ജൂനിയർ ഹോക്കി ലോകകപ്പ്: ജർമ്മനി ചാംപ്യന്മാർ; സ്പെയിനെ തകർത്തു
ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം ജർമ്മനിക്ക്. ഫൈനലിൽ സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ജർമ്മനി ലോകകപ്പ് നിലനിർത്തിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 നായിരുന്നു ജർമ്മനിയുടെ വിജയം. അര്‍ജന്റീനയെ തകര്‍ത്തു; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം നിശ്ചിത സമയത്ത് ഇരുടീമുകളും (1-1) സമനിലയിലായിരുന്നു. ജർമനിക്കായി ജസ്റ്റിസ് വാർവെഗ്ഗും (27) സ്പെയിനിനായി നിക്കൊളാസ് മുസ്റ്ററോസുമാണ് (33) ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ജർമനി മൂന്നു ഗോൾ നേടിയപ്പോൾ സ്പാനിഷ് ടീമിന്റെ മൂന്നു ഷോട്ടുകൾ ലക്ഷ്യം കണ്ടില്ല. ലൂസേഴ്സ് ഫൈനലിൽ അർജന്റീനയെ തകർത്ത് ഇന്ത്യ വെങ്കലം നേടി. അര്‍ജന്റീനയെ 4-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. രണ്ടു ഗോളുകള്‍ക്ക് പിന്നിലായശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് ഇന്ത്യ കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ ജയം പിടിച്ചെടുത്തത്. 'സഞ്ജു മൂത്ത സഹോദരനെപ്പോലെ..' ഇന്ത്യന്‍ ടീമിലെത്താനാണ് മത്സരിക്കുന്നതെന്ന് ജിതേഷ് ശര്‍മ അങ്കിത് പാല് (49), മന്മീത് സിങ് (52), ഷർദനന്ദ് തിവാരി (57) അന്മോള് എക്ക (58), എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. നിക്കൊളാസ് റോഡ്രിഗസും (3), സാന്റേിയാഗൊ ഫെര്‍ണാണ്ടസും (44) നേടിയ ഗോളുകളിലാണ് ആദ്യ പകുതിയില്‍ അര്‍ജന്റീന ആധിപത്യം നേടിയത്. 2016-ൽ ചാമ്പ്യന്മാരായശേഷം ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണിത്. Germany wins the Junior Hockey World Cup. Germany retained the World Cup by defeating Spain in a penalty shootout in the final.
വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ
ന്യൂഡല്‍ഹി: സംഗീതസംവിധായകന് പലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയതിനു ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ധാന. ഇന്ന് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സ്മൃതി എത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഒപ്പമുണ്ടായിരുന്നു. 'സഞ്ജു മൂത്ത സഹോദരനെപ്പോലെ..' ഇന്ത്യന്‍ ടീമിലെത്താനാണ് മത്സരിക്കുന്നതെന്ന് ജിതേഷ് ശര്‍മ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ താരം ക്രിക്കറ്റ് പരിശീലനവും ആരംഭിച്ചിരുന്നു. ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്മൃതി ബാറ്റിങ് പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ചിത്രം താരത്തിന്റെ സഹോദരന് ശ്രാവണ്‍ മന്ധാന കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ അഭിവാജ്യ ഘടകമായിരുന്നു സ്മൃതി. ഡിസംബര്‍ 21-ന് ശ്രീലങ്കയ്ക്കെതിരായ അഞ്ചു മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇനി സ്മൃതിക്ക് മുന്നിലുള്ളത്. അര്‍ജന്റീനയെ തകര്‍ത്തു; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം Cricketer Smriti Mandhana was spotted for the first time after she announced calling off her marriage with Palaash Muchhal. The cricketer arrived in Delhi and sat in her car. @mandhana_smriti #SmritiMandhana #cricketlovers ♥️ #smritimandhana #smritimandhans ❤️ #cricketlovers ♥️ pic.twitter.com/6US48dkkyV — Himanshu Aswal (Artist) (@Himanshaswal) December 10, 2025 ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പലാഷ് മുഛലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. നവംബര്‍ 23-നായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. അതിനിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് പലാഷ് മുഛലുമായുള്ള വിവാഹം മാറ്റിവെച്ചതായി താരത്തിന്റെ മാനേജര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ലാഷ് മുഛലിന് മറ്റൊരു യുവതിയുമായുള്ള ബന്ധം കൈയോടെ പിടിച്ചതിനെ തുടര്‍ന്നാണ് സ്മൃതിയും കുടുംബവും വിവാഹം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ്മൃതി മന്ധാന തന്നെ വിവാഹം വേണ്ടെന്നുവെച്ചതായി അറിയിച്ചു. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് പലാഷും അറിയിച്ചിരുന്നു. Indian cricketer Smriti Mandhana makes her first public appearance after cancelling her wedding with Palash Muchhal
അര്‍ജന്റീനയെ തകര്‍ത്തു; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം
ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം.മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ അര്‍ജന്റീനയെ 4-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. മലയാളിയായ പി ആര് ശ്രീജേഷാണ് ഇന്ത്യയുടെ ഹോക്കി ടീമിന്റെ പരിശീലകന്. പ്രാഥമിക റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ ആവേശവിജയം പിടിച്ചെടുത്തത്. ഗോള്‍ കീപ്പര്‍ പ്രിന്‍സ്ദീപിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ബെല്‍ജിയത്തിന്റെ രണ്ട് ശ്രമങ്ങള്‍ പ്രിന്സ്ദീപ് തടഞ്ഞു. 'സഞ്ജു മൂത്ത സഹോദരനെപ്പോലെ..' ഇന്ത്യന്‍ ടീമിലെത്താനാണ് മത്സരിക്കുന്നതെന്ന് ജിതേഷ് ശര്‍മ സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയോടു പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.നിലവിലെ ചാംപ്യന്മാര് കൂടിയായ ജര്‍മനി ഫൈനലില്‍ സ്പെയിനിനെ നേരിടും. മറുവശത്ത് പ്രാഥമിക റൗണ്ടില്‍ കളിച്ച മൂന്ന് കളിയും ജയിച്ചാണ് സ്പെയിനും നോക്കൗട്ടില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനെ 4-3ന് തോല്‍പ്പിച്ച സ്പെയിന് സെമിയില്‍ അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍ 2-1ന്റെ വിജയം നേടി. India beat Argentina 4-2, win bronze in FIH Men's Junior Hockey World Cup
'സഞ്ജു മൂത്ത സഹോദരനെപ്പോലെ..'ഇന്ത്യന്‍ ടീമിലെത്താനാണ് മത്സരിക്കുന്നതെന്ന് ജിതേഷ് ശര്‍മ
