SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

2027ലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍; മാഡ്രിഡും വാര്‍സോയും വേദികള്‍

മാഡ്രിഡ്: 2027ലെ ചാംപ്യന്‍സ് ലീഗ് പുരുഷ, വനിതാ വിഭാഗം പോരാട്ടങ്ങളുടെ ഫൈനല്‍ വേദി പ്രഖ്യാപിച്ച് യുവേഫ. പുരുഷ വിഭാഗം ഫൈനല്‍ മാഡ്രിഡിലും വനിതാ വിഭാഗം കലാശപ്പോരാട്ടം പോളണ്ടിലെ വാര്‍സോ ദേശീയ സ്‌റ്റേഡിയത്തിലും അരങ്ങേറും. പുരുഷ ടീമുകളുടെ ഫൈനല്‍ മാഡ്രിഡിലെ എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ (നിലവില്‍ റിയാദ് എയര്‍ മെട്രോപൊളിറ്റാനോ) സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ലാ ലിഗ വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടാണ് എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ. 70,692 ആണ് സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി. നേരത്തെ 2019ലെ ഫൈനലും ഇതേ വേദിയിലായിരുന്നു. 'സഞ്ജുവിനെ ഒതുക്കി ശ്രേയസിനു വഴിയൊരുക്കുന്നു; ഏഷ്യാ കപ്പ് ലാസ്റ്റ് ചാൻസ്' വനിതാ ഫുട്‌ബോള്‍ യൂറോപ്പിലെ മുഴുവന്‍ ഭാഗങ്ങളിലും കൂടുതല്‍ പ്രചരാമുണ്ടാക്കുക ലക്ഷ്യമിട്ടാണ് യുവേഫ വാര്‍സോയെ ഫൈനല്‍ വേദിയായി പരിഗണിച്ചത്. 2026ലെ പുരുഷ പേരാട്ടത്തിന്റെ ഫൈനല്‍ വേദി നേരത്തെ തീരുമാനിച്ചതാണ്. ബുഡാപെസ്റ്റിലെ പുഷ്‌കാസ് അരീനയാണ് വേദിയാകുന്നത്. വനിതാ പോരാട്ടം ഒസ്‌ലോയിലെ ഉല്ലെവാല്‍ സ്‌റ്റേഡിയോനിലും അരങ്ങേറും. പൊരുതി ഹോങ്കോങ്; ബംഗ്ലാദേശിന് ജയിക്കാന്‍ 144 റണ്‍സ് UEFA Champions League 2027: UEFA has designated Madrid's Estadio Metropolitano for the 2027 men's Champions League final, while the women's competition will conclude at Warsaw's National Stadium.

സമകാലിക മലയാളം 11 Sep 2025 11:10 pm

'സഞ്ജുവിനെ ഒതുക്കി ശ്രേയസിനു വഴിയൊരുക്കുന്നു; ഏഷ്യാ കപ്പ് ലാസ്റ്റ് ചാൻസ്'

