ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ
കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മഴ കുളമാക്കിയില്ലെങ്കിൽ മികച്ച ഒരു മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം. ഇരു രാജ്യങ്ങളുടെ ഇടയിലുള്ള തർക്കങ്ങൾ ഈ മത്സരത്തെയും സ്വാധീനിക്കും എന്ന് ഉറപ്പാണ്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന മത്സരങ്ങളിൽ ടോസിന് ശേഷം ക്യാപ്റ്റന്മാർ പരസ്പരം കൈ കൊടുക്കാൻ തയ്യാറായിരുന്നില്ല. പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India നാളെ നടക്കുന്ന മത്സരത്തിലും ഇതേ രീതി തുടരാനാണ് സാധ്യത. മത്സരം ആരംഭിക്കും മുൻപ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഹസ്തദാനം നൽകുമോ എന്ന ചോദ്യത്തിന് പാക് ക്യാപ്റ്റൻ സൽമാൻ കൃത്യമായി മറുപടി പറയാൻ തയ്യറായില്ല. “നാളെ കണ്ടറിയാം,” എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ക്യാപ്റ്റൻ നൽകിയ മറുപടി. മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ '' മത്സരത്തിന്റെ തുടക്കം മുതൽ ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് വേണം ടീമുകൾ കളിക്കാൻ, അത് ഈ മത്സരത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് സൽമാൻ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളുടെ റെക്കോർഡുകൾക്ക് പ്രാധാന്യമില്ല. ഇത് പുതിയ ഒരു മത്സരമാണ്. ചരിത്രം മാറ്റാൻ കഴിയില്ലെങ്കിലും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ച് ജയിക്കാൻ ശ്രമിക്കുമെന്നും പാക് ക്യാപ്റ്റൻ സൽമാൻ വ്യക്തമാക്കി. Salman Ali Agha Calls for Spirit of Cricket Ahead of India Pakistan T20 World Cup 2026 Clash
ഇന്ത്യൻ ടീം കൊളംബോയിൽ, ഒപ്പം അഭിഷേകും; ആരാണ് പാകിസ്ഥാന്റെ ആ 'ട്രംപ് കാർഡ്'? (വിഡിയോ)
കൊളംബോ: പാകിസ്ഥാനെതിരായ ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിനായി ഇന്ത്യൻ ടീം കൊളംബോയിൽ എത്തി. വയറിലെ അണുബാധയെ തുടർന്നു നമീബിയക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന അഭിഷേക് ശർമയും ടീമിനൊപ്പം കൊളംബോയിലെത്തിയിട്ടുണ്ട്. എന്നാൽ അഭിഷേക് പൂർണ ആരോഗ്യം വീണ്ടെടുത്തെങ്കിൽ മാത്രമേ ഇലവനിലേക്ക് പരിഗണിക്കപ്പെടുകയുള്ളു. അഭിഷേകിനു പകരം സഞ്ജു സാംസൺ തന്നെ ഓപ്പണറാകാനുള്ള സാധ്യതയാണ് മുന്നിൽ. ശനിയാഴ്ച നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റ് വിലയിരുത്തിയ ശേഷമായിരിക്കും അഭിഷേകിന്റെ കാര്യത്തിൽ അന്തിമ തീരുമാനം മാനേജ്മെന്റ് എടുക്കുക. അതേസമയം ഓപ്പണർ സ്ഥാനത്തേക്ക് വാഷിങ്ടൻ സുന്ദറിനേയും ടീം പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ചു ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിർണായക പോരാട്ടത്തിൽ ഇത്തരമൊരു പരീക്ഷണത്തിനു ടീം മുതിരുമോ എന്ന കാര്യവും സംശയമാണ്. അഭിഷേകിന്റെ ആരോഗ്യ നില സംബന്ധിച്ച് സഹ താരം അർഷ്ദീപ് സിങ് പങ്കിട്ട വിഡിയോയിൽ താരം സംസാരിക്കുന്നുണ്ട്. എങ്ങനെയുണ്ടെന്നു അർഷ്ദീപ് ചോദിക്കുമ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അഭിഷേക് പരിപ്പും ചോറും വളരെ നല്ലതാണ്. എനിക്ക് സുഖം എന്നു മറുപടി നൽകുന്നുണ്ട്. New Delhi ✈️ Colombo with #TeamIndia #T20WorldCup | #MenInBlue pic.twitter.com/ydS83omczx — BCCI (@BCCI) February 14, 2026 മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ Daal-rice khao, jaldi theek ho jaao! pic.twitter.com/aKEpKCw08G — Punjab Kings (@PunjabKingsIPL) February 13, 2026 വയറിലെ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെയാണ് താരത്തിനു രണ്ടാം മത്സരം നഷ്ടമായത്. അഭിഷേകിനു ഒന്നോ, രണ്ടോ മത്സരങ്ങൾ നഷ്ടമാകുമെന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ അഭിഷേകിന്റെ മാതാപിതാക്കളും കൊളംബോയിൽ എത്തിയിട്ടുണ്ട്. പാക് നായകൻ പറയുന്നു... പാകിസ്ഥാനും ഇന്ത്യക്കെതിരായ പോരാട്ടത്തിനു ഒരുങ്ങിക്കഴിഞ്ഞെന്നു നായകൻ സൽമാൻ ആഘ. കൊളംബോയിൽ നടന്ന മത്സരത്തിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പാക് നായകൻ തയ്യാറെടുപ്പുകൾ വിശദീകരിച്ചത്. പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിനെ സൽമാൻ ആഘ പ്രശംസിച്ചു. പാകിസ്ഥാനെ സംബന്ധിച്ച് എല്ലാ താരങ്ങളും നിർണായകമാണ്. എങ്കിലും ഇന്ത്യക്കെതിരായ പോരാട്ടത്തിൽ ഉസ്മാൻ താരിഖ് തങ്ങളുടെ ട്രംപ് കാർഡാണെന്നു പാക് ക്യാപ്റ്റൻ എടുത്തു പറഞ്ഞു. അവസാന 19 പന്തില്‍ 70 റണ്‍സ്! ഒമാന്‍ മുന്നില്‍ റണ്‍ മല തീര്‍ത്ത് അയര്‍ലന്‍ഡ് India vs Pakistan, T20 World Cup, Team India: A little more than 24 hours to go before the most anticipated rivalry in cricket
മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ
കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം നാളെ കൊളംബോയില്‍. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം അണപൊട്ടുമെന്നു ഉറപ്പ്. ബംഗ്ലാദേശിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു ആദ്യം പ്രാഖ്യാപിച്ചെങ്കിലും പിന്നീട് സമ്മര്‍ദ്ദത്തിനു വഴങ്ങി പാകിസ്ഥാന് ഇന്ത്യക്കെതിരെ കളിക്കാമെന്നു സമ്മതിച്ചാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. ഇരു ടീമുകളും തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഫോമിലാണ്. മത്സരത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. എന്നാല്‍ പാകിസ്ഥാനെ അങ്ങനെ എഴുതിത്തള്ളേണ്ടതില്ലെന്നാണ് അവരുടെ ആദ്യ രണ്ട് കളികളിലേയും പ്രകടനം കാണിക്കുന്നത്. മത്സരത്തില്‍ ചില താരങ്ങളുടെ നേര്‍ക്കുനേര്‍ പോരും ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നുണ്ട്. ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ അഭിഷേക്- അഫ്രീദി ഭക്ഷ്യവിഷബാധയേറ്റ് വിശ്രമിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ നാളെ കൡക്കാനിറങ്ങിയാല് അഫ്രീദി- അഭിഷേക് പോരാട്ടം കാണാം. ലോകത്തെ ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേകിനു ആദ്യ കളിയില്‍ പൂജ്യത്തിനു മടങ്ങേണ്ടി വന്നു. രണ്ടാം മത്സരം കളിക്കാനും സാധിച്ചില്ല. സമീപകാലത്ത് ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കം നല്‍കുന്നത് അഭിഷേകാണ്. പവര്‍ പ്ലേയില്‍ താരം അതിവേഗം റണ്‍സ് അടിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചു നിര്‍ണായകമാണ്. അഭിഷേക് ഇറങ്ങിയാല്‍ ഷഹീനെ എപ്രകാരം നേരിടുമെന്നാണ് ആകാംക്ഷ ജനിപ്പിക്കുന്നത്. നേരത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോര് നടന്നപ്പോള്‍ ഷഹീന് അഫ്രീദിയുടെ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ സിക്സര്‍ തൂക്കിയാണ് അഭിഷേക് സ്വാഗതമോതിയത്. സമാന ആക്രമണമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക സ്പിന്നര്‍മാര്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞു സഹായിക്കുന്നുണ്ട്. ഇരു ടീമുകളിലേയും സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ നിര്‍ണായക റോളുണ്ടാകും. ഇന്ത്യയുടെ വജ്രായുധം വരുണ്‍ ചക്രവര്‍ത്തിയാണ്. ആറ് പന്തുകളും ആറ് വ്യത്യസ്ത രീതിയില്‍ എറിയാനും എതിര് ബാറ്ററെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ മൈന്‍ഡ് ഗെയിം കളിക്കാനും കെല്‍പ്പുള്ള വരുണ്‍ ഇന്ത്യ പിന്നാക്കം പോകുന്ന ഒട്ടുമിക്ക മത്സരങ്ങളിലും നിര്‍ണായക വിക്കറ്റെടുത്തു ബ്രേക്ക് ത്രൂ നല്‍കാറുണ്ട്. അക്ഷര്‍ പട്ടേലാണ് മറ്റൊരു സ്പിന്നര്‍. ഒരു സ്പിന്നറെ കൂടി നാളെ പ്ലെയിങ് ഇലവനിലേക്ക് എത്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. പാക് നിരയില്‍ അബ്രാര്‍ അഹമ്മദ്, ഷദബ് ഖാന് എന്നിവര്‍ക്കൊപ്പം ഉസ്മാന് താരിഖിന്റെ സാന്നിധ്യം അവര്‍ക്ക് കരുത്താണ്. ഇവര്‍ക്ക് പുറമേ സയിം അയൂബ്, മുഹമ്മദ് നവാസ് എന്നിവരും സ്പിന്നര്‍മാരായുണ്ട്. ഈ സ്പിന്‍ നിരയെ മെരുക്കാന്‍ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുക ശിവം ദുബെയെയായിരിക്കും. മധ്യനിരയില്‍ സ്പിന്നിനെ വിദഗ്ധമായി കളിക്കാന്‍ ദുബെ മികവ് കാണിക്കാറുണ്ട്. അതിനാല്‍ തന്നെ ദുബെയും പാക് സ്പിന്നര്‍മാരും തമ്മിലുള്ള പോരിനും നാളെ കൊളംബോ സാക്ഷി നിന്നേക്കും. പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി കൊളംബോയിലെ ഇന്ത്യ കൊളംബോ ഇന്ത്യയെ സംബന്ധിച്ചു വിജയങ്ങളുടെ പറുദീസയാണ്. 2009നു ശേഷം 15 ടി20 മത്സരങ്ങള്‍ ഈ പിച്ചില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. അതില്‍ 11 മത്സരങ്ങളും ഇന്ത്യ ജയിച്ചു. നാല് മത്സരങ്ങള്‍ മാത്രമാണ് തോറ്റിട്ടുള്ളത്. അഭിഷേക് ഇല്ലെങ്കില്‍ സഞ്ജു അഭിഷേക് ശര്‍മ നാളെ കളിക്കുന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. അഭിഷേക് കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണ് വീണ്ടും അവസരം കിട്ടിയേക്കും. നമീബിയക്കെതിരായ പോരാട്ടത്തില്‍ അഭിഷേകിനു പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജു 7 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 22 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കിയെങ്കിലും ഇന്നിങ്സ് അധികം നീണ്ടില്ല. എങ്കിലും അഭിഷേക് ഇറങ്ങിയില്ലെങ്കില്‍ നറുക്ക് സഞ്ജുവിനു തന്നെ വീഴും. കുല്‍ദീപ്, വാഷിങ്ടന്‍ ടീമില്‍ മൂന്നാമതൊരു സ്പിന്നറെ കളിപ്പിക്കാന്‍ ആലോചന വന്നാല്‍ ഒരുപക്ഷേ കുല്‍ദീപ് യാദവിനു അവസരം കിട്ടിയേക്കും. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍ക്ക് പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. അര്‍ഷ്ദീപ് സിങ്, റിങ്കു സിങ് എന്നിവരില്‍ ഒരാള്‍ അങ്ങനെ വന്നാല്‍ ഇലവനില്‍ നിന്നു മാറി നിന്നേക്കും. മറ്റൊരു സ്പിന്‍ ഓപ്ഷന് വാഷിങ്ടന്‍ സുന്ദറാണ്. താരത്തിനു ബാറ്റിങിലും മികവ് പുലര്‍ത്താന്‍ സാധിക്കുമെന്നതിനാല്‍ റിങ്കുവിനെ മാറ്റി ഇലവനില്‍ ഇറക്കാനും സാധ്യതയുണ്ട്. മഴ കളിക്കുമോ മഴയുടെ ആശങ്ക നിലവില്‍ കൊളംബോയിലുണ്ട്. മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാന്‍ 60 ശതമാനം സാധ്യതയാണ് പ്രവചിക്കുന്നത്. വൈകീട്ട് 7 മുതലാണ് മത്സരം. ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍ T20 World Cup, India vs Pakistan: Suryakumar Yadav's India will aim to extend their impressive record at the R Premadasa Stadium in Colombo
അവസാന 19 പന്തില്‍ 70 റണ്‍സ്! ഒമാന്‍ മുന്നില്‍ റണ്‍ മല തീര്‍ത്ത് അയര്‍ലന്‍ഡ്
കൊളംബോ: ഒമാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ കൂറ്റന്‍ സ്കോറുയര്‍ത്തി അയര്‍ലന്‍ഡ്. നിശ്ചിത ഓവറില്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നേടി ഒമാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഈ തീരുമാനം ശരിയാണെന്നു തെളിഞ്ഞു. എന്നാല്‍ അവസാന ഓവറുകളില്‍ ഒമാന്റെ കൈയില്‍ കാര്യങ്ങള്‍ നിന്നില്ല. അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ 64 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 താരങ്ങളെ നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍, ഗരെത് ഡെല്‍നി എന്നിവരുടെ അര്‍ധ ശതകങ്ങളും ഏഴാമനായി എത്തി അതിവേഗം റണ്‍സടിച്ച ജോര്‍ജ് ഡോക്ക്റെലിന്റെ ബാറ്റിങും അയര്‍ലന്‍ഡിനെ കൂറ്റന്‍ സ്കോറിലെത്തിച്ചു. 17ാം ഓവറിലെ അഞ്ചാം പന്തില്‍ ഡെല്‍നി പുറത്താകുമ്പോള്‍ അയര്‍ലന്‍ഡ് സ്കോര്‍ 165 റണ്‍സെന്ന നിലയിലായിരുന്നു. ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ പിന്നീടെത്തിയ ഡോക്ക്റെല്‍ കൊളംബോ മൈതാനത്തെ തീ പിടിപ്പിക്കുന്ന ബാറ്റിങ് പുറത്തെടുത്തു. താരം വെറും 9 പന്തില്‍ 5 സിക്സുകള്‍ സഹിതം 35 റണ്‍സ് വാരി. അവസാന 19 പന്തില്‍ അയര്‍ലന്‍ഡ് നേടിയത് 70 റണ്‍സ്! ക്യാപ്റ്റന്‍ ടക്കര്‍ സെഞ്ച്വറി വക്കിലെത്തി. താരം 51 പന്തില്‍ 10 ഫോറും 4 സിക്സും സഹിതം 94 റണ്‍സ് അടിച്ചെടുത്തു. ഡെല്‍നി 30 പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 56 റണ്‍സ് സ്വന്തമാക്കി. കളി അവസാനിക്കുമ്പോള്‍ ടക്കറും ഡോക്ക്റെലും പുറത്താകാതെ നിന്നു. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക ireland vs oman, T20 World Cup: Lorcan Tucker's whirlwind 94 has helped Ireland score 235 runs against Oman in Colombo
