വെനസ്വേല നാളെ ബൂത്തിലേക്ക് ; പ്രചാരണം അവസാനിച്ചു
കാരക്കസ് വെനസ്വേലയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം വ്യാഴാഴ്ച അവസാനിച്ചു. പ്രചാരണത്തിന്റെ അവസാനദിവസം വിവിധ പാർടികൾ തലസ്ഥാനത്തു സംഘടിപ്പിച്ച പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. നഗരത്തിലെ പ്രധാനപാതയ്ക്കുസമീപം തയാറാക്കിയ സ്റ്റേജിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോ പാർടി പ്രവർത്തകരോട് സംസാരിച്ചു. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. മൂന്നാം തവണയും മത്സരിക്കുന്ന മഡുറോയ്ക്ക് വിജയസാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പു സർവെകൾ പ്രവചിക്കുന്നു. പ്രധാന പ്രതിപക്ഷപാർടികളെല്ലാം മഡുറോയ്ക്കെതിരെ യോജിച്ച പോരാട്ടമാണ് നടത്തുന്നത്.വലതുപക്ഷ പാർടികളുടെ സഖ്യത്തിന്റെ സ്ഥാനാർഥി മരിയ കൊറീന മചാഡോയാണ് മഡുറോയുടെ പ്രധാന എതിരാളി.
നിർമിതബുദ്ധിയിൽ തിരയാന്‍ സെര്‍ച്ച്ജിപിടി
വാഷിങ്ടൺ ലോകത്താദ്യമായി നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ആദ്യ സെര്‍ച്ച് എന്ജിന് അവതരിപ്പിച്ച് ഓപ്പൺഎഐ. സെര്‍ച്ച്ജിപിടി എന്നാണ് പേര്. തുടക്കത്തില്‍ പരിമിതമായ തോതിലുള്ള സേവനമാണ് ലഭ്യമാകുക. ഓണ്‍ലൈന്‍ സെര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളിന് സെര്‍ച്ച്ജിപിടി വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ട്. സെര്‍ച്ച് എഞ്ചിന് തുറക്കുമ്പോള്‍ എന്താണ് തിരയുന്നതെന്ന ചോദ്യമുള്ള വലിയ ടെക്സ്റ്റ് ബോക്സ് കാണാം. സാധാരണ സെർച്ച് എൻജിനുകളിൽനിന്ന് വിഭിന്നമായി തിരയുന്ന വിവരത്തെക്കുറിച്ചുള്ള ലഘുവിവരണം സെർച്ച്ജിപിടി നൽകും. തുടര്‍ചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരമുണ്ടാകും. തിരയുന്ന ചോദ്യത്തിന്റെ ഉത്തരം ഇന്റർനെറ്റിൽനിന്ന് മനസിലാക്കി ലഘുവിവരണമായി നല്കുന്ന രീതിയിലാണ് സെർച്ച്ജിപിടി സജ്ജീകരിച്ചത്. നിലവില്‍ പതിനായിരത്തോളം പേര്‍ക്ക് മാത്രമാണ് സെര്‍ച്ച്ജിപിടി സേവനം ലഭിക്കുന്നത്.
അനിശ്ചിതത്വം തുടരുന്നു, സുനിത വില്യംസിന്റെ മടക്ക യാത്ര ഇനിയും വൈകും
വാഷിങ്ടണ്‍: നാസയുടെ ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും സഹയാത്രികന് ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലെത്തുന്നത് ഇനിയും വൈകും. ജൂലൈയിലും തിരികെ എത്തില്ലെന്ന് വ്യക്തമാക്കിയെങ്കിലും എപ്പോള്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഒളിംപിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍, പാരിസ് അതിവേഗ റെയില്‍ ശൃംഖലയില്‍ അട്ടിമറി ശ്രമം സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ റിയാക്ഷന് കണ്ട്രോള് സിസ്റ്റം ത്രസ്റ്ററിന്റെ വിപുലമായ ഗ്രൗണ്ട് ടെസ്റ്റിങിനെത്തുടര്‍ന്നാണ് കാലതാമസം ഉണ്ടാകുന്നതെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. പേടകത്തിലെ ത്രസ്റ്റര്‍ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് യാത്ര വൈകാന്‍ കാരണം. ജൂണ്‍ പകുതിയോടെ തിരിച്ചെത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പലതവണ യാത്ര മുടങ്ങി. പേകടത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും യാത്രികരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും നാസയുടെ കോമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ബദലായുള്ള മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡോക്കിങ് സമയത്തു സംഭവിച്ച പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ന്യൂ മെക്സിക്കോയിലെ എഞ്ചിനീയര്‍മാര്‍ സ്പെയര്‍ ത്രസ്റ്ററില്‍ പരിശോധന പൂര്‍ത്തിയാക്കി. ജൂണ്‍ 6ന് പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോള്‍ 5 ത്രസ്റ്ററുകള്‍ കേടായി.
ഒളിംപിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍, പാരിസ് അതിവേഗ റെയില്‍ ശൃംഖലയില്‍ അട്ടിമറി ശ്രമം
പാരിസ്: ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലയില്‍ അട്ടിമറി ശ്രമം. അറ്റ്ലാന്റിക്, നോര്‍ഡ്, എസ്റ്റ് എന്നീ അതിവേഗ ലൈനുകളില്‍ ട്രാക്കുകള്‍ക്ക് സമീപം മൂന്നിടത്ത് തീപിടിത്തമുണ്ടായി. ഇതിനു പിന്നില്‍ ക്രിമിനലുകളാണെന്നും അട്ടിമറി ശ്രമമാണെന്നു വ്യക്തമാണെന്നും അധികൃതര്‍ പറഞ്ഞു. തീ കണ്ടതിനെത്തുടര്‍ന്ന് റെയില്‍ ഗതാഗതം സ്തംഭിച്ചു. മോണ്ട്പാര്‍നാസെ സ്റ്റേഷനില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി. ലണ്ടനിലേക്കും ബെല്‍ജിയത്തിലേക്കും ഫ്രാന്‍സിന്റെ വടക്ക്, കിഴക്ക് മേഖലകളിലേക്കുമുള്ള റെയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാന്‍ റെയില്‍വെ അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രി അപലപിച്ചു. 'ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ട്, നിശബ്ദയായിരിക്കില്ല'; ഇസ്രയേലിനോട് സമാധാന കരാര്‍ ആവശ്യപ്പെട്ട് കമലാ ഹാരിസ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിംപിക്സിനെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ രാജ്യത്തിനെതിരെയുള്ള പ്രവര്‍ത്തനമാണെന്ന് കായിക മന്ത്രി അമേലി ഔഡിയ പറഞ്ഞു. ഉദ്ഘാടന ചടങ്ങിനായി നിരവധിപ്പേര്‍ എത്തേണ്ടതാണ്. ഇവരുടെ യാത്രകളും മുടങ്ങി. ഗതാഗതം പൂര്‍ണമായും എപ്പോള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നതില്‍ ഇനിയും വ്യക്തതയില്ല. യാത്ര മാറ്റിവെക്കാനും ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യാന്‍ കഴിയുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഗതാഗതം താറുമായത് 2,50,000 യാത്രക്കാരെയാണ് ബാധിക്കുക. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം. ചരിത്രത്തില്‍ ആദ്യമായാണ് തുറന്ന വേദിയില്‍ ഉദ്ഘാടനം നടക്കുന്നത്. ഇതേതുടര്‍ന്ന് ഈ പരിസരങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെന്‍ നദിയിലൂടെയാണ ഫ്ളോട്ടിങ് മാര്‍ച്ച് പാസ്റ്റോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഉദ്ഘാടന ചടങ്ങുകള്‍.
