14 ടീമുകൾ, 91 മത്സരങ്ങൾ; ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങും
മുംബൈ: ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസണ് ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. കേന്ദ്ര കായികമന്ത്രി മന്‍സൂക് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സാധാരണ സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ് നീണ്ടുപോയത്. സീസണില്‍ 14 ക്ലബുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പതിവുപോലെ 91 മത്സരങ്ങളുണ്ടാകും. സീസണില്‍ മത്സരങ്ങള്‍ വെട്ടിക്കുറച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഐ.എസ്.എല്ലിന്റെ നടത്തിപ്പിനായി മാത്രം 25 കോടി രൂപയുടെ കേന്ദ്രീകൃത ഫണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ 10 ശതമാനം അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും 30 ശതമാനം വാണിജ്യ പങ്കാളികള്‍ വഴിയുമാണ്. പോണ്ടിച്ചേരിയെ എറിഞ്ഞൊതുക്കി കേരളം; ജയിക്കാന്‍ 248 റണ്‍സ് 'ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ന് സര്‍ക്കാര്‍, ഫുട്ബാള്‍ ഫെഡറേഷന് അധികൃതരും മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ഉള്‍പ്പെടെ 14 ക്ലബുകളുടെ പ്രതിനിധികളും യോഗം ചേര്‍ന്ന് ഐ.എസ്.എല്‍ ഫെബ്രുവരി 14ന് നടത്താന്‍ തീരുമാനിച്ചു. എല്ലാ ക്ലബുകളും പങ്കെടുക്കും' -മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. പത്തുവര്‍ഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് (എഫ്എസ്ഡിഎല്‍) മാസ്റ്റര്‍ റൈറ്റ്സ് കരാര്‍ കാലാവധി കഴിഞ്ഞതോടെയാണ് ഐഎസ്എല്‍ പ്രതിസന്ധിയിലായത്. സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന മത്സരം അനിശ്ചിത കാലത്തേക്ക് നിലച്ചുപോയത്. പിന്നാലെ പല വിദേശതാരങ്ങളും ടീം വിടുകയും ക്ലബുകള്‍ തങ്ങളുടെ ഫസ്റ്റ് ടീമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എഫ്സി ഗോവ, ഒഡീഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്, ചെന്നൈയിന് എഫ്സി ടീമുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച പോര്‍ച്ചുഗീസ് താരം തിയാഗോ ആല്‍വസ് അടുത്തിടെ ടീം വിട്ടിരുന്നു. പിന്നാലെ നായകന് അഡ്രിയാന്‍ ലൂണയും മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദോയിയും വായ്പാടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബുകളിലേക്ക് ചേക്കേറിയിരുന്നു. ISL Season to start on February 14th
പോണ്ടിച്ചേരിയെ എറിഞ്ഞൊതുക്കി കേരളം; ജയിക്കാന്‍ 248 റണ്‍സ്
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് 248 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പോണ്ടിച്ചേരിയുടെ പോരാട്ടം 47.4 ഓവറില്‍ 247ല്‍ ഒതുക്കാന്‍ കേരളത്തിനു സാധിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിധീഷിന്റെ മികവാണ് പോണ്ടിച്ചേരിയെ വരിഞ്ഞു മുറുക്കിയത്. ഏദന്‍ ആപ്പിള്‍ ടോം, അങ്കിത് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ബിജു നാരായണനും ബാബ അപരാജിതും പങ്കിട്ടു. നല്കിയ വിവരങ്ങളില്‍ തെറ്റുണ്ട്; എസ്ഐആറില്‍ മുഹമ്മദ് ഷമി ഹാജരാകണം പോണ്ടിച്ചേരിക്കായി ജസ്വന്ത് ശ്രീരാം, അജയ് രൊഹെര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ജസ്വന്താണ് ടോപ് സ്കോറര്‍. താരം 57 റണ്‍സെടുത്തു. അജയ് 53 റണ്‍സും സ്വന്തമാക്കി. ക്യാപ്റ്റന്‍ അമന് ഖാന് (27), മാരിമുത്തു വിഘ്നേശ്വരന് (26), നെയന് ശ്യാം കന്ഗയാന് (25), ജയന്ത് യാദവ് (23) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. ഹെഡിനും സ്മിത്തിനും സെഞ്ച്വറി; കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയ Kerala set a target of 248 runs to win against Pondicherry in the Vijay Hazare Trophy clash.
നല്കിയ വിവരങ്ങളില്‍ തെറ്റുണ്ട്; എസ്ഐആറില്‍ മുഹമ്മദ് ഷമി ഹാജരാകണം
കൊല്‍ക്കത്ത: തീവ്ര വോട്ടര്‍ പട്ടിക (എസ്ഐആര്‍) പരിഷ്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഹാജരാകാന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു നിര്‍ദ്ദേശം. തിങ്കളാഴ്ച ജാദവ്പൂരിലെ ഒരു സ്കൂളില്‍ ഷമിയെയും സഹോദരന് മുഹമ്മദ് കൈഫിനെയും ഹിയറിങ്ങിനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെ പ്രതിനിധീകരിച്ച് കളിക്കുന്നതിനാല്‍ ഷമിയ്ക്കു എത്താന്‍ സാധിച്ചില്ല. നിലവില്‍ രാജ്കോട്ടിലാണ് താരം കളിക്കുന്നത്. ഹാജരാകാന്‍ പുതിയ തീയതി നല്‍കണമെന്നു അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ മാസം 9നും 11നും ഇടയില്‍ അദ്ദേഹത്തിന്റെ ഹിയറിങ് പുനഃക്രമീകരിച്ചു. ഹെഡിനും സ്മിത്തിനും സെഞ്ച്വറി; കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയ റാഷ്ബെഹാരി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്റെ വാര്‍ഡ് 93ലെ വോട്ടറാണ് പേസര്‍. ക്രിക്കറ്റ് താരവും സഹോദരനും എന്യുമറേഷന് ഫോം തെറ്റായി പൂരിപ്പിച്ചതിനാലാണ് അവരെ ഹിയറിങ്ങിനായി വിളിച്ചതെന്നു പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷമി, ക്രിക്കറ്റ് കരിയര്‍ കാരണം വര്‍ഷങ്ങളായി കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്. മുന്‍ ബംഗാള്‍ രഞ്ജി ക്യാപ്റ്റന്‍ സംഭരന്‍ ബന്ദോപാധ്യായയുടെ മാര്‍ഗ നിര്‍ദേശത്തിന് കീഴില്‍ വന്ന ശേഷമാണ് താരം ബംഗാളിനായി കളിക്കാന്‍ തുടങ്ങിയത്. സംസ്ഥാനത്തിന്റെ അണ്ടര്‍ 22 ടീമില്‍ ഇടം നേടുകയും ചെയ്തു. 10 സിക്സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി Cricketer Mohammed Shami was asked to appear for the SIR verification hearing in Kolkata, officials saidon Tuesday.