​ ദുബൈ: ഏഷ്യാ കപ്പിൽ യുഎഇക്കെതിരായ ആ​ദ്യ പോരാട്ടത്തിൽ സഞ്ജു സാംസൺ ഇടംപിച്ചെങ്കിലും താരത്തെ ഓപ്പണർ സ്ഥാനത്തു നിന്നു മാറ്റി അഞ്ചാമനാക്കിയിരുന്നു. ഈ സ്ഥാന മാറ്റം സഞ്ജുവിനുള്ള മുന്നറിയിപ്പാണെന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ കൃഷ്ണമാചാരി ശ്രീകാന്ത്. സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റി ശ്രേയസ് അയ്യർക്ക് വഴിയൊരുക്കുകയാണെന്നും ശ്രീകാന്ത് തുറന്നടിച്ചു. ഏഷ്യാ കപ്പ് അതിനാൽ തന്നെ സഞ്ജുവിനുള്ള അവസാന അവസരമായി ഒരുപക്ഷേ മാറിയേക്കാമെന്നും ശ്രീകാന്ത് പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് തന്റെ നിരീക്ഷണങ്ങൾ പങ്കിട്ടത്. 'സഞ്ജുവിനെ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യിപ്പിക്കുന്നതിലൂടെ ശ്രേയസ് അയ്യർക്ക് ടീമിലേക്ക് തിരിച്ചു വരാൻ വഴിയൊരുക്കുകയാണ് എന്നാണ് എനിക്കു തോന്നുന്നത്. സഞ്ജു അഞ്ചാം സ്ഥാനത്ത് അധികം ബാറ്റ് ചെയ്തിട്ടില്ല. ആ സ്ഥാനത്ത് ബാറ്റ് ചെയ്യേണ്ട ആളല്ല അദ്ദേഹം. അഞ്ചാമനായി ഇറങ്ങുന്നത് ആത്മവിശ്വാസം കെടുത്തിക്കളയും. അദ്ദേഹത്തെ പരി​ഗണിക്കുന്ന രീതിയിൽ എനിക്ക് അസന്തുഷ്ടിയുണ്ട്. അദ്ദേഹത്തിനു മുന്നിലുള്ള അവസാന അവസരമാണിത്. അടുത്ത മൂന്ന് ഇന്നിങ്സുകളിൽ അദ്ദേഹം അഞ്ചാമനായി ഇറങ്ങി റൺസ് നേടിയില്ലെങ്കിൽ ശ്രേയസ് അയ്യരായിക്കും പകരക്കാരൻ.' പൊരുതി ഹോങ്കോങ്; ബംഗ്ലാദേശിന് ജയിക്കാന്‍ 144 റണ്‍സ് 'സഞ്ജുവിനെ മധ്യനിരയിലാണ് കളിപ്പിക്കുന്നത്. അദ്ദേഹം ഫിനിഷറാണോ അല്ല. ഹർദ്ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ഫിനിഷർമാർ. അഞ്ചാമനായി സഞ്ജു കളിക്കും. അദ്ദേഹം മികവ് പുലർത്തുമോ എന്നത് ചോദ്യ ചിഹ്നമാണ്. ജിതേഷ് ശർമയ്ക്കു പകരമാണ് സഞ്ജുവിനെ കളിപ്പിക്കുന്നത്. ഏഷ്യാ കപ്പിൽ ഓക്കെ. ടി20 ലോകപ്പിൽ എന്താണ് സംഭവിക്കുക'- ശ്രീകാന്ത് ചോദിച്ചു. ഓപ്പണറായി 11 ഇന്നിങ്സുകളിൽ നിന്നു 32.63 ശരാശരിയിൽ 522 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ച്വറികളുമുണ്ട്. എന്നാൽ അഞ്ചാമനായി ഇറങ്ങി 62 റൺസ് മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്. 20.62 ആണ് ശരാശരി. യുഎഇക്കെതിരായ പോരാട്ടത്തിൽ സഞ്ജുവിനു ബാറ്റിങിനു ഇറങ്ങേണ്ടി വന്നില്ല. അതിനു മുൻപ് തന്നെ അനായാസ ലക്ഷ്യം ഇന്ത്യ ഒറ്റ വിക്കറ്റ് നഷ്ടത്തിൽ മറികടന്നിരുന്നു. നേരത്തെ ക്ലിക്കായ സഞ്ജു- അഭിഷേക് ശർമ കൂട്ടുകെട്ട് ഒഴിവാക്കി ശുഭ്മാൻ ​ഗില്ലിനെയാണ് ഇന്ത്യ ഓപ്പണർ സ്ഥാനത്തു പരീക്ഷിച്ചത്. മൂന്നാമനായി ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇറങ്ങിയത്. സച്ചിന്‍ അടുത്ത ബിസിസിഐ തലവന്‍...? അഭ്യൂഹങ്ങളില്‍ സത്യമുണ്ടോ, മറുപടി Kris Srikkanth has voiced concerns over Sanju Samson's placement at No.5 in the Asia Cup 2025, suspecting it's a strategy to pave the way for Shreyas Iyer's return.

