SENSEX
NIFTY
GOLD
USD/INR

Weather

29    C
...

ബെന്നറ്റ് ഞെട്ടിച്ചു, അത്രമാത്രം! ജയിച്ചു കയറി ഇന്ത്യ, സെമിയുറപ്പിക്കാന്‍ ഇനി വിന്‍ഡീസിനെ വീഴ്ത്തണം

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം. സിംബാബ്‌വെയെ അതിവേഗം പുറത്താക്കി നെറ്റ് റണ്‍റേറ്റ് സുരക്ഷിതമാക്കി രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള ഇന്ത്യന്‍ മോഹം നടന്നില്ലെങ്കിലും ഭേദപ്പെട്ട വിജയം തന്നെ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ 72 റണ്‍സിനു പോരാട്ടം ജയിച്ചു കയറി. അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. മറുപടി ബാറ്റിങില്‍ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ തോല്‍വി സമ്മതിച്ചത്. അവരുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. ഓപ്പണറായി എത്തി പുറത്താകാതെ നിന്ന ബ്രയാന്‍ ബെന്നറ്റിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായി. താരം 60 പന്തില്‍ 97 റണ്‍സെടുത്തു. 8 ഫോറും 6 സിക്‌സും അടങ്ങുന്ന ഉജ്ജ്വല ഇന്നിങ്‌സാണ് താരം കളിച്ചത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് താരത്തിനു എത്താനായില്ല. 21 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും പൊരുതി നോക്കി. എന്നാല്‍ അതും മതിയായില്ല. 2 സിക്‌സുകള്‍ സഹിതം 20 റണ്‍സെടുത്ത മറുമാനിയാണ് തിളങ്ങിയ മറ്റൊരാള്‍. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ശിവം ദുബെയുടെ ബൗളിങ് പക്ഷേ ദയനീയമായിരുന്നു. താരത്തിന്റെ രണ്ടോവറില്‍ പിറന്നത് 46 റണ്‍സ്! ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ' ഇങ്ങനെ നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലാക്കി. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അടിച്ചു കൂട്ടിയത്. അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് വന്നു. തിലക് വര്‍മ തണുപ്പന്‍ ബാറ്റിങ് മാറ്റി കത്തിക്കയറി. കിടിലന്‍ കാമിയോ ഇന്നിങ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഒപ്പം മൂന്നാമനായി ഇറങ്ങി ഇഷാന്‍ കിഷനും തന്റേതായ സംഭവാന നല്‍കി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് വീണ്ടും വന്നതോടെ ഇന്ത്യയുടെ കളി അടിമുടി മാറുന്ന കാഴ്ചയായിരുന്നു. മികച്ച തുടക്കമിട്ടാണ് സഞ്ജു മടങ്ങിയത്. ടോസ് നേടി സിംബാബ്‌വെ ബൗളിങെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ തുടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെല്ലാം മിന്നും തുടക്കം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനുള്ള കരുത്തു പകര്‍ന്നു. മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിനെ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സഞ്ജു 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം. മൂന്നാമനായി ഇഷാന്‍ ക്രീസിലെത്തി. താരവും മികച്ച ഷോട്ടുകളുമായി കളം വാണു. സ്‌കോര്‍ 120ല്‍ നില്‍ക്കെ ഇഷാന്‍ പുറത്ത്. താരം 24 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു. 0, 0, 0, 14 ഒടുവില്‍... അഭിഷേക് ഫോമില്‍ എത്തി! അര്‍ധ സെഞ്ച്വറി അര്‍ധ സെഞ്ച്വറിയടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തി. 3 പൂജ്യങ്ങള്‍ക്കും ഒരു 14 റണ്‍സിനും ശേഷമാണ് അഭിഷേക് അര്‍ധ സെഞ്ച്വറി നേടി മികവിലേക്ക് മടങ്ങിയെത്തിയത്. 4 സിക്‌സും 3 ഫോറും സഹിതം താരം 26 പന്തില്‍ 50 റണ്‍സിലെത്തി. സ്‌കോര്‍ 13 ഓവറില്‍ 150ല്‍ എത്തിയപ്പോള്‍ അഭിഷേക് പുറത്തായി. താരം 30 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു മടങ്ങി. സൂര്യകുമാര്‍ യാദവാണ് നാലാമനായി മടങ്ങിയത്. താരം 13 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 33 റണ്‍സെടുത്തു. അതിനു ശേഷം ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്നതോടെ തിരക്കഥ പാടെ മാറി. അവസാന 31 പന്തില്‍ ഹര്‍ദികും തിലകും ചേര്‍ന്നു ബോര്‍ഡില്‍ ചേര്‍ത്തത് 84 റണ്‍സ്. ഹര്‍ദിക് 23 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ക്രീസിലെത്തിയ ഉടനെ രണ്ട് തുടര്‍ ഫോമുകളുമായി കളിച്ചു തുടങ്ങിയ തിലക് ഇതാദ്യമായി തന്റെ പ്രതിഭയോട് നീതി പുലര്‍ത്തി. താരം വെറും 16 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ ഹര്‍ദികിനൊപ്പം ക്രീസില്‍ തുടര്‍ന്നു. t20 world cup india vs Zimbabwe: Brian Bennett continues to play the lone warrior knock for his team

സമകാലിക മലയാളം 26 Feb 2026 10:47 pm

ഒടുവിൽ സ്റ്റേഡിയം വാടകയിൽ സമവായം; ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീ​ഗ് ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ​ഗ്രൗണ്ട് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം തന്നെ. ഇതോടെ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ലെന്ന് ഉറപ്പായി. ഒരു മത്സരത്തിനുള്ള വാടക 3 ലക്ഷം രൂപ എന്ന നിരക്കിൽ ടീം മാനേജ്മെന്റ് ജിസിഡിഎയുമായി കരാർ ഒപ്പിട്ടു. നേരത്തെ ഒരു മത്സരത്തിനു 4.20 ലക്ഷം രൂപയായിരുന്നു ജിസിഡിഎ ആവശ്യപ്പെട്ടത്. ചർച്ചയ്ക്കു പിന്നാലെയാണ് 3 ലക്ഷമായി നിജപ്പെടുത്തിയത്. ഡപ്പോസിറ്റ് തുക ഒരു കോടിയായി തുടരും. സീസണിലെ ആദ്യ ഹോം മത്സരത്തിനു മുൻപ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. വാടക കുത്തനെ കൂട്ടി ജിസിഡിഎ രം​ഗത്തെത്തിയതോടെ മത്സരം നടക്കുമോ എന്ന കാര്യത്തിൽ പ്രതിസന്ധി ഉടലെടുത്തു. 4.20 ലക്ഷം രൂപയാക്കിയാണ് വാടക ഉയർത്തിയത്. പിന്നാലെ നടന്ന ചർച്ചയിൽ തുകയുടെ ഒരു ഭാ​ഗം ബ്ലാസ്റ്റേഴ്സ് അടച്ചു. ശേഷിക്കുന്ന തുക ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാൻ അനുമതി നൽകിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്. ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ' ഇങ്ങനെ മത്സരത്തിനു മുൻപ് കലൂർ സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളേയും മാധ്യമ പ്രവർത്തകരേയും ജിസിഡിഎ ഇറക്കി വിട്ടിരുന്നു. ഇറക്കി വിട്ടവരുടെ കൂട്ടത്തിൽ മത്സര ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയ ബ്ലാസ്റ്റേഴ്സ ഉടമയായ വ്യവസായി നിഖിൽ നിമ്മ​ഗദ്ദയുമുണ്ടായിരുന്നു. സഞ്ജു മുതല്‍... തിലക് വരെ, അടിയോടടി; റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇന്ത്യ 'ഒരേ മൂഡ്!' kochi stadium: The home ground of the Indian Super League team kerala blasters is the Jawaharlal Nehru Stadium in Kochi

സമകാലിക മലയാളം 26 Feb 2026 10:22 pm

ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ'ഇങ്ങനെ

ചെന്നൈ: സിംബാബ്‌വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ മുന്നില്‍ വച്ചത് റെക്കോര്‍ഡ് സ്‌കോര്‍. 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 256 റണ്‍സാണ് അടിച്ചെടുത്തത്. ലോകകപ്പ് സെമി ഉറപ്പിക്കാന്‍ ജയവും നെറ്റ് റണ്‍റേറ്റും ആവശ്യമായിട്ടുള്ള ഇന്ത്യ ഒരു കടമ്പ മികച്ച സ്‌കോറുയര്‍ത്തി പിന്നിട്ടു. ഇനി വിജയ മാര്‍ജിന്‍ വച്ച് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി വിന്‍ഡീസിനെ മറികടക്കുകയാണ് അടുത്ത ലക്ഷ്യം. സിംബാബ്‌വെയെ ഇന്ത്യ 101 റണ്‍സില്‍ ഓള്‍ ഔട്ടാക്കണം. 151 റണ്‍സിന്റേയെങ്കിലും വിജയമുണ്ടങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം. നിലവില്‍ വിന്‍ഡീസിന് +1.791 റണ്‍റേറ്റുണ്ട്. ഇന്ത്യക്ക് -3.800വും. 151 റണ്‍സ് മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഏതാണ്ട് +1.800ല്‍ എത്തും. അങ്ങനെ ഇന്ത്യക്ക് സ്ഥാനം സുരക്ഷിതമാക്കി വെസ്റ്റ് ഇൻഡീസിനെ നേരിടാനിറങ്ങാം. ദക്ഷിണാഫ്രിക്കയോട് വിൻഡീസ് കനത്ത പരാജയമേറ്റതും ഇന്ത്യക്ക് പോസ്റ്റീവാണ്. സഞ്ജു മുതല്‍... തിലക് വരെ, അടിയോടടി; റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇന്ത്യ 'ഒരേ മൂഡ്!' സിംബാബ്‌വെക്കെതിരെ റെക്കോര്‍ഡ് സ്‌കോറാണ് ഇന്ത്യ ചെന്നൈ ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ പടുത്തുയര്‍ത്തിയത്. ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലാക്കി. സിംബാബ്‌ക്കെതിരായ പോരാട്ടത്തില്‍ 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അടിച്ചു കൂട്ടിയത്. അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് വന്നു. തിലക് വര്‍മ തണുപ്പന്‍ ബാറ്റിങ് മാറ്റി കത്തിക്കയറി. കിടിലന്‍ കാമിയോ ഇന്നിങ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഒപ്പം മൂന്നാമനായി ഇറങ്ങി ഇഷാന്‍ കിഷനും തന്റേതായ സംഭവാന നല്‍കി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് വീണ്ടും വന്നതോടെ ഇന്ത്യയുടെ കളി അടിമുടി മാറുന്ന കാഴ്ചയായിരുന്നു. മികച്ച തുടക്കമിട്ടാണ് സഞ്ജു മടങ്ങിയത്. ടോസ് നേടി സിംബാബ്‌വെ ബൗളിങെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ തുടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെല്ലാം മിന്നും തുടക്കം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനുള്ള കരുത്തു പകര്‍ന്നു. 0, 0, 0, 14 ഒടുവില്‍... അഭിഷേക് ഫോമില്‍ എത്തി! അര്‍ധ സെഞ്ച്വറി t20 world cup india vs Zimbabwe how much foes india need to restrict zimbabwe to. net run rate centuries.

സമകാലിക മലയാളം 26 Feb 2026 9:53 pm

സഞ്ജു മുതല്‍... തിലക് വരെ, അടിയോടടി; റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇന്ത്യ 'ഒരേ മൂഡ്!'

ചെന്നൈ: സിംബാബ്‍വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലാക്കി. 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അടിച്ചു കൂട്ടിയത്. അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് വന്നു. തിലക് വര്‍മ തണുപ്പന്‍ ബാറ്റിങ് മാറ്റി കത്തിക്കയറി. കിടിലന്‍ കാമിയോ ഇന്നിങ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഒപ്പം മൂന്നാമനായി ഇറങ്ങി ഇഷാന്‍ കിഷനും തന്റേതായ സംഭവാന നല്‍കി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് വീണ്ടും വന്നതോടെ ഇന്ത്യയുടെ കളി അടിമുടി മാറുന്ന കാഴ്ചയായിരുന്നു. മികച്ച തുടക്കമിട്ടാണ് സഞ്ജു മടങ്ങിയത്. ടോസ് നേടി സിംബാബ്‌വെ ബൗളിങെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ തുടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെല്ലാം മിന്നും തുടക്കം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനുള്ള കരുത്തു പകര്‍ന്നു. 0, 0, 0, 14 ഒടുവില്‍... അഭിഷേക് ഫോമില്‍ എത്തി! അര്‍ധ സെഞ്ച്വറി മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിനെ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സഞ്ജു 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം. മൂന്നാമനായി ഇഷാന്‍ ക്രീസിലെത്തി. താരവും മികച്ച ഷോട്ടുകളുമായി കളം വാണു. സ്‌കോര്‍ 120ല്‍ നില്‍ക്കെ ഇഷാന്‍ പുറത്ത്. താരം 24 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറിയടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തി. 3 പൂജ്യങ്ങള്‍ക്കും ഒരു 14 റണ്‍സിനും ശേഷമാണ് അഭിഷേക് അര്‍ധ സെഞ്ച്വറി നേടി മികവിലേക്ക് മടങ്ങിയെത്തിയത്. 4 സിക്‌സും 3 ഫോറും സഹിതം താരം 26 പന്തില്‍ 50 റണ്‍സിലെത്തി. സ്‌കോര്‍ 13 ഓവറില്‍ 150ല്‍ എത്തിയപ്പോള്‍ അഭിഷേക് പുറത്തായി. താരം 30 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു മടങ്ങി. 15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി സൂര്യകുമാര്‍ യാദവാണ് നാലാമനായി മടങ്ങിയത്. താരം 13 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 33 റണ്‍സെടുത്തു. അതിനു ശേഷം ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്നതോടെ തിരക്കഥ പാടെ മാറി. അവസാന 31 പന്തില്‍ ഹര്‍ദികും തിലകും ചേര്‍ന്നു ബോര്‍ഡില്‍ ചേര്‍ത്തത് 84 റണ്‍സ്. ഹര്‍ദിക് 23 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ക്രീസിലെത്തിയ ഉടനെ രണ്ട് തുടര്‍ ഫോമുകളുമായി കളിച്ചു തുടങ്ങിയ തിലക് ഇതാദ്യമായി തന്റെ പ്രതിഭയോട് നീതി പുലര്‍ത്തി. താരം വെറും 16 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ ഹര്‍ദികിനൊപ്പം ക്രീസില്‍ തുടര്‍ന്നു. t20 world cup, india vs Zimbabwe: Hardik Pandya, Abhishek Sharma Fifties Help India Shatter Big Record

സമകാലിക മലയാളം 26 Feb 2026 9:14 pm

0, 0, 0, 14 ഒടുവില്‍... അഭിഷേക് ഫോമില്‍ എത്തി! അര്‍ധ സെഞ്ച്വറി

ചെന്നൈ: സിംബാബ്‍വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ. നിര്‍ണായക ഘട്ടത്തില്‍ താരം ഫോമിലേക്ക് മടങ്ങിയെത്തുന്ന ആശ്വാസമാണ് ഇന്ത്യക്ക്. 3 പൂജ്യങ്ങള്‍ക്കും ഒരു 14 റണ്‍സിനും ശേഷമാണ് അഭിഷേക് അര്‍ധ സെഞ്ച്വറി നേടി മികവിലേക്ക് മടങ്ങിയെത്തിയത്. ലോകകപ്പിലെ കന്നി അർധ സെഞ്ച്വറിയാണ് താരം നേടിയത്. 4 സിക്‌സും 3 ഫോറും സഹിതം താരം 26 പന്തില്‍ 50 റണ്‍സിലെത്തി. സ്‌കോര്‍ 13 ഓവറില്‍ 150ല്‍ എത്തിയപ്പോള്‍ അഭിഷേക് പുറത്തായി. താരം 30 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു മടങ്ങി. ഇഷാനു പകരം ഇത്തവണ സഞ്ജുവാണ് അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്യാനെത്തിയത്. ഇരുവരും ചേര്‍ന്നു മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനും സാധിച്ചു. വിന്‍ഡീസിനേയും തകര്‍ത്തു; ദക്ഷിണാഫ്രിക്ക സെമിക്കരികെ, ആശ്വാസം ഇന്ത്യക്ക്! നേരത്തെ സഞ്ജു സാംസണ്‍ 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ സ്‌കോര്‍ 48ല്‍ നില്‍ക്കെയാണ് സഞ്ജുവിന്റെ മടക്കം. മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിന്‍ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ടോസ് നേടി സിംബാബ്‍വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി t20 world cup: Abhishek Sharma finally finding his rhythm and bringing up his maiden fifty of the tournament against Zimbabwe

സമകാലിക മലയാളം 26 Feb 2026 8:16 pm

പൊരുതുന്നത് മായങ്ക് മാത്രം; രഞ്ജിയിൽ വൻ ലീഡ് പ്രതീക്ഷയിൽ ജമ്മു

ഹുബ്ബള്ളി: രഞ്ജി ട്രോഫി ഫൈനലില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ജമ്മു കശ്മീരിനെതിരെ മുന്‍ ചാംപ്യന്‍മാരായ കര്‍ണാടക ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിനായി പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയില്‍. ജമ്മുവിന്റെ ഒന്നാം ഇന്നിങ്‌സ് 584 റണ്‍സില്‍ അവസാനിച്ചിരുന്നു. 5 വിക്കറ്റ് ശേഷിക്കെ കര്‍ണാടകയ്ക്ക് ജമ്മുവിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനി 364 റണ്‍സ് കൂടി വേണം. കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരെല്ലാം പരാജയപ്പെട്ടത് കര്‍ണാടകയ്ക്ക് വന്‍ തിരിച്ചടിയായി. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നതാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്. താരം നിലവില്‍ 130 റണ്‍സുമായി ക്രീസില്‍ തുടരുന്നു. 17 ഫോറുകള്‍ സഹിതമാണ് ഇന്നിങ്‌സ്. 15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി കളി നിര്‍ത്തുമ്പോള്‍ മായങ്കിനൊപ്പം 27 റണ്‍സുമായി കൃതിക് കൃഷ്ണയാണ് ക്രീസില്‍. 3 വിക്കറ്റുകള്‍ വീഴ്ത്തിയ അക്വിബ് നബിയുടെ മികച്ച ബൗളിങാണ് കര്‍ണാടകയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. നേരത്തെ ശുഭം പണ്ഡീര്‍ (121) നേടിയ സെഞ്ച്വറിയും യാവര്‍ ഹസന്‍ (88), ക്യാപ്റ്റന്‍ പരസ് ദോഗ്ര (70), അബ്ദുല്‍ സമദ് (61), കനയ്യ വധാവന്‍ (70), സഹില്‍ ലോത്ര (72) എന്നിവര്‍ നേടി അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ജമ്മു കന്നി രഞ്ജി കിരീടം ലക്ഷ്യമിട്ട് മികച്ച സ്‌കോറുയര്‍ത്തിയത്. വിന്‍ഡീസിനേയും തകര്‍ത്തു; ദക്ഷിണാഫ്രിക്ക സെമിക്കരികെ, ആശ്വാസം ഇന്ത്യക്ക്! Ranji Trophy: Jammu & Kashmir eye big lead despite Mayank Agarwal ton

സമകാലിക മലയാളം 26 Feb 2026 7:53 pm

സഞ്ജു ഇലവനില്‍, അഭിഷേകും തിലകും തുടരും; ഇന്ത്യക്ക് ബാറ്റിങ്

ചെന്നൈ: സിംബാബ്‌വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ നിര്‍ണായക പോരാട്ടത്തിനായി ഇന്ത്യ അല്‍പ്പ സമയത്തിനകം ഇറങ്ങും. ടോസ് നേടി സിംബാബ്‌വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. റിങ്കു സിങിനു പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍. വാഷിങ്ടന്‍ സുന്ദറിനു പകരം വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും തിരികെ ഇലവനിലെത്തി. അഭിഷേക് ശര്‍മയും തിലക് വര്‍മയും സ്ഥാനം നിലനിര്‍ത്തി. ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി കനത്ത തോൽവി വഴങ്ങിയാണ് സിംബാബ്‌വെ ഇറങ്ങുന്നത്. 3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്. സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. 'ഞാനാണെങ്കില്‍ അഭിഷേകിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കും' t20 world cup india vs zimbabwe: The MA Chidambaram Stadium has been a batting-friendly venue

സമകാലിക മലയാളം 26 Feb 2026 6:41 pm

വിന്‍ഡീസിനേയും തകര്‍ത്തു; ദക്ഷിണാഫ്രിക്ക സെമിക്കരികെ, ആശ്വാസം ഇന്ത്യക്ക്!

