അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം, വിവരങ്ങൾ തേടി കമ്പനികാര്യ മന്ത്രാലയം
സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകൾ പരിശോധിക്കും. ന്യൂഡൽഹി: ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം നടക്കുന്നത്. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്.സെബിയും അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്.അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. എന്നാൽ അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി.പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രതികരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു.ഈ വാര്‍ത്ത കൂടി വായിക്കൂഅദാനി വിവാദത്തിൽ ആശങ്ക വേണ്ട; രാജ്യത്തെ ബാങ്കിങ് മേഖല സുസ്ഥിരം; കാര്യങ്ങൾ നിരീക്ഷിക്കുന്നു; ആർബിഐസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സുപ്രീംകോടതി ജഡ്ജി നിയമനം: വൈകാതെ അംഗീകരിക്കുമെന്ന് കേന്ദ്രം
നിയമന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന്സുപ്രീംകോടതിയെ കേനന്ദ്രം അറിയിച്ചു. ന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക്അഞ്ച് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള കൊളീജിയത്തിന്റെ ശുപാർശ വൈകാതെ അംഗീകരിക്കുമെന്ന് കേന്ദ്രസർക്കാർ. നിയമന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ജസ്റ്റിസ് എസ് കെകൗൾ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അറ്റോർണി ജനറൽ ആർവെങ്കട്ടരമണി അറിയിച്ചു.സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി വിവിധ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പി വിസഞ്ജയ് കുമാർ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ പേര് ഡിസംബർ 13-ന് കൊളീജിയം ശുപാർശ ചെയ്തിരുന്നു.ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയം ശുപാർശകളിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ വൈകുന്നതിൽ സുപ്രീംകോടതി നേരത്തെ അതൃപ്തിയറിയിച്ചു. വളരെ ഗൗരവമുള്ള വിഷയമാണിതെന്ന് വ്യക്തമാക്കിയ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റി.തുടർന്ന്കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻദലിനെയും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിനെയും സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ശുപാർശ ചെയ്തു. സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വേണ്ടിടത്ത് നിലവിൽ 27 പേരാണുള്ളത്.ഈ വാര്‍ത്ത കൂടി വായിക്കൂഅദാനി വിവാദത്തിൽ ആശങ്ക വേണ്ട; രാജ്യത്തെ ബാങ്കിങ് മേഖല സുസ്ഥിരം; കാര്യങ്ങൾ നിരീക്ഷിക്കുന്നു; ആർബിഐസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വികസനവും ക്ഷേമവും വിഭവസമാഹരണവും
കേന്ദ്ര നയങ്ങള്‍ സൃഷ്ടിക്കുന്ന വലിയ സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന ... Read more
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന് (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ... Read more
കേരള ബജറ്റ്; കാര്‍ഷിക മേഖലയ്ക്ക് കൈനിറയെ
സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ കൈനിറയെ പദ്ധതികളുമായി ബജറ്റ്. കാര്‍ഷിക മേഖലയ്ക്ക് ആകെ ... Read more
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേരളത്തിന് സാധിച്ചു; വിപണി ഇടപെടലുകള്‍ തുടരുന്നതിന് 2000 കോടി രൂപ
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ വിപണി ഇടപെടലുകള്‍ തുടരുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ... Read more
തലാഖ് ചൊല്ലിയ ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ട്
കൊച്ചി തലാഖ് ചൊല്ലിയ സമയത്ത് ജീവനാംശം നൽകേണ്ടതില്ലെന്ന് ദമ്പതികൾ കരാറുണ്ടാക്കിയാലും നിയമപരമായ ജീവനാംശം നൽകുന്നതിൽനിന്ന് ഭർത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. ക്രിമിനൽ നടപടിച്ചട്ടമനുസരിച്ച് ഭാര്യക്ക് നിയമപരമായി ജീവനാംശത്തിന് അർഹതയുണ്ട്. ജീവനാംശം നൽകേണ്ടതില്ലെന്ന കരാർ പൊതുതത്വത്തിന് എതിരായതിനാൽ ഭാര്യക്ക് നിയമപരമായ ജീവനാംശം നൽകേണ്ടത് ഭർത്താവിന്റെ ബാധ്യതയാണ്. നിയമപ്രകാരം, മുസ്ലിംസ്ത്രീ പുനർവിവാഹം കഴിക്കുന്നതുവരെ ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ജീവനാംശം നൽകാനുള്ള കുടുംബകോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ പുനഃപരിശോധനാ ഹർജി ജസ്റ്റിസ് എ ബദറുദ്ദീൻ തള്ളി. ജീവനാംശം നൽകില്ലെന്ന് കരാർ ഉണ്ടാക്കിയതിനാൽ തലാഖ് ചൊല്ലിയ ഭാര്യക്ക് അഞ്ചുപവൻ ആഭരണങ്ങളും 2500 രൂപയും നൽകിയിരുന്നുവെന്നും അതിനാൽ നിയമപരമായ ജീവനാംശത്തിന് ഭാര്യക്ക് അവകാശമില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഗൾഫിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ഭർത്താവിന് മാസംതോറും 90,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന് എല്ലാ മാസവും 7500 രൂപ ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ തിരൂർ കോടതിയെ സമീപിച്ചു. കോടതി 4500 രൂപ അനുവദിച്ചു. അതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
ഡൗജോൺസ് സൂചികകളിൽനിന്ന് അദാനി പുറത്ത്
ന്യൂഡൽഹി ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് വിദേശ വിപണികളിലും അദാനി ഗ്രൂപ്പിന് കാലിടറി. സുസ്ഥിരതാ സൂചികകളിൽനിന്ന് അദാനി എന്റർപ്രൈസസിനെ ഒഴിവാക്കിയതായി യുഎസ് വിപണിയായ എസ്ആൻഡ്പി ഡൗജോൺസ് അറിയിച്ചു. ഇന്ത്യ വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വെള്ളിയാഴ്ചയും കുത്തനെ ഇടിഞ്ഞു. ഏഴ് വ്യാപാരദിനങ്ങളിലായി അദാനി ഗ്രൂപ്പ് ഓഹരി 50 ശതമാനത്തോളം ഇടിഞ്ഞു. നിക്ഷേപത്തിനായി എടുക്കുന്ന വായ്പകൾക്ക് (മാർജിൻ ലോൺസ്) ഈടായി അദാനി ഗ്രൂപ്പ് ബോണ്ടുകൾ സ്വീകരിക്കുന്നത് ക്രെഡിറ്റ് സുയിസും സിറ്റി ഗ്രൂപ്പും കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പിനെ മോദി സർക്കാർ സംരക്ഷിക്കുമ്പോഴാണ് വിദേശ രാജ്യങ്ങളിൽ ഗ്രൂപ്പ് നടപടി നേരിടുന്നത്.അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം 19.2 ലക്ഷം കോടിയില്‍നിന്ന് 10 ലക്ഷം കോടിയായി താണു.
ഇനി നമ്മുടെ ബജറ്റവതാരകരുടെ മനസ്സിൽ കവിതയില്ല
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കവിതയുണ്ടായിരുന്നില്ല. ഉദ്ധരണികളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾ മാത്രം. എന്നെ ഉപയോഗിക്കൂ, എന്നെ ഉപയോഗിക്കൂ എന്ന മട്ടിൽ കവിതയും ഉദ്ധരണികളുമെല്ലാം നാക്കിൻ തുമ്പിലുള്ളയാളാണ് ഫയർ ബ്രാന്റ് പ്രസംഗകയായ നിർമല. ഇനി അതൊന്നും വേണ്ടെന്ന് വെച്ച നിർമലയുടെ വഴിയിൽ തന്നെയാണ് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലും. തനിക്കിതൊന്നും ചേരില്ലെ, എന്ന ശരീര ഭാഷയുമായി തനി പാർട്ടിക്കാരനായി പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന കൊല്ലം നാട്ടുമ്പുറക്കാരനായ ബാലഗോപാൽ കവിതയും കഥയുമൊന്നും ഉദ്ധരിക്കാത്തതുതന്നെ നന്നായി. നിർമ്മല പ്രധാനമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചതു പോലെ കേരള മുഖ്യമന്ത്രിയുടെ വാക്കുകൾ ബാലഗോപാലും ഉദ്ധരിക്കുന്നതൊക്കെ തമാശയായി ഓർക്കാമെന്നാല്ലാതെ അതൊന്നും നടക്കുന്ന കാര്യമല്ല. കഥയും കവിതയുമൊന്നുമില്ലെങ്കിലും കൊല്ലത്ത് 1915 ൽ നടന്ന കല്ലുമാല സമരം ഓർക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുക വഴി ഒന്നാന്തരം സോഷ്യൽ എൻജിനീയറിംഗാണ് ബാല ഗോപാൽ നടത്തിയത്. സ്ത്രീ സമര ചരിത്രത്തിൽ പ്രധാനപ്പെട്ട കല്ലുമാല സമരത്തെ അനുസ്മരിച്ച് കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്ക്വയർ നിർമിക്കാനുള്ള പദ്ധതിയും സ്ത്രീ പക്ഷ ബജറ്റ് നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യൻകാളി സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തിൽവച്ച് ആയിരക്കണക്കിനു സ്ത്രീകൾ അവർ അണിഞ്ഞിരുന്ന 'കല്ലയും മാലയും'പൊട്ടിച്ചുകളയുകയും മേൽവസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയും ചെയ്തതാണ് കല്ലുമാല സമരം എന്നു അറിയപ്പെടുന്നത്. ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട് കലാപമൊക്കെ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും ഇക്കാലത്തും ഓർമകൾ ഉണ്ടായിരിക്കണം എന്ന് പറയുകയാണ് സി.പി.എം സർക്കാർ-വോട്ട് ബാങ്ക്് ലക്ഷ്യമുള്ള വാക്കും വാചകങ്ങളും. ചാലക്കുടി മണ്ഡലത്തിലെ വാഴച്ചാലിൽ ഗോത്രവർഗ പൈതൃക സംരക്ഷണ കേന്ദ്രം നിർമിക്കുന്നതിന് ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയതും വെറുതെയല്ല. 2024 ൽ വരുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി സമുചിതമായി ആഘോഷിക്കും. ചരിത്ര പ്രസിദ്ധമായ കൊയിലാണ്ടി കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കാൻ പത്ത് കോടി വകയിരുത്തിയതും, കൊല്ലം തങ്കശ്ശേരിയിലെ ഓഷ്യനേറിയം മ്യൂസിയം എന്നിവയുമൊക്കെ ജന വികാരമളന്നുള്ള ഇടപെടലുകൾ തന്നെ. വി.ടി. ബലറാമിന്റെ ചില പരാമർശങ്ങൾ കാരണം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച താണ് കണ്ണൂർ പെരള ശേരിയിലെ എ.കെ.ജി മ്യൂസിയം. അതിന്റെ കാര്യങ്ങൾ എവിടെ വരെ എത്തി എന്നറിയില്ല. ബജറ്റിൽ ഇത്തവണയും ആറ് കോടി വകയിരുത്തിയിട്ടുണ്ട്. Kerala title_en: shoonya vela
ജീവനക്കാരെ സർക്കാർ പണിമുടക്കിലേക്ക് തള്ളി വിടരുത്: KGOU
തൃശ്ശൂർ:ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളെയും നിരാശയിലാഴ്ത്തിയത് പോലെ സർക്കാർ സർവീസിലെ ജീവനക്കാർക്കും അധ്യാപകർക്കും നിരാശ മാത്രമാണ് സമ്മാനിച്ചത്. ഈ ബജറ്റ് അവതരണ വേളയിൽ പെൻഷൻ പ്രായം ഉയർത്തൽ, അഞ്ചുഗഡു കുടിശികയായ ക്ഷാമബത്ത, […]
റിയാദിലും കിഴക്കന്‍ പ്രിവിശ്യയിലും തണുപ്പ് തുടരും; പൊടിക്കാറ്റിന് സാധ്യത
റിയാദ്- സൗദിയില്‍ റിയാദ്, നജ്റാന്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ താപനില നാളെയും (ശനി) കുറഞ്ഞു തന്നെ നില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിലെ നിരീക്ഷകന് അഖീല്‍ അല്‍അഖീല്‍ അറിയിച്ചു. കാറ്റ് വീശുന്നത് കാരണം ഹൈവേകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അല്‍ജൗഫ്, ഉത്തരഅതിര്ത്തി പ്രദേശങ്ങള്‍, ഹായില്‍, തബൂക്ക് എന്നിവിടങ്ങളിലും വെള്ളി അര്‍ധരാത്രി മുതല്‍ മൂടല്‍ മഞ്ഞുണ്ടാകും. റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി താപനില കുറവു രേഖപ്പെടുത്തി. തലസ്ഥാന നഗരിയില്‍ 15 ഡിഗ്രിവരെയെത്തി. വെള്ളിയാഴ്ച ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒമ്പത് ഡിഗ്രിയാണ്. വടക്ക് പടിഞ്ഞാര്‍ ദിശയില്‍ കാറ്റടിക്കുന്നത് കാരണമാണിത്- അദ്ദേഹം പറഞ്ഞു. കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) Saudi cold സുലൈമാൻ ഊരകം title_en: Riyadh and Eastern Province will continue to be cold related for body: മോഡി വിദേശങ്ങളില്‍ പരിചയപ്പെടുത്തുന്ന ഇന്ത്യ ഇതല്ല; ഫ്രഞ്ച് നടി വീടും സ്ഥലവും ഉപേക്ഷിക്കുന്നു മന്ത്രശക്തി ലഭിക്കാന്‍ ഗുരുവിനെ കൊന്ന് രക്തം കുടിച്ച യുവാവ് അറസ്റ്റില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് ജയിലേക്ക് കടത്താന്‍ എത്തിച്ച കഞ്ചാവ് പിടിച്ചു
ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും-ഇല്‍ഹാന്‍ ഒമര്‍
വാഷിംഗ്ടണ്‍- ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഡെമോക്രാറ്റ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെ യു.എസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയില്‍നിന്ന് പുറത്താക്കി. 2020 ല്‍ സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്നപ്പോള്‍ രണ്ട് റിപ്പബ്ലിക്കുകളെ പുറത്താക്കിയതിനുള്ള പ്രതികാരമാണിതെന്ന് ഡെമോക്രാറ്റുകളും ഇല്‍ഹാന്‍ ഒമറും പ്രതികരിച്ചു. ലോകത്തെമ്പാടും നീതിക്കുവേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്കുവേണ്ടി താന്‍ ഇനിയും ശബ്ദമുയര്‍ത്തുമെന്ന് ഇല്‍ഹാന്‍ പറഞ്ഞു. ഭവന രഹിതരായി അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തിപ്പെട്ടവര്‍ക്കും തന്നെ പോലെ വൊടിയൊച്ച നിലക്കുന്നതുവരെ കട്ടിലുകള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നവര്ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും- അവര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സ്ത്രീയും അഭയാര്‍ഥിയുമായതിനാലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഇല്‍ഹാന്‍ ഒമര്‍ ആരോപിച്ചു. ആഫ്രിക്കയില്‍നിന്ന് കുടിയേറിയ എന്നെ അവര്‍ ലക്ഷ്യം വെക്കുന്നതില്‍ അത്ഭുതമില്ല. അമേരിക്കന്‍ വിദേശനയത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ യോഗ്യയല്ലെന്ന് അവര്‍ കരുതുന്നതില്‍ ആശ്ചര്യമില്ലെന്നും ഇല്‍ഹാന്‍ പറഞ്ഞു. ഇസ്രായേലിന് യു.എസില്‍നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നതിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ 2019ല്‍ ഇല്‍ഹാന്‍ ഒമര്‍ മാപ്പുപറഞ്ഞിരുന്നു. 2019 മുതല്‍ യു.എസ് കോണ്‍ഗ്രസില്‍ മിനിസോട്ടയില്‍നിന്നുള്ള ജനപ്രതിനിധിയാണ് സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍. നവംബറില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലാണ് യു.എസ് പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കുകള്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) International Ilhan Omar title_en: Ilhan Omar vows to 'continue to speak up' related for body: മലദ്വാരത്തില്‍ ഒളിപ്പിച്ച് ജയിലേക്ക് കടത്താന്‍ എത്തിച്ച കഞ്ചാവ് പിടിച്ചു റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം, നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി മൃതദേഹം ചതഞ്ഞരഞ്ഞു സൗദിയിലെ ഖമീസില്‍ കാണാതായ പെണ്‍കുട്ടിയെ മൂന്ന് മാസത്തിനുശേഷം കണ്ടെത്തി
വികസനക്കുതിപ്പ്, സാമൂഹ്യ സുരക്ഷ
വികസനക്കുതിപ്പും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കി സജീവമായ സാമ്പത്തിക പ്രക്രിയയ്ക്കു അതിവേഗ പാതതെളിച്ച് സംസ്ഥാന ... Read more
പിഎസ്സി: ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം
ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം പിഎസ്സി ലഭ്യമാക്കി. ... Read more
ബിബിസി ഡോക്യുമെന്ററി നിരോധനം: കേന്ദ്രം രേഖകള്‍ ഹാജരാക്കണം; സുപ്രീം കോടതി
ബിബിസി നിര്‍മ്മിച്ച ദ മോഡി ക്വസ്റ്റ്യന്‍ എന്ന പരമ്പരയുടെ പ്രദര്‍ശനം നിരോധിച്ച തീരുമാനം ... Read more
പി.കെ.ഫിറോസിന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടി
തിരുവനന്തപുരം- സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. കേസില്‍ ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ച് ജനുവരി 23നാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്ത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരക്കാര്‍ക്ക് നേരെ പോലീസ് പലതവണ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. സംഘടിച്ചുനിന്ന പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും നടത്തി. കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) Kerala pk firoz title_en: remand extended related for body: മന്ത്രശക്തി ലഭിക്കാന്‍ ഗുരുവിനെ കൊന്ന് രക്തം കുടിച്ച യുവാവ് അറസ്റ്റില്‍ വിശുദ്ധ ഹറമില്‍ വൃദ്ധവനിതകള്‍ക്ക് നമസ്കരിക്കാൻ പ്രത്യേക സ്ഥലം റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം, നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി മൃതദേഹം ചതഞ്ഞരഞ്ഞു
പിന്‍വാതില്‍ വഴി കരിനിയമങ്ങള്‍: സ്വകാര്യ ബില്ലുകള്‍ ആയുധമാക്കി ബിജെപി
ജനവിരുദ്ധ നയങ്ങള്‍ നിയമമാക്കുന്നതിന് സ്വകാര്യ ബില്ലുകളെ മറയാക്കി ബിജെപി. ഏകീകൃത വ്യക്തി നിയമം, ... Read more
സുജാതന്റെ രംഗപടത്തിന് ഇനിയൊരു‘ഇടവേള’
രംഗപടം എന്നു കേൾക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് നാടക കലയുടെ രംഗാചാര്യനായ ആർട്ടിസ്റ്റ് ... Read more
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഇടപെടലുമായി സുപ്രീം കോടതി
മുംബൈയില്‍ നാളെ നടക്കാനിരിക്കുന്ന ഹിന്ദു ജാഗരണ്‍ ആക്രോശ് റാലിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നില്ലെന്ന് ... Read more
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ... Read more
സിദ്ധാര്‍ഥ് പ്രിയദര്ശന് വിവാഹിതനായി
ചെന്നൈ- സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന് സിദ്ധാര്‍ഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ ഇഫക്റ്റ് പ്രൊഡ്യൂസറുമായ മെര്ലിന് ആണ് വധു. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ വൈകിട്ട് ആറരയ്ക്ക് സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര് മാത്രമാണ് പങ്കെടുത്തത്. പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ആയിരുന്നു വി. എഫ്. എക്സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ഥിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ് മെര്ലിന്. Entertainment title_en: Siddharth Priyadarshan got married
മുന്‍ കാമുകിയെ മര്‍ദിച്ചു, സമ്മതിച്ച് കിര്‍ഗിയോസ്
കാന്‍ബറ - മുന്‍ കാമുകിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ച് ടെന്നിസ് താരം നിക് കിര്‍ഗിയോസ്. ഒരു വിഡ്ഢിത്തത്തിന്റെ പേരില്‍ ശിക്ഷ വേണ്ടെന്ന് മജിസ്ട്രേറ്റ് തീരുമാനിച്ചതോടെ കിര്‍ഗിയോസ് രക്ഷപ്പെട്ടു. ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ കാമുകി ചിയാര പസാരിയെ 2021 ജനുവരി 10 ന് മര്‍ദ്ദിച്ചുവെന്നായിരുന്നു കിര്‍ഗിയോസിനെതിരെ ആരോപണം. കുറ്റം സമ്മതിച്ച ഓസ്ട്രേലിയക്കാരന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. സംഭവം കഴിഞ്ഞ് 10 മാസം പിന്നിട്ടപ്പോഴാണ് പസാരി പരാതി നല്‍കിയത്. ഇരുവരും തമ്മിലുള്ള ബന്ധം വേര്പിരിഞ്ഞപ്പോള്. സംഭവം തനിക്ക് വലിയ മാനസിക സംഘര്‍ഷമുണ്ടാക്കിയെന്നും ഭാരം കുറഞ്ഞുവെന്നും ഉറങ്ങാനോ പുതിയ പ്രണയബന്ധമുണ്ടാക്കാനോ സാധിക്കാത്ത വിധം രാത്രിയും പകലുമില്ലാതെ കിടക്കയില്‍ കഴിയേണ്ട അവസ്ഥ സംജാതമായെന്നും പസാരി ആരോപിച്ചു. കിര്‍ഗിയോസിന് അടിക്കടി വിഷാദരോഗം ഉണ്ടാവാറുണ്ടെന്ന് സൈക്കോളജിസ്റ്റ് സാം ബോറന്സ്റ്റെയ്ന് കോടതിയെ അറിയിച്ചു. മദ്യവും ലഹരി മരുന്നുപയോഗിച്ചാണ് അത്തരം ഘട്ടങ്ങള്‍ കിര്‍ഗിയോസ് തരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മെച്ചമാണ് -അദ്ദേഹം അറിയിച്ചു. പരിക്കു കാരണം ഓസ്ട്രേലിയന്‍ ഓപണില്‍ നിന്ന് വിട്ടുനിന്ന മുന്‍ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് ഊന്നുവടിയിലാണ് കാന്‍ബറയിലെ കോടതിയിലെത്തിയത്. അമ്മ നോര്ലയ്ലയും ഇപ്പോഴത്തെ കാമുകി കോസ്റ്റീന്‍ ഹാറ്റ്സിയും കൂടെയുണ്ടായിരുന്നു. Kalikkalam title_en: Tennis player Kyrgios pleads guilty to common assault charge
മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡ് 2-0 ന് വലന്‍സിയയെ തോല്പിച്ചു. രണ്ടു മിനിറ്റിനിടെ മാര്‍ക്കൊ അസന്‍സിയോയും (52ാം മിനിറ്റ്) വിനിസിയൂസ് ജൂനിയറും (54) നേടിയ ഗോളുകളാണ് റയലിനെ വിജയവഴിയില്‍ തിരിച്ചെത്തി. എഴുപത്തിരണ്ടാം മിനിറ്റില്‍ ഗബ്രിയേല്‍ പോളിസ്റ്റയുടെ മാരകമായ ഫൗളില്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടത് വിനിസിയൂസിന് ഇരട്ട സന്തോഷമായി. അതെത്തുടര്‍ന്നുണ്ടായ കശപിശയില്‍ പോളിസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ടു. തന്നെ കടന്നുപോയ വിനിസിയൂസിന്റെ കാലിന് പോളിസ്റ്റ ശക്തമായി ചവിട്ടുകയായിരുന്നു. ബ്രസീലുകാരന് ചാടിയെഴുന്നേറ്റ് പോളിസ്റ്റയെ നേരിട്ടു. മറ്റു കളിക്കാരും ഓടിക്കൂടി. കശപിശയില്‍ പോളിസ്റ്റയും നിലംപതിച്ചു. ചുവപ്പ് കാര്‍ഡ് കണ്ട് ഗ്രൗണ്ട് വിട്ട പോളിസ്റ്റയെ റയല്‍ താരം എഡര്‍ മിലിറ്റാവോയും അടിക്കാനോങ്ങി. പരിക്കേറ്റ മിലിറ്റാവോയെയും കരീം ബെന്‍സീമയെയും നേരത്തെ റയല്‍ പിന്‍വലിച്ചിരുന്നു. പോളിസ്റ്റയെ വലന്‍സിയ കോച്ച് വോറൊ ഗോണ്‍സാലസും ന്യായീകരിച്ചില്ല. കഴിഞ്ഞയാഴ്ച അത്ലറ്റിക്കൊ മഡ്രീഡിനെതിരായ മത്സരത്തിന് മുമ്പ് വിനിസിയൂസിന്റെ കൂറ്റന്‍ രൂപം വംശവെറിയന്മാര് ഒരു പാലത്തിനു മുകളില്‍ കെട്ടിത്തൂക്കിയത് വന്‍ വിവാദമായിരുന്നു. ഡ്രിബഌംഗില്‍ മിടുക്കനായ വിനിസിയൂസിന് ചവിട്ട് കിട്ടുന്നത് പതിവാണെന്ന് റയല്‍ ഗോള്‍കീപ്പര്‍ തിബൊ കോര്‍ടവ ചൂണ്ടിക്കാട്ടി. വലന്‍സിയക്കെതിരായ ജയത്തോടെ ബാഴ്സലോണക്ക് അഞ്ച് പോയന്റ് പിന്നിലെത്തി റയല്‍. വലന്‍സിയ അവസാന 11 ലീഗ് മത്സരങ്ങളില്‍ ഒരെണ്ണമാണ് ജയിച്ചത്. കോച്ച് ജെന്നാരൊ ഗട്ടൂസോയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. Kalikkalam title_en: Vincius scores, escapes injury after hard hit in Madrid win
ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസംരംഭകര്‍ക്കും പാചകത്തൊഴിലാളികള്‍ക്കും ട്രെയിനിങ്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൂര്‍ണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ... Read more
ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ, തോല്‍വി ഒഴിവാക്കി അന്നസര്‍
