കരുത്തായി കോഹ്ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം
വഡോദര: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം. 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ ആറ് പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഗില്‍- കോഹ് ലി സഖ്യമാണ് മികച്ച കൂട്ടുകെട്ടൊരുക്കിയത്. 118 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഗില്‍(56) പുറത്തായ ശേഷം ശ്രേയസുമായി ചേര്‍ന്ന് കോഹ് ലി സ്കോറിങ് വേഗത്തിലാക്കിയെങ്കിലും സെഞ്ച്വറിക്കരികെ വീണു. എട്ട് ഫോറും ഒരു സിക്സുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. വടകരയില്‍ രാഹുലിന് ഫ്ളാറ്റുണ്ടോയെന്ന് സ്ഥലം എംപിയോട് ചോദിച്ചറിയണം; ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായി പി സരിന് പിന്നീടെത്തിയ ജഡേജ 4 റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും അയ്യരും, രാഹുലും ചേര്‍ന്ന് സ്കോര്‍ ചലിപ്പിച്ചു. അര്‍ധ സെഞ്ച്വറിക്കരികെ ശ്രേയസ് പുറത്തായി. പിന്നീട് 23 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ഹര്‍ഷിത് റാണയുടെ ഇന്നിങ്സ് ഇന്ത്യയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 47 മത്തെ ഓവറിലാണ് റാണ പുറത്താകുന്നത്. രാഹുലും(21 പന്തില്‍ 29) വാഷിങ്ടണ്‍ സുന്ദറും(7) ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ(29 പന്തില്‍ 26), ശുഭ്മാന്‍ ഗില്‍(71 പന്തില്‍ 56), ശ്രേയസ് അയ്യര്‍(47 പന്തില്‍ നിന്ന് 49) ഹര്‍ഷിത് റാണ(23 പന്തില്‍ 29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്കി India vs New Zealand, 1st ODI ,India won by 4 wickets
മികച്ച തുടക്കമിട്ട് കിവികള്‍; ബ്രേക്ക് ത്രൂ തേടി ഇന്ത്യ
വഡോദര: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ മികച്ച തുടക്കമിട്ട് ന്യൂസിലന്‍ഡ് . ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും ഹെന്റി നിക്കോള്‍സും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. 14 ഓവര്‍ പിന്നിടുമ്പോള്‍ കിവികള്‍ വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സെന്ന നിലില്‍. കോണ്‍വെ 35 റണ്‍സും നിക്കോള്‍സ് 42 റണ്‍സുമായും ക്രീസില്‍. ടോസ് നേടി ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരടക്കം ആറ് ബൗളര്‍മാരെയാണ് കളിപ്പിക്കുന്നത്. അര്‍ഷ്ദീപ് സിങിനു പകരം പ്രസിദ്ധ് കൃഷ്ണയും ടീമില്‍ ഇടംപിടിച്ചു. ഹര്‍ഷിത് റാണയും ടീമിലുണ്ട്. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്തിന്റെ പരിക്കാണ് പരമ്പരയിലെ ആദ്യ മത്സരത്തിനു ഇറങ്ങും മുന്‍പ് ഇന്ത്യക്ക് നിരാശയാകുന്നത്. വയറിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. താരം പരമ്പരയില്‍ കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ നടത്തിയ എംആര്‍ഐ സ്കാനിലാണ് പരിക്ക് സ്ഥിരീകരിച്ചത്. താരത്തിനു പകരം മറ്റൊരാളെ ടീമിലെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 'അയാൾ ഞാൻ വിശ്വസിച്ചതു പോലെ അയിരുന്നില്ല, പരിക്കേറ്റപ്പോഴാണ് അത് മനസിലായത്... ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിടു' മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഈ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്. ഇന്ന്, 14, 18 തീയതികളിലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍. എല്ലാ മത്സരങ്ങളും പകല്‍ രാത്രിയാണ്. ഉച്ചയ്ക്ക് ഒന്നര മുതല്ക്കാണ് പോരാട്ടം. ഇന്ത്യ ഇലവന്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ. തൂക്കുമോ ഒരോവറിൽ ആറ് സിക്സുകൾ, സഞ്ജുവിന്റെ 'ആശാൻ' യുവരാജ്! (വിഡിയോ) ind vs nz: Devon Conway and Henry Nicholls are forming a terrific opening partnership for New Zealand in the first ODI against India in Vadodara.
തൂക്കുമോ ഒരോവറിൽ ആറ് സിക്സുകൾ, സഞ്ജുവിന്റെ 'ആശാൻ'യുവരാജ്! (വിഡിയോ)
ന്യൂഡൽഹി: ടി20 ലോകകപ്പിന് ഇറങ്ങാൻ ദിവസങ്ങൾ മാത്രം നിൽക്കെ മലയാളി താരം സഞ്ജു സാംസൺ അതിന്റെ ഒരുക്കത്തിലാണ്. താരം ഇതിഹാസ ബാറ്റർ യുവരാജ് സിങിന്റെ കീഴിൽ ബാറ്റിങ് പരിശീലനത്തിലാണ്. സഞ്ജുവിന് യുവി ബാറ്റിങ് പാഠങ്ങൾ പകരുന്നതിന്റെ വിഡിയോയും പുറത്തു വന്നിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാനും വലിയ താമസമുണ്ടായില്ല. ടി20 ഫോർമാറ്റിന്റെ തുടക്ക കാലത്തെ പവർ ഹിറ്റർമാരിൽ ഒരാളാണ് യുവി. താരം പ്രഥമ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിലെ ആറ് പന്തുകളും സിക്സർ പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരം കൂടിയാണ്. പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്കു സമ്മാനിക്കുന്നതിലും യുവി നിർണായകമായിരുന്നു. യുവിയ്ക്കൊപ്പം സഞ്ജു ഒന്നിച്ചതോടെ ആരാധകരും ആ ചോദ്യം ഉന്നയിക്കുന്നുണ്ട്. ലോകകപ്പ് ടീമിലുള്ള സഞ്ജുവിന്റെ ബാറ്റിൽ നിന്നു ഒരോവറിൽ ആറ് സിക്സുകൾ പിറക്കുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സഞ്ജു ഒരോവറിൽ അഞ്ച് സിക്സുകൾ പറത്തിയിട്ടുണ്ട്. 