അഹമ്മദാബാദ്: ഇന്ത്യക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനേയും തകര്‍ത്ത് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ വക്കില്‍. 9 വിക്കറ്റിന്റെ മിന്നും ജയത്തോടെയാണ് അവരുടെ മുന്നേറ്റം. സിംബാബ്‌വെയെ തച്ചു തകര്‍ത്ത് മുന്നേറി എത്തിയ വിന്‍ഡീസിനെ ബാറ്റിങിലും ബൗളിങിലും പ്രോട്ടീസ് നിഷ്പ്രഭരാക്കി. ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം ഇന്ത്യയ്ക്കും ആശ്വാസമാണ്. ഇന്ന് സിംബാബ്‌വെയേയും മാര്‍ച്ച് ഒന്നിന് വിന്‍ഡീസിനേയും വീഴ്ത്തിയാല്‍ ഇന്ത്യക്കും അവസാന നാലില്‍ എത്താം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 177 റണ്‍സ് സ്വന്തമാക്കിയാണ് ജയം ഉറപ്പിച്ചത്. വിജയത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെ പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ അവര്‍ തകര്‍ത്തടിച്ച് മുന്നേറി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തു. മാര്‍ക്രം 46 പന്തില്‍ 4 സിക്‌സും 7 ഫോറും സഹിതം 82 റണ്‍സ് വാരി പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കും പിന്നീടെത്തിയ റിയാന്‍ റിക്കല്‍ടനും ക്യാപ്റ്റനെ പിന്തുണച്ചതോടെ കാര്യങ്ങള്‍ അവരുടെ വഴിക്കു തന്നെ വന്നു. ഡി കോക്ക് 24 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 47 റണ്‍സെടുത്തു മടങ്ങി. റിക്കല്‍ടന്‍ 28 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം 45 റണ്‍സും കണ്ടെത്തി ക്യാപ്റ്റനൊപ്പം ക്രീസില്‍ നിന്നു. 'ഞാനാണെങ്കില്‍ അഭിഷേകിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കും' ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ അതിവേഗമാണ് വിന്‍ഡീസ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് കഥ മാറി. കഴിഞ്ഞ കളിയില്‍ സിംബാബ്‌വെയെ വിറപ്പിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറടക്കമുള്ളവരെ ദക്ഷിണാഫ്രിക്ക അതിവേഗം കൂടാരം കയറ്റിയതോടെ വിന്‍ഡീസ് ബാറ്റിങ് നിര ആടിയുലഞ്ഞു. വിക്കറ്റ് നഷ്ടമില്ലാതെ 29 എന്ന നിലയില്‍ നിന്നു അവര്‍ക്ക് 83 റണ്‍സിലെത്തുമ്പോഴേക്കും 7 നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. അവര്‍ 100ല്‍ എത്തുമോ എന്നു പോലും സംശയം വന്നു. എന്നാല്‍ പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച റൊമാരിയോ ഷെപ്പേര്‍ഡ്- ജാസന്‍ ഹോള്‍ഡര്‍ സഖ്യം പോരാട്ടം പ്രോട്ടീസ് നിരയിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 89 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് വിന്‍ഡീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. കൈവിട്ട കളി ഷെപ്പേര്‍ഡും ഹോള്‍ഡറും തിരികെ പിടിച്ചു; പ്രോട്ടീസിന് ലക്ഷ്യം 177 റണ്‍സ് തന്റെ കന്നി ടി20 അര്‍ധ സെഞ്ച്വറിയുമായി ഷെപ്പേര്‍ഡ് പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. താരം 37 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 52 റണ്‍സെടുത്തു. ഹോള്‍ഡര്‍ 31 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 49 റണ്‍സും കണ്ടെത്തി. 11 പന്തില്‍ 5 ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്, 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുന്‍ഗി എന്‍ഗിഡി ബൗളിങില്‍ മികവ് തുടരുന്നു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. കഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. t20 world cup, South Africa vs West Indies: South Africa have beaten West Indies by nine wickets to strengthen their chances of qualifying for the semis

സമകാലിക മലയാളം 26 Feb 2026 6:24 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി 'സ്പാനിഷ് ക്ലബ്'ഉടമ! 25 ശതമാനം ഓഹരികള്‍ സ്വന്തം

റിയാദ്: ഫുട്‌ബോളില്‍ നിന്നു വിരമിച്ചാല്‍ എന്ത് ചെയ്യുമെന്ന ഉത്തരത്തിന്റെ ആദ്യ സൂചനകളുമായി ഇതിഹാസ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ . സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് യുഎ അല്‍മേരിയയുടെ ഉടമകളിലൊരാളായി ക്രിസ്റ്റിയാനോ മാറി. ടീമിന്റെ 25 ശതമാനം ഓഹരികള്‍ താരം സ്വന്തമാക്കി. കളത്തില്‍ നിന്നു വിരമിച്ചാലും കളത്തിനു പുറത്തുള്ള പ്രവര്‍ത്തനങ്ങളുമായി താന്‍ ഫുട്‌ബോള്‍ ലോകത്ത് തന്നെയുണ്ടാകുമെന്നു അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടക്കമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023-24 സീസണില്‍ സ്പാനിഷ് ലാ ലിഗയില്‍ നിന്നു രണ്ടാം ഡിവഷനായ സ്പാനിഷ് സെഗുണ്ട ലീഗിലേക്ക് തരം താണ ടീം ഒന്നാം ഡിവിഷനിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ക്രിസ്റ്റ്യാനോ ഓഹരികള്‍ സ്വന്തമാക്കി ക്ലബ് മാനേജ്‌മെന്റിലേക്ക് എത്തുന്നത്. നിലവില്‍ ടീം സെഗുണ്ട ലീഗില്‍ മൂന്നാം സ്ഥാനത്താണ്. കൈവിട്ട കളി ഷെപ്പേര്‍ഡും ഹോള്‍ഡറും തിരികെ പിടിച്ചു; പ്രോട്ടീസിന് ലക്ഷ്യം 177 റണ്‍സ് പുതിയതായി രൂപീകരിച്ച സിആര്‍7 സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റിന്റെ പേരിലാണ് താരം ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2025 മെയില്‍ അല്‍മേരിയയുടെ ഉടമസ്ഥാവകാശം മാറിയിരുന്നു. മുഹമ്മദ് അല്‍ ഖെരിജിയുടെ നേതൃത്വത്തിലുള്ള സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എംസി ഗ്രൂപ്പാണ് ടീമിന്റെ നിയന്ത്രണം സ്വന്തമാക്കിയത്. നേരത്തെ തുര്‍ക്കി അല്‍ ഷെയ്ഖില്‍ നിന്നാണ് എസ്എംസി ഗ്രൂപ്പ് ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ കമ്പനി ഓഹരി സ്വന്തമാക്കിയത്. ഏറ്റെടുക്കല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. നിലവില്‍ സൗദി ക്ലബ് അല്‍ നസറിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരുത്തുറ്റ അടിത്തറയുമായി സ്പാനിഷ് ഫുട്‌ബോളില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുന്ന അല്‍മേരിയക്ക് പുതിയ ഉണര്‍വ് നല്‍കുന്നതാണ് ഇതിഹാസ താരത്തിന്റെ തലപ്പത്തേക്കുള്ള വരവ്. 3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ Cristiano Ronaldo has become a part-owner of the Spanish second-tier side Almeria 

സമകാലിക മലയാളം 26 Feb 2026 5:49 pm

കൈവിട്ട കളി ഷെപ്പേര്‍ഡും ഹോള്‍ഡറും തിരികെ പിടിച്ചു; പ്രോട്ടീസിന് ലക്ഷ്യം 177 റണ്‍സ്

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. നിശ്ചിത ഓവറില്‍ അവര്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. പ്രോട്ടീസിനു സെമി ഉറപ്പിക്കാന്‍ വേണ്ടത് 177 റണ്‍സ്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ അതിവേഗമാണ് വിന്‍ഡീസ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് കഥ മാറി. കഴിഞ്ഞ കളിയില്‍ സിംബാബ്‌വെയെ വിറപ്പിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറടക്കമുള്ളവരെ ദക്ഷിണാഫ്രിക്ക അതിവേഗം കൂടാരം കയറ്റിയതോടെ വിന്‍ഡീസ് ബാറ്റിങ് നിര ആടിയുലഞ്ഞു. വിക്കറ്റ് നഷ്ടമില്ലാതെ 29 എന്ന നിലയില്‍ നിന്നു അവര്‍ക്ക് 83 റണ്‍സിലെത്തുമ്പോഴേക്കും 7 നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. അവര്‍ 100ല്‍ എത്തുമോ എന്നു പോലും സംശയം വന്നു. എന്നാല്‍ പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച റൊമാരിയോ ഷെപ്പേര്‍ഡ്- ജാസന്‍ ഹോള്‍ഡര്‍ സഖ്യം പോരാട്ടം പ്രോട്ടീസ് നിരയിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 89 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് വിന്‍ഡീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. 'മാപ്പ്, നിങ്ങള്‍ക്കു സന്തോഷം പകരാന്‍ ഞങ്ങള്‍ക്കായില്ല'; ആരാധകരോട് ക്ഷമ ചോദിച്ച് ലങ്കന്‍ ക്യാപ്റ്റന്‍ തന്റെ കന്നി ടി20 അര്‍ധ സെഞ്ച്വറിയുമായി ഷെപ്പേര്‍ഡ് പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. താരം 37 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 52 റണ്‍സെടുത്തു. ഹോള്‍ഡര്‍ 31 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 49 റണ്‍സും കണ്ടെത്തി. 11 പന്തില്‍ 5 ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്, 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുന്‍ഗി എന്‍ഗിഡി ബൗളിങില്‍ മികവ് തുടരുന്നു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. കഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ t20 world cup: Jason Holder and Romario Shepherd helped West Indies recover after the Caribbean side struggled

സമകാലിക മലയാളം 26 Feb 2026 5:03 pm

3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ

3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ #T20WorldCup

സമകാലിക മലയാളം 26 Feb 2026 4:38 pm

'ഞാനാണെങ്കില്‍ അഭിഷേകിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കും'

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേിരാടാനിറങ്ങുന്നു. ഇന്ത്യയെ സംബന്ധിച്ച് അതി നിര്‍ണായക പോരാട്ടമാണിത്. ഇന്ന് വൈകീട്ട് 7 മുതല്‍ ചെന്നൈ ചെപ്പോക്കിലാണ് മത്സരം. ഓപ്പണറെന്ന നിലയില്‍ ഇതുവരെ മികവിലേക്ക് ഉയരാന്‍ സാധിക്കാതെ നില്‍ക്കുന്ന അഭിഷേക് ശര്‍മയെ ഇന്ത്യ ഇന്ന് കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസവുമായ വീരേന്ദര്‍ സെവാഗ്. അഭിഷേകിനെ ഒഴിവാക്കി മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് സെവാഗ് മുന്നോട്ടു വയ്ക്കുന്നത്. അഭിഷേകിനു വിശ്രമം നല്‍കണമെന്നു പറയുകയാണ് സെവാഗ്. 'ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കില്‍ ഇന്ന് അഭിഷേകിനെ കളിപ്പിക്കില്ല. അദ്ദേഹത്തിനൊരു ഇടവേള നല്‍കി സഞ്ജു സാംസണെ പരീക്ഷിക്കുമായിരുന്നു. സിംബാബ്‌വെക്കെതിരായ പോരാട്ടം നിര്‍ണായകമാണ്. തോറ്റാല്‍ ഇന്ത്യന്‍ പുറത്താകും. ഈ ഘട്ടത്തില്‍ ഫോം നോക്കി ഇന്ത്യ ഏറ്റവും മികച്ച ഇലവനെ തന്നെ കളിപ്പിക്കണം.' ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തന്ത്രങ്ങളില്‍ ഒരു അപാകതയും കാണാനില്ല. ടീം സെലക്ഷനിലാണ് പ്രശ്‌നങ്ങളെന്നും മുന്‍ ഓപ്പണര്‍ ചൂണ്ടിക്കാട്ടുന്നു. 'മാപ്പ്, നിങ്ങള്‍ക്കു സന്തോഷം പകരാന്‍ ഞങ്ങള്‍ക്കായില്ല'; ആരാധകരോട് ക്ഷമ ചോദിച്ച് ലങ്കന്‍ ക്യാപ്റ്റന്‍ 'തന്ത്രങ്ങളൊന്നും മോശമായിട്ടില്ല. ടീം തിരഞ്ഞെടുപ്പിലാണ് മാറ്റങ്ങള്‍ വേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. പ്രകടനമാണ് മുഴച്ചു നില്‍ക്കുന്ന പ്രശ്‌നം. ആ വശം മികവുറ്റതാക്കുക നിര്‍ബന്ധമാണ്. അക്കാര്യത്തില്‍ കഠിനമായ ശ്രമം തന്നെ വേണം. അഭിഷേക് ശര്‍മയും തിലക് വര്‍മയും ഫോമില്‍ അല്ല. ഇരുവര്‍ക്കും അക്കാര്യം നല്ല ബോധ്യം വേണം'- സെവാഗ് വ്യക്തമാക്കി. ഇന്ത്യയുടെ മുന്നേറ്റത്തെ കാര്യമായി തന്നെ ബാധിച്ചതാണ് അഭിഷേകിന്റേയും തിലകിന്റേയും ഫോം. അഭിഷേകാണ് ഇക്കാര്യത്തില്‍ ദയനീയമായി നില്‍ക്കുന്നത്. പ്രാഥമിക ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ കളിക്കാനിറങ്ങിയ അഭിഷേക് മൂന്നിലും പൂജ്യത്തിനു പുറത്തായി. ഒരു മത്സരത്തില്‍ 12 പന്തില്‍ 14 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. തിലക് ടി20 ഫോര്‍മാറ്റിനു യോജിച്ച രീതിയിലേക്ക് ഉയര്‍ന്നു ബാറ്റ് ചെയ്യുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. താരത്തിനു താളം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഈ സമ്മര്‍ദ്ദം പിന്നീടുള്ള ബാറ്റര്‍മാരേയും ബാധിക്കുന്നു. 'എന്റെ മകനെ തെറി പറഞ്ഞാൽ കപ്പ് കിട്ടില്ല' ; തുറന്നടിച്ചു പാക് നായകന്റെ ഭാര്യ Sanju Samson: Former opener Virender Sehwag has called for Abhishek Sharma to be rested ahead of India's crucial Super 8 encounter with Zimbabwe

സമകാലിക മലയാളം 26 Feb 2026 3:48 pm

'മാപ്പ്, നിങ്ങള്‍ക്കു സന്തോഷം പകരാന്‍ ഞങ്ങള്‍ക്കായില്ല'; ആരാധകരോട് ക്ഷമ ചോദിച്ച് ലങ്കന്‍ ക്യാപ്റ്റന്‍

കൊളംബോ: ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് ശ്രീലങ്കൻ ക്യാപ്റ്റൻ ദസുന്‍ ഷനക. അവസരങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാതെ പോയതും താരങ്ങളുടെ പരിക്കുമാണ് തോൽവിക്ക് കാരണം. ലോകകപ്പിൽ നിന്ന് പുറത്തായതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു. 'എന്റെ മകനെ തെറി പറഞ്ഞാൽ കപ്പ് കിട്ടില്ല' ; തുറന്നടിച്ചു പാക് നായകന്റെ ഭാര്യ “ഞങ്ങൾ ആരാധകരോട് മാപ്പ് ചോദിക്കുന്നു. നിങ്ങളോട് എന്ത് പറയണമെന്ന് അറിയില്ല. ആരാധകർക്ക് സന്തോഷിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു വിജയം പോലും നൽകാനായിട്ടില്ല എന്നതിൽ ഞങ്ങൾക്ക് നിരാശയുണ്ട്” ദസുന്‍ ഷനക പറഞ്ഞു. ടൂർണമെന്റിലുടനീളം ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ടീമിന് സാധിച്ചില്ല. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരായ മത്സരം ജയിക്കാൻ കഴിയുമായിരുന്നു. കുറച്ചു കൂടെ വിവേകത്തോടെ കളിച്ചിരുന്നെങ്കിൽ ഫലം ശ്രീലങ്കയ്ക്ക് അനുകൂലമായെനെ. മത്സരത്തിലെ നിർണായക ഘട്ടങ്ങളിൽ പിഴവുകൾ സംഭവിച്ചതാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞിന്റെ ആനുകൂല്യം ഇനി ലഭിക്കില്ല, 'ഡ്യൂ ക്യൂർ' അവതരിപ്പിച്ച് ഐ സി സി “ആരും തോൽക്കാൻ ആഗ്രഹിച്ചല്ല മൈതാനത്തിറങ്ങുന്നത്. എല്ലാവരും രാജ്യത്തിനായി മുഴുവൻ കഴിവും പുറത്തെടുത്താണ് കളിച്ചത്. എന്നാൽ ചിലപ്പോൾ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും വലിയ തിരിച്ചടിയാകാം. പ്രത്യേകിച്ച് ലോകകപ്പ് പോലൊരു വേദിയിൽ അത്തരം പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും,” ഷനക പറഞ്ഞു. ടീമിലെ താരങ്ങളുടെ ഫിറ്റ്നസും പരിക്കുമാണ് പ്രധാന പ്രശ്നം. മതീഷ പതിരന,വാനിന്ദു ഹസരംഗ എന്നി താരങ്ങളുടെ അഭാവവും മികച്ച അഞ്ച് താരങ്ങൾക്ക് പരിക്കേറ്റതും ടീമിനെ ബാധിച്ചു. പവർ ഹിറ്റർമാരുടെ കുറവ് ടീമിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു. ശ്രീലങ്ക തോറ്റതോടെ പാകിസ്ഥാനു പ്രതീക്ഷയറ്റോ?, മുന്നിലുള്ള വഴികൾ ഇങ്ങനെ “ഞാൻ എത്രകാലം ക്യാപ്റ്റനായിരിക്കും എന്നറിയില്ല. അത് സെലക്ടർമാരുടെ തീരുമാനമാണ്. ഈ കാലയളവിൽ നല്ല തീരുമാനങ്ങളും എടുത്തിട്ടുണ്ട്, ചില പിഴവുകളും സംഭവിച്ചിട്ടുണ്ട്. എന്നാൽ ഈ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്,” ഷനക പറഞ്ഞു. ആരാധകരുടെ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടൂർണമെന്റ് പോസിറ്റീവായി അവസാനിപ്പിക്കാനാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. Shanaka Apologises to Fans After Sri Lanka’s T20 World Cup Exit, Cites Injuries and Missed Chances.

സമകാലിക മലയാളം 26 Feb 2026 2:15 pm

'എന്റെ മകനെ തെറി പറഞ്ഞാൽ കപ്പ് കിട്ടില്ല' ; തുറന്നടിച്ചു പാക് നായകന്റെ ഭാര്യ

പല്ലക്കീല്‍:   ടി20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് 2 വിക്കറ്റിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. ശ്രീലങ്കയുമായി വരാനിരിക്കുന്ന മത്സരത്തിൽ വിജയിക്കുകയും അടുത്ത മത്സരത്തിൽ ന്യൂസിലൻഡ് തോൽക്കുകയും ചെയ്താൽ മാത്രമേ പാകിസ്ഥാന് സെമിയിൽ പ്രവേശിക്കാൻ കഴിയൂ. മഞ്ഞിന്റെ ആനുകൂല്യം ഇനി ലഭിക്കില്ല, 'ഡ്യൂ ക്യൂർ' അവതരിപ്പിച്ച് ഐ സി സി ഇംഗ്ലണ്ടിനെതിരായ തോൽവിയ്ക്ക് ശേഷം കടുത്ത വിമർശനമാണ് പാകിസ്ഥാൻ താരങ്ങൾ നേരിടുന്നത്. ചില ആരാധകർ ക്യാപ്റ്റൻ സൽമാൻ അലി ആഘയുടെ കുടുംബത്തിന് വരെ ഭീഷണിസന്ദേശങ്ങൾ അയച്ചു. ഒടുവിൽ സഹികെട്ട് സൽമാന്റെ ഭാര്യ തന്നെ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി. ''എന്നെയോ മകനെയോ അപമാനിക്കുന്ന തരത്തിലുള്ള മെസ്സേജുകൾ അയക്കുന്നതിലൂടെ പാകിസ്ഥാന് ലോകകപ്പ് ജേതാക്കളാക്കാൻ സാധിക്കില്ല'' എന്ന് സൽമാന്റെ ഭാര്യ സബ്ബാ മൻസിർ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത് Salman Agha’s Family Targeted After England Loss ഒരു ഘട്ടത്തിൽ പാകിസ്ഥാൻ വിജയത്തിലേക്ക് നീങ്ങുന്നു എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ടീമിന്റെ തോൽവി. പാകിസ്ഥാന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രീലങ്കയ്ക്ക് എതിരെ ഈ മാസം 28 ന് ആണ് പാകിസ്ഥാന്റെ അവസാന മത്സരം. Salman Agha’s Family Receives Online Threats After Pakistan’s T20 World Cup Defeat to England.

