SENSEX
NIFTY
GOLD
USD/INR

Weather

25    C
... ...View News by News Source

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

മുംബൈ: തൊഴില്‍ ശക്തി ഔപചാരികമാക്കുന്നതിനും തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ കവറേജ് വര്‍ധിപ്പിക്കുന്നതിനുമായി എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം 2025ന് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. 2025 നവംബര്‍ 1 മുതല്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത യോഗ്യരായ ജീവനക്കാരെ സ്വമേധയാ പ്രഖ്യാപിക്കാനും എന്റോള്‍ ചെയ്യാനും തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാരെ ചേര്‍ക്കുമ്പോള്‍, പിഴയായി 100 രൂപ എന്ന നാമമാത്രമായ തുക മാത്രം അടച്ചാല്‍ മതിയാകും. ജീവനക്കാരുടെ വിഹിതം മുന്‍പ് ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടില്ലെങ്കില്‍ ആ തുക തൊഴിലുടമകള്‍ വീണ്ടും അടയ്ക്കേണ്ടതില്ല. തൊഴിലുടമയുടെ വിഹിതം മാത്രം നിശ്ചിത കാലയളവിനായി അടച്ചാല്‍ മതിയാകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) 73-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച്, കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആണ് എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം 2025 ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം തൊഴില്‍ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, കൂടുതല്‍ തൊഴിലാളികളെ ഔപചാരിക തൊഴില്‍ ശക്തിയിലേക്ക് കൊണ്ടുവരാനും തൊഴിലുടമകള്‍ക്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഈ പദ്ധതി സഹായിക്കും. 2017 ജൂലൈ 1നും 2025 ഒക്ടോബര്‍ 31നും ഇടയില്‍ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നവരും എന്നാല്‍ ഇപിഎഫ് സ്‌കീമില്‍ ചേരാത്തവരുമായ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ, സ്ഥാപനത്തില്‍ നിന്ന് വിട്ടുപോയ ജീവനക്കാരുടെ കാര്യത്തില്‍, ഇപിഎഫ്ഒ സ്വമേധയാ നടപടി എടുക്കില്ല. പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം EPFO Employee Enrollment Scheme 2025 Launched: Here’s What It Means For You

സമകാലിക മലയാളം 3 Nov 2025 12:49 pm

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഓ ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും. അച്ചടക്കമുള്ള ഒരു എസ്‌ഐപി നിക്ഷേപത്തിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ എങ്ങനെ 25 ലക്ഷം രൂപ സമ്പാദിക്കാമെന്ന് നോക്കാം. ശരിയായ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് നിര്‍ണായകമാണ്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ സാധാരണയായി ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളേക്കാള്‍ റിസ്‌ക് കുറവാണ്. ഇത് യാഥാസ്ഥിതിക നിക്ഷേപകര്‍ക്ക് ഒരു നല്ല തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. ചരിത്രപരമായി, ഈ ഫണ്ടുകള്‍ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 10 ശതമാനം മുതല്‍ 13 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം ശരാശരി 12 ശതമാനം വരുമാനം ലഭിക്കുമെന്ന് അനുമാനിക്കുകയാണെങ്കില്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസം 30,400 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 25 ലക്ഷം രൂപയുടെ കോര്‍പ്പസ് സമാഹരിക്കാന്‍ സഹായിക്കും. കുറഞ്ഞ റിസ്‌കില്‍ ഉയര്‍ന്ന റിട്ടേണ്‍ നേടുന്നതിനായി ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, ഹൈബ്രിഡ് ഫണ്ടുകള്‍, മള്‍ട്ടി-അസറ്റ് ഫണ്ടുകള്‍ തുടങ്ങിയ സ്‌കീമുകളുടെ സംയോജനത്തിലൂടെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കാനും കഴിയും. പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം കൂട്ടുപലിശ അഥവാ കോമ്പൗണ്ടിങ് ആണ് എസ്‌ഐപികളുടെ നട്ടെല്ല്. അതിനാല്‍, വിപണികള്‍ മാന്ദ്യം അനുഭവിക്കുമ്പോഴെല്ലാം ശാന്തത പാലിക്കുക. ഒരു എസ്‌ഐപി ടോപ്പ്-അപ്പ് സൗകര്യവും തെരഞ്ഞെടുക്കാം. നിക്ഷേപം നടത്തുന്ന തുക കൃത്യമായ ഇടവേളകളില്‍ വര്‍ദ്ധിപ്പിക്കുന്ന നിക്ഷേപ രീതിയാണ് ടോപ്പ്-അപ്പ്. അഞ്ച് വര്‍ഷത്തിന് മുമ്പുതന്നെ 25 ലക്ഷം രൂപ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇത് സഹായകരമാകും. പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍ Sip investment :how to accumulate 25lakh in 5 years through smart mutual fund investment

