ഇന്ത്യയുടെ നേട്ടം പ്രചോദനം! 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍
ദുബൈ: 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍ മാറ്റുരയ്ക്കും. ഇത്തവണയടക്കം 8 ടീമുകളാണ് മത്സരിച്ചത്. ഇന്ത്യ ആതിഥേയരായ ഇത്തവണത്തെ പോരാട്ടം വന്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് ടീമുകളുടെ എണ്ണം കൂട്ടാന്‍ ഐസിസി തീരുമാനിച്ചത്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യന്‍ വനിതകളാണ് ഇത്തവണ ചരിത്രത്തിലാദ്യമായി കപ്പുയര്‍ത്തിയത്. സെമിയില്‍ കരുത്തരായ ഓസ്ട്രേലിയയേയും ഫൈനലില്‍ ദക്ഷിണാഫ്രിക്കയേയും വീഴ്ത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. 52 റണ്‍സിന്റെ ത്രില്ലര്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതാ ലോകകപ്പ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി ഇന്ത്യ മാറിയ ടൂര്‍ണമെന്റ് വന്‍ വിജയമായതോടെയാണ് ഐസിസിയുടെ നിര്‍ണായക തീരുമാനം. വനിതാ ക്രിക്കറ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ആകര്‍ഷിക്കാനുള്ള നീക്കമെന്ന നിലയിലാണ് പുതിയ തീരുമാനം. ചെറിയ ടീമുകളെ വലിയ വേദികളിലേക്ക് കൊണ്ടു വരികയും തീരുമാനത്തിനു പിന്നിലുണ്ട്. ഭൂമി, സർക്കാർ ജോലി, കോടികള്‍ വേറെയും! ലോകകപ്പ് നേടിയ താരങ്ങള്‍ക്ക് കൈനിറയെ സമ്മാനം ഒരു വനിതാ കായിക പോരാട്ടത്തില്‍ എത്തുന്ന ആരാധകരുടെ സര്‍വകാല റെക്കോര്‍ഡാണ് ഇത്തവണ സൃഷ്ടിക്കപ്പെട്ടത്. മൂന്ന് ലക്ഷത്തിനു മുകളില്‍ ആരാധകര്‍ മത്സരം നേരിട്ടു കാണാനായി വിവിധ സ്റ്റേഡിയങ്ങളിലെത്തി. അരക്കോടിയിലധികം ആളുകള്‍ വിവിധ പ്ലാറ്റ്ഫോമുകള് വഴിയും മത്സരങ്ങള്‍ കണ്ടു. 10 രാജ്യങ്ങള്‍ വരുന്നതോടെ പുതിയ ടീമുകള്‍ക്ക് വനിതാ പോരാട്ടത്തിന്റെ ആവേശത്തിലേക്ക് ഇറങ്ങാനുള്ള അവസരമാണ് തുറക്കുന്നത്. ഇന്ത്യയുടെ കിരീട നേട്ടം പല ടീമുകള്‍ക്കും പ്രചോദനം നല്കുന്നതാണെന്നു ഐസിസി ചൂണ്ടിക്കാണിക്കുന്നു. ആഗോള വേദിയില്‍ വനിതാ ക്രിക്കറ്റ് കൂടുതല്‍ പ്രചരിക്കാനുള്ള അവസരം കൂടിയാണ് പുതിയ നീക്കത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. സഞ്ജു വേണം, ധോനിക്ക് പകരം! വീണ്ടും കൊണ്ടുപിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് The ICC has announced a historic expansion of the Women's World Cup to 10 teams in 2029.
