ധാക്ക: ടി20 ലോകകപ്പില്‍ നിന്നും ഐസിസി ബംഗ്ലാദേശിനെ പുറത്താക്കിയതിന് പിന്നാലെ കനത്ത തിരിച്ചടികളാണ് ബിസിബി നേരിടുന്നത്. ടൂർണമെന്റിന് ശേഷം ഐസിസി ബംഗ്ലാദേശിനെതിരെ നടപടികൾ എടുത്തേക്കുമെന്ന് സൂചനകളുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരയുന്ന ബോർഡിന് സാമ്പത്തിക വിലക്ക് വരെ ഏർപ്പെടുത്തിയേക്കാം. അതിനിടെ ബിസിബിയെ അതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ബംഗ്ലാദേശ് ഹൈക്കോടതിയും രംഗത്ത് എത്തി. ബംഗ്ലാദേശ് ക്രിക്കറ്റിൽ തമ്മിലടി; ബിപിഎൽ കളിക്കില്ലെന്ന് താരങ്ങൾ; ടോസ് ചെയ്യാൻ ആരും ഇല്ല; മാച്ച് റഫറി ഏകനായി ഗ്രൗണ്ടിൽ! ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റർമാർക്കെതിരായ ലൈംഗിക പീഡന പരാതികളിൽ ക്രിക്കറ്റ് ബോർഡ് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. കൃത്യമായി നടപടി സ്വീകരിക്കാൻ അധികാരമുള്ള ബോർഡ് അത് ചെയ്തില്ല. ഇത് അനീതിയാണെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ബിസിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടി20 ലോകകപ്പ്: ഞങ്ങൾ കളിക്കും, എതിർപ്പുമില്ല പിന്തുണയുമില്ല; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ തള്ളി പാകിസ്ഥാൻ മുൻ ബംഗ്ലാദേശ് വനിതാ ടീം ക്യാപ്റ്റൻ ജഹാനാര ആലം തന്റെ കരിയറിൽ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇടനിലക്കാരെ ഉപയോഗിച്ച് ബോർഡുമായി ബന്ധപ്പെട്ടവർ തന്നെ ലൈംഗിക ആവശ്യങ്ങൾക്കായി സമീപിച്ചിരുന്നു. അവരുടെ ആവശ്യം താൻ നിരാകരിച്ചതോടെ കടുത്ത അപമാനമാണ് നേരിടേണ്ടി വന്നത്. തുടർന്ന് ബോർഡിന് പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല എന്നും ഒരു അഭിമുഖത്തിൽ ജഹാനാര വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ബിസിബിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ജഹാനാര വെളിപ്പെടുത്തിയിരുന്നു. Sports news: BCB faces double blow after ICC action and High Court criticism.
ദുബൈ: ഇന്ത്യയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്തുണ തേടി ഐസിസിയുടെ ബോർഡ് അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളെ പാകിസ്ഥാൻ സമീപിച്ചതായി റിപ്പോർട്ട്. എന്നാൽ ബോർഡ് അംഗങ്ങൾ ആരും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പിന്തുണ നൽകാൻ തയ്യാറായില്ല. പാകിസ്ഥാൻ സർക്കാർ സോഷ്യൽ മീഡിയയിലൂടെ ബഹിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പിസിബി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ലോകകപ്പ് 'നാടകം' തുടരുന്നു... പാകിസ്ഥാന് ടീം ശ്രീലങ്കയിലേക്ക് പറന്നു (വിഡിയോ) ഐസിസിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ ബോർഡ് അംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പാകിസ്ഥാൻ മത്സരം കളിക്കാനാണ് സാധ്യത. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ പിസിബി മനപ്പൂർവ്വം വിഷയത്തിൽ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ വിലയിരുത്തൽ. 'ഒളിച്ചു കളി' തുടർന്ന് പാകിസ്ഥാൻ; ബഹിഷ്കരണം ഐസിസിയോട് മിണ്ടിയിട്ടില്ല, ടീമിനൊപ്പം അഭിഭാഷകനും അടുത്തിടെ നടന്ന അണ്ടർ-19 ലോകകപ്പിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പിസിബിയിൽ നിന്ന് ആ സമയത്ത് യാതൊരുവിധ പ്രതിഷേധമോ ബഹിഷ്കരണമോ ഉണ്ടായിരുന്നില്ല. ഫെബ്രുവരി 15ന് തന്നെ ബാങ്കോക്കിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ് മത്സരത്തിൽ പാകിസ്ഥാൻ വനിതാ ‘എ ’ ടീം ഇന്ത്യ ‘എ ’ ടീമിനെതിരെ കളിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ആ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള യാതൊരു തീരുമാനവും പിസിബി സ്വീകരിച്ചിട്ടില്ല. ടി20 ലോകകപ്പ്: ഞങ്ങൾ കളിക്കും, എതിർപ്പുമില്ല പിന്തുണയുമില്ല; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ തള്ളി പാകിസ്ഥാൻ പാകിസ്ഥാന്റെ ലോകകപ്പ് മത്സരം ന്യൂട്രൽ വേദിയായ കൊളംബോയിലാണ് നടക്കുന്നത്. അത് കൊണ്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിച്ച സുരക്ഷാ പ്രശ്നങ്ങളും പാകിസ്ഥാൻ ടീമിനില്ല. ഈ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് വിവിധ ക്രിക്കറ്റ് ബോർഡുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പിന്തുണ നൽകാൻ തയ്യാറാകാതിരുന്നത്. Sports news: Pakistan Fails to Get ICC Board Support for India Match Boycott, Likely to Play T20 World Cup Clash.
മുംബൈ: ഇത്തവണത്തെ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് മികച്ചതാണെങ്കിലും 2024ലെ കിരീടം നേടിയ ടീമിന് ചെറിയ മുൻതൂക്കമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ. രോഹിത്ത്- കോഹ്ലി സഖ്യമുള്ളത് അന്നത്തെ ടീമിന് വലിയ രീതിയിൽ ഗുണം ചെയ്തു. ഇരുവരുടെയും സാന്നിധ്യം ടീമിന്റെ സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചുവെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി. ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം “ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും പോലെയുള്ള എക്സ്പീരിയൻസുള്ള താരങ്ങൾ ടീമിൽ ഇല്ലാത്തത് തിരിച്ചടിയാണ്. പക്ഷേ, ഇപ്പോഴത്തെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് കൃത്യമായ ബാലൻസുണ്ട്. ബൗളിംഗ് ഓപ്ഷനുകൾ ശക്തമാണ്, ബാറ്റിങിലും ഒരുപടി മുന്നിലാണ് ടീം” അനിൽ കുംബ്ലെ പറഞ്ഞു. നിരവധി വെല്ലുവിളികൾ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേരിടേണ്ടി വരും. 2024ലെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. ആ ടീമിന് ഞാൻ 10 ശതമാനം മുൻതൂക്കം നൽകും. നിലവിലെ ടീമിന്റെ പ്രകടനവും അതിനടുത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ കഴിഞ്ഞ ഫൈനലിൽ വിരാട് കോഹ്ലിയും അക്സർ പട്ടേലും സമ്മർദ്ദഘട്ടത്തിൽ കാഴ്ചവച്ച പ്രകടനം ഓർമ്മിപ്പിച്ച കുംബ്ലെ ഈ ടൂർണമെന്റിലും സമാനമായ അനുഭവം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി. ആ സമയങ്ങളിൽ കളിക്കാർ അവരുടെ മുഴുവൻ കഴിവും പുറത്തെടുക്കണം. ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പങ്ക് ഈ ടൂർണമെന്റിൽ നിർണായകമാകുമെന്നും സമ്മർദ്ദഘട്ടങ്ങളിൽ തരണം ചെയ്യാൻ താരത്തിന് കഴിയും. അദ്ദേഹത്തിന്റെ പരിചയസമ്പത്തും നിർണായക ഘട്ടങ്ങളിൽ ടീമിനെ മുന്നോട്ട് നയിക്കാനുള്ള കഴിയും ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി. Sports news: Kumble Rates 2024 T20 World Cup Team Slightly Ahead, Says India 2026 Squad Strong but Lacks Experience.
പുരുഷ ടീമിന് വിലക്ക്, ഇന്ത്യക്കെതിരെ പാകിസ്ഥാന് വനിതാ ടീം കളിക്കും!
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന് പ്രഖ്യാപിച്ചെങ്കില്‍ വനിതാ പോരാട്ടത്തില്‍ ആ വിലക്ക് ഇല്ല. റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ- പാകിസ്ഥാന് എ പോരാട്ടം അരങ്ങേറും. നിലവില്‍ ഈ പോരാട്ടത്തിന് പാക് സര്‍ക്കാര്‍ ബഹിഷ്കരണ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഈ മാസം 13 മുതലാണ് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടം അരങ്ങേറുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ച അതേ ദിവസമാണ് വനിതാ പോരാട്ടവും അരങ്ങേറുന്നത്. ഈ മാസം 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം. അതേ ദിവസമാണ് റൈസിങ് സ്റ്റാര്‍സിലെ വനിതാ മത്സരവും. 'പണമില്ല എന്നാണ് പറച്ചിൽ, 100 കോടി മുടക്കി മെസിയെ കൊണ്ടുവരാൻ പ്രശ്നമില്ല' വനിതാ പോരാട്ടത്തിനുള്ള പാകിസ്ഥാന് ടീമിനെ കഴിഞ്ഞ ദിവസം പിസിബി പ്രഖ്യാപിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റൈസിങ് സ്റ്റാര്‍സിനുള്ള വനിതാ എ ടീമിനെ പിസിബി പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന് എ ടീം. യുഎഇ, നേപ്പാള്‍ ടീമുകളാണ് ശേഷിക്കുന്നവ. ടൂര്‍ണമെന്റില്‍ ഇന്ത്യയെ രാധ യാദവാണ് നയിക്കുന്നത്. മലയാളി താരം മിന്നു മണിയും ടീമിലുണ്ട്. ഉമ്മെ ഹാനിയാണ് പാക് ടീം ക്യാപ്റ്റന്‍. സര്‍ക്കാര്‍ അല്ല, കളിക്കില്ലെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് പറയട്ടെ... അപ്പോള്‍ കാണാം, ഐസിസിയുടെ 'കളി'! India Womens A vs Pakistan Womens A: No boycott call for women as Pakistan Womens A set to face India Womens A despite men's T20 World Cup standoff
275 കോടിയിൽ നിന്ന് 8.62 കോടിയിലേക്ക്; ഫാൻകോഡിന് ബമ്പർ ലോട്ടറി, ഇന്ത്യൻ ഫുട്ബോളിന് തിരിച്ചടി
ന്യൂഡൽഹി: ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025–26 സീസണിന്റെ ആഗോള സംപ്രേഷണാവകാശങ്ങൾ ഫാൻകോഡിന് ലഭിച്ചത് നിസാര തുകയ്ക്ക്. വെറും 8.62 കോടി രൂപയ്ക്കാണ് ആറു കമ്പനികളെ പിന്തള്ളി ഡ്രീം സ്പോർട്സ് ഗ്രൂപ്പിന് കീഴിലുള്ള ഫാൻകോഡ് സംപ്രേഷണാവകാശങ്ങൾ സ്വന്തമാക്കിയത്. ഇത് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന എഐഎഫ്എഫിന് കനത്ത തിരിച്ചടിയാണ്. പ്രതീക്ഷയിലേക്ക് ഉയരുന്ന പന്ത്, കേരളത്തിന്റെ ഫുട്ബോൾ ലോകത്ത് മാറ്റങ്ങളുടെ കാറ്റ് ചുരുക്കിയ ഫോർമാറ്റിൽ നടക്കുന്ന ഐ എസ് എൽ ഫെബ്രുവരി 14നാണ് ആരംഭിക്കുന്നത്. ഹോം–എവേ അടിസ്ഥാനത്തിൽ മൊത്തം അകെ 91 മത്സരങ്ങളാണ് ഈ സീസണിൽ ഉണ്ടാകുക. ഓരോ മത്സരത്തിന്റെയും സംപ്രേഷണ മൂല്യം വെറും 9.47 ലക്ഷം രൂപ. കഴിഞ്ഞ രണ്ട് സീസണുകളിൽ 163ലധികം മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനായി 275 കോടി രൂപയാണ് കമ്പനി മുടക്കിയത്. അതായത്, ഒരു മത്സരത്തിന് ശരാശരി 1.68 കോടി രൂപ വീതം. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ സീസണിലെ അഞ്ച് മത്സരങ്ങളുടെ മൂല്യമാണ് ഈ സീസണിന്റെ മുഴുവൻ വില. ജിയോ ഹോട്സ്റ്റാറിനെ 'വെട്ടി'; ഐഎസ്എല്‍ ലൈവ് കാണാം 'ഫാന്‍കോഡ്' ആപ്പിലൂടെ സംപ്രേഷണാവകാശത്തിലൂടെ മാത്രം എഐഎഫ്എഫിന് 265 കോടിയിലേറെ നഷ്ടം. “ഇന്ത്യൻ ഫുട്ബോളിനെ രാജ്യത്തുടനീളമുള്ള ആരാധകർക്ക് വളരെ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഫാൻകോഡിന് സംപ്രേഷണാവകാശങ്ങൾ നൽകിയത്,”എന്നാണ് എഐഎഫ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. എന്നാൽ ഫാൻകോഡിനെ സംബന്ധിച്ച് ഈ നീക്കം മികച്ച സാമ്പത്തിക ലാഭം ഉണ്ടാക്കി നൽകുമെന്നാണ് റിപ്പോർട്ടുകൾ. Sports news: FanCode secures ISL 2025-26 broadcast rights at steep discount.
'പണമില്ല എന്നാണ് പറച്ചിൽ, 100 കോടി മുടക്കി മെസിയെ കൊണ്ടുവരാൻ പ്രശ്നമില്ല'
തിരുവനന്തപുരം: കായിക മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും ഒളിംപ്യനുമായ അഞ്ജു ബോബി ജോർജ്. ഒരു കാലത്ത് രാജ്യത്തിന്റെ അത്ലറ്റിക് ഫാക്ടറി എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ കായിക മേഖലയെ സംസ്ഥാന സർക്കാർ പാടെ അവഗണിച്ചതായി അവർ കുറ്റപ്പെടുത്തി. കായിക വകുപ്പ് ഭരിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കേരളത്തിൽ എന്തെങ്കിലും സാധ്യമാകു. എന്നാൽ അതുണ്ടാകുന്നില്ലെന്നും അവർ പറയുന്നു. കായിക രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ ഒരു നിരന്തര പ്രക്രിയായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം നിലച്ച മട്ടാണ്. സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം പരിതാപകരമാണ്. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടുന്ന കളിക്കാർക്ക് മറ്റു സംസ്ഥാനങ്ങൾ നൽക്കുന്ന പ്രോത്സാഹനം നിർഭാഗ്യവശാൽ ഇവിടെ ലഭിക്കുന്നില്ല. ദേശീയ ഗെയിംസിനായി മികച്ച സ്റ്റേഡിയങ്ങൾ നിർമിച്ചിട്ട് അതു പരിപാലിക്കാനോ ഉപയോഗപ്പെടുത്താനോ കഴിയാത്ത സ്ഥിതിയാണെന്നും അവർ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അല്ല, കളിക്കില്ലെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് പറയട്ടെ... അപ്പോള്‍ കാണാം, ഐസിസിയുടെ 'കളി'! സ്പോർട്സ് കൗൺസിനു സംസ്ഥാന ബജറ്റിൽ 45 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. അതിനൊന്നും പണില്ലെന്നു പറയുന്നിടത്താണ് 100 കോടിക്കു മുകളിൽ മുടക്കി ഫുട്ബോൾ താരം മെസിയെ കൊണ്ടുവരാനുള്ള ശ്രമവും നടന്നത്. അതിനായി കോർപറേറ്റുകളുടെ പണം ഉപയോഗിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. ഈ രീതിയിൽ പണം സ്വരൂപിച്ച് സംസ്ഥനത്തെ പാവപ്പെട്ട അത്ലറ്റുകളെ എന്തുകൊണ്ടു സഹായിച്ചുകൂട എന്നു അഞ്ജു ചോദിക്കുന്നു. മെസിയെ കൊണ്ടു വന്നാൽ സംസ്ഥാനത്തെ കായിക മേഖല രക്ഷപ്പെടും എന്ന ചിന്ത തീർത്തും തെറ്റാണ്. സംസ്ഥാനത്തെ കായിക സംവിധാനം ഒന്നാകെ ഉടച്ചു വാർക്കണമെന്നും കായിക മേഖലയ്ക്കായി ആവശ്യമുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ആദ്യം വേണ്ടതെന്നും അഞ്ജു വ്യക്തമാക്കി. 'മണ്ടത്തരം കാണിക്കരുത്'; പാക് ക്രിക്കറ്റ് തന്നെ തകരുമെന്ന് മുന്നറിയിപ്പുമായി മുൻ താരം Anju Bobby George criticism kerala sports: Anju strongly criticized the kerala state government's approach towards the sports sector
'മണ്ടത്തരം കാണിക്കരുത്'; പാക് ക്രിക്കറ്റ് തന്നെ തകരുമെന്ന് മുന്നറിയിപ്പുമായി മുൻ താരം
കറാച്ചി : ഇന്ത്യയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി മുൻ താരം ഡാനിഷ് കനേരിയ. ഇന്ത്യയെ നേരിടാനുള്ള ഭയം കാരണമാണ് പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നത് എന്ന സന്ദേശമാകും പുറം ലോകത്തിന് നൽകുക. ഈ തീരുമാനം പാകിസ്ഥാൻ ടീമിന് ദോഷം ചെയ്യുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു. ലോകകപ്പ് 'നാടകം' തുടരുന്നു... പാകിസ്ഥാന് ടീം ശ്രീലങ്കയിലേക്ക് പറന്നു (വിഡിയോ) 'പാകിസ്ഥാന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഈ ബഹിഷ്കരണം എന്തിനാണ് എന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്,' കനേരിയ പറഞ്ഞു. ഇന്ത്യയില്‍ വന്ന് കളിക്കില്ലെന്ന പാകിസ്ഥാന്റെ ആവശ്യം ഐസിസി അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബഹിഷ്കരിക്കുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല'; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍ 'ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന് ബഹിഷ്കരിക്കാം. എന്നാല്‍ ടീം സെമി ഫൈനലിലോ ഫൈനലിലോ ആണ് ഇന്ത്യയെ നേരിടേണ്ടി വരുന്നതെങ്കില്‍ അന്നും മത്സരിക്കാൻ വിസമ്മതിക്കുമോ?' ഡാനിഷ് കനേരിയ ചോദിച്ചു. മൈതാനത്തിറങ്ങി പോരാടി വിജയിക്കുന്നതാണ് യഥാര്‍ത്ഥ പ്രതികാരം. അല്ലാതെ ബഹിഷ്കരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Sports news: Danish Kaneria slams Pakistan over India match boycott decision.
