പകച്ച് പോയി ഓസ്ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്വെ; ലോകകപ്പില്‍ വന്‍ അട്ടിമറി!
കൊളംബോ: ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. മുന്‍ ചാംപ്യന്മാരായ ഓസ്ട്രേലിയയെ സിംബാബ്വെ ഞെട്ടിക്കുന്ന തോല്‍വിയിലേക്ക് തള്ളിയിട്ടു. 23 റണ്‍സിന്റെ മിന്നും ജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഓസീസിനെ സംബന്ധിച്ചു എളുപ്പം മറികടക്കാന്‍ സാധിക്കുന്ന സ്കോറായിരുന്നു. എന്നാല്‍ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. 19.3 ഓവറില്‍ 146 റണ്‍സില്‍ ഓസീസിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. തോല്‍വി ഓസീസിന്റെ സൂപ്പര്‍ എട്ട് മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി മാറി. സിംബാബ്വെ തുടരെ രണ്ട് ജയങ്ങളുമായി ശ്രീലങ്കയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ ഇനി ശ്രീലങ്കയേയും ഒമാനേയുമാണ് നേരിടേണ്ടത്. ഈ രണ്ട് മത്സരങ്ങളിലെ ജയം മാത്രം മതിയാകില്ല അവര്‍ക്ക് സൂപ്പര്‍ എട്ടിലെത്താന്‍. നെറ്റ് റണ്‍റേറ്റും നിര്‍ണായകമാകും. 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ബ്ലസിങ് മുസര്ബാനിയുടേയും 3.3 ഓവറില്‍ 23 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത ബ്രാഡ് ഇവാന്സിന്റേയും ബൗളിങിനു മുന്നില്‍ ഓസീസ് ബാറ്റിങ് നിരയ്ക്ക് ഉത്തരമില്ലാതെ പോയി. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ അഭാവത്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ഓസീസ് ടീമിനെ നയിച്ചത്. ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി 44 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 65 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയും 32 പന്തില്‍ 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലും ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. ട്രാവിസ് ഹെഡ് 17 റണ്‍സെടുത്തു. ഈ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കണ്ട താരങ്ങള്‍. നിര്‍ണായക താരങ്ങളായ കാറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ് എന്നിവര്‍ പൂജ്യത്തില്‍ പുറത്തായതും ഓസീസിനു തിരിച്ചടിയായി. നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റ് പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് സിംബാബ്വെ പൊരുതാവുന്ന സ്കോറിലെത്തിയത്. ബാറ്റിങിനിറങ്ങിയ നാല് താരങ്ങളും സിംബാബ്വെ ഇന്നിങ്സിലേക്ക് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. 56 പന്തില്‍ 7 ഫോറുകള്‍ സഹിതം ബെന്നറ്റ് 64 റണ്‍സെടുത്തു. തദിവാന്‍ഷെ മറുമാനി 21 പന്തില്‍ 35 റണ്‍സ് കണ്ടെത്തി. റിയാന്‍ ബുല്‍ 35 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും സഹിതം 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഡഗ് ഔട്ടില്‍ കേസ്റ്റന്റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ zimbabwe vs australia, T20 World Cup: Blessing Muzarabani led an inspired bowling effort from Zimbabwe as they bowled Australia out for 146
ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയന്‍ നായകന് ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ സ്പിന്‍ ബൗളിങ്ങിനെ ഇന്ത്യ നന്നായി നേരിട്ടോ? ഇന്ത്യക്കെതിെരായുള്ള താരത്തിന്റെ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ താരം അമ്പരപ്പിച്ചു. മത്സരത്തില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്റ്റംപിന് തൊട്ടുപിന്നില്‍ നിന്നെറിയുന്ന താരത്തിന്റെ പന്തുകള്‍ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാടുപെട്ടുവെന്നു വേണം മനസിലാക്കാന്‍. 'രാജാവിന് ഇഷ്ടപ്പെട്ടില്ല, രാഹുല്‍ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തു'; സച്ചിന്റെ പോസ്റ്റില്‍ വിവാദം ഞായറാഴ്ച പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ പാക് സ്പിന്നര്‍ ഉസ്മാന് താരിഖും സാമാനമായ വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. ഉസ്മാന് താരീഖിന്റെ ബൗളിങ് ശൈലിയുമായി ഇറാസ്മസിന്റെ ആക്ഷനുള്ള സാമ്യമാണ് ഇതിന് കാരണം. മത്സരശേഷമുള്ള ഇഷാര്‍ കിഷന്റെ പ്രതികരിച്ച ഉസ്മനെ നേരിടാന്‍ ഞങ്ങള്‍ തയാറാണെന്നും പന്ത് നോക്കി കളിക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ടി20 പരമാവധി റണ്‍സ് അടിക്കുകയാണ് ലക്ഷ്യം. ഉസ്മാനെ നേരിടുന്നതില്‍ പ്രത്യേകം തയ്യാറെടുക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ കുറച്ച് വിഡിയോകള്‍ മാത്രമേ കാണുന്നുള്ളൂ, ഏത് തരത്തിലുള്ള ബൗളിങ്ങാണെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണ ലഭിക്കും. കുറച്ച് പന്തുകള്‍ ബുദ്ധിട്ടമുട്ടിച്ചേക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയിലും വിശ്വാസമുണ്ടായിരിക്കണം. ഞങ്ങള്‍ക്ക് സിക്സും ഫോറും അടിക്കാന്‍ കഴിയുമെന്നും, ആ സമയം എങ്ങനെ ചിന്തിക്കുന്നുവെന്നതാണ് പ്രധാനമെന്നും ഇഷാന് കിഷന്' 'പറഞ്ഞു. Stumped by Erasmus, India brace for another unconventional spin threat against Pakistan
ന്യൂഡല്‍ഹി: മകന് അര്ജുന് ടെണ്ടുല്‍ക്കറുടെ വിവാഹം ക്ഷണിച്ചതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച സച്ചിന്റെ പോസ്റ്റ് വിവാദത്തില്‍. രാഷ്ട്രപതിയെയും രാഷ്ട്രീയ പ്രമുഖരെയും വിവാഹത്തിനായി ക്ഷണിച്ചയായി അറിയിച്ച് സച്ചിന് ചിത്രങ്ങള്‍ പോസ്റ്റ് ചെയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം മാത്രം പിന്നീട് ഡിലീറ്റ് ചെയ്തത് വിവാദത്തിലാകുകയായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരെയാണ് സച്ചിനും കുടുംബവും നേരിട്ടെത്തി വിവാഹം ക്ഷണിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം നില്ക്കുന്ന എക്സ് പോസ്റ്റ് സച്ചിന് നീക്കം ചെയ്യുകയും പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ഡഗ് ഔട്ടില്‍ കേസ്റ്റന്റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം വൈറലായതോടെ കേന്ദ്ര നേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദം മൂലമാണ് സച്ചിന് ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ കേരള ഘടകം ആരോപിച്ചു. ഇക്കാര്യം ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവയ്ക്കുകയും ചെയ്തു. കുറിപ്പ് ഇങ്ങനെ: 'മകന് അര്‍ജുന്റെ വിവാഹത്തിന് രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചുകൊണ്ട് സച്ചിന് ഇന്നലെ ഡല്‍ഹിയിലായിരുന്നു, ഇതില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചു. മോദിക്കൊപ്പമുള്ള ചിത്രം വൈകിട്ട് 7:13 ന്, അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം രാത്രി 8:18 ന്, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പമുള്ള ചിത്രം രാത്രി 8:48 ന്, രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം രാത്രി 9:22ന് അദ്ദേഹം പോസ്റ്റ് ചെയ്തു. ഇവയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള പോസ്റ്റ് വൈറലായി, വെറും രണ്ട് മണിക്കൂറിനുള്ളില്‍ 6,27,000 വ്യൂസ് നേടി. പ്രത്യക്ഷത്തില്‍, അത് രാജാവിന് ഇഷ്ടപ്പെട്ടില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാനും അതേ റീച്ച് ലഭിക്കില്ലെന്ന് പ്രതീക്ഷിച്ച്, മിക്ക ആളുകളും ഉറങ്ങിക്കിടക്കുമ്പോള്‍, പുലര്‍ച്ചെ 12:19 ന് നിശബ്ദമായി അത് വീണ്ടും പോസ്റ്റ് ചെയ്യാനും രാജാവിന്റെ ആളുകള്‍ സച്ചിനെ സമ്മര്‍ദത്തിലാക്കിയതായി പറയപ്പെടുന്നു. പക്ഷേ അപ്പോഴേക്കും ആളുകള്‍ അത് ശ്രദ്ധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് സോഷ്യല്‍ മീഡിയ റീച്ചില്‍ അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കില്‍, അത് ശക്തിയല്ല. അധികാരത്തിന്റെ വേഷം ധരിച്ച ആഴത്തിലുള്ള അരക്ഷിതാവസ്ഥയാണ്.' വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. പോസ്റ്റിലെ എന്തെങ്കിലും തെറ്റുകള്‍ തിരുത്താനായിരിക്കാം സച്ചിന് അത് നീക്കം ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ആരോപണത്തെ അനുകൂലിച്ചും ഒട്ടേറെ പേര് രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിനാണ് അര്‍ജുന്റേയും സാനിയയുടേയും വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. മാര്‍ച്ച് അഞ്ചിനാണ് വിവാഹച്ചടങ്ങുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ താരമായ അര്‍ജുന്റെയും സാനിയയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു. Sachin Tendulkar's son Arjun's wedding invitation to political leaders has sparked a controversy
ഡഗ് ഔട്ടില്‍ കേസ്റ്റന്റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ
ന്യൂഡല്‍ഹി: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജു സാംസണിന്റെ പുറത്താകലിന് പിന്നില്‍ ഗാരി കേസ്റ്റണോ? മത്സരത്തില്‍ 8 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ സഞ്ജു പുറത്തായി മടങ്ങുമ്പോള്‍ നമീബിയന്‍ ഡഗ് ഔട്ടില്‍ പരിശീലകരും സ്റ്റാഫും തങ്ങളുടെ പ്ലാന്‍ വിജയം കണ്ടെന്ന തരത്തിലുള്ള ആഹ്ലാദപ്രകടനമാണ് നടത്തിയത്. നമീബിയയുടെ കണ്‍സള്‍ട്ടന്റും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗാരി കേസ്റ്റന്റെ തന്ത്രമാണ് സഞ്ജുവിനെ കുടുക്കിയതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഗാരി കേസ്റ്റണ് ആദ്യം ഗൗരവ ഭാവത്തിലായിരുന്നെങ്കിലും, വിക്കറ്റ് വീണതോടെ പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്. ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍ pic.twitter.com/g3q2II2em8 — Nihari Korma (@NihariVsKorma) February 12, 2026 സഞ്ജുവിനെ പുറത്താക്കാന്‍ നമീബിയന്‍ സംഘം കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിരുന്നുവെന്നും അത് വിജയിച്ചതിലുള്ള സന്തോഷമായിരുന്നു ആ ചിരിയെന്നുമാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ ടീമിനെ അടുത്തറിയാവുന്ന ഗാരി കേസ്റ്റണ് ഇപ്പോള്‍ നമീബിയന്‍ ടീമിനൊപ്പമാണ്. അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ സഞ്ജു ഇന്ത്യന്‍ ഇന്നിങ്സിന് മികച്ച തുടക്കമാണ് നല്‍കിയത്. നേരിട്ട ആദ്യ ഏഴ് പന്തുകളില്‍ തന്നെ മൂന്ന് സിക്സറുകളും ഒരു ഫോറുമടക്കം 22 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ എട്ട് പന്തില്‍ 22 റണ്‍സ് എടുത്ത് നില്‍ക്കെ ഡീപ് മിഡ് വിക്കറ്റില്‍ ലൂറന് സ്റ്റീന്കാമ്പിന് ക്യാച്ച് നല്കി സഞ്ജു പുറത്താവുകയായിരുന്നു. നമീബിയന്‍ ബൗളര്‍ ബെന്‍ ഷിക്കോംഗോയുടെ പന്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. Gary Kirsten Caught Giggling After Sanju Samson's Wicket In T20 WC | Watch
ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍
കൊല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോള്‍ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കളിക്കും. എഫ്സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാംകളി. 'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം വൈകുന്നേരം അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സ്പോണ്‍സര്‍മാരില്ലാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സീസണ് തുടങ്ങേണ്ടിയിരുന്നത്. ആകെ 14 ടീമുകള്‍ പങ്കെടുക്കും. ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. 2025-26 സീസണ് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒമ്പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മേയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ISL new season starts tomorrow; Mohun Bagan and Blasters on the field
