ഇംഫാൽ: സംഘർഷാവസ്ഥ തുടരുന്ന മണിപ്പുരിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. മുഖ്യമന്ത്രി ബിരേൻസിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങൾ വിലയിരുത്തും. കഴിഞ്ഞ വ്യാഴാഴ്ച, സമാധാനം നിലനിർത്താൻ മണിപ്പുരിലെ ജനങ്ങളോട് അഭ്യർഥിച്ച അമിത് ഷാ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പുരിലെത്തി ക്രമസമാധാന നില വിലയിരുത്തിയിരുന്നു. അതിനിടെ, ഇന്നലെയുണ്ടായ അക്രമത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. […]
‘പലപ്പോഴും പുറകെയുളളത് പോലെ എനിക്ക് തോന്നിട്ടുണ്ട്, ഇന്നും അതെന്നെ വേട്ടയാടുകയാണ്’; സുധീര്‍ കരമന
തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സുധീര്‍ കരമന. തന്നെ ഇന്നും പിന്തുടരുന്ന കഥാപാത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാരാണെന്ന് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും താനുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. താന്‍ ഏറെ ഇഷ്ടപ്പെടുന്ന വളരെക്കുറച്ച് എഴുത്തുകാരില്‍ ഒരാള്‍ കൂടിയാണ് മുരളി ഗോപി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അഭിനേതാവിന് ചില കഥാപാത്രങ്ങളില്‍ എത്തുമ്പോള്‍ അവിടെ ഇടിച്ചുനില്‍ക്കും. അതില്‍ ഇങ്ങനെ ഇടിച്ചുനിന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ലെഫ്റ്റ് […]
മലപ്പുറം: സിപിഎം നേതൃത്വം നല്‍കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുടെ വാദത്തിന് ‘കളവ് പറയരുതെന്ന’ മറുപടിയുമായി റസാഖ് പയമ്പ്രോട്ടിന്‍റെ ഭാര്യ ഷീജ. ‘‘മാഷേ മണ്ണുണങ്ങും മുന്‍പ് കളവ് പറയരുത്, ഷീജയാണ്, റസാഖിന്‍റെ ഭാര്യ’’ എന്നാണ് അഭിമുഖത്തിന് ചുവടെ ഷീജയുടെ പോസ്റ്റ്. വീടിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഫാക്ടറിയില്‍ നിന്നുളള മാലിന്യ പ്രശ്നം സിപിഎം നേതൃത്വം നല്‍കുന്ന പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തുടര്‍ച്ചയായി അവഗണിച്ചതാണ് റസാഖ് പയമ്പ്രോട്ടിലിനെ ഗ്രാമപഞ്ചായത്ത് ഓഫീസിനുളളില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം […]
മലപ്പുറം: ആറ് മാസമായി പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും പോക്‌സോ കേസിൽ അറസ്റ്റിൽ. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ, ചിറക്കൽ എസ്‌ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക […]
ഡോംബിവ്‌ലി: മുംബയിൽ മലയാളി സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. കുളത്തിൽ ഇവരുടെ നായയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ദുരന്തം.
മലപ്പുറം: ഹണിട്രാപ്പിൽപ്പെട്ട തിരൂർ സ്വദേശി മേച്ചേരി സിദ്ദീഖിനോട്(58) ഫർഹാന ഫോണിൽപറഞ്ഞത് എന്തിനും റെഡിയാണെന്ന്. എന്നാൽ കൊലനടന്ന കോഴിക്കോട്ടെ ഡി കാസ ഹോട്ടലിലെത്തിയപ്പോൾ ഫർഹാനയുടെ വിധംമാറി. അഞ്ചുലക്ഷംവേണം. പക്ഷെ വഴങ്ങിത്തരില്ലെന്നും പറഞ്ഞു. ഇതിനിടയിൽ പിടിവലിയായി. ഒളിഞ്ഞിരുന്ന ഫർഹാനയുടെ കാമുൻ ഷിബിലിയും സുഹൃത്ത് ആഷിഖും ചാടി വീണു. നഗ്‌ന ചിത്രം പകർത്താൻ ശ്രമിച്ചു. ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യഥാർഥ്യം ഇങ്ങിനെയാണ്.സിദ്ദീഖിനോടു ഫർഹാന ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ നൽകാൻ തെയ്യാറായത...
നിരോധനം ലംഘിച്ച് സന്ദര്‍ശകര്‍; വീണ്ടും ജീവനെടുത്ത് പതങ്കയം, വിദ്യാർത്ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. രാജേഷിന്റെയും സുനിതയുടെയും മകന്‍ പതിനെട്ട് വയസുള്ള അമലാണ് മുങ്ങി മരിച്ചത്. അമലിന് നീന്തൽ വശമില്ലായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
അച്ചൻകോവിലാറ്റിൽ കാണാതായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കാണാതായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫുട്ബോൾ കളി കഴിഞ്ഞെത്തിയ ഏഴംഗസംഘമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. അതിൽ രണ്ടുപേർ ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ബഹളം കേട്ടെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനം തുടർന്നു. ഫയർഫോഴ്സും സ്ഥലത്തെത്തി. അപ്പോഴേക്കും കുട്ടികൾ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴ്ന്നിരുന്നു. ഏറെ നേരം കഴിഞ്ഞ് ഫയർഫോഴ്സിന്റെ സ്കൂബ ടീം രണ്ടുകുട്ടികളെയും മുങ്ങിയെടുത്ത് ഉടൻ പത്തനംതിട്ട […]
കലാപശ്രമം ചുമത്തി ഗുസ്തി താരങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍; പ്രതിഷേധം ശക്തമാകുന്നു
ദില്ലി: ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ സംഘാടകര്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയാണ് ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 'ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ,
നാട്ടിൽ ചക്കയും, മാങ്ങയും സുലഭമായിട്ടും കാര്യമില്ല;വിപണിയിൽ പൊള്ളുന്ന വില
പത്തനംതിട്ട: നാട്ടിൽ ചക്കയും, മാങ്ങയും സുലഭമായിട്ടും കാര്യമില്ല. വിപണിയിൽ പൊള്ളുന്ന വില തന്നെ. കണ്ണിമാങ്ങക്കും മാമ്പഴത്തിനും ചക്കക്കും ഇപ്പോൾ വലിയ വിലയാണ്. വഴിയോര കച്ചവടക്കാർ കൂട്ടിയിട്ട് നല്ല നാടൻ മാങ്ങ വിൽപന നടത്തിയിരുന്ന കാലത്ത് വില ഇരുപതോ മുപ്പതോ ആയിരുന്നു. ഇപ്പോ അതൊക്കെ മാറി. പുറത്തുനിന്നും മാങ്ങകൾ വന്നാലേ നമുക്ക് രുചിക്കാൻ പറ്റൂ എന്നായി. അതും രാസവസ്തുകൾ േചർത്തത്. ഇത്തവണ നാട്ടിൻപുറങ്ങളിൽ മാങ്ങ സുലഭമാണ്. മാങ്ങക്ക് സീസൺ ആകുമ്പോൾ വില കുറയുമായിരുന്നു. അതൊക്കെ പഴയ കാലം. ഇപ്പോൾ […]
മണിപ്പൂരിലെ പുതിയ സംഘര്‍ഷത്തിൽ പോലീസുകാരനടക്കം അഞ്ച് പേര്‍ മരിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന വേളയിലാണ് സംഘര്‍ഷമുണ്ടായത്.
കമ്പം: കാടിറങ്ങിയാല്‍ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുറച്ച് തമിഴ്നാട് വനംവകുപ്പ്. ജനവാസ മേഖലയായ കമ്പം സുരുളിപ്പെട്ടിക്ക് ഒന്നര കിലോമീറ്റര്‍ അകലെ അരിക്കൊമ്പനുള്ളതായാണ് ഒടുവില്‍ ലഭിച്ച സിഗ്നല്‍. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കി. ഉള്‍വനത്തിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്യോഗസ്ഥര്‍. ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കുന്നതിനുള്ള അഞ്ചംഗസംഘവും മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്. അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി മേഘമല കടുവാസങ്കേതത്തിനുള്ളിൽ വിടാനാണ് തീരുമാനം. അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. മുൻപും തമിഴ്നാടിന്റെ വിവിധ […]
സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിർക്കൻ’. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥാപാശ്ചാത്തലം. ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ […]
കോഴിക്കോട് >രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ആർജെഡി നേതാവും ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. എം പി വീരേന്ദ്രകുമാർ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിയോജിപ്പുകൾ മാറ്റിവച്ച് പാവങ്ങളുടെ രക്ഷക്കായി ഇരു പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണം. സാമൂഹികവും സാമ്പത്തികവുമായ അന്തരം കുറയ്ക്കുക എന്ന പൊതുലക്ഷ്യം മുൻനിർത്തിയാണ് സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും പ്രവർത്തിക്കുന്നത്. ദളിതർ ഉൾപ്പെടെ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കും, രാജ്യത്തിന്റെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും അടക്കം അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും യോജിച്ച പോരാട്ടം ഉപകരിക്കും. രാജ്യത്തെ വർഗീയമായി വിഭജിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. സാമുദായികവും മതപരവുമായ ധ്രുവീകരണത്തിന് അവർ വെറുപ്പ് വിതറുകയാണ്. കേരളത്തിൽ ഉൾപ്പെടെ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. പാവപ്പെട്ടവർക്കുവേണ്ടിയുള്ള രാഷ്ട്രീയം നടപ്പാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തിന് മാതൃകയാണെന്നം അദ്ദേഹം പറഞ്ഞു. നളന്ദ സർവകലാശാലയുടെ മുദ്ര പതിച്ച ചിത്രവും ബിഹാറിന്റെ പരമ്പരാഗത നെയ്ത്തു വസ്ത്രവും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം
കൊല്ലം: കൊതുക് വര്‍ധിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ ഉറവിടനശീകരണം നടത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗം. ആഴ്ച തോറും വീടും, സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണം. രോഗലക്ഷണങ്ങള്‍ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന […]
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചത് വിവാദത്തിൽ. അലർജിക്ക് ചികിൽസ തേടിയ വിദ്യാർത്ഥിനിയാണ് മരിച്ചത്. മുദാക്കൽ പൊയ്കമുക്ക് പാറയടി പിരപ്പൻകോട്ട്‌കോണത്ത് വാറുവിള പുത്തൻ വീട്ടിൽ ലാലു ഉഷ ദമ്പതികളുടെ മകൾ എൽ.യു.മീനാക്ഷി (17) ആണു മരിച്ചത്. ചികിത്സ കഴിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മടങ്ങുംവഴിയാണ് മരിച്ചത്. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. എന്നാൽ ആരേയും പ്രതി ചേർത്തിട്ടില്ല.ചികിത്സപ്...
അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയിറങ്ങി
അബൂദബി: 32ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയിറങ്ങി. 16ാം നൂറ്റാണ്ടിലെ 11 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന പുസ്തകമടക്കമുള്ളവ മേളയില്‍ പ്രദര്‍ശിപ്പിച്ചു. സാംസ്കാരിക, ടൂറിസം വകുപ്പിന്റെ കീഴിലുള്ള അബൂദബി അറബിക് ഭാഷാകേന്ദ്രം മേയ് 22 മുതല്‍ 28വരെ സംഘടിപ്പിച്ച പുസ്തകമേളയില്‍ സാംസ്കാരിക, സാഹിത്യ, കല മേഖലകളിലായി രണ്ടായിരത്തോളം പരിപാടികള്‍ അരങ്ങേറി. 85 രാജ്യങ്ങളില്‍നിന്ന് 1300ലേറെ പ്രസാധകസ്ഥാപനങ്ങള്‍ പങ്കെടുത്തു. അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയിലെത്തിയത്. സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് സമാപനദിവസം മേള സന്ദര്‍ശിച്ചു.
