ഓസ്ട്രേലിയൻ ഓപ്പൺ: അലക്സാണ്ടർ സ്വരേവ് സെമിഫൈനലിൽ, അമേരിക്കൻ താരത്തെ പരാജയപ്പെടുത്തി
മെൽബൺ: കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ അലക്സാണ്ടർ സ്വരേവ് വീണ്ടും ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിലെത്തി. യുവ അമേരിക്കൻ താരം ലേണർ ടിയനെ പരാജയപ്പെടുത്തിയാണ് ജർമൻ താരത്തിന്റെ മുന്നേറ്റം. നാല് സെറ്റുകൾ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്വരേവ് വിജയം നേടിയത്. സ്കോർ: 6-3, 6-7 (5/7), 6-1, 7-6 (7-3) ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരത്തെ അനായാസം തോൽപ്പിച്ചു; അരിന സബലേങ്ക സെമിഫൈനലിൽ ആദ്യ സെറ്റ് 6-3ന് സ്വരേവ് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ ടിയൻ ശക്തമായി തിരിച്ചുവന്ന് ടൈബ്രേക്കിൽ 7-5 എന്ന സ്കോറിന് വിജയിച്ച് മത്സരം സമനിലയിലാക്കുക ആയിരുന്നു. മൂന്നാം സെറ്റിൽ സ്വരേവ് 6-1 എന്ന സ്കോറിലൂടെ മത്സരത്തിൽ തിരിച്ചു വന്നു. നാലാം സെറ്റിൽ ടിയൻ വീണ്ടും പൊരുതി 6-5ന് സെറ്റ് പോയിന്റ് നേടുകയും ചെയ്തു. എന്നാൽ പരിചയസമ്പന്നനായ സ്വരേവ് ടൈബ്രേക്കിൽ 7-3 എന്ന സ്കോറിൽ മത്സരം തിരിച്ചു പിടിക്കുക ആയിരുന്നു. സ്വന്തം നാട്ടുകാരനെ വീഴ്ത്തി യാനിക് സിന്നര്‍; റെക്കോർഡിൽ സാംപ്രസിനും ജോക്കോവിചിനും ഒപ്പം തുടർച്ചയായ നാലാം തവണയാണ് സ്വരേവ് ടൂർണമെന്റിന്റെ സെമിയിൽ എത്തുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ യാനിക് സിന്നറോട് പരാജയപ്പെട്ട സ്വരേവിന് ഇത്തവണ കിരീടം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ്. സെമിയിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരാസ് അല്ലെങ്കിൽ അലക്സ് ഡി മിനൗർ എന്നിവരിൽ ഒരാളെയാകും സ്വരേവ് നേരിടുക. Sports news: Zverev beats Learner Tien to reach Australian Open semis.
മാഡ്രിഡ്: ഫോര്‍മുല വണ്‍ ഇതിഹാസതാരം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണായക പുരോഗതി. 12 വര്‍ഷത്തോളം തുടര്‍ന്ന അദ്ദേഹത്തിന്റെ കിടപ്പുജീവിതം അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവര്ന്നിരിക്കാനും വീല്‍ ചെയറിന്റെ സഹായത്തോടെ വീട്ടിലുടനീളം സഞ്ചരിക്കാനും ഷൂമാക്കറിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞിട്ടില്ല രാമാ, ഇനിയും വരും വിദേശ താരങ്ങൾ; അങ്കത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു ഭാര്യ കൊറീനയുടെ അചഞ്ചലമായ പിന്തുണയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമാണ് ഷൂമാക്കറുടെ തിരിച്ചുവരവ്. സ്വിറ്റ്സര്‍ലന്‍ഡിലേയും സ്പെയിനിലേയും വസതികളില്‍ ലോകോത്തര ആരോഗ്യ പരിപാലന സംവിധാനങ്ങളാണ് കൊറീന ഒരുക്കിയത്. സ്വകാര്യതയും കൊറീന ഉറപ്പുവരുത്തിയിരുന്നു. 24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം ഷൂമാക്കറിനൊപ്പം എപ്പോഴുമുണ്ടായിരുന്നു. ചുറ്റും നടക്കുന്നതെന്താണെന്നുള്ളത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ നിലയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഗ് ബാഷ് ലീഗ്: ഗ്ലെന്‍ മാക്സ്വെല്ലിന് കരാർ നീട്ടി നൽകി മെൽബൺ സ്റ്റാർസ് 2013 ഡിസംബര്‍ 29നാണ് ലോകത്തെ നടുക്കിയ അപകടമുണ്ടായത്. ഫ്രഞ്ച് ആല്‍പ്സിലെ മെറിബെല്‍ റിസോര്‍ട്ടില്‍ അവധി ആഘോഷത്തിനിടെ മകനോടൊപ്പം സ്കീയിങ് നടത്തുകയായിരുന്ന മൈക്കല്‍ ഷൂമാക്കര്‍ ട്രാക്കിന് പുറത്തേക്ക് പോകുകയും പാറയില്‍ തല ഇടിച്ച് വീഴുകയുമായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. മാസങ്ങള്‍ക്കുശേഷം 2014 ജൂണിലാണ് ഷൂമാക്കര്‍ കോമയില്‍ നിന്ന് പുറത്തുവന്നത്. പ്രിയതാരത്തിന് സംഭവിച്ച അപകടവും അദ്ദേഹം കിടപ്പിലായതും ആരാധകരെ വലിയ വേദനയിലാഴ്ത്തിയിരുന്നു. അവര്‍ക്ക് സന്തോഷവും പ്രതീക്ഷയും നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. Formula One legend Michael Schumacher's health condition improves
വരുമെന്ന് പറഞ്ഞു, മത്യാസ് ഹെർണാണ്ടസ് വന്നു; കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച് തന്നെ
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ശക്തിപ്പെടുത്താൻ മത്യാസ് ഹെർണാണ്ടസുമായി ക്ലബ് കരാറിലെത്തി. ഗോകുലം കേരള എഫ് സിയിൽ നിന്നാണ് മുപ്പതുകാരനായ സ്പാനിഷ് താരം വരുന്നത്. മധ്യനിരയിൽ ടീമിന്റെ കരുത്തു വർധിപ്പിക്കാൻ താരത്തിന്റെ വരവോടെ സാധിക്കുമെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തൽ. കഴിഞ്ഞിട്ടില്ല രാമാ, ഇനിയും വരും വിദേശ താരങ്ങൾ; അങ്കത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു വലംകാലൻ ഡിഫൻസീവ് മിഡ്ഫീൽഡറായ ഹെർണാണ്ടസ് ഗോകുലം കേരള എഫ് സിയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ്. 1.86 മീറ്റർ ഉയരമുള്ള താരത്തിന്റെ ശാരീരികക്ഷമത ആവശ്യമുള്ള സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും. സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കളിക്കാനുള്ള കഴിവും പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലെ മികവും മത്യാസിന്റെ സവിശേഷതയാണ്. ഇനി കളി മാറും; മുന്നേറ്റനിരയിൽ കളിക്കാൻ ഫ്രഞ്ച് താരം, മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ് സ്പെയിനിലെ സലാമാങ്കയിൽ ജനിച്ച ഹെർണാണ്ടസ്, സിഡി ലറെഡോ, സലാമാങ്ക സിഎഫ് യുഡിഎസ്, യുഡി ഫോർമെൻ്ററ തുടങ്ങി വിവിധ വിദേശ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഗോകുലം കേരള എഫ്.സിയുടെ താരമായിരുന്നു. വിവിധ ഫുട്ബോൾ സാഹചര്യങ്ങളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് മത്യാസ് ഹെർണാണ്ടസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. നിർണ്ണായക നീക്കം, ഇന്ത്യൻ മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി മധ്യനിരയിൽ കളിയ്ക്കാൻ കഴിയുന്ന മികവുള്ള താരമാണ് മത്യാസ്. അദ്ദേഹത്തിൻ്റെ പ്രൊഫൈൽ ടീമിന് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. ആവശ്യമുള്ളപ്പോൾ പ്രതിരോധ നിരയിലും സഹായകമാകാൻ അദ്ദേഹത്തിന് സാധിക്കും. മത്യാസിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നു. മത്യാസ് ഹെർണാണ്ടസിൻ്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. Sports news: Kerala Blasters sign Spanish midfielder Matías Hernández to bolster midfield.
ബിഗ് ബാഷ് ലീഗ്: ഗ്ലെന്‍ മാക്സ്വെല്ലിന് കരാർ നീട്ടി നൽകി മെൽബൺ സ്റ്റാർസ്
മെൽബൺ: ഓസ്ട്രേലിയൻ താരം ഗ്ലെന്‍ മാക്സ്വെല്ലിന്റെ കരാർ രണ്ട് വർഷത്തേക്ക് കൂടി പുതുക്കിയതായി ബിഗ് ബാഷ് ലീഗ് ക്ലബായ മെൽബൺ സ്റ്റാർസ്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ക്ലബ് നടത്തിയത്. ഇതോടെ 37 കാരനായ മാക്സ്വെല്ലിന് രണ്ട് വർഷം കൂടി ക്ലബ്ബിൽ തുടരാം. ടി20 ലോകകപ്പ്: ടീമില്‍ പാക് - അഫ്ഗാൻ വംശജര്‍, വിസ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്കോട്ട്ലന്‍ഡ് ബിഗ് ബാഷ് ലീഗ് (BBL) രണ്ടാം സീസണിൽ മെൽബൺ സ്റ്റാർസിനൊപ്പം ചേർന്നതാണ് ഗ്ലെന്‍ മാക്സ്വെൽ. ഇതുവരെ ക്ലബ്ബിനായി 123 മത്സരങ്ങളിൽ നിന്നായി 3,193 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 21 അര്‍ധ സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 154 റൺസ് നേടിയതാണ് താരത്തിന്റെ വ്യക്തിഗത ഉയർന്ന സ്കോർ. ക്ലബ്ബിന് വേണ്ടി 47 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസൺ മാക്സ്വെല്ലിന് അത്ര മികച്ചതായിരുന്നില്ല. എട്ട് ഇന്നിങ്സുകളിൽ നിന്ന് 76 റൺസും രണ്ട് വിക്കറ്റുകളും മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. തോൽവിക്ക് പിന്നാലെ ന്യൂസിലൻഡ് ടീമിൽ അഴിച്ചു പണി; രണ്ട് താരങ്ങളെ തിരിച്ചു വിളിച്ചു “മെൽബൺ സ്റ്റാർസ് എന്റെ ക്രിക്കറ്റ് കരിയറിലെ പ്രധാന ഭാഗമാണ്. ഈ ടീം ബിഗ് ബാഷ് ലീഗിൽ ജേതാക്കൾ ആകുന്നത് കാണാൻ എനിക്ക് വലിയ ആഗ്രഹമാണ്. അടുത്ത രണ്ട് സീസണുകളിൽ കിരീടത്തിനായി പോരാടാൻ നമുക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു,” മാക്സ്വെൽ പറഞ്ഞു. Sports news: Glenn Maxwell re-signs with Melbourne Stars for two more years.
കഴിഞ്ഞിട്ടില്ല രാമാ, ഇനിയും വരും വിദേശ താരങ്ങൾ; അങ്കത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു
കൊച്ചി: ഐ എസ് എൽ മത്സരക്രമം പ്രഖ്യാപിച്ചതോടെ ക്ലബ്ബുകൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെ ഇന്ത്യൻ അംഗങ്ങൾ കൊച്ചിയിലെത്തി. കോച്ച് ഡേവിഡ് കറ്റാലയുടെ മേൽനോട്ടത്തിൽ ഇന്ന് മുതൽ പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിദേശ താരങ്ങൾ ഉടൻ ടീമിനൊപ്പം ചേരും. ബ്ലാസ്റ്റേഴ്സ് പുതിയ പ്രാക്ടീസ് ഗ്രൗണ്ടായ 'ദ് സാങ്ച്വറി'യിൽ വെച്ചാകും പരിശീലനം നടക്കുക. ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക് അതെ സമയം, ഇനിയും ക്ലബ്ബിലേക്ക് വിദേശ താരങ്ങൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി വിദേശ താരങ്ങളുമായി ക്ലബ് നിലവിൽ ചർച്ച നടത്തുന്നുണ്ട്. അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ക്ലബ് പുറത്തുവിടും. വിദേശ താരങ്ങളായ കെവിൻ യോക്ക്, മർലോൺ റൂസ് ട്രൂജിലോ എന്നിവരെയും ഇന്ത്യൻ മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെയും കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സ് ക്ലബ്ബിൽ എത്തിച്ചിരുന്നു. ചേട്ടന്മാര് 'കളിക്കാതെ' പുറത്ത്; അനിയന്മാര് 'കളിച്ച്' പുറത്ത്! ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് 'ഔട്ട്' ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. കേരളത്തിന്റെ ആദ്യ ഹോം മാച്ച് മുംബൈ സിറ്റി എഫ് സിക്കെതിരെ ഫെബ്രുവരി 22ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാണ്. Sports news: Kerala Blasters begin ISL preparations as Indian players join camp.
ടി20 ലോകകപ്പ്: ബംഗ്ലാദേശിന്റെ പിന്മാറ്റത്തിന് പിന്നില്‍ പാകിസ്ഥാൻ, ആരോപണവുമായി രാജീവ് ശുക്ല
ന്യൂഡൽഹി: ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചതിന് പിന്നിൽ പാകിസ്ഥാനാണെന്ന ആരോപണവുമായി ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ബംഗ്ലാദേശിന് പഴുതടച്ച സുരക്ഷ ഉറപ്പുനൽകുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് ചില ഇടപെടലുകളാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തോൽവിക്ക് പിന്നാലെ ന്യൂസിലൻഡ് ടീമിൽ അഴിച്ചു പണി; രണ്ട് താരങ്ങളെ തിരിച്ചു വിളിച്ചു “ബംഗ്ലാദേശ് കളിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. പൂർണ സുരക്ഷയും ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. എന്നാൽ അവർ ഈ തീരുമാനത്തിൽ ഉറച്ചു നിന്നതു കൊണ്ട് അവസാന നിമിഷം മുഴുവൻ ഷെഡ്യൂൾ മാറ്റുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് സ്കോട്ട്ലാൻഡിനെ ഉൾപ്പെടുത്തിയത്,” ശുക്ല പറഞ്ഞു ടി20 ലോകകപ്പ്: ടീമില്‍ പാക് - അഫ്ഗാൻ വംശജര്‍, വിസ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്കോട്ട്ലന്‍ഡ് വിഷയത്തിൽ പാകിസ്ഥാൻ നടത്തിയ ഇടപെടലുകളെപറ്റി രൂക്ഷമായ ഭാഷയിലാണ് ശുക്ല പ്രതികരിച്ചത്. പാകിസ്ഥാൻ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടുകയും ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശ് പൗരന്മാർക്കെതിരെ പാകിസ്ഥാൻ നടത്തിയ ക്രൂരതകൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ അവരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് തെറ്റായ നടപടിയാണെന്നും ശുക്ല വ്യക്തമാക്കി. ചേട്ടന്മാര് 'കളിക്കാതെ' പുറത്ത്; അനിയന്മാര് 'കളിച്ച്' പുറത്ത്! ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് 'ഔട്ട്' ഇന്ത്യയും ശ്രീലങ്കയും ചേർന്ന് സംഘടിപ്പിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ശുക്ലയുടെ പരാമർശങ്ങൾ. Sports news: BCCI’s Rajeev Shukla accuses Pakistan of misleading Bangladesh over T20 World Cup security issues.
ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരത്തെ അനായാസം തോൽപ്പിച്ചു; അരിന സബലേങ്ക സെമിഫൈനലിൽ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരമായ അരിന സബലേങ്ക സെമിഫൈനലിലെത്തി. അമേരിക്കൻ താരം ഇവാ ജോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സബലേങ്ക തോൽപ്പിച്ചത്. സ്കോർ: 6-3, 6-0. ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക് 27 കാരിയായ സബലെങ്ക തുടർച്ചയായ നാലാം തവണയാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ എത്തുന്നത്. മൂന്നാം കിരീടം ലക്ഷ്യമിടുന്ന സെബലങ്കയ്ക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ ഇവാ ശക്തമായ പ്രതിരോധം ഉയർത്തിയെങ്കിലും സെബലങ്കയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിഞിഞ്ഞില്ല. സെമിയിൽ മൂന്നാം സീഡായ കോക്കോ ഗാഫ് അല്ലെങ്കിൽ 12-ാം സീഡായ എലിന സ്വിറ്റോളിന ആയിരിക്കും സബലെങ്കയുടെ എതിരാളി. 'എന്തൊരു ചീത്ത വിളിയാണ്!'- ബംഗ്ലാദേശിനെ അനുകൂലിച്ച് കുറിപ്പ്, പിന്നാലെ ഡിലീറ്റാക്കി മുന്‍ ഓസീസ് പേസര്‍ ഈ ടൂർണമെന്റിൽ യുവ താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. അത് എന്നെ വല്ലാതെ കഷ്ടപെടുത്തി. ഇവാ മികച്ച ഗെയിംആണ് പുറത്തെടുത്തത്. ഇത് എന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടാൻ സഹായിച്ചു. ജയത്തിൽ സന്തോഷമുണ്ടെന്നും മത്സരത്തിന് ശേഷം സംസാരിച്ച സബലെങ്ക പറഞ്ഞു. Sports news: Sabalenka powers past Jovic to reach Australian Open semi-finals.