സമകാലിക മലയാളം 11 Sep 2025 10:42 pm

പൊരുതി ഹോങ്കോങ്; ബംഗ്ലാദേശിന് ജയിക്കാന്‍ 144 റണ്‍സ്

അബുദാബി: ഏഷ്യാ കപ്പിലെ ഇന്നത്തെ പോരില്‍ ബംഗ്ലാദേശിനു മുന്നില്‍ 144 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഹോങ്കോങ്. ടോസ് നേടി ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് 7 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് കണ്ടെത്തി. വിചാരിച്ച പോലെ വിറപ്പിക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്കു സാധിച്ചില്ല. എന്നാല്‍ അവസാന ഘട്ടത്തില്‍ ഹോങ്കോങ് മികച്ച സ്‌കോര്‍ നേടുന്നതിനു തടയിടാന്‍ അവര്‍ക്കായി. സച്ചിന്‍ അടുത്ത ബിസിസിഐ തലവന്‍...? അഭ്യൂഹങ്ങളില്‍ സത്യമുണ്ടോ, മറുപടി നിസാകത് ഖാനാണ് ഹോങ്കോങിന്റെ ടോപ് സ്‌കോറര്‍. താരം 42 റണ്‍സെടുത്തു. 19 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ യസിം മുര്‍താസയുടെ മികവാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഹോങ്കോങിനെ നയിച്ചത്. ഓപ്പണര്‍ സീഷന്‍ അലി 30 റണ്‍സ് കണ്ടെത്തി. ടസ്‌കിന്‍ അഹമദ്, തന്‍സിം ഹസന്‍ ഷാകിബ്, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. അതിവേഗം 4 വിക്കറ്റുകള്‍! ആ റെക്കോര്‍ഡ് ഇനി കുല്‍ദീപിന്റെ പേരില്‍ Asia Cup 2025: Hong Kong post 143 against Bangladesh due to some brilliant efforts from the likes of Nizakat Khan and Yasim Murtaza and Zeeshan Ali.

സമകാലിക മലയാളം 11 Sep 2025 9:53 pm

സച്ചിന്‍ അടുത്ത ബിസിസിഐ തലവന്‍...? അഭ്യൂഹങ്ങളില്‍ സത്യമുണ്ടോ, മറുപടി

മുംബൈ: പുതിയ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിഹാസ താരമെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ദിവസമായി ഇന്ത്യന്‍ ക്രിക്കറ്റ് പരിസരങ്ങളില്‍ കേള്‍ക്കുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പദവിയിലേക്ക് എത്തുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. എന്നാല്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ തള്ളുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഈ മാസം 28നാണ് പുതിയ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. റോജര്‍ ബിന്നി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പടിയിറങ്ങിയിരുന്നു. നിലവില്‍ രാജീവ് ശുക്ലയാണ് ബിസിസിഐ ആക്ടിങ് തലവന്‍. അതിനിടെയാണ് മുന്‍ താരവും ഇതിഹാസവുമായ വ്യക്തി അധ്യക്ഷ സ്ഥാനത്തെത്തുമെന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സച്ചിന്‍ വരും എന്നതായിരുന്നു പ്രചാരണത്തിലെ ഹൈലൈറ്റ്. അതിവേഗം 4 വിക്കറ്റുകള്‍! ആ റെക്കോര്‍ഡ് ഇനി കുല്‍ദീപിന്റെ പേരില്‍ സച്ചിന്റെ മാനേജ്‌മെന്റ് അധികൃതരാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിയത്. നിലവില്‍ അത്തരമൊരു ചര്‍ച്ചകളോ മത്സരിക്കാനുള്ള പദ്ധതികളോ ഒന്നുമില്ലെന്നു ഔദ്യോഗികമായി തന്നെ അധികൃതര്‍ വ്യക്തമാക്കി. ബിസിസിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങില്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ പോസ്റ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ദുലീപ് ട്രോഫി; തിളങ്ങാതെ മലയാളി താരങ്ങള്‍; ആദ്യ ദിനം കളി വരുതിയിലാക്കി മധ്യ മേഖല Sachin Tendulkar has dismissed rumours linking him to the BCCI president role. His management confirmed no nomination has been made ahead of the 28 September elections.