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടം ജയിച്ചു കയറി ഇന്ത്യ. 210 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയെ 18.2 ഓവറില്‍ 116 റണ്‍സില്‍ ഓള് ഔട്ടാക്കി ഇന്ത്യ 93 റണ്‍സ് ജയം പിടിച്ചെടുത്തു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. നെറ്റ് റണ്‍ റേറ്റ് 3.050. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് കണ്ടെത്തിയത്. ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ തുടക്കത്തില്‍ ഇന്ത്യയെ ഒന്നു ഞെട്ടിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും മിനക്കെടാതെ കീഴടങ്ങി. 20 പന്തില്‍ 29 റണ്‍സടിച്ച ഓപ്പണര്‍ ലോറന് സ്റ്റീന്‍കാംപാണ് അവരുടെ ടോപ് സ്കോറര്‍. താരം കത്തിക്കയറുന്നതിനിടെ പന്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം നമീബിയയുടെ ആദ്യ വിക്കറ്റ് സ്കോര്‍ 33ല്‍ നില്‍ക്കെ അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. യാന്‍ ഫ്രിലിങ്കാണ് ആദ്യം മടങ്ങിയത്. താരം 15 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 22 റണ്‍സെടുത്തു. 7 ഓവര്‍ പിന്നിടുമ്പോള്‍ നമീബിയ 1 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലായിരുന്നു. ചക്രവര്‍ത്തി പന്തെറിയാനെത്തി ആദ്യ പന്തില്‍ തന്നെ താരം സ്റ്റീന്‍കാംപിനെ മടക്കി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു. പിന്നീട് നമീബിയ ക്യാപ്റ്റന്‍ ഇറാസ്മസും യാന്‍ നിക്കോള്‍ ഈറ്റനും ചേര്‍ന്നു ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ വരുണ്‍ വീണ്ടും ആഞ്ഞടിച്ചു. തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ഈറ്റനേയും നാലാം പന്തില്‍ ജെജെ സ്മിറ്റിനേയും പുറത്താക്കി വരുണ്‍ നമീബിയക്ക് ഇരട്ട പ്രഹരം നല്കി. 86ല്‍ നില്‍ക്കെ അവര്‍ക്ക് തുടരെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഈറ്റന്‍ 13 റണ്‍സുമായി സ്മിറ്റ് റണ്ണില്ലാതെയും മടങ്ങി. വരുണ്‍ 2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളുമായി മായാജാലം തുടര്‍ന്നു. പിന്നാലെ പൊരുതി നിന്ന ഇറാസ്മസും വീണു. നമീബിയ ക്യാപ്റ്റന്‍ 11 പന്തില്‍ 2 സിക്സുകള്‍ സഹിതം 18 റണ്‍സെടുത്തു നില്‍ക്കെ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നീട് നമീബിയക്ക് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 19 പന്തുകള്‍ ചെറുത്ത് 11 റണ്‍സുമായി സയ്ന് ഗ്രീനും 16 പന്തില്‍ 6 റണ്‍സുമായി റുബന്‍ ട്രംപ്ള്‍മാനും പിടിച്ചു നില്ക്കാന് നോക്കിയെങ്കിലും അതൊന്നും കാര്യമായി ഫലം കാണാന്‍ ഉതകിയില്ല. അതിവേഗമാണ് പിന്നീട് അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ത്യക്കായി പന്തടെുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. വരുണ്‍ 3 വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് അര്‍ധ സെഞ്ച്വറിക്കൊപ്പം ബൗളിങിലും തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ദിക് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ടോസ് നേടി നമീബിയ ബൗളിങ് എടുക്കുകയായിരുന്നു. പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര് റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍! 4 റണ്‍സിനിടെ നിലംപൊത്തി 5 വിക്കറ്റുകള്‍! തീപ്പൊരി ഇഷാന്, ഹര്‍ദികിന്റെ അര്‍ധ സെഞ്ച്വറി; നമീബിയ ഇന്ത്യയെ 'ഒതുക്കി' ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന് കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി. അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളി. പിന്നീട് ഇഷാന് കിഷന് കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന് 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന് 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന് ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം ഇഷാന് 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്. പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ ഹര്‍ദിക് മടങ്ങുകയും ചെയ്തു. ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കുലം പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. 6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി India vs Namibia, T20 World Cup: India beat Namibia by 93 runs in New Delhi and went to the top of Group A
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്ര. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. ടോസ് നേടി നമീബിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര് റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍! ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. 6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന് കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി. അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളിപ്പോയി. പിന്നീട് ഇഷാന് കിഷന് കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന് 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന് 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന് ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം ഇഷാന് 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്. 3 സിക്സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട് പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ മടങ്ങുകയും ചെയ്തു. ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കിലും പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് India vs Namibia, T20 World Cup: Namibia have fought hard here to restrict India to 209 thanks to Gerhard Erasmus stellar bowling display
6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന് കിഷന്. താരം 20 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന് 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന് 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന് ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം ഇഷാന് 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തുകയും ചെയ്തു. നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസിനാണ് വിക്കറ്റ്. 3 സിക്സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട് ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. ഇഷാനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഇത്തവണ കളിക്കാനിറങ്ങിയത്. താരത്തിന്റെ കന്നി ലോകകപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിനു പക്ഷേ അധികം മുന്നോട്ടോ പോകാനായില്ല. ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളിപ്പോയി. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് T20 World Cup: Ishan Kishan looked certain here to go all the way to a triple figure score but Gerhard Erasmus comes in to get the breakthrough
3 സിക്സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട്
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്ത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളിപ്പോയി. ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്. ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന് കിഷന്, സഞ്ജു സാംസണ്, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി. വാംഖഡെയില്‍ 'മോസ്ക്ക ബ്രദേഴ്സ്' ബ്രില്ല്യൻസ്! ചരിത്രത്തിലാദ്യമായി ലോകകപ്പ് ജയം സ്വന്തമാക്കി അസൂറികള്‍ T20 World Cup: Just when Sanju Samson showed signs of his best form, he ends up being outdone by the Namibian bowling unit
സഞ്ജു ഓപ്പണ്‍ ചെയ്യും; നമീബിയക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്
ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുന്നു. നമീബിയയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോടു പരാജയപ്പെട്ടാണ് വരുന്നത്. ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. അഭിഷേക് ശർമയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. ലോകകപ്പിലെ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. വാംഖഡെയില്‍ 'മോസ്ക്ക ബ്രദേഴ്സ്' ബ്രില്ല്യൻസ്! ചരിത്രത്തിലാദ്യമായി ലോകകപ്പ് ജയം സ്വന്തമാക്കി അസൂറികള്‍ ഇന്ത്യ ഇലവൻ: ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന് കിഷന്, സഞ്ജു സാംസണ്, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് India vs Namibia T20 World Cup Group A Match
ധാക്ക: ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന തീരുമാനം എടുത്തത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും താരങ്ങളുമാണെന്ന കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലിന്റെ പ്രതികരണം വിവാദമായി. സംഭവം വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ അദ്ദേഹം യു ടേൺ അടിച്ച് പ്രസ്താവന വിഴുങ്ങുകയും ചെയ്തു. ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കേണ്ട എന്നത് സർക്കാർ തലത്തിലുണ്ടായ തീരുമാനം തന്നെയെന്നു തിരുത്തി ആസ്ഫ് നസ്റുൽ തടിയൂരുകയും ചെയ്തു. താൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി വിശദീകരിക്കാൻ പറ്റാത്തതിന്റെ പ്രശ്നമാണ് ആദ്യം സംഭവിച്ചത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ തയ്യാറെടുപ്പില്ലാതെ പറഞ്ഞതാണ്. ലോകകപ്പിൽ കളിക്കാത്തതിൽ നിരാശയുണ്ടോ എന്ന ചോദ്യം വന്നപ്പോഴാണ് അങ്ങനെ പ്രതികരിച്ചതെന്നും ആസിഫ് നസ്റുൽ ന്യായീകരിച്ചു. വാംഖഡെയില്‍ 'മോസ്ക്ക ബ്രദേഴ്സ്' ബ്രില്ല്യൻസ്! ചരിത്രത്തിലാദ്യമായി ലോകകപ്പ് ജയം സ്വന്തമാക്കി അസൂറികള്‍ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്നു വ്യക്തമാക്കിയത്. തീരുമാനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെ ഐസിസി അവരെ പുറത്താക്കി പകരം സ്കോട്ലൻഡിനു അവസരം കൊടുക്കുകയും ചെയ്തു. തങ്ങളുടെ മത്സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. ഐസിസി ഈ ആവശ്യം വോട്ടിനിട്ടു തള്ളി. പിന്നാലെയാണ് ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയത്. ബംഗ്ലാദേശ് സർക്കാരിന്റെ സമ്മർദ്ദമാണ് ബിസിബിയെ ലോകകപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചത്. അതിനിടെ ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. അവർ ലോകകപ്പ് കളിക്കുമെന്നും എന്നാൽ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നുമായിരുന്നു നിലപാടെടുത്തത്. പാകിസ്ഥാൻ സർക്കാരാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം അവർ തീരുമാനത്തിൽ നിന്നു പിൻമാറി. ഐസിസി ഉയർത്തിയ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. പൊരുതി വീണ പോരില്‍ അംപയറോട് തര്‍ക്കിച്ചു; അഫ്ഗാന് താരം മുഹമ്മദ് നബിക്ക് ശിക്ഷ T20 World Cup boycott: Sports Advisor Asif Nazrul claimed Bangladesh's T20 World Cup withdrawal was a player and board-led move