ലോകകപ്പ് നേടി, ഇനി 10ാം ക്ലാസ് പരീക്ഷ! വൈഭവ് സൂര്യവംശി വീണ്ടും സ്കൂളിലേക്ക്
പട്ന: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14കാരന് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി വീണ്ടും സ്കൂള്‍ ജീവിതത്തിലേക്ക്. ലോകകപ്പ് നേടിയ ആവേശവുമായി വൈഭവ് 10ാം ക്ലാസിലെ ബോര്‍ഡ് എക്സാമിനുള്ള തയ്യാറെടുപ്പിലാണ്. സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ വ്യക്തമാക്കി. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ വ്യക്തമാക്കി. പത്താം ക്ലാസ് ബോര്‍ഡ് എക്സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് നേരിട്ട് വാങ്ങിയിട്ടുണ്ട്. താരത്തിന്റെ സ്കൂളിലേക്കുള്ള തിരിച്ചു വരവ് ടീച്ചര്‍മാരിലും മാതാപിതാക്കളിലും സഹ പാഠികളിലുമൊക്കെ ആവേശം നിറയ്ക്കുന്നതു തന്നെയാണ്. എങ്കിലും വൈഭവ് ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണ്. പരീക്ഷ എഴുതാനാണ് വരുന്നത്. ഇത് അക്കാദമിക് പിച്ചാണ് ക്രിക്കറ്റ് പിച്ചല്ല. അതിനാല്‍ അതിന്റേതായ ഗൗരവം വിഷയത്തിനുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഈ മാസം 17 മുതലാണ് ബോര്‍ഡ് എക്സാം ആരംഭിക്കുന്നത്. കോണ്ടം കിട്ടാനില്ല! 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീർന്നു; ശൈത്യകാല ഒളിംപിക്സിൽ പ്രതിസന്ധി ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന് ലോകകപ്പില്‍ അടിച്ചെടുത്തു. ലോകകപ്പിലാകെ താരം 30 സിക്സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്. 'കമോണ്‍ ബ്ലാസ്റ്റേഴ്സ്'! വീണ്ടും 'ഐഎസ്എല്‍' കാലം; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം India's 14-year-old U19 World Cup hero Vaibhav Sooryavanshi is set to return to student life as he prepares for his Class 10 board exams
കോണ്ടം കിട്ടാനില്ല! 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീർന്നു; ശൈത്യകാല ഒളിംപിക്സിൽ പ്രതിസന്ധി
മിലാൻ: ശൈത്യകാല ഒളിംപിക്സിനായി എത്തിയ അത്ലറ്റുകൾ താമസിക്കുന്ന ഒളിംപിക് വില്ലേജിൽ ഗർഭ നിരോധന ഉറ (കോണ്ടം) കിട്ടാനില്ലെന്നു പരാതി. 2900 അത്ലറ്റുകൾക്കായി 10,000 കോണ്ടമാണ് സംഘാടകർ എത്തിച്ചത്. എന്നാൽ മൂന്നാം ദിവസം തന്നെ ഇതു തീർന്നതായാണ് പരാതി വന്നത്. അപ്രതീക്ഷിത പ്രതിസന്ധിയാണിതെന്നും ഉടൻ പരിഹരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. പുതിയ ബാച്ച് കോണ്ടം എപ്പോൾ എത്തുമെന്നു സംഘാടകർക്ക് നിശ്ചയമില്ല. ആയിരക്കണക്കിനു അത്ലറ്റുകൾ ആഴ്ചകളോളം ഒന്നിച്ചു താമസിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് സംഘാടകർ ഇത്രയധികം കോണ്ടം കരുതിയത്. കോണ്ടം പെട്ടെന്നു തീർന്നത് ആശങ്കയായിട്ടുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ഒളിംപിക്സിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു ബുദ്ധിമുട്ട് അത്ലറ്റുകൾക്കുണ്ടായത് നടത്തിപ്പിലും കല്ലുകടിയായി മാറി. മതിയായ പ്ലാനിങ് ഇക്കാര്യത്തിൽ നടന്നില്ല എന്നതടക്കമുള്ള ആക്ഷേപണങ്ങളും ഉയർന്നിട്ടുണ്ട്. ഈ മാസം ആറിനാണ് ശൈത്യകാല ഒളിംപിക്സ് തുടങ്ങിയത്. ഈ മാസം 22നു പോരാട്ടം അവസാനിക്കും. ഒളിംപിക്സ് വില്ലേജിൽ ഇത്തരത്തിൽ കോണ്ടം ലഭ്യമാക്കുന്നത് കാലങ്ങളായി പിന്തുടരുന്ന രീതിയാണ്. വളരെ ചെറിയ ഗെയിംസ് വില്ലേജിൽ ലോകമെങ്ങുമുള്ള കായിക താരങ്ങൾ എത്തുമ്പോൾ സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗിക ആരോഗ്യം പരിപാലിക്കുന്നതിനുമാണ് ഇത്തരത്തിൽ കോണ്ടം വിതരണം ചെയ്യുന്നത്. ആഴ്ചകളോളം കടുത്ത സമ്മർദ്ദമുള്ള അന്തരീക്ഷത്തിൽ കായിക താരങ്ങൾ കഴിയുമ്പോൾ അതു ലഘൂകരിക്കുന്നതിനു കോണ്ടം ആവശ്യമാണെന്നു സംഘാടകർ പറയുന്നു. കായിക താരങ്ങളുടെ ശാരീരകി മാനസിക ആരോഗ്യം ഗെയിംസ് വില്ലേജിനും പ്രധാനമാണെന്നു സംഘാടകർ വ്യക്തമാക്കുന്നു. 'കമോണ്‍ ബ്ലാസ്റ്റേഴ്സ്'! വീണ്ടും 'ഐഎസ്എല്‍' കാലം; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം 2024ലെ പാരിസ് ഒളിംപിക്സിൽ വലിയ തോതിലാണ് ഇത്തരത്തിൽ കോണ്ടം സംഭരിച്ചതും വിതരണം നടത്തിയതും. പാരിസ് ഒളിംപിക്സിൽ സ്ത്രീകളും പുരുഷൻമാരുമായി 10,500 കായിക താരങ്ങളാണ് പങ്കെടുത്തത്. വില്ലേജിൽ രണ്ട് ലക്ഷത്തിനു മുകളിൽ കോണ്ടമാണ് അന്ന് വിതരം ചെയ്തത്. മുൻ ഒളിംപിക്സിൽ ഇത് 3 ലക്ഷത്തിനു മുകളിലായിരുന്നു. എന്നാൽ മിലാനിലെത്തിയപ്പോൾ വെറും 10,000 ആയി കോണ്ടം വിതരണം ചുരുങ്ങി. ഇതോടെയാണ് പ്രതിസന്ധിയുണ്ടായത്. കോവിഡ് കാലമായതിനാൽ 2021ലെ ടോക്യോ ഒളിംപിക്സിൽ കായിക താരങ്ങൾ അടുത്തിടപഴകുന്നത് വിലക്കിയിരുന്നു. മിലാനിലെ കൊർടീന ദംപെസോയിൽ താത്കാലികമായാണ് ഒളിംപിക്സ് വില്ലേജ് നിർമിച്ചിരിക്കുന്നത്. അത്ലറ്റുകൾക്കു കഴിയാൻ മൊഡ്യുലാർ യൂണിറ്റുകളാണ് വീടുകളായി സജ്ജീകരിച്ചിരിക്കുന്നത്. വളരെ കുറച്ച് സ്വകാര്യത മാത്രമാണ് ഇവിടെയുള്ളത്. വിശാലമായ കമ്യൂണൽ സ്പേസ് വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ Condom crisis: The Milan-Cortina Winter Olympics athletes' village has reportedly run out of its free condom supply within just three days
ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്'യുഎസ്എ
ചെന്നൈ: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് യുഎസ്എ സൂപ്പര്‍ 8 പ്രതീക്ഷകള്‍ നിലനിര്‍ത്തി. നിര്‍ണായക പോരാട്ടത്തില്‍ അവര്‍ 93 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കി. ടോസ് നേടി നെതര്‍ലന്‍ഡ്സ് അമേരിക്കയെ ബാറ്റിങിനു വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ യുഎസ്എ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് സ്വന്തമാക്കി. എന്നാല്‍ ഓറഞ്ച് സംഘത്തെ ഒരുനിലയ്ക്കും മികവിലേക്കുയരാന്‍ യുഎസ്എ ബൗളിങ് നിര സമ്മതിച്ചില്ല. നെതര്‍ലന്‍ഡിന്റെ പോരാട്ടം വെറും 15.5 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ചാണ് അമേരിക്ക ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം ആഘോഷിച്ചത്. ജയത്തോടെ അവര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ബൗളിങില്‍ തിളങ്ങിയ ബാസ് ഡെ ലീഡാണ് നെതര്‍ലന്‍ഡ്സ് ബാറ്റിങ് നിരയിലേയും ടോപ് സ്കോറര്‍. താരം 17 പന്തില്‍ ഓരോ സിക്സും ഫോറും തൂക്കി 23 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സാണ് തിളങ്ങിയ മറ്റൊരാള്‍. 13 റണ്‍സെടുത്ത മാക്സ് ഓ ഡോഡ്, 10 റണ്‍സെടുത്ത വാന്‍ ഡെര്‍ മെര്‍വെ എന്നിവരും രണ്ടക്കം കടന്നു. മറ്റാരും ക്രീസില്‍ അധികം നിന്നില്ല. യുഎസ്എക്കായി ഹര്‍മീത് സിങ് മികച്ച ബൗളിങുമായി കളം വാണു. താരം 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്തു. ഇന്ത്യ, പാകിസ്ഥാന് ടീമുകള്‍ക്കെതിരെ ബൗളിങില്‍ തിളങ്ങിയ ഷാഡ്ലി വാന്‍ ഷാല്‍വിക് ഇത്തവണ 3 വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളില്‍ നിന്നു ഷാല്‍വികിന്റെ വിക്കറ്റ് നേട്ടം 11ആയി. മുഹമ്മദ് മൊഹ്സിന്‍ രണ്ട് വിക്കറ്റെടുത്തു. നോസ്തുഷ് കെന്‍ജില്‍ഗെ ഒരു വിക്കറ്റും സ്വന്തമാക്കി. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക നേരത്തെ സായ്തേജ മുക്കാമല നേടിയ അര്‍ധ സെഞ്ച്വറിയാണ് യുഎസ്എയ്ക്ക് കരുത്തായത്. താരം 51 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 79 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യയെ ഞെട്ടിച്ച ശുഭം രഞ്ജനെ ഇത്തവണയും തിളങ്ങി. താരം 24 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്നു. ടൂര്‍ണമെന്റില്‍ ആദ്യമായി ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍ മികവിലേക്കുയര്‍ന്നു. സ്ഥാനം കയറി യുഎസ്എ ക്യാപ്റ്റന്‍ ഇത്തവണ ഓപ്പണിങ് ഇറങ്ങി. താരം 22 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 36 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ഷയാന്‍ ജഹാംഗീറും യുഎസ്എ സ്കോറിലേക്ക് നിര്‍ണായക സംഭാവന നല്കി. നെതര്‍ലന്‍ഡ്സിനായി ബാസ് ഡെ ലീഡ് വീണ്ടും മികച്ച ബൗളിങുമായി കളം വാണു. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ലോഗന് വാന്‍ ബീക്, കെയ്ല്‍ ക്ലിന്, ഫ്രെഡ് ക്ലാസന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി usa vs netherlands, T20 World Cup: USA produced a spirited all-round performance to hammer the Netherlands
മുക്കാമലയുടെ മികവ്, ഇന്ത്യയെ വിറപ്പിച്ച ശുഭം രഞ്ജനെ വീണ്ടും; നെതര്‍ലന്‍ഡ്സിന് 197 റണ്‍സ് ലക്ഷ്യം
ചെന്നൈ: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനു മുന്നില്‍ മികച്ച സ്കോറുയര്‍ത്തി യുഎസ്എ. ടോസ് നേടി നെതര്‍ലന്‍ഡ്സ് അമേരിക്കയെ ബാറ്റിങിനു വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ യുഎസ്എ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് സ്വന്തമാക്കി. സായ്തേജ മുക്കാമല നേടിയ അര്‍ധ സെഞ്ച്വറിയാണ് യുഎസ്എയ്ക്ക് കരുത്തായത്. താരം 51 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 79 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യയെ ഞെട്ടിച്ച ശുഭം രഞ്ജനെ ഇത്തവണയും തിളങ്ങി. താരം 24 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്നു. സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും! ടൂര്‍ണമെന്റില്‍ ആദ്യമായി ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍ മികവിലേക്കുയര്‍ന്നു. സ്ഥാനം കയറി യുഎസ്എ ക്യാപ്റ്റന്‍ ഇത്തവണ ഓപ്പണിങ് ഇറങ്ങി. താരം 22 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 36 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ഷയാന്‍ ജഹാംഗീറും യുഎസ്എ സ്കോറിലേക്ക് നിര്‍ണായക സംഭാവന നല്കി. നെതര്‍ലന്‍ഡ്സിനായി ബാസ് ഡെ ലീഡ് വീണ്ടും മികച്ച ബൗളിങുമായി കളം വാണു. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ലോഗന് വാന്‍ ബീക്, കെയ്ല്‍ ക്ലിന്, ഫ്രെഡ് ക്ലാസന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക usa vs netherlands, T20 World Cup: Saiteja Mukkamalla slammed a fine half-century
സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക
ന്യൂഡല്‍ഹി: ടി20 ലോകകപ്പിൽ സിംബാബ്വെയോടു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി അട്ടിമറിക്കപ്പെട്ട ഓസ്ട്രേലിയക്ക് നിര്‍ണായക ഓള് റൗണ്ടറുടെ പരിക്ക് പുതിയ തലവേദന. മാര്‍ക്കസ് സ്റ്റോയിനിസിനാണ് മത്സരത്തിനിടെ പരിക്കേറ്റത്. സ്വന്തം ബൗളിങില്‍ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ കൈ വിരലിനാണു പരിക്കേറ്റത്. പിന്നാലെ ഫിസിയോ ഗ്രൗണ്ടിലെത്തി. താരം കളത്തില്‍ നിന്നു പിന്മാറുകയും ചെയ്തു. തന്റെ ഓവറിന്റെ അഞ്ചാം പന്തിലാണ് താരം ഷോട്ട് തടുക്കാന്‍ ശ്രമിച്ചത്. സ്റ്റോയിനിസ് കളം വിട്ടതോടെ ഈ ഓവറിലെ അവസാന പന്ത് എറിഞ്ഞത് കാമറൂണ്‍ ഗ്രീനാണ്. സിംബാബ്വെക്കെതിരായ പോരാട്ടത്തില്‍ താരം മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പരിക്കേറ്റു മടങ്ങിയത്. മത്സരത്തില്‍ 2.5 ഓവര്‍ എറിഞ്ഞ് താരം 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു നില്‍ക്കുന്നതിനിടെയാണ് പരിക്കേറ്റത്. പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി പിന്നീട് ഓസീസ് ബാറ്റിങിനു ഇറങ്ങിയപ്പോള്‍ സ്റ്റോയിനിസ് പരിക്ക് വക വയ്ക്കാതെ ക്രീസിലെത്തിയിരുന്നു. എന്നാല്‍ തിളങ്ങാനായില്ല. ഏഴാമനായി ക്രീസിലെത്തിയ സ്റ്റോയിനിസ് 4 പന്തില്‍ 6 റണ്‍സുമായി മടങ്ങി. നേരത്തെ അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ താരം ബാറ്റിങില്‍ തിളങ്ങിയിരുന്നു. 29 പന്തില്‍ സ്റ്റോയിനിസ് 45 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്കോററായി. പരിക്ക് സാരമുള്ളതാണോ എന്നു മെഡിക്കല്‍ സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും താരം തുടര്‍ന്നുള്ള മത്സരം കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരു. ലോകകപ്പിനു മുന്‍പ് ഓസീസിന് പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് അടക്കമുള്ള കരുത്തരായ താരങ്ങളുടെ അഭാവം തിരിച്ചടിയായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിനു തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തായിരുന്നു. താരത്തിനും ലോകകപ്പ് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ വിവരം. പകരം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ടീമിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും! zimbabwe vs australia, T20 World Cup: Marcus Stoinis sustained a hand injury against Zimbabwe while attempting to stop a ball off his own bowling
പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട സ്ഥലത്തു നിന്നു പൊരുതിക്കയറി വിജയം സ്വന്തമാക്കി യുഎഇ. കാനഡയെ അവര്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. യുഎഇ 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സടിച്ചാണ് വിജയം പിടിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ യുഎഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്. 13ാം ഓവര്‍ വരെ മത്സരം കാനഡയുടെ കൈയിലായിരുന്നു. എന്നാല്‍ യുഎഇക്കായി ആറാം സ്ഥാനത്ത് ബാറ്റിങിനെത്തിയ സൊഹൈബ് ഖാന്റെ കാമിയോ ഇന്നിങ്സ് കാനഡയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. നാല് വീതം സിക്സും ഫോറും സഹിതം 29 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ മികവാണ് നിര്‍ണായകമായത്. ഓപ്പണര്‍ ആര്യാംശ് ശര്‍മ ഒരറ്റം കാത്ത് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ പൊരുതി നിന്നതും യുഎഇ ജയത്തിനു നട്ടെല്ലായി. താരം 53 പന്തില്‍ 6 ഫോറും 3 സിക്സും സഹിതം 74 റണ്‍സെടുത്തു. യുഎഇ നിരയില്‍ ഇരുവരും ഒഴിച്ച് ഇറങ്ങിയ മറ്റാരും രണ്ടക്കം കണ്ടില്ല. സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും! കാനഡയ്ക്കായി സാദ് ബിന്‍ സഫര്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. താരത്തിന്റെ 4 ഓവറുകള്‍ നേരത്തെ കഴിഞ്ഞതോടെ കാനഡ കളിയും കൈവിട്ടു. ടോസ് നേടി കാനഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ കാനഡയ്ക്കു ഹര്‍ഷ് ടാകറിന്റെ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. താരം 41 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 50 റണ്‍സ് അടിച്ചെടുത്തു. നവ്നീത് ധലിവാല്‍ (34), ശ്രേയസ് മൊവ്വ (21) എന്നിവരും കനേഡിയന്‍ നിരയില്‍ തിളങ്ങി. ഒമാന്‍ നിരയില്‍ ജുനൈദ് സിദ്ദിഖി ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.ീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം. ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍ canada vs uaem T20 World Cup: UAE secured their second-ever T20 World Cup win by defeating Canada by five wickets in Delhi
സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്നത്തെ ആദ്യ പോരില്‍ സിംബാബ്വെ വന്‍ അട്ടിമറിയുമായി കളം വാണപ്പോള്‍ മുന്‍ ചാംപ്യന്മാരും കരുത്തരുമായ ഓസ്ട്രേലിയ കൊളംബോ മൈതാനത്ത് ഉത്തരമില്ലാതെ നിന്നു. ഇതാദ്യമല്ല ലോകകപ്പ് വേദിയില്‍ സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിക്കുന്നത്. 1983ലെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലും സമാന രീതിയില്‍ തന്നെ ആഫ്രിക്കന്‍ ടീം ഓസീസിനെ അട്ടിമറിച്ചിട്ടുണ്ട്. ഇന്നത്തെ ജയത്തോടെ ലോകകപ്പില്‍ മൂന്നാം തവണയാണ് സിംബാബ്വെ മൈറ്റി ഓസീസിനെ പഞ്ഞിക്കിട്ടത്. ഈ ഫലം ഇന്ത്യയെ സംബന്ധിച്ചു ഭാഗ്യമായി മാറുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ കണക്കുകളാണ് ആരാധകരെ അതിനു പ്രേരിപ്പിക്കുന്നത്. അതായത് സിംബാബ്വെ അട്ടിമറി നടത്തിയ രണ്ട് ലോകകപ്പുകളിലും കിരീടം സ്വന്തമാക്കിയത് ഇന്ത്യയാണ്! പകച്ച് പോയി ഓസ്ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്വെ; ലോകകപ്പില്‍ വന്‍ അട്ടിമറി! 1983 1983ലെ ലോകകപ്പില്‍ നോട്ടിങ്ഹാമില്‍ നടന്ന പോരാട്ടത്തില്‍ സിംബാബ്വെ 13 റണ്‍സിനാണ് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ഓസ്ട്രേലിയയെ അട്ടിമറിക്കുന്നത്. ആ ലോകകപ്പിലാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി കന്നി ഏകദിന ലോക കിരീടം ഉയര്‍ത്തിയത്. കപിലിന്റെ ചെകുത്താന്മാര് എന്നു പില്ക്കാലത്ത് ഖ്യാതി നേടിയ ഇന്ത്യന്‍ സംഘം ഫൈനലില്‍ ഇരട്ട ലോക ചാംപ്യന്മാരായി എത്തി ഹാട്രിക്ക് കിരീടം സ്വപ്നം കണ്ട വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് കന്നി ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്. 2007 ടി20 ലോകകപ്പിന്റെ ആദ്യ അധ്യായത്തിലാണ് പിന്നീട് സിംബാബ്വെ ഓസ്ട്രേലിയയെ വീണ്ടും അട്ടിമറിച്ചത്. പ്രോസ്പര്‍ ഉത്സേയയുടെ നേതൃത്വത്തില്‍ എത്തിയ സിംബാബ്വെ റിക്കി പോണ്ടിങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഓസീസ് സംഘത്തെയാണ് അട്ടിമറിച്ചത്. 5 വിക്കറ്റ് വിജയമാണ് സിംബാബ്വെ അന്ന് സ്വന്തമാക്കിയത്. ആ ലോകകപ്പിലും കിരീടം ഇന്ത്യ നേടി. ഇന്ത്യയുടെ രണ്ടാം ലോക കിരീടവും ആദ്യ ടി20 ലോകകപ്പ് ട്രോഫിയും. എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ 5 റണ്‍സിനു വീഴ്ത്തിയാണ് പ്രഥമ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍ 2026 കൊളംബോയില്‍ നടന്ന പോരാട്ടത്തില്‍ 23 റണ്‍സിന്റെ മിന്നും ജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഓസീസിനെ സംബന്ധിച്ചു എളുപ്പം മറികടക്കാന്‍ സാധിക്കുന്ന സ്കോറായിരുന്നു. എന്നാല്‍ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. 19.3 ഓവറില്‍ 146 റണ്‍സില്‍ ഓസീസിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. ഗ്രൂപ്പ് എയില്‍ ഇന്ത്യ തുടരെ രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ഈ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്ക്കുന്ന ടീമും ഇന്ത്യയാണ്. സിംബാബ്വെ ഓസ്ട്രേലിയയെ തോല്‍പ്പിച്ച രണ്ട് ലോകകപ്പിലും കിരീടം ഇന്ത്യ സ്വന്തമാക്കിയ സ്ഥിതിക്ക് ഇത്തവണയും ഈ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം. Zimbabwe secured a historic victory over Australia in the T20 World Cup 2026
സഞ്ജുവിന്റെ പിന്‍ഗാമി; റിയാന്‍ പരാഗ് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍
ജയ്പുര്‍: ഐപിഎല്‍ പുതിയ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ യുവ താരം റിയാന്‍ പരാഗ് നയിക്കും. സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് മാറിയതിനെ തുടര്‍ന്നാണ് രാജസ്ഥാന് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ചില മത്സരങ്ങളില്‍ സഞ്ജുവിന്റെ അഭാവത്തില്‍ ടീം ക്യാപ്റ്റനായും റിയാന്‍ പരാഗ് കളത്തിലെത്തിയിരുന്നു. പിന്നാലെയാണ് പുതിയ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് അവരോധിതനാകുന്നത്. ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി 84 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 1566 റണ്‍സും റിയാന്‍ പരാഗിന്റെ അക്കൗണ്ടിലുണ്ട്. 7 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്സിനു കൈമാറിയപ്പോള്‍ ചെന്നൈ ടീമില്‍ നിന്നു വെറ്ററന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും സാം കറനേയുമാണ് രാജസ്ഥാന് ടീമിലെത്തിച്ചത്. ജഡേജ പ്രഥമ ഐപിഎല്‍ സീസണില്‍ കിരീടം നേടിയ രാജസ്ഥാന് ടീം അംഗം കൂടിയായിരുന്നു. തിരിച്ചു വരവില്‍ താരം ടീം ക്യാപ്റ്റനാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ റിയാന്‍ പരാഗിനാണ് നറുക്ക് വീണത്. ദീര്‍ഘനാള്‍ ടീമിനെ നയിച്ച ശേഷമാണ് പുതിയ സീസണിനു മുന്നോടിയായി സഞ്ജു രാജസ്ഥാന് ക്യാംപ് വിട്ടത്. ടീം വിടാനുള്ള ആഗ്രഹം സഞ്ജു നേരത്തെ തന്നെ രാജസ്ഥാന് ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് ചെന്നൈ 18 കോടിയ്ക്ക് സഞ്ജുവിനെ ടീമിലെത്തിച്ചത്. ധോനിയുടെ പിന്‍ഗാമിയായി ചെന്നൈ ക്യാപ്റ്റന്‍ സ്ഥാനത്തടക്കം കാണുന്നത് മലയാളി താരത്തെയാണെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പകച്ച് പോയി ഓസ്ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്വെ; ലോകകപ്പില്‍ വന്‍ അട്ടിമറി! Rajasthan Royals have named Riyan Parag as their captain for IPL 2026
ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍
കൊളംബോ: ടി20 ലോകകപ്പിലെ ആദ്യ അട്ടിമറി നടത്തി സിംബാബ്വെ കളം വാണപ്പോള്‍ വെട്ടിലായത് ഓസ്ട്രേലിയ. ഗ്രൂപ്പ് ബിയിലെ സൂപ്പര്‍ 8 സമവാക്യങ്ങളെ മുഴുവന്‍ പൊളിച്ചെഴുതുന്നതാണ് സിംബാബ്വെയുടെ ഓസീസിനെതിരായ വിജയം. ഇതോടെ ഇനിയുള്ള മത്സരങ്ങള്‍ ഓസീസിനു അതി നിര്‍ണായകമാണ്. സാധ്യതകള്‍ ഇങ്ങനെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് കടക്കുക. ഗ്രൂപ്പിലെ അവസാന മൂന്ന് ടീമുകള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകും. രണ്ടില്‍ രണ്ട് ജയങ്ങളുമായി ശ്രീലങ്കയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. തുടരെ രണ്ട് ജയങ്ങളുമായി സിംബാബ്വെ രണ്ടാം സ്ഥാനത്തുമുണ്ട്. രണ്ട് കളിയില്‍ ഒരു ജയവും ഒരു തോല്‍വിയുമായി ഓസീസ് മൂന്നാമത്. ഗ്രൂപ്പില്‍ ശേഷിക്കുന്ന രണ്ട് ടീമുകള്‍ അയര്‍ലന്‍ഡും ഒമാനമാണ്. ഇരു ടീമുകളും തുടരെ രണ്ട് കളികള്‍ തോറ്റ് നില്ക്കുന്നു. പകച്ച് പോയി ഓസ്ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്വെ; ലോകകപ്പില്‍ വന്‍ അട്ടിമറി! ഓസ്ട്രേലിയക്ക് മുന്നില്‍ ഇനി രണ്ട് മത്സരങ്ങളാണുള്ളത്. എതിരാളികള്‍ ശ്രീലങ്കയും ഒമാനും. ഇതില്‍ വിജയം അനിവാര്യമാണ്. വെറും ജയം അവരെ ചിലപ്പോള്‍ രക്ഷപ്പെടുത്തില്ല. വന്‍ ജയം സ്വന്തമാക്കി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തേണ്ട ബാധ്യതയും അവര്‍ക്കുണ്ട്. നെറ്റ് റണ്‍റേറ്റ് ഓസ്ട്രേലിയ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ശ്രീലങ്ക സിംബാബ്വെയെ തോല്‍പ്പിക്കുകയും സിംബാബ്വെ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റായിരിക്കും ആദ്യ രണ്ട് സ്ഥാനക്കാരെ നിര്‍ണായിക്കുക. റണ്‍റേറ്റില്‍ മുന്നിലുള്ള രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലെത്തും. ഓസ്ട്രേലിയ ശ്രീലങ്കയെ വീഴ്ത്തുകയും സിംബാബ്വെ ശ്രീലങ്കക്കെതിരെ അട്ടിമറി വിജയം നേടുകയും ചെയ്താല്‍ ഓസ്ട്രേലിയയും സിംബാബ്വെയും അടുത്ത ഘട്ടത്തിലെത്തും. ശ്രീലങ്ക പുറത്താകുകയും ചെയ്യും. ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി zimbabwe vs australia: Zimbabwe recorded the first major upset of the ongoing T20 World Cup, defeating former champions Australia by 23 runs
പകച്ച് പോയി ഓസ്ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്വെ; ലോകകപ്പില്‍ വന്‍ അട്ടിമറി!
