SENSEX
NIFTY
GOLD
USD/INR

Weather

26    C
... ...View News by News Source

മുന്‍ ലോക ചാംപ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം! ഒകുഹാരയെ വീഴ്ത്തി 16കാരി തന്‍വി ശര്‍മ

ലഖ്‌നൗ: മുന്‍ ബാഡ്മിന്റണ്‍ ലോക ചാംപ്യനും ജപ്പാന്‍ താരവുമായ നോസോമി ഒകുഹാരയെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരിയായ താരം തന്‍വി ശര്‍മ. വനിതാ സിംഗിള്‍സ് ത്രില്ലര്‍ പോരാട്ടത്തില്‍ ജയം പിടിച്ച് മുന്‍ ലോക ചാംപ്യനെ ഞെട്ടിച്ച ഇന്ത്യന്‍ കൗമാരക്കാരി സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പഞ്ചാബില്‍ നിന്നുള്ള തന്‍വി ആദ്യ സെറ്റ് കൈവിട്ട ശേഷം തുടരെ രണ്ട് സെറ്റുകള്‍ പൊരുതി നേടിയാണ് വിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്. സ്‌കോര്‍: 13-21, 21-16, 21-19. 2017ലെ വനിതാ ലോക ചാംപ്യനാണ് ഒകുഹാര. മുന്‍ ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരമായ തന്‍വി ഈ വര്‍ഷം നേരത്തെ ചരിത്രമെഴുതിയിരുന്നു. ബാഡ്മിന്റണ്‍ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പിന്റെ സിംഗിള്‍ എഡിഷനില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് തന്‍വി സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു. മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലവും താരം സ്വന്തമാക്കി. ദീപ്തി വിലയേറിയ താരം! ശിഖ പാണ്ഡെയ്ക്ക് 2.40 കോടി; മലയാളി താരം ആശ ശോഭനയും കോടിപതി 2024ല്‍ ബാഡ്മിന്റണ്‍ ഏഷ്യാ ടീം ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ ടീം ചരിത്ര നേട്ടത്തിലെത്തിയിരുന്നു. അന്ന് ഇന്ത്യന്‍ ടീമില്‍ തന്‍വിയും അംഗമായിരുന്നു. പുരുഷ താരങ്ങളുടെ സിംഗിള്‍സില്‍ മലയാളി താരം എച്എസ് പ്രണോയിയെ ഇന്ത്യയുടെ മറ്റൊരു യുവ താരം ഞെട്ടിച്ചു. മന്‍രാജ് സിങാണ് ലോക ചാംപ്യന്‍ഷിപ്പ് വെങ്കല ജേതാവായ പ്രണോയിയെ അട്ടിമറിച്ചത്. 21-15, 21-18 എന്ന സ്‌കോറിനാണ് പ്രണോയ് വീണത്. ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ Tanvi Sharma upset former world champion Nozomi Okuhara to reach Syed Modi International quarterfinals in Lucknow on Thursday.

സമകാലിക മലയാളം 27 Nov 2025 10:10 pm

ദീപ്തി വിലയേറിയ താരം! ശിഖ പാണ്ഡെയ്ക്ക് 2.40 കോടി; മലയാളി താരം ആശ ശോഭനയും കോടിപതി

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീ​ഗ് മെ​ഗാ ലേലത്തിൽ വൻ നേട്ടം സ്വന്തമാക്കി ഓൾ റൗണ്ടർ ദീപ്തി ശർമ. ദീപ്തിയ്ക്കായി യുപി വാരിയേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ വൻ ലേലം വിളിയാണ് നടന്നത്. ഒടുവിൽ 3.2 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് തന്നെ താരത്തെ തിരികെ ടീമിലെത്തിച്ചു. ​ദീപ്തിയടക്കം ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിലെ താരങ്ങൾക്ക് ലേലത്തിൽ വൻ ഡിമാൻഡായിരുന്നു. ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ അലിസ ഹീലിയെ ആരും ലേലത്തിൽ വിളിച്ചെടുക്കാഞ്ഞത് ഞെട്ടിയ്ക്കുന്നതായി. താരം അൺസോൾ‍ാഡായി. ലേലത്തിനു മുൻപ് ദീപ്തിയെ യുപി റിലീസ് ചെയ്തിരുന്നു. ലേലത്തിൽ 50 ലക്ഷം രൂപയ്ക്ക് ഡൽഹി വിളിച്ചെടുത്തു. ഇതോടെ ശക്തമായി യുപിയും രം​ഗത്തെത്തിയതോടെ ലേലം മുറുകി. ഒടുവിൽ റൈറ്റ് ടു മാച്ച് (ആർടിഎം) ഉപയോ​ഗിച്ചാണ് യുപി 3.2 കോടിയ്ക്ക് ദീപ്തിയെ തിരികെ ടീമിലെത്തിച്ചത്. ഇന്ത്യൻ താരം ശിഖ പാണ്ഡെയെ ടീമിലെത്തിക്കാനും കടുത്ത ലേലം വിളിയുയർന്നു. താരത്തെ 2.40 കോടിയ്ക്ക് യുപി ടീമിലെത്തിച്ചു. ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ മലയാളി താരം ആശ ശോഭനയേയും യുപി വാരിയേഴ്സ് വൻ തുക മുടയ്ക്കി ടീമിലെത്തിച്ചു. സ്പിന്നറായ ആശയെ 1.1 കോടി രൂപയ്ക്കാണ് യുപി സ്വന്തമാക്കിയത്. ആർസിബിയും താരത്തിനായി കൊണ്ടുപിടിച്ചതോടെയാണ് ലേലം കടുത്തത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയായിരുന്നു ആശയ്ക്ക്. ലോകകപ്പ് കിരീടം നേടിയ ടീമിലെ അം​ഗങ്ങളായ ശ്രീ ചരണിയെ ഡൽ​ഹി ക്യാപിറ്റൽസും രാധ യാദവിനെ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവും രേണുക സിങിനെ ​ഗുജറാത്ത് ജയന്റ്സും സ്വന്തമാക്കി. ശ്രീ ചരണിയെ 1.3 കോടിയ്ക്കാണ് ഡൽഹി ടീമിലെത്തിച്ചത്. രാധയെ ആർസിബി 65 ലക്ഷം മുടക്കിയും രേണുകയെ ​ഗുജറാത്ത് 60 ലക്ഷം മുടക്കിയുമാണ് സ്വന്തം പാളയത്തിലെത്തിച്ചത്. സ്നേഹ് റാണ 50 ലക്ഷം രൂപയ്ക്ക് ഡൽഹിയിലെത്തി. ഹർലീൻ ഡിയോൾ, ക്രാന്തി ​ഗൗഡ് എന്നിവരെ 50 ലക്ഷം രൂപയ്ക്ക് യുപി സ്വന്തമാക്കി. വനിതാ പ്രീമിയര്‍ ലീഗ്; നാലാം എഡിഷന്‍ വേദി, തീയതി പുറത്തുവിട്ട് ബിസിസിഐ വിദേശ താരങ്ങളായ മാർക്വി പ്ലയേഴ്സിൽ ന്യൂസിലൻഡ് താരം അമേലിയ കെറിനാണ് ഏറ്റവും കൂടുതൽ തുക ലഭിച്ച രണ്ടാമത്തെ താരം. മുംബൈ ഇന്ത്യൻസ് അമേലിയയെ 3 കോടി രൂപയ്ക്ക് സ്വന്തമാക്കി. ലേലത്തിനു മുൻപ് മുംബൈ അമേലിയയെ റിലീസ് ചെയ്തിരുന്നു. ലേലത്തിൽ വൻ തുക മുടക്കി താരത്തെ ടീം തിരിച്ചെത്തിച്ചു. മറ്റൊരു ന്യൂസിലൻഡ് താരം സോഫി ഡിവൈനെ 2 കോടിയ്ക്ക് ​ഗുജറാത്ത് ജയന്റ്സ് ടീമിലെത്തിച്ചു. താരത്തിനായി മറ്റ് ടീമുകളും രം​ഗത്തെത്തിയതോടെ ലേലം മുറുകി. ഓസീസ് താരം മെ​ഗ്‍ലാന്നിങിനെ 1.9 കോടിയ്ക്ക് യുപി ടീമിലെത്തിച്ചു. ഇം​ഗ്ലണ്ട് താരം സോഫി എക്ലസ്റ്ററിനെ 85 ലക്ഷം രൂപയ്ക്കും യുപി സ്വന്തമാക്കി. വനിതാ ലോകകപ്പിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർടിനെ 1.1 കോടി രൂപയ്ക്കു ഡൽഹി പാളയത്തിലെത്തിച്ചു. വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ചിനെല്ലെ ഹെൻ‍റിയാണ് ലേലത്തിൽ മികച്ച തുക നേടിയ മറ്റൊരു താരം. 1.3 കോടിയ്ക്ക് താരത്തെ ഡൽ‌ഹി സ്വന്തമാക്കി. WPL Auction: UP Warriorz added the key pacer they needed with the experienced Shikha Pandey.