സമകാലിക മലയാളം 26 Feb 2026 12:53 pm

ശ്രീലങ്ക തോറ്റതോടെ പാകിസ്ഥാനു പ്രതീക്ഷയറ്റോ?, മുന്നിലുള്ള വഴികൾ ഇങ്ങനെ

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ന്യൂസിലൻഡ് 61 റൺസിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ജയിച്ചതോടെ പോയിന്റ് ടേബിളിൽ അവർ രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങളിലെ ഫലം അനുസരിച്ചാകും പാക് ടീമിന്റെ സെമി പ്രവേശനം. പാകിസ്ഥാന്റെ സാധ്യതകൾ ഓരോന്നായി പരിശോധിക്കാം. രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ കൊമ്പ് കോർത്ത് താരങ്ങൾ, താക്കീത് നൽകി അമ്പയമാർ (വിഡിയോ ) നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ന്യൂസിലൻഡിനെ ഇംഗ്ലണ്ട് തോൽപ്പിക്കുകയും അതിന് ശേഷം നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താൽ ഇരു ടീമുകൾക്കും മൂന്ന് പോയിന്റുകൾ വീതമാകും. തുടർന്ന് നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക. രചിന്‍ രവീന്ദ്ര നിറഞ്ഞാടി, ന്യൂസിലൻഡിന്റെ ജയം 61 റൺസിന്; ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്ത് ഉദാഹരണത്തിന്, ആദ്യ ഇന്നിങ്സിൽ ഏകദേശം 170 റൺസ് ആണ് പാകിസ്ഥാനും ഇംഗ്ലണ്ട് സ്കോർ ചെയ്യുന്നത് എന്ന് കരുതുക. ഇംഗ്ലണ്ട് ന്യൂസിലൻഡിനെ 50 റൺസിന് തോൽപ്പിക്കുകയും പാകിസ്ഥാൻ ശ്രീലങ്കയെ ഏകദേശം 20 റൺസിന് തോൽപ്പിക്കുകയും ചെയ്താൽ റൺ റേറ്റിൽ വലിയ വ്യത്യാസം വരും. ഇതോടെ പാകിസ്ഥാൻ സെമിയിലേക്ക് പ്രവേശിക്കും. ഇനി 170 റൺസ് എന്ന ലക്ഷ്യം പാകിസ്ഥാൻ പിന്തുടരുക ആണെങ്കിൽ സംഗതി കൂടുതൽ കടുപ്പമാകും. ഏകദേശം 17.5 ഓവറിനുള്ളിൽ പാകിസ്ഥാന് വിജയലക്ഷ്യം കണ്ടെത്തിയാൽ മാത്രമേ ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കാൻ സാധിക്കൂ. ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത് അതേ സമയം, ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ ശ്രീലങ്കക്കെതിരായ മത്സരം കളിക്കും മുൻപ് തന്നെ പാകിസ്ഥാൻ സെമി പോരാട്ടത്തിൽ നിന്ന് പുറത്താകും. ന്യൂസിലൻഡ്–ഇംഗ്ലണ്ട് മത്സരം മഴമൂലം റദ്ദായാൽ പോലും, പാകിസ്ഥാൻ അവസാന മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചാലും സെമി പ്രവേശനം നേടാൻ സാധിക്കില്ല. Pakistan’s Semi-Final Fate Hangs in Balance After New Zealand’s Win Over Sri Lanka.

സമകാലിക മലയാളം 26 Feb 2026 11:20 am

ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത്

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയുമായി തോൽവി ഏറ്റു വാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി തോൽവി വഴങ്ങിയാണ് സിംബാബ്‌വെയും ഇന്നത്തെ മത്സരത്തിന് എത്തുന്നത് രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ കൊമ്പ് കോർത്ത് താരങ്ങൾ, താക്കീത് നൽകി അമ്പയമാർ (വിഡിയോ ) ടോപ് ഓർഡറിലെ ബാറ്റർമാർ നിരന്തരമായി പരാജയപ്പെടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അത് പരിഹരിക്കാനായി ടീമിൽ അഴിച്ചു പണി നടത്തും. ഇന്നത്തെ മത്സരത്തിൽ ഓപ്പണർ റോളിലോ മൂന്നാം നമ്പറിലോ സഞ്ജു സാംസണെ പ്രതീക്ഷിക്കാം. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തും. മോശം ഫോം തുടരുന്ന റിങ്കു സിങും വാഷിഗ്ടൺ സുന്ദറും ടീമിൽ ഇടം നേടാൻ സാധ്യതയില്ല. രചിന്‍ രവീന്ദ്ര നിറഞ്ഞാടി, ന്യൂസിലൻഡിന്റെ ജയം 61 റൺസിന്; ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്ത് എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്. സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം. India Face Must-Win Clash Against Zimbabwe in T20 World Cup Super 8 at Chepauk.

സമകാലിക മലയാളം 26 Feb 2026 7:41 am

രചിന്‍ രവീന്ദ്ര നിറഞ്ഞാടി, ന്യൂസിലൻഡിന്റെ ജയം 61 റൺസിന്; ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്ത്

കൊളംബോ: ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സൂപ്പർ എട്ടിലെ പോരാട്ടത്തിൽ ന്യൂസിലൻഡ് 61 റൺസിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് 169 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ ഇന്നിങ്‌സ് 107 ൽ അവസാനിക്കുക ആയിരുന്നു. ജയത്തോടെ ന്യൂസിലൻഡ് സെമി പ്രതീക്ഷ സജീവമാക്കി. ഇതോടെ ആതിഥേയരായ ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി. സഞ്ജുവിനെ ഓപ്പണര്‍ ആയി ഇറക്കരുത്, നിര്‍ദേശവുമായി സുരേഷ് റെയ്ന ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. തകർച്ചയോടെ തുടങ്ങിയ ന്യൂസിലൻഡിനെ ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറിന്റെ ഇന്നിങ്‌സാണ് മികച്ച സ്കോറിലേക്ക് എത്താൻ സഹായിച്ചത്. 26 പന്തിൽ 47 റൺസ് ആണ് താരം നേടിയത്. കിവീസിനായി ഫറിൻ അലൻ 13 പന്തിൽ നിന്ന് 23 റൺസെടുത്തപ്പോൾ രചിൻ രവീന്ദ്ര 22 പന്തിൽ നിന്ന് 32 റൺസെടുത്തു. 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്താണ് ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണയും ചമീരയും മൂന്ന് വീതം വിക്കറ്റെടുത്തു. രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ കൊമ്പ് കോർത്ത് താരങ്ങൾ, താക്കീത് നൽകി അമ്പയമാർ (വിഡിയോ ) 169 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ലങ്കയെ തുടക്കത്തിൽ തന്നെ കിവീസ് ബൗളർമാർ ഞെട്ടിച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ പാത്തും നിസ്സാങ്കയെ ബൗൾഡ് ആക്കി മാറ്റ് ഹാരി കളി ന്യൂസിലൻഡിന്റെ വരുതിയിലാക്കി. 29 റൺസ് നേടുന്നതിനിടെ ടീമിന് നാലുവിക്കറ്റുകൾ ആണ് നഷ്ടമായത്. കാമിന്ദു മെൻഡിസ് താരം 23 പന്തിൽ നിന്ന് 31 റൺസെടുത്തത് മാത്രമാണ് ടീമിലെ മികച്ച പ്രകടനം. 77-7 എന്ന നിലയിലേക്ക് വീണു ശ്രീലങ്കയെ പിന്നീട് ദുനിത് വെല്ലലഗയെ കൈപിടിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 20 ഓവറിൽ എട്ടുവിക്കറ്റിന് 107 റൺസിന് ശ്രീലങ്കൻ ഇന്നിങ്സ് അവസാനിച്ചു. New Zealand Crush Sri Lanka by 61 Runs to Keep T20 World Cup Semi-Final Hopes Alive.

സമകാലിക മലയാളം 26 Feb 2026 7:10 am

രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ കൊമ്പ് കോർത്ത് താരങ്ങൾ, താക്കീത് നൽകി അമ്പയമാർ (വിഡിയോ )

ഹുബ്ബള്ളി:   രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിനത്തിൽ താരങ്ങൾ തമ്മിൽ കയ്യാങ്കളി. ജമ്മു കശ്മീർ ക്യാപ്റ്റൻ പരസ് ദോഗ്രയും കര്‍ണാടകയുടെ കെ വി അനീഷും തമ്മിലാണ് ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. മത്സരത്തിന്റെ 101-ാം ഓവറിലാണ് സംഭവം. സഞ്ജുവിനെ ഓപ്പണര്‍ ആയി ഇറക്കരുത്, നിര്‍ദേശവുമായി സുരേഷ് റെയ്ന കർണാടകയുടെ ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് പരസ് ദോഗ്ര ബൗണ്ടറി പായിച്ചിരുന്നു. ഈ സമയം സില്ലി പോയിന്റിൽ നിന്നിരുന്ന കര്‍ണാടകയുടെ സബ്സ്റ്റ്യൂട്ട് താരം കെ വി അനീഷ് മോശമായി സംസാരിച്ചു. വൈഭവിന് 22 ലക്ഷത്തിന്റെ കാർ നൽകി ടാറ്റ; ലക്ഷങ്ങൾ വേറെയും സമ്മാനം pic.twitter.com/DxoQQesQ2R — Nihari Korma (@NihariVsKorma) February 25, 2026 ഇതിൽ പ്രകോപിതനായ പരസ് ദോഗ്ര തല ഉപയോഗിച്ച് അനീഷിൻറെ തലയിൽ പതിയെ ഇടിക്കുകയും ദേഷ്യപ്പെട്ട് മറുപടി പറയുകയും ചെയുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം കൈവിട്ട് പോകും എന്ന് ബോധ്യമായതോടെ താരങ്ങളും അമ്പയമാരും ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. തുടർന്ന് രണ്ട് ക്യാപ്റ്റന്മാരെയും വിളിച്ചു വരുത്തി അമ്പയമാർ താക്കിത് നൽകിയ ശേഷമാണു മത്സരം പുനഃരാരംഭിച്ചത്. Heated Clash Erupts Between Paras Dogra and KV Aneesh on Day 2 of Ranji Trophy Final

സമകാലിക മലയാളം 25 Feb 2026 2:47 pm

സഞ്ജുവിനെ ഓപ്പണര്‍ ആയി ഇറക്കരുത്, നിര്‍ദേശവുമായി സുരേഷ് റെയ്ന

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ നിർണായക പോരാട്ടത്തിൽ നാളെ ഇന്ത്യ സിംബാബ്‌വെയെ നേരിടാൻ ഒരുങ്ങുമ്പോൾ ടീമിൽ അഴിച്ചു പണി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ടോപ് ഓർഡറിൽ പ്രശ്നങ്ങൾ പരിഹരിക്കാനും സ്പിൻ വിഭാഗം കൂടുതൽ ശക്തമാക്കാനും ആകും പ്രധാന നീക്കം. മുൻ മത്സരങ്ങളിൽ തിളങ്ങാൻ അഭിഷേകിനും തിലകിനും കഴിയാത്ത സാഹചര്യത്തിൽ സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് തവണ ഇന്ത്യയെ തോൽപിച്ചു, ടൂർണമെന്റിൽ രണ്ട് അട്ടിമറി വിജയവും; സിംബാബ്‌വെയെ കരുതിയിരിക്കണം എന്നാൽ സഞ്ജുവിനെ ഇന്ത്യയുടെ ഓപ്പണർ ആയി ഇറക്കുന്നതിന് പകരം താരത്തെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കണമെന്നാണ് മുൻ താരം സുരേഷ് റെയ്ന പറയുന്നത്. തിലക് വർമയ്ക്ക് പകരം സഞ്ജുവിനെ ഇറക്കുന്നത് ടീമിന് കൂടുതൽ ബാലൻസ് നൽകുമെന്നാണ് റെയ്ന പറയുന്നത്. '' സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കിയാൽ ടീമിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ടീമിന്റെ നിർണായക ഘട്ടത്തിൽ ഒരു വലം കൈ ബാറ്ററുടെ സാന്നിധ്യം ആവശ്യമാണ്. അതിനാൽ സഞ്ജുവിനെ ഉൾപ്പെടുത്തുന്നത് മത്സരത്തിന്റെ ഗതി മാറ്റും. വലിയ ഷോട്ടുകൾ കളിക്കാനും സമ്മർദ്ദം കൈകാര്യം ചെയ്യാനും കഴിയുന്ന താരമാണ് സഞ്ജു'' റെയ്ന പറഞ്ഞു. വൈഭവിന് 22 ലക്ഷത്തിന്റെ കാർ നൽകി ടാറ്റ; ലക്ഷങ്ങൾ വേറെയും സമ്മാനം ബൗളിങ്ങിൽ ആധിപത്യം സ്ഥാപിക്കാൻ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ ടീമിൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. '' ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാണ്, അത് കൊണ്ട് അക്ഷർ പട്ടേലിനെ ടീമിൽ കൊണ്ടുവരണം. വാഷിങ്ടൺ സുന്ദറിന് പകരം അക്ഷർ കളിക്കണം. അത് ടീമിനു ഗുണം ചെയ്യും'' റെയ്ന പറഞ്ഞു. നെറ്റ് റൺറേറ്റിന്റെ കാര്യത്തിൽ ഇപ്പോൾ ആശങ്ക വേണ്ട. ആദ്യം മത്സരം വിജയിക്കുക അതിനു ശേഷമാകാം കണക്കുകൂട്ടലുകൾ എന്നും അദ്ദേഹം പറഞ്ഞു. Suresh Raina Urges India to Bring in Sanju Samson, Axar Patel for Must-Win Clash Against Zimbabwe.

സമകാലിക മലയാളം 25 Feb 2026 12:56 pm

മൂന്ന് തവണ ഇന്ത്യയെ തോൽപിച്ചു, ടൂർണമെന്റിൽ രണ്ട് അട്ടിമറി വിജയവും; സിംബാബ്‌വെയെ കരുതിയിരിക്കണം

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് നാളെ നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ടൂർണമെന്റിലെ കരുത്തന്മാരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി സൂപ്പർ 8ലേക്ക് എത്തി നിൽക്കുന്ന സിംബാബ്‌വെയെ കുഞ്ഞു ടീമാണെന്ന് കരുതി തള്ളികളയാൻ കഴിയില്ല. എന്നാൽ ഇരു ടീമുകളും ഓരോ തോൽവി വീതി വഴങ്ങിയാണ് ചെന്നൈയിലേക്ക് എത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇരു ടീമിനും വിജയം നേടേണ്ടത് അനിവാര്യമാണ്. നെറ്റ്സിൽ സഞ്ജുവും ഇഷാനും പ്രത്യേകം പരിശീലനം; വിഡിയോ പങ്ക് വെച്ച് ഐസിസി, ടോപ് ഓർഡറിൽ മാറ്റം? (വിഡിയോ) കണക്കുകൾ നോക്കിയാൽ ഇത് വരെ ഇന്ത്യയും സിംബാബ്‌വെയും 13 തവണയാണ് ടി20 ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടിയത്. അതിൽ 10 തവണ വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും മൂന്ന് തവണ സിംബാബ്‌വെ വിജയിച്ചത് അട്ടിമറി സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ്. മൂന്ന് വിജയങ്ങളും അവർ നേടിയത് ഹരാരെയിലാണ്. 2015ൽ അക്ഷർ പട്ടേലും സഞ്ജു സാംസണുമൊക്കെ അടങ്ങിയ ഇന്ത്യൻ ടീമിനെ 10 റൺസിനാണ് ആദ്യം സിംബാബ്‌വെ പരാജയപ്പെടുത്തിയത്. 2016ൽ എം എസ് ധോനി നായകനാനായ ടീമിനെ 2 റൺസിനും 2024 ൽ വാഷിങ്ടൺ സുന്ദറും അഭിഷേക് ശർമയും റിങ്കു സിങും അടങ്ങിയ ടീമിനെ 13 റൺസിനും സിംബാബ്‌വെ തോൽപ്പിച്ചിട്ടുണ്ട്. സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നാളെ നിർണായക റോൾ ആണ് ഉള്ളത്. സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. മത്സരദിനത്തിൽ ചെന്നൈയിൽ ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം. India Face Must-Win Super 8 Clash Against Giant-Killers Zimbabwe in Chennai.

സമകാലിക മലയാളം 25 Feb 2026 12:08 pm

വൈഭവിന് 22 ലക്ഷത്തിന്റെ കാർ നൽകി ടാറ്റ; ലക്ഷങ്ങൾ വേറെയും സമ്മാനം

ന്യൂഡൽഹി: ഇന്ത്യയുടെ 14കാരന്‍ 'വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിക്ക് 22 ലക്ഷം രൂപ വിലയുള്ള കാർ സമ്മാനമായി ലഭിച്ചു. ഐപിഎൽ 2025ലെ മികച്ച ബാറ്റിങ് പ്രകടനത്തിന് താരം “സ്ട്രൈക്കർ ഓഫ് ദി സീസൺ” പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആണ് ടാറ്റ മോട്ടോഴ്‌സിന്റെ 'കർവ്' മോഡൽ കാർ ആണ് സമ്മാനമായി ലഭിച്ചത്. 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെയാണ് വൈഭവിന് കാറും സമ്മാനമായി നൽകിയത്. സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യം; ശ്രീലങ്ക - ന്യൂസിലൻഡ് പോരാട്ടം ഇന്ന് കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറിയ താരം നിരവധി റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു വൈഭവ്. 14 വയസും 23 ദിവസവും പ്രായമുള്ളപ്പോഴാണ് താരം രാജസ്ഥാൻ റോയൽസിന് വേണ്ടി കളത്തിലിറങ്ങിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തുകളിൽ നേടിയ സെഞ്ച്വറിയിലൂടെ ഐപിഎലിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി മാറുകയും, ഇതോടെ യൂസഫ് പത്താന്റെ റെക്കോർഡ് മറികടക്കുകയും ചെയ്തു. നെറ്റ്സിൽ സഞ്ജുവും ഇഷാനും പ്രത്യേകം പരിശീലനം; വിഡിയോ പങ്ക് വെച്ച് ഐസിസി, ടോപ് ഓർഡറിൽ മാറ്റം? (വിഡിയോ) അടുത്തിടെ നടന്ന ഐസിസി അണ്ടർ-19 ലോകകപ്പിലും വൈഭവ് തിളങ്ങിയിരുന്നു. ഇന്ത്യ കിരീടം നേടിയ ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്‌സാണ് കളിയുടെ ഗതി മാറ്റിയത്. അണ്ടർ-19 ലോകകപ്പിൽ 439 റൺസ് നേടിയ താരം ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ചും ടൂർണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 50 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികം വൈഭവിന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അണ്ടർ-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ 7.5 കോടി രൂപയുടെ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്ന താരം ക്രിക്കറ്റ് തിരക്കുകൾ കാരണം അത് ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. Wonder Kid Vaibhav Gets ₹22 Lakh Car After Stellar IPL & U-19 Triumph.

സമകാലിക മലയാളം 25 Feb 2026 11:47 am

സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

ദുബൈ: ടി20 ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വിൽപന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ബുക്ക് ചെയ്യാം. എന്നാൽ വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാൽ ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന് ഐസിസി അറിയിച്ചു. സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യം; ശ്രീലങ്ക - ന്യൂസിലൻഡ് പോരാട്ടം ഇന്ന് മാർച്ച് 4ന് നടക്കുന്ന ആദ്യ സെമിഫൈനലിന്റെ വേദി “ഫ്ലോട്ടിംഗ് വെന്യു” എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിനായി രണ്ട് വേദികളാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാൻ സെമിയിലെത്തിയാൽ മത്സരം ആർ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. ഇനി പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും പകരം ശ്രീലങ്ക സെമിയിൽ എത്തുകയും ചെയ്താൽ വീണ്ടും വേദി മാറാൻ സാധ്യതയുണ്ട്. ഇന്ത്യ അല്ലാതെ മറ്റേതങ്കിലും ടീം ആണ് സെമിയിൽ ശ്രീലങ്കയുടെ എതിരാളി എങ്കിൽ മത്സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. നെറ്റ്സിൽ സഞ്ജുവും ഇഷാനും പ്രത്യേകം പരിശീലനം; വിഡിയോ പങ്ക് വെച്ച് ഐസിസി, ടോപ് ഓർഡറിൽ മാറ്റം? (വിഡിയോ) ഇനി ഇന്ത്യയാണ് സെമിയിൽ എതിരാളി എങ്കിൽ മത്സരം നടക്കുക കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ആയിരിക്കും. ഫൈനലിനും സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ അഹമ്മദാബാദിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചാൽ, മത്സരം കൊളംബോയിലേക്ക് മാറ്റും. അത് കൊണ്ട്, അഹമ്മദാബാദിലെ ഫൈനലിനോ കൊൽക്കത്തയിലെ സെമിഫൈനലിനോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരം മറ്റൊരു വേദിയിലേക്ക് മാറിയാൽ പൂർണ്ണ റീഫണ്ട് ലഭിക്കും. ICC Announces Flexible Venues and Refund Policy for T20 World Cup Semis and Final

സമകാലിക മലയാളം 25 Feb 2026 10:39 am

സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യം; ശ്രീലങ്ക - ന്യൂസിലൻഡ് പോരാട്ടം ഇന്ന്

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയും ന്യൂസിലൻഡും ഇന്ന് ഏറ്റുമുട്ടുന്നു. സെമിഫൈനൽ സാധ്യതകൾ ശക്തമാക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുന്നത്. 51 പന്തില്‍ 100! ബ്രൂക്കിന്റെ 'സെന്‍സേഷണല്‍' സെഞ്ച്വറി; പാകിസ്ഥാനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍ പല്ലക്കീലിൽ നടന്ന ആദ്യ സൂപ്പർ 8 മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. 147 റൺസ് മാത്രമാണ് മത്സരത്തിൽ ഇംഗ്ലണ്ട് നേടിയത്. അനായാസം ജയിക്കാമായിരുന്ന മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർമാർക്ക് സംഭവിച്ച നിരവധി പിഴവുകളാണ് കാര്യങ്ങൾ കൈവിട്ട പോകാൻ കാരണം. പ്രത്യേകിച്ച് സ്ലോ പിച്ചിൽ ബാറ്റർമാർ സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതും സിംഗിൾസ് എടുക്കുന്നതിലെ ആശയക്കുഴപ്പവുമാണ് വിക്കറ്റുകൾ നഷ്ടമാകാൻ പ്രധാന കാരണം. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞാൽ മികച്ച ഒരു വിജയം നേടാൻ കഴിയും. പുറത്താകലിന്റെ വക്കിൽ പാകിസ്ഥാൻ; സെമി കാണുമോ? 2 സാധ്യതകള്‍ മറുഭാഗത്ത്, സൂപ്പർ 8ലെ പാകിസ്ഥാനുമായുള്ള ആദ്യ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ സെമി സാധ്യതകൾ കൂടുതൽ എളുപ്പമാക്കാൻ ടീമിന് കഴിയും. നായകൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലുള്ള സ്പിൻ ആക്രമണം കൊളംബോയിലെ സാഹചര്യങ്ങളിൽ ശ്രീലങ്കയ്ക്ക് വെല്ലുവിളിയാണ്. ടീമിലെ ബാറ്റർമാരും മികച്ച ഫോമിൽ ഉള്ളത് ന്യൂസിലൻഡിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. Sri Lanka Face New Zealand in Crucial Super Eight Clash at Colombo.