‘ഐ.പി.എല്‍ ഫൈനലിൽ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’
ഹൈദരാബാദ്: ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം ഇന്നലെ നടന്നില്ല. മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാൽ, റിസര്‍വ് ഡേ ആയ ഇന്നും മഴ തന്നെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്നും മത്സരം ഉണ്ടാകുമോയെന്ന സംശയത്തിലാണ് ആരാധകർ. ഫൈനൽ നടക്കുമോ ഇല്ലയോ തുടങ്ങിയ ആശങ്കകൾക്കിടെ, ബിസിസി ഐ സെക്രട്ടറി ജയ് ഷായുടേതെന്ന പേരില്‍ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ …
ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർത്ഥികൾക്ക് ലഹരി വിൽപ്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ
തൃശൂർ: മുല്ലശ്ശേരിയിൽ എക്സെസിന്‍റെ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പെരുവല്ലൂർ സ്വദേശി വടക്കുംചേരി വീട്ടിൽ അക്ഷയ് ലാലിനെ(24)യാണ് പിടികൂടിയത്. ഇയാളുടെ ബൈക്കിൽ സൂക്ഷിച്ച 5.65 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ബൈക്കിൽ കറങ്ങി നടന്ന് സ്കൂൾ കുട്ടികൾക്കാണ് ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
ആര്യനാട് പഞ്ചായത്തിൽ റോഡുകൾ നവീകരിക്കുന്നു
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളായ അണിയിലക്കടവ്- കൊക്കോട്ടേല, പ്ലാവറത്തല-ചുട്ടിയാംകോണം- ഈഞ്ചപ്പുരി ബണ്ട് റോഡുകളുടെ പുനർനിർമാണ പ്രവർത്തികൾ ആരംഭിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇരു റോഡുകളുടെയും നവീകരണം. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന ഈ റോഡുകളിലൂടെയുള്ള ദുരിതയാത്രയ്ക്ക് ഇനി ശമനമാകും. പഞ്ചായത്തിലെ കൊക്കോട്ടേല, ഈഞ്ചപുരി വാർഡുകളിൽ ഉൾപ്പെടുന്ന റോഡുകൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് പുനർനിർമിക്കുന്നത്. അണിയിലക്കടവ്-കൊക്കോട്ടേല റോഡിന് 56.70 ലക്ഷവും, പ്ലാവറത്തല-ചുട്ടിയാംകോണം- ഈഞ്ചപ്പുരി ബണ്ട് റോഡിനായി 40 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. റോഡുകളുടെ […]
കോഴിക്കോട്: വെസ്റ്റ് കൊമേരി അമ്മാത്ത് പറമ്പ് ഇടവഴിയിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കൊമേരി അമ്മാത്ത് മീത്തൽ കിരൺകുമാർ (45) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ യുവാവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ വഴിയാത്രക്കാരാണ് യുവാവിനെ വീടിനടുത്തുള്ള കോൺക്രീറ്റ് ഇടവഴിയിൽ, വീടിനോട് ചേർന്ന പടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തി. മൃതദേഹത്തിൽ പലഭാഗത്തായി അടിയേറ്റ പാടുകൾ […]
ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. എൻഫോഴ്സ്മെന്റ് അധികാരമില്ലാത്ത സേനക്ക് നോട്ടിസ് നല്‍കാൻ മാത്രമേ കഴിയുകയുള്ളൂ. നമ്മള്‍ പൗരബോധമുളള ജനതയാകണം. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ ഓരോരുത്തരും തയ്യാറാകണമെന്നും സന്ധ്യ പറഞ്ഞു. സര്‍വീസില്‍ നിന്നും വിരമിക്കുന ബി.സന്ധ്യക്ക് ഫയര്‍ ഫോഴ്സ് നല്‍കുന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സന്ധ്യ. സുരക്ഷ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും താനൂരില്‍ ബോട്ട് അപകടം ഉണ്ടായി. ഈ ദുരന്തം നമ്മളെ […] The post ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ല; ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ appeared first on ഇവാർത്ത | Evartha .
വിദേശ പോർട്ട്ഫോളിയോ നിക്ഷേപം വീണ്ടും ഉയർന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിൽ വീണ്ടും വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് 26 വരെ 37,317 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇതോടെ, എഫ്പിഐ നിക്ഷേപം 9 മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. ഇത്തവണ എഫ്പിഐകൾ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ധനകാര്യ സേവന ഓഹരികളിലാണ്. അതേസമയം, വരും ആഴ്ചകളിൽ സമാനമായ രീതിയിൽ എഫ്പിഐനിക്ഷേപം ഉയർന്നാൽ സമീപ ഭാവിയിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത്തവണ നിരവധി ഘടകങ്ങൾ വിദേശ പോർട്ട്ഫോളിയോ …
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സമയക്രമമായി
145 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ചെറിയ വിമാനങ്ങളാണ് കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും പുറപ്പെടുന്നത്.
അൻപത് ലക്ഷത്തിന്‍റെ മിനികൂപ്പര്‍ സ്വന്തമാക്കി സിഐടിയു വിവാദ നേതാവ് പി കെ അനില്‍കുമാര്‍
അൻപത് ലക്ഷത്തിന്‍റെ മിനികൂപ്പര്‍ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു വിവാദ നേതാവ് പി കെ അനില്‍കുമാര്‍. സ്വത്ത് സമ്ബാദനത്തില്‍ വിമര്‍ശനം നേരിടുമ്ബോഴാണ് പെട്രോളിയം ആന്‍റ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയൻ നേതാവായ അനില്‍കുമാര്‍ ആഡംബര കാര്‍ വാങ്ങിയതും ചര്‍ച്ചയാകുന്നത്. ഇൻഡ്യൻ ഓയില്‍ കോര്‍പ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നാണ് പി കെ അനില്‍കുമാറിന്‍റെ വിശദീകരണം.പറയുമ്ബോള്‍ തൊഴിലാളി നേതാവാണ് അനില്‍ കുമാര്‍ എന്നാല്‍ യാത്ര ആഡംബര വാഹനങ്ങളിലാണ്. സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആന്‍റ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി […] The post അൻപത് ലക്ഷത്തിന്‍റെ മിനികൂപ്പര്‍ സ്വന്തമാക്കി സിഐടിയു വിവാദ നേതാവ് പി കെ അനില്‍കുമാര്‍ appeared first on ഇവാർത്ത | Evartha .
ചെന്നൈ: വീട്ടിലേക്കെത്താൻ റോഡ് സൗകര്യമില്ലാത്തതിനാൽ പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹവും ചുമന്ന് ആ അമ്മയ്ക്ക് നടക്കേണ്ടിവന്നത് പത്ത് കിലോമീറ്റർ. ചങ്ക് പറിയുന്ന വേദനയ്ക്കിടയിലും തന്റെ കുഞ്ഞിനെ മാറോടണക്കി ആ അമ്മ വീട്ടിലേക്ക് നടക്കുക ആയിരുന്നു. ഇടയ്ക്കിടെ അവളുടെ ഏങ്ങലടികൾ ഉയർന്നിരുന്നു. വീട്ടിലേക്ക് പോകാൻ റോഡ് സൗകര്യമില്ലാത്തതിനാൽ, ആംബുലൻസുകാർ ഇവരെ പാതിവഴിയിൽ ഇറക്കിവിട്ടതോടെയാണ് നടക്കേണ്ടി വന്നത്.വെല്ലൂർ ജില്ലയിലെ ആമക്കാട്ട് കൊല്ലായി ഗ്രാമത്തിലാണ് ദാരുണസംഭവം. കൂലിപ്പണിക്കാരനായ വിജിയുടെയും പ്രിയ...
തിരുവനന്തപുരം: നാഗർകോവിലിൽ വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ സ്വർണാഭരണം കവർന്നു. രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നാഗർകോവിൽ ഇടലാക്കുടി പുതുത്തെരുവിൽ ഉമർബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ സമയം ഉമർബാബു തനിച്ചായിരുന്നു. ഉമർബാബുവിന്റെ ഭാര്യയും ബന്ധുക്കളും തിരികെ എത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയിരുന്ന നിലയിലായിരുന്നു. വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല ഇതോടെ വീട്ടുകാർ ബഹളംവയ്ക്കുകയും നാട്ടുകാർ ഓടിയെത്തുകയും ചെയ്തു. വീടിനുള്ളിൽ നിന്ന് പർദ […]
ഉപ്പുതറ: കെഎസ്എഫ്ഇ ഉപ്പുതറ മൈക്രോശാഖയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ തിങ്കളാഴ്ച രാവിലെ 9.30 ന് നിർവഹിക്കും. കട്ടപ്പന മേഖലയുടെ കീഴിൽ ആരംഭിക്കുന്ന ശാഖ ഉപ്പുതറ പാലം ജംഗ്ഷനിൽ പാറയിൽ ബിൽഡിങ്ങിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. പരിപാടിയിൽ വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിക്കും. കെഎസ്എഫ്ഇ 52 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് മൈക്രോശാഖകൾ ആരംഭിക്കുന്നത്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും, പ്രത്യേകിച്ച് സാധാരണക്കാർക്ക് കുറഞ്ഞ പലിശനിരക്കിൽ സ്വർണ്ണ പണയ വായ്പകൾ ഉൾപ്പെടെ വിവിധതരം വായ്പ്പകളുടെയും […]
കോട്ടയം: മണ്‍സൂണ്‍ ആരംഭത്തിനൊപ്പം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ആഘോഷമാക്കുന്ന ഊത്തപിടുത്തം വേണ്ടെന്നു ഫിഷറീസ്‌വകുപ്പ്. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്ന ഊത്തപിടുത്തം നിയമവിരുദ്ധ മത്സ്യ ബന്ധന രീതിയാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്ല്യം പറഞ്ഞു. മത്സ്യം കൂട്ടത്തോടെ വരുന്നതിനാല്‍ ഊത്തയേറ്റത്തിന്റെ സമയത്ത് മീന്‍ പിടിക്കല്‍ എളുപ്പമാണ്. തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകമെന്ന് അദ്ദേഹം പറയുന്നു. പരല്‍, വരാല്‍, കൂരി, കുറുവ, ആരല്‍, മുഷി, പല്ലന്‍ കുറുവ, മഞ്ഞക്കൂരി, കോലന്‍, പള്ളത്തി, മനഞ്ഞില്‍ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടുത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീന്‍പിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. പ്രജനന കാലത്ത് മത്സ്യങ്ങളുടെ സഞ്ചാരവഴികള്‍ക്ക് തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും കൂട്, അടിച്ചില്‍, പത്തായം എന്നീ അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഊത്തപിടുത്തത്തിനുമെതിരേ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. നിരോധനം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.