സമകാലിക മലയാളം 27 Nov 2025 8:30 pm

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പോരാട്ടത്തിനായാണ് ഇന്ത്യൻ വനിതാ ടീം തലസ്ഥാനത്തെത്തുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഡിസംബർ 26, 28, 30 തീയതികളിലാണ് പോരാട്ടം. വനിതാ പ്രീമിയര്‍ ലീഗ്; നാലാം എഡിഷന്‍ വേദി, തീയതി പുറത്തുവിട്ട് ബിസിസിഐ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് കളിക്കുന്നത്. ഏകദിന ലോകകപ്പ് നേട്ടത്തിനു ശേഷം വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം ജൂലൈയിൽ ഇം​ഗ്ലണ്ടിനെതിരെയാണ് ഇന്ത്യൻ വനിതാ ടീം അവസാനമായി ടി20 പരമ്പര കളിച്ചത്. പരമ്പര ഇന്ത്യ 3-2നു സ്വന്തമാക്കുകയും ചെയ്തിരുന്നു. 'തോറ്റപ്പോഴാണോ വിമര്‍ശകരേ കോച്ചിന്റെ കാര്യം ഓര്‍മ വന്നത്'! ഗംഭീറിനെ സംരക്ഷിച്ച് ഗാവസ്‌കര്‍ After winning the Women's ODI World Cup, indian womens cricket team is coming to play in Thiruvananthapuram.

സമകാലിക മലയാളം 27 Nov 2025 6:34 pm

വനിതാ പ്രീമിയര്‍ ലീഗ്; നാലാം എഡിഷന്‍ വേദി, തീയതി പുറത്തുവിട്ട് ബിസിസിഐ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ നാലാം എഡിഷന്റെ മത്സര തീയതികള്‍ പ്രഖ്യാപിച്ച് ബിസിസിഐ. 2026 ജനുവരി 9 മുതല്‍ ഫെബ്രുവരി 5 വരെയാണ് പോരാട്ടങ്ങള്‍. രണ്ട് വേദികളിലായാണ് നാലാം എഡിഷന്‍ അരങ്ങേറുന്നത്. നവി മുംബൈ, വഡോദര എന്നിവയാണ് വേദികള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലവനും വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാനുമായ ജയേഷ് ജോര്‍ജാണ് തീയതികള്‍ പ്രഖ്യാപിച്ചത്. വനിതാ പ്രീമിയര്‍ ലീഗിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന മെഗാ ലേലത്തിന്റെ തുടക്കത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം തീയതികള്‍ പുറത്തുവിട്ടത്. 'തോറ്റപ്പോഴാണോ വിമര്‍ശകരേ കോച്ചിന്റെ കാര്യം ഓര്‍മ വന്നത്'! ഗംഭീറിനെ സംരക്ഷിച്ച് ഗാവസ്‌കര്‍ നിലവില്‍ അഞ്ച് ടീമുകളാണ് വനിതാ പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, യുപി വാരിയേഴ്‌സ് എന്നിവയാണ് ടീമുകള്‍. 2023ലാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ആദ്യ അധ്യായം തുടങ്ങിയത്. മുംബൈ ഇന്ത്യന്‍സാണ് കന്നി കിരീടം സ്വന്തമാക്കിയത്. 2024ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മുംബൈ കിരീടം തിരികെ പിടിച്ചു. രോഹന് സെഞ്ച്വറി, സഞ്ജു ഹാഫ് അടിച്ചു; കേരളത്തിന് തകര്‍പ്പന്‍ വിജയം; റെക്കോര്‍ഡ് ഓപ്പണിങ് WPL 2026: The Women's Premier League 2026 will be played across two venues.