തോൽവിക്ക് പിന്നാലെ ന്യൂസിലൻഡ് ടീമിൽ അഴിച്ചു പണി; രണ്ട് താരങ്ങളെ തിരിച്ചു വിളിച്ചു
മുംബൈ: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളും തോറ്റതിന് പിന്നാലെ ന്യൂസിലൻഡ് സ്ക്വാഡിൽ വൻ അഴിച്ചു പണി. ഫാസ്റ്റ് ബൗളർ ക്രിസ്റ്റ്യൻ ക്ലാർക്കിനെയും ടോപ്പ് ഓർഡർ ബാറ്റർ ടിം റോബിൻസനെയും ടീമിൽ നിന്ന് ഒഴിവാക്കി. ഇവർക്കു പകരം സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതായി ന്യൂസിലൻഡ് അധികൃതർ വ്യക്തമാക്കി. ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക് ജിമ്മി നീഷം, ലോക്കി ഫെർഗൂസൺ, ടിം സെയ്ഫെർട്ട് എന്നിവർ ടീം ക്യാമ്പിൽ ചേരുന്നതിനാലാണ് മറ്റ് രണ്ട് താരങ്ങളെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതെന്ന് ന്യൂസിലൻഡ് ടീം മാനേജ്മെന്റ് വ്യക്തമാക്കി. ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്റർ ഫിൻ അലൻ വ്യാഴാഴ്ച തിരുവനന്തപുരത്ത് ടീമിനൊപ്പം ചേരും. ജനുവരി 31-ന് നടക്കുന്ന അഞ്ചാം ടി20 മത്സരത്തിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ചേട്ടന്മാര് 'കളിക്കാതെ' പുറത്ത്; അനിയന്മാര് 'കളിച്ച്' പുറത്ത്! ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് 'ഔട്ട്' ടീമിൽ നിന്ന് ഒഴിവാക്കിയ 24 വയസ്സുകാരനായ ക്രിസ്റ്റ്യൻ ക്ലാർക്ക് നാഗ്പൂരിൽ ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിലൂടെയാണ് ടി20 അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. നാല് ഓവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരം സ്വന്തമാക്കിയത്. ടിം റോബിൻസൺ ആദ്യ ടി20 മത്സരത്തിൽ 15 പന്തിൽ 21 റൺസ് നേടിയിരുന്നു. എന്നാൽ ടീമിലെ ചില മാറ്റങ്ങൾ കാരണം ഇരുവർക്കും പിന്നീട് അവസരം ലഭിച്ചിരുന്നില്ല. Sports news: New Zealand release Kristian Clarke, Tim Robinson from T20 squad; Finn Allen set to join.
ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്
കൊച്ചി:ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന് , കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. മെയ് 11 വരെയുള്ള മത്സര ക്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് നടക്കുക. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ഇല്ല. ബ്ലാസ്റ്റേഴ്സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് നടക്കും. മുംബൈ സിറ്റിയാണ് എതിരാളികള്‍. സ്വന്തം നാട്ടുകാരനെ വീഴ്ത്തി യാനിക് സിന്നര്‍; റെക്കോർഡിൽ സാംപ്രസിനും ജോക്കോവിചിനും ഒപ്പം ഫെബ്രുവരി 28, മാര്‍ച്ച് 7,21, ഏപ്രില്‍ 15, 18, 23,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട് വെച്ച് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ടാകും. അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025-26 സീസണ് ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിലവില്‍ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകള്‍ക്കിടെ ടീമിന് കരുത്ത് പകരാന്‍ ഇപ്പോഴിതാ ജര്‍മന്‍ താരത്തെ എത്തിച്ചിരിക്കുന്നത്. ISL opening match on February 14; Blasters to Kozhikode
സ്വന്തം നാട്ടുകാരനെ വീഴ്ത്തി യാനിക് സിന്നര്‍; റെക്കോർഡിൽ സാംപ്രസിനും ജോക്കോവിചിനും ഒപ്പം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍ ഇറ്റലിയുടെ യാനിക് സിന്നര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ സ്വന്തം നാട്ടുകാരന് തന്നെയായ ഇറ്റലിയുടെ ലുസിയാനോ ഡാര്‍ഡെറിയെ വീഴ്ത്തിയാണ് സിന്നറുടെ മുന്നേറ്റം. മൂന്ന് സെറ്റ് നീണ്ട പോരിലാണ് സിന്നര്‍ ജയിച്ചു കയറിയത്. സ്കോര്‍: 1-6, 3-6, 6-7 (2-7). വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ സെഞ്ച്വറി പിറന്നു! ചരിത്രത്തിലേക്ക് ബാറ്റേന്തി നാറ്റ് സീവര്‍ മൂന്നാം സെറ്റില്‍ മാത്രമാണ് ഡാര്ഡെറി സിന്നര്‍ക്ക് വെല്ലുവിളി തീര്‍ത്തത്. എന്നാല്‍ ടൈബ്രേക്കറിലേക്ക് നീണ്ട പോരില്‍ സിന്നര്‍ വിജയം സ്വന്തമാക്കി. തുടര്‍ച്ചയായി 9ാം ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്കാണ് സിന്നറുടെ മുന്നേറ്റം. റെക്കോര്‍ഡില്‍ താരം ഇതിഹാസ താരങ്ങളായ അമേരിക്കയുടെ പീറ്റ് സാംപ്രസ്, സെര്‍ബിയയുടെ നൊവാക് ജോക്കോവിച് എന്നിവര്‍ക്കൊപ്പമെത്തി. സ്ഫോടനാത്മക ബാറ്റര്‍മാരുടെ പട! ഷായ് ഹോപ് നയിക്കും; ടി20 ലോകകപ്പിനൊരുങ്ങി വിന്‍ഡീസ് Australian Open: Jannik Sinner made his ninth straight Grand Slam quarter finals. joining Sampras and Djokovic
വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ സെഞ്ച്വറി പിറന്നു! ചരിത്രത്തിലേക്ക് ബാറ്റേന്തി നാറ്റ് സീവര്‍
വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രമെഴുതി ഇംഗ്ലണ്ട് ബാറ്റര്‍ നാറ്റ് സീവര്‍ ബ്രന്റ്. വനിതാ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി നാറ്റ് സീവര്‍ മാറി. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനായാണ് താരത്തിന്റെ ചരിത്ര നേട്ടം. 57 പന്തില്‍ 16 ഫോറും ഒരു സിക്സും സഹിതം താരം 100 റണ്‍സ് അടിച്ചെടുത്തു. പുറത്താകാതെ നിന്നാണ് താരം ചരിത്ര നേട്ടത്തിലേക്ക് ബാറ്റേന്തിയത്. 32 പന്തിലാണ് ഇംഗ്ലീഷ് വെറ്ററന്‍ താരം അര്‍ധ സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത്. അടുത്ത 50 കടക്കാന്‍ 25 പന്തുകളാണ് താരം എടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തും നാറ്റ് സീവര്‍ തന്നെ. pic.twitter.com/p6sTCsz9aj https://t.co/bAUErlTRWT — Mumbai Indians (@mipaltan) January 26, 2026 സ്ഫോടനാത്മക ബാറ്റര്‍മാരുടെ പട! ഷായ് ഹോപ് നയിക്കും; ടി20 ലോകകപ്പിനൊരുങ്ങി വിന്‍ഡീസ് ഈ സീസണില്‍ സോഫി ഡിവൈന്‍, സ്മൃതി മന്ധാന എന്നിവര്‍ യഥാക്രമം 95, 96 സ്കോറുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ചരിത്ര നേട്ടം സ്വന്തമാക്കാനായില്ല. താരത്തിന്റെ ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സിലെത്തി. നാറ്റ് സീവര്‍ക്ക് പുറമെ ഓപ്പണര്‍ ഹെയ്ലി മാത്യൂസ് അര്‍ധ സെഞ്ച്വറിയുമായി നാറ്റ് സീവറെ പിന്തുണച്ചു. താരം 39 പന്തില്‍ 56 റണ്‍സ് കണ്ടെത്തി. ചേട്ടന്മാര് 'കളിക്കാതെ' പുറത്ത്; അനിയന്മാര് 'കളിച്ച്' പുറത്ത്! ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് 'ഔട്ട്' WPL: Nat Sciver Brunt became the first batter to score a hundred in the history of the tournament
സ്ഫോടനാത്മക ബാറ്റര്‍മാരുടെ പട! ഷായ് ഹോപ് നയിക്കും; ടി20 ലോകകപ്പിനൊരുങ്ങി വിന്‍ഡീസ്
ജമൈക്ക: ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് തവണ ലോക ചാംപ്യന്മാരായ ടീം 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ഏകദിന നായകന് ഷായ് ഹോപിനെ ടി20 ക്യാപ്റ്റനാക്കിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ഹാര്‍ഡ് ഹിറ്റര്‍മാര്‍, ഓള് റൗണ്ടര്‍മാര്‍, പേസര്‍മാര്‍ അടക്കമുള്ള സന്തുലിത ടീമിനെയാണ് മുന്‍ ചാംപ്യന്മാര് രംഗത്തിറക്കുന്നത്. വെറ്ററന്‍ ഓള് റൗണ്ടര്‍ ജാസന്‍ ഹോള്‍ഡറും ടീമിലുണ്ട്. സ്ഫോടനാത്മക ബാറ്റിങ് വക്താക്കളായ ഷെര്‍ഫന്‍ റുതര്‍ഫോഡ്, റൊമാരിയോ ഷെഫേഡ്, മുന്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ അടക്കമുള്ളവര്‍ ടീമിലുണ്ട്. പേസര്‍ ഷമര്‍ ജോസഫ്, ജയ്ഡന്‍ സീല്‍സ്, സ്പിന്നര്‍ ഗുഡാകേഷ് മോട്ടി എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. Every shot, every celebration & and every moment of hope, we show the world who we are! Here are the men to carry the hopes and dreams of every West Indian at the ICC Men's T20 World Cup in India & Sri Lanka. #WT20 #MaroonSpirit pic.twitter.com/R7HoWvyjTz — Windies Cricket (@windiescricket) January 26, 2026 ചേട്ടന്മാര് 'കളിക്കാതെ' പുറത്ത്; അനിയന്മാര് 'കളിച്ച്' പുറത്ത്! ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് 'ഔട്ട്' വെസ്റ്റ് ഇന്‍ഡീസ് ടീം: ഷായ് ഹോപ് (ക്യാപ്റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ജോണ്സന് ചാള്‍സ്, റോസ്റ്റന്‍ ചെയ്സ്, മാത്യു ഫോഡ്, അകീല്‍ ഹുസൈന്, ജാസന്‍ ഹോള്‍ഡര്‍, ബ്രണ്ടന്‍ കിങ്, ക്വെന്റിന്‍ സാംപ്സന്, ജയ്ഡന്‍ സീല്‍സ്, ഷെര്‍ഫന്‍ റുതര്‍ഫോഡ്, റൊമാരിയോ ഷെഫേഡ്, റോവ്മാന്‍ പവല്‍, ഷമര്‍ ജോസഫ്, ഗുഡാകേഷ് മോട്ടി. ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട്, നേപ്പാള്‍, ഇറ്റലി, സ്കോട്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് വിന്‍ഡീസ്. ഫെബ്രുവരി ഏഴിന് സ്കോട്ലന്‍ഡുമായാണ് വിന്‍ഡീസിന്റെ ആദ്യ പോരാട്ടം. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം. അഫ്ഗാനിസ്ഥാനോട് 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര തോറ്റാണ് വിന്‍ഡീസ് വരുന്നത്. റോസ്റ്റന്‍ ചെയ്സ്, ജാസന്‍ ഹോള്‍ഡര്‍, ഷെര്‍ഫന്‍ റുതര്‍ഫോഡ്, റൊമാരിയോ ഷെഫേഡ് എന്നിവര്‍ ഈ പരമ്പര കളിച്ചിരുന്നില്ല. ലോകകപ്പിനു മുന്‍പ് വിന്‍ഡീസ് ദക്ഷിണാഫ്രിക്കയുമായി സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഇന്ത്യക്കെതിരെ പാകിസ്ഥാന് കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം The West Indies on Monday announced a 15-member squad for the ICC Men’s T20 World Cup 2026
ബുലവായോ: ടി20 ലോകകപ്പില്‍ നിന്നു സീനിയര്‍ ടീം കളിക്കാതെ പുറത്തായതിനു പിന്നാലെ ബംഗ്ലാദേശിന്റെ കൗമാര സംഘത്തിനും തിരിച്ചടി. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ തോറ്റ് ബംഗ്ലാദേശ് ടീം അണ്ടര്‍ 19 ലോകകപ്പില്‍ നിന്നു പുറത്ത്. സൂപ്പര്‍ സിക്സ് പോരാട്ടത്തിലാണ് ബംഗ്ലാദേശ് തോറ്റത്. ഇംഗ്ലണ്ട് അവരെ 7 വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 38.1 ഓവറില്‍ വെറും 136 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ട് 24.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 137 എടുത്ത് അനായാസം വിജയം സ്വന്തമാക്കി. അര്‍ധ സെഞ്ച്വറി നേടി ക്യാപ്റ്റന്‍ തോമസ് റ്യു പുറത്താകാതെ നിന്നു ടീമിനെ ജയത്തിലേക്ക് നയിച്ചു. താരം 50 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 59 റണ്‍സെടുത്തു. ഇന്ത്യക്കെതിരെ പാകിസ്ഥാന് കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം ഓപ്പണര്‍ ബെന്‍ ഡോകിന്‍സ് (27), ബെന്‍ മേയസ് (34) എന്നിവരും മികവ് കാട്ടി. കളി അവസാനിക്കുമ്പോള്‍ ക്യാപ്റ്റനൊപ്പം 9 റണ്‍സുമായി കാലെബ് ഫാല്‍ക്കണര്‍ പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ബാറ്റിങ് ദയനീയമായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. കടുത്ത പ്രതിരോധത്തിലൂന്നിയാണ് അവര്‍ ബാറ്റ് ചെയ്തത്. റിഫറ്റ് ബെഗ് (31), എംഡി അബ്ദുല്ല (25), ക്യാപ്റ്റന്‍ അസിസുല്‍ ഹകിം (20), ഷഹ്രിയാര്‍ അഹമദ് (18) എന്നിവര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്നത്. 'എന്തൊരു ചീത്ത വിളിയാണ്!'- ബംഗ്ലാദേശിനെ അനുകൂലിച്ച് കുറിപ്പ്, പിന്നാലെ ഡിലീറ്റാക്കി മുന്‍ ഓസീസ് പേസര്‍ ഇംഗ്ലണ്ടിനായി സെബാസ്റ്റ്യന്‍ മോര്ഗന് 3 വിക്കറ്റുകള്‍ വീഴ്ത്തി. റാല്‍ഫി ആല്‍ബര്‍ട്ട്, മാന്നി ലംസ്ഡന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അലക്സ് ഗ്രീന്‍, ഫര്ഹാന് അഹമദ്, ജെയിംസ് മിന്റോ, റാല്‍ഫി ആര്‍ബര്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ആറ് ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി. സീനിയർ ടീം ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്നു നിലപാട് എടുത്തിരുന്നു. പിന്നാലെ ഐസിസി അവരെ ലോകകപ്പിൽ നിന്നു പുറത്താക്കി. പിന്നാലെയാണ് അണ്ടർ 19 ടീമിനും തിരിച്ചടി നേരിടേണ്ടി വന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും ഐപിഎല്ലില്‍ നിന്നു പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതും കാരണമാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് എടുത്തത്. എന്നാല്‍ ഐസിസി ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. വേദി മാറ്റില്ലെന്ന കടുത്ത നിലപാട് ഐസിസി എടുത്തു. ഇന്ത്യയിലെ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ബംഗ്ലാദേശും നിന്നതോടെ പരിഹാരം വഴിമുട്ടി. വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഐസിസി അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും ബംഗ്ലാദേശ് തീരുമാനം മാറ്റിയില്ല. പിന്നാലെ അവരെ ലോകകപ്പില്‍ നിന്നു പുറത്താക്കി. പകരം സ്കോട്ലന്ഡിനെ ഐസിസി ഉള്‍പ്പെടുത്തി. Bangladesh cricket crisis: Bangladesh U19 have been knocked out of the Under 19 World Cup after England beat them
ഇന്ത്യക്കെതിരെ പാകിസ്ഥാന് കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം
ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി നടപടിക്കെതിരെ പാകിസ്ഥാന് വീണ്ടും നിലപാട് കടുപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനെ പിന്തുണച്ച് ടി20 ലോകകപ്പില്‍ നിന്നു പിന്മാറാന് പാകിസ്ഥാന് ആലോചിച്ചിരുന്നു. എന്നാല്‍ പിന്മാറിയാല് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നു ഐസിസി വ്യക്തമാക്കിയതിനു പിന്നാലെ പാകിസ്ഥാന് ടി20 ലോകകപ്പിനുള്ള ടീമിനേയും പ്രഖ്യാപിച്ചു. പാക് മാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് കളിക്കില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബംഗ്ലാദേശിനെ പുറത്താക്കിയതിരായ പ്രതിഷേധമെന്ന നിലയില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിനു ഇറങ്ങേണ്ടതില്ലെന്ന നിലപാട് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് എടുത്തേക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. തീരുമാനം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'എന്തൊരു ചീത്ത വിളിയാണ്!'- ബംഗ്ലാദേശിനെ അനുകൂലിച്ച് കുറിപ്പ്, പിന്നാലെ ഡിലീറ്റാക്കി മുന്‍ ഓസീസ് പേസര്‍ വിഷയത്തില്‍ പാക് സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വിയും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് വിവരങ്ങള്‍. അച്ഛന് നഷ്ടപ്പെട്ട സ്വപ്നം, ഉള്ള് നിറയെ 'ക്രിസ് ഗെയ്ല്'; സെഞ്ച്വറിയടിച്ച് നിതീഷ് സുദിനി എഴുതിയ പുതു ചരിത്രം India vs Pakistan: Pakistan may skip the high-profile India clash at the T20 World Cup 2026 after the ICC removed Bangladesh from the tournament
