72 റണ്‍സും 2 വിക്കറ്റും; ലീഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന'മറന്ന് നെതര്‍ലന്‍ഡ്സ്
ന്യൂഡല്‍ഹി: ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ച് പൊരുതി വീണ നെതര്‍ലന്‍ഡ്സ് ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി. നമീബിയയെ അവര്‍ 7 വിക്കറ്റിനു അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് കണ്ടെത്തി. നെതര്‍ലന്‍ഡ്സ് 18 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 159 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്. ബാസ് ഡെ ലീഡിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് ഓറഞ്ച് സംഘം ജയിച്ചു കയറിയത്. നമീബിയ ബാറ്റ് ചെയ്തപ്പോള്‍ ലീഡ് രണ്ട് വിക്കറ്റും വീഴ്ത്തി ഓള് റൗണ്ട് മികവ് പുറത്തെടുത്തു. താരം 48 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു. കോളിന് അക്കര്മാന് 28 പന്തില്‍ 32 റണ്‍സും ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് 15 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 28 റണ്‍സും അടിച്ചെടുത്തു നിര്‍ണായക സംഭാവന നല്കി. കളി അവസാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സാണ് ലീഡിനൊപ്പം പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ ഒരോ സിക്സും ഫോറും സഹിതം 9 പന്തില്‍ 18 റണ്‍സെടുത്തു. 2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ നേരത്തെ ടോസ് നേടി നെതര്‍ലന്‍ഡ്സ് നമീബിയയെ ബാറ്റിങിനു വിടുകയായിരുന്നു. 38 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 42 റണ്‍സ് എടുത്ത യാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്റെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്കോറിലേക്ക് നമീബിയയെ എത്തിച്ചത്. യാന്‍ ഫ്രിലിങ്ക് (30), ജെജെ സ്മിത്ത് (22) എന്നിവരും പൊരുതി. ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 9 പന്തില്‍ 18 റണ്‍സും കണ്ടെത്തി. മറ്റാരും രണ്ടക്കം കടന്നില്ല. നെതര്‍ലന്‍ഡ്സിനായി ലോഗന് വാന്‍ ബീക്, ബാഡ് ഡെ ലീഡ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആര്യന് ദത്ത്, ഫ്രെഡ് ക്ലാസന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 'ഭാര്യയും പ്രതിശ്രുത വധുവും ടീമിനൊപ്പം വേണ്ട': ആവശ്യം ബിസിസിഐ തള്ളി namibia vs netherlands, T20 World Cup: Bas de Leede's all-round brilliance helped the Netherlands forget the heartbreak of the Pakistan loss
2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടില്‍ നിന്നും പാകിസ്ഥാന് പിന്മാറിയതോടെ ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തിലാണ്. മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന സർക്കാർ പ്രഖ്യാപനം വൻ വിവാദങ്ങളാണ് സൃഷ്ട്ടിച്ചത്. ഏറ്റവും ഒടുവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റിയത്. ഇന്ത്യക്കെതിരെ പാകിസ്ഥാന് കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ മൂല്യം ഏകദേശം 250 മില്യൺ ഡോളർ (ഏകദേശം 2200 കോടി രൂപ) ആണ്. ഈ മത്സരം നടന്നില്ലെങ്കിൽ അത് വലിയ രീതിയിൽ ഐസിസിയുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഇത് ഒഴിവാക്കാനാണ് ഐസിസി തിരക്കിട്ട ചർച്ചകൾ പാകിസ്ഥാനുമായി നടത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ കളി കൊച്ചിയിൽ തന്നെ,ആദ്യ മത്സരം 22ന് ഇതുവരെ ഇരു ടീമുകളും പരസ്പരം 16 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 13 തവണയും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. ഏറ്റവും ഒടുവിൽ ദുബൈയിൽ വെച്ച് നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ 5 വിക്കറ്റിനാണ് പാകിസ്ഥാനെ തകർത്തത്. ഐസിസി അംഗീകരിച്ച ന്യൂട്രൽ വേദിയിൽ ഇരു ടീമുകളും 13 തവണ ഏറ്റുമുട്ടിയപ്പോൾ 2 തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്. 299ന് ഔട്ട്, ഒറ്റ റണ്ണിന് നഷ്ടമായത് ട്രിപ്പിൾ സെഞ്ച്വറി; വിഷമിച്ച് ഗ്രൗണ്ട് വിട്ട് താരം, ആശ്വസിപ്പിച്ച് മുഹമ്മദ് ഷമി (വിഡിയോ ) ടി20 ലോകകപ്പ് മത്സരങ്ങളിൽ 8 തവണ ഇരു ടീമുകളും നേർക്ക് നേർ വന്നപ്പോൾ ഇതിൽ ആറ് മത്സരങ്ങൾ ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങൾ പാകിസ്ഥാൻ ജയിച്ചു. 2007 ലെ പ്രഥമ ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും ഫൈനലിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ഐസിസിയുടെ ടി20 റാങ്കിങ്ങിൽ 77 മത്സരത്തിൽ നിന്ന് 273 പോയിന്റോടെ ഇന്ത്യൻ ടീം ആണ് ഒന്നമത്. 79 മത്സരത്തിൽ നിന്ന് 238 പോയിന്റുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ. സഞ്ജുവിന്റെ ആസ്തി എത്ര കോടിയാണ്?, ടി-20 ലോകകപ്പിലെ 10 സമ്പന്നരായ കളിക്കാരെ പരിചയപ്പെടാം ഈ മാസം 15 ന് ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഈ സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന 60 ടി20 മത്സരങ്ങളിൽ 24 തവണ ആദ്യം ബാറ്റ് ചെയ്ത ടീമും 35 തവണ രണ്ടാമത് ബാറ്റ് ചെയ്ത ടീമുമാണ് വിജയിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ടോസ് ഇവിടെ നിർണ്ണായകമാകും. ഗ്രൗണ്ടിലെ ഒന്നാം ഇന്നിങ്സ് ശരാശരി സ്കോർ 142 റൺസും രണ്ടാം ഇന്നിങ്സ് ശരാശരി സ്കോർ 128 റൺസുമാണ്. ഏറ്റവും ഉയർന്ന ടീം സ്കോർ 215 റൺസും ഏറ്റവും കുറഞ്ഞ ടീം സ്കോർ 80 റൺസുമാണ്. എങ്ങനെയാകും പിച്ചിന്റെ സ്വഭാവമെന്നും കൃത്യമായി പറയാൻ കഴിയില്ല. 'ഭാര്യയും പ്രതിശ്രുത വധുവും ടീമിനൊപ്പം വേണ്ട': ആവശ്യം ബിസിസിഐ തള്ളി കണക്കുകളിൽ മുൻതൂക്കം ഇന്ത്യയ്ക്ക് ആണെങ്കിലും ക്രിക്കറ്റ് മത്സരങ്ങൾ ഇപ്പോഴും പ്രവചനാതീതമാണ്. ഇരു ടീമുകളിലും ശക്തരായ കളിക്കാരുള്ളത് കൊണ്ട് തന്നെ ഒരു താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാം. India vs Pakistan T20 World Cup Head-to-Head Stats, India Hold Clear Edge
'ഭാര്യയും പ്രതിശ്രുത വധുവും ടീമിനൊപ്പം വേണ്ട': ആവശ്യം ബിസിസിഐ തള്ളി
മുംബൈ: ടി20 ലോകകപ്പ് ടൂർണമെന്റിൽ കുടുംബങ്ങളെ ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന ഇന്ത്യൻ ടീമിന്റെ ആവശ്യം ബിസിസിഐ തള്ളി. താരങ്ങൾക്ക് കുടുംബത്തോടൊപ്പം ടീമിനൊപ്പം താമസിക്കാനുള്ള നിയമത്തിൽ വ്യക്തത തേടി ടീം മാനേജ്മെന്റ് ആണ് ബിസിസിഐയെ സമീപിച്ചത്. ഇതിന് മറുപടിയായി ആണ് ലോകകപ്പിനിടെ താരങ്ങളുടെ കുടുംബങ്ങൾക്ക് ടീമിനൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയത്. ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന് ; ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ “താരങ്ങളുടെ കുടുംബത്തിനും പ്രതിശ്രുത വധുവിനും ടീമിനൊപ്പം യാത്ര ചെയ്യാനും താമസിക്കാനും അനുമതി നൽകുമോ എന്ന കാര്യം ടീം മാനേജ്മെന്റ് ബിസിസിഐയോട് ചോദിച്ചിരുന്നു. എന്നാൽ കുടുംബത്തിലെ അംഗങ്ങൾക്ക് താരങ്ങളോടൊപ്പം താമസിക്കാൻ ആകില്ലെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. താരങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അവർക്കായി വേറെ താമസ സൗകര്യങ്ങൾ ഒരുക്കാം.” എന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ അറിയിച്ചു. 299ന് ഔട്ട്, ഒറ്റ റണ്ണിന് നഷ്ടമായത് ട്രിപ്പിൾ സെഞ്ച്വറി; വിഷമിച്ച് ഗ്രൗണ്ട് വിട്ട് താരം, ആശ്വസിപ്പിച്ച് മുഹമ്മദ് ഷമി (വിഡിയോ ) നിലവിലെ ചട്ടം അനുസരിച്ച് 45 ദിവസത്തിലധികം നീളുന്ന പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ താരങ്ങളോടൊപ്പം കുടുംബത്തിലെ അംഗങ്ങൾക്ക് കഴിയാൻ അനുവദിക്കുകയുള്ളു. 45 ദിവസത്തിൽ താഴെയുള്ള പര്യടനങ്ങളിൽ ഈ കാലാവധി ഏഴ് ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 12ന് ഡൽഹിയിൽ നടക്കുന്ന നമീബിയയ്ക്കെതിരായ മത്സരത്തിന് ശേഷം ടീം ശ്രീലങ്കയിലേക്ക് യാത്രതിരിക്കും. ഫെബ്രുവരി 15ന് ആണ് ഇന്ത്യ - പാക് പോരാട്ടം. BCCI Rejects Team India’s Request to Allow Families During T20 World Cup
സഞ്ജുവിന്റെ ആസ്തി എത്ര കോടിയാണ്?, ടി-20 ലോകകപ്പിലെ 10 സമ്പന്നരായ കളിക്കാരെ പരിചയപ്പെടാം
ക്രിക്കറ്റ് എന്ന കായികയിനത്തിന് വലിയ വിപണിമൂല്യമാണ് ഉള്ളത്. ഐ പി എൽ പോലെയുള്ള ടൂർണമെന്റുകൾ വഴി കോടികളാണ് ഓരോ താരങ്ങളും സമ്പാദിക്കുന്നത്. ഇത്തവണത്തെ ടി-20 ലോകകപ്പിൽ കളിക്കുന്ന സമ്പന്നരായ പത്ത് ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം. marcus stoinis 10. മാർക്കസ് സ്റ്റോയിനിസ് (ഓസ്ട്രേലിയ) – ₹45.7 കോടി ഓസ്ട്രേലിയയുടെ ഓൾറൗണ്ടറായ മാർക്കസ് സ്റ്റോയിനിസാണ് പട്ടികയിലെ അവസാനത്തെയാൾ. മികച്ച ബാറ്റിങ്ങും മീഡിയം പേസ് ബൗളിങിനും പേരുകേട്ട സ്റ്റോയിനിസ് ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ സ്ഥിരം സാന്നിധ്യമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് ഉയരാൻ കാരണമായത്. Tim David 9. ടിം ഡേവിഡ് (ഓസ്ട്രേലിയ) – ₹49.8 കോടി ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളായ ടിം ഡേവിഡ് വിവിധ ടി20 ലീഗുകളിൽ, പ്രത്യേകിച്ച് സമ്മർദ്ദഘട്ടങ്ങളിലെ പ്രകടനങ്ങളിലൂടെ കളി വഴി തിരിച്ചു വിടാനുള്ള കഴിവ് താരത്തിനുണ്ട്. ടി20 ലീഗുകളിൽ സ്ഥിരം സാന്നിധ്യമായ ടിം ഡേവിഡിന് 6.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. Sanju Samson 8. സഞ്ജു സാംസൺ (ഇന്ത്യ) – ₹53.9 കോടി വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ആകർഷകമായ ബാറ്റിങ് ശൈലിയും ക്യാപ്റ്റൻസിയിലെ കഴിവുകളുമാണ് സഞ്ജുവിനെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതിലെ പ്രധാനഘടകം. അടുത്തിടെ നടന്ന ചെന്നൈ സൂപ്പർ കിങ്സിലെത്തിയ സഞ്ജു നിലവിൽ 18 കോടി രൂപയാണ് ഐ പി എല്ലിലൂടെ സമ്പാദിക്കുന്നത്. Ishan Kishan 7. ഇഷാൻ കിഷൻ (ഇന്ത്യ) – ₹58.1 കോടി ആക്രമണ ശൈലിയിലുള്ള ഇടം കയ്യൻ ബാറ്ററായ ഇഷാൻ കിഷൻ ഐപിഎല്ലിലെ കിടിലൻ താരമാണ്. ടോപ്പ് ഓർഡറിൽ ഭയമില്ലാതെ കളിക്കുന്ന ഇഷാന്റെ കഴിവാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം. താരത്തിന് 7.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. surya kumar yadav 6. സൂര്യകുമാർ യാദവ് (ഇന്ത്യ) – ₹66.4 കോടി ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ സൂര്യകുമാർ യാദവ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ടി20 ക്രിക്കറ്റിലെ ക്യാപ്റ്റൻസി മികവ്, സ്ഥിരത എന്നിവ അദ്ദേഹത്തെ വലിയ ബ്രാൻഡ് ആക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനായ സൂര്യ, മുംബൈ ഇന്ത്യൻസിൽ നിന്ന് 16.35 കോടി രൂപയാണ് ഐ പി എല്ലിൽ നേടുന്നത്. താരത്തിന് 8.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ Quinton de Kock 5. ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) – ₹66.4 കോടി ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഡി കോക്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഐപിഎൽ ഉൾപ്പെടെയുള്ള വിവിധ ടി20 ലീഗുകളിൽ നിന്ന് വലിയ വരുമാനമാണ് അദ്ദേഹത്തിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച താരം നിലവിൽ സൗത്ത് ആഫ്രിക്കൻ ടീമിനായി ടി 20 ലോകകപ്പിൽ കളിക്കുന്നുണ്ട്. 8.0 മില്യൺ ഡോളർ ആണ് താരത്തിന്റെ ആസ്തി. Jasprit Bumrah 4. ജസ്പ്രീത് ബുംറ (ഇന്ത്യ) – ₹74.7 കോടി ഇന്ത്യയുടെ പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന ജസ്പ്രീത് ബുംറ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഡെത്ത് ഓവറുകളിലെ യോർക്കറുകളും റൺസ് വിട്ടു കൊടുക്കാത്തതും അദ്ദേഹത്തെ ലോകത്തിലെ മികച്ച ബൗളർമാരിലൊരാളാക്കി. ബിസിസിഐയുടെ എ+ കരാർ, ഐപിഎൽ വരുമാനം, പരസ്യ കരാറുകൾ എന്നിവയാണ് സമ്പത്തിന്റെ പ്രധാന ഉറവിടങ്ങൾ. 9.0 മില്യൺ ഡോളർ ആണ് താരത്തിന്റെ ആസ്തി. Jos Buttler 3. ജോസ് ബട്ട്ലർ (ഇംഗ്ലണ്ട്) – ₹83 കോടി ഇംഗ്ലണ്ടിന്റെ മുൻ ഏകദിന ക്യാപ്റ്റനായ ജോസ് ബട്ട്ലർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. വമ്പൻ മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പേരുകേട്ട ബട്ട്ലർ, ഗ്ലോബൽ ടി20 ലീഗുകളിൽ വൻ മൂല്യമുള്ള താരമാണ്. ഗുജറാത്ത് ജയന്റ്സിനായി ഐപിഎല്ലിൽ 15.75 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. താരത്തിന് 10.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. Hardik Pandya 2. ഹർദിക് പാണ്ഡ്യ (ഇന്ത്യ) – ₹91.3 കോടി ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മൂല്യം കൂടിയ താരങ്ങളിൽ ഒരാളായ ഹർദിക് പാണ്ഡ്യ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഐപിഎൽ നായകസ്ഥാനം, പരസ്യങ്ങൾ എന്നിവയാണ് വരുമാനം ഉയർത്തിയത്. താരത്തിന് 11.0 മില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. glenn maxwell 1. ഗ്ലെൻ മാക്സ്വെൽ (ഓസ്ട്രേലിയ) – ₹116.2 കോടി പട്ടികയുടെ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ ഓൾറൗണ്ടറായ ഗ്ലെൻ മാക്സ്വെൽ. ബാറ്റും കൊണ്ടും ബൗൾ കൊണ്ടും എതിരാളികളെ തകർക്കാൻ താരത്തിന് കഴിയും. ഐപിഎൽ ഉൾപ്പെടെയുള്ള ടി20 ലീഗുകളിലും പരസ്യ കരാറുകളിലുമാണ് മാക്സ്വെല്ലിന്റെ വരുമാനമാർഗം. 37 വയസ്സുകാരനായ താരം 2026 ലോകകപ്പിലും ഓസ്ട്രേലിയയുടെ നിർണായ സാന്നിധ്യമാണ്. 14.0 മില്യൺ ഡോളർ ആണ് താരത്തിന്റെ ആസ്തി. Top 10 richest cricketers to feature in T20 World Cup 2026
