കൊല്‍ക്കത്ത: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിന്‍ഡീസ് താരങ്ങള്‍ കടുത്ത നിരാശയില്‍. തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യ പരിശീലകൻ ഡാരൻ സമ്മി കഴിഞ്ഞ ദിവസം നിരാശ പരസ്യമാക്കി രംഗത്തെത്തിയിരുന്നു. പിന്നാലെയിതാ സ്പിന്നർ അകീൽ ഹുസൈനും നിരാശ വ്യക്തമാക്കുന്ന എക്സ് കുറിപ്പുമായി രംഗത്തെത്തി. ഇന്ത്യയോട് പരാജയപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പില്‍ നിന്നു പുറത്തായിട്ട് ദിവസങ്ങളായി. ടീം അംഗങ്ങള്‍ ഇപ്പോഴും കൊല്‍ക്കത്തയില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്. പരിശീലകന്‍ ഡാരന്‍ സമ്മി കഴിഞ്ഞ ദിവസം എനിക്ക് വീട്ടില്‍ പോകണമെന്നു പറഞ്ഞ് എക്സില്‍ കുറിപ്പിട്ടിരുന്നു. പിന്നാലെയാണ് അകീല്‍ ഹുസൈനും തന്റെ നിരാശ വ്യക്തമാക്കി രംഗത്തെത്തിയത്. ഇതിഹാസ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം പ്രൈവറ്റ് ജറ്റില്‍ റിയാദില്‍ നിന്നു നാട്ടിലേക്ക് പറന്നിരുന്നു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചുള്ള കുറിപ്പുമായാണ് അകീല്‍ ഹുസൈന്‍ രംഗത്തെത്തിയത്. 'ഈയൊരു അവസ്ഥയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ജെറ്റ് അയച്ച് എന്നെ രക്ഷിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്, അല്ലേ?'- എന്ന് എക്സ് കുറിപ്പിലൂടെ അകീല്‍ ഹുസൈന്‍ ചോദിച്ചു. 'ശ്...ശ്... അത് ഔട്ടല്ല, അവിടെ ഇരിക്ക്!'; ഇല്ലാത്ത വിക്കറ്റിന് തുള്ളിച്ചാടി സാക്ഷി, ഭാര്യയെ നിയന്ത്രിക്കാൻ പാടുപെട്ട് ധോനി (വിഡിയോ) വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ടീമിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്. മാര്‍ച്ച് ഒന്നിനായിരുന്നു ഇന്ത്യ- വിന്‍ഡീസ് മത്സരം. അതിനിടെയാണ് ഇറാന്‍- ഇസ്രയേല്‍ യുദ്ധവും മറ്റ് സംഘര്‍ഷങ്ങളും ഉടലെടുത്തത്. ഇതോടെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. നേരത്തെ കടുത്ത നിരാശയുമായി വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സമ്മിയും രംഗത്തെത്തിയിരുന്നു. എക്സ് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിരാശ മറച്ചു വയ്ക്കാതെ പ്രകടിപ്പിച്ചു. 'എനിക്ക് വീട്ടില്‍ പോകണം'- എന്ന കുറിപ്പുമായാണ് സമ്മി രംഗത്തെത്തിയത്. വിന്‍ഡീസ് ടീം മടക്ക യാത്രയ്‌ക്കൊരുങ്ങുന്നതിനിടെയാണ് യുദ്ധ സാഹചര്യം ഉടലെടുത്തത്. പിന്നാലെ ദുബൈ വിമാനത്താവളം അടച്ചുപൂട്ടി. പശ്ചിമേഷ്യന്‍ വ്യോമാതിര്‍ത്തികളും അടച്ചു. അതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകളെ അതു കാര്യമായി ബാധിക്കുകയും ചെയ്തു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. നിലവില്‍ എത്ര ദിവസം ടീം അംഗങ്ങള്‍ ഇങ്ങനെ കാത്തിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ West Indies cricketer Akeal Hosein jokes about Cristiano Ronaldo rescue as West Indies face travel delay after T20 World Cup exit
പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്
പെര്‍ത്ത്: ഇന്ത്യന്‍ വനിതാ ടീമും ഓസ്ട്രേലിയ വനിതാ ടീമും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ കളി വരുതിയില്‍ നിര്‍ത്തി ഓസീസ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 198 റണ്‍സില്‍ അവസാനിപ്പിച്ച് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍. 7 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ അവര്‍ക്ക് 102 റണ്‍സ് വേണം. ഓപ്പണര്‍മാരെ വേഗം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ എല്ലിസ് പെറിയും അഞ്ചാമതായി ക്രീസിലെത്തിയ അന്നബെല്‍ സതര്‍ലാന്‍ഡും നിലവില്‍ ക്രീസില്‍ തുടരുന്നു. എല്ലിസ് പെറി 43 റണ്‍സും അന്നബെല്‍ 20 റണ്‍സും ഇതുവരെ നേടി. ജോര്‍ജിയ വോള്‍ (2), ഫോബ് ലിച്ഫീല്‍ഡ് (9), ക്യാപ്റ്റന്‍ അലിസ ഹീലി (13) എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യക്കായി സയാലി സത്ഗിരെ 2 വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ് ഒരു വിക്കറ്റ് സ്വന്തമാക്കി. ദ്രാവിഡും അശ്വിനും യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലേക്ക്; ടീം ഉടമകളാകും നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 198 റണ്‍സില്‍ പുറത്ത്. ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ വനിതാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ജെമിമ റോഡ്രിഗ്സാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി. ഓസ്ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്ടന് 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത് India Women vs Australia Women Pink ball Test
ദ്രാവിഡും അശ്വിനും യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലേക്ക്; ടീം ഉടമകളാകും
ലണ്ടന്‍: ഇതിഹാസ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡും ആര് അശ്വിനും ഫ്രാഞ്ചൈസി ഉടമകളാകുന്നു. യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗില്‍ സ്‌കോട്ലന്‍ഡ് ടീം ഉടമകളായാണ് ദ്രാവിഡും അശ്വിനും വരുന്നത്. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി ഗ്ലാസ്ഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രാഞ്ചൈസിയെ സ്വന്തമാക്കാന്‍ ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യം സമ്മതമറിയിച്ചിട്ടുണ്ട്. ഈ ടീമിന്റെ ഉടമസ്ഥരായാണ് ദ്രാവിഡും അശ്വിനും വരുന്നത്. ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശവും ഇന്ത്യന്‍ കണ്‍സോര്‍ഷ്യം ഏറ്റെടുക്കുമെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡുപ്ലെസി, ഹെന്റിച് ക്ലാസന്, ജോണ്ടി റോഡ്സ് എന്നിവരുള്‍പ്പെട്ട ദക്ഷിണാഫ്രിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘവും മറ്റൊരു ഫ്രാഞ്ചൈസി സ്വന്തമാക്കാനായി രംഗത്തുണ്ട്. ഈ മാസം അവസാനം ടീമുകളെ പ്രഖ്യാപിക്കും. പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത് 2003ല്‍ ഇംഗ്ലീഷ് ഏകദിന ടൂര്‍ണമെന്റില്‍ സ്‌കോട്ലന്‍ഡ് ടീമിനായി കളിച്ചിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ദ്രാവിഡ്. നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ രണ്ടാം ഡിവിഷനില്‍ 11 ഏകദിനങ്ങള്‍ ദ്രാവിഡ് കളിച്ചിട്ടുണ്ട്. 3 സെഞ്ച്വറികളും 2 അര്‍ധ സെഞ്ച്വറികളുമടക്കം 600 റണ്‍സും ദ്രാവിഡ് ആ സമയത്ത് നേടിയിട്ടുണ്ട്. ദ്രാവിഡിന്റെ സ്‌കോട്ലന്‍ഡ് ബന്ധം ആ അര്‍ഥത്തില്‍ പുതിയതല്ലെന്നു സാരം. 2024ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച അശ്വിന് കഴിഞ്ഞ വര്‍ഷം ഐപിഎല്ലും മതിയാക്കിയിരുന്നു. ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള താത്പര്യവും നേരത്തെ 39കാരനായ അശ്വിന് പ്രകടിപ്പിച്ചിട്ടുണ്ട്. ടീം ഉടമയാകുന്നതിനൊപ്പം കളിക്കാനുള്ള അവസരം കൂടിയാണ് അശ്വിന് തേടുന്നത്. അശ്വിന് യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗ് കളിക്കാനിറങ്ങിയാല് അതു ലീഗിന്റെ വളര്‍ച്ചയ്ക്കും ഗുണകരമാകും. ഈയടുത്ത് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ടീം സിഡ്നി തണ്ടറുമായി അശ്വിന് കരാറില്‍ എത്തിയിരുന്നു. കരാറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയായിരുന്നു അശ്വിന്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയില്‍ പരിശീലനം നടത്തുന്നതിനിടെ കാല്‍മുട്ടിനു പരിക്കേറ്റതിനാല്‍ താരത്തിനു ബിബിഎല്‍ കളിക്കാന്‍ സാധിച്ചില്ല. 'ശ്...ശ്... അത് ഔട്ടല്ല, അവിടെ ഇരിക്ക്!'; ഇല്ലാത്ത വിക്കറ്റിന് തുള്ളിച്ചാടി സാക്ഷി, ഭാര്യയെ നിയന്ത്രിക്കാൻ പാടുപെട്ട് ധോനി (വിഡിയോ) Rahul Dravid and R Ashwin are reportedly set to become franchise owners in the European T20 Premier League
പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത്
പെര്‍ത്ത്: ഇന്ത്യന്‍ വനിതാ ടീമും ഓസ്ട്രേലിയ വനിതാ ടീമും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 198 റണ്‍സില്‍ പുറത്ത്. ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ വനിതാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ജെമിമ റോഡ്രിഗ്സാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. 'ശ്...ശ്... അത് ഔട്ടല്ല, അവിടെ ഇരിക്ക്!'; ഇല്ലാത്ത വിക്കറ്റിന് തുള്ളിച്ചാടി സാക്ഷി, ഭാര്യയെ നിയന്ത്രിക്കാൻ പാടുപെട്ട് ധോനി (വിഡിയോ) ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി. ഓസ്ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്ടന് 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ India Women vs Australia Women, Pink ball Test: Alyssa Healy's Australia have won the toss and have chosen to bowl first
മുംബൈ: ഇംഗ്ലണ്ട് താരം ഔട്ടാണെന്നു തെറ്റിദ്ധരിച്ച് ഗാലറിയിൽ ഇരുന്നു കൈയടിച്ച് തുള്ളിച്ചാടിയ ഭാര്യ സാക്ഷിയെ നിയന്ത്രിക്കാൻ പാടുപെട്ട് ഇതിഹാസം മഹേന്ദ്ര സിങ് ധോനി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനിടെയാണ് രസകരമായ സംഭവം. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം കാണാൻ നിരവധി വിവിഐപികളാണ് എത്തിയത്. ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹം ഇതേ ദിവസം തന്നെയായിരുന്നു. അതിനാൽ ചടങ്ങിൽ വന്ന ശേഷമാണ് പലരും മത്സരം നേരിൽ കാണാൻ എത്തിയത്. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെയാണ് സാക്ഷിയുടെ ആവേശം. ബുംറയുടെ പന്തിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് താരം സാം കറൻ അടിച്ച പന്ത് ബുംറ റിട്ടേൺ പിടിക്കുന്നുണ്ട്. എന്നാൽ ഈ ഷോട്ട് ഗ്രൗണ്ട് ടച്ച് ചെയ്താണ് ബുംറയുടെ കൈയിൽ എത്തുന്നത്. അത് ക്യാച്ചാണെന്നും സാം കറൻ ഔട്ടാണെന്നും വിചാരിച്ചാണ് സാക്ഷി വിഐപി ബോക്സിൽ ഇരിക്കുന്നതിനിടെ എഴുന്നേറ്റ് തുള്ളിച്ചാടി കൈയടിച്ചത്. എന്നാൽ അതു വിക്കറ്റല്ലെന്നും അവിടെ ഇരിക്കാനും ചിരി അടക്കാൻ പാടുപെട്ട് ധോനി സാക്ഷിയോടു പറയുന്നുണ്ട്. ധോനിക്ക് അരികിൽ നിന്നവരും സാക്ഷിയുടെ അബദ്ധത്തിൽ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. - Bumrah took a Bump Catch - Sakshi thought it's out - She started celebrating - MS Dhoni saying to her to calm down #INDvsENG pic.twitter.com/8lBwQLPTaH — JJAY (@jpchordiya_5) March 5, 2026 ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാൻ സാധിച്ചുള്ളൂ. മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചെടുത്തത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 18 പന്തിൽ 39 റൺസ് നേടി ഇഷാൻ കിഷനും 25 പന്തിൽ 43 റൺസ് നേടി ശിവം ദുബെയും ഇന്ത്യൻ ഇന്നിങ്സ് 250 കടത്തിയത്. സഞ്ജുവിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് 'പിഞ്ചോമന'; ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയെന്ന് ആരാധകര്‍, വിഡിയോ T20 World Cup: MS Dhoni's Reaction To Wife Sakshi Dhoni's Mistaken Celebration vs England Is Viral
റാബാറ്റ്: ലോകകപ്പിനു 3 മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൊറോക്കോ ദേശീയ ഫുട്‌ബോള്‍ ടീമിനു വന്‍ തിരിച്ചടി. അവരെ കഴിഞ്ഞ ലോകകപ്പിന്റെ സെമി വരെ എത്തിച്ച് ചരിത്ര നേട്ടത്തിലേക്ക് തന്ത്രങ്ങളിലൂടെ വഴിയൊരുക്കിയ പരിശീലകന്‍ വാലിദ് റെഗ്രഗുയി സ്ഥാനം രാജിവച്ചു. മൊറോക്കോ അണ്ടര്‍ 20 ടീമിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച മുഹമ്മദ് ഔഹാബിയാണ് പുതിയ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 49കാരനായ ഔഹാബി ഇതാദ്യമായാണ് ഒരു സീനിയര്‍ ടീമിന്റെ കോച്ചായി സ്ഥാനമേല്‍ക്കുന്നത്. നിലവില്‍ മൊറോക്കോ അണ്ടര്‍ 23 ടീം പരിശീലക സ്ഥാനത്തു നിന്നാണ് ഔഹാബി വരുന്നത്. നേരത്തെ ബെല്‍ജിയം ക്ലബ് ആന്റര്‍ലറ്റിന്റെ യൂത്ത് ടീമിനേയും മുഹമ്മദ് ഔഹാബി പരിശീലിപ്പിച്ചിട്ടുണ്ട്. 2022ലെ ഫിഫ ലോകകപ്പ് പോരാട്ടത്തിലാണ് മൊറോക്കോ ടീം ചരിത്രമെഴുതിയത്. ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ സെമിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ ആഫ്രിക്കന്‍, അറബ് രാജ്യമെന്ന നേട്ടം മൊറോക്കോ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സ്വന്തം നാട്ടില്‍ അരങ്ങേറിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ ടീമിനെ പ്രകടനം വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കി. സ്വന്തം നാട്ടിലെ പോരില്‍ ഫൈനല്‍ വരെ എത്താന്‍ ടീമിനു സാധിച്ചെങ്കിലും വിവാദമായി മാറിയ കലാശപ്പോരില്‍ സെനഗലിനോട് പരാജയപ്പെട്ട് ടീം കിരീടം കൈവിട്ടു. ഇതാണ് സ്ഥാനമൊഴിയാന്‍ പരിശീലകനെ പ്രേരിപ്പിച്ചത്. Mohamed Ouahbi ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ മൊറോക്കോ ടീമിന് പുതിയ മുഖവും വ്യത്യസ്തമായ ഊര്‍ജവും ഇനി ആവശ്യമുണ്ടെന്നു സ്ഥാനം രാജിവയ്ക്കുന്നതു പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ റെഗ്രഗുയി വ്യക്തമാക്കി. ലോകകപ്പിനായി പുതിയൊരു തുടക്കം ആവശ്യമുണ്ടെന്നു കരുതുന്നു. ടീമിന്റെ പുരോഗതിക്ക് പുതിയ കാഴ്ച്ചപ്പാടുകള്‍ ആവശ്യമാണ്. ആ പരിണാമത്തിനു പുതിയ വഴിയൊരുക്കി സ്ഥാനമൊഴിയാനാണ് തീരുമാനമെന്നും അദ്ദേഹം സ്ഥാനം രാജിവച്ച് വ്യക്തമാക്കി. 1975നു ശേഷം മൊറോക്കോ ടീമിനു ഒരു കോണ്ടിനെന്റല് ട്രോഫി പോലും നേടാന്‍ സാധിച്ചിട്ടില്ല. 2022ലെ ലോകകപ്പിലെ മികവ് വലിയ പ്രതീക്ഷകളാണ് ആ രാജ്യത്തിനു സമ്മാനിച്ചത്. എന്നാല്‍ ആഫ്രിക്കന്‍ കപ്പിലെ പ്രകടനം വലിയ തിരിച്ചടിയായി മാറി. മാത്രമല്ല റെഗ്രഗുയിയുടെ പ്രതിരോധാത്മക തന്ത്രങ്ങളും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. സഞ്ജുവിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് 'പിഞ്ചോമന'; ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയെന്ന് ആരാധകര്‍, വിഡിയോ The 50-year-old Walid Regragui led Morocco to the semifinals at the 2022 World Cup — a first for Africa and the Arab world
മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ജയം മലയാളി താരം സഞ്ജു സാംസണിന്റെ മികച്ച ഇന്നിങ്സിന്റെ കൂടി കരുത്തിലായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത താരം മത്സരത്തിലെ താരവുമായി. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് തൊട്ടുമുമ്പുള്ള ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. മത്സരത്തിന് മുന്‍പ് ഒരു പെണ്‍കുട്ടി സഞ്ജുവിന് മുന്നില്‍ നിന്ന് പ്രാര്ഥിക്കുന്നതാണ് ചിത്രമാണിത്. മത്സരത്തിന് മുന്‍പായി ദേശീയ ഗാനം ആലപിക്കുന്ന സമയത്തെ ചിത്രവും വിഡിയോയുമാണ് പ്രചരിക്കുന്നത്. സഞ്ജുവുള്‍പ്പെടെ ഇന്ത്യന്‍ താരങ്ങളെല്ലാം മൈതാനത്ത് നിരനിരയായി നിന്നു. ആ സമയം സഞ്ജുവിന്റെ കൂടെ വന്ന കുട്ടി കൈകൂപ്പി പ്രാര്ഥിക്കുകയായിരുന്നു. My Insta Story ❤️❤️❤️ pic.twitter.com/S1BWgL32FA — Nandu àñé Nenu (@_urstrulyNandu) March 5, 2026 ഈ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി. മത്സരത്തില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം കൂടി പുറത്തെടുത്തതോടെ ഈ ചിത്രങ്ങള്‍ വ്യാപകമായി വൈറലാകുകയായിരുന്നു. ഇന്റര്‍നെറ്റില്‍ ഇന്ന് കാണാവുന്ന ഏറ്റവും മനോഹരമായ ചിത്രമെന്നും ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്ഥനയാണിതെന്നും കമന്റുകള്‍ വന്നു. മത്സരത്തില്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ ആദ്യ ഓവറില്‍ ഫോറും സിക്സും നേടിയാണ് സഞ്ജു തുടങ്ങിയത്. ആര്‍ച്ചറിന്റെ പന്തില്‍ സഞ്ജുവിന്റെ ഷോട്ട് മിഡ് ഓണില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കൈവിട്ടു. ആ സമയം താരത്തിന്റെ വ്യക്തിഗത സ്‌കോര്‍ 15-ലെത്തിയിരുന്നതേയുള്ളൂ. പിന്നീട് സഞ്ജു പിഴവൊന്നും വരുത്തിയില്ല. ഏഴ് സിക്സും എട്ട് ഫോറും നേടിയ താരം 42 പന്തില്‍ നിന്ന് 89 റണ്‍സെടുത്താണ് പുറത്തായത്. ഈ ലോകകപ്പിന്റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും A photo of a young girl praying for cricketer Sanju Samson has gone viral online
ഈ ലോകകപ്പിന്റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും
ദുബൈ: ഐസിസിയുടെ ടി20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. എട്ട് പേരടങ്ങുന്ന പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് സഞ്ജു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ്, പാകിസ്ഥാന് ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി, ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, ബാറ്റര്‍ ടിം സീഫെര്‍ട്ട്, അമേരിക്കന്‍ ബൗളര്‍ വാന്‍ ഷാല്‍ക്വിക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ടൂര്‍ണമെന്റില്‍ ആദ്യ മത്സരങ്ങളില്‍ ഇടം കണ്ടെത്താനാകാതെ പോയ സഞ്ജു തുടര്‍ച്ചയായി രണ്ട് തവണ പ്ലെയര്‍ ഓഫ് ദ മാച്ച് നേടിയാണ് വന്തിരിച്ചു വരവ് നടത്തിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജു, ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 50 പന്തില്‍ 97 റണ്‍സ് നേടി മികവ് തെളിയിച്ചു. ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 77.33 ശരാശരിയിലും 201.73 സ്ട്രൈക്ക് റേറ്റില്‍ 232 റണ്‍സാണ് സഞ്ജുവിന്റെ നേട്ടം. 'എവിടെത്തിരിഞ്ഞാലും ഒന്നാന്തരം ബാറ്റര്‍മാര്‍, ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസം': ഹാരി ബ്രൂക്ക് ഇന്നലത്തെ മിന്നുന്ന സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ വില്‍ ജാക്സും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ 176.56 എന്ന സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് നേടിയ ജാക്‌സ് ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആറ് ഇന്നിങ്സുകളില്‍ നിന്ന് 383 റണ്‍സ് നേടിയ ഫര്‍ഹാന്‍ ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പട്ടികയില്‍ ഇടം നേടി. ഏഴ് മത്സരങ്ങളില്‍ നിന്ന് 7.19 എന്ന ഇക്കണോമി റേറ്റില്‍ 12 വിക്കറ്റുകള്‍ നേടിയ എന്‍ഗിഡിയും പട്ടികയിലുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളും 286 റണ്‍സും നേടിയ നായകന് മര്‍ക്രം, എട്ട് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സും 11 വിക്കറ്റുകളും വീഴ്ത്തി ബാറ്റിങ്ങിലും ബൗളിങ്ങലും തിളങ്ങിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, യുഎസ്എയുടെ വാന്‍ ഷാല്‍ക്വിക്ക് . എട്ട് മത്സരങ്ങളില്‍ നിന്ന് 274 റണ്‍സ് നേടിയ ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ട്ട് എന്നിവരും പട്ടികയിലുണ്ട്. Samson among eight nominees for T20WC Player of the Tournament announced by ICC .
'എവിടെത്തിരിഞ്ഞാലും ഒന്നാന്തരം ബാറ്റര്‍മാര്‍, ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസം': ഹാരി ബ്രൂക്ക്
മുംബൈ: ലോകകപ്പില്‍ ഇന്ത്യയോട് തോല്‍വി നേരിട്ടത്തിന് പിന്നാലെ ബുംറയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. മത്സരത്തില്‍ കൃത്യമായ യോര്‍ക്കറുകള്‍ ഉപയോഗിച്ച് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയ ബുംറയെ 'എക്കാലത്തെയും മികച്ച താരം' എന്നാണ് ബ്രൂക്ക് വിശേഷിപ്പിച്ചത്. ഇന്ത്യയെ തോല്‍പ്പിക്കുക വളരെ ബുദ്ധിമുട്ടാണെന്ന്, കാരണം അവര്‍ക്ക് എല്ലാ സ്ഥാനത്തും മികച്ച ബാറ്റര്‍മാരുണ്ട്. മികച്ച ബാറ്റര്‍മാര്‍ക്കൊപ്പം ബൗള്‍ സ്ട്രൈക്കര്‍മാരുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല, കൂടാതെ ചില ഡ്രോപ്പ് ക്യാച്ചുകളും തിരിച്ചടിയായി. 'ബുംറ ഇല്ലായിരുന്നെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നു'; സഞ്ജുവിന് കൈയ്യടി ഇന്ത്യന്‍ ഇന്നിങ്സില്‍ മൂന്നാം ഓവറില്‍ 15 റണ്‍സില്‍ നില്‍ക്കെ ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് മത്സരഫലത്തില്‍ നിര്‍ണായകമായിരുന്നു. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ റണ്‍സ് പടുത്തുയര്‍ത്തിയതും. 18-ാം ഓവര്‍ എറിഞ്ഞ ബുംറ യോര്‍ക്കറുകള്‍ കൃത്യമായി എറിഞ്ഞ് ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന് അവസാന രണ്ട് ഓവറുകളില്‍ നിന്ന് 39 റണ്‍സ് നേടണമെന്ന സ്ഥിതിയായി. അതുകൊണ്ട് തന്നെ ബുംറ മികച്ച ബൗളറാണ്, എക്കാലത്തെയും മികച്ച ബൗളറാണെന്ന് പറയാം,' ബ്രൂക്ക് പറഞ്ഞു. മൈതാനത്ത് ഇന്ത്യയുടെ ഫീല്‍ഡിങ് മികച്ചതായിരുന്നു. അക്ഷര്‍ പട്ടേല്‍ എടുത്ത ക്യാച്ച് താന്‍ കണ്ട് ക്യാച്ചുകളില്‍ മികച്ചതായിരുന്നു. ബ്രൂക്ക് പറഞ്ഞു. India have batters coming out of everywhere, Bumrah best of all time at the minute: Brook
'ബുംറ ഇല്ലായിരുന്നെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നു'; സഞ്ജുവിന് കൈയ്യടി
മുംബൈ: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് ബുംറയ്ക്ക് സമര്‍പ്പിക്കുന്നതായി സഞ്ജു സാംസണ്‍. ബുംറയുടെ മികച്ച പ്രകടനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇവിടെ നില്‍ക്കില്ലായിരുന്നുവെന്നും സഞ്ജു പറഞ്ഞു. വാംഖഡയിലെ ഫലാറ്റ് പിച്ചില്‍ 499 റണ്‍സ് പിറന്ന മത്സരത്തില്‍ നാല് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായകമായ ഒരു വിക്കറ്റും ബുംറ നേടി. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പം ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതിലും നിര്‍ണായകമായിരുന്നു. എന്നാല്‍ തന്റെ നേട്ടത്തില്‍ ബുംറയെ പ്രശംസിച്ച സഞ്ജുവിന്റെ വാക്കുകള്‍ ആരാധകരുടെ മനം കവര്‍ന്നു. 'എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണ'; ഇംഗ്ലണ്ടിനെ വീഴ്ത്തിയ 'ഇന്നിങ്സില്‍' സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി സൂര്യകുമാര്‍ മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുംറയുടെ ഡെത്ത് ഓവറുകളായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. 'ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബുംറക്കുള്ളതാണ്. അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതം. ഈ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനാണ് ലഭിക്കേണ്ടത്. ഡെത്ത് ഓവറുകളില്‍ അദ്ദേഹം അത്രയും മികച്ച രീതിയില്‍ പന്തെറിഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ (അവാര്‍ഡ് വേദിയില്‍) നില്‍ക്കില്ലായിരുന്നു. വിജയത്തിലെ എല്ലാ ക്രെഡിറ്റും ബൗളേഴ്സിനാണ്, വളരെ മോശം സാഹചര്യത്തിലും അവര്‍ പിടിച്ചുനിന്നു' സഞ്ജു പറഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. ബുംറയുടെ മികവിനെ സൂര്യയും പ്രശംസിച്ചു. ബുംറ വളരെ മികവുള്ള താരമാണ്, വര്‍ഷങ്ങളായി ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം എന്താണ് ചെയ്തതെന്നും നിങ്ങള്‍ക്കറിയാം,അദ്ദേഹം ഇന്ന് അതേ കാര്യം ചെയ്തു. എതിരാളികളില്‍ നിന്ന് ജയം ബുംറ പിടിച്ചുവാങ്ങി. സൂര്യകുമാര്‍ പറഞ്ഞു. I would not be standing here if not for Bumrah- Sanju Samson
മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനല്‍ കടന്നതിന് പിന്നാലെ മത്സരത്തില്‍ സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി നായകന് സൂര്യകുമാര്‍ യാദവ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ കഴിയുന്നത് ഒരു വികാരമാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. മത്സരത്തില്‍ സഞ്ജു സാംസണിന്റെ ഇന്നിങ്സിനെയും ബുംറയെയും സൂര്യകുമാര്‍ യാദവ് അഭിനന്ദിച്ചു. ക്രീസിലേക്ക് പോകുമ്പോള്‍ തന്നെ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറഞ്ഞു. വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതൊരു സ്പെഷ്യല്‍ ഇന്നിങ്സ് തന്നെയായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെക്കുറിച്ചും സൂര്യ വാചാലനായി, ഇംഗ്ലണ്ട് നന്നായി പൊരുതി. പക്ഷേ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയമാണ്. ബുംറ ഇന്ത്യക്ക് വേണ്ടി വര്‍ഷങ്ങളായി ചെയ്യുന്നത് ഇന്നും ആവര്‍ത്തിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മത്സരം ജയിപ്പിച്ചു. മത്സരത്തിന്റെ അവസാന ഓവറുകളില്‍ താന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തെക്കുറിച്ച് സൂര്യകുമാര്‍ തുറന്നുപറഞ്ഞു. ആരെങ്കിലും എന്റെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കില്‍ അത് 160-175 വരെ എത്തുമായിരുന്നു. അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാന്‍. പക്ഷേ ഇതെല്ലാം കളിയുടെ ഭാഗമാണ്. ഇത്രയും മികച്ച ആരാധകര്‍ക്ക് മുന്നില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൂര്യ വ്യക്തമാക്കി. അക്സര്‍ പട്ടേലും ശിവം ദുബെയും എടുത്ത തകര്‍പ്പന്‍ ക്യാച്ചുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫീല്‍ഡിംഗ് കോച്ച് ദിലീപിനാണ് സൂര്യ ക്രെഡിറ്റ് നല്‍കിയത്. പരിശീലന സെഷനുകള്‍ രസകരവും എന്നാല്‍ മത്സരബുദ്ധിയുള്ളതുമാക്കി മാറ്റിയതാണ് കളിക്കളത്തില്‍ ഇത്രയും മികച്ച ഫീല്‍ഡിംഗ് പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. India Reach T20 World Cup Final, Suryakumar praises Sanju and Bumrah
അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാൻ സാധിച്ചുള്ളൂ. മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. 'ഫൈനല്‍' അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം' വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക് അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ 13 റൺസാണ് ഇംഗ്ലണ്ട് ബാറ്റർമാർ അടിച്ചെടുത്തത്. മത്സരത്തിൽ രണ്ടാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ടിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. നാലാം ഓവർ എറിഞ്ഞ ജസ്പ്രിത് ബുംറ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിന് പുറത്താക്കി. അക്ഷർ പട്ടേലാണ് ഇരുവരെയും ക്യാച്ചിലൂടെ പുറത്താക്കിയത്. ഇനി കോഹ്‌ലിക്ക് ഒപ്പം സഞ്ജുവും; രണ്ട് റെക്കോർഡുകൾ കൂടി സ്വന്തം പവർ പ്ലെയിലെ അവസാന ഓവർ എറിഞ്ഞ വരുൺ ചക്രവർത്തിയുടെ ആദ്യ മൂന്ന് പന്തുകളും സിക്സർ പായിച്ച് ഇംഗ്ലണ്ട് ബാറ്റർ ജേക്കബ് ബെതേൽ സ്കോറിങ്ങിന് വേഗം കൂട്ടി. എന്നാൽ കീഴടങ്ങാൻ വരുൺ തയ്യാറായിരുന്നില്ല. ഇതേ ഓവറിലെ അഞ്ചാം പന്തിൽ ജോസ് ബട്‌ലറെ ബൗൾഡ് ആക്കി മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. ഏഴാം ഓവർ എറിഞ്ഞ അക്ഷർ പട്ടേലിന്റെയും തുടക്കം മോശമായിരുന്നു. താരം എറിഞ്ഞ ആദ്യ രണ്ട് പന്തും ടോം സിക്സർ പറത്തി. എന്നാൽ അതേ ഓവറിലെ മൂന്നാം പന്തിൽ ടോമിനെ ബൗൾഡ് ആക്കി അക്ഷർ പകരം വീട്ടി. റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ കാര്യങ്ങൾ കൂടുതൽ ബെതേലും ജാക്ക്സും ചേർന്ന് ഇന്ത്യൻ ബൗളർമാരെ തകർത്തടിച്ചു. 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും തമ്മിൽ ഉണ്ടാക്കിയത്. ഒടുവിൽ 13.6 ഓവറിൽ അർഷ്ദീപ് സിങിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിൽ ജാക്‌സിന് പിഴച്ചു. ബൗണ്ടറി ലൈനിൽ നിന്ന് അക്ഷർ പട്ടേൽ പന്ത് പിടിച്ചു. ബോഡി ബാലൻസ് തെറ്റും എന്നുറപ്പായതോടെ അക്ഷർ പന്ത് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. ആ സമയത്തു കൃത്യമായി പന്ത് കയ്യിലൊതുക്കിയ ദുബെ ജാക്‌സിനെ പുറത്താക്കി. 'എനിക്ക് വീട്ടില്‍ പോകണം'; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 'ഇന്ത്യയിൽ കുടുങ്ങി' വിന്‍ഡീസ് ടീം എന്നാൽ ജേക്കബ് ബേതേല്‍ ക്രീസിൽ അപകടകാരിയായി തുടർന്നു. ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ച താരം 45 പന്തിൽ നിന്ന് സെഞ്ച്വറി നേടി മത്സരത്തിൽ പിടിമുറുക്കി. അവസാന ഓവറിൽ 30 റൺസ് ആയിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ ആവശ്യമായിരുന്നത്. ശിവം ദുബെ തന്നെ നായകൻ അവസാന ഓവർ എറിയാൻ പന്തേൽപ്പിച്ചു. ആദ്യ പന്തിൽ തന്നെ ഹർദിക് പാണ്ഡ്യയുടെ കിടിലൻ ത്രോയിലൂടെ ജേക്കബ് ബേതേല്‍ റൺ ഔട്ട് ആയി. ഇതോടെ മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലായി. ഇംഗ്ലണ്ടിന്റെ വാലറ്റക്കാർക്കും കാര്യമായി ചെറുത്ത്നിൽപ്പ് നടത്താൻ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് 246 റൺസിന് അവസാനിക്കുക ആയിരുന്നു. ഇന്ത്യക്ക് വേണ്ടി ഹർദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് നേടി. പാകിസ്ഥാന്റെ ലോകകപ്പ് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; യുവതി നിലവിളിച്ചോടി; പിഴയിലും ക്ഷമയിലും 'ഒതുക്കി' ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചെടുത്തത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 18 പന്തിൽ 39 റൺസ് നേടി ഇഷാൻ കിഷനും 25 പന്തിൽ 43 റൺസ് നേടി ശിവം ദുബെയും ഇന്ത്യൻ ഇന്നിങ്സ് 250 കടത്തിയത്. ഇംഗ്ലണ്ടിനായി വിൽ ജാക്‌സ് ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു. India Reach T20 World Cup Final After Beating England.
ഇനി കോഹ്‌ലിക്ക് ഒപ്പം സഞ്ജുവും; രണ്ട് റെക്കോർഡുകൾ കൂടി സ്വന്തം
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ സഞ്ജുവിന് മികച്ച ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോർ കണ്ടെത്താൻ ഇന്ത്യയെ സഹായിച്ചത്. എട്ട് ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടെ 42 പന്തിൽ 89 റൺസ് ആണ് സഞ്ജു നേടിയത്. സെഞ്ച്വറിയിലേക്ക് സഞ്ജു നീങ്ങുന്നു എന്ന തോന്നിയ നിമിഷത്തിൽ വിൽ ജാക്‌സ് ആണ് താരത്തിനെ പുറത്താക്കിയത്. പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ സെഞ്ച്വറി നഷ്ടമായെങ്കിലും മത്സരത്തിൽ രണ്ട് റെക്കോർഡുകൾ സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഉയർന്ന വ്യക്തിഗത സ്‌കോറിൽ വിരാട് കോഹ്‍ലിക്ക് ഒപ്പം സഞ്ജുവും എത്തി. 2016ലെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ വിൻഡീസിനെതിരെ കോഹ്‌ലി പുറത്താകാതെ നേടിയ 89 റൺസാണ് ഇതുവരെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ. അതിനൊപ്പമാണ് സഞ്ജുവും എത്തിയത്. ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് സൂര്യയും പിള്ളേരും, അടിച്ചെടുത്തത് 253 റൺസ് ഒരു ടി20 ലോകകപ്പ് സീസണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന റെക്കോർഡും സഞ്ജു ഇന്നത്തെ മത്സരത്തിലൂടെ സ്വന്തമാക്കി. മുൻപ് ഈ നേട്ടം രോഹിത് ശർമയുടെ പേരിലായിരുന്നു. 2024 സീസണിൽ 15 സിക്സുകൾ ആയിരുന്നു രോഹിത് അടിച്ചെടുത്തത്. ഇന്നത്തെ മത്സരത്തിൽ ഏഴ് സിക്സുകൾ അടിച്ചതോടെയാണ് സഞ്ജു ഈ റെക്കോർഡ് മറി കടന്നത്. ഈ സീസണിൽ 16 സിക്സുകളാണ് സഞ്ജുവിന്റെ പേരിൽ ഉള്ളത്. Sanju Samson Creates Two Records with 89 vs England in T20 World Cup Semi.
ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് സൂര്യയും പിള്ളേരും, അടിച്ചെടുത്തത് 253 റൺസ്
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് ഇന്ത്യൻ ടീം നേടിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണറായ അഭിഷേക് ശർമ 7 പന്തിൽ 9 റൺസ് എടുത്തു ആദ്യം പുറത്തായിരുന്നു. തുടർന്ന് ടീമിന്റെ മെയിൻ റോൾ ഏറ്റെടുത്ത സഞ്ജു ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 7.4 ഓവറിൽ ലിയാം ഡേവ്‌സനെ ബൗണ്ടറി പായിച്ചാണ് സഞ്ജു അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. അതിനിടെ ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസ് എടുത്തു ടീം സ്കോർ വേഗത്തിൽ ഉയർത്തി. പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ റാഷിദിന്റെ പന്തിൽ കൂറ്റൻ അടിക്കു ശ്രമിക്കുന്നിടെ ജാക്‌സിന്റെ കിടിലൻ ക്യാച്ചിൽ ഇഷാൻ കിഷൻ പുറത്തായി. 89 റൺസുമായി ക്രീസിൽ നിലയുറപ്പിച്ച സഞ്ജുവിനെ ഇംഗ്ലണ്ട് ബൗളർ ജാക്‌സ് വീഴ്ത്തി. ടീം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ക്രീസിലെത്തിയ ശിവം ദുബെ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 25 പന്തിൽ 43 റൺസ് നേടിയ താരത്തെ ബ്രുക് റൺ ഔട്ട് ആക്കി. വൈഷ്ണയുടെ അർധ സെഞ്ച്വറി പാഴായി; വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവി തുടർന്ന് കളത്തിലെത്തിയ തിലക് വർമ 7 പന്തിൽ 21 റൺസ് നേടി പുറത്തായി. അർച്ചറിന്റെ പന്തിൽ താരം ബൗൾഡ് ആകുക ആയിരുന്നു. ഹർദിക് പാണ്ഡ്യ 12 പന്തിൽ 27 റൺസ് നേടി. ഇംഗ്ലണ്ടിനായി വിൽ ജാക്‌സ് ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി. Samson’s Blazing 89 Helps India Post Strong Score vs England.
പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യത്തെ ആറ് ഓവറുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യ 67/1 എന്ന നിലയിലാണ്. സഞ്ജു സാംസൺ 42 റൺസും ഇഷാൻ കിഷൻ 16 റൺസും നേടി ക്രീസിൽ തുടരുകയാണ്. 19 സിക്സ്, 31 ഫോർ, 309 റൺസ്! ഏഷ്യാ കപ്പിൽ പുതു ചരിത്രം; അഭിഷേകിന്റെ വിസ്ഫോടന ബാറ്റിങ്, തുടരും... ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഓപ്പണർമാരായി കളത്തിലിറങ്ങിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചർ ആണ് ആദ്യ ഓവർ പന്തെറിഞ്ഞത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സഞ്ജു ഫോർ അടിച്ചു ഇന്ത്യയുടെ ഇന്നിങ്സിന് തുടക്കം കുറിച്ചു. ഓവറിലെ നാലാം പന്ത് തന്നെ സിക്സ് അടിച്ചു താൻ ഫോമിലാണെന്ന് ഒരിക്കൽ കൂടി ഇംഗ്ലണ്ട് ബൗളർമാരെ ഓർമ്മപ്പെടുത്തി. രണ്ടാം ഓവറിൽ സ്പിൻ ബൗളർ ജാക്‌സിനെ കൊണ്ട് വന്നു ഇംഗ്ലണ്ട് പരീക്ഷണം നടത്തി. ഈ ഓവറിൽ രണ്ട് ഫോറുകൾ അടിച്ച അഭിഷേക് അവസാന പന്ത് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും സാൾട്ടിന് ക്യാച്ച് നൽകി മടങ്ങുക ആയിരുന്നു. മൂന്നാം ഓവറിൽ ജോഫ്ര ആര്‍ച്ചർ വീണ്ടും ബൗൾ ചെയ്യാനെത്തി. ആദ്യ പന്ത് ബൗണ്ടറി പായിച്ച സഞ്ജു രണ്ടാം പന്തിൽ ഹാരിയ്ക്ക് ക്യാച്ച് നൽകിയെങ്കിലും അവസരം മുതലാക്കാൻ ഇംഗ്ലണ്ട് നായകന് ആയില്ല. ഈ ഓവറിൽ 14 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നീട് ഇഷാൻ കിഷനും ഇംഗ്ലണ്ട് ബൗളർമാരെ തകർത്തടിച്ചു. അമിത വേഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. വിൻഡീസിനെതിരെ പ്ലെയിങ് 11 ൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങയത്. റെഹാൻ അഹമ്മദിന് പകരം ഓവർട്ടനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. India Off to Flying Start Against England in T20 World Cup Semi-Final
സെമിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിൽ ആരാധകരുടെ പ്രതീക്ഷ; ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. പ്ലെയിങ് 11 ൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ റെഹാൻ അഹമ്മദിന് പകരം ഓവർട്ടൻ ആകും കളത്തിലിറങ്ങുക. വാംഖഡെ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും മത്സരത്തിൽ വിജയിക്കുന്നവർ മാർച്ച് എട്ടിന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാം. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കിവികൾ ഫൈനലിൽ എത്തിയിരുന്നു. ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. വൈഷ്ണയുടെ അർധ സെഞ്ച്വറി പാഴായി; വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവി സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നൽകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. India Bat First in Crucial T20 World Cup Semi-Final Against England.
വൈഷ്ണയുടെ അർധ സെഞ്ച്വറി പാഴായി; വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവി
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് രണ്ടാം തോൽവി. 52 റൺസിനാണ് ഗുജറാത്ത് കേരളത്തെ തോൽപിച്ചത്. ഗുജറാത്ത് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 44.5 ഓവറിൽ 160 റൺസിന് ഓൾ ഔട്ടായി. ഗുജറാത്ത്: 50 ഓവറിൽ 212/6 കേരളം: 44.5 ഓവറിൽ 160 റൺസിന് ഓൾ ഔട്ട്. അമിത വേഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് ഓപ്പണർ വൻഷികയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. തുടർന്നെത്തിയ ചാർലി സോളങ്കിയും സിയ പട്ടേലും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 44 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ നിധിബെൻ ദേശായ്, സ്തുതി ജനി, ജിയ ജെയിൻ എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്തുതി 48-ഉം ജിയ ജെയിൻ 45-ഉം റൺസെടുത്തപ്പോൾ നിധിബെൻ ദേശായ് 50 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും വൈഷ്ണ എം പി യും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 37 റൺസെടുത്ത ദിയ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ശ്രദ്ധ സുമേഷും ശ്രേയ പി. സിജുവും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന വൈഷ്ണ, അനന്യയ്ക്കും നജ്‌ലയ്ക്കുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകൾ ഉയർത്തിയത് കേരളത്തിന് പ്രതീക്ഷ നൽകി. റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും വൈഷ്ണ എം പി യും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 37 റൺസെടുത്ത ദിയ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ശ്രദ്ധ സുമേഷും ശ്രേയ പി. സിജുവും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന വൈഷ്ണ, അനന്യയ്ക്കും നജ്‌ലയ്ക്കുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകൾ ഉയർത്തിയത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ 64 റൺസെടുത്ത വൈഷ്ണ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകർന്നടിഞ്ഞു. വെറും 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി വീണതോടെ 160 റൺസിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനിച്ചു. Gujarat Beat Kerala by 52 Runs in U-23 Women’s One-Day Tournament.
റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും
കാബൂള്‍: ടി20 ലോകകപ്പില്‍ നിന്നു പ്രാഥമിക ഘട്ടത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ അഫ്ഗാനിസ്ഥാന്‍, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു റാഷിദ് ഖാനെ പുറത്താക്കി. ഇബ്രാഹിം സാദ്രാനാണ് പുതിയ അഫ്ഗാനിസ്ഥാന്‍ ടി20 ക്യാപ്റ്റന്‍. നേരത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു സാദ്രാന്‍. ഏകദിന ടീമിനെ ഹഷ്മതുല്ല ഷാഹിദി തന്നെ നയിക്കും. ഇരു ടീമിലും റാഷിദ് ഖാന്‍ പ്രധാന സ്പിന്നറായി തുടരും. പുതിയ ടി20 ക്യാപ്റ്റനെ പ്രഖ്യാപിച്ച ഘട്ടത്തില്‍ ശ്രീലങ്ക, യുഎഇ ടീമുകൾക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനേയും അഫ്ഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പോരാട്ടമായിരിക്കും ഇബ്രാഹിം സാദ്രാന്റെ ആദ്യ നായക പരീക്ഷണ വേദി. 'സ്വന്തം ടീമിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ട ആളാണ്... ആമിറേ, ലേശം ഉളുപ്പ്...' ലോകകപ്പ് ടീമില്‍ കളിച്ച ഇടം കൈയന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി, ഗുല്‍ബദിന്‍ നയിബ്, മുഹമ്മദ് ഇഷാഖ് എന്നിവരെ ടീമില്‍ നിന്നു ഒഴിവാക്കി. യുഎഇക്കെതിരായ പരമ്പരയ്ക്കുള്ള രണ്ട് ടീമിലും ഈ താരങ്ങള്‍ ഇടം കണ്ടില്ല. ഇടം കൈയന്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ ഷറഫുദ്ദീന്‍ അഷ്‌റഫ്, ഇടം കൈയന്‍ പേസര്‍ ഫരീദ് അഹമദ്, ടോപ് ഓര്‍ഡര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നൂര്‍ റഹ്മാന്‍ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച ബൗളിങ് കാഴ്ചവച്ച ബിലാല്‍ സാമി ഏകദിന ടീമിലെ സ്ഥാനം നിലനിര്‍ത്തി. അമിത വേഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ Afghanistan have removed Rashid Khan as their T20I captain while announcing the squads for their upcoming multi-format series against Sri Lanka
'സ്വന്തം ടീമിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ട ആളാണ്... ആമിറേ, ലേശം ഉളുപ്പ്...'
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ നിരന്തരം മോശം പരാമര്‍ശങ്ങള്‍ നടത്തുന്ന മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് രംഗത്ത്. അഭിഷേക് ശര്‍മ മോശം കളിക്കാരനാണെന്നും ഇന്ത്യ സെമിയിലെത്തില്ല എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ആമിര്‍ നടത്തിയിരുന്നു. ഇതിനെതിരെയാണ് കൈഫ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്. ഇന്ത്യയെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നിരന്തരം ആമിര്‍ നടത്തുന്നത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ വേണ്ടി മാത്രമാണെന്നു കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ക്രിക്കറ്റിനെക്കുറിച്ചോ ഇന്ത്യന്‍ ടീമിനെ കുറിച്ചോ ഉള്ള ആമിറിന്റെ വര്‍ത്തമാനങ്ങള്‍ പരിഗണന പോലും അര്‍ഹിക്കുന്നില്ല. യഥാര്‍ഥ ക്രിക്കറ്റ് വിശകലനമൊന്നുമല്ല അദ്ദേഹം നടത്തുന്നതെന്നും കൈഫ്. 'ഇന്ത്യ സെമിയിലെത്താന്‍ യോഗ്യതയുള്ള ടീമാണെന്നു ആമിറിന് അറിയില്ല എന്നാണോ വിചാരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ മുന്നോട്ടു പോകുമെന്നു അദ്ദേഹത്തിനു നല്ലതു പോലെ അറിയാം. പക്ഷേ തിരിച്ചു പറഞ്ഞാലെ വാര്‍ത്തയാകു. അതിനു വലിയ പ്രാധാന്യമൊന്നും നാം നല്‍കേണ്ടതില്ല. അവരുടെ നിലവാരത്തിലേക്ക് താഴ്ന്നു അതിനു മറുപടി പറയേണ്ട കാര്യവും ഇല്ല.' '2024ലെ ലോകകപ്പില്‍ യുഎസ്എയോടു പാകിസ്ഥാന്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിയായ ബൗളറാണ് ആമിര്‍. അദ്ദേഹം ഒരു ബൗണ്ടറി മാത്രമേ നിര്‍ണായക ഓവറില്‍ വഴങ്ങിയുള്ളു. പക്ഷേ ഒരു പന്ത് പോലും വിക്കറ്റ് കണക്കാക്കി വന്നില്ല. നിരവധി വൈഡുകളും അദ്ദേഹം അന്നെറിഞ്ഞു. ആരാണ് ഇങ്ങനെ ഭയത്തോടെ പന്തെറിഞ്ഞ് സ്വന്തം ടീമിനെ തോല്‍പ്പിച്ചത്.' അമിത വേഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ പാക് ക്രിക്കറ്റ് ടീമിനെതിരെയും അവര്‍ മുന്നോട്ടു വയ്ക്കുന്ന ക്രിക്കറ്റ് സംസ്‌കാരത്തേയും കൈഫ് നിശിതമായി തന്നെ വിമര്‍ശിച്ചു. കായിക മേഖലയില്‍ ഇന്ത്യയേക്കാള്‍ എത്രയോ പിന്നിലാണ് പാകിസ്ഥാന്‍. അവര്‍ക്ക് മര്യാദയ്ക്കുള്ള നേതൃനിര പോലും ഇല്ല. 'നാം എന്തിനാണ് ഈ പാക് താരങ്ങള്‍ക്ക് ഇത്ര പ്രാധാന്യം നല്‍കുന്നത്. എത്രയോ പിന്നിലാണ് അവര്‍. മികച്ച താരങ്ങളില്ല, ക്യാപ്റ്റനില്ല, മികച്ച ബൗളറില്ല ഒന്നുമില്ല. അവരെ വെറുതെ വിടുകയാണ് നല്ലത്. അവര്‍ പറയുന്നതിനു മുഴുവന്‍ നാം പ്രതികരിക്കേണ്ട ആവശ്യം പോലുമില്ല. അവര്‍ക്കൊരിക്കലും ഇന്ത്യയുടെ നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കില്ല. അവരുടെ അഭിപ്രായങ്ങള്‍ക്ക് അമിത ശ്രദ്ധ നല്‍കുന്നത് അവര്‍ക്ക് നാം പ്രാധാന്യം നല്‍കുന്നതു പോലെയാണ്. പാക് ടീം ആഗ്രഹിക്കുന്നതും അതാണ്'- കൈഫ് വിമര്‍ശിച്ചു. ആമിര്‍ കുറ്റം പറഞ്ഞ ഇന്ത്യ സെമി കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്‍ സെമി പോലും കാണാതെ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. തുടരെ രണ്ടാം ലോകകപ്പിലാണ് പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നത്. 'എനിക്ക് വീട്ടില്‍ പോകണം'; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 'ഇന്ത്യയിൽ കുടുങ്ങി' വിന്‍ഡീസ് ടീം Former India batter Mohammed Kaif tore into Pakistan pacer Mohammad Amir for making inflammatory comments about the Indian cricket team
അമിത വേഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ
റാഞ്ചി: ഗതാഗത നിയമം തെറ്റിച്ച് വാഹനമോടിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ എംഎസ് ധോനിക്ക് പിഴ ശിക്ഷ. സ്വദേശമായ റാഞ്ചിയിലൂടെ അമിത വേഗത്തിൽ കാറോടിച്ചതിനു ധോനിയുടെ പേരിൽ 1000 രൂപയാണ് പിഴ ചുമത്തിയത്. റാഞ്ചി നഗരത്തിൽ സ്ഥാപിച്ച ഓട്ടോമേറ്റഡ് ട്രാഫിക്ക് നിരീക്ഷണ സംവിധാനത്തിലാണ് ധോനി വേഗ പരിധി ലംഘിച്ചതായി പതിഞ്ഞത്. ഇതോടെയാണ് പിഴ ശിക്ഷ. നിരവധി വാഹനങ്ങൾ സ്വന്തമായുള്ള ധോനി ഏതു വണ്ടിയാണ് ഓടിച്ചത് എന്നത് വ്യക്തമല്ല. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് ധോനിക്കെതിരെ ഇ ചലാൻ നൽകിയത്. ധോനിയുടെ സമീപ കാലത്തെ രണ്ടാമത്തെ നിയമ ലംഘനമാണിത്. റെസിഡൻഷ്യൽ പ്ലോട്ട് വാണിജ്യ ആവശ്യത്തിനു ഉപയോഗിച്ചതിനു നേരത്തെ ഝാർഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോർഡ് അദ്ദേഹത്തിനു നോട്ടീസ് അയച്ചിരുന്നു. റാഞ്ചി ഹർമു റോഡിലുള്ള ധോനിയുടെ സ്ഥലത്തിലാണ് നിയമ ലംഘനം കണ്ടെത്തിയത്. അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി; ആശംസകളുമായി പ്രമുഖരുടെ നീണ്ടനിര (വിഡിയോ) ഹർമുവിലെ വീട്ടിലാണ് നേരത്തെ ധോനിയും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് പുതിയ ഫാം ഹൗസിലേക്ക് താമസം മാറിയതോടെയാണ് ധോനി ഹർമുവിലെ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിയത്. പിന്നാലെയാണ് നിയമം ലംഘനം കണ്ടെത്തിയത്. 44ാം വയസിൽ ഐപിഎൽ പോരിനുള്ള ഒരുക്കത്തിലാണ് ധോനി. ഈ മാസം 28 മുതലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. അൺകാപ്ഡ് താരമായാണ് ഇത്തവണ ധോനി കളിക്കുന്നത്. സീസണിൽ മുഴുവൻ മത്സരങ്ങളിലും ധോനി ഇറങ്ങാൻ സാധ്യതയില്ല. മലയാളി താരം സഞ്ജു സാംസണും ഇത്തവണ ചെന്നൈ നിരയിൽ ഇറങ്ങുന്നുണ്ട്. സഞ്ജുവിനെ 18 കോടിയ്ക്കാണ് സിഎസ്കെ ടീമിലെത്തിച്ചത്. ആരാധകന്‍ ഗ്രൗണ്ടിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞു; പൊട്ടിത്തെറിയില്‍ ഗോള്‍ കീപ്പര്‍ക്ക് പരിക്ക്, മത്സരം നിര്‍ത്തിവച്ചു Former India captain MS Dhoni has been fined Rs 1000 for overspeeding in Ranchi after his car was caught breaking traffic rules
'എനിക്ക് വീട്ടില്‍ പോകണം'; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 'ഇന്ത്യയിൽ കുടുങ്ങി'വിന്‍ഡീസ് ടീം
കൊല്‍ക്കത്ത: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം തുടരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വെസ്റ്റ് ഇന്‍ഡീസ് ടീം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ടീമിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടതോടെ വിന്‍ഡീസ് സെമി കാണാതെ പുറത്തായിരുന്നു. മാര്‍ച്ച് ഒന്നിനായിരുന്നു മത്സരം. അതിനിടെയാണ് ഇറാന്‍- ഇസ്രയേല്‍ യുദ്ധവും മറ്റ് സംഘര്‍ഷങ്ങളും ഉടലെടുത്തത്. ഇതോടെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. അതിനിടെ ടീമിന്റെ യാത്ര മുടങ്ങിയതില്‍ കടുത്ത നിരാശയുമായി വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സമ്മി രംഗത്തെത്തി. എക്‌സ് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിരാശ മറച്ചു വയ്ക്കാതെ പ്രകടിപ്പിച്ചു. 'എനിക്ക് വീട്ടില്‍ പോകണം'- എന്ന കുറിപ്പുമായാണ് സമ്മി രംഗത്തെത്തിയത്. പാകിസ്ഥാന്റെ ലോകകപ്പ് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; യുവതി നിലവിളിച്ചോടി; പിഴയിലും ക്ഷമയിലും 'ഒതുക്കി' മാര്‍ച്ച് ഒന്നിന് ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു ഇന്ത്യ- വിന്‍ഡീസ് പോരാട്ടം. നിലവില്‍ വിന്‍ഡീസ് ടീം കൊല്‍ക്കത്തയില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്. വിന്‍ഡീസ് ടീം മടക്ക യാത്രയ്‌ക്കൊരുങ്ങുന്നതിനിടെയാണ് യുദ്ധ സാഹചര്യം ഉടലെടുത്തത്. പിന്നാലെ ദുബൈ വിമാനത്താവളം അടച്ചുപൂട്ടി. പശ്ചിമേഷ്യന്‍ വ്യോമാതിര്‍ത്തികളും അടച്ചു. അതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകളെ അതു കാര്യമായി ബാധിക്കുകയും ചെയ്തു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. നിലവില്‍ എത്ര ദിവസം ടീം അംഗങ്ങള്‍ ഇങ്ങനെ കാത്തിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ' West Indies cricket team coach Darren Sammy expressed frustration on social media
അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി; ആശംസകളുമായി പ്രമുഖരുടെ നീണ്ടനിര (വിഡിയോ)
മുംബൈ: ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഗോവ ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി. മുംബൈയില്‍ നടന്ന വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ രാഷ്ട്രീയ, കായിക, സിനിമ, വ്യവസായ രംഗത്തെ പ്രമുഖര്‍ എത്തി. തെക്കന്‍ മുംബൈയിലെ ഒരു സ്വകാര്യ വേദിയിലാണ് ചടങ്ങുകള്‍ അരങ്ങേറിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവിധ മേഖലകളിലെ പ്രശസ്തരും വധൂവരന്‍മാര്‍ക്ക് ആശംസ നേരാനെത്തി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഭാര്യ നടാഷ ജെയ്‌നുമൊത്ത് അതിനിടെ ചടങ്ങില്‍ സംബന്ധിക്കാനെത്തിയത് ശ്രദ്ധേയമായി. Arjun Tendulkar, the son of Sachin Tendulkar, got married to Saaniya Chandhok today in Mumbai.❤️ Congratulations to Arjun and Saaniya. Best wishes for a happy life together. pic.twitter.com/HhkU9is64F — ⁴⁵ (@rushiii_12) March 5, 2026 ആരാധകന്‍ ഗ്രൗണ്ടിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞു; പൊട്ടിത്തെറിയില്‍ ഗോള്‍ കീപ്പര്‍ക്ക് പരിക്ക്, മത്സരം നിര്‍ത്തിവച്ചു #WATCH | Mumbai: Former Indian captain Rahul Dravid, along with his wife Vijeta Pendharkar, arrives to attend the wedding ceremony of Arjun Tendulkar and Saaniya Chandhok pic.twitter.com/MRaBmjsAPa — ANI (@ANI) March 5, 2026 മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഭാര്യ സാക്ഷി ധോനി, ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍, മുന്‍ ഇന്ത്യന്‍ കോച്ചും നായകനുമായ രാഹുല്‍ ദ്രാവിഡ്, മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെ, മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി അടക്കമുള്ളവരും ചടങ്ങിനെത്തി. യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, പൃഥ്വി ഷാ, പാര്‍ഥിവ് പട്ടേല്‍, ഐസിസി ചെയര്‍മാന്‍ ജയ്ഷാ, ഇന്ത്യ ചീഫ് സെലക്ടര്‍ അജിത് ആഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ് അടക്കമുള്ളവരും ചടങ്ങില്‍ സംബന്ധിച്ചു. സിനിമാ താരങ്ങളായ അഭിഷേക് ബച്ചന്‍, ഭാര്യയും നടിയുമായ ഐശ്വര്യ റായ്, നടന്‍ അശുതോഷ് ഗൗരികര്‍, മഹാരാഷ്ട്ര മന്ത്രി ആഷിഷ് ഷെലാര്‍, മുകേഷ് അംബാനി, നിത അംബാനി അടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തി. പാകിസ്ഥാന്റെ ലോകകപ്പ് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; യുവതി നിലവിളിച്ചോടി; പിഴയിലും ക്ഷമയിലും 'ഒതുക്കി' ഇരുപത്തഞ്ചുകാരനായ അര്‍ജുന്‍ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്‍ജുന്‍. മുംബൈയിലെ ഏറ്റവും കരുത്തുറ്റ ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്ക്. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ. Arjun Tendulkar married Saaniya Chandhok in a star-studded ceremony in South Mumbai