കട്ടക്ക്: ടി20 വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെന്ന നിലയില്‍ സഞ്ജുവും ജിതേഷ് ശര്‍മയും തമ്മില്‍ മത്സരമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ജിതേഷിന് ടീമില്‍ ഇടം ലഭിച്ചപ്പോള്‍ സഞ്ജുവിന് ബെഞ്ചിലായിരുന്നു സ്ഥാനം. എന്നാല്‍ മഹാനായ കളിക്കാരനാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ജിതേഷ് ശര്‍മ. ആദ്യ ടി20ക്ക് ശേഷം പ്ലേയിങ് ഇലവനിലെത്താന്‍ സഞ്ജു സാംസണുമായി മത്സരമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിതേഷ് ശര്‍മ. 'എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല, ഇത് ചീപ്പ് സെൻസേഷനിലിസം'- കാമുകിയുടെ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ ഹർദിക് 'സഞ്ജു ഭായി എന്നോടൊപ്പം ഈ ടീമിലുള്ളതും അദ്ദേഹത്തിന് കീഴില്‍ എനിക്ക് കളിക്കാനാകുന്നതും വലിയ കാര്യമാണ്. സഞ്ജു എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്. പ്ലേയിങ് ഇലവനിലെത്താന്‍ ഞങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ട്. ഞങ്ങള്‍ രണ്ട് പേരും ഇന്ത്യന്‍ ടീമിലെത്താനാണ് ശ്രമിക്കുന്നത്. മറ്റ് ടീമുകള്‍ക്ക് വേണ്ടിയല്ല' ജിതേഷ് ശര്‍മ പറഞ്ഞു. ഏകദിനം ഭരിക്കാന്‍ രോഹിതും കോഹ് ലിയും; റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍, പട്ടിക ഇങ്ങനെ കഴിഞ്ഞ വര്‍ഷം മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 436 റണ്‍സുമായി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ സഞ്ജു അഭിഷേക് ശര്‍മ്മയുമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ടി20യിലെ ടോപ് ഓര്‍ഡറിലേക്ക് ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായത്. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ജിതേഷ് സഞ്ജുവിന് പകരം പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് കളികളിലും സഞ്ജുവിന് പകരം ജിതേഷായിരുന്നു പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. Jitesh shrugs off Samson rivalry, says healthy competition brings
ഏകദിനം ഭരിക്കാന്‍ രോഹിതും കോഹ് ലിയും; റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍, പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ താരം വിരാട് കോഹ് ലി. 2021 ഏപ്രിലില്‍ പാകിസ്ഥാന്റെ ബാബര്‍ അസം മുന്നേറിയ ശേഷം ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, അടുത്തിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തതിനെ തുടര്‍ന്ന് കോഹ് ലി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് അടുക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളില്‍ നിന്ന് 302 റണ്‍സ് ആണ് 37 കാരന് നേടിയത്. പ്ലെയര്‍ ഓഫ് ദ സീരീസ് ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സഹതാരം രോഹിത് ശര്‍മ്മയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കോഹ് ലി. പരമ്പരയിലുടനീളം 146 റണ്‍സ് നേടിയ രോഹിത് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ പുറത്താകാതെ 65 റണ്‍സ് ആണ് കോഹ് ലി നേടിയത്. പരമ്പരയില്‍ കളിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. താത്കാലിക ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ 12-ാം സ്ഥാനത്താണ്. ബൗളര്‍മാരുടെ പട്ടികയില്‍ ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്താണ്. ടി20 റാങ്കിങ്ങില്‍ കട്ടക്കില്‍ നേടിയ 101 റണ്‍സിന്റെ സമഗ്ര വിജയത്തെ തുടര്‍ന്ന് അക്ഷര്‍ പട്ടേല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തും അര്‍ഷ്ദീപ് സിങ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 20-ാം സ്ഥാനത്തും ജസ്പ്രീത് ബുംറ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തുമാണ്. ടെസ്റ്റ് റാങ്കിങ്ങില്‍ യശസ്വി ജയ്സ്വാള്‍ എട്ടാം സ്ഥാനത്ത് തുടരുന്നു. ഗില്‍, ഋഷഭ് പന്ത് എന്നിവര്‍ ഒരു പടി മുന്നോട്ട് കയറി യഥാക്രമം 11, 13 സ്ഥാനങ്ങളിലെത്തി. വിക്കറ്റ് വേട്ടയില്‍ പുതു ചരിത്രമെഴുതി ബുംറ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ ടെസ്റ്റ് ബൗളര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആഷസിലെ ഗംഭീര പ്രകടനത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളില്‍ നിന്നായി സ്റ്റാര്‍ക്ക് 18 വിക്കറ്റുകളാണ് നേടിയത്. 100 കടക്കാന്‍ പോലും സമ്മതിച്ചില്ല; ദയനീയം ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് വമ്പൻ ജയം Kohli rises to No 2 to ODI rankings, Rohit retains top spot
മുംബൈ: കാമുകി മഹിക ശർമയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന പാപ്പരാസികൾക്കെതിരെ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ രംഗത്ത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് മടങ്ങിയ മഹികയുടെ ചിത്രങ്ങൾ പാപ്പരാസികള്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. കാമുകിയുടെ ചിത്രങ്ങള്‍ മോശം രീതിയില്‍ പകര്‍ത്തിയതിനെതിരെയാണ് ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ ഹർദികിന്റെ രൂക്ഷമായ വിമർശനം. പാപ്പരാസികള്‍ അതിരുവിട്ട പ്രവര്‍ത്തിയാണ് നടത്തുന്നതെന്നും കുറച്ചൊക്കെ മര്യാദ കാണിക്കണണെന്നും ഹർദിക് കുറിച്ചു. സ്ത്രീകള്‍ക്കൊരു അന്തസ്സുണ്ടെന്നും അത് മാനിക്കാന്‍ പഠിക്കണമെന്നും താരം തുറന്നടിച്ചു. മാന്യതയുടെയും സ്വകാര്യതയുടെ അതിര് വരമ്പുകളെക്കുറിച്ചു വ്യക്തമാക്കിയ ഹർദിക് മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. വിക്കറ്റ് വേട്ടയില്‍ പുതു ചരിത്രമെഴുതി ബുംറ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ 'ഇങ്ങനെയൊരു ജീവിതത്തിൽ ആളുകള്‍ ശ്രദ്ധിക്കുമെന്നും വിലയിരുത്തുമെന്നും എനിക്കു നന്നായി അറിയാം. ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിന്റെ ഭാഗമാണത്. എന്നാൽ ഇന്നു നടന്ന കാര്യം അതിരുകടന്നുപോയി. മഹിക ബാന്ദ്രയിലെ ഒരു റസ്റ്ററന്റിൽനിന്ന് ഇറങ്ങി വരുമ്പോൾ പാപ്പരാസികൾ വളരെ മോശം രീതിയിൽ അവരെ ചിത്രീകരിച്ചു. ഒരു സ്ത്രീയും കാണാൻ ആഗ്രഹിക്കാത്ത തരത്തിൽ ചിത്രങ്ങൾ പകർത്തി പുറത്തുവിടുന്നത് നിലവാരമില്ലായ്മയാണ്. സ്വകാര്യതെ മാനിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. സെലിബ്രിറ്റികളാവുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ ശ്രമിക്കുമെങ്കിലും എല്ലാത്തിനും ഒരു അതിരുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ മാധ്യമ സുഹൃത്തുക്കള്‍ മാന്യത കാട്ടണം.' 'കുറച്ചുകൂടി ജാഗ്രതയോടെ പെരുമാറണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. എല്ലാം ഇങ്ങനെ ഒപ്പിയെടുക്കാനുള്ളതല്ല. എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല. കുറച്ചൊക്കെ മനുഷ്യത്വം കാത്തു സൂക്ഷിക്കാം'- ഹർദിക് വ്യക്തമാക്കി. 100 കടക്കാന്‍ പോലും സമ്മതിച്ചില്ല; ദയനീയം ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് വമ്പൻ ജയം hardik pandya schooled the paparazzi for turning his private moment into sensationalism by clicking a picture of his partner, Mahieka Sharma.