മുംബൈ: 596 പന്തുകൾ നേരിട്ടു, 930 മിനിറ്റ് ഗ്രൗണ്ടിൽ നിലയുറപ്പിച്ചു, 299 റൺസ് വരെ എത്തി, എന്നിട്ടും ആ ഒരു റൺ നേടാൻ ബംഗാൾ ഓപ്പണർ സുദീപ് കുമാർ ഘരാമിയ്ക്ക് കഴിഞ്ഞില്ല. ഒരു റൺ കൂടി നേടിയിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന ഒരു ട്രിപ്പിൾ സെഞ്ച്വറി നേട്ടം സുദീപ് കുമാറിന് ഉണ്ടായേനെ. പക്ഷെ വിധി ചിലപ്പോഴൊക്കെ അങ്ങനെയാണ്. ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പരിശീലനം റദ്ദാക്കി, താരങ്ങളുടെ പരിക്ക് ഭേദമായില്ല? രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ക്വാര്‍ട്ടർ ഫൈനലിൽ ആന്ധ്രയും ബംഗാളും ഏറ്റുമുട്ടുന്നു. ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു സുദീപ് കുമാർ മത്സരം ബംഗാളിന് അനുകൂലമാക്കുന്ന സമയം. വ്യക്തിഗത സ്കോർ 299 റൺസിൽ നിൽക്കേ ആന്ധ്രാപ്രദേശ് ബൗളർ എസ് കെ റഷീദ് അന്തരീക്ഷത്തിലൂടെ കറക്കി വിട്ട പന്ത് നിലത്ത് കുത്തിയ ശേഷം വളരെ താഴ്ന്ന് വന്നപ്പോൾ സുദീപ് കരുതിയില്ല അത് തന്റെ ഉറക്കം കെടുത്തുമെന്ന്. ബാറ്റ് കൊണ്ട് തടുക്കാൻ ശ്രമിക്കും മുൻപ് റഷീദ് എറിഞ്ഞ ബൗൾ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു കഴിഞ്ഞു. രോഹിതിനേയും കോഹ്ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര് മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല എന്താണെന്ന് സംഭവിച്ചത് എന്ന് മനസിലാക്കാൻ സുദീപ് കുമാറിന് കുറച്ചു സമയമെടുത്തു. ക്രീസിൽ അൽപനേരം നിന്ന ശേഷം താരം തല കുനിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങി. എതിർ ടീം അംഗങ്ങളും ഇന്ത്യൻ സീനിയർ താരം മുഹമ്മദ് ഷാമിയുമൊക്കെ സുദീപിനെ അഭിനന്ദിച്ചെങ്കിലും അദ്ദേത്തിന്റെ തല താഴ്ന്നു തന്നെയിരുന്നു. “നിരാശ എന്നും ഉണ്ടാകും. ട്രിപ്പിൾ സെഞ്ചുറിക്കും ഡബിൾ സെഞ്ചുറിക്കും വലിയ വ്യത്യാസമുണ്ട്. ഒരു റൺ മാത്രം കുറവിൽ നഷ്ടപ്പെടുന്നത് വേദനാജനകമാണ്'' മത്സരശേഷം ഘരാമി പറഞ്ഞു. ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന് ; ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ ഇതിൽ നിന്നൊരു പാഠം ഞാൻ പഠിച്ചു. ഏത് സാഹചര്യത്തിലും ശ്രദ്ധ കൈവിടരുത്. കുറച്ചു കൂടെ ശ്രദ്ധയോടെ ബാറ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് സന്തോഷത്തോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങാമായിരുന്നു. അതിൽ എനിക്ക് ചെറിയൊരു നിരാശയുണ്ടെന്നും സുദീപ് കുമാർ പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നത് നമ്മുക്ക് തീരുമാനിക്കാൻ കഴിയില്ല. തനിക്ക് കഠിനമായി പരിശ്രമിക്കാനും കൃത്യമായ മനോഭാവത്തോടെ മത്സരത്തിന് വേണ്ടി തയ്യാറെടുക്കാനും മാത്രമേ കഴിയൂ. തുടർന്നും ആത്മാർഥമായി ടീമിന് വേണ്ടി കളിക്കുമെന്നും താരം വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സിന്റെ കളി കൊച്ചിയിൽ തന്നെ,ആദ്യ മത്സരം 22ന് SUDIP GHARAMI DISMISSED FOR 299 RUNS IN RANJI TROPHY QUARTER FINAL...!!! - The Star of Bengal batting in Knockout. pic.twitter.com/GYgte4PdKG — Johns. (@CricCrazyJohns) February 10, 2026 സുദീപ് കുമാറിന് ട്രിപ്പിൾ സെഞ്ച്വറി നഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ മികച്ച പ്രകടനം ബംഗാൾ ടീമിനെ രഞ്ജി ട്രോഫി സെമിഫൈനൽ പ്രവേശനം ഏകദേശം ഉറപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ആന്ധ്രയുടെ ആദ്യ ഇന്നിങ്സിലെ 295 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിറങ്ങിയ ബംഗാൾ സുദീപ് കുമാറിന്റെ കരുത്തിൽ 629 റൺസ് നേടിയിരുന്നു.അവസാന ദിവസമായ ഇന്ന് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ ബംഗാൾ ടീമിന് രഞ്ജി ട്രോഫി സെമിയിലെത്താൻ കഴിയും. One run short of history, Sudip Gharami’s 299 puts Bengal on brink of Ranji semis
ബ്ലാസ്റ്റേഴ്സിന്റെ കളി കൊച്ചിയിൽ തന്നെ,ആദ്യ മത്സരം 22ന്
കൊച്ചി: വരാനിരിക്കുന്ന സീസണിലും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി തുടരും. രാജ്യത്തെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഫുട്ബോൾ വേദികളിലൊന്നായി കൊച്ചിയെ മാറ്റുന്നതിൽ ഇവിടുത്തെ ആരാധകർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും ആരാധകരുടെ ഈ ആവേശം തന്നെയാണ് ക്ലബ്ബിന്റെ കരുത്ത് എന്നും അധികൃതർ വ്യക്തമാക്കി. രോഹിതിനേയും കോഹ്ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര് മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല നേരത്തെ, മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാക്കാൻ ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ക്ലബിന് കൈമാറാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. സ്റ്റേഡിയം വിട്ടു നൽകാൻ വാടക ഇനത്തിൽ കൂടുതൽ പണം വേണമെന്ന കോർപറേഷൻ അധികൃതരുടെ വാശിയാണ് മത്സരം കൊച്ചിയിലേക്ക് മാറ്റാൻ ക്ലബ് തീരുമാനിച്ചത്. 'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി കലൂർ സ്റ്റേഡിയത്തിൽ ഫ്ലഡ്ലൈറ്റുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള മറ്റു ചില ജോലികൾ ഇനിയും അവശേഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22 ന് മുംബൈ സിറ്റി എഫ്സിക്ക് എതിരെയാണ്. അതിന് മുൻപ് സ്റ്റേഡിയം സജ്ജമാക്കി ക്ലബിന് കൈമാറും. വാടക ഇനത്തിൽ അടക്കം കുറവ് വരുത്താമെന്ന് ജി സി ഡി എ സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തന്നെ തുടരാൻ തീരുമാനം എടുത്തത്. Kaloor JLN Stadium confirmed as Kerala Blasters home ground
ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി'പാകിസ്ഥാന്?
ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ല എന്ന നിലപാടില്‍ നിന്നു പാകിസ്ഥാന് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. പാക് മാധ്യമങ്ങളാണ് ഇന്ത്യ- പാകിസ്ഥാന് മത്സരം ഫെബ്രുവരി 15 നടക്കുമെന്നു വ്യക്തമാക്കുന്നത്. കൊളംബോയില്‍ തീരുമാനിച്ച ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന് മകളിക്കണമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബഹിഷ്കരണ തീരുമാനം പുനഃപരിശോധിക്കണമെന്നു ലങ്കന്‍ പ്രസിഡന്റ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. വെല്ലുവിളി സമയത്ത് ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഒരുമിച്ചു നില്‍ക്കണം. ദീര്‍ഘ നാളായുള്ള ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബന്ധം കൂടി വിഷയത്തില്‍ കണക്കിലെടുക്കണമെന്നു പ്രസിഡന്റ് സംഭാഷണത്തില്‍ വ്യക്തമാക്കി. ലങ്കന്‍ പ്രസിഡന്റിന്റെ അഭ്യര്‍ഥന മാനിക്കുന്നതായും അതിനെ സ്വാഗതം ചെയ്യുന്നതായും പാക് പ്രധാനമന്ത്രി പ്രതികരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഉടന്‍ തന്നെ പാക് ക്രിക്കറ്റ് ബോര്‍ഡിനു കളിക്കാന്‍ അനുമതി നല്‍കും. അതിനു ശേഷം ഇന്ത്യക്കെതിരെ കളിക്കുന്ന കാര്യം പാകിസ്ഥാന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക കത്തയച്ച് ബംഗ്ലാദേശ് ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു വ്യക്തമാക്കിയത്. പിന്നാലെ പാകിസ്ഥാന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയും ചെയ്തു. അതിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചു. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പിസിബിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാം കത്തയച്ചത്. 'പ്രതിസന്ധി ഘട്ടത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ച പാകിസ്ഥാന്റെ ശ്രമങ്ങളെ ബംഗ്ലാദേശ് ഹൃദയത്തിലാണ് ഏറ്റുവാങ്ങുന്നത്. ഈ സാഹോദര്യം ദീര്‍ഘ നാള് വളരാനും ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാന് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ച മുന്‍നിര്‍ത്തി ക്രിക്കറ്റ് ലോകത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്തു പാകിസ്ഥാന് ഇന്ത്യക്കെതിരെ ലോകകപ്പില്‍ കളിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു'- കത്തില്‍ അമിനുല്‍ ഇസ്ലാം വ്യക്തമാക്കി. 'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി നഖ്വി- സര്‍ക്കാര്‍ ചര്‍ച്ച ഇന്ത്യ- പാക് പോരാട്ടം നടത്തുന്നതിന്റെ ഭാഗമായി പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്ഥാന് കളിക്കണമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിസിബിയോടു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്തും അയച്ചത്. പാകിസ്ഥാന് ഇന്ത്യക്കെതിരെ കളിക്കണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചിരുന്നു. സമാന നിലപാടുമായി എമിറേറ്റ്സ് ക്രിക്കറ്റും പാക് ബോര്‍ഡിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്നു പാക് ബോര്‍ഡിനോടു ആവശ്യപ്പെട്ടത്. സമീപ ദിവസങ്ങളില്‍ വിഷയത്തിലുണ്ടായ സംഭവ വികാസങ്ങള്‍ നഖ്വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നാണ് വിവരം. ശ്രീലങ്ക, എമിറേറ്റ്സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകളുമായും ഐസിസിയുമായും പ്രതിസന്ധി സംബന്ധിച്ചു നടത്തിയ ആശയ വിനിമയങ്ങളെക്കുറിച്ചും നഖ്വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നു പാക് ബോര്‍ഡിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നഖ്വിയുമായി ഐസിസി വൈസ് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ ഇമ്രാന് ഖവാജ പാകിസ്ഥാനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാമും സന്നിഹിതനായിരുന്നു. ഈ ചര്‍ച്ചയിലാണ് ബഹിഷ്കരണം പിന്‍വലിക്കാന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന തീരുമാനം വന്നത്. India Vs Pakistan: Pakistan cricket team will play their blockbuster ICC T20 World Cup 2026 clash against arch-rivals India as scheduled
എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ വിജയത്തുടക്കമിട്ട് ദക്ഷിണാഫ്രിക്ക. അവര്‍ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ കാനഡയെ വീഴ്ത്തി. 57 റണ്‍സിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 214 റണ്‍സ് ലക്ഷ്യമാണ് കാനഡയ്ക്കു മുന്നില്‍ വച്ചത്. എന്നാല്‍ അവരുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് സ്വന്തമാക്കിയത്. 4 വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ ലുന്‍ഗി എന്‍ഗിഡി കാനഡയെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. മാര്‍ക്കോ യാന്സന് 2 വിക്കറ്റെടുത്തു. കഗിസോ റബാഡ, കോര്ബിന് ബോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബംഗ്ലാദേശ് പറഞ്ഞു, ഇന്ത്യ- പാക് പോരാട്ടം വേണം! ഇനി പ്രധാനമന്ത്രി 'യെസ്' പറയണം കനേഡിയന്‍ നിരയില്‍ നവ്നീത് ധലിവാല്‍ 49 പന്തില്‍ 7 ഫോറും ഒരു സിക്സും സഹിതം 64 റണ്‍സുമായി ഏതാണ്ട് ഒറ്റയ്ക്കു തന്നെ പൊരുതി നോക്കി. ആറാമനായി എത്തിയ ഹര്‍ഷ് തകര് മാത്രമാണ് നവ്നീതിനെ പിന്തുണച്ചത്. താരം 29 പന്തില്‍ 2 സിക്സും ഫോറും സഹിതം 33 റണ്‍സെടുത്തു. ടോസ് നേടി കാനഡ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ധ സെഞ്ച്വറിയും ക്വിന്റന്‍ ഡി കോക്ക്, റിയാന്‍ റിക്കല്‍ടന്‍ എന്നിവരുടെ ചെറുത്തു നില്‍പ്പും മധ്യനിരയില്‍ ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവര്‍ അവസാന ഘട്ടത്തില്‍ നടത്തിയ കൂറ്റനടികളുമാണ് പ്രോട്ടീസിനെ തുണച്ചത്. ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് ക്രീസിലെത്തിയവരില്‍ തിളങ്ങാതിരുന്നത്. മാര്‍ക്രം 32 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം 59 റണ്‍സെടുത്തു. ക്വിന്റന്‍ ഡി കോക്ക് 22 പന്തില്‍ 25 റണ്‍സുമായി മടങ്ങി. റിയാന്‍ റിക്കല്‍ടന്‍ 21 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 33 റണ്‍സെടുത്തു പുറത്തായി. ഡെവാള്‍ഡ് ബ്രവിസ് 6 റണ്‍സില്‍ ഔട്ടായി. 'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മില്ലര്‍- സ്റ്റബ്സ് സഖ്യം ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 200 കടത്തി. അവസാന ഓവറില്‍ മൂന്ന് സിക്സടക്കം 21 റണ്‍സ് സഖ്യം വാരിയെടുത്താണ് ടീം സ്കോര്‍ 213ല്‍ എത്തിച്ചത്. മില്ലര്‍ 23 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സ്റ്റബ്സ് 19 പന്തില്‍ 2 സിക്സും ഫോറും തൂക്കി 34 റണ്‍സും കണ്ടെത്തി. താരവും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിന്നു. കാനഡയ്ക്കായി ആന്‍ഷ് പട്ടേല്‍ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ദില്‍പ്രീത് ബജ്വ ഒരു വിക്കറ്റ് സ്വന്തമാക്കി. south africa vs canada: South Africa began their T20 World Cup campaign with a convincing 57-run win over Canada
രോഹിതിനേയും കോഹ്ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര് മാത്രം, ഇനി 'എ പ്ലസ്'കാറ്റഗറി ഇല്ല
മുംബൈ: ബിസിസിഐ വാര്‍ഷിക കരാറിലെ എ പ്ലസ് ഗ്രേഡിൽ നിന്നു മുന്‍ നായകന്മാരായ രോഹിത് ശര്‍മ യും വിരാട് കോഹ്ലി യും പുറത്ത്. ഇരുവരേയും ഗ്രേഡ് ബിയിലേക്ക് തരം താഴ്ത്തി. ഇതുവരെയുണ്ടായിരുന്ന എ പ്ലസ് കാറ്റഗറി ബിസിസിഐ ഒഴിവാക്കി. രോഹിതും കോഹ്ലിയും ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ പ്ലസ് കാറ്റഗറിയിലായിരുന്നു. ഇരുവരേയും ബി ഗ്രേഡിലേക്ക് താഴ്ത്തിയതിനൊപ്പം എ പ്ലസ് കാറ്റഗറി പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റ്, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിരമിച്ചിരുന്നു. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മത്സരങ്ങള്‍ കുറച്ചു കളിക്കുന്നതിനാലാണ് ഇരുവരേയും തരംതാഴ്ത്തിയത്. എ പ്ലസ് ഒഴിവാക്കിയതോടെ ബിസിസിഐയുടെ സെന്‍ട്രല്‍ കരാറിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് എ ആയി മാറി. നിലവില്‍ പുതുക്കിയ പട്ടികയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ഗ്രേഡ് എയില്‍ ഉള്ളത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറ, വെറ്ററന്‍ ഓള് റൗണ്ടില്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കു മാത്രമാണ് ഗ്രേഡ് എ അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുക. എന്നാല്‍ എ പ്ലസ് കാറ്റഗറി ഒഴിവാക്കിയ ബിസിസിഐ പുതുക്കിയ പ്രതിഫലം എങ്ങനെയാണെന്നു വ്യക്തമാക്കിയിട്ടില്ല. നേരത്തെ എ പ്ലസിലുള്ളവര്‍ക്ക് ഏഴ് കോടിയും എ ഗ്രേഡിലുള്ളവര്‍ക്ക് 5 കോടിയും ബി ഗ്രേഡിലുള്ളവര്‍ക്ക് 3 കോടിയും സി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് ഒരു കോടിയുമായിരുന്നു പ്രതിഫലം. 'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി പുതിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ് സി ഗ്രേഡിലാണ്. ബിയില്‍ രോഹിതിനും വിരാടിനുമൊപ്പം വാഷിങ്ടന്‍ സുന്ദര്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണുള്ളത്. ഗ്രേഡ് സിയില്‍ അക്ഷര്‍ പട്ടേല്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസണ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, സായ് സുദര്ശന്, രവി ബിഷ്ണോയ്, ഋതുരാജ് ഗെയ്ക്വാദ്. 21 വനിതാ താരങ്ങളുടേയും പുതിയ പട്ടിക ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. എ ഗ്രേഡില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ധാന, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗ്സ് എന്നിവരാണുള്ളത്. മില്ലര്‍... സ്റ്റബ്സ് ഷോ; കാനഡയ്ക്ക് മുന്നില്‍ 214 റണ്‍സ് ലക്ഷ്യം വച്ച് പ്രോട്ടീസ് Virat Kohli, Rohit Sharma: BCCI has announced the Annual Player Contracts for Team India
'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി
ദുബൈ: പാകിസ്ഥാന് ക്രിക്കറ്റ് മുന്നില്‍ വച്ച നിബന്ധകള്‍ തള്ളി ഐസിസി. ടി20 ലോകകപ്പില്‍ ഇന്ത്യയുമായി കളിക്കണമെങ്കില്‍ തങ്ങള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിലപാട് പാകിസ്ഥാന് നേരത്തെ എടുത്തിരുന്നു. എന്നാല്‍ ഐസിസി അതൊന്നും അംഗീകരിക്കാന്‍ തയ്യാറായില്ലെന്നു റിപ്പോര്‍ട്ട്. ഇന്ത്യ- പാകിസ്ഥാന് പരമ്പര പുനരാരംഭിക്കുക, ഇന്ത്യയും ബംഗ്ലാദേശും പാകിസ്ഥാനും ചേര്‍ന്നുള്ള ത്രിരാഷ്ട്ര പരമ്പര നടത്തുക, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിര്‍ബന്ധമായും ബംഗ്ലാദേശില്‍ പര്യടനം നടത്തുക എന്നീ ആവശ്യങ്ങളാണ് പാകിസ്ഥാന് മുന്നോട്ടു വച്ചത്. എന്നാല്‍ ഒന്നും ഐസിസി പരിഗണിച്ചില്ല. പാകിസ്ഥാന് മുന്നോട്ടു വച്ച മൂന്ന് നിബന്ധനകളും ഐസിസിക്കു തീരുമാനം എടുക്കാന്‍ സാധിക്കുന്ന കാര്യങ്ങളല്ല. ഇക്കാര്യങ്ങള്‍ ബിസിസിഐയാണ് പരിഗണിക്കേണ്ടത്. ഇന്ത്യ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യവുമുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പോലും ഇന്ത്യ- പാകിസ്ഥാന് പരമ്പര സാധ്യമാകില്ലെന്നു ഐസിസി കൃത്യമായി തന്നെ പാകിസ്ഥാനെ ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കേണ്ട പണം നല്‍കുക. ഭാവിയിലെ ഒരു ഐസിസി ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന് അവസരം നല്‍കുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങള്‍. ഇത് അംഗീകരിച്ചാല്‍ മത്സരം കളിക്കാമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മില്ലര്‍... സ്റ്റബ്സ് ഷോ; കാനഡയ്ക്ക് മുന്നില്‍ 214 റണ്‍സ് ലക്ഷ്യം വച്ച് പ്രോട്ടീസ് 2024 ലെ വനിതാ ടി20 ലോകകപ്പ് ബംഗ്ലാദേശിലെ രാഷ്ട്രീയ അശാന്തിയെ തുടര്‍ന്നു യുഎഇയിലേക്ക് മാറ്റിയിരുന്നു. ഇതിനു പരിഹാരമായി ഭാവിയില്‍ ബംഗ്ലാദേശിന് ഒരു ടൂര്‍ണമെന്റ് അനുവദിക്കണമെന്ന് പിസിബിയും ആവശ്യപ്പെട്ടിരുന്നു. അടുത്ത സൈക്കിളില്‍ ബംഗ്ലാദേശിന് അണ്ടര്‍ 19 ലോകകപ്പ് നല്കാന് ഐസിസി തീരുമാനിച്ചിട്ടുണ്ട്. ഫലത്തില്‍ ഈയൊരു കാര്യം മാത്രമാണ് പാകിസ്ഥാന് പറഞ്ഞതില്‍ ഐസിസി അംഗീകരിച്ചിരിക്കുന്നത്. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന് ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു തീരുമാനിച്ചത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതിനിടെ മത്സരം നടത്താനുള്ള നീക്കം അണിയറയില്‍ സജീവമാണ്. മത്സരം നടക്കണമെന്നു ബംഗ്ലാദേശ്, ശ്രീലങ്ക, എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡുകള്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് പാക് പ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്വെ India Vs Pakistan: India is set to face Pakistan in the T20 World Cup 2026 on February 15 but the match is uncertain due to Pakistan government announcing a boycott
മില്ലര്‍... സ്റ്റബ്സ് ഷോ; കാനഡയ്ക്ക് മുന്നില്‍ 214 റണ്‍സ് ലക്ഷ്യം വച്ച് പ്രോട്ടീസ്
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ കാനഡയ്ക്കു മുന്നില്‍ 214 റണ്‍സിന്റെ വിജയ ലക്ഷ്യമൊരുക്കി ദക്ഷിണാഫ്രിക്ക. ടോസ് നേടി കാനഡ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ധ സെഞ്ച്വറിയും ക്വിന്റന്‍ ഡി കോക്ക്, റിയാന്‍ റിക്കല്‍ടന്‍ എന്നിവരുടെ ചെറുത്തു നില്‍പ്പും മധ്യനിരയില്‍ ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവര്‍ അവസാന ഘട്ടത്തില്‍ നടത്തിയ കൂറ്റനടികളുമാണ് പ്രോട്ടീസിനെ തുണച്ചത്. തുടക്കത്തിൽ മെല്ലെ പോയ ദക്ഷിണാഫ്രിക്കയുടെ സ്കോർ ഈ നിലയിലേക്ക് പരിവർത്തിപ്പിച്ചത് മില്ലർ- സ്റ്റബ്സ് സഖ്യമാണ്. ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് ക്രീസിലെത്തിയവരില്‍ തിളങ്ങാതിരുന്നത്. മാര്‍ക്രം 32 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം 59 റണ്‍സെടുത്തു. ക്വിന്റന്‍ ഡി കോക്ക് 22 പന്തില്‍ 25 റണ്‍സുമായി മടങ്ങി. റിയാന്‍ റിക്കല്‍ടന്‍ 21 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 33 റണ്‍സെടുത്തു പുറത്തായി. ഡെവാള്‍ഡ് ബ്രവിസ് 6 റണ്‍സില്‍ ഔട്ടായി. വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്വെ പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മില്ലര്‍- സ്റ്റബ്സ് സഖ്യം ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 200 കടത്തി. അവസാന ഓവറില്‍ മൂന്ന് സിക്സടക്കം 21 റണ്‍സ് സഖ്യം വാരിയെടുത്താണ് ടീം സ്കോര്‍ 213ല്‍ എത്തിച്ചത്. മില്ലര്‍ 23 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സ്റ്റബ്സ് 19 പന്തില്‍ 2 സിക്സും ഫോറും തൂക്കി 34 റണ്‍സും കണ്ടെത്തി. താരവും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിന്നു. കാനഡയ്ക്കായി ആന്‍ഷ് പട്ടേല്‍ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ദില്‍പ്രീത് ബജ്വ ഒരു വിക്കറ്റ് സ്വന്തമാക്കി. ബംഗ്ലാദേശ് പറഞ്ഞു, ഇന്ത്യ- പാക് പോരാട്ടം വേണം! ഇനി പ്രധാനമന്ത്രി 'യെസ്' പറയണം south africa vs canada, T20 World Cup: The onus is now on Tristan Stubbs and David Miller to give the Proteas momentum in the death overs
ഗോവയെ തകർത്ത് കൂറ്റൻ ജയവുമായി കേരളം; സികെ നായിഡു ട്രോഫിയിൽ അപരാജിത മുന്നേറ്റം
തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ വീഴ്ത്തിയത്. 364 റൺസ് വിജയ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി നായരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ കേരളം ജമ്മു കശ്മീരിനെയും മേഘാലയയെയും തോൽപ്പിച്ചിരുന്നു. സ്കോർ: കേരളം: ഒന്നാം ഇന്നിങ്സ് - 255, രണ്ടാം ഇന്നിങ്സ് - 279 ഗോവ: ഒന്നാം ഇന്നിങ്സ് - 171, രണ്ടാം ഇന്നിങ്സ് - 120. കെഎല്‍ രാഹുലിന് സെഞ്ച്വറി; മുംബൈ വീണു, കര്‍ണാടക രഞ്ജി സെമിയില്‍ മൂന്ന് വിക്കറ്റിന് 63 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. 25 റൺസെടുത്ത ശന്തനു നെവാഗിയെ എ ജിഷ്ണു എൽബിഡബ്ല്യുവിൽ കുടുക്കിയതോടെ ഗോവയുടെ തകർച്ചയ്ക്ക് തുടക്കമായി. പിന്നീട് വന്ന ബാറ്റർമാർക്കൊന്നും കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളം ആദ്യ സെഷനിൽ തന്നെ വിജയം സ്വന്തമാക്കി. കൈലാസ് ബി നായർ അഞ്ചും ജെഎസ് അനുരാജ് രണ്ടും പവൻരാജ്, ഷോൺ റോജർ, എ ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അടുത്ത മത്സരത്തിൽ ഝാർഖണ്ഡാണ് കേരളത്തിന്റെ എതിരാളി. 13 നാണ് മത്സരം. വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്വെ Kerala Cricket team registered a huge win against Goa in the CK Nayudu Trophy
കെഎല്‍ രാഹുലിന് സെഞ്ച്വറി; മുംബൈ വീണു, കര്‍ണാടക രഞ്ജി സെമിയില്‍
