കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ
കോഴിക്കോട്: ടിന്റി20 ലോകകപ്പ് വിജയാഘോഷങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട്ട് സുഹൃത്തുക്കള്‍ക്കൊപ്പം സമയം പങ്കിട്ട് സഞ്ജു സാംസണ്. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെയും ക്രിക്കറ്റ് കളിക്കുന്നതിന്റെയും വിഡിയോ വൈറലാണ്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു തൊട്ടുപിന്നാലെ മാതാപിതാക്കളെ കാണാനായി തിരുവനന്തപുരത്തെത്തിയ സഞ്ജു, കുടുംബത്തെ കണ്ടശേഷമാണ് വാഹനത്തില്‍ കോഴിക്കോടു വരെ യാത്ര ചെയ്തത്. കോഴിക്കോട്ടെ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുന്ന സഞ്ജുവിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പാണു പുറത്തുവിട്ടത്. ലോകകപ്പ് വിജയത്തിനു ശേഷം മറ്റു താരങ്ങള്‍ വിദേശത്ത് അവധി ആഘോഷിക്കുമ്പോള്‍ സഞ്ജു കുടുംബത്തെയും സുഹൃത്തുക്കളെയും കാണുന്നതിനായി സ്വന്തം നാട്ടിലേക്കു വന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വലിയൊരു വിജയത്തിനു ശേഷം അടുപ്പമുള്ളവരെ കാണാനായി ഓടിയെത്തിയ സഞ്ജുവിന്റെ എളിമയെയും ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. കോഴിക്കോട്ടേക്കു യാത്ര ചെയ്ത വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ സഞ്ജു തന്നെ വെളിപ്പെടുത്തിയിരുന്നു. സ്വയം ഡ്രൈവ് ചെയ്തായിരുന്നു സഞ്ജുവിന്റെ കോഴിക്കോട് യാത്ര. സുഹൃത്തും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ രോഹന് കുന്നുമ്മലിന്റെ വീട്ടിലും സഞ്ജു സന്ദര്‍ശനം നടത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു ഈ അപ്രതീക്ഷിത സന്ദര്‍ശനം. കേരള ടീമിലെ അക്ഷയ് ചന്ദ്രന്, ഫാബിദ് ഫറൂഖ്, സല്മാന് നിസാര്‍ തുടങ്ങിയവരും സഞ്ജുവിനൊപ്പം രോഹന്റെ വീട്ടിലെത്തി. Sanju Samson visited Kozhikode with friends after India's T20 World Cup victory, enjoying food and cricket
രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...
മുംബൈ: മുന്‍ ഇന്ത്യന്‍, മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ ഇത്തവണ ഏത് റോളിലായിരിക്കും ഐപിഎല്‍ കളിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി വന്ന ശേഷം ടീമില്‍ രോഹിതിന്റെ പ്രാധാന്യം കുറഞ്ഞെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സീസണില്‍ അദ്ദേഹം ഇംപാക്ട് പ്ലെയറായി ബാറ്റിങിനു മാത്രമാണ് ഗ്രൗണ്ടിലെത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ സീസണിലും ഹിറ്റ്മാന്റെ റോളില്‍ മാറ്റമുണ്ടാകില്ലെന്ന പരോക്ഷ സൂചന നല്‍കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന് മഹേല ജയവര്‍ധനെ. ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും അദ്ദേഹം നിര്‍ണായക സ്വാധീനമുള്ള താരമാണിപ്പോഴുമെന്നു ജയവര്‍ധനെ പറയുന്നു. 'കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനാലാണ് ഇംപാക്ട് പ്ലെയറാക്കാന്‍ കാരണം. കളത്തിലായാലും അല്ലെങ്കിലും അദ്ദേഹം ഇപ്പോഴും ടീമില്‍ വലിയ സ്വാധീനം ചെലുത്തുന്ന താരമാണ്. ഈ സീസണില്‍ അദ്ദേഹം കൂടുതല്‍ നേരം കളത്തില്‍ തുടരണമെന്ന ആഗ്രഹമാണ് ഞങ്ങള്‍ക്കുള്ളത്.' കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍! 'ടീമില്‍ നിറയെ ഓള് റൗണ്ടര്‍മാരുണ്ട്. നിലവില്‍ ഓള് റൗണ്ടര്‍മാരല്ലാത്ത രണ്ട് പേര് രോഹിതും സൂര്യകുമാര്‍ യാദവുമാണ്. ക്യാപ്റ്റനു കൂടുതല്‍ ബൗളിങ് ഓപ്ഷനുകള്‍ വേണ്ടി വരുമ്പോള്‍ ഇരുവരേയും ഉപയോഗിക്കാന്‍ സാധിക്കില്ല. അപ്പോള്‍ എന്തു ചെയ്യും. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ടി വരും'- ജയവര്‍ധനെ വ്യക്തമാക്കി. ഇത്തവണയും രോഹിത് ഇംപാക്ട് പ്ലെയര്‍ റോളില്‍ തന്നെയായിരിക്കുമെന്ന സൂചനയാണ് പരിശീലകന് തരുന്നത്. രണ്ടാം പോരില്‍ തിരിച്ചടിച്ച് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയെ 68 റണ്‍സിന് തകര്‍ത്തു tata ipl cricket: Mumbai Indians head coach Mahela Jayawardene said that he wants to keep Rohit Sharma on the field as much as possible
പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്
സിഡ്നി: അഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് നേരെ പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ 400 പേര് കൊല്ലപ്പെട്ടിരുന്നു. പിന്നാലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. പാകിസ്ഥാന് സൂപ്പര്‍ ലീഗ് കളിക്കാനൊരുങ്ങുന്ന ഓസീസ് താരങ്ങള്‍ക്കാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്. പിഎസ്എല്‍ കളിക്കാനായി പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും പെഷവാര്‍ നഗരത്തിലേക്ക് യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദ്ദേശം താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്റെ അഫ്ഗാനിസ്ഥാന് ആക്രമണത്തിനു പിന്നാലെയാണ് പ്രത്യേക നിര്‍ദ്ദേശം. ഇറാന്- ഇസ്രയേല്‍- യുഎസ് യുദ്ധ പശ്ചാത്തലം നിലവില്‍ ലീഗിനു തന്നെ ഭീഷണിയായി നില്‍ക്കുന്നുണ്ട്. അതിനിടെയാണ് അഫ്ഗാനിസ്ഥാനു നേരെ നടന്ന ആക്രമണം. ഇതോടെയാണ് ഓസീസ് താരങ്ങള്‍ക്ക് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്. കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍! സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലാബുഷെയ്ന്, ഗ്ലെന്‍ മാക്സ്വെല് അടക്കമുള്ള താരങ്ങള്‍ പിഎസ്എല്ലില്‍ കളിക്കാനിറങ്ങുന്നുണ്ട്. ആരോണ്‍ ഹാര്‍ഡി, ജാക്ക് ഫ്രേസര്‍ മക്ക് ഗുര്‍ഗ് എന്നിവരും പിഎസ്എല്‍ കളിക്കുന്നുണ്ട്. ടിം പെയ്ന്, ജാസന്‍ ഗില്ലസ്പി അടക്കമുള്ളവര്‍ പരിശീലകരായും ലീഗിലുണ്ട്. ഈ മാസം 26 മുതലാണ് പിഎസ്എല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. പെഷവാറില്‍ പിഎസ്എല്‍ പോരാട്ടമുണ്ട്. പെഷവാര്‍ സാല്‍മിയും റാവല്‍പിണ്ടീസുമായുള്ള മത്സരമാണ് പെഷാവറില്‍ അരങ്ങേറുന്നത്. മത്സരം ഈ മാസം 28നാണ് നടക്കുന്നത്. സാല്‍മി ടീമിലാണ് ആരോണ്‍ ഹാര്‍ഡി കളിക്കുന്നത്. പിണ്ടീസിലാണ് മക്ക്ഗുര്‍ഗ്. ഇരുവരും കളിക്കുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി. അഫ്ഗാന് താരങ്ങള്‍ കളിക്കില്ല പിഎസ്എല്ലില്‍ ഇത്തവണ ലേലത്തിലൂടെ താരങ്ങളെ എടുക്കുന്നുണ്ട്. ഇതാദ്യമായാണ് താര ലേലം നടക്കുന്നത്. അഫ്ഗാനിസ്ഥാന് താരങ്ങളായ മുജീബ് യുആര്‍ റഹ്മാന്, സെദ്ദിഖുല്ല അടല്‍, മുഹമ്മദ് നബി, വഖാര്‍ സലാംഖലീല്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവര്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന് താരങ്ങളെല്ലാം ലേലത്തില്‍ നിന്നു നിലവില്‍ പിന്മാറാന് തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാന് ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ പെഷവാര്‍ സാല്‍മി നേരിട്ട് തന്നെ ടീമിലെടുത്തിരുന്നു. എന്നാല്‍ താരവും കളിക്കാനിറങ്ങുന്ന കാര്യം സംശയത്തിലാണ്. 'ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും'; സണ്‍റൈസേഴ്സിനെതിരെ സുനില്‍ ഗാവസ്കര്‍ Australian Stars, PSL: The future of Pakistan Super League 2026 is uncertain due to geopolitical tensions
കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ'സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍!
