കൊല്‍ക്കത്ത: നേതൃനിര അടുത്ത തലമുറയിലേക്ക് മാറ്റുന്നതിന്റെ സൂചനകളുമായി ഐപിഎല്‍ പുതിയ സീസണിനു ഒരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. ആരാധകരുടെ പ്രിയപ്പെട്ട ഫിനിഷര്‍ റിങ്കു സിങിനെ കെകെആറിന്റെ പുതിയ വൈസ് ക്യാപ്റ്റനായി ടീം നിയമിച്ചു. വെറ്ററന്‍ താരവും നായകനുമയ അജിന്‍ക്യ രഹാനെയുടെ ഡെപ്യൂട്ടിയായി താരത്തെ കെകെആര്‍ ഈഡന് ഗാര്‍ഡന്‍സില്‍ ആരാധകര്‍ക്കായി ഒരുക്കിയ നൈറ്റ്സ് അണ്‍പ്ലഗ് പരിപാടിയിലാണ് പ്രഖ്യാപിച്ചത്. 'ദൈവ പദ്ധതിയുടെ പുതിയ അധ്യായം'- എന്ന കുറിപ്പോടെ ടീം റിങ്കുവിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം എക്സ് പേജില്‍ ആഘോഷിച്ചു. 2018 മുതല്‍ കെകെആറിനൊപ്പമുള്ള റിങ്കു ബെഞ്ചില്‍ നിന്നു മധ്യനിരയുടെ ഹൃദയ താളമായി മാറിയ താരമാണ്. ഇന്ത്യയുടെ ടി20 ടീമില്‍ ഫിനിഷര്‍ റോളിലേക്കും കൊല്‍ക്കത്തയ്ക്കൊപ്പമുള്ള യാത്ര റിങ്കുവിനെ എത്തിച്ചിരുന്നു. God’s plan has a new chapter ✨ pic.twitter.com/2Gsy55mipi — KolkataKnightRiders (@KKRiders) March 24, 2026 മുസരബാനി, ഷനക... പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ഇതാ മറ്റൊരു താരം കൂടി? Rinku Singh. Vice Captain. KKR Watch the Knights Unplugged 3.0 LIVE now on our YouTube channel pic.twitter.com/bsne3dRpDL — KolkataKnightRiders (@KKRiders) March 24, 2026 ഉത്തര്‍പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ മികവോടെ കളിച്ച റിങ്കുവിന്റെ തലവര മാറിയത് 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവിശ്വസനീയ വിജയത്തിലേക്ക് കെകെആറിനെ നയിച്ചതോടെയാണ്. തുടരെ അഞ്ച് സിക്സുകള്‍ പറത്തിയാണ് താരം ടീമിനു ത്രില്ലര്‍ വിജയം സമ്മാനിച്ചത്. ഈ പ്രകടനത്തോടെ താരം മധ്യനിരയിലെ രക്ഷപ്പെടുത്തല്‍ മനുഷ്യനായി രൂപാന്തരം പ്രാപിച്ചു. കഴിഞ്ഞ സീസണില്‍ താരം 206 റണ്‍സ് സ്കോര്‍ ചെയ്തു. അതോടെ ഈ സീസണില്‍ താരത്തെ കൊല്‍ക്കത്ത ടീമില്‍ തന്നെ നിലനിര്‍ത്തി. 13 കോടിയ്ക്കാണ് ടീം റിങ്കുവിനെ നിലനിര്‍ത്തിയത്. ഡെത്ത് ഓവറുകളില്‍ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 200നു മുകളിലാണ്. നിലവില്‍ ടി20 ഫോര്‍മാറ്റിലെ എണ്ണം പറഞ്ഞ ഫിനിഷര്‍മാരില്‍ ഒരാള്‍ കൂടിയാണ് റിങ്കു. Captain. Vice-Captain. Sorted pic.twitter.com/reeySu1chL — KolkataKnightRiders (@KKRiders) March 24, 2026 നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ; ഓസീസ് താരം ഉടൻ ടീമിനൊപ്പം ചേരും പുതിയ സീസണില്‍ ടി20 ലോക ചാംപ്യനായാണ് താരം ടീമിലേക്ക് വന്നത്. ടി20 ലോകകപ്പില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്കാന് സാധിച്ചിരുന്നില്ല. എന്നാല്‍ മികച്ച ഫീല്‍ഡിങുമായി താരം കളം വാഴുകയും ചെയ്തു. ലോകകപ്പില്‍ മികച്ച ചില ക്യാച്ചുകള്‍ റിങ്കു എടുത്തിരുന്നു. റിങ്കുവിന്റെ അച്ഛന് ഖന്‍ചന്ദ് സിങ് ലോകകപ്പിനിടെയാണ് മരിച്ചത്. ആ ആഘാതത്തിനിടയിലും അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ തീര്‍ന്നതിനു പിന്നാലെ റിങ്കു ഇന്ത്യന്‍ ക്യാപിലേക്ക് മടങ്ങിയെത്തിയിരുന്നു. താരത്തിന്റെ ആത്മധൈര്യത്തെ പരിശീലകന് ഗൗതം ഗംഭീര്‍ പ്രത്യേകം എടുത്തു പറയുകയും മുഴുവന്‍ ടീം അംഗങ്ങളുടേയും എല്ലാ പിന്തുണയും അദ്ദേഹത്തിനു എല്ലായ്പ്പോഴുമുണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. IPL 2026: Kolkata Knight Riders announced Rinku Singh as their vice captain for the new season
നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ; ഓസീസ് താരം ഉടൻ ടീമിനൊപ്പം ചേരും
ചെന്നൈ: പരിക്കേറ്റ ചെന്നൈ സൂപ്പർ കിങ്സ് താരം നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്പെൻസർ ജോൺസനെയാണ് എല്ലിസിന് പകരക്കാരനായി ടീമിൽ എത്തിച്ചത്. മാർച്ച് 11ന് നടന്ന ഏകദിന മത്സരത്തിനിടെയാണ് നതാൻ എല്ലിസിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ കൂടുതൽ സമയം ആവശ്യമായി വന്നതോടെയാണ് വളരെ വേഗം ചെന്നൈ ടീം പകരക്കാരനെ കണ്ടെത്തിയത്. 'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ സ്പെൻസർ ജോൺസൻ മുൻപും ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്. 2024 ലെ ലേലത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് 10 കോടി രൂപയ്ക്കാണ് ജോൺസനെ സ്വന്തമാക്കിയത്. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടി നാല് മത്സരങ്ങളിൽ ജോൺസൻ പന്തെറിഞ്ഞിരുന്നു. അവിടെയും നിരാശജനകമായ പ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മുസരബാനി, ഷനക... പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ഇതാ മറ്റൊരു താരം കൂടി? ഇരു ടീമുകൾക്കുമായി 9 മത്സരങ്ങളാണ് സ്പെൻസർ കളിച്ചിട്ടുള്ളത്. 27.2 ഓവറുകൾ ബൗൾ ചെയ്തിട്ടുണ്ട്. 284 റൺസ് വഴങ്ങി വെറും 5 വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. 1.5 കോടി രൂപയ്ക്കാണ് സ്പെൻസർ ജോൺസനെ സിഎസ്കെ സ്വന്തമാക്കിയത്. ചെന്നൈയുടെ പുതിയ സീസണിലെ ആദ്യ മത്സരം മാർച്ച് 30ന് ആണ്. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആണ് എതിരാളി. ഈ മത്സരത്തിൽ സ്പെൻസർ ബൗൾ ചെയ്യാൻ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. CSK Sign Spencer Johnson as Replacement for Injured Nathan Ellis Ahead of IPL 2026.
മുസരബാനി, ഷനക... പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ഇതാ മറ്റൊരു താരം കൂടി?
ചെന്നൈ: സിംബാബ്വെ പേസര്‍ ബ്ലസിങ് മുസരബാനി, ശ്രീലങ്ക ടി20 ക്യാപ്റ്റനും ഓള് റൗണ്ടറുമായ ദസുന്‍ ഷനക എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു താരം കൂടി പാകിസ്ഥാന് സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്ക പേസര്‍ ഒട്നീല്‍ ബാര്ട്മനാണ് പുതിയ താരമെന്നാണ് പുറത്തു വരുന്ന വിവരം. 33കാരനായ താരം പിഎസ്എല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പാക് ലീഗില്‍ ഹൈദരാബാദ് കിങ്സ്മാന് താരമായാണ് താരം കളിക്കാന്‍ ഇറങ്ങേണ്ടിയിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് താരം പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഹൈദരാബാദ് ടീം ശ്രീലങ്ക സ്പിന്നര്‍ മഹീഷ് തീക്ഷണയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്‍ ലേലത്തില്‍ തീക്ഷണ അണ് സോള്‍ഡായിരുന്നു. നേരത്തെ താരം ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിച്ചിട്ടുണ്ട്. ബാര്‍ട്മന്‍ ഏത് ടീമില്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് ദക്ഷിണാഫ്രിക്ക താരത്തിനായി കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് എന്നാണ് വിവരം. ഓസ്ട്രേലിയന്‍ പേസര്‍ നതാന്‍ എല്ലിസ് പരിക്കേറ്റ് പുറത്തായതോടെയാണ് പുതിയ പേസറെ ചെന്നൈ അന്വേഷിക്കുന്നത്. എല്ലിസിന്റെ കാലിനേറ്റ പരിക്കാണ് വില്ലനായത്. താരത്തിനു സീസണില്‍ ഒരു മത്സരവും കളിക്കാന്‍ സാധിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. എന്ത് കാരണത്താലാണ് ബാര്‍ട്മന്‍ പിഎസ്എല്‍ ഉപേക്ഷിച്ചത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇസ്ലാമബാദ് യുനൈറ്റഡ് താരമായിരുന്ന മുസരബാനി കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്. താരം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലാണ് എത്തിയത്. പിന്നാലെ ലാഹോര്‍ ക്വാന്‍ഡേഴ്സില്‍ നിന്നു ദസുന്‍ ഷനക രാജസ്ഥാന് റോയല്‍സിലുമെത്തി. പേസര്‍മാരുടെ അഭാവമാണ് കെകെആറിന്റെ ശ്രദ്ധ മുസരബാനിയിലേക്ക് നീണ്ടത്. സഞ്ജു സാംസണു പകരം ചെന്നൈ ടീമില്‍ നിന്നു സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ഓള് റൗണ്ടര്‍ സാം കറനു പരിക്കേറ്റതോടെയാണ് രാജസ്ഥാന് ഷനകയെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണിലും പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ സ്വീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക താരം കോര്ബിന് ബോഷാണ് ഇത്തരത്തില്‍ വന്ന താരം. പെഷവാര്‍ സാല്‍മിക്കായി കളിച്ച ബോഷ് ഇടയ്ക്ക് വച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലേക്കാണ് വന്നത്. 'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ South African fast bowler Ottniel Baartman could be the third foreign player to ditch the PSL and join IPL 2026
'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ
മുംബൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ക്യാപ്റ്റൻമാരുടെയും ബിസിസിഐ ഉദ്യോഗസ്ഥരുടെയും നിർണായക യോഗം നാളെ നടക്കും. വൈകിട്ട് 4.30 മുതൽ 6 മണിവരെ നടക്കുന്ന ഈ യോഗത്തിൽ മത്സരങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. പുതിയ സീസണിലെ നിയമങ്ങളിൽ വ്യക്തത വരുത്തുകയും, ക്യാപ്റ്റൻമാരുടെ സംശയങ്ങൾ പരിഹരിക്കുകയുമാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. റയാൻ വില്യംസ് ഇന്ത്യൻ കുപ്പായത്തിൽ കൊച്ചിയിലിറങ്ങും?, ഹോങ്കോങ്ങിനെതിരായ പോരാട്ടം മാർച്ച് 31-ന് കഴിഞ്ഞ സീസണിൽ വലിയ വിവാദമായി മാറിയ പല നിയമങ്ങളിലും ക്യാപ്റ്റന്മാർ വ്യക്തത തേടും. ഇന്നിങ്സ് ടൈമർ (60-സെക്കൻഡ് ക്ലോക്ക്), ഇംപാക്ട് പ്ലെയർ റൂൾ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം, കോഡ് ഓഫ് കണ്ടക്ട് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. എന്നാൽ ടൂ-ബൗൺസർ റൂൾ, ബാറ്റ് പരിശോധന, പന്ത് മാറ്റം,റിട്ടയേർഡ്-ഔട്ട് നിയമങ്ങൾ എന്നിവയിൽ ബിസിസിഐ വരുത്തിയ മാറ്റങ്ങൾ യോഗത്തിൽ വിശദീകരിക്കും. ഇളകാതെ സ്മൃതി മന്ധാന! വനിത ടി20 റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം ബിസിസിഐയുടെ മത്സര റഫറിമാരുടെയും അമ്പയർമാരുടെയും പാനലിനെ നിയന്ത്രിക്കുന്ന ജവഗൽ ശ്രീനാഥ്, നിതിൻ മേനോൻ എന്നിവരാണ് ക്യാപ്റ്റന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക. നിയമങ്ങൾ എങ്ങനെ പ്രായോഗികമായി നടപ്പാക്കണമെന്നതിലും, അമ്പയർമാരുടെ മുൻ നിലപാടുകളിലും ഇവർ വിശദീകരണം നൽകും. IPL 2026 Captains’ Meeting Scheduled for Tomorrow to Discuss Key Rules.
ഇളകാതെ സ്മൃതി മന്ധാന! വനിത ടി20 റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം
ദുബൈ: ഏറ്റവും പുതിയ വനിതാ ട20 റാങ്കിങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന . ടി20 ഫോര്‍മാറ്റില്‍ ഫൈന്‍ ഫോമില്‍ തുടരുകയാണ് താരം. ഇതാണ് റാങ്ക് നിലനിര്‍ത്താന്‍ തുണയായത്. സ്മൃതി കഴിഞ്ഞാല്‍ ഓപ്പണര്‍ ഷെഫാലി വര്‍മയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. താരം ആറാം സ്ഥാനം നിലനിര്‍ത്തി. മറ്റൊരു ഇന്ത്യന്‍ താരം ജെമിമ റോഡ്രഗ്സും സ്ഥാനം നിലനിര്‍ത്തി. താരം 11ാം റാങ്കില്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. താരം 15ല്‍ നിന്നു 14ാം സ്ഥാനത്തെത്തി. രാജസ്ഥാൻ റോയൽസിന് വില '15,300 കോടി രൂപ'! റെക്കോർഡ് തുകയ്ക്ക് ടീം സ്വന്തമാക്കി, ആരാണ് കൽ സോമാനി? ബൗളര്‍മാരില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം ദീപ്തി ശര്‍മയാണ്. ദീപ്തി ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറി. ഓള് റൗണ്ടര്‍ റാങ്കിലും താരം മൂന്നാം സ്ഥാനത്തുണ്ട്. ബൗളര്‍മാരുടെ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം രേണുക സിങ് ഠാക്കൂറാണ്. താരം ആറാം റാങ്ക് നിലനിര്‍ത്തി. അതേസമയം അരുന്ധതി റെഡി ആദ്യ പത്തില്‍ നിന്നു പുറത്തായി. താരം 11ാം റാങ്കിലേക്കാണ് ഇറങ്ങിയത്. ഓസ്ട്രേലിയന്‍ താരം ബെത് മൂണിയാണ് ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബൗളര്‍മാരില്‍ പാകിസ്ഥാന്രെ സാദിയ ഇഖ്ബാലാണ് ഒന്നാം സ്ഥാനത്ത്. പരിക്ക് വില്ലൻ, പകരക്കാരെ കണ്ടെത്താൻ ക്ലബ്ബുകളുടെ നെട്ടോട്ടം; കൊല്‍ക്കത്തയിലും ഹൈദരാബാദിലും പുതിയ താരങ്ങളെത്തി ICC Womens T20I rankings: India batter Smriti Mandhana retained her second spot
റയാൻ വില്യംസ് ഇന്ത്യൻ കുപ്പായത്തിൽ കൊച്ചിയിലിറങ്ങും?, ഹോങ്കോങ്ങിനെതിരായ പോരാട്ടം മാർച്ച് 31-ന്
കൊച്ചി: നീണ്ട ഇടവേളക്കു ശേഷം ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീം ഹോങ്കോങ്ങിനെയാണ് നേരിടുന്നത്. മാർച്ച് 31-ന് വൈകുന്നേരം 7 മണിക്ക് ആണ് മത്സരം ആരംഭിക്കുന്നത്. ഇതോടെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നീലക്കടലാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. ഇനി കളി മാറും! ആറ് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് ഈ മത്സരത്തിൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച റയാൻ വില്യംസ് അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ചെറിയ പരിക്ക് ഉണ്ടെങ്കിലും മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെന്നാണ് ടീം മാനേജ്മെന്റ് പറയുന്നത്. ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങാനുള്ള നടപടികൾ താരം പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെ 31 കാരനായ വില്യംസ് സീനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും എന്ന് ഉറപ്പായിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന് വില '15,300 കോടി രൂപ'! റെക്കോർഡ് തുകയ്ക്ക് ടീം സ്വന്തമാക്കി, ആരാണ് കൽ സോമാനി? നേരത്തെ, ബംഗ്ലാദേശിനെതിരായ യോഗ്യതാ മത്സരത്തിന് മുന്നോടിയായ പരിശീലന ക്യാമ്പിൽ വില്യംസ് പങ്കെടുത്തിരുന്നെങ്കിലും ഫിഫയുടെ നടപടികൾ കാരണം മത്സരത്തിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. കൊച്ചിയിൽ കളിക്കാൻ താരം ഇറങ്ങിയാൽ മികച്ച വിജയം ഹോങ്കോങ്ങിനെതിരെ നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മത്സരത്തിന്റെ ഭാഗമായി ഇന്ത്യൻ ടീം ഇപ്പോൾ കൊച്ചിയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. 20 താരങ്ങളും പരിശീലകസംഘവുമാണ് ക്യാമ്പിൽ ഉള്ളത്. Ryan Williams Set for India Debut After FIFA Clearance for Asian Cup Qualifier.