കോട്ടയം: പങ്കാളിയെ കൈമാറിയ കേസില്‍ ഭാര്യ വെട്ടേറ്റു മരിച്ചതിന് പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരണമടഞ്ഞു. ഇന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പോലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഇയാള്‍ മരണമടഞ്ഞത്. ഇതോടെ കൊലപാതകം പങ്കാളിയെ കൈമാറ്റം ചെയ്ത കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരത്തില്‍ ഇരുള്‍ വീണു. ഈ മാസം 19 നായിരുന്നു പങ്കാളിയെ കൈമാറ്റം ചെയ്തതിന് ഭര്‍ത്താവിനെതിരേ കേസ് കൊടുത്ത മണര്‍കാട്
തിരുവനന്തപുരം: ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു പോയതിൽ പ്രകോപിതനായ തടവുകാരൻ ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത് മദ്യലഹരിയിലോ? സംഭവത്തിൽ തടവുകാരനായ വയനാട് സ്വദേശി ഫൈജാസിന് (42) എതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് എടുത്തിട്ടുണ്ട്. ജയിലിനുള്ളിൽ കഞ്ചാവും മറ്റും വ്യാപകമാണ്. മാഫിയകളാണ് ഭരണം. ഇതിന്റെ പ്രതിഫലനമാണ് ഈ കേസ്.ശനിയാഴ്ച ഉച്ചയ്ക്കു 2.30ന് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു സംഭവം. മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ് ബഹളം വച...
പങ്കാളി കൈമാറ്റ കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന ഭർത്താവും മരിച്ചു
മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നാണ് യുവതി ദാരുണമായി കൊല്ലപ്പെട്ടത്.
പങ്കാളി കൈമാറ്റ കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന യുവതിയുടെ ഭര്‍ത്താവും മരിച്ചു
കോട്ടയം: പങ്കാളിയെ കൈമാറിയ സംഭവത്തില്‍ പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍, പരാതിക്കാരിയുടെ ഭര്‍ത്താവ് മരിച്ചു. കോട്ടയം മണര്‍കാട് കാഞ്ഞിരത്തുമൂട്ടില്‍ ഷിനോ മാത്യു ആണ് മരിച്ചത്. ഷിനോ മാത്യുവിന്റെ ഭാര്യ ജൂബി ജേക്കബ് കൊല്ലപ്പെട്ടതിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേയ് 19ന് ആണ് ജൂബിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂബിയുടെ മരണത്തിന് പിന്നാലെ ഷിനോയ്‌ക്കെതികരെ ഗുരുതര
തിരുവനന്തപുരം: കേരളത്തിന്റെ കടൽ തീരത്ത് ഉയർന്ന തിരമാലക്കു സാധ്യത.ഇന്ന് ( 29 -05 -2023 ) രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം( Indian National Centre for Ocean Information Services ) അറിയിച്ചത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും […]
ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
കോതമംഗലം: ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഇരുമലപ്പടി കിഴക്കേകവല ഇടപ്പാറ പരേതനായ മക്കാരുടെ മകൻ ഇ.എം. അലിയാർ (52) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം, വിലക്കയറ്റത്തിനിടയിലും പൊടിപൊടിച്ച് വിൽപ്പന നെല്ലിക്കുഴിയിൽ ഇന്നലെ രാവിലെ പതിനൊന്നോടെ ഇരുമലപ്പടി പടിഞ്ഞാറെ കവലയിൽ റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം നടന്നത്. ബൈക്കിടിച്ച് തെറിപ്പിച്ച് കാറിന് മുകളിലേക്ക് വീണ് റോഡിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലിയാരെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ …
പിന്നോട്ടില്ല; ഗുസ്തി താരങ്ങൾ ഇന്ന് വീണ്ടും സമരം ആരംഭിക്കും
ഡല്‍ഹി: ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങൾ. രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക് വ്യക്തമാക്കി. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ദില്ലി പോലീസ് സമരവേദി പൊളിച്ചുമാറ്റിയ സാഹചര്യത്തിൽ സമരം അനിശ്ചിതത്തിൽ ആയിരിക്കുകയാണ്. സമരത്തിന് പൊലീസ് അനുമതി നൽകില്ല എന്നാണ് സൂചന. അതേ സമയം സംഘർഷത്തിൽ ഗുസ്തി താരങ്ങൾക്ക് എതിരെ പൊലീസ് കേസെടുത്തു. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവാഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ […]
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കലാപ ശ്രമത്തിന് കേസ്
ന്യൂഡല്‍ഹി: ലൈംഗികാതിക്രമം നടത്തിയ ബ്രിജ്ഭൂഷണ്‍ എംപിയെ അറസ്റ്റ് ചെയ്യണെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കേസ്. ആഴ്ചകളായി പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കുന്ന വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റങ് പൂനിയ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. അതിനിടെ, പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന താരങ്ങളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ചില താരങ്ങള്‍ രാത്രി പ്രതിഷേധത്തിനായി ജന്തര്‍ മന്തറിലേക്ക് എത്തിയിരുന്നെങ്കിലും ഡല്‍ഹി പോലിസ് അനുമതി നിഷേധിക്കുകയും തിരിച്ചയക്കുകയും ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിനിടെ ഗുസ്തി താരങ്ങള്‍ മാര്‍ച്ച് നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നാലെയാണ് ഗുരുതരവകുപ്പുകള്‍ ചുമത്തി ികേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പോലിസ് പിന്നീട് വിട്ടയച്ചിരുന്നു. അതേസമയം, സര്‍ക്കാര്‍ അവരുടെ കായിക താരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകം മുഴുവന്‍ കാണുന്നുണ്ടെന്നും പുതിയ ചരിത്രം എഴുതപ്പെടുകയാണെന്നും വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു. ബ്രിജ് ഭൂഷനെതിരേ ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലിസ് ഏഴു ദിവസങ്ങളെടുത്തു. എന്നാല്‍ സമാധാനപരമായി സമരം ചെയ്ത ഞങ്ങള്‍ക്കെതിരേ കേസെടുക്കാര്‍ ഏഴുമണിക്കൂര്‍ പോലും വേണ്ടി വന്നില്ല. രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതി വീഴുകയാണോ?. അതിനിടെ, സമരം തുടരുമെന്ന് പോലിസ് അറിയിച്ചു. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ജന്തര്‍ മന്തറിലെ സമരവേദി ഡല്‍ഹി പോലിസ് പൊളിച്ചുമാറ്റിയിരുന്നു. സമരത്തിന് ഇനി പോലിസ് അനുമതി നല്‍കിയേക്കില്ലെന്നാണ് വിവരം.
ടെക്‌സാസ്: മരിച്ച് നാല് വര്‍ഷത്തിന് ശേഷവും കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ മിസോറി പട്ടണത്തിലെ ആശ്രമത്തിലേക്ക് മൃതദേഹം കാണാന്‍ ജനങ്ങളുടെ ഒഴുക്ക്. സിസ്റ്റര്‍ വിലെല്‍മിന ലങ്കാസ്റ്റര്‍ എന്ന കത്തോലിക്കാ കന്യാസ്ത്രീയുടെ മൃതദേഹമാണ് നാല് വര്‍ഷമായിട്ടും അഴുകാതെയിരിക്കുന്നത്. ശവപ്പെട്ടി തുറന്നപ്പോള്‍ മൃതദേഹം അഴുകിയതിന്റെ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. എംബാം ചെയ്യാതെ സാധാരണ മരത്തടി ശവപ്പെട്ടിയില്‍ സംസ്‌കരിച്ചതിനാല്‍ അസ്ഥികള്‍ മാത്രമേയുണ്ടാകൂവെന്നാണ് പ്രതീക്ഷിച്ചതെന്ന് സെമിത്തേരിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഖത്ത് കുറച്ച് അഴുക്കുണ്ടായിരുന്നു. അവിടെ മെഴുക് മാസ്‌ക് വച്ചു. കണ്‍പീലികള്‍, മുടി, […]
ദൂരയാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടതാണ്. പലര്‍ക്കും യാത്രക്കിടയില്‍ ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളാണ് ഛര്‍ദ്ദിലും, തലവേദനയും. ഇത് രണ്ടും അനുഭവപ്പെടുന്നതിനാല്‍ യാത്ര തന്നെ വേണ്ടെന്ന് വെയ്ക്കുന്നവര്‍ നിരവധിയാണ്. പതിവായി യാത്ര ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറയാറുണ്ടെങ്കിലും തലച്ചോറിലേക്ക് നല്‍കുന്ന സിഗ്നലുകളിലെ വ്യത്യാസമാണ് യഥാര്‍ത്ഥ പ്രശ്നം. ഛര്‍ദ്ദില്‍, തലവേദന, ബാലന്‍സ് നിലനിര്‍ത്താന്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ യാത്രക്കിടെ അനുഭവപ്പെടുന്നത് സ്പര്‍ശനേന്ദ്രിയങ്ങള്‍ നല്‍കുന്ന വ്യത്യസ്ത സൂചനകളാണ്. യാത്ര ചെയ്യുമ്പോള്‍ കണ്ണും കാതും ശരീരം അനങ്ങുന്നതായി സിഗ്നല്‍ നല്‍കുമ്പോള്‍ …
പ്രായപരിധി സംബന്ധിച്ച് തര്‍ക്കം; കെ.എസ്.യു നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്
Wife Swapping Case: കേരളത്തെ നടുക്കിയ പങ്കാളികളെ കൈമാറ്റ കേസിലെ പരാതിക്കാരിയെ കൊലപ്പെടുത്തിയ ഭർത്താവും ഒടുവിൽ മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
ക്ലോക്ക്വർക്ക്, ഏറ്റവും രുചിയുള്ള ചോക്ലേറ്റ്, ചീസ് എന്നിവയുടെ കാര്യത്തിൽ പ്രശസ്തി നേടിയ രാജ്യമാണ് സ്വിറ്റ്സർലാന്റ്. എന്നാൽ ഇപ്പോൾ ഈ രാജ്യത്തിന് അഭിമാനിക്കാവുന്ന മറ്റൊരു ബഹുമതി കൂടി സ്വന്തമായിരിക്കുകയാണ്. ഒട്ടും സങ്കടമില്ലാത്ത ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് സ്വിറ്റ്സർലാന്റ് നേടിയിരിക്കുന്നത്. തൊഴിലില്ലായ്മ കണക്കുകൾ, പണപ്പെരുപ്പം, ബാങ്ക് വായ്പാ നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് ഏകദേശം 160 രാജ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്ന വാർഷിക 'ദുരിത സൂചിക' റിപ്പോർട്ടിലാണ് സ്വിറ്റ്സർലാന്റ് ഒ...