ഹൈദരാബാദ്: ഐപിഎല്‍ പുതിയ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് തുടക്കത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിരയിലുണ്ടാകില്ല. ക്യാപ്റ്റന്‍ കൂടിയായ ഓസീസ് പേസര്‍ നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. കമ്മിന്‍സിനു ടി20 ലോകകപ്പും നഷ്ടമായിരുന്നു. പിന്നാലെയാണ് ഐപിഎല്ലിലെ ആദ്യ ഘട്ടത്തിലെ കുറച്ചു മത്സരങ്ങളും അദ്ദേഹത്തിനു നഷ്ടമാകുന്നത്. 2025- 26 സീസണിലെ ആഷസ് പരമ്പരയ്ക്കിടെയാണ് കമ്മിന്‍സിനു പരിക്കേറ്റത്. പരമ്പരയില്‍ കമ്മിന്‍സിനു പകരം പിന്നീട് സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്. പരിക്കിനു ശേഷം കമ്മിന്‍സ് ഇതുവരെ കളിക്കാന്‍ ഇറങ്ങിയിട്ടില്ല. കമ്മിന്‍സിന്റെ തിരിച്ചു വരവ് സംബന്ധിച്ച് നിലവില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം പറയുന്നത്. ഇഷാന് റഡാറില്‍ കമ്മിന്‍സിനു പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ടി20 ലോകകപ്പ് ഹീറോമാരില് ഒരാളുമായ ഇഷാന് കിഷന് എസ്ആര്‍എച് നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഭിഷേക് ശര്‍മയെ മറികടന്നാണ് ഇഷാന് ക്യാപ്റ്റന്‍സി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം പോരില്‍ തിരിച്ചടിച്ച് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയെ 68 റണ്‍സിന് തകര്‍ത്തു കഴിഞ്ഞ ഏഴ് സീസണായി എസ്ആര്‍എച് നിരയിലുണ്ട് അഭിഷേക്. എന്നാല്‍ അഭിഷേകിനേക്കാള്‍ ക്യാപ്റ്റന്‍സിയില്‍ മുന്‍പരിചയമുള്ള താരമാണ് ഇഷാന്. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ ഝാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ചതിന്റെ മികവും ഇഷാനുണ്ട്. അവരുടെ ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ കിരീടം കൂടിയായിരുന്നു ഇത്തവണത്തെ നേട്ടം. 10 ഇന്നിങ്സില്‍ നിന്നു 517 റണ്‍സ് നേടി ബാറ്റിങില്‍ വെട്ടിത്തിളങ്ങി മുന്നില്‍ നിന്നു നയിച്ചാണ് താരം ടീമിനു കന്നി കിരീടം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ 2 സെഞ്ച്വറിയും 2 അര്‍ധ സെഞ്ച്വറിയും താരം നേടി. ഈ മികവാണ് ഇടവേളയ്ക്കു ശേഷം ഇഷാനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചത്. പിന്നാലെ താരം ടി20 ലോകകപ്പ് ടീമിലേക്കും എത്തി. ലോകകപ്പിലും ഇഷാന് കത്തും ഫോമിലാണ് ബാറ്റ് ചെയ്തത്. ഫൈനലിലടക്കം താരം അര്‍ധ സെഞ്ച്വറിയും നേടി. 'ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും'; സണ്‍റൈസേഴ്സിനെതിരെ സുനില്‍ ഗാവസ്കര്‍ Ishan Kishan, Sunrisers Hyderabad: Pat Cummins likely to miss the first few matches of IPL 2026
രണ്ടാം പോരില്‍ തിരിച്ചടിച്ച് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയെ 68 റണ്‍സിന് തകര്‍ത്തു
ഹാമില്ട്ടന്: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ തോറ്റതിന്റെ നിരാശയില്‍ നാട്ടില്‍ ടി20 പരമ്പര കളിക്കാനിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയ പരാജയമേറ്റു വാങ്ങിയിരുന്നു. എന്നാല്‍ രണ്ടാം പോരാട്ടത്തില്‍ അവര്‍ ഗംഭീര തിരിച്ചു വരവ് നടത്തി. രണ്ടാം മത്സരത്തില്‍ കിവികള്‍ പ്രോട്ടീസിനെ 68 റണ്‍സുകള്‍ക്ക് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 175 റണ്‍സാണ് അടിച്ചത്. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 15.3 ഓവറില്‍ വെറും 107 റണ്‍സില്‍ അവസാനിപ്പിച്ചാണ് കിവീസ് ജയം പിടിച്ചത്. ലോകകപ്പ് കളിച്ച ടീമിലെ മിക്ക താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് ന്യൂസിലന്‍ഡ് നാട്ടില്‍ ടി20 പരമ്പരയ്ക്കിറങ്ങിയത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ലോക്കി ഫെര്ഗൂസന്, ബെന്‍ സീര്‍സ് എന്നിവരുടെ മികവാണ് കിവികള്‍ക്ക് ജയമൊരുക്കിയത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ 2 വിക്കറ്റെടുത്തു. കോള്‍ മക്കോന്‍കി, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 'ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും'; സണ്‍റൈസേഴ്സിനെതിരെ സുനില്‍ ഗാവസ്കര്‍ 12 പന്തില്‍ 3 വീതം സിക്സും ഫോറും സഹിതം 33 റണ്‍സടിച്ച ജോര്‍ജ് ലിന്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. വിയാന്‍ മള്‍ഡര്‍ (16), റുബിന്‍ ഹെര്‍മാന്‍ (19), ജാസന്‍ സ്മിത്ത് (12), ഡിയാന് ഫോറസ്റ്റര്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നേരത്തെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്കോറില്‍ ന്യൂസിലന്‍ഡ് എത്തിയത്. താരം 49 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 60 റണ്‍സെടുത്തു. വാലറ്റത്ത് 9 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 26 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജോഷ് ക്ലാര്ക്സന്, 12 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്ന മക്കോന്‍കി എന്നിവരുടെ മികവും കിവി ഇന്നിങ്സില്‍ നിര്‍ണായകമായി. നിക്ക് കെല്ലി (21), സാന്റ്നര്‍ (20) എന്നിവരുടെ ബാറ്റിങ് കിവികളെ തുണച്ചു. 'ഗെയ്ലിന്റെ റെക്കോര്‍ഡ് വീഴ്ത്തും, ഐപിഎല്‍ തൂക്കും', ആഗ്രഹം പറഞ്ഞ് വൈഭവ് സൂര്യവംശി new zealand vs south africa: New Zealand, with this win, level the 5-match T20I series at 1-1
'ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും'; സണ്‍റൈസേഴ്സിനെതിരെ സുനില്‍ ഗാവസ്കര്‍
ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂര്‍ണമെന്റായ 'ദ ഹണ്ട്രഡ്' ലേലത്തില്‍ പാകിസ്ഥാന് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍ റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ഒന്നേമുക്കാല്‍ കോടിയിലധികം രൂപയ്ക്കാണ് (1.90 ലക്ഷം പൗണ്ട്) അബ്രാറിനെ ടീമിലെടുത്തത്. എന്നാല്‍ പാക് താരത്തെ ടീമിലെത്തിച്ചതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണത്തിലുള്ള വിദേശ ക്രിക്കറ്റ് ഫ്രാഞ്ചൈസികള്‍ പാകിസ്ഥാന് താരങ്ങളെ വാങ്ങുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കര്‍. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎലില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് ഗാവസ്കര്‍ വിമര്‍ശിച്ചു. '2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐപിഎലില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ പാക്ക് താരങ്ങളെ വാങ്ങാറില്ല. പാക്കിസ്ഥാനി താരങ്ങളുടെ വരുമാനത്തില്‍നിന്നാണ് അവര്‍ സര്‍ക്കാരിലേക്ക് ടാക്സ് അടക്കുന്നത്. ഈ നികുതിപ്പണം ഉപയോഗിച്ച് പാക് സര്‍ക്കാര്‍ ആയുധങ്ങള്‍ വാങ്ങുന്നു. ഇത് പരോക്ഷമായി ഇന്ത്യന്‍ സൈനികരുടെയും സാധാരണക്കാരുടെയും മരണത്തിലേക്കു നല്കുന്ന സംഭാവനയാകും. അതുകൊണ്ടു തന്നെ പാക്ക് താരങ്ങളെയും കലാകാരന്മാരെയും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്താറില്ല. അതിപ്പോള്‍ ഇന്ത്യന്‍ കമ്പനിയാണോ, ഇന്ത്യക്കാരന്റെ വിദേശ കമ്പനിയാണോ എന്നതല്ല, ഇന്ത്യക്കാരനായ ഉടമ നല്കുന്ന പണം ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുകയാണ്. സണ്‍റൈസേഴ്സ് ലീഡ്സിന്റെ കോച്ച് ഡാനിയല്‍ വെറ്റോറി ന്യൂസീലന്‍ഡുകാരനാണ്. അദ്ദേഹത്തിന് ഇതു മനസ്സിലാകണമെന്നില്ല. അതു കൊണ്ടായിരിക്കാം പാക് താരങ്ങള്‍ ടീമില്‍ വേണമെന്ന് താല്പര്യപ്പെടുന്നത്. പക്ഷേ ഇന്ത്യന്‍ ഉടമകള്‍ സാഹചര്യം മനസ്സിലാക്കണം. ഇന്ത്യക്കാരുടെ ജീവനേക്കാള്‍ വലുതാണോ കിരീടങ്ങള്‍ വിജയിക്കുന്നത്.' ഗാവസ്കര്‍ ചോദിച്ചു. Sunil Gavaskar Blasts Sunrisers Leeds over Controversial signing of Abrar Ahmed