ഇനി കളി മാറും! ആറ് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക്
കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31 ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിലാണ് ഡാനിഷ് ഇടംപിടിച്ചത്. 'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി അണ്ടർ 23 തലത്തിൽ, അരുണാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള (Tri-Nation International Friendlies) ഇന്ത്യൻ ടീമിലേക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് അജ്സലിനെയും എബിദാസ് യേശുദാസിനെയും തെരഞ്ഞെടുത്തു. ഹെഡ് കോച്ച് നൗഷാദ് മൂസയുടെ കീഴിൽ ഭൂട്ടാൻ, താജിക്കിസ്ഥാൻ എന്നിവർക്കെതിരെ മാർച്ച് 25 മുതൽ 31 വരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരും ഉൾപ്പെട്ടിരിക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലെ ഇവരുടെ സ്ഥിരതയാർന്ന പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്. ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍' നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം യൂത്ത് തലത്തിൽ, മാലിദ്വീപിൽ പുരോഗമിക്കുന്ന സാഫ് (SAFF) അണ്ടർ-20 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലേംഗൻബ സിംഗ് തോക്ചോം, പ്രണവ് സുന്ദരരാമൻ, അൽ സാബിത്ത് എന്നിവർ ഇടംനേടി. മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ നടക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിലെ മികച്ച പ്രകടനമാണ് ഈ യുവതാരങ്ങൾക്ക് തുണയായത്. ഇതിൽ ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന് ദേശീയ ടീമിലെത്തിയ അൽ സാബിത്തിന്റെ നേട്ടം ശ്രദ്ധേയമാണ്. പരിക്ക് വില്ലൻ, പകരക്കാരെ കണ്ടെത്താൻ ക്ലബ്ബുകളുടെ നെട്ടോട്ടം; കൊല്‍ക്കത്തയിലും ഹൈദരാബാദിലും പുതിയ താരങ്ങളെത്തി ദേശീയ ടീമിന്റെ സീനിയർ, അണ്ടർ 23, അണ്ടർ 20 തലങ്ങളിൽ ഒരേ സമയം ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിനിധീകരിക്കുന്നത് ക്ലബ്ബിന്റെ മികച്ച പരിശീലന രീതികളുടെ തെളിവാണെന്നും നേട്ടം കൈവരിച്ച ആറ് താരങ്ങളെയും അഭിനന്ദിക്കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. Kerala Blasters Players Earn India Call-Ups Across Senior and Youth Teams.
മുംബൈ: ഐപിഎൽ 2026 സീസൺ ആരംഭിക്കും മുൻപേ മിക്ക ടീമുകളും നേരിടുന്ന പ്രധാന പ്രതിസന്ധി താരങ്ങളുടെ പരിക്കാണ്. നതാന്‍ എല്ലിസൻ,സാം കറൻ,പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നി വിദേശതാരങ്ങൾക്ക് പുറമെ സൗരഭ് ദുബെയെപോലുള്ള ഇന്ത്യൻ താരങ്ങളുടെ പരിക്കും ക്ലബ്ബുകൾക്ക് തിരിച്ചടിയായി. പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ടീമുകൾ. 'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫാസ്റ്റ് ബൗളർ ആകാശ് ദീപിന് പരിക്ക് കാരണം ഈ സീസണിൽ കളിക്കാനാകില്ല എന്ന് ഉറപ്പായി. ആകാശ് ദീപിന് പകരം മറ്റൊരാളെ കൊല്‍ക്കത്ത ടീമിൽ എത്തിച്ചിട്ടുണ്ട്. വിദർഭയുടെ ലെഫ്റ്റ്-ആം പേസർ സൗരഭ് ദുബെയാണ് ടീമിനൊപ്പം ചേർന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരം ജാക്ക് എഡ്വേര്‍ഡ്സ് പരിക്ക് കാരണം ടീം വിട്ടിരുന്നു. താരത്തിന് പകരം ഇംഗ്ലണ്ട് ക്രിക്കറ്റർ ഡേവിഡ് അലൻ പെയ്നെ ടീമിൽ ഉൾപ്പെടുത്തിയതായി സണ്‍റൈസേഴ്സ് അറിയിച്ചു. ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍' നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം നേരത്തെ, രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണിനു പകരമായി ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്നു കൊണ്ടു വന്ന ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ സാം കറനു പരിക്കേറ്റിരുന്നു. താരത്തിന് പകരക്കാരനായി ലങ്കന്‍ ഓള് റൗണ്ടറായ ഷനകയെ ആണ് ടീമിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. KKR and SRH Sign Injury Replacements Saurabh Dubey and David Payne for IPL 2026.
ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍'നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം
ബംഗളൂരു: കഴിഞ്ഞ സീസണിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു പിന്നാലെ നേരിടേണ്ടി വന്ന വിലക്ക് മാറി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വീണ്ടും ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകര്‍ക്ക് ജീവന് നഷ്ടമായിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കും വന്നു. അതിനു ശേഷം ഇടവേളകള്‍ക്കു ശേഷമാണ് ചിന്നസ്വാമിയില്‍ വീണ്ടും പോരാട്ടം ആരംഭിക്കുന്നത്. ഇപ്പോഴിതാ ശ്രദ്ധേയമായൊരു പ്രഖ്യാപനവുമായി ആര്‍സിബി മാനേജ്മെന്റ് രംഗത്തെത്തി. ഈ സീസണില്‍ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന എല്ലാ ഐപിഎല്‍ പോരാട്ടങ്ങളിലും സ്റ്റേഡിയത്തില്‍ 11 സീറ്റുകള്‍ ഒഴിച്ചിടും. വിക്ടറി പരേഡിനിടെ ജീവന് നഷ്ടമായ 11 ആരാധകരുടെ സ്മരണയ്ക്കായാണ് സീറ്റുകള്‍ ഒഴിച്ചിടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂള്‍ അവരുടെ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഹില്‍സ്ബറോ സ്മരകം സ്ഥാപിച്ചിട്ടുണ്ട്. സമാന രീതിയിലുള്ള ആദരമാണ് ആര്‍സിബി ടീം ജീവന് നഷ്ടമായ 11 ആരാധകര്‍ക്ക് നല്‍കുന്നത്. 1989 ഏപ്രില്‍ 15ന് ഇംഗ്ലണ്ടിലെ സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിലുള്ള ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി ആരാധകര്‍ മരിച്ചിരുന്നു. അവരുടെ സ്മരണയ്ക്കായാണ് ലിവര്‍പൂള്‍ സ്മാരകം നിര്‍മിച്ചത്. 'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി 18 സീസണുകള്‍ കാത്തിരുന്നു ഒടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീം കന്നി ഐപിഎല്‍ കിരീടം കഴിഞ്ഞ സീസണിലാണ് ആദ്യമായി സ്വന്തമാക്കിയത്. ടീം അത് വന്‍ ആഘോഷമാക്കുകയും ചെയ്തു. പിന്നാലെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിക്ടറി പരേഡും നടത്താന്‍ തീരുമാനിച്ചു. പതിനായിരങ്ങളാണ് അന്ന് അവിടെ തടിച്ചു കൂടിയത്. എന്നാല്‍ ആഘോഷം അതിവേഗമാണ് ദുരന്തമായി മാറിയത്. ആരാധകരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ തിക്കും തിരക്കുമുണ്ടായി 11 പേരുടെ ജീവന് പൊലിഞ്ഞു. ജൂണ്‍ നാലിനായിരുന്നു നടുക്കുന്ന സംഭവം. 'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി M Chinnaswamy Stadium prepares to host its first IPL 2026 match since the tragic events of last summer
'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി
ധാക്ക: പിഎസ്എല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതി നൽകിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് പാകിസ്ഥാനുമായി ചർച്ച നടത്തി. പാകിസ്ഥാൻ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ തൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് അനുമതി നൽകിയതെന്ന് ബിസിബി അറിയിച്ചു. 'എന്തുണ്ട് ചേട്ടാ, സുഖമല്ലേ?'; വൈറൽ ആരാധകനെ നേരിൽ കാണാനെത്തി സഞ്ജു, ഒടുവിൽ കപ്പയും മീൻകറിയും കഴിച്ച് മടക്കം (വിഡിയോ) “സുരക്ഷാ സാഹചര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയമായും, ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനുമായി ചർച്ച നടത്തി. താരങ്ങളുടെ സുരക്ഷയിൽ വീഴ്ച വരുത്തില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകിയത്'' ബിസിബി അധികൃതർ വ്യക്തമാക്കി. അനുമതി ലഭിച്ചതിന് പിന്നാലെ നാല് ബംഗ്ലാദേശ് താരങ്ങൾ പാക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചതായും ബിസിബി അറിയിച്ചു. പരിശീലന ഷെഡ്യൂൾ, ടീമുകളുടെ യാത്ര, ജേഴ്സി; ഐപിഎൽ നിയമങ്ങൾ അടിമുടി മാറ്റി ബിസിസിഐ അതേ സമയം, പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചിട്ടുണ്ട്. മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കുമെങ്കിലും സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക എന്നും പിസിബി മുൻപ് വ്യക്തമാക്കിയിരുന്നു. 'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി നേരത്തെ, ഇന്ത്യയിൽ നടക്കാനിരുന്ന ടി20 ലോകകപ്പിലെ മത്സരങ്ങളിൽ സുരക്ഷാ ഭീഷണിയുടെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഒഴിവാക്കിയിരുന്നു. Bangladesh Cricketers Receive NOCs to Play in PSL 2026 Amid Security Assurances.
'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി
ബംഗളൂരു: ഇന്ത്യന്‍ പേസര്‍ യഷ് ദയൽ ഈ സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളുരു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം ടീമിനൊപ്പം ചേരാത്തത് എന്നാണ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ താരവുമായി ബന്ധപ്പെട്ട കരാർ തുടരുമെന്നും ആർസിബി അധികൃതർ വ്യക്തമാക്കി. 'എന്തുണ്ട് ചേട്ടാ, സുഖമല്ലേ?'; വൈറൽ ആരാധകനെ നേരിൽ കാണാനെത്തി സഞ്ജു, ഒടുവിൽ കപ്പയും മീൻകറിയും കഴിച്ച് മടക്കം (വിഡിയോ) “യഷ് വ്യക്തിപരമായ ചില പ്രശ്നങ്ങളിലാണ് ഇപ്പോൾ. താരവുമായുള്ള കരാർ അവസാനിപ്പിച്ചിട്ടില്ല. പക്ഷേ ഈ സീസണിൽ ഞങ്ങളോടൊപ്പം അയാൾ ഉണ്ടാകില്ല.” ആർ സി ബി ഡയറക്ടർ മോ ബോബാറ്റ് പറഞ്ഞു. കഴിഞ്ഞ സീസണിൽ ബംഗളൂരുവിന് കിരീടം നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് യഷ്. 13 വിക്കറ്റുകൾ താരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു. ഇത്തവണ ബംഗളൂരു നിലനിർത്തിയ താരങ്ങളിൽ ഒരാൾ കൂടിയായാണ് യഷ്. യാഷിന് പകരം ഭുവനേശ്വർ കുമാർ,ജോഷ് ഹെയ്സല്‍വുഡ് എന്നിവരാകും ടീമിന്റെ ബൗളിങ് നിരയെ നിയന്ത്രിക്കുക. പരിശീലന ഷെഡ്യൂൾ, ടീമുകളുടെ യാത്ര, ജേഴ്സി; ഐപിഎൽ നിയമങ്ങൾ അടിമുടി മാറ്റി ബിസിസിഐ അതേ സമയം, താരത്തിനെതിരായ പീഡന പരാതികളിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. യഷ് ദയലിനെതിരെ രണ്ട് പീഡന പരാതികളാണ് നിലവിലുള്ളത്. ഗാസിയാബാദ് സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ആദ്യ പരാതി. ഇതിൽ പൊലീസ് കേസെടുക്കുകയും താരത്തിനെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. മറ്റൊരു കേസിൽ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിലും താരം അന്വേഷണം നേരിടുകയാണ്. RCB Confirms Yash Dayal Will Miss IPL 2026 Due to Legal Issues.
പരിശീലന ഷെഡ്യൂൾ, ടീമുകളുടെ യാത്ര, ജേഴ്സി; ഐപിഎൽ നിയമങ്ങൾ അടിമുടി മാറ്റി ബിസിസിഐ
മുംബൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി പുതിയ നിയമങ്ങളുമായി ബിസിസിഐ. പരിശീലന ഷെഡ്യൂൾ, ടീമുകളുടെ യാത്ര, ജേഴ്സി തുടങ്ങിയവയിലാണ് പുതിയ നിയമങ്ങൾ കൊണ്ട് വന്നിരിക്കുന്നത്. മത്സരങ്ങളുടെ നിലവാരവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനാണ് ഈ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആഷ്ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകും? മത്സര ദിവസങ്ങളിൽ യാതൊരു തരത്തിലുള്ള പരിശീലനവും ഗ്രൗണ്ടിൽ നടത്താൻ ടീമുകൾക്ക് അനുമതിയില്ല. മത്സരത്തിന് മുമ്പ് പരിശീലനം നടത്തുന്നത് ഒഴിവാക്കുന്നതിലൂടെ പിച്ചിന്റെ നിലവാരം നിലനിർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ ടീമുകൾക്ക് അവരുടെ തയ്യാറെടുപ്പുകൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടി വരും. 'പിഎസ്എൽ കളിക്കാൻ വരണ്ട, എന്തെങ്കിലും സംഭവിച്ചാൽ'... സ്മിത്ത്, വാർണർ അടക്കമുള്ളവർക്ക് മുന്നറിയിപ്പ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ പരിശീലനത്തിനായി പ്രത്യേക ക്രമീകരണങ്ങളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. ഓരോ ടീമിനും രണ്ട് നെറ്റ്സ് വീതവും പ്രധാന വിക്കറ്റിന്റെ ഇരുവശങ്ങളിലുമായി രണ്ട് പരിശീലന വിക്കറ്റുകളും നൽകും. ഒരേ സമയം, രണ്ട് ടീമുകൾ പരിശീലനം നടത്തുകയാണെങ്കിൽ ടീമുകൾക്ക് രണ്ട് വീതം വിക്കറ്റുകൾ പരിശീലനത്തിനായി ലഭിക്കും. എതിര് ടീമിന് അനുവദിച്ചിരിക്കുന്ന വിക്കറ്റുകൾ മറ്റൊരു ടീം ഉപയോഗിക്കാൻ പാടില്ല. ഒരു ടീം പരിശീലനം നേരത്തെ അവസാനിപ്പിച്ചാലും, ശേഷിക്കുന്ന സമയം ഈ വിക്കറ്റ് മറ്റേ ടീമിന് ഉപയോഗിക്കാനാവില്ല. ഇതിലൂടെ എല്ലാ ടീമുകൾക്കും സമാന അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഈ സീസണിൽ 'ഓപ്പൺ നെറ്റ്സ്' രീതിയിൽ പരിശീലനം നടത്താൻ അനുമതിയില്ല. മത്സര ദിവസങ്ങളിൽ പ്രധാന വിക്കറ്റിന് സമീപം ഫിറ്റ്നസ് ടെസ്റ്റുകൾ നടത്താൻ പാടില്ല. പ്രാക്ടീസ് ദിവസങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ല. അവർക്ക് ഹോസ്പിറ്റാലിറ്റി ഏരിയയിൽ നിന്ന് മാത്രം പരിശീലനം കാണാം. കൂടാതെ, കളിക്കാർ ടീം ബസിൽ മാത്രമേ സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യാവൂ. കുടുംബാംഗങ്ങൾ മറ്റ് വാഹനങ്ങളിൽ എത്തേണ്ടതാണ്. 'രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല, വൈഭവ് പ്രൊഫഷണലല്ല, ഒരിക്കലും ആകില്ല' ടീമുകൾ നെറ്റ് ബൗളർമാർ, ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ പട്ടിക മുൻകൂട്ടി ബിസിസിഐക്ക് സമർപ്പിച്ച് അനുമതി നേടണം. മത്സരദിവസങ്ങളിൽ എൽഇഡി ബോർഡുകൾക്ക് സമീപം കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഇരിക്കരുത്. കളിക്കാർക്ക് ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും നിർബന്ധമായും ധരിക്കണം. 'എന്തുണ്ട് ചേട്ടാ, സുഖമല്ലേ?'; വൈറൽ ആരാധകനെ നേരിൽ കാണാനെത്തി സഞ്ജു, ഒടുവിൽ കപ്പയും മീൻകറിയും കഴിച്ച് മടക്കം (വിഡിയോ) മത്സരശേഷം നടക്കുന്ന പ്രെസന്റേഷൻ ചടങ്ങുകളിൽ സ്ലീവ്ലെസ് ജേഴ്സികൾ ധരിക്കാൻ പാടില്ല. ഈ നിയമം ലംഘിച്ചാൽ ആദ്യം മുന്നറിയിപ്പും, വീണ്ടും ആവർത്തിച്ചാൽ പിഴയും ഈടാക്കും. മത്സരദിവസങ്ങളിൽ 12 അംഗങ്ങളുള്ള സപ്പോർട്ട് സ്റ്റാഫ് മാത്രമേ ടീമിനൊപ്പം അനുവദിക്കൂ. കളിക്കാർ ജേഴ്സി നമ്പർ മാറ്റുന്നുവെങ്കിൽ, 24 മണിക്കൂർ മുൻപ് ബിസിസിഐയെ അറിയിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു. BCCI Bans Practice on IPL 2026 Match Days.
