SENSEX
NIFTY
GOLD
USD/INR

Weather

25    C
... ...View News by News Source

യുവ്‌രാജ് സിങും ഷാഹീദ് അഫ്രീദിയും നേര്‍ക്കുനേര്‍! വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ആദ്യമായി ക്രിക്കറ്റ് മൈതാനത്ത് വീണ്ടുമൊരു ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍. വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് പോരാട്ടത്തിലാണ് ഇന്ത്യ- പാക് പോരാട്ടം. ഈ മാസം 20നാണ് ഇന്ത്യ- പാക് ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. മുന്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇരു ഭാഗത്തും അണിനിരക്കുന്നുണ്ട്. യുവരാജ് സിങാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍, സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കും. സച്ചിൻ ബേബി, മുഹമ്മദ് അസ്​ഹറുദ്ദീൻ, രോഹ​ൻ കുന്നുമ്മൽ 'തുടരും'; താരങ്ങളെ നിലനിർത്താതെ കൊച്ചി, തൃശൂർ യൂനിസ് ഖാനാണ് പാക് ടീം ക്യാപ്റ്റന്‍. ഷൊയ്ബ് മാലിക്, മുഹമ്മദ് ആമിര്‍, കമ്രാന്‍ അക്മല്‍ എന്നിവര്‍ പാക് ടീമിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവാദ പ്രസ്താവന നടത്തിയ ഷാഹിദ് അഫ്രീദിയും പാക് ടീമിലുണ്ട്. പാക് മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരേയും താരം മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വലിയ വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് പോരാട്ടം എന്നതും ശ്രദ്ധേയം. ഈ മാസം 18 മുതലാണ് പോരാട്ടം. ഓഗസ്റ്റ് രണ്ടിനാണ് ഫൈനല്‍. ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ചാംപ്യന്‍സ് ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. സഞ്ജു സാംസണ്‍ ധോനിയുടെ പകരക്കാരന്‍! മലയാളി താരത്തെ ടീമിലെത്തിക്കാന്‍ കൊണ്ടുപിടിച്ച് ചെന്നൈ India vs Pakistan are set to meet for the first time since Operation Sindoor. The teams, which include several veterans from both countries, are set to face off in the World Championship of Legends.

സമകാലിക മലയാളം 1 Jul 2025 11:04 pm

സച്ചിൻ ബേബി, മുഹമ്മദ് അസ്​ഹറുദ്ദീൻ, രോഹ​ൻ കുന്നുമ്മൽ 'തുടരും'; താരങ്ങളെ നിലനിർത്താതെ കൊച്ചി, തൃശൂർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താര ലേലം ഈ മാസം അഞ്ചിന്‌ നടക്കാനിരിക്കെ ഓരോ ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയ്‍ലേഴ്സും ‍ ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും നാല് താരങ്ങളെ വീതം നിലനിർത്തിയപ്പോൾ ട്രിവാൻഡ്രം റോയൽസ് മൂന്ന് താരങ്ങളെയാണ് നിലനിർത്തിയത്. പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകൾക്കും നിലനിർത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ് ടീമുകൾ ഒരു താരത്തെയും നിലനിർത്തിയില്ല. എ കാറ്റഗറിയിൽപ്പെട്ട സച്ചിൻ ബേബിയെയും എൻഎം ഷറഫുദ്ദീനെയും ബി വിഭാഗത്തിൽപ്പെട്ട അഭിഷേക് ജെ നായരെയും സി വിഭാഗത്തിൽപ്പെട്ട ബിജു നാരായണനെയുമാണ് ഏരീസ് കൊല്ലം സെയ്‍ലേഴ്സ് നിലനിർത്തിയത്. ആദ്യ സീസണിൽ, ടീമിൻ്റെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളാണ് ഇവരെല്ലാം. രണ്ട് സെഞ്ച്വറിയടക്കം 528 റൺസ് നേടിയ സച്ചിൻ ബേബിയായിരുന്നു ആദ്യ സീസണിലെ ടോപ് സ്കോറർ. സച്ചിനെ ഏഴര ലക്ഷം രൂപ നൽകിയാണ് ടീം നിലനിര്‍ത്തിയത്. മറുവശത്ത് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ താരമായിരുന്നു ഷറഫുദ്ദീൻ. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമായ ഷറഫുദ്ദീനെ അഞ്ച് ലക്ഷം രൂപയ്ക്കാണ് നിലനിർത്തിയത്. കഴിഞ്ഞ സീസണിലാകെ 328 റൺസ് നേടിയ അഭിഷേക് ജെ നായർക്കും 17 വിക്കറ്റുകൾ നേടിയ ബിജു നാരായണനും ഒന്നര ലക്ഷം വീതമാണ് ലഭിക്കുക. സഞ്ജു സാംസണ്‍ ധോനിയുടെ പകരക്കാരന്‍! മലയാളി താരത്തെ ടീമിലെത്തിക്കാന്‍ കൊണ്ടുപിടിച്ച് ചെന്നൈ എ കാറ്റഗറിയിൽപ്പെട്ട മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ, ബി കാറ്റഗറിയിൽപ്പെട്ട അക്ഷയ് ടികെ എന്നിവരെയാണ് ആലപ്പി റിപ്പിൾസ് നിലനിർത്തിയത്. ടീമിന് വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. നാല് അർധ സെഞ്ച്വറികളടക്കം 410 റൺസ് അടിച്ചു കൂട്ടിയ അസ്ഹറുദ്ദീനെ ഏഴര ലക്ഷം നൽകിയാണ് ടീം നിലനിർത്തിയത്. മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ ശ്രദ്ധേയനായ വിഘ്നേഷ് പുത്തൂരിന് മൂന്ന് ലക്ഷത്തി എഴുപത്തയ്യായിരവും, ഓൾ റൗണ്ടർമാരായ അക്ഷയ് ചന്ദ്രന് അഞ്ചു ലക്ഷവും, അക്ഷയ് ടികെയ്ക്കു ഒന്നര ലക്ഷവും വീതവുമാണ് ലഭിക്കുക. എ കാറ്റഗറിയിൽപ്പെട്ട രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നിലനിർത്തിയത്. കഴിഞ്ഞ തവണ ഫൈനൽ വരെ മുന്നേറിയ ടീമാണ് ഗ്ലോബ്സ്റ്റാർസ്. കഴിഞ്ഞ സീസണിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനക്കാരനായ സൽമാൻ നിസാറിന് അഞ്ച് ലക്ഷവും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ഏഴര ലക്ഷയം രൂപയുമാണ് ഗ്ലോബ്സ്റ്റാർസ് ചെലവഴിച്ചത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുകയും, ഓൾ റൗണ്ട് മികവുമായി കളം നിറയുകയും ചെയ്ത അഖിൽ സ്കറിയയ്ക്ക് 3,75,000 രൂപയാണ് ലഭിക്കുക. അൻഫലിനെ ഒന്നര ലക്ഷത്തിനും നിലനിർത്തി. വീട്ടില്‍ ലോകകപ്പ് ഫൈനല്‍, ശ്രേയസ് അയ്യരെ ക്ലീന്‍ ബൗള്‍ഡാക്കി അമ്മ! (വിഡിയോ) ബി കാറ്റഗറിയിൽപ്പെട്ട ഗോവിന്ദ് ദേവ് പൈയെയും സി ഗാറ്റഗറിയിൽപ്പെട്ട എസ് സുബിൻ, വിനിൽ ടി എസ് എന്നിവരെയാണ് ട്രിവാൻഡ്രം റോയൽസ് റീട്ടെയിൻ ചെയ്തത്. മൂവർക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ സീസണിലെ ടീമിൻ്റെ ടോപ് സ്കോററായ ഗോവിന്ദ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാൾ കൂടിയാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടം പിടിച്ചിരുന്നു. 11 കളിയില്‍ താരം രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ മുന്നൂറ് റണ്‍സ് സ്വന്തമാക്കി. 79 റണ്‍സായിരുന്നു ഗോവിന്ദിന്റെ ആദ്യ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സുബിന്‍ എസ്. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് സുബിന്‍. അടുത്തിടെ നടന്ന എൻഎസ്കെ ട്രോഫിയിലും പ്രസിഡൻസ് കപ്പിലുമെല്ലാം സുബിൻ മികച്ച പ്രകടനം കാഴ്ചവച്ചു. കൂറ്റൻ ഷോട്ടുകൾ പായിക്കാനുള്ള കഴിവാണ് സുബിൻ്റെ പ്രധാന മികവ്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും അണ്ടര്‍ 19 സ്റ്റേറ്റ് പ്ലയറുമാണ് ടിഎസ് വിനില്‍. ജൂലൈ 5 നാണ് താര ലേലം. ആകെ അൻപത് ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാനാവുക. ഐപിഎല്‍ താര ലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരു ശര്‍മയുടെ നേതൃത്വത്തിലാകും ലേലം നടക്കുക. മൂന്ന് വിഭാഗങ്ങളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറു വരെയാണ് രണ്ടാം സീസൺ. ഫാന്‍കോട്, സ്റ്റാര്‍ സ്പോര്‍ട്സ് 3 എന്നീ പ്ലാറ്റ്ഫോമുകളിലൂടെ മത്സരങ്ങള്‍ തത്സമയം പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരമുണ്ട്. The player auction for the second edition of the Kerala Cricket League 2025 (KCL) is scheduled to take place on July 5.