സമകാലിക മലയാളം 25 Feb 2026 9:21 am

പുറത്താകലിന്റെ വക്കിൽ പാകിസ്ഥാൻ; സെമി കാണുമോ? 2 സാധ്യതകള്‍

പല്ലക്കീല്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം പോരില്‍ പാകിസ്ഥാനെ 2 വിക്കറ്റിനു വീഴ്ത്തി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചതോടെ ഗ്രൂപ്പ് ബിയില്‍ ഒരു സെമി സ്ഥാനം മാത്രമേ ഇനി അറിയാനുള്ളു. ഇതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തില്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് അടിച്ചെടുത്താണ് വിജയം പിടിച്ചത്. പാകിസ്ഥാന്‍ സെമി കാണണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ നടക്കേണ്ടി വരുമെന്ന നിലയാണ്. നിലവില്‍ ഈ ഗ്രൂപ്പില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനും ഓരോ പോയിന്റാണുള്ളത്. ന്യൂസിലന്‍ഡിനു ഇനി മത്സരം ശ്രീലങ്കയും ഇംഗ്ലണ്ടുമായുമാണ്. 51 പന്തില്‍ 100! ബ്രൂക്കിന്റെ 'സെന്‍സേഷണല്‍' സെഞ്ച്വറി; പാകിസ്ഥാനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍ സാധ്യത ഒന്ന് പാകിസ്ഥാന്റെ അടുത്ത പോരാട്ടം ശ്രീലങ്കയുമായാണ്. ഈ മത്സരം പാകിസ്ഥാന്‍ ജയിക്കണം. ശ്രീലങ്കയും ഇംഗ്ലണ്ടും ന്യൂസിന്‍ഡിനെ തോല്‍പ്പിക്കുകയും വേണം. അപ്പോള്‍ ന്യൂസിലന്‍ഡിനു ഒരു പോയിന്റും ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റുമായിരിക്കും. അങ്ങനെ പാകിസ്ഥാന് സെമിയിലെത്താം. സാധ്യത രണ്ട് പാകിസ്ഥാന്‍ വലിയ മാര്‍ജനില്‍ ശ്രീലങ്കയെ വീഴ്ത്തണം. ന്യൂസിലന്‍ഡ് ശ്രീലങ്ക, ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഒന്ന് ജയിക്കുകയും അവരുടെ നെറ്റ് റണ്‍റേറ്റ് താഴെ നില്‍ക്കുകയും ചെയ്യണം. അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലന്‍ഡിനും പാകിസ്ഥാനും 3 പോയിന്റുകള്‍. നെറ്റ് റണ്‍റേറ്റ് ബലത്തില്‍ അപ്പോള്‍ പാകിസ്ഥാന് സെമി കാണാം. പാകിസ്ഥാന് ന്യൂസിലന്‍ഡിന്റെ കളി നോക്കി അവസാന പോരാട്ടത്തില്‍ ശ്രീലങ്കയെ നേരിടാനുള്ള തന്ത്രം ആവിഷ്‌കരിക്കാന്‍ സമയം കിട്ടും എന്നതു മാത്രമാണ് നിലവില്‍ അവര്‍ക്ക് ആശ്വസിക്കാനുള്ളത്. പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു pakistan vs england, T20 World Cup: Pakistan are on the brink of an exit from the tournament. But, can the Cornered Tigers still qualify

സമകാലിക മലയാളം 24 Feb 2026 11:25 pm

51 പന്തില്‍ 100! ബ്രൂക്കിന്റെ 'സെന്‍സേഷണല്‍'സെഞ്ച്വറി; പാകിസ്ഥാനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍

പല്ലക്കീല്‍: പാകിസ്ഥാന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഐതിഹാസിക സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം. നായകന്റെ കന്നി ടി20 സെഞ്ച്വറി ബലത്തില്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായും ഇംഗ്ലണ്ട് മാറി. സൂപ്പർ എട്ടിൽ തുടരെ രണ്ടാം ജയം സ്വന്തമാക്കിയ ഇം​ഗ്ലണ്ട് പാകിസ്ഥാനെ 2 വിക്കറ്റിനാണ് വീഴ്ത്തിയത്. ഇതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തില്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് അടിച്ചെടുത്തു. 50 പന്തില്‍ കന്നി സെഞ്ച്വറിയ തൂക്കിയ ബ്രൂക്ക് 51ാം പന്തില്‍ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ജയമുറപ്പിച്ചിരുന്നു. 51 പന്തില്‍ 10 ഫോറും 4 സിക്‌സും സഹിതമായിരുന്നു ബ്രൂക്കിന്റെ മഹത്തായ ഇന്നിങ്‌സ്. പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു വിജയത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഷഹീന്‍ ഷാ അഫ്രീദി ഞെട്ടിച്ചു. ആദ്യ പന്തില്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കില്‍ പുറത്ത്. പിന്നാലെ മൂന്നാം ഓവര്‍ എറിയാനെത്തിയ അഫ്രീദി വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ജോസ് ബട്‌ലറെ (2) മടക്കിയാണ് താരം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ബ്രൂക്ക് എത്തിയതോടെ ഒരറ്റം ഇംഗ്ലണ്ട് സുരക്ഷിതമാക്കി. എന്നാല്‍ അപ്പോഴും മറ്റേ അറ്റത്ത് വിക്കറ്റുകള്‍ വീണു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് അഞ്ച്, ആറ് വിക്കറ്റുകളില്‍ സാം കറന്‍ (16), വില്‍ ജാക്‌സ് എന്നിവരെ കൂട്ടുപിടിച്ച് ഹാരി ബ്രൂക്ക് പോരാട്ടം തുടര്‍ന്നു. വില്‍ ജാക്‌സ് 23 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 28 റണ്‍സുമായി മടങ്ങി. 19ാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് നവാസ് പാകിസ്ഥാനെ വീണ്ടും പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഇംഗ്ലണ്ട് ആ ടെന്‍ഷന്‍ അതിജീവിച്ചു. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ ജയം കുറിച്ചു. സാഹിബ്‌സാദ ഒറ്റയ്ക്ക് 63; എട്ട് പേര്‍ ചേര്‍ന്ന് 101 റണ്‍സും... പാകിസ്ഥാന്‍ പ്രതിരോധിക്കുമോ? പാകിസ്ഥാനായി അഫ്രീദി മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തു. ഉസ്മാന്‍ താരിഖ്, മുഹമ്മദ് നവാസ് എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തി. നേരത്തെ നിര്‍ണായക പോരാട്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും പൊരുതവുന്ന സ്‌കോര്‍ പാകിസ്ഥാന്‍ മുന്നില്‍ വച്ചു. 20 ഓവറില്‍ നേടാന്‍ കഴിഞ്ഞത് 164 റണ്‍സ്. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ നടത്തിയ പോരാട്ടമാണ് അവരെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്‌സാദ ഫര്‍ഹാന്‍ 45 പന്തില്‍ 2 സിക്‌സും 7 ഫോറും സഹിതം 63 റണ്‍സെടുത്തു. വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത് ബാബര്‍ അസം, ഫഖര്‍ സമാന്‍, ഷദബ് ഖാന്‍ എന്നിവരും നിര്‍ണായക സംഭാവന നല്‍കിയതോടെയാണ് അവര്‍ ഈ സ്‌കോറിലെത്തിയത്. മറ്റൊരാളും രണ്ടക്കം കണ്ടില്ല. ബാബര്‍ 24 പന്തില്‍ 25 റണ്‍സെടുത്തു മുടങ്ങി. ഫഖര്‍ സമാന്‍ 16 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 25 റണ്‍സ് വാരി. ഷദബ് ഖാന്‍ 11 പന്തിലാണ് 23 അടിച്ചത്. ഇംഗ്ലണ്ടിനായി ലിയാം ഡോസന്‍ 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ജാമി ഓവര്‍ടന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി. ആദില്‍ റഷീദിന് ഒരു വിക്കറ്റ് കിട്ടി. സിംബാബ്‌വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും pakistan vs england, Harry Brook: England qualified for the T20 World Cup semi-final, following a 2-wicket victory in Pallekele

സമകാലിക മലയാളം 24 Feb 2026 10:46 pm

പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു

ചെന്നൈ: ടി20 ലോകകപ്പ് പോരാട്ടം തുടരുന്നതിനിടെ റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു. പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യന്‍ ക്യാംപ് വിട്ടത്. ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് നിലവില്‍ ഗെയ്റ്റര്‍ നോയ്ഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച റിങ്കു സിങ് ഇന്ത്യന്‍ ടീമിനൊപ്പം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ താരം ചെവ്വാഴ്ച പുലര്‍ച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഹിബ്‌സാദ ഒറ്റയ്ക്ക് 63; എട്ട് പേര്‍ ചേര്‍ന്ന് 101 റണ്‍സും... പാകിസ്ഥാന്‍ പ്രതിരോധിക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തില്‍ ടീം നില്‍ക്കുന്നതിനിടെയാണ് റിങ്കുവിന്റെ മടക്കം. ടൂര്‍ണമെന്റില്‍ നിന്നു തന്നെ ടീം പുറത്താകുമെന്ന ആശങ്ക നില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് താരത്തിന്റെ മടക്കം. ഇന്ത്യയുടെ അടുത്ത മത്സരം സിംബാബ്‌വെയാണ് നേരിടുന്നത്. ഈ മത്സരത്തില്‍ റിങ്കുവിന് കളിക്കാനായില്ലെങ്കില്‍ അക്ഷര്‍ പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്തും. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്ഷര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ കളിച്ചിരുന്നില്ല. സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്‌വെ കോച്ച് T20 World Cup: India batter Rinku Singh has left the India camp ahead of the team's Super 8 fixture against Zimbabwe

സമകാലിക മലയാളം 24 Feb 2026 9:26 pm

സാഹിബ്‌സാദ ഒറ്റയ്ക്ക് 63; എട്ട് പേര്‍ ചേര്‍ന്ന് 101 റണ്‍സും... പാകിസ്ഥാന്‍ പ്രതിരോധിക്കുമോ?

പല്ലക്കീല്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും പൊരുതവുന്ന സ്‌കോര്‍ ഉയര്‍ത്തി പാകിസ്ഥാന്‍. ഇംഗ്ലണ്ടിനു മുന്നില്‍ പാകിസ്ഥാന് 20 ഓവറില്‍ നേടാന്‍ കഴിഞ്ഞത് 164ണ്‍സ്. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സ് നേടിയത്. ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ നടത്തിയ പോരാട്ടമാണ് അവരെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്‌സാദ ഫര്‍ഹാന്‍ 45 പന്തില്‍ 2 സിക്‌സും 7 ഫോറും സഹിതം 63 റണ്‍സെടുത്തു. സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്‌വെ കോച്ച് ബാബര്‍ അസം, ഫഖര്‍ സമാന്‍, ഷദബ് ഖാന്‍ എന്നിവരും നിര്‍ണായക സംഭാവന നല്‍കിയതോടെയാണ് അവര്‍ ഈ സ്‌കോറിലെത്തിയത്. മറ്റൊരാളും രണ്ടക്കം കണ്ടില്ല. ബാബര്‍ 24 പന്തില്‍ 25 റണ്‍സെടുത്തു മുടങ്ങി. ഫഖര്‍ സമാന്‍ 16 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 25 റണ്‍സ് വാരി. ഷദബ് ഖാന്‍ 11 പന്തിലാണ് 23 അടിച്ചത്. ഇംഗ്ലണ്ടിനായി ലിയാം ഡോസന്‍ 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ജാമി ഓവര്‍ടന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി. ആദില്‍ റഷീദിന് ഒരു വിക്കറ്റ് കിട്ടി. സിംബാബ്‌വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും pakistan vs england, T20 World Cup: Sahibzada Farhan continued his rich vein of form

സമകാലിക മലയാളം 24 Feb 2026 9:00 pm

ഷഹീന്‍ അഫ്രീദി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

പല്ലക്കീല്‍: ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ കളിയില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച അതേ ടീമിനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തി. രണ്ടാം മത്സരവും ജയിച്ച് സെമിയിലേക്ക് കൂടുതല്‍ അടുക്കുകയാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്‌വെ കോച്ച് ന്യൂസിലന്‍ഡിനെതിരായ ആദ്യ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ സെമി ഉറപ്പിക്കാന്‍ പാകിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. നിലവില്‍ അവര്‍ക്ക് ഒരു പോയിന്റാണുള്ളത്. ഷഹീന്‍ അഫ്രീദി പാകിസ്ഥാന്‍ ഇലവനില്‍ തിരിച്ചെത്തി. സ്പിന്നര്‍ അബ്രാര്‍ അഹമദ് ടീമില്‍ ഇല്ല. സിംബാബ്‌വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും eng vs pak, T20 World Cup, Super 8: Pakistan captain Salman Ali Agha has won the toss and opted to bat first against England

സമകാലിക മലയാളം 24 Feb 2026 6:45 pm

ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒറ്റ ഗ്രൂപ്പില്‍! വനിതാ ടി20 ലോകകപ്പ്; മത്സര ക്രമം, സമയം, വേദി; എല്ലാം അറിയാം

ദുബൈ: പുരുഷ ടി20 ലോകകപ്പിനു പിന്നാലെ അരങ്ങേറുന്ന വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങളുടെ മത്സര ക്രമവും സമയവും വേദിയും പുറത്തിറക്കി ഐസിസി. ഇംഗ്ലണ്ടില്‍ ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയുമായി ഏറ്റുമുട്ടും. എഡ്ജ്ബാസ്റ്റണിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ജൂലൈ അഞ്ചിന് വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്തും അരങ്ങേറും. Save the dates ️ With all 12 teams locked in, presenting the full fixture list for ICC Women’s #T20WorldCup 2026 Details ➡️ https://t.co/ZijM7mQU38 pic.twitter.com/rH9LyzEo6B — ICC (@ICC) February 24, 2026 ലക്ഷ്യം കന്നി രഞ്ജി കിരീടം; ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ മിന്നും തുടക്കമിട്ട് ജമ്മു കശ്മീര്‍ വനിതാ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒറ്റ ഗ്രൂപ്പില്‍ വരുന്നതാണ് ശ്രദ്ധേയം. ഈ ഗ്രൂപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുമുണ്ട്. ജൂണ്‍ 14നാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ജൂണ്‍ 28നാണ് ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം. ഗ്രൂപ്പ് എ: ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്. ഗ്രൂപ്പ് ബി: വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്. പൊരുതിയത് സ്മൃതിയും ഹര്‍മന്‍പ്രീതും കഷ്‌വിയും മാത്രം; ഇന്ത്യന്‍ വനിതകളെ അനായാസം വീഴ്ത്തി മത്സരക്രമം, വേദി, സമയം ജൂണ്‍ 12: ഇംഗ്ലണ്ട്- ശ്രീലങ്ക, എഡ്ജ്ബാസ്റ്റണ്‍ - രാത്രി 11:00 ജൂണ്‍ 13: സ്‌കോട്‌ലന്‍ഡ്- അയര്‍ലന്‍ഡ്, ഓള്‍ഡ് ട്രഫോര്‍ഡ്- വൈകീട്ട് 03:00 ജൂണ്‍ 13: ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക, ഓള്‍ഡ് ട്രഫോര്‍ഡ്- വൈകീട്ട് 07:00 ജൂണ്‍ 13: വെസ്റ്റ് ഇന്‍ഡീസ്- ന്യൂസിലന്‍ഡ്, ഹാംഷെയര്‍ ബൗള്‍- രാത്രി 01:00 ജൂണ്‍ 14: ബംഗ്ലാദേശ്- നെതര്‍ലന്‍ഡ്‌സ്, എഡ്ജ്ബാസ്റ്റണ്‍- വൈകീട്ട് 03:00 ജൂണ്‍ 14: ഇന്ത്യ- പാകിസ്ഥാന്‍, എഡ്ജ്ബാസ്റ്റണ്‍- വൈകീട്ട് 07:00 ജൂണ്‍ 16: ന്യൂസിലന്‍ഡ്- ശ്രീലങ്ക, ഹാംഷെയര്‍ ബൗള്‍- വൈകീട്ട് 07:00 ജൂണ്‍ 16: ഇംഗ്ലണ്ട്- അയര്‍ലന്‍ഡ്, ഹാംഷെയര്‍ ബൗള്‍- രാത്രി 11:00 ജൂണ്‍ 17: ഓസ്ട്രേലിയ- ബംഗ്ലാദേശ്, ഹെഡിങ്ലി- ഉച്ച കഴിഞ്ഞ് 03:00 ജൂണ്‍ 17: ഇന്ത്യ- നെതര്‍ലന്‍ഡ്സ്, ഹെഡിങ്‌ലി- രാത്രി 07:00 ജൂണ്‍ 17: ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍, എഡ്ജ്ബാസ്റ്റണ്‍- രാത്രി 11:00 ജൂണ്‍ 18: വെസ്റ്റ് ഇന്‍ഡീസ്- സ്‌കോട്‌ലന്‍ഡ്, ഹെഡിങ്‌ലി- രാത്രി 11:00 ജൂണ്‍ 19: ന്യൂസിലന്‍ഡ്- അയര്‍ലന്‍ഡ്, ഹാംഷെയര്‍ ബൗള്‍- രാത്രി 11:00 ജൂണ്‍ 20: ഓസ്ട്രേലിയ- നെതര്‍ലന്‍ഡ്സ്, ഹാംഷെയര്‍ ബൗള്‍- ഉച്ചയ്ക്ക് 03:00 ജൂണ്‍ 20: പാകിസ്ഥാന്‍- ബംഗ്ലാദേശ്, ഹാംഷെയര്‍ ബൗള്‍- വൈകീട്ട് 07:00 ജൂണ്‍ 20: ഇംഗ്ലണ്ട്- സ്‌കോട്ലന്‍ഡ്, ഹെഡിങ്ലി- രാത്രി 11:00 ജൂണ്‍ 21: വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക, ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ട്- ഉച്ചകഴിഞ്ഞ് 03:00 ജൂണ്‍ 21: ദക്ഷിണാഫ്രിക്ക- ഇന്ത്യ, ഓള്‍ഡ് ട്രഫോര്‍ഡ്- വൈകീട്ട് 07:00 ജൂണ്‍ 23: ന്യൂസിലന്‍ഡ്- സ്‌കോട്‌ലന്‍ഡ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 03:00 ജൂണ്‍ 23: ശ്രീലങ്ക- അയര്‍ലന്‍ഡ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 07:00 ജൂണ്‍ 23: ഓസ്‌ട്രേലിയ- പാകിസ്ഥാന്‍, ഹെഡിങ്ലി- രാത്രി 11:00 ജൂണ്‍ 24: ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ്, ലോര്‍ഡ്‌സ്- രാത്രി 11:00 ജൂണ്‍ 25: ഇന്ത്യ- ബംഗ്ലാദേശ്, ഓള്‍ഡ് ട്രഫോര്‍ഡ്- രാത്രി 07:00 ജൂണ്‍ 25: ദക്ഷിണാഫ്രിക്ക- നെതര്‍ലന്‍ഡ്‌സ്, ബ്രിസ്റ്റോള്‍ കൗണ്ടി- രാത്രി 11:00 ജൂണ്‍ 26: ശ്രീലങ്ക- സ്‌കോട്‌ലന്‍ഡ്, ഓള്‍ഡ് ട്രഫോര്‍ഡ്- രാത്രി 11:00 ജൂണ്‍ 27: പാകിസ്ഥാന്‍- നെതര്‍ലന്‍ഡ്‌സ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 03:00 ജൂണ്‍ 27: വെസ്റ്റ് ഇന്‍ഡീസ്- അയര്‍ലന്‍ഡ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 07:00 ജൂണ്‍ 27: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്, ദി ഓവല്‍- രാത്രി 11:00 ജൂണ്‍ 28: ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ്, ലോര്‍ഡ്‌സ്- വൈകീട്ട് 03:00 ജൂണ്‍ 28: ഓസ്‌ട്രേലിയ- ഇന്ത്യ, ലോര്‍ഡ്‌സ്- വൈകീട്ട് 07:00 ജൂണ്‍ 30: സെമി ഫൈനല്‍ 1, ദി ഓവല്‍- വൈകീട്ട് 07:00 ജൂലൈ 2: സെമി ഫൈനല്‍ 2, ദി ഓവല്‍- രാത്രി 11:00 ജൂലൈ 5: ഫൈനല്‍, ലോര്‍ഡ്സ്- വൈകീട്ട് 07:00 Womens T20 World Cup schedule: Bangladesh will be slotted alongside India and Pakistan in an explosive Group 1