കോട്ടയം: ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസന്റെ വെടിക്കെട്ട് പെർഫോമൻസ് കണ്ട ത്രില്ലടിച്ചവരാണ് ഓരോ ക്രിക്കറ്റ് ആരാധകരും. അതിന്റെ ആവേശം ഇപ്പോഴും വിട്ടു മാറിയിട്ടില്ല എന്ന് വേണം പറയാൻ. സഞ്ജുവിന്റെ കിടിലൻ പ്രകടനം തന്റെ ജീവനക്കാർക്ക് ബോണസ് നൽകിയാണ് കോട്ടയം സ്വദേശി നിതിൻ ബാബു ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ബാബുവിനെ കാണാൻ സാക്ഷാൽ സഞ്ജു തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. 'ആ ബാറ്റ് ഞാൻ കൈമാറുക ഒരു ഇന്ത്യൻ താരത്തിന്'; ഹെയ്ഡന്റെ മങ്കൂസ് ബാറ്റിന് പുതിയ അവകാശി ‘നമസ്കാരം, എന്തുണ്ട് ചേട്ടാ.. സുഖമല്ലേ?’ എന്നു ചോദിച്ചു കൊണ്ടാണ് സഞ്ജു വീട്ടിലേക്ക് എത്തിയത്. സഞ്ജുവിന് നേരിട്ട് കണ്ട നിതിൻ ബാബുവിന് സന്തോഷം അടക്കാൻ ആയില്ല. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാതെ നിതിൻ കുഴങ്ങി. ഇഷ്ടതാരത്തെ നേരിട്ട് കണ്ടതിന്റെ ഷോക്കിൽ വീട്ടിലേക്ക് കയറി ഇരിക്കാൻ പറയാൻ പോലും നിതിന്‍ കഴിഞ്ഞില്ല. ഒടുവിൽ സഞ്ജു തന്നെ വീട്ടിലേക്ക് കയറി. തുടർന്ന് ജീവനക്കാർക്ക് ബോണസ് നൽകിയ കാര്യമുൾപ്പെടെ ഇരുവരും തമ്മിൽ സംസാരിച്ചു. 'രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല, വൈഭവ് പ്രൊഫഷണലല്ല, ഒരിക്കലും ആകില്ല' അതിന് ശേഷം, വീടിന് പുറത്തെ കളിസ്ഥലത്ത് നിതിനും സഞ്ജുവും കുറച്ചു നേരം ക്രിക്കറ്റ് കളിച്ചു. സഞ്ജു എറിഞ്ഞ പന്തുകൾ നീട്ടിയടിച്ചു നിതിനും ഞെട്ടിച്ചു. നിതിനോടൊപ്പം ഭാര്യ ബ്ലെസിയും മക്കളും ചേർന്ന് ആയിരുന്നു ക്രിക്കറ്റ് കളി. ഒടുവിൽ നല്ല കപ്പയും മീനും സഞ്ജുവിന് കഴിക്കാൻ നൽകി. ഒന്നര മണിക്കൂറോളം വീട്ടിൽ സമയം ചെലവഴിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്. ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് കോട്ടയം പാമ്പാടിയിലെ ഫിയ ഗാർമെന്റ്സ് ഉടമയാണ് നിതിൻ ബാബു. 63 തൊഴിലാളികളാണ് നിതിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നത്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ജയിച്ചതിനു പിന്നാലെ കടയിലെ ജീവനക്കാർക്ക് 2000 രൂപ വീതം സമ്മാനം നൽകിയിരുന്നു. 'ഇത്തവണ കളി മാറും, ലക്ഷ്യം ആറാം കിരീടം'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ പാണ്ഡ്യ View this post on Instagram A post shared by Sanju V Samson (@imsanjusamson) വിൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ സഞ്ജു പ്ലെയർ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ 500 രൂപ വീതമായിരുന്നു ജീവനക്കാർക്ക് സമ്മാനം നൽകിയത്. സെമി ഫൈനലിൽ സഞ്ജുവിന്റെ മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ വീഴ്ത്തിയതോടെ 1000 രൂപയും ഫൈനലിലും സഞ്ജു ടോപ് സ്കോററാകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ 2000 രൂപ വീതവുമാണ് ജീവനക്കാർക്ക് നൽകിയത്. Sanju Samson Visits Fan’s Home After Viral Celebration.
'ആ ബാറ്റ് ഞാൻ കൈമാറുക ഒരു ഇന്ത്യൻ താരത്തിന്'; ഹെയ്ഡന്റെ മങ്കൂസ് ബാറ്റിന് പുതിയ അവകാശി
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർക്ക് മാത്യു ഹെയ്ഡനെയും മങ്കൂസ് ബാറ്റിനെയും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. 2010ലെ സീസണില്‍ കുഞ്ഞു ബാറ്റായ മങ്കൂസും കൊണ്ട് മാത്യു ഹെയ്ഡന് മത്സരത്തിന് ഇറങ്ങിയിരുന്നു. അന്ന് ഡല്‍ഹി ടീമിനെതിരെ മങ്കൂസ് ബാറ്റ് ഉപയോഗിച്ച് ഹെയ്ഡന് 43 പന്തില്‍ 93 റൺസ് ആണ് അടിച്ചെടുത്തത്. എന്നാൽ ക്രിക്കറ്റ് നിയമങ്ങൾ കൂടുതൽ ശക്തമായതോടെ ഇത്തരത്തിലുള്ള ബാറ്റുകൾ പിന്നീട് മത്സരങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല. 'രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല, വൈഭവ് പ്രൊഫഷണലല്ല, ഒരിക്കലും ആകില്ല' ഐപിഎൽ 2026 സീസണിൽ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കോച്ച് ആയി മാത്യു ഹെയ്ഡനെ നിയമിച്ചിരുന്നു. ടീമിനൊപ്പം ചേർന്ന് ഹെയ്ഡൻ താരങ്ങൾക്ക് പരിശീലനവും നൽകി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ മാധ്യമങ്ങൾ ഹെയ്ഡനോട് പഴയ ആ മങ്കൂസ് ബാറ്റിനെക്കുറിച്ച് ചോദിച്ചിരുന്നു. ഒരു ബാറ്റിങ് കോച്ച് എന്ന നിലയിൽ ടീമിലെ ആർക്കാകും മങ്കൂസ് ബാറ്റ് നൽകുക എന്നായിരുന്നു ചോദ്യം. 'പിഎസ്എൽ കളിക്കാൻ വരണ്ട, എന്തെങ്കിലും സംഭവിച്ചാൽ'... സ്മിത്ത്, വാർണർ അടക്കമുള്ളവർക്ക് മുന്നറിയിപ്പ് “എന്റെ മങ്കൂസ് ബാറ്റ് ഞാൻ ഈ ടീമിലെ ആർക്കെങ്കിലും നൽകേണ്ടി വന്നാൽ അത് രാഹുല്‍ തേവാടിയയ്ക്ക് ആയിരിക്കും. ആ ബാറ്റ് കൃത്യമായി ഉപയോഗിക്കാൻ അവന് അറിയാം. നീളം കൂടിയ ബാറ്റ് ഉപയോഗിച്ച് അവൻ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ വിജയം നിർണയിക്കുന്നത് പലപ്പോഴും 5 അല്ലെങ്കിൽ 10 റൺസുകൾ മാത്രമാണ്. തുടക്കത്തിലും അവസാനത്തിലും കൂറ്റനടികൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്'' ഹെയ്ഡൻ പറഞ്ഞു. ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് കഴിഞ്ഞ നാല് സീസണുകളായി ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കളിക്കുന്ന താരമാണ് തേവാടിയ. ടീമിന്റെ ഏറ്റവും വിശ്വസ്തനായ ഫിനിഷറുകളിൽ ഒരാളും കൂടിയാണ്. 43 ഇന്നിങ്സുകളിൽ നിന്ന് 591 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലും ഗുജറാത്തിനായി ബാറ്റ് വീണ്ടും മാജിക് കാണിക്കാൻ തേവാടിയയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. Hayden Offers Mongoose Bat to Tewatia Ahead of IPL 2026
ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്
ന്യൂഡൽഹി: ഐപിഎല്ലിൽ ആദ്യ കിരീടം അന്വേഷിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഇത്തവണ കന്നി നേട്ടത്തിനായി ഒരുങ്ങിത്തന്നെയാണ്. ഈ സീസണിൽ ടീമിന്റെ ഓപ്പണറായി പരിചയസമ്പന്നനായ കെഎൽ രാഹുൽ ഇറങ്ങും. താരത്തെ സ്ഥിരം ഓപ്പണറായി നിയോഗിച്ചെന്നു പരിശീലകകൻ ഹേമങ് ബദാനി വ്യക്തമാക്കി. ടോപ് ഓർഡറിലെ പോരായ്മകൾക്കു പരിഹാരമെന്ന നിലയിലാണ് മാറ്റം. കഴിഞ്ഞ സീസണിൽ താരം വൺഡൗണായും നാലാം സ്ഥാനത്തും മധ്യനിരയിലുമൊക്കെ കളിച്ചു. മാത്രമല്ല, കഴിഞ്ഞ സീസണിൽ ഡൽഹി ഓപ്പണിങിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. വ്യത്യസ്ത കോംപിനേഷനുകൾ അടക്കം അവർ പരീക്ഷിച്ചു. ഇത്തരത്തിൽ 13 മാറ്റങ്ങളാണ് ഓപ്പണിങിൽ മാത്രം അവർ നടത്തിയത്. ഇത്തവണ അതൊന്നും വേണ്ടെന്ന നിലപാടിലാണ് ടീം. അസ്ഥിരമായ മുൻനിര മധ്യനിരയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കിയതും അവർക്ക് തിരിച്ചടിയായി. അതെല്ലാം ഇത്തവണ ആവർത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ജിതേഷ് 37 പന്തില്‍ 81, രജത് പടിദാര്‍ 25 പന്തില്‍ 74; ഇറങ്ങിയവരെല്ലാം അടിയോടടി! ആര്‍സിബി ഒരുങ്ങിത്തന്നെ (വിഡിയോ) ഫാഫ് ഡു പ്ലെസി ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും ചേര്‍ന്നു കഴിഞ്ഞ സീസണിൽ ബാറ്റിങിനു തുടക്കമിട്ടെങ്കിലും മക്ഗുര്‍ക്കിന്റെ മോശം ഫോം തിരിച്ചടിയായി. ടി20 ക്രിക്കറ്റില്‍ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ മത്സര ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഈ സീസണില്‍ രാഹുലിനെ ഓപ്പണറായി തന്നെ നിലനിര്‍ത്താനാണ് ടീമിന്റെ തീരുമാനമന്നു ഹേമങ് ബദാനി ചൂണ്ടിക്കാട്ടി. 2024 സീസണിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റിലീസ് ചെയ്ത രാഹുലിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ മധ്യനിരയില്‍ കളി തുടങ്ങിയ രാഹുലിനെ പിന്നീട് ടോപ്പ് ഓര്‍ഡറിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചു കാലമായി പവർ ഹിറ്റിങിലെ തന്റെ ശൈലിയിൽ വലിയ മാറ്റം വരുത്തിയാണ് രാഹുൽ നിലവിൽ കളിക്കുന്നത്. ഡൽഹിക്ക് പ്രതീക്ഷ നൽകുന്ന ഘടകവും ഇതാണ്. IPL 2026 kl rahul set to play as opener for delhi capitals
'പിഎസ്എൽ കളിക്കാൻ വരണ്ട, എന്തെങ്കിലും സംഭവിച്ചാൽ'... സ്മിത്ത്, വാർണർ അടക്കമുള്ളവർക്ക് മുന്നറിയിപ്പ്
ഇസ്ലാമബാദ്: പശ്ചിമേഷ്യ സംഘർഷം പാകിസ്ഥാൻ സൂപ്പർ ലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കെ പിഎസ്എൽ കളിക്കാനൊരുങ്ങുന്ന വിദേശ താരങ്ങൾക്ക് മുന്നറിയിപ്പുമായി പാക് സായുധ സംഘടന. ഇന്ധന വില കുതിച്ചുയരുന്നതടക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ വിദേശ താരങ്ങളുടെ പങ്കാളിത്തം പോലും നിലവിൽ അനിശ്ചിതത്വത്തിലാണ്. അതിനിടെയാണ് താരങ്ങൾക്ക് മുന്നറിയിപ്പുമായി സംഘടന രംഗത്തെത്തിയത്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻമാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഡാരിൽ മിച്ചൽ, ഗ്ലെൻ മാക്സ്വെൽ അടക്കമുള്ളവർക്കാണ് സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആറ് വേദികളിൽ നിശ്ചയിച്ചിരുന്ന പോരാട്ടം രണ്ട് വേദികളിലേക്ക് ചുരുക്കി. കാണികളെ പ്രവേശിപ്പിക്കാതെ അടച്ച സ്റ്റേഡിയത്തിൽ മത്സരം നടത്താനുമാണ് നീക്കം. അതിനിടെയാണ് സായുധ സംഘടനയുടെ മുന്നറിയിപ്പും വന്നത്. ടൂർണമെന്റ് കളിക്കാനായി പാകിസ്ഥാനിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്നും ഉടൻ തന്നെ ലീഗിൽ നിന്നും പിന്മാറണമെന്നും ജമാത്ത് ഉൽ അഹ്രാർ എന്ന സായുധ സംഘടനയാണ് വിദേശ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. താരങ്ങളെ പാകിസ്ഥാനിലേക്ക് അയക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളോടു ഈ സംഘടനയുടെ ഒരു കമാൻഡർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അവർക്കെന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് അതിൽ ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഷ്ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകും? പാക് ജനത സൈനിക അടിച്ചമർത്തലിന്റെയും ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള അതിക്രമങ്ങളുടെയും ഫലമായി ദുരിതങ്ങൾ അനുഭവിക്കുകയാണിപ്പോൾ. അങ്ങനെയുള്ളപ്പോൾ പാകിസ്താൻ സൂപ്പർ ലീഗ് നടത്തുന്നത് ക്രൂരമായി പരിഹസിക്കുന്നത് പോലെയാണ്. ഈ സമയത്ത് ഇത്തരം ടൂർണമെന്റുകൾ നടത്തുന്നത് മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. പിഎസ്എല്ലിൽ പങ്കെടുക്കുന്ന വിദേശ കളിക്കാർക്ക് വ്യക്തമായ സന്ദേശം കൈമാറാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ നിലവിലെ ആഭ്യന്തര സുരക്ഷയും രാഷ്ട്രീയ സാഹചര്യവും അസ്ഥിരവും അപകടകരവുമാണ്. സൈനിക നടപടികളും ജനകീയ പ്രക്ഷോഭങ്ങളും രാജ്യത്തിന്റെ വലിയ ഭാഗങ്ങളെ സ്വാധീനിക്കുന്ന ഈ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയ്ക്ക് ഒരു ഉറപ്പമുണ്ടാകില്ല. ഈ സാഹചര്യത്തിൽ നിങ്ങളുടെ വ്യക്തിഗത സുരക്ഷയ്ക്ക് മുൻഗണന നൽകാനും ടൂർണമെന്റിൽ നിന്ന് ഉടൻ പിന്മാറാനും ഞങ്ങൾ നിർദേശിക്കുന്നു. സമാധാനപരമായ ഏതൊരു കായിക വിനോദത്തിനും നിലവിൽ അനുയോജ്യമല്ലാത്ത ഒരു സാഹചര്യമാണിത്- പ്രസ്താവനയിൽ അറിയിച്ചു. ജിതേഷ് 37 പന്തില്‍ 81, രജത് പടിദാര്‍ 25 പന്തില്‍ 74; ഇറങ്ങിയവരെല്ലാം അടിയോടടി! ആര്‍സിബി ഒരുങ്ങിത്തന്നെ (വിഡിയോ) PSL Security Concerns: Pakistan-based armed group, Jamaat-ul-Ahrar, has warned international players
ആഷ്ലി വെസ്റ്റ്വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകും?