സമകാലിക മലയാളം 27 Nov 2025 5:01 pm

'തോറ്റപ്പോഴാണോ വിമര്‍ശകരേ കോച്ചിന്റെ കാര്യം ഓര്‍മ വന്നത്'! ഗംഭീറിനെ സംരക്ഷിച്ച് ഗാവസ്‌കര്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമ്പൂര്‍ണമായി അടിയറ വച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാണംകെട്ട് നില്‍ക്കുമ്പോള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനു നേര്‍ക്ക് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഗംഭീറിനെ ഇക്കാര്യത്തില്‍ സംരക്ഷിക്കുന്ന നിലപാടുമായി ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി. തോല്‍വിയില്‍ ഗംഭീറിനെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്നു ഗാവസ്‌കര്‍ പറയുന്നു. ദീര്‍ഘനാളായി ടെസ്റ്റില്‍ ഇന്ത്യന്‍ സ്വന്തം മണ്ണില്‍ അനിഷേധ്യ ശക്തിയായി നില്‍ക്കുന്ന സംഘമായിരുന്നു. എന്നാല്‍ ഗംഭീര്‍ വന്ന ശേഷം നാട്ടില്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോട് 3-0ത്തിനും ഇപ്പോള്‍ പ്രോട്ടീസിനു മുന്നില്‍ 2-0ത്തിനു വൈറ്റ് വാഷ് ചെയ്യേണ്ടി വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് കോച്ചിനെതിരെ വിമര്‍ശനങ്ങള്‍ കടുത്തത്. ടീം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നു ആരാധകര്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരത ഇല്ലാത്ത ബാറ്റിങും ഗംഭീറിന്റെ രീതികളും ടെസ്റ്റ് പരിശീലകനെന്ന നിലയില്‍ പരിചയമില്ലായ്മയും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും മുറവിളിയുണ്ട്. അതിനിടെയാണ് ഗാവസ്‌കറിന്റെ വിഭിന്ന സ്വരം. രോഹന് സെഞ്ച്വറി, സഞ്ജു ഹാഫ് അടിച്ചു; കേരളത്തിന് തകര്‍പ്പന്‍ വിജയം; റെക്കോര്‍ഡ് ഓപ്പണിങ് 'അദ്ദേഹം പരിശീലകനാണ്. പരിശീലകനാണ് ടീമിനെ തയ്യാറാക്കുന്നതും. എന്നാല്‍ മൈതാനത്ത് തന്ത്രം നടപ്പിലാക്കേണ്ടത് കളിക്കാരാണ്. തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ മാത്രം ചാരുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അദ്ദേഹം മികവ് കാണിക്കണമെന്നു പറഞ്ഞു മുറവിളി കൂട്ടുന്നവരോടാണ്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യന്‍ ചാംപ്യന്‍സ് ട്രോഫി നേടി, ഏഷ്യാ കപ്പ് നേടി അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മികവിനെ നിങ്ങള്‍ അഭിനന്ദിച്ചിരുന്നോ. ഇല്ല, അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു. തോല്‍വി ഉണ്ടാകുമ്പോള്‍ ഉച്ചത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ വിജയമുണ്ടാകുമ്പോള്‍ അഭിനന്ദിക്കുന്നത് പതിഞ്ഞ ശബ്ദത്തില്‍ മാത്രം നടത്തുന്നത് എന്തുകൊണ്ടാണ്.' 'നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഗംഭീറിനെ പുറത്താക്കണം എന്നാണ്. കോച്ചായി ചുമതലപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ ദീര്‍ഘനാള്‍ കരാര്‍ നല്‍കണമെന്നു ആവശ്യപ്പെട്ടിരുന്നോ. ഏകദിന, ടി20 പരിശീലക സ്ഥാനത്ത് ആജീവനാന്ത കരാര്‍ നല്‍കണമെന്നു ആവശ്യപ്പെട്ടോ. അതൊന്നുമില്ലല്ലോ. ഇപ്പോള്‍ തോറ്റപ്പോള്‍ മാത്രമാണോ നിങ്ങള്‍ക്ക് ഇങ്ങനെയൊരു കോച്ചുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് ഓര്‍മ വന്നത്.' 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും ടെസ്റ്റിനു മാത്രമായി മറ്റൊരു പരിശീലകന്‍ എന്ന അഭിപ്രായത്തെ ഗാവസ്‌കര്‍ തള്ളി. 'അതുകൊണ്ടു പ്രത്യേകിച്ചൊരു ഗുണവുമില്ല. ഉദാഹരണം ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കെല്ലമാണ്. അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലീഷ് കോച്ചാണ്. ഇംഗ്ലണ്ട് ടീമിന്റെ ഫലങ്ങള്‍ സമ്മിശ്രമല്ലേ. ഒരു ടീമിന്റെ വിജയത്തിലും പരാജയത്തിലും പരിശീലകന്‍ മാത്രമല്ല ഉത്തരവാദി എന്നു തെളിയിക്കുന്നു.' 'ചാംപ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് ജയങ്ങളില്‍ നിങ്ങള്‍ അദ്ദേഹത്തിനു ക്രഡിറ്റ് നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ഈയൊരു പരമ്പര കൊണ്ടുതന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്. അതൊന്നു ദയവായി പറഞ്ഞു തരു'- ഗാവസ്‌കര്‍ തുറന്നടിച്ചു. Following India's Test series loss to South Africa, coach Gautam Gambhir faces criticism. However, former captain Sunil Gavaskar defended Gambhir.

സമകാലിക മലയാളം 27 Nov 2025 3:58 pm

രോഹന് സെഞ്ച്വറി, സഞ്ജു ഹാഫ് അടിച്ചു; കേരളത്തിന് തകര്‍പ്പന്‍ വിജയം; റെക്കോര്‍ഡ് ഓപ്പണിങ്

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഒഡീഷയെ പത്ത് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന്റെ വിജയത്തിന് മാറ്റു കൂട്ടിയത്. സഞ്ജു സാംസനും രോഹനും ചേര്‍ന്നുള്ള 177 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടായിരുന്നു മത്സരത്തിന്റെ മറ്റൊരു സവിശേഷത. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒഡീഷയ്ക്ക് ഓപ്പണര്‍മാര്‍ വേഗത്തിലുള്ള തുടക്കം തന്നെ നല്കി. സ്വസ്ഥിക് സമലും ഗൗരവ് ചൗധരിയും ചേര്‍ന്ന് 26 പന്തുകളില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ നിധീഷ് ഇരുവരെയും പുറത്താക്കി. തുടര്‍ന്ന് മധ്യനിരയില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ ബിപ്ലവ് സമന്തരയും സംബിത് ബാരലും ചേര്‍ന്ന കൂട്ടുകെട്ടാണ് ഒഡീഷയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബിപ്ലവ് 53ഉം സംബിത് 40ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാലും കെ എം ആസിഫ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി, പാകിസ്ഥാനും താഴെ; അഞ്ചാം സ്ഥാനത്തേക്ക് വീണു മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സഞ്ജു സാംസനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. അഞ്ചാം ഓവറില്‍ തന്നെ കേരളത്തിന്റെ സ്‌കോര്‍ അന്‍പത് കടന്നു. രോഹന്‍ തകര്‍ത്തടിച്ച് മുന്നേറിയപ്പോള്‍ മറുവശത്ത് സഞ്ജു മികച്ച പിന്തുണ നല്കി. ഒഡീഷ ക്യാപ്റ്റന്‍ ഏഴ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 10.3 ഓവറില്‍ നൂറ് പിന്നിട്ട കേരളം 21 പന്തുകള്‍ ബാക്കി നില്‍ക്കെ അനായാസം ലക്ഷ്യത്തിലെത്തി. 60 പന്തുകളില്‍ നിന്ന് 121 റണ്‍സുമായി രോഹനും 41 പന്തുകളില്‍ നിന്ന് 51 റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു. 22 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച രോഹന്‍ 54 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പത്ത് ഫോറും പത്ത് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടവും ഈ ഇന്നിങ്‌സിലൂടെ രോഹന്‍ സ്വന്തമാക്കി. ആറ് ഫോറും ഒരു സിക്‌സുമടക്കമാണ് സഞ്ജു 51 റണ്‍സ് നേടിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നേടിയ 177 റണ്‍സ് ടൂര്‍ണ്ണമെന്റില്‍ പുതിയൊരു റെക്കോഡും കുറിച്ചു. 2023ല്‍ ചണ്ഡീഗഢിന് വേണ്ടി മനന്‍ വോറയും അര്‍ജുന്‍ ആസാദും ചേര്‍ന്ന് നേടിയ 159 റണ്‍സിന്റെ റെക്കോഡാണ് ഇരുവരും പഴങ്കഥയാക്കിയത്. Sanju Samson's brilliant fifty, 27-yr-old's 60-ball 121 power Kerala to crushing 10-wicket win over Odisha