സമകാലിക മലയാളം 24 Feb 2026 6:27 pm

ലക്ഷ്യം കന്നി രഞ്ജി കിരീടം; ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ മിന്നും തുടക്കമിട്ട് ജമ്മു കശ്മീര്‍

ഹുബ്ബള്ളി: രഞ്ജി ട്രോഫിയില്‍ കന്നി കിരീടം ലക്ഷ്യമിടുന്ന ജമ്മു കശ്മീരിന് ഫൈനലില്‍ മിന്നും തുടക്കം. മുന്‍ ചാംപ്യന്‍മാരായ കര്‍ണാടകയ്‌ക്കെതിരായ പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ ജമ്മു 2 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയില്‍. ടോസ് നേടി ജമ്മു ബാറ്റിങ് തുടങ്ങുകയായിരുന്നു. ശുഭം പണ്ഡീര്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയുടേയും യാവര്‍ ഹസന്‍, അബ്ദുല്‍ സമദ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ജമ്മു മികച്ച രീതിയില്‍ തുടങ്ങിയത്. ഖംറാന്‍ ഇഖ്ബാല്‍, യാവര്‍ ഹസന്‍ എന്നിവരുടെ വിക്കറ്റുകളാണ് ജമ്മു കശ്മീരിനു നഷ്ടമായത്. ക്യാപ്റ്റന്‍ പരസ് ദോഗ്ര 9 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പൊരുതിയത് സ്മൃതിയും ഹര്‍മന്‍പ്രീതും കഷ്‌വിയും മാത്രം; ഇന്ത്യന്‍ വനിതകളെ അനായാസം വീഴ്ത്തി 221 പന്തുകള്‍ നേരിട്ട് 12 ഫോറും 2 സിക്‌സും സഹിതം ശുഭം 117 റണ്‍സുമായും 5 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സുമായി അബ്ദുല്‍ സമദും പുറത്താകാതെ ക്രീസില്‍ തുടരുന്നു. യാവര്‍ ഹസന്‍ 88 റണ്‍സെടുത്തു മടങ്ങി. ജമ്മുവിന് ആദ്യ ദിനം നഷ്ടമായ രണ്ട് വിക്കറ്റുകളും ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണയാണ് സ്വന്തമാക്കിയത്. 'അന്ന് സച്ചിന്‍ ഔട്ടല്ല, എല്‍ബിഡബ്ല്യു വിളിച്ചത് എന്റെ തെറ്റ്' (വിഡിയോ) karnataka vs jammu and kashmir: J&K made a strong statement on the opening day of the Ranji Trophy final, powered by an unbeaten 117 from Shubham Pundir

സമകാലിക മലയാളം 24 Feb 2026 5:52 pm

'അന്ന് സച്ചിന്‍ ഔട്ടല്ല, എല്‍ബിഡബ്ല്യു വിളിച്ചത് എന്റെ തെറ്റ്' (വിഡിയോ)

ജമൈക്ക: 2004ലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഗാബ മൈതാനത്ത് ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എല്‍ബിഡബ്ല്യു ആയി ഔട്ടായത് വിവാദമായിരുന്നു. അംപയറുടെ തെറ്റായ തീരുമാനാണ് അന്ന് സച്ചിന്റെ പുറത്താകലിനു വഴിവച്ചത് എന്നു അന്നേ ആരോപണവുമുണ്ടായിരുന്നു. വിഖ്യാത വെസ്റ്റ് ഇന്‍ഡീസ് അംപയര്‍ സ്റ്റീവ് ബക്‌നറാണ് അന്ന് തെറ്റായി ഔട്ട് വിളിച്ചത്. അന്നത്തെ സച്ചിനെതിരായ എല്‍ബിഡബ്ല്യു ഔട്ട് തീരുമാനം തെറ്റായിരുന്നുവെന്നു തുറന്നു സമ്മതിക്കുകയാണ് ഇപ്പോള്‍ സ്റ്റീവ് ബക്‌നര്‍. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അംപയേഴ്‌സ് അസോസിയേഷനോട് സംസാരിക്കവേയാണ് വിവാദമായ ഔട്ട് അബദ്ധം പറ്റിയതാണെന്നു തുറന്നു സമ്മതിച്ചത്. 'അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചത് ഒരു തെറ്റായ തീരുമാനമാായിരുന്നു. അതെനിക്കറിയാവുന്ന കാര്യമാണ്. ഇപ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഞാന്‍ എന്തിന് ഔട്ട് വിളിച്ചു, അദ്ദേഹം ഔട്ടായിരുന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. ജീവിതത്തില്‍ നമുക്കൊക്കെ തെറ്റ് സംഭവിക്കാറില്ലേ. അത്തരമൊരു തെറ്റായിരുന്നു അത്. ഞാന്‍ ആ അബദ്ധം അംഗീകരിച്ച് ഇപ്പോഴും ജീവിക്കുന്നു'- 79കാരന്‍ വ്യക്തമാക്കി. Birthday of 'Error Man' Steve Bucknor The Man Who Took Sachin's Wicket Most times When opposition Were Struggling to Get His Wicket. Ohhh...Wait! WE Did 'Error' too Its Belated (31st may). that's Error Tribute to him remember Those Decisions. pic.twitter.com/QaEaumo1Uy — CrickeTendulkar (@CrickeTendulkar) June 1, 2023 സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്‌വെ കോച്ച് 2003-04 സീസണിലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബ്രിസ്‌ബെയ്‌നിലെ ഗാബ മൈതാനത്തു നടന്ന ഒന്നാം ടെസ്റ്റ് പോരാട്ടത്തിനിടെയാണ് വിവാദമായ ഔട്ട്. ജാസന്‍ ഗില്ലസ്പിയുടെ പന്ത് ഓഫ് സ്റ്റംപിനു പുറത്തു കൂടെ വന്നപ്പോള്‍ അതു കളിക്കാന്‍ പറ്റില്ലെന്നു കണ്ട് സച്ചിന്‍ ബാറ്റ് ഉയര്‍ത്തി ലീവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പന്ത് അദ്ദേഹത്തിന്റെ പാഡില്‍ തട്ടുന്നു. ബൗളറും സഹ ഓസീസ് ഫീല്‍ഡര്‍മാരും ശക്തമായി അപ്പീല്‍ ചെയ്തതോടെ സ്റ്റീവ് ബക്‌നര്‍ കൈയുയര്‍ത്തി ഔട്ട് വിധിച്ചു. എന്നാല്‍ റീപ്ലേയില്‍ പന്ത് സ്റ്റംപില്‍ തട്ടാതെ ഓഫ് സ്റ്റംപിനു മുകളിലൂടെ പോകുമെന്നാണ് കണ്ടത്. അന്ന് കമന്ററി ബോക്‌സിലുണ്ടായിരുന്ന ടോണി ക്രെയ്ഗ് തീരുമാനത്തെ 'ഭയാനകം' എന്ന വാക്കുപയോഗിച്ചാണ് വിശേഷിപ്പിച്ചത്. അംപയറുടെ വിധി ചോദ്യം ചെയ്യാനുള്ള നിയമം അന്ന് വന്നിരുന്നില്ല. അതോടെ സച്ചിനു പുറത്തു പോകേണ്ടി വരികയും ചെയ്തു. 3 പന്തുകൾ നേരിട്ട് സച്ചിൻ‌ പൂജ്യത്തിനു പുറത്തായി. സിംബാബ്‌വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും എന്നാല്‍ അതിനു ശേഷവും ബക്‌നര്‍ സച്ചിനെ തെറ്റായ തീരുമാനത്തില്‍ പുറത്താക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ അബ്ദുല്‍ റസാഖിന്റെ പന്ത് ബാറ്റിന്റെ എഡ്ജില്‍ തട്ടി ക്യാച്ചാണെന്ന ധാരണയില്‍ പാക് താരങ്ങള്‍ അപ്പീല്‍ ചെയ്യുന്നു. ബക്‌നര്‍ ഔട്ടും നല്‍കുന്നു. ഏറെ നിരാശയോടെണ് ഈ ഘട്ടത്തിലും സച്ചിന്‍ കളം വിട്ടത്. റിപ്ലേയില്‍ പന്ത് ബാറ്റിന്റെ എഡ്ജില്‍ തട്ടിയില്ലെന്നു തെളിയുകയും ചെയ്തു. പിന്നീട് ഈ സംഭവത്തില്‍ സച്ചിന്‍ പറഞ്ഞ കമന്റും പ്രസിദ്ധമാണ്. ഞാന്‍ ബാറ്റിങിനു ഇറങ്ങുമ്പോള്‍ അദ്ദേഹത്തിനു രണ്ട് ബോക്‌സിങ് ഗ്ലൗസുകള്‍ നല്‍കണം. അങ്ങനെയെങ്കിലും അദ്ദേഹം ഔട്ട് വിളിക്കാതിരിക്കുമല്ലോ- എന്നായിരുന്നു സച്ചിന്റെ കമന്റ്. 128 ടെസ്റ്റ് മത്സരങ്ങളും 181 ഏകദിന മത്സരങ്ങളും നിയന്ത്രിച്ച അംപയറാണ് ബക്‌നര്‍. അഞ്ച് ലോകകപ്പ് ഫൈനലുകളിലും അദ്ദേഹം കളി നിയന്ത്രിച്ചു. 20 വര്‍ഷം അംപയറായും മാച്ച് റഫറിയായും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന ജമൈക്കക്കാരനായ ബക്‌നര്‍ 2009ലാണ് അംപയര്‍ കരിയര്‍ അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം It was a mistake: Steve Bucknor on Sachin Tendulkar lbw controversy in 2004 Brisbane Test

സമകാലിക മലയാളം 24 Feb 2026 4:12 pm

സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്‌വെ കോച്ച്

ചെന്നൈ:  ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ നേരിടാൻ സിംബാബ്‌വെ ടീം സജ്ജമാണെന്ന് ഹെഡ് കോച്ച് ജസ്റ്റിൻ സാമൺസ്. മത്സരത്തിന്റെ തുടക്കം മുതൽ  ആക്രമണാത്മക സമീപനത്തോടെയാകും ഇന്ത്യയെ നേരിടുക. വെസ്റ്റ് ഇൻഡീസിന് എതിരായ തോൽവിയിൽ നിന്ന് കുറെ കാര്യങ്ങൾ മനസിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം “ഇന്ത്യൻ ടീം എങ്ങനെയാണ് ബാറ്റിങിന് ഇറങ്ങുക എന്ന് ഞങ്ങൾക്കറിയാം. വെസ്റ്റ് ഇൻഡീസ് എങ്ങനെയാണോ ഇന്നിംഗ്സ് ആരംഭിച്ചത് അതേ മാതൃകയിലാകും ഇന്ത്യയും തുടങ്ങുക. ഇന്ത്യ ആ പ്ലാനിൽ നിന്ന് പിന്നോട്ട് പോകാൻ സാധ്യതയില്ല'' ജസ്റ്റിൻ സാമൺസ് പറഞ്ഞു. സൂപ്പർ 8ൽ മുൻപ് നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 107 റണ്‍സിനു ആണ് വിന്‍ഡീസ് പരാജയപ്പെടുത്തിയത്. ഈ തോൽ‌വിയിൽ നിന്നും ടീം കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അത് ഇന്ത്യക്കെതിരായ മത്സരത്തിൽ പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിംബാബ്‌വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും ''ആ മത്സരത്തിൽ നിന്ന് ഞങ്ങൾ കുറച്ചധികം പാഠങ്ങൾ പഠിച്ചിട്ടുണ്ട്. സമ്മർദ്ദ ഘട്ടങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് അതിൽ പ്രധാനം. ആ നിമിഷങ്ങളിൽ എങ്ങനെ ശാന്തത പാലിക്കണം, എങ്ങനെ വേഗത്തിൽ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കണം എന്നെല്ലാം മനസിലാക്കിയിട്ടുണ്ട്” ജസ്റ്റിൻ പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സിംബാബ്‌വെ ബൗളേഴ്‌സ് ഒരേ രീതിയിലുള്ള ലൈനിലും ലെങ്തിലും ആവർത്തിച്ച് ബൗളറിഞ്ഞത് ബാറ്റർമാർക്ക് ഗുണകരമായി എന്ന് സമ്മതിച്ച കോച്ച് ചെന്നൈയിൽ വ്യത്യസ്ത ശൈലി പുറത്തെടുക്കുമെന്നും പറഞ്ഞു. Zimbabwe Ready to Take On Aggressive India in Super 8 Clash Says Coach Justin Sammons.

സമകാലിക മലയാളം 24 Feb 2026 2:31 pm

സിംബാബ്‌വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ മത്സരത്തിൽ 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇനി ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. സിംബാബ്‌വെയെ 107 റൺസിന് വിന്‍ഡീസ് തകർത്ത് മികച്ച വിജയം നേടിയതോടെ നെറ്റ് റൺ റേറ്റിലും ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് -3.800 ആയിട്ടുണ്ട്. മികച്ച വിജയം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ റൺ റേറ്റ് +5.350 ആണ്. ഇനി വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ റൺ റേറ്റിൽ മുകളിൽ എത്താൻ സാധിക്കൂ. വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത് അടുത്ത മത്സരം സിംബാബ്‌വെക്കെതിരെ ഫെബ്രുവരി 26ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ്. ഈ മത്സരത്തിൽ ഇന്ത്യക്ക് കേവലം ഒരു വിജയം മാത്രം പോരാ. കുറഞ്ഞത് 100 റൺസിനെങ്കിലും സിംബാബ്‌വെയെ പരാജയപ്പെടുത്തിയാൽ മാത്രമേ നെറ്റ് റൺ റേറ്റിൽ വൻ മാറ്റം വരുത്താൻ ഇന്ത്യക്ക് കഴിയൂ. അല്ലെങ്കിൽ കുറഞ്ഞ സ്കോറിന് സിംബാബ്‌വെ പുറത്താക്കിയ ശേഷം 10 വിക്കറ്റിന്റെ മികച്ച വിജയം നേടണം. ഇതിന് സാധിച്ചാൽ വെസ്റ്റ് ഇൻഡീസിനെയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിന് മുൻപ് തന്നെ ഇരു ടീമുകളെയും സമർദത്തിലാക്കാൻ ഇന്ത്യക്ക് കഴിയും. രോഹിത് ആയിരുന്നെങ്കില്‍ ഒരിക്കലും അതു ചെയ്യില്ല, ബുംറയെ എറിയിക്കാതിരുന്നതു വിനയായി; വിമർശനവുമായി കൈഫ് ടോപ്പ് ഓർഡറിലെ ബാറ്റിങ് പോരായ്മ പരിഹരിക്കാൻ സഞ്ജു സാംസണിനെ ഓപ്പണറായി ടീം ഇറക്കിയേക്കും. പവർപ്ലേയിൽ കുറഞ്ഞത് 70 റൺസ് നേടുക എന്നത് ആകും ഇന്ത്യൻ ടീമിന്റെ പദ്ധതി. അങ്ങനെ ഒരു മികച്ച തുടക്കം ലഭിച്ചാൽ മധ്യനിരയ്ക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും. 200 അധികം സ്കോർ കണ്ടെത്താനും ടീമിന് കഴിയും. ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം ചെപ്പോക്ക് സ്റ്റേഡിയം സ്പിന്നർമാർക്ക് അനുകൂലമായാൽ കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി, അക്ഷർ പട്ടേൽ സഖ്യത്തിന് നിർണായകമായ റോൾ ആണ് ഇവിടെ ഉള്ളത്. മാർച്ച് ഒന്നിന് ഈഡൻ ഗാർഡൻസിലാണ് വിൻഡീസുമായുള്ള ഇന്ത്യയുടെ സൂപ്പർ 8ലെ അവസാന പോരാട്ടം. T20 World Cup Super 8 India Need Massive Win Over Zimbabwe to Keep Semifinal Hopes Alive.

സമകാലിക മലയാളം 24 Feb 2026 12:43 pm

ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം

പല്ലക്കീല്‍: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ന് പാകിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് ശ്രീലങ്കയിലെ പല്ലക്കീൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരം കൂടിയാണിത്. മഴ മത്സരത്തിന് ഭീഷണി ആകില്ലെന്നാണ് റിപ്പോർട്ട്. വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന പാകിസ്ഥാൻ- ന്യൂസിലൻഡ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് 'ബി' യിൽ വരാനിരിക്കുന്ന മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാണ്. പല്ലക്കീൽ പിച്ചിൽ സ്പിൻ ബൗളർമാർക്ക് അനുകൂല സാഹചര്യമാണ് ഉള്ളത്. പാകിസ്ഥാന്റെ സ്പിൻ നിരയെ കൈകാര്യം ചെയ്യുക എന്നതാണ് ഇംഗ്ലണ്ട് ബാറ്റർമാർ നേരിടുന്ന പ്രധാന പ്രതിസന്ധി. രോഹിത് ആയിരുന്നെങ്കില്‍ ഒരിക്കലും അതു ചെയ്യില്ല, ബുംറയെ എറിയിക്കാതിരുന്നതു വിനയായി; വിമർശനവുമായി കൈഫ് മുൻപ്, ഇതേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് പതറിയതും ശ്രീലങ്കൻ സ്പിന്നർമാർക്കെതിരെയാണ്. ശ്രീലങ്കക്ക് ഒരു രണ്ടുപേർ സ്പിന്നർമാർ മാത്രമാണ് ഉള്ളത്. പക്ഷെ പാകിസ്ഥാന് അഞ്ചുപേർ വരെ സ്പിൻ ബൗൾ ചെയ്യാൻ ഉണ്ടാകും. ഈ സ്പിൻ കെണി മറികടന്നത് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകും. അതേസമയം, ശ്രീലങ്കയെ 95 റൺസിന് പുറത്താക്കി ഗ്രൂപ്പിൽ രണ്ട് പോയിന്റുമായി ഒന്നാമതാണ് ഇംഗ്ലണ്ട് ടീം. അതാണ് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രധാന ഘടകവും. T20 World Cup Super 8 Pakistan Face England in Crucial Must Win Clash at Pallekele

സമകാലിക മലയാളം 24 Feb 2026 11:56 am

രോഹിത് ആയിരുന്നെങ്കില്‍ ഒരിക്കലും അതു ചെയ്യില്ല, ബുംറയെ എറിയിക്കാതിരുന്നതു വിനയായി; വിമർശനവുമായി കൈഫ്