കൊച്ചി: സീസണിലെ അതി ദയനീയ പ്രകടനത്തിനു പിന്നാലെ പരിശീലകൻ ഡേവിഡ് കറ്റാലയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. അദ്ദേഹത്തിനു പകരം മുൻ ഇഗ്ലീഷ് ഫുട്ബോളറും മുൻ ബംഗളൂരു എഫ്സി പരിശീലകനുമായിരുന്ന ആഷ്ലി വെസ്റ്റ്വുഡിനെ എത്തിക്കുമെന്നു സൂചനകൾ. പഞ്ചാബ് എഫ്സി, എടികെ ടീമുകളേയും നേരത്തെ വെസ്റ്റ്വുഡ് പരിശീലിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ദേശീയ ടീമുകളുടേയും കോച്ചായിട്ടുണ്ട്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം പരമ ദയനീയമായിരുന്നു. ടീമിനു ഇതുവരെ ജയിക്കാൻ സാധിച്ചില്ല. 6 കളിയിൽ അഞ്ചിലും തോറ്റു. ഒരു കളിയിൽ സമനില പിടിച്ചതു മാത്രമാണ് ആശ്വാസം. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു അടിതെറ്റി. ഇതോടെ ആരാധകരും ടീമിനെ ഏതാണ്ട് കൈവിട്ട അവസ്ഥയാണ്. ഇന്ത്യൻ താരങ്ങളുടെ കേളീ ശൈലിയും ഇന്ത്യയിലെ സാഹചര്യങ്ങളും കൃത്യമായി അറിയുന്ന ആളാണ് വെസ്റ്റ്വുഡ്. ഇതാണ് ഇംഗ്ലീഷ് കോച്ചിലേക്ക് ടീമിന്റെ കണ്ണെത്തിയത്. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ചുള്ള ടാക്റ്റിക്സാണ് വെസ്റ്റ്വുഡിന്റേത്. മധ്യനിരയുടെ കരുത്തിൽ കളി മെനയുന്ന ശൈലിക്കും ഇംഗ്ലീഷ് പരിശീലകൻ ഊന്നൽ നൽകുന്നു. ജിതേഷ് 37 പന്തില്‍ 81, രജത് പടിദാര്‍ 25 പന്തില്‍ 74; ഇറങ്ങിയവരെല്ലാം അടിയോടടി! ആര്‍സിബി ഒരുങ്ങിത്തന്നെ (വിഡിയോ) ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. ഇത്തവണ ഐ എസ് എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമായിരുന്നു കറ്റാല. കറ്റാലയുടെ വരവ് ടീമിന് വലിയ മുത്തക്കൂട്ടാകും എന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ മോശം പ്രകടനം തുടർക്കഥ ആയതോടെ കോച്ചിനെ പുറത്താക്കി മുഖം രക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ ശ്രമം എന്നാണ് ആരാധകരുടെ വിമർശനം. 2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഇദ്ദേഹം ഒപ്പുവച്ചിരുന്നത്. 'ഇത്തവണ കളി മാറും, ലക്ഷ്യം ആറാം കിരീടം'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ പാണ്ഡ്യ Kerala Blasters are in advanced talks with Ashley Westwood to replace David Catala after a poor ISL 2025-26 start
ബംഗളൂരു: ഐപിഎല്‍ പോരാട്ടത്തിനുള്ള തയ്യാറടുപ്പിലാണ് ടീമുകള്‍. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. പരിശീലനത്തിന്റെ ഭാഗമായുള്ള സന്നാഹ പോരാട്ടത്തില്‍ മിന്നും സ്കോറുകളടിച്ച് ആര്‍സിബി ബാറ്റിങ് നിര. പുതിയതായി ടീമിലെത്തിയ വെങ്കടേഷ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമും (ടീം വെങ്കി), ക്രുണാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമും (ടീം ക്രുണാല്‍) തമ്മിലാണ് പരിശീലന മത്സരം അരങ്ങേറിയത്. വെങ്കി ടീമിനായി ജിതേഷ് ശര്‍മയാണ് ടോപ് സ്കോററായത്. താരം വെറും 37 പന്തില്‍ അടിച്ചത് 81 റണ്‍സ്. ’ : - ❤️ Jitesh, Rajat, Devdutt and KP amongst the runs, exciting cameos from Virat, Venky and TD, and some promising spells to sum up an exciting practice game. Watch how it all… pic.twitter.com/SAaT2kPNox — Royal Challengers Bengaluru (@RCBTweets) March 23, 2026 'പിഎസ്എൽ= പെട്രോൾ ഷോർട്ടേജ് ലീഗ്'! പാക് സൂപ്പർ ലീഗിനെ ട്രോളി ആരാധകർ വെങ്കി ടീമിലാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി കളിച്ചത്. താരം 12 പന്തില്‍ 29 റണ്‍സടിച്ചു. ഇരുവര്‍ക്കും പുറമെ ടിം ഡേവിഡ് 14 പന്തില്‍ 36 റണ്‍സ്, വെങ്കടേഷ് അയ്യര്‍ 16 പന്തില്‍ 36 എന്നിവരും തിളങ്ങി. ഇവരുടെ ബലത്തില്‍ വെങ്കി ടീം 234 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ടീം ക്രുണാലിനു മുന്നില്‍ വച്ചത്. അവരുടെ മറുപടിയും അതിവേഗം തന്നെ ആയിരുന്നു. പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 33 പന്തില്‍ 63 റണ്‍സടിച്ചു. ക്രുണാല്‍ പാണ്ഡ്യ 33 പന്തില്‍ 58 റണ്‍സടിച്ചു. ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറാണ് ക്രുണാല്‍ ടീമിന്റെ ടോപ് സ്കോററായി. താരം 25 പന്തില്‍ 74 റണ്‍സടിച്ചു. ടീം മത്സരം ചെയ്സ് ചെയ്ത് സ്വന്തമാക്കുകയും ചെയ്തു. ഇവരുടെ കരുത്തില്‍ ക്രുണാല്‍ ടീം 235 അടിച്ചാണ് വിജയം സ്വന്തമാക്കിയത്. 'ഇത്തവണ കളി മാറും, ലക്ഷ്യം ആറാം കിരീടം'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ പാണ്ഡ്യ Jitesh Sharma, Royal Challengers Bengaluru: With the start of the IPL 2026 just days away, preparations are in full swing for all the teams
'ഇത്തവണ കളി മാറും, ലക്ഷ്യം ആറാം കിരീടം'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ പാണ്ഡ്യ
മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിന്റ നിറവിലാണ് ഐപിഎൽ മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ. പുതിയ സീസണിലെ പോരാട്ടങ്ങൾ ഈ മാസം 28 മുതൽ തുടങ്ങാനിരിക്കെ എന്താണ് ലക്ഷ്യമെന്ന ചോദ്യത്തിന്റെ ഹർദ്ദികിന്റെ ഉത്തരം ലളിതമായിരുന്നു. ടീമിനു ആറാം ഐപിൽ കിരീടം സമ്മാനിക്കുക. ഐപിഎല്ലിൽ ടീമിനു മഹത്തായൊരു പാരമ്പര്യമുണ്ട്. അത് കാത്തുവച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും നായകൻ. ചരിത്രത്തിൽ ഇന്നുവരെ ടീം കളിച്ചിട്ടില്ലാത്ത മികവ് ഇത്തവണ പുറത്തെടുക്കാമെന്നു പ്രതീക്ഷയിലാണ് താരം. 'ആറാം തവണയും ഐപിഎല്‍ കിരീടം നേടുക എന്നത് തന്നെയാണ് അന്തിമ ലക്ഷ്യം. പാരമ്പര്യം നിലനിർത്തുക എന്നത് പ്രധാനമാണ്. ഞാന്‍ ഒരു തുടക്കക്കാരനായിരുന്ന കാലത്ത് ടീം എനിക്ക് നല്കിയ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു.' 'പിഎസ്എൽ= പെട്രോൾ ഷോർട്ടേജ് ലീഗ്'! പാക് സൂപ്പർ ലീഗിനെ ട്രോളി ആരാധകർ 'യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന മുംബൈയുടെ ശൈലി തുടരും. ഭയമില്ലാതെ കളിക്കാൻ വളർന്നു വരുന്ന താരങ്ങൾക്കു സാധിക്കണമെന്നു ആഗ്രഹിക്കുന്നു. ഈ സീസണിൽ ടീമിനായി എനിക്കും മികവ് പുറത്തെടുക്കാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്'- ഹർദ്ദിക് വ്യക്തമാക്കി. 2024ൽ കാര്യമായി ചലനമൊന്നും സൃഷ്ടിക്കാൻ മുംബൈക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫ് വരെ എത്തി. ക്വാളിഫയര്‍ രണ്ടില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിങ്സിനോടു പരാജയപ്പെട്ടത് തിരിച്ചടിയായി. മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് പദ്ധതിയിലൂടെ ഉയർന്നു വന്ന താരമാണ് ഹർദ്ദിക്. 'ധോനി, 60 വയസ് വരെ കളിക്കണം'.... 'ബുദ്ധിമുട്ടാണ്, എന്നാലും നോക്കാം' (വിഡിയോ) IPL 2026, Hardik Pandya: Mumbai Indians star-studded squad, including Bumrah and Trent Boult, boosts their title hopes this season
'പിഎസ്എൽ= പെട്രോൾ ഷോർട്ടേജ് ലീഗ്'! പാക് സൂപ്പർ ലീഗിനെ ട്രോളി ആരാധകർ
ഇസ്ലാമബാദ്: പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചു. പിന്നാലെ പല താരങ്ങളും പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് ചേരാനുള്ള വഴികളും അന്വേഷിക്കുന്നു. അതിനിടെ പാക് ക്രിക്കറ്റ് ബോർഡിന്റെ തല തിരിഞ്ഞ നടപടികളാണ് ഈ നിലയ്ക്ക് കാര്യങ്ങളെത്തിച്ചതെന്ന ആരോപണം ഒരു വിഭാഗം ആരാധകർ ഉന്നയിക്കുന്നു. വലിയ രീതിയിലാണ് പാക് ബോർഡിനെ ആരാധകർ ട്രോളുന്നത്. പുതിയ സീസൺ കാണികളില്ലാതെ നടത്താനാണ് പിസിബിയുടെ തീരുമാനം. രാജ്യത്തെ സുരക്ഷാ സാഹചര്യം, ഇന്ധന ക്ഷാമം, സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ഈ നീക്കമെന്ന് പിസിബി ചെയർമാൻ മുഹ്സിന് നഖ്വി വ്യക്തമാക്കി. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ട്രോളുകളുമായി ആരാധകർ വലിയ പരിഹാസമാണ് ഉയർത്തുന്നത്. പിഎസ്എൽ എന്നത് പാകിസ്ഥാൻ സൂപ്പർ ലീഗ് അല്ലെന്നും പെട്രോൾ ഷോർട്ടേജ് ലീഗാണെന്നും ആരാധകർ ട്രോളുന്നു. ഫ്രോഡ് ക്രിക്കറ്റ് ബോർഡ് പിഎസ്എൽ നശിപ്പിക്കുകയാണെന്ന കടുത്ത ആരോപണവും പാക് ക്രിക്കറ്റ് ബോർഡിനെതിരെ ആരാധകർ ആരോപണം ഉന്നയിക്കുന്നു. 'ധോനി, 60 വയസ് വരെ കളിക്കണം'.... 'ബുദ്ധിമുട്ടാണ്, എന്നാലും നോക്കാം' (വിഡിയോ) മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കും. എന്നാൽ സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. പതിവായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങും ഈ വർഷം റദ്ദാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന വേദികളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് വിവിധ നഗരങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക. പിസിബിയുടെ ഈ തീരുമാനം ഫ്രാഞ്ചൈസികൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന പണമായിരുന്നു ടീമുകളുടെ പ്രധാന വരുമാനം. കാണികൾ ഇല്ലാതെ മത്സരം നടത്തുന്നത് വഴി ഈ വരുമാനം പൂർണമായും നഷ്ടപ്പെടും. എന്നാൽ ഈ നഷ്ടം കുറയ്ക്കാൻ പിസിബി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഐപിഎല്‍, ക്രിക്കറ്റ് മാത്രമല്ല... ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി കടന്നു! PSL is being trolled by cricket fans after the league decided to trim down its operations
'ധോനി, 60 വയസ് വരെ കളിക്കണം'.... 'ബുദ്ധിമുട്ടാണ്, എന്നാലും നോക്കാം' (വിഡിയോ)
ചെന്നൈ: ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയും സ്നേഹയും നേടിയെടുത്ത താരം ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. ഇതിഹാസ താരവും ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ നായകനുമായ മഹേന്ദ്ര സിങ് ധോനി. 44ാം വയസിലും അദ്ദേഹം ഐപിഎല്‍ കളിക്കാനുള്ള കാരണവും അതുതന്നെ. ഓരോ ഐപിഎല്‍ സീസണ് ആകുമ്പോഴും ആ ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങും. ഇത് ധോനിയുടെ അവസാന ഐപിഎല്‍ ആകുമോ? സമാന ചോദ്യം അദ്ദേഹത്തിനോട് നേരിട്ടു തന്നെ ചോദിച്ചു. ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആരാധക സംഗമത്തില്‍ നടന് ശിവ കാര്‍ത്തികേയനാണ് നേരിട്ട് ധോനിയോട് വിരമിക്കുമോ എന്നു ചോദിച്ചത്. Wait for it.. #WhistlePodu #Roar26 pic.twitter.com/CjBX6sCEis — Chennai Super Kings (@ChennaiIPL) March 22, 2026 ഐപിഎല്‍, ക്രിക്കറ്റ് മാത്രമല്ല... ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി കടന്നു! ഇരുവരും തമ്മിലുള്ള സംഭാഷണം ശിവ കാര്ത്തികേയന്- താങ്കള്‍ വിരമിക്കുമോ. എനിക്കുറപ്പാണ് ഇല്ല എന്നായിരിക്കും മറുപടി. എല്ലാ വര്‍ഷവും ഈ ഉത്തരം ഞാന്‍ കേള്‍ക്കുന്നുണ്ട്. താങ്കള്‍ 60 വയസ് വരെ കളിക്കണം. ധോനി- അതു കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ശിവ- താങ്കളുടെ ഫിറ്റ്നസ് നോക്കിയാല്‍ അതെളുപ്പമാണെന്നു എനിക്കു തോന്നുന്നു. ധോനി- ബുദ്ധിമുട്ടാണ്. പ്രായം താഴേക്കു പോകുമ്പോഴാണെങ്കില്‍ ഓക്കെയാണ്. മുകളിലേക്ക് പോകുമ്പോഴല്ല. എന്നാലും ഞാന്‍ ശ്രമിക്കും. ശിവ- ഒടുവില്‍ ആ ഉത്തരം ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു. മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ; പിന്നിൽ കീപ്പർ ഗ്ലൗ അണിഞ്ഞ് ധോനി! പിന്നെ കണ്ടത്... (വിഡിയോ) ധോനിയുടെ മറുപടിയെ വലിയ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് ആരാധകര്‍ വരവേറ്റത്. ചെന്നൈ ടീമിനെ 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ നയിക്കുന്നത് ധോനിയാണ്. ഇടയ്ക്ക് രണ്ട് വര്‍ഷം ടീമിനു വിലക്ക് നേരിട്ടപ്പോള്‍ അദ്ദേഹം മറ്റൊരു ടീമിനായി കളിച്ചത് മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലാ സീസണിലും മഞ്ഞ ജേഴ്സിയിലാണ് ധോനി കളിച്ചിട്ടുള്ളത്. ടീമിനു 5 ഐപിഎല്‍ കിരീടങ്ങളും താരം സമ്മാനിച്ചിട്ടുണ്ട്. ഈ മാസം 30നു രാജസ്ഥാന് റോയല്‍സുമായാണ് സിഎസ്കെയുടെ ഈ സീസണിലെ ആദ്യ പോരാട്ടം. IPL 2026, CSK: will MS Dhoni retire after IPL 2026?
ഐപിഎല്‍, ക്രിക്കറ്റ് മാത്രമല്ല... ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി കടന്നു!
മുംബൈ: കളിയുടേയും കച്ചവടത്തിന്റേയും സമ്മിശ്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍. ഒരുപക്ഷേ രാജ്യത്തേയും ലോകത്തിലെ തന്നേയും ഏറ്റവും കരുത്തുറ്റ മാര്‍ക്കറ്റിങ് ആയുധവും ഐപിഎല്‍ ആയിരിക്കും. ഈ നിഗമനങ്ങളെ അടിവരയിടുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഐപിഎല്‍ ടീമുകളുടെ മൊത്തം സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി രൂപ കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡബ്ല്യുപിപി മീഡിയ തയ്യാറാക്കിയ 2025ലെ സ്പോര്‍ട്ടിങ് നേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി രൂപ കടന്നതായി വ്യക്തമാക്കുന്നത്. ഐപിഎല്ലിനു ലഭിയ്ക്കുന്ന ആരാധക പിന്തുണയും ജനപ്രീതിയേയുമാണ് ഇത് കാണിക്കുന്നത്. ഐപിഎല്ലിന്റെ വിപണി സാധ്യത മുന്നില്‍ കണ്ട് പല കോര്‍പറേറ്റ് കമ്പനികളും ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിക്കാനുള്ള കാരണവും ഈ ജനപ്രീതി തന്നെ. ബ്രാന്‍ഡുകളുടെ വൈവിധ്യമാണ് ഐപിഎല്ലിന്റെ വിപണി സാധ്യതകളെ കൂടുതല്‍ തുറന്നിടുന്നത്. നേരത്തെ ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പ് കമ്പനികള്‍ കൂടുതല്‍ ആധിപത്യം സ്ഥാപിച്ചെങ്കില്‍ നിലവില്‍ അതല്ല സ്ഥിതി. ഗെയിമിങ് ആപ്പുകള്‍ക്ക് മേല്‍ നിയന്ത്രണം വന്നതോടെ സാങ്കേതിക വിദ്യ, വ്യോമയാനം, ഫിന്‍ടെക്, പുനരുപയോഗ ഊര്‍ജ്ജം അടക്കമുള്ളവയുമായി ബന്ധപ്പട്ട പല കമ്പനികളും ഐപിഎല്ലില്‍ നിക്ഷേപമിറക്കിയതും നേട്ടത്തില്‍ പ്രതിഫലിക്കുന്നു. ഇന്ത്യയിലെ പല കോര്‍പറേറ്റ് കമ്പനികളും ഇപ്പോള്‍ ഐപിഎല്‍ ഇന്ത്യയുടെ വിശാലമായ ഉപഭോക്തൃ അടിത്തറയുടെ പ്രവേശന കവാടമായാണ് കണക്കാക്കുന്നത്. ഇന്ത്യക്കു പുറത്തുള്ള ആക്ടിവേഷന് അവകാശങ്ങളടക്കമുള്ള നിരവധി കരാറുകളും ഐപിഎല്ലില്‍ നിലവിലുണ്ട്. മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ; പിന്നിൽ കീപ്പർ ഗ്ലൗ അണിഞ്ഞ് ധോനി! പിന്നെ കണ്ടത്... (വിഡിയോ) മുന്നില്‍ ഏതെല്ലാം ടീം ഐപിഎല്ലില്‍ നിലവില്‍ 10 ടീമുകളാണ് കളിക്കുന്നത്. ഈ 10 ടീമുകളില്‍ തന്നെ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകളാണ് വരുമാനത്തില്‍ മുന്നിലുള്ളത്. ഈ മൂന്ന് ടീമുകളും ഓരോ സീസണിലും സ്പോണ്‍സര്‍ഷിപ്പിലൂടെ മാത്രം 150 കോടി രൂപയോളം സ്വന്തമാക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളാണ് പിന്നാലെയുള്ളത്. ആഗോള തലത്തില്‍ ലോകത്തെ പല കായിക ഇനങ്ങളിലുള്ള ലീഗുകളുമായി തട്ടിക്കുമ്പോഴും ഐപിഎല്‍ മീഡിയ അവകാശവുമായി ബന്ധപ്പെട്ട വരുമാനത്തില്‍ ഒന്നാമതാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക ലീഗെന്ന ഖ്യാതി കാലങ്ങളായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനുണ്ട്. എന്നാല്‍ മത്സരത്തിന്റെ മീഡിയ അവകാശവുമായി ബന്ധപ്പെട്ട വരുമാനത്തില്‍ ഐപിഎല്‍ പ്രീമിയര്‍ ലീഗിനേയും കടത്തിവെട്ടുന്നു. ഫോര്‍മുല വണും സമാനമായി മികച്ച വരുമാനമുള്ള വ്യവസായമാണ്. പ്രീമിയര്‍ ലീഗും ഫോര്‍മുല വണും വര്‍ഷത്തിലെ ഏതാണ്ടെല്ലാ മാസത്തിലും സജീവമാണെങ്കില്‍ ഐപിഎല്‍ കേവലം രണ്ട് മാസം മാത്രമാണ് വര്‍ഷത്തില്‍ അരങ്ങേറുന്നത്. എന്നിട്ടു പോലും ലോകത്തെ വന്‍കിട ലീഗുകളെ കടത്തിവെട്ടാനുള്ള സാമ്പത്തിക അടിത്തറ കുറച്ചു കാലങ്ങള്‍ കൊണ്ടു തന്നെ ഐപിഎല്‍ നേടിയെടുത്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 4 കിരീടം കിട്ടില്ല! ആഴ്സണലിന്റെ 'സ്വപ്ന കപ്പലില്‍' ആദ്യ തുള വീഴ്ത്തി സിറ്റി; കരബാവോ കപ്പ് പിടിച്ചെടുത്ത് ഗ്വാര്‍ഡിയോളയും പിള്ളേരും IPL 2026 team sponsorship revenues have crossed Rs 1000 crore
