ഇനി കളി മാറും; മുന്നേറ്റനിരയിൽ കളിക്കാൻ ഫ്രഞ്ച് താരം, മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലേക്ക് മറ്റൊരു വിദേശ താരം കൂടി. 29 കാരനായ ഫ്രഞ്ച് വിങ്ങർ കെവിൻ യോക്കുമായി ക്ലബ് കരാറിലെത്തി. ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് യോക്ക്. 1.82 മീറ്റർ ഉയരമുള്ള താരത്തിന്ഇ രു കാലുകൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ കഴിവുണ്ട്. പന്തുമായുള്ള മുന്നേറ്റങ്ങളിലും വേഗതയിലും മികവ് പുലർത്തുന്ന താരത്തിന്റെ പ്രകടനം ടീമിന് നിർണ്ണായകമാകും. നിർണ്ണായക നീക്കം, ഇന്ത്യൻ മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി ഗ്രീസിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിൻ യോക്ക് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2024-25 സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ലെവാഡിയാക്കോസ് എഫ്.സിക്കായി കളിച്ച അദ്ദേഹം പിന്നീട് പി.എ.ഇ ചാനിയയെയും പ്രതിനിധീകരിച്ചു. പാരിസ് സെൻ്റ് ജെർമൻ്റെ (PSG) യൂത്ത് സിസ്റ്റത്തിലൂടെ മികച്ച വളർന്നുവന്ന യോക്ക്, കരിയറിൽ ഇതുവരെ 84 സീനിയർ മത്സരങ്ങളിൽ നിന്നായി 7 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. മുന്നേറ്റനിരയിൽ കരുത്താകാൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് സാങ്കേതിക മികവുള്ള ഒരു വിങ്ങറാണ് കെവിൻ. യൂറോപ്യൻ ഫുട്ബോളിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഞങ്ങളുടെ കളിശൈലിക്ക് ഗുണകരമാകും. വരാനിരിക്കുന്ന സീസണിൽ ടീമിന്റെ ആക്രമണനിരയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമാകുമെന്ന് ഞങ്ങൾ കരുതുന്നു. കെവിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് ഞങ്ങൾ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കെവിൻ യോക്കിൻ്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. Sports news: Kerala Blasters sign French winger Kevin Yoke to strengthen attack.
ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഇടപെടണം; ഒരു ഉറപ്പ് സഞ്ജുവിന് നൽകണം, പിന്തുണയുമായി മുൻ ഇന്ത്യൻ താരം
ന്യൂഡൽഹി: ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും സഞ്ജുവിന് പിന്തുണ നൽകണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം അജിന്‍ക്യ രഹാനെ. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിന്റെ ആത്മവിശ്വാസത്തെ ബാധിക്കരുതെന്നും ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും 2026 ടി20 ലോകകപ്പിലും അവസരം ലഭിക്കുമെന്ന് അദ്ദേഹത്തിന് മാനേജ്മെന്റ് ഉറപ്പുനൽകണമെന്നും രാഹാനെ പറഞ്ഞു. ഗില്ലിന് വേണ്ടി സഞ്ജുവിനെ പുറത്തിരുത്തി, ഇപ്പോൾ പുറത്താക്കാനും ശ്രമം; താരത്തെ പിന്തുണച്ച് അശ്വിൻ “ടീം മാനേജ്മെന്റിന്റെയും ക്യാപ്റ്റന്റെയും പങ്ക് ഈ സമയത്ത് നിർണായകമാണ്. സഞ്ജുവിനോട് നീ എല്ലാ മത്സരങ്ങളും കളിക്കും, ലോകകപ്പിലും ഉണ്ടാകും എന്ന് വ്യക്തമാക്കണം. അപ്പോൾ അവന് തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കും'' രഹാനെ പറഞ്ഞു. അഭിഷേക് ശർമ പോലൊരു താരം മറുവശത്ത് മികച്ച ഫോമിലാണ്. അത് സഞ്ജുവിന്റെ സമ്മർദ്ദം വർധിപ്പിക്കും. എന്നാൽ സ്വന്തം ഗെയിം പ്ലാനിൽ ഉറച്ചുനിൽക്കുകയും സ്വയം വിശ്വസിക്കുകയുമാണ് സഞ്ജു ഇപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ് കഴിഞ്ഞ ആറുമാസത്തിനിടെ സഞ്ജു സാംസന്റെ കരിയർ ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയതായി രാഹാനെ ചൂണ്ടിക്കാട്ടി. സ്ഥിരം ഓപ്പണറായി ഉറച്ച സ്ഥാനമുണ്ടായിരുന്ന സഞ്ജുവിനെ ശുഭ്മാൻ ഗില്ലിന് അവസരം നൽകുന്നതിനായി മിഡിൽ ഓർഡറിലേക്ക് മാറ്റുകയും പിന്നീട് മോശം ഫോമിനെ തുടർന്ന് ടീമിന് പുറത്തിരുത്തുകയും ചെയ്തു. എന്നാൽ ഗില്ലിന്റെ പരാജയങ്ങൾക്കുശേഷം സഞ്ജു വീണ്ടും ഓപ്പണറായി തിരിച്ചെത്തിയെങ്കിലും ന്യൂസിലൻഡിനെതിരെ താരത്തിന് ഇത് വരെ തിളങ്ങായിട്ടില്ല. Sports news: Rahane urges team management to back Sanju Samson despite poor scores.
ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിൽ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിലെത്തി. ചൈനീസ് താരം വാങ് സിന്യുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അനിസിമോവ പരാജയപ്പെടുത്തിയത്. ജോൺ കെയ്ൻ അറീനയിൽ നടന്ന മത്സരത്തിൽ 7-6 (7/4), 6-4 എന്ന സ്കോറിനായിരുന്നു അനിസിമോവയുടെ ജയം. എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ് കഴിഞ്ഞ വർഷം രണ്ട് ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ കളിച്ച താരത്തിന്റെ പരിചയസമ്പത്ത് മത്സരത്തിന് നിർണ്ണായകമായി. ക്വാർട്ടർ ഫൈനലിൽ സഹഅമേരിക്കൻ താരമായ ജെസിക്ക പെഗുലയെ നേരിടും. നിലവിലെ ചാംപ്യൻ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് പെഗുല ക്വാർട്ടറിൽ എത്തിയത്. ഇതുവരെ മൂന്ന് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം പെഗുലയ്ക്കൊപ്പമായിരുന്നു. ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ “കഠിനമായ സാഹചര്യങ്ങളിലായിരുന്നു മത്സരം നടന്നത്. മികച്ച ഒരു എതിരാളിക്കെതിരേ കളിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ചൈനീസ് ആരാധകരുടെ ആവേശം മത്സരത്തെ കൂടുതൽ ഊർജസ്വലമാക്കി,” അനിസിമോവ പറഞ്ഞു. Sports news: Amanda Anisimova beats Wang Xinyu to set up Australian Open quarter-final clash with Jessica Pegula.
ഗില്ലിന് വേണ്ടി സഞ്ജുവിനെ പുറത്തിരുത്തി, ഇപ്പോൾ പുറത്താക്കാനും ശ്രമം; താരത്തെ പിന്തുണച്ച് അശ്വിൻ
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിന് പിന്നാലെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇതിന് പിന്നാലെ സഞ്ജുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ടീമിലെ അനാവശ്യ മാറ്റങ്ങൾ ഒഴിവാക്കണമെന്നും സഞ്ജുവിന് ഇനിയും അവസരം നൽകണമെന്നും അശ്വിൻ പറഞ്ഞു. വിണ്ടും നിരാശ, 'ഗോള്‍ഡന്‍ ഡക്കാ'യി സഞ്ജു “ഇപ്പോൾ തന്നെ സഞ്ജുവിനെ പുറത്താക്കാൻ ചിന്തിക്കുന്നത് ശരിയല്ല. നന്നായി കളിച്ചപ്പോൾ സഞ്ജുവിന് അവസരങ്ങൾ നൽകിയിരുന്നില്ല. ഇപ്പോൾ ഇഷാൻ നന്നായി കളിക്കുന്നുണ്ട്. ഇനി അയാളുടെ പൊസിഷനും മാറ്റി ‘സർക്കസ്’ കളിക്കാൻ ടീം മാനേജ്മെന്റ് തയ്യാറാകരുത് '' അശ്വിൻ തുറന്നടിച്ചു. തുടക്കം മുതൽ ബൗളർമാരെ ആക്രമിച്ചു കളിക്കുന്നതിനിടെയാണ് സഞ്ജു സാംസൺ പുറത്താകുന്നത്. ഇപ്പോൾ സഞ്ജുവിനെ ശിക്ഷിക്കുന്നത് നീതിയല്ലെന്നും അശ്വിൻ വ്യക്തമാക്കി. എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ് ഏകദേശം മൂന്ന് മാസത്തിന് ശേഷം ഓപ്പണറായി ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. ശുഭ്മാൻ ഗില്ലിന് മുൻഗണന നൽകിയതിനെ തുടർന്ന് ഏകദേശം 15 ടി20 മത്സരങ്ങൾ താരത്തിന് നഷ്ടപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഹമ്മദാബാദ് ടി20യിൽ ഓപ്പണറായി തിരിച്ചെത്തിയ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് പിന്നാലെ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ സെലക്ടർമാർ തെരഞ്ഞെടുക്കുക ആയിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇതുവരെ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. Sports news: Too early to drop Sanju Samson, warns R Ashwin amid selection debate.
എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ്
ന്യൂഡൽഹി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ മിന്നും പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ പുറത്തെടുത്തത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 14 പന്തിൽ അർധസെഞ്ചുറി നേടിയിരുന്നു. ഈ പ്രകടനത്തിലൂടെ അഭിഷേക് ശർമ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി. ടി20യില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അഭിഷേക് ശര്‍മ. കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി' ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര ഹാർദിക് പാണ്ഡ്യയുടെ 16 പന്തിലെ അർധസെഞ്ചുറി എന്ന നേട്ടം മറികടന്ന അഭിഷേകിന് മുന്നിൽ ഇനി 2007 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ് നേടിയ 12 പന്തിലെ ചരിത്ര അർധസെഞ്ചുറി മാത്രമാണ്. മത്സരത്തിന് ശേഷം അഭിഷേക് ശർമയെ ട്രോളികൊണ്ട് യുവരാജ് സിങ് എക്സിൽ പോസ്റ്റുമിട്ടു. “ഇനിയും 12 പന്തിൽ അർധസെഞ്ചുറി നേടാനായിലല്ലേ ?” എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഒപ്പം “നന്നായി കളിച്ചു, മുന്നോട്ട് ശക്തമായി പോകൂ,” എന്നും യുവരാജ് ആശംസിച്ചു. ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ മത്സരത്തിന് ശേഷം യുവരാജ് സിങിന്റെ റെക്കോർഡ് മറികടക്കാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ അഭിഷേകിന്റെ മറുവപ്പടി ഇങ്ങനേ. “അത് അസാധ്യമായാ ഒരു കാര്യമാണ്, എന്നാലും ക്രിക്കറ്റിൽ എന്തും സംഭവിക്കാം.'' മുൻപ് യുവരാജ് സിങിന്റെ കീഴിൽ അഭിഷേക് ശർമ പ്രത്യേകം പരിശീലനം നടത്തിയിരുന്നു. Sports news: Abhishek Sharma smashes second-fastest T20I fifty as India crush New Zealand, Yuvraj Singh reacts on X.
മുന്നേറ്റനിരയിൽ കരുത്താകാൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ ജർമ്മൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയെ ക്ലബ് സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാൻ ശേഷിയുള്ള മർലോണിൻ്റെ സാന്നിധ്യം ടീമിൻ്റെ മുന്നേറ്റങ്ങൾക്ക് ടീമിന് ഗുണം ചെയ്യും. കളി മെനയുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപോലെ മികവ് പുലർത്തുന്ന ഈ ഇരുപത്തിയഞ്ചുകാരൻ ബ്ലാസ്റ്റേഴ്സിൻ്റെ തന്ത്രങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് ക്ലബ് അധികൃതരുടെ വിലയിരുത്തൽ. കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി' ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര യൂറോപ്യൻ ഫുട്ബോളിലെ അനുഭവസമ്പത്തുമായാണ് മർലോൺ കൊച്ചിയിലെത്തുന്നത്. പ്രമുഖ ജർമ്മൻ ക്ലബ്ബായ 1.എഫ് എസ് വി മൈൻസ് 05 ൻ്റെ യൂത്ത് അക്കാദമിയിലൂടെയാണ് താരം വളർന്ന വന്നത്. പിന്നീട് അവരുടെ രണ്ടാം നിര ടീമിനായും ബൂട്ട് കെട്ടി. തുടർന്ന് ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ.കെ വുകൊവാർ 1991-ലേക്ക് ചേക്കേറിയ താരം അവിടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ തന്റെ കരിയറിൽ ഇതുവരെ കളിച്ച 130 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജർമ്മനിയുടെ അണ്ടർ-18, അണ്ടർ-19 ദേശീയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള മർലോൺ സാങ്കേതികമായി ഏറെ മികവുള്ള കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു ''കളിക്കളത്തിലെ ശാന്തതയും സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവുമാണ് മർലോണിന്റെ പ്രത്യേകത, നിർണ്ണായക നിമിഷങ്ങളിൽ ടീമിന് വിജയം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മർലോണിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു'' ക്ലബ് സി ഇ ഓ അഭിക് ചാറ്റർജി പറഞ്ഞു. Sports news: German attacker Marlon Ruis Trujillo joins Kerala Blasters to boost attack.
കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി'ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര
ഗുവാഹത്തി: മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വെറും 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. അഭിഷേക് ശര്‍മയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അനായാസ ജയം നേടിയത്. 14 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 20 പന്തില്‍ അഭിഷേക് പുറത്താവാതെ 68 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടി. പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 94 റണ്‍സ് അടിച്ചെടുത്തു. പവര്‍ പ്ലേയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കൂടിയാണിത്. ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് സഞ്ജു സാംസണിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഇഷാന് കിഷന് (13 പന്തില്‍ 28) അഭിഷേക് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. നാലാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കിഷനെ ഇഷ് സോധി മടക്കി. എന്നാല്‍ അഭിഷേകിന്റെ ഇന്നിങ്സ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കൂടെ സൂര്യകുമര്‍ യാദവിന്റെ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങള്‍ക്ക് ഇന്ത്യക്ക് അനുകൂലമായി. അഭിഷേക് അഞ്ച് സിക്സും ഏഴ് ഫോറും നേടി. സൂര്യകുമാറിന്റെ ഇന്നിങ്സില്‍ മൂന്ന് സിക്സും ആറ് ഫോറുമുണ്ടായിരുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറര്‍. മാര്‍ക്ക് ചാപ്മാന് 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. India won t20 series against new zealand
വിണ്ടും നിരാശ, 'ഗോള്‍ഡന്‍ ഡക്കാ'യി സഞ്ജു
ഗുവാഹത്തി: മൂന്നാം ടി20യിലും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്. മത്സരത്തില്‍ ഓപ്പണറായി എത്തിയ സഞ്ജു ഇന്ത്യന്‍ ഇന്നിങ്സിന്റെ ആദ്യ പന്തില്‍ പുറത്തായി. പേസര്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളില്‍ 10, 5 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകള്‍. 2 ഓവറിന് അപ്പുറത്തേക്കു 2 ഇന്നിങ്സുകളും നീണ്ടിരുന്നില്ല. ഗുവാഹത്തിയില്‍ നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തില്‍ വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്റ്റൈല്‍ ഇന്നിങ്സിനായാണ് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചും നിരാശപ്പെടുത്തിയുമാണ് സഞ്ജു ഗോള്‍ഡന്‍ ഡക്കായി പുറത്തായത്. ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്കോച്ചേഴ്സിന് ആറാം കീരീടം ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ തഴഞ്ഞ് ട്വന്റി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയിലെ മൂന്നു മത്സരങ്ങളിലെ പ്രകടനത്തോടെ സഞ്ജുവിനുനേരേ ചോദ്യങ്ങളുയര്‍ന്നു തുടങ്ങി Sanju samson flop again golden duck
ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്കോച്ചേഴ്സിന് ആറാം കീരീടം
പെര്‍ത്ത്: ബിഗ് ബാഷ് ലീഗിൽ ആറാം തവണയും കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്കോച്ചേഴ്സ്. സിഡ്നി സിക്സേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് സ്കോച്ചേഴ്സ് കിരീടം നേടിയത്. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സ്കോച്ചേഴ്സ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത് ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സിന് 20 ഓവറിൽ 132 റൺസ് മാത്രമാണ് നേടാനായത്. സ്റ്റീവ് സ്മിത്ത്,ജോഷ് ഫിലിപ്പെ ,മോയ്സസ് എന്നിവർ 24 റൺസ് വീതം എടുത്തു പുറത്തായി. സിക്സേഴ്സിന്റെ ആറു താരങ്ങൾക്ക് രണ്ടക്കം പോലും കാണാതെ പുറത്തായി. സ്കോച്ചേഴ്സ് ബൗളർമാരായ റിച്ചാർഡ്സൺ,പെയ്ൻ എന്നിവർക്ക് മൂന്ന് വിക്കറ്റ് വീതവും ബേർഡ്മാൻ രണ്ട് വിക്കറ്റും നേടി. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോച്ചേഴ്സിന്റെ ഓപ്പണിങ് ബാറ്റർമാരായ മിച്ചൽ മാർഷ് 44 റൺസും ഫിൻ അല്ലെൻ 36 റൺസും നേടിയത് ടീമിന്റെ വിജയത്തിന് നിർണായകമായി മാറി. സിക്സേഴ്സിന്റെ ബൗളർമാർക്ക് ആധിപത്യം നൽകാൻ അനുവദിക്കാതെ സ്കോച്ചേഴ്സ് 17.4 ഓവറിൽ ലക്ഷ്യം കണ്ടെത്തി. Sports news: Perth Scorchers Clinch Record Sixth Big Bash League Title.
കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കൂ; ഉപദേശവുമായി പാക് ക്യാപ്റ്റൻ
കൊളംബോ: ഇന്ത്യൻ ടീമിനെപ്പോലെ മികച്ച രീതിയിൽ കളിച്ചാൽ ലോകകപ്പ് നേടാൻ കഴിയുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. 2025 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടാണ് കപ്പ് നേടാനായത്. മികച്ച പ്രകടനം പുറത്തെടുത്താൽ പാകിസ്ഥാനും കിരീടം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു “2025 ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം നോക്കൂ, മികച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞതിനാലാണ് അവർ ജയിച്ചത്. ഞങ്ങളും അതുപോലെ തന്നെ മികച്ച രീതിയിൽ കളിക്കണം. അങ്ങനെ ചെയ്താൽ മാത്രമേ കിരീടം നേടാനാകൂ” എന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞാൽ ഞങ്ങൾ പിന്മാറും; ടി20 ലോകകപ്പിൽ പുതിയ ഭീഷണിയുമായി പാകിസ്ഥാൻ 2027 വരെ ഇന്ത്യയോ പാകിസ്ഥാനോ വേദിയാകുന്ന ടൂർണമെന്റുകൾക്ക് ഹൈബ്രിഡ് മോഡൽ പിന്തുടരാൻ രണ്ട് ക്രിക്കറ്റ് ബോർഡുകളും ഐ സി സിയുമായി ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ശ്രീലങ്കയിൽ ആണ് പാകിസ്ഥാന്റെ മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിനുടനീളം ഒരേ ഹോട്ടലിൽ താമസിക്കാനാകുന്നത് ഒരു മുൻതൂക്കം നൽകുന്ന ഘടകമാണെന്ന് ആഘ പറഞ്ഞു. ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ “ഇത് ഒരു മുൻതൂക്കം തന്നെയാണ്. മറ്റ് ടീമുകൾ വിവിധ വേദികളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യേണ്ടിവരും. ഞങ്ങൾ കൊളംബോയിലെ വിവിധ ഗ്രൗണ്ടുകളിൽ കളിക്കുമെങ്കിലും ഒരേ ഹോട്ടലിൽ തന്നെയായിരിക്കും താമസം. എന്നാൽ നല്ല ക്രിക്കറ്റ് കളിക്കാതെ ജയിക്കാനാകുമെന്ന് അർത്ഥമില്ല,” പാകിസ്ഥാൻ ക്യാപ്റ്റൻ വ്യക്തമാക്കി. Sports news: Play Like India to Win the World Cup Says Pakistan Captain Salman Ali Agha.
ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ആരംഭിക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. എന്നാൽ ഐ-ലീഗ് തുടങ്ങുന്ന തീയതിയെ സംബന്ധിച്ച് വ്യക്തത വരുത്താൻ ഇതുവരെ എ ഐ എഫ് എഫ് തയ്യാറായിട്ടില്ല. ഇന്ത്യൻ ഫുട്ബോളിലെ രണ്ടാം നിര മത്സരമായ ഐ-ലീഗിന്റെ അനിശ്ചിതത്വം ക്ലബുകൾക്ക് വലിയ തിരിച്ചടിയാകുന്നു എന്നാണ് റിപ്പോർട്ടുകൾ. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു ഐ-ലീഗ് ഐഎസ്എലിനൊപ്പം തന്നെ സമാന്തരമായി നടത്തുമെന്നായിരുന്നു എ ഐ എഫ് എഫ് പറഞ്ഞിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു ചർച്ചയും ഇതുവരെ ആരംഭിച്ചിട്ടില്ല. 11 ക്ലബുകളാണ് ഇത്തവണത്തെ ഐ-ലീഗിൽ പങ്കെടുക്കുന്നത്. ഓരോ ടീമും അഞ്ച് ഹോം മത്സരങ്ങളും അഞ്ച് എവേ മത്സരങ്ങളുമാണ് കളിക്കേണ്ടത്. 'എന്തൊരു അബദ്ധമാണ് കാണിച്ചത്, ബംഗ്ലാദേശിനെ പാകിസ്ഥാന് വഴി തെറ്റിക്കുന്നു'- തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഐ എസ് എൽ ക്ലബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐ-ലീഗ് ടീമുകൾക്ക് വളരെ കുറഞ്ഞ ബജറ്റാണ് ഉള്ളത്. രണ്ടാം ഡിവിഷനായതിനാൽ സ്പോൺസേഴ്സിനെ ലഭിക്കാനും ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തിൽ മത്സരം നടക്കാത്ത സമയത്തും താരങ്ങൾക്ക് ശമ്പളം നൽകേണ്ടിവരുന്നത് ക്ലബുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഇതൊഴിവാക്കാൻ ഭൂരിഭാഗം ഐ-ലീഗ് ക്ലബുകളും ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് താരങ്ങളെ പൂർണ ഫിറ്റ്നസിലേക്കെത്തിക്കുന്നത് ക്ലബുകൾക്ക് വലിയ വെല്ലുവിളിയായിരിക്കും. ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ കഴിഞ്ഞ ഒൻപത് മാസമായി മത്സരങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ പരിശീലന മൈതാനങ്ങളുടെ അവസ്ഥയും മോശമായി മാറിയിട്ടുണ്ട്. ഇതും ക്ലബ്ബുകളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും. പ്രതിസന്ധി വർധിപ്പിക്കാതെ മത്സരം ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കണമെന്നാണ് ക്ലബ്ബുകളുടെ ആവശ്യം. Sports news: I-League Start Uncertain as ISL Set to Kick Off on February 14.
ഐസിസി തീരുമാനം അംഗീകരിക്കുന്നു, ഇന്ത്യ സുരക്ഷിതമല്ല; ആവർത്തിച്ച് ബംഗ്ലാദേശ്
ധാക്ക: ടി20 ലോകകപ്പിൽ നിന്ന് ടീമിനെ ഒഴിവാക്കിയ നടപടി അംഗീകരിക്കുന്നതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്താൻ ഐ സി സി എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. ഇന്ത്യയിൽ മത്സരം കളിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് കൊണ്ടാണ് വേദി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചതെന്നും ബി സി ബി മീഡിയ കമ്മിറ്റി ചെയർമാൻ അമ്ജാദ് ഹുസൈൻ പറഞ്ഞു. 'എന്തൊരു അബദ്ധമാണ് കാണിച്ചത്, ബംഗ്ലാദേശിനെ പാകിസ്ഥാന് വഴി തെറ്റിക്കുന്നു'- തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം “ടൂർണമെന്റിൽ പങ്കെടുക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഐ സി സിയുടെ തീരുമാനത്തെ പൂർണമായും ബഹുമാനിക്കുന്നു. മത്സരവേദി മാറ്റാനാകില്ലെന്നതാണ് ബോർഡിന്റെ ഭൂരിപക്ഷ തീരുമാനം. അതും ഞങ്ങൾ അംഗീകരിക്കുന്നു ” അമ്ജാദ് ഹുസൈൻ പറഞ്ഞു. ആദ്യത്തെ അപേക്ഷ തള്ളിയതിന് ശേഷവും മറ്റു വഴികളും ക്രിക്കറ്റ് ബോർഡ് നോക്കിയിരുന്നു. എന്നാൽ ഞങ്ങളുടെ ആവശ്യം ഐ സി സി അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇനി ചെയ്യാൻ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടരെ 4 സമനില, പിന്നാലെ അട്ടിമറി തോല്‍വി; പ്രീമിയർ ലീഗിൽ ജയിക്കാൻ മറക്കുന്ന ലിവർപൂൾ! ഞങ്ങൾക്ക് മത്സരിക്കാൻ ഇന്ത്യയിലേക്ക് പോകാനാകില്ല, മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാനും സാധിക്കില്ല. അതിനാൽ ബോർഡിന്റെ തീരുമാനം ഞങ്ങൾ അംഗീകരിച്ചു. ഇക്കാര്യത്തിൽ നിയമപരമായോ മധ്യസ്ഥ നടപടികളിലേക്കോ പോകില്ലെന്നും അമ്ജാദ് ഹുസൈൻ വ്യക്തമാക്കി Sports news: Bangladesh Accept ICC Decision to Replace Them With Scotland in T20 World Cup.
നിർണ്ണായക നീക്കം, ഇന്ത്യൻ മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി
കൊച്ചി: നിരവധി താരങ്ങൾ ക്ലബ് വിടുന്നതിനിടെ നിർണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെ ബ്ലാസ്റ്റേഴ്സ് ക്ലബ്ബിൽ എത്തിച്ചു.വരാനിരിക്കുന്ന സീസണിന് മുന്നോടിയായുള്ള ഈ നീക്കം ടീമിന്റെ കരുത്ത് വർധിപ്പിക്കുമെന്നാണ് ക്ലബ് അധികൃതരുടെ വിലയിരുത്തൽ. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു മുപ്പത്തിയൊന്നുകാരനായ ബോർഗസ് മധ്യനിരയിൽ കളി നിയന്ത്രിക്കാനും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാനുമുള്ള കഴിവുള്ള താരമാണ് റൗളിൻ ബോർഗസ്. ടീമിൻ്റെ മധ്യനിരയുടെ കരുത്ത് വർധിപ്പിക്കാൻ റൗളിന്റെ സാന്നിധ്യം ടീമിനെ സഹായിക്കും. ലോകകപ്പ് ബഹിഷ്കരിച്ചാൽ കനത്ത തിരിച്ചടി; പാകിസ്ഥാന് ഐ സി സിയുടെ മുന്നറിയിപ്പ് ലീഗിൽ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച പ്രൊഫഷണൽ താരമാണ് റൗളിൻ. അദ്ദേഹത്തിൻ്റെ അനുഭവസമ്പത്തും നേതൃപാടവവും കളിയിലുള്ള വ്യക്തമായ ധാരണയും ഈ സീസണിൽ ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണ് എന്ന് റൗളിൻ ബോർഗസിനെക്കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് സി ഇ ഒ അഭിക് ചാറ്റർജി പറഞ്ഞു. റൗളിൻ ഉടൻ തന്നെ ടീമിനൊപ്പം ചേരുകയും പുതിയ സീസണിനായുള്ള പരിശീലനം ആരംഭിക്കുകയും ചെയ്യുമെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി. Sports news: Kerala Blasters Sign Indian Midfielder Rowllin Borges Ahead of New Season.
ഓസ്ട്രേലിയന്‍ ഓപ്പണ്‍; അനായാസം അല്‍ക്കരാസ്, സ്വരേവ്
മെല്‍ബണ്‍: സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസും ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറില്‍. അല്‍ക്കരാസ് അമേരിക്കന്‍ താരം ടോമി പോളിനേയും സ്വരേവ് അര്‍ജന്റീന താരം ഫ്രാന്‍സിസ്കോ കെരുണ്ടോളോയേയും പരാജയപ്പെടുത്തി. ആദ്യ സെറ്റ് ടൈബ്രേക്കരിലേക്ക് നീട്ടാന്‍ ടോമി പോളിനു സാധിച്ചതു മാറ്റി നിര്‍ത്തിയാല്‍ ഏറെക്കുറേ അനായാസമാണ് അല്‍ക്കരാസിന്റെ മുന്നേറ്റം. സ്കോര്‍: 7-6 (8-6), 6-4, 7-5. ഷമിയുടെ 'മിന്നല്‍' ബൗളിങ്! സര്‍വീസസിനെ വീഴ്ത്തി ബംഗാള്‍ രഞ്ജി ട്രോഫി ക്വാർട്ടറിൽ സ്വരേവ് അനായാസം വിജയം സ്വന്തമാക്കി. മൂന്ന് സെറ്റ് പോരില്‍ 6-2, 6-4, 6-4 എന്ന സ്കോറിനാണ് സ്വരേവ് ഫ്രാന്‍സിസ്കോ കെരുണ്ടോളോയെ പരാജയപ്പെടുത്തിയത്. ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ Australian Open: Carlos Alcaraz Alexander Zverev stormed into the quarter finals
ദുബൈ: ബഹിഷ്കരണ ഭീഷണി ഉയർത്തിയതിനു പിന്നാലെ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച് പാകിസ്ഥാൻ. 15 അംഗ ടീമിനെ സൽമാൻ അലി ആഘയാണ് നയിക്കുന്നത്. നേരത്തെ ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐ സി സി തീരുമാനത്തെ വിമർശിച്ചു രംഗത്ത് എത്തുകയും മത്സരങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണിയുമായി പി സി ബി ചെയർമാൻ മുഹസിന് നഖ്വി രംഗത്ത് എത്തിയിരുന്നു. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു മത്സരങ്ങൾ ബഹിഷ്ക്കരിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐ സി സി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടി മത്സരത്തിന്റെ വേദി മാറ്റണം എന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐ സി സി നേരത്തെ തള്ളിയിരുന്നു. ഐ സി സി നിയോഗിച്ച സുരക്ഷാ വിദഗ്ധരുടെ റിപ്പോർട്ടുകളിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിനോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ സുരക്ഷാ ഭീഷണിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. 47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത് വേദി മാറ്റവുമായി ബന്ധപ്പെട്ട ബംഗ്ലാദേശ് നൽകിയ കത്ത് ഐ സി സി ചർച്ചയ്ക്ക് എടുത്തിരുന്നെങ്കിലും വേണ്ട പിന്തുണ ബോർഡ് അംഗങ്ങളിൽ നിന്ന് ലഭിച്ചിരുന്നില്ല. പാകിസ്ഥാൻ മാത്രമായിരുന്നു യോഗത്തിൽ ബംഗ്ലാദേശിന് പിന്തുണ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിന്റെ ആവശ്യം ഐ സി സി തള്ളുകയായിരുന്നു. സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന് PAKISTAN’S SQUAD FOR THE T20 WORLD CUP 2026. pic.twitter.com/pxvxOW4sHD — Sheri. (@CallMeSheri1_) January 25, 2026 2026 ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം: സൽമാൻ അലി അഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫേ (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സെയിം അയൂബ്, ഷാഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഉസ്മാൻ താരിഖ്. Sports news: Pakistan Announce T20 World Cup 2026 Squad After Boycott Controversy.