2024ൽ ബംഗ്ലാദേശിനെതിരായ ടി20 പോരിലാണ് സഞ്ജു ഓരോവറിൽ അഞ്ച് സിക്സുകൾ തൂക്കിയത്. ശുഭ്മാൻ ഗിൽ ടി20 ടീമിൽ നിന്നു പുറത്തായതോടെ ഓപ്പണർ റോളിലേക്ക് സഞ്ജു തിരിച്ചെത്തുകയായിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററും പ്രഥാന വിക്കറ്റ് കീപ്പറും സഞ്ജു തന്നെയാണ്. സഞ്ജുവിന് യുവരാജിന്റെ കോച്ചിങ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സഞ്ജുവിന്റെ സഹ ഓപ്പണറായ അഭിഷേക് ശർമയും യുവരാജിന്റെ ശിഷ്യനാണ്. ടി20 ടീമിൽ നിന്നു പുറത്തായെങ്കിലും നിലവിൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലും യുവരാജിന്റെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. Sanju Samson training session with Yuvraj Singh ❤️ @YUVSTRONG12 @IamSanjuSamson pic.twitter.com/gBc04dbKXs — Sanju Samson Fans Page (@SanjuSamsonFP) January 10, 2026 വന്‍ അട്ടിമറി; എഫ്എ കപ്പില്‍ നിന്ന് ചാംപ്യന്മാരായ ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം! Sanju Samson won't miss his 6th six in an over this time https://t.co/fFUrIVxGrK pic.twitter.com/gStmbvl5sk — JJ (@IdliHaterrr) January 10, 2026 വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടി രണ്ട് മത്സരം കളിച്ച സഞ്ജു ഒരു സെഞ്ച്വറി ഉൾപ്പെടെ നേടി ഉജ്വല ഫോമിലാണ്. ലോകകപ്പിനു മുന്നോടിയായി ഇന്ത്യ ന്യൂസിലൻഡിനെതിരെ ടി20 പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പ് കളിക്കുന്ന ടീമായിരിക്കും കിവികളെ നേരിടുക എന്നതിനാൽ വിജയ് ഹസാരെയിലെ ഫോം കിവീസിനെതിരായ പരമ്പരയിലും പിന്നീട് ലോകകപ്പിലും തുടരാൻ സാധിക്കുമെന്നു തന്നെയാണ് സഞ്ജു പ്രതീക്ഷിക്കുന്നത്. ഇഷാൻ കിഷനാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലുൾപ്പെടെ മികച്ച ഫോമിലായിരുന്ന ഇഷാനും ടീമിലുള്ളതിനാൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ ഓരോ മത്സരവും സഞ്ജുവിന് നിർണായകമാണ്. യുവരാജിനു കീഴിലുള്ള പരിശീലനം സഞ്ജുവിന് അതിനു സഹായകമാകുമെന്നു തന്നെയാണ് പ്രതീക്ഷ. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പ് ഫെബ്രുവരി 7നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇന്ത്യ, യുഎസിനെ നേരിടും. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ആഴ്ചകൾക്കു മുൻപു തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. നിർണായക ടൂർണമെന്റിനു മുൻപുള്ള ഒരുക്കമെന്ന നിലയിൽ കിവികൾക്കെതിരായ പരമ്പര ടീം ഇന്ത്യക്കു നിർണായകമാണ്. ഈ മാസം 21നാണ് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. തിരിച്ചുവരവ് അവതാളത്തിലാക്കി വീണ്ടും പരിക്ക്; പന്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ A viral nets video has thrust Sanju Samson back into the spotlight as India step into the final stretch of preparations for the T20 World Cup.
പോര് തുടങ്ങുന്നു; ടോസ് ഇന്ത്യക്ക്, ആദ്യം ബൗള്‍ ചെയ്യും
വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്തിന്റെ പരിക്കാണ് പരമ്പരയിലെ ആദ്യ മത്സരത്തിനു ഇറങ്ങും മുന്‍പ് ഇന്ത്യക്ക് നിരാശയാകുന്നത്. വയറിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. താരം പരമ്പരയില്‍ കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ നടത്തിയ എംആര്‍ഐ സ്കാനിലാണ് പരിക്ക് സ്ഥിരീകരിച്ചത്. ഋഷഭ് പന്തിന്റെ പകരക്കാരനായി ധ്രുവ് ജുറേലിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം താരം ഇന്ന് പ്ലെയിങ് ഇലനിൽ ഉൾപ്പെട്ടിട്ടില്ല. തിരിച്ചുവരവ് അവതാളത്തിലാക്കി വീണ്ടും പരിക്ക്; പന്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഈ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്. ഇന്ന്, 14, 18 തീയതികളിലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍. എല്ലാ മത്സരങ്ങളും പകല്‍ രാത്രിയാണ്. ഉച്ചയ്ക്ക് ഒന്നര മുതല്ക്കാണ് പോരാട്ടം. ഇന്ത്യ ഇലവന്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ. 'അയാൾ ഞാൻ വിശ്വസിച്ചതു പോലെ അയിരുന്നില്ല, പരിക്കേറ്റപ്പോഴാണ് അത് മനസിലായത്... ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിടു' ind vs nz: Dhruv Jurel replaces injured Rishabh Pant, joins ODI team in Vadodara.
തിരിച്ചുവരവ് അവതാളത്തിലാക്കി വീണ്ടും പരിക്ക്; പന്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായിരുന്നു. പിന്നാലെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. പന്തിനു പകരം ധ്രുവ് ജുറേൽ ഏകദിന ടീമിലെത്തി. താരം ടീമിനൊപ്പം ചേർന്നതായും ബിസിസിഐ വ്യക്തമാക്കി. സെക്രട്ടറി ദേവ്ജിത് സൈകിയയാണ് ഇക്കാര്യം വ്യക്തമാക്കി വാർത്താക്കുറിപ്പ് ഇറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് പരമ്പരയിലെ ആദ്യ പോരാട്ടം. ടീമിലെത്തിയെങ്കിലും ജുറേൽ പ്ലെയിങ് ഇലവനിൽ ഉണ്ടാകില്ല. കെഎൽ രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. വിജയ് ഹസാരെ ട്രോഫിയിൽ മിന്നും ഫോമിൽ ബാറ്റ് വീശിയാണ് ധ്രുവ് ജുറേൽ എത്തുന്നത്. ടൂർണമെന്റിൽ താരം രണ്ട് സെഞ്ച്വറികളടക്കം നേടിയാണ് തിളങ്ങിയത്. 'അയാൾ ഞാൻ വിശ്വസിച്ചതു പോലെ അയിരുന്നില്ല, പരിക്കേറ്റപ്പോഴാണ് അത് മനസിലായത്... ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിടു' ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. വയറിലെ പേശികൾക്കേറ്റ ക്ഷതമാണ് പരിക്കിനു കാരണം. എംആർഐ സ്കാനിലാണ് ഇക്കാര്യം വ്യക്തമായത്. വിജയ് ഹസരെ ട്രോഫിയിൽ ഡൽഹി ടീമിനെ നയിച്ചാണ് പന്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ഡൽഹി ടീം നോക്കൗട്ടിലേക്ക് മുന്നേറിയിരുന്നു. ടൂർണമെന്റിൽ താരം രണ്ട് അർധ സെഞ്ച്വറികളും അടിച്ചിരുന്നു. ഇടവേളയ്ക്കു ശേഷമുള്ള താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവാണ് ഈ രീതിയിൽ അവസാനിച്ചത്. 2024 ഓഗസ്റ്റിൽ ശ്രീലങ്കൻ പര്യടനത്തിലാണ് താരം അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. വന്‍ അട്ടിമറി; എഫ്എ കപ്പില്‍ നിന്ന് ചാംപ്യന്മാരായ ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം! Dhruv Jurel has been added to India's ODI squad following Rishabh Pant's injury setback.