വാഷിംങ്ടണ്‍: ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ടെന്നും സമാധാന കരാര്‍ ഉണ്ടാക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് . ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചയിലാണ് കമലാ ഹാരിസ് വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. ഗാസ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎസ്-ഇസ്രയേല്‍ ബന്ധം ചര്‍ച്ച ചെയ്യാന്‍ ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിലവിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ കമലാ ഹാരിസുമായും ചര്‍ച്ച നടത്തി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിന് യന്ത്രത്തകരാര്‍; തിരിച്ചിറക്കി ഈ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കാനാവില്ല. നിശബ്ദയായിരിക്കാനാകില്ലെന്നു കമല ഇസ്രയേല്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. നിരപരാധികളായ മനുഷ്യരുടെ ദുരിതങ്ങളും മരണത്തിന്റെ വ്യാപ്തിയും സംബന്ധിച്ചുള്ള ആശങ്ക ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചര്‍ച്ചക്ക് ശേഷം കമലാ ഹാരിസ് പറഞ്ഞു. ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുക. ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യുഎസ് മുന്നോട്ടുവെച്ചത്. അതേസമയം വെടിനിര്‍ത്തലിനുള്ള ആവശ്യത്തെ നെതന്യാഹു എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രക്ഷോഭച്ചൂടറിഞ്ഞ് യുഎസിൽ നെതന്യാഹു
വാഷിങ്ടൺ അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധമുയര്‍ത്തി പലസ്തീൻ അനുകൂല പ്രക്ഷോഭകര്‍. ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് നെതന്യാഹുവിനെ കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ച് ഇരച്ചെത്തിയ പ്രക്ഷോഭകരെ പൊലീസ് കൂറ്റൻ ബാരിക്കേഡുയര്‍ത്തി തടഞ്ഞു. ഇവര്‍ക്കെതിരെ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.ജൂത സംഘടനകളും ക്യാപിറ്റോൾ കെട്ടിടത്തിന് പുറത്ത് തിങ്ങിക്കൂടി.നെതന്യാഹുവിന്റെ കോലം കത്തിച്ചു. പലസ്തീൻ പതാകയേന്തിയും വംശഹത്യക്കുമെതിരെ മുദ്രാവാക്യമുയർത്തിയും ജനങ്ങൾ നിരത്തിൽ നിലയുറപ്പിച്ചു. സഭയിലും പ്രതിഷേധം നെതന്യാഹു യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, പ്രതിനിധിസഭാംഗം റാഷിദ താലിബ് ‘യുദ്ധക്കുറ്റവാളി’ എന്നെഴുതിയ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. ഡെമോക്രാറ്റിക് എംപിയായ ഇവര്‍ കോൺഗ്രസിലെ ഏക പലസ്തീൻ വംശജയാണ്. അമ്പതിൽപ്പരം ഡെമോക്രാറ്റിക് എംപിമാരും സ്വതന്ത്ര എംപിയായ ബെർനീ സാൻഡേഴ്സും സമ്മേളനം ബഹിഷ്കരിച്ചു. യുഎസ് കോണ്‍ഗ്രസില്‍ സംസാരിക്കെ, ഇറാനെതിരെ ആഞ്ഞടിച്ച നെതന്യാഹു, അമേരിക്കൻ സഹായത്തോടെ ഗാസയിൽ സമ്പൂർണ വിജയം നേടുമെന്ന് പ്രഖ്യാപിച്ചു.
വിമാന യാത്രികർ ജാഗ്രതൈ, കാലാവസ്ഥാ വ്യതിയാനം ആകാശത്തും ചതിക്കുഴികൾ തീർക്കാമെന്ന് പഠനം
ന്യൂഡൽഹി>പ്രക്ഷുബ്ധമായ അന്തരീക്ഷത്തെത്തുടർന്ന് ജൂലൈ മാസത്തിൽ ആദ്യം സ്പെയിനിൽ നിന്ന് ഉറുഗ്വേയിലേക്ക് യാത്ര ചെയ്ത എയർ യൂറോപ്പ വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു. ഏതാനും ആഴ്ചകൾക്കു മുൻപ് ലണ്ടനിൽ നിന്നും സിംഗപൂരിലേക്ക് പുറപ്പെട്ട സിംഗപൂർ എയർലൈൻസ് വിമാനത്തിനും സമാനമായ അപകടം നേരിടേണ്ടി വന്നു. യാത്രക്കാർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. സംഭ്രമത്തെ തുടർന്ന് ഹൃദയാഘാതം നേരിട്ടതിനാലാണ് മരണം എന്നാണ് വിശദീകരിക്കപ്പെട്ടത്. എയർ ടർബുലൻസ് എന്നാണ് പറക്കലിനിടെ വിമാനങ്ങൾ അകപ്പെടുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. വ്യോമയാന സർവീസ് രംഗത്ത് ഇത് സാധാരണമാണ്. സ്ഥിരം യാത്രികർക്ക് ഇത്തരം മുന്നറിയിപ്പുകൾ ലഭിക്കുന്നതും അനുഭവമാണ്. പറക്കലിനിടയിൽ തന്നെ ടർബുലൻസ് മുൻകൂട്ടി കണ്ട് പൈലറ്റുമാർ സീറ്റ് ബെൽറ്റ് മുറുക്കാൻ നിർദ്ദേശം നൽകാറുണ്ട്. വസ്തുക്കൾ തകർന്ന് വീണും കുലുക്കത്തെ തുടർന്ന് വീഴ്ചയിലുമാണ് പലപ്പോഴും യാത്രികർക്ക് ടർബുലൻസ് ഉണ്ടാവുമ്പോൾ പരിക്കേൽക്കേൽക്കുന്നത്. കാലാവസ്ഥ മാറുന്നു, പ്രക്ഷുബ്ധത തീവ്രസ്വഭാവം കൈവരിക്കുന്നു ശക്തമായ അന്തരീക്ഷ പ്രക്ഷുബ്ധത വിരളമാണ്. എന്നാൽ സമപകാലത്തുണ്ടായ ഈ സംഭവങ്ങൾ യാത്രക്കാരെ ആശങ്കപ്പെടുത്തുന്നതാണ്. കാലാവസ്ഥാ വ്യതിയാനം വിമാന പ്രക്ഷുബ്ധതയുടെ സംഭവവും തീവ്രതയും വർദ്ധിപ്പിക്കുന്നതായി ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോളതാപനം മൂലമുണ്ടാകുന്ന അന്തരീക്ഷ വ്യതിയാനങ്ങൾ ഈ എയർലൈൻ വ്യവസായത്തെ സാരമായി ബാധിക്കാനിടയുണ്ട് എന്നാണ് വിലയിരുത്തുന്നത്. വിമാനത്തിനുള്ളിലെ പ്രക്ഷുബ്ധതയ്ക്കുള്ള മൂന്ന് അടിസ്ഥാന കാരണങ്ങൾ ഭൂപ്രദേശങ്ങളുടെ സ്വാധീനം, ഇടിമിന്നൽ, വായു പ്രവാഹങ്ങൾ എന്നിവയാണെന്ന് ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എയറോനോട്ടിക്സ് ഇൻസ്ട്രക്ടറും ബി-777 പൈലറ്റുമായ ഷെം മാൽക്വിസ്റ്റ് പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഈ മൂന്ന് ഘടകങ്ങളെയും ബാധിക്കുന്നു എന്നതാണ് ഈ സാഹചര്യത്തെ പരസ്പരം ബന്ധപ്പെടുത്തുന്നത്. വിമാനങ്ങൾക്ക് അകത്ത് തന്നെ ഇത് കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. വിമാനത്തിന്റെ കുലുക്കം പല രീതിയിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകി നേരിടാറാണ് പതിവ്. എന്നാൽ ഇവയുടെ തീവ്രത വർധിക്കുന്ന സാഹചര്യമാണ് കൂടുതൽ കരുതൽ ആവശ്യപ്പെടുന്നത്. പറക്കലിന് ഇടയിൽ സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടാൽ പലരും അനുസരിക്കാതെ വിടുന്നതും കാണാം. സുരക്ഷാ മുന്നറിയിപ്പുകൾക്ക് വിലയേറുകയാണ് എന്നതാണ് ഇപ്പോഴത്തെ സാഹചര്യം പ്രവചിക്കുന്നത്.