ലണ്ടന്‍: സീസണില്‍ നാല് കിരീടങ്ങളെന്ന ആഴ്സണലിന്റെ സ്വപ്ന കപ്പലില്‍ ആദ്യ തുള വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. കരബാവോ കപ്പ് ഫൈനലില്‍ ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കിരീടം പിടിച്ചെടുത്തു. പെപ് ഗ്വാര്‍ഡിയോള ശിഷ്യനായ മൈക്കല്‍ ആര്‍ട്ടേറ്റയ്ക്ക് നല്കിയ സീസണിലെ ആദ്യ ഷോക്ക്. ഗണ്ണേഴ്സിനു മുന്നില്‍ ഇനി ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീട ലക്ഷ്യങ്ങളാണുള്ളത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ഗണ്ണേഴ്സിനെ കരബാവോ ഫൈനലില്‍ വീഴ്ത്തിയത്. യുവ താരം നിക്കോ ഒറെയ്ലിയുടെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് ജയവും കിരീടവും സമ്മാനിച്ചത്. ഡുപ്ലാന്റിസ് വീണ്ടും പറന്നു; ലോക ഇന്‍ഡോര്‍ പോരാട്ടത്തില്‍ തുടരെ നാലാം സ്വര്‍ണം; ബുബ്കയുടെ റെക്കോര്‍ഡിനൊപ്പം കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് തുടരെ രണ്ട് ഗോളുകള്‍ ഒറെയ്ലി നേടിയത്. കളിയുടെ 60, 64 മിനിറ്റുകളിലാണ് ആഴ്സണലിനെ ഞെട്ടിച്ചത്. ഈ ഇരട്ട പ്രഹരത്തില്‍ നിന്നു പിന്നീട് ഗണ്ണേഴ്സിനു തിരിച്ചെത്താന്‍ സാധിച്ചില്ല. ഗോൾ കീപ്പർ കെപ അരിസബലഗയുടെ അബദ്ധമാണ് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിക്കുന്നതിലേക്ക് നയിച്ചത്. പിന്നാലെ രണ്ടാം ഗോളും വന്നത് ഗണ്ണേഴ്സിനെ സമ്മർദ്ദത്തിലാക്കി. ആഴ്സണല്‍ നിലവില്‍ 70 പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലും അവരുണ്ട്. എഫ്എ കപ്പിലും അവര്‍ ക്വാര്‍ട്ടറിലാണ്. വിനിഷ്യസിന്റെ ഇരട്ട ഗോള്‍; നാട്ടങ്കം ജയിച്ച് റയല്‍ മാഡ്രിഡ്; ലാ ലിഗയില്‍ കിരീടപ്പോര് മുറുകി Arsenal's push for a historic season hit its first roadblock as Man City punished their mistakes in the Carabao Cup final
വിനിഷ്യസിന്റെ ഇരട്ട ഗോള്‍; നാട്ടങ്കം ജയിച്ച് റയല്‍ മാഡ്രിഡ്; ലാ ലിഗയില്‍ കിരീടപ്പോര് മുറുകി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കിരീട പോര് മുറുകുന്നു. ഒന്നാമതുള്ള ബാഴ്സലോണയും രണ്ടാമതുള്ള റയല്‍ മാഡ്രിഡും തമ്മില്‍ 4 പോയിന്റ് വ്യത്യാസം മാത്രം. ഇന്നലെ ഇരു ടീമുകളും വിജയിച്ചു കയറി. മാഡ്രിഡ് നാട്ടങ്കത്തില്‍ റയല്‍ മാഡ്രിഡ് 3-2നു അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി. ബാഴ്സലോണ മറുപടിയില്ലാത്ത ഒറ്റ ഗോളിനു റയോ വല്ലക്കാനോയേയും പരാജയപ്പെടുത്തി. 29 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്സലോണയ്ക്ക് 73 പോയിന്റും റയലിന് 69 പോയിന്റും. വിനിഷ്യസ് ജൂനിയര്‍ നേടിയ ഇരട്ട ഗോള്‍ ബലത്തിലാണ് ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയ ശേഷമുള്ള റയലിന്റെ തിരിച്ചു വരവ്. 77ാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വര്‍ഡെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായെങ്കിലും പത്ത് പേരുമായി കളിച്ച റയലിന്റെ ജയം തടുക്കാന്‍ അത്ലറ്റിക്കോയ്ക്ക് സാധിച്ചില്ല. 'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ) 33ാം മിനിറ്റില്‍ അഡെമോല ലുക്മാനിലൂടെ അത്ലറ്റിക്കോ ലീഡെടുത്തു. രണ്ടാം പകുതിയിലാണ് റയല്‍ മൂന്ന് ഗോളുകളും നേടിയത്. 52ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വിനിഷ്യസ് വലയിലാക്കി ടീമിനു സമനില സമ്മാനിച്ചു. പിന്നാലെ 3 മിനിറ്റിനുള്ളില്‍ വാല്‍വര്‍ഡെ റയലിനെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാല്‍ 66ാം മിനിറ്റില്‍ അത്ലറ്റിക്കോ മൊളിനയിലൂടെ റയലിനൊപ്പമെത്തി. 72ാം മിനിറ്റില്‍ വിനിഷ്യസ് വീണ്ടും വല ചലിപ്പിച്ച് ടീമിന്റെ ജയം ഉറപ്പാക്കി. ലീഡ് ഉറപ്പിച്ച് 5 മിനിറ്റിനിടെ വാല്‍വര്‍ഡെ ചുവപ്പ് വാങ്ങി പുറത്തായി 10 പേരുമായി ചുരുങ്ങേണ്ടി വന്നെങ്കിലും ലീഡ് വിട്ടുകൊടുക്കാന്‍ റയല്‍ തയ്യാറായില്ല. ബാഴ്സലോണ ഹോം പോരാട്ടത്തിലാണ് ജയം സ്വന്തമാക്കിയത്. 24ാം മിനിറ്റില്‍ റൊണാള്‍ഡോ അരൗഹോ നേടിയ ഗോളാണ് ബാഴ്സലോണയ്ക്ക് ജയമൊരുക്കിയത്. പിന്നീട് ഗോള്‍ നേടാന്‍ കറ്റാലന്‍ സംഘത്തിനായില്ലെങ്കിലും ജയം കൈവിടാതെ അവര്‍ 3 പോയിന്റുകള്‍ ഉറപ്പിച്ചു. ഡുപ്ലാന്റിസ് വീണ്ടും പറന്നു; ലോക ഇന്‍ഡോര്‍ പോരാട്ടത്തില്‍ തുടരെ നാലാം സ്വര്‍ണം; ബുബ്കയുടെ റെക്കോര്‍ഡിനൊപ്പം Vinicius Junior scored twice as Real Madrid came from behind to beat Atletico Madrid 3-2 in a thrilling derby
വാര്‍സോ: പോള്‍ വാള്‍ട്ടില്‍ സ്വന്തം ലോക റെക്കോര്‍ഡ് നിരന്തരം തിരുത്തുന്ന സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് തുടരെ നാലാം വട്ടവും ലോക ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്സില്‍ സ്വര്‍ണം. പോളണ്ടില്‍ നടന്ന ലോക അത്ലറ്റിക്സ് ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്സില്‍ താരം 6.25 മീറ്റര്‍ താണ്ടിയാണ് സ്വര്‍ണം നേട്ടം ആവര്‍ത്തിച്ചത്. പോള്‍ വാള്‍ട്ടിലെ വിഖ്യാത താരം സെര്‍ജി ബുബ്കയുടെ തുടരെ നാല് ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്സ് സ്വര്‍ണമെന്ന നേട്ടത്തിനൊപ്പവും ഡുപ്ലാന്റിസ് എത്തി. പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഈ മാസം തുടക്കത്തില്‍ 15ാം വട്ടവും ലോക റെക്കോര്‍ഡ് തിരുത്തിയ ഡുപ്ലാന്റിസിന് 16ാം തവണ നേട്ടം തിരുത്താന്‍ സാധിച്ചില്ല. എന്നാല്‍ മീറ്റ് റെക്കോര്‍ഡോടെയാണ് താരത്തിന്റെ സ്വര്‍ണക്കുതിപ്പ്. ലോക ചാംപ്യനും ഒളിംപിക്സ് ചാംപ്യനുമായ ഡുപ്ലാന്റിസ് ആദ്യ ശ്രമത്തില്‍ 5.50 മീറ്ററും രണ്ടാം ശ്രമത്തില്‍ 5.58 മീറ്ററും പിന്നിട്ടും. കടുത്ത പോരാട്ടമാണ് താരത്തിനു നേരിടേണ്ടി വന്നത്. എങ്കിലും അന്തിമ വിജയം സ്വീഡിഷ് താരത്തിനു തന്നെയായി. 'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ) ഡുപ്ലാന്റിസിന്റെ 15 ലോക റെക്കോര്‍ഡ് പ്രകടനങ്ങള്‍ 6.17 മീ- ഫെബ്രുവരി 08, 2020 6.18 മീ- ഫെബ്രുവരി 15, 2020 6.19 മീ- മാര്‍ച്ച് 07, 2022 6.20 മീ- മാര്‍ച്ച് 20, 2022 6.21 മീ- ജൂലൈ 24, 2022 6.22 മീ- ഫെബ്രുവരി 25, 2023 6.23 മീ- സെപ്റ്റംബര്‍ 17, 2023 6.24 മീ- ഏപ്രില്‍ 20, 2024 6.25 മീ- ഓഗസ്റ്റ് 05, 2024 6.26 മീ- ഓഗസ്റ്റ് 25, 2024 6.27 മീ- ഫെബ്രുവരി 28, 2025 6.28 മീ- ജൂണ്‍ 15, 2025 6.29 മീ- ഓഗസ്റ്റ് 12, 2025 6.30 മീ- സെപ്റ്റംബര്‍ 15, 2025 6.31 മീ- മാര്‍ച്ച് 12 2026 Armand Duplantis opened the competition, sailing over 5.50m, and then clinched the pole vault indoor world title with a best vault of 6.25m
പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്
ലാഹോര്‍: പാകിസ്ഥാന് സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ച താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നു പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മൊഹ്സിന്‍ നഖ്വി. സിംബാബ്വെ പേസര്‍ ബ്ലസിങ് മുസരബാനി, ശ്രീലങ്ക ടി20 ക്യാപ്റ്റനും ഓള് റൗണ്ടറുമായ ദസുന്‍ ഷനക എന്നിവരാണ് പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോള്‍ അതു തിരഞ്ഞെടുത്തത്. പിഎസ്എല്‍ വിലക്കടക്കമുള്ള നടപടികളാണ് ഇരു താരങ്ങളേയും കാത്തിരിക്കുന്നത്. ഇസ്ലാമബാദ് യുനൈറ്റഡ് താരമായിരുന്ന മുസരബാനി കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്. താരം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലാണ് എത്തിയത്. പിന്നാലെ ലാഹോര്‍ ക്വാന്‍ഡേഴ്സില്‍ നിന്നു ദസുന്‍ ഷനക രാജസ്ഥാന് റോയല്‍സിലുമെത്തി. പേസര്‍മാരുടെ അഭാവമാണ് കെകെആറിന്റെ ശ്രദ്ധ മുസരബാനിയിലേക്ക് നീണ്ടത്. സഞ്ജു സാംസണു പകരം ചെന്നൈ ടീമില്‍ നിന്നു സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ഓള് റൗണ്ടര്‍ സാം കറനു പരിക്കേറ്റതോടെയാണ് രാജസ്ഥാന് ഷനകയെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. 'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ) കഴിഞ്ഞ സീസണിലും പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ സ്വീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക താരം കോര്ബിന് ബോഷാണ് ഇത്തരത്തില്‍ വന്ന താരം. പെഷവാര്‍ സാല്‍മിക്കായി കളിച്ച ബോഷ് ഇടയ്ക്ക് വച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലേക്കാണ് വന്നത്. ഇക്കാര്യവും നഖ്വി ചൂണ്ടിക്കാട്ടുന്നു. ബോഷിനു ഒരു വര്‍ഷത്തെ പിഎസ്എല്‍ വിലക്ക് വന്നിരുന്നു. സമാന നടപടിയാണ് മുസരബാനി, ഷനക എന്നിവരെ കാത്തിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്എല്‍ ഇത്തവണ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലീഗ് നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നാണ് നഖ്വി പറയുന്നത്. ഇപ്പോള്‍ നടന്നില്ലെങ്കില്‍ ഈ സീസണില്‍ പിഎസ്എല്‍ നടത്താന്‍ സാധിക്കില്ല. തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ) PCB chief Mohsin Naqvi has warned that players who leave the PSL for the IPL 2026 will face action
'മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ് (വിഡിയോ)
ചെന്നൈ: പഞ്ച് തമിഴ് ഡയലോഗടിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരെ കൈയിലെടുത്ത് ലോകകപ്പ് ഹീറോയും മലയാളി താരവുമായ സഞ്ജു സാംസണ്. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ടീമിന്റെ ആദരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ കിടിലന്‍ ഡയലോഗ്. മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്. ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്സിമം സിക്സടിക്കണം എന്നായിരുന്നു മറുപടി. - Sanju Samson #Roar26 #WhistlePodu pic.twitter.com/cXU3NuvtgO — Chennai Super Kings (@ChennaiIPL) March 22, 2026 മതിയായി, ബാനറുകൾ 'കെട്ടിപ്പൂട്ടി' മഞ്ഞപ്പടയും; ഒടുവിൽ ആരാധകരും ബ്ലാസ്റ്റേഴ്സിനെ കൈവിട്ടു! (വിഡിയോ) ഐപിഎല്‍ സീസണിനു മുന്നോടിയായി എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ പഴയ സൂപ്പര്‍ താരങ്ങളെ ആരാധകര്‍ക്കായി വീണ്ടും അവതരിപ്പിച്ചിരുന്നു. മുന്‍ സിഎസ്കെ താരങ്ങളായ മാത്യു ഹെയ്ഡന്, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുത്തയ്യ മുരളീധരന്, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് അരെയ്ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി. ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോനി പുരസ്കാരം നല്കി. ഈ സീസണിനു മുന്നോടിയായാണ് രാജസ്ഥാന് റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്. തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ) IPL 2026: Sanju Samson thrilled CSK fans with a Tamil punchline at the ROAR 2026 event
മതിയായി, ബാനറുകൾ 'കെട്ടിപൂട്ടി'മഞ്ഞപ്പടയും; ഒടുവിൽ ആരാധകരും ബ്ലാസ്റ്റേഴ്സിനെ കൈവിട്ടു! (വിഡിയോ)
കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ കടുത്ത പ്രതിഷേധവുമായി ആരാധകകൂട്ടായ്മായ മഞ്ഞപ്പട. കഴിഞ്ഞ ദിവസം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സംഭവം. ഈസ്റ്റ് ഗാലറിയിൽ ക്ലബിന് പിന്തുണ നൽകാൻ മഞ്ഞപ്പട സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കം ചെയ്തായിരുന്നു പ്രതിഷേധം. കാണികളെ കയറ്റില്ല,വേദികൾ വെട്ടിക്കുറച്ചു; പശ്ചിമേഷ്യ സംഘർഷത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പഞ്ചാബ് എഫ്സി നേടിയ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക ആരാധക കൂട്ടായ്മായ മഞ്ഞപ്പട പ്രതിഷേധക്കാൻ തീരുമാനിച്ചതും ബാനറുകൾ മടക്കി വെച്ചതും. ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ) Don’t ask where the banners went. Ask what you’ve done to deserve them @KeralaBlasters . If you can’t lead, leave. ➡️ #keralablasters #manjappada pic.twitter.com/2Y2d4l4MLP — Manjappada (@kbfc_manjappada) March 22, 2026 ഇത്തവണ ഐഎസ്എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. അതെ സമയം, ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്റ് പുറത്താക്കിയിട്ടുണ്ട്. 48 മണിക്കൂറുകൾക്കുളിൽ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. Manjappada Protests Kerala Blasters’ Poor Team Performance.
തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ)
ഹൈദരാബാദ്: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ തീപ്പൊരി ബാറ്റിങുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം സലില്‍ അറോറ. സണ്‍റൈസേഴ്സിന്റെ പരിശീലന മത്സരത്തില്‍ താരം തുടരെ പറത്തിയത് 5 സിക്സുകള്‍. താരത്തിന്റെ ഈ ബാറ്റിങ് പ്രകടനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. മത്സരത്തില്‍ സഹ താരം ജയദേവ് ഉനദ്കട് എറിഞ്ഞ ഓവറിലെ അവസാന രണ്ട് പന്ത് സിക്സര്‍ തൂക്കിയ സലില്‍ പിന്നീട് പന്തെറിഞ്ഞ ഓംകാര്‍ ടര്മലെയുടെ സലില്‍ നേരിട്ട ആദ്യ മൂന്ന് പന്തുകളും അതിര്‍ത്തി കടത്തിയാണ് തുടരെ 5 പന്തുകളില്‍ സിക്സര്‍ തൂക്കിയത്. ഗ്രൗണ്ടിന്റെ നാല് ഭാഗത്തും പന്തുകള്‍ പറന്നെത്തി. ഇതില്‍ ഒരു സികിസ് നോ ലുക്കറുമായിരുന്നു. 5 SIXES IN 5 BALLS FOR SALIL ARORA. BRUTE POWER FROM THE PUNJABI. THE SUNRISERS HAVE FOUND ANOTHER FINISHER IN SALIL ARORA #SRH #IPL2026 pic.twitter.com/iVIt70C0hS — Varun Velamakanti (@CricVarunSRH) March 21, 2026 പാകിസ്ഥാന് സൂപ്പര്‍ ലീഗ് വേണ്ട, ഐപിഎല്‍ മതി! സാം കറനു പകരക്കാരനെ എത്തിച്ച് രാജസ്ഥാന് റോയല്‍സ് താരത്തിന്റെ വെടിക്കെട്ട് വരാനിരിക്കുന്ന ബാറ്റിങ് വെടിക്കെട്ടിന്റെ സൂചനയാണെന്നു ആരാധകര്‍ പറയുന്നു. സലില്‍ അറോറയിലൂടെ എസ്ആര്‍എചിനു പുതിയ ഫിനിഷറെ കിട്ടിയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു. പാറ്റ് കമ്മിന്‍സ് പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ സണ്‍റൈസേഴ്സിനെ ഇത്തവണ ഇന്ത്യയുടെ ലോകകപ്പ് ഹീറോമാരില് ഒരാളായ ഇഷാന് കിഷനാണ് നയിക്കുന്നത്. താരവും മിന്നും ഫോമിലാണ്. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്നാണ് എസ്ആര്‍എച്ചിന്റെ ഇന്നിങ്സ് തുടങ്ങുന്നത്. ഈ കൂട്ടത്തിലേക്കാണ് സലില്‍ അറോറയുടെ വെടിക്കെട്ടും അവര്‍ക്ക് പ്രതീക്ഷയാകുന്നത്. ഇത്തവണത്തെ മെഗാ ലേലത്തില്‍ ഒന്നര കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് താരത്തെ ടീമിലെത്തിച്ചത്. ഫിനിഷര്‍ റോളിലാണ് താരത്തെ സണ്‍റൈസേഴ്സ് ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുന്നത്. കാണികളെ കയറ്റില്ല,വേദികൾ വെട്ടിക്കുറച്ചു; പശ്ചിമേഷ്യ സംഘർഷത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രതിസന്ധിയിൽ SRH Batter Salil Arora slammed 5 Sixes 5 Balls
കാണികളെ കയറ്റില്ല,വേദികൾ വെട്ടിക്കുറച്ചു; പശ്ചിമേഷ്യ സംഘർഷത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രതിസന്ധിയിൽ
കറാച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചു. വരാനിരിക്കുന്ന സീസൺ കാണികളില്ലാതെ നടത്താനാണ് പിസിബിയുടെ തീരുമാനം. രാജ്യത്തെ സുരക്ഷാ സാഹചര്യം, ഇന്ധന ക്ഷാമം, സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ഈ നീക്കമെന്ന് പിസിബി ചെയർമാൻ മുഹ്സിന് നഖ്വി വ്യക്തമാക്കി. 'ചില കഥകൾ അവസാനിക്കുന്നില്ല'; വൈകാരിക പ്രതികരണവുമായി പൃഥ്വി ഷാ മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കും. എന്നാൽ സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. പതിവായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങും ഈ വർഷം റദ്ദാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന വേദികളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് വിവിധ നഗരങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക. പന്തിന് മൂന്നാം സ്ഥാനം വേണം, നിക്കോളാസ് പൂരാന് ഔട്ട്! പിസിബിയുടെ ഈ തീരുമാനം ഫ്രാഞ്ചൈസികൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന പണമായിരുന്നു ടീമുകളുടെ പ്രധാന വരുമാനം. കാണികൾ ഇല്ലാതെ മത്സരം നടത്തുന്നത് വഴി ഈ വരുമാനം പൂർണമായും നഷ്ടപ്പെടും. എന്നാൽ ഈ നഷ്ടം കുറയ്ക്കാൻ പിസിബി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. Pakistan Super League to Be Held Without Fans Amid Middle East Crisis and Fuel Shortage.
പന്തിന് മൂന്നാം സ്ഥാനം വേണം, നിക്കോളാസ് പൂരാന് ഔട്ട്!
ലഖ്നൗ: ഐപിഎല്‍ പോരാട്ടം പടിവാതില്ക്കല് നില്‍ക്കെ ലഖ്നൗ സൂപ്പര്‍ ജയന്റസ് ടീമില്‍ നിര്‍ണായക ബാറ്റിങ് ഓര്‍ഡര്‍ മാറ്റം. ക്യാപ്റ്റന്‍ ഋഷഭ് പന്ത് മൂന്നാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ വിന്‍ഡീസ് താരം നിക്കോളാസ് പൂരാനെ മാറ്റിയാണ് പന്ത് മൂന്നാം സ്ഥാനത്തേക്ക് വരുന്നത്. ഐപിഎല്ലില്‍ സര്‍വകാല റെക്കോര്‍ഡിട്ട് 27 കോടിയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെത്തിയ പന്തിന് ആദ്യ സീസണ് അത്ര മികച്ചതല്ല. ക്യാപ്റ്റനെന്ന നിലയിലും ബാറ്റിങിലും കാര്യമായ സംഭാവന നല്കാന് താരത്തിനു സാധിച്ചില്ല. ഇത്തവണ മികവിലേക്ക് തിരിച്ചെത്താനുള്ള വഴി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. പന്ത് മൂന്നാം നമ്പറിലേക്ക് വരുന്നതോടെ കഴിഞ്ഞ സീസണില്‍ തിളങ്ങിയ പൂരാന് 4, 5, 6 സ്ഥാനങ്ങളിലൊന്നിലായിരിക്കും ഈ സീസണില്‍ ബാറ്റ് വീശുക. നേരത്തെ പന്ത് 5, 6 സ്ഥാനങ്ങളിലാണ് ബാറ്റ് ചെയ്തിരുന്നത്. 'ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ് വേണം'; ആർസിബിയ്ക്ക് മുന്നിൽ കോഹ്ലി ആവശ്യം ഉന്നയിച്ചോ? എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് ഓപ്പണിങ്, പിന്നാലെ പന്ത് എന്നതാണ് ഇത്തവണത്തെ മുന്‍നിര ബാറ്റിങ് ലൈനപ്പെന്നു പരിശീലകന് ജസ്റ്റിന് ലാംഗര്‍ വ്യക്തമാക്കി. ഈ സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകില്ല. മധ്യനിര, കളിയുടെ സാഹചര്യമനുസരിച്ച് വ്യത്യാസപ്പെടുമെന്നും അദ്ദേഹം വെളിപ്പെടുത്തി. പൂരാന്, ആയുഷ് ബദോനി, അബ്ദുല്‍ സമദ്, ഷഹബാസ് അഹമദ് എന്നിവരാണ് മധ്യനിരയില്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒരു കളിയില്‍ സെഞ്ച്വറി നേടിയത് മാറ്റി നിര്‍ത്തിയാല്‍ പന്തിനു കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. 133.17ആയിരുന്നു കഴിഞ്ഞ സീസണിലെ സ്ട്രൈക്ക് റേറ്റ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് പന്തിന് സ്ഥാനമുള്ളത്. ഏകദിന ടീമില്‍ കെഎല്‍ രാഹുലിനു പിന്നില്‍ രണ്ടാം വിക്കറ്റ് കീപ്പറാണ്. ടി20 ടീമില്‍ സഞ്ജു സാംസണും ഇഷാന് കിഷനും മിന്നും പ്രകടനവുമായി നില്ക്കുന്നതിനാല് ഇത്തവണത്തെ ലോകകപ്പ് ടീമില്‍ പോലും പന്തിനു സ്ഥാനമുണ്ടായിരുന്നില്ല. പുതിയ ഐപിഎല്‍ സീസണില്‍ മിന്നും ഫോമില്‍ കളിച്ച് ഇന്ത്യയുടെ പരിമിത ഓവര്‍ പദ്ധതിയിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള ആഗ്രവും പന്തിനുണ്ട്. 'ചില കഥകൾ അവസാനിക്കുന്നില്ല'; വൈകാരിക പ്രതികരണവുമായി പൃഥ്വി ഷാ LSG captain Rishabh Pant is set to bat at number three in a potentially make or break IPL season beginning on March 28
'ചില കഥകൾ അവസാനിക്കുന്നില്ല'; വൈകാരിക പ്രതികരണവുമായി പൃഥ്വി ഷാ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ ഒരിടവേളയ്ക്ക് ശേഷം ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏഴ് സീസണുകൾ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തെ ഐപിഎൽ 2025ന്റെ ലേലത്തിന് മുൻപ് ക്ലബ് ഒഴിവാക്കുക ആയിരുന്നു. തുടർന്ന് നടന്ന ലേലത്തിൽ താരത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾ തയ്യറായില്ല. തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി ഏറ്റവും ഒടുവിൽ ആക്സിലറേറ്റഡ് റൗണ്ടിൽ 11 കളിക്കാരിൽ ഒരാളായി ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 75 ലക്ഷം രൂപയ്ക്ക് ഡൽഹി തന്നെ അദ്ദേഹത്തെ തിരികെ സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഈ മടങ്ങി വരവ് ആരാധകരും ആഘോഷമാക്കുന്നുണ്ട്. “ഫിറോഷ് ഷാ കോട്ല സ്റ്റേഡിയത്തെ എനിക്ക് മറക്കാൻ കഴിയില്ല. ഇവിടെയുള്ള ശബ്ദവും നിശ്ശബ്ദതയും എനിക്കറിയാം. ചില കഥകൾ അവസാനിക്കുന്നില്ല. അവ വീണ്ടും തിരികെ വരും. ഡൽഹി, നിങ്ങളുടെ ആ പഴയ പയ്യൻ തിരിച്ചെത്തിയിരിക്കുന്നു'' ക്ലബ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച വിഡിയോയിൽ പൃഥ്വി ഷാ പറഞ്ഞു. 'ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ് വേണം'; ആർസിബിയ്ക്ക് മുന്നിൽ കോഹ്ലി ആവശ്യം ഉന്നയിച്ചോ? Our boy is back home pic.twitter.com/dKpFmCwOIV — Delhi Capitals (@DelhiCapitals) March 22, 2026 പൃഥ്വി ഷായുടെ കരിയറിൽ നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് ഡൽഹി ക്യാപിറ്റൽസ്. 2018-ൽ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് വിജയത്തിന് പിന്നാലെ താരം ഐപിഎലിൽ എത്തിയിരുന്നു. അന്ന് 1.2 കോടി രൂപയ്ക്ക് ഡൽഹി അദ്ദേഹത്തെ സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിനൊപ്പം ഏഴ് സീസണുകളിൽ പൃഥ്വി ഷാ 79 മത്സരങ്ങൾ ആണ് കളിച്ചത്. ആകെ 1892 റൺസ് നേടി, ശരാശരി 23.5 ആയിരുന്നു. 14 അർധസെഞ്ച്വറികളും സ്വന്തമാക്കി. തുടക്കത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും പിന്നീട് സ്ഥിരതയില്ലാതെ വന്നതോടെ ടീമിൽ നിന്ന് പുറത്താക്കുക ആയിരുന്നു. Prithvi Shaw Says Some Stories Don’t End as He Returns Home to Delhi Capitals.
'ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ് വേണം'; ആർസിബിയ്ക്ക് മുന്നിൽ കോഹ്ലി ആവശ്യം ഉന്നയിച്ചോ?
ബംഗളൂരു: തനിക്ക് സഞ്ചരിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ വേണമെന്ന് ആർസിബിയോട് വിരാട് കോഹ്ലി ആവശ്യപ്പെട്ടോ? കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമായിരുന്നു ഇത്. വിഷയത്തിൽ കോഹ്ലി തന്നെ ഇപ്പോൾ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്. തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കാൻ ആർസിബി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയത്. രണ്ട് പൊട്ടിച്ചിരിക്കുന്ന ഇമോജികൾ ഈ വാർത്തയ്ക്ക് ഒപ്പം ചേർത്തായിരുന്നു കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിലൂടെ തനിക്ക് എതിരെ വന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് കോഹ്ലി പറയുന്നത്. തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി Virat Kohli Responds to Chartered Flight Rumors with Laughing Emojis Ahead of IPL 2026 അതേ സമയം, വരാനിരിക്കുന്ന ഐപിഎൽ സീസണിന്റെ ഒരുക്കത്തിലാണ് കോഹ്ലി. ബംഗളൂരുവിൽ ആർസിബിയിലെ മറ്റ് താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ ദിവസം പുറത്ത് വന്നിരുന്നു. ഏപ്രിൽ 28-ന് സൺറൈസേഴ്സ് ഹൈദരാബാധിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം. Virat Kohli Responds to Chartered Flight Rumors with Laughing Emojis Ahead of IPL 2026.
തിരിച്ചടിച്ച് പ്രോട്ടീസ്; കിവീസിനെ വീഴ്ത്തി ഒപ്പമെത്തി; അവസാന പോരാട്ടം 'ഫൈനല്‍'
വെല്ലിങ്ടന്‍: ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര ആവേശകരം. നാലാം പോരാട്ടത്തില്‍ കരുത്തോടെ തിരിച്ചെത്തി ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലാക്കി. ഇതോടെ അവസാന പോരാട്ടം 'ഫൈനലിനു' സമാനമായി. നാലാം പോരില്‍ 19 റണ്‍സിനാണ് പ്രോട്ടീസ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് എടുത്തത്. ന്യൂസിലന്‍ഡിന്റെ പോരാട്ടം 18.5 ഓവറില്‍ 145 റണ്‍സില്‍ അവസാനിച്ചു. 36 പന്തില്‍ 7 ഫോറും 3 സിക്സും സഹിതം 57 റണ്‍സെടുത്ത കോണോര്‍ എസ്റ്റര്‍ഹ്യൂസന്റെ മികവാണ് പ്രോട്ടീസിനു പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. റുബിന്‍ ബെര്‍മാന്‍ (28), ടോണി ഡിസോര്‍സി (23), ഡിയാന് ഫോറസ്റ്റര്‍, ജാസന്‍ സ്മിത്ത് (19 റണ്‍സ് വീതം), ജോര്‍ജ് ലിന്‍ഡ് (14) എന്നിവരും തിളങ്ങി. കിവീസിനായി കെയ്ല്‍ ജാമിസന് 2 വിക്കറ്റെടുത്തു. സാക് ഫോക്സ്, ബെന്‍ സീര്‍സ്, കോള്‍ കക്കോന്ക്കി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി ജയത്തിലേക്ക് ബാറ്റെടുത്ത കിവികള്‍ക്കായി ഓപ്പണര്‍ ടിം റോബിന്സന് (32), ഡാന്‍ ക്ലീവര്‍ (26), നിക്ക് കെല്ലി (19) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്കാന് സാധിക്കാത്തത് അവര്‍ക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാര്‍ഡ് കോറ്റ്സി 3 വിക്കറ്റെടുത്തു. ഓട്നീല് ബാര്‍ട്മന്‍, അരങ്ങേറ്റ ടി20 കളിച്ച പെര്നാളന് സുബരായന്‍, ക്യാപ്റ്റന്‍ കേശവ് മഹാരാജ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. വിയാന്‍ മള്‍ഡര്‍ ഒരു വിക്കറ്റെടുത്തു. 'പ്ലീസ്... ഒന്നു വരണം', ഇന്ത്യയ്ക്കെതിരായ പരമ്പരയുടെ തീയതി പ്രഖ്യാപിച്ച് ബംഗ്ലാദേശ്; ഒന്നും മിണ്ടാതെ ബിസിസിഐ south africa vs new zealand: New Zealand were bowled out in the chase. Proteas secure a 19 run victory
തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ പണി പോയി
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കി. സീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് പരിശീലകനെ മാറ്റാൻ മാനേജ്മെന്റ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ കോച്ചും മാനേജ്മെന്റും തമ്മിൽ ധാരണയിലെത്തി. പകരം ആരാകും അടുത്ത കോച്ച് എന്ന കാര്യത്തിൽ ക്ലബ് വ്യക്തത വരുത്തിയിട്ടില്ല. 'പ്ലീസ്... ഒന്നു വരണം', ഇന്ത്യയ്ക്കെതിരായ പരമ്പരയുടെ തീയതി പ്രഖ്യാപിച്ച് ബംഗ്ലാദേശ്; ഒന്നും മിണ്ടാതെ ബിസിസിഐ ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. ഇത്തവണ ഐ എസ് എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. വീണ്ടും തോൽവി, പഞ്ചാബ് എഫ്സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്സ് യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമായിരുന്നു കറ്റാല. കറ്റാലയുടെ വരവ് ടീമിന് വലിയ മുത്തക്കൂട്ടാകും എന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ മോശം പ്രകടനം തുടർക്കഥ ആയതോടെ കോച്ചിനെ പുറത്താക്കി മുഖം രക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ ശ്രമം എന്നാണ് ആരാധകരുടെ വിമർശനം. 2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഇദ്ദേഹം ഒപ്പുവച്ചിരുന്നത്. Kerala Blasters Set to Sack Head Coach David Catala After Poor Season Start.
ധാക്ക: ഇന്ത്യക്കെതിരായ വൈറ്റ് ബോൾ പരമ്പര നടത്താൻ തിരക്കിട്ട ശ്രമങ്ങളുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇതിനായി സെപ്റ്റംബറിൽ നടക്കാനിരുന്ന അയർലൻഡിനെതിരായ പര്യടനം ബംഗ്ലാദേശ് മാറ്റിവെച്ചു. ഇന്ത്യയുമായുള്ള പരമ്പരക്ക് മുൻഗണന നൽകുന്നതിനാണ് ക്രിക്കറ്റ് ബോർഡ് ഈ തീരുമാനം എടുത്തതെന്നാണ് വിവരം. ഈ പരമ്പര 2027-ൽ നടത്താനും ഇരു ബോർഡുകളും തമ്മിൽ ധാരണ ആയിട്ടുണ്ട്. ആർസിബിക്കായി പോരാട്ടം മുറുകുന്നു; ആദിത്യ ബിർള ഗ്രൂപ്പും രംഗത്ത് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഓഗസ്റ്റ് 28-ന് ബംഗ്ലാദേശിലെത്തുമെന്നാണ് ബിസിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് . മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയാണ് ആദ്യം. ഈ മത്സരങ്ങൾ സെപ്റ്റംബർ 1, 3, 6 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് മൂന്ന് ടി20 മത്സരങ്ങളടങ്ങിയ സീരീസും നടക്കും. ഈ ടി20 മത്സരങ്ങൾ സെപ്റ്റംബർ 9, 12, 13 തീയതികളിൽ നടക്കുമെന്നാണ് വിവരം. 'യാത്ര കഠിനമായിരുന്നു, അച്ഛൻ എന്റെ കൂടെ നിന്നു'; ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അനായ ബംഗാര്‍ എന്നാൽ, ഈ പരമ്പരയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പരമ്പരയിൽ പങ്കെടുക്കാൻ ടീമിന് ഇന്ത്യൻ സർക്കാർ അനുമതി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾക്കായി ബംഗ്ലാദേശ് യാത്ര ചെയ്യാൻ വിസമ്മതിച്ചിരുന്നു. Bangladesh Postpones Ireland Tour for India Series.