കൊളംബോ: ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. മുന്‍ ചാംപ്യന്മാരായ ഓസ്ട്രേലിയയെ സിംബാബ്വെ ഞെട്ടിക്കുന്ന തോല്‍വിയിലേക്ക് തള്ളിയിട്ടു. 23 റണ്‍സിന്റെ മിന്നും ജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഓസീസിനെ സംബന്ധിച്ചു എളുപ്പം മറികടക്കാന്‍ സാധിക്കുന്ന സ്കോറായിരുന്നു. എന്നാല്‍ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. 19.3 ഓവറില്‍ 146 റണ്‍സില്‍ ഓസീസിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. തോല്‍വി ഓസീസിന്റെ സൂപ്പര്‍ എട്ട് മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി മാറി. സിംബാബ്വെ തുടരെ രണ്ട് ജയങ്ങളുമായി ശ്രീലങ്കയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ ഇനി ശ്രീലങ്കയേയും ഒമാനേയുമാണ് നേരിടേണ്ടത്. ഈ രണ്ട് മത്സരങ്ങളിലെ ജയം മാത്രം മതിയാകില്ല അവര്‍ക്ക് സൂപ്പര്‍ എട്ടിലെത്താന്‍. നെറ്റ് റണ്‍റേറ്റും നിര്‍ണായകമാകും. 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ബ്ലസിങ് മുസര്ബാനിയുടേയും 3.3 ഓവറില്‍ 23 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത ബ്രാഡ് ഇവാന്സിന്റേയും ബൗളിങിനു മുന്നില്‍ ഓസീസ് ബാറ്റിങ് നിരയ്ക്ക് ഉത്തരമില്ലാതെ പോയി. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ അഭാവത്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ഓസീസ് ടീമിനെ നയിച്ചത്. ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി 44 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 65 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയും 32 പന്തില്‍ 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലും ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. ട്രാവിസ് ഹെഡ് 17 റണ്‍സെടുത്തു. ഈ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കണ്ട താരങ്ങള്‍. നിര്‍ണായക താരങ്ങളായ കാറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ് എന്നിവര്‍ പൂജ്യത്തില്‍ പുറത്തായതും ഓസീസിനു തിരിച്ചടിയായി. നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റ് പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് സിംബാബ്വെ പൊരുതാവുന്ന സ്കോറിലെത്തിയത്. ബാറ്റിങിനിറങ്ങിയ നാല് താരങ്ങളും സിംബാബ്വെ ഇന്നിങ്സിലേക്ക് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. 56 പന്തില്‍ 7 ഫോറുകള്‍ സഹിതം ബെന്നറ്റ് 64 റണ്‍സെടുത്തു. തദിവാന്‍ഷെ മറുമാനി 21 പന്തില്‍ 35 റണ്‍സ് കണ്ടെത്തി. റിയാന്‍ ബുല്‍ 35 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും സഹിതം 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഡഗ് ഔട്ടില്‍ കേസ്റ്റന്റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ zimbabwe vs australia, T20 World Cup: Blessing Muzarabani led an inspired bowling effort from Zimbabwe as they bowled Australia out for 146
ന്യൂഡല്‍ഹി: മകന് അര്ജുന് ടെണ്ടുല്‍ക്കറുടെ വിവാഹം ക്ഷണിച്ചതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച സച്ചിന്റെ പോസ്റ്റ് വിവാദത്തില്‍. രാഷ്ട്രപതിയെയും രാഷ്ട്രീയ പ്രമുഖരെയും വിവാഹത്തിനായി ക്ഷണിച്ചയായി അറിയിച്ച് സച്ചിന് ചിത്രങ്ങള്‍ പോസ്റ്റ് ചെയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം മാത്രം പിന്നീട് ഡിലീറ്റ് ചെയ്തത് വിവാദത്തിലാകുകയായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരെയാണ് സച്ചിനും കുടുംബവും നേരിട്ടെത്തി വിവാഹം ക്ഷണിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം നില്ക്കുന്ന എക്സ് പോസ്റ്റ് സച്ചിന് നീക്കം ചെയ്യുകയും പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ഡഗ് ഔട്ടില്‍ കേസ്റ്റന്റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം വൈറലായതോടെ കേന്ദ്ര നേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദം മൂലമാണ് സച്ചിന് ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ കേരള ഘടകം ആരോപിച്ചു. ഇക്കാര്യം ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവയ്ക്കുകയും ചെയ്തു. കുറിപ്പ് ഇങ്ങനെ: 'മകന് അര്‍ജുന്റെ വിവാഹത്തിന് രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചുകൊണ്ട് സച്ചിന് ഇന്നലെ ഡല്‍ഹിയിലായിരുന്നു, ഇതില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചു. മോദിക്കൊപ്പമുള്ള ചിത്രം വൈകിട്ട് 7:13 ന്, അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം രാത്രി 8:18 ന്, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പമുള്ള ചിത്രം രാത്രി 8:48 ന്, രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം രാത്രി 9:22ന് അദ്ദേഹം പോസ്റ്റ് ചെയ്തു. ഇവയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള പോസ്റ്റ് വൈറലായി, വെറും രണ്ട് മണിക്കൂറിനുള്ളില്‍ 6,27,000 വ്യൂസ് നേടി. പ്രത്യക്ഷത്തില്‍, അത് രാജാവിന് ഇഷ്ടപ്പെട്ടില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാനും അതേ റീച്ച് ലഭിക്കില്ലെന്ന് പ്രതീക്ഷിച്ച്, മിക്ക ആളുകളും ഉറങ്ങിക്കിടക്കുമ്പോള്‍, പുലര്‍ച്ചെ 12:19 ന് നിശബ്ദമായി അത് വീണ്ടും പോസ്റ്റ് ചെയ്യാനും രാജാവിന്റെ ആളുകള്‍ സച്ചിനെ സമ്മര്‍ദത്തിലാക്കിയതായി പറയപ്പെടുന്നു. പക്ഷേ അപ്പോഴേക്കും ആളുകള്‍ അത് ശ്രദ്ധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് സോഷ്യല്‍ മീഡിയ റീച്ചില്‍ അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കില്‍, അത് ശക്തിയല്ല. അധികാരത്തിന്റെ വേഷം ധരിച്ച ആഴത്തിലുള്ള അരക്ഷിതാവസ്ഥയാണ്.' വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. പോസ്റ്റിലെ എന്തെങ്കിലും തെറ്റുകള്‍ തിരുത്താനായിരിക്കാം സച്ചിന് അത് നീക്കം ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ആരോപണത്തെ അനുകൂലിച്ചും ഒട്ടേറെ പേര് രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിനാണ് അര്‍ജുന്റേയും സാനിയയുടേയും വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. മാര്‍ച്ച് അഞ്ചിനാണ് വിവാഹച്ചടങ്ങുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ താരമായ അര്‍ജുന്റെയും സാനിയയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു. Sachin Tendulkar's son Arjun's wedding invitation to political leaders has sparked a controversy
ഡഗ് ഔട്ടില്‍ കേസ്റ്റന്റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ
ന്യൂഡല്‍ഹി: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജു സാംസണിന്റെ പുറത്താകലിന് പിന്നില്‍ ഗാരി കേസ്റ്റണോ? മത്സരത്തില്‍ 8 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ സഞ്ജു പുറത്തായി മടങ്ങുമ്പോള്‍ നമീബിയന്‍ ഡഗ് ഔട്ടില്‍ പരിശീലകരും സ്റ്റാഫും തങ്ങളുടെ പ്ലാന്‍ വിജയം കണ്ടെന്ന തരത്തിലുള്ള ആഹ്ലാദപ്രകടനമാണ് നടത്തിയത്. നമീബിയയുടെ കണ്‍സള്‍ട്ടന്റും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗാരി കേസ്റ്റന്റെ തന്ത്രമാണ് സഞ്ജുവിനെ കുടുക്കിയതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഗാരി കേസ്റ്റണ് ആദ്യം ഗൗരവ ഭാവത്തിലായിരുന്നെങ്കിലും, വിക്കറ്റ് വീണതോടെ പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്. ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍ pic.twitter.com/g3q2II2em8 — Nihari Korma (@NihariVsKorma) February 12, 2026 സഞ്ജുവിനെ പുറത്താക്കാന്‍ നമീബിയന്‍ സംഘം കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിരുന്നുവെന്നും അത് വിജയിച്ചതിലുള്ള സന്തോഷമായിരുന്നു ആ ചിരിയെന്നുമാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ ടീമിനെ അടുത്തറിയാവുന്ന ഗാരി കേസ്റ്റണ് ഇപ്പോള്‍ നമീബിയന്‍ ടീമിനൊപ്പമാണ്. അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ സഞ്ജു ഇന്ത്യന്‍ ഇന്നിങ്സിന് മികച്ച തുടക്കമാണ് നല്‍കിയത്. നേരിട്ട ആദ്യ ഏഴ് പന്തുകളില്‍ തന്നെ മൂന്ന് സിക്സറുകളും ഒരു ഫോറുമടക്കം 22 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ എട്ട് പന്തില്‍ 22 റണ്‍സ് എടുത്ത് നില്‍ക്കെ ഡീപ് മിഡ് വിക്കറ്റില്‍ ലൂറന് സ്റ്റീന്കാമ്പിന് ക്യാച്ച് നല്കി സഞ്ജു പുറത്താവുകയായിരുന്നു. നമീബിയന്‍ ബൗളര്‍ ബെന്‍ ഷിക്കോംഗോയുടെ പന്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. Gary Kirsten Caught Giggling After Sanju Samson's Wicket In T20 WC | Watch
ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍
കൊല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോള്‍ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കളിക്കും. എഫ്സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാംകളി. 'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം വൈകുന്നേരം അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സ്പോണ്‍സര്‍മാരില്ലാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സീസണ് തുടങ്ങേണ്ടിയിരുന്നത്. ആകെ 14 ടീമുകള്‍ പങ്കെടുക്കും. ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. 2025-26 സീസണ് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒമ്പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മേയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ISL new season starts tomorrow; Mohun Bagan and Blasters on the field
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടം ജയിച്ചു കയറി ഇന്ത്യ. 210 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയെ 18.2 ഓവറില്‍ 116 റണ്‍സില്‍ ഓള് ഔട്ടാക്കി ഇന്ത്യ 93 റണ്‍സ് ജയം പിടിച്ചെടുത്തു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. നെറ്റ് റണ്‍ റേറ്റ് 3.050. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് കണ്ടെത്തിയത്. ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ തുടക്കത്തില്‍ ഇന്ത്യയെ ഒന്നു ഞെട്ടിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും മിനക്കെടാതെ കീഴടങ്ങി. 20 പന്തില്‍ 29 റണ്‍സടിച്ച ഓപ്പണര്‍ ലോറന് സ്റ്റീന്‍കാംപാണ് അവരുടെ ടോപ് സ്കോറര്‍. താരം കത്തിക്കയറുന്നതിനിടെ പന്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം നമീബിയയുടെ ആദ്യ വിക്കറ്റ് സ്കോര്‍ 33ല്‍ നില്‍ക്കെ അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. യാന്‍ ഫ്രിലിങ്കാണ് ആദ്യം മടങ്ങിയത്. താരം 15 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 22 റണ്‍സെടുത്തു. 7 ഓവര്‍ പിന്നിടുമ്പോള്‍ നമീബിയ 1 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലായിരുന്നു. ചക്രവര്‍ത്തി പന്തെറിയാനെത്തി ആദ്യ പന്തില്‍ തന്നെ താരം സ്റ്റീന്‍കാംപിനെ മടക്കി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു. പിന്നീട് നമീബിയ ക്യാപ്റ്റന്‍ ഇറാസ്മസും യാന്‍ നിക്കോള്‍ ഈറ്റനും ചേര്‍ന്നു ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ വരുണ്‍ വീണ്ടും ആഞ്ഞടിച്ചു. തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ഈറ്റനേയും നാലാം പന്തില്‍ ജെജെ സ്മിറ്റിനേയും പുറത്താക്കി വരുണ്‍ നമീബിയക്ക് ഇരട്ട പ്രഹരം നല്കി. 