'ഭരിക്കാന്‍ യോഗ്യയല്ല, തീവ്ര ഇടതുപക്ഷകാരി'; കമല ഹാരിസ് രാജ്യത്തെ നശിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ കമല ഹാരിസിനെതിരെ രൂക്ഷവിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ ഭരിക്കാന്‍ കമലാ ഹാരിസ് യോഗ്യയല്ലെന്നും, കമല 'തീവ്ര ഇടതുപക്ഷകാരി'യാണെന്നും ട്രംപ് വിമര്‍ശിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്. ഓഗസ്റ്റില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാകും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ യുവാക്കള്‍ക്ക് വിവാഹത്തോട് വിമുഖത, ജപ്പാനില്‍ ജനസംഖ്യയില്‍ ഇടിവ് വക്രബുദ്ധിക്കാരനായ ജോ ബൈഡനും, എപ്പോഴും കള്ളം പറയുന്ന കമല ഹാരിസും രാജ്യത്തിന് തന്നെ വലിയ നാണക്കേടാണെന്നും ട്രംപ് പരിഹസിച്ചു. ഇതുപോലൊരു ഭരണകാലം മുന്‍പ് ഉണ്ടായിട്ടില്ലെന്നും ട്രംപ് പറയുന്നു. കമലയെ വിശ്വസിക്കാനാകില്ലെന്നും അധികാരത്തിലെത്താന്‍ അനുവദിക്കരുതെന്നും തീവ്ര ഇടതുപക്ഷ നിലപാടുകാരിയാണെന്നും ട്രംപ് പറഞ്ഞു. വക്രബുദ്ധിക്കാരനായ ജോ ബൈഡനെപ്പോലെ, കമലാ ഹാരിസും ഭരിക്കാന്‍ യോഗ്യയല്ല. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ നമ്മുടെ രാജ്യത്തെ നശിപ്പിക്കും.കമലയ്ക്ക് ലഭിക്കുന്ന വോട്ട് നാല് വര്‍ഷത്തെ സത്യസന്ധതയില്ലായ്മ, കഴിവില്ലായ്മ, ബലഹീനത, പരാജയം എന്നിവയ്ക്കുള്ള വോട്ടാണെന്നും ട്രംപ് പറഞ്ഞു.
പ്രവാസികള്‍ക്ക് കോളടിച്ചു: ദുബായിലേക്ക് 7160 രൂപ മാത്രം, പകുതിയിലേറെ വിലക്കുറവില്‍ ടിക്കറ്റ്
പ്രവാസി മലയാളികള്‍ക്ക് സന്തോഷവാർത്തയുമായി ഒമാനിലെ ബജറ്റ് ഫ്രണ്ട്ലി എയർലൈനായ സലാം എയർ. തങ്ങള്‍ സർവ്വീസ് നടത്തുന്ന വിവിധ റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ വലിയ ഇളവാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഒഫർ ലഭിക്കുക. എന്നാല്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ തന്നെ ബുക്ക് ചെയ്ത് തുടങ്ങാം. ബിഗ് ബോസില്‍
യുവാക്കള്‍ക്ക് വിവാഹത്തോട് വിമുഖത, ജപ്പാനില്‍ ജനസംഖ്യയില്‍ ഇടിവ്
ടോക്കിയോ: തുടര്‍ച്ചയായ 15ാം വര്‍ഷവും ജപ്പാനിലെ ജനസംഖ്യയില്‍ ഇടിവ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ജനനനിരക്ക് കുറഞ്ഞതായാണ് കണക്കുകള്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജനസംഖ്യ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അര ദശലക്ഷത്തിലധികം (531,700) കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനനം 730,000 ആയി കുറഞ്ഞു, മരണങ്ങള് (1.58 ദശലക്ഷം) റെക്കോര്‍ഡ് ഉയരത്തിലെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരി 1 വരെ ജപ്പാനിലെ ജനസംഖ്യ 124.9 ദശലക്ഷമാണ്. വിദേശിയരായ താമസക്കാര്‍ 11 ശതമാനം വര്‍ദ്ധിച്ചത് ജനസംഖ്യ ആദ്യമായി 3 ദശലക്ഷം കവിയാന്‍ സഹായിച്ചതായും കണക്കുകള്‍ കാണിക്കുന്നു. ആകെ ജനസംഖ്യയുടെ ഏകദേശം 3 ശതമാനമാണിത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍ ജപ്പാനിലെ ജനസംഖ്യ 2009-ല്‍ 127 ദശലക്ഷമായി ഉയര്‍ന്നിരുന്നു. 1979-ല്‍ സര്‍വേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനനനിരക്കായിരുന്നു ഇത്. രാജ്യത്തെ 47 മേഖലകളിലും വിദേശികളുടെ എണ്ണം വര്‍ധിച്ചു, ടോക്കിയോയില്‍ മാത്രമാണ് ജനസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായതെന്നും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഓരോ വര്‍ഷവും ജനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നതാണ് ജനസംഖ്യയിലെ ഇടിവിന് കാരണം. ജനസംഖ്യയിലുണ്ടാകുന്ന ഇടിവ് ജപ്പാനിലെ തൊഴില്‍ ശക്തി, സമ്പദ് വ്യവസ്ഥ, ക്ഷേമ സംവിധാനങ്ങള്‍, സാമൂഹിക ഘടന എന്നിവയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി സാധ്യതകള്‍ കുറയുന്നതും ജീവിത ചിലവ് ഏറുന്നതിനാലും രാജ്യത്തെ യുവാക്കള്‍ വിവാഹം കഴിക്കാനോ കുട്ടികളെ വളര്‍ത്താനോ വിമുഖത കാണിക്കുന്നതായി സര്‍വേകള്‍ പറയുന്നു.