ന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അത് വിവാഹമോചനത്തിലേക്ക് എത്തിയതും തുറന്നു പറഞ്ഞ് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോം . സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങൾ അതിരു കടന്നതിനാലാണ് തുറന്നുപറച്ചിലെന്നും അവർ വ്യക്തമാക്കി. പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് അവർ കാര്യങ്ങൾ തുറന്നു പറഞ്ഞത്. '2023ലാണ് ഇരുവരും വിവാഹമോചിതരായത് എങ്കിലും ബന്ധം വേർപ്പെടുത്തിയ കാര്യം 43കാരിയായ മേരി കോം പരസ്യമായി സമ്മതിക്കുന്നത് ഇപ്പോഴാണ്. കഴിഞ്ഞ വർഷം തുടക്കത്തിൽ മേരി കോം വിവാഹമോചിതയായെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. മേരി കോമിനുള്ള മറ്റൊരാളുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നും ആഭ്യൂഹങ്ങളുണ്ടായി. 6 തവണ ലോക ബോക്സിങ് ചാംപ്യനും ഒളിംപിക് വെങ്കല മെഡൽ ജേതാവുമാണ് മേരി കോം. മുൻ രാജ്യസഭാംഗം കൂടിയായ മേരി കോം തന്നിൽ നിന്നു കോടിക്കണക്കിനു രൂപ ഭർത്താവ് തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം പോലും തനിക്കു നഷ്ടപ്പെട്ടുവെന്നും ഇപ്പോൾ ഫരീദാബാദിൽ താമസിക്കുന്ന മേരി കോം വെളിപ്പെടുത്തി. നിലവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) അത്ലറ്റ്സ് കമ്മീഷൻ അധ്യക്ഷയാണ് മേരി കോം.' 'എന്റെ അവസ്ഥയെ എല്ലാവരും പരിഹാസത്തോടെയാണ് കാണുന്നത്. ഞാൻ എന്താണ് അനുഭവിച്ചതെന്ന് അറിയാത്ത ആളുകൾ എന്നെ അത്യാഗ്രഹിയെന്ന് വിളിക്കുന്നു. ഞാൻ ഇപ്പോൾ എന്റെ ഭർത്താവ് കരുങ് ഓൻഖോലറിൽ നിന്നു വേർപിരിഞ്ഞു. രണ്ട് വർഷമായി ഇതെല്ലാം സംഭവിച്ചിട്ട്.' വന്‍ അട്ടിമറി; എഫ്എ കപ്പില്‍ നിന്ന് ചാംപ്യന്മാരായ ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം! 'ഞാൻ മത്സരത്തിൽ പങ്കെടുത്തിരുന്നപ്പോൾ എല്ലാം കാര്യങ്ങളും ശരിയായി നടന്നിരുന്നു. എന്റെ സാമ്പത്തിക കാര്യങ്ങളിൽ വളരെ കുറച്ചു മാത്രമേ എനിക്ക് പങ്കുണ്ടായിരുന്നുള്ളൂ. പക്ഷേ 2022ലെ കോമൺവെൽത്ത് ഗെയിംസിന് മുൻപ് എനിക്ക് പരിക്കേറ്റപ്പോൾ, എന്റെ ജീവിതം പൊള്ളയായിരുന്നുവെന്നു എനിക്കു ബോധ്യമായി. മാസങ്ങളോളം ഞാൻ കിടപ്പിലായിരുന്നു. അതിനുശേഷം ഒരു വാക്കർ ആവശ്യമായിരുന്നു. അപ്പോഴാണ് ഞാൻ വിശ്വസിച്ചിരുന്ന ആ മനുഷ്യൻ ഞാൻ വിശ്വസിച്ചതു പോലെയല്ലെന്ന് എനിക്ക് മനസിലായത്. ലോകത്തിന് ഒരു കാഴ്ചവസ്തുവാകാൻ ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ ഞങ്ങൾക്കിടയിൽ തന്നെ അത് പരിഹരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നു. എന്നാൽ അതു സാധിക്കാത്തതിനാൽ ഞാൻ വിവാഹമോചനം തേടി.' 'ബന്ധം തുടരാനാവില്ലെന്ന് എന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഞാൻ അറിയിച്ചു. അവർ അത് മനസിലാക്കി. അതു രഹസ്യമായി തുടരുമെന്നു ഞാൻ പ്രതീക്ഷിച്ചു. പക്ഷേ കഴിഞ്ഞ ഒരു വർഷമായി എന്നെ അപകീർത്തിപ്പെടുത്താൻ കൂട്ടായ ശ്രമം നടക്കുന്നു. ഞാൻ പ്രതികരിക്കുന്നില്ലെന്നാണ് കരുതിയത്. പക്ഷേ എന്റെ നിശബ്ദത അവർ മുതലെടുത്തു. ആക്രമണം വർധിച്ചു.' പരിക്കേറ്റ് പന്ത് പുറത്ത്; ആദ്യ പോരിന് ഇറങ്ങും മുന്‍പ് ഇന്ത്യക്ക് തിരിച്ചടി; ഒന്നാം ഏകദിനം ഇന്ന് 'അയാൾ വായ്പകൾ എടുത്തുകൊണ്ടേയിരുന്നു. എന്റെ സ്വത്ത് പണയം വച്ചു. അത് അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റി. ചുരാചന്ദ്പുരിലെ നാട്ടുകാരിൽ നിന്നു അദ്ദേഹം പണം കടം വാങ്ങി. അതു തിരിച്ചുപിടിക്കാൻ അവർ രഹസ്യ ഗ്രൂപ്പുകൾ വഴി ഭൂമി പിടിച്ചെടുത്തു.' 'എന്നെ അത്യാഗ്രഹി എന്ന് വിളിക്കുന്ന വാർത്തകൾ കണ്ടു. അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചത് ഞാനാണെന്നും പറയുന്നു. എനിക്കും അദ്ദേഹത്തിനും മാത്രം അറിയാവുന്ന കാര്യങ്ങൾ ഇപ്പോൾ എന്നെ വില്ലനായി ചിത്രീകരിക്കാൻ ടാബ്ലോയിഡുകളിൽ വരെ നിറയുന്നു. എന്റെ സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഒരു സമയത്ത് എനിക്ക് പ്രതികരിക്കേണ്ടി വന്നു. ഞാൻ തകർന്നുപോയി.' 'പക്ഷേ എനിക്ക് ദുഃഖിക്കാൻ പോലും കഴിയില്ല. കാരണം എനിക്ക് നാല് കുട്ടികളെ നോക്കണം, എന്നെ ആശ്രയിക്കുന്ന മാതാപിതാക്കളെയും. പൊലീസിനെ സമീപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ ഒന്നു വെറുതെ വിടണം. എന്റെ കുട്ടികൾക്കായി ഞാൻ കഠിനാധ്വാനം ചെയ്യുന്നു. ഞാൻ എത്ര ബുദ്ധിമുട്ടിയെന്നു ദൈവത്തിനറിയാം. കുട്ടികളുള്ളപ്പോൾ തളരാൻ കഴിയില്ല. നമ്മൾ സ്വയം മുന്നോട്ട് പോകണം. ഞാൻ പോരാടുന്നു. എന്റെ ജീവിതം ഒരു നീണ്ട ബോക്സിങ് മത്സരമാണെന്ന് തോന്നുന്നു. പക്ഷേ ദൈവം കൂടെയുണ്ട്. അതെനിക്ക് ശക്തി തരുന്നു'- മേരി വ്യക്തമാക്കി. Mary Kom has spoken out on her divorce, financial distress and public slander, saying her silence was being misread.