സമകാലിക മലയാളം 1 Jul 2025 7:48 pm

സഞ്ജു സാംസണ്‍ ധോനിയുടെ പകരക്കാരന്‍! മലയാളി താരത്തെ ടീമിലെത്തിക്കാന്‍ കൊണ്ടുപിടിച്ച് ചെന്നൈ

ചെന്നൈ: മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചു നാളായി ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അധികൃതര്‍ തന്നെ രംഗത്തെത്തി. സഞ്ജു സാംസണ്‍ ദീര്‍ഘ നാളായി രാജസ്ഥാന്‍ റോയല്‍സിന്റെ താരവും നായകനുമാണ്. ഇക്കഴിഞ്ഞ സീസണില്‍ താരത്തെ 18 കോടിയ്ക്കാണ് രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്. നിലവിലെ ഐപിഎല്‍ കൈമാറ്റ കാലയളവില്‍ താരത്തെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ചെന്നൈ. ഇതിഹാസ താരം എംഎസ് ധോനിയുടെ പകരക്കാരനായി നായകനായി സഞ്ജുവിനെയാണ് ചെന്നൈ നോട്ടമിടുന്നത്. വീട്ടില്‍ ലോകകപ്പ് ഫൈനല്‍, ശ്രേയസ് അയ്യരെ ക്ലീന്‍ ബൗള്‍ഡാക്കി അമ്മ! (വിഡിയോ) സഞ്ജുവിനെ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ചെന്നൈ ടീം രാജസ്ഥാനുമായി ബന്ധപ്പെട്ടതായാണ് വിവരം. ചെന്നൈ ടീമിന്റെ ഔദ്യോഗിക സംഘത്തിലെ ഒരു മുതിര്‍ന്ന അംഗമാണ് ഇക്കാര്യങ്ങള്‍ വെളിപ്പടുത്തിയത്. സഞ്ജുവിനെ ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്. അദ്ദേഹം ഇന്ത്യന്‍ ബാറ്ററാണ്, വിക്കറ്റ് കീപ്പറും ഓപ്പണറുമാണ്. അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്. കാര്യങ്ങള്‍ ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല. അദ്ദേഹത്തെ എത്തിക്കാനുള്ള താത്പര്യം ടീം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്- ചെന്നൈ അധികൃതര്‍ വ്യക്തമാക്കി. 820 റണ്‍സ്! കൗണ്ടിയിലെ 126 വര്‍ഷം പഴക്കമുള്ള സ്വന്തം റെക്കോര്‍ഡ് തിരുത്തി സറെ ടീം Chennai Super Kings have shown strong interest in acquiring Rajasthan Royals' captain Sanju Samson for the upcoming IPL 2026 season. While CSK is yet to formally approach Rajasthan.

സമകാലിക മലയാളം 1 Jul 2025 6:29 pm

വീട്ടില്‍ ലോകകപ്പ് ഫൈനല്‍, ശ്രേയസ് അയ്യരെ ക്ലീന്‍ ബൗള്‍ഡാക്കി അമ്മ! (വിഡിയോ)

ന്യൂഡല്‍ഹി: അമ്മ രോഹിണി അയ്യർക്കൊപ്പം വീട്ടിനകത്ത് ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ താരവും പഞ്ചാബ് കിങ്‌സ് നായകനുമായ ശ്രേയസ് അയ്യര്‍ . ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പഞ്ചാബ് കിങ്‌സ് അവരുടെ ഔദ്യോഗിക എക്‌സ് പേജിലാണ് വിഡിയോ പങ്കിട്ടത്. വിഡിയോക്ക് താഴെ ആരാധകര്‍ രസകരമായ കമന്റുകളാണ് കുറിക്കുന്നത്. ശ്രേയസ് അയ്യര്‍- അമ്മ, ലിവിങ് റൂമിലെ യഥാര്‍ഥ ലോകകപ്പ് ഫൈനല്‍ എന്ന ക്യാപ്ഷനോടെയാണ് പഞ്ചാബ് കിങ്‌സ് വിഡിയോ പങ്കിട്ടത്. വീട്ടിലെ ഇടനാഴിയിലാണ് ഇരുവരും ക്രിക്കറ്റ് കളിക്കുന്നത്. അമ്മ ശ്രേയസിനു പന്തെറിഞ്ഞു കൊടുക്കുന്നതാണ് വിഡിയോ. ഒരു പന്ത് ശ്രേയസിനു ബാറ്റില്‍ കൊള്ളിക്കാനാകാതെ പോയപ്പോള്‍ അമ്മ ആഘോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 820 റണ്‍സ്! കൗണ്ടിയിലെ 126 വര്‍ഷം പഴക്കമുള്ള സ്വന്തം റെക്കോര്‍ഡ് തിരുത്തി സറെ ടീം Only time SARPANCH won't mind getting bowled! ♥️ pic.twitter.com/jYUDd7DkD7 — Punjab Kings (@PunjabKingsIPL) June 30, 2025 ഇന്ത്യക്കായി രണ്ടാം ടെസ്റ്റ് കളിക്കാന്‍ അമ്മയെ ലഭിക്കുമോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അമ്മ എറിഞ്ഞ രണ്ടാമത്തെ പന്ത് മികച്ചതായിരുന്നു മറ്റൊരാള്‍ കുറിച്ചു. ശ്രേയസ് അയ്യര്‍ നിലവില്‍ വിശ്രമത്തിലാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ശ്രേയസിനെ പരിഗണിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ശേഷം താരം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനല്‍ വരെ എത്തിച്ചിരുന്നു. അടുത്ത മാസം ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ പരിമിത ഓവര്‍ ക്രിക്കറ്റ് പോരാട്ടമുണ്ട്. ഈ പോരിനായി ശ്രേയസ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. 27 കോടിയ്ക്ക് ചരിത്രമെഴുതി, ഋഷഭ് പന്തിനെ കാത്ത് വീണ്ടും റെക്കോര്‍ഡ് തുക? Star Indian cricketer Shreyas Iyer shared a light-hearted video of him playing cricket with his own mother at home.

സമകാലിക മലയാളം 1 Jul 2025 5:24 pm

820 റണ്‍സ്! കൗണ്ടിയിലെ 126 വര്‍ഷം പഴക്കമുള്ള സ്വന്തം റെക്കോര്‍ഡ് തിരുത്തി സറെ ടീം

ലണ്ടന്‍: കൗണ്ടിയിലെ നൂറ്റാണ്ട് പഴക്കമുള്ള സ്വന്തം റെക്കോര്‍ഡ് തിരുത്തി സറെ. കൗണ്ടി ചാംപ്യന്‍ഷിപ്പ് ഡിവിഷന്‍ വണ്‍ പോരാട്ടത്തില്‍ ഡുറം ടീമിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ 820 റണ്‍സടിച്ച് 126 വര്‍ഷം പഴക്കമുള്ള സ്വന്തം റെക്കോര്‍ഡാണ് സറെ തിരുത്തിയത്. കൗണ്ടിയില്‍ സറെ ടീം സ്വന്തമാക്കുന്ന ഏറ്റവും ഉര്‍ന്ന ടോട്ടലിന്റെ റെക്കോര്‍ഡാണിത്. 1899ല്‍ സോമര്‍സെറ്റിനെതിരെ സറെ നേടിയ 811 റണ്‍സായിരുന്നു ഇതുവരെ അവരുടെ ഉയര്‍ന്ന ടീം ടോട്ടല്‍. ഈ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. കൗണ്ടിയില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറും ഇതായി മാറി. 27 കോടിയ്ക്ക് ചരിത്രമെഴുതി, ഋഷഭ് പന്തിനെ കാത്ത് വീണ്ടും റെക്കോര്‍ഡ് തുക? ഡോം സിബ്‌ലി നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയും സാം കറന്‍, ഡാന്‍ ലോറന്‍സ്, വില്‍ ജാക്‌സ് എന്നിവര്‍ നേടിയ സെഞ്ച്വറികളുടേയും കരുത്തിലാണ് ടീം റണ്‍ മല തീര്‍ത്തത്. സിബ്‌ലി 305 റണ്‍സെടുത്തു. ലോറന്‍സ് (178), വില്‍ ജാക്‌സ് (119), സാം കറന്‍ (108) റണ്‍സും കണ്ടെത്തി. ക്യാപ്റ്റന്‍ റോറി ബേണ്‍സ് അര്‍ധ സെഞ്ച്വറി (55) നേടി. കൗണ്ടിയിലെ ഉയര്‍ന്ന ടോട്ടല്‍ 887: യോര്‍ക്ക്‌ഷെയര്‍- വാര്‍വിക്‌ഷെയര്‍, 1896 863: ലങ്കാഷെയര്‍- സറെ, 1990 850/ 7: സോമര്‍സെറ്റ്- മിഡില്‍സെക്‌സ്, 2007 820/ 9: സറെ- ഡുറം, 2025 811: സറെ- സോമര്‍സെറ്റ്, 1899 തകര്‍ത്തടിച്ച് തോമസ് റ്യൂ, ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യയുടെ യുവനിര Dom Sibley smashed a career-best 305 as Surrey piled on 820-9 against Durham in a County Championship Division One fixture at The Oval on Monday.

സമകാലിക മലയാളം 1 Jul 2025 4:40 pm

27 കോടിയ്ക്ക് ചരിത്രമെഴുതി, ഋഷഭ് പന്തിനെ കാത്ത് വീണ്ടും റെക്കോര്‍ഡ് തുക?