100 കടക്കാന്‍ പോലും സമ്മതിച്ചില്ല; ദയനീയം ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് വമ്പൻ ജയം
കട്ടക്ക്: ഒന്നാം ടി20 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 100 കടക്കാന്‍ പോലും സമ്മതിക്കാതെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് ബാറ്റിങ് നിര വെറും 74 റണ്‍സില്‍ ഓള് ഔട്ട്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരുന്നു. ഇന്ത്യയ്ക്കു 101 റണ്‍സ് ജയം. ഇന്ത്യയ്ക്കായി പന്തെടുത്ത താരങ്ങളെല്ലാം വിക്കറ്റെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര അതിവേഗം ആടിയുലഞ്ഞു. അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 14 പന്തില്‍ 22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. താരം 3 ഫോറും ഒരു സിക്സും തൂക്കി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവര്‍ 14 വീതം റണ്‍സെടുത്തു. രണ്ട് സിക്സുകള്‍ തൂക്കി 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ഇന്നിങ്സ് തുടങ്ങി സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനെ നഷ്ടമായി. താരത്തെ അര്‍ഷ്ദീപ് സിങാണ് മടക്കിയത്. പിന്നാലെ തുടരെ വിക്കറ്റ് വീഴ്ചയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് ബലത്തിലാണ് പൊരുതാവുന്ന സ്കോര്‍ ഉയര്‍ത്തിയത്. തുടക്കം മുതല്‍ ഇന്ത്യ തകര്‍ച്ച നേരിട്ടു. പിന്നീട് സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമം മികച്ച രീതിയില്‍ തുടങ്ങിയ ശേഷം ബാറ്റര്‍മാര്‍ പരാജയപ്പെട്ടതും തിരിച്ചടിയായി. 'വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക; ഗില്‍ ബാറ്റിങിനു വരുമ്പോള്‍ മാഗിയും മസാലയും ഇടുക; ഗില്‍ ഔട്ടാകുമ്പോള് മാഗി റെഡി!' ആറാമനായി ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കിയതോടെയാണ് ഇന്ത്യ ട്രാക്കിലായത്. താരം 28 പന്തില്‍ പുറത്താകാതെ 6 ഫോറും 4 സിക്സും സഹിതം 59 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തി ക്രീസ് അടക്കിവാണു. കളി അവസാനിക്കുമ്പോള്‍ ഹര്‍ദികിനൊപ്പം ജിതേഷ് ശര്‍മയായിരുന്നു ക്രീസില്‍. താരം ഒരു സിക്സടക്കം 5 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. തുടക്കത്തില്‍ 17 റണ്‍സിനിടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പവലിയനില്‍ തിരിച്ചെത്തി. സ്കോര്‍ 48ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മയും മടങ്ങി. 78ല്‍ തിലകും വീണു. 104ല്‍ മടങ്ങിയത് അക്ഷര്‍ പട്ടേല്‍. ആറാം വിക്കറ്റായി ശിവം ദുബെയും കൂടാരം കയറി. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയ്ക്കുകയായിരുന്നു. ഗില്‍ ഇത്തവണയും പരാജയമായി. വൈസ് ക്യാപ്റ്റന്‍ 2 പന്തില്‍ 4 റണ്‍സുമായി കൂടാരം കയറി. ലുംഗി എന്‍ഗഡിയുടെ പന്തില്‍ മാര്‍ക്കോ യാന്‍സനു ക്യാച്ച് നല്കി മടങ്ങി. സൂര്യകുമാര്‍ യാദവ് സിക്സും ഫോറും തൂക്കി മുന്നോട്ടു നീങ്ങി തുടങ്ങിയതിനു പിന്നാലെ മടങ്ങി. 11 പന്തില്‍ 12 റണ്‍സെടുത്ത സൂര്യയേയും എന്‍ഗിഡി തന്നെയാണ് പുറത്താക്കിയത്. ഇത്തവണ ക്യാച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്. തീപ്പൊരി തിരിച്ചുവരവ്! ഇന്ത്യയെ നയിച്ച് ഹര്‍ദിക് പാണ്ഡ്യ (വിഡിയോ) പിന്നീട് തിലക് വര്‍മയും അഭിഷേകും ചേര്‍ന്നു സ്കോര്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ ലുതോ സിപമ്ല അഭിഷേകിനെ പുറത്താക്കി ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 12 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 17 റണ്‍സെടുത്ത് ഫോമിലേക്ക് ഉയരുന്നതിനിടെയാണ് മടങ്ങിയത്. 30 റണ്‍സ് ബോര്‍ഡില്‍ വന്നതിനു പിന്നാലെ തിലകും മടങ്ങി. താരം 2 ഫോറും ഒരു സിക്സും സഹിതം 26 റണ്‍സെടുത്തു. എന്‍ഗിഡി തന്നെയാണ് ഇത്തവണയും ഇന്ത്യയെ ഞെട്ടിച്ചത്. യാന്സന് കളിയിലെടുക്കുന്ന മൂന്നാം ക്യാച്ചായാണ് തിലകിന്റെ പുറത്താകല്‍. ഒരു സിക്സടക്കം 21 പന്തില്‍ 23 റണ്‍സെടുത്തു മികവില്‍ നില്‍ക്കെയാണ് അക്ഷര്‍ പുറത്തായത്. താരത്തെ സിപമ്ല മടക്കി. ശിവം ജുബെ രണ്ട് ഫോറടിച്ചു വേഗം തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. താരത്തെ ഡോണോവന്‍ ഫെരയ്ര ക്ലീന്‍ ബൗള്‍ഡാക്കി. ദുബെ 9 പന്തില്‍ 11 റണ്‍സുമായി പുറത്തായി. india vs south africa: Chasing 176, South Africa have imploded.
കട്ടക്ക്: ഓപ്പണറെന്ന നിലയില്‍ വൈസ് ക്യാപ്റ്റന്‍ റോള്‍ നല്കി ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്ലിനെ ട്രോളി ആരാധകര്‍. മലയാളി ഓപ്പണറും ഓപ്പണിങ് സ്ഥാനത്ത് അഭിഷേക് ശര്‍മയ്ക്കൊപ്പം മിന്നും ഫോമില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണെ മാറ്റിയാണ് ഗില്ലിനെ പ്രതിഷ്ഠിച്ചത്. എന്നാല്‍ ഈ സ്ഥാനത്തോട് നീതി പുലര്‍ത്തുന്ന ഒറ്റ ഇന്നിങ്സും കളിക്കാതെ ബാധ്യതയായി മാറുന്ന ഗില്ലിന്റെ ആറ്റിറ്റിയൂടിനെയാണ് ആരാധകര്‍ പരിഹസിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന കട്ടക്കിലെ പോരാട്ടത്തില്‍ താരം 2 പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത് മടങ്ങിയതോടെയാണ് ആരാധകര്‍ വന്‍ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങളിലെത്തിയത്. കടുത്ത പരിഹാസങ്ങളാണ് ഉയരുന്നത്. ഈ വര്‍ഷം ഇതുവരെ ഒരു സിംഗിള്‍ ഫിഫ്റ്റി പോലും നേടാന്‍ ഗില്ലിനു സാധിച്ചിച്ചിട്ടില്ല. 13 മത്സരങ്ങളില്‍ നിന്നു നേടിയത് 263 റണ്‍സ് മാത്രം. 