പഴയ തട്ടകത്തിൽ തിരിച്ചെത്തി സലാഹുദ്ദീൻ അദ്നാൻ; ബ്ലാസ്റ്റേഴ്സ് ഒരുങ്ങിക്കഴിഞ്ഞു
കൊച്ചി: മലയാളി താരം സലാഹുദ്ദീൻ അദ്നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുമ്പ് ബ്ലാസ്റ്റേഴ്സ് യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീന്റെ പഴയ തട്ടകത്തിലേക്ക് ഉള്ള തിരിച്ചു വരവ് കൂടിയാണിത്. സലാഹുദ്ദീൻ്റെ വരവ് ടീമിന്റെ ആക്രമണനിരയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. മുന്നേറ്റനിരയിൽ കരുത്താകാൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും ആണ് വിങ്ങുകളിൽ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നത്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ടീമിന്റെ മുന്നേറ്റങ്ങളിൽ ഗുണകരമാകും. കലക്കൻ സൈനിങ്, സ്പാനിഷ് താരം വിക്ടർ ബെർട്ടോമ്യു ബ്ലാസ്റ്റേഴ്സിൽ സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കഠിനാധ്വാനം ചെയ്യാൻ താല്പര്യമുള്ള യുവതാരമാണ് അദ്ദേഹം. ഞങ്ങളോടൊപ്പം വളരാനും ടീമിന് മികച്ച സംഭാവനകൾ നൽകാനും അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. Sports news: Kerala Blasters sign winger Salahuddin Adnan.
'ഒളിച്ചു കളി'തുടർന്ന് പാകിസ്ഥാൻ; ബഹിഷ്കരണം ഐസിസിയോട് മിണ്ടിയിട്ടില്ല, ടീമിനൊപ്പം അഭിഭാഷകനും
മുംബൈ: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയുമായി മത്സരിക്കില്ലെന്ന നിലപാട് പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിഷയത്തിൽ പിസിബി മൗനം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്ക് ഔദ്യോഗികമായി കത്ത് നൽകാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയ്യാറായിട്ടില്ല. അതിനിടെ മത്സരങ്ങൾക്കായി പാകിസ്ഥാന് ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പ് 'നാടകം' തുടരുന്നു... പാകിസ്ഥാന് ടീം ശ്രീലങ്കയിലേക്ക് പറന്നു (വിഡിയോ) ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ കളത്തിലിറങ്ങില്ലെന്ന് സർക്കാർ സോഷ്യൽ മീഡിയയിലൂടെ ആണ് വ്യക്തമാക്കിയത്. ഈ നീക്കം പുനഃപരിശോധിക്കണമെന്ന് ഐസിസി അന്ന് തന്നെ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയം പരിഗണിക്കാൻ ഐസിസി അടിയന്തര യോഗം ചേരാനും ധാരണയിലെത്തിയിരുന്നു. പക്ഷെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ ടൂർണമെന്റ് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ വിവിധ വഴികൾ ഐ സി സി പരിശോധിക്കുന്നുണ്ട്. ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാൻ 'കുടുങ്ങും', കാത്തിരിക്കുന്നത് 320 കോടി രൂപ പിഴ അതേ സമയം, സർക്കാർ നിലപാട് ഔദ്യോഗികമായി ഐസിസിയെ അറിയിക്കേണ്ട എന്നാണ് പിസിബിയുടെ തീരുമാനം. ഇതിന് അവർ കണ്ടെത്തിയിരിക്കുന്ന ന്യായം ഇന്ത്യ മത്സരങ്ങൾക്കായി പാകിസ്ഥാനിലേക്ക് പോകില്ല എന്ന തീരുമാനം ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നതാണ്. ശ്രീലങ്കയിൽ വെച്ച് ചർച്ചകൾ നടക്കുന്ന സാഹചര്യമുണ്ടായാൽ അതിനായി ഒരു അഭിഭാഷകനെകൂടി പാകിസ്ഥാൻ ടീം മാനേജ്മെന്റ് ശ്രീലങ്കയിലേക്ക് അയച്ചിട്ടുണ്ട്. ഐസിസിയിൽ നിന്നും തിരിച്ചടി ഉണ്ടായാൽ പാകിസ്ഥാന് ടീമിന് പൂർണ്ണ പിന്തുണ സർക്കാർ നൽകുമെന്നാണ് റിപ്പോർട്ടുകൾ. Sports news: Pakistan government boycott puts India T20 World Cup match in doubt.
ധനഞ്ജയ സിൽവ 'ഔട്ട്', കാമിന്ദു മെൻഡിസ് 'ഇൻ'! ടീം 'അഴിച്ചു പണിത്'ശ്രീലങ്ക
കൊളംബോ: ടി20 ലോകകപ്പിനു ദിവസങ്ങള്‍ മാത്രം നില്‍ക്കെ 15 അംഗ ടീമില്‍ ശ്രദ്ധേയ മാറ്റവുമായി സഹ ആതിഥേയര്‍ കൂടിയായ ശ്രീലങ്ക. പരിചയ സമ്പന്നനായ ധനഞ്ജയ ഡി സില്‍വയെ ശ്രീലങ്ക ടീമില്‍ നിന്നു ഒഴിവാക്കി. പകരം കാമിന്ദു മെന്‍ഡിസിനെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ശ്രീലങ്ക പ്രഖ്യാപിച്ചു. സമീപ കാലത്തെ മോശം ഫോമാണ് ധനഞ്ജയ ഡി സില്‍വയ്ക്ക് തിരിച്ചടിയായത്. 35 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാമിന്ദു മെന്‍ഡിസ് ഈ ഫോര്‍മാറ്റില്‍ 540 റണ്‍സ് നേടിയിട്ടുണ്ട്. സ്ട്രൈക്ക് റേറ്റ് 124.71. താരത്തിന്റെ പരിചയ സമ്പത്തും മികവും മധ്യനിര ബാറ്റിങിനെ ശക്തിപ്പെടുത്തുമെന്നു കണ്ടാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്. ദസുന്‍ ഷനകയാണ് ലങ്കയുടെ നായകന്. താരത്തിന്റെ ക്യാപ്റ്റന്‍സി മികവും ഓള്‍റൗണ്ട് കരുത്തും ടീമിനു സന്തുലിതാവസ്ഥ നല്കുന്നു. ഷനകയെ കൂടാതെ പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, പരിചയ സമ്പന്നനായ കുശാല്‍ പെരേര എന്നിവര്‍ക്കൊപ്പം കാമിന്ദു മെന്‍ഡിസ് കൂടി ചേരുമ്പോള്‍ ബാറ്റിങ് നിരയ്ക്ക് ആഴം കൂടുമെന്ന കണക്കുകൂട്ടലും ലങ്കന്‍ തീരുമാനത്തിനു ആക്കം കൂട്ടി. ജിയോ ഹോട്സ്റ്റാറിനെ 'വെട്ടി'; ഐഎസ്എല്‍ ലൈവ് കാണാം 'ഫാന്‍കോഡ്' ആപ്പിലൂടെ കഴിഞ്ഞ ദിവസം സമാപിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ച്വറിയുമായി തിളങ്ങിയ യുവ താരം പവന് രത്നായകയേയും ലങ്ക 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ താരം 121 റണ്‍സെടുത്തു കളം വാണിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ താരം 22 പന്തില്‍ 40 റണ്‍സ് അടിച്ചതും സെലക്ടര്‍മാര്‍ പരിഗണിച്ചു. ശ്രീലങ്ക ടീം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), പതും നിസ്സങ്ക, കാമില്‍ മിഷാര, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, ചരിത് അസലങ്ക, കാമിന്ദു മെന്‍ഡിസ്, ജനിത് ലിയനാഗെ, പവന് രത്നായകെ, ദുനിത് വെള്ളാലഗെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, മതീഷ പതിരന, ഇഷാന് മലിംഗ. തിലക് വര്‍മ 24 പന്തില്‍ 3 ഫോര്‍, 2 സിക്സ് 38 റണ്‍സ്; ഇന്ത്യ ഹാപ്പി! ആദ്യ സന്നാഹത്തില്‍ യുഎസ്എയെ വീഴ്ത്തി Sri Lanka have recalled Kamindu Mendis to their T20 World Cup squad despite his modest returns in the format
ജിയോ ഹോട്സ്റ്റാറിനെ 'വെട്ടി'; ഐഎസ്എല്‍ ലൈവ് കാണാം 'ഫാന്‍കോഡ്'ആപ്പിലൂടെ
ന്യൂഡല്‍ഹി: ഈ മാസം 14 മുതല്‍ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ( ഐഎസ്എല്‍) പോരാട്ടത്തിന്റെ സംപ്രേഷണ അവകാശം ഫാന്‍കോഡ് ആപ്പിന്. 8.62 കോടി രൂപയ്ക്കാണ് ഫാന്‍ കോഡ് ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഫാന്‍ കോഡിനു ടെലിവിഷന്‍ ചാനല്‍ ഇല്ലാത്തതിനാല്‍ സോണി സ്പോര്‍ട്സ് വഴിയായിരിക്കും ടെലിവിഷന്‍ സംപ്രേഷണം. ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്തത് റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള വയോ കോം 18 ആണ്. ഇത്തവണ ജിയോ ഹോട്സ്റ്റാര് 5 കോടി രൂപയുടെ ടെന്‍ഡറാണ് സമര്‍പ്പിച്ചത്. ഇതു മറികടന്നാണ് ഫാന്‍കോഡ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 7 കമ്പനികളാണ് ഐഎസ്എല്‍ പുതിയ സീസണ് സംപ്രേഷണാവകാശത്തിനായി ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ബിഡ് സമര്‍പ്പിക്കാന്‍ ഫെബ്രുവരി 1 ഞായറാഴ്ച വരെ എഐഎഫ്എഫ് സമയം അനുവദിച്ചിരുന്നു. സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിതമായി ജിയോ സ്റ്റാര്‍ ബിഡ് സമര്‍പ്പിച്ചത്. തിലക് വര്‍മ 24 പന്തില്‍ 3 ഫോര്‍, 2 സിക്സ് 38 റണ്‍സ്; ഇന്ത്യ ഹാപ്പി! ആദ്യ സന്നാഹത്തില്‍ യുഎസ്എയെ വീഴ്ത്തി കൊല്‍ക്കത്ത ആസ്ഥാനമായ ആനന്ദബസാര്‍ പത്രിക (എബിപി) ഗ്രൂപ്പ്, ഫാന്‍കോഡ്, ജിയോസ്റ്റാര്‍, കെപിഎസ് സ്റ്റുഡിയോസ് എന്നിവരാണ് സംപ്രേഷണ അവകാശത്തിനായി മുന്നോട്ട് വന്നത്. ബാക്കിയുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങള്‍ ഇതുവരെ എഐഎഫ്എഫ് പ്രസിദ്ധീകരിച്ചിട്ടില്ല. ജനുവരി 23ന് പ്രീ-ബിഡ് ക്ലാരിഫിക്കേഷന് മീറ്റിങില്‍ പങ്കെടുത്ത സോണി, സീ, ബ്രിട്ടീഷ് മീഡിയ ഗ്രൂപ്പായ ടു സര്‍ക്കിള്‍സ് എന്നിവര്‍ ബിഡ് സമര്‍പ്പിക്കാഞ്ഞതും ശ്രദ്ധേയമായി. ബിഡ് സമര്‍പ്പിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടെങ്കിലും എഐഎഫ്എഫ് അതിന് വഴങ്ങിയില്ല. ഇത്തവണ കരാര്‍ സ്വന്തമാക്കുന്നവര്‍ക്ക് ലൈവ് ടെലിവിഷന്‍ സംപ്രേഷണം, ഡിജിറ്റല്‍-ഒടിടി സ്ട്രീമിംഗ്, മൊബൈല്‍ ട്രാന്സ്മിഷന് തുടങ്ങിയവ ഉള്‍പ്പെടുത്തിയ സമഗ്രമായ പാക്കേജാണ് എഐഎഫ്എഫ് വാഗ്ദാനം ചെയ്തിരുന്നത്. ഈ മാസം 14ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് പുതിയ ഐഎസ്എല്‍ സീസണ് ആരംഭിക്കുന്നത്. ലോകകപ്പ് 'നാടകം' തുടരുന്നു... പാകിസ്ഥാന് ടീം ശ്രീലങ്കയിലേക്ക് പറന്നു (വിഡിയോ) ISL: FanCode has announced as the new broadcast partner of the Indian Super League after beating JioStar in the bidding war
മുംബൈ: ടി20 ലോകകപ്പിനു മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനു ജയം. യുഎസ്എയെ 38 റണ്‍സിനു പരാജയപ്പെടുത്തി. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ലോകകപ്പ് ടീമിലുള്ള തിലക് വര്‍മ മാത്രമാണ് ഇന്ത്യ എ ടീമില്‍ കളിക്കുന്നത്. താരം പരിക്കു മാറി ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങി ഫോമില്‍ ബാറ്റ് വീശുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. യുഎസ്എയുടെ പോരാട്ടം 19.4 ഓവറില്‍ 200 റണ്‍സില്‍ അവസാനിച്ചു. പരിക്കു മാറി ആദ്യമായി കളിക്കാനിറങ്ങിയ തിലക് വര്‍മ 24 പന്തില്‍ 3 ഫോറും 2 സിക്സും പറത്തി 38 റണ്‍സെടുത്തു. യുഎസ്എ ബാറ്റിങിനിടെ പന്തെടുത്ത് തിലക് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് താരത്തിന്റെ തിരിച്ചു വരവ് വലിയ ആത്മവിശ്വാസം നല്കുന്നതു കൂടിയാണ്. ലോകകപ്പ് 'നാടകം' തുടരുന്നു... പാകിസ്ഥാന് ടീം ശ്രീലങ്കയിലേക്ക് പറന്നു (വിഡിയോ) ഓപ്പണര്‍ നരായണ്‍ ജഗദീശന് ഇന്ത്യക്കായി സെഞ്ച്വറി നേടി. താരം 5 സിക്സും 11 ഫോറും സഹിതം 55 പന്തില്‍ 104 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ആയുഷ് ബദോനി അര്‍ധ സെഞ്ച്വറി നേടി. താരം 6 ഫോറും 4 സിക്സും സഹിതം 26 പന്തില്‍ 60 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ പ്രിയാംശ് ആര്യ 13 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 28 റണ്‍സുമായി മടങ്ങി. മറുപടി ബാറ്റിങില്‍ യുഎസ്എ പൊരുതി. ഓപ്പണര്‍ ആന്‍ഡ്രിസ് ഗോസാണ് (44) അവരുടെ ടോപ് സ്കോറര്‍. താരം 5 ഫോറും 2 സിക്സും തൂക്കി. 41 റണ്‍സെടുത്ത സഞ്ജയ് കൃഷ്ണമൂര്ത്തിയാണ് തിളങ്ങിയ മറ്റൊരാള്‍. താരം വെറും 18 പന്തുകളില്‍ നിന്നാണ് ഇത്രയും റണ്‍സ് അടിച്ചത്. 4 സിക്സും 2 ഫോറും ഇന്നിങ്സിലുണ്ട്. ഹര്‍മീത് സിങ് 9 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 25 റണ്‍സ് വാരി. ശുഭം രഞ്ജനെ 17 പന്തില്‍ 28 റണ്‍സും കണ്ടെത്തി. ഇന്ത്യ എ ടീമിനായി രവി ബിഷ്ണോയ് 3 വിക്കറ്റുകള്‍ വീഴ്ത്തി. നമാന്‍ ധിര്‍, ഖലീല്‍ അഹമദ് എന്നിവര്‍ 2 വീതം വിക്കറ്റെടുത്തു. ആയുഷ് ബദോനി, തിലക് വര്‍മ, അശോക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. യശസ്വി ജയ്സ്വാള്‍ ടീമില്‍, ശാര്‍ദുല്‍ ഠാക്കൂറും തിരിച്ചെത്തി; രഞ്ജി ക്വാര്‍ട്ടര്‍ പോരിനൊരുങ്ങി മുംബൈ T20 World Cup warm up: Tilak Varma returned to competitive cricket after recovering from an abdominal injury
ലോകകപ്പ് 'നാടകം'തുടരുന്നു... പാകിസ്ഥാന് ടീം ശ്രീലങ്കയിലേക്ക് പറന്നു (വിഡിയോ)
ലാഹോര്‍: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് കളിക്കില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാന് ക്രിക്കറ്റ് ടീം ശ്രീലങ്കയിലേക്ക് പറന്നു. പാകിസ്ഥാന്റെ പങ്കാളിത്തം ഇപ്പോഴും ചോദ്യം ചിഹ്നത്തില്‍ നില്‍ക്കെയാണ് പാക് ടീം ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നു യാത്ര പുറപ്പെട്ടത്. താരങ്ങള്‍ ലോകകപ്പ് കിറ്റ് അണിഞ്ഞാണ് വിമാനത്താവളത്തിലേക്ക് എത്തിയത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന പോരാട്ടത്തില്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ്. അവര്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കില്ലെന്നു നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ടി20 പോരാട്ടം ഹൈബ്രിഡ് മോഡലില്‍ നടത്തുന്നത്. BIGGEST JOKE BY PAKISTAN CRICKET The PCB contacted 8 boards to create their own ICC-level organization China Bangladesh UAE Oman Saudi USA West Indies ️ Zimbabwe 6 rejected, only China and Bangladesh accepted the proposal pic.twitter.com/41FAX3Cd9j — Richard Kettleborough (@RichKettle07) February 2, 2026 'കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല'; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍ എന്നാല്‍ ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു കഴിഞ്ഞ ദിവസം പാകിസ്ഥാന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ ഐസിസി അവര്‍ക്ക് തീരുമാനം മാറ്റാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പാകിസ്ഥാനെ വിലക്കുമോ അതോ വന്‍ തുക പിഴ ചുമത്തുമോ എന്നതടക്കമുള്ള വിഷയങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നുണ്ട്. നിലവില്‍ പാക് സര്‍ക്കാര്‍ മാത്രമാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തില്‍ ഔദ്യോഗികമായി പാകിസ്ഥാന് ഐസിസിയെ ഇക്കാര്യം ധരിപ്പിച്ചിട്ടുമില്ല. ഇതോടെയാണ് ഐസിസി നിലപാട് കുറച്ചൊന്നു മയപ്പെടുത്തി നില്‍ക്കുന്നത്. ഐസിസി ഉടന്‍ യോഗം ചേര്‍ന്നു നടപടികള്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനു മുന്നോടിയായി പാകിസ്ഥാന് സന്നാ മത്സരം കളിക്കുന്നുണ്ട്. സ്കോട്ലന്ഡാണ് അവരുടെ എതിരാളികള്‍. ഈ മാസം 15നാണ് ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ ലോകകപ്പ് മത്സരം തീരുമാനിച്ചിട്ടുള്ളത്. പാക് നിലപാട് പുറത്തു വന്നതോടെ ഈ മത്സരം അനിശ്ചിതത്വത്തിലാണ്. ഫൈനലിൽ ഇന്ത്യയാണെങ്കിലോ?, പാകിസ്ഥാനോട് ചോദ്യവുമായി മുൻ താരങ്ങൾ 'ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല'- സര്‍ക്കാര്‍ വ്യക്തമാക്കി. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് ബഹിഷ്കരിക്കുമെന്നു നേരത്തെ പാകിസ്ഥാന് തീരുമാനമെടുക്കാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ ഐസിസി വടിയെടുത്തതോടെ അവര്‍ അതില്‍ നിന്നു പിന്മാറി. പിന്നീട് ഇന്ത്യയുമായി മത്സരിക്കുന്നതില്‍ നിന്നു പിന്മാറുമെന്നു തീരുമാനത്തിലേക്ക് പാകിസ്ഥാന് എത്തുമെന്നു അഭ്യൂഹങ്ങള്‍ പരന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാണ് പാകിസ്ഥാന് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്. പാകിസ്ഥാന് കളിച്ചില്ലെങ്കില്‍ അവര്‍ക്ക് പോയി; ഇന്ത്യന്‍ ടീമിന് ഒരു ചുക്കുമില്ല, ലാഭം മാത്രം! Pakistan Cricket Team left for Sri Lanka on Monday for the T20 World Cup as they await possible sanctions from the International Cricket Council following their refusal to play India in the tournament