'യാത്ര കഠിനമായിരുന്നു, അച്ഛൻ എന്റെ കൂടെ നിന്നു'; ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അനായ ബംഗാര്‍
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി. സമൂഹമാധ്യമത്തിലൂടെ അനായ തന്നെയാണ് ഈ വിവരം പങ്ക് വെച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ക്രിക്കറ്റ് താരം കൂടിയായ അനായ തന്റെ മാറ്റത്തിന്റെ കഥ പങ്കുവയ്ക്കുകയും കുടുംബം നൽകിയ പിന്തുണയ്ക്ക് നന്ദി പറയുകയുകയും ചെയ്തിട്ടിട്ടുണ്ട്. വീണ്ടും തോൽവി, പഞ്ചാബ് എഫ്സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്സ് ''ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും അത്ര എളുപ്പമായിരുന്നില്ല. എന്നെ മനസ്സിലാക്കാനും, സ്വീകരിക്കാനും, എന്റെ കൂടെ നിൽക്കാനും കുറച്ചധികം സമയം എടുത്തു. ഒരുപാട് ആശയക്കുഴപ്പങ്ങളും ചോദ്യങ്ങളും നിറഞ്ഞ നിമിഷങ്ങളായിരുന്നു അപ്പോൾ. പക്ഷേ ഇന്ന്, ഇവിടെ നിൽക്കുമ്പോൾ ഞാൻ വളരെയധികം സന്തോഷത്തിലാണ്'' അനായ ബംഗാർ പങ്കു വെച്ച പോസ്റ്റിൽ പറയുന്നു. 'ഇറങ്ങി പോടാ', മൈതാനത്ത് ഏറ്റുമുട്ടി ഹൈദരാബാദ് താരങ്ങൾ; ചിരിയിലൊതുക്കി ഇഷാൻ (വിഡിയോ ) ''എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷത്തിൽ അച്ഛൻ എന്റെ കൂടെ നിന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്. ഈ ശസ്ത്രക്രിയ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ചുവടുവയ്പായിരുന്നു. മാറ്റത്തിന് സമയമെടുക്കും. സ്നേഹത്തിനും സമയമെടുക്കും. എല്ലാവരോടും നന്ദിയുണ്ട്. എപ്പോഴും.’’– അനായ പറഞ്ഞു. ആർസിബിക്കായി പോരാട്ടം മുറുകുന്നു; ആദിത്യ ബിർള ഗ്രൂപ്പും രംഗത്ത് View this post on Instagram A post shared by Anaya Bangar (@anayabangar) ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനം എന്നും ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും അച്ഛൻ സഞ്ജയ് വഹിക്കുമെന്ന് അനായ മുൻപ് അറിയിച്ചിരുന്നു. Anaya Bangar completes gender affirmation surgery.
ആർസിബിക്കായി പോരാട്ടം മുറുകുന്നു; ആദിത്യ ബിർള ഗ്രൂപ്പും രംഗത്ത്
ബംഗളൂരു: ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (RCB)വിനെ സ്വന്തമാക്കാൻ കൂടുതൽ കമ്പനികൾ രംഗത്തേക്ക്. ആദിത്യ ബിർള ഗ്രൂപ്പും അമേരിക്കൻ സ്പോർട്സ് ഇൻവെസ്റ്ററായ ഡേവിഡ് സ്കോട്ട് ബ്ലിറ്റ്സറും ഉൾപ്പെട്ട സംഘം ആർസിബിയുടെ ഉടമസ്ഥാവകാശത്തിനായി നീക്കം തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. മുൻപ് രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കാൻ ഇവർ ശ്രമം നടത്തിയിരുന്നു. വീണ്ടും തോൽവി, പഞ്ചാബ് എഫ്സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്സ് ഈ കണ്‍സോര്‍ഷ്യം ഔദ്യോഗികമായി ബിഡ് സമർപ്പിച്ചാൽ ആർസിബിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന കമ്പനികളുടെ എണ്ണം മൂന്നാകും. മെഡിക്കൽ ബിസിനസ് രംഗത്തെ പ്രശസ്തനായ രഞ്ജൻ പൈയുടെ നേതൃത്വത്തിലുള്ള സംഘവും ഇക്യൂറ്റിയും പ്രേംജി ഇൻവെസ്റ്റ് ഗ്രൂപ്പും ചേർന്നുള്ള സംഘവുമാണ് മറ്റ് രണ്ട് പേർ. ആർസിബിയുടെ മൂല്യം ഏകദേശം 269 മില്യൺ യുഎസ് ഡോളർ (2486 കോടി രൂപ) ആണെന്നാണ് കണക്കുകൾ. 'ഇറങ്ങി പോടാ', മൈതാനത്ത് ഏറ്റുമുട്ടി ഹൈദരാബാദ് താരങ്ങൾ; ചിരിയിലൊതുക്കി ഇഷാൻ (വിഡിയോ ) എന്നാൽ ബിഡ് സമർപ്പിക്കുന്ന കമ്പനികൾ ടീമിന്റെ മൂല്യം 1.5 മുതൽ 1.7 ബില്യൺ ഡോളർ വരെ മാത്രമാണെന്നാണ് പറയുന്നത്. ആദ്യ ഘട്ടത്തിൽ ടീമിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഗ്ലാസിർ ഫാമിലിയും അദർ പൂനവാലയും മത്സരരംഗത്ത് നിന്ന് പിന്മാറി എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 31 വരെ കമ്പനികൾക്ക് ബിഡ് സമർപ്പിക്കാൻ സമയമുണ്ട്. ക്ലബ്ബിനായ് വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ രംഗത്ത് വരുമെന്നാണ് സൂചന. Aditya Birla–Blitzer Group Enters RCB Ownership Race.
വീണ്ടും തോൽവി, പഞ്ചാബ് എഫ്സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പഞ്ചാബ് എഫ്സി നേടിയ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. '3000 റൺസ് അടിക്കമെന്നാണ് ആഗ്രഹം'; ചോദ്യങ്ങളോട് 'കൂൾ' ആയി വൈഭവ് സൂര്യവംശി (വിഡിയോ) മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ സമീർ സെൽകോവിച്ചിലൂടെ പഞ്ചാബ് ആദ്യ ഗോൾ നേടി. തുടർന്ന് 17-ാം മിനിറ്റിൽ ഒസുജി രണ്ടാം ഗോളും കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലായി. തിരിച്ചടിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സിന് പന്തിനുമേൽ കൃത്യമായ നിയന്ത്രണം പുലർത്താൻ ആദ്യ പകുതിയിൽ പ്രയാസപ്പെട്ടു. സന്ദീപ് തൊടുത്ത മികച്ചൊരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യമായി. 37-ാം മിനിറ്റിൽ ഡാനി റാമിറസ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ പഞ്ചാബ് 3-0 ന് മുന്നിലെത്തി. ലേലത്തിൽ ആർക്കും വേണ്ട, നെറ്റ് ബൗളറായി കൊൽക്കത്തയിൽ; പരിശീലന മത്സരത്തിൽ ഞെട്ടിച്ച് ഇന്ത്യൻ പേസർ (വിഡിയോ) രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സ് ആക്രമണം ശക്തമാക്കി. ഇതിന്റെ ഫലമായി 64-ാം മിനിറ്റിൽ ഫാലോ എൻഡിയായെ ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ മടക്കി. ബോക്സിനുള്ളിലെ ക്രോസിൽ നിന്നായിരുന്നു ഫാലോയുടെ ഹെഡർ ഗോൾ. ഗോൾ മടക്കിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്സ് കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പഞ്ചാബിന്റെ സംഘടിതമായ പ്രതിരോധം മറികടക്കാനായില്ല. ഐപിഎല്ലിൽ ഇല്ല, പിഎസ്എല്ലിൽ പങ്കെടുക്കാൻ അനുമതിയില്ല?; ബംഗ്ലാദേശ് താരങ്ങൾക്ക് തിരിച്ചടി മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കളി കൂടുതൽ കടുപ്പമേറിയതായി. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മർലോൺ പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്തുപേരായി ചുരുങ്ങി. എട്ട് മിനിറ്റ് അധികസമയം അനുവദിച്ചെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. Kerala Blasters Suffer Heavy Defeat as Punjab FC Dominate ISL Clash.
ഐപിഎല്ലിൽ ഇല്ല, പിഎസ്എല്ലിൽ പങ്കെടുക്കാൻ അനുമതിയില്ല?; ബംഗ്ലാദേശ് താരങ്ങൾക്ക് തിരിച്ചടി
ധാക്ക: പാകിസ്ഥാൻ സൂപ്പർ ലീഗിൽ ബംഗ്ലാദേശ് താരങ്ങൾ പങ്കെടുക്കുന്ന കാര്യം സംശയത്തിൽ. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം താരങ്ങൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ ഇത് വരെ ബിസിബി വ്യക്തത വരുത്തിയിട്ടില്ല. വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ബിസിബി തുടർ നടപടികൾ സ്വീകരിക്കൂ. 'തൊലിയുടെ നിറമാണ് പ്രശ്നം'; എൽ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു ഞങ്ങളുടെ താരങ്ങളെ പിഎസ്എല്ലിലേക്ക് അയക്കുന്നതിന് മുമ്പ് സർക്കാരിൽ നിന്ന് അനുമതി തേടും. സാധാരണ ഇത്തരം കാര്യങ്ങൾ ആവശ്യമില്ല. ബോർഡ് അനുമതി നൽകും. താരങ്ങൾ പോകും തിരിച്ചു വരും. ഇതാണ് പതിവ്. എന്നാൽ സഹചര്യങ്ങൾ ഇപ്പോൾ അത്ര നല്ലതല്ല. അത് കൊണ്ട് വിഷയത്തിൽ സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു'' ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ നസ്റുൾ അബേദിൻ വ്യക്തമാക്കി. '3000 റൺസ് അടിക്കമെന്നാണ് ആഗ്രഹം'; ചോദ്യങ്ങളോട് 'കൂൾ' ആയി വൈഭവ് സൂര്യവംശി (വിഡിയോ) ഇത്തവണത്തെ പിഎസ്എൽ ലേലത്തിൽ ആറ് ബംഗ്ലാദേശ് കളിക്കാരെയാണ് വിവിധ ക്ലബ്ബുകൾ സ്വന്തമാക്കിയത്. ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പിഎസ്എല്ലിൽ ചേർന്ന പേസർ മുസ്തഫിസുർ റഹ്മാനും ഇക്കൂട്ടത്തിലുണ്ട്. ഐപിഎല്ലിൽ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചിരുന്നത്. എന്നാൽ പിന്നിട്മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും ഉയർന്നതോടെ താരാത്തെ ഒഴിവാക്കാൻ ബിസിസിഐ നൈറ്റ് റൈഡേഴ്സിന് നിർദേശം നൽകിയിരുന്നു. ലേലത്തിൽ ആർക്കും വേണ്ട, നെറ്റ് ബൗളറായി കൊൽക്കത്തയിൽ; പരിശീലന മത്സരത്തിൽ ഞെട്ടിച്ച് ഇന്ത്യൻ പേസർ (വിഡിയോ) മുസ്തഫിസുർ റഹ്മാന് പുറമേ പർവേസ് ഹുസൈൻ, ഷോരിഫുൾ ഇസ്ലാം, നഹീദ് റാണ, തൻസീദ് ഹസൻ തമീം, റിഷാദ് ഹുസൈൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഈ സീസണിൽ കളിക്കാൻ ഇവർക്ക് ബംഗ്ലാദേശ് സർക്കാർ അനുമതി നൽകില്ലെന്നാണ് സൂചന. Bangladesh Players’ PSL Participation in Doubt.
കൊൽക്കത്ത: ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്തയിൽ നടന്ന പരിശീലന മത്സരത്തിൽ മിന്നും പ്രകടനവുമായി ഇന്ത്യൻ പേസർ നവ്ദീപ് സയ്നി. ന്യൂസിലൻഡ് താരം ഫിന് അല്ലെനെ ക്ലീൻ ബൗൾഡ് ആക്കുകയും മികച്ച രീതിയിൽ പന്തെറിയുകയും ചെയ്താണ് സയ്നി തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ സെയ്നിയെ ഒരു ടീമും വാങ്ങിയിരുന്നില്ല. '3000 റൺസ് അടിക്കമെന്നാണ് ആഗ്രഹം'; ചോദ്യങ്ങളോട് 'കൂൾ' ആയി വൈഭവ് സൂര്യവംശി (വിഡിയോ) നിലവിൽ, സെയ്നി കൊൽക്കത്തയുടെ നെറ്റ് ബൗളറായി തുടരുകയാണ്. ഇത്തരത്തിലുള്ള പ്രകടനങ്ങൾ താരത്തിൽ നിന്നും ഇനിയും ഉണ്ടായാൽ ടീമിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗോൾഡൻ നൈറ്റ്സ് 20 ഓവറിൽ 199/8 നേടിയിരുന്നു. ഗോൾഡൻ നൈറ്റ്സിന്റെ നായകൻ റിങ്കു സിങ് (25 പന്തിൽ 40 റൺസ് ), ടിം സിംഫെര്‍ട് (45), സാർത്ഥക് രഞ്ജൻ (37), നായകൻ റിങ്കു സിങ് (25 പന്തിൽ 40) എന്നിവരുടെ പ്രകടനമാണ് ടീമിനെ മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്. 'തൊലിയുടെ നിറമാണ് പ്രശ്നം'; എൽ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു 200 റൺസ് ലക്ഷ്യം പിന്തുടർന്ന അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള പർപ്പിൾ നൈറ്റ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഫിന് അല്ലെൻ വെറും 10 പന്തിൽ 23 റൺസ് നേടി മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു സെയ്നിയുടെ പന്ത് മത്സരത്തിന്റെ ഗതി മാറ്റിയത്. ഓഫ്സൈഡിലേക്ക് മാറി സ്കൂപ്പ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുക ആയിരുന്നു. താരത്തിന്റെ ബാറ്റിൽ തട്ടി തിരിഞ്ഞ പന്ത് നേരിട്ട് സ്റ്റംപിലേക്ക് പതിച്ചു. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍ Finn Allen got out early but the trailer has been shown, the picture will be seen in the IPL match. pic.twitter.com/eYBvOwCHdO — Ayush (@AyushBandhe) March 20, 2026 എന്നാൽ, മത്സരം യുവതാരം അൻകൃഷ് രഘുവംശി സെഞ്ച്വറിയുടെ ബലത്തിൽ പർപ്പിൾ നൈറ്റ്സ് വിജയിച്ചിരുന്നു. 55 പന്തിൽ 103 റൺസ് നേടിയ താരം അവസാനം വരെ പുറത്താകാതെ നിന്നു. നാല് പന്ത് ബാക്കി നിൽക്കെയാണ് അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള പർപ്പിൾ നൈറ്റ്സ് ടീം ലക്ഷ്യം മറികടന്നത്. KKR Nets Bowler Navdeep Saini Impresses with Beauty to Dismiss Finn Allen.
'3000 റൺസ് അടിക്കമെന്നാണ് ആഗ്രഹം'; ചോദ്യങ്ങളോട് 'കൂൾ'ആയി വൈഭവ് സൂര്യവംശി (വിഡിയോ)
മുംബൈ: ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനാണ്. അണ്ടർ -19 ലോകകപ്പിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച താരം ആ ഫോം തുടരുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. പത്താം ക്ലാസിലെ വാർഷിക പരീക്ഷ പോലും എഴുതാതെയാണ് താരം രാജസ്ഥാൻ റോയൽസിന്റെ ക്യാംപിൽ എത്തിയത്. വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍ അടുത്തിടെ ജയ്പൂരിൽ രാജസ്ഥാൻ റോയൽസ് സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വൈഭവ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. ഐപിഎൽ 2026 സീസണിൽ എത്ര റൺസ് നേടുമെന്നായിരുന്നു ചോദ്യം. “നിങ്ങൾ ഇങ്ങനെ ചോദിച്ചാൽ ഞാൻ രണ്ടായിരം,മൂവായിരം റൺസ് എന്നൊക്കെ പറയേണ്ടി വരും. നിലവിൽ അങ്ങനെ ലക്ഷ്യങ്ങൾ ഒന്നും മുന്നിൽ വെച്ചിട്ടില്ല. ടീമിന് കൃത്യമായ പ്ലാനിങ് ഉണ്ട്. അത് അനുസരിച്ചു കളിക്കുക. വിജയത്തിൽ എത്തിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. വ്യക്തിഗത പ്രകടനം ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നില്ല'' വൈഭവ് പറഞ്ഞു. 'തൊലിയുടെ നിറമാണ് പ്രശ്നം'; എൽ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു Typical Vaibhav pic.twitter.com/3rkxF1WLFl — Rajasthan Royals (@rajasthanroyals) March 21, 2026 ഇതിന്റെ ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് തന്നെ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ വഴി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ഇങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ശ്രദ്ധയോടെയാകും താരങ്ങൾ പ്രതികരിക്കുക. എന്നാൽ വളരെ 'കൂൾ' ആയി ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് വൈഭവ് ശ്രമിച്ചത്. മുൻപ് ഒരു അഭിമുഖത്തിൽ ഐപിഎല്ലിലെ ഏതെങ്കിലും റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ വ്യക്തിഗത സ്കോർ ആയ 175 റൺസ് എന്ന റെക്കോഡ് തകര്‍ക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്. Teen Sensation Vaibhav Suryavanshi Impresses with Bat and Banter Before IPL 2026.