സമകാലിക മലയാളം 11 Sep 2025 9:24 pm

അതിവേഗം 4 വിക്കറ്റുകള്‍! ആ റെക്കോര്‍ഡ് ഇനി കുല്‍ദീപിന്റെ പേരില്‍

അബുദാബി: ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ അനായാസ വിജയം സമ്മാനിച്ചത് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ മിന്നും ബൗളിങാണ്. മത്സരത്തില്‍ 2.1 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് 4 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതോടെ ഒരപൂര്‍വ റെക്കോര്‍ഡും കുല്‍ദീപ് സ്വന്തമാക്കി. ഏഷ്യാ കപ്പില്‍ ഏറ്റവും വേഗത്തില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായി കുല്‍ദീപ് മാറി. 13 പന്തിലാണ് കുല്‍ദീപ് 4 വിക്കറ്റുകള്‍ വീഴ്ത്തിയത്. പാകിസ്ഥാന്‍ ബൗളര്‍ ഷദബ് ഖാന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് കുല്‍ദീപ് മറികടന്നത്. 2022ലെ ഏഷ്യാ കപ്പില്‍ ഷദബ് 17 പന്തുകള്‍ക്കിടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഹോങ്കോങിനെതിരെയായിരുന്നു പാക് താരത്തിന്റെ മികച്ച ബൗളിങ്. ദുലീപ് ട്രോഫി; തിളങ്ങാതെ മലയാളി താരങ്ങള്‍; ആദ്യ ദിനം കളി വരുതിയിലാക്കി മധ്യ മേഖല കുല്‍ദീപിന്റെ ബൗളിങ് ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമായും മാറി. ആദ്യ ഓവറില്‍ വിക്കറ്റ് ഒന്നും ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് കുല്‍ദീപ് മികവിലേക്ക് ഉയര്‍ന്നത്. 14-ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് ഹൈദര്‍ അലിയെ പുറത്താക്കിയതോടെ യുഎഇ വെറും 57 റണ്‍സിന് പുറത്തായി. ഇന്ത്യ 4.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു. 2017ലാണ് കുല്‍ദീപ് ടി20യില്‍ അരങ്ങേറ്റം കുറിച്ചത്. നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ ടി20യിലെ വിക്കറ്റ് വേട്ടയില്‍ ആര്‍ അശ്വിനെ മറികടക്കാനും കുല്‍ദീപിനായി. അശ്വിന്‍ തന്റെ ടി20 കരിയറില്‍ 72 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. യുഎഇയ്ക്കെതിരായ മത്സരത്തിന് മുമ്പ് കുല്‍ദീപിന്റെ അക്കൗണ്ടില്‍ 69 വിക്കറ്റുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 41 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകള്‍ കുല്‍ദീപിന്റെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലും കുല്‍ദീപ് ടീം ഇന്ത്യയുടെ ഭാഗമാണ്. ഹർദികിനെതിരെ തുടരെ രണ്ട് ഫോർ, അക്ഷറിന് സിക്സ്; 17 പന്തിൽ 22, ടോപ് സ്കോറർ മലയാളി! India's star spinner Kuldeep Yadav was at his best during the team's Asia Cup 2025 campaign opener against United Arab Emirates on Wednesday.

സമകാലിക മലയാളം 11 Sep 2025 6:38 pm

ദുലീപ് ട്രോഫി; തിളങ്ങാതെ മലയാളി താരങ്ങള്‍; ആദ്യ ദിനം കളി വരുതിയിലാക്കി മധ്യ മേഖല

ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലിന്റെ ആദ്യ ദിനം കളിയില്‍ വരുതിയില്‍ നിര്‍ത്തി മധ്യ മേഖല. ആദ്യം ബാറ്റിങിനു ഇറങ്ങിയ ദക്ഷിണ മേഖലയ്ക്ക് വന്‍ ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു. അവരുടെ ഒന്നാം ഇന്നിങ്‌സ് വെറും 149 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ മധ്യ മേഖല ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സുമായി ഡാനിഷ് മലെവാറും 20 റണ്‍സുമായി അക്ഷയ് വാഡ്കറുമാണ് ക്രീസില്‍. ഹർദികിനെതിരെ തുടരെ രണ്ട് ഫോർ, അക്ഷറിന് സിക്സ്; 17 പന്തിൽ 22, ടോപ് സ്കോറർ മലയാളി! നേരത്തെ 5 വിക്കറ്റെടുത്ത സരന്‍ഷ് ജയ്ന്‍, 4 വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയ എന്നിവരുടെ മിന്നും ബൗളിങാണ് ദക്ഷിണ മേഖലയെ തകര്‍ത്തത്. ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ദക്ഷിണ മേഖലയുടെ ടോപ് സ്‌കോറര്‍. താരം റണ്ണൗട്ടായി മടങ്ങി. മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ദക്ഷിണ മേഖല ക്യാപ്റ്റന്‍. താരത്തിനു പക്ഷേ തിളങ്ങാനായില്ല. 4 റണ്‍സുമായി അസ്ഹറുദ്ദീന്‍ മടങ്ങി. മറ്റൊരു മലയാളി താരം സല്‍മാന്‍ നിസാര്‍ 24 റണ്‍സ് കണ്ടെത്തി. അങ്കിത് ശര്‍മയാണ് പിടിച്ചു നിന്ന മറ്റൊരു താരം. മധ്യ മേഖലയെ ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറാണ് നയിക്കുന്നത്. പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക്! ഏകദിന ലോകകപ്പില്‍ ആദ്യം; ഐസിസിയുടെ ചരിത്ര നീക്കം fantastic bowling performance by Saransh Jain and Kumar Kartikeya in the Duleep Trophy final.