മുംബൈ: കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ടീമില്‍ തിരിച്ചെത്തി. ശാര്‍ദുല്‍ ഠാക്കൂര്‍ ക്യാപ്റ്റനായും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഈ മാസം 6 മുതലാണ് ക്വാര്‍ട്ടര്‍ പോരാട്ടം. എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ നാല് ജയങ്ങളും മൂന്ന് സമനിലകളുമായാണ് മുംബൈ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഫെബ്രുവരി ആറ് മുതല്‍ 10 വരെ ബാന്ദ്ര ക്രിക്കറ്റ് മൈതാനത്താണ് മുംബൈ- കര്‍ണാടക പോരാട്ടം. ഹെയ്സല്‍വുഡ് ആദ്യ ഘട്ടത്തില്‍ ലോകകപ്പ് കളിക്കില്ല; പരിക്ക് ഓസീസിനെ വലയ്ക്കുന്നു ഈ രഞ്ജി സീസണില്‍ ഇത് രണ്ടാം തവണയാണ് യശസ്വി ജയ്സ്വാള്‍ മുംബൈ ടീമില്‍ കളിക്കാനിറങ്ങുന്നത്. നേരത്തെ താരം ആദ്യ റൗണ്ടില്‍ രാജസ്ഥാനെതിരായ പോരാട്ടത്തില്‍ കളിച്ചിരുന്നു. കര്‍ണാടക അവസാന പോരാട്ടത്തില്‍ പഞ്ചാബിനെ തകര്‍ത്താണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. നായകനായി സ്ഥാനക്കയറ്റം കിട്ടിയ ആദ്യ പോരില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഉജ്ജ്വലമായി ബാറ്റ് വീശി ടീമിനെ ക്വാര്‍ട്ടറിലേക്ക് എത്തിക്കുകയായിരുന്നു. താരം 85 പന്തില്‍ ആറ് ഫോറും 5 സിക്സും സഹിതം 120 റണ്‍സ് വാരിയാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം Skipper Shardul Thakur and India opener Yashasvi Jaiswal on Monday returned to the Mumbai squad for the Ranji Trophy quarterfinal against Karnataka
ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം
മുംബൈ: ടി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ സമയക്രമവും വേദിയും പുറത്തുവിട്ട് ഐസിസി. ഇന്ത്യ ദക്ഷിണാഫ്രിക്ക, യുഎസ്എ, നമീബിയ ടീമുകള്‍ക്കെതിരെ സന്നാഹ മത്സരം കളിക്കും. യുഎസ്എ, നമീബിയ ടീമുകള്‍ക്കെതിരെ ഇന്ത്യ എ ടീമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീമും കളിക്കും. പാകിസ്ഥാന് അയര്‍ലന്‍ഡുമായി സന്നാഹ മത്സരമുണ്ട്. ഇന്ന് മുതലാണ് സന്നാഹ മത്സരങ്ങല്‍ തുടങ്ങുന്നത്. ഫെബ്രുവരി 2, 3, 4, 5, 6 തീയതികളിലാണ് പോരാട്ടങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴ് മുതല്ക്കാണ് ലോകകപ്പ് മത്സരങ്ങള്‍ അരംഭിക്കുന്നത്. മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലും ഓണ്‍ ലൈനില്‍ ജിയോ ഹോട് സ്റ്റാറിലും കാണാം. ഇന്ത്യ എ ടീം: ആയുഷ് ബദോനി (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, അശുതോഷ് ശര്‍മ, പ്രിയാംശ് ആര്യ, എന്‍ ജഗദീശന്, തിലക് വര്‍മ, റിയാന്‍ പരാഗ്, മാനവ് സുതര്‍, അശോക് ശര്‍മ, ഉര്‍വില്‍ പട്ടേല്‍, ഗുര്‍ജപനീത് സിങ്, വിപ്രജ് നിഗം, രവി ബിഷ്്ണോയ്, ഖലീല്‍ അഹമദ്, മായങ്ക് യാദവ്. സന്നാഹ മത്സരങ്ങളുടെ സമയക്രമം ഫെബ്രുവരി 2 അഫ്ഗാനിസ്ഥാന്- സ്കോട്ലന്ഡ്: ബിസിസിഐ സെന്റര്‍ ഫോര്‍ എക്സ്ലന്‍സ് ഗ്രൗണ്ട് 1, ബംഗളൂരു, ഉച്ച കഴിഞ്ഞ് 3.00 മുതല്‍. യുഎസ്എ- ഇന്ത്യ എ: ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, നവി മുംബൈ, വൈകീട്ട് 5.00 മുതല്‍. കാനഡ- ഇറ്റലി: എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ, വൈകീട്ട് 7.00 മുതല്‍. ഫെബ്രുവരി 3 ഒമാന്‍- ശ്രീലങ്ക: കൊളംബോ ക്രിക്കറ്റ് ഗ്രൗണ്ട്, കൊളംബോ, ഉച്ചയ്ക്ക് 1.00 മുതല്‍. നെതര്‍ലന്‍ഡ്സ്- സിംബാബ്വെ: ആര് പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍. നേപ്പാള്‍- യുഎഇ: എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ, വൈകീട്ട് 5.00 മുതല്‍. ഫെബ്രുവരി 4 സ്കോട്ലന്ഡ്- നമീബിയ: ബിസിസിഐ സെന്റര്‍ ഫോര്‍ എക്സ്ലന്‍സ് ഗ്രൗണ്ട് 2, ബംഗളൂരു, ഉച്ചയ്ക്ക് 1.00 മുതല്‍. അഫ്ഗാനിസ്ഥാന്- വെസ്റ്റ് ഇന്‍ഡീസ്: ബിസിസിഐ സെന്റര്‍ ഫോര്‍ എക്സ്ലന്‍സ് ഗ്രൗണ്ട് 1, ബംഗളൂരു, ഉച്ചയ്ക്കു ശേഷം 3.00 മുതല്‍. പാകിസ്ഥാന്- അയര്‍ലന്‍ഡ്: എസ്എസ്സി ഗ്രൗണ്ട്, കൊളംബോ, വൈകീട്ട് 5.00 മുതല്‍. ഇന്ത്യ- ദക്ഷിണാഫ്രിക്ക: ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, നവി മുംബൈ, വൈകീട്ട് 7.00 മുതല്‍. ഫെബ്രുവരി 5 സിംബാബ്വെ- ഒമാന്‍: കൊളംബോ ക്രിക്കറ്റ് ഗ്രൗണ്ട്, കൊളംബോ, രാവിലെ 11.00 മുതല്‍. നേപ്പാള്‍- കാനഡ: എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ, ഉച്ചയ്ക്ക് 1.00 മുതല്‍. ഓസ്ട്രേലിയ- നെതര്‍ലന്‍ഡ്സ്: ആര് പ്രേമദാസ സ്റ്റേഡിയം, കൊളംബോ, വൈകീട്ട് 5.00 മുതല്‍. ന്യൂസിലന്‍ഡ്- യുഎസ്എ: ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, നവി മുംബൈ, വൈകീട്ട് 7.00 മുതല്‍. ഫെബ്രുവരി 6 ഇറ്റലി- യുഎഇ: എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍. ഇന്ത്യ എ- നമീബിയ: ബിസിസിഐ സെന്റര്‍ ഫോര്‍ എക്സ്ലന്‍സ് ഗ്രൗണ്ട് 1, ബംഗളൂരു, വൈകീട്ട് 5.00 മുതല്‍. T20 World Cup A total of 16 warm up matches will be played between February 2 and 6 across four venues in India and Sri Lanka
ഐഎസ്എൽ: ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചു; ബംഗളൂരു എഫ് സി താരങ്ങൾക്ക് നന്ദി പറഞ്ഞ് ഉടമ
ബംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ ഐ എസ് എല്ലിലെ വിവിധ ക്ലബ്ബുകൾ കടന്നു പോകുന്നത്. ആറു മാസമായി ശമ്പളം ലഭിക്കാത്തതിനെതിരെ ഒഡീഷാ ടീം അംഗങ്ങൾ മാനേജ്മെന്റിന് കത്ത് നൽകിയിരുന്നു. എന്നാൽ ബംഗളൂരു എഫ് സി താരങ്ങൾ അവരുടെ ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചതായി ക്ലബ് അറിയിച്ചു. കേരളാ ബ്ലാസ്റ്റേഴ്സ് മുൻ താരം എഫ് സി ഗോവയിൽ; കേരളാ സൂപ്പർ ലീഗിലെ പ്രകടനം നിർണ്ണായകമായി പ്രതിസന്ധിക്കിടെ ക്ലബ്ബിനെ കൈപിടിച്ചുയർത്താൻ സഹായിച്ച താരങ്ങൾക്ക് നന്ദി അറിയിച്ച് ബംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൾ രംഗത്ത് എത്തി. ശമ്പളത്തിൽ കുറവ് വരുത്താൻ താരങ്ങൾ സമ്മതിച്ചതാണ് ക്ലബ്ബിന്റെ മോശം സമയം മറികടക്കാൻ സഹായിച്ചത്. അതിന് താരങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. 'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ എഫ് സി ഗോവയിലെ താരങ്ങളും ശമ്പളം കുറയ്ക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നു. 2026 ഫെബ്രുവരി 14ന് വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കാനിരിക്കെ മറ്റ് ക്ലബിലെയും കളിക്കാരുടെ ഭാഗത്ത് നിന്ന് സമാനമായ നീക്കം ഉണ്ടാകുമെന്നാണ് ഉടമകൾ പ്രതീക്ഷിക്കുന്നത്. ഈ സീസൺ മുതൽ ഐ എസ് എൽ സംഘടിപ്പിക്കുന്നത് എ ഐ എഫ് എഫ് നേരിട്ടാണ്. അത് കൊണ്ട് തന്നെ ക്ലബ്ബുകൾക്ക് ഈ സീസണിൽ കാര്യമായ വരുമാനം ഈ സീസണിൽ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. Sports news: Bengaluru FC players take pay cut as Parth Jindal thanks squad amid ISL crisis.
ന്യൂഡൽഹി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന്റെ സംപ്രേഷണ അവകാശം ഏറ്റെടുക്കാൻ ഏഴ് കമ്പനികൾ ബിഡ് സമർപ്പിച്ചു. ബിഡ് സമർപ്പിക്കാൻ ഫെബ്രുവരി 1 ഞായറാഴ്ച വരെ എ ഐ എഫ് എഫ് സമയം അനുവദിച്ചിരുന്നു. സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി ജിയോസ്റ്റാർ ബിഡ് സമർപ്പിച്ചു. 'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന് ടീമിനെതിരെ കടുത്ത നടപടി വേണം' കൊൽക്കത്ത ആസ്ഥാനമായ ആനന്ദബസാർ പത്രിക (ABP) ഗ്രൂപ്പ്, ഫാൻകോഡ്, ജിയോസ്റ്റാർ, കെ പി എസ് സ്റ്റുഡിയോസ് എന്നിവരാണ് നിലവിൽ സംപ്രേഷണ അവകാശത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ ഇതുവരെ എ ഐ എഫ് എഫ് പ്രസിദ്ധീകരിച്ചിട്ടില്ല. 'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന് ടീമിനെതിരെ കടുത്ത നടപടി വേണം' ജനുവരി 23ന് പ്രീ-ബിഡ് ക്ലാരിഫിക്കേഷൻ മീറ്റിങിൽ പങ്കെടുത്ത സോണി, സീ, ബ്രിട്ടീഷ് മീഡിയ ഗ്രൂപ്പായ ടു സർക്കിൾസ് എന്നിവർ ബിഡ് സമർപ്പിക്കാഞ്ഞതും ശ്രദ്ധേയമായി. ബിഡ് സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും എ ഐ എഫ് എഫ് അതിന് വഴങ്ങിയില്ല. ബിഡുകൾ പരിഗണിച്ച് ഉടൻ തന്നെ എ ഐ എഫ് എഫ് തുടർ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. 320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി ഇത്തവണ കരാർ സ്വന്തമാക്കുന്നവർക്ക് ലൈവ് ടെലിവിഷൻ സംപ്രേഷണം, ഡിജിറ്റൽ-ഒടിടി സ്ട്രീമിംഗ്, മൊബൈൽ ട്രാൻസ്മിഷൻ തുടങ്ങിയവ ഉൾപ്പെടുത്തിയ സമഗ്രമായ പാക്കേജാണ് എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ ഐഎസ്എൽ സീസൺ ഫെബ്രുവരി 14ന് ആരംഭിക്കും. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തോടെയാകും ടൂർണമെന്റിന് തുടക്കം. Sports news: Seven bidders in race for ISL media rights as AIFF closes RFP window.
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന് ക്യാപ്റ്റന്‍ സല്മാന് അലി ആഘ. അത്തരം തീരുമാനങ്ങള്‍ കളിക്കാരുടെ കൈകളിലല്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പാക് ക്യാപ്റ്റന്‍ പ്രതികരിച്ചു. മുകളിലുള്ളവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കും. മറ്റു ടീമുകള്‍ക്കെതിരെ കളിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇന്ത്യക്കെതിരെ കളിക്കാന്‍ പറഞ്ഞാല്‍ കളിക്കും കളിക്കണ്ട പറഞ്ഞാല്‍ കളിക്കില്ല. 'തീര്‍ച്ചയായും ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ ശ്രീലങ്കയിലേക്ക് പോകും. പക്ഷേ ഞങ്ങള്‍ സ്വയം എടുക്കുന്ന തീരുമാനമല്ല. പോകാന്‍ ഞങ്ങളുടെ തലപ്പത്തുള്ളവര്‍ അനുവാദം നല്‍കണം. ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. സര്‍ക്കാരും പിസിബി ചെയര്‍മാനും എന്ത് നിര്‍ദ്ദേശമാണോ നല്‍കുന്നത് അതനുസരിച്ചാണ് ഞങ്ങള്‍ ശ്രീലങ്കയിലേക്ക് പോകുന്നതില്‍ തീരുമാനം എടുക്കേണ്ടത്. അവര്‍ എന്തു പറയുന്നുവോ അതു ചെയ്യും'- ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക് നായകന്റെ പ്രതികരണം. പാകിസ്ഥാന് സര്‍ക്കാരാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് പാകിസ്ഥാന് നിലപാട് എടുത്തത്. പാക് സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്കരിക്കുന്നതായി വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാകിസ്ഥാന് ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം വന്നത്. 'ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല'- സര്‍ക്കാര്‍ വ്യക്തമാക്കി. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് ബഹിഷ്കരിക്കുമെന്നു നേരത്തെ പാകിസ്ഥാന് തീരുമാനമെടുക്കാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ ഐസിസി വടിയെടുത്തതോടെ അവര്‍ അതില്‍ നിന്നു പിന്മാറി. പിന്നീട് ഇന്ത്യയുമായി മത്സരിക്കുന്നതില്‍ നിന്നു പിന്മാറുമെന്നു തീരുമാനത്തിലേക്ക് പാകിസ്ഥാന് എത്തുമെന്നു അഭ്യൂഹങ്ങള്‍ പരന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാണ് പാകിസ്ഥാന് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്. Pakistan skipper Salman Agha reacted to the government's decision to boycott their T20 World Cup match against India
ടി20യില്‍ പുതിയ റെക്കോര്‍ഡിട്ട് ബാബര്‍ അസം; നേട്ടത്തില്‍ പിന്തള്ളിയത് കോഹ്ലിയെ
ലാഹോര്‍: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്നു പ്രഖ്യാപിച്ച് പാകിസ്ഥാന് നില്‍ക്കുന്നതിനിടെ അവരുടെ മുന്‍ നായകന് ബാബര്‍ അസം അന്താരാഷ്ട്ര ടി20യില്‍ ശ്രദ്ധേയമായൊരു റെക്കോര്‍ഡ് സ്ഥാപിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ മുന്‍ പാക് നായകന് മറികടന്നു. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ബാബര്‍ അസമിനു സ്വന്തം. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 50 റണ്‍സെടുത്താണ് ബാബര്‍ കോഹ്ലിയെ പിന്തള്ളി റെക്കോര്‍ഡിട്ടത്. അന്താരാഷ്ട്ര ടി20യില്‍ ബാബറിന്റെ 39ാം അര്‍ധ സെഞ്ച്വറിയാണ് ലാഹോറില്‍ ഓസ്ട്രേലിയക്കെതിരെ പിറന്നത്. ഇതോടെ 38 അര്‍ധ സെഞ്ച്വറികളുള്ള കോഹ്ലിയെ ബാബര്‍ പിന്തള്ളി. മത്സരത്തില്‍ 36 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം ബാബര്‍ 50 റണ്‍സടിച്ച് പുറത്താകാതെ നിന്നു. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ ബാബര്‍ അസം 39 എണ്ണം വിരാട് കോഹ്ലി 38 എണ്ണം രോഹിത് ശര്‍മ 32 എണ്ണം മുഹമ്മദ് റിസ്വാന് 30 എണ്ണം ഡേവിഡ് വാര്‍ണര്‍, ജോസ് ബട്ലര് 28 എണ്ണം പാകിസ്ഥാന് കളിച്ചില്ലെങ്കില്‍ അവര്‍ക്ക് പോയി; ഇന്ത്യന്‍ ടീമിന് ഒരു ചുക്കുമില്ല, ലാഭം മാത്രം! മത്സരത്തിലേക്ക് വന്നാല്‍ മൂന്നാം ടി20യും ജയിച്ച് പാകിസ്ഥാന് പരമ്പര 3-0ത്തിനു തൂത്തുവാരി. 111 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മൂന്നാം പോരാട്ടത്തില്‍ പാകിസ്ഥാന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയയുടെ പോരാട്ടം 16.5 ഓവറില്‍ വെറും 96 റണ്‍സില്‍ അവസാനിച്ചു. ബാബറിനു പുറമെ ഓപ്പണര്‍ സയം ആയൂബ് 56 റണ്‍സെടുത്തു അര്‍ധ സെഞ്ച്വറി പിന്നിട്ടു. ഷദബ് ഖാനും (46) തിളങ്ങി. 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത മുഹമ്മദ് നവാസിന്റെ മികച്ച ബൗളിങാണ് പാക് ജയം അനായാസമാക്കിയത്. ഫൈനലിൽ ഇന്ത്യയാണെങ്കിലോ?, പാകിസ്ഥാനോട് ചോദ്യവുമായി മുൻ താരങ്ങൾ Babar Azam etched his name into T20I history on Sunday, surpassing Virat Kohli to become the batter with the most half-centuries in the format
ഫൈനലിൽ ഇന്ത്യയാണെങ്കിലോ?, പാകിസ്ഥാനോട് ചോദ്യവുമായി മുൻ താരങ്ങൾ
ദുബൈ: ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ കളിക്കില്ലെന്ന പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരങ്ങളായ കെവിൻ പീറ്റേഴ്സണും ആർ അശ്വിനും. ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടേണ്ടി വന്നാൽ അപ്പോഴും പാക്കിസ്ഥാൻ പിന്മാറുമോ എന്നാണ് താരങ്ങളുടെ ചോദ്യം. 'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന് ടീമിനെതിരെ കടുത്ത നടപടി വേണം' Not sure if India can meet Pakistan in this World Cup final due to groups and play offs, but if they can, would Pakistan refuse to play the World Cup final? — Kevin Pietersen (@KP24) February 1, 2026 ''ഈ ലോകകപ്പിലെ ഗ്രൂപ്പ്, പ്ലേ ഓഫ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യ പാകിസ്ഥാനെ ഫൈനലിൽ നേരിടേണ്ടി വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഇനി അങ്ങനെ ഒരു സാഹചര്യം വന്നാൽ അപ്പോഴും മത്സരം കളിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുമോ? '' എന്നാണ് കെവിൻ പീറ്റേഴ്സൺ സമൂഹമാധ്യമത്തിലൂടെ ചോദിച്ചിരിക്കുന്നത്. അങ്ങനെ ഒരു തീരുമാനം പാകിസ്ഥാൻ സ്വീകരിച്ചാൽ ഇനി ടി20 ലോകകപ്പ് തന്നെ കാണില്ലെന്ന് ആർ അശ്വിനും ട്വീറ്റ് ചെയ്തിട്ടുണ്ട്. 320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി അതേസമയം, സാഹചര്യങ്ങൾ വിശകലനം ചെയ്യാൻ ഐസിസി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ കളിക്കില്ലെന്നുള്ള പാകിസ്ഥാന്റെ നിലപാടിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. മത്സരത്തിൽ നിന്നും പിന്മാറുന്നത് അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഔദ്യോഗികമായ മറുപടി ലഭിച്ച ശേഷമാകും തുടർന് നടപടികൾ ഐസിസി പ്രഖ്യാപിക്കുക. Sports news: Pietersen and Ashwin question Pakistan’s stance on skipping India clash at T20 World Cup.