സഞ്ജു വേണം, ധോനിക്ക് പകരം! വീണ്ടും കൊണ്ടുപിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്
ചെന്നൈ: 2026 ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററും രാജസ്ഥാന് റോയല്‍സ് താരവുമായ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ശ്രമം വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്സ് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് മുന്‍പ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സിഎസ്കെ ഇതില്‍ നിന്നു പിന്മാറിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മലയാളി താരത്തിനായി ചെന്നൈ വീണ്ടും രംഗത്തിറങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി ചെന്നൈ- രാജസ്ഥാന് ടീമുകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും സൂചനകളുണ്ട്. നേരത്തെ നാല്, അഞ്ച് വട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ചെന്നൈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ രാജസ്ഥാന് റോയല്‍സ് താരങ്ങളെ പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ട്. സഞ്ജുവിനെ വിട്ടുനല്‍കി ട്രിസ്റ്റന്‍ സ്റ്റബ്സിനെ ടീമിലെത്തിക്കുകയാണ് രാജസ്ഥാന് ലക്ഷ്യമിടുന്നത്. എന്നാല്‍ അതു വിജയിച്ചില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അതിനിടെയാണ് വീണ്ടും ചെന്നൈ ശ്രമം ആരംഭിച്ചത്. 'എനിക്കറിയാം അതിന്റെ സൂത്രം'; പേന കൊടുത്ത് രോഹിത് ശര്‍മയുടെ 'ഷോക്കിങ് പ്രാങ്ക്'! (വിഡിയോ) ഈ മാസം 10, 11 ദിവസങ്ങളിലായി നടക്കുന്ന ആഭ്യന്തര യോഗത്തില്‍ പുതിയ സീസണിലേക്ക് നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ചു ചെന്നൈ തീരുമാനമെടുക്കും. അതിനു ശേഷം സഞ്ജുവിനായി അവസാന ശ്രമം തുടങ്ങാനാണ് ചെന്നൈ നിലവില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാന് സമ്മതം അറിയിച്ചാല്‍ താരക്കൈമാറ്റം സംബന്ധിച്ചു കൂടുതല്‍ തീരുമാനങ്ങള്‍ ടീം എടുക്കും. അതിനിടെ മുന്‍ രാജസ്ഥാന് റോയല്‍സ് താരമായിരുന്ന വെറ്ററന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ സഞ്ജുവിനു പകരമായി രാജസ്ഥാന് ആവശ്യപ്പെട്ടേക്കുമെന്ന വാര്‍ത്തകളുമുണ്ട്. പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന് സ്വന്തമാക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് ജഡേജ. താരത്തിനായി മറ്റു ചില ടീമുകളും രംഗത്തുണ്ട്. ഭൂമി, സർക്കാർ ജോലി, കോടികള്‍ വേറെയും! ലോകകപ്പ് നേടിയ താരങ്ങള്‍ക്ക് കൈനിറയെ സമ്മാനം കൊല്‍ക്കത്ത, ലഖ്നൗ സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമുകളും ശ്രമം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഞ്ജു സാംസണൊപ്പം കെഎല്‍ രാഹുലിനായും കെകെആര്‍ ശ്രമം നടത്തുന്നുണ്ട്. ലഖ്നൗ കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്കു ഋഷഭ് പന്തിനെ ടീമിലെത്തിച്ചിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മുടക്കിയ ലേലത്തിലൂടെ 27 കോടി മുടക്കിയാണ് ലഖ്നൗ പന്തിനെ ടീമിലെത്തിച്ചത്. എന്നാല്‍ താരത്തിനു കരുത്തോടെ ടീമിനെ നയിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ സീസണില്‍ വലിയ ഇംപ്കാടും ടീമിനുണ്ടാക്കാനായില്ല. ഈ പശ്ചാത്തലത്തില്‍ പന്തിനെ ലഖ്നൗ നിലനിര്‍ത്താനും സാധ്യതയില്ല. ഇതോടെയാണ് ലഖ്നൗ നിലവില്‍ സഞ്ജുവിനെ റാഞ്ചാനുള്ള പദ്ധതി നോക്കുന്നത്. CSK have resumed talks with RR for a potential Sanju Samson trade ahead of IPL 2026. RR seek a star finisher in return, possibly Ravindra Jadeja.
