SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

പെൻസ്റ്റോക്കിൽ ലീക്കേജ്, ഇന്നും നാളെയും അരമണിക്കൂർ നേരത്തേക്ക് വൈദ്യുതി നിയന്ത്രണം; മലബാറിൽ മുന്നറിയിപ്പ്

കണ്ണൂര്‍: മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും നാളെയും മലബാറിന്‍റെ ചിലഭാഗങ്ങളിൽ അരമണിക്കൂർ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം നിർത്തിവച്ചതോടെയാണ്നിയന്ത്രണം. 150 മെഗാവാട്ടിന്‍റെ കുറവാണ് ഉത്പാദനത്തിൽ ആകെ ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനുംശ്രമം തുടരുകയാണ്. വൈകീട്ട് 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. ഒന്നാം പ്ലാറ്റ്ഫോമിന് പുറത്ത്, ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യാൻ പോകവേ അപ്രതീക്ഷിതം; പണം തട്ടി ഓടി യുവാവ്

ഏഷ്യൻ നേടി ന്യൂസ് 25 Apr 2025 3:21 am

ബിഎസ്എഫ് ജവാൻ പാക് കസ്റ്റ‍ഡിയിൽ, മോചിപ്പിക്കാൻ തയാറാകുന്നില്ല; ഫ്ളാഗ് മീറ്റിംഗ് വഴി ശ്രമങ്ങൾ തുടരുന്നു

ദില്ലി; പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാകിസ്ഥാൻ പിടിയിലായത്. ജവാന്‍റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്ളാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലെ തർക്കം രൂക്ഷമാകവേ അതിർത്തിയിൽ സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് യുദ്ധമായി കണക്കാകുമെന്ന് പാകിസ്ഥാൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ രാത്രിയോടെ കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. കശ്മീരിലെ സ്ഥിതി ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും ഇന്ന് വിലയിരുത്തുകയും ചെയ്യും. പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് സിന്ധു നദീജല കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്. അതേസമയം, കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ പാകിസ്ഥാനും പ്രതികരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സിന്ധു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. കൂടാതെ, ഇന്ത്യൻ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങലും നിര്‍ത്തലാക്കി. രാജ്യത്തിന്‍റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിന് പുറത്ത്, ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യാൻ പോകവേ അപ്രതീക്ഷിതം; പണം തട്ടി ഓടി യുവാവ്

ഏഷ്യൻ നേടി ന്യൂസ് 25 Apr 2025 2:32 am

ഫ്രാൻസിസ് പാപ്പ അനുകമ്പയുടെയും സേവനത്തിന്‍റെയും പ്രതീകമെന്ന് ഇന്ത്യ; സംസ്കാര ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും

ദില്ലി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്. മാർപ്പാപ്പയോടുളള ആദരസൂചകമായി മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. കബറടക്കം നടക്കുന്ന നാളെയും ദുഖാചരണത്തിനാണ് നിശ്ചയിച്ചിരിക്കുന്നത്. അനുകമ്പയുടെയും സേവനത്തിന്‍റെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അനുസ്മരിച്ചു. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നത് ആയിരങ്ങളാണ്. ശനിയാഴ്ച സംസ്കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. മാ‍ർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ വസതിയിൽ 88 -ാം വയസിലാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഒന്നാം പ്ലാറ്റ്ഫോമിന് പുറത്ത്, ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യാൻ പോകവേ അപ്രതീക്ഷിതം; പണം തട്ടി ഓടി യുവാവ്

ഏഷ്യൻ നേടി ന്യൂസ് 25 Apr 2025 1:44 am

എം.എ.ബേബിയെ വാനോളം  പുകഴ്ത്തി പിണറായി വിജയൻ

പിണറായി വിജയൻ

കേരളം കൗമുദി 25 Apr 2025 1:34 am

ജയിൽ ചപ്പാത്തിക്ക് ആര് കണക്കു പറയും!

കോഴിക്കോട്: ചപ്പാത്തി, ചിക്കൻ അടക്കമുള്ള ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവിന് ശരിയായ കണക്കില്ല.

കേരളം കൗമുദി 25 Apr 2025 1:34 am

മാസപ്പടി: 2.78 കോടി തട്ടിയത് ഒത്തുകളിച്ചെന്ന് എസ്.എഫ്.ഐ.ഒ

വീണാ വിജയനും സി.എം.ആർ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശശിധരൻ കർത്തയും ചേർന്ന് ഐ.ടി സേവനത്തിന്റെ പേരിൽ ഒത്തുകളിച്ചു.

കേരളം കൗമുദി 25 Apr 2025 1:34 am

വയനാട്ടിൽ കാട്ടാന ഒരാളെക്കൂടി കൊലപ്പെടുത്തി

കൽപ്പറ്റ: കാട്ടാനക്കലിയിൽ വനമേഖലയിൽ ഒരു ജീവൻകൂടി നഷ്ടമായി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമക്കൊല്ലി ഉന്നതിയിലെ അറുമുഖന്റെ ജീവനാണ് (70) പൊലിഞ്ഞത്

കേരളം കൗമുദി 25 Apr 2025 1:34 am

അപൂർവ്വ പുത്രന്മാർ മോഷൻ പോസ്റ്റർ

വിഷ്ണു ഉണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന അപൂർവ്വ പുത്രന്മാർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്.

കേരളം കൗമുദി 25 Apr 2025 1:34 am

വിഷ്ണു അരവിന്ദിന്റെ ചിത്രത്തിൽ ഷറഫുദീൻ

വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദീൻ നായകൻ.

കേരളം കൗമുദി 25 Apr 2025 1:34 am

സൊനാക്ഷി സിൻഹയുടെ നികിത റോയ് മേയ് 30 ന്

സൊനാക്ഷി സിൻഹ, അർജുൻ രാംപാൽ, പരേഷ് റാവൽ, സുഹൈൽ നയ്യാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം നികിത റോയ് മേയ് 30 ന് തിയേറ്ററുകളിൽ.

കേരളം കൗമുദി 25 Apr 2025 1:34 am

ശിവഗിരിയിൽ ഭക്തജനത്തിരക്ക്

ശിവഗിരി

കേരളം കൗമുദി 25 Apr 2025 1:34 am

ആദര്‍ശ സമ്മേളനങ്ങള്‍ പ്രൗഢമായി

ആദര്‍ശബോധം അരക്കിട്ടുറപ്പിക്കാനും ആര്‍ശ വൈകല്യങ്ങളെ തുറന്നുകാട്ടാനും ആദര്‍ശ സമ്മേളനങ്ങള്‍ വഴിയൊരുക്കി.

സിറാജ് ലൈവ് 25 Apr 2025 1:33 am

മതാടിസ്ഥാനത്തില്‍ വിവരശേഖരണം: വിദ്യാഭ്യാസ വകുപ്പില്‍ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍

ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടി.

സിറാജ് ലൈവ് 25 Apr 2025 1:26 am

സിന്ധു നദീജല കരാർ റദ്ദാക്കി വിജ്ഞാപനം: തയ്യാറെടുപ്പുമായി വ്യോമസേനയും; ഒറ്റക്കെട്ടെന്ന് സർവ്വ കക്ഷി യോഗം

ന്യൂഡൽഹി: 1960-ലെ സിന്ധു നദീജല കരാർ (ഇന്ദസ് വാട്ടർ ട്രീറ്റി) മരവിപ്പിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി ഇന്ത്യ. കരാർ റദ്ദാക്കിയ കാര്യ പാകിസ്താനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 'പാകിസ്താന്റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദവും, കരാർ പ്രകാരമുള്ള ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ ആവശ്യങ്ങളോട് പ്രതികരിക്കാത്തതും കരാർ ലംഘനവുമാണ് ഈ തീരുമാനത്തിന് കാരണം' എന്നാണ് കേന്ദ്ര ജല മന്ത്രാലയും

ഒന്നു ഇന്ത്യ 25 Apr 2025 1:14 am

ആരതി പറയുന്നു; മുസാഫിറും സമീറും എനിക്ക് കിട്ടിയ സഹോദരങ്ങള്‍

കശ്മീരില്‍ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി എന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് അവരോട് യാത്ര പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത്. അല്ലാഹു അവരെ രക്ഷിക്കട്ടെയെന്നും.'- ആരതി പറഞ്ഞു.

സിറാജ് ലൈവ് 25 Apr 2025 12:58 am

മയക്കുമരുന്ന് കേസിൽ മുങ്ങി നടന്ന കേസിലെ പ്രതി സോഷ്യൽ മീഡിയയിൽ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തു, നവവരനെ വധൂഗൃഹത്തിലെ കട്ടിലിനടിയിൽ നിന്ന് പൊക്കി എക്സൈസ്

മയക്കുമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് സോഷ്യൽ മീഡിയയിൽ വിവാഹ ഫോട്ടോയുടെ പോസ്റ്റിട്ടതിനെ തുടർന്ന് എക്സൈസ് പൊക്കി ' പൈവെളിഗെ പഞ്ചായത്തിലെ

കേരളം ഓൺലൈൻ ന്യൂസ് 25 Apr 2025 12:32 am

ചുഴലിക്കാറ്റും പേമാരിയും, ചെറുപുഴയിൽ വൻ നാശനഷ്ടം

ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ചുഴലികാറ്റിലും മഴയിലും വ്യാപകനാശനഷ്ടം. പ്രാപ്പൊയിൽ, പാറോത്തുംനീർ, ഭൂദാനം ഭാഗങ്ങളിലാണ് കൂടുതൽ

കേരളം ഓൺലൈൻ ന്യൂസ് 25 Apr 2025 12:26 am

രക്തം വീഴ്ത്തിയവരെ വേട്ടയാടി പിടിക്കാൻ ഇന്ത്യ

രക്തം വീഴ്ത്തിയവരെ വേട്ടയാടി പിടിക്കാൻ ഇന്ത്യ; ചിന്തിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ഉറപ്പാക്കാൻ തയ്യാറായോ?

ഏഷ്യൻ നേടി ന്യൂസ് 25 Apr 2025 12:21 am

തീവ്രവാദ ആക്രമണത്തിൻ്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ അവഹളേന പരമായ പോസ്റ്റ്: കണ്ണൂരിൽ രാധാകൃഷ്ണൻ പട്ടാന്നൂരിന് എതിരെ പൊലീസിൽ പരാതി നൽകി

ഒരു പ്രകോപനവുമില്ലാതെ ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികളായ വിദേശികൾ അടക്കമുള്ള നിരപരാധികളെ മതം ചോദിച്ച് വെടി വെച്ചു കൊന്ന പഹൽഗാം

കേരളം ഓൺലൈൻ ന്യൂസ് 25 Apr 2025 12:20 am

പാക് സമ്മര്‍ദ നീക്കം വിലപ്പോയില്ല, അതിവേഗ നടപടികളുമായി ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം ഇറക്കി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്. അതേസമയം, കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ പാകിസ്ഥാനും പ്രതികരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സിന്ധു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. കൂടാതെ, ഇന്ത്യൻ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങലും നിര്‍ത്തലാക്കി. രാജ്യത്തിന്‍റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. ഇതിനിടെ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഇന്ത്യ അടച്ചിരുന്നു. അമൃത്സറില്‍ നിന്ന് വെറും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അട്ടാരി, ഇന്ത്യയിലെ ആദ്യത്തെ ലാന്‍ഡ് തുറമുഖവും പാകിസ്ഥാനുമായുള്ള വ്യാപാരത്തിനുള്ള ഏക കരമാര്‍ഗ്ഗവുമാണ്. 120 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ചെക്ക് പോസ്റ്റ്, അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ അടിയന്തരമായി നിർത്തിവച്ചതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ 27 നകം എല്ലാ പാകിസ്ഥാൻ പൗരന്മാരും ഇന്ത്യ വിടണമെന്ന് സർക്കാർ താക്കീത് നൽകി. എന്നാൽ മെഡിക്കൽ വിസ കൈവശമുള്ളവർക്ക് ഏപ്രിൽ 29 വരെ മാത്രമേ ഇന്ത്യയിൽ താമസിക്കാവുന്നതാണ്. ഭീകരാക്രമണം: സിന്ധു നദീജല കരാർ മുതൽ റിട്രീറ്റ് ചടങ്ങുകൾ വരെ, ഇന്ത്യ കൈക്കൊണ്ട 7 സുപ്രധാന തീരുമാനങ്ങൾ !

ഏഷ്യൻ നേടി ന്യൂസ് 25 Apr 2025 12:14 am

പഹല്‍ഗാം ആക്രമണം; കോണ്‍ഗ്രസ്സ് ഇന്ന് മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കശ്മീരിലെത്തും. ഭരണഘടനാ സംരക്ഷണ റാലി ഏപ്രില്‍ 27ലേക്ക് മാറ്റി.

സിറാജ് ലൈവ് 25 Apr 2025 12:11 am

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സ് പുറത്തേക്ക്; തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ആര്‍സിബിക്ക് 11 റണ്‍സ് ജയം

ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 11 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്സ്വാള്‍ (19 പന്തില്‍ 49), ധ്രുവ് ജുറല്‍ (34 പന്തില്‍ 47) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. ക്രുനാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വേണ്ടി വിരാട് കോഹ്്‌ലി (42 പന്തില്‍ 70), ദേവ്ദത്ത് പടിക്കല്‍ (27 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. ഭേദപ്പെട്ട തുടക്കമായിരുന്നു രാജസ്ഥാന്. ഒന്നാം വിക്കറ്റില്‍ വൈഭവ് സൂര്യവന്‍ഷി (12 പന്തില്‍ 16) ജയ്സ്വാള്‍ സഖ്യം 52 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ വൈഭവിനെ പുറത്താക്കി ഹേസല്‍വുഡാണ് ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് ജയ്സ്വാളും മടങ്ങി. മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. നിതീഷ് റാണ (28), റിയാന്‍ പരാഗ് (22), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 19-ാം ഓവറില്‍ ജുറല്‍ മടങ്ങിയതും രാജസ്ഥാന് തിരിച്ചടിയായി. പിന്നാലെ ജോഫ്ര ആര്‍ച്ചര്‍ (0) നേരിട്ട ആദ്യ പന്തില്‍ മടങ്ങി. ഹേസല്‍വുഡാണ് ഇരുവരേയും മടക്കിയത്. അവസാന ഓവറില്‍ 17 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തില്‍ തന്നെ ശുഭം ദുബെ (12) മടങ്ങി. മൂന്നാം പന്തില്‍ വാനിന്ദു ഹസരങ്ക (1) റണ്ണൗട്ടായി. ഇതോടെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചു. ഫസല്‍ഹഖ് ഫാറൂഖി (1), തുഷാര്‍ ദേഷ്പാണ്ഡെ (1) പുറത്താവാതെ നിന്നു. മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (26) കോഹ്‌ലി സഖ്യം 61 റണ്‍സ് ചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സാള്‍ട്ടിനെ പുറത്താക്കി വാനിന്ദു ഹസരങ്കയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ കോഹ്‌ലി - ദേവ്ദത്ത് സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് തകര്‍ന്നത്. കോഹ്‌ലിയെ ജോഫ്ര അര്‍ച്ചര്‍ നിതീഷ് റാണയുടെ കൈകളിലെത്തിച്ചു. രണ്ട് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നാലെ ദേവ്ദത്തിനെ സന്ദീപ് ശര്‍മ മടക്കി. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. രജത് പടിധാര്‍ (1) വന്നത് പോലെ മടങ്ങി. ടിം ഡേവിഡ് (15 പന്തില്‍ 23) അവസാന പന്തില്‍ റണ്ണൗട്ടായി. ജിതേശ് ശര്‍മ (20) പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.