കമ്പം: വാഴ്....വാഴവിട്... അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ ട്രെന്‍ഡിങ് ആയി ഹാഷ്ടാഗ്. അരികൊമ്പന്‍ കമ്പത്ത് എത്തിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായ ഹാഷ്ടാഗാണ് ഇത്. അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലും ഇപ്പോള്‍ ''താര''മാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ദ്രുതഗതിയിലാണു നടപടി കൈക്കൊണ്ടത്. ഒറ്റ ദിവസം കൊണ്ട് തമിഴകം പൂര്‍ണമായും കമ്പത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു എന്നു പറയാം. അരിക്കൊമ്പനു ജീവിക്കണം, ജീവിക്കാന്‍ വിടണം എന്നാണു സാമൂഹിക മാധ്യമങ്ങള്‍ പറയുന്നത്. എന്തായാലും ആന ഉള്‍ക്കാട്ടിലേക്ക് കയറി എന്ന വാര്‍ത്ത വന്നതോടെ ജനത്തിന്റെ ഭീതിക്കല്‍പം കുറവുണ്ട്. മയക്കുവെടി വയ്ക്കാനെത്തിയ തമിഴ്‌നാട് ദൗത്യസംഘത്തെ അരിക്കൊമ്പന്‍ വട്ടം കറക്കിയത് മണിക്കൂറുകള്‍. ഇന്നലെ ചുരുളിപെട്ടി വെള്ളച്ചാട്ടത്തിനടുത്ത് നിലയുറപ്പിച്ച അരിക്കൊമ്പന്‍ പുത്തനാച്ചി കോവിലനപ്പുറമുള്ള കാട്ടിലേക്ക് മറയുകയായിരുന്നു. ദൗത്യസംഘം മണിക്കൂറുകള്‍ കാത്തുനിന്നിട്ടും മയക്കു വെടിവയ്ക്കാനായില്ല. രാത്രി വൈകിയും ദൗത്യസംഘം ചുരുളി പെട്ടി ഭാഗത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍നിന്ന് ലഭിക്കുന്ന സിഗ്‌നലുകളുടെ അടിസ്ഥാനത്തിലായിരുന്നു ദൗത്യസംഘത്തിന്റെ നീക്കങ്ങള്‍. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് പി.ടി.ആറില്‍നിന്നുള്ള സിഗ്‌നല്‍ തമിഴ്‌നാട് ദൗത്യസംഘത്തിനു നല്‍കിക്കൊണ്ടിരുന്നത്. സ്ഥലം മാറാന്‍ ഈ സമയം അരിക്കൊമ്പനു ധാരാളമായിരുന്നു. ദൗത്യസംഘമെത്തുമ്പോഴേക്കും അവന്‍ മറ്റൊരു സ്ഥലത്തെത്തിയിട്ടുണ്ടാകും. ഇതു ദൗത്യസംഘത്തെ പ്രതിസന്ധിയിലാക്കി. മാന്തോപ്പുകളിലും മുന്തിരിതോട്ടങ്ങളിലും മാറി മറഞ്ഞു കൊണ്ടിരുന്ന അരികൊമ്പന്റെ സഞ്ചാരപഥമറിയാന്‍ ഒടുക്കം തമിഴ്‌നാട് ദൗത്യസംഘത്തിന് ആന്റിന സംവിധാനം ഉപയോഗിക്കേണ്ടി വന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍നിന്ന് തമിഴ്‌നാട്ടിലേക്കു കടന്ന അരിക്കൊമ്പനെ ഇന്നലെ പുലര്‍ച്ചെ മയക്കുവെടിവയ്ക്കാനുള്ള തീരുമാനത്തിലായിരുന്നു ദൗത്യസംഘം. കൊമ്പന്റെ ശരിയായ സഞ്ചാരപഥം കണ്ടത്താന്‍ കഴിയാതിരുന്നതു മയക്കുവെടിവയ്ക്കുന്നതിനു തിരിച്ചടിയായി. 11 മണിയോടെ ആന്റിനയില്‍നിന്നുള്ള സിഗ്‌നലുകള്‍ കിട്ടിത്തുടങ്ങി. ഇതോടെ ആന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലത്തേക്കു ദൗത്യസംഘം നീങ്ങി. ചുരുളി വെള്ളച്ചാട്ടത്തിനടുത്താണു കൊമ്പനെ കണ്ടത്തിയത്. ഇതിനിടെ മുന്തിരിത്തോട്ടം ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ അരിക്കൊമ്പന്‍ നശിപ്പിച്ചതായി പരാതി ഉയര്‍ന്നു. സന്ധ്യയോടെ കൊമ്പന്‍ ഉള്‍കാട്ടിലേക്ക് മാറിയെങ്കിലും ദൗത്യസംഘം അവിടെ തന്നെ ക്യാമ്പ് ചെയ്യുകയാണ്. ചിന്നക്കനാലില്‍നിന്നു കഴിഞ്ഞ മാസം 29 നു മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഇറക്കി വിട്ടതു മുതല്‍ ആരംഭിക്കുന്നു അരിക്കൊമ്പന്റെ യാത്രകള്‍. തേക്കടി വനത്തിലെ മേതകാനം ഭാഗത്തായിരുന്നു ആദ്യ പോയിന്റ്. അവിടുന്ന് മൂന്നുനാല് ദിവസത്തിനുള്ളില്‍ മംഗളാ ദേവി മലയുടെ കിഴക്ക് ദിശയില്‍ സഞ്ചരിച്ച് കേരളാ തമിഴ്‌നാട് അതിര്‍ത്തി വനമേഖലയിലെത്തി. തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി അവനെ പി.ടി. ആറിലേക്ക് തുരത്തി. വിണ്ടും മേത കാനത്തെത്തി. തേക്കടിയിലെ താന്നിക്കുടി, നെല്ലിക്കാംപെട്ടി ഭാഗത്ത് നാലു ദിവസത്തെ സഞ്ചാരം... താന്നിക്കുടിയില്‍ വനം വകുപ്പിന്റെ താത്ക്കാലിക ഷെഡ് തകര്‍ക്കുന്നു. ഈ മാസം 26 ന് പുലര്‍ച്ചെ കുമളി റോസാ പുക്കണ്ടം ജനവാസ മേഖലക്കരികെ എത്തിയ അരിക്കൊമ്പനെ ആകാശത്തേക്ക് വെടി പൊട്ടിച്ച് തുരത്തുന്നു. ഇതോടെ യാത്രയുടെ വേഗംകൂടി. 27 നു ഉച്ചയോടെ അരി കൊമ്പനെ കാണുന്നത് ലോവര്‍ ക്യാമ്പ് വൈദ്യുതി നിലയത്തിന് സമീപമുള്ള തമിഴ് നാട് വനമേഖലയിലാണ്. ദേശീയപാത മുറിച്ചുകടന്ന് കൊമ്പന്‍ പിന്നെയെത്തുന്നത് ലോവര്‍ക്യാമ്പിലും ഗൂഡല്ലുരിനുമിടയിലുള്ള കഴുത മെട്ടിലാണ്. കഴുതമെട്ട് റോഡില്‍ ഗതാഗതം നിരോധിച്ചു. രാത്രി മണികൂറുകള്‍ വാഴ തോട്ടത്തില്‍ നിലയുറപ്പിച്ച അരി കൊമ്പന്‍ പിറ്റേന്നു രാവിലെ കമ്പം മുനിസിപ്പാലിറ്റിയിലേക്ക് കടന്നതോടെ സ്ഥിതി ഗതികള്‍ മാറി മറിഞ്ഞു. എഴുപതിനായിരത്തിലധികം ജനസാന്ദ്രതയുള്ള കമ്പം ടൗണിനെ ഒരു പകല്‍ മുഴുവന്‍ അരിക്കൊമ്പന്‍ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു.
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ പപ്പായ
രാവിലെ നാം കഴിക്കുന്ന ഭക്ഷണം ദീര്‍ഘനേരത്തേക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാതെ പോകാൻ സഹായിക്കുന്നതാകണം
കോട്ടയം: മണർകാട്ടെ പങ്കാളി കൈമാറ്റക്കേസിനെ തുടർന്ന് പരാതിക്കാരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിനോ മാത്യുവാണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം. ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ചോദ്യം ചെയ്യാനിരിക്കേയായിരുന്നു ഷിനോയുടെ മരണം.മെയ് 19ന് രാവിലെയാണ് പരാതിക്കാരിയെ വീട്ടിൽ കയറി ഷിനോ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ബന്ധു...
മലപ്പുറം: ഹണിട്രാപ്പില്‍പ്പെട്ട തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ(58) കൊലചെയ്തത് പ്രതി ഫര്‍ഹാന(18) ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ നല്‍കാന്‍ തയാറായതിനു പിന്നാലെ. പണം നല്‍കാന്‍ തയാറെങ്കിലും സിദ്ദിഖ് മുന്നോട്ടുവച്ച ഉപാധി പ്രതികളെ പ്രകോപിപ്പിക്കുകയായിരുന്നത്രേ. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ഫോണിലൂടെയാണു സിദ്ദിഖുമായി ഫര്‍ഹാന ബന്ധം സ്ഥാപിച്ചത്. ലൈംഗികകാര്യങ്ങളടക്കം അവര്‍ സംസാരിച്ചിരുന്നു. ഇതു കാമുകന്‍കൂടിയായ ഷിബിലി(22)യുടെ നിര്‍ദേശപ്രകാരമായിരുന്നു. ഈ അടുപ്പം ഹണിട്രാപ്പാക്കി മാറ്റാനായിരുന്നു നീക്കം. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടത്.
‘ഫ്ലഷ്’കേന്ദ്രത്തിനെതിരായ സിനിമയെന്ന് നിര്‍മാതാവ്, റിലീസ് തടഞ്ഞു; രൂക്ഷ വിമര്‍ശനവുമായി ഐഷ സുൽത്താന
കൊച്ചി: കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളുടെ പേരിൽ തന്റെ പുതിയ സിനിമയായ ‘ഫ്ലഷി’ന്റെ റിലീസ് തടഞ്ഞ നിർമാതാവിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായിക ഐഷ സുൽത്താന. തന്റെ ചിത്രത്തിന്റെ നിർമാതാവായ ബീനാ കാസിം തന്നെയും തന്റെ നാടിനെയും ഒറ്റി കൊടുക്കുകയായിരുന്നുവെന്ന് ഐഷ സുൽത്താന ഫേസ്‌ബുക്കിൽ കുറിച്ചു. നിർമാതാവ് ബീനാ കാസിം കേന്ദ്ര സർക്കാരിന്റെ അടിമ പണി എടുക്കുകയാണെന്നും ഐഷ ആരോപിച്ചു. സെൻസർ കിട്ടിയിട്ട് ഒന്നരവർഷമായിട്ടും, ഒരു പാട്ടും ട്രെയിലറും റിലീസ് ചെയ്തിട്ടും സിനിമ പെട്ടിയിൽ വെച്ചേക്കുവാണ് നിർമാതാവെന്ന് ഐഷ പറയുന്നു. …
സെൽഫിയെടുക്കുന്നതിനിടെ ഐഫോൺ വെള്ളത്തിൽ വീണു; വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാ സേന
പെരിന്തൽമണ്ണ: ക്ഷേത്രകുളക്കടവിൽ നിന്ന് സെൽഫിയെടുക്കവെ വെള്ളത്തിൽ വീണ ഐഫോൺ അഗ്‌നിരക്ഷാസേന വീണ്ടെടുത്തു നൽകി. പാണ്ടിക്കാട് സ്വദേശി ഏറിയാട് ശരത്തിന്റെ ഐഫോൺ 12 പ്രോ ആണ് ഇന്നലെ അങ്ങാടിപ്പുറം ഏറാന്തോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിൽ വീണുപോയത്. ശരത്തും സുഹൃത്തുക്കളും ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്.ഇന്നലെ രാവിലെ കുട്ടിയുടെ ചോറൂണിനായി കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിൽ എത്തിയതായിരുന്നു. സെൽഫിയെടുക്കുന്നതിനിടെ ഫോൺ വെള്ളത്തിൽ വീണു. ഒടുവിൽ പൊലീസിനെയും അഗ്...