റിയാദ് - ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ രക്ഷകനായതോടെ സൗദി പ്രൊഫഷനല്‍ ലീഗ് ഫുട്ബോളില്‍ അന്നസര്‍ തോല്‍വി ഒഴിവാക്കി. അല്‍ഫതഹിനെതിരായ കളിയില്‍ തോല്‍വി ഉറപ്പാക്കിയ ഘട്ടത്തിലാണ് ഏഴാം നമ്പര്‍ താരം ടീമിന്റെ രക്ഷക വേഷമണിഞ്ഞത്. അന്നസ്റിന് കിട്ടിയ പെനാല്‍ട്ടി റൊണാള്‍ഡൊ ലക്ഷ്യത്തിലെത്തിച്ചു (2-2). സൗദി ലീഗില്‍ റൊണാള്‍ഡോയുടെ ആദ്യ ഗോളാണ് ഇത്. ഇതോടെ അന്നസര്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഫൈനല്‍ വിസിലിന് അല്പം മുമ്പ് ടാലിസ്ക ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തു പേരുമായാണ് അന്നസര്‍ കളിയവസാനിപ്പിച്ചത്. സൗദി സൂപ്പര്‍ കപ്പില്‍ കഴിഞ്ഞയാഴ്ച അല്ഇത്തിഹാദിനോട് അ്ന്നസര് തോറ്റിരുന്നു. അല്ശബാബിനും (16 കളികളില്‍ 34) അന്നസ്റിനും തുല്യ പോയന്റാണെങ്കിലും അന്നസര്‍ ഒരു മത്സരം കുറവേ കളിച്ചിട്ടുള്ളൂ. ഗോള്‍വ്യത്യാസത്തിലും മുന്നിലാണ്. അല്‍ഹസയിലെ പ്രിന്‍സ് അബ്ദുല്ല ബിന്‍ ജലവി സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ക്രിസ്റ്റിയന്‍ ടെലോയിലൂടെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഫതഹ് മുന്നിലെത്തി. ഇടവേളക്കു അല്പം മുമ്പെ ടാലിസ്കയിലൂടെ അന്നസര്‍ തിരിച്ചടിച്ചെങ്കിലും വിശ്രമത്തിനു ശേഷം ഫതഹ് ലീഡ് തിരിച്ചുപിടിച്ചു. സുഫിയാന് ബെന്തബ്ക അമ്പത്തെട്ടാം മിനിറ്റില്‍ സ്കോര്‍ ചെയ്തു. 15 കളിയില്‍ 22 പോയന്റുമായി ഫതഹ് ആറാം സ്ഥാനത്താണ്. 16 ടീമുകളാണ് സൗദി പ്രൊഫഷനല്‍ ലീഗില്‍. ലീഗില്‍ ക്രിസ്റ്റ്യാനൊയുടെ രണ്ടാം മത്സരമാണ് ഇത്. അല്ഇത്തിഫാഖിനെതിരായ 1-0 വിജയത്തിലായിരുന്നു അരങ്ങേറ്റം. ആ മത്സരത്തില്‍ ക്രിസ്റ്റിയാനോക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. Kalikkalam title_en: alnassr vs alfateh Saudi league
കടുവ ചത്ത സംഭവത്തിൽ സ്ഥലമുടമയുടെ പേരിൽ കേസെടുത്തത് പിൻവലിക്കണം: സിപിഐ
പെൻമുടിക്കോട്ടയിൽ ഭീതി പരത്തിയ കടുവ കഴുത്തിൽ കുറുക്കുമുറുകി ചത്ത സംഭവത്തിൽ സ്ഥലമുടമ പള്ളിയാലിൽ ... Read more
സാധാരണക്കാരെ കൊള്ളയടിക്കുന്ന ബജറ്റ് : ദമ്മാം ഒ ഐ സി സി
ദമ്മാം: പിണറായി സർക്കാർ ഭരിച്ചുമുടിച്ച സംസ്ഥാന ഖജനാവ് നിറയ്ക്കാൻ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി കുറ്റപ്പെടുത്തി. നികുതി വർദ്ധനവുകളും, പുതിയ സെസുകളുമേർപ്പെടുത്തി കേരളത്തിലെ […]
വികസനം ത്വരിതപ്പെടുത്തുന്ന ബജറ്റ്: കാനം
കേരളത്തിന്റെ ഭാവി വികസനത്തെ പാകപ്പെടുത്തുന്നതിൽ മികച്ച പരിഗണന നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്ന് ... Read more
ഭാര്യ ജോലിക്കു പോകുന്നതില്‍ എതിര്‍പ്പ്: ഭാര്യയെ കുത്തിക്കൊന്ന കേസില്‍ യുവാവിനെ റിമാന്റു ചെയ്തു
കോടമ്പുഴ പള്ളിമേത്തലിൽ ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ റിമാന്റ് ചെയ്തു . ... Read more
കേരളാ ബജററ് നിരാശാജനകം:- ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മററി
റിയാദ്: ധനകാര്യ മന്ത്രി അവതരിപ്പിച്ചത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നടുവൊടിക്കുന്ന ബജററാണ്. അങ്ങേയററം നിരാശാജനകം. പ്രത്യേകിച്ച് എന്തെങ്കിലും പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, തൊട്ടതിനെല്ലാം നികുതി കൂട്ടിക്കൊണ്ട് സാധാരണക്കാരൻെറ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് ഈ ബജറ്റെന്ന് ഒഐസിസി സെൻട്രൽ […]
അദാനി വിവാദത്തിൽ ആശങ്ക വേണ്ട; രാജ്യത്തെ ബാങ്കിങ് മേഖല സുസ്ഥിരം; കാര്യങ്ങൾ നിരീക്ഷിക്കുന്നു; ആർബിഐ
ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് രാജ്യത്തെ ബാങ്കുകള്‍ ഉള്ളത് ന്യൂഡൽഹി: അദാനി കമ്പനികളുടെ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ രാജ്യത്തില്ലെന്നും ഇന്ത്യയിലെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്നും ആർബിഐ വ്യക്തമാക്കി.ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് രാജ്യത്തെ ബാങ്കുകള്‍ ഉള്ളത്. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷന്‍ കവറേജ്, പ്രൊഫിറ്റബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ ആരോഗ്യകരമായ നിലയിലാണുള്ളതെന്നും ആർബിഐ വിശദീകരിച്ചു.വിഷയത്തിൽ നിരീക്ഷണം തുടരുമെന്നും ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ സ്ഥിരതയെ കുറിച്ച് ജാഗരൂകരായിരിക്കും. നിലവിലെ വിലയിരുത്തല്‍ അനുസരിച്ച് ബാങ്കിങ് മേഖല മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന വിധത്തിൽ സ്ഥിരതയോടെയാണ് നിലകൊള്ളുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അദാനിയുടെ ഓഹരികളിലുണ്ടായ ഇടിവും രാജ്യത്തെ ബാങ്കിങ് മേഖലയെ കുറിച്ച് പല ആശങ്കകൾക്കും കാരണമായിരുന്നു. പിന്നാലെയാണ് ആർബിഐ വിശദീകരണം.ഈ വാര്‍ത്ത കൂടി വായിക്കൂവന്ദേ ഭാരത് കേരളത്തിലേക്കും; ശബരി റെയിൽപാതക്ക് 100 കോടി, പാത ഇരട്ടിപ്പിക്കലിനും പണംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റുു
തെരുവ്നായ ശല്യത്തില്‍ പെറുതിമുട്ടി കട്ടപ്പന നിവാസികള്‍. നിര്‍മ്മലാ സിറ്റി പള്ളിപ്പടി മേഖലയില്‍ ഇന്നലെ ... Read more
ഡീസല്‍ വില വര്‍ദ്ധനവ് അംഗീകരിക്കാകില്ലെന്ന്; സ്വകാര്യ ബസ് ഉടമകള്‍
തിരുവനന്തപുരം : പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഈടാക്കിയുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വര്‍ധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വർദ്ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വേണ്ടി […]
മാളികപ്പുറം സിനിമയുടെ അൻപതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അൻപത് കുഞ്ഞുങ്ങൾക്ക് ബോൺമാരോ ... Read more
അതൊരു വെള്ളിയാഴ്ചയായിരുന്നു. അഭിഭാഷകനായ സൈഫാൻ ഷെയ്ഖും കൂട്ടരും ലഖ്നൗവിലെ ജില്ല കോടതിയിൽ വലിയ തിരക്കിലായിരുന്നു. തങ്ങളുടെ കക്ഷി മുഹമ്മദ് ആലമിനെ ജയിലിൽനിന്ന് മോചിപ്പിക്കാൻ ദിവസം മുഴുവൻ അവർ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല. വൈകുന്നേരത്തോടെ, ഒരു നല്ല വാർത്ത പുറത്തെത്തി. ആലമിന്റെ കൂട്ടുപ്രതി, മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചു. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരായിരുന്ന അത്തിഖുർ റഹ്മാനും മസൂദ് അഹമ്മദും രണ്ട് വർഷമായി ജയിലിലാണ്, ടാക്സി ഡ്രൈവറായ ആലം, സിദ്ദീഖ് കാപ്പൻ എന്നിവരോടൊപ്പം. 850 ദിവസത്തെ ജയിൽ വാസത്തിനും ജുഡീഷ്യറിയിൽ വിശ്വാസമർപ്പിച്ച് ക്ഷമാപൂർവമായ നീണ്ട കാത്തിരിപ്പിനും ശേഷം വ്യാഴാഴ്ച രാവിലെ കാപ്പൻ ജയിൽ മോചിതനായി. മറ്റുള്ളവർ ജയിലിൽ തുടരുന്നു. 2020 ഒക്ടോബർ അഞ്ചിന് മഥുരക്ക് സമീപം, ദളിത് യുവതിയെ ഉയർന്ന ജാതിക്കാരായ നാല് ഠാക്കൂർ പുരുഷന്മാർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യാൻ ഹാഥ്റസിലേക്ക് പോകുന്നതിനിടെയാണ് ഉത്തർപ്രദേശ് പോലീസ് നാല് പേരെയും അറസ്റ്റ് ചെയ്തത്. യു.എ.പി.എ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് നാലു പേർക്കെതിരെയും ഭീകരവാദ കുറ്റങ്ങൾ ചുമത്തിയത്. ഓഗസ്റ്റ് 23 ന് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച നാല് പ്രതികളിൽ ഒന്നാമനായി ആലം. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ രണ്ട് പ്രാദേശിക ആൾ ജാമ്യവും നൽകണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. (ഒരു പ്രതിക്ക് വേണ്ടി ജാമ്യം നിൽക്കുന്നവർ പുറത്തിറങ്ങിയതിന് ശേഷം അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാകും. പ്രതികൾ ഒളിവിൽ പോയാൽ അവർ ജാമ്യമായി നൽകുന്ന സാമ്പത്തിക സ്വത്തുക്കൾ കോടതിക്ക് അറ്റാച്ച് ചെയ്യാം.) രണ്ട് മാസത്തിന് ശേഷം, ഒക്ടോബർ 31 ന്, ലഖ്നൗവിലെ പ്രത്യേക കോടതി പി.എം.എൽ.എ കേസിൽ ആലമിന് ജാമ്യം അനുവദിച്ചു, കൂടുതൽ കർശനമായ വ്യവസ്ഥകൾ നിരത്തി: 2,00,000 രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ രണ്ട് ആൾ ജാമ്യവും. രണ്ടാമത്തെ ഉത്തരവ് ആലമിന്റെ മോചനത്തിന് വഴിയൊരുക്കേണ്ടതായിരുന്നു. എന്നാൽ അതിനു ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ആലം ഇപ്പോഴും അഴികൾക്കുള്ളിൽ തന്നെയാണ്. പോലീസിന്റെയും സിവിൽ അഡ്മിനിസ്ട്രേഷന്റെയും 'നടപടിക്രമ വീഴ്ച'യെയാണ് ആലമിന്റെ അഭിഭാഷകർ പഴി ചാരുന്നത്. ടാക്സി ഡ്രൈവറുടെ കുടുംബത്തിന് ജാമ്യക്കാരെ ഏർപ്പാടാക്കാൻ കഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥർ പരിശോധനയിൽ കാലതാമസം വരുത്തി. കാപ്പന്റെ അഭിഭാഷകരും, സമാനമായ ബ്യൂറോക്രാറ്റിക് കാലതാമസം അനുഭവിച്ചു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിട്ടും സുപ്രീം കോടതി വരെ ഇടപെട്ടിട്ടും കാപ്പന്റെ മോചനം നീണ്ടുപോയി. കാപ്പനും ആലമും നേരിട്ട ബുദ്ധിമുട്ടുകൾ, ഒരു വലിയ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നതായി അഭിഭാഷകർ പറയുന്നു: ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാകാതെ ജയിലിൽ കഴിയേണ്ടിവരുന്ന ആളുകൾ രാജ്യത്ത് കൂടിവരുന്നു. ഈ പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള ഒരു ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ വർഷം നവംബർ 30 ന്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്, ജാമ്യം ലഭിച്ചിട്ടും ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ജയിലിൽ കഴിയുന്ന തടവുകാരുടെ വിവരങ്ങൾ നൽകാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. 2022 അവസാനത്തോടെ രാജ്യത്തുടനീളം, ജാമ്യം ലഭിച്ചിട്ടും 5029 തടവുകാർ ജയിലിലായിരുന്നുവെന്നാണ് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി സുപ്രീം കോടതിയെ അറിയിച്ചത്. ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ജയിലിൽ കഴിയുന്ന വിചാരണ തടവുകാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചതിന് ശേഷമാണ് ഈ ഡാറ്റ നൽകിയത്. ദേശീയ നിയമ സേവന അതോറിറ്റിക്ക് ഡാറ്റ നൽകാൻ കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ നിർദേശിക്കാനും ആവശ്യമുള്ളിടത്ത് നിയമ സഹായം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവിന് മറുപടിയായി, സംസ്ഥാന നിയമ സേവന അധികാരികൾ ഡിസംബർ അവസാനത്തോടെ അത്തരം തടവുകാരുടെ എണ്ണത്തെക്കുറിച്ചുള്ള ഡാറ്റ ദേശീയ അതോറിറ്റിക്ക് സമർപ്പിച്ചു. തുടർന്ന്, വിചാരണ തടവുകാരെ വിട്ടയക്കുന്നതിനും നിയമ സഹായം നൽകുന്നതിനുമുള്ള പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. 