SENSEX
NIFTY
GOLD
USD/INR

Weather

29    C
...

ബും ബുംറ...; പവര്‍ പ്ലേയില്‍ പതറി ദക്ഷിണാഫ്രിക്ക, മൂന്ന് വിക്കറ്റ് നഷ്ടം

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി. ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുംറ ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. സ്‌കോര്‍ 20 നില്‍ക്കെ റ്യാന്‍ റിക്കിള്‍ട്ട(7)ണും പുറത്തായി. ബുംറയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ മൂന്നിന് 101 എന്ന നിലയിലാണ്. ഡിവാള്‍ഡ് ബ്രേവിസ് (38), ഡേവിഡ് മില്ലര്‍ (40) എന്നിവരാണ് ക്രീസില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. നേരത്തെ, ക്യാപറ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിങ്ടണ്‍ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തി. അക്ഷര്‍ പട്ടേലിന് അവസരം ലഭിച്ചില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തി. മാര്‍ക്കോ ജാന്‍സന്‍, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ തിരിച്ചെത്തി. T20 worldcup 2026|india VS south africa match

സമകാലിക മലയാളം 22 Feb 2026 8:04 pm

ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ഇന്ത്യന്‍ ഇലവനില്‍ സഞ്ജു ഇല്ല

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാര്‍ക്രം ബാറ്റിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ അക്ഷര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ കളിക്കും. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തിയിട്ടുണ്ട്. മാര്‍ക്കോ ജാന്‍സന്‍, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. ''അയാൾ അപകടകാരിയാണ്, ഇന്ത്യൻ ബാറ്റർമാർ കരുതിയിരിക്കണം''; മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി. ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി. ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ട് റൗണ്ടില്‍ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആദ്യ മത്സരമാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. T20 World Cup: India's Title Win and Their First Super 8 Encounter

സമകാലിക മലയാളം 22 Feb 2026 7:11 pm

''അയാൾ അപകടകാരിയാണ്, ഇന്ത്യൻ ബാറ്റർമാർ കരുതിയിരിക്കണം''; മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെ മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ രംഗത്ത് എത്തി. ഇന്ത്യൻ ബാറ്റിങ് നിര ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ലുങ്കി എന്‍ഗിഡിയെ കരുതിയിരിക്കണമെന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. ഇന്ത്യ–ദക്ഷിണാഫ്രിക്ക സൂപ്പർ എട്ട് മത്സരത്തിന് മുന്നോടിയായി നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക് ലുങ്കി എൻഗിഡിയുടെ ബൗളിങിലെ ഏറ്റവും വലിയ ശക്തി സ്പീഡിലോ ആക്ഷനിലോ മാറ്റമില്ലാതെ സ്ലോവർ ബോൾ എറിയാനുള്ള കഴിവാണ്. മണിക്കൂറിൽ ഏകദേശം 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന എൻഗിഡിയുടെ സ്ലോവർ ബോളുകൾ 110 കിലോമീറ്റർ വേഗതയിലാണ് എത്തുന്നത്. ഈ 30 കിലോമീറ്ററിന്റെ വേഗ വ്യത്യാസം തന്നെയാണ് ബാറ്റർമാരെ വലക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'തല' തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ധോനി ഇറങ്ങും “എൻഗിഡിയുടെ ഓരോ ഡെലിവറിയും സ്റ്റമ്പുകളോട് ചേർന്ന് ആകും കടന്ന് പോകുക. താരത്തിന്റെ ബൗളിങ് ആക്ഷൻ അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പന്ത് വേഗതയേറിയതായിരിക്കും എന്ന് ബാറ്റർ മനസിൽ തീരുമാനിച്ചിരിക്കും. ആം സ്പീഡിലോ ആക്ഷനിലോ ഒരു മാറ്റവുമില്ലാതെ പെട്ടെന്ന് സ്ലോവർ ബോൾ വരുമ്പോൾ ബാറ്റർമാർ അഡ്വാൻസ്ഡ് ആയി ബാറ്റ് വീശിയിരിക്കും. ആ ബൗൾ എഡ്ജ് ആയി ക്യാച്ച് ആയി മാറുകയോ ബൗൾഡ് ആകുകയോ ചെയ്യും” പത്താൻ പറഞ്ഞു. ഇന്ത്യ - പാക് സെമി പോരാട്ടം വന്നാൽ മത്സരം എവിടെ നടക്കും? ഇത്തരത്തിലുള്ള സ്‌ലോ ബോളുകളിലൂടെ വിക്കറ്റുകൾ നേടാനുള്ള എൻഗിഡിയുടെ കഴിവ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വലിയ തലവേദനയാകുമെന്ന് പത്താൻ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് മിഡിൽ ഓവറുകളിൽ എൻഗിഡി ബൗൾ ചെയ്യുമ്പോൾ ബാറ്റർമാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Irfan Pathan warns India of Lungi Ngidi threat ahead of Super Eight clash.

സമകാലിക മലയാളം 22 Feb 2026 6:35 pm

ഇന്ത്യ - പാക് സെമി പോരാട്ടം വന്നാൽ മത്സരം എവിടെ നടക്കും?

അഹമ്മദാബാദ്:  ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ 8 പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ സെമി ഫൈനലിൽ എത്തിയാൽ ഇന്ത്യ എവിടെയാകും കളിക്കുക എന്ന സംശയത്തിലാണ് ആരാധകർ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് രണ്ടാം സെമിഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ പാകിസ്ഥാനെയാണ് സെമിയിൽ നേരിടുന്നത് എങ്കിൽ മുംബൈയിൽ മത്സരം നടക്കില്ല. മുൻ ഭാര്യക്കും മകനും 4 കോടിയുടെ 'ലാൻഡ് റോവർ ഡിഫൻഡർ' സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ 'കരുതലിന്' കൈയടി ടൂർണമെന്റിന്റെ ഷെഡ്യൂൾ പ്രകാരം, ഇന്ത്യ പാകിസ്ഥാൻ ഒഴികെയുള്ള മറ്റേതെങ്കിലും ടീമിനെതിരെയാണ് സെമിഫൈനൽ കളിക്കുന്നതെങ്കിൽ മാർച്ച് 5ന് വാംഖഡെ സ്റ്റേഡിയത്തിൽ തന്നെ മത്സരം നടക്കും. എന്നാൽ സെമിഫൈനലിൽ ഇന്ത്യ–പാകിസ്ഥാൻ പോരാട്ടം വന്നാൽ, മത്സരം മാർച്ച് 4ന് ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലേക്ക് മാറ്റും. ഇതോടെ, ഇന്ത്യയ്ക്ക് ശ്രീലങ്കയിലെത്തി സെമിഫൈനൽ കളിക്കേണ്ട സാഹചര്യം വരും. 100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക് സൂപ്പർ 8 ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതും പാകിസ്ഥാൻ രണ്ടാമതുമോ, അല്ലെങ്കിൽ പാകിസ്ഥാൻ ഒന്നാമതും ഇന്ത്യ രണ്ടാമതുമോ ഫിനിഷ് ചെയ്താൽ, സെമിഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടും. അത്തരമൊരു സാധ്യതയാണ് വേദി മാറ്റത്തിന് വഴിവെക്കുന്നത്. ഇതോടൊപ്പം, ഈ മത്സരം ഇന്ത്യയിലെ പ്രധാന ഉത്സവദിനമായ ഹോളി ദിവസത്തിലാണ് (മാർച്ച് 4) നടക്കുക എന്നതും ശ്രദ്ധേയമാണ്. 'തല' തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ധോനി ഇറങ്ങും വേദി മാറ്റത്തിന് പിന്നിലെ പ്രധാന കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈബ്രിഡ് മോഡൽ കരാറാണ്. 2027 വരെ നിലനിൽക്കുന്ന ഈ കരാർ പ്രകാരം, ഇന്ത്യ–പാകിസ്ഥാൻ മത്സരങ്ങൾ ന്യൂട്രൽ വേദികളിൽ മാത്രമേ നടത്താവൂ. സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ ധാരണയിലേക്ക് ഇരുരാജ്യങ്ങളും ഐസിസിയുമായി ചേർന്ന് എത്തിയത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളായാലും, പാകിസ്ഥാനെതിരെ കളിക്കുമ്പോൾ ഇന്ത്യ ന്യൂട്രൽ വേദിയിലേക്ക് മാറേണ്ടി വരുന്നത്. India’s T20 World Cup 2026 semi-final venue depends on Pakistan clash.

സമകാലിക മലയാളം 22 Feb 2026 6:07 pm

'തല'തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ധോനി ഇറങ്ങും

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകര്‍ക്ക് സന്തോഷ വാർത്ത. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ സൂപ്പർ താരം എം എസ് ധോനി ചെന്നൈയ്ക്കായി കളത്തിലിറങ്ങും. ധോനിയുടെ വിവരമിക്കലിനെക്കുറിച്ചു നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരം ഈ സീസണിൽ കളിക്കുമെന്ന് ഫ്രാഞ്ചൈസിയുടെ സിഇഒ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. മുൻ ഭാര്യക്കും മകനും 4 കോടിയുടെ 'ലാൻഡ് റോവർ ഡിഫൻഡർ' സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ 'കരുതലിന്' കൈയടി 2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ധോനി. ഫ്രാഞ്ചൈസിക്ക് ലഭിച്ച അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് ടീമിനെ നയിച്ചതും താരമായിരുന്നു. 2016, 2017 സീസണുകളില്‍ സിഎസ്‌കെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ റൈസിങ് പൂനെ സൂപ്പർജയന്റ് ടീമിനായി കളിച്ച ധോനി പിന്നീട് വീണ്ടും ചെന്നൈയിലേക്ക് മടങ്ങിയെത്തി. പ്രായം 44 ആയിട്ടും ആരാധകരുടെ പ്രിയങ്കരനാണ് ഇപ്പോഴും 'തല' എന്നറിയപ്പെടുന്ന ധോനി. 100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക് ഐപിഎല്‍ 2026 ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ധോനി കളത്തിലിറങ്ങുമെന്ന പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ചെന്നൈ ആരാധകർ സ്വീകരിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഐ പി എല്ലിൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററാകുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മത്സരം വിശദീകരിക്കുന്നതിനും താരങ്ങളെ വിമർശിക്കുന്നതും വളരെ പ്രയാസകരമായ ഒരു ജോലിയാണ്. അത് തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞിരുന്നു. MS Dhoni to play IPL 2026, confirms CSK CEO Kasi Viswanathan.

സമകാലിക മലയാളം 22 Feb 2026 5:38 pm

100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക്

ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ഇന്ത്യ എ വനിതകള്‍ ബംഗ്ലാദേശ് എ വനിതാ ടീമിനെ അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 19.1 ഓവറില്‍ വെറും 88 റണ്‍സില്‍ അവസാനിച്ചു. 46 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തേജല്‍ ഹസാബ്‌നിസും ക്യാപ്റ്റന്‍ രാധ യാദവും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. തേജല്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നതു നിര്‍ണായകമായി. താരം 34 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 51 റണ്‍സെടുത്തു. രാധ യാദവ് 30 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 36 റണ്‍സും അടിച്ചു. 19 റണ്‍സെടുത്ത ദിനേഷ് വൃന്ദയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. മുൻ ഭാര്യക്കും മകനും 4 കോടിയുടെ 'ലാൻഡ് റോവർ ഡിഫൻഡർ' സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ 'കരുതലിന്' കൈയടി വിജയം തേടിയിറങ്ങിയ ബംഗ്ലാദേശ് വനിതകളില്‍ ആരും അധികം നേരം ക്രീസില്‍ നിന്നില്ല. 20 റണ്‍സെടുത്ത ഷമിമ സുല്‍ത്താനയാണ് ടോപ് സ്‌കോറര്‍. 19 റണ്‍സെടുത്ത സര്‍മിന്‍ സുല്‍ത്താന, 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫഹിമ ഖാത്തൂന്‍, 10 റണ്‍സെടുത്ത സാദിയ അക്തര്‍ എന്നിവര്‍ മാത്രമാണ് അല്‍പ്പം പിടിച്ചു നിന്നത്. ഇന്ത്യന്‍ നിരയില്‍ പ്രേമ റാവത്ത് 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു ബംഗ്ലാദേശിനെ അതിവേഗം തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു. സോണിയ മെന്‍ദിയ, തനുജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രാധ യാദവ്, മിന്നു മണി, സൈമ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി. ആ​ഗ്രഹ സാഫല്യം 5ാം വർഷത്തിൽ! സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകനാകും india a women vs bangladesh a women, IND A Women Win: India A women’s cricket team led by Radha Yadav crushed Bangladesh A by 46 runs

സമകാലിക മലയാളം 22 Feb 2026 4:12 pm

ആ​ഗ്രഹ സാഫല്യം 5ാം വർഷത്തിൽ! സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകനാകും

പാരിസ്: ഇതിഹാസ താരം സിനദിന്‍ സിദാന്റെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനായി സിദാന്‍ സ്ഥാനമേല്‍ക്കും. ഈ വര്‍ഷം അരങ്ങേറുന്ന ലോകകപ്പിനു ശേഷം മുന്‍ നായകന്‍ കൂടിയായ ദിദിയര്‍ ദെഷാംപ്‌സ് കോച്ചിന്റെ സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സിദാന്‍ ഫ്രഞ്ച് ഡഗൗട്ടിലെത്തും. പരിശീകനാകുന്നത് സംബന്ധിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും സിദാനും തമ്മില്‍ വാക്കാല്‍ കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1998ല്‍ ദെഷാംപ്‌സ് നായകനായി ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു സിദാന്‍. 1998ലെ ബാല്ലണ്‍ ഡി ഓര്‍ ജേതാവ് കൂടിയാണ് മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസ താരമായ സിദാന്‍. റയലിന്റെ പരിശീലകനായി വെട്ടിത്തിളങ്ങി പടിയിറങ്ങിയ സിദാന്‍ പിന്നീട് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. റയലിനൊപ്പം ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന അനുപമ റെക്കോര്‍ഡും സ്ഥാപിച്ചാണ് ഇതിഹാസം നീണ്ട ഇടവേളയിലേക്ക് കടന്നത്. 2021ലാണ് റയലിന്റെ ഡഗൗട്ടില്‍ നിന്നു സിദാന്‍ മടങ്ങിയത്. ഈ അഞ്ച് വർഷത്തിനിടെ യൂറോപ്പിലെ എണ്ണം പറഞ്ഞ ഫുട്ബോൾ ക്ലബുകളും പല ദേശീയ ടീമുകളും സിദാനെ പരിശീകനായി എത്തിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ പരിശീലക സ്ഥാനത്തേക്കായിരിക്കും തിരിച്ചു വരവെന്നു അദ്ദേഹം ഉറപ്പിച്ചിരുന്നു. നോണ്‍ സ്‌റ്റോപ്പ് കെയ്ന്‍! ഇരട്ട ഗോളുകള്‍; കിരീടത്തിനായി ബയേണ്‍ കുതിപ്പ് തുടരുന്നു ഫ്രാന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുകയാണ് തന്റെ ആഗ്രഹമെന്നും അതിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ഇടവേള സംബന്ധിച്ച് സിദാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആഗ്രഹമാണ് മാസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുന്നത്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും മികച്ച നേട്ടങ്ങളുമായാണ് ദെഷാംപ്‌സ് നില്‍ക്കുന്നത്. 1998ല്‍ കന്നി ലോകകപ്പ് ഫ്രാന്‍സ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ദെഷാംപ്‌സ് പരിശീലകനെന്ന നിലയില്‍ 2018ല്‍ വീണ്ടും ലോക കിരീടം ഉയര്‍ത്തി. 2022ലും ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഞെട്ടി, റയല്‍ മാഡ്രിഡ്! അട്ടിമറിച്ച് ഒസാസുന France Coach: legend Zinedine Zidane is set to take over as coach of the French men’s national team after FIFA World Cup 2026

സമകാലിക മലയാളം 22 Feb 2026 3:00 pm

നോണ്‍ സ്‌റ്റോപ്പ് കെയ്ന്‍! ഇരട്ട ഗോളുകള്‍; കിരീടത്തിനായി ബയേണ്‍ കുതിപ്പ് തുടരുന്നു

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീട പോര് 8 പോയിന്റ് വ്യത്യാസത്തില്‍ വീണ്ടും നിലനിര്‍ത്തി ബയേണ്‍ മ്യൂണിക്ക് . സീസണില്‍ ഇതുവരെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെയാണ് ബയേണ്‍ കുതിക്കുന്നത്. തോല്‍വിയും സമനിലയും തുടരെ വന്ന ശേഷം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ബവേറിയന്‍സ് വിജയ വഴിയിലാണ്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ലെയ്പ്‌സിഗ് സമനിലയില്‍ തളച്ചതോടെയാണ് ബയേണ്‍ പോയിന്റ് വ്യത്യാസം എട്ടാക്കി വീണ്ടുമുയര്‍ത്തിയത്. ബയേണ്‍ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ എയ്ന്റ്‌റാറ്റ് ഫ്രാങ്ക്ഫര്‍ടിന്റെ വെല്ലുവിളി അതിജീവിച്ച് 3 പോയിന്റ് ഉറപ്പിക്കുകയും ചെയ്തു. അടുത്ത പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക്- ബൊറൂസിയ ഡോര്‍ട്മുണ്ട് ുമായി ഏറ്റുമുട്ടും. 3-2നാണ് ബയേണ്‍ സ്വന്തം തട്ടകത്തില്‍ ജയിച്ചു കയറിയത്. ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഒരു ഗോള്‍ അലക്‌സാണ്ടര്‍ പാവ്‌ലോവിചിന്റെ ബൂട്ടില്‍ നിന്നാണ്. സീസണില്‍ ബുണ്ടസ് ലീഗയില്‍ മാത്രം ഹാരി കെയ്ന്‍ നേടുന്ന ഗോളുകളുടെ എണ്ണം 28 ആയി. ആദ്യ പകുതിയില്‍ ബയേണിനായിരുന്നു മുന്‍തൂക്കമെങ്കില്‍ രണ്ടാം പകുതിയില്‍ ഫ്രാങ്ക്ഫര്‍ട് തിരിച്ചു വരുന്ന കാഴ്ചയായിരുന്നു. രണ്ട് ഗോളുകള്‍ മടക്കി അവര്‍ അവസാന ഘട്ടം വരെ ബയേണിനെ അടിമുടി വിറപ്പിക്കുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയില്‍. ഞെട്ടി, റയല്‍ മാഡ്രിഡ്! അട്ടിമറിച്ച് ഒസാസുന കളിയുടെ 16ാം മിനിറ്റിലാണ് പാവ്‌ലോവിചിന്റെ ലോങ് ഷോട്ട് നേരെ വലയിലേക്ക് കയറിയത്. പിന്നാലെ 20ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നു വന്ന പന്തിനെ ഹെഡ് ചെയ്ത് സ്റ്റാനിസിച് നല്‍കിയ പാസിനെ ബോക്‌സില്‍ നിന്ന ഹാരി കെയ്ന്‍ ഹെഡ് ചെയ്തു തന്നെ വലയിലിട്ട് ബയേണിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ കളി ഫ്രാങ്ക്ഫര്‍ട് പിടിക്കുന്നതിനിടെ കെയ്ന്‍ ബയേണിനു മൂന്നാം ഗോള്‍ സമ്മാനിച്ചു. 68ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. എന്നാല്‍ 77ാം മിനിറ്റില്‍ ഫ്രാങ്ക്ഫര്‍ടിനു അനുകൂലമായി പെനാല്‍റ്റി കിട്ടി. ജൊനാതന്‍ ബുര്‍കറ്റ് പന്ത് കൃത്യം വലയിലിട്ടു. പിന്നാലെ 86ാം മിനിറ്റില്‍ അര്‍ണോഡ് കലിമുന്‍ഡൊ ഫ്രാങ്ക്ഫര്‍ടിനായി വീണ്ടും വല കുലുക്കി. പ്രതിരോധത്തില്‍ ബയേണ്‍ വരുത്തിയ പിഴവ് താരം മുതലെടുത്തു. പകരക്കാരനായി ഇറങ്ങിയ കലിമുന്‍ഡൊയുടെ വരവ് രണ്ടാം പരകുതിയില്‍ ഫ്രാങ്ക്ഫര്‍ടിന്റെ കളി കൂടുതല്‍ വേഗമുള്ളതാക്കി മാറ്റി. 20കാരന്റെ ഇരട്ട ​ഗോളുകൾ! കിരീടപ്പോര് മുറുക്കി മാഞ്ചസ്റ്റര്‍ സിറ്റി; തുടരെ 8 മത്സരങ്ങളില്‍ അപരാജിതര്‍ Harry Kane scored his third straight Bundesliga brace as Bayern Munich beat Eintracht Frankfurt 3-2

