ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
ഗ്രേറ്റര്‍ കെയ്റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയ്ന്‍ പള്ളിയിലാണ് ആരാധന അവസാനിച്ച സമയത്ത് അഗ്നിബാധയുണ്ടായത്
'വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്'- വിഖ്യാത എഴുത്തുകാരി ജെകെ റൗളിങിന് വധ ഭീഷണി
റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് ട്വിറ്ററിൽ കുറിച്ചിരുന്നു
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് നന്ദി പറഞ്ഞ് തായ്വാന്
കാല്‍തെറ്റി കുട്ടിയാന കുളത്തിലേക്ക്; രക്ഷകരായി രണ്ട് ആനകള്‍- വീഡിയോ
സിയോളിലെ പാര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍
പാഡും മെൻസ്ട്രൽ കപ്പുമെല്ലാം ഇനി ഫ്രീ; ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമാക്കി സ്കോട്ലൻഡ്
രാജ്യത്ത് നിലവിൽ വിദ്യാർഥികൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്
സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, സംസാരിച്ചുതുടങ്ങി; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി
റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ
പ്രതിക്ക് തീവ്രവാദ ആശയങ്ങളോട് ആഭിമുഖ്യം
ന്യൂയോർക്ക് കൊല്ലാനുള്ള ഫത്വ നിലവില്‍വന്ന് 33 വർഷത്തിനുശേഷമാണ് സൽമാൻ റുഷ്ദിക്കെതിരെ ഇരുപത്തിനാലുകാരന്റെ വധശ്രമം. ന്യൂജഴ്സി ഫെയർവ്യു സ്വദേശിയായ ഹാദി മറ്റർ ഷിയ തീവ്രവാദ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയെന്നാണ് റിപ്പോർട്ടുകൾ . കലിഫോര്‍ണിയയിലാണ് ജനിച്ചതെങ്കിലും അടുത്തിടെ ഹാദി മറ്റർ ന്യൂജേഴ്സിയിലേക്ക് താമസം മാറ്റി. ഇയാളുടെ ഫോണും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ട് ഇപ്പോൾ നിർജീവം. ഇതിലിട്ട ഹാദിയുടെ ചില പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇറാനിലെ കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയുടെ ചിത്രവും ഇറാനോട് അനുഭാവം പുലർത്തുന്ന മറ്റു ചിത്രങ്ങളും ഹാദി മറ്റർ പോസ്റ്റ് ചെയ്തതായി ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന് വ്യക്തമായതായും റിപ്പോർട്ടുണ്ട്. 1988ലാണ് റുഷ്ദി ‘സാത്താനിക് വേഴ്സസ്’ എഴുതുന്നത്. പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയടക്കം പല രാജ്യത്തിലും പുസ്തകം നിരോധിച്ചു. 1989-ൽ ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി റുഷ്ദിയെ വധിക്കാൻ ഫത്വ ഇറക്കി.
