SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

2 മലയാളി താരങ്ങളുടെ സെഞ്ച്വറിയില്‍ കേരളം വീണു!

അഹമ്മദാബാദ്: കേരളത്തിനെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അനായാസം വിജയം സ്വന്തമാക്കി കര്‍ണാടക. 8 വിക്കറ്റ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. കര്‍ണാടക 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 285 അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് കര്‍ണാടകയ്ക്ക് ജയമൊരുക്കിയത്. 130 പന്തില്‍ 14 ഫോറുകള്‍ സഹിതം 130 റണ്‍സെടുത്ത് കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ദേവ്ദത്ത് 137 പന്തില്‍ 12 ഫോറും 3 സിക്‌സും സഹിതം 124 റണ്‍സുമായി മടങ്ങി. കര്‍ണാടക വിജയം സ്വന്തമാക്കുമ്പോള്‍ 25 റണ്‍സുമായി സ്മരനായിരുന്നു കരുണിനൊപ്പം ക്രീസില്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (1) ആണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍. കര്‍ണാടകയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ എംഡി നിധീഷും അഖില്‍ സ്‌കറിയയും പങ്കിട്ടു. ഒന്നാം ദിനം വീണത് 20 വിക്കറ്റുകള്‍! 123 വര്‍ഷങ്ങള്‍ക്ക് ശേഷം ആഷസിൽ വീണ്ടും അത് സംഭവിച്ചു നേരത്തെ ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. 21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍ Karnataka comfortably won the Vijay Hazare Trophy clash against Kerala.

സമകാലിക മലയാളം 26 Dec 2025 5:26 pm

ഒന്നാം ദിനം വീണത് 20 വിക്കറ്റുകള്‍! 123 വര്‍ഷങ്ങള്‍ക്ക് ശേഷം ആഷസിൽ വീണ്ടും അത് സംഭവിച്ചു

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ വീണത് 20 വിക്കറ്റുകള്‍. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുടെ ഒന്നാം ഇന്നിങ്‌സും അവസാനിച്ചു. ആഷസ് പോരാട്ടത്തിന്റെ ചരിത്രത്തില്‍ 123 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു വിക്കറ്റ് വീഴ്ച. 1902ലെ ആഷസ് പരമ്പരയിലാണ് നേരത്തെ ഒന്നാം ദിനത്തിൽ തന്നെ രണ്ട് ടീമിലേയും പത്ത് താരങ്ങള്‍ പുറത്താകുന്നത്. 21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍ ടോസ് നേടി ഇംഗ്ലണ്ട് ബൗളിങെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 152 റണ്‍സില്‍ പുറത്താക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചു. എന്നാല്‍ ഇംഗ്ലീഷ് ബാറ്റിങ് അതിലും ദയനീയമായിരുന്നു. അവരുടെ പോരാട്ടം വെറും 110 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് തിരിച്ചടിച്ചത്. ഒറ്റ ദിവസം വീണത് 20 വിക്കറ്റുകള്‍. മെല്‍ബണില്‍ റെക്കോര്‍ഡ് കാണികളാണ് കളി കാണാനത്തെയിത്. 94,199 ആരാധകരാണ് മത്സരം നേരില്‍ കാണാനായി എത്തിയത്. ആരാധകര്‍ക്ക് ബാറ്റിങ് വിരുന്ന് കിട്ടിയില്ലെങ്കിലും ഇരു ടീമിലേയും പേസര്‍മാര്‍ കളം അടക്കി വാഴുന്ന കാഴ്ചയായിരുന്നു മെല്‍ബണില്‍. ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ് The fourth ashes Test at the Melbourne Cricket Ground erupted into history on Friday as a staggering 20 wickets fell on the opening day.