കൊളംബോ: ടി20 ലോകകപ്പിൽ നിന്നു സെമി കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ വിവാദങ്ങളുടെ കുത്തൊഴുക്കാണ്. ഇപ്പോഴിതാ മറ്റൊരു നാണംകെട്ട സംഭവം കൂടി പുറത്തു വരുന്നു. ശ്രീലങ്കയിലെ കാൻഡിയിൽ ടി20 ലോകകപ്പ് പോരാട്ടങ്ങൾക്കായി താമസിച്ച ഗോൾഡൻ ക്രൗൺ ഹോട്ടലിലെ ഒരു ജീവനക്കാരിയോട് പാക് താരങ്ങളിൽ ഒരാൾ മോശമായി പെരുമാറിയെന്നു റിപ്പോർട്ട്. പിന്നാലെ താരത്തിനെതിരെ ടീം മാനേജർ വൻ തുക പിഴ ചുമത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. താരത്തിന്റെ പേര് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല. ശ്രീലങ്കക്കെതിരായ പാകിസ്ഥാന്റെ സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിനു മുൻപാണ് നാണംകെട്ട സംഭവം അരങ്ങേറിയത്. പാക് താരങ്ങളിൽ ഒരാൾ മത്സരത്തിനു തൊട്ടുമുൻപ് ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഒരു വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറി. ജീവനക്കാരി നിലവിളിച്ച് ഓടിയതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാർ ഇടപെടുകയും വിവരം പാക് ടീം മാനേജർ നവീദ് ചീമയെ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ' ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ കർശന നടപടികളുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ പാക് ടീം മാനേജർ താരത്തിനു വേണ്ടി ക്ഷമാപണം നടത്തുകയും മോശം പെരുമാറ്റത്തിനു താരത്തിന്റെ കൈയിൽ നിന്നു വൻ തുക പിഴ ഈടാക്കുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട താരത്തിനെതിരെ പിഴ മാത്രമായിരിക്കില്ല ശിക്ഷാ നടപടി. പിസിബി അച്ചടക്ക സമിതിക്ക് മുന്നിൽ താരം ഹാജരാകേണ്ടി വരും. കൂടുതൽ ശിക്ഷാ നടപടികൾ താരത്തിനെതിരെ എടുക്കുമെന്നും വിവരങ്ങളുണ്ട്. മത്സരത്തിൽ ശ്രീലങ്കക്കെതിരെ പാക് ടീം 5 റൺസിനു വിജയിച്ചെങ്കിലും നെറ്റ് റൺറേറ്റില്ലാത്തതിനാൽ സെമി കാണാതെ പുറത്തായിരുന്നു. പ്രധാന പോരാട്ടങ്ങൾക്കിടെ ഇത്തരത്തിലുള്ള വിവാദങ്ങളിൽ പാക് താരങ്ങൾ മുൻപും പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പാകിസ്ഥാൻ ഷഹീൻസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ യുവ താരം ഹൈദർ അലി ഒരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു. താരത്തെ സംഭവവുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി ഹൈദർ അലിയെ വെറുതെവിട്ടു. എയ്ഡന്‍ മാര്‍ക്രം ശരിക്കും ഔട്ടാണോ? പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമല്ലേ പിടിച്ചത്! വിവാദം (വിഡിയോ) Pakistan player, misconduct, T20 World Cup: The unfortunate incident happened before Pakistan's last Super 8 game against Sri Lanka
വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ'
മുംബൈ: നാല് പതിറ്റാണ്ട് മുന്‍പ് വാംഖഡെയിലെ ഒരു ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. അതേവേദിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ മറ്റൊരു ലോകകപ്പ് സെമിക്കിറങ്ങുകയാണ്. അന്ന് ഏകദിന ലോകകപ്പായിരുന്നെങ്കില്‍ ഇന്ന് ടി20 ലോകകപ്പാണ്. ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. എയ്ഡന്‍ മാര്‍ക്രം ശരിക്കും ഔട്ടാണോ? പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമല്ലേ പിടിച്ചത്! വിവാദം (വിഡിയോ) ഇന്ത്യ വാംഖഡെയില്‍ ഇന്ത്യയുടെ വാംഖഡെയിലെ ലോകകപ്പ് പോരാട്ടങ്ങള്‍ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും നിമിഷങ്ങളിലൂടെ കടന്നു പോകുന്നതാണ്. 1987ല്‍ കപിലിന്റെ നേതൃത്വത്തില്‍ വാംഖഡെയില്‍ ഇന്ത്യ ലോകകപ്പ് സെമി കളിക്കാനിറങ്ങുമ്പോള്‍ ലക്ഷ്യം കിരീടം നിലനിര്‍ത്തുക എന്നതായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് സെമിയില്‍ ഇന്ത്യയെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറി. ഇതേ മണ്ണിലാണ് എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 2011ലെ ഏകദിന ലോക കിരീടം ഉയര്‍ത്തിയത്. അന്ന് ഫൈനലില്‍ ശ്രീലങ്കയെ വീഴ്ത്താന്‍ ഇന്ത്യക്ക് കരുത്തായി മാറിയത് ഓപ്പണറായി ഇറങ്ങിയ ഗൗതം ഗംഭീര്‍ നേടിയ 97 റണ്‍സായിരുന്നു. ഒപ്പം ക്യാപ്റ്റന്‍ ധോനിയുടെ മികച്ച ബാറ്റിങും. അന്ന് മിന്നും പോരാട്ടം പുറത്തെടുത്ത ഗംഭീര്‍ ഇന്ന് ഇന്ത്യയുടെ പ്രധാന പരിശീലകനായി തന്ത്രമോതി ഡഗൗട്ടിലുണ്ട്. 2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യ വീണ്ടും സെമി കളിക്കുന്നുണ്ട് വാംഖഡെയില്‍. എന്നാല്‍ അന്ന് വെസ്റ്റ് ഇന്‍ഡീസിനോടു പരാജയപ്പെട്ടു. സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും ടി20 ലോകകപ്പില്‍ തുടരെ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2022ല്‍ അഡ്‌ലെയ്ഡില്‍ നടന്ന സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യ 169 റണ്‍സ് ലക്ഷ്യം വച്ചപ്പോള്‍ ഇംഗ്ലണ്ട് ഒറ്റ വിക്കറ്റും പോകാതെ 170 അടിച്ച് 10 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ കിരീടം സ്വന്തമാക്കിയ 2024ലെ അധ്യായത്തിലും ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വീണ്ടും സെമിയില്‍ ഏറ്റുമുട്ടി. ഇത്തവണ ഇന്ത്യയ്‌ക്കൊപ്പമാണ് ജയം നിന്നത്. ഇന്ത്യ 172 റണ്‍സാണ് ലക്ഷ്യം വച്ചത്. ഇംഗ്ലണ്ടിന്റെ പോരാട്ടം 16.4 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ ആധികാരിക ജയത്തോടെ ഫൈനലിലേക്ക് മുന്നേറി. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. മുന്നില്‍ ഇന്ത്യ ഇരു ടീമുകളും തമ്മിലുള്ള ടി20 ഫോര്‍മാറ്റിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യ നേരിയ മുന്‍തൂക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഇംഗ്ലണ്ടിനെതിരെ 29 തവണയാണ് കുട്ടി ഫോര്‍മാറ്റില്‍ ഇന്ത്യ ഏറ്റുമുട്ടിയത്. 17 ജയങ്ങള്‍ ഇന്ത്യക്ക്. ഇംഗ്ലണ്ടിന് 12 ജയങ്ങളും. ലോകകപ്പില്‍ ഇരു ടീമുകളും ഇതുവരെ 5 തവണയാണ് നേര്‍ക്കുനേര്‍ വന്നത്. ഇന്ത്യ 3 ജയങ്ങളുമായി മുന്നില്‍ നില്‍ക്കുന്നു. റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ? India vs England, Wankhede Stadium: India and England will meet in the third successive T20 World Cup semifinals
ഐപിഎല്‍ 'പൂരം'തുടങ്ങുന്നു; 'കൊടിയേറ്റം'മാര്‍ച്ച് 28ന്
ബംഗളൂരു: ഐപിഎല്‍ പുതിയ സീസണിലെ പോരാട്ടങ്ങള്‍ ഈ മാസം 28 മുതല്‍. മെയ് 31നാണ് ഫൈനല്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനലും ചിന്നസ്വാമിയില്‍ തന്നെ അരങ്ങേറും. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആണ് കളിക്കാനിറങ്ങുക. സാധാരണയായി നിലവിലെ ചാംപ്യന്‍മാരാണ് ഉദ്ഘാടന മത്സരം കളിക്കാറുള്ളത്. ആര്‍സിബിയുടെ ആദ്യ മത്സരത്തിലെ എതിരാളികള്‍ ആരാണെന്നു തീരുമാനം ആയിട്ടില്ല. ഐപിഎല്‍ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടിട്ടില്ല. 20 ദിവസത്തെ മത്സരക്രമമാണ് ആദ്യം പുറത്തുവിടുക. അതിനു ശേഷമായിരിക്കും രണ്ടാം ഘട്ട മത്സരങ്ങളുടെ പട്ടിക വരിക. ഷെഡ്യൂള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നു ബിസിസിഐ സെക്രട്ടറി ജേവ്ജിത് സൈകിയ വ്യക്തമാക്കി. എയ്ഡന്‍ മാര്‍ക്രം ശരിക്കും ഔട്ടാണോ? പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമല്ലേ പിടിച്ചത്! വിവാദം (വിഡിയോ) ചിന്നസ്വാമിയില്‍ വീണ്ടും ക്രിക്കറ്റ് ആരവം അവസാന സീസണില്‍ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നത്. ഉദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്. ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കു വന്നു. പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്‌റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്. സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന് IPL 2026, will kick off on March 28 at the Chinnaswamy Stadium in Bengaluru, with the final to be held on May 31
എയ്ഡന്‍ മാര്‍ക്രം ശരിക്കും ഔട്ടാണോ? പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമല്ലേ പിടിച്ചത്! വിവാദം (വിഡിയോ)
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി ഫൈനലില്‍ നിന്നു ദക്ഷിണാഫ്രിക്ക പുറത്തായതിനു പിന്നാലെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഔട്ടായതില്‍ വിവാദം. ന്യൂസിലന്‍ഡിനോട് 9 വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയാണ് പ്രോട്ടീസ് പുറത്തായത്. മത്സരത്തില്‍ മാര്‍ക്രം രചിന്‍ രവീന്ദ്രയുടെ പന്തില്‍ ഡാരില്‍ മിച്ചലിനു ക്യാച്ച് നല്‍കിയാണ് ഔട്ടായത്. ഇതാണ് വിവാദമായിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ടീമിനെ സെമി വരെ എത്തിക്കുന്നതില്‍ നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞത് മാര്‍ക്രമായിരുന്നു. എന്നാല്‍ സെമിയില്‍ താരം 18 റണ്‍സില്‍ നില്‍ക്കെ പുറത്തായി. BIG MOMENT! A superb catch from Daryl Mitchell in the deep draws curtains for Aiden Markram ☝️ #T20WorldCup broadcast details ➡️ https://t.co/NPykWM7qqY pic.twitter.com/2ww42zDeVf — ICC (@ICC) March 4, 2026 റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ? PATHETIC UMPEARING AT EDEN GARDENS NEW ZEALAND VS SOUTH AFRICA - 3rd umpire given out by Captain Aiden Markram of Rachin Ravindra & A Treffic catch by Daryl Mitchell. - SA in big Trouble in Semifinal at Kolkata 81/5......See more. pic.twitter.com/9kSFXYdD5E — MANU. (@IMManu_18) March 4, 2026 എന്നാല്‍ ഡരില്‍ മിച്ചല്‍ കൈയിലൊതുക്കും മുന്‍പ് പന്ത് ഗ്രൗണ്ടില്‍ തൊട്ടിരുന്നുവെന്ന വാദമാണ് ചിലര്‍ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഡിആര്‍എസ് പരിശോധനയില്‍ ഈ ക്യാച്ച് അനുവദിക്കുകയും മാര്‍ക്രത്തിനു മടങ്ങേണ്ടി വരികയും ചെയ്തു. തേഡ് അംപയറുടെ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ ആരാധകര്‍ രംഗത്തെത്തിയത്. 20 പന്തില്‍ 18 റണ്‍സുമായി ഫോമിലേക്ക് ഉയരുന്നതിനിടെയാണ് മാര്‍ക്രം മടങ്ങിയത്. എട്ടാം ഓവറിന്റെ നാലാം പന്തിലാണ് പ്രോട്ടീസ് നായകന്റെ വിവാദമായ പുറത്താകല്‍. തേഡ് അംപയർ എടുത്തത് തെറ്റായ തീരുമാനം ആണെന്നു മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ഇതിഹാസ ഓൾ റൗണ്ടറുമായ ഷോൺ പൊള്ളോക്ക് വ്യക്തമാക്കി. മത്സരത്തില്‍ ഒരു തവണ മാര്‍ക്രത്തിനു ജീവന്‍ തിരിച്ചു കിട്ടിയിരുന്നു. 4 റണ്‍സില്‍ നില്‍ക്കെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ രചിന്‍ രവീന്ദ്ര ഒരു ഈസി ക്യാച്ച് വിട്ടു കളഞ്ഞിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയ താരം മികച്ച രീതിയില്‍ ക്രീസില്‍ തുടരാന്‍ ഒരുങ്ങുന്നതിനിടെയാണ് രചിന്‍ രവീന്ദ്ര പന്തുകൊണ്ട് പ്രായശ്ചിത്തം ചെയ്തത്. വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മാര്‍ക്കോ യാന്‍സന്റെ അവസരോചിത അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 169 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറുയര്‍ത്തി. ഒരുവേള പ്രോട്ടീസ് 77 റണ്‍സിനിടെ 5 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി പരിതാപകരമായ നിലയിലായിരുന്നു. അവിടെ നിന്നാണ് പൊരുതി നോക്കാവുന്ന സ്‌കോറിലേക്ക് യാന്‍സന്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് ടീമിനെ എത്തിച്ചത്. എന്നാല്‍ കിവികളുടെ മറുപടി അതിവേഗത്തിലായിരുന്നു. ഓപ്പണര്‍മാര്‍ ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഫിന്‍ അല്ലന്‍ റെക്കോര്‍ഡ് സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. സഹ ഓപ്പണര്‍ ടിം സെയ്ഫര്‍ട് അര്‍ധ സെഞ്ച്വറിയും നേടി. ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവികള്‍ വെറും 12.5 ഓവറില്‍ 173 റണ്‍സെടുത്താന്‍ ജയിച്ചു കയറി ഫൈനലുറപ്പിച്ചത്. T20 World Cup: Daryl Mitchell's catch of Aiden Markram invited DRS controversy
3 ഗോളിന് ജയിച്ചു, പക്ഷേ ബാഴ്‌സലോണ സെമിയില്‍ പുറത്ത്
മാഡ്രിഡ്: മൂന്ന് ഗോളുകള്‍ക്ക് ജയിച്ചിട്ടും നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ സ്പാനിഷ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ സെമിയില്‍ പുറത്ത്. അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോരാട്ടമാണ് ബാഴ്‌സ ജയിച്ചു കയറിയത്. എന്നാല്‍ ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് തോറ്റത് രണ്ടാം പാദത്തില്‍ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. രണ്ടാം പാദത്തില്‍ 3-0ത്തിനാണ് കറ്റാലന്‍ സംഘം ജയിച്ചത്. എന്നാല്‍ അഗ്രിഗേറ്റില്‍ 3-4 എന്ന നിലയില്‍ ലീഡ് വിടാതെ അത്‌ലറ്റിക്കോ ഫൈനലിലേക്ക് മുന്നേറി. ഏപ്രില്‍ 19നു നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്- റയല്‍ സോസിഡാഡുമായി ഏറ്റുമുട്ടും. കിരീട പോരില്‍ ഗണ്ണേഴ്‌സിന് വീണ്ടും ആശ്വാസം; സിറ്റിയെ സമനിലയില്‍ കുരുക്കി നോട്ടിങ്ഹാം മാര്‍ക്ക് ബെമല്‍ നേടിയ ഇരട്ട ഗോളുകളും റഫീഞ്ഞയുടെ ഒരു ഗോളുമാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്. കളിയുടെ 29, 72 മിനിറ്റുകളിലാണ് ബെമലിന്റെ ഗോളുകള്‍. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് റഫീഞ്ഞയുടെ പെനാല്‍റ്റി ഗോള്‍ വന്നത്. 13 വർഷങ്ങൾക്കു ശേഷമാണ് അത്‍ലറ്റിക്കോ സ്പാനിഷ് കപ്പിന്റെ ഫൈനലിലേക്ക് എത്തുന്നത്. 2013ലാണ് അവർ അവസാനമായി സ്പാനിഷ് കപ്പിന്റെ ഫൈനൽ കളിച്ചത്. അന്ന് നഗര വൈരികളായ റയൽ മാഡ്രിഡിന് വീഴ്ത്തി കിരീടവും സ്വന്തമാക്കി. അവരുടെ പത്താം സ്പാനിഷ് കപ്പ് കിരീടമായിരുന്നു അത്. 11ാം കിരീടത്തിനായാണ് അവർ ഇത്തവ കലാശപ്പോരിനെത്തുന്നത്. റയൽ സോസിഡാഡിന്റെ ഏഴാം സ്പാനിഷ് കപ്പ് ഫൈനലാണിത്. അവർ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന് FC Barcelona, Copa del Rey: Atlético Madrid reached the Copa del Rey final for the first time since 2013