തേജസ് ന്യൂസ് 24 Apr 2025 11:55 pm

കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെ ഏഴു മണിക്കൂറിനുശേഷം എറണാകുളത്ത് നിന്ന് കണ്ടെത്തി.കൊല്ലം അഞ്ചാലുംമൂട് നിന്ന് കാണാതായ 13ഉം 17ഉം 14ഉം വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് രാത്രി 11.30ഓടെ എറണാകുളത്ത് നിന്ന് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് പെണ്‍കുട്ടികളെ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടികള്‍ മൂന്നുപേരും പരസ്പരം അറിയുന്നവരാണ്. ഒന്നിച്ചാണ് ഇവര്‍ വീട്ടിൽ നിന്ന് പോയത്. കാണാതാകുന്നതിന് കുറച്ച് സമയം മുമ്പ് മൂന്നു കുട്ടികളും ഒരു വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നു. മറ്റു മുതിര്‍ന്നവര്‍ ഇല്ലാത്ത സമയത്താണ് മൂന്നുപേരെയും കാണാതായത്. പെണ്‍കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈൽ ഫോണുണ്ടായിരുന്നു. എന്നാൽ, ഇത് കൊല്ലം റെയില്‍വെ സ്റ്റേഷനിൽ വെച്ച് സ്വിച്ച് ഓഫ് ആകുകയായിരുന്നു. കുട്ടികള്‍ ട്രെയിൻ മാര്‍ഗം പോയെന്ന സംശയത്തിൽ റെയില്‍വെ സ്റ്റേഷനുകള്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.വീട്ടിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. കുട്ടികളുടെ കൈവശം ബാഗ് ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് സ്വര്‍ണമെടുത്തിരുന്നുവെന്നുമാണ് പെണ്‍കുട്ടികളിലൊരാളുടെ ബന്ധു പറഞ്ഞതെങ്കിലും ഇക്കാര്യത്തിലടക്കം സ്ഥിരീകരണമുണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ക്കായി അന്വേഷണം മറ്റു ജില്ലകളിലേക്ക് അടക്കം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് എറണാകുളത്ത് നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. 'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാര്‍, പ്രതിഷേധം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 11:44 pm

ഹേസല്‍വുഡിന് നാല് വിക്കറ്റ്; രാജസ്ഥാന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി, പുറത്തേക്ക്! ആര്‍സിബിക്ക് 11 റണ്‍സ് ജയം

ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 11 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്‌സ്വാള്‍ (19 പന്തില്‍ 49), ധ്രുവ് ജുറല്‍ (34 പന്തില്‍ 47) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. ക്രുനാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വേണ്ടി വിരാട് കോലി (42 പന്തില്‍ 70), ദേവ്ദത്ത് പടിക്കല്‍ (27 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. ഭേദപ്പെട്ട തുടക്കമായിരുന്നു രാജസ്ഥാന്. ഒന്നാം വിക്കറ്റില്‍ വൈഭവ് സൂര്യവന്‍ഷി (12 പന്തില്‍ 16) - ജയ്‌സ്വാള്‍ സഖ്യം 52 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ വൈഭവിനെ പുറത്താക്കി ഹേസല്‍വുഡാണ് ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് ജയ്‌സ്വാളും മടങ്ങി. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. നിതീഷ് റാണ (28), റിയാന്‍ പരാഗ് (22), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 19-ാം ഓവറില്‍ ജുറല്‍ മടങ്ങിയതും രാജസ്ഥാന് തിരിച്ചടിയായി. പിന്നാലെ ജോഫ്ര ആര്‍ച്ചര്‍ (0) നേരിട്ട ആദ്യ പന്തില്‍ മടങ്ങി. ഹേസല്‍വുഡാണ് ഇരുവരേയും മടക്കിയത്. അവസാന ഓവറില്‍ 17 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തില്‍ തന്നെ ശുഭം ദുബെ (12) മടങ്ങി. മൂന്നാം പന്തില്‍ വാനിന്ദു ഹസരങ്ക (1) റണ്ണൗട്ടായി. ഇതോടെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചു. ഫസല്‍ഹഖ് ഫാറൂഖി (1), തുഷാര്‍ ദേഷ്പാണ്ഡെ (1) പുറത്താവാതെ നിന്നു. മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (26) - കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സാള്‍ട്ടിനെ പുറത്താക്കി വാനിന്ദു ഹസരങ്കയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ കോലി - ദേവ്ദത്ത് സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് തകര്‍ന്നത്. കോലിയെ ജോഫ്ര അര്‍ച്ചര്‍ നിതീഷ് റാണയുടെ കൈകളിലെത്തിച്ചു. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ദേവ്ദത്തിനെ സന്ദീപ് ശര്‍മ മടക്കി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. രജത് പടിധാര്‍ (1) വന്നത് പോലെ മടങ്ങി. ടിം ഡേവിഡ് (15 പന്തില്‍ 23) അവസാന പന്തില്‍ റണ്ണൗട്ടി. ജിതേശ് ശര്‍മ (20) പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങിയത്ന്ന. മഹീഷ് തീക്ഷണയ്ക്ക് പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (സി), ധ്രുവ് ജുറല്‍ (ഡബ്ല്യു), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫാറൂഖി, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 11:37 pm

അങ്കിളേ…നമ്മൾ ഏതു സിനിമയാണു കാണാൻ പോകുന്നത്? സർക്കീട്ട് ഒഫീഷ്യൽ ട്രയിലർ പുറത്ത്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്

ഈസ്റ്റ് കോസ്റ്റ് ഡെയിലി 24 Apr 2025 11:37 pm

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ(67) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിക്ക് ശേഷമാണ് സംഭവം

കേരളം ഓൺലൈൻ ന്യൂസ് 24 Apr 2025 11:33 pm

'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാര്‍, പ്രതിഷേധം

കല്‍പ്പറ്റ: വയനാട് മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. അറുമുഖത്തെ കൊന്ന കാട്ടാന തന്നെയാണ് നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തതെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അറമുഖത്തിന്‍റെ മരണത്തിൽ നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലും കാട്ടാനയെ പിടികൂടാനുള്ള കാര്യത്തിലും തീരുമാനമാകാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ തുരുത്താനുള്ള നടപടി സ്വീകരിക്കാമെന്ന ഡിഎഫ്ഒയുടെ ഉറപ്പ് നാട്ടുകാര്‍ അംഗീകരിച്ചില്ല. കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. തുടര്‍ച്ചയായ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്തെത്തിയ ഡിഎഫ്ഒ അജിത് കെ രാമനെതിരെയാണ് പ്രതിഷേധം. കാട്ടാനയെ മയക്കുവെടി വെക്കാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മയക്കുവെടിവെക്കാനുള്ള ശുപാര്‍ശ നൽകാമെന്ന് ഡിഎഫ്ഒ അറിയിച്ചെങ്കിലും ഇക്കാര്യം നാട്ടുകാര്‍ അംഗീകരിച്ചിട്ടില്ല.ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് മേപ്പാടി ടൗണിന് സമീപം ചെമ്പ്ര മലയുടെ താഴ് വാര പ്രദേശമായ എരുമകൊല്ലി പൂളക്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അറുമുഖൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. അറുമുഖൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. വൈകിയിട്ടും അറുമുഖൻ വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഉന്നതിക്ക് സമീപത്തെ തേയിലത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മേപ്പാടി പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. പത്ത് വർഷത്തോളമായി പ്രദേശത്ത് താമസിക്കുന്ന അറുമുഖൻ തമിഴ്നാട് തിരുനെൽവേലി സ്വദേശിയാണ്. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: രാജൻ, സത്യൻ. വയനാട് എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; പൂളക്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 11:27 pm

കിണര്‍ കണ്ടെത്തി; കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവച്ചു

കിണര്‍ കണ്ടെത്തിയതോടെ കെട്ടിട നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ വിങ് ഉള്‍പ്പെടെയുള്ളവരുടെ പഠനം വീണ്ടും നടത്തേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം.

സിറാജ് ലൈവ് 24 Apr 2025 11:21 pm

അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് ജനപ്രവാഹം, മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച, ഇന്ത്യയിലും ദുഃഖാചരണം

വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് ജനപ്രവാഹം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നും അന്ത്യാഞ്ജലി അർപ്പിച്ചത് ആയിരങ്ങളാണ്. ശനിയാഴ്ച സംസ്കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. മാ‍ർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വത്തിക്കാൻ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിൽ, ചരിത്രപരമായ ക്ഷമാപണമടക്കം മാറ്റത്തിൻ്റെ കൊടുങ്കാറ്റ് വീശി ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ വസതിയിൽ 88 -ാം വയസിലാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 2013 ൽ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ റോമൻ കത്തോലിക്കാ സഭയിൽ ഒരു പുതിയ യുഗത്തിന് തുടക്കമായിരുന്നു. പടിഞ്ഞാറൻ അർധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പോപ്പ്, തെക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പ്, ജെസ്യൂട്ട് ക്രമത്തിൽ നിന്നുള്ള ആദ്യ പോപ്പ് എന്നിങ്ങനെ നിരവധി ചരിത്രമെഴുതിയായിരുന്നു കടന്നുവരവ്. കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് പരിസ്ഥിതിക്ക് വേണ്ടിയാണ് ആദ്യം പാപ്പ ശബ്ദമുയർത്തിയത്. പിന്നീട് കത്തോലിക്കാ സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു. പുരോഹിതരുടെ ലൈംഗിക പീഡനത്തെ അതിജീവിച്ചവരോട് ഫ്രാൻസിസ് പാപ്പ നടത്തിയ ചരിത്രപരമായ ക്ഷമാപണം, മനുഷ്യനുള്ള കാലം വരെ ഓർമ്മിക്കപ്പെടും. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 11:14 pm

സന്തോഷത്തോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം: ചിഫ് സെക്രട്ടറി

തിരുവനന്തപുരം :കുട്ടികളുടെ സമ്പൂർണ വളർച്ച ഉറപ്പാക്കുന്നതിനും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നതിനും മാനസികാരോഗ്യം പരിപോഷിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഇഷ്ടമുള്ള കലാകായിക പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിലൂടെസാമൂഹികമായി ഇടപഴകിലഹരി പോലുള്ള വിപത്തുകളിൽ നിന്നും അകലം പാലിച്ച് നല്ല തലമുറയായി വളരുമെന്നും അവർ പറഞ്ഞു. സാംക്രമികേതര രോഗങ്ങളും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചനായോഗംഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് സെക്രട്ടറി. സന്തോഷത്തോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം. ഇത് രക്ഷിതാക്കളുടേയും സമൂഹത്തിന്റേയും കൂട്ടായ ഉത്തരവാദിത്തമാണ്. സ്വതന്ത്രമായി വളരുന്നതിനാവശ്യമായ സാധ്യതകളും സാഹചര്യങ്ങളും ഒരുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. അണുകുടുംബങ്ങൾ വ്യാപകമായതോടെ കുട്ടികൾ ഒറ്റപ്പെടലുകൾ അനുഭവിച്ച് നിരാശയിലേക്ക് എത്തിപ്പെടുന്ന സാഹചര്യം കണ്ടുവരുന്നുണ്ട്. ബന്ധുക്കളുടെ ഒത്തുചേരലുകളൊക്കെ ഒഴിവാക്കി മൊബൈൽ ഫോണുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ ഒതുങ്ങിക്കൂടുന്ന അവസ്ഥക്ക് മാറ്റം വരണം. വിദ്യാലയങ്ങളിലെ കലാകായിക പ്രവർത്തനങ്ങൾക്കുള്ള ഇടം നഷ്ടപ്പെടുത്താനാകില്ല. വിദ്യാലയങ്ങളിലെ ഇത്തരം ആക്ടിവിറ്റികളിലൂടെ ചെറുപ്പം മുതൽക്കേ ശാരീരിക മാനസിക ക്ഷമത വർദ്ധിപ്പിച്ച് ഫിറ്റ്നെസ് ഉണ്ടാക്കാൻ കഴിയും. സംഘങ്ങളായുള്ളതും വ്യക്തിഗതവുമായ കളികളിലൂടെ ജീവിതം കരുപ്പിടിപ്പിക്കേണ്ട പാഠങ്ങളാണ് അവർ സ്വായത്തമാക്കുന്നത്. സംസ്‌കരിച്ച ഭക്ഷണ സംസ്‌കാരം കുട്ടികളെ അനാരോഗ്യത്തിലേക്കാണ് നയിക്കുന്നത്. വീട്ടിലെ നാടൻ ഭക്ഷണ രീതി മാറി സംസ്‌കരിച്ച ഭക്ഷണങ്ങൾ ശീലമാക്കുന്നതാണ്രോഗങ്ങൾ വർദ്ധിക്കാൻ കാരണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും സമൂഹം വ്യക്തമായ പ്രതിബദ്ധത കാണിക്കുന്നുണ്ടെങ്കിലും സാംക്രമികേതര രോഗങ്ങളുടെ കാര്യത്തിൽ കുട്ടികൾ പലപ്പോഴും അവഗണിക്കപ്പെടുന്നതായി അദ്ധ്യക്ഷനായിരുന്ന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ പറഞ്ഞു. കുട്ടികളിൽ സാംക്രമികേതര രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ആരോഗ്യകരമായ ജീവിതശൈലി വളർത്താൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. യുണിസെഫിന്റെ സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് കൗശിക് ഗാംഗുലി സാംക്രമികേതര രോഗങ്ങളും കുട്ടികളിലെആരോഗ്യ പ്രശ്നങ്ങളുംഎന്ന വിഷയം അവതരിപ്പിച്ചു. ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും എൻ.സി.ഡി സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ഡോ. ബിപിൻ. കെ.ഗോപാൽ തുടർ ചർച്ചയിൽ വിഷയം അവതരിപ്പിച്ചു. കമ്മിഷൻ അംഗങ്ങളായ കെ.കെ. ഷാജു,എഫ്. വിൽസൺ, ചൈൽഡ് ഹെൽത്ത്റെയർ ഡിസീസെസ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. രാഹുൽ യു.ആർ എന്നിവർ മോഡറ്റർമാരായിരുന്നു. കമ്മിഷൻ അംഗങ്ങളായ ബി. മോഹൻകുമാർ,എൻ.സുനന്ദ,ജലജമോൾ.റ്റി.സി,സിസിലി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. സർക്കാർ മേഖലയിലെ എൻ.സി.ഡി ഡോക്ടർമാർ,വിദ്യാർഥികൾ,അധ്യാപകർ,രക്ഷകർത്താക്കൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 11:13 pm

കക്കയം ജല വൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ്: ഇന്ന് മുതൽ ശനിയാഴ്ച വരെ വൈദ്യുത നിയന്ത്രണം

വെള്ളിയാഴ്ച വൈകീട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നത്

ഈസ്റ്റ് കോസ്റ്റ് ഡെയിലി 24 Apr 2025 11:10 pm

പഹല്‍ഗാം ആക്രമണം; ഇന്ത്യയിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണം നിര്‍ത്തി

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇപ്പോള്‍ ഇന്ത്യയിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ സംപ്രേഷണം നിര്‍ത്തി. ടൂര്‍ണമെന്റിലെ ഇനിയുള്ള മത്സരങ്ങള്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഫാന്‍കോഡില്‍ സംപ്രേഷണം ചെയ്യില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ടു ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. പാകിസ്താന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള ഉള്ളടക്കങ്ങളും ഫാന്‍കോഡില്‍ നിന്നു നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ പിഎസ്എല്ലിലെ 13 മത്സരങ്ങള്‍ ആപ്പില്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ സംപ്രേഷണം ചെയ്യേണ്ടതില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഏപ്രില്‍ 11നു ആരംഭിച്ച ടൂര്‍ണമെന്റ് മെയ് 18നു അവസാനിക്കും.

തേജസ് ന്യൂസ് 24 Apr 2025 11:10 pm

യു ഡി എഫും ബി ജെ പിയും സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: പിണറായി

'കിഫ്ബി വികസന പദ്ധതികള്‍ ഇപ്പോള്‍ 90,000 കോടിയുടേതായി.' കേരളം സാമ്പത്തിക പ്രതിസന്ധിയിലും കടക്കണിയിലുമാണെന്ന് നുണപ്രചാരണം നടത്തുകയാണ് യു ഡി എഫും ബി ജെ പിയും

സിറാജ് ലൈവ് 24 Apr 2025 11:06 pm

തലയടിച്ച് പൊട്ടിക്കും, അവന് കൊല്ലംകാരെ അറിയില്ല; 'ബ്രോമാന്‍സ്' ഒ.ടി.ടിയിലേക്ക്

തലയടിച്ച് പൊട്ടിക്കും, അവന് കൊല്ലംകാരെ അറിയില്ല; 'ബ്രോമാന്‍സ്' ഒ.ടി.ടിയിലേക്ക്

മറുനാടൻ മലയാളീ 24 Apr 2025 11:06 pm

ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യാൻ പോകുന്നത് നോക്കിവെച്ചു; പിന്നാലെ പണം തട്ടിപ്പറിച്ച് ഓടിപ്പോയ യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്ന് പണം തട്ടിപ്പറിച്ച് ഓടിപ്പോയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദിനെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് പുറത്ത് ടിക്കറ്റ് കൗണ്ടറിന് അടുത്തേക്ക് ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യുന്നതിന് നടന്നു പോകുകയായിരുന്ന കല്ലായി സ്വദേശി നൌഷാദിനെ തള്ളി താഴെയിട്ട് കയ്യിലുണ്ടായിരുന്ന 4500 രൂപ പിടിച്ച് പറിച്ച് കൊണ്ട് പോകുകയായിരുന്നു. തുടർന്ന് കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പരാതിക്കാരൻ പറഞ്ഞ അടയാള വിവരങ്ങളോട് കൂടിയ ആളെ സംശയ്സ്പദമായ രീതിയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് വാഹനം നിർത്തുന്നത് കണ്ട് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടൗൺ പോലീസ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മറുനാടൻ മലയാളീ 24 Apr 2025 11:01 pm

പഹല്‍ഗാം ആക്രമണം; രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും; കോണ്‍ഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീരിലേക്ക്. ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തില്‍ അനന്ത്‌നാഗില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. നാളെ രാവിലെ 11 മണിയോടെ രാഹുല്‍ അനന്ത്‌നാഗിലെത്തും. നാളെ ആരംഭിക്കാനിരുന്ന കോണ്‍ഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. 27 മുതല്‍ പിസിസികളുടെ നേതൃത്വത്തില്‍ റാലി ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

തേജസ് ന്യൂസ് 24 Apr 2025 10:57 pm

കാക്കനാട് പുതിയ ഷോപ്പിങ് കോംപ്ലക്സ് വരുന്നു; അഞ്ച് നിലകൾ, 18000 സ്‌ക്വയർ ഫീറ്റ്; അതിവേഗം നിർമാണം

GCDA New Shopping Complex in Kakkanad: കൊച്ചി കാക്കനാട് പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻ്റ് അതോറിറ്റി (ജിസിഡിഎ). അഞ്ച് നിലകളിലായി 18000 സ്‌ക്വയർ ഫീറ്റ് വിസ്തീർണം വരുന്ന കെട്ടിടമാണ് സ്വന്തം ഭൂമിയിൽ ജിസിഡിഎ നിർമിക്കുക. എത്രയും വേഗം നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അറിയിച്ചു.