'തല @ 44, റീ ലോഡഡ്'! വിസില്‍ പോഡ്... പാഡും കെട്ടി ഇറങ്ങി, ഐപിഎല്ലിനായി ധോനിയുടെ ഒരുക്കം (വിഡിയോ)
റാഞ്ചി: ഐപിഎല്ലിന്റെ പുതിയ സീസണ് തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്സ് സൂപ്പര്‍ താരവും ഇതിഹാസവുമായ മഹേന്ദ്ര സിങ് ധോനി അതിനുള്ള ഒരുക്കങ്ങളുടെ തിരക്കിലേക്ക് കടന്നു. 44ാം വയസില്‍ തന്റെ അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി താരം പരിശീലനത്തിനിറങ്ങി. പാഡും കെട്ടി ധോനി റാഞ്ചിയില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് (ജെഎസ്സിഎ) അവരുടെ പേജില്‍ പങ്കിട്ടിട്ടുണ്ട്. താരം ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്സ് നിരയിലുണ്ടാകുമെന്നുള്ള ചര്‍ച്ചകളും ഇതോടെ ആരംഭിച്ചിട്ടുണ്ട്. 2008 മുതല്‍ ചെന്നൈ ടീമിലുള്ള ധോനിക്കു കീഴില്‍ ടീം 5 തവണയാണ് കിരീടം സ്വന്തമാക്കിയത്. 2020ലാണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. പിന്നീട് ഐപില്ലില് മാത്രമാണ് ധോനി കളിക്കുന്നത്. 'എന്തൊരു അബദ്ധമാണ് കാണിച്ചത്, ബംഗ്ലാദേശിനെ പാകിസ്ഥാന് വഴി തെറ്റിക്കുന്നു'- തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം View this post on Instagram A post shared by Jharkhand State Cricket Association (@cricketjsca) 'ആരാണ് തിരിച്ചെത്തിയതെന്നു നോക്കു, ജെഎസ്സിഎയുടെ അഭിമാനം, മഹേന്ദ്ര സിങ് ധോനി'- എന്ന ക്യാപ്ഷനോടെയാണ് അസോസിയേഷന് വിഡിയോ പങ്കിട്ടത്. കഴിഞ്ഞ സീസണ് ചെന്നൈ സൂപ്പര്‍ കിങ്സിനു നിരാശയുടേതായിരുന്നു. അവസാന സ്ഥാനത്താണ് സീസണ് അവര്‍ അവസാനിപ്പിച്ചത്. 14 കളിയില്‍ നാല് ജയങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക്. ഈ സീസണില്‍ മലയാളി താരവും മുന്‍ രാജസ്ഥാന് റോയല്‍സ് നായകനുമായ സഞ്ജു സാംസണെ 18 കോടിക്ക് ടീമിലെത്തിച്ചാണ് അവര്‍ തുടങ്ങുന്നത്. വലിയ പ്രതീക്ഷകളുമായാണ് ധോനിയും നില്‍ക്കുന്നത്. ലോകകപ്പ് ബഹിഷ്കരിച്ചാൽ കനത്ത തിരിച്ചടി; പാകിസ്ഥാന് ഐ സി സിയുടെ മുന്നറിയിപ്പ് കഴിഞ്ഞ സീസണില്‍ 13 ഇന്നിങ്സുകള്‍ ബാറ്റ് ചെയ്ത ധോനി 196 റണ്‍സാണ് നേടിയത്. 24.50 ആവറേജ്. 135.17 സ്ട്രൈക്ക് റേറ്റ്. പുറത്താകാതെ 30 റണ്‍സെടുത്തതാണ് കഴിഞ്ഞ സീസണിലെ ധോനിയുടെ മികച്ച പ്രകടനം. സീസണില്‍ ഋതുരാജ് ഗെയ്ക്വാദിനു പരിക്കേറ്റതോടെ ധോനി ക്യാപ്റ്റന്‍ സ്ഥാനത്തും തിരികെ എത്തിയിരുന്നു. ഐപിഎല്ലില്‍ 278 മത്സരങ്ങളില്‍ നിന്നു 5439 റണ്‍സാണ് ധോനിയുടെ സമ്പാദ്യം. 38.80 ആവറേജും 137.45 സ്ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ്. 24 അര്‍ധ സെഞ്ച്വറികള്‍ ധോനി ഐപിഎല്ലില്‍ സ്വന്തമാക്കിയിട്ടുണ്ട്. 84 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. CSK legend MS Dhoni IPL 2026: Chennai Super Kings icon returning to the nets
ലോകകപ്പ് ബഹിഷ്കരിച്ചാൽ കനത്ത തിരിച്ചടി; പാകിസ്ഥാന് ഐ സി സിയുടെ മുന്നറിയിപ്പ്
ദുബൈ: ടി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഐ സി സി. പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ഐ സി സി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. ഇത്തരമൊരു നീക്കം നടത്തിയാൽ സാമ്പത്തികമായും അല്ലാതെയും നിരവധി നഷ്ടങ്ങൾ പാകിസ്ഥാൻ ഉണ്ടാകും. 47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത് പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വിദേശ താരങ്ങൾ കളിക്കാൻ അനുമതി നിഷേധിക്കുകയും ഐ സി സിയുടെ ധനസഹായം വെട്ടികുറയ്ക്കുകയും ചെയ്യുമെന്നാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐ സി സി ഫണ്ടിംഗ് കുറയുന്നതോടെ പിസിബിക്ക് വലിയ വരുമാന നഷ്ടം സംഭവിക്കും. പി എസ് എല്ലിന്റെ അന്താരാഷ്ട്ര അംഗീകാരവും വാണിജ്യ പിന്തുണയും പിൻവലിച്ചാൽ അതും പാകിസ്ഥാന് തിരിച്ചടിയാകും. സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന് ഏഷ്യാ കപ്പിൽ നിന്ന് ഒഴിവാക്കുക, പാകിസ്ഥാൻ ഉൾപ്പെടുന്ന എല്ലാ പരമ്പരകളും നിർത്തിവെക്കുക തുടങ്ങിയ കർശന നടപടികളും ഐ സി സി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരം നീക്കങ്ങൾ ഐ സി ക്ക് നടത്തിയാൽ പാക്കിസ്ഥാന് അത് കനത്ത തിരിച്ചടിയാകും. ബംഗ്ലാദേശ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ പിന്തുണച്ച് പി സി ബി ചെയർമാൻ നടത്തിയ പരസ്യ പ്രസ്താവനകളാണ് ഐ സി സിയെ ചൊടിപ്പിച്ചത് എന്നാണ് റിപോർട്ടുകൾ. Sports news: ICC Warns Pakistan of Severe Sanctions Over Possible T20 World Cup Boycott.
മുംബൈ: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്തക്കിയതിനെ പരസ്യമായി അനുകൂലിച്ച് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് മദന്‍ലാല്‍. ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ സാധിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതിനു പിന്നാലെ ബംഗ്ലാദേശിനെ ഐസിസി ലോകകപ്പില്‍ നിന്നു പുറത്താക്കിയിരുന്നു. സ്കോട്ലന്ഡിനെ പകരം പങ്കെടുപ്പിക്കുമെന്നും ഐസിസി സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മദന്‍ലാലിന്റെ ശ്രദ്ധേയ പിന്തുണ. ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ബംഗ്ലാദേശ് ഉറച്ചു നിന്നതോടെയാണ് അവര്‍ പുറത്തായത്. മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റില്ലെന്ന നിലപാടില്‍ ഐസിസിയും ഇളകാതെ നിന്നു. ഇതോടെയാണ് സ്കോട്ലന്ഡ് പകരക്കാരായി ഇടം പിടിച്ചത്. ബംഗ്ലാദേശിന്റെ പിന്മാറ്റത്തിനു പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടെന്നു മദന്‍ലാല്‍ പാകിസ്ഥാനെ ലക്ഷ്യമിട്ട് തുറന്നടിച്ചു. അക്കാരണത്താല്‍ തന്നെ ഐസിസിയുടെ തീരുമാനം ന്യായീകരിക്കാന്‍ സാധിക്കുന്നതും കൃത്യ സമയത്തുള്ള ഇടപെടലുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് കാണിച്ചത് വലിയ അബദ്ധമാണെന്നും മദന്‍ലാല്‍ ചൂണ്ടിക്കാട്ടി. തോല്‍ക്കാതെ 18 മത്സരങ്ങള്‍, ഒടുവില്‍ ബയേണ്‍ വീണു! ബവേറിയന്‍ നാട്ടങ്കത്തില്‍ അലിയന്‍സ് അരീനയില്‍ ഞെട്ടിച്ച് ഓഗ്സ്ബര്‍ഗ് 'ഐസിസി വളരെ നല്ല തീരുമാനമാണ് എടുത്തത്. പാകിസ്ഥാന് അവരെ (ബംഗ്ലാദേശിനെ) വഴി തെറ്റിക്കുകയാണ്. സ്കോട്ലന്ഡിനെ സംബന്ധിച്ച് ഇത് ഏറ്റവും മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. കാരണം പകരമെത്തുന്നവര്‍ എന്ന നിലയില്‍ അവര്‍ക്ക് മികവ് തെളിയിക്കാനുള്ള വേദിയാണ് കിട്ടിയിരിക്കുന്നത്. വലിയ അബദ്ധമാണ് ബംഗ്ലാദേശ് കാണിച്ചത്'- മദന്‍ലാല്‍ വ്യക്തമാക്കി. തുടരെയുള്ള ബംഗ്ലാദേശിന്റെ അപേക്ഷകള്‍ പാടെ തള്ളിയാണ് ഐസിസി കടുത്ത നിലപാടുമായി നിന്നത്. ഇന്ത്യയില്‍ കളിക്കില്ലെന്ന തീരുമാനത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റും തൂങ്ങി നിന്നു. പിന്നീട് താരങ്ങളുമായുള്ള ചര്ച്ചയക്കൊടുവിലും ബംഗ്ലാദേശ് വരില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് അവര്‍ നിലപാടില്‍ ഉറച്ചു നിന്നത്. പിന്നാലെ ബംഗ്ലാദേശിനെ പുറത്താക്കി സ്കോട്ലന്ഡിനെ പകരക്കാരായി ഐസിസി പ്രഖ്യാപിക്കുകയും ചെയ്തു. അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു T20 World Cup controversy: Pakistan misguided Bangladesh, India's World Cup winner Madan Lal calls it a big opportunity for Scotland
അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: ഐ എസ് എൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൂടുതൽ താരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 താരങ്ങളാണ് ക്ലബ് വിട്ടത്. വിദേശ താരങ്ങളായ കോൾഡോ ഒബീറ്റ, ദുസാൻ ലഗേറ്റർ മലയാളി താരങ്ങളായ മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമൻ എന്നിവരാണ് ക്ലബിനോട് വിട പറഞ്ഞത്. പ്രധാനമന്ത്രി പറഞ്ഞാൽ ഞങ്ങൾ പിന്മാറും; ടി20 ലോകകപ്പിൽ പുതിയ ഭീഷണിയുമായി പാകിസ്ഥാൻ കേരളാ ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ വളർന്ന് വന്ന താരങ്ങളാണ് മുഹമ്മദ് അസറും ഐമനും. ''വളരെ വേദനയോടെയാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്. ഞങ്ങളെ വളർത്തിയത് ബ്ലാസ്റ്റേഴ്സാണ് . ചെറുപ്പം മുതലേയുള്ള ഞങ്ങളുടെ ആഗ്രഹമാണ് കലൂരിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുന്നിൽ കളിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ക്ലബിനോട് ഞങ്ങളുടെ കടപ്പാട് എപ്പോഴുമുണ്ടാകും'' എന്ന് അസ്ഹറും ഐമനും പറഞ്ഞു. ഐഎസ്എൽ: ആദ്യ മത്സരം കേരളാ ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ; മത്സരക്രമം ഉടൻ പുറത്ത് ഫുട്ബോളിൽ പുതിയ അവസരങ്ങൾ വരുമ്പോൾ അത് ഫലപ്രദമായി ഉപയോഗിക്കണം. ഈ തീരുമാനത്തിന് ബ്ലാസ്റ്റേഴ്സ് പിന്തുണ നൽകി. ഇനിയും ആരാധകരുടെ പിന്തുണ വേണമെന്നും എല്ലാവർക്കും നന്ദി പറയുന്നതായി ഇരുവരും പറഞ്ഞു. മുഹമ്മദ് അസ്ഹറും ഐമനും സ്പോർട്ടിങ് ക്ലബ് ഡൽഹിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. Sports news: Four Players Leave Kerala Blasters Ahead of ISL Season.