'എനിക്കറിയാം അതിന്റെ സൂത്രം'; പേന കൊടുത്ത് രോഹിത് ശര്‍മയുടെ 'ഷോക്കിങ് പ്രാങ്ക്'! (വിഡിയോ)
മുംബൈ: സഹ താരങ്ങളേയും സുഹൃത്തുക്കളേയും പറ്റിക്കാന്‍ പ്രാങ്കുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ . ഇതിന്റെ വിഡിയോ വൈറലായി മാറി. ഓട്ടോഗ്രാഫ് ചോദിച്ചു ഒരു ആരാധകന് ഷോക്കടിക്കുന്ന പേന രോഹിതിനു നേര്‍ക്കു നീട്ടുന്നു. എന്നാല്‍ ഈ പേന കൊണ്ടു ഓട്ടോഗ്രാഫ് എഴുതാന്‍ പറ്റില്ലെന്നും തനിക്കിതിന്റെ സൂത്രം അറിയാമെന്നും രോഹിത് പറയുന്നു. ഒരു റസ്റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് മറ്റൊരാള്‍ പേനയുമായി രോഹിതിനടുത്തെത്തിയത്. ഈ പേന വാങ്ങി രോഹിത് സുഹൃത്തിനെ ഷോക്കടിപ്പിക്കുന്നു. പേനയുടെ അറ്റത്ത് അമര്‍ത്തുമ്പോഴാണ് ചെറിയ രീതിയിലുള്ള ഷോക്ക് അനുഭവപ്പെടുന്നത്. പിന്നീട് ഇതേ പേനയുമായി താരം മുംബൈ ടീമിലെ സഹ താരമായിരുന്ന പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിക്കു അരികിലേക്ക് പോകുന്നു. താരം ജമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെയാണ് പേനയുമായി രോഹിത് എത്തിയത്. ഇരുവര്‍ക്കുമൊപ്പം സമീപത്ത് ശാര്‍ദുല്‍ ഠാക്കൂറിനേയും കാണാം. View this post on Instagram A post shared by Rohit Sharma (@rohitsharma45) ഭൂമി, സർക്കാർ ജോലി, കോടികള്‍ വേറെയും! ലോകകപ്പ് നേടിയ താരങ്ങള്‍ക്ക് കൈനിറയെ സമ്മാനം ധവാല്‍ കുല്‍ക്കര്‍ണി പേന ആദ്യം തൊടുമ്പോള്‍ താരത്തിനു ഷോക്കനുഭവപ്പെടുന്നു. രണ്ടാം തവണയും താരം അമര്‍ത്തിയതോടെ വീണ്ടും ഷോക്കടിയ്ക്കുന്നു. പെട്ടെന്നു തന്നെ താരം പേന താഴേക്ക് കളയുകയും ഇതു കണ്ട് രോഹിത് പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമായി രോഹിത് തിളങ്ങിയിരുന്നു. പിന്നാലെ താരം നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അതിനിടെയാണ് ഇപ്പോള്‍ സമൂഹ മാധ്യമ പേജിലൂടെ താരം പ്രാങ്ക് വിഡിയോ പുറത്തു വിട്ടത്. സ്മൃതി മന്ധാന, ലോറ വോൾവാർട്? ആരാകും ഐസിസിയുടെ ഒക്ടോബറിലെ താരം Former India captain Rohit Sharma played a 'shocking' prank on his teammates. The video of which has now gone viral on the internet.
ഭൂമി, സർക്കാർ ജോലി, കോടികള്‍ വേറെയും! ലോകകപ്പ് നേടിയ താരങ്ങള്‍ക്ക് കൈനിറയെ സമ്മാനം
അമരാവതി: ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് കിരീടം സമ്മാനിച്ച താരങ്ങള്‍ക്ക് കൈനിറയെ പാരിതോഷികവുമായി സംസ്ഥാന സര്‍ക്കാരുകള്‍. ആന്ധ്രാപ്രദേശില്‍ നിന്നു ഇന്ത്യന്‍ ടീമിലെത്തിയ ശ്രീ ചരണിയ്ക്ക് ഭൂമി, പണം, സർക്കാർ ജോലി എന്നിവ നല്കുമെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ സ്മൃതി മന്ധാന, ജെമിമ റോഡ്രിഗ്സ്, രാധ യാദവ് എന്നിവര്‍ക്ക് രണ്ടേകാല്‍ കോടി രൂപ സമ്മാനമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2.5 കോടി രൂപ, 1000 സ്ക്വയര്‍ ഫീറ്റ് ഹൗസിങ് പ്ലോട്ട്, സർക്കാർ സർവീസിൽ ഗ്രൂപ്പ് വണ്‍ റാങ്ക് ജോലി എന്നിവയാണ് ശ്രീചരണിയ്ക്കു സര്‍ക്കാര്‍ സമ്മാനിക്കുന്നത്. ലോകകപ്പ് നേട്ടത്തില്‍ ചന്ദ്രബാബു നായിഡു ശ്രീചരണിയെ അദ്ദേഹം ഓഫീസിലേക്ക് വിളിച്ചു വരുത്തി അഭിനന്ദിച്ചു. ശ്രീ ചരണിയ്ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ മിതാലി രാജുമുണ്ടായിരുന്നു. സ്മൃതി മന്ധാന, ലോറ വോൾവാർട്? ആരാകും ഐസിസിയുടെ ഒക്ടോബറിലെ താരം രണ്ടേകാല്‍ കോടി രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്മൃതി മന്ധാന, ജെമിമ, രാധ എന്നിവര്‍ക്കു