പാകിസ്ഥാന് കളിച്ചില്ലെങ്കില്‍ അവര്‍ക്ക് പോയി; ഇന്ത്യന്‍ ടീമിന് ഒരു ചുക്കുമില്ല, ലാഭം മാത്രം!
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐസിസി എന്തു നടപടി സ്വീകരിക്കുമെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്നു പാകിസ്ഥാന് പിന്മാറാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ഐസിസി അവര്‍ക്ക് പിഴ മാത്രം ചുമത്തി ലോകകപ്പ് കളിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ ഇന്ത്യക്കാണ് ലാഭം. കാരണം കളിക്കാതെ തന്നെ ഇന്ത്യക്ക് രണ്ട് പോയിന്റ് കിട്ടും. അതേസമയം പാകിസ്ഥാന് കളിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഒരു സാധാരണ ലോകകപ്പ് മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ തന്നെ ഈ മത്സരത്തിനായി നടത്തേണ്ടി വരും. ടീം ക്യാപ്റ്റന്‍ ടോസിനായി ഗ്രൗണ്ടില്‍ ഇറങ്ങണം. അതിനു ശേഷം മാച്ച് റഫറി ഇന്ത്യക്ക് വാക്കോവര്‍ നല്‍കും. ഇതോടെ ഔദ്യോഗികമായി ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റും കിട്ടും. മത്സരം നടക്കില്ലെന്നും വാക്കോവര്‍ നല്‍കുന്നതായും പ്രഖ്യാപിക്കേണ്ടത് മാച്ച് റഫറിയാണ്. ഇക്കാരണത്താല്‍ കൂടിയാണ് ബിസിസിഐ പാകിസ്ഥാനെതിരായ മത്സരത്തില്‍ ടീം കളത്തിലുണ്ടാകുമെന്നു നേരത്തെ വ്യക്തമാക്കിയത്. ചുരുക്കത്തിൽ പാകിസ്ഥാൻ ടോസിനായി ഗ്രൗണ്ടിലെത്തിയാൽ കളി നടക്കും. ഇല്ലെങ്കിൽ ഇന്ത്യക്ക് വാക്കോവർ കിട്ടും. കെട്ടിയ കീപ്പിങ് പാഡ് അഴിപ്പിച്ച് ഗൗതം ഗംഭീർ, നിരാശനായി സഞ്ജു; ചേർത്ത് പിടിച്ച് ഭാര്യ ചാരുലത (വിഡിയോ) പാകിസ്ഥാന് സര്‍ക്കാരാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് പാകിസ്ഥാന് നിലപാട് എടുത്തത്. പാക് സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്കരിക്കുന്നതായി വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാകിസ്ഥാന് ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം വന്നത്. 'ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല'- സര്‍ക്കാര്‍ വ്യക്തമാക്കി. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് ബഹിഷ്കരിക്കുമെന്നു നേരത്തെ പാകിസ്ഥാന് തീരുമാനമെടുക്കാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ ഐസിസി വടിയെടുത്തതോടെ അവര്‍ അതില്‍ നിന്നു പിന്മാറി. പിന്നീട് ഇന്ത്യയുമായി മത്സരിക്കുന്നതില്‍ നിന്നു പിന്മാറുമെന്നു തീരുമാനത്തിലേക്ക് പാകിസ്ഥാന് എത്തുമെന്നു അഭ്യൂഹങ്ങള്‍ പരന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാണ് പാകിസ്ഥാന് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്. 'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന് ടീമിനെതിരെ കടുത്ത നടപടി വേണം' Pakistan’s decision to boycott their Group A match against India at the ICC Men’s T20 World Cup. what India must do to secure a walkover
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. ടൂർണമെന്റിലെ ഒരു മത്സരത്തിൽ പോലും താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. അവസാന മത്സരത്തിൽ വിക്കറ്റ് കീപ്പർ സ്ഥാനവും കൂടി താരത്തിന് നഷ്ടപ്പെട്ടതോടെ ലോകകപ്പ് മത്സരങ്ങളിലെ സ്ഥാനവും ഇപ്പോൾ സംശയത്തിലാണ്. Sanju Samson came out with full preparation for wicketkeeping with gloves, helmet, and L guard, but suddenly he got a message from Gautam Gambhir and Suryakumar Yadav that Ishan Kishan will do the keeping. Feel for him, but he himself is the reason behind all this pic.twitter.com/YOtI4PEEdJ — Tejash (@Tejashyyyyy) January 31, 2026 തിരുവനന്തപുരം ഗ്രീൻ ഫീൽഡ് മത്സരത്തിൽ ഇഷാൻ കിഷനാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ ആയി കളത്തിലിറങ്ങിയത്. ആദ്യ മൂന്ന് മത്സരങ്ങൾ സഞ്ജുവും ശേഷമുള്ള രണ്ട് മത്സരങ്ങൾ ഇഷാനും വിക്കറ്റ് കീപ്പർ ആയി കളത്തിലിറങ്ങണം എന്ന് ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്നായിരുന്നു സഞ്ജുവിനെ കീപ്പർ സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മറുപടി പക്ഷെ,ഈ തീരുമാനം സഞ്ജു അറിഞ്ഞില്ലെന്ന് വേണം കരുതാൻ. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ മത്സരത്തിൽ ഇന്ത്യൻ ടീം ഫീൽഡ് ചെയ്യാൻ ഇറങ്ങുമ്പോൾ കീപ്പിങ് പാഡും ഗ്ലൗസും ധരിച്ച് താരം ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നു. എന്നാൽ അവസാന നിമിഷം പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർദേശപ്രകാരം ഇഷാൻ കിഷൻ കീപ്പർ ആയി ഗ്രൗണ്ടിൽ എത്തുക ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഞ്ജു നിരാശനായി കീപ്പിങ് പാഡുമായി മൈതാനം വിടുന്ന ഒരു വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്. Charulatha’s Instagram story അതേ സമയം, സഞ്ജുവിന് പിന്തുണയുമായി ഭാര്യ ചാരുലത രമേഷ് രംഗത്ത് എത്തി. “എല്ലാം അവസാനിക്കുമ്പോൾ, ഉത്തരങ്ങൾ മാഞ്ഞു പോകുമ്പോൾ, തല കുനിച്ച് മുന്നോട്ട് പോകുക. ചില കാര്യങ്ങൾ വിശദീകരിക്കേണ്ടതില്ല, അംഗീകരിച്ചാൽ മതി” എന്ന ക്യാപ്ഷനോടെയായിരുന്നു ചാരുലത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്ക് വെച്ചത്. തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന്റെ മോശം പ്രകടനത്തെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി ആണ് ആരാധകർ ചാരുലതയുടെ ഈ പോസ്റ്റിനെ വിലയിരുത്തുന്നത്. Sports news: Sanju Samson faces setback as wicketkeeper switch and poor form raise World Cup doubts.
ഗ്രൗണ്ടിൽ ഞങ്ങൾ ഉണ്ടാകും; പാകിസ്ഥാന്റെ ബഹിഷ്കരണ ഭീഷണിയിൽ പ്രതികരിച്ച് ബിസിസിഐ
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന പ്രഖ്യാപനത്തിന് മറുപടിയുമായി ബിസിസിഐ. മത്സരത്തിനായി ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യും. മാച്ച് റഫറി ഔദ്യോഗികമായി ഇന്ത്യക്ക് വാക്കോവർ നൽകുന്നത് വരെ സ്റ്റേഡിയത്തിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. 320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യും. മുൻകൂട്ടി നിശ്ചയിച്ച പരിശീലനങ്ങളിലും പ്രീ-മാച്ച് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. മത്സര ദിവസം ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ടീം എത്തും. ടോസ് സമയത്ത് എതിർ ടീം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ സാധാരണ മാച്ച് റഫറി 'വാക് ഓവർ' നൽകും. അത് വരെ ഗ്രൗണ്ടിൽ തുടരാനാണ് ടീമിന്റെ പ്ലാനിങ് എന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2 ഗോളിന് മുന്നില്‍ നിന്നു; പിന്നീട് 2 എണ്ണം വഴങ്ങി; സിറ്റിയെ കുരുക്കി ടോട്ടനം, ആഴ്സണല്‍ 'ഹാപ്പി' ഐസിസിയുടെ പ്ലേയിംഗ് കണ്ടീഷൻസ് പ്രകാരം, ഒരു ടീം മത്സരം കളിക്കില്ലെന്ന് പ്രഖ്യാപിച്ചാൽ മാത്രം 'വാക് ഓവർ' അനുവദിക്കില്ല. ടോസ് സമയത്ത് എതിർ ടീം ഹാജരായില്ലെങ്കിൽ മാത്രമാണ് 'വാക് ഓവർ' അനുവദിക്കുന്നത്. പാകിസ്ഥാൻ ടോസ് സമയത്ത് ഗ്രൗണ്ടിൽ എത്തിയില്ലെങ്കിൽ മത്സരത്തിൽ ഇന്ത്യയെ വിജയി ആയി പ്രഖ്യാപിക്കുകയും രണ്ട് പോയിന്റ് നൽകുകയും ചെയ്യും. പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ അതേസമയം, ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഐസിസി നൽകിയിട്ടുണ്ട്. ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. മത്സരത്തിൽ നിന്നും പിന്മാറുന്നത് അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ- ന്യൂസിലൻഡ് ടി20; ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. കൊളംബോയിലാണ് മത്സരം നടക്കുന്നത്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയില്ലെങ്കിൽ കനത്ത പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നല്‍കേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. Sports news: BCCI says India will travel to Sri Lanka and wait for referee decision amid Pakistan withdrawal claim.
2 ഗോളിന് മുന്നില്‍ നിന്നു; പിന്നീട് 2 എണ്ണം വഴങ്ങി; സിറ്റിയെ കുരുക്കി ടോട്ടനം, ആഴ്സണല്‍ 'ഹാപ്പി'
ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി ടോട്ടനം പോട്സ്പര്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്കു മുന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ മടക്കി ടോട്ടനം സ്വന്തം തട്ടകത്തില്‍ സമനില പിടിച്ചെടുത്തത്. കളിയുടെ 11ാം മിനിറ്റില്‍ റയാന് ചെര്‍കി സിറ്റിയെ മുന്നിലെത്തിച്ചു. 44ാം മിനിറ്റില്‍ അന്റോയിന്‍ സെമന്യോയും വല ചലിപ്പിച്ചു. 320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി എന്നാല്‍ രണ്ടാം പകുതിയില്‍ ഡോമിനിക് സോളങ്കെ നേടിയ ഇരട്ട ഗോളുകള്‍ സിറ്റിയുടെ ജയ പ്രതീക്ഷ തല്ലിക്കെടുത്തി. കളിയുടെ 53, 70 മിനിറ്റുകളിലാണ് ഗോളുകള്‍ വന്നത്. പോയിന്റ് പട്ടികയില്‍ ആഴ്സണലിനു പിന്നില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന സിറ്റിക്ക് നിലവില്‍ 47 പോയിന്റുകള്‍. ആഴ്സണലിനു 53 പോയിന്റുകള്‍. ഇതോടെ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ആറായി ഉയര്‍ന്നു. ഇന്ത്യ- ന്യൂസിലൻഡ് ടി20; ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ tottenham vs man city: Manchester City's English Premier League title challenge hit a fresh stumbling block
320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി
ദുബൈ : ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഐസിസി. ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. മത്സരത്തിൽ നിന്നും പിന്മാറുന്നത് അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു. കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് മത്സരങ്ങൾ പാകിസ്ഥാൻ ബഹിഷ്കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഐസിസി വടിയെടുത്തതോടെ തീരുമാനത്തിൽ നിന്ന് പിസിബി പിന്മാറുകയായിരുന്നു. തുടർന്നാണ് ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് വിട്ടു നിൽക്കാൻ പാകിസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചത്. പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ICC issues statement on ICC Men’s T20 World Cup 2026. https://t.co/QTZbB5y75e — ICC (@ICC) February 1, 2026 ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. മത്സരം കൊളംബോയിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയില്ലെങ്കിൽ കനത്ത പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നല്‍കേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. Sports news: ICC Warns Pakistan of Severe Consequences Over Possible Withdrawal from India Match in T20 World Cup.
തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരവുമായി ബന്ധപ്പെട്ട് കാണികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഔദ്യോഗികമായി നടപടികൾ ആരംഭിച്ചു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ട കുടിവെള്ള അമിത വില ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം പരാതികൾ ഉണ്ടായതിനെ അസോസിയേഷൻ ഗൗരവകരമായി കണക്കാക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങളുടെ പാനീയങ്ങളുടെ സ്പോൺസറെ ബിസിസിഐ ആണ് നിശ്ചയിക്കുന്നത്. ബിസിസിഐ കരാറിൽ വിൽക്കേണ്ട പാനീയങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക് അല്ലെങ്കിൽ ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകൾ സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാളുകളിലും എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, കാണികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നതാണ്. കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു പരിസ്ഥിതി സൗഹൃദമായ 'ഗ്രീൻ പ്രോട്ടോക്കോൾ' പാലിച്ച് വേണം സേവനങ്ങൾ നൽകാനെന്ന് ഏകോപന യോഗങ്ങളിൽ കെസിഎ പ്രത്യേകം ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ കളിക്കിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഈ പരാതികളെക്കുറിച്ച് ബിസിസിഐ അറിയിച്ചിട്ടുണ്ട്. നടപടികൾ എടുക്കുമെന്ന് ബിസിസിഐ മറുപടി നൽകിയെന്നും കെസിഎ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും കാണികൾക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും കെസിഎ അറിയിച്ചു. വരും കാലങ്ങളിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. 'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന് Kerala Cricket Association: We have taken note of the concerns raised by spectators regarding drinking water availability and pricing during the India vs New Zealand T20 match
കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു
ലണ്ടന്‍: മൈക്കല്‍ കാരിക്ക് പരിശീലക സ്ഥാനമേറ്റ ശേഷം തുടരെ മൂന്നാം പോരാട്ടത്തിലും ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ അവര്‍ ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ചെല്‍സി വിജയം സ്വന്തമാക്കി. അവര്‍ വെസ്റ്റ് ഹാമിനെ വീഴ്ത്തി. അതേസമയം മൂന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ആസ്റ്റന്‍ വില്ലയ്ക്ക് അപ്രതീക്ഷിത ഷോക്കേറ്റു. അവരെ ബ്രെന്‍ഡ്ഫോര്‍ഡ് അട്ടിമറിച്ചു. സ്വന്തം തട്ടകമായ വില്ല പാര്‍ക്കിലാണ് ഉനായ് എംറിയുടെ ആസ്റ്റന്‍ വില്ല പരാജയം അറിഞ്ഞത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ഫുള്‍ഹാം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചു കയറിയത്. ആവേശപ്പോരാട്ടത്തിന്റെ അവസാന ഇഞ്ച്വറി സമയത്ത് ഫുള്‍ഹാം സമനില പിടിച്ചിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ യുനൈറ്റഡ് ഗോള്‍ നേടി മത്സരം ജയിക്കുകയായിരുന്നു. 19ാം മിനിറ്റില്‍ കാസെമിറോയാണ് യുനൈറ്റഡിനു ലീഡ് സമ്മാനിച്ചത്. 56ാം മിനിറ്റില്‍ മത്യാസ് കുന്യ ലീഡുയര്‍ത്തി. എന്നാല്‍ 85ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കി റൗള്‍ ജിമനെസ് ഫുള്‍ഹാമിനു ആദ്യ ഗോള്‍ സമ്മാനിച്ചു ലീഡ് കുറച്ചു. 90 മിനിറ്റ് കഴിഞ്ഞ ഇഞ്ച്വറി സമയത്തിന്റെ ഒന്നാം മിനിറ്റില്‍ കെവിന് സമനിലയും ഒരുക്കി. ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്കോ പന്ത് ഫുള്‍ഹാം വലയിലേക്ക് വീണ്ടും കയറ്റി മാഞ്ചസ്റ്ററിന്റെ വിജയക്കുതിപ്പ് വിടാതെ കാത്തു. ജയത്തോടെ 41 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാലാം സ്ഥാനത്ത് നില്ക്കുന്നു. പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ചെല്‍സി- വെസ്റ്റ് ഹാം പുതിയ പരിശീലകന് ലിയാം റൊസിനിയറിന്റെ കീഴില്‍ ചെല്‍സിയും തുടരെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി. വെസ്റ്റ് ഹാമിനെതിരെ 3-2നാണ് അവരും സ്വന്തം തട്ടകത്തില്‍ ജയിച്ചു കയറിയത്. രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ചെല്‍സി ഗംഭീരമായി തിരിച്ചെത്തിയത്. ഏഴാം മിനിറ്റില്‍ ജറോഡ് ബൗനിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. 36ാം മിനിറ്റില്‍ ക്രിസെന്‍സിയോ സമര്വിലിലൂടെ അവര്‍ ലീഡും ഉയര്‍ത്തി. രണ്ടാം പകുതിക്കു ശേഷമാണ് ചെല്‍സി മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയത്. 57ാം മിനിറ്റില്‍ ജാവോ പെഡ്രോ, 70ാം മിനിറ്റില്‍ കുക്കുറേയ എന്നിവരുടെ ഗോളുകള്‍ അവര്‍ക്ക് സമനില സമ്മാനിച്ചു. ഒടുവില്‍ 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ച്വറി സമയം രണ്ടാം മിനിറ്റില്‍ എത്തിയപ്പോള്‍ എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിക്ക് ജയ ഗോളും ഒരുക്കി. ജയത്തോടെ അവര്‍ അഞ്ചാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. 'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന് ആസ്റ്റന്‍ വില്ല- ബ്രെന്‍ഡ്ഫോര്‍ഡ് ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് കെവിന് ഷാഡെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രെന്‍ഡ്ഫോര്‍ഡ് പ്രതിരോധം ഇളക്കാന്‍ ആസ്റ്റന്‍ വില്ലയ്ക്ക് സാധിച്ചില്ല. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ആസ്റ്റന്‍ വില്ല സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ തോല്‍വി അറിഞ്ഞത്. പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് ബ്രെന്‍ഡ്ഫോര്‍ഡ് അവര്‍ക്ക് ജയിക്കാന്‍ ആവശ്യമായ ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റിലാണ് ബ്രെന്‍ഡ്ഫോര്‍ഡ് വില്ല വല ചലിപ്പിച്ചത്. ലക്ഷ്യത്തിലേക്ക് ഒരേയൊരു ഷോട്ട് മാത്രമാണ് അവര്‍ തൊടുത്തത്. അത് ഗോളാക്കി ശേഷിച്ച സമയം മുഴുവന്‍ പ്രതിരോധിച്ച് കളിച്ചതോടെ വില്ല പെട്ടുപോയി. man united vs fulham, english premier league: manchester united's winning start to life under Michael Carrick continued
പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര സംഘം സെമിയിലേക്ക് മുന്നേറി. ചിരവൈരികളായ പാകിസ്ഥാനെ 58 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സിനു പുറത്തായി. പാകിസ്ഥാന്റെ പോരാട്ടം 46.2 ഓവറില്‍ 194 റണ്‍സിനു അവസാനിപ്പിച്ചാണ് ഇന്ത്യ ത്രില്ലര്‍ ജയം സ്വന്തമാക്കി അവസാന നാലിലെത്തിയത്. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്ഥാന്റെ മുന്‍നിര ചെറുത്തു നില്ക്കാന് ശ്രമിച്ചെങ്കിലും മധ്യനിരയേയും വാലറ്റത്തേയും നിലം തൊടിക്കാതെ പറത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. മൂന്നാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാകിസ്ഥാന്റെ സ്കോര്‍ 151 റണ്‍സായിരുന്നു. ശേഷിക്കുന്ന 7 വിക്കറ്റുകള്‍ വെറും 43 റണ്‍സില്‍ നിലംപൊത്തി. ജയിക്കും മുന്‍പ് തന്നെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യം പാകിസ്ഥാന് 33.3 ഓവറില്‍ മറികടന്നിരുന്നെങ്കില്‍ അവര്‍ക്കും സെമിയിലേക്ക് മുന്നേറാമായിരുന്നു. എന്നാല്‍ ലക്ഷ്യത്തിലേക്ക് അവര്‍ പതിഞ്ഞ താളത്തിലാണ് അവര്‍ ബാറ്റ് വീശിയത്. 'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന് ഉസ്മാന് ഖാനാണ് പാക് ടീമിന്റെ ടോപ് സ്കോറര്‍. താരം 66 റണ്‍സെടുത്തു. 92 പന്തുകളാണ് താരം ഇതിനായി എടുത്തത്. ഓപ്പണര്‍ ഹംസ സഹൂര്‍ (42), ക്യാപ്റ്റന്‍ ഫര്ഹാന് യൂസഫ് (38) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. 14 റണ്‍സെടുത്ത ഹുസൈഫ അഹ്സനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ഇന്ത്യക്കായി ഖിലാന്‍ പട്ടേല്‍, ആയുഷ് മാത്രെ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍എസ് അംബരീഷ്, ഹെനില്‍ പട്ടേല്‍, കനിഷ്ക് ചൗഹാന്, വിഹാന് മല്‍ഹോത്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ടോസ് നേടി പാകിസ്ഥാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പോരാട്ടം 49.5 ഓവറില്‍ 252 റണ്‍സില്‍ അവസാനിപ്പിക്കാന്‍ അവര്‍ക്കായി. ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ മികച്ച രീതിയില്‍ തുടങ്ങിയ ഇന്ത്യക്ക് സ്കോര്‍ 47ല്‍ നില്‍ക്കെ തുടരെ 3 വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. പിന്നീട് നാലാമനായി ക്രീസിലെത്തിയ വേദാന്ത് ത്രിവേദിയുടെ ബാറ്റിങാണ് ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയത്. താരം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. വേദാന്ത് 68 റണ്‍സുമായി മടങ്ങി. വാലറ്റത്ത് ആര്‍എസ് അംബരീഷ് (29), കനിഷ്ക് ചൗഹാന് (38), ഖിലാന്‍ പട്ടേല്‍ (21) എന്നിവര്‍ ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്കോര്‍ 252ല്‍ എത്തിച്ചത്. കനിഷ്ക് 29 പന്തില്‍ 4 ഫോറും ഒരു സിക്സും തൂക്കി. ഖിലാന്‍ പട്ടേല്‍ 15 പന്തില്‍ 2 ഫോറും ാെരു സിക്സുമടിച്ചു. ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. താരം 22 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 30 റണ്‍സെടുത്തു. പാകിസ്ഥാനായി അബ്ദുല്‍ ശുഭന് 3 വിക്കറ്റെടുത്തു. മുഹമ്മദ് സയ്യം 2 വിക്കറ്റുകള്‍ സ്വന്തമാക്കി. അലി റാസ, അഹമ്മദ് ഹുസൈന്, മൊമിന്‍ ഖമര്‍, അലി ഹസന് ബലോച് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. india u-19 vs pakistan u-19, U19 World Cup: India have made their way through to the semi-final after beating Pakistan by 58 runs
'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്
ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ച് പാകിസ്ഥാന് സര്‍ക്കാര്‍. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് ഇപ്പോള്‍ പാകിസ്ഥാന് നിലപാട് എടുത്തിരിക്കുന്നത്. പാക് സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്കരിക്കുന്നതായി വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാകിസ്ഥാന് ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം. 'ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല'- സര്‍ക്കാര്‍ വ്യക്തമാക്കി. ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് ബഹിഷ്കരിക്കുമെന്നു നേരത്തെ പാകിസ്ഥാന് തീരുമാനമെടുക്കാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ ഐസിസി വടിയെടുത്തതോടെ അവര്‍ അതില്‍ നിന്നു പിന്മാറി. പിന്നീട് ഇന്ത്യയുമായി മത്സരിക്കുന്നതില്‍ നിന്നു പിന്മാറുമെന്നു തീരുമാനത്തിലേക്ക് പാകിസ്ഥാന് എത്തുമെന്നു അഭ്യൂഹങ്ങള്‍ പരന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാണ് പാകിസ്ഥാന് സര്‍ക്കാര്‍ നിലപാട് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. മത്സരം കൊളംബോയിലാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ പോരാട്ടം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വിഷത്തില്‍ ഐസിസി തീരുമാനം ഇനി നിര്‍ണായകമാണ്. ഇന്ത്യയുമായുള്ള മത്സരത്തില്‍ നിന്നു പിന്മാറിയാല് കനത്ത പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നു ഐസിസി പാകിസ്ഥാന് ക്രിക്കറ്റിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്' ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നല്‍കേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് ഇത്രയും ഭീമമായ തുക ചിന്തിക്കാവുന്നതിനും അപ്പുറമാണ്. മത്സരം നടന്നില്ലെങ്കില്‍ ബ്രോഡ്കാസ്റ്റര്‍ ഐസിസിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം. ഈ ഘട്ടത്തില്‍ ക്രിക്കറ്റ് കൗണ്‍സില്‍ പി സി ബിക്ക് നോട്ടീസ് നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം. മത്സരം ബഹിഷ്കരിച്ചാല്‍ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് പാകിസ്ഥാന് ഐസിസി നല്‍കിയിരുന്നു. India vs Pakistan: pakistan cricket team gets approval to play T20 World Cup. but will skip the match against India on February 15 in Colombo
ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ 4 സമനിലകള്‍ക്കും ഒരു തോല്‍വിക്കും ശേഷം നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂള്‍ വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ അവര്‍ ന്യൂകാസിലിനെ വീഴ്ത്തി. ഒരു ഗോളിനെതിരെ നാല് ഗോളുകള്‍ അടിച്ചാണ് സ്വന്തം തട്ടകത്തില്‍ അവര്‍ മിന്നും ജയം പിടിച്ചത്. ടീമിന്റെ ആത്മവിശ്വാസം തിരികെ പിടിക്കുന്ന വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ നാല് ഗോളുകള്‍ വലയിലിട്ട് മത്സരം തിരികെ പിടിച്ച് ജയിച്ചു കയറിയത്. ഹ്യുഗോ എകിറ്റികെ ഇരട്ട ഗോളുകള്‍ നേടി. ഫ്ളോറിയന്‍ വിയറ്റ്സ്, ഇബ്രഹിമ കൊനാറ്റെ എന്നിവരും ലിവര്‍പൂളിനായി വല ചലിപ്പിച്ചു. കളിയുടെ 36ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡനിലൂടെയാണ് ന്യൂകാസില്‍ മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ 41, 43 മിനിറ്റുകളില്‍ എകിറ്റികെ 2 മിനിറ്റിനിടെ ഇരട്ട ഗോളുകള്‍ വലയിലേക്ക് തൊടുത്തതോടെ ലിവര്‍പൂള്‍ ലീഡ് പിടിച്ചാണ് ആദ്യ പകുതിക്ക് പിരിഞ്ഞത്. ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്' രണ്ടാം പകുതി തുടങ്ങി 67ാം മിനിറ്റില്‍ വിയറ്റ്സ് വല ചലിപ്പിച്ചു. നാലാം ഗോള്‍ 90 മിനിറ്റ് കഴിഞ്ഞുള്ള ഇഞ്ച്വറി സമയത്താണ് വന്നത്. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ കൊനാറ്റയും പട്ടിക തികച്ചു. കഴിഞ്ഞ മത്സരത്തില്‍ എവേ പോരാട്ടത്തില്‍ ബേണ്മതാണ് ലിവര്‍പൂളിനെ ഞെട്ടിച്ചത്. 2-3നായിരന്നു തോല്‍വി. ഈ പോരിനു മുന്‍പ് തുടരെ നാല് സമനിലകളായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നത്. ബേണ്‍ലിക്കെതിരെ 1-1, ആഴ്സണലുമായും ലീഡ്സ് യുനൈറ്റഡുമായും ഗോളില്ലാ സമനില, ഫള്ഹാമുമായ 2-2 പോരാട്ടങ്ങളാണ് സമനിലയില്‍ അവസാനിച്ചത്. കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി liverpool vs newcastle liverpool fc recorded their first english premier league victory of 2026
ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'
മെല്‍ബണ്‍: ആധുനിക ടെന്നീസ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് സ്പാനിഷ് താരവും ലോക ഒന്നാം നമ്പറുമായ കാര്‍ലോസ് അല്‍ക്കരാസ് . ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിചിന്റെ 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന സ്വപ്ന നേട്ടത്തിനു ഒരിക്കല്‍ കൂടി തടയിട്ട് അല്‍ക്കരാസ് കരിയറില്‍ ആദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. ഇതോടെ 22 വയസില്‍ കരിയര്‍ ഗ്രാൻഡ് സ്ലാം നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആധുനിക ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ഇതിഹാസവും സ്വന്തം നാട്ടുകാരനുമായ റാഫേല്‍ നദാലിന്റെ റെക്കോര്‍ഡാണ് അല്‍ക്കരാസ് പഴങ്കഥയാക്കിയത്. 24 വയസുള്ളപ്പോഴാണ് നദാൽ കരിയർ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. നദാലിനെ സാക്ഷിയാക്കിയാണ് താരം ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്. 2 വീതം ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളുള്ള അല്‍ക്കരാസിനു ഇതുവരെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ അന്യമായി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ താരം ചരിത്രത്തിലാദ്യമായി ഫൈനലിലെത്തി കിരീടം പിടിച്ചെടുത്താണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 22 വയസില്‍ 7 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളുമായി താരം നില്ക്കുന്നു. വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്മാര് നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ അതിവേഗ ഗെയിമാണ് അല്‍ക്കരാസ് പുറത്തെടുത്തത്. പല ഘട്ടത്തിലും പ്രായം ജോക്കോയുടെ മുന്നേറ്റത്തെ ബാധിച്ചു. ആദ്യ സെറ്റ് നേടി ഗംഭീരമായി തുടങ്ങിയ ജോക്കോയെ പിന്നീട് ഒരു ഘട്ടത്തിലും തിരിച്ചു വരാന്‍ സമ്മതിക്കാതെ ആധികാരികമായിരുന്നു അല്‍ക്കരാസിന്റെ മുന്നേറ്റം. സ്കോര്‍: 2-6, 6-2, 6-3, 7-5. ഏറ്റവും പ്രായം കുറഞ്ഞ കരിയര്‍ സ്ലാം നേട്ടം അല്‍ക്കരാസ് സ്വന്തമാക്കുമ്പോള്‍ മറുഭാഗത്ത് ചരിത്രത്തിലാദ്യമായി ജോക്കോവിച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തോല്‍വി വഴങ്ങിയെന്ന സവിശേഷതയുമുണ്ട്. 10 ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ജോക്കോ 11ാം കിരീടവും 25ാം ഗ്രാന്‍ഡ് സ്ലാം നേട്ടവുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഒരിക്കല്‍ കൂടി ആ സ്വപ്നം സഫലമാകാതെ താരം മടങ്ങി. കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി carlos alcaraz defeated Novak Djokovic in four sets to win his maiden australian open title
കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി
ലാഹോർ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20യിൽ കാമറൂൺ ഗ്രീനിന്റെ വിക്കറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പരോക്ഷ മറുപടിയുമായി പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു മീമിലൂടെയാണ് ഗ്രീനിന് മറുപടി നൽകിയിരിക്കുന്നത്. കരയുന്ന ഒരു കുട്ടിയുടെ പടമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. 'ഔട്ട് ആയതിനെ ശേഷം' എന്ന തലക്കെട്ടോടെയാണ് മീം പങ്കു വെച്ചിരിക്കുന്നത്. സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ് രണ്ടാം ടി20യിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങിനിടെ 11-ാം ഓവറിലാണ് സംഭവം നടക്കുന്നത്. പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ പന്തിൽ കാമറൂൺ ഗ്രീൻ ക്യാച്ചിലൂടെ പുറത്താകുക ആയിരുന്നു. താരിഖ് ബൗൾ ചെയ്യുന്നതിനിടെ ആക്ഷൻ പകുതിയ്ക്ക് വെച്ച് നിർത്തിയ ശേഷം അണ്ടർ ആം രീതിയിൽ ആയിരുന്നു ബൗൾ ചെയ്തത് എന്നതാണ് കാമറൂൺ ഗ്രീനിന്റെ പരാതി. ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ ) മൈതാനത്ത് നിന്ന് മടങ്ങുന്നതിനിടെ ‘ചക്കിങ്’ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ ആംഗ്യവും ഗ്രീൻ കാണിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ് മറുപടി നൽകിയിരിക്കുന്നത്. എന്നാൽ വിഷയത്തിൽ ഇത് വരെ പരാതി നൽകാനോ പ്രതികരിക്കാനോ ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറായിട്ടില്ല. Sports news: Usman Tariq–Cameron Green incident sparks social media debate after T20I.
രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരേ കേരളത്തിന് തകർപ്പൻ ജയം. ഒൻപത് വിക്കറ്റിനാണ് കരുത്തരായ ഗോവയെ കേരളം പരാജയപ്പെടുത്തിയത്. രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തുകയും 36 റൺസ് നേടുകയും ചെയ്ത അങ്കിത് ശർമയാണ് കളിയിലെ താരം. 'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍' ആദ്യ ഇന്നിങ്സിൽ രോഹൻ കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ കേരളം 171 റൺസിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 199 റൺസിന് എല്ലാവരും പുറത്താകുക ആയിരുന്നു. ഗോവയ്ക്കായി ദർശൻ മിസൽ 55 റൺസ് നേടിയപ്പോൾ ടീമിലെ സീനിയർ താരങ്ങൾക്ക് കാര്യമായി റൺ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി എം ഡി നിധീഷ് അഞ്ച് വിക്കറ്റും അങ്കിത് ശർമ മൂന്ന് വിക്കറ്റും നേടി. സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ് രണ്ടാം ഇന്നിങ്സിൽ 29 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ കേരളം 5.5 ഓവറിൽ ലക്ഷ്യം കണ്ടു. സച്ചിൻ ബേബിയുടെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്. വിജയം നേടിയെങ്കിലും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കേരളത്തിനാകില്ല. 7 മത്സരത്തിൽ നിന്നും ഒരു ജയവും രണ്ട് തോൽവിയും നാല് സമനിലയും ഉൾപ്പെടെ 14 പോയിന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. Sports news: Kerala crush Goa by nine wickets in Ranji Trophy, Ankit Sharma shines.
വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്
തിരുവനന്തപുരം: ടി20 ഫോര്‍മാറ്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് . അന്താരാഷ്ട്ര ടി20യില്‍ അതിവേഗം 3000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സൂര്യ സ്വന്തമാക്കിയത്. പന്തുകളുടെ എണ്ണം കണക്കാക്കിയാണ് ഈ റെക്കോര്‍ഡ് നേട്ടം. ടി20യില്‍ 1822 പന്തുകള്‍ നേരിട്ടാണ് സൂര്യ 3000 റണ്‍സ് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന് താരം മുഹമ്മദ് വസീമിന്റെ പേരിലുണ്ടായിരുന്ന നേട്ടമാണ് പഴങ്കഥയായത്. മുഹമ്മദ് വസീം 1947 പന്തുകള്‍ നേരിട്ടാണ് നേരത്തെ 3000 റണ്‍സിലെത്തി റെക്കോര്‍ഡ് സ്ഥാപിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരടക്കമുള്ള താരങ്ങളെയും റെക്കോര്‍ഡില്‍ സൂര്യ പിന്നിലാക്കി. തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 പോരാട്ടില്‍ 30 പന്തില്‍ 6 സിക്സും 4 ഫോറും സഹിതം സൂര്യ 63 റണ്‍സ് അടിച്ചെടുത്തിരുന്നു. പിന്നാലെയാണ് റെക്കോര്‍ഡും സ്വന്തമാക്കിയത്. ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ റണ്‍സ് നേട്ടം 3030ല്‍ എത്തി. പരമ്പരയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ സൂര്യ 5 മത്സരങ്ങളില്‍ നിന്നു 242 റണ്‍സ് അടിച്ചെടുത്തു. പരമ്പരയുടെ താരവും ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ. റെക്കോര്‍ഡ് പട്ടിക സൂര്യകുമാര്‍ യാദവ് 1822 പന്തുകള്‍ മുഹമ്മദ് വാസിം 1947 പന്തുകള്‍ ജോസ് ബട്ലര് 2068 പന്തുകള്‍ ആരോണ്‍ ഫിഞ്ച് 2077 പന്തുകള്‍ ഡേവിഡ് വാര്‍ണര്‍ 2113 പന്തുകള്‍ രോഹിത് ശര്‍മ 2149 പന്തുകള്‍ വിരാട് കോഹ്ലി 2169 പന്തുകള്‍ വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്മാര് India vs New Zealand: India's T20 captain Suryakumar Yadav created history. T20 record
വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്മാര്
ബുലവായോ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര, രാഷ്ട്രീയ പ്രശ്നങ്ങള്‍ തുടരുന്നതിനിടെ ക്രിക്കറ്റ് പിച്ചില്‍ വീണ്ടും കൈകൊടുക്കാതെ ഇന്ത്യ- പാക് താരങ്ങള്‍. അണ്ടര്‍ 19 ലോകകപ്പ് പോരാട്ടത്തിലെ സൂപ്പര്‍ സിക്സ് മത്സരത്തിന്റെ ടോസ് സമയത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും പാകിസ്ഥാന് ക്യാപ്റ്റന്‍ ഫര്ഹാന് യൂസഫും ഹസ്തദാനത്തിനു വിസമ്മതിച്ചത്. സമീപ കാലത്ത് സീനിയര്‍, വനിതാ ക്രിക്കറ്റ് പോരാട്ടങ്ങളിലും ഇതേ സമീപനം തന്നെയാണ് ഇന്ത്യ എടുക്കുന്നത്. അണ്ടര്‍ 19 പോരിലും ഈ രീതി തന്നെ തുടര്‍ന്നു. മത്സരം കഴിഞ്ഞാലുള്ള താരങ്ങളുടെ ഹസ്തദാനവും ഈ മത്സരത്തിലുമുണ്ടാകില്ല. ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മത്സരത്തില്‍ ടോസ് നേടി പാകിസ്ഥാന് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയച്ചു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍. 'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍' India vs Pakistan: India and Pakistan captains once again skipped the customary handshake at the toss during their encounter at the U19 World Cup
തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് തിലക് വർമ തിരിച്ചെത്തുന്നു. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം കായികക്ഷമത വീണ്ടെടുത്തതായി ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് അറിയിച്ചു. ഇതോടെ ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരങ്ങളിൽ താരം കളിക്കുമെന്ന് ഉറപ്പായി. 'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍' ഫെബ്രുവരി 2-ന് മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ എ – യുഎസ്എ ആദ്യ സന്നാഹ മത്സരം. ഫെബ്രുവരി 4-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഔദ്യോഗിക സന്നാഹ മത്സരത്തിലും തിലക് കളിക്കും. ഇരു മത്സരങ്ങളിലും താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യൻ ടീമിന്റെ ആദ്യ ഇലവനിൽ അവസരം ലഭിക്കുക. ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ ) രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ തിലകിനെ ഒഴിവാക്കിയിരുന്നു. ടി20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള തിലകിന്റെ വരവ് ഇന്ത്യൻ ടീമിന് ഗുണകരമാകും. Sports news: Tilak Varma Set to Return to India’s World Cup Squad After Injury Recovery.
ധാക്ക: ടി20 ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മാധ്യമ പ്രവർത്തകർക്ക് ഷേർ-ഇ-ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിഎന്നാണ് വിശദീകരണം. എന്നാൽ ടീമുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുന്നതിന്റെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ട്. ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ ) ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബിസിബി പുതുക്കിയ പ്രവേശന ചട്ടങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്. “ഷേർ-ഇ-ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഭാഗമായി പുതുക്കിയ പ്രവേശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തുകയാണ്, മാധ്യമ പ്രതിനിധികളടക്കം സ്റ്റേഡിയം കോംപ്ലക്സിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും ഈ നടപടികൾ ബാധകമായിരിക്കും,” ബിസിബിയുടെ പ്രസ്താവനയിൽ പറയുന്നു. 'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍' പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം, മാധ്യമ പ്രവർത്തകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനായി ഗേറ്റ് 1 മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. മത്സര ദിവസങ്ങൾ, ഔദ്യോഗിക വാർത്താസമ്മേളനങ്ങൾ, ബിസിബി സംഘടിപ്പിക്കുന്ന പരിപാടികൾ, മുൻകൂട്ടി അറിയിക്കുന്ന തിരഞ്ഞെടുത്ത പരിശീലന സെഷനുകൾ എന്നിവയ്ക്കാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായതിൽ സംശയം വേണ്ട; സഞ്ജുവിന്റെ അവസരം കളഞ്ഞതല്ല, ടീമിന്റെ പ്ലാൻ ഇങ്ങനെ ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടി20 പുരുഷ ലോകകപ്പിൽ ബംഗ്ലാദേശിനെ ഒഴിവാക്കി പകരം ഐസിസി സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ സുക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് മത്സരത്തിൽ നിന്ന് പിന്മാറിയത്. ഇതിനെതിരെ വലിയ വിമർശനം ബിസിബി നേരിടുന്നതിനിടെയാണ് മാധ്യമപ്രവർത്തർക്ക് ക്രിക്കറ്റ് ബോർഡ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. Sports news: BCB Introduces Stricter Media Entry Rules at National Cricket Stadium.
'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്ന കാലത്ത് അഭിഷേക് ശർമ്മയെ ടീമിൽ നിലനിർത്താൻ താൻ ശക്തമായി വാദിച്ചിരുന്നു എന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടീമിൽ ഉള്ളപ്പോൾ തന്നെ അഭിഷേകിന്റെ കഴിവ് ഞാൻ ശ്രദ്ധിച്ചതാണ്. അഭിഷേകിനെ ടീമിൽ നിന്ന് ഒഴിവാക്കരുതെന്ന് താൻ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് അതിന് തയ്യാറായില്ലെന്നും റിക്കി പോണ്ടിങ് പറഞ്ഞു. ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ ) “അഭിഷേക് ശർമ ഡൽഹിക്കായി കളിച്ച ആദ്യ പന്ത് തന്നെ ബൗളറുടെ തലക്കു മുകളിലൂടെ ഫോറോ സിക്സോ അടിച്ചതായി ആണ് എന്റെ ഓർമ്മ. അന്ന് താരത്തിന് 17 വയസാണ് പ്രായം. അവന്റെ ആ ഒരൊറ്റ ഷോട്ടിൽ തന്നെ അവൻ ഒരു സൂപ്പർതാരമാകുമെന്ന് ഞാൻ വിലയിരുത്തിയിരുന്നു'' പോണ്ടിങ് പറഞ്ഞു. അഭിഷേകിനെ ഡൽഹിയിൽ നിലനിർത്തണമെന്നും മികച്ച ഭാവിയുള്ള താരമാണ് അഭിഷേക് എന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ എന്റെ വാക്ക് കേൾക്കാതെ ഡൽഹി ക്യാപിറ്റൽസ് അഭിഷേകിനെ വിട്ടുകൊടുക്കുകയായിരുന്നു എന്നും പോണ്ടിങ് വ്യക്തമാക്കി. സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ് '' അവൻ ഇന്ന് ഒരു സൂപ്പർതാരമായി വളർന്നിരിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും അവനിൽ നിന്ന് വലിയ പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു,” പോണ്ടിങ് വ്യക്തമാക്കി. ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് അഭിഷേക് ശർമ കാഴ്ച വെക്കുന്നത്. 38 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 1,297 റൺസാണ് താരത്തിന്റെ സംഭാവന. രണ്ട് സെഞ്ച്വറി കളും എട്ട് അർധസെഞ്ച്വറികളും ഇത് വരെ താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്ററാണ് അഭിഷേക് ശർമ. Sports news: Ricky Ponting Reveals Urging Delhi Capitals to Keep Abhishek Sharma.
ആ ബൗൾ 'ചക്കിങ് 'ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )
ലാഹോർ: പാകിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിലെ തോൽവിക്ക് പിന്നാലെ വിവാദങ്ങൾക്ക് തുടക്കമിട്ട് ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ. മത്സരത്തിൽ പാകിസ്ഥാൻ താരമായ സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിങ് 'ചക്കിങ് ' ആണെന്ന് കാമറൂൺ ഗ്രീൻ. താരിഖിന്റെ പന്തിൽ വിക്കറ്റായതിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ഗ്രീൻ പ്രത്യേക ആംഗ്യത്തിലൂടെ ബൗൾ 'ചക്കിങ്' ആണെന്ന് സഹതാരങ്ങളോട് പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ചർച്ചയായി മാറിയിട്ടുണ്ട്. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായതിൽ സംശയം വേണ്ട; സഞ്ജുവിന്റെ അവസരം കളഞ്ഞതല്ല, ടീമിന്റെ പ്ലാൻ ഇങ്ങനെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. ഓസ്ട്രേലിയയ്ക്കെതിരായ പാകിസ്ഥാന്റെ ഏറ്റവും ഉയർന്ന ടി20 സ്കോറാണിത്. പാകിസ്ഥാൻ ക്യാപറ്റൻ സൽമാൻ അലി ആഘ 40 പന്തിൽ 76 റൺസും ഉസ്മാൻ ഖാൻ 36 പന്തിൽ 53 റൺസ് നേടിയതാണ് പാകിസ്ഥാന് മികച്ച സ്കോർ നേടി കൊടുത്തത്. വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു 198 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഇതിനിടെയാണ് 11-ാം ഓവറിൽ വിവാദമായ സംഭവം നടക്കുന്നത്. പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ പന്തിൽ കാമറൂൺ ഗ്രീൻ ക്യാച്ചിലൂടെ പുറത്താകുക ആയിരുന്നു. താരിഖ് ബൗൾ ചെയ്യുന്നതിനിടെ ആക്ഷൻ പകുതിയ്ക്ക് വെച്ച് നിർത്തിയ ശേഷം അണ്ടർ ആം രീതിയിൽ ആയിരുന്നു താരം ബൗൾ ചെയ്തത്. തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ Clear evidence of chucking! Tariq waits at the last moment in his non-existent run-up and then hurls the ball wide of the offstump to claim Cameroon Green’s wicket. Why is this guy still not banned yet? @ICC pic.twitter.com/LoX7RGNPSP — Brutal Truth (@sarkarstix) February 1, 2026 ഈ പന്ത് സിക്സർ അടിക്കാൻ ശ്രമിക്കുന്നതിനിടെ പോയിന്റിൽ ക്യാച്ച് നൽകി ഗ്രീൻ പുറത്താക്കുക ആയിരുന്നു. മൈതാനത്ത് നിന്ന് മടങ്ങുന്നതിനിടെ ‘ചക്കിങ്’ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ ആംഗ്യവും ഗ്രീൻ കാണിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇത് വരെ ഔദ്യോഗികമായി പ്രതികരിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറായിട്ടില്ല. Sports news: Pakistan Beat Australia by 90 Runs in Second T20I Amid Bowling Action Controversy.
ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായതിൽ സംശയം വേണ്ട; സഞ്ജുവിന്റെ അവസരം കളഞ്ഞതല്ല, ടീമിന്റെ പ്ലാൻ ഇങ്ങനെ
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലും സഞ്ജു സാംസൺ പരാജമായി മാറിയതോടെ താരത്തിന്റെ മുന്നോട്ടുള്ള ഭാവി ആശങ്കയിലായി. ബാറ്റിങ്ങിൽ മോശം പ്രകടനം കാഴ്ച വെച്ച താരത്തിന് വിക്കറ്റ് കീപ്പർ സ്ഥാനവും കഴിഞ്ഞ മത്സരത്തിൽ നഷ്ടപ്പെട്ടിരുന്നു. ഇതോടെ ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ എന്ന സ്ഥാനവും സഞ്ജുവിനു നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. എന്നാൽ ഇഷാൻ കിഷൻ കീപ്പർ ഗ്ലൗ അണിഞ്ഞതിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് പറയുന്നത്. 4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ! “പരമ്പരയുടെ തുടക്കത്തിൽ തന്നെ തിലക് വർമ്മ ടീമിലുണ്ടായിരുന്നില്ല. പക്ഷെ ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാർ ടീമിലുണ്ടായിരുന്നു. അത് കൊണ്ട് ആദ്യ മൂന്ന് മത്സരങ്ങൾ സഞ്ജുവും ശേഷമുള്ള രണ്ട് മത്സരങ്ങൾ ഇഷാനും വിക്കറ്റ് കീപ്പർ ആയി കളത്തിലിറങ്ങണം എന്ന് ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു,” സൂര്യകുമാർ പറഞ്ഞു. ടി20 ലോകകപ്പിലെ സഞ്ജുവിന്റെ സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സൂര്യകുമാർ യാദവിന്റെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്കോർ ഇഷാൻ കിഷൻ ചെറിയ പരിക്ക് കാരണം നാലാം മത്സരം വിട്ടുനിന്നതോടെയാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്. പരിക്ക് മാറി താരം തിരിച്ചെത്തിയതോടെ വിക്കറ്റ് കീപ്പർ റോളിൽ ഇഷാനെ ടീം നിയോഗിക്കുക ആയിരുന്നു എന്നും ക്യാപ്റ്റൻ വ്യക്തമാക്കി. അതേ സമയം മികച്ച പ്രകടനം പുറത്തെടുക്കാൻ ഇഷാൻ കിഷനും കഴിഞ്ഞിരുന്നില്ല. അക്സർ പട്ടേലിന്റെ ഓവറുകളിൽ രണ്ട് തവണ സ്റ്റമ്പിങ്ങിലൂടെ ബാറ്റർമാരെ പുറത്താക്കാനുള്ള അവസരം താരം നഷ്ടപ്പെടുത്തിയിരുന്നു. Sports news: Wicketkeeping Was Pre-Planned Between Sanju and Ishan in NZ T20Is, Says Suryakumar.
തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 46 റണ്‍സിന്റെ ജയവുമായി 5 മത്സരങ്ങളടങ്ങിയ പരമ്പര 4-1നു സ്വന്തമാക്കി ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഇന്ധനം ആവോളം ഗ്രീന്‍ഫീല്‍ഡില്‍ നിന്നു സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ റെക്കോര്‍ഡ് സ്കോറുയര്‍ത്തി. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് അടിച്ചെടുത്തത്. ന്യൂസിലന്‍ഡിന്റെ പോരാട്ടം 19.4 225 റണ്‍സില്‍ അവസാനിച്ചു. അര്‍ഷ്ദീപ് സിങിന്റെ പേസും അക്ഷര്‍ പട്ടേലിന്റെ സ്പിന്നും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. അര്‍ഷ്ദീപ് സിങ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ രണ്ടോവറില്‍ ധാരാളിയായ അര്‍ഷ്ദീപ് രണ്ടാം ഘട്ടത്തില്‍ മാരകമായി പന്തെറിഞ്ഞ് കിവികളെ അതിവേഗം തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 16ാം ഓവര്‍ എറിഞ്ഞ താരം ഈ ഓവറില്‍ 3 കിവി ബാറ്റര്‍മാരെയാണ് മടക്കിയത്. അക്ഷര്‍ പട്ടേല്‍ 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി ഒ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് കിവികള്‍ യാത്ര തുടങ്ങിയത്. അവര്‍ 8 ഓവറില്‍ 100 കടന്നു. എന്നാല്‍ ഓപ്പണര്‍ ഫിന് അലന് തുടക്കത്തില്‍ നടത്തിയ വെടിക്കെട്ടില്‍ ഇന്ത്യ വിറച്ചത് മാറ്റി നിര്‍ത്തിയാല്‍ കാര്യങ്ങള്‍ ഏതാണ്ട് ഇന്ത്യയുടെ വരുതിയില്‍ നിന്നു. അലന് 38 പന്തില്‍ 6 സിക്സും 8 ഫോറും സഹിതം 80 റണ്‍സ് അടിച്ചെടുത്തു. രചിന് രവീന്ദ്ര 2 വീതം സിക്സും ഫോറും സഹിതം 17 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി. 12 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 26 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ എന്നിവരും പൊരുതി നോക്കി. വാലറ്റത്ത് ഇഷ് സോധിയും ഒരു ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. താരം 15 പന്തില്‍ 33 റണ്‍സുമായി പുറത്തായി. കീപ്പറായും സ്ഥാനമില്ല, ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ? പറന്നത് 23 സിക്സുകള്‍ സിക്സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന് കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറുയര്‍ത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്കോര്‍ സ്വന്തമാക്കി. ഗ്രീന്‍ഫീല്‍ഡിനെ കത്തിച്ച് ഇഷാന് കിഷന് ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ് നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന് കിഷന് ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍ അടിച്ചെടുത്തു. 42 പന്തില്‍ 103 റണ്‍സടിച്ചാണ് ഇഷാന് സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി. 10 സിക്സും 6 ഫോറും സഹിതമാണ് കന്നി ശതകം. 43ാം പന്തില്‍ താരം പുറത്താകുകയും ചെയ്തു. ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു. 4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ! അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന് 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്സറിലേക്ക് പായിച്ചു. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 6 സിക്സും 4 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ട് പുറത്തായത്. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും വന്‍ ഹിറ്റിങ് മൂഡില്‍ തന്നെയായിരുന്നു. താരം 17 പന്തില്‍ 4 സിക്സും ഒരു ഫോറും സഹിതം 42 റണ്‍സുമായി മടങ്ങി. അവസാന പന്ത് സിക്സര്‍ തൂക്കി ശിവം ദുബെ ഇന്ത്യന്‍ സ്കോര്‍ 271ല്‍ എത്തിച്ചു. 2 പന്തില്‍ 7 റണ്‍സുമായി ദുബെയും 8 റണ്‍സുമായി റിങ്കു സിങും പുറത്താകാതെ നിന്നു. കീപ്പറായും സ്ഥാനമില്ല, ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ? നാട്ടിലും ഫോമിലെത്താതെ സഞ്ജു സഞ്ജു സാംസണ് ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം. സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്ഗൂസന് 2 വിക്കറ്റെടുത്തു. ജേക്കബ് ഡഫി, കെയ്ല്‍ ജാമിസന്, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. india vs new zealand, Arshdeep Singh: Finn Allen scored 80 but New Zealand lost the plot
കീപ്പറായും സ്ഥാനമില്ല, ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ'തുലാസിൽ?