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ അപരാജിത കുതിപ്പിന് ഒടുവില്‍ വിരാമം. ബവേറിയന്‍ നാട്ടങ്കത്തില്‍ ഓഗ്സ്ബര്‍ഗ് ബയേണിനെ വീഴ്ത്തി. 18 കളികളില്‍ 16 ജയവും 2 സമനിലയുമായി സീസണില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ബയേണിനെ അവരുടെ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ വീഴ്ത്തിയാണ് ഓഗ്സ്ബര്‍ഗ് ഡാര്‍ബി ജയം ആഘോഷിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓഗ്സ്ബര്‍ഗിന്റെ ജയം. തോല്‍വി പക്ഷേ, ബയേണിന്റെ ഒന്നാം സ്ഥാനത്തിനു ഒരു ഇളക്കവും തട്ടിക്കില്ല. നിലവില്‍ രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 42 പോയിന്റുകള്‍. ബയേണിന് 50 പോയിന്റും. എട്ട് പോയിന്റിന്റെ വ്യക്തമായ ആധിപത്യം ചാംപ്യന്‍ ടീമിനുണ്ട്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബയേണ്‍ നേരിയ മുന്‍തൂക്കം പ്രകടിപ്പിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ബയേണിനെ ഔട്ട്ക്ലാസ് ചെയ്യുന്ന പ്രകടനമാണ് ഓഗ്സ്ബര്‍ഗ് പുറത്തെടുത്തത്. ആക്രമണത്തില്‍ ബയേണിനൊപ്പം കട്ടയ്ക്കു നില്ക്കാന് ഓഗ്സ്ബര്‍ഗിനായി. ഇരു പക്ഷവും 17 ഓള് ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്. ഓണ്‍ ടാര്‍ജറ്റ് ബയേണിനു ആറും ഓഗ്സ്ബര്ഗിന്റേത് ഏഴുമായിരുന്നു. എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത് 23ാം മിനിറ്റില്‍ മൈക്കല്‍ ഒലീസെ കോര്‍ണറില്‍ നിന്നു നല്കിയ പന്തിനെ ഹെഡ്ഡ് ചെയ്ത് വലയിലിട്ട് ജപ്പാന് താരം ഹിരോകി ഇറ്റോയാണ് ബയേണിനു ലീഡ് സമ്മാനിച്ചത്. പിന്നീടും നിരന്തരം ഓഗ്സബര്ഗ് വല ലക്ഷ്യമിട്ട് ബയേണ്‍ മുന്നേറ്റം നടത്തിയെങ്കിലും പ്രതിരോധം കടുപ്പിച്ച് ഓഗ്സ്ബര്‍ഗ് അതെല്ലാം നിഷ്ഫലമാക്കി. ഗോള്‍ കീപ്പര്‍ ഫിന് ഡാഹ്മാന്റെ പ്രകടനവും ഓഗ്സ്ബര്‍ഗ് വിജയത്തില്‍ നിര്‍ണായകമായി. പ്രതിരോധം പാളിയപ്പോഴെല്ലാം താരം പറ പോലെ ഉറച്ചു നിന്നു. ഇറ്റോ നേടിയ ഗോളില്‍ മാത്രമാണ് താരത്തിനു പിഴവ് സംഭവിച്ചത്. രണ്ടാം പകുതിയില്‍ പക്ഷേ ഓഗ്സ്ബര്‍ഗ് ആക്രമണം കടുപ്പിക്കുന്ന കാഴ്ചയായിരുന്നു. ആറ് മിനിറ്റിനിടെയാണ് അവര്‍ രണ്ട് ഗോളുകളും നേടുന്നത്. 75ാം മിനിറ്റില്‍ ആര്‍തര്‍ ഷാവേസാണ് ടീമിനു സമനില സമ്മാനിക്കുന്നത്. താരവും ഹെഡ്ഡറിലൂടെയാണ് വല കുലുക്കിയത്. സമനില പിടിച്ചതോടെ ആത്മവിശ്വാസം തിരിച്ചു കിട്ടിയ ഓഗ്സ്ബര്‍ഗ് പിന്നീടും കടുത്ത ആക്രമണം അഴിച്ചുവിട്ടു. 81ാം മിനിറ്റില്‍ തന്നെ അതിന്റെ ഫലവും വന്നു. ബോക്സിന്റെ ഇടത് മൂലയില്‍ നിന്നു ദിമിത്രിസ് ജിയാനോലിസിന്റെ മനോഹരമായ നീക്കത്തിനൊടുവില്‍ താരം ബോക്സിലേക്ക് നിലംപറ്റി ചെരിച്ചു കൊടുത്ത പന്തിനെ ഹാന്‍ നോഹ് മസംഗാനോ അനായാസം വലയിലാക്കി. ബയേണ്‍ ഗോള്‍ കീപ്പര്‍ ഉര്‍ബിഗ് തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സമനില പിടിക്കാനുള്ള ബയേണിന്റെ ശ്രമം ഓഗ്സ്ബര്‍ഗ് എല്ലാവിധേനയും തടഞ്ഞു. തുടരെ 4 സമനില, പിന്നാലെ അട്ടിമറി തോല്‍വി; പ്രീമിയർ ലീഗിൽ ജയിക്കാൻ മറക്കുന്ന ലിവർപൂൾ! സീസണില്‍ എല്ലാ മത്സരങ്ങളിലുമായി ബയേണ്‍ നേരിടുന്ന രണ്ടാമത്തെ തോല്‍വി കൂടിയാണിത്. നേരത്തെ ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ ആഴ്സണലിനോടു പരാജയപ്പെട്ടിരുന്നു. ജയിച്ചു കയറി ബൊറൂസിയ ഡോര്‍ട്മുണ്ട്, ലെവര്കൂസന്, ലെയ്പ്സിഗ് രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ട് മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് ഉനിയോന്‍ ബെര്‍ലിനെ വീഴ്ത്തി. എവേ പോരാട്ടത്തിലാണ് നിക്കോ കോവാചിന്റെ ടീം വിജയം സ്വന്തമാക്കിയത്. മുന്‍ ചാംപ്യന്മാരായ ബയര്‍ ലെവര്‍കൂസനും വിജയം സ്വന്തമാക്കി. ഹോമില്‍ അവര്‍ വെര്ഡര്ബ്രെമനെ വീഴ്ത്തി. 1-0ത്തിനാണ് ജയം. ആര്‍ബി ലെയ്പ്സിഗും തകര്‍പ്പന്‍ ജയം കുറിച്ചു. അവര്‍ എവേ പോരില്‍ ഹോഫെന്‍ഹെയിമിനെ 0-3നു തകര്‍ത്തു. bayern vs augsburg: Augsburg staged a stunning second-half comeback to inflict a first Bundesliga defeat of the season on Bayern Munich
പ്രധാനമന്ത്രി പറഞ്ഞാൽ ഞങ്ങൾ പിന്മാറും; ടി20 ലോകകപ്പിൽ പുതിയ ഭീഷണിയുമായി പാകിസ്ഥാൻ
ദുബൈ: ബംഗ്ലാദേശിനെ മാറ്റി സ്കോട്ലൻഡിനെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്തിയ ഐ സി സി തീരുമാനത്തിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ പാകിസ്ഥാൻ പങ്കെടുക്കുമോയെന്നത് പൂർണമായും സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കുമെന്ന് പി സി ബി ചെയർമാൻ മുഹസിന് നഖ്വി. നിലവിൽ പാകിസ്ഥാൻ പ്രധാനമന്ത്രി വിദേശത്താണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന് “ടി20 ലോകകപ്പിൽ ഞങ്ങൾ കളിക്കണമോ വേണ്ടയോ എന്നത് സർക്കാർ തീരുമാനിക്കും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇപ്പോൾ വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ ഉപദേശം തേടും. സർക്കാർ എടുക്കുന്ന തീരുമാനത്തിനൊപ്പമാകുംഞങ്ങൾ നിൽക്കുക'' മുഹസിന് നഖ്വി പറഞ്ഞു. ലോകകപ്പിൽ പങ്കെടുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചാൽ ആ വിവരം ഐ സി സിയെ അറിയിക്കുമെന്നും പാകിസ്ഥാന് പകരം ഐ സി സിക്ക് വേണമെങ്കിൽ മറ്റൊരു ടീമിനെ ക്ഷണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ കാര്യവട്ടത്തോ?, ക്ലബ് അധികൃതർ സന്ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് കെസിഎ അതേസമയം, ഹൈബ്രിഡ് മോഡൽ പ്രകാരം ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനാണ് പാകിസ്ഥാൻ നേരത്തെ ബി സി സി ഐയുമായി ധാരണയിലെത്തിയിരിക്കുന്നത്. അതിനാൽ മത്സരങ്ങൾ പാകിസ്ഥാൻ ബഹിഷ്ക്കരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. Sports news: Pakistan Warns ICC, T20 World Cup Participation Hinges on Government Decision.
എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത്
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി ഒന്നാമത്. നാലാം സ്ഥാനത്തുള്ള വിയ്യാറലിനെ അവര്‍ ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വീഴ്ത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് റയലിന്റെ രണ്ട് ഗോളുകളും വന്നത്. കളിയുടെ 47ാം മിനിറ്റില്‍ എംബാപ്പെ ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം ഗോള്‍ അവസാന ഘട്ടത്തിലാണ് പിറന്നത്. 90 മിനിറ്റ് പിന്നിട്ട് മത്സരം ഇഞ്ച്വറി സമയത്തെത്തിയപ്പോള്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കിയാണ് എംബാപ്പെ ഇരട്ട ഗോള്‍ തികച്ചത്. തുടരെ 4 സമനില, പിന്നാലെ അട്ടിമറി തോല്‍വി; പ്രീമിയർ ലീഗിൽ ജയിക്കാൻ മറക്കുന്ന ലിവർപൂൾ! ജയത്തോടെ 21 കളിയില്‍ 51 പോയിന്റുമായാണ് റയല്‍ തലപ്പത്തേക്ക് കയറിയത്. 20 കളിയില്‍ 49 പോയിന്റുമായി ബാഴ്സലോണ രണ്ടാമത്. ബാഴ്സലോണ ഇന്ന് ഒവെയ്ഡോയെ നേരിടുന്നുണ്ട്. ജയിച്ചാല്‍ അവര്‍ 52 പോയിന്റുമായി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കും. മറ്റ് മത്സരങ്ങളില്‍ സെവിയ്യ 2-1നു അത്ലറ്റിക്ക് ബില്‍ബാവോയെ പരാജയപ്പെടുത്തി. വലന്‍സിയ 3-2ന് എസ്പാന്യോളിനേയും ഒസാസുന 1-3നു റയോ വാള്ക്കാനോയേയും പരാജയപ്പെടുത്തി. സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന് LaLiga: Kylian Mbappe netted twice to earn Real Madrid a 2-0 win at Villarreal
സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന്
ഗുവാഹത്തി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് വേണ്ടത് ഒറ്റ ജയം. ഇന്ന് ഗുവാഹത്തിയില്‍ മൂന്നാം പോരിനിറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവും സംഘവും മുന്നില്‍ കാണുന്നതും മറ്റൊന്നല്ല. ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാനും അതിലൂടെ ഇന്ത്യക്കു സാധിക്കും. മാത്രമല്ല ടി20 ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം നല്‍കും. ആദ്യ രണ്ട് കളികളിലും ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍. ഇന്ന് വൈകീട്ട് 7 മുതലാണ് പോരാട്ടം. ഗുവാഹത്തിയാണ് വേദി. ആദ്യ കളിയില്‍ 48 റണ്‍സിനും രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റിനും വിജയം സ്വന്തമാക്കി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു മുന്നിലാണ്. അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് ഇലവനെ നിശ്ചയിക്കാനുള്ള അവസാന പരമ്പരയായതിനാല്‍ ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ഈ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ നേരെ ലോകകപ്പിലാണ് ഇറങ്ങുക. ഇടവേളയ്ക്കു ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മിന്നും ഫോമിലേക്ക് എത്തിയതാണ് ഇന്ത്യക്ക് വലിയ ആശ്വാസമാകുന്നത്. പഴയ പോലെ അനായാസം റണ്‍സ് കണ്ടെത്താന്‍ രണ്ടാം പോരാട്ടത്തില്‍ സൂര്യയ്ക്കു സാധിച്ചിട്ടുണ്ട്. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ ജയത്തിലേക്ക് നയിക്കാനും സൂര്യയ്ക്കു സാധിച്ചു. രണ്ടാം മത്സരത്തില്‍ 37 പന്തില്‍ 82 റണ്‍സുമായി നായകന് പുറത്താകാതെ നിന്നു. 47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത് അതേസമയം രണ്ട് മത്സരത്തിലും അമ്പേ പരാജയപ്പെട്ട മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് ടീമില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്നത്. ഇന്ന് തിളങ്ങേണ്ടത് സഞ്ജുവിന് അനിവാര്യമാണ്. ഇന്നും ഫോം ആയില്ലെങ്കില്‍ ലോകകപ്പില്‍ അന്തിമ ഇലവനില്‍ എത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറും. ലോകകപ്പ് ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി എത്തിയ ഇഷാന് കിഷന് രണ്ടാം മത്സരത്തില്‍ അതിവേഗം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുന്ന ഇന്നിങ്സുമായി കളം വാണ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇന്നും തിളങ്ങിയില്ലെങ്കിൽ അടുത്ത രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തു നിന്നു നീക്കി ഇഷാന് അവസരം നല്കിയാലും അത്ഭുതപ്പെടേണ്ടതില്ല. സഞ്ജുവിനെതിരെ ആരാധക രോഷവും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ഫോമിലെത്തിയാല്‍ പറഞ്ഞു നില്ക്കാനെങ്കിലും താരത്തിനൊരു ഇന്നിങ്സുണ്ടാകും. ബൗളിങില്‍ നേരിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ കുറവുകളും പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വിശ്രമത്തിലായിരുന്ന ജസ്പ്രിത് ബുംറയും അക്ഷര്‍ പട്ടേലും ഇന്ന് അന്തിമ ഇലവനിലേക്ക് വരാന്‍ സാധ്യതയുണ്ട്. 'കേറി വാടാ മക്കളെ'; ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് India vs New Zealand, India target series win: India are leading the five-match T20 series
47 റണ്‍സിനിടെ വീണത് 8 വിക്കറ്റുകള്‍; സീസണില്‍ ആദ്യമായി തോറ്റ് ആര്‍സിബി; ഡല്‍ഹി രണ്ടാമത്
വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഡല്‍ഹി ക്യാപിറ്റല്‍സ് അവരെ 7 വിക്കറ്റിനു തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 20 ഓവറില്‍ 109 റണ്‍സിനു പുറത്താക്കാന്‍ ഡിസിക്കു സാധിച്ചു. അവര്‍ 15.4 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 111 റണ്‍സെടുത്തു വിജയം സ്വന്തമാക്കുകയും ചെയ്തു. 5 തുടര്‍ ജയങ്ങളുമായി ആര്‍സിബി നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ആറ് കളിയില്‍ മൂന്നാം ജയവുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്താൻ ഡൽഹിക്കായി. ജയത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്കായി ലോറ വോള്‍വാര്‍ട് പുറത്താകാതെ 38 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 42 റണ്‍സെടുത്ത് ടോപ് സ്കോററായി. ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗ്സ് 24 റണ്‍സെടുത്തു. ഓപ്പണര്‍ ഷെഫാലി വര്‍മ 8 പന്തില്‍ 16 റണ്‍സും കണ്ടെത്തി. ടീം ജയം സ്വന്തമാക്കുമ്പോള്‍ 19 റണ്‍സുമായി മരിസന്‍ കാപ് ലോറയ്ക്കൊപ്പം ക്രീസില്‍ പുറത്താകാതെ നിന്നു. 'കേറി വാടാ മക്കളെ'; ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് നേരത്തെ ഡല്‍ഹി ബൗളര്‍മാരുടെ പ്രകടനം ആര്‍സിബിയുടെ ബാറ്റിങിനെ ബാധിച്ചു. 3 പേര് മാത്രമാണ് അവരുടെ നിരയില്‍ രണ്ടക്കം കടന്നത്. 34 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ധാനയാണ് ടോപ് സ്കോറര്‍. 18 റണ്‍സെടുത്ത രാധ യാദവ്, 11 റണ്‍സെടുത്ത ജോര്‍ജിയ വോള്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 2ന് 62 എന്ന നിലയില്‍ നിന്നാണ് ആര്‍സിബി അതിവേഗം തകര്‍ന്നത്. 36 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് 62ല്‍ രണ്ടാം വിക്കറ്റ് വീഴുന്നു. പിന്നീട് 47 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച 8 വിക്കറ്റും പോയി. ഡല്‍ഹിക്കായി നന്ദനി ശര്‍മ 3 വിക്കറ്റെടുത്തു. ചിനെല്ല ഹെന്റി, മരിസന്‍ കാപ്, മലയാളി താരം മിന്നു മണി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശ്രീ ചരണി ഒരു വിക്കറ്റെടുത്തു. മിന്നു മണി നിർണായകമായ രണ്ട് വിക്കറ്റുകളാണ് പിഴുതത്. ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ധാനയുടേയും പവർ ഹിറ്റർ റിച്ച ഘോഷിന്റേയും വിക്കറ്റുകളാണ് മലയാളി താരം പോക്കറ്റിലാക്കിയത്. നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം royal challengers vs capitals, RCB: Delhi Capitals kept their playoff hopes alive
'കേറി വാടാ മക്കളെ'; ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്
ദുബൈ: ടി20 ലോകകപ്പിൽ പങ്കെടുക്കാനില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്നാലെ നിർണ്ണായക നീക്കവുമായി ഐ സി സി. ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്താൻ ഐ സി സിയുടെ യോഗത്തിൽ ധാരണയായി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖാപനം വരും മണിക്കൂറിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 'സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി'; മലയാളി താരത്തിനെതിരെ കടുത്ത രോഷം ഐസിസി നിശ്ചയിച്ച 24 മണിക്കൂർ സമയപരിധി പാലിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) തയ്യാറായിരുന്നില്ല. ഐ സി സി നയങ്ങൾക്കു വിരുദ്ധമായ ആവശ്യങ്ങളാണ് ബി സി ബി മുന്നോട്ടുവച്ചതെന്നും, ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ അവർ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി ഐ സി സിയുടെ സി ഇ ഒ സഞ്ജോഗ് ഗുപ്ത ബോർഡ് അംഗങ്ങൾക്ക് കത്തയച്ചതായാണ് വിവരം. ഇതിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ക്ഷണിക്കാതെ മറ്റ് മാർഗമില്ലെന്ന നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും അയച്ചിട്ടുണ്ട്. നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം അതേസമയം, ഇന്ത്യ–ശ്രീലങ്ക വേദിയാകുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ക്രിക്കറ്റ് സ്കോട്ട്ലൻഡിന് ഔദ്യോഗിക ക്ഷണം അയച്ചതായും റിപ്പോർട്ടുണ്ട്. ക്രിക്കറ്റ് സ്കോട്ട്ലൻഡ് അധികൃതരുമായി ഐ സി സി പ്രതിനിധികൾ ആശയവിനിമയം നടത്തി വന്നിരുന്നു. ഔദ്യോഗിക അറിയിപ്പ് വന്നാൽ തുടർനടപടികൾ ഉടൻ സ്കോട്ട്ലൻഡ് സ്വീകരിക്കുമെന്നാണ് സൂചന. Sports news: ICC Sends Formal Invite to Scotland for India–Sri Lanka T20 World Cup.
നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം
ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (BPL) ഒത്തുകളി ആരോപണങ്ങൾ നേരിടുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഡയറക്ടർ മുഹമ്മദ് മൊഖ്ലേശുർ റഹ്മാന് തിരിച്ചടി. സംഭവത്തിൽ ബോർഡിന്റെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചു. ബി പി എൽ ക്ലബ് ആയ നോഖാലി എക്സ്പ്രസുമായി ഒത്തുകളി നടത്താൻ ഡയറക്ടർ ശ്രമിച്ചു എന്നാണ് ആരോപണം. കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ ) നൊവാഖലി എക്സ്പ്രസ് ചെയർമാൻ തൗഹിദുൽ ഹഖ് തൗഹിദുമായി മൊഖ്ലേശുർ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഒരു യൂട്യൂബ് ചാനൽ അടുത്തിടെ പുറത്ത് വിട്ടിരുന്നു. മത്സരങ്ങൾ എങ്ങനെ ആയിരിക്കണം എന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് ക്ലബ് ഉടമ ഡയറക്ടർക്ക് നൽകിയത്. ഒത്തുകളിയുടെ ഭാഗമായി ആണ് മൊഖ്ലേശുർ ഉടമയുമായി സംസാരിച്ചത് എന്നാണ് പ്രധാന ആരോപണം. സന്തോഷ് ട്രോഫി: മലയാളിയുടെ ഗോളിൽ കേരളത്തെ 'സമനില'ക്കുരുക്കിലാക്കി റെയിൽവേസ് “ബി സി ബിയുടെ അഴിമതി വിരുദ്ധ വിഭാഗം മേധാവി അലക്സ് മാർഷൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ നിഷ്പക്ഷത ഉറപ്പാക്കുന്നതായി ഡയറക്ടർ ബി സി ബിയുടെ ഓഡിറ്റ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചിട്ടുണ്ട്,” എന്ന് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ശരിയായ അന്വേഷണം ഉറപ്പാക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയിലെയും മറ്റ് ഉത്തരവാദിത്തങ്ങളിലെയും സ്ഥാനങ്ങൾ രാജിവെച്ചതായും. എന്നാൽ ഡയറക്ടർ സ്ഥാനത്ത് തുടരുമെന്നും മൊഖ്ലേശുർ മാധ്യമങ്ങളോട് പറഞ്ഞു. Sports news: BCB Director Mohammad Mukhlesur Rahman Faces Probe Over BPL Fixing Allegations.
തിരുവനന്തപുരം: ഐ പി എൽ മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം വേദിയാകുമോ?, ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ. നിരവധി കടമ്പകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത് എന്നും മത്സരം വന്നാൽ കെ സി എ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത് '' മത്സരങ്ങൾ വന്നാൽ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കും,പക്ഷെ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഒന്നും ബി സി സി ഐയിൽ നിന്നും വന്നിട്ടില്ല. തുടർച്ചയായി കാര്യവട്ടത്ത് അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾ നടത്തുന്നുണ്ട്. ഗ്രൗണ്ട് പൂർണ്ണ സജ്ജമാണ് '' വിനോദ് എസ് കുമാർ പറഞ്ഞു. അടുത്തിടെ നടന്ന വനിതാ ടി20 മത്സരം കാണാൻ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്നിരുന്നു. നിലവിൽ ജയ്പൂരിലെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അവർ വിവിധ വേദികൾ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. തീരുമാനം ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിങ്സ് തോൽവി, ചണ്ഡീഗഢിന്റെ തകർപ്പൻ ബൗളിങ്; പിടിച്ചു നിന്നത് വിഷ്ണുവും സൽമാനും മാത്രം കോർപറേറ്റ് ബോക്സ് അടക്കമുള്ള സൗകര്യങ്ങൾ കെ സി എ ഒരുക്കുന്നുണ്ട്. ബി സി സി ഐ മത്സരങ്ങൾക്കായി സ്റ്റേഡിയം തുടർച്ചയായി പരിഗണിക്കുന്നുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. Sports news: Greenfield Stadium in Thiruvananthapuram in Race to Host IPL Matches Says KCA Secretary.
മംഗലപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് നാണംകെട്ട തോൽവി. ഇന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡീഗഢിന്റെ ആധികാരിക വിജയം . ആദ്യ ഇന്നിങ്സിൽ 169 റൺസിന് കേരളാ ബാറ്റർമാരെ എറിഞ്ഞൊതുക്കിയിരുന്നു. ചണ്ഡീഗഢിന്റെ ആദ്യ ഇന്നിങ്സിൽ 416 റൺസ് നേടിയിരുന്നു. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഓപ്പണർമാരായ അഭിഷേക് ജെ നായർ നാല് റൺസിനും രോഹൻ കുന്നുമ്മൽ 11 റൺസിനും പുറത്തായി. സച്ചിൻ ബേബി,ബാബ അപരാജിതും ചേർന്ന് ടീമിനെ കര കയറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. മധ്യ നിരയിൽ വിഷ്ണു വിനോദും (56) സൽമാൻ നിസാറും( 53) നേടിയ അർധസെഞ്ചുറിയാണ് വലിയ നാണക്കേടിൽ നിന്ന് കേരളത്തെ രക്ഷപെടുത്തിയത്. ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും അങ്കിത് ശർമയും പൂജ്യത്തിന് മടങ്ങിയതോടെ കാര്യങ്ങൾ കേരളത്തിന്റെ കൈ വിട്ടു തുടങ്ങിയിരുന്നു. വാലറ്റക്കാർക്കും കാര്യമായ പ്രകടനം കാഴ്ച വെയ്ക്കാതെ മടങ്ങിയതോടെ കേരളത്തിന്റെ പോരാട്ടം 185 റൺസിന് അവസാനിക്കുക ആയിരുന്നു. ഈ മാസം 29 ന് ഗോവയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. Sports news: Ranji Trophy Kerala Suffer Inning Defeat Against Chandigarh.
ക്യാപ്നായി തിരിച്ചെത്തി; 0, 14, ബാറ്റിങ് പാളി; ടീമിന് കനത്ത തോല്‍വിയും; ഗില്ലിന് നിരാശ മാത്രം
സൗരാഷ്ട്ര: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ്, ഏകദിന നായകനായ ശുഭ്മാന്‍ ഗില്ലിനു സ്ഥാനമില്ലായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെ ഗില്‍ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനു നിരാശ. പഞ്ചാബ് ക്യാപ്റ്റനായി കളിക്കാനിറങ്ങിയ ഗില്‍ രണ്ടിന്നിങ്സിലും ബാറ്റിങില്‍ പരാജയപ്പെട്ടു. മാത്രമല്ല പഞ്ചാബ് സൗരാഷ്ട്രക്കെതിരെ 194 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതും ഗില്ലിനു ക്ഷീണമായി. സ്കോര്‍ സൗരാഷ്ട്ര ഒന്നാം ഇന്നിങ്സ് 172 റണ്‍സ്, രണ്ടാം ഇന്നിങ്സ് 286 റണ്‍സ്. പഞ്ചാബ് 139, 125. സൗരാഷ്ട്രയ്ക്കെതിരായ പോരാട്ടത്തില്‍ താരം ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തിനു പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ഗില്‍ 14 റണ്‍സെടുത്തും മടങ്ങി. രണ്ടിന്നിങ്സിലും ടീമിന് 150 റണ്‍സ് തികയ്ക്കാന്‍ പോലും സാധിക്കാത്തതും ഗല്ലിനു ക്ഷീണമായി. 'സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി'; മലയാളി താരത്തിനെതിരെ കടുത്ത രോഷം ഒന്നാം ഇന്നിങ്സില്‍ വെറും രണ്ട് പന്തുകള്‍ മാത്രമാണ് ഗില്ലിനു നേരിടാന്‍ സാധിച്ചത്. താരം അഞ്ചാം സ്ഥാനത്താണ് ബാറ്റിങിനിറങ്ങിയത്. പാര്‍ഥ് ഭട്ടിന്റെ പന്തില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ഒന്നാം ഇന്നിങ്സെിലെ മടക്കം. രണ്ടാം ഇന്നിങ്സില്‍ നാലാമാതായി ക്രീസിലെത്തിയ ഗില്‍ ഭട്ടിന്റെ പന്തില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. വരുന്ന കുറച്ചു ദിവസങ്ങളില്‍ ഇന്ത്യക്ക് ടെസ്റ്റ്, ഏകദിന മത്സരങ്ങളില്ല. ഫെബ്രുവരി 7 മുതല്‍ ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങും. ഇതോടെയാണ് ടി20 ടീമില്‍ ഉള്‍പ്പെടാത്ത ഗില്‍ രഞ്ജിയില്‍ കളിച്ചത്. എന്നാല്‍ ഇടവേളയ്ക്കു ശേഷമുള്ള മടക്കം നിരാശയുടേതായി. ഓസീസിന് എതിരായ ടെസ്റ്റ് ; ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിക്കും India’s Test and ODI captain Shubman Gill is playing for Punjab in the Ranji Trophy
ഓസീസിന് എതിരായ ടെസ്റ്റ് ; ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിക്കും
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ ഇന്ത്യൻ ടീമിനെ നയിക്കും. സ്മൃതി മന്ധാനയാണ് വൈസ് ക്യാപ്റ്റൻ. മാർച്ച് 6 മുതൽ 9 വരെ പെർത്ത് സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മത്സരം നടക്കുക. ഇതോടൊപ്പം റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെയും സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് ഫെബ്രുവരി 15ന് ആരംഭിക്കുന്ന ടി20 മത്സരങ്ങളോടെയാണ് ഓസ്ട്രേലിയൻ പരമ്പര ആരംഭിക്കുന്നത്. 3 വീതം ടി20,ഏകദിന മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവുമാണ് പരമ്പരയിൽ ഉള്ളത്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ഈ പരമ്പര ഇന്ത്യൻ വനിതാ ടീമിന്റെ കരുത്ത് വിലയിരുത്താനുള്ള അവസരം കൂടിയാണ്. മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ ടെസ്റ്റ് ടീം അംഗങ്ങൾ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ധാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, അമൻജോത് കൗർ, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ഉമാ ഛേത്രി (വിക്കറ്റ് കീപ്പർ), പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, രേണുക സിംഗ് ഠാക്കൂർ, സ്നേഹ റാണ, ക്രാന്തി ഗൗഡ്, വൈഷ്ണവി ശർമ, സയാലി സത്ഘരെ. Sports news: BCCI Announces India Women’s Squad for Australia Test, Harmanpreet to Lead.
കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ )
റായ്പുര്‍: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും മുൻ സ്പിന്നറും കമന്റേറ്ററുമായ മുരളി കാർത്തിക്കും തമ്മിൽ എന്താണ് പ്രശ്നം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണിത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിണ് മുൻപാണ് ഇരുവരും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് മത്സരത്തിന് മുൻപുള്ള പരിശീലനത്തിനായി ഹർദിക് ഗ്രൗണ്ടിലേക്ക് വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മുരളി കാർത്തിക്കിന് ഹർദിക് ഷേക്ക് ഹാൻഡ് നൽകുകയും ഇരുവരും തമ്മിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വളരെപ്പെട്ടെന്ന് പ്രകോപിതനായ ഹർദിക് കാർത്തിക്കിന് നേരെ കൈചൂണ്ടി സംസാരിച്ചു കൊണ്ട് നടന്നു പോകുക ആയിരുന്നു. തർക്കത്തിൽ വിശദീകരണം നൽകാൻ കാർത്തിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അത് കേൾക്കാൻ ഹർദിക് തയ്യാറാകുന്നില്ല. ഇതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ Hardik Pandya angry at Murali Kartik – Hardik Pandya had an argument with Murali Kartik before the IND vs NZ 2nd ODI in Raipur. pic.twitter.com/axpjLykXfY — Sonu (@Cricket_live247) January 23, 2026 ഹർദിക്കിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മുരളി കാർത്തിക്ക് അഭിപ്രായം പറഞ്ഞതാകാം അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. ഇരുവരും മികച്ച താരങ്ങൾ ആണെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്നുമാണ് വിഡിയോയ്ക്ക് താഴെ മിക്ക ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. Sports news: What Went Wrong Between Hardik Pandya and Murali Kartik Ahead of 2nd T20I?.