സമകാലിക മലയാളം 26 Nov 2025 7:38 pm

'ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോഴും ഞാനായിരുന്നില്ലേ കോച്ച്? തോല്‍വിയില്‍ ഉത്തരവാദിത്തം എല്ലാവര്‍ക്കും'

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നു ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ പരിശീലക കാലയളവില്‍ ടീം നേടിയ വിജയം ചൂണ്ടിക്കാട്ടിയ ഗംഭീര്‍ ഇനി ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. 'എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ ഇംഗ്ലണ്ടില്‍ നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കിയതും ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോള്‍ പരിശീലകനായിരുന്നതും ഞാന്‍ തന്നെയാണ്,' ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട നേട്ടത്തെയും ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ അവരുടെ സ്വന്തം മൈതാനത്ത് നേടിയ 2-2 സമനിലയും ചൂണ്ടിക്കാട്ടി ഗംഭീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 'കുറ്റം എല്ലാവരിലും ഉണ്ട്, അത് എന്നില്‍ നിന്നാണ് ആരംഭിക്കുന്നത്,' തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം സമ്മതിച്ചു. നമ്മള്‍ നന്നായി കളിക്കേണ്ടതുണ്ട്. 95/1 എന്ന നിലയില്‍ നിന്ന് 122/7 വരെ എത്തിയത് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഒരു വ്യക്തിയെയോ, ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. വീഴചകള്‍ എല്ലാവര്‍ക്കും സംഭവിച്ചിട്ടുണ്ട്.' ഗംഭീര്‍ പറഞ്ഞു. ഗംഭീറിന് കീഴില്‍, ഇന്ത്യ 18 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 10 എണ്ണത്തിലും തോറ്റു, കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ഇന്ത്യയില്‍ രണ്ട് മത്സരങ്ങളിലും തോറ്റു. ഗുവാഹത്തിയില്‍ ഇന്നത്തെ തോല്‍വി. റണ്‍സിന്റെ അടിസ്ഥാനനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്. 'തട്ടിമുട്ടിയ' കളി; വേഗം കുറഞ്ഞ ഇന്നിങ്‌സുകളില്‍ രണ്ടാമനായി സായ് സുദര്‍ശന്‍ 'ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും മികച്ചതും കഴിവുള്ളതുമായ കളിക്കാരുടെ ആവശ്യമില്ല. നമുക്ക് വേണ്ടത് പരിമിതമായ കഴിവുകളുള്ള എന്നാല്‍ നന്നായി കളിക്കുന്ന ടെസ്റ്റ് താരങ്ങളെയാണ് ആവശ്യം' ഗംഭീര്‍ പറഞ്ഞു. ടീമില്‍ ഇടയ്ക്കിടെയുള്ള മാറ്റങ്ങള്‍ക്കും പരമ്പരാഗത ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഗംഭീര്‍ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്കിയാക്കിയിരുന്നു. Followed by the team India's test series defeat against South Africa, India head coach Gautam Gambhir says that BCCI can decide my future but dont forget my success

സമകാലിക മലയാളം 26 Nov 2025 3:35 pm

'തട്ടിമുട്ടിയ'കളി; വേഗം കുറഞ്ഞ ഇന്നിങ്‌സുകളില്‍ രണ്ടാമനായി സായ് സുദര്‍ശന്‍

ഗുവാഹത്തില്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗം കുറഞ്ഞ ഇന്നിങ്‌സ് കളിച്ച് സായ് സുദര്‍ശശന്‍. രണ്ടാം ടെസ്റ്റില്‍ 139 പന്തില്‍ നിന്ന് 14 റണ്‍സ് നേടിയ താരത്തിന്റെ ഇന്നിങ്‌സ് ഇന്ത്യന്‍ താരങ്ങളുടെ വേഗം കുറഞ്ഞ ഇന്നിങ്‌സുകളുടെ പട്ടികയില്‍ രണ്ടാമതാണ്. 1981 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ യശ്പാല്‍ ശര്‍മ 157 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ ഇന്നിങ്‌സാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം ടെസ്റ്റിന്റെ നാലാം ഇന്നിങ്സില്‍ സായ് സുദര്‍ശന്റെ ഇന്നിങ്‌സില്‍ ഒരു ബൗണ്ടറി മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോറ്റമ്പി; പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് മുത്തുസാമിയുടെ പന്തിലാണ് താരം പുറത്താകുന്നത്. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്ത് എഡ്‌ജെടുത്ത് ഫസ്റ്റ് സ്ലിപ്പില്‍ മര്‍ക്രത്തിന്റെ കൈകളിലെത്തുകയായിരുന്നു. മത്സരത്തില്‍ എട്ടാമത്തെ ക്യാച്ചെടുത്ത മര്‍ക്രം ക്യാച്ചില്‍ റെക്കോര്‍ഡും ഇട്ടു. ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ ക്യാച്ചെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം എന്ന റെക്കോര്‍ഡാണ് മര്‍ക്രം നേടിയത്. Sai Sudharsan records India's second-slowest Test knock

സമകാലിക മലയാളം 26 Nov 2025 2:59 pm

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോറ്റമ്പി; പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ഗുവാഹത്തി: ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരി ചരിത്രജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 6 വിക്കറ്റ് പ്രകടനത്തോടെ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. 549 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 140 റണ്‍സില്‍ പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ (54) മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ടെസ്റ്റില്‍ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു സമ്പൂര്‍ണ പരമ്പര വിജയം സ്വന്തമാക്കുന്നത്. അവസാന ദിനമായ ഇന്ന് 27 ന് രണ്ട് എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ സ്പിന്‍ കരുത്തില്‍ ദക്ഷിണാഫ്രിക്ക മടക്കുകയായിരുന്നു. ടീ ബ്രേക്കിന് പിരിയുമ്പോള്‍ 92 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ബ്രേക്ക് കഴിഞ്ഞ ഉടന്‍ സായ് സുദര്‍ശനും മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. ക്രീസില്‍ പിടിച്ചു നിന്ന ജഡേജയെയും മഹാരാജ് മടക്കിയയോടെ എല്ല പ്രതീക്ഷകളും അവസാനിച്ചു. വാഷിങ് സുന്ദര്‍(16), നിതീഷ് കുമാര്‍ റെഡ്ഡി(0), സിറാജ് എന്നിവരും പുറത്തായതോടെ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു. 'അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്'; 'സ്ലാപ്‌ഗേറ്റ്' വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത് 27/2 എന്ന നിലയിലാണ് കളി തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. കുല്‍ദീപ് യാദവ് (38 പന്തില്‍ അഞ്ച്), ധ്രുവ് ജുറേല്‍ (മൂന്നു പന്തില്‍ രണ്ട്), നായകന്‍ ഋഷഭ് പന്ത്(13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് ടി ബ്രേക്ക് കഴിഞ്ഞ ഉടന്‍ സ്‌കോര്‍ 96 ല്‍ നില്‍ക്കെ സായ് സുദര്‍ശന്‍(14)ന്റെ വിക്കറ്റും നഷ്ടമായി. വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങിയതോടെ ഇന്ത്യ 140 ന് പുറത്തായി. 23 ഓവറുകൾ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്ക സ്പിന്നർ സിമോൺ ഹാർമർ 37 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി. കേശവ് മഹാരാജിന് രണ്ടും സെനുരൻ മുത്തുസാമി, മാർകോ യാൻസൻ എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതവുമുണ്ട്. India lose second Test; South Africa sweep series