നല്‍കാനൊരുങ്ങുന്നത്. തന്റെ ഔദ്യോഗിക വസതിയിലേക്ക് ഈ മൂന്ന് താരങ്ങളേയും ഫഡ്നാവിസ് ക്ഷണിച്ചു വരുത്തി താരങ്ങളെ ആദരിച്ചു. മൂവരും മഹാരാഷ്ട്രയുടെ അഭിമാന താരങ്ങളാണെന്നു അദ്ദേഹം അഭിനന്ദിച്ചു. വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് താരങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ 52 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രമെഴുതിയത്. രണ്ട് പതിറ്റാണ്ടിനപ്പുറം നീണ്ട കാത്തിരിപ്പിനാണ് ഇത്തവണ നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വിരാമമായത്. ഡേവിഡിനെ പുറത്താക്കി, സ്റ്റോയിനിസിന് 'എറിഞ്ഞുകൊടുത്തു'; ദുബെയോട് 'കലിപ്പായി' സൂര്യകുമാര്‍ യാദവ് Andhra Pradesh Chief Minister N Chandrababu Naidu on Friday announced a cash award of Rs 2. 5 crore, 1,000 sq ft housing plot and a Group-I job to N Shree Charani.
സ്മൃതി മന്ധാന, ലോറ വോൾവാർട്? ആരാകും ഐസിസിയുടെ ഒക്ടോബറിലെ താരം
ദുബൈ: വനിതാ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു പിന്നാലെ ഐസിസിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്കര പട്ടികയില്‍ ഇന്ത്യയുടെ സ്മൃതി മന്ധാനയും ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടും. വനിതാ ബാറ്റര്‍മാരുടെ ലോക റാങ്കിങില്‍ സ്മൃതിയെ പിന്തള്ളി ലോറ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പിന്നാലെയാണ് ഐസിസി പുരസ്കാരത്തിനായും ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ആഷ്ലി ഗാര്‍ഡ്നറാണ് പട്ടികയില്‍ എത്തിയ മൂന്നാമത്തെ താരം. ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിലും ചരിത്രത്തിലാദ്യമായി കിരീടം സമ്മാനിക്കുന്നതിലും സ്മൃതിയുടെ പങ്ക് നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരവും സ്മൃതിയാണ്. 9 മത്സരങ്ങളില്‍ നിന്നു 434 റണ്‍സാണ് താരം നേടിയത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്മൃതി ഇത്തവണ സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ 80 റണ്‍സ്, ഇംഗ്ലണ്ടിനെതിരെ 88 റണ്‍സ്, ന്യൂസിലന്‍ഡിനെതിരെ 109 റണ്‍സ് സ്മൃതി അടിച്ചെടുത്തു. ഡേവിഡിനെ പുറത്താക്കി, സ്റ്റോയിനിസിന് 'എറിഞ്ഞുകൊടുത്തു'; ദുബെയോട് 'കലിപ്പായി' സൂര്യകുമാര്‍ യാദവ് വനിതാ ലോകകപ്പില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്. ഫൈനലില്‍ ഇന്ത്യക്കെതിരെ താരം സെഞ്ച്വറിയും നേടിയിരുന്നു. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറിയടക്കം 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. ലീഗ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ 70 റണ്‍സ്, ഇംഗ്ലണ്ടിനെതിരെ 69 റണ്‍സ്, ശ്രീലങ്ക, പാകിസ്ഥആന് ടീമുകള്‍ക്കെതിരെ അര്‍ധ സെഞ്ച്വറികള്‍, സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ്, ഫൈനലില്‍ ഇന്ത്യക്കെതിരെ 101 റണ്‍സ് എന്നിവയായിരുന്നു ലോറയുടെ നിര്‍ണായക ബാറ്റിങുകള്. ആഷ്ലിയും ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടി. താരം ന്യൂസിലന്‍ഡിനെതിരെ 115 റണ്‍സ്, ഇംഗ്ലണ്ടിനെതിരെ 104 റണ്‍സ്. ഏഴ് വിക്കറ്റുകളും ആഷ്ലി ഗാര്‍ഡ്നര്‍ നേടി. മുംബൈ സിറ്റി എഫ്സിയോട് തോല്‍വി; ബ്ലാസ്റ്റേഴ്സ് സൂപ്പര്‍കപ്പില്‍ നിന്ന് പുറത്ത് India's Smriti Mandhana has been nominated for the ICC Women's Player of the Month for October following her outstanding performances in the tournament.