സമകാലിക മലയാളം 22 Feb 2026 2:35 pm

ഞെട്ടി, റയല്‍ മാഡ്രിഡ്! അട്ടിമറിച്ച് ഒസാസുന

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി അധികം ദിവസം കഴിയും മുന്‍പ് തന്നെ റയല്‍ മാഡ്രിഡിനെ ഞെട്ടിച്ച് ഒസാസുന. അവര്‍ സ്വന്തം തട്ടകമായ എല്‍ സദര്‍ സ്റ്റേഡിയത്തില്‍ റയലിനെ 2-1നു അട്ടിമറിച്ചു. ഇതോടെ ബാഴ്‌സലോണയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള അവസരവും റയല്‍ തുറന്നു നല്‍കി. ബാഴ്‌സ ഇന്ന് ലെവാന്റെയെ നേരിടാനിരിക്കെയാണ് റയലിന്റെ ഈ വീഴ്ച. തുടര്‍ ജയങ്ങളുമായി മുന്നേറുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി. സ്‌പെയിനില്‍ വീണ്ടും കിരീട പോരാട്ടം കൂടുതല്‍ മുറുകി. കളിയുടെ ആദ്യ പകുതിയില്‍ പെനാല്‍റ്റി വഴങ്ങി ഗോളിനു അവസരം നല്‍കിയ റയല്‍ 73ാം മിനിറ്റിലാണ് സമനില പിടിക്കുന്നത്. എന്നാല്‍ 90ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയുടെ ഗോള്‍ റയലിനെ സ്തബ്ധരാക്കി. 20കാരന്റെ ഇരട്ട ​ഗോളുകൾ! കിരീടപ്പോര് മുറുക്കി മാഞ്ചസ്റ്റര്‍ സിറ്റി; തുടരെ 8 മത്സരങ്ങളില്‍ അപരാജിതര്‍ 38ാം മിനിറ്റിലാണ് ഒസാസുനയ്ക്ക് അനുകൂലമായി പെനാല്‍റ്റി കിട്ടിയത്. ആന്റെ ബുഡിമിര്‍ പന്ത് കൃത്യമായി വലയിലിടുകയും ചെയ്തു. വിനിഷ്യസ് ജൂനിയറാണ് റയലിന് 73ാം മിനിറ്റില്‍ സമനില ഗോള്‍ സമ്മാനിച്ചത്. എന്നാല്‍ അവസാന നിമിഷത്തിലെ ഗോളിനു മറുപടി നല്‍കാന്‍ റയലിനു സാധിച്ചില്ല. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എസ്പാന്യോളിനെ സ്വന്തം തട്ടകത്തില്‍ തകര്‍ത്തു. അലക്‌സാണ്ടര്‍ സൊര്‍ലോതിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ അവര്‍ 4-2നു വിജയം സ്വന്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ 'ഹോം കമിങ്'! കൊച്ചിയില്‍ വീണ്ടും ഐഎസ്എല്‍ ആരവം; ആദ്യ ജയം തേടി കൊമ്പന്‍മാര്‍ osasuna vs real madrid, LaLiga: Real stayed on 60 points, two ahead of Barcelona, who have a game in hand and host Levante today

സമകാലിക മലയാളം 22 Feb 2026 12:51 pm

'ആ 3 ഡക്കുകള്‍ കാര്യമാക്കേണ്ട, അഭിഷേകും തിലകുമൊക്കെ ഇനിയാണ് തിളങ്ങാന്‍ പോകുന്നത്'; ശാസ്ത്രി പോസിറ്റീവാണ്

അഹമ്മദാബാദ്: അഭിഷേക് ശര്‍മയുടെ ഫോം ഔട്ട് അത്ര കാര്യമാക്കേണ്ടതില്ലെന്നു മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ശാസ്ത്രിയുടെ ശ്രദ്ധേയ നിരീക്ഷണം. തിലക് വര്‍മയുടെ മികച്ച ഇന്നിങ്‌സുകള്‍ വരാനിരിക്കുന്നതേ ഉള്ളുവെന്നും ശാസ്ത്രി. എല്ലാ പ്രതിസന്ധികളിലും ഏതെങ്കിലും ഒരു താരം നിലവില്‍ ഇന്ത്യക്കായി മികവ് കാണിക്കുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഐസിസി മത്സര വിശകലനത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പങ്കിട്ടത്. അഭിഷേകിന്റെ ഫോം ഔട്ടും ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനത്തിലെ ചില നിരാശകളും പങ്കിട്ട് ആരാധകര്‍ രംഗത്തെത്തുമ്പോഴാണ് ശാസ്ത്രി കാര്യങ്ങളെ മറ്റൊരു ദിശയില്‍ നോക്കി കാണുന്നത്. ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തെ ശാസ്ത്രി പോസിറ്റീവായാണ് നോക്കി കാണുന്നത്. ആഴവും പരപ്പുമുള്ള ടീമാണ് ഇന്ത്യയ്ക്ക് നിലവിലുള്ളതെന്നു ശാസ്ത്രി സമ്മതിക്കുന്നു. പകരക്കാരുടെ ബഞ്ചും ശക്തമാണെന്നു അദ്ദേഹം അടിവരയിടുന്നു. ഇന്നത്തെ ​ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പൂർണ തൃപ്തി തരുന്ന പ്രകടനം പുറത്തെടുക്കുമെന്നു തന്നെ അദ്ദേഹം വാദിക്കുന്നു. 'അഭിഷേകിന്റെ മൂന്ന് തുടര്‍ ഡക്കുകളെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്. ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം മികവിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ഫോം ഔട്ട് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അത് സത്യമാണ്. ഒരു പക്ഷേ തന്റെ ഏറ്റവും മികച്ച കളി ടൂർണമെന്റിന്റെ നിർണായക ഘട്ടത്തിലേക്ക് അഭിഷേക് മാറ്റി വച്ചതാണെങ്കിലോ?' 'ഇന്ത്യയുടെ ഇതുവരെയുള്ള കളിയെടുത്താല്‍ ഓരോ മത്സരത്തിലും ഓരോ താരങ്ങള്‍ ബാറ്റിങില്‍ അവസരത്തിനൊത്തു ഉയര്‍ന്നിട്ടുണ്ട്. ഒരിക്കല്‍ ഇഷാന്‍ കിഷന്‍, മറ്റൊരു അവസരത്തില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെല്ലാം ആ റോള്‍ നിര്‍വഹിച്ചു. തിലക് വര്‍മയുടെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു എന്നാണ് ഞാന്‍ കരുതുന്നത്.' ഇന്ത്യക്ക് ഇനിയാണ് 'പരീക്ഷ'; സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; അഭിഷേക് തന്നെ ഓപ്പണ്‍ ചെയ്യും ഇന്നത്തെ ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം തകര്‍പ്പനാകുമെന്നു ശാസ്ത്രി ഉറപ്പിക്കുന്നു. 'വീറും വാശിയും നിറഞ്ഞ മത്സരം കാണാം. രണ്ടും ബാറ്റിങില്‍ ആഴമുള്ള ടീമുകളാണ്. അഹമ്മദാബാദിലെ മഞ്ഞ് വീഴ്ച ഫലത്തില്‍ നന്നായി പ്രതിഫലിക്കും. അതിനാല്‍ ടോസ് നിര്‍ണായകമാണ്.' മഞ്ഞ് വീഴ്ചയുള്ളതിനാല്‍ അഹമ്മദാബാദിലെ പിച്ചില്‍ ഇന്ത്യ ബൗളിങ് വൈവിധ്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നു ശാസ്ത്രി വ്യക്തമാക്കി. 'ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ തങ്ങളുടെ 4 ഓവറുകളും എറിയണം. ഒന്നോ രണ്ടോ ഓവറുകള്‍ തിലക് വര്‍മയ്ക്കും നല്‍കണം'- അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ കളിച്ചു; ടി20 ലോകകപ്പിലെ പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു India vs South Africa, T20 World Cup: Ravi Shastri believes insisting the current XI ticks nearly every box

സമകാലിക മലയാളം 22 Feb 2026 12:23 pm

20കാരന്റെ ഇരട്ട ​ഗോളുകൾ! കിരീടപ്പോര് മുറുക്കി മാഞ്ചസ്റ്റര്‍ സിറ്റി; തുടരെ 8 മത്സരങ്ങളില്‍ അപരാജിതര്‍

ലണ്ടന്‍: ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടിലേക്ക് കുറച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ആവേശകരമാക്കി സിറ്റി ന്യൂകാസില്‍ യുനൈറ്റഡിനെതിരായ പോരാട്ടത്തില്‍ ജയിച്ചു കയറി. സ്വന്തം തട്ടകമായ എത്തിഹാദില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. തുടരെ എട്ട് മത്സരങ്ങളായി തോല്‍വി അറിയാതെയാണ് പ്രീമിയര്‍ ലീഗില്‍ സിറ്റി കുതിക്കുന്നത്. 20കാരന്‍ നിക്കോ ഒറെയ്‌ലിയുടെ ഇരട്ട ഗോള്‍ മികവിലാണ് സിറ്റിയുടെ ജയം. കളി 27 മിനിറ്റ് എത്തുമ്പോള്‍ തന്നെ മത്സരത്തിലെ മൂന്ന് ഗോളുകളും വന്നിരുന്നു. പിന്നീട് ഇരു പക്ഷവും ഗോള്‍ അടിച്ചതുമില്ല. 14ാം മിനിറ്റില്‍ ഒമര്‍ മര്‍മോഷിന്റെ നീക്കമാണ് ഒറെയ്‌ലിയിലൂടെ ഗോളായത്. മര്‍മോഷ് മധ്യത്തിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ താരം ഇടത് വശത്തേക്ക് ചെത്തിയിട്ടു കൊടുത്ത പാസിനെ സ്വീകരിച്ചാണ് ഒറെയ്‌ലി പന്ത് വലയിലാക്കിയത്. എന്നാല്‍ 22ാം മിനിറ്റില്‍ തന്നെ ന്യൂകാസിലിന്റെ മറുപടി ഗോളുമെത്തി. കോര്‍ണറില്‍ നിന്നു ബോക്‌സിലേക്ക് വന്ന കിക്ക് റബൗണ്ടായി കിട്ടിയപ്പോള്‍ ലവിസ് ഹാള്‍ അതു ഗോളാക്കി മാറ്റി. ഇന്ത്യക്ക് ഇനിയാണ് 'പരീക്ഷ'; സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; അഭിഷേക് തന്നെ ഓപ്പണ്‍ ചെയ്യും 26ാം മിനിറ്റ് പിന്നിട്ട് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സിറ്റിയുടെ രണ്ടാം ഗോള്‍ വന്നത്. മുന്നേറ്റത്തിനൊടുവില്‍ എര്‍ലിങ് ഹാളണ്ട് വലത് മൂലയില്‍ നിന്നു പൊക്കി നല്‍കിയ പന്തിനെ ഒറെയ്‌ലി ഹെഡ്ഡ് ചെയ്ത് ന്യൂകാസില്‍ വലയിലിട്ടു. ജയത്തോടെ സിറ്റിക്ക് 27 കളിയില്‍ നിന്നു 56 പോയിന്റ്. കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയതാണ് ആഴ്‌സണലിനു തിരിച്ചടിയായത്. അവര്‍ നിലവില്‍ 27 കളിയില്‍ 58 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്നാം സ്ഥാനത്തുള്ള ആസ്റ്റന്‍ വില്ലയെ ലീഡ്‌സ് സമനിലയില്‍ തളച്ചതോടെ അവര്‍ക്ക് 51 പോയിന്റ്. ഇതും സിറ്റിക്ക് നേട്ടമായി. മറ്റൊരു മത്സരത്തില്‍ ബ്രൈറ്റന്‍ എവേ പോരില്‍ ബ്രെന്‍ഡ്‌ഫോര്‍ഡിനെ വീഴ്ത്തി. 2-0ത്തിനാണ് ജയം. അതേസമയം കരുത്തരായ ആസ്റ്റന്‍ വില്ല, ചെല്‍സി ടീമുകള്‍ സമനിലക്കുരുക്കില്‍ കുടുങ്ങി. ആസ്റ്റന്‍ വില്ലയെ ലീഡ്‌സും ചെല്‍സിയെ ബേണ്‍ലിയും 1-1നു സമനിലയില്‍ കുരുക്കി. വെസ്റ്റ്ഹാം യുനൈറ്റഡ്- ബേണ്‍മത് പോരാട്ടം ഗോളില്ലാ കളിയായി പിരിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന്റെ 'ഹോം കമിങ്'! കൊച്ചിയില്‍ വീണ്ടും ഐഎസ്എല്‍ ആരവം; ആദ്യ ജയം തേടി കൊമ്പന്‍മാര്‍ man city vs newcastle: Manchester City boosted their english premier league title hopes with an important 2–1 win over Newcastle United

സമകാലിക മലയാളം 22 Feb 2026 11:13 am

ഇന്ത്യക്ക് ഇനിയാണ് 'പരീക്ഷ'; സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; അഭിഷേക് തന്നെ ഓപ്പണ്‍ ചെയ്യും

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. 2024ലെ ഫൈനലില്‍ പ്രോട്ടീസിനെ വീഴ്ത്തിയാണ് ഇന്ത്യ രണ്ടാം ലോക കിരീടം ഉയര്‍ത്തിയത്. അന്നത്തെ തോല്‍വിക്ക് മധുര പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിലാണ് എയ്ഡന്‍ മാര്‍ക്രവും സംഘവും. ഇന്ന് വൈകീട്ട് 7 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പോരാട്ടം. പ്രാഥമിക ഘട്ടത്തില്‍ എല്ലാ കളിയും ജയിച്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ത്യയെ സംബന്ധിച്ച് യഥാര്‍ഥ പരീക്ഷണം ഇനിയാണ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പാകിസ്ഥാന്‍, യുഎസ്എ, നമീബിയ, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ കളിച്ചത്. അതേസമയം ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഉയര്‍ത്തിയ വെല്ലുവിളി സമര്‍ഥമായി അതിജീവിച്ചവരാണ്. ഇന്ത്യ മിന്നും പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരുമെന്നു ഉറപ്പ്. ഇന്ന് അര്‍ഷ്ദീപ് സിങിനു പകരം ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും. അക്ഷര്‍ പട്ടേല്‍ കളിക്കാനിറങ്ങിയാല്‍ വാഷിങ്ടന്‍ സുന്ദറിനു സ്ഥാനം നഷ്ടമാകും. 'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച് അഭിഷേകിന്റെ ഫോം ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മയുടെ പൂര്‍ണ ഫോം ഔട്ടാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രധാന പ്രശ്‌നം. ടൂര്‍ണമെന്റില്‍ മൂന്ന് കളികളാണ് താരം കളിച്ചത്. മൂന്നിലും പൂജ്യത്തിനു മടങ്ങി. അഭിഷേകിനു പകരം സഞ്ജു സാംസണെ ഓപ്പണറായി പരീക്ഷിക്കുമോ എന്ന ചോദ്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ചിരിച്ചു തള്ളുകയാണുണ്ടായത്. സഞ്ജു ഇന്നും ബഞ്ചില്‍ തന്നെ ഇരിക്കും. തിലക് വര്‍മയുടെ മെല്ലെപ്പോക്കാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ തിലകിനോട് അങ്ങനെ കളിക്കാന്‍ ടീം ആവശ്യപ്പെട്ടതാണ് എന്നാണ് സൂര്യ ഇതിനെ ന്യായീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് വീണതെങ്കില്‍ തിലകിനോട് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിക്കാന്‍ പറഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ 2 വിക്കറ്റ് വീണെങ്കില്‍ 10ാം ഓവര്‍ വരെ നങ്കൂരമിട്ട് കളിക്കേണ്ട ബാധ്യത തിലകിനാണ്. അതുകൊണ്ടാണ് ആവശ്യാനുസരണം അദ്ദേഹം കളിക്കുന്നത് എന്നാണ് സൂര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തിലകിനെ മാറ്റി വണ്‍ ഡൗണായി സഞ്ജുവിനെ ഇറക്കുമോ എന്ന ചോദ്യവും സൂര്യ ചിരിച്ചു തള്ളുകയാണുണ്ടായത്. തിലകിനു പകരം മലയാളി താരത്തെ ഇറക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ക്യാപ്റ്റന്‍ തള്ളിയത്. ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ സൗത്ത് ആഫ്രിക്ക, മറുതന്ത്രം മെനഞ്ഞു സൂര്യകുമാർ; കണക്കുകൾ ഇങ്ങനെ വരുണിന്റെ പന്തുകള്‍ ടൂര്‍ണമെന്റില്‍ നാല് വിജയങ്ങളിലും നിര്‍ണായക പങ്ക് വഹിച്ച മിസ്റ്റ്‌റി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യമാണ് എതിരാളികള്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കുന്ന ഇന്ത്യയുടെ സുപ്രധാന ആയുധം. ഇന്ത്യന്‍ ടീമില്‍ അധികം ആഘോഷിക്കപ്പെടാത്ത നിശബ്ദ സാന്നിധ്യമാണ് വരുണ്‍. എതിരാളി ബാറ്റിങില്‍ നങ്കൂരമിടുമെന്നു തോന്നിച്ച ഘട്ടത്തിലെല്ലാം വരുണ്‍ വിക്കറ്റെടുത്തു ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന പോരട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഇംപാക്ട് പ്ലെയറും വരുണായിരുന്നു. ടൂര്‍ണമെന്റില്‍ 4 കളിയില്‍ നിന്നു 9 വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ നില്‍ക്കുന്നു. ബാറ്റിങിന്റെ അത്ര ആശങ്ക ഇന്ത്യക്ക് ബൗളിങില്‍ ഇല്ലാത്തതിന്റെ ഒരു കാരണം വരുണ്‍ പുലര്‍ത്തുന്ന സ്ഥിരത കൂടിയാണ്. ജസ്പ്രിത് ബുംറ വിക്കറ്റുകള്‍ അധികം വീഴ്ത്തുന്നില്ലെങ്കിലും റണ്‍സ് കൊടുക്കാന്‍ പിശുക്കി തന്റെ ഭാഗം ക്ലിയറാക്കി നിര്‍ത്തുന്നുണ്ട്. അര്‍ഷ്ദീപ് സിങും മോശമല്ലാത്ത രീതിയില്‍ തന്നെ പന്തെറിയുന്നു. ഫിനിഷര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും തങ്ങളുടെ റോള്‍ മികവോടെ കളത്തില്‍ നടപ്പാക്കുന്നതും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രോട്ടീസ് പവര്‍ ക്വിന്റന്‍ ഡി കോക്ക്, ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, റിയാന്‍ റിക്കല്‍ടന്‍, ഡേവിഡ് മില്ലര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്ത്. മാര്‍ക്കോ യാന്‍സന്‍ വരെ നീളുന്നുണ്ട് അവരുടെ ബാറ്റിങ് പവര്‍. മിക്ക താരങ്ങളും അവസരത്തിനൊത്ത് ഉയരാന്‍ കെല്‍പ്പുള്ളവര്‍. ഫോമിലും നില്‍ക്കുന്നവര്‍. ഇന്ത്യയുടെ ബൗളിങ് ഇന്ന് ശരിക്കും പരീക്ഷിക്കപ്പെടുമെന്ന് ഉറപ്പ്. India vs South Africa: India will aim to continue their unbeaten run as they face South Africa in their first Super 8 fixture of the T20 World Cup 

സമകാലിക മലയാളം 22 Feb 2026 8:26 am

ബ്ലാസ്‌റ്റേഴ്‌സിന്റെ 'ഹോം കമിങ്'! കൊച്ചിയില്‍ വീണ്ടും ഐഎസ്എല്‍ ആരവം; ആദ്യ ജയം തേടി കൊമ്പന്‍മാര്‍