പരിക്കേറ്റ് പന്ത് പുറത്ത്; ആദ്യ പോരിന് ഇറങ്ങും മുന്‍പ് ഇന്ത്യക്ക് തിരിച്ചടി; ഒന്നാം ഏകദിനം ഇന്ന്
വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്തിന്റെ പരിക്കാണ് പരമ്പരയിലെ ആദ്യ മത്സരത്തിനു ഇറങ്ങും മുന്‍പ് ഇന്ത്യക്ക് നിരാശയാകുന്നത്. വയറിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. താരം പരമ്പരയില്‍ കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ നടത്തിയ എംആര്‍ഐ സ്കാനിലാണ് പരിക്ക് സ്ഥിരീകരിച്ചത്. താരത്തിനു പകരം മറ്റൊരാളെ ടീമിലെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഈ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്. ഇന്ന്, 14, 18 തീയതികളിലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍. എല്ലാ മത്സരങ്ങളും പകല്‍ രാത്രിയാണ്. ഉച്ചയ്ക്ക് ഒന്നര മുതല്ക്കാണ് പോരാട്ടം. ഹര്‍മന്‍പ്രീത്, നാറ്റ് സീവര്‍ വെടിക്കെട്ട്; രണ്ടാം പോരില്‍ ജയം പിടിച്ച് മുംബൈ ഇന്ത്യന്‍സ് വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ ഏകദിന പരമ്പരയില്‍ കളിക്കും. ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയാണ് എത്തുന്നത്. പരിക്കേറ്റ് പുറത്തായ തിലക് വര്‍മയ്ക്ക് ഏകദിന പരമ്പര നഷ്ടമാകും. താരത്തിനു ടി20 പരമ്പരയും നഷ്ടപ്പെടാന്‍ സാധ്യത നിലനില്ക്കുന്നു. കിവികള്‍ക്കെതിരായ ടി20 പരമ്പരയില്‍ തിലകിനു പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയേക്കും. ഗില്ലും ശ്രേയസ് അയ്യരും ഫോമിലെത്താനുള്ള ശ്രമത്തിലായിരിക്കും. രോഹിത്, കോഹ്ലി എന്നിവര്‍ ഫോം നിലനിര്‍ത്താനുള്ള ഒരുക്കത്തിലുമാണ്. ഗില്ലും ശ്രേയസുമില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഏകദിന പരമ്പര സ്വന്തമാക്കിയത്. ഇരുവരും മടങ്ങിയെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ കരുത്തരായാണ് നില്‍ക്കുന്നത്. ഗില്‍ തിരിച്ചെത്തുന്നതോടെ യശസ്വി ജയ്സ്വാളിന് ഓപ്പണര്‍ സ്ഥാനം നഷ്ടമാകും. രോഹിതും ഗില്ലുമായിരിക്കും ഇന്നിങ്സ് തുടങ്ങുക. കോഹ്ലി മൂന്നാം സ്ഥാനത്തും അയ്യര്‍ നാലാം സ്ഥാനത്തും ബാറ്റിങിനെത്തും. രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരില്‍ രണ്ട് പേര്‍ക്കായിരിക്കും അവസരം. വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ തന്നെയായിരിക്കും. പേസ് വിഭാഗത്തിലേക്ക് മുഹമ്മദ് സിറാജ് തിരിച്ചെത്തിയിട്ടുണ്ട്. സിറാജ്- അര്‍ഷ്ദീപ് സിങ്- ഹര്‍ഷിത് റാണ സഖ്യമായിരിക്കും പേസ് പട. സെപ്ഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും കളത്തിലെത്തും. ഇപ്പം കടിച്ചേനെ...! നായയെ താലോലിക്കാൻ നോക്കി, ശ്രേയസിന് സംഭവിച്ചത് (വിഡിയോ) ന്യൂസിലന്‍ഡ് ടീം കഴിഞ്ഞ ദിവസം മുതല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മിച്ചല്‍ ബ്രെയ്സ്വെല്ലാണ് കിവി ടീമിന്റെ ക്യാപ്റ്റന്‍. പരിചയ സമ്പന്നരായ വില്‍ യങ്, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, കെയ്ല്‍ ജാമിസന് എന്നിവര്‍ ടീമിലുണ്ട്. ഇവര്‍ക്കൊപ്പം ഹാരി നിക്കോളാസ്, ജോഷ് ക്ലാര്ക്സന്, സാക് ഫൗള്കേഴ്സ്, മൈക്കല്‍ റേയ്, ഇന്ത്യന്‍ വംശജനായ ആദിത്യ അശോക് എന്നിവര്‍ ആദ്യ മത്സരത്തില്‍ കളിച്ചേക്കും. ഇന്ത്യയില്‍ നേരത്തെ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ മികവുള്ള കിവികള്‍ ഇത്തവണ ഏകദിന പരമ്പര നോടാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇക്കാര്യം ടീം അംഗമായ വില്‍ യങ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വഡോദരയിലെ കൊട്ടാമ്പി സ്റ്റേഡിയത്തിലാണ് പോരാട്ടം. ഈ മൈതാനത്തെ ആദ്യ ഏകദിന പോരാട്ടമെന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്. പിച്ച് ബാറ്റര്‍മാരെ തുണയ്ക്കുന്നതാണ്. മത്സരത്തില്‍ വമ്പന്‍ സ്കോറിന് സാധ്യത കാണുന്നു. പേസര്‍മാര്‍ക്ക് മത്സരത്തിന്റെ തുടക്കത്തില്‍ ആനുകൂല്യം കിട്ടാനും സാധ്യതയുണ്ട്. ind vs nz: India are set to play a 3-match ODI series against New Zealand.
ഹര്‍മന്‍പ്രീത്, നാറ്റ് സീവര്‍ വെടിക്കെട്ട്; രണ്ടാം പോരില്‍ ജയം പിടിച്ച് മുംബൈ ഇന്ത്യന്‍സ്
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യന്‍സ് രണ്ടാം പോര് ജയിച്ച് വിജയ വഴിയില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് നിലവിലെ ചാംപ്യന്മാര് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെന്ന മികച്ച സ്കോര്‍ ഡല്‍ഹിക്ക് മുന്നില്‍ വച്ചു. മറുപടി പറഞ്ഞ ഡല്‍ഹിയുടെ പോരാട്ടം 19 ഓവറില്‍ 145 റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, നാറ്റ് സീവര്‍ ബ്രാന്‍ഡ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മുംബൈ മികച്ച സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഹര്‍മന്‍പ്രീത് പുറത്താകാതെ 42 പന്തില്‍ 8 ഫോറും 3 സിക്സും സഹിതം 74 റണ്‍സെടുത്തു. നാറ്റ് സീവര്‍ 46 പന്തില്‍ 13 ഫോറുകള്‍ സഹിതം 70 റണ്‍സും വാരി. നിക്കോള കാരി 12 പന്തില്‍ 4 ഫോറുകള്‍ സഹിതം 21 റണ്‍സുമായി തിളങ്ങി. ആദ്യ മത്സരത്തില്‍ മുംബൈയുടെ ടോപ് സ്കോററായി മാറിയ മലയാളി താരം സജന സജീവന് ഇന്നിങ്സ് തീരുമ്പോള്‍ ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്നു. താരം 5 റണ്‍സെടുത്തു. ഇപ്പം കടിച്ചേനെ...! നായയെ താലോലിക്കാൻ നോക്കി, ശ്രേയസിന് സംഭവിച്ചത് (വിഡിയോ) ജയം തേടിയിറങ്ങിയ ഡല്‍ഹിക്ക് ഒരു ഘട്ടത്തിലും ബാറ്റിങില്‍ മുന്‍തൂക്കം കിട്ടിയില്ല. 15 റണ്‍സ് വരെ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ടു പോയ അവര്‍ അതിവേഗമാണ് തകര്‍ന്നത്. ഒരു ഘട്ടത്തില്‍ അവര്‍ 86 റണ്‍സിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങി. 33 പന്തില്‍ 56 റണ്‍സുമായി പൊരുതി നിന്ന വിന്‍ഡീസ് താരം ചിനെല്ലെ ഹെന്റിയുടെ ചെറുത്തു നില്പ്പില്ലായിരുന്നെങ്കിലും അവര്‍ 100 പോലും കടക്കില്ലായിരുന്നു. 5 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. മറ്റൊരാളും താരത്തെ പിന്തുണച്ചില്ല. ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗ്സടക്കമുള്ളവര് പരാജയമായി മാറി. മുംബൈ നിരയില്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി നിക്കോള കാരി, അമേലിയ കെര്‍ എന്നിവര്‍ തിളങ്ങി. നാറ്റ് സീവര്‍ ബൗളിങിലും തിളങ്ങി. താരം രണ്ട് വിക്കറ്റെടുത്തു. ഷബ്നിം ഇസ്മയില്‍, സംസ്കൃതി ഗുപ്ത എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 'കിട്ടാനുള്ളത് എനിക്ക് തന്നെ കിട്ടും, ആര് വിചാരിച്ചാലും മാറില്ല' wpl: Mumbai Indians hammered Delhi Capitals by 50 runs to open their campaign in the tournament.