സമകാലിക മലയാളം 11 Sep 2025 5:44 pm

പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക്! ഏകദിന ലോകകപ്പില്‍ ആദ്യം; ഐസിസിയുടെ ചരിത്ര നീക്കം

ദുബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം തുടങ്ങാനിരിക്കെ ചരിത്ര തീരുമാനവുമായി ഐസിസി. ചരിത്രത്തിലാദ്യമായി ഏകദിന വനിതാ ലോകകപ്പില്‍ മത്സരങ്ങളെല്ലാം നിയന്ത്രിക്കുന്നതിനുള്ള മുഴുവന്‍ ചുമതലയും വനിതകള്‍ക്ക് നല്‍കാന്‍ ഐസിസി തീരുമാനം. പൂര്‍ണമായും വനിതാ അംപയര്‍മാരും വനിതാ മാച്ച് ഓഫീഷ്യല്‍സുമാരുമാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക. ഷാന്‍ഡര്‍ ഫ്രിറ്റ്‌സ്, ട്രഡി ആന്‍ഡേഴ്‌സന്‍, ജിഎസ് ലക്ഷ്മി, മിഷേല്‍ പെരേര എന്നിവരാണ് ടൂര്‍ണമെന്റിലെ മാച്ച് റഫറിമാര്‍. 14 അംഗ അംപയറിങ് പാനലാണ് മത്സരങ്ങള്‍ കളത്തില്‍ നിയന്ത്രിക്കുക. ക്ലയര്‍ പോളോസക്, ജാക്വിലിന്‍ വില്ല്യംസ്, സു റെഡ്‌ഫെന്‍ എന്നിവര്‍ മൂന്നാം ലോകകപ്പിനാണ് അംപയര്‍മാരാകുന്നത്. ലോറ അഗെന്‍ബഗ്, കിം കോട്ടന്‍ എന്നിവര്‍ രണ്ടാം ലോകകപ്പിനാണ് മത്സരം നിയന്ത്രിക്കാനൊരുങ്ങുന്നത്. 13 പന്തില്‍ നിന്ന് 4 വിക്കറ്റ്; അശ്വിനെ മറികടന്ന് കുല്‍ദീപ്, ചരിത്രനേട്ടത്തിന് അര്‍ഷ്ദീപിന് ഇനിയും കാത്തിരിക്കണം നേരത്തെ 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, അവസാനം നടന്ന രണ്ട് ടി20 വനിതാ ലോകകപ്പ് പോരാട്ടങ്ങളിലും വനിതകള്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചത്. വനിതകളുടെ പ്രാതിനിധ്യം പൂര്‍ണമായി നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു തീരുമാനം പ്രഖ്യാപിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ വ്യക്തമാക്കി. ഈ മാസം 30 മുതലാണ് വനിതാ ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയര്‍. പാകിസ്ഥാന്റെ മത്സരങ്ങളാണ് ശ്രീലങ്കയില്‍ നടക്കുക. നവംബര്‍ 2 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. ഓസ്‌ട്രേലിയയാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍. രണ്ട് തവണ ഫൈനലിലെത്തിയിട്ടും ഇന്ത്യക്ക് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. 'അതൊരു മത്സരമല്ലേ?, നടക്കട്ടെ'; ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി ICC Women’s Cricket World Cup 2025: A total of 14 umpires and four match referees were chosen for the 13th edition of the Women’s Cricket World Cup, hosted by India.