കൊച്ചി: ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ ഫുട്‌ബോള്‍ ആരാവങ്ങളിലേക്ക് കൊച്ചി നഗരം വീണ്ടും ഉണരുന്നു. ഇന്ന് സീസണിലെ ആദ്യ ഹോം പോരാട്ടത്തിനു കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കാനിറങ്ങും. എതിരാളികള്‍ മുംബൈ സിറ്റി എഫ്‌സി. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോടു പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ത്ത് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ടീം. മുംബൈ സിറ്റി എഫ്‌സി ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ വീഴ്ത്തി സീസണ്‍ വിജയത്തോടെ തുടങ്ങിയാണ് എത്തുന്നത്. ആശങ്ക നീങ്ങി, മത്സരം നടക്കും മത്സരം ഇന്ന് കൊച്ചിയില്‍ നടക്കുമോ എന്ന കാര്യത്തില്‍ നേരത്തെ ആശങ്ക നിലനിന്നിരുന്നു. കലൂര്‍ സ്‌റ്റേഡിയത്തിലെ വാടക സംബന്ധിച്ച അനിശ്ചിതത്വമാണ് മത്സരം നടക്കുമോ എന്ന കാര്യം സംശയത്തിലാക്കിയത്. വാടക കൂട്ടി ചോദിച്ച ജിസിഡിഎ നടപടിയാണ് അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇ മെയില്‍ മുഖേന ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യപ്പെട്ട തുകയുടെ ഒരുഭാഗം ഉടന്‍ അടയ്ക്കാമെന്നും, ബാക്കി തുകയ്ക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സാവകാശം ചോദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജിഡിഡിഎ സ്റ്റേഡിയം വിട്ടു നല്‍കാന്‍ തയ്യാറായത്. ഇതോടെയാണ് മത്സരം നടക്കുമെന്നു അധികൃതര്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചയ്ക്കകം മുഴുവന്‍ തുകയും ഒടുക്കണം എന്നാണ് ജിസിഡിഎയുടെ നിര്‍ദേശം. മത്സരത്തിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം നടത്താന്‍ സമ്മതിക്കാതെ കോച്ചിനേയും സംഘത്തേയും പുറത്താക്കി ഗേറ്റ് പൂട്ടി നാടകീയതയും അതിനിടെ അരങ്ങേറിയിരുന്നു. ഈ പ്രതിസന്ധികളെല്ലാം നില്‍ക്കുമ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ ഹോം മത്സരത്തിന് ഇറങ്ങുന്നത്. ഓസീസിനെ അവരുടെ മണ്ണില്‍ വീഴ്ത്തി; ഇന്ത്യന്‍ വനിതകള്‍ക്ക് ടി20 പരമ്പര പുതിയ ടീം പുതുക്കിപ്പണിത ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് സീസണില്‍ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ രണ്ട് വിദേശ താരങ്ങളാണ് ആദ്യ ഇലവനില്‍ ടീമിനായി കളത്തിലെത്തിയത്. ഗിനിയന്‍ താരം ഒമര്‍ ബായും മുന്നേറ്റത്തില്‍ സ്പാനിഷ് താരം വിക്ടര്‍ ബെര്‍ത്തോമിയോയും. ഇരുവരും ഇന്നും കളത്തിലെത്തും. മുന്നേറ്റത്തില്‍ ഫ്രഞ്ച് താരം കെവിന്‍ യോക്കിനെയാണ് ടീം ഉറ്റുനോക്കുന്നത്. ബഗാനെതിരെ പകരക്കാരന്റെ റോളില്‍ ഇറങ്ങിയ ജര്‍മന്‍ താരം മര്‍ലോണ്‍ റൂസ് മുന്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ വിടവ് നികത്തുമോ എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ കോറു സിങാണ് കൊമ്പന്‍മാരുടെ മറ്റൊരു പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ താരം മിന്നും പ്രകടനമാണ് നടത്തിയത്. ഗോളടിക്കാനും അടിപ്പിക്കാനും താരം മുന്നില്‍ നില്‍ക്കുന്നു. മധ്യനിരയില്‍ താരം കളം വാണാല്‍ മലയാളി താരങ്ങളായ വിബിന്‍ മോഹന്‍, നിഹാല്‍ സുധീഷ് എന്നിവര്‍ക്കും കളം നിറഞ്ഞു കളിക്കാനുള്ള അവസരമൊരുങ്ങും. സന്തോഷ് ട്രോഫി, സൂപ്പര്‍ ലീഗ് കേരള പോരാട്ടങ്ങളില്‍ മികവ് തെളിയിച്ച മുഹമ്മദ് അജ്‌സലും ബ്ലാസ്‌റ്റേഴ്‌സിന്റെ നിര്‍ണായക താരമാകാനുള്ള ഒരുക്കത്തിലാണ്. മഴ കളിച്ചു; ടി20 ലോകകപ്പിലെ പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു ISL: Kerala Blasters FC resolve stadium dispute on eve of home match with Mumbai City FC at Kochi

സമകാലിക മലയാളം 22 Feb 2026 7:43 am

ശിഖര്‍ ധവാന്‍ വിവാഹിതരായി, ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ദമ്പതികള്‍, വിഡിയോ

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈനും വിവാഹിതരായി. 2025 മെയ് മാസത്തില്‍ ധവാന്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ജനുവരിയിലാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ ഇരുവരുടെയും പ്രീ-വെഡ്ഡിങ് ആഘോഷങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ധുരന്ധറിലെ 'ഷരാരത്' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. സംഗീതിനെത്തിയ അതിഥികള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലായത്. Gabbar dancing to Dhurandhar song pic.twitter.com/QqhcWtYhGO — amertha.work (@amerthawork) February 20, 2026 ഒട്ടേറെ പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ശിഖര്‍ ധവാന്റെ രണ്ടാം വിവാഹമാണ് ഇത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള കിക്ക് ബോക്സറായ ആയേഷ മുഖര്‍ജിയാണ് ധവാന്റെ ആദ്യഭാര്യ. 2012-ല്‍ വിവാഹിതരായ ഇരുവരും 2023-ലാണ് വിവാഹമോചിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. Former Indian cricketer Shikhar Dhawan and his fiancé, Irish native Sophie Shine, pre-wedding celebrations

സമകാലിക മലയാളം 21 Feb 2026 10:53 pm

മഴ കളിച്ചു; ടി20 ലോകകപ്പിലെ പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങളിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മുതല്‍ നടക്കേണ്ടിയിരുന്ന പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരമാണ് ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ജിസിഡിഎ സ്‌റ്റേഡിയം വിട്ടുനല്‍കും, കൊച്ചിയില്‍ ഐഎസ്എല്‍ മത്സരം മുടങ്ങില്ല കൊളംബോയില്‍ വൈകീട്ട് മഴ പെയ്യുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ടോസ് സമയം മുതല്‍ തന്നെ ശക്തമായ മഴയാണ് കൊളംബോയില്‍ പെയ്തിറങ്ങിയത്. കനത്ത മഴ രണ്ടര മണിക്കൂറിലധികം നീണ്ടതോടെയാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനമായത്. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിനം ഇല്ലാത്തതിനാലാണ് മത്സരം പൂര്‍ണമായി ഉപേക്ഷിച്ചത്. സുപ്പര്‍ 8 ലെ മറ്റ് മത്സരങ്ങള്‍ ശ്രീലങ്ക- ഇംഗ്ലണ്ട്, ഫെബ്രുവരി 22, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 22, വൈകീട്ട് 7.00 മുതല്‍ സിംബാബ്വെ- വെസ്റ്റ് ഇന്‍ഡീസ്, ഫെബ്രുവരി 23, വൈകീട്ട് 7.00 മുതല്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്‍, ഫെബ്രുവരി 24, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- ന്യൂസിലന്‍ഡ്, ഫെബ്രുവരി 25, വൈകീട്ട് 7.00 മുതല്‍ വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 26, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- സിംബാബ്വെ, ഫെബ്രുവരി 26, വൈകീട്ട് 7.00 മുതല്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്, ഫെബ്രുവരി 27, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- പാകിസ്ഥാന്‍, ഫെബ്രുവരി 28, വൈകീട്ട് 7.00 മുതല്‍ സിംബാബ്വെ- ദക്ഷിണാഫ്രിക്ക, മാര്‍ച്ച് 1, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്, മാര്‍ച്ച് 1, വൈകീട്ട് 7.00 മുതല്‍ T20 World Cup 2026 Pakistan vs New Zealand Match Abandoned Due To Rain.

സമകാലിക മലയാളം 21 Feb 2026 9:44 pm

ജിസിഡിഎ സ്‌റ്റേഡിയം വിട്ടുനല്‍കും, കൊച്ചിയില്‍ ഐഎസ്എല്‍ മത്സരം മുടങ്ങില്ല

കൊച്ചി: ഐഎസ്എല്‍ 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു. ജിസിഡിഎ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടു നല്‍കും. വാടക കൂട്ടി ചോദിച്ച ജിസിഡിഎ നടപടിയാണ് അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന ആവശ്യപ്പെട്ടത്. വേനല്‍ മഴ വരുന്നു, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് എന്നാല്‍, ആവശ്യപ്പെട്ട തുകയുടെ ഒരുഭാഗം ഉടന്‍ അടയ്ക്കാമെന്നും, ബാക്കി തുകയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് സാവകാശം ചോദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജിഡിഡിഎ സ്‌റ്റേഡിയം വിട്ടു നല്‍കാന്‍ തയ്യാറായത്. ഇതോടെ നാളെ നിശ്ചയിച്ച മത്സരം നടക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചയ്ക്കകം മുഴുവന്‍ തുകയും ഒടുക്കണം എന്നാണ് ജിസിഡിഎയുടെ നിര്‍ദേശം. 'ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല, സത്യാവസ്ഥ ഇതാണ്': സല്‍മാനുമായുള്ള തർക്കത്തിൽ വിശദീകരണവുമായി പാക് കോച്ച് ഞായറാഴ്ച നടക്കുന്ന ബാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനോട് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ISL match in Kochi GCDA will hand over the Kaloor Jawaharlal Nehru International Stadium .

സമകാലിക മലയാളം 21 Feb 2026 9:12 pm

'ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല, സത്യാവസ്ഥ ഇതാണ്': സല്‍മാനുമായുള്ള തർക്കത്തിൽ വിശദീകരണവുമായി പാക് കോച്ച്

കൊളംബോ:  ടി20 ലോകകപ്പ് 2026ൽ നമീബിയക്കെതിരായ മത്സരത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് വിശദീകരണവുമായി പാക് കോച്ച് മൈക്ക് ഹെസ്സൻ. കോച്ച് സഹതാരങ്ങളോടെ സംസാരിക്കുന്നതിനിടെ പാകിസ്ഥാന്‍ ടീം നായകന്‍ സല്‍മാന്‍ അലി ആഘ കുപ്പി വലിച്ചെറിയുന്നതും ദേഷ്യപ്പെട്ടു സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. പാക് ക്യാപ്റ്റനും കോച്ചും തമ്മിൽ തർക്കമുണ്ടായി എന്നായിരുന്നു റിപ്പോർട്ടുകൾ. അഭിഷേക്, തിലക് പുറത്തേക്കോ?, സൂര്യകുമാർ യാദവിന്റെ ഉത്തരം ഇതാണ് എന്നാൽ,ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്ന് കോച്ച് മൈക്ക് ഹെസ്സൻ വ്യക്തമാക്കി. ''ആ വിഡിയോ ഞാൻ കണ്ടിരുന്നു. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ പറയാം. മത്സരത്തെക്കുറിച്ചു സൽമാനുമായി സംസാരിക്കാനും ഇടംകൈയ്യൻ എന്ന നിലയിൽ നവാസിനോട് പാഡ് ധരിക്കാനും ആവശ്യപ്പെടാനുമായി ആണ് ഞാൻ അവിടെ എത്തിയത്. ആ സമയത്താണ് ആഘ വിക്കറ്റ് ആയി അവിടെ എത്തിയത്. അതിന്റെ ദേഷ്യത്തിലാണ് താരം കുപ്പി വലിച്ചെറിഞ്ഞത്. അല്ലാതെ ഞങ്ങൾക്കിടയിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ല'' കോച്ച് പറഞ്ഞു. കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ? (വിഡിയോ) ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ പാക് ടീമിൽ വൻ അഴിച്ചു പണികൾ നടത്തിയിരുന്നു. നമീബിയക്കെതിരായ മത്സരത്തിൽ മോശം ഫോമിലാണെങ്കിലും ബാബര്‍ അസം ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും സ്പിന്നര്‍ അബ്രാര്‍ അഹമ്മദും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു. ഈ തീരുമാനങ്ങൾക്ക് പിന്നിൽ കോച്ച് മൈക്കൽ ഹെസ്സൻ ആണെന്നാണ് റിപ്പോർട്ടുകൾ. Pakistan Coach Mike Hesson Explains Namibia Incident, Confirms No Issue With Captain Salman Agha

സമകാലിക മലയാളം 21 Feb 2026 5:59 pm

അഭിഷേക്, തിലക് പുറത്തേക്കോ?, സൂര്യകുമാർ യാദവിന്റെ ഉത്തരം ഇതാണ്

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യ - സൗത്ത് ആഫ്രിക്ക പോരാട്ടം നാളെ നടക്കാനിരിക്കെ ടീമിലെ അംഗങ്ങളെക്കുറിച്ചു യാതൊരു വിധ ആശങ്കയും വേണ്ടെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഭിഷേക് ശർമ, തിലക് എന്നിവരുടെ ഫോമിനെക്കുറിച്ച് ടീമിന് സംശയമില്ല. ഇരുവർക്കും ടീം മാനേജ്‍മെന്റ് മികച്ച പിന്തുണയാണ് നൽകുന്നത് എന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ സൗത്ത് ആഫ്രിക്ക, മറുതന്ത്രം മെനഞ്ഞു സൂര്യകുമാർ; കണക്കുകൾ ഇങ്ങനെ “ടീമിന് ആശങ്കയില്ല. അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നതിൽ അർത്ഥമില്ല. ഇത് ഒരു സ്പോർട്സ് ടീം ആണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം ടീമിനായി നല്ല രീതിയിൽ കളിച്ചു. ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുയാണ്'' സൂര്യകുമാർ യാദവ് പറഞ്ഞത്. ഇന്ത്യയുടെ നാല് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ താരം കളിച്ചിരുന്നു എങ്കിലും ഒരു റൺ പോലും സ്കോർ ചെയ്തിരുന്നില്ല. ഇതോടെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരമൊരു നീക്കം ടീം നടത്തുന്നില്ലെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. 'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച് തിലക് വർമയുടെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ പ്രകടനത്തിന് യാതൊരു പ്രശ്നവുമില്ലെന്നും ടീം അദ്ദേഹത്തിന് പൂർണമായ പിന്തുണ നൽകുന്നുണ്ട് എന്നും ക്യാപ്റ്റൻ പറഞ്ഞു. '' ടീമിന്റെ പ്രത്യേക പ്ലാൻ അനുസരിച്ചാണ് തിലക് ബാറ്റ് ചെയ്യുന്നത്. ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത് എങ്കിൽ അദ്ദേഹത്തിന് ടീം പ്ലാൻ അനുസരിച്ചു സ്വാഭാവികമായും ഷോട്ടുകൾ കളിക്കാൻ കഴിയും. എന്നാൽ രണ്ട് വിക്കറ്റുകൾ വീണാൽ, ക്രീസിൽ കുറച്ചധികം സമയം ചെലവഴിച്ച ശേഷം വലിയ അടികൾക്ക് ശ്രമിക്കണം, ഇതാണ് താരത്തിന് നൽകിയിരിക്കുന്ന നിർദേശം. തിലകിന്റെ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല'' സൂര്യകുമാർ യാദവ് വ്യക്തമാക്കി. Suryakumar Yadav Backs Abhishek Sharma and Tilak Varma Ahead of India vs South Africa

സമകാലിക മലയാളം 21 Feb 2026 4:29 pm

ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ സൗത്ത് ആഫ്രിക്ക, മറുതന്ത്രം മെനഞ്ഞു സൂര്യകുമാർ; കണക്കുകൾ ഇങ്ങനെ

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടം നാളെ തുടങ്ങും. ഗ്രൂപ്പ് ചാംപ്യൻമാരായ സൗത്ത് ആഫ്രിക്കയുമായി ഇന്ത്യ ഏറ്റുമുട്ടുമ്പോൾ 2024 ലെ ഫൈനൽ ആവർത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്ക് ആണ് മത്സരം നടക്കുന്നത്.  ഇരു ടീമുകളും മുൻപ് പരസ്പരം ഏറ്റുമുട്ടിയപ്പോൾ കൂടുതൽ മത്സരങ്ങളും വിജയിച്ചത് ഇന്ത്യ ആയിരുന്നു. '22ാം വയസിൽ വിവാഹം കഴിച്ചു, ആ അധ്യായം കഴിഞ്ഞു'... നാലാം വാർഷികത്തിന് തൊട്ടരികെ, ബന്ധം വേർപെടുത്തുന്നതായി ഇന്ത്യൻ താരം ടി20 ഫോർമാറ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 36 മത്തെ മത്സരമാണ് ഇത്. ഇതുവരെ നടന്ന 35 മത്സരങ്ങളിൽ ഇന്ത്യ 21 വിജയം നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 13 മത്സരങ്ങളിൽ വിജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. ടി20 ലോകകപ്പിൽ ഇരുടീമുകളും ഏഴ് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണ ഇന്ത്യയും രണ്ട് തവണ സൗത്ത് ആഫ്രിക്കയും വിജയം സ്വന്തമാക്കി. 2014ലെ സെമിഫൈനലിലും 2024ലെ ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. 'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച് ഇരു ടീമുകളും 2025 ഡിസംബറിൽ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഏറ്റുമുട്ടിയിരുന്നു. ആ പരമ്പരയിൽ ഇന്ത്യ 3-1ന് വിജയിക്കുകയും ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അവസാനത്തെ അഞ്ച് ടി20 മത്സരങ്ങളിൽ ഇന്ത്യ തുടർച്ചയായി വിജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക നാല് വിജയവും ഒരു തോൽവിയും നേരിടേണ്ടി വന്നിരുന്നു. കണക്കുകൾ ഇന്ത്യക്ക് അനുകൂലമാണ്. എന്നാൽ കഴിഞ്ഞ ഫൈനലിൽ കണക്ക് തീർക്കാൻ ഇറങ്ങുന്ന സൗത്ത് ആഫ്രിക്കൻ ടീം മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. എയ്ഡന്‍ മാര്‍ക്രത്തിന്റെ തന്ത്രങ്ങൾക്ക് എങ്ങനെയാകും സൂര്യകുമാർ യാദവ് മറുതന്ത്രം മെനയുക എന്നതാണ് ആരാധകർ കാണാൻ കാത്തിരിക്കുന്നത്. Numbers Favour India Ahead of Super 8 Clash Against South Africa.

സമകാലിക മലയാളം 21 Feb 2026 3:25 pm

'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച്

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള സൂപ്പർ 8 പോരാട്ടം നാളെ (ഫെബ്രുവരി 22) നടക്കും. വൈകിട്ട് ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാം മത്സരങ്ങളും വിജയിച്ചാണ് ഇരു ടീമുകളും സൂപ്പർ 8 മത്സരത്തിനായി എത്തുന്നത്. 2024 ടി20 ലോകകപ്പ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്ക് ഒപ്പം ആയിരുന്നു. 'കളിക്കാരുടെ ലോകകപ്പ് സ്വപ്‌നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍' മത്സരത്തിന്റെ യാതൊരു വിധ സമ്മർദ്ദവും ടീമിനെ ബാധിക്കില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ മുഖ്യ പരിശീലകൻ ശുക്രി കോൺറാഡ് പറഞ്ഞു. സമ്മർദ്ദം വലിയ ഘടകമാണെങ്കിലും അത് ഇന്ത്യയ്‌ക്ക് കൂടുതലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യയെ പോലുള്ള ടീമുകൾക്ക് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ആരാധകരുടെ നീരീക്ഷണം,മറ്റ് വിമർശനങ്ങൾ എല്ലാ ടീമിനെ സമ്മർദ്ദത്തിലാക്കും. ഈ സമ്മർദ്ദമാണ് ഇന്ത്യൻ ടീമിന്റെ ദുർബലത അത് മുതലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ'' കോൺറാഡ് പറഞ്ഞു . '22ാം വയസിൽ വിവാഹം കഴിച്ചു, ആ അധ്യായം കഴിഞ്ഞു'... നാലാം വാർഷികത്തിന് തൊട്ടരികെ, ബന്ധം വേർപെടുത്തുന്നതായി ഇന്ത്യൻ താരം അതേസമയം, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരത്തിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തെ വിലകുറച്ചു കാണുന്നില്ലെന്നും ദക്ഷിണാഫ്രിക്കൻ കോച്ച് പറഞ്ഞു. മൂന്ന് മത്സരങ്ങളിൽ ഒരാൾ പൂജ്യത്തിന് പുറത്തായത് കൊണ്ട് അയാളെ എഴുതിത്തള്ളാൻ കഴിയില്ല.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്ന താരമാണ് അഭിഷേക് എന്നും കോൺറാഡ് വ്യക്തമാക്കി. Conrad says pressure on defending champions India ahead of Super 8 clash against South Africa

സമകാലിക മലയാളം 21 Feb 2026 2:50 pm

'22ാം വയസിൽ വിവാഹം കഴിച്ചു, ആ അധ്യായം കഴിഞ്ഞു'... നാലാം വാർഷികത്തിന് തൊട്ടരികെ, ബന്ധം വേർപെടുത്തുന്നതായി ഇന്ത്യൻ താരം