സമയം 24 Apr 2025 10:53 pm

കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം ഇടുക്കിയിൽ

തൊടുപുഴ: ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്. കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

മറുനാടൻ മലയാളീ 24 Apr 2025 10:51 pm

എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം

അറുമുഖന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയിലി 24 Apr 2025 10:48 pm

സ്ത്രീത്വത്തെ അപമാനിച്ചു: ആറാട്ടണ്ണനെതിരേ പരാതി നല്‍കി ഭാഗ്യലക്ഷ്മിയും കുക്കു പരമേശ്വരനും ഉഷ ഹസീനയും

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ സിനിമാ നിരൂപണത്തിലൂടെയാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി പ്രശസ്തി നേടിയത്. കൊച്ചിയിലെ സിനിമാ തീയറ്ററുകളില്‍ നടന്മാര്‍ക്കും നടിമാര്‍ക്കും പിന്നാലെ നടക്കുന്ന സന്തോഷ് വര്‍ക്കിയുടെ വീഡിയോകള്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. നിരവധി നടിമാര്‍ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന്റെ പേരിലും ഇയാള്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്. സമീപകാലത്ത് ബസൂക്ക എന്ന സിനിമയില്‍ സന്തോഷ്

ഒന്നു ഇന്ത്യ 24 Apr 2025 10:47 pm

വെടിവച്ച ശേഷം അവർ ചിരിച്ചു; മുഖത്ത് ഒരു പഞ്ചാത്താപവും ഉണ്ടായിരുന്നില്ല; പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു; മതം എന്താണെന്ന് ചോദിച്ചു; ഒന്നും കണ്ണിൽ നിന്നും മായുന്നില്ല; ഭീകര ദൃശ്യങ്ങൾ നേരിൽ കണ്ട നടുക്കത്തിൽ ആളുകൾ; പുറത്തുവരുന്നത് കരളലിയിപ്പിക്കും വിവരങ്ങൾ; പഹൽഗാമിലെ ഭീകരാക്രമണം വേദനയാകുമ്പോൾ!

അഹമ്മദാബാദ്: പഹൽഗാമിലെ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കുകയാണ്. ഒന്നും അറിയാത്ത 26 ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇപ്പോഴിതാ, കരളലിയിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഭീകരവാദികൾ തന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന ശേഷം ചിരിക്കുകയായിരുന്നു എന്ന് ഭീകരാക്രമണത്തിൽ മരിച്ച ശൈലേഷ് കലാത്തിയയുടെ ഭാര്യ വെളിപ്പെടുത്തുന്നു. വെടിവെച്ച ശേഷം അവരുടെ മുഖത്ത് യാതൊരു പഞ്ചാത്താപവും ഉണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന ശേഷം അവര്‍ ചിരിക്കുകയായിരുന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ കലാത്തിയ ഉൾപ്പെടെ മൂന്ന് ഗുജറാത്തികൾ ഉണ്ടായിരുന്നു. യതീഷ് പർമർ, മകൻ സ്മിത് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂന്ന് പേരുടെയും മൃതദേഹം അവരവരുടെ ജന്മനാട്ടിൽ സംസ്കരിക്കുകയും ചെയ്തു. ഒരു ഭീകരവാദി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഭര്‍ത്താവ് ഹിന്ദുവാണെന്ന് ഉറപ്പിച്ച ശേഷം വെടിവച്ചു. അദ്ദേഹത്തെ പോലെ മറ്റ് ഹിന്ദുക്കളായ പുരുഷന്മാരെ അവരവരുടെ കുട്ടികളുടെയും ഭാര്യയുടെയും മുന്നിൽ വച്ച് വെടിവച്ചു. ഒരു ദയയും ഇല്ലാതെ വെടിവച്ച ശേഷം അയാൾ ചിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുന്നതുവരെ അവിടെ തന്നെ നിന്നു. പിതാവ് ഒരു ഹിന്ദുവായതിനാലാണ് തന്റെയും അമ്മയുടെയും മുന്നിൽ ഒരു തീവ്രവാദി അദ്ദേഹത്തെ വെടിവച്ചു കൊന്നതെന്ന് മകൻ നക്ഷ് പറഞ്ഞു. വെടിയൊച്ച കേട്ടയുടനെ, എല്ലാ വിനോദസഞ്ചാരികളും പഹൽഗാമിൽ അഭയം തേടി ഓടാൻ തുടങ്ങി. രണ്ട് തീവ്രവാദികൾ ഞങ്ങളെ കണ്ടെത്തി, ഞങ്ങളുടെ മതം എന്താണെന്ന് പറയാൻ ആവശ്യപ്പെട്ടു. അവർ പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു, ഹിന്ദുക്കളും മുസ്ലീങ്ങളും. തുടർന്ന്, എന്റെ അച്ഛൻ ഉൾപ്പെടെ എല്ലാ ഹിന്ദു പുരുഷന്മാരെയും അവർ വെടിവച്ചു കൊന്ന്, ഓടിപ്പോയി, എന്നും നക്ഷ് പറയുന്നു. ആക്രമണ സമയത്ത്, ആ പ്രദേശത്ത് ഏകദേശം 20 മുതൽ 30 വരെ വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. ഞാനും കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും മാറ്റിയ ശേഷം, തീവ്രവാദികൾ അവരോട് 'കൽമ' ചൊല്ലാൻ ആവശ്യപ്പെട്ടു. അത് ചൊല്ലിയ മുസ്ലീങ്ങളെ വെറുതെ വിട്ടു. പക്ഷേ, ചൊല്ലാൻ കഴിയാത്തവരെ അവര്‍ വെടിവച്ചു കൊന്നുവെന്നും കൊല്ലപ്പെട്ട സ്മിത് പർമറിന്റെ മാതൃസഹോദരൻ സാർത്ഥക് നതാനി പറഞ്ഞു. കാലത്തിയയുടെ മകൻ നക്ഷ് സൂറത്തിൽ വെച്ച് പിതാവിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചു. അതിനിടെ, ഇന്നലെയാണ് അട്ടാരിയിലെ സംയോജിത ചെക്ക്‌പോസ്റ്റ് അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സാധുവായ അംഗീകാരത്തോടെ കടന്നുപോയവർക്ക് മെയ് ഒന്നിന് മുമ്പ് ആ വഴി തിരികെ വരാമെന്നും കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ചേർന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. സിന്ധു നദീജല കരാർ മരവിപ്പിക്കുകയും പാക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യ വിടണമെന്ന് നിർദേശിക്കുകയും ചെയ്ത കേന്ദ്രം, പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചു. ഇന്ത്യയിലെ പാകിസ്താൻ ഉദ്യോഗസ്ഥരും മടങ്ങിപ്പോകണം. ഇസ്‌ലാമാബാദിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. ഹൈക്കമ്മീഷനുകളുടെ മൊത്തത്തിലുള്ള അംഗബലം നിലവിലുള്ള 55ൽ നിന്ന് 30 ആയി കുറയ്ക്കാനും തീരുമാനിച്ചു. പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിക്കുകയും ചെയ്തു.‌ പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് ഇന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. നിലവിൽ പാകിസ്താനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. ഇന്ത്യയിലുള്ള ‌‌‌പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകുമെന്നും കേന്ദ്രം വ്യക്തമാക്കി. മെഡിക്കൽ വിസയിലുള്ള പാക് പൗരന്മാരുടെ വിസാ കാലാവധി ഏപ്രിൽ 29നും അവസാനിക്കും. പുതുക്കിയ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും കേന്ദ്ര സർക്കാർ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

മറുനാടൻ മലയാളീ 24 Apr 2025 10:42 pm

തപാൽ ജോലി രാജിവെച്ച് തുടങ്ങിയ ശ്രമം, അഞ്ചാം ശ്രമത്തിൽ സിവിൽ സര്‍വീസ് മെയിൻ ലിസ്റ്റിൽ; 'ലക്ഷ്യ' സ്കോളർഷിപ്പ്

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ835-ാംറാങ്ക് നേടിയ ജി കിരണിനെ പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ആദരിച്ചു. പട്ടികജാതി വികസന വകുപ്പ് സിവിൽ സർവീസ് പരിശീലനത്തിനായി നടപ്പാക്കുന്ന'ലക്ഷ്യ'സ്‌കോളർഷിപ്പ് നേടിയാണ് കിരൺ പഠിച്ചത്. കൂടുതൽ പട്ടിക വിഭാഗം വിദ്യാർഥികളെ സിവിൽ സർവീസിലെത്തിക്കുന്നതിനായി ലക്ഷ്യ സ്‌കോളർഷിപ്പ് വിപുലമാക്കുമെന്നും കിരണിന്റെ വിജയം കൂടുതൽ പേർക്ക് പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശിയായ കിരൺ അഞ്ചാം ശ്രമത്തിലാണ് മെയിൻ ലിസ്റ്റിൽ ഇടം പിടിച്ചത്. നെയ്യാറ്റിൻകര പരശുവയ്ക്കൽ നെടുമ്പഴഞ്ഞി ജി എൻ ഭവനിൽ ഗോപി-ലളിത ദമ്പതികളുടെ മകനാണ്. സഹോദരൻ: ലിധിൻ. തപാൽ സർവീസിലെ ജോലി രാജിവെച്ച ശേഷമാണ് പൂർണമായും സിവിൽ സർവീസ് പഠനത്തിലേക്ക് തിരിഞ്ഞത്. ലക്ഷ്യ സ്‌കോളർഷിപ്പിലൂടെഐ ലേൺഎന്ന സ്ഥാപനത്തിലായിരുന്നു പരിശീലനം. പട്ടികജാതിക്കാർക്ക് കേരളത്തിലെവിടെയും പട്ടിക വർഗക്കാർക്ക് ഇന്ത്യയിലെവിടെയും സിവിൽ സർവീസിന് പഠിക്കാവുന്ന പദ്ധതിയാണ്‘ലക്ഷ്യ’. മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും അഭിമുഖത്തിനുമുള്ള ചെലവുകളും വകുപ്പ് വഹിക്കും. ജോയിന്റ് ഡയറക്ടർ സിന്ധു പരമേശ്,സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ടി ഹണി,പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിപിൻദാസ് വൈ തുടങ്ങിയവരും പങ്കെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:38 pm

കുടകില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ആന ആക്രമിച്ചത് ആറരയോടെ പ്രഭാത നടത്തത്തിന് പോയപ്പോള്‍

കുടകില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

മറുനാടൻ മലയാളീ 24 Apr 2025 10:37 pm

റെഡ്‍മിയുടെ വില കുറഞ്ഞ സ്‍മാർട്ട് വാച്ച് ഇന്ത്യയിൽ, ഒറ്റ ചാർജിൽ 14 ദിവസം പ്രവർത്തിക്കും

ഷ വോമി ഇന്ത്യ ആദ്യത്തെ ഇന്ത്യൻ നിർമ്മിത സ്‍മാർട്ട് വാച്ചായ റെഡ്‍മി വാച്ച് മൂവ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഫിറ്റ്നസ്, വെൽനസ് ട്രാക്കിംഗ് മുതൽ സ്മാർട്ട് ടാസ്‌ക് മാനേജ്‌മെന്റ്, ഹാൻഡ്‌സ് ഫ്രീ ആശയവിനിമയം വരെ ഉപയോക്താക്കളെ അവരുടെ ദിവസത്തിന്റെ എല്ലാ ഭാഗങ്ങളിലും പിന്തുണയ്ക്കുന്നതിനാണ് ഈ സ്മാർട്ട് വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇന്ത്യയിൽ റെഡ്‍മി വാച്ച് മൂവിന്റെ പ്രാരംഭ വില 1999 രൂപയാണ്. ഏപ്രിൽ 24 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കും. വാച്ച് ഫ്ലിപ്‍കാർട്ടിൽ നിന്ന് വാങ്ങാം. ഈ വാച്ച് സിൽവർ സ്പ്രിന്റ്, ബ്ലാക്ക് ഡ്രിഫ്റ്റ്, ബ്ലൂ ബ്ലേസ്, ഗോൾഡൻ റഷ് എന്നീ നാല് നിറങ്ങളിൽ ലഭിക്കും. ഈ റെഡ്‍മി വാച്ചിന്‍റെ ചാർജ്ജ് ഒറ്റ ചാർജിൽ 14 ദിവസം വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിരവധി ആരോഗ്യസംബന്ധിയായ ഫീച്ചറുകൾ ഇതിൽ നൽകിയിട്ടുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷണം, SpO2, സമ്മർദ്ദ ട്രാക്കിംഗ്, സ്ത്രീകളുടെ ആരോഗ്യ നിരീക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. റെഡ്മി വാച്ച് മൂവിന് 1.85 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 600 നിറ്റ്സ് പരമാവധി തെളിച്ചമുള്ള എപ്പോഴും ഓൺ ആയ ഡിസ്‌പ്ലേയാണ് ഈ വാച്ച് വാഗ്ദാനം ചെയ്യുന്നത്. ദിവസം മുഴുവൻ ഉപയോഗിക്കുന്നതിനായി സുഖപ്രദമായ ടിപിയു സ്ട്രാപ്പ് ഈ ധരിക്കാവുന്ന ഉപകരണത്തിന്റെ സവിശേഷതയാണ്, കൂടാതെ പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഐപി 68 റേറ്റിംഗും ഇതിൽ ഉൾപ്പെടുന്നു. ഇത് ബ്ലൂടൂത്ത് കോളിംഗിനെ പിന്തുണയ്ക്കുന്നു, ഹിന്ദി ഭാഷാ ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നു. റെഡ്മി വാച്ച് മൂവിന്റെ ഭാരം 25 ഗ്രാം മാത്രമാണ്. സ്ട്രാപ്പ് കൂടി ചേർത്താൽ അതിന്റെ ഭാരം 39 ഗ്രാം ആയി മാറുന്നു. 1.85 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. പീക്ക് ബ്രൈറ്റ്‌നസ് 600 നിറ്റ്‌സ് ആണ്. എപ്പോഴും ഓൺ ഡിസ്‌പ്ലേ സൗകര്യം ഈ വാച്ചിലുണ്ട്. കൂടാതെ 74 ശതമാനം സ്‌ക്രീൻ ടു ബോഡി അനുപാതം കൈവരിക്കുന്നു. വാച്ചിന്റെ സ്ട്രാപ്പ് ആൻറി ബാക്ടീരിയൽ ആണെന്നും ചർമ്മത്തിന് അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു, അതായത് ഇത് ധരിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ഒരു ദോഷവും വരുത്തില്ല. വാച്ചിൽ ടാപ്പ് ചെയ്യാനും സ്ക്രോൾ ചെയ്യാനും പവർ ഓഫ് ചെയ്യാനും ഉപയോഗിക്കാവുന്ന ഒരു ഫങ്ഷണൽ ക്രൗൺ വാച്ചിൽ ഘടിപ്പിച്ചിരിക്കുന്നു. റെഡ്മി വാച്ച് മൂവിന് 300 mAh ബാറ്ററിയുണ്ട്. ഒറ്റ ചാർജിൽ 14 ദിവസം പ്രവർത്തിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നു. എന്നിരുന്നാലും, Always On display ഓണാണെങ്കിൽ, നിങ്ങൾക്ക് 5 ദിവസത്തെ ബാക്കപ്പ് ലഭിക്കും. അ​ഭി​മാ​ന​നേട്ടം, സിഎആർഎഫ് അന്താരാഷ്ട്ര അ​ക്ര​ഡി​റ്റേ​ഷ​ൻ ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യട്ടിന് ഈ വാച്ച് 97 ശതമാനം കൃത്യതയോടെ ഒരു വ്യക്തിയുടെ ആരോഗ്യം നിരീക്ഷിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് നിങ്ങളുടെ ഉറക്കം ട്രാക്ക് ചെയ്യും. ദിവസം മുഴുവൻ ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യും. SpO₂ പരിശോധിക്കും. രക്തസമ്മർദ്ദവും ട്രാക്ക് ചെയ്യും. സ്ത്രീകളുടെ ആരോഗ്യ നിരീക്ഷണത്തിനായി പ്രത്യേക സവിശേഷതകൾ ഇതിൽ നൽകിയിട്ടുണ്ട്. ശ്വസന വ്യായാമങ്ങളിലും ഈ വാച്ച് സഹായിക്കും. ഈ വാച്ചിൽ 140-ലധികം വർക്ക്ഔട്ട് മോഡുകൾ നൽകിയിട്ടുണ്ട്. പൊടിയിൽ നിന്ന് സംരക്ഷണം നൽകുന്ന IP68 റേറ്റിംഗ് ഈ വാച്ചിന് ലഭിച്ചിട്ടുണ്ട്. വാച്ച് ധരിച്ചാൽ ഒന്നര മീറ്റർ ആഴത്തിൽ വെള്ളത്തിൽ 30 മിനിറ്റ് മുങ്ങാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫോണിലെ സംഗീതം, ക്യാമറ, അലാറം എന്നിവ ഈ വാച്ചിലൂടെ നിയന്ത്രിക്കാനാകും.