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടക്കേസ് അട്ടിമറിക്കപ്പെടുന്നു. അന്വേഷണം മുറുകിയാല്‍ തലസ്ഥാന ജില്ലയിലെ സി.പി.എം വിഭാഗീയത സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നതിനാലാണ് കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നത്. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളായ കോളജ് മുന്‍ പ്രിന്‍സിപ്പലിനെയും എസ്.എഫ്.ഐ. നേതാവിനെയും ചോദ്യംചെയ്യാന്‍ പോലും പോലീസിനു കഴിയാത്തത് അന്വേഷണം ഒതുക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് ആക്ഷേപം. കോളജ് തെരഞ്ഞെടുപ്പില്‍ സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറായി ജയിച്ച അനഘക്കു പകരം എസ്.എഫ്.ഐ. നേതാവ് എ. വിശാഖിന്റെ പേരാണ് അന്നത്തെ കോളജ് പ്രസിന്‍സിപ്പല്‍ ജി.ജെ. ഷൈജു സര്‍വകലാശാലയ്ക്ക് നല്‍കിയത്. തട്ടിപ്പ് പുറത്തായതോടെ ഇരുവരെയും കോളജില്‍നിന്ന് പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് സംഘടനാ നേതാവായ ഷൈജുവിനേയും എസ്.എഫ്.ഐ. നേതാവ് വിശാഖിനേയും ഇരു സംഘടനകളും പുറത്താക്കുകയും ചെയ്തു. കോളജിന്റെയും സര്‍വകലാശാലയുടെയും പരാതികളിന്‍മേല്‍ കാട്ടാക്കട പോലീസ് കേസെടുത്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ല. കേസില്‍ ഷൈജു ഒന്നാം പ്രതിയും വിശാഖ് രണ്ടാം പ്രതിയുമാണ്. മൊഴികളും രേഖകളും മുഴുവന്‍ പരിശോധിച്ചു കഴിഞ്ഞിട്ടില്ലെന്ന് പറയുന്ന പോലീസ്, പ്രതികളെ പിടികൂടാനോ ചോദ്യംചെയ്യാനോ തയാറായിട്ടില്ല. പരാതി നല്‍കിയ സര്‍വകലാശാല രജിസ്ട്രാറുടെയും നിലവിലെ പ്രിന്‍സിപ്പലിന്റെയും കോളജില്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ റിട്ടേണിങ് ഓഫീസറുടെയും മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ആരോമലും അനഘയുമാണ് കൗണ്‍സിലറായി വിജയിച്ചതെന്ന രേഖ റിട്ടേണിങ് ഓഫീസര്‍ കൈമാറി. വിശാഖിന്റെ പേര് കൈമാറിയതിനെ കുറിച്ച് അറിയില്ലെന്നാണ് ഈ അധ്യാപകന്റെ മൊഴി. കോളജില്‍നിന്നും അനഘയ്ക്കു പകരം വിശാഖിന്റെ പേര് രേഖപ്പെടുത്തി സര്‍വകലാശാലയ്ക്ക് മുന്‍കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പെര്‍ഫോമയും പോലീസിന് ലഭിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു മാസത്തിനുള്ളില്‍ വ്യക്തിപരമായ കാരണത്താല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുന്നുവെന്നെഴുതി അനഘ നല്‍കിയ രാജിക്കത്തും പോലീസിന് കോളജ് കൈമാറി. കോളജിലെ ആള്‍മാറാട്ടം അറിഞ്ഞിരുന്നില്ലെന്നാണ് റിട്ടേണിങ് ഓഫീസറുടെ മൊഴി. തെരഞ്ഞെടുപ്പോടുകൂടി തന്റെ ജോലി അവസാനിച്ചിരുന്നെന്നും അതിന് ശേഷം സര്‍വകലാശാല യൂണിയന്‍ കൗണ്‍സിറുടെ പേര് മാറ്റി നല്‍കിയത് തന്റെ അറിവോടെയല്ലെന്നും റിട്ടേണിങ് ഓഫീസര്‍ പോലീസിന് മൊഴി നല്‍കി. വിശാഖിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയല്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. അനഘ ജയിക്കുകയും ചെയ്തു. ഇതോടുകൂടി തന്റെ ജോലി കഴിഞ്ഞുവെന്നാണ് ബോട്ടണി വിഭാഗം അധ്യാപകനായ റിട്ടേണിങ് ഓഫീസറുടെ മൊഴി. പ്രിന്‍സിപ്പലായിരുന്ന ഷൈജുവും വിദ്യാര്‍ഥി വിശാഖും ചേര്‍ന്ന നടത്തിയ ഒത്തുകളിയെന്നു സൂചന നല്‍കിയാണ് റിട്ടേണിങ് ഓഫീസറുടെ മൊഴി. അതുകൊണ്ടു തന്നെ തട്ടിപ്പ് നടന്നതിനുള്ള എല്ലാ തെളിവുകളും ഇതിനകം പോലിസിന് ലഭിച്ചിട്ടുമുണ്ട്.പ്രതികളെ ചോദ്യം ചെയ്യാന്‍ ആവശ്യമായ രേഖകള്‍ കൈവശമുണ്ടായിട്ടും അന്വേഷണം വൈകുന്നത് കേസ് തേച്ചുമായ്ച്ചു കളായാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. ആള്‍മാറാട്ടത്തിന് പിന്നില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം. നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് അന്വേഷണത്തിലെ മെല്ലെ പോക്ക്. സി.പി.എമ്മില്‍ തിരുവനന്തപുരം ജില്ലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയതയുടെ ഭാഗമായാണ് ആള്‍മാറാട്ടം. ഇനി അനഘയുടെ മൊഴിയാണ് നിര്‍ണായകം. ഇത്തരമൊരു കത്തെഴുതിയിട്ടുണ്ടോ കത്തെഴുതാന്‍ സമ്മര്‍ദമുണ്ടായോ എന്ന് വിശദമാക്കേണ്ടത് അനഘയാണ്. ഒപ്പം വിജയിച്ച ആരോമലിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ഇരുവര്‍ക്കും മേല്‍ വന്‍സമ്മര്‍ദമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വ്യക്തമായ രേഖകളില്ലാതെ തുടര്‍നടപടിയിലേക്ക് നീങ്ങിയാല്‍ തിരിച്ചടിയുണ്ടാകുമെന്നതിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
ആര് നേടും 75 ലക്ഷം? സ്വന്തമാക്കാൻ മണിക്കൂറുകൾ മാത്രം; വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
Kerala Lottery Result: കേരള ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് വിന്‍ വിന്‍. ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളില്‍ ഫലം ലഭ്യമാകും.
തിരൂർ: സംഭവത്തിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നൽകും.
കോട്ടയം: പങ്കാളിയെ കൈമാറിയ കേസിൽ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ട യുവതിയുടെ ഭർത്താവ് മരിച്ചു.
സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുന്നു .....കാരണം പറഞ്ഞ് അനുഷ്‌ക ശര്‍മ
സിനിമയേക്കാൾ മകൾക്കാണ് തന്നെ ആവശ്യമെന്നും സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുക ആണെന്നും അനുഷ്ക പറഞ്ഞു. പ്യൂമയുടെ ഒരു പരിപാടിയിൽ കോലിയോടൊപ്പം സംസാരിക്കുക ആയിരുന്നു താരം. 'മകള്‍ക്ക് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്.
തണുത്ത വെള്ളം കുടിയ്‌ക്കുന്നവർ അറിയാൻ
മിക്ക ആളുകൾക്കും തണുത്ത വെള്ളം അല്ലെങ്കില്‍ ഐസ് വെള്ളം കുടിക്കാനാണ് ഇഷ്ടം. പ്രത്യേകിച്ചു ചൂടില്‍ നിന്നും വരുമ്പോള്‍. ശരീരം തണുപ്പിയ്‌ക്കാനും ദാഹം ശമിപ്പിയ്‌ക്കാനുമുള്ള എളുപ്പമാര്‍ഗമെന്ന വിധത്തിലാണ് ഇതു ചെയ്യുന്നതും. എന്നാല്‍, ചൂടില്‍ നിന്നും കയറി വരുമ്പോള്‍ തണുത്ത വെള്ളം കുടിയ്‌ക്കുന്നത് ശരീരം തണുപ്പിയ്‌ക്കുമെന്ന ധാരണ തെറ്റാണ്. ഇതുപോലെ തണുത്ത വെള്ളം കുടിയ്‌ക്കുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. ഇവയെക്കുറിച്ചു കൂടുതലറിയൂ. തണുത്ത വെള്ളം അതായത് ഐസ് വെള്ളം കുടിയ്‌ക്കുമ്പോള്‍ രക്തധമനികള്‍ ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത് ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്‌ക്കുന്നു. …
‘ലിറ്റിൽ കൈറ്റ്സ്’ക്ലബ്ബുകളിൽ അംഗത്വം നേടാൻ എട്ടാം ക്ലാസുകാർക്ക് അവസരം, അപേക്ഷ ജൂൺ 8 വരെ
സംസ്ഥാനത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വം നേടാൻ അവസരം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുക. ജൂൺ 8 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാവുന്നതാണ്. സ്കൂളുകളിൽ നിന്നുള്ള അപേക്ഷ ഫോറത്തിൽ കുട്ടികൾ പ്രഥമ അധ്യാപകർക്ക് അപേക്ഷ നൽകണം. സംസ്ഥാനതല അഭിരുചി പരീക്ഷ ജൂൺ 13ന് നടക്കും. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായാണ് അഭിരുചി പരീക്ഷ നടത്തുക. പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5,6,7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് …
“മുഖ്യമന്ത്രി പിണറായി വിജയൻ ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ മികച്ച മാതൃക”: തേജസ്വി യാദവ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ രാജ്യത്ത് മികച്ച മാതൃകയാണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളത്തിന്‍റെ മുന്നേറ്റം വലുതാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു. എല്‍ജെഡിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വിതയ്ക്കുകയാണ്. ബിജെപിക്ക് പിന്നാക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താല്പര്യം ഇല്ല. അത് കൊണ്ടാണ് […]
മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: മകളുടെ വിവാഹത്തിന്റെ തലേന്ന് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോട്ടേക്കാട് കിഴക്കെത്തറ തളത്തിൽ വീട്ടിൽ രമേഷ് കുമാർ (59) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് മകളുടെ വിവാഹം തീരുമാനിച്ചിരുന്നത്. ഞായറാഴ്ച രാത്രി 8.30ന് വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ രമേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമേഷിന്റെ മരണത്തെ തുടർന്ന് തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന മകളുടെ വിവാഹം മാറ്റിവച്ചു. സുനിതയാണ് ഭാര്യ. ശ്രീറാം ശ്രീലക്ഷ്മി എന്നിവർ മക്കളാണ്.