143.71 സ്ട്രൈക്ക് റേറ്റ്. ആവറേജ് വെറും 26.3. തീപ്പൊരി തിരിച്ചുവരവ്! ഇന്ത്യയെ നയിച്ച് ഹര്‍ദിക് പാണ്ഡ്യ (വിഡിയോ) പതിവ് തണുപ്പന്‍ മട്ട് വിട്ട് ഇത്തവണ കട്ടക്കില്‍ അഗ്രസീവായാണ് ഗില്‍ കളിച്ചു തുടങ്ങിയത്. എന്‍ഗിഡിയെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ മടക്കം. മിന്നും ക്യാച്ചെടുത്ത് മാര്‍ക്കോ യാന്‍സനാണ് വൈസ് ക്യാപ്റ്റനെ മടക്കിയത്. ഗില്‍ വീണ്ടും പരാജയപ്പെട്ടതോടെ ആരാധകര്‍ ചോദ്യ ശരങ്ങളുയര്ത്തിയും രംഗത്തെത്തി. ഓപ്പണര്‍ എന്ന നിലയില്‍ നിരന്തരം പരാജയപ്പെടുന്ന ഗില്ലിനെ തുടര്‍ച്ചയായി കളിപ്പിക്കുന്നതില്‍ ആരാധകര്‍ ചോദ്യങ്ങളുയര്‍ത്തി. താരം ക്രീസില്‍ തപ്പിത്തടയുഞ്ഞ് സമയം കളയുന്നതിനെ ആരാധകര്‍ കടുത്ത രീതിയില്‍ പരിഹസിക്കുന്നു. ചിലര്‍ ടി20 ഫോര്‍മാറ്റിനു യോജിച്ച ബാറ്ററല്ല ഗില്ലെന്നു തുറന്നടിച്ചു. ഗില്ലിന്റെ ബാറ്റിങിനെ കളിയാക്കാന്‍ മാഗി ഉണ്ടാക്കുന്ന സൂത്രവുമായാണ് ഒരു ആരാധകന് എത്തിയത്. നാല് ലളിതമായ സ്റ്റെപ്പില്‍ മാഗിയുണ്ടാക്കാമെന്നാണ് അരാധകന്‍ പറയുന്നത്. 'സ്റ്റെപ്പ് 1- ഒരു കപ്പ് വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക. സ്റ്റെപ്പ് 2- ഗില്‍ ബാറ്റിങിനെത്തിയാല്‍ തിളച്ച വെള്ളത്തിലേക്ക് മാഗിയിടുക, മസാല ചേര്‍ക്കുക. സ്റ്റെപ്പ് 3- ഗില്‍ ക്രീസില്‍ നില്ക്കുമ്പോള് വെള്ളം തിളച്ച് മാഗി പാകമാകും. സ്റ്റെപ്പ് 4- ഗില്‍ പവലിയനില്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങളുടെ മാഗികഴിക്കാനും റെഡിയിട്ടുണ്ടാകും'- എന്നായിരുന്നു ഒരു ആരാധകന്റെ രൂക്ഷ പരിഹാസം. ഗില്‍ ഓപ്പണറായതോടെ ഇന്ത്യ 10 പേര് മാത്രം കളിക്കുന്ന ടീമായി മാറിയെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ടി20 ഫോര്‍മാറ്റിനു യോജിച്ച ബാറ്റര്‍മാരായ സഞ്ജു സാംസണ്, യശസ്വി ജയ്സ്വാള്‍, ഇഷാന് കിഷന് എന്നിവരെ നിരന്തരം തഴയുന്നതിനേയും ചില ആരാധകര്‍ ചോദ്യമുനയില്‍ നിര്‍ത്തുന്നു. ക്യാപ്റ്റനും സെലക്ടേഴ്സും സഞ്ജുവിനേക്കാളും യശസ്വിയേക്കാളും ഗില്ലിനു പ്രാധാന്യം നല്കുന്നതിനാല് ഫോം ഔട്ട് പ്രശ്നമല്ലെന്ന പരോക്ഷ വിമര്‍ശനവും ആരാധകര്‍ ഉന്നയിക്കുന്നു. Fans slammed Shubman Gill after the Indian vice-captain failed with the bat during the Cuttack T20I against South Africa.
തീപ്പൊരി തിരിച്ചുവരവ്! ഇന്ത്യയെ നയിച്ച് ഹര്‍ദിക് പാണ്ഡ്യ (വിഡിയോ)
കട്ടക്ക്: ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് ബലത്തില്‍ ഇന്ത്യ ദക്ഷിണാഫ്രാക്കയ്ക്കെതിരായ ഒന്നാം ടി20യില്‍ പൊരുതാവുന്ന സ്കോര്‍ ഉയര്‍ത്തി. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 175 റണ്‍സെടുത്തു. തുടക്കം മുതല്‍ ഇന്ത്യ തകര്‍ച്ച നേരിട്ടു. പിന്നീട് സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമം മികച്ച രീതിയില്‍ തുടങ്ങിയ ശേഷം ബാറ്റര്‍മാര്‍ പരാജയപ്പെട്ടതും തിരിച്ചടിയായി. ആറാമനായി ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കിയതോടെയാണ് ഇന്ത്യ ട്രാക്കിലായത്. 25 പന്തില്‍ താരം 50ൽ എത്തി. ഹര്‍ദിക് 28 പന്തില്‍ പുറത്താകാതെ 6 ഫോറും 4 സിക്സും സഹിതം 59 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തി ക്രീസ് അടക്കിവാണു. കളി അവസാനിക്കുമ്പോള്‍ ഹര്‍ദികിനൊപ്പം ജിതേഷ് ശര്‍മയായിരുന്നു ക്രീസില്‍. താരം ഒരു സിക്സടക്കം 5 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. Hardik Pandya special in the T20I series opener! How good was that finish from the #TeamIndia all-rounder? ✍️ Updates ▶️ https://t.co/tiemfwcNPh #INDvSA | @hardikpandya7 | @IDFCFIRSTBank pic.twitter.com/6CC8ejk4eF — BCCI (@BCCI) December 9, 2025 ഗില്‍ വീണ്ടും പരാജയം; ഇന്ത്യയെ വിറപ്പിച്ച് എന്‍ഗിഡി; 100 എത്തും മുന്‍പ് 4 വിക്കറ്റുകള്‍ നഷ്ടം, ഹർദിക് പൊരുതുന്നു തുടക്കത്തില്‍ 17 റണ്‍സിനിടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പവലിയനില്‍ തിരിച്ചെത്തി. സ്കോര്‍ 48ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മയും മടങ്ങി. 78ല്‍ തിലകും വീണു. 104ല്‍ മടങ്ങിയത് അക്ഷര്‍ പട്ടേല്‍. ആറാം വിക്കറ്റായി ശിവം ദുബെയും കൂടാരം കയറി. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയ്ക്കുകയായിരുന്നു. ഗില്‍ ഇത്തവണയും പരാജയമായി. വൈസ് ക്യാപ്റ്റന്‍ 2 പന്തില്‍ 4 റണ്‍സുമായി കൂടാരം കയറി. ലുംഗി എന്‍ഗഡിയുടെ പന്തില്‍ മാര്‍ക്കോ യാന്‍സനു ക്യാച്ച് നല്കി മടങ്ങി. സൂര്യകുമാര്‍ യാദവ് സിക്സും ഫോറും തൂക്കി മുന്നോട്ടു നീങ്ങി തുടങ്ങിയതിനു പിന്നാലെ മടങ്ങി. 11 പന്തില്‍ 12 റണ്‍സെടുത്ത സൂര്യയേയും എന്‍ഗിഡി തന്നെയാണ് പുറത്താക്കിയത്. ഇത്തവണ ക്യാച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്. പിന്നീട് തിലക് വര്‍മയും അഭിഷേകും ചേര്‍ന്നു സ്കോര്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ ലുതോ സിപമ്ല അഭിഷേകിനെ പുറത്താക്കി ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 12 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 17 റണ്‍സെടുത്ത് ഫോമിലേക്ക് ഉയരുന്നതിനിടെയാണ് മടങ്ങിയത്. 1005 പേരെ വെട്ടി; ഡി കോക്കിനായി ഒരു ടീമിന്റെ കടുംപിടിത്തം; ഐപിഎൽ ലേലത്തിലേക്ക് 350 താരങ്ങൾ 30 റണ്‍സ് ബോര്‍ഡില്‍ വന്നതിനു പിന്നാലെ തിലകും മടങ്ങി. താരം 2 ഫോറും ഒരു സിക്സും സഹിതം 26 റണ്‍സെടുത്തു. എന്‍ഗിഡി തന്നെയാണ് ഇത്തവണയും ഇന്ത്യയെ ഞെട്ടിച്ചത്. യാന്സന് കളിയിലെടുക്കുന്ന മൂന്നാം ക്യാച്ചായാണ് തിലകിന്റെ പുറത്താകല്‍. ഒരു സിക്സടക്കം 21 പന്തില്‍ 23 റണ്‍സെടുത്തു മികവില്‍ നില്‍ക്കെയാണ് അക്ഷര്‍ പുറത്തായത്. താരത്തെ സിപമ്ല മടക്കി. ശിവം ദുബെ രണ്ട് ഫോറടിച്ചു വേഗം തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. താരത്തെ ഡോണോവന്‍ ഫെരയ്ര ക്ലീന്‍ ബൗള്‍ഡാക്കി. ദുബെ 9 പന്തില്‍ 11 റണ്‍സുമായി പുറത്തായി. hardik pandya: India have lost the wicket of Shivam Dube, but Hardik Pandya has made sure that India get the scoreboard ticking.