ന്യൂഡല്‍ഹി: 27 കോടിയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തി 2025ലെ ഐപിഎല്ലില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് മുന്നില്‍ വീണ്ടും കോടികള്‍ എത്തുമോ? വരാനിരിക്കുന്ന ഡല്‍ഹി പ്രീമിയര്‍ ലീഗ് ടി20 പോരാട്ടത്തിനായുള്ള മെഗാ ലേലത്തിനുള്ള പട്ടികയില്‍ പന്തും ഉള്‍പ്പെടുന്നു. പന്തടക്കം ഐപിഎല്ലില്‍ തിളങ്ങിയ നിരവധി താരങ്ങള്‍ ലേലത്തിനെത്തുന്നുണ്ട്. പന്തിനൊപ്പം പ്രിയാാംശ് ആര്യ, ദിഗ്വേഷ് റാഠി, വെറ്ററന്‍ താരം ഇഷാന്ത് ശര്‍മ, ആയുഷ് ബദോനി, ഹര്‍ഷിത് റാണ, ഹിമ്മത് സിങ്, സൂയഷ് ശര്‍മ, മായങ്ക് യാദവ്, അനുജ് റാവത് അടക്കമുള്ള ഐപിഎല്‍ താരങ്ങളും ലേല പട്ടികയിലുണ്ട്. തകര്‍ത്തടിച്ച് തോമസ് റ്യൂ, ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യയുടെ യുവനിര ഈ മാസം 6, 7 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ വച്ചാണ് താര ലേലം. ഈ സീസണ്‍ മുതല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ടൂര്‍ണമെന്റിലെത്തും. ഇതോടെ ആകെ ടീമുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു. സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ്, ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സ്, നോര്‍ത്ത് ഡല്‍ഹി സ്‌ട്രൈക്കേഴ്‌സ്, പുരാനി ദില്ലി 6, സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ്, വെസ്റ്റ് ഡല്‍ഹി ലയണ്‍സ് എന്നീ ടീമുകളാണ് നേരത്തെ തന്നെ ഉള്ളത്. സവിത പെയിന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഔട്ടര്‍ ഡല്‍ഹി ഫ്രാഞ്ചൈസിയും ഭീമ ടോളിങ് ആന്‍ഡ് ട്രാഫിക്ക് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്രയോണ്‍ അഡ്വര്‍ടൈസിങ് ലിമിറ്റഡ് എന്നിവയുടെ നേതൃത്വത്തിലുള്ള ന്യൂ ഡല്‍ഹി ഫ്രാഞ്ചൈസിയുമാണ് പുതിയതായി സ്ഥാനം നേടിയ ടീമുകള്‍. 'യാഷ് ദയാൽ, ഇനിയും എത്ര ജീവിതങ്ങൾ നിങ്ങൾ നശിപ്പിക്കും?'; ഇന്ത്യൻ പേസർക്കെതിരെ മറ്റൊരു യുവതിയുടെ വെളിപ്പെടുത്തൽ After fetching a whopping Rs 27 crore from the Lucknow Super Giants in the IPL mega auction last year, Rishabh Pant could potentially trigger another huge bidding war as he has decided to come in the Delhi Premier League auction. 

സമകാലിക മലയാളം 1 Jul 2025 3:49 pm

'യാഷ് ദയാൽ, ഇനിയും എത്ര ജീവിതങ്ങൾ നിങ്ങൾ നശിപ്പിക്കും?'; ഇന്ത്യൻ പേസർക്കെതിരെ മറ്റൊരു യുവതിയുടെ വെളിപ്പെടുത്തൽ

മുംബൈ: ഇന്ത്യൻ താരവും ആർസിബി പേസറുമായ യാഷ് ദയാലിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്. യാഷ് ദയാലുമായുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടു. യാഷ് ദയാൽ വിശ്വാസ്യത ചോദ്യം ചെയ്യുകയാണെന്നും ദൈവമാണ് രക്ഷിച്ചതെന്നും യുവതി കുറിപ്പിലൂടെ പ്രതികരിച്ചു. യാഷ് ദയാൽ വിവാഹ വാ​ഗ്ദാനം നൽകി താരം മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചെന്നു ആരോപിച്ച് യുപിയിൽ നിന്നുള്ള യുവതി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പരാതി പരിഹാര പോർട്ടലിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ആരോപണവുമായി മറ്റൊരു യുവതിയും രം​ഗത്തെത്തിയത്. 'ഇത് പങ്കുവെക്കാൻ പോലും എനിക്ക് വളരെ ബുദ്ധിമുട്ടുണ്ട്. ദൈവമേ, എന്താണ് അയാൾ നമ്മളോട് ചെയ്തത്. ഇത് വെറും വഞ്ചനയല്ല, വിശ്വാസവഞ്ചനയാണ്. ഇനിയും എത്ര ജീവിതങ്ങളാണ് നിങ്ങൾ ഇങ്ങനെ നശിപ്പിക്കാൻ പോകുന്നത്? നിന്നപ്പോലെ ഒരു വില കുറഞ്ഞ വ്യക്തിയിൽ നിന്നു എന്നെ രക്ഷിച്ചതിനു ഞാൻ ദൈവനത്തിനു നന്ദി പറയുന്നു'- യുവതി എക്സിൽ കുറിച്ചു. 'വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടി, നിരവധി പെൺകുട്ടികളെ പറ്റിക്കുന്നു...'; ഇന്ത്യൻ താരം യാഷ് ദയാലിനെതിരെ ​യുവതിയുടെ പരാതി It’s so hard for me to even share this.but OMG — what he was doing with all of us. This isn’t just betrayal, it’s abuse of trust. How many more lives are you going to destroy like this? I Thank God — He saved me from a cheap person like you. #ShameOnYouYashDayal pic.twitter.com/3Ky57hzVs7 — fitpriya priya (@FitpriyaP) June 29, 2025 നേരത്തെ യുപിയിൽ നിന്നുള്ള യുവതി നൽകിയ പരാതിയിൽ താരമോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ യാഷിനു പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുക. അതിനിടെയാണ് മറ്റൊരു യുവതി ആരോപണവുമായി എത്തിയത്. വിവാഹ വാ​ഗ്ദാനം നൽകി യാഷ് പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശ് സ്വദേശിയായ യുവതി നൽകിയ പരാതിയിലെ ആരോപണം. ​ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജൂലൈ 21നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ​​ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. യാഷുമായി 5 വർഷത്തെ അടുപ്പമുണ്ടെന്നു അവകാശപ്പെട്ട യുവതി താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ യാഷ് പണം തട്ടിയെന്നും താരം ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പറ്റിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. ചാറ്റ് സ്ക്രീൻ ഷോട്ടുകൾ, വിഡിയ കോൾ രേഖകൾ അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും യുവതി ആവകാശപ്പെട്ടിരുന്നു. 'ക്യാപ്റ്റന്‍ കൂള്‍' ഇനി ധോനിക്ക് മാത്രം! ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചു Yash Dayal Harassment Allegations: In a recent development, another woman has publicly shared private conversations with the cricketer on the social media platform X.

സമകാലിക മലയാളം 30 Jun 2025 10:58 pm

'ക്യാപ്റ്റന്‍ കൂള്‍'ഇനി ധോനിക്ക് മാത്രം! ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചു

റാഞ്ചി: ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ ഇന്ത്യന്‍ നായകനുമായ എംഎസ് ധോനി 'ക്യാപ്റ്റന്‍ കൂള്‍' എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. ഇപ്പോഴിതാ തന്റെ ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് എംഎസ് ധോനി. ഇനി മുതല്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ താരം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രേഡ് മാര്‍ക്ക്‌സ് രജിസ്ട്രിയിലാണ് താരം അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ അഞ്ചിനാണ് ധോനി അപേക്ഷിച്ചത്. ജൂണ്‍ 16ന് ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോര്‍ട്‌സ് പരിശീലനം, പരിശീലന സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവയ്ക്കുള്ള വിഭാഗത്തിലാണ് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വനിതാ കോച്ച് ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി ദേശീയ ബോക്‌സിങ് താരമായ 17കാരി 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് ധോനിക്ക് ക്യാപ്റ്റന്‍ കൂള്‍ വിളിപ്പേര് വന്നത്. ഗ്രൗണ്ടില്‍ സമചിത്തനായി നിന്നു ടീമിനെ നയിച്ചത് ക്രിക്കറ്റ് ലോകം ഏറെ ശ്രദ്ധയോടെയാണ് കണ്ടത്. ഇതോടെയാണ് ക്യാപ്റ്റന്‍ കൂള്‍ വിളിപ്പേര് ധോനിക്ക് ലഭിച്ചത്. പിന്നീട് ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായക സ്ഥാനത്തേക്കും ധോനി എത്തി. അന്താരാഷ്ട്ര, ഐപിഎല്‍ പോരാട്ടങ്ങളില്‍ കളിച്ച കാലത്തെല്ലാം സമാന രീതിയിലുള്ള പെരുമാറ്റമായിരുന്നു ധോനിയെ വ്യത്യസ്തനാക്കിയത്. മുന്‍ ഓള്‍ റൗണ്ടര്‍; അസ്ഹര്‍ മഹമ്മൂദ് പാകിസ്ഥാന്‍ ടെസ്റ്റ് ടീം കോച്ച് MS Dhoni has filed a trademark application for the phrase 'Captain Cool ', a sobriquet widely associated with his calm on-field demeanour.