വാംഖഡെ: ആദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തി ഇറ്റലി ചരിത്ര വിജയം സ്വന്തമാക്കി. നേപ്പാളിനെ അവര്‍ 10 വിക്കറ്റിനു അട്ടിമറിച്ചു. നേപ്പാള്‍ ഉയര്‍ത്തിയ 124 റണ്‍സ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 12.4 ഓവറില്‍ അവര്‍ അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 19.3 ഓവറില്‍ 123 റണ്‍സിനു ഓള് ഔട്ടാക്കി ബൗളിങില്‍ മികവ് പുലര്‍ത്തി. പിന്നാലെ ബാറ്റിങിലും അവര്‍ നേപ്പാളിനെ അടപടലം തകര്‍ത്തു. ഓപ്പണര്‍മാരും സഹോദരന്മാരുമായ ജസ്റ്റിന് മോസ്ക്ക, ആന്റണി മോസ്ക്ക എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇറ്റലി അട്ടിമറി വിജയവും ചരിത്രത്തിലെ ആദ്യ ലോകകപ്പ് ജയവും സ്വന്തമാക്കിയത്. ആന്റണി മോസ്ക്ക 32 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം 62 റണ്‍സെടുത്തു. ജസ്റ്റിന് മോസ്ക്ക 44 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 60 റണ്‍സും സ്വന്തമാക്കി. ഇരുവരും പുറത്താകാതെ 124 റണ്‍സ് ചേര്‍ത്താണ് ടീമിനു അഭിമാന ജയം ഒരുക്കിയത്. ടോസ് നേടി വാംഖഡെ പിച്ചില്‍ ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ ഇറ്റാലിയന്‍ ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു. പൊരുതി വീണ പോരില്‍ അംപയറോട് തര്‍ക്കിച്ചു; അഫ്ഗാന് താരം മുഹമ്മദ് നബിക്ക് ശിക്ഷ 27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ്‍ കെസി 11 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീം സ്കോര്‍ 123ല്‍ എത്തിക്കുകയായിരുന്നു. ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന്‍ മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്, ജെജെ സ്മറ്റ്സ്, ജസ്പ്രീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രത്നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക nepal vs italy: Italy have registered their maiden victory in T20 World Cup history as Mosca brothers guided them to a comprehensive ten-wicket victory
പൊരുതി വീണ പോരില്‍ അംപയറോട് തര്‍ക്കിച്ചു; അഫ്ഗാന് താരം മുഹമ്മദ് നബിക്ക് ശിക്ഷ
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഡബിള്‍ സൂപ്പര്‍ ഓവര്‍ പോരാട്ടം പൊരുതി തോറ്റ അഫ്ഗാനിസ്ഥാന് മറ്റൊരു തിരിച്ചടി കൂടി. വെറ്ററന്‍ താരം മുഹമ്മദ് നബിക്ക് പിഴ ശിക്ഷ. മത്സരത്തിനിടെ അമ്പയറോടു തര്‍ക്കിച്ചതിനാണ് ഐസിസി ചട്ടലംഘനം കാണിച്ച് പിഴ ചുമത്തിയത്. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയാണ് നബിക്കെതിരെ ചുമത്തിയത്. അഫ്ഗാനിസ്ഥാന് ബാറ്റിങിന്റെ 14ാം ഓവറിലാണ് സംഭവം. ദക്ഷിണാഫ്രിക്ക താരം ലുന്‍ഗി എന്‍ഗിഡി കൈയില്‍ ധരിച്ചിരുന്ന റിസ്റ്റ് ബാന്ഡിനെച്ചൊല്ലിയാണ് നബി അംപയറുമായി തര്‍ക്കിച്ചത്. എൻഗിഡി ധരിച്ച റിസ്റ്റ് ബാൻഡ് കാരണം തനിക്ക് പന്ത് കാണാൻ സാധിക്കുന്നില്ലെന്നായിരുന്നു നബി വാദിച്ചത്. വെറ്ററന്‍ താരം ദീര്‍ഘ നേരം അംപയറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അന്താരാഷ്ട്ര പോരാട്ടത്തില്‍ അംപയറുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ നബി തയ്യറായില്ലെന്നും ഇത് ഐസിസി കോഡ് ഓഫ് കണ്ടക്ട് അര്‍ട്ടിക്കിള്‍ 2.4ന്റെ ലംഘനമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. പിഴയ്ക്കൊപ്പം ഡീമെറിറ്റ് പോയിന്റും ചേര്‍ത്തിട്ടുണ്ട്. ആദ്യന്തം ത്രില്ലര്‍; ലോകകപ്പ് ചരിത്രത്തിലാദ്യം 'ഡബിള്‍ സൂപ്പര്‍ ഓവര്‍'; അഫ്ഗാന്റെ പോരാട്ടവീര്യം മറികടന്ന് ദക്ഷിണാഫ്രിക്ക നബി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശിക്ഷയും താരം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ താരത്തിന്റെ വാദം കേള്‍ക്കേണ്ടതില്ലെന്നും മാച്ച് ഓഫീഷ്യല്‍സ് വ്യക്തമാക്കി. ടി20 ലോകകപ്പില്‍ ആദ്യമായി അരങ്ങേറിയ ഇരട്ട സൂപ്പര്‍ ഓവര്‍ പോരാട്ടത്തിലാണ് അഫ്ഗാന് തോല്‍വി വഴങ്ങിയത് നിശ്ചിത സമയത്തും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇറ്റലി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കുമോ? നേപ്പാളിനെ വീഴ്ത്താന്‍ 124 റണ്‍സ് T20 World Cup: Veteran Afghanistan all-rounder Mohammad Nabi has been fined 15 percent of his match fee
ഇറ്റലി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കുമോ? നേപ്പാളിനെ വീഴ്ത്താന്‍ 124 റണ്‍സ്
വാംഖഡെ: ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തിയ ഇറ്റലിക്ക് ആദ്യ ജയം സ്വന്തമാക്കാന്‍ അവസരം. എതിരാളികളായ നേപ്പാളിനെ അവര്‍ 19.3 ഓവറില്‍ 123 റണ്‍സിനു ഓള് ഔട്ടാക്കി. മനസ് വച്ചാല്‍ ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയം അവര്‍ക്ക് സ്വന്തമാക്കാം. 20 ഓവറില്‍ ജയിക്കാന്‍ അവര്‍ താണ്ടേണ്ടത് വെറും 124 റണ്‍സ്. ടോസ് നേടി വാംഖഡെ പിച്ചില്‍ ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ ഇറ്റാലിയന്‍ ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു. രത്നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക 27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ്‍ കെസി 11 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീം സ്കോര്‍ 123ല്‍ എത്തിക്കുകയായിരുന്നു. ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന്‍ മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്, ജെജെ സ്മറ്റ്സ്, ജസ്പ്രീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം nepal vs italy, T20 World Cup: Crishan Kalugamage took three wickets while Ben Manenti accounted for two scalps as Italy restrict Nepal to 123 in 19.3 overs
അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം
ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മ കളിക്കാതിരുന്നാൽ ആരെ ഓപ്പണറായി ഇറക്കണം എന്ന ചർച്ച സജീവമാണ്. നിലവിൽ ഓപ്പണറാകാൻ യോഗ്യതയുള്ളത് മലയാളി താരം സഞ്ജു സാംസണിനാണ്. ലോകകപ്പിന് തൊട്ട് മുൻപേ നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താരത്തിന്റേത് മോശം പ്രകടനമായിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു എന്നാൽ ഇന്നത്തെ മത്സരത്തിൽ അഭിഷേക് ശർമയ്ക്ക് പകരം ഓപ്പണറായി വാഷിങ്ടൺ സുന്ദറിനെ പരിഗണയ്ക്കണമെന്നാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ അഭിപ്രായം. “ഞാൻ ക്യാപ്റ്റനായിരുന്നെങ്കിൽ വ്യത്യസ്തമായി ചിന്തിക്കുമായിരുന്നു. സഞ്ജു ഇപ്പോൾ ഫോമിലല്ല. അത് കൊണ്ട് വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി ഓപ്പണറായി ഇറക്കും. ഇതിലൂടെ പാകിസ്ഥാനെതിരായ മത്സരത്തിൽ വാഷിങ്ടൻ സുന്ദറിന് ഫോം കണ്ടെത്താനും മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിയും'' അദ്ദേഹം പറഞ്ഞു. 'എന്തൊരു കഷ്ടമാണ് ': ബുംറയുടെ യോർക്കറിൽ ഇഷാൻ കിഷൻ വീണു; പരിക്ക് ഗുരുതരമല്ലെന്ന് സൂചന (വിഡിയോ) അഭിഷേക് ശർമ പാകിസ്ഥനെതിരായ മത്സരത്തിൽ തിരികെ എത്തിയാൽ സുന്ദറിനെ എട്ടാം സ്ഥാനത്തേക്ക് മാറ്റിയ ശേഷം റിങ്കു സിങിനെ പുറത്തിരുത്താമെന്നും അദ്ദേഹം പറഞ്ഞു. “സഞ്ജുവിന് മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അതിൽ അദ്ദേഹം നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. സുന്ദറിന് ഒരു മത്സരത്തിന്റെ അനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്'' കൃഷ്ണമാചാരി പറഞ്ഞു. സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി (വിഡിയോ) ഓപ്പണർ അഭിഷേക് ശർമയെ വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കും. ന്യൂസിലൻഡിനെതിരായ അഞ്ച് ടി20കളിൽ 46 റൺസ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെച്ച് വിമർശകർക്ക് മറുപടി നൽകാൻ സഞ്ജുവിന് ലഭിക്കുന്ന അവസരമാണിത്. Srikkanth Suggests Washington Sundar to Open Against Namibia
സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി (വിഡിയോ)
ന്യൂഡൽഹി: ടി20 ലോകകപ്പില്‍ അരങ്ങേറ്റ മത്സരത്തിന് തയ്യാറെടുക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പരിശീലന വിഡിയോ ഔദ്യോഗികമായി പങ്ക് വെച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം ഡൽഹിയിൽ പരിശീലനം നടത്തിയിരുന്നു. സഞ്ജു നെറ്റ്സിൽ പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഐസിസി പങ്കു വെച്ചിരിക്കുന്നത്. സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു 'നമീബിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ തിളങ്ങിയ പ്രകടനം കാഴ്ചവെച്ചു സഞ്ജു സാംസൺ' എന്ന തലക്കെട്ടോടെയാണ് ഐസിസി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ അര്‍ഷ്ദീപ് സിങിന്റെ വേഗതയേറിയ പന്തുകൾ പുൾ ഷോട്ട് കളിക്കുന്നതും സഞ്ജുവിന്റെ പെർഫോമൻസ് കണ്ട് സൂര്യകുമാർ യാദവ് താരത്തെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. 'എന്തൊരു കഷ്ടമാണ് ': ബുംറയുടെ യോർക്കറിൽ ഇഷാൻ കിഷൻ വീണു; പരിക്ക് ഗുരുതരമല്ലെന്ന് സൂചന (വിഡിയോ) View this post on Instagram A post shared by ICC (@icc) പതിവ് ശൈലിയിൽ നിന്ന് മാറി ക്രീസിൽ കൃത്യമായ സ്റ്റാൻഡ്സിൽ നിന്നാണ് സഞ്ജു ബൗളുകൾ നേരിട്ടത്. നെറ്റ്സിലെ പരിശീലനത്തിൽ സഞ്ജു കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത് എന്നും കാണാം. അസുഖം കാരണം ആശുപത്രിയിൽ പ്രവേശിച്ച ഇന്ത്യൻ ഓപ്പണർ അഭിഷേക് ഇന്ന് മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. പകരം സഞ്ജു ഓപ്പണിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. Confident Sanju Samson Impresses in Training Ahead of T20 World Cup Debut
'എന്തൊരു കഷ്ടമാണ് ': ബുംറയുടെ യോർക്കറിൽ ഇഷാൻ കിഷൻ വീണു; പരിക്ക് ഗുരുതരമല്ലെന്ന് സൂചന (വിഡിയോ)
ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇഷാൻ കിഷന് പരിക്കേറ്റു. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ജസ്പ്രീത് ബുംറയുടെ യോർക്കർ ബൗൾ കാലിൽ തട്ടിയതാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഇഷാൻ കിഷൻ നിലത്ത് വീഴുകയായിരുന്നു. സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു ഉടൻ തന്നെ ടീമിന്റെ ഫിസിയോ സംഘം മൈതാനത്തേക്ക് എത്തി പ്രാഥമിക പരിശോധന നടത്തി. ചികിത്സയ്ക്ക് ശേഷം കിഷൻ വീണ്ടും എഴുന്നേറ്റു കുറച്ച് നേരം കൂടി ബാറ്റിങ് തുടർന്നു. മിനിറ്റുകൾ മാത്രം നെറ്റ്സിൽ ചെലവഴിച്ച ശേഷം താരം പരിശീലനം അവസാനിപ്പിച്ചു മടങ്ങുകയും ചെയ്തു. ഇഷാൻ കിഷന്റെ പരിക്കിനെ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബി സി സി ഐ തയ്യാറായിട്ടില്ല. ഇന്നത്തെ മത്സരത്തിൽ താരം കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം Ishan Kishan got injured by Jasprit Bumrah’s toe-crushing yorker. Ishan Kishan went down in a lot of pain during the practice session. Hope it’s not serious — it looks very scary. pic.twitter.com/he3Ndsx6kq — Sonu (@Cricket_live247) February 12, 2026 അതേ സമയം, മറ്റൊരു ഇന്ത്യൻ താരം അഭിഷേക് ശർമ ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങില്ല. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും താരം കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. Ishan Kishan Suffers Injury Scare During Training Ahead of Namibia Clash
ഓപ്പണറായി സഞ്ജു കളത്തിലിറങ്ങും,രണ്ടാം ജയം തേടി ഇന്ത്യ;സിറാജ് പുറത്തേക്ക് ?