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:36 pm

ആദ്യം കണ്ടത് അയ്യപ്പൻമുടി റോഡിൽ, പിന്നെ നീങ്ങി പുൽക്കാട്ടിലെത്തി; ഒടുവിൽ മാർട്ടിൻ്റെ കൈപ്പിടിയിൽ!

കോതമംഗലം: കോതമംഗലത്ത് അയ്യപ്പൻമുടി റോഡിൽ രാത്രി എത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. എലവുംപറമ്പ് - അയ്യപ്പൻമുടി റോഡിൽ ചാപ്പലിനു സമീപം റോഡിനു കുറുകെയാണ് ആദ്യം പാമ്പിനെ കണ്ടത്. മുനിസിപ്പൽ കൗൺസിലർ സിജോയാണ് വനം വകുപ്പിനെയും പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലിയെയും വിവരമറിയിച്ചത്. വിവരമറിഞ്ഞ് ആളുകൾ എത്തിയതോടെ പാമ്പ് സമീപത്തെ പറമ്പിലെ പുൽക്കാട്ടിലൊളിക്കുകയായിരുന്നു. പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയപ്പോൾ വീണ്ടും റോഡിലേക്ക് ചാടി ഓടി രക്ഷപെടാൻ ശ്രമിച്ച പാമ്പിനെ മാർട്ടിൻ കൂട്ടിലാക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പ് മാർട്ടിൻ്റെ കൈപ്പിടിയിലൊതുങ്ങിയത്. പാമ്പിനെ വനപാലകർക്ക് കൈമാറി. ഭീകരാക്രമണം: സിന്ധു നദീജല കരാർ മുതൽ റിട്രീറ്റ് ചടങ്ങുകൾ വരെ, ഇന്ത്യ കൈക്കൊണ്ട 7 സുപ്രധാന തീരുമാനങ്ങൾ ! ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:36 pm

ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പങ്കിനെ ന്യായീകരിച്ചെന്ന് ആരോപണം: അസം എം.എല്‍.എ അറസ്റ്റില്‍

ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പങ്കിനെ ന്യായീകരിച്ചെന്ന് ആരോപണം: അസം എം.എല്‍.എ അറസ്റ്റില്‍

മറുനാടൻ മലയാളീ 24 Apr 2025 10:33 pm

അതിർത്തിയിൽ സേനാവിന്യാസം പാക്കിസ്ഥാൻ കൂട്ടിയതിന് പിന്നാലെ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ

അതിർത്തിയിൽ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ളപാക്കിസ്ഥാൻപ്രകോപനത്തിനു പിന്നാലെ സെൻട്രൽ സെക്ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ. റഫാൽ, സുഖോയ്–30, എംകെഐ എന്നീയുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന ‘ആക്രമൺ’ എന്ന പേരിലെ വ്യോമാഭ്യാസമാണ്ഇന്ത്യനടത്തുന്നത്. രാജ്യത്തെ രക്ഷിക്കാൻ…

എവെനിംഗ് കേരളം 24 Apr 2025 10:32 pm

വീടുകയറി അതിക്രമം; ഒരാള്‍ പിടിയില്‍

ഇരവിപേരൂര്‍ കിഴക്കന്‍ ഓതറ തൈക്കാട് അമ്പഴത്താംകുന്നില്‍ രതീഷ് (37) ആണ് അറസ്റ്റിലായത്.

സിറാജ് ലൈവ് 24 Apr 2025 10:26 pm

പഹൽഗാം ഭീകരാക്രമണം; ഇന്ത്യയുടെ ദുഃഖത്തിനൊപ്പം ചേർന്ന് ഖത്തർ, ശക്തമായി അപലപിച്ചു

ദോഹ: ജ​മ്മു - ​ക​ശ്മീ​രി​ലെ പ​ഹ​ൽ​ഗാമിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ട​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അറി​യി​ച്ചു. എ​ല്ലാ​ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​വും ഭീ​ക​ര​വാ​ദ​വും കുറ്റകൃത്യങ്ങളും നിരാകരിക്കു​ന്ന​താ​ണ് ഖത്തറിന്റെ നിലപാടെന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആവർത്തിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ​യും വേദന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും മ​ന്ത്രാ​ല​യം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. പഹൽഗാം ഭീകരാക്രമണം; സിന്ധു നദീജല കരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ, 'തിരിച്ചടിയുണ്ടാകും' അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈകൊണ്ട നടപടികൾക്കെതിരെ പാകിസ്ഥാനും തിരിച്ചടി പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിർത്തി അടയ്ക്കും, ഇന്ത്യൻ പൗരന്മാർക്കുള്ള വിസ മരവിപ്പിച്ചു, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തലാക്കിയെന്നും പാക്കിസ്ഥാൻ അറിയിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കൗൺസിൽ യോ​ഗത്തിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ നീക്കം പ്രഖ്യാപിച്ചത്. ഇന്നലെ ഇന്ത്യ, സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് പാകിസ്ഥാനും നടപടികൾ പ്രഖ്യാപിച്ചത്. അതേസമയം പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ്‍ ജയശങ്കറും കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിമാർ രാഷ്ട്രപതിയോട് വിശദീകരിച്ചു. കരസേനാ മേധാവി നാളെ ശ്രീനഗർ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തെത്തുടർന്ന് സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായാണ് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗർ സന്ദർശിക്കുന്നത്. നേരത്തെ പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:19 pm

കാറിൽ നയാര പെട്രോൾ പമ്പിലെത്തി 2000 രൂപയുടെ പെട്രോൾ ചോദിച്ചു, അടിച്ച് കഴിഞ്ഞതും കാറെടുത്ത് പോയി, പിടിയിൽ

തിരുവനന്തപുരം: കാറിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോയ യുവാവിനെ പൊലീസ് പിടികൂടി. നെടുമം പുളിവിളാകം വീട്ടിൽ മുഹമ്മദ് സഹീർ (20) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം മുക്കോലയിൽ പ്രവർത്തിക്കുന്ന നയാര പെട്രോൾ പമ്പിൽ നിന്നും 2000 രൂപയുടെ പെട്രോൾ അടിച്ച ശേഷമാണ് ജീവനക്കാരനെ കബളിപ്പിച്ച് ഡ്രൈവർ രക്ഷപ്പെട്ടത്. 22ന് രാത്രി 10 ഓടെ മുക്കോല ഭാഗത്തുനിന്നും എത്തിയ വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാർ ഓടിച്ച് എത്തിയയാൾ പെട്രോൾ അടിക്കാൻ ആവശ്യപ്പെടുകയും പെട്രോൾ അടിച്ചു കഴിഞ്ഞയുടൻ അമിത വേഗതയിൽ തെന്നൂർക്കോണം ഭാഗത്തേക്ക് ഓടിച്ചു പോയതായും നൽകിയ പരാതിയെ തുടർന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 16 ന് തെന്നൂർ കോണത്തെ പമ്പിലും സമാന സംഭവമുണ്ടായതായി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:13 pm

ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം വെഞ്ഞാറമൂട്

തിരുവനന്തപുരം: ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ബൈക്കിൽ നിന്നും തെറിച്ചുവീണ് യുവാവിനും പരിക്ക് പറ്റി. വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ചുള്ളിമാനൂർ റോഡരികത്ത് വീട്ടിൽ ജോർജ് ജോസഫാണ് (70) മരിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാങ്ങോട് മതിര സ്വദേശി വിഷ്ണു ചന്ദ്രിനാണ് പരിക്ക് പറ്റിയത്. ബുധനാഴ്ച രാവിലെ 5.45 ന് എം സി റോഡിൽ കീഴായിക്കോണം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ഉടൻതന്നെ നാട്ടുകാർ ജോർജ് ജോസഫിനെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും വിഷ്ണു ചന്ദ്രിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജോർജ് ജോസഫിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മറുനാടൻ മലയാളീ 24 Apr 2025 10:13 pm

കശ്മീരിൽ 575 മലയാളികൾ ഉണ്ടെന്ന് വിവരം; യാത്രാ സഹായം ഉൾപ്പെടെ ഏർപ്പെടുത്തി സർക്കാർ

Jammu Kashmir Malayalis Stranded: ജമ്മു കശ്മീരിൽ 575 മലയാളികൾ ഉണ്ടെന്ന് വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ലഭിച്ച 49 രജിസ്‌ട്രേഷനിലൂടെയാണ് 575 പേർ കശ്മീരിൽ ഉണ്ടെന്ന വിവരം ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ സജ്ജമാക്കാൻ നടപടികൾ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി.

സമയം 24 Apr 2025 10:11 pm

എഫ് ബി ഗ്രൂപ്പിലൂടെ പരിചയം; വീട്ടമ്മയില്‍ നിന്നും 6.81 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലം തൊടി വീട്ടില്‍ സി കെ പ്രജിത് (39) ആണ് പിടിയിലായത്.

സിറാജ് ലൈവ് 24 Apr 2025 10:10 pm

തയ്യാറെടുപ്പിന്‍റെ സൂചനയുമായി വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാൻ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാൻ ശ്രമം

ദില്ലി:പഞ്ചാബിൽ അതിർത്തി കടന്ന ബിഎസ് എഫ് ജവാനെ തടഞ്ഞുവെച്ച് പാകിസ്ഥാന്‍റെ നാടകം. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് തടഞ്ഞുവെച്ചത്. ഫ്ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനിടെ, വ്യോമാഭ്യാസ നടത്തിയാണ് ഇന്ത്യൻ വ്യോമസേന മുന്നറിയിപ്പ് നൽകിയത്. ആക്രമണ്‍ എന്ന പേരിൽ സെന്‍ട്രൽ സെക്ടറിലാണ് വ്യോമാഭ്യാസം നടത്തിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് തയ്യാറെടുപ്പിന്‍റെ സൂചന നൽകിയുള്ള വ്യോമാഭ്യാസം. സെന്‍ട്രൽ കമാന്‍ഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിൽ എടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്തു നിന്ന് കുറച്ചുകൂടി മുന്നോട്ട പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്. പാകിസ്ഥാന്റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നത് എന്നതാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇന്നലെ കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ട പാകിസ്ഥാൻ ഇാതഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ജവാനെ മോചിപ്പിക്കാനായി ഫ്ലാഗ് മീറ്റിങ്ങ് ചേരാനുള്ള നിർദേശം ഇന്ത്യ മുന്നോട്ടു വെച്ചു. പാകിസ്ഥാൻ ഇതിന് തയാറായില്ലെങ്കിൽ ഇന്ത്യ കടുത്ത നിലപാടിലേക്ക് നീങ്ങും. 'ബൈസരൺ നേരത്തെ തുറന്നത് സുരക്ഷാസേന അറിഞ്ഞില്ല'; സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞെന്ന് പ്രതിപക്ഷം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:09 pm

കാഴ്ചയില്‍ കുഞ്ഞന്‍ ഫോണ്‍, പക്ഷേ 6260 എംഎഎച്ച് ബാറ്ററി! വണ്‍പ്ലസ് 13ടി അവതരിപ്പിച്ചു, വിലയും പ്രത്യേകതകളും

ബെയ്‌ജിങ്: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ടി-സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ്. വണ്‍പ്ലസ് 13ടി എന്നാണ് പ്രീമിയം കോംപാക്ട് ഫ്ലാഗ്ഷിപ്പ് ഗണത്തില്‍ വരുന്ന ഈ മൊബൈലിന്‍റെ പേര്. ആകര്‍ഷകമായ 6.3 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെയും, ശക്തമായ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പും, കരുത്തുറ്റ 6260 എംഎഎച്ച് ബാറ്ററിയും സഹിതം മികച്ച ഫീച്ചറുകളോടെയാണ് വണ്‍പ്ലസ് 13ടി മൊബൈല്‍ ഫോണിന്‍റെ വരവ്. വണ്‍പ്ലസ് 13 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസങ്ങള്‍ വണ്‍പ്ലസ് 13ടി-യ്ക്കുണ്ട്. ചൈനയില്‍ അവതരിപ്പിക്കപ്പെട്ട വണ്‍പ്ലസ് 13ടി വൈകാതെ ആഗോള വിപണിയിലേക്കും എത്തും. ഒരു കയ്യില്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ എന്നതാണ് വണ്‍പ്ലസ് 13ടിയുടെ ഡിസൈന്‍ സവിശേഷത. കരുത്തുറ്റ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ്, ഫുള്‍എച്ച്‌ഡി+ റെസലൂഷനോടെ 6.32 ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലെ, 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ്, ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍, 16 എംപി ഫ്രണ്ട് ക്യാമറ, ഐഎംഎക്സ്906 സെന്‍സര്‍ സഹിതം 50 എംപി പ്രധാന ക്യാമറ, 2x ടെലിഫോട്ടോ മൊഡ്യൂള്‍, 16 ജിബിയോളം റാം, 1 ടിബി വരെ സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 15, ഐപി 65 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് പ്രൊട്ടക്ഷന്‍, ഒപ്പോ ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസ്, 6260 എംഎഎച്ച് സിലിക്കോണ്‍-കാര്‍ബണ്‍ ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് വണ്‍പ്ലസ് 13ടി സ്മാര്‍ട്ട്‌ഫോണിന്‍റെ പ്രധാന സവിശേഷതകള്‍. ചൈനയില്‍ ഗ്രേ, പിങ്ക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വണ്‍പ്ലസ് 13ടി ഫോണിന്‍റെ വരവ്. 12 ജിബി റാം/256 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് ചൈനയില്‍ 3,399 യുവാനാണ് (ഏകദേശം 39,801 രൂപ) വില. 16 ജിബി റാം/ 1 ടിബി മുന്തിയ വണ്‍പ്ലസ് 13ടി മോഡലിന് 4,499 യുവാന്‍ (ഏകദേശം 52,682 രൂപ) നല്‍കണം.ചൈനയില്‍ മറ്റ് മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളില്‍ കൂടി വണ്‍പ്ലസ് 13ടി ലഭ്യമാണ്. വണ്‍പ്ലസ് 13ടിയുടെ ആഗോള വേരിയന്‍റുകള്‍ക്ക് വിലയിലും ഫീച്ചറുകളിലും വ്യത്യാസങ്ങളുണ്ടായേക്കാം. ഫോണ്‍ ഇന്ത്യയിലും ഉടനെത്തും എന്നാണ് പ്രതീക്ഷ. Read more: എഐ സവിശേഷതകളോടെ ഓപ്പോ കെ 13 5 ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ, വിലയും സവിശേഷതകളുമടക്കം അറിയേണ്ടതെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:07 pm

ഭീകരാക്രമണം: സിന്ധു നദീജല കരാർ മുതൽ റിട്രീറ്റ് ചടങ്ങുകൾ വരെ, ഇന്ത്യ കൈക്കൊണ്ട 7 സുപ്രധാന തീരുമാനങ്ങൾ !