സമകാലിക മലയാളം 26 Nov 2025 12:53 pm

പരിശീലനത്തിനിടെ വളയത്തില്‍ തൂങ്ങി, പോസ്റ്റ് ദേഹത്ത് വീണ് ദേശീയ ബാസ്‌കറ്റ്ബോള്‍ താരത്തിന് ദാരുണാന്ത്യം, വിഡിയോ

റോത്തക്ക്: പരിശീലനത്തിനിടെ ബാസ്‌കറ്റ്ബോള്‍ പോസ്റ്റ് ദേഹത്ത് വീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. 16 വയസുകാരനായ ഹാര്‍ദിക് രാത്തിയാണ് മരിച്ചത്. ഹരിയാനയിലെ ലഖാന്‍ മാജ്രയിലുള്ള ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലായിരുന്നു അപകടം. ഇന്ത്യന്‍ മണ്ണില്‍ ചരിത്ര ജയം നേടാന്‍ ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം തനിച്ച് പരിശീലനം നടത്തുകയായിരുന്ന ഹര്‍ദിക് ബാസ്‌കറ്റ്ബോള്‍ വളയത്തില്‍ തൂങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പോസ്റ്റ് വളഞ്ഞ് ഹാര്‍ദിക്കിന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനായി ഓടിയെത്തി പോസ്റ്റ് ഉയര്‍ത്തിമാറ്റിയെങ്കിലും, ഹര്‍ദിക് മരണത്തിന് കീഴടങ്ങുകയായിരുന്നു. കളിസ്ഥലത്തെ ഉപകരണങ്ങളുടെ അവസ്ഥയും സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടെ, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “Rohtak me basketball pole girne se National player Hardik ki maut. 4 saal pehle 11 lakh ka fund, 3 mahine pehle CM se shikayat — phir bhi maintenance nahi. Ye sirf hadsa nahi, system ki failure hai. #JusticeForHardik #Rohtak ” pic.twitter.com/kDDf7nOG58 — Ak47 (@Ak47Sameerkhan) November 26, 2025 ഇന്ത്യന്‍ മണ്ണില്‍ ചരിത്ര ജയം നേടാന്‍ ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം രണ്ട് ദിവസം മുന്‍പ് ബഹദൂര്‍ഗഡിലെ ഹോഷിയാര്‍ സിങ്് സ്റ്റേഡിയത്തില്‍ അമന്‍ എന്ന 15 വയസുകാരനും സമാന രീതിയില്‍ മരച്ചിരുന്നു. പരിശീലനത്തിനിടെ ബാസ്‌കറ്റ്ബോള്‍ പോസ്റ്റ് തകര്‍ന്ന് ദേഹത്ത് വീഴുകയായിരുന്നു. അമനെ ചികിത്സയ്ക്കായി ഉടന്‍ റോത്തക്ക് പിജിഐയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 'അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്'; 'സ്ലാപ്‌ഗേറ്റ്' വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത് Teen dies in freak accident as basketball pole crushes in Rohtak

സമകാലിക മലയാളം 26 Nov 2025 12:51 pm

ഇന്ത്യന്‍ മണ്ണില്‍ ചരിത്ര ജയം നേടാന്‍ ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്‍വിക്ക് അരികെ. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന നിലയിലാണ്. നാല് വിക്കറ്റ് പ്രകടനത്തോടെ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. ന്യൂസിലന്‍ഡിനെതിരായ തോല്‍വി വീണ്ടും?, അതോ മാനം കാക്കുമോ?; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ 27/2 എന്ന നിലയിലാണ് കളി തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. കുല്‍ദീപ് യാദവ് (38 പന്തില്‍ അഞ്ച്), ധ്രുവ് ജുറേല്‍ (മൂന്നു പന്തില്‍ രണ്ട്), നായകന്‍ ഋഷഭ് പന്ത്(13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് ടി ബ്രേക്ക് കഴിഞ്ഞ ഉടന്‍ സ്‌കോര്‍ 96 ല്‍ നില്‍ക്കെ സായ് സുദര്‍ശന്‍(14)ന്റെ വിക്കറ്റും നഷ്ടമായി. 'അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്'; 'സ്ലാപ്‌ഗേറ്റ്' വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത് ഇന്ത്യന്‍ മണ്ണില്‍ ചരിത്ര ജയത്തിലേക്ക് ദക്ഷിണാഫ്രിക്കക്ക് 4 വിക്കറ്റ് മാത്രം ദൂരം മാത്രമാണുള്ളത്. ഇന്ത്യക്ക് സമനില പിടിക്കണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിന്റെയും (20 പന്തില്‍ 13) കെ.എല്‍. രാഹുലിന്റെയും (29 പന്തില്‍ ആറ്) വിക്കറ്റുകള്‍ നേരത്തെ വീണിരുന്നു. India vs South Africa Test Series: India vs South Africa, 2nd Test, India lose six wickets

സമകാലിക മലയാളം 26 Nov 2025 11:58 am

'അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്'; 'സ്ലാപ്‌ഗേറ്റ്'വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