സമകാലിക മലയാളം 3 Nov 2025 12:38 pm

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

എം പ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നി സ്‌കീമുകള്‍ റിട്ടയര്‍മെന്റ് ജീവിതത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന നിക്ഷേപ പദ്ധതികളാണ്. ഈ രണ്ട് സ്‌കീമുകളും വ്യത്യസ്ത സ്വഭാവമുള്ളവയാണെങ്കിലും വലിയൊരു തുക സേവ് ചെയ്യാന്‍ സഹായിക്കും. ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് മാത്രം നിക്ഷേപിക്കാവുന്ന പദ്ധതിയാണ് ഇപിഎഫ്. എന്നാല്‍ പിപിഎഫില്‍ ആര്‍ക്കും നിക്ഷേപം തുടങ്ങാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അഥവാ ഇപിഎഫ്ഒയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെന്‍ഷന്‍ സ്‌കീമാണ് ഇപിഎഫ്. മറുവശത്തുള്ള പിപിഎഫ് സര്‍ക്കാര്‍ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. 8.25 ശതമാനം എന്ന ഉയര്‍ന്ന പലിശ നിരക്കാണ് ഇപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ മാറ്റം വരാം. പിപിഎഫ് 7.1 ശതമാനം നിരക്കില്‍ പലിശ ഉറപ്പാക്കുന്നു. മൂന്ന് മാസം കൂടുമ്പോള്‍ പിപിഎഫിന്റെ പലിശനിരക്ക് സര്‍ക്കാര്‍ പുനഃപരിശോധിക്കാറുണ്ട്. ഇപിഎഫ് ഒരു പെന്‍ഷന്‍ പദ്ധതിയായതിനാല്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോഴാണ് ഈ സ്‌കീമിന്റെ കാലാവധി പൂര്‍ത്തിയാവുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍, അതായത് വിദ്യാഭ്യാസം, വിവാഹം അല്ലെങ്കില്‍ വീട് നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭാഗികമായി പണം പിന്‍വലിക്കാന്‍ സാധിക്കും. പിപിഎഫിന്റെ ലോക്ക്-ഇന്‍ പിരീഡ് 15 വര്‍ഷമാണ്. അതിനു ശേഷം ആവശ്യമെങ്കില്‍ നിക്ഷേപം തുടരാം. ഓരോ 5 വര്‍ഷത്തെ ബ്ലോക്കുകളായിട്ടാണ് കാലാവധി നീട്ടുന്നത്. ഇതൊരു പെന്‍ഷന്‍ സ്‌കീം അല്ല. പക്ഷേ കാലാവധി നീട്ടി നിക്ഷേപം തുടര്‍ന്നാല്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോഴേക്കും വലിയൊരു തുക അക്കൗണ്ടില്‍ ഉണ്ടായിരിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരം പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവുകള്‍ ലഭ്യമാണ്. ഇപിഎഫില്‍ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വരെ നിക്ഷേപിക്കാം. പിപിഎഫില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. 500 രൂപ മുതല്‍ നിക്ഷേപം തുടങ്ങാം. 15 വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും 1.2 ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ ഇപിഎഫ്, പിപിഎഫ് എന്നി സ്‌കീമുകളില്‍ ഏതില്‍ നിന്നാണ് കൂടുതല്‍ വരുമാനം ലഭിക്കുക എന്നത് പരിശോധിക്കാം. ഇപിഎഫില്‍ 1.2 ലക്ഷം രൂപ വീതം ഓരോ വര്‍ഷവും നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിമാസം നിക്ഷേപം 10,000 രൂപയായിരിക്കും. ഈ നിക്ഷേപം തുടര്‍ന്നാല്‍, 15 വര്‍ഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. ഈ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി തുക ഏകദേശം 35,96,445.5 രൂപയായിരിക്കും. പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍ പിപിഎഫില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് നിക്ഷേപം 1.2 ലക്ഷം രൂപയായിരിക്കും. ഈ കണക്ക് പ്രകാരം 15 വര്‍ഷത്തെ മൊത്തം നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. ഈ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി തുക ഏകദേശം 32,54,567 രൂപയായിരിക്കും. ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഇപിഎഫ് നിക്ഷേപം ഏറ്റവും മികച്ച ഓപ്ഷനാണ്. മറിച്ചാണെങ്കില്‍ പിപിഎഫിലൂടെ വലിയ തുക സമ്പാദിക്കാനും സാധിക്കും. പലിശ വരുമാനം അല്‍പം കൂടുതല്‍ ഇപിഎഫിലൂടെയാണ്. കൂടാതെ, റിട്ടയര്‍മെന്റ് കാലത്ത് പെന്‍ഷനും ലഭിക്കും. ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും EPF vs PPF: Rs 1,20,000 annual investment for 15 years? Check calculations