86ല്‍ നില്‍ക്കെ അവര്‍ക്ക് തുടരെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഈറ്റന്‍ 13 റണ്‍സുമായി സ്മിറ്റ് റണ്ണില്ലാതെയും മടങ്ങി. വരുണ്‍ 2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളുമായി മായാജാലം തുടര്‍ന്നു. പിന്നാലെ പൊരുതി നിന്ന ഇറാസ്മസും വീണു. നമീബിയ ക്യാപ്റ്റന്‍ 11 പന്തില്‍ 2 സിക്സുകള്‍ സഹിതം 18 റണ്‍സെടുത്തു നില്‍ക്കെ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നീട് നമീബിയക്ക് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 19 പന്തുകള്‍ ചെറുത്ത് 11 റണ്‍സുമായി സയ്ന് ഗ്രീനും 16 പന്തില്‍ 6 റണ്‍സുമായി റുബന്‍ ട്രംപ്ള്‍മാനും പിടിച്ചു നില്ക്കാന് നോക്കിയെങ്കിലും അതൊന്നും കാര്യമായി ഫലം കാണാന്‍ ഉതകിയില്ല. അതിവേഗമാണ് പിന്നീട് അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ത്യക്കായി പന്തടെുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. വരുണ്‍ 3 വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് അര്‍ധ സെഞ്ച്വറിക്കൊപ്പം ബൗളിങിലും തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ദിക് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ടോസ് നേടി നമീബിയ ബൗളിങ് എടുക്കുകയായിരുന്നു. പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര് റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍! 4 റണ്‍സിനിടെ നിലംപൊത്തി 5 വിക്കറ്റുകള്‍! തീപ്പൊരി ഇഷാന്, ഹര്‍ദികിന്റെ അര്‍ധ സെഞ്ച്വറി; നമീബിയ ഇന്ത്യയെ 'ഒതുക്കി' ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന് കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി. അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളി. പിന്നീട് ഇഷാന് കിഷന് കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന് 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന് 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന് ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം ഇഷാന് 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്. പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ ഹര്‍ദിക് മടങ്ങുകയും ചെയ്തു. ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കുലം പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. 6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി India vs Namibia, T20 World Cup: India beat Namibia by 93 runs in New Delhi and went to the top of Group A
'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്'അംപയര്‍, 'ഡെഡ് ബോള്‍'തര്‍ക്കം
ന്യൂഡല്‍ഹി: ഇന്ത്യയും നമീബിയയും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടത്തിനിടെ നാടകീയ സംഭവങ്ങള്‍. ഇന്ത്യയുടെ ബാറ്റിങിന്റെ എട്ടാം ഓവറില്‍ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസും അംപയറും തമ്മില്‍ ചൂടേറിയ വാഗ്വാദം അരങ്ങേറി. ഇറാസ്മസ് എറിഞ്ഞ പന്ത് അംപയര്‍ ഡെഡ് ബോള്‍ വിളിച്ചതാണ് നമീബിയ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. പന്ത് മാറ്റി എറിയാൻ അംപയർ നമീബിയ ക്യാപ്റ്റനോട് പറയുകയും ചെയ്തു. തിലക് വര്‍മയായിരുന്നു ഈ സംഭവം നടക്കുമ്പോള്‍ ക്രീസില്‍. താരത്തിനെതിരെ ഇറാസ്മസ് ക്രീസിനും സ്റ്റംപിനും പിന്നില്‍ നിന്നു പന്ത് റലീസ് ചെയ്തതോടെയാണ് അംപയര്‍ ഈ പന്ത് അനുവദിക്കാതിരുന്നത്. ഇതോടെയാണ് ഇറാസ്മസ് അംപയറുമായി തര്‍ക്കിച്ചത്. 4 റണ്‍സിനിടെ നിലംപൊത്തി 5 വിക്കറ്റുകള്‍! തീപ്പൊരി ഇഷാന്, ഹര്‍ദികിന്റെ അര്‍ധ സെഞ്ച്വറി; നമീബിയ ഇന്ത്യയെ 'ഒതുക്കി' ഇഷാന് കിഷന്റേയും ഹര്‍ദിക് പാണ്ഡ്യയുടേയും അര്‍ധ സെഞ്ച്വറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് സ്വന്തമാക്കിയത്. മികച്ച സ്കോറിലേക്ക് നീങ്ങിയ ഇന്ത്യയെ ഒതുക്കുന്നതില്‍ മുന്നില്‍ നിന്നതും ഇറാസ്മസാണ്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത് ഇറാസ്മസാണ്. 6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി India vs Namibia: A dramatic moment briefly stole the spotlight during India’s T20 World Cup 2026 Group A clash against Namibia
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്ര. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. ടോസ് നേടി നമീബിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര് റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍! ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. 6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന് കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി. അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളിപ്പോയി. പിന്നീട് ഇഷാന് കിഷന് കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന് 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന് 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന് ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം ഇഷാന് 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്. 3 സിക്സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട് പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ മടങ്ങുകയും ചെയ്തു. ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കിലും പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് India vs Namibia, T20 World Cup: Namibia have fought hard here to restrict India to 209 thanks to Gerhard Erasmus stellar bowling display
6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന് കിഷന്. താരം 20 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന് 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന് 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന് ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം ഇഷാന് 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തുകയും ചെയ്തു. നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസിനാണ് വിക്കറ്റ്. 3 സിക്സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട് ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. ഇഷാനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഇത്തവണ കളിക്കാനിറങ്ങിയത്. താരത്തിന്റെ കന്നി ലോകകപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിനു പക്ഷേ അധികം മുന്നോട്ടോ പോകാനായില്ല. ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളിപ്പോയി. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് T20 World Cup: Ishan Kishan looked certain here to go all the way to a triple figure score but Gerhard Erasmus comes in to get the breakthrough
3 സിക്സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട്
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്ത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളിപ്പോയി. ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്. ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന് കിഷന്, സഞ്ജു സാംസണ്, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി. വാംഖഡെയില്‍ 'മോസ്ക്ക ബ്രദേഴ്സ്' ബ്രില്ല്യൻസ്! ചരിത്രത്തിലാദ്യമായി ലോകകപ്പ് ജയം സ്വന്തമാക്കി അസൂറികള്‍ T20 World Cup: Just when Sanju Samson showed signs of his best form, he ends up being outdone by the Namibian bowling unit
ധാക്ക: ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന തീരുമാനം എടുത്തത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും താരങ്ങളുമാണെന്ന കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലിന്റെ പ്രതികരണം വിവാദമായി. സംഭവം വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ അദ്ദേഹം യു ടേൺ അടിച്ച് പ്രസ്താവന വിഴുങ്ങുകയും ചെയ്തു. ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കേണ്ട എന്നത് സർക്കാർ തലത്തിലുണ്ടായ തീരുമാനം തന്നെയെന്നു തിരുത്തി ആസ്ഫ് നസ്റുൽ തടിയൂരുകയും ചെയ്തു. താൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി വിശദീകരിക്കാൻ പറ്റാത്തതിന്റെ പ്രശ്നമാണ് ആദ്യം സംഭവിച്ചത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ തയ്യാറെടുപ്പില്ലാതെ പറഞ്ഞതാണ്. ലോകകപ്പിൽ കളിക്കാത്തതിൽ നിരാശയുണ്ടോ എന്ന ചോദ്യം വന്നപ്പോഴാണ് അങ്ങനെ പ്രതികരിച്ചതെന്നും ആസിഫ് നസ്റുൽ ന്യായീകരിച്ചു. വാംഖഡെയില്‍ 'മോസ്ക്ക ബ്രദേഴ്സ്' ബ്രില്ല്യൻസ്! ചരിത്രത്തിലാദ്യമായി ലോകകപ്പ് ജയം സ്വന്തമാക്കി അസൂറികള്‍ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്നു വ്യക്തമാക്കിയത്. തീരുമാനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെ ഐസിസി അവരെ പുറത്താക്കി പകരം സ്കോട്ലൻഡിനു അവസരം കൊടുക്കുകയും ചെയ്തു. തങ്ങളുടെ മത്സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. ഐസിസി ഈ ആവശ്യം വോട്ടിനിട്ടു തള്ളി. പിന്നാലെയാണ് ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയത്. ബംഗ്ലാദേശ് സർക്കാരിന്റെ സമ്മർദ്ദമാണ് ബിസിബിയെ ലോകകപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചത്. അതിനിടെ ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. അവർ ലോകകപ്പ് കളിക്കുമെന്നും എന്നാൽ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നുമായിരുന്നു നിലപാടെടുത്തത്. പാകിസ്ഥാൻ സർക്കാരാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം അവർ തീരുമാനത്തിൽ നിന്നു പിൻമാറി. ഐസിസി ഉയർത്തിയ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. പൊരുതി വീണ പോരില്‍ അംപയറോട് തര്‍ക്കിച്ചു; അഫ്ഗാന് താരം മുഹമ്മദ് നബിക്ക് ശിക്ഷ T20 World Cup boycott: Sports Advisor Asif Nazrul claimed Bangladesh's T20 World Cup withdrawal was a player and board-led move
വാംഖഡെ: ആദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തി ഇറ്റലി ചരിത്ര വിജയം സ്വന്തമാക്കി. നേപ്പാളിനെ അവര്‍ 10 വിക്കറ്റിനു അട്ടിമറിച്ചു. നേപ്പാള്‍ ഉയര്‍ത്തിയ 124 റണ്‍സ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 12.4 ഓവറില്‍ അവര്‍ അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 19.3 ഓവറില്‍ 123 റണ്‍സിനു ഓള് ഔട്ടാക്കി ബൗളിങില്‍ മികവ് പുലര്‍ത്തി. പിന്നാലെ ബാറ്റിങിലും അവര്‍ നേപ്പാളിനെ അടപടലം തകര്‍ത്തു. ഓപ്പണര്‍മാരും സഹോദരന്മാരുമായ ജസ്റ്റിന് മോസ്ക്ക, ആന്റണി മോസ്ക്ക എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇറ്റലി അട്ടിമറി വിജയവും ചരിത്രത്തിലെ ആദ്യ ലോകകപ്പ് ജയവും സ്വന്തമാക്കിയത്. ആന്റണി മോസ്ക്ക 32 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം 62 റണ്‍സെടുത്തു. ജസ്റ്റിന് മോസ്ക്ക 44 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 60 റണ്‍സും സ്വന്തമാക്കി. ഇരുവരും പുറത്താകാതെ 124 റണ്‍സ് ചേര്‍ത്താണ് ടീമിനു അഭിമാന ജയം ഒരുക്കിയത്. ടോസ് നേടി വാംഖഡെ പിച്ചില്‍ ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ ഇറ്റാലിയന്‍ ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു. പൊരുതി വീണ പോരില്‍ അംപയറോട് തര്‍ക്കിച്ചു; അഫ്ഗാന് താരം മുഹമ്മദ് നബിക്ക് ശിക്ഷ 27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ്‍ കെസി 11 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീം സ്കോര്‍ 123ല്‍ എത്തിക്കുകയായിരുന്നു. ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന്‍ മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്, ജെജെ സ്മറ്റ്സ്, ജസ്പ്രീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രത്നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക nepal vs italy: Italy have registered their maiden victory in T20 World Cup history as Mosca brothers guided them to a comprehensive ten-wicket victory
പൊരുതി വീണ പോരില്‍ അംപയറോട് തര്‍ക്കിച്ചു; അഫ്ഗാന് താരം മുഹമ്മദ് നബിക്ക് ശിക്ഷ