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ആ ജയത്തിനു റെക്കോര്‍ഡ് തിളക്കം. ടി20യില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കി നിര്‍ത്തിയുള്ള ഒരു ടീമിന്റെ ചെയ്സിങ് ജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 92 പന്തില്‍ 209 റണ്‍സ് ലക്ഷ്യത്തിലെത്തിയ ഇന്ത്യ 28 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ജയിച്ചത്. ബദ്ധവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ റെക്കോര്‍ഡില്‍ പിന്തള്ളിയത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ തന്നെ പാകിസ്ഥാന് 24 പന്തുകള്‍ ബാക്കി നിര്‍ത്തി മത്സരം ജയിച്ചിരുന്നു. അന്ന് പാകിസ്ഥാന്റെ ലക്ഷ്യം 205 റണ്‍സായിരുന്നു. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റെക്കോര്‍ഡ് ചെയ്സിങ് ജയമാണിത്. 2023ല്‍ ഓസ്ട്രേലിയക്കെതിരേയും സമാന സ്കോര്‍ ഇന്ത്യ മറികടന്നിട്ടുണ്ട്. സ്വന്തം റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. പന്തുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ന്യൂസിലന്‍ഡിനെതിരായ വിജയമായിരിക്കും മുന്നില്‍. 'സഞ്ജുവിനാണ് സമ്മര്‍ദ്ദം; ഇനിയും തിളങ്ങിയില്ലെങ്കിൽ പെടും' 200 താണ്ടി ജയം ആറാം തവണ ടി20യില്‍ ഇത് ആറാം തവണയാണ് ഇന്ത്യ 200 പ്ലസ് സ്കോര്‍ പിന്തുടര്ന്നു ജയിക്കുന്നത്. ഈ റെക്കോര്‍ഡില്‍ ഓസ്ട്രേലിയയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്. ഓസീസിന് 7 വിജയങ്ങള്‍. ഇന്ത്യയ്ക്കു 6 വിജയങ്ങള്‍. 5 ജയങ്ങളുമായി ദക്ഷിണാഫ്രിക്ക, 4 ജയങ്ങളുമായി പാകിസ്ഥാന്, 3 ജയങ്ങളുമായി ഇംഗ്ലണ്ട് എന്നിവയാണ് പട്ടികയിലെ മറ്റ് ടീമുകള്‍. ഇന്ത്യയുടെ 200 പ്ലസ് ജയങ്ങള്‍ 209, ന്യൂസിഡിനെതിരെ 2026ല്‍ 209, ഓസ്ട്രേലിയക്കെതിരെ 2023ല്‍ 208, വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018ല്‍ 207, ശ്രീലങ്കക്കെതിരെ 2009ല്‍ 204 ന്യൂസിലന്‍ഡിനെതിരെ 2020ല്‍ 202, ഓസ്ട്രേലിയക്കെതിരെ 2013ല്‍. സന്തോഷ് ട്രോഫി: മലയാളിയുടെ ഗോളിൽ കേരളത്തെ 'സമനില'ക്കുരുക്കിലാക്കി റെയിൽവേസ് India vs New Zealand Team Indias highest successful chase in T20Is
'സഞ്ജുവിനാണ് സമ്മര്‍ദ്ദം; ഇനിയും തിളങ്ങിയില്ലെങ്കിൽ പെടും'
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. സിക്സടിച്ചു തുടങ്ങിയ താരത്തിനു അത് വലിയ സ്കോറിലേക്ക് എത്തിക്കാന്‍ സാധിക്കാതെ വന്നു. രണ്ടാം ടി20യില്‍ ഇഷാന് കിഷന് നിര്‍ണായക ഇന്നിങ്സ് കളിച്ച് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയതോടെ സമ്മര്‍ദ്ദം സഞ്ജുവിനാണെന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇനിയുള്ള മത്സരങ്ങള്‍ സഞ്ജുവിനു ചുറ്റും റണ്‍സ് നേടണമെന്ന സമ്മര്‍ദ്ദമുണ്ടാകും. അടുത്ത പോരാട്ടത്തിലും പരാജയപ്പെട്ടാല്‍ സഞ്ജുവിനെ മാറ്റി ഇഷാന് കിഷനെ ഒപ്പണറാക്കാനും സാധ്യതയുണ്ടെന്നു ചോപ്ര പറയുന്നു. 'തിരിച്ചു വരവാണ് അരങ്ങേറ്റത്തേക്കാള്‍ ദുഷ്കരം. ആദ്യ മത്സരത്തില്‍ 8 റണ്‍സില്‍ ഔട്ടായ ഇഷാന് രണ്ടാം പോരാട്ടത്തില്‍ പുറത്തെടുത്ത കളി എല്ലാവര്ക്കും സാധിക്കുന്നതല്ല. അത്ര ആത്മവിശ്വാമുള്ള കളി തിരിച്ചു വരവില്‍ എളുപ്പമല്ല. നിലവില്‍ സഞ്ജുവിനാണ് സമ്മര്‍ദ്ദമുള്ളത്. അദ്ദേഹം റണ്‍സ് നേടിയാല്‍ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്താം. ഫോം വീണ്ടെടുത്തില്ലെങ്കില്‍ വിശാഖപട്ടണത്തും തിരുവനന്തപുരത്തും ഇഷാന് കിഷനായിരിക്കും ഓപ്പണിങ് ഇറങ്ങുക.' 'ആഭ്യന്തര ക്രിക്കറ്റിലെ മികവ് മാത്രം പോര തിരിച്ചു വരവിനു. ദേശീയ ടീമില്‍ റണ്‍സ് നേടിയാലും കാര്യമില്ല. അങ്ങനെയെങ്കില്‍ സര്‍ഫറാസ് ഖാന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരാംഗമാകേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നില്ല.' ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത് 'ഇവിടെ നോക്കു ഇഷാന് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നു. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്നു. അതിനിടെ തിലക് വര്‍മയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇലവനിലേക്ക് പരിഗണിക്കപ്പെടുന്നു. രണ്ടാം കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഇതൊന്നും നിങ്ങള്‍ മാത്രം എഴുതുന്ന സ്ക്രിപ്റ്റില്‍ നടക്കുന്നതല്ല. മറ്റൊരാള്‍ കൂടി അതിനു പിന്നിലുണ്ട്'- ആകാശ് ചോപ്ര വ്യക്തമാക്കി. 2025ല്‍ 15 കളികളും 11 ഇന്നിങ്സും ബാറ്റ് ചെയ്ത സഞ്ജുവിനു കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 26, 5, 3, 1, 16, 37, 10, 6 എന്നിങനെയായിരുന്നു അദ്ദേഹത്തിന്റെ ചില സ്കോറുകള്‍. കഴിഞ്ഞ വര്‍ഷം 222 റണ്‍സാണ് താരം സ്വന്തമാക്കിയത്. ലോകകപ്പ് ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലുള്ള സഞ്ജുവിനു അടുത്ത കളിയില്‍ മികവിലേക്ക് ഉയരേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇഷാന് കിഷന്, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ശിവം ദുബെയുടെ ബാറ്റിങുമാണ് ഇന്ത്യന്‍ ജയം അതിവേഗത്തിലാക്കിയത്. മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ former Indian opener aakash chopra raised questions over sanju samson's poor run
സന്തോഷ് ട്രോഫി: മലയാളിയുടെ ഗോളിൽ കേരളത്തെ 'സമനില'ക്കുരുക്കിലാക്കി റെയിൽവേസ്
സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ റെയിൽവേയ്സുമായി സമനില വഴങ്ങി കേരളം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന് ശേഷമാണ് സമനിലക്കുരുക്കിൽ കേരളം വീണ് പോയത്. ആദ്യ പകുതിയിൽ റെയിൽവേസിന്റെ ഓൺ ഗോളിലൂടെ ആയിരുന്നു കേരളം മത്സരത്തിൽ മുന്നിട്ട് നിന്നത്. രണ്ടാം പകുതിയിൽ റെയിൽവേസിന്റെ മലയാളി താരം പി. കെ ഫസീനാണ് സമനില ഗോൾ നേടിയത്. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും പന്ത് ഹോൾഡ് ചെയ്തു മത്സരം വരുതിയിലാക്കാനാണ് ശ്രമിച്ചത്. ആദ്യ പകുതിയിൽ തന്നെ താരങ്ങൾ പരുക്കൻ കളി പുറത്തെടുത്തതോടെ നിരവധി തവണ റഫറി കാർഡുകൾ പുറത്തെടുക്കേണ്ടിയും വന്നു. 37–ാം മിനിറ്റിൽ കേരളത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്നതിനിടെ റെയിൽവേസ് പ്രതിരോധ താരം സോയിഭം അഭിനാഷ് സിങിന്റെ കാലിൽ തട്ടി ബോൾ സ്വന്തം ടീമിന്റെ വല കുലുക്കി. ഇതോടെ മത്സരത്തിൽ കേരളം ലീഡ് നേടി. ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത് രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച റെയിൽവേസ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 72 മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ താരം സന്ദീപിന് പരിക്കേറ്റത് കേരളത്തിന് തിരിച്ചടിയായായി. ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത റെയിൽവേസ് 80ാം മിനിറ്റിൽ മലയാളി താരം പി.കെ.ഫസീനിലൂടെ സമനില ഗോൾ നേടി. പിന്നീട് ഗോൾ കണ്ടെത്താനായി ഇരു ടീമുകളും നിരന്തര ശ്രമം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ഈ മാസം 26ന് ഒഡിഷയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. Sports news: Kerala Held to Draw by Railways in Santosh Trophy Football.
ഐഎസ്എൽ എവിടെ കാണാം? സംപ്രേഷണ അവകാശത്തിനായി നാലു പേര് രംഗത്ത്
ന്യൂഡല്‍ഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ടൂർണമെന്റ് ആരാകും സംപ്രേഷണം ചെയ്യുക എന്നതിനെപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുകയാണ്. സംപ്രേഷണ അവകാശം നൽകുന്നതുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 23 മുതൽ 27 വരെയുള്ള സമയത്തിനുള്ളിൽ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് പ്രീ-ബിഡുമായി ബന്ധപ്പെട്ട് എ ഐ എഫ് എഫ് സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ നാല് സ്ഥാപനങ്ങൾ പങ്കെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. സോണി സ്പോർട്സ്, ഫാൻകോഡ്, സീ സ്പോർട്സ്, യുകെ ആസ്ഥാനമായുള്ള സ്പോർട്സ് കൺസൾട്ടൻസി സ്ഥാപനമായ ടു സർക്കിള്‍സ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഈ സ്ഥാപനങ്ങൾ സംപ്രേഷണ അവകാശം നേടാനായി പ്രൊപ്പോസൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 'ഇഷാനോട് എനിക്ക് ദേഷ്യം തോന്നി, പക്ഷേ ചെക്കന് പൊളിച്ചടുക്കി'; ഇതുപോലൊരു തല്ല് കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള ബ്രോഡ്കാസ്റ്റർമാർക്ക് ബിഡിൽ പങ്കെടുക്കാം. കൂടാതെ, 2024–25 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 10 കോടി രൂപയുടെ ആസ്തി കമ്പനികൾക്ക് ഉണ്ടായിരിക്കണം. 2022–23, 2023–24, 2024–25 കാലയളവിൽ സ്ഥാപനങ്ങളുടെ ശരാശരി വാർഷിക വരുമാനം കുറഞ്ഞത് 10 കോടി രൂപയെങ്കിലും ഉണ്ടായിരിക്കണം എന്നിങ്ങനെയാണ് സംപ്രേഷണ അവകാശവുമായി ബന്ധപ്പെട്ടപ്രധാന നിബന്ധനകൾ. ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത് ലൈവ് ടെലിവിഷൻ സംപ്രേഷണം, ഡിജിറ്റൽ-ഒടിടി സ്ട്രീമിംഗ്, മൊബൈൽ ട്രാൻസ്മിഷൻ തുടങ്ങിയവ ഉൾപ്പെടുത്തിയ സമഗ്രമായ പാക്കേജാണ് കരാർ സ്വന്തമാക്കുന്നവർക്ക് എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. Sports news: ISL Broadcast Uncertainty Continues as AIFF Holds Pre-Bid Conference for 2025–26 Media Rights.
മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷൻ. 32 പന്തിൽ നിന്ന് 76 റൺസ് നേടിയാണ് കിഷൻ കളി ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റിയത്. ഏറെനാളിനു ശേഷം ടീമിലെത്തിയ താരത്തിന് ആദ്യ ടി20 മത്സരത്തിൽ അഞ്ച് പന്തിൽ നിന്നും വെറും എട്ട് റൺ മാത്രമാണ് നേടാനായത്. കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന് കിഷന്, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന് രണ്ടാം ടി20 മത്സരത്തിന് മുൻപ് തനിക് മികച്ച പ്രകടനം പുറത്തെടുക്കുക്കാൻ കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നതായി ഇഷാൻ മാധ്യമങ്ങളോട് പറഞ്ഞു. “എന്നോട് തന്നെ ഞാൻ ഒരു ചോദ്യം ചോദിച്ചു, വീണ്ടും മികച്ച പ്രകടനം നടത്താൻ കഴിയുമോ എന്ന്. അതിന് ഉത്തരവും ഞാൻ കണ്ടെത്തി. ഇന്നിങ്സ് മുഴുവൻ ബാറ്റ് ചെയ്ത് നല്ല ഷോട്ടുകൾ കളിക്കണം എന്ന് ഞാൻ ഉറപ്പിച്ചു'' എന്നും താരം പറഞ്ഞു. റൺസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്റ് വീശിയത് ഔട്ടായാലും നല്ലൊരു ഗെയിം പുറത്തെടുക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഇഷാൻ പറഞ്ഞു. രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ) എനിക്കെതിരായ വിമർശനങ്ങൾക്കെല്ലാം റൺസിലൂടെ മറുപടി നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കായി കളിക്കാൻ തനിക്ക് കഴിവുണ്ടോയെന്ന് സ്വയം ഉറപ്പാക്കാൻ വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് റൺസ് നേടിയത്. സയ്യദ് മുഷ്താഖ് അലി ട്രോഫി നേടിയതോടെ ആത്മവിശ്വാസം കൂടി എന്നും ഇഷാൻ വ്യക്തമാക്കി. Sports news: Ishan Kishan Silences Doubts With Explosive 76 Ahead of T20 World Cup.
