സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അപൂര്‍വമായൊരു ഞായറാണിന്ന്. മൂന്ന് ഇന്ത്യന്‍ ടീമുകള്‍ ഇന്ന് കളത്തിലുള്ള ദിവസം. അതില്‍ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യന്‍ വനിതകള്‍ ജയിച്ചു കയറി. ഇനി പുരുഷ ടീമിന്റെ ഊഴമാണ്. ഇന്ന് ടി20 ലോകകപ്പില്‍ ഇന്ത്യ- പാക് പോരാട്ടം അരങ്ങേറാനിരിക്കെ ഇന്ത്യയുടെ രണ്ട് വനിതാ ടീമുകള്‍ ജയിച്ചു കയറിയതിന്റെ ആവേശം പുരുഷ ടീമിനു പ്രചോദനമാകും. വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ ഇന്ത്യ വനിതാ എ ടീം പാകിസ്ഥാന് വനിതാ എ ടീമിനെ എട്ടു നിലയില്‍ പൊട്ടിച്ചു. പിന്നാലെ അങ്ങ് സിഡ്നിയില്‍ ഇന്ത്യന്‍ വനിതാ സീനിയര്‍ സംഘം ഓസ്ട്രേലിയയേയും വീഴ്ത്തി. ടി20 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മഴ തടസപ്പെടുത്തിയ കളിയില്‍ ഡെക്ക്വര്‍ത്ത് ലൂയീസ് നിയമമനുസരിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറില്‍ 133 റണ്‍സിനു ഓള് ഔട്ടായി. പിന്നീട് മഴ പെയ്തതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം 5.1 ഓവറില്‍ 30 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഇന്ത്യന്‍ വനിതകള്‍ 5.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 50 റണ്‍സ് അടിച്ചെടുത്താണ് ജയം പിടിച്ചത്. ഞങ്ങൾ തകർത്തെറിഞ്ഞു, ഇനി നിങ്ങൾ! ഏഷ്യാ കപ്പിൽ പാകിസ്ഥാൻ വനിതകളെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ 11 പന്തില്‍ 1 ഫോറും 2 സിക്സും സഹിതം 21 റണ്‍സെടുത്തു മികച്ച തുടക്കമിട്ട് ഷെഫാലി വര്‍മ മടങ്ങി. എന്നാല്‍ 16 റണ്‍സുമായി സ്മൃതി മന്ധാനയും 3 പന്തില്‍ 9 റണ്‍സുമായി ജെമിമ റോഡ്രിഗ്സും കൂടുതല്‍ നഷ്ടങ്ങളില്ലാതെ അതിവേഗം ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകളെ 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത അരുന്ധതി റെഡ്ഡിയുടെ ബൗളിങാണ് വെട്ടിലാക്കിയത്. ശ്രീ ചരണി, രേണുക സിങ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 30 റണ്‍സെടുത്ത ജോര്‍ജിയ വരേമാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഫോബ് ലിച്ഫീല്‍ഡ് (26), എല്ലിസ് പെറി (20) എന്നിവരും പിടിച്ചു നിന്നു. ജോര്‍ജിയ വോള്‍ 18 റണ്‍സടിച്ചു. മറ്റാരും തിളങ്ങിയില്ല. വാലറ്റം അതിവേഗമാണ് കൂടാരം കയറിയത്. അതോടെ ഓസീസ് വനിതകള്‍ 133ല്‍ ഒതുങ്ങി. കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്! australia women vs india women: Harmanpreet Kaur's India Women got off to a brilliant start in their series against Sophie Molineux's Australia
ലഖ്നൗ: ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി സെമി പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ മികച്ച സ്കോറുമായി കര്‍ണാടക. ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍, ക്യാപ്റ്റനും മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ നേടിയ കിടിലന്‍ സെഞ്ച്വറികളുടെ ബലത്തില്‍ ആദ്യ ദിനത്തില്‍ കര്‍ണാടക ഒന്നാം ഇന്നിങ്സ് 2 വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സെന്ന നിലയില്‍ അവസാനിപ്പിച്ചു. 211 പന്തുകള്‍ നേരിട്ട് 11 ഫോറും 5 സിക്സും സഹിതം രാഹുല്‍ 141 റണ്‍സെടുത്തു മടങ്ങി. ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 278 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയാണ് രാഹുലിന്റെ മടക്കം. 5 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍. ഞങ്ങൾ തകർത്തെറിഞ്ഞു, ഇനി നിങ്ങൾ! ഏഷ്യാ കപ്പിൽ പാകിസ്ഥാൻ വനിതകളെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ കളി അവസാനിക്കുമ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 148 റണ്‍സുമായും മറ്റൊരു മലയാളി താരം കരുണ്‍ നായര്‍ 37 റണ്‍സുമായും ക്രീസില്‍ തുടരുന്നു. പടിക്കല്‍ 236 പന്തില്‍ 16 ഫോറും 2 സിക്സും സഹിതമാണ് 148ല്‍ എത്തിയത്. കരുണ്‍ 5 ഫോറും ഒരു സിക്സും പറത്തി. കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്! Karnataka vs Uttarakhand, Ranji Trophy: KL Rahul and Devdutt Padikkal added a mammoth 278 for the second wicket to deflate Uttarakhand
ഞങ്ങൾ തകർത്തെറിഞ്ഞു, ഇനി നിങ്ങൾ! ഏഷ്യാ കപ്പിൽ പാകിസ്ഥാൻ വനിതകളെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ
ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ പാകിസ്ഥാന് വനിത എ ടീമിനെ തൂത്തെറിഞ്ഞ് ഇന്ത്യന്‍ വനിത എ ടീം. 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 18.5 ഓവറില്‍ വെറും 93 റണ്‍സിനു ഓള് ഔട്ടായി. ഇന്ത്യന്‍ വനിതകള്‍ക്ക് 61 പന്തുകള്‍ മാത്രമാണ് ജയിക്കാന്‍ വേണ്ടി വന്നത്. 10.1 ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 97 റണ്‍സ് അടിച്ചെടുത്താണ് പാകിസ്ഥാനെ തകര്‍ത്തത്. അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഹുമൈറ കാസി ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ സഹ ഓപ്പണര്‍ ദിനേഷ് വൃന്ദ അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തതോടെ ഇന്ത്യ അതിവേഗം വിജയത്തിലേക്കെത്തി. കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്! വൃന്ദ 29 പന്തില്‍ 12 ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അനുഷ്ക ശര്‍മയാണ് ഇന്ത്യക്ക് നഷ്ടമായ മറ്റൊരു വിക്കറ്റ്. താരം 24 റണ്‍സെടുത്തു വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയാണ് മടങ്ങിയത്. 5 പന്തില്‍ ഓരോ സിക്സും ഫോറും തൂക്കി 12 റണ്‍സുമായി തേജല്‍ ഹസാബ്നിസ് വിജയം നേടുമ്പോള്‍ വൃന്ദയ്ക്കൊപ്പം ക്രീസില്‍ നിന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വനിതകളില്‍ 3 പേര് മാത്രമാണ് രണ്ടക്കം കടന്നത്. 23 റണ്‍സെടുത്ത ഓപ്പണര്‍ ഷവാല്‍ സുല്‍ഫിഖറാണ് ടോപ് സ്കോറര്‍. ഏഴാം സ്ഥാനത്തിറങ്ങിയ ഗുല്‍ രുഖ് 21 റണ്‍സെടുത്തു. 9ാം സ്ഥാനത്ത് ബാറ്റിങിനെത്തിയ അനോഷ് നസീറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 17 റണ്‍സെടുത്തു. ഇന്ത്യക്കായി സയ്മ ഠാക്കൂര്‍, ക്യാപ്റ്റന്‍ രാധ യാദവ്, പ്രേമ റാവത്ത് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം മിന്നു മണിയും ബൗളിങില്‍ തിളങ്ങി. താരം 2.5 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ജിന്‍ഡിമണി കലിതയും ഒരു വിക്കറ്റെടുത്തു. ആദ്യം ക്രിക്കറ്റ്,അതുകഴിഞ്ഞ് മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല india vs pakistan: India Women A defeated Pakistan A by eight wickets in a Group A match of the Womens Asia Cup Rising Stars in Bangkok
കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്!
മുംബൈ: മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍. മൂന്നാം പോരാട്ടത്തില്‍ അവര്‍ നേപ്പാളിനെ നിലംപരിശാക്കിയാണ് അടുത്ത ഘട്ടത്തില്‍ സീറ്റ് ബുക്ക് ചെയ്തത്. തുടരെ മൂന്ന് ജയങ്ങളുമായാണ് കരീബിയന്‍ സംഘത്തിന്റെ കുതിപ്പ്. ഈ ലോകകപ്പിൽ സൂപ്പർ 8 ഉറപ്പിക്കുന്ന ആദ്യ ടീമായി കരീബിയൻ സംഘം മാറി. തുടരെ മൂന്നാം മത്സരവും തോറ്റ നേപ്പാള്‍ ടി20 ലോകകപ്പില്‍ നിന്നു പുറത്തായി. 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് വിന്‍ഡീസ് വാംഖഡെയില്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് സ്വന്തമാക്കിയത്. വിന്‍ഡീസ് 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ഷായ് ഹോപിന്റെ അര്‍ധ സെഞ്ച്വറിയും ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ബ്രണ്ടന്‍ കിങ് എന്നിവരുടെ നിര്‍ണായക സംഭാവനകളും വിന്‍ഡീസ് ജയം അനായാസമാക്കി. ഷായ് ഹോപ് 44 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 61 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യ-പാക് പോരാട്ടം മഴപ്പേടിയിൽ; ടോസ് നിർണ്ണായകം; മത്സരം നടന്നില്ലെങ്കിൽ....? ഹെറ്റ്മെയര്‍ 32 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 46 റണ്‍സുമായി ക്യാപ്റ്റനെ പിന്തുണച്ച് ക്രീസില്‍ തുടര്‍ന്നു. ഓപ്പണര്‍ ബ്രണ്ടന്‍ കിങിന്റെ വിക്കറ്റ് മാത്രമാണ് വിന്‍ഡീസിനു നഷ്ടമായത്. കിങ് 17 പന്തില്‍ 4 ഫോറുകള്‍ സഹിതം 22 റണ്‍സ് അടിച്ചെടുത്തു മടങ്ങി. നേരത്തെ മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡറുടെ മിന്നും ബൗളിങാണ് നേപ്പാളിനെ കുരുക്കിയത്. താരം 4 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകള്‍ വീഴ്ത്തി. മാത്യു ഫോര്‍ഡ് 4 ഓവറില്‍ ഒരു മെയ്ഡനടക്കം 10 റണ്‍സ് വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി. അകീല്‍ ഹുസൈന്, ഷമര്‍ ജോസഫ്, റോസ്റ്റന്‍ ചെയ്സ് എന്നിവരും ഓരോ വിക്കറ്റെടുത്തു. നേപ്പാള്‍ നിരയില്‍ 47 പന്തില്‍ 58 റണ്‍സെടുത്ത ദീപേന്ദ്ര സിങ് അയ്രെ ടോപ് സ്കോററായി. താരം 3 വീതം സിക്സും ഫോറും തൂക്കി. വാലറ്റത്ത് 15 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതിയ സോംപല്‍ കാമിയാണ് സ്കോര്‍ 133ലേക്ക് എത്തിച്ചത്. അഭിഷേക് ശർമയെ പാകിസ്ഥാന് പേടി?, നസീം ഷായെ കളത്തിലിറക്കും, ഉസ്മാൻ താരിഖിന് പ്രത്യേക ചുമതലയും nepal vs west indies: A ruthless performance from the West Indies sees them become the first team to make it to the Super 8 stages of the T20 World Cup
ബാങ്കോക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം മഴ മൂലം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. ആ മത്സരം നഷ്ടപ്പെട്ടാലും ആരാധകർ വിഷമിക്കേണ്ട. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്ന മറ്റൊരു മത്സരം കൂടി ഇന്ന് നടക്കുന്നുണ്ട്. ആ മത്സരത്തിൽ മഴ വില്ലനാകില്ലെന്നാണ് കണക്ക് കൂട്ടൽ. ഇന്ത്യ-പാക് പോരാട്ടം മഴപ്പേടിയിൽ; ടോസ് നിർണ്ണായകം; മത്സരം നടന്നില്ലെങ്കിൽ....? വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ- പാകിസ്ഥാന് എ പോരാട്ടം ആരംഭിച്ചു. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓൾറൗണ്ടർ രാധാ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നു മണിയുമുണ്ട്. ബാങ്കോക്കിലെ ടെർഡ്തായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന് എ ടീം. യുഎഇ, നേപ്പാള്‍ ടീമുകളാണ് ശേഷിക്കുന്നവ. ആദ്യം ക്രിക്കറ്റ്,അതുകഴിഞ്ഞ് മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ വനിതാ ടീം യുഎഇക്കെതിരെ ഏഴ് വിക്കറ്റിന്റെ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീമിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടാനേ സാധിച്ചുള്ളൂ. 131 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. യുഎഇ ക്യാപ്റ്റൻ ഈഷ ഓസ 61 പന്തിൽ പുറത്താകാതെ 72 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചതോടെ യുഎഇ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. India A vs Pakistan A Clash in Bangkok Offers Fans Rain-Free Action
ആദ്യം ക്രിക്കറ്റ്,അതുകഴിഞ്ഞ് മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല
മുംബൈ: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14 കാരന് വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ല. ക്രിക്കറ്റ് പരിശീലനം, ക്യാമ്പുകൾ, വിവിധ ടൂർണമെന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. തിരക്കുകൾ കാരണം മതിയായ രീതിയിൽ പരീക്ഷയ്ക്ക് പഠിക്കാൻ വൈഭവിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് പരീക്ഷയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് താരത്തിന്റെ അച്ഛൻ സഞ്ജീവ് സൂര്യവംശി അറിയിച്ചു. ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ? സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ) പത്താം ക്ലാസ് ബോര്‍ഡ് എക്സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് സ്കൂളിൽ നേരിട്ട് എത്തി വാങ്ങിയിരുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടക്കാനിരിക്കുന്ന പരീക്ഷ താരം എഴുതുമെന്നായിരുന്നു നേരത്തെ സ്കൂൾ അധികൃതരെ കുടുംബം അറിയിച്ചത്. എന്നാൽ തുടർച്ചയായ ക്രിക്കറ്റ് തിരക്കുകൾ കാരണം പഠനത്തിന് മതിയായ സമയം ലഭിക്കാത്തതിനാൽ പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ കുടുംബം തീരുമാനിച്ചത്. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ അംഗമായ താരം പുതിയ സീസണിന് മുൻപുള്ള ഒരുക്കത്തിലെന്നാണ് റിപ്പോർട്ട്. അഭിഷേക് ശർമയെ പാകിസ്ഥാന് പേടി?, നസീം ഷായെ കളത്തിലിറക്കും, ഉസ്മാൻ താരിഖിന് പ്രത്യേക ചുമതലയും ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്. ഇന്ത്യ-പാക് പോരാട്ടം മഴപ്പേടിയിൽ; ടോസ് നിർണ്ണായകം; മത്സരം നടന്നില്ലെങ്കിൽ....? ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന് ലോകകപ്പില്‍ അടിച്ചെടുത്തു. 15 സിക്സ് 15 ഫോര്‍, 80 പന്തില്‍ 175 റണ്‍സ്! 'വണ്ടര്‍ കിഡ് വൈഭവ്' തീര്‍ത്ത റെക്കോര്‍ഡുകള്‍ ലോകകപ്പിലാകെ താരം 30 സിക്സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്. Vaibhav Suryavanshi Skips CBSE Class 10 Exams Due To Cricket Commitments
അഭിഷേക് ശർമയെ പാകിസ്ഥാന് പേടി?, നസീം ഷായെ കളത്തിലിറക്കും, ഉസ്മാൻ താരിഖിന് പ്രത്യേക ചുമതലയും