ഡേവിഡിനെ പുറത്താക്കി, സ്റ്റോയിനിസിന് 'എറിഞ്ഞുകൊടുത്തു'; ദുബെയോട് 'കലിപ്പായി'സൂര്യകുമാര്‍ യാദവ്
ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യയുടെ ടി20 നായകന് സൂര്യകുമാര്‍ യാദവിനെ പൊതുവെ ശാന്തനായി മൈതാനത്ത് കാണാറുള്ളത്. സഹതാരങ്ങളെ അഭിനന്ദിക്കുകയും സപ്പോര്‍ട്ട് ചെയ്യുന്ന പെരുമാറ്റമാണ് താരത്തില്‍ നിന്ന് വരാറുള്ളത്. എന്നാല്‍ ഓസീസിനെതിരായ നാലാം ടി20യില്‍ താരത്തിന് ശാന്തത കൈവിട്ടു. ടീമിലെ ഓള്‍റൗണ്ടര്‍ താരം ശിവം ദുബെയെ ശകാരിക്കിന്ന സൂര്യകുമാറിന്റെ ചിത്രങ്ങള്‍ മത്സരശേഷം സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 12-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ഓവറിലെ രണ്ടാം പന്തില്‍ തന്നെ സിക്സറിനു തൂക്കിയ ടിം ഡേവിഡിനെ തൊട്ടടുത്ത പന്തില്‍ ശിവം ദുബെ പുറത്താക്കിയിരുന്നു. വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും എറിഞ്ഞുവീഴ്ത്തി; ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ, പരമ്പരയില്‍ മുന്‍തൂക്കം ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസാണ് പിന്നാലെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ രണ്ടു പന്തുകളിലും സ്റ്റോയിനിസ് റണ്‍സൊന്നും നേടിയില്ല. വിക്കറ്റിനു പിന്നാലെ രണ്ടു ഡോട്ട് ബോളുകളുമായതോടെ ഓസീസ് സമ്മര്‍ദത്തിലായി. എന്നാല്‍ ഓവറിലെ അവസാന പന്ത് സ്റ്റോയിനിസ്, ബൗണ്ടറി കടത്തുകയായിരുന്നു. ഇതോടെയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ശാന്തത നഷ്ടപ്പെട്ടത്. ലൂസ് ഡെലിവറി എറിഞ്ഞതിനാണ് ദുബെയോട് സൂര്യകുമാര്‍ ദേഷ്യപ്പെട്ടത്. മുംബൈ സിറ്റി എഫ്സിയോട് തോല്‍വി; ബ്ലാസ്റ്റേഴ്സ് സൂപ്പര്‍കപ്പില്‍ നിന്ന് പുറത്ത് Suryakumar Yadav looked disappointed with Shivam Dube when Marcus Stoinis smashed him for a four. PC: Jiostar #ShivamDube #SuryakumarYadav #AUSvsIND #T20I #Cricket pic.twitter.com/zH48buLvGn — Gulab parihar (@gulabparih43819) November 6, 2025 ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഷോര്‍ട്ട് ബോളിലാണ് ദുബെയെ ബാക്ക്വേര്‍ഡ് പോയിന്റിന് മുകളിലൂടെ സ്റ്റോയിനിസ് ബൗണ്ടറി കടത്തിയത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചു. മത്സരത്തില്‍ 48 റണ്‍സിനാണ് ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 167 റണ്‍സില്‍ പിടിച്ചുകെട്ടിയ ആതിഥേയരെ 119 റണ്‍സില്‍ ഓള്‍ഔട്ടാക്കിയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ തിരിച്ചടിച്ചത്. ജയത്തോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ 21 ലീഡ് നേടി. Suryakumar Yadav directing his frustration towards Shivam Dube
ഗോള്‍ഡ്കോസ്റ്റ്: നാലാം ട്വന്റി20യില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 119 റണ്‍സിന് പുറത്തായി. 48 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് അനായാസ വിജയം നേടി കൊടുത്തത്. വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് നേടി. നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. 