ബുലവായോ: സോഫ്റ്റ്വെയര് എന്‍ജിനീയറായ വിക്രം റെഡ്ഡി സുദിനി 1999ല്‍ അമേരിക്കയിലേക്ക് ജീവിതം പറിച്ചു നടുമ്പോള്‍ അയാളുടെ ഉള്ളില്‍ ഒരു നിരാശ ബാക്കിയുണ്ടായിരുന്നു. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമാകാന്‍ സാധിച്ചില്ലല്ലോ എന്നതായിരുന്നു ആ നിരാശയുടെ കാരണം. ഹൈദരാബാദിനായി ജൂനിയര്‍ ലെവല്‍ ക്രിക്കറ്റ് കളിച്ച നാട്ടിലെ ചില ലീഗുകളിലും ആഭ്യന്തര മത്സരങ്ങളിലും കളിച്ച വിക്രം ഇന്ത്യക്കായി കളിക്കുന്നതു ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നു. പക്ഷേ മറ്റൊരു തരത്തിലാണ് ജീവിതം അയാളെ നയിച്ചത്. പിന്നീട് ഭാര്യ സ്വാതി സുദിനിയ്ക്കൊപ്പം അമേരിക്കയില്‍ സ്ഥിര താമസമാക്കിയ വിക്രം നിതീഷ് റെഡ്ഡി ഇന്ന് തനിക്ക് സാധ്യമാക്കാന്‍ കഴിയാതെ പോയ സ്വപ്നം മകന് നിതീഷ് റെഡ്ഡി സുദിനിയിലൂടെ സാക്ഷാത്കരിച്ചതിന്റെ സംതൃപ്തിയിലാണ്. നിതീഷ് അമേരിക്കയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലെ അംഗമാണ്. അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കയ്ക്കായി ആദ്യമായി സെഞ്ച്വറി നേടുന്ന താരമെന്ന ചരിത്ര നേട്ടം മകന് മൈതാനത്ത് സ്വന്തമാക്കുമ്പോള്‍ അത് കണ്‍കുളിര്‍ക്കെ കണ്ട് വിക്രം സുദിനി കരച്ചിലടക്കാന്‍ പാടുപെട്ടു. കരുത്തരായ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിലാണ് നിതീഷ് ശതകം കുറിച്ചത്. അണ്ടര്‍ 19 ലോകകപ്പില്‍ മാത്രമല്ല ഐസിസിയുടെ ഒരു ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ആദ്യമായി സെഞ്ച്വറി നേടുന്ന യുഎസ്എ താരമെന്ന ചരിത്ര നേട്ടവും നിതീഷ് സ്വന്തമാക്കി. പുറത്താകാതെ 117 റണ്‍സാണ് നിതീഷ് കണ്ടെത്തിയത്. തിലക് വര്‍മയുടെ തിരിച്ചു വരവ് വൈകും; കിവികള്‍ക്കെതിരായ പരമ്പരയില്‍ ശ്രേയസ് തുടരും 133 പന്തില്‍ 12 ഫോറും ഒരു സിക്സും സഹിതമാണ് നിതീഷ് 117 റണ്‍സുമായി പുറത്താകാതെ നിന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ നിതീഷിന്റെ കരുത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് കണ്ടെത്തി. അദിത് കപ്പ (40), ശിവ് ഷാനി (32) എന്നിവരും യുഎസ്എയ്ക്കായി തിളങ്ങി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം യൂനിവേഴ്സ് ബോസ് ക്രിസ് ഗെയ്ലിനെ ആരാധിക്കുന്ന നിതീഷ് അദ്ദേഹത്തെ കണ്ടാണ് ക്രിക്കറ്റിലെത്തിയതെന്നു പറയുന്നു. അച്ഛന്റെ പിന്തുണ ആ യാത്രയ്ക്ക് കൃത്യമായ ദിശ നല്‍കിയെന്നും താരം വ്യക്തമാക്കി. സെഞ്ച്വറി നേടിയ ശേഷം നിതീഷ് ഒരു കടലാസ് പോക്കറ്റില്‍ നിന്നെടുത്തു ഉയര്‍ത്തി കാണിച്ചാണ് ശതകം ആഘോഷിച്ചത്. 'യുഎസ്എ ഇതു നിനക്കു വേണ്ടിയാണ്'- എന്നായിരുന്നു ആ കടലാസില്‍ എഴുതിയിരുന്നത്. സികെ നായിഡു ട്രോഫി: ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം Nitish Sudini etched his name into the history books. Nitish became the first USA player to score a century at an Under 19 World Cup or at any ICC World Cup event
സികെ നായിഡു ട്രോഫി: ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് - 165, രണ്ടാം ഇന്നിങ്സ് - 268. ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സ് - 174, രണ്ടാം ഇന്നിങ്സ് - 171. ഗില്ലിന് വേണ്ടി സഞ്ജുവിനെ പുറത്തിരുത്തി, ഇപ്പോൾ പുറത്താക്കാനും ശ്രമം; താരത്തെ പിന്തുണച്ച് അശ്വിൻ ഒൻപത് വിക്കറ്റിന് 142 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കശ്മീരിന് അധികം നേരം പിടിച്ചു നിൽക്കാനായില്ല. മധ്യനിര ബാറ്റർ റൈദ്ദാമിൻ്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിൻ്റെ വിജയം വൈകിപ്പിച്ചത്. 63 റൺസെടുത്ത റൈദ്ദാമിനെ പവൻ രാജ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയതോടെ കശ്മീരിൻ്റെ ഇന്നിങ്സ് 171 റൺസിൽ അവസാനിച്ചു. റൈദ്ദാം തന്നെയാണ് കശ്മീരിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും പവൻ രാജ് മൂന്നും ഷോൺ റോജർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഇടപെടണം; ഒരു ഉറപ്പ് സഞ്ജുവിന് നൽകണം, പിന്തുണയുമായി മുൻ ഇന്ത്യൻ താരം സി.കെ. നായിഡു ട്രോഫിയിൽ ഈ സീസണിൽ കേരളത്തിൻ്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇനിയുള്ള മത്സരങ്ങളിൽ മേഘാലയയും ഗോവയും ഝാർഖണ്ഡുമാണ് കേരളത്തിൻ്റെ എതിരാളികൾ. 30-ന് മേഘാലയയുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം. Sports news: Kerala beat Jammu and Kashmir by 88 runs in CK Nayudu Trophy U23 match.
തിലക് വര്‍മയുടെ തിരിച്ചു വരവ് വൈകും; കിവികള്‍ക്കെതിരായ പരമ്പരയില്‍ ശ്രേയസ് തുടരും
മുംബൈ: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 പോരാട്ടത്തിനും തിലക് വര്‍മ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ല. പരിക്കേറ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമായ താരം അവസാന രണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമിലുണ്ടാകുമെന്നു നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിക്കേറ്റ് വിശ്രമിക്കുന്ന താരം പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് വിവരം. താരം ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. തിലക് വര്‍മയുടെ പകരക്കാരനായി ശ്രേയസ് അയ്യരെയാണ് ടീമിലെടുത്തത്. താരത്തെ ആദ്യ മൂന്ന് പോരാട്ടങ്ങള്‍ക്കുള്ള ടീമിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. തിലകിനു പരമ്പര നഷ്ടമാകുമെന്നു ഉറപ്പായ സാഹചര്യത്തില്‍ ശ്രേയസ് ടീമില്‍ തുടരും. ഇനി കളി മാറും; മുന്നേറ്റനിരയിൽ കളിക്കാൻ ഫ്രഞ്ച് താരം, മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ് വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് തിലകിനു പരിക്കേറ്റത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ താരം ബിസിസിഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിസിക്കല്‍ ട്രെയിനിങ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. താരം അതിവേഗം പരിക്കില്‍ നിന്നു മുക്തനാകുന്നുവെന്നും ബിസിസിഐ വ്യക്തമാക്കി. ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് തുടങ്ങുന്നത്. തിലക് ഫെബ്രുവരി 3നു ടീമിനൊപ്പം ചേരും. ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരങ്ങളില്‍ താരം കളിച്ചേക്കും. ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഇടപെടണം; ഒരു ഉറപ്പ് സഞ്ജുവിന് നൽകണം, പിന്തുണയുമായി മുൻ ഇന്ത്യൻ താരം Tilak Varma has been ruled out of the last two T20Is of the ongoing series against New Zealand
രഞ്ജി ട്രോഫി: മുംബൈ - ഡൽഹി പോരാട്ടത്തിന് ജയ്സ്വാളുൾപ്പെടെയുള്ള താരങ്ങളില്ല
മുംബൈ: രഞ്ജി ട്രോഫിയിലെ മുംബൈയും ഡൽഹിയും തമ്മിലുള്ള നിർണ്ണായക മത്സരത്തിൽ ഇന്ത്യൻ യുവ താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, ഷാർദൂൽ ഠാക്കൂർ എന്നിവർ മത്സരത്തിന് ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഇവർ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. മുന്നേറ്റനിരയിൽ കരുത്താകാൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന് ശേഷമുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ജയ്സ്വാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സ പൂർത്തിയാക്കിയ ശേഷം മതിയായ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് താരം വീട്ടിൽ വിശ്രമത്തിലാണ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരിക്കേറ്റ ഋഷഭ് പന്ത് നിലവിൽ ബി സി സി ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. വിജയ് ഹസാരെ ട്രോഫിക്കിടെ കാലിനേറ്റ പരിക്കിൽ നിന്ന് ഷാർദൂൽ ഠാക്കൂറും മുക്തനായിട്ടില്ല. എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ് ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ മുംബൈയിലാണ് മത്സരം നടക്കുന്നത്. സർഫറാസ് ഖാനെപ്പോലുള്ള സീനിയർ താരങ്ങളും ഫോമിലുള്ള യുവതാരങ്ങളും ചേരുന്ന മുംബൈ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് മുൻപ് പരിക്കേറ്റ താരങ്ങൾ ഫിറ്റ്നസ് കണ്ടെത്തുമാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. Sports news: Jaiswal, Pant, Shardul set to miss crucial Mumbai vs Delhi Ranji clash.
ഇനി കളി മാറും; മുന്നേറ്റനിരയിൽ കളിക്കാൻ ഫ്രഞ്ച് താരം, മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലേക്ക് മറ്റൊരു വിദേശ താരം കൂടി. 29 കാരനായ ഫ്രഞ്ച് വിങ്ങർ കെവിൻ യോക്കുമായി ക്ലബ് കരാറിലെത്തി. ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് യോക്ക്. 1.82 മീറ്റർ ഉയരമുള്ള താരത്തിന്ഇ രു കാലുകൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ കഴിവുണ്ട്. പന്തുമായുള്ള മുന്നേറ്റങ്ങളിലും വേഗതയിലും മികവ് പുലർത്തുന്ന താരത്തിന്റെ പ്രകടനം ടീമിന് നിർണ്ണായകമാകും. നിർണ്ണായക നീക്കം, ഇന്ത്യൻ മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി ഗ്രീസിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിൻ യോക്ക് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2024-25 സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ലെവാഡിയാക്കോസ് എഫ്.സിക്കായി കളിച്ച അദ്ദേഹം പിന്നീട് പി.എ.ഇ ചാനിയയെയും പ്രതിനിധീകരിച്ചു. പാരിസ് സെൻ്റ് ജെർമൻ്റെ (PSG) യൂത്ത് സിസ്റ്റത്തിലൂടെ മികച്ച വളർന്നുവന്ന യോക്ക്, കരിയറിൽ ഇതുവരെ 84 സീനിയർ മത്സരങ്ങളിൽ നിന്നായി 7 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. മുന്നേറ്റനിരയിൽ കരുത്താകാൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് സാങ്കേതിക മികവുള്ള ഒരു വിങ്ങറാണ് കെവിൻ. യൂറോപ്യൻ ഫുട്ബോളിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഞങ്ങളുടെ കളിശൈലിക്ക് ഗുണകരമാകും. വരാനിരിക്കുന്ന സീസണിൽ ടീമിന്റെ ആക്രമണനിരയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമാകുമെന്ന് ഞങ്ങൾ കരുതുന്നു. കെവിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് ഞങ്ങൾ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കെവിൻ യോക്കിൻ്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. Sports news: Kerala Blasters sign French winger Kevin Yoke to strengthen attack.
ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഇടപെടണം; ഒരു ഉറപ്പ് സഞ്ജുവിന് നൽകണം, പിന്തുണയുമായി മുൻ ഇന്ത്യൻ താരം
ന്യൂഡൽഹി: ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും സഞ്ജുവിന് പിന്തുണ നൽകണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം അജിന്‍ക്യ രഹാനെ. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിന്റെ ആത്മവിശ്വാസത്തെ ബാധിക്കരുതെന്നും ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും 2026 ടി20 ലോകകപ്പിലും അവസരം ലഭിക്കുമെന്ന് അദ്ദേഹത്തിന് മാനേജ്മെന്റ് ഉറപ്പുനൽകണമെന്നും രാഹാനെ പറഞ്ഞു. ഗില്ലിന് വേണ്ടി സഞ്ജുവിനെ പുറത്തിരുത്തി, ഇപ്പോൾ പുറത്താക്കാനും ശ്രമം; താരത്തെ പിന്തുണച്ച് അശ്വിൻ “ടീം മാനേജ്മെന്റിന്റെയും ക്യാപ്റ്റന്റെയും പങ്ക് ഈ സമയത്ത് നിർണായകമാണ്. സഞ്ജുവിനോട് നീ എല്ലാ മത്സരങ്ങളും കളിക്കും, ലോകകപ്പിലും ഉണ്ടാകും എന്ന് വ്യക്തമാക്കണം. അപ്പോൾ അവന് തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കും'' രഹാനെ പറഞ്ഞു. അഭിഷേക് ശർമ പോലൊരു താരം മറുവശത്ത് മികച്ച ഫോമിലാണ്. അത് സഞ്ജുവിന്റെ സമ്മർദ്ദം വർധിപ്പിക്കും. എന്നാൽ സ്വന്തം ഗെയിം പ്ലാനിൽ ഉറച്ചുനിൽക്കുകയും സ്വയം വിശ്വസിക്കുകയുമാണ് സഞ്ജു ഇപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ് കഴിഞ്ഞ ആറുമാസത്തിനിടെ സഞ്ജു സാംസന്റെ കരിയർ ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയതായി രാഹാനെ ചൂണ്ടിക്കാട്ടി. സ്ഥിരം ഓപ്പണറായി ഉറച്ച സ്ഥാനമുണ്ടായിരുന്ന സഞ്ജുവിനെ ശുഭ്മാൻ ഗില്ലിന് അവസരം നൽകുന്നതിനായി മിഡിൽ ഓർഡറിലേക്ക് മാറ്റുകയും പിന്നീട് മോശം ഫോമിനെ തുടർന്ന് ടീമിന് പുറത്തിരുത്തുകയും ചെയ്തു. എന്നാൽ ഗില്ലിന്റെ പരാജയങ്ങൾക്കുശേഷം സഞ്ജു വീണ്ടും ഓപ്പണറായി തിരിച്ചെത്തിയെങ്കിലും ന്യൂസിലൻഡിനെതിരെ താരത്തിന് ഇത് വരെ തിളങ്ങായിട്ടില്ല. Sports news: Rahane urges team management to back Sanju Samson despite poor scores.
ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിൽ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിലെത്തി. ചൈനീസ് താരം വാങ് സിന്യുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അനിസിമോവ പരാജയപ്പെടുത്തിയത്. ജോൺ കെയ്ൻ അറീനയിൽ നടന്ന മത്സരത്തിൽ 7-6 (7/4), 6-4 എന്ന സ്കോറിനായിരുന്നു അനിസിമോവയുടെ ജയം. എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ് കഴിഞ്ഞ വർഷം രണ്ട് ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ കളിച്ച താരത്തിന്റെ പരിചയസമ്പത്ത് മത്സരത്തിന് നിർണ്ണായകമായി. ക്വാർട്ടർ ഫൈനലിൽ സഹഅമേരിക്കൻ താരമായ ജെസിക്ക പെഗുലയെ നേരിടും. നിലവിലെ ചാംപ്യൻ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് പെഗുല ക്വാർട്ടറിൽ എത്തിയത്. ഇതുവരെ മൂന്ന് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം പെഗുലയ്ക്കൊപ്പമായിരുന്നു. ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ “കഠിനമായ സാഹചര്യങ്ങളിലായിരുന്നു മത്സരം നടന്നത്. മികച്ച ഒരു എതിരാളിക്കെതിരേ കളിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ചൈനീസ് ആരാധകരുടെ ആവേശം മത്സരത്തെ കൂടുതൽ ഊർജസ്വലമാക്കി,” അനിസിമോവ പറഞ്ഞു. Sports news: Amanda Anisimova beats Wang Xinyu to set up Australian Open quarter-final clash with Jessica Pegula.
