SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

ഒറ്റ മണിക്കൂറില്‍ മൂന്നുലക്ഷം ബുക്കിങ്ങ്; വാഹന വിപണിയെ ഞെട്ടിച്ച് ഷവോമി, എസ് യു വി വൈയു 7 ന് വന്‍ വരവേല്‍പ്‌

ഇ ലക്ട്രിക് വാഹന രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങി ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി . ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള ചുവടുവച്ച കമ്പനിയുടെ ആദ്യ എസ് യു വി വൈയു 7 പ്രദര്‍ശനത്തിന് എത്തിച്ചതിന് പിന്നാലെ ബുക്കിങ്ങില്‍ വൻ മുന്നേറ്റം. ബുക്കിങ്ങ് തുറന്ന് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഏകദേശം മൂന്നുലക്ഷം പേരാണ് വാഹനം ബുക്കുചെയ്തിരിക്കുന്നത്. നാലുദിവസത്തെ കുതിപ്പിന് ബ്രേക്ക്, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു; 84,000ല്‍ താഴെ, രൂപയ്ക്ക് നേട്ടം വാഹനത്തിന് ലഭിച്ച സ്വീകാര്യത ഞെട്ടിക്കുന്നതാണെന്ന് ഷവോമി കമ്പനിയുടെ സ്ഥാപകനും സിഇഒയുമായി ലെയ് ജുന്‍ പോലും പറയുന്നു. ബുക്കിങ് അനൗണ്‍സ് ചെയ്ത് വെറും രണ്ട് മിനിറ്റിനുള്ളില്‍ 1,96,000 ബുക്കിങ് ലഭിച്ചു. അഡ്വാന്‍സ് തുക നല്‍കി വാഹനം ബുക്ക് ചെയ്തവരാണിത്. 1,28,000 ലോക്ക് ഇന്‍ ഓര്‍ഡറുകളും ലഭിച്ചു. ബുക്കിങ്ങിന്റെ ആദ്യ മണിക്കൂറില്‍ തന്നെ 2.89 ലക്ഷം ബുക്കിങ് ലഭിച്ചെന്ന് ഷവോമി ഔദ്യോഗിക വെബ്സൈറ്റിലും വ്യക്തമാക്കി. പെരിസ്‌കോപ്പ്-സ്‌റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ്; നത്തിങ് ഫോണ്‍ 3 ലോഞ്ച് നാളെ, അറിയാം വിലയും ഫീച്ചറുകളും അഞ്ച് സീറ്റര്‍ എസ്യുവി മോഡല്‍ ഇനത്തില്‍ എത്തുന്ന ഷവോമിയുടെ വൈയു7 മോഡലിന് ഏകദേശം 25,3500 യുവാന്‍ (30.25 ലക്ഷം രൂപ) ആണ് എക്സ്ഷോറൂം വില. ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍ എത്തുന്ന വാഹനത്തിന് വൈയു7 മോഡല്‍ സ്റ്റാന്‍ന്റേഡ്. പ്രോ, മാക്സ് മൂന്ന് വേരിയന്റുകളും ഉണ്ടാകും. വാഹനത്തിന്റെ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ ഷവോമിയുടെ ഓഹരികളിലും വന്‍ കുതിപ്പ് രേഖപ്പെടുത്തി. ഷവോമിയുടെ രംഗ പ്രവേശവും ആളുകള്‍ കാണിക്കുന്ന താത്പര്യവും ടെസ്‌ലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഷവോമി വിപണി പിടിക്കുന്നതോടെ ടെസ്‌ല വിലകുറയ്ക്കാന്‍ നിര്‍ബന്ധിതരാകും എന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. Xiaomi’s new YU7 electric SUV is off to a flyer with the company receiving 2.89 lakh orders within the first hour of the vehicle prices being announced.

