SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

‘പാര്‍ട്ടി ലൈനില്‍ നില്‍ക്കണമെന്ന് പറഞ്ഞു’; തരൂരിന് ഉപദേശം നല്‍കിയെന്ന് കെ സുധാകരന്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പറയേണ്ട കാര്യങ്ങള്‍ തരൂരിനോട് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യവുമെടുത്ത് നല്ല ഉപദേശം നല്‍കി. എഐസിസി നിര്‍ദേശ പ്രകാരമാണ് തരൂരിനെ ഫോണില്‍ ബന്ധപ്പെട്ടതെന്നും സുധാകരന്‍ കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. തരൂര്‍ അത്തരത്തില്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി അംഗീകരിക്കുന്നത് പാര്‍ട്ടി തീരുമാനമാകും. പാര്‍ട്ടി ലൈനില്‍ നില്‍ക്കണമെന്ന് […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 9:00 pm

യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര കല്ലേരിയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്പത്ത് ശ്യാമിലി(25)യാണ് മരിച്ചത്. ഭര്‍ത്താവ് ജിതിന്റെ കല്ലേരിയിലെ വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. ശ്യാമിലിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ജിതിന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നാല് വയസുള്ള ദ്രുവരക്ഷ് ഏക മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 8:05 pm

ആകര്‍ഷകമായ വാഗ്ദാനം നല്‍കി വിദ്യാത്ഥിയെ കമ്പളിപ്പിച്ചു, ബൈജുസ് ആപ്പ് എട്ടാം ക്ലാസുകാരന് നഷ്ടപരിഹാരം നല്‍കണം

കൊച്ചി: ആകര്‍ഷകമായ വാഗ്ദാനം നല്‍കി എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ കബളിപ്പിച്ചെന്ന പരാതിയില്‍ ബൈജൂസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. തൃപ്തികരം അല്ലെങ്കില്‍ പണം തിരികെ നല്‍കും എന്ന് വാഗ്ദാനം നല്‍കി വിദ്യാത്ഥിയെ കമ്പളിപ്പിച്ചെന്ന് എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവുമായ സ്റ്റാലിന്‍ എന്‍ തോമസ്, ബൈജൂസ് ലേണിംഗ് ആപ്പിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. എതിര്‍കക്ഷി നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് പതിനാറായിരം രൂപ […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 7:34 pm

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസ്സുകാരിക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസ്സുകാരിക്ക് പരിക്ക്. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്റെയും ബിന്‍സിയുടെയും മകള്‍ പ്രാര്‍ത്ഥന (6) നാണ് പരിക്കേറ്റത്. രാവിലെ 8:30ന് ഉഴുന്നുപറമ്പില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. മൂത്ത കുട്ടിയായ കീര്‍ത്തനയെ സ്‌കൂള്‍ ബസിലേക്ക് കയറ്റി തിരികെ ബിന്‍സിയും പ്രാര്‍ത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ഇവരെ ഇടിച്ചിടുകയായിരുന്നു. ബിന്‍സിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്പാറയിലുള്ള […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 7:19 pm

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറി, വിചിത്ര വാദവുമായി യുവാവിന്റെ പരാക്രമം

തിരുവനന്തപുരം: അന്തരിച്ച നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് തന്റെ ശരീരത്തില്‍ കയറിയെന്ന വിചിത്ര വാദവുമായി യുവാവ്. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് ഇതേ തുടര്‍ന്ന് പരാക്രമം നടത്തിയത്. പ്രദേശത്തെ വീടുകളില്‍ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതു. വിവരമറിഞ്ഞപോലീസ് എത്തിയാണ് ഇയാളെ നീക്കിയത്. പോലീസ് യുവാവിനെ നെയ്യാറ്റിന്‍കഷ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ഇയാള്‍ ജീവനക്കാരോടടക്കം തട്ടിക്കയറി. തുടര്‍ന്ന് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 6:21 pm

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കമാവും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജഗതിയിലെ ജവഹർ സഹകരണ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10:30നാണ് ഉദ്ഘാടന പരിപാടി. പരിപാടിയിൽ പൊതുവിദ്യാഭ്യാസ തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനും ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയും ആയിരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കിഫ്ബി ഏറ്റെടുത്ത […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 6:13 pm

ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി:ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഫോർട്ട് കൊച്ചി വെളിയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. രാവിലെ 11നായിരുന്നു അപകടം. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു ദർശന. ബസിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദർശനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ദർശന.

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 4:34 pm

സിഐടിയു പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം, എട്ട് പ്രതികളും പോലീസ് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തികൊന്ന കേസിൽ എട്ട് പ്രതികളും പിടിയിലായതായി പോലീസ്. പെരുനാട്ടെ ജിതിൻ കൊലപാതക കേസിലാണ് പ്രതികളായ മുഴുവൻ പേരെയും പോലീസ് പിടികൂടിയത്. നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പിടിയിലായത്. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. രാഷ്ട്രീയ സംഘർഷമല്ല കൊലപാതകത്തിൻ്റെ കാരണം എന്ന നിലപാടിലാണ് പൊലീസും ജിതിൻ്റെ കുടുംബവും. കഴിഞ്ഞ ദിവസം രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ സിഐടിയു പ്രവർത്തകനായ ജിതിൻ കൊല്ലപ്പെട്ടത്. ജിതിന്റെ […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 2:51 pm

മുഖ്യമന്ത്രി മോഹികളായി കോൺഗ്രസിൽ ഒരുപാട് പേരുണ്ട്, ഇനി ആരും ആ കസേര മോഹിക്കേണ്ട, പിണറായി തന്നെ ഇനിയും ഭരണത്തിൽ വരുമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കോൺഗ്രസ് നേതാവ് ശശി തരൂരിന് പൂർണ പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ. തരൂർ പറഞ്ഞ കാര്യങ്ങൾ ഇത്രത്തോളം വലിയ ചർച്ചയാക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല അദ്ദേഹം. ഉള്ള സത്യം അദ്ദേഹത്തിന്‍റെ അറിവിന്‍റെ അടിസ്ഥാനത്തിൽ പറഞ്ഞുവെന്നും അദ്ദേഹത്തെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ അത് മറ്റുള്ളവർ തെളിയിക്കട്ടെ. നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം അതാണ് പരിഷ്കൃത സംസ്കാരമെന്നും കേരളത്തിൽ ആര് എന്ത് ചെയ്തു എന്ന് […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 2:39 pm

മദ്യപിച്ച ശേഷം ബാറിൽ അടിപിടി, യുവാവിന് ഗുരുതര പരിക്ക്, കേസ്

തൃശൂര്‍: ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് ഗുരുതര പരിക്ക്. തൃശൂർ ജില്ലയിലെ പെരുമ്പിലാവിലാണ് സംഭവം. കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മര്‍ദ്ദനമേറ്റത്. യുവാവിന്റെ തല അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. കെആര്‍ ബാറില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാര്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചു. പിന്നാലെ യുവാവിനെ ബാറിന് പുറത്താക്കി വടികൊണ്ട് ആക്രമിക്കുകയായിരുന്നു.ആദ്യം ബാര്‍ ജീവനക്കാരെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ജീവനക്കാരും സെക്യൂരിറ്റിയും ഇയാളെ […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 1:43 pm

അബദ്ധങ്ങളോട് അബദ്ധം, മത വിദ്വേഷ പരാമര്‍ശത്തിൽ പിസി ജോർജിനെ വിമർശിച്ച് കോടതി

കൊച്ചി: ബിജെപി നേതാവ് പിസി ജോർജിനെ അബദ്ധങ്ങളോട് അബദ്ധമെന്ന് വിമർശിച്ച് ഹൈക്കോടതി. മത വിദ്വേഷ പരാമര്‍ശത്തിലായിരുന്നു കോടതിയുടെ വിമർശനം. തൻ്റെ പരാമശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചയ്ക്കിടെ അബദ്ധത്തില്‍ വായില്‍ നിന്നും വീണുപോയ വാക്കാണെന്നും, അതൊരു പ്രസംഗമായിരുന്നില്ലെന്നും അപ്പോള്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞ് മാപ്പു പറഞ്ഞുവെന്നും പിസി ജോര്‍ജ് കോടതിയെ അറിയിച്ചു. അതേസമയം, കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 1:18 pm

ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും, നടൻ സിദ്ദിഖിനെതിരെ പീഡനക്കേസില്‍ തെളിവുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: മലയാള സിനിമാനടൻ സിദ്ദിഖിനെതിരെ പീഡനക്കേസില്‍ തെളിവുണ്ടെന്ന് പൊലീസ്. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.ഉടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ് പറയുന്നു. നടിയെ 2016 ജനുവരി 28ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് പീഡിപ്പിച്ചത്. നടി ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്നും പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി. […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 11:47 am

യുവാക്കൾ തമ്മിൽ സംഘർഷം, തടയാൻ ശ്രമിച്ച സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു, മൂന്നുപേർ അറസ്റ്റിൽ

പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പത്തനംതിട്ടയിലെ പെരുനാട് മഠത്തുംമൂഴിയിൽ ആണ് സംഭവം. മുപ്പത്തിയാറുകാരനായ ജിതിൻ ആണ് മരിച്ചത്. പ്രദേശത്ത് യുവാക്കൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജിതിന് കുത്തേറ്റത് എന്ന് എഫ്ഐആറിലുണ്ട്. മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 8 പേർ പ്രതികളായുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 10:47 am

മൊബൈൽ ഫോണിനെച്ചൊല്ലി തർക്കം, മകളുടെ കൺമുന്നിലിട്ട് ഭാര്യയെ വെട്ടി ഭർത്താവ്, 39കാരി മരിച്ചു

തൃശൂര്‍: മകളുടെ കൺമുന്നിലിട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 39കാരി മരിച്ചു. തൃശൂർ ജില്ലയിലെ മാള അഷ്ടമിച്ചിറയിലാണ് സംഭവം. വിവി ശ്രീഷ്മ മോൾ ആണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്. കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് ആയിരുന്നു ആക്രമണം. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. എന്നാൽ ഫോണ്‍ […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 10:20 am

സിദ്ദിഖിനെതിരായ കേസ്; പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ പീഡനക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. പീഡനം നടന്ന മുറി നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് […]

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 9:06 am

ചക്കയിടാന്‍ പ്ലാവില്‍ കയറിയ മധ്യവയസ്‌കന്‍ പ്ലാവില്‍ നിന്ന് വീണ് മരിച്ചു

കോട്ടയം: ചക്കയിടാന്‍ പ്ലാവില്‍ കയറിയ അമ്പത്തിമൂന്ന്കാരന്‍ പ്ലാവില്‍ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. കോട്ടയം പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പ്ലാവില്‍ നിന്ന് കാല് തെന്നി വീഴുകയായിരുന്നു. ഭരണങ്ങാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബിഗ് ന്യൂസ് ലൈവ് 17 Feb 2025 8:04 am

ആധാര്‍കാര്‍ഡ് ഹാജരാക്കിയില്ല; ഹൈദരാബാദില്‍ യുവതിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി

ഹൈദരാബാദ്: ആധാര്‍ കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ അസുഖം ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിയ സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍. ഇന്ന് (ഞായറാഴ്ച)യാണ് സംഭവം. ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്. മഹ്ബൂബ്‌നഗറിലെ പ്രമീളയ്ക്കാണ് ചികിത്സ നിഷേധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളോടൊപ്പം ആശുപത്രിയിലെത്തിയെന്നും എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്നും യുവതി പരാതിപ്പെട്ടു. ആറ് മാസം മുമ്പ് ഭര്‍ത്താവ് രോഗം ബാധിച്ച് മരിച്ചുവെന്നും പിന്നാലെ താന്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അതിനിടെയാണ് ഇത്തരത്തിലുള്ള വിവേചനമെന്നും യുവതി പറഞ്ഞു. […]

ടൂൾ ന്യൂസ് 16 Feb 2025 10:30 pm

വരണ്ടു കിടന്ന കിണര്‍ നിറച്ച് 'അത്ഭുത ഉറവ'; കടുത്ത ചൂടിലും വെള്ളം ഒഴുകിയെത്തി, ഞെട്ടി കുടുംബം

പത്തനംതിട്ട: കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി കുടുംബം. നാല് അടിയോളം വെള്ളമുണ്ടായിരുന്ന കിണറാണ് നിറഞ്ഞത്. മാടത്തുംപടി ജംഗ്ഷനു സമീപം തെക്കേതില്‍ മോഹന്‍ പ്രഭയുടെ വീട്ടിലെ കാഴ്ചയാണിത്. പുനലൂര്‍-മൂവാറ്റുപുഴ പാതയോടു ചേര്‍ന്നാണ് മോഹന്‍ പ്രഭയും കുടുംബവും താമസിക്കുന്നത്. വീടിന്റെ പിന്നില്‍ എല്ലാ മഴക്കാലത്തും പാറയിടുക്കില്‍ നിന്ന് ഉറവ രൂപപ്പെടാറുണ്ട്. നിര്‍ണായകമായത് ഷൂസിന്റെ അടിയിലെ കളര്‍, കവര്‍ച്ചയ്ക്കായി മൂന്ന് വസ്ത്രങ്ങള്‍ മാറി; റിജോയ്ക്ക് 49 ലക്ഷം രൂപ കടം, കാലാവധി കഴിഞ്ഞ കാര്‍ഡുമായി മുൻപും ബാങ്കിലെത്തി ഉറവയിലെ വെള്ളം ഒഴുകിപ്പോകുന്നിടത്താണ് കിണര്‍. രണ്ടു മാസത്തിലധികമായി ഉറവയിലെ നീരൊഴുക്ക് നിലച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് കടുത്ത ചൂടിനിടെ ഉറവയില്‍ നിന്ന് നീരൊഴുക്കു തുടങ്ങിയത്. വീട്ടിലില്ലാതിരുന്ന മോഹന്‍ പ്രഭയും കുടുംബവും വൈകീട്ട് മടങ്ങിയെത്തിയപ്പോഴാണ് കിണര്‍ നിറഞ്ഞു കിടക്കുന്നതു കണ്ടത്. ഉറവയില്‍ നിന്ന് വെള്ളം ഒഴുകുന്നുണ്ട്.

സമകാലിക മലയാളം 16 Feb 2025 10:27 pm

എത്ര വലിയ വില്ലനെയും മോഹന്‍ലാല്‍ അടിച്ചിടുന്ന കാലത്ത് ആ സിനിമയില്‍ അയാളെ എങ്ങനെ പ്രസന്റ് ചെയ്യുമെന്ന് കണ്‍ഫ്യൂഷനുണ്ടായിരുന്നു: ലാല്‍

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ചവരാണ് സിദ്ദിഖ് ലാല്‍ കോമ്പോ. ഫാസിലിന്റെ സംവിധാനസഹായിയായി സിനിമാലോകത്തേക്ക് കടന്നുവന്ന ഇരുവരും റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകരായത്. പിന്നീട് കാബൂളിവാല, വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍ തുടങ്ങി മികച്ച സിനിമകള്‍ അണിയിച്ചൊരുക്കി. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍. ഗോഡ്ഫാദറിന് ശേഷം സിദ്ദിഖും താനും ഒന്നിച്ച് ചെയ്ത ചിത്രമായിരുന്നു അതെന്ന് ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്ന സമയമായിരുന്നു അതെന്നും ആക്ഷന്‍ ഹീറോ പരിവേഷം മോഹന്‍ലാലിന് ഉണ്ടായിരുന്നെന്നും […]

ടൂൾ ന്യൂസ് 16 Feb 2025 10:16 pm

നിര്‍ണായകമായത് ഷൂസിന്റെ അടിയിലെ കളര്‍, കവര്‍ച്ചയ്ക്കായി മൂന്ന് വസ്ത്രങ്ങള്‍ മാറി; റിജോയ്ക്ക് 49 ലക്ഷം രൂപ കടം, കാലാവധി കഴിഞ്ഞ കാര്‍ഡുമായി മുൻപും ബാങ്കിലെത്തി