ലോകകപ്പ് ഷോട്ട്ഗൺ: മിക്‌സഡ് ട്രാപ്പ് ടീമുകൾക്ക് മെഡലുകൾ നേടാനാകാതെ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ഞായറാഴ്ച നടന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷന്റെ) ലോകകപ്പ് ഷോട്ട്ഗണിലെ ട്രാപ്പ് മിക്സഡ് ടീം മത്സരത്തിൽ രണ്ട് ഇന്ത്യൻ ജോഡികളും മെഡൽ ബ്രാക്കറ്റിൽ നിന്ന് പുറത്തായി. ഐഎസ്എസ്എഫ് വേൾഡ് കപ്പ് ഷോട്ട്ഗണിലെ അവരുടെ ഇടപഴകലുകൾ ഇന്ത്യ അവസാനിപ്പിച്ചു, ഇവിടെ ഒരു വെള്ളിയും ഒരു വെങ്കലവും വീതമുള്ള മെഡൽ പട്ടികയിൽ സംയുക്ത അഞ്ചാം സ്ഥാനത്താണ്, വനിതാ സ്കീറ്റ് മത്സരത്തിൽ വിജയിച്ചത്. ഓസ്‌ട്രേലിയയ്ക്കും ഒരു വെള്ളിയും ഒരു വെങ്കലവും ഉണ്ട്. ഞായറാഴ്ച ട്രാപ്പ് മിക്സഡ് ടീം മത്സരത്തിൽ രണ്ട് […]
റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ ആദ്യ പോസ്റ്റർ അനാവരണം ചെയ്തു, ആവേശം ജനിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് സിനിമ, ഗല്ലി ബോയ് എന്ന ചിത്രത്തിലെ അവിസ്മരണീയമായ സഹകരണത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന രൺവീർ സിംഗിന്റെയും ആലിയ ഭട്ടിന്റെയും ഡൈനാമിക് ജോഡിയെ അവതരിപ്പിക്കുന്നു. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തി കരൺ ജോഹർ സംവിധായകന്റെ കസേരയിൽ എത്തുന്നു. രൺബീർ കപൂർ, അനുഷ്‌ക ശർമ്മ, ഐശ്വര്യ […]
വിവാഹത്തിന് ശേഷം ഏറെ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ദമ്പതികളാണ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. രവീന്ദറിനെതിരെ കടുത്ത രീതിയില്‍ ബോഡി ഷെയ്മിംഗും, പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് സമ്മതിച്ചത് എന്നുള്ള വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും നേരെ നടന്നത്.വിമര്‍ശനങ്ങളോടെല്ലാം രവീന്ദറും മഹാലക്ഷ്മിയും പ്രതികരിച്ചു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മഹലാക്ഷ്മി ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് ഈയിടയെയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. പല ബ്രാന്‍ഡുകളുടെയും പ്രമോഷന്റെ ഭാഗമായി മഹാലക്ഷ്മി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും രവീന്ദറിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇരുവരും […]
രാഹുല്‍ ഗാന്ധി മൂന്നു ദിവസ പര്യടനത്തിന് ഇന്ന് യുഎസിലേക്ക് പുറപ്പെടും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്നു ദിവസ പര്യടനത്തിനായി ഇന്ന് യുഎസിലേക്ക് പുറപ്പെടും. പ്രാദേശിക കോടതി നിരാക്ഷേപപത്രം (എൻ.ഒ.സി) നല്‍കിയ രണ്ടു ദിവസം കഴിഞ്ഞ് രാഹുല്‍ ഗാന്ധിക്ക് സാധാരണ പാസ്പോര്‍ട്ട് ലഭിച്ചു. ഞായറാഴ്ച ഉച്ചക്കു ശേഷമാണ് കൈപ്പറ്റിയത്. ഇന്ന് വൈകീട്ട് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടുന്ന രാഹുല്‍ ഗാന്ധി സ്റ്റാൻഫോഡ് സര്‍വകലാശാല വിദ്യാര്‍ഥികളുമായും വാഷിങ്ടണ്‍ ഡി.സിയില്‍ സാമാജികര്‍ ഉള്‍പ്പെടെ പ്രമുഖരുമായും സംവദിക്കും.മൂന്നു ദിവസ പര്യടനത്തിനിടെ അമേരിക്കയിലെ ഇന്ത്യൻവംശജര്‍, പ്രമുഖ ബുദ്ധിജീവികള്‍, വാള്‍ സ്ട്രീറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയും കാണും. ജൂണ്‍ […]
മലപ്പുറം: ഹണിട്രാപ്പില്‍പ്പെട്ട തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ(58) കൊലചെയ്തത് പ്രതി ഫര്‍ഹാന(18) ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ നല്‍കാന്‍ തയാറായതിനു പിന്നാലെ. പണം നല്‍കാന്‍ തയാറെങ്കിലും സിദ്ദിഖ് മുന്നോട്ടുവച്ച ഉപാധി പ്രതികളെ പ്രകോപിപ്പിക്കുകയായിരുന്നത്രേ. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ഫോണിലൂടെയാണു സിദ്ദിഖുമായി ഫര്‍ഹാന ബന്ധം സ്ഥാപിച്ചത്. ലൈംഗികകാര്യങ്ങളടക്കം അവര്‍ സംസാരിച്ചിരുന്നു. ഇതു കാമുകന്‍കൂടിയായ ഷിബിലി(22)യുടെ നിര്‍ദേശപ്രകാരമായിരുന്നു. ഈ അടുപ്പം ഹണിട്രാപ്പാക്കി മാറ്റാനായിരുന്നു നീക്കം. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടത്. അതു നടന്നില്ലെങ്കില്‍ ആക്രമിക്കാനാണ് ആയുധങ്ങള്‍ കരുതിയിരുന്നത്. പണം നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിനു തയാറാകണമെന്നു സിദ്ദിഖ് ആവശ്യപ്പെട്ടതാണു തര്‍ക്കത്തില്‍ കലാശിച്ചതെന്നു പ്രതികള്‍ പോലീസിനു മൊഴി നല്‍കി. ഫര്‍ഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായ എം.ഡി.എം.എ. ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമായി. കൊലചെയ്ത ശേഷം വസ്ത്രങ്ങളും ആയുധങ്ങളും പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ചു. അന്നു പുലര്‍ച്ചെവരെ കാറിലിരുന്നു പ്രതികള്‍ എം.ഡി.എം.എ ഉപയോഗിച്ചു. സിദ്ദിഖിന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണം ഉപയോഗിച്ചാണു മയക്കുമരുന്നു വാങ്ങിയതെന്നും പോലീസ് പറഞ്ഞു. ഫര്‍ഹാനക്കു 18 വയസ് പൂര്‍ത്തിയായത് കൊലപാതകത്തിന് എട്ടു ദിവസം മുമ്പു മാത്രമാണ്. എട്ടു ദിവസം മുമ്പാണു കൊലപാതകം നടന്നിരുന്നെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ആക്ട് പ്രകാരം ഫര്‍ഹാനക്ക് കേസില്‍ ഇളവ് ലഭിക്കുമായിരുന്നു. സിദ്ദിഖിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ ആദ്യ രണ്ടുദിവസം ഇരുട്ടില്‍തപ്പിയ പോലീസിനു ഒരു തുമ്പുകിട്ടിയതോടെ അതില്‍പിടിച്ചു കയറുകയായിരുന്നു. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടുനിന്നായതിനാല്‍ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലഭ്യമായ വിവരങ്ങള്‍ക്കു പിന്നാലെ പോകുകയായിരുന്നു. ഇതോടെയാണു കോഴിക്കോട്ടെ ഡി കാസ ഹോട്ടലില്‍ സിദ്ദിഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടര്‍ന്നു ഹോട്ടലിലെ സി.സി.ടിവി പരിശോധിച്ചു. തുടര്‍ന്നാണു പ്രതികള്‍ രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പ്രതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. അവര്‍ നാട്ടിലില്ലെന്നു മനസിലാക്കിയതോടെയാണു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഷിബിലി ജോലി ആവശ്യാര്‍ഥം അസാമിലേക്കുപോകുന്നുണ്ടെന്ന വിവരം വീട്ടുകാരില്‍നിന്നും ലഭിച്ചിരുന്നു. പ്രതികള്‍ ചെൈന്നയിലുണ്ടെന്ന സൂചന മൊെബെല്‍ ഫോണ്‍ ലൊക്കേഷനില്‍നിന്നു ലഭിച്ചു. ഒരുമണിക്കൂറിനുള്ളില്‍തന്നെ ഇവര്‍ ചെെന്നെ റെയില്‍വേ സ്‌റ്റേഷനിലെത്തുകയും റെയില്‍വേ പോലീസിന്റെ പിടിയിലാകുകയും ചെയ്തു. ഇന്നലെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ പോലീസ് ഇന്നു തിരൂര്‍ കോടതി മുഖേന കസ്റ്റഡിയില്‍ വാങ്ങും. കൃത്യം നടന്ന ഇടങ്ങളിലെല്ലാം പ്രതികളുമായി പോയി ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
ബ്രേക്കപ്പിന്‍റെ വിഷമം മുന്‍പ് ഉണ്ടായിരുന്നു, ഇപ്പോൾ കൂൾ ആണെന്ന് വിൻസി
ഇപ്പോള്‍ തന്‍റെ സ്വഭാവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിന്‍സി. ഐആം വിത്ത് ധന്യ മേനോന്‍ എന്ന ചാറ്റ് ഷോയിലാണ് വിന്‍സി തന്‍റെ മനസ് തുറന്നത്.
കെഎസ് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചെറുതോണി: കെഎസ് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉപ്പുതോട് ചാലിസിറ്റി വെള്ളാക്കാട്ട് സുരേന്ദ്രന്റെ മകൻ അമൽ (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ വാഴത്തോപ്പ് പള്ളിക്കവല പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. Read Also : പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച …
അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിക്ക് നേരെ അതിക്രമം; യുവാവ് പോലീസ് പിടിയിൽ
തിരുവനന്തപുരം: വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിയെ കടന്നു പിടിച്ച കേസില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് പോലീസ് പിടിയിൽ. നെയ്യാറ്റിന്‍കര കടവട്ടാരം സ്വദേശി രതീഷ് (32)നെയാണ് പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുള്ളറ്റില്‍ ഫുഡ് ഡെലിവറിക്കെത്തിയ പ്രതി വീടിന്റെ മുറ്റം തൂക്കുകയായിരുന്ന യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ച ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാന്‍ അടുക്കളയില്‍ പോയ യുവതിയുടെ പുറകെ പോയി അവരെ കയറി പിടിക്കുകയായിരുന്നു. ശേഷം വീടിന്റെ മുന്‍വശത്ത് മൊബൈലില്‍ ഗെയിം […]
മലേഷ്യ മാസ്റ്റേഴ്‌സ് :കിരീടം സ്വന്തമാക്കി എച്ച്എസ് പ്രണോയ്
ഞായറാഴ്ച നടന്ന മലേഷ്യ മാസ്റ്റേഴ്‌സ് സൂപ്പർ 500 ടൂർണമെന്റിലെ പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെതിരെ മൂന്ന് ഗെയിമുകൾക്ക് വിജയിച്ചതോടെ സ്റ്റാർ ഇന്ത്യൻ ഷട്ടിൽ എച്ച്എസ് പ്രണോയ് ആറ് വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചു. 2022 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ ചൈനയുടെ ലോക നമ്പർ 34 വെങ് ഹോങ് യാങ്ങിനെതിരെ 21-19 13-21 21-18 എന്ന സ്‌കോറിനാണ് 30 കാരനായ ഇന്ത്യൻ താരം മികച്ച സംയമനവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചത്. […]
ഗുരുവായൂരിൽ ഇന്നലെ വൻ തിരക്ക്; വഴിപാട് ഇനത്തിൽ ലഭിച്ചത് 72.32 ലക്ഷം രൂപ
ഗുരുവായൂർ: ഗുരുവായൂരിൽ ഇന്നലെ ക്ഷേത്ര ദർശനത്തിന് അനുഭവപ്പെട്ടത് വൻ തിരക്ക്. പുലർച്ചെ മുതൽ ആരംഭിച്ച തിരക്ക് ഉച്ചയ്ക്കും നീണ്ടു. ഉച്ചകഴിഞ്ഞ് 2.45നാണ് ഭക്തരുടെ ദർശനം കഴിഞ്ഞ് നട അടച്ചത്. 3.30ന് വീണ്ടും നട തുറന്നു.ക്ഷേത്രത്തിൽ 72.32 ലക്ഷം രൂപയുടെ വഴിപാടുകൾ ഉണ്ടായി. ക്യൂ നിൽക്കാതെ ദർശനം നടത്താൻ കഴിയുന്ന നെയ് വിളക്ക് വഴിപാട് ചെയ്ത് 2400ലേറെ ഭക്തർ ദർശനം നടത്തി. ഈ ഇനത്തിലെ മാത്രം വരവ് 24.48 ലക്ഷം രൂപയാണ്.തുലാഭാരം വഴിപാടിൽ നിന്ന് 23.12 ലക്ഷവും പാൽപായസ വഴിപാടായി 7.52 ലക്ഷം രൂപയും ലഭിച്ചു. 18 വിവാഹങ്ങളും...