ചെന്നൈ: ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തുമോ എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രധാന ചോദ്യം. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ തോൽവിയും വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയെ 107 റൺസിന് തകർത്തതും ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യയുടെ പ്ലെയിങ് ഇലവനാണ് തോൽവിയ്ക്ക് കാരണം എന്നാണ് ടീം മാനേജ്‍മെന്റ് നേരിടുന്ന പ്രധാന വിമർശനം. 'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ ഒഴിവാക്കിയത് ടീമിന് കൃത്യമായ പ്ലാനിങ് ഇല്ലാത്തതിന്റെ കുഴപ്പമാണെന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്. വലിയ ടൂർണമെന്റുകളിൽ സ്ഥിരതയുള്ള പ്ലേയിങ് ഇലവനെ കളത്തിലിറക്കുകയാണ് മികച്ച ക്യാപ്റ്റന്മാർ ചെയ്യുന്നത്. അതിന് എം എസ് ധോനിയും രോഹിത് ശർമയും ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്‌വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍' ''ധോനിയെയും രോഹിത് ശർമയെയും പോലുള്ള ക്യാപ്റ്റന്മാർ ഒരു ബാലൻസ്ഡ് ടീം ആണ് കളത്തിലിറക്കുക. എതിര്‍ ടീമിൽ ഇടംകയ്യൻ ബാറ്റർമാർ കൂടുതലാണെന്ന കാരണത്താൽ ഒരു സ്പിന്നറെ മാറ്റാൻ അവർ തയ്യാറാകില്ല. ഇങ്ങനെയൊക്കെ ചെയ്യുന്നത് ടീം മാനേജ്‍മെന്റ് വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തിയിരുന്നില്ല എന്നതിന്റെ സൂചനയാണ് '' കൈഫ് പറഞ്ഞു വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തി അക്ഷറെ ഒഴിവാക്കിയ തീരുമാനം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. '' 2024 ടി20 ലോകകപ്പിൽ ഓഫ് സ്പിന്നർമാരുടെ സാന്നിധ്യമില്ലാതെയായിരുന്നു ഇന്ത്യ കിരീടം നേടിയത്. അക്ഷർ പട്ടേൽ ഐസിസി ടൂർണമെന്റുകളിൽ കഴിവ് തെളിയിച്ച ഒരു മാച്ച് വിന്നറാണ്. അന്നത്തെ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, മോയിൻ അലി എന്നിവരെ പുറത്താക്കിയ പ്രകടനം ആർക്കും മറക്കാനാകില്ല. അങ്ങനെ ഒരു താരത്തെ അവസാന നിമിഷം ഒഴിവാക്കിയത് കൃത്യമായ പ്ലാനിങ് ഇല്ലാത്തതിന്റെ കുറവാണ്'' കൈഫ് വ്യക്തമാക്കി. 'ഇന്ത്യ- പാക് താരങ്ങൾ കൈ കൊടുക്കാത്തത് വെറും ഷോ; കാമറ ഇല്ലെങ്കിൽ അവർ സംസാരിക്കും' കഴിഞ്ഞ മത്സരത്തിൽ പവർപ്ലേയിൽ ബുംറയുടെ രണ്ട് ഓവർ ഉപയോഗിച്ച ശേഷം അദ്ദേഹത്തെ മാറ്റി നിർത്തിയത് തെറ്റായ തീരുമാനം ആയിരുന്നു എന്നും കൈഫ് കുറ്റപ്പെടുത്തി. “മത്സരം നമ്മൾ നഷ്ടപ്പെടുത്തിയത് 7 മുതൽ 15 വരെയുള്ള ഓവറുകളിലാണ്. ബുംറയുടെ പവർപ്ലേയിലെ രണ്ട് ഓവറിൽ തന്നെ ക്വിന്റൺ ഡിക്കോക്കിനെയും റിയാന്‍ റിക്കല്‍ടനെയും പുറത്താക്കി മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ ബൗളർമാർക്ക് ഈ ആനുകൂല്യം മുതലെടുക്കാൻ ആയില്ല.അതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണം'' അദ്ദേഹം വ്യക്തമാക്കി. ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക രോഹിത് ശർമയുടെ കാലത്ത് അദ്ദേഹം പവർപ്ലെയിൽ ഒരു ഓവർ നൽകിയ ശേഷം,പിന്നീട് 11-മത്തെയോ 12-മത്തെയോ ഓവറിൽ ബുംറയെ കൊണ്ട് വന്നു എതിർ ടീമിനെ സമർദത്തിൽ ആകുകയാണ് പതിവ്. അവസാന ഘട്ടം വരെ നോക്കിയിരിക്കാതെ കൃത്യസമയത്ത് ബുംറയുടെ കഴിവ് രോഹിത് ഉപയോഗിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. Kaif Criticises Team Selection as India’s T20 World Cup Semi Final Hopes Hang in Balance

സമകാലിക മലയാളം 24 Feb 2026 11:11 am

വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചിലെങ്കിൽ പുറത്ത്

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെയെ 107 റൺസിന് വിന്‍ഡീസ് തകര്‍ത്തത്. അട്ടിമറി വിജയം നേടിയിരുന്ന സിംബാബ്‌വെയ്ക്ക് വെസ്റ്റ് ഇന്‍ഡീസുമായി പൊരുതി നിൽക്കാൻ പോലും കഴിയാതെയാണ് കീഴടങ്ങിയത്. പക്ഷെ ക രീബിയന്‍ സംഘത്തിന്റെ ഈ വിജയം ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്. 'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു സൂപ്പർ 8ലെ സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ മത്സരത്തിൽ 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് സെമിഫൈനലിൽ എത്തണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചിരിക്കണം. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിക്കാൻ നിലവിലെ ഇന്ത്യൻ ടീമിന് കഴിയുമോ എന്നതാണ് പ്രധാന സംശയം. മൂന്ന് മത്സരങ്ങൾ മാത്രമുള്ള ഗ്രൂപ്പിൽ മത്സരഫലം എപ്പോഴും മാറി മറിഞ്ഞു വരാം. ചിലപ്പോൾ രണ്ട് ടീമുകൾക്ക് 4 പോയിന്റ് വരെ ലഭിക്കാനും സാധ്യതയുണ്ട്. ആ ഘട്ടത്തിൽ നെറ്റ് റൺ റേറ്റ് പരിഗണിച്ചാകും സെമിഫൈനലിൽ എത്തേണ്ട ടീമിനെ തീരുമാനിക്കുക. കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്‌വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍' ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് -3.800 ആയിട്ടുണ്ട്. മികച്ച വിജയം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ റൺ റേറ്റ് +5.350 ആണ്. ഇനി വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ റൺ റേറ്റിൽ മുകളിൽ എത്താൻ സാധിക്കൂ. '6ന് 254'... ചരിത്രത്തിലേക്ക് 'ബാറ്റിങ് തീ' പടർത്തിയ കരീബിയൻ 'പവർ' അത് മാത്രം പോരാ, ഇന്ത്യ രണ്ട് മത്സരങ്ങൾ ജയിച്ചാലും പ്രശ്നങ്ങൾ തീരില്ല. ദക്ഷിണാഫ്രിക്കയും ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ജയിക്കുകയും വേണം. അങ്ങനെ വന്നാൽ ദക്ഷിണാഫ്രിക്ക ആറ് പോയിന്റുമായും ഇന്ത്യ നാല് പോയിന്റുമായും സെമിയിൽ പ്രവേശിക്കാം. ദക്ഷിണാഫ്രിക്ക ഇനി കരീബിയന്‍ സംഘത്തോട് തോറ്റാൽ പിന്നെ കണക്കിലെ കളികൾ നോക്കിയാകും ഇന്ത്യയുടെ സെമി പ്രവേശനം. West Indies’ 107-Run Win Over Zimbabwe Puts India’s Semi-Final Hopes in Danger.

സമകാലിക മലയാളം 24 Feb 2026 9:15 am

'6ന് 254'... ചരിത്രത്തിലേക്ക് 'ബാറ്റിങ് തീ'പടർത്തിയ കരീബിയൻ 'പവർ'

വാംഖഡെ: വാംഖഡെയില്‍ കരീബിയന്‍ സംഘം ഉയര്‍ത്തിയത് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍. ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിലാണ് സിംബാബ്‌വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വിന്‍ഡീസ് സംഘത്തിന്റെ കടന്നാക്രമണം സിംബാബ്‌വെയുടെ കണക്കുകള്‍ക്ക് അപ്പുറത്തായി. നിശ്ചിത ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 254 റണ്‍സ്. മത്സരത്തില്‍ വിന്‍ഡീസ് സിംബാബ്‌വെയെ 107 റണ്‍സിനു വീഴ്ത്തി. അട്ടിമറി വീരന്‍മാരുടെ ചെറുത്ത് നില്‍പ്പ് 17.4 ഓവറില്‍ വെറും 147 റണ്‍സില്‍ തീര്‍ന്നു. 2007ലെ പ്രഥമ ലോകകപ്പില്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260 റണ്‍സിന്റെ റെക്കോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഇതു മറികടക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല. കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്‌വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍' ഉയര്‍ന്ന ടോട്ടലുകള്‍ ശ്രീലങ്ക 6ന് 260, കെനിയക്കെതിരെ, 2007 വെസ്റ്റ് ഇന്‍ഡീസ് 6ന് 254, സിംബാബ്‌വെക്കെതിരെ, 2026 അയര്‍ലന്‍ഡ് 5ന് 235, ഒമാനെതിരെ, 2026 ഇംഗ്ലണ്ട് 8ന് 230, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, 2016 ദക്ഷിണാഫ്രിക്ക 4ന് 229, ഇംഗ്ലണ്ടിനെതിരെ, 2016 ശ്രീലങ്ക 5ന് 225, ഒമാനെതിരെ, 2026 ഇന്ത്യ 4ന് 218, ഇംഗ്ലണ്ടിനെതിരെ, 2007 വെസ്റ്റ് ഇന്‍ഡീസ് 5ന് 218, അഫ്ഗാനിസ്ഥാനെതിരെ, 2024 ദക്ഷിണാഫ്രിക്ക 4ന് 213, കാനഡയ്‌ക്കെതിരെ, 2026 ദക്ഷിണാഫ്രിക്ക 5ന് 211, സ്‌കോട്‌ലന്‍ഡിനെതിരെ, 2009 'മാരകം'... 19 കൂറ്റന്‍ സിക്‌സുകള്‍, വാംഖഡെയില്‍ കരീബിയന്‍ 'തീയാട്ടം'! പിറന്നത് റെക്കോര്‍ഡ് സ്‌കോര്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടക്കമിട്ട മിന്നലാക്രമണം പിന്നാലെ വന്ന വിന്‍ഡീസ് ബാറ്റര്‍മാരും ഏറ്റുപിടിച്ചതോടെയാണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ടീം ടോട്ടലും പിറന്നത്. 19 കൂറ്റന്‍ സിക്‌സുകളാണ് വാംഖഡെ മൈതാനത്തിന്റെ മുക്കിലും മൂലയിലും എത്തിയത്. വിന്‍ഡീസിനായി കളത്തിലെത്തിയ 8 ബാറ്റര്‍മാരില്‍ 6 പേരും സിക്‌സടിച്ചു. 'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?' west indies vs zimbabwe: The West Indies produced a batting spectacle for the ages, smashing the second-highest team total in T20 World Cup history

സമകാലിക മലയാളം 23 Feb 2026 11:50 pm

കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്‌വെയെ അടിമുടി 'പൂട്ടി'ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍'

വാംഖഡെ: അട്ടിമറി വീരന്‍മാരായ സിംബാബ്‌വെയെ ബാറ്റിങിലും ബൗളിങിലും അടിമുടി പൂട്ടി മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പിലെ കൂറ്റന്‍ വിജയങ്ങളിലൊന്ന് സ്വന്തമാക്കി. സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയെ വിന്‍ഡീസ് തകര്‍ത്തത് 107 റണ്‍സിന്. ടി20 ലോകകപ്പ് ചരിത്രത്തിലെ റണ്‍സ് മാര്‍ജിനില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏഴാമത്തെ മികച്ച വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയത് 255 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം. സിംബാബ്‌വെയുടെ പോരാട്ടം കരീബിയന്‍ സംഘം 17.4 ഓവറില്‍ 147 റണ്‍സില്‍ അവസാനിപ്പിച്ചു. ക്ലിനിക്കല്‍ ബാറ്റിങും ബൗളിങുമാണ് വാംഖഡെയില്‍ വിന്‍ഡീസ് പുറത്തെടുത്തത്. അവസാന നിമിഷത്തില്‍ ബ്രാഡ് ഇവാന്‍സ് 21 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 43 അടിച്ച് പ്രത്യാക്രമണത്തിനു തുനിഞ്ഞെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയി. 28 റണ്‍സെടുത്ത ഡിയോണ്‍ മേയേഴ്‌സ്, 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ എന്നിവരും പൊരുതി പക്ഷേ അതൊന്നും കൂറ്റന്‍ ലക്ഷ്യത്തിലേക്ക് എത്താന്‍ സിംബാബ്‌വെയെ സഹായിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍ ഗുഡാകേഷ് മോട്ടി 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തു. മറ്റൊരു സ്പിന്നര്‍ അകീല്‍ ഹുസൈന്‍ ഇത്രയും ഓവറില്‍ ഇത്ര തന്നെ റണ്‍സ് വഴങ്ങി 3 വിക്കറ്റും സ്വന്തമാക്കി. മൂന്ന് വിക്കറ്റില്‍ രണ്ടെണ്ണം മാത്യു ഫോര്‍ഡും ഒരു വിക്കറ്റ് ജാസന്‍ ഹോള്‍ഡറും നേടി. 'മാരകം'... 19 കൂറ്റന്‍ സിക്‌സുകള്‍, വാംഖഡെയില്‍ കരീബിയന്‍ 'തീയാട്ടം'! പിറന്നത് റെക്കോര്‍ഡ് സ്‌കോര്‍ കരീബിയന്‍ 'തീയാട്ടം'! നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ വിന്‍ഡീസ് സിംബാബ്‌വെ ബൗളിങ് നിരയെ അടിച്ചു പറത്തി. വാംഖഡെയില്‍ കരീബിയന്‍ പവര്‍ ഗെയിമിന്റെ തീയാട്ടമാണ് ക്രിക്കറ്റ് ലോകം കണ്ടത്. വെസ്റ്റ് ഇന്‍ഡീസ് റെക്കോര്‍ഡ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്. വിന്‍ഡീസ് സംഘത്തിന്റെ കടന്നാക്രമണം സിംബാബ്‌വെയുടെ കണക്കുകള്‍ക്ക് അപ്പുറത്തായി. നിശ്ചിത ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 254 റണ്‍സ്. 19 കൂറ്റന്‍ സിക്‌സുകളാണ് വാംഖഡെ മൈതാനത്തിന്റെ മുക്കിലും മൂലയിലും എത്തിയത്. വിന്‍ഡീസിനായി കളത്തിലെത്തിയ 8 ബാറ്റര്‍മാരില്‍ 6 പേരും സിക്‌സടിച്ചു. ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ വാംഖഡെ മൈതാനം വാണു. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടക്കമിട്ട മിന്നലാക്രമണം പിന്നാലെ വന്ന വിന്‍ഡീസ് ബാറ്റര്‍മാരും ഏറ്റുപിടിച്ചതോടെയാണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ടീം ടോട്ടലും പിറന്നത്. 2007ലെ പ്രഥമ ലോകകപ്പില്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260 റണ്‍സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല. 19 പന്തില്‍ ഹെറ്റ്മെയര്‍ 53 റണ്‍സ് അടിച്ചു. 5 സിക്സും 4 ഫോറും സഹിതമാണ് താരം കത്തിക്കയറിയത്. ടി20 ലോകകപ്പില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന വെസ്റ്റ് ഇന്‍ഡീസ് താരമെന്ന റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഹെറ്റ്മെയര്‍ വിഖ്യാത മൈതാനത്ത് കത്തിജ്വലിച്ചത്. രണ്ട് തവണ പുറത്താകലില്‍ നിന്നു അതിനിടെ ഹെറ്റ്‌മെയര്‍ രക്ഷപ്പെട്ടിരുന്നു. വലിയ വിലയാണ് സിംബാബ്‌വെ ആ ക്യാച്ച് നഷ്ടങ്ങള്‍ക്ക് നല്‍കേണ്ടി വന്നത്. റോവ്മാന്‍ പവല്‍ ഹെറ്റ്‌മെയറിനെ കട്ടയ്ക്ക് പിന്തുണച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ ശരവേഗത്തിലാണ് കുതിച്ചത്. അതിനിടെ പവല്‍ 29 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. താരം 3 സിക്‌സും 4 ഫോറും സഹിതമാണ് അര്‍ധ 50 ല്‍ എത്തിയത്. വാംഖഡെയില്‍ സിക്‌സുകളുടെ മാലപ്പടക്കം; 19 പന്തിൽ അർധ സെഞ്ച്വറി... 34 പന്തിൽ 85; ​'ഗയാനയിലെ... തീപ്പൊരി ഹെറ്റി!' തൊട്ടു പിന്നാലെ ഹെറ്റ്‌മെയറുടെ പോരാട്ടത്തിനു സിംബാബ്‌വെ തിരശ്ശീലയിട്ടു. 34 പന്തില്‍ ഏഴ് വീതം സിക്‌സും ഫോറും സഹിതം 85 റണ്‍സുമായി ഹെറ്റ്‌മെയര്‍ മടങ്ങി. ഗ്രേയം ക്രീമറുടെ പന്തില്‍ ബെന്നറ്റിനു പിടി നല്‍കിയാണ് വെടിക്കെട്ട് ഇന്നിങ്‌സ് അവസാനിച്ചത്. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. സ്‌കോര്‍ 194ല്‍ നില്‍ക്കെ പവല്‍ മടങ്ങി. താരം നാല് വീതം സിക്‌സും ഫോറും സഹിതം 35 പന്തില്‍ 59 റണ്‍സ് വാരി. റൊമാരിയോ ഷെപ്പേര്‍ഡും ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും ജെയ്‌സന്‍ ഹോള്‍ഡറും കൂറ്റന്‍ സ്‌കോറിനു തീ കൊടുത്തു. റുതര്‍ഫോര്‍ഡ് 13 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു. റൊമാരോ ഷെപ്പേര്‍ഡും ഹോള്‍ഡറും അതിനിടെ ക്രീസിലെത്തി മടങ്ങിയിരുന്നു. ഷെപ്പേര്‍ഡ് 3 സിക്‌സുകള്‍ സഹിതം 10 പന്തില്‍ 21 റണ്‍സെടുത്തു. ഹോള്‍ഡര്‍ 4 പന്തില്‍ 2 സിക്‌സുകളടക്കം 13 റണ്‍സും ചേര്‍ത്തു. 'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?' ടോസ് നേടി സിംബാബ്വെ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. അട്ടിമറിക്കാരെ തുടക്കം മുതല്‍ കടന്നാക്രമിക്കുക എന്ന നയമാണ് വിന്‍ഡീസ് സ്വീകരിച്ചത്. സ്‌കോര്‍ 17ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ബ്രണ്ടന്‍ കിങിനെ അവര്‍ക്കു നഷ്ടമായി. കാര്യങ്ങള്‍ സിംബാബ്‌വെയുടെ വഴിക്കാണെന്നു കരുതിയെങ്കിലും വണ്‍ ഡൗണായി ഇറങ്ങിയ ഹെറ്റ്‌മെയര്‍ സിംബാബ്‌വെയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഹെറ്റ്‌മെയര്‍ നയം വ്യക്തമാക്കിയത്. പിന്നീടെത്തിയവരെല്ലാം അതേ മൂഡിലായിരുന്നു. അതിനിടെ 54 റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഷായ് ഹോപിനെയും കരീബിയന്‍ സംഘത്തിനു നഷ്ടമായി. എന്നാല്‍ ഹെറ്റ്‌മെയര്‍ തകര്‍പ്പന്‍ ഫോമില്‍ തന്നെ മറുഭാഗത്ത് നിന്നതോടെ വിന്‍ഡീസ് 55 പന്തില്‍ 104 റണ്‍സിലെത്തി. കിങ് 9 റണ്‍സെടുത്തും ഹോപ് 14 റണ്‍സുമായും പുറത്തായി. സിംബാബ്‌വെയ്ക്കായി റിച്ചാര്‍ഡ് എന്‍ഗരവ, ബ്ലെസിങ് മുസര്‍ബാനി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്രാഡ് ഇവാന്‍സ്, ഗ്രെയം ക്രീമര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. west indies vs zimbabwe, T20 World Cup: West Indies beat Zimbabwe by 107 runs at the Wankhede Stadium in Mumbai

സമകാലിക മലയാളം 23 Feb 2026 11:12 pm

'മാരകം'... 19 കൂറ്റന്‍ സിക്‌സുകള്‍, വാംഖഡെയില്‍ കരീബിയന്‍ 'തീയാട്ടം'! പിറന്നത് റെക്കോര്‍ഡ് സ്‌കോര്‍