ന്യൂഡൽഹി: ടി20 ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുന്നത്. കൊളംബോയിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം വർധിപ്പിക്കാൻ നമീബിയക്കെതിരെ മികച്ച വിജയം നേടണം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന് താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം താരങ്ങളുടെ പരിക്കും ഫോം കണ്ടെത്താൻ കഴിയാത്തത് ടീമിന് വലിയ തിരിച്ചടിയാണ്. ഓപ്പണർ അഭിഷേക് ശർമ വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കും. ന്യൂസിലൻഡിനെതിരായ അഞ്ച് ടി20കളിൽ 46 റൺസ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെച്ച് വിമർശകർക്ക് മറുപടി നൽകാൻ സഞ്ജുവിന് ലഭിക്കുന്ന അവസരമാണിത്. റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം പനിയെത്തുടർന്ന് അമേരിക്കക്കെതിരായ മത്സരം നഷ്ടമായ ജസ്പ്രിത് ബുംറ നമീബിയക്കെതിരെ കളിച്ചേക്കും. 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബുംറ കഴിഞ്ഞ ദിവസം നെറ്റ്സിൽ ബൗൾ ചെയ്തിരുന്നു. ബുംറ ടീമിൽ ഇടംപിടിച്ചാൽ മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വരും. അമേരിക്കക്കെതിരെ 3/29 എന്ന മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച സിറാജിനെ ടീം മാറ്റി നിർത്തുമോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. India Eye Second T20 World Cup Win as They Face Namibia in Delhi
റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം
മുംബൈ: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ 30 റണ്‍സിന് മുന്‍ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ടീം ഫിലീഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ട് ആയി. ഇതോടെ സൂപ്പര്‍ 8 പ്രതീക്ഷകൾ വെസ്റ്റ് ഇൻഡീസ് സജീവമാക്കി. ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ? ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിന്റെ തകർപ്പൻ ബാറ്റിങ്ങിനാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോറിലേക്ക് എത്തിച്ചത്. 42 പന്തിൽ നിന്ന് 76 റൺസ് ആണ് താരം നേടിയത്. റോസ്റ്റോൺ ചേസ് 34 റൺസും ജേസൺ ഹോൾഡർ 17 പന്തിൽ നിന്ന് നേടിയ 33 റൺസുമാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദും ജാമി ഓവർടോണും രണ്ട വിക്കറ്റ് വീതം വീഴ്ത്തി. ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന് താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം 197 റൺ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് ബാറ്റർമാരായ ഫിൽ സാൾട്ട് 30 റൺസും ജോസ് ബട്ട്ലർ 14 പന്തിൽ 21 റൺസെടുത്തും പുറത്തായി. മൂന്നാമനായി കളത്തിലിറങ്ങിയ ജേക്കബ് ബെഥേൽ 23 പന്തിൽ 33 റൺസും നേടി. എന്നാൽ മധ്യനിരയിലെ താരങ്ങൾക്ക് സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. ആദ്യന്തം ത്രില്ലര്‍; ലോകകപ്പ് ചരിത്രത്തിലാദ്യം 'ഡബിള്‍ സൂപ്പര്‍ ഓവര്‍'; അഫ്ഗാന്റെ പോരാട്ടവീര്യം മറികടന്ന് ദക്ഷിണാഫ്രിക്ക വാലറ്റക്കരെ കൂട്ടുപിടിച്ചു സാം കറന് (30 പന്തിൽ 43 റൺസ്) നടത്തിയ ഒറ്റയാൾ പോരാട്ടവും പാഴായി. ഒടുവിൽ 166 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിക്കുക ആയിരുന്നു. വെസ്റ്റ് ഇൻഡീസിനായി ഗുടകേഷ് മോടി . മൂന്ന് വിക്കറ്റും റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റും സ്വന്തമാക്കി. West Indies Beat England by 30 Runs to Boost Super 8 Hopes in T20 World Cu
അഹമ്മദാബാദ്: അവസാനപന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ വിജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനെതിരെ ചരിത്ര വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യമായാണ് ഒരു ലോകകപ്പില്‍ രണ്ട് സൂപ്പര്‍ ഓവര്‍ പിറക്കുന്നത്. നിശ്ചിത സമയത്തും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന് താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആദ്യസൂപ്പര്‍ ഓവറില്‍ അഫ്ഗാന് 17 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിയ്ക്കായി ട്രിസ്റ്റന്‍ സ്റ്റബ്സ് അവസാന പന്തില്‍ സിക്സര്‍ പറത്തിയതോടെ ആദ്യസൂപ്പര്‍ ഓവര്‍ ടൈ ആയി. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക് 23 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ കേശവ് മഹാരാജ് എറിഞ്ഞ ഓവറില്‍ തുടര്‍ച്ചയായി ഗുര്‍ബാസ് മുന്ന് സിക്സര്‍ പറത്തി വിജയത്തോട് അടുത്തെത്തി അഫ്ഗാന്. അവസാന പന്ത് വൈഡ് ആയതോടെ വിജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍. മൂന്നാമതും സൂപ്പര്‍ ഓവര്‍ എന്ന നിലയിലേക്ക് നീങ്ങിയ മത്സരത്തിലെ അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക ചരിത്ര വിജയം നേടി. ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ? SUPER OVER TIED! Get to your screens now, broadcast details ➡️ https://t.co/DbpuZ8sWQz #T20WorldCup #SAvAFG pic.twitter.com/iBSN3mUavu — T20 World Cup (@T20WorldCup) February 11, 2026 ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. ക്വിന്റണ്‍ ഡി കോക്കിന്റെയും റയാന് റിക്കിള്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ് മൂന്നും ക്യാപ്റ്റന്‍ റാഷിദ് ഖാന് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. വണ്‍ഡൗണായി എത്തി 28 പന്തില്‍ 61 റണ്‍സെടുത്ത റിക്കിള്‍ട്ടണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 41 പന്തില്‍ 59 റണ്‍സെടുത്ത് ഡി കോക്കും തകര്‍ത്തടിച്ചു. 19 പന്തില്‍ 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ്, 15 പന്തില്‍ 20 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 7 പന്തില്‍ 16 റണ്‍സെടുത്ത മാര്‍കോ യാന്സണ് എന്നിവരും നിര്‍ണായക സംഭാവന നല്കി. മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനും അതനിലയില്‍ തന്നെ പോരാടി. ഗുര്‍ബാസിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് മത്സരത്തില്‍ നിര്‍ണായകമായത്.താരം 42 പന്തില്‍ നിന്ന് 84 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ എന്‍ഡിഗി അഫ്ഗാന് നിരയില്‍ തകര്‍ച്ചയുണ്ടാക്കിയെങ്കിലും അവസാന ഓവറുകളില്‍ നൂര്‍ അഹമ്മദ് സിക്സര്‍ പറത്തിയതോടെ മത്സരം അത്യന്തം ആവേശമായി, കഗീസോ റബാഡ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് നോബോളുകള്‍ വന്നെങ്കിലും അവസാന പന്തില്‍ അഫ്ഗാന് താരം റണ്‍ ഔട്ടായതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. T20 World Cup: South Africa wins first-ever double Super Over game vs Afghanistan
ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന് താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
കൊളംബോ: ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ 32 റണ്‍സിന് യു എസിനെ കഴിഞ്ഞ ദിവസം പാകിസ്ഥാന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ 27 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സ്പിന്നര്‍ ഉസ്മാന് താരിഖ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.എന്നാൽ താരിഖിന്റെ ബൗളിങ് ശൈലി ഇപ്പോൾ വലിയ വിമർശനം നേരിടുകയാണ്. അട്ടിമറി ആവര്‍ത്തിച്ചില്ല! യുഎസ്എയെ സ്പിന്നിൽ കുരുക്കി പകരം വീട്ടി പാകിസ്ഥാന് മറ്റ് ബൗളർമാരിൽ നിന്ന് വ്യത്യസ്തമായി റണ്‍-അപ്പിനിടയിലെ അസ്വാഭാവികമായി ആക്ഷൻ നിർത്തി ബാറ്റർമാരെ കബളിപ്പിച്ച ശേഷമാണ് താരം പന്തെറിയുന്നത്. ഇത് ഐസിസി നിയമങ്ങൾക്ക് എതിരാണെന്നാണ് മുതിർന്ന താരങ്ങൾ ഉൾപ്പെടെ പറയുന്നത്. ഫുട്ബോളിൽ പോലും പെനാൽറ്റി റൺ-അപ്പിനിടെ കളിക്കാർക്ക് ചെറുതായി ഒന്ന് നിൽക്കാനും റൺ അപ്പ് തുടരാനും അനുമതി ഇല്ല. ഇത് തെറ്റായ രീതിയാന്നെന്നാണ് മുൻ ക്രിക്കറ്റർ ശ്രീവത്സ ഗോസ്വാമി പറഞ്ഞു. ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ? ഗോസ്വാമിയുടെ ഈ പരാമർശനത്തിനാണ് ആര് അശ്വിന് മറുപടിയുമായി രംഗത്ത് എത്തിയത്. '' ഫുട്ബോളിൽ ഇത് അനുവദിക്കുന്നില്ലെന്ന് സമ്മതിക്കുന്നു. പക്ഷെ ബാറ്റർക്ക് അമ്പയറിനെയോ ബൗളറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റ് ചെയ്യാനോ റിവേഴ്സ് ഷോട്ട് കളിക്കാനോ അനുമതി ലഭിക്കുമ്പോൾ എന്തിനാണ് ബൗളർമാർക്ക് ഇത്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വാസ്തവത്തിൽ, ബൗളർ അമ്പയറിനെ അറിയിക്കാതെ താൻ പന്തെറിയുന്ന കൈ മാറ്റാൻ പോലും അനുവദിക്കപ്പെടുന്നില്ല. ആ നിയമമാണ് ആദ്യം മാറ്റേണ്ടതെന്നും അശ്വിൻ എക്സിൽ കുറിച്ചു. Tariq’s Run-Up Pause Triggers Row as Goswami Slams It and Ashwin Defends Bowlers
ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ?
മുംബൈ: ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങും മുൻപേ ഇന്ത്യൻ ടീമിന് തിരിച്ചടി. ഓപ്പണര്‍ അഭിഷേക് ശര്‍മയെ വയറിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ താരം നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലായി. കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല. അട്ടിമറി ആവര്‍ത്തിച്ചില്ല! യുഎസ്എയെ സ്പിന്നിൽ കുരുക്കി പകരം വീട്ടി പാകിസ്ഥാന് 'രോഗലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ചില പരിശോധനകൾ നടക്കുന്നുണ്ട്, ഇന്ന് ഡിസ്ചാർജ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നമീബിയക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് റണ്ണൊന്നും എടുക്കാതെയാണ് മടങ്ങിയത്. കടുത്ത പനി കാരണം താരം മത്സരത്തിൽ ഫീൽഡിങ്ങിനും ഇറങ്ങിയിരുന്നില്ല. 'പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കൽ വച്ചു; കഷ്ടം, ഇങ്ങനെ നാണംകെടണോ' അഭിഷേകിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യക്കായി കളത്തിലിറങ്ങും. ഇഷാന് കിഷനൊപ്പം സഞ്ജുവാകും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. അടുത്തിടെ ന്യൂസിലൻഡിനെതിരെ നടന്ന നടന്ന ടി20 മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ 11 പേരിൽ താരത്തിന് അവസരം ലഭിക്കാതെ പോയത്. 2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ അഭിഷേക് ശര്‍മയ്ക്ക് പകരം സഞ്ജു കളത്തിലിറങ്ങുമ്പോൾ ആരാധകരെയും വലിയ പ്രതീക്ഷയിലാണ്. താരതമ്യേന ചെറിയ ടീമായ നമീബിയയ്ക്ക് എതിരെ സഞ്ജു കത്തികയറിയാൽ തുടർന്നുള്ള മത്സരങ്ങളിലും താരത്തിന് അവസരം ലഭിക്കും. Abhishek Sharma Hospitalized Ahead of T20 World Cup India-Namibia Match Sanju Samson Likely to Open
'പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കൽ വച്ചു; കഷ്ടം, ഇങ്ങനെ നാണംകെടണോ'
ലാഹോർ: ഇന്ത്യക്കെതിരായ ടി20 ലോകകപ്പിലെ മത്സരം കളിക്കാമെന്നു സമ്മതിച്ച പാകിസ്ഥാനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ നായകൻ ഷാഹിദ് അഫ്രീദി. ഐസിസിയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് ബഹിഷ്കരണം പിൻവലിച്ച് ഈ മാസം 15നു നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാമെന്നു പാകിസ്ഥാൻ സമ്മതിച്ചത്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു വ്യക്തമാക്കിയത്. പാക് സർക്കാരാണ് ഈ നിലപാടെടുത്തത്. ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഇടപെട്ടാണ് പാകിസ്ഥാനെ അനുനയിപ്പിച്ച് മത്സരിക്കാൻ സമ്മതിപ്പിച്ചത്. പാകിസ്ഥാന്റെ അഭിമാനം പിസിബി ഇന്ത്യയുടെ കാൽക്കീഴിൽ വച്ചതായി അഫ്രീദി തുറന്നടിച്ചു. ഒരു ചാനൽ ചർച്ചയിലാണ് മുൻ നായകന്റെ വിമർശനം. 'എന്തിനാണ് പിസിബി ഇങ്ങനെ നാണംകെടുന്നത്. നിങ്ങൾക്ക് ലോകകപ്പിൽ കളിക്കണമെങ്കിൽ കളിക്കുക. ഇല്ലെങ്കിൽ വേണ്ട. പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കീഴിൽ കൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാകിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി'- അഫ്രീദി തുറന്നടിച്ചു. ഇന്ത്യക്കെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്', പാകിസ്ഥാനെതിരെ '4 ഓവര്‍ 25 റണ്‍സ് 4 വിക്കറ്റ്'! ഷാല്‍വിക് വീണ്ടും ഇന്ത്യൻ ക്രിക്കറ്റിനെതിരേയും അഫ്രീദി ചർച്ചയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. 'നാല് ഗുജറാത്തികൾ ചേർന്നാണു ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു പോകുന്നത്'- എന്നായിരുന്നു അഫ്രീദിയുടെ ആരോപണം. അതേസമയം ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിക്കുമ്പോഴും അഫ്രീദി ഇതുമായി ബന്ധപ്പെട്ട് എക്സില്‍ കുറിച്ചത് നേരെ വിപരീതമായ കാര്യമാണ്. തീരുമാനം ക്രിക്കറ്റിന്റെ വിജയമാണെന്നും പാക് സര്‍ക്കാര്‍ ടി20 ലോകകപ്പിന്റെ പവിത്രത കാത്തു എന്നുമാണ് അഫ്രീദി പറയുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ ബഹിഷ്കരണ തീരുമാനം മാറ്റിയത്. ഫെബ്രുവരി 15ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് സർക്കാർ അനുമതി നൽകി. ഇതോടെ, നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം മത്സരം നടക്കും. 'വിവിധ തലത്തിൽ നടന്ന ചർച്ചകളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച് ഐസിസി ടി20 ലോകകപ്പിൽ മുൻകൂട്ടി നിശ്ചയിച്ച മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ പാക് ടീമിന് അനുമതി നൽകുന്നു'- പാകിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. പിസിബിയുമായി നടന്ന ചർച്ചകൾ വിജയകരമായിരുന്നുവെന്ന് ഐസിസിയും വ്യക്തമാക്കി. 92 പന്തില്‍ 175 റണ്‍സ്, ലോകകപ്പില്‍ 'ലോക റെക്കോര്‍ഡ്'! india vs pakistan, T20 World Cup, Shahid Afridi: Pakistan government had instructed its team to take the field for the marquee game in Colombo
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്നത്തെ മൂന്നാം പോരാട്ടത്തില്‍ യുഎസ്എയ്ക്കു മുന്നില്‍ 191 റണ്‍സ് വിജയ ലക്ഷ്യം വച്ച് പാകിസ്ഥാന്. ടോസ് നേടി യുഎസ്എ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് യുഎസ്എയ്ക്കു മുന്നില്‍ ഭേദപ്പെട്ട സ്കോറുയര്‍ത്തി. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് കണ്ടെത്തി. പാകിസ്ഥാനു വേണ്ടി ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന് അര്‍ധ സെഞ്ച്വറിയുമായി കളം വാണു. ഒരു ഘട്ടത്തില്‍ പാക് സ്കോര്‍ 200 കടക്കുമെന്നു തോന്നിച്ചു. എന്നാല്‍ യുഎസ്എ ബൗളര്‍മാര്‍ അതിനു സമ്മതിച്ചില്ല. വാലറ്റത്തിന്റെ ഭാവനാശൂന്യമായ ബാറ്റിങും പാകിസ്ഥാനു തിരിച്ചടിയായി. അവസാന ഓവറില്‍ ഷഹീന് ഷാ അഫ്രീദി അടിച്ച ഒരു സിക്സാണ് പാക് സ്കോര്‍ 190ല്‍ എത്തിച്ചത്. 92 പന്തില്‍ 175 റണ്‍സ്, ലോകകപ്പില്‍ 'ലോക റെക്കോര്‍ഡ്'! ആദ്യ മത്സരത്തില്‍ 4 വിക്കറ്റെടുത്ത് ഇന്ത്യയെ വിറപ്പിച്ച ഷാഡ്ലി വാന്‍ ഷാല്‍വിക് പാകിസ്ഥാനേയും സമാന രീതിയില്‍ തന്നെ കുടുക്കി. ഇന്ത്യക്കെതിരെ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത ഷാല്‍വിക് പാകിസ്ഥാനെതിരേയും സമാന രീതിയില്‍ തന്നെ പന്തെറിഞ്ഞു. 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് നാല് പാക് വിക്കറ്റുകള്‍ ഷാല്‍വിക് സ്വന്തമാക്കിയത്. ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് സയിം അയൂബും സാഹിബ്സാദ ഫര്‍ഹാനും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. സാഹിബ്സാദയാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്. സ്കോര്‍ 54ല്‍ സയിം അയൂബിനേയും പിന്നാലെ സ്കോര്‍ 56ല്‍ ക്യാപ്റ്റന്‍ സല്മാന് ആഘയേയും പാകിസ്ഥാനെ തുടരെ നഷ്ടമായി. സയിം അയൂബ് 19 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ ഒരു റണ്ണമായി കൂടാരം കയറി. പിന്നീട് മൂന്നാം വിക്കറ്റില്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫര്‍ഹാനെ പിന്തുണച്ചതോടെ പാകിസ്ഥാന് മികച്ച സ്കോറിലേക്ക് നീങ്ങി. 15ാം ഓവറിലെ നാലാം പന്തില്‍ ബാബര്‍ വീഴുമ്പോള്‍ പാക് സ്കോര്‍ 137ലായിരുന്നു. പിന്നീടാണ് പാക് സ്കോറങിന്റെ വേഗം കുറഞ്ഞത്. 'അന്ന് അട്ടിമറിച്ചു, ഇന്നും യുഎസ്എ പാകിസ്ഥാനെ എട്ടുനിലയിൽ പൊട്ടിക്കും!' ഫര്ഹാന് 41 പന്തില്‍ 5 സിക്സും 6 ഫോറും സഹിതം 73 റണ്‍സ് അടിച്ചെടുത്തു. ബാബര്‍ അസം 32 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. ബാബര്‍ 4 ഫോറും ഒരു സിക്സും തൂക്കി. പിന്നീടിറങ്ങിയവരില്‍ ഷദബ് ഖാന് മാത്രമാണ് തിളങ്ങിയത്. താരം 12 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 30 റണ്‍സ് സ്വന്തമാക്കി നിര്‍ണായക സംഭാവന നല്കി. pakistan vs usa: Sahibzada Farhan's blistering half-century steered Pakistan to 190/9 in their T20 World Cup clash
92 പന്തില്‍ 175 റണ്‍സ്, ലോകകപ്പില്‍ 'ലോക റെക്കോര്‍ഡ്'!
