സയ്യിദ് മുഷ്താഖ് അലി; ജയം ആവര്‍ത്തിക്കാതെ കേരളം; രണ്ടാം പോരില്‍ വീണു
ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിനു തോല്‍വി. റെയില്‍വേസിനോടു കേരളം 32 റണ്‍സ് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെന്ന സ്കോറുയര്‍ത്തി. താരതമ്യേന അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന ലക്ഷ്യം പക്ഷേ കേരളത്തിനു അപ്രാപ്യമായി. കേരളത്തിന്റെ പോരാട്ടം 8 വിക്കറ്റിനു 117 റണ്‍സില്‍ അവസാനിച്ചു. ആദ്യ മത്സരത്തില്‍ ഒഡിഷയ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി തുടങ്ങിയ കേരളത്തിനു രണ്ടാം പോരില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. റെയില്‍വേസിനെതിരെ ഒരു താരത്തിനും 20നു മുകളില്‍ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. താരം 19 റണ്‍സെടുത്തു. സല്മാന് നിസാര്‍ (18), അഖില്‍ സ്കറിയ (16), അങ്കിത് ശര്‍മ (15), അഹമ്മദ് ഇമ്രാന് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 'തല'യുടെ റാഞ്ചിയിലെ വീട്ടിൽ 'കിങ്'! ഒന്നിച്ച് ഡിന്നർ; സ്വന്തം കാറിൽ കോഹ്ലിയെ ഡ്രോപ് ചെയ്ത് ധോനി (വിഡിയോ) നേരത്തെ മൂന്ന് വിക്കറ്റെടുത്ത കെഎം ആസിഫ്, രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷറഫുദ്ദീന്, അഖില്‍ സ്കറിയ എന്നിവരുടെ മികച്ച ബൗളിങാണ് റെയില്‍വേസിനെ ഒതുക്കിയത്. 32 റണ്‍സെടുത്ത നവ്നീത് വിരാകാണ് റെയില്‍വേസിന്റെ ടോപ് സ്കോറര്‍. രവി സിങ് (25), ശിവം ചൗധരി (24) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. 'സ്മൃതിയ്ക്കൊപ്പം നിൽക്കണ്ട സമയം'; ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി ജെമിമ Railways vs Kerala: Kerala loses in Syed Mushtaq Ali Trophy T20 clash.
റാഞ്ചി: മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോനി യെ വീട്ടിലെത്തി സന്ദർശിച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി . ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി റാഞ്ചിയിലെത്തിയതാണ് കോഹ്ലി. അതിനിടെയാണ് താരം ധോനിയുടെ ഫാം ഹൗസ് സന്ദർശിച്ചത്. ധോനിയുടെ വീട്ടിൽ നിന്നാണ് കോഹ്ലി അത്താഴം കഴിച്ചത്. കോഹ്ലിയെ അത്താഴത്തിനു ശേഷം ധോനി സ്വന്തം കാറിൽ ഹോട്ടൽ മുറിയിൽ ഡ്രോപ്പ് ചെയ്യാനും മറന്നില്ല. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വൻ സുരക്ഷ സാന്നാഹത്തിലായിരുന്നു കോഹ്ലിയുടെ സന്ദർശനം. വീടിനു പുറത്തടക്കം ഓട്ടേറെ ആരാധകരും താരങ്ങളെ കാണാനായി തടിച്ചുകൂടിയിരുന്നു. Just their 5-second glimpse is enough to break the internet KING THALA #INDvSA 1st ODI | SUN, 30 NOV, 12:30 PM pic.twitter.com/IpojMWYs8Z — Star Sports (@StarSportsIndia) November 28, 2025 'സ്മൃതിയ്ക്കൊപ്പം നിൽക്കണ്ട സമയം'; ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി ജെമിമ Reunion of the year? #INDvSA 1st ODI | SUN, 30 NOV, 12:30 PM pic.twitter.com/wu2qSTn30i — Star Sports (@StarSportsIndia) November 27, 2025 ധോനി ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലെ സീറ്റിൽ ഇരിക്കുന്ന കോഹ്ലിയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. റീ യൂണിയൻ ഓഫ് ദി ഇയർ എന്ന അടിക്കുറിപ്പോടെയാണ് ധോനി- കോഹ്ലി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തു വന്നത്. നിലവിൽ ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നു വിരമിച്ച കോഹ്ലി കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായാണ് താരം ഇന്ത്യയിലെത്തിയത്. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിന് റാഞ്ചിയാണ് വേദിയാകുന്നത്. ഈ മാസം 30 മുതലാണ് പരമ്പര. രണ്ടാം പോരാട്ടം ഡിസംബർ മൂന്നിന് റായ്പുരിലും മൂന്നാം മത്സരം ഡിസംബർ ആറിന് വിശാഖപട്ടണത്തും നടക്കും. ടെസ്റ്റ് പരമ്പരയിൽ വൈറ്റ്വാഷ് ചെയ്യപ്പെട്ട ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാൻ ഏകദിന പരമ്പര വിജയം നിർണായകമാണ്. കമ്മിന്‍സ്, ഹെയ്സല്‍വുഡ് തിരിച്ചു വരവ് വൈകും; ആഷസ് രണ്ടാം ടെസ്റ്റിലും ഓസീസ് ടീമില്‍ മാറ്റമില്ല A heartwarming reunion took place in Ranchi as Indian cricketers Virat Kohli visited MS Dhoni.