ഗില്ലിന് വേണ്ടി സഞ്ജുവിനെ പുറത്തിരുത്തി, ഇപ്പോൾ പുറത്താക്കാനും ശ്രമം; താരത്തെ പിന്തുണച്ച് അശ്വിൻ
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിന് പിന്നാലെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇതിന് പിന്നാലെ സഞ്ജുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ടീമിലെ അനാവശ്യ മാറ്റങ്ങൾ ഒഴിവാക്കണമെന്നും സഞ്ജുവിന് ഇനിയും അവസരം നൽകണമെന്നും അശ്വിൻ പറഞ്ഞു. വിണ്ടും നിരാശ, 'ഗോള്‍ഡന്‍ ഡക്കാ'യി സഞ്ജു “ഇപ്പോൾ തന്നെ സഞ്ജുവിനെ പുറത്താക്കാൻ ചിന്തിക്കുന്നത് ശരിയല്ല. നന്നായി കളിച്ചപ്പോൾ സഞ്ജുവിന് അവസരങ്ങൾ നൽകിയിരുന്നില്ല. ഇപ്പോൾ ഇഷാൻ നന്നായി കളിക്കുന്നുണ്ട്. ഇനി അയാളുടെ പൊസിഷനും മാറ്റി ‘സർക്കസ്’ കളിക്കാൻ ടീം മാനേജ്മെന്റ് തയ്യാറാകരുത് '' അശ്വിൻ തുറന്നടിച്ചു. തുടക്കം മുതൽ ബൗളർമാരെ ആക്രമിച്ചു കളിക്കുന്നതിനിടെയാണ് സഞ്ജു സാംസൺ പുറത്താകുന്നത്. ഇപ്പോൾ സഞ്ജുവിനെ ശിക്ഷിക്കുന്നത് നീതിയല്ലെന്നും അശ്വിൻ വ്യക്തമാക്കി. എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ് ഏകദേശം മൂന്ന് മാസത്തിന് ശേഷം ഓപ്പണറായി ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. ശുഭ്മാൻ ഗില്ലിന് മുൻഗണന നൽകിയതിനെ തുടർന്ന് ഏകദേശം 15 ടി20 മത്സരങ്ങൾ താരത്തിന് നഷ്ടപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഹമ്മദാബാദ് ടി20യിൽ ഓപ്പണറായി തിരിച്ചെത്തിയ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് പിന്നാലെ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ സെലക്ടർമാർ തെരഞ്ഞെടുക്കുക ആയിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇതുവരെ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. Sports news: Too early to drop Sanju Samson, warns R Ashwin amid selection debate.
മുന്നേറ്റനിരയിൽ കരുത്താകാൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ ജർമ്മൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയെ ക്ലബ് സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാൻ ശേഷിയുള്ള മർലോണിൻ്റെ സാന്നിധ്യം ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് ടീമിന് ഗുണം ചെയ്യും. കളി മെനയുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപോലെ മികവ് പുലർത്തുന്ന ഈ ഇരുപത്തിയഞ്ചുകാരൻ ബ്ലാസ്റ്റേഴ്സിൻ്റെ തന്ത്രങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് ക്ലബ് അധികൃതരുടെ വിലയിരുത്തൽ. കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി' ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര യൂറോപ്യൻ ഫുട്ബോളിലെ അനുഭവസമ്പത്തുമായാണ് മർലോൺ കൊച്ചിയിലെത്തുന്നത്. പ്രമുഖ ജർമ്മൻ ക്ലബ്ബായ 1.എഫ് എസ് വി മൈൻസ് 05 ൻ്റെ യൂത്ത് അക്കാദമിയിലൂടെയാണ് താരം വളർന്ന വന്നത്. പിന്നീട് അവരുടെ രണ്ടാം നിര ടീമിനായും ബൂട്ട് കെട്ടി. തുടർന്ന് ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ.കെ വുകൊവാർ 1991-ലേക്ക് ചേക്കേറിയ താരം അവിടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ തന്റെ കരിയറിൽ ഇതുവരെ കളിച്ച 130 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജർമ്മനിയുടെ അണ്ടർ-18, അണ്ടർ-19 ദേശീയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള മർലോൺ സാങ്കേതികമായി ഏറെ മികവുള്ള കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു ''കളിക്കളത്തിലെ ശാന്തതയും സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവുമാണ് മർലോണിന്റെ പ്രത്യേകത, നിർണ്ണായക നിമിഷങ്ങളിൽ ടീമിന് വിജയം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മർലോണിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു'' ക്ലബ് സി ഇ ഓ അഭിക് ചാറ്റർജി പറഞ്ഞു. Sports news: German attacker Marlon Ruis Trujillo joins Kerala Blasters to boost attack.
ബിസിസിഐ മുൻ പ്രസിഡന്റ് ഐ എസ് ബിന്ദ്ര അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുൻ പ്രസിഡന്റ് ഇന്ദർജിത് സിങ് ബിന്ദ്ര (ഐ എസ് ബിന്ദ്ര ) അന്തരിച്ചു. 84 വയസ്സായിരുന്നു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി' ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര 1975-ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഐഎസ് ബിന്ദ്ര ക്രിക്കറ്റ് ഭരണരംഗത്തെത്തുന്നത്. 1993 മുതൽ 96 വരെ ബിസിസിഐ പ്രസിഡന്റായി പ്രവർത്തിച്ചു. 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു. 1987-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽവെച്ച് നടത്തുന്നതിൽ ജഗ്മോഹൻ ഡാൽമിയ, എൻകെപി സാൽവേ എന്നിവർക്കൊപ്പം ബിന്ദ്ര പ്രധാന പങ്കുവഹിച്ചു. ശരദ് പവാർ ഐസിസി പ്രസിഡന്റായിരുന്നപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രധാന ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്നു. ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്കോച്ചേഴ്സിന് ആറാം കീരീടം ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷൻ സംപ്രേഷണത്തിലും സുപ്രധാന പങ്കുവഹിച്ചത് ബിന്ദ്രയാണ്. ക്രിക്കറ്റ് രംഗത്തെ മികച്ച സംഘാടകനും ഭരണകർത്താവും എന്നനിലയിൽ ആദരസൂചകമായി മൊഹാലിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് 2015-ൽ 'ഐഎസ് ബിന്ദ്ര സ്റ്റേഡിയം' എന്ന് പേരു നൽകി ആദരിച്ചിരുന്നു. Former BCCI President Inderjit Singh Bindra (IS Bindra) passes away
കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി'ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര
ഗുവാഹത്തി: മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വെറും 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. അഭിഷേക് ശര്‍മയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അനായാസ ജയം നേടിയത്. 14 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 20 പന്തില്‍ അഭിഷേക് പുറത്താവാതെ 68 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടി. പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 94 റണ്‍സ് അടിച്ചെടുത്തു. പവര്‍ പ്ലേയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കൂടിയാണിത്. ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് സഞ്ജു സാംസണിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഇഷാന് കിഷന് (13 പന്തില്‍ 28) അഭിഷേക് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. നാലാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കിഷനെ ഇഷ് സോധി മടക്കി. എന്നാല്‍ അഭിഷേകിന്റെ ഇന്നിങ്സ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കൂടെ സൂര്യകുമര്‍ യാദവിന്റെ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങള്‍ക്ക് ഇന്ത്യക്ക് അനുകൂലമായി. അഭിഷേക് അഞ്ച് സിക്സും ഏഴ് ഫോറും നേടി. സൂര്യകുമാറിന്റെ ഇന്നിങ്സില്‍ മൂന്ന് സിക്സും ആറ് ഫോറുമുണ്ടായിരുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറര്‍. മാര്‍ക്ക് ചാപ്മാന് 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. India won t20 series against new zealand
വിണ്ടും നിരാശ, 'ഗോള്‍ഡന്‍ ഡക്കാ'യി സഞ്ജു
ഗുവാഹത്തി: മൂന്നാം ടി20യിലും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്. മത്സരത്തില്‍ ഓപ്പണറായി എത്തിയ സഞ്ജു ഇന്ത്യന്‍ ഇന്നിങ്സിന്റെ ആദ്യ പന്തില്‍ പുറത്തായി. പേസര്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളില്‍ 10, 5 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകള്‍. 2 ഓവറിന് അപ്പുറത്തേക്കു 2 ഇന്നിങ്സുകളും നീണ്ടിരുന്നില്ല. ഗുവാഹത്തിയില്‍ നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തില്‍ വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്റ്റൈല്‍ ഇന്നിങ്സിനായാണ് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചും നിരാശപ്പെടുത്തിയുമാണ് സഞ്ജു ഗോള്‍ഡന്‍ ഡക്കായി പുറത്തായത്. ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്കോച്ചേഴ്സിന് ആറാം കീരീടം ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ തഴഞ്ഞ് ട്വന്റി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയിലെ മൂന്നു മത്സരങ്ങളിലെ പ്രകടനത്തോടെ സഞ്ജുവിനുനേരേ ചോദ്യങ്ങളുയര്‍ന്നു തുടങ്ങി Sanju samson flop again golden duck
ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്കോച്ചേഴ്സിന് ആറാം കീരീടം
പെര്‍ത്ത്: ബിഗ് ബാഷ് ലീഗിൽ ആറാം തവണയും കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്കോച്ചേഴ്സ്. സിഡ്നി സിക്സേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് സ്കോച്ചേഴ്സ് കിരീടം നേടിയത്. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സ്കോച്ചേഴ്സ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത് ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സിന് 20 ഓവറിൽ 132 റൺസ് മാത്രമാണ് നേടാനായത്. സ്റ്റീവ് സ്മിത്ത്,ജോഷ് ഫിലിപ്പെ ,മോയ്സസ് എന്നിവർ 24 റൺസ് വീതം എടുത്തു പുറത്തായി. സിക്സേഴ്സിന്റെ ആറു താരങ്ങൾക്ക് രണ്ടക്കം പോലും കാണാതെ പുറത്തായി. സ്കോച്ചേഴ്സ് ബൗളർമാരായ റിച്ചാർഡ്സൺ,പെയ്ൻ എന്നിവർക്ക് മൂന്ന് വിക്കറ്റ് വീതവും ബേർഡ്മാൻ രണ്ട് വിക്കറ്റും നേടി. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോച്ചേഴ്സിന്റെ ഓപ്പണിങ് ബാറ്റർമാരായ മിച്ചൽ മാർഷ് 44 റൺസും ഫിൻ അല്ലെൻ 36 റൺസും നേടിയത് ടീമിന്റെ വിജയത്തിന് നിർണായകമായി മാറി. സിക്സേഴ്സിന്റെ ബൗളർമാർക്ക് ആധിപത്യം നൽകാൻ അനുവദിക്കാതെ സ്കോച്ചേഴ്സ് 17.4 ഓവറിൽ ലക്ഷ്യം കണ്ടെത്തി. Sports news: Perth Scorchers Clinch Record Sixth Big Bash League Title.
കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കൂ; ഉപദേശവുമായി പാക് ക്യാപ്റ്റൻ
കൊളംബോ: ഇന്ത്യൻ ടീമിനെപ്പോലെ മികച്ച രീതിയിൽ കളിച്ചാൽ ലോകകപ്പ് നേടാൻ കഴിയുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. 2025 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടാണ് കപ്പ് നേടാനായത്. മികച്ച പ്രകടനം പുറത്തെടുത്താൽ പാകിസ്ഥാനും കിരീടം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു “2025 ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം നോക്കൂ, മികച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞതിനാലാണ് അവർ ജയിച്ചത്. ഞങ്ങളും അതുപോലെ തന്നെ മികച്ച രീതിയിൽ കളിക്കണം. അങ്ങനെ ചെയ്താൽ മാത്രമേ കിരീടം നേടാനാകൂ” എന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞാൽ ഞങ്ങൾ പിന്മാറും; ടി20 ലോകകപ്പിൽ പുതിയ ഭീഷണിയുമായി പാകിസ്ഥാൻ 2027 വരെ ഇന്ത്യയോ പാകിസ്ഥാനോ വേദിയാകുന്ന ടൂർണമെന്റുകൾക്ക് ഹൈബ്രിഡ് മോഡൽ പിന്തുടരാൻ രണ്ട് ക്രിക്കറ്റ് ബോർഡുകളും ഐ സി സിയുമായി ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ശ്രീലങ്കയിൽ ആണ് പാകിസ്ഥാന്റെ മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിനുടനീളം ഒരേ ഹോട്ടലിൽ താമസിക്കാനാകുന്നത് ഒരു മുൻതൂക്കം നൽകുന്ന ഘടകമാണെന്ന് ആഘ പറഞ്ഞു. ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ “ഇത് ഒരു മുൻതൂക്കം തന്നെയാണ്. മറ്റ് ടീമുകൾ വിവിധ വേദികളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യേണ്ടിവരും. ഞങ്ങൾ കൊളംബോയിലെ വിവിധ ഗ്രൗണ്ടുകളിൽ കളിക്കുമെങ്കിലും ഒരേ ഹോട്ടലിൽ തന്നെയായിരിക്കും താമസം. എന്നാൽ നല്ല ക്രിക്കറ്റ് കളിക്കാതെ ജയിക്കാനാകുമെന്ന് അർത്ഥമില്ല,” പാകിസ്ഥാൻ ക്യാപ്റ്റൻ വ്യക്തമാക്കി. Sports news: Play Like India to Win the World Cup Says Pakistan Captain Salman Ali Agha.
ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ആരംഭിക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. എന്നാൽ ഐ-ലീഗ് തുടങ്ങുന്ന തീയതിയെ സംബന്ധിച്ച് വ്യക്തത വരുത്താൻ ഇതുവരെ എ ഐ എഫ് എഫ് തയ്യാറായിട്ടില്ല. ഇന്ത്യൻ ഫുട്ബോളിലെ രണ്ടാം നിര മത്സരമായ ഐ-ലീഗിന്റെ അനിശ്ചിതത്വം ക്ലബുകൾക്ക് വലിയ തിരിച്ചടിയാകുന്നു എന്നാണ് റിപ്പോർട്ടുകൾ. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു ഐ-ലീഗ് ഐഎസ്എലിനൊപ്പം തന്നെ സമാന്തരമായി നടത്തുമെന്നായിരുന്നു എ ഐ എഫ് എഫ് പറഞ്ഞിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു ചർച്ചയും ഇതുവരെ ആരംഭിച്ചിട്ടില്ല. 11 ക്ലബുകളാണ് ഇത്തവണത്തെ ഐ-ലീഗിൽ പങ്കെടുക്കുന്നത്. ഓരോ ടീമും അഞ്ച് ഹോം മത്സരങ്ങളും അഞ്ച് എവേ മത്സരങ്ങളുമാണ് കളിക്കേണ്ടത്. 'എന്തൊരു അബദ്ധമാണ് കാണിച്ചത്, ബംഗ്ലാദേശിനെ പാകിസ്ഥാന് വഴി തെറ്റിക്കുന്നു'- തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഐ എസ് എൽ ക്ലബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐ-ലീഗ് ടീമുകൾക്ക് വളരെ കുറഞ്ഞ ബജറ്റാണ് ഉള്ളത്. രണ്ടാം ഡിവിഷനായതിനാൽ സ്പോൺസേഴ്സിനെ ലഭിക്കാനും ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തിൽ മത്സരം നടക്കാത്ത സമയത്തും താരങ്ങൾക്ക് ശമ്പളം നൽകേണ്ടിവരുന്നത് ക്ലബുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഇതൊഴിവാക്കാൻ ഭൂരിഭാഗം ഐ-ലീഗ് ക്ലബുകളും ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് താരങ്ങളെ പൂർണ ഫിറ്റ്നസിലേക്കെത്തിക്കുന്നത് ക്ലബുകൾക്ക് വലിയ വെല്ലുവിളിയായിരിക്കും. ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ കഴിഞ്ഞ ഒൻപത് മാസമായി മത്സരങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ പരിശീലന മൈതാനങ്ങളുടെ അവസ്ഥയും മോശമായി മാറിയിട്ടുണ്ട്. ഇതും ക്ലബ്ബുകളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും. പ്രതിസന്ധി വർധിപ്പിക്കാതെ മത്സരം ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കണമെന്നാണ് ക്ലബ്ബുകളുടെ ആവശ്യം. Sports news: I-League Start Uncertain as ISL Set to Kick Off on February 14.
ഐസിസി തീരുമാനം അംഗീകരിക്കുന്നു, ഇന്ത്യ സുരക്ഷിതമല്ല; ആവർത്തിച്ച് ബംഗ്ലാദേശ്
ധാക്ക: ടി20 ലോകകപ്പിൽ നിന്ന് ടീമിനെ ഒഴിവാക്കിയ നടപടി അംഗീകരിക്കുന്നതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്താൻ ഐ സി സി എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. ഇന്ത്യയിൽ മത്സരം കളിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് കൊണ്ടാണ് വേദി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചതെന്നും ബി സി ബി മീഡിയ കമ്മിറ്റി ചെയർമാൻ അമ്ജാദ് ഹുസൈൻ പറഞ്ഞു. 'എന്തൊരു അബദ്ധമാണ് കാണിച്ചത്, ബംഗ്ലാദേശിനെ പാകിസ്ഥാന് വഴി തെറ്റിക്കുന്നു'- തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം “ടൂർണമെന്റിൽ പങ്കെടുക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഐ സി സിയുടെ തീരുമാനത്തെ പൂർണമായും ബഹുമാനിക്കുന്നു. മത്സരവേദി മാറ്റാനാകില്ലെന്നതാണ് ബോർഡിന്റെ ഭൂരിപക്ഷ തീരുമാനം. അതും ഞങ്ങൾ അംഗീകരിക്കുന്നു ” അമ്ജാദ് ഹുസൈൻ പറഞ്ഞു. ആദ്യത്തെ അപേക്ഷ തള്ളിയതിന് ശേഷവും മറ്റു വഴികളും ക്രിക്കറ്റ് ബോർഡ് നോക്കിയിരുന്നു. എന്നാൽ ഞങ്ങളുടെ ആവശ്യം ഐ സി സി അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇനി ചെയ്യാൻ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടരെ 4 സമനില, പിന്നാലെ അട്ടിമറി തോല്‍വി; പ്രീമിയർ ലീഗിൽ ജയിക്കാൻ മറക്കുന്ന ലിവർപൂൾ! ഞങ്ങൾക്ക് മത്സരിക്കാൻ ഇന്ത്യയിലേക്ക് പോകാനാകില്ല, മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാനും സാധിക്കില്ല. അതിനാൽ ബോർഡിന്റെ തീരുമാനം ഞങ്ങൾ അംഗീകരിച്ചു. ഇക്കാര്യത്തിൽ നിയമപരമായോ മധ്യസ്ഥ നടപടികളിലേക്കോ പോകില്ലെന്നും അമ്ജാദ് ഹുസൈൻ വ്യക്തമാക്കി Sports news: Bangladesh Accept ICC Decision to Replace Them With Scotland in T20 World Cup.