ചെന്നൈ: ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടുമായി ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ടും ഫിന് അല്ലനും. യുഎഇക്കെതിരായ പോരാട്ടത്തില്‍ 10 വിക്കറ്റ് ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡിനായി ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത് 175 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട്. ലോക റെക്കോർഡിട്ടാണ് ഓപ്പണിങ് സഖ്യം ടീമിനെ ജയത്തിലേക്ക് നയിച്ചത്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടാണിത്. യുഎഇ ഉയര്‍ത്തിയ 174 റണ്‍സ് വിജയ ലക്ഷ്യം ന്യൂസിലന്‍ഡ് 15.2 ഓവറില്‍ മറികടന്നു. ഇരുവരും ചേര്‍ന്നു 92 പന്തിലാണ് 175 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചത്. തല്ലി വിറപ്പിച്ച് 'ക്ലിനിക്കല്‍' കിവികള്‍! ജയം 10 വിക്കറ്റിന് ഓപ്പണര്‍മാരായ ടിം സീഫെര്‍ടും ഫിന് അല്ലനും അര്‍ധ സെഞ്ച്വറികളുമായി പുറത്താകാതെ കോട്ട കെട്ടിയതോടെ യുഎഇ ബൗളിങ് താളം തെറ്റി. ടിം സീഫെര്‍ട് 42 പന്തില്‍ 12 ഫോറും 3 സിക്സും സഹിതം 89 റണ്‍സുമായും അല്ലന് 50 പന്തില്‍ 5 വീതം സിക്സും ഫോറും സഹിതം 84 റണ്‍സും വാരിയാണ് കിവികളെ വിജയ തീരത്തെത്തിച്ചത്. മത്സരത്തില്‍ കിവികള്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന ഭേദപ്പെട്ട സ്കോറുയര്‍ത്തി. ന്യൂസിലന്‍ഡ് ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 15.2 ഓവറില്‍ 175 റണ്‍സ് അടിച്ചാണ് വിജയിച്ചത്. തുടരെ രണ്ടാം ജയവുമായി അവര്‍ കുതിക്കുന്നു. 'അന്ന് അട്ടിമറിച്ചു, ഇന്നും യുഎസ്എ പാകിസ്ഥാനെ എട്ടുനിലയിൽ പൊട്ടിക്കും!' T20 World Cup, World Record, Highest partnership: New Zealand’s openers Tim Seifert and Finn Allen produced a stunning batting display
'അന്ന് അട്ടിമറിച്ചു, ഇന്നും യുഎസ്എ പാകിസ്ഥാനെ എട്ടുനിലയിൽ പൊട്ടിക്കും!'
കൊളംബോ: പാകിസ്ഥാനും യുഎസ്എയും ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തിനു ഇന്ന് ഇറങ്ങുകയാണ്. വൈകീട്ട് 7 മുതല്‍ കൊളംബോയിലാണ് പോരാട്ടം. പാകിസ്ഥാന് ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് വിജയം സ്വന്തമാക്കിയപ്പോള്‍ അമേരിക്ക ആദ്യ മത്സരത്തില്‍ ഇന്ത്യയോടു പരാജയപ്പെട്ടാണ് വരുന്നത്. ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാന് തോല്ക്കാന് സാധ്യത കാണുന്നുണ്ടെന്നു പറയുകയാണ് മുന്‍ പാക് പേസര്‍ മുഹമ്മദ് ആസിഫ്. 2024ലാണ് യുഎസ്എ ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിനു യോഗ്യത നേടിയത്. അന്ന് അവര്‍ പാകിസ്ഥാനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. സമാന ഫലം ഇന്നും കാണമെന്നാണ് മുഹമ്മദ് ആസിഫിന്റെ പ്രവചനം. 'നിലവിലെ സാഹചര്യം കണക്കിലെത്താല് ഇന്ന് അമേരിക്ക പാകിസ്ഥാനെ പരാജയപ്പെടുത്തും. ഈ ലോകകപ്പിലും തോല്‍വി സംഭവിക്കാന്‍ സാധ്യത ഞാന്‍ കാണുന്നു. യുഎസ്എ പാകിസ്ഥാനെ പരാജയപ്പെടുത്തും ഉറപ്പ്'- മുഹമ്മദ് ആസിഫ് വ്യക്തമാക്കി. ഒന്ന് വിയര്‍ത്തു, കിവികള്‍! യുഎഇ മുന്നില്‍ വച്ച ലക്ഷ്യം 174 റണ്‍സ് 2024ലെ ലോകകപ്പില്‍ നാടകീയ പോരാട്ടത്തിനൊടുവിലാണ് യുഎസ്എ പാകിസ്ഥാനെ വീഴ്ത്തിയത്. അവസാന ഓവറില്‍ യുഎസ്എയ്ക്ക് 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാരിസ് റൗഫാണ് അവസാന ഓവര്‍ എറിഞ്ഞത്. താരം ഈ ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍ ഓവറിലാണ് പിന്നീട് ഫലം നിര്‍ണയിക്കപ്പെട്ടത്. സൂപ്പര്‍ ഓവറില്‍ യുഎസ്എയാണ് ആദ്യം ബാറ്റ് ചെയ്തത്. വന്‍ സമ്മര്‍ദ്ദത്തില്‍ പന്തെറിഞ്ഞ പാക് പേസര്‍ മുഹമ്മദ് ആമിര്‍ ഈ ഓവറില്‍ 3 വൈഡുകളടക്കം വിട്ടുകൊടുത്തത് 18 റണ്‍സ്. വിജയം തേടിയിറങ്ങിയ പാകിസ്ഥാന് 13 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. യുഎസ്എ അന്ന് അട്ടിമറി വിജയവും സ്വന്തമാക്കി. 72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്സ് T20 World Cup: The match will be the second World Cup meeting between the two teams
തല്ലി വിറപ്പിച്ച് 'ക്ലിനിക്കല്‍'കിവികള്‍! ജയം 10 വിക്കറ്റിന്
ചെന്നൈ: ടി20 ലോകകപ്പില്‍ യുഎഇക്കിതിരെ ക്ലിനിക്കല്‍ ചെയ്സുമായി ന്യൂസിലന്‍ഡ്. കിവികള്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന ഭേദപ്പെട്ട സ്കോറുയര്‍ത്തി. ന്യൂസിലന്‍ഡ് ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 15.2 ഓവറില്‍ 175 റണ്‍സ് അടിച്ച് വിജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ ടിം സീഫെര്‍ടും ഫിന് അല്ലനും അര്‍ധ സെഞ്ച്വറികളുമായി പുറത്താകാതെ കോട്ട കെട്ടിയതോടെ യുഎഇ ബൗളിങ് താളം തെറ്റി. ടിം സീഫെര്‍ട് 42 പന്തില്‍ 12 ഫോറും 3 സിക്സും സഹിതം 89 റണ്‍സുമായും അല്ലന് 50 പന്തില്‍ 5 വീതം സിക്സും ഫോറും സഹിതം 84 റണ്‍സും വാരിയാണ് കിവികളെ വിജയ തീരത്തെത്തിച്ചത്. തുടരെ രണ്ടാം ജയവുമായി അവര്‍ മുന്നേറ്റം തുടരുന്നു. ടോസ് നേടി യുഎഇ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങി. ന്യൂസിലന്‍ഡിനു മുന്നില്‍ അവര്‍ ഭേദപ്പെട്ട സ്കോറും ഉയര്‍ത്തി. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, അലിഷാന്‍ ഷറഫു എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവിലാണ് യുഎഇ പൊരുതി നോക്കാവുന്ന സ്കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാമനായി ക്രീസിലെത്തിയ മായങ്ക് കുമാറും നിര്‍ണായക സംഭാവന നല്കി. 72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്സ് സ്കോര്‍ 12ല്‍ എത്തിയപ്പോള്‍ യുഎഇക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വസീം- ഷറഫു സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. വസീം പുറത്താകാതെ നിന്നു. താരം 45 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 66 റണ്‍സെടുത്തു. ഷറഫു 47 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 55 റണ്‍സും കണ്ടെത്തി. മായങ്ക് കുമാര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്സും തൂക്കി 21 റണ്‍സും അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്ഗൂസന്, മിച്ചല്‍ സാന്റ്നര്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ T20 World Cup: Allen and Seifert's record opening stand gives New Zealand their second win in a row
ഒന്ന് വിയര്‍ത്തു, കിവികള്‍! യുഎഇ മുന്നില്‍ വച്ച ലക്ഷ്യം 174 റണ്‍സ്
ചെന്നൈ: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ ഭേദപ്പെട്ട സ്കോറുയര്‍ത്തി യുഎഇ. ടോസ് നേടി യുഎഇ ആദ്യം ബാറ്റ് ചയ്യാന് ഇറങ്ങി. നിശ്ചിത ഓവറില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, അലിഷാന്‍ ഷറഫു എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവിലാണ് യുഎഇ പൊരുതി നോക്കാവുന്ന സ്കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാമനായി ക്രീസിലെത്തിയ മായങ്ക് കുമാറും നിര്‍ണായക സംഭാവന നല്കി. സ്കോര്‍ 12ല്‍ എത്തിയപ്പോള്‍ യുഎഇക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വസീം- ഷറഫു സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. 72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്സ് വസീം പുറത്താകാതെ നിന്നു. താരം 45 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 66 റണ്‍സെടുത്തു. ഷറഫു 47 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 55 റണ്‍സും കണ്ടെത്തി. മായങ്ക് കുമാര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്സും തൂക്കി 21 റണ്‍സും അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്ഗൂസന്, മിച്ചല്‍ സാന്റ്നര്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ uae vs new zealand, T20 World Cup: uhammad Waseem’s unbeaten 66 and Alishan Sharafu’s fluent 55 powered UAE to a competitive 173/6
'14 വയസില്‍ ഇജ്ജാതി ബാറ്റിങ്...!'വൈഭവ് സൂപ്പര്‍ സ്റ്റാറെന്ന് ജോസ് ബട്ലര്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 14കാരന് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ലര്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച താരമെന്നാണ് വൈഭവിനെ കുറിച്ച് ജോസ് ബട്ലറുടെ വിലയിരുത്തല്‍. ലവ് ഫോര്‍ ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് ബട്ലര് വൈഭവിനെക്കുറിച്ച് വാചാലനായത്. 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. 14 വയസ് മാത്രമുള്ളപ്പോഴാണ് വൈഭവ് ഇങ്ങനെ ബാറ്റ് ചെയ്യുന്നത്. മാറ്റാരെങ്കിലും ഈ പ്രായത്തില്‍ ഇത്തരത്തില്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? 14 വയസില്‍ ഇതാണ് ബാറ്റിങ് എങ്കില്‍ 16, 18, 20 വയസൊക്കെ എത്തുമ്പോള്‍ അദ്ദേഹം ഏതു തരത്തിലായിരിക്കും ബാറ്റ് വീശുക. ആലോചിച്ചു നോക്കു.' പോഡ്കാസ്റ്റില്‍ ബട്ലര്ക്കൊപ്പം സഹ താരം മാര്‍ക്ക് വുഡും സന്നിഹിതനായിരുന്നു. വൈഭവിനെ കുറിച്ച് ബട്ലര് പറഞ്ഞപ്പോള്‍ മാര്‍ക്ക് വുഡിന്റെ പ്രതികരണം ഇങ്ങനെ. 72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്സ് 'വലിയൊരു പ്രസ്താവനായാണ് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വൈഭവ് ഒരു സമ്പൂര്‍ണ സൂപ്പര്‍ സ്റ്റാറാണെന്നു നിങ്ങള്‍ കാണുന്നു. ഭാവിയില്‍ ഈ മികവ് അദ്ദേഹത്തിനു നഷ്ടപ്പെടുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ'- മാര്‍ക്ക് വുഡ് ചോദിച്ചു. 