SENSEX
NIFTY
GOLD
USD/INR

Weather

27    C
... ...View News by News Source

98,990 മുതല്‍ പ്രാരംഭ വില; നിരവധി എഐ കാമറ ഫീച്ചറുകള്‍; വരുന്നു സാംസങ്ങിന്റെ രണ്ടു 'കിടിലന്‍'മോഡലുകള്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ രണ്ടു മോഡല്‍ ഫോണുകള്‍ ഒരാഴ്ചയ്ക്കകം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗാലക്സി ഇസഡ് ഫോള്‍ഡ് 7, ഗാലക്സി ഫ്‌ലിപ്പ് 7 എന്നി പേരുകളിലാണ് ഫോണുകള്‍. രണ്ട് ഫോണുകളുടെയും പ്രീ-ഓര്‍ഡറുകള്‍ ഇതിനകം ആരംഭിച്ചു. ഗാലക്സി അണ്‍പാക്ക്ഡ് 2025 ഇവന്റിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുക. സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 7ന് ഇന്ത്യയില്‍ 1,69,990 രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. അതേസമയം, ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 7ന് ഫോള്‍ഡ് പതിപ്പിനേക്കാള്‍ വില കുറവായിരിക്കും. ഇന്ത്യന്‍ വിപണിയില്‍ 98,990 രൂപ മുതലായിരിക്കും വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1,999 രൂപ നല്‍കി ഫോണ്‍ ബുക്ക് ചെയ്തിടാം. എഐയില്‍ പ്രവര്‍ത്തിക്കുന്ന കാമറ ഫീച്ചറുകളോടെയായിരിക്കും സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 7 വിപണിയില്‍ എത്തുക. മുന്‍ഗാമിയുടേതിന് സമാനമായി ലംബമായി വിന്യസിച്ചിരിക്കുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണത്തോടെ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ടെക്സ്റ്റ്, മള്‍ട്ടിമോഡല്‍ ഇന്‍പുട്ടുകള്‍ എന്നിവ പ്രോസസ്സ് ചെയ്യാന്‍ കഴിവുള്ള മെച്ചപ്പെടുത്തിയ എഐ പ്രവര്‍ത്തനക്ഷമത ഗാലക്സി ഇസഡ് ഫോള്‍ഡ് 7ല്‍ ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും സംവദിക്കാനും സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ജിഎസ്ടി 12% സ്ലാബ് ഒഴിവാക്കുന്നു?; സാധന വില കുറയും, നീക്കവുമായി കേന്ദ്രം, പട്ടിക ഇങ്ങനെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറും 25W ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുമുള്ള 4,400mAh ബാറ്ററിയോട് കൂടിയ ഫോണായിരിക്കും ഗാലക്സി ഇസഡ് ഫോള്‍ഡ് 7 എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ മടക്കാവുന്ന ഫോണായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അണ്‍ഫോള്‍ഡ് ചെയ്യുമ്പോള്‍ ഇതിന് 3.9mm കനവും ഫോള്‍ഡ് ചെയ്യുമ്പോള്‍ 8.9mm കനവും മാത്രമേ ഉണ്ടാവൂ. ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, സ്വർണ വായ്പ; ഇന്ത്യന്‍ കുടുംബങ്ങളില്‍ കടം പെരുകുന്നു Samsung Galaxy Z Fold 7 and Galaxy Flip 7 are set to debut in just over a week