ഓസ്ട്രേലിയന്‍ ഓപ്പണ്‍; അനായാസം അല്‍ക്കരാസ്, സ്വരേവ്
മെല്‍ബണ്‍: സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസും ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറില്‍. അല്‍ക്കരാസ് അമേരിക്കന്‍ താരം ടോമി പോളിനേയും സ്വരേവ് അര്‍ജന്റീന താരം ഫ്രാന്‍സിസ്കോ കെരുണ്ടോളോയേയും പരാജയപ്പെടുത്തി. ആദ്യ സെറ്റ് ടൈബ്രേക്കരിലേക്ക് നീട്ടാന്‍ ടോമി പോളിനു സാധിച്ചതു മാറ്റി നിര്‍ത്തിയാല്‍ ഏറെക്കുറേ അനായാസമാണ് അല്‍ക്കരാസിന്റെ മുന്നേറ്റം. സ്കോര്‍: 7-6 (8-6), 6-4, 7-5. ഷമിയുടെ 'മിന്നല്‍' ബൗളിങ്! സര്‍വീസസിനെ വീഴ്ത്തി ബംഗാള്‍ രഞ്ജി ട്രോഫി ക്വാർട്ടറിൽ സ്വരേവ് അനായാസം വിജയം സ്വന്തമാക്കി. മൂന്ന് സെറ്റ് പോരില്‍ 6-2, 6-4, 6-4 എന്ന സ്കോറിനാണ് സ്വരേവ് ഫ്രാന്‍സിസ്കോ കെരുണ്ടോളോയെ പരാജയപ്പെടുത്തിയത്. ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ Australian Open: Carlos Alcaraz Alexander Zverev stormed into the quarter finals
ഷമിയുടെ 'മിന്നല്‍'ബൗളിങ്! സര്‍വീസസിനെ വീഴ്ത്തി ബംഗാള്‍ രഞ്ജി ട്രോഫി ക്വാർട്ടറിൽ
കല്യാണി: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ തീ പാറും പന്തുകള്‍ക്ക് മുന്നില്‍ അടിതെറ്റി സര്‍വീസസ്. രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെ തകര്‍ത്ത് ബംഗാള്‍ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്നിങ്സിനും 46 റണ്‍സിനും ആധികാരിക ജയം സ്വന്തമാക്കിയാണ് ബംഗളിന്റെ മുന്നേറ്റം. സ്കോര്‍: ബംഗാള്‍ ഒന്നാം ഇന്നിങ്സില്‍ 519 റണ്‍സ്. സര്‍വീസസ് ഒന്നാം ഇന്നിങ്സില്‍ 186 റണ്‍സ്, രണ്ടാം ഇന്നിങ്സില്‍ 287 റണ്‍സ്. സര്‍വീസസ് ബാറ്റിങിന്റെ ഒന്നാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റുകളും അവരുടെ രണ്ടാം ഇന്നിങ്സില്‍ 5 വിക്കറ്റുകളുമാണ് ഷമി വീഴ്ത്തിയത്. 16 ഓവര്‍ എറിഞ്ഞ ഷമി 51 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റെടുത്തത്. മത്സരത്തില്‍ ഷമി മൊത്തം 7 വിക്കറ്റുകള്‍ വീഴ്ത്തി. ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ കുറച്ചു കാലമായി പരിക്കും ഫോം ഔട്ടിനേയും തുടര്‍ന്നു ഇന്ത്യയുടെ ഒരു ഫോര്‍മാറ്റിലുള്ള ടീമിലും ഷമിക്ക് അവസരം കിട്ടിയിട്ടില്ല. ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിന് ആക്കം കൂട്ടുന്നതാണ് താരത്തിന്റെ രഞ്ജിയിലെ ബൗളിങ്. സുദിപ് ചാറ്റര്‍ജിയുടെ ഇരട്ട സെഞ്ച്വറി മികവിലാണ് നേരത്തെ ഒന്നാം ഇന്നിങ്സില്‍ ബംഗാള്‍ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. താരം 209 റണ്‍സെടുത്തു. ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന് (81), ഹബിബ് ഗാന്ധി (പുറത്താകാതെ 91) എന്നിവരും ബംഗാളിനായി ഒന്നാം ഇന്നിങ്സില്‍ തിളങ്ങി. സര്‍വീസസിനായി ഒന്നാം ഇന്നിങ്സില്‍ നകുല്‍ ശര്‍മ (പുറത്താകാതെ 85) മാത്രമാണ് പിടിച്ചു നിന്നത്. രണ്ടാം ഇന്നിങ്സില്‍ ക്യാപ്റ്റന്‍ രജത് പലിവല്‍ (83), മോഹിത് അഹ്ലാവത് (62), ജയന്ത് ഗോയത് (പുറത്താകാതെ 68) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെ തന്നെ നിന്നു. 'തല @ 44, റീ ലോഡഡ്'! വിസില്‍ പോഡ്... പാഡും കെട്ടി ഇറങ്ങി, ഐപിഎല്ലിനായി ധോനിയുടെ ഒരുക്കം (വിഡിയോ) Ranji Trophy, Mohammed Shami, Five Wickets: Bengal stormed into the quarter-finals of 2025/26 Ranji Trophy after thrashing Services
ദുബൈ: ബഹിഷ്കരണ ഭീഷണി ഉയർത്തിയതിനു പിന്നാലെ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച് പാകിസ്ഥാൻ. 15 അംഗ ടീമിനെ സൽമാൻ അലി ആഘയാണ് നയിക്കുന്നത്. നേരത്തെ ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐ സി സി തീരുമാനത്തെ വിമർശിച്ചു രംഗത്ത് എത്തുകയും മത്സരങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണിയുമായി പി സി ബി ചെയർമാൻ മുഹസിന് നഖ്വി രംഗത്ത് എത്തിയിരുന്നു. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു മത്സരങ്ങൾ ബഹിഷ്ക്കരിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐ സി സി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടി മത്സരത്തിന്റെ വേദി മാറ്റണം എന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐ സി സി നേരത്തെ തള്ളിയിരുന്നു. ഐ സി സി നിയോഗിച്ച സുരക്ഷാ വിദഗ്ധരുടെ റിപ്പോർട്ടുകളിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിനോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ സുരക്ഷാ ഭീഷണിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. 47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത് വേദി മാറ്റവുമായി ബന്ധപ്പെട്ട ബംഗ്ലാദേശ് നൽകിയ കത്ത് ഐ സി സി ചർച്ചയ്ക്ക് എടുത്തിരുന്നെങ്കിലും വേണ്ട പിന്തുണ ബോർഡ് അംഗങ്ങളിൽ നിന്ന് ലഭിച്ചിരുന്നില്ല. പാകിസ്ഥാൻ മാത്രമായിരുന്നു യോഗത്തിൽ ബംഗ്ലാദേശിന് പിന്തുണ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിന്റെ ആവശ്യം ഐ സി സി തള്ളുകയായിരുന്നു. സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന് PAKISTAN’S SQUAD FOR THE T20 WORLD CUP 2026. pic.twitter.com/pxvxOW4sHD — Sheri. (@CallMeSheri1_) January 25, 2026 2026 ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം: സൽമാൻ അലി അഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫേ (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സെയിം അയൂബ്, ഷാഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഉസ്മാൻ താരിഖ്. Sports news: Pakistan Announce T20 World Cup 2026 Squad After Boycott Controversy.
'തല @ 44, റീ ലോഡഡ്'! വിസില്‍ പോഡ്... പാഡും കെട്ടി ഇറങ്ങി, ഐപിഎല്ലിനായി ധോനിയുടെ ഒരുക്കം (വിഡിയോ)
റാഞ്ചി: ഐപിഎല്ലിന്റെ പുതിയ സീസണ് തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്സ് സൂപ്പര്‍ താരവും ഇതിഹാസവുമായ മഹേന്ദ്ര സിങ് ധോനി അതിനുള്ള ഒരുക്കങ്ങളുടെ തിരക്കിലേക്ക് കടന്നു. 44ാം വയസില്‍ തന്റെ അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി താരം പരിശീലനത്തിനിറങ്ങി. പാഡും കെട്ടി ധോനി റാഞ്ചിയില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് (ജെഎസ്സിഎ) അവരുടെ പേജില്‍ പങ്കിട്ടിട്ടുണ്ട്. താരം ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്സ് നിരയിലുണ്ടാകുമെന്നുള്ള ചര്‍ച്ചകളും ഇതോടെ ആരംഭിച്ചിട്ടുണ്ട്. 2008 മുതല്‍ ചെന്നൈ ടീമിലുള്ള ധോനിക്കു കീഴില്‍ ടീം 5 തവണയാണ് കിരീടം സ്വന്തമാക്കിയത്. 2020ലാണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. പിന്നീട് ഐപില്ലില് മാത്രമാണ് ധോനി കളിക്കുന്നത്. 'എന്തൊരു അബദ്ധമാണ് കാണിച്ചത്, ബംഗ്ലാദേശിനെ പാകിസ്ഥാന് വഴി തെറ്റിക്കുന്നു'- തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം View this post on Instagram A post shared by Jharkhand State Cricket Association (@cricketjsca) 'ആരാണ് തിരിച്ചെത്തിയതെന്നു നോക്കു, ജെഎസ്സിഎയുടെ അഭിമാനം, മഹേന്ദ്ര സിങ് ധോനി'- എന്ന ക്യാപ്ഷനോടെയാണ് അസോസിയേഷന് വിഡിയോ പങ്കിട്ടത്. കഴിഞ്ഞ സീസണ് ചെന്നൈ സൂപ്പര്‍ കിങ്സിനു നിരാശയുടേതായിരുന്നു. അവസാന സ്ഥാനത്താണ് സീസണ് അവര്‍ അവസാനിപ്പിച്ചത്. 14 കളിയില്‍ നാല് ജയങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക്. ഈ സീസണില്‍ മലയാളി താരവും മുന്‍ രാജസ്ഥാന് റോയല്‍സ് നായകനുമായ സഞ്ജു സാംസണെ 18 കോടിക്ക് ടീമിലെത്തിച്ചാണ് അവര്‍ തുടങ്ങുന്നത്. വലിയ പ്രതീക്ഷകളുമായാണ് ധോനിയും നില്‍ക്കുന്നത്. ലോകകപ്പ് ബഹിഷ്കരിച്ചാൽ കനത്ത തിരിച്ചടി; പാകിസ്ഥാന് ഐ സി സിയുടെ മുന്നറിയിപ്പ് കഴിഞ്ഞ സീസണില്‍ 13 ഇന്നിങ്സുകള്‍ ബാറ്റ് ചെയ്ത ധോനി 196 റണ്‍സാണ് നേടിയത്. 24.50 ആവറേജ്. 135.17 സ്ട്രൈക്ക് റേറ്റ്. പുറത്താകാതെ 30 റണ്‍സെടുത്തതാണ് കഴിഞ്ഞ സീസണിലെ ധോനിയുടെ മികച്ച പ്രകടനം. സീസണില്‍ ഋതുരാജ് ഗെയ്ക്വാദിനു പരിക്കേറ്റതോടെ ധോനി ക്യാപ്റ്റന്‍ സ്ഥാനത്തും തിരികെ എത്തിയിരുന്നു. ഐപിഎല്ലില്‍ 278 മത്സരങ്ങളില്‍ നിന്നു 5439 റണ്‍സാണ് ധോനിയുടെ സമ്പാദ്യം. 38.80 ആവറേജും 137.45 സ്ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ്. 24 അര്‍ധ സെഞ്ച്വറികള്‍ ധോനി ഐപിഎല്ലില്‍ സ്വന്തമാക്കിയിട്ടുണ്ട്. 84 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. CSK legend MS Dhoni IPL 2026: Chennai Super Kings icon returning to the nets
ലോകകപ്പ് ബഹിഷ്കരിച്ചാൽ കനത്ത തിരിച്ചടി; പാകിസ്ഥാന് ഐ സി സിയുടെ മുന്നറിയിപ്പ്
ദുബൈ: ടി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഐ സി സി. പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ഐ സി സി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. ഇത്തരമൊരു നീക്കം നടത്തിയാൽ സാമ്പത്തികമായും അല്ലാതെയും നിരവധി നഷ്ടങ്ങൾ പാകിസ്ഥാൻ ഉണ്ടാകും. 47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത് പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വിദേശ താരങ്ങൾ കളിക്കാൻ അനുമതി നിഷേധിക്കുകയും ഐ സി സിയുടെ ധനസഹായം വെട്ടികുറയ്ക്കുകയും ചെയ്യുമെന്നാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐ സി സി ഫണ്ടിംഗ് കുറയുന്നതോടെ പിസിബിക്ക് വലിയ വരുമാന നഷ്ടം സംഭവിക്കും. പി എസ് എല്ലിന്റെ അന്താരാഷ്ട്ര അംഗീകാരവും വാണിജ്യ പിന്തുണയും പിൻവലിച്ചാൽ അതും പാകിസ്ഥാന് തിരിച്ചടിയാകും. സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന് ഏഷ്യാ കപ്പിൽ നിന്ന് ഒഴിവാക്കുക, പാകിസ്ഥാൻ ഉൾപ്പെടുന്ന എല്ലാ പരമ്പരകളും നിർത്തിവെക്കുക തുടങ്ങിയ കർശന നടപടികളും ഐ സി സി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരം നീക്കങ്ങൾ ഐ സി ക്ക് നടത്തിയാൽ പാക്കിസ്ഥാന് അത് കനത്ത തിരിച്ചടിയാകും. ബംഗ്ലാദേശ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ പിന്തുണച്ച് പി സി ബി ചെയർമാൻ നടത്തിയ പരസ്യ പ്രസ്താവനകളാണ് ഐ സി സിയെ ചൊടിപ്പിച്ചത് എന്നാണ് റിപോർട്ടുകൾ. Sports news: ICC Warns Pakistan of Severe Sanctions Over Possible T20 World Cup Boycott.
മുംബൈ: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്തക്കിയതിനെ പരസ്യമായി അനുകൂലിച്ച് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് മദന്‍ലാല്‍. ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ സാധിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതിനു പിന്നാലെ ബംഗ്ലാദേശിനെ ഐസിസി ലോകകപ്പില്‍ നിന്നു പുറത്താക്കിയിരുന്നു. സ്കോട്ലന്ഡിനെ പകരം പങ്കെടുപ്പിക്കുമെന്നും ഐസിസി സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മദന്‍ലാലിന്റെ ശ്രദ്ധേയ പിന്തുണ. ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ബംഗ്ലാദേശ് ഉറച്ചു നിന്നതോടെയാണ് അവര്‍ പുറത്തായത്. മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റില്ലെന്ന നിലപാടില്‍ ഐസിസിയും ഇളകാതെ നിന്നു. ഇതോടെയാണ് സ്കോട്ലന്ഡ് പകരക്കാരായി ഇടം പിടിച്ചത്. ബംഗ്ലാദേശിന്റെ പിന്മാറ്റത്തിനു പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടെന്നു മദന്‍ലാല്‍ പാകിസ്ഥാനെ ലക്ഷ്യമിട്ട് തുറന്നടിച്ചു. അക്കാരണത്താല്‍ തന്നെ ഐസിസിയുടെ തീരുമാനം ന്യായീകരിക്കാന്‍ സാധിക്കുന്നതും കൃത്യ സമയത്തുള്ള ഇടപെടലുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് കാണിച്ചത് വലിയ അബദ്ധമാണെന്നും മദന്‍ലാല്‍ ചൂണ്ടിക്കാട്ടി. തോല്‍ക്കാതെ 18 മത്സരങ്ങള്‍, ഒടുവില്‍ ബയേണ്‍ വീണു! ബവേറിയന്‍ നാട്ടങ്കത്തില്‍ അലിയന്‍സ് അരീനയില്‍ ഞെട്ടിച്ച് ഓഗ്സ്ബര്‍ഗ് 'ഐസിസി വളരെ നല്ല തീരുമാനമാണ് എടുത്തത്. പാകിസ്ഥാന് അവരെ (ബംഗ്ലാദേശിനെ) വഴി തെറ്റിക്കുകയാണ്. സ്കോട്ലന്ഡിനെ സംബന്ധിച്ച് ഇത് ഏറ്റവും മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. കാരണം പകരമെത്തുന്നവര്‍ എന്ന നിലയില്‍ അവര്‍ക്ക് മികവ് തെളിയിക്കാനുള്ള വേദിയാണ് കിട്ടിയിരിക്കുന്നത്. വലിയ അബദ്ധമാണ് ബംഗ്ലാദേശ് കാണിച്ചത്'- മദന്‍ലാല്‍ വ്യക്തമാക്കി. തുടരെയുള്ള ബംഗ്ലാദേശിന്റെ അപേക്ഷകള്‍ പാടെ തള്ളിയാണ് ഐസിസി കടുത്ത നിലപാടുമായി നിന്നത്. ഇന്ത്യയില്‍ കളിക്കില്ലെന്ന തീരുമാനത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റും തൂങ്ങി നിന്നു. പിന്നീട് താരങ്ങളുമായുള്ള ചര്ച്ചയക്കൊടുവിലും ബംഗ്ലാദേശ് വരില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് അവര്‍ നിലപാടില്‍ ഉറച്ചു നിന്നത്. പിന്നാലെ ബംഗ്ലാദേശിനെ പുറത്താക്കി സ്കോട്ലന്ഡിനെ പകരക്കാരായി ഐസിസി പ്രഖ്യാപിക്കുകയും ചെയ്തു. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു T20 World Cup controversy: Pakistan misguided Bangladesh, India's World Cup winner Madan Lal calls it a big opportunity for Scotland
അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: ഐ എസ് എൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൂടുതൽ താരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 താരങ്ങളാണ് ക്ലബ് വിട്ടത്. വിദേശ താരങ്ങളായ കോൾഡോ ഒബീറ്റ, ദുസാൻ ലഗേറ്റർ മലയാളി താരങ്ങളായ മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമൻ എന്നിവരാണ് ക്ലബിനോട് വിട പറഞ്ഞത്. പ്രധാനമന്ത്രി പറഞ്ഞാൽ ഞങ്ങൾ പിന്മാറും; ടി20 ലോകകപ്പിൽ പുതിയ ഭീഷണിയുമായി പാകിസ്ഥാൻ കേരളാ ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ വളർന്ന് വന്ന താരങ്ങളാണ് മുഹമ്മദ് അസറും ഐമനും. ''വളരെ വേദനയോടെയാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്. ഞങ്ങളെ വളർത്തിയത് ബ്ലാസ്റ്റേഴ്സാണ് . ചെറുപ്പം മുതലേയുള്ള ഞങ്ങളുടെ ആഗ്രഹമാണ് കലൂരിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുന്നിൽ കളിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ക്ലബിനോട് ഞങ്ങളുടെ കടപ്പാട് എപ്പോഴുമുണ്ടാകും'' എന്ന് അസ്ഹറും ഐമനും പറഞ്ഞു. ഐഎസ്എൽ: ആദ്യ മത്സരം കേരളാ ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ; മത്സരക്രമം ഉടൻ പുറത്ത് ഫുട്ബോളിൽ പുതിയ അവസരങ്ങൾ വരുമ്പോൾ അത് ഫലപ്രദമായി ഉപയോഗിക്കണം. ഈ തീരുമാനത്തിന് ബ്ലാസ്റ്റേഴ്സ് പിന്തുണ നൽകി. ഇനിയും ആരാധകരുടെ പിന്തുണ വേണമെന്നും എല്ലാവർക്കും നന്ദി പറയുന്നതായി ഇരുവരും പറഞ്ഞു. മുഹമ്മദ് അസ്ഹറും ഐമനും സ്പോർട്ടിങ് ക്ലബ് ഡൽഹിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. Sports news: Four Players Leave Kerala Blasters Ahead of ISL Season.