സമകാലിക മലയാളം 30 Jun 2025 7:57 pm

വനിതാ കോച്ച് ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി ദേശീയ ബോക്‌സിങ് താരമായ 17കാരി

റോത്തഗ്: വനിതാ പരിശീലകക്കെതിരെ ലൈംഗിക പീഡന പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത ദേശീയ ബോക്‌സിങ് താരമായ പെണ്‍കുട്ടി. കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ബോക്‌സിങ് അക്കാദമിയിലെ പരിശീലകക്കെതിരെയാണ് 17കാരി പരാതി നല്‍കിയത്. പരിശീലക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും മകള്‍ ഡിപ്രഷനിലായെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. 17കാരിയുടെ പരാതി ലഭിച്ചതായി ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്‌സ് അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പരാതിയില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പ്രഥാമിക അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന തരത്തിലുള്ള കാര്യങ്ങള്‍ നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. ആരോപണ വിധേയായ പരിശീലക നിലവില്‍ ദേശീയ ക്യാംപില്‍ ജൂനിയര്‍, യൂത്ത് ടീമുകളെ പരിശീലകയായി തുടരുന്നുമുണ്ട്. മുന്‍ ഓള്‍ റൗണ്ടര്‍; അസ്ഹര്‍ മഹമ്മൂദ് പാകിസ്ഥാന്‍ ടെസ്റ്റ് ടീം കോച്ച് പരാതിയില്‍ റോത്തക് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശീലക നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ചതായും പല തവണ മര്‍ദ്ദിച്ചതായും കരിയര്‍ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും മോശം താരമാണെന്നു സഹ താരങ്ങളോടു പരിശീലക കുട്ടിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതായും പരാതിയിലുണ്ട്. പരിശീലകക്കെതിരെ ലൈംഗികമായി ഉപദ്രവിച്ചതിനടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളും മുന്‍ കായിക താരങ്ങളാണ്. ഇരുവരും ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. മകള്‍ ആണ്‍കുട്ടികളായ താരങ്ങളുമായി സംസാരിക്കുന്നതായി പരിശീലക ആരോപിച്ചിരുന്നു. അവര്‍ മറ്റ് താരങ്ങള്‍ക്ക് മുന്നിലിട്ട് മകളെ അപമാനിക്കാന്‍ ശ്രമിച്ചു. ഫോണ്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ മകള്‍ അതനുസരിച്ച് അവളുടെ മുറിയിലേക്ക് പോയി. പിന്നാലെ പരിശീലകയും മുറിയിലെത്തി. ബലമായി വസ്ത്രങ്ങള്‍ അഴിപ്പിച്ച് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ആവര്‍ത്തിച്ച് മര്‍ദ്ദിച്ചു. പരിശീലന ഹാളിലേക്ക് വലിച്ചിഴച്ചു. രണ്ട് ഫോണുകള്‍ ഉപയോഗിക്കുന്നതായും അതിലൊന്നു ആണ്‍കുട്ടികളുമായി സംസാരിക്കാനാണ് ഉപയോഗിക്കുന്നത് എന്നെഴുതി നല്‍കാന്‍ പരിശീലക ആവശ്യപ്പെട്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു. ബുംറ രണ്ടാം ടെസ്റ്റ് കളിക്കും? ബൗളർമാർക്ക് ബാറ്റിങിൽ കഠിന പരിശീലനം A minor female boxer has accused a coach at the Sports Authority of India of sexual harassment. The victim's parents reported mental and physical abuse.

സമകാലിക മലയാളം 30 Jun 2025 6:30 pm

മുന്‍ ഓള്‍ റൗണ്ടര്‍; അസ്ഹര്‍ മഹമ്മൂദ് പാകിസ്ഥാന്‍ ടെസ്റ്റ് ടീം കോച്ച്

കറാച്ചി: പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഓള്‍ റൗണ്ടര്‍ അസ്ഹര്‍ മഹമ്മൂദിനെ നിയമിച്ചു. താത്കാലിക പരിശീലകനായാണ് നിയമനം. നിലവിൽ മൂന്ന് ഫോർമാറ്റിലും പാക് ദേശീയ ടീമിന്റെ സഹ പരിശീലകനാണ് അസ്ഹർ മ​ഹമ്മൂദ്. നിലവിലെ സഹ പരിശീലകനായുള്ള കരാർ അടുത്ത വർഷം ഏപ്രിലിലാണ് അവസാനിക്കുന്നത്. ഈ കരാർ നിൽക്കെയാണ് പുതിയ ചുമതല. അക്വിബ് ജാവേദിന്റെ പകരക്കാരനായാണ് അസ്ഹര്‍ മഹമ്മൂദ് സ്ഥാനമേല്‍ക്കുന്നത്. 2024ല്‍ ജാസന്‍ ഗില്ലെസ്പി പാക് ടീമിന്റെ പരിശീലക സ്ഥാനൊഴിഞ്ഞപ്പോഴാണ് മുന്‍ പേസറായിരുന്ന അക്വിബ് ജാവേദിനെ പകരം നിയമിച്ചത്. 8 മാസങ്ങള്‍ മാത്രമാണ് അദ്ദേഹം പദവിയില്‍ തുടര്‍ന്നത്. പിന്നാലെയാണ് മുന്‍ ഓള്‍ റൗണ്ടര്‍ സ്ഥാനമേല്‍ക്കുന്നത്. ബുംറ രണ്ടാം ടെസ്റ്റ് കളിക്കും? ബൗളർമാർക്ക് ബാറ്റിങിൽ കഠിന പരിശീലനം ഒക്ടോബറിൽ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. ഇതാണ് അസ്ഹര്‍ മഹമ്മൂദിന്റെ ആദ്യ വെല്ലുവിളി. ദക്ഷിണാഫ്രിക്ക പാകിസ്ഥാനില്‍ പര്യടനത്തിനായി വരുമ്പോഴാണ് പോരാട്ടം. പരിശീലകനെന്ന നിലയില്‍ ഏറെ പരിചയ സമ്പത്തുള്ള ആളാണ് അസ്ഹര്‍ മഹമ്മൂദ്. 2016 മുതല്‍ 19 വരെ പാക് ദേശീയ ടീമിന്റെ ബൗളിങ് കോച്ചായിരുന്നു മുന്‍ താരം. 2023ല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാക് ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സ്, മുള്‍ട്ടാന്‍ സുല്‍ത്താന്‍, ഇസ്ലാമാബാദ് യുനൈറ്റഡ് ടീമുകളുടേയും ഹെഡ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 40 വയസില്‍ ടി20യില്‍ 2 സെഞ്ച്വറികള്‍! ലോക റെക്കോര്‍ഡിട്ട് ഫാഫ് ഡുപ്ലെസി Former all-rounder Azhar Mahmood was on Monday elevated to the post of Pakistan's acting red-ball head coach until the conclusion of his current contract, which runs until April next year.

സമകാലിക മലയാളം 30 Jun 2025 5:52 pm

ബുംറ രണ്ടാം ടെസ്റ്റ് കളിക്കും? ബൗളർമാർക്ക് ബാറ്റിങിൽ കഠിന പരിശീലനം

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ജസ്പ്രിത് ബുംറ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കാനുള്ള സാധ്യത കൂടുതലാണെന്ന ചിന്തയാണ് ആരാധകർ പങ്കിടുന്നത്. രണ്ട് ദിവസമായി ബുംറ നെറ്റ്സിൽ കഠിന പരിശീലനം നടത്തുന്നുണ്ട്. ഇതോടെയാണ് ആരാധകർ സ്റ്റാർ പേസർ രണ്ടാം ടെസ്റ്റ് കളിക്കുമെന്നു ഉറപ്പു പറയുന്നത്. ഇം​ഗ്ലണ്ടിനെതിരെ 5 മത്സരങ്ങളടങ്ങിയ ടെസ്റ്റാണ് ഇന്ത്യ കളിക്കുന്നത്. ഇതിൽ 3 ടെസ്റ്റുകളിൽ മാത്രമായിരിക്കും ബുംറ കളിക്കുക എന്നത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയുടെ ബൗളിങാണ് ഇം​ഗ്ലണ്ടിനെ കുഴയ്ക്കിയത്. രണ്ടാം ടെസ്റ്റിൽ താരമുണ്ടാകില്ലെന്ന റിപ്പോർട്ടുകൾ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതിനിടെയാണ് പുതിയ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ശനിയാഴ്ച ബുംറ നെറ്റ്സിൽ കഠിന പരിശീലനത്തിലായിരുന്നു. കളിക്കുന്നില്ലെങ്കിൽ ബുംറ ഇത്രയും കഠിനമായ പരിശീലനം നടത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്ന ചോദ്യം. ബുംറ രണ്ടാം ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ അർഷ്ദീപ് സിങ്, ആകാശ് ദീപ് എന്നിവരിലൊരാൾക്കായിരിക്കും അവസരം. അർഷ്ദീപ് ഇതുവരെ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറിയിട്ടില്ല. 40 വയസില്‍ ടി20യില്‍ 2 സെഞ്ച്വറികള്‍! ലോക റെക്കോര്‍ഡിട്ട് ഫാഫ് ഡുപ്ലെസി ഒന്നാം ടെസ്റ്റിൽ മുൻനിര ബാറ്റർമാർ മികച്ച പ്രകടനം നടത്തിയിട്ടും വാലറ്റം നിരാശപ്പെടുത്തിയിരുന്നു. വാലറ്റത്തെ ബാറ്റർമാർ അതിവേ​ഗം മടങ്ങിയതോടെ മികച്ച സ്കോർ നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമയിരുന്നു. അതിനാൽ നെറ്റ്സിൽ ഇന്ത്യൻ ബൗളർമാർ ബാറ്റിങ് പരിശീലനത്തിനാണ് കൂടുതൽ സമയം ചെലവിട്ടത്. ഈ മാസം രണ്ട് മുതലാണ് ഇന്ത്യ- ഇം​ഗ്ലണ്ട് രണ്ടാം ടെസ്റ്റ്. എഡ്ജ്ബാസ്റ്റനിലാണ് പോരാട്ടം. ആദ്യം മത്സരം ജയിച്ച് ഇം​ഗ്ലണ്ട് പരമ്പരയിൽ 1-0ത്തിനു മുന്നിലാണ്.England vs India മെസിപ്പട ക്ലബ് ലോകകപ്പിൽ നിന്ന് പുറത്ത്; പിഎസ് ജി എതിരില്ലാത്ത നാലു ​ഗോളിന് മയാമിയെ തോൽപ്പിച്ചു Indian pace spearhead Jasprit Bumrah's likelihood to play the second Test between India and England at Edgbaston, starting from July 2 onwards.