'വൈഭവിന്റെ കഴിവിനെ സംശയിക്കാന്‍ തക്ക കാരണങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. ഭാവിയില്‍ ഈ മികവ് നഷ്ടപ്പെടുമെന്നു കരുതാനും സാധിക്കില്ല. കാരണം ഇതിനും മുന്‍പ് ഐപിഎല്ലില്‍ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. മാത്രമല്ല ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍ ബാറ്റിങിനെത്തി ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയ താരം കൂടിയാണ്. അതിനാല്‍ തന്നെ അദ്ദേഹം സീനിയര്‍ ടീമിലേക്ക് എപ്പോള്‍ എത്തും എന്നു മാത്രമേ ഇനി അറിയാനുള്ള. ബാക്കിയെല്ലാം അദ്ദേഹം തെളിയിച്ച് കഴിഞ്ഞു'- ബട്ലര് വ്യക്തമാക്കി. ഈയടുത്ത് ഇംഗ്ലണ്ടിനെ ഫൈനലില്‍ വീഴ്ത്തി ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പ് കിരീടം ആറാം തവണയും ഉയര്‍ത്തിയപ്പോള്‍ ഫൈനലില്‍ സെഞ്ച്വറിയുമായി കളം വാണത് വൈഭവായിരുന്നു. താരം 80 പന്തില്‍ 175 റണ്‍സ് അടിച്ചുകൂട്ടി ക്രിക്കറ്റ് ലോകത്തെ ഒരിക്കല്‍ കൂടി വിസ്മയിപ്പിച്ചിരുന്നു. 15 വീതം സിക്സും ഫോറും തൂക്കി താരം അക്ഷരാര്‍ഥത്തില്‍ വിസ്ഫോടനം തീര്‍ത്താണ് ക്രീസ് വിട്ടത്. താരത്തിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ 400നു മുകളിലാണ് ഫൈനലില്‍ സ്കോര്‍ ചെയ്തത്. 2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ England wicket keeper batter Jos Buttler hailed the 14 year old Indian cricketer Vaibhav Sooryavanshi as the best player he has ever seen
72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന'മറന്ന് നെതര്‍ലന്‍ഡ്സ്
ന്യൂഡല്‍ഹി: ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ച് പൊരുതി വീണ നെതര്‍ലന്‍ഡ്സ് ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി. നമീബിയയെ അവര്‍ 7 വിക്കറ്റിനു അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് കണ്ടെത്തി. നെതര്‍ലന്‍ഡ്സ് 18 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 159 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്. ബാസ് ഡെ ലീഡിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് ഓറഞ്ച് സംഘം ജയിച്ചു കയറിയത്. നമീബിയ ബാറ്റ് ചെയ്തപ്പോള്‍ ലീഡ് രണ്ട് വിക്കറ്റും വീഴ്ത്തി ഓള് റൗണ്ട് മികവ് പുറത്തെടുത്തു. താരം 48 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു. കോളിന് അക്കര്മാന് 28 പന്തില്‍ 32 റണ്‍സും ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് 15 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 28 റണ്‍സും അടിച്ചെടുത്തു നിര്‍ണായക സംഭാവന നല്കി. കളി അവസാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സാണ് ലീഡിനൊപ്പം പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ ഒരോ സിക്സും ഫോറും സഹിതം 9 പന്തില്‍ 18 റണ്‍സെടുത്തു. 2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ നേരത്തെ ടോസ് നേടി നെതര്‍ലന്‍ഡ്സ് നമീബിയയെ ബാറ്റിങിനു വിടുകയായിരുന്നു. 38 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 42 റണ്‍സ് എടുത്ത യാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്റെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്കോറിലേക്ക് നമീബിയയെ എത്തിച്ചത്. യാന്‍ ഫ്രിലിങ്ക് (30), ജെജെ സ്മിത്ത് (22) എന്നിവരും പൊരുതി. ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 9 പന്തില്‍ 18 റണ്‍സും കണ്ടെത്തി. മറ്റാരും രണ്ടക്കം കടന്നില്ല. നെതര്‍ലന്‍ഡ്സിനായി ലോഗന് വാന്‍ ബീക്, ബാഡ് ഡെ ലീഡ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആര്യന് ദത്ത്, ഫ്രെഡ് ക്ലാസന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 'ഭാര്യയും പ്രതിശ്രുത വധുവും ടീമിനൊപ്പം വേണ്ട': ആവശ്യം ബിസിസിഐ തള്ളി namibia vs netherlands, T20 World Cup: Bas de Leede's all-round brilliance helped the Netherlands forget the heartbreak of the Pakistan loss
'ഭാര്യയും പ്രതിശ്രുത വധുവും ടീമിനൊപ്പം വേണ്ട': ആവശ്യം ബിസിസിഐ തള്ളി
മുംബൈ: ടി20 ലോകകപ്പ് ടൂർണമെന്റിൽ കുടുംബങ്ങളെ ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന ഇന്ത്യൻ ടീമിന്റെ ആവശ്യം ബിസിസിഐ തള്ളി. താരങ്ങൾക്ക് കുടുംബത്തോടൊപ്പം ടീമിനൊപ്പം താമസിക്കാനുള്ള നിയമത്തിൽ വ്യക്തത തേടി ടീം മാനേജ്മെന്റ് ആണ് ബിസിസിഐയെ സമീപിച്ചത്. ഇതിന് മറുപടിയായി ആണ് ലോകകപ്പിനിടെ താരങ്ങളുടെ കുടുംബങ്ങൾക്ക് ടീമിനൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയത്. ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന് ; ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ “താരങ്ങളുടെ കുടുംബത്തിനും പ്രതിശ്രുത വധുവിനും ടീമിനൊപ്പം യാത്ര ചെയ്യാനും താമസിക്കാനും അനുമതി നൽകുമോ എന്ന കാര്യം ടീം മാനേജ്മെന്റ് ബിസിസിഐയോട് ചോദിച്ചിരുന്നു. എന്നാൽ കുടുംബത്തിലെ അംഗങ്ങൾക്ക് താരങ്ങളോടൊപ്പം താമസിക്കാൻ ആകില്ലെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. താരങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അവർക്കായി വേറെ താമസ സൗകര്യങ്ങൾ ഒരുക്കാം.” എന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ അറിയിച്ചു. 299ന് ഔട്ട്, ഒറ്റ റണ്ണിന് നഷ്ടമായത് ട്രിപ്പിൾ സെഞ്ച്വറി; വിഷമിച്ച് ഗ്രൗണ്ട് വിട്ട് താരം, ആശ്വസിപ്പിച്ച് മുഹമ്മദ് ഷമി (വിഡിയോ ) നിലവിലെ ചട്ടം അനുസരിച്ച് 45 ദിവസത്തിലധികം നീളുന്ന പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ താരങ്ങളോടൊപ്പം കുടുംബത്തിലെ അംഗങ്ങൾക്ക് കഴിയാൻ അനുവദിക്കുകയുള്ളു. 45 ദിവസത്തിൽ താഴെയുള്ള പര്യടനങ്ങളിൽ ഈ കാലാവധി ഏഴ് ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 12ന് ഡൽഹിയിൽ നടക്കുന്ന നമീബിയയ്ക്കെതിരായ മത്സരത്തിന് ശേഷം ടീം ശ്രീലങ്കയിലേക്ക് യാത്രതിരിക്കും. ഫെബ്രുവരി 15ന് ആണ് ഇന്ത്യ - പാക് പോരാട്ടം. BCCI Rejects Team India’s Request to Allow Families During T20 World Cup
സഞ്ജുവിന്റെ ആസ്തി എത്ര കോടിയാണ്?, ടി-20 ലോകകപ്പിലെ 10 സമ്പന്നരായ കളിക്കാരെ പരിചയപ്പെടാം
ക്രിക്കറ്റ് എന്ന കായികയിനത്തിന് വലിയ വിപണിമൂല്യമാണ് ഉള്ളത്. ഐ പി എൽ പോലെയുള്ള ടൂർണമെന്റുകൾ വഴി കോടികളാണ് ഓരോ താരങ്ങളും സമ്പാദിക്കുന്നത്. ഇത്തവണത്തെ ടി-20 ലോകകപ്പിൽ കളിക്കുന്ന സമ്പന്നരായ പത്ത് ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം. marcus stoinis 10. മാർക്കസ് സ്റ്റോയിനിസ് (ഓസ്ട്രേലിയ) – ₹45.7 കോടി ഓസ്ട്രേലിയയുടെ ഓൾറൗണ്ടറായ മാർക്കസ് സ്റ്റോയിനിസാണ് പട്ടികയിലെ അവസാനത്തെയാൾ. മികച്ച ബാറ്റിങ്ങും മീഡിയം പേസ് ബൗളിങിനും പേരുകേട്ട സ്റ്റോയിനിസ് ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ സ്ഥിരം സാന്നിധ്യമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് ഉയരാൻ കാരണമായത്. Tim David 9. ടിം ഡേവിഡ് (ഓസ്ട്രേലിയ) – ₹49.8 കോടി ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളായ ടിം ഡേവിഡ് വിവിധ ടി20 ലീഗുകളിൽ, പ്രത്യേകിച്ച് സമ്മർദ്ദഘട്ടങ്ങളിലെ പ്രകടനങ്ങളിലൂടെ കളി വഴി തിരിച്ചു വിടാനുള്ള കഴിവ് താരത്തിനുണ്ട്. ടി20 ലീഗുകളിൽ സ്ഥിരം സാന്നിധ്യമായ ടിം ഡേവിഡിന് 6.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. Sanju Samson 8. സഞ്ജു സാംസൺ (ഇന്ത്യ) – ₹53.9 കോടി വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ആകർഷകമായ ബാറ്റിങ് ശൈലിയും ക്യാപ്റ്റൻസിയിലെ കഴിവുകളുമാണ് സഞ്ജുവിനെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതിലെ പ്രധാനഘടകം. അടുത്തിടെ നടന്ന ചെന്നൈ സൂപ്പർ കിങ്സിലെത്തിയ സഞ്ജു നിലവിൽ 18 കോടി രൂപയാണ് ഐ പി എല്ലിലൂടെ സമ്പാദിക്കുന്നത്. Ishan Kishan 7. ഇഷാൻ കിഷൻ (ഇന്ത്യ) – ₹58.1 കോടി ആക്രമണ ശൈലിയിലുള്ള ഇടം കയ്യൻ ബാറ്ററായ ഇഷാൻ കിഷൻ ഐപിഎല്ലിലെ കിടിലൻ താരമാണ്. ടോപ്പ് ഓർഡറിൽ ഭയമില്ലാതെ കളിക്കുന്ന ഇഷാന്റെ കഴിവാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം. താരത്തിന് 7.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. surya kumar yadav 6. സൂര്യകുമാർ യാദവ് (ഇന്ത്യ) – ₹66.4 കോടി ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ സൂര്യകുമാർ യാദവ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ടി20 ക്രിക്കറ്റിലെ ക്യാപ്റ്റൻസി മികവ്, സ്ഥിരത എന്നിവ അദ്ദേഹത്തെ വലിയ ബ്രാൻഡ് ആക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനായ സൂര്യ, മുംബൈ ഇന്ത്യൻസിൽ നിന്ന് 16.35 കോടി രൂപയാണ് ഐ പി എല്ലിൽ നേടുന്നത്. താരത്തിന് 8.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ Quinton de Kock 5. ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) – ₹66.4 കോടി ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഡി കോക്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഐപിഎൽ ഉൾപ്പെടെയുള്ള വിവിധ ടി20 ലീഗുകളിൽ നിന്ന് വലിയ വരുമാനമാണ് അദ്ദേഹത്തിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച താരം നിലവിൽ സൗത്ത് ആഫ്രിക്കൻ ടീമിനായി ടി 20 ലോകകപ്പിൽ കളിക്കുന്നുണ്ട്. 