വാംഖഡെ: അട്ടിമറി വീരന്‍മാരായ സിംബാബ്വെ ബൗളിങ് നിരയെ അടിച്ചു പറത്തി വാംഖഡെയില്‍ കരീബിയന്‍ പവര്‍ ഗെയിമിന്റെ തീയാട്ടം. ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി. വിന്‍ഡീസ് സംഘത്തിന്റെ കടന്നാക്രമണം സിംബാബ്‌വെയുടെ കണക്കുകള്‍ക്ക് അപ്പുറത്തായി. നിശ്ചിത ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 254 റണ്‍സ്. 19 കൂറ്റന്‍ സിക്‌സുകളാണ് വാംഖഡെ മൈതാനത്തിന്റെ മുക്കിലും മൂലയിലും എത്തിയത്. വിന്‍ഡീസിനായി കളത്തിലെത്തിയ 8 ബാറ്റര്‍മാരില്‍ 6 പേരും സിക്‌സടിച്ചു. ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ വാംഖഡെ മൈതാനം വാണു. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടക്കമിട്ട മിന്നലാക്രമണം പിന്നാലെ വന്ന വിന്‍ഡീസ് ബാറ്റര്‍മാരും ഏറ്റുപിടിച്ചതോടെയാണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ടീം ടോട്ടലും പിറന്നത്. 2007ലെ പ്രഥമ ലോകകപ്പില്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260 റണ്‍സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല. 19 പന്തില്‍ ഹെറ്റ്മെയര്‍ 53 റണ്‍സ് അടിച്ചു. 5 സിക്സും 4 ഫോറും സഹിതമാണ് താരം കത്തിക്കയറിയത്. ടി20 ലോകകപ്പില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന വെസ്റ്റ് ഇന്‍ഡീസ് താരമെന്ന റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഹെറ്റ്മെയര്‍ വിഖ്യാത മൈതാനത്ത് കത്തിജ്വലിച്ചത്. രണ്ട് തവണ പുറത്താകലില്‍ നിന്നു അതിനിടെ ഹെറ്റ്‌മെയര്‍ രക്ഷപ്പെട്ടിരുന്നു. വലിയ വിലയാണ് സിംബാബ്‌വെ ആ ക്യാച്ച് നഷ്ടങ്ങള്‍ക്ക് നല്‍കേണ്ടി വന്നത്. വാംഖഡെയില്‍ സിക്‌സുകളുടെ മാലപ്പടക്കം; 19 പന്തിൽ അർധ സെഞ്ച്വറി... 34 പന്തിൽ 85; ​'ഗയാനയിലെ... തീപ്പൊരി ഹെറ്റി!' റോവ്മാന്‍ പവല്‍ ഹെറ്റ്‌മെയറിനെ കട്ടയ്ക്ക് പിന്തുണച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ ശരവേഗത്തിലാണ് കുതിച്ചത്. അതിനിടെ പവല്‍ 29 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. താരം 3 സിക്‌സും 4 ഫോറും സഹിതമാണ് അര്‍ധ 50 ല്‍ എത്തിയത്. തൊട്ടു പിന്നാലെ ഹെറ്റ്‌മെയറുടെ പോരാട്ടത്തിനു സിംബാബ്‌വെ തിരശ്ശീലയിട്ടു. 34 പന്തില്‍ ഏഴ് വീതം സിക്‌സും ഫോറും സഹിതം 85 റണ്‍സുമായി ഹെറ്റ്‌മെയര്‍ മടങ്ങി. ഗ്രേയം ക്രീമറുടെ പന്തില്‍ ബെന്നറ്റിനു പിടി നല്‍കിയാണ് വെടിക്കെട്ട് ഇന്നിങ്‌സ് അവസാനിച്ചത്. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. സ്‌കോര്‍ 194ല്‍ നില്‍ക്കെ പവല്‍ മടങ്ങി. താരം നാല് വീതം സിക്‌സും ഫോറും സഹിതം 35 പന്തില്‍ 59 റണ്‍സ് വാരി. റൊമാരിയോ ഷെപ്പേര്‍ഡും ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും ജെയ്‌സന്‍ ഹോള്‍ഡറും കൂറ്റന്‍ സ്‌കോറിനു തീ കൊടുത്തു. റുതര്‍ഫോര്‍ഡ് 13 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു. റൊമാരോ ഷെപ്പേര്‍ഡും ഹോള്‍ഡറും അതിനിടെ ക്രീസിലെത്തി മടങ്ങിയിരുന്നു. ഷെപ്പേര്‍ഡ് 3 സിക്‌സുകള്‍ സഹിതം 10 പന്തില്‍ 21 റണ്‍സെടുത്തു. ഹോള്‍ഡര്‍ 4 പന്തില്‍ 2 സിക്‌സുകളടക്കം 13 റണ്‍സും ചേര്‍ത്തു. 'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?' ടോസ് നേടി സിംബാബ്വെ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. അട്ടിമറിക്കാരെ തുടക്കം മുതല്‍ കടന്നാക്രമിക്കുക എന്ന നയമാണ് വിന്‍ഡീസ് സ്വീകരിച്ചത്. സ്‌കോര്‍ 17ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ബ്രണ്ടന്‍ കിങിനെ അവര്‍ക്കു നഷ്ടമായി. കാര്യങ്ങള്‍ സിംബാബ്‌വെയുടെ വഴിക്കാണെന്നു കരുതിയെങ്കിലും വണ്‍ ഡൗണായി ഇറങ്ങിയ ഹെറ്റ്‌മെയര്‍ സിംബാബ്‌വെയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഹെറ്റ്‌മെയര്‍ നയം വ്യക്തമാക്കിയത്. പിന്നീടെത്തിയവരെല്ലാം അതേ മൂഡിലായിരുന്നു. അതിനിടെ 54 റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഷായ് ഹോപിനെയും കരീബിയന്‍ സംഘത്തിനു നഷ്ടമായി. എന്നാല്‍ ഹെറ്റ്‌മെയര്‍ തകര്‍പ്പന്‍ ഫോമില്‍ തന്നെ മറുഭാഗത്ത് നിന്നതോടെ വിന്‍ഡീസ് 55 പന്തില്‍ 104 റണ്‍സിലെത്തി. കിങ് 9 റണ്‍സെടുത്തും ഹോപ് 14 റണ്‍സുമായും പുറത്തായി. സിംബാബ്‌വെയ്ക്കായി റിച്ചാര്‍ഡ് എന്‍ഗരവ, ബ്ലെസിങ് മുസര്‍ബാനി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്രാഡ് ഇവാന്‍സ്, ഗ്രെയം ക്രീമര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് west indies vs zimbabwe, T20 World Cup: Shimron Hetmyer's record-breaking knock led West Indies to a gigantic total of 254/6 in 20 overs against Zimbabwe

സമകാലിക മലയാളം 23 Feb 2026 9:31 pm

വാംഖഡെയില്‍ സിക്‌സുകളുടെ മാലപ്പടക്കം; 19 പന്തിൽ അർധ സെഞ്ച്വറി... 34 പന്തിൽ 85; ​'ഗയാനയിലെ... തീപ്പൊരി ഹെറ്റി!'

വാംഖഡെ: വിഖ്യാത വാംഖഡെ മൈതാനത്ത് അട്ടിമറി വീരന്‍മാരായ സിംബാബ്‌വെ ബൗളിങ് നിരയെ അടിച്ചു പറത്തി വെസ്റ്റ് ഇന്‍ഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍. ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 19 പന്തില്‍ ഹെറ്റ്‌മെയര്‍ 53 റണ്‍സ് അടിച്ചു. 5 സിക്‌സും 4 ഫോറും സഹിതമാണ് താരം കത്തിക്കയറിയത്. താരത്തിന്റെ മികവില്‍ വിന്‍ഡീസ് 9.1 ഓവറില്‍ 104 റണ്‍സിലെത്തി. ടി20 ലോകകപ്പിൽ അതിവേ​ഗം അർധ സെഞ്ച്വറി നേടുന്ന വെസ്റ്റ് ഇൻഡീസ് താരമെന്ന റെക്കോർഡ് നേട്ടത്തോടെയാണ് താരം വിഖ്യാത മൈതാനത്ത് കത്തിജ്വലിച്ചത്. രണ്ട് തവണ പുറത്താകലിൽ നിന്നു അതിനിടെ ഹെറ്റ്മെയർ രക്ഷപ്പെട്ടിരുന്നു. വലിയ വിലയാണ് സിംബാ‍ബ്‍വെ നൽകിയത്. ഹെറ്റ്മെയറിനെ കട്ടയ്ക്ക് പിന്തുണച്ചതോടെ വിൻഡീസ് സ്കോർ ശരവേ​ഗത്തിലാണ് കുതിച്ചത്. അതിനിടെ പവൽ 29 പന്തിൽ അർധ സെഞ്ച്വറിയിലെത്തി. താരം 3 സിക്സും 4 ഫോറും ​സഹിതമാണ് അർധ 50 ൽ എത്തിയത്. തൊട്ടു പിന്നാലെ ഹെറ്റ്മെയറുടെ പോരാട്ടത്തിനു സിംബാബ്‍വെ തിരശ്ശീലയിട്ടു. 34 പന്തിൽ ഏഴ് വീതം സിക്സും ഫോറും സഹിതം 85 റൺസുമായി ഹെറ്റ്മെയർ മടങ്ങി. ​ഗ്രേയം ക്രീമറുടെ പന്തിൽ ബെന്നറ്റിനു പിടി നൽകിയാണ് വെടിക്കെട്ട് ഇന്നിങ്സ് അവസാനിച്ചത്. 'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?' അട്ടിമറിക്കാരെ തുടക്കം മുതൽ കടന്നാക്രമിക്കുക എന്ന നയമാണ് വിൻഡീസ് സ്വീകരിച്ചത്. സ്കോർ 17ൽ എത്തിയപ്പോൾ ഓപ്പണർ ബ്രണ്ടൻ കിങിനെ അവർക്കു നഷ്ടമായി. കാര്യങ്ങൾ സിംബാബ്‍വെയുടെ വഴിക്കാണെന്നു കരുതിയെങ്കിലും വൺ ഡൗണായി ഇറങ്ങിയ ഹെറ്റ്മെയർ സിംബാബ്‍വെയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഹെറ്റ്മെയർ നയം വ്യക്തമാക്കിയത്. അതിനിടെ 54 റൺസിൽ നിൽക്കെ ക്യാപ്റ്റൻ ഷായ് ​ഹോപിനെയും കരീബിയൻ സംഘത്തിനു നഷ്ടമായി. എന്നാൽ ഹെറ്റ്മെയർ തകർപ്പൻ ഫോമിൽ തന്നെ മറുഭാ​ഗത്ത് നിന്നതോടെ വിൻഡീസ് 55 പന്തിൽ 104 റൺസിലെത്തി. കിങ് 9 റൺസെടുത്തും ഹോപ് 14 റൺസുമായും പുറത്തായി. ടോസ് നേടി സിംബാബ്‌വെ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡ് വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി. റോസ്റ്റന്‍ ചെയ്സിനു പകരമാണ് താരത്തെ ഉള്‍പ്പെടുത്തിയത്. തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് shimron hetmyer is on the charge in Mumbai as he slammed the fastest half-century by a West Indian batter in T20 World Cup history

സമകാലിക മലയാളം 23 Feb 2026 8:28 pm

വിന്‍ഡീസിനേയും അട്ടിമറിക്കുമോ? വാംഖഡെയില്‍ ടോസ് സിംബാബ്‍വെയ്ക്ക്

വാംഖഡെ: മൈറ്റി ഓസീസിനേയും ശ്രീലങ്കയേയും അട്ടിമറിച്ച് ടി20 ലോകകപ്പ് ഗ്രൂപ്പ് 8 പോരിലേക്ക് കുതിച്ചെത്തിയ സിംബാബ്‌വെ രണ്ട് തവണ ലോക ചാംപ്യന്‍മാരായ വിന്‍ഡീസിനെതിരെ. സിംബാബ്‌വെ- വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. വാംഖഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം. ടോസ് നേടി സിംബാബ്‌വെ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. റൊമാരിയോ ഷെപ്പേര്‍ഡ് വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി. റോസ്റ്റന്‍ ചെയ്‌സിനു പകരമാണ് താരത്തെ ഉള്‍പ്പെടുത്തിയത്. 'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?' പ്രാഥമിക ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് വിന്‍ഡീസ് വരുന്നത്. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് സിംബാബ്‌വെയുടെ അമ്പരപ്പിക്കുന്ന മുന്നേറ്റം. തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് zim vs wi, T20 World Cup: Sikander Raza flips the coin and wins the toss: Zimbabwe will bowl first

സമകാലിക മലയാളം 23 Feb 2026 6:46 pm

'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?'

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യന്‍ താരം തിലക് വര്‍മയുടെ ബാറ്റിങ് സമീപനത്തെ വിമര്‍ശിച്ച് ഇതിഹാസ ബാറ്റര്‍ സുനില്‍ ഗാവസ്‌കര്‍. തിലകിന്റെ പ്രകടനത്തെക്കുറിച്ച് വലിയ തോതില്‍ വിമര്‍ശനം വന്നപ്പോഴെല്ലാം പിന്തുണച്ച് സംസാരിച്ച ഗാവസ്‌കറെ പോലും ചൊടിപ്പിക്കുന്നതായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ താരം അതിവേഗം വിക്കറ്റ് വലിച്ചെറിഞ്ഞത്. നിര്‍ണായ റോളില്‍ കളിക്കുന്ന തിലക് 2 പന്തില്‍ ഒരു റണ്ണുമായാണ് മടങ്ങിയത്. ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായ ഘട്ടത്തില്‍ തിലക് ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യേണ്ടതായിരുന്നുവെന്നു ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കം തന്നെ ആക്രമിച്ചു കളിക്കാന്‍ മുതിര്‍ന്ന തിലകിന്റെ സമീപനം ശരിയായില്ലെന്നും ഗാവസ്‌കര്‍. 'അദ്ദേഹം ബുദ്ധിമാനായ ബാറ്ററാണെന്നു ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അദ്ദേഹം പുറത്തെടുത്ത കളി എന്നെ അങ്ങേയറ്റം നിരാശപ്പെടുത്തി. അതിനു കാരണവുമുണ്ട്. തുടക്കത്തില്‍ തന്നെ നമുക്ക് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. ആ ഘട്ടത്തില്‍ 9.5 റണ്‍സാണ് ഒരോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരോവറില്‍ 15 റണ്‍സായിരുന്നില്ല വേണ്ടത്.' തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് 'ആവശ്യത്തിനു സമയമെടുക്കാനുള്ള അവസരം അപ്പോഴുണ്ടായിരുന്നു. പ്രത്യേകിച്ച് അഭിഷേക് ശര്‍മ മറുഭാഗത്ത് നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതേ ഉണ്ടായിരുന്നുള്ളു. അദ്ദേഹം റണ്‍സ് നേടിയിട്ടില്ല. ആ ഘട്ടത്തില്‍ അഭിഷേകിനെ പിന്തുണച്ച് ആദ്യ ആറ് ഓവറുകള്‍ മറികടക്കുക എന്നതാണ് തിലക് ചെയ്യേണ്ടിയിരുന്നത്. ആറ് ഓവറില്‍ 70 റണ്‍സ് വേണമെന്നില്ല. 55 റണ്‍സായാലും മതി. അതു നല്ല പ്ലാറ്റ്‌ഫോമാകുമായിരുന്നു'- ഗാവസ്‌കര്‍ വ്യക്തമാക്കി. പരിക്കു മാറി ഇടവേളയ്ക്കു ശേഷം തിലക് ടി20 ലോകകപ്പ് ടീമിലേക്ക് നേരിട്ടെത്തുകയായിരുന്നു. ലോകകപ്പിനു മുന്‍പ് രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ആ രണ്ട് കളിയിലും തിളങ്ങിയതോടെ ഇന്ത്യയ്ക്കും ആശ്വാസമായിരുന്നു. കാരണം ബാറ്റിങ് നിരയില്‍ നിര്‍ണായക റോളിലാണ് തിലക് കളിക്കുന്നത്. പക്ഷേ ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ നിരാശപ്പെടുത്തുന്ന സമീപനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു 'ഇൻ' റിങ്കു 'ഔട്ട്'? 5 ഇന്നിങ്‌സില്‍ നിന്നു 107 റണ്‍സ് മാത്രമാണ് താരം നേടിയത്. ആവറേജ് 21.40, സ്‌ട്രൈക്ക് റേറ്റ് 118.88. തിരിച്ചെത്തിയ ശേഷം താരത്തിനു പഴയ താളം ഇതുവരെ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിലകിന്റെ നേരത്തെയുള്ള റെക്കോര്‍ഡ് മികച്ചതായിരുന്നു എന്നതും ചേര്‍ത്തു വായിക്കുമ്പോഴാണ് ഗാവസ്‌കറുടെ നിരാശയുടെ ആഴം വ്യക്തമാകുക. പ്രോട്ടീസിനെതിരെ 10 ടി20 മത്സരങ്ങളില്‍ നിന്നു താരം നേടിയത് 496 റണ്‍സാണ്. 70.85 ആണ് ആവറേജ്. 163.15 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ട് സെഞ്ച്വറികലും രണ്ട് അര്‍ധ സെഞ്ച്വറികളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിലക് നേടിയിട്ടുണ്ട്. എന്നാല്‍ അതൊന്നും നിര്‍ണായക ഘട്ടത്തില്‍ തുണയ്‌ക്കെത്തിയില്ല. ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക south africa vs india: Sunil Gavaskar questioned Tilak Varma's shot selection after India's heavy Super 8 defeat to South Africa

സമകാലിക മലയാളം 23 Feb 2026 6:26 pm

'ഇന്ത്യ- പാക് താരങ്ങൾ കൈ കൊടുക്കാത്തത് വെറും ഷോ; കാമറ ഇല്ലെങ്കിൽ അവർ സംസാരിക്കും'

ലണ്ടൻ: ക്രിക്കറ്റ് പോരാട്ടങ്ങളിൽ ഇന്ത്യ- പാകിസ്ഥാൻ താരങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യാത്തത് വെറും ഷോയാണെന്നു മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ വിവാദ പ്രസ്താവന. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് കുക്ക് ഇന്ത്യ- പാക് താരങ്ങളുടെ സമീപനത്തിനെതിരെ നെതിരെ പരിഹാസ ശരം തൊടുത്തത്. മൈക്കൽ വോൺ, ഡേവിഡ് ലോയ്ഡ്, ഫിൽ ടഫ്നൽ എന്നിവരും പോഡ്കാസ്റ്റിൽ കുക്കിനൊപ്പമുണ്ടായിരുന്നു. 'ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ മാത്രമാണ് ഇന്ത്യ– പാക് താരങ്ങളുടെ പ്രതിഷേധം. കാമറ ഇല്ലെങ്കിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. പിന്നണിയിൽ ഇവർ സംസാരിക്കാതിരിക്കുമോ? എനിക്ക് തോന്നുന്നില്ല. ഇരു ടീമുകളിലേയും താരങ്ങൾ സംസാരിക്കുന്നുണ്ടെന്നാണു ഞാൻ വായിച്ചിട്ടുള്ളത്. ശരിക്കും ഇതൊരു ഷോ മാത്രമല്ലേ?' 'മൈതാനത്ത് ഇറങ്ങിയാൽ അവർ പരസ്പരം കൈ കൊടുക്കുന്നില്ല. എന്നാൽ അടച്ചിട്ട മുറിയിൽ ഇവർ സംസാരിക്കുന്നുണ്ട്. അതിനൊരു കുഴപ്പവുമില്ല'- കുക്ക് ആരോപിച്ചു. തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ് പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷന്‍ സിന്ദൂറിനും ശേഷം ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ കൈ കൊടുക്കാറില്ല. ഇന്ത്യയുടെ എല്ലാ വിഭാ​ഗത്തിലുമുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതാണ് നിലവിൽ സമീപനം. ഏഷ്യാ കപ്പ് മുതലാണ് ഇന്ത്യൻ ടീം ഈ രീതിക്കു തുടക്കമിട്ടത്. വനിതാ പോരാട്ടങ്ങളിലും ഏല്ലാ ഏജ് ​ഗ്രൂപ്പ് മത്സരങ്ങളിലും സമാന സമീപനം തുടരുകയാണ്. നടപ്പ് ടി20 ലോകകപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പിന്നാലെയാണ് മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റന്റെ വിവാദ പ്രസ്താവന. ​ഫെബ്രുവരി 15നാണ് ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടം അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു 'ഇൻ' റിങ്കു 'ഔട്ട്'? India vs Pakistan: Former England captain Alastair Cook recently made a bold claim, describing the handshake stand-off as being for show