ഇപ്പം കടിച്ചേനെ...! നായയെ താലോലിക്കാൻ നോക്കി, ശ്രേയസിന് സംഭവിച്ചത് (വിഡിയോ)
മുംബൈ: ആരാധികയുടെ കൈയിലിരുന്ന നായയെ താലോലിക്കാൻ നോക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ കടി കിട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസമാണ് സംഭവം. വിമാനത്താവളത്തിൽ നിന്നു പുറത്തേക്കിറങ്ങുന്നതിനിടെയാണ് താരം ആരാധികയുടെ കൈയിലിരുന്ന നായയെ കൊഞ്ചിക്കാൻ നോക്കിയത്. ഈ സമയത്താണ് നായ കടിക്കാൻ നോക്കിയത്. താരം അതിവേഗം കൈ വലിച്ചതിനാൽ കടി കിട്ടിയില്ല. ഇതിന്റെ വിഡിയോ വൈറലാണ്. പരിക്കു മാറി ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ശ്രേയസ്. ടീമിന്റെ വൈസ് ക്യാപ്റ്റനും ശ്രേയസാണ്. നാളെ മുതലാണ് ഇന്ത്യ- ന്യൂസിലൻഡ് ഏകദിന പരമ്പര തുടങ്ങുന്നത്. ശുഭ്മാൻ ഗില്ലാണ് ടീം ക്യാപ്റ്റൻ. വെറ്ററൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരും ടീമിലുണ്ട്. Dog tried to snatch Shreyas Iyer at the airport - he got surprised Sarpanch saab just returned fit — PLEASE protect him at all costs pic.twitter.com/TxtBRw9OlC — Jara (@JARA_Memer) January 9, 2026 മുന്നില്‍ നിന്ന് നയിച്ച് ആഷ്ലി ഗാര്‍ഡ്നര്‍; യുപി വാരിയേഴ്സിന് മുന്നില്‍ 208 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ജയന്റ്സ് വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിനെ ശ്രേയസാണ് നയിച്ചത്. ഹിമാചൽ പ്രദേശിനെതിരായ പോരാട്ടത്തിൽ താരം ബാറ്റിങിൽ തിളങ്ങുകയും ചെയ്തു. മത്സരത്തിൽ താരം നാലാം നമ്പറിലാണ് ബാറ്റിങിനെത്തിയത്. 53 പന്തിൽ 82 അടിച്ചാണ് ശ്രേയസ് ഫോം വീണ്ടെടുത്തത്. 'കിട്ടാനുള്ളത് എനിക്ക് തന്നെ കിട്ടും, ആര് വിചാരിച്ചാലും മാറില്ല' Shreyas Iyer almost got bitten by a fan's dog at the airport just before his ODI return.
മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ യുപി വാരിയേഴ്സിനു മുന്നില്‍ 208 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. 41 പന്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ഡ്നറാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. 6 ഫോറും 3 സിക്സും സഹിതമാണ് ക്യാപ്റ്റന്റെ ഇന്നിങ്സ്. സോഫി ഡിവൈന്‍ 20 പന്തില്‍ 38 റണ്‍സെടുത്തു. 5 ഫോറും 2 സിക്സും സഹിതമാണ് താരത്തിന്റെ ബാറ്റിങ്. അനുഷ്ക ശര്‍മയും തിളങ്ങി. താരം 30 പന്തില്‍ 44 റണ്‍സിലെത്തി. 'കിട്ടാനുള്ളത് എനിക്ക് തന്നെ കിട്ടും, ആര് വിചാരിച്ചാലും മാറില്ല' 10 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 27 റണ്‍സടിച്ച് ജോര്‍ജിയ വരേം സ്കോര്‍ 200 കടത്തി. ഭാരതി ഫുല്‍മാലി 7 പന്തില്‍ 2 സിക്സുകള്‍ സഹിതം 14 റണ്‍സും കണ്ടെത്തി. ഇരുവരും പുറത്താകാതെ നിന്നു. യുപിയ്ക്കായി സോഫി എക്ലസ്റ്റോണ്‍ 2 വിക്കറ്റെടുത്തു. ശിഖ പാണ്ഡെ, ദിയേന്ദ്ര ഡോട്ടിന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇതിഹാസം യാൻ സെലസ്നി പുറത്ത്; നീരജ് ചോപ്ര കോച്ചുമായി വഴിപിരിഞ്ഞു wpl: Gujarat Giants set a target of 208 runs to win against UP Warriorz in today's first match of the Women's Premier League.