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഡബിള്‍ സൂപ്പര്‍ ഓവര്‍ പോരാട്ടം പൊരുതി തോറ്റ അഫ്ഗാനിസ്ഥാന് മറ്റൊരു തിരിച്ചടി കൂടി. വെറ്ററന്‍ താരം മുഹമ്മദ് നബിക്ക് പിഴ ശിക്ഷ. മത്സരത്തിനിടെ അമ്പയറോടു തര്‍ക്കിച്ചതിനാണ് ഐസിസി ചട്ടലംഘനം കാണിച്ച് പിഴ ചുമത്തിയത്. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയാണ് നബിക്കെതിരെ ചുമത്തിയത്. അഫ്ഗാനിസ്ഥാന് ബാറ്റിങിന്റെ 14ാം ഓവറിലാണ് സംഭവം. ദക്ഷിണാഫ്രിക്ക താരം ലുന്‍ഗി എന്‍ഗിഡി കൈയില്‍ ധരിച്ചിരുന്ന റിസ്റ്റ് ബാന്ഡിനെച്ചൊല്ലിയാണ് നബി അംപയറുമായി തര്‍ക്കിച്ചത്. എൻഗിഡി ധരിച്ച റിസ്റ്റ് ബാൻഡ് കാരണം തനിക്ക് പന്ത് കാണാൻ സാധിക്കുന്നില്ലെന്നായിരുന്നു നബി വാദിച്ചത്. വെറ്ററന്‍ താരം ദീര്‍ഘ നേരം അംപയറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അന്താരാഷ്ട്ര പോരാട്ടത്തില്‍ അംപയറുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ നബി തയ്യറായില്ലെന്നും ഇത് ഐസിസി കോഡ് ഓഫ് കണ്ടക്ട് അര്‍ട്ടിക്കിള്‍ 2.4ന്റെ ലംഘനമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. പിഴയ്ക്കൊപ്പം ഡീമെറിറ്റ് പോയിന്റും ചേര്‍ത്തിട്ടുണ്ട്. ആദ്യന്തം ത്രില്ലര്‍; ലോകകപ്പ് ചരിത്രത്തിലാദ്യം 'ഡബിള്‍ സൂപ്പര്‍ ഓവര്‍'; അഫ്ഗാന്റെ പോരാട്ടവീര്യം മറികടന്ന് ദക്ഷിണാഫ്രിക്ക നബി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശിക്ഷയും താരം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ താരത്തിന്റെ വാദം കേള്‍ക്കേണ്ടതില്ലെന്നും മാച്ച് ഓഫീഷ്യല്‍സ് വ്യക്തമാക്കി. ടി20 ലോകകപ്പില്‍ ആദ്യമായി അരങ്ങേറിയ ഇരട്ട സൂപ്പര്‍ ഓവര്‍ പോരാട്ടത്തിലാണ് അഫ്ഗാന് തോല്‍വി വഴങ്ങിയത് നിശ്ചിത സമയത്തും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇറ്റലി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കുമോ? നേപ്പാളിനെ വീഴ്ത്താന്‍ 124 റണ്‍സ് T20 World Cup: Veteran Afghanistan all-rounder Mohammad Nabi has been fined 15 percent of his match fee
ഇറ്റലി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കുമോ? നേപ്പാളിനെ വീഴ്ത്താന്‍ 124 റണ്‍സ്
വാംഖഡെ: ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തിയ ഇറ്റലിക്ക് ആദ്യ ജയം സ്വന്തമാക്കാന്‍ അവസരം. എതിരാളികളായ നേപ്പാളിനെ അവര്‍ 19.3 ഓവറില്‍ 123 റണ്‍സിനു ഓള് ഔട്ടാക്കി. മനസ് വച്ചാല്‍ ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയം അവര്‍ക്ക് സ്വന്തമാക്കാം. 20 ഓവറില്‍ ജയിക്കാന്‍ അവര്‍ താണ്ടേണ്ടത് വെറും 124 റണ്‍സ്. ടോസ് നേടി വാംഖഡെ പിച്ചില്‍ ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ ഇറ്റാലിയന്‍ ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു. രത്നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക 27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ്‍ കെസി 11 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീം സ്കോര്‍ 123ല്‍ എത്തിക്കുകയായിരുന്നു. ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന്‍ മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്, ജെജെ സ്മറ്റ്സ്, ജസ്പ്രീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം nepal vs italy, T20 World Cup: Crishan Kalugamage took three wickets while Ben Manenti accounted for two scalps as Italy restrict Nepal to 123 in 19.3 overs
രത്നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക
പല്ലക്കീല്‍: ടി20 ലോകകപ്പില്‍ രണ്ടാം ജയം സ്വന്തമാക്കി ശ്രീലങ്ക. ഒമാനെതിരെ ലങ്ക 105 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന മികച്ച സ്കോര്‍ സ്വന്തമാക്കി. ഒമാന്റെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സില്‍ അവസാനിച്ചു. 53 റണ്‍സെടുത്തു പുറത്താകാതെ ക്രീസില്‍ നിന്ന മുഹമ്മ നദീമിന്റെ ബാറ്റിങ് മാത്രമാണ് ഒമാന്‍ പറയാനുള്ളത്. വസീം അലിയും ഒന്നു കത്തി നോക്കിയെങ്കിലും അധികം ജ്വലിച്ചില്ല. താരം 20 പന്തില്‍ 3 സിക്സുകള്‍ സഹിതം 27 റണ്‍സെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ലങ്കയ്ക്കായി ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. തീക്ഷണ നാലോവറില്‍ 11 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ദുനിത് വെള്ളാലഗെ, ദുഷന്‍ ഹേമന്ത, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം നേരത്തെ ആദ്യം ബാറ്റിങിനു ഇറങ്ങിയ ലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസ്, പവന് രത്നായകെ, ക്യാപ്റ്റന്‍ ദസുന്‍ ഷനക എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. കുശാല്‍ മെന്‍ഡിസ് 45 പന്തില്‍ 7 ഫോറുകള്‍ സഹിതം 61 റണ്‍സെടുത്തു. രത്നായകെ 28 പന്തില്‍ 8 ഫോറും ഒരു സിക്സും സഹിതം 60 റണ്‍സ് വാരി. ഷനക 20 പന്തില്‍ 5 സിക്സും 2 ഫോറും സഹിതം 50 റണ്‍സും അടിച്ചെടുത്തു. മധ്യനിരയില്‍ കാമിന്ദു മെന്‍ഡിസ് 2 സിക്സും ഒരു ഫോറും സഹിതം 7 പന്തില്‍ 19 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു. അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം sri lanka vs oman: Sri Lanka commanding 105 run victory over Oman in their T20 World Cup Group B clash
അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം
ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മ കളിക്കാതിരുന്നാൽ ആരെ ഓപ്പണറായി ഇറക്കണം എന്ന ചർച്ച സജീവമാണ്. നിലവിൽ ഓപ്പണറാകാൻ യോഗ്യതയുള്ളത് മലയാളി താരം സഞ്ജു സാംസണിനാണ്. ലോകകപ്പിന് തൊട്ട് മുൻപേ നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താരത്തിന്റേത് മോശം പ്രകടനമായിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു എന്നാൽ ഇന്നത്തെ മത്സരത്തിൽ അഭിഷേക് ശർമയ്ക്ക് പകരം ഓപ്പണറായി വാഷിങ്ടൺ സുന്ദറിനെ പരിഗണയ്ക്കണമെന്നാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ അഭിപ്രായം. “ഞാൻ ക്യാപ്റ്റനായിരുന്നെങ്കിൽ വ്യത്യസ്തമായി ചിന്തിക്കുമായിരുന്നു. സഞ്ജു ഇപ്പോൾ ഫോമിലല്ല. അത് കൊണ്ട് വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി ഓപ്പണറായി ഇറക്കും. ഇതിലൂടെ പാകിസ്ഥാനെതിരായ മത്സരത്തിൽ വാഷിങ്ടൻ സുന്ദറിന് ഫോം കണ്ടെത്താനും മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിയും'' അദ്ദേഹം പറഞ്ഞു. 'എന്തൊരു കഷ്ടമാണ് ': ബുംറയുടെ യോർക്കറിൽ ഇഷാൻ കിഷൻ വീണു; പരിക്ക് ഗുരുതരമല്ലെന്ന് സൂചന (വിഡിയോ) അഭിഷേക് ശർമ പാകിസ്ഥനെതിരായ മത്സരത്തിൽ തിരികെ എത്തിയാൽ സുന്ദറിനെ എട്ടാം സ്ഥാനത്തേക്ക് മാറ്റിയ ശേഷം റിങ്കു സിങിനെ പുറത്തിരുത്താമെന്നും അദ്ദേഹം പറഞ്ഞു. “സഞ്ജുവിന് മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അതിൽ അദ്ദേഹം നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. സുന്ദറിന് ഒരു മത്സരത്തിന്റെ അനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്'' കൃഷ്ണമാചാരി പറഞ്ഞു. സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി (വിഡിയോ) ഓപ്പണർ അഭിഷേക് ശർമയെ വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കും. ന്യൂസിലൻഡിനെതിരായ അഞ്ച് ടി20കളിൽ 46 റൺസ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെച്ച് വിമർശകർക്ക് മറുപടി നൽകാൻ സഞ്ജുവിന് ലഭിക്കുന്ന അവസരമാണിത്. Srikkanth Suggests Washington Sundar to Open Against Namibia
സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി (വിഡിയോ)
ന്യൂഡൽഹി: ടി20 ലോകകപ്പില്‍ അരങ്ങേറ്റ മത്സരത്തിന് തയ്യാറെടുക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പരിശീലന വിഡിയോ ഔദ്യോഗികമായി പങ്ക് വെച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം ഡൽഹിയിൽ പരിശീലനം നടത്തിയിരുന്നു. സഞ്ജു നെറ്റ്സിൽ പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഐസിസി പങ്കു വെച്ചിരിക്കുന്നത്. സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു 'നമീബിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ തിളങ്ങിയ പ്രകടനം കാഴ്ചവെച്ചു സഞ്ജു സാംസൺ' എന്ന തലക്കെട്ടോടെയാണ് ഐസിസി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ അര്‍ഷ്ദീപ് സിങിന്റെ വേഗതയേറിയ പന്തുകൾ പുൾ ഷോട്ട് കളിക്കുന്നതും സഞ്ജുവിന്റെ പെർഫോമൻസ് കണ്ട് സൂര്യകുമാർ യാദവ് താരത്തെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. 'എന്തൊരു കഷ്ടമാണ് ': ബുംറയുടെ യോർക്കറിൽ ഇഷാൻ കിഷൻ വീണു; പരിക്ക് ഗുരുതരമല്ലെന്ന് സൂചന (വിഡിയോ) View this post on Instagram A post shared by ICC (@icc) പതിവ് ശൈലിയിൽ നിന്ന് മാറി ക്രീസിൽ കൃത്യമായ സ്റ്റാൻഡ്സിൽ നിന്നാണ് സഞ്ജു ബൗളുകൾ നേരിട്ടത്. നെറ്റ്സിലെ പരിശീലനത്തിൽ സഞ്ജു കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത് എന്നും കാണാം. അസുഖം കാരണം ആശുപത്രിയിൽ പ്രവേശിച്ച ഇന്ത്യൻ ഓപ്പണർ അഭിഷേക് ഇന്ന് മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. പകരം സഞ്ജു ഓപ്പണിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. Confident Sanju Samson Impresses in Training Ahead of T20 World Cup Debut
'എന്തൊരു കഷ്ടമാണ് ': ബുംറയുടെ യോർക്കറിൽ ഇഷാൻ കിഷൻ വീണു; പരിക്ക് ഗുരുതരമല്ലെന്ന് സൂചന (വിഡിയോ)
ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇഷാൻ കിഷന് പരിക്കേറ്റു. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ജസ്പ്രീത് ബുംറയുടെ യോർക്കർ ബൗൾ കാലിൽ തട്ടിയതാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഇഷാൻ കിഷൻ നിലത്ത് വീഴുകയായിരുന്നു. സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു ഉടൻ തന്നെ ടീമിന്റെ ഫിസിയോ സംഘം മൈതാനത്തേക്ക് എത്തി പ്രാഥമിക പരിശോധന നടത്തി. ചികിത്സയ്ക്ക് ശേഷം കിഷൻ വീണ്ടും എഴുന്നേറ്റു കുറച്ച് നേരം കൂടി ബാറ്റിങ് തുടർന്നു. മിനിറ്റുകൾ മാത്രം നെറ്റ്സിൽ ചെലവഴിച്ച ശേഷം താരം പരിശീലനം അവസാനിപ്പിച്ചു മടങ്ങുകയും ചെയ്തു. ഇഷാൻ കിഷന്റെ പരിക്കിനെ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബി സി സി ഐ തയ്യാറായിട്ടില്ല. ഇന്നത്തെ മത്സരത്തിൽ താരം കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം Ishan Kishan got injured by Jasprit Bumrah’s toe-crushing yorker. Ishan Kishan went down in a lot of pain during the practice session. Hope it’s not serious — it looks very scary. pic.twitter.com/he3Ndsx6kq — Sonu (@Cricket_live247) February 12, 2026 അതേ സമയം, മറ്റൊരു ഇന്ത്യൻ താരം അഭിഷേക് ശർമ ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങില്ല. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും താരം കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. Ishan Kishan Suffers Injury Scare During Training Ahead of Namibia Clash
റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം
മുംബൈ: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ 30 റണ്‍സിന് മുന്‍ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ടീം ഫിലീഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ട് ആയി. ഇതോടെ സൂപ്പര്‍ 8 പ്രതീക്ഷകൾ വെസ്റ്റ് ഇൻഡീസ് സജീവമാക്കി. ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ? ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിന്റെ തകർപ്പൻ ബാറ്റിങ്ങിനാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോറിലേക്ക് എത്തിച്ചത്. 42 പന്തിൽ നിന്ന് 76 റൺസ് ആണ് താരം നേടിയത്. റോസ്റ്റോൺ ചേസ് 34 റൺസും ജേസൺ ഹോൾഡർ 17 പന്തിൽ നിന്ന് നേടിയ 33 റൺസുമാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദും ജാമി ഓവർടോണും രണ്ട വിക്കറ്റ് വീതം വീഴ്ത്തി. ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന് താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം 197 റൺ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് ബാറ്റർമാരായ ഫിൽ സാൾട്ട് 30 റൺസും ജോസ് ബട്ട്ലർ 14 പന്തിൽ 21 റൺസെടുത്തും പുറത്തായി. മൂന്നാമനായി കളത്തിലിറങ്ങിയ ജേക്കബ് ബെഥേൽ 23 പന്തിൽ 33 റൺസും നേടി. എന്നാൽ മധ്യനിരയിലെ താരങ്ങൾക്ക് സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. ആദ്യന്തം ത്രില്ലര്‍; ലോകകപ്പ് ചരിത്രത്തിലാദ്യം 'ഡബിള്‍ സൂപ്പര്‍ ഓവര്‍'; അഫ്ഗാന്റെ പോരാട്ടവീര്യം മറികടന്ന് ദക്ഷിണാഫ്രിക്ക വാലറ്റക്കരെ കൂട്ടുപിടിച്ചു സാം കറന് (30 പന്തിൽ 43 റൺസ്) നടത്തിയ ഒറ്റയാൾ പോരാട്ടവും പാഴായി. ഒടുവിൽ 166 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിക്കുക ആയിരുന്നു. വെസ്റ്റ് ഇൻഡീസിനായി ഗുടകേഷ് മോടി . മൂന്ന് വിക്കറ്റും റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റും സ്വന്തമാക്കി. West Indies Beat England by 30 Runs to Boost Super 8 Hopes in T20 World Cu