മുംബൈ: മുന്‍ ചാംപ്യന്മാരായ മുംബൈയെ വീഴ്ത്തി കര്‍ണാടക രഞ്ജി ട്രോഫി പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ 4 വിക്കറ്റ് ജയത്തോടെയാണ് കര്‍ണാടക അവസാന നാലില്‍ സ്ഥാനമുറപ്പിച്ചത്. മുംബൈ മുന്നില്‍ വച്ച 325 റണ്‍സ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക സ്വന്തമാക്കി. മുംബൈ ഒന്നാം ഇന്നിങ്സ് 120 റണ്‍സ്, രണ്ടാം ഇന്നിങ്സ് 377 റണ്‍സ്. കര്‍ണായക ഒന്നാം ഇന്നിങ്സ് 173 റണ്‍സ്. രണ്ടാം ഇന്നിങ്സ് 6 വിക്കറ്റിന് 325 റണ്‍സ്. ഇന്ത്യന്‍ താരം കെഎല്‍ രാഹുലിന്റെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്സില്‍ കര്‍ണാടകയ്ക്കു കരുത്തായത്. താരം 182 പന്തില്‍ 14 ഫോറും ഒരു സിക്സും സഹിതം 130 റണ്‍സെടുത്തു. രവിചന്ദ്രന്‍ സ്മരന്‍ 83 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍ 39 റണ്‍സ് സ്വന്തമാക്കി. എട്ടാമനായി ക്രീസിലെത്തിയ വിദ്യാധര്‍ പാട്ടീലും തിളങ്ങി. താരം പുറത്താകാതെ 31 റണ്‍സെടുത്തു. നേരത്തെ ഒന്നാം ഇന്നിങ്സില്‍ മുംബൈ ബാറ്റിങ് തകര്‍ച്ച നേരിട്ടത് കളിയില്‍ നിര്‍ണായകമായി. വെറും 120 റണ്‍സില്‍ മുംബൈ ഓള് ഔട്ടായി. വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്വെ കര്‍ണാടകയുടെ ഒന്നാം ഇന്നിങ്സും 200 കടക്കാന്‍ മുംബൈ അനുവദിച്ചില്ല. എന്നാല്‍ അവര്‍ ലീഡ് സ്വന്തമാക്കി. കര്‍ണാടകയുടെ ഒന്നാം ഇന്നിങ്സ് 173ല്‍ അവസാനിപ്പിക്കാന്‍ മുംബൈക്ക് സാധിച്ചെങ്കിലും അവര്‍ 53 റണ്‍സ് ലീഡ് വഴങ്ങി. രണ്ടാം ഇന്നിങ്സില്‍ മുംബൈ കരുതലോടെ കളിച്ചു. അവര്‍ 377 റണ്‍സടിച്ചാണ് കര്‍ണാടകയ്ക്കു മുന്നില്‍ 325 റണ്‍സ് ലക്ഷ്യം വച്ചത്. രണ്ടാം ഇന്നിങ്സില്‍ മുംബൈക്കായി അകാശ് ആനന്ദ് (70) അര്‍ധ സെഞ്ച്വറി നേടി. യശസ്വി ജയ്സ്വാള്‍ (36), അഖില്‍ ഹെര്‍വാദ്കര്‍ (33), മുഷീര്‍ ഖാന് (49), തനുഷ് കൊടിയാന്‍ (48), തുഷാര്‍ ദേശ്പാണ്ഡെ (47) എന്നിവരും രണ്ടാം ഇന്നിങ്സില്‍ മുംബൈ നിരയില്‍ തിളങ്ങി. KL Rahul: Karnataka secured a semifinal berth in the Ranji Trophy by successfully chasing down a target of 325 against Mumbai
വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്വെ
കൊളംബോ: ടി20 ലോകകപ്പില്‍ അനായാസ വിജയത്തോടെ തുടക്കമിട്ട് സിംബാബ്വെ. ആദ്യ പോരാട്ടത്തില്‍ അവര്‍ ഒമാനെ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തി. ഒമാന്‍ ഉയര്‍ത്തിയ 104 റണ്‍സ് വിജയ ലക്ഷ്യം സിംബാബ്വെ വെറും 13.3 ഓവറില്‍ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്താണ് സിംബാബ്വെ ജയിച്ചു കയറിയത്. ടോസ് നേടി സിംബാബ്വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ഒമാന്‍ 19.5 ഓവറില്‍ 103 റണ്‍സിനു ഓള് ഔട്ടായി. 36 പന്തില്‍ 7 ഫോറുകള്‍ സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍. വെറ്ററന്‍ താരം ബ്രണ്ടന്‍ ടെയ്ലര് 30 പന്തില്‍ 31 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 5 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശ് പറഞ്ഞു, ഇന്ത്യ- പാക് പോരാട്ടം വേണം! ഇനി പ്രധാനമന്ത്രി 'യെസ്' പറയണം നേരത്തെ ആദ്യം ബാറ്റിങിനിറങ്ങിയ ഒമാന്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ഒരു ഘട്ടത്തില്‍ അവര്‍ 100 എത്തില്ലെന്നു തോന്നിച്ചു. 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 5 മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. പിന്നീട് മധ്യനിരയും വാലറ്റവും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്. 21 പന്തില്‍ 28 റണ്‍സെടുത്ത വിനായക് ശുക്ലയാണ് ഒമാന്റെ ടോപ് സ്കോറര്‍. സുഫിയാന് മെഹ്മൂദ് 25 റണ്‍സെടുത്തു. വാലറ്റത്ത് നദീം ഖാന് 20 റണ്‍സും സ്വന്തമാക്കി. ഒമാന്‍ ഇന്നിങ്സില്‍ സിക്സടിച്ച ഏക ബാറ്ററും നദീമാണ്. ഈ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ റിച്ചാര്‍ഡ് നഗരവ, ബ്ലസിങ് മുസര്‍ബാനി, ബ്രാഡ് ഇവാന്‍സ് എന്നിവരുടെ ബൗളിങാണ് ഒമാനെ തകര്‍ത്തത്. നഗരവ നാലോവറില്‍ 17 റണ്‍സും മുസര്‍ബാനി 16 റണ്‍സും മാത്രമാണ് വിട്ടുകൊടുത്തത്. ഇവാന് 3.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി. ഒരു വിക്കറ്റ് ക്യാപ്റ്റന്‍ സികന്ദര്‍ റാസയ്ക്കാണ്. താരവും 4 ഓവറില്‍ 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇറ്റലിക്ക് തോൽവിയോടെ തുടക്കം; സ്കോട്ലൻഡിന് 73 റൺസ് വിജയം oman vs zimbabwe: Zimbabwe have hammered Oman to announce their T20 World Cup comeback in style
ബംഗ്ലാദേശ് പറഞ്ഞു, ഇന്ത്യ- പാക് പോരാട്ടം വേണം! ഇനി പ്രധാനമന്ത്രി 'യെസ്'പറയണം
കറാച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടു അഭ്യര്‍ഥിക്കുമെന്നു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയുമായി സംസാരിക്കും. ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്ഥാന് കളിക്കണമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിസിബിയോടു അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് നഖ്വി പ്രധാനമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന നിലപാടെടുത്തത്. പാകിസ്ഥാന് ഇന്ത്യക്കെതിരെ കളിക്കണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചിരുന്നു. സമാന നിലപാടുമായി എമിറേറ്റ്സ് ക്രിക്കറ്റും പാക് ബോര്‍ഡിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്നു പാക് ബോര്‍ഡിനോടു ആവശ്യപ്പെട്ടത്. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍. സമീപ ദിവസങ്ങളില്‍ വിഷയത്തിലുണ്ടായ സംഭവ വികാസങ്ങള്‍ നഖ്വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും. ശ്രീലങ്ക, എമിറേറ്റ്സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകളുമായും ഐസിസിയുമായും പ്രതിസന്ധി സംബന്ധിച്ചു നടത്തിയ ആശയ വിനിമയങ്ങളെക്കുറിച്ച് നഖ്വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും പാക് ബോര്‍ഡിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നഖ്വിയുമായി ഐസിസി വൈസ് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ ഇമ്രാന് ഖവാജ പാകിസ്ഥാനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാമും സന്നിഹിതനായിരുന്നു. ഈ ചര്‍ച്ചയിലാണ് ബഹിഷ്കരണം പിന്‍വലിക്കാന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന തീരുമാനം വന്നത്. ഇറ്റലിക്ക് തോൽവിയോടെ തുടക്കം; സ്കോട്ലൻഡിന് 73 റൺസ് വിജയം തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പാക് നടപടിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് നന്ദി അറിയിച്ചിരുന്നു. എന്നാല്‍ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു അവരും പാകിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നു. ശ്രീലങ്ക, എമിറേറ്റ്സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകളുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യയുമായി മത്സരിക്കാന്‍ പാക് ടീമിനു സര്‍ക്കാര്‍ അനുമതി നല്‍കണമെന്നു നഖ്വി പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. അതേസമയം തീരുമാനം പാക് സര്‍ക്കാരിന്റേതാണ്. ഇത്രയൊക്കെ കാര്യങ്ങള്‍ സംഭവിച്ചിട്ടും കളിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പാക് ബോര്‍ഡ് അതുതന്നെ അനുസരിക്കും. അതിനിടെ തങ്ങളുന്നയിക്കുന്ന മൂന്ന് കാര്യങ്ങള്‍ ഐസിസി അംഗീകരിച്ചാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഒരുക്കമാണെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു മുന്നില്‍ നിബന്ധന വച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കേണ്ട പണം നല്‍കുക. ഭാവിയിലെ ഒരു ഐസിസി ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന് അവസരം നല്‍കുക എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് പാകിസ്ഥാന് മുന്നോട്ടു വച്ചതാണ് എന്നാല്‍ റിപ്പോര്‍ട്ട്. ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പരിശീലനം റദ്ദാക്കി, താരങ്ങളുടെ പരിക്ക് ഭേദമായില്ല? India vs Pakistan: PCB chief Mohsin Naqvi is set to request his Prime Minister Shehbaz Sharif to withdraw the boycott of their T20 World Cup match against India
ഇറ്റലിക്ക് തോൽവിയോടെ തുടക്കം; സ്കോട്ലൻഡിന് 73 റൺസ് വിജയം
കൊൽക്കത്ത: ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടിയ ഇറ്റലിക്ക് തോൽവിയോടെ തുടക്കം. സ്കോട്ലൻഡിനോട് 73 റൺസിനാണ് ഇറ്റലി തോറ്റത്. ടോസ് നേടിയ ഇറ്റലി സ്കോട്ലൻഡിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. ഇറ്റലിയ്ക്ക് 16.4 ഓവറിൽ 134 റൺസ് നേടാനേ സാധിച്ചുള്ളൂ. ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പരിശീലനം റദ്ദാക്കി, താരങ്ങളുടെ പരിക്ക് ഭേദമായില്ല? ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ഓപ്പണർ ജോർജ് മുൻസിയും (54 പന്തിൽ 84) മൈക്കൽ ജോൺസും (30 പന്തിൽ 37) ചേർന്ന് മികച്ച തുടക്കമാണ് സ്കോട്ലൻഡിന് നൽകിയത്. ബ്രാൻഡൻ മക്മുല്ലറും 41റൺസും മൈക്കൽ ലീസ്കും വെറും 5 പന്തിൽ 22 റൺസും നേടിയതോടെ സ്കോട്ലൻഡിന്റെ സ്കോർ 207 ആയി. 'ലോകകപ്പ് നടക്കുന്നുണ്ടെന്ന് കേട്ടു!, ഞങ്ങള്‍ക്ക് ശക്തമായ ഒരു ടീമുണ്ട്'; ഇന്ത്യയോട് തോറ്റ ശേഷം ടീം യുഎസ്എയ്ക്ക് ട്രംപിന്റെ ആശംസ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇറ്റലിയ്ക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർ നേടുന്നത് മുമ്പ് ജസ്റ്റിൻ മോസ്കാ പുറത്തായി. 40/3 എന്ന ഘട്ടത്തിൽ നിന്ന് ബെഞ്ചമിൻ മനെന്റിയും ഹാരി മനെന്റിയും ചേർന്നാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സ്കോട്ലൻഡിനായി മൈക്കൽ അലക്സാണ്ടർ ലീസ്ക് 4 വിക്കറ്റ് നേടി. Italy’s historic World Cup debut ends in defeat as Scotland secure 73-run win at Eden Gardens.
ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പരിശീലനം റദ്ദാക്കി, താരങ്ങളുടെ പരിക്ക് ഭേദമായില്ല?
ന്യൂഡല്‍ഹി: ടി20 ലോകകപ്പിൽ നമീബിയയെ നേരിടുന്നതിന് മുൻപുള്ള പരിശീലനത്തിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കേണ്ട പരിശീലനമാണ് ഇന്ത്യൻ ടീം ഒഴിവാക്കിയത്. പരിശീലന സെക്ഷൻ ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ടി20 ലോകകപ്പ്: ഇതുവരെ ആർക്കും തകർക്കാൻ കഴിയാത്ത 7 റെക്കോർഡുകൾ ഇവയാണ് ഫെബ്രുവരി 10ന് നമീബിയ–നെതര്‍ലന്‍ഡ്സ് മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും സ്റ്റേഡിയം പരിശീലനത്തിനായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടീം പരിശീലനം ഒഴിവാക്കിയത് എന്നാണ് സൂചന. നമീബിയ രാവിലെ സെഷനിലും നെതര്‍ലന്‍ഡ്സ് വൈകുന്നേരം സെഷനിലുമാണ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നത്. ''ഡേ ഓഫ്. പരിശീലനമോ വാര്‍ത്താസമ്മേളനമോ ഇല്ല,” എന്ന് മാത്രമാണ് കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തിറക്കിയ വാർത്താക്കുറുപ്പിൽ പറയുന്നത്. ശ്രീശാന്തിന്റെ ക്യാച്ചിൽ കന്നിക്കിരീടം, ചരിത്രത്തിലേക്കു പാഞ്ഞ യുവരാജിന്റെ ആറ് സിക്സുകൾ, ഗെയ്ലിന്റെ വിളയാട്ടം; ടി20 ലോകകപ്പ് ചരിത്രം ഒറ്റ നോട്ടത്തിൽ അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. താരങ്ങളുടെ പരിക്ക് സംബന്ധിച്ചുള്ള വിശകലനത്തിന് അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീം പരിശീലനം ഒഴിവാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. നമീബിയയ്ക്കെതിരെ ഈ മാസം 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം. India skip training session in Delhi ahead of Namibia clash in T20 World Cup.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് കളിക്കാനെത്തിയ യുഎസ്എ ടീമിന് ആശംസയറിയിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം സോഷ്യല്‍ മീഡിയില്‍ ചിരിപടര്‍ത്തുന്നു. ഞായറാഴ്ചയാണ് യുഎസ് ടീമിന് ആശംസയറിയിച്ച് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിന് ഒരു ദിവസം മുന്‍പ് ആദ്യ മത്സരം കളിച്ച യുഎസ് ടീം, ഇന്ത്യയോട് തോല്‍വിയേറ്റ് വാങ്ങുകയും ചെയ്തിരുന്നു. മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നിൽ ഉപാധിയുമായി പാകിസ്ഥാന് ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപിനെ സോഷ്യല്‍ മീഡിയ ട്രോളുന്നത്. ആശംസകൊള്ളാം, പക്ഷേ ഇത്തിരി വൈകിപ്പോയെന്നാണ് വിമര്‍ശകരുടെ പ്രതികരണം. ട്രംപിന്റെ പോസ്റ്റിലെ വാചകളും ട്രോളന്മാരെ ആവേശത്തിലാക്കുന്നുണ്ട്. 'ഇന്ത്യയില്‍ ക്രിക്കറ്റ് ലോകകപ്പ് നടക്കുകയാണെന്ന് ഞാന്‍ കേട്ടു! ടീം യുഎസ്എയ്ക്ക് ആശംസകള്‍! ഞങ്ങള്‍ക്ക് വളരെ ശക്തമായ ഒരു ടീമുണ്ട്. അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട്'. എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ആശംസ വൈകിയത് ചൂണ്ടിക്കാട്ടി പലരും ട്രംപിന്റെ പോസ്റ്റിനു താഴെ രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു ഇന്ത്യ - യുഎസ് മത്സരം. ആദ്യ മത്സരത്തിനിറങ്ങിയ യുഎസ്, ഇന്ത്യയോട് 29 റണ്‍സിന് പരാജയപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. President Donald Trump shares note of support for USA cricket team during T20 World Cup.
മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നിൽ ഉപാധിയുമായി പാകിസ്ഥാന്
ലാഹോർ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുൻപിൽ ഉപാധികൾ വെച്ച് പാകിസ്ഥാന്. മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ മത്സരം കളിക്കാൻ തയ്യാറാണെന്ന് ഐസിസിയുടെ പ്രത്യേക സംഘത്തെ അറിയിച്ചു. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ച മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പാകിസ്ഥാൻ സർക്കാർ നേരത്തെ വ്യക്തമാക്കായിരുന്നു. ഐസിസി പ്രതിനിധികളായി ഇമ്രാന് ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ക്ക് മുന്നിലാണ് പാകിസ്ഥാൻ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ടി20 ലോകകപ്പ്: ഞങ്ങൾ കളിക്കും, എതിർപ്പുമില്ല പിന്തുണയുമില്ല; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ തള്ളി പാകിസ്ഥാൻ ബംഗ്ലാദേശിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന പണം നൽകുക. ഭാവിയിലെ ഒരു ഐസിസി ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് അവസരം നൽകുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങൾ. ഇത് അംഗീകരിച്ചാൽ മത്സരം കളിക്കാമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ പ്രശ്നമില്ല, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐസിസി; ഒറ്റപ്പെട്ട് ബംഗ്ലാദേശ്, പിന്തുണച്ചത് പാകിസ്ഥാൻ മാത്രം അതേ സമയം, വിഷയത്തിൽ ഔദ്യോഗികമായ പ്രതികരിക്കാൻ ഐസിസി തയ്യാറായിട്ടില്ല. ചർച്ചകൾക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധിയും പാകിസ്ഥാനിലുണ്ടെന്നാണ് സൂചന. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്കോട്ലന്ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന് സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്. Pakistan Sets Conditions to Play India in T20 World Cup, Puts Three Demands Before ICC
ടി20 ലോകകപ്പ്: കാമിന്ദു കത്തിക്കയറി, അയർലൻഡിനെ 20 റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക
കൊളംബോ: ടി20 ലോകകപ്പില്‍ അയർലൻഡിനെ പരാജയപ്പെടുത്തി ശ്രീലങ്ക. 20 റൺസിനാണ് ശ്രീലങ്കയുടെ വിജയം. ടോസ് നേടിയ അയർലൻഡ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 163 റൺസ് നേടിയപ്പോൾ അയർലൻഡിന്റെ ഇന്നിങ്സ് 143 റൺസിന് അവസാനിക്കുക ആയിരുന്നു. ടി20 ലോകകപ്പ്: ഇതുവരെ ആർക്കും തകർക്കാൻ കഴിയാത്ത 7 റെക്കോർഡുകൾ ഇവയാണ് കുശാൽ മെൻഡിസിന്റെയും കാമിന്ദു മെൻഡിലിന്റെയും മികച്ച പ്രകടനമാണ് ശ്രീലങ്കയെ മികച്ച സ്കോറിലെത്താൻ സഹായിച്ചത്. കുശാൽ മെൻഡിസ് 43 പന്തുകളിൽ നിന്ന് 56 റൺസും കാമിന്ദു 19 പന്തിൽ നിന്ന് 44 റൺസും നേടി. അയർലൻഡിനായി ജോർജ്ജ് ഡോക്രെൽ 4 ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബാരി ജോൺ രണ്ടും വിക്കറ്റും ഗാരെത് ജെയിംസ് ഒരു വിക്കറ്റും വീഴ്ത്തി. ശ്രീശാന്തിന്റെ ക്യാച്ചിൽ കന്നിക്കിരീടം, ചരിത്രത്തിലേക്കു പാഞ്ഞ യുവരാജിന്റെ ആറ് സിക്സുകൾ, ഗെയ്ലിന്റെ വിളയാട്ടം; ടി20 ലോകകപ്പ് ചരിത്രം ഒറ്റ നോട്ടത്തിൽ മറുപടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽ 105/3 എന്ന നിലയിലായിരുന്നു അയർലൻഡിന്റെ സ്കോർ. അയർലൻഡിനായി ഹാരി ടെക്റ്റർ 40 റൺസും റോസ് അഡർ 34 റൺസും നേടി ടീമിനെ വിജയ വഴിയിൽ എത്തിച്ചിരുന്നു. എന്നാൽ ശ്രീലങ്കയുടെ ശക്തമായ ബൗളിങ്ങിന് മുന്നിൽ എതിരാളിലേക്ക് പിടിച്ചു നിൽക്കാൻ ആയില്ല. ഒടുവിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസിന് അയർലൻഡ് ഇന്നിങ്സ് അവസാനിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി മഹേഷ് തീക്ഷണ, വാനിന്ദു ഹസരംഗ എന്നിവർ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. Sri Lanka Beat Ireland by 20 Runs in T20 World Cup Clash
സികെ നായിഡു ട്രോഫി: കേരളത്തിന് വിജയപ്രതീക്ഷ; ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം
തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സികെ നായിഡു ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്കെതിരെ കേരളം പിടിമുറുക്കുന്നു. കേരളം ഉയര്‍ത്തിയ 364 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക്, രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 279 റണ്‍സിന് അവസാനിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ വരുണ്‍ നായനാരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേരളത്തിന് മികച്ച ലീഡ് സമ്മാനിച്ചത്. അവസാന ഓവർ വരെ ആവേശം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി നേപ്പാൾ രണ്ട് വിക്കറ്റിന് 37 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് വരുണ്‍ നായനാരും കൈലാസ് ബി. നായരും ചേര്‍ന്ന് മികച്ച അടിത്തറ നല്കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 27 റണ്‍സെടുത്ത കൈലാസിനെ അനൂജ് യാദവാണ് പുറത്താക്കിയത്. എന്നാല്‍ ചിഗുരുപതി വെങ്കട എറിഞ്ഞ അടുത്ത ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ അഹ്മദ് ഇമ്രാനും ഷോണ്‍ റോജറും പുറത്തായത് കേരളത്തെ ഒരു ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലാക്കി. ഇരുവര്‍ക്കും റണ്ണൊന്നും നേടാനായില്ല. ഇംഗ്ലണ്ടിനെ ഒതുക്കി നേപ്പാള്‍; ജയിക്കാന്‍ 185 റണ്‍സ് തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ അഭിജിത് പ്രവീണും വരുണ്‍ നായനാരും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 109 റണ്‍സെടുത്ത വരുണിനെ യഷ് കസവങ്കര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. തൊട്ടുപിന്നാലെ 75 റണ്‍സെടുത്ത അഭിജിത് പ്രവീണിനെ കസവങ്കര്‍ തന്നെ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന ഓവറുകളില്‍ ജിഷ്ണുവിന്റെ കൂറ്റനടികളാണ് കേരളത്തിന്റെ സ്കോര്‍ 279-ല്‍ എത്തിച്ചത്. 39 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സുമടക്കം ജിഷ്ണു 40 റണ്‍സെടുത്തു. അഞ്ച് വിക്കറ്റെടുത്ത അനൂജ് യാദവാണ് ഗോവ ബൗളിങ് നിരയില്‍ തിളങ്ങിയത്. യഷ് കസവങ്കര്‍ മൂന്നും ചിഗുരുപതി വെങ്കട രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. മൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ ശാര്‍ദ്ദൂല്‍ സന്തോഷ് സേത്തിനെ പവന് രാജ് പുറത്താക്കി. 15 റണ്‍സെടുത്ത വിരാജ് നായിക്കിനെ ജെ.എസ്. അനുരാജും, 22 റണ്‍സെടുത്ത യഷ് കസവങ്കറെ കൈലാസ് ബി. നായരും മടക്കി അയച്ചു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഗോവ 3 വിക്കറ്റിന് 63 റണ്‍സ് എന്ന നിലയിലാണ്. 21 റണ്‍സോടെ ശന്തനു നെവാഗിയും റണ്ണൊന്നുമെടുക്കാതെ സമര്‍ഥുമാണ് ക്രീസില്‍. CK Nayudu Trophy: Kerala Hopeful of Victory
അവസാന ഓവർ വരെ ആവേശം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി നേപ്പാൾ
മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി നേപ്പാൾ. അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തിൽ 4 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 29 പന്തിൽ 44 റൺസ് നേടിയ ദീപേദ്ര സിങ്ങാണ് നേപ്പാളിന്റെ ടോപ് സ്കോറർ. ഇംഗ്ലണ്ട് ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന്റെ തുടക്കം കരുതലോടെ ആയിരുന്നു. 15 ആം ഓവറിൽ 124 ന് 3 എന്ന നിലയിൽ ആയിരുന്ന നേപ്പാൾ. ശേഷിക്കുന്ന അഞ്ച് ഓവറിൽ അനായാസമാണ് ലക്ഷ്യത്തിലേക്ക് അടുത്തത്. അവാസാന ഓവറുകളിൽ ലോകേഷിന്റെ വെടിക്കെട്ട് പ്രകടനം നേപ്പാളിന് വിജയ പ്രതീക്ഷ നൽകി. എന്നാൽ ജയത്തിന് 4 റൺസ് അകലെ നേപ്പാൾ പരാജയം സമ്മതിച്ചു. നിശ്ചിത 20 ഓവറിൽ 180 റൺസാണ് നേപ്പാൾ നേടിയത്. നേരത്തെ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 184ല്‍ റൺസെടുത്തത്. ജേക്കബ് ബേതേല്‍, ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് പൊരുതാവുന്ന സ്കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്.ബേതേല്‍ 35 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 55 റണ്‍സെടുത്തു. ബ്രൂക്ക് 32 പന്തില്‍ 3 സിക്സും 4 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. വില്‍ ജാക്സ് 18 പന്തില്‍ 4 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സ് വാരി. ഓപ്പണര്‍ ജോസ് ബട്ലറാണ് തിളങ്ങിയ മറ്റൊരാള്‍. താരം 17 പന്തില്‍ 26 റണ്‍സെടുത്തു മടങ്ങി.നേപ്പാളിനായി ദീപേന്ദ്ര സിങ്, നന്ദന് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷെര്‍ മല്ല, സന്ദീപ് ലാമിചനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. T20 world cup england vs nepal result
ഇന്ത്യ- പാക് പോരാട്ടം നടക്കും? ചര്‍ച്ച ചെയ്യാന്‍ ഐസിസി പ്രതിനിധികള്‍ പാകിസ്ഥാനില്‍
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന് പോരാട്ടത്തിനു വഴി തെളിയുന്നതായി റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിക്കാന്‍ ഐസിസി തീരുമാനിച്ചതായാണ് വിവരം. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം തീരുമാനിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് പ്രശ്നം രമ്യതയിലെത്തിച്ച് മത്സരം നടത്താനുള്ള ശ്രമങ്ങള്‍ ഐസിസി തുടങ്ങിയിരിക്കുന്നത്. സീഫെര്‍ടിന്റെ 65 റണ്‍സ്; അഫ്ഗാൻ സ്പിൻ പരീക്ഷ പാസായി കിവികൾ ഐസിസി പ്രതിനിധികളായി ഇമ്രാന് ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ലാഹോറിലെത്തിയെന്നാണ് വിവരം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്കോട്ലന്ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന് സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്. വാംഖഡെയിലെ, 'മാന്ത്രികനായ സൂര്യ'! India vs Pakistan: ICC and the PCB are closing in on a decision regarding the February 15 T20 World Cup fixture between arch rivals India and Pakistan
കേരളം വീണ്ടും ഫൈനലിൽ വീണു; എട്ടാം സന്തോഷ് ട്രോഫി കിരീടമെന്ന സ്വപ്നം ബാക്കി; സർവീസസ് ചാംപ്യൻമാർ
ധാക്കുവാഖാന: സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടമെന്ന കേരളത്തിന്റെ മോഹം തല്ലിക്കെടുത്തി സർവീസസ്. ഫൈനലിൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ കേരളം ഒറ്റ ഗോൾ വഴങ്ങി തോൽവി സമ്മതിച്ചു. തുടരെ രണ്ടാം വർഷമാണ് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ഫൈനലിൽ തോൽവി വഴങ്ങുന്നത്. കഴിഞ്ഞ തവമ ബംഗാളിനോടാണ് കേരളം തോറ്റത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് സർവീസസ് വിജയ ഗോൾ വലയിലിട്ടത്. 109ാം മിനിറ്റിലാണ് സർവീസസ് വിജയ ഗോൾ വലയിലാക്കി തങ്ങളുടെ എട്ടാം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്. 'കെസിഎ വിജിലൻസ് അന്വേഷണ പരിധിയിൽ വരും'; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു കളിയുടെ ആദ്യ 15 മിനിറ്റിൽ തന്നെ ഇരു പക്ഷവും കടുത്ത ആക്രമണം നടത്തി. സർവീസസായിരുന്നു കൂടുതൽ ആക്രമിച്ചത്. ആദ്യ പകുതിയിൽ കേരളവും സർവീസസും തുടരെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ സർവീസസ് ആക്രമിച്ചു കളിച്ചു. മത്സരം ഇഞ്ച്വറി ടൈമിലേക്ക് നീണ്ടപ്പോഴും ഇരു പക്ഷത്തും ഗോൾ അകന്നു തന്നെ നിന്നു. പിന്നീടാണ് സർവീസസ് കളിയിൽ മുൻതൂക്കം നേടിയത്. എക്സ്ട്രാ ടൈമിന്റെ 109ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവീസസിനായി വിജയ ഗോൾ നേടിയത്. അവർ 1-0ത്തിനു ജയവും കിരീടവും പിടിച്ചെടുത്തു. സീഫെര്‍ടിന്റെ 65 റണ്‍സ്; അഫ്ഗാൻ സ്പിൻ പരീക്ഷ പാസായി കിവികൾ kerala vs services: Services has shattered Kerala's ambition of winning its eighth Santosh Trophy title
'കെസിഎ വിജിലൻസ് അന്വേഷണ പരിധിയിൽ വരും'; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ആക്ടിന് പരിധിയിൽ വരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെസിഎ എറണാകുളം ജില്ലാ സെക്രട്ടറി കാർത്തിക് വർമ്മ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ജെബി പർദ്ദിവാല, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ കെസിഎ ഉന്നയിച്ച നിയമപരമായ വാദങ്ങൾ പ്രഥമദൃഷ്ട്യാ ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. സീഫെര്‍ടിന്റെ 65 റണ്‍സ്; അഫ്ഗാൻ സ്പിൻ പരീക്ഷ പാസായി കിവികൾ ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള വിധി. എന്നാൽ, അസോസിയേഷന്റെ സ്വയംഭരണാധികാരത്തെയും നിയമപരമായ നിലനിൽപ്പിനെയും ബാധിക്കുന്നതാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി കെസിഎ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കെസിഎയുടെ പ്രവർത്തനങ്ങൾ തികച്ചും സുതാര്യമാണെന്നും നിയമപരമായ ചട്ടക്കൂടിനുള്ളിലാണെന്നും അസോസിയേഷൻ കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ കെസിഎയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ, അഡ്വ. രജിത് കെസി, അഡ്വ. കെഎൻ അഭിലാഷ് എന്നിവർ ഹാജരായി. വാംഖഡെയിലെ, 'മാന്ത്രികനായ സൂര്യ'! kca vigilance investigation supreme court stays high court order
സീഫെര്‍ടിന്റെ 65 റണ്‍സ്; അഫ്ഗാൻ സ്പിൻ പരീക്ഷ പാസായി കിവികൾ
ചെന്നൈ: ടി20 ലോകകപ്പില്‍ വിജയത്തോടെ തുടക്കമിട്ട് ന്യൂസിലന്‍ഡ്. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ അവര്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി. അഫ്ഗാനിസ്ഥാന് മുന്നില്‍ വച്ച 183 റണ്‍സ് വിജയ ലക്ഷ്യം 17.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന ഭേദപ്പെട്ട സ്കോറാണ് സ്വന്തമാക്കിയത്. തുടക്കത്തില്‍ പതറിയ അവരെ ഓപ്പണര്‍ ടീം സീഫെര്‍ടിന്റെ അര്‍ധ സെഞ്ച്വറിയാണ് രക്ഷിച്ചത്. താരം 42 പന്തില്‍ 7 ഫോറും 3 സിക്സും സഹിതം 65 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവികള്‍ക്ക് 14 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ സീഫെര്ടിനൊപ്പം ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക് ചാപ്മാന്, ഡാരില്‍ മിച്ചല്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ എന്നിവരുടെ അവസരോചിത ഇന്നിങ്സുകളും കിവീസ് ജയം എളുപ്പമാക്കി. ഗ്ലെന്‍ ഫിലിപ്സ് 7 ഫോറും ഒരു സിക്സും സഹിതം 25 പന്തില്‍ 42 റണ്‍സെടുത്തു. മാര്‍ക് ചാംപ്യന്‍മാന്‍ 28 റണ്‍സും കണ്ടെത്തി. ഡാരില്‍ മിച്ചല്‍ 14 പന്തില്‍ 25 റണ്‍സും സാന്റ്നര്‍ 8 പന്തില്‍ 17 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു ടീമിനെ ജയത്തിലെത്തിച്ചു. വാംഖഡെയിലെ, 'മാന്ത്രികനായ സൂര്യ'! അഫ്ഗാനായി മുജീബ് യുആര്‍ റഹ്മാന് രണ്ട് വിക്കറ്റെടുത്തു. അസ്മതുല്ല ഒമര്‍സായ്, ക്യാപ്റ്റന്‍ റാഷിദ് ഖാന്, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ 35 പന്തില്‍ 63 റണ്‍സ് വാരിയ ഗുല്ബദിന് നയ്ബിന്റെ ബാറ്റിങാണ് അഫ്ഗാന് കരുത്തായത്. താരം 4 സിക്സും 3 ഫോറും പറത്തി. റഹ്മാനുല്ല ഗുര്‍ബാസ് (27), സെദിഖുല്ല അടല്‍ (29), ഡാര്‍വിഷ് റസൂലി (20), അസ്മതുല്ല ഒമര്‍സായ് (7 പന്തില്‍ 14) എന്നിവരും പൊരുതി. വെറ്ററന്‍ താര മുഹമ്മദ് നബി 7 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്ഗൂസന് 2 വിക്കറ്റെടുത്തു. മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിന് രവീന്ദ്ര എന്നിര്‍ ഓരോ വിക്കറ്റെടുത്തു. നായ്ബ് നയിച്ചു! കിവികള്‍ക്ക് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം T20 World Cup, afghanistan vs new zealand: New Zealand recorded their highest run-chase in the history of the tournament
വാംഖഡെയിലെ, 'മാന്ത്രികനായ സൂര്യ'!