കൊളംബോ : ഇന്ത്യ–പാകിസ്ഥാൻ പോരാട്ടത്തിൽ നിർണ്ണായക പ്രകടനം കാഴ്ചവെക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ഒരു താരമാണ് ഇന്ത്യൻ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. താരത്തിന്റെ പ്രകടനം വലിയ വെല്ലുവിളിയായാണ് പാകിസ്ഥാൻ ടീം വിലയിരുത്തുന്നത്. മികച്ച ബാറ്ററായതിനാൽ മാത്രമല്ല, ഗെയിം പ്ലാൻ തന്നെ അട്ടിമറിക്കാൻ അഭിഷേകിന് കഴിയും എന്നതാണ് പാകിസ്ഥാൻ ഭയക്കുന്ന പ്രധാന കാരണം. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് പുതിയ പന്തിൽ ഫാസ്റ്റ് ബൗളേഴ്സിനെ ഉപയോഗിച്ച് ആക്രമിക്കുക, പിന്നാലെ മിഡിൽ ഓവറുകളിൽ സ്പിൻ ഉപയോഗിച്ച് സ്കോർ നിയന്ത്രിച്ചു മത്സരം പാക് ടീമിന്റെ വശത്താക്കുക എന്നതാണ് ടൂർണമെന്റിലുടനീളം പാകിസ്ഥാൻ സ്വീകരിച്ച സമീപനം. പേസറായ നസീം ഷായെ ആദ്യ രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ കളിപ്പിച്ചിട്ടില്ല. അഭിഷേകിനെ വീഴ്ത്താൻ നസീം ഷായെ പാക് ടീം മാറ്റി നിർത്തി എന്നാണ് റിപ്പോർട്ടുകൾ. 72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്സ് ഇന്ത്യൻ ഓപ്പണർമാർക്ക് നേരെ എറിയുന്ന ആദ്യ 12 പന്തുകൾ പാകിസ്ഥാനെ സംബന്ധിച്ച് നിർണായകമാണ്. ആദ്യ രണ്ട് ഓവറിൽ തന്നെ ഓപ്പണർമാരെ പുറത്താക്കാൻ കഴിഞ്ഞാൽ പിന്നീട് കാര്യങ്ങൾ അനുകൂലമാകും. അല്ലെങ്കിൽ സ്പിന്നർമാരെ റൺസ് നിയന്ത്രണത്തിക്കാനായി കളത്തിലിറങ്ങും. രണ്ട് നീക്കവും ഒരു പോലെ അതിജീവിക്കാൻ അഭിഷേകിന് കഴിയും അതാണ് പാക് ടീമിനെ വെട്ടിലാക്കുന്നത്. ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ? ഏഷ്യ കപ്പ് 2025 സൂപ്പർ ഫോറിൽ അഭിഷേകിന്റെ ബാറ്റിന്റെ ചൂട് പാകിസ്ഥാൻ നേരിട്ടറിഞ്ഞതാണ്. 39 പന്തിൽ 74 റൺസ് നേടിയ അഭിഷേകിന്റെ ബാറ്റിങ് ആണ് ഇന്ത്യൻ ടീമിന് വിജയം സമ്മാനിച്ചത്. ഇതേ പ്രകടനം വീണ്ടും ആവർത്തിക്കാതിരിക്കാൻ അഭിഷേകിനെ പുറത്താക്കാനുള്ള ചുമതല ഇത്തവണ സ്പിന്നർ ഉസ്മാൻ താരിഖിനായിരിക്കും പാക് ടീം നൽകുക. ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ) ഇടം കയ്യൻമാർക്കെതിരെ ഓഫ് സ്പിൻ ബൗൾ ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ താരിഖിന്റെ ശക്തി ടേണിൽ മാത്രം അല്ല, ടൈമിങ് തകർക്കാനുള്ള കഴിവിലാണ്. ബാറ്ററുടെ പാഡ് ലൈൻ ലക്ഷ്യമാക്കി ബൗൾ ചെയുകയും, ബൗളിങ് സ്പീഡിൽ വ്യത്യാസം വരുത്തുന്നതും അഭിഷേകിനെ സമ്മർദ്ദത്തിലാക്കും എന്നാണ് വിലയിരുത്തൽ. ഇത് മുന്നിൽ ക്രീസിൽ നിന്ന് പിന്നോട്ട് മാറി ഓഫ് സൈഡിലേക്ക് കളിക്കാൻ താരത്തിന് കഴിയും എന്നതാണ് പ്രത്യേകത. Abhishek Sharma poses big threat as Pakistan plot spin trap in India clash
ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ)
കൊളംബോ : ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് പാക് ബൗളർ ഉസ്മാൻ താരിഖിന്റെ പ്രകടനമാണ്. പ്രത്യേക രീതിയിലുള്ള താരിഖിന്റെ ബൗളിങ് ഇന്ത്യൻ ബാറ്റർമാരെ കുഴപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാക് ടീമിന്റെ തുറുപ്പുചീട്ട് ഉസ്മാൻ താരിഖ് ആകുമെന്നാണ് പാക് ക്യാപ്റ്റൻ തന്നെ പറയുന്നത്. എന്നാൽ താരിഖിന് നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് സൂര്യകുമാർ യാദവും വ്യക്തമാക്കിയിട്ടുണ്ട്. എതിരാളികളെ ഭയമില്ല, സമ്മർദ്ദം മനസിലുണ്ട്; ടീം തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് സൂര്യകുമാർ യാദവ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന സെക്ഷനുകളിൽ താരിഖിന്റെ പന്തുകളെ നേരിടാൻ ഇന്ത്യൻ താരങ്ങൾ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് താരിഖിന്റെ അതെ ആക്ഷനിൽ നെറ്റ്സിൽ ബൗൾ ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. താരിഖ് ബൗൾ ചെയ്യാൻ എത്തുമ്പോൾ റൺ അപ്പിന് ശേഷം പെട്ടന്ന് ആക്ഷൻ ഒരു നിമിഷത്തേക്ക് നിർത്താറുണ്ട്. ഇത് ബാറ്റർമാരെ ആശയകുഴപ്പത്തിലാക്കും. ഇതേ രീതിയിലാണ് സൂര്യകുമാർ യാദവ് ഇന്ത്യൻ താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞു നൽകിയത്. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് no way Suryakumar Yadav was bowling to the Indian batters like Usman Khan in the nets today pic.twitter.com/NnMcxwLlwu — Abdullah. (@Abdullahh_56) February 14, 2026 ''അദ്ദേഹത്തിന്റെ ബൗളിങ് പ്രാധാന്യത്തോടെയാണ് കാണുന്നത്. താരത്തിന്റെ ആക്ഷൻ വ്യത്യസ്തമാണ്. പക്ഷേ ഉസ്മാന്റെ ബൗളിങ്ങിന് മുൻപിൽ ഞങ്ങൾ തകരില്ല. അദ്ദേഹത്തിന്റെ ബൗളിങ് നേരിടാൻ ഞങ്ങൾ ആകാംക്ഷയിലാണ്'' എന്നാണ് പാകിസ്ഥാൻ സ്പിന്നർ ഉസ്മാനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്. India brace for Usman Tariq challenge as Suryakumar Yadav leads special prep ahead of Pakistan clash
ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ?
കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ഇന്ന് കൊളംബോയില്‍ നടക്കും. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച ഒരു മത്സരം തന്നെ കാണികൾക്ക് പ്രതീക്ഷിക്കാം. മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനം മാത്രമാണ് രസംകൊല്ലിയായി നിൽക്കുന്നത്. പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ? നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച 11 പേർ ആയിരിക്കില്ല നാളത്തെ മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. അഭിഷേക് ശർമ ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ യാദവ് അറിയിച്ചിട്ടുണ്ട്. ഇതോടെ ഓപ്പണർ റോളിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും. ഏഷ്യ കപ്പ് 2025 ൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരങ്ങളിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് കൊളംബോയിലും അത് തുടരുമെന്നാണ് ടീമിന്റെ വിലയിരുത്തൽ. പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും? സ്പിൻ ബൗളർമാർക്ക് അനുയോജ്യമായ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ ഒരു കൂട്ടം മികച്ച ബൗളർമാരെ കൊണ്ടാണ് പാകിസ്ഥാൻ കളിക്കാനിറങ്ങുക. ഇന്ത്യൻ ബൗളിങ് ലൈൻ അപ്പ് കൂടുതൽ ശക്തമാക്കാൻ മൂന്നാമത് ഒരു സ്പിന്നറെ കൂടെ ഉൾപ്പെടുത്തും. കുല്‍ദീപ് യാദവിനാകും ടീമിൽ ഇടം ലഭിക്കുക എന്നാണ് റിപ്പോർട്ട്. മത്സരം വൈകിട്ട് ഏഴ് മണിക്ക് ആണ് മത്സരം. India vs Pakistan blockbuster in Colombo as teams ring changes amid rain threat
എയ്ഡന്‍ മാര്‍ക്രം നിറഞ്ഞാടി, ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസീലൻഡിനെ തോൽപ്പിച്ചു
അഹമ്മദാബാദ്: ടി20 ലോകകപ്പ് മത്സരത്തിൽ തുടർച്ചയായി മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ന്യൂസീലൻഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഡി ഗ്രൂപ്പിൽ ആറു പോയിന്റോടെ ഒന്നാമത് എത്തിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ ഏഴിന് 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു. പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും? ന്യൂസിലൻഡിന് വേണ്ടി മാർക് ചാപ്മാൻ 26 പന്തിൽ 48 റൺസ് നേടിയപ്പോൾ ഡാരിൽ മിച്ചൽ 24 പന്തിൽ 32 റൺസും ഫിൻ അലൻ 17 പന്തിൽ 31റൺസും നേടി. ദക്ഷിണാഫ്രിക്കയുടെ മാർക്കോ ജാൻസനാണ് ന്യൂസിലൻഡിന്റെ ബാറ്റിങ് നിരയെ അനായാസം തകർത്തത്. 4 ഓവറിൽ 40 റൺസ് വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് തുടക്കം മുതൽ ന്യൂസിലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയോടിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ 17 പന്തുകൾ ബാക്കിനിൽക്കെയാണ് മൂന്നാം വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ അർധസെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന് നിർണായകമായത്. താരം 44 പന്തുകളിൽ നിന്ന് നാലു സിക്സും എട്ടു ഫോറുമുൾപ്പടെ 86 റൺസെടുത്തു.ഡേവിഡ് മില്ലര്‍,ഡെവാള്‍ഡ് ബ്രെവിസ് എന്നിവരും മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ന്യൂസീലൻഡ് ബൗളർമാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. South Africa beat New Zealand go top with third straight win
പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും?
കൊളംബോ : ടി20 ലോകകപ്പ് ടൂർണമെന്റിൽ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടാൻ ഇന്ത്യ ഇറങ്ങുകയാണ്. നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച 11 പേർ ആയിരിക്കില്ല നാളത്തെ മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ? ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരായ മത്സരത്തിൽ വയറുവേദന കാരണം കളിക്കാൻ സാധിച്ചിരുന്നില്ല. അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഓപ്പണർ റോളിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും. ഏഷ്യ കപ്പ് 2025 ൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരങ്ങളിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് കൊളംബോയിലും അത് തുടരുമെന്നാണ് ടീമിന്റെ വിലയിരുത്തൽ. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് സ്പിൻ ബൗളർമാർക്ക് അനുയോജ്യമായ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ ഒരു കൂട്ടം മികച്ച ബൗളർമാരെ കൊണ്ടാണ് പാകിസ്ഥാൻ കളിക്കാനിറങ്ങുക. ഇന്ത്യൻ ബൗളിങ് ലൈൻ അപ്പ് കൂടുതൽ ശക്തമാക്കാൻ മൂന്നാമത് ഒരു സ്പിന്നറെ കൂടെ ഉൾപ്പെടുത്തും. കുല്‍ദീപ് യാദവിനാകും ടീമിൽ ഇടം ലഭിക്കുക എന്നാണ് റിപ്പോർട്ട്. താരം നാളെ ഗ്രൗണ്ടിൽ ഇറങ്ങുമെന്ന സൂചന സൂര്യകുമാർ യാദവ് നൽകിയിട്ടുമുണ്ട്. ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ് അങ്ങനെ ആണെങ്കിൽ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിങ്ങിനെ ഒഴിവാക്കിയാകും കുല്‍ദീപ് യാദവിന് അവസരം നൽകുക. അല്ലെങ്കിൽ, ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ തിളങ്ങാൻ കഴിയാതെ പോയ റിങ്കു സിങ്ങിനെ പുറത്തിരുത്തിയ ശേഷം അർഷ്ദീപ് സിങ്ങിന് അവസരം നൽകിയേക്കാം. കുല്‍ദീപിന്റെ വരവ് ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് ശക്തി കൂട്ടുമെന്നാണ് വിലയിരുത്തൽ. അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നേഴ്സ്. India Set for Pakistan Clash Kuldeep Yadav and Abhishek Sharma Likely to Feature
ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ്
കൊളംബോ : ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് പാക് ബൗളർ ഉസ്മാൻ താരിഖിന്റെ പ്രകടനമാണ്. പാക് ടീമിന്റെ തുറുപ്പുചീട്ട് ഉസ്മാൻ താരിഖ് ആകുമെന്നാണ് പാക് ക്യാപ്റ്റൻ തന്നെ പറയുന്നത്. പ്രത്യേക രീതിയിലുള്ള താരിഖിന്റെ ബൗളിങ് വലിയ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഐ സി സി താരിഖിന്റെ ബൗളിങ്ങിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് പറയുന്നത്. ഇന്ത്യൻ താരങ്ങളെ താരിഖിന്റെ ബൗളിങിലൂടെ സമ്മർദ്ദത്തിലാക്കും എന്നാണ് ക്രിക്കറ്റ് നീരീക്ഷകരും പറയുന്നത്. ടി20 ലോകകപ്പ്: ഇന്ത്യ - പാക് പോരാട്ടം നാളെ, മഴ കളി മുടക്കുമോ? നിങ്ങൾ എല്ലാവരുംചേർന്ന് ഉസ്മാൻ താരിഖിന്റെ പേര് പറഞ്ഞു വലുതാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് എല്ലാ 15 കളിക്കാരും പ്രധാനമാണ്. അവൻ നന്നായി ബൗൾ ചെയ്യുന്നുണ്ട്. ഒരു കാര്യം കൃത്യമായി പറയാം. പാക്കിസ്ഥാൻ ടീമിന്റെ ഒരു ട്രംപ് കാർഡ് ആണ് ഉസ്മാൻ '' പാക് ക്യാപ്റ്റൻ സൽമാൻ പറഞ്ഞു. ഐസിസി അദ്ദേഹത്തിന്റെ ബൗളിങിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്,എന്നിട്ടും ഈ വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് എന്താണെന്ന് എനിക്ക് മനസിലായില്ല. അവനെ ഈ ചർച്ചകൾ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എതിരാളികളെ ഭയമില്ല, സമ്മർദ്ദം മനസിലുണ്ട്; ടീം തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് സൂര്യകുമാർ യാദവ് ''അദ്ദേഹത്തിന്റെ ബൗളിങ് പ്രാധാന്യത്തോടെയാണ് കാണുന്നത്. താരത്തിന്റെ ആക്ഷൻ വ്യത്യസ്തമാണ്. പക്ഷേ ഉസ്മാന്റെ ബൗളിങ്ങിന് മുൻപിൽ ഞങ്ങൾ തകരില്ല. അദ്ദേഹത്തിന്റെ ബൗളിങ് നേരിടാൻ ഞങ്ങൾ ആകാംക്ഷയിലാണ്'' എന്നാണ് പാകിസ്ഥാൻ സ്പിന്നർ ഉസ്മാനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്. സ്പിൻ ബൗളർമാർക്ക് അനുയോജ്യമായ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് ഉസ്മാൻ താരിഖിന് അനുകൂലമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. Pakistan Spinner Usman Tariq a Key Threat Ahead of India Clash ICC Cleared, Yadav Confident India Ready
എതിരാളികളെ ഭയമില്ല, സമ്മർദ്ദം മനസിലുണ്ട്; ടീം തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് സൂര്യകുമാർ യാദവ്
കൊളംബോ: ടി20 ലോകകപ്പിലെ നാളത്തെ നിർണായക പോരാട്ടത്തിന് ടീം പൂർണ സജ്ജമായെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എതിരാളികളെ ഭയമില്ല,കളിക്കാർ അവരുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എതിരാളികളെ കുറിച്ച് ചിന്തിക്കാതെ കളി മെച്ചപ്പെടുത്തുന്നതിൽ ആണ് താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സൂര്യകുമാർ പറഞ്ഞു. ഇന്ത്യയെ തോൽപ്പിക്കാൻ ഈ തന്ത്രങ്ങൾ പയറ്റണം; പാക് ടീമിന് ഉപദേശവുമായി ഷാഹീദ് അഫ്രീദി ഞങ്ങൾ ഇതുവരെ എങ്ങനെയാണ് കളിച്ചുവരുന്നത് എന്ന് നിങ്ങൾക്ക് അറിയാം. അതു പോലെ തന്നെ തുടരണം എന്നാണ് ടീമിന്റെ ആഗ്രഹം. എതിരാളി എങ്ങനെ കളിക്കുന്നു എന്നതിൽ പ്രസക്തിയില്ല. മികച്ച രീതിയിൽ കളിക്കുന്ന ടീം വിജയിക്കും. അത് മാത്രമാണ് ഇപ്പോൾ പ്രധാനപ്പെട്ടത്''സൂര്യകുമാർ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇപ്പോഴും ഒരു സ്പെഷ്യൽ മാച്ച് ആണ്. ഇന്ത്യ സ്ഥിരമായി അവരെ സ്ഥിരമായി നേരിടാറില്ല. അത് കൊണ്ട് സ്വാഭാവികമായും മനസ്സിൽ സമ്മർദ്ദം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ? ഇന്ത്യയുടെ മിഡിൽ ഓർഡറിലെ താരങ്ങൾക്ക് സ്കോർ കണ്ടെത്താൻ കഴിയാത്തത് ഒരു പ്രശ്നമാണ്. അമേരിക്കയെയും നമീബിയയെയും നേരിടുമ്പോൾ പലപ്പോഴും അത് ടീമിനെ ബാധിച്ചിട്ടുണ്ട്. താരങ്ങൾക്ക് നിരവധി മത്സരങ്ങൾ കളിച്ച് പരിചയമുണ്ട്. അത് കൊണ്ട് വീഴ്ചകൾ വരുന്നത് അംഗീകരിക്കാൻ കഴിയില്ല. കൂടുതൽ മത്സരങ്ങളിലേക്ക് എത്തുമ്പോൾ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും സൂര്യകുമാർ വ്യക്തമാക്കി. Suryakumar Yadav Confident India Focused on Their Game Ahead of Crucial T20 World Cup Clash with Pakistan
പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ?