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ ബാങ്കില്‍ പ്രതി നടത്തിയത് ആസൂത്രിത കവര്‍ച്ചയെന്ന് റൂറല്‍ എസ്പി കൃഷ്ണകുമാര്‍. ഇതിന് മുന്‍പ് ബാങ്കില്‍ വന്ന് കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പ്രതി റിജോ ആന്റണി കവര്‍ച്ച നടത്തിയത്. കാലാവധി കഴിഞ്ഞ കാര്‍ഡുമായാണ് ബാങ്കില്‍ എത്തിയത്. ഇയാള്‍ക്ക് 49 ലക്ഷത്തിന്റെ കടം ഉള്ളതായാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കടം സംബന്ധിച്ചും മറ്റുമുള്ള മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ ഉണ്ട്. ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഗള്‍ഫില്‍ ദീര്‍ഘനാള്‍ ജോലി ചെയ്തിരുന്നു. ഇവിടെ വലിയൊരു വീട് വച്ചിട്ടുണ്ട്. വീട് വച്ചതിനും മറ്റുമായി കടം ഉള്ളതായാണ് പ്രതി പറയുന്നത്. ഈ കടബാധ്യത കവര്‍ ചെയ്യാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചയ്ക്ക് മുന്‍പ് ബാങ്കില്‍ എത്തി കാര്യങ്ങള്‍ പഠിച്ചാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഓഫീസില്‍ എപ്പോഴെല്ലാം ഉണ്ടാകുമെന്നും ജീവനക്കാര്‍ പുറത്തുപോകുന്ന സമയം എപ്പോഴാണ് എന്നെല്ലാം മനസിലാക്കിയ ശേഷമാണ് കവര്‍ച്ചയ്ക്കുള്ള സമയം തെരഞ്ഞെടുത്തത്. തിരിച്ചറിയാതിരിക്കാന്‍ തല മങ്കി ക്യാപ് ഉപയോഗിച്ച് മറച്ച ശേഷമാണ് ഹെല്‍മറ്റ് ധരിച്ചത്. ഒരു തരത്തിലും തിരിച്ചറിയരുതെന്ന് കരുതിയാണ് ഇത്തരത്തില്‍ മങ്കി ക്യാപ് കൂടി ധരിച്ചത്. മോഷണത്തിന് മുന്‍പും ശേഷവും മൂന്ന് തവണ ഡ്രസ് മാറി. മോഷണ സമയത്ത് രണ്ടാമത് ഡ്രസ് മാറിയപ്പോള്‍ ഗ്ലൗസ് വരെ ധരിച്ചു. ഫിംഗര്‍ പ്രിന്റ് കിട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇത്തരത്തില്‍ ഒരുതരത്തിലും തന്നെ തിരിച്ചറിയരുതെന്ന് തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ് പ്രതി കവര്‍ച്ചയ്ക്ക് ഇറങ്ങിയതെന്നും റൂറല്‍ എസ്പി പറഞ്ഞു. ആഡംബരജീവിതം കടക്കെണിയിലാക്കി, വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം ധൂര്‍ത്തടിച്ചു; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നത്. ചാലക്കുടി പള്ളി പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ബൈക്കിന്റെ നമ്പര്‍ ഇളക്കി മാറ്റിയാണ് സ്വന്തം സ്‌കൂട്ടറില്‍ സെറ്റ് ചെയ്തത്. മോഷണത്തിന് മുമ്പ് റിയര്‍ വ്യൂ മിറര്‍ ഊരി വച്ചു. വെറെ ഫെഡറല്‍ ബാങ്കിലാണ് ഇയാള്‍ക്ക് അക്കൗണ്ട് ഉള്ളത്. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ഇയാള്‍ ഇടറോഡിലൂടെയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. നേരെയുള്ള വഴി വാഹനം ഓടിച്ചാല്‍ പിടിയിലാകുമെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് ഇയാള്‍ ഇടറോഡ് തെരഞ്ഞെടുത്തത്. ഷൂവിന്റെ അടിയിലെ കളര്‍ ആണ് അന്വേഷണത്തിലെ തുമ്പായത്. കൊള്ളയടിച്ച 15 ലക്ഷത്തില്‍ 2.90 ലക്ഷം രൂപ കടം വാങ്ങിയ ഒരാള്‍ക്ക് മടക്കിക്കൊടുത്തെന്നും താന്‍ പിടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പൊലീസിനെ വഴിതെറ്റിക്കാൻ വാഹനം വഴിതെറ്റിച്ചു ഓടിക്കുകയും ബാങ്കിൽ ഹിന്ദി വാക്കുകൾ മാത്രം പറയുകയും ചെയ്തു. വീട് വളഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഒരിക്കലും താൻ പിടിക്കപ്പെടും എന്ന് കരുതിയിരുന്നില്ല എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പഴുതടച്ച അന്വേഷണവും ശാസ്ത്രീയമായ അന്വേഷണ സംവിധാനങ്ങളുടെ ഉപയോഗവും പ്രതിയിലെത്തിച്ചേരാൻ വഴിയൊരുക്കിയെന്നും എസ്പി പറഞ്ഞു.

സമകാലിക മലയാളം 16 Feb 2025 10:00 pm

മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍; പ്രതിയെ നേപ്പാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്

കോഴിക്കോട്: മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയെ നേപ്പാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവന്‍ വമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാനുലിന്റെ ഭാര്യപിതാവാണ് മുഹമ്മദ് അഷ്ഫാഖാന്‍. 'എനിക്ക് പഠിക്കാന്‍ കഴിഞ്ഞത് ഫീസ് ഇല്ലാത്തതു കാരണം'; പഠിച്ച സ്‌കൂളിലെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി- വിഡിയോ കൃത്യം ചെയ്യാന്‍ ക്വട്ടേഷന്റെ ഭാഗമായി ബേപ്പൂര്‍ സ്വദേശിയായ ജാഷിംഷാക്ക് രണ്ടുലക്ഷം രൂപയും മുഹമ്മദ് അഷ്ഫാഖാന്‍ നല്‍കി. ജാഷിംഷാ നാലുപേരെ ഇതിനായി നിയോഗിച്ചു.ഇവര്‍ ലുക്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാര്‍ വന്നപ്പോഴേയ്ക്കും സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂര്‍ പൊലീസ് നേപ്പാളില്‍ വച്ച് പിടികൂടിയത്. അന്വേഷണത്തിനിടെ പ്രതി നേപ്പാളില്‍ ഉണ്ടെന്ന് മലസ്സിലാക്കുകയും, ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ പ്രതിയെ കണ്ടെത്തുന്നതിനായി നേപ്പാളിലേയ്ക്ക് പോകുകയുമായിരുന്നു. തുടര്‍ന്ന് 12-ാം തിയ്യതി നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുവെച്ച് വളരെ സാഹസികമായി പ്രതിയെ അന്വേഷണസംഘം കണ്ടെത്തുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇന്നലെ രാത്രിയോടെ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം 16 Feb 2025 9:44 pm

ഭരതന്‍ സാറോ പദ്മരാജന്‍ സാറോ അല്ല, ചെറുപ്പത്തില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ച സംവിധായകര്‍ അവര്‍ രണ്ടുപേരുമാണ്: ബേസില്‍ ജോസഫ്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനായത്. തുടര്‍ന്ന് ഗോദ എന്ന സ്‌പോര്‍ട്‌സ് കോമഡി ചിത്രം ഒരുക്കിയ ബേസില്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധേയനായി. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബേസില്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും ഗ്രാമത്തിന്റെ അന്തരീക്ഷത്തിലാണ് കഥ പറഞ്ഞത്. എന്നാല്‍ അത് മനപൂര്‍വം അങ്ങനെ ചെയ്തതല്ലെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. മഹേഷിന്റെ പ്രതികാരം പോലെ പക്കാ റിയലിസ്റ്റിക്കായിട്ടുള്ള ഗ്രാമങ്ങളുടെ […]

ടൂൾ ന്യൂസ് 16 Feb 2025 9:38 pm

ആഡംബരജീവിതം കടക്കെണിയിലാക്കി, പട്ടാപ്പകല്‍ ബാങ്ക് കൊള്ളയില്‍ മോഷ്ടാവ് പിടിയില്‍; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ: ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി റിജോ ആന്റണി   ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ആഡംബരജീവിതം കടക്കെണിയിലാക്കി, വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം ധൂര്‍ത്തടിച്ചു; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള റിജോ ആന്റണി   ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍ പ്രതി ചാലക്കുടി സ്വദേശി റിജോ ആന്റണി ദേശീയപാതയെ കൂടുതലായി ആശ്രയിച്ചിരുന്നില്ല. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ബൈക്ക് പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടറോഡുകളിലൂടെയാണ് പ്രതി പോയതെന്ന നിഗമനത്തില്‍ എത്തി. ഇതോടെ സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയുന്ന പ്രദേശവാസിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറയുന്നു. ദുരന്ത കാരണം റെയില്‍വേ അനൗണ്‍സ്‌മെന്റ്?; പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കി: ഡല്‍ഹി പൊലീസ് ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും അവസാന നിമിഷം പ്ലാറ്റ്‌ഫോം മാറ്റിക്കൊണ്ടുള്ള അറിയിപ്പും, പ്രയാഗ് രാജ് എക്‌സ്പ്രസും സ്‌പെഷല്‍ ട്രെയിനും ഒരേസമയം അറിയിച്ചതിനെത്തുടര്‍ന്നുള്ള ആശയക്കുഴപ്പവും ദുരന്തത്തിന് വഴിവെച്ചുവെന്ന് ഡല്‍ഹി പൊലീസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ടു ട്രെയിനുകള്‍ സംബന്ധിച്ച് ഒരേസമയം അനൗണ്‍സ്‌മെന്റ് നടത്തിയത് യാത്രക്കാരില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ചു. ഇത് സ്റ്റേഷനില്‍ നിയന്ത്രിക്കാനാകാത്ത വിധം തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമായെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. 'നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം; ലേഖനം സ്റ്റാര്‍ട്ടപ്പ് വികസനത്തെക്കുറിച്ച്; തെറ്റു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം' ശശി തരൂർ മാധ്യമങ്ങളോട് സംസാരിക്കുന്നു തന്റെ ലേഖനത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പറഞ്ഞിട്ടില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുവാക്കള്‍ നമ്മുടെ സംസ്ഥാനം വിട്ട് വേറെ രാജ്യത്തേക്ക് പോകുന്നു. ഇതിന് പരിഹാരം ഒറ്റമാര്‍ഗമേയുള്ളു. സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടു വരണം. പുതിയ ബിസിനസ് സ്ഥാപിക്കാന്‍ തയ്യാറാകണം. ഇത് വര്‍ഷങ്ങളായി താന്‍ പറയുന്നതാണ്. മുമ്പ് തന്റെ പല പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മാസം നീളുന്ന വെടിക്കെട്ട് പൂരം; ഐപിഎല്ലിന് മാര്‍ച്ച് 22 ന് തിരിതെളിയും, കലാശപ്പോര് മെയ് 25 ന്, ഷെഡ്യൂള്‍ പുറത്ത് ഐപിഎൽ ട്രോഫി   ഐപിഎല്‍ 2025ന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്ത്. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയിലാണ് ആദ്യ പോരാട്ടം.

സമകാലിക മലയാളം 16 Feb 2025 9:10 pm

ആ സിനിമയുടെ സമയത്ത് മോഹന്‍ലാല്‍ എനിക്ക് തന്ന ഉപദേശം വളരെ വിലപ്പെട്ട ഒന്നായിരുന്നു: ജഗദീഷ്

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നടനാണ് ജഗദീഷ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം ഹാസ്യ താരമായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഈയിടെയായി മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ തനിക്ക് തന്ന ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. മലയാളത്തില്‍ ആനയുമായി ഏറ്റവുമധികം സീനുകള്‍ ചെയ്ത നടനാണ് താനെന്ന് ജഗദീഷ് പറഞ്ഞു. മൂന്നുനാല് സിനിമകളില്‍ […]

ടൂൾ ന്യൂസ് 16 Feb 2025 9:05 pm

പോട്ട ബാങ്ക് കവർച്ച : നാട്ടുകാരനായ റിജോ ആൻ്റണി പിടിയിൽ, മോഷണം ധൂർത്തടിച്ച കടം വീടാൻ, അടിച്ചു പൊളിച്ചത് ഭാര്യ വിദേശത്തു നിന്ന് അയച്ച പണം

തൃശൂർ : പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലെ കവർച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആൻ്റണി(44) യാണ് പിടിയിലായത്. 10 ലക്ഷം രൂപ ഇയാളിൽ നിന്നു കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കടം വിട്ടാനാണ് മോഷണം നടത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. റിജോയുടെ ഭാര്യ വിദേശത്താണ്. അവർ അയച്ച പണമെല്ലാം റിജോ ധൂർത്തടിക്കുകയായിരുന്നു. ഭാര്യ ഉടൻ നാട്ടിലേക്ക് വരുന്നുണ്ട്. അതിനുമുമ്പ് പുറത്തടിച്ച പണം സ്വരൂപിക്കാനാണ് മോഷണം നടത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച 15 ലക്ഷത്തിൽ അഞ്ചുലക്ഷം ഇതിനകം ചെലവാക്കി എന്നാണ് റിജോ പറയുന്നത്. ശേഷിച്ച പത്തു ലക്ഷമാണ്പോലീസിന് കിട്ടിയത്. പോട്ടയിലെ ബാങ്ക് കവർച്ച പോലീസിനെ വട്ടം ചുറ്റിച്ചിരുന്നു. പ്രതിയെക്കുറിച്ച് ഒരു വിവരവും കിട്ടാതെ വരഞ്ഞ പോലീസ് ഇത്തരം കേസുകളിൽ അന്വേഷിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെയും കൂട്ടിയിരുന്നു. നീണ്ട അന്വേഷണത്തിന് ഒടുവിൽ പ്രതി നാട്ടുകാരനാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. സ്വന്തം സ്കൂട്ടറിൽ തന്നെയാണ് റിജോ മോഷണത്തിന് എത്തിയത്. നമ്പർ പ്ലേറ്റ് മറച്ചിട്ടുണ്ടായിരുന്നു. മോഷണത്തിന് ബാങ്ക് ജീവനക്കാരിൽ നിന്ന് സഹായം കിട്ടിയോ എന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. മോഷണം നടന്ന ദിവസം രാത്രി 11 മണി വരെ ജീവനക്കാരെ വീട്ടിലേക്ക് പോകാൻ പോലീസ് അനുവദിച്ചിരുന്നില്ല. ജീവനക്കാരുടെ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. Keywords : bank robbery, Potta, Chalakudy, Federal Bank

വൈഗ ന്യൂസ് 16 Feb 2025 9:01 pm

'എനിക്ക് പഠിക്കാന്‍ കഴിഞ്ഞത് ഫീസ് ഇല്ലാത്തതു കാരണം'; പഠിച്ച സ്‌കൂളിലെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി- വിഡിയോ

കണ്ണൂര്‍: തനിക്ക് പഠിക്കാന്‍ കഴിഞ്ഞത് അക്കാലത്തെ സര്‍ക്കാറുകള്‍ സ്‌കൂള്‍ ഫീസ് ഇല്ലാതാക്കിയത് കൊണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പഠിച്ച പെരളശേരി എകെജി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി 20 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരളശ്ശേരി ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന കാലം ഓര്‍ത്തെടുത്തു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.ആ സൗകര്യം ഇല്ലായിരുന്നുവെങ്കില്‍ പാവപ്പെട്ട പല കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല. സ്വകാര്യമേഖല മാത്രമായാല്‍ അവര്‍ തോന്നിയ ഫീസ് ഈടാക്കും. ഇപ്പോള്‍ ശക്തമായ പൊതുവിദ്യാഭ്യാസ മേഖല നിലനില്‍ക്കുന്നതിനാല്‍ അണ്‍ എയഡഡ്, സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന ഫീസിന് ഒരു പരിധിയുണ്ട്. അല്ലെങ്കില്‍ കുട്ടികളെ കിട്ടില്ല. എന്നാല്‍ അവര്‍ മാത്രമായാല്‍ ആ ഫീസ് കനത്തതാവും. അങ്ങിനെ വരുമ്പോള്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ പഠനത്തില്‍നിന്ന് ഒഴിഞ്ഞു പോവും. ഇന്ത്യയിലെ കണക്ക് നോക്കിയാല്‍ പലയിടത്തും സ്‌കൂളുകളില്‍ പോവാത്ത കുട്ടികളുടെ കണക്ക് കാണാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികളുടെ കുട്ടികള്‍ നമ്മുടെ സ്‌കൂളുകളില്‍ ചേരുകയാണ്്. അപൂര്‍വം ചില പട്ടണ പ്രദേശങ്ങളില്‍ അല്ലാത്ത പ്രവണതയുമുണ്ട്. നമ്മുടെ നാട്ടില്‍ വന്ന കുട്ടി പഠിക്കാന്‍ സൗകര്യമില്ലാതെ റോഡില്‍ അലഞ്ഞുതിരിയുന്ന അവസ്ഥ വന്നാല്‍ അത് സമൂഹത്തെ പല നിലക്കും ബാധിച്ചെന്നുവരും. പുറത്തുനിന്ന് വന്ന് ഇവിടെ ജോലി എടുക്കുന്ന ഏതെങ്കിലും കുടുംബത്തിലെ ഏതെങ്കിലും കുട്ടി പഠിക്കാതിരിക്കുന്നുവെങ്കില്‍ ആ കുട്ടികളെ കണ്ടെത്തി പഠിപ്പിക്കാന്‍ ആലോചിക്കുന്ന സര്‍ക്കാറാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. ഇത്തരത്തിലുള്ള സമീപനത്തിന്റെ ഭാഗമായി നമ്മുടെ നാട് വിവിധ മേഖലകളില്‍ ശക്തിപ്പെട്ടിരിക്കുകയാണ്, കരുത്താര്‍ജിച്ചിരിക്കുകയാണ്, വലിയ മാറ്റം വന്നിരിക്കുകയാണ്. ചിലരെല്ലാം ആ മാറ്റം ഇപ്പോള്‍ പരസ്യമായി അംഗീകരിക്കുന്ന നില വന്നിട്ടുണ്ട്. അംഗീകാരം വരുമ്പോള്‍ അതിനോട് തെറ്റായ പ്രതികരണങ്ങളും വരുന്നു. തെറ്റായി പ്രതികരിക്കുന്നവരെ സമൂഹം വിലയിരുത്തും. പറയുന്ന കാര്യങ്ങള്‍ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട വസ്തുതകളാണ്. ഇന്ത്യാ ഗവണ്‍മെന്റും ലോകവും അംഗീകരിക്കുന്ന കണക്കുകളാണ്. അത്തരം കാര്യങ്ങള്‍ വെച്ചുകൊണ്ട് നാടിന്റെ വികസനം നല്ല രീതിയില്‍ മുന്നോട്ടുപോയിട്ടുണ്ട്. ഇത് പോരാ. ഇനിയും നല്ല രീതിയില്‍ മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി 'എനിക്ക് പഠിക്കാന്‍ കഴിഞ്ഞത് ഫീസ് ഇല്ലാത്തതു കാരണം'; പഠിച്ച സ്‌കൂളിലെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി pic.twitter.com/pAChI1sivu — Samakalika Malayalam (@samakalikam) February 16, 2025 വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. പുതിയ കെട്ടിടത്തില്‍ 41 ക്ലാസ് റൂമുകള്‍, രണ്ട് സ്റ്റാഫ് റൂമുകള്‍, പ്രിന്‍സിപ്പല്‍, ഓഫീസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ഓഡിറ്റോറിയം, ടോയ്ലറ്റ് സൗകര്യങ്ങള്‍, പോര്‍ച്ച്, റാമ്പ്, പ്രവേശന കവാടം, ചുറ്റുമതില്‍ എന്നിവയ്ക്കൊപ്പം ലിഫ്റ്റ് സൗകര്യവുമുണ്ട്. 12 ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കിയിട്ടുണ്ട്. ഡോ. വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, മുന്‍ എംഎല്‍എമാരായ കെ കെ നാരായണന്‍, എം വി ജയരാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സമകാലിക മലയാളം 16 Feb 2025 8:51 pm