അഹമ്മദാബാദ്: അവസാനപന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ വിജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനെതിരെ ചരിത്ര വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യമായാണ് ഒരു ലോകകപ്പില്‍ രണ്ട് സൂപ്പര്‍ ഓവര്‍ പിറക്കുന്നത്. നിശ്ചിത സമയത്തും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന് താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആദ്യസൂപ്പര്‍ ഓവറില്‍ അഫ്ഗാന് 17 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിയ്ക്കായി ട്രിസ്റ്റന്‍ സ്റ്റബ്സ് അവസാന പന്തില്‍ സിക്സര്‍ പറത്തിയതോടെ ആദ്യസൂപ്പര്‍ ഓവര്‍ ടൈ ആയി. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക് 23 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ കേശവ് മഹാരാജ് എറിഞ്ഞ ഓവറില്‍ തുടര്‍ച്ചയായി ഗുര്‍ബാസ് മുന്ന് സിക്സര്‍ പറത്തി വിജയത്തോട് അടുത്തെത്തി അഫ്ഗാന്. അവസാന പന്ത് വൈഡ് ആയതോടെ വിജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍. മൂന്നാമതും സൂപ്പര്‍ ഓവര്‍ എന്ന നിലയിലേക്ക് നീങ്ങിയ മത്സരത്തിലെ അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക ചരിത്ര വിജയം നേടി. ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ? SUPER OVER TIED! Get to your screens now, broadcast details ➡️ https://t.co/DbpuZ8sWQz #T20WorldCup #SAvAFG pic.twitter.com/iBSN3mUavu — T20 World Cup (@T20WorldCup) February 11, 2026 ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. ക്വിന്റണ്‍ ഡി കോക്കിന്റെയും റയാന് റിക്കിള്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ് മൂന്നും ക്യാപ്റ്റന്‍ റാഷിദ് ഖാന് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. വണ്‍ഡൗണായി എത്തി 28 പന്തില്‍ 61 റണ്‍സെടുത്ത റിക്കിള്‍ട്ടണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 41 പന്തില്‍ 59 റണ്‍സെടുത്ത് ഡി കോക്കും തകര്‍ത്തടിച്ചു. 19 പന്തില്‍ 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ്, 15 പന്തില്‍ 20 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 7 പന്തില്‍ 16 റണ്‍സെടുത്ത മാര്‍കോ യാന്സണ് എന്നിവരും നിര്‍ണായക സംഭാവന നല്കി. മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനും അതനിലയില്‍ തന്നെ പോരാടി. ഗുര്‍ബാസിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് മത്സരത്തില്‍ നിര്‍ണായകമായത്.താരം 42 പന്തില്‍ നിന്ന് 84 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ എന്‍ഡിഗി അഫ്ഗാന് നിരയില്‍ തകര്‍ച്ചയുണ്ടാക്കിയെങ്കിലും അവസാന ഓവറുകളില്‍ നൂര്‍ അഹമ്മദ് സിക്സര്‍ പറത്തിയതോടെ മത്സരം അത്യന്തം ആവേശമായി, കഗീസോ റബാഡ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് നോബോളുകള്‍ വന്നെങ്കിലും അവസാന പന്തില്‍ അഫ്ഗാന് താരം റണ്‍ ഔട്ടായതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. T20 World Cup: South Africa wins first-ever double Super Over game vs Afghanistan
ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന് താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
കൊളംബോ: ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ 32 റണ്‍സിന് യു എസിനെ കഴിഞ്ഞ ദിവസം പാകിസ്ഥാന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ 27 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സ്പിന്നര്‍ ഉസ്മാന് താരിഖ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.എന്നാൽ താരിഖിന്റെ ബൗളിങ് ശൈലി ഇപ്പോൾ വലിയ വിമർശനം നേരിടുകയാണ്. അട്ടിമറി ആവര്‍ത്തിച്ചില്ല! യുഎസ്എയെ സ്പിന്നിൽ കുരുക്കി പകരം വീട്ടി പാകിസ്ഥാന് മറ്റ് ബൗളർമാരിൽ നിന്ന് വ്യത്യസ്തമായി റണ്‍-അപ്പിനിടയിലെ അസ്വാഭാവികമായി ആക്ഷൻ നിർത്തി ബാറ്റർമാരെ കബളിപ്പിച്ച ശേഷമാണ് താരം പന്തെറിയുന്നത്. ഇത് ഐസിസി നിയമങ്ങൾക്ക് എതിരാണെന്നാണ് മുതിർന്ന താരങ്ങൾ ഉൾപ്പെടെ പറയുന്നത്. ഫുട്ബോളിൽ പോലും പെനാൽറ്റി റൺ-അപ്പിനിടെ കളിക്കാർക്ക് ചെറുതായി ഒന്ന് നിൽക്കാനും റൺ അപ്പ് തുടരാനും അനുമതി ഇല്ല. ഇത് തെറ്റായ രീതിയാന്നെന്നാണ് മുൻ ക്രിക്കറ്റർ ശ്രീവത്സ ഗോസ്വാമി പറഞ്ഞു. ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ? ഗോസ്വാമിയുടെ ഈ പരാമർശനത്തിനാണ് ആര് അശ്വിന് മറുപടിയുമായി രംഗത്ത് എത്തിയത്. '' ഫുട്ബോളിൽ ഇത് അനുവദിക്കുന്നില്ലെന്ന് സമ്മതിക്കുന്നു. പക്ഷെ ബാറ്റർക്ക് അമ്പയറിനെയോ ബൗളറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റ് ചെയ്യാനോ റിവേഴ്സ് ഷോട്ട് കളിക്കാനോ അനുമതി ലഭിക്കുമ്പോൾ എന്തിനാണ് ബൗളർമാർക്ക് ഇത്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വാസ്തവത്തിൽ, ബൗളർ അമ്പയറിനെ അറിയിക്കാതെ താൻ പന്തെറിയുന്ന കൈ മാറ്റാൻ പോലും അനുവദിക്കപ്പെടുന്നില്ല. ആ നിയമമാണ് ആദ്യം മാറ്റേണ്ടതെന്നും അശ്വിൻ എക്സിൽ കുറിച്ചു. Tariq’s Run-Up Pause Triggers Row as Goswami Slams It and Ashwin Defends Bowlers
ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ?
മുംബൈ: ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങും മുൻപേ ഇന്ത്യൻ ടീമിന് തിരിച്ചടി. ഓപ്പണര്‍ അഭിഷേക് ശര്‍മയെ വയറിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ താരം നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലായി. കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല. അട്ടിമറി ആവര്‍ത്തിച്ചില്ല! യുഎസ്എയെ സ്പിന്നിൽ കുരുക്കി പകരം വീട്ടി പാകിസ്ഥാന് 'രോഗലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ചില പരിശോധനകൾ നടക്കുന്നുണ്ട്, ഇന്ന് ഡിസ്ചാർജ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നമീബിയക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് റണ്ണൊന്നും എടുക്കാതെയാണ് മടങ്ങിയത്. കടുത്ത പനി കാരണം താരം മത്സരത്തിൽ ഫീൽഡിങ്ങിനും ഇറങ്ങിയിരുന്നില്ല. 'പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കൽ വച്ചു; കഷ്ടം, ഇങ്ങനെ നാണംകെടണോ' അഭിഷേകിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യക്കായി കളത്തിലിറങ്ങും. ഇഷാന് കിഷനൊപ്പം സഞ്ജുവാകും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. അടുത്തിടെ ന്യൂസിലൻഡിനെതിരെ നടന്ന നടന്ന ടി20 മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ 11 പേരിൽ താരത്തിന് അവസരം ലഭിക്കാതെ പോയത്. 2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ അഭിഷേക് ശര്‍മയ്ക്ക് പകരം സഞ്ജു കളത്തിലിറങ്ങുമ്പോൾ ആരാധകരെയും വലിയ പ്രതീക്ഷയിലാണ്. താരതമ്യേന ചെറിയ ടീമായ നമീബിയയ്ക്ക് എതിരെ സഞ്ജു കത്തികയറിയാൽ തുടർന്നുള്ള മത്സരങ്ങളിലും താരത്തിന് അവസരം ലഭിക്കും. Abhishek Sharma Hospitalized Ahead of T20 World Cup India-Namibia Match Sanju Samson Likely to Open
അട്ടിമറി ആവര്‍ത്തിച്ചില്ല! യുഎസ്എയെ സ്പിന്നിൽ കുരുക്കി പകരം വീട്ടി പാകിസ്ഥാന്
കൊളംബോ: ടി20 ലോകകപ്പില്‍ തുടരെ രണ്ടാം മത്സരവും വിജയിച്ച് പാകിസ്ഥാന്. 2024ലെ ലോകകപ്പില്‍ അട്ടിമറി നടത്തിയ യുഎസ്എയെ ഇത്തവണ അതാവര്‍ത്തിക്കാന്‍ പാകിസ്ഥാന് സമ്മിതിച്ചില്ല. 32 റണ്‍സ് വിജയമാണ് പാകിസ്ഥാന് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് കണ്ടെത്തി. യുഎസ്എയുടെ മറുപടി 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു. സ്പിന്നർമാരുടെ മികവിലാണ് പാക് ജയം. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഎസ്എ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് സ്കോറിങ് വേഗം കുറഞ്ഞു. ഓപ്പണര്‍ ഷയാന്‍ ജഹാംഗീര്‍, ശുഭം രഞ്ജനെ, മിലിന്ദ് കുമാര്‍ എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്. അവര്‍ക്ക് പക്ഷെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ശുഭം രഞ്ജനെയാണ് ടീമിന്റെ ടോപ് സ്കോറര്‍. താരം അര്‍ധ സെഞ്ച്വറിയുമായി പൊരുതി. 30 പന്തില്‍ 3 വീതം സിക്സും ഫോറും സഹിതം താരം 51 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യക്കെതിരേയും മികച്ച രീതിയില്‍ ബാറ്റ് വീശിയ താരം പാകിസ്ഥാനെതിരേയും മികവ് ആവര്‍ത്തിച്ചു. ഷയാന്‍ ജഹാംഗീര്‍ 34 പന്തില്‍ 49 റണ്‍സെടുത്തു. താരം 5 ഫോറും 2 സിക്സും തൂക്കി. മിലിന്ദ് കുമാര്‍ 2 ഫോറും ഒരു സിക്സും സഹിതം 29 റണ്‍സ് കണ്ടെത്തി. 'പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കൽ വച്ചു; കഷ്ടം, ഇങ്ങനെ നാണംകെടണോ' പാക് നിരയില്‍ രണ്ടാം പോരില്‍ കളിക്കാന്‍ അവസരം കിട്ടിയ ഉസ്മാന് താരിഖ് മികച്ച രീതിയില്‍ പെന്തെറിഞ്ഞു. താരം 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ഷദബ് ഖാന് 2 വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമദ്, ഷഹീന് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ടോസ് നേടി യുഎസ്എ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഭേദപ്പെട്ട സ്കോറുയര്‍ത്തി. പാകിസ്ഥാനു വേണ്ടി ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന് അര്‍ധ സെഞ്ച്വറിയുമായി കളം വാണു. ഒരു ഘട്ടത്തില്‍ പാക് സ്കോര്‍ 200 കടക്കുമെന്നു തോന്നിച്ചു. എന്നാല്‍ യുഎസ്എ ബൗളര്‍മാര്‍ അതിനു സമ്മതിച്ചില്ല. വാലറ്റത്തിന്റെ ഭാവനാശൂന്യമായ ബാറ്റിങും പാകിസ്ഥാനു തിരിച്ചടിയായി. അവസാന ഓവറില്‍ ഷഹീന് ഷാ അഫ്രീദി അടിച്ച ഒരു സിക്സാണ് പാക് സ്കോര്‍ 190ല്‍ എത്തിച്ചത്. ആദ്യ മത്സരത്തില്‍ 4 വിക്കറ്റെടുത്ത് ഇന്ത്യയെ വിറപ്പിച്ച ഷാഡ്ലി വാന്‍ ഷാല്‍വിക് പാകിസ്ഥാനേയും സമാന രീതിയില്‍ തന്നെ കുടുക്കി. ഇന്ത്യക്കെതിരെ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത ഷാല്‍വിക് പാകിസ്ഥാനെതിരേയും സമാന രീതിയില്‍ തന്നെ പന്തെറിഞ്ഞു. 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് നാല് പാക് വിക്കറ്റുകള്‍ ഷാല്‍വിക് സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്', പാകിസ്ഥാനെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്'! ഷാല്‍വിക് വീണ്ടും ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് സയിം അയൂബും സാഹിബ്സാദ ഫര്‍ഹാനും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. സാഹിബ്സാദയാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്. സ്കോര്‍ 54ല്‍ സയിം അയൂബിനേയും പിന്നാലെ സ്കോര്‍ 56ല്‍ ക്യാപ്റ്റന്‍ സല്മാന് ആഘയേയും പാകിസ്ഥാനെ തുടരെ നഷ്ടമായി. സയിം അയൂബ് 19 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ ഒരു റണ്ണമായി കൂടാരം കയറി. പിന്നീട് മൂന്നാം വിക്കറ്റില്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫര്‍ഹാനെ പിന്തുണച്ചതോടെ പാകിസ്ഥാന് മികച്ച സ്കോറിലേക്ക് നീങ്ങി. 15ാം ഓവറിലെ നാലാം പന്തില്‍ ബാബര്‍ വീഴുമ്പോള്‍ പാക് സ്കോര്‍ 137ലായിരുന്നു. പിന്നീടാണ് പാക് സ്കോറങിന്റെ വേഗം കുറഞ്ഞത്. ഫര്ഹാന് 41 പന്തില്‍ 5 സിക്സും 6 ഫോറും സഹിതം 73 റണ്‍സ് അടിച്ചെടുത്തു. ബാബര്‍ അസം 32 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. ബാബര്‍ 4 ഫോറും ഒരു സിക്സും തൂക്കി. പിന്നീടിറങ്ങിയവരില്‍ ഷദബ് ഖാന് മാത്രമാണ് തിളങ്ങിയത്. താരം 12 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 30 റണ്‍സ് സ്വന്തമാക്കി നിര്‍ണായക സംഭാവന നല്കി. pakistan vs usa, T20 World Cup: A spin-led dominance from Pakistan helped them take their revenge over USA with a 32-run win in Colombo
'പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കൽ വച്ചു; കഷ്ടം, ഇങ്ങനെ നാണംകെടണോ'
ലാഹോർ: ഇന്ത്യക്കെതിരായ ടി20 ലോകകപ്പിലെ മത്സരം കളിക്കാമെന്നു സമ്മതിച്ച പാകിസ്ഥാനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ നായകൻ ഷാഹിദ് അഫ്രീദി. ഐസിസിയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് ബഹിഷ്കരണം പിൻവലിച്ച് ഈ മാസം 15നു നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാമെന്നു പാകിസ്ഥാൻ സമ്മതിച്ചത്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു വ്യക്തമാക്കിയത്. പാക് സർക്കാരാണ് ഈ നിലപാടെടുത്തത്. ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഇടപെട്ടാണ് പാകിസ്ഥാനെ അനുനയിപ്പിച്ച് മത്സരിക്കാൻ സമ്മതിപ്പിച്ചത്. പാകിസ്ഥാന്റെ അഭിമാനം പിസിബി ഇന്ത്യയുടെ കാൽക്കീഴിൽ വച്ചതായി അഫ്രീദി തുറന്നടിച്ചു. ഒരു ചാനൽ ചർച്ചയിലാണ് മുൻ നായകന്റെ വിമർശനം. 'എന്തിനാണ് പിസിബി ഇങ്ങനെ നാണംകെടുന്നത്. നിങ്ങൾക്ക് ലോകകപ്പിൽ കളിക്കണമെങ്കിൽ കളിക്കുക. ഇല്ലെങ്കിൽ വേണ്ട. പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കീഴിൽ കൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാകിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി'- അഫ്രീദി തുറന്നടിച്ചു. ഇന്ത്യക്കെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്', പാകിസ്ഥാനെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്'! ഷാല്‍വിക് വീണ്ടും ഇന്ത്യൻ ക്രിക്കറ്റിനെതിരേയും അഫ്രീദി ചർച്ചയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. 'നാല് ഗുജറാത്തികൾ ചേർന്നാണു ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു പോകുന്നത്'- എന്നായിരുന്നു അഫ്രീദിയുടെ ആരോപണം. അതേസമയം ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിക്കുമ്പോഴും അഫ്രീദി ഇതുമായി ബന്ധപ്പെട്ട് എക്സില്‍ കുറിച്ചത് നേരെ വിപരീതമായ കാര്യമാണ്. തീരുമാനം ക്രിക്കറ്റിന്റെ വിജയമാണെന്നും പാക് സര്‍ക്കാര്‍ ടി20 ലോകകപ്പിന്റെ പവിത്രത കാത്തു എന്നുമാണ് അഫ്രീദി പറയുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ ബഹിഷ്കരണ തീരുമാനം മാറ്റിയത്. ഫെബ്രുവരി 15ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് സർക്കാർ അനുമതി നൽകി. ഇതോടെ, നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം മത്സരം നടക്കും. 'വിവിധ തലത്തിൽ നടന്ന ചർച്ചകളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച് ഐസിസി ടി20 ലോകകപ്പിൽ മുൻകൂട്ടി നിശ്ചയിച്ച മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ പാക് ടീമിന് അനുമതി നൽകുന്നു'- പാകിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. പിസിബിയുമായി നടന്ന ചർച്ചകൾ വിജയകരമായിരുന്നുവെന്ന് ഐസിസിയും വ്യക്തമാക്കി. 92 പന്തില്‍ 175 റണ്‍സ്, ലോകകപ്പില്‍ 'ലോക റെക്കോര്‍ഡ്'! india vs pakistan, T20 World Cup, Shahid Afridi: Pakistan government had instructed its team to take the field for the marquee game in Colombo
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്നത്തെ മൂന്നാം പോരാട്ടത്തില്‍ യുഎസ്എയ്ക്കു മുന്നില്‍ 191 റണ്‍സ് വിജയ ലക്ഷ്യം വച്ച് പാകിസ്ഥാന്. ടോസ് നേടി യുഎസ്എ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് യുഎസ്എയ്ക്കു മുന്നില്‍ ഭേദപ്പെട്ട സ്കോറുയര്‍ത്തി. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് കണ്ടെത്തി. പാകിസ്ഥാനു വേണ്ടി ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന് അര്‍ധ സെഞ്ച്വറിയുമായി കളം വാണു. ഒരു ഘട്ടത്തില്‍ പാക് സ്കോര്‍ 200 കടക്കുമെന്നു തോന്നിച്ചു. എന്നാല്‍ യുഎസ്എ ബൗളര്‍മാര്‍ അതിനു സമ്മതിച്ചില്ല. വാലറ്റത്തിന്റെ ഭാവനാശൂന്യമായ ബാറ്റിങും പാകിസ്ഥാനു തിരിച്ചടിയായി. അവസാന ഓവറില്‍ ഷഹീന് ഷാ അഫ്രീദി അടിച്ച ഒരു സിക്സാണ് പാക് സ്കോര്‍ 190ല്‍ എത്തിച്ചത്. 92 പന്തില്‍ 175 റണ്‍സ്, ലോകകപ്പില്‍ 'ലോക റെക്കോര്‍ഡ്'! ആദ്യ മത്സരത്തില്‍ 4 വിക്കറ്റെടുത്ത് ഇന്ത്യയെ വിറപ്പിച്ച ഷാഡ്ലി വാന്‍ ഷാല്‍വിക് പാകിസ്ഥാനേയും സമാന രീതിയില്‍ തന്നെ കുടുക്കി. ഇന്ത്യക്കെതിരെ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത ഷാല്‍വിക് പാകിസ്ഥാനെതിരേയും സമാന രീതിയില്‍ തന്നെ പന്തെറിഞ്ഞു. 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് നാല് പാക് വിക്കറ്റുകള്‍ ഷാല്‍വിക് സ്വന്തമാക്കിയത്. ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് സയിം അയൂബും സാഹിബ്സാദ ഫര്‍ഹാനും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. സാഹിബ്സാദയാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്. സ്കോര്‍ 54ല്‍ സയിം അയൂബിനേയും പിന്നാലെ സ്കോര്‍ 56ല്‍ ക്യാപ്റ്റന്‍ സല്മാന് ആഘയേയും പാകിസ്ഥാനെ തുടരെ നഷ്ടമായി. സയിം അയൂബ് 19 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ ഒരു റണ്ണമായി കൂടാരം കയറി. പിന്നീട് മൂന്നാം വിക്കറ്റില്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫര്‍ഹാനെ പിന്തുണച്ചതോടെ പാകിസ്ഥാന് മികച്ച സ്കോറിലേക്ക് നീങ്ങി. 15ാം ഓവറിലെ നാലാം പന്തില്‍ ബാബര്‍ വീഴുമ്പോള്‍ പാക് സ്കോര്‍ 137ലായിരുന്നു. പിന്നീടാണ് പാക് സ്കോറങിന്റെ വേഗം കുറഞ്ഞത്. 'അന്ന് അട്ടിമറിച്ചു, ഇന്നും യുഎസ്എ പാകിസ്ഥാനെ എട്ടുനിലയിൽ പൊട്ടിക്കും!' ഫര്ഹാന് 41 പന്തില്‍ 5 സിക്സും 6 ഫോറും സഹിതം 73 റണ്‍സ് അടിച്ചെടുത്തു. ബാബര്‍ അസം 32 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. ബാബര്‍ 4 ഫോറും ഒരു സിക്സും തൂക്കി. പിന്നീടിറങ്ങിയവരില്‍ ഷദബ് ഖാന് മാത്രമാണ് തിളങ്ങിയത്. താരം 12 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 30 റണ്‍സ് സ്വന്തമാക്കി നിര്‍ണായക സംഭാവന നല്കി. pakistan vs usa: Sahibzada Farhan's blistering half-century steered Pakistan to 190/9 in their T20 World Cup clash
92 പന്തില്‍ 175 റണ്‍സ്, ലോകകപ്പില്‍ 'ലോക റെക്കോര്‍ഡ്'!
ചെന്നൈ: ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടുമായി ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ടും ഫിന് അല്ലനും. യുഎഇക്കെതിരായ പോരാട്ടത്തില്‍ 10 വിക്കറ്റ് ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡിനായി ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത് 175 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട്. ലോക റെക്കോർഡിട്ടാണ് ഓപ്പണിങ് സഖ്യം ടീമിനെ ജയത്തിലേക്ക് നയിച്ചത്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടാണിത്. യുഎഇ ഉയര്‍ത്തിയ 174 റണ്‍സ് വിജയ ലക്ഷ്യം ന്യൂസിലന്‍ഡ് 15.2 ഓവറില്‍ മറികടന്നു. ഇരുവരും ചേര്‍ന്നു 92 പന്തിലാണ് 175 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചത്. തല്ലി വിറപ്പിച്ച് 'ക്ലിനിക്കല്‍' കിവികള്‍! ജയം 10 വിക്കറ്റിന് ഓപ്പണര്‍മാരായ ടിം സീഫെര്‍ടും ഫിന് അല്ലനും അര്‍ധ സെഞ്ച്വറികളുമായി പുറത്താകാതെ കോട്ട കെട്ടിയതോടെ യുഎഇ ബൗളിങ് താളം തെറ്റി. ടിം സീഫെര്‍ട് 42 പന്തില്‍ 12 ഫോറും 3 സിക്സും സഹിതം 89 റണ്‍സുമായും അല്ലന് 50 പന്തില്‍ 5 വീതം സിക്സും ഫോറും സഹിതം 84 റണ്‍സും വാരിയാണ് കിവികളെ വിജയ തീരത്തെത്തിച്ചത്. മത്സരത്തില്‍ കിവികള്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന ഭേദപ്പെട്ട സ്കോറുയര്‍ത്തി. ന്യൂസിലന്‍ഡ് ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 15.2 ഓവറില്‍ 175 റണ്‍സ് അടിച്ചാണ് വിജയിച്ചത്. തുടരെ രണ്ടാം ജയവുമായി അവര്‍ കുതിക്കുന്നു. 'അന്ന് അട്ടിമറിച്ചു, ഇന്നും യുഎസ്എ പാകിസ്ഥാനെ എട്ടുനിലയിൽ പൊട്ടിക്കും!' T20 World Cup, World Record, Highest partnership: New Zealand’s openers Tim Seifert and Finn Allen produced a stunning batting display
തല്ലി വിറപ്പിച്ച് 'ക്ലിനിക്കല്‍'കിവികള്‍! ജയം 10 വിക്കറ്റിന്
ചെന്നൈ: ടി20 ലോകകപ്പില്‍ യുഎഇക്കിതിരെ ക്ലിനിക്കല്‍ ചെയ്സുമായി ന്യൂസിലന്‍ഡ്. കിവികള്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന ഭേദപ്പെട്ട സ്കോറുയര്‍ത്തി. ന്യൂസിലന്‍ഡ് ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 15.2 ഓവറില്‍ 175 റണ്‍സ് അടിച്ച് വിജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ ടിം സീഫെര്‍ടും ഫിന് അല്ലനും അര്‍ധ സെഞ്ച്വറികളുമായി പുറത്താകാതെ കോട്ട കെട്ടിയതോടെ യുഎഇ ബൗളിങ് താളം തെറ്റി. ടിം സീഫെര്‍ട് 42 പന്തില്‍ 12 ഫോറും 3 സിക്സും സഹിതം 89 റണ്‍സുമായും അല്ലന് 50 പന്തില്‍ 5 വീതം സിക്സും ഫോറും സഹിതം 84 റണ്‍സും വാരിയാണ് കിവികളെ വിജയ തീരത്തെത്തിച്ചത്. തുടരെ രണ്ടാം ജയവുമായി അവര്‍ മുന്നേറ്റം തുടരുന്നു. ടോസ് നേടി യുഎഇ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങി. ന്യൂസിലന്‍ഡിനു മുന്നില്‍ അവര്‍ ഭേദപ്പെട്ട സ്കോറും ഉയര്‍ത്തി. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, അലിഷാന്‍ ഷറഫു എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവിലാണ് യുഎഇ പൊരുതി നോക്കാവുന്ന സ്കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാമനായി ക്രീസിലെത്തിയ മായങ്ക് കുമാറും നിര്‍ണായക സംഭാവന നല്കി. 72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്സ് സ്കോര്‍ 12ല്‍ എത്തിയപ്പോള്‍ യുഎഇക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വസീം- ഷറഫു സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. വസീം പുറത്താകാതെ നിന്നു. താരം 45 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 66 റണ്‍സെടുത്തു. ഷറഫു 47 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 55 റണ്‍സും കണ്ടെത്തി. മായങ്ക് കുമാര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്സും തൂക്കി 21 റണ്‍സും അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്ഗൂസന്, മിച്ചല്‍ സാന്റ്നര്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ T20 World Cup: Allen and Seifert's record opening stand gives New Zealand their second win in a row
ഒന്ന് വിയര്‍ത്തു, കിവികള്‍! യുഎഇ മുന്നില്‍ വച്ച ലക്ഷ്യം 174 റണ്‍സ്
ചെന്നൈ: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ ഭേദപ്പെട്ട സ്കോറുയര്‍ത്തി യുഎഇ. ടോസ് നേടി യുഎഇ ആദ്യം ബാറ്റ് ചയ്യാന് ഇറങ്ങി. നിശ്ചിത ഓവറില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, അലിഷാന്‍ ഷറഫു എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവിലാണ് യുഎഇ പൊരുതി നോക്കാവുന്ന സ്കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാമനായി ക്രീസിലെത്തിയ മായങ്ക് കുമാറും നിര്‍ണായക സംഭാവന നല്കി. സ്കോര്‍ 12ല്‍ എത്തിയപ്പോള്‍ യുഎഇക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വസീം- ഷറഫു സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. 72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്സ് വസീം പുറത്താകാതെ നിന്നു. താരം 45 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 66 റണ്‍സെടുത്തു. ഷറഫു 47 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 55 റണ്‍സും കണ്ടെത്തി. മായങ്ക് കുമാര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്സും തൂക്കി 21 റണ്‍സും അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്ഗൂസന്, മിച്ചല്‍ സാന്റ്നര്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ uae vs new zealand, T20 World Cup: uhammad Waseem’s unbeaten 66 and Alishan Sharafu’s fluent 55 powered UAE to a competitive 173/6

32 C