കിരീട പോരില്‍ ഗണ്ണേഴ്‌സിന് വീണ്ടും ആശ്വാസം; സിറ്റിയെ സമനിലയില്‍ കുരുക്കി നോട്ടിങ്ഹാം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ വിജയത്തോടെ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. ആഴ്‌സണല്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബ്രൈറ്റനെ വീഴ്ത്തി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ കുരുക്കി. 2-2നാണ് മത്സരം അവസാനിച്ചത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ കുരുക്കിയതോടെ ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം 7 ആയി ഉയര്‍ന്നു. ആഴ്‌സണലിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച സിറ്റി അടുത്ത കളി ജയിച്ചാലും പോയിന്റ് വ്യത്യാസം നാലായി തുടരും. ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടിലേക്ക് കുറയ്ക്കാന്‍ സിറ്റിക്ക് നേരത്തെ സാധിച്ചിരുന്നു. എന്നാല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ പോരാട്ടം സമനിലയില്‍ അവസാനിച്ചത് അവര്‍ക്ക് തിരിച്ചടിയായി. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയം ഏറ്റുവാങ്ങി. ന്യൂകാസില്‍ യുനൈറ്റഡ് അവരെ 2-1നു പരാജയപ്പെടുത്തി. ലിവര്‍പൂളിനും അട്ടിമറി തോല്‍വി നേരിടേണ്ടി വന്നു. ലിവര്‍പൂളിനെ വൂള്‍വ്‌സ് സ്വന്തം തട്ടകത്തില്‍ 2-1നു പരാജയപ്പെടുത്തി. ചെല്‍സി ആസ്റ്റന്‍ വില്ലയെ 1-4നു തകര്‍ത്തു. സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന് കളിയുടെ 9ാം മിനിറ്റില്‍ ബുകായോ സക നേടിയ ഒറ്റ ഗോളാണ് ആഴ്‌സണലിന്റെ ജയം ഉറപ്പിച്ചത്. പന്തടക്കത്തിലും പാസിങിലും ആക്രമണം അഴിച്ചുവിടുന്നതിലുമൊക്കെ ബ്രൈറ്റന്‍ മുന്നില്‍ നിന്നു. ഗണ്ണേഴ്‌സിന്റെ ഓണ്‍ ടാര്‍ജറ്റ് രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു. അതില്‍ ഒന്നാണ് ഗോളായി മാറിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് സിറ്റി സമനില വഴങ്ങിയത്. കളിയുടെ 31ാം മിനിറ്റില്‍ ആന്റണി സെമെന്യോ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 56ാം മിനിറ്റില്‍ മോര്‍ഗാന്‍ വൈറ്റിലൂടെ നോട്ടിങ്ഹാം സമനില പിടിച്ചു. 62ാം മിനിറ്റില്‍ റോഡ്രി സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 76ാം മിനിറ്റില്‍ എലിയറ്റ് ആന്‍ഡേഴ്‌സന്‍ നോട്ടിങ്ഹാമിനെ വീണ്ടും ഒപ്പമെത്തിച്ചു. അവര്‍ പിന്നീട് ഗോള്‍ വഴങ്ങിയതുമില്ല. ജാവോ പെഡ്രോയുടെ ഹാട്രിക്കാണ് ചെല്‍സിക്ക് ആസ്റ്റന്‍ വില്ലയെ തകര്‍ക്കാന്‍ സഹായമായത്. രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി വില്ല സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ മികച്ച രീതിയില്‍ തുടങ്ങി. എന്നാല്‍ 35, ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈം, 64 മിനിറ്റുകളില്‍ പെഡ്രോ വല ചലിപ്പിച്ചു. 55ാം മിനിറ്റില്‍ കോള്‍ പാമറും ഗോള്‍ നേടിയതോടെയാണ് ചെല്‍സി മിന്നും ജയം സ്വന്തമാക്കിയത്. റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ? English Premier League, Gunners: The title race was shaken-up in a dramatic midweek match week
സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്
മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മത്സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്. ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും. കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ? ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ Will Sanju shine again? Fans are hopeful; India-England semi-final today
റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?
ആരും കരുതി കാണില്ല ഫിന്‍ അല്ലെന്‍ ഇന്ന് കൊടുങ്കാറ്റാവുമെന്ന്. ന്യൂസിലന്‍ഡിന് മുന്നില്‍ 170 റണ്‍സ് വിജയലക്ഷ്യം നീട്ടിയപ്പോള്‍ പേസ് കരുത്തില്‍ വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അല്ലെന്‍ പുറത്തെടുത്തത്. അത് റെക്കോര്‍ഡിലേക്കുള്ള യാത്രയായും മാറി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് അല്ലെന്‍ കാഴ്ച വെച്ചത്. അല്ലെന്‍ തന്റെ റണ്‍സിന്റെ 88 ശതമാനവും നേടിയത് പന്ത് അതിര്‍ത്തി കടത്തിയാണ്. 10 ഫോറുകളും എട്ട് സിക്‌സുകളും അടങ്ങുന്നതാണ് അല്ലെന്റെ ഇന്നിങ്‌സ്. നാല് ഡോട്ട് ബോളുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. 2016 ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ല്‍ 47 പന്തില്‍ നേടിയ സെഞ്ച്വറിയായിരുന്നു ടി20 ലോകകപ്പില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയ സെഞ്ച്വറി. ഇതാണ് ഇന്ന് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണിത്. 33 പന്തിലാണ് അല്ലെന്‍ 100 റണ്‍സ് അടിച്ചത്. ''എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല''- ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ച് അല്ലെന്‍ അതിര്‍ത്തിയിലേക്ക് അവസാന ബൗണ്ടറി അടിച്ചപ്പോള്‍ കമന്ററിയില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ പറഞ്ഞ വാക്കാണിത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ബാക്കി നില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് അല്ലെന് മികച്ച പിന്തുണ നല്‍കി. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഇത് വിജയത്തില്‍ നിര്‍ണായകമായി. വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്‌സ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ് Finn Allen shatters Chris Gayle’s record with 33-ball century to dump South Africa out of World Cup
ഒറ്റയാള്‍ പോരാട്ടം നയിച്ച് യാന്‍സണ്‍, 30 പന്തില്‍ 55; ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്‌സ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ് ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങിയത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറും. പേസര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ഐസിസി വേദികളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ ന്യൂസലന്‍ഡ് തോല്‍പ്പിച്ചിട്ടുണ്ട്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സൂപ്പര്‍ എട്ടില്‍ ലങ്കയ്ക്കെതിരെ നേടിയ ഒറ്റ ജയമാണ് കിവീസിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ടീം തോറ്റിരുന്നു. ക്യാപ്റ്റന്‍ സാന്റ്നെറുടെ ഓള്‍ റൗണ്ട് മികവാണ് കിവീസിന്റെ കരുത്ത്. ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍ T20 World Cup: South Africa vs New Zealand, 1st Semi-Final at Kolkata
ലാഹോര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദേശീയ ടീമിനെ പ്രതിനിധീകരിച്ച് ഇതുവരെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാത്ത പുതിയ ആറു കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ചാണ് ടീമിനെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 11 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശ്- പാകിസ്ഥാന്‍ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ബംഗ്ലാദേശിനെതിരെ കളിക്കുന്ന 15 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ പര്യടനത്തെ ചുറ്റിപ്പറ്റി അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനിടെയാണ് പിസിബി ടീമിനെ പ്രഖ്യാപിച്ചത്. ടി20 ലോകകപ്പില്‍ ദേശീയ ടീമിന്റേത് മോശം പ്രകടനമായിരുന്നു. സൂപ്പര്‍ 8 ഘട്ടത്തില്‍ പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി ആറു പുതുമുഖ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അബുദാബിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പാകിസ്ഥാന്‍ ഷഹീന്‍സിനായി കളിച്ച മാസ് സദാഖത്ത്, ഷാമില്‍ ഹുസൈന്‍, ഗാസി ഘോരി, സാദ് മസൂദ്, അബ്ദുള്‍ സമദ് എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട പുതുമുഖ താരങ്ങള്‍. ഷഹീന്‍ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്, ബാറ്റ്‌സ്മാന്‍ ഹുസൈന്‍ തലാത്ത് എന്നിവരെ സെലക്ടര്‍മാര്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. മാര്‍ച്ച് 9 ന് ടീം ധാക്കയിലേക്ക് പുറപ്പെടും. മൂന്ന് ഏകദിന മത്സരങ്ങളും ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ അയച്ചുകൊടുത്തത് 'കുട്ടിക്കുപ്പായങ്ങള്‍'; ടീമിനെ മാനസികമായി തളര്‍ത്തിയെന്ന് ഇന്ത്യന്‍ വനിത താരങ്ങള്‍ ടീം: ഷഹീന്‍ ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന്‍ തലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന്‍ , മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഘോരി , സാദ് മസൂദ്, സാഹിബ്സാദ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആഗ, ഷാമില്‍ ഹുസൈന്‍. മാര്‍ച്ച് 11, 13, 15 തീയതികളിലാണ് മത്സരങ്ങള്‍. അതിനിടെ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സര്‍ഫറാസ് അഹമ്മദിനെ നിയമിക്കാന്‍ പിസിബി തീരുമാനിച്ചു. പിസിബി മുന്നോട്ടുവെച്ച മുഖ്യപരിശീലക പദവി സ്വീകരിക്കാന്‍ സര്‍ഫറാസ് അഹമ്മദ് തയ്യാറായാല്‍ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പരിശീലകനായി അദ്ദേഹം മാറും. മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമൂദിന് പകരാണ് 38 കാരനായ സര്‍ഫറാസ് ഈ പദവിയിലേക്ക് വരുന്നത്. പാകിസ്ഥാനുവേണ്ടി 54 ടെസ്റ്റുകളും 117 ഏകദിനങ്ങളും 61 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ച അദ്ദേഹം പാകിസ്ഥാനെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കും 2017 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്. 'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍ PCB names six uncapped player for ODI series in Bangladesh
ന്യൂഡല്‍ഹി: എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് കുട്ടികള്‍ക്കുള്ള ജഴ്‌സികളും പരിശീലനോപകരണങ്ങളും അയച്ചുനല്‍കി പൊല്ലാപ്പിലായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). എഐഎഫ്എഫ് നല്‍കിയ ഔദ്യോഗിക കിറ്റിലെ ജഴ്‌സികള്‍ പാകമാകാത്തതിനെത്തുടര്‍ന്ന് ടീം ഇന്നു മത്സരത്തിനിറങ്ങുന്നത് ഓസ്ട്രേലിയയിലെ പ്രാദേശിക വിപണിയില്‍ നിന്ന് വാങ്ങിയ ജഴ്‌സി അണിഞ്ഞാണ്. 'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍ എഫ്എസ്ഡിഎലുമായുള്ള കരാര്‍ അവസാനിച്ചതോടെ ദേശീയ ടീമിനു നിലവില്‍ ജഴ്‌സി സ്‌പോണ്‍സര്‍മാരില്ല. ജഴ്‌സികള്‍ മാറിപ്പോയതറിഞ്ഞ ഫെഡറേഷന്‍ പ്രതിനിധികള്‍ പെര്‍ത്തിലെ ഒരു കമ്പനി മുഖേന 2 ജോടി പുതിയ ജഴ്‌സികള്‍ സംഘടിപ്പിക്കുകയായിരുന്നു. ഇളം നീലയും ചുവപ്പും നിറത്തിലുള്ള ജഴ്‌സികള്‍ എഎഫ്സി അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കി അനുമതി നേടിയെടുക്കുകയായിരുന്നു. പെര്‍ത്തില്‍ വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ മത്സരം. 2003നു ശേഷം ആദ്യമായാണ് മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത നേടുന്നത്. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാന്‍ ഇന്ത്യയ്ക്കു സാധിക്കും. ഇത്രത്തോളം പ്രാധാന്യമുള്ള മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കാണ് പാകമാവാത്ത ജഴ്‌സി എഐഎഫ്എഫ് അയച്ചു നല്‍കിയത്. അധികൃതരുടെ അനാസ്ഥ ടീമിനെ മാനസികമായി തളര്‍ത്തിയെന്നും മത്സരത്തിനു മുന്‍പുള്ള നിര്‍ണായക സമയത്തെ ശ്രദ്ധ മാറ്റിയെന്നും വനിത ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ എം.സത്യനാരായണന് അയച്ച കത്തില്‍ പരാതിപ്പെട്ടു. AFC Women's Asian Cup: Indian Team Receiving children's sized jerseys and training equipment from the AIFF
'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍
മുംബൈ: ടി20 ലോകകപ്പ് കിരീട പ്രതീക്ഷയില്‍ സെമി പോരിനിറങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് സെമി പോരാട്ടം. തുടര്‍ച്ചയായ മൂന്നാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടുന്നത്. സെമിഫൈനല്‍ പോരാട്ടത്തിനായി ഇന്ത്യന്‍ ടീം ഇന്നലെ മുംബൈയിലെത്തിയിരുന്നു. ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയെങ്കിലും ,ചന്ദ്രഗ്രഹണം കാരണം വൈകിയാണ് പരിശീലനം ആരംഭിച്ചത്. വൈകിട്ട് ആറു മണിക്കാണ് ഇന്ത്യന്‍ ടീമിന് പരിശീലനം നിശ്ചയിച്ചിരുന്നെങ്കിലും ഒന്നര മണിക്കൂറോളം വൈകിയാണ് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്. വൈകിട്ട് 3.26 മുതല്‍ 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണം. ടി20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമി; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും ഗ്രഹണ സമയത്ത് പരിശീലനം നടത്തുന്നത് അശുഭകരമാണെന്ന് ചില താരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമയം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ ആവശ്യം പരിഗണിച്ച് ടീം മാനേജ്‌മെന്റ് പരിശീലനം ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് 7:30നാണ് പരിശീലനം ആരംഭിച്ചത്. രാത്രി പത്തുമണിയോടെ പരിശീലന സെഷന്‍ അവസാനിക്കുകയും ചെയ്തു. ഭൂമി നടുവിലായി സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ച് ചന്ദ്രന്‍ ഭാഗികമായോ പൂര്‍ണമായോ മറയുന്നതാണു ചന്ദ്രഗ്രഹണം. ജ്യോതിഷപരമായി ചന്ദ്രഗ്രഹണ സമയം അശുഭകരമാണെന്നാണ് വിശ്വാസം. ഈ ലോകകപ്പില്‍ യുഎസിനെതിരെ ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങിയത് വാംഖഡെയിലാണ്. വാങ്കഡെയിലെ ഉദ്ഘാടന മത്സരത്തില്‍ യുഎസ് പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ്‌നിരയെ വിറപ്പിച്ചതും ഇവിടെയാണ്. എന്നാല്‍ 2017 ഡിസംബറിനുശേഷം ഇവിടെ ഒരു ട്വന്റി20 മത്സരവും തോറ്റിട്ടില്ലെന്നത് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. മഹുവശത്ത് ലോകകപ്പ് ഗ്രൂപ്പ് റൗണ്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇവിടെ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് 30 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. India is just two wins away from lifting the T20 World Cup trophy
ടി20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമി; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക - ന്യൂസിലന്‍ഡ് ആദ്യ സെമി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിനാണ് കളി. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി സൗത്ത് ആഫ്രിക്ക മാറും. പേസര്‍മാരാണ് ആഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രമാണ് ബാറ്റിങ് നിരയുടെ കരുത്ത്. കിവീസിനെതിരെ 44 പന്തില്‍ 86 റണ്ണാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയത്. റ്യാന്‍ റിക്കിള്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ് തുടങ്ങിയ വമ്പന്‍ നിരയാണുള്ളത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ മോശം പ്രകടനം മാത്രമാണ് ആശങ്ക. 'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു' ഐസിസി വേദികളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ തോല്‍പ്പിച്ചുണ്ട് ന്യൂസലന്‍ഡ് തോല്‍പ്പിച്ചിട്ടുണ്ട്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സൂപ്പര്‍ എട്ടില്‍ ലങ്കയ്ക്കെതിരെ നേടിയ ഒറ്റ ജയമാണ് കിവീസിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ടീം തോറ്റിരുന്നു. ക്യാപ്റ്റന്‍ സാന്റ്നെറുടെ ഓള്‍ റൗണ്ട് മികവാണ് കിവീസിന്റെ കരുത്ത്. മറ്റൊരു ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്സും മുതല്‍ക്കൂട്ടാണ്. കോള്‍ മക്കോന്‍ഷിയുടെ പ്രകടനവും നിര്‍ണായകമാകും. ബാറ്റിങ്ങില്‍ തെളിയാത്ത രചിന്‍ രവീന്ദ്ര ലങ്കന്‍ പിച്ചുകളില്‍ മികച്ച ബൗളിങ് പ്രകടനമായിരുന്നു പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക്, എയ്ദന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റ്യാന്‍ റിക്കിള്‍ടെണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ്, കഗീസോ റബാദ, കേശവ് മഹാരാജ്, ലുന്‍ഗി എന്‍ഗിഡി. ന്യൂസിലന്‍ഡ്: ടിം സീ-ഫെര്‍ട്ട്, ഫിന്‍ അല്ലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചെല്‍, മാര്‍ക് ചാപ്മാന്‍, മിച്ചെല്‍ സാന്റ്നെര്‍ (ക്യാപ്റ്റന്‍), കോള്‍ മക്കോന്‍ഷി/ജയിംസ് നീഷം, മാറ്റ് ഹെന്റി/ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍.
ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ നിന്നു സെമി കാണാതെ പുറത്തായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പാക് ക്രിക്കറ്റ് തലപ്പത്ത് അവസാനിക്കുന്നില്ല. ടീമിന്റെ മങ്ങിയ പ്രകടനത്തിന്റെ പേരില്‍ പാക് സെലക്ഷന്‍ പാനൽ അംഗമെന്ന നിലയിലുള്ള സ്ഥാനം രാജിവച്ച് മുന്‍ അന്താരാഷ്ട്ര അംപയര്‍ അലീം ദാര്‍. മോശം പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല രാജി. മുഖ്യ പരിശീലകന്‍ മൈക്ക് ഹെസ്സന്റെ ടീം തെരഞ്ഞെടുപ്പിലെ അമിതാധികാര പ്രയോഗങ്ങളിലുള്ള വിയോജിപ്പും രേഖപ്പെടുത്തിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കോച്ചിന്റെ ഈ അമിതാധികാര പ്രവണതയ്‌ക്കെതിരെപാനലിലെ സഹ അംഗവും മുന്‍ താരവുമായ അക്വിബ് ജാവേദ് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണവും അദ്ദേഹം ഉര്‍ത്തി. 2024 ഒക്ടോബറിലാണ് അലീം ദാര്‍ പാക് സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാകുന്നത്. പാക് ടീമിന്റെ ലോകകപ്പില്‍ നിന്നുള്ള പുറത്താകലിനു ശേഷം പാക് ക്രിക്കറ്റ് തലപ്പത്ത് നടക്കുന്ന ആദ്യ രാജി കൂടിയാണിത്. സെലക്ഷന്‍ കമ്മിറ്റിയില്‍ ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് സമയത്തു തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. മുതിര്‍ന്ന താരങ്ങളായ ബാബര്‍ അസം, ഷദബ് ഖാന്‍ എന്നിവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം അലീം ദാറിനെ ചൊടിപ്പിച്ചിരുന്നു. ഇരുവരേയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അലീം ദാര്‍ സ്വീകരിച്ചത്. ലോകകപ്പ് തുടങ്ങും മുന്‍പ് വരെ ഇരുവരും ടി20 ഫോര്‍മാറ്റില്‍ നടത്തിയ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്ന വാദവും അദ്ദേഹം മുന്നോട്ടു വച്ചു. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' എന്നാല്‍ അതൊന്നും വകവയ്ക്കാതെ മൈക്ക് ഹെസ്സന്‍ ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ അധികാര വിനിയോഗങ്ങളില്‍ അലീം ദാര്‍ അതൃപ്തനായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ച പ്രധാന സംഭവം. ലോകകപ്പിന്റെ സെമി കാണാതെ പുറത്തായതിനു പിന്നാലെ പിസിബി പാക് താരങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് പിഴ ശിക്ഷ ചുമത്തിയെന്ന വാര്‍ത്തകളാണ് വന്നത്. മോശം പ്രകടനത്തിന്റെ പേരില്‍ ടീം അംഗങ്ങളില്‍ നിന്നു ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. പിഴയ്‌ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികള്‍ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിയും ടീമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തി വിട്ടത്. സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി' Aleem Dar has reportedly resigns from the Pakistan selection panel, citing frustration over selection decisions made by head coach Mike Hesson
'മെസി- ലമീന്‍ യമാല്‍'പോരാട്ടം നടക്കില്ലേ? 'ഫൈനലിസിമ'യും അനിശ്ചിതത്വത്തിലാക്കി 'യുദ്ധം'
ദോഹ: ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് വരുന്നത്. കോപ്പ അമേരിക്ക, ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയും മുന്‍ ലോക ചാംപ്യന്‍മാരും നിലവിലെ യൂറോ കപ്പ് ജേതാക്കളുമായ സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അനിശ്ചിതത്വത്തില്‍. ഈ മാസം 27നു ഖത്തര്‍ തലസ്ഥാനാമായ ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീന- സ്‌പെയിന്‍ പോരാട്ടം തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യമാണ് അനിശ്ചിതത്വത്തിനു കാരണമായിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സുരക്ഷ സംബന്ധിച്ച പുതിയ ആശങ്കകളാണ് മത്സരത്തെ ചോദ്യ ചിഹ്നത്തിലാക്കിയത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രാജ്യത്തു നടക്കുന്ന എല്ലാ മത്സരങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയും ലാറ്റിനമേരിക്കന്‍ അധികൃതരായ കോണ്‍മെബോളും പോരാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഖത്തറില്‍ നിന്നു വേദി മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇരു ബോഡികളും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി' മത്സരം നടക്കേണ്ടത് സ്‌പെയിന്‍, അര്‍ജന്റീന അടക്കമുള്ള ഫുട്‌ബോള്‍ അസോസിയേഷനുകളുടേയും ആവശ്യമാണ്. ഇതിഹാസ താരം ലയണല്‍ മെസിയും ബാഴ്‌സലോണ യുവ വിസ്മയം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമെന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കിട്ടുന്ന മത്സരമാണിത്. അതിനാല്‍ തന്നെ സാമ്പത്തിക താത്പര്യങ്ങളും മത്സരം മറ്റൊരു വേദിയില്‍ നടക്കുന്നതിനു ആക്കം കൂട്ടുന്നുണ്ട്. നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍. 2022ല്‍ അവര്‍ ഇറ്റലിയെ വീഴ്ത്തി കിരീടം നേടി. അവരുടെ രണ്ടാം ഫൈനലും രണ്ടാം ഫൈനലിസിമ കിരീടം കൂടിയാണ് 2022ല്‍ നേടിയത്. 1985, 1993 വര്‍ഷങ്ങളിലാണ് നേരത്തെ ഈ പോരാട്ടം അരങ്ങേറിയത്. 1985ല്‍ ഉറുഗ്വെ ടീമിനെ വീഴ്ത്തി ഫ്രാന്‍സാണ് കന്നി കിരീടം സ്വന്തമാക്കിയത്. 1993ല്‍ അര്‍ജന്റീന അന്നത്തെ യൂറോ ജേതാക്കളായ ഡെന്‍മാര്‍ക്കിനെ വീഴ്ത്തിയും കിരീടം നേടി. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' Middle East security: Finalissima between Spain vs Argentina, originally set for March 27 in Doha
സ്റ്റാര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍? സെമിക്ക് മുന്‍പ് ന്യൂസിലന്‍ഡിന് 'വേവലാതി'
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഒന്നാം സെമിയില്‍ ഇറങ്ങാനിരിക്കെ ന്യൂസിലന്‍ഡിനു കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ മാറ്റ് ഹെൻറി നാളെ കളിക്കുന്ന കാര്യം സംശയത്തിലാണെന്നു കിവി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ വ്യക്തമാക്കി. സെമിക്ക് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സാന്റ്‌നര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം ന്യൂസിലന്‍ഡിലേക്ക് പറന്നതായും ഇന്ന് അര്‍ധ രാത്രിയോടെ തിരിച്ചെത്തുമെന്നുമാണ് നായകന്‍ പറഞ്ഞത്. ഹെൻറി ഇന്ന് ടീം ക്യാംപിലേക്ക് തിരിച്ചെത്തിയാലും നാളെ കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് സാന്റ്‌നര്‍ പറയുന്നത്. ന്യൂസിലന്‍ഡില്‍ നിന്നു ഇന്ത്യയിലേക്കുള്ള ദീര്‍ഘ നേരത്തെ വിമാന യാത്ര കഴിഞ്ഞു തിരിച്ചെത്തി കളിക്കാനുള്ള ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ടാകുമോ എന്ന കാര്യം സംശയത്തിലാണെന്നു കിവി നായകന്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂസിലന്‍ഡിന്റെ സെമി പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഹെൻറി. സൂപ്പര്‍ എട്ടിലെ ശ്രീലങ്കക്കെതിരായ ജീവന്‍ മരണ പോരാട്ടത്തില്‍ 2 ഓവര്‍ എറിഞ്ഞ സ്റ്റാര്‍ പേസര്‍ വെറും 3 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. താരത്തിന്റെ 10 പന്തുകള്‍ ഡോട്ട് ബോളുകളായിരുന്നു. '50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്' ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലും താരം മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. 2.3 ഓവര്‍ എറിഞ്ഞ ഹെൻറി 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. നാളെ വൈകീട്ട് 7 മണി മുതലാണ് ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് ഒന്നാം സെമി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്താണ് നിര്‍ണായക പോരാട്ടം. രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഇതേ സമയത്ത് ഇന്ത്യ- ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. മുംബൈയിലെ വാംഖഡെയിലാണ് രണ്ടാം സെമി. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! Matt Henry: New Zealand take on South Africa in the first semi final of the T20 World Cup
'ഫൈനല്‍'അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം'വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നു. ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് വീണ്ടും സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. ഇത്തവണത്തെ ഐപിഎല്‍ പോരില്‍ നിര്‍ണായക മത്സരങ്ങള്‍ക്ക് ബംഗളൂരു സ്‌റ്റേഡിയം വേദിയാകും. ഉദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്. അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്' പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും! ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കു വന്നു. പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്‌റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്. വനിതാ ബാറ്റര്‍മാരില്‍ ഒന്നാമത്; ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം IPL 2026: The cricketing action is all set to return to the Chinnaswamy Stadium in Bengaluru
അന്നും, ഇന്നും സെമിയില്‍ 'ഇന്ത്യ- ഇംഗ്ലണ്ട്'പോരാട്ടം; കളി നിയന്ത്രിക്കാന്‍ 'ഗഫാനി'യും!