സമകാലിക മലയാളം 23 Feb 2026 5:23 pm

തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ്

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ദയനീയമായി വീണതോടെ ടീമിന്റെ സെമി സാധ്യതകളെ അത് കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കനത്ത തോൽവി പിണഞ്ഞ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വന്‍ മാര്‍ജിനില്‍ ജയിച്ച് നില ഭദ്രമാക്കുക മാത്രമാണ് വേവലാതികളില്ലാതെ സെമിയിലെത്താനുള്ള ഏക വഴി. അടുത്ത രണ്ട് മത്സരങ്ങളും വെറുതെ ജയിച്ചാല്‍ പോര എന്ന് ചുരുക്കം. ഗ്രൂപ്പ് ഘട്ടത്തില്‍ നാലില്‍ നാല് കളികളും ജയിച്ചെത്തിയ ഇന്ത്യയെ അടിമുടി തകര്‍ത്താണ് പ്രോട്ടീസ് സെമി സാധ്യത സജീവമാക്കി നിര്‍ത്തിയത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ പ്രശ്‌നങ്ങളെല്ലാം ഒറ്റ കളിയിലൂടെ ദക്ഷിണാഫ്രിക്ക വലിച്ചു പുറത്തിട്ടു. ടീം സെലക്ഷനില്‍ തുടങ്ങിയ ഇന്ത്യയുടെ പാളിച്ച മത്സരത്തിലുടനീളം മുഴച്ചു നിന്നു. കളിക്കാരുടെ ശരീര ഭാഷ വരെ നിരാശപ്പെടുത്തുന്നതായി മാറി. ഓരോ ഇന്ത്യന്‍ താരത്തേയും വ്യക്തമായി പഠിച്ച് അവര്‍ക്ക് നേരെ പ്രയോഗിക്കേണ്ട തന്ത്രങ്ങള്‍ കൃത്യമായി ഗൃഹപാഠം ചെയ്താണ് ദക്ഷിണാഫ്രിക്ക കളത്തിലെത്തിയത്. ആദ്യ ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം പന്തെടുത്തപ്പോള്‍ തന്നെ അക്കാര്യം വ്യക്തവുമായി. ദക്ഷിണാഫ്രിക്ക മത്സരം ജയിച്ചില്ലെങ്കില്‍ മാത്രമായിരുന്നു അത്ഭുതം. ഇന്ത്യയുടെ സാധ്യതകള്‍ ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങളാണ് സൂപ്പര്‍ എട്ടില്‍ ശേഷിക്കുന്നത്. ഈ മാസം 26ന് ഇന്ത്യ ചെന്നൈയില്‍ സിംബാബ്‌വെയെ നേരിടാനിറങ്ങും. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനേയും. ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജയം അനിവാര്യമാണ്. മാത്രമല്ല നെറ്റ് റണ്‍റേറ്റ് വലിയ തോതില്‍ ഉയര്‍ത്തുകയും വേണം. ദക്ഷിണാഫ്രിക്കക്കെതിരായ 76 റണ്‍സിന്റെ കനത്ത തോല്‍വി ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സിംബാബ്‌വെയോ വെസ്റ്റ് ഇന്‍ഡീസോ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാല്‍ അതോടെ ഗ്രൂപ്പിലെ സെമി സാധ്യത കൂടുതല്‍ നാടകീയമായി മാറും. ഇതും ഇന്ത്യയെ ബാധിക്കും. അടുത്ത രണ്ട് മത്സരങ്ങളും കൂടി ദക്ഷിണാഫ്രിക്ക ജയിക്കണമെന്നായിരിക്കും ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്. അങ്ങനെ വന്നാല്‍ മാത്രമേ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റിനെ കൂടുതല്‍ ആശ്രയിക്കാതെ സെമി ഉറപ്പിക്കാന്‍ പറ്റു. അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചാലുള്ള അവസ്ഥയാണിത്. ഒരു മത്സരം കൂടി തോറ്റാല്‍ പിന്നെ സെമിയെ കുറിച്ച് ആലോചിക്കേണ്ടതില്ല. ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു 'ഇൻ' റിങ്കു 'ഔട്ട്'? ഐസിസി പറയുന്നത് സൂപ്പര്‍ എട്ടില്‍ ടീമുകളുടെ പോയിന്റുകള്‍ തുല്യമായാല്‍ കൂടുതല്‍ ജയങ്ങളായിരിക്കും പരിഗണിക്കുക. പോയിന്റുകളും ജയങ്ങളും തുല്യ നിലയില്‍ നിന്നാല്‍ നെറ്റ് റണ്‍റേറ്റ് റാങ്കിങ് തീരുമാനിക്കും. ഇനി നെറ്റ് റണ്‍റേറ്റും തുല്യമായി വന്നു എന്നിരിക്കട്ടെ അപ്പോള്‍ നേര്‍ക്കു നേര്‍ കളിച്ചതിന്റെ ഫലമായിരിക്കും ഒന്നും രണ്ടും സ്ഥാനക്കാരെ നിര്‍ണയിക്കുക. ഇതുകൊണ്ടൊന്നും സെമിയിലെത്തേണ്ട ഒന്നും രണ്ടും സ്ഥാനക്കാരെ നിര്‍ണയിക്കാന്‍ സാധിക്കുന്നില്ല എന്നു കരുതുക. അപ്പോള്‍ ഫെബ്രുവരി 6 വരെയുള്ള ഐസിസി ടി20 റാങ്കിങായിരിക്കും സ്ഥാനം നിര്‍ണയിക്കാന്‍ മാനദണ്ഡമാക്കുക. നിലവില്‍ ഇന്ത്യയാണ് ടി20 റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ളത്. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് സെമിയിലെത്താം. പക്ഷേ അതിനു അതി വിദൂര സാധ്യത മാത്രമാണ് ഉള്ളത്. ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക south africa vs india: South Africa handed India a crushing 76-run defeat at the Narendra Modi Stadium in the T20 World Cup

സമകാലിക മലയാളം 23 Feb 2026 4:20 pm

ടോപ് ഓർഡറിൽ അഴിച്ചുപണി ഉറപ്പ്; സഞ്ജു 'ഇൻ'റിങ്കു 'ഔട്ട്'?

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചു പണി നടത്തുമെന്ന് റിപ്പോർട്ടുകൾ. ടോപ് ഓർഡറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വലം കയ്യൻ ബാറ്ററെ ടീം ഉൾപ്പെടുത്തിയേക്കും. മോശം ഫോം തുടരുന്ന റിങ്കു സിങ്ങിനെയും ടീം ബെഞ്ചിലിരുത്താനാണ് ആലോചിക്കുന്നത്. 'സംശയിക്കണ്ട, അത് ഔട്ട് ആണ്'; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ബുംറയ്ക്ക് ഒരു റെക്കോർഡ് നേട്ടം കൂടി ടോപ് ഓർഡറിൽ മാറ്റം വരുത്തിയാൽ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ തിരികെ കൊണ്ട് വരും. ഓപ്പണറായി സഞ്ജു വരുന്നതോടെ റൈറ്റ് ഹാൻഡ് ബാറ്റർ എന്ന നിലയിലുള്ള ആനുകൂല്യം താരത്തിന് ലഭിക്കുമെന്നാണ് ടീം വിലിരുത്തുന്നത്. അഭിഷേക് ശർമയ്ക്ക് ഫോം കണ്ടെത്താൻ കഴിയാതെ പോകുന്നതും തിലക് വർമയുടെ മെല്ലെപ്പോക്കും ടീമിനെ വല്ലാതെ വലക്കുന്നുണ്ട്. ഈ അവസരത്തിലാണ് ടോപ് ഓർഡറിൽ മാറ്റം വരുത്തുമെന്നുള്ള സൂചന അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ഡോഷെ നൽകുന്നത്. ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക റിങ്കു സിങ്ങിനെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ ഈ പ്രശ്‌നം വളരെയെളുപ്പം പരിഹരിക്കാൻ കഴിയും. ഓപ്പണിങിൽ സഞ്ജു എത്തുമ്പോൾ ഇഷാൻ കിഷനോ അല്ലെങ്കിൽ അഭിഷേകോ മൂന്നാം നമ്പറിൽ കളത്തിലിറങ്ങണം. അത് അനുസരിച്ചു ബാക്കിയുള്ളവരുടെയും ബാറ്റിങ് ഓർഡറിൽ മാറ്റം വരും. ഇതിലൂടെ ഇടം കയ്യൻ ബാറ്റർമാരെ അതിവേഗം പുറത്താക്കാൻ സഹായിക്കുന്ന സ്പിൻ തന്ത്രത്തിന് തടയിടാൻ ഇന്ത്യക്ക് കഴിയും. ഈ മാസം 26ന് സിംബാബ്‌വെക്കെതിരെ ചെന്നൈയിലാണ് ഇനി ഇന്ത്യയുടെ അടുത്ത മത്സരം. Sanju Samson Likely as India Plan Top-Order Changes After SA Defeat.

സമകാലിക മലയാളം 23 Feb 2026 2:39 pm

ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്'തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാണംകേട്ട തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം 'കപ്പ് കേക്ക്' ആണ്. മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ പരസ്യ വിഡിയോയിൽ നിന്നാണ് സംഭവത്തിന്റെ തുടക്കം. ഒരു ഇന്ത്യൻ ആരാധകൻ ദക്ഷിണാഫ്രിക്കൻ ആരാധകനെ ‘കപ്പ്‌കേക്ക്’ കഴിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രോളുന്നതാണ് പരസ്യത്തിൽ ഉള്ളത്. വരുണിനെ പൂട്ടാൻ ഞങ്ങൾക്ക് പ്ലാൻ ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ ഒരു കഫെയിൽ ഇന്ത്യൻ ആരാധകനും ദക്ഷിണാഫ്രിക്കൻ ആരാധകനും എത്തുന്നു. അവർക്ക് മുന്നിൽ ഒരൊറ്റ കപ്പ് കേക്ക് മാത്രമാണ് ബാക്കിയുള്ളത്. പെട്ടെന്ന് തന്നെ ദക്ഷിണാഫ്രിക്കൻ ആരാധകൻ ആ കേക്ക് എടുത്തു കഴിക്കുന്നു. ഇത് കണ്ട ഇന്ത്യൻ ആരാധകൻ ''കപ്പ് കേക്ക് താങ്കൾ തന്നെ കഴിച്ചോളൂ, 2024 കപ്പ് ഞങ്ങൾ (ഇന്ത്യൻ ടീം) നേടിയതാണല്ലോ, ഇത്തവണത്തെ സൂപ്പർ 8 മത്സരവും ഞങ്ങൾ ജയിക്കും, നിങ്ങൾ കപ്പ് കേക്ക് കഴിച്ചു ഇവിടെ തന്നെ ഇരിക്കൂ'' എന്നായിരുന്നു പരസ്യത്തിൽ പറയുന്നത്. ഈ വിഡിയോക്കെതിരെ വലിയ വിമർശനമാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ ഉയർത്തിയത്. 'സംശയിക്കണ്ട, അത് ഔട്ട് ആണ്'; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ബുംറയ്ക്ക് ഒരു റെക്കോർഡ് നേട്ടം കൂടി View this post on Instagram A post shared by Thanja Vuur (@cape_town_cricket_queen) അഹമ്മദാബാദിൽ നടന്ന സൂപ്പർ എട്ട് മത്സരത്തിൽ സൗത്ത് ആഫ്രിക്കയുമായി ഇന്ത്യ തോറ്റതോടെ പരസ്യ വിഡിയോയ്ക്ക് തിരിച്ചടിയായി. ഇതോടെയാണ് സ്റ്റാർ സ്പോർട്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പരസ്യം നീക്കം ചെയ്തത്. പക്ഷെ, ദക്ഷിണാഫ്രിക്കൻ ആരാധകർ വെറുതെയിരുന്നില്ല, കപ്പ് കേക്കുകൾ കഴിക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ഇന്ത്യയ്‌ക്കെതിരായ ജയം ആഘോഷിച്ചത്. Star Sports Pulls Down Controversial ‘Cupcake’ Ad After India’s Defeat to South Africa.

സമകാലിക മലയാളം 23 Feb 2026 1:56 pm

വരുണിനെ പൂട്ടാൻ ഞങ്ങൾക്ക് പ്ലാൻ ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

അഹമ്മദാബാദ്: ടി20 ലോകകപ്പ് ടൂർണമെന്റിലെ ഇന്ത്യൻ വിജയങ്ങൾക്ക് നിർണായക പങ്ക് വഹിച്ച താരമാണ് വരുൺ ചക്രവർത്തി. മത്സരത്തിൽ എതിർ ടീം ആധിപത്യം സ്ഥാപിക്കുന്ന സമയത്തെല്ലാം ഇന്ത്യൻ നായകൻ പന്തേൽപ്പിച്ചിരുന്നത് വരുണിനെ ആയിരുന്നു. ആ ഓവറിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി നൽകാൻ വരുണിന്റെ കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ വരുണിന്റെ തന്ത്രങ്ങൾ പിഴച്ചു. 4 ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്. ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍ ബാറ്റർമാരെ കുഴപ്പിക്കുന്ന തരത്തിലുള്ള പന്തുകളും ഇന്നലെ വരുണിന് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അത് ഡേവിഡ് മില്ലറും ഡെവാള്‍ഡ് ബ്രെവിസും നന്നായി മുതലെടുത്തു. ഗ്രൗണ്ടിന്റെ നാലുപാടും വരുൺ എറിഞ്ഞ പന്തുകൾ അടിച്ചു പറത്താൻ ഇരുവർക്കും കഴിഞ്ഞു. “വരുൺ ഒരു മോശം പന്ത് എറിയുന്നുവെങ്കിൽ അത് ബൗണ്ടറി കടത്തണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിലൂടെ താരത്തെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം അദ്ദേഹം എറിഞ്ഞ പന്ത് അധികം ടേൺ ചെയ്തിരുന്നില്ല, അത് കൊണ്ട് തന്നെ വരുണിന്റെ ഓവർ ഞങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തി. വരുണിന് ബാറ്റർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ അവനെ സമ്മർദത്തിലാക്കി'' ഡേവിഡ് മില്ലർ പറഞ്ഞു. അക്ഷറിന് പകരം സുന്ദർ, ഫോം ഔട്ട് ആയിട്ടും റിങ്കു ടീമിൽ; ടീം ബാലൻസ് തെറ്റിച്ചതിന്റെ ഉത്തരവാദിത്വം ആർക്ക്? മത്സരത്തിൽ 35 പന്തിൽ 63 റൺസ് നേടിയ മില്ലർ ടീമിനായി നിർണായക പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 മത്സരങ്ങൾ വലിയ റിസ്ക് നിറഞ്ഞതാണ്. ചിലപ്പോൾ താരങ്ങൾ പരാജയപ്പെടും. എന്നാൽ സ്വന്തം ശൈലിയിൽ കളിക്കാൻ ശ്രമിച്ചാൽ മാത്രമേ വിജയം നേടാൻ സാധിക്കൂ എന്നും മില്ലർ പറഞ്ഞു. David Miller Explains How South Africa Neutralised Varun Chakravarthy in 76-Run Win

സമകാലിക മലയാളം 23 Feb 2026 10:59 am

അക്ഷറിന് പകരം സുന്ദർ, ഫോം ഔട്ട് ആയിട്ടും റിങ്കു ടീമിൽ; ടീം ബാലൻസ് തെറ്റിച്ചതിന്റെ ഉത്തരവാദിത്വം ആർക്ക്?

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽ‌വിയിൽ ഇന്ത്യൻ ടീം ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് പ്ലെയിങ് 11 തെരഞ്ഞെടുപ്പിലെ വീഴ്ചയാണ്. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ ആദ്യ പതിനൊന്നിൽ നിന്ന് ഒഴിവാക്കിയതും ഒപ്പം ടോപ് ഓർഡറിലെ ബാറ്റർമാരിൽ ഒരു മാറ്റം വരുത്താൻ ടീം മാനേജ്‍മെന്റ് തയ്യാറാകാഞ്ഞതും തിരിച്ചടി ആയെന്നാണ് പ്രധാന വിമർശനം. 'തല' തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ധോനി ഇറങ്ങും അക്ഷർ പട്ടേലിന് പകരം വാഷിങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയത് ടീം മാനേജ്‍മെന്റിന്റെ തീരുമാനം ആണെന്ന് സഹ പരിശീലകന്‍ വ്യക്തമാക്കി.“പ്ലേയിങ് ഇലവനെക്കുറിച്ച് ഞങ്ങൾ ദീർഘനേരം ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയുടെ ടോപ് ഓർഡറിന്റെ ഭീഷണിയെ കണക്കിലെടുത്ത് പവർപ്ലേയിൽ ബൗൾ ചെയ്യാൻ കഴിയുന്ന ഓപ്ഷൻ വേണമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ നിലപാട്. ആ മാനദണ്ഡത്തിൽ ആണ് വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയത് '' റയാന്‍ ടെന്‍ഡോഷെ പറഞ്ഞു. ഇന്ത്യ - പാക് സെമി പോരാട്ടം വന്നാൽ മത്സരം എവിടെ നടക്കും? വൈസ് ക്യാപ്റ്റനും മികച്ച ഓൾറൗണ്ടറുമായ അക്ഷർ പട്ടേൽ മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വേൾഡ് കപ്പ് ഫൈനലിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത് നിർണായക സംഭാവന നൽകിയതും ശ്രദ്ധേയമാണ്. എന്നിട്ടും താരത്തിനെ വാഷിങ്ടൺ സുന്ദറിന് വേണ്ടി തഴഞ്ഞത് ശരിയായില്ലെന്നാണ് ആരാധകരുടെ വാദം. 'ഇന്ത്യ ഓള്‍ ഔട്ട്', പൊരുതിയത് ദുബെ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ടീമിൽ സംഭവിച്ച മറ്റൊരു പിഴവ് ഫോമിൽ അല്ലാത്ത റിങ്കു സിങിനെ വീണ്ടും ഇലവണിൽ ഉൾപ്പെടുത്തിയതാണ്. “റിങ്കുവിനെ എട്ടാം നമ്പർ ബാറ്ററായി ആവശ്യമുണ്ടെന്ന് ആയിരുന്നു വിലയിരുത്തൽ. അത് കൊണ്ടാണ് ഞങ്ങൾ അക്ഷറിനെ ഒഴിവാക്കിയത്. ടീം അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചുകാണുന്നതല്ല'' റയാന്‍ ടെന്‍ഡോഷെ വ്യക്തമാക്കി. ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍ പക്ഷേ, ദക്ഷിണാഫ്രിക്കക്കെതിരെ സുന്ദർ പവർപ്ലേയിൽ ബൗൾ ചെയ്തിരുന്നില്ല എന്നതാണ് ഇതിലെ ട്വിസ്റ്റ്. മധ്യ ഓവറുകളിൽ പന്തെറിയാൻ ആയിരുന്നെങ്കിൽ അക്ഷറിനെ തെരരഞ്ഞെടുക്കുമായിരുന്നല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതും മികച്ച ഒരു ഓപ്‌ഷൻ ആണെന്നായിരുന്നു റയാന്‍ ടെന്‍ഡോഷെയുടെ മറുപടി. Axar Patel Dropped as India Face Criticism After South Africa Loss.

സമകാലിക മലയാളം 23 Feb 2026 10:15 am

ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍

അഹമ്മദാബാദ്:   ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വൻ തോൽവിയാണ് ഇന്ത്യ നേരിടേണ്ടി വന്നത്. മത്സരത്തിൽ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സ് നേടാൻ സാധിച്ചുള്ളൂ. 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിലെ തോല്‍വിക്കുള്ള പ്രധാന കാരണം ബാറ്റിങിലെ പോരായ്മയാണെന്നാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറയുന്നത്. ഇന്ത്യ - പാക് സെമി പോരാട്ടം വന്നാൽ മത്സരം എവിടെ നടക്കും? “180–185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ തന്നെ കളി ജയിക്കാനാകില്ലെങ്കിലും, പവർപ്ലേയിൽ തന്നെ കളി നഷ്ടപ്പെടാൻ വലിയ സാധ്യതയുണ്ട്. പവർപ്ലേയിൽ നമ്മൾ വളരെ അധികം വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇത്രയും വലിയ റൺ പിന്തുടർന്ന് ബാറ്റ് ചെയ്യുമ്പോൾ ചെറിയ കൂട്ടുകെട്ടുകൾ വേണ്ടതാണ്, എന്നാൽ അതിന് കഴിഞ്ഞട്ടില്ല. പക്ഷേ ഇതൊക്കെ കളിയുടെ ഭാഗമാണ്” സൂര്യകുമാർ പറഞ്ഞു. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായതും അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ മോശം ഫോമുമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത്. വെറും 23 പന്തിനുള്ളിൽ ആണ് ഇന്ത്യയുടെ ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാർ പുറത്തായത്. ഇത് ടീമിന് തിരിച്ചടി ആയി മാറി. ഹോം ഗ്രൗണ്ടിലും രക്ഷയില്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാമതും തോല്‍വി അതേ സമയം, ബൗളിങ്ങിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി ക്യാപ്റ്റൻ പറഞ്ഞു. “മത്സരത്തിന്റെ തുടക്കത്തിൽ നമ്മുടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ 21/3 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ ടീമിനെ വരിഞ്ഞുമുറുക്കാനായി. പക്ഷേ 7 മുതൽ 15 ഓവർ വരെ അവർ മികച്ച ബാറ്റിങ് നടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാലും ബൗളർമാർ നല്ല രീതിയിൽ തന്നെ പന്തെറിഞ്ഞു'' സുര്യകുമാർ വ്യക്തമാക്കി. 'ഇന്ത്യ ഓള്‍ ഔട്ട്', പൊരുതിയത് ദുബെ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം എന്നാൽ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. “നന്നായി ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും താരങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇപ്പോൾ കളിക്കുന്ന അതെ രീതിയിൽ തന്നെ മുന്നോട്ട് പോകും. ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കളിക്കാർ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” അദ്ദേഹം വ്യക്തമാക്കി. മുൻ ഭാര്യക്കും മകനും 4 കോടിയുടെ 'ലാൻഡ് റോവർ ഡിഫൻഡർ' സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ 'കരുതലിന്' കൈയടി ഈ തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വെയെയും മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെയുമാണ് ഇനി ഇന്ത്യയുടെ എതിരാളികൾ. ഇരു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിയിലെത്താൻ സാധിക്കൂ. Suryakumar Yadav Admits Batting Line-Up Failed After 76-Run Loss to South Africa.

സമകാലിക മലയാളം 23 Feb 2026 9:31 am