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ 6 റണ്‍സിനിടെ തുടരെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയിരുന്നു. എന്നാല്‍ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന് കിഷന് കളിയുടെ ഗതി പൊടുന്നനെ മാറ്റുന്ന കാഴ്ചയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ചേര്‍ന്നു അതിവേഗം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 92 പന്തില്‍ ഇന്ത്യ 209 റണ്‍സ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റില്‍ ഇഷാനൊപ്പം ചേര്‍ന്നു സൂര്യകുമാര്‍ ഇന്ത്യന്‍ ഇന്നിങ്സിനെ നയിച്ചു. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഇഷാന്റെ ഭയരഹിതമായ ബാറ്റിങ് ടീമിന്റെ മനോഭാവത്തിന്റെ ബാക്കിപത്രമാണെന്നും ഇഷാന് പുറത്തെടുത്ത ബാറ്റിങ് സമീപനമാണ് ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമെന്നും സൂര്യ മത്സര ശേഷം വ്യക്തമാക്കി. ഒപ്പം ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്തിയ തന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം മത്സര ശേഷം പറയുന്നുണ്ട്. 'ഇഷാന് എന്താണ് ഉച്ചയ്ക്ക് ഭഷണം കഴിച്ചത് എന്നെനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹം പന്തിനെ മര്‍ദ്ദിക്കുന്ന വിധം കണ്ടപ്പോള്‍ മറ്റാരും ഇതുപോലെ തല്ലുന്നത് കണ്ടിട്ടില്ല എന്നാണ് എനിക്കു തോന്നിയത്. ഇതാണ് ഞങ്ങള്‍ ബാറ്റര്‍മാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. സ്വയം അയാളപ്പെടുത്തും വിധമുള്ള ഇന്നിങ്സ് അവര്‍ കളിക്കുന്നതു കാണുമ്പോള്‍ തന്നെ ഹാപ്പിയാകും.' കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന് കിഷന്, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന് 'ഇഷാന് പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച് സ്ട്രൈക്ക് കൈമാറാതെ നിന്നപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നിരുന്നു. പക്ഷേ ഞാന്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. അതിനാല്‍ തന്നെ എനിക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനാകുമെന്നു ഉറപ്പുണ്ടായിരുന്നു. ഞാന്‍ നെറ്റ്സില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു'- സൂര്യ വ്യക്തമാക്കി. മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങിനേയും ക്യാപ്റ്റന്‍ എടുത്തു പറഞ്ഞു. കൂട്ടായ ശ്രമമാണ് ബൗളിങില്‍ കണ്ടതെന്നു ക്യാപ്റ്റന്‍. അവര്‍ 225- 230 റണ്‍സ് വരെ നേടുമെന്നു തോന്നിയിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ അവരെ 210നുള്ളില്‍ പിടിച്ചു നിര്‍ത്തി. മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് 'കുല്‍ദീപ്, വരുണ്‍, ദുബെ, ഹര്‍ദിക് എല്ലാവരും അവരുടെ ഉത്തരവാദിത്വം ഭംഗിയാക്കി. അവിശ്വസനീയമായ ശ്രമമാണ് ബൗളര്‍മാര്‍ നടത്തിയത്. 225-230 വരെ സ്കോര്‍ കിവികള്‍ നേടുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരെ 210നു താഴെ ഒതുക്കാനായാത് ബൗളര്‍മാരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്.' 'നിലവില്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ പോസിറ്റീവാണ്. ഈ നിമിഷങ്ങളെ താരങ്ങള്‍ ആസ്വദിക്കുന്നു. എല്ലാ നിലയ്ക്കും ഏറ്റവും നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനാണ് ടീം എല്ലായ്പ്പോഴും ആഗ്രഹിക്കുന്നത്'- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഗുവാഹത്തിയില്‍ അരങ്ങേറും. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് സൂര്യകുമാര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് വലിയ ആത്മവിശ്വാസം നല്കുന്ന കാര്യം കൂടിയാണ്. Indian skipper Suryakumar Yadav said the hosts want their batters to play with freedom and express themselves, praising Ishan Kishan’s fearless strokeplay
മോശം പെരുമാറ്റം; പിവി സിന്ധുവിന് 'ചുവപ്പ് കാര്‍ഡ്'! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്
ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്റ്റേഴ്സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. നാടകീയ രംഗങ്ങള്‍ കണ്ട പോരാട്ടത്തില്‍ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്കോര്‍: 13-21, 17-21. മത്സരം നാടകീയമായിരുന്നു. സിന്ധുവിനു മത്സരത്തിനിടെ ചെയര്‍ അംപയര്‍ മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കാണിച്ചു. രണ്ടാം സെറ്റ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമായിരുന്നു നടപടി. ഇതോടെ താരത്തിനു മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ പ്രകോപനം തുടര്‍ന്നതോടെ അംപയര്‍ ചുവപ്പ് കാര്‍ഡും കാണിക്കുകയായിരുന്നു. കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന് കിഷന്, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന് താരം ചെയര്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ മാച്ച് റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരത്തിനു നല്കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു ഫലവത്തായില്ല. രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ) Indonesia Masters India's top shuttler PV Sindhu crashed out of the Indonesia Masters after losing in straight games to top seed Chen Yu Fei
ധാക്ക: ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന കടുംപിടുത്തവുമായി നില്ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് വീണ്ടും കത്തയച്ചു. ഇന്ത്യയിലെ ബംഗ്ലാദേശിന്റെ മത്സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസിയുടെ സ്വതന്ത്ര തര്‍ക്ക പരിഹാര സമിതിയ്ക്കു (ഡിആര്‍സി) വിടണമെന്നാണ് പുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് ടീമിന്റെ ടി20 ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച ഏറ്റവും പുതിയ മാധ്യമ റിപ്പോര്‍ട്ടുകളിലാണ് കത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. സ്വതന്ത്ര അഭിഭാഷകര്‍ ഉള്‍പ്പെടുന്നതാണ് ഐസിസിയുടെ തകര്‍ക്ക പരിഹാര സമിതി. തങ്ങളുടെ പുതിയ അഭ്യര്‍ഥനയ്ക്കു ഐസിസി മറുപടി നല്‍കുമെന്ന പ്രതീക്ഷയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്. വേദി മാറ്റത്തിനുള്ള ആവശ്യം ഐസിസി ഡിആര്‍സിക്കു വിടുമെന്നും അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. ബംഗ്ലാദേശിനു ലോകകപ്പ് കളിക്കണം. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി അത് ഇന്ത്യയിലെ വേദിയില്‍ സാധിക്കില്ല. പകരം ശ്രീലങ്കയില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് അവര്‍ നിരന്തരം മുന്നോട്ടു വയ്ക്കുന്നത്. ഐസിസി തര്‍ക്കപരിഹാര സമിതി അന്താരാഷ്ട്ര ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന സ്വതന്ത്ര സമിതിയാണിത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ബോര്‍ഡുകള്‍ക്കോ മറ്റും പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു സമിതിയെ സമീപിക്കാം. ഐസിസി, അംഗങ്ങളായ ക്രിക്കറ്റ് ബോര്‍ഡുകള്‍, താരങ്ങള്‍, ക്രിക്കറ്റ് ഭരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റ് കക്ഷികള്‍ എന്നിവര്‍ക്കെല്ലാം സമിതിയില്‍ പരാതികള്‍ നല്‍കാം. 'ചൊരുക്ക്' ഇന്ത്യയോട്! ലോകകപ്പ് പിൻമാറ്റം; വീരവാദം നല്ലതാ, പക്ഷേ... ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം ഇംഗ്ലീഷ് നിയമമനുസരിച്ചാണ് സമിതിയുടെ നിലവിലെ പ്രവര്‍ത്തനം. ഡിആര്‍സിയുടെ നടപടികള്‍ ലണ്ടനിലാണ് നടക്കുന്നത്. തര്‍ക്കങ്ങള്‍ ഡിആര്‍സി ആദ്യം പരിശോധിക്കും. പിന്നീട് സ്വതന്ത്ര പാനലുകള്‍ വഴി രഹസ്യ മധ്യസ്ഥത നടത്തും. ഐസിസിയുടെ തീരുമാനങ്ങളുടേയും ചട്ടങ്ങളുടേയും കരാറുകളുടേയും നിയമസാധുതകളും മറ്റും വിലയിരുത്തുകയാണ് സമിതി ചെയ്യുന്നത്. അതേസമയം അപ്പീല്‍ ഫോറമായി സമിതി പ്രവര്‍ത്തിക്കുന്നില്ല. ഡിആര്‍സി വിധികള്‍ അന്തിമമായിരിക്കും. അതിനു മുകളിലൊരു അപ്പീല്‍ പരിമിതമായ ചില സമയങ്ങളില്‍ മാത്രമേ സാധ്യമാകു. ഇന്ത്യയില്‍ സുരക്ഷയില്ലെന്നു ആരോപിച്ചാണ് ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്നു ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി രണ്ട് തവണ ബംഗ്ലാദേശ് ഐസിസിക്ക് കത്തുമയച്ചു. എന്നാല്‍ രണ്ട് തവണയും ഐസിസി നിര്‍ദ്ദേശം തള്ളി. ഇന്ത്യയില്‍ തന്നെ കളിക്കണമെന്നു അവരെ അറിയിച്ചു. എന്നാല്‍ ബംഗ്ലാദേശ് തീരുമാനം മാറ്റാന്‍ തയ്യാറായില്ല. വിഷയത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കണമെന്നു ഐസിസി പിന്നീട് അന്ത്യശാസനം നല്കി. പിന്നാലെ ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ താരങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്തി. പിന്നാലെ ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണെന്നു വ്യക്തമാക്കി. ഇതോടെ ബംഗ്ലാദേശിനു പകരം സ്കോട്ലന്ഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിക്കുകയും ചെയ്തു. എന്ത് വരുമാന നഷ്ടമുണ്ടായാലും അഭിമാനമാണ് വലുതെന്നു പറഞ്ഞാണ് കായിക ഉപദേഷ്ടാവ് കളിക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചത്. സുരക്ഷയുടെ കാര്യത്തിലാണ് ആശങ്ക. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു ഉറപ്പും തങ്ങള്‍ക്കു കിട്ടിയിട്ടില്ല. മസ്തഫിസുറിനെ ഐപിഎല്ലില്‍ നിന്നു ഒഴിവാക്കിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ താരങ്ങള്‍, ആരാധകര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും കിട്ടിയിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തില്ലെന്ന തങ്ങളുടെ മുന്‍ നിലപാട് മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ ഐസിസി ബംഗ്ലാദേശിനു വേണ്ടി ശബ്ദം പോലും ഉയര്‍ത്തിയിട്ടില്ലെന്നും ആസിഫ് നസ്റുല്‍ ആരോപിച്ചിരുന്നു. 'പക്കാ രാഷ്ട്രീയം അല്ലാതെ മറ്റെന്ത്; ആരോടാണ് വില പേശുന്നത് ഐസിസിയോടോ? നഷ്ടം ബംഗ്ലാദേശ് താരങ്ങള്‍ക്ക് മാത്രം' Hours after standing firm on its demand to have its T20 World Cup matches moved from India to Sri Lanka, the bangladesh cricket board has written another letter to ICC
ദുബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ നിന്നു വൈറ്റ് വാഷ് ഭീഷണി ഒഴിവാക്കി രക്ഷപ്പെട്ടു. മൂന്നാം പോരാട്ടത്തില്‍ 15 റണ്‍സിന്റെ നിര്‍ണായക വിജയം നേടി വിന്‍ഡീസ് ആത്മവിശ്വാസം തിരികെ പിടിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് അഫ്ഗാനിസ്ഥാന് ടി20 പരമ്പര സ്വന്തമാക്കി. മൂന്നാം പോരാട്ടത്തിലും അഫ്ഗാന് ബൗളിങിനു മുന്നില്‍ വിന്‍ഡീസ് വിയര്‍ത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് കണ്ടെത്തിയത്. വിജയം തേടിയിറങ്ങിയ അഫ്ഗാന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിനു 136 റണ്‍സില്‍ അവസാനിച്ചു. മീഡിയം പേസര്‍ ഷമര്‍ സ്പ്രിംഗറുടെ ഹാട്രിക്ക് വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റെടുത്ത പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. 'പക്കാ രാഷ്ട്രീയം അല്ലാതെ മറ്റെന്ത്; ആരോടാണ് വില പേശുന്നത് ഐസിസിയോടോ? നഷ്ടം ബംഗ്ലാദേശ് താരങ്ങള്‍ക്ക് മാത്രം' ജയത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന് മൂന്നാം പോരാട്ടത്തിലും അനായാസ വിജയം നേടുമെന്നു പ്രതീക്ഷിക്കപ്പെട്ടു. അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത് സ്കോര്‍ 72ല്‍ എത്തിയപ്പോഴാണ്. എന്നാല്‍ പിന്നീട് അവിശ്വസനീയമാം വിധം അവര്‍ തകര്‍ന്നിഞ്ഞു. അഫ്ഗാനു നഷ്ടമായ എട്ട് വിക്കറ്റുകള്‍ 61 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെയാണ് പോയത്. 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് ഷമര്‍ സ്പ്രിംഗര്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തിയത്. സ്കോര്‍ 127ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റായി റഹ്മാനുല്ല ഗുര്‍ബാസ് പുറത്തായി. പിന്നാലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനും മൂന്നാം പന്തില്‍ സഹിദുല്ലയും മടങ്ങി. റാഷിദും സഹിദുല്ലയും സ്പ്രിംഗറുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി. ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 58 പന്തില്‍ 8 ഫോറും ഒരു സിക്സും സഹിതം 71 റണ്‍സെടുത്തു അര്‍ധ സെഞ്ച്വറി കണ്ടെത്തി. സഹ ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ 28 റണ്‍സും സ്വന്തമാക്കി. മറ്റാരും രണ്ടക്കം കടന്നില്ല. ന്യൂസിലന്‍ഡിന് വന്‍ നഷ്ടം; മിന്നും ഫോമില്‍ പന്തെറിയുന്ന ആദം മില്‍നെ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത് നേരത്തെ 35 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബ്രണ്ടന്‍ കിങാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. മാത്യു ഫോര്‍ഡ് 2 വീതം സിക്സും ഫോറും സഹിതം 27 റണ്‍സ് വാരി. ഹാട്രിക്ക് വിക്കറ്റെടുത്ത ഷമര്‍ സ്പ്രിംഗര്‍ പുറത്താകാതെ 9 പന്തില്‍ 16 റണ്‍സെടുത്ത് ടീം സ്കോര്‍ 151ല്‍ എത്തിച്ചു. അഫ്ഗാനിസ്ഥാനു വേണ്ടി സിയുര്‍ റഹ്മാന്, റാഷിദ് ഖാന്, അബ്ദുല്ല അഹ്മദ്സായ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. സഹിദുല്ല ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങളിലും അഫ്ഗാനിസ്ഥാന് മിന്നും ജയം സ്വന്തമാക്കിയിരുന്നു. ഒന്നാം പോരില്‍ 39 റണ്‍സ് വിജയമാണ് അഫ്ഗാന് നേടിയത്. രണ്ടാം മത്സരത്തില്‍ അവര്‍ 38 റണ്‍സ് ജയവും സ്വന്തമാക്കി. A hat trick wicket from all-rounder Shamar Springer sealed a consolation win for West Indies by 15 runs
കൊല്‍ക്കത്ത: ബംഗ്ലാദേശ് ക്രിക്കറ്റിലെ രാഷ്ട്രീയ ഇടപെടലുകളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി. ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെയാണ് തിവാരി ചോദ്യം ചെയ്യുന്നത്. ലോകകപ്പ് ബഹിഷ്കരണം കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തിരിക്കുന്നവർക്കും പ്രശ്നമില്ല. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം താരങ്ങളെയാണ് തീരുമാനം കാര്യമായി ബാധിക്കുകയെന്നും തിവാരി പറയുന്നു. കാര്യങ്ങള്‍ ക്രിക്കറ്റിനപ്പുറത്തേക്കു നീങ്ങി. ബംഗ്ലാദേശ് കായിക മന്ത്രാലയം നടപ്പിലാക്കുന്ന ഒരു രാഷ്ട്രീയ പ്രശ്നമായി ഇതു മാറിയെന്നും തിവാരി എഎന്‍ഐയോടു പ്രതികരിച്ചു. ഡ്രസിങ് റൂമിനു വെളിയിലെടുക്കുന്ന കാര്യങ്ങളാണിതെല്ലാം. കളിക്കാര്‍ നിസഹായരാണ്. അവരുടെ കരിയറിനേയും ലോകകപ്പ് മോഹങ്ങളേയുമാണ് പണയപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ലോകകപ്പ് കളിക്കില്ലെന്ന തീരുമാനം കളിക്കാര്‍ക്കാണ് നഷ്ടമുണ്ടാക്കുന്നത്. ഏതൊരു താരവും അവരുടെ രാജ്യത്തിനായി കളിക്കാനും രാജ്യത്തെ പ്രതിനിധീകരിച്ച് ലോകകപ്പ് കളിക്കുന്നതും സ്വപ്നം കാണുന്നതാണ്. അത് അവരുടെ കരിയറിന്റെ ഉന്നമനത്തിനു ഊര്‍ജം പകരുന്നതുമാണ്. പക്ഷേ കളിക്കാരുടെ കൈയിലായിരുന്നില്ല ഇതെല്ലാം. ഐസിസിയുടെ തീരുമാനം വ്യക്തമാമാണ്. ഒന്നുകില്‍ ഇന്ത്യയില്‍ കളിക്കുക ഇല്ലെങ്കില്‍ വേണ്ട.' 'ഐസിസിയും അതിന്റെ അധ്യക്ഷനും വളരെ ശക്തരാണ്. എന്നിട്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്തുകൊണ്ട് ഈ തീരുമാനത്തില്‍ തന്നെ തൂങ്ങി നില്ക്കുന്നു എന്നത് ആര്‍ക്കും ശരിക്കും അറിയാത്ത സംഗതിയാണ്. പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ഇത് ബോര്‍ഡ് എടുത്ത തീരുമാനമല്ല എന്നു വ്യക്തമാണ്. തീരുമാനം കായിക മന്ത്രാലയത്തിന്റേതെന്നു ഉറപ്പാണ്.' 'ചൊരുക്ക്' ഇന്ത്യയോട്! ലോകകപ്പ് പിൻമാറ്റം; വീരവാദം നല്ലതാ, പക്ഷേ... ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം 'രാഷ്ട്രീയം കായിക മേഖലയിലേക്ക് കടന്നു കയറുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണേണ്ടി വരുമെന്നു മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം കാരണം ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം ലോകകപ്പ് കളിക്കാന്‍ വരാത്തത് ഇപ്പോള്‍ നമ്മള് കാണുന്നു. ചരിത്രത്തിലാദ്യമായാണ് ഇത് സംഭവിക്കുന്നത്'- മനോജ് തിവാരി വ്യക്തമാക്കി. ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ ബംഗ്ലാദേശ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അവരുടെ പങ്കാളിത്തം പൂര്‍ണമായി അവസാനിക്കുമെന്ന സ്ഥിതി വന്നത്. ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു ശ്രീലങ്കയിലേക്ക് മാറ്റണമെന്നു ബംഗ്ലാദേശ് പല തവണ ഐസിസിയോടു ആവശ്യപ്പെട്ടെങ്കിലും അതെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിരസിച്ചതോടെ അവര്‍ വെട്ടിലായി. വിഷയത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കണമെന്നു ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു അന്ത്യശാസനവും നല്കി. പിന്നാലെ ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ കളിക്കാരുമായി നേരിട്ട് അടിയന്തര ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലും ഇന്ത്യയില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനം നേതൃത്വം താരങ്ങളെ അറിയിച്ചു. താരങ്ങള്‍ അതിനെ അനുകൂലിക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. ബംഗ്ലാദേശിനു പകരം സ്കോട്ലന്ഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂസിലന്‍ഡിന് വന്‍ നഷ്ടം; മിന്നും ഫോമില്‍ പന്തെറിയുന്ന ആദം മില്‍നെ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത് Manoj Tiwary said Bangladesh's T20 World Cup boycott is hurting the players most, not administrators.