'കിട്ടാനുള്ളത് എനിക്ക് തന്നെ കിട്ടും, ആര് വിചാരിച്ചാലും മാറില്ല'
വഡോദര: ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ ഇതാദ്യമായി പ്രതികരിച്ച് ഗിൽ രംഗത്തെത്തി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഗിൽ മനസ് തുറന്നത്. 'സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം പരമാവധി നൽകുന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധ കേന്ദ്രീകരിച്ച് നിൽക്കുന്നത്. ഞാൻ അനുഭവിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആ വിധി മറ്റൊരാൾ വിചാരിച്ചാൽ എന്നിൽ നിന്നു മാറ്റാൻ സാധിക്കില്ല. എനിക്ക് കിട്ടാനുള്ളതാണോ അത് എന്നിൽ തന്നെ വന്നു ചേരും.' 'ഒരു താരമെന്ന നിലയിൽ രാജ്യത്തിനായി കളിക്കുക പരമാവധി നൽകുക എന്നതാണ് മുഖ്യ കാര്യം. സെലക്ടർമാർ എടുത്തത് അവരുടെ തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നു. എന്നെ സംബന്ധിച്ച് ഞാൻ ഇന്നിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. അത് ജീവിതം കൂടുതൽ ലളിതമാക്കും.' ഇതിഹാസം യാൻ സെലസ്നി പുറത്ത്; നീരജ് ചോപ്ര കോച്ചുമായി വഴിപിരിഞ്ഞു 'ഒരു ഫോർമാറ്റും എളുപ്പമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. 2011നു ശേഷം നാം ഒരു ഏകദിന ലോകകപ്പും നേടിയിട്ടില്ല. ഇതെല്ലാം പറയാൻ എളുപ്പമാണ്. കളിക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് അറിയിക. കഠിനാധ്വാനവും ദൃഢനിശ്ചയവും ആവശ്യമാണ്'- ഗിൽ വ്യക്തമാക്കി. ടെസ്റ്റ് പരമ്പരകൾക്കു മുന്നോടിയായി ടീമിനു വേണ്ടത്ര തയ്യാറെടുുപ്പുകൾ വേണമെന്നു ഗിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം താരം ആവർത്തിച്ചു. 'കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളിൽ ടീമിനു തയ്യാറെടുക്കാൻ വേണ്ടത്ര സമയം ഉണ്ടായിരുന്നില്ല. തയ്യാറെടുപ്പ് ഒരു വലിയ കാര്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കും മുമ്പ് ഞങ്ങൾക്ക് വേണ്ടത്ര സമയം ഉണ്ടായിരുന്നില്ല.' 'ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി'; വെളിപ്പെടുത്തി ഇന്ത്യൻ താരം 'വൈറ്റ് ബോളിൽ നിന്ന് റെഡ് ബോളിലേക്ക് മാറുമ്പോൾ തയ്യാറെടുക്കാൻ കുറച്ച് സമയം ലഭിക്കുന്നത് നല്ലതാണ്'- ഗിൽ പറഞ്ഞു. നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം കഴുത്തിന് പരിക്കേറ്റതിനാൽ ടെസ്റ്റ് പരമ്പരയും പിന്നാലെ ഏകദിന പരമ്പരയും താരത്തിനു നഷ്ടമായിരുന്നു. പരിക്കു മാറി ടി20 പരമ്പരക്കിറങ്ങിയെങ്കിലും അവിടെയും പരിക്ക് വില്ലനായതോടെ വീണ്ടും അവസരം നഷ്ടമായി. ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടി 20 ലോകകപ്പിന് മുമ്പ് ഇന്ത്യ ന്യൂസിലൻഡിനെതിരെ മൂന്ന് ഏകദിനങ്ങളും തുടർന്ന് മൂന്ന് ടി 20 മത്സരങ്ങളും കളിക്കും. ഇന്ത്യയെ ദൈർഘ്യമേറിയ ഫോർമാറ്റുകളിൽ നയിച്ചിട്ടും 26 കാരനായ അദ്ദേഹത്തെ അടുത്ത മാസത്തെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചില്ല. ഇന്ത്യയ്ക്കായി 36 ടി20 മത്സരങ്ങൾ കളിച്ച ഗിൽ 28.03 ശരാശരിയിൽ 138.59 സ്ട്രൈക്ക് റേറ്റിൽ 869 റൺസ് നേടിയിട്ടുണ്ട്. Shubman Gill: discusses his ODI leadership, T20 World Cup snub and staying focused ahead of India's ODI series against New Zealand in Vadodara.
ഇതിഹാസം യാൻ സെലസ്നി പുറത്ത്; നീരജ് ചോപ്ര കോച്ചുമായി വഴിപിരിഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരവും ഒളിപിക്സ് സ്വര്‍ണ ജേതാവുമായ നീരജ് ചോപ്രയും താരത്തിന്റെ കോച്ചും ഇതിഹാസ ജാവലിന്‍ താരവുമായ യാന്‍ സെലസ്നിയും വേര്‍പിരിഞ്ഞു. 2024 മുതല്‍ നീരജ് സെലസ്നിയുടെ കീഴിലാണ് പരിശീലിക്കുന്നത്. പരസ്പര ധാരണയനുസരിച്ചാണ് ഇരുവരും വേര്‍പിരിഞ്ഞത്. ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇത്തവണ നീരജ് ചോപ്രയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. താരം എട്ടാം സ്ഥാനത്താണ് എത്തിയത്. ഇതോടെയാണ് പുതിയ കോച്ച് എന്ന ആശയത്തിലേക്ക് നീരജ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം കരിയറില്‍ ആദ്യമായി നീരജ് 90 മീറ്റര്‍ ദൂരം പിന്നിട്ടത് സെലസ്നിയുടെ പരിശീലനത്തിലാണ്. ദോഹ ഡയമണ്ട് ലീഗിലാണ് താരം 90 മീറ്റര്‍ താണ്ടിയത്. 'ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി'; വെളിപ്പെടുത്തി ഇന്ത്യൻ താരം അദ്ദേഹത്തിന്റെ കീഴില്‍ തനിക്കു പുതിയ തന്ത്രങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. പുതിയ വഴികളും താളവും ചലനങ്ങളും സാങ്കേതിക ഭദ്രമായി നിലനിര്‍ത്തി കളിക്കാനുള്ള മികവും അദ്ദേഹം സന്നിവേശിപ്പിച്ചതായി നീരജ് വ്യക്തമാക്കി. മൂന്ന് തവണ ഒളിംപിക്സ് സ്വര്‍ണവും മൂന്ന് തവണ ജാവലിന്‍ ലോക ചാംപ്യന്‍ പട്ടവും സ്വന്തമാക്കിയ താരമാണ് സെലസ്നി. നിലവില്‍ ജാവലിനിലെ ലോക റെക്കോര്‍ഡും സെലസ്നിയുടെ പേരിലാണ്. 1996ല്‍ സെലസ്നി സ്ഥാപിച്ച 98.48 മീറ്ററിന്റെ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്ക്കുന്നു. മുന്‍ മിസോറം രഞ്ജി താരം ക്രിക്കറ്റ് പോരാട്ടത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു Neeraj Chopra now plans to take greater control of his coaching direction.
'ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി'; വെളിപ്പെടുത്തി ഇന്ത്യൻ താരം
മുംബൈ: പത്താം വയസിൽ താൻ മരണത്തെ മുഖാമുഖം കണ്ടെന്നു വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗ്സ് . ഒരു ഓഡിറ്റോറിയത്തിന്റെ ഒന്നാം നിലയിൽ നിന്നു താൻ താഴേക്കു വിണിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. പത്ത് വയസുള്ളപ്പോൾ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടുകരെല്ലാം ഭയന്നു പോയി. ഭാഗ്യത്തിനു അപകടത്തിൽ ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും ജെമിമ വെളിപ്പെടുത്തി. ഒരഭിമുഖത്തിനിടെയാണ് താരം കുട്ടിക്കാല അനുഭവം പറഞ്ഞത്. ;എനിക്ക് അന്ന് എട്ടോ, പത്തോ വയസാണ്. പള്ളിയിലെ ഒരു പരിപാടിയുടെ ഭാഗമായി ബന്ധുക്കളെല്ലാം ഓഡിറ്റോറിയത്തിലായിരുന്നു. ഞങ്ങൾ കുട്ടികൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ഒരു പെട്ടിയിൽ ചവിട്ടിയതും ഞാന്‍ ഒന്നാം നിലയിൽ നിന്നു താളേക്ക് പതിച്ചു. താഴെ ഇരുന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ തലയിലേക്കാണു ഞാൻ വീണത്. എനിക്കൊപ്പമുണ്ടായിരുന്ന കുട്ടികൾ ഞാൻ മരിച്ചു പോയെന്നാണ് കരുതിയത്. ആ വീഴ്ച അത്തരത്തിലായിരുന്നു. എന്നാൽ എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ല'- ജെമിമ വ്യക്തമാക്കി. മുന്‍ മിസോറം രഞ്ജി താരം ക്രിക്കറ്റ് പോരാട്ടത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു നിലവിൽ വനിതാ പ്രീമിയർ ലീഗ് കളിക്കുകയാണ് താരം. ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ജെമിമയാണ്. ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമിയിൽ താരം ഐതിഹാസിക ഇന്നിങ്സ് കളിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. താരം നേടിയ 127 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഫൈനലുറപ്പിച്ചതും ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് ഉയർത്തിയതും. 25 വകാരിയായ താരം. ഇന്ത്യയ്ക്കായി 115 ടി20യും 59 ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. കോഹ്ലിയെ കാത്ത് 3 റെക്കോർഡുകൾ; ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പര തുടങ്ങുന്നു Indian women's cricket team batter jemimah rodrigues recently shared a scary yet funny story from her childhood that left everyone shocked at the time.