2357 തടവുകാർക്ക് നിയമ സഹായം നൽകിയതായും അവരിൽ 1147 പേരെ വിട്ടയച്ചതായും പുരോഗതി റിപ്പോർട്ടിൽ പറയുന്നു. അതായത് ഈ തടവുകാർ അന്യായമായ തടങ്കലാണ് അനുഭവിച്ചതെന്ന് സാരം. ഡിസംബർ അവസാനം, മഹാരാഷ്ട്രയിൽ 703 പേർ ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 215 പേർക്ക് നിയമസഹായം നൽകുകയും 314 പേരെ വിട്ടയക്കുകയും ചെയ്തതായി നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു. ദൽഹിയിൽ ഇത്തരത്തിൽ തടവുകാരുടെ എണ്ണം 287 ആയിരുന്നു, അതിൽ 217 പേർക്ക് നിയമ സഹായം നൽകുകയും 71 പേരെ മോചിപ്പിക്കുകയും ചെയ്തു. ഒന്നിലധികം കേസുകളിൽ പ്രതികളാകുന്നതാണ് വിചാരണത്തടവുകാർ പുറത്തിറങ്ങുന്നതിലെ ഏറ്റവും വലിയ തടസ്സമെന്നും എല്ലാ കേസുകളിലും ജാമ്യം ലഭിക്കുന്നതുവരെ മോചിപ്പിക്കാൻ പോലീസ് തയാറല്ലെന്നും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട പ്രശ്നമാണ്. ഒരു കാരണവശാലും നിയമപ്രകാരമുള്ള ജാമ്യത്തിന് തടവുകാരൻ അർഹനാകരുത് എന്ന നിർബന്ധ ബുദ്ധിയോടെ പലവിധ കേസുകൾ പല കോടതികളിലായി നൽകിയാണ് ഇങ്ങനെ ആളുകളെ അഴികൾക്കുള്ളിലാക്കുന്നത്. നമ്മുടെ നിയമ വ്യവസ്ഥയുടെ സുപ്രധാന ഭാഗമായ ജാമ്യ വ്യവസ്ഥയെയാണ് ഭരണകൂടം ഇപ്രകാരം പരിഹാസ്യമാക്കുന്നത്. മഅ്ദനി മുതൽ കാപ്പൻ വരെയുള്ളവർ ഈ ഭരണകൂട തന്ത്രത്തിന്റെ ഇരകളാണ്. ജാമ്യം ലഭിച്ചിട്ടും വിചാരണത്തടവുകാരെ വിട്ടയക്കാത്തതിന്റെ മറ്റു കാരണങ്ങളിൽ കുടുംബാംഗങ്ങൾ ജാമ്യ ബോണ്ടുകൾ നൽകാൻ തയാറാകാത്തതും പ്രതിയുടെ കൈവശം പണമില്ലാത്തതും ഉൾപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിയമസേവന അതോറിറ്റിയാണ് തടവുകാരുടെ രക്ഷക്കെത്തേണ്ടത്. എന്നാൽ അത് പലപ്പോഴും കൃത്യമായി നിർവഹിക്കപ്പെടാറില്ല. ഈ വശം കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ അഥവാ എൻഐസി ഇത്ഫലപ്രദമായി നടക്കുന്നു എന്ന ഉറപ്പു വരുത്താൻ നിയതമായ ഒരു നടപടിക്രമം തയാറാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 1300 ജയിലുകളിൽ പ്രവർത്തിക്കുന്ന എൻ.ഐ.സിയുടെ ഇ-പ്രിസൺ സോഫ്റ്റ്വെയറിൽ ജാമ്യ വിവരങ്ങളും അത് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും രേഖപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ജാമ്യം അനുവദിച്ച തീയതി മുതൽ 7 ദിവസത്തിനുള്ളിൽ പ്രതിയെ വിട്ടയച്ചില്ലെങ്കിൽ, ഇ-പ്രിസൺ സോഫ്റ്റ്വെയർ സ്വയമേവ ഒരു റിമൈൻഡർ നൽകും വിധമാണ് സംവിധാനം. ബന്ധപ്പെട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് പ്രതികളെ മോചിപ്പിക്കാത്തതിന്റെ കാരണം ഇതിലൂടെ കണ്ടെത്താനാകും. ഇത്തരം സംവിധാനങ്ങളെല്ലാം സജീവമായ ഒരു ജനാധിപത്യ വ്യവസ്ഥയിൽ ജുഡീഷ്യൽ സുതാര്യത ഉറപ്പു വരുത്താനുള്ളതാണ്. എന്നിട്ടും ഭരണകൂടം ഇഛിക്കാതെ ഇതൊന്നും ഭംഗിയായി നടക്കില്ല എന്നതിന് തെളിവാണ് സിദ്ദീഖ് കാപ്പന്റെ നീണ്ടുപോയ മോചനം. കേസുകളിൽ കുരുക്കി, ഇരകളെ ഒരിക്കലും വെളിച്ചം കാണാത്ത ഇരുട്ടറകളിൽ അടക്കുകയെന്ന ഭരണകൂട തന്ത്രം, നമ്മുടെ നിയമത്തിന്റെ ദുർബലതകളെ ഒരിക്കൽ കൂടി വെളിച്ചത്തു കൊണ്ടുവരികയാണ്. Articles title_en: velli velicham
അധ്യാപികയെ തേടി ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ
മലപ്പുറം രാമപുരത്ത് മൂന്ന് പതിറ്റാണ്ടു മുമ്പ് ക്ലാസധ്യാപികയായിരുന്ന രാമസരസു ടീച്ചറെ കാണാനും അനുഗ്രഹം തേടാനും ആദ്യ ബാച്ചിലെ വിദ്യാർഥികളെത്തിയപ്പോൾ ആ അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു. പുണർപ്പ വി.എം.എച്ച്.എം യു.പി സ്കൂളിലെ ആദ്യ ക്ലാസ്ബാച്ച് 1991-92, ആറ് - ഡി ക്ലാസിലെ നാൽപത്തി മൂന്ന് വിദ്യാർഥികളിലെ ഏതാനും പൂർവ വിദ്യാർഥികളാണ് ഒരു വട്ടം കൂടി അപൂർവമായ ഒത്തുകൂടലിന് വേദിയൊരുക്കി ടീച്ചറുടെ രാമപുരത്തെ അളകത്ത് വീട്ടിൽ സംഗമിച്ചതും പഴയ ഓർമകൾ പങ്കുവെച്ചതും. ചോക്ക് പൊടിയുടെയും സ്ലേറ്റിന്റെയുമെല്ലാം നിറമുള്ള സ്മരണകളിലക്ക് വിദ്യാർഥികളെ ഒരിക്കൽ കൂടി വിരുന്നൂട്ടുന്നതായിരുന്നു ഈ സംഗമം. ഗുരുമുഖത്ത് നിന്ന് ലഭിച്ച നന്ദിയുടെയും സ്നേഹത്തിന്റെയും വികാരവായ്പോടെയാണ് പൂർവ വിദ്യാർഥികൾ സരസു ടീച്ചറോട് ഗുഡ്ബൈ പറഞ്ഞത്. ഷമീർ രാമപുരം title_en: students gathering
ഫെബ്രുവരി 17, 18, 19 തീയതികളിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ അന്തേവാസികൾക്ക് രോഗംവിസ്മരിക്കാൻ ത്രിദിന ആഘോഷം - ക്യൂരിയോസ് കാർണിവെൽഅഥവാ ജിജ്ഞാസയുടെമഹോൽസവം. രോഗത്തെയും രോഗാവസ്ഥയെയും മറന്നൊരു ആഹ്ലാദോത്സവം. അങ്ങനെയൊന്ന് കേട്ടിട്ട് ആശ്ചര്യം തോന്നുന്നുവെങ്കിൽ, നിങ്ങളുടെ കലണ്ടറിൽ ഫെബ്രുവരി 17, 18, 19 പ്രത്യേകം അടയാളപ്പെടുത്തി വെക്കുക. പൂരങ്ങളും റിയാലിറ്റി ഷോകളും നിറഞ്ഞ, മലയാളികളുടെ ആഘോഷ രീതികൾക്ക് വേറിട്ടൊരു അനുഭൂതി പകരാൻ ഒരുങ്ങുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (ഐ.പി.എം). പേര് സൂചിപ്പിക്കും പോലെ, ആശ്ചര്യം നിറഞ്ഞ പ്രദർശനാഘോഷങ്ങളോടു കൂടിയുള്ള മഹോത്സവം തന്നെയായിരിക്കും 'ക്യൂരിയോസ്'കാർണിവൽ. മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി, സഹതാപത്തിന്റെ മഹാ ഉത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചത് മുതൽ ലോകമൊന്നായി ഒരുങ്ങുകയാണ്, സഹതാപം ഉത്സവമാക്കി മാറ്റുന്നത് കാണാൻ. മുഖത്ത് പെയിന്റടിച്ചു തെരുവുകളിലിറങ്ങിയും, കൊട്ടും കുരവയുമായി നഗരങ്ങളെ ഉണർത്തിയും പാട്ടു പാടിയും നൃത്തം ചെയ്തും റോഡുകൾ കീഴടക്കിയും എങ്ങും ക്യൂരിയോസിന്റെ സന്ദേശം പ്രചരിപ്പിക്കുയാണ് യുവതീയുവാക്കൾ. കിടപ്പുരോഗികളും വീൽ ചെയറിലുള്ളവരുമായ പാലിയേറ്റീവ് രോഗികൾക്ക് വിനോദം നൽകുന്നതോടൊപ്പം അവരുടെ തുടർ ചികിത്സക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുക എന്നത് കൂടി ലക്ഷ്യമാക്കിയാണ് ക്യൂരിയോസ് കാർണിവൽ നടത്തുന്നത്. സഹതാപം ആഘോഷിക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകമെമ്പാടും സാമൂഹിക പങ്കാളിത്തത്തോടെ, അനുകമ്പയുള്ള സമൂഹങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്സവമാണ് ഈ വർഷത്തേത്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷവും ക്യൂരിയോസ് സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഇ വർഷത്തെ ആഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ലോകാരോഗ്യ സംഘടനയുടെ, പാലിയേറ്റീവ് രംഗത്തുള്ള ആദ്യ സഹകരണ കേന്ദ്രവും വികസ്വര രാജ്യങ്ങൾക്കിടയിൽ സാന്ത്വന പരിചരണം പ്രചരിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള സാന്ത്വന പരിചരണ, പരിശീലന, ഗവേഷണ കേന്ദ്രവുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഒരുക്കുന്ന ഈ ഉത്സവത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പലരും എത്തിച്ചേരും മനുഷ്യത്വം മരവിക്കുന്നെന്ന് പരാതിപ്പെടുന്നിടത്ത്, യാഥാർത്ഥ്യത്തെ പ്രത്യാശയുമായി ലയിപ്പിക്കാൻ തയാറുള്ള ഒരു യുവതയെ പടുത്തുയർത്താൻ കഴിയുന്നു എന്നതാണ് ക്യൂരിയോസ് കാണിച്ചു തരുന്ന വിജയം. സഹതാപ വാക്കുകൾ നിറഞ്ഞത് മാത്രമാണ് സാന്ത്വനമെന്ന പഴഞ്ചൻ ചിന്തകളെ വകഞ്ഞു മാറ്റി, തിമർത്തുല്ലസിച്ചും സാന്ത്വനം കൈമാറാമെന്ന് ന്യൂ ജനറേഷനെക്കൊണ്ട് ഉറക്കെ പറയിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു. സാന്ത്വനത്തെ ആഘോഷവുമായി ലയിപ്പിക്കുക വഴി, മരണവും വേദനയും നിരന്തരം ചർച്ച ചെയ്യപ്പെടുന്നു എന്ന് മാത്രമല്ല, ഭിന്നശേഷിയുള്ളവരുടെ കഴിവുകളെ വിലമതിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിജീവിച്ചവരുടെ കഥകൾ തുടർച്ചയായി അവതരിപ്പിക്കപ്പെടുമ്പോൾ ഏത് കഠിന ഹൃദയമാണ് സഹതപിക്കാതിരിക്കുക. ഉള്ളിലെ സഹജമായ അനുകമ്പ വിളിച്ചു പറയാനുള്ള വേദി ഒരുക്കിത്തരുമ്പോൾ അനുഗ്രഹങ്ങളും അഭിലാഷങ്ങളും പങ്കിടുന്നതിന് പ്രാധാന്യം കൈവരുന്നു. കലാകാരന്മാർ, വിനോദം പകരുന്നവർ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ, ചെറുപ്പക്കാരെയും പ്രായമായവരെയും ഒന്നിപ്പിക്കുന്ന തരത്തിലുള്ള കാർണിവലാണ് 'ക്യൂരിയോസ്'. സഹാനുഭൂതി നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കുക എന്ന പ്രധാന ലക്ഷ്യം വെച്ചുള്ള ക്യൂരിയോസിന് പ്രത്യേകിച്ചൊരു സംഘാടക സമിതിയോ സ്വാഗത സംഘമോ ഇല്ല. കോളേജ് വിദ്യാർഥികളാണ് പൊതുവെ സംഘാടകർ. കൊതിയൂറുന്ന വിഭവങ്ങളുമായി ഭക്ഷണ സ്റ്റാളുകൾ, കാതിന് ഇമ്പമേകുന്ന സംഗീത വിരുന്നുകൾ, ഫാഷൻ ലോകത്തെ പുതിയ വിശേഷങ്ങൾ, മരണത്തെക്കുറിച്ചുള്ള സംവാദം - ഡെത്ത് കഫെ, പ്രശസ്തർ അനുഭവങ്ങൾ പങ്കുവക്കുന്ന സ്റ്റോറി ടെല്ലിംഗ്, സംഗീത ലോകത്തെ സംഗീത പ്രതിഭകളുടെ മായാപ്രകടനങ്ങൾ, കണ്ടതും തോന്നിയതും പകർത്തിയ ഫോട്ടോഗ്രഫി എക്സിബിഷൻ തുടങ്ങി വൈവിധ്യവും വ്യത്യസ്ത്യവുമാർന്ന ഒട്ടനവധി പരിപാടികൾ കോർത്തിണക്കിയാണ് ക്യൂരിയസ് കാർണിവൽ ഒരുക്കുന്നത്. സഹാനുഭൂതി നിറഞ്ഞ ഒരു വ്യത്യസ്ത ലോകം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ക്യൂരിയോസ് മികവുറ്റതാക്കാൻ നാട്ടിലെ പൊട്ടിയതും പൊളിഞ്ഞതുമായ പഴയ സാധനങ്ങളാണ് ഉപയോഗിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. സാമ്പത്തിക ലാഭം മാത്രമല്ല, രോഗിയായതിന്റെ പേരിൽ ഉപയോഗശൂന്യമായെന്ന് സമൂഹം വിധിച്ചവരെ നന്നായി പരിപാലിച്ചു, സ്നേഹവും സന്തോഷവും പകരാൻ കഴിയുമെന്ന് ബോധ്യപ്പെടാനും ഇതിലൂടെ കഴിയും. സഹനവും പരിലാളനയും മാത്രമല്ല, പങ്ക് വെക്കലുകളും കൂടിയാണ് സാന്ത്വനമെന്നത് ബോധ്യപ്പെടുത്താൻ ഒരുക്കുന്ന ക്യൂരിയോസിൽ അഞ്ഞൂറോളം രോഗികളും അവരുടെ കുടുംബങ്ങളും പങ്കെടുക്കും. വീൽചെയറിലും ഊന്നു വടിയിലുമായെത്തുന്ന ഇവരുടെയെല്ലാം മുഖത്ത് സന്തോഷവും പ്രത്യാശയയും വിരിയിക്കാൻ അൻപതിൽപരം സ്കൂളുകളിൽ നിന്നായി എണ്ണൂറോളം വിദ്യാർഥികൾ വളണ്ടിയർമാരായി എത്തും. ശരീരത്തിന്റെ തളർച്ച മറന്ന് പ്രത്യാശയുടെ പുത്തൻ ലോകത്ത് 60 രാജ്യങ്ങളിൽ നിന്നുള്ള കലയും സാഹിത്യവും പ്രദർശിപ്പിക്കും. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി 50 ലക്ഷത്തിലധികം ആളുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ക്യൂരിയോസ് കാർണിവലിന്റെ പ്രധാന വരുമാന മാർഗം പരസ്യദാതാക്കൾ തന്നെയാണ്. വളണ്ടിയർമാരുടെ ടി ഷർട്ടുകൾ, സെക്യൂരിറ്റി ജാക്കറ്റുകൾ, വിവിധ ഇടങ്ങളിൽ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, എൽ.ഇ.ഡി സ്ക്രീൻ, മറ്റു നോട്ടീസുകൾ എന്നിവയിലെല്ലാം പരസ്യം ചെയ്യാനുള്ള അവസരമുണ്ട്. Kudumbam റഊഫ് മേലത്ത്, കടലുണ്ടി title_en: curios carnival
രോഗപ്രതിരോധം ജനിതക വിശകലനത്തിലൂടെ
ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മാനസികവും വൈകാരികവുമായ വിവിധ അവസ്ഥാവിശേഷങ്ങളിൽ ജനിതക സ്വാധീനമുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടു പതിറ്റാണ്ടുകളായി. രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തൽ മാത്രമല്ല, ശാരീരികാരോഗ്യത്തെ നിലനിർത്തുന്ന ഭക്ഷണക്രമം, വ്യായാമ രീതി തുടങ്ങിയ ഒട്ടനവധി മേഖലകളിൽ ഒന്നോ അതിലധികമോ ജീനുകളുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. അതിനർത്ഥം, ഈ ജീനുകൾ മാത്രമാണ് അത്തരം അവസ്ഥക്ക് കാരണം എന്നല്ല; മറിച്ച് ഈ ജീനുകളുടെ സ്വാധീനമുള്ള ആളുകളിൽ മേൽപറഞ്ഞ ശാരീരിക - മാനസിക അവസ്ഥകൾക്കുള്ള സാധ്യതകൾ കൂടുതലാണ് എന്നാണ്. അതുകൊണ്ടു തന്നെ, ഒരു വ്യക്തിയുടെ ജനിതക സ്വാധീനം മുൻകൂട്ടി മനസ്സിലാക്കുകയാണെങ്കിൽ അത്തരം രോഗങ്ങൾ പിടിപെടുന്നതിനെ ഒരു പരിധിവരെ ചെറുക്കാനും പ്രതിരോധിക്കാനും അതോടൊപ്പം തന്നെ രോഗങ്ങളുടെ ഗുരുതരാവസ്ഥയെ ലഘൂകരിക്കാനും നീട്ടിക്കൊണ്ടുപോകാനും മുൻകൂട്ടിയുള്ള ജനിതക വിശകലനത്തിലൂടെ സാധിക്കും. ഇവിടെയാണ് പ്രിവന്റീവ് ജീനോമിക്സ് എന്ന ശാസ്ത്ര ശാഖയുടെ വളർച്ച ആരംഭിക്കുന്നത്. പല രോഗാവസ്ഥകകളും പ്രവചിക്കാൻ സാധിക്കുന്നതുകൊണ്ട് പ്രൊഡക്ടീവ് ജിനോമിക്സ് എന്നും വിളിക്കാറുണ്ട്. ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുന്ന പ്രത്യേക ജീനുകളുടെ സ്വാധീനം വളരെ മുൻകൂട്ടി തന്നെ കണ്ടെത്താവുന്നതാണ്. ഇത് പലപ്പോഴും ഇത്തരം രോഗം വരുന്നതിന് പതിറ്റാണ്ടുകൾ മുമ്പു തന്നെ തിരിച്ചറിയാൻ കഴിയുന്നവയാണ്. അതുകൊണ്ടു തന്നെ ജനിതകമായി ജീവിതശൈലീ രോഗ സാധ്യതകളുള്ള ആളുകൾക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ശാസ്ത്രീയമായ പ്രതിരോധ സംവിധാനങ്ങൾ വളർത്താനും സാധിക്കുന്നു. പ്രശസ്ത ഹോളിവുഡ് താരമായ അഞ്ജലീന ജോളി, തന്റെ അമ്മക്ക് സ്തനാർബുദം വന്നപ്പോൾ പ്രത്യേകമായ ജനിതക വിശകലനത്തിലൂടെ തനിക്ക് സ്തനാർബുദം വരാനുള്ള സാധ്യതയുണ്ട് എന്ന് കണ്ടെത്തി ഫലപ്രദമായ ശസ്ത്രക്രിയയിലൂടെ രോഗസാധ്യതകൾ പൂർണമായും ഒഴിവാക്കുകയും പ്രതിരോധം ഏതാണ്ട് സമ്പൂർണമായി രക്ഷപ്പെടുകയും ചെയ്ത വാർത്ത ഈ രംഗത്തെ അത്ഭുതകരമായ വളർച്ചയെ സൂചിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി തുടങ്ങിയ ശാരീരികാവസ്ഥകൾക്ക് ഇടയാക്കുന്ന ജനിതക കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ജനിതക വിശകലനം ചെയ്യുന്നതിലൂടെ ഗുരുതരമായ ജീവിതശൈലീ രോഗങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിരോധ പ്രവർത്തനങ്ങളും ആവശ്യമായ പോഷകങ്ങളും ജീവിത ശൈലിയിലുള്ള മാറ്റങ്ങളും വഴി രോഗപ്രതിരോധം സാധിക്കും എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കാൻസർ മാത്രമല്ല, ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന ആയിരക്കണക്കിന് ജീനുകൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം മനസ്സിലാക്കി രോഗപ്രതിരോധ സാധ്യതകളെ തിരിച്ചറിഞ്ഞുകൊണ്ട് ഇത്തരം അവസ്ഥകളിൽ നിന്ന് രക്ഷപ്പെടാനും അനുയോജ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യാനുമാണ് നാം മുന്നിട്ടിറങ്ങേണ്ടത്. വിഷാദ രോഗം അടക്കമുള്ള ഒട്ടേറെ മാനസിക അവസ്ഥകൾക്കുള്ള ജനിതക സാധ്യതകൾ, വിവിധ തരം മനോരോഗങ്ങൾ വന്നെത്താനുള്ള സാധ്യതകൾ, മാനസിക ആരോഗ്യത്തിൽ സ്വാധീനം ചെലുത്തുന്ന ജനിതക മാറ്റങ്ങൾ എന്നിവയെല്ലാം തിരിച്ചറിയാൻ സാധിക്കുന്നത് ഈ രംഗത്ത് ചികിത്സ രംഗത്ത് വലിയ ആശ്വാസമാണ് നൽകുന്നത്. ചെറുപ്പത്തിൽ തന്നെ സംഘർഷങ്ങൾ ഒഴിവാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുമുള്ള സംവിധാനങ്ങൾ മുൻകൂട്ടി തന്നെ തയാറാക്കുന്നത് മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ഏറെ പ്രയോജനകരം ആകുന്നു. ടാലന്റ് ജീനോമിക്സ് മനുഷ്യാഭിരുചികളും ബുദ്ധിവൈഭവവും പെരുമാറ്റ രീതികളും നിർണയിക്കുന്നതിൽ ജനിതക സ്വാധീനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ബുദ്ധിശക്തി, അഭിരുചികൾ, താൽപര്യമുള്ള മേഖലകൾ, പ്രാവീണ്യം നേടാൻ സാധിക്കുന്ന വിഷയങ്ങൾ, മാനസിക ക്ഷമത, ശരീരത്തിന് അഭികാമ്യമായ കായിക മേഖലകൾ, ജനിതകമായ കായികക്ഷമത, കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ വ്യത്യസ്ത സ്കില്ലുകൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ജനിതക സ്ക്രീനിലൂടെ തിരിച്ചറിയാനാകും. ചെറിയ പ്രായത്തിൽ തന്നെ ബുദ്ധിവൈഭവവുമായി ബന്ധപ്പെട്ടുകൊണ്ടും നിപുണത, അഭിരുചി, കായികക്ഷമത, കലാസാഹിത്യ വൈഭവം തുടങ്ങിയവയിലെ ജനിതക സാധ്യതകൾ പഠിച്ചുകൊണ്ടും ഏതൊക്കെ രംഗത്താണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും ഏതൊക്കെ മേഖലയാണ് പരിപോഷിപ്പിക്കേണ്ടതെന്നും മുൻകൂട്ടി തീരുമാനിക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയുന്നു എന്നതാണ് ടാലന്റ് ജീനോമിക്സ് മേഖലയുടെ സാധ്യതകൾ. ജനിതക അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് കായികക്ഷമത പരിപോഷിപ്പിക്കുന്ന പ്രത്യേക മേഖലയായ സ്പോർട്സ് ജീനോമിക്സ് വികസിച്ചുവരുന്ന ശാസ്ത്ര ശാഖയാണ്. ദേശീയ അന്തർദേശീയ തലങ്ങളിൽ കുട്ടികൾക്ക് ജനിതക അഭിരുചി തിരിച്ചറിഞ്ഞുകൊണ്ടുള്ള കായിക പരിശീലനങ്ങൾ ഈ രംഗത്ത് മികച്ച വിജയങ്ങൾക്കും റെക്കോർഡുകൾക്കും തുടക്കമിടും എന്ന് തീർച്ചയാണ്. ഒളിംപിക്സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ മെഡലുകൾ നേടുന്ന മിക്ക രാജ്യങ്ങളും ഇത്തരത്തിൽ കായികക്ഷമത ഉള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നത് ജനിതക സ്ക്രീനിങ് വഴിയാണെന്ന സത്യം പല രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ന്യൂട്രി ജീനോമിക്സ് മനുഷ്യൻ കഴിക്കുന്ന ഭക്ഷണം അവരുടെ ജനിതക വിശദീകരണങ്ങൾക്ക് ശേഷമാണെങ്കിൽ ശാരീരികവും മാനസികവുമായ ഒട്ടേറെ അഭിവൃദ്ധിക്ക് അത് കാരണമായി ഭവിക്കുന്നു. ജീവിതശൈലീ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനും മികച്ച ആരോഗ്യം കൈവരിക്കാനും സാധിക്കും എന്ന് മാത്രമല്ല ഗുരുതരമായ പല രോഗാവസ്ഥയിൽ നിന്നും രക്ഷപ്പെടാനും ഈ വിശകലനം വഴി സാധിക്കുന്നു. പല ആളുകൾക്കും നിരവധി വൈറ്റമിനുകളും മിനറലുകളും അടക്കമുള്ള പ്രധാന ഭക്ഷ്യപോഷക ഘടകങ്ങളിലെ അപര്യാപ്തതകൾ ജനിതകമായി തന്നെ ഉള്ളവരാണ് എന്നത് യാഥാർത്ഥ്യമാണ്. പലപ്പോഴും ഇതറിയാതെ, ഇത്തരം അത്യാവശ്യ ഘടകങ്ങൾ ശരീരത്തിൽ ലഭിക്കാതെയാണ് ഗുരുതരമായ പല രോഗാവസ്ഥകൾക്കും കാരണമാകുന്നത്. ശാസ്ത്രീയമായ ജനിതക വിശകലനത്തിലൂടെ, ഓരോരുത്തരുടെയും ശരീരത്തിൽ, അപര്യാപ്തമായ വൈറ്റമിനുകളും മിനറലുകളും സൂക്ഷ്മ ജീവകങ്ങളും മുൻകൂട്ടി അറിയാനും ഇപ്പോൾ സാധിക്കും. അതുവഴി അപര്യാപ്തമായ ഘടകങ്ങളെ ഭക്ഷണത്തിലും ചുറ്റുപാടുകളിലും ഉൾപ്പെടുത്തിക്കഴിഞ്ഞാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകും.അതുവഴി ഒട്ടനവധി ശാരീരിക മാനസിക രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും എന്നതുകൊണ്ടാണ് ന്യൂട്രി ജീനോമിക്സ് ഏറെ ശ്രദ്ധയാകർഷിക്കുന്നത്. വിവിധങ്ങളായ അലർജികൾ, മരുന്നുകളോടുള്ള ശരീരത്തിന്റെ പ്രതികരണങ്ങൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളും ഇത്തരം ടെസ്റ്റുകളിലൂടെ തിരിച്ചറിയാൻ സാധിക്കുന്നവയാണ്. കൃത്രിമ ജീൻ സാധ്യതകൾ ജനിതക സമസ്യകൾക്കുള്ള സമ്പൂർണ പരിഹാരമായിക്കൊണ്ട്, മനുഷ്യ ജീനുകളെ കൃത്രിമമായി നിർമിക്കാൻ ആവുമോ എന്ന് ഗവേഷണം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രൊഫസർ ഹർഗോവിന്ദ് ഖുരാന തുടക്കമിട്ട പരീക്ഷണം, പൂപ്പൽ എന്ന യീസ്റ്റിലുള്ള ജീൻ നിർമിക്കാൻ തുടങ്ങിയതും സിന്തറ്റിക് ബയോളജി രംഗത്തെ മുടിചൂടാമന്നനായ ഡോ. ക്രെയ്ഗ് വെന്റർ ലോകത്തിലെ ആദ്യ സിന്തറ്റിക് ബാക്ടീരിയ എന്നു വിശേഷിപ്പിക്കപ്പെട്ട സിൻ 1.0 യെ സൃഷ്ടിച്ച് ലോകത്തെ ഞെട്ടിച്ചതും പത്തു വർഷങ്ങൾക്കു മുമ്പാണ്. വർഷങ്ങളുടെ ഗവേഷണ പരീക്ഷണങ്ങൾ ഇനിയും ആവശ്യമുള്ള ഈ രംഗം നിരവധി സാധ്യതകളാണ് തുറന്നു വെച്ചിട്ടുള്ളത്. ഡി.എൻ.എയിലെ മുഴുവൻ ന്യൂക്ലിയോടൈഡുകളെയും അവ ഉൾക്കൊള്ളുന്ന രാസവസ്തുക്കളിൽനിന്ന് ആശ്ലേഷണം ചെയ് തശേഷം കോടിക്കണക്കിന് അടിസ്ഥാന ജോഡികളെ ക്രമപ്രവൃദ്ധമായി സംഘടിപ്പിച്ചു ശ്രേണീകരിക്കുക എന്നത് ഏറെ സങ്കീർണവും ശ്രമകരവുമായ ദൗത്യമാണ്. അതിൽ മാനവരാശിക്ക് വിജയിക്കാൻ സാധിച്ചാൽ, ജനിതക രോഗങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഒരു കുതിപ്പായി പരിഗണിക്കാവുന്ന ഗവേഷണ ഫലം ആയിരിക്കുമത്. (ന്യൂദൽഹി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക് മെഡിസിനിലെ ഡീൻ ആണ് ലേഖകൻ) Kudumbam ഡോ. സുൽഫിക്കർ അലി title_en: genomics
പ്രവാസികളെ ചേർത്തു പിടിച്ച കേരള ബജറ്റ്: നവയുഗം
പ്രവാസി വിഷയങ്ങൾക്ക് മുൻഗണന നൽകി ഒരു ബജറ്റ് അവതരിപ്പിച്ചതിൽ കേരള സർക്കാരിനെ അഭിനന്ദിയ്ക്കുന്നതായി ... Read more
സംസ്ഥാന ജീവനക്കാരെ വഞ്ചിച്ച പിണറായി സർക്കാരിൻ്റെ ബജറ്റിനെതിരെ -കെജിഒയു
പാലക്കാട്: കുടിശിക ക്ഷാമബത്ത അനുവദിക്കുക , ലീവ് സറണ്ടർ പുൻസ്ഥാപിക്കുക പെൻഷൻ പ്രായം വർധിപ്പിക്കുക, മെഡിസിപ്പിലെ അപാകത പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ തുടങ്ങി ജീവനക്കാരുടെ ആവശ്യങ്ങൾ തീർത്തും അവഗണിച്ച സംസ്ഥാന സർക്കാരിൻ്റെ ബജറ്റ് ജീവനക്കാരെ വഞ്ചിക്കുന്നതാണെന്ന് കെ.ജി.ഒ.യു. അനിയന്ത്രിയമായ വിലക്കയറ്റത്തിനിടയിലും […]
സൗദിയില്‍ കോഴിമുട്ട വില പിടിച്ചുനിര്‍ത്താന്‍ ഇറക്കുമതിക്ക് നീക്കം
റിയാദ് - പ്രാദേശിക വിപണിയിലെ അമിതമായ വിലക്കയറ്റം നേരിടാന്‍ വിദേശങ്ങളില്‍ നിന്ന് കോഴിമുട്ട ഇറക്കുമതി അനുവദിക്കാന്‍ നീക്കം. പരിമിതമായ അളവില്‍ പരിമിതമായ കാലത്തേക്ക് കോഴിമുട്ട ഇറക്കുമതി അനുവദിക്കാനാണ് നീക്കം. പ്രാദേശിക വിപണിയില്‍ ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്തും വിപണിയില്‍ മതിയായ ലഭ്യത ഉറപ്പുവരുത്താന്‍ ശ്രമിച്ചുമാണ് കോഴിമുട്ട ഇറക്കുമതിക്ക് അനുമതി നല്കാന് ബന്ധപ്പെട്ട വകുപ്പുകള്‍ നീക്കങ്ങള്‍ നടത്തുന്നത്. സൗദിയില്‍ സമീപ കാലത്ത് കോഴിയിറച്ചിയുടെയും കോഴിമുട്ടയുടെയും വിലകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സൗദിയില്‍ കോഴിമുട്ട ഉല്പാദകര്ക്ക് സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നുണ്ട്. പ്രാദേശിക വിപണിയില്‍ വില സ്ഥിരതക്ക് സഹായിച്ചും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അധിക സാമ്പത്തിക ഭാരം വരാതെ നോക്കാന്‍ ശ്രമിച്ചും കോഴിത്തീറ്റക്കാണ് സബ്സിഡി നല്‍കുന്നത്. സുരക്ഷിതത്വം ഉറപ്പുവരുത്താനും സൗദി ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതാണെന്ന് ഉറപ്പുവരുത്താനും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മൃഗഉല്‍പന്നങ്ങള്‍ അടക്കമുള്ളവ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) Saudi egg title_en: Saudi Arabia moves to import chicken eggs to keep prices down related for body: യൂറോപ്യന്‍ അംഗീകാരം നോക്കരുത്, പ്രാണികളും വണ്ടുകളും ഹലാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടില്ലെന്ന് വ്യക്തമാക്കി ഖത്തര്‍ മൊറോക്കന്‍ കുട്ടി റയാനെ ഓര്‍മയില്ലേ; അവന്റെ വീട്ടില്‍നിന്ന് സന്തോഷ വാര്‍ത്ത ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം കുട്ടികള്‍ കുറയുന്നു,മുന്നില്‍ പെണ്‍കുട്ടികള്‍ തന്നെ