മസ്കത്ത്: പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ഉത്സവ സീസണുകളില്‍ നാട്ടിലെത്താന്‍ ഉയര്‍ന്ന വിമാന നിരക്ക് നല്കിയുന്ന പ്രവാസികള്‍ക്ക് ക്രിസ്മസിന് ആശ്വാസമാകുന്നതാണ് ഓഫര്‍ നിരക്കുകള്‍. ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. മസ്കത്ത്, സലാല സെക്ടറുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. കേരള സെക്ടറിലും കമ്പനി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാച്ചിട്ടുണ്ട്. കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡല്‍ഹി, ജയ്പൂര്‍ ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് നിരക്ക്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 'അച്ഛാ, എന്റെ ഷൂ തെന്നുന്നുണ്ട്!'; ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു മസ്കത്തില് നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, പെഷവാര്‍, സിയാല്‍കോട്ട്, ഇസ്ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും. സെപ്തംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഈ മാസം 31ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യണം. ഓഫര്‍ നിരക്കില്‍ ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതല്‍ ബാഗേജിന് അധികം തുക നല്‍കേണ്ടി വരും.
'അച്ഛാ, എന്റെ ഷൂ തെന്നുന്നുണ്ട്!'; ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു
കാലിഫോര്‍ണിയ: അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ഗ്രേസ് റൊഹ്ലോഫ് ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ യോസ്മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ വച്ചാണ് അപകടമുണ്ടായത്. നേപ്പാളില്‍ വിമാനം തകര്‍ന്ന് 18 മരണം- വീഡിയോ അച്ഛന് ജൊനാതന്‍ റോഹ്ലോഫിനൊപ്പം ഹൈക്കിങ്ങിന് പോയതായിരുന്നു ഗ്രേസ്. മലകയറി പരിചയമുള്ളവരാണ് ഇരുവരും. മല കയറുന്ന മറ്റുള്ളവരെ സഹായിക്കുന്നതിനിടെ അപ്രതീക്ഷിതമായി മഴ പെയ്യുകയായിരുന്നു. തന്റെ ഷൂ തെന്നുന്നുണ്ടെന്ന് വീഴുന്നതിന് തൊണ്ടുമുന്പ് ഗ്രേസ് അച്ഛനോട് പറഞ്ഞിരുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ മകള്‍ വീണ ഭാഗത്തേക്ക് ഇറങ്ങാന്‍ അച്ഛന് ശ്രമം നടത്തിയെങ്കിലും അതിനു കഴിഞ്ഞില്ല. തുടര്‍ന്ന് ഹെല്പ് ലൈനിലേക്ക് വിളിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ എടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ ഗ്രേസിന് അടുത്തെത്തിയത്. എന്നാല്‍ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഗ്രേസ് മരിക്കുകയായിരുന്നു.
വൈറ്റ് ഹൗസിൽ തിരിച്ചെത്തി ബൈഡൻ
വാഷിങ്ടൺ >കോവിഡ് ബാധിച്ച് ഡെലവേയിലെ വസതിയിൽ സമ്പർക്കവിലക്കിലിരുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ തിരിച്ചെത്തി. പരിശോധനയിൽ കോവിഡ് മുക്തനെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചശേഷമായിരുന്നു ചൊവ്വാഴ്ചത്തെ മടക്കം. തിരികെ വൈറ്റ് ഹൗസിൽ പ്രവേശിക്കുന്ന ചിത്രം ബൈഡൻ സമൂഹമാധ്യമത്തിൽ പങ്കിട്ടു. വ്യാഴാഴ്ച (ഇന്ത്യൻ സമയം വെള്ളി രാവിലെ) അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.
ഫ്രാൻസിൽ ലൂസീ കാസ്റ്റേ ഇടതുപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി
പാരിസ് >ഫ്രാൻസ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയികളായ ഇടതുപക്ഷ സഖ്യം ന്യൂ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ലൂസീ കാസ്റ്റേയെ പ്രഖ്യാപിച്ചു. മുപ്പത്തിയേഴുകാരിയായ സർക്കാർ ഉദ്യോഗസ്ഥയാണ് ലൂസീ കാസ്റ്റേ. പാരിസ് സിറ്റി കൗൺസിലിന്റെ ട്രഷറി ചുമതല വഹിക്കുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ ശക്തമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ലൂസിയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ഗ്രീൻ പാർടി ദേശീയ സെക്രട്ടറി മരീൻ ടോണ്ട്ലിയെർ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് ആവശ്യപ്പെട്ടു. എന്നാൽ, ആഗസ്ത് പാതിയോടെ മാത്രമേ പുതിയ സർക്കാർ രൂപീകരിക്കൂ എന്ന് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത മാക്രോൺ വ്യക്തമാക്കി. പാരിസ് ഒളിമ്പിക്സ് കഴിയും വരെ തന്റെ മധ്യ വലതുപക്ഷ സർക്കാർ കാവൽ സർക്കാരായി തുടരുമെന്നും വ്യക്തമാക്കി. മാസാദ്യം നടന്ന തെരഞ്ഞെടുപ്പിൽ ന്യൂ പോപ്പുലർ ഫ്രണ്ട് വിജയിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ; ബ്രിട്ടനിൽ അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതി
ലണ്ടൻ >ബ്രിട്ടനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുതിച്ചുയരുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും പ്രതിദിനം 3,000 കുറ്റകൃത്യങ്ങൾ വരെ റിപ്പോർട്ട് ചെയ്യുന്നുവെന്നും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതിന് സമാനമായ സ്ഥിതിയാണെന്നുമാണ് യുകെ പൊലീസ് അറിയിക്കുന്നത്. രാജ്യത്തെ സ്ത്രീസുരക്ഷയെക്കുറിച്ച് പഠിക്കുന്ന വയലൻസ് എഗയ്ൻസ്റ്റ് വുമൺ ആൻഡ് ഗേൾസ് സംഘടനയും പൊലീസ് മേധാവിയുടെ കൗൺസിലും സംയുക്തമായി നടത്തിയ പഠനമനുസരിച്ച് പ്രതിവർഷം രാജ്യത്തെ പന്ത്രണ്ടു സ്ത്രീകളിൽ ഒരാൾ അതിക്രമം നേരിടുന്നു. 2019ൽ റിപ്പോർട്ടു ചെയ്തതിനെക്കാളും 37 ശതമാനത്തിന്റെ വർധനവാണ് അതിക്രമങ്ങളിൽ കഴിഞ്ഞ വർഷം ഉണ്ടായത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രായപൂർത്തിയായ 20 പേരിൽ ഒരാൾ ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. 2023ൽ മാത്രം ഗാർഹിക പീഡനം, ലൈംഗികാതിക്രമം, കൈയേറ്റം, പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഇരുപതുലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ടു ചെയ്തത്. ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന സ്ത്രീവിരുദ്ധ പ്രചാരണങ്ങൾ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ മാഗി ബ്ലിത് അറിയിച്ചു.