കൊച്ചി: 2008 ഐപിഎല്‍ സീസണില്‍ 'സ്ലാപ്‌ഗേറ്റ്' വിവാദത്തെ കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനു പിന്നാലെയായിരുന്നു ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയത്. തന്നെ തല്ലിയ ഹര്‍ഭജന്‍ സിങ്ങിന് എന്തുകൊണ്ട് ഗ്രൗണ്ടില്‍ തന്നെ മറുപടി നല്‍കിയില്ലെന്ന കാരണവും ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിലായിരുന്നു ശ്രീാന്തിന്റെ പ്രതികരണം. വീണ്ടും ഇന്ത്യ-പാക് പോരാട്ടം; 2026 ടി20 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുള്ള വിവാദ വിഡിയോ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി അടുത്തിടെ പുറത്തുവിട്ടിരുന്നു. അന്ന് ഹര്‍ഭജന്‍ സിങ്ങിനോട് പ്രതികാരം ചെയ്യാന്‍ പോയിരുന്നെങ്കില്‍ മറ്റ് മലയാളി താരങ്ങളുടെയും കരിയറിനെ അതു ബാധിക്കുമായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി. ന്യൂസിലന്‍ഡിനെതിരായ തോല്‍വി വീണ്ടും?, അതോ മാനം കാക്കുമോ?; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം 'ഇത്രയും അഗ്രെഷന്‍ കാണിക്കുന്ന താരമായിട്ടു പോലും എന്തുകൊണ്ട് ഹര്‍ഭജന്‍ സിങ്ങിനെ തല്ലിയില്ലെന്നാണു പല മലയാളികളും എന്നോടു ചോദിക്കുന്നത്. ഗ്രൗണ്ടില്‍വച്ചു തന്നെ തിരിച്ചടിക്കണമായിരുന്നെന്നാണ് ചിലരുടെ അഭിപ്രായം. ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ എനിക്ക് പിന്നെ ഒരിക്കലും കളിക്കാന്‍ സാധിക്കുമായിരുന്നില്ല. അന്ന് കേരളത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ര വലിയ സ്വാധീനമൊന്നുമില്ല, കേരളത്തില്‍നിന്ന് ഞാന്‍ മാത്രമാണ് അപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നത്.' ശ്രീശാന്ത് പറഞ്ഞു. Sreesanth opens up about the 'Slapgate' controversy with Harbhajan Singh during the 2008 IPL

സമകാലിക മലയാളം 26 Nov 2025 10:43 am

ന്യൂസിലന്‍ഡിനെതിരായ തോല്‍വി വീണ്ടും?, അതോ മാനം കാക്കുമോ?; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം

ഗുവാഹത്തി: വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റത് ഇന്ന് ആവര്‍ത്തിക്കുമോ? അതോ ശക്തമായി തിരിച്ചുവന്ന് മത്സരം വിജയിപ്പിച്ച് പരമ്പര സമനിലയിലാക്കി മാനം കാക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റിന്റെ അഞ്ചാമത്തെ ദിനത്തിലേക്ക് കടക്കുമ്പോള്‍ ഈ ചോദ്യങ്ങളാണ് പ്രധാനമായി ഉയരുന്നത്. സ്വന്തംമണ്ണില്‍ ടെസ്റ്റ് പരമ്പരയില്‍ വര്‍ഷങ്ങളായി തോല്‍വി അറിയാതെ മുന്നേറിയതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയെ 2024ലാണ് ന്യൂസിലന്‍ഡ് ഞെട്ടിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 27 ന് 2 എന്ന നിലയിലാണ്. വിജയത്തിലെത്താന്‍ അവസാന ദിവസം ഇന്ത്യയ്ക്ക് 522 റണ്‍സ് വേണം. സായ് സുദര്‍ശനും (രണ്ട്), കുല്‍ദീപ് യാദവുമാണ് (നാല്) പുറത്താകാതെ നില്‍ക്കുന്നത്. യശസ്വി ജയ്സ്വാളും (19 പന്തില്‍ 13), കെ എല്‍ രാഹുലും (30 പന്തില്‍ ആറ്) ആണ് പുറത്തായത്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിതതെങ്കിലും രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ ബാറ്റിങ് നിര മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വീണ്ടും ഇന്ത്യ-പാക് പോരാട്ടം; 2026 ടി20 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു ഇന്നലെ ട്രിസ്റ്റന്‍ സ്റ്റബ്സ് 94 റണ്‍സിന് പുറത്തായതോടെ ദക്ഷിണാഫ്രിക്ക രണ്ടാമത്തെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സില്‍ നില്‍ക്കെയാണ് നാലാം ദിനം ദക്ഷിണാഫ്രിക്ക ഇന്ത്യയെ രണ്ടാം ഇന്നിങ്‌സിന് അയച്ചത്. ഇന്ത്യയ്ക്ക് മുന്നില്‍ 549 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 201ന് പുറത്താക്കി 288 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടും, ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201ല്‍ ചുരുട്ടിക്കെട്ടാന്‍ സഹായിച്ചത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്റെ 6 വിക്കറ്റ് പ്രകടനമാണ്. 58 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളും 48 റണ്‍സ് നേടിയ വാഷിങ്ടന്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. 'അത് കേട്ടപ്പോള്‍ പലാഷ് അന്ന് ഒരുപാട് കരഞ്ഞു, ഇപ്പോഴും വലിയ സമ്മര്‍ദത്തില്‍; ആ തീരുമാനമെടുത്തതും മകനാണ്' Will India lose the series against south africa?

സമകാലിക മലയാളം 26 Nov 2025 7:23 am

വീണ്ടും ഇന്ത്യ-പാക് പോരാട്ടം; 2026 ടി20 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

മുംബൈ: 2026 ഐസിസി ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. ഇതോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തീപാറും പോരാട്ടത്തിനാണ് കളമൊരുങ്ങിയത്. കൊളംബോയിലെ ആര്‍. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക. ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണെങ്കിലും പാകിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്നത് ശ്രീലങ്കിയിലാണ്. ഇന്ത്യ പരമ്പര കൈവിടുമോ? രണ്ട് വിക്കറ്റുകള്‍ നഷ്ടം, ജയം 522 റണ്‍സ് അകലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഏഴിന് യുഎഇക്കെതിരെയാകും ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണമെന്റിന്റെ ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലില്‍ ഒരു ടീമായി പാകിസ്ഥാന്‍ വന്നാല്‍ കൊളംബോ ആയിരിക്കും വേദി. യുഎഇ, നെതര്‍ലന്‍ഡ്‌സ്, നമീബിയ ഏന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാകും ഇന്ത്യയും പാകിസ്താനും. ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാബ്വെ, അയര്‍ലന്‍ഡ്, ഒമാന്‍ ടീമുകള്‍ ഗ്രൂപ്പ് ബി-യില്‍. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി ടീമുകള്‍ സി-യിലും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ ടീമുകള്‍ ഗ്രൂപ്പ് ഡി-യിലുമാണ്. 'അത് കേട്ടപ്പോള്‍ പലാഷ് അന്ന് ഒരുപാട് കരഞ്ഞു, ഇപ്പോഴും വലിയ സമ്മര്‍ദത്തില്‍; ആ തീരുമാനമെടുത്തതും മകനാണ്' T20 World Cup 2026 Schedule Announcement

സമകാലിക മലയാളം 25 Nov 2025 8:54 pm

'അത് കേട്ടപ്പോള്‍ പലാഷ് അന്ന് ഒരുപാട് കരഞ്ഞു, ഇപ്പോഴും വലിയ സമ്മര്‍ദത്തില്‍; ആ തീരുമാനമെടുത്തതും മകനാണ്'