'പേരുകള്‍ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലേ, തലയും വാലും ഒന്നും ആകാനില്ല'
തിരുവനന്തപുരം: ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായും തോല്‍വികളില്‍ നിന്ന് തിരിച്ചുവരാന്‍ സഹായിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്നും സഞ്ജു സാംസണ്. ഐപിഎല്ലില്‍ ധോനിക്കൊപ്പം കളിക്കുന്നതില്‍ എക്സൈറ്റ്മെന്റ് ഉണ്ടെന്നും എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടമെന്നും ചെന്നൈയിലേക്ക് നമ്മള് നമ്മളായി പോയാല്‍ മതിയെന്നും തലയും വാലും ഒന്നും ആകേണ്ടെന്നും സഞ്ജു പറഞ്ഞു. 'ന്യൂസീലന്‍ഡ് പരമ്പരയ്ക്കു ശേഷം ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍നിന്നു പൂര്‍ണമായും വിട്ടുനിന്നു. എന്റെ ഭാര്യയും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. വിജയത്തേക്കാള്‍ തോല്‍വികളാണ് എനിക്കുണ്ടായത്. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് തോല്‍വികളില്‍നിന്നും തിരിച്ചുവരാന്‍ എനിക്കു സാധിച്ചു. ഇന്ത്യന്‍ ടീം പരിശീലകന് ഗൗതം ഗംഭീറുമായി വളരെ നീണ്ട കാലത്തെ ബന്ധമുണ്ട്. ഗൗതി ഭായ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം താമസിക്കുന്നതു ഡല്‍ഹിയിലാണ്. ഡല്‍ഹിയിലെ അക്കാദമിയിലാണു ഞാന്‍ കളിച്ചത്. അവിടെ അദ്ദേഹമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ അദ്ദേഹം കളിച്ചിരുന്ന കാലത്തും സംസാരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഇതു വളരെ വലിയ ബന്ധമാണ്.' സഞ്ജു പറഞ്ഞു. 'ജോര്‍ജ് കുര്യന് വലിയ നേതാവല്ല, ഒന്നും ചെയ്തിട്ടില്ല, തോല്ക്കാന് പോകുന്ന ആള്'; തുറന്നടിച്ച് നോബിള്‍ മാത്യു, സസ്പെന്ഷന് തിരുവനന്തപുരത്തു നടന്ന ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നും സഞ്ജു പറഞ്ഞു. കുറച്ചു വിഷമിച്ചിട്ടാണ് നാട്ടില്‍നിന്നു പോയത്. ഇത്രയും പിന്തുണ നല്കുന്ന ആളുകളുടെ മുന്നില്‍ വിചാരിച്ചപോലെ ഒരു പ്രകടനം നടത്താന്‍ സാധിക്കാത്ത വിഷമമുണ്ടായിരുന്നു. പക്ഷേ മുകളില്‍നിന്നു തീരുമാനിച്ചത് അതിലും വലുതായിട്ടുള്ള ഒന്നായിരുന്നു. ലോകകപ്പ് വിജയിച്ചതില്‍ അതിയായ സന്തോഷം. ലോകകപ്പ് നേടി നാട്ടിലേക്കു തിരിച്ചുവന്നപ്പോള്‍ ആ ഒരു സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. സിനിമയിലൊക്കെ പറയുന്നതു പോലെ ഇത് നമ്മുടെ വിജയം എന്നൊക്കെ ഇല്ലെ, ആ ഒരു ഫീലാണു കിട്ടിയതെന്നും സഞ്ജു പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സുമൊത്തുള്ള ആദ്യ ഐപിഎല്‍ സീസണേക്കുറിച്ചുള്ള ചോദ്യത്തോടും സഞ്ജു പ്രതികരിച്ചു.മഹിഭായിയുമായി ഞാന്‍ ഫോണില്‍ ഒരുപാടു സംസാരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായി സംസാരിച്ചിട്ടുണ്ട്. നേരിട്ട് ആദ്യമായിട്ടാണ് ഒരുപാട് മത്സരങ്ങള്‍ ഒരുമിച്ചു കളിക്കാന്‍ പോകുന്നത്. അതിന്റെ നേട്ടങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരുപാടു സന്തോഷമുണ്ട്. ഇപ്പോള്‍ എങ്ങനെയാണ് കളിക്കുന്നത് അതേ രീതിയിലായിരിക്കും ഇനിയും കളിക്കുക. ഓരോ പേരുകള്‍ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലെ, എങ്ങനെ വേണമെങ്കിലും വിളിക്കാം. ധോനിക്കൊപ്പം കളിക്കുന്നതില്‍ എക്സൈറ്റ്മെന്റ് ഉണ്ടെന്നും എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടമെന്നും ചെന്നൈയിലേക്ക് നമ്മള് നമ്മളായി പോയാല്‍ മതിയെന്നും തലയും വാലും ഒന്നും ആകേണ്ടെന്നും സഞ്ജു പറഞ്ഞു. ഐപിഎലില്‍ ആദ്യമായാണ് രാജസ്ഥാനെതിരെ കളിക്കുന്നത്. ഗ്രൗണ്ടിലിറങ്ങിയാല്‍ വൈകാരികമായ കാര്യങ്ങളൊന്നും ആലോചിക്കാറില്ല. തന്റെ സമയം കഴിഞ്ഞെന്ന വിശ്വാസത്തിലാണ് അവിടെനിന്നു മാറിയത്. കളിയും ആ രീതിയിലാണു കാണുന്നത് - സഞ്ജു പറഞ്ഞു. Sanju Samson on his comeback strategy after a disappointing T20 series
തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെസിഎയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച കെസിഎ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനവും ഫ്ലഡ്ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കാര്യക്ഷമമായ ഇടപെടലാണ് കേരളത്തെ ഇന്ന് ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റിയത്. എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കുവാനാണ് കെസിഎ ലക്ഷ്യമിട്ടത്. എന്നാൽ, സ്ഥലമേറ്റെടുപ്പിന് നിലവിലുള്ള നിയമങ്ങൾ തടസമായിരുന്നു. നിയമങ്ങൾ സംസ്ഥാനത്തിൻ്റെ കായിക വികസനത്തിന് തടസമാകരുതെന്ന ചിന്താഗതിയിൽ കെസിഎയ്ക്ക് ഇളവുകൾ അനുവദിച്ചതിൻ്റെ ഭാഗമായാണ് ഇന്ന് വിവിധയിടങ്ങളിൽ ഗ്രൗണ്ടുകൾ ഒരുക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിക്കറ്റ് ഗൗരവത്തോടെ പരിശീലിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. KCA cricket ground Mangalapuram 'ശരിക്കും!; ഞങ്ങൾ കണ്ടത് രോഹിത് ശർമയെ; അവർ പറയുന്നത് ചാംപ്യൻസ് ട്രോഫി നേടിയ ക്യാപ്റ്റൻ ഗില്ലാണെന്ന്; ഇതെന്ത് കൂത്ത്' ചടങ്ങിൽ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കെസിഎയുടെ സ്നേഹാദരം മുഖ്യമന്ത്രി കൈമാറി. നിശ്ചയദാർഢ്യവും മനഃസാന്നിധ്യവുമാണ് സഞ്ജുവിൻ്റെ വിജയമന്ത്രമെന്നും, കേരള ക്രിക്കറ്റിൻ്റെ തിളക്കമാർന്ന അടയാളമാണ് മലയാളിയുടെ അഭിമാനമായ സഞ്ജുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ ഗ്രൗണ്ട് പുതുതലമുറയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സ്നേഹാദരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു. രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായുള്ള സ്റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയുടെയും ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൻ്റെയും നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. കെസിഎ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത് വി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മംഗലപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, സിഇഒ മിനു ചിദംബരം, ട്രിവാൻഡ്രം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെകെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളും ഇല്ല! ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയില്‍ ഇവര്‍ chief minister pinarayi vijayan says KCA cricket ground in Mangalapuram is a contribution to the advancement of sports in Kerala.