ടി20 ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചു കയറുമ്പോൾ വിഖ്യാതമായ വാംഖഡെയുടെ മൈതാനത്ത് ജ്വലിച്ചു നിന്നത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവായിരുന്നു. ഇന്ത്യയും എതിരാളികളായ യുഎസ്എയും തമ്മിലുള്ള ഏക വ്യത്യാസവും സൂര്യ മാത്രമായിരുന്നു. ഒരുവേള 77 റൺസിനിടെ 6 വിക്കറ്റുകൾ നഷ്ടമായി തകർന്ന ഇന്ത്യയെ അയാൾ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ചുമലിലേറ്റുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം നിന്നത്. 49 പന്തിൽ 10 ഫോറും 4 സിക്സും സഹിതം 84 റൺസാണ് സൂര്യ അടിച്ചു കൂട്ടിയത്. അയാളുടെ വിക്കറ്റ് വീഴ്ത്താൻ അമേരിക്കയ്ക്കു സാധിച്ചതുമില്ല. ബാറ്റിങിന്റെ സമസ്ത വഴികളും തുറന്നിട്ട് മനോഹരമായൊരു ഇന്നിങ്സ് അയാൾ വാംഖഡെയിൽ കെട്ടിപ്പൊക്കി. 6ന് 77 എന്ന നിലയിൽ നിന്നു 8ന് 161 എന്ന റൺസിലേക്ക് ഇന്ത്യൻ സ്കോർ പരിവർത്തിപ്പിക്കുമ്പോൾ ടീമിലെ 8 ബാറ്റർമാർ ചേർന്നു 77 റൺസാണ് സംഭാവന നൽകിയത്. ശേഷിക്കുന്ന 84 റൺസും അയാൾ ഒറ്റയ്ക്ക് അടിച്ചെടുത്തു. പലപ്പോഴും ചില ഷോട്ടുകൾ കളിച്ച് അയാൾ ക്രീസിൽ വീണു. വീണ്ടും എഴുന്നേറ്റു പൊരുതി. ഇതിഹാസ വെസ്റ്റ് ഇൻഡീസ് താരം രോഹൻ കൻഹായ് കളിച്ച അപൂർവം ചില ഷോട്ടുകളോട് സാമ്യം നിൽക്കുന്ന ഷോട്ടുകൾ സൂര്യ കളിച്ചുവെന്നു കമന്ററി ബോക്സിലിരുന്നു ഗാവസ്കറും രവി ശാസ്ത്രിയും ഹർഷ ഭോഗ്ലെയും സാക്ഷ്യം പറയുന്നതും കേട്ടു. സാധ്യമായ എല്ല വഴികളിലൂടെയും അയാൾ അതിവേഗം റൺസ് കണ്ടെത്തി. ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് തിരഞ്ഞെടുക്കുന്ന പിച്ചാണ് വാംഖഡെയിലേത്. രണ്ടാമത് പന്തെറിയുന്നത് ഈ മൈതാനത്ത് ഏറെ ദുഷ്കരമാണ്. കാര്യങ്ങൾ അമേരിക്കയുടെ വഴിക്കു തന്നെ വന്നു. ടോസ് നേടി അവർ ആദ്യം പന്തെടുക്കാൻ തീരുമാനിച്ചു. ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി ഇന്നിങ്സ് തുറക്കാൻ എത്തിയത് ഇഷാൻ കിഷനും അഭിഷേക് ശർമയും. ഇഷാൻ തുടക്കം തന്നെ ആക്രമിച്ചു കളിച്ചു. എന്നാൽ രണ്ടാം ഓവറിലെ രണ്ടാം പന്തിൽ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി പുറത്തായപ്പോൾ സ്റ്റേഡിയം നിശബ്ദമായി. അലി ഖാന്റെ പന്തിൽ അഭിഷേകിന്റെ ഷോട്ട് സഞ്ജയ് കൃഷ്ണമൂർത്തി കൈയിൽ ഒതുക്കി. ആ ഞെട്ടലിൽ നിന്നു ഇന്ത്യയെ ഇഷാനും പിന്നാലെ വന്ന തിലക് വർയും കൂടി അതിവേഗം തന്നെ ട്രാക്കിലാക്കി. പതിയെ ഇന്ത്യ കളിയിലേക്ക് തിരിച്ചെത്താനായി ശ്രമിക്കുന്നതിനിടെ അടുത്ത പ്രഹരം. സ്കോർ 45ൽ ഇഷാൻ വീണു. ആറാം ഓവറിലെ രണ്ടാം പന്തിൽ ഷാഡ്ലി വാൻ ഷാൽവിക് ഇഷാനെ പുറത്താക്കി. 16 പന്തിൽ 2 സിക്സും ഒരു ഫോറും സഹിതം ഇഷാൻ 20 റൺസുമായി മികവിലേക്ക് ഉയരുന്നതിനിടെ മടങ്ങി. നായ്ബ് നയിച്ചു! കിവികള്‍ക്ക് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം സൂര്യ ക്രീസിലെത്തുന്നു. എന്നാൽ ആ ഓവറിലെ ശേഷിച്ച നാല് പന്തിൽ രണ്ട് ഇന്ത്യൻ താരങ്ങളെ കൂടി മടക്കി ഷാൽവിക് ഇന്ത്യയെ ചുഴിയിൽപ്പെടുത്തുന്നുണ്ട്. സ്കോർ 46ൽ നിൽക്കെ മികച്ച രീതിയിൽ കളിച്ചു വന്ന തിലകിനെ അഞ്ചാം പന്തിലും പിന്നാലെ വന്ന ശിവം ദുബെയെ ആറാം പന്തിലും മടക്കി ഷാൽവിക് ഇന്ത്യയ്ക്ക് ടെൻഷൻ കയറ്റി. ദുബെ ഗോൾഡൻ ഡക്കായി കൂടാരം കയറുമ്പോൽ സ്കോർ ബോർഡിൽ 4 വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നില. 72ൽ റിങ്കു സിങും 77ൽ ഹർദിക് പാണ്ഡ്യയും മടങ്ങി. റിങ്കു 6 റൺസും ഹർദിക് 5 റൺസുമാണ് സംഭാവന ചെയ്തത്. ഇന്ത്യ 6ന് 77 എന്ന നില. പിന്നീടാണ് സൂര്യ കടിഞ്ഞാൺ ഒറ്റയ്ക്ക് കൈയിലേന്തിയത്. അക്ഷർ പട്ടേൽ 11 പന്തിൽ 14 റൺസുമായി 23 മിനിറ്റുകൾ ക്യാപ്റ്റനൊപ്പം നിന്നു മടങ്ങി. അർഷ്ദീപ് സിങ് 6 പന്തുകൾ ചെറുത്ത് 4 റൺസുമായി പുറത്ത്. ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസിൽ എത്തി നിന്നപ്പോൾ ഐതിഹാസികമായൊരു ഇന്നിങ്സ് കളിച്ച് സൂര്യ പുറത്താകാതെ ക്രീസിൽ തുടർന്നു. വിജയം പിടിക്കാമെന്ന യുഎസ്എയുടെ ആത്മവിശ്വാസത്തെ തുടക്കം മുതൽ തകർക്കുന്ന തരത്തിലാണ് അർഷ്ദീപ് സിങും മുഹമ്മദ് സിറാജും പന്തെറിഞ്ഞത്. നിതീഷ് റാണ അവസാന നിമിഷം പരിക്കേറ്റ് പുറത്തായതോടെ പകരക്കാരനായി ടീമിൽ എത്തിയ സിറാജും അർഷ്ദീപും ചേർന്നെറിഞ്ഞ ആദ്യ ആറ് ഓവറുകളിൽ തന്നെ കളിയുടെ ഗതി നിർണയിക്കപ്പെട്ടിരുന്നു. പവർപ്ലേയുടെ ആ നിർണായക 36 പന്തുകളിൽ അമേരിക്കയ്ക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 3 വിക്കറ്റുകളും നഷ്ടം വന്നു. ബാറ്റിങ്ങില്‍ വിറച്ചു, പന്തെറിഞ്ഞ് പിടിച്ചു; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം ഓപ്പണർമാരായ ആൻഡ്രിസ് ഗോസിനേയും സായ്തേജ മുക്കാമലയേയും വൺഡൗണായി ഇറങ്ങിയ ക്യാപ്റ്റൻ മോനങ്ക് പട്ടേലിനേയും 20 പന്തുകൾക്കിടെ മടക്കി അർഷ്ദീപും സിറാജും ചേർന്നു തുടക്കത്തിൽ തന്നെ അമേരിക്കയെ സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു. പിന്നീട് കളിയുടെ ഒരു ഘട്ടത്തിലും ആ സമ്മർദ്ദം അതിജീവിക്കാൻ അവർക്ക് ത്രാണിയില്ലാതെ പോയി. 3.2 ഓവറിൽ മൂന്നാം വിക്കറ്റ് വീഴുമ്പോൾ അമേരിക്കയുടെ സ്കോർ വെറും 13 റൺസ് മാത്രമായിരുന്നു. അമേരിക്ക അതി സമ്മർദ്ദത്തിൽ നിൽക്കെ ക്രീസിലെത്തിയ മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ എന്നിവർ പൊരുതി നോക്കുന്നുണ്ട്. മനോഹരമായ ബാറ്റിങായിരുന്നു മൂവരുടേതും. പക്ഷേ അവർക്കും ഇന്ത്യയുടെ പ്രസിങ് കളിയെ മറികടക്കാൻ സാധിച്ചില്ല. ശുഭം രഞ്ജനെയാണ് കടന്നാക്രമിച്ചു കളിച്ച ഏക യുഎസ്എ ബാറ്റർ. താരം 22 പന്തിൽ 3 സിക്സും 2 ഫോറും സഹിതം 37 റൺസ് വാരി ഇന്ത്യയെ വിറപ്പിച്ചു. പക്ഷേ ക്രീസിൽ അൽപ്പായുസായിരുന്നു. മിലിന്ദ് 34 പന്തിൽ 34 റൺസും സഞ്ജയ് 31 പന്തിൽ 37 റൺസും കണ്ടെത്തി. ഈ മൂന്ന് പേരൊഴികെ മറ്റൊരാളും അമേരിക്കൻ നിരയിൽ രണ്ടക്കം കണ്ടില്ല. തുടക്കം മുതൽ ഇന്ത്യൻ ബൗളിങ് നിര അച്ചടക്കത്തിന്റെ ഗ്രാഫ് വല്ലാതെ താഴേക്ക് പോകാതെ നിലനിർത്തി. വൻ പ്രഷറിൽ നിർത്തി യുഎസ്എയുടെ ശ്രമങ്ങളെ ചെറുക്കുക എന്ന ഇന്ത്യൻ തന്ത്രം വാംഖഡെയിൽ ഫലം കണ്ടു. മിലിന്ദ്, സഞ്ജയ്, ശുഭം എന്നിവർ വെല്ലുവിളിക്കാൻ നോക്കിയത് മാറ്റി നിർത്തിയാൽ കളി ഇന്ത്യ ബൗളിങ് ഘട്ടത്തിൽ ഏറെക്കുറെ കൈയിൽ തന്നെ വച്ചു. ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്; സ്കോട്ട്ലന്‍ഡിനെ എറിഞ്ഞൊതുക്കി, റൊമാരിയോ ഷെപ്പേര്‍ഡിന് ഹാട്രിക്ക് അവരുടെ നാലാം വിക്കറ്റ് ഇന്ത്യ വീഴ്ത്തുന്നത് 12ാം ഓവറിലെ അവസാന പന്തിലാണ്. ബ്രേക്ക് ത്രൂ നൽകിയത് വരുൺ ചക്രവർത്തി. സ്കോർ 71 റൺസ്. മടങ്ങിയത് മിലിന്ദ്. അഞ്ചാം വിക്കറ്റ് 98 റൺസിലാണ് യുഎസ്എയ്ക്ക് നഷ്ടമായത്. പുറത്തായത് സഞ്ജയ്. 98ൽ ഹർമീത് സിങും മടങ്ങി. 16ാം ഓവറിലെ 2, 3 പന്തുകളിൽ ഇരുവരേയും തുടരെ മടക്കി അക്ഷർ പട്ടേൽ അമേരിക്കയ്ക്ക് ഇരട്ട പ്രഹരം നൽകിയതും നിർണായകമായി. 19, 20 ഓവറുകളിലാണ് ശുഭം ടോപ് ഗിയറിൽ ബാറ്റ് വീശിയത്. പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിപ്പോയി. ഇന്ത്യൻ നിരയിൽ അർഷ്ദീപ് തന്റെ പേസു കൊണ്ട് വീണ്ടും വിസ്മയിപ്പിച്ചു. താരം 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. സിറാജ് 29 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു ടി20 പോരാട്ടത്തിലേക്കുള്ള ഇടവേള കഴിഞ്ഞുള്ള തിരിച്ചു വരവ് ഗംഭീരമാക്കി. വരുൺ പതിവു പോലെ ബാറ്റർമാർക്കെതിരെ സമർഥമായി തന്നെ പന്തെറിഞ്ഞു. താരം 4 ഓവറിൽ 24 റൺസ് വഴങ്ങി 1 വിക്കറ്റെടുത്തു. വരുണിന്റെ പന്തിൽ മലിന്ദിനെ കീപ്പർ ഇഷാൻ കിഷൻ സ്റ്റംപ് ചെയ്തു പുറത്താക്കിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. അക്ഷർ പട്ടേലും 24 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. താരം 2 വിക്കറ്റും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ബാറ്റിങ് നിരയുടെ നിരാശ മാറ്റി നിർത്തിയാൽ ബാക്കി കാര്യങ്ങളൊക്കെ ഇന്ത്യ തങ്ങളുടെ വഴിയിലാക്കി. ടി20 ലോകകപ്പിൽ തുടരെ ഒൻപതാം ജയമെന്ന റെക്കോർഡ് സ്ഥാപിച്ചാണ് ടീം ഇന്ത്യ കളം വിട്ടത്. വാംഖഡെയുടെ ആകാശവും മണ്ണും ആത്മാവിലുള്ള മനുഷ്യനാണ് ഇന്ത്യൻ നായകൻ. ആദ്യ കളി ജയിച്ചു കയറുമ്പോൾ ഇന്ത്യയുടെ സൂര്യൻ കത്തി ജ്വലിച്ച രാത്രി കൂടിയാണ് കഴിഞ്ഞു പോയത്. Suryakumar Yadav smashes unbeaten 84 off 49 to rescue India from 46/4 collapse vs USA in T20 World Cup 2026 opener
നായ്ബ് നയിച്ചു! കിവികള്‍ക്ക് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം
ചെന്നൈ: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ 183 റണ്‍സ് വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന ഭേദപ്പെട്ട സ്കോറുയര്‍ത്തി. 35 പന്തില്‍ 63 റണ്‍സ് വാരിയ ഗുൽബാദിന്‍ നായ്ബിന്റെ ബാറ്റിങാണ് അഫ്ഗാന് കരുത്തായത്. താരം 4 സിക്സും 3 ഫോറും പറത്തി. ബാറ്റിങ്ങില്‍ വിറച്ചു, പന്തെറിഞ്ഞ് പിടിച്ചു; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം റഹ്മാനുല്ല ഗുര്‍ബാസ് (27), സെദിഖുല്ല അടല്‍ (29), ഡാര്‍വിഷ് റസൂലി (20), അസ്മതുല്ല ഒമര്‍സായ് (7 പന്തില്‍ 14) എന്നിവരും പൊരുതി. വെറ്ററന്‍ താര മുഹമ്മദ് നബി 7 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്ഗൂസന് 2 വിക്കറ്റെടുത്തു. മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിന് രവീന്ദ്ര എന്നിര്‍ ഓരോ വിക്കറ്റെടുത്തു. കൂട്ടത്തകര്‍ച്ചയിലും ഒറ്റയാള്‍ പോരാട്ടം, സൂപ്പര്‍ ഇന്നിങ്സുമായി സൂര്യകുമാര്‍, യുഎസ്എയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം T20 World Cup, afghanistan vs new zealand: Seasoned Gulbadin Naib made a free-flowing fifty but Afghanistan settled for slightly below-par 182 for six against New Zealand
കിരീടം തേടി കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്
ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കിരീടം തേടി കേരളം ഇന്നിറങ്ങുന്നു. സര്‍വീസസ് ആണ് എതിരാളികള്‍. എട്ടാം കിരീടം തേടിയാണ് കേരള ടീം ഇറങ്ങുന്നത്. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം. ബാറ്റിങ്ങില്‍ വിറച്ചു, പന്തെറിഞ്ഞ് പിടിച്ചു; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗാളിനോടാണ് പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് കളിയില്‍ മൂന്ന് ജയവും ഓരോ സമനിലയും തോല്‍വിയുമായിരുന്നു കേരളത്തിന്റേത്. എട്ടു ഗോള്‍ മാത്രമാണ് നേടിയത്. മൂന്നെണ്ണം വഴങ്ങി. എന്നാല്‍ നോക്കൗട്ട് റൗണ്ടില്‍ അടുമുടി മാറിയ കേരള ടീമിനെയാണ് കാണാനായത്. സമഗ്രാധിപത്യത്തില്‍ എതിരാളികളുടെ വലയില്‍ ഗോള്‍ നിറച്ചാണ് കേരളം മുന്നേറിയത്. അവസാന രണ്ടു മത്സരങ്ങളില്‍ എതിരില്ലാതെ ഏഴു ഗോളുകളാണ് അടിച്ചത്. ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്; സ്കോട്ട്ലന്‍ഡിനെ എറിഞ്ഞൊതുക്കി, റൊമാരിയോ ഷെപ്പേര്‍ഡിന് ഹാട്രിക്ക് കേരളത്തിന്റെ മധ്യനിര മികച്ച ഫോമിലാണ്. വി അര്ജുന്, ഒ എം ആസിഫ്, എം എം അര്ജുന് ത്രയം പ്രതീക്ഷ പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ജി സഞ്ജു നയിക്കുന്ന പ്രതിരോധം കരുത്തുറ്റതാണ്. മുഹമ്മദ് അജ്സല്‍ നാല് ഗോളുമായി മുന്നിലാണ്. സര്‍വീസസിന്റേത് 13 സീസണുകള്‍ക്കിടെ ഏഴാം ഫൈനലാണ്. Santosh Trophy Football Tournament Final to be held today. Kerala will face Services