ദില്ലി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട ഏഴോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. ഏപ്രിൽ 27 നകം എല്ലാ പാകിസ്ഥാൻ പൗരന്മാരും ഇന്ത്യ വിടണമെന്നടക്കമുള്ള തീരുമാനങ്ങളാണ് ഇതിലുള്ളത്. 1. 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ഇന്നലെ മരവിപ്പിച്ചിരുന്നു.അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ ഇതേ നിലയിൽ തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. 2. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചു. അമൃത്സറില്‍ നിന്ന് വെറും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അട്ടാരി, ഇന്ത്യയിലെ ആദ്യത്തെ ലാന്‍ഡ് തുറമുഖവും പാകിസ്ഥാനുമായുള്ള വ്യാപാരത്തിനുള്ള ഏക കരമാര്‍ഗ്ഗവുമാണ്. 120 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ചെക്ക് പോസ്റ്റ്, അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. 3. സാർക്ക് വിസ ഇളവ് പദ്ധതി (എസ്‌വി‌ഇ‌എസ്) പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഇനി സർക്കാർ അനുവാദമില്ല. പാകിസ്ഥാൻ പൗരന്മാർക്ക് നേരത്തെ നൽകിയിരുന്ന എസ്‌വി‌ഇ‌എസ് വിസകൾ റദ്ദാക്കി. എസ്‌വി‌ഇ‌എസ് വിസ കൈവശമുള്ള എല്ലാ പാകിസ്ഥാനികളോടും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. 4. ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ/സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയും രാജ്യം വിടാൻ ഒരാഴ്ചത്തെ സമയം നൽകുകയും ചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് പ്രതിരോധ ജീവനക്കാരെ തിരിച്ചു വിളിക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചു. 5. മെയ് ഒന്നിനകം കൂടുതൽ വെട്ടിച്ചുരുക്കലുകൾ നടത്തി ഹൈക്കമ്മീഷനുകളുടെ ആകെ എണ്ണം നിലവിലുള്ള 55 ൽ നിന്ന് 30 ആയി കുറയ്ക്കുമെന്ന് ഇന്ത്യ അറിയിച്ചു. 6. പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ അടിയന്തരമായി നിർത്തിവച്ചതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ 27 നകം എല്ലാ പാകിസ്ഥാൻ പൗരന്മാരും ഇന്ത്യ വിടണമെന്ന് സർക്കാർ താക്കീത് നൽകി. എന്നാൽ മെഡിക്കൽ വിസ കൈവശമുള്ളവർക്ക് ഏപ്രിൽ 29 വരെ മാത്രമേ ഇന്ത്യയിൽ താമസിക്കാവുന്നതാണ്. 7. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് അട്ടാരി അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളിൽ മാറ്റം വരുത്താൻ തീരുമാനം. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകൾ അടച്ചിടാനും ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ് അഥവാ, സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്. രാജ്യത്തെ കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണം, ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ; സർവകക്ഷി യോഗം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:06 pm

പരിശീലനവും നൈപുണ്യ വികസനവും ടൂറിസം മേഖലയ്ക്ക് നിര്‍ണായകം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: യുവ സംരംഭകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കി വൈവിധ്യവല്‍ക്കരിക്കപ്പെടുന്ന ടൂറിസം മേഖലയുടെ വികസനത്തിന്‍റെ നിര്‍ണായക ഘടകങ്ങളാണ് മാനവവിഭവശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനവും നൈപുണ്യ വികസനവുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) നടന്ന ടൂറിസം വ്യവസായത്തിലെ നൂതനാശയങ്ങളുമായി ബന്ധപ്പെട്ട ദേശീയ സെമിനാറും പാനല്‍ ചര്‍ച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്‍റ് (ഐഎസ് ടിഡി) തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന്‍റെ വികസിത ആവശ്യങ്ങള്‍ നിറവേറ്റുവാനായി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതില്‍ കിറ്റ്സ് പോലെയുള്ള സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കിറ്റ്സിന്‍റെ അക്കാദമിക്ക് മികവിനെ ഐഎസ് ടിഡിയുടെ വ്യവസായ വ്യാപനവുമായി സംയോജിപ്പിച്ച് തൊഴില്‍ ശക്തിയെ സജ്ജരാക്കാന്‍ സാധിക്കും. പ്രാദേശിക സമൂഹങ്ങളിലെ ടൂറിസം സംരംഭകരെയും യുവാക്കളെയും പിന്തുണയ്ക്കുന്നതിലൂടെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയും സംയോജിത വികസനവും കൈവരിക്കാന്‍ കഴിയും. കിറ്റ്സും ഐഎസ് ടിഡിയും തമ്മിലുള്ള പങ്കാളിത്തം ഈ അടിത്തറ സൃഷ്ടിക്കുന്നതിന് ഏറെ സഹായകരമാണ്. ടൂറിസം മേഖലയുടെ ചലനാത്മക സ്വഭാവവുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്ത ടൂറിസം, പൈതൃക ടൂറിസം, സാഹസിക ടൂറിസം തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് കേരള ടൂറിസം വൈവിധ്യവത്ക്കരിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ നൂതനാശയങ്ങളും പുതിയ ഉത്പന്നങ്ങളുമായി മുന്നോട്ടു വരുന്ന യുവസംരംഭകര്‍ക്ക് ധാരാളം സാധ്യതകളുണ്ട്. ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനാണ് ടൂറിസം നിക്ഷേപക സംഗമം പോലെയുള്ള സംവിധാനങ്ങള്‍. ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍, മാര്‍ഗനിര്‍ദേശം, സാമ്പത്തിക സഹായം തുടങ്ങിയവ ലഭ്യമാക്കി ടൂറിസം മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളെയും എം.എസ്എംഇ കളെയും വികസിപ്പിക്കാന്‍ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ടൂറിസം ജനകേന്ദ്രീകൃതമാണ്. ഉയര്‍ന്ന നിലവാരമുള്ള സേവനം, സഞ്ചാരികളുടെ സംതൃപ്തി, സുസ്ഥിര വളര്‍ച്ച എന്നിവ ഉറപ്പാക്കുന്നതിന് മനുഷ്യ വിഭവ ശേഷി വികസനം അനിവാര്യമാണ്. നൈപുണ്യ വികസനം, ഹോസ്പിറ്റാലിറ്റി പരിശീലനം, ഭാഷാ പ്രാവീണ്യം, ഡിജിറ്റല്‍ പരിജ്ഞാനം, ലക്ഷ്യസ്ഥാന മാനേജ്മെന്‍റ് കഴിവുകള്‍ എന്നിവയിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടൂറിസം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചുള്ള പദ്ധതികള്‍ തയ്യാറായി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ശാസ്താംപാറ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതി വിശദീകരിക്കുന്നതിനായി നിക്ഷേപകര്‍ക്കായി സംഘടിപ്പിച്ച യോഗത്തില്‍ ഏകദേശം 20 സംരംഭകര്‍ പങ്കെടുത്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഐഎസ് ടിഡി തിരുവനന്തപുരം ചാപ്റ്ററിന്‍റെ ഔട്ട്സ്റ്റാന്‍ഡിംഗ് ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ അവാര്‍ഡ് 2024-25 റോയല്‍ ടൂര്‍സിലെ ബെന്നി പാനികുളങ്ങരയ്ക്ക് മന്ത്രി സമ്മാനിച്ചു. കിറ്റ്സ് ഡയറക്ടര്‍ ഡോ. എം. ആര്‍. ദിലീപ്, ഐഎസ് ടിഡി തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. കെ. എസ്. ചന്ദ്രശേഖര്‍ എന്നിവരും പങ്കെടുത്തു. യുവജനങ്ങള്‍ക്ക് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങളും ഉത്പന്നങ്ങളും കൊണ്ടുവരാനാകണമെന്ന് കിറ്റ്സ് ഡയറക്ടര്‍ ഡോ. എം. ആര്‍ ദിലീപ് അഭിപ്രായപ്പെട്ടു. സെമിനാറില്‍ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധര്‍ ടൂറിസം മേഖലയിലെ നൂതനാശയങ്ങളുമായി ബന്ധപ്പെട്ട അവതരണം നടത്തി. READ MORE: സ്വദേശ് ദര്‍ശന്‍ 2.0; തലശ്ശേരി, വര്‍ക്കല ടൂറിസം പദ്ധതികള്‍ക്ക് 50 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:04 pm

ഹിമാലയത്തിനടിയിൽ ഇന്ത്യൻ ഫലകം രണ്ടായി പിളരുന്നു; ഇതുവരെ കരുതിയതല്ല സത്യമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ

ദില്ലി: ഭൂമിയുടെ പുറംതോടിന്റെ രണ്ട് പ്രധാന ഭാഗങ്ങളായ ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം രൂപപ്പെട്ടത്. ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ കൂട്ടിയിടി ആരംഭിച്ചത്. അന്നുമുതൽ ഹിമാലയൻ മേഖലയിൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് മാത്രമല്ല, ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളെ പിടിച്ചുകുലുക്കുന്ന ഭൂകമ്പങ്ങൾക്കും ഭൂചലനങ്ങൾക്കും ഈ കൂട്ടിയിടി കാരണമായി. വളരെക്കാലമായി, ഇന്ത്യൻ ഫലകം യുറേഷ്യൻ ഫലകത്തിനടിയിൽ സുസ്ഥിര ചലനത്തിലൂടെ ക്രമാനുഗതമായി തെന്നിമാറുന്നുവെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. ചലനം ടിബറ്റൻ പീഠഭൂമിയെ പതുക്കെ ഉയർത്തുകയും ദശലക്ഷക്കണക്കിന് വർഷങ്ങളായുള്ള പരിവർത്തനത്തിൽ പർവതങ്ങൾ രൂപപ്പെടുകയും ചെയ്തുവെന്നാണ് ഇത്രയും കാലം ധരിച്ചത്. എന്നാൽ, പുതിയ പഠനം നേരത്തെയുള്ള ആശയത്തെ തലകീഴായി മാറ്റിമറിക്കുന്നവയാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് യുറേഷ്യൻ ഫലകത്തിനടിയിൽ തെന്നിമാറുകയല്ല, മറിച്ച് ടിബറ്റിന് താഴെ ആഴത്തിൽ പിളരുകയാണെന്ന് കാണിക്കുന്ന പുതിയ ഭൂകമ്പ ഡാറ്റയാണ് ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയത്. സാൻ ഫ്രാൻസിസ്കോയിൽ നടന്ന അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ കോൺഫറൻസിലാണ് ഈ പ്രധാന കണ്ടെത്തൽ വെളിപ്പെടുത്തിയത്. ചൈനയിലെ ഓഷ്യൻ യൂണിവേഴ്സിറ്റിയിലെ ജിയോഫിസിസിസ്റ്റ് ലിൻ ലിയുവാണ് പഠനത്തിന് നേതൃത്വം നൽകിയത്. നേരത്തെ കരുതിയിരുന്നത് പോലെ ഇന്ത്യൻ പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റിനടിയിലേക്ക് സു​ഗമമായി കടക്കുന്നില്ലെന്ന് കണ്ടെത്തി. ഡീലാമിനേഷൻ എന്ന അപൂർവ പ്രക്രിയയിലൂടെ പ്ലേറ്റിന്റെ സാന്ദ്രമായ താഴത്തെ ഭാഗം അടർന്ന് ഭൂമിയുടെ ആവരണത്തിലേക്ക് താഴുകയും മുകൾഭാഗവും ഭാരം കുറഞ്ഞതുമായ ഭാഗം ഉപരിതലത്തിന് തൊട്ടുതാഴെയായി നീങ്ങുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തിയത്. പരീക്ഷണത്തിന് വിപുലമായ ഭൂകമ്പ ഇമേജിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. തെക്കൻ ടിബറ്റിലുടനീളമുള്ള 94 ബ്രോഡ്‌ബാൻഡ് സീസ്മിക് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുകൊണ്ട് ലിയുവും സംഘവും ഈ പ്രതിഭാസം കണ്ടെത്തി. ഇന്ത്യൻ ഫലകം കടുത്ത സമ്മർദ്ദത്തിന്റെയും വിഘടനത്തിന്റെയും ലക്ഷണങ്ങൾ കാണിക്കുന്നുവെന്നും പ്ലേറ്റിന്റെ ചില ഭാഗങ്ങൾ വിഭജിക്കപ്പെടുന്നുവെന്നും താഴത്തെ പകുതി മാന്റിലിലേക്ക് കൂടുതൽ ആഴത്തിൽ വലിച്ചെടുക്കപ്പെടുന്നുവെന്നുമാണ് ഇവരുടെ വാദം. ടിബറ്റിന് കീഴിൽ ഇന്ത്യൻ പ്ലേറ്റ് എങ്ങനെ ചലിക്കുന്നു എന്നതിനെക്കുറിച്ചുള്ള കാലങ്ങളായുള്ള അനുമാനങ്ങളെ ഈ കണ്ടെത്തൽ വെല്ലുവിളിക്കുന്നുവെന്ന് കോൺഫറൻസ് അവതരണത്തിനിടെ ലിയു പറഞ്ഞു. ഉപരിതലത്തിൽ ദൃശ്യമാകുന്ന സൂചനകളുമായി കണ്ടെത്തൽ യോജിക്കുന്നു. ടിബറ്റൻ പീഠഭൂമിയിലുടനീളം ഭൂകമ്പങ്ങളുടെയും വിള്ളലുകളുടെയും വ്യക്തമായ പാറ്റേണുകൾ ഉണ്ട്. ഇത് ഭൂമിക്കടിയിൽ അസാധാരണമായ എന്തോ സംഭവിക്കുന്നതിന്റെ സൂചന നൽകുന്നുവെന്നും അതിനുപുറമെ, ഭൂമിയുടെ ഉള്ളിൽ നിന്ന് സാധാരണയായി വരുന്ന അപൂർവ വാതകമായ ഹീലിയം-3 ന്റെ ഉയർന്ന അളവ് പോലെയുള്ള വിചിത്രമായ രാസ അടയാളങ്ങൾ നീരുറവകളിലെ വെള്ളത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:03 pm

ചേറ്റൂർ; അയല്‍ക്കാരന്റെ പിതാവിനെ കയറി അച്ഛാ എന്ന് വിളിക്കുന്നത് ബിജെപി അവസാനിപ്പിക്കണം: കോണ്‍ഗ്രസ്

പാലക്കാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഒരേയൊരു മലയാളി അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായർക്ക് ആദരം അർപ്പിക്കാന്‍ കോണ്‍ഗ്രസ് - ബി ജെ പി പ്രവർത്തരുടെ മത്സരം. എല്ലാ വർഷവും ഏപ്രില്‍ 24 ന് ചേറ്റൂരിന്റെ ചരമവാർഷികം പാലക്കാട് ഡി സി സി ആചരിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ ബി ജെ പിയും അനുസ്മരണവുമായി രംഗത്ത് വരികയായിരുന്നു. പാകിസ്താന് മുന്നറിയിപ്പ്:

ഒന്നു ഇന്ത്യ 24 Apr 2025 10:02 pm

മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട പാക്കുകള്‍

പ്രായമാകുന്നത് കൊണ്ടും അതുപോലെ നിർജ്ജലീകരണം, മോശം ഭക്ഷണക്രമം, പുകവലി, അമിതമായി സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങിയവ മൂലവും മുഖത്ത് ചുളിവുകൾ ഉണ്ടാകാം. മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കറ്റാർവാഴ ഫേസ് പാക്ക് കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തില്‍ ജലാംശം നൽകുകയും മുഖത്ത് ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കുകയും ചെയ്യും. 2. തൈര് മുഖത്ത് തൈര് ഉപയോഗിക്കുന്നതും ചര്‍മ്മത്തില്‍ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും. തൈരിലെലാക്റ്റിക് ആസിഡിന്‍റെ ഉള്ളടക്കം മുഖത്തെ ചുളിവുകള്‍, കറുത്ത പാടുകൾ, എന്നിവ കുറയ്ക്കാന്‍ ഗുണം ചെയ്യും. 3. മുട്ടയുടെ വെള്ള മുട്ടയുടെ വെള്ളയ്ക്ക് ചർമ്മത്തിന്‍റെ ദൃഢത വര്‍ധിപ്പിക്കാനും നേർത്ത വരകളെ കുറയ്ക്കാനുമുള്ള കഴിവുണ്ട്. അതിനാല്‍ മുഖത്ത് മുട്ടയുടെ വെള്ള പുരട്ടാം. 15 മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. 4. വാഴപ്പഴം മാസ്ക് വാഴപ്പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതും മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും. 5. കോഫി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും മുഖത്തെ ചുളിവുകളെ തടയാന്‍ സഹായിക്കും. Also read:എല്ലുകളുടെ ആരോഗ്യം മുതല്‍ തലച്ചോറിന്‍റെ ആരോഗ്യം വരെ സംരക്ഷിക്കാന്‍ കഴിക്കേണ്ട ഒരൊറ്റ ഇലക്കറി

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:02 pm

ടിഎൻ 67 ബിആർ 7070, തലപ്പുഴയിലെത്തിയ കാർ നാൽപ്പത്തി മൂന്നാം മൈലിൽ കുടുങ്ങി; രേഖകളില്ലാത്ത 57 ലക്ഷം കണ്ടെടുത്തു

മാനന്തവാടി: രേഖകളില്ലാത്ത പണം പിടികൂടി. തലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 57,55200 ലക്ഷം രൂപയാണ് തലപ്പുഴ നാല്‍പ്പത്തിമൂന്നാം മൈലില്‍ നടത്തിയ വാഹനപരിശോധനയില്‍ പിടിച്ചെടുത്തത്. സംഭവത്തില്‍കാര്‍ തമിഴ്നാട് തമ്മനയക്കന്‍പ്പട്ടി എസ്. ശങ്കരരാജ്(45)നെ കസ്റ്റഡിയിലെടുത്തു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ബോയ്സ് ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍ നിന്നാണ് പണം കണ്ടെടുത്തത്. 500, 200, 100 രൂപകളുടെ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പണം തലപ്പുഴ കാനറ ബാങ്കിലെത്തി പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തിയ ശേഷം മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. പണത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. ലഹരിക്കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പൊലീസ് പരിശോധന കര്‍ശനമായി തുടരും. എസ്.ഐ. കെ.എം. സാബു, പ്രോബേഷന്‍ എസ്.ഐമാരായ മിഥുന്‍ അശോക്, കെ.പി. മന്‍സൂര്‍ സിവില്‍ പോലീസ് ഓഫീസര്‍ സോഹന്‍ലാല്‍ എന്നിവരാണ് വാഹനങ്ങള്‍ പരിശോധിച്ചത്. 'അഞ്ച് ലക്ഷത്തിന് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി', രജിസ്റ്ററിൽ വരെ ഒപ്പുവെപ്പിച്ചു, തട്ടിപ്പിൽ അറസ്റ്റ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 10:01 pm

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; കേസിൽ ബസിലെ കിളി അറസ്റ്റിൽ

തൃശൂര്‍: ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ പൊക്കി എക്സൈസ്. ബസിലെ കണ്ടക്ടര്‍ തൃശൂര്‍ വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ വീട്ടിൽ പ്രഭുവിനെയാണ് വാടാനപ്പള്ളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കും മറ്റും 500 രൂപക്കാണ് ചെറിയ പൊതി കഞ്ചാവ് ഇയാള്‍ വില്പന നടത്തിവന്നിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാല്‍ സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വീടിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് പാക്കറ്റുകള്‍ ഒടുവിൽ കണ്ടെത്തിയത്.