സമകാലിക മലയാളം 30 Jun 2025 5:07 pm

40 വയസില്‍ ടി20യില്‍ 2 സെഞ്ച്വറികള്‍! ലോക റെക്കോര്‍ഡിട്ട് ഫാഫ് ഡുപ്ലെസി

ന്യൂയോര്‍ക്ക്: പ്രായം 40 കഴിഞ്ഞെങ്കിലും തന്റെ ഉള്ളിലെ ക്രിക്കറ്റിനു ഇപ്പോഴും ചെറുപ്പമാണെന്നു തെളിയിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്ക ക്യാപ്റ്റനും ഇതിഹാസ താരവുമായ ഫാഫ് ഡുപ്ലെസി . ടി20 ക്രിക്കറ്റില്‍ താരം ഒരു അപൂര്‍വ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ടി20 ഫോര്‍മാറ്റില്‍ രണ്ട് സെഞ്ച്വറി കള്‍ 40 വയസ് പിന്നിട്ടപ്പോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ഡുപ്ലെസി മാറി. അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റ് ടി20 പോരാട്ടത്തിലാണ് താരത്തിന്റെ അനുപമ നേട്ടം. എംഐ ന്യൂയോര്‍ക്കിനെതിരായ പോരാട്ടത്തില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനായാണ് താരം രണ്ടാം ടി20 ശതകം കുറിച്ചത്. മത്സരത്തില്‍ 9 സിക്‌സും 5 ഫോറും സഹിതം ഡുപ്ലെസി 53 പന്തില്‍ 103 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നേരത്തെ ജൂണ്‍ 20നു താരം സാന്‍ ഫ്രാന്‍സിസ്‌ക്കോ യുണിക്കോണ്‍സിനെതിരെ 51 പന്തില്‍ 100 റണ്‍സ് കണ്ടെത്തിയിരുന്നു. അന്ന് 40 വയസ് കഴിഞ്ഞ ടി20യില്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ എലീറ്റ് പട്ടികയില്‍ ഡുപ്ലെസിയും എത്തിയിരുന്നു. ഈ പ്രായത്തില്‍ ടി20യില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമായാണ് ഡുപ്ലെസി അന്ന് പേര് ചേര്‍ത്തത്. പിന്നാലെയാണ് ചരിത്രത്തിലാദ്യമായി ഈ പ്രായത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിലേക്ക് എത്തിയത്. നിലവില്‍ കത്തും ഫോമിലാണ് താരം എംഎല്‍സിയില്‍ ബാറ്റ് വീശുന്നത്. എംഎല്‍സിയില്‍ സീസണിലെ ടോപ് സ്‌കോററും നിലവില്‍ ഡുപ്ലെസി തന്നെയാണ്. 7 ഇന്നിങ്‌സുകളില്‍ നിന്നു 317 റണ്‍സാണ് ഡുപ്ലെസി ഇതുവരെ അടിച്ചെടുത്തത്. മെസിപ്പട ക്ലബ് ലോകകപ്പിൽ നിന്ന് പുറത്ത്; പിഎസ് ജി എതിരില്ലാത്ത നാലു ​ഗോളിന് മയാമിയെ തോൽപ്പിച്ചു മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഡുപ്ലെസിയുടെ ബാറ്റിങ് കരുത്തില്‍ നിശ്ചിത ഓവറില്‍ സൂപ്പര്‍ കിങ്‌സ് 4 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചെടുത്തു. മറുപടി പറയാനിറങ്ങിയ എംഐ ന്യൂയോര്‍ക്കിന്റെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. സൂപ്പര്‍ കിങ്‌സിന് 39 റണ്‍സ് ജയം. 40 വയസിനു മുകളില്‍ പ്രായമുള്ളപ്പോള്‍ ടി20 സെഞ്ച്വറി നേടിയ താരങ്ങള്‍ ഗ്രേയം ഹിക്ക്: വാര്‍വിക്‌ഷെയര്‍- നോര്‍ത്താന്റ്‌സ്, 41 വയസ് 37 ദിവസം, 2007 പോള്‍ കോളിങ്‌വുഡ്: ഡുറം- വാര്‍വിക്‌ഷെയര്‍, 41 വയസ്, 2017 ഫാഫ് ഡുപ്ലെസി: ടെക്‌സസ്- സാന്‍ ഫ്രാന്‍സിസ്‌കോ, 40 വയസ്, 2025 ഫാഫ് ഡുപ്ലെസി: ടെക്‌സസ്- എംഐ ന്യൂയോര്‍ക്ക്, 40 വയസ്, 2025 സുബൈര്‍ അഹമദ്: ക്വറ്റ ബിയേര്‍സ്- ബുള്‍സ്, 2014 ഇമ്രാന്‍ ജന്നത്: ബാന്‍ഡ് ഇ അമിര്‍ ഡ്രാഗണ്‍സ്- കബൂള്‍ ഈഗിള്‍സ്, 2019 പഠനം 9ാം ക്ലാസ് വരെ; ഇന്ത്യൻ താരം റിങ്കു സിങ് ഇനി വിദ്യാഭ്യാസ ഓഫീസർ; ശമ്പളം 90,000 Faf du Plessis became the first T20 batter to score more then one hundred after turning 40. His stellar form helped Texas Super Kings defeat MI New York in a crunch Major League Cricket match.

സമകാലിക മലയാളം 30 Jun 2025 3:47 pm

മെസിപ്പട ക്ലബ് ലോകകപ്പിൽ നിന്ന് പുറത്ത്; പിഎസ് ജി എതിരില്ലാത്ത നാലു ​ഗോളിന് മയാമിയെ തോൽപ്പിച്ചു

മെസിപ്പട ക്ലബ് ലോകകപ്പിൽ നിന്ന് പുറത്ത്; പിഎസ് ജി ക്വാർട്ടറിൽ #psg #lionelmessi

സമകാലിക മലയാളം 30 Jun 2025 7:51 am

'റോഡിലെ സുരക്ഷയില്‍ എത്യോപ്യ നമ്മളേക്കാള്‍ ഭേദം'; വീണ് പരിക്കേറ്റതിനെക്കുറിച്ച് പോസ്റ്റുമായി ഡോ. എസ്എസ് ലാല്‍

സംസ്ഥാനത്തെ പൊതു ഇടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിലെ പിഴവിന്റെ ഇരയായി പ്രമുഖ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. എസ്എസ് ലാല്‍. കാന്‍സറുമായി ബന്ധപ്പെട്ട ഒരു അന്തര്‍ദേശീയ സമ്മേളനത്തിന്റെ ആലോചനായോഗത്തിന് തിരുവനന്തപുരത്തെത്തിയ എസ്എസ് ലാലിന് വീണു പരിക്കേറ്റു. പഞ്ചനക്ഷത്ര ഹോട്ടലിലെ സുരക്ഷാ വീഴ്ച്ചയാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. നമ്മുടെ നാട്ടിലെ പൊതു ഇടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളിലെ അപാകതയാണ്

ഒന്നു ഇന്ത്യ 29 Jun 2025 11:56 pm

'എനിക്ക് ഇനി ക്രിക്കറ്റ് കളിക്കാൻ കഴിയുമോ?'; ബോധം തെളിഞ്ഞപ്പോൾ ഋഷഭ് പന്ത് ആദ്യം ചോദിച്ചത്...

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് 2022 ഡിസംബറിലുണ്ടായ വാഹനാപകടം ഓർത്തെടുത്ത് അദ്ദേഹത്തെ അന്നു ചികിത്സിച്ച ഡോക്ടർ ദിൻഷോ പർദിവാല. തനിക്ക് ഇനി ക്രിക്കറ്റ് കളിക്കാൻ സാധിക്കുമോ എന്നാണ് ബോധം തെളിഞ്ഞപ്പോൾ ആദ്യം ചോദിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി. രാജ്യാന്തര മാധ്യമത്തോടു പ്രതികരിക്കുമ്പോഴാണ് അദ്ദേഹം അന്നത്തെ കാര്യങ്ങൾ ഓർത്തെടുത്തത്. പ്രസിദ്ധ ഓർത്തോ സർജനാണ് ഡോ. ദിൻഷോ പർദിവാല. അപകട ശേഷം പന്തിനെ പർദിവാലയുടെ നേതൃത്വത്തിലാണ് ചികിത്സിച്ചത്. ഋഷഭ് പന്ത് നിലവിൽ ഇം​ഗ്ലണ്ട് പര്യടനത്തിലാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റെങ്കിലും പന്ത് രണ്ടിന്നിങ്സിലും സെഞ്ച്വറി നേടി ചരിത്രമെഴുതിയിരുന്നു. 2022ൽ ഡൽഹിയിൽ നിന്നു ജന്മ നാടായ റൂർക്കിയിലേക്കു പോകുന്നതിനിടെയാണ് പന്ത് ഓടിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞത്. തീപിടിച്ച കാറിൽ നിന്നു ​ഗുരുതര പരിക്കുകളോടെയാണ് പന്തിനെ പുറത്തെടുത്തത്. 'ഋഷഭ് പന്ത് ജീവിച്ചിരിക്കുന്നത് തന്നെ മാഹാഭാ​ഗ്യമാണ്. അപകടം പറ്റി അദ്ദേഹം എന്റെയടുത്തെത്തുമ്പോൾ വലതു കാൽമുട്ട് സ്ഥാനം തെറ്റിക്കിടക്കുയായിരുന്നു. കാലിൽ നിറയെ വലതും ചെറുതുമായ മുറിവുകൾ. ചർമത്തിന്റെ മുകൾ ഭാ​ഗം മുഴുവനായും ഇളകി മാറിയിരുന്നു. ​കാറിൽ നിന്നു പുറത്തെടുക്കുമ്പോൾ ​ഗ്ലാസിലും മറ്റും ഉരഞ്ഞ് പുറകുവശത്തെ തൊലിയും മാംസവും കുറേ നഷ്ടമായിരുന്നു.' 'വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടി, നിരവധി പെൺകുട്ടികളെ പറ്റിക്കുന്നു...'; ഇന്ത്യൻ താരം യാഷ് ദയാലിനെതിരെ ​യുവതിയുടെ പരാതി 'കാർ മറിഞ്ഞു തീപിടിച്ചിരുന്നു. ഇത്തരം അപകടങ്ങളിൽ മരിക്കാനുള്ള സാധ്യത വളരെയധികമാണ്. പാക്ഷേ നാഡികൾക്കും രക്ത ധമനികൾക്കും വലിയ പരിക്കില്ലായിരുന്നു. അതു രക്ഷയായി. ബോധം തിരിച്ചു കിട്ടിയപ്പോൾ ഇനി കളിക്കാൻ കഴിയുമോ എന്നണ് പന്ത് ആദ്യം ചോദിച്ചത്. മകൻ ഇനി എഴുന്നേറ്റ് നടക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ ചോദ്യം.' '2023 ജനുവരിയിലാണ് അദ്ദേഹത്തിന്റെ കാൽമുട്ടിനു ശസ്ത്രക്രിയ നടത്തിയത്. 4 മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നാല് മാസങ്ങൾക്കു ശേഷം അദ്ദേഹം ക്രച്ചസിന്റെ സ​ഹായമില്ലാതെ നടന്നു തുടങ്ങി. പന്തിനു ക്രിക്കറ്റ് കളിക്കാൻ സാധിക്കുമോ എന്നത് ഡോക്ടർമാർക്ക് അപ്പോഴും ഉറപ്പു പറയാൻ സാധിച്ചില്ല.' '18 ആഴ്ചയെങ്കിലും കഴിയാതെ സജീവ ക്രിക്കറ്റിലേക്ക് ഇറങ്ങാൻ സാധിക്കില്ലെന്നു ഞാൻ പന്തിനോടു പറഞ്ഞിരുന്നു. പിന്നീട് ചികിത്സ പൂർത്തിയാക്കി പന്ത് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോയി. ക്രിക്കറ്റിലും സജീവമായി'- ഡോക്ടർ വ്യക്തമാക്കി. സിക്‌സറടിച്ചു, പിന്നാലെ ക്രീസില്‍ കുഴഞ്ഞു വീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം (വിഡിയോ) Rishabh Pant's accident occurred on December 30, 2022, as Pant was driving from Delhi to his hometown, Roorkee. 