പ്രതിരോധമാണ് മാർഗം; കാൻസറിനെതിരെയുള്ള ആശയവുമായി പട്ടം എസ്യുടി
ലോക കാൻസർ ദിനത്തോടനുബന്ധിച്ച് പട്ടം എസ് യു ടി ഹോസ്പിറ്റൽ വിവിധ അവബോധ ... Read more
ഇസ്രായിലും സുഡാനും നയതന്ത്രബന്ധം സ്ഥാപിക്കുന്നു
ഖാർത്തൂം- ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ധാരണയിലെത്തിയതായി സുഡാന് വിദേശ മന്ത്രാലയം അറിയിച്ചു. സുഡാനും ഇസ്രായിലും നേരത്തെ നടത്തിയ ആശയവിനിമയങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഇസ്രായില്‍ വിദേശ മന്ത്രി ഇലി കോഹിനും വിദേശ മന്ത്രാലയ സംഘവും വ്യാഴാഴ്ച സുഡാനില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയത്. ഇതിനിടെ സുഡാന് ആക്ടിംഗ് വിദേശ മന്ത്രി അലി അല്സ്വാദിഖുമായും സുഡാന് ഗവണ്മെന്റിലെ ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇസ്രായില്‍ വിദേശ മന്ത്രി കൂടിക്കാഴ്ചകള്‍ നടത്തി. സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ സുഡാന് പ്രസിഡന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്ബുര്ഹാനുമായും ഇസ്രായില്‍ വിദേശ മന്ത്രി ചര്‍ച്ച നടത്തി. കൃഷി, ഊര്‍ജം, ആരോഗ്യം, ജലം, വിദ്യാഭ്യാസം അടക്കമുള്ള വ്യത്യസ്ത മേഖലകളില്‍ ഇസ്രായിലും സുഡാനും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവിഭാഗവും ചര്‍ച്ചകള്‍ നടത്തി. ഇസ്രായിലികള്‍ക്കും ഫലസ്തീനികള്‍ക്കുമിടയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കണമെന്ന് ഇസ്രായില്‍ സംഘത്തോട് സുഡാന് അഭ്യര്‍ഥിച്ചു. രണ്ടു രാജ്യങ്ങളും തമ്മില്‍ പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ഇരു വിഭാഗവും ധാരണയിലെത്തിയതായും സുഡാന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സുഡാനുമായി പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഈ വര്‍ഷം സാധിക്കുമെന്ന് ഇസ്രായില്‍ പ്രതീക്ഷിക്കുന്നതായി ഇലി കോഹിന് പറഞ്ഞു. പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള കരാര്‍ ഈ വര്‍ഷം ഒപ്പുവെക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് രാജ്യങ്ങളുമായി ഇസ്രായില്‍ ഒപ്പുവെക്കുന്ന ഇത്തരത്തില്‍ പെട്ട നാലാമത്തെ കരാറാകുമിതെന്നും വിദേശ മന്ത്രി പറഞ്ഞു. യു.എ.ഇ, ബഹ്റൈന്‍, മൊറോക്കൊ എന്നീ രാജ്യങ്ങളും ഇസ്രായിലും നേരത്തെ അബ്രഹാം കരാര്‍ ഒപ്പുവെച്ച് പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്താണ് അറബ് രാജ്യങ്ങളും ഇസ്രായിലും തമ്മില്‍ പൂര്‍ണ തോതില്‍ നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന അബ്രഹാം കരാറിന് രൂപംനല്കിയത്. 2020 ല്‍ യു.എ.ഇയും ബഹ്റൈനും മൊറോക്കൊയും അബ്രഹാം കരാറുകള്‍ ഒപ്പുവെച്ചതിനു പിന്നാലെ ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കാന്‍ സുഡാനും കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ വ്യാപകമായ ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള നടപടികള്‍ സുഡാന് പിന്നീട് മരവിപ്പിക്കുകയായിരുന്നു. കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) International sudan title_en: Israel and Sudan establish diplomatic relations related for body: മൊറോക്കന്‍ കുട്ടി റയാനെ ഓര്‍മയില്ലേ; അവന്റെ വീട്ടില്‍നിന്ന് സന്തോഷ വാര്‍ത്ത എട്ടര കോടി സമ്മാനമടിച്ച് ദുബായിലേക്ക് മാറിയ ഇന്ത്യക്കാരന് വീണ്ടും സമ്മാനം; ബെന്‍സ് കാര്‍ യൂറോപ്യന്‍ അംഗീകാരം നോക്കരുത്, പ്രാണികളും വണ്ടുകളും ഹലാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടില്ലെന്ന് വ്യക്തമാക്കി ഖത്തര്‍
നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ നീക്കവുമായി പൾസർ സുനി
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വൈകുന്ന സാഹചര്യത്തിൽ കേസിലെ ഒന്നാം പ്രതിയായ പൾസർ ... Read more
അടിവസ്ത്രത്തിലെ പ്രത്യേക പോക്കറ്റില്‍ 27 ലക്ഷത്തിന്റെ സ്വര്‍ണം, ദുബായ് യാത്രക്കാരന് പിടിയില്‍
നെടുമ്പാശ്ശേരി -കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 543 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. ദുബായില്‍ നിന്നും വന്ന എറണാകുളം സ്വദേശി അശോകനാണ് സ്വര്‍ണവുമായി പിടിയിലായത് . 27 ലക്ഷം രൂപയാണ് ഇതിന്റെ വിലയായി കണക്കാക്കിട്ടുള്ളത്.അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റ് ഉണ്ടാക്കി അതിനകത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു പോക്കറ്റാണന്ന് തോന്നാത്ത വിധം ഇത് ചേര്‍ത്ത് തുന്നിയിരുന്നു. കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) Kerala gold title_en: gold sumggling related for body: ആശുപത്രിയില്‍നിന്ന് ആളു മാറി ഡിസ്ചാര്‍ജ് ചെയ്തു; മരുന്നും മാറി നല്കി യൂറോപ്യന്‍ അംഗീകാരം നോക്കരുത്, പ്രാണികളും വണ്ടുകളും ഹലാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടില്ലെന്ന് വ്യക്തമാക്കി ഖത്തര്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കുംമുമ്പേ ഖത്തറില്‍ മലയാളിയുടെ മരണം
ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി: തെലങ്കാന സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍ തീപിടിത്തം
തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍ തീപിടിത്തം. മൂന്ന് നിലകളിലായാണ് തീപിടിത്തം. താഴത്തെ ... Read more
റിസോര്‍ട്ടുകളില്‍ അനധികൃതമായി വിദേശ പൗരന്മാര്, പോലീസിന്റെ രഹസ്യ പരിശോധന
കോട്ടയം - അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ച കുമരകത്തെ റിസോര്‍ട്ടിനെതിരെ നടപടിയെടുത്തു.കുമരകത്ത് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ച റിസോര്‍ട്ടിനെതിരെ നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള രഹസ്യന്വേഷണ വിഭാഗം റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ചതായി കണ്ടെത്തിയത്. വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിദേശ പൗരന്മാരെ താമസിപ്പിക്കുമ്പോള്‍, അത്തരം സ്ഥാപനങ്ങള്‍ കൃത്യമായും 24 മണിക്കൂറിനകം ഫോറിന് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസ് എന്ന സൈറ്റില്‍ കയറി സി ഫോം, മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ടതാണ്. ഇത്തരം നടപടികള്‍ ചെയ്യാതെ വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) Kerala resort title_en: Illegal foreign nationals at resorts, secret checks by police related for body: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നഗ്നതാ നിരോധം നീക്കുന്നു, നടപടിക്ക് കാരണം മുലക്കണ്ണ് വിവാദം മൊറോക്കന്‍ കുട്ടി റയാനെ ഓര്‍മയില്ലേ; അവന്റെ വീട്ടില്‍നിന്ന് സന്തോഷ വാര്‍ത്ത ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം കുട്ടികള്‍ കുറയുന്നു,മുന്നില്‍ പെണ്‍കുട്ടികള്‍ തന്നെ
മയക്കുമരുന്ന് വില്പ്പനക്കാരന് 'ബോംബെ'പിടിയില്‍
കൊച്ചി- ഏറെ നാളായി എക്സൈസിനെ വട്ടം കറക്കിയിരുന്ന കൊച്ചി സ്വദേശി ഒടുവില്‍ എം. ഡി. എം. എയുമായി പിടിയിലായി. പള്ളുരുത്തി എം. എല്‍. എ റോഡില്‍ ചാണേപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (ബോംബെ- 31) ആണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്ന് ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു. 'സ്പെഷ്യല്‍ മെക്സിക്കന്‍ മെത്ത്'എന്ന് പറഞ്ഞാണ് ഇയാള്‍ ഉപഭോക്താക്കളേയും വിതരണക്കാരേയും ആകര്‍ഷിച്ചിരുന്നത്. അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതി യുവാക്കളില്‍ നിന്ന് പൊതുവായി കേട്ടു വന്നിരുന്നൊരു പേരായിരുന്നു'ബോംബെ'എന്നുള്ളത്. എന്നാല്‍ പലരും ഇയാളെ നേരില്‍ കണ്ടിട്ടില്ല. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തുടങ്ങി അതിലൂടെ ആളുകളെ 'ബോംബെ'എന്ന് സ്വയം പരിചയപ്പെടുത്തുകയും ഇത്തരത്തില്‍ പരിചയപ്പെടുന്നവരെ സാവധാനം വന്‍ തുകകള്‍ വാഗ്ദാനം ചെയ്ത് എം. ഡി. എം. എ വിതരണത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. ഇത്തരത്തില്‍ ഇയാളുടെ കെണിയില്‍ അകപ്പെട്ട ഒരു യുവതിയുടെ സുഹൃത്ത് നല്കിയ വിവരം അനുസരിച്ച് സിറ്റി മെട്രോ ഷാഡോ സംഘവും എറണാകുളം ഇന്റലിജന്‍സ് വിഭാഗവും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘത്തിന്റെ നിര്‍ദേശാനുസരണം യുവതി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇയാളോട് മയക്കുമരുന്ന് ആവശ്യപ്പെടുകയായിരുന്നു. ഏതെങ്കിലും ഒരു സ്ഥലത്ത് മയക്ക് മരുന്ന് വെച്ചതിന് ശേഷം അതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഒരിക്കലും നേരിട്ട് വന്നിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലൂടെ ക്യു ആര് കോഡ് അയച്ച് കൊടുത്ത് അതിലൂടെ മാത്രമേ മയക്ക് മരുന്നിന്റെ പണം വാങ്ങിയിരുന്നുള്ളൂ. ഒരു വലിയ ഡീല്‍ നടത്തുന്നതിന് ഒരു പാര്‍ട്ടി എത്തിയിട്ടുണ്ടെന്നും ക്യാഷിന്റെ കാര്യം നേരിട്ട് സംസാരിക്കണമെന്നും കൂടി യുവതി ഇയാളെ അറിയിച്ചു. ആദ്യം നേരില്‍ വരാന്‍ വിസമ്മതിച്ചെങ്കിലും ഒടുവില്‍ മറഞ്ഞിരുന്ന 'ബോംബെ'പ്രത്യക്ഷപ്പെടുകയായിരുന്നു. കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ടാക്സി കാറില്‍ വന്നിറങ്ങിയ ഉടനെ പന്തികേട് മനസ്സിലാക്കായ ഇയാള്‍ കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് ടീം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ബ്ലാംഗ്ലൂരില്‍ വച്ച് പരിചയപ്പെട്ട ഒരു ആഫ്രിക്കല്‍ സ്വദേശി വഴിയാണ് എം. ഡി. എം. എ എത്തിക്കുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഈ ഇനത്തില്‍പ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത്കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍. ഡി. ടോമി, ടി. പി. ജെയിംസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. Kerala title_en: Drug dealer 'Bombay' arrested
മഹാരാഷ്ട്ര ഗവര്‍ണര്‍സ്ഥാനം: നിഷേധിച്ച് അമരീന്ദര്‍ സിങ്
മഹാരാഷ്ട്രയുടെ പുതിയ ഗവർണർ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ ബിജെപി നേതാവും മുൻ ... Read more
ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു; പ്രണീത് കൗറിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്തു
കോണ്‍ഗ്രസ് നേതാവും,പാട്യാലയില്‍ നിന്നുള്ള ലോക്സസഭാ അംഗവുമായ പ്രണീത് കൗറിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ... Read more
ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് മാത്രമായി പ്രത്യേക കൗണ്ടർ ഒരുക്കി മെഡക്സ് മെഡിക്കൽ കെയർ !