ലണ്ടൻ >കഴിഞ്ഞ 84 വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിവസം ജൂലൈ 21 ആണെന്ന് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിലെ കോപർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസ്(സി3എസ്) പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ജൂലൈ 21ന് ആഗോള ശരാശരി താപനില 17.09 ഡിഗ്രി (62.76 ഡിഗ്രി ഫാരൻഹീറ്റ്) സെൽഷ്യസ് എന്ന റെക്കോഡിലെത്തി. 1940 നു ശേഷം ആദ്യമായാണ് താപനില ഈ നിലയിലേക്ക് എത്തുന്നത്. 2023 ജൂലൈ ആറിന് രേഖപ്പെടുത്തിയ 17.08 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോഡാണ് ഞായറാഴ്ച മറികടന്നത്. കഴിഞ്ഞ വർഷം ജൂൺ മുതലുള്ള എല്ലാ മാസവും ചൂടേറിയതായിരുന്നു. കഴിഞ്ഞ 13 മാസത്തെ താപനിലയിൽ മുൻകാല റെക്കോർഡുകളുമായി അമ്പരപ്പിക്കുന്ന വ്യത്യാസമുണ്ടെന്ന് കാലാവസ്ഥ ഏജൻസി ഡയറക്ടർ കാർലോ ബ്യൂണ്ടെംപോ പറഞ്ഞു. ജൂൺ മുതൽ ആഗസ്ത് വരെ ഉത്തരാർധഗോളത്തിൽ വേനൽക്കാലമാണ്. ദക്ഷിണാർധഗോളത്തിലെ സമുദ്രങ്ങൾ തണുക്കുന്നതിനാൽ ഉത്തരാർധഗോളത്തിലെ ഭൂപ്രദേശങ്ങൾ വളരെ വേഗത്തിൽ ചൂടാകും. അന്റാർട്ടിക്കയിലെ വിവിധ ഭാഗങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും ഞായറാഴ്ച റെക്കോർഡ് ചൂടാണ് അനുഭവപ്പെട്ടത്. മനുഷ്യരുടെ പ്രവർത്തികൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഭൂമിയെ വലിയ അപകടങ്ങളിലേക്ക് തള്ളിവിടുന്നു എന്നതിൻ്റെ ആശങ്കാജനകമായ അടയാളമാണ് ഇതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു. 2024-ൽ വാർഷിക ചൂട് റെക്കോർഡ് കടക്കാൻ 92 ശതമാനം സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച വിശകലനത്തിൽ ബെർക്ക്ലി എർത്ത് സംഘടനയിലെ ഗവേഷകർ പറയുന്നത്.
എത്യോപ്യയില്‍ ഉരുള്‍പൊട്ടല്‍; 200 ലേറെ മരണം
ആഡിസ് അബബ>തെക്കന്‍ എത്യോപ്യയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 200ലേറെപ്പേര്‍ മരിച്ചു. എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ എത്യോപ്യയുടെ പർവതപ്രദേശമായ ഗോഫയിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. പിന്നീട് ഇവിടെ ഓടിക്കൂടിയ ആളുകളുടെ മേൽ വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. മരിച്ചവരില്‍ 148 പുരുഷന്മാരെയും 81 സ്ത്രീകളെയും തിരിച്ചറിഞ്ഞതായി കെഞ്ചോ ഷാച് അധികൃതര്‍ അറിയിച്ചു. ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഗോഫ സോണ്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് മേധാവി കസഹുന്‍ അബയ്നെ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ചെങ്കുത്തായ ഭൂപ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നിരവധി പേര് അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചെളി നിറഞ്ഞ മണ്ണില്‍ നിന്ന് അഞ്ച് പേരെയെങ്കിലും ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്ന് അയേലെ പറഞ്ഞു. എത്യോപ്യയില്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടാവാറുണ്ട്. ജൂലൈയില്‍ മുതല്‍ സെപ്റ്റംബര്‍ പകുതി വരെ ഇവിടെ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. എന്നാൽ ഈ ഉരുൾപൊട്ടൽ എത്യോപ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ (199 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സതേൺ നേഷൻസ്, നാഷണാലിറ്റിസ് ആൻഡ് പീപ്പിൾസ് റീജിയൺ (എസ്എൻഎൻപിആർ) എന്നറിയപ്പെടുന്ന സംസ്ഥാനത്തിൻ്റെ ഭാഗമാണ് ഗോഫ.
കാഠ്മണ്ഡു നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ സ്വകാര്യവിമാനം തകർന്നുവീണ് നാലുവയസ്സുകാരനുൾപ്പെടെ 18 പേർ മരിച്ചു. ശൗര്യ എയർലൈൻസിന്റെ എൻ9എഎംഇ എന്ന ചെറുവിമാനമാണ് ബുധൻ പകൽ 11:11ന് അപകടത്തിൽ പെട്ടത്. പൊക്രയിലേക്ക് അറ്റകുറ്റപ്പണികൾക്ക് കൊണ്ടുപോകുകയായിരുന്ന വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്. 15 പേർ സംഭവസ്ഥലത്തു മരിച്ചു. ആശുപത്രിയിലേക്കു മാറ്റിയ നാലുപേരിൽ പ്രധാന പൈലറ്റ് മനീഷ് ശാക്യ മാത്രമേ ഗുരുതര പരിക്കുകളെ അതിജീവിച്ചുള്ളു. മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്നു പേരും ഉൾപ്പെടുന്നു. നേപ്പാളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന കമ്പനിയാണ് ശൗര്യ എയർലൈൻസ്. കാലാവസ്ഥ പെട്ടെന്ന് മാറിയതിനോട് പൈലറ്റ് തെറ്റായി പ്രതികരിച്ചതാണ് അപകടത്തിന് കാരണം.
മരുഭൂവല്‍ക്കരണം കുറയ്ക്കാന്‍ 13 ദശലക്ഷം കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കാന്‍ സൗദി അറേബ്യ
റിയാദ്: സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി രാജ്യത്ത് 13 ദശലക്ഷം കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കും. തീരദേശ പരിസ്ഥിതിയെ ഹരിത വത്കരിക്കുന്നതിന്റെയും മരുഭൂവല്‍ക്കരണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിസാന്‍, മക്ക, മദീന, തബൂക്ക്, അസീര്‍, ശര്‍ഖിയ, എന്നീ പ്രദേശങ്ങളിലായിരിക്കും പ്രാരംഭ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. 55 ലക്ഷം തൈകള്‍ ജിസാനിലും 24 ലക്ഷം തൈകള്‍ മക്കയിലും, 20 ലക്ഷം തൈകള്‍ മദീനയിലും തബൂക്, അസീര്‍ മേഖലകളില്‍ ഒരു ലക്ഷം തൈകളുമാവും നട്ടുപിടിപ്പിക്കുക. വരും വര്‍ഷങ്ങളില്‍ ചെങ്കടല്‍ തീരങ്ങള്‍ കേന്ദ്രീകരിച്ച് 1000 ലക്ഷം തൈകള്‍ നടാനും പദ്ധതിയുണ്ട്. പദ്ധതികള്‍ നടപ്പാവുന്നതോടെ പച്ച പുതച്ച മരുഭൂ പ്രദേശങ്ങളും രാജ്യത്ത് പ്രതീക്ഷിക്കാം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ നേപ്പാളില്‍ വിമാനം തകര്‍ന്ന് 18 മരണം- വീഡിയോ കഴിഞ്ഞ വര്‍ഷം 700,000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. ഇതില്‍ 200,000 ജുബൈല്‍ ഗവര്‍ണറേറ്റിലെ റാസ് അബു അലി ദ്വീപിലും 500,000 അല്‍-വജ് ഗവര്ണറേറ്റിലുമാണ് നട്ടുപിടിപ്പിച്ചത്. ഈ തോട്ടങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും ഉറപ്പാക്കാന്‍, ആല്‍ഗകള്‍, കടല്‍പ്പായല്‍, കൈയേറ്റം എന്നിവയില്‍ നിന്നുള്ള നാശനഷ്ടങ്ങളില്‍ നിന്ന് കണ്ടല്‍ തൈകളെ സംരക്ഷിക്കുന്നതിന് വേലികെട്ടി പരിപാലിക്കുക തുടങ്ങിയ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പച്ചപ്പ് വര്‍ധിപ്പിക്കുക, സൗദി അറേബ്യയുടെ തീരപ്രദേശങ്ങളുടെ പാരിസ്ഥിതി സംരക്ഷണം, പ്രതിരോധശേഷി വര്‍ധിപ്പിക്കുക, മരുഭൂവല്‍ക്കരണത്തെ ഫലപ്രദമായി ചെറുക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നില്‍.