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി പോരാട്ടങ്ങളില്‍ ജവഗല്‍ ശ്രീനാഥും ആന്‍ഡി പൈക്രോഫ്റ്റും മാച്ച് റഫറിമാരാകും. ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് പോരാട്ടം നാളെ കൊല്‍ക്കത്തയിലും ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഈ മാസം 5ന് മുംബൈയിലുമാണ് അരങ്ങേറുന്നത്. രണ്ട് പോരാട്ടങ്ങള്‍ക്കമുള്ള അംപയര്‍മരേയും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനാഥ് നാളെ അരങ്ങേറുന്ന ഒന്നാം സെമിയിലാണ് മാച്ച് റഫറി ആകുന്നത്. പൈക്രോഫ്റ്റ് രണ്ടാം സെമിയിലും. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത ഒന്നാം സെമി: ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ്, കൊല്‍ക്കത്ത ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്, അലക്‌സ് വാര്‍ഫ് തേഡ് അംപയര്‍: നിതിന്‍ മേനോന്‍ ഫോര്‍ത്ത് അംപയര്‍: റോഡ് ടക്കര്‍ മാച്ച് റഫറി: ശ്രീനാഥ് രണ്ടാം സെമി: ഇന്ത്യ- ഇംഗ്ലണ്ട്, മുംബൈ ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: ക്രിസ് ഗഫാനി, അല്ലാവുദ്ദീന്‍ പാലെകര്‍ തേഡ് അംപയര്‍: അഡ്രിയാന്‍ ഹോള്‍ഡ്‌ലോക്ക് ഫോര്‍ത്ത് അംപയര്‍: പോള്‍ റീഫല്‍ മാച്ച് റഫറി: ആന്‍ഡി പൈക്രോഫ്റ്റ് അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി രണ്ട് വര്‍ഷം മുന്‍പ് നടന്ന ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ പോരാട്ടം നിയന്ത്രിച്ചത് ഇല്ലിങ്‌വര്‍ത്തായിരുന്നു. വാര്‍ഫ് ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരം നിയന്ത്രിച്ചിട്ടുണ്ട്. 2024ല്‍ സെമിയിലും ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം തന്നെയായിരുന്നു. അന്ന് ഓണ്‍ ഫീല്‍ഡ് അംപയര്‍ ക്രിസ് ഗഫാനിയായിരുന്നു. അദ്ദേഹമാണ് ഇത്തവണയും ഇന്ത്യ- ഇംഗ്ലണ്ട് സെമി പോര് നിയന്ത്രിക്കുന്ന ഓള്‍ ഫീല്‍ഡ് അംപയറില്‍ ഒരാള്‍. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ച അംപയരാണ് അല്ലാവുദ്ദീന്‍. ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് മത്സരവും അദ്ദേഹം നിയന്ത്രിച്ചിരുന്നു. T20 World Cup 2026, semifinals: ICC has confirming the full list of officials for the knockout clashes
വനിതാ ബാറ്റര്‍മാരില്‍ ഒന്നാമത്; ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം
ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ഏകദിന റാങ്കിങില്‍ വന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന . വനിതാ ബാറ്റര്‍മാരില്‍ സ്മൃതി ഒന്നാം റാങ്കിലെത്തി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച ബാറ്റിങാണ് താരത്തിനു റങ്കിങ് മുന്നേറ്റത്തില്‍ തുണയായത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സ്മൃതി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. 790 റേറ്റിങ് പോയിന്റാണ് സ്മൃതി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടാണ്. താരത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മൃതി ഒന്നാമതെത്തിയത്. വോള്‍വാര്‍ടിന് 782 റേറ്റിങ് പോയിന്റ്. അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി ഓസ്‌ട്രേലിയന്‍ താരങ്ങളായ ബെത് മൂണി, അലിസ ഹീലി എന്നിവരും റാങ്കിങില്‍ നേട്ടമുണ്ടാക്കി. ഇരുവരും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റൊരു ബാറ്റര്‍. ക്യാപ്റ്റന്‍ 4 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 9ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ദീപ്തി ശര്‍മ മാത്രമാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരം. ദീപ്തി പത്താം സ്ഥാനത്ത്. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത ICC Rankings: India opener Smriti Mandhana on Tuesday climbed to the top of the ICC Women's ODI batting rankings
അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി
മുംബൈ: അച്ഛന്റെ മരണം ഏല്‍പ്പിച്ച മാനസിക ആഘാതം വക വയ്ക്കാതെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീം ക്യാംപിലേക്ക് തിരിച്ചെത്തിയ റിങ്കു സിങിനെ അഭിനന്ദിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. റിങ്കുവിന്റെ മനോധൈര്യത്തെ ഗംഭീര്‍ എടുത്തു പറഞ്ഞാണ് അഭിനന്ദിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്നു ക്യാംപ് വിട്ട റിങ്കു ചടങ്ങുകള്‍ തീര്‍ത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തിനു തൊട്ടുമുന്‍പാണ് ടീമിനൊപ്പം ചേര്‍ന്നത്. ഫെബ്രുവരി 27നാണ് റിങ്കുവിന്റെ പിതാവ് ഖാന്‍ചന്ദ്ര സിങ് മരിച്ചത്. ലിവര്‍ കാന്‍സറിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. റിങ്കു ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ത്യയുടെ സിംബാബ്‌വെക്കെതിരായ മത്സരത്തിനു തൊട്ടു മുന്‍പ് അച്ഛന്റെ ആരോഗ്യ നില ഗുരുതരമാണെന്നു വിവരം കിട്ടിയതിനെ തുടര്‍ന്നാണ് താരം ടീം വിട്ടത്. മരണത്തിനു പിന്നാലെ ടീമിന്റെ മുഴുവന്‍ പിന്തുണയും അറിയിച്ച് റിങ്കുവിന് ഗംഭീര്‍ മെസേജ് അയച്ചിരുന്നു. നീ ഒറ്റയ്ക്കല്ലെന്നായിരുന്നു സന്ദേശം. പിന്നാലെയാണ് ടീം ക്യാംപില്‍ വച്ച് സഹ താരങ്ങള്‍ക്കു മുന്നില്‍ ഗംഭീര്‍ റിങ്കുവിനെ അഭിനന്ദിച്ച് സംസാരിച്ചത്. സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത 'സുഹൃത്തുക്കളെ ഞാന്‍ തുടങ്ങും മുന്‍പ് റിങ്കുവിനെ അഭിനന്ദിക്കുന്നു. വ്യക്തിപരമായ ഒരു നഷ്ടം സംഭവിച്ച് പെട്ടെന്നു തന്നെ ടീമിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹം കാണിച്ച ആത്മധൈര്യത്തെ അഭിനന്ദിക്കുന്നു. റിങ്കു നിങ്ങള്‍ ഒറ്റയ്ക്കല്ല ഈ മണിക്കൂറില്‍ മുഴുവന്‍ ടീമും നിങ്ങള്‍ക്കൊപ്പമാണ്. അതിനാല്‍ കരുത്തോടെ നില്‍ക്കുക.' വിന്‍ഡീസിനെതിരായ പോരാട്ടത്തിനു തൊട്ടുമുന്‍പാണ് കോച്ച് ടീം അംഗങ്ങളെ പ്രചോദിപ്പിച്ചത്. സമ്മര്‍ദ്ദത്തില്‍ നിന്നു ഒളിച്ചോടരുതെന്നും അതിനെ കരുത്തോടെ നേരിടണമെന്നും ഗംഭീര്‍ വ്യക്തമാക്കി. 'സമ്മര്‍ദ്ദം വരുന്നുണ്ടെങ്കില്‍ നാം പോസിറ്റീവാണെന്നു സ്വയം പറഞ്ഞ് ഉറപ്പിക്കുക. ആസ്വദിച്ച് കളിക്കുക. പരസ്പരം പ്രചോദിപ്പിക്കുന്ന തരത്തില്‍ ആസ്വദിച്ച് മുന്നോട്ടു പോകുക'- ഗംഭീര്‍ വ്യക്തമാക്കി. ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും? Gautam Gambhir delivered an emotional tribute to Rinku Singh in a team huddle
സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത
മുംബൈ: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ സഞ്ജുവിന് ഐസിസിയുടെ കുരുക്ക്. മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ സഞ്ജുവിന്റെ വിജയാഘോഷം അതിരുവിട്ടതാണ് തിരിച്ചടിയായത്. സഞ്ജു ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍. വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെല്‍മറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുകയാണ്. ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും? ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെല്‍മറ്റ് വലിച്ചെറിയുന്നതിനെ ഐസിസി പെരുമാറ്റച്ചട്ടപ്രകാരം 'ലെവല്‍ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ലോകകപ്പില്‍ സ്‌കോട്ലന്‍ഡ് താരം ജോര്‍ജ്ജ് മുന്‍സി സമാനമായ രീതിയില്‍ ഹെല്‍മറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. സാധാരണഗതിയില്‍ ലെവല്‍ 1 കുറ്റങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റോ ആകും പരമാവധി ശിക്ഷ ലഭിക്കുക. Will sanju samson face a ICC ban? Possible action for throwing helmet and celebrating victory
ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും?
മുംബൈ: ടി20 ലോകകപ്പില്‍ ഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ്. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാമത്തെ സെമിഫൈനല്‍, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുന്നത്. അവിടെ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ നേരിടും. എന്നാല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചാല്‍ അത് ടീമുകളെ എങ്ങനെ ബാധിക്കും ആരൊക്കെ ഫൈനലിലെത്തുമെന്നും അറിയാം. സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ വിഡിയോ കോള്‍; അന്ന് പറഞ്ഞത് ആവര്‍ത്തിച്ച് ചാരു, ഏറ്റെടുത്ത് ആരാധകര്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം മഴ മൂലം തടസപ്പെട്ടാല്‍ ഐസിസി റിസര്‍വ് ദിനം നിശ്ചയിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായി മത്സരം വൈകിയാണ് തുടങ്ങുന്നതെങ്കില്‍ കുറഞ്ഞത് 5 ഓവര്‍ മത്സരം എങ്കിലും നടത്താന്‍ വ്യാഴാഴ്ച 90 മിനിറ്റ് സമയവും വെള്ളിയാഴ്ച 120 മിനിറ്റും അധിക സമയം ലഭിക്കും. ഇനി മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍, സൂപ്പര്‍ 8 പോയിന്റ് പട്ടികയെ അടിസ്ഥാനമാക്കി ഫലം തീരുമാനിക്കും. അങ്ങനെയെങ്കില്‍, ഇന്ത്യയെക്കാള്‍ സൂപ്പര്‍ 8 ഗ്രൂപ്പില്‍ കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ട് ഫൈനലില്‍ എത്തും. ഇംഗ്ലണ്ട് 3 വിജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ 2 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് എത്തിയത്. ഇനി രണ്ട് സെമിഫൈനലുകളും ഉപേക്ഷിക്കപ്പെട്ടാല്‍, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ടി20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടും. T20 World Cup: Who Qualifies For Final If India vs England Semifinal Is Washed Out
'അറപ്പുളവാക്കുന്ന കമന്‍റ്,'സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം: നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ടി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച സ ഞ്ജു സാംസണ്‍ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സഞ്ജുവിനെ അഭിനന്ദിച്ച് ഒരു ഉപയോക്താവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. This kind of vile racism has absolutely no place in India. We urge @AshwiniVaishnaw to take immediate action against the person behind the account who posted this disgusting comment targeting Sanju Samson, the pride of Kerala. pic.twitter.com/uVlVr1PNbN — Congress Kerala (@INCKerala) March 2, 2026 ക്രീസിൽ മുട്ടുകുത്തി നിന്ന് പ്രാർഥിച്ചത് എന്ത്?, മറുപടിയുമായി സഞ്ജു വിന്‍ഡീസിനെ തോല്‍പ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേര്‍ത്തും വംശീയച്ചുവയോടെയാണ് ഇയാള്‍ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ഇയാളുടെ പോസ്റ്റ് പങ്കിട്ടുകൊണ്ട് വംശീയതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. 'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. A social media post praising Samson's performance with racist undertones sparked a major controversy

27 C