ഇന്ത്യയുടെ ആശങ്ക തള്ളി; ചൈനീസ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്കി ശ്രീലങ്ക
എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് ശ്രീലങ്ക
റുഷ്ദിയെ കുത്തിവീഴ്ത്തിയത് ഇരുപത്തിനാലുകാരന്, വീണ്ടും ചര്‍ച്ചയായി 33 വര്‍ഷം മുമ്പത്തെ ഫത്വ
വിവാദമായ പുസ്തകം ഇന്ത്യയും ഇറാനും ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു
സല്മാന് റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍
24 കാരനായ അക്രമി പ്രവേശന പാസ്സുമായിട്ടാണ് പരിപാടിക്കെത്തിയത്
ലണ്ടൻ>കടുത്ത വരൾച്ചയെത്തുടർന്ന് ബ്രിട്ടനിലെ തെംസ് നദിയുടെ ഉത്ഭവസ്ഥലം വറ്റിവരളുന്നു. 1935നുശേഷം ബ്രിട്ടൻകണ്ട ഏറ്റവും വലിയ വരൾച്ചയാണ് ജൂലെെയിൽ ഉണ്ടായത്. ഇതാണ് തെംസിനെ വറ്റിച്ചത്. നദിയുടെ ഉത്ഭവസ്ഥലമായ ഗ്ലസ്റ്റർഷേറിലെ കെമ്പിളിലെ നദിയുടെ ഉത്ഭവസ്ഥലമാണ് വറ്റിയത്. ഇത് എട്ടുകിലോമീറ്റർ പടിഞ്ഞാറുമാറി സമ്മർഫോഡ് കെയ്ൻസിൽനിന്ന് മാത്രമേ ഇപ്പോൾ നദിയിലേക്ക് ഉറവയുള്ളൂ. 23.1 മില്ലി മീറ്റർ മഴമാത്രമാണ് കഴിഞ്ഞ മാസം ലഭിച്ചത്. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിന്റെ 35 ശതമാനംമാത്രം. തെക്കൻ ഇംഗ്ലണ്ടിലൂടെ ഏകദേശം 356 കിലോ മീറ്റർ ദൂരത്തിൽ ഒഴുകുന്നതാണ് തെംസ് നദി. വേനൽക്കാലത്ത് നദിയുടെ ചില ഭാഗങ്ങളിൽ വരൾച്ച ഉണ്ടാകാറുണ്ടെങ്കിലും ഇതാദ്യമാണ് ഗ്ലസ്റ്റർഷേറിലെ ഉത്ഭവസ്ഥലത്ത് വരൾച്ചയുണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് വരൾച്ചയ്ക്ക് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ ദക്ഷിണ, മധ്യ, കിഴക്കൻ വരൾച്ച ബാധ്യതാ പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
ന്യൂയോർക്ക്>ആഗോള ബ്രാൻഡായ ജോൺസൺ ആൻഡ് ജോൺസന്റെ കുട്ടികൾക്കുള്ള പൗഡർ അടുത്തവർഷംമുതൽ ഉണ്ടാകില്ല. 2023 മുതൽ ഇതിന്റെ നിർമാണം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പൗഡറിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ അർബുദം ഉണ്ടാക്കുന്നെന്ന് കാണിച്ച് അമേരിക്കയും ക്യാനഡയും വിൽപ്പന വിലക്കിയിരുന്നു. ഇത് കമ്പനിയെ വലിയ നഷ്ടത്തിലെത്തിച്ചു. പിന്നാലെയാണ് മുഖമുദ്രയായ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാൻ കമ്പനി തീരുമാനിച്ചത്.
ആൽപ്സിൽ മഞ്ഞുരുകി, ലഭിച്ചത് വിമാനാവശിഷ്ടം
ബേൺ>ആൽപ്സ് പർവതത്തിലെ മഞ്ഞുപാളികൾ വൻതോതിൽ ഉരുകിയതോടെ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും രണ്ട് മൃതദേഹാവശിഷ്ടങ്ങളും ദൃശ്യമായി. സ്വിറ്റ്സർലൻഡിലെ ഏലെഷ്ച് മഞ്ഞുപാളിയിലാണ് 54 വർഷംമുമ്പ് തകർന്ന പൈപ്പർ ചെറോക്കീ വിഭാഗത്തിലുള്ള ചെറുവിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടം കണ്ടെത്തിയത്. 1968 ജൂൺ 30നാണ് വിമാനം തകർന്നത്. ആൽപ്സ് പർവതനിരകളിൽ 300 പേരെ കാണാതായിട്ടുണ്ടെന്നാണ് കണക്ക്.
എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് നേരെ വധശ്രമം; കുത്തേറ്റു
ന്യൂയോർക്ക്>ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് - അമേരിക്കൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെ ന്യൂയോർക്കിൽ ആക്രമണം. ഷതാക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഭാഷണത്തിനെത്തിയപ്പോൾ അക്രമി വേദിയിൽ കയറി കഴുത്തിൽ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടികൂടി. റുഷ്ദിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ അക്രമി പാഞ്ഞടുത്ത് കുത്തിയത് കണ്ടതായി അസോസിയറ്റഡ് പ്രസ് റിപ്പോർട്ടർ പറഞ്ഞു. റുഷ്ദിയെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ബുക്കർ പ്രൈസ് ജേതാവായ ഇദ്ദേഹം രചനകളുടെ പേരിൽ നിരവധി തവണ വധഭീഷണി നേരിട്ടിട്ടുണ്ട്. 1988ൽ പ്രസിദ്ധീകരിച്ച ‘ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകം ഇസ്ലാമിനെ നിന്ദിക്കുന്നതായി ആരോപിച്ച് ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. 1989ൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി റുഷ്ദിയെ കൊല്ലാൻ ആഹ്വാനംചെയ്ത് ഫത്വ ഇറക്കി. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിന് 1981ലാണ് ബുക്കർ ലഭിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഒരുങ്ങി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം
സിംഗപ്പുർ വ്യാഴാഴ്ച സന്ദർശന കാലാവധി അവസാനിച്ചതോടെ ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ സിംഗപ്പുരിൽനിന്ന് തായ്ലൻഡിലെത്തി. പ്രത്യേകവിമാനത്തില്‍ സിംഗപ്പൂരില്‍ നിന്നും ബാങ്കോക്കിലെ വിമാനത്താവളത്തില്‍ അദ്ദേഹം എത്തിയെന്നാണ് റിപ്പോർട്ട്. ഹ്രസ്വ സന്ദർശനത്തിനാണ് ഗോതബായ എത്തുന്നതെന്നും താമസകാലയളവിൽ തായ്ലൻഡിൽ രാഷ്ട്രീയ പരിപടികൾ നടത്തില്ലെന്ന് ഉറപ്പുനൽകിയതായും പ്രധാനമന്ത്രി പ്രയൂത് ചനോച വ്യക്തമാക്കി. മറ്റൊരു രാജ്യത്ത് സ്ഥിരം അഭയം ഒരുക്കാൻ ഗോതബായ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോതബായക്ക് പരമാവധി 90 ദിവസം തായ്ലൻഡിൽ കഴിയാനുള്ള അനുമതിയാണുള്ളത്. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തെതുടർന്ന് നിൽക്കക്കള്ളി ഇല്ലാതായതോടെയാണ് ഗോതബായ ജൂലൈ 13ന് മാലദ്വീപിലേക്കും അവിടെനിന്ന് സിംഗപ്പുരിലേക്കും കടന്നത്.
യുഎസില്‍ തൊഴിലില്ലായ്മ കുതിക്കുന്നു ; രജിസ്റ്റർ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം 2.62 ലക്ഷമായി
വാഷിങ്ടൺ അമേരിക്കയിൽ തൊഴിലില്ലായ്മ വേതനത്തിനായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ് രജിസ്റ്റർ ചെയ്തത്. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് രജിസ്റ്റർ ചെയ്യുന്ന തൊഴിലില്ലാത്തവരുടെ എണ്ണം ഉയരുന്നത്. നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വർധന. ഇതോടെ യുഎസില്‍ രജിസ്റ്റർ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം 2.62 ലക്ഷമായി. കൂട്ടപ്പിരിച്ചുവിടലുകളാണ് തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുന്ന അമേരിക്കയിൽ ഉപഭോക്തൃ വസ്തുക്കൾക്ക് 8.5 ശതമാനം വില ഉയർന്നു. പണപ്പെരുപ്പം തടയാൻ നികുതി വർധിപ്പിക്കുകയാണ്.
'കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു'; സഹോദരിയുടെ വെളിപ്പെടുത്തല്‍
ഉത്തര കൊറിയയില്‍ കോവിഡ് പകരുകയാണെന്ന തരത്തില്‍ ദക്ഷിണ കൊറിയ പ്രചരാണ ലഘുലേഖകള്‍ വിതരണം ചെയ്യുകയാണെന്നും ഇത് തുടര്‍ന്നാല്‍ വെറുതേയിരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
കൂറ്റൻ പെരുമ്പാമ്പിനെ തോളിലിട്ട് പടിക്കെട്ടുകൾ കയറുന്ന യുവാവ്- വൈറൽ വീഡിയോ
വേൾഡ് ഓഫ് സ്നേക്ക് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്