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 104 റണ്സെത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്കു 5 വിക്കറ്റുകള്‍ നഷ്ടം. 17 റണ്‍സിനിടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പവലിയനില്‍ തിരിച്ചെത്തി. സ്കോര്‍ 48ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മയും മടങ്ങി. 78ല്‍ തിലകും വീണു. 104ല്‍ മടങ്ങിയത് അക്ഷര്‍ പട്ടേല്‍. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയ്ക്കുകയായിരുന്നു. നിലവിൽ ഹർദികിന്റെ കരുത്തിൽ ഇന്ത്യ ഇന്നിങ്സ് നേരെയാക്കാനുള്ള ശ്രമത്തിലാണ്. 5 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ് ഇന്ത്യ. ഗില്‍ ഇത്തവണയും പരാജയമായി. വൈസ് ക്യാപ്റ്റന്‍ 2 പന്തില്‍ 4 റണ്‍സുമായി കൂടാരം കയറി. ലുംഗി എന്‍ഗഡിയുടെ പന്തില്‍ മാര്‍ക്കോ യാന്‍സനു ക്യാച്ച് നല്കി മടങ്ങി. സൂര്യകുമാര്‍ യാദവ് സിക്സും ഫോറും തൂക്കി മുന്നോട്ടു നീങ്ങി തുടങ്ങിയതിനു പിന്നാലെ താരവും മടങ്ങി. 11 പന്തില്‍ 12 റണ്‍സെടുത്ത സൂര്യയേയും എന്‍ഗിഡി തന്നെയാണ് പുറത്താക്കിയത്. ഇത്തവണ ക്യാച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്. സഞ്ജു ബഞ്ചില്‍ തന്നെ; ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും പിന്നീട് തിലക് വര്‍മയും അഭിഷേകും ചേര്‍ന്നു സ്കോര്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ ലുതോ സിപമ്ല അഭിഷേകിനെ പുറത്താക്കി ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 12 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 17 റണ്‍സെടുത്ത് ഫോമിലേക്ക് ഉയരുന്നതിനിടെയാണ് മടങ്ങിയത്. 30 റണ്‍സ് ബോര്‍ഡില്‍ വന്നതിനു പിന്നാലെ തിലകും മടങ്ങി. താരം 2 ഫോറും ഒരു സിക്സും സഹിതം 26 റണ്‍സെടുത്തു. എന്‍ഗിഡി തന്നെയാണ് ഇത്തവണയും ഇന്ത്യയെ ഞെട്ടിച്ചത്. യാന്സന് കളിയിലെടുക്കുന്ന മൂന്നാം ക്യാച്ചായാണ് തിലകിന്റെ പുറത്താകല്‍. ഒരു സിക്സടക്കം 21 പന്തില്‍ 23 റണ്‍സെടുത്തു മികവില്‍ നില്‍ക്കെയാണ് അക്ഷര്‍ പുറത്തായത്. താരത്തെ സിപമ്ല മടക്കി. ഇന്ത്യ ഇലവന്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ. 1005 പേരെ വെട്ടി; ഡി കോക്കിനായി ഒരു ടീമിന്റെ കടുംപിടിത്തം; ഐപിഎൽ ലേലത്തിലേക്ക് 350 താരങ്ങൾ india vs south africa: India are in a huge spot of bother. They have lost back to back wickets of Tilak Varma and Axar Patel as they go into the death overs.
സഞ്ജു ബഞ്ചില്‍ തന്നെ; ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
കട്ടക്ക്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയച്ചു. ലോകകപ്പിനു മുന്നോടിയായുള്ള മത്സരമെന്ന നിലയില്‍ പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ലോകകപ്പിന് മുമ്പ് ആകെ പത്ത് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ശേഷിച്ച അഞ്ച് കളി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ്. ഈ ടീം തന്നെയായിരിക്കും ലോകകപ്പിലും കളിക്കുകയെന്ന് സെലക്ഷന് സമിതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്. 1005 പേരെ വെട്ടി; ഡി കോക്കിനായി ഒരു ടീമിന്റെ കടുംപിടിത്തം; ഐപിഎൽ ലേലത്തിലേക്ക് 350 താരങ്ങൾ ഇന്ത്യന്‍ ഇലവന്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ. സഞ്ജു ഇറങ്ങുമോ?; 'വെടിക്കെട്ടി'നായി കാത്ത് ആരാധകര്‍; ദക്ഷിണാഫ്രിക്കെതിരായ ആദ്യ ടി20 ഇന്ന് ind sa t20: India take on South Africa in the first T20I of the five-match series in Cuttack on Tuesday.