39 പന്തില്‍ 46 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ (21 പന്തില്‍ 28), ശിവം ദുബെ (18 പന്തില്‍ 22), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ 20), അക്ഷര്‍ പട്ടേല്‍ (11 പന്തില്‍ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു മികച്ച തുടക്കമാണു ലഭിച്ചത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ ഏഴാം ഓവറില്‍ അഭിഷേക് ശര്‍മയെ സ്പിന്നര്‍ ആദം സാംപ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. ശിവം ദുബെയെ വണ്‍ഡൗണായി ഇറക്കി നോക്കിയ പരീക്ഷണവും വലിയ ക്ലിക്കായില്ല. ഒരു സിക്സും ഒരു ഫോറും ബൗണ്ടറി കടത്തിയ ദുബെ നേഥന്‍ എലിസിന്റെ പന്തില്‍ ബോള്‍ഡായി. 12.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്. നേഥന്‍ എലിസിന്റെ 15-ാം ഓവറിലെ ആദ്യ പന്തില്‍ ഗില്‍ ബോള്‍ഡായി. രണ്ടു സിക്സുകള്‍ പറത്തിയ സൂര്യകുമാര്‍ യാദവിന് വലിയ ഇന്നിങ്സ് കളിക്കാന്‍ സാധിച്ചില്ല. 10 പന്തുകള്‍ മാത്രം നേരിട്ട താരത്തെ സേവ്യര്‍ ബാര്ട്ലെറ്റിന്റെ പന്തില്‍ ടിം ഡേവിഡ് പുറത്താക്കുകയായിരുന്നു. തിലക് വര്‍മയും (അഞ്ച്), സഞ്ജുവിന്റെ പകരക്കാരനായി ടീമിലെത്തിയ ജിതേഷ് ശര്‍മയും (മൂന്ന്) അതിവേഗം മടങ്ങിയത് ഇന്ത്യന്‍ മധ്യനിരയെ പ്രതിരോധത്തിലാക്കി. സഞ്ജുവിനെ വീണ്ടും തഴഞ്ഞു; തിലക് വര്‍മ്മ ഇന്ത്യ എ ടീം നായകന്, ഇഷാന് കിഷന് ടീമില്‍ 12 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിനെയും നേഥന്‍ എലിസാണു മടക്കിയത്. ഒരു സിക്സും ഒരു ഫോറും ബൗണ്ടറി കടത്തിയ അക്ഷര്‍ പട്ടേല്‍ 21 റണ്‍സുമായി പുറത്താകാതെനിന്നു. ഓസ്ട്രേലിയയ്ക്കായി നേഥന്‍ എലിസും ആദം സാംപയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. 'എല്ലാവര്ക്കും പ്രചോദനം'; വിശ്വകിരീടം നേടിയ വനിത ക്രിക്കറ്റ് ടീമുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 4th T20I; indian victory against australia
സഞ്ജുവിനെ വീണ്ടും തഴഞ്ഞു; തിലക് വര്‍മ്മ ഇന്ത്യ എ ടീം നായകന്, ഇഷാന് കിഷന് ടീമില്‍
മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍. ഋതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണി നെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പന്ത് വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഷമിയില്ല ഇഷാന് കിഷന് ആണ് പ്രധാന വിക്കറ്റ് കീപ്പര്‍. റിസര്‍വ് കീപ്പറായി പ്രഭ്സിമ്രന് സിങ്ങിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയ എയ്ക്കെതിരായ മികച്ച പ്രകടനമാണ് പ്രഭ്സിമ്രന് തുണയായത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ടീമില്‍ നിന്നും ഒഴിവാക്കിയ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയില്‍ കളിക്കുന്ന പേസ് ബൗളര്‍മാരായ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും എ ടീമിലുണ്ട്. അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ് എന്നിവരെയും എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്കോട്ടില്‍ നവംബര്‍ 13,16, 19 തീയതികളിലാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരങ്ങള്‍ നടക്കുക. 'എല്ലാവര്ക്കും പ്രചോദനം'; വിശ്വകിരീടം നേടിയ വനിത ക്രിക്കറ്റ് ടീമുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി പതിനഞ്ചംഗ ഇന്ത്യ എ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്രാജ് നിഗം, മാനവ് സുതാര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹ്മദ്. പ്രഭ്സിമ്രന് സിങ് (വിക്കറ്റ് കീപ്പര്‍) India A squad announced for ODI series against South Africa A. Tilak Varma to be captain