കൊളംബോ: ഇന്ത്യ - പാകിസ്ഥാൻ ടി20 പോരാട്ടത്തിൽ സഞ്ജു സാംസൺ ആദ്യ 11 പേരിൽ ഉണ്ടാകില്ലെന്ന സൂചനയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. വയറുവേദന കാരണം കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒഴിവാക്കിയ സ്റ്റാർ ബാറ്റർ അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ പറഞ്ഞു. ഇതോടെ ഓപ്പണർ റോളിൽ കളിച്ചിരുന്ന മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും. ഇന്ത്യയെ തോൽപ്പിക്കാൻ ഈ തന്ത്രങ്ങൾ പയറ്റണം; പാക് ടീമിന് ഉപദേശവുമായി ഷാഹീദ് അഫ്രീദി അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമോ എന്ന ചോദ്യത്തിന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാന് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തെ നാളെ കളിപ്പിക്കും എന്നായിരുന്നു സൂര്യകുമാർ യാദവിന്റെ തമാശ രൂപേണയുള്ള മറുപടി. തൊട്ട് മുൻപ് വാർത്താ സമ്മേളനം നടത്തിയ പാക് ക്യാപ്റ്റൻ അഭിഷേകിനെ കളിക്കളത്തിൽ നേരിടണം എന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി ആണ് സൂര്യകുമാർ അഭിഷേക് നാളെ കളിക്കുമെന്ന് വ്യക്തമാക്കിയത്. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ അഭിഷേക് ശർമയുടെ അഭാവത്തിൽ നമീബിയക്കെതിരെ ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായിരുന്നു. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരം വിക്കറ്റായത്. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജു പക്ഷെ അനാവശ്യ ഷോട്ടിന് ശ്രമിച്ചു പുറത്താക്കുക ആയിരുന്നു. ഇതോടെയാണ് അഭിഷേക് ശർമയെ വീണ്ടും ടീമിലേക്ക് പരിഗണിക്കാൻ ടീം തീരുമാനിച്ചത്. അതെ സമയം റിങ്കു സിങിനെ പുറത്തിരുത്താൻ ടീം ആലോചിക്കുന്നുണ്ടെങ്കിൽ സഞ്ജു ഓപ്പണറായി കളത്തിലിറങ്ങാനും സാധ്യതയുണ്ട്. Suryakumar Yadav Confirms Abhishek Sharma to Play, Sanju Samson Likely Out of India XI Against Pakistan
ISL: മോഹൻ ബഗാൻ വക രണ്ട് 'അടി'; കൊമ്പന്മാർക്ക് തോൽവിയോടെ തുടക്കം
കൊൽക്കത്ത: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മൈതാനത്തിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ജേമി മക്ലാരനും,ടോം അൽഡ്രെഡ് എന്നിവരാണ് മോഹൻ ബഗാന് വേണ്ടി ഗോൾ നേടിയത്. പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India സെര്‍ജിയോ ലൊബേറയുടെ കീഴിൽ മികച്ച പ്രകടനമാണ് മോഹന്‍ ബഗാന് മത്സരത്തിൽ കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മോഹന്‍ ബഗാന് ടീമിനെ പിടിച്ചു കെട്ടാൻ കേരളാ ബ്ലാസ്റ്റേഴ്സ് പഠിച്ച പണി പലതും പയറ്റി നോക്കി എങ്കിലും വിജയിക്കാനായില്ല. 36 മത്തെ മിനിറ്റിൽ പെട്രാടോസ് ബോക്സിനുള്ളിൽ വെച്ച് നൽകിയ കിടിലൻ പാസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരങ്ങൾ നോക്കി നിൽക്കെ ജേമി മക്ലാരൻ വലയിലേക്ക് അടിച്ചു മത്സരത്തിൽ മോഹൻ ബഗാന്റെ ആധിപത്യം ഉറപ്പിച്ചു. ഇന്ത്യയെ തോൽപ്പിക്കാൻ ഈ തന്ത്രങ്ങൾ പയറ്റണം; പാക് ടീമിന് ഉപദേശവുമായി ഷാഹീദ് അഫ്രീദി രണ്ടാം പകുതിയിൽ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എബിൻ, ബോർജസ് എന്നിവർക്ക് പകരം ട്രുജില്ലോ, നവോച്ച എന്നിവർ കളത്തിലെത്തി. കളത്തിലിറങ്ങി മൂന്ന് മിനിറ്റ് പൂർത്തിയാക്കും മുൻപ് തന്നെ നവോച്ച മഞ്ഞ കാർഡും കാണേണ്ടി വന്നു. ബ്ലാസ്റ്റേഴ്സ് നിരയിൽ കെവിൻ യോക് വന്നതോടെ കളിയുടെ രീതി മാറി. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ ചെറുതും വലുതുമായി നിരവധി ആക്രമണത്തിന് യോക് ചുക്കാൻ പിടിച്ചെങ്കിലും സമനില ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഒടുവിൽ നിശ്ചിത സമയത്തിനു ശേഷമുള്ള ഏഴാമത്തെ മിനിറ്റിൽ (90+7) താപ്പ നൽകിയ ഫ്രീകിക്ക് ടോം അൽഡ്രെഡ് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ മോഹൻ ബഗാൻ സ്കോർ 2- 0 ആയി. ആദ്യ ദിനമായ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കുന്നുണ്ട്. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ എഫ്.സി ഗോവയും ഇന്റർ കാശിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. Mohun Bagan Beat Kerala Blasters 2-0 in ISL Opener as Maclaren, Aldred Strike in Kolkata
സി കെ നായിഡു ട്രോഫി: വരുൺ നായനാർക്ക് സെഞ്ച്വറി, ഝാർഖണ്ഡിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ ഒൻപത് റൺസിന്റെ നിർണ്ണായക ലീഡ് സ്വന്തമാക്കി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 283-ന് അവസാനിച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ വരുൺ നായനാരുടെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒരു റൺ എന്ന നിലയിലാണ്. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ എസ് എസ്. അക്ഷയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ തുടർന്നെത്തിയ വരുൺ നായനാരും അഭിഷേക് ജെ നായരും ചേർന്നുള്ള 107 റൺസിന്റെ കൂട്ടുകെട്ട് കേരളത്തിന് കരുത്തായി. 45 റൺസെടുത്ത അഭിഷേക്, തനീഷിന്റെ പന്തിൽ റോബിൻ മിൻസ് പിടിച്ച് പുറത്തായി. തുടർന്നെത്തിയ അഹ്മദ് ഇമ്രാനും വരുണിന് മികച്ച പിന്തുണയായി. വരുൺ നിലയുറപ്പിച്ച് കരുതലോടെ ബാറ്റ് വീശിയപ്പോൾ തകർപ്പൻ ഷോട്ടുകളുമായി കളം നിറയുകയായിരുന്നു അഹ്മദ് ഇമ്രാൻ. ഇരുവരും ചേർന്ന് 78 പന്തുകളിൽ 80 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ വരുൺ ടൂർണമെന്റിലെ തന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറി പൂർത്തിയാക്കി. 108 റൺസെടുത്ത വരുണിനെ അഭിഷേക് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 15 ബൗണ്ടറികളടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്സ്. ഗോവയ്ക്കും മേഘാലയയ്ക്കും എതിരെ നടന്ന മത്സരങ്ങളിലും വരുൺ സെഞ്ച്വറി നേടിയിരുന്നു. പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India തുടർന്ന് ക്രീസിലെത്തിയ ഷോൺ റോജറും (1), രോഹൻ നായരും (7) കാര്യമായ ചെറുത്തുനില്പില്ലാതെ മടങ്ങി. എന്നാൽ ക്യാപ്റ്റൻ അഭിജിത് പ്രവീണും അഹ്മദ് ഇമ്രാനും ചേർന്ന 47 റൺസ് കേരളത്തിന് തുണയായി. അഹ്മദ് ഇമ്രാൻ 69-ഉം അഭിജിത് പ്രവീൺ 23-ഉം റൺസെടുത്ത് മടങ്ങി. എട്ടാമനായെത്തി 14 റൺസെടുത്ത ജിഷ്ണുവിന്റെ ഇന്നിങ്സും ലീഡ് നേടുന്നതിൽ നിർണ്ണായകമായി. ഒടുവിൽ 283 റൺസിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനമായി. ഝാർഖണ്ഡിന് വേണ്ടി മനീഷി നാലും അഭിഷേക് മൂന്നും കുനൈൻ ഖുറേഷി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. Kerala Secure Crucial Nine-Run Lead Over Jharkhand in U-23 C.K. Nayudu Trophy as Varun Nayanar Smashes Third Consecutive Century
ഇന്ത്യയെ തോൽപ്പിക്കാൻ ഈ തന്ത്രങ്ങൾ പയറ്റണം; പാക് ടീമിന് ഉപദേശവുമായി ഷാഹീദ് അഫ്രീദി
കൊളംബോ : ഇന്ത്യ - പാകിസ്ഥാന് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് ശേഷം നടക്കുന്ന മത്സരത്തിൽ വിജയം നേടേണ്ടത് പാകിസ്ഥാന്റെ അഭിമാന പ്രശ്നം കൂടിയാണ്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിനെ എങ്ങനെ തകർക്കാൻ കഴിയും എന്ന ചോദ്യമാണ് പാക് ടീമിന് മുന്നിൽ ഉള്ളത്. ഈ ചോദ്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ മുൻ സൂപ്പർ താരം ഷാഹീദ് അഫ്രീദി. ടി20 ലോകകപ്പ്: ഇന്ത്യ - പാക് പോരാട്ടം നാളെ, മഴ കളി മുടക്കുമോ? ഇന്ത്യൻ സംഘത്തിനെതിരെ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞ് ശാന്തതയോടെ നേരിടണമെന്ന് ആണ് ഷാഹീദ് അഫ്രീദിയുടെ ഉപദേശം. കടുത്ത സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ അടിസ്ഥാന കാര്യങ്ങളാണ് വിജയം നിർണയിക്കുന്നത്. ബാറ്റിങ് , ബൗളിങ്, ഫീൽഡിങ് എന്നീ മൂന്ന് മേഖലകളിലും പിഴവ് കുറക്കുന്ന ടീം ആകും വിജയം സ്വന്തമാക്കുക. ഇപ്പോഴത്തെ പാകിസ്ഥാൻ ടീമിന്റെ ഘടന മികച്ചതാണ്. പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India എട്ടാം നമ്പർ വരെ ബാറ്റിങ് ചെയ്യാൻ താരങ്ങൾ ഉള്ളത് ടീമിന് ഗുണം ചെയ്യും. ആദ്യ വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ടാലും ആക്രമണ സ്വഭാവത്തോടെ ബാറ്റിങ് തുടരാൻ ടീമിന് കഴിയും. ഇന്നിങ്സിന്റെ ഭൂരിഭാഗം സമയവും ക്രീസിൽ പിടിച്ചുനിൽക്കുകയാണ് ബാറ്റർമാർ ചെയ്യേണ്ട പ്രധാന കാര്യമെന്നും അഫ്രിദി പറഞ്ഞു. ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ “പാക് ടീമിന്റെ മുൻനിര ആറു ബാറ്റ്സ്മാൻമാർക്ക് 15–16 ഓവർ വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറാം വിക്കറ്റ് വീണതിന് ശേഷം ശേഷിക്കുന്ന 24 പന്തുകൾ അവസാന രണ്ട് ഹിറ്റർമാർ നോക്കിക്കോളും, അവർക്ക് ടീമിനായി മികച്ച സ്കോർ കണ്ടെത്താൻ കഴിയും'' അഫ്രിദി പറഞ്ഞു. ഓപ്പണർമാരുടെ പ്രധാന ജോലി റൺറേറ്റ് നിലനിർത്തുന്നതിനൊപ്പം വിക്കറ്റ് അനാവശ്യമായി നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. Afridi Advises Caution and Discipline for Pakistan Against India in T20 World Cup 2026
ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് കൈ കൊടുക്കുമോ? പാക് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെ
കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മഴ കുളമാക്കിയില്ലെങ്കിൽ മികച്ച ഒരു മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം. ഇരു രാജ്യങ്ങളുടെ ഇടയിലുള്ള തർക്കങ്ങൾ ഈ മത്സരത്തെയും സ്വാധീനിക്കും എന്ന് ഉറപ്പാണ്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന മത്സരങ്ങളിൽ ടോസിന് ശേഷം ക്യാപ്റ്റന്മാർ പരസ്പരം കൈ കൊടുക്കാൻ തയ്യാറായിരുന്നില്ല. പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India നാളെ നടക്കുന്ന മത്സരത്തിലും ഇതേ രീതി തുടരാനാണ് സാധ്യത. മത്സരം ആരംഭിക്കും മുൻപ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഹസ്തദാനം നൽകുമോ എന്ന ചോദ്യത്തിന് പാക് ക്യാപ്റ്റൻ സൽമാൻ കൃത്യമായി മറുപടി പറയാൻ തയ്യറായില്ല. “നാളെ കണ്ടറിയാം,” എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ക്യാപ്റ്റൻ നൽകിയ മറുപടി. മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ '' മത്സരത്തിന്റെ തുടക്കം മുതൽ ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് വേണം ടീമുകൾ കളിക്കാൻ, അത് ഈ മത്സരത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് സൽമാൻ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളുടെ റെക്കോർഡുകൾക്ക് പ്രാധാന്യമില്ല. ഇത് പുതിയ ഒരു മത്സരമാണ്. ചരിത്രം മാറ്റാൻ കഴിയില്ലെങ്കിലും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ച് ജയിക്കാൻ ശ്രമിക്കുമെന്നും പാക് ക്യാപ്റ്റൻ സൽമാൻ വ്യക്തമാക്കി. Salman Ali Agha Calls for Spirit of Cricket Ahead of India Pakistan T20 World Cup 2026 Clash
ഇന്ത്യൻ ടീം കൊളംബോയിൽ, ഒപ്പം അഭിഷേകും; ആരാണ് പാകിസ്ഥാന്റെ ആ 'ട്രംപ് കാർഡ്'? (വിഡിയോ)
കൊളംബോ: പാകിസ്ഥാനെതിരായ ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിനായി ഇന്ത്യൻ ടീം കൊളംബോയിൽ എത്തി. വയറിലെ അണുബാധയെ തുടർന്നു നമീബിയക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന അഭിഷേക് ശർമയും ടീമിനൊപ്പം കൊളംബോയിലെത്തിയിട്ടുണ്ട്. എന്നാൽ അഭിഷേക് പൂർണ ആരോഗ്യം വീണ്ടെടുത്തെങ്കിൽ മാത്രമേ ഇലവനിലേക്ക് പരിഗണിക്കപ്പെടുകയുള്ളു. അഭിഷേകിനു പകരം സഞ്ജു സാംസൺ തന്നെ ഓപ്പണറാകാനുള്ള സാധ്യതയാണ് മുന്നിൽ. ശനിയാഴ്ച നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റ് വിലയിരുത്തിയ ശേഷമായിരിക്കും അഭിഷേകിന്റെ കാര്യത്തിൽ അന്തിമ തീരുമാനം മാനേജ്മെന്റ് എടുക്കുക. അതേസമയം ഓപ്പണർ സ്ഥാനത്തേക്ക് വാഷിങ്ടൻ സുന്ദറിനേയും ടീം പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ചു ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിർണായക പോരാട്ടത്തിൽ ഇത്തരമൊരു പരീക്ഷണത്തിനു ടീം മുതിരുമോ എന്ന കാര്യവും സംശയമാണ്. അഭിഷേകിന്റെ ആരോഗ്യ നില സംബന്ധിച്ച് സഹ താരം അർഷ്ദീപ് സിങ് പങ്കിട്ട വിഡിയോയിൽ താരം സംസാരിക്കുന്നുണ്ട്. എങ്ങനെയുണ്ടെന്നു അർഷ്ദീപ് ചോദിക്കുമ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അഭിഷേക് പരിപ്പും ചോറും വളരെ നല്ലതാണ്. എനിക്ക് സുഖം എന്നു മറുപടി നൽകുന്നുണ്ട്. New Delhi ✈️ Colombo with #TeamIndia #T20WorldCup | #MenInBlue pic.twitter.com/ydS83omczx — BCCI (@BCCI) February 14, 2026 മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ Daal-rice khao, jaldi theek ho jaao! pic.twitter.com/aKEpKCw08G — Punjab Kings (@PunjabKingsIPL) February 13, 2026 വയറിലെ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെയാണ് താരത്തിനു രണ്ടാം മത്സരം നഷ്ടമായത്. അഭിഷേകിനു ഒന്നോ, രണ്ടോ മത്സരങ്ങൾ നഷ്ടമാകുമെന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ അഭിഷേകിന്റെ മാതാപിതാക്കളും കൊളംബോയിൽ എത്തിയിട്ടുണ്ട്. പാക് നായകൻ പറയുന്നു... പാകിസ്ഥാനും ഇന്ത്യക്കെതിരായ പോരാട്ടത്തിനു ഒരുങ്ങിക്കഴിഞ്ഞെന്നു നായകൻ സൽമാൻ ആഘ. കൊളംബോയിൽ നടന്ന മത്സരത്തിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പാക് നായകൻ തയ്യാറെടുപ്പുകൾ വിശദീകരിച്ചത്. പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിനെ സൽമാൻ ആഘ പ്രശംസിച്ചു. പാകിസ്ഥാനെ സംബന്ധിച്ച് എല്ലാ താരങ്ങളും നിർണായകമാണ്. എങ്കിലും ഇന്ത്യക്കെതിരായ പോരാട്ടത്തിൽ ഉസ്മാൻ താരിഖ് തങ്ങളുടെ ട്രംപ് കാർഡാണെന്നു പാക് ക്യാപ്റ്റൻ എടുത്തു പറഞ്ഞു. അവസാന 19 പന്തില്‍ 70 റണ്‍സ്! ഒമാന്‍ മുന്നില്‍ റണ്‍ മല തീര്‍ത്ത് അയര്‍ലന്‍ഡ് India vs Pakistan, T20 World Cup, Team India: A little more than 24 hours to go before the most anticipated rivalry in cricket
മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ
കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം നാളെ കൊളംബോയില്‍. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം അണപൊട്ടുമെന്നു ഉറപ്പ്. ബംഗ്ലാദേശിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു ആദ്യം പ്രാഖ്യാപിച്ചെങ്കിലും പിന്നീട് സമ്മര്‍ദ്ദത്തിനു വഴങ്ങി പാകിസ്ഥാന് ഇന്ത്യക്കെതിരെ കളിക്കാമെന്നു സമ്മതിച്ചാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. ഇരു ടീമുകളും തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഫോമിലാണ്. മത്സരത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. എന്നാല്‍ പാകിസ്ഥാനെ അങ്ങനെ എഴുതിത്തള്ളേണ്ടതില്ലെന്നാണ് അവരുടെ ആദ്യ രണ്ട് കളികളിലേയും പ്രകടനം കാണിക്കുന്നത്. മത്സരത്തില്‍ ചില താരങ്ങളുടെ നേര്‍ക്കുനേര്‍ പോരും ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നുണ്ട്. ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ അഭിഷേക്- അഫ്രീദി ഭക്ഷ്യവിഷബാധയേറ്റ് വിശ്രമിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ നാളെ കൡക്കാനിറങ്ങിയാല് അഫ്രീദി- അഭിഷേക് പോരാട്ടം കാണാം. ലോകത്തെ ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേകിനു ആദ്യ കളിയില്‍ പൂജ്യത്തിനു മടങ്ങേണ്ടി വന്നു. രണ്ടാം മത്സരം കളിക്കാനും സാധിച്ചില്ല. സമീപകാലത്ത് ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കം നല്‍കുന്നത് അഭിഷേകാണ്. പവര്‍ പ്ലേയില്‍ താരം അതിവേഗം റണ്‍സ് അടിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചു നിര്‍ണായകമാണ്. അഭിഷേക് ഇറങ്ങിയാല്‍ ഷഹീനെ എപ്രകാരം നേരിടുമെന്നാണ് ആകാംക്ഷ ജനിപ്പിക്കുന്നത്. നേരത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോര് നടന്നപ്പോള്‍ ഷഹീന് അഫ്രീദിയുടെ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ സിക്സര്‍ തൂക്കിയാണ് അഭിഷേക് സ്വാഗതമോതിയത്. സമാന ആക്രമണമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക സ്പിന്നര്‍മാര്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞു സഹായിക്കുന്നുണ്ട്. ഇരു ടീമുകളിലേയും സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ നിര്‍ണായക റോളുണ്ടാകും. ഇന്ത്യയുടെ വജ്രായുധം വരുണ്‍ ചക്രവര്‍ത്തിയാണ്. ആറ് പന്തുകളും ആറ് വ്യത്യസ്ത രീതിയില്‍ എറിയാനും എതിര് ബാറ്ററെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ മൈന്‍ഡ് ഗെയിം കളിക്കാനും കെല്‍പ്പുള്ള വരുണ്‍ ഇന്ത്യ പിന്നാക്കം പോകുന്ന ഒട്ടുമിക്ക മത്സരങ്ങളിലും നിര്‍ണായക വിക്കറ്റെടുത്തു ബ്രേക്ക് ത്രൂ നല്‍കാറുണ്ട്. അക്ഷര്‍ പട്ടേലാണ് മറ്റൊരു സ്പിന്നര്‍. ഒരു സ്പിന്നറെ കൂടി നാളെ പ്ലെയിങ് ഇലവനിലേക്ക് എത്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. പാക് നിരയില്‍ അബ്രാര്‍ അഹമ്മദ്, ഷദബ് ഖാന് എന്നിവര്‍ക്കൊപ്പം ഉസ്മാന് താരിഖിന്റെ സാന്നിധ്യം അവര്‍ക്ക് കരുത്താണ്. ഇവര്‍ക്ക് പുറമേ സയിം അയൂബ്, മുഹമ്മദ് നവാസ് എന്നിവരും സ്പിന്നര്‍മാരായുണ്ട്. ഈ സ്പിന്‍ നിരയെ മെരുക്കാന്‍ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുക ശിവം ദുബെയെയായിരിക്കും. മധ്യനിരയില്‍ സ്പിന്നിനെ വിദഗ്ധമായി കളിക്കാന്‍ ദുബെ മികവ് കാണിക്കാറുണ്ട്. അതിനാല്‍ തന്നെ ദുബെയും പാക് സ്പിന്നര്‍മാരും തമ്മിലുള്ള പോരിനും നാളെ കൊളംബോ സാക്ഷി നിന്നേക്കും. പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി കൊളംബോയിലെ ഇന്ത്യ കൊളംബോ ഇന്ത്യയെ സംബന്ധിച്ചു വിജയങ്ങളുടെ പറുദീസയാണ്. 2009നു ശേഷം 15 ടി20 മത്സരങ്ങള്‍ ഈ പിച്ചില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. അതില്‍ 11 മത്സരങ്ങളും ഇന്ത്യ ജയിച്ചു. നാല് മത്സരങ്ങള്‍ മാത്രമാണ് തോറ്റിട്ടുള്ളത്. അഭിഷേക് ഇല്ലെങ്കില്‍ സഞ്ജു അഭിഷേക് ശര്‍മ നാളെ കളിക്കുന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. അഭിഷേക് കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണ് വീണ്ടും അവസരം കിട്ടിയേക്കും. നമീബിയക്കെതിരായ പോരാട്ടത്തില്‍ അഭിഷേകിനു പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജു 7 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 22 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കിയെങ്കിലും ഇന്നിങ്സ് അധികം നീണ്ടില്ല. എങ്കിലും അഭിഷേക് ഇറങ്ങിയില്ലെങ്കില്‍ നറുക്ക് സഞ്ജുവിനു തന്നെ വീഴും. കുല്‍ദീപ്, വാഷിങ്ടന്‍ ടീമില്‍ മൂന്നാമതൊരു സ്പിന്നറെ കളിപ്പിക്കാന്‍ ആലോചന വന്നാല്‍ ഒരുപക്ഷേ കുല്‍ദീപ് യാദവിനു അവസരം കിട്ടിയേക്കും. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍ക്ക് പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. അര്‍ഷ്ദീപ് സിങ്, റിങ്കു സിങ് എന്നിവരില്‍ ഒരാള്‍ അങ്ങനെ വന്നാല്‍ ഇലവനില്‍ നിന്നു മാറി നിന്നേക്കും. മറ്റൊരു സ്പിന്‍ ഓപ്ഷന് വാഷിങ്ടന്‍ സുന്ദറാണ്. താരത്തിനു ബാറ്റിങിലും മികവ് പുലര്‍ത്താന്‍ സാധിക്കുമെന്നതിനാല്‍ റിങ്കുവിനെ മാറ്റി ഇലവനില്‍ ഇറക്കാനും സാധ്യതയുണ്ട്. മഴ കളിക്കുമോ മഴയുടെ ആശങ്ക നിലവില്‍ കൊളംബോയിലുണ്ട്. മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാന്‍ 60 ശതമാനം സാധ്യതയാണ് പ്രവചിക്കുന്നത്. വൈകീട്ട് 7 മുതലാണ് മത്സരം. ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍ T20 World Cup, India vs Pakistan: Suryakumar Yadav's India will aim to extend their impressive record at the R Premadasa Stadium in Colombo
അവസാന 19 പന്തില്‍ 70 റണ്‍സ്! ഒമാന്‍ മുന്നില്‍ റണ്‍ മല തീര്‍ത്ത് അയര്‍ലന്‍ഡ്
കൊളംബോ: ഒമാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ കൂറ്റന്‍ സ്കോറുയര്‍ത്തി അയര്‍ലന്‍ഡ്. നിശ്ചിത ഓവറില്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നേടി ഒമാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഈ തീരുമാനം ശരിയാണെന്നു തെളിഞ്ഞു. എന്നാല്‍ അവസാന ഓവറുകളില്‍ ഒമാന്റെ കൈയില്‍ കാര്യങ്ങള്‍ നിന്നില്ല. അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ 64 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 താരങ്ങളെ നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍, ഗരെത് ഡെല്‍നി എന്നിവരുടെ അര്‍ധ ശതകങ്ങളും ഏഴാമനായി എത്തി അതിവേഗം റണ്‍സടിച്ച ജോര്‍ജ് ഡോക്ക്റെലിന്റെ ബാറ്റിങും അയര്‍ലന്‍ഡിനെ കൂറ്റന്‍ സ്കോറിലെത്തിച്ചു. 17ാം ഓവറിലെ അഞ്ചാം പന്തില്‍ ഡെല്‍നി പുറത്താകുമ്പോള്‍ അയര്‍ലന്‍ഡ് സ്കോര്‍ 165 റണ്‍സെന്ന നിലയിലായിരുന്നു. ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ പിന്നീടെത്തിയ ഡോക്ക്റെല്‍ കൊളംബോ മൈതാനത്തെ തീ പിടിപ്പിക്കുന്ന ബാറ്റിങ് പുറത്തെടുത്തു. താരം വെറും 9 പന്തില്‍ 5 സിക്സുകള്‍ സഹിതം 35 റണ്‍സ് വാരി. അവസാന 19 പന്തില്‍ അയര്‍ലന്‍ഡ് നേടിയത് 70 റണ്‍സ്! ക്യാപ്റ്റന്‍ ടക്കര്‍ സെഞ്ച്വറി വക്കിലെത്തി. താരം 51 പന്തില്‍ 10 ഫോറും 4 സിക്സും സഹിതം 94 റണ്‍സ് അടിച്ചെടുത്തു. ഡെല്‍നി 30 പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 56 റണ്‍സ് സ്വന്തമാക്കി. കളി അവസാനിക്കുമ്പോള്‍ ടക്കറും ഡോക്ക്റെലും പുറത്താകാതെ നിന്നു. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക ireland vs oman, T20 World Cup: Lorcan Tucker's whirlwind 94 has helped Ireland score 235 runs against Oman in Colombo
ലോകകപ്പ് നേടി, ഇനി 10ാം ക്ലാസ് പരീക്ഷ! വൈഭവ് സൂര്യവംശി വീണ്ടും സ്കൂളിലേക്ക്
പട്ന: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14കാരന് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി വീണ്ടും സ്കൂള്‍ ജീവിതത്തിലേക്ക്. ലോകകപ്പ് നേടിയ ആവേശവുമായി വൈഭവ് 10ാം ക്ലാസിലെ ബോര്‍ഡ് എക്സാമിനുള്ള തയ്യാറെടുപ്പിലാണ്. സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ വ്യക്തമാക്കി. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ വ്യക്തമാക്കി. പത്താം ക്ലാസ് ബോര്‍ഡ് എക്സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് നേരിട്ട് വാങ്ങിയിട്ടുണ്ട്. താരത്തിന്റെ സ്കൂളിലേക്കുള്ള തിരിച്ചു വരവ് ടീച്ചര്‍മാരിലും മാതാപിതാക്കളിലും സഹ പാഠികളിലുമൊക്കെ ആവേശം നിറയ്ക്കുന്നതു തന്നെയാണ്. എങ്കിലും വൈഭവ് ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണ്. പരീക്ഷ എഴുതാനാണ് വരുന്നത്. ഇത് അക്കാദമിക് പിച്ചാണ് ക്രിക്കറ്റ് പിച്ചല്ല. അതിനാല്‍ അതിന്റേതായ ഗൗരവം വിഷയത്തിനുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഈ മാസം 17 മുതലാണ് ബോര്‍ഡ് എക്സാം ആരംഭിക്കുന്നത്. കോണ്ടം കിട്ടാനില്ല! 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീർന്നു; ശൈത്യകാല ഒളിംപിക്സിൽ പ്രതിസന്ധി ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന് ലോകകപ്പില്‍ അടിച്ചെടുത്തു. ലോകകപ്പിലാകെ താരം 30 സിക്സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്. 'കമോണ്‍ ബ്ലാസ്റ്റേഴ്സ്'! വീണ്ടും 'ഐഎസ്എല്‍' കാലം; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം India's 14-year-old U19 World Cup hero Vaibhav Sooryavanshi is set to return to student life as he prepares for his Class 10 board exams
'കമോണ്‍ ബ്ലാസ്റ്റേഴ്സ്'! വീണ്ടും 'ഐഎസ്എല്‍'കാലം; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
കൊല്‍ക്കത്ത: പഴയ പകിട്ടും പത്രാസും ഒന്നുമില്ലെങ്കിലും ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പോരാട്ടങ്ങള്‍ക്ക് ഇന്ന് വീണ്ടും തുടക്കം. വൈകീട്ട് അഞ്ചിനു നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്- കേരള ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് തന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ്സി ഗോവ- ഇന്റര്‍ കാശിയെ നേരിടും. ലീഗില്‍ ഇത്തവണ 91 മത്സരങ്ങളാണ് അരങ്ങേറുക. മത്സരങ്ങള്‍ ലൈവായി ഫാന്‍ കോഡ് ആപ്പില്‍ കാണാം. 14 ടീമുകളാണ് ഈ സീസണില്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്. ബംഗളൂരു എഫ്സി, ചെന്നൈയിന് എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, ഇന്റര്‍ കാശി, ജംഷ്ഡപുര് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മുഹമ്മദന്‍സ്, മോഹന്‍ ബഗാന്, മുംബൈ സിറ്റി എഫ്സി, നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്സി, പഞ്ചാബ് എഫ്സി, സ്പോര്‍ടിങ് ഡല്‍ഹി എന്നിവയാണ് ടീമുകള്‍. ഐഎസ്എല്‍ ഫുട്ബോള്‍ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കളിക്കും. എഫ്സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാം കളി. ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ വൈകീട്ട് അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സ്പോണ്‍സര്‍മാരില്ലാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സീസണ് തുടങ്ങേണ്ടിയിരുന്നത്. ആകെ 14 ടീമുകള്‍ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. 2025-26 സീസണ് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒന്‍പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മെയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പരിചിത മുഖങ്ങള്‍ ഒഴിഞ്ഞ പുത്തന്‍ ഛായയിലുള്ള ബ്ലാസ്റ്റേഴ്സാണ് കളത്തിലെത്തുന്നത്. മുന്നേറ്റത്തില്‍ വിക്ടര്‍ ബര്‍ത്തോമ്യു, കെവിന് യോക്ക്, മധ്യനിരയില്‍ മര്‍ലോണ്‍ റൂസ്, പ്രതിരോധത്തില്‍ ഒമര്‍ ബാ എന്നിവരാണ് വിദേശ താര സാന്നിധ്യങ്ങള്‍. സച്ചിന് സുരേഷ്, ഹോര്‍മിപാം, വിബിന് മോഹന്‍, റൗളിന് ബോര്‍ഗസ്, കോറു സിങ് എന്നീ മികച്ച ഇന്ത്യന്‍ താരങ്ങളും കൊമ്പന്മാര്ക്കൊപ്പമുണ്ട്. സ്പാനിഷ് പരിശീലകന് ഡേവിഡ് കറ്റാലയാണ് ബ്ലാസ്റ്റേഴ്സിനായി ഇത്തവണ തന്ത്രമൊരുക്കുന്നത്. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക ISL, Mohun Bagan vs Kerala Blasters: The long wait is finally over
ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്'യുഎസ്എ