1005 പേരെ വെട്ടി; ഡി കോക്കിനായി ഒരു ടീമിന്റെ കടുംപിടിത്തം; ഐപിഎൽ ലേലത്തിലേക്ക് 350 താരങ്ങൾ
അബുദാബി: ഐപിഎൽ 2026 നു മുന്നോടിയായി നടക്കുന്ന ലേലത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിട്ട് ബിസിസിഐ. 240 ഇന്ത്യൻ താരങ്ങളും 110 വിദേശ താരങ്ങളും ഉൾപ്പെടെ ആകെ 350 താരങ്ങളാണ് ലേലത്തിൽ എത്തുന്നത്. പ്രഥാമികമായി രജിസ്റ്റർ ചെയ്ത 1390 കളിക്കാരിൽ നിന്നു 1005 പേരെ ഒഴിവാക്കിയാണ് 350 പേരുടെ അന്തിമ ചുരുക്ക പട്ടിക ബിസിസിഐ പുറത്തുവിട്ടത്. ഈ മാസം 16ന് അബുദാബിയിലാണ് ഐപിഎൽ താര ലേലം. മൂന്ന് തവണ ജേതാക്കളായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ കൈയിലാണ് ഏറ്റവും കൂടുതൽ തുക കൈവശമുള്ളത്. 64.3 കോടി രൂപയാണ് അവരുടെ പേഴ്സിലുള്ളത്. ചെന്നൈ സൂപ്പർ കിങ്സിന്റെ പക്കൽ 43.4 കോടി രൂപയും സൺറൈസേഴ്സ് ഹൈദരാബാദിന്റെ പക്കൽ 25.5 കോടി രൂപയുമുണ്ട്. ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യാതിരുന്ന 35 താരങ്ങളെ അവസാന ഘട്ടത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. വിരമിക്കൽ തീരുമാനം പിൻവലിച്ചെത്തിയ ക്വിന്റൻ ഡി കോക്ക്, മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് എന്നിവരാണ് അവസാന നിമിഷത്തെ സർപ്രൈസ് എൻട്രികൾ. 2 കോടി രൂപ അടിസ്ഥാന വിലയാണ് സ്മിത്തിന്. 2021നു ശേഷം സ്മിത്ത് ഐപിഎൽ കളിച്ചിട്ടില്ല. സഞ്ജു ഇറങ്ങുമോ?; 'വെടിക്കെട്ടി'നായി കാത്ത് ആരാധകര്‍; ദക്ഷിണാഫ്രിക്കെതിരായ ആദ്യ ടി20 ഇന്ന് കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരായ അവസാന ഏകദിന മത്സരത്തിൽ കിടിലൻ സെഞ്ച്വറി നേടിയ ക്വിന്റൻ ഡി കോക്കിനെ ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് അന്തിമ ഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട ടീമേതാണ് എന്നത് പുറത്തു വന്നിട്ടില്ല. ഒരു കോടി രൂപ അടിസ്ഥാന വിലയാണ് ഡി കോക്കിനു. കഴിഞ്ഞ സീസണിൽ 2 കോടി അടിസ്ഥാന വില നൽകി കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണറെ പാളയത്തിലെത്തിച്ചത്. ശ്രീലങ്കൻ താരങ്ങളായ ട്രാവിൻ മാത്യു, ബിനു ഫെർണാണ്ടോ, കുശാൽ പെരേര, ദുനിത് വെള്ളാലഗെ എന്നിവരാണ് പട്ടികയിൽ എത്തിയ മറ്റു താരങ്ങൾ. വെസ്റ്റ് ഇൻഡീസിന്റെ അകീം അഗസ്റ്റെ, അഫ്ഗാനിസ്ഥാൻ താരം അറബ് ഗുൽ എന്നിവർ ആദ്യമായി ഐപിഎൽ ലേലത്തിന്റെ ഭാഗമാകും. ആഭ്യന്തര താരങ്ങളിൽ മലയാളിയായ ആരോൺ ജോർജ്, വിഷ്ണു സോളങ്കി, പരീക്ഷിത് വൽസാങ്കർ, സാഡെക് ഹുസൈൻ, ഇസാസ് സവാരിയ മറ്റ് 20 പേരും അവസാന ഘട്ടത്തിൽ പട്ടികയിലെത്തി. 10 ടീമുകൾക്കുമായി 77 താരങ്ങളെ ലേലത്തിൽ വിളിച്ചെടുക്കാം. ദേശീയ ടീമിൽ കളിച്ച 16 ഇന്ത്യൻ താരങ്ങളും 96 വിദേശ താരങ്ങളും ലേലത്തിൽ എത്തുന്നുണ്ട്. അൺ ക്യാപ്ഡ് വിഭാഗത്തിൽ 224 ഇന്ത്യൻ താരങ്ങളും 14 വിദേശ താരങ്ങളുമുണ്ട്. വിജയ് മർച്ചൻ്റ് ട്രോഫി; മണിപ്പൂരിനെതിരെ ഇന്നിങ്സ് ജയവുമായി കേരളത്തിന്റെ കൗമാരം 2 കോടി രൂപ അടിസ്ഥാന വിലയുള്ള മാർക്യൂ താരങ്ങൾ 40 പേരാണ്. ഈ പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമാണുള്ളത്. വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും. ഡെവോൺ കോൺവെ, കാമറൂൺ ഗ്രീൻ, ഡേവിഡ് മില്ലർ, ലിയാം ലിവിങ്സ്റ്റൻ തുടങ്ങിയവരാണ് മാർക്യൂ താരങ്ങളിൽ ശ്രദ്ധേയർ. അതിൽ തന്നെ കാമറൂൺ ഗ്രീനിനെ ടീമിലെത്തിക്കാൻ ഫ്രൈഞ്ചൈസികൾ പണം വാരിയെറിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 9 താരങ്ങളുണ്ട്. ഒന്നേകാൽ കോടി അടിസ്ഥാന വിലയുള്ള 4 താരങ്ങളും. ഈ രണ്ട് പട്ടികയിലും ഒരു ഇന്ത്യൻ താരവുമില്ല. 17 പേർ ഒരു കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ്. ഈ പട്ടികയിൽ മൂന്ന് ഇന്ത്യക്കാരുണ്ട്. ആകാശ് ദീപ്, രാഹുൽ ചഹർ, ഉമേഷ് യാദവ്. 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിൽ പൃഥ്വി ഷാ, സർഫറാസ് ഖാൻ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ശിവം മവി, കെഎസ് ഭരത്, മലയാളി പേസർ സന്ദീപ് വാര്യർ എന്നിവരുണ്ട്. മലയാളി താരം കെഎം ആസിഫ്, മുൻ കേരള രഞ്ജി താരം ജലജ് സക്സേന എന്നിവരുടെ അടിസ്ഥാന വില 40 ലക്ഷം രൂപയാണ്. മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ സീസൺ കളിച്ച മലയാളി താരം വിഘ്നേഷ് പുത്തൂർ, അഖിൽ സ്കറിയ എന്നിവർക്ക് 30 ലക്ഷമാണ് അടിസ്ഥാന വില. The IPL 2026 Player Auction in Abu Dhabi on 16th December features 350 players.
സഞ്ജു ഇറങ്ങുമോ?; 'വെടിക്കെട്ടി'നായി കാത്ത് ആരാധകര്‍; ദക്ഷിണാഫ്രിക്കെതിരായ ആദ്യ ടി20 ഇന്ന്
കട്ടക്ക്: ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടി20 മത്സരം ഇന്ന്.കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ലോകകപ്പിന് മുമ്പ് ആകെ പത്ത് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ശേഷിച്ച അഞ്ച് കളി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ്. ഈ ടീം തന്നെയായിരിക്കും ലോകകപ്പിലും കളി ക്കുകയെന്ന് സെലക്ഷന് സമിതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്. വിജയ് മർച്ചൻ്റ് ട്രോഫി; മണിപ്പൂരിനെതിരെ ഇന്നിങ്സ് ജയവുമായി കേരളത്തിന്റെ കൗമാരം വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പരിക്കുമാറി തിരിച്ചെത്തുന്നതാണ് പരമ്പരയിലെ സവിശേഷത. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പന്തിലും ബാറ്റിലും തിളങ്ങിയാണ് ഹര്‍ദിക് തിരികെയെത്തുന്നത്.മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് കളിക്കാന്‍ അവസരം കിട്ടുമോയെന്നത് കാത്തിരുന്ന് കാണണം. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഒരു കളിയില്‍ മാത്രമാണ് കളിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ആറ് കളിയില്‍ രണ്ട് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 233 റണ്‍ നേടി. 73 ആണ് ഉയര്‍ന്ന സ്കോര്‍ കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ ഝാർഖണ്ഡ് 206 റൺസിന് പുറത്ത് ഓപ്പണിങ് നിരയില്‍ മാറ്റമുണ്ടാകില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു. മികച്ച ഫോമിലുള്ള അഭിഷേക് ശര്‍മയ്ക്കൊപ്പം ഗില്‍ ഇറങ്ങും. അഭിഷേകിന്റെ ബാറ്റിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം, ക്യാപ്റ്റന്‍ സൂര്യകുമാറിന് താളം കണ്ടെത്താനാകാത്തത് ആശങ്കയാണ്. ഹാര്‍ദിക് തിരിച്ചെത്തുന്നതോടെ പേസ് നിര സമ്പൂര്‍ണമാകും. പ്രധാനപേസര്‍ ജസ്പ്രീത് ബുമ്രയുമുണ്ട്. ഇന്ത്യ സാധ്യതാ ടീം: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.