8.0 മില്യൺ ഡോളർ ആണ് താരത്തിന്റെ ആസ്തി. Jasprit Bumrah 4. ജസ്പ്രീത് ബുംറ (ഇന്ത്യ) – ₹74.7 കോടി ഇന്ത്യയുടെ പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന ജസ്പ്രീത് ബുംറ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഡെത്ത് ഓവറുകളിലെ യോർക്കറുകളും റൺസ് വിട്ടു കൊടുക്കാത്തതും അദ്ദേഹത്തെ ലോകത്തിലെ മികച്ച ബൗളർമാരിലൊരാളാക്കി. ബിസിസിഐയുടെ എ+ കരാർ, ഐപിഎൽ വരുമാനം, പരസ്യ കരാറുകൾ എന്നിവയാണ് സമ്പത്തിന്റെ പ്രധാന ഉറവിടങ്ങൾ. 9.0 മില്യൺ ഡോളർ ആണ് താരത്തിന്റെ ആസ്തി. Jos Buttler 3. ജോസ് ബട്ട്ലർ (ഇംഗ്ലണ്ട്) – ₹83 കോടി ഇംഗ്ലണ്ടിന്റെ മുൻ ഏകദിന ക്യാപ്റ്റനായ ജോസ് ബട്ട്ലർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. വമ്പൻ മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പേരുകേട്ട ബട്ട്ലർ, ഗ്ലോബൽ ടി20 ലീഗുകളിൽ വൻ മൂല്യമുള്ള താരമാണ്. ഗുജറാത്ത് ജയന്റ്സിനായി ഐപിഎല്ലിൽ 15.75 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. താരത്തിന് 10.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. Hardik Pandya 2. ഹർദിക് പാണ്ഡ്യ (ഇന്ത്യ) – ₹91.3 കോടി ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മൂല്യം കൂടിയ താരങ്ങളിൽ ഒരാളായ ഹർദിക് പാണ്ഡ്യ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഐപിഎൽ നായകസ്ഥാനം, പരസ്യങ്ങൾ എന്നിവയാണ് വരുമാനം ഉയർത്തിയത്. താരത്തിന് 11.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. glenn maxwell 1. ഗ്ലെൻ മാക്സ്വെൽ (ഓസ്ട്രേലിയ) – ₹116.2 കോടി പട്ടികയുടെ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ ഓൾറൗണ്ടറായ ഗ്ലെൻ മാക്സ്വെൽ. ബാറ്റും കൊണ്ടും ബൗൾ കൊണ്ടും എതിരാളികളെ തകർക്കാൻ താരത്തിന് കഴിയും. ഐപിഎൽ ഉൾപ്പെടെയുള്ള ടി20 ലീഗുകളിലും പരസ്യ കരാറുകളിലുമാണ് മാക്സ്വെല്ലിന്റെ വരുമാനമാർഗം. 37 വയസ്സുകാരനായ താരം 2026 ലോകകപ്പിലും ഓസ്ട്രേലിയയുടെ നിർണായ സാന്നിധ്യമാണ്. 14.0 മില്യൺ ഡോളർ ആണ് താരത്തിന്റെ ആസ്തി. Top 10 richest cricketers to feature in T20 World Cup 2026
മുംബൈ: 596 പന്തുകൾ നേരിട്ടു, 930 മിനിറ്റ് ഗ്രൗണ്ടിൽ നിലയുറപ്പിച്ചു, 299 റൺസ് വരെ എത്തി, എന്നിട്ടും ആ ഒരു റൺ നേടാൻ ബംഗാൾ ഓപ്പണർ സുദീപ് കുമാർ ഘരാമിയ്ക്ക് കഴിഞ്ഞില്ല. ഒരു റൺ കൂടി നേടിയിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന ഒരു ട്രിപ്പിൾ സെഞ്ച്വറി നേട്ടം സുദീപ് കുമാറിന് ഉണ്ടായേനെ. പക്ഷെ വിധി ചിലപ്പോഴൊക്കെ അങ്ങനെയാണ്. ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പരിശീലനം റദ്ദാക്കി, താരങ്ങളുടെ പരിക്ക് ഭേദമായില്ല? രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ക്വാര്‍ട്ടർ ഫൈനലിൽ ആന്ധ്രയും ബംഗാളും ഏറ്റുമുട്ടുന്നു. ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു സുദീപ് കുമാർ മത്സരം ബംഗാളിന് അനുകൂലമാക്കുന്ന സമയം. വ്യക്തിഗത സ്കോർ 299 റൺസിൽ നിൽക്കേ ആന്ധ്രാപ്രദേശ് ബൗളർ എസ് കെ റഷീദ് അന്തരീക്ഷത്തിലൂടെ കറക്കി വിട്ട പന്ത് നിലത്ത് കുത്തിയ ശേഷം വളരെ താഴ്ന്ന് വന്നപ്പോൾ സുദീപ് കരുതിയില്ല അത് തന്റെ ഉറക്കം കെടുത്തുമെന്ന്. ബാറ്റ് കൊണ്ട് തടുക്കാൻ ശ്രമിക്കും മുൻപ് റഷീദ് എറിഞ്ഞ ബൗൾ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു കഴിഞ്ഞു. രോഹിതിനേയും കോഹ്ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര് മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല എന്താണെന്ന് സംഭവിച്ചത് എന്ന് മനസിലാക്കാൻ സുദീപ് കുമാറിന് കുറച്ചു സമയമെടുത്തു. ക്രീസിൽ അൽപനേരം നിന്ന ശേഷം താരം തല കുനിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങി. എതിർ ടീം അംഗങ്ങളും ഇന്ത്യൻ സീനിയർ താരം മുഹമ്മദ് ഷാമിയുമൊക്കെ സുദീപിനെ അഭിനന്ദിച്ചെങ്കിലും അദ്ദേത്തിന്റെ തല താഴ്ന്നു തന്നെയിരുന്നു. “നിരാശ എന്നും ഉണ്ടാകും. ട്രിപ്പിൾ സെഞ്ചുറിക്കും ഡബിൾ സെഞ്ചുറിക്കും വലിയ വ്യത്യാസമുണ്ട്. ഒരു റൺ മാത്രം കുറവിൽ നഷ്ടപ്പെടുന്നത് വേദനാജനകമാണ്'' മത്സരശേഷം ഘരാമി പറഞ്ഞു. ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന് ; ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ ഇതിൽ നിന്നൊരു പാഠം ഞാൻ പഠിച്ചു. ഏത് സാഹചര്യത്തിലും ശ്രദ്ധ കൈവിടരുത്. കുറച്ചു കൂടെ ശ്രദ്ധയോടെ ബാറ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് സന്തോഷത്തോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങാമായിരുന്നു. അതിൽ എനിക്ക് ചെറിയൊരു നിരാശയുണ്ടെന്നും സുദീപ് കുമാർ പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നത് നമ്മുക്ക് തീരുമാനിക്കാൻ കഴിയില്ല. തനിക്ക് കഠിനമായി പരിശ്രമിക്കാനും കൃത്യമായ മനോഭാവത്തോടെ മത്സരത്തിന് വേണ്ടി തയ്യാറെടുക്കാനും മാത്രമേ കഴിയൂ. തുടർന്നും ആത്മാർഥമായി ടീമിന് വേണ്ടി കളിക്കുമെന്നും താരം വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സിന്റെ കളി കൊച്ചിയിൽ തന്നെ,ആദ്യ മത്സരം 22ന് SUDIP GHARAMI DISMISSED FOR 299 RUNS IN RANJI TROPHY QUARTER FINAL...!!! - The Star of Bengal batting in Knockout. pic.twitter.com/GYgte4PdKG — Johns. (@CricCrazyJohns) February 10, 2026 സുദീപ് കുമാറിന് ട്രിപ്പിൾ സെഞ്ച്വറി നഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ മികച്ച പ്രകടനം ബംഗാൾ ടീമിനെ രഞ്ജി ട്രോഫി സെമിഫൈനൽ പ്രവേശനം ഏകദേശം ഉറപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ആന്ധ്രയുടെ ആദ്യ ഇന്നിങ്സിലെ 295 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിറങ്ങിയ ബംഗാൾ സുദീപ് കുമാറിന്റെ കരുത്തിൽ 629 റൺസ് നേടിയിരുന്നു.അവസാന ദിവസമായ ഇന്ന് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ ബംഗാൾ ടീമിന് രഞ്ജി ട്രോഫി സെമിയിലെത്താൻ കഴിയും. One run short of history, Sudip Gharami’s 299 puts Bengal on brink of Ranji semis
ബ്ലാസ്റ്റേഴ്സിന്റെ കളി കൊച്ചിയിൽ തന്നെ,ആദ്യ മത്സരം 22ന്
കൊച്ചി: വരാനിരിക്കുന്ന സീസണിലും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി തുടരും. രാജ്യത്തെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഫുട്ബോൾ വേദികളിലൊന്നായി കൊച്ചിയെ മാറ്റുന്നതിൽ ഇവിടുത്തെ ആരാധകർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും ആരാധകരുടെ ഈ ആവേശം തന്നെയാണ് ക്ലബ്ബിന്റെ കരുത്ത് എന്നും അധികൃതർ വ്യക്തമാക്കി. രോഹിതിനേയും കോഹ്ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര് മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല നേരത്തെ, മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാക്കാൻ ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ക്ലബിന് കൈമാറാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. സ്റ്റേഡിയം വിട്ടു നൽകാൻ വാടക ഇനത്തിൽ കൂടുതൽ പണം വേണമെന്ന കോർപറേഷൻ അധികൃതരുടെ വാശിയാണ് മത്സരം കൊച്ചിയിലേക്ക് മാറ്റാൻ ക്ലബ് തീരുമാനിച്ചത്. 'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി കലൂർ സ്റ്റേഡിയത്തിൽ ഫ്ലഡ്ലൈറ്റുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള മറ്റു ചില ജോലികൾ ഇനിയും അവശേഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22 ന് മുംബൈ സിറ്റി എഫ്സിക്ക് എതിരെയാണ്. അതിന് മുൻപ് സ്റ്റേഡിയം സജ്ജമാക്കി ക്ലബിന് കൈമാറും. വാടക ഇനത്തിൽ അടക്കം കുറവ് വരുത്താമെന്ന് ജി സി ഡി എ സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തന്നെ തുടരാൻ തീരുമാനം എടുത്തത്. Kaloor JLN Stadium confirmed as Kerala Blasters home ground
ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന് ; ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ
ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടില്‍ നിന്നു പാകിസ്ഥാന് പിന്മാറി. ഫെബ്രുവരി 15ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് സർക്കാർ അനുമതി നൽകി. ഇതോടെ, നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം മത്സരം നടക്കും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റിയത്. രോഹിതിനേയും കോഹ്ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര് മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല “വിവിധ തലത്തിൽ നടന്ന ചർച്ചകളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച് ഐസിസി ടി20 ലോകകപ്പിൽ മുൻകൂട്ടി നിശ്ചയിച്ച മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ പാക് ടീമിന് അനുമതി നൽകുന്നു'' എന്ന് പാകിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. പിസിബിയുമായി നടന്ന ചർച്ചകൾ വിജയകരമായിരുന്നുവെന്ന് ഐസിസിയും വ്യക്തമാക്കി. എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക കൊളംബോയില്‍ തീരുമാനിച്ച ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന് കളിക്കണമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ബിസിബിയും പാകിസ്ഥാന് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്നാണ് പാക് സർക്കാരിന്റെ വിശദീകരണം. Pakistan reverses boycott, confirms T20 World Cup clash against India on February 15
ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി'പാകിസ്ഥാന്?
ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ല എന്ന നിലപാടില്‍ നിന്നു പാകിസ്ഥാന് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. പാക് മാധ്യമങ്ങളാണ് ഇന്ത്യ- പാകിസ്ഥാന് മത്സരം ഫെബ്രുവരി 15 നടക്കുമെന്നു വ്യക്തമാക്കുന്നത്. കൊളംബോയില്‍ തീരുമാനിച്ച ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന് മകളിക്കണമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബഹിഷ്കരണ തീരുമാനം പുനഃപരിശോധിക്കണമെന്നു ലങ്കന്‍ പ്രസിഡന്റ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. വെല്ലുവിളി സമയത്ത് ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഒരുമിച്ചു നില്‍ക്കണം. ദീര്‍ഘ നാളായുള്ള ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബന്ധം കൂടി വിഷയത്തില്‍ കണക്കിലെടുക്കണമെന്നു പ്രസിഡന്റ് സംഭാഷണത്തില്‍ വ്യക്തമാക്കി. ലങ്കന്‍ പ്രസിഡന്റിന്റെ അഭ്യര്‍ഥന മാനിക്കുന്നതായും അതിനെ സ്വാഗതം ചെയ്യുന്നതായും പാക് പ്രധാനമന്ത്രി പ്രതികരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഉടന്‍ തന്നെ പാക് ക്രിക്കറ്റ് ബോര്‍ഡിനു കളിക്കാന്‍ അനുമതി നല്‍കും. അതിനു ശേഷം ഇന്ത്യക്കെതിരെ കളിക്കുന്ന കാര്യം പാകിസ്ഥാന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക കത്തയച്ച് ബംഗ്ലാദേശ് ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു വ്യക്തമാക്കിയത്. പിന്നാലെ പാകിസ്ഥാന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയും ചെയ്തു. അതിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചു. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പിസിബിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാം കത്തയച്ചത്. 'പ്രതിസന്ധി ഘട്ടത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ച പാകിസ്ഥാന്റെ ശ്രമങ്ങളെ ബംഗ്ലാദേശ് ഹൃദയത്തിലാണ് ഏറ്റുവാങ്ങുന്നത്. ഈ സാഹോദര്യം ദീര്‍ഘ നാള് വളരാനും ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാന് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ച മുന്‍നിര്‍ത്തി ക്രിക്കറ്റ് ലോകത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്തു പാകിസ്ഥാന് ഇന്ത്യക്കെതിരെ ലോകകപ്പില്‍ കളിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു'- കത്തില്‍ അമിനുല്‍ ഇസ്ലാം വ്യക്തമാക്കി. 'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി നഖ്വി- സര്‍ക്കാര്‍ ചര്‍ച്ച ഇന്ത്യ- പാക് പോരാട്ടം നടത്തുന്നതിന്റെ ഭാഗമായി പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്ഥാന് കളിക്കണമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിസിബിയോടു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്തും അയച്ചത്. പാകിസ്ഥാന് ഇന്ത്യക്കെതിരെ കളിക്കണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചിരുന്നു. സമാന നിലപാടുമായി എമിറേറ്റ്സ് ക്രിക്കറ്റും പാക് ബോര്‍ഡിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്നു പാക് ബോര്‍ഡിനോടു ആവശ്യപ്പെട്ടത്. സമീപ ദിവസങ്ങളില്‍ വിഷയത്തിലുണ്ടായ സംഭവ വികാസങ്ങള്‍ നഖ്വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നാണ് വിവരം. ശ്രീലങ്ക, എമിറേറ്റ്സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകളുമായും ഐസിസിയുമായും പ്രതിസന്ധി സംബന്ധിച്ചു നടത്തിയ ആശയ വിനിമയങ്ങളെക്കുറിച്ചും നഖ്വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നു പാക് ബോര്‍ഡിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നഖ്വിയുമായി ഐസിസി വൈസ് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ ഇമ്രാന് ഖവാജ പാകിസ്ഥാനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാമും സന്നിഹിതനായിരുന്നു. ഈ ചര്‍ച്ചയിലാണ് ബഹിഷ്കരണം പിന്‍വലിക്കാന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന തീരുമാനം വന്നത്. India Vs Pakistan: Pakistan cricket team will play their blockbuster ICC T20 World Cup 2026 clash against arch-rivals India as scheduled
എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ വിജയത്തുടക്കമിട്ട് ദക്ഷിണാഫ്രിക്ക. അവര്‍ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ കാനഡയെ വീഴ്ത്തി. 57 റണ്‍സിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 214 റണ്‍സ് ലക്ഷ്യമാണ് കാനഡയ്ക്കു മുന്നില്‍ വച്ചത്. എന്നാല്‍ അവരുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് സ്വന്തമാക്കിയത്. 4 വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ ലുന്‍ഗി എന്‍ഗിഡി കാനഡയെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. മാര്‍ക്കോ യാന്സന് 2 വിക്കറ്റെടുത്തു. കഗിസോ റബാഡ, കോര്ബിന് ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബംഗ്ലാദേശ് പറഞ്ഞു, ഇന്ത്യ- പാക് പോരാട്ടം വേണം! ഇനി പ്രധാനമന്ത്രി 'യെസ്' പറയണം കനേഡിയന്‍ നിരയില്‍ നവ്നീത് ധലിവാല്‍ 49 പന്തില്‍ 7 ഫോറും ഒരു സിക്സും സഹിതം 64 റണ്‍സുമായി ഏതാണ്ട് ഒറ്റയ്ക്കു തന്നെ പൊരുതി നോക്കി. ആറാമനായി എത്തിയ ഹര്‍ഷ് തകര് മാത്രമാണ് നവ്നീതിനെ പിന്തുണച്ചത്. താരം 29 പന്തില്‍ 2 സിക്സും ഫോറും സഹിതം 33 റണ്‍സെടുത്തു. ടോസ് നേടി കാനഡ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ധ സെഞ്ച്വറിയും ക്വിന്റന്‍ ഡി കോക്ക്, റിയാന്‍ റിക്കല്‍ടന്‍ എന്നിവരുടെ ചെറുത്തു നില്‍പ്പും മധ്യനിരയില്‍ ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവര്‍ അവസാന ഘട്ടത്തില്‍ നടത്തിയ കൂറ്റനടികളുമാണ് പ്രോട്ടീസിനെ തുണച്ചത്. ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് ക്രീസിലെത്തിയവരില്‍ തിളങ്ങാതിരുന്നത്. മാര്‍ക്രം 32 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം 59 റണ്‍സെടുത്തു. ക്വിന്റന്‍ ഡി കോക്ക് 22 പന്തില്‍ 25 റണ്‍സുമായി മടങ്ങി. റിയാന്‍ റിക്കല്‍ടന്‍ 21 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 33 റണ്‍സെടുത്തു പുറത്തായി. ഡെവാള്‍ഡ് ബ്രവിസ് 6 റണ്‍സില്‍ ഔട്ടായി. 'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മില്ലര്‍- സ്റ്റബ്സ് സഖ്യം ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 200 കടത്തി. അവസാന ഓവറില്‍ മൂന്ന് സിക്സടക്കം 21 റണ്‍സ് സഖ്യം വാരിയെടുത്താണ് ടീം സ്കോര്‍ 213ല്‍ എത്തിച്ചത്. മില്ലര്‍ 23 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സ്റ്റബ്സ് 19 പന്തില്‍ 2 സിക്സും ഫോറും തൂക്കി 34 റണ്‍സും കണ്ടെത്തി. താരവും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിന്നു. കാനഡയ്ക്കായി ആന്‍ഷ് പട്ടേല്‍ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ദില്‍പ്രീത് ബജ്വ ഒരു വിക്കറ്റ് സ്വന്തമാക്കി. south africa vs canada: South Africa began their T20 World Cup campaign with a convincing 57-run win over Canada
രോഹിതിനേയും കോഹ്ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര് മാത്രം, ഇനി 'എ പ്ലസ്'കാറ്റഗറി ഇല്ല
മുംബൈ: ബിസിസിഐ വാര്‍ഷിക കരാറിലെ എ പ്ലസ് ഗ്രേഡിൽ നിന്നു മുന്‍ നായകന്മാരായ രോഹിത് ശര്‍മ യും വിരാട് കോഹ്ലി യും പുറത്ത്. ഇരുവരേയും ഗ്രേഡ് ബിയിലേക്ക് തരം താഴ്ത്തി. ഇതുവരെയുണ്ടായിരുന്ന എ പ്ലസ് കാറ്റഗറി ബിസിസിഐ ഒഴിവാക്കി. രോഹിതും കോഹ്ലിയും ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ പ്ലസ് കാറ്റഗറിയിലായിരുന്നു. ഇരുവരേയും ബി ഗ്രേഡിലേക്ക് താഴ്ത്തിയതിനൊപ്പം എ പ്ലസ് കാറ്റഗറി പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റ്, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിരമിച്ചിരുന്നു. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മത്സരങ്ങള്‍ കുറച്ചു കളിക്കുന്നതിനാലാണ് ഇരുവരേയും തരംതാഴ്ത്തിയത്. എ പ്ലസ് ഒഴിവാക്കിയതോടെ ബിസിസിഐയുടെ സെന്‍ട്രല്‍ കരാറിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് എ ആയി മാറി. നിലവില്‍ പുതുക്കിയ പട്ടികയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ഗ്രേഡ് എയില്‍ ഉള്ളത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറ, വെറ്ററന്‍ ഓള് റൗണ്ടില്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കു മാത്രമാണ് ഗ്രേഡ് എ അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുക. എന്നാല്‍ എ പ്ലസ് കാറ്റഗറി ഒഴിവാക്കിയ ബിസിസിഐ പുതുക്കിയ പ്രതിഫലം എങ്ങനെയാണെന്നു വ്യക്തമാക്കിയിട്ടില്ല. നേരത്തെ എ പ്ലസിലുള്ളവര്‍ക്ക് ഏഴ് കോടിയും എ ഗ്രേഡിലുള്ളവര്‍ക്ക് 5 കോടിയും ബി ഗ്രേഡിലുള്ളവര്‍ക്ക് 3 കോടിയും സി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് ഒരു കോടിയുമായിരുന്നു പ്രതിഫലം. 'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി പുതിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ് സി ഗ്രേഡിലാണ്. ബിയില്‍ രോഹിതിനും വിരാടിനുമൊപ്പം വാഷിങ്ടന്‍ സുന്ദര്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണുള്ളത്. ഗ്രേഡ് സിയില്‍ അക്ഷര്‍ പട്ടേല്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസണ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, സായ് സുദര്ശന്, രവി ബിഷ്ണോയ്, ഋതുരാജ് ഗെയ്ക്വാദ്. 21 വനിതാ താരങ്ങളുടേയും പുതിയ പട്ടിക ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. എ ഗ്രേഡില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ധാന, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗ്സ് എന്നിവരാണുള്ളത്. മില്ലര്‍... സ്റ്റബ്സ് ഷോ; കാനഡയ്ക്ക് മുന്നില്‍ 214 റണ്‍സ് ലക്ഷ്യം വച്ച് പ്രോട്ടീസ് Virat Kohli, Rohit Sharma: BCCI has announced the Annual Player Contracts for Team India
മില്ലര്‍... സ്റ്റബ്സ് ഷോ; കാനഡയ്ക്ക് മുന്നില്‍ 214 റണ്‍സ് ലക്ഷ്യം വച്ച് പ്രോട്ടീസ്
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ കാനഡയ്ക്കു മുന്നില്‍ 214 റണ്‍സിന്റെ വിജയ ലക്ഷ്യമൊരുക്കി ദക്ഷിണാഫ്രിക്ക. ടോസ് നേടി കാനഡ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ധ സെഞ്ച്വറിയും ക്വിന്റന്‍ ഡി കോക്ക്, റിയാന്‍ റിക്കല്‍ടന്‍ എന്നിവരുടെ ചെറുത്തു നില്‍പ്പും മധ്യനിരയില്‍ ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവര്‍ അവസാന ഘട്ടത്തില്‍ നടത്തിയ കൂറ്റനടികളുമാണ് പ്രോട്ടീസിനെ തുണച്ചത്. തുടക്കത്തിൽ മെല്ലെ പോയ ദക്ഷിണാഫ്രിക്കയുടെ സ്കോർ ഈ നിലയിലേക്ക് പരിവർത്തിപ്പിച്ചത് മില്ലർ- സ്റ്റബ്സ് സഖ്യമാണ്. ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് ക്രീസിലെത്തിയവരില്‍ തിളങ്ങാതിരുന്നത്. മാര്‍ക്രം 32 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം 59 റണ്‍സെടുത്തു. ക്വിന്റന്‍ ഡി കോക്ക് 22 പന്തില്‍ 25 റണ്‍സുമായി മടങ്ങി. റിയാന്‍ റിക്കല്‍ടന്‍ 21 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 33 റണ്‍സെടുത്തു പുറത്തായി. ഡെവാള്‍ഡ് ബ്രവിസ് 6 റണ്‍സില്‍ ഔട്ടായി. വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്വെ പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മില്ലര്‍- സ്റ്റബ്സ് സഖ്യം ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 200 കടത്തി. അവസാന ഓവറില്‍ മൂന്ന് സിക്സടക്കം 21 റണ്‍സ് സഖ്യം വാരിയെടുത്താണ് ടീം സ്കോര്‍ 213ല്‍ എത്തിച്ചത്. മില്ലര്‍ 23 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സ്റ്റബ്സ് 19 പന്തില്‍ 2 സിക്സും ഫോറും തൂക്കി 34 റണ്‍സും കണ്ടെത്തി. താരവും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിന്നു. കാനഡയ്ക്കായി ആന്‍ഷ് പട്ടേല്‍ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ദില്‍പ്രീത് ബജ്വ ഒരു വിക്കറ്റ് സ്വന്തമാക്കി. ബംഗ്ലാദേശ് പറഞ്ഞു, ഇന്ത്യ- പാക് പോരാട്ടം വേണം! ഇനി പ്രധാനമന്ത്രി 'യെസ്' പറയണം south africa vs canada, T20 World Cup: The onus is now on Tristan Stubbs and David Miller to give the Proteas momentum in the death overs

32 C