മുംബൈ: നാലാം വിവാ​ഹ വാർഷികത്തിനു തൊട്ടുമുൻപ് വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചഹർ . 2022 മാർച്ചിലായിരുന്നു താരത്തിന്റെ വിവാഹം. 22ാം വയസിൽ ഇഷാനി ജോഹറുമായാണ് രാഹുലിന്റെ വിവാഹം നടന്നത്. ​ഗോവയിൽ വച്ചായിരുന്നു ചടങ്ങുകൾ. ഒരു വർഷത്തിൽ കൂടുതലായി കഠിനമേറിയ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും വിവാഹ മോചനമല്ലാതെ മറ്റു വഴികളില്ലെന്നും ച​ഹർ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. 'കളിക്കാരുടെ ലോകകപ്പ് സ്വപ്‌നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍' 'ജീവിതത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനു മുൻപ് ചെറിയ പ്രായത്തിൽ തന്നെ വിവാഹത്തിലേക്ക് കടന്നിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത പാഠങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ അനുഭവിച്ചത്. ഇന്ന് എന്റെ ജീവിതത്തിലെ ഒരു അധ്യായം പൂർത്തിയാകുകയാണ്. രോഷത്തിലോ കുറ്റബോധത്തിലോ അല്ല ഞാൻ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ചില ബന്ധങ്ങൾ എന്നേക്കുമായി നിലനിൽക്കില്ല. അവ നമ്മെ ഉണർത്താനും രൂപാന്തരപ്പെടുത്താനുമുള്ളതാണ്. ഭാവി ജീവിതം കെട്ടിപ്പടുക്കാൻ ആത്മബോധത്തോടെ മുന്നോട്ടു പോകും'- രാഹുൽ ചഹർ കുറിച്ചു. ഇന്ത്യൻ ജേഴ്സിയിൽ 7 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് ച​ഹർ. 2021ലാണ് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം 2 കിരീട നേട്ടങ്ങളിൽ പങ്കാളിയാണ്. നിലവിൽ താരം ചെന്നൈ സൂപ്പർ കിങ്സിലാണ്. 5.2 കോടി രൂപയ്ക്കാണ് ചഹറിനെ ചെന്നൈ സ്വന്തമാക്കിയത്. ഐപിഎല്ലിൽ 79 മത്സരങ്ങളിൽ നിന്നു 75 വിക്കറ്റുകൾ. ഹര്‍ദിക് അടിച്ച ഷോട്ട് കൊണ്ടത് കാല്‍മുട്ടില്‍; വേദന കൊണ്ടു പുളഞ്ഞ് പേസര്‍; ഇന്ത്യന്‍ ടീമില്‍ വീണ്ടും പരിക്കിന്റെ ആശങ്ക Indian spinner Rahul Chahar has confirmed that his marriage to Ishani Johar is officially over

സമകാലിക മലയാളം 21 Feb 2026 2:36 pm

'കളിക്കാരുടെ ലോകകപ്പ് സ്വപ്‌നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍'

ധാക്ക: ടി20 ലോകകപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പുറത്താകല്‍ വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ സാധിക്കില്ലെന്ന കടുത്ത നിലപാടുമായി അവര്‍ നിന്നതോടെയാണ് ഐസിസി ബംഗ്ലാദേശിനെ പുറത്താക്കിയത്. എന്നാല്‍ രാഷ്ട്രീയ കാരങ്ങളാലുള്ള ഈ തീരുമാനം കളിക്കാരെ സംബന്ധിച്ചു വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നു തുറന്നു സമ്മതിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സഹ പരിശീലകന്‍ മുഹമ്മദ് സലാഹുദ്ദീന്‍. വിഷയം ഇത്രയും വഷളാക്കിയത് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന ആസിഫ് നസ്‌റുലാണെന്നു പരിശീലകന്‍ തുറന്നടിച്ചു. വിഷയത്തില്‍ ബംഗ്ലാദേശ് താരങ്ങളെ നേരില്‍ കണ്ട് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത് ആസിഫ് നസ്‌റുലായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെ പുറത്താക്കിയതിനു പിന്നാലെ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുമാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത് എന്നായിരുന്നു നസ്‌റുല്‍ അവകാശപ്പെട്ടത്. ഇക്കാര്യമാണ് മുഹമ്മദ് സലാഹുദ്ദീന്‍ ചോദ്യം ചെയ്യുന്നത്. 'അയാള്‍ നുണയനാണ്. ടീമിലെ ചില താരങ്ങള്‍ക്ക് വലിയ മാനസിക ആഘാതമാണ് ലോകകപ്പ് കളിക്കാന്‍ കഴിയില്ലെന്ന തീരുമാനം ഉണ്ടാക്കിയത്. ഒരാഴ്ചയോളമാണ് ചില താരങ്ങള്‍ മാനസികമായി കോമയിലായത്. അയാളൊരു അധ്യാപകനാണ്. അധ്യാപന്‍ എങ്ങനെയാണ് ഇങ്ങനെ നുണ പറയുന്നത് എന്നു സങ്കല്‍പ്പിക്കാന്‍ പോലും എനിക്കു സാധിക്കുന്നില്ല.' ഹര്‍ദിക് അടിച്ച ഷോട്ട് കൊണ്ടത് കാല്‍മുട്ടില്‍; വേദന കൊണ്ടു പുളഞ്ഞ് പേസര്‍; ഇന്ത്യന്‍ ടീമില്‍ വീണ്ടും പരിക്കിന്റെ ആശങ്ക 'താരങ്ങള്‍ കാരണമാണ് ബംഗ്ലാദേശ് ലോകകപ്പ് കളിക്കാത്തത് എന്ന അയാളുടെ പ്രസ്താവന അംഗീകരിക്കാന്‍ എങ്ങനെ സാധിക്കും. ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് ലോകകപ്പ് ഇന്ത്യയില്‍ കളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത്. അതംഗീകരിക്കാന്‍ കളിക്കാര്‍ ഒരുക്കമാണ്.' 'പക്ഷേ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ എനിക്ക് വ്യക്തിപരമായി എന്റെ കീഴിലുള്ള താരങ്ങളുടെ കാര്യം പറയേണ്ടി വരും. ലോകകപ്പ് കളിക്കുക എന്നത് ഏതൊരു താരത്തിന്റേയും സ്വപ്‌നമാണ്. ഒറ്റ സെക്കന്‍ഡ് കൊണ്ടാണ് അതെല്ലാം നശിപ്പിക്കപ്പെട്ടത്. താരങ്ങളുടെ സ്വപ്‌നങ്ങളാണ് ഇല്ലാതാക്കിയത്. മാനസികമായി നിരാശയിലാണ്ടു പോയ താരങ്ങളെ തിരിച്ചു ഗ്രൗണ്ടിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഠിനമായി തന്നെ പരിശ്രമിക്കേണ്ടി വന്നു. അവരെല്ലാം പഴയ ഊര്‍ജ്ജത്തിലേക്ക് തിരിച്ചെത്തിയതു തന്നെ വലിയ ആശ്വാസം'- മുഹമ്മദ് സ​ലാഹുദ്ദീൻ വ്യക്തമാക്കി. ടി20 ലോകകപ്പില്‍ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുമായും ബിസിബി ഉദ്യോഗസ്ഥരുമായും നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ നസ്രുല്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം അദ്ദേഹം കളിക്കാരെ ധരിപ്പിച്ചത്. ഐസിസി നല്‍കിയ അന്ത്യശാസനത്തിനു ശേഷമായിരുന്നു ഈ യോഗം. എന്നാല്‍ ബഹിഷ്‌കരണ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് യോഗ ശേഷം നസ്‌റുല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ഐസിസി ബംഗ്ലാദേശിനെ പുറത്താക്കി സ്‌കോട്‌ലന്‍ഡിനു പകരം അവസരം നല്‍കിയത്. തിലക് റണ്ണെടുക്കാതെ 'ബോള്‍' ചുമ്മാ കളഞ്ഞ് വട്ടം തിരിയുന്നു; 'സ്‌ട്രൈക്ക് റേറ്റ് 275' ഉള്ള സഞ്ജു കളിക്കണം! Bangladesh assistant coach Mohammad Salahuddin has slammed the country's ex-sports advisor Asif Nazrul over the T20 World Cup controversy

സമകാലിക മലയാളം 21 Feb 2026 1:44 pm

തിലക് റണ്ണെടുക്കാതെ 'ബോള്‍'ചുമ്മാ കളഞ്ഞ് വട്ടം തിരിയുന്നു; 'സ്‌ട്രൈക്ക് റേറ്റ് 275'ഉള്ള സഞ്ജു കളിക്കണം!

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ നിര്‍ണായക പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകുമ്പോള്‍ ബാറ്റിങ് നിരയുടെ ഫോമില്‍ ആശങ്കപ്പെട്ട് മെന്‍ ഇന്‍ ബ്ലു സംഘം. നാളെ വൈകീട്ട് ഏഴിന് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായാണ് ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പോരാട്ടം. മലയാളി താരം സഞ്ജു സാംസണെ പ്ലയിങ് ഇലവനിലേക്ക് പരിഗണിക്കുമെന്ന വാര്‍ത്തകളും ഇപ്പോള്‍ വരുന്നുണ്ട്. ഓപ്പണിങില്‍ അഭിഷേക് ശര്‍മ 3 കളികളിലും പൂജ്യത്തിനു പുറത്തായതും പരിക്കു മാറി ടീമിലേക്ക് തിരിച്ചെത്തിയ തിലക് വര്‍മ സ്വാഭാവിക കളി പുറത്തെടുക്കാന്‍ സാധിക്കാതെ വട്ടം തിരിയുന്നതും ടീമിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. ഈ ഘട്ടത്തിലാണ് സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ആരാധകര്‍ ശക്തമാക്കിയത്. തിലകിന്റെ ഫോമില്ലായ്മ തലവേദനയായി നില്‍ക്കുന്ന ഘട്ടത്തിലാണ് സഞ്ജുവിനെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുന്നത്. ക്രീസില്‍ നിലയുറപ്പിക്കാനായി വല്ലാതെ ഡോട്ട് ബോളുകള്‍ തിലക് കളിക്കുന്നത് ടീം സ്‌കോറിങിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. തിളങ്ങിയാലും ഇല്ലെങ്കിലും അധികം ഡോട്ട് ബോളുകള്‍ക്ക് ഇടം ഇന്നിങ്‌സില്‍ നല്‍കാത്ത താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി വണ്‍ ഡൗണ്‍ ഇറങ്ങി ശീലമുള്ള താരം കൂടിയാണ്. മാത്രമല്ല ടീമിലെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടം കൈയന്‍മാരാകുന്നത് ഒഴിവാക്കാന്‍ വലം കൈയനായ സഞ്ജുവിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലും ഉണ്ട്. ഈ ലോകകപ്പില്‍ നമീബിയക്കെതിരെ മാത്രമാണ് സഞ്ജു കളിച്ചത്. അഭിഷേകിനു പകരം ഓപ്പണറായി എത്തിയ സഞ്ജു 8 പന്തില്‍ 22 റണ്‍സെടുത്തു മടങ്ങിയെങ്കിലും പരിശീലകന്‍ ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ സഞ്ജു നല്‍കിയ മിന്നും തുടക്കത്തെ അഭിനന്ദിച്ചിരുന്നു. ഒറ്റ കളി മാത്രമാണ് സഞ്ജു ലോകകപ്പില്‍ കളിച്ചത്. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഈയൊരറ്റ കളിയില്‍ നിന്നു സഞ്ജു സ്വന്തമാക്കി എന്നതാണ് മറ്റൊരു കൗതുകം. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 275 ആണ്. മറ്റൊരു താരവും ഈ സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കിയിട്ടില്ല. ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ സൂപ്പര്‍ 8 മഴയില്‍ ഒലിക്കുമോ? കളി നടന്നില്ലെങ്കില്‍... ഓപ്പണിങില്‍ അഭിഷേകിനെ മാറ്റി സഞ്ജുവിനെ ഇറക്കാനും ചിലര്‍ വാദിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ നാളെത്തെ മത്സരത്തില്‍ ഇഷാനൊപ്പം സഞ്ജു ഇറങ്ങുന്നത് ഇന്ത്യക്ക് ഗുണകരമാണെന്ന വാദമാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് സഞ്ജു. പ്രാഥമിക ഘട്ടത്തില്‍ സ്പിന്നിനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഷ്ടപ്പെട്ടെന്നു ടീമിന്റെ സഹ പരിശീലകന്‍ റയാന്‍ ടെന്‍ഡോഷെ തുറന്നു സമ്മതിച്ചിരുന്നു. ടീമില്‍ 6 ഇടംകൈയന്‍ ബാറ്റര്‍മാര്‍ കളിക്കുന്നത് എതിര്‍ ടീമിനു കാര്യങ്ങള്‍ എളുപ്പമാക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്. എതിരാളികള്‍ ഫിംഗര്‍ സ്പിന്നര്‍മാരെ ഇറക്കിയാണ് ഇന്ത്യയുടെ ഇടം കൈ ബാറ്റര്‍മാരെ വെല്ലുവിളിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സുമൊക്കെ ഈ തന്ത്രം പ്രയോഗിച്ച് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടുന്നതിനു തടയിട്ടിരുന്നു. 42 ഓവറാണ് പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നാല് മത്സരങ്ങളിലുമായി സ്പിന്‍ കളിച്ചത്. 15 വിക്കറ്റുകളാണ് ഇന്ത്യക്ക് അതിനിടെ നഷ്ടമായത്. നിലവിലെ പരിതസ്ഥിതിയില്‍ ഇന്ത്യ നാളെ പ്ലെയിങ് ഇലവനില്‍ കാര്യമായ അഴിച്ചു പണിക്കു തന്നെ തയ്യാറായേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇതുവരെ കണ്ടതല്ല, ഇനി കളി മാറും! ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; അറിയാം മത്സരക്രമം Visuals from India's training session in Ahmedabad have fueled speculation that the Sanju Samson could be set for a comeback

സമകാലിക മലയാളം 21 Feb 2026 12:04 pm

ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ സൂപ്പര്‍ 8 മഴയില്‍ ഒലിക്കുമോ? കളി നടന്നില്ലെങ്കില്‍...

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഇന്ന് കൊളംബോയില്‍ തുടക്കമാകുമ്പോള്‍ ഇന്നത്തെ പോരിന് മഴ ഭീഷണിയും. ആദ്യ മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. വൈകീട്ട് ഏഴ് മുതൽ കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം. കൊളംബോയില്‍ വൈകീട്ട് മഴ പെയ്യുമെന്നാണ് പ്രവചനം. ആദ്യ പകുതിയില്‍ മഴ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴ പെയ്ത് ഇന്ന് കളി ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചാല്‍ മറ്റൊരു ദിവസം കളി നടക്കില്ല. കാരണം റിസര്‍വ് ദിനം സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കില്ല. അതിനാല്‍ കളി നടന്നില്ലെങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റുകള്‍ നല്‍കും. കളി ആരംഭിക്കേണ്ട സമയം കഴിഞ്ഞ് ഒന്നര മണിക്കൂറോളം വീണ്ടും കാത്ത ശേഷമായിരിക്കും തീരുമാനം. ഒന്നര മണിക്കൂറിനു ശേഷവും മഴ നിന്നില്ലെങ്കില്‍ മത്സരം ഉപേക്ഷിച്ച് പോയിന്റുകള്‍ പങ്കിടും. 5 ഓവറെങ്കിലും കളിക്കുന്ന രീതി പരീക്ഷിക്കാനും സാധ്യതയില്ല. ഇതുവരെ കണ്ടതല്ല, ഇനി കളി മാറും! ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; അറിയാം മത്സരക്രമം ടി20യിലെ പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് ടി20 ഫോര്‍മാറ്റില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്നതാണ് ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിലെ ഫലങ്ങള്‍. മൊത്തം 49 തവണയാണ് ടി20യില്‍ കിവികളും പാക് പടയും ഏറ്റുമുട്ടിയത്. 24 ജയങ്ങള്‍ പാകിസ്ഥാനും 23 ജയങ്ങള്‍ ന്യൂസിലന്‍ഡിനും. രണ്ട് മത്സരങ്ങളില്‍ ഫലമില്ല. ഈ ലോകകപ്പിലെ പ്രാഥമിക ഘട്ടത്തില്‍ ഓരോ തോല്‍വി നേരിട്ടാണ് ഇരു സംഘവും എത്തുന്നത്. പാകിസ്ഥാന്‍ ഇന്ത്യയോടും ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു. Pakistan vs New Zealand: Pakistan will lock horns with New Zealand in their first Super 8 clash of the ICC Men’s T20 World Cup at the R Premadasa Stadium in Colombo

സമകാലിക മലയാളം 21 Feb 2026 11:04 am

ഇതുവരെ കണ്ടതല്ല, ഇനി കളി മാറും! ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; അറിയാം മത്സരക്രമം

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ഘട്ടത്തില്‍ കണ്ട കളിയാകില്ല ഇനി. ജയം മാത്രമാണ് ടീമുകള്‍ക്കു മുന്നിലുള്ള ഏക ലക്ഷ്യം. ഇന്ന് ആദ്യ സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനുമായി ഏറ്റുമുട്ടും. വൈകീട്ട് 7.00 മുതല്‍ കൊളംബോയിലാണ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ജയവും തോല്‍വിയും അറിഞ്ഞാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. പാകിസ്ഥാനെ അപേക്ഷിച്ച് ന്യൂസിലന്‍ഡ് ഒത്തൊരുമ കൂടുതല്‍ പ്രകടിപ്പിക്കുന്നത് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ പാകിസ്ഥാനെ എഴുതി തള്ളാന്‍ കടുത്ത കിവി ആരാധകന്‍ പോലും തയ്യാറാകില്ല. ഇന്ത്യയോടു അടിമുടി പരാജയപ്പെട്ടത് മാറ്റി നിര്‍ത്തിയാല്‍ അവരും ശേഷിച്ച മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയവരാണ്. 58 പന്തില്‍ 108 റണ്‍സ്, അതിവേഗം കളി തീര്‍ത്ത് ഓസീസ് മടങ്ങി! പാകിസ്ഥാന്റെ കരുത്ത് അവരുടെ ഹെവി ബൗളിങ് യൂണിറ്റാണ്. പ്രത്യേകിച്ച് ശ്രീലങ്കന്‍ സാഹചര്യത്തില്‍ എന്നാല്‍ ബാറ്റിങ് നിരയുടെ അസ്ഥിരത അവര്‍ക്ക് വലിയ പ്രശ്‌നം തന്നെയാണ്. ബാബര്‍ അസമിനെ പോലെയൊരു താരത്തെ തഴയേണ്ടി വരുന്ന അവസ്ഥ തന്നെ അവരുടെ ബാറ്റിങ് ആശങ്കകളെ മുഴച്ചു കാണിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നിശബ്ദ മുന്നേറ്റമാണ് കിവികള്‍ നടത്തിയത്. അവര്‍ സത്യത്തില്‍ വലിയ പരീക്ഷണങ്ങള്‍ നേരിട്ടിട്ടില്ല ഇതുവരെ. അതിനാല്‍ തന്നെ അവരുടെ മുഴുവന്‍ കരുത്തും പാകിസ്ഥാനെതിരെ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. താളം കണ്ടെത്തിയാല്‍ അവരുടെ ബാറ്റിങ്, ബൗളിങ് എതിരാളിക്ക് ശക്തമായ വെല്ലുവിളി തീര്‍ക്കാന്‍ പര്യാപ്തമായ സംഘമാണ്. ദൗര്‍ബല്യങ്ങളെ അതിവേഗം മറികടക്കാനുള്ള മികവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇന്നത്തെ പോരാട്ടം ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ച് മികച്ച പ്രകടനം കാണാനുള്ള അവസരം കൂടിയാണ്. ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം; ഇവര്‍ സെമി കളിക്കും സൂപ്പര്‍ 8 മത്സരക്രമം ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍, ഫെബ്രുവരി 21, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- ഇംഗ്ലണ്ട്, ഫെബ്രുവരി 22, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 22, വൈകീട്ട് 7.00 മുതല്‍ സിംബാബ്‌വെ- വെസ്റ്റ് ഇന്‍ഡീസ്, ഫെബ്രുവരി 23, വൈകീട്ട് 7.00 മുതല്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്‍, ഫെബ്രുവരി 24, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- ന്യൂസിലന്‍ഡ്, ഫെബ്രുവരി 25, വൈകീട്ട് 7.00 മുതല്‍ വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 26, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- സിംബാബ്‌വെ, ഫെബ്രുവരി 26, വൈകീട്ട് 7.00 മുതല്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്, ഫെബ്രുവരി 27, വൈകീട്ട് 7.00 മുതല്‍ ശ്രീലങ്ക- പാകിസ്ഥാന്‍, ഫെബ്രുവരി 28, വൈകീട്ട് 7.00 മുതല്‍ സിംബാബ്‌വെ- ദക്ഷിണാഫ്രിക്ക, മാര്‍ച്ച് 1, വൈകീട്ട് 3.00 മുതല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്, മാര്‍ച്ച് 1, വൈകീട്ട് 7.00 മുതല്‍ Pakistan vs New Zealand, T20 World Cup: Pakistan face New Zealand in a crucial T20 World Cup Super 8s match in Colombo

സമകാലിക മലയാളം 21 Feb 2026 8:00 am

58 പന്തില്‍ 108 റണ്‍സ്, അതിവേഗം കളി തീര്‍ത്ത് ഓസീസ് മടങ്ങി!