കാരിത്താസ് മാതായില്‍ ഗൈനക്കോളജി, നിയോ നാറ്റോളജി വിഭാഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

കോട്ടയം: കാരിത്താസ് ഹോസ്പിറ്റലിന്റെ നവീകരിച്ച ഗൈനക്കോളജി, നിയോ നാറ്റോളജി വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാരിത്താസ് മാതാ ആശുപത്രിയില്‍ തുടക്കമായി. കാരിത്താസ് മാതാ ആശുപത്രി ക്യാംപസില്‍ വെച്ച് സിനിമാ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ പേളി മാണി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കോട്ടയത്തിന്റെ ആരോഗ്യസംരക്ഷണത്തില്‍ ആറു പതിറ്റാണ്ടിലേറെ സേവനമികവ് പുലര്‍ത്തുന്ന കാരിത്താസ് കുടുംബത്തിന്റെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് കാരിത്താസ് മാതാ ആശുപത്രി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ശക്തിപകരാന്‍ ഏറ്റവും നൂതന സാങ്കേതിക സേവനങ്ങളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും, പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും സേവനം നവീകരിച്ച വിഭാഗങ്ങളില്‍ ഉണ്ടായിരിക്കും. ആഡംബരജീവിതം കടക്കെണിയിലാക്കി, വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം ധൂര്‍ത്തടിച്ചു; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള കാരിത്താസ് ആശുപത്രിയുടെ ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാരിത്താസ് മാതാ ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ റവ. ഫാ. റോയി കാഞ്ഞിരത്തുമൂട്ടില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് വി, എച്ച് ഓ ഡി. ആന്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഹരീഷ് ചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു .കാരിത്താസ് ആശുപത്രിയുടെ ഉപഹാരം റവ. ഡോ. ബിനു കുന്നത്ത് പേളി മാണിക്ക് സമ്മാനിച്ചു .ചടങ്ങുകളോടനുബന്ധിച്ചു ഗര്‍ഭിണികള്‍ പങ്കെടുത്ത റാമ്പ് വോക്കും സംഘടിപ്പിച്ചു.

സമകാലിക മലയാളം 16 Feb 2025 8:47 pm

ചാലക്കുടി ഫെഡറല്‍ ബാങ്ക് കവര്‍ച്ച; പ്രതി പിടിയില്‍

ചാലക്കുടി: തൃശൂര്‍ പോട്ടയിലെ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ചാലക്കുടി അരിപ്പാറ സ്വദേശി റിജോയാണ് പിടിയിലായത്. റിജോയുടെ കൈയില്‍ നിന്നും പത്ത് ലക്ഷം രൂപയും കണ്ടെടുത്തു. കടം വീട്ടാനാണ് പണം എടുത്തതെന്നാണ് പ്രതിയുടെ മൊഴി. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച 14.2.25 നാണ് പ്രതി ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണായകമായിരുന്നുവെന്നും പ്രതി കൃത്യം നടത്തുന്ന സമയത്ത് ഉപയോഗിച്ച സകൂട്ടര്‍ കണ്ടെടുത്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. […]

ടൂൾ ന്യൂസ് 16 Feb 2025 8:37 pm

ആഡംബരജീവിതം കടക്കെണിയിലാക്കി, വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം ധൂര്‍ത്തടിച്ചു; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍ പ്രതി ചാലക്കുടി സ്വദേശി റിജോ ആന്റണി ദേശീയപാതയെ കൂടുതലായി ആശ്രയിച്ചിരുന്നില്ല. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ബൈക്ക് പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടറോഡുകളിലൂടെയാണ് പ്രതി പോയതെന്ന നിഗമനത്തില്‍ എത്തി. ഇതോടെ സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയുന്ന പ്രദേശവാസിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും ദിവസം ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് പ്രതി കവര്‍ച്ച നടത്താന്‍ ഉച്ച സമയം തെരഞ്ഞെടുത്തത് എന്നും പൊലീസ് പറയുന്നു. ജീവനക്കാര്‍ പുറത്തുപോകുന്ന സമയവും മറ്റും മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. കവര്‍ച്ച നടത്തുമ്പോള്‍ ബാങ്കില്‍ 47 ലക്ഷം രൂപ ഉണ്ടായിരുന്നു. എന്നാല്‍ 15 ലക്ഷം രൂപ മാത്രമാണ് പ്രതി എടുത്തത്. ഇതോടെ ഓയൂരില്‍ കടം വീട്ടാനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്ക് സമാനമായി കടം വീട്ടാനാണ് ചാലക്കുടിയില്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന സംശയം പൊലീസിന് ബലപ്പെട്ടിരുന്നു. തുടര്‍ന്ന് കടം വാങ്ങിയ ശേഷം തിരിച്ചടയ്ക്കാത്തവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതിയിലേക്ക് എത്താന്‍ സഹായകമായതായും പൊലീസ് പറയുന്നു. ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതി റിജോ ആന്റണിയെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ pic.twitter.com/3uH5D2nIyT — Samakalika Malayalam (@samakalikam) February 16, 2025 ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി ചാലക്കുടി ആശേരിപ്പാറ സ്വദേശിയായ റിജോയെ വീട്ടില്‍ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്. കൂടാതെ മോഷണം നടന്ന ഉടന്‍ തന്നെ തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സംശയകരമായ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതും പ്രതി പ്രദേശം വിട്ടുപോയിട്ടുണ്ടാകാന്‍ സാധ്യതയില്ല എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ പൊലീസിനെ സഹായിച്ചു. മോഷണം നടത്തിയത് കടം വീട്ടാന്‍ മോഷണം നടത്തിയത് കടം വീട്ടാനെന്ന് പ്രതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ആഡംബര ജീവിതം നയിക്കുന്നയാളാണ് പ്രതി. പ്രതിയുടെ ഭാര്യ വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഭാര്യ വിദേശത്ത് നിന്ന് അയച്ചുകൊടുത്ത പണം പ്രതി ധൂര്‍ത്തടിച്ചതായും പൊലീസ് പറയുന്നു. ഭാര്യ നാട്ടിലെത്താന്‍ സമയമായപ്പോള്‍ പണം എവിടെ എന്ന ഭാര്യയുടെ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയും മറ്റുള്ളവരില്‍ നിന്ന് വാങ്ങിയ കടം വീട്ടാനുമായാണ് മോഷണം ആസൂത്രണം ചെയ്തതെന്നും പ്രതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. സ്വന്തം ബൈക്ക് ഉപയോഗിച്ചാണ് പ്രതി മോഷണം നടത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം 16 Feb 2025 8:33 pm

പരാതി കൊടുത്തതിന് ശേഷവും സൈബര്‍ ഇടങ്ങളിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് അറുതിവന്നിട്ടില്ല: ഹണി റോസ്

തിരുവനന്തപുരം: പരാതി കൊടുത്ത ശേഷവും സൈബര്‍ ഇടത്തിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് നടി ഹണി റോസ്. ഇത് തടയാന്‍ ശക്തമായ നിയമനിര്‍മാണം ആവശ്യമാണെന്നും ഹണി റോസ് പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് ഹണിയുടെ പ്രതികരണം. വൃത്തികേടുകള്‍ എഴുതിക്കൂട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും താന്‍ ഉള്‍പ്പെടെയുള്ളവരുടെ നിശബ്ദതയാണ് തലയില്‍ കയറി നിരങ്ങാന്‍ പലരെയും പ്രേരിപ്പിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു. കംപ്ലയിന്റമായി താന്‍ മുന്നോട്ട് വരുമ്പോഴും ഇതിനൊന്നും അറുതി വന്നിട്ടില്ല, അല്ലെങ്കില്‍ ഇതെങ്ങനെ അവസാനിപ്പിക്കാന്‍ കഴിയുമെന്നുള്ളത് നമുക്കറിയില്ലെന്നും […]

ടൂൾ ന്യൂസ് 16 Feb 2025 8:04 pm

ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 30 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍ 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. 3 മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

സമകാലിക മലയാളം 16 Feb 2025 7:48 pm

അയാള്‍ എങ്ങനെ ഹിന്ദിയില്‍ ഒരു സിനിമ ചെയ്‌തെന്ന് ഒരുപാട് ആലോചിച്ചിട്ടുണ്ട്: ലാല്‍

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ താരമാണ് ലാല്‍. സിദ്ദിഖിനൊപ്പം ചേര്‍ന്ന് ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ പിന്നീട് ഒറ്റക്ക് സംവിധാനം ചെയ്ത ചിത്രങ്ങളും പ്രേക്ഷകരെ രസിപ്പിച്ചവയായിരുന്നു. സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ലാല്‍ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമയിലും മിമിക്രിയിലും തന്റെ സന്തത സഹചാരിയായിരുന്ന സിദ്ദിഖിനെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍. താന്‍ ഇല്ലായിരുന്നെങ്കില്‍ സിദ്ദിഖ് ഇത്രയും വലിയ ഉയരത്തിലെത്തില്ലായിരുന്നെന്ന് ലാല്‍ പറഞ്ഞു. അതുപോലെ സിദ്ദിഖിന്റെ സൗഹൃദമില്ലായിരുന്നെങ്കില്‍ താനും ഇത്രക്ക് വളരില്ലായിരുന്നെന്നും ലാല്‍ […]

ടൂൾ ന്യൂസ് 16 Feb 2025 7:33 pm

കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 30 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാലിയം സ്വദേശി കെ. സിറാജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടെത്തിച്ച എംഡിഎംഎക്ക് 30 ലക്ഷത്തിലധികം രൂപ വിലവരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിറങ്ങി വന്ന സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറാജ് ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് ട്രെയിനില്‍ എംഡിഎംഎ കൊടുത്ത് വിട്ടു. പിന്നീട് ഗോവയിലേക്ക് ഫ്‌ലൈറ്റിലെത്തി അവിടെ നിന്നും ട്രെയിനില്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ഇത്രയും വലിയ അളവിലുള്ള ലഹരി മരുന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ എത്തിക്കാനുള്ളതായിരുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. 'കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ചേർത്താണ് മന്ത്രിയുടെ കണക്ക്'; വ്യവസായ വകുപ്പിനെതിരെ കെ സുധാകരൻ എംഡിഎംഎ വില്‍പ്പനയിലെ കണ്ണികളില്‍ പ്രധാനിയാണ് സിറാജ്. ഇയാള്‍ മുമ്പും ലഹരിക്കടത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ജയിലില്‍ പത്തുമാസം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. 50 ദിവസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയത്.

സമകാലിക മലയാളം 16 Feb 2025 7:20 pm

പരസ്യമായി സ്വവര്‍ഗാനുരാഗം തുറന്നുപറഞ്ഞ ദക്ഷിണാഫ്രിക്കയിലെ ഇമാം കൊല്ലപ്പെട്ടു

കേപ് ടൗണ്‍: ലോകത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പറഞ്ഞ ദക്ഷിണാഫ്രിക്കയിലെ ഇമാം മുഹ്‌സിന്‍ ഹെന്‍ഡ്രിക് കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ നഗരമായ ഖേബര്‍ഹയ്ക്ക് സമീപം അദ്ദേഹം വെടിയേറ്റ് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരാളുമൊത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ തടഞ്ഞ് നിര്‍ത്തി അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുഖം മറച്ചെത്തിയ അജ്ഞാതരായ രണ്ട് വ്യക്തികളെത്തി ഇമാമിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കും മറ്റ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട മുസ് ലിങ്ങള്‍ക്കുമായി സുരക്ഷിതമായി ഒരു പള്ളി നടത്തി വരികയായിരുന്നു അദ്ദേഹം. വിവിധ എല്‍.ജി.ബി.ടി.ക്യുവിന് വേണ്ടിയുള്ള ഗ്രൂപ്പുകളില്‍ അദ്ദേഹം […]

ടൂൾ ന്യൂസ് 16 Feb 2025 7:06 pm

പതിനൊന്ന് വയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവമുണ്ടായത്. ഇളയ കുട്ടിയാണ് വിവരം അയൽക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് അയൽക്കാരെത്തി റിബൺ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി […]

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 6:54 pm

തിരുവനന്തപുരത്ത് 11കാരി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍; അന്വേഷണം

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസുകാരി തൂങ്ങി മരിച്ച നിലയില്‍. കുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലില്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോള്‍ സംഭവിച്ചതാകാമെന്നാണ് സൂചന. ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയം,യുവതിയുടെ നഗ്ന വിഡിയോയും ഫോട്ടോയും എടുത്ത് ഭീഷണിപ്പെടുത്തല്‍; യൂട്യൂബര്‍ അറസ്റ്റില്‍ കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം 16 Feb 2025 6:46 pm

പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ച ആക്രമണം, 25 പേര്‍ക്ക് കുത്തേറ്റു

കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. തെൻമല ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാകാം എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 6:45 pm

ഫെബ്രുവരി 25ന് ഗുരുവായൂര്‍ ക്ഷേത്രം നട നേരത്തെ അടയ്ക്കും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം നട ഫെബ്രുവരി 25ന് നേരത്തെ അടയ്ക്കും. ഗുരുവായൂര്‍ ക്ഷേത്രം ഉത്സവത്തിനു മുന്നോടിയായി ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ക്കായി ഫെബ്രുവരി 25 ചൊവ്വാഴ്ച ക്ഷേത്രം നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി; ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസം: മുഖ്യമന്ത്രി അന്നേ ദിവസം ദര്‍ശന നിയന്ത്രണം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വൈകീട്ട് പതിവ് പോലെ നട തുറക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

സമകാലിക മലയാളം 16 Feb 2025 6:18 pm

മലയാളത്തില്‍ ന്യൂജെന്‍ സിനിമയുടെ പിതാമഹനാണ് അയാള്‍: മനോജ് കെ. ജയന്‍

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മനോജ് കെ. ജയന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബി എന്ന ചിത്രത്തിലെ എഡ്ഡി. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം റിലീസ് സമയത്ത് […]

ടൂൾ ന്യൂസ് 16 Feb 2025 6:09 pm

ട്രോളന്മാരെ വരെ ഫാനാക്കിയതില്‍ സംഗീത സംവിധായകന്റെ പങ്ക് ചെറുതല്ല, സന്തോഷസൂചകമായി ലക്ഷ്വറി കാര്‍ സമ്മാനിച്ച് നന്ദമൂരി ബാലകൃഷ്ണ

ട്രോളുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ തെലുങ്ക് നടനാണ് നന്ദമൂരി ബാലകൃഷ്ണ. കൊവിഡ് കാലഘട്ടത്തില്‍ ബാലകൃഷ്ണയുടെ സിനിമകളിലെ ലോജിക്കില്ലാത്ത സീനുകള്‍ ട്രോള്‍ പേജുകളിലൂടെ മലയാളികളെ ചിരിപ്പിച്ചു. എന്നാല്‍ കൊവിഡിന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷനില്‍ ബാലകൃഷ്ണ തന്റെ ഫാന്‍ബേസ് വ്യാപിപ്പിക്കുകയായിരുന്നു. അഖണ്ഡ, വീരസിംഹ റെഡ്ഡി, ഭഗവന്ത് കേസരി എന്നീ ചിത്രങ്ങളിലൂടെ കേരളത്തില്‍ തരക്കേടില്ലാത്ത ആരാധകരെ സൃഷ്ടിക്കാന്‍ ബാലകൃഷ്ണക്ക് സാധിച്ചു. കളിയാക്കിയവര്‍ തന്നെ ബാലയ്യ ഫാന്‍സായി മാറുന്ന കാഴ്ച പിന്നീട് കണ്ടു. ബാലകൃഷ്ണ നായകനായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡാക്കു മഹാരാജിനും മികച്ച പ്രതികരണമാണ് […]