ട്രംപിനെ പിന്തള്ളി കമല; അഭിപ്രായ സർവേയിൽ 44 ശതമാനം പിന്തുണ
ന്യൂയോർക്ക്>അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹരിസിന് റിപ്പബ്ലിക്കൻ പാർടിയുടെ ഡൊണാൾഡ് ട്രംപിനേക്കാൾ മുൻതൂക്കമെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ. തെരഞ്ഞെടുപ്പിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് മത്സരംഗത്തേക്ക് വന്നത്. കഴിഞ്ഞ ഞായറാഴ്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബൈഡൻ പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് നടന്ന സർവേകളിൽ ബൈഡനേക്കാൾ മുൻതൂക്കം ട്രംപിനായിരുന്നു . ഇതാണ് കമലാ ഹാരിസ് മറികടന്നത്. സർവേയിൽ കമലാ ഹാരിസിന് 44ഉം ട്രംപിന് 42ഉം ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. സ്ഥാനാർഥിത്വത്തിന് തന്നെ പിന്തുണച്ച ബൈഡന് നന്ദി പറഞ്ഞ കമല ഹാരിസ്, ഇതുവരെയുള്ള പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥാനാർഥിത്വം നേടിയെടുക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. 59കാരിയായ ഹാരിസിന് മാനസികമായി കൂടുതൽ ശ്രദ്ധയും വെല്ലുവിളികളെ നേരിടാൻ കഴിവുമുണ്ടെന്നാണ് സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും പറയുന്നത്. അതേസമയം, ഇക്കാര്യത്തിൽ ട്രംപിനെ പിന്തുണച്ചത് 49 ശതമാനം പേര് മാത്രമാണ്. ബൈഡന്റെ പ്രചാരണ ക്യാമ്പയിൻ ‘ഹാരിസ് ഫോർ പ്രസിഡന്റ്’ എന്ന് പേരുമാറ്റുകയും പുതിയ ലോഗോ പുറത്തിറക്കുകയും ചെയ്തു. മുൻ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റിക് നേതാവുമായ നാൻസി പെലോസിയും കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കമലയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് ജോ ബൈഡനും പറഞ്ഞു. ബൈഡന്റെ ഉൾപ്പെടെ പ്രമുഖരുടെ പിന്തുണ ലഭിച്ചെങ്കിലും, കമല ഹാരിസ് ഡെമോക്രാറ്റിക് പാർടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകുമോ എന്നറിയാൻ ആഗസ്ത് 19ലെ ഷിക്കാഗോ കണ്‍വന്‍ഷന്‍വരെ കാത്തിരിക്കണം. എന്നാൽ ആഗസ്ത് ഏഴിനുമുമ്പായി പ്രസിഡന്റ് നോമിനിയെ ആവശ്യമെങ്കിൽ ഓൺലൈൻ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കാനും നീക്കമുണ്ട്. പ്രായാധിക്യവും അനാരോഗ്യവുമാണ് മുൻ സ്ഥാനാർത്ഥി ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുണ്ടായ സാഹചര്യം. പ്രചാരണത്തിന്റെ തുടക്കംമുതൽ അബദ്ധങ്ങളും നാക്കുപിഴകളും ബൈഡനെ വേട്ടയാടിയിരുന്നു. റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ ബൈഡന്റെ പ്രകടനം ദയനീയമായിരുന്നു. ട്രംപിന് നേരെ വെടിവയ്പ്പ് ഉണ്ടായ സാഹചര്യത്തിൽ ബൈഡന്റെ നില കൂടുതൽ പരുങ്ങലിലാവുകയും ട്രപ് അനുകൂല സാഹചര്യം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം തള്ളിക്കളഞ്ഞാണ് കമല ഹാരിസ് ട്രംപിനെ മറികടന്ന് അഭിപ്രായ സർവേയിൽ മുന്നേറിയിരിക്കുന്നത്.