പല്ലക്കീല്‍: ടി20 ലോകകപ്പില്‍ നിന്നു നേരത്തെ പുറത്തായ ഓസ്‌ട്രേലിയ ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ഒമാനെ തകര്‍ത്ത് ആശ്വാസം കൊണ്ടു. 9 വിക്കറ്റിന്റെ അനായാസ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 16.2 ഓവറില്‍ 104 റണ്‍സില്‍ പുറത്താക്കിയ ഓസീസ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെറും 9.4 ഓവറില്‍ അടിച്ചെടുത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 108 റണ്‍സ് സ്വന്തമാക്കിയാണ് വിജയിച്ചത്. 33 പന്തില്‍ 4 സിക്‌സും 7 ഫോറും സഹിതം 64 റണ്‍സെടുത്ത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ഹെഡ് 19 പന്തില്‍ 6 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു. കളി ജയിക്കുമ്പോള്‍ 6 പന്തില്‍ 12 റണ്‍സുമായി ജോഷ് ഇംഗ്ലിസ് ക്യാപ്റ്റനൊപ്പം ക്രീസില്‍ തുടര്‍ന്നു. ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം; ഇവര്‍ സെമി കളിക്കും നേരത്തെ ആദം സാംപയുടെ മിന്നും സ്പിന്നിനു മുന്നില്‍ ഒമാന്‍ തകര്‍ന്നു പോയി. 3.2 ഓവറില്‍ 21 റണ്‍സ് വഴങ്ങി സാംപ 4 വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കസ് സ്റ്റോയിനിസ്, നതാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 32 റണ്‍സെടുത്ത വസീം അലിയാണ് ഒമാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജതിന്ദര്‍ സിങ് (17), കരണ്‍ സോനവാലെ (12), ഹമ്മദ് മിര്‍സ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മധ്യനിരയും വാലറ്റവും അതിവേഗം കീഴടങ്ങിയതോടെ ഒമാന്‍ 104 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവ് കണ്ടത് '16.30 കോടി' ആരാധകര്‍; സര്‍വകാല റെക്കോര്‍ഡ്! oman vs australia: Australia ended their disappointing T20 World Cup campaign with a crushing 9-wicket win over Oman in their final Group match

സമകാലിക മലയാളം 21 Feb 2026 6:53 am

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരം പ്രതിസന്ധിയില്‍? ഇരട്ടി തുക ആവശ്യപ്പെട്ട് ജിസിഡിഎ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2026 (ഐഎസ്എല്‍) സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ വാടക കൂട്ടി ചോദിച്ച് ജിസിഡിഎ. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് അധികൃതരും ജിസിഡിഎയും ആയി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം; ഇവര്‍ സെമി കളിക്കും നേരത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കാഴിക്കോട് സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിനുള്ള പ്രായോഗിക പ്രയാസം പരിഗണിച്ച് കൊച്ചിയില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അയേസമയം ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ കൊച്ചിയില്‍ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജിസിഡിഎ നേരത്തെ അറിയിച്ചിരുന്നു. Blasters' home match in crisis? GCDA demands double the amount

സമകാലിക മലയാളം 20 Feb 2026 9:06 pm

ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം; ഇവര്‍ സെമി കളിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അഭിഷേക് ശര്‍മ്മയെ ഒരു 'അടിച്ചുകളിക്കാരന്‍' എന്ന് വിളിച്ച് പരിഹസിച്ച മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍, മറ്റൊരു പ്രസ്താവനയിലൂടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണില്ലെന്നാണ് ആമിര്‍ പറയുന്നത്. ആമിറിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണു വഴി തുറന്നത്. ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവ് കണ്ടത് '16.30 കോടി' ആരാധകര്‍; സര്‍വകാല റെക്കോര്‍ഡ്! ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ഗ്രൂപ്പുകള്‍ തീരുമാനിക്കപ്പെട്ടതോടെ, ഓരോ ഗ്രൂപ്പില്‍ നിന്നും സെമി ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള രണ്ട് ടീമുകളെ തെരഞ്ഞെടുക്കാന്‍ ആമിറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ക്രിക്കറ്റ് ലോകത്തെയും ഷോയുടെ അവതാരകനെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യ സെമി ഫൈനലില്‍ എത്തില്ലെന്ന് ആമിര്‍ പ്രവചിച്ചത്. ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും? ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സെമിയിലേക്ക് മുന്നേറുമെന്നാണ് ആമിറിന്റെ അഭിപ്രായം. ഇന്ത്യയുടെ മോശം പ്രകടനം പ്രവചിക്കാനുള്ള കാരണവും ആമിര്‍ വിശദീകരിക്കുന്നുണ്ട്. 'പാകിസ്ഥാനെതിരെയുള്ള മത്സരം മാറ്റിനിര്‍ത്തിയാല്‍, എല്ലാ മത്സരത്തിലും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് തകര്‍ന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോല്‍പിക്കാന്‍ സാധിക്കും.' ആമിര്‍ പറഞ്ഞു. സൂപ്പര്‍ എട്ട് ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കടക്കുക. നേരത്തേ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക്ശര്‍മയ്‌ക്കെതിരെ ആമിര്‍ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. എല്ലാ പന്തുകളും അടിക്കാന്‍ ശ്രമിക്കുന്ന ബാറ്ററെന്നതില്‍ കവിഞ്ഞ് അഭിഷേക് ശര്‍മ ഒന്നുമല്ലെന്നായിരുന്നു ആമിറിന്റെ പ്രതികരണം. 'എല്ലാ പന്തുകളിലും വലിയ ഷോട്ടുകള്‍ക്കാണ് അഭിഷേകിന്റെ ശ്രമം. അതു നന്നായി നടന്നാല്‍ കുഴപ്പമില്ല. അല്ലെങ്കില്‍ പരാജയപ്പെട്ടുപോകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. എട്ട് ഇന്നിങ്‌സ് കളിച്ചാല്‍ ഒരു തവണയാകും അഭിഷേക് മികച്ച സ്‌കോറിലെത്തുന്നത്.'' അഭിഷേകിന്റെ സാങ്കേതിക മികവില്‍ സംശയമുണ്ടെന്നും ആമിര്‍ പ്രതികരിച്ചു. After calling Abhishek Sharma a ‘slogger’, Amir predicts India’s T20 World Cup exit

സമകാലിക മലയാളം 20 Feb 2026 4:56 pm

ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവ് കണ്ടത് '16.30 കോടി'ആരാധകര്‍; സര്‍വകാല റെക്കോര്‍ഡ്!

മുംബൈ: അനിശ്ചിതത്വങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണിക്കും പിന്നാലെ അരങ്ങേറിയ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം സര്‍വകാല റെക്കോര്‍ഡില്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈവായി കണ്ട ടി20 ലോകകപ്പ് പോരാട്ടമെന്ന റെക്കോര്‍ഡ് കൊളംബോയില്‍ അരങ്ങേറിയ മത്സരം സ്വന്തമാക്കി. ഏതാണ്ട് 16.30 കോടി (163 മില്ല്യണ്‍) ആരാധകരാണ് മത്സരം തത്സമയം കണ്ടത്. 2024ലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഫൈനല്‍ പോരാട്ടമായിരുന്നു ഇതുവരെ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പില്‍ മുന്നില്‍. ആ റെക്കോര്‍ഡാണ് ഇത്തവണത്തെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ മറികടന്നത്. ലോകകപ്പിന്റെ ഔദ്യോഗിക മീഡിയ അവകാശം സ്വന്തമാക്കിയ ജിയോസ്റ്റാറാണ് കണക്കുകള്‍ പുറത്തുവിട്ടത്. 'അയാൾ കൊലയാളി, ദൃശ്യങ്ങൾ എന്റെ കൈയിൽ ഉണ്ട്'; പാക് ക്രിക്കറ്റ് താരത്തിനെതിരെ ​മുൻ ഭാര്യ 2024ല്‍ അരങ്ങേറിയ ഇന്ത്യ- പാക് പോരാട്ടത്തേക്കാള്‍ കാഴ്ച്ചക്കാര്‍ ഇത്തവണത്തെ പോരാട്ടത്തിനുണ്ട്. 56 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ വന്നത്. മത്സരത്തില്‍ ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. 61 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന നിലപാടിലായിരുന്നു അവസാനം വരെ പാകിസ്ഥാന്‍. എന്നാല്‍ ശ്രീലങ്ക, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുകളുടേയും ഐസിസിയുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അവര്‍ മത്സരിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും? India vs Pakistan clash in the T20 World Cup 2026 set new records for digital reach and consumption

സമകാലിക മലയാളം 20 Feb 2026 2:25 pm

'അയാൾ കൊലയാളി, ദൃശ്യങ്ങൾ എന്റെ കൈയിൽ ഉണ്ട്'; പാക് ക്രിക്കറ്റ് താരത്തിനെതിരെ ​മുൻ ഭാര്യ

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമദ് വാസിമിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. ഇമദ് വാസിം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്നും സാനിയ തുറന്നടിച്ചു. ഒരു ക്രിമിനലിനെ കളിപ്പിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീ​ഗ് ക്ലബ് ഇസ്‍ലാമബാ​ദ് യുനൈറ്റഡ് ആരാധകർ ബഹിഷകരിക്കണമെന്നു സാനിയ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. 2023 ഡിസംബറിൽ ഇമദ് വാസിം തന്നെ നിർബന്ധിച്ച് ​ഗർഭഛിദ്രം നടത്തിയെന്നും സാനിയ വെളിപ്പെടുത്തി. ഒരുമിച്ചു ജീവിച്ച കാലത്ത് ഇമ​ദ് തന്നെ ചതിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും? '2023ൽ ലാ​ഹോറിൽ വച്ച് അയാൾ എന്റെ ​ഗർഭം അലസിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കി. ആയാൾ കൊലയാളിയാണ്. എന്റെ കൈയിൽ ദൃശ്യങ്ങളുണ്ട്. ഇങ്ങനെയൊരു കൊലയാളിയും ചതിയനുമായ ആളെയാണ് ഇസ്‍ലാമബാദ് യുനൈറ്റഡ് കളിപ്പിക്കുന്നത്. പ്രതികാരം ചെയ്യൽ അല്ല എന്റെ ലക്ഷ്യം. ഞാൻ നീതിക്കു വേണ്ടിയാണ് പോരാടുന്നത്'- സാനിയ വ്യക്തമാക്കി. താൻ ഉന്നയിക്കുന്ന പരാതി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി തലവൻ മൊഹ്സിൻ നഖ്‍വിയും കേൾക്കണമെന്നു അവർ ആവശ്യപ്പെട്ടു. നിയമ നടപടി സ്വീകരിക്കുമെന്നു ഇമദ് വാസിം ഭീഷണിപ്പെടുത്തുന്നതിന്റെ വാട്സ് ആപ്പ് സ്ക്രീൻ ഷോട്ടുകളും സാനിയ പുറത്തുവിട്ടിട്ടുണ്ട്. 'ഇടം കൈയന്‍ ബാറ്റര്‍മാര്‍ ഇഷ്ടം പോലെ, സഞ്ജു ബഞ്ചിലും'... ഇന്ത്യയെ കാത്ത് അപ്പുറത്തുണ്ട് 'സ്പിന്‍ പട' Sania Ashfaq, the ex-wife of Imad Wasim, has accused the former Pakistan cricketer of abandoning her while she was pregnant with their third child

സമകാലിക മലയാളം 20 Feb 2026 1:26 pm

'ഇടം കൈയന്‍ ബാറ്റര്‍മാര്‍ ഇഷ്ടം പോലെ, സഞ്ജു ബഞ്ചിലും'... ഇന്ത്യയെ കാത്ത് അപ്പുറത്തുണ്ട് 'സ്പിന്‍ പട'

മുംബൈ: ടി20 ലോകകപ്പില്‍ നാലില്‍ നാല് ജയങ്ങളുമായി സൂപ്പര്‍ എട്ടിലേക്ക് കടക്കുമ്പോള്‍ ആശ്വാസത്തേക്കാള്‍ ആശങ്കയാണ് ടീം ഇന്ത്യ നിലവില്‍ നേരിടുന്നത്. ടീമിന്റെ പ്രകടനത്തില്‍ അസ്ഥിരത മുഴച്ചു നില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നം. ബാറ്റിങില്‍ പ്രശ്‌നങ്ങളുണ്ടെന്നു തുറന്നു സമ്മതിക്കുകയാണ് സഹ പരിശീലകന്‍ റയാന്‍ ടെന്‍ഡോഷെ. സ്പിന്നര്‍മാരെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ 42 ഓവറുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നര്‍മാരെ നേരിട്ടത്. ഈ 42 ഓവറിനിടെ ഇന്ത്യക്ക് 15 വിക്കറ്റുകളാണ് നഷ്ടമായത്. ഗ്രൂപ്പ് ഘട്ടം പോലെയല്ല സൂപ്പര്‍ എട്ട്. നേരിടേണ്ടത് വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രണ്ട് വമ്പന്‍മാരേയും അട്ടിമറി വീരന്‍മാരായ സിംബാബ്‌വെയേയുമാണ്. അതിനാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും സൂപ്പര്‍ എട്ടിനു ഇറങ്ങും മുന്‍പ് ഇന്ത്യ ഫോക്കസ് നല്‍കുകയെന്ന സൂചനകളും സഹ പരിശീലകന്‍ പങ്കിടുന്നു. 'ടീമില്‍ നിരവധി ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. ഇവരെ ലക്ഷ്യമിട്ട് എതിര്‍ ടീമുകളെല്ലാം ഫിംഗര്‍ സ്പിന്‍ ഉപയോഗിച്ചാണ് ആക്രമിക്കാന്‍ തന്ത്രം മെനഞ്ഞത്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ ഇവരെല്ലാം ഇടം കൈയന്‍മാരാണ്. ഇത്രയും ഇടം കൈ ബാറ്റര്‍മാര്‍ ഉള്ളപ്പോള്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. സഞ്ജു സാംസണ്‍ വലം കൈ ബാറ്ററാണ്. അദ്ദേഹം ബഞ്ചിലിരിക്കുന്നുമുണ്ട്. പക്ഷേ നമുക്ക് മറ്റ് ഓപ്ഷനുകള്‍ ഇല്ല.' 'മോട്ടിവേഷൻ' വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും 'ഇന്ത്യയുടെ ആക്രമണാത്മക ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ആകുന്നത് എതിര്‍ ടീമിലെ ഫിംഗര്‍ സ്പിന്‍ ബൗളര്‍മാരാണ്. പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ 14 ഓവര്‍ സ്പിന്നര്‍മാരെക്കൊണ്ട് എറിയിച്ചിട്ട് 4 വിക്കറ്റാണ് കിട്ടിയത്. അതൊരു മികച്ച പ്രകടനമൊന്നുമല്ല. കൊളംബോയില്‍ റണ്‍സ് നേടുക എന്നത് ഏറെ ദുഷ്‌കരമാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. എങ്കിലും സൂപ്പര്‍ എട്ട് പോരാട്ടങ്ങളില്‍ ഇന്ത്യ എതിര്‍ നിരയിലെ ബൗളര്‍മാരിലെ ആധിപത്യം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്'- ടെന്‍ഡോഷെ വ്യക്തമാക്കി. സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ കാത്ത് എതിര്‍ പാളയങ്ങളില്‍ സ്പിന്‍ പട തന്നെ കാത്തു നില്‍ക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ്, ജോര്‍ജ് ലിന്‍ഡ്. വിന്‍ഡീസ് നിരയില്‍ അകീല്‍ ഹുസൈന്‍, ഗുഡാകേഷ് മോട്ടി, റോസ്റ്റന്‍ ചെയ്‌സ്. സിംബാബ്‌വെയ്ക്ക് നാല് സ്പിന്നര്‍മാരെ വരെ ഇറക്കാനുള്ള അവസരമുണ്ട്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, റയാന്‍ ബുല്‍, ഗ്രെയം ക്രീമര്‍, വെല്ലിങ്ടന്‍ മസാകട്‌സ എന്നിവരാണ് സിംബാബ്‌വെ നിരയിലെ സ്പിന്നര്‍മാര്‍. ചുരുക്കം പറഞ്ഞാല്‍ ഇതുവരെ കളിച്ച കളിയൊന്നും പോരാ ഇനി മുന്നോട്ടു പോകണമെങ്കില്‍ എന്നതു കൃത്യം, വ്യക്തം. കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം Team India assistant coach Ryan ten Doeschate: Team India have faced 42 overs of spin. Spinners have already accounted for 15 Indian wickets.

സമകാലിക മലയാളം 20 Feb 2026 11:50 am

പലരാജ്യങ്ങളിലും പെട്രോള്‍ വില കുത്തനെ ഇടിഞ്ഞു... പട്ടികയില്‍ ഇന്ത്യയും!!

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആഗോളതലത്തില്‍ സിറിയ, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പെട്രോള്‍ വിലയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2021 നെ അപേക്ഷിച്ച് ഇന്ന് വാഹനമോടിക്കുന്നവര്‍ ഇന്ധനത്തിന് കുറഞ്ഞ വില നല്‍കുന്ന പത്ത് വിപണികളില്‍ ഇന്ത്യയും ഇടം നേടി. വിതരണ ചലനാത്മകത, ഭൗമരാഷ്ട്രീയം, ആഗോള ക്രൂഡ് ഓയില്‍ പ്രവണതകള്‍ എന്നിവയിലെ മാറ്റങ്ങള്‍ ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഒന്നു ഇന്ത്യ 20 Feb 2026 11:33 am

4 വിക്കറ്റും 31 റണ്‍സും; ഓള്‍ റൗണ്ട് 'ക്യാപ്റ്റന്‍ രാധ'; ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ബാങ്കോക്ക്: ശ്രീലങ്ക എ വനിതാ ടീമിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ എ വനിതാ ടീം വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 പോരാട്ടത്തിന്റെ ഫൈനലില്‍. സെമിയില്‍ 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരിലേക്ക് കുതിച്ചെത്തിയത്. രണ്ടാം സെമിയിൽ ബം​ഗ്ലാദേശ്- പാകിസ്ഥാൻ പോരാട്ടം. ഇതിൽ ജയിക്കുന്ന ടീം ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 19.4 ഓവറില്‍ 118 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യക്കു സാധിച്ചു. വിജയ ലക്ഷ്യമായ 119 റണ്‍സ് ഇന്ത്യ വെറും 13.3 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അടിച്ചെടുത്തു. ഇന്ത്യക്കായി ഓപ്പണര്‍ ദിനേഷ് വൃന്ദ 42 റണ്‍സെടുത്ത് ടോപ് സ്‌കോററായി. താരം 20 പന്തില്‍ 8 ഫോറുകള്‍ സഹിതമാണ് അതിവേഗം റണ്‍സടിച്ചത്. അനുഷ്‌ക ശര്‍മ 18 പന്തില്‍ 5 ഫോറുകള്‍ സഹിതം 27 റണ്‍സും കണ്ടെത്തി. 'മോട്ടിവേഷൻ' വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും ശ്രീലങ്കയുടെ ബാറ്റിങ് സമയത്ത് ബൗളിങില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാധ യാദവ് ബാറ്റിങിലും മികവ് പുലര്‍ത്തി ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ക്യാപ്റ്റന്‍ പുറത്താകാതെ 18 പന്തില്‍ 7 ഫോറുകള്‍ സഹിതം 31 റണ്‍സ് അടിച്ചെടുത്തു. മലയാളി താരം മിന്നു മണി 2 റണ്‍സുമായി റണ്ണൗട്ടായി മടങ്ങി. നേരത്തെ 3.4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി രാധ യാദവ് ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചതോടെയാണ് ലങ്കന്‍ വനിതകള്‍ 118ല്‍ ഒതുങ്ങിയത്. തനുജ കന്‍വാര്‍, പ്രേമ റാവത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ മിന്നു മണി, സയ്മ ഠാക്കൂര്‍ എന്നിവര്‍ പങ്കിട്ടു. ലങ്കന്‍ നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 31 റണ്‍സെടുത്ത സഞ്ജന കവിന്ദിയാണ് ടോപ് സ്‌കോറര്‍. 22 റണ്‍സെടുത്ത ഷഷിനി ജിംഹാനി, 15 റണ്‍സെടുത്ത സത്യ സന്ദീപനി, 14 റണ്‍സെടുത്ത ഹന്‍സിമ കരുണരത്‌നെ എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. കിരീട മോഹത്തിന് തിരിച്ചടി? ഗണ്ണേഴ്‌സിനെ കുരുക്കി വൂള്‍വ്‌സ് Womens Asia Cup Rising Stars semifinal updates as Radha Yadav leads the Indian girls in Bangkok

സമകാലിക മലയാളം 20 Feb 2026 10:54 am

'മോട്ടിവേഷൻ'വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും

പല്ലക്കീല്‍: ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. പല്ലക്കീലില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഒമാനെ നേരിടും. വൈകീട്ട് ഏഴ് മുതലാണ് പോരാട്ടം. ഇരു ടീമുകളും സൂപ്പര്‍ എട്ടില്‍ എത്താതെ പുറത്തായി കഴിഞ്ഞതിനാല്‍ മത്സര ഫലം പ്രസക്തമല്ല. സിംബാബ്‌വെയോടും പിന്നാലെ ശ്രീലങ്കയോടും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയാണ് ഓസീസിന്റെ ഞെട്ടിക്കുന്ന പുറത്താകല്‍. ഗ്രൂപ്പ് ചാംപ്യന്‍മാരാകുമെന്നു പ്രതീക്ഷിക്കുപ്പെട്ട ഓസ്‌ട്രേലിയ മറക്കാന്‍ ആഗ്രഹിക്കുന്ന ടൂര്‍ണമെന്റായി ഇത്തവണത്ത ലോക പോരാട്ടം മാറി. ദുര്‍ബലരായ ഒമാനെതിരെ വമ്പന്‍ ജയം സ്വന്തമാക്കി നിരാശ കുറയ്ക്കുകയായിരിക്കും ഓസീസ് ടീം ലക്ഷ്യം വയ്ക്കുന്നത്. 'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം' സൂപ്പര്‍ 8 സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്. ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഒരു ഗ്രൂപ്പിലും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവര്‍ രണ്ടാം ഗ്രൂപ്പിലുമാണ് സൂപ്പര്‍ 8 സ്റ്റേജില്‍ നേര്‍ക്കുനേര്‍ വരുന്നത്. നാളെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ 8 പോരാട്ടം തുടങ്ങുന്നത്. ന്യൂസിലന്‍ഡും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ വരുന്നത്. 22ന് സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരങ്ങള്‍. വൈകീട്ട് 3 മുതല്‍ ശ്രീലങ്ക- ഇംഗ്ലണ്ട്, വൈകീട്ട് 7 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക. കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം australia vs oman, T20 World Cup: Devastated Australia strive for motivation in face-saving Oman clash