ഹെഡിനും സ്മിത്തിനും സെഞ്ച്വറി; കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയ
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ഓസ്ട്രേലിയ. മൂന്നാം ദിനം കളി നിർത്തുമ്പോൾ അവര്‍ നിലവില്‍ 134 റൺസ് ലീഡുമായി മുന്നോട്ടു പോകുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 384 റണ്‍സില്‍ അവസാനിപ്പിച്ച അവര്‍ നിലവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍ ട്രാവിസ് ഹെഡും പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓസീസിനായി സെഞ്ച്വറി നേടി. 166 പന്തില്‍ 24 ഫോറും ഒരു സിക്സും സഹിതം ഹെഡ് 163 റണ്‍സുമായി പുറത്തായി. 37ാം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയ സ്മിത്ത് 129 റണ്‍സുമായി ബാറ്റിങ് തുടരുന്നു. താരം 15 ഫോറും ഒരു സിക്സും തൂക്കി. 42 റണ്‍സുമായി ബ്യു വെബ്സ്റ്ററാണ് സ്മിത്തിനൊപ്പം ക്രീസിലുള്ളത്. മര്‍നസ് ലാബുഷെയ്ന് (48), കാമറൂണ്‍ ഗ്രീന്‍ (37) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. രാത്രി കാവല്ക്കാരന് മിച്ചല്‍ നെസര്‍ 90 പന്തുകള്‍ ചെറുത്ത് 24 റണ്‍സെടുത്തതു നിര്‍ണായകമായി. ജാക്ക് വെതറാള്‍ഡ് (24), അവസാന ടെസ്റ്റ് കളിക്കുന്ന ഉസ്മാന് ഖവാജ (17), അലക്സ് കാരി (16) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനായി ബ്രയ്ഡന്‍ കര്‍സ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റെടുത്തു. ജോഷ് ടോംഗ്, ജേക്കബ് ബേതേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 10 സിക്സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി നേരത്തെ ജോ റൂട്ടിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു ഒന്നാം ഇന്നിങ്സില്‍ ബലമായത്. ഇന്നിങ്സിലെ അവസാന വിക്കറ്റായാണ് റൂട്ട് മടങ്ങിയത്. കരിയറിലെ 41ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് സിഡ്നിയില്‍ നേടിയത്. ഈ പരമ്പരയിലേയും ഓസീസ് മണ്ണിലേയും താരത്തിന്റെ രണ്ടാം സെഞ്ച്വറിയുമാണ് സിഡ്നിയിലേത്. 242 പന്തുകള്‍ നേരിട്ട് 15 ഫോറുകള്‍ സഹിതം താരം 160 റണ്‍സ് അടിച്ചെടുത്തു. ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ മറ്റൊരാള്‍. താരം 6 ഫോറും ഒരു സിക്സും സഹിതം 84 റണ്‍സ് സ്വന്തമാക്കി. ജാമി സ്മിത്താണ് പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 46 റണ്‍സുമായി മടങ്ങി. ഓസ്ട്രേലിയന്‍ നിരയില്‍ മിച്ചല്‍ നെസര്‍ 4 വിക്കറ്റുകളുമായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കമാറൂണ് ഗ്രീന്‍, മര്‍നസ് ലാബുഷെയ്ന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ആ ചിത്രത്തിൽ മൊർതാസ, മുസ്തഫിസുറിനെ വേണ്ടെങ്കിൽ ഐപിഎൽ ലോഗോയും മാറ്റണം! ashes: Australia's stand-in captain Steve Smith has guided his team courtesy of his 37th Test century.
10 സിക്സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി
ബെനോനി: 14കാരന് വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് തുടരുന്നു. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ജയം വളരെ പെട്ടെന്നാക്കിയാണ് താരം ക്രീസ് വിട്ടത്. തുടരെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിക്കുകയും ചെയ്തു. ആകെ 24 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ താരം നേരിട്ടത്. അടിച്ചെടുത്തത് 68 റണ്‍സ്! 10 സിക്സും ഒരു ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. ഓടിയെടുത്തത് 4 റണ്‍സ് മാത്രം! നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയ വൈഭവ് സൂര്യവംശി 19 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തി. പിന്നാലെ രണ്ട് സിക്സും ഒരു ഫോറും ഒരു സിംഗിളും കണ്ടെത്തിയ താരം 24 പന്തില്‍ 68 റണ്‍സുമായി മടങ്ങി. ആ ചിത്രത്തിൽ മൊർതാസ, മുസ്തഫിസുറിനെ വേണ്ടെങ്കിൽ ഐപിഎൽ ലോഗോയും മാറ്റണം! മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് കൗമാരപ്പട 49.3 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. എന്നാല്‍ പിന്നീട് കനത്ത മഴ പെയ്തതോടെ കളി മുടങ്ങി. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ജയം 27 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ക്യാപ്റ്റന്റെ സ്ഫോടനാത്മക ബാറ്റിങ് കരുത്തില്‍ ഇന്ത്യ 23.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സെടുത്ത് ജയം സ്വന്തമാക്കി. വൈഭവിനു പുറമെ വേദാന്ത് ത്രിവേദി (പുറത്താകാതെ 31), അഭിഗ്യാന്‍ കുണ്ടു (പുറത്താകാതെ 48) എന്നിവര്‍ ജയിക്കുമ്പോള്‍ ക്രീസില്‍ നിന്നു. മലയാളി താരം ആരോണ്‍ ജോര്‍ജ് 20 റണ്‍സുമായി മടങ്ങി. മുൻ ലോക ബില്യാർഡ്സ് ചാംപ്യൻ മനോജ് കോത്താരി അന്തരിച്ചു Vaibhav Suryavanshi, 14, kicked off 2026 with a bang as he hit a whirlwind half-century.