ന്യൂസിലന്‍ഡിന് വന്‍ നഷ്ടം; മിന്നും ഫോമില്‍ പന്തെറിയുന്ന ആദം മില്‍നെ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത്
വെല്ലിങ്ടന്‍: ടി20 ലോകകപ്പ് അടുത്തു നില്‍ക്കെ ന്യൂസിലന്‍ഡിനും പരിക്കിന്റെ ആവലാതികള്‍. ലോകകപ്പ് ടീമിലുണ്ടായിരുന്ന പേസര്‍ ആദം മില്‍നെ പരിക്കിനെ തുടര്‍ന്നു പുറത്തായി. താരത്തിനു ലോകകപ്പ് നഷ്ടമാകും. കാല്‍ത്തുടയിലെ മസിലുകള്‍ക്കേറ്റ പരിക്കാണ് വിനയായത്. ആദം മില്‍നെയ്ക്ക് പകരം കെയ്ല്‍ ജാമിസനെ കിവികള്‍ പകരക്കാരനായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. സൗത്ത് ആഫ്രിക്ക ടി20യില്‍ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ആദം മില്‍നെയ്ക്ക് പിക്കേറ്റത്. പരിക്കു മാറാന്‍ ആഴ്ചകളെടുക്കും എന്നുറപ്പായതോടെയാണ് മില്‍നെയെ ലോകകപ്പ് ടീമില്‍ നിന്നു മാറ്റിയത്. മില്‍നെയുടെ പുറത്താകല്‍ കിവികള്‍ക്ക് വലിയ നഷ്ടമാണ്. നിലവില്‍ എസ്എ20യില്‍ മിന്നും ഫോമിലാണ് താരം പന്തെറിഞ്ഞിരുന്നത്. അതിനിടെയാണ് പരിക്ക് വില്ലനായത്. 9 കളിയില്‍ നിന്നു 11 വിക്കറ്റുകളാണ് താരം ഈ സീസണില്‍ എസ്എ20യില്‍ വീഴ്ത്തിയത്. 'ചൊരുക്ക്' ഇന്ത്യയോട്! ലോകകപ്പ് പിൻമാറ്റം; വീരവാദം നല്ലതാ, പക്ഷേ... ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം ജാമിസന് നിലവില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിലുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. താരം രണ്ട് വിക്കറ്റെടുത്തെങ്കിലും 4 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ജാമിസന് തിളങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നു താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലന്‍ഡ് ലോകകപ്പ് ടീം: മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ഫിന് അല്ലന്, മിച്ചല്‍ ബ്രെയ്സ്വെല്‍, മാര്‍ക് ചാംപ്മാന്, ഡെവോണ്‍ കോണ്‍വെ, ജേക്കബ് ഡഫി, ലോക്കി ഫെര്ഗൂസന്, മാറ്റ് ഹെന്റി, കെയ്ല്‍ ജാമിസന്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്സ്, രചിന് രവീന്ദ്ര, ടിം സീഫെര്‍ട്, ഇഷ് സോധി. കണ്ണുകള്‍ സഞ്ജുവിലും ഇഷാന് കിഷനിലും; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന് New Zealand have been forced into a late change to their ICC T20 World Cup squad after pace bowler Adam Milne was ruled out
ധാക്ക: ഇന്ത്യയോടുള്ള കലിപ്പിന്റെ പുറത്ത് ടി20 ലോകകപ്പ് കളിക്കാൻ വരില്ലെന്നു വീരവാദം മുഴക്കിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം. ഇന്ത്യയിൽ സുരക്ഷയില്ലെന്നു ആരോപിച്ചാണ് ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കില്ലെന്നു വ്യക്തമാക്കി പിൻമാറ്റം പ്രഖ്യാപിച്ചത്. വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ എടുക്കണമെന്നു ഐസിസി അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. ബംഗ്ലാദേശിനു പകരം സ്കോട്ലൻഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിച്ചിട്ടുണ്ട്. ബംഗ്ലാദേശ് കളിച്ചില്ലെങ്കിൽ ഐസിസിക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാൽ നഷ്ടം ബംഗ്ലാദേശിനാണ് സംഭവിക്കാൻ പോകുന്നത് എന്നതാണ് യാഥാർഥ്യം. ഐസിസിയ്ക്കു നഷ്ടപ്പെടുന്നതിനേക്കാൾ വൻ സാമ്പത്തിക നഷ്ടം ബംഗ്ലാദേശിനുണ്ടാകും. ക്രിക്കറ്റിൽ വൻ ശക്തിയായ ഇന്ത്യയുമായുള്ള ഉടക്കിന്റെ പേരിൽ ഇനി പ്രധാന പരമ്പരകളും ഇതിലൂടെ ലഭിക്കുന്ന കോടികളും ബംഗ്ലാദേശിനു നഷ്ടമാകും. ലോകകപ്പിൽ കളിക്കാത്തതിന്റെ പേരിൽ ബംഗ്ലാദേശിന് ഏതാണ്ട് 240 കോടിയോളം രൂപയാണ് നഷ്ടമാകാൻ പോകുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന ഐസിസി റവന്യൂവാണിത്. ഇതിനു പുറമേ ബ്രോഡ്കാസ്റ്റ്, സ്പോൺസർഷിപ്പ് വരുമാന നഷ്ടങ്ങളുടെ കോടികൾ വേറയുമുണ്ടാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ വാർഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം തുക ഈ ഒറ്റ തീരുമാനത്തിന്റെ പേരിൽ മാത്രം അവർക്ക് നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പിനു ശേഷം ഇന്ത്യ- ബംഗ്ലാദേശ് പരമ്പരയുണ്ട്. എന്നാൽ ഇതു റദ്ദാക്കപ്പെടുമെന്നു ഏതാണ്ടുറപ്പാണ്. അതും അവർക്കു തന്നെ തിരിച്ചടിയാകും. കാരണം ബംഗ്ലാദേശിനു ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്നത് ഇന്ത്യക്കെതിരായ മത്സരങ്ങളിലൂടെയാണ്. ഇല്ല, ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ല! ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബംഗ്ലാദേശ്, പകരം സ്കോട്ലൻഡ് എന്ത് വരുമാന നഷ്ടമുണ്ടായാലും അഭിമാനമാണ് വലുതെന്നു പറഞ്ഞാണ് കായിക ഉപദേഷ്ടാവ് കളിക്കാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവർത്തിച്ചത്. ഐസിസി, ബിസിസിഐ നിലപാടുകളെ ആസിഫ് നസ്റുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ബംഗ്ലാദേശിലെ കോടിക്കണക്കിനു ആളുകൾ ലോകകപ്പ് കാണില്ല. ഐസിസിക്കു വലിയ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്. ബംഗ്ലാദേശിനെപ്പോലെ ഒരു രാജ്യത്തെ ഒഴിവാക്കുന്നത് ഐസിസിയുടെ പരാജയമാണ്. ലോകകപ്പ് ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് മാത്രമാണ് തങ്ങൾക്കുള്ളത്. ശ്രീലങ്കയിൽ കളിക്കാൻ ടീം ഒരുക്കമാണ്. സുരക്ഷയുടെ കാര്യത്തിലാണ് ആശങ്ക. ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു ഉറപ്പും തങ്ങൾക്കു കിട്ടിയിട്ടില്ല. മസ്തഫിസുറിനെ ഐപിഎല്ലിൽ നിന്നു ഒഴിവാക്കിയതിൽ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ താരങ്ങൾ, ആരാധകർ, മാധ്യമപ്രവർത്തകർ അടക്കമുള്ളവർ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും കിട്ടിയിട്ടില്ല. അതിനാൽ തന്നെ ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ലെന്ന തങ്ങളുടെ മുൻ നിലപാട് മാറ്റേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഇക്കാര്യത്തിൽ ഐസിസി ബംഗ്ലാദേശിനു വേണ്ടി ശബ്ദം പോലും ഉയർത്തിയിട്ടില്ലെന്നും ആസിഫ് നസ്റുൽ ആരോപിച്ചു. കണ്ണുകള്‍ സഞ്ജുവിലും ഇഷാന് കിഷനിലും; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന് bangladesh crickets decision to pull out of the T20 World Cup 2026 in India could carry financial consequences
കണ്ണുകള്‍ സഞ്ജുവിലും ഇഷാന് കിഷനിലും; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന്
റായ്പുര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്. മലയാളി താരം സഞ്ജു സാംസണും ഇഷാന് കിഷനുമാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധേ കേന്ദ്രങ്ങള്‍. അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ഇരുവര്‍ക്കും ഏറെ നിര്‍ണായകമാണ് പരമ്പര. ആദ്യ പോരാട്ടത്തില്‍ ഇരുവര്‍ക്കും അവസരം കിട്ടിയെങ്കിലും തിളങ്ങാനായില്ല. സഞ്ജു ബാറ്റിങില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പറായി മിന്നും പ്രകടനമാണ് നടത്തിയത്. ലോകകപ്പിനുള്ള അന്തിമ ഇലവനിലേക്ക് സ്ഥാനമുറപ്പിക്കാന്‍ ഇരുവര്‍ക്കും പരമ്പര നിര്‍ണായകമാണ്. ഇന്ന് തിളങ്ങി തിരിച്ചു വരാനായിരിക്കും സഞ്ജുവും ഇഷാനും ലക്ഷ്യമിടുന്നത്. ഇന്ന് വൈകീട്ട് 7 മുതല്‍ ഛത്തീസ്ഗഢിലെ റായ്പുരിലാണ് പോരാട്ടം. ആദ്യം മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലാണ്. രാജേശ്വരിയുടെ സ്ലോ ബൗളിങില്‍ അടിതെറ്റി; യുപി വാരിയേഴ്സിനെ വീഴ്ത്തി ഗുജറാത്ത് ജയന്റ്സ് രണ്ടാമത് ആദ്യ പോരാട്ടത്തില്‍ 35 പന്തില്‍ 84 റണ്‍സടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ അപാര ഫോമില്‍ ബാറ്റ് വീശി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സഞ്ജുവിന് ആദ്യ കളിയില്‍ 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇന്ന് മികച്ചൊരു ഇന്നിങ്സ് താരത്തില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ ഇഷാനാകട്ടെ 8 റണ്‍സുമായും മടങ്ങി. ഇഷാന് ഈ പരമ്പരയില്‍ ഫോം തെളിയിച്ചാല്‍ മാത്രമേ ലോകകപ്പിനുള്ള ഇലവനിലേക്ക് എന്തെങ്കിലും സാധ്യത നിലനില്ക്കുന്നുള്ളു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചത് ഇന്ത്യക്ക് ആശ്വാസമാണ്. ബൗളിങ് നിരയും ആദ്യ കളിയില്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞതിനാല്‍ മറ്റ് വേവലാതികളില്ലാതെ വിജയം തുടരാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന' India vs New Zealand 2nd T20I Indian cricket team will seek to preserve its winning momentum
രാജേശ്വരിയുടെ സ്ലോ ബൗളിങില്‍ അടിതെറ്റി; യുപി വാരിയേഴ്സിനെ വീഴ്ത്തി ഗുജറാത്ത് ജയന്റ്സ് രണ്ടാമത്
വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം സ്വന്തമാക്കി ഗുജറാത്ത് ജയന്റ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. യുപി വാരിയേഴ്സിനെ അവര്‍ 45 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ഗുജറാത്ത് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. യുപിയുടെ പോരാട്ടം 17.3 ഓവറില്‍ വെറും 108 റണ്‍സില്‍ അവസാനിപ്പിച്ചാണ് അവര്‍ ജയം സ്വന്തമാക്കിയത്. ആറ് കളികളില്‍ മൂന്നാം ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ബൗളിങാണ് യുപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. സോഫി ഡിവൈന്‍, രേണുക സിങ് എന്നിവരും മികച്ച ബൗളിങ് പുറത്തെടുത്തു. ഇരുവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കഷ്വി ഗൗതം, ആഷ്ലി ഗാര്‍ഡ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഗുജറാത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റെടുത്തു. ഫോബ് ലിച്ഫീല്‍ഡ്, ക്ലോ ട്രിയോണ്‍ എന്നിവര്‍ മാത്രമാണ് യുപി നിരയില്‍ ബാറ്റിങില്‍ പിടിച്ചു നിന്നത്. ലിച്ഫീല്‍ഡ് 32 റണ്‍സും ട്രിയോണ്‍ പുറത്താകാതെ 30 റണ്‍സും സ്വന്തമാക്കി. ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന' 2 റണ്‍സില്‍ ഒന്നാം വിക്കറ്റും 39 റണ്‍സില്‍ രണ്ടാം വിക്കറ്റും നഷ്ടമായ യുപി ഒരു ഘട്ടത്തിലും വിജയിക്കാനുള്ള ശ്രമം നടത്തിയില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സോഫി ഡൈവന്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു പൊരുതിയാണ് പൊരുതാവുന്ന സ്കോര്‍ ടീമിനു സമ്മാനിച്ചത്. താരം 42 പന്തില്‍ 2 ഫോറും 3 സിക്സും സഹിതം 50 റണ്‍സെടുത്തു. ഓപ്പണര്‍ ബെത് മൂണിയാണ് തിളങ്ങിയ മറ്റൊരു താരം. 34 പന്തില്‍ 5 ഫോറുകള്‍ സഹിതം മൂണി 38 റണ്‍സെടുത്തു. മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. കഷ്വി ഗൗതം 6 പന്തില്‍ 11 അടിച്ചു. ഈസ്റ്റ് ബംഗാൾ ഇതിഹാസം; 90കളിലെ 'സൂപ്പർ റൈറ്റ് വിങ് ബാക്ക്'; മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു giants vs warriorz Gujarat Giants Women demolish UP Warriorz Women with 45-run win

32 C