മുന്‍ മിസോറം രഞ്ജി താരം ക്രിക്കറ്റ് പോരാട്ടത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു
ഐസ്വാള്‍: മുന്‍ മിസോറം രഞ്ജി ട്രോഫി താരം ഖ്വാല്ഹിങ് ലാല്‍റെമൃത ക്രിക്കറ്റ് പോരാട്ടത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. രണ്ടാം ഡിവിഷന് ക്രിക്കറ്റ് പോരാട്ടത്തിനിടെയാണ് താരത്തിന്റെ ദാരുണാന്ത്യം. അദ്ദേഹത്തിന് 38 വയസായിരുന്നു. ഖാലിദ് മെമ്മോറിയല്‍ രണ്ടാം ഡിവിഷന് പോരാട്ടത്തിനിടെയാണ് സംഭവം. വെങ്നുവായ് റൈഡേഴ്സ് ക്രിക്കറ്റ് ക്ലബിനായാണ് താരം കളിക്കാനിറങ്ങിയത്. മത്സരം പുരോഗമിക്കുന്നതിനിടെ താരം സ്ട്രോക്ക് വന്നു വീഴുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോഹ്ലിയെ കാത്ത് 3 റെക്കോർഡുകൾ; ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പര തുടങ്ങുന്നു മിസോറമിനായി രണ്ട് രഞ്ജി മത്സരങ്ങളും ഏഴ് സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടവും ലാല്‍റെമൃത കളിച്ചിട്ടുണ്ട്. 2018ല്‍ മേഘാലയക്കെതിരെ വിക്കറ്റ് കീപ്പര്‍ റോളിലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. മിസോറമിലെ പ്രാദേശിക ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയ താരങ്ങളിലൊരാളാണ് ലാല്‍റെമൃത. ജയിക്കാൻ 4 പന്തിൽ 18 റൺസ്; പിന്നെ കണ്ടത് 6, 4, 6, 4! ത്രില്ലറിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ആർസിബി Former Mizoram Ranji Trophy player K. Lalremruata passed away on Thursday.
ജയിക്കാൻ 4 പന്തിൽ 18 റൺസ്; പിന്നെ കണ്ടത് 6, 4, 6, 4! ത്രില്ലറിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ആർസിബി
മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടം തന്നെ സൂപ്പർ ത്രില്ലർ. കരുത്തർ നേർക്കുനേർ വന്ന ബ്ലോക്ക്ബസ്റ്റർ പോരാട്ടം ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിജയിച്ചു കയറി. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ അവർ 3 വിക്കറ്റിനാണ് വീഴ്ത്തിയത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്നപ്പോൾ വനിതാ പ്രീമിയർ ലീഗിന് മിന്നും തുടക്കം. അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ദക്ഷിണാഫ്രിക്ക ഓൾറൗണ്ടർ നാദിൻ ഡി ക്ലർക്കിന്റെ പ്രകടനമാണ് ആര്‍സിബിക്ക് ത്രില്ലർ വിജയം സമ്മാനിച്ചത്. 44 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറുകളുമുൾപ്പടെ 63 റൺസ് സ്വന്തമാക്കി. മുംബൈ ആദ്യം ബാറ്റ് ചെയ്തപ്പോൾ താരം 4 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. മത്സരത്തിൽ മിന്നും ഓൾ റൗണ്ട് മികവ് പുറത്തെടുത്ത നാദിൻ കളിയിലെ താരവുമായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് അടിച്ചത്. ആര്‍സിബി 7 വിക്കറ്റ് നഷ്ടത്തില്‍ 157 അടിച്ചെടുത്താണ് വിജയിച്ചത്. മലേഷ്യ ഓപ്പണ്‍; പിവി സിന്ധുവിന്റെ സ്വപ്നക്കുതിപ്പിന് സെമിയില്‍ വിരാമം 19ാം ഓവര്‍ അവസാനിക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ആര്‍സിബി 7 വിക്കറ്റിന് 137 റണ്‍സ് എന്ന നിലയിലായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 18 റണ്‍സ്. മുംബൈക്കായി നാറ്റ് സീവറാണ് പന്തെറിഞ്ഞത്. ആര്‍സിബിക്കായി നാദിന്‍ ക്ലാര്‍ക്കാണ് ക്രീസിലുണ്ടായിരുന്നത്. താരം ഈ ഘട്ടത്തില്‍ 38 പന്തില്‍ 43 റണ്‍സെന്ന നിലയിലായിരുന്നു. 20ാം ഓവറിലെ ആദ്യ രണ്ട് പന്തിലും റണ്ണില്ല. ഇതോടെ ലക്ഷ്യം 4 പന്തില്‍ 18 ആയി. എന്നാല്‍ അതിവേഗമാണ് നാദിന്‍ ഗിയര്‍ ചെയ്ഞ്ചാക്കിയത്. മൂന്നാം പന്ത് സിക്സ്, നാലാം പന്ത് ഫോര്‍, അഞ്ചാം പന്ത് സിക്സ്, ആറാം പന്തില്‍ ഫോറും തൂക്കി താരം ആര്‍സിബിക്ക് സ്വപ്ന സമാന വിജയവും തുടക്കവുമാണ് നല്‍കിയത്. 'വിവാഹമോചനത്തിനു ശേഷം ചഹലും ധനശ്രീ വര്‍മയും ഒന്നിക്കുന്നു', ട്രെന്‍ഡിങ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്ത്? ടീമിനെ ജയത്തിലെത്തിച്ച നദിൻ ഈ നാല് പന്തുകൾക്കിടയിലാണ് തന്റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കിയത്. ഗ്രേസ് ഹാരിസ് (12 പന്തിൽ 25), അരുന്ധതി റെഡ്ഡി (25 പന്തിൽ 20), സ്മൃതി മന്ധാന (13 പന്തിൽ 18) എന്നിവരും ആർസിബിക്കായി ബാറ്റിങ്ങില്‍ തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണു നേടിയത്. മലയാളി ഓൾറൗണ്ടർ സജനാ സജീവനാണ് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറർ. 25 പന്തുകൾ നേരിട്ട സജന 45 റൺസെടുത്തു പുറത്തായി. ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു സജനയുടെ ഇന്നിങ്സ്. നിക്കോള കാരി (29 പന്തിൽ 40), ഗുണാലൻ കമാലിനി (28 പന്തിൽ 32), ഹർമൻപ്രീത് കൗർ (17 പന്തിൽ 20) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. 67 റൺസടിക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ മുംബൈയെ നിക്കോള– സജന സഖ്യമാണ് സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്. wpl: Nadine de Klerk pulled off a stupendous all-round effort as Royal Challengers Bengaluru beat Mumbai Indians.