ആ ചിത്രത്തിൽ മൊർതാസ, മുസ്തഫിസുറിനെ വേണ്ടെങ്കിൽ ഐപിഎൽ ലോഗോയും മാറ്റണം!
ധാക്ക: മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതിനു പിന്നാലെ ഐപിഎൽ ലോഗോ മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ആരാധകർ. ബംഗ്ലാദേശിന്റെ മുൻ താരമായ മഷ്റഫെ മൊർതാസയാണ് ഐപിഎൽ ലോഗോയിലുള്ളതെന്നു ആരാധകർ ചിത്രങ്ങളും ആകാശ് ചോപ്ര ഇക്കാര്യം പറയുന്നതിന്റേയും വിഡിയോ പങ്കിട്ട് ഒരു വിഭാഗം അവകാശപ്പെടുന്നു. ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ കൂടിയായ മൊർതാസയുടെ ബാറ്റിങിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ലോഗോ തയ്യാറാക്കിയതെന്നും അതിനാൽ ഇന്ത്യ ഇതുപയോഗിക്കരുതെന്നുമാണ് ബംഗ്ലാ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ ബിസിസിഐയോ, ഐപിഎൽ സംഘാടകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മഷ്റഫെ മൊർത്താസ 2007ലെ ലോകകപ്പിൽ കളിച്ച ഒരു ഷോട്ടിൽ നിന്നാണ് ഐപിഎൽ സംഘാടകർ പ്രശസ്തമായ ലോഗോ കണ്ടെത്തിയതെന്നാണ് ബംഗ്ലദേശ് ആരാധകരുടെ നിലപാട്. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന വെഞ്ചർ ത്രീ എന്ന ഏജൻസിയാണ് ഐപിഎലിന്റെ ലോഗോ ഡിസൈൻ ചെയ്തത്. മൊർതാസയാണോ ചിത്രത്തിലെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. Change the @IPL logo. It belongs to Bangladesh pic.twitter.com/pnFpyPOyD8 — Faruk Nowabuddin (@nowabuddin57914) January 3, 2026 മുൻ ലോക ബില്യാർഡ്സ് ചാംപ്യൻ മനോജ് കോത്താരി അന്തരിച്ചു According to Akash Chopra, the IPL logo was inspired by a shot played by former Bangladeshi cricketer Mashrafe Bin Mortaza. https://t.co/xrgLvbzl2r pic.twitter.com/1UmRhn46xX — Shohanur Rahman (@Sohan_RSB) January 3, 2026 2026 ഐപിഎലിനു വേണ്ടി മിനി ലേലത്തിൽ 9.20 കോടി രൂപ നൽകി മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയിരുന്നു. ഇത്തവണ ഐപിഎൽ ലേലത്തിൽ ടീമിലേക്ക് അവസരം കിട്ടിയ ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുറാണ്. ആഭ്യന്തര പ്രശ്നങ്ങൾ അരങ്ങേറുന്ന ബംഗ്ലദേശിൽ ഹിന്ദു സമൂഹം നേരിടുന്ന അക്രമങ്ങൾക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ശക്തമായതോടെ മുസ്തഫിസുറിനെ കളിപ്പിക്കരുതെന്നും ടീമിൽ നിന്നു ഒഴിവാക്കണണമെന്നും ആവശ്യമുയർന്നിരുന്നു. ഇന്ത്യയിൽ പ്രതിഷേധം കനത്തതോടെയാണ് ബിസിസിഐ ഇടപെട്ട് മുസ്തഫിസുറിനെ പുറത്താക്കിയത്. ടി20 ലോകകപ്പിൽ കളിക്കാനെത്തില്ലെന്നും, ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലദേശിൽ ഐപിഎൽ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്നും പ്രാദേശിക ചാനലുകൾക്ക് ബംഗ്ലദേശ് സർക്കാർ കർശന നിർദ്ദേശമുണ്ട്. 'ടെസ്റ്റ് ജയിക്കാൻ ഈ വഴി തേടിയാലോ?'; നിർണായക നിർദ്ദേശവുമായി ബിസിസിഐക്ക് മുന്നിൽ ഗിൽ IPL logo is said to be copied, And it is believed that the Cricketer is none other than Bangladesh former captain Mashrafe Murtaza.