സമകാലിക മലയാളം 20 Feb 2026 9:44 am

കിരീട മോഹത്തിന് തിരിച്ചടി? ഗണ്ണേഴ്‌സിനെ കുരുക്കി വൂള്‍വ്‌സ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ആഴ്‌സണലിനു സമനില കുരുക്ക്. വൂള്‍വ്‌സാണ് ഗണ്ണേഴ്‌സിന്റെ കിരീട പ്രതീക്ഷയില്‍ കരിനിഴല്‍ വീഴ്ത്തിയത്. രണ്ട് ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് ആഴ്‌സണല്‍ 2 ഗോള്‍ വഴങ്ങി മത്സരം 2-2നു പിരിഞ്ഞത്. കളിയുടെ അഞ്ചാം മിനിറ്റില്‍ ബുകായോ സകയിലൂടെ ആഴ്‌സണല്‍ ലീഡെടുത്തു. രണ്ടാം പകുതി തുടങ്ങി 56ാം മിനിറ്റില്‍ പിയെറോ ഹിന്‍കാപി ഗണ്ണേഴ്‌സിനു രണ്ടാം ഗോളും സമ്മാനിച്ചു. കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം എന്നാല്‍ 61ാം മിനിറ്റില്‍ ഹ്യുഗോ ബുവേനോ വൂള്‍വ്‌സിനായി വല ചലിപ്പിച്ച് ലീഡ് കുറച്ചു. ഒടുവില്‍ ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ ടോം എഡോസി ആഴ്‌സണലിനെ ഞെട്ടിച്ച് സമനിലയും പിടിച്ചു. 27 മത്സരങ്ങളില്‍ നിന്നു ആഴ്‌സണലിനു 58 പോയിന്റ്. രണ്ടാമതുള്ള സിറ്റി 22നു ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. ഈ മത്സരം സിറ്റി ജയിച്ചാല്‍ ആഴ്‌സണലും സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറയും. സിറ്റിയുമായി 4 പോയിന്റിന്റെ വ്യത്യാസത്തില്‍ കുതിക്കുകയായിരുന്നു ആഴ്‌സണല്‍. 'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം' arsenal vs wolves, English Premier League: Wolves pulled off a stunning comeback from two goals down to secure a draw against league leaders Arsenal

സമകാലിക മലയാളം 20 Feb 2026 9:10 am

കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം

ചെന്നൈ: ടി20 ലോകകപ്പിലെ ഡി ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ കാനഡയ്‌ക്കെതിരെ മിന്നും ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ മടങ്ങി. ടൂര്‍ണമെന്റില്‍ മികച്ച പോരാട്ടം നടത്തിയെങ്കിലും കാനഡയ്ക്ക് ഒരു മത്സരവും ജയിക്കാന്‍ സാധിച്ചില്ല. അവസാന പോരാട്ടത്തില്‍ 82 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയം പിടിച്ചത്. ഈ ലോകകപ്പില്‍ രണ്ട് ജയങ്ങളുമായാണ് അഫ്ഗാന്‍ മടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സ്വന്തമാക്കിയത്. കാനഡയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സെടുത്ത ഹര്‍ഷ് താക്കറാണ് കനേഡിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. താരം 24 പന്തില്‍ 3 ഫോറും ഒരു സിക്‌സും തൂക്കി. സാദ് ബിന്‍ സഫറാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. താരം 26 പന്തില്‍ 28 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ യുവരാജ് സാമ്രയ്ക്ക് ഇത്തവണ തിളങ്ങാനായില്ല. താരം 17 റണ്‍സുമായി മടങ്ങി. മറ്റാരും കാര്യമായി പൊരുതിയില്ല. അഫ്ഗാനിസ്ഥാനായി വെറ്ററന്‍ താരം മുഹമ്മദ് നബി 4 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മുജീബ് റഹ്മാന്‍, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം' നേരത്തെ ടോസ് നേടി കാനഡ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോറിലെത്തിയത്. ഇബ്രാഹിം സാദ്രാന്‍ 56 പന്തില്‍ 7 ഫോറും 5 സിക്സും സഹിതം 95 റണ്‍സ് വാരി. ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 20 പന്തില്‍ 5 ഫോറുകള്‍ സഹിതം 30 റണ്‍സ് കണ്ടെത്തി. 32 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 44 റണ്‍സടിച്ച് സെദിഖുല്ല അടല്‍ സ്‌കോര്‍ 200ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. കനേഡിയന്‍ നിരയില്‍ ജസ്‌കരണ്‍ സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഡില്ലന്‍ ഹെയ്ലിഗര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. വീണ്ടും വന്‍ അട്ടിമറിയുമായി സിംബാബ്‌വെ! ആദ്യം ഓസ്‌ട്രേലിയ, പിന്നാലെ ശ്രീലങ്ക afghanistan vs canada, T20 World Cup: Afghanistan signed off with a comprehensive 82-run win over Canada in their final group clash

സമകാലിക മലയാളം 19 Feb 2026 10:56 pm

രഞ്ജി ട്രോഫി; കര്‍ണാടക ഫൈനലില്‍

ലഖ്‌നൗ: ഉത്തരാഖണ്ഡിനെ വീഴ്ത്തി കര്‍ണാടക രഞ്ജി ട്രോഫി ഫൈനലില്‍. കലാശപ്പോരില്‍ ജമ്മു കശ്മീരാണ് കര്‍ണാടകയുടെ എതിരാളികള്‍. ഉത്തരാഖണ്ഡിനെതിരായ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് ലീഡ് ബലത്തിലാണ് സെമിയില്‍ കര്‍ണാടക വിജയിച്ചത്. സ്‌കോര്‍: കര്‍ണാടക ഒന്നാം ഇന്നിങ്‌സ് 736, രണ്ടാം ഇന്നിങ്‌സ് 323. ഉത്തരാഖണ്ഡ് ഒന്നാം ഇന്നിങ്‌സ് 233, രണ്ടാം ഇന്നിങ്‌സ് ആറിന് 260. 'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം' ഒന്നാം ഇന്നിങ്‌സില്‍ കര്‍ണാടകയ്ക്കായി മലയാളി താരവും ക്യാപ്റ്റനുമായ ദേവ്ദത്ത് പടിക്കല്‍ ഇരട്ട സെഞ്ച്വറി (232) നേടി. ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍, രവിചന്ദ്രന്‍ സ്മരന്‍ എന്നിവര്‍ സെഞ്ച്വറിയും അടിച്ചു. രാഹുല്‍ 141 റണ്‍സും സ്മരന്‍ 135 റണ്‍സും സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ കരുണ്‍ നായര്‍ (60), കൃതിക് കൃഷ്ണ (60), വിദ്യാധര്‍ പാട്ടീല്‍ (54) എന്നിവരും അര്‍ധ സെഞ്ച്വറികളുമായി മികച്ച ബാറ്റിങ് പുറത്തെടുത്തു. രണ്ടാം ഇന്നിങ്‌സിലും കര്‍ണാടകയ്ക്കായി സ്മരന്‍ സെഞ്ച്വറി തൂക്കി. താരം 127 റണ്‍സാണ് സ്വന്തമാക്കിയത്. കെഎല്‍ രാഹുല്‍ 86 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സില്‍ കൃതിക് കൃഷ്ണയും അര്‍ധ സെഞ്ച്വറി (52) നേട്ടം ആവര്‍ത്തിച്ചു. ഇബ്രാഹിം സാദ്രാന്‍ 95 നോട്ടൗട്ട്; അവസാന പോരില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി അഫ്ഗാന്‍ karnataka vs uttarakhand, Ranji Trophy: Karnataka to face Jammu and Kashmir in title clash

സമകാലിക മലയാളം 19 Feb 2026 10:30 pm

'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം'

മുംബൈ: നാലില്‍ നാല് വിജയങ്ങളുമായി ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലേക്ക് കുതിച്ചെത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായ താരം ആരാണ്? ചോദ്യം മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസവുമായ കൃഷ്ണമാചാരി ശ്രീകാന്തിനോടായിരുന്നു. നിലവിലെ ഇന്ത്യന്‍ ടീം എതിരാളിക്കെതിരെ പ്രയോഗിക്കുന്ന ഏറ്റവും അപകടകരമായ ആയുധം ജസ്പ്രിത് ബുംറയല്ലെന്നും അത് വരുണ്‍ ചക്രവര്‍ത്തിയാണെന്നും ശ്രീകാന്ത് തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. 'വരുണ്‍ ചെയ്ത ഓവറുകള്‍ നോക്കു. അദ്ദേഹം വലം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ എറിഞ്ഞ പന്തുകളെല്ലാം ഓഫ് സ്റ്റംപിനും മിഡില്‍ സ്റ്റംപിനും കണക്കാക്കിയാണ്. ചെറുതായി ചരിഞ്ഞു വരുന്ന പന്ത് പിന്നീട് തിരിഞ്ഞു കയറുന്നു. മിക്ക വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയത് ഗുഡ് ലെങ്ത് പന്തുകളിലോ ഗുഡ് ലങ്തിനോടടുത്തു നില്‍ക്കുന്ന പന്തുകളിലോ ആണ്. ഫുള്‍ ഡെലിവറികള്‍ ഒന്ന് പോലുമില്ല. അദ്ദേഹത്തിന്റെ ഷോര്‍ട്ട് ബോളുകള്‍ പോലും കബളിപ്പിക്കുന്നതാണ്. അദ്ദേഹം എന്താണ് എറിയുന്നതെന്നു അദ്ദേഹത്തിനൊഴിച്ച് മറ്റാര്‍ക്കും അറിയില്ല. അത് ഗൂഗ്ലിയാണോ? നേരായ പന്താണോ? വേഗത കുറഞ്ഞ പന്താണോ? ആര്‍ക്കും ഒന്നും അറിയില്ല.' 4 വിക്കറ്റും 4 ക്യാച്ചും, 8 ഇറ്റാലിയന്‍ താരങ്ങളെ പുറത്താക്കിയ 'കൈ'! ഷമര്‍ ജോസഫിന് അപൂര്‍വ നേട്ടം 'പെട്ടെന്നു ഒരു വേഗത്തില്‍ പന്തെറിയും. അടുത്ത തവണ മറ്റൊരു വേഗമായിരിക്കും പന്തുകള്‍ക്ക്. ചെറിയ റണ്‍ അപ്പ്, അനായാസമായ ആക്ഷന്‍. പക്ഷേ പന്തുകളെല്ലാം അവിശ്വസനീയമാം വിധമാണ് ബാറ്റര്‍മാര്‍ക്ക് നേരെ വരുന്നത്. അവരെ വല്ലാതെ കബളിപ്പിക്കുന്നത്. പക്ഷേ ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമ്പോഴും വേണ്ടത്ര ക്രെഡിറ്റ് വരുണിനു കിട്ടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ബുംറ അതിശയിപ്പിക്കുന്ന ബൗളര്‍ തന്നെയാണ്. ബുംറയെപ്പോലെ ഒരു ബൗളറെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല.' 'എങ്കിലും വരുണിന് ഈ ടൂര്‍ണമെന്റിലെ താരമാകാനുള്ള മികവുണ്ട്. അത്തരത്തിലുള്ള സ്ഥിരത അദ്ദേഹം പാലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മോശം ദിവസങ്ങളില്‍ പോലും 4 ഓവറില്‍ 34, 35, 36 റണ്‍സൊക്കെയാണ് വഴങ്ങുന്നത്. ടി20 ഫോര്‍മാറ്റില്‍ ഒരു സ്പിന്നറെ സംബന്ധിച്ചു അംഗീകരിക്കാന്‍ കഴിയുന്ന ഫിഗറാണിത്. ഇങ്ങനെ റണ്‍സ് ചില ദിവസങ്ങളില്‍ വിട്ടുകൊടുക്കുമ്പോഴും അദ്ദേഹം ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ട്. മാച്ച് വിന്നിങ് പ്രകടനങ്ങളും പുറത്തെടുക്കുന്നുണ്ട്. പക്ഷേ അദ്ദേഹം വേണ്ടത്ര ആഘോഷിക്കപ്പെടുന്നില്ല.' 'ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ് വരുണ്‍ സംശയമില്ല. അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നു വന്നതു കൊണ്ടല്ല ഞാന്‍ പറയുന്നത്. അദ്ദേഹം എതിര്‍ ബാറ്റര്‍മാരെ മികച്ച രീതിയില്‍ നേരിടുന്നു. അവരെ കണ്‍ഫ്യൂഷനിലാക്കുന്നു. വരുണിനെ ആക്രമിക്കണോ പ്രതിരോധിക്കണോ എന്നു അവര്‍ക്കിപ്പോഴും മനസിലായിട്ടില്ല. വരുണിനെതിരെ എന്തു ചെയ്യണമെന്ന ധാരണ അവര്‍ക്കില്ല. കുറച്ച് കാലം മുന്‍പ് വരെ ബുംറ ഇത്തരത്തില്‍ പന്തെറിഞ്ഞ താരമാണ്. ഇപ്പോഴും അദ്ദേഹം മികവ് പുലര്‍ത്തുന്നുണ്ട്'- ശ്രീകാന്ത് വ്യക്തമാക്കി. ടീം പ്ലാൻ മാറി, ബാബറിനെ ബാറ്റിങിന് ഇറക്കാത്തതിൽ സംശയം വേണ്ടെന്ന് പാക് താരം ഈ ലോകകപ്പില്‍ ഇന്ത്യക്ക് നാല് മത്സരത്തിലും എതിര്‍ ടീം ബാറ്റ് ചെയ്യുമ്പോള്‍ നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയ താരമാണ് വരുണ്‍. 4 മത്സരങ്ങളില്‍ നിന്നു 9 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 6.88 ആവറേജും 5.16 ഇക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. വരുണും ബുംറയും ഒരുമിച്ച് 21 മത്സരങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങിയിട്ടുണ്ട്. വിക്കറ്റ് വേട്ടയില്‍ വരുണ്‍ മുന്നില്‍ നില്‍ക്കുന്നു. 30 വിക്കറ്റുകളാണ് താരം ഇത്രയും മത്സരങ്ങളില്‍ നിന്നു വീഴ്ത്തിയത്. ബുംറ 22 വിക്കറ്റുകളും. ഈ കണക്കും ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലില്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ഭാഗ്യം കളയാന്‍ അഭിഷേക് ഇറങ്ങിയത് സിറാജിന്റെ ജഴ്‌സിയില്‍, മൂന്നാം പന്തില്‍ ഔട്ട്; ഡക്കില്‍ നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ് Ex India captain Krishnamachari Srikkanth has backed Varun Chakravarthy as India’s most dangerous weapon at the moment

സമകാലിക മലയാളം 19 Feb 2026 9:24 pm

വീണ്ടും വന്‍ അട്ടിമറിയുമായി സിംബാബ്‌വെ! ആദ്യം ഓസ്‌ട്രേലിയ, പിന്നാലെ ശ്രീലങ്ക

കൊളംബോ: ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ചത് ഭാഗ്യം കൊണ്ടല്ലെന്നു സിംബാബ്‌വെ വീണ്ടും തെളിയിച്ചു. ഗ്രൂപ്പ് ബിയില്‍ നിന്നു സൂപ്പര്‍ 8 പോലും എത്തില്ലെന്നു ആരാധകര്‍ കരുതിയ സിംബാബ്‌വെ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി സൂപ്പര്‍ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സടിച്ചു. സിംബാബ്‌വെ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.3 ഓവറില്‍ 182 അടിച്ചാണ് മറ്റൊരു അട്ടിമറി വിജയം കൂടി സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. സൂപ്പർ എട്ടിൽ ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെയാണ് സിംബാബ്‍വെ കളിക്കുന്നത്. ഈ വമ്പൻമാർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് അവരുടെ തുടരെയുള്ള അട്ടിമറികൾ. നാലില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് സിംബാബ്‌വെ 7 പോയിന്റുമായി അടുത്ത ഘട്ടത്തിലേക്ക് കടന്നു. അയര്‍ലന്‍ഡുമായുള്ള മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ അവര്‍ക്ക് നാലില്‍ നാല് ജയമില്ല എന്നു മാത്രം. 179 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെക്കായി ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റ് അര്‍ധ സെഞ്ച്വറി നേടി. ബ്രിയാന്‍ ബെന്നറ്റ് 48 പന്തില്‍ 8 ഫോറുകള്‍ സഹിതം 63 റണ്‍സെടുത്തു പുറത്താകാതെ നിന്നു സിംബാബ്‌വെയെ മറ്റൊരു അട്ടിമറി ജയത്തിലേക്ക് നയിച്ചു. നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 26 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 45 റണ്‍സുമായി മടങ്ങി. തദിവാന്‍സ് മറുമാനി (34), റിയാന്‍ ബുല്‍ (23) എന്നിവരും സിംബാബ്‌വെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. നേരത്തെ, കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ പതും നിസ്സങ്ക ഇത്തവണ അര്‍ധ സെഞ്ച്വറി നേടി. താരം 41 പന്തില്‍ 62 റണ്‍സെടുത്തു. പവന്‍ രത്‌നായകെയാണ് തിളങ്ങിയ മറ്റൊരു ലങ്കന്‍ ബാറ്റര്‍. താരം 25 പന്തില്‍ 44 റണ്‍സ് കണ്ടെത്തി. 3 ഫോറും 2 സിക്‌സും രത്‌നായകെ പറത്തി. കുശാല്‍ പെരേര (22)യാണ് തിളങ്ങിയ മറ്റൊരു താരം. സിംബാബ്‌വെക്കായി ബ്ലസിങ് മുസര്‍ബാനി, ബ്രാഡ് ഇവാന്‍സ്, ഗ്രെയം ക്രീമര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. റിയാന്‍ ബുല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ sri lanka vs zimbabwe, T20 World Cup: Zimbabwe beat Sri Lanka by six wickets in Colombo to top Group B

സമകാലിക മലയാളം 19 Feb 2026 6:38 pm

ബദിയടുക്കയിലെ ക്രിക്കറ്റ് ​ഗ്രൗണ്ട് പൊതു ആവശ്യം, പൊളിക്കരുത്; സർക്കാർ ഗൗരവത്തിലെടുക്കണം; ഹൈക്കോടതി

കൊച്ചി: കാസർകോട് ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി. കൈയേറ്റം ആരോപിച്ച് ഗ്രൗണ്ട് പൊളിച്ചു മാറ്റാനുള്ള നീക്കത്തിന് കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. വിഷയത്തിൽ നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് ജസ്റ്റിസ് വിജു എബ്രഹാം നിർദ്ദേശം നൽകി. സർക്കാർ തീരുമാനമെടുക്കുന്നത് വരെ കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കും. നിർമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കെസിഎ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് ഇറക്കിയത്. സർക്കാർ വക 1.09 ഏക്കർ ഭൂമി അസോസിയേഷൻ കൈയേറിയെന്ന ജില്ലാ കലക്ടറുടെ കണ്ടെത്തൽ ശാസ്ത്രീയമായ സർവേയുടെ അടിസ്ഥാനത്തിലല്ലെന്ന കെസിഎയുടെ വാദം കോടതി അംഗീകരിച്ചു. വിവാദമായ ഈ ഭൂമിയിൽ ശാസ്ത്രീയമായി സർവേ നടത്താൻ അസോസിയേഷന് സർക്കാരിനോട് അഭ്യർഥിക്കാം. അത്തരമൊരു അഭ്യർഥനയുണ്ടായാൽ ചുമതലയുള്ള അധികാരി കൃത്യമായി സർവേ നടത്തണമെന്നും അതിന്റെ റിപ്പോർട്ടും സ്കെച്ചും സർക്കാർ നേരിട്ട് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായി വൈറ്റ് ഗോൾഡ്, മറ്റ് സ്‌പോൺസർമാർ ഇവരൊക്കെ.. നിർദ്ദിഷ്ട സ്ഥലത്തുണ്ടായിരുന്ന 40 സെൻ്റ് പുറമ്പോക്ക് തോട് നിർമാണത്തിൻ്റെ ഭാഗമായി കൈയേറിയെന്ന ആരോപണത്തിൽ സ്ഥലം വാങ്ങുമ്പോൾ നികന്ന ഭൂമിയായിരുന്നുവെന്നും തോട് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും കെസിഎ കോടതിയെ അറിയിച്ചു. തോടിന്റെ ഗതി മാറ്റിയത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടില്ലെന്ന കലക്ടറുടെ റിപ്പോർട്ടും കോടതിയിൽ ചൂണ്ടിക്കാട്ടി. കൈയേറിയെന്ന് പറയുന്ന 40 സെൻ്റിന് പകരം തുല്യമായ മറ്റൊരു ഭൂമി പഞ്ചായത്തിന് നൽകുകയോ അല്ലെങ്കിൽ പ്രസ്തുത സ്ഥലം പാട്ടത്തിന് എടുക്കുകയോ ചെയ്യാമെന്ന അസോസിയേഷന്റെ നിലപാട് ബദിയടുക്ക പഞ്ചായത്തും പഞ്ചായത്ത് ഡയറക്ടറും നേരത്തെ അംഗീകരിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകണം സർക്കാർ അന്തിമ തീരുമാനമെടുക്കേണ്ടത്. കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി അഡ്വ. കെഎൻ അഭിലാഷ് ഹാജരായി. മുന്‍നിര പൊരുതി നോക്കി, അത്രമാത്രം; രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ വീണു Kasaragod Cricket ground: Kerala High Court's Verdict Supports Kerala Cricket Association's Cricket Ground Project

സമകാലിക മലയാളം 19 Feb 2026 6:11 pm

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായി വൈറ്റ് ഗോൾഡ്, മറ്റ് സ്‌പോൺസർമാർ ഇവരൊക്കെ..