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചാലുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ ആശങ്കകള്‍ നിറഞ്ഞിരിക്കുകയാണ്. വിവാഹ ദിവസം സ്മൃതിയുടെ പിതാവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു. പിന്നാലെ പലാഷ് മുച്ചാലിന് അണുബാധ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വൈറല്‍ അണുബാധയും അസിഡിറ്റിയും കാരണം തിങ്കളാഴ്ച പലാഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഗീതകച്ചേരികള്‍ക്കും വിവാഹങ്ങള്‍ക്കുമായി തുടര്‍ച്ചയായി യാത്രകള്‍ നടത്തിയതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പലാഷ് നേരിടുന്ന ആരോഗ്യ പ്രശ്‌നത്തിന്റെ തീവ്രത ഇതുവരെ അറിവായിട്ടില്ല. ഇപ്പോള്‍ പലാഷ് മുച്ചാലിന്റെ ആരോഗ്യനില വഷളായതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് മാതാവ് അമിത മുച്ചാല്‍. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ധാനയുമായി മാനസികമായി വളരെ അടുപ്പമുള്ള പലാഷ്, അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചതോടെ തകര്‍ന്നുപോയതായി അമിത മാധ്യമങ്ങളോടു പ്രതികരിച്ചു. പലാഷ് ഇപ്പോള്‍ മുംബൈയില്‍ വിശ്രമത്തിലാണെന്നും അമിത പറഞ്ഞു. സ്മൃതിയുടെ പിതാവ് രോഗബാധിതനായതിനെത്തുടര്‍ന്ന് വിവാഹ ചടങ്ങ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത് പലാഷാണെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ധാനയുമായി പലാഷിന് വളരെയധികം മാനസിക ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനാരോഗ്യ വാര്‍ത്ത അദ്ദേഹത്തെ ഞെട്ടിച്ചതായും വിവാഹ ചടങ്ങ് മാറ്റിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചതായും പലാഷിന്റെ അമ്മ അമിത പറഞ്ഞു. സഹ താരവുമായി കൈയാങ്കളി, ചുവപ്പ് കാര്‍ഡ്, 13ാം മിനിറ്റ് മുതല്‍ എവര്‍ട്ടന്‍ 10 പേര്‍; എന്നിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റു! 'സ്മൃതിയുടെ പിതാവുമായി പലാഷിന് വളരെ അടുപ്പമായിരുന്നു. സ്മൃതിയുമായി ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ അടുപ്പമായിരുന്നു അവന് പിതാവുമായിട്ട്. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍ വിവാഹം മാറ്റിവയ്ക്കാമെന്ന് സ്മൃതിയെക്കാള്‍ മുന്‍പ് പറഞ്ഞത് പലാഷ് ആയിരുന്നു.''- അമിത കൂട്ടിച്ചേര്‍ത്തു. 'പലാഷ് അന്ന് ഒരുപാട് കരഞ്ഞു, ഇതോടെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. നാലു മണിക്കൂറാണ് പലാഷ് ആശുപത്രിയിലുണ്ടായിരുന്നത്. ഡ്രിപ് ഇട്ടു, ഇസിജിയും മറ്റു പരിശോധനകളും നടത്തിയ ശേഷമാണ് മുംബൈയിലേക്കു പോയത്. ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായി. പക്ഷേ പലാഷ് ഇപ്പോഴും വലിയ സമ്മര്‍ദത്തിലാണ്.'- അമിത പറഞ്ഞു. 'മെസി മാജിക്ക്' തുടരുന്നു!; '1300' ഗോള്‍ പങ്കാളിത്തം, ഫുട്‌ബോളില്‍ പുതു ചരിത്രം He Cried So Much: Palash Muchhal's Mother As Son Shifted To Mumbai Hospital

സമകാലിക മലയാളം 25 Nov 2025 5:07 pm

ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം; ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക, സ്റ്റബ്സ് സെഞ്ച്വറിക്കരികെ വീണു

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം. ട്രിസ്റ്റന്‍ സ്റ്റബ്സ് 94 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സില്‍ നില്‍ക്കെയാണ് നാലാം ദിനം ദക്ഷിണാഫ്രിക്ക ഇന്ത്യയെ രണ്ടാം ഇന്നിങ്‌സിന് അയച്ചത്. 190 പന്തില്‍ 94 റണ്‍സടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. അവർ തിരിച്ചെത്തുന്നു; നെറ്റ്‌സില്‍ പന്തെറിഞ്ഞ് കമ്മിന്‍സും ഹെയ്‌സല്‍വുഡും; ചങ്കിടിപ്പ് ഇംഗ്ലണ്ടിന് സ്റ്റബ്‌സിന്റെ സെഞ്ചറിക്കായി കാത്തുനിന്നെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തില്‍ താരം പുറത്തായതോടെ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാറ്റര്‍മാരെ തിരികെ വിളിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രവീന്ദ്ര ജഡേജ (4/62), വാഷിംഗ്ടണ്‍ സുന്ദര്‍ (1/67) എന്നിവരുടെ മികവില്‍ 77/3 എന്ന നിലയിലായ ദക്ഷിണാഫ്രിക്കയെ സ്റ്റബ്സും (180 പന്തില്‍ 94 റണ്‍സ്) ഡി സോര്‍സിയും (68 പന്തില്‍ 49) ചേര്‍ന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് കരകയറ്റിയത്. റയാന്‍ റിക്കിള്‍ട്ടന്‍ (64 പന്തില്‍ 35), എയ്ഡന്‍ മാര്‍ക്രം (84 പന്തില്‍ 29), ടെംബ ബാവുമ (3), ടോണി ഡെ സോര്‍സി (68 പന്തില്‍ 49) എന്നിവരാണ് മത്സരത്തിന്റെ നാലാം ദിവസം പുറത്തായ ദക്ഷിണാഫ്രിക്കയുടെ മറ്റു ബാറ്റര്‍മാര്‍. അവർ തിരിച്ചെത്തുന്നു; നെറ്റ്‌സില്‍ പന്തെറിഞ്ഞ് കമ്മിന്‍സും ഹെയ്‌സല്‍വുഡും; ചങ്കിടിപ്പ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201ന് പുറത്താക്കി 288 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടും, ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 എന്ന നിലയിലായിരുന്നു. നേരത്തേ, വിക്കറ്റ് നഷ്ടമില്ലാതെ 9 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയെ 201ല്‍ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. പേസര്‍ മാര്‍ക്കോ യാന്‍സന്റെ 6 വിക്കറ്റ് പ്രകടനമാണ്. 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളും 48 റണ്‍സ് നേടിയ വാഷിങ്ടന്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. 2 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്. India vs South Africa Test Series: Second Test Fourth Day Updates

സമകാലിക മലയാളം 25 Nov 2025 3:37 pm

അവർ തിരിച്ചെത്തുന്നു; നെറ്റ്‌സില്‍ പന്തെറിഞ്ഞ് കമ്മിന്‍സും ഹെയ്‌സല്‍വുഡും; ചങ്കിടിപ്പ് ഇംഗ്ലണ്ടിന്

ഗാബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്നു വിട്ടു നിന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സഹ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിച്ചേക്കും. ഗാബയില്‍ പകല്‍ രാത്രി മത്സരമായി അരങ്ങേറുന്ന പിങ്ക് ബോള്‍ പോരാട്ടമാണ് രണ്ടാം ടെസ്റ്റ്. പെര്‍ത്തില്‍ നടന്ന ആദ്യ പോരാട്ടത്തില്‍ ഇരുവരും കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 4 മുതല്‍ എട്ട് വരെ ഗാബയില്‍ അരങ്ങേറും. പരിക്കു മാറി ഇരുവരും പരിശീലനത്തിനിറങ്ങിയത് ഓസ്‌ട്രേലിയയെ ഹാപ്പിയാക്കുന്നു. എന്നാല്‍ ചങ്കിടിപ്പ് ഇംഗ്ലണ്ടിനാണ്. ആദ്യ ടെസ്റ്റില്‍ മികച്ച കളി പുറത്തെടുത്തിട്ടും രണ്ടാം ഇന്നിങ്‌സില്‍ മത്സരം കൈവിടേണ്ടി വന്നത് ഇംഗ്ലണ്ടിനു ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ല. നെറ്റ്‌സില്‍ റെഡ് ബോളിലാണ് ഹെയ്‌സല്‍വുഡ് പന്തെറിഞ്ഞതെങ്കില്‍ കമ്മിന്‍സ് പിങ്ക് പന്തില്‍ തന്നെയാണ് പരിശീലനം നടത്തിയത്. സഹ താരവുമായി കൈയാങ്കളി, ചുവപ്പ് കാര്‍ഡ്, 13ാം മിനിറ്റ് മുതല്‍ എവര്‍ട്ടന്‍ 10 പേര്‍; എന്നിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റു! കമ്മിന്‍സിനു പുറത്തിനേറ്റ പരിക്കാണ് വില്ലനായത്. ഹെയ്‌സല്‍വുഡിനു കാലിനാണു പരിക്ക്. ആദ്യ ടെസ്റ്റില്‍ കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസീസ് ടീമിനെ നയിച്ചത്. ആദ്യ ടെസ്റ്റില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയെ അഭിമുഖീകരിച്ചിട്ടും ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ കരുത്തോടെ തിരിച്ചെത്തി തങ്ങളുടെ അപ്രമാദിത്വം വ്യക്തമാക്കിയിരുന്നു. ലീഡ് വഴങ്ങിയിട്ടും ട്രാവിസ് ഹെഡ് നേടിയ സെഞ്ച്വറി ബലത്തില്‍ ഓസീസ് ത്രില്ലര്‍ വിജയമാണ് ആദ്യ ടെസ്റ്റില്‍ സ്വന്തമാക്കിയത്. ജഡേജയുടെ ഇരട്ട പ്രഹരം; 3 വിക്കറ്റുകള്‍ നഷ്ടം, 100 കടന്ന് പ്രോട്ടീസ് Ashes: Josh Hazlewood and Pat Cummins took part in a crucial training session in Sydney.

സമകാലിക മലയാളം 25 Nov 2025 12:39 pm

സഹ താരവുമായി കൈയാങ്കളി, ചുവപ്പ് കാര്‍ഡ്, 13ാം മിനിറ്റ് മുതല്‍ എവര്‍ട്ടന്‍ 10 പേര്‍; എന്നിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റു!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അവരുടെ ഹോം മൈതാനമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ തകര്‍ത്ത് ഡേവിഡ് മോയസിന്റെ എവര്‍ട്ടന്‍. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് എവര്‍ട്ടന്‍ ജയം സ്വന്തമാക്കിയത്. കളിയുടെ തുടക്കത്തില്‍ നാടകീയ രംഗങ്ങള്‍ക്കാണ് സ്‌റ്റേഡിയം സാക്ഷിയായത്. 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എവർട്ടൻ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരാജയപ്പെടുത്തുന്നത്. 13ാം മിനിറ്റില്‍ എവര്‍ട്ടന്‍ താരം ഇദ്രിസ്സ ഗ്യുയെ ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തായി. സ്വന്തം ടീം അംഗവുമായി മൈതനത്തു വച്ചുണ്ടായ കൈയാങ്കളിയാണ് താരത്തിനു വിനയായത്. എവര്‍ട്ടനെ സഹ താരമായ മൈക്കല്‍ കീനുമായാണ് ഗ്യുയെ പോരടിച്ചത്. ഗ്യുയെ കീനിന്റെ മുഖത്തടിക്കുന്നത്. അതിനിടെ എവര്‍ട്ടന്‍ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡെത്തി ഗ്യുയെയെ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു പോകുന്നതില്‍ നിന്നു തടഞ്ഞു. ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ താരത്തെ ഡഗൗട്ടിലെത്തിച്ചാണ് പിക്‌ഫോര്‍ഡ് ഗോള്‍ പോസ്റ്റിനരികില്‍ തിരിച്ചെത്തിയത്. Chaos on the pitch ⚽ Gueye shown a red after clashing with teammate Michael Keane! Watch video here pic.twitter.com/CRbrAD9zES — ⚡ (@CFCdammy01) November 24, 2025 ജഡേജയുടെ ഇരട്ട പ്രഹരം; 3 വിക്കറ്റുകള്‍ നഷ്ടം, 100 കടന്ന് പ്രോട്ടീസ് പിന്നീടുള്ള മുഴുവന്‍ സമയത്തും എവര്‍ട്ടന്‍ 10 പേരുമായാണ് കളിച്ചത്. ഗ്യുയെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതിനു പിന്നാലെ വലിയ താമസമില്ലാതെ എവര്‍ട്ടന്‍ ഗോളും അടിച്ചു. 29ാം മിനിറ്റില്‍ കിയെർനൻ ഡ്യൂസ്‌ബെറി ഹാളാണ് വല ചലിപ്പിച്ചത്. കളിയില്‍ എവര്‍ടന്‍ ആകെ രണ്ടേ രണ്ട് ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുത്തത്. അതില്‍ തന്നെ ഒരെണ്ണം മാത്രം ഓണ്‍ ടാര്‍ഗറ്റ്. എന്നാല്‍ ആ ടാര്‍ഗറ്റ് ഗോളാക്കി മാറ്റാന്‍ എവര്‍ട്ടനു സാധിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 23 തവണയാണ് ഗോള്‍ ലക്ഷ്യം വച്ച് നീക്കം നടത്തിയത്. ഇതില്‍ 6 ഓണ്‍ ടാര്‍ഗറ്റ്. എന്നാല്‍ ഒന്നും വലയില്‍ കയറിയില്ല. കടുത്ത പ്രതിരോധം തീര്‍ത്താണ് എവര്‍ട്ടന്‍ യുനൈറ്റഡിനെ കുരുക്കിയത്. 'മെസി മാജിക്ക്' തുടരുന്നു!; '1300' ഗോള്‍ പങ്കാളിത്തം, ഫുട്‌ബോളില്‍ പുതു ചരിത്രം English Premier League: Everton enjoyed their first Premier League win at Manchester United for 12 years.

സമകാലിക മലയാളം 25 Nov 2025 11:56 am