'ടെസ്റ്റ് ജയിക്കാൻ ഈ വഴി തേടിയാലോ?'; നിർണായക നിർദ്ദേശവുമായി ബിസിസിഐക്ക് മുന്നിൽ ഗിൽ
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ 2025ൽ ഏറ്റ തിരിച്ചടികൾ 2026ൽ മറികടക്കാനുള്ള നിർണായക നിർദ്ദേശങ്ങൾ ബിസിസിഐയ്ക്കു മുന്നിൽ വച്ച് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ . രോഹിത് ശർമ, വിരാട് കോഹ്ലി, ആർ അശ്വിൻ എന്നിവർ ടെസ്റ്റ് ടീമിന്റെ പടിയിറങ്ങിയ ശേഷം ഇന്ത്യയ്ക്കു വലിയ തിരിച്ചടികളാണ് റെഡ് ബോൾ ഫോർമാറ്റിൽ നേരിടേണ്ടി വന്നത്. 13 മാസത്തിനിടെ രണ്ട് ടെസ്റ്റ് പരമ്പകളിൽ ഇന്ത്യ നാട്ടിൽ സമ്പൂർണ പരമ്പര തോൽവികൾ ഏറ്റുവാങ്ങി. 2027ലെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഈ വർഷം ടെസ്റ്റിൽ മികച്ച പ്രകടനം അനിവാര്യമാണ്. ഈ ഘട്ടത്തിലാണ് ക്യാപ്റ്റന്റെ നിർണായക നിർദ്ദേശം. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീമംഗങ്ങൾക്ക് 15 ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിക്കണമെന്നാണ് ഗില്ലിന്റെ നിർദേശം. 2025ലെ ഷെഡ്യൂളിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു ഗിൽ വ്യക്തമാക്കുന്നു. ഇതിന്റെ അഭാവം കളിയിൽ പ്രകടമായി. ‘ടെസ്റ്റ് പരമ്പരയിലേക്ക് കടക്കുന്നതിന് മുൻപ് ടീമിന് മികച്ച തയാറെടുപ്പ് ആവശ്യമാണ്. 2025ലെ ഷെഡ്യൂളിൽ ഒരു പ്രശ്നമുണ്ടായിരുന്നു. അതിനാൽ ടീമിന് തയാറെടുക്കാൻ ആവശ്യമായ സമയം കിട്ടിയില്ല. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് 15 ദിവസത്തെ റെഡ് ബോൾ ക്യാംപുകൾ ഉണ്ടെങ്കിൽ അത് അനുയോജ്യമായിരിക്കും- ഗിൽ നിർദ്ദേശിച്ചതായി ഒരു ബിസിസിഐ അംഗം വെളിപ്പെടുത്തി. റുബന്‍ അമോറിമിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കി! ‘ഗിൽ ഇപ്പോൾ മികച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സെലക്ടർമാർക്കും ബിസിസിഐക്കും മുന്നിൽ കൂടുതൽ വ്യക്തതയോടെ അദ്ദേഹം തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. രോഹിത് ശർമയ്ക്കു ശേഷം ശക്തനായ ഒരു ക്യാപ്റ്റന്റെ ആവശ്യകതയുള്ളതിനാൽ ഗിൽ കാര്യങ്ങൾ വ്യക്തമാക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചനയാണ്. ടെസ്റ്റ്, ഏകദിന ടീമുകൾ ഗില്ലിന്റേതാണ്. അദ്ദേഹത്തിൽ നിന്നു കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു’– ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. വളരെ തിരക്കേറിയതായിരുന്നു 2025ൽ ഇന്ത്യയുടെ ടെസ്റ്റ് ഷെഡ്യൂൾ. ദുബായിൽ ഏഷ്യാ കപ്പ് നേടി നാല് ദിവസത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ടീം കളിച്ചു. ഓസ്ട്രേലിയയുമായുള്ള അഞ്ചാം ടി20ക്കും ദക്ഷിണാഫ്രിക്കയുമായിട്ടുള്ള ആദ്യ ടെസ്റ്റിനും ഇടയിൽ വെറും ആറ് ദിവസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2026ലും കാര്യങ്ങൾ വ്യത്യസ്തമല്ല. അതിനാൽ ഓരോ പരമ്പരയ്ക്കും മുൻപ് 15 ദിവസത്തെ ക്യാംപ് സംഘടിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയായിരിക്കും. ക്യാംപ് സംഘടിപ്പിച്ചാൽ ദേശീയ ക്രിക്കറ്റ് അക്കാദമി വിവിഎസ് ലക്ഷ്മണിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നും വിവരമുണ്ട്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വൈറ്റ് ബോൾ ടീമിന്റെ തിരക്കിലായതിനാലാണ് ഇത്. ഹെഡ് സെഞ്ച്വറി വക്കില്‍; ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിച്ച് ഓസ്ട്രേലിയ Shubman Gill: Indian Test team had a tough time in 2025 as it suffered a 0-2 whitewash against South Africa.
റുബന്‍ അമോറിമിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കി!
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന് റുബന്‍ അമോറിമിനെ പുറത്താക്കി. 14 മാസം പരിശീലകനായി ഇരുന്ന ശേഷമാണ് അമോറിമിനെ ടീം അപ്രതീക്ഷിതമായി പുറത്താക്കിയത്. കഴിഞ്ഞ ദിവസം ലീഡ്സ് യുനൈറ്റഡുമായുള്ള മത്സരം 1-1നു സമനിലയില്‍ അവസാനിച്ചിരുന്നു. പിന്നാലെയാണ് ക്ലബ് അധികൃതരുടെ തീരുമാനം. ക്ലബിന്റെ തലപ്പത്തുള്ളവരും അമോറിമും തമ്മിലുള്ള ബന്ധം വഷളായതാണ് പരിശീലകന്റെ പെട്ടെന്നുള്ള പുറത്താക്കലിലേത്ത് നയിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാനേജര്‍ ആണ് താനെന്നും ഹെഡ് കോച്ചല്ലെന്നുമാണ് അമോറിം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച നടന്ന ഒരു യോഗത്തില്‍ ക്ലബ് ഡയറക്ടര്‍ ഓഫ് ഫുട്ബോള്‍ ജാസന്‍ വില്‍കോക്സുമായി അമോറിം ഉടക്കിയിരുന്നു. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ജനുവരി വിന്‍ഡോയില്‍ പുതിയ താരങ്ങളെയെത്തിച്ച് ടീമിന്റെ നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു അമോറിം. എന്നാല്‍ അധികൃതര്‍ അതിനു നില്‍ക്കാത്തതാണ് ബന്ധം വഷളാക്കിയത്. കരാര്‍ തീരുന്നതു വരെ താന്‍ യുനൈറ്റഡില്‍ ഉണ്ടാകുമെന്നായിരുന്നു അമോറിമിന്റെ പ്രതികരണം. അതിനിടെ പുതിയ ആളെ ക്ലബ് കണ്ടെത്തിയാല്‍ മാറി കൊടുക്കും. താന്‍ സ്വയം തീരുമാനിച്ച് പുറത്തു പോകില്ലെന്നായിരുന്നു അമോറിമിന്റെ നിലപാട്. അതിനിടെയാണ് ക്ലബിന്റെ നടപടി വന്നത്. ഹെഡ് സെഞ്ച്വറി വക്കില്‍; ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിച്ച് ഓസ്ട്രേലിയ മുന്‍ താരവും അണ്ടര്‍ 18 ടീം പരിശീലകനുമായ ഡാരന്‍ ഫ്ളെച്ചറിനാണ് ടീമിന്റെ താത്കാലിക ചുമതല. പുതിയ പരിശീലകന് വരുന്നതു വരെ അദ്ദേഹം ഇന്ററിം പരിശീലകനായി ഡഗൗട്ടില്‍ തുടരും. നിലവില്‍ ടീം പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇതാണ് മാറ്റത്തിനുള്ള ഉചിതമായ സമയമെന്നു വ്യക്തമാക്കിയാണ് അമോറിമിനെ പുറത്താക്കിയത് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചത്. 'ജനതയെ വേദനിപ്പിക്കുന്ന തീരുമാനം'; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക് സ്പോര്‍ടിങ് സിപിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് എറിക്ക് ടെന്‍ ഹാഗിന്റെ പകരക്കാരനായി ഓള്‍ഡ് ട്രഫോര്‍ഡില്‍ അമോറിം എത്തിയത്. എന്നാല്‍ ആദ്യ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും നടപ്പ് സീസണില്‍ ചില മികച്ച വിജയങ്ങള്‍ അമോറിമിന്റെ കീഴില്‍ ടീമിനു കിട്ടി. മാത്രമല്ല ടീം ആറാം സ്ഥാനത്തുമുണ്ട്. പക്ഷേ ടീമിന്റെ അസ്ഥിരത മാറ്റമില്ലാതെ തന്നെ നിന്നു. 2027 വരെ കരാര്‍ നിലനില്‍ക്കെയാണ് പോര്‍ച്ചുഗീസ് പരിശീലകന് പുറത്താകുന്നത്. പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒരു വര്‍ഷം നീട്ടുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളും കരാറിലുണ്ടായിരുന്നു. 2013ല്‍ വിഖ്യാത കോച്ച് സര് അലക്സ് ഫെര്ഗൂസന് 27 വര്‍ഷത്തെ പരിശീലക കാലയളവ് അവസാനിപ്പിച്ച് പടിയിറങ്ങിയ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രാഫ് താഴേക്കാണ്. പിന്നീട് ഒരു പ്രീമിയര്‍ ലീഗ് കിരീടവും അവര്‍ നേടിയിട്ടില്ല. ഫെര്‍ഗൂസനു ശേഷം 6 പരിശീലകരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാറി മാറി പരീക്ഷിച്ചത്. ചിലര്‍ ചില കിരീടങ്ങള്‍ നേടിക്കൊടുത്തതു മാറ്റി നിര്‍ത്തിയാല്‍ പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും ടീമിനു വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനുണ്ടായില്ല. Manchester United have reportedly sacked ruben amorim following the fallout with the club's board in recent days.
ഹെഡ് സെഞ്ച്വറി വക്കില്‍; ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിച്ച് ഓസ്ട്രേലിയ
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സില്‍ മികച്ച തുടക്കമിട്ട് ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെ 384 റണ്‍സില്‍ പുറത്താക്കി ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയിലാണ്. 8 വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലീഷ് സ്കോറിനൊപ്പമെത്താന്‍ ഇനി വേണ്ടത് 218 റണ്‍സ് കൂടി. കളി നിര്‍ത്തുമ്പോള്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് സെഞ്ച്വറി വക്കില്‍ പുറത്താകാതെ നില്ക്കുന്നു. 1 റണ്ണുമായി നൈറ്റ് വാച്ച്മാന് മിച്ചല്‍ നെസറാണ് ഹെഡിനൊപ്പം കൂട്ടായുള്ളത്. ഹെഡ് 87 പന്തില്‍ 15 ഫോറുകള്‍ സഹിതം 91 റണ്‍സുമായി ക്രീസില്‍ തുടരുന്നു. ഓപ്പണര്‍ ജാക്ക് വെതറാള്‍ഡ് (21), മര്‍നസ് ലാബുഷെയ്ന് (48), എന്നിവരാണ് പുറത്തായത്. ഓസ്ട്രേലിയയ്ക്കു നഷ്ടമായ 2 വിക്കറ്റുകളും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനാണ്. 'ജനതയെ വേദനിപ്പിക്കുന്ന തീരുമാനം'; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക് നേരത്തെ ജോ റൂട്ടിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു ഒന്നാം ഇന്നിങ്സില്‍ ബലമായത്. ഇന്നിങ്സിലെ അവസാന വിക്കറ്റായാണ് റൂട്ട് മടങ്ങിയത്. കരിയറിലെ 41ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് സിഡ്നിയില്‍ നേടിയത്. ഈ പരമ്പരയിലേയും ഓസീസ് മണ്ണിലേയും താരത്തിന്റെ രണ്ടാം സെഞ്ച്വറിയുമാണ് സിഡ്നിയിലേത്. 242 പന്തുകള്‍ നേരിട്ട് 15 ഫോറുകള്‍ സഹിതം താരം 160 റണ്‍സ് അടിച്ചെടുത്തു. ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ മറ്റൊരാള്‍. താരം 6 ഫോറും ഒരു സിക്സും സഹിതം 84 റണ്‍സ് സ്വന്തമാക്കി. ജാമി സ്മിത്താണ് പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 46 റണ്‍സുമായി മടങ്ങി. ഓസ്ട്രേലിയന്‍ നിരയില്‍ മിച്ചല്‍ നെസര്‍ 4 വിക്കറ്റുകളുമായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കമാറൂണ് ഗ്രീന്‍, മര്‍നസ് ലാബുഷെയ്ന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. വീണ്ടും സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട്, പോണ്ടിങ്ങിനൊപ്പം; സച്ചിനെ മറികടക്കാന്‍ എത്ര വേണം? ashes: Travis Head's unbeaten 91 off 87 balls to reach 166 for 2 at Stumps on Day 2 in Sydney.