ടൂൾ ന്യൂസ് 16 Feb 2025 6:00 pm

70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അക്ഷയ AK 689 (Akshaya AK 689 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.കോഴിക്കോട് വിറ്റ AB 401876 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കോട്ടയത്ത് വിറ്റ AA 503434 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.in ൽ ഫലം ലഭ്യമാകും. സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Cons Prize-Rs :8000/- AA 401876 AC 401876 AD 401876 AE 401876 AF 401876 AG 401876 AH 401876 AJ 401876 AK 401876 AL 401876 AM 401876 3rd Prize Rs :100000/- 1) AA 633475 (PATHANAMTHITTA) 2) AB 453977 (GURUVAYOOR) 3) AC 824416 (KOTTAYAM) 4) AD 458902 (ATTINGAL) 5) AE 230324 (THRISSUR) 6) AF 835899 (KANNUR) 7) AG 625800 (ERNAKULAM) 8) AH 837116 (CHITTUR) 9) AJ 259767 (KOLLAM) 10) AK 674395 (KAYAMKULAM) 11) AL 522547 (MOOVATTUPUZHA) 12) AM 669395 (THAMARASSERY) 4th Prize-Rs :5000/- 0135 0417 0543 0790 2880 3333 3344 4552 5006 5359 6684 6943 7673 7961 8084 8991 9597 9736 5th Prize-Rs :2000/- 1596 1850 2424 2762 4863 7236 7930 6th Prize-Rs :1000/- 0246 0412 0824 1021 1123 1270 2366 2390 2845 2872 3117 4075 4421 5004 5124 5579 5798 6214 7150 7259 7776 7787 8878 9062 9499 9640 7th Prize-Rs :500/- 0139 0210 0262 0332 0547 0653 0678 0800 0820 0828 0848 0878 0975 1023 1087 1260 1732 2021 2231 2289 3004 3012 3155 3212 3238 3314 3323 3331 3368 3378 3568 3597 3729 3994 4089 4353 4416 4576 4870 4938 4975 5101 5271 5287 5393 5504 5546 5649 5697 5707 5869 5876 5889 6362 6418 6580 6870 7168 7527 7550 7635 7983 8355 8509 8845 9132 9226 9260 9402 9508 9517 9996 ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം 16 Feb 2025 5:49 pm

'കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ചേർത്താണ് മന്ത്രിയുടെ കണക്ക്'; വ്യവസായ വകുപ്പിനെതിരെ കെ സുധാകരൻ

തിരുവനന്തപുരം: കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്റെ പരിഹാസം. കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്‌ട്രേഷന്‍ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്നും സുധാകരൻ പറഞ്ഞു. ഉദ്യം പദ്ധതിയില്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ വായ്പയും സബ്‌സിഡിയും സര്‍ക്കാര്‍ പദ്ധതികളുമൊക്കെ കിട്ടാന്‍ എളുപ്പമായതിനാല്‍ ആളുകള്‍ വ്യാപകമായി രജിസ്‌ട്രേഷന്‍ നടത്തി. ഇതു നിര്‍ബന്ധമാണെന്നും പ്രചരിപ്പിച്ചു. കുടുംബശ്രീ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വലിയ തോതില്‍ എണ്ണം കൂടി. അങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം കുതിച്ചു കയറിയത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സർവേ പ്രകാരം 13826 ചെറുകിട സംരംഭങ്ങളാണ് 2018-19ല്‍ ഉണ്ടായിരുന്നത്. 2019-20ല്‍ 13695 ഉം, 2020-21ല്‍ 11540 ഉം 2021- 22ല്‍ 15285 ഉം സംരംഭങ്ങളുണ്ടായിരുന്നു. 2020ല്‍ ഉദ്യം പദ്ധതി വന്നതിനെ തുടര്‍ന്ന് 2020-21ല്‍ സംരംഭങ്ങളുടെ എണ്ണം 1,39,839 ആയി കുതിച്ചുയര്‍ന്നു. തൊട്ടടുത്ത വര്‍ഷം 1,03596 ആയി. ഇപ്പോഴത് 2.90 ലക്ഷമായെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. രണ്ടു മിനിറ്റില്‍ വ്യവസായം തുടങ്ങാമെന്നത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു. പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഇതു സംബന്ധിച്ച് നേരിട്ടു പരിശോധന നടത്താന്‍ മന്ത്രി തയാറാണോ?. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ എംഎസ്എംഇ സര്‍വെയില്‍ കേരളം ഒന്നാമതായിരുന്നു.കേരളത്തിന്റെ ഐടി കയറ്റുമതി ഇപ്പോള്‍ 24000 കോടി രൂപയുടേതാണെങ്കില്‍ കര്‍ണാടകത്തിന്റേത് 4.11 ലക്ഷം കോടിയും തെലുങ്കാനയുടെത് 2 ലക്ഷം കോടിയുമാണ്. തമിഴ്‌നാടിന്റേത് 1.70 ലക്ഷം കോടിയും. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി; ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസം: മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി യുവസംരംഭകരെ വാര്‍ത്തെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതിക്ക് തുടക്കമിട്ടത് 2016ല്‍ ആണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത് 2011ല്‍ തുടക്കമിട്ടു. അവിടെ നിന്ന് കേരളം അര്‍ഹിക്കുന്ന വളര്‍ച്ച ഉണ്ടായില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഇപ്പോള്‍ ഏറ്റവും പിന്നിലാണ്. സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുത്. സുധാകരന്‍ പ്രസ്താവനയിൽ പറഞ്ഞു.

സമകാലിക മലയാളം 16 Feb 2025 5:32 pm

സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: പണം ലാഭിക്കാന്‍ ഉപയോഗിച്ച ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഫോണ്‍ വാങ്ങുമ്പോള്‍ ഫോണ്‍ സര്‍വീസിന് കൊടുക്കുകയോ അല്ലെങ്കില്‍ നഷ്ടപ്പെട്ടിട്ട് തിരിച്ച് കിട്ടിയ ഫോണാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു. ഫോണ്‍ സസൂഷ്മം പരിശോധിക്കുന്നതിന് പുറമെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമായി പരിശോധിച്ചിരിക്കണം. നിയമാനുസൃതമായ വില്‍പ്പനക്കാരനില്‍ നിന്ന് മാത്രം ഫോണ്‍ വാങ്ങുക. ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലെയ്സുകളില്‍ നിന്നോ നിങ്ങള്‍ക്ക് അറിയാത്ത വ്യക്തികളില്‍ നിന്നോ ഉപയോഗിച്ച ഫോണുകള്‍ വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഫോണ്‍ വാങ്ങുമ്പോഴും ഉപയോഗിക്കുന്നതിന് മുമ്പും ശ്രദ്ധിക്കേണ്ട കാര്യങ്ങളും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. 'റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം. ഉപയോഗിച്ച സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നത് പണം ലാഭിക്കാനുള്ള മികച്ച മാര്‍ഗമായിരിക്കാം, എന്നാല്‍ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് ഇനിപ്പറയുന്ന മുന്‍കരുതലുകളോടെ പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പുകളില്‍നിന്ന് രക്ഷപെടാം. ഫോണിന്റെ ചരിത്രം പരിശോധിക്കുക. ഫോണ്‍ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കില്‍ പുതുക്കിയിട്ടുണ്ടോ എന്ന് വില്‍പ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കില്‍, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിക്കുക. ഫോണ്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ഫോണിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിക്കാവുന്നതാണ്. ഫോണ്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. കേടുപാടുകളുടെ ലക്ഷണങ്ങള്‍ക്കായി ഫോണ്‍ സസൂഷ്മം പരിശോധിക്കുന്നതിന് പുറമെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമായി പരിശോധിച്ചിരിക്കണം. നിയമാനുസൃതമായ വില്‍പ്പനക്കാരനില്‍ നിന്ന് മാത്രം ഫോണ്‍ വാങ്ങുക. ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലെയ്സുകളില്‍ നിന്നോ നിങ്ങള്‍ക്ക് അറിയാത്ത വ്യക്തികളില്‍ നിന്നോ ഉപയോഗിച്ച ഫോണുകള്‍ വാങ്ങുന്നത് പരമാവധി ഒഴിവാക്കുക. വില്‍പനക്കാരനെ നേരില്‍ കാണുക. ഇത് വാങ്ങുന്നതിന് മുമ്പ് ഫോണ്‍ പരിശോധിക്കാന്‍ നിങ്ങള്‍ക്ക് അവസരമൊരുക്കും. വാങ്ങുമ്പോള്‍ സുരക്ഷിതമായ ഡിജിറ്റല്‍ പേയ്മെന്റ് രീതി ഉപയോഗിച്ച് പണം നല്‍കുക. ക്യാഷ് നല്‍കുന്നത് പരമാവധി ഒഴിവാക്കുക. ഒരു രസീത് വാങ്ങുക. ഫോണ്‍ തിരികെ നല്‍കേണ്ടി വന്നാല്‍ ഇത് നിങ്ങളെ സഹായിക്കും. ഫോണ്‍ വാങ്ങിയ ശേഷം സുരക്ഷയ്ക്കായി ഇക്കാര്യങ്ങള്‍ കൂടി ചെയ്യാന്‍ മറക്കരുത്. ഫോണ്‍ വീണ്ടും ഫാക്ടറി റീസെറ്റ് ചെയ്യുക. മുന്‍ ഉടമയുടെ എല്ലാ ഡാറ്റയും പൂര്‍ണ്ണമായി മായ്ച്ചുകളഞ്ഞെന്ന് ഇത് ഉറപ്പാക്കും. ഫോണിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ സുരക്ഷാ പാച്ചുകള്‍ നിങ്ങള്‍ക്കുണ്ടെന്ന് ഇത് ഉറപ്പാക്കും. എന്താണ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്‌റ്റോര്‍ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഫോണിലും, ബാങ്കിങ് അപ്പുകളിലും ശക്തമായ പാസ്വേഡോ പിന്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഫോണിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ സഹായിക്കും. ഫിഷിംഗ് പോലുള്ള സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. അറിയപ്പെടാത്ത അയച്ചവരില്‍ നിന്നുള്ള ഇമെയിലുകളിലോ ടെക്സ്റ്റ് സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഈ ടിപ്പുകള്‍ പിന്തുടരുന്നതിലൂടെ, ഉപയോഗിച്ച സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോളുള്ള അപകടസാധ്യത

സമകാലിക മലയാളം 16 Feb 2025 5:22 pm

'റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്'

തിരുവനന്തപുരം: കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണെന്ന് ഡോ. ശശി തരൂർ പറയുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ. തരൂരിന്റെ ലേഖനത്തിൽ സർക്കാർ പുറത്തുവിട്ട ചില മാനദണ്ഡങ്ങൾക്കപ്പുറം സ്റ്റാർട്ട്‌ അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകൾ കൂടി പരാമർശിച്ചിരുന്നെങ്കിൽ പൂർണത ലഭിക്കുമായിരുന്നു എന്നും ശബരീനാഥൻ പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം ഒരു തുടർച്ചയാണ്. 2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്താണ് ഒരു സ്റ്റാർട്ട്‌ അപ്പ്‌ പോളിസി രൂപീകരിച്ചത്. MIT FAB LAB, സ്റ്റാർട്ട് അപ്പ്‌ വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികൾ രൂപീകരിച്ചു. കേരളത്തിന്റെ വളർച്ചക്കായി ഒരുമിച്ചു നിൽക്കാം, പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്. കെ എസ് ശബരിനാഥൻ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി; ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസം: മുഖ്യമന്ത്രി ശബരീനാഥന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണ് എന്ന് ഡോ:തരൂർ പറയുന്നതിൽ തെറ്റില്ല. ഇതിന്റെ ഭാഗമായി നിൽക്കുന്നവരിൽ പലരും സുഹൃത്തുക്കളാണ്,അവർക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സർക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവർ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഡോ :തരൂരിന്റെ ലേഖനത്തിൽ സർക്കാർ പുറത്തുവിട്ട ചില “cherrypicked” മാനദണ്ടങ്ങൾക്കപ്പുറം സ്റ്റാർട്ട്‌ അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകൾ കൂടി അദ്ദേഹം പരാമർശിച്ചാൽ പൂർണതലഭിക്കുമായിരുന്നു. അതോടൊപ്പം ഈ വിഷയത്തിൽ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോൾ ഡോ തരൂരിന് ചിലതുകൂടി ചേർത്തുപറയാമായിരുന്നു. കേരളത്തിലെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം ഒരു continuum ആണ്.2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്താണ് ഒരു സ്റ്റാർട്ട്‌ അപ്പ്‌ പോളിസി രൂപീകരിച്ചത്.അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാർട്ട് അപ്പ്‌ വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികൾ രൂപീകരിച്ചു. കാലക്രമേണ സ്റ്റാർട്പ്പുകൾ വളർന്നപ്പോൾ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തു. ഈ പ്രവർത്തനങ്ങളുടെ ഓർമയിലാണ് ഉമ്മൻ ചാണ്ടി സാർ മരണപെട്ടപ്പോൾ കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷന്റെ ഔദ്യോഗിക പത്രകുറിപ്പിൽ “കേരളത്തിൽ സ്റ്റാർട്പ്പ് ‌ അപ്പ്‌ ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറപാകിയ ധീഷണശാലി ” / “ the visionary, who laid the foundation for the vibrant start-up ecosystem in Kerala” എന്നെഴുതിയത്. കേരളത്തിന്റെ വളർച്ചക്കായി ഒരുമിച്ചു നിൽക്കാം,പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്. More power to our startups

സമകാലിക മലയാളം 16 Feb 2025 5:13 pm

ന്യൂദല്‍ഹി അപകടം; ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യം യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കി: പൊലീസ്

ന്യൂദല്‍ഹി: റെയില്‍വേ സ്‌റ്റേഷനിലെ ദുരന്തത്തിന് വഴി വെച്ചത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പമെന്ന് ദല്‍ഹി പൊലീസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ചും ഒന്നിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെന്നും ഇതാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്നും പൊലീസ് പറഞ്ഞു. 14ാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ നില്‍ക്കേ 16ാം പ്ലാറ്റ്‌പോമില്‍ ട്രെയിന്‍ വരുന്നതായി പറഞ്ഞുവെന്നും ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നുമാണ് ദല്‍ഹി പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രയാഗ് രാജ് എക്‌സ്പ്രസും പ്രയാഗ് രാജ് സെപഷ്യല്‍ ട്രെയിനും ഒരേ സമയത്ത് സ്‌റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും പിന്നാലെയാണ് അറിയിപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞു. […]

ടൂൾ ന്യൂസ് 16 Feb 2025 5:07 pm

ബാബറിനോട് ആരാണ് ഓപ്പണിങ് ഇറങ്ങാന്‍ പറഞ്ഞത്, അവന്‍ മൂന്നാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു: പൊട്ടിത്തെറിച്ച് ബാസിത് അലി

ത്രിരാഷ്ട്ര പരമ്പരയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നു 49.3 ഓവറില്‍ 242 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി ന്യൂസിലാന്‍ഡ് ഫൈനല്‍ മത്സരം വിജയിക്കുകയായിരുന്നു. മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ സൂപ്പര്‍താരം ബാബര്‍ അസം 34 പന്തില്‍ 29 റണ്‍സ് […]

ടൂൾ ന്യൂസ് 16 Feb 2025 5:00 pm

അമല്‍ ഡേവിസിന്റെ ഇരട്ടി ഡോസ്, ബ്രൊമാന്‍സില്‍ കൗണ്ടര്‍ കൊണ്ട് കൈയടി നേടുന്ന ഹരിഹരസുതന്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിലെ കലിപ്പന്‍ സീനിയറായാണ് സംഗീത് ബിഗ് സ്‌ക്രീനിലേക്കുള്ള തന്റെ വരവറിയിച്ചത്. കൂടെയുള്ളവരുടെ ബലത്തില്‍ ജൂനിയേഴ്‌സിനോട് കലിപ്പാകുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായിരുന്നു ഹൃദയത്തിലെ സംഗീതിന്റെ കഥാപാത്രം. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയില്‍ വെറും രണ്ട് സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രമായി സംഗീത് കൈയടി നേടി. എന്നാല്‍ കരിയറില്‍ സംഗീതിന് വലിയൊരു ബ്രേക്ക് നല്‍കിയത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേമലുവാണ്. നായകന്റെ സന്തതസഹചാരിയായ അമല്‍ ഡേവിസ് കേരളത്തിന് പുറത്ത് […]

ടൂൾ ന്യൂസ് 16 Feb 2025 4:29 pm

ന്യൂദല്‍ഹിയില്‍ നടന്നത് കൂട്ടക്കൊല; റെയില്‍വേ മന്ത്രി രാജിവെക്കണം: കോണ്‍ഗ്രസ് വക്താവ്

ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് കോണ്ഗ്രസ് വക്താവ് സുപ്രിയ ശ്രീനെറ്റ്. മന്ത്രി സ്വമേധയാ രാജിവെച്ചില്ലെങ്കില്‍ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. റെയില്‍വേ മന്ത്രിക്ക് ഒരു നിമിഷം പോലും തന്റെ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ഉടന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മന്ത്രി പൂര്‍ണമായും പരാജയപ്പെട്ടിട്ടുണ്ടെന്നും റീലുകള്‍ ഉണ്ടാക്കി […]

ടൂൾ ന്യൂസ് 16 Feb 2025 4:27 pm

ക്രൈസിസ് മാനേജ്‍മെന്റിനായി ചെയ്ത ആ മോഹൻലാൽ ചിത്രം തിയേറ്റർ തുറന്നത് കൊണ്ടാണ് പരാജയമായത്: വൈശാഖ്