'സ്മൃതിയ്ക്കൊപ്പം നിൽക്കണ്ട സമയം'; ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി ജെമിമ
മുംബൈ: ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗിൽ നിന്നു പിൻമാറി ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്സ് . ബിഗ് ബാഷിൽ ബ്രിസ്ബെയ്ൻ ഹീറ്റ് താരമാണ് ജെമിമ. ഉറ്റ സുഹൃത്തും ഇന്ത്യൻ ടീമിലെ സഹ താരവുമായ സ്മൃതി മന്ധാനയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് താരം ബിഗ് ബാഷ് ലീഗിൽ നിന്നു പിൻമാറിയത്. സ്മൃതിയുടെ വിവാഹം മാറ്റി വച്ചിരുന്നു. വിവാഹച്ചടങ്ങുകൾക്കിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ധാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് വിവാഹച്ചടങ്ങുകൾ മാറ്റിയത്. വ്യക്തി ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്മൃതിയ്ക്കു പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ജെമിമയുടെ പിൻമാറ്റം. ഈ ഘട്ടത്തിൽ സ്മൃതിയുടെ ഒപ്പം നിൽക്കാൻ അനുവദിക്കണമെന്നു ജെമിമ ക്ലബിനോടു വ്യക്തമാക്കുകയായിരുന്നു. താരം ഇന്ത്യയിൽ തന്നെ തുടരുമെന്നു ബ്രിസ്ബെയ്ൻ ഹീറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മിന്‍സ്, ഹെയ്സല്‍വുഡ് തിരിച്ചു വരവ് വൈകും; ആഷസ് രണ്ടാം ടെസ്റ്റിലും ഓസീസ് ടീമില്‍ മാറ്റമില്ല വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്സ്. താരം ഇന്ത്യൻ തന്നെ തുടരുമെന്ന് ബ്രിസ്ബേന്‍ ഹീറ്റ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സ്മൃതി മന്ദാനയുടെ കൂടെ നിൽക്കാൻ അനുവദിക്കണമെന്ന് ജെമീമ ക്ലബിനോട് അഭ്യാർത്തടിക്കുകയായിരുന്നു. അതിനിടെ സ്മൃതിയും സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം ഇനി നടക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. വിവാഹം മാറ്റി വയ്ക്കാൻ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ അരങ്ങേറിയത്. അതിനിടെയാണ് സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അതിനിടെ പലാഷ് മുച്ഛലും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ആശുപത്രി വിട്ടു. നിലവിൽ വിവാഹം എന്നു നടക്കും എന്നതടക്കമുള്ള വിഷയങ്ങളിൽ പുതിയ തീരുമാനങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഗംഭീര്‍ സുരക്ഷിതന്‍! തോറ്റാല്‍ ഉടന്‍ പരിശീലകനെ പുറത്താക്കാന്‍ സാധിക്കില്ല India's Women's World Cup hero Jemimah Rodrigues has withdrawn from the remainder of the WBBL season to support teammate Smriti Mandhana.
കമ്മിന്‍സ്, ഹെയ്സല്‍വുഡ് തിരിച്ചു വരവ് വൈകും; ആഷസ് രണ്ടാം ടെസ്റ്റിലും ഓസീസ് ടീമില്‍ മാറ്റമില്ല
സിഡ്നി: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പര യിലെ രണ്ടാം പോരാട്ടത്തിനുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റ് വിജയിച്ച അതേ ടീമിനെ തന്നെ ഓസീസ് നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ത്രില്ലര്‍ ജയമാണ് സ്വന്തമാക്കിയത്. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1-0ത്തിനു മുന്നില്‍. ഗാബ മൈതാനത്താണ് ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടം. ഡിസംബര്‍ 4 മുതല്‍ 8 വരെയാണ് രണ്ടാം ടെസ്റ്റ്. ഗാബ മൈതാനത്താണ് ആഷസ് പരമ്പരയിലെ പരിക്കേറ്റ് വിശ്രമിക്കുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സഹ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് എന്നിവരുടെ മടങ്ങി വരവ് വൈകും. നേരത്തെ ഇരുവരും നെറ്റ്സില്‍ പരിശീലനം തുടങ്ങിയതിനു പിന്നാലെ കമ്മിന്‍സും ഹെയ്സല്‍വുഡും രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഗംഭീര്‍ സുരക്ഷിതന്‍! തോറ്റാല്‍ ഉടന്‍ പരിശീലകനെ പുറത്താക്കാന്‍ സാധിക്കില്ല എന്നാല്‍ ഇരുവരും രണ്ടാം ടെസ്റ്റും കളിക്കില്ലെന്നുറപ്പായി. കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഒന്നാം ടെസ്റ്റില്‍ ടീമിനെ നയിച്ചത്. രണ്ടാം ടെസ്റ്റിലും സ്മിത്തിന്റെ കീഴില്‍ തന്നെ ഓസീസ് ഇറങ്ങും. 14 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, ബ്രണ്ടന്‍ ഡോഗറ്റ്, കാമറോണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീസ്, ഉസ്മാന് ഖവാജ, മര്‍നസ് ലാബുഷെയ്ന്, നതാന്‍ ലിയോണ്‍, മിച്ചല്‍ നെസെര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജാക് വെതറാള്‍ഡ്, ബ്യു വെബ്റ്റര്. പൊടിപാറണ 'ഫുട്ബോൾ' പൂരം; തൃശൂര്‍ മാജിക് എഫ്സി പ്രമോ വിഡിയോ പുറത്തിറക്കി Ashes: The decision means Cummins’ anticipated return will be delayed by another two weeks.

28 C