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ അപരാജിത കുതിപ്പിന് ഒടുവില്‍ വിരാമം. ബവേറിയന്‍ നാട്ടങ്കത്തില്‍ ഓഗ്സ്ബര്‍ഗ് ബയേണിനെ വീഴ്ത്തി. 18 കളികളില്‍ 16 ജയവും 2 സമനിലയുമായി സീസണില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ബയേണിനെ അവരുടെ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ വീഴ്ത്തിയാണ് ഓഗ്സ്ബര്‍ഗ് ഡാര്‍ബി ജയം ആഘോഷിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓഗ്സ്ബര്‍ഗിന്റെ ജയം. തോല്‍വി പക്ഷേ, ബയേണിന്റെ ഒന്നാം സ്ഥാനത്തിനു ഒരു ഇളക്കവും തട്ടിക്കില്ല. നിലവില്‍ രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 42 പോയിന്റുകള്‍. ബയേണിന് 50 പോയിന്റും. എട്ട് പോയിന്റിന്റെ വ്യക്തമായ ആധിപത്യം ചാംപ്യന്‍ ടീമിനുണ്ട്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബയേണ്‍ നേരിയ മുന്‍തൂക്കം പ്രകടിപ്പിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ബയേണിനെ ഔട്ട്ക്ലാസ് ചെയ്യുന്ന പ്രകടനമാണ് ഓഗ്സ്ബര്‍ഗ് പുറത്തെടുത്തത്. ആക്രമണത്തില്‍ ബയേണിനൊപ്പം കട്ടയ്ക്കു നില്ക്കാന് ഓഗ്സ്ബര്‍ഗിനായി. ഇരു പക്ഷവും 17 ഓള് ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്. ഓണ്‍ ടാര്‍ജറ്റ് ബയേണിനു ആറും ഓഗ്സ്ബര്ഗിന്റേത് ഏഴുമായിരുന്നു. എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത് 23ാം മിനിറ്റില്‍ മൈക്കല്‍ ഒലീസെ കോര്‍ണറില്‍ നിന്നു നല്കിയ പന്തിനെ ഹെഡ്ഡ് ചെയ്ത് വലയിലിട്ട് ജപ്പാന് താരം ഹിരോകി ഇറ്റോയാണ് ബയേണിനു ലീഡ് സമ്മാനിച്ചത്. പിന്നീടും നിരന്തരം ഓഗ്സബര്ഗ് വല ലക്ഷ്യമിട്ട് ബയേണ്‍ മുന്നേറ്റം നടത്തിയെങ്കിലും പ്രതിരോധം കടുപ്പിച്ച് ഓഗ്സ്ബര്‍ഗ് അതെല്ലാം നിഷ്ഫലമാക്കി. ഗോള്‍ കീപ്പര്‍ ഫിന് ഡാഹ്മാന്റെ പ്രകടനവും ഓഗ്സ്ബര്‍ഗ് വിജയത്തില്‍ നിര്‍ണായകമായി. പ്രതിരോധം പാളിയപ്പോഴെല്ലാം താരം പറ പോലെ ഉറച്ചു നിന്നു. ഇറ്റോ നേടിയ ഗോളില്‍ മാത്രമാണ് താരത്തിനു പിഴവ് സംഭവിച്ചത്. രണ്ടാം പകുതിയില്‍ പക്ഷേ ഓഗ്സ്ബര്‍ഗ് ആക്രമണം കടുപ്പിക്കുന്ന കാഴ്ചയായിരുന്നു. ആറ് മിനിറ്റിനിടെയാണ് അവര്‍ രണ്ട് ഗോളുകളും നേടുന്നത്. 75ാം മിനിറ്റില്‍ ആര്‍തര്‍ ഷാവേസാണ് ടീമിനു സമനില സമ്മാനിക്കുന്നത്. താരവും ഹെഡ്ഡറിലൂടെയാണ് വല കുലുക്കിയത്. സമനില പിടിച്ചതോടെ ആത്മവിശ്വാസം തിരിച്ചു കിട്ടിയ ഓഗ്സ്ബര്‍ഗ് പിന്നീടും കടുത്ത ആക്രമണം അഴിച്ചുവിട്ടു. 81ാം മിനിറ്റില്‍ തന്നെ അതിന്റെ ഫലവും വന്നു. ബോക്സിന്റെ ഇടത് മൂലയില്‍ നിന്നു ദിമിത്രിസ് ജിയാനോലിസിന്റെ മനോഹരമായ നീക്കത്തിനൊടുവില്‍ താരം ബോക്സിലേക്ക് നിലംപറ്റി ചെരിച്ചു കൊടുത്ത പന്തിനെ ഹാന്‍ നോഹ് മസംഗാനോ അനായാസം വലയിലാക്കി. ബയേണ്‍ ഗോള്‍ കീപ്പര്‍ ഉര്‍ബിഗ് തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സമനില പിടിക്കാനുള്ള ബയേണിന്റെ ശ്രമം ഓഗ്സ്ബര്‍ഗ് എല്ലാവിധേനയും തടഞ്ഞു. തുടരെ 4 സമനില, പിന്നാലെ അട്ടിമറി തോല്‍വി; പ്രീമിയർ ലീഗിൽ ജയിക്കാൻ മറക്കുന്ന ലിവർപൂൾ! സീസണില്‍ എല്ലാ മത്സരങ്ങളിലുമായി ബയേണ്‍ നേരിടുന്ന രണ്ടാമത്തെ തോല്‍വി കൂടിയാണിത്. നേരത്തെ ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ ആഴ്സണലിനോടു പരാജയപ്പെട്ടിരുന്നു. ജയിച്ചു കയറി ബൊറൂസിയ ഡോര്‍ട്മുണ്ട്, ലെവര്കൂസന്, ലെയ്പ്സിഗ് രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ട് മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് ഉനിയോന്‍ ബെര്‍ലിനെ വീഴ്ത്തി. എവേ പോരാട്ടത്തിലാണ് നിക്കോ കോവാചിന്റെ ടീം വിജയം സ്വന്തമാക്കിയത്. മുന്‍ ചാംപ്യന്മാരായ ബയര്‍ ലെവര്‍കൂസനും വിജയം സ്വന്തമാക്കി. ഹോമില്‍ അവര്‍ വെര്ഡര്ബ്രെമനെ വീഴ്ത്തി. 1-0ത്തിനാണ് ജയം. ആര്‍ബി ലെയ്പ്സിഗും തകര്‍പ്പന്‍ ജയം കുറിച്ചു. അവര്‍ എവേ പോരില്‍ ഹോഫെന്‍ഹെയിമിനെ 0-3നു തകര്‍ത്തു. bayern vs augsburg: Augsburg staged a stunning second-half comeback to inflict a first Bundesliga defeat of the season on Bayern Munich
എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത്
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി ഒന്നാമത്. നാലാം സ്ഥാനത്തുള്ള വിയ്യാറലിനെ അവര്‍ ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വീഴ്ത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് റയലിന്റെ രണ്ട് ഗോളുകളും വന്നത്. കളിയുടെ 47ാം മിനിറ്റില്‍ എംബാപ്പെ ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം ഗോള്‍ അവസാന ഘട്ടത്തിലാണ് പിറന്നത്. 90 മിനിറ്റ് പിന്നിട്ട് മത്സരം ഇഞ്ച്വറി സമയത്തെത്തിയപ്പോള്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കിയാണ് എംബാപ്പെ ഇരട്ട ഗോള്‍ തികച്ചത്. തുടരെ 4 സമനില, പിന്നാലെ അട്ടിമറി തോല്‍വി; പ്രീമിയർ ലീഗിൽ ജയിക്കാൻ മറക്കുന്ന ലിവർപൂൾ! ജയത്തോടെ 21 കളിയില്‍ 51 പോയിന്റുമായാണ് റയല്‍ തലപ്പത്തേക്ക് കയറിയത്. 20 കളിയില്‍ 49 പോയിന്റുമായി ബാഴ്സലോണ രണ്ടാമത്. ബാഴ്സലോണ ഇന്ന് ഒവെയ്ഡോയെ നേരിടുന്നുണ്ട്. ജയിച്ചാല്‍ അവര്‍ 52 പോയിന്റുമായി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കും. മറ്റ് മത്സരങ്ങളില്‍ സെവിയ്യ 2-1നു അത്ലറ്റിക്ക് ബില്‍ബാവോയെ പരാജയപ്പെടുത്തി. വലന്‍സിയ 3-2ന് എസ്പാന്യോളിനേയും ഒസാസുന 1-3നു റയോ വാള്ക്കാനോയേയും പരാജയപ്പെടുത്തി. സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന് LaLiga: Kylian Mbappe netted twice to earn Real Madrid a 2-0 win at Villarreal
തുടരെ 4 സമനില, പിന്നാലെ അട്ടിമറി തോല്‍വി; പ്രീമിയർ ലീഗിൽ ജയിക്കാൻ മറക്കുന്ന ലിവർപൂൾ!
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയിക്കാൻ മറന്ന് ലിവർപൂൾ. തുടരെ നാല് സമനിലകൾക്കു പിന്നാലെ നിലവിലെ ചാംപ്യൻമാർ ബേൺമതിനോട് അട്ടിമറി തോൽവി വഴങ്ങി. എല്ലാ മത്സരങ്ങളിലുമായി ലിവര്‍പൂൾ അപരാജിതരായി 13 മത്സരങ്ങൾ കളിച്ചാണ് ബേൺമതിനെ നേരിടാൻ അവരുടെ തട്ടകത്തിലെത്തിയത്. എവേ പോരിൽ അട്ടിമറി തോൽവിയിൽ ആ കുതിപ്പിന് കടിഞ്ഞാൺ. 2-3 എന്ന സ്കോറിനാണ് ബേണ്‍മത് നിലവിലെ ചാംപ്യന്മാരെ അട്ടിമറിച്ചത്. മൂന്ന് സമനിലകളും ഒരു തോല്‍വിയുമായി ക്ഷീണത്തിലായിരുന്ന മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയ വഴിയില്‍ തിരിച്ചെത്തി. അവര്‍ സ്വന്തം തട്ടകത്തില്‍ വൂള്‍വ്സിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. മറ്റ് മത്സരങ്ങളില്‍ ഫുള്‍ഹാം 2-1നു ബ്രൈറ്റനെ തകര്‍ത്തു. ബേണ്‍ലി ടോട്ടനം ഹോട്സ്പറിനെ സ്വന്തം തട്ടകത്തില്‍ 2-2നു സമനിലയില്‍ കുരുക്കി. വെസ്റ്റ് ഹാം യുനൈറ്റഡ് സ്വന്തം സ്റ്റേഡിയത്തില്‍ സണ്ടര്‍ലാന്‍ഡിനെ 3-1നു പരാജയപ്പെടുത്തി. സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന് ബേണ്‍മത്- ലിവര്‍പൂള്‍ ആദ്യ പകുതിയില്‍ 2 ഗോളിനു പിന്നില്‍ നിന്ന ലിവര്‍പൂള്‍ ഇടവേളയ്ക്ക് പിരിയും മുന്‍പ് ഒരു ഗോള്‍ മടക്കി ലീഡ് കുറച്ചു. പിന്നീട് 80ാം മിനിറ്റില്‍ സമനിലയും പിടിച്ചു. എന്നാല്‍ ഇഞ്ച്വറി സമയത്ത് ഗോള്‍ വഴങ്ങി അവര്‍ 13ാം സ്ഥാനത്തുള്ള ബേണ്മതിനോടു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. എവനില്സന് 26ാം മിനിറ്റില്‍ ബേണ്‍മതിനെ മുന്നിലെത്തിച്ചു. പിന്നാലെ 33ാം മിനിറ്റില്‍ അലക്സ് ജിമനെസ് അവര്‍ക്ക് രണ്ടാം ഗോളും സമ്മാനിച്ചു. ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്ഡൈകിലൂടെയാണ് ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടുമുന്‍പ് ലിവര്‍പൂള്‍ ലീഡ് കുറച്ചത്. 80ാം മിനിറ്റില്‍ സബോസ്ലായും വല ചലിപ്പിച്ചു. മത്സരം സമനിലയില്‍ അവസാനിപ്പിക്കാമെന്ന് നിലവിലെ ചാംപ്യന്മാര് ആശ്വസിച്ചിരിക്കുമ്പോഴാണ് ബേണ്‍മതിന്റെ വിജയ ഗോള്‍ ഇഞ്ച്വറി സമയത്ത് വരുന്നത്. കളി 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ച്വറി സമയത്തേക്ക് കടന്നതിനു പിന്നാലെയാണ് അമിന്‍ അഡ്ലിയിലൂടെ ബേണ്‍മത് മൂന്നാം ഗോള്‍ വലയിലിട്ട് ജയം പിടിച്ചെടുത്തത്. മാഞ്ചസ്റ്റര്‍ സിറ്റി- വൂള്‍വ്സ് ഒമര്‍ മര്‍മോഷും അന്റോയിന്‍ സെമന്യോയുമാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ വിജയ വഴിയില്‍ തിരിച്ചെത്താന്‍ സഹായിച്ചത്. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ മര്‍മോഷിന്റെ ഗോള്‍ വന്നു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് സെമന്യോയും വല ചലിപ്പിച്ചു. എർലിങ് ഹാളണ്ടിനെ പകരക്കാരുടെ ബഞ്ചിലിരുത്തിയാണ് സിറ്റി ആദ്യ പകുതി തുടങ്ങിയത്. പിന്നീട് താരം കളത്തിലെത്തിയെങ്കിലും വല ചലിപ്പിക്കാൻ സാധിച്ചില്ല. ജയത്തോടെ സിറ്റിക്ക് 46 പോയിന്റ്. 47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത് English Premier League, Liverpool, man city vs wolves, bournemouth vs liverpool: Second-placed City moved four points behind Arsenal
സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന്
ഗുവാഹത്തി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് വേണ്ടത് ഒറ്റ ജയം. ഇന്ന് ഗുവാഹത്തിയില്‍ മൂന്നാം പോരിനിറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവും സംഘവും മുന്നില്‍ കാണുന്നതും മറ്റൊന്നല്ല. ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാനും അതിലൂടെ ഇന്ത്യക്കു സാധിക്കും. മാത്രമല്ല ടി20 ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം നല്‍കും. ആദ്യ രണ്ട് കളികളിലും ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍. ഇന്ന് വൈകീട്ട് 7 മുതലാണ് പോരാട്ടം. ഗുവാഹത്തിയാണ് വേദി. ആദ്യ കളിയില്‍ 48 റണ്‍സിനും രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റിനും വിജയം സ്വന്തമാക്കി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു മുന്നിലാണ്. അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് ഇലവനെ നിശ്ചയിക്കാനുള്ള അവസാന പരമ്പരയായതിനാല്‍ ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ഈ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ നേരെ ലോകകപ്പിലാണ് ഇറങ്ങുക. ഇടവേളയ്ക്കു ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മിന്നും ഫോമിലേക്ക് എത്തിയതാണ് ഇന്ത്യക്ക് വലിയ ആശ്വാസമാകുന്നത്. പഴയ പോലെ അനായാസം റണ്‍സ് കണ്ടെത്താന്‍ രണ്ടാം പോരാട്ടത്തില്‍ സൂര്യയ്ക്കു സാധിച്ചിട്ടുണ്ട്. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ ജയത്തിലേക്ക് നയിക്കാനും സൂര്യയ്ക്കു സാധിച്ചു. രണ്ടാം മത്സരത്തില്‍ 37 പന്തില്‍ 82 റണ്‍സുമായി നായകന് പുറത്താകാതെ നിന്നു. 47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത് അതേസമയം രണ്ട് മത്സരത്തിലും അമ്പേ പരാജയപ്പെട്ട മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് ടീമില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്നത്. ഇന്ന് തിളങ്ങേണ്ടത് സഞ്ജുവിന് അനിവാര്യമാണ്. ഇന്നും ഫോം ആയില്ലെങ്കില്‍ ലോകകപ്പില്‍ അന്തിമ ഇലവനില്‍ എത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറും. ലോകകപ്പ് ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി എത്തിയ ഇഷാന് കിഷന് രണ്ടാം മത്സരത്തില്‍ അതിവേഗം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുന്ന ഇന്നിങ്സുമായി കളം വാണ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇന്നും തിളങ്ങിയില്ലെങ്കിൽ അടുത്ത രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തു നിന്നു നീക്കി ഇഷാന് അവസരം നല്കിയാലും അത്ഭുതപ്പെടേണ്ടതില്ല. സഞ്ജുവിനെതിരെ ആരാധക രോഷവും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ഫോമിലെത്തിയാല്‍ പറഞ്ഞു നില്ക്കാനെങ്കിലും താരത്തിനൊരു ഇന്നിങ്സുണ്ടാകും. ബൗളിങില്‍ നേരിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ കുറവുകളും പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വിശ്രമത്തിലായിരുന്ന ജസ്പ്രിത് ബുംറയും അക്ഷര്‍ പട്ടേലും ഇന്ന് അന്തിമ ഇലവനിലേക്ക് വരാന്‍ സാധ്യതയുണ്ട്. 'കേറി വാടാ മക്കളെ'; ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് India vs New Zealand, India target series win: India are leading the five-match T20 series
47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത്
വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഡല്‍ഹി ക്യാപിറ്റല്‍സ് അവരെ 7 വിക്കറ്റിനു തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 20 ഓവറില്‍ 109 റണ്‍സിനു പുറത്താക്കാന്‍ ഡിസിക്കു സാധിച്ചു. അവര്‍ 15.4 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 111 റണ്‍സെടുത്തു വിജയം സ്വന്തമാക്കുകയും ചെയ്തു. 5 തുടര്‍ ജയങ്ങളുമായി ആര്‍സിബി നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ആറ് കളിയില്‍ മൂന്നാം ജയവുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്താൻ ഡൽഹിക്കായി. ജയത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്കായി ലോറ വോള്‍വാര്‍ട് പുറത്താകാതെ 38 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 42 റണ്‍സെടുത്ത് ടോപ് സ്കോററായി. ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗ്സ് 24 റണ്‍സെടുത്തു. ഓപ്പണര്‍ ഷെഫാലി വര്‍മ 8 പന്തില്‍ 16 റണ്‍സും കണ്ടെത്തി. ടീം ജയം സ്വന്തമാക്കുമ്പോള്‍ 19 റണ്‍സുമായി മരിസന്‍ കാപ് ലോറയ്ക്കൊപ്പം ക്രീസില്‍ പുറത്താകാതെ നിന്നു. 'കേറി വാടാ മക്കളെ'; ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് നേരത്തെ ഡല്‍ഹി ബൗളര്‍മാരുടെ പ്രകടനം ആര്‍സിബിയുടെ ബാറ്റിങിനെ ബാധിച്ചു. 3 പേര് മാത്രമാണ് അവരുടെ നിരയില്‍ രണ്ടക്കം കടന്നത്. 34 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ധാനയാണ് ടോപ് സ്കോറര്‍. 18 റണ്‍സെടുത്ത രാധ യാദവ്, 11 റണ്‍സെടുത്ത ജോര്‍ജിയ വോള്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 2ന് 62 എന്ന നിലയില്‍ നിന്നാണ് ആര്‍സിബി അതിവേഗം തകര്‍ന്നത്. 36 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് 62ല്‍ രണ്ടാം വിക്കറ്റ് വീഴുന്നു. പിന്നീട് 47 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച 8 വിക്കറ്റും പോയി. ഡല്‍ഹിക്കായി നന്ദനി ശര്‍മ 3 വിക്കറ്റെടുത്തു. ചിനെല്ല ഹെന്റി, മരിസന്‍ കാപ്, മലയാളി താരം മിന്നു മണി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശ്രീ ചരണി ഒരു വിക്കറ്റെടുത്തു. മിന്നു മണി നിർണായകമായ രണ്ട് വിക്കറ്റുകളാണ് പിഴുതത്. ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ധാനയുടേയും പവർ ഹിറ്റർ റിച്ച ഘോഷിന്റേയും വിക്കറ്റുകളാണ് മലയാളി താരം പോക്കറ്റിലാക്കിയത്. നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം royal challengers vs capitals, RCB: Delhi Capitals kept their playoff hopes alive