പോക്കിരി രാജ എന്ന സിനിമയിലൂടെ മികച്ച തുടക്കം ലഭിച്ച സംവിധായകനാണ് വൈശാഖ്. പിന്നീട് സീനിയേഴ്സ്, പുലിമുരുകൻ തുടങ്ങിയ സൂപ്പർഹിറ്റുകളിലൂടെ വലിയ ശ്രദ്ധ നേടിയ അദ്ദേഹം പരാജയ സിനിമകളുടെയും ഭാഗമായി. മോൺസ്റ്റർ എന്ന സിനിമയും തന്റെ മറ്റൊരു ചിത്രമായ നൈറ്റ് ഡ്രൈവും കൊവിഡ്കാലത്ത് ഒ.ടി.ടിക്ക് വേണ്ടി ചെയ്ത സിനിമകളാണെന്നും ആ സാഹചര്യത്തിൽ പറ്റുന്ന സിനിമകൾ എന്ന നിലയിൽ ഒരുപാട് അഡ്ജസ്റ്റ് ചെയ്ത് നിർമിച്ച ചിത്രങ്ങളാണ് അവയെന്നും വൈശാഖ് പറയുന്നു. സാധാരണ സിനിമകൾക്ക് നടത്തുന്ന പ്ലാനിങ് അവയ്ക്ക് നടത്തിയില്ലെന്നും കൂടെയുള്ളവർക്ക് […]

ടൂൾ ന്യൂസ് 16 Feb 2025 4:10 pm

സൂപ്പര്‍ താരത്തെ പൊക്കി മുംബൈ ഇന്ത്യന്‍സ്; ഐ.പി.എല്ലില്‍ ഇറങ്ങാനിരിക്കുന്നത് പവര്‍ സ്പിന്നര്‍

പരിക്ക് കാരണം അഫ്ഗാനിസ്ഥാന്റെ യുവ സ്പിന്നര്‍ അള്ളാ ഗസന്‍ഫാര്‍ ഐ.പി.എല്ലില്‍ നിന്ന് പുറത്തായിരുന്നു. ഇപ്പോള്‍ താരത്തിന് പകരം മറ്റൊരു അഫ്ഗാന്‍ താരത്തെ പകരക്കാരനായി പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. അഫ്ഗാന്റെ തന്നെ മുജീബ് ഉര്‍ റഹ്‌മാനെയാണ് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് സൈന്‍ ചെയ്തത്. ഐ.പി.എല്ലില്‍ 19 മത്സരങ്ങള്‍ കളിച്ച അനുഭവ പരിചയമുള്ള താരമാണ് മുജീബ് ഉര്‍ റഹ്‌മാന്‍. Mujeeb Ur Rahman, the Afghan off spinner […]

ടൂൾ ന്യൂസ് 16 Feb 2025 4:09 pm

ഇന്ത്യക്കാരെ വീണ്ടും ചങ്ങലയിൽ ബന്ധിച്ചു കൊണ്ടുവന്നു, മിണ്ടാട്ടമില്ലാതെ കേന്ദ്രം, മൂന്നാം വിമാനം ഇന്നെത്തും

ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിനെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ നടപടി തുടരുന്നതിനിടെ, തിരിച്ചയയ്ക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ മൂന്നാം സംഘം ഇന്നു വൈകുന്നേരം അമൃത്സറിലെത്തും. മൊത്തം 157 ഇന്ത്യക്കാർ വിമാനത്തിലുണ്ട്. പഞ്ചാബിലും ഹരിയാനയിലും നിന്നുള്ളവരാണ് അധികവും. അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങാൻ യുഎസ് സൈനിക വിമാനത്തിന് അനുമതി നല്കിയിട്ടുണ്ട്. സംഘത്തിൽ പഞ്ചാബിൽ നിന്ന് 65, ഹരിയാനയിൽ നിന്ന് 33, ഗുജറാത്തിൽ നിന്ന് എട്ട്, യുപിയിൽ നിന്ന് 3, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2 വീതം, ഹിമാചൽ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും ഉൾപ്പെടുന്നു.ശനിയാഴ്ച ഇന്ത്യയിലെത്തിയ നാടുകടത്തപ്പെട്ടവരിൽ ബന്ധുക്കൾ കൂടിയായ സന്ദീപ്, പ്രദീപ് എന്നിവരെ പഞ്ചാബ് പോലീസ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ പട്യാലയിൽ കൊലപാതകക്കേസിൽ പ്രതികളായിരുന്നു ഇവർ. രണ്ട് പ്രതികളും രാജ്പുര ടൗൺ സ്വദേശികളാണെന്നും കൊലപാതകക്കേസിൽ നേരത്തെ തന്നെ കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനൊപ്പം അവിടെനിന്ന് നാട് കടത്തപ്പെട്ടവരെയും കയ്യിലും കാലിലും ചങ്ങലയിൽ ബന്ധിച്ചാണ് കൊണ്ടുവന്നത്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. മോഡിയെ മൈ ഫ്രണ്ട് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബ്രസീലിയൻ പൗരന്മാരെ ചങ്ങലയിൽ ബന്ധിച്ച് കൊണ്ടുവരുന്നതിനെതിരെ ആ രാജ്യം പ്രതിഷേധം ഉയർത്തിയതോടെ അമേരിക്ക നയം മാറ്റിയിരുന്നു. എന്നാൽ ഇന്ത്യക്കാരെ ഇപ്പോഴും ചങ്ങലയിൽ ബന്ധിച്ചാണ് കൊണ്ടുവരുന്നത്. വിവിശുദ്ധ നഗരമായ അമൃത്സറിൽ കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിച്ച് കൊണ്ട് തള്ളുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മാൻ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു - .

വൈഗ ന്യൂസ് 16 Feb 2025 4:00 pm

മാതാ അമൃതാനന്ദമയി ചെന്നൈയില്‍; വിരുഗമ്പാക്കം ബ്രഹ്മസ്ഥാനം മഹോത്സവത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും

ചെന്നൈ: ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയി ചെന്നൈയില്‍ എത്തി. ഇന്നും നാളെയുമായി നടക്കുന്ന 35-മത് വിരുഗമ്പാക്കം ബ്രഹ്മസ്ഥാനം ക്ഷേത്ര മഹോത്സവമായ അമൃതോത്സവത്തില്‍ മാതാ അമൃതാനന്ദമയി മുഖ്യകാര്‍മികത്വം വഹിക്കും. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാതാ അമൃതാന്ദമയി ചെന്നൈയില്‍ എത്തുന്നത്. മന്ത്രജപങ്ങളുടെ അകമ്പടിയോടെ മുതിര്‍ന്ന സന്യാസിനികള്‍, ബ്രഹ്മചാരികള്‍, ബ്രഹ്മചാരിണികള്‍, മഠവാസികള്‍ എന്നിവരോടൊപ്പം ആശ്രമത്തില്‍ എത്തിയ മാതാ അമൃതാന്ദമയിയെ ചെന്നൈ മാതാ അമൃതാനന്ദമയി ആശ്രമം മഠാധിപതി സ്വാമി വിനയാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാ പൂജകളോടെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. വിരുഗമ്പാക്കത്തെ ബ്രഹ്മസ്ഥാനം ക്ഷേത്രത്തില്‍ രണ്ടു ദിവസങ്ങളിലായി ആഘോഷിക്കുന്ന മഹോത്സവം ആത്മീയവും സാംസ്‌കാരികവും ആയ നിരവധി പരിപാടികള്‍ക്ക് വേദിയാകും. 1990ല്‍ മാതാ അമൃതാന്ദമയി പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിന്റെ 35-ാമത് വാര്‍ഷികമായാണ് ഈ മഹോത്സവം നടത്തുന്നത്. ആശാവര്‍ക്കര്‍മാരുടെ ആവശ്യത്തോട് അനുകൂല സമീപനം, ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കും: മന്ത്രി വീണ ജോര്‍ജ് അമൃതോത്സവത്തിന്റെ ഒന്നാം ദിനമായ ഇന്ന് രാവിലെ 11 മണിയോടെ, അമ്മ വിരുഗമ്പാക്കത്തെ മാതാ അമൃതാനന്ദമയി മഠത്തിലെ പ്രത്യേക വേദിയിലേക്ക് എത്തി. അവിടെ അമ്മ സത്സംഗം, ധ്യാനം, ഭജന എന്നിവക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന്, ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. ഇരുനാളുകളിലുമായി ബ്രഹ്മസ്ഥാനം ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും. രാവിലെയും വൈകുന്നേരവും പൂജകള്‍ക്കും അന്നദാനത്തിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 20ന് വൈകുന്നേരം ആറു മണിക്ക്, മാതാ അമൃതാന്ദമയി കരൂര്‍ അമൃത വിദ്യാലയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഈ പരിപാടിയില്‍ സത്സംഗം, ധ്യാനം, ഭജനങ്ങള്‍, തുടര്‍ന്ന് ദര്‍ശനം എന്നിവ നടക്കും.

സമകാലിക മലയാളം 16 Feb 2025 3:59 pm

നഗ്‌ന വീഡിയോകളും ഫോട്ടോകളും എടുത്ത് യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം, പ്രമുഖ യൂടൂബർ അറസ്റ്റിൽ

കൊച്ചി: പ്രമുഖ യൂടൂബർ ബലാത്സംഗ കേസില്‍ അറസ്റ്റിൽ. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാൽ (25) ആണ് അറസ്റ്റിലായത്. കളമശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്‌ന വീഡിയോകളും ഫോട്ടോകളും എടുത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിവിധ സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ സമാന രീതിയിലുള്ള കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 3:57 pm

ആ യൂട്യൂബര്‍ എന്നെ നിര്‍ദയമായി വിമര്‍ശിച്ചു; വിഷമം തോന്നി മക്കളെ വിളിച്ചു പറഞ്ഞു: ജഗദീഷ്

താന്‍ അഭിനന്ദനങ്ങളല്ലാതെ വിമര്‍ശനങ്ങളും ശ്രദ്ധിക്കാറുണ്ടെന്ന് പറയുകയാണ് നടന്‍ ജഗദീഷ്. ഒരിക്കല്‍ ഒരു യൂട്യൂബര്‍ തന്നെ നിര്‍ദയമായി വിമര്‍ശിച്ചെന്നും അതില്‍ ആദ്യം വിഷമം തോന്നിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അതേ ആള്‍ അടുത്ത സിനിമ ഇറങ്ങിയപ്പോള്‍ തന്നെ പുകഴ്ത്തി സംസാരിച്ചുവെന്നും ജഗദീഷ് പറയുന്നു. ആദ്യ പടത്തിലെ അഭിനയം ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നു വിമര്‍ശിച്ചതെന്ന് അന്ന് മനസിലായെന്നും നടന്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന നടനായി നിലനില്‍ക്കുകയെന്നതാണ് ആഗ്രഹമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

ടൂൾ ന്യൂസ് 16 Feb 2025 3:52 pm

കുറച്ചുകൂടെ സ്വാഗ് ആ ക്യാരക്ടറിന് കൊടുക്കാമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാനത് സമ്മതിച്ചില്ല: മമ്മൂട്ടി

അഞ്ച് പതിറ്റാണ്ടിലധികമായി മലയാളസിനിമയുടെ അഭിമാനമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് നിറഞ്ഞാടുന്ന മമ്മൂട്ടി തന്റെ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നും പല സിനിമാചര്‍ച്ചകളിലും മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ സംസാരവിഷയമായി കടന്നുവരുന്നുണ്ട്. മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളചിത്രമാണ് ഇത്. ഷെര്‍ലക് ഹോംസിന്റെ ഷേഡുകളുള്ള കോമിക് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. […]

ടൂൾ ന്യൂസ് 16 Feb 2025 3:25 pm

ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ക്കായുള്ള ധനസഹായം റദ്ദാക്കി മസ്‌ക്കിന്റെ എഫിഷ്യന്‍സി വകുപ്പ്

വാഷിങ്ടണ്‍: ഇന്ത്യയും ബംഗ്ലാദേശുമടക്കമുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള ധനസഹായം അമേരിക്ക റദ്ദാക്കി. ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായമാണ് അമേരിക്ക റദ്ദാക്കിയത്. ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള 21 മില്യണ്‍ ഡോളറിന്റെ ധനസഹായം റദ്ദാക്കുന്നതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള എഫിഷ്യന്‍സി വകുപ്പ് (DOGE) അറിയിക്കുകയായിരുന്നു. എഫിഷ്യന്‍സി വകുപ്പിന്റെ എക്‌സ് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ഇന്ത്യയ്ക്കായുള്ള 21 മില്യണ്‍ ഡോളറും ബംഗ്ലാദേശിന്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താനായുള്ള 29 മില്യണ്‍ ഡോളറിന്റെ സംരഭവും വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചതായി കാര്യക്ഷമതാ വകുപ്പ് അറിയിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ […]

ടൂൾ ന്യൂസ് 16 Feb 2025 3:20 pm

മിടുക്കനായി വരൂവെന്ന് പറഞ്ഞ് മമ്മൂട്ടി സാര്‍ അനുഗ്രഹിച്ചു; ആ സിനിമ പ്രതീക്ഷിച്ച വിജയം കണ്ടില്ല: ജി. മാര്‍ത്താണ്ഡന്‍

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ വ്യക്തിയാണ് ജി. മാര്‍ത്താണ്ഡന്‍. 2013ല്‍ മമ്മൂട്ടിയെ നായകനാക്കി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് മാര്‍ത്താണ്ഡന്‍ സ്വതന്ത്ര സംവിധായകനാകുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അച്ഛാ ദിന്‍ (2015). ആ സിനിമയിലും മമ്മൂട്ടിയായിരുന്നു നായകന്‍. ശേഷം പാവാട (2016), ജോണി ജോണി യെസ് അപ്പാ (2018), മഹാറാണി (2023) എന്നീ ചിത്രങ്ങളും ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തു. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍ […]

ടൂൾ ന്യൂസ് 16 Feb 2025 3:16 pm

ആ സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ഞാനും അൽഫോൺസ് പുത്രനും പ്ലാനിട്ടിരുന്നു: പൃഥ്വിരാജ്

നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡ് സിനിമകളിലും പൃഥ്വി തന്റെ സ്ഥാനം തെളിയിച്ചു. മലയാളത്തിൽ വലിയ ശ്രദ്ധ നേടിയ ഷട്ടർ എന്ന ചിത്രം ഹിന്ദിയിൽ ചെയ്യാൻ സംവിധായകൻ അൽഫോൺസ് […]

ടൂൾ ന്യൂസ് 16 Feb 2025 3:16 pm

മലയില്‍ കള്ളന്‍ ഗുഹ, പെരിയ കനാല്‍ വെള്ളച്ചാട്ടം...; മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാം, കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് എങ്ങനെ ബുക്ക് ചെയ്യാം?- വിഡിയോ

തൊടുപുഴ: മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന് തുടക്കമായിരിക്കുകയാണ്. യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് നിര്‍മ്മിച്ചത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമാണ് റോയല്‍ വ്യൂ സര്‍വീസ്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ട് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമായാണ് പുതിയ ഡബിള്‍ ഡക്കര്‍ സര്‍വീസ് തുടങ്ങിയത്. മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാം; സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യത, ജാ​ഗ്രത വിനോദസഞ്ചാരികള്‍ക്ക് മൂന്നാറിന്റെ നയനമനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് സര്‍വീസ്. എല്ലാ ദിവസവും മൂന്ന് റോയല്‍ വ്യൂ ട്രിപ്പുകളാണ് ഉള്ളത്. രാവിലെ ഏഴു മണി, പത്തു മണി, ഉച്ച കഴിഞ്ഞ് 3.30 എന്നിങ്ങനെയാണ് മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന സമയം. രണ്ടുമണിക്കൂര്‍ 45 മിനിറ്റ് ആണ് ഒരു ട്രിപ്പിന്റെ ദൈര്‍ഘ്യം. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം ഗ്യാപ് റോഡ്, ആനയിറങ്കല്‍, ലോക്ക് ഹാര്‍ട്ട്, മലയില്‍ കള്ളന്‍ ഗുഹ, പെരിയ കനാല്‍ വെള്ളച്ചാട്ടം തുടങ്ങി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട മൂന്നാറിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന തരത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റില്‍ മൂന്നാര്‍ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ എന്ന് സെര്‍ച്ച് ചെയ്ത് സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മുകള്‍ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും താഴത്തെ നിലയില്‍ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുകള്‍ നിലയില്‍ 38 സീറ്റും താഴത്തെ നിലയില്‍ 12 സീറ്റുകളുമാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895086324, 9446525773 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സമകാലിക മലയാളം 16 Feb 2025 3:05 pm

ഇന്‍സ്റ്റഗ്രാം വഴി പരിചയം,യുവതിയുടെ നഗ്ന വിഡിയോയും ഫോട്ടോയും എടുത്ത് ഭീഷണിപ്പെടുത്തല്‍; യൂട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ യു-ട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാലിന്‍റെ (25) അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്‌ന വീഡിയോകളും ഫോട്ടോകളും എടുത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാം; സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യത, ജാ​ഗ്രത പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം 16 Feb 2025 3:04 pm

നിമിഷ പ്രിയയുടെ മോചനം; യെമനുമായി ഇറാന്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തില്‍ ഇറാന്‍ ഇടപെടല്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യെമനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സൈദ് അബ്ബാസ് അരാഗ്ചി അറിയിച്ചു. മറ്റു പലരുടെയും മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. നേരത്തെ ഇറാന്‍ നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെടുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ യെമനുമായി ചര്‍ച്ച നടത്തുന്നുവെന്ന വിവരം പുറത്തുവരുന്നത്. യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊല്ലപ്പെടുത്തി ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നതാണ് നിമിഷക്കെതിരെയുള്ള കേസ്. ഈ കേസില്‍ ശിക്ഷ അനുഭവിക്കുന്ന […]

ടൂൾ ന്യൂസ് 16 Feb 2025 3:03 pm

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങളോട് നിർബന്ധമായും ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി […]

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 2:51 pm

ട്രംപ് ഭരണകൂടം വിശദീകരണമില്ലാതെ 20 ഇമിഗ്രേഷൻ ജഡ്ജിമാരെ പുറത്താക്കിയതായി റിപ്പോർട്ട്

റിപ്പോർട്ട് : പി.പി.ചെറിയാൻ വാഷിംഗ്‌ടൺ ഡി.സി: ഫെഡറൽ ഗവൺമെന്റിന്റെ വലുപ്പം ചുരുക്കാനുള്ള വ്യാപകമായ നീക്കങ്ങൾക്കിടയിൽ ട്രംപ് ഭരണകൂടം വിശദീകരണമില്ലാതെ 20 ഇമിഗ്രേഷൻ ജഡ്ജിമാരെ പുറത്താക്കിയതായി ഒരു യൂണിയൻ ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച, സത്യപ്രതിജ്ഞ ചെയ്യാത്ത 13 ജഡ്ജിമാരെയും അഞ്ച് അസിസ്റ്റന്റ് ചീഫ് ഇമിഗ്രേഷൻ ജഡ്ജിമാരെയും നോട്ടീസ് ഇല്ലാതെ പിരിച്ചുവിട്ടു എന്ന് ഫെഡറൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ എഞ്ചിനീയേഴ്‌സിന്റെ പ്രസിഡന്റ് മാത്യു ബിഗ്സ് പറഞ്ഞു. കഴിഞ്ഞ ആഴ്ച സമാനമായ സാഹചര്യങ്ങളിൽ […]

പുഴ 16 Feb 2025 2:31 pm

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; 300 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചു. ഇതുവരെ 978.54 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി നല്‍കിയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ബജറ്റിലെ വകയിരുത്തല്‍ 679 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 4267 കോടിയോളം രൂപ കാസ്പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പില്‍ ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം […]

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 1:53 pm

മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന ഒമ്പതാംക്ലാസുകാരൻ മരിച്ചു

കോട്ടയം: മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കോട്ടയത്താണ് സംഭവം. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സെബിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവേ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെബിൻ ടോമി. സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം പടർന്ന് പിടിക്കുകയാണ്.