വിജയ് മർച്ചൻ്റ് ട്രോഫി; മണിപ്പൂരിനെതിരെ ഇന്നിങ്സ് ജയവുമായി കേരളത്തിന്റെ കൗമാരം
കട്ടക്ക്: 16 വയസിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ മണിപ്പൂരിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. ഒരിന്നിങ്സിനും 169 റൺസിനുമായിരുന്നു കേരളത്തിൻ്റെ വിജയം. 248 റൺസിൻ്റെ ലീഡ് നേടിയ കേരളം ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂർ 79 റൺസിന് ഓൾ ഔട്ടായതോടെയാണ് ത്രിദിന മത്സരത്തിൻ്റെ രണ്ടാം ദിവസം തന്നെ കേരളം വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ മണിപ്പൂർ 64 റൺസായിരുന്നു നേടിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഇഷാൻ എം രാജിൻ്റെയും എട്ട് വിക്കറ്റ് വീഴ്ത്തിയ എസ് വി ആദിത്യൻ്റെയും പ്രകടനമാണ് കേരളത്തിന് അനായാസ വിജയം ഒരുക്കിയത്. കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ ഝാർഖണ്ഡ് 206 റൺസിന് പുറത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ വിശാൽ ജോർജിൻ്റെ വിക്കറ്റ് നഷ്ടമായി. 72 റൺസായിരുന്നു വിശാൽ നേടിയത്. മറുവശത്ത് തകർപ്പൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന ക്യാപ്റ്റൻ ഇഷാൻ എം രാജ് 100 റൺസെടുത്ത് പുറത്തായി. 98 പന്തുകളിൽ 17 ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇഷാൻ്റെ ഇന്നിങ്സ്. തുടർന്നെത്തിയ അഭിനവ് ആർ നായർ 42 റൺസുമായി പുറത്താകാതെ നിന്നു. അദ്വൈത് വി നായർ 32 റൺസെടുത്തു. ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ കേരളം ഇന്നിങ്സ് ഡിക്ലർ ചെയ്തു. മണിപ്പൂരിന് വേണ്ടി റൊമേഷ്, ബുഷ് സഗോൾസെം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂരിനെ എസ് വി ആദിത്യൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് തകർത്തെറിഞ്ഞത്. എട്ട് വിക്കറ്റാണ് ആദിത്യൻ നേടിയത്. ആദ്യ ഇന്നിങ്സിൽ ആദിത്യൻ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. വെറും 79 റൺസിന് മണിപ്പൂർ ഓൾ ഔട്ടായതോടെ കേരളം 169 റൺസിൻ്റെ കൂറ്റൻ വിജയം സ്വന്തമാക്കി. ഫോമിലുള്ള സഞ്ജു കളിക്കുമോ? ഗിൽ തിരിച്ചെത്തി, ഓപ്പണറാകും; ടി20 പരമ്പര തുടങ്ങുന്നു Kerala registered a resounding victory over Manipur in the Vijay Merchant Trophy for under-16s.
ഫോമിലുള്ള സഞ്ജു കളിക്കുമോ? ഗിൽ തിരിച്ചെത്തി, ഓപ്പണറാകും; ടി20 പരമ്പര തുടങ്ങുന്നു
കട്ടക്ക്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് നാളെ കട്ടക്കിൽ തുടക്കമാകും. ടെസ്റ്റ്, ഏകദിന പരമ്പരകൾക്കു പിന്നാലെയാണ് ടീം ഇന്ത്യ ടി20യ്ക്കായി ഇറങ്ങുന്നത്. അടുത്ത വർഷം അരങ്ങേറുന്ന ടി20 ലോകകപ്പിനു മുന്നോടിയായി 10 മത്സരങ്ങളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഈ പരമ്പരയിൽ 5 മത്സരങ്ങൾ ഇന്ത്യ കളിക്കും. ശേഷിച്ച 5 മത്സരങ്ങൾ ജനുവരിയിൽ ന്യൂസിലൻഡിനെതിരെയാണ്. ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അടക്കമുള്ളവർക്ക് ഈ പരമ്പരകൾ നിർണായകമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ കേരളത്തിനായി മിന്നും ഫോമിൽ ബാറ്റ് വീശിയാണ് സഞ്ജു ഇന്ത്യൻ ടീമിലേക്ക് എത്തിയത്. അതേസമയം താരം പ്ലെയിങ് ഇലവനിൽ എത്തുമോ എന്ന് ഉറപ്പായിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ. നാളെ വൈകീട്ട് 7 മണി മുതലാണ് പോരാട്ടം. ഓസ്ട്രേലിയക്കെതിരെ കളിച്ച പ്ലെയിങ് ഇലവനിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല. വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്ത് സഞ്ജുവിനേക്കാൾ സാധ്യത ജിതേഷ് ശർമയ്ക്കു തന്നെ. ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതോടെ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്നു ഉറപ്പായി. പരിക്കു മാറി ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും തിരിച്ചെത്തി. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവും നാലാം സ്ഥാനത്ത് തിലക് വർമയും കളിക്കും. ടീം കോമ്പിനേഷനിൽ ഇനി കൂടുതൽ മാറ്റങ്ങൾ വരുത്താൻ മാനേജ്മെന്റിനു താത്പര്യമില്ലെന്നു സൂര്യകുമാർ യാദവ് വ്യക്തമാക്കി. സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ അസമിനോടും കേരളം തോറ്റു സഞ്ജുവിനെ ഓപ്പണർ സ്ഥാനത്തു നിന്നു മാറ്റിയതിനെക്കുറിച്ചും ക്യാപ്റ്റൻ പ്രതികരിച്ചു. കഴിഞ്ഞ വർഷം വരെ അഭിഷേകും സഞ്ജുവും ചേർന്നാണ് ടി20യിൽ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്നത്. സഖ്യം മികച്ച കെമിസ്ട്രിയുമായി കളം വാഴുകയും ചെയ്തിരുന്നു. എന്നാൽ ടെസ്റ്റ്, ഏകദിന നായക സ്ഥാനങ്ങൾ നൽകിയതിനു പിന്നാലെയാണ് ഗില്ലിനെ മാനേജ്മെന്റ് ടി20 ടീമിലേക്ക് തിരിച്ചെത്തിച്ചത്. വൈസ് ക്യാപ്റ്റൻ സ്ഥാനവും ഓപ്പണറുടെ റോളും നൽകിയാണ് ഗില്ലിനെ എത്തിച്ചത്. ഇതോടെ സഞ്ജുവിന്റെ ബാറ്റിങ് സ്ഥാനം താഴോട്ടിറങ്ങി. അഞ്ചാം സ്ഥാനത്ത് സഞ്ജു കളിക്കുന്നതിനിടെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ മലയാളി താരത്തിനു പ്ലെയിങ് ഇലവനിലെ സ്ഥാനവും പോയി. ജിതേഷ് ശർമയെയാണ് കളിപ്പിച്ചത്. താരം മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ സഞ്ജുവിന്റെ സാധ്യതകൾക്കും മങ്ങലേറ്റു. അതിനിടെയാണ് സഞ്ജുവിനെക്കുറിച്ചുള്ള സൂര്യയുടെ പ്രതികരണം. 'മുൻനിരയിൽ കളിക്കാൻ കെൽപ്പുള്ള ബാറ്ററാണ് സഞ്ജു. ഓപ്പണർ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. സഞ്ജുവിനു പകരം ഗിൽ ഓപ്പണർ സ്ഥാനത്തേയ്ക്ക് വന്നത് ആ സ്ഥാനത്തേക്ക് അദ്ദേഹം അനുയോജ്യനായതു കൊണ്ടാണ്. പക്ഷേ സഞ്ജുവിനു അവസരങ്ങൾ കിട്ടുന്നുണ്ടെന്നു ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്'. 