'കേറി വാടാ മക്കളെ'; ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്
ദുബൈ: ടി20 ലോകകപ്പിൽ പങ്കെടുക്കാനില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്നാലെ നിർണ്ണായക നീക്കവുമായി ഐ സി സി. ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്താൻ ഐ സി സിയുടെ യോഗത്തിൽ ധാരണയായി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖാപനം വരും മണിക്കൂറിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 'സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി'; മലയാളി താരത്തിനെതിരെ കടുത്ത രോഷം ഐസിസി നിശ്ചയിച്ച 24 മണിക്കൂർ സമയപരിധി പാലിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) തയ്യാറായിരുന്നില്ല. ഐ സി സി നയങ്ങൾക്കു വിരുദ്ധമായ ആവശ്യങ്ങളാണ് ബി സി ബി മുന്നോട്ടുവച്ചതെന്നും, ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ അവർ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി ഐ സി സിയുടെ സി ഇ ഒ സഞ്ജോഗ് ഗുപ്ത ബോർഡ് അംഗങ്ങൾക്ക് കത്തയച്ചതായാണ് വിവരം. ഇതിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ക്ഷണിക്കാതെ മറ്റ് മാർഗമില്ലെന്ന നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും അയച്ചിട്ടുണ്ട്. നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം അതേസമയം, ഇന്ത്യ–ശ്രീലങ്ക വേദിയാകുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ക്രിക്കറ്റ് സ്കോട്ട്ലൻഡിന് ഔദ്യോഗിക ക്ഷണം അയച്ചതായും റിപ്പോർട്ടുണ്ട്. ക്രിക്കറ്റ് സ്കോട്ട്ലൻഡ് അധികൃതരുമായി ഐ സി സി പ്രതിനിധികൾ ആശയവിനിമയം നടത്തി വന്നിരുന്നു. ഔദ്യോഗിക അറിയിപ്പ് വന്നാൽ തുടർനടപടികൾ ഉടൻ സ്കോട്ട്ലൻഡ് സ്വീകരിക്കുമെന്നാണ് സൂചന. Sports news: ICC Sends Formal Invite to Scotland for India–Sri Lanka T20 World Cup.
നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം
ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (BPL) ഒത്തുകളി ആരോപണങ്ങൾ നേരിടുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഡയറക്ടർ മുഹമ്മദ് മൊഖ്ലേശുർ റഹ്മാന് തിരിച്ചടി. സംഭവത്തിൽ ബോർഡിന്റെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചു. ബി പി എൽ ക്ലബ് ആയ നോഖാലി എക്സ്പ്രസുമായി ഒത്തുകളി നടത്താൻ ഡയറക്ടർ ശ്രമിച്ചു എന്നാണ് ആരോപണം. കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ ) നൊവാഖലി എക്സ്പ്രസ് ചെയർമാൻ തൗഹിദുൽ ഹഖ് തൗഹിദുമായി മൊഖ്ലേശുർ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഒരു യൂട്യൂബ് ചാനൽ അടുത്തിടെ പുറത്ത് വിട്ടിരുന്നു. മത്സരങ്ങൾ എങ്ങനെ ആയിരിക്കണം എന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് ക്ലബ് ഉടമ ഡയറക്ടർക്ക് നൽകിയത്. ഒത്തുകളിയുടെ ഭാഗമായി ആണ് മൊഖ്ലേശുർ ഉടമയുമായി സംസാരിച്ചത് എന്നാണ് പ്രധാന ആരോപണം. സന്തോഷ് ട്രോഫി: മലയാളിയുടെ ഗോളിൽ കേരളത്തെ 'സമനില'ക്കുരുക്കിലാക്കി റെയിൽവേസ് “ബി സി ബിയുടെ അഴിമതി വിരുദ്ധ വിഭാഗം മേധാവി അലക്സ് മാർഷൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ നിഷ്പക്ഷത ഉറപ്പാക്കുന്നതായി ഡയറക്ടർ ബി സി ബിയുടെ ഓഡിറ്റ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചിട്ടുണ്ട്,” എന്ന് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ശരിയായ അന്വേഷണം ഉറപ്പാക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയിലെയും മറ്റ് ഉത്തരവാദിത്തങ്ങളിലെയും സ്ഥാനങ്ങൾ രാജിവെച്ചതായും. എന്നാൽ ഡയറക്ടർ സ്ഥാനത്ത് തുടരുമെന്നും മൊഖ്ലേശുർ മാധ്യമങ്ങളോട് പറഞ്ഞു. Sports news: BCB Director Mohammad Mukhlesur Rahman Faces Probe Over BPL Fixing Allegations.
തിരുവനന്തപുരം: ഐ പി എൽ മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം വേദിയാകുമോ?, ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ. നിരവധി കടമ്പകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത് എന്നും മത്സരം വന്നാൽ കെ സി എ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത് '' മത്സരങ്ങൾ വന്നാൽ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കും,പക്ഷെ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഒന്നും ബി സി സി ഐയിൽ നിന്നും വന്നിട്ടില്ല. തുടർച്ചയായി കാര്യവട്ടത്ത് അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾ നടത്തുന്നുണ്ട്. ഗ്രൗണ്ട് പൂർണ്ണ സജ്ജമാണ് '' വിനോദ് എസ് കുമാർ പറഞ്ഞു. അടുത്തിടെ നടന്ന വനിതാ ടി20 മത്സരം കാണാൻ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്നിരുന്നു. നിലവിൽ ജയ്പൂരിലെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അവർ വിവിധ വേദികൾ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. തീരുമാനം ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിങ്സ് തോൽവി, ചണ്ഡീഗഢിന്റെ തകർപ്പൻ ബൗളിങ്; പിടിച്ചു നിന്നത് വിഷ്ണുവും സൽമാനും മാത്രം കോർപറേറ്റ് ബോക്സ് അടക്കമുള്ള സൗകര്യങ്ങൾ കെ സി എ ഒരുക്കുന്നുണ്ട്. ബി സി സി ഐ മത്സരങ്ങൾക്കായി സ്റ്റേഡിയം തുടർച്ചയായി പരിഗണിക്കുന്നുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. Sports news: Greenfield Stadium in Thiruvananthapuram in Race to Host IPL Matches Says KCA Secretary.
മംഗലപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് നാണംകെട്ട തോൽവി. ഇന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡീഗഢിന്റെ ആധികാരിക വിജയം . ആദ്യ ഇന്നിങ്സിൽ 169 റൺസിന് കേരളാ ബാറ്റർമാരെ എറിഞ്ഞൊതുക്കിയിരുന്നു. ചണ്ഡീഗഢിന്റെ ആദ്യ ഇന്നിങ്സിൽ 416 റൺസ് നേടിയിരുന്നു. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഓപ്പണർമാരായ അഭിഷേക് ജെ നായർ നാല് റൺസിനും രോഹൻ കുന്നുമ്മൽ 11 റൺസിനും പുറത്തായി. സച്ചിൻ ബേബി,ബാബ അപരാജിതും ചേർന്ന് ടീമിനെ കര കയറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. മധ്യ നിരയിൽ വിഷ്ണു വിനോദും (56) സൽമാൻ നിസാറും( 53) നേടിയ അർധസെഞ്ചുറിയാണ് വലിയ നാണക്കേടിൽ നിന്ന് കേരളത്തെ രക്ഷപെടുത്തിയത്. ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും അങ്കിത് ശർമയും പൂജ്യത്തിന് മടങ്ങിയതോടെ കാര്യങ്ങൾ കേരളത്തിന്റെ കൈ വിട്ടു തുടങ്ങിയിരുന്നു. വാലറ്റക്കാർക്കും കാര്യമായ പ്രകടനം കാഴ്ച വെയ്ക്കാതെ മടങ്ങിയതോടെ കേരളത്തിന്റെ പോരാട്ടം 185 റൺസിന് അവസാനിക്കുക ആയിരുന്നു. ഈ മാസം 29 ന് ഗോവയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. Sports news: Ranji Trophy Kerala Suffer Inning Defeat Against Chandigarh.
ഓസീസിന് എതിരായ ടെസ്റ്റ് ; ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിക്കും
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ ഇന്ത്യൻ ടീമിനെ നയിക്കും. സ്മൃതി മന്ധാനയാണ് വൈസ് ക്യാപ്റ്റൻ. മാർച്ച് 6 മുതൽ 9 വരെ പെർത്ത് സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മത്സരം നടക്കുക. ഇതോടൊപ്പം റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെയും സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് ഫെബ്രുവരി 15ന് ആരംഭിക്കുന്ന ടി20 മത്സരങ്ങളോടെയാണ് ഓസ്ട്രേലിയൻ പരമ്പര ആരംഭിക്കുന്നത്. 3 വീതം ടി20,ഏകദിന മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവുമാണ് പരമ്പരയിൽ ഉള്ളത്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ഈ പരമ്പര ഇന്ത്യൻ വനിതാ ടീമിന്റെ കരുത്ത് വിലയിരുത്താനുള്ള അവസരം കൂടിയാണ്. മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ ടെസ്റ്റ് ടീം അംഗങ്ങൾ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ധാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, അമൻജോത് കൗർ, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ഉമാ ഛേത്രി (വിക്കറ്റ് കീപ്പർ), പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, രേണുക സിംഗ് ഠാക്കൂർ, സ്നേഹ റാണ, ക്രാന്തി ഗൗഡ്, വൈഷ്ണവി ശർമ, സയാലി സത്ഘരെ. Sports news: BCCI Announces India Women’s Squad for Australia Test, Harmanpreet to Lead.
റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും തുടരെ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. ആദ്യ മത്സരത്തിൽ 10 റൺസിലും രണ്ടാം പോരാട്ടത്തിൽ 6 റൺസിലും പുറത്തായാണ് സഞ്ജു നിരാശപ്പെടുത്തിയത്. രണ്ടാം പോരിൽ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ലൈഫ് കിട്ടിയിരുന്നു. എന്നിട്ടും അവസരം മുതലെടുത്തില്ല. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് ന്യൂസിലൻഡ് ഫീൽഡർ ഡെവോൺ കോൺവെ വിട്ടുകളഞ്ഞു. കോൺവെയുടെ കൈയിൽ തട്ടി പന്ത് സിക്സാവുകയും ചെയ്തു. അത് ക്യാച്ചായി മാറിയിരുന്നെങ്കിൽ സഞ്ജു പൂജ്യത്തിൽ പുറത്താകുമായിരുന്നു. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ അതിവേഗം നഷ്ടമായിരുന്നു. സഞ്ജു ആറ് റൺസിലും അഭിഷേക് ഗോൾഡൻ ഡക്കായും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ഏറെ കാലത്തിനു ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ മിന്നും ഇന്നിങ്സ് കളിച്ച് ഇന്ത്യയെ അതിവേഗം കളിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. താരത്തിന്റെ തകർപ്പൻ ബാറ്റിങിൽ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഒപ്പം ചേർന്നു രക്ഷിച്ചെടുക്കുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി ഇഷാനെ ഓപ്പണറാക്കണമെന്ന മുറവിളിയും ഇപ്പോൾ ഉയരുന്നുണ്ട്. സഞ്ജുവിന്റെ ബാക് അപ് ഓപ്പണറായാണ് ഇഷാനെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത്. തിലക് വർമയ്ക്ക് പരിക്കേറ്റതോടെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മൂന്നാം നമ്പറിൽ അവസരം ലഭിച്ചു. കിട്ടിയ അവസരം ആദ്യ കളിയിൽ വിനിയോഗിക്കാനായില്ലെങ്കിലും രണ്ടാം പോരിൽ താരത്തിനു തിളങ്ങാനായി. അതും ടീമിനു അനിവാര്യമായ ഘട്ടത്തിൽ ഉജ്ജ്വലമായ ഇന്നിങ്സ് കളിച്ച് ഇംപാക്ടുണ്ടാക്കാൻ താരത്തിനായി. അത്തരത്തിലുള്ള പ്രകടനം സഞ്ജുവിൽ നിന്നു കാണാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. Meet Sanju Samson:- -Gets select in the team -Didnt perform -kicked out form the team -kicked justice gang for PR Most Fraud Player Never Ever Sees ? pic.twitter.com/TmnpitrP0f — MARCUS (@MARCUS907935) January 23, 2026 'സഞ്ജുവിനാണ് സമ്മര്‍ദ്ദം; ഇനിയും തിളങ്ങിയില്ലെങ്കിൽ പെടും' Currently Ishan Kishan >> Sanju Samson to open for world cup. Ishan is in red hot form. Sanju is taking preemptive positions & decisions while batting and not playing according to the ball. https://t.co/vSQ0m7BUtm — unorthodox11 (@KathiThayeidada) January 23, 2026 സഞ്ജു ഫ്രോഡാണെന്നും പിആറിന്റെ ബലത്തിലാണ് ടീമിലെത്തുന്നതു എന്നതടക്കമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. വിരമിക്കാൻ സമയമായെന്നും ചിലർ കുറിച്ചു. സഞ്ജുവിനെ ടീമിലെടുക്കുന്നു. പ്രകടനം നടത്താത്തതിനാൽ പുറത്താക്കുന്നു. പിആർ ടീമിനെ സജ്ജമാക്കുന്നു. വീണ്ടും ടീമിലെത്തുന്നു. അങ്ങേയറ്റം ഫ്രോഡായ കളിക്കാരൻ. സേവനങ്ങൾക്ക് നന്ദി. വിരമിക്കാൻ സമയമായി. തുടങ്ങിയ ആക്ഷേപങ്ങളാണ് താരത്തിനെതിരെ ഉയർന്നത്. ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ടി20 സഞ്ജുവിന് നിർണായകമാണ്. ഈ മത്സരത്തിലും പരാജയപ്പെട്ടാൽ പ്ലെയിങ് ഇലവനിലെ മലയാളി താരത്തിന്റെ സാന്നിധ്യം പോലും തുലാസിലാകും. നാലാം പോരാട്ടത്തിൽ തിലക് തിരിച്ചെത്തിയാൽ വിക്കറ്റ് കീപ്പറായി ഇഷാനായിരിക്കും നറുക്ക് വീഴുക. Sanju Samson for you pic.twitter.com/nOYXjljvGn — Butterfly (@kya_butterfly_h) January 23, 2026 209ല്‍ എത്താന്‍ വേണ്ടി വന്നത് 92 പന്തുകള്‍, 28 എണ്ണം ബാക്കി! റെക്കോര്‍ഡില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ Justice for Sanju Samson. Thank you for your services pic.twitter.com/cpgr6nG9od — Shankar Choudhary (@SnkrChoudhary) January 23, 2026 sanju samson faces cyber attack on social media
കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ )
റായ്പുര്‍: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും മുൻ സ്പിന്നറും കമന്റേറ്ററുമായ മുരളി കാർത്തിക്കും തമ്മിൽ എന്താണ് പ്രശ്നം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണിത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിണ് മുൻപാണ് ഇരുവരും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് മത്സരത്തിന് മുൻപുള്ള പരിശീലനത്തിനായി ഹർദിക് ഗ്രൗണ്ടിലേക്ക് വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മുരളി കാർത്തിക്കിന് ഹർദിക് ഷേക്ക് ഹാൻഡ് നൽകുകയും ഇരുവരും തമ്മിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വളരെപ്പെട്ടെന്ന് പ്രകോപിതനായ ഹർദിക് കാർത്തിക്കിന് നേരെ കൈചൂണ്ടി സംസാരിച്ചു കൊണ്ട് നടന്നു പോകുക ആയിരുന്നു. തർക്കത്തിൽ വിശദീകരണം നൽകാൻ കാർത്തിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അത് കേൾക്കാൻ ഹർദിക് തയ്യാറാകുന്നില്ല. ഇതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ Hardik Pandya angry at Murali Kartik – Hardik Pandya had an argument with Murali Kartik before the IND vs NZ 2nd ODI in Raipur. pic.twitter.com/axpjLykXfY — Sonu (@Cricket_live247) January 23, 2026 ഹർദിക്കിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മുരളി കാർത്തിക്ക് അഭിപ്രായം പറഞ്ഞതാകാം അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. ഇരുവരും മികച്ച താരങ്ങൾ ആണെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്നുമാണ് വിഡിയോയ്ക്ക് താഴെ മിക്ക ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. Sports news: What Went Wrong Between Hardik Pandya and Murali Kartik Ahead of 2nd T20I?.