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും സഞ്ജു സാംസൺ ഫോമിലെത്താത്തത് ആരാധകരെ നിരാശയിലാക്കിയിരുന്നു. പിന്നാലെ ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിതമായി മറ്റൊരു കാര്യവും സംഭവിച്ചു. സഞ്ജുവല്ല ഇന്ന് വിക്കറ്റ് കീപ്പറായത്. ഇന്ത്യ ബൗളിങിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ കീപ്പർ ഗ്ലൗ അണിഞ്ഞെത്തിയത് ഇഷാൻ കിഷനാണ്. ഇതോടെ ടി20 ലോകകപ്പിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്ന സ്ഥാനം സഞ്ജുവിനു നഷ്ടപ്പെടുമെന്ന സൂചനകളാണ് പലരും ഇപ്പോൾ പങ്കിടുന്നത്. സഞ്ജു പരാജയപ്പെട്ട പിച്ചിൽ ഇഷാൻ കിഷൻ കത്തും ഫോമിൽ ബാറ്റ് വീശി അന്താരാഷ്ട്ര ടി20യിലെ തന്റെ കന്നി സെഞ്ച്വറി കുറിച്ചതും ചേർത്തു വായിക്കുമ്പോൾ ലോകകപ്പിലെ ടീം കോമ്പിനേഷനാണ് ഇതെന്ന സൂചനകളാണ് വരുന്നത്. തിലക് വർമ പരിക്കു മാറി വരുന്നതോടെ മലയാളി താരത്തിന്റെ ലോകകപ്പ് ഇലവനിലെ സ്ഥാനം തന്നെ ചോദ്യ ചിഹ്നത്തിലാവും. 43 പന്തിൽ 10 സിക്സും 6 ഫോറും സഹിതം ഇഷാൻ 103 റൺസ് വാരിയാണ് മടങ്ങിയത്. തകർപ്പൻ ഫോമിൽ ആരാധകരെ ത്രസിപ്പിച്ചാണ് താരം തന്റെ മികവ് അടയാളപ്പെടുത്തിയത്. മത്സരത്തിൽ സഞ്ജുവാകട്ടെ 6 റൺസിൽ മടങ്ങുകയും ചെയ്തു. ന്യൂസിലൻഡിനെതിരായ ഈ ടി20 പരമ്പരയിൽ താരം 5 മത്സരങ്ങളിൽ നിന്നു നേടിയത് 46 റൺസ് മാത്രം. ഇഷാനാകട്ടെ കിട്ടിയ അവസരമെല്ലാം മുതലാക്കുകയും ചെയ്തു. ലോകകപ്പ് ടീമിൽ സഞ്ജു ഒന്നാം കീപ്പറും ഇഷാൻ ബാക്ക് അപ്പ് കീപ്പറുമാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന നിലയിലാണ് കാര്യങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത്. വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു അഞ്ചാം പോരാട്ടത്തിലെ ഈ മാറ്റം സഞ്ജു പറഞ്ഞിട്ടാണോ അതോ ടീം എടുത്ത തീരുമാനമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരമ്പരയിൽ സമ്പൂർണ പരാജയമായി മാറിയ സഞ്ജുവിന്റെ ലോകകപ്പ് ഇലവനിലെ സ്ഥാനം മിക്കവാറും നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. തിലക് വന്നാൽ അഭിഷേകിനൊപ്പം ഇഷാൻ കിഷൻ ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി നിലയാണ്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സഞ്ജു കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നത്തെ പോരിന്. എന്നാൽ മികച്ച അവരം കിട്ടിയിട്ടും അതു മുതലാക്കാൻ താരത്തിനു സാധിച്ചില്ല. 4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ! Ishan Kishan, T20 World Cup: Sanju Samson's stay at the crease was short-lived as he was dismissed for just 6 off six balls in the 5th T20I
തലങ്ങും വിലങ്ങും പറന്നത് '23'എണ്ണം; ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്കോർ
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ കൂറ്റന്‍ സ്കോറുയര്‍ത്തി ഇന്ത്യ. സിക്സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന് കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 271 റണ്‍സ്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്കോര്‍ സ്വന്തമാക്കി. ഗ്രീന്‍ഫീല്‍ഡിനെ കത്തിച്ച് ഇഷാന് കിഷന് ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ് നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന് കിഷന് ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍ അടിച്ചെടുത്തു. 42 പന്തില്‍ 103 റണ്‍സടിച്ചാണ് ഇഷാന് സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി. 10 സിക്സും 6 ഫോറും സഹിതമാണ് കന്നി ശതകം. 43ാം പന്തില്‍ താരം പുറത്താകുകയും ചെയ്തു. ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു. 4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ! അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന് 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്സറിലേക്ക് പായിച്ചു. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 6 സിക്സും 4 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ട് പുറത്തായത്. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും വന്‍ ഹിറ്റിങ് മൂഡില്‍ തന്നെയായിരുന്നു. താരം 17 പന്തില്‍ 4 സിക്സും ഒരു ഫോറും സഹിതം 42 റണ്‍സുമായി മടങ്ങി. അവസാന പന്ത് സിക്സര്‍ തൂക്കി ശിവം ദുബെ ഇന്ത്യന്‍ സ്കോര്‍ 271ല്‍ എത്തിച്ചു. 2 പന്തില്‍ 7 റണ്‍സുമായി ദുബെയും 8 റണ്‍സുമായി റിങ്കു സിങും പുറത്താകാതെ നിന്നു. സെഞ്ച്വറിയുമായി രോഹന്, വിഷ്ണു; ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍, നിര്‍ണായക ലീഡ് നാട്ടിലും ഫോമിലെത്താതെ സഞ്ജു സഞ്ജു സാംസണ് ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം. സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്ഗൂസന് 2 വിക്കറ്റെടുത്തു. ജേക്കബ് ഡഫി, കെയ്ല്‍ ജാമിസന്, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. india vs new zealand: Ishan Kishan's statement century, Suryakumar Yadav's blazing fifty and Hardik Pandya's handy knock help India to post a record target
4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ'പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!
തിരുവനന്തപുരം: സഞ്ജു സാംസണ് നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമില്‍ ബാറ്റ് വീശി ഇഷാന് കിഷന്. അഞ്ചാം ടി20യില്‍ താരം സെഞ്ച്വറിയുമായി കളം വാണു. താരം 42 പന്തില്‍ 103 റണ്‍സടിച്ചാണ് സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി. 10 സിക്സും 6 ഫോറും സഹിതമാണ് കന്നി ശതകം. ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു. അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന് 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്സറിലേക്ക് പായിച്ചു. വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ് ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം. സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റിൽ ഇഷാനും സൂര്യയും ചേർന്നു 137 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. സെഞ്ച്വറിയുമായി രോഹന്, വിഷ്ണു; ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍, നിര്‍ണായക ലീഡ് Ishan Kishan and Suryakumar Yadav have helped India recover
വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു
തിരുവനന്തപുരം: സഞ്ജു സാംസണ് മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ നിരാശപ്പെടുത്തി മലയാളി താരം. തുടരെ അഞ്ചാം മത്സരത്തിലും താരത്തിനു ഫോമിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ല. സ്വന്തം നാട്ടിലെ സ്റ്റേഡിയമായ ഗ്രീൻഫീൽഡിലും താരം ഒരിക്കൽ കൂടി ബാറ്റിങിൽ പരാജയപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്സിനു പിടി നല്‍കിയാണ് താരം പുറത്തായത്. സെഞ്ച്വറിയുമായി രോഹന്, വിഷ്ണു; ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍, നിര്‍ണായക ലീഡ് സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ഇഷാൻ കിഷൻ എന്നിവര്‍ ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തി. ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ Lockie Ferguson is doing a number here with the ball as he gets rid of both Sanju Samson and Abhishek Sharma
ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്
തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. അക്ഷർ പട്ടേലും ഇഷാൻ കിഷനും ഇന്ത്യൻ ഇലവനിൽ തിരിച്ചെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. 3-1നാണ് നിലവില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നത്. നാലാം പോരാട്ടം ജയിച്ച് കിവികള്‍ നിരാശ മാറ്റിയാണ് ഇറങ്ങുന്നത്. അവസാന മത്സരം ജയിച്ച് ടി20 ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഇറങ്ങുകയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. സെഞ്ച്വറിയുമായി രോഹന്, വിഷ്ണു; ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍, നിര്‍ണായക ലീഡ് ലോകകപ്പിനു മുന്‍പ് ഫോം വീണ്ടെടുക്കാന്‍ മലയാളി താരം സഞ്ജു സാംസണു കിട്ടുന്ന അവസാന അവസരമാണിത്. സഞ്ജു സ്വന്തം നാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നുവെന്ന സവിശേഷതയുമുണ്ട്. മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. 'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍ india vs new zealand Tails is the call, it's a head. India will bat
'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആവേശത്തിലാണ്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടത്തിന്റെ ആവേശത്തിലാണ് തിരുവനന്തപുരം നഗരം. നാട്ടുകാരനും പ്രിയപ്പെട്ട താരവുമായ സഞ്ജു സാംസണ് ഫോമിലേക്ക് മടങ്ങി വരുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ആവേശം പങ്കിട്ട് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും രംഗത്തെത്തി. ഇന്ത്യന്‍ ടീമിനും സഞ്ജു സാംസണും അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ സഞ്ജു കളിക്കുന്നത് കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ക്ക് ഈ അവസരം സവിശേഷമായ നിമിഷമാണെന്നും ആകര്‍ഷകമായ പരമ്പര ഇന്ത്യ വിജയത്തോടെ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിടുന്നു. 'സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ സഞ്ജു കളിക്കുന്നതു കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സഞ്ജുവിന്റെ വലിയ ആരാധകരായ നമ്മള് അദ്ദേഹത്തില്‍ നിന്നു വലിയ മികവ് തന്നെ പ്രതീക്ഷിക്കുന്നു. ഇതൊരു നല്ല പരമ്പരയായിരുന്നു. നാലാം പോരാട്ടം ന്യൂസിലന്‍ഡ് ജയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടം ആവേശത്തിന്റെ മൂര്‍ധന്യത്തിലാണ്. ഊര്‍ജം തിരികെ പിടിച്ച ന്യൂസിലന്‍ഡിനെതിരെ നമുക്ക് എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നു നേരില്‍ കാണാനുള്ള അവസരം കൂടിയാണിത്. ടി20 ലോകകപ്പിനു തൊട്ടുമുന്‍പുള്ള അവസാന പേരാട്ടമാണിത്. അതിനാല്‍ തന്നെ അതിന്റെ പ്രധാന്യവും മത്സരത്തിനുണ്ട്.' 'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ 'സ്റ്റേഡിയം ആരാധകരെ കൊണ്ടു നിറയും. മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതൊരു വലിയ അവസരമാണ്. സഞ്ജുവിനും ഇന്ത്യക്കും വിജയം ആശംസിക്കുന്നു. നല്ലൊരു പോരാട്ടത്തിനായി ഞാന്‍ കാത്തിരിക്കുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് അനുയോജ്യമായ ക്ലൈമാക്സാണ് കാണാന്‍ പോകുന്നത്. ടി20 ലോകകപ്പിനു മുന്‍പുള്ള പോരാട്ടമായതിനാല്‍ നമ്മുടെ എല്ലാ താരങ്ങളും മികവ് പുലര്‍ത്തേണ്ടതുണ്ട്'- തരൂര്‍ തന്റെ ആവേശം പങ്കിട്ടു. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പര നിലവില്‍ ഇന്ത്യ 3-1നു സ്വന്തമാക്കിയിട്ടുണ്ട്. അവസാന മത്സരം ജയിച്ച് ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. എല്ലാ കണ്ണുകളും സഞ്ജു സാംസണിലാണ്. താരത്തിനു ഇതുവരെ ഫോമിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. പരമ്പരയില്‍ നാല് കളിയില്‍ നിന്നു 40 റണ്‍സ് മാത്രമാണ് മലയാളി താരം നേടിയത്. ലോകകപ്പ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഇന്നത്തെ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് സഞ്ജുവിന് അനിവാര്യമാണ്. 2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന india vs new zealand: Shashi Tharoor extending his best wishes to Team India and local favourite Sanju Samson
ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ
മുംബൈ: ടി20 ലോകകപ്പിനായുള്ള മാച്ച് ഒഫീഷ്യൽസിനെ ഐസിസി പ്രഖ്യാപിച്ചു. പട്ടികയിൽ ഒരു മലയാളിയടക്കം ഇന്ത്യയിൽ നിന്നുള്ള മൂന്ന് പേർ ഇടം പിടിച്ചിട്ടുണ്ട്. എലൈറ്റ് പാനൽ അംപയർമാരായ നിതിൻ മേനോൻ, ജെ മദനഗോപാൽ, മലയാളി അംപയർ കെ എൻ അനന്തപത്മനാഭൻ എന്നിവർക്കാണു ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ളവർ. സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച് മാച്ച് റഫറിമാരുടെ പട്ടികയിൽ മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥും ഉൾപ്പെട്ടിട്ടുണ്ട്. മലയാളിയായ കെ എൻ അനന്തപത്മനാഭൻ ആദ്യമായി ആണ് ലോകകപ്പ് നിയന്ത്രിക്കുന്നത്. മദനഗോപാൽ ഇത് രണ്ടാം തവണയാണ് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ എത്തുന്നത്. ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം മറ്റൊരു അംപയറായ നിതിൻ മേനോൻ നാലാമത്തെ തവണയാണ് ടി20 ലോകകപ്പിൽ അംപയറാകുന്നത്. 2021, 2022, 2024 എന്നീ വർഷങ്ങളിൽ അദ്ദേഹം ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഐസിസിയുടെ എലൈറ്റ് പാനലിലെ ഏക ഇന്ത്യക്കാരൻ കൂടിയാണ് നിതിൻ മേനോൻ. Sports news: ICC names three Indian officials including Keralite umpire for T20 World Cup.
'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ
കൊച്ചി: ദീർഘകാല അനിശ്ചിതത്വത്തിന് പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫെബ്രുവരി 14-ന് ആരംഭിക്കുകയാണ്. സിംഗിൾ റൗണ്ട്-റോബിൻ ഫോർമാറ്റിലുള്ള ഈ സീസണിൽ ഓരോ ടീമുകൾക്കും 13 മത്സരങ്ങൾ വീതമാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം കപ്പ് നേടും. ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം 14 ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇതിലെ 13 ക്ലബുകളും പ്രീ-സീസൺ പ്രവർത്തനങ്ങൾ ആരംഭിച്ചിച്ചു കഴിഞ്ഞു. എന്നാൽ ഒഡീഷ എഫ്സി ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ഈ സീസണിൽ പങ്കെടുക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചെങ്കിലും പുതിയ സൈനിങിനെക്കുറിച്ചോ,പരിശീലനം സംബന്ധിച്ചോ യാതൊരു വിവരവും ഇതുവരെ അധികൃതർ പുറത്ത് വിട്ടിട്ടില്ല. സന്തോഷ് ട്രോഫി: കേരളത്തിന്റെ മത്സരം മാറ്റി വെച്ചു, കാരണം ഗതാഗതക്കുരുക്ക് അതേ സമയം, ഒഡീഷാ ടീം അംഗങ്ങൾ ചേർന്ന് മാനേജ്മെന്റിന് കത്ത് നൽകിയതായുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും നിരവധി കളിക്കാർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നും കത്തിൽ പറയുന്നു. ക്ലബ്ബ് നേരിടുന്ന വെല്ലുവിളികൾ ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ ശമ്പളവിതരണം നിർത്തിയതോടെ കളിക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. ശമ്പള കുടിശ്ശിക പൂർണമായോ അല്ലെങ്കിൽ ഭാഗികമായോ നൽകണം എന്നാണ് കത്തിലൂടെ താരങ്ങൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിലും ഒഡിഷ അധികൃതർ ഇത് വരെ പ്രതികരിച്ചിട്ടില്ല. Sports news: Odisha FC Players Write to Club Over Six Month Salary Delay Ahead of ISL Season.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ കസാഖിസ്ഥാന്‍ താരം എലേന റിബാകിനയുടെ കന്നി മുത്തം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബലറൂസിന്റെ അരിന സബലേങ്കയെ വീഴ്ത്തിയാണ് താരം കന്നി ഓസ്ട്രേലിയന്‍ ഓപ്പണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും ഉയര്‍ത്തിയത്. 2022ലെ വിംബിള്‍ഡണ്‍ കിരീട ജേതാവാണ് റിബാകിന. സ്കോര്‍: 6-4, 4-6, 6-4. തുടരെ നാലാം വട്ടം ലോര്‍ഡ് ലേവര്‍ അരീനയില്‍ ഫൈനലിലെത്തിയ സബലേങ്കക്കെതിരെ റിബാകിന ആദ്യ സെറ്റ് നേടി മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സബലേങ്ക തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ഒരുവേള സബലേങ്ക 3-0ത്തിനു മുന്നിലായിരുന്നു. അവിടെ നിന്നാണ് റിബാകിന തിരിച്ചു വരവ് നടത്തി മുന്നേറിയത്. മൂന്നാം സെറ്റില്‍ സബലേങ്കയുടെ സര്‍വ് ഭേദിച്ച് റിബാകിന കരുത്ത് കാട്ടിയതോടെ ലോക ഒന്നാം നമ്പര്‍ താരത്തിനു ഉത്തരംമുട്ടി. ലോകകപ്പ് കിറ്റ് അവതരണം റദ്ദാക്കി! ബഹിഷ്കരണ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം ഒഴിച്ച് പാകിസ്ഥാന് ക്രിക്കറ്റ് 2023ലും റിബാകിന ഫൈനലിലെത്തിയിരുന്നു. എന്നാല്‍ അന്ന് സബലേങ്കയ്ക്ക് മുന്നില്‍ കിരീടം കൈവിട്ടു. അന്നും ആദ്യ സെറ്റ് നേടിയാണ് താരം തുടങ്ങിയതെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ തോറ്റാണ് ജയവും കിരീടവും അടിയറവ് വച്ചത്. സമാന വീഴ്ച ഇത്തവണ സംഭവിക്കരുതെന്ന് താരം മൂന്നാം സെറ്റില്‍ ഉറപ്പിച്ചാണ് പൊരുതിയത്. 2023, 2024 വര്‍ഷങ്ങളില്‍ ഇവിടെ കിരീടം നേടിയ സബലേങ്ക ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് കഴിഞ്ഞ തവണ ഇറങ്ങിയെങ്കിലും കിരീടം കൈവിട്ടിരുന്നു. കഴിഞ്ഞ തവണ അമേരിക്കയുടെ മാഡിസന്‍ കീസിനു മുന്നിലാണ് കിരീടം അടിയറവ് വയ്ക്കേണ്ടി വന്നത്. ഇത്തവണ കിരീടം തിരിച്ചു പിടിക്കാമെന്ന മോഹത്തിലായിരുന്നു താരം. എന്നാല്‍ റിബാകിന ആ സ്വപ്നം തല്ലിക്കെടുത്തി. പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ elena rybakina makes mega comeback to win the 2026 Australian Open title
അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും
മുംബൈ: അണ്ടർ-19 ലോകകപ്പിന്റെ സെമിയിലെത്താൻ ഇന്ത്യയ്ക്ക് നാളെ നിർണായക മത്സരം. സൂപ്പർ സിക്സ് ഘട്ടത്തിൽ ഇന്ത്യ നാളെ പാക്കിസ്ഥാനെയാണ് നേരിടുന്നത്. ഇന്ത്യ ഗ്രൂപ്പ് ടു പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. പാകിസ്ഥാൻ മൂന്നാം സ്ഥാനത്തും. നാളത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് അനായാസം സെമിയിൽ പ്രവേശിക്കാം. ഇന്ത്യൻ ടീം പരാജയപ്പെട്ടാൽ മറ്റു ടീമുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാകും സെമി പ്രവേശനം. ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം മൂന്ന് ടീമുകൾ നിലവിൽ സെമി ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. സൂപ്പർ സിക്സിലെ ആദ്യ ഗ്രൂപ്പിൽ നിന്ന് ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും രണ്ടാം ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും സെമിയിലേക്കുള്ള യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ടിന് പുറമെ യോഗ്യത നേടുന്ന ടീം ഇന്ത്യയാണോ പാകിസ്ഥാൻ ആണോ എന്ന കാര്യം നാളെ അറിയാം. സന്തോഷ് ട്രോഫി: കേരളത്തിന്റെ മത്സരം മാറ്റി വെച്ചു, കാരണം ഗതാഗതക്കുരുക്ക് ആവേശപ്പോരാട്ടത്തിന് മുൻപ് ഇന്ത്യൻ അണ്ടർ-19 ടീമിന് ആത്മവിശ്വാസം പകരാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ യുവതാരങ്ങളുമായി സംസാരിച്ചു. വിഡിയോ കോളിലൂടെയാണ് സച്ചിൻ യുവതാരങ്ങളുമായി സംവദിച്ചത്. സമ്മർദ്ദഘട്ടങ്ങളെ എങ്ങനെ അതിജീവിക്കണം എന്നതിനെകുറിച്ചാണ് സച്ചിൻ യുവ താരങ്ങൾക്ക് ഉപദേശം നൽകിയത്. Sports news: India Pakistan Clash to Decide Final U19 World Cup 2026 Semi Final Spot.