സമകാലിക മലയാളം 26 Dec 2025 5:07 pm

അവര്‍ ആദ്യമായി കിരീട മധുരം നുണഞ്ഞ വര്‍ഷം, ഹാരി കെയ്‌നും! 2025ലെ ഫുട്‌ബോള്‍

ശ്ര ദ്ധേയമായ ഒട്ടനേകം കിരീട നേട്ടങ്ങളുടെ ഫുട്‌ബോള്‍ വര്‍ഷമാണ് കടന്നു പോകുന്നത്. ഈ നേട്ടങ്ങളുടെ ഏറ്റവും വലിയ കൗതുകം എന്തെന്നാല്‍ പല ടീമുകളും ചരിത്രത്തിലാദ്യമായി ഇത്തവണ കിരീട മധുരം നുണഞ്ഞു എന്നതാണ്. മറ്റ് ചില ടീമുകള്‍ ഒരു കിരീടം നേടിയ ശേഷം വര്‍ഷങ്ങളോളം കാത്തിരുന്നു രണ്ടാം കിരീടത്തില്‍ മുത്തമിട്ടതിനും 2025ലെ ഫുട്‌ബോള്‍ സാക്ഷ്യം നിന്നു. പിഎസ്ജി , ടോട്ടനം ഹോട്‌സ്പര്‍, ക്രിസ്റ്റല്‍ പാലസ്, ന്യൂകാസില്‍ യുനൈറ്റഡ് അടക്കമുള്ള ടീമുകള്‍ ആദ്യ കിരീടം സ്വന്തമാക്കിയ ടീം പട്ടികയിലുണ്ട്. കരിയറില്‍ ആദ്യമായി ഇംഗ്ലണ്ട് നായകനും ബയേണ്‍ മ്യൂണിക്ക് മുന്നേറ്റക്കാരനുമായ ഹാരി കെയ്‌നും ഒരു ട്രോഫി കൈകൊണ്ടു തൊട്ട വര്‍ഷമാണ് ഫുട്‌ബോള്‍ ലോകത്തിന് 2025! പിഎസ്ജി ഫ്രഞ്ച് ലീഗ് വണിലെ കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) അവരുടെ ചരിത്രത്തിലെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ വര്‍ഷമാണ് 2025. 1970 മുതല്‍ അവര്‍ യൂറോപ്യന്‍ ഗ്ലോറിയ്ക്കായുള്ള ശ്രമങ്ങളിലായിരുന്നു. രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിരീടം പക്ഷേ അകന്നു നിന്നു. മെസി, നെയ്മര്‍, എംബാപ്പെ ത്രയമെന്ന മാരക മുന്നേറ്റമുണ്ടായിട്ടു പോലും അവര്‍ക്ക് യൂറോപ്യന്‍ കിരീടം അകന്നു നിന്നു. മുന്‍ ബാഴ്‌സലോണ, സ്‌പെയിന്‍ പരിശീലകന്‍ ലൂയീസ് എന്റിക്വെ പരിശീലകനായി എത്തിയ ശേഷമാണ് അവര്‍ നീണ്ട കാലത്തെ സ്വപ്‌നം സാക്ഷാത്കരിച്ചത്. ഫൈനലില്‍ ഇന്റര്‍ മിലാനെ തകര്‍ത്താണ് ചരിത്രത്തിലാദ്യമായി അവര്‍ യൂറോപ്യന്‍ കിരീടമുയര്‍ത്തിയത്. ടോട്ടനം ഹോട്‌സ്പര്‍ 17 വര്‍ഷമായി ഒരു ട്രോഫി പോലുമില്ലാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് ഫോറില്‍ നിരന്തരം കളിക്കുന്നവരാണ് ടോട്ടനം ഹോട്‌സ്പര്‍. ഒടുവില്‍ 2025ല്‍ അവര്‍ ഒരു ട്രോഫി തങ്ങളുടെ ഷോക്കേസിലെത്തിച്ചു. യുവേഫ യൂറോപ്പ ലീഗ് കിരീടമാണ് ടോട്ടനം സ്വന്തമാക്കിയത്. ആന്‍ജി പോസ്റ്റഗോഗ്ലുവിന്റെ പരിശീലക മികവിലാണ് ടോട്ടനത്തിന്റെ നേട്ടം. മാനേജര്‍ കരിയറില്‍ അപൂര്‍വതകളുള്ള പോസ്റ്റഗോഗ്ലു ഏതൊരു ടീമിനെയാണോ പരിശീലിപ്പിക്കാന്‍ എത്തുന്നത് ആ ടീമിനൊപ്പം രണ്ടാം സീസണില്‍ അദ്ദേഹമുണ്ടെങ്കില്‍ കപ്പടിക്കും എന്നതാണ്. അതു തന്നെ ടോട്ടനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നതിന്റെ അപൂര്‍വതയും ലോകം കണ്ടു. യൂറോപ്പ ലീഗ് ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തിയാണ് സ്‌പേര്‍സിന്റെ കിരീട നേട്ടം. Tottenham's European trophy collection 1972 1984 2025 #UELfinal pic.twitter.com/y1BpVxIjvz — UEFA Europa League (@EuropaLeague) May 21, 2025 21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍ Crystal Palace fans and players turned South London blue and red as they celebrated their #EmiratesFACup triumph ❤️ pic.twitter.com/VwserE24nS — Emirates FA Cup (@EmiratesFACup) May 26, 2025 ക്രിസ്റ്റല്‍ പാലസ് 120 വര്‍ഷം കിരീടമില്ലാതെ കളിച്ച ക്രിസ്റ്റല്‍ പാലസ് ചരിത്രത്തിലാദ്യമായി ഒരു കിരീടമുയര്‍ത്തിയതാണ് 2025ലെ മറ്റൊരു മനോഹര കാഴ്ച. എഫ്എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചാണ് പാലസിന്റെ കിരീട ധാരണമുണ്ടായത്. ന്യൂകാസില്‍ യുനൈറ്റഡ് 1955നു ശേഷം ന്യൂകാസില്‍ യുനൈറ്റഡ് ആദ്യമായി ഒരു കിരീടം നേടിയ വര്‍ഷം. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പാണ് അവര്‍ സ്വന്തമാക്കിയത്. ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ചാണ് കിരീട നേട്ടം. 1955ല്‍ എഫ് കപ്പ് കിരീടം നേടിയ ശേഷം ന്യൂകാസില്‍ മറ്റൊരു നേട്ടത്തിനായി കാത്തിരുന്നത് 70 വര്‍ഷങ്ങളാണ്. ബൊലോഞ്ഞ ഇറ്റാലിയന്‍ ടീമായ ബൊലോഞ്ഞയാണ് കിരീട വര്‍ള്‍ച്ചയ്ക്ക് 2025ല്‍ വിരാമമിട്ട മറ്റൊരു ടീം. നീണ്ട 51 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കി. ഫൈനലില്‍ കരുത്തരായ എസി മിലാനെ വീഴ്ത്തിയാണ് അവരുടെ ഇടവേളയ്ക്കു ശേഷമുള്ള കിരീടധാരണം. 1974നു ശേഷമുള്ള അവരുടെ ആദ്യ ചാംപ്യന്‍ പട്ടം. റോയല്‍ യൂനിയന്‍ സെന്റ് ഗില്ലോയിസ് ബെല്‍ജിയം പ്രോ ലീഗില്‍ റോയല്‍ യൂനിയന്‍ സെന്റ് ഗില്ലോയിസ് കിരീടം നേടിയതാണ് 2025ലെ മറ്റൊരു ശ്രദ്ധേയ മുന്നേറ്റം. 90 വര്‍ഷത്തെ അവരുടെ പരിശ്രമമാണ് ലക്ഷ്യം കണ്ടത്. ക്ലബ് ബ്രുഗ്ഗെ, റെയ്‌സിങ് ജെംഗ് അടക്കമുള്ള വമ്പന്‍മാരെ പിന്നിലാക്കിയാണ് നേട്ടം. 1904നും 35നും ഇടയില്‍ 11 ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമാണ് സെന്റ് ഗില്ലോയിസ്. 1935നു ശേഷം പിന്നീടൊരിക്കലും അവര്‍ക്ക് കിരീടം കിട്ടിയില്ല. ഒടുവില്‍ 2025ലാണ് നിരാശയ്ക്കു വിരാമമായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 84, ബാബ അപരാജിത് 71; മികച്ച സ്‌കോറുമായി കേരളം 70 years of hurt. OVER. Your 2024/25 @Carabao_Cup winners: NEWCASTLE UNITED @nufc pic.twitter.com/ErVMQft8jh — Wembley Stadium (@wembleystadium) March 16, 2025 വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട് ജര്‍മന്‍ ബുണ്ടസ് ലീഗ ടീം വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട് 18 വര്‍ഷത്തെ ട്രോഫിയ്ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു ഇത്തവണ. ജര്‍മന്‍ കപ്പ് കിരീടം സ്വന്തമാക്കിയാണ് സ്റ്റുട്ടഗാര്‍ഡ് കിരീടം നേടിയത്. ഹാരി കെയ്ന്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ നീണ്ടകാലം ടോട്ടനം ഹോട്‌സ്പര്‍ താരമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എല്ലാ സീസണിലും 20നു മുകളില്‍ ഗോളുകള്‍ നേടുന്ന കെയ്‌നിനു കിരീടം മാത്രം കിട്ടാക്കനിയായി. ക്ലബ് ഫുട്‌ബോള്‍ മാത്രമല്ല ഇംഗ്ലണ്ട് ജേഴ്‌സിയിലും കിരീടമില്ല. പിന്നീട് താരം ബയേണ്‍ മ്യൂണിക്ക് പാളയത്തിലെത്തി. ആദ്യ സീസണില്‍ ബയേണിനൊപ്പവും ഒരു കിരീടവുമില്ല. പിന്നീട് ഇത്തവണ അവര്‍ ബുണ്ടസ് ലീഗ കിരീടം തിരിച്ചു പിടിച്ചപ്പോള്‍ അതില്‍ നിര്‍ണായക പങ്കുമായി അമരത്ത് ഹാരി കെയ്‌നുണ്ട്. ടോട്ടനം ഹോട്‌സപര്‍ തകിരീട വരള്‍ച്ചയ്ക്കു വിരാമിട്ട അതേ വര്‍ഷം ഹാരി കെയ്‌നും ആ നിരാശ അവസാനിപ്പിച്ചു എന്നതാണ് ഇതിലെ മറ്റൊരു കൗതുകം. The moment Harry Kane has been waiting for The Bayern Munich striker lifts his first-ever major trophy pic.twitter.com/0BbTTVlxDm — Football on TNT Sports (@footballontnt) May 10, 2025 PSG: 2025 has been the year several teams across Europe put an end to their quest for silverware.