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ബിസിസിഐ നമാൻ അവാർഡ്സ് വിതരണം ചെയ്തത്. ചടങ്ങിൽ വിവിധ കാറ്റഗറിയിലെ ലോക കിരീടമടക്കമുള്ള ഐസിസി ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമുകളെ ആദരിച്ചിരുന്നു. ഈയടുത്ത് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം, 2025ൽ കന്നി വനിതാ ഏകദിന ലോകകപ്പ് നേടിയ സംഘം, അണ്ടർ 19 ലോകകപ്പ് നേടിയ പുരുഷ ടീം, അണ്ടർ 19 ടി20 ലോകകപ്പ് നേടിയ വനിതാ സംഘം, ഐസിസി ചാംപ്യൻസ് ട്രോഫി നേടിയ 2025ലെ ടീമുകളെയാണ് ചടങ്ങിൽ ആദരിച്ചത്. അതിനിടെ ബിസിസിഐയ്ക്ക് സംഭവിച്ച ഒരബദ്ധം ആരാധകരെ ചൊടിപ്പിച്ചു. 2025ലെ ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ വിളിച്ചത് ശുഭ്മാൻ ഗില്ലിനെ! എന്നാൽ ചാംപ്യൻസ് ട്രോഫി ഇന്ത്യ നേടിയത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലാണ്. ഈ ടൂർണമെന്റിനു ശേഷമാണ് ഗിൽ ഇന്ത്യൻ ഏകദിന ടീം നായകനായത്. ഇക്കാര്യമാണ് ആരാധകർ എടുത്തു പറഞ്ഞ് ബിസിസിഐക്കെതിരെ രംഗത്തെത്തിയത്. ചടങ്ങിന്റെ ടെലികാസ്റ്റിനിടെ ഗ്രാഫിക്സിലുണ്ടായ ഒരു പിശകാണ് ആരാധകരെ ചൊടിപ്പിച്ചത്. അവാർഡ്ദാന ചടങ്ങിനിടെ ഇന്ത്യൻ ടെസ്റ്റ്, ഏകദിന നായകൻ ഗില്ലിനെ സ്ക്രീനിൽ കാണിച്ചപ്പോൾ അദ്ദേഹത്തെ വിന്നിങ് ക്യാപ്റ്റൻ ചാംപ്യൻസ് ട്രോഫി 2025 എന്നാണ് വിശേഷിപ്പിച്ചത്. അബദ്ധം അവിടെയും തീർന്നില്ല. ഐസിസി കിരീടങ്ങൾ നേടിയ 5 ക്യാപ്റ്റൻമാരെ ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തപ്പോൾ ഗില്ലാണ് ചാംപ്യൻസ് ട്രോഫി നായകനെ പ്രതിനിധീകരിച്ച് പോസ് ചെയ്തത്. ചടങ്ങിൽ രോഹിത് ശർമ എത്തിയിരുന്നില്ല. അതിനാൽ വൈസ് ക്യാപ്റ്റനെന്ന നിലയിലാണ് ഗില്ലിനെ നിർത്തിയത് എന്നാണ് സൂചന. എന്നാൽ ഗ്രാഫിക്സിൽ വന്ന പിശക് സംബന്ധിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. Really???? pic.twitter.com/R0w8hrjFZq — Rohan (@rohann__45) March 15, 2026 ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളും ഇല്ല! ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയില്‍ ഇവര്‍ according to them Shubman Gill was the champions trophy winning captain and not Rohit Sharma, unreal daylight robbery. @BCCI kuch toh sharm karo pic.twitter.com/2cHKQPMJSx — Arnav. (@TheDrArnav) March 15, 2026 അതേസമയം സമൂഹ മാധ്യമങ്ങളിൽ ആരാധകർ വലിയ തോതിലാണ് ഈ പിശക് ചോദ്യം ചെയ്യുന്നത്. വ്യാപക വിമർശനവും ആരാധകർ ഉന്നയിക്കുന്നു. 'ശരിക്കും ചാംപ്യൻസ് ട്രോഫി നേടിയപ്പോൾ രോഹിത് ശർമയാണ് ക്യാപ്റ്റൻ എന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ബിസിസിഐ പറയുന്നത് ശുഭ്മാൻ ഗില്ലാണ് ക്യാപ്റ്റൻ എന്നാണ്. അത് അവിശ്വസനീയ പകൽക്കൊള്ളയാണ്. രോഹിത് ശർമ നായകനായ ടീം ഐസിസി ചാംപ്യൻസ് ട്രോഫി നേടി. എന്നാൽ നോക്കു ബിസിസിഐ അവാർഡിൽ അവർ ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കി. ദയവായി ചരിത്രം ഇങ്ങനെ മാറ്റിയെഴുതരുത്'- ആരാധകർ കുറിച്ചു. 2025ലെ മികച്ച താരത്തിനുള്ള പുരസ്കാരം ശുഭ്മാൻ ഗില്ലും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്മൃതി മന്ധാനയും നേടി. ആജീവനാന്ത സംഭാവനകൾക്കുള്ള സികെ നായിഡു പുരസ്കാരം ഇതിഹാസ താരങ്ങളായ റോജർ ബിന്നി, രാഹുൽ ദ്രാവിഡ്, മിതാലി രാജ് എന്നിവർ നേടി. രാജ്യാന്തര ക്രിക്കറ്റിൽ മിന്നും രീതിയിൽ അരങ്ങേറിയ താരങ്ങൾക്കുള്ള പുരസ്കാരം ഹർഷിത് റാണയും എൻ ശ്രീചരണിയും സ്വന്തമാക്കി. മികച്ച താരത്തിനുള്ള പുരസ്കാരം ഗിൽ രണ്ടാം തവണയാണ് സ്വന്തമാക്കുന്നത്. സ്മൃതി ഇത് അഞ്ചാം തവണയാണ് മികച്ച താരത്തിനുള്ള ആവാർഡ് നേടുന്നത്. 'തെറ്റുപറ്റി, ഒഴിഞ്ഞു മാറുന്നില്ല'... രോഹിതും കോഹ്ലിയും ടെസ്റ്റ് മതിയാക്കാൻ കാരണം ഗംഭീർ? BCCI credited Shubman Gill as the captain who won the Champions Trophy, and not Rohit Sharma
ദുബൈ: ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരു താരവും ഇല്ല. അതേസമയം വനിതാ വിഭാഗത്തിലെ മികച്ച താരത്തിനുള്ള പട്ടികയില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി ഇടം പിടിച്ചു. പാകിസ്ഥാന് താരം സാഹിബ് സാദ ഫര്ഹാന്, ഇംഗ്ലണ്ട് താരം വില്‍ ജാക്സ്, യുഎസ്എ പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍വിക് എന്നിവരാണ് പുരുഷ വിഭാഗം പുരസ്കാരത്തിനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. മൂവരും ലോകകപ്പില്‍ തിളങ്ങിയിരുന്നു. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം ഫര്‍ഹാനാണ്. പാക് ടീം സെമി കാണാതെ പുറത്തായെങ്കിലും ഫര്ഹാന് 383 റണ്‍സാണ് ലോകകപ്പില്‍ നേടിയത്. ടി20 ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന അനുപമ നേട്ടവും ഫര്ഹാന് സ്വന്തമാക്കിയിരുന്നു. 'തെറ്റുപറ്റി, ഒഴിഞ്ഞു മാറുന്നില്ല'... രോഹിതും കോഹ്ലിയും ടെസ്റ്റ് മതിയാക്കാൻ കാരണം ഗംഭീർ? ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് വില്‍ ജാക്സിന്റെ ഓള് റൗണ്ട് മികവാണ്. 194 റണ്‍സും 11 വിക്കറ്റുകളും താരം നേടി. പ്രാഥമിക ഘട്ടത്തില്‍ തന്നെ യുഎസ്എ പുറത്തായെങ്കിലും ഷാല്‍വികിന്റെ ബൗളിങ് ശ്രദ്ധേയമായിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും എതിരെ താരം നാല് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നാല് കളിയില്‍ നിന്നു താരം മൊത്തം 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി, ശ്രീലങ്കയുടെ ഹര്‍ഷിത സമരവിക്രമ, പാകിസ്ഥാന് ക്യാപ്റ്റന്‍ സന ഫാത്തിമ എന്നിവരാണ് ഉള്‍പ്പെട്ടത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനമാണ് അരുന്ധതി പുറത്തെടുത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്നു താരം 9 വിക്കറ്റുകള്‍ വീഴ്ത്തി. മെസി- ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല! ഫൈനലിസിമ റദ്ദാക്കി Despite India's successful T20 World Cup title defence, no Indian men's cricketer was shortlisted for the ICC Player of the Month award for February
'തെറ്റുപറ്റി, ഒഴിഞ്ഞു മാറുന്നില്ല'... രോഹിതും കോഹ്ലിയും ടെസ്റ്റ് മതിയാക്കാൻ കാരണം ഗംഭീർ?