'ജനതയെ വേദനിപ്പിക്കുന്ന തീരുമാനം'; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക്
ധാക്ക: മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.. മുസ്താഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്ന് ഒഴിവാക്കിയി തീരുമാനത്തിന് പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇത് ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. വീണ്ടും സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട്, പോണ്ടിങ്ങിനൊപ്പം; സച്ചിനെ മറികടക്കാന്‍ എത്ര വേണം? 2024ല്‍ ജനകീയപ്രക്ഷോഭത്തിലൂടെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ക്രിക്കറ്റിലേക്കും പ്രശ്നങ്ങള്‍ നീണ്ടത്. ഹസീനയ്ക്ക് ഇന്ത്യ അഭയംകൊടുത്തത്, ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിനെ പ്രകോപിപ്പിച്ചു. സമീപകാലത്ത് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കുനേരേയുണ്ടായ ആക്രമണങ്ങളില്‍ ഒട്ടേറെയാളുകള്‍ക്ക് ജീവന് നഷ്ടമായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുര്‍ റഹ്മാനെ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ടൂര്‍ണമെന്റില്‍നിന്ന് വിലക്കണമെന്ന ആവശ്യങ്ങള്‍ക്ക് പിന്നാലെ താരത്തെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് തീരുമാനിക്കുകയായിരുന്നു. ഇതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. Bangladesh Government Orders Indefinite Ban On IPL Telecast Amid BCCI-Mustafizur Rahman Row
വീണ്ടും സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട്, പോണ്ടിങ്ങിനൊപ്പം; സച്ചിനെ മറികടക്കാന്‍ എത്ര വേണം?
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 364 റണ്‍സിന് പുറത്തായി. പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ചായയ്ക്ക് മുന്‍പാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചത്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയ റൂട്ടിന്റെ 41-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.മൈക്കിള്‍ നെസറിന്റെ പന്തിലാണ് റൂട്ട് ഔട്ടായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി നെസര്‍ 60 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ന് വില്‍ ജാക്സ്, റൂട്ട്, ജോഷ് ടോങ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് വേഗത്തില്‍ അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് നെസര്‍ വഹിച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് കളത്തില്‍ ഇറങ്ങിയപ്പോള്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് വാലറ്റത്തെ വരിഞ്ഞുമുറുക്കുകയായിരുന്നു. റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും 169 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ശക്തമായ നിലയിലേക്ക് നീങ്ങിയിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത് സ്കോട്ട് ബോളണ്ട് ആയിരുന്നു. ഈ കൂട്ടുകെട്ട് തകര്‍ത്തത് ബോളണ്ട് ആണ്. ഹാരി ബ്രൂക്കിനെയാണ് ബോളണ്ട് പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് പൂജ്യത്തിന് പുറത്തായി. കുട്ടി ആരാധകരോട് കയര്‍ത്ത് രോഹിത്, വിഡിയോ രണ്ടാം ടെസ്റ്റിലാണ് ജോ റൂട്ട് ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി നേടിയത്. അന്ന് 138 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ടെസ്റ്റ് സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ഇപ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമാണ്. സച്ചിന് ടെണ്ടുല്‍ക്കര്‍ (51) ജാക്വസ് കാലിസ് (45) എന്നിവരാണ് തൊട്ടുമുന്നില്‍. 'ഇന്ത്യയിലേക്കില്ല, ശ്രീലങ്കയില്‍ കളിക്കാം'; കടുപ്പിച്ച് നില്‍ക്കുന്നതിനിടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ് Root's 41st century leads England to 364 on Day 2 of 5th Ashes test
ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ്; ടി20 ലോകകപ്പില്‍ പുതിയ മത്സരക്രമം തയ്യാറാക്കാന്‍ ഐസിസി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ താത്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ(ബിസിബി) നിലപാടിന് പിന്നാലെ പുതിയ മത്സരക്രമം തയ്യാറാക്കാന്‍ ഐസിസി. മത്സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യം ഉന്നയിച്ചതോടെയാണ് ഐസിസി പുതിയ ഷെഡ്യൂള്‍ തയാറാക്കുന്നത്. 