നേപ്പാളില്‍ വിമാനം തകര്‍ന്ന് 18 മരണം- വീഡിയോ
കഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് വിമാനം ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ 18 പേര് മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ 11.15 ഓടേ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ആഭ്യന്തര സര്‍വീസ് നടത്തുന്ന സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് വിമാനം ഇടിച്ചു തകരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ നിന്ന് തീ ആളിപ്പടര്‍ന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ #WATCH | Plane crashes at the Tribhuvan International Airport in Nepal's Kathmandu. Details awaited pic.twitter.com/9CudlsmFKS — ANI (@ANI) July 24, 2024 കഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് പുറപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേപ്പാളിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് പൊഖ്ര. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍ ഏതെല്ലാം?, ഇന്ത്യ എത്രാമത്?; അറിയാം
നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു: അഞ്ച് പേർ മരിച്ചതായി വിവരം
കഠ്മണ്ഡു >നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട വിമാനം തകര്‍ന്ന് തീ ആളിപ്പടര്‍ന്നു. അഞ്ചുപേർ മരിച്ചതായാണ് സൂചന. വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബുധനാഴ്ച രാവിലെ 11 മണിക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട വിമാനം ഇടിച്ച് തകരുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു. സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ തീ ആളിപടര്‍ന്നു. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ലോകത്ത് ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍ ഏതെല്ലാം?, ഇന്ത്യ എത്രാമത്?; അറിയാം
ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ വിപുലമായ ഡാറ്റാബേസ് സൂക്ഷിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കി ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് ഇന്ത്യ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങ് പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് പട്ടികയില്‍ 82-ാം സ്ഥാനത്താണ്. ഇന്ത്യ ശക്തമായ പാസ്പോര്‍ട്ടുകളുള്ള രാജ്യങ്ങളുടെ റാങ്കിങ്ങില്‍ സെനഗലിനും തജികിസ്ഥാനുമൊപ്പമാണ്. 58 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് ഒന്നാമത് സിംഗപ്പൂര്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ആണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്. 195 രാജ്യങ്ങളിലാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. റാങ്കിങ് പട്ടികയില്‍ ഒന്നാമതാണ്. രണ്ടാം സ്ഥാനത്ത് ഫ്രഞ്ച് പാസ്പോർട്ട് ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്പെയിന്, ജപ്പാന് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് രണ്ടാമത്. 192 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. മൂന്നാം സ്ഥാനത്ത് ഫിന്‍ലന്‍ഡ് ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്റ്സ്, ദക്ഷിണകൊറിയ, സ്വീഡന് എന്നിവയാണ് മൂന്നാം സ്ഥാനത്ത്. 191 രാജ്യങ്ങളിലാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. ബ്രിട്ടന് ബ്രിട്ടീഷ് പാസ്പോർട്ട് ബ്രിട്ടന്, ന്യൂസിലാന്‍ഡ്, നോര്‍വെ, ബെല്‍ജിയം, ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലാന്റ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് നാലാം സ്ഥാനത്ത്. 190 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം നല്‍കുന്നത്. പോര്‍ച്ചുഗല്‍ പോർച്ചുഗൽ പാസ്പോർട്ട് ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് റാങ്കിങ്ങില്‍ അഞ്ചാമത്. 189 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം. 188 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം നല്കുന്ന ഗ്രീസ്, പോളണ്ട് എന്നിവ പട്ടികയില്‍ ആറാമതാണ്. അമേരിക്ക അമേരിക്ക കാനഡ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ ഏഴാമതാണ്. 187 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം. അമേരിക്ക റാങ്കിങ്ങില്‍ എട്ടാമതാണ്. 186 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനമുള്ളത്. യുഎഇ യുണൈറ്റഡ് അറബ് എമിറേറ്റ്സ് എസ്തോണിയ, ലിത്വാനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ റാങ്കിങ്ങില്‍ ഒമ്പതാമതാണ്. 185 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം. ഐസ് ലാൻഡ്, ലാത്വിയ, സ്ലോവാക്യ, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് പത്താമത്. 184 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം.
ബൈഡനു പകരം ട്രംപിനെ നേരിടാൻ കമല, ഔദ്യോഗിക പ്രഖ്യാപനം ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാവുക കമല ഹാരിസ് (59). നാമനിർദേശത്തിനായുള്ള ആദ്യദിന പ്രചാരണം കഴിയുമ്പോൾ ഇന്ത്യ–ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ 1976 ലേറെ പ്രതിനിധികൾ പിന്തുണച്ചതായാണു റിപ്പോർട്ട്. വൈസ് പ്രസിഡന്റായ കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിച്ച ശേഷമാണ് മത്സര രംഗത്തു നിന്നു പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചത്. തന്റെ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നെന്നും കമല ഹാരിസിനായി പ്രവർത്തിക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു. ബൈഡന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രസിഡഷ്യൽ തെരഞ്ഞെടുപ്പ് കാമ്പെയിന്റെ ധനസമാഹരണത്തിനായുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ അക്കൗണ്ടിന്റെ പേര് ഹാരിസ് ഫോർ പ്രസിഡന്റ് എന്നാക്കുകയും ചെയ്തിരുന്നു. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ മാത്രം 4.67 കോടി ഡോളറിലധികം സംഭാവന ലഭിച്ചതായാണ് വിവരം. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ ട്രംപിനെതിരായ ആക്രമണം: യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു ഷിക്കാഗോയിൽ ഓഗസ്റ്റ് 19 മുതൽ 22 വരെ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തുടനീളമുള്ള 4,000 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. ഇന്ന് വൈറ്റ് ഹൗസിൽ നിന്ന് രാഷ്ട്രത്തോടു സംസാരിക്കുമെന്നു ബൈഡൻ അറിയിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ ആദ്യത്തെ വനിത പ്രസിഡന്റും ബറാക് ഒബാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കറുത്ത വർഗക്കാരിയായ പ്രസിഡന്റുമാകും കമല ഹാരിസ്. ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതാ പ്രസിഡന്റെന്ന റെക്കോർഡും കമല സ്വന്തമാക്കും.
ജൂലൈ 21 ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ ദിനം, 84 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് തലത്തില്‍
ന്യൂഡല്‍ഹി: 84 വര്‍ഷത്തിനിടെ ഭൂമിയില്‍ ഏറ്റവും ചൂട് കൂടിയ ദിനം ജൂലൈ 21 എന്ന് യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സി. ഞായറാഴ്ച ശരാശരി ആഗോള താപനില 17.09 ഡിഗ്രി സെല്‍ഷ്യല്‍ എന്ന റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നതായി യൂറോപ്യന്‍ യൂണിയന് കാലാവസ്ഥ ഏജന്‍സിയായ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന സേവനം വ്യക്തമാക്കി. തുടര്‍ച്ചയായി പന്ത്രണ്ടാം മാസമായ ജൂണിലും ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുകയോ അതിലധികം വര്‍ധിക്കുകയോ ചെയ്ത് റെക്കോര്‍ഡിട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ എല്ലാ മാസവും ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് ഭൂമിയില്‍ അനുഭവപ്പെട്ടത്. 1940 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമായാണ് ജൂലൈ 21 കണക്കാക്കുന്നത്. 2023 ജൂലൈ 6ലെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്. അന്ന് ശരാശരി ആഗോള താപനില 17.08 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023ലും 2024ലും ദൈനംദിന ആഗോള താപനില ഗണ്യമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് പ്രതിദിന ശരാശരി താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോള ശരാശരി താപനില സാധാരണയായി ജൂണ്‍ അവസാനത്തിനും ഓഗസ്റ്റ് ആദ്യത്തിനും ഇടയിലാണ് ഉയര്‍ന്നുവരാറ്. ദക്ഷിണാര്‍ദ്ധഗോളത്തിലെ സമുദ്രങ്ങള്‍ തണുക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഉത്തരാര്‍ദ്ധഗോളത്തിലെ ഭൂപ്രദേശങ്ങള്‍ ചൂടാകുന്നതിലേക്കാണ് ഇത് നയിക്കുന്നത്. അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ താഴ്ന്ന അളവിലാണ്. ഇത് തെക്കന്‍ സമുദ്രത്തിന്റെ ചില ഭാഗങ്ങളില്‍ ശരാശരിക്ക് മുകളിലുള്ള താപനിലയിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഓരോ മിനിറ്റിലും ഒരാള്‍ വീതം മരിക്കുന്നു, ലോകമൊട്ടാകെ നാലു കോടി ജനങ്ങള്‍ക്ക് എച്ച്ഐവി; യുഎന്‍ റിപ്പോര്‍ട്ട്
ഗാസയിൽ പലസ്തീൻ ചെറുത്തുനിൽപ്പ്
ഗാസ സിറ്റി അതിരൂക്ഷ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ ദുർബലമെങ്കിലും പ്രതിരോധമുയർത്തി പലസ്തീൻ സായുധ സംഘങ്ങൾ. ഇസ്രയേൽ കടന്നാക്രമണം ഏറ്റവും ശക്തമായി തുടരുന്ന തെക്കൻ മേഖലകളിലാണ് ഇസ്രയേല്‍ സൈന്യത്തിന് അപ്രതീക്ഷിത ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നത്. തെരുവുകളിൽ ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടു. ഖാൻ യൂനിസിൽ മാത്രം ഒറ്റ ദിവസം 121 പേരെയാണ് ഇസ്രയേൽ കൊന്നൊടുക്കിയത്. മുമ്പ് സുരക്ഷിത മേഖലയെന്ന് സൈന്യം പറഞ്ഞിരുന്ന ഇവിടെനിന്ന് 1.5 ലക്ഷം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കുടിയിറക്കപ്പെട്ടത്.