മറുനാടൻ മലയാളീ 24 Apr 2025 9:58 pm

എന്താണ് ഷിംല കരാർ? പാക്കിസ്ഥാന്റെ പ്രഖ്യാപനം ഇരു രാജ്യങ്ങളെയും എങ്ങനെ ബാധിക്കും

പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്ര യുദ്ധത്തിലേക്ക് പോകുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇന്നുവരെ ഒരു ഘട്ടത്തിലും, നദീജല കരാറിനെപ്പറ്റി സംസാരിക്കാതിരുന്ന ഇന്ത്യ പാക്കിസ്ഥാൻ ഭീകരവാദത്തിൽനിന്ന് പിന്നോട്ട് പോകുന്നത് വരെ സിന്ധൂനദീജല കരാർ മരവിപ്പിക്കുകയാണ് എന്നാണ് സുരക്ഷാസമിതി യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാൻ, പിന്നാലെ എല്ലാ സമാധാന ശ്രമങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ഷിംല കരാറ്‍ മരവിപ്പിക്കുകയാണെന്നും അറിയിച്ചു. എന്താണ് ഈ കരാർ? നിലവിലെ സംഘർഷത്തെ ഇതെങ്ങനെ ബാധിക്കും? ഇന്ത്യാ–പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മിൽ […]

പ്രവാസി എക്സ്പ്രസ്സ് 24 Apr 2025 9:58 pm

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരു മനുഷ്യ ജീവന്‍ കൂടി പൊലിഞ്ഞു

മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ (63) ആണ് മരിച്ചത്.

സിറാജ് ലൈവ് 24 Apr 2025 9:57 pm

വയനാട് എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; പൂളക്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖൻ ആണ് മരിച്ചത്. എരുമക്കൊല്ലിയിൽ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. ഇവിടെ വെച്ചാണ് കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ അറുമുഖൻ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പൊലീസും. സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണം വർധിച്ചുവരികയാണ്. നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാ​ഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ വ്യോമ മേഖല അടച്ചസംഭവം; അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 9:55 pm

കശ്മീരിലെ നസാകത്ത് ഭായി ജീവന്‍ രക്ഷിച്ചെന്ന് ബിജെപി നേതാവ്

റായ്പൂര്‍: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിനിടെ പ്രദേശവാസിയായ നസാകത്ത് അലി എന്ന യുവാവ് സ്വന്തം ജീവന്‍ പണയം വെച്ച് തന്റെ ജീവന്‍ രക്ഷിച്ചെന്ന് ഛത്തീസ്ഗഡിലെ ബിജെപി നേതാവായ അരവിന്ദ് അഗര്‍വാള്‍. ആക്രമണം നടത്തുന്ന സമയത്ത് അരവിന്ദ് അഗര്‍വാളും കുടുംബവും പ്രദേശത്തുണ്ടായിരുന്നു. ''നസാകത്ത് ഭായിയുടെ ഉപകാരത്തിന് എന്ത് പകരം ചെയ്താലും മതിയാവില്ല''-അരവിന്ദ് അഗര്‍വാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

തേജസ് ന്യൂസ് 24 Apr 2025 9:50 pm

പഹൽഗാമിൽ പ്രതികരിച്ച് കൂടുതൽ രാജ്യങ്ങൾ; ഇന്ത്യക്ക് പിന്തുണയുമായി ലോകം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ട് നേതാക്കൾ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.

സിറാജ് ലൈവ് 24 Apr 2025 9:48 pm

മുട്ടമാല തയ്യാറാക്കാം

മുട്ടമാല തയ്യാറാക്കാം

കേരളം ഓൺലൈൻ ന്യൂസ് 24 Apr 2025 9:45 pm

റിട്ട. എസ്.ഐയുടെ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കണ്ടെത്തിയത് കള്ളത്തോക്കും തിരകളും; കാട്ടുപന്നിയെ വെടി വയ്ക്കാനിറങ്ങിയയാള്‍ അറസ്റ്റില്‍

റിട്ട. എസ്.ഐയുടെ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കണ്ടെത്തിയത് കള്ളത്തോക്കും തിരകളും; കാട്ടുപന്നിയെ വെടി വയ്ക്കാനിറങ്ങിയയാള്‍ അറസ്റ്റില്‍

മറുനാടൻ മലയാളീ 24 Apr 2025 9:45 pm

പാതിരാത്രി സ്ത്രീകളുമായി ഭയങ്കര തർക്കം; പിന്നാലെ കൈവിട്ട കളി; കുത്തിക്കൊലപ്പെടുത്താൻ ശ്രമം; 2 സ്ത്രീകളടക്കം 3 പേർ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ

കണ്ണൂര്‍: കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി മുത്തു, കണ്ണൂർ ആയിക്കര സ്വദേശി ഫാസില,കക്കാട് സ്വദേശി സഫൂറ എന്നിവരാണ് പിടിയിലായത്. അ‌ർധരാത്രിയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം ബംഗാൾ സ്വദേശി രഞ്ജിത് മങ്കാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. സ്ത്രീകളുമായുളള വാക്ക് തർക്കത്തിന് പിന്നാലെ സ്ഥലത്തെത്തിയ മുത്തു. രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രഞ്ജിത് ഗുരുതരാവസ്ഥയിൽ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

മറുനാടൻ മലയാളീ 24 Apr 2025 9:44 pm

അ​ഭി​മാ​ന​നേട്ടം, സിഎആർഎഫ് അന്താരാഷ്ട്ര അ​ക്ര​ഡി​റ്റേ​ഷ​ൻ ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യട്ടിന്

ദോഹ : ഖ​ത്ത​റി​ന്റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​ നേ​ട്ട​മാ​യി ​വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ലോ​ക​പ്ര​ശ​സ്​​ത റി​ഹാ​ബി​ലി​​റ്റേ​ഷ​ൻ ഫെ​സി​ലി​റ്റീ​സ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ന്റെ (സിഎആർഎഫ്) അന്താരാഷ്ട്ര അംഗീകാരം നേടി ഹമദ് മെഡിക്കൽ കോ​ർ​പ​റേ​ഷ​ന് (എച്ച്എംസി) കീ​ഴി​ലെ ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ). ചി​കി​ത്സാ​ന​ന്ത​രം രോ​ഗി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന പു​ന​ര​ധി​വാ​സ സം​വി​ധാ​ന​മാ​യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കെ​യ​റി​ൽ ലോ​ക​ത്തെ ത​ന്നെ ​ഗോ​ൾ​ഡ്​ സ്റ്റാ​ൻ​ഡേ​ർ​ഡ്​ അ​ക്ര​ഡി​റ്റേ​ഷ​നാ​ണ് സിഎആർഎഫ് (കമ്മീഷൻ ഓൺ അക്രഡിറ്റേഷൻ ഓഫ് റീഹാബിലിറ്റേഷൻ ഫെസിലിറ്റിസ്). പ്ര​വ​ർ​ത്ത​ന മി​ക​വ്​, ക്ലി​നി​ക്ക​ൽ മി​ക​വ്, സു​ര​ക്ഷ ​എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ഈ അംഗീകാരം ലഭിക്കുന്ന എ​ച്ച്.​എം.​സി​ക്കു കീ​ഴി​ലുള്ള ആദ്യ സ്ഥാപനമാണ് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്. സ്ഥാപനത്തിന്റെ പ്ര​വ​ർ​ത്ത​ന​രീതിയേയും രോ​ഗി പ​രി​ച​ര​ണ​ത്തെ​യും സാ​​ങ്കേ​തി​ക മി​ക​വി​നെ​യും സി.​എ.​ആ​ർ.​എ​ഫ്​ സ​ർ​വേ സം​ഘം പ്ര​ശം​സി​ച്ചു. ആ​ദ്യ അ​പേ​ക്ഷ​യി​ലാണ് ക്യുആർഐക്ക്‌ ഫു​ൾ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചത്. മൂ​ന്ന് വർഷമാണ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ കാ​ലാ​വ​ധി.

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 9:43 pm

കീഴടക്കലെന്ന കെട്ടുകഥ: ഗസയെ കീഴടക്കാന്‍ ഇസ്രായേലിന് കഴിയാത്തതിന്റെ കാരണം

റംസി ബറൂദ് ഒരു പ്രദേശത്തെ കീഴടക്കുക എന്നാല്‍ അവിടത്തെ ജനങ്ങളെ കീഴ്‌പ്പെടുത്തുക എന്നാണ് അര്‍ഥം. ഒരു വൈദേശിക അധിനിവേശ ശക്തിയും അധിനിവേശത്തിന് ഇരയായ രാഷ്ട്രവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്ന അധിനിവേശം എന്ന നാലാം ജനീവ കണ്‍വെന്‍ഷനിലെ നിയമപരമായ വാക്കില്‍നിന്നും ഇതിനെ വ്യക്തമായി വേര്‍തിരിക്കണം. 2005ല്‍ പലസ്തീന്‍ ജനതയുടെ നിരന്തരമായ ചെറുത്തുനില്‍പ്പിന്റെ നേരിട്ടുള്ള ഫലമായി, ഗസ മുനമ്പില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ വീണ്ടും വിന്യസിക്കാന്‍ നിര്‍ബന്ധിതരാക്കിയപ്പോള്‍, അന്താരാഷ്ട്ര നിയമപ്രകാരം ഗസ മുനമ്പ് ഒരു അധിനിവേശ പ്രദേശമാണെന്ന് ഐക്യരാഷ്ട്രസഭ ദൃഢമായി ആവര്‍ത്തിച്ചു. ഗസ ഒരു അധിനിവേശ പ്രദേശമല്ലെന്നും ശത്രുപ്രദേശമാണെന്നുമുള്ള ഇസ്രായേലിന്റെ നിയമ ആഖ്യാനങ്ങളുടെ നേര്‍വിപരീതമായിരുന്നു ഐക്യരാഷ്ട്രസഭയുടെ നിലപാട്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ വാദങ്ങളുടെ യുക്തി നമുക്ക് പരിശോധിക്കാം. 1967 ജൂണില്‍ ഗസയില്‍ ആരംഭിച്ച സൈനിക അധിനിവേശം നിലനിര്‍ത്താന്‍ ഇസ്രായേലിന് കഴിവില്ലെന്ന് തെളിഞ്ഞു എന്നതാണ് വാസ്തവം. ഫലസ്തീനികളുടെ പ്രതിരോധം മൂലം കിഴക്കന്‍ ജറുസലേമിലെയും വെസ്റ്റ്ബാങ്കിലെയും പോലെ ഗസയില്‍ ജൂതന്‍മാരെ കുടിയിരുത്താനും സൈനിക അധിനിവേശത്തെ സ്വാഭാവികമാക്കി മാറ്റാനും ഇസ്രായേലിന് സാധിച്ചില്ലെന്നതാണ് പ്രധാനകാരണം. ഫലസ്തീനികളെ അടിച്ചമര്‍ത്തി ഗസ മുനമ്പില്‍ കുടിയേറ്റ പ്രദേശങ്ങളുണ്ടാക്കാന്‍ ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ ഇസ്രായേലി സൈന്യം 1967നും 1970നും ഇടയില്‍ ശ്രമിച്ചിരുന്നു. ആക്രമണങ്ങള്‍, കൂട്ടക്കൊലകള്‍, വംശീയ ഉന്മൂലനം തുടങ്ങിയവയായിരുന്നു ഇതിനായി സ്വീകരിച്ച മാർഗങ്ങൾ.എന്നിരുന്നാലും, ഒരു ഘട്ടത്തിലും ഏരിയല്‍ ഷാരോണിന് ഗസക്കാരുടെ പൂര്‍ണമായ കീഴടങ്ങല്‍ എന്ന ആത്യന്തികവും സമഗ്രവുമായ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല. അതിനു ശേഷമാണ് ഏരിയല്‍ ഷാരോണ്‍ തന്റെ കുപ്രസിദ്ധവും പരാജയപ്പെടാനിരിക്കുന്നതുമായ ഫൈവ് ഫിംഗേഴ്‌സ് എന്ന പദ്ധതി നടപ്പാക്കുന്നത്. ഗസ അടക്കം ഉള്‍പ്പെടുന്ന ഇസ്രായേലിന്റെ സൈന്യത്തിന്റെ തെക്കന്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു അക്കാലത്ത് ഏരിയല്‍ ഷാരോണ്‍. ഗസ മുനമ്പിലെ വിവിധ പ്രദേശങ്ങളെ ഒറ്റപ്പെടുത്തിയാല്‍ ഫലസ്തീനികളുടെ സംഘടിത പ്രതിരോധത്തെ തടയാമെന്നായിരുന്നു ഷാരോണ്‍ ശക്തമായി വിശ്വസിച്ചിരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഗസയെ സുരക്ഷാ സോണുകളായി വിഭജിക്കാന്‍ തീരുമാനിച്ചു. വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ച ശേഷം അവിടങ്ങളില്‍ ജൂത കുടിയേറ്റ ഗ്രാമങ്ങള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. പ്രധാന റോഡുകള്‍ ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരലും ഫലസ്തീനികളെ തീരദേശം ഉപയോഗിക്കുന്നതില്‍ നിന്നും തടയലും ഈ പദ്ധതിയുടെ ഭാഗമായിരുന്നു. എന്നിരുന്നാലും ഈ പദ്ധതി ഒരിക്കലും പൂര്‍ണമായി യാഥാര്‍ഥ്യമായില്ല. സുരക്ഷാ സോണുകളുടെ ചുറ്റുവട്ടത്തുള്ള ഫലസ്തീനികളെ ഒരു പരിധി വരെയെങ്കിലും സമാധാനിപ്പിക്കണമെന്ന ലക്ഷ്യം അവര്‍ക്ക് അടിത്തട്ടില്‍ നേടാനായില്ല. ഗസ മുനമ്പില്‍ ഒറ്റപ്പെട്ട കുടിയേറ്റ ബ്ലോക്കുകള്‍ നിര്‍മിക്കാന്‍ മാത്രമാണ് അവര്‍ക്ക് കഴിഞ്ഞത്. അതില്‍ ഏറ്റവും വലുത് ഈജിപ്ത്-ഗസ അതിര്‍ത്തിക്ക് സമീപമുള്ള ഗുഷ് കാറ്റിഫ് ബ്ലോക്കായിരുന്നു. അതിനു ശേഷം വടക്കന്‍ പ്രദേശത്തും നെറ്റ്‌സാരിം പ്രദേശത്തും ചില കുടിയേറ്റ പ്രദേശങ്ങളുണ്ടായി. ഏതാനും ആയിരം ജൂത കുടിയേറ്റക്കാര്‍ താമസിക്കുന്ന ഈ പ്രദേശങ്ങളെ സംരക്ഷിക്കാന്‍ അതിലും എത്രയോ അധികം സൈനികരെ ഉപയോഗിക്കേണ്ടി വന്നു. ഈ കുടിയേറ്റ ബ്ലോക്കുകള്‍ അക്ഷരാർഥത്തില്‍ സൈനിക നഗരങ്ങളായിരുന്നു. ഗസയ്ക്ക് 365 ചതുരശ്ര കിലോമീറ്റര്‍ മാത്രം ഭൂവിസ്തൃതിയുള്ളതും ഫലസ്തീനികളുടെ ശക്തമായ പ്രതിരോധവും മൂലം അവര്‍ക്ക് കൂടുതല്‍ കുടിയേറ്റ പ്രദേശങ്ങള്‍ രൂപീകരിക്കാന്‍ സാധിച്ചില്ല. അങ്ങനെ അത് അവര്‍ക്ക് വലിയ ചെലവുള്ള കൊളോണിയല്‍ പദ്ധതിയായി മാറി. 2005ല്‍ ഗസയിലെ കുടിയേറ്റ പ്രദേശങ്ങള്‍ ഇസ്രായേലി സൈന്യം ഒഴിവാക്കിയപ്പോള്‍ പാതിരാത്രിയിലാണ് സൈനികര്‍ ഒളിച്ചോടിയത്. ആയിരക്കണക്കിന് ഗസക്കാര്‍ അവരെ പിന്തുടര്‍ന്ന് ഓടിച്ചു. ഗസയെ കീഴടക്കാന്‍ ഒരിക്കലും ഇസ്രായേലിന് സാധിച്ചിട്ടില്ലെന്ന് അചഞ്ചലമായി ഉറപ്പിച്ചു പറയാന്‍ ആ ഒരു സംഭവം മാത്രം മതിയാവും. ഗസയിലെ പ്രധാന ജനവാസ കേന്ദ്രങ്ങളില്‍ നിന്നും സ്ഥിരമായ സൈനികവിന്യാസം ഇസ്രായേല്‍ പിന്‍വലിച്ചെങ്കിലും ബഫര്‍സോണുകള്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രദേശങ്ങളില്‍ അവര്‍ തുടര്‍ന്നു. ഇവയെല്ലാം യുദ്ധവിരാമ മേഖലയ്ക്ക് അപ്പുറത്തേക്കുള്ള, നിലവിലെ ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റവുമായിരുന്നു. കാറ്റുപോലും കടക്കാത്ത രീതിയിലുള്ള ഒരു ഉപരോധവും അവര്‍ ഗസയ്‌ക്കെതിരേ ഏര്‍പ്പെടുത്തി. ഭൂരിഭാഗം ഗസ നിവാസികളും ഒരിക്കല്‍ പോലും മറ്റൊരു പ്രദേശത്തും കാണാത്തതിന്റെ കാരണവും അതാണ്. ഗസയുടെ വ്യോമാതിര്‍ത്തി, ജലസമ്പത്ത്, പ്രകൃതിവാതക പാടങ്ങള്‍ അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ഇസ്രായേല്‍ നിയന്ത്രിക്കുന്നതിനാല്‍ ഗസ ഒരു അധിനിവേശ പ്രദേശമാണെന്ന കാര്യം എളുപ്പത്തില്‍ പറയാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞു. ഒട്ടും പതര്‍ച്ചയില്ലാതെ ഇസ്രായേല്‍ ഈ യാഥാര്‍ഥ്യത്തെ ശക്തമായി എതിര്‍ത്തു. സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍, ഗസ ശത്രുപ്രദേശമാണെന്ന സൗകര്യപ്രദമായ വാദം ഉന്നയിക്കുന്നതിനൊപ്പം ഗസയുടെ സമ്പൂര്‍ണ നിയന്ത്രണമാണ് ഇസ്രായേലിന്റെ യഥാര്‍ഥ ആഗ്രഹം. ഉപരോധത്തിലും ദാരിദ്ര്യത്തിലുമുള്ള ഗസ ശത്രുപ്രദേശമാണെന്ന് പറയുന്നത് തോന്നുമ്പോഴെല്ലാം ആക്രമണം നടത്താന്‍ ഇസ്രായേലി സൈന്യത്തിന് സൗകര്യവും നല്‍കി. നിന്ദ്യവും ക്രൂരവുമായ ഈ രീതിയെ 'പുല്ലു വെട്ടല്‍' എന്നാണ് ഇസ്രായേലിന്റെ സൈനിക നിഘണ്ടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗസയിലെ ഫലസ്തീനികള്‍ക്ക് ഇസ്രായേലി ജയിലര്‍മാരെ ഫലപ്രദമായി വെല്ലുവിളിക്കാനോ തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെടാനോ കഴിയരുതെന്ന് ഉറപ്പിക്കാന്‍ ഫലസ്തീനി സൈനിക പ്രതിരോധത്തെ നശിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. പക്ഷേ, 2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സ ഇസ്രായേലിന്റെ ഈ ദീര്‍ഘകാല സൈനിക സിദ്ധാന്തത്തെ തകര്‍ത്തു. ഏറ്റവും കഠിനമായ സാമ്പത്തിക, സൈനിക സാഹചര്യങ്ങളില്‍ സംഘടിച്ച ഗസയിലെ യുവാക്കള്‍ ഏരിയല്‍ ഷാരോണിന്റെ തെക്കന്‍ കമാന്‍ഡ് ആസ്ഥാനമായിരുന്ന പ്രദേശം പിടിച്ചെടുത്തു. ഇത് ഇസ്രായേലിന്റെ പരാജയമായിരുന്നു. ഗസയെ അധിനിവേശ പ്രദേശമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിനെ അംഗീകരിക്കുമ്പോള്‍ തന്നെ, 2005ലെ അതിന്റെ 'വിമോചന'ത്തെ ഫലസ്തീനികള്‍ അനുസ്മരിക്കുന്നതും അതിനെ കുറിച്ച് സംസാരിക്കുന്നതും ആര്‍ക്കും മനസിലാക്കാം. ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ നേരിടാനാണ് അതിര്‍ത്തി മേഖലയിലേക്ക് ഇസ്രായേല്‍ വീണ്ടും സൈന്യത്തെ വിന്യസിച്ചത്. ഗസയില്‍ ഫലസ്തീനികളെ പരാജയപ്പെടുത്താനുള്ള ഇസ്രായേലിന്റെ ഇപ്പോഴത്തെ ശ്രമങ്ങള്‍ ചരിത്രത്തില്‍ വേരൂന്നിയ ഒരു അടിസ്ഥാന കാരണത്താല്‍ പരാജയപ്പെടുകയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാത്രിയുടെ മറവില്‍ ഇസ്രായേല്‍ സൈന്യം രഹസ്യമായി മുനമ്പില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ഫലസ്തീനികളുടെ കൈയില്‍ പടക്കം പൊട്ടിക്കുന്നതു പോലുള്ള ആയുധങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, അതിന് ശേഷം ചെറുത്തുനില്‍പ്പിന്റെ രീതി അടിസ്ഥാനപരമായി തന്നെ മാറി. ഈ ദീര്‍ഘകാല യാഥാര്‍ഥ്യം കഴിഞ്ഞ മാസങ്ങളില്‍ പുറത്തുവന്നു. ഇസ്രായേലി കണക്കുകള്‍ പ്രകാരം പതിനായിരക്കണക്കിന് ഇസ്രായേലി സൈനികര്‍ക്കാണ് ഗസയില്‍ പരിക്കേറ്റിരിക്കുന്നത്. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. മാനസികമായി തളര്‍ന്നവരുടെ എണ്ണം വളരെ അധികമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളില്‍ ഗസ നിവാസികളെ തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട ഇസ്രായേല്‍ ഇത്തവണ വിജയിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അസംബന്ധമാണ്. പ്രശ്‌നത്തില്‍ അന്തര്‍ലീനമായ ഈ വിരോധാഭാസത്തെ കുറിച്ച് ഇസ്രായേലിന് നന്നായി അറിയാം. അതിനാല്‍ വംശഹത്യ നടത്തുക, ബാക്കിയുള്ളവരെ തുടച്ചുനീക്കുക എന്നതാണ് ഇസ്രായേലിന്റെ പദ്ധതി. നിശ്ശബ്ദത പാലിച്ച ലോകത്തിന്റെ മുന്നിലൂടെ അവര്‍ ആദ്യഘട്ടം നടപ്പാക്കി കഴിഞ്ഞു. എന്നിരുന്നാലും, രണ്ടാമത്തേത്, ഗസക്കാര്‍ തങ്ങളുടെ ഭൂമിയെ സ്വമേധയാ ഉപേക്ഷിക്കുമെന്ന വ്യാമോഹം അപ്രാപ്യമായ ഫാന്റസിയായി തുടരുകയാണ്. ഗസയെ ആരും ഒരിക്കലും കീഴടക്കിയിട്ടില്ല, ഇനി ഒരിക്കലും കീഴടക്കുകയുമില്ല. ഇസ്രായേല്‍ സൈന്യത്തെ പിന്‍ വലിച്ചാലും ഇല്ലെങ്കിലും അന്താരാഷ്ട്ര നിയമപ്രകാരം ഗസ അധിനിവേശ പ്രദേശമായി തുടരുകയാണ്. നെതന്യാഹുവിന്റെ വിനാശകരവും നിഷ്ഫലവുമായ യുദ്ധം എന്തായാലും അവരുടെ പിന്‍വാങ്ങലിലേ എത്തൂ. അത് സംഭവിക്കുമ്പോള്‍ ഗസയും ഇസ്രായേലും തമ്മിലുള്ള ബന്ധം മാറ്റാനാവാത്തവിധം പരിവര്‍ത്തനം ചെയ്യപ്പെടും. അത് ഫലസ്തീന്‍ ജനതയുടെ പ്രതിരോധശേഷിയുടെയും അജയ്യമായ മനോഭാവത്തിന്റെയും ശക്തമായ തെളിവാകും.