സമകാലിക മലയാളം 29 Jun 2025 5:39 pm

'വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടി, നിരവധി പെൺകുട്ടികളെ പറ്റിക്കുന്നു...'; ഇന്ത്യൻ താരം യാഷ് ദയാലിനെതിരെ ​യുവതിയുടെ പരാതി

മുംബൈ: ഇന്ത്യൻ പേസറും ആർസിബി താരവുമായ യാഷ് ദയാലിനേതിരെ പീഡന പരാതിയുമായി യുവതി. താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചതായി ഉത്തർപ്രദേശ് സ്വദേശിയായ യുവതി പരാതി നൽകി. ​ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിനെ സമീപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജൂലൈ 21നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ​​ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. യാഷുമായി 5 വർഷത്തെ അടുപ്പമുണ്ടെന്നു അവകാശപ്പെട്ട യുവതി താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ യാഷ് പണം തട്ടിയെന്നും താരം ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പറ്റിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. ചാറ്റ് സ്ക്രീൻ ഷോട്ടുകൾ, വിഡോയ കോൾ രേഖകൾ അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും യുവതി ആവകാശപ്പെടുന്നു. സിക്‌സറടിച്ചു, പിന്നാലെ ക്രീസില്‍ കുഴഞ്ഞു വീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം (വിഡിയോ) യുവതിയെ കുടുംബത്തിനു പരിചയപ്പെടുത്തിയ താരം ഭർത്താവിനെ പോലെ പെരുമാറി വിശ്വാസം നേടിയെടുത്തു. പിന്നീട് കബളിപ്പിക്കുകയാണെന്നു തിരിച്ചറിഞ്ഞു. പ്രതികരിച്ചപ്പോൾ യാഷ് തന്നെ മർദ്ദിച്ച് അവശയാക്കി. ഇത്തരത്തിൽ പ്രണയം നടിച്ച് താരം നിരവധി പെൺകുട്ടികളെ കബളിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. പീഡന പരാതിയുമായി യുവതി വനിതാ ഹെൽപ് ലൈനിനെ നേരത്തെ സമീപിച്ചതായി വിവരമുണ്ട്. ഇത്തവണ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനായി ഐപിഎല്ലിൽ കളിച്ച താരമാണ് യാഷ് ദയാൽ. 15 മത്സരങ്ങൾ കളിച്ച താരം 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. നേരത്തെ ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ യാഷ് അം​ഗമായിരുന്നു. എന്നാൽ പ്ലെയിങ് ഇലവനിൽ കളിക്കാൻ അവസരം കിട്ടിയില്ല. ചരിത്ര നേട്ടത്തിലെത്തി സ്മൃതി മന്ധാന; മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത താരം RCB pacer Yash Dayal has been accused of physical and mental harassment by a woman from Ghaziabad, who claims she was misled with a false promise of marriage.

സമകാലിക മലയാളം 29 Jun 2025 4:38 pm

സിക്‌സറടിച്ചു, പിന്നാലെ ക്രീസില്‍ കുഴഞ്ഞു വീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം (വിഡിയോ)

ചണ്ഡീഗഢ്: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ, ബാറ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്നു പിച്ചില്‍ കുഴഞ്ഞു വീണു മരിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് പോരാട്ടത്തിനിടെയാണ് ദാരുണ സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിക്‌സര്‍ അടിച്ച് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ താരം പിച്ചില്‍ കുഴഞ്ഞു വീണു. ഹര്‍ജീത് സിങെന്നാണ് മരിച്ച താരത്തിന്റെ പേര്. ബാറ്റിങിനിടെ സിക്‌സര്‍ അടിച്ചതിനു പിന്നാലെ താരം ക്രീസില്‍ നിന്നു പിച്ചിനു മധ്യത്തിലേക്ക് നടക്കുന്നുണ്ട്. പിന്നീട് പിച്ചില്‍ ഇരിക്കുന്നു. ഈ സമയത്ത് സഹ ബാറ്റര്‍ ഹര്‍ജീതിനടുത്തെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ താരം കുഴഞ്ഞു വീണു. അബോധാവസ്ഥയിലായ താരത്തിനു സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിഎവി സ്‌കൂള്‍ മൈതാനത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. A local cricketer in Ferozepur hit a six off a delivery, but just moments later, he suffered a heart attack and tragically collapsed on the ground, losing his life. pic.twitter.com/7j4WXolkFf — Vipin Tiwari (@Vipintiwari952) June 29, 2025 ചരിത്ര നേട്ടത്തിലെത്തി സ്മൃതി മന്ധാന; മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത താരം കഴിഞ്ഞ വര്‍ഷം മുംബൈയിലും സമാന രീതിയില്‍ ഒരു താരം ക്രിക്കറ്റ് മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചിരുന്നു. സിക്‌സര്‍ അടിച്ചതിനു പിന്നാലെയായിരുന്നു ഈ താരത്തിന്റേയും മരണം. രാം ഗണേഷ് തീവാര്‍ എന്ന താരമാണ് മരിച്ചത്. പറത്തിയത് 9 എണ്ണം; ഒടുവിൽ 'ശരിക്കും' ഫിനിഷറായി, അവസാന പന്തിൽ പൊള്ളാർഡിനിട്ട് സിക്സർ, ഹെറ്റ്മെയർ ടീമിനെ ജയിപ്പിച്ചു! (വിഡിയോ) Batter dies on pitch: batter suffered a heart attack after hitting a six during a cricket match in Firozpur, Punjab. 

സമകാലിക മലയാളം 29 Jun 2025 3:59 pm

ചരിത്ര നേട്ടത്തിലെത്തി സ്മൃതി മന്ധാന; മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത താരം

നോട്ടിങ്ഹാം: അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ സ്മൃതി മന്ധാന . ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 62 പന്തില്‍ 112 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യയുടെ പെണ്‍പട സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ഇംഗ്ലണ്ട് വീണു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 14.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിച്ചു. ഇതാടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. മുല്ലപ്പെരിയാര്‍ 136 അടി തൊട്ടു; രാവിലെ 10ന് ഷട്ടറുകള്‍ തുറക്കും, പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച സ്മൃതി സഹ ഓപണര്‍ ഷഫാലി വര്‍മക്കൊപ്പം ഗംഭീര തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇവര്‍ 77 റണ്‍സ് ചേര്‍ത്തു. 22 പന്തില്‍ 20 റണ്‍സെടുത്ത ഷഫാലി ഒമ്പതാം ഓവറില്‍ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. 23 പന്തില്‍ 43 റണ്‍സ് നേടിയ ഹര്‍ലീന്‍ 16 ഓവര്‍ പൂര്‍ത്തിയാകവെ പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 171. റിച്ച ഘോഷ് ആറ് പന്തില്‍ 12 റണ്‍സ് ചേര്‍ത്തു. 20 ഓവറിലെ രണ്ടാം പന്തിലാണ് സ്മൃതി പുറത്താകുന്നത്. 15 ഫോറും മൂന്ന് സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഡിജെ പാര്‍ട്ടിക്കിടെ വാക്കുതർക്കം; കൊച്ചിയിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി Smriti Mandhana becomes first Indian woman to enter elite century club after T20I ton vs England

സമകാലിക മലയാളം 29 Jun 2025 7:40 am

പറത്തിയത് 9 എണ്ണം; ഒടുവിൽ 'ശരിക്കും'ഫിനിഷറായി, അവസാന പന്തിൽ പൊള്ളാർഡിനിട്ട് സിക്സർ, ഹെറ്റ്മെയർ ടീമിനെ ജയിപ്പിച്ചു! (വിഡിയോ)