ബീജിങ്>ജനതയ്ക്ക് പ്രായമേറുന്നത് പരിഗണിച്ച് വിരമിക്കൽ പ്രായം പടിപടിയായി ഉയർത്താൻ ചൈന. രാജ്യത്ത് ശരാശരി ആയുർദൈർഘ്യം ഇപ്പോൾ 78 വയസ്സായി ഉയർന്നിട്ടുണ്ട്. വിരമിക്കൽ പ്രായം പടിപടിയായി 65 ആക്കി ഉയർത്താനാണ് തീരുമാനം.
ട്രംപിനെതിരായ ആക്രമണം: യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു
വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു. 2022 ആഗസ്റ്റ് മുതല്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കിംബര്‍ലി ചീറ്റില്‍ ആണ് സ്ഥാനമൊഴിഞ്ഞത്. ട്രംപിനെതിരായ വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചതിന് പിന്നാലെയാണ് രാജി. ട്രംപിനെതിരായ വധശ്രമം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് കിംബര്‍ലി തിങ്കളാഴ്ച സമ്മതിച്ചിരുന്നു. യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുകയും സുരക്ഷാ വീഴ്ചകളുടെ പേരില്‍ റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും കിംബര്‍ലിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ എത്യോപ്യയില്‍ മണ്ണിടിച്ചിലില്‍ 146 പേര് മരിച്ചു; ദുരന്തത്തിന് ഇരയായവരില്‍ പിഞ്ചു കുഞ്ഞുങ്ങളും ''സുരക്ഷാ വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, നിങ്ങളുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തത് ഹൃദയഭാരത്തോടെയാണ്.'' അവര്‍ ചൊവ്വാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറഞ്ഞു. ജൂലായ് 13-ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.38-നായിരുന്നു പ്രചാരണയോഗത്തില്‍ പ്രസംഗിക്കവേ ട്രംപിന്റെ വലതുചെവിയില്‍ വെടിയേറ്റത്. അനധികൃതകുടിയേറ്റത്തിനെതിരേ ട്രംപ് സംസാരിക്കുമ്പോഴാണ് നാലുതവണ വെടിയൊച്ചമുഴങ്ങിയത്. വലതുചെവി പൊത്തിപ്പിടിച്ച് ട്രംപ് പ്രസംഗപീഠത്തിനുപിന്നില്‍ നിലത്തിരുന്നതിനുപിന്നാലെ അഞ്ചാമത്തെയും ആറാമത്തെയും വെടിയൊച്ചമുഴങ്ങി. പ്രചാരണയോഗത്തില്‍ പങ്കെടുത്തിരുന്ന ഒരാള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.
എത്യോപ്യയില്‍ മണ്ണിടിച്ചിലില്‍ 146 പേര് മരിച്ചു; ദുരന്തത്തിന് ഇരയായവരില്‍ പിഞ്ചു കുഞ്ഞുങ്ങളും
അഡിസ് അബെബ: കനത്ത മഴയെ തുടര്‍ന്ന് എത്യോപ്യയുടെ ഉള്‍പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 146 പേര് മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. തെക്കന്‍ എത്യോപ്യയിലെ കെഞ്ചോ ഷാച്ച ഗോസ്ഡി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉണ്ടെന്ന് പ്രാദേശിക ഭരണാധികാരി ദഗ്മാവി അയേലെ പറഞ്ഞു. ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഗോഫ സോണ്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് മേധാവി കസഹുന്‍ അബയ്നെ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ചെങ്കുത്തായ ഭൂപ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നിരവധി പേര് അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചെളി നിറഞ്ഞ മണ്ണില്‍ നിന്ന് അഞ്ച് പേരെയെങ്കിലും ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്ന് അയേലെ പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ 'അവരാണ് മികച്ച സ്ഥാനാര്‍ഥി, കമലയെ ചേര്‍ത്തു പിടിക്കുക'; പിന്തുണ അഭ്യര്‍ഥിച്ച് ജോ ബൈഡന് അപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ കുട്ടികള്‍ മൃതദേഹങ്ങളെ കെട്ടിപ്പിടിച്ച് കരയുന്ന സ്ഥിതി ഉണ്ടാതായും പ്രദേശിക ഭരണാധികാരിളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. എത്യോപ്യയില്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ സാധാരണമാണ്, ജൂലൈയില്‍ മുതല്‍ സെപ്റ്റംബര്‍ പകുതി വരെ ഇവിടെ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്.
'അവരാണ് മികച്ച സ്ഥാനാര്‍ഥി, കമലയെ ചേര്‍ത്തു പിടിക്കുക'; പിന്തുണ അഭ്യര്‍ഥിച്ച് ജോ ബൈഡന്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലാ ഹാരിസിന് പിന്തുണ തേടി മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്. അണികളോട് കമലാ ഹാരിസിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട ബൈഡന് തന്റെ സ്റ്റാഫ് അംഗങ്ങളോട് നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് ഏറ്റവും മികച്ച തീരുമാനമായിട്ടാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്‍പതു വര്‍ഷത്തിനിടെ ആദ്യം, പ്രൈമറിക്കു പുറത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥി; ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രതിസന്ധി? പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള ക്യാമ്പെയ്ന് ടീമിനോടും ബൈഡന് സംവദിച്ചു. നിങ്ങളുടെ ഹൃദയം എന്നോടൊപ്പമാണെന്ന് അറിയാം. പക്ഷേ, കമല മികച്ച സ്ഥാനാര്‍ഥിയാണ്. കമലയെ ചേര്‍ത്തു പിടിക്കുക എന്നാണ് ബൈഡന് ക്യാമ്പെയ്ന് അംഗങ്ങളോട് പറഞ്ഞത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ഒരുമിച്ച് നിന്ന് തോല്‍പ്പിക്കണമെന്ന് ഡെമോക്രാറ്റുകളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. എക്സില്‍ തനിക്കൊപ്പം നിന്ന ആളുകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും ബൈഡന് കുറിച്ചു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ അമേരിക്ക കൈവരിച്ച നേട്ടങ്ങളെക്കുറിച്ചാണ് കുറിപ്പില്‍ എടുത്തു പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്നതിനോടൊപ്പം മരുന്നുകളുടെ വില കുറച്ചത്, ആരോഗ്യ പരിരക്ഷ എന്നിവയും കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്. ആദ്യ തോക്ക് സുരക്ഷാ നിയമം പാസാക്കിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബൈഡന് ഭരണ നേട്ടമായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബൈഡന് വ്യക്തമാക്കിയത്. പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.