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 1:17 pm

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി, രണ്ടാം പിണറായി സര്‍ക്കാര്‍ അനുവദിച്ചത് 4267 കോടി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. ബജറ്റിലെ വകയിരുത്തല്‍ 679 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 4267 കോടിയോളം രൂപ കാസ്പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പില്‍ ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതല. 1050 രുപ ഒരു കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. 18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂര്‍ണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയത്തില്‍ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ് കേന്ദ്ര വിഹിതമുള്ളത്. 'നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം; ലേഖനം സ്റ്റാര്‍ട്ടപ്പ് വികസനത്തെക്കുറിച്ച്; തെറ്റു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം' കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ഒന്നുമില്ല. അംഗത്വം നേടുന്നതിന് ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂര്‍ണമായും സൗജന്യമാണ്. 197 സര്‍ക്കാര്‍ ആശുപത്രികളും, നാല് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവില്‍ പദ്ധതിയുടെ സേവനം ലഭ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍നിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും. മരുന്നുകള്‍, അനുബന്ധ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. 25 സ്‌പെഷ്യാലിറ്റികളിലായി 1667 പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ വിഭാനം ചെയ്ത 89 പാക്കേജുകളില്‍നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളില്‍ ഉള്‍പ്പെടുത്താത്ത ചികിത്സകള്‍ക്കായി അണ്‍സ്പെസിഫൈഡ് പാക്കേജുകള്‍ ഉപയോഗിക്കാം. ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മൂന്നുദിവസം മുമ്പുമുതലുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനുശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം) പദ്ധതിയിലൂടെ നല്‍കുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്തതും മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമും നിലവിലുണ്ട്. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും. കാസ്പ് ചികിത്സ ലഭിക്കുന്ന എല്ലാ ആശുപത്രിയിലും കെബിഎഫ് ആനുകൂല്യവുമുണ്ട്.

സമകാലിക മലയാളം 16 Feb 2025 12:37 pm

'നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം; ലേഖനം സ്റ്റാര്‍ട്ടപ്പ് വികസനത്തെക്കുറിച്ച്; തെറ്റു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം'

തിരുവനന്തപുരം: തന്റെ ലേഖനത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പറഞ്ഞിട്ടില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുവാക്കള്‍ നമ്മുടെ സംസ്ഥാനം വിട്ട് വേറെ രാജ്യത്തേക്ക് പോകുന്നു. ഇതിന് പരിഹാരം ഒറ്റമാര്‍ഗമേയുള്ളു. സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടു വരണം. പുതിയ ബിസിനസ് സ്ഥാപിക്കാന്‍ തയ്യാറാകണം. ഇത് വര്‍ഷങ്ങളായി താന്‍ പറയുന്നതാണ്. മുമ്പ് തന്റെ പല പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്' എന്ന അന്താരാഷ്ട്ര മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ പറയുന്നത് പ്രകാരമാണ് ലേഖനം എഴുതിയത്. സ്റ്റാര്‍ട്ടപ്പ് വിഷയത്തെക്കുറിച്ചാണ് ലേഖനത്തില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇനിഷ്യേറ്റീവ് എടുത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപിച്ചത്. 2014 ല്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ഥാപിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മേഖലയില്‍ പല കാര്യങ്ങളും ചെയ്തിരിക്കുന്നത്. നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം എന്നതാണ് തന്റെ നിലപാട് എന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തില്‍ കേരളത്തിലെ സാമ്പത്തിക രംഗത്തെക്കുറിച്ച് മൊത്തം എഴുതിയിട്ടില്ല. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മാത്രമാണ് എഴുതിയിട്ടുള്ളത്. ഇംഗ്ലീഷ് വായിക്കാന്‍ അറിയാവുന്നവര്‍ക്ക് അത് വായിച്ചാല്‍ മനസ്സിലാകും. കേരളത്തിന്റെ സാമ്പത്തിക രം​ഗത്ത് പല കുറ്റങ്ങളും കുറവുകളുമുണ്ട്. പല കാര്യങ്ങളും നന്നാക്കേണ്ടതുണ്ടെന്ന് താന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. തൊഴിലില്ലായ്മ കേരളത്തില്‍ വളരെ രൂക്ഷമാണ്. രാജ്യത്ത് ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ മോശം കേരളമാണ്. കാര്‍ഷിക മേഖലയില്‍, റബര്‍, കശുവണ്ടി, പൈനാപ്പിള്‍ തുടങ്ങിയ മേഖലകളിലെല്ലാം പ്രതിസന്ധിയുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 80 ശതമാനവും നഷ്ടത്തിലാണ്. ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ നയിക്കുന്നത് എല്ലാം ശരിയായ രീതിയിലാണെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ല. ലേഖനത്തില്‍ ഒരു മേഖലയെപ്പറ്റി, വസ്തുതയും കണക്കുകളും അടിസ്ഥാനമാക്കിയാണ് പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ അടിസ്ഥാനമില്ലാതെ താന്‍ എഴുതാറില്ല. ഇതിനെ എതിര്‍ക്കുന്നവര്‍ കണക്കുകളും വസ്തുതകളും അവതരിപ്പിച്ചാല്‍ അത് ശ്രദ്ധിക്കാമെന്നും തരൂര്‍ പറഞ്ഞു. ഒരിക്കലും എല്‍ഡിഎഫ് സര്‍ക്കാരിനോ, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനോ നൂറുശതമാനം മാര്‍ക്ക് കൊടുത്തിട്ടില്ല. ഒരു മേഖലയില്‍ അവര്‍ ചെയ്ത കാര്യം റിപ്പോര്‍ട്ട് വായിച്ച് പിന്തുണ കൊടുക്കുകയാണ് ചെയ്തത്. അടുത്ത തവണ നിങ്ങള്‍ പ്രതിപക്ഷത്താണെങ്കില്‍, ഞങ്ങള്‍ അത് തുടര്‍ന്നാല്‍, നിങ്ങള്‍ എതിര്‍ക്കരുതെന്നും ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നുണ്ട്. ഇത് കേരളത്തിന്റെ ആവശ്യമാണ്. മലയാളി ജനപ്രതിനിധി എന്ന നിലയിലാണ്, ഈ വിഷയത്തെ കണ്ടതും എഴുതിയതും. തരൂര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് യുഡിഎഫ് സര്‍ക്കാരുകള്‍; ഇടിച്ചു പൊളിക്കലാണ് എല്‍ഡിഎഫ് നയം : പി കെ കുഞ്ഞാലിക്കുട്ടി ലേഖനത്തില്‍ സിപിഎമ്മിന്റേ പേരോ, രാഷ്ട്രീയമോ പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ നല്ലതെന്നും പറഞ്ഞിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയണമെങ്കില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മാറി നിന്ന് വേണം അഭിപ്രായം പറയേണ്ടതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങളോട്, അങ്ങനെയൊരു ആവശ്യം വന്നാല്‍ അത് സ്വീകരിക്കാന്‍ തയ്യാറാണ് എന്നായിരുന്നു തരൂരിന്റെ പ്രതികരണം. പിണറായി വിജയന്‍ സര്‍ക്കാരിനെ ലേഖനത്തില്‍ പുകഴ്ത്തിയിട്ടില്ല. എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കട്ടെ. തെറ്റ് ബോധ്യമായാല്‍ തിരുത്തും. താനെഴുതിയത് കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

സമകാലിക മലയാളം 16 Feb 2025 12:25 pm

അന്തര്‍സംസ്ഥാന എസി സ്ലീപ്പര്‍ ബസുകളുമായി കെഎസ്ആര്‍ടിസി, വിമാനത്താവളങ്ങളിലേയ്ക്ക് കണക്ടിവിറ്റി

കൊച്ചി: അന്തര്‍ സംസ്ഥാന എസി സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സംസ്ഥാന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്ര നല്‍കുകയായാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ തലശേരി-ബംഗളൂരു, തിരുവനന്തപുരം- ബംഗളൂരു പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ എസി സ്ലീപ്പര്‍ ബസുകള്‍ അവതരിപ്പിക്കും. സ്വകാര്യ ബസുകള്‍ക്ക് അമിത തുക നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ഇത് വളരെയധികം ആശ്വാസം നല്‍കും. സ്ലീപ്പര്‍ ബസുകള്‍ക്കായി ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. 34 എസി സ്ലീപ്പര്‍ ബസുകള്‍ക്കാണ് നിലവില്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ഡിസൈന്‍, നിര്‍മാണം, വിതരണം, പരിശോധന, കമ്മീഷന്‍ ചെയ്യല്‍ എന്നിവയക്കായി കോര്‍പ്പറേഷന്‍ ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. പുതിയ ബസുകള്‍ വാങ്ങുന്നതിന് 107 കോടി രൂപയുടെ ബജറ്റ് വിഹിതം കെഎസ്ആര്‍ടിസിക്ക് ആശ്വാസമാണ്. നിരക്ക് വര്‍ധിപ്പിക്കാതെ എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസുകളും എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിനും പദ്ധതികളുണ്ട്. ഇത് യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 'ശിവക്ഷേത്രങ്ങൾ കണ്ടാൽ തിരിഞ്ഞു പോകുന്ന വിഷ്ണുഭക്തരുണ്ട്; ഹിന്ദുമതം താലിബാനെ പോലെയായാൽ ലോകം നശിക്കും' വിമാനത്താവളങ്ങളിലേയ്ക്ക് കണക്ടിവിറ്റി നല്‍കുന്നതിന് കെഎസ്ആര്‍ടിസി എസി സെമി സ്ലീപ്പര്‍ ബസുകളും വിന്യസിക്കും. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തുടക്കത്തില്‍ സര്‍വീസ് നടത്തും. തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. പ്രധാനമായും കോട്ടയം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍വീസുകളെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം 16 Feb 2025 12:03 pm

'ശിവക്ഷേത്രങ്ങൾ കണ്ടാൽ തിരിഞ്ഞു പോകുന്ന വിഷ്ണുഭക്തരുണ്ട്; ഹിന്ദുമതം താലിബാനെ പോലെയായാൽ ലോകം നശിക്കും'

ഹി ന്ദുമതം താലിബാനെ പോലെയായാൽ ലോകം നശിച്ചു പോകുമെന്ന് ആത്മമീയ നേതാവ് ശ്രീ എം. ഹിന്ദു മതത്തിലെ സ്വാതന്ത്ര്യമാണ് തന്നെ അതിലേക്ക് അടുപ്പിച്ചത്. എന്നാൽ അതു തന്നെയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഭയമെന്നും ആത്മീയ നേതാവായ ശ്രീ. എം ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോ​ഗ്സിൽ പറഞ്ഞു. ശിവക്ഷേത്രങ്ങൾ കണ്ടാൽ തിരിഞ്ഞു പോകുന്ന വിഷ്ണുഭക്തരുണ്ട്. അഞ്ച് നേരം നിസ്കരിക്കുന്ന ഒരു വിശ്വാസി റെയിൽവെ സ്റ്റേഷനിലാണെങ്കിലും അയാൾ പ്രാർത്ഥിക്കും. എന്നാൽ ഹിന്ദുക്കളിലെ വിഭാ​ഗങ്ങളെ ഒരുമിച്ചു നിർത്താൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം മതത്തിൽ ജനിച്ച താൻ 19-ാം വയസിലാണ് ആത്മീയതയിലേക്ക് തിരിഞ്ഞത്. 'ഗുരു എന്റെ തലയിൽ കൈകൾ വച്ചു. ആ സംഭവത്തിന് ശേഷമാണ് ആത്മീയത എന്നിൽ പ്രകടമാകുകയും എന്റെ ജീവിതം മാറ്റിമറിക്കുകയും ചെയ്തത്. 19 വയസ്സ് വരെ ഞാൻ തിരുവനന്തപുരത്തായിരുന്നു ജീവിച്ചത്. അവിടെ നിന്ന് നിരവധി ആത്മീയ നേതാക്കളെ കണ്ടുമുട്ടിയെങ്കിലും അവരിൽ ആരെയും എന്റെ ഗുരുവായി സ്വീകരിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിരുന്നില്ല'. 'അതിനിടെയാണ് ഹിമാലയത്തിലെ ഗുരുക്കന്മാരെയും യോഗികളെയും കുറിച്ച് കേൾക്കുന്നതു അവിടെയ്ക്ക് പോവാൻ തീരുമാനിക്കുന്നതും. ആരെയും അറിയിക്കാതെയാണ് അന്ന് പോയത്. നിരവധി ബുദ്ധിമുട്ടുകൾ അന്ന് നേരിടേണ്ടി വന്നു. ഒടുവിൽ വ്യാസ ​ഗുഹയിൽ ബാബാജിയെ കണ്ടെത്തുകയും അദ്ദേഹത്തിന്റെ മൂന്നര വർഷം കഴിയുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു. 'മുംതാസ് അലി ഖാൻ എന്നാണ് ജനനനാമം. 'എം' എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. നാഥ് സമ്പ്രദായത്തിൽ ദീക്ഷ നൽകിയപ്പോൾ മധുകർ നാഥ് എന്നാണ് വിളിച്ചിരുന്നത്. ​ഗുരു എന്നെ മധു എന്ന് വിളിച്ചു. അതും 'എം' എന്ന അക്ഷരത്തിൽ‌ തുടങ്ങുന്നു. എന്നാൽ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന ഒരു കാര്യം ശ്രീ എം എന്ന പേരിലെ 'എം' എന്നതിന്റെ അർത്ഥം മനുഷ്യൻ അല്ലെങ്കിൽ മാനവ് എന്നാണ്. ഞാൻ ഒരു മനുഷ്യനാണ് മറ്റ് എല്ലാ നിർവചനങ്ങളിൽ നിന്ന് മുക്തനാണ്. ശ്രീ എന്നത് ആരേ വേണമെങ്കിലും വിളിക്കാവുന്നതാണ്. 'എം' എന്ന് മാത്രം വിളിച്ചാലും ഞാൻ സന്തോഷവാനാണ്'.- ശ്രീ എം പറഞ്ഞു. 'പുനർജന്മം പലർക്കും ഒരു സിദ്ധാന്തം മാത്രമാണ്, പക്ഷേ എനിക്ക് ഒരു അനുഭവമാണ്. ബാബാജി എന്റെ തലയിൽ കൈ വച്ചപ്പോൾ ജീവിതം മാറി. അദ്ദേഹം ഒരിക്കലും എന്നോട് മാറാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഞാൻ ആത്മപരിശോധന നടത്തിയപ്പോൾ ചോദ്യം ചെയ്യാനും അന്വേഷിക്കാനും അം​ഗീകരിക്കാനും വ്യവസ്ഥ ചെയ്യുന്ന പുരാതന ഹിന്ദുമതം ഞാൻ സ്വീകരിക്കാൻ തീരുമാനിച്ചു. ഉപനിഷത്തുകളിൽ ധാരാളം സംഭാഷണങ്ങൾ കാണാം. എന്നാൽ അതിൽ എവിടെയും വിശ്വസിക്കാൻ ആവശ്യപ്പെടുന്നില്ല. അതിനു മറുഭാ​ഗത്ത് ഒരു ദൈവത്തെ മാത്രം വിശ്വസിക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റു വിഭാ​ഗമുണ്ട്'. 'കാൾ മാർക്സിന്റെ മൂലധനത്തിന് ഒരു സ്പിരിച്വൽ സ്വഭാവം ഇല്ല, അത് ഇക്കണോമിക് ആണ്. ഞാൻ പറയുന്നത് അ​ദ്ദേഹം ഉപനിഷത്ത് വായിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇതിനിടയിൽ ഒരു സ്പിരിച്ചൽ എലമെന്റ് കൂടി വന്നേനെ, വെറും ഇക്കോണമി മാത്രമല്ല. അങ്ങനെയൊരു വ്യത്യാസം വരുമായിരുന്നു'- അദ്ദേഹം പറഞ്ഞു. 'ഹിന്ദുമതത്തിൽ വളരെ വൈകിയാണ് ജാതീയത വളർന്നത്. ബ്രഹ്മസൂത്രവും മഹാഭാരതവും ആരാണ് എഴുതിയത് വേദവ്യാസനാണ്. മത്സ്യത്തൊഴിലാളി സ്ത്രീയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. ഒരാളെ ജനനം കൊണ്ടല്ല, അയാളുടെ ജീവിതം നോക്കിയാണ് വിലയിരുത്തേണ്ടത്. ഇന്ന് മറ്റാരെക്കാളും മോശമായ ജീവിതം നയിക്കുന്ന നിരവധി ബ്രാഹ്മണരുണ്ട്'- ശ്രീ എം പറഞ്ഞു. കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് യുഡിഎഫ് സര്‍ക്കാരുകള്‍; ഇടിച്ചു പൊളിക്കലാണ് എല്‍ഡിഎഫ് നയം : പി കെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം 16 Feb 2025 11:41 am