സമകാലിക മലയാളം 26 Dec 2025 3:53 pm

21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ആഷസ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് പേസര്‍ ജോഷ് ടോംഗ്. നാലാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 വിക്കറ്റുകള്‍ പിഴുതാണ് ടോംഗ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 21ാം നൂറ്റാണ്ടില്‍ മെല്‍ബണ്‍ മൈതാനത്ത് 5 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് ബൗളറെന്ന അപൂര്‍വ നേട്ടമാണ് താരം സ്വന്തമാക്കിയത്. 1998ലാണ് അവസാനമായി ഇംഗ്ലീഷ് ബൗളര്‍മാര്‍ ഈ പിച്ചില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഡരന്‍ ഗഫും ഡീന്‍ ഹാഡ്‌ലിയുമാണ് നേട്ടം മുന്‍പ് സ്വന്തമാക്കിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 84, ബാബ അപരാജിത് 71; മികച്ച സ്‌കോറുമായി കേരളം 27 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് മെല്‍ബണില്‍ ഒരു ഇംഗ്ലണ്ട് ബൗളര്‍ ഇത്ര മികവോടെ പന്തെറിഞ്ഞത്. 11.2 ഓവര്‍ എറിഞ്ഞ് 45 റണ്‍സ് വഴങ്ങിയാണ് താരം 5 വിക്കറ്റുകള്‍ പിഴുതത്. ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവരെയാണ് ടോംഗ് മടക്കിയത്. സമീപ കാലത്തൊന്നും ആഷസില്‍ ഓസീസ് മണ്ണില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിട്ടില്ല. കഴിഞ്ഞ 18 ടെസ്റ്റുകളിലും അവര്‍ക്ക് ഓസീസ് മണ്ണില്‍ ജയിക്കാനായിട്ടില്ല. ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ് England fast bowler josh tongue etched his name in the record books at the Melbourne Cricket Ground on Boxing Day.