'ഗില്ലും സഞ്ജുവും ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ്. രണ്ട് പേർക്കും ഒന്നിലധികം റോളുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നവരാണ്. ഇത് ടീമിനെ സംബന്ധിച്ചു നല്ല കാര്യവും നല്ല തലവേദനയുണ്ടാക്കുന്ന കാര്യവുമാണ്. ഏതു പൊസിഷനിൽ കളിക്കാനും താരങ്ങൾ പാകപ്പെടണം എന്നതാണ് ടീമിന്റെ കാഴ്ചപ്പാട്'- സൂര്യകുമാർ പ്രതികരിച്ചു. രോഹിതിനെ കെട്ടിപ്പിടിച്ചു; ഗംഭീറിനെ കണ്ടപ്പോള്‍ 'കട്ടക്കലിപ്പില്‍' കോഹ്ലി; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു നിലവിൽ സഞ്ജു മിന്നും ഫോമിലാണ്. ടൂർണമെന്റിൽ രണ്ട് അർധ സെഞ്ച്വറികളും രണ്ട് 40 പ്ലസ് സ്കോറുകളും നേടിയാണ് സഞ്ജു എത്തിയത്. ആന്ധ്രയ്ക്കെതിരെ സഞ്ജു 56 പന്തിൽ 73 റൺസുമായി ടീമിന്റെ ടോപ് സ്കോററായി ഒറ്റയ്ക്ക് പൊരുതിയിരുന്നു. നാളെ തുടങ്ങുന്ന പോരാട്ടത്തിൽ സഞ്ജുവിനു പകരം ജിതേഷിനു തന്നെയായിരിക്കും ടീമിൽ സ്ഥാനം ലഭിക്കുക. അതേസമയം മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയ്ക്കായി കളിച്ച ജിതേഷിന്റെ ഉയർന്ന സ്കോർ 41 ആണ്. 2024ൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയ ശേഷം ടീമിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരിൽ സഞ്ജുവാണ് മൂന്നാമത് നിൽക്കുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഓപ്പണറായി ഇറങ്ങിയ രണ്ട് സെഞ്ച്വറികളടക്കം മൂന്ന് ശതകങ്ങളാണ് ഓപ്പണറായി ഇറങ്ങി സഞ്ജു അടിച്ചെടുത്തത്. എന്നാൽ ഗിൽ ടീമിലെത്തിയതോടെ ഓപ്പണർ സ്ഥാനം നഷ്ടമായി. വലിയ ചർച്ചകൾക്കു വഴി മരുന്നിട്ട തീരുമാനം കൂടിയായിരുന്നു ഈ മാറ്റം. ടി20യിൽ അപൂർവമായി മാത്രമാണ് സഞ്ജു മധ്യനിരയിൽ കളിച്ചിട്ടുള്ളത്. We gave Sanju Samson opportunities. he was ready to bat at any number- Suryakumar said.
സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ അസമിനോടും കേരളം തോറ്റു
ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിൽ കേരളത്തിന് വീണ്ടും തോൽവി. അസം അഞ്ച് വിക്കറ്റിനു കേരളത്തെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം ഏഴ് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. അസമിൻ്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസൻ്റെ അഭാവത്തിൽ അഹ്മദ് ഇമ്രാൻ്റെ നേതൃത്വത്തിലായിരുന്നു കേരളം കളിക്കാനിറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തിരഞ്ഞെടുത്തു. അഹ്മദ് ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത് . എന്നാൽ സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത അഹ്മദ് ഇമ്രാൻ മടങ്ങി. രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവ് ചൗധരിയുടെ പന്തിൽ പുറത്തായതോടെ കേരളത്തിൻ്റെ ബാറ്റിങ് തകർച്ചയും തുടങ്ങി. രോഹിതിനെ കെട്ടിപ്പിടിച്ചു; ഗംഭീറിനെ കണ്ടപ്പോള്‍ 'കട്ടക്കലിപ്പില്‍' കോഹ്ലി; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും, അബ്ദുൽ ബാസിദ് അഞ്ചും റൺസെടുത്ത് പുറത്തായി. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹൻ കുന്നുമ്മലാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അസമിന് വേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സുമിത് ഖടിഗോങ്കറുടെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ പ്രദ്യുൻ സൈകിയയുടെ പ്രകടനമാണ് അസമിന് വിജയമൊരുക്കിയത്. ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു വശത്ത് ഉറച്ച് നിന്ന പ്രദ്യുൻ സൈകിയ 18.5 ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. പ്രദ്യുൻ 41 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി കെഎം ആസിഫ് രണ്ടും ഷറഫുദ്ദീൻ, അഖിൽ സ്കറിയ അബ്ദുൽ ബാസിദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു Kerala vs Assam: Kerala loses again in the Syed Mushtaq Ali Trophy T20 tournament.
വിശാഖപട്ടണം: ദക്ഷിണാഫ്രക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും നേടി പരമ്പരയിലെ താരമായാണ് ഇന്ത്യന്‍ ഇതിഹാസതാരം വിരാട് കോഹ്ലി ഈ വര്‍ഷത്തെ തന്റെ ക്രിക്കറ്റ് സീസണിന് വിരാമമിടുന്നത്. ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോഹ് ലി അവസാനമത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു. ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ കോഹ്ലി പുറത്താകാതെ 65 റണ്‍സ് നേടി. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, അനായാസം വിജയത്തിലെത്തുകയും ചെയ്തു. എന്നാല്‍ മത്സരത്തിന് ശേഷമുണ്ടായ കോഹ് ലിയുടെ ഒരു വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. താരങ്ങളുമായി വിജയാഹ്ലാദം പങ്കിടുന്ന കോഹ് ലി, പരിശീലകന് ഗൗതം ഗംഭീറിനോട് അത്ര സന്തോഷത്തോടെയല്ല പെരുമാറിയതെന്നാണ് ചിലരുടെ കണ്ടുപിടിത്തം. വിഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ചര്‍ച്ച സജീവമാകുന്നത്. വീണ്ടും... വീണ്ടും... മെസി മാജിക്ക്, ട്രോഫി നമ്പര്‍ 48! ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമിയ്ക്ക് എംഎല്‍എസ് കിരീടം (വിഡിയോ) മത്സരശേഷം സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഹസ്തദാനം നല്കിയ കോഹ് ലി, ഗൗതം ഗംഭീറിന് അടുത്ത് എത്തുമ്പോള്‍ മുഖത്തെ ചിരിമായുന്നതായാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റെല്ലാവരെയും ചിരിച്ചുകൊണ്ട് ഹസ്തദാനം നടത്തി കോഹ് ലി കെട്ടിപ്പിടിക്കുമ്പോള്‍ ഗംഭീറിന് ഹസ്തദാനം നല്‍കുക മാത്രമാണ് ഉണ്ടായത്. രോഹിത് ശര്‍മയെ വിരാട് കോഹ് ലി ഹഗ് ചെയ്തതിനു പിന്നാലെയാണ് ഗംഭീര്‍, കോഹ് ലിയുടെ അടുത്തെത്തുന്നത്. അതുവരെയുണ്ടായിരുന്ന ചിരി കോഹ് ലിയുടെ മുഖത്തുനിന്ന് മായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള വിരാട് കോഹ് ലിയുടെ ബന്ധം സംബന്ധിച്ച് നേരത്തെ തന്നെ ഒട്ടേറെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇരുവരും അത്ര രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോഹ് ലി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തിനു ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന ഗംഭീറിനെ നോക്കാതെ കോഹ് ലി കയറി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജനുവരിയില്‍, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് വിരാട് ഇനി ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക. Virat Kohli's 'Gautam Gambhir Moment' After Hugging Rohit Sharma Gets Fans Talking

28 C