2024ല്‍ ജനകീയപ്രക്ഷോഭത്തിലൂടെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ക്രിക്കറ്റിലേക്കും പ്രശ്നങ്ങള്‍ നീണ്ടത്. ഹസീനയ്ക്ക് ഇന്ത്യ അഭയംകൊടുത്തത്, ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിനെ പ്രകോപിപ്പിച്ചു. സമീപകാലത്ത് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കുനേരേയുണ്ടായ ആക്രമണങ്ങളില്‍ ഒട്ടേറെയാളുകള്‍ക്ക് ജീവന് നഷ്ടമായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുര്‍ റഹ്മാനെ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ടൂര്‍ണമെന്റില്‍നിന്ന് വിലക്കണമെന്ന ആവശ്യം ശക്തമായി. പിന്നാലെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരത്തെ ഒഴിവാക്കിയത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രകോപിപ്പിച്ചു. ഇതോടെ അടുത്തമാസം നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു. കുട്ടി ആരാധകരോട് കയര്‍ത്ത് രോഹിത്, വിഡിയോ ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ലോകകപ്പില്‍, ബംഗ്ലാദേശിന്റെ പ്രാഥമികറൗണ്ടിലെ നാലുമത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്നാണാവശ്യം. ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാനാണ് സാധ്യത. ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ മൂന്നും മുംബൈയില്‍ ഒന്നും ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയിലുള്ളത്. വനിതാ പ്രീമിയര്‍ ലീഗ്; യുപി വാരിയേഴ്സിനെ മെഗ് ലാന്നിങ് നയിക്കും ICC drawing fresh schedule for T20 World Cup
കുട്ടി ആരാധകരോട് കയര്‍ത്ത് രോഹിത്, വിഡിയോ
മുംബൈ: തന്നെ തൊടാന്‍ വന്ന ആരാധകരോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ജാംനഗറില്‍നിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു സംഭവം. ആരാധകരോട് രോഹിത് ദേഷ്യപ്പെടുന്നതടക്കമുളള വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിലിരുന്ന രോഹിത് ശര്‍മയുടെ കൈയ്യിലേക്ക് ആരാധകരുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടികള്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ രോഹിത് ശര്‍മ ദേഷ്യത്തോടെ അവരുടെ നേര്‍ക്കു കൈ ചൂണ്ടി സംസാരിക്കുകയായിരുന്നു. മകള്‍ സമൈറയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് രോഹിത് ശര്‍മ മുംബൈയിലേക്കു തിരിച്ചെത്തിയതെന്നാണു വിവരം. ഒരു ആരാധകന് ഹസ്തദാനം നല്കിയപ്പോള് കുഴപ്പമൊന്നുമില്ലാതിരുന്ന രോഹിത്, മറ്റുള്ളവരും കൂടി കൈനീട്ടിയപ്പോഴാണ് നിയന്ത്രണം വിട്ട് ചൂടായത്. ആരാധകര്‍ക്കു മുന്നറിയിപ്പു നല്കിയ ശേഷം കാറിന്റെ ഗ്ലാസ് ഉയര്‍ത്തിയാണ് രോഹിത് ഇവിടെനിന്നും മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. A crazy moment happened with Hitman today at Kalina Airport. - Some fans pulled Rohit Sharma's hand from his Range Rover. pic.twitter.com/YASQO8oYbf — Rohit Sharma Fan (@hitmanfanfollow) January 4, 2026 ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് രോഹിത് ശര്‍മ. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. ഫിറ്റ്നസ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വിജയ് ഹസാരെ ട്രോഫിയിലും രോഹിത് കളിക്കുന്നുണ്ട്. Rohit Sharma displayed anger towards fans who were trying to shake his hand.
വനിതാ പ്രീമിയര്‍ ലീഗ്; യുപി വാരിയേഴ്സിനെ മെഗ് ലാന്നിങ് നയിക്കും
ലഖ്നൗ: വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ യുപി വാരിയേഴ്സിനെ ഓസ്ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ് നയിക്കും. ഇത്തവണത്തെ ലേലത്തില്‍ 1.9 കോടി രൂപയ്ക്കാണ് യുപി ഇതിഹാസ താരത്തെ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി രണ്ട് സീസണ് കളിച്ച ശേഷമാണ് മെഗ് ലാന്നിങ് ഇത്തവണ യുപി പാളയത്തില്‍ എത്തിയത്. വനിതാ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരമാണ് മെഗ് ലാന്നിങ്. ഓസ്ട്രേലിയയ്ക്കൊപ്പം 7 ലോകകപ്പ് വിജയങ്ങള്‍ താരത്തിനുണ്ട്. 2 ഏകദിന ലോകകപ്പും 5 ടി20 ലോകകപ്പും താരം നേടി. ക്യാപ്റ്റനെന്ന നിലയില്‍ താരത്തിനുള്ള പരിചയ സമ്പത്താണ് യുപി പരിഗണിച്ചത്. സമ്മര്‍ദ്ദ ഘട്ടങ്ങളെ പതറാതെ കൈകാര്യം ചെയ്യാനുള്ള മികവും താരത്തിനുണ്ട്. ആദ്യ ദിനത്തില്‍ മഴ കളിച്ചു; വഴി വെട്ടി റൂട്ടും ബ്രൂക്കും, ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം അലിസ ഹീലിയില്‍ നിന്നാണ് മെഗ് ലാന്നിങ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ അലിസ ഹീലിയായിരുന്നു ടീം ക്യാപ്റ്റന്‍. എന്നാല്‍ ടൂര്‍ണമെന്റിനിടെ താരത്തിനു പരിക്കേറ്റു. പകരം ഇന്ത്യന്‍ ഓള് റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ടീമിനെ നയിച്ചത്. ടീം മോശം ഫോമില്‍ നില്‍ക്കെയാണ് ദീപ്തി ക്യാപ്റ്റനായത്. പക്ഷേ താരത്തിനും ടീമിനു സ്ഥിരത നല്കാന് സാധിച്ചില്ല. വനിതാ പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് മെഗ് ലാന്നിങ്. 952 റണ്‍സ് 27 മത്സരങ്ങളില്‍ നിന്നു സന്വന്തമാക്കി. 'ഇന്ത്യയിലേക്കില്ല, ശ്രീലങ്കയില്‍ കളിക്കാം'; കടുപ്പിച്ച് നില്‍ക്കുന്നതിനിടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ് The Australian legend, Meg Lanning is set to take over as the captain of the UP Warriorz franchise ahead of the 2026 edition of the WPL 2026.