സമകാലിക മലയാളം 26 Dec 2025 2:40 pm

മുഹമ്മദ് അസ്ഹറുദ്ദീന്‍ 84, ബാബ അപരാജിത് 71; മികച്ച സ്‌കോറുമായി കേരളം

അഹമ്മദാബാദ്: കര്‍ണാടകയ്‌ക്കെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ മികച്ച സ്‌കോറുയര്‍ത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി. ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ് മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്‌സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. 152ന് ഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കിയിട്ടും രക്ഷപ്പെടാതെ ഇംഗ്ലണ്ട്; 110 റണ്‍സിന് പുറത്ത് Kerala posted a good score in the Vijay Hazare Trophy clash against Karnataka.

സമകാലിക മലയാളം 26 Dec 2025 1:35 pm

ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ്

മെല്‍ബണ്‍: ക്രിസ്മസ് കഴിഞ്ഞ് ആഷസ് പരമ്പര യിലെ നാലാം ടെസ്റ്റ് കാണാനായി മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിനടത്ത് ആരാധകര്‍! ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് കാണാനായി എത്തിയത് 93,442 ആരാധകര്‍. ഇതോടെ പുതിയ റെക്കോര്‍ഡും മെല്‍ബണില്‍ സ്ഥാപിക്കപ്പെട്ടു. ഒരു ക്രിക്കറ്റ് പോരാട്ടം നേരില്‍ കാണാനായി ഈ സ്‌റ്റേഡിയത്തില്‍ എത്തുന്ന കാണികളുടെ എണ്ണത്തിന്റെ റെക്കോര്‍ഡും നാലാം ടെസ്റ്റ് സ്വന്തമാക്കി. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട മത്സരം 2015ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിലെ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് ഫൈനല്‍ മത്സരമായിരുന്നു. അയല്‍ക്കാര്‍ തമ്മിലുള്ള ലോകകപ്പ് കലാശപ്പോര് നേരില്‍ കാണാനായി അന്ന് തടിച്ചു കൂടിയത് 93,013 ആരാധകരാണ്. 152ന് ഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കിയിട്ടും രക്ഷപ്പെടാതെ ഇംഗ്ലണ്ട്; 110 റണ്‍സിന് പുറത്ത് 2013ലെ ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റിനായി തടിച്ചു കൂടിയത് 91,112 കാണികളായിരുന്നു. ഈ നേട്ടമാണ് 2015ലെ ലോകകപ്പ് ഫൈനലില്‍ തിരുത്തപ്പെട്ടത്. 100,024 പേരെ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള സ്റ്റേഡിയമാണ് മെല്‍ബണിലേത്. തടിച്ചു കൂടിയ ആരാധകരെ നിരാശരാക്കാത്ത ബൗളിങാണ് ഇരു ടീമുകളും പുറത്തെടുത്തത്. ബാറ്റര്‍മാര്‍ക്ക് പക്ഷേ മെല്‍ബണ്‍ പിച്ചില്‍ കാര്യമായ പിന്തുണ കിട്ടിയില്ല. ആദ്യ ദിനത്തില്‍ തന്നെ ഇരു ടീമുകളുടേയും ഒന്നാം ഇന്നിങ്‌സ് പോരാട്ടം അവസാനിച്ചു കഴിഞ്ഞു. മെല്‍ബണ്‍ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 20 വിക്കറ്റുകളും നിലംപൊത്തി. ഇരു ടീമുകളിലേയും പേസര്‍മാരുടെ മികവാണ് ആദ്യ ദിനത്തില്‍ മെല്‍ബണ്‍ കണ്ടത്. ഓസ്‌ട്രേലിയയെ 152 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് അതിലും ദയനീയമായിരുന്നു. അവരുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം വെറും 110 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ 42 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി. ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം മുതലെടുക്കാന്‍ ഒരു ഇംഗ്ലീഷ് ബാറ്റര്‍ക്കും സാധിച്ചില്ല. പേസര്‍മാര്‍ക്ക് പ്രധാന്യമുള്ള ടീമിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കാണുകയും ചെയ്തു. 'സഞ്ജു... ആ 37 റൺസ് 73 ആക്കു, ഒരാളും തൊടില്ല' The Melbourne Cricket Ground was alive with history today.

സമകാലിക മലയാളം 26 Dec 2025 1:07 pm