ബാറ്റിങ്ങില്‍ വിറച്ചു, പന്തെറിഞ്ഞ് പിടിച്ചു; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. യുഎസ്എക്കെതിരെ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 21 പന്തില്‍ 37 റണ്‍സ് നേടിയ ശുഭം രാഞ്ജനെ, 31 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജയ് കൃഷ്ണ മൂര്‍ത്തി എന്നിവരാണ് യുഎസ്എയുടെ ടോപ് സ്കോറര്‍. 34 പന്തില്‍ 34 റണ്‍സ് നേടിയ മിലിന്‍ഡ് കുമാര്‍, 15 പന്തില്‍ 26 റണ്‍സ് നേടിയ ശുഭം രാഞ്ജനെ എന്നിവരും ഭേദപ്പെട്ട ഇന്നിങ്സ് കാഴ്ചവെച്ചു. മറുപടി ബാറ്റിങ്കില്‍ ബാറ്റിങ് തകര്‍ച്ചയോടെയാണ് യുഎസ്എ തുടങ്ങിയത്. എട്ടു റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി പിന്നീട് 98 ന് 6 എന്ന നിലയിലേക്ക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഒടുവില്‍ 6 പന്ത് ശേഷിക്കെ ജയിക്കാന്‍ 41 റണ്‍സ് എന്ന നിലയിലേക്ക് എത്തി. അവസാന ഓവറില്‍ ശുഭം രാഞ്ജനെ പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും, അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി. കൂട്ടത്തകര്‍ച്ചയിലും ഒറ്റയാള്‍ പോരാട്ടം, സൂപ്പര്‍ ഇന്നിങ്സുമായി സൂര്യകുമാര്‍, യുഎസ്എയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 161 റണ്‍സ് സ്കോര്‍ ചെയ്തത്. 49 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ നായകന് സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കാണ് യുഎസ്എയ്ക്കായി തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുഎസ്എ ബൗളര്‍മാര്‍ക്ക് മുന്നില്‍ കൂട്ടത്തോടെ മടങ്ങിയതോടെ വന്‍ തകര്‍ച്ചയിലേക്ക് എത്തിയിരുന്നു. 77 ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോഴും ഒരറ്റത്ത് സൂര്യകുമാര്‍ യാദവ് മാത്രമാണ് പൊരുതിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായി. അഭിഷേകിനെ കൂടാതെ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായി. റിങ്കു സിങ്(6), ഹര്‍ദീക് പാണ്ഡ്യ(5) എന്നിവരും രണ്ടക്കം കാണാതെ പുറത്തായി. 16 പന്തില്‍ 20 റണ്‍സ് നേടി ഇഷാന് കിഷനും 16 പന്തില്‍ 25 റണ്‍സ് നേടി തിലക് വര്‍മയും 11 പന്തില്‍ നിന്ന് 14 റണ്‍സ് നേടി അക്ഷര്‍ പട്ടേലുമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഏഴാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യ - അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ 100 കടത്തിയത്. 24 പന്തില്‍ നിന്നായിരുന്നു ഈ സഖ്യം 41 റണ്‍സടിച്ചത്. India -usa t20 world cup 2026: India secures 1st victory in World Cup, beats USA by 29 runs
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ സ്കോട്ട്ലന്‍ഡിനെ 35 റണ്‍സിനാണ് മുന്‍ ചാംപ്യന്മാര് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സ്കോട്ട്ലന്‍ഡ് 18.5 ഓവറില്‍ 147 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഷിമ്രോണ്‍ ഹെറ്റ്മെയറുടെ ബാറ്റിംഗ് കരുത്തും റൊമാരിയോ ഷെപ്പേര്‍ഡിന്‍രെ ഹാട്രിക് പ്രകടനവുമാണ് വിന്‍ഡീസിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 34 പന്തില്‍ 64 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറാണ് വിന്‍ഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണര്‍മാരായ ഷായ് ഹോപ്പും(19) ബ്രാന്‍ഡന്‍ കിംഗും(35) ചേര്‍ന്ന് 54 റണ്‍സിന്റെ മികച്ച തുടക്കം നല്കി. മധ്യനിരയില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്(13 പന്തില്‍ 26*), നായകന് റോവ്മാന്‍ പവല്‍(14 പന്തില്‍ 24) എന്നിവരും ഭേദപ്പെട്ട ഇന്നിങ്സ് കാഴ്ചവെച്ചു. ഇന്ത്യയ്ക്ക് ടോസ് നഷ്ടം; ബാറ്റിങ്ങിനിറങ്ങി, ടീമില്‍ സഞ്ജുവില്ല 183 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ സ്കോട്ട്ലന്‍ഡ് 18.5 ഓവറില്‍ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോട്ട്ലന്‍ഡ് നിരയില്‍ നായകന് റിച്ചി ബെറിംഗ്ടണ്‍ (42), ടോം ബ്രൂസ് (35) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. റൊമാരിയോ ഷെപ്പേര്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സ്കോട്ട്ലന്‍ഡിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്. മാത്യു ക്രോസ്, മൈക്കല്‍ ലീസ്ക്, ഒലിവര്‍ ഡേവിഡ്സണ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ഷെപ്പേര്‍ഡ് ഹാട്രിക് പൂര്‍ത്തിയാക്കി. നാല് ഓവറില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ഷെപ്പേര്‍ഡാണ് സ്കോട്ട്ലന്‍ഡിന്റെ പതനം വേഗത്തിലാക്കിയത്. രണ്ട് വിക്കറ്റ് ഹോള്‍ഡറും വീഴ്ത്തി. West indies dominate scotland in world cup opener
ഇന്ത്യയ്ക്ക് ടോസ് നഷ്ടം; ബാറ്റിങ്ങിനിറങ്ങി, ടീമില്‍ സഞ്ജുവില്ല
മുംബൈ: ട്വന്റി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയ്ക്ക് ആദ്യ മത്സരത്തില്‍ ടോസ് നഷ്ടം. ടോസ് നേടിയ യുഎസ്എ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. സഞ്ജു സാംസണും, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലില്ല. അസുഖം കാരണമാണ് ബുംറ കളിക്കാത്തത്. തീപ്പൊരി ഹെറ്റ്മെയര്‍; സ്കോട്ലന്ഡിന് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം ഇഷാന് കിഷനാണ് ഓപ്പണര്‍. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവന് സ്ഥാനം പിടിച്ചു. ഇഷാന് കിഷന്, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍. ആറു ബാറ്റര്‍മാരായും രണ്ടു ഓള്‍റൗണ്ടര്‍മാരായും മൂന്നു ബോളര്മാരായുമാണ് യുഎസ്എ ടീം ഇറങ്ങുന്നത്. T20 World Cup 2026: India vs USA LIVE Score
ഐപിഎല്ലില്‍ കണ്ണ് വച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്! 16,300 കോടി മുടക്കും, റഡാറില്‍ ആ ടീം?
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉടമകളായ ഗ്ലാസര്‍ സഹോദരന്മാര് ഐപിഎല്ലിലേക്ക് കണ്ണ് വച്ചതായി റിപ്പോര്‍ട്ടുകള്‍. അവ്റാം ഗ്ലാസര്‍ ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങിയെന്നാണ് വിവരം. ആര്‍സിബി 18 സീസണുകള്‍ കളിച്ച ശേഷമാണ് ആദ്യമായി കഴിഞ്ഞ തവണ കിരീടം സ്വന്തമാക്കിയത്. ഇതോടെ ടീമിന്റെ ആഗോള ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതാണ് നീക്കത്തിനു പിന്നില്‍. അന്ന് 40 ലക്ഷം, ഇന്ന് 'കോടികള്‍'! അണ്ടര്‍ 19 ലോകകപ്പ് ജയിച്ച കൗമാരപ്പടയ്ക്ക് 'കോളടിച്ചു' ടീമിനെ സ്വന്തമാക്കാനായി 16,300 കോടി ഇന്ത്യന്‍ രൂപയാണ് ഗ്ലാസര്‍ സഹോദരന്മാരുടെ ഇന്‍വെസ്റ്റ്മെന്റ് കമ്പനി ലാന്‍സര്‍ ക്യാപിറ്റല്‍ ബിഡ് സമര്‍പ്പിച്ചിരിക്കുന്നത്. ടീമിനെ ഏറ്റെടുക്കാന്‍ ഗ്ലാസര്‍ വരുന്നതോടെ ആഗോള തലത്തില്‍ തന്നെ ഈ നീക്കം ശ്രദ്ധേയമാകും. നിലവില്‍ ഡിയാജിയോയാണ് ആര്‍സിബിയുടെ ഉടമസ്ഥര്‍. 2025ല്‍ ടീം കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ നവംബറോടെ ടീമിനെ വില്‍പ്പനയ്ക്കു വയ്ക്കാന്‍ ഡിയാജിയോ തീരുമാനിച്ചിരുന്നു. 'വിറപ്പിച്ച്' ഓറഞ്ച് പട; പാകിസ്ഥാനെ ജയത്തിലേക്ക് 'രക്ഷപ്പെടുത്തി' ഫഹീം അഷ്റഫ് Manchester United could be headed for a major IPL crossover, with co-owner Avram Glazer reportedly placing a massive bid for Royal Challengers Bengaluru
തീപ്പൊരി ഹെറ്റ്മെയര്‍; സ്കോട്ലന്ഡിന് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ സ്കോട്ലന്ഡിനു മുന്നില്‍ 183 റണ്‍സ് വിജയ ലക്ഷ്യം വച്ച് മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്. ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ ടോസ് നേടി സ്കോട്ലന്ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ ഷിമ്രോണ്‍ ഹെറ്റ്മെയറുടെ മികച്ച ബാറ്റിങാണ് വിന്‍ഡീസിനു പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. താരം 36 പന്തില്‍ 6 സിക്സും 2 ഫോറും സഹിതം 64 റണ്‍സെടുത്തു. 'വിറപ്പിച്ച്' ഓറഞ്ച് പട; പാകിസ്ഥാനെ ജയത്തിലേക്ക് 'രക്ഷപ്പെടുത്തി' ഫഹീം അഷ്റഫ് ഓപ്പണര്‍ ബ്രണ്ടന്‍ കിങ് 30 പന്തില്‍ 35 റണ്‍സെടുത്തു. റോവ്മാന്‍ പവല്‍ 14 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 24 റണ്‍സെടുത്തു. ഷെര്‍ഫെയ്ന്‍ റുതര്‍ഫോഡ് 13 പന്തില്‍ ഒരു സിക്സും 4 ഫോറും സഹിതം 26 റണ്‍സും അടിച്ചു. ക്യാപ്റ്റന്‍ ഷായ് ഹോപ് 19 റണ്‍സുമായി മടങ്ങി. സ്കോട്ലന്ഡിനായി ബ്രാഡ് ക്യുറി മികവോടെ പന്തെറിഞ്ഞു. താരം 2 വിക്കറ്റെടുത്തു. സഫ്യാന്‍ ഷെരീഫ്, ഒലിവര്‍ ഡേവിഡ്സന്, മിഷേല്‍ ലീസ്ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പരിക്കേറ്റ് മലിംഗ പുറത്ത്; ലങ്കയ്ക്ക് തിരിച്ചടി, പകരക്കാരന് പേസറെ പ്രഖ്യാപിച്ചു west indies vs scotland, t20 world cup 2026: Shimron Hetmyer powers West Indies to 182
അന്ന് 40 ലക്ഷം, ഇന്ന് 'കോടികള്‍'! അണ്ടര്‍ 19 ലോകകപ്പ് ജയിച്ച കൗമാരപ്പടയ്ക്ക് 'കോളടിച്ചു'
മുംബൈ: അണ്ടര്‍ 19 ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ കൗമാര സംഘത്തിനു വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. ആയുഷ് മാത്രെയ്ക്കും സംഘത്തിനും ബിസിസിഐ 7.5 കോടി രൂപ സമ്മാനം നല്‍കും. ഇന്ത്യയുടെ ആറാം അണ്ടര്‍ 19 ലോകകപ്പ് കിരീടമാണിത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞാണ് കൗമാര സംഘത്തിന്റെ ലോകകപ്പ് നേട്ടം. 2022ലാണ് ഇന്ത്യ അവസാനമായി അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ടത്. അന്ന് 40 ലക്ഷമായിരുന്നു ബിസിസിഐ സമ്മാനത്തുകയായി നല്‍കിയത്. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് 25 ലക്ഷവും സമ്മാനിച്ചു. ഇന്ത്യന്‍ വനിതാ അണ്ടര്‍ 19 ടീം 2023ലും 2025ലും കിരീടം നേടിയപ്പോള്‍ ബിസിസിഐ 5 കോടി രൂപ സമ്മാനത്തുക നല്കി. 'വിറപ്പിച്ച്' ഓറഞ്ച് പട; പാകിസ്ഥാനെ ജയത്തിലേക്ക് 'രക്ഷപ്പെടുത്തി' ഫഹീം അഷ്റഫ് അതേസമയം അണ്ടര്‍ 19 ലോകകപ്പ് ജയിക്കുന്ന ടീമിന് ഐസിസി സമ്മാനത്തുക നല്‍കുന്നില്ല. വളര്‍ന്നു വരുന്ന താരങ്ങളുടെ പേരാട്ടമാണിതെന്നും കൊമേഴ്സ്യലായി നടത്തുക അല്ല ഈ പോരാട്ടത്തിന്റെ ഉദ്ദേശ്യമെന്നുമാണ് ഐസിസി പറയുന്നത്. 14 വയസുകാരന് വൈഭവ് സൂര്യവംശിയുടെ വിസ്മയ ബാറ്റിങിന്റെ ബലത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറാണ് ഉയര്‍ത്തിയത്. താരം 80 പന്തില്‍ 15 വീതം സിക്സും ഫോറും സഹിതം 175 റണ്‍സ് അടിച്ചെത്തു. ഇന്ത്യ 50 ഓവറില്‍ 411 റണ്‍സെന്ന റെക്കോര്‍ഡ് സ്കോറും ഇംഗ്ലണ്ടിനു മുന്നില്‍ വച്ചു. എന്നാല്‍ ഇംഗ്ലീഷ് പടയുടെ പോരാട്ടം 40.2 ഓവറില്‍ 311 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ 100 റണ്‍സിന്റെ ഗംഭീര ജയവും ആറാം ലോക കിരീടവും സ്വന്തമാക്കി. പരിക്കേറ്റ് മലിംഗ പുറത്ത്; ലങ്കയ്ക്ക് തിരിച്ചടി, പകരക്കാരന് പേസറെ പ്രഖ്യാപിച്ചു Team India: BCCI Saturday announced a handsome Rs 7.5 cr prize money for the India under-19 team for winning the U19 World Cup in Harare a day earlier
'വിറപ്പിച്ച്'ഓറഞ്ച് പട; പാകിസ്ഥാനെ ജയത്തിലേക്ക് 'രക്ഷപ്പെടുത്തി'ഫഹീം അഷ്റഫ്