സമകാലിക മലയാളം 4 Jul 2025 2:11 pm

ജിഎസ്ടി 12% സ്ലാബ് ഒഴിവാക്കുന്നു?; സാധന വില കുറയും, നീക്കവുമായി കേന്ദ്രം, പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: ഇടത്തരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ചരക്ക് സേവന നികുതി (ജിഎസ്ടി) പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 12 ശതമാനം ജിഎസ്ടി സ്ലാബ് പൂര്‍ണ്ണമായും ഒഴിവാക്കിയോ നിലവില്‍ 12 ശതമാനം നികുതി ചുമത്തുന്ന പല ഇനങ്ങളെയും 5 ശതമാനം സ്ലാബിലേക്ക് പുനഃക്രമീകരിച്ചോ ഇത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുനഃക്രമീകരണത്തിലൂടെ കൂടുതലായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍, കുട, തയ്യല്‍ മെഷീന്‍, പ്രഷര്‍ കുക്കര്‍, അടുക്കള ഉപകരണങ്ങള്‍, ഗീസര്‍, ചെറിയ ശേഷിയുള്ള വാഷിങ് മെഷീന്‍, സൈക്കിള്‍, 1,000 രൂപയില്‍ കൂടുതല്‍ വിലയുള്ള റെഡിമെയ്ഡ് വസ്ത്രം, 500 മുതല്‍ 1,000 രൂപ വരെ വിലയുള്ള പാദരക്ഷ, സ്റ്റേഷനറി വസ്തുക്കള്‍, വാക്‌സിനുകള്‍, സെറാമിക് ടൈലുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിര്‍ദിഷ്ട മാറ്റങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍, ഇവയില്‍ പലതും കൂടുതല്‍ താങ്ങാവുന്ന വിലയില്‍ വിപണിയില്‍ ലഭ്യമാകും. ഈ നീക്കം സര്‍ക്കാരിന് 40,000 കോടി മുതല്‍ 50,000 കോടി രൂപ വരെ ഭാരം വരുത്തുമെങ്കിലും തുടക്കത്തില്‍ ഉണ്ടാവുന്നഈ ആഘാതം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉപഭോഗത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവിലൂടെ ഇത് പിന്നീട് സന്തുലിതമാക്കാം എന്നും സര്‍ക്കാര്‍ കരുതുന്നു. വില കുറയുന്നത് വില്‍പ്പന വര്‍ധിപ്പിക്കുമെന്നും ആത്യന്തികമായി നികുതി അടിത്തറ വര്‍ധിപ്പിക്കുമെന്നും ദീര്‍ഘകാല ജിഎസ്ടി കളക്ഷന്‍ വര്‍ധിപ്പിക്കുമെന്നും കേന്ദ്രം വിശ്വസിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, സ്വർണ വായ്പ; ഇന്ത്യന്‍ കുടുംബങ്ങളില്‍ കടം പെരുകുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ജിഎസ്ടി നിരക്കുകളില്‍ സാധ്യമായ മാറ്റങ്ങളെക്കുറിച്ച് സൂചന നല്‍കിയിരുന്നു. കൂടുതല്‍ യുക്തിസഹമായ ഒരു ഘടനയ്ക്കായി സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവശ്യവസ്തുക്കളില്‍ മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം തീരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടായിട്ടില്ല എന്നാണ് വിവരം. ജിഎസ്ടി പ്രകാരം, നിരക്ക് മാറ്റങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണ്. കൗണ്‍സിലില്‍ ഓരോ സംസ്ഥാനത്തിനും വോട്ടവകാശമുണ്ട്. നിലവില്‍, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ നീക്കത്തിന് എതിര്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എളുപ്പത്തില്‍ പ്രവേശനമില്ല, ഇന്റര്‍നെറ്റിലെ അധോലോകം! എന്താണ് ഡാര്‍ക് വെബില്‍ നടക്കുന്നത്? Centre considering eliminating the 12 per cent GST slab, reduction in Goods and Services Tax

സമകാലിക മലയാളം 4 Jul 2025 11:54 am

അമേരിക്കയുമായി വ്യാപാര കരാര്‍ വരുമോ?, പ്രതീക്ഷയോടെ രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി 'ഗ്രീനില്‍'

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നേട്ടത്തോടെ 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ന്നത് അടക്കമുള്ള അനുകൂല ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. കഴിഞ്ഞ ദിവസം ഏഴു പൈസയുടെ നേട്ടത്തോടെ 85.55 എന്ന നിലയിലാണ് രൂപ വിനിമയം അവസാനിച്ചത്. വിയറ്റ്‌നാമുമായുള്ള അമേരിക്കയുടെ വ്യാപാര കരാര്‍ സംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന് പ്രതീക്ഷ നല്‍കുന്നത്. ജൂലൈ ഒന്‍പത് എന്ന സമയപരിധിക്ക് മുന്‍പ് ഇത്തരത്തില്‍ നിരവധി കരാറുകളില്‍ അമേരിക്ക ഏര്‍പ്പെടുമെന്ന പ്രതീക്ഷയാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും കുറഞ്ഞു. 0.38 ശതമാനം ഇടിവോടെ ബാരലിന് 68.54 ഡോളര്‍ എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞത്. റിവേഴ്‌സിട്ട് സ്വര്‍ണവില, ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു; 72,500ല്‍ താഴെ അതേസമയം ഓഹരി വിപണി യില്‍ കാര്യമായ മുന്നേറ്റം ദൃശ്യമല്ല. നേരിയ നേട്ടത്തോടെയാണ് ബിഎസ്ഇ സെന്‍സെക്‌സിലും നിഫ്റ്റിയിലും വ്യാപാരം തുടരുന്നത്. ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, സ്വർണ വായ്പ; ഇന്ത്യന്‍ കുടുംബങ്ങളില്‍ കടം പെരുകുന്നു Rupee rises 21 paise against US dollar in early trade