തേജസ് ന്യൂസ് 24 Apr 2025 9:43 pm

പാകിസ്ഥാൻ വ്യോമ മേഖല അടച്ചസംഭവം; അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും

ദില്ലി: പാകിസ്ഥാൻ വ്യോമ മേഖല ഇന്ത്യയൻ വിമാനങ്ങൾക്ക് അടച്ചത് ഇന്ത്യയിൽ നിന്നുള്ള ചില അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചു. വിമാനങ്ങൾ ദൈർഘ്യമേറിയ റൂട്ട് വഴിയാകും യാത്ര ചെയ്യുക എന്ന് എയർ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാന സർവീസുകളുടെ നിലവിലെ സാഹചര്യം എയർ ലൈനെ ബന്ധപ്പെട്ട് പരിശോധിക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും അഭ്യർഥിച്ചു. ചില സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യ കൈക്കൊണ്ട നടപടിക്കെതിരെ പാകിസ്ഥാൻ രം​ഗത്തെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പാകിസ്ഥാൻറെ മുന്നറിയിപ്പ്. ഷിംല കരാറിൽ നിന്ന് തൽക്കാലം പിൻമാറുമെന്നും പാകിസ്ഥാൻ പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യാമ മേഖല അടയ്ക്കും. വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ പാക് പൗരൻമാരോട് ‍29നകം മടങ്ങാൻ നിർദ്ദേശിച്ചു. സിന്ധുനദീജല കരാർ നിറുത്തിവയ്ക്കാനും പാക് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കാനും അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യ കൈക്കൊണ്ട അസാധാരണ നീക്കം പാകിസ്ഥാനെ ഞെട്ടിച്ചിരുന്നു. ഇതു കൊണ്ട് ഒന്നും അവസാനിച്ചില്ല എന്ന സന്ദേശം നൽകി കൊണ്ടാണ് ഇന്ത്യ പാക് പൗരൻമാർക്കുള്ള വീസ നിറുത്തിവയ്ക്കുന്നു എന്ന് ഇന്നാവർത്തിച്ചത്. മെഡിക്കൽ വീസ ഉള്ള പാകിസ്ഥാനികൾ അടക്കം 29ന് മുമ്പ് മടങ്ങണം എന്നും ഇന്ത്യ നിർദ്ദേശിച്ചു. സാഹചര്യം ചർച്ച ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹാബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ സേന മേധാവിമാരും പങ്കെടുത്തു. സിന്ധു നദീജല കരാർ ലംഘിക്കുകയോ പാകിസ്ഥാനുള്ള ജലം തടഞ്ഞു വയ്ക്കുകയോ ചെയ്യുന്നത് യുദ്ധമായി കണക്കാക്കും എന്നാണ് പാകിസ്ഥാൻറെ ഭീഷണി. പാകിസ്ഥാൻറെ പരമാധികാരം ലംഘിച്ചാൽ കനത്ത തിരിച്ചടി നൽകും എന്നും യോഗം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. വാഗ ചെക്ക്പോസ്റ്റ് പാകിസ്ഥാൻ അടയ്ക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ളതടക്കം ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിറുത്തി വയ്ക്കും. ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് പാകിസ്ഥാനു മുകളിലൂടെ പറക്കാനുള്ള അനുമതി നൽകേണ്ടെന്നും യോഗം തീരുമാനിച്ചു. അക്രമിച്ചാൽ തിരിച്ചടിക്കും എന്നാണ് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ യോഗത്തിനു ശേഷം പറഞ്ഞത്. നിയന്ത്രണ രേഖ സ്ഥിരം ലംഘിക്കുന്ന പാകിസ്ഥാൻ ഷിംല കരാറിൽ നിന്ന് പിൻമാറും എന്ന് പറയുന്നത് വലിയ തമാശ എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിക്കുന്നത്. പാകിസ്ഥാനെതിരെയുള്ള നീക്കം യുഎസ്, യുകെ, റഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ച് ഇന്ത്യ വിശദീകരിച്ചു. ഇന്ത്യ പാകിസ്ഥാൻ ബന്ധം വലിയ തകർച്ചയിലേക്കാണ് നീങ്ങുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ ഇന്ത്യയിലെതതി മതം ചോദിച്ച് സാധാരണക്കാരെ വധിച്ചത് കടുത്ത തിരിച്ചടി അർഹിക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. നിയന്ത്രണ രേഖയിലടക്കം സംഘർഷം രൂക്ഷമാകാൻ അന്തരീക്ഷം ഇടയാക്കും. പാകിസ്ഥാനുള്ളിലെ ഭീകര കേന്ദ്രങ്ങൾ കണ്ടെത്തി വീണ്ടും ആക്രമിക്കാനുള്ള പദ്ധതിയും ഇന്ത്യ തയ്യാറാക്കിയേക്കും. സിന്ധുനദീജല കരാറിലെ പാകിസ്ഥാനെ പൂട്ടാൻ ഇന്ത്യ നിശ്ചയിച്ചത് മറ്റൊരു യുദ്ധതതിലേക്ക് നീങ്ങാനുള്ള സാധ്യതയും ഇപ്പോൾ തള്ളിക്കളയാൻ കഴിയില്ല. അതിനിടെ, പഹൽഗാം ഭീകരാക്രമണം രാജ്യത്തിൻറെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും നരേന്ദ്രമോദി പറഞ്ഞു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മൗനപ്രാർത്ഥനയിലൂടെ ആദരം അർപ്പിച്ച ശേഷമായിരുന്നു മോദിയുടെ ശക്തമായ പ്രതികരണം. ഭീകരർ എവിടെപ്പോയി ഒളിച്ചാലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കശ്മീരിൽ നിരപരാധികളുടെ ജീവനെടുത്തവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ശിക്ഷ നൽകുമെന്ന് മോദി പറഞ്ഞു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായിയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് ശിക്ഷിക്കും. ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തും. ഈ ലക്ഷ്യത്തിനായി രാജ്യം ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമാണ്. 140 കോടി ഭാരതീയരുടെ നിശ്ചയദാർഢ്യം മാത്രം മതി, തീവ്രവാദികളുടെ തലതൊട്ടപ്പന്മാരുടെ നട്ടെല്ല് തകർക്കാമെന്നും മോദി കൂട്ടിച്ചേർത്തു. 'പുരുഷന്മാരെ 2 ഗ്രൂപ്പായി തിരിച്ചു, ഹിന്ദു, മുസ്ലീം, വെടിവച്ച ശേഷം അവര്‍ ചിരിച്ചു' നടുക്കത്തിൽ നേരിൽ കണ്ടവര്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 9:42 pm

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കൽ; പ്രധാന ചുമതല മലയാളി കർദിനാളിന്

ബാലറ്റ് കത്തിക്കാനുള്ള മേൽനോട്ടവും മാർ കൂവക്കാടിനെന്ന് സൂചന

സിറാജ് ലൈവ് 24 Apr 2025 9:42 pm

സംഗീതവിരുന്നുമായി ടൂറിസം വകുപ്പ്; 'വയനാട് വൈബ്സ്' ഏപ്രിൽ 27ന്

കോഴിക്കോട്: വയനാടിന്‍റെ പെരുമയും തനിമയും സംസ്കൃതിയും ലോകത്തോട് വിളംബരം ചെയ്യുന്ന സംഗീത വിരുന്നുമായി ടൂറിസം വകുപ്പ്. ഏപ്രില്‍ 27 ന് വൈകിട്ട് 5.30 ന് മാനന്തവാടി വള്ളിയൂര്‍കാവ് ഗ്രൗണ്ടിലാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വയനാട് വൈബ്സ്'എന്ന പരിപാടി നടക്കുക. വയനാടിന്‍റെ തനത് കലകള്‍ക്കും താളങ്ങള്‍ക്കുമൊപ്പം ദേശീയ തലത്തില്‍ ശ്രദ്ധേയരായ കലാകാരന്‍മാര്‍ സംഗീതപ്രകടനവുമായി പരിപാടിയുടെ ഭാഗമാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം കലാ, സാംസ്കാരിക പരിപാടികള്‍ വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കുകയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര സംവിധായകന്‍ ടികെ രാജീവ്കുമാര്‍ ആണ് 'വയനാട് വൈബ്സ്'ഷോ ഡയറക്ടര്‍. പ്രശസ്ത ഡ്രമ്മര്‍ ശിവമണിയും കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസിയും ഒരുക്കുന്ന താളവാദ്യ പ്രകടനമാണ് 'വയനാട് വൈബ്സി'ലെ മുഖ്യ ആകര്‍ഷണം. ഈ അവതരണത്തില്‍ ആട്ടം കലാവേദിയുടെ 25 ശിങ്കാരിമേളക്കാരും പങ്കെടുക്കും. കാണികളെ കൂടി പങ്കാളികളാക്കി കൊണ്ടുള്ളതായിരിക്കും ഈ തത്സമയ താളവാദ്യ പ്രകടനം. വാദ്യോപരണങ്ങള്‍ക്കു പകരം പാത്രമോ കമ്പോ കോലോ പലകയോ കൊണ്ട് കാണികള്‍ക്ക് സംഗീതപ്രകടനത്തില്‍ പങ്കുചേരാം. വയനാടിന്‍റെ താളവും ലയവും സംഗമിക്കുന്ന 'തുടിതാളം' കലാസംഘം അവതരിപ്പിക്കുന്ന പരിപാടി സംഗീതവിരുന്നിലെ മറ്റൊരു ആകര്‍ഷണമാണ്. ഇരുപതോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ വയനാടിന്‍റെ തനത് കലാപ്രകടനങ്ങള്‍ അരങ്ങേറും. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ ഹരിചരണിന്‍റ നേതൃത്വത്തില്‍ ലൈവ് കണ്‍സേര്‍ട്ട് അരങ്ങേറും. സ്റ്റാര്‍ സിങ്ങര്‍ ഫെയിം ശിഖ പ്രഭാകരനും ഒത്തുചേരുന്ന ഈ പരിപാടി സംഗീത പ്രേമികള്‍ക്ക് പുത്തന്‍ അനുഭവം നല്‍കും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, പട്ടികജാതി പട്ടികവര്‍ഗ മന്ത്രി ഒ.ആര്‍.കേളു, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. READ MORE: സ്വദേശ് ദര്‍ശന്‍ 2.0; തലശ്ശേരി, വര്‍ക്കല ടൂറിസം പദ്ധതികള്‍ക്ക് 50 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 9:42 pm