ന്യൂഡല്‍ഹി: ലോകകപ്പ് കിരീടം നേടിയ ഇന്ത്യ വനിത ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . ബുധനാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ലോകകീരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. സഞ്ജു തിരിച്ചെത്തുമോ?; ഇന്ത്യ- ഓസ്ട്രേലിയ നാലാം ടി- 20 ഇന്ന് ടൂര്‍ണമെന്റില്‍ തുടര്‍ച്ചായ മുന്ന് തോല്‍വികള്‍ക്കുശേഷമുള്ള തിരിച്ചുവരവിനെ മോദി പ്രശംസിച്ചു. 2017ല്‍ ലോകകപ്പില്ലാതെ തിരിച്ചെത്തിയപ്പോള്‍ പ്രധാനമന്ത്രിയെ കണ്ട കാര്യം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണ് ഇന്ന് വനിതകള്‍ എല്ലാമേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും എല്ലാവര്ക്കും പ്രചോദനമാണ് പ്രധാനമന്ത്രിയെന്നും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന പറഞ്ഞു. ലോകകിരീടം നേടിയ ടീമിനൊപ്പം മോദി പന്ത് വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഷമിയില്ല പ്രധാനമന്ത്രിയെ കാണാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ലോകകപ്പിലെ താരമായ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ പറഞ്ഞു. 2017ല്‍ പ്രധാനമന്ത്രിയെ കണ്ടപ്പള്‍ കഠിനാധ്വാനം നടത്തിയാല്‍ അടുത്ത തവണ കീരീടം ഉറപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ ആ സ്വപ്നം സാഷാത്കരിക്കുമെന്ന് പറഞ്ഞതും ദീപ്തി ഓര്‍ത്തെടുത്തു. ദീപ്തി ശര്‍മയുടെ കൈയില്‍ ഹനുമാനെ ടാറ്റു ചെയ്തതിനെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചപ്പോള്‍ അത് തനിക്ക് ശക്തിനല്കുന്നുവെന്നായിരുന്നു ദീപ്തിയുടെ മറുപടി. PM Narendra Modi Meets World Cup Winning Indian Women's Cricket Team
സഞ്ജു തിരിച്ചെത്തുമോ?; ഇന്ത്യ- ഓസ്ട്രേലിയ നാലാം ടി- 20 ഇന്ന്
ഗോള്‍ഡ് കോസ്റ്റ് : ഇന്ത്യ- ഓസ്ട്രേലിയ നാലാം ടി 20 മത്സരം ഇന്ന് നടക്കും. ക്വീന്‍സ് ലാന്‍ഡിലെ കരാര ഓവലിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1. 45 മുതലാണ് മത്സരം. ഇന്നു ജയിക്കുന്ന ടീമിന് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം. പന്ത് വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഷമിയില്ല കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. എന്നാം മൂന്നാം മത്സരത്തില്‍ ഇന്ത്യ വിജയം നേടി. ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ഇതുവരെ രണ്ട് രാജ്യാന്തര ടി 20 മത്സരങ്ങള്‍ മാത്രമാണ് ദോള്‍ഡ് കോസ്റ്റിലെ കരാര സ്റ്റേഡിയത്തില്‍ നടന്നിട്ടുള്ളത്. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച അര്‍ഷ്ദീപ് സിങ് കഴിഞ്ഞ കളിയിലെ താരമായിരുന്നു. സഞ്ജു സാംസണിന് വീണ്ടും അവസരം നല്‍കുമോയന്നതില്‍ ആകാംക്ഷ നിലനില്ക്കുന്നു. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മ കളിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. അവസാന ഓവര്‍ വരെ ആവേശം; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാകിസ്ഥാന്; പരമ്പരയില്‍ മുന്നില്‍ ഇതുവരെ ഫോമിലെത്താത്ത ഉപനായകന്‍ ശുഭ്മന്‍ ഗില്ലിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജോഷ് ഹെയ്സല്‍ വുഡിന്റെ അഭാവം ഓസീസ് ബൗളിങ് ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചിട്ടുണ്ട്. ആഷസ് തയ്യാറെടുപ്പുകള്‍ക്കായി ഓപ്പണര്‍ ട്രാവിസ് ഹെഡ് പിന്മാറിയതും ഓസീസിന് തിരിച്ചടിയാണ്. The fourth T20 match between India and Australia will be played today at the Carrara Oval in Queensland.