കൊൽക്കത്ത: ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ഇതിഹാസ താരങ്ങളും മുൻ നായകൻമാരുമായ രോഹിത് ശർമയും വിരാട് കോഹ്ലിയും അപ്രതീക്ഷിതമായാണ് വിരമിച്ചത്. ഇരുവരുടേയും വിരമിക്കൽ പ്രഖ്യാപനം ആരാധകരിൽ വലിയ അമ്പരപ്പുമുണ്ടാക്കി. പെട്ടെന്നുള്ള ഇരുവരുടേയും തീരുമാനത്തിനു പിന്നിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറാണെന്നു അന്നേ ആരോപണമുയർന്നിരുന്നു. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുകയാണ് ഗംഭീർ. കൊൽക്കത്തയിൽ നടന്ന റെവ്സ്പോർട്സ് കോൺക്ലേവിൽ സംസാരിക്കവേയാണ് ഗംഭീർ ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്. എന്നാൽ മുഖ്യ പരിശീലകൻ പരോക്ഷമായി മാത്രമേ വിഷയത്തെ അഡ്രസ് ചെയ്തുള്ളു എന്നതും ശ്രദ്ധേയമാണ്. പരിശീലകനായി ചുമതലയേറ്റ കാലത്ത് ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തു വന്ന മാധ്യമ വാർത്തകളെ കുറിച്ചായിരുന്നു ചോദ്യം. ബന്ധത്തിൽ വിള്ളൽ വന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്ക് അത് ശരിയാംവണ്ണം കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നു പരോക്ഷമായി തന്നെ ഗംഭീർ പറയുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ, ബോർഡർ- ഗാവസ്കർ ട്രോഫി കൈവിട്ടിരുന്നു. 3-1നാണ് ഇന്ത്യ പരമ്പര തോറ്റത്. പിന്നാലെയാണ് ഇരുവരും വിരമിക്കുന്നത്. 'ഞാൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. എനിക്കു തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. കളിക്കാർക്കും തെറ്റുകൾ സംഭവിക്കാം. കഴിഞ്ഞ 18 മാസത്തിനിടെ ഞാൻ തെറ്റുകൾ വരുത്തിയിട്ടുണ്ടാകാം. അതിൽ നിന്നു ഞാൻ ഒഴിഞ്ഞു മാറുന്നില്ല. പക്ഷേ എനിക്ക് എല്ലായ്പ്പോഴും ഒരു കാര്യത്തിൽ വിശ്വാസമുണ്ടായിരുന്നു. ശരിയായ ലക്ഷ്യം മുന്നിൽ കണ്ട് എടുക്കുന്ന ചില തെറ്റായ തീരുമാനങ്ങൾ സ്വീകാര്യമായിരിക്കും. എന്നാൽ തെറ്റായ ലക്ഷ്യങ്ങൾ വച്ച് തെറ്റായ തീരുമാനങ്ങൾ ഇക്കാലത്തിനിടയിൽ ഞാൻ ഡ്രസിങ് റൂമിൽ സ്വീകരിച്ചിട്ടില്ല.' 'ഡ്രസിങ് റൂമിൽ എല്ലാ താരങ്ങളോടും സത്യസന്ധത പുലർത്താൻ ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്. അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന കാലം വരെ ഞാൻ ആ സ്ഥാനത്ത് ന്യായമായി ജോലി ചെയ്യുന്നുവെന്നാണ് എന്റെ വിശ്വാസം'- ഗംഭീർ തന്റെ ഭാഗം പ്രതിരോധിച്ച് മറുപടി നൽകി. മെസി- ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല! ഫൈനലിസിമ റദ്ദാക്കി ന്യൂസിലൻഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യ ടെസ്റ്റിൽ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. പിന്നാലെ ടെസ്റ്റ് ടീമിന്റെ അവലോകനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഗംഭീറിനെയും പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയെയും സമീപിച്ചു. പിന്നാലെ ടീം അഴിച്ചു പണിയാനുള്ള തീരുമാനം ബിസിസിഐ എടുത്തു. ഇതിനു പിന്നാലെയാണ് ടീമിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇരുവരുടേയും വിരമിക്കലിനു ശേഷം ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ നിരവധി യുവ താരങ്ങൾക്ക് മാനേജ്മെന്റ് അവസരങ്ങൾ നൽകി. ഗംഭീറിന്റെയും ഗില്ലിന്റെയും കീഴിൽ ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ വച്ച് നടന്ന പോരാട്ടത്തിൽ 2-2നു സമനിലയിൽ പിടിച്ചു. വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടു. നിലവിൽ ടെസ്റ്റ് ഫോർമാറ്റിലെ ഫലങ്ങൾ സമ്മിശ്രമാണ്. പഴയ ആധിപത്യത്തിലേക്ക് മടങ്ങാനുള്ള തീവ്ര ശ്രമം ടീം തുടരുകയാണ്. ടെസ്റ്റിൽ നിന്നു വിരമിച്ച രോഹിതും കോഹ്ലിയും ടി20 ഫോർമാറ്റിൽ നിന്നു നേരത്തെ തന്നെ വിരമിച്ചിരുന്നു. നിലവിൽ ഇരുവരും ഏകദിന ഫോർമാറ്റിൽ ഇന്ത്യക്കായി നിലവിൽ കളിക്കുന്നുണ്ട്. 2027ലെ ഏകദിന ലോകകപ്പ് കൂടി കളിച്ച് വിരമിക്കാനുള്ള ആഗ്രഹത്തിലാണ് ഇരുവരും. എന്നാൽ ഇരു താരങ്ങളും ലോകകപ്പ് ടീമിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടില്ലെന്ന സൂചന കോച്ചും മാനേജ്മെന്റും ഇരുവർക്കും നൽകിയിട്ടുണ്ട്. ഫോമും ഫിറ്റ്നസും നിലനിർത്തി മികച്ച പ്രകടനം നടത്തിയാൽ മാത്രമായിരിക്കും ഇരു താരങ്ങൾക്കും അവസരം ലഭിക്കുക. വേദിയിലേക്ക് നടക്കുമ്പോൾ ചിരിച്ചു; തിരികെ വന്ന് കെഎൽ രാഹുലിനെ കെട്ടിപ്പിടിച്ച് സഞ്ജു! (വിഡിയോ) India head coach Gautam Gambhir behind the Test retirements of Virat Kohli and Rohit Sharma?
മെസി- ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല! ഫൈനലിസിമ റദ്ദാക്കി
ന്യോന്‍: ആരാധകര്‍ കാത്തിരുന്ന ലോക ചാംപ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളുമായ അര്‍ജന്റീനയും യൂറോ ചാംപ്യന്മാരും മുന്‍ ലോക ചാംപ്യന്മാരുമായ സ്പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം യുവേഫ റദ്ദാക്കി. 2022ലെ ലോകകപ്പ് ഫൈനല്‍ നടന്ന ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 27നു നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇറാന്- ഇസ്രയേല്‍- അമേരിക്ക സംഘര്‍ഷം പശ്ചിമേഷ്യയെ അശാന്തമാക്കി നിര്‍ത്തുന്ന സാഹചര്യത്തിലാണ് പോരാട്ടം റദ്ദാക്കിയത്. ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന് ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ മത്സരം ഏഷ്യയ്ക്കു പുറത്തു വച്ചു നടത്താനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ ഫുട്ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയും ലാറ്റിനമേരിക്കന്‍ അധികൃതരായ കോണ്‍മെബോളും നടത്തിയിരുന്നു. എന്നാല്‍ അതിനുള്ള സാധ്യതകളും ഇല്ലെന്നു വ്യക്തമായതോടെയാണ് മത്സരം പൂര്‍ണമായി റദ്ദാക്കിയത്. യുദ്ധം തുടരുന്ന സാഹചര്യമാണ് അനിശ്ചിതത്വത്തിനു കാരണമായത്. മിഡില്‍ ഈസ്റ്റിലെ സുരക്ഷ സംബന്ധിച്ച പുതിയ ആശങ്കകള്‍ മത്സരത്തെ ചോദ്യ ചിഹ്നത്തിലാക്കി. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് രാജ്യത്തു നടക്കുന്ന എല്ലാ മത്സരങ്ങളും നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നു. വേദിയിലേക്ക് നടക്കുമ്പോൾ ചിരിച്ചു; തിരികെ വന്ന് കെഎൽ രാഹുലിനെ കെട്ടിപ്പിടിച്ച് സഞ്ജു! (വിഡിയോ) പോരാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യുവേഫയും കോണ്‍മെബോളും തുടരുന്നുണ്ടായിരുന്നു. ഖത്തറില്‍ നിന്നു വേദി മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇരു ബോഡികളും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇരു കൂട്ടര്‍ക്ക് സ്വീകാര്യമായ മറ്റൊരു വേദി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ആരാധകരെ സംബന്ധിച്ചാണ് വലിയ നിരാശ വന്നത്. അവര്‍ കാത്തിരുന്ന ഇതിഹാസ താരം ലയണല്‍ മെസിയും യുവ വിസ്മയം ലമീന്‍ യമാലും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. എന്നാല്‍ പോരാട്ടം റദ്ദാക്കിയതോടെ സൂപ്പര്‍ താരങ്ങളുടെ പ്രകടനവും അവര്‍ക്ക് നഷ്ടമായി. 'ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്' The 2026 Finalissima between Spain vs Argentina has been cancelled due to escalating tensions in the Middle East
വേദിയിലേക്ക് നടക്കുമ്പോൾ ചിരിച്ചു; തിരികെ വന്ന് കെഎൽ രാഹുലിനെ കെട്ടിപ്പിടിച്ച് സഞ്ജു! (വിഡിയോ)
ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനു ഉജ്ജ്വല സ്വീകരണമാണ് ബിസിസിഐ ഒരുക്കിയത്. ബിസിസിഐ വാർഷിക പുരസ്കാര സമർപ്പണ വേദിയായ നമാൻ അവാർഡ്സിലാണ് താരങ്ങൾക്ക് ആദരം നൽകിയത്. അതിനിടെ ചടങ്ങിന്റേതായി പുറത്തു വന്ന ഒരു വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ലോകകപ്പിൽ ടൂർണമെന്റിന്റെ താരമായി മാറിയ മലയാളി താരം സഞ്ജു സാംസണും ഏകദിന ടീം വിക്കറ്റ് കീപ്പറായ കെഎൽ രഹുലും തമ്മിലുള്ള ഒരു സൗഹൃദ നിമിഷമാണ് വൈറലായത്. ചടങ്ങിൽ ടി20 ലോകകപ്പ് നേടിയ ടീമിനു പുറമെ കന്നി ഏകദിന ലോക കിരീടം കഴിഞ്ഞ വർഷം സ്വന്തമാക്കിയ വനിതാ ടീം, 2025ലെ ചാംപ്യൻസ് ട്രോഫി നേടിയ സീനിയർ പുരഷ ടീം, ഈ വർഷം അണ്ടർ 19 ലോകകപ്പ് നേടിയ പുരുഷ ടീം, 2025ൽ അണ്ടർ 19 ടി20 ലോകകപ്പ് നേടിയ വനിതാ ടീം എന്നിവരേയും ആദരിച്ചിരുന്നു. ഈ നാല് ടീമുകൾക്കും ആദരം നൽകിയ ശേഷം അവസാനമാണ് ടി20 ടീമിനെ ആദരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചത്. താരങ്ങൾ വേദിയിലേക്ക് വരിയായി നടക്കുന്നതിനിടെ സദസിലിരുന്ന മറ്റുള്ളവർ എഴുന്നേറ്റു നിന്നു കൈയടിച്ചു. ഈ കൂട്ടത്തിൽ ചാംപ്യൻസ് ട്രോഫി ജേതാക്കളുടെ ഭാഗമായി നേരത്തെ ആദരം ഏറ്റുവാങ്ങിയ രാഹുലും ഇരിക്കുന്നുണ്ടായിരുന്നു. സഞ്ജു നടന്നു നീങ്ങുമ്പോൾ രാഹുൽ മലയാളി താരത്തെ നോക്കി ചിരിയ്ക്കുന്നതും എന്തോ ഉറക്കെ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. മുന്നോട്ടു നീങ്ങിയ സഞ്ജു തന്നെ വിളിച്ചത് ആരാണെന്നു ആദ്യം മനസിലാകുന്നില്ല. പിന്നീട് തിരിഞ്ഞു നോക്കിയപ്പോഴാണ് രാഹുലിനെ കാണുന്നത്. വരിയിൽ നിന്നു വീണ്ടും പിന്നിലേക്ക് വന്ന് രാഹുലിനു സമീപത്തേക്ക് ചെന്നു സഞ്ജു ആദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇരുവരും തമ്മിലുള്ള ഊഷ്മളമായ അടുപ്പം വ്യക്തമാക്കുന്ന വിഡിയോ ആരാധകരുടെ ശ്രദ്ധയിൽ അതിവേഗമാണ് എത്തിയത്. KL Rahul calling Sanju samson for a hug as he goes to collect his award How can someone hate such a pure soul pic.twitter.com/1jwwpWvdl5 — . (@KLfied_) March 15, 2026 'ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്' സമീപ കാലത്ത് കായിക ലോകം കണ്ട മഹത്തായ തിരിച്ചു വരവാണ് ടി20 ലോകകപ്പിൽ സഞ്ജുവിന്റേത്. അഭിഷേകും സഞ്ജുവും ചേർന്ന ഓപ്പണിങ് വലിയ ക്ലിക്കായി മാറിയിരുന്നു. എന്നാൽ ലോകകപ്പ് മുന്നിൽ കണ്ട് ശുഭ്മാൻ ഗില്ലിനെ ടി20 ഓപ്പണറാക്കി തിരിച്ചു കൊണ്ടു വന്നപ്പോൾ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം നഷ്ടമായി. എന്നാൽ ഗില്ലും അഭിഷേകും ചേർന്ന ഓപ്പണിങ് സഖ്യം ക്ലിക്കായതുമില്ല. മോശം ഫോം തുടർന്നതോടെ ഗില്ലിനെ ഒഴിവാക്കിയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. അതിനിടെ ഇഷാൻ കിഷൻ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ ബാറ്റ് വീശി ലോകകപ്പ് ടീമിലേക്ക് വരികയും ചെയ്തു. സഞ്ജുവിനു ലോകകപ്പിനു തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിളങ്ങാനായില്ല. ഇഷാൻ വെട്ടിത്തിളങ്ങുകയും ചെയ്തു. ഇതോടെ സഞ്ജുവിനു പകരം ഇഷാനായി അഭിഷേകിനൊപ്പം ലോകകപ്പിൽ ആദ്യ മത്സരം മുതൽ ഓപ്പണർ. ഒടുവിൽ വിൻഡീസ് ടീം നാട്ടിലെത്തി, താരങ്ങൾ സുരക്ഷിതരെന്ന് അധികൃതർ പിന്നീട് ഇന്ത്യ ദക്ഷിണാഫ്രിക്കയോടു സൂപ്പർ എട്ടിൽ പരാജയപ്പെട്ടത് വഴിത്തിരിവായി. സഞ്ജു വീണ്ടും ഓപ്പണർ റോളിൽ എത്തി. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ 97 റൺസടിച്ച് സഞ്ജു കത്തും ഫോമിലേക്ക് ഗിയർ മാറ്റിയതോടെ പിറന്നത് ചരിത്രം. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലൻഡിനെതിരായ ഫൈനലിലും 89 റൺസ് വീതം. വെറും അഞ്ച് കളിയിൽ നിന്നു 321 റൺസ് അടിച്ച് സഞ്ജു ലോകകപ്പിന്റെ താരമായി മാറി. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടതൽ റൺസ് നേടുന്ന താരമെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡും താരം സ്വന്തം പേരിലാക്കി. 80.25 റൺസ് ശരാശരിയിൽ 199.37 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. 27 ഫോറും 24 സിക്സുമാണ് 5 കളിയിൽ നിന്നു മലയാളി താരം അടിച്ചെടുത്തത്. During the BCCI Naman Awards ceremony, Sanju Samson had a wholesome moment with KL Rahul
'ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്'
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് ടീം പരിശീലകന് ഗൗതം ഗംഭീര്‍ തന്നെ എത്തിയിരിക്കുകയാണ്. തകര്‍പ്പന്‍ ഫോമിലായിരിക്കുമ്പോള്‍ പവര്‍പ്ലേയില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ സഞ്ജുവിന് കരുത്തുണ്ടെന്നാണ് ഗംഭീറിന്റെ പ്രശംസ. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ നല്കിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്‍. സഞ്ജു സാംസണ് ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ ഫൈനലുള്‍പ്പടെ ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങളിലും സഞ്ജു അര്‍ധ സെഞ്ചറികള്‍ നേടിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ ഓഫറുകളില്‍ 92 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സഞ്ജു നേടിയിരുന്നു. ഒടുവിൽ വിൻഡീസ് ടീം നാട്ടിലെത്തി, താരങ്ങൾ സുരക്ഷിതരെന്ന് അധികൃതർ 'സഞ്ജുവിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. സഞ്ജുവിന്റെ സ്ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. സഞ്ജു ബാറ്റിങ് തുടര്‍ന്നാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സിംബാബ്വെയ്ക്കെതിരെ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം ടീമിന്റെ ജിം സെഷനില്‍ ഞാനാണു പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരും ജിമ്മില്‍ പരിശീലനത്തിലായിരുന്നു. നോക്കാം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഒരു പരിശീലകനും താരവും തമ്മിലുള്ള സംസാരമല്ല അവിടെയുണ്ടായത്. പരിശീലന സമയങ്ങളിലാണു ഞങ്ങള്‍ കൂടുതലും സംസാരിച്ചത്.' ഗംഭീര്‍ വ്യക്തമാക്കി. 'കൂടുതല്‍ പേരും പറയുന്നത് ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകയ്യന്മാര് ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ്. എന്നാല്‍ അതല്ല കാര്യം, ടോപ് ഓര്‍ഡര്‍ കൂടുതല്‍ സ്ഫോടനാത്മകമായി ബാറ്റിങ് ചെയ്യണമെന്നതിനാലാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനില്‍ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്നത്. ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളില്‍ പരമാവധി സ്കോര്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ഇറക്കുന്നത്.' ഗംഭീര്‍ പറഞ്ഞു. Sanju needs 6 overs to win India Gautam Gambhir says
ന്യൂഡൽഹി: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ അട്ടിമറിക്കാൻ ഇന്ത്യയ്ക്ക് കരുത്തായത് ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ്. ഓപ്പണർമാരായ സഞ്ജു സാംസനും അഭിഷേക് ശർമയും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ട് ആണ് സൃഷ്ടിച്ചത്. ഇതാണ് ന്യൂസിലൻഡ് ബൗളർമാരെ സമ്മർദത്തിലാക്കാനുള്ള പ്രധാന കാരണവും. ടൂർണമെന്റിൽ അത്ര മികച്ച തുടക്കമാരുന്നില്ല അഭിഷേകിന് ലഭിച്ചത്. തുടർച്ചയായി മത്സരങ്ങളിൽ താരം പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് പരാജയമായി മാറിയിരുന്നു. 2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു എന്നാൽ മോശം സമയത്ത് ടീമിലെ സഹതാരങ്ങൾ നൽകിയ ഉപദേശമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്ന് അഭിഷേക് പറഞ്ഞു. “മൂന്ന് ഡക്കിന് ശേഷം സൂര്യകുമാർ യാദവ്, കോച്ച് ഗൗതം ഗംഭീർ തുടങ്ങിയവർ എന്നോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്, ഫോൺ എടുത്ത് സോഷ്യൽ മീഡിയ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക എന്നായിരുന്നു അത്. ഞാൻ അത് അനുസരിച്ചു. അതാണ് തന്റെ പ്രകടനം മെച്ചപ്പെടാൻ കാരണം'' അഭിഷേക് വ്യക്തമാക്കി. ഒടുവിൽ വിൻഡീസ് ടീം നാട്ടിലെത്തി, താരങ്ങൾ സുരക്ഷിതരെന്ന് അധികൃതർ ആളുകളിൽ നിന്ന് ഒരുപാട് അഭിപ്രായങ്ങളും നിർദേശങ്ങളും വരും. ഒരു ക്രിക്കറ്ററുടെ ജീവിതം അങ്ങനെ തന്നെയാണ്. നിങ്ങൾ വിമർശനങ്ങൾ കേൾക്കേണ്ടി വരും. എന്നാൽ കേട്ട് അവഗണിക്കുകയാണ് ചെയ്യേണ്ടത്, കാരണം ആളുകൾക്ക് നിങ്ങളിൽ വലിയ പ്രതീക്ഷയാണ്. ചിലപ്പോൾ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും, ചിലപ്പോൾ അത് സാധിക്കില്ല. അതെല്ലാം മുൻകൂട്ടി നമ്മൾ കാണണം എന്നും അഭിഷേക് പറഞ്ഞു. Abhishek Sharma Says Deleting Social Media Helped Him Overcome Poor Start.
ഡെറാഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവും ബാല്യകാല സുഹൃത്ത് വൻഷിക ഛദ്ദയും വിവാഹിതരായി. ഉത്തരാഖണ്ഡിലെ മസൂറിലിയിലുള്ള ദി സവോയ് ഹോട്ടലിൽ ശനിയാഴ്ച വൈകീട്ടായിരുന്നു ചടങ്ങുകൾ. വിവാഹച്ചടങ്ങളുടെ ഭാഗമായി ഒരാഴ്ചയോളമായി ഹോട്ടൽ പൂർണമായും ബുക്ക് ചെയ്തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന മെഹന്തി, സംഗീത് ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സംഗീത് ചടങ്ങിൽ പ്രശസ്ത സൂഫി ഗായകൻ ബിസ്മിലിന്റെ സംഗീത വിരുന്നുണ്ടായിരുന്നു. ഇന്ത്യൻ ടീമിൽ കുൽദീപിന്റെ സഹതാരങ്ങളായ തിലക് വർമ, റിങ്കു സിങ്, യുസ്വേന്ദ്ര ചഹൽ, മുൻ താരങ്ങളായ സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, പിയൂഷ് ചൗള, ബിസിസിഐ പ്രതിനിധികൾ എന്നിവരടക്കം ചടങ്ങിൽ പങ്കെടുത്തു. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. The wedding of Kuldeep Yadav and his wife Vanshika was completed today in Mussoorie. ❤️ pic.twitter.com/RINuOfd3JV — ⁴⁵ (@rushiii_12) March 14, 2026 'സിക്സ് പറത്തിക്കോ എന്ന് ഞാന്‍ പറയും, അടുത്ത പന്ത് അവന് തൂക്കും; ഞങ്ങള്‍ തീയും തീയുമാണ്!' #WATCH | Visuals from the wedding festivities of Indian cricket team's World Cup-winning star spinner Kuldeep Yadav and Vanshika in Mussoorie, Uttarakhand. Kuldeep Yadav is set to tie the knot with Vanshika tomorrow in Mussoorie. pic.twitter.com/N4b8izzhO2 — ANI (@ANI) March 13, 2026 2025 ജൂൺ 4ന് ലക്നൗവിൽ വച്ചായിരുന്നു കുൽദീപിന്റെയും വൻഷികയുടെയും വിവാഹനിശ്ചയം. നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം, കുൽദീപിന്റെ ക്രിക്കറ്റ് തിരക്കുകൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. ടി20 ലോകകപ്പ് ടീമിൽ അംഗമായിരുന്നു കുൽദീപ്. ഒരു കളിയും താരം കളിച്ചു. ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് താരം ജീവിതത്തിൽ പുതിയ ഇന്നിങ്സിലേക്ക് കടന്നത്. മാർച്ച് 17ന് ലഖ്നൗവിലെ ആഡംബര ഹോട്ടലിൽ വിപുലമായ വിവാഹ സത്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശികളാണ് കുൽദീപും വൻഷികയും. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമാണ്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. ഓസ്ട്രേലിയയിൽ ഉന്നത പഠനം പൂർത്തിയാക്കിയ വൻഷിക എൽഐസിയിൽ ഉദ്യോഗസ്ഥയാണ്. ചൈനാമെൻ ബൗളറായ കുൽദീപ് ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമാണ്. 2017ലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2024 ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കാണ് കുൽദീപ് വഹിച്ചത്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്. View this post on Instagram A post shared by Cricket Live (@cricket_live247) 2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു kuldeep yadav, vanshika chaddha wedding
'സിക്സ് പറത്തിക്കോ എന്ന് ഞാന്‍ പറയും, അടുത്ത പന്ത് അവന് തൂക്കും; ഞങ്ങള്‍ തീയും തീയുമാണ്!'
മുംബൈ: ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് മലയാളിയായ സഞ്ജു സാംസണ്. ഹാട്രിക്ക് 80 പ്ലസ് സ്കോറുകളുമായി താരം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നെടുംതൂണായി മാറി. സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യമാണ് സമീപ കാലത്ത് ഇന്ത്യക്ക് ടി20 ഫോര്‍മാറ്റില്‍ ആധിപത്യം ഉറപ്പിക്കാന്‍ കരുത്തായ ഒരു ഘടകം. ഇപ്പോള്‍ തങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് പറയുകയാണ് സഞ്ജു. തങ്ങള്‍ക്കിടയിലുള്ള അനായാസതയും സന്തുലിതാവസ്ഥയുമാണ് കൂട്ടുകെട്ടിന്റെ വിജയം എന്നാണ് സഞ്ജു ഓപ്പണിങ് സഖ്യത്തെ വിശേഷിപ്പിച്ചത്. തങ്ങള്‍ തീയും തീയുമാണെന്നും സഞ്ജു പറയുന്നു. 'ഞങ്ങള്‍ ഐസും തീയുമല്ല, ഞങ്ങള്‍ തീയും തീയുമാണ്. ചിലപ്പോള്‍ അവന്റെ വെടിക്കെട്ടായിരിക്കും. ചില സമയങ്ങളില്‍ ഞാനായിരിക്കും കടന്നാക്രമണം നടത്തുക. ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം അതാണ്. 2024 മുതല്‍ ഞങ്ങള്‍ ഓപ്പണിങില്‍ സഖ്യമായി ഇറങ്ങുന്നുണ്ട്. മാത്രമല്ല മലയാളി- പഞ്ചാബി സൗഹൃദവും അതില്‍ വര്‍ക്കൗട്ടാകുന്നുണ്ട്. ഈ മനഃപ്പൊരുത്തം ഞങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതല്ല. അതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ കൂട്ടുകെട്ടില്‍ ഒരു സങ്കീര്‍ണതയുമില്ല.' 'പന്ത് എങ്ങനെയാണ് വരുന്നതെന്നു അദ്ദേഹം എന്നോടു ചോദിക്കും. കുഴപ്പമില്ല സിക്സടിച്ചോ എന്നു ഞാന്‍ പറയും. അവന് അത് അനായാസം ചെയ്യാന്‍ പറ്റുന്ന കാര്യമാണ്. നിര്‍ഭയനും സമചിത്തതയും ആവോളമുള്ള താരം കൂടിയാണ് അഭിഷേക്. അവന്റെ ഈ സമീപനം എനിക്ക് വലിയ ഇഷ്ടമാണ്. കളത്തിനകത്തും പുറത്തും അവനുമായുള്ള സൗഹൃദവും എന്നെ സംബന്ധിച്ച് അവിസ്മരണീയമാണ്'- സഞ്ജു വ്യക്തമാക്കി. 2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു ലോകകപ്പ് ഫൈനലില്‍ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് പവര്‍പ്ലേയില്‍ അടിച്ചെടുത്തത് 98 റണ്‍സ്. ഇരുവരുടേയും കരുത്തില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് കലാശപ്പോരില്‍ കിവികള്‍ക്ക് മുന്നില്‍ വച്ചത്. സമീപ കാലത്ത് കായിക ലോകം കണ്ട മഹത്തായ തിരിച്ചു വരവാണ് സഞ്ജുവിന്റേത്. അഭിഷേകും സഞ്ജുവും ചേര്‍ന്ന ഓപ്പണിങ് വലിയ ക്ലിക്കായി മാറിയിരുന്നു. എന്നാല്‍ ലോകകപ്പ് മുന്നില്‍ കണ്ട് ശുഭ്മാന്‍ ഗില്ലിനെ ടി20 ഓപ്പണറാക്കി തിരിച്ചു കൊണ്ടു വന്നപ്പോള്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടമായി. എന്നാല്‍ ഗില്ലും അഭിഷേകും ചേര്‍ന്ന ഓപ്പണിങ് സഖ്യം ക്ലിക്കായതുമില്ല. മോശം ഫോം തുടര്‍ന്നതോടെ ഗില്ലിനെ ഒഴിവാക്കിയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. അതിനിടെ ഇഷാന് കിഷന് ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ ബാറ്റ് വീശി ലോകകപ്പ് ടീമിലേക്ക് വരികയും ചെയ്തു. ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം സഞ്ജുവിനു ലോകകപ്പിനു തൊട്ടുമുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങാനായില്ല. ഇഷാന് വെട്ടിത്തിളങ്ങുകയും ചെയ്തു. ഇതോടെ സഞ്ജുവിനു പകരം ഇഷാനായി അഭിഷേകിനൊപ്പം ലോകകപ്പില്‍ ആദ്യ മത്സരം മുതല്‍ ഓപ്പണര്‍. പിന്നീട് ഇന്ത്യ ദക്ഷിണാഫ്രിക്കയോടു സൂപ്പര്‍ എട്ടില്‍ പരാജയപ്പെട്ടത് വഴിത്തിരിവായി. സഞ്ജു വീണ്ടും ഓപ്പണര്‍ റോളില്‍ എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 97 റണ്‍സടിച്ച് സഞ്ജു കത്തും ഫോമിലേക്ക് ഗിയര്‍ മാറ്റിയതോടെ പിറന്നത് ചരിത്രം. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും 89 റണ്‍സ് വീതം. വെറും അഞ്ച് കളിയില്‍ നിന്നു 321 റണ്‍സ് അടിച്ച് സഞ്ജു ലോകകപ്പിന്റെ താരമായി മാറി. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 80.25 റണ്‍സ് ശരാശരിയില്‍ 199.37 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. 27 ഫോറും 24 സിക്സുമാണ് 5 കളിയില്‍ നിന്നു മലയാളി താരം അടിച്ചെടുത്തത്. കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്സ്; സിറ്റിക്ക് സമനിലക്കുരുക്ക് Star openers Sanju Samson and Abhishek Sharma were at their majestic best in the T20 World Cup final against New Zealand at the Narendra Modi Stadium in Ahmedabad
2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു
മ്യൂണിക്ക്: തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടാം പകുതി 70ാം മിനിറ്റിലേക്ക് അടുത്തപ്പോള്‍ ഗോള്‍ മടക്കി സമനില പിടിച്ച് ചാംപ്യന്‍ ടീം ബയേണ്‍ മ്യൂണിക്ക് ബുണ്ടസ് ലീഗ പോരാട്ടത്തില്‍ തോല്‍ക്കാതെ രക്ഷപ്പെട്ടു. മുന്‍ ചാംപ്യന്മാരായ ബയര്‍ ലെവര്‍കൂസനുമായുള്ള പോരിലാണ് ബയേണ്‍ 1-1നു തോല്‍വി വഴങ്ങാതെ പിടിച്ചു നിന്നത്. കളിയുടെ ഇരു പകുതികളിലുമായി രണ്ട് നിര്‍ണായക താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് 9 പേരായി ചുരുങ്ങിയിട്ടും അവര്‍ ലെവര്‍കൂസനെ ജയിക്കാന്‍ വിട്ടില്ല. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ അലിക് ഗാര്‍ഷ്യയിലൂടെ ലെവര്കൂസന് മുന്നിലെത്തി. 42ാം മിനിറ്റില്‍ നിക്കോളാസ് ജാക്സന് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ബയേണ്‍ 10 പേരുമായാണ് പിന്നീട് കളിച്ചത്. ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം രണ്ടാം പകുതി പുരോഗമിക്കവെ 69ാം മിനിറ്റിലാണ് ബയേണ്‍ സമനില ഗോള്‍ വഴങ്ങിയത്. ലൂയീസ് ഡിയാസാണ് വല ചലിപ്പിച്ചത്. കളി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ബയേണിനെ ഞെട്ടിച്ച് രണ്ടാം ചുവപ്പ് കാര്‍ഡ് വന്നത്. ഗോള്‍ സമ്മാനിച്ച് ടീമിനു സമനിലയൊരുക്കിയ ഡിയാസാണ് ഇത്തവണ മടങ്ങിയത്. സമനില വഴങ്ങിയെങ്കിലും ബയേണിന്റെ കിരീട മോഹങ്ങള്‍ക്ക് നിലവില്‍ വലിയ ഭീഷണിയൊന്നും ഇല്ല. 67 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 58 പോയിന്റ്. കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്സ്; സിറ്റിക്ക് സമനിലക്കുരുക്ക് leverkusen vs bayern, Bundesliga: Luis Díaz, who scored the equaliser following Aleix Garcia’s opener
ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ ജയം. അവര്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ എല്‍ചെയെ തകര്‍ത്തു. അന്റോണിയോ റൂഡിഗര്‍, ഫെഡെറിക്കോ വാര്‍വര്‍ഡെ, ഡീന്‍ ഹ്യുസെന്‍, ആര്‍ദ ഗുലാര്‍ എന്നിവരാണ് റയലിനായി വല ചലിപ്പിച്ചത്. ഇരു പകുതികളിലുമായി റയല്‍ രണ്ട് വീതം ഗോളുകള്‍ വലയലിട്ടു. എല്‍ചെ നേടിയ ഗോളും റയല്‍ ദാനം നല്‍കിയതാണ്. മാനുവല്‍ എയ്ഞ്ചലിന്റെ സെല്‍ഫ് ഗോളാണ് എല്‍ചെയ്ക്ക് ആശ്വാസമായത്. കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്സ്; സിറ്റിക്ക് സമനിലക്കുരുക്ക് 39ാം മിനിറ്റിലാണ് അന്റോണിയോ റൂഡിഗര്‍ റയലിന് ലീഡ് സമ്മാനിച്ചത്. 44ാം മിനിറ്റില്‍ വാല്‍വര്‍ഡെ ഗോള്‍. 66ല്‍ ഹ്യുസെനും 89ല്‍ ഗുലാറും പട്ടിക പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡും ജയം സ്വന്തമാക്കി. ഒറ്റ ഗോളിനു അവര്‍ ഗെറ്റാഫെയെ വീഴ്ത്തി. എട്ടാം മിനിറ്റില്‍ നഹ്വേല്‍ മൊളിനയാണ് വല ചലിപ്പിച്ചത്. സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്നയുടെ പ്ലാൻ ഇങ്ങനെ real madrid vs elche, LaLiga: Real Madrid just a point behind Barcelona
കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്സ്; സിറ്റിക്ക് സമനിലക്കുരുക്ക്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു. ആഴ്സണല്‍ എവര്‍ട്ടനെ വീഴ്ത്തി വിലപ്പെട്ട 3 പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമുമായി സമനിലയില്‍ പിരിഞ്ഞു. ഇതോടെ ആഴ്സണലും സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം 9 ആയി മാറി. ആഴ്സണലിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചാണ് സിറ്റി നില്‍ക്കുന്നത്. അടുത്ത മത്സരം ജയിച്ചാലും 6 പോയിന്റ് വ്യത്യാസം അപ്പോഴുമുണ്ടാകും. കളിയുടെ അവസാന ഘട്ടം വരെ ആഴ്സണസലിനു എവര്ട്ടന് വല ചലിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. 89ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോക്കേഴ്സും ഇഞ്ച്വറി സമയത്തിന്റെ ഏഴാം മിനിറ്റില്‍ മാക്സ് ഡോവ്മാനുമാണ് ഗണ്ണേഴ്സിനായി വല ചലിപ്പിച്ചത്. ജയത്തോടെ ആഴ്സണലിന് 70 പോയിന്റുകള്‍. സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്നയുടെ പ്ലാൻ ഇങ്ങനെ ബെര്‍ണാഡോ സില്‍വയുടെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് വെസ്റ്റ ഹാമിനെതിരെ ലീഡെടുത്തത്. 31ാം മിനിറ്റിലാണ് സില്‍വയുടെ ഗോള്‍. എന്നാല്‍ 4 മിനിറ്റ് മാത്രമാണ് അവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം കിട്ടിയത്. 35ാം മിനിറ്റില്‍ കോണ്‍സ്റ്റാന്റിനോസ് മവ്റോപനോസ് വെസ്റ്റ് ഹാമിനു സമനില സമ്മാനിച്ചു. ഒറ്റ ഷോട്ട് മാത്രമാണ് അവര്‍ ഓണ്‍ ടാര്‍ജറ്റായി അടിച്ചത്. അതു ഗോളായി മാറി. പിന്നീട് സിറ്റിയെ ഗോളടിക്കാന്‍ സമ്മതിക്കാതെ വെസ്റ്റ് ഹാം പ്രതിരോധിച്ചു. ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പിഎസ്ജിയോട് 5-2നു തോറ്റ ചെല്‍സിക്ക് പ്രീമിയര്‍ ലീഗിലും നിരാശ. ന്യൂകാസില്‍ യുനൈറ്റഡ് അവരെ എവേ പോരാട്ടത്തില്‍ വീഴ്ത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ചെല്‍സിയുടെ തോല്‍വി. മറ്റൊരു മത്സരത്തില്‍ ബ്രൈറ്റന് 1-0 ത്തിനു സണ്ടര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് ഇന്ന് തോറ്റില്ല! അജ്സലിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില arsenal vs everton: Arsenal closer to english premier league title

32 C