'പുരുഷന്മാരെ 2 ഗ്രൂപ്പായി തിരിച്ചു, ഹിന്ദു, മുസ്ലീം, വെടിവച്ച ശേഷം അവര്‍ ചിരിച്ചു' നടുക്കത്തിൽ നേരിൽ കണ്ടവര്‍

അഹമ്മദാബാദ്: ഭീകരവാദികൾ തന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന ശേഷം ചിരിക്കുകയായിരുന്നു എന്ന് പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച ശൈലേഷ് കലാത്തിയയുടെ ഭാര്യ. അവര്‍ക്ക് യാതൊരു പഞ്ചാത്താപവും ഉണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന ശേഷം അവര്‍ ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച തെക്കൻ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ കലാത്തിയ ഉൾപ്പെടെ മൂന്ന് ഗുജറാത്തികളുണ്ട്. യതീഷ് പർമർ, മകൻ സ്മിത് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂന്ന് പേരുടെയും മൃതദേഹം അവരവരുടെ ജന്മനാട്ടിൽ സംസ്കരിച്ചു. ശൈലേഷിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഭാര്യ ശീതൾബെൻ പൊട്ടിക്കരഞ്ഞു. ആദ്യം ഒരു ഭീകരവാദി ഞങ്ങളുടെ അടുത്തേക്ക് വന്നു, ഭര്‍ത്താവ് ഹിന്ദുവാണെന്ന് ഉറപ്പിച്ച ശേഷം വെടിവച്ചു. അദ്ദേഹത്തെ പോലെ മറ്റ് ഹിന്ദുക്കളായ പുരുഷന്മാരെ അവരവരുടെ കുട്ടികളുടെയും ഭാര്യയുടെയും മുന്നിൽ വച്ച് വെടിവച്ചു. ഒരു ദയയും ഇല്ലാതെ വെടിവച്ച ശേഷം അയാൾ ചിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുന്നതുവരെ അവിടെ തന്നെ നിന്നു. പിതാവ് ഒരു ഹിന്ദുവായതിനാലാണ് തന്റെയും അമ്മയുടെയും മുന്നിൽ ഒരു തീവ്രവാദി അദ്ദേഹത്തെ വെടിവച്ചു കൊന്നതെന്ന് മകൻ നക്ഷ് പറഞ്ഞു. വെടിയൊച്ച കേട്ടയുടനെ, എല്ലാ വിനോദസഞ്ചാരികളും പഹൽഗാമിൽ അഭയം തേടി ഓടാൻ തുടങ്ങി. രണ്ട് തീവ്രവാദികൾ ഞങ്ങളെ കണ്ടെത്തി, ഞങ്ങളുടെ മതം എന്താണെന്ന് പറയാൻ ആവശ്യപ്പെട്ടു. അവർ പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു, ഹിന്ദുക്കളും മുസ്ലീങ്ങളും. തുടർന്ന്, എന്റെ അച്ഛൻ ഉൾപ്പെടെ എല്ലാ ഹിന്ദു പുരുഷന്മാരെയും അവർ വെടിവച്ചു കൊന്ന്, ഓടിപ്പോയി, എന്നും നക്ഷ് പറഞ്ഞു. ആക്രമണ സമയത്ത്, ആ പ്രദേശത്ത് ഏകദേശം 20 മുതൽ 30 വരെ വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. ഞാനും കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും മാറ്റിയ ശേഷം, തീവ്രവാദികൾ അവരോട് 'കൽമ' ചൊല്ലാൻ ആവശ്യപ്പെട്ടു. അത് ചൊല്ലിയ മുസ്ലീങ്ങളെ വെറുതെ വിട്ടു. പക്ഷേ, ചൊല്ലാൻ കഴിയാത്തവരെ അവര്‍ വെടിവച്ചു കൊന്നുവെന്നും കൊല്ലപ്പെട്ട സ്മിത് പർമറിന്റെ മാതൃസഹോദരൻ സാർത്ഥക് നതാനി പറഞ്ഞു. കാലത്തിയയുടെ മകൻ നക്ഷ് സൂറത്തിൽ വെച്ച് പിതാവിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചു. ഭാര്യ ശീതൽബെൻ, മകൻ നക്ഷ്, മൂത്ത മകൾ നിതി എന്നിവർക്കൊപ്പം പഹൽഗാമിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ശൈലേഷ് കലാത്തിയ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 9:33 pm

ഇന്ത്യയില്‍ ജാതി വിവേചനമില്ലെന്ന് പ്രചരിപ്പിക്കാന്‍ ഡോക്യുമെന്ററിയുമായി ഹിന്ദുത്വ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജാതി വിവേചനമില്ലെന്ന് പ്രചരിപ്പിക്കാന്‍ ഡോക്യുമെന്ററിയുമായി ഹിന്ദുത്വ സംഘടന. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക് ഡയലോഗ് എന്ന സംഘടനയാണ് 'ദി കാസ്റ്റ് റഷ്' ഡോക്യുമെന്ററിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതാവ് രാജ്കുമാര്‍ ഫല്‍വാരിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന, എസ്.സി-എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള അക്കാദമിക്കുകളുടെ സംഘടനയായ സെന്റര്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടനയാണ് ഇന്‍ഡിക് ഡയലോഗ്. വിവിധ ക്ഷേത്രങ്ങളിലെ പുരോഹിതരുടെ അഭിപ്രായങ്ങളാണ് ഡോക്യുമെന്ററിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഐടി വിദ്യാഭ്യാസമുള്ള നീരജ് സിങ് എന്നയാളാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. യുഎസില്‍ ജാതി വിവേചനമുണ്ടെന്ന് ചില ഗ്രൂപ്പുകള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും നിലവില്‍ യുഎസിലുള്ള നീരജ് സിങ് പറയുന്നു. യുഎസില്‍ ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ എതിര്‍ക്കലാണ് ഡോക്യുമെന്ററിയുടെ പ്രധാനലക്ഷ്യം.

തേജസ് ന്യൂസ് 24 Apr 2025 9:33 pm

'പാകിസ്ഥാന് ഭീകരര്‍ക്ക് അഭയം നല്‍കുന്നു'; രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം ഡാനിഷ് കനേരിയ

ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മൗനം പാലിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരെ മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ആക്രമണത്തില്‍ ഉന്നത ലോക നേതാക്കള്‍ വ്യാപകമായി അപലപിച്ചിട്ടും, സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും അദ്ദേഹം നടത്തിയിട്ടില്ല. ഇതിനെയാണ് കനേരിയ ചോദ്യം ചെയ്തത്. ഭീകരര്‍ക്ക് അഭയം നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് കനേരിയ വ്യക്തമാക്കി. കനേരിയ പറയുന്നതിങ്ങനെ... ''പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് യഥാര്‍ത്ഥത്തില്‍ പങ്കില്ലെങ്കില്‍, പ്രധാനമന്ത്രി ഇതുവരെ അപലപിക്കാത്തത് എന്തുകൊണ്ട്? നിങ്ങളുടെ സൈന്യം പെട്ടെന്ന് അതീവ ജാഗ്രതയിലായിരിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് സത്യം അറിയാം. നിങ്ങള്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു.'' കനേരിയ തന്റെ എക്‌സില്‍ കുറിച്ചിട്ടു. നിരവധി മുന്‍നിര കായികതാരങ്ങള്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചിരുന്നു. ഐപിഎല്ലിരല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ബിസിസിഐ ആക്രമണത്തില്‍ ഒരു മിനിറ്റ് മൗനമാചരിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കളിക്കാരും അമ്പയര്‍മാരും കറുത്ത ആം ബാന്‍ഡ് ധരിച്ചിരുന്നു. മാത്രമല്ല, ഈ ദുഃഖസമയത്ത് ക്രിക്കറ്റ് ലോകം രാജ്യത്തോടൊപ്പം ഉറച്ചുനിന്നതിനാല്‍ മത്സരത്തില്‍ ചിയര്‍ ലീഡര്‍മാരെ ഒഴിവാക്കിയിരുന്നു. ടോസിനിടെ നടന്ന ഭീകരാക്രമണത്തെ മുംബൈ, ഹൈദരാബാദ് ക്യാപ്റ്റന്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, പാറ്റ് കമ്മിന്‍സ് എന്നിവരും സംസാരിച്ചിരുന്നു. ''ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് ഞാന്‍ ആദ്യം തന്നെ എന്റെ അനുശോചനം അറിയിക്കുന്നു. ഒരു ടീമെന്ന നിലയിലും ഫ്രാഞ്ചൈസി എന്ന നിലയിലും ഞങ്ങള്‍ അത്തരം ആക്രമണങ്ങളില്‍ അപലപിക്കുന്നു.''' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ''ഇത് ഞങ്ങള്‍ക്കും ഹൃദയഭേദകമായ അനുഭവമാണ്. ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പമുണ്ട്.'' കമ്മിന്‍സ് പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 24 Apr 2025 9:31 pm

നാല് വർഷത്തിലേറെ പരിചയം; വിട്ടുപിരിയാനാകാത്ത വിധം സൗഹൃദം; ഒടുവിൽ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ആ കന്യാസ്ത്രീ; പാപ്പയുടെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ; ബസിലിക്കയിൽ എങ്ങും സങ്കട കാഴ്ച; ഇത് ഹൃദയഭേദകമായ വിടവാങ്ങലെന്ന് പുരോഹിതന്മാർ!

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിൽ വേദനിച്ചിരിക്കുകയാണ് ക്രൈസ്തവ വിശ്വാസികൾ. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ നിരവധി ധീരമായ നിലപാടുകൾ എടുത്ത വ്യക്തി കൂടിയാണ് മാർപാപ്പ. അഗതികൾക്കും അടിച്ചമര്‍ത്തവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും എല്ലാം ഇടയിൽ ഒരു കാവൽ മാലാഖയെ പോലെ അദ്ദേഹം പറന്നിറങ്ങുകയായിരുന്നു. ഇപ്പോൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അദ്ദേഹത്തിന്റെ വിടവാങ്ങൽ ചടങ്ങ് പുരോഗമിക്കുകയാണ്.ഇപ്പോഴിതാ, ബസിലിക്കയിലെ മറ്റൊരു കാഴ്ചയാണ് ഏവരെയും നൊമ്പരപ്പെടുത്തിയിരിക്കുന്നത്. ഒരു കന്യാസ്ത്രീ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തിയതാണ് സംഭവം. ഇവർ തമ്മിൽ ഏകദേശം നാല് വർഷത്തിലേറെ പരിചയം ഉണ്ടായിരുന്നു. വിട്ടുപിരിയാനാകാത്ത വിധം സൗഹൃദമായിരുന്നു. പാപ്പയുടെ ഭൗതിക ശരീരം കണ്ട് അവർ പൊട്ടിക്കരഞ്ഞു. അതും പരമ്പരാഗതമായ പ്രോട്ടോകോൾ ലംഘിച്ചാണ് ഓൾഡ് ഫ്രണ്ടിനെ കാണാൻ അവർ എത്തിയത്. കർദ്ദിനാൾമാർക്കും, ബിഷപ്പുമാർക്കും, പുരോഹിതന്മാർക്കും മാത്രമായി നീക്കിവെച്ചിരുന്ന സ്ഥാനത്തു കൂടിയാണ് അവർ ഒട്ടും പതറാതെ പ്രാർത്ഥനാപൂർവ്വം എത്തിയത്. ഇതോടെ ബസിലിക്കയിൽ എങ്ങും സങ്കട കാഴ്ചയായി. ഇത് ഹൃദയഭേദകമായ വിടവാങ്ങലെന്ന് പുരോഹിതന്മാർ അടക്കം പറഞ്ഞു. അപൂർവ നിമിഷത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച്-അർജന്റീനിയൻ കന്യാസ്ത്രീ സിസ്റ്റർ ജെനീവീവ് ജീനിംഗ്രോസാണ് സുഹൃത്തിനെ ഒരു നോക്ക് കാണാൻ എത്തിയത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്. ശവമഞ്ചിരത്തിന് ചുറ്റുമുള്ള ചുവന്ന കയറിലേക്ക് ഒരാൾ കാലെടുത്തുവയ്ക്കുന്നതും. അയാൾ കന്യസ്ത്രീയെ മുന്നോട്ട് നയിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നീല ശിരോവസ്ത്രം ധരിച്ചെത്തിയ സിസ്റ്റർ കുറച്ച് നേരം പ്രാർത്ഥിച്ചു കൊണ്ട് നിശബ്ദമായി നിൽക്കുന്നതും ഇടയ്ക്ക് കരയുന്നതും കാണാം.വികാരഭരിതമായി അവർ പൊട്ടിക്കരഞ്ഞു. ശേഷം ഒരു ടിഷ്യു എടുത്ത് അവർ കണ്ണുകൾ തുടയ്ക്കുന്നതും വിഡിയോയിൽ വ്യക്തം. പരമ്പരാഗതമായി പ്രോട്ടോക്കോൾ ലംഘിച്ചിട്ടും സുഹൃത്തായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിടവാങ്ങലിൽ സംബന്ധിക്കാൻ അവർക്കായി. അതേസമയം, ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം നടത്താൻ കർദ്ദിനാൾമാരുടെ യോഗം തീരുമാനിച്ചു. വത്തിക്കാൻ പ്രദേശിക സമയം 10 മണിക്കാണ് കബറടക്കം. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കർദിനാൾമാരുടെ യോഗം 12 മണിയോടെയാണ് ആരംഭിച്ചത്. യോഗത്തിൽ പങ്കെടുക്കാനും മറ്റ് ചടങ്ങുകൾക്കുമായി കേരളത്തിൽ നിന്ന് ക്ലിമിസ് കതോലിക്കാ ബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു. മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി നാളെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും. വത്തിക്കാനിലെ പ്രാദേശിക സമയം ഒൻപത് മണിക്കാണ് പൊതുദർശനം. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ നടക്കുക സെന്‍റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് പുറത്ത് വെച്ചായിരിക്കും. ഇതിന് ശേഷം ഭൗതികശരീരം സെൻ്റ് മരിയ മജോറയിലേയ്ക്ക കൊണ്ടുപോകും. ഡീന്‍ ഓഫ് കര്‍ദിനാള്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശക്തമായ നിലപാടുകളായിരുന്നു ഫ്രാൻസിസ് മാര്‍പാപ്പയെ വ്യത്യസ്തനാക്കിയിരുന്നത്. എൽജിബിടി സമൂഹത്തെ അംഗീകരിക്കുകയും ചേർത്തുനിർത്തുകയും ചെയ്ത മാർപാപ്പയുടെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവർ വഴിപിഴച്ചവരെന്ന് വിധിക്കാൻ താനാരാണെന്നായിരുന്നു പോപ്പിന്‍റെ ചോദ്യം. കഴിഞ്ഞ ക്രിസ്മസിന് വത്തിക്കാനിൽ ഉണ്ണിയേശു ഫലസ്തീൻ പ്രതീകമായി കഫിയ്യയിൽ കിടക്കുന്ന തിരുപ്പിറവി പ്രദർശനം ഒരുക്കിയിരുന്നു. ഇതിന്‍റെ ഉദ്ഘാടകനായി എത്തിയത് മാർപാപ്പ ആയിരുന്നു. മാർപാപ്പ ജൂതവിരുദ്ധരുടെ കെണിയിൽ പെടുന്നു എന്നായിരുന്നു ഇസ്രായേലിന്‍റെ പ്രതികരണം. യുദ്ധവും ആഗോള ചൂഷണവും മൂലം കുടിയേറ്റജീവിതം നയിക്കേണ്ടി വരുന്നവർക്കായി മാർപാപ്പ നിരന്തരം സ്വരമുയർത്തി. ഏറ്റവും ഒടുവിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ പോലും മാർപാപ്പ തുറന്നടിച്ചു. അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്‍റെ നയം മോശമായി അവസാനിക്കുമെന്നു മാർപാപ്പ മുന്നറിയിപ്പ് നൽകി. 'മതിലുകൾക്കു പകരം സമൂഹങ്ങൾ തമ്മിലുള്ള പാലങ്ങൾ നിർമിക്കണം' എന്നായിരുന്നു മെക്സിക്കോ അതിർത്തിയിൽ മതിലുപണിയാനുള്ള നയത്തിനെതിരെ മാർപാപ്പയുടെ നിലപാട്.

മറുനാടൻ മലയാളീ 24 Apr 2025 9:30 pm