ചെന്നൈ: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് യുഎസ്എ സൂപ്പര്‍ 8 പ്രതീക്ഷകള്‍ നിലനിര്‍ത്തി. നിര്‍ണായക പോരാട്ടത്തില്‍ അവര്‍ 93 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കി. ടോസ് നേടി നെതര്‍ലന്‍ഡ്സ് അമേരിക്കയെ ബാറ്റിങിനു വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ യുഎസ്എ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് സ്വന്തമാക്കി. എന്നാല്‍ ഓറഞ്ച് സംഘത്തെ ഒരുനിലയ്ക്കും മികവിലേക്കുയരാന്‍ യുഎസ്എ ബൗളിങ് നിര സമ്മതിച്ചില്ല. നെതര്‍ലന്‍ഡിന്റെ പോരാട്ടം വെറും 15.5 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ചാണ് അമേരിക്ക ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം ആഘോഷിച്ചത്. ജയത്തോടെ അവര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ബൗളിങില്‍ തിളങ്ങിയ ബാസ് ഡെ ലീഡാണ് നെതര്‍ലന്‍ഡ്സ് ബാറ്റിങ് നിരയിലേയും ടോപ് സ്കോറര്‍. താരം 17 പന്തില്‍ ഓരോ സിക്സും ഫോറും തൂക്കി 23 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സാണ് തിളങ്ങിയ മറ്റൊരാള്‍. 13 റണ്‍സെടുത്ത മാക്സ് ഓ ഡോഡ്, 10 റണ്‍സെടുത്ത വാന്‍ ഡെര്‍ മെര്‍വെ എന്നിവരും രണ്ടക്കം കടന്നു. മറ്റാരും ക്രീസില്‍ അധികം നിന്നില്ല. യുഎസ്എക്കായി ഹര്‍മീത് സിങ് മികച്ച ബൗളിങുമായി കളം വാണു. താരം 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്തു. ഇന്ത്യ, പാകിസ്ഥാന് ടീമുകള്‍ക്കെതിരെ ബൗളിങില്‍ തിളങ്ങിയ ഷാഡ്ലി വാന്‍ ഷാല്‍വിക് ഇത്തവണ 3 വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളില്‍ നിന്നു ഷാല്‍വികിന്റെ വിക്കറ്റ് നേട്ടം 11ആയി. മുഹമ്മദ് മൊഹ്സിന്‍ രണ്ട് വിക്കറ്റെടുത്തു. നോസ്തുഷ് കെന്‍ജില്‍ഗെ ഒരു വിക്കറ്റും സ്വന്തമാക്കി. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക നേരത്തെ സായ്തേജ മുക്കാമല നേടിയ അര്‍ധ സെഞ്ച്വറിയാണ് യുഎസ്എയ്ക്ക് കരുത്തായത്. താരം 51 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 79 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യയെ ഞെട്ടിച്ച ശുഭം രഞ്ജനെ ഇത്തവണയും തിളങ്ങി. താരം 24 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്നു. ടൂര്‍ണമെന്റില്‍ ആദ്യമായി ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍ മികവിലേക്കുയര്‍ന്നു. സ്ഥാനം കയറി യുഎസ്എ ക്യാപ്റ്റന്‍ ഇത്തവണ ഓപ്പണിങ് ഇറങ്ങി. താരം 22 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 36 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ഷയാന്‍ ജഹാംഗീറും യുഎസ്എ സ്കോറിലേക്ക് നിര്‍ണായക സംഭാവന നല്കി. നെതര്‍ലന്‍ഡ്സിനായി ബാസ് ഡെ ലീഡ് വീണ്ടും മികച്ച ബൗളിങുമായി കളം വാണു. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ലോഗന് വാന്‍ ബീക്, കെയ്ല്‍ ക്ലിന്, ഫ്രെഡ് ക്ലാസന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി usa vs netherlands, T20 World Cup: USA produced a spirited all-round performance to hammer the Netherlands
മുക്കാമലയുടെ മികവ്, ഇന്ത്യയെ വിറപ്പിച്ച ശുഭം രഞ്ജനെ വീണ്ടും; നെതര്‍ലന്‍ഡ്സിന് 197 റണ്‍സ് ലക്ഷ്യം
ചെന്നൈ: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനു മുന്നില്‍ മികച്ച സ്കോറുയര്‍ത്തി യുഎസ്എ. ടോസ് നേടി നെതര്‍ലന്‍ഡ്സ് അമേരിക്കയെ ബാറ്റിങിനു വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ യുഎസ്എ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് സ്വന്തമാക്കി. സായ്തേജ മുക്കാമല നേടിയ അര്‍ധ സെഞ്ച്വറിയാണ് യുഎസ്എയ്ക്ക് കരുത്തായത്. താരം 51 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 79 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യയെ ഞെട്ടിച്ച ശുഭം രഞ്ജനെ ഇത്തവണയും തിളങ്ങി. താരം 24 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്നു. സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും! ടൂര്‍ണമെന്റില്‍ ആദ്യമായി ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍ മികവിലേക്കുയര്‍ന്നു. സ്ഥാനം കയറി യുഎസ്എ ക്യാപ്റ്റന്‍ ഇത്തവണ ഓപ്പണിങ് ഇറങ്ങി. താരം 22 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 36 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ഷയാന്‍ ജഹാംഗീറും യുഎസ്എ സ്കോറിലേക്ക് നിര്‍ണായക സംഭാവന നല്കി. നെതര്‍ലന്‍ഡ്സിനായി ബാസ് ഡെ ലീഡ് വീണ്ടും മികച്ച ബൗളിങുമായി കളം വാണു. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ലോഗന് വാന്‍ ബീക്, കെയ്ല്‍ ക്ലിന്, ഫ്രെഡ് ക്ലാസന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക usa vs netherlands, T20 World Cup: Saiteja Mukkamalla slammed a fine half-century
സിംബാബ്വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക
ന്യൂഡല്‍ഹി: ടി20 ലോകകപ്പിൽ സിംബാബ്വെയോടു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി അട്ടിമറിക്കപ്പെട്ട ഓസ്ട്രേലിയക്ക് നിര്‍ണായക ഓള് റൗണ്ടറുടെ പരിക്ക് പുതിയ തലവേദന. മാര്‍ക്കസ് സ്റ്റോയിനിസിനാണ് മത്സരത്തിനിടെ പരിക്കേറ്റത്. സ്വന്തം ബൗളിങില്‍ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ കൈ വിരലിനാണു പരിക്കേറ്റത്. പിന്നാലെ ഫിസിയോ ഗ്രൗണ്ടിലെത്തി. താരം കളത്തില്‍ നിന്നു പിന്മാറുകയും ചെയ്തു. തന്റെ ഓവറിന്റെ അഞ്ചാം പന്തിലാണ് താരം ഷോട്ട് തടുക്കാന്‍ ശ്രമിച്ചത്. സ്റ്റോയിനിസ് കളം വിട്ടതോടെ ഈ ഓവറിലെ അവസാന പന്ത് എറിഞ്ഞത് കാമറൂണ്‍ ഗ്രീനാണ്. സിംബാബ്വെക്കെതിരായ പോരാട്ടത്തില്‍ താരം മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പരിക്കേറ്റു മടങ്ങിയത്. മത്സരത്തില്‍ 2.5 ഓവര്‍ എറിഞ്ഞ് താരം 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു നില്‍ക്കുന്നതിനിടെയാണ് പരിക്കേറ്റത്. പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി പിന്നീട് ഓസീസ് ബാറ്റിങിനു ഇറങ്ങിയപ്പോള്‍ സ്റ്റോയിനിസ് പരിക്ക് വക വയ്ക്കാതെ ക്രീസിലെത്തിയിരുന്നു. എന്നാല്‍ തിളങ്ങാനായില്ല. ഏഴാമനായി ക്രീസിലെത്തിയ സ്റ്റോയിനിസ് 4 പന്തില്‍ 6 റണ്‍സുമായി മടങ്ങി. നേരത്തെ അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ താരം ബാറ്റിങില്‍ തിളങ്ങിയിരുന്നു. 29 പന്തില്‍ സ്റ്റോയിനിസ് 45 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്കോററായി. പരിക്ക് സാരമുള്ളതാണോ എന്നു മെഡിക്കല്‍ സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും താരം തുടര്‍ന്നുള്ള മത്സരം കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരു. ലോകകപ്പിനു മുന്‍പ് ഓസീസിന് പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് അടക്കമുള്ള കരുത്തരായ താരങ്ങളുടെ അഭാവം തിരിച്ചടിയായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിനു തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തായിരുന്നു. താരത്തിനും ലോകകപ്പ് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ വിവരം. പകരം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ടീമിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും! zimbabwe vs australia, T20 World Cup: Marcus Stoinis sustained a hand injury against Zimbabwe while attempting to stop a ball off his own bowling
പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട സ്ഥലത്തു നിന്നു പൊരുതിക്കയറി വിജയം സ്വന്തമാക്കി യുഎഇ. കാനഡയെ അവര്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. യുഎഇ 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സടിച്ചാണ് വിജയം പിടിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ യുഎഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്. 13ാം ഓവര്‍ വരെ മത്സരം കാനഡയുടെ കൈയിലായിരുന്നു. എന്നാല്‍ യുഎഇക്കായി ആറാം സ്ഥാനത്ത് ബാറ്റിങിനെത്തിയ സൊഹൈബ് ഖാന്റെ കാമിയോ ഇന്നിങ്സ് കാനഡയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. നാല് വീതം സിക്സും ഫോറും സഹിതം 29 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ മികവാണ് നിര്‍ണായകമായത്. ഓപ്പണര്‍ ആര്യാംശ് ശര്‍മ ഒരറ്റം കാത്ത് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ പൊരുതി നിന്നതും യുഎഇ ജയത്തിനു നട്ടെല്ലായി. താരം 53 പന്തില്‍ 6 ഫോറും 3 സിക്സും സഹിതം 74 റണ്‍സെടുത്തു. യുഎഇ നിരയില്‍ ഇരുവരും ഒഴിച്ച് ഇറങ്ങിയ മറ്റാരും രണ്ടക്കം കണ്ടില്ല. സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും! കാനഡയ്ക്കായി സാദ് ബിന്‍ സഫര്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. താരത്തിന്റെ 4 ഓവറുകള്‍ നേരത്തെ കഴിഞ്ഞതോടെ കാനഡ കളിയും കൈവിട്ടു. ടോസ് നേടി കാനഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ കാനഡയ്ക്കു ഹര്‍ഷ് ടാകറിന്റെ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. താരം 41 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 50 റണ്‍സ് അടിച്ചെടുത്തു. നവ്നീത് ധലിവാല്‍ (34), ശ്രേയസ് മൊവ്വ (21) എന്നിവരും കനേഡിയന്‍ നിരയില്‍ തിളങ്ങി. ഒമാന്‍ നിരയില്‍ ജുനൈദ് സിദ്ദിഖി ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.ീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം. ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍ canada vs uaem T20 World Cup: UAE secured their second-ever T20 World Cup win by defeating Canada by five wickets in Delhi
സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്നത്തെ ആദ്യ പോരില്‍ സിംബാബ്വെ വന്‍ അട്ടിമറിയുമായി കളം വാണപ്പോള്‍ മുന്‍ ചാംപ്യന്മാരും കരുത്തരുമായ ഓസ്ട്രേലിയ കൊളംബോ മൈതാനത്ത് ഉത്തരമില്ലാതെ നിന്നു. ഇതാദ്യമല്ല ലോകകപ്പ് വേദിയില്‍ സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിക്കുന്നത്. 1983ലെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലും സമാന രീതിയില്‍ തന്നെ ആഫ്രിക്കന്‍ ടീം ഓസീസിനെ അട്ടിമറിച്ചിട്ടുണ്ട്. ഇന്നത്തെ ജയത്തോടെ ലോകകപ്പില്‍ മൂന്നാം തവണയാണ് സിംബാബ്വെ മൈറ്റി ഓസീസിനെ പഞ്ഞിക്കിട്ടത്. ഈ ഫലം ഇന്ത്യയെ സംബന്ധിച്ചു ഭാഗ്യമായി മാറുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ കണക്കുകളാണ് ആരാധകരെ അതിനു പ്രേരിപ്പിക്കുന്നത്. അതായത് സിംബാബ്വെ അട്ടിമറി നടത്തിയ രണ്ട് ലോകകപ്പുകളിലും കിരീടം സ്വന്തമാക്കിയത് ഇന്ത്യയാണ്! പകച്ച് പോയി ഓസ്ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്വെ; ലോകകപ്പില്‍ വന്‍ അട്ടിമറി! 1983 1983ലെ ലോകകപ്പില്‍ നോട്ടിങ്ഹാമില്‍ നടന്ന പോരാട്ടത്തില്‍ സിംബാബ്വെ 13 റണ്‍സിനാണ് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ഓസ്ട്രേലിയയെ അട്ടിമറിക്കുന്നത്. ആ ലോകകപ്പിലാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി കന്നി ഏകദിന ലോക കിരീടം ഉയര്‍ത്തിയത്. കപിലിന്റെ ചെകുത്താന്മാര് എന്നു പില്ക്കാലത്ത് ഖ്യാതി നേടിയ ഇന്ത്യന്‍ സംഘം ഫൈനലില്‍ ഇരട്ട ലോക ചാംപ്യന്മാരായി എത്തി ഹാട്രിക്ക് കിരീടം സ്വപ്നം കണ്ട വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് കന്നി ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്. 2007 ടി20 ലോകകപ്പിന്റെ ആദ്യ അധ്യായത്തിലാണ് പിന്നീട് സിംബാബ്വെ ഓസ്ട്രേലിയയെ വീണ്ടും അട്ടിമറിച്ചത്. പ്രോസ്പര്‍ ഉത്സേയയുടെ നേതൃത്വത്തില്‍ എത്തിയ സിംബാബ്വെ റിക്കി പോണ്ടിങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഓസീസ് സംഘത്തെയാണ് അട്ടിമറിച്ചത്. 5 വിക്കറ്റ് വിജയമാണ് സിംബാബ്വെ അന്ന് സ്വന്തമാക്കിയത്. ആ ലോകകപ്പിലും കിരീടം ഇന്ത്യ നേടി. ഇന്ത്യയുടെ രണ്ടാം ലോക കിരീടവും ആദ്യ ടി20 ലോകകപ്പ് ട്രോഫിയും. എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ 5 റണ്‍സിനു വീഴ്ത്തിയാണ് പ്രഥമ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍ 2026 കൊളംബോയില്‍ നടന്ന പോരാട്ടത്തില്‍ 23 റണ്‍സിന്റെ മിന്നും ജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഓസീസിനെ സംബന്ധിച്ചു എളുപ്പം മറികടക്കാന്‍ സാധിക്കുന്ന സ്കോറായിരുന്നു. എന്നാല്‍ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. 19.3 ഓവറില്‍ 146 റണ്‍സില്‍ ഓസീസിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. ഗ്രൂപ്പ് എയില്‍ ഇന്ത്യ തുടരെ രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ഈ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്ക്കുന്ന ടീമും ഇന്ത്യയാണ്. സിംബാബ്വെ ഓസ്ട്രേലിയയെ തോല്‍പ്പിച്ച രണ്ട് ലോകകപ്പിലും കിരീടം ഇന്ത്യ സ്വന്തമാക്കിയ സ്ഥിതിക്ക് ഇത്തവണയും ഈ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം. Zimbabwe secured a historic victory over Australia in the T20 World Cup 2026
സഞ്ജുവിന്റെ പിന്‍ഗാമി; റിയാന്‍ പരാഗ് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍
ജയ്പുര്‍: ഐപിഎല്‍ പുതിയ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ യുവ താരം റിയാന്‍ പരാഗ് നയിക്കും. സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് മാറിയതിനെ തുടര്‍ന്നാണ് രാജസ്ഥാന് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ചില മത്സരങ്ങളില്‍ സഞ്ജുവിന്റെ അഭാവത്തില്‍ ടീം ക്യാപ്റ്റനായും റിയാന്‍ പരാഗ് കളത്തിലെത്തിയിരുന്നു. പിന്നാലെയാണ് പുതിയ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് അവരോധിതനാകുന്നത്. ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി 84 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 1566 റണ്‍സും റിയാന്‍ പരാഗിന്റെ അക്കൗണ്ടിലുണ്ട്. 7 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്സിനു കൈമാറിയപ്പോള്‍ ചെന്നൈ ടീമില്‍ നിന്നു വെറ്ററന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും സാം കറനേയുമാണ് രാജസ്ഥാന് ടീമിലെത്തിച്ചത്. ജഡേജ പ്രഥമ ഐപിഎല്‍ സീസണില്‍ കിരീടം നേടിയ രാജസ്ഥാന് ടീം അംഗം കൂടിയായിരുന്നു. തിരിച്ചു വരവില്‍ താരം ടീം ക്യാപ്റ്റനാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ റിയാന്‍ പരാഗിനാണ് നറുക്ക് വീണത്. ദീര്‍ഘനാള്‍ ടീമിനെ നയിച്ച ശേഷമാണ് പുതിയ സീസണിനു മുന്നോടിയായി സഞ്ജു രാജസ്ഥാന് ക്യാംപ് വിട്ടത്. ടീം വിടാനുള്ള ആഗ്രഹം സഞ്ജു നേരത്തെ തന്നെ രാജസ്ഥാന് ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് ചെന്നൈ 18 കോടിയ്ക്ക് സഞ്ജുവിനെ ടീമിലെത്തിച്ചത്. ധോനിയുടെ പിന്‍ഗാമിയായി ചെന്നൈ ക്യാപ്റ്റന്‍ സ്ഥാനത്തടക്കം കാണുന്നത് മലയാളി താരത്തെയാണെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പകച്ച് പോയി ഓസ്ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്വെ; ലോകകപ്പില്‍ വന്‍ അട്ടിമറി! Rajasthan Royals have named Riyan Parag as their captain for IPL 2026
ഓസ്ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍
കൊളംബോ: ടി20 ലോകകപ്പിലെ ആദ്യ അട്ടിമറി നടത്തി സിംബാബ്വെ കളം വാണപ്പോള്‍ വെട്ടിലായത് ഓസ്ട്രേലിയ. ഗ്രൂപ്പ് ബിയിലെ സൂപ്പര്‍ 8 സമവാക്യങ്ങളെ മുഴുവന്‍ പൊളിച്ചെഴുതുന്നതാണ് സിംബാബ്വെയുടെ ഓസീസിനെതിരായ വിജയം. ഇതോടെ ഇനിയുള്ള മത്സരങ്ങള്‍ ഓസീസിനു അതി നിര്‍ണായകമാണ്. സാധ്യതകള്‍ ഇങ്ങനെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് കടക്കുക. ഗ്രൂപ്പിലെ അവസാന മൂന്ന് ടീമുകള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകും. രണ്ടില്‍ രണ്ട് ജയങ്ങളുമായി ശ്രീലങ്കയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. തുടരെ രണ്ട് ജയങ്ങളുമായി സിംബാബ്വെ രണ്ടാം സ്ഥാനത്തുമുണ്ട്. രണ്ട് കളിയില്‍ ഒരു ജയവും ഒരു തോല്‍വിയുമായി ഓസീസ് മൂന്നാമത്. ഗ്രൂപ്പില്‍ ശേഷിക്കുന്ന രണ്ട് ടീമുകള്‍ അയര്‍ലന്‍ഡും ഒമാനമാണ്. ഇരു ടീമുകളും തുടരെ രണ്ട് കളികള്‍ തോറ്റ് നില്ക്കുന്നു. പകച്ച് പോയി ഓസ്ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്വെ; ലോകകപ്പില്‍ വന്‍ അട്ടിമറി! ഓസ്ട്രേലിയക്ക് മുന്നില്‍ ഇനി രണ്ട് മത്സരങ്ങളാണുള്ളത്. എതിരാളികള്‍ ശ്രീലങ്കയും ഒമാനും. ഇതില്‍ വിജയം അനിവാര്യമാണ്. വെറും ജയം അവരെ ചിലപ്പോള്‍ രക്ഷപ്പെടുത്തില്ല. വന്‍ ജയം സ്വന്തമാക്കി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തേണ്ട ബാധ്യതയും അവര്‍ക്കുണ്ട്. നെറ്റ് റണ്‍റേറ്റ് ഓസ്ട്രേലിയ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ശ്രീലങ്ക സിംബാബ്വെയെ തോല്‍പ്പിക്കുകയും സിംബാബ്വെ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റായിരിക്കും ആദ്യ രണ്ട് സ്ഥാനക്കാരെ നിര്‍ണായിക്കുക. റണ്‍റേറ്റില്‍ മുന്നിലുള്ള രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലെത്തും. ഓസ്ട്രേലിയ ശ്രീലങ്കയെ വീഴ്ത്തുകയും സിംബാബ്വെ ശ്രീലങ്കക്കെതിരെ അട്ടിമറി വിജയം നേടുകയും ചെയ്താല്‍ ഓസ്ട്രേലിയയും സിംബാബ്വെയും അടുത്ത ഘട്ടത്തിലെത്തും. ശ്രീലങ്ക പുറത്താകുകയും ചെയ്യും. ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി zimbabwe vs australia: Zimbabwe recorded the first major upset of the ongoing T20 World Cup, defeating former champions Australia by 23 runs
ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയന്‍ നായകന് ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ സ്പിന്‍ ബൗളിങ്ങിനെ ഇന്ത്യ നന്നായി നേരിട്ടോ? ഇന്ത്യക്കെതിെരായുള്ള താരത്തിന്റെ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ താരം അമ്പരപ്പിച്ചു. മത്സരത്തില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്റ്റംപിന് തൊട്ടുപിന്നില്‍ നിന്നെറിയുന്ന താരത്തിന്റെ പന്തുകള്‍ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാടുപെട്ടുവെന്നു വേണം മനസിലാക്കാന്‍. 'രാജാവിന് ഇഷ്ടപ്പെട്ടില്ല, രാഹുല്‍ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തു'; സച്ചിന്റെ പോസ്റ്റില്‍ വിവാദം ഞായറാഴ്ച പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ പാക് സ്പിന്നര്‍ ഉസ്മാന് താരിഖും സാമാനമായ വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. ഉസ്മാന് താരീഖിന്റെ ബൗളിങ് ശൈലിയുമായി ഇറാസ്മസിന്റെ ആക്ഷനുള്ള സാമ്യമാണ് ഇതിന് കാരണം. മത്സരശേഷമുള്ള ഇഷാര്‍ കിഷന്റെ പ്രതികരിച്ച ഉസ്മനെ നേരിടാന്‍ ഞങ്ങള്‍ തയാറാണെന്നും പന്ത് നോക്കി കളിക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ടി20 പരമാവധി റണ്‍സ് അടിക്കുകയാണ് ലക്ഷ്യം. ഉസ്മാനെ നേരിടുന്നതില്‍ പ്രത്യേകം തയ്യാറെടുക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ കുറച്ച് വിഡിയോകള്‍ മാത്രമേ കാണുന്നുള്ളൂ, ഏത് തരത്തിലുള്ള ബൗളിങ്ങാണെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണ ലഭിക്കും. കുറച്ച് പന്തുകള്‍ ബുദ്ധിട്ടമുട്ടിച്ചേക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയിലും വിശ്വാസമുണ്ടായിരിക്കണം. ഞങ്ങള്‍ക്ക് സിക്സും ഫോറും അടിക്കാന്‍ കഴിയുമെന്നും, ആ സമയം എങ്ങനെ ചിന്തിക്കുന്നുവെന്നതാണ് പ്രധാനമെന്നും ഇഷാന് കിഷന്' 'പറഞ്ഞു. Stumped by Erasmus, India brace for another unconventional spin threat against Pakistan
ന്യൂഡല്‍ഹി: മകന് അര്ജുന് ടെണ്ടുല്‍ക്കറുടെ വിവാഹം ക്ഷണിച്ചതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച സച്ചിന്റെ പോസ്റ്റ് വിവാദത്തില്‍. രാഷ്ട്രപതിയെയും രാഷ്ട്രീയ പ്രമുഖരെയും വിവാഹത്തിനായി ക്ഷണിച്ചയായി അറിയിച്ച് സച്ചിന് ചിത്രങ്ങള്‍ പോസ്റ്റ് ചെയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം മാത്രം പിന്നീട് ഡിലീറ്റ് ചെയ്തത് വിവാദത്തിലാകുകയായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരെയാണ് സച്ചിനും കുടുംബവും നേരിട്ടെത്തി വിവാഹം ക്ഷണിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം നില്ക്കുന്ന എക്സ് പോസ്റ്റ് സച്ചിന് നീക്കം ചെയ്യുകയും പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ഡഗ് ഔട്ടില്‍ കേസ്റ്റന്റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം വൈറലായതോടെ കേന്ദ്ര നേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദം മൂലമാണ് സച്ചിന് ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ കേരള ഘടകം ആരോപിച്ചു. ഇക്കാര്യം ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവയ്ക്കുകയും ചെയ്തു. കുറിപ്പ് ഇങ്ങനെ: 'മകന് അര്‍ജുന്റെ വിവാഹത്തിന് രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചുകൊണ്ട് സച്ചിന് ഇന്നലെ ഡല്‍ഹിയിലായിരുന്നു, ഇതില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചു. മോദിക്കൊപ്പമുള്ള ചിത്രം വൈകിട്ട് 7:13 ന്, അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം രാത്രി 8:18 ന്, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പമുള്ള ചിത്രം രാത്രി 8:48 ന്, രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം രാത്രി 9:22ന് അദ്ദേഹം പോസ്റ്റ് ചെയ്തു. ഇവയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള പോസ്റ്റ് വൈറലായി, വെറും രണ്ട് മണിക്കൂറിനുള്ളില്‍ 6,27,000 വ്യൂസ് നേടി. പ്രത്യക്ഷത്തില്‍, അത് രാജാവിന് ഇഷ്ടപ്പെട്ടില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാനും അതേ റീച്ച് ലഭിക്കില്ലെന്ന് പ്രതീക്ഷിച്ച്, മിക്ക ആളുകളും ഉറങ്ങിക്കിടക്കുമ്പോള്‍, പുലര്‍ച്ചെ 12:19 ന് നിശബ്ദമായി അത് വീണ്ടും പോസ്റ്റ് ചെയ്യാനും രാജാവിന്റെ ആളുകള്‍ സച്ചിനെ സമ്മര്‍ദത്തിലാക്കിയതായി പറയപ്പെടുന്നു. പക്ഷേ അപ്പോഴേക്കും ആളുകള്‍ അത് ശ്രദ്ധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് സോഷ്യല്‍ മീഡിയ റീച്ചില്‍ അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കില്‍, അത് ശക്തിയല്ല. അധികാരത്തിന്റെ വേഷം ധരിച്ച ആഴത്തിലുള്ള അരക്ഷിതാവസ്ഥയാണ്.' വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. പോസ്റ്റിലെ എന്തെങ്കിലും തെറ്റുകള്‍ തിരുത്താനായിരിക്കാം സച്ചിന് അത് നീക്കം ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ആരോപണത്തെ അനുകൂലിച്ചും ഒട്ടേറെ പേര് രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിനാണ് അര്‍ജുന്റേയും സാനിയയുടേയും വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. മാര്‍ച്ച് അഞ്ചിനാണ് വിവാഹച്ചടങ്ങുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ താരമായ അര്‍ജുന്റെയും സാനിയയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു. Sachin Tendulkar's son Arjun's wedding invitation to political leaders has sparked a controversy
ഡഗ് ഔട്ടില്‍ കേസ്റ്റന്റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ
ന്യൂഡല്‍ഹി: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജു സാംസണിന്റെ പുറത്താകലിന് പിന്നില്‍ ഗാരി കേസ്റ്റണോ? മത്സരത്തില്‍ 8 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ സഞ്ജു പുറത്തായി മടങ്ങുമ്പോള്‍ നമീബിയന്‍ ഡഗ് ഔട്ടില്‍ പരിശീലകരും സ്റ്റാഫും തങ്ങളുടെ പ്ലാന്‍ വിജയം കണ്ടെന്ന തരത്തിലുള്ള ആഹ്ലാദപ്രകടനമാണ് നടത്തിയത്. നമീബിയയുടെ കണ്‍സള്‍ട്ടന്റും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗാരി കേസ്റ്റന്റെ തന്ത്രമാണ് സഞ്ജുവിനെ കുടുക്കിയതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഗാരി കേസ്റ്റണ് ആദ്യം ഗൗരവ ഭാവത്തിലായിരുന്നെങ്കിലും, വിക്കറ്റ് വീണതോടെ പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്. ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍ pic.twitter.com/g3q2II2em8 — Nihari Korma (@NihariVsKorma) February 12, 2026 സഞ്ജുവിനെ പുറത്താക്കാന്‍ നമീബിയന്‍ സംഘം കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിരുന്നുവെന്നും അത് വിജയിച്ചതിലുള്ള സന്തോഷമായിരുന്നു ആ ചിരിയെന്നുമാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ ടീമിനെ അടുത്തറിയാവുന്ന ഗാരി കേസ്റ്റണ് ഇപ്പോള്‍ നമീബിയന്‍ ടീമിനൊപ്പമാണ്. അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ സഞ്ജു ഇന്ത്യന്‍ ഇന്നിങ്സിന് മികച്ച തുടക്കമാണ് നല്‍കിയത്. നേരിട്ട ആദ്യ ഏഴ് പന്തുകളില്‍ തന്നെ മൂന്ന് സിക്സറുകളും ഒരു ഫോറുമടക്കം 22 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ എട്ട് പന്തില്‍ 22 റണ്‍സ് എടുത്ത് നില്‍ക്കെ ഡീപ് മിഡ് വിക്കറ്റില്‍ ലൂറന് സ്റ്റീന്കാമ്പിന് ക്യാച്ച് നല്കി സഞ്ജു പുറത്താവുകയായിരുന്നു. നമീബിയന്‍ ബൗളര്‍ ബെന്‍ ഷിക്കോംഗോയുടെ പന്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. Gary Kirsten Caught Giggling After Sanju Samson's Wicket In T20 WC | Watch
ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍
കൊല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോള്‍ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കളിക്കും. എഫ്സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാംകളി. 'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം വൈകുന്നേരം അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സ്പോണ്‍സര്‍മാരില്ലാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സീസണ് തുടങ്ങേണ്ടിയിരുന്നത്. ആകെ 14 ടീമുകള്‍ പങ്കെടുക്കും. ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. 2025-26 സീസണ് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒമ്പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മേയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ISL new season starts tomorrow; Mohun Bagan and Blasters on the field