സമകാലിക മലയാളം 11 Sep 2025 3:49 pm

13 പന്തില്‍ നിന്ന് 4 വിക്കറ്റ്; അശ്വിനെ മറികടന്ന് കുല്‍ദീപ്, ചരിത്രനേട്ടത്തിന് അര്‍ഷ്ദീപിന് ഇനിയും കാത്തിരിക്കണം

ദുബായ്: ഏ ഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ 13 പന്തില്‍ നിന്ന് 4 വിക്കറ്റുകള്‍ വീഴ്ത്തി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കുല്‍ദീപ് യാദവ്. ആദ്യ ഓവറില്‍ വിക്കറ്റ് ഒന്നും ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് കുല്‍ദീപ് മടങ്ങി വരവ് ആഘോഷിച്ചത്. 14-ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് ഹൈദര്‍ അലിയെ പുറത്താക്കിയതോടെ യുഎഇ വെറും 57 റണ്‍സിന് പുറത്തായി. ഇന്ത്യ 4.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു. 2017ലാണ് കുല്‍ദീപ് ടി20യില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ന് നാലുവിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ ടി20യിലെ വിക്കറ്റ് വേട്ടയില്‍ ആര്‍ അശ്വിനെ മറികടന്നിരിക്കുകയാണ് കുല്‍ദീപ്. അശ്വിന്‍ തന്റെ ടി20 കരിയറില്‍ 72 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. യുഎഇയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് കുല്‍ദീപിന്റെ അക്കൗണ്ടില്‍ 69 വിക്കറ്റുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 41 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകള്‍ കുല്‍ദീപിന്റെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലും കുല്‍ദീപ് ടീം ഇന്ത്യയുടെ ഭാഗമാണ്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അര്‍ഷ്ദീപ് സിങ് ആണ്. ഇടംകൈയ്യന്‍ പേസര്‍ക്ക് 99 വിക്കറ്റുകള്‍ ഉണ്ട്. യുഎഇയ്ക്കെതിരായ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നെങ്കില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറാകാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഏഷ്യാകപ്പില്‍ 'ടവല്‍ ഡ്രാമ': സഞ്ജുവിന്റെ മികവില്‍ വിക്കറ്റ്, വേണ്ടെന്ന് വച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്; സംഭവം ഇങ്ങനെ- വിഡിയോ 96 വിക്കറ്റുകളുമായി യുസ്വേന്ദ്ര ചഹല്‍ ആണ് അദ്ദേഹത്തിന് തൊട്ടുപിന്നില്‍. 2024 മുതല്‍ ലെഗ് സ്പിന്നര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഹര്‍ദിക് പാണ്ഡ്യ (94), ജസ്പ്രീത് ബുംറ (90) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. നേടി. ഭുവനേശ്വര്‍ കുമാറും ബുംറയ്ക്കൊപ്പം നാലാം സ്ഥാനം പങ്കിടുന്നു. കുല്‍ദീപ് അഞ്ചാം സ്ഥാനത്താണ്. 'അതൊരു മത്സരമല്ലേ?, നടക്കട്ടെ'; ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി Kuldeep Yadav Returns To International Cricket With four wicket, Overtakes R Ashwin

സമകാലിക മലയാളം 11 Sep 2025 1:14 pm

'അതൊരു മത്സരമല്ലേ?, നടക്കട്ടെ'; ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി . മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. ഏഷ്യാകപ്പില്‍ 'ടവല്‍ ഡ്രാമ': സഞ്ജുവിന്റെ മികവില്‍ വിക്കറ്റ്, വേണ്ടെന്ന് വച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്; സംഭവം ഇങ്ങനെ- വിഡിയോ ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് പരിഗണിക്കുന്നത്. അതൊരു മത്സരമല്ലേ, നടക്കട്ടെ എന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അഭിപ്രായപ്പെട്ടു. ഈ ഞായറാഴ്ചയല്ലേ മത്സരം?. അതില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും?. മത്സരം നടക്കട്ടെ. കോടതി പറഞ്ഞു. 27 പന്തില്‍ ലക്ഷ്യം കണ്ട് ഇന്ത്യ, ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലു നിയമവിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ താല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റെന്നും, പഹല്‍ഗാം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഞായറാഴ്ചത്തെ ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്നുമാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പാകിസ്ഥാനെതിരായ മത്സരം റദ്ദാക്കുന്നതിനൊപ്പം ക്രിക്കറ്റിനെ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന് കീഴില്‍ കൊണ്ടു വരണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. Supreme Court says India-Pakistan match should be held.