പന്ത് വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഷമിയില്ല
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ ന് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പരിക്കിനെ കീഴ്പ്പെടുത്തി വീണ്ടും ടീമിലെത്തിയ പന്താണ് വൈസ് ക്യാപ്റ്റന്‍. അതേസമയം പേസര്‍ മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിച്ചില്ല. അവസാന ഓവര്‍ വരെ ആവേശം; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാകിസ്ഥാന്; പരമ്പരയില്‍ മുന്നില്‍ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെയാണ് കാലിനു പരിക്കേറ്റ് പന്ത് ടീമിനു പുറത്തായത്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിനു വേണ്ടി 90 റണ്‍സെടുത്ത് പന്ത് ഫോം തെളിയിച്ചിരുന്നു. ശുഭ്മന്‍ ഗില്‍ നായകനായ ടീമില്‍ ദേവ്ദത്ത് പടിക്കല്‍ സ്ഥാനം നിലനിര്‍ത്തി. 'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്വെ ക്രിക്കറ്റ് ഫെഡറേഷന് ബംഗാള്‍ പേസര്‍ ആകാശ് ദീപ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സായ് സുദര്ശന്, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്. ബംഗാളിനായി രഞ്ജിട്രോഫിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ തിളങ്ങിയെങ്കിലും വെറ്ററൻ പേസർ മുഹമ്മദ് ഷമിയെ വീണ്ടും പരിഗണിച്ചില്ല. നവംബര്‍ 14 ന് കൊല്‍ക്കത്തയിലും, 22 ന് ഗുവാഹത്തിയിലുമാണ് ടെസ്റ്റ് മത്സരങ്ങള്‍. Wicketkeeper-batsman Rishabh Pant has returned to the Indian squad for the Test series against South Africa.
അവസാന ഓവര്‍ വരെ ആവേശം; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാകിസ്ഥാന്; പരമ്പരയില്‍ മുന്നില്‍
കറാച്ചി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം. ആവേശകരമായ പോരാട്ടത്തില്‍ അവസാന ഓവറിലെ രണ്ട് പന്ത് ശേഷിക്കെ പാകിസ്ഥാന് ലക്ഷ്യത്തിലെത്തി. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടുവിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. 'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്വെ ക്രിക്കറ്റ് ഫെഡറേഷന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.1 ഓവറില്‍ 263 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ മുന്‍നിര ബാറ്റര്‍മാരില്‍ ബാബര്‍ അസം ഒഴികെയുള്ള ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന അഞ്ച് ഓവറില്‍ പാകിസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ മത്സരത്തില്‍ ഇരുകൂട്ടര്‍ക്കും തുല്യപ്രതീക്ഷയായി. എന്നാല്‍ വാലറ്റക്കാര്‍ പാകിസ്ഥാന് വിജയം ഒരുക്കി. അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍ സല്മാന് അഗ (62), മുഹമ്മദ് റിസ്വാന് (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന് വിജയത്തില്‍ നിര്‍ണായകമായത് നയിച്ചത്. ഫഖര്‍ സമാന് (45), സെയിം അയൂബ് (39) എന്നിവരും നല്ലരീതിയില്‍ ബാറ്റ് വീശി. ബാബര്‍ അസമിന് (7) റണ്‍സിന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് 63 റണ്‍സും ലുവാന് ഡ്രെ പ്രിട്ടോറിയസ് 57 റണ്‍സും എടുത്തു. മാത്യൂ ബ്രീട്സ്കെ (42), കോര്ബിന് ബോഷ് (41) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുന്‍നിര ബൗളര്‍മാരായ കഗിസോ റബാഡ, മാര്‍ക്കോ ജാന്സണ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. സല്മാന് അഗയാണ് മത്സരത്തിലെ താരം Pakistan took a 1-0 lead against a second-string South Africa team in a three-match ODI series with a two-wicket with just two balls to spare.

30 C