അവസാന നിമിഷം പ്ലാറ്റ്ഫോം മാറ്റിയതായി അറിയിപ്പ്, ജനം പാഞ്ഞോടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ കുരുതിക്കളമായി

ന്യൂഡൽഹി : ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 പേർ മരിക്കാനിടയായ സംഭവത്തിലേക്കു നയിച്ചത് ട്രെയിനുകൾ അവസാന നിമിഷം പ്ലാറ്റ്ഫോം മാറ്റിയതായി അറിയിപ്പുണ്ടായതാണെന്ന് ദൃക്സാക്ഷികൾ. മഹാ കുംഭമേളയിലേക്കുള്ള പ്രത്യേക എക്‌സ്പ്രസ് ട്രെയിനുകൾ വൈകിയിരുന്നു. യാത്രക്കാരുടെ വൻ തിരക്കായിരുന്നു. എല്ലാവരും ധൃതിപിടിച്ച് അടുത്ത പ്ലാറ്റ്ഫോമിലേക്ക് ഓടിയതാണ് ദുരന്തകാരണമായത്. 11 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 18 പേരാണ് മരിച്ചത്. സംഭവത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. ഇവർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. രാത്രി 9.55 ഓടെയാണ് സംഭവം. നിർഭാഗ്യകരമായസംഭവത്തെക്കുറിച്ച് റെയിൽവേ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുകയും വിഷയം അന്വേഷിക്കാൻ രണ്ടംഗ ഉന്നതതല സമിതിക്ക് രൂപം നൽകുകയും ചെയ്തു. ട്രെയിൻ പുറപ്പെടുന്നതിലെ കാലതാമസം സ്റ്റേഷനിൽ ആളെണ്ണം കൂടാനിടയാക്കി. 1,500 ജനറൽ ടിക്കറ്റുകൾ ഈ സമയത്ത് വിറ്റിരുന്നു. ഇതും റിസർവേഷൻ യാത്രക്കാരും കൂടി ആയപ്പോൾ സ്ഥിതി കൂടുതൽ വഷളാക്കി. പോലീസ് പറയുന്നതനുസരിച്ച്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ 13, 14 പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തന്നെ തിരക്കുണ്ടായിരുന്നു. നിരവധി ആളുകൾ രണ്ട് ട്രെയിനുകളിൽ കയറാൻ കാത്തുനിന്നിരുന്നു. - സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എന്നിവയും വൈകിയിരുന്നു. ഇതിനിടയിൽ, മഹാ കുംഭിനായുള്ള പ്രത്യേക ട്രെയിനായ പ്രയാഗ്‌രാജ് എക്സ്പ്രസ് 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് രാത്രി 10:10 ന് പുറപ്പെടേണ്ടതായിരുന്നു. പ്രയാഗ്‌രാജിലേക്കുള്ള തീവണ്ടിയുടെ സമയം അടുത്തപ്പോൾ, നിലവിലുള്ള തിരക്ക് വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ കൂടുതൽ ആളുകൾ പ്ലാറ്റ്‌ഫോമിൽ തടിച്ചുകൂടാൻ തുടങ്ങി. ഈ സമയത്ത് ആയിരത്തിലധികം ജനറൽ ടിക്കറ്റുകൾ മഹാ കുംഭ മേളയ്ക്കു പോകാൻ മാത്രം യാത്രക്കാർ വാങ്ങിയതായി അധികൃതർ പറഞ്ഞു. കൂടാതെ, പ്രയാഗ്‌രാജ് എക്‌സ്‌പ്രസ് മറ്റൊരു പ്ലാറ്റ്‌ഫോമിൽ എത്താൻ പോകുന്നുവെന്ന അഭ്യൂഹവും പ്രചരിച്ചു. എന്നാൽ, ഒരു ട്രെയിനും റദ്ദാക്കിയിട്ടില്ലെന്നും ഒരു ട്രെയിനിൻ്റെയും പ്ലാറ്റ്‌ഫോമിൽ മാറ്റം വരുത്തിയിട്ടില്ലെന്നും റെയിൽവേ അധികൃതർ പറയുന്നു.

വൈഗ ന്യൂസ് 16 Feb 2025 11:37 am

കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് യുഡിഎഫ് സര്‍ക്കാരുകള്‍; ഇടിച്ചു പൊളിക്കലാണ് എല്‍ഡിഎഫ് നയം : പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളം എല്ലാ നിലകളിലും വളരെ നല്ല നിലകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പക്ഷെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടണമെന്ന ചര്‍ച്ച കുറേക്കാലമായി നിലനില്‍ക്കുന്നുണ്ട്. കരുണാകരന്റെ നേതൃത്വത്തിലുള്ള, താന്‍ വ്യവസായമന്ത്രിയായ സര്‍ക്കാര്‍ മുതലാണ് ഈ രംഗത്ത് മാറ്റത്തിനു വേണ്ടിയുള്ള വലിയ ശ്രമങ്ങള്‍ തുടങ്ങിയത്. ആ സര്‍ക്കാര്‍ ഈ ലക്ഷ്യം വെച്ചുള്ള വ്യവസായ നയം കൊണ്ടു വന്നു. ക്രിന്‍ഫ്ര എന്ന പരീക്ഷണം ആരംഭിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടിവി തോമസിന്റെയും അച്യുതമേനോന്റെയൊക്കെ ആ കാലം കഴിഞ്ഞാല്‍ പിന്നീട് കേരളത്തില്‍ വ്യവസായ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായത് കിന്‍ഫ്ര പാര്‍ക്കുകളാണ്. ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസിപ്പിക്കണമെന്ന ഇച്ഛാശക്തിയോടെ ആ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങി. പില്‍ക്കാലത്ത് കേരളത്തില്‍ വന്ന വ്യവസായങ്ങളില്‍ 90 ശതമാനവും കിന്‍ഫ്ര പാര്‍ക്കിന് അകത്താണ്. വിമാനത്താവളത്തിനുള്ള ഭൂമി അക്വയര്‍ ചെയ്തതു പോലും കിന്‍ഫ്രയാണ്. പിന്നീട് ഇടതു സര്‍ക്കാര്‍ വന്നപ്പോഴും കിന്‍ഫ്രയാണ് അടിസ്ഥാനപരമായി നിലകൊണ്ടത്. പല ലോകോത്തര ആശയങ്ങളും കൊണ്ടു വന്നത് ആന്റണി സര്‍ക്കാരാണ്. കുറുക്കന്‍ മേഞ്ഞിരുന്ന കാക്കനാട്, ആന്റണി സര്‍ക്കാരിന്റെ കാലത്ത് കൊച്ചി ഐടിയുടെ ഡെസ്റ്റിനേഷനാക്കണമെന്ന ഉദ്ദേശത്തോടെ സമയബന്ധിതമായി ഇന്‍ഫോ പാര്‍ക്ക് അടക്കം നിര്‍മ്മിച്ചു. ലോകപ്രശസ്തമായ അക്ഷയ ആരംഭിച്ചു. ഡിജിറ്റല്‍ കേരളം ആയതു തന്നെ അക്ഷയ മൂലമാണ്. കിന്‍ഫ്ര പാര്‍ക്കുകള്‍ അടക്കം, അടിസ്ഥാനപരമായി കേരളത്തിന്റെ വ്യവസായ മേഖലയില്‍ വമ്പിച്ച മാറ്റം കൊണ്ടു വന്നത് യുഡിഎഫ് സര്‍ക്കാരുകളാണ്. ഇതിന്റെ കഠിന പരിശ്രമത്തിന്റെ ഭാഗമാണ് ആന്റണി സര്‍ക്കാരിന്റെ കാലത്തുള്ള എമര്‍ജിങ് കേരള, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുള്ള ഇന്‍വെസ്റ്റ്‌മെന്റ് മീറ്റും ഒക്കെ. നിക്ഷേപകരെ കൊണ്ടുവരാന്‍, മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആന്റണി ഇന്‍ഫോസിസ് ക്യാംപസില്‍ പോയി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്‍ഫോസിസ് സ്വന്തമായി ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടങ്ങി. ഇന്നിപ്പോ ഇടതു സര്‍ക്കാരുകള്‍ ആവകാശപ്പെടുന്നത് സ്റ്റാര്‍ട്ടപ്പുകളാണ്. എന്നാല്‍ ഏത് സ്റ്റാര്‍ട്ടപ്പുകളും ഐടി ഡെവലപ്പുമെന്റുകളും വരണമെങ്കില്‍ ഗുണമേന്മയുള്ള സാങ്കേതിക വിദഗ്ധര്‍ ആവശ്യമാണ്. അതിന് എഞ്ചിനീയറിങ്, പ്രൊഫഷണല്‍ കോളജുകള്‍ വേണം. അക്കാലത്ത് പ്രൊഫഷണല്‍ കോളജുകള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ രക്തരൂക്ഷിത സമരം നാം മറന്നിട്ടില്ല. അതിനെയെല്ലാം മറികടന്നാണ് വിദ്യാഭ്യാസ രംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ പുതിയ തുടക്കം കുറിച്ചത്. നിക്ഷേപങ്ങള്‍ വരാന്‍ നല്ല വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാവേണ്ടതാണ്. എന്നാല്‍ നോക്കുകൂലി, അക്രമ സമരങ്ങള്‍, നിക്ഷേപകര്‍ക്ക് നേരിടുന്ന ഭീഷണി തുടങ്ങിയവയാണ് യുഡിഎഫ് ഭരണകാലത്ത് നേരിട്ടിരുന്ന അന്തരീക്ഷം. മുമ്പ് എല്‍ഡിഎഫ് കാണിച്ചതുപോലുള്ള നയമല്ല, ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ യുഡിഎഫ് പുലര്‍ത്തുന്നത്. പണ്ടത്തെ നയം തെറ്റായിരുന്നുവെന്നും, ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നുവെന്നും ഇടതുമുന്നണി പറയുന്നു. അതേക്കുറിച്ച് ഒന്നേ പറയാനുള്ളൂ, പശ്ചാത്താപം തോന്നുന്നത് നല്ലതാണ്. തിരുത്തുന്നത് നല്ലതാണ്, ആ തിരുത്തല്‍ സ്ഥായിയിരിക്കണം. കേരളം ഇപ്പോള്‍ കാണുന്ന എക്‌സ്പ്രസ് ഹൈവേ യുഡിഎഫ് കൊണ്ടു വന്നതാണ്. അന്ന് പശുവിനെ കൊണ്ടുപോകുന്ന വിഷയം എല്‍ഡിഎഫ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അവര്‍ അതു പറയില്ല. എന്തായാലും വ്യവസായ രംഗത്തു കാലത്ത് വമ്പിച്ച കുതിപ്പ് കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്. ചില എല്‍ഡിഎഫ് സര്‍ക്കാരുകളുടെ നയം തന്നെ ഇടിച്ചു പൊളിക്കലാണ്. റിസോര്‍ട്ടുകളൊക്കെ ഇടിച്ചു പൊളിച്ചത് നമുക്കെല്ലാം ഓര്‍മ്മയുണ്ടല്ലോ. ഒരുക്കലും വ്യവസായ അനുകൂല നയം സ്വീകരിക്കാന്‍ വൈകിയതാണ്, ഇടതുപക്ഷം കാലാകാലങ്ങളില്‍ മാറ്റത്തിന് അനുകൂലമാകാതിരുന്നതാണ് വലിയ പ്രശ്‌നമായിരുന്നത്. കൊച്ചിയില്‍ നടക്കാന്‍ പോകുന്ന വ്യവസായ ഈവന്റില്‍ പ്രതിപക്ഷത്തെ നേതാക്കള്‍ പങ്കെടുക്കും. മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിം അടക്കമുള്ള ഈവന്റുകളില്‍ ഇടതു നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടോയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതും, വലിയ ഹൈവേകള്‍ക്ക് അനുകൂലിക്കുന്നതുമെല്ലാം ഇടതുമുന്നണിയുടെ നേരത്തെയുള്ള നയത്തില്‍ നിന്നുള്ള തിരുത്തലുകളാണ്. നേരത്തെ കേരളം വ്യവസായ നിക്ഷേപക സൗഹൃദം ആയിരുന്നില്ലെങ്കില്‍ അതിന് കാരണക്കാര്‍ ഇടതുപക്ഷമാണ്. അത്തരമൊരു അന്തരീക്ഷം ഉണ്ടാക്കിവെച്ചത് ഇടതുപക്ഷക്കാരാണ്. അതുകൊണ്ടുതന്നെ വ്യവസായ രംഗത്തെ നേട്ടത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന് അവകാശപ്പെടാവുന്നതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മയപ്പെടുത്തി തരൂര്‍, ചൂണ്ടിക്കാട്ടിയത് സിപിഎമ്മിന്റെ നയംമാറ്റം, മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ക്കും പ്രശംസ വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ വായ്പയായി പണം അനുവദിച്ചത് അപമാനകരമാണ്. ഇതില്‍ രാഷ്ട്രീയഭേദമല്ലാതെ ഒറ്റക്കെട്ടായി നില്‍ക്കണം. പ്രതിഷേധിക്കണം. അതുപോലെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ കയ്യും കാലും കെട്ടി അമേരിക്ക നാടുകടത്തിയതും അപമാനിക്കുന്നതിന് തുല്യമാണ്. അനധികൃത കുടിയേറ്റക്കാരെ അയക്കണമെങ്കില്‍, അതിന് വിമാനം അയയ്ക്കാന്‍ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോ ഇന്ത്യയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സമകാലിക മലയാളം 16 Feb 2025 11:17 am

മയപ്പെടുത്തി തരൂര്‍, ചൂണ്ടിക്കാട്ടിയത് സിപിഎമ്മിന്റെ നയംമാറ്റം, മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ക്കും പ്രശംസ

വ്യവസായ രംഗത്ത് കേരളം നേടിയ മുന്നേറ്റത്തിന് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. താന്‍ ചൂണ്ടിക്കാട്ടിയത് വ്യവസായങ്ങളോടുള്ള പൊതുനയത്തില്‍ സിപിഎം സ്വീകരിച്ച മാറ്റങ്ങളെ കുറിച്ചുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ കണക്കുകള്‍ മാത്രമാണെന്നാണ് പുതിയ നിലപാട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച വാക്‌പോര് തുടരുന്നതിനിടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റില്‍ ശശി തരൂര്‍ വിഷയം മയപ്പെടുത്തുന്നത്. സംസ്ഥാനം ഭരിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നേട്ടം കൂടി പരാമര്‍ശിക്കുന്നതാണ് പുതിയ പ്രതികരണം. ''സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ സാങ്കേതികവിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ലേഖനം. സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന ഉള്ളടക്കം'' തരൂര്‍ വിശദീകരിക്കുന്നു. കേരളത്തിന്റ മാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ല; ലേഖനത്തില്‍ പറഞ്ഞത് വസ്തുത; നിലപാടില്‍ ഉറച്ച് ശശി തരൂര്‍ ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് മനപ്പൂര്‍വമല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു എന്നും തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു. 'എല്‍ഡിഎഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുത്', പേര് പരാമര്‍ശിക്കാതെ ശശി തരൂരിനെ പുകഴ്ത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തെയും വ്യവസായ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെയും പരാമര്‍ശിച്ച് തരൂര്‍ എഴുതിയ ലേഖനം വലിയ ചര്‍ച്ചകള്‍ക്കാണ് കേരള രാഷ്ട്രീയത്തില്‍ തുടക്കമിട്ടത്. വികസന മുരടിപ്പ് എന്ന പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ഇടത് ക്യാപുകള്‍ തരൂരിന്റെ ലേഖനം ഉയര്‍ത്തിക്കാട്ടിയതോടെയാണ് വാക് പോരിന് തുടക്കമായത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തരൂരിന്റെ നിലപാടിനെ പരോക്ഷമായും പ്രത്യക്ഷമായും പരാമര്‍ശിച്ചും രംഗത്തെത്തി. പിന്നാലെ തരൂരിന്റെ നിലപാടിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, ലേഖനത്തില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പ്രതികരണമായിരുന്ന തരൂരില്‍ നിന്നുണ്ടായത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്ന മോശം കാര്യത്തെ വിമര്‍ശിക്കുകയും നല്ല കാര്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് തന്റെ രീതി എന്നായിരുന്നു തരൂര്‍ ശനിഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്.