കൊളംബോ: മുന്‍ ചാംപ്യന്മാരായ പാകിസ്ഥാനെ വിറപ്പിച്ച് നെതര്‍ലന്‍ഡ്സ് ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ തോല്‍വി വഴങ്ങി. അവസാന നിമിഷം വരെ നെതര്‍ലന്‍ഡ്സ് വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 19ാം ഓവറില്‍ കളി അവരില്‍ നിന്നു പാകിസ്ഥാന് തട്ടിയെടുത്തു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 19.5 ഓവറില്‍ 147 റണ്‍സില്‍ എല്ലാവരും പുറത്തായി. പാകിസ്ഥാന് 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്താണ് ജയിച്ചത്. പാകിസ്ഥാന് 3 വിക്കറ്റ് ജയം. അവസാന 12 പന്തില്‍ 29 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്ഥാന് വിജയ ലക്ഷ്യം. 19ാം ഓവറില്‍ ഫഹീം അഷ്റഫ് മൂന്ന് സിക്സും ഒരു ഫോറും സഹിതം 24 റണ്‍സ് വാരിയതോടെ നെതര്‍ലന്‍ഡ്സിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഈ ഓവറിൽ തന്നെ ഫഹീമിനെ പുറത്താക്കാനുള്ള സുവർണാവസരം നെതർലൻഡ്സ് നഷ്ടപ്പെടുത്തിയതും നിർണായകമായി. എട്ടാമനായി ക്രീസിലെത്തി 11 പന്തില്‍ 3 സിക്സും 2 ഫോറും സഹിതം 29 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഫഹീം അഷ്റഫാണ് പാകിസ്ഥാന് നാടകീയ ജയമൊരുക്കിയത്. ഒരു ഘട്ടത്തില്‍ പാകിസ്ഥാന് 114 റണ്‍സിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയിരുന്നു. എട്ടാം വിക്കറ്റിലാണ് അവര്‍ വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയത്. പരിക്കേറ്റ് മലിംഗ പുറത്ത്; ലങ്കയ്ക്ക് തിരിച്ചടി, പകരക്കാരന് പേസറെ പ്രഖ്യാപിച്ചു ഓപ്പണര്‍ ഷാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. താരം 31 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 47 റണ്‍സെടുത്തു. സയിം അയൂബ് 24 റണ്‍സും കണ്ടെത്തി. പിന്നീടു വന്ന ബാറ്റര്‍മാരൊന്നും കാര്യമായി പിടിച്ചു നില്ക്കാന് തുനിയാഞ്ഞതോടെ പാകിസ്ഥാന് സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ഫഹീം അഷ്റഫിന്റെ കൂറ്റനടികളാണ് അവരെ രക്ഷിച്ചെടുത്തത്. നെതര്‍ലന്‍ഡ്സിനായി അര്യന് ദത്ത്, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ലോഗന് വാന്‍ ബീക്, കെയ്ല്‍ ക്ലീന്‍, വാന്‍ ഡെര്‍ മെര്‍വെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബുംറ ഇന്ന് കളിക്കില്ല, പകരം മുഹമ്മദ് സിറാജ്? പാകിസ്ഥാന് ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നെതര്‍ലന്‍ഡ്സിന്റെ പോരാട്ടം 19.5 ഓവറില്‍ 147 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചു. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡേസാണ് നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്കോറര്‍. ബാസ് ഡെ ലീഡ് (30), ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് (24), കോളിന് അക്കര്മാന് (20) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. പാകിസ്ഥാനായി സല്മാന് മിര്‍സ 3 വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമദ്, സയിം അയൂബ് എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി. ഷഹീന് അഫ്രീദി ഒരു വിക്കറ്റെടുത്തു. t20 world cup, netherlands vs pakistan, Faheem Ashraf: Pakistan produced a disciplined bowling performance
പരിക്കേറ്റ് മലിംഗ പുറത്ത്; ലങ്കയ്ക്ക് തിരിച്ചടി, പകരക്കാരന് പേസറെ പ്രഖ്യാപിച്ചു
കൊളംബോ: ടി20 ലോകകപ്പിലെ ആദ്യ പോരിനായി ഒരുങ്ങുന്ന ശ്രീലങ്കയ്ക്ക് കനത്ത അടിയായി ടീമില്‍ ഉള്‍പ്പെടുത്തിയ പേസര്‍ ഇഷാന് മലിംഗയുടെ പരിക്ക്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന പോരാട്ടത്തിലാണ് താരത്തിനു തോളിനു പരിക്കേറ്റത്. ലോകകപ്പ് മത്സരങ്ങള്‍ ആകുമ്പോഴേക്കും താരം പരിക്കു മാറി തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സമയം വേണമെന്നു വ്യക്തമായ സാഹചര്യത്തില്‍ മലിംഗയെ ടീമില്‍ നിന്നു ഒഴിവാക്കി. ടി20 ലോകകപ്പ് ഉദ്ഘാടന പോര്; പാകിസ്ഥാന് ജയ ലക്ഷ്യം 148 റണ്‍സ് മലിംഗയ്ക്കു പകരം പ്രമോദ് മധുഷന് ടീമിലെത്തും. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, ഒമാന്‍, സിംബാബ്വെ ടീമുകള്‍ക്കെതിരെയാണ് പ്രാഥമിക ഘട്ടത്തില്‍ ലങ്കയുടെ മത്സരങ്ങള്‍. നാളെ ആദ്യ മത്സരത്തില്‍ അവര്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ശ്രീലങ്ക ടീം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), പതും നിസ്സങ്ക, കാമില്‍ മിശ്ര, കുശാല്‍ മെന്‍ഡിസ്, കാമിന്ദു മെന്‍ഡിസ്, കുശാല്‍ പെരേര, ചരിത് അസലങ്ക, ജനിത് ലിയനാഗെ, പവന് രത്നായകെ, വാനിന്ദു ഹസരംഗ, ദുനിത് വെള്ളാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, മതീഷ പതിരന, പ്രമോദ് മധുഷന്. ബുംറ ഇന്ന് കളിക്കില്ല, പകരം മുഹമ്മദ് സിറാജ്? Pramod Madushan has been named as the replacement for injured pacer Eshan Malinga in Sri Lanka’s squad for the t20 world cup
ടി20 ലോകകപ്പ് ഉദ്ഘാടന പോര്; പാകിസ്ഥാന് ജയ ലക്ഷ്യം 148 റണ്‍സ്
കൊളംബോ: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന് ജയിക്കാന്‍ 148 റണ്‍സ്. നെതര്‍ലന്‍ഡ്സിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നെതര്‍ലന്‍ഡ്സിന്റെ പോരാട്ടം 19.5 ഓവറില്‍ 147 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചു. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡേസാണ് നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്കോറര്‍. ബാസ് ഡെ ലീഡ് (30), ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് (24), കോളിന് അക്കര്മാന് (20) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. ബുംറ ഇന്ന് കളിക്കില്ല, പകരം മുഹമ്മദ് സിറാജ്? പാകിസ്ഥാനായി സല്മാന് മിര്‍സ 3 വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമദ്, സയിം അയൂബ് എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി. ഷഹീന് അഫ്രീദി ഒരു വിക്കറ്റെടുത്തു. തിലക് 'ബാലൻസ്', വരുൺ 'വജ്രായുധം'! ഇന്ത്യ ഇറങ്ങുന്നു, ലോക കിരീം നിലനിർത്താൻ netherlands vs pakistan: Netherlands have been bundled out for 147 against Pakistan in the t20 world cup opening match
തിലക് 'ബാലൻസ്', വരുൺ 'വജ്രായുധം'! ഇന്ത്യ ഇറങ്ങുന്നു, ലോക കിരീം നിലനിർത്താൻ
മുംബൈ: ടി20 ലോക കിരീടം നിലനിർത്താനും മൂന്നാം കിരീടം സ്വന്തമാക്കി റെക്കോർഡ് നേട്ടമിടാനും ഇന്ത്യയുടെ യാത്ര ഇന്നാരംഭിക്കുന്നു. ടി20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെ. നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ടി20 ടീം ഇന്ത്യയാണ്. ടി20യിലെ ഒന്നാം റാങ്കിലുള്ള ബാറ്ററും ഒന്നാം റാങ്കിലുള്ള ബൗളറും ഇന്ത്യൻ താരങ്ങൾ തന്നെ. അഭിഷേക് ശർമയും വരുൺ ചക്രവർത്തിയുമാണ് ടി20 റാങ്കിങിൽ ഒന്നാമത് നിൽക്കുന്ന ഇന്ത്യൻ താരങ്ങൾ. സ്വന്തം മണ്ണിലാണ് മത്സരമെന്നതും മറ്റൊരു അഡ്വാൻഡേജ് കൂടി ഇന്ത്യക്കു നൽകുന്നു. സഹ ആതിഥേയരായി ശ്രീലങ്കയുണ്ടെങ്കിലും ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരം നടന്നാൽ മാത്രമേ ഇന്ത്യക്ക് ആ മണ്ണിൽ കളിക്കേണ്ടതുള്ളു. ആദ്യ മത്സരത്തിൽ യുഎസ്എയാണ് ഇന്ത്യയുടെ എതിരാളി. ആ ടീമിലും ഇന്ത്യൻ വംശജരായ താരങ്ങൾ നിരവധിയുണ്ട്. മോനങ്ക് പട്ടേലാണ് അവരുടെ ക്യാപ്റ്റൻ. ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളായ ജസ്പ്രിത് ബുംറ, അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം ഗുജറാത്തിനായി കളിച്ച താരമാണ് മോനങ്ക്. മത്സരത്തിൽ ഇന്ത്യക്കു തന്നെയാണ് സാധ്യത. എങ്കിലും ക്രിക്കറ്റയാതിനാലും ടി20 പോരാട്ടമെന്ന നിലയിലും യുഎസ്എയെ അങ്ങനെ എഴുതി തള്ളാനുമാകില്ല. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ- യുഎസ്എ പോരാട്ടം. ഇന്ന് വൈകീട്ട് ഏഴ് മുതലാണ് മത്സരം. ടോസ് നേടുന്ന ടീം ഇന്ന് ആദ്യം പന്തെറിയാനായിരിക്കും തീരുമാനിക്കുക. രണ്ടാമത് പന്തെറിയുന്ന ടീമിന് സാഹചര്യങ്ങൾ പ്രതികൂലമാകാൻ സാധ്യതയുണ്ട്. രാത്രിയിലെ മഞ്ഞ് വീഴ്ചയടക്കമുള്ള പ്രശ്നങ്ങൾ പിച്ചിനെ ബാധിക്കുമെന്നതിനാൽ പ്രത്യേകിച്ചും. ബാറ്റർമാർക്ക് കൂടുതൽ സഹായം കിട്ടുന്ന പിച്ചാണ് വാംഖഡെയിലേത്. ഇന്ത്യ കളിക്കാനിറങ്ങും പാകിസ്ഥാനോ?; ടി20 ലോകകപ്പ് മത്സരക്രമം, സമയം അറിയാം ഇന്ത്യൻ ബാറ്റിങ് നിര അതിശക്തമാണ്. മുൻനിര താരങ്ങളെല്ലാം കൃത്യ സമയത്ത് ഫോമിലേക്ക് എത്തിയതും ആത്മവിശ്വാസം വാനോളം ഉയർത്താൻ പര്യാപ്തമാണ്. മലയാളി താരം സഞ്ജു സാംസണിന് അന്തിമ ഇലവനിൽ സ്ഥാനമുണ്ടാകാൻ സാധ്യതയില്ല. താരത്തിന്റെ സമീപ കാലത്തെ മോശം ഫോമാണ് തിരിച്ചടിയായത്. ബാക്ക് അപ്പ് കീപ്പറായി ടീമിലെത്തിയ ഇഷാൻ കിഷൻ സന്നാഹ മത്സരത്തിലടക്കം ഓപ്പണിങിൽ വെട്ടിത്തിളങ്ങിയതും സഞ്ജുവിന്റെ വഴിയടച്ചു. അഭിഷേക് ശർമയും ഇഷാൻ കിഷനുമായിരിക്കും ഇന്ന് ഓപ്പൺ ചെയ്യുക. മൂന്നാമനായി തിലക് വർമ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കു മാറി സന്നാഹ മത്സരത്തിൽ മികച്ച രീതിയിൽ കളിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയാണ് തിലക് വരുന്നത്. നാലാം സ്ഥാനത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കളത്തിലെത്തും. അഞ്ചാം സ്ഥാനത്ത് ഹർദിക് പാണ്ഡ്യയും ആറാമനായി ശിവം ദുബെയും ബാറ്റിങിനായി എത്തും. ഏഴ്, എട്ട് സ്ഥാനങ്ങളിൽ റിങ്കു സിങും അക്ഷർ പട്ടേലും ബാറ്റിങിനെത്തും. ബൗളിങിൽ സ്പെഷലിസ്റ്റ് പേസർമാരായി ജസ്പ്രിത് ബുംറയും അർഷ്ദീപ് സിങും കളിക്കും. ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തിയായിരിക്കും ഇറങ്ങുക. ഹർദിക്, ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരും ബൗളിങ് വിഭാഗം കൈകാര്യം ചെയ്യുമെന്നതിനാൽ ഇലവൻ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഈ ഇലവനിൽ മാറ്റം വരാൻ സാധ്യത കുറവാണ്. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന തിലക് വർമ തന്നെയാണ്. വേണ്ട സമയത്ത് വേണ്ട രീതിയിൽ ബാറ്റ് വീശാൻ കെൽപ്പുള്ള താരമാണ് തിലക്. ടീമിന്റെ ബാലൻസ് കൃത്യമായി കാക്കുന്നതും തിലകിന്റെ സാന്നിധ്യമാണെന്നു പറയാം. സ്ട്രൈക്ക് കൈമാറി ബാറ്റ് ചെയ്യാനും കൂറ്റൻ സ്കോറുകൾ നേടേണ്ട ഘട്ടങ്ങളിൽ അതു ചെയ്യാനും ധൈര്യം കാണിക്കുന്ന താരം കൂടിയാണ് തിലക്. ആദ്യ മത്സരത്തില്‍ ഇഷാന് തന്നെ ഓപ്പണര്‍, സഞ്ജു ബഞ്ചില്‍? ക്യാപ്റ്റന്റെ സൂചന വരുൺ ചക്രവർത്തിയാണ് ഇന്ത്യയുടെ മറ്റൊരു തുരപ്പുചീട്ട്. എതിർ ടീം തച്ചു തകർത്ത് മുന്നേറുന്ന ഘട്ടത്തിൽ അവരുടെ മുന്നേറ്റത്തെ തടയാനും വിക്കറ്റ് വീഴ്ത്താനും വരുൺ പ്രത്യേക വിരുത് പ്രദർശിപ്പിക്കാറുണ്ട്. താരത്തിന്റെ ബൗളിങിലെ വൈവിധ്യങ്ങൾ എതിർ ബാറ്റർമാർക്കുണ്ടാക്കുന്ന അലോസരം ചില്ലറയല്ല. ആറ് പന്തുകൾ ആറ് വ്യത്യസ്ത രീതിയിൽ സ്പിൻ ചെയ്ത് എറിയാനുള്ള മികവും വരുണിനെ വ്യത്യസ്തനാക്കുന്നു. ഇന്ത്യ സാധ്യതാ ഇലവന്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന് കിഷന്, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്. ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ ഫെബ്രുവരി 12: ഇന്ത്യ- നമീബിയ, വൈകീട്ട് 7.00 മുതല്‍ ഫെബ്രുവരി 15: ഇന്ത്യ- പാകിസ്ഥാന്, വൈകീട്ട് 7.00 മുതല്‍ ഫെബ്രുവരി 18: ഇന്ത്യ- നെതര്‍ലന്‍ഡ്സ്, വൈകീട്ട് 7.00 മുതല്‍ 2024ൽ തുടങ്ങിയ ഒരു അപൂർവ യാത്രയുടെ തുടർച്ചയാണ് ഇതെന്നു വിശേഷിപ്പിക്കാം. 2024ൽ ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തി. 2025ൽ ചരിത്രത്തിലാദ്യമായി വനിതാ ടീം ഏകദിന ലോകകപ്പ് സ്വന്തമാക്കി. 2026ൽ ഇന്ത്യയുടെ അണ്ടർ 19 ടീം ഏകദിന ലോക കിരീടം ആറാം തവണയും പിടിച്ചെടുത്തു. അടുത്തത് സൂര്യ കുമാർ യാദവിന്റേയും സംഘത്തിന്റേയും ഊഴമാണ്. ഇത്തവണത്തെ ടി20 ലോക കിരീടം ഉയർത്തി ഇന്ത്യ ഈ യാത്ര കൂടുതൽ സവിശേഷമാക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. ഗുഡ് ലക്ക് ടീം ഇന്ത്യ. India vs USA t20 world cup Match team india playing 11 prediction

32 C