ധാക്ക: ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്ന കടുത്ത നിലപാടില്‍ നില്‍ക്കുന്നതിനിടെ ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ലിറ്റന്‍ ദാസാണ് ടീം ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഇത്തവണ ലേലത്തില്‍ ടീമിലെത്തിയ ഏക ബംഗ്ലാദേശ് താരമായ പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമില്‍ നിന്നു ഒഴിവാക്കിയിരുന്നു. അതോടെയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാടിലെത്തിയത്. അതിനിടെയാണ് ടീം പ്രഖ്യാപനം. മസ്തഫിസുര് റഹ്മാനടക്കം അഞ്ച് പേസര്‍മാര്‍ ടീമിലുണ്ട്. മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷൊരിഫുള്‍ ഇസ്ലാം, ടസ്കിന് അഹമദ്, തന്‍സിം ഹസന് സാകിബ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ഗ്രൂപ്പ് സിയില്‍ ഇറ്റലി, നേപ്പാള്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പമാണ് ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ ആദ്യ പോരാട്ടം. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദി നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാദേശ് കടുത്ത നിലപാടിലുള്ള സാഹചര്യത്തില്‍ ടൈം ടേബിളില്‍ മാറ്റം വരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കെകെആര്‍ ഒഴിവാക്കി, ടി20യില്‍ അതിവേഗം 400 വിക്കറ്റുകള്‍! ചരിത്ര നേട്ടവുമായി മുസ്തഫിസുര്‍ റഹ്മാന് ബംഗ്ലാദേശ് ടീം: ലിറ്റന്‍ ദാസ്, സയ്ഫ് ഹസ്സന്, തന്‍സിദ് ഹസന് തമിം, മുഹമ്മദ് പര്‍വേസ്, തൗഹിദ് ഹൃദോയ്, ഷമിം ഹുസൈന്, നുറുല്‍ ഹസന്, മെഹദി ഹസന്, റിഷാദ് ഹുസൈന്, നസം അഹമദ്, മുസ്തഫിസുര്‍ റഹ്മാന്, മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷൊരിഫുള്‍ ഇസ്ലാം, ടസ്കിന് അഹമദ്, തന്‍സിം ഹസന് സാകിബ്. ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയ ബംഗ്ലാദേശ് തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്നു അവര്‍ ഐസിസിയോടു വ്യക്തമായിട്ടുണ്ട്. കൊല്‍ക്കത്ത 9.20 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിസിസിഐ നിര്‍ദേശത്തിനു പിന്നാലെ കെകെആര്‍ മുസ്തഫിസുറിനെ ഒഴിവാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശമുണ്ടായത്. താരത്തെ ടീമില്‍ നിന്നു റിലീസ് ചെയ്തതായി കൊല്‍ക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. ഇന്ത്യയില്‍ കളിക്കാനാകില്ല; ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം: നിലപാടു കടുപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് Litton Das will captain a 15-member Bangladesh squad for the T20 World Cup in India and Sri Lanka.
കെകെആര്‍ ഒഴിവാക്കി, ടി20യില്‍ അതിവേഗം 400 വിക്കറ്റുകള്‍! ചരിത്ര നേട്ടവുമായി മുസ്തഫിസുര്‍ റഹ്മാന്
ധാക്ക: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് . ടി20 ക്രിക്കറ്റില്‍ അതിവേഗം 400 വിക്കറ്റുകള്‍ വീഴ്ത്തുന്ന പേസറെന്ന റെക്കോര്‍ഡാണ് താരം സ്ഥാപിച്ചത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സിയാല്‍ഹെറ്റ് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ രംഗ്പുര്‍ റൈഡേഴ്സിനായി 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ടി20 ഫോര്‍മാറ്റില്‍ പുതിയ ചരിത്രം എഴുതിയത്. 315ാം മത്സരത്തിലാണ് 30കാരന് ഇടംകൈയന്‍ പേസര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 315 മത്സരങ്ങളില്‍ നിന്നു 402 വിക്കറ്റുകള്‍ താരം വീഴ്ത്തി. ആറ് തവണ 4 വിക്കറ്റ് നേട്ടവും നാല് തവണ 5 വിക്കറ്റ് നേട്ടവുമുണ്ട്. ഇന്ത്യയില്‍ കളിക്കാനാകില്ല; ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം: നിലപാടു കടുപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് ബിസിസിഐ നിര്‍ദേശത്തിനു പിന്നാലെ കെകെആര്‍ മുസ്തഫിസുറിനെ ഒഴിവാക്കിയത്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശമുണ്ടായത്. താരത്തെ ടീമില്‍നിന്നു റിലീസ് ചെയ്തതായാണ് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താര ലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരോടു മത്സരിച്ചാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഇത്തവണ ഐപിഎല്ലില്‍ എത്തിയ ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുറായിരുന്നു. എന്നാല്‍ താരത്തിന്റെ വരവ് ഇത്തരത്തില്‍ അവസാനിക്കുകയും ചെയ്തു. ബിസിസിഐ ആവശ്യപ്പെട്ടു; 9.2 കോടിക്ക് വിളിച്ചെടുത്ത മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് Bangladesh fast bowler Mustafizur Rahman scripted T20 history by becoming the fastest pacer to 400 wickets.
ധാക്ക: ഐപിഎല്ലില്‍ നിന്നും പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയ നടപടിയില്‍ നിലപാടു കടുപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ കളിക്കില്ലെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ നിലപാട്. ബംഗ്ലാദേശ് താരങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നും, ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെടാനാണ് തീരുമാനം. ബിസിസിഐ ആവശ്യപ്പെട്ടു; 9.2 കോടിക്ക് വിളിച്ചെടുത്ത മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി 20 ലോകകപ്പിലെ ആദ്യത്തെ മൂന്നു ഗ്രൂപ്പ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലും അടുത്ത മത്സരം മുംബൈയിലുമാണ് കളിക്കേണ്ടത്. ഈ നാലു മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കൂടാതെ ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ സംപ്രേഷണം ചെയ്യുന്നത് അനുവദിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാരിന് കത്തു നല്‍കാനാണ് ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ബിസിസി യോഗത്തില്‍ തീരുമാനമെടുത്തിട്ടുള്ളത്. കരാറില്‍ ഉണ്ടായിരുന്നിട്ടും ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ലോകകപ്പ് കളിക്കാന്‍ ബംഗ്ലാദേശ് ദേശീയ ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കണമെന്ന് കായികമന്ത്രാലയത്തിന്റെ ചുമതലയുള്ള സര്‍ക്കാര്‍ വക്താവ് ആസിഫ് നസ്രുള് പറഞ്ഞു. 'ക്രിക്കറ്റിനു മേല്‍ രാഷ്ട്രീയം കെട്ടിവെക്കരുത്'; ബംഗ്ലാദേശ് താരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശി തരൂര്‍ ഐപിഎല്‍ ടീമില്‍ നിന്നും ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ബിസിസിഐയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതാണ് ബന്ധം വഷളാക്കിയത്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശിച്ചത്. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയിരുന്നത്. The Bangladesh Cricket Board has taken a tough stance on the exclusion of pacer Mustafizur Rahman from the IPL. The Bangladesh board's stance is that team will not play in India.

29 C