ഇസ്ലാമബാദ്: ടി20 ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ലോകകപ്പ് കിറ്റ് പുറത്തിറക്കുന്ന ചടങ്ങ് റദ്ദാക്കി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. 'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍' ചൂണ്ടിക്കാട്ടിയാണ് ചടങ്ങ് റദ്ദാക്കിയതെന്നു അവര്‍ വ്യക്തമാക്കുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 പോരാട്ടത്തിനു തൊട്ടുമുന്‍പായിരുന്നു ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കിറ്റ് ലോഞ്ചിനു പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം എന്നാണ് വിവരം. ലോകകപ്പില്‍ പങ്കെടുക്കുന്നതു സംബന്ധിച്ചു തിങ്കളാഴ്ച അന്തിമ തീരുമാനം അറിയിക്കുമെന്നു നേരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലോകകപ്പ് ജേഴ്സി ഉള്‍പ്പെടെയുള്ള കിറ്റിന്റെ അവതരണം റദ്ദാക്കിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം സംശയത്തില്‍ ആക്കാന്‍ ഈ സംഭവവും ഇപ്പോള്‍ കാരണമായിരിക്കുകയാണ്. എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ) ലോകകപ്പിനായി ടീം ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ പാക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഇതുവരെ പച്ചക്കൊടി കാണിക്കല്‍ വരാത്തതാണ് അഭ്യൂഹങ്ങള്‍ നിലനില്ക്കാന് ഇടയാക്കുന്നത്. ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് പിസിബി ചെയര്മാന് മുഹ്സിന് നഖ്വി വ്യക്തമാക്കിയത്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി പിസിബി അധികൃതര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം പാകിസ്ഥാന് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഫെബ്രുവരി 2 ന് അറിയിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ഐ സി സിയുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് പ്രത്യേക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പിസിബി നല്‍കിയെന്നാണ് വിവരം. അതേസമയം, പാകിസ്ഥാന് ക്യാപറ്റന് സല്മാന് അലി ആഘയുടെ നേതൃത്വത്തിലുള്ള സംഘം കൊളംബോയിലേക്കുള്ള യാത്രക്കായി വിമാന ടിക്കറ്റ് ബുക്കിങ് ചെയ്തിട്ടുണ്ട്. മത്സരം ബഹിഷ്ക്കരിച്ചാല്‍ ഐസിസിയുടെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നത് കൊണ്ട് തന്നെ ടൂര്‍ണമെന്റില്‍ നിന്നു പാകിസ്ഥാന് പിന്മാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. Pakistan Cricket uneasy relationship with the upcoming T20 World Cup entered another holding pattern
പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ന്യൂഡൽഹി: ഓസ്ട്രേലിയ ടി20 ലോകകപ്പ് മത്സരങ്ങൾക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് പാറ്റ് കമ്മിന്‍സിനെ ഒഴിവാക്കി. മിച്ചൽ മാർഷ് ടീമിനെ നയിക്കും. കമ്മിന്‍സിന് പകരം ബെൻ ഡ്വാർഷുസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോപ്പ് ഓർഡർ ബാറ്റർ മാത്യു ഷോർട്ടിനും ടീമിൽ ഇടം നേടാൻ ആയിട്ടില്ല. സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച് പരിക്കിൽ നിന്ന് മോചിതനാകാൻ കമ്മിൻസിന് കൂടുതൽ സമയം ആവശ്യമാണ്. അത് കൊണ്ടാണ് താരത്തെ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഫാസ്റ്റ് ബൗളിങ്ങിനൊപ്പം വാലറ്റത്ത് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരമാണ് ബെൻ. മികച്ച രീതിയിൽ ബൗൾ സ്വിംഗ് ചെയ്യിക്കാനുള്ള കഴിവും ബാറ്റർമാരെ കുഴക്കുന്ന തരത്തിലുള്ള പന്തിൽ വേരിയേഷൻ വരുത്താനും താരത്തിന് കഴിയും. ഇത് മത്സരം നടക്കുന്ന സാഹചര്യങ്ങൾക്ക് അനുയോജ്യമാണെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ. പ്രതിരോധക്കോട്ട കാക്കാൻ സെനഗൽ താരമെത്തി; ഉമർ ബായെ കേരള ബ്ലാസ്റ്റേഴ്സിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി വിവിധ ഫോർമാറ്റുകളിൽ റൻഷാവിന്റെ മികച്ച പ്രകടനമാണ് താരത്തെ ലോകകപ്പ് ടീമിൽ ഇടം നേടി കൊടുത്തത്. ശ്രീലങ്കയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ സ്പിൻ അനുകൂല സാഹചര്യങ്ങളാണ് ടീം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യങ്ങളിൽ റൻഷാവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ) ഓസ്ട്രേലിയ സ്ക്വാഡ് : മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവിയർ ബാർട്ട്ലെറ്റ്, കൂപ്പർ കോണലി, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, ക്യാമറൺ ഗ്രീൻ, നാഥൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുൻമാൻ, ഗ്ലെന്‍ മാക്സ്വെൽ, മാത്യു റൻഷാവ്, മാര്‍ക്കസ് സ്റ്റോയിനിസ്,ആദം സാംപ. Sports news: Pat Cummins Ruled Out of T20 World Cup 2026 as Mitchell Marsh Named Australia Captain.
ന്യൂഡൽഹി: 1953-ൽ നടന്ന ഒരു ക്രിക്കറ്റ് മത്സരം. ടീം ക്യാപ്റ്റന്മാർ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണനും. പാർലമെന്റ് അംഗങ്ങളാണ് ഇരു ടീമിലും ഉണ്ടായിരുന്നത്. സഭയിൽ ഭരണപക്ഷത്തെ ശക്തമായി നേരിട്ടിരുന്ന പ്രതിപക്ഷ നേതാവ് എ കെ ഗോപാലൻ പക്ഷെ നെഹ്രുവിന്റെ ടീമിൽ ആയിരുന്നു എന്നതാണ് ഇതിലെ ഒരു കൗതുകം. ഈ മത്സരത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച് പ്രളയ ബാധിതർക്ക് പണം കണ്ടെത്തുന്നതിനായാണ് ഈ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. പാർലമെന്റ് അംഗങ്ങൾ പരസ്പരം മൈതാനത്ത് ഏറ്റുമുട്ടുന്നത് കാണാൻ ജനങ്ങൾ ഒത്തു കൂടി. 64 വയസ്സ് തികയാൻ രണ്ട് മാസം മാത്രം നിൽക്കെയാണ് നെഹ്രു മത്സരത്തിറങ്ങിയത്. രണ്ട് ദിവസമായി ആണ് മത്സരം നടന്നത്. ടോസ് നേടിയ നെഹ്രുവിന്റെ ടീം ബാറ്റിങ് തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് എ കെ ഗോപാലനൊപ്പം നെഹ്രു ബാറ്റിങ് ആരംഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത നെഹ്രുവിന്റെ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 നേടി ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉപരാഷ്ട്രപതി രാധാകൃഷ്ണന്റെ ടീമിന് ആദ്യം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ക്രിക്കറ്റിന് രാഷ്ട്രീയമില്ല എന്നെഴുതിയ വസ്ത്രം ധരിച്ചാണ് എം.പിമാർ മൈതാനത്തിറങ്ങിയത്. എതിരാളികൾ പായിച്ചു വിട്ട പന്തുകൾ ബൗണ്ടറി കടക്കും മുൻപ് പിന്തുടർന്ന് പിടിക്കുന്നതും ക്ലോസ് റേഞ്ചിൽ നെഹ്റു ഫീൽഡ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. മത്സരത്തിനിടെ ജവഹർലാൽ നെഹ്രുവും രാധാകൃഷ്ണനും ദുരിത ബാധിതരെ സഹായിക്കാൻ പണം നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു. സന്തോഷ് ട്രോഫി: കേരളത്തിന്റെ മത്സരം മാറ്റി വെച്ചു, കാരണം ഗതാഗതക്കുരുക്ക് രണ്ടാം ദിനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത വൈസ് പ്രസിഡന്റ് - XI 6 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടി ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെഹ്രുവിന്റെ ടീം 3 വിക്കറ്റിന്റെ നഷ്ടത്തിൽ 160 റൺസ് നേടി രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ആവേശകരമായ മത്സരം ഏറ്റവും ഒടുവിൽ സമനിലയിൽ അവസാനിപ്പിക്കുക ആയിരുന്നു. ഈ മത്സരത്തിലൂടെ ഒരു ലക്ഷം രൂപയാണ് നെഹ്രുവും കൂട്ടരും ചേർന്ന് സമാഹരിച്ചത്. മത്സരത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്. Sports news: Nehru Faces Radhakrishnan in Rare 1953 Cricket Match to Raise Flood Relief Funds.
ദുബൈ: ടി20 ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ച (ഫെബ്രുവരി 2) പ്രഖ്യാപിക്കുമെന്ന് പി സി ബി ചെയർമാൻ മുഹ്സിന് നഖ്വി. വെള്ളിയാഴ്ച ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. 'ഐസ്' അല്ല, പാസ്പോര്‍ട്ട് 'ചൂടോടെ' ഉണ്ട്! 'ഐസിസി... ലോകകപ്പിൽ സീറ്റുണ്ടോ?'; പാകിസ്ഥാനെ 'ട്രോളി' ക്രിക്കറ്റ് ഉഗാണ്ടയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി പി സി ബി അധികൃതർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷം പാകിസ്ഥാൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഫെബ്രുവരി 2 ന് (തിങ്കളാഴ്ച) അറിയിക്കാമെന്ന് പി സി ബി അധികൃതർ വ്യക്തമാക്കി. ഐ സി സിയുമായി നല്ല ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് പ്രത്യേക റിപ്പോർട്ട് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പി സി ബി നൽകിയെന്നാണ് വിവരം. 'ഓസീസ് ബി ടീമിനെ ഒരു മത്സരത്തിൽ തോൽപ്പിച്ചു, അതിനാണ് ഈ ബിൽഡ് അപ്പ്'! പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം അതേസമയം, പാകിസ്ഥാൻ ക്യാപറ്റൻ സൽമാൻ അലി ആഘയുടെ നേതൃത്വത്തിലുള്ള സംഘം കൊളംബോയിലേക്കുള്ള യാത്രക്കായി വിമാന ടിക്കറ്റ് ബുക്കിങ് ചെയ്തിട്ടുണ്ട്. മത്സരം ബഹിഷ്ക്കരിച്ചാൽ ഐ സി സിയുടെ കടുത്ത നടപടികൾ ഉണ്ടാകുമെന്നത് കൊണ്ട് തന്നെ ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പിന്മാറില്ലെന്നാണ് റിപ്പോർട്ടുകൾ. Sports news: Pakistan delays T20 World Cup 2026 participation decision to February 2.
സന്തോഷ് ട്രോഫി: കേരളത്തിന്റെ മത്സരം മാറ്റി വെച്ചു, കാരണം ഗതാഗതക്കുരുക്ക്
ദിസ്പുർ: സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ന് നടക്കാനിരുന്ന കേരളത്തിന്റെ മത്സരം മാറ്റിവെച്ചു. രാവിലെ ഒൻപത് മണിക്ക് നടക്കേണ്ട കേരളം -സർവീസസ് മത്സരമാണ് അവസാന നിമിഷം മാറ്റിവെച്ചത്. മത്സരം ഞായറാഴ്ച നടക്കുമെന്നും സ്ഥലവും സമയവും അറിയിക്കാമെന്നും സംഘാടകർ അറിയിച്ചു. രോഹന് കുന്നുമ്മല്‍ പുറത്താകാതെ 132 റണ്‍സ്; രഞ്ജിയില്‍ മികച്ച സ്കോറിനായി കേരളം മത്സരത്തിനായി കേരളാ താരങ്ങൾ പുറപ്പെടാൻ നിൽക്കുമ്പോഴാണ് സംഘാടകർ വിവരം അറിയിക്കുന്നത്. ദിബ്രുഗഢ്-ധെമാജി പാതയിലുളള ഒരു ഗ്രാമത്തിൽ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇത് കാരണം വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. ഇത് മറികടന്ന് ഇരു ടീമുകൾക്കും ഗ്രൗണ്ടിൽ എത്താൻ കഴിയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മത്സരം മാറ്റി വെച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സഞ്ജുവിനെ കാത്ത് ആരാധകര്‍, കാര്യവട്ടത്ത് ഇന്ന് കുട്ടിക്രിക്കറ്റിന്റെ ആവേശം നേരത്തെ, മേഘാലയയെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് പ്രവേശം നേടിയിരുന്നു. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. ആതിഥേയരായ അസമാണ് ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളി. ഫെബ്രുവരി 3നാണ് മത്സരം നടക്കുക. Sports news: Kerala vs Services match in Santosh Trophy postponed.
പ്രതിരോധക്കോട്ട കാക്കാൻ സെനഗൽ താരമെത്തി; ഉമർ ബായെ കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: പ്രതിരോധ നിരയുടെ കരുത്ത് വർധിപ്പിക്കാൻ സെനഗൽ താരം ഉമർ ബായെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. 31 കാരനായ ഈ സെൻ്റർ ബാക്കിന്റെ വരവോടെ ടീമിന്റെ ബലം വർധിച്ചിട്ടുണ്ട്. ഉമർ ബാ ഉടൻ തന്നെ കൊച്ചിയിലെത്തി ടീമിനൊപ്പം ചേരുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കലക്കൻ സൈനിങ്, സ്പാനിഷ് താരം വിക്ടർ ബെർട്ടോമ്യു ബ്ലാസ്റ്റേഴ്സിൽ സ്പെയിനിലെ വിവിധ ക്ലബ്ബുകൾക്കായി ദീർഘകാലം കളിച്ചിട്ടുള്ള ഉമർ, യു.ഇ. സാന്റ് ആൻഡ്രൂ, ഇ.സി. ഗ്രനോളേഴ്സ്, സി.ഇ. എൽ ഹോസ്പിറ്റലെറ്റ്, ഗ്രാമ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെയുള്ള ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ യു.ഇ. വിലാസർ ഡി മാറിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. സെൻട്രൽ ഡിഫൻസിൽ ടീമിന് കൂടുതൽ ആഴം നൽകാൻ ഉമർ ബായുടെ സാന്നിധ്യം സഹായിക്കും. സഞ്ജുവിനെ കാത്ത് ആരാധകര്‍, കാര്യവട്ടത്ത് ഇന്ന് കുട്ടിക്രിക്കറ്റിന്റെ ആവേശം പ്രതിരോധനിരയിൽ ടീമിന് മറ്റൊരു ഓപ്ഷൻ നൽകുന്ന സൈനിംഗാണ് ഉമറിന്റേത്. അദ്ദേഹത്തിൻ്റെ സാന്നിധ്യം ഗുണകരമാകും. ഉമറിനെ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് സി ഇ ഒ അഭിക് ചാറ്റർജി വ്യക്തമാക്കി. Sports news: Kerala Blasters strengthen defense with Senegalese defender Umar Baaye.
സഞ്ജുവിനെ കാത്ത് ആരാധകര്‍, കാര്യവട്ടത്ത് ഇന്ന് കുട്ടിക്രിക്കറ്റിന്റെ ആവേശം
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം വൈകീട്ട് രാത്രി 7-നാണ് തുടങ്ങുന്നത്. സഞ്ജു സാംസണ് സ്വന്തംനാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ലോകകപ്പിനു മുന്‍പുള്ള അവസാന മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകീട്ട് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സൂര്യകുമാറും ഇഷാന് കിഷനും ശ്രേയസ് അയ്യരും നെറ്റ്സില്‍ പരിശീലനം നടത്തി. അക്ഷര്‍ പട്ടേല്‍, ബുംറ, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും പരിശീലനത്തിനെത്തി. രോഹന് കുന്നുമ്മല്‍ പുറത്താകാതെ 132 റണ്‍സ്; രഞ്ജിയില്‍ മികച്ച സ്കോറിനായി കേരളം ന്യൂസീലന്‍ഡ് ടീമും ക്യാപ്റ്റന്‍ സാന്റ്നറുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, രചിന് രവീന്ദ്ര എന്നിവര്‍ ബാറ്റിങ് പരിശീലനത്തിനിറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പൊലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാര്‍ക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. India vs New Zealand T20 cricket match at Thiruvananthapuram`s Greenfield Stadium. Sanju Samson may play at home

32 C