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടം ജയിച്ചു കയറി ഇന്ത്യ. 210 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയെ 18.2 ഓവറില്‍ 116 റണ്‍സില്‍ ഓള് ഔട്ടാക്കി ഇന്ത്യ 93 റണ്‍സ് ജയം പിടിച്ചെടുത്തു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. നെറ്റ് റണ്‍ റേറ്റ് 3.050. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് കണ്ടെത്തിയത്. ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ തുടക്കത്തില്‍ ഇന്ത്യയെ ഒന്നു ഞെട്ടിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും മിനക്കെടാതെ കീഴടങ്ങി. 20 പന്തില്‍ 29 റണ്‍സടിച്ച ഓപ്പണര്‍ ലോറന് സ്റ്റീന്‍കാംപാണ് അവരുടെ ടോപ് സ്കോറര്‍. താരം കത്തിക്കയറുന്നതിനിടെ പന്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം നമീബിയയുടെ ആദ്യ വിക്കറ്റ് സ്കോര്‍ 33ല്‍ നില്‍ക്കെ അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. യാന്‍ ഫ്രിലിങ്കാണ് ആദ്യം മടങ്ങിയത്. താരം 15 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 22 റണ്‍സെടുത്തു. 7 ഓവര്‍ പിന്നിടുമ്പോള്‍ നമീബിയ 1 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലായിരുന്നു. ചക്രവര്‍ത്തി പന്തെറിയാനെത്തി ആദ്യ പന്തില്‍ തന്നെ താരം സ്റ്റീന്‍കാംപിനെ മടക്കി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു. പിന്നീട് നമീബിയ ക്യാപ്റ്റന്‍ ഇറാസ്മസും യാന്‍ നിക്കോള്‍ ഈറ്റനും ചേര്‍ന്നു ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ വരുണ്‍ വീണ്ടും ആഞ്ഞടിച്ചു. തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ഈറ്റനേയും നാലാം പന്തില്‍ ജെജെ സ്മിറ്റിനേയും പുറത്താക്കി വരുണ്‍ നമീബിയക്ക് ഇരട്ട പ്രഹരം നല്കി. 86ല്‍ നില്‍ക്കെ അവര്‍ക്ക് തുടരെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഈറ്റന്‍ 13 റണ്‍സുമായി സ്മിറ്റ് റണ്ണില്ലാതെയും മടങ്ങി. വരുണ്‍ 2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളുമായി മായാജാലം തുടര്‍ന്നു. പിന്നാലെ പൊരുതി നിന്ന ഇറാസ്മസും വീണു. നമീബിയ ക്യാപ്റ്റന്‍ 11 പന്തില്‍ 2 സിക്സുകള്‍ സഹിതം 18 റണ്‍സെടുത്തു നില്‍ക്കെ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നീട് നമീബിയക്ക് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 19 പന്തുകള്‍ ചെറുത്ത് 11 റണ്‍സുമായി സയ്ന് ഗ്രീനും 16 പന്തില്‍ 6 റണ്‍സുമായി റുബന്‍ ട്രംപ്ള്‍മാനും പിടിച്ചു നില്ക്കാന് നോക്കിയെങ്കിലും അതൊന്നും കാര്യമായി ഫലം കാണാന്‍ ഉതകിയില്ല. അതിവേഗമാണ് പിന്നീട് അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ത്യക്കായി പന്തടെുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. വരുണ്‍ 3 വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് അര്‍ധ സെഞ്ച്വറിക്കൊപ്പം ബൗളിങിലും തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ദിക് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ടോസ് നേടി നമീബിയ ബൗളിങ് എടുക്കുകയായിരുന്നു. പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര് റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍! 4 റണ്‍സിനിടെ നിലംപൊത്തി 5 വിക്കറ്റുകള്‍! തീപ്പൊരി ഇഷാന്, ഹര്‍ദികിന്റെ അര്‍ധ സെഞ്ച്വറി; നമീബിയ ഇന്ത്യയെ 'ഒതുക്കി' ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന് കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി. അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളി. പിന്നീട് ഇഷാന് കിഷന് കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന് 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന് 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന് ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം ഇഷാന് 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്. പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ ഹര്‍ദിക് മടങ്ങുകയും ചെയ്തു. ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കുലം പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. 6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി India vs Namibia, T20 World Cup: India beat Namibia by 93 runs in New Delhi and went to the top of Group A
'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്'അംപയര്‍, 'ഡെഡ് ബോള്‍'തര്‍ക്കം
ന്യൂഡല്‍ഹി: ഇന്ത്യയും നമീബിയയും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടത്തിനിടെ നാടകീയ സംഭവങ്ങള്‍. ഇന്ത്യയുടെ ബാറ്റിങിന്റെ എട്ടാം ഓവറില്‍ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസും അംപയറും തമ്മില്‍ ചൂടേറിയ വാഗ്വാദം അരങ്ങേറി. ഇറാസ്മസ് എറിഞ്ഞ പന്ത് അംപയര്‍ ഡെഡ് ബോള്‍ വിളിച്ചതാണ് നമീബിയ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. പന്ത് മാറ്റി എറിയാൻ അംപയർ നമീബിയ ക്യാപ്റ്റനോട് പറയുകയും ചെയ്തു. തിലക് വര്‍മയായിരുന്നു ഈ സംഭവം നടക്കുമ്പോള്‍ ക്രീസില്‍. താരത്തിനെതിരെ ഇറാസ്മസ് ക്രീസിനും സ്റ്റംപിനും പിന്നില്‍ നിന്നു പന്ത് റലീസ് ചെയ്തതോടെയാണ് അംപയര്‍ ഈ പന്ത് അനുവദിക്കാതിരുന്നത്. ഇതോടെയാണ് ഇറാസ്മസ് അംപയറുമായി തര്‍ക്കിച്ചത്. 4 റണ്‍സിനിടെ നിലംപൊത്തി 5 വിക്കറ്റുകള്‍! തീപ്പൊരി ഇഷാന്, ഹര്‍ദികിന്റെ അര്‍ധ സെഞ്ച്വറി; നമീബിയ ഇന്ത്യയെ 'ഒതുക്കി' ഇഷാന് കിഷന്റേയും ഹര്‍ദിക് പാണ്ഡ്യയുടേയും അര്‍ധ സെഞ്ച്വറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് സ്വന്തമാക്കിയത്. മികച്ച സ്കോറിലേക്ക് നീങ്ങിയ ഇന്ത്യയെ ഒതുക്കുന്നതില്‍ മുന്നില്‍ നിന്നതും ഇറാസ്മസാണ്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത് ഇറാസ്മസാണ്. 6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി India vs Namibia: A dramatic moment briefly stole the spotlight during India’s T20 World Cup 2026 Group A clash against Namibia
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്ര. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. ടോസ് നേടി നമീബിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര് റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍! ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. 6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന് കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി. അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളിപ്പോയി. പിന്നീട് ഇഷാന് കിഷന് കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന് 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന് 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന് ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം ഇഷാന് 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്. 3 സിക്സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട് പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ മടങ്ങുകയും ചെയ്തു. ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കിലും പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് India vs Namibia, T20 World Cup: Namibia have fought hard here to restrict India to 209 thanks to Gerhard Erasmus stellar bowling display
6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന് മടങ്ങി
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന് കിഷന്. താരം 20 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന് 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന് 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന് ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്സും സഹിതം ഇഷാന് 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തുകയും ചെയ്തു. നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസിനാണ് വിക്കറ്റ്. 3 സിക്സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട് ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. ഇഷാനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഇത്തവണ കളിക്കാനിറങ്ങിയത്. താരത്തിന്റെ കന്നി ലോകകപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിനു പക്ഷേ അധികം മുന്നോട്ടോ പോകാനായില്ല. ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ് 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്സടിക്കാനുള്ള ശ്രമം പാളിപ്പോയി. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് T20 World Cup: Ishan Kishan looked certain here to go all the way to a triple figure score but Gerhard Erasmus comes in to get the breakthrough
സഞ്ജു ഓപ്പണ്‍ ചെയ്യും; നമീബിയക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്
ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുന്നു. നമീബിയയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോടു പരാജയപ്പെട്ടാണ് വരുന്നത്. ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. അഭിഷേക് ശർമയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. ലോകകപ്പിലെ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. വാംഖഡെയില്‍ 'മോസ്ക്ക ബ്രദേഴ്സ്' ബ്രില്ല്യൻസ്! ചരിത്രത്തിലാദ്യമായി ലോകകപ്പ് ജയം സ്വന്തമാക്കി അസൂറികള്‍ ഇന്ത്യ ഇലവൻ: ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന് കിഷന്, സഞ്ജു സാംസണ്, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി. 'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബംഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ് India vs Namibia T20 World Cup Group A Match
ധാക്ക: ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന തീരുമാനം എടുത്തത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും താരങ്ങളുമാണെന്ന കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലിന്റെ പ്രതികരണം വിവാദമായി. സംഭവം വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ അദ്ദേഹം യു ടേൺ അടിച്ച് പ്രസ്താവന വിഴുങ്ങുകയും ചെയ്തു. ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കേണ്ട എന്നത് സർക്കാർ തലത്തിലുണ്ടായ തീരുമാനം തന്നെയെന്നു തിരുത്തി ആസ്ഫ് നസ്റുൽ തടിയൂരുകയും ചെയ്തു. താൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി വിശദീകരിക്കാൻ പറ്റാത്തതിന്റെ പ്രശ്നമാണ് ആദ്യം സംഭവിച്ചത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ തയ്യാറെടുപ്പില്ലാതെ പറഞ്ഞതാണ്. ലോകകപ്പിൽ കളിക്കാത്തതിൽ നിരാശയുണ്ടോ എന്ന ചോദ്യം വന്നപ്പോഴാണ് അങ്ങനെ പ്രതികരിച്ചതെന്നും ആസിഫ് നസ്റുൽ ന്യായീകരിച്ചു. വാംഖഡെയില്‍ 'മോസ്ക്ക ബ്രദേഴ്സ്' ബ്രില്ല്യൻസ്! ചരിത്രത്തിലാദ്യമായി ലോകകപ്പ് ജയം സ്വന്തമാക്കി അസൂറികള്‍ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്നു വ്യക്തമാക്കിയത്. തീരുമാനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെ ഐസിസി അവരെ പുറത്താക്കി പകരം സ്കോട്ലൻഡിനു അവസരം കൊടുക്കുകയും ചെയ്തു. തങ്ങളുടെ മത്സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. ഐസിസി ഈ ആവശ്യം വോട്ടിനിട്ടു തള്ളി. പിന്നാലെയാണ് ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയത്. ബംഗ്ലാദേശ് സർക്കാരിന്റെ സമ്മർദ്ദമാണ് ബിസിബിയെ ലോകകപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചത്. അതിനിടെ ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. അവർ ലോകകപ്പ് കളിക്കുമെന്നും എന്നാൽ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നുമായിരുന്നു നിലപാടെടുത്തത്. പാകിസ്ഥാൻ സർക്കാരാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം അവർ തീരുമാനത്തിൽ നിന്നു പിൻമാറി. ഐസിസി ഉയർത്തിയ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. പൊരുതി വീണ പോരില്‍ അംപയറോട് തര്‍ക്കിച്ചു; അഫ്ഗാന് താരം മുഹമ്മദ് നബിക്ക് ശിക്ഷ T20 World Cup boycott: Sports Advisor Asif Nazrul claimed Bangladesh's T20 World Cup withdrawal was a player and board-led move
വാംഖഡെ: ആദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തി ഇറ്റലി ചരിത്ര വിജയം സ്വന്തമാക്കി. നേപ്പാളിനെ അവര്‍ 10 വിക്കറ്റിനു അട്ടിമറിച്ചു. നേപ്പാള്‍ ഉയര്‍ത്തിയ 124 റണ്‍സ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 12.4 ഓവറില്‍ അവര്‍ അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 19.3 ഓവറില്‍ 123 റണ്‍സിനു ഓള് ഔട്ടാക്കി ബൗളിങില്‍ മികവ് പുലര്‍ത്തി. പിന്നാലെ ബാറ്റിങിലും അവര്‍ നേപ്പാളിനെ അടപടലം തകര്‍ത്തു. ഓപ്പണര്‍മാരും സഹോദരന്മാരുമായ ജസ്റ്റിന് മോസ്ക്ക, ആന്റണി മോസ്ക്ക എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇറ്റലി അട്ടിമറി വിജയവും ചരിത്രത്തിലെ ആദ്യ ലോകകപ്പ് ജയവും സ്വന്തമാക്കിയത്. ആന്റണി മോസ്ക്ക 32 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം 62 റണ്‍സെടുത്തു. ജസ്റ്റിന് മോസ്ക്ക 44 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 60 റണ്‍സും സ്വന്തമാക്കി. ഇരുവരും പുറത്താകാതെ 124 റണ്‍സ് ചേര്‍ത്താണ് ടീമിനു അഭിമാന ജയം ഒരുക്കിയത്. ടോസ് നേടി വാംഖഡെ പിച്ചില്‍ ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ ഇറ്റാലിയന്‍ ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു. പൊരുതി വീണ പോരില്‍ അംപയറോട് തര്‍ക്കിച്ചു; അഫ്ഗാന് താരം മുഹമ്മദ് നബിക്ക് ശിക്ഷ 27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ്‍ കെസി 11 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീം സ്കോര്‍ 123ല്‍ എത്തിക്കുകയായിരുന്നു. ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന്‍ മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്, ജെജെ സ്മറ്റ്സ്, ജസ്പ്രീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രത്നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക nepal vs italy: Italy have registered their maiden victory in T20 World Cup history as Mosca brothers guided them to a comprehensive ten-wicket victory