'തൊലിയുടെ നിറമാണ് പ്രശ്നം'; എൽ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു
മുംബൈ: മുൻ ഇന്ത്യൻ ലെഗ് സ്പിന്നറും ക്രിക്കറ്റ് വിദഗ്ധനുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു. താൻ വർണ വിവേചനത്തിന്റെ ഇരയാണെന്നു തുറന്നടിച്ചാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. ടോസ്, പ്രസന്റേഷൻ ചടങ്ങുകൾക്ക് തനിക്കു അവസരം ലഭിക്കാത്തതിനാൽ ബ്രോഡ്കാസ്റ്റിങ് കരിയർ അവസാനിപ്പിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. 17ാം വയസിൽ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ടും ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരമാണ് ശിവരാമകൃഷ്ണൻ. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. 23 വർഷമായിട്ടും ടോസിനും പ്രസന്റേഷനും തന്നെ ഉപയോഗിച്ചിട്ടില്ല. ശാസ്ത്രി പരിശീലകനായിരുന്നപ്പോൾ പോലും പുതുമുഖങ്ങൾ വന്ന് പിച്ച് റിപ്പോർട്ടും ടോസും പ്രസന്റേഷനും നടത്തി. എന്തായിരിക്കാം കാരണം എന്നാണ് നിങ്ങൾ കരുതുന്നതെന്നു ശിവരാമകൃഷ്ണന് ചോദിച്ചു. ഭുവനേശ്വറിന്റെ പന്തിൽ അടിതെറ്റി കോഹ്ലി, യോർക്കറിൽ ക്ലീൻ ബൗൾഡ്! (വിഡിയോ) അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ ഒരാൾ തൊലിയുടെ നിറമാണോ പ്രശ്നമെന്നു ചോദിച്ചപ്പോൾ താങ്കൾ പറഞ്ഞത് ശരിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കമന്ററി ബോക്സിൽ തന്റെ നിലപാടുകൾ മറയില്ലാതെ തുറന്നു പറഞ്ഞ് രണ്ട് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന ആളാണ് ശിവരാമകൃഷ്ണൻ. ശിവ എന്ന് അറിയപ്പെട്ട അദ്ദേഹം, 1983നും 86നും ഇടയിൽ ഇന്ത്യയ്ക്കായി 9 ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും കളിച്ചു. 2000ത്തിലാണ് കമന്റേറ്ററായി രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിൽ കളിക്കാരുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍ Former India cricketer laxman sivaramakrishnan has stepped down from his job as a commentator with the bcci
വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍
ലാഗോസ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ചരിത്രമെഴുതി 15കാരി. റുവാന്‍ഡയുടെ ഫാനി ഉഡാഗുഷിമാനിന്ദെയാണ് റെക്കോര്‍ഡ് ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. അരങ്ങേറ്റ അന്താരാഷ്ട്ര ടി20 പോരാട്ടത്തില്‍ താരം സെഞ്ച്വറി നേടി. വനിതാ ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാനി മാറുകയും ചെയ്തു. നൈജീരിയ ഇന്‍വിറ്റേഷണല്‍ ടി20 ടൂര്‍ണമെന്റില്‍ താരം ഘാനയ്ക്കെതിരെയാണ് ശതകം സ്വന്തമാക്കിയത്. 65 പന്തില്‍ താരം 17 ഫോറുകള്‍ സഹിതം 111 റണ്‍സടിച്ചു. സെഞ്ച്വറി നേടുമ്പോള്‍ ഫാനിയുടെ പ്രായം 15 വര്‍ഷവും 223 ദിവസവുമായിരുന്നു. ഉഗാണ്ടയുടെ പ്രൊസ്കോവിയ അലാകോ 2019ല്‍ 16 വയസും 233 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ 116 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്. പരിക്കോട് പരിക്ക്! ഐപിഎല്ലിൽ നിന്ന് സാം കറനും പുറത്ത്; വെട്ടിലായത് രാജസ്ഥാൻ റോയൽസ് വനിതാ ടി20യില്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഫാനി സ്വന്തമാക്കി. 2005ല്‍ കരന് റോള്‍ടന്‍ നേടിയ പുറത്താകാതെ 96 റണ്‍സാണ് ഇതുവരെ വനിതാ ക്രിക്കറ്റിലെ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. പുരുഷ ക്രിക്കറ്റില്‍ ഫ്രാന്‍സിന്റെ ഗുസ്താവ് മക്കീനാണ് റെക്കോര്‍ഡ്. താരം 18 വയസും 280 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ച്വറിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 2022ല്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയായിരുന്നു ഈ പ്രകടനം. ഭുവനേശ്വറിന്റെ പന്തിൽ അടിതെറ്റി കോഹ്ലി, യോർക്കറിൽ ക്ലീൻ ബൗൾഡ്! (വിഡിയോ) Rwanda's Fanny Utagushimaninde became the youngest T20I centurion at 15
പരിക്കോട് പരിക്ക്! ഐപിഎല്ലിൽ നിന്ന് സാം കറനും പുറത്ത്; വെട്ടിലായത് രാജസ്ഥാൻ റോയൽസ്
ജയ്പുർ: ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം നിൽക്കെ ടീമുകൾ പരിക്കിന്റെ വേവലാതികളിൽ നട്ടം തിരിയുകയാണ്. മിക്ക ടീമുകളുടേയും പേസർമാരാണ് പരിക്കേറ്റ് പുറത്താകുന്നത്. പരിക്കിന്റെ പട്ടികയിലേക്ക് പുതിയതായി എത്തിയത് ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനാണ്. രാജസ്ഥാൻ റോയൽസ് താരമായ സാം കറനു ഈ സീസണിലെ എല്ലാ ഐപിഎൽ മത്സരങ്ങളും നഷ്ടമാകുമെന്നാണ് വിവരം. അടി വയറിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. മലയാളി താരവും നായകനുമായ സഞ്ജു സാംസണ് പകരമായി ചെന്നൈ സൂപ്പർ കിങ്സ് മെഗാ ലേലത്തിനു മുൻപ് രാജസ്ഥാന് വിട്ടുകൊടുത്ത താരമാണ് സാം കറൻ. രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് സാം കറനേയും ചെന്നൈ സഞ്ജുവിനായി കൈവിട്ടത്. എന്നാൽ താരത്തിന്റെ പരിക്ക് രാജസ്ഥാന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചു. അതിനിടെ പഞ്ചാബ് കിങ്സിനും ഒരു വിദേശ താരത്തിന്റെ നഷ്ടം തുടക്കത്തിലെ ഏഴ് മത്സരങ്ങളിലുണ്ടാകും. ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസനാണ് തുടക്കത്തിലെ ഏഴ് മത്സരങ്ങൾക്കുണ്ടാകില്ലെന്നു വ്യക്തമാക്കിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം വിട്ടുനിൽക്കുന്നത്. ഭുവനേശ്വറിന്റെ പന്തിൽ അടിതെറ്റി കോഹ്ലി, യോർക്കറിൽ ക്ലീൻ ബൗൾഡ്! (വിഡിയോ) ടി20 ലോകകപ്പിന്റെ ഫൈനലിലെത്തിയ ന്യൂസിലൻഡ് ടീമിൽ ലോക്കി ഫെർഗൂസനുണ്ടായിരുന്നു. പ്രാഥമിക മത്സരങ്ങൾക്കു പിന്നാലെ താരം നാട്ടിലേക്ക് മടങ്ങി. പിന്നീട് സൂപ്പർ എട്ട് പോരാട്ടങ്ങൾക്കായി നാല് ദിവസത്തിനു ശേഷം താരം തിരിച്ചെത്തി. ലോകകപ്പിനു ശേഷം നിലവിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ലോക്കി ഫെർഗൂസൻ കളിക്കുന്നുണ്ട്. മൂന്നാം പോരാട്ടം കളിച്ചതിനു പിന്നാലെയാണ് താരം ഐപിഎല്ലിൽ നിന്നു അവധി എടുക്കുന്ന കാര്യം വ്യക്തമാക്കിയത്. ലോക്കി ഫെർഗൂസനു പകരം ഓസ്ട്രേലിയൻ താരം ബെൻ ഡ്വാർഷുയിസ് പഞ്ചാബിനായി കളിക്കും. ഓസ്ട്രേലിയൻ പേസ് സൂപ്പർ ത്രയങ്ങളായ സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ്, നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ജോഷ് ഹെയ്സൽവുഡ്, ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ സ്റ്റാർക്ക് എന്നിവർ നേരത്തെ തന്നെ പരിക്കേറ്റ് വിശ്രമത്തിലാണ്. മൂവരുടേയും ഐപിഎൽ പങ്കാളിത്തം ഇതുവരെ ഉറപ്പായിട്ടില്ല. മറ്റൊരു ഓസീസ് താരം ചെന്നൈ സൂപ്പർ കിങ്സ് ടീം അംഗം നതാൻ എല്ലിസും പരിക്കേറ്റ് പുറത്തായി. താരവും ഇത്തവണ കളിക്കില്ലെന്നാണ് നിലവിലെ വിവരം. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പേസർ ഹർഷിത് റാണ അടക്കമുള്ള താരങ്ങളും ഇത്തവണ ഐപിഎൽ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ പേസർ മതീഷ പതിരന നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. താരം ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾക്കുണ്ടാകില്ലെങ്കിലും പിന്നീട് കെകെആർ ടീമിനൊപ്പം ചേരുമെന്നാണ് വിവരം. 19 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ബെല്‍ഫാസ്റ്റിലേക്ക്; അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിക്കും IPL 2026: Sam Curran moved from CSK to RR last November via a trade
ഭുവനേശ്വറിന്റെ പന്തിൽ അടിതെറ്റി കോഹ്ലി, യോർക്കറിൽ ക്ലീൻ ബൗൾഡ്! (വിഡിയോ)
ബംഗളൂരു: ഐപിഎൽ പോരാട്ടങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ബാറ്റിങ് പരിശീലനത്തിനിടെ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ പന്തുകൾ നേരിടാൻ സാധിക്കാതെ കുഴങ്ങി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി. ഭുവനേശ്വർ കുമാറിന്റെ യോർക്കറുകൾക്ക് മുന്നിൽ വിയർക്കുന്ന കോഹ്ലിയുടെ വിഡിയോ പുറത്തു വന്നു. ലണ്ടനിൽ നിന്നാണ് സൂപ്പർ താരം നിലവിലെ ചാംപ്യൻമാരുടെ പരിശീലന ക്യാംപിലെത്തിയത്. നെറ്റ്സിൽ ഭുവിയുടെ പന്തുകൾക്കു മുന്നിൽ നിലതെറ്റുന്ന കോഹ്ലിയെ കാണാം. പിന്നാലെ താരം ക്ലീൻ ബൗൾഡാകുന്നുമുണ്ട്. കോഹ്ലിയുടെ ലെഗ് സ്റ്റംപാണ് ഭുവനേശ്വർ പിഴുതെടുത്തത്. 2025ൽ ആർസിബിയെ കന്നി കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായി നിന്ന താരങ്ങളാണ് കോഹ്ലിയും ഭുവനേശ്വറും. കഴിഞ്ഞ സീസണിൽ ബംഗളൂരുവിന്റെ ടോപ് സ്കോറർ കോഹ്ലിയായിരുന്നു. താരം 15 കളിയിൽ നിന്നു 657 റൺസാണ് സ്വന്തമാക്കിയത്. ഭുവനേശ്വർ കുമാർ 14 കളിയിൽ നിന്നു 17 വിക്കറ്റുകൾ വീഴ്ത്തിയും തിളങ്ങി. ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡിനു പരിക്കേറ്റതിനാൽ താരം തുടക്കത്തിലെ കുറച്ചു മത്സരങ്ങളിൽ ആർസിബി നിരയിലുണ്ടാകില്ല. അതിനാൽ പേസ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്നത് ഭുവനേശ്വർ കുമാറാണ്. താരത്തിന്റെ ഫോം ആർസിബിക്ക് നിർണായകവുമാണ്. This yorker from Bhuvneshwar Kumar completely beat Virat Kohli. In the last two years, Bhuvneshwar Kumar’s name has gone a bit down, but maybe in this IPL he will definitely do something special. pic.twitter.com/L0bF9BsR0Z — ⁴⁵ (@rushiii_12) March 19, 2026 19 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ബെല്‍ഫാസ്റ്റിലേക്ക്; അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിക്കും കഴിഞ്ഞ സീസണിൽ 10.75 കോടിയ്ക്കാണ് ഭുവനേശ്വർ കുമാർ ആർസിബി നിരയിലെത്തിയത്. ആദ്യ സീസണിൽ തന്നെ താരം പന്ത് കൊണ്ടു കിരീട നേട്ടത്തിൽ നിർണായക പങ്കും വഹിച്ചു. ഈ സീസൺ ആർസിബിക്ക് നിർണായകമാണെന്നു കോഹ്ലി നേരത്തെ സഹ താരങ്ങളോടു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം കിരീടം നേടിയത് അതിനു മുൻപേ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഈ സീസൺ അതിലും കടുപ്പമായിരിക്കും. എതിരാളികളെല്ലാം അതിശക്തരാണെന്നു കോഹ്ലി സഹ താരങ്ങളെ ഓർമപ്പെടുത്തി. പരിശീലനത്തിലെ ഓരോ നിമിഷവും അത്രയേറെ നിർണായകമാണെന്നും കോഹ്ലി സഹ താരങ്ങളോട് പറഞ്ഞു. കഴിവിന്റെ 120 ശതമാനവും നൽകാനുള്ള സമയമാണെന്നും മുൻ നായകൻ വ്യക്തമാക്കി. ഈ മാസം 28 മുതലാണ് ഐപിഎൽ പോരാട്ടങ്ങൾ തുടങ്ങുന്നത്. നിലവിലെ ചാംപ്യൻമാരായിരിക്കും ഉദ്ഘാടന മത്സരത്തിൽ കളിക്കുക എന്നതാണ് ഐപിഎൽ നയം. ഇത്തവണയും അതിനു മാറ്റമില്ല. ആർസിബി- സൺറൈസേഴ്സ് പോരാട്ടത്തോടെയാണ് സീസണിലെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. വനിതാ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനത്ത് വനിതകള്‍ തന്നെ വേണം; നിര്‍ബന്ധമാക്കി ഫിഫ Virat Kohli Bhuvneshwar Kumar training Royal Challengers Bangalore Camp
വനിതാ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനത്ത് വനിതകള്‍ തന്നെ വേണം; നിര്‍ബന്ധമാക്കി ഫിഫ
സൂറിച്ച്: വനിതാ ഫുട്ബോള്‍ ടീമുകള്‍ക്ക് വനിതാ പരിശീലകരെ നിര്‍ബന്ധമാക്കി ഫിഫ. മുഖ്യ പരിശീലകനോ സഹ പരിശീലകനോ വനിതയായിരിക്കണമെന്നു പുതിയ നിയമത്തിലെ നിബന്ധയില്‍ വ്യക്തമാക്കുന്നു. ലോക ഫുട്ബോള്‍ ഫെഡറേഷന് കൗണ്‍സിലാണ് പുതിയ നിയമം പാസാക്കിയത്. ഡഗൗട്ടില്‍ ഇരിക്കുന്ന സ്റ്റാഫുകളില്‍ രണ്ട് പേര് വനിതയായിരിക്കണം. മെഡിക്കല്‍ സ്റ്റാഫിലെ ഒരംഗവും വനിതയായിരിക്കണമെന്നു പുതിയ നിയമത്തില്‍ പറയുന്നു. 2 പെനാല്‍റ്റി, ഓണ്‍ ഗോള്‍, മഗ്വയറിന്റെ വില്ലത്തരം; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബേണ്‍മത് സമനിലയില്‍ കുരുക്കി ഫിഫ അംഗീകാരമുള്ള യൂത്ത്, സീനിയര്‍, ദേശീയ ടീമുകള്‍ക്കു ക്ലബ് ടീമുകള്‍ക്കും നിബന്ധന ബാധകമാണ്. സെപ്റ്റംബറില്‍ പോളണ്ടില്‍ നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പ് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വനിതാ ഫുട്ബോള്‍ വളരുന്നുണ്ടെങ്കിലും കോച്ചിങ്, ടെക്നിക്കല്‍ പദവികളില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതാണ് ഫിഫയെ പുതിയ നിയമത്തിനു പ്രേരിപ്പിച്ചത്. 20223ലെ വനിതാ ലോകകപ്പിലെ 32 ടീമുകളില്‍ 12 ടീമുകള്‍ക്കു മാത്രമായിരുന്നു വനിതാ പരിശീലകര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല; സൂപ്പര്‍ താരമില്ലാതെ പോര്‍ച്ചുഗല്‍ കളത്തിലേക്ക് The new regulations stipulate that each team must have two female staff on the bench and will cover all FIFA women’s tournaments
ലണ്ടന്‍: നാടകീയ രംഗങ്ങള്‍ ഏറെ കണ്ട, ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു സമനില കുരുക്ക്. ബേണ്മത്ത് അവരെ 2-2നു സമനിലയില്‍ തളച്ചു. രണ്ട് പെനാല്‍റ്റികളും ഒരു ഓണ്‍ ഗോളും ഹാരി മഗ്വയറിന്റെ ചുവപ്പ് കാര്‍ഡും അടക്കം സംഭവ ബഹുലമായിരുന്നു പോരാട്ടം. കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളടിക്കാതെ നിന്നു. രണ്ടാം പകുതിയില്‍ യുനൈറ്റഡിനു അനുകൂലമായി കിട്ടിയ പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് വലയിലാക്കി. എന്നാല്‍ 6 മിനിറ്റ് മാത്രമാണ് അവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരം കിട്ടിയത്. 67ാം മിനിറ്റില്‍ റിയാന്‍ ക്രിസ്റ്റിയിലൂടെ ബേണ്‍മത് സമനില കണ്ടെത്തി. 71ാം മിനിറ്റില്‍ ജെയിംസ് ഹില്ലിന്റെ ഓണ്‍ ഗോള്‍ സംഭാവന യുനൈഡിനു വീണ്ടും ലീഡൊരുക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല; സൂപ്പര്‍ താരമില്ലാതെ പോര്‍ച്ചുഗല്‍ കളത്തിലേക്ക് അതിനിടെ 78ാം മിനിറ്റില്‍ പ്രതിരോധ താരം ഹാരി മഗ്വയര്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ യുനൈറ്റഡ് 10 പേരായി ചുരുങ്ങി. ബേണ്‍മത് താരം എവാനില്സനെ ബോക്സില്‍ വീഴ്ത്തിയതിനു റഫറി മഗ്വയറിനു ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. ഈ ഫൗളിനു കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ചാണ് ബേണ്‍മത് സമനില സ്വന്തമാക്കിയത്. എലി ജൂനിയര്‍ ക്രൗപിയാണ് സമനില ഗോള്‍ നേടിയത്. സമനിലയില്‍ പിണഞ്ഞെങ്കിലും പട്ടികയിലെ അവരുടെ മൂന്നാം സ്ഥാനത്തിനു തത്കാലം ഭാഷണിയില്ല. 31 മത്സരങ്ങളില്‍ നിന്നു യുനൈറ്റഡിനു 55 പോയിന്റുകള്‍. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം റെഡി! സാധ്യതാ പട്ടികയില്‍ 20 താരങ്ങള്‍? ഐപിഎല്ലിലെ കളി 'നിരീക്ഷണത്തില്‍' bournemouth vs man united: Bruno Fernandes scored one and was involved in another as ten man Manchester United managed a 2-2 draw against Bournemouth

30 C