കൊച്ചി: കേരളത്തിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ വൈറ്റ് ഗോൾഡിനെ (White Gold) ഈ സീസണിലെ ഔദ്യോഗിക ടൈറ്റിൽ പാർട്ണറായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും തമ്മിൽ കൈകോർക്കുന്നത്. ഈ പങ്കാളിത്തത്തോടെ 2025-26 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായും ഒഫീഷ്യൽ ഗോൾഡ് ബയിങ് പാർട്ണറായും വൈറ്റ് ഗോൾഡ് പ്രവർത്തിക്കും. കരാറിന്റെ ഭാഗമായി, പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അണിഞ്ഞ ജേഴ്‌സിയുടെ മുൻഭാഗത്ത് വൈറ്റ് ഗോൾഡിന്റെ ലോഗോ സ്ഥാപിച്ചിട്ടുണ്ട്. ബെയ്റ്റ്സ്, എല്ലിസ് പെറി, മിതാലി... എല്ലാവരും പിന്നിൽ! ആ റെക്കോർഡ് ഹർമൻപ്രീതിന് സ്വന്തം; ഇന്ത്യൻ ക്യാപ്റ്റന് ചരിത്ര നേട്ടം ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഗോൾഡ് ബയിംഗ് കമ്പനികളിലൊന്നാണ് വൈറ്റ് ഗോൾഡ്. സുതാര്യമായ ഇടപാടുകളിലൂടെയും നൂതനമായ സാങ്കേതിക വിദ്യയിലൂടെയും ശ്രദ്ധേയമായ ഈ ബ്രാൻഡിന് നിലവിൽ കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി നൂറിലധികം ബ്രാഞ്ചുകളുണ്ട്. കേരളത്തിൽ മാത്രം 50 പുതിയ സ്റ്റോറുകൾ ആരംഭിച്ച് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 'പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും'; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ് Kerala Blasters Unveil New Title and Medical Partners Ahead of New Season മെഡിക്കൽ പാർട്ണറായി ആസ്റ്റർ മെഡ്‌സിറ്റി ഐഎസ്എല്ലിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക മെഡിക്കൽ പാർട്ണറായി പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം, ശാരീരികക്ഷമത, മികച്ച ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതാണ് ഈ പങ്കാളിത്തം. ലോകോത്തര നിലവാരത്തിലുള്ള രോഗനിർണ്ണയ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളുമുള്ള ആസ്റ്റർ മെഡ്‌സിറ്റി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കായികക്ഷമത നിലനിർത്തുന്നതിലും പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള വീണ്ടെടുപ്പിലും നിർണ്ണായക പങ്ക് വഹിക്കും. 4 വിക്കറ്റും 4 ക്യാച്ചും, 8 ഇറ്റാലിയന്‍ താരങ്ങളെ പുറത്താക്കിയ 'കൈ'! ഷമര്‍ ജോസഫിന് അപൂര്‍വ നേട്ടം ഓർത്തോപീഡിക്സ്, കാർഡിയാക് സയൻസ്, ട്രോമ കെയർ തുടങ്ങിയ വിഭാഗങ്ങളിലെ ആസ്റ്റർ മെഡ്‌സിറ്റിയുടെ വൈദഗ്ധ്യം ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗത്തിന് വലിയ കരുത്താകും. ഈ പങ്കാളിത്തത്തിലൂടെ ടീമിന് മികച്ച മെഡിക്കൽ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം പരിക്കുകൾ തടയുന്നതിനുള്ള നൂതന മാർഗങ്ങൾ, മെച്ചപ്പെട്ട റീഹാബിലിറ്റേഷൻ രീതികൾ, സമഗ്രമായ ആരോഗ്യ പരിപാലന പരിപാടികൾ എന്നിവയിൽ ഇരു കൂട്ടരും സഹകരിച്ച് പ്രവർത്തിക്കും. ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക് Kerala Blasters Unveil New Title and Medical Partners Ahead of New Season ഒഫീഷ്യൽ പെയിൻ റിലീഫ് & റിക്കവറി പാർട്ണറായി 'അപ്‌യുവർഫിറ്റ്' കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക പെയിൻ റിലീഫ് & റിക്കവറി പാർട്ണറായി ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ഫിറ്റ്നസ് ബ്രാൻഡായ അപ്‌യുവർഫിറ്റിനെ (UpUrFit) പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കുമായി നൂതനമായ പെയിൻ റിലീഫ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ബ്രാൻഡാണ് അപ്‌യുർഫിറ്റ്. വിക്രം ഗുഞ്ചൽ, മുനീഷ് വിഗ് എന്നിവർ ചേർന്ന് രൂപം നൽകിയ ഈ ബ്രാൻഡ്, മത്സരങ്ങൾക്കിടയിൽ താരങ്ങൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഹാരം കണ്ടെത്താൻ സഹായിക്കും. നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു ഈ പങ്കാളിത്തത്തിലൂടെ അപ്‌യുർഫിറ്റിന്റെ അത്യാധുനിക പെയിൻ റിലീഫ് ജെല്ലുകൾ, ക്രയോ സ്പ്രേകൾ, മസിൽ റിക്കവറി ഫോർമുലേഷനുകൾ എന്നിവയ്‌ക്കൊപ്പം പുതുതായി പുറത്തിറക്കിയ 'ഹോട്ട് & കോൾഡ് കംപ്രഷൻ' ഉൽപ്പന്നങ്ങളും ക്ലബ്ബിന്റെ പരിശീലന സെക്ഷനുകളിലെ ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കും. ഇത് താരങ്ങളുടെ ശാരീരികക്ഷമത നിലനിർത്താനും മത്സരങ്ങൾക്കിടയിലുള്ള റിക്കവറി വേഗത്തിലാക്കാനും സഹായിക്കും. ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ Kerala Blasters Unveil New Title and Medical Partners Ahead of New Season അസോസിയേറ്റ് പാർട്ണറായി 'ഫാസിയോ' ഈ സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് പാർട്ണറായി പ്രമുഖ ഫാഷൻ ബ്രാൻഡായ ഫാസിയോയെ (FAZYO) കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രശസ്തമായ കല്യാൺ സിൽക്സ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് ഫാസിയോ. യുവാക്കളുടെ ഫാഷൻ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഫാസിയോയും കേരള ബ്ലാസ്റ്റേഴ്സും ഒന്നിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് ഇരു കൂട്ടരും കാണുന്നത്. പുതിയ കാലത്തെ ട്രെൻഡുകൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിലൂടെ യുവാക്കൾക്കിടയിൽ ഇതിനോടകം ഫാസിയോ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കല്യാൺ സിൽക്സിന്റെ പാരമ്പര്യത്തിനൊപ്പം പുതുതലമുറയുടെ അഭിരുചികൾ കൂടി ചേർത്താണ് ഫാസിയോ പ്രവർത്തിക്കുന്നത്. Kerala Blasters Unveil New Title and Medical Partners Ahead of New Season

സമകാലിക മലയാളം 19 Feb 2026 5:48 pm

തുടർച്ചയായി പൂജ്യത്തിന് പുറത്ത്; അഭിഷേക് ശർമയ്ക്ക് ഇനിയും അവസരം?

ടി20യിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലോടെയാണ് കടന്നുപോകുന്നത്. ലോകകപ്പിന് തൊട്ടു മുൻപ് പരിക്കേറ്റ താരം കളിക്കളത്തിലേക്ക് മടങ്ങി വന്നപ്പോൾ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. പക്ഷെ ആ പ്രതീക്ഷകൾക്ക് ഒത്ത തരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇതുവരെ കളിച്ച മൂന്ന് ലോകകപ്പ് മത്സരങ്ങളിലും പൂജ്യത്തിനാണ് അഭിഷേക് പുറത്തായത്. സൂപ്പർ 8 ഘട്ടത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയാണ് ഇനി ഇന്ത്യയുടെ അടുത്ത മത്സരം. അതിലും പരാജയപ്പെട്ടാൽ താരത്തിന്റെ കരിയർ തന്നെ ചോദ്യചിഹ്നമായി മാറും. Abhishek Sharma Faces Crucial Test as Super 8 Clash Looms

സമകാലിക മലയാളം 19 Feb 2026 5:48 pm

മുന്‍നിര പൊരുതി നോക്കി, അത്രമാത്രം; രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ വീണു

കാന്‍ബറ: ഓസ്‌ട്രേലിയ വനിതാ ടീമിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതി വീണു. രണ്ടാം മത്സരത്തില്‍ ഇന്ത്യ 19 റണ്‍സിന്റെ തോല്‍വി വഴങ്ങി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നില. അവസാന പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകം. രണ്ടാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയുടെ വാലറ്റം പൂര്‍ണമായി പരാജയപ്പെട്ടത് ബാറ്റിങില്‍ തിരിച്ചടിയായി. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന (31), ഷെഫാലി വര്‍മ (29), റിച്ച ഘോഷ് (19) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്. ബെയ്റ്റ്സ്, എല്ലിസ് പെറി, മിതാലി... എല്ലാവരും പിന്നിൽ! ആ റെക്കോർഡ് ഹർമൻപ്രീതിന് സ്വന്തം; ഇന്ത്യൻ ക്യാപ്റ്റന് ചരിത്ര നേട്ടം ഓസീസ് വനിതകള്‍ക്കായി അഷ്‌ലി ഗാര്‍ഡ്‌നര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത്, അന്നബെല്‍ സതര്‍ലാന്‍ഡ്, സോഫി മൊളിനെക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. നേരത്തെ ഓപ്പണര്‍ ജോര്‍ജിയ വോള്‍ നേടി അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. സഹ ഓപ്പണര്‍ ബെത് മൂണി വോളിനെ പിന്തുണച്ചതോടെ ഓസ്‌ട്രേലിയ ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. 128 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്. എന്നാല്‍ പിന്നീട് സ്‌കോറിങ് പിടിച്ചു നിര്‍ത്താന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു സാധിച്ചു. ജോര്‍ജിയ വോള്‍ 57 പന്തില്‍ 88 റണ്‍സ് അടിച്ചെടുത്തു. 11 ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. ബെത് മൂണി 39 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി 2 വിക്കറ്റെടുത്തു. രേണുക സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി. 'പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും'; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ് australia women vs india women: Australia put on a terrific bowling showcase to defend 164 at the Manuka Oval

സമകാലിക മലയാളം 19 Feb 2026 5:46 pm

ബെയ്റ്റ്സ്, എല്ലിസ് പെറി, മിതാലി... എല്ലാവരും പിന്നിൽ! ആ റെക്കോർഡ് ഹർമൻപ്രീതിന് സ്വന്തം; ഇന്ത്യൻ ക്യാപ്റ്റന് ചരിത്ര നേട്ടം

കാന്‍ബറ: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ . വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമായി ഹര്‍മന്‍പ്രീത് മാറി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ കളിക്കാനിറങ്ങിയാണ് ഹര്‍മന്‍പ്രീത് അപൂര്‍വ നേട്ടത്തിലെത്തിയത്. താരത്തിന്റെ കരിയറിലെ 356ാം മത്സരമായിരുന്നു ഇത്. ന്യൂസിലന്‍ഡ് താരം സുസി ബെയ്റ്റ്‌സിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് കൗര്‍ പഴങ്കഥയാക്കിയത്. സുസി ബെയ്റ്റ്‌സ് 355 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. Smiles, applause and a special day Celebrating #TeamIndia captain Harmanpreet Kaur's historic milestone #AUSvIND | @ImHarmanpreet pic.twitter.com/kEher5Z3JP — BCCI Women (@BCCIWomen) February 19, 2026 ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക് 189 ടി20 പോരാട്ടങ്ങള്‍, 161 ഏകദിന പോരാട്ടങ്ങള്‍, 6 ടെസ്റ്റ് മത്സരങ്ങളാണ് ഹര്‍മന്‍പ്രീത് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തില്‍ 4409 റണ്‍സും ടി20യില്‍ 3784 റണ്‍സും ടെസ്റ്റില്‍ 200 റണ്‍സും ഹര്‍മന്‍പ്രീത് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 7 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറികളും. ടി20യില്‍ 15 അര്‍ധ ശതകങ്ങളും ഒരു സെഞ്ച്വറിയും നേട്ടം. ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ച്വറി. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച വനിതാ താരങ്ങള്‍ ഹര്‍മന്‍പ്രീത് കൗര്‍ (ഇന്ത്യ): 356 മത്സരങ്ങള്‍ സുസി ബെയ്റ്റ്‌സ് (ന്യൂസിലന്‍ഡ്): 355 മത്സരങ്ങള്‍ എല്ലിസ് പെറി (ഓസ്‌ട്രേലിയ): 350 മത്സരങ്ങള്‍ മിതാലി രാജ് (ഇന്ത്യ): 333 മത്സരങ്ങള്‍ ചര്‍ലോട് എഡ്വേര്‍ഡ്‌സ് (ഇംഗ്ലണ്ട്): 309 മത്സരങ്ങള്‍ 4 വിക്കറ്റും 4 ക്യാച്ചും, 8 ഇറ്റാലിയന്‍ താരങ്ങളെ പുറത്താക്കിയ 'കൈ'! ഷമര്‍ ജോസഫിന് അപൂര്‍വ നേട്ടം Harmanpreet Kaur became the most-capped player in women's international cricket

സമകാലിക മലയാളം 19 Feb 2026 5:01 pm

'പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും'; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതാൻ തയ്യാറാകാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സഞ്ജീവ്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനായി (IPL) രാജസ്ഥാൻ റോയൽസിന്റെ പ്രീസീസൺ ക്യാമ്പിൽ നാഗ്പൂരിൽ പരിശീലനം നടത്തുകയാണ് 14 കാരനായ താരം. അതുകൊണ്ടാണ് പരീക്ഷ എഴുതാത്തത് എന്നും പിതാവ് പറഞ്ഞു. നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു “എന്റെ മകൻ ഇപ്പോൾ നാഗ്പൂരിൽ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം പരിശീലനത്തിലാണ്. ഈ വർഷം പരീക്ഷയെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഒടുവിൽ ഇത്തവണ പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചു. എന്നാൽ അടുത്ത വർഷം പരീക്ഷ എഴുതും'' സഞ്ജീവ് പറഞ്ഞു. പരീക്ഷ എഴുതാനുള്ള ശ്രമം നടത്തിയാൽ മകന് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രീസിലേക്ക് ഇരച്ചുവന്ന് തേനീച്ചക്കൂട്ടം, ക്രിക്കറ്റ് മാച്ചിനിടെ അമ്പയർക്ക് ദാരുണാന്ത്യം; താരങ്ങൾക്ക് പരിക്ക് “വൈഭവ് പരീക്ഷ എഴുതിയിരുന്നെങ്കിൽ കളിയിൽ മുഴുവൻ ശ്രദ്ധ നൽകാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ അവന്റെ മുഴുവൻ ശ്രദ്ധയും ക്രിക്കറ്റിലാണ് '' സഞ്ജീവ് വ്യക്തമാക്കി. പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയാണ് വൈഭവ്. സ്കൂളിൽ സ്ഥിരമായി പോയിരുന്ന സമയത്ത് എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിൽ കൂടുതലായി മാർക്ക് നേടാറുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. Father Explains Why Vaibhav Suryavanshi Missed Class 10 Exams.

സമകാലിക മലയാളം 19 Feb 2026 5:00 pm

4 വിക്കറ്റും 4 ക്യാച്ചും, 8 ഇറ്റാലിയന്‍ താരങ്ങളെ പുറത്താക്കിയ 'കൈ'! ഷമര്‍ ജോസഫിന് അപൂര്‍വ നേട്ടം

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ വിന്‍ഡീസ് ഇറ്റലിയെ വീഴ്ത്തി നാലാം ജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് പേസര്‍ ഷമര്‍ ജോസഫിന്റെ പ്രകടനം. ബൗളിങിലും ഫീല്‍ഡിങിലും താരം വെട്ടിത്തിളങ്ങി. 4 ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് ഷമര്‍ 4 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. നാല് വിക്കറ്റെടുത്തു ബൗളിങില്‍ തിളങ്ങിയ ഷമര്‍ നാല് ഇറ്റാലിയന്‍ താരങ്ങളെ ക്യാച്ചെടുത്തും പവലിയനിലേക്ക് പറഞ്ഞുവിട്ടു. ഇതോടെ ഒരപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. ഒരു ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ 4 വിക്കറ്റും നാല് ക്യാച്ചും എടുക്കുന്ന ആദ്യ താരമായി ഷമര്‍ ജോസഫ് മാറി. 4 വിക്കറ്റും നാല് ക്യാച്ചും എടുത്ത് ഷമര്‍ ഇറ്റലിക്ക് നഷ്ടമായ 10ല്‍ എട്ട് വിക്കറ്റിലും പങ്കാളിയായി. ഹാരി മനെന്റി, ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട്, തോമസ് ഡ്രാക്ക, അലി ഹസന്‍ എന്നിവരുടെ വിക്കറ്റാണ് ഷമര്‍ വീഴ്ത്തിയത്. ആന്റണി മോസ്‌ക്ക, സയിദ് നഖ്‌വി, ജെജെ സമ്റ്റ്‌സ്, ജിയാന്‍ പിയറോ മയേഡ എന്നിവരുടെ ക്യാച്ചുകളാണ് താരം കൈയില്‍ ഒതുക്കിയത്. നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു ഒരു ടി20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പറല്ലാത്ത താരങ്ങളുടെ പട്ടികയിലും ഷമര്‍ തന്റെ പേര് എഴുതി വച്ചു. മുന്‍ നായകനും നിലവില്‍ വിന്‍ഡീസ് കോച്ചുമായ ഡാരന്‍ സമ്മിയാണ് ഒരു ലോകകപ്പ് പോരാട്ടത്തില്‍ 4 ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറല്ലാത്ത താരം. ഈപട്ടികയിലാണ് ഷമറും ഇടം കണ്ടത്. സമ്മിക്കും ഷമര്‍ ജോസഫിനും പുറമെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്‌കോട്‌ലന്‍ഡ് താരം ജോര്‍ജ് മുന്‍സി എന്നിവരും ഒരു ടി20 പോരില്‍ 4 ക്യാച്ചെടുത്ത താരങ്ങളുടെ പട്ടികയിലുണ്ട്. മത്സരത്തില്‍ വിന്‍ഡീസ് 42 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. നാലില്‍ നാല് ജയങ്ങളുമായി ആത്മവിശ്വാസത്തോടെ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങളിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 165ല്‍ ഒതുക്കാന്‍ ഇറ്റലി ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും അവരുടെ ബാറ്റിങ് അമ്പേ പാളിപ്പോയി. അവരുടെ പോരാട്ടം 18 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു. ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ T20 World Cup: Shamar Joseph picked up four wickets while Forde added three as West Indies thrash Italy by 42 runs 