പൊരുതി വീണ പോരില്‍ അംപയറോട് തര്‍ക്കിച്ചു; അഫ്ഗാന് താരം മുഹമ്മദ് നബിക്ക് ശിക്ഷ
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഡബിള്‍ സൂപ്പര്‍ ഓവര്‍ പോരാട്ടം പൊരുതി തോറ്റ അഫ്ഗാനിസ്ഥാന് മറ്റൊരു തിരിച്ചടി കൂടി. വെറ്ററന്‍ താരം മുഹമ്മദ് നബിക്ക് പിഴ ശിക്ഷ. മത്സരത്തിനിടെ അമ്പയറോടു തര്‍ക്കിച്ചതിനാണ് ഐസിസി ചട്ടലംഘനം കാണിച്ച് പിഴ ചുമത്തിയത്. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയാണ് നബിക്കെതിരെ ചുമത്തിയത്. അഫ്ഗാനിസ്ഥാന് ബാറ്റിങിന്റെ 14ാം ഓവറിലാണ് സംഭവം. ദക്ഷിണാഫ്രിക്ക താരം ലുന്‍ഗി എന്‍ഗിഡി കൈയില്‍ ധരിച്ചിരുന്ന റിസ്റ്റ് ബാന്ഡിനെച്ചൊല്ലിയാണ് നബി അംപയറുമായി തര്‍ക്കിച്ചത്. എൻഗിഡി ധരിച്ച റിസ്റ്റ് ബാൻഡ് കാരണം തനിക്ക് പന്ത് കാണാൻ സാധിക്കുന്നില്ലെന്നായിരുന്നു നബി വാദിച്ചത്. വെറ്ററന്‍ താരം ദീര്‍ഘ നേരം അംപയറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അന്താരാഷ്ട്ര പോരാട്ടത്തില്‍ അംപയറുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ നബി തയ്യറായില്ലെന്നും ഇത് ഐസിസി കോഡ് ഓഫ് കണ്ടക്ട് അര്‍ട്ടിക്കിള്‍ 2.4ന്റെ ലംഘനമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. പിഴയ്ക്കൊപ്പം ഡീമെറിറ്റ് പോയിന്റും ചേര്‍ത്തിട്ടുണ്ട്. ആദ്യന്തം ത്രില്ലര്‍; ലോകകപ്പ് ചരിത്രത്തിലാദ്യം 'ഡബിള്‍ സൂപ്പര്‍ ഓവര്‍'; അഫ്ഗാന്റെ പോരാട്ടവീര്യം മറികടന്ന് ദക്ഷിണാഫ്രിക്ക നബി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശിക്ഷയും താരം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ താരത്തിന്റെ വാദം കേള്‍ക്കേണ്ടതില്ലെന്നും മാച്ച് ഓഫീഷ്യല്‍സ് വ്യക്തമാക്കി. ടി20 ലോകകപ്പില്‍ ആദ്യമായി അരങ്ങേറിയ ഇരട്ട സൂപ്പര്‍ ഓവര്‍ പോരാട്ടത്തിലാണ് അഫ്ഗാന് തോല്‍വി വഴങ്ങിയത് നിശ്ചിത സമയത്തും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇറ്റലി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കുമോ? നേപ്പാളിനെ വീഴ്ത്താന്‍ 124 റണ്‍സ് T20 World Cup: Veteran Afghanistan all-rounder Mohammad Nabi has been fined 15 percent of his match fee
ഇറ്റലി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കുമോ? നേപ്പാളിനെ വീഴ്ത്താന്‍ 124 റണ്‍സ്
വാംഖഡെ: ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തിയ ഇറ്റലിക്ക് ആദ്യ ജയം സ്വന്തമാക്കാന്‍ അവസരം. എതിരാളികളായ നേപ്പാളിനെ അവര്‍ 19.3 ഓവറില്‍ 123 റണ്‍സിനു ഓള് ഔട്ടാക്കി. മനസ് വച്ചാല്‍ ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയം അവര്‍ക്ക് സ്വന്തമാക്കാം. 20 ഓവറില്‍ ജയിക്കാന്‍ അവര്‍ താണ്ടേണ്ടത് വെറും 124 റണ്‍സ്. ടോസ് നേടി വാംഖഡെ പിച്ചില്‍ ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ ഇറ്റാലിയന്‍ ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു. രത്നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക 27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ്‍ കെസി 11 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീം സ്കോര്‍ 123ല്‍ എത്തിക്കുകയായിരുന്നു. ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന്‍ മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്, ജെജെ സ്മറ്റ്സ്, ജസ്പ്രീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം nepal vs italy, T20 World Cup: Crishan Kalugamage took three wickets while Ben Manenti accounted for two scalps as Italy restrict Nepal to 123 in 19.3 overs
രത്നായകെ, മെന്‍ഡിസ്, ഷനക തിളങ്ങി; ഒമാനെ തകര്‍ത്ത് ശ്രീലങ്ക
പല്ലക്കീല്‍: ടി20 ലോകകപ്പില്‍ രണ്ടാം ജയം സ്വന്തമാക്കി ശ്രീലങ്ക. ഒമാനെതിരെ ലങ്ക 105 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന മികച്ച സ്കോര്‍ സ്വന്തമാക്കി. ഒമാന്റെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സില്‍ അവസാനിച്ചു. 53 റണ്‍സെടുത്തു പുറത്താകാതെ ക്രീസില്‍ നിന്ന മുഹമ്മ നദീമിന്റെ ബാറ്റിങ് മാത്രമാണ് ഒമാന്‍ പറയാനുള്ളത്. വസീം അലിയും ഒന്നു കത്തി നോക്കിയെങ്കിലും അധികം ജ്വലിച്ചില്ല. താരം 20 പന്തില്‍ 3 സിക്സുകള്‍ സഹിതം 27 റണ്‍സെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ലങ്കയ്ക്കായി ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. തീക്ഷണ നാലോവറില്‍ 11 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ദുനിത് വെള്ളാലഗെ, ദുഷന്‍ ഹേമന്ത, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം നേരത്തെ ആദ്യം ബാറ്റിങിനു ഇറങ്ങിയ ലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസ്, പവന് രത്നായകെ, ക്യാപ്റ്റന്‍ ദസുന്‍ ഷനക എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. കുശാല്‍ മെന്‍ഡിസ് 45 പന്തില്‍ 7 ഫോറുകള്‍ സഹിതം 61 റണ്‍സെടുത്തു. രത്നായകെ 28 പന്തില്‍ 8 ഫോറും ഒരു സിക്സും സഹിതം 60 റണ്‍സ് വാരി. ഷനക 20 പന്തില്‍ 5 സിക്സും 2 ഫോറും സഹിതം 50 റണ്‍സും അടിച്ചെടുത്തു. മധ്യനിരയില്‍ കാമിന്ദു മെന്‍ഡിസ് 2 സിക്സും ഒരു ഫോറും സഹിതം 7 പന്തില്‍ 19 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു. അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം sri lanka vs oman: Sri Lanka commanding 105 run victory over Oman in their T20 World Cup Group B clash
അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം
ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മ കളിക്കാതിരുന്നാൽ ആരെ ഓപ്പണറായി ഇറക്കണം എന്ന ചർച്ച സജീവമാണ്. നിലവിൽ ഓപ്പണറാകാൻ യോഗ്യതയുള്ളത് മലയാളി താരം സഞ്ജു സാംസണിനാണ്. ലോകകപ്പിന് തൊട്ട് മുൻപേ നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താരത്തിന്റേത് മോശം പ്രകടനമായിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു എന്നാൽ ഇന്നത്തെ മത്സരത്തിൽ അഭിഷേക് ശർമയ്ക്ക് പകരം ഓപ്പണറായി വാഷിങ്ടൺ സുന്ദറിനെ പരിഗണയ്ക്കണമെന്നാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ അഭിപ്രായം. “ഞാൻ ക്യാപ്റ്റനായിരുന്നെങ്കിൽ വ്യത്യസ്തമായി ചിന്തിക്കുമായിരുന്നു. സഞ്ജു ഇപ്പോൾ ഫോമിലല്ല. അത് കൊണ്ട് വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി ഓപ്പണറായി ഇറക്കും. ഇതിലൂടെ പാകിസ്ഥാനെതിരായ മത്സരത്തിൽ വാഷിങ്ടൻ സുന്ദറിന് ഫോം കണ്ടെത്താനും മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിയും'' അദ്ദേഹം പറഞ്ഞു. 'എന്തൊരു കഷ്ടമാണ് ': ബുംറയുടെ യോർക്കറിൽ ഇഷാൻ കിഷൻ വീണു; പരിക്ക് ഗുരുതരമല്ലെന്ന് സൂചന (വിഡിയോ) അഭിഷേക് ശർമ പാകിസ്ഥനെതിരായ മത്സരത്തിൽ തിരികെ എത്തിയാൽ സുന്ദറിനെ എട്ടാം സ്ഥാനത്തേക്ക് മാറ്റിയ ശേഷം റിങ്കു സിങിനെ പുറത്തിരുത്താമെന്നും അദ്ദേഹം പറഞ്ഞു. “സഞ്ജുവിന് മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അതിൽ അദ്ദേഹം നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. സുന്ദറിന് ഒരു മത്സരത്തിന്റെ അനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്'' കൃഷ്ണമാചാരി പറഞ്ഞു. സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി (വിഡിയോ) ഓപ്പണർ അഭിഷേക് ശർമയെ വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കും. ന്യൂസിലൻഡിനെതിരായ അഞ്ച് ടി20കളിൽ 46 റൺസ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെച്ച് വിമർശകർക്ക് മറുപടി നൽകാൻ സഞ്ജുവിന് ലഭിക്കുന്ന അവസരമാണിത്. Srikkanth Suggests Washington Sundar to Open Against Namibia
സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി (വിഡിയോ)
ന്യൂഡൽഹി: ടി20 ലോകകപ്പില്‍ അരങ്ങേറ്റ മത്സരത്തിന് തയ്യാറെടുക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പരിശീലന വിഡിയോ ഔദ്യോഗികമായി പങ്ക് വെച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം ഡൽഹിയിൽ പരിശീലനം നടത്തിയിരുന്നു. സഞ്ജു നെറ്റ്സിൽ പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഐസിസി പങ്കു വെച്ചിരിക്കുന്നത്. സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു 'നമീബിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ തിളങ്ങിയ പ്രകടനം കാഴ്ചവെച്ചു സഞ്ജു സാംസൺ' എന്ന തലക്കെട്ടോടെയാണ് ഐസിസി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ അര്‍ഷ്ദീപ് സിങിന്റെ വേഗതയേറിയ പന്തുകൾ പുൾ ഷോട്ട് കളിക്കുന്നതും സഞ്ജുവിന്റെ പെർഫോമൻസ് കണ്ട് സൂര്യകുമാർ യാദവ് താരത്തെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. 'എന്തൊരു കഷ്ടമാണ് ': ബുംറയുടെ യോർക്കറിൽ ഇഷാൻ കിഷൻ വീണു; പരിക്ക് ഗുരുതരമല്ലെന്ന് സൂചന (വിഡിയോ) View this post on Instagram A post shared by ICC (@icc) പതിവ് ശൈലിയിൽ നിന്ന് മാറി ക്രീസിൽ കൃത്യമായ സ്റ്റാൻഡ്സിൽ നിന്നാണ് സഞ്ജു ബൗളുകൾ നേരിട്ടത്. നെറ്റ്സിലെ പരിശീലനത്തിൽ സഞ്ജു കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത് എന്നും കാണാം. അസുഖം കാരണം ആശുപത്രിയിൽ പ്രവേശിച്ച ഇന്ത്യൻ ഓപ്പണർ അഭിഷേക് ഇന്ന് മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. പകരം സഞ്ജു ഓപ്പണിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. Confident Sanju Samson Impresses in Training Ahead of T20 World Cup Debut
ഓപ്പണറായി സഞ്ജു കളത്തിലിറങ്ങും,രണ്ടാം ജയം തേടി ഇന്ത്യ;സിറാജ് പുറത്തേക്ക് ?
ന്യൂഡൽഹി: ടി20 ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുന്നത്. കൊളംബോയിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം വർധിപ്പിക്കാൻ നമീബിയക്കെതിരെ മികച്ച വിജയം നേടണം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന് താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം താരങ്ങളുടെ പരിക്കും ഫോം കണ്ടെത്താൻ കഴിയാത്തത് ടീമിന് വലിയ തിരിച്ചടിയാണ്. ഓപ്പണർ അഭിഷേക് ശർമ വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കും. ന്യൂസിലൻഡിനെതിരായ അഞ്ച് ടി20കളിൽ 46 റൺസ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെച്ച് വിമർശകർക്ക് മറുപടി നൽകാൻ സഞ്ജുവിന് ലഭിക്കുന്ന അവസരമാണിത്. റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം പനിയെത്തുടർന്ന് അമേരിക്കക്കെതിരായ മത്സരം നഷ്ടമായ ജസ്പ്രിത് ബുംറ നമീബിയക്കെതിരെ കളിച്ചേക്കും. 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബുംറ കഴിഞ്ഞ ദിവസം നെറ്റ്സിൽ ബൗൾ ചെയ്തിരുന്നു. ബുംറ ടീമിൽ ഇടംപിടിച്ചാൽ മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വരും. അമേരിക്കക്കെതിരെ 3/29 എന്ന മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച സിറാജിനെ ടീം മാറ്റി നിർത്തുമോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. India Eye Second T20 World Cup Win as They Face Namibia in Delhi
റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം
മുംബൈ: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ 30 റണ്‍സിന് മുന്‍ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ടീം ഫിലീഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ട് ആയി. ഇതോടെ സൂപ്പര്‍ 8 പ്രതീക്ഷകൾ വെസ്റ്റ് ഇൻഡീസ് സജീവമാക്കി. ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, സൂപ്പർ താരം ആശുപത്രിയിൽ; സഞ്ജുവിന് വീണ്ടും അവസരം ? ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിന്റെ തകർപ്പൻ ബാറ്റിങ്ങിനാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോറിലേക്ക് എത്തിച്ചത്. 42 പന്തിൽ നിന്ന് 76 റൺസ് ആണ് താരം നേടിയത്. റോസ്റ്റോൺ ചേസ് 34 റൺസും ജേസൺ ഹോൾഡർ 17 പന്തിൽ നിന്ന് നേടിയ 33 റൺസുമാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദും ജാമി ഓവർടോണും രണ്ട വിക്കറ്റ് വീതം വീഴ്ത്തി. ബൗളിങ് ആക്ഷൻ വിവാദം: ഉസ്മാന് താരിഖിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം 197 റൺ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് ബാറ്റർമാരായ ഫിൽ സാൾട്ട് 30 റൺസും ജോസ് ബട്ട്ലർ 14 പന്തിൽ 21 റൺസെടുത്തും പുറത്തായി. മൂന്നാമനായി കളത്തിലിറങ്ങിയ ജേക്കബ് ബെഥേൽ 23 പന്തിൽ 33 റൺസും നേടി. എന്നാൽ മധ്യനിരയിലെ താരങ്ങൾക്ക് സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. ആദ്യന്തം ത്രില്ലര്‍; ലോകകപ്പ് ചരിത്രത്തിലാദ്യം 'ഡബിള്‍ സൂപ്പര്‍ ഓവര്‍'; അഫ്ഗാന്റെ പോരാട്ടവീര്യം മറികടന്ന് ദക്ഷിണാഫ്രിക്ക വാലറ്റക്കരെ കൂട്ടുപിടിച്ചു സാം കറന് (30 പന്തിൽ 43 റൺസ്) നടത്തിയ ഒറ്റയാൾ പോരാട്ടവും പാഴായി. ഒടുവിൽ 166 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിക്കുക ആയിരുന്നു. വെസ്റ്റ് ഇൻഡീസിനായി ഗുടകേഷ് മോടി . മൂന്ന് വിക്കറ്റും റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റും സ്വന്തമാക്കി. West Indies Beat England by 30 Runs to Boost Super 8 Hopes in T20 World Cu

29 C