ഡാലസ്: മാരക ഫോമിൽ ബാറ്റ് വീശി വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ . ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ജേഴ്സിൽ മങ്ങിയ ഫോമിൽ കളിച്ച് വൻ വിമർശനം കേട്ട ഹെറ്റ്മെയർ ശരിക്കും ഫിനിഷർ തന്നെയെന്നു തെളിയിക്കുന്ന പ്രകടനം പുറത്തെടുത്തു. അമേരിക്കയിൽ നടക്കുന്ന മേജർ ലീ​ഗ് ക്രിക്കറ്റ് പോരാട്ടത്തിൽ സിയാറ്റിൽ ഒർകാസിനെ റെക്കോർഡ് സ്കോർ ചെയ്സ് ചെയ്ത് താരം വിജയത്തിലേക്ക് നയിച്ചു. എംഐ ഇന്ത്യൻസ് ന്യൂയോർക്കിനെതിരെയായിരുന്നു വെടിക്കെട്ട്. ആറാമനായി ക്രീസിലെത്തിയ ഹെറ്റ്മെയർ 40 പന്തിൽ 9 സിക്സും 5 ഫോറും സഹിതം 97 റൺസെടുത്ത് പുറത്താകാതെ നിന്നു. അവസാന പന്തിൽ ജയിക്കാൻ 6 റൺസ് വേണ്ടപ്പോൾ കീറൻ പൊള്ളാർഡിനെ സിക്സർ തൂക്കിയാണ് താരം ടീമിനെ അവിസ്മരണീയ ജയത്തിലെത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോർക്ക് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് അടിച്ചെടുത്തു. സിയാറ്റിൽ കൃത്യം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്താണ് സ്വപ്ന വിജയം നേടിയത്. തുടരെ അഞ്ച് മത്സരങ്ങൾ തോറ്റു നിന്ന സിയാറ്റിലിനു ഈ ജയം വലിയ ആത്മവിശ്വാസം നൽകുന്നതായി മാറി. അവസാന ഓവറില്‍ സിയാറ്റിൽ ഒര്‍കാസിനു ജയിക്കാന്‍ 9 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എംഐ ന്യൂയോര്‍ക്കിനായി കിറന്‍ പൊള്ളാര്‍ഡാണ് പന്തെറിഞ്ഞത്. അവസാന ഓവറില്‍ ആദ്യ പന്ത് നേരിടുമ്പോള്‍ ക്രീസില്‍ ജസ്ദീപ് സിങായിരുന്നു. ആദ്യ രണ്ട് പന്തുകളിലും താരത്തിനു റണ്‍സെടുക്കാനായില്ല. ജയം 4 പന്തില്‍ 9 റണ്‍സ് അകലെ. മൂന്നാം പന്തില്‍ ഒരു റണ്‍സ്. അതോടെ നാലാം പന്ത് നേരിടാന്‍ ഹെറ്റ്‌മെയര്‍. അഞ്ചാം പന്തില്‍ 2 റണ്‍സ് ഓടി വിന്‍ഡീസ് താരം തന്നെ ബാറ്റിങ് ക്രീസിലെത്തി. അവസാന പന്തില്‍ ജയത്തിലേക്ക് 6 റണ്‍സ്. പൊള്ളാര്‍ഡ് ഓവര്‍ പിച്ചായി എറിഞ്ഞ പന്ത് മുട്ടിലിരുന്ന് ഹെറ്റ്‌മെയര്‍ സക്വയര്‍ ലെഗിലേക്ക് പടുകൂറ്റന്‍ സിക്‌സാക്കി പറത്തി. സിയാറ്റിൽ 3 വിക്കറ്റ് വിജയമാണ് പിടിച്ചത്. When Hettie hitting them out of the park seemed out of this world #SeattleOrcas #AmericasFavoriteCricketTeam #MLC2025 #ShimronHetmyer #SOvMINY @SHetmyer | @MLCricket pic.twitter.com/S6bcioDLqN — Seattle Orcas (@MLCSeattleOrcas) June 28, 2025 ശ്രീലങ്കയോട് ഇന്നിങ്‌സ് തോല്‍വി; ബംഗ്ലാദേശ് നായക സ്ഥാനമൊഴിഞ്ഞ് നജ്മുൽ ഹുസൈന്‍ ഷാന്റോ ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോര്‍ക്കിനായി ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍- തജിന്ദര്‍ സിങ് സഖ്യം വെടിക്കെട്ട് ബാറ്റിങുമായി തീ പടര്‍ത്തിയിടത്താണ് ഹെറ്റ്‌മെയറുടെ താണ്ഡവം. പൂരാന്‍ 60 പന്തില്‍ 8 സിക്‌സും 7 ഫോറും സഹിതം 108 റണ്‍സുമായി പുറത്താകാതെ നിന്നു. 8 വീതം സിക്‌സും ഫോറും തൂക്കി തജിന്ദര്‍ 35 പന്തില്‍ 95 റണ്‍സ് വാരി. അമേരിക്കൻ ലീ​ഗ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടീം പിന്തുടർന്നു നേടുന്ന വിജയമാണിത്. ആദ്യ എട്ടോവറിൽ ടീം 4 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് മറുഭാ​ഗത്ത് വിക്കറ്റുകൾ വീണപ്പോഴും താരം പതറാതെ പൊരുതി. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നു 239 റൺസ് മാത്രാണ് ഹെറ്റ്മെയർ നേടിയത്. ജയിക്കാമായിരുന്ന പല മത്സരങ്ങളാണ് രാജസ്ഥാൻ ഇത്തവണ ഐപിഎല്ലിൽ കൈവിട്ടത്. തോൽവികളിൽ ഏറ്റവും കൂടുതൽ പഴികേട്ട് താരങ്ങളിൽ ഒരാൾ ഹെറ്റ്മെയറായിരുന്നു. ആറാമനായി ഇറങ്ങുന്ന താരത്തിനു പക്ഷേ ടീമിനെ ഒരു തവണ പോലും ജയത്തിലെത്തിച്ച് തന്റെ ഫിനിഷ്ങ് റോളിനോടു നീതി പുലർത്താൻ സാധിച്ചിരുന്നില്ല. എന്നാൽ അമേരിക്കൻ മണ്ണിൽ സ്ഥിതി മാറി. 'റിസ്റ്റ് സ്പിന്‍ കുഴപ്പിക്കും, രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കു' Shimron Hetmyer's explosive unbeaten 97 propelled the Seattle Orcas to a thrilling three-wicket victory over MI New York in a high-scoring affair. Hetmyer's last-ball six sealed the highest successful run chase in MLC history.

സമകാലിക മലയാളം 28 Jun 2025 9:50 pm

ശ്രീലങ്കയോട് ഇന്നിങ്‌സ് തോല്‍വി; ബംഗ്ലാദേശ് നായക സ്ഥാനമൊഴിഞ്ഞ് നജ്മുൽ ഹുസൈന്‍ ഷാന്റോ

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് നജ്മുൽ ഹുസൈന്‍ ഷാന്റോ. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 78 റണ്‍സിനുമാണ് ബംഗ്ലാദേശ് തോറ്റത്. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര 1-0ത്തിനാണ് ലങ്ക നേടിയത്. ബംഗ്ലാദേശിനെ 14 ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റനാണ് ഷാന്റോ. 2023ല്‍ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര മുതലാണ് താരം ടീമിനെ നയിക്കാന്‍ ആരംഭിച്ചത്. ഷാന്റോയ്ക്ക് കീഴില്‍ നാല് ടെസ്റ്റ് മത്സരങ്ങള്‍ ബംഗ്ലാദേശ് വിജയിച്ചിട്ടുണ്ട്. ഇതില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നേട്ടവുമുണ്ട്. 2024ലാണ് പാകിസ്ഥാനില്‍ പരമ്പരയ്‌ക്കെത്തി ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയത്. 9 ടെസ്റ്റ് മത്സരങ്ങള്‍ തോറ്റു. നിലവിലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതാണ് ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റെ ഏക ടെസ്റ്റ് സമനില. ക്യാപ്റ്റനായ ശേഷം താരത്തിന്റെ ബാറ്റിങ് മെച്ചപ്പെട്ടിരുന്നു. ക്യാപ്റ്റനായ ശേഷം ആവറേജ് 36.24 ആയി. ക്യാപ്റ്റന്‍ സ്ഥാനമില്ലാതിരുന്നപ്പോള്‍ 29.83 ആയിരുന്നു ആവറേജ്. 'റിസ്റ്റ് സ്പിന്‍ കുഴപ്പിക്കും, രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കു' രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 458 റണ്‍സെടുത്തു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 247 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ വെറും 133 റണ്‍സും മാത്രമാണ് അടിച്ചെടുത്തത്. രണ്ടിന്നിങ്‌സിലും ഷാന്റോ ബാറ്റിങില്‍ പരാജയപ്പെട്ടു. ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത് പതും നിസ്സങ്ക (158)യുടെ സെഞ്ച്വറിയും ദിനേഷ് ചാന്‍ഡിമല്‍ (93), കുശാല്‍ മെന്‍ഡിസ് (84) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ്. 5 വിക്കറ്റുകള്‍ വീഴ്ത്തിയ പ്രഭാത് ജയസൂര്യയാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ അസിത ഫെര്‍ണാണ്ടോ, സോനല്‍ ദിനുഷ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിന്റെ മുന്നേറ്റം തടഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഓസ്ട്രേലിയ, ഇം​ഗ്ലണ്ട് ഒപ്പത്തിനൊപ്പം; ഇന്ത്യയുടെ സ്ഥാനം? Bangladesh Test captain Najmul Hossain Shanto stepped down as the leader following his side's loss against Sri Lanka in the second Test of the two-match series on Saturday.

സമകാലിക മലയാളം 28 Jun 2025 7:17 pm

ഓപ്പറേഷന്‍ സിന്ദൂറിലെ നിര്‍ണായക റോള്‍; ആരാണ് റോയുടെ പുതിയ മേധാവി പരാഗ് ജയിന്‍ ഐപിഎസ്?