സമകാലിക മലയാളം 4 Jul 2025 11:54 am

റിവേഴ്‌സിട്ട് സ്വര്‍ണവില, ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു; 72,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. 72,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 55 രൂപയാണ് കുറഞ്ഞത്. 9050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഏകദേശം അഞ്ചുദിവസത്തിനിടെ 1500 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, സ്വർണ വായ്പ; ഇന്ത്യന്‍ കുടുംബങ്ങളില്‍ കടം പെരുകുന്നു 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. തുടര്‍ന്ന് ഈ മാസം ഒന്നുമുതലാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. എളുപ്പത്തില്‍ പ്രവേശനമില്ല, ഇന്റര്‍നെറ്റിലെ അധോലോകം! എന്താണ് ഡാര്‍ക് വെബില്‍ നടക്കുന്നത്? kerala gold price today

സമകാലിക മലയാളം 4 Jul 2025 10:39 am

ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, സ്വർണ വായ്പ; ഇന്ത്യന്‍ കുടുംബങ്ങളില്‍ കടം പെരുകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ കുടുംബങ്ങളില്‍ കടം പെരുകുന്നതായി റിപ്പോര്‍ട്ട്. വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, സ്വര്‍ണ്ണ വായ്പകള്‍ തുടങ്ങിയവയെ ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നു എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ളവയേക്കാള്‍ ആശങ്കയുണ്ടാക്കുന്ന കണക്കാണ് മറ്റ് വായ്പകളുടെ ഉയര്‍ച്ചയെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ കുടുംബങ്ങള്‍ ചില്ലറ വായ്പകളെ ആശ്രയിക്കുന്ന പ്രവണത വര്‍ധിച്ചു. 2025 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഗാര്‍ഹിക കടങ്ങളില്‍ 54.9 ശതമാനവും ഇത്തരം ചില്ലറ വായ്പകളുടെ പരിധിയില്‍ വരുന്നവയാണ്. തൊട്ട് മുന്‍പുള്ള വര്‍ഷം ഈ വിഭാഗം 25.7 ശതമാനം മാത്രമായിരുന്നു ഈ കണക്കുകള്‍. സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി ബാങ്കുകള്‍ അനുവദിക്കുന്ന വായ്പയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ 100 രൂപയിലും ഏകദേശം 55 രൂപ ക്രെഡിറ്റ് കാര്‍ഡുകള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍, ഉയര്‍ന്ന പലിശ നിരക്കുള്ള മറ്റ് എല്ലാ വ്യക്തിഗത വായ്പകള്‍ എന്നിവയുടെ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരം വായ്പകള്‍ വളര്‍ച്ച ഭവന വായ്പകളെയും കാര്‍ഷിക, ബിസിനസ് വായ്പകളെയും മറികടന്നിട്ടുണ്ടെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. എളുപ്പത്തില്‍ പ്രവേശനമില്ല, ഇന്റര്‍നെറ്റിലെ അധോലോകം! എന്താണ് ഡാര്‍ക് വെബില്‍ നടക്കുന്നത്? 2024 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം ഗാര്‍ഹിക കടത്തിന്റെ 29 ശതമാനമാണ് ഭവന വായ്പകള്‍. എന്നാല്‍ 54.9 ശതമാനം ഭവനേതര റീട്ടെയില്‍ വായ്പകളില്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക, ബിസിനസ് വായ്പകള്‍ 16.1 ശതമാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, ശമ്പള പ്രതിസന്ധി, ഉയര്‍ന്ന വിലക്കയറ്റം, എന്നിവയാണ് ആളുകളെ കൂടുതലായി ചെറുകിട വായ്പകളുമായി അടുപ്പിക്കുന്നത്. വായ്പ രംഗത്ത് എറ്റവും അപകടകരമായ വിഭാഗത്തെ ഇന്ത്യന്‍ കുടുംബങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്നത് വലിയ വിപത്തിന് കാരണമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. Indian households increasingly depend on personal credit cards and gold loans, reports reveal.