മലേഷ്യ ഓപ്പണ്‍; പിവി സിന്ധുവിന്റെ സ്വപ്നക്കുതിപ്പിന് സെമിയില്‍ വിരാമം
ക്വലാലംപുര്‍: പരിക്ക് മാറി കളത്തിലേക്ക് തിരിച്ചെത്തി മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മികച്ച മുന്നേറ്റം നടത്തിയ ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് സി യിയാണ് സിന്ധുവിനെ അവസാന നാലില്‍ വീഴ്ത്തിയത്. സെമിയില്‍ സിന്ധു പൊരുതി വീഴുകയായിരുന്നു. സ്കോര്‍ 16-21, 15-21. 'വിവാഹമോചനത്തിനു ശേഷം ചഹലും ധനശ്രീ വര്‍മയും ഒന്നിക്കുന്നു', ട്രെന്‍ഡിങ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്ത്? നേരത്തെ ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകനെ യാമഗുചിയുമായുള്ള പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിന്ധു സെമി ഉറപ്പിച്ചത്. ആദ്യ സെറ്റില്‍ മികച്ച ആധിപത്യം പുലര്‍ത്തി സിന്ധു 21-11 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കി. പിന്നാലെ ജപ്പാന് താരം പരിക്കേറ്റ് പിന്മാറി. ഇതോടെയാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്. 'ടി20 ലോകകപ്പ് വേദി, ഇന്ത്യ വേണ്ട'; ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് PV Sindhu's spirited run at the Malaysia Open ends with a semi-final loss to China's Wang Zhi Yi.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വിവാഹ മോചിതരായെങ്കിലും ഇരുവരെയും ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. വിവാഹമോചനത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രരിക്കുന്ന വാര്‍ത്തകള്‍ അല്പം ശരിയാണെങ്കിലും പൂര്‍ണമായും ശരിയെന്ന് പറയാനാവില്ല. ഒരു ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളായി ഇരുവരും ഒരുമിച്ചു പങ്കെടുക്കുന്നെന്നാണ് റിപ്പോര്‍ട്ട്. 'ടി20 ലോകകപ്പ് വേദി, ഇന്ത്യ വേണ്ട'; ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കളേഴ്സ് ടിവിയിലും ജിയോ ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യാനിരിക്കുന്ന 'ദ് 50' എന്ന റിയാലിറ്റി ഷോയില്‍ ഇരുവരെയും പങ്കെടുപ്പിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായാണ് വിവരം. ഷോയുടെ നിര്‍മാതാക്കള്‍ ഇരുവരെയും സമീപിച്ചതായും പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പറയപ്പെടുന്നു. എന്നാല്‍ ചെഹലോ ധനശ്രീയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുംബൈയും ബംഗളൂരുവും നേര്‍ക്ക് നേര്; വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം ചര്‍ച്ചകള്‍ സത്യമായാല്‍, 2025 ഫെബ്രുവരിയില്‍ വിവാഹമോചനം നേടിയ ശേഷം യുസ്വേന്ദ്ര ചെഹലും ധനശ്രീ വര്‍മയും ഒന്നിച്ചെത്തുന്ന ആദ്യ വേദിയായി 'ദ് 50' മാറും. ഇവരില്‍ ഒരാളെയെങ്കിലും പങ്കെടുപ്പിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും അതു ഷോയുടെ ജനപ്രീതി വര്‍ധിപ്പിക്കുമെന്നുമാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം, 'റൈസ് ആന്‍ഡ് ഫോള്‍' എന്നി റിയാലിറ്റി ഷോയില്‍ ധനശ്രീ വര്‍മ പങ്കെടുത്തിരുന്നു. ഷോയില്‍ ചെഹലിനെക്കുറിച്ച് ധനശ്രീ പറഞ്ഞ കാര്യങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. Yuzvendra Chahal and Dhanashree Verma are reportedly reuniting on a reality show after their divorce
മുംബൈയും ബംഗളൂരുവും നേര്‍ക്ക് നേര്; വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് മത്സരം. വൈകീട്ട് 7.30 ന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. മൂന്ന് സീസണില്‍ രണ്ട് തവണയും കപ്പടിച്ച മുംബൈ ഇത്തവണ ഹാട്രിക് കിരീട മോഹത്തോടെയാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്മന് പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്. ബംഗളൂരു ക്യാപ്റ്റന്‍ സ്മൃതി മന്ധാനയാണ്. ആദ്യ സീസണായ 2023ലും കഴിഞ്ഞ തവണയും ജേതാക്കളാണ് മുംബൈ. 2024ല്‍ കപ്പ് ബംഗളൂരുവിനാണ്. മൂന്ന് തവണയും ഡല്‍ഹി ക്യാപിറ്റല്‍സ് റണ്ണറപ്പായി. നവിമുംബൈയ്ക്കു പുറമെ വഡോദരയാണ് മറ്റൊരു വേദി. ഇത്തവണയും അഞ്ച് ടീമുകളാണ് ലീഗിലുള്ളത്. ആകെ 22 കളികള്‍. രണ്ട് ദിവസം രണ്ട് മത്സരമുണ്ട്. ബാക്കി മത്സരങ്ങള്‍ രാത്രി 7.30ന്. ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍. ടീമുകളും പ്രമുഖതാരങ്ങളും മുംബൈ ഇന്ത്യന്‍സ് ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ഹെയ്ലി മാത്യൂസ്, അമേലിയ കെര്‍, നാറ്റ് സ്കീവര്‍ ബ്രുന്റ്, എസ് സജന. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്മൃതി മന്ദാന(ക്യാപ്റ്റന്‍), റിച്ചാഘോഷ്, ഗ്രേസ് ഹാരിസ്, രാധായാദവ്, അരുന്ധതി റെഡ്ഡി, ഡി ഹേമലത. ഡല്‍ഹി ക്യാപിറ്റല്‍സ് ജെമീമ റോഡ്രിഗസ്(ക്യാപ്റ്റന്‍), ലോറ വൂള്‍വാര്‍ഡറ്റ്, ഷഫാലി വര്‍മ, മരിസന്നെ കാപ്പ്, മിന്നുമണി. യുപി വാരിയേഴ്സ് മെഗ് ലാനിങ്(ക്യാപ്റ്റന്‍), സോഫി എക്ലസ്റ്റോണ്‍, ഫീബി ലിച്ച്ഫീല്‍ഡ്, ദീപ്തി ശര്‍മ, ആശ ശോഭന. ഗുജറാത്ത് ജയന്റ്സ് ആഷ്ലി ഗാര്‍ഡ്നര്‍(ക്യാപ്റ്റന്‍) ബെത്ത്മൂണി, യസ്തിക ഭാട്യ, ബെത്ത്മൂണി, രേണുക ഠാക്കൂര്‍, സോഫി ഡിവൈന്‍. Women's Premier League Twenty20 cricket starts today

32 C