സമകാലിക മലയാളം 3 Nov 2025 12:13 pm

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

മുംബൈ: ഓഹരി വിപണി യില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 250 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ആഗോള വിപണിയില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണങ്ങളും കമ്പനികളുടെ രണ്ടാം പാദ ഫല കണക്കുകള്‍ പുറത്തുവരുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ ഇന്ത്യ- അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചലനങ്ങളും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതെല്ലാം വിപണിയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിപണി നഷ്ടം നേരിടുമ്പോഴും പൊതുമേഖല ബാങ്ക് ഓഹരികള്‍ തിളങ്ങുകയാണ്. കഴിഞ്ഞയാഴ്ചത്തെ മുന്നേറ്റം ഇന്നും തുടരുന്ന കാഴ്ചയാണ് ഈ ഓഹരികളില്‍ കണ്ടത്. കഴിഞ്ഞയാഴ്ച പൊതുമേഖ ബാങ്ക് ഓഹരികള്‍ അഞ്ചുശതമാനം നേട്ടമാണ് കൈവരിച്ചത്. ഇതിന് പുറമേ മെറ്റല്‍, ഫാര്‍മ ഓഹരികളും നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നുണ്ട്. എന്നാല്‍ എഫ്എംസിജി, ഐടി ഓഹരികളില്‍ ഉണ്ടായ നഷ്ടമാണ് വിപണിയില്‍ മൊത്തത്തില്‍ പ്രതിഫലിക്കുന്നത്. മാരുതി സുസുക്കി, ഭാരത് ഇലക്ട്രോണിക്‌സ്, ടൈറ്റന്‍ കമ്പനി, അദാനി പോര്‍ട്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍ അതിനിടെ, രൂപയും നഷ്ടത്തിലാണ്. വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ ഏഴു പൈസയുടെ നഷ്ടത്തോടെ 88.77 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. എണ്ണ വില ഉയര്‍ന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ സ്വാധീനിക്കുന്നത്. ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും Sensex down 250 pts, Nifty slips below 25,700; PSU banks continue to shine

സമകാലിക മലയാളം 3 Nov 2025 10:36 am

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; 90,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്. പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍ ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം. ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും kerala gold rate today, gold rate changed