സമകാലിക മലയാളം 19 Feb 2026 4:10 pm

നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു

കൊല്‍ക്കത്ത: നാലില്‍ നാല് ജയങ്ങളുമായി ആത്മവിശ്വാസത്തോടെ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങളിലേക്ക് കടന്നു. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ അവര്‍ ഇറ്റലിയെ 42 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 165ല്‍ ഒതുക്കാന്‍ ഇറ്റലി ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും അവരുടെ ബാറ്റിങ് അമ്പേ പാളിപ്പോയി. അവരുടെ പോരാട്ടം 18 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു. നാല് ഇറ്റാലിയന്‍ താരങ്ങള്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. 21 പന്തില്‍ 26 റണ്‍സെടുത്ത ബെന്‍ മെനന്റിയാണ് ഇറ്റലിയുടെ ടോപ് സ്‌കോറര്‍. 24 റണ്‍സെടുത്ത ജെജെ സ്മറ്റ്‌സ്, 19 റണ്‍സെടുത്ത ആന്റണി മൊസ്‌ക്ക, 12 റണ്‍സെടുത്ത ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട് എന്നിവരാണ് പൊരുതി നോക്കിയ മറ്റുള്ളവര്‍. 4 വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ ഷമര്‍ ജോസഫ് വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങി. മാത്യു ഫോര്‍ഡ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റെടുത്തു. അകീല്‍ ഹുസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ക്യാപ്റ്റന്‍ ഷായ് ഹോപ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 46 പന്തില്‍ 6 ഫോറും 4 സിക്‌സും സഹിതം 75 റണ്‍സ് വാരി. വിന്‍ഡീസിന്റെ ഹാര്‍ഡ് ഹിറ്റര്‍മാരെ ആക്രമിച്ചു കളിക്കാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്താന്‍ ഇറ്റാലിയന്‍ ബൗളിങിനു സാധിച്ചു. ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 15 പന്തില്‍ 24 റണ്‍സുമായും മാത്യു ഫോഡ് 8 പന്തില്‍ 16 റണ്‍സുമായും പുറത്താകാതെ നിന്നു. റോസ്റ്റന്‍ ചെയ്‌സാണ് (24) വിന്‍ഡീസ് സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കിയ മറ്റൊരാള്‍. ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ, ബെന്‍ മെനന്റി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അലി ഹസന്‍, തോമസ് ഡ്രാക്ക എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ? (വിഡിയോ) west indies vs italy, T20 World Cup: West Indies signed off the group stage in style, crushing Italy by 42 runs in Kolkata to make it four wins in four

സമകാലിക മലയാളം 19 Feb 2026 3:40 pm

ആദ്യം ഒരു റണ്‍ എടുക്ക്, സിക്സ് ഒക്കെ പിന്നെയാവാം; അഭിഷേകിനോട് ഗാവസ്കർ

മുംബൈ: ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിങ് ആക്രമണത്തിന് നേടും തൂണായി നിൽക്കുമെന്ന് കരുതിയ താരമാണ് അഭിഷേക് ശർമ. എന്നാൽ ലോക നമ്പർ വൺ ടി20 ബാറ്ററായിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ ഒരു റൺ പോലും നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇനി ഇന്ത്യയുടെ അടുത്ത മത്സരം സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ഈ മത്സത്തിലൂടെ താരം തിരിച്ചു വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പണി വരുന്നുണ്ട്, ലോകകപ്പിലെ പുറത്താകലിന് പിന്നാലെ അടിമുടി മാറാൻ ഓസ്ട്രേലിയ പ്രകടനം മോശമാണെങ്കിലും അഭിഷേക് ശർമയ്ക്ക് ഇന്ത്യൻ ടീമിന്റെ അകത്തും പുറത്തും വലിയ പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. അഭിഷേകിന്റെ ബാറ്റിങ് വിലയിരുത്തേണ്ട സമയം ആയിട്ടില്ലെന്നാണ് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് പറയുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കറിനും സമാനമായ അഭിപ്രായമാണ് ഉള്ളത്. “അമിത പ്രതീക്ഷകൾ അദ്ദേഹത്തെ അല്പം സമ്മർദ്ദത്തിലാക്കുന്നുണ്ടാകാം. മികച്ച കഴിവുള്ള താരമാണ് അയാൾ. ആദ്യ മത്സരത്തിൽ നല്ല തുടക്കം ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനേ. എന്നാൽ ഇപ്പോൾ ‘ബിഗ് സിക്‌സർ ഹിറ്റർ’, ‘നമ്പർ വൺ ബാറ്റർ’ എന്നീ പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തെ ബാധിക്കുന്നതായി തോന്നുന്നു,” ഗാവസ്കർ പറഞ്ഞു. കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ? (വിഡിയോ) അഭിഷേകിന്റെ ഷോട്ടുകളുടെ വൈവിധ്യം എടുത്തു പറഞ്ഞ സുനിൽ ഗാവസ്കർ താരം ക്രീസിൽ കുറച്ച് കൂടി സമയം ചെലവഴിക്കണം എന്നും പറഞ്ഞു. ഇന്നിങ്സ് ബൗണ്ടറിയോ സിക്‌സോ അടിച്ചു തുടങ്ങേണ്ട ആവശ്യമില്ല. ഒരു ബൗണ്ടറി ലഭിച്ചാൽ നല്ലതാണ്. പക്ഷേ, തുടക്കത്തിൽ തന്നെ വമ്പൻ ഷോട്ടുകൾക്കായി ശ്രമിക്കേണ്ടതില്ല. നാല് ഡോട്ട് ബോളുകൾ വന്നാലും പ്രശ്നമില്ല. അടുത്ത നാല് മുതൽ എട്ട് പന്തുകളിൽ അത് പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ഗാവസ്കർ വ്യക്തമാക്കി. Gavaskar Backs Abhishek Sharma Despite His Struggles in T20 World Cup.

സമകാലിക മലയാളം 19 Feb 2026 2:58 pm

കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ? (വിഡിയോ)

കൊളംബോ: ടി20 ലോകകപ്പ് 2026ൽ നമീബിയക്കെതിരായ നിർണായക ഗ്രൂപ്പ് എ മത്സരത്തിൽ വിജയിച്ചെങ്കിലും പാക് ടീമിനുള്ളിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന നമീബിയക്കെതിരായ മത്സരത്തിനിടെ പാക് ക്യാപ്റ്റനും കോച്ചും തമ്മിൽ വാക്കേറ്റമുണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കോച്ച് മൈക്കൽ ഹെസ്സന്റെ തീരുമാനങ്ങളിൽ പാകിസ്ഥാന്‍ ടീം നായകന്‍ സല്‍മാന്‍ അലി ആഘയ്ക്ക് എതിർപ്പുണ്ടെന്നാണ് സൂചന. ടീം പ്ലാൻ മാറി, ബാബറിനെ ബാറ്റിങിന് ഇറക്കാത്തതിൽ സംശയം വേണ്ടെന്ന് പാക് താരം നമീബിയക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണിങ് ബാറ്റർ അയൂബ് 14 റൺസെടുത്തു പുറത്തായെങ്കിലും തുടർന്ന് കളത്തിലെത്തിയ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘയും ഫർഹാനും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ 38 റൺസ് നേടിയ ആഘ പുറത്തായതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ ഗ്രൗണ്ടിൽ നടന്നത്. പണി വരുന്നുണ്ട്, ലോകകപ്പിലെ പുറത്താകലിന് പിന്നാലെ അടിമുടി മാറാൻ ഓസ്ട്രേലിയ When Pakistan captain Salman Ali Agha was told Babar Azam is the next player to bat in pic.twitter.com/IU3DrPtoJp — Brutal Truth (@sarkarstix) February 18, 2026 ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ സംസാരിക്കുന്നതിനിടെ ദേഷ്യപ്പെട്ട് ആഘ വെള്ളക്കുപ്പി വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. താരത്തിന്റെ പെരുമാറ്റത്തിൽ അമ്പരന്ന് പോയ കോച്ച് കുറച്ചു സമയം മിണ്ടാതെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇരുവരുടെയും സമീപത്ത് നിന്നിരുന്ന മുതിർന്ന ബാബർ അസം വിഷയത്തിൽ ഇടപെട്ടതുമില്ല. ഇന്ത്യക്കെതിരായ തോൽവിയ്ക്ക് പിന്നാലെ പാക് ടീമിൽ അടിമുടി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിൽ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘയ്ക്ക് അതൃപ്‌തിയുണ്ടെന്നാണ് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. Tensions Flare in Pakistan Camp as Agha, Hesson Clash During Must-Win Namibia Game

സമകാലിക മലയാളം 19 Feb 2026 12:39 pm

പണി വരുന്നുണ്ട്, ലോകകപ്പിലെ പുറത്താകലിന് പിന്നാലെ അടിമുടി മാറാൻ ഓസ്ട്രേലിയ

മുംബൈ: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ ടീം അഴിച്ചു സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങുന്നു. ടീമിന്റെ പ്രകടനം സംബന്ധിച്ച് അവലോകനം നടത്താനും വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകൾക്കായി തയ്യാറെടുക്കാനും ക്രിക്കറ്റ് ഓസ്ട്രേലിയ യോഗം ചേരും. 2021ലെ ടി20 ലോകകപ്പ് ജേതാക്കളായിരുന്ന ഓസ്ട്രേലിയയ്ക്ക് ഇത്തവണ ടൂർണമെന്റ് തീർത്തും നിരാശയാണ് നൽകിയത്. ശ്രീലങ്കയോടും സിംബാബ്‌വെയോടും തോറ്റതോടെ ടീം സൂപ്പർ എട്ടിലേക്ക് പോലും കടക്കാനാകാതെ പുറത്തായി. 2009ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങുന്നത്. നിര്‍ഭാഗ്യം കളയാന്‍ അഭിഷേക് ഇറങ്ങിയത് സിറാജിന്റെ ജഴ്‌സിയില്‍, മൂന്നാം പന്തില്‍ ഔട്ട്; ഡക്കില്‍ നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ് ഒമാനെതിരായ അവസാന ഗ്രൂപ്പ് മത്സരം മാത്രമാണ് ഇനി ഓസ്‌ട്രേലിയക്ക് മുന്നിൽ ഉള്ളത്. ആ മത്സരം കഴിഞ്ഞ് ടീം നാട്ടിലേക്ക് തിരിക്കും. അതിന് ശേഷമാകും ടീമിന്റെ പ്രകടനം വിലയിരുത്തുന്നതിനായി യോഗം ചേരുന്നതെന്ന് ഓസ്ട്രേലിയൻ സെലക്ടർ ടോണി ഡൊഡെമൈഡ് വ്യക്തമാക്കി. “ടൂർണമെന്റ് നടന്ന രീതിയിൽ വലിയ നിരാശയുണ്ട്. ഒമാനെതിരെ മികച്ച മത്സരം പുറത്തെടുക്കും. അതിന് ശേഷം നാട്ടിലെത്തിയാൽ എല്ലാ കാര്യങ്ങളും ശാന്തമായി വിലയിരുത്തും. കാര്യങ്ങളെ കൂടുതൽ ആഴത്തിൽ പരിശോധിക്കാനാണ് തീരുമാനം ” ടോണി ഡൊഡെമൈഡ് പറഞ്ഞു. ധോനിയുടെ ആ ഉപദേശം എന്റെ ട്രാക്ക് മാറ്റി, ഓരോ തവണ ഇറങ്ങുമ്പോഴും ഓര്‍ക്കും: ശിവം ദുബെ താരങ്ങളുടെ ഫിറ്റ്‌നസ് മാനേജ്മെന്റ്, ടീം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, ബൗളിങ് കോമ്പിനേഷൻ, മിഡിൽ ഓർഡറിലേ സ്ഥിരത തുടങ്ങിയ വിഷയങ്ങൾ എല്ലാം വിശദമായി പരിശോധിക്കും. ശാസ്ത്രീയമായ ടീമിനെ വിലയിരുത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. ടീം പ്ലാൻ മാറി, ബാബറിനെ ബാറ്റിങിന് ഇറക്കാത്തതിൽ സംശയം വേണ്ടെന്ന് പാക് താരം പരിക്കുകൾ ആണ് ടീമിനെ വലച്ചത് എന്നാണ് ഓസ്‌ട്രേലിയയുടെ പ്രാഥമിക നിഗമനം. പ്രധാന പേസർമാരായ പാറ്റ് കമിൻസും ജോഷ് ഹേസൽവുഡും പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. ക്യാപ്റ്റൻ മിച്ചൽ മാർഷും പരിക്കേറ്റ് പുറത്തായതോടെ ടീമിന്റെ ബാലൻസ് തകർന്നു. മികച്ച ഫോമിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്തിനെ ആദ്യം സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഹേസൽവുഡ് പരിക്കേറ്റ് പുറത്തായതിന് മണിക്കൂറുകൾക്ക് മുൻപാണ് സ്മിത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. ബാറ്റിങിലും ബൗളിങിലും സ്ഥിരതയില്ലായ്മയും നിർണായക ഘട്ടങ്ങളിലെ മോശം പ്രകടനവും ഓസ്‌ട്രേലിയൻ ടീമിന്റെ തോൽവിയ്ക്ക് കാരണമായെന്നുമാണ് റിപ്പോർട്ട്. Australia to Conduct Forensic Review After Shock T20 World Cup Group Exit

സമകാലിക മലയാളം 19 Feb 2026 11:56 am

ടീം പ്ലാൻ മാറി, ബാബറിനെ ബാറ്റിങിന് ഇറക്കാത്തതിൽ സംശയം വേണ്ടെന്ന് പാക് താരം

കൊളംബോ:  ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ നമീബിയയെ 102 റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പർ 8ൽ എത്തി. ഇന്ത്യയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ പാക് ടീമിൽ വൻ അഴിച്ചു പണികൾ നടത്തിയിരുന്നു. മോശം ഫോമിലാണെങ്കിലും ബാബര്‍ അസം ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും സ്പിന്നര്‍ അബ്രാര്‍ അഹമ്മദും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു. ധോനിയുടെ ആ ഉപദേശം എന്റെ ട്രാക്ക് മാറ്റി, ഓരോ തവണ ഇറങ്ങുമ്പോഴും ഓര്‍ക്കും: ശിവം ദുബെ ടീമിൽ ഉൾപ്പെടുത്തിയിട്ടും ബാബർ അസമിനെ ബാറ്റിങിന് ഇറക്കിയതുമില്ല. ടീമിന്റെ പുറത്തേക്കുള്ള വഴി തുറക്കുന്നതിന്റെ ഭാഗമായി ആണ് താരത്തിനെ ബാറ്റിങിന് ഇറക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടീമിലെ മാറ്റങ്ങൾ വ്യക്തിപരമായി കാണേണ്ട കാര്യമില്ലെന്നും എല്ലാവരും പാകിസ്ഥാന്റെ വിജയത്തിനായാണ് ശ്രമിക്കുന്നതെന്നും നമീബിയയ്ക്കെതിരായ മത്സരത്തിന് ശേഷം ഓൾറൗണ്ടർ ശദാബ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. 'ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല'; മുഹ്‌സിന്‍ നഖ്‌വി 'കട്ടക്കലിപ്പിൽ', തോൽവിക്ക് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി “ഒരു പ്രൊഫഷണൽ കളിക്കാരൻ ഇത്തരം കാര്യങ്ങൾ മനസ്സിലേറ്റാൻ പാടില്ല. ടീം അംഗങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ നല്കിയിട്ടുണ്ട്. ഓരോ താരത്തിനും ഓരോ റോളുകളാണ് നൽകിയിട്ടുള്ളത്. വ്യക്തിപരമായി ആരെയെങ്കിലും മാറ്റി നിർത്താനുള്ള തീരുമാനം ടീം എടുത്തിട്ടില്ല,” ശദാബ് വ്യക്തമാക്കി. ബാബർ അസമിനെ ബാറ്റിങിന് അയക്കാത്തത് പരീക്ഷണമാണോയെന്ന ചോദ്യത്തിന് പാകിസ്ഥാൻ ടീം അങ്ങനെ പരീക്ഷണങ്ങൾ നടത്തുമെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ശദാബിന്റെ മറുചോദ്യം. ബാബറിന് തന്റെ റോൾ എപ്പോഴാണ് ആവശ്യമെന്ന് നന്നായി അറിയാം. സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീമിന്റെ തന്ത്രങ്ങൾ മാറും. പിച്ച്, എതിരാളി എന്നിവ പരിഗണിച്ചാണ് ടീം തീരുമാനങ്ങൾ സ്വീകരിക്കുന്നത് എന്നും ശദാബ് പറഞ്ഞു. Shadab Khan Defends Pakistan Team Changes After Super 8 Qualification Win Over Namibia.

സമകാലിക മലയാളം 19 Feb 2026 11:38 am

ധോനിയുടെ ആ ഉപദേശം എന്റെ ട്രാക്ക് മാറ്റി, ഓരോ തവണ ഇറങ്ങുമ്പോഴും ഓര്‍ക്കും: ശിവം ദുബെ

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 17 റണ്‍സ് വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം സൂപ്പർ 8ൽ പ്രവേശിച്ചിരിക്കയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ 4 മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സ് ആണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 31 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്. എന്നാൽ തന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നിൽ മുൻ ഇന്ത്യൻ താരം എം എസ് ധോനി ആണെന്ന് ശിവം ദുബെ മാധ്യമങ്ങളോട് പറഞ്ഞു. വെടിക്കെട്ട് ഇന്നിങ്‌സുമായി ദുബെ; നെതര്‍ലന്‍ഡ്‌സിന് 194 റണ്‍സ് വിജയലക്ഷ്യം “ഐപിഎല്ലിൽ ആദ്യമായി എത്തിയപ്പോൾ ഷോർട്ട് ബോളുകൾ നേരിടാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. കൃത്യമായി പന്ത് ബൗണ്ടറി പഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പോരായ്മ എന്റെ കരിയറിനെ തന്നെ ബാധിക്കുമെന്ന് മനസിലായതയോടെ ഓഫ് സീസണിൽ പ്രത്യേക പരിശീലനം നടത്തിയിരുന്നു'' ദുബെ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്‌സിൽ എത്തിയതോടെ എന്റെ ബാറ്റിങ് ശൈലി മാറി. അതിന് സഹായിച്ചത് എം എസ് ധോനി ആണെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ഭാഗ്യം കളയാന്‍ അഭിഷേക് ഇറങ്ങിയത് സിറാജിന്റെ ജഴ്‌സിയില്‍, മൂന്നാം പന്തില്‍ ഔട്ട്; ഡക്കില്‍ നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ് “മഹി ഭായി (ധോനി) എന്നോട് പറഞ്ഞത്, ഷോർട്ട് ബോളുകൾ സിക്‌സിന് ശ്രമിക്കേണ്ട. പകരം ബൗണ്ടറിയോ സിംഗിളോ എടുത്താൽ മതി. ഈ ഉപദേശമാണ് ഓരോ മത്സരത്തിന് ഇറങ്ങുമ്പോഴും എന്റെ മനസിൽ ഉണ്ടാകാറുള്ളത്'' ദുബെ പറഞ്ഞു. 2022 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായ ദുബെയും ധോനിയും തമ്മിൽ ശക്തമായ സുഹൃദമാണ് നിലനിൽക്കുന്നത്. ഇരുവരും ചെന്നൈ ടീമിലെ നിർണായക ഘടകമാണ്. Dhoni’s Simple Advice Helped Shivam Dube Conquer the Short Ball.

സമകാലിക മലയാളം 19 Feb 2026 10:52 am

നിര്‍ഭാഗ്യം കളയാന്‍ അഭിഷേക് ഇറങ്ങിയത് സിറാജിന്റെ ജഴ്‌സിയില്‍, മൂന്നാം പന്തില്‍ ഔട്ട്; ഡക്കില്‍ നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ്

അഹമ്മദാബാദ്: പേസര്‍ മുഹമ്മദ് സിറാജിന്റെ പേരെഴുതിയ ജഴ്‌സി ധരിച്ചായിരുന്നു നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കാനിറങ്ങിയത്. പ്രകടനത്തില്‍ മാറ്റം ഉണ്ടായാലോ എന്ന് കരുതിയാണ് ജഴ്‌സിയില്‍ താരം ഭാഗ്യപരീക്ഷണം നടത്തിയത്. എന്നാല്‍ താരത്തിന്റെ പ്രകടനത്തില്‍ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല. കഴിഞ്ഞ മത്സരത്തിലെ പോലെ പൂജ്യത്തിനാണ് അഭിഷേക് ശര്‍മ പുറത്തായത്. ഇതോടെ ടി20 ലോകകപ്പില്‍ കൂടുതല്‍ 'ഡക്കുകളെന്ന' നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇന്ത്യന്‍ താരങ്ങളില്‍ അഭിഷേക് ശര്‍മ ആശിഷ് നെഹ്‌റയ്‌ക്കൊപ്പമെത്തി. ബോളറായ നെഹ്‌റയും മുന്‍പ് മൂന്നു തവണ പൂജ്യത്തിനു പുറത്തായിട്ടുണ്ട്. ഈ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്. എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്നു പന്തുകള്‍ നേരിട്ട അഭിഷേക് റണ്ണൊന്നും നേടാതെ പുറത്തായി. ആര്യന്‍ ദത്തിന്റെ പന്തില്‍ അഭിഷേകിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. യുഎസിനും പാക്കിസ്ഥാനുമെതിരായ മത്സരങ്ങളിലും അഭിഷേക് പൂജ്യത്തിനു പുറത്തായിരുന്നു. നമീബിയയ്‌ക്കെതിരെ താരം കളിച്ചിരുന്നില്ല. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ്, ടി20യിലെ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. ആശ കത്തിക്കയറി, ഗോവയെ 102 റൺസിന് തകർത്ത് കേരളം, പക്ഷേ... Abhishek in Siraj's jersey to ward off bad luck, out on the third ball; shared a record with Nehra for a duck

സമകാലിക മലയാളം 19 Feb 2026 9:42 am