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സി, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ പുതിയ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജയിന്‍ ചുമതലയേല്‍ക്കും. പഞ്ചാബ് കേഡറിലെ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജയിന്‍. നിലവിലെ മേധാവി രവി സിന്‍ഹയുടെ കാലാവധി തിങ്കളാഴ്ച്ച (ജൂണ്‍ 30) അവസാനിക്കും. ഈ സാഹചര്യത്തിലാണ് നിയമനം. ജൂലൈ ഒന്നിനാണ് പരാഗ് ജയിന്‍

ഒന്നു ഇന്ത്യ 28 Jun 2025 6:58 pm

'റിസ്റ്റ് സ്പിന്‍ കുഴപ്പിക്കും, രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കു'

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ താരങ്ങളടക്കമുള്ളവര്‍ കുല്‍ദീപിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്. രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യ ക്ക് മുന്നില്‍ നിരവധി ചോദ്യങ്ങളുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ കളിക്കുമോ എന്നതടക്കമുള്ള ആശങ്ക നില്‍ക്കുന്നു. അതിനിടെയാണ് കുല്‍ദീപിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയരുന്നത്. ആദ്യ ടെസ്റ്റില്‍ നിന്നു താരത്തെ ഒഴിവാക്കിയപ്പോള്‍ തന്നെ പലരും ചോദ്യവുമായി എത്തിയിരുന്നു. ടീമിലെ സ്പഷലിസ്റ്റ് സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്തതും മറുഭാഗത്ത് ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍ മികവോടെ പന്തെറിഞ്ഞതും ചോദ്യങ്ങളെ സാധൂകരിക്കുന്നതായി മാറുകയും ചെയ്തു. 'കുല്‍ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു നാം കാര്യമായി തന്നെ ആലോചിക്കേണ്ടതുണ്ട്. കാരണം ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ സമീപനം വിലയിരുത്തുമ്പോള്‍ റിസ്റ്റ് സ്പിന്‍ എറിയുന്ന കുല്‍ദീപ് ഫലപ്രദമാകാന്‍ സാധ്യതയുണ്ട്. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ റിസ്റ്റ് സ്പിന്‍ മികവോടെ കളിച്ച ചരിത്രവുമില്ല. അതിനാല്‍ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്'- സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഓസ്ട്രേലിയ, ഇം​ഗ്ലണ്ട് ഒപ്പത്തിനൊപ്പം; ഇന്ത്യയുടെ സ്ഥാനം? 'ശാര്‍ദുല്‍ ഠാക്കൂറിനെ മാറ്റി ഒരു ബൗളറെ ഉള്‍പ്പെടുത്തണം. പ്രസിദ്ധ് കൃഷ്ണയേയും മാറ്റണമെന്നാണ് എന്റെ അഭിപ്രായം. ബൗളിങില്‍ കുറച്ചു വൈവിധ്യം വരണം. കുല്‍ദീപ് യാദവിനേയും ഒപ്പം അര്‍ഷ്ദീപ് സിങിനേയും പ്ലെയിങ് ഇലവനില്‍ കൊണ്ടു വരണമെന്നാണ് എന്റെ വിലയിരുത്തല്‍. എങ്കിലും സാഹചര്യം ഇക്കാര്യത്തില്‍ മുഖ്യ പരിഗണനയുള്ള വിഷയവുമാണ്'- എസ് ബദരീനാഥ് പറഞ്ഞു. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ മൈക്കല്‍ ക്ലാര്‍ക്ക്, ബ്രാഡ് ഹാഡിന്‍ എന്നിവരും കുല്‍ദീപ് യാദവിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കുന്നത് പരിഗണിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു. ജൂലൈ രണ്ട് മുതല്‍ എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ടെസ്റ്റ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിനു മുന്നില്‍. ബാര്‍ബഡോസില്‍ കമ്മിന്‍സിന് ചരിത്ര നേട്ടം; വീണത് റിച്ചി ബെനൗഡിന്റെ 63 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് England vs India: India is contemplating changes for the second Test against England at Edgbaston. Kuldeep Yadav's inclusion is strongly considered, given England's struggles against wrist spin.

സമകാലിക മലയാളം 28 Jun 2025 4:24 pm

ബാര്‍ബഡോസില്‍ കമ്മിന്‍സിന് ചരിത്ര നേട്ടം; വീണത് റിച്ചി ബെനൗഡിന്റെ 63 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ റെക്കോര്‍ഡിട്ട് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് . മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിച്ചി ബെനൗഡിന്റെ 63 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡാണ് കമ്മിന്‍സ് മറികടന്നത്. ടെസ്റ്റില്‍ ഒരു ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡാണ് കമ്മിന്‍സ് നേടിയത്. മത്സരത്തിന്റെ രണ്ടാം ദിവസം വീന്‍ഡിസ് വിക്കറ്റ് കീപ്പര്‍ റോസ്റ്റണ്‍ ചേസിനെ പുറത്താക്കിയാണ് കമ്മിന്‍സ് ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലീഷ് മണ്ണിലും കരുത്തുകാട്ടി സൂര്യവംശി, കോഹ്‌ലിയുടെ 18ാം നമ്പര്‍ ജഴ്‌സിയില്‍ 'മിന്നിത്തിളങ്ങി', വിഡിയോ മത്സരത്തിനിറങ്ങുമ്പോള്‍‍ കമ്മിന്‍സിന്റെ വിക്കറ്റ് നേട്ടം 137 ആയിരുന്നു, ബെനൗഡിന് തൊട്ടുപിന്നില്‍. മത്സരത്തിന്റെ ഒന്നാം ദിവസം കിസി കാര്‍ട്ടിയെ പുറത്താക്കി ബെനൗഡിന് ഒപ്പമെത്തിയിരുന്നു. രണ്ടാം ദിവസം ചേസിന്റെ വിക്കറ്റ് നേടിയാണ് കമ്മിന്‍സ് റെക്കോര്‍ഡിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ക്യാപ്റ്റനാണ് കമ്മിന്‍സ്. ക്യാപ്റ്റനെന്ന നിലയില്‍ 139 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം 187 വിക്കറ്റുകള്‍ നേടിയ ഇമ്രാന്‍ ഖാന് തൊട്ടുപിന്നിലാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍മാര്‍ പാറ്റ് കമ്മിന്‍സ്: 139 റിച്ചി ബെനോഡ്: 138 ബോബ് സിംപ്സണ്‍: 41 ഇയാന്‍ ജോണ്‍സണ്‍: 39 മോണ്ടി നോബിള്‍: 31 'എല്ലാവരുടേയും കണ്ണുവെട്ടിച്ച് കാമുകിയെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നു'- വെളിപ്പെടുത്തി ശിഖർ‌ ധവാൻ Pat Cummins creates history, breaks Richie Benaud's 63-year-old record

സമകാലിക മലയാളം 28 Jun 2025 1:12 pm

ഇംഗ്ലീഷ് മണ്ണിലും കരുത്തുകാട്ടി സൂര്യവംശി, കോഹ്‌ലിയുടെ 18ാം നമ്പര്‍ ജഴ്‌സിയില്‍ 'മിന്നിത്തിളങ്ങി', വിഡിയോ

ഹോവെ: ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി . വിരാട് കോഹ് ലിയുടെ 18ാം നമ്പര്‍ ജഴ്‌സിയില്‍ ഇറങ്ങിയ സൂര്യവംശി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ ഒന്നാം യൂത്ത് ഏകദിനത്തിലാണ് താരത്തിന്റെ പ്രകടനം. ഓപ്പണറായി എത്തിയ വൈഭവ്, 19 പന്തില്‍ തകര്‍ത്തടിച്ച് 48 റണ്‍സ് നേടി. മൂന്നു ഫോറുകളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്ന വൈഭവിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 42.2 ഓവറില്‍ നേടിയത് 174 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി ആയുഷ് മാത്രെയ്ക്കൊപ്പം ഓപ്പണറായി കളത്തിലിറങ്ങിയാണ് വൈഭവ് കരുത്തുകാട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 45 പന്തില്‍ 71 റണ്‍സ് നേടി. ആയുഷ് മാത്രെ 30 പന്തില്‍ നാലു ഫോറുകളോടെ 21 റണ്‍സെടുത്തു പുറത്തായി. 'എല്ലാവരുടേയും കണ്ണുവെട്ടിച്ച് കാമുകിയെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നു'- വെളിപ്പെടുത്തി ശിഖർ‌ ധവാൻ VAIBHAV SURYAVANSHI MADNESS..!! - Smashed 48 runs in just 19 balls. - With 3 fours and 5 sixes. pic.twitter.com/HOKgnYGd4m — Sports Culture (@SportsCulture24) June 27, 2025 അഭിഗ്യാന്‍ കുണ്ഡു 34 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുല്‍ കുമാര്‍ 25 പന്തില്‍ ഒരു സിക്‌സ് സഹിതം 17 റണ്‍സോടെയും പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 47 പന്തില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൗല്യരാജ് സിന്‍ഹ് 15 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 16 റണ്‍സെടുത്തു. നേരത്തെ, മലയാളി താരം മുഹമ്മദ് ഇനാന്‍ ഉള്‍പ്പെടെയുള്ള ബോളര്‍മാര്‍ മിന്നിത്തിളങ്ങിയതോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി 174 റണ്‍സില്‍ ഒതുക്കിയത്. 10 ഓവറില്‍ 47 റണ്‍സ് മാത്രം വഴങ്ങിയാണ് ഇനാന്‍ രണ്ടു വിക്കറ്റെടുത്തത്. റേസ് വാക്കിൽ ഇന്ത്യയുടെ മിന്നും താരം; മലയാളി ഒളിംപ്യൻ കെടി ഇർഫാൻ വിരമിച്ചു Vaibhav Suryavanshi dons Virat Kohli's iconic No.18 jersey

സമകാലിക മലയാളം 28 Jun 2025 10:52 am