ഡല്‍ഹി: ദേശീയ തലസ്ഥാനത്ത് പ്രതിഷേധിച്ച ഗുസ്തിക്കാർക്കെതിരായ ഡൽഹി പോലീസ് നടപടി വേദനാജനകമാണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ പറഞ്ഞു. ”നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ നമ്മുടെ കായികതാരങ്ങളോട് ഡൽഹി പോലീസിന്റെ പെരുമാറ്റത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ ക്രൂരതയിലൂടെ നമ്മുടെ ജനാധിപത്യ മൂല്യങ്ങളും ധാർമ്മികതയും ഇന്ന് ലജ്ജിച്ചിരിക്കുകയാണ്,” പവാർ ട്വീറ്റ് ചെയ്തു. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മഹാരാഷ്ട്ര അമച്വർ റെസ്‌ലിംഗ് അസോസിയേഷന്റെ പ്രസിഡന്റാണ് പവാർ. അദ്ദേഹത്തിന്റെ മകളും ബാരാമതി ലോക്‌സഭാ എംപിയും […]
മഹല്ല് ശാക്തീകരണത്തിന് ഊർജം പകർന്ന് നേതൃസംഗമം
കാന്തപുരം ഖാസി ആയ വിവിധ മഹല്ലുകളിൽ നിന്നുള്ളവരുടെ സംഗമം വരും ദിവസങ്ങളിലും ജാമിഉൽ ഫുതൂഹിൽ വെച്ച് നടക്കും.
പതിനൊന്നാം ലീഗ് കിരീടം പിഎസ്ജി സ്വന്തമാക്കി
ശനിയാഴ്ച സ്ട്രാസ്ബർഗിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സി 1-1ന് സമനിലയിൽ പിരിഞ്ഞതോടെ പാരീസ് സെന്റ് ജെർമെയ്ൻ ഫ്രഞ്ച് റെക്കോർഡ് 11-ാം ലീഗ് കിരീടം സ്വന്തമാക്കി. മെസ്സിയുടെ ഓപ്പണർ കെവിൻ ഗമേറോയുടെ സമനില ഗോളിൽ റദ്ദായി, അതിന്റെ ഫലമായി പിഎസ്ജി (37 മത്സരങ്ങളിൽ നിന്ന് 85 പോയിന്റ്) രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ (37 മത്സരങ്ങളിൽ നിന്ന് 81 പോയിന്റ്) നാല് പോയിന്റ് ലീഡ് നേടി, ലീഗ് 1 സീസണിലെ ഒരു മത്സരത്തോടെ. അവശേഷിക്കുന്നു. സെന്റ്-എറ്റിയെൻ സ്ഥാപിച്ച 10 കിരീടങ്ങളുടെ […]
കൊച്ചി: സംസ്ഥാനത്തു കാട്ടാന എണ്ണം ഗണ്യമായി കുറഞ്ഞെന്നു പുതിയ സെന്‍സസില്‍ കണ്ടെത്തല്‍. കേരളത്തില്‍ 3,500 നും 3,600 നുമിടയില്‍ ആനകളുണ്ടെന്നാണു കണ്ടെത്തല്‍. വനംഡിവിഷനുകളില്‍നിന്നുള്ള ഡേറ്റ പരിശോധിച്ചതില്‍ ലഭിച്ച പ്രാഥമിക കണക്കാണിത്. 2017 ലെ കണക്കെടുപ്പില്‍ സംസ്ഥാനത്ത് 5,706 കാട്ടാനകളെ കണ്ടെത്തി. 2012 ല്‍ 6,026 ആയിരുന്നു. കഴിഞ്ഞ 17 മുതല്‍ 19 വരെയായിരുന്നു സെന്‍സസ്. ജൂലൈ ഒന്നുമുതല്‍ അഞ്ചുവരെ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഡേറ്റ വിശദമായി പരിശോധിച്ച ശേഷം ജൂലൈ 15 നു മുമ്പു അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഇതില്‍ ആനകളുടെ കൃത്യമായ എണ്ണം ലഭിക്കും. ആനകള്‍ കര്‍ണാടക, തമിഴ്‌നാട് വനങ്ങളിലേക്കു കുടിയേറിയതാണു കേരളത്തില്‍ കുറയാന്‍ കാരണമെന്നാണു വനംവകുപ്പിന്റെ നിഗമനം. അയല്‍സംസ്ഥാന വനങ്ങളില്‍ എളുപ്പം വെള്ളവും തീറ്റയും ലഭ്യമാകുന്നതാണു കുടിയേറ്റ കാരണം. അവിടത്തെ ഉണങ്ങിക്കിടന്നിരുന്ന പല പ്രദേശങ്ങളും കാലാവസ്ഥാ മാറ്റത്താല്‍, പച്ചപ്പണിഞ്ഞിട്ടുണ്ട്. ബന്ദിപ്പൂര്‍, മുതുമല, ആനമല, കമ്പം, തേനി, രാജപാളയം, ബോഡിനായ്ക്കന്നൂര്‍, മേഘമല വനങ്ങളില്‍ കാടിന്റെ സാന്ദ്രത വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ കുറഞ്ഞു. കേരളത്തില്‍ നിരന്തരമുള്ള മനുഷ്യ- കാട്ടാന സംഘര്‍ഷമാണു മറ്റൊരു കാരണം. അരിക്കൊമ്പന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണു കാട്ടാന സെന്‍സസ് നടത്തിയത്. കേരളത്തില്‍ കാട്ടാനയെണ്ണം ഗണ്യമായി കൂടിയെന്നായിരുന്നു വാദം. എന്നാല്‍, ഇതു തള്ളുന്നതാണു പുതിയ സെന്‍സസ് വിവരം. വനം ഡിവിഷനുകളെ 620 ബ്ലോക്കായി തിരിച്ചായിരുന്നു കണക്കെടുപ്പ്. ആനകള്‍, ആനപ്പിണ്ടങ്ങളുടെ എണ്ണം, മനുഷ്യവന്യജീവി സംഘര്‍ഷം, ജലലഭ്യത, കൃഷിരീതി തുടങ്ങിയവ സംബന്ധിച്ച വിവരം ശേഖരിച്ചു. കൊമ്പനാന, പിടിയാന, മോഴ, ഒറ്റയാന്‍, കൂട്ടം, കുട്ടിയാനകള്‍, മുതിര്‍ന്ന ആന എന്നിവ വര്‍തിരിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് അടുത്ത മാസം 20 നു ശേഷം പുറത്തുവിടും. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു കേരളത്തില്‍ കാട്ടാന സെന്‍സസ് നടന്നത്. സംസ്ഥാനാതിര്‍ത്തി കടന്നു സഞ്ചരിക്കുന്നതിനാല്‍, അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും ആന്ധ്രയിലും ഒരേസമയം കണക്കെടുപ്പു നടന്നു. ഭൂപടത്തില്‍ ആനകളുള്ള സ്ഥാനം അടയാളപ്പെടുത്തുന്നതിനാലും എല്ലായിടവും ഒരേസമയം പരിശോധന നടന്നതിനാലും എണ്ണത്തില്‍ ആവര്‍ത്തനമുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. ആനപ്പിണ്ടം പരിശോധിച്ചും കാല്‍പ്പാടുകള്‍ നോക്കിയും നേരിട്ടു കാണുന്നവയുടെ എണ്ണമെടുത്തുമാണു കണക്കെടുത്തത്. ശേഖരിച്ച വിവരം പ്രത്യേക ആപ്പ് വഴി ഭൂപടത്തില്‍ രേഖപ്പെടുത്തി. ആദ്യമായാണു കാട്ടാന കണക്കെടുപ്പിന് ആപ്പും ഭൂപടവും ഉപയോഗിച്ചത്.
ട്വിറ്റര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം
ന്യൂഡല്‍ഹി: ‘ട്വിറ്റര്‍’ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്ത് ഇടം പിടിച്ചു. ഒമ്ബതുകോടി 54 ലക്ഷം ഉപഭോക്താക്കളുള്ള അമേരിക്ക ഒന്നാം സ്ഥാനത്തും ആറുകോടി 75 ലക്ഷം ഉപഭോക്താക്കളുള്ള ജപ്പാന് രണ്ടാംസ്ഥാനവുമാണ്. അതേസമയം ഇന്ത്യയിൽ രണ്ടുകോടി 73 ലക്ഷത്തിലധികം ആളുകളാണ് ട്വിറ്റര്‍ ഉപയോക്താവായി ഉള്ളത്. ലോകത്ത് 45 കോടിയോളം ആളുകളാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. 25 മുതല്‍ 34 വയസ്സിനിടയിലുള്ളവര്‍ക്കിടയിലാണ് ട്വിറ്ററിന് ഏറെ പ്രീതി. കണക്കുകളനുസരിച്ച് ലോകത്ത് ജനപ്രീതി നേടിയ സാമൂഹികമാധ്യമങ്ങളുടെ പട്ടികയില്‍ പതിനാലാം സ്ഥാനത്താണ് ട്വിറ്റര്‍ ഉള്ളത്. […]
അമിത മുടി കൊഴിച്ചിലിന് പിന്നിൽ
ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തതും കാലാവസ്ഥാ വ്യതിയാനവും താരന്‍ പോലുള്ള പ്രശ്‌നങ്ങളും ഉറക്കക്കുറവും അമിത സമ്മര്‍ദ്ദവും ഒക്കെ മുടി കൊഴിച്ചിലിന്റെ കാരണങ്ങളാണ്. പലപ്പോഴും നാം മുടി കൊഴിച്ചില്‍ അത്ര കാര്യമായി എടുക്കാറില്ല. എന്നാല്‍, മുടിയുടെ ഉള്ളുകുറഞ്ഞ് നെറ്റി കയറിത്തുടങ്ങുമ്പോഴായിരിക്കും പലരും അതേക്കുറിച്ച് ബോധവാന്മാരാകുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സോഷ്യല്‍ മീഡിയ ഉപയോഗവും ടിവി കാണലും കഴിഞ്ഞു കിടക്കുമ്പോള്‍ തന്നെ വളരെ വൈകാറുണ്ട്. രാവിലെ ജോലിക്ക് പോകാന്‍ നേരത്തെ ഉണരുകയും …
ജന്തര്‍മന്തറില്‍ ഇന്ന് മുതല്‍ വീണ്ടും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍
സമരം അവസാനിച്ചിട്ടില്ലെന്നും, ജന്തര്‍ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക്
കോഴിക്കോട്: വെസ്റ്റ് കൊമേരി അമ്മാത്ത് പറമ്പ് ഇടവഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊമേരി അമ്മാത്ത് മീത്തൽ കിരൺകുമാർ (45) മാരകമായ മർദ്ദനമേറ്റാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മരിച്ചയാളുടെ അയൽവാസിയായ യുവാവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാവിലെ വഴിയാത്രക്കാരാണ് കിരൺ കുമാറിനെ ഇയാളുടെ വീടിനടുത്തുള്ള കോൺക്രീറ്റ് ഇടവഴിയിൽ, വീടിനോട് ചേർന്ന പടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ...
കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കൽ കേസ്; ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു
കോട്ടയം : പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം സംഭവിച്ചത്. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം. യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മണര്‍കാട് […]
മുത്തച്ഛന് ആദരവുമായി എത്തിയ ജൂനിയര്‍ എന്‍ടിആറിനെ ഫാന്‍സ് വളഞ്ഞു
ആരാധകരുടെ വന്‍ കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. ഇവരുടെ തിരക്കില്‍ സമാധിഘട്ടിന് അടുത്ത് എത്താന്‍ പോലും ജൂനിയര്‍ എന്‍ടിആര്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
ചരിത്രത്തിലാദ്യം: പ്രീമിയർ ലീഗിൽ ചെൽസിക്കും മുകളിൽ ഫിനിഷ് ചെയ്ത് ക്രിസ്റ്റൽ പാലസ്
ലണ്ടൻ: പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ നോട്ടിങാം ഫോറസ്റ്റിനോട് 1-1ന്റെ സമനില വാങ്ങിയതോടെ ചരിത്രത്തിലാദ്യമായി ചെൽസിക്ക് മുകളിൽ ഫിനിഷ് ചെയ്ത് ക്രിസ്റ്റൽ പാലസ്. ക്രിസ്റ്റൽ പാലസ് പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ചെൽസി 12ാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമുകളിലൊന്നിന് മുകളിലുള്ള ക്രിസ്റ്റല്‍ പാലസിന്റെ നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍. 38 മത്സരങ്ങളിൽ നിന്ന് പതിനൊന്ന് ജയവും 15 തോൽവിയും 12 സമനിലയുമായി 45 പോയിന്റാണ് ക്രിസ്റ്റൽ പാലസ് സ്വന്തമാക്കിയത്. അത്രയും മത്സരങ്ങളിൽ നിന്നായി പതിനൊന്ന് ജയവും […]
പങ്കാളികളെ കൈമാറൽ കേസിലെ പരാതിക്കാരിയെ കൊന്ന കേസ്: ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു
കോട്ടയം: പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ യുവതിയുടെ ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലിനയിരുന്നു മരണം. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയായിരുന്നു മരണം. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതിയെ […]
ലോകകപ്പ് 2023: ബിസിസിഐ ടൂർണമെന്റിനായി സാധ്യമായ 15 വേദികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നു
2023-ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് അഞ്ച് മാസത്തിൽ താഴെ മാത്രമാണ് ഉള്ളത്, തീവ്രമായ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെല്ലാം വലിയ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറായിക്കഴിഞ്ഞു. മറുവശത്ത്, ഇവന്റ് ബ്ലോക്ക്ബസ്റ്റർ ആക്കാനുള്ള വലിയ ഉത്തരവാദിത്തം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ചുമലിൽ വഹിക്കുന്നു. 2011 ന് ശേഷം, ഏകദിന ലോകകപ്പിന്റെ മറ്റൊരു പതിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു, ഇത്തവണയും 12 വർഷം മുമ്പുള്ള പരിപാടിയേക്കാൾ വലുതായി ബിസിസിഐ ഈ പരിപാടി നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബോർഡും പാകിസ്ഥാൻ […]
ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ കാർത്തിക് ചെന്നൈ അന്തരിച്ചു
ചെന്നൈ: ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ കാർത്തിക് ചെന്നൈ അന്തരിച്ചു. വർഷങ്ങളായി ചെന്നൈയിൽ ചിത്രീകരിക്കുന്ന സിനിമകളുടെ മാനേജരായിരുന്നു അദ്ദേഹം. ഇന്നലെ കൂടി തന്റെ ജോലിയിൽ കർമനിരതനായിരുന്നു കാർത്തിക്. ഇന്നലെ രാത്രിയും ചെന്നൈയിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മല്ലൈകോട്ടെ വാലിബന്റെ’ ലൊക്കേഷനിൽ അദ്ദേഹം ഉണ്ടായിരുന്നു. തന്റെ ജോലികൾ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു കാർത്തിക്. സഹപ്രവർത്തകർക്കെല്ലാം എന്നും വളരെ ഉപകാരിയായിരുന്ന കാർത്തിക്കിന്റെ വിയോഗം സിനിമ മേഖലയിൽ ഒരു തീരാ നഷ്ടം തന്നെയാണ്.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരാണോ? സമയപരിധി ഉടൻ അവസാനിക്കും, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
പാൻ കാർഡ് ആധാറുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഉടൻ ബന്ധിപ്പിക്കാൻ നിർദ്ദേശം. ഇവ ബന്ധിപ്പിക്കുന്നതിനായി നീട്ടിനൽകിയ സമയപരിധി ഉടൻ അവസാനിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 30 വരെയാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ഇതിനുള്ളിൽ നടപടിക്രമം പൂർത്തിയാകാത്തവരുടെ കാർഡുകൾ അസാധുവാകുന്നതാണ്. കൂടാതെ, ഇത്തരക്കാർക്ക് ജൂലൈ മുതൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനോ, മറ്റ് പ്രവൃത്തികൾ പൂർത്തീകരിക്കാനോ കഴിയുകയില്ല. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം പാൻ …
കോട്ടയം: പങ്കാളിയെ കൈമാറിയ കേസില്‍ ഭാര്യ വെട്ടേറ്റു മരിച്ചതിന് പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരണമടഞ്ഞു. ഇന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പോലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഇയാള്‍ മരണമടഞ്ഞത്. ഇതോടെ കൊലപാതകം പങ്കാളിയെ കൈമാറ്റം ചെയ്ത കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരത്തില്‍ ഇരുള്‍ വീണു. ഈ മാസം 19 നായിരുന്നു പങ്കാളിയെ കൈമാറ്റം ചെയ്തതിന് ഭര്‍ത്താവിനെതിരേ കേസ് കൊടുത്ത മണര്‍കാട് സ്വദേശിനി കോട്ടയം മണര്‍കാടുള്ള വീട്ടില്‍ വെട്ടേറ്റു മരിച്ചത്. വെട്ടിയത് ഭര്‍ത്താവാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഭാര്യയെ കൊലപ്പെടുത്തി ഇയാള്‍ കടന്നുകളയുകയായിരുന്നു എന്നാണ് കൊല ചെയ്യപ്പെട്ട സ്ത്രീയുടെ കുടുംബം ആരോപിച്ചത്. പിന്നീട് ഇയാളെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും പോലീസ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ചോദിച്ചറിയണമെന്നിരിക്കെയാണ് ഇയാളുടെ മരണവും സംഭവിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരോഗ്യനില വഷളായ നിലയിലായിരുന്നു ഇയാള്‍. കഴിഞ്ഞ 10 ദിവസമായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ ആരോഗ്യനില കൂടുതല്‍ മോശമായി. കൊലപാതകത്തിന് പിന്നില്‍ ദുരൂഹതയുണ്ടോ? പങ്കാളിയെ കൈമാറിയ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏതെങ്കിലും രീതിയില്‍ പങ്കുണ്ടോ എന്നെല്ലാമുള്ള സംശയം പോലീസിനുണ്ടായിരുന്നു.
ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയും സിഇഒ ജെഫ് അലാർഡിസും അടുത്തയാഴ്ച പാകിസ്ഥാൻ സന്ദർശിക്കും
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ഗ്രെഗ് ബാർക്ലേയ്‌ക്കൊപ്പം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെഫ് അലാർഡിസും രണ്ട് ദിവസത്തെ പര്യടനത്തിനായി മെയ് 30ന് പാകിസ്ഥാൻ സന്ദർശിക്കും. 15 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ചെയർമാൻ രാജ്യത്ത് പര്യടനം നടത്തുന്നത്. 2008ൽ മുൻ പ്രസിഡന്റ് റേ മാലിയുടെ സന്ദർശനം നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഇരുവരും പാകിസ്ഥാനിലെത്തുമെന്നും പിസിബി മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ നജാം സേത്തി, പിസിബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബാരിസ്റ്റർ സൽമാൻ നസീർ, മറ്റ് ബോർഡ് […]
ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്‌നാട് വനം വകുപ്പ്.
പങ്കാളികളെ കൈമാറല്‍ കേസിലെ പരാതിക്കാരിയെ കൊന്ന കേസ്: ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു
ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ മരണം.
ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം, തുറന്ന് പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്
വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്.
പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.
പാറയിലൂടെ നടക്കവെ കാൽ വഴുതി പുഴയിലേക്ക് വീണു; കണ്ണൂരിൽ മധ്യവയസ്‌കന് ദാരുണ മരണം
കണ്ണൂർ: പാറയിലൂടെ നടക്കവെ കാൽ വഴുതി പുഴയിലേക്ക് വീണയാൾ മരിച്ചു. എറണാകുളം വടുതല സ്വദേശിയും പുതിയതെരുവിൽ താമസക്കാരനുമായ പുത്തൻവീട്ടിൽ ജേക്കബ് വിൽഫ്രഡ് (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. സഞ്ചാരി എന്ന ട്രാവൽസ് ഗ്രൂപ്പിലെ പത്തംഗ സംഘത്തോടൊപ്പം പുഴ കാണാൻ എത്തിയതായിരുന്നു ജേക്കബ്. പാറയിലൂടെ നടന്ന ഇയാൾ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.നീന്തൽ അറിയാത്തതിനാൽ മുങ്ങിത്താഴ്ന്നതായി കൂടെയുള്ളവർ പറഞ്ഞു. ഫയർഫോഴ്‌സും പൊലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് പരിയാരം കണ്ണൂർ ഗവ...
വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി യുവതിയെ കയറി പിടിച്ച ഫുഡ് ഡെലിവറി നടത്തുന്നയാൾ അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിയെ കയറി പിടിച്ച കേസില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടില്‍ രതീഷാ(32)ണ് അറസ്റ്റിലായത്. ബുള്ളറ്റില്‍ ഫുഡ് ഡെലിവറിക്കെത്തിയ ഇയാള്‍ വീടിന്റെ മുറ്റം തൂക്കുകയായിരുന്ന യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ച ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയില്‍ പോയ യുവതിയുടെ പുറകെ പോയി അവരെ കയറി പിടിക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്ത് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രതീഷ് സമാനമായ […]