സമകാലിക മലയാളം 16 Feb 2025 10:15 am

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം, സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം. പട്ടി മറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതമുള്ള ഒത്തുചേരലിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പോട്ട നാടുകുന്ന് വെച്ചാണ് അപകടമുണ്ടായത്. കൊടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റോഡരികിലെ മൈൽകുറ്റിയിലിടിച്ചശേഷം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 9:42 am

ഡാമിന് താഴെയുള്ള കയത്തില്‍പ്പെട്ട് അമ്മയും മകളും, മകൾക്ക് ദാരുണാന്ത്യം, അപകടം കുളിക്കാനിറങ്ങിയപ്പോൾ

കൊച്ചി: അമ്മയും മകളും ഡാമിന് താഴെയുള്ള കയത്തില്‍പ്പെട്ടു. മകള്‍ മരിച്ചു. ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കോഴപ്പിള്ളി ആര്യപ്പിള്ളില്‍ അബി മകള്‍ മരിയ അബി ആണ് മരിച്ചത്. പതിനഞ്ച് വയസ്സായിരുന്നു. കോതമംഗലം-കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപത്തായിരുന്നു അപകടം. വെള്ളത്തിൽ മുങ്ങി താഴ്ന്ന അമ്മയെ രക്ഷിക്കാൻ കഴിഞ്ഞു. എന്നാൽ മകളെ രക്ഷിക്കാനായില്ല. സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിയ.

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 9:32 am

കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. ബന്ധുവീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം, ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി, സഹോദരങ്ങള്‍ മരിച്ചു വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കൃഷിജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടു തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ മരണം സംഭവിച്ചു.

സമകാലിക മലയാളം 16 Feb 2025 9:31 am

ബന്ധുവീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം, ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി, സഹോദരങ്ങള്‍ മരിച്ചു

തൃശൂര്‍: ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: കുങ്കിയാനയെ എത്തിച്ചു; ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും, വിഡിയോ മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.

സമകാലിക മലയാളം 16 Feb 2025 9:24 am

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: കുങ്കിയാനയെ എത്തിച്ചു; ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും, വിഡിയോ

തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്ന് ഭരത് എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. കാട്ടാനയെ ബുധനാഴ്ച മയക്കുവെടിവയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് കാട്ടാനയെ നിരീക്ഷിച്ച് വരികയാണ്. കാട്ടാന തീറ്റയും വെള്ളവും എടുക്കുന്നുണ്ടെങ്കിലും ക്ഷീണം ഉള്ളതായാണ് കാണുന്നത്. ശനിയാഴ്ച രാവിലെ കാലടി പ്ലാന്റേഷന്‍ വെറ്റിലപ്പാറ ഏഴാറ്റുമുഖം റോഡില്‍ നിലയുറപ്പിച്ച കാട്ടാന ഗതാഗതം തടസപ്പെടുത്തിയിരുന്നു. മയക്കുവെടിവച്ച് പിടിച്ചശേഷം ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും. കോടനാട് അഭയാരണ്യ കേന്ദ്രത്തില്‍ കൂടിന്റെ നിര്‍മാണത്തിനു വേണ്ടി ദേവികുളം ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് യൂക്കാലിമരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആന ജനവാസമേഖലയിലേക്ക് നീങ്ങുന്നതും ആശങ്കയാണ്. പതിനെട്ടാം ബ്ലോക്കിലെ ക്വാര്‍ട്ടേഴ്സുകള്‍ക്ക് പിറകിലുള്ള തോട്ടില്‍ ചെളിവാരി ശരീരത്തേക്ക് എറിഞ്ഞ് മണിക്കൂറുകളോളം നിന്നു. തൊഴിലാളികള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് പ്ലാന്റേഷന്‍ എണ്ണപ്പനത്തോട്ടത്തിലേക്ക് കയറിപ്പോയി. ആനയെ മയക്കുവെടിവച്ച് ചികിത്സിക്കുക റിസ്‌കാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കും, ഖാദർ കമ്മിറ്റി റിപ്പോർട്ട് ആറ് മാസത്തിനുള്ളില്‍ എങ്കിലും ചികിത്സ നല്‍കാന്‍ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം. നേരത്തേ മയക്കിയശേഷം മുറിവില്‍ മരുന്നു വച്ചിരുന്നെങ്കിലും മുറിവ് പഴുത്ത് പുഴുവരിച്ചനിലയില്‍ ആനയെ കണ്ടെത്തുകയായിരുന്നു. മുറിവേറ്റ കൊമ്പനെ പിടികൂടുന്നതിനായി എത്തിച്ച കുങ്കിയാന. pic.twitter.com/RiN5ZKzSSh — Samakalika Malayalam (@samakalikam) February 16, 2025

സമകാലിക മലയാളം 16 Feb 2025 8:48 am

മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കും, ഖാദർ കമ്മിറ്റി റിപ്പോർട്ട് ആറ് മാസത്തിനുള്ളില്‍

കാസർകോട്: സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓൾ കേരള ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർ തങ്ങളുടെ കുട്ടികളെ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്നത് സമൂഹത്തിന് പൊതു വിദ്യാലയങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 120 അധ്യാപകരുടെ പട്ടിക കിട്ടിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കും. പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെ മാറ്റി പൊതുവിദ്യാഭ്യാസ മേഖലയിൽ സമ്പൂർണമാറ്റങ്ങൾ ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ആറു മാസത്തിനുള്ളിൽ നടപ്പാകും. അവധിക്കാലത്ത് മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം 16 Feb 2025 8:05 am

ഷോര്‍ട്ട് സര്‍ക്യൂട്ട്, പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം

പാലക്കാട്: പുലര്‍ച്ചെ മൂന്നു മണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ ഉടൻ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണച്ചതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം, തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 7:53 am

ഡൽഹി റെയില്‍വെ സ്റ്റേഷനിൽ കുംഭമേളക്ക് പോകാനെത്തിയവരുടെ തിക്കും തിരക്കും, 18 മരണം, 50ൽ അധികം പേർക്ക് പരിക്ക്, രാജ്യത്തെ നടുക്കി അപകടം

ന്യൂ ഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ കുംഭമേളക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 18 മരണം. മരിച്ചവരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേർ പുലര്‍ച്ചെ മരിച്ചതോടെയാണ് മരണസംഖ്യ 18 ആയി ഉയർന്നത്. അപകടത്തിൽ 50ൽ അധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് […]

ബിഗ് ന്യൂസ് ലൈവ് 16 Feb 2025 7:44 am

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെ മാറ്റി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ഡ്രസ് ചെയ്ഞ്ചിങ് മുറിയിലും മരുന്ന് സൂക്ഷിക്കുന്ന മുറിയിലുമാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി. അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണയ്ക്കാനായതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. വയനാട് പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദേശം മുറിയിൽ നിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.

സമകാലിക മലയാളം 16 Feb 2025 7:08 am

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം

ന്യൂഡൽഹി: മഹാകുംഭമേളയ്ക്കുള്ള രണ്ട് ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിരക്കിൽ 11 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 18 പേർ മരിച്ചു. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലെ ചീഫ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് പുരുഷന്മാരും മരിച്ചതായി അധികൃതർ അറിയിച്ചു. ലേഡി ഹാർഡിംഗ് ആശുപത്രിയിൽ നിന്ന് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. റെയിൽവേ അന്വേഷണത്തിന് ഉത്തരവിടുകയും സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. സ്‌റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ പ്രയാഗ്‌രാജിലേക്കുള്ള തീവണ്ടികളിൽ കയറാൻ യാത്രക്കാർ കാത്തുനിൽക്കുന്നതിനിടെ രാത്രി എട്ടുമണിയോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. റെയിൽവേ സ്റ്റേഷനിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. നാല് ഫയർ എഞ്ചിനുകളും സ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിൻ എത്തുമ്പോൾ പ്ലാറ്റ്‌ഫോമിൽ വൻ ജനക്കൂട്ടത്തിൻ്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. എല്ലാവർക്കും കയറാൻ കഴിയില്ലെന്ന് യാത്രക്കാർ മനസ്സിലാക്കിയപ്പോൾ ജനം തിരക്കുകൂട്ടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എസ്‌കലേറ്ററുകൾക്ക് സമീപം തിക്കും തിരക്കും അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രയാഗ്‌രാജ് എക്‌സ്‌പ്രസ് 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ വൻ തിരക്ക് അനുഭവപ്പെടുകയായിരുന്നു. സ്വതന്ത്ര സേനാനി എക്‌സ്‌പ്രസും ഭുവനേശ്വർ രാജധാനിയും (ഇവ രണ്ടും പ്രയാഗ്‌രാജിലൂടെ കടന്നുപോകുന്നവയാണ്.) വൈകി. ഈ ട്രെയിനുകളിലെ യാത്രക്കാരും 12, 13, 14 പ്ലാറ്റ്‌ഫോമുകളിൽ ഉണ്ടായിരുന്നു,ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി, പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു, ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലെ തിക്കിലും തിരക്കിലും വിഷമിക്കുന്നു. എൻ്റെ ചിന്തകൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും കൂടിയാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. തിക്കിലും തിരക്കിലും പെട്ട എല്ലാവരെയും അധികാരികൾ സഹായിക്കുന്നുണ്ടെന്നും മോഡി വ്യക്തമാക്കി.

വൈഗ ന്യൂസ് 16 Feb 2025 5:58 am

പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.വാഗ്ദാനങ്ങൾ കണ്ടു മയങ്ങിപ്പോകുന്നവരല്ല നസ്രാണികൾ.ചെറുപ്പക്കാർ സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി വിദേശിയുടെ മുൻപിൽ കൈനീട്ടി നിൽക്കുന്നു. കേരളത്തിൽ ജനത്തിന്റെ ജീവനു വിലയില്ല

കോട്ടയം : പിണറായി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. ജനങ്ങളുടെ ജീവന് വിലയില്ല. നമ്മുടെ ചെറുപ്പക്കാർക്കു പ്രത്യാശ കൊടുക്കാൻ പറ്റുന്ന നാടാണു കേരളമെന്നു പറയാൻ പറ്റുകയില്ല എന്നും മാർ തോമസ് തറയിൽ. മിടുക്കരായ മലയാളികൾ മറുദേശങ്ങളിൽ പോയി പരദേശിയായി പാർക്കുകയാണ്. അൽപം സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി വിദേശിയുടെ മുൻപിൽ കൈനീട്ടി നിൽക്കുന്നു. അതിജീവനത്തിനു വേണ്ടി നാം ക്ലേശിക്കുമ്പോൾ, അടിസ്ഥാന വിഷയങ്ങൾക്കും പൊതുവായ കാര്യങ്ങൾക്കും വേണ്ടി ക്രിസ്ത്യാനികൾ ഒരുമിച്ചു നിൽക്കും. പ്രവാസികളായ […] The post പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.വാഗ്ദാനങ്ങൾ കണ്ടു മയങ്ങിപ്പോകുന്നവരല്ല നസ്രാണികൾ.ചെറുപ്പക്കാർ സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി വിദേശിയുടെ മുൻപിൽ കൈനീട്ടി നിൽക്കുന്നു. കേരളത്തിൽ ജനത്തിന്റെ ജീവനു വിലയില്ല appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 16 Feb 2025 12:17 am

ലവ് ജിഹാദും മതപരിവര്‍ത്തനവും തടയാന്‍ പ്രത്യേക സമിതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷം

മുംബൈ: ലവ് ജിഹാദ് കേസുകളും മതപരിവര്‍ത്തനവും തടയുന്നതിന് സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംസ്ഥാന പൊലീസ് മേധാവി അധ്യക്ഷനായ ഏഴംഗസമിതിയെ നിയമിക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അധ്യക്ഷനായ ഏഴംഗ സമിതിയെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിമിച്ചത്. ന്യൂദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ തീരുമാനം. അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കാനും പരസ്പര വൈരാഗ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു. സംസ്ഥാന […]

ടൂൾ ന്യൂസ് 15 Feb 2025 10:19 pm

മമ്മൂക്കയല്ലാതെ വേറൊരു നടനെ ആ കഥാപാത്രത്തിലേക്ക് ആലോചിക്കാന്‍ എനിക്ക് സാധിക്കില്ല: ജോമോള്‍

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 36 വര്‍ഷത്തിന് ശേഷം ചിത്രം 4K സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജോമോള്‍. ചന്തു എന്ന കഥാപാത്രത്തെ മുമ്പ് പല നടന്മാരും […]

ടൂൾ ന്യൂസ് 15 Feb 2025 10:19 pm

വയനാട് പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. വിവിധ വകുപ്പുകള്‍ ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പ് തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷന്‍, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം,വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെട്ടു; മകള്‍ മരിച്ചു, അമ്മ രക്ഷപ്പെട്ടു വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ശ്രമിക്കുന്ന കേരളത്തിന് മുന്നില്‍ കേന്ദ്രം വല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്ന് മന്ത്രി കെ രാജന്‍ ഈ വിഷയത്തില്‍ ആരോപിച്ചു. കേന്ദ്രം, വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് ആദ്യം തന്നെ എടുത്തത്. റിമൈന്ററിനെ കുറിച്ച് ഒരക്ഷരം പോലും പറയാതെ അവസാനിപ്പിച്ചു. ഉപാധികള്‍ ഇല്ലാത്ത ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ കേന്ദ്രം നല്‍കിയത് വായ്പയാണ്. തന്ന വായ്പക്ക് മുകളില്‍ തന്നെ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകള്‍ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ കേന്ദ്രം പറയുന്നു. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും കെ രാജന്‍ ആരോപിച്ചു.

സമകാലിക മലയാളം 15 Feb 2025 10:03 pm

ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെട്ടു; മകള്‍ മരിച്ചു, അമ്മ രക്ഷപ്പെട്ടു

കൊച്ചി: കോതമംഗലം-കോഴിപ്പിള്ളി ചെക്ക് ഡാമിന് താഴെ അമ്മയും മകളും കയത്തില്‍പ്പെട്ടു. മകള്‍ മരിച്ചു. കോഴപ്പിള്ളി ആര്യപ്പിള്ളില്‍ അബി മകള്‍ മരിയ അബി(15) ആണ് മരിച്ചത്. രക്ഷിതാക്കൾ വഴക്കുപറഞ്ഞെന്ന് കുറിപ്പ്; 11വയസുകാരി തൂങ്ങി മരിച്ച നിലയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

സമകാലിക മലയാളം 15 Feb 2025 9:47 pm

കുംഭമേളയില്‍ വീണ്ടും തീപ്പിടുത്തം; ഒമ്പതോളം ടെന്റുകള്‍ കത്തി നശിച്ചു

പ്രയാഗ്‌രാജ്: കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ വീണ്ടും തീപ്പിടുത്തം. കുംഭമേള നടക്കുന്ന സെക്ടര്‍ 19ല്‍ തന്നെയാണ് വീണ്ടും തീപ്പിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപ്പിടുത്തം ഒമ്പതോളം ടെന്റുകളിലേക്ക് വ്യാപിച്ചതായും അഗ്നിസമന സേന സ്ഥലത്തെത്തിയതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു ആശ്രമത്തില്‍ തീപ്പിടിച്ചതായും പിന്നാലെ അത് വ്യാപിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏഴോളം ടെന്റുകള്‍ കത്തിനശിച്ചതായും പുതപ്പുകള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കള്‍ കത്തി നശിച്ചതായും റിപ്പോര്‍ട്ടുണ്ട്. തീപ്പിടുത്തത്തില്‍ ജീവഹാനിയൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും […]

ടൂൾ ന്യൂസ് 15 Feb 2025 9:46 pm

മികച്ച ടെക്‌നീഷ്യന്മാരുണ്ടായിട്ടും ഈ വിനീത് ചിത്രം പരാജയമായതിന്റെ കാരണം പിന്നീട് മനസിലായി: രാകേഷ് മണ്ടോടി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് രാകേഷ് മണ്ടോടി. തുടര്‍ന്ന് ടൊവിനോ തോമസ് നായകനായ ഗോദക്കും രാകേഷ് തിരക്കഥയെഴുതി. ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ഒരു ജാതി ജാതകത്തിന്റെ തിരക്കഥയും രാകേഷിന്റെയാണ്. ആദ്യചിത്രമായ തിരയുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് രാകേഷ് മണ്ടോടി. ചിത്രത്തിന്റെ റിലീസിന് മുമ്പ് പ്രിവ്യൂ നടത്തിയെന്നും എല്ലാവരും ആ സമയത്ത് നല്ല അഭിപ്രായമായിരുന്നു പറഞ്ഞതെന്നും രാകേഷ് മണ്ടോടി പറഞ്ഞു. എന്നാല്‍ അന്ന് അഭിപ്രായം പറഞ്ഞത് സിനിമയുടെ […]

ടൂൾ ന്യൂസ് 15 Feb 2025 9:42 pm

രക്ഷിതാക്കൾ വഴക്കുപറഞ്ഞെന്ന് കുറിപ്പ്; 11വയസുകാരി തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം കുരീപ്പുഴയിൽ 11 വയസുള്ള പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയെ ആണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല, കുറിപ്പുമായി ശബരീനാഥന്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടിൽ നിന്ന് പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് ലഭിച്ചു. രക്ഷിതാക്കൾ വഴക്കു പറഞ്ഞെന്നാണ് അതിൽ എഴുതിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അഞ്ചാലുമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം 15 Feb 2025 9:32 pm