കുവൈറ്റ് സിറ്റി : ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് മാത്രമായി പ്രത്യേക കൗണ്ടർ ഒരുക്കി മെഡക്സ് മെഡിക്കൽ കെയർ ! ഇൻഷുറൻസ് സേവനം വഴി ചികിത്സ തേടുന്നവരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് പുതിയ കൌണ്ടർ പ്രയോജനപ്പെടും . ഫഹാഹീൽ മേഡക്സ് മെഡിക്കൽ കെയർ ൽ […]
‘കുത്തുപാള എടുക്കുക’അറിയാം എന്താണ് കുത്തുപാളയെന്ന്
പാളകുത്തിയുണ്ടാക്കുന്ന പാത്രമാണ് കുത്തുപാള. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചകളിൽ വ്യാപകമായി ഇപ്പോൾ ഉപയോഗിക്കുന്ന വാക്കാണ് കുത്തുപാള എടുക്കുക’ എന്നത്. ഇനി നശിക്കാൻ ഒന്നും ഇല്ല എന്നതാണ് പ്രയോഗത്തിന്റെ അർത്ഥം. നശിച് നാമാവശേഷമായി, എല്ലാം കളഞ്ഞു കുളിച്ചു എന്നും അർത്ഥങ്ങളുണ്ട്. അപ്പനപ്പൂപ്പന്മാരായി […]
റോഡ് മുറിച്ച് കടക്കുന്നതിനിടെ വയ്യായ്ക തോന്നിയ ഇയാള്‍ തിരിച്ചുനടക്കുന്നതിനിടെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു ഗുരുഗ്രാം: ഡല്‍ഹി - ജയ്പൂര്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനം ഇടിച്ച് വീഴ്ത്തിയ യുവാവ് മരി്ച്ചു. ഇടിച്ചതിന് പിന്നാലെ തുടര്‍ച്ചയായി വാഹനങ്ങള്‍ കയറി ഇറങ്ങിയതോടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ വികൃതമായെന്ന് പൊലീസ് പറഞ്ഞു.രമേഷ് നായിക്ക് എന്നായാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രമേഷ് സഹോദരിയെ കാണാന്‍ ജയ്പൂരിലേക്ക് പോകുമ്പോള്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ദേശീയ പാത 48ല്‍ വച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വയ്യായ്ക തോന്നിയ ഇയാള്‍ തിരിച്ചുനടക്കുന്നതിനിടെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന വാഹനങ്ങള്‍ റോഡില്‍ തെറിച്ചുവീണ രമേഷിന്റെ മൃതദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.പിന്നീട് മറ്റൊരു യാത്രക്കാരന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രമേഷിന്റെ വസ്ത്രം കണ്ട് സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരന്റെ പരാതില്‍ അജ്ഞാതനായ ഡ്രൈവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രതിയായ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.രമേഷ് ആയിരുന്നു ആ കുടുംബത്തിന്റെ ഏക ആശ്രയം. രമേഷിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്.ഈ വാര്‍ത്ത കൂടി വായിക്കൂആംബുലന്സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചുസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
'ബിജെപിയെ സഹായിച്ചു'; അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍ എംപിയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
ബിജെപിയെ സഹായിക്കുന്നതായി പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പിസിസി അധ്യക്ഷന്‍ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിരുന്നു. ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങിന്റെ ഭാര്യ എംപി പ്രണിത് കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതിയുടെ നടപടി.ബിജെപിയെ സഹായിക്കുന്നതായി പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പിസിസി അധ്യക്ഷന്‍ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനും നിര്‍ദേശം നല്കി.Congress MP (Lok Sabha) from Patiala Preneet Kaur has been suspended from the Party with immediate effect. pic.twitter.com/z8mBZYEicl— ANI (@ANI) February 3, 2023'പ്രണീത് കൗര്‍ തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി പാര്‍ട്ടിക്ക് നിരവധി പരാതികള്‍ ലഭിച്ചു, പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അവര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അച്ചടക്ക സമിതി പ്രണീത് കൗറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും താരീഖ് അന്‍വര്‍ പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂആംബുലന്സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചുസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
രണ്ടെണ്ണം അടിക്കാൻ ചെലവേറും; ജവാന് കൂടിയത് 20രൂപ
തിരുവനന്തപുരം : ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ബജറ്റിൽ രണ്ടു ശതമാനം സെസ്സ് പ്രഖ്യാപിച്ചതോടെ മദ്യ നികുതി 251ശതമാനത്തിൽ നിന്ന് 253 ശതമാനത്തിലെത്തി. ഈ വർഷം ജനുവരിയിൽ 4ശതമാനം വിൽപന നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് രണ്ടു ശതമാനം സെസ്സ് ഏർപ്പെടുത്തിയിരിക്കുന്നത്. 999 രൂപ […]
കുടിയന്മാർ പെടും; ജവാന് വീണ്ടും വില കൂടും
തിരുവനന്തപുരം : ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ബജറ്റിൽ രണ്ടു ശതമാനം സെസ്സ് പ്രഖ്യാപിച്ചതോടെ മദ്യ നികുതി 251ശതമാനത്തിൽ നിന്ന് 253 ശതമാനത്തിലെത്തി. ഈ വർഷം ജനുവരിയിൽ 4ശതമാനം വിൽപന നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് രണ്ടു ശതമാനം സെസ്സ് ഏർപ്പെടുത്തിയിരിക്കുന്നത്. 999 രൂപ […]
കേന്ദ്രത്തിന്റേത് പ്രവാസികളെ തിരിഞ്ഞു നോക്കാത്ത ബജറ്റ്: ബഹ്റൈൻ നവകേരള
കേന്ദ്രത്തിന്റേത് പ്രവാസികളെ തിരിഞ്ഞു നോക്കാത്ത ബജറ്റാണ് എന്ന് ബഹ്റൈൻ നവകേരള. സമ്പദ് വ്യവസ്ഥയുടെ ... Read more
ദമ്പതികൾ വെന്തു മരിച്ച കാർ അപകടത്തിനു പിന്നിൽ സീറ്റിനടയിൽ സൂക്ഷിച്ച പെട്രോൾ
കണ്ണൂർ: കണ്ണൂരിൽ ദമ്പതികൾ വെന്തു മരിക്കാനിടയായ കാർ അപകടത്തിനു കാരണം കാർ ഓടിച്ചിരുന്ന പ്രജിത്ത് സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോൾ ആയിരുന്നു എന്ന് മോട്ടോർ വാഹന വകുപ്പ്. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നും ഷോർട്ട് സർക്യൂട്ട് വഴിയുണ്ടായ തീ കൂടുതൽ വേഗത്തിൽ […]
ബജറ്റിൽ വിദ്യാർത്ഥികളോട് അവഗണന, പെട്രോൾ ഡീസൽ വില വർധന പിൻവലിക്കണം: കെ എസ് യു.
തിരുവനന്തപുരം :ബജറ്റിൽ വിദ്യാർത്ഥികളോട് കടുത്ത അവഗണനയെന്ന് കെ എസ് യു .കേരളത്തിന്റെ വിദ്യാഭ്യാസ മേഖല നിരന്തരം പ്രശ്നവല്‍കൃതമാകുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ഒരു ബജറ്റ് പ്രഖ്യാപനം നടന്നത്. അനേകായിരം വിദ്യാർത്ഥികൾ അനുദിനം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നിട്ടും നിലവിലെ വിദ്യാഭ്യാസ രംഗത്തിന് […]
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി വേണുഗോപാല്‍ എം.പി
കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സമസ്തമേഖലയിലും വിലക്കയറ്റത്തിന് വഴിവെയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനവില […]
വീണ്ടും വിവാദ പരാമര്‍ശവുമായി ബാംബാ രാംദേവ്
ജനങ്ങളെ തമ്മില്‍ തല്ലിക്കാനുതകുന്ന വിവാദ പ്രസ്ഥാവനയുമായി ബാബാ രാംദേവ് രംഗത്ത്.മുസ്ലീ-ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ വിവാദ ... Read more
അടിവസ്ത്രത്തിനുള്ളില്‍ 27 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍
നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദുബൈയിൽ നിന്ന് കടത്താൻ ... Read more
ജമ്മു കശ്മീരിലെ 37 ഇടങ്ങളിൽ സിബിഐ റെയ്ഡ്
ജമ്മു കശ്മീരില്‍ 37 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. കഴിഞ്ഞ വർഷം മാർച്ച് ആറിന് ... Read more
'സാധാരണ ശാരീരിക പ്രതിഭാസം'; ആര്‍ത്തവ അവധി പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പര്വിന് പവാര്‍. ന്യൂഡല്‍ഹി: ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതിപവാര്. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടര്‍ന്ന് ബുദ്ധിമുട്ടുണ്ടാകുന്നന്നത്. ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും ഭാരതി പവാര്‍ പറഞ്ഞു.ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി ഭാരതി പവാര്‍ ലോക്സഭയെ അറിയിച്ചു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് രാജ്യത്ത് പരസ്പര പ്രവര്‍ത്തനക്ഷമമായ ഒരു ഡിജിറ്റല്‍ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നചതെന്നും മന്ത്രി പറഞ്ഞു.ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ 23 കോടി ആയുഷ്മാന്‍ കാര്‍ഡ് നല്‍കിയതായും മന്ത്രി പറഞ്ഞു. 10 കോടി 74 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്കുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഈ വാര്‍ത്ത കൂടി വായിക്കൂആംബുലന്സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചുസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം; വണ്ടിയിൽ സൂക്ഷിച്ച പെട്രോള്‍ തീ ആളിപ്പടരാന്‍ കാരണമായി
കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച അപകടത്തില്‍ തീ ആളിപ്പടരാന്‍ കാരണം ... Read more
ബജറ്റ് ജനങ്ങളുടെ നടുവൊടിക്കും: രമേശ് ചെന്നിത്തല
കോഴിക്കോട്: സംസ്ഥാനസർക്കാരിന്റെ പുതിയ ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇപ്പോൾത്തന്നെ മനുഷ്യന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. അതിനു മേലാണ്എല്ലാത്തിനും നികുതി കൂട്ടിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും വർദ്ധനവ്,വൈദ്യുതിക്കു വർദ്ധനവ്, കുടിവെളളത്തിനു വർദ്ധനവ് , വീടിനു വർദ്ധനവ് അങ്ങനെ പോകുന്നു […]
ധനപ്രതിസന്ധി മറച്ച് വച്ചുള്ള നികുതിക്കൊള്ള;പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ ധനപ്രതിസന്ധി മറച്ചുവച്ച് നികുതിക്കൊള്ള നടത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എം ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ധനപ്രതിസന്ധി മറച്ച് വച്ചുള്ള നികുതിക്കൊള്ളയാണു ബജറ്റിലൂടെ ധനമന്ത്രി നടത്തിയത്. നിയമസഭ മീഡയാ റൂമിൽ നടത്തിയ വാർത്താസമ്മേളനതിതിലാണ് പ്രതിപക്ഷ […]
വില്യം ഷേക്സ്പിയറിന്റെ ‘മാക്ബത്തിനു’തനിമ കുവൈത്ത് അരങ്ങൊരുക്കുന്നു !
കുവൈറ്റ് സിറ്റി : തനിമ കുവൈത്ത് അവതരിപ്പിക്കുന്നവില്യം ഷേക്സ്പിയറിന്റെ ‘മാക്ബത്’ എന്ന നാടകത്തിന്റെപൂജയും പരിശീലന ഉത്ഘാടനവും, 2023 ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം 7.00 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നിർവ്വഹിക്കപ്പെട്ടു. നാടകത്തനിമ കൺവീനർ ശ്രീ. ജേക്കബ് വർഗീസ് […]
ബിബിസി ഡോക്യുമെന്ററി: വിലക്കിന്റെ രേഖകള്‍ ഹാജരാക്കണം; കേന്ദ്രത്തിനു നോട്ടീസ്
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തടയുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തടയുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം. എന്‍ റാം, മഹുവ മൊയ്ത്ര, പ്രശാന്ത് ഭൂഷണ്, എംഎല് ശര്‍മ തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയില്‍ കേന്ദ്രത്തിനു നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ തേൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച ബെഞ്ച് മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം ഫയല്‍ ചെയ്യാനും ഉത്തരവിട്ടു. ഹര്‍ജികള്‍ ഏപ്രിലില്‍ പരിഗണിക്കും. അതിനു മുമ്പായി ഡോക്യുമെന്ററി തടയാനുള്ള തീരുമാനത്തിന്റെ ഒറിജിനല്‍ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണം.ഡോക്യുമെന്ററി തടയുന്നതിനായി ഐടി നിയമത്തിലെ പ്രത്യേക അധികാരങ്ങളാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരില്‍ ഒരാള്‍ വാദിച്ചു.ഈ വാര്‍ത്ത കൂടി വായിക്കൂആംബുലന്സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചുസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വയറിന് അസാധാരണ വലിപ്പം, പരിശോധനയില്‍ ഏഴ് മാസം ഗർഭിണി: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം പൂയപ്പള്ളിയിലാണ് സംഭവം. ... Read more
തുണിയില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം; യുവാവ് പിടിയില്‍
കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്തെ നീതു കൊലക്കേസ് പ്രതി തിരുവനന്തപുരത്ത് പിടിയില്‍. സംഭവത്തില്‍ വയനാട് ... Read more
2022 ജൂണിൽ സ്കൂൾ തുറന്നിട്ടും ഇതുവരെ വിദ്യാർഥികൾക്ക് പുസ്തകം പോലും ലഭിച്ചിട്ടില്ല. ചെന്നൈ. പുതുച്ചേരിയിൽ യൂണിഫോമും ഐഡി കാർഡും ധരിച്ച്സൈക്കിൾ ചവിട്ടി ഡിഎംകെ എംഎൽഎമാർ നിയമസഭയിൽ. അധ്യായനവർഷം ആരംഭിച്ച് എട്ട് മാസമായിട്ടും വിദ്യാർഥികൾക്ക് പുസ്തകവും യൂണിഫോമും വിതരണം ചെയ്യാത്ത സർക്കാർ നിലപാടിനെതിരെയായിരുന്നു എംഎൽഎമാരുടെ പ്രതിഷേധം.സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനല്ല ജി20 വേദിയൊരുക്കാനാണ് പുതുച്ചേരിയിൽ സർക്കാരിന് താൽപര്യമെന്നും എംഎൽഎമാർ ആരോപിച്ചു.ബിജെപി-എഐഎൻആർസി സഖ്യ സർക്കാരിന്റെ വിദ്യാർഥികളോടുള്ള നിലപാടിൽ അപലപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. വിദ്യാർഥികളോട് സർക്കാർ അവഗണനയാണ് കാണിക്കുന്നതെന്നും. എത്രയും പെട്ടത് വിദ്യാർഥികൾക്ക് പുസ്തകങ്ങളും യൂണിഫോമുംലാപ്ടോപ്പും സൈക്കിളും വിതരണം ചെയ്യണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.Puducherry | DMK MLAs arrived at Puducherry Legislative Assembly Hall wearing school uniforms, in protest against the govt for not providing uniforms, bicycles and laptops to the school students. pic.twitter.com/Gb0ZXlZfuC— ANI (@ANI) February 3, 2023ഈ വാര്‍ത്ത കൂടി വായിക്കൂഏഴു മണിക്ക് പുറപ്പെടേണ്ട വിമാനം പറന്നത് 10: 10ന്; എയര്‍പോര്‍ട്ടില്‍ ബഹളം വച്ച് യാത്രക്കാര്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു
20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു. ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതകുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാതെ പിഞ്ചു കുഞ്ഞ് മരിച്ചു. ഹാസന് ജില്ലയില്‍ നിംഹാന്‍സിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുവന്ന കുഞ്ഞാണ് മരിച്ചത്. 20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവംകുട്ടിയുടെ വീട്ടില്‍ നിന്ന് ബംഗളൂരു അതിര്‍ത്തിയായ നിലമംഗലം വരെ 154 കിലോമീറ്റര്‍ ദൂരം ആംബുലന്‍സ് ഒരു മണിക്കൂര്‍ സമയം കൊണ്ടെത്തിയെങ്കിലും അവിടെ നിന്ന് നിംഹാന്‍സ് ആശുപത്രിയിലേക്കുള്ള വഴി മധ്യേ ട്രാഫിക് ജങ്ഷനില്‍ 20 മിനിറ്റ് നേരമാണ് ആംബുലന്‍സിന് കാത്തുനില്‍ക്കേണ്ടി വന്നത്. അവിടെ വച്ച് ആരോഗ്യനില വഷളാവുകയും കുട്ടി ആംബുലന്‍സില്‍ വച്ച് മരിക്കുകയുമായിരുന്നു.ഈ വാര്‍ത്ത കൂടി വായിക്കൂഡ്രൈവര് സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇടുക്കിയില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍
ഇടുക്കി ബി എല്‍ റാവില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ സിഗരറ്റ് ... Read more
ജനങ്ങളെ അടിമുടി ശ്വാസം മുട്ടിക്കുന്ന ബജറ്റ്
കൊല്ലം: സമസ്ത മേഖലയിലെയും ജനങ്ങളെ അടിമുടി തകർക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു നിയമസഭയിൽ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ബജറ്റ് പ്രസംഗം അവസാനിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേൽക്കുകയും ചെയ്തു. പക്ഷേ, തിരുത്താൻ സർക്കാർ തയാറല്ല.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാവില്ല ഇത്തവണത്തെ ബജറ്റെന്നായിരുന്നു ധനമന്ത്രിയുടെ […]
കാറിന് മുകളിൽ കോൺക്രീറ്റ് മിക്സർ ട്രക്ക് വീണു; അമ്മയും മകളും മരിച്ചു
കോൺക്രീറ്റ് മിക്സർ ട്രക്ക് കാറിന് മുകളിൽ വീണ് അമ്മയും മകളും മരിച്ചു. ബെംഗളൂരുവിലെ ... Read more
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ കണ്ണട
നേത്രാരോഗ്യത്തിനായി ബജറ്റില്‍ 50 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ... Read more
കേരള ബജറ്റ് 2023- 2024 പൂര്‍ണരൂപം
3. Budget Speech 2023_Malayalam
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച പോലെ; സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റ്
തിരുവനന്തപുരം: പുതിയ ബജറ്റ് നിയമസഭയിൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് പുതിയ ബജറ്റ്. സാധാരണക്കാരന്റെ കീശ കീറുന്ന നടുവൊടിക്കുന്ന ഒന്നായിട്ടാണ് പൊതുവെ ബജറ്റ് വിലയിരുത്തപ്പെട്ടത്. അവശ്യ സാധനങ്ങൾക്ക് തീ […]
മ്യാന്മറിലെ സൈനിക ഭരണം ആറ് മാസത്തേക്ക് നീട്ടി
മ്യാന്മറിലെ സൈനിക ഭരണം ആറ് മാസത്തേക്ക് നീട്ടി. ഇതോടെ തെരഞ്ഞെടുപ്പ് പ്രതീക്ഷ അകെലയാണ്. ... Read more
ഏഴു മണിക്ക് പുറപ്പെടേണ്ട വിമാനം പറന്നത് 10: 10ന്; എയര്‍പോര്‍ട്ടില്‍ ബഹളം വച്ച് യാത്രക്കാര്‍
കാലാവസ്ഥ പ്രശ്നങ്ങള്‍ കാരണമാണ് വിമാനം വൈകുന്നതെന്നായിരുന്നു എയര്‍ലൈന്‍ ജീവനക്കാര്‍ ആദ്യം പറഞ്ഞെതെങ്കിലും സാങ്കേതിക പ്രശ്നങ്ങളാണ് യാത്ര വൈകാന്‍ ഇടയാക്കിയത് ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പാറ്റ്നയിലേക്ക് പോകേണ്ട വിമാനം വൈകിയതില്‍ യാത്രക്കാരും സ്പൈസ് ജറ്റ് ജീവനക്കാരും തമ്മില്‍ തര്‍ക്കം. മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.രാവിലെ ഏഴുമണിക്ക് പോകേണ്ട വിമാനം പത്തുമണി കഴിഞ്ഞാണ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. കാലാവസ്ഥ പ്രശ്നങ്ങള്‍ കാരണമാണ് വിമാനം വൈകുന്നതെന്നായിരുന്നു എയര്‍ലൈന്‍ ജീവനക്കാര്‍ ആദ്യം പറഞ്ഞെതെങ്കിലും സാങ്കേതിക പ്രശ്നങ്ങളാണ് യാത്ര വൈകാന്‍ ഇടയാക്കിയതെന്നും യാത്രക്കാര്‍ പറയുന്നു.വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രകോപിതരാവുകയും ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഒടുവില്‍ ഏഴുമണിക്ക് പുറപ്പെടേണ്ട വിമാനം 10. 10നാണ് പുറപ്പെട്ടത്.ഈ വാര്‍ത്ത കൂടി വായിക്കൂ'ഇത് ഞങ്ങളുടെ സമുദായത്തിന് കിട്ടിയ ബഹുമതി', പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പത്മശ്രീ;വടിവേലും മാസിയും പറയുന്നുസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ടൂറിസം ഇടനാഴികൾക്കായി 50 കോടി; പൊതുജനാരോഗ്യത്തിനും കോടികളുടെ പദ്ധതികൾ
തിരുവനന്തപുരം - കേരളത്തെ ഹെൽത്ത് ഹബ്ബായി മാറ്റുമെന്നും ഇതിനായി കെയർ പോളിസി നടപ്പാക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിനായി 30 കോടി രൂപ ബജറ്റിൽ വകയിരുത്തി. പൊതുജനാരോഗ്യത്തിന് 2828.33 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 196.6 കോടി രൂപയാണ് അധികമായി വകയിരുത്തിയത്. കോവിഡാനന്തര ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി 5 കോടി രൂപയും അനുവദിച്ചു. എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കും. പകർച്ചവ്യാധി പ്രതിരോധത്തിന 11 കോടി രൂപയും കാരുണ്യ മിഷന് 574,5 കോടി രൂപയും മാറ്റിവെച്ചു. ഇ-ഹെൽത്ത് പദ്ധതിക്കായി 30 കോടി രൂപയും ഹോമിയോപ്പതിക്കായി 25 കോടി രൂപയും വകയിരുത്തി്. കേരളം ഓറൽ റാബീസ് വാക്സീൻ വികസിപ്പിക്കുമെന്നും ഇതിനായി 5 കോടി വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായി 463.75 കോടി രൂപയാണ് വകയിരുത്തിയത്. മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി 80 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളേജുകളോട് ചേർന്ന് കൂട്ടുരിപ്പുകാർക്കായി പ്രത്യേക കേന്ദ്രം നിർമിക്കുമെന്നും പറഞ്ഞു. നേർക്കാഴ്ച പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി്. പദ്ധതിയുടെ ഭാഗമായി സൗജന്യ നേന്ത്ര പരിശോധന ഉറപ്പക്കും. പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ ടൂറിസം സ്ഥലങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തിയായിരിക്കും ഇത് നടപ്പാക്കുക. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി ഈ വർഷം 50 കോടി രൂപയാണ് വകയിരുത്തുന്നത്. കുട്ടനാട്, കുമരകം, കോവളം, കൊല്ലം അഷ്ടമുടി, ആലപ്പുഴ, ബേപ്പൂർ, ബേക്കൽ, മൂന്നാർ തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങളെ എക്സ്പീരിയൻഷ്യൽ വിനോദസഞ്ചാരത്തിനായി മാറ്റാനാണ് ശ്രമിക്കുന്നത്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, റെയിൽവേ ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹിൽഹൈവേ ഇടനാഴി എന്നിവയാണ് സംസ്ഥാനത്തെ ടൂറിസം ഇടനാഴികളെന്നും അദ്ദേഹം മന്ത്രി വിശദീകരിച്ചു. എല്ലാറ്റിനും തീ വിലയാകും; പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം അധിക സെസ്, വാഹന നികുതി, ഭൂമിവില, കെട്ടിട നികുതി ഉൾപ്പടെ എല്ലാം കൂട്ടി തിരുവനന്തപുരം - ജനപ്രിയ പ്രഖ്യാപനങ്ങൾക്കു പിന്നാലെ പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന വൻ തീരുമാനങ്ങളും ബജറ്റിൽ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം അധിക സെസ് ഏർപ്പെടുത്തുന്നതിനു പുറമെ വാഹന നികുതി, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി എല്ലാം കൂട്ടി വൻ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ബൈക്കിന് 100 രൂപയും കാറിന് 200 രൂപയും വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലെ മാറ്റം: ഇരുചക്രവാഹനം 50രൂപ 100 ആക്കി. ലൈറ്റ് മോട്ടർ വാഹനം 100 രൂപ 200രൂപയാക്കി. മീഡിയം മോട്ടർ വാഹനങ്ങൾ 150രൂപയുള്ളത് 300 രൂപയാക്കി. ഹെവി മോട്ടർ വാഹനം 250 രൂപയിൽനിന്ന് 500 രൂപയാക്കി. മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2 ശതമാനം വർധനവുണ്ടായി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. മദ്യത്തിനും വില കൂട്ടി. Kerala kerala budget 2023
പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഫണ്ട് ന്യൂ ഫണ്ട് ഓഫര്‍ ഇന്നു മുതല്‍
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന, മെച്യൂരിറ്റി കാലാവധിവരെ തുടരുന്ന ഫണ്ട്. പി.ജി.ഐ.എം ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 ഫണ്ട് എന്ന പേരിലുള്ള ഫണ്ടില്‍ 2023 ഫെബ്രുവരി രണ്ടു മുതല്‍ 2023 ഫെബ്രുവരി 16വരെ എന്‍.എഫ്.ഒ നിക്ഷേപം നടത്താം. 2027 സെപ്റ്റംബറിനും 2028 […]
ബജറ്റ് സാധാരണക്കാരന്റെ നടുവൊടിക്കും, പ്രതിഷേധവുമായി പ്രതിപക്ഷം
തിരുവനന്തപുരം : സാധാരണക്കാരുടെ നട്ടൊല്ലൊയുന്ന രീതിയിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ കൊണ്ടു വന്നത്. ഡീസലിനും പ്രട്രോളിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്ക് വകവെയ്ക്കും. ഇതിനു പുറനെ ഭൂനികുതിയും കെട്ടിട നികുതിയും വര്‍ധിപ്പിച്ചതും വലിയ തിരിച്ചടിയാണ്. ഇരുചക്ര വാഹനങ്ങളുടെയടക്കം രജിസ്ട്രേഷന് ഫീസിലുമെല്ലാം വര്‍ധനവുണ്ട്. വൈദ്യുതിയുടെ നികുതി നിരക്കും വര്‍ധിച്ചു. മദ്യത്തിനും വില വര്‍ധിക്കും. ബജറ്റിനെതിരെ വലിയ പ്രതിഷേധ പരിപാടികള്‍ക്കാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ ബജറ്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി പെട്രോള്‍, ഡീസല്‍ വില വര്‍ധനയിലൂടെ ട്രാന്‍സ്പോര്‍ട്ട് മേഖല പ്രതിസന്ധിയിലാകുകയും അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെ എല്ലാത്തിനും വില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജററില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തസ. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും.ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിത്.എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു.നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സര്‍ക്കാര്‍ ചെയ്യുന്നു .ജനങ്ങളുടെ മുകളില്‍ അധിക ഭാരം ചുമത്തുന്നു..ഇതാണോ ഇടത് ബദല്‍?കൊള്ള അടിക്കുന്ന ബജറ്റാണിത്. .കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തം ആണ് ഇപ്പൊള്‍ സംസ്ഥാനം നേരിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Kerala kerala budget 2023 taxes hike people suffer title_en: Kerala budget, common people will suffer
പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ്; മദ്യവില വര്‍ധിക്കും
സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ... Read more
സംശയം; കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
കോഴിക്കോട് ഫറോക്ക് കോടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് സ്വദേശി മല്ലിക(40)യാണ് മരിച്ചത്. ... Read more
തിരുവനന്തപുരം - ജനപ്രിയ പ്രഖ്യാപനങ്ങൾക്കു പിന്നാലെ പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന വൻ തീരുമാനങ്ങളും ബജറ്റിൽ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം അധിക സെസ് ഏർപ്പെടുത്തുന്നതിനു പുറമെ വാഹന നികുതി, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി എല്ലാം കൂട്ടി വൻ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ഇരുചക്രവാഹനം 50രൂപ 100 ആക്കി. ലൈറ്റ് മോട്ടർ വാഹനം 100 രൂപ 200 രൂപയാക്കി. മീഡിയം മോട്ടർ വാഹനങ്ങൾ 150 രൂപയുള്ളത് 300 രൂപയാക്കി. ഹെവി മോട്ടർ വാഹനം 250 രൂപയിൽനിന്ന് 500 രൂപയാക്കി. മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2 ശതമാനം വർധനവുണ്ടായി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി.മദ്യത്തിനും വില കൂട്ടി. Kerala kerala budget 2023
പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും
പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ […]
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും
ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതികെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം. മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം […]
പാര്‍ക്ക് ചെയ്ത ബൈക്ക് കാര്‍ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു; വീഡിയോ വൈറല്‍
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ രാത്രി അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുഗ്രാം: റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് അമിത വേഗതയിലെത്തിയ കാര്‍ വലിച്ചിഴച്ചത് മൂന്ന് കിലോമീറ്ററിലധികം ദൂരം. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഗുരുഗ്രാം പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കാര്‍ ബൈക്കിനെ വലിച്ചിഴയ്ക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ രാത്രി അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ബൈക്ക് കാറില്‍ കുടുങ്ങുകയായിരുന്നു. സംഭവസമയം ബൈക്കില്‍ നിന്ന് ഇറങ്ങി നിന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബൈക്ക് ഉടമ പറഞ്ഞു. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പതിനൊന്നരയോടെയായിരുന്നു അപകടമുണ്ടായതെന്നും ബൈക്കിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും യുവാവ് പറഞ്ഞു.Gurugram - Car dragged bike for 4 km.Bike rider collided with two youths in Sector 62 #Gurugram #Accident #Viralvideo pic.twitter.com/rY6sYcqYlp— Yasmin (@Ya_SM_I_N) February 2, 2023ബൈക്ക് യാത്രികന്റെ പരാതിയില്‍ കാര്‍ ഉടമയ്ക്കെതിരെ പൊലീസ് കേസ്് എടുത്തു, തുടര്‍ന്ന് ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്തയെയും, വാഹനവും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുശാന്തെന്നും പൊലീസ് പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂ'ഇത് ഞങ്ങളുടെ സമുദായത്തിന് കിട്ടിയ ബഹുമതി', പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പത്മശ്രീ;വടിവേലും മാസിയും പറയുന്നുസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