സമകാലിക മലയാളം 3 Jul 2025 6:33 pm

എളുപ്പത്തില്‍ പ്രവേശനമില്ല, ഇന്റര്‍നെറ്റിലെ അധോലോകം! എന്താണ് ഡാര്‍ക് വെബില്‍ നടക്കുന്നത്?

കൊച്ചി: ഡാര്‍ക് വെബ് വഴിയുള്ള ലഹരി കച്ചവടം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയതോടെ ഡാര്‍ക്ക് വെബിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. രണ്ടുവര്‍ഷമായി ഡാര്‍ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസണെയാണ് കഴിഞ്ഞ ദിവസം എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ദേശീയ പരീക്ഷ ഏജന്‍സി നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതോടെ ഡാര്‍ക് വെബിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ചോദ്യപേപ്പര്‍ ഡാര്‍ക് വെബ് വഴി പ്രചരിച്ചതോടെയാണ് പരീക്ഷ റദ്ദാക്കിയത്. ഡാര്‍ക് വെബിലെത്തിയ ചോദ്യപേപ്പര്‍ സമൂഹമാധ്യമമായ ടെലിഗ്രാം വഴി പ്രചരിക്കുകയായിരുന്നു. 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചതായി സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ റീസെക്യൂരിറ്റി 2023 ഒക്ടോബറിലാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് ആസ്ഥാനമായുള്ള സെബര്‍ സെക്യൂരിറ്റി കമ്പനിയാണ് റീസെക്യൂരിറ്റി. പേര്, ആധാര്‍, പാസ്‌പോര്‍ട്ട് വിവരം, ഫോണ്‍ നമ്പര്‍, വിലാസം, പ്രായം, ലിംഗം, രക്ഷിതാവിന്റെ പേര് എന്നിവയടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ചാറ്റ് ജിപിടിയെ ഉപയോഗിക്കരുത്! നിങ്ങളെ അപകടത്തിലാക്കും എന്താണ് ഡാര്‍ക് വെബ്? ഇന്റര്‍നെറ്റിലെ അധോലോകം എന്ന് ഡാര്‍ക് വെബിനെ വിശേഷിപ്പിക്കാം. ഇന്റര്‍നെറ്റിന്റെ ഭാഗമാണെങ്കിലും എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു മേഖല. ഡാര്‍ക്ക് വെബ് എന്നത് ഇന്റര്‍നെറ്റിന്റെ ഒരു എന്‍ക്രിപ്റ്റ് ചെയ്ത ഭാഗമാണ്, ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിന്‍ വഴി ഇപയോഗിച്ച് ഇവ കാണാന്‍ കഴിയില്ല. ഡാര്‍ക്‌നെറ്റ് എന്നും അറിയപ്പെടുന്ന ഡാര്‍ക്ക് വെബ് ഇന്റര്‍നെറ്റിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു വലിയ ഭാഗമാണ്. ഒരു പരിധിവരെ, ചില വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്ലെങ്കില്‍ ഒരു എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ ക്ലബ്ബിലോ സോഷ്യല്‍ നെറ്റ്വര്‍ക്കിലോ ചേരാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഇവ ഉപയോഗപ്പെടുത്തുന്നു. എന്‍ക്രിപ്റ്റ്‌ചെയ്ത സന്ദേശങ്ങളാണ് ഇടപാടുകാര്‍ തമ്മില്‍ നടത്തുകയെന്നതിനാല്‍ ഇതിലേക്ക് നുഴഞ്ഞുകയറുക പ്രയാസം. ഏതെങ്കിലും ഇടപാടുകാര്‍ വലയില്‍ക്കുടുങ്ങിയാലും എല്ലാകണ്ണികളെയും പിടികൂടാനാകില്ല. അന്വേഷണസംഘങ്ങള്‍ സമീപിച്ചാലും ചിലരാജ്യങ്ങള്‍ ഡാര്‍ക്ക് നെറ്റ് വിവരം കൈമാറുകയുമില്ല. ഡാര്‍ക് വെബിലേക്ക് എങ്ങനെയാണ് പ്രവേശിക്കുന്നത്? സാധാരണ വെബ്സൈറ്റ് ലിങ്കുകളുടെ ഇന്‍ഡക്‌സ് ഫലങ്ങള്‍ നല്‍കാന്‍ ഗൂഗിളും മറ്റ് സെര്‍ച്ച് എഞ്ചിനുകളും നല്‍കുമ്പോള്‍ ഡാര്‍ക്ക് വെബിലെ വെബ്സൈറ്റുകള്‍ സെര്‍ച്ച് എഞ്ചിനുകള്‍ ഇന്‍ഡക്‌സ് ചെയ്യില്ല. പകരം, ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ ഡാര്‍ക്ക് വെബ് വ്യക്തിഗത ഇമെയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഡാറ്റാബേസുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ നല്‍കുന്നു. ഫയര്‍ഫോക്‌സ് അല്ലെങ്കില്‍ ക്രോം പോലുള്ള സാധാരണ ബ്രൗസറുകളിലൂടെ ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യാന്‍ കഴിയില്ല. എന്‍ക്രിപ്റ്റ് ചെയ്ത പിയര്‍-ടു-പിയര്‍ നെറ്റ്വര്‍ക്ക് കണക്ഷന്‍ വഴിയോ ടോര്‍(ദി ഒനിയന്‍ റൂട്ട്) ബ്രൗസര്‍ പോലുള്ള ഒരു ഓവര്‍ലേ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് മാത്രമേ ഇത് ആക്സസ് ചെയ്യാന്‍ കഴിയൂ. ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റികള്‍ കൂടുതല്‍ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും സൗജന്യമാണ്, കൂടാതെ എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്നു. ടോര്‍ ബ്രൗസറിന് പുറമേ, വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) വഴി ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റികള്‍ കൂടുതല്‍ സംരക്ഷിക്കാന്‍ കഴിയും. ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചെറുമകന്‍; അറിയാം, ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെ, നാസ സംഘത്തില്‍ അനില്‍ മേനോനും ഡാര്‍ക്ക് വെബിലെ വെബ്സൈറ്റ് യുആര്‍എലുകള്‍ ഡാര്‍ക്ക് വെബിലെ സൈറ്റുകള്‍ ആക്സസ് ചെയ്യുന്നതിന്, ഉപയോക്താക്കള്‍ ആദ്യം താല്‍പ്പര്യമുള്ള സൈറ്റിന്റെ യുആഎല്‍ അറിഞ്ഞിരിക്കണം. കാരണം ഈ സൈറ്റുകള്‍ക്ക് അസാധാരണമായ പേരുകളായിരിക്കും. .com, .org, .edu ഇത്തരം പേരുകളായിരിക്കില്ല. ഡാര്‍ക്ക് വെബ് യുആര്‍എല്ലുകളില്‍ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും മിശ്രിതമായിരിക്കും. ഇത് കണ്ടെത്താനോ ഓര്‍മ്മിക്കാനോ പ്രയാസമാക്കുന്നു. ഡാര്‍ക്ക് വെബ് എന്നത് വലിയ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഇടമെന്ന് മാത്രം കരുതേണ്ടതില്ല. വളരെ സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഇത്തരം എന്‍ക്രിപ്റ്റഡ് ആയ മേഖലകളെ ഉപയോഗിക്കാന്‍ വഴികളുണ്ട്.പലരാജ്യങ്ങള്‍ സുരക്ഷാ സൈനിക രഹസ്യങ്ങള്‍ സുരക്ഷിക്കാന്‍ എന്‍ക്രിപ്റ്റഡ് വെബ് സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ടിക്കറ്റ് ബുക്കിങ് മുതല്‍ ട്രെയിന്‍ ട്രാക്കിങ് വരെ ഒരു കുടക്കീഴില്‍, 'സൂപ്പര്‍' ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ; അറിയാം റെയില്‍വണ്‍ പ്രത്യേകതകള്‍- വിഡിയോ എന്നാല്‍ അനധികൃത ആയുധ വില്‍പ്പന, ലഹരിമരുന്നിന്റെ കൈമാറ്റം, കള്ളപ്പണം വെളുപ്പിക്കല്‍,മനുഷ്യക്കടത്ത് തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഡാര്‍ക് വെബില്‍ നടക്കുന്നു. The underworld of the internet! What's going on on the Dark Web?

സമകാലിക മലയാളം 3 Jul 2025 1:25 pm

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,840 രൂപയാണ്. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 9105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഈ മാസം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. മിനിറ്റില്‍ ഒന്നര ലക്ഷം ടിക്കറ്റുകള്‍, എട്ടു മണിക്കൂര്‍ മുന്‍പേ റിസര്‍വേഷന്‍ ചാര്‍ട്ട്; അറിയാം റെയില്‍വേയിലെ പുതിയ മാറ്റങ്ങള്‍ 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. kerala gold rate today

സമകാലിക മലയാളം 3 Jul 2025 10:34 am