സമകാലിക മലയാളം 11 Sep 2025 12:45 pm

ഏഷ്യാകപ്പില്‍ 'ടവല്‍ ഡ്രാമ': സഞ്ജുവിന്റെ മികവില്‍ വിക്കറ്റ്, വേണ്ടെന്ന് വച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്; സംഭവം ഇങ്ങനെ- വിഡിയോ

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- യുഎഇ മത്സരത്തിനിടെ ഉണ്ടായ 'ടവല്‍ ഡ്രാമയാണ്' ഇന്ന് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. മത്സരത്തിന്റെ 13ാം ഓവറിലായിരുന്നു നാടകീയ സംഭവം. സഞ്ജു സാംസണിന്റെ മികവില്‍ റണ്ണൗട്ടിലൂടെ ലഭിച്ച വിക്കറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വേണ്ടെന്നു വെയ്ക്കുകയായിരുന്നു. പുറത്തായതുമായി ബന്ധപ്പെട്ട് യുഎഇ ബാറ്റര്‍ പരാതി ഉയര്‍ത്തിയതോടെയാണ് ഇന്ത്യന്‍ ടീം അപ്പീല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ പേസര്‍ ശിവം ദുബെ എറിഞ്ഞ ബൗണ്‍സറില്‍ യുഎഇ ബാറ്റര്‍ ജുനൈദ് സിദ്ദിഖിയ്ക്ക് പന്തു കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പന്ത് നേരെ പോയത് സഞ്ജു സാംസണിന്റെ കൈകളിലേക്കായിരുന്നു. ജുനൈദിന്റെ കാല് ക്രീസിനു വെളിയിലാണെന്നു തിരിച്ചറിഞ്ഞ സഞ്ജു, കൃത്യമായി പന്ത് വിക്കറ്റില്‍ എറിഞ്ഞു കൊള്ളിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചു. അതിനിടെ യുഎഇ ബാറ്റര്‍ പരാതിയുമായി അംപയറെ സമീപിക്കുകയായിരുന്നു. റണ്ണപ്പിനിടെ ശിവം ദുബെയുടെ ടവല്‍ താഴെ വീണിരുന്നെന്നായിരുന്നു സിദ്ദിഖിയുടെ പരാതി. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. ശിവം ദുബെയുടെ അരയിലെ ടവല്‍ വീണത് ബാറ്ററുടെ ശ്രദ്ധ തെറ്റിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പന്ത് ഡെഡ് ബോളായി വിധിക്കാം. എന്നാല്‍ ടവല്‍ താഴെ വീണത് അംപയര്‍ ശ്രദ്ധിച്ചിരുന്നില്ല. 'ദേശീയതാല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ്'; ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ പിന്‍വലിച്ചതോടെ സിദ്ദിഖി ബാറ്റിങ് തുടര്‍ന്നെങ്കിലും ഇന്നിങ്‌സിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ശിവം ദുബെയുടെ തന്നെ പന്തില്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്തു സിദ്ദിഖിയെ പുറത്താക്കി. മത്സരത്തില്‍ ഒന്‍പതു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത യുഎഇ 57 റണ്‍സെടുത്തു പുറത്തായപ്പോള്‍, ഇന്ത്യ 4.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. 27 പന്തില്‍ ലക്ഷ്യം കണ്ട് ഇന്ത്യ, ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം Junaid Siddique was pointing the bowler that you hanky has come out while bowling. In the meantime Sanju Samson hit the wicket and third umpire gave out. Captain Surya Kumar Yadav withdrew the appeal and the batsman played the next ball. pic.twitter.com/bOnQGEyrRp — cricFusion Aashi (@cricket_x_Ashi) September 10, 2025 towel drama in asia cup: third umpire says out, suryakumar yadav withdraws appeal

സമകാലിക മലയാളം 11 Sep 2025 12:02 pm