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ആ ജയത്തിനു റെക്കോര്‍ഡ് തിളക്കം. ടി20യില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കി നിര്‍ത്തിയുള്ള ഒരു ടീമിന്റെ ചെയ്സിങ് ജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 92 പന്തില്‍ 209 റണ്‍സ് ലക്ഷ്യത്തിലെത്തിയ ഇന്ത്യ 28 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ജയിച്ചത്. ബദ്ധവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ റെക്കോര്‍ഡില്‍ പിന്തള്ളിയത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ തന്നെ പാകിസ്ഥാന് 24 പന്തുകള്‍ ബാക്കി നിര്‍ത്തി മത്സരം ജയിച്ചിരുന്നു. അന്ന് പാകിസ്ഥാന്റെ ലക്ഷ്യം 205 റണ്‍സായിരുന്നു. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റെക്കോര്‍ഡ് ചെയ്സിങ് ജയമാണിത്. 2023ല്‍ ഓസ്ട്രേലിയക്കെതിരേയും സമാന സ്കോര്‍ ഇന്ത്യ മറികടന്നിട്ടുണ്ട്. സ്വന്തം റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. പന്തുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ന്യൂസിലന്‍ഡിനെതിരായ വിജയമായിരിക്കും മുന്നില്‍. 'സഞ്ജുവിനാണ് സമ്മര്‍ദ്ദം; ഇനിയും തിളങ്ങിയില്ലെങ്കിൽ പെടും' 200 താണ്ടി ജയം ആറാം തവണ ടി20യില്‍ ഇത് ആറാം തവണയാണ് ഇന്ത്യ 200 പ്ലസ് സ്കോര്‍ പിന്തുടര്ന്നു ജയിക്കുന്നത്. ഈ റെക്കോര്‍ഡില്‍ ഓസ്ട്രേലിയയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്. ഓസീസിന് 7 വിജയങ്ങള്‍. ഇന്ത്യയ്ക്കു 6 വിജയങ്ങള്‍. 5 ജയങ്ങളുമായി ദക്ഷിണാഫ്രിക്ക, 4 ജയങ്ങളുമായി പാകിസ്ഥാന്, 3 ജയങ്ങളുമായി ഇംഗ്ലണ്ട് എന്നിവയാണ് പട്ടികയിലെ മറ്റ് ടീമുകള്‍. ഇന്ത്യയുടെ 200 പ്ലസ് ജയങ്ങള്‍ 209, ന്യൂസിഡിനെതിരെ 2026ല്‍ 209, ഓസ്ട്രേലിയക്കെതിരെ 2023ല്‍ 208, വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018ല്‍ 207, ശ്രീലങ്കക്കെതിരെ 2009ല്‍ 204 ന്യൂസിലന്‍ഡിനെതിരെ 2020ല്‍ 202, ഓസ്ട്രേലിയക്കെതിരെ 2013ല്‍. സന്തോഷ് ട്രോഫി: മലയാളിയുടെ ഗോളിൽ കേരളത്തെ 'സമനില'ക്കുരുക്കിലാക്കി റെയിൽവേസ് India vs New Zealand Team Indias highest successful chase in T20Is
'സഞ്ജുവിനാണ് സമ്മര്‍ദ്ദം; ഇനിയും തിളങ്ങിയില്ലെങ്കിൽ പെടും'
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. സിക്സടിച്ചു തുടങ്ങിയ താരത്തിനു അത് വലിയ സ്കോറിലേക്ക് എത്തിക്കാന്‍ സാധിക്കാതെ വന്നു. രണ്ടാം ടി20യില്‍ ഇഷാന് കിഷന് നിര്‍ണായക ഇന്നിങ്സ് കളിച്ച് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയതോടെ സമ്മര്‍ദ്ദം സഞ്ജുവിനാണെന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇനിയുള്ള മത്സരങ്ങള്‍ സഞ്ജുവിനു ചുറ്റും റണ്‍സ് നേടണമെന്ന സമ്മര്‍ദ്ദമുണ്ടാകും. അടുത്ത പോരാട്ടത്തിലും പരാജയപ്പെട്ടാല്‍ സഞ്ജുവിനെ മാറ്റി ഇഷാന് കിഷനെ ഒപ്പണറാക്കാനും സാധ്യതയുണ്ടെന്നു ചോപ്ര പറയുന്നു. 'തിരിച്ചു വരവാണ് അരങ്ങേറ്റത്തേക്കാള്‍ ദുഷ്കരം. ആദ്യ മത്സരത്തില്‍ 8 റണ്‍സില്‍ ഔട്ടായ ഇഷാന് രണ്ടാം പോരാട്ടത്തില്‍ പുറത്തെടുത്ത കളി എല്ലാവര്ക്കും സാധിക്കുന്നതല്ല. അത്ര ആത്മവിശ്വാമുള്ള കളി തിരിച്ചു വരവില്‍ എളുപ്പമല്ല. നിലവില്‍ സഞ്ജുവിനാണ് സമ്മര്‍ദ്ദമുള്ളത്. അദ്ദേഹം റണ്‍സ് നേടിയാല്‍ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്താം. ഫോം വീണ്ടെടുത്തില്ലെങ്കില്‍ വിശാഖപട്ടണത്തും തിരുവനന്തപുരത്തും ഇഷാന് കിഷനായിരിക്കും ഓപ്പണിങ് ഇറങ്ങുക.' 'ആഭ്യന്തര ക്രിക്കറ്റിലെ മികവ് മാത്രം പോര തിരിച്ചു വരവിനു. ദേശീയ ടീമില്‍ റണ്‍സ് നേടിയാലും കാര്യമില്ല. അങ്ങനെയെങ്കില്‍ സര്‍ഫറാസ് ഖാന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരാംഗമാകേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നില്ല.' ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത് 'ഇവിടെ നോക്കു ഇഷാന് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നു. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്നു. അതിനിടെ തിലക് വര്‍മയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇലവനിലേക്ക് പരിഗണിക്കപ്പെടുന്നു. രണ്ടാം കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഇതൊന്നും നിങ്ങള്‍ മാത്രം എഴുതുന്ന സ്ക്രിപ്റ്റില്‍ നടക്കുന്നതല്ല. മറ്റൊരാള്‍ കൂടി അതിനു പിന്നിലുണ്ട്'- ആകാശ് ചോപ്ര വ്യക്തമാക്കി. 2025ല്‍ 15 കളികളും 11 ഇന്നിങ്സും ബാറ്റ് ചെയ്ത സഞ്ജുവിനു കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 26, 5, 3, 1, 16, 37, 10, 6 എന്നിങനെയായിരുന്നു അദ്ദേഹത്തിന്റെ ചില സ്കോറുകള്‍. കഴിഞ്ഞ വര്‍ഷം 222 റണ്‍സാണ് താരം സ്വന്തമാക്കിയത്. ലോകകപ്പ് ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലുള്ള സഞ്ജുവിനു അടുത്ത കളിയില്‍ മികവിലേക്ക് ഉയരേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇഷാന് കിഷന്, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ശിവം ദുബെയുടെ ബാറ്റിങുമാണ് ഇന്ത്യന്‍ ജയം അതിവേഗത്തിലാക്കിയത്. മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ former Indian opener aakash chopra raised questions over sanju samson's poor run
സന്തോഷ് ട്രോഫി: മലയാളിയുടെ ഗോളിൽ കേരളത്തെ 'സമനില'ക്കുരുക്കിലാക്കി റെയിൽവേസ്
സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ റെയിൽവേയ്സുമായി സമനില വഴങ്ങി കേരളം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന് ശേഷമാണ് സമനിലക്കുരുക്കിൽ കേരളം വീണ് പോയത്. ആദ്യ പകുതിയിൽ റെയിൽവേസിന്റെ ഓൺ ഗോളിലൂടെ ആയിരുന്നു കേരളം മത്സരത്തിൽ മുന്നിട്ട് നിന്നത്. രണ്ടാം പകുതിയിൽ റെയിൽവേസിന്റെ മലയാളി താരം പി. കെ ഫസീനാണ് സമനില ഗോൾ നേടിയത്. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും പന്ത് ഹോൾഡ് ചെയ്തു മത്സരം വരുതിയിലാക്കാനാണ് ശ്രമിച്ചത്. ആദ്യ പകുതിയിൽ തന്നെ താരങ്ങൾ പരുക്കൻ കളി പുറത്തെടുത്തതോടെ നിരവധി തവണ റഫറി കാർഡുകൾ പുറത്തെടുക്കേണ്ടിയും വന്നു. 37–ാം മിനിറ്റിൽ കേരളത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്നതിനിടെ റെയിൽവേസ് പ്രതിരോധ താരം സോയിഭം അഭിനാഷ് സിങിന്റെ കാലിൽ തട്ടി ബോൾ സ്വന്തം ടീമിന്റെ വല കുലുക്കി. ഇതോടെ മത്സരത്തിൽ കേരളം ലീഡ് നേടി. ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത് രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച റെയിൽവേസ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 72 മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ താരം സന്ദീപിന് പരിക്കേറ്റത് കേരളത്തിന് തിരിച്ചടിയായായി. ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത റെയിൽവേസ് 80ാം മിനിറ്റിൽ മലയാളി താരം പി.കെ.ഫസീനിലൂടെ സമനില ഗോൾ നേടി. പിന്നീട് ഗോൾ കണ്ടെത്താനായി ഇരു ടീമുകളും നിരന്തര ശ്രമം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ഈ മാസം 26ന് ഒഡിഷയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. Sports news: Kerala Held to Draw by Railways in Santosh Trophy Football.
ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത്
ന്യൂഡല്‍ഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ടൂർണമെന്റ് ആരാകും സംപ്രേഷണം ചെയ്യുക എന്നതിനെപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുകയാണ്. സംപ്രേഷണ അവകാശം നൽകുന്നതുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 23 മുതൽ 27 വരെയുള്ള സമയത്തിനുള്ളിൽ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് പ്രീ-ബിഡുമായി ബന്ധപ്പെട്ട് എ ഐ എഫ് എഫ് സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ നാല് സ്ഥാപനങ്ങൾ പങ്കെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. സോണി സ്പോർട്സ്, ഫാൻകോഡ്, സീ സ്പോർട്സ്, യുകെ ആസ്ഥാനമായുള്ള സ്പോർട്സ് കൺസൾട്ടൻസി സ്ഥാപനമായ ടു സർക്കിള്‍സ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഈ സ്ഥാപനങ്ങൾ സംപ്രേഷണ അവകാശം നേടാനായി പ്രൊപ്പോസൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 'ഇഷാനോട് എനിക്ക് ദേഷ്യം തോന്നി, പക്ഷേ ചെക്കന് പൊളിച്ചടുക്കി'; ഇതുപോലൊരു തല്ല് കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള ബ്രോഡ്കാസ്റ്റർമാർക്ക് ബിഡിൽ പങ്കെടുക്കാം. കൂടാതെ, 2024–25 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 10 കോടി രൂപയുടെ ആസ്തി കമ്പനികൾക്ക് ഉണ്ടായിരിക്കണം. 2022–23, 2023–24, 2024–25 കാലയളവിൽ സ്ഥാപനങ്ങളുടെ ശരാശരി വാർഷിക വരുമാനം കുറഞ്ഞത് 10 കോടി രൂപയെങ്കിലും ഉണ്ടായിരിക്കണം എന്നിങ്ങനെയാണ് സംപ്രേഷണ അവകാശവുമായി ബന്ധപ്പെട്ടപ്രധാന നിബന്ധനകൾ. ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത് ലൈവ് ടെലിവിഷൻ സംപ്രേഷണം, ഡിജിറ്റൽ-ഒടിടി സ്ട്രീമിംഗ്, മൊബൈൽ ട്രാൻസ്മിഷൻ തുടങ്ങിയവ ഉൾപ്പെടുത്തിയ സമഗ്രമായ പാക്കേജാണ് കരാർ സ്വന്തമാക്കുന്നവർക്ക് എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. Sports news: ISL Broadcast Uncertainty Continues as AIFF Holds Pre-Bid Conference for 2025–26 Media Rights.
മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷൻ. 32 പന്തിൽ നിന്ന് 76 റൺസ് നേടിയാണ് കിഷൻ കളി ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റിയത്. ഏറെനാളിനു ശേഷം ടീമിലെത്തിയ താരത്തിന് ആദ്യ ടി20 മത്സരത്തിൽ അഞ്ച് പന്തിൽ നിന്നും വെറും എട്ട് റൺ മാത്രമാണ് നേടാനായത്. കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന് കിഷന്, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന് രണ്ടാം ടി20 മത്സരത്തിന് മുൻപ് തനിക് മികച്ച പ്രകടനം പുറത്തെടുക്കുക്കാൻ കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നതായി ഇഷാൻ മാധ്യമങ്ങളോട് പറഞ്ഞു. “എന്നോട് തന്നെ ഞാൻ ഒരു ചോദ്യം ചോദിച്ചു, വീണ്ടും മികച്ച പ്രകടനം നടത്താൻ കഴിയുമോ എന്ന്. അതിന് ഉത്തരവും ഞാൻ കണ്ടെത്തി. ഇന്നിങ്സ് മുഴുവൻ ബാറ്റ് ചെയ്ത് നല്ല ഷോട്ടുകൾ കളിക്കണം എന്ന് ഞാൻ ഉറപ്പിച്ചു'' എന്നും താരം പറഞ്ഞു. റൺസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്റ് വീശിയത് ഔട്ടായാലും നല്ലൊരു ഗെയിം പുറത്തെടുക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഇഷാൻ പറഞ്ഞു. രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ) എനിക്കെതിരായ വിമർശനങ്ങൾക്കെല്ലാം റൺസിലൂടെ മറുപടി നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കായി കളിക്കാൻ തനിക്ക് കഴിവുണ്ടോയെന്ന് സ്വയം ഉറപ്പാക്കാൻ വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് റൺസ് നേടിയത്. സയ്യദ് മുഷ്താഖ് അലി ട്രോഫി നേടിയതോടെ ആത്മവിശ്വാസം കൂടി എന്നും ഇഷാൻ വ്യക്തമാക്കി. Sports news: Ishan Kishan Silences Doubts With Explosive 76 Ahead of T20 World Cup.
മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്
ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്റ്റേഴ്സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. നാടകീയ രംഗങ്ങള്‍ കണ്ട പോരാട്ടത്തില്‍ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്കോര്‍: 13-21, 17-21. മത്സരം നാടകീയമായിരുന്നു. സിന്ധുവിനു മത്സരത്തിനിടെ ചെയര്‍ അംപയര്‍ മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കാണിച്ചു. രണ്ടാം സെറ്റ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമായിരുന്നു നടപടി. ഇതോടെ താരത്തിനു മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ പ്രകോപനം തുടര്‍ന്നതോടെ അംപയര്‍ ചുവപ്പ് കാര്‍ഡും കാണിക്കുകയായിരുന്നു. കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന് കിഷന്, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന് താരം ചെയര്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ മാച്ച് റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരത്തിനു നല്കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു ഫലവത്തായില്ല. രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ) Indonesia Masters India's top shuttler PV Sindhu crashed out of the Indonesia Masters after losing in straight games to top seed Chen Yu Fei

32 C