സമകാലിക മലയാളം 3 Nov 2025 10:34 am

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ദീ ര്‍ഘകാല സമ്പത്ത് സമാഹരണത്തിനുള്ള ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഉപകരണങ്ങളായി മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപയുടെ മൂലധനം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചെറിയ തുകകള്‍ പതിവായി നിക്ഷേപിച്ചുകൊണ്ട് ലക്ഷ്യം കൈവരിക്കാന്‍ എസ്‌ഐപി സഹായിക്കുന്നു. എന്നാല്‍ എസ്‌ഐപിയേക്കാള്‍ സ്റ്റെപ്പ്-അപ്പ് എസ്‌ഐപിയാണ് കുറച്ച് കൂടി നല്ലത് എന്ന് വിദഗ്ധര്‍ പറയുന്നു. സ്റ്റെപ്പ്-അപ്പ് എസ്‌ഐപി നിശ്ചിത ഇടവേളകളില്‍ നിക്ഷേപ തുക വര്‍ദ്ധിപ്പിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രീതിയാണ് സ്റ്റെപ്പ്-അപ്പ് എസ്‌ഐപി. വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപം കൂട്ടാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ഒരു സാധാരണ എസ്‌ഐപി പോലെ എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്നതിനു പകരം, നിക്ഷേപത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യം ഇത് നല്‍കുന്നു. ഉദാഹരണമായി ഒരു കോടി രൂപ സമാഹരിക്കുന്നതിന്, പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു സ്റ്റെപ്പ്-അപ്പ് എസ്ഐപിയില്‍ 30,0000 രൂപ നിക്ഷേപിച്ച് തുടക്കമിടേണ്ടതാണ്. പത്തുവര്‍ഷ പ്ലാനില്‍ തുടക്കത്തില്‍ പ്രതിമാസം 30,000 രൂപ വീതമാണ് നിക്ഷേപിക്കേണ്ടത്. സ്റ്റെപ്പ്-അപ്പ് സവിശേഷത പ്രകാരം, നിക്ഷേപങ്ങള്‍ എല്ലാ വര്‍ഷവും 10 ശതമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം നിക്ഷേപിച്ച തുക 57,37,488 രൂപയാകും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം പലിശ ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടിയിലധികം ലഭിക്കും. പലിശയായി മാത്രം 43,85,513 രൂപയാണ് ലഭിക്കുക. എന്നാല്‍ എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് നിക്ഷേപമല്ല എന്ന കാര്യം ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഓഹരി വിപണിയിലെ ചലനങ്ങള്‍ നിക്ഷേപത്തെ ബാധിക്കാം. ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും എസ്‌ഐപിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പ്രതിമാസം 30,000 രൂപ നിക്ഷേപിച്ചാല്‍ 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 10 വര്‍ഷം കൊണ്ട് നിക്ഷേപിച്ച തുക 36,00,000 രൂപയായിരിക്കും. പലിശയായി 33,70,172 രൂപയാണ് ലഭിക്കുക. എങ്കില്‍ പത്തുവര്‍ഷം കൊണ്ട് മൊത്തം 69,70,172 രൂപയാണ് ലഭിക്കുക. ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ് SIP vs Step up SIP Comparison

സമകാലിക മലയാളം 2 Nov 2025 2:33 pm

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള നാലു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 95,447 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം മറ്റു ആറു മുന്‍നിര കമ്പനികള്‍ക്ക് വിപണി മൂല്യത്തില്‍ 91,685 കോടിയുടെ നഷ്ടം നേരിട്ടു. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ റിലയന്‍സിന് 47,431 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 20,11,602 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എസ്ബിഐ 30,091 കോടി, ഭാരതി എയര്‍ടെല്‍ 14,540 കോടി, എല്‍ഐസി 3,383 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. ബജാജ് ഫിനാന്‍സിന് മാത്രം കഴിഞ്ഞാഴ്ച വിപണി മൂല്യത്തില്‍ 29,090 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഐസിഐസിഐ ബാങ്ക് 21,618 കോടി, ഇന്‍ഫോസിസ് 17,822 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 11,924 കോടി എന്നിങ്ങനെയാണ് നഷ്ടത്തില്‍ മുന്‍പിലുള്ള മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍ ഇത്തവണയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് തൊട്ടുപിന്നിലുള്ള കമ്പനികള്‍. ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച Mcap of four of top 10 valued firms jumps by Rs 95,447 cr; Reliance biggest gainer

സമകാലിക മലയാളം 2 Nov 2025 12:28 pm