സമകാലിക മലയാളം 30 Jun 2025 5:15 pm

നാലുദിവസത്തെ കുതിപ്പിന് ബ്രേക്ക്, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു; 84,000ല്‍ താഴെ, രൂപയ്ക്ക് നേട്ടം

മുംബൈ: തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണി യില്‍ ഇടിവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിലവില്‍ 84000ല്‍ താഴെയാണ് സെന്‍സെക്‌സ്. ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മുന്നേറ്റത്തെ തുടര്‍ന്നുള്ള ലാഭമെടുപ്പും വിപണിയില്‍ ദൃശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിഫ്റ്റി റിയല്‍റ്റി സൂചികയാണ് പ്രധാനമായി നഷ്ടം നേരിട്ട സെക്ടര്‍. 0.54 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം പൊതുമേഖ ബാങ്ക് സെക്ടര്‍ നേട്ടം ഉണ്ടാക്കി. 2.49 ശതമാനമാണ് മുന്നേറിയത്. പെരിസ്‌കോപ്പ്-സ്‌റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ്; നത്തിങ് ഫോണ്‍ 3 ലോഞ്ച് നാളെ, അറിയാം വിലയും ഫീച്ചറുകളും മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ്, എസ്ബിഐ ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഓട്ടോ എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍. അതിനിടെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയുടെ മൂല്യത്തില്‍ ആറുപൈസയുടെ നേട്ടമാണ് രേഖപ്പെടുത്തിയത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. നിലവില്‍ ഡോളറിനെതിരെ 85.44 എന്ന നിലയിലാണ് രൂപ. എന്താണ് ഇ - പാസ്‌പോര്‍ട്ട്?, എങ്ങനെ അപേക്ഷിക്കാം?, അറിയാം പ്രയോജനങ്ങള്‍ Sensex and Nifty 50 were trading lower

സമകാലിക മലയാളം 30 Jun 2025 1:26 pm

പെരിസ്‌കോപ്പ്-സ്‌റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ്; നത്തിങ് ഫോണ്‍ 3 ലോഞ്ച് നാളെ, അറിയാം വിലയും ഫീച്ചറുകളും

ന്യൂഡല്‍ഹി: ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിന് ഒരുങ്ങി പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണ്‍ നാളെ ( ചൊവ്വാഴ്ച) വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഫോണിന് ഏകദേശം 68,000 രൂപ വില വരുമെന്നാണ് പ്രതീക്ഷ. ഫോണില്‍ 'പ്രീമിയം മെറ്റീരിയലുകള്‍' ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നത്തിങ്ങിന്റെ 'ആദ്യത്തെ യഥാര്‍ത്ഥ ഫ്ലാഗ്ഷിപ്പ്' സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.77 ഇഞ്ച് AMOLED LTPO ഡിസ്‌പ്ലേയാണ് ഫോണ്‍ 3ല്‍ പ്രതീക്ഷിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 4 ചിപ്‌സെറ്റ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 12GB വരെ റാമും 512GB സ്റ്റോറേജുമായാണ് ഫോണ്‍ വരിക. 65W ഫാസ്റ്റ് ചാര്‍ജിങ്ങിനും 20W വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 5,150mAh ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോട്ടോഗ്രാഫിക്ക്, നത്തിങ് ഫോണ്‍ 3ല്‍ 50MP ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി 32MP സെല്‍ഫി കാമറയും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വലിയ പ്രൈമറി സെന്‍സറും പെരിസ്‌കോപ്പ്-സ്‌റ്റൈല്‍ ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്നതാണ് കാമറ സെഗ്മെന്റ്. ഈ ഫീച്ചറുകള്‍ വരുമെന്ന് പറയുന്നത് ശരിയാണെങ്കില്‍, മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ മറ്റു കമ്പനികളുടെ ഫോണുകളുമായി വലിയ തോതിലുള്ള മത്സരത്തിനാണ് നത്തിങ് ഫോണ്‍ 3 കളമൊരുക്കാന്‍ പോകുന്നത്. എന്താണ് ഇ - പാസ്‌പോര്‍ട്ട്?, എങ്ങനെ അപേക്ഷിക്കാം?, അറിയാം പ്രയോജനങ്ങള്‍ സര്‍ക്കിള്‍ ടു സെര്‍ച്ച്, സ്മാര്‍ട്ട് ഡ്രോയര്‍, വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍, നത്തിങ് സ്വന്തമായി വികസിപ്പിച്ചെടുത്ത കസ്റ്റം-ബില്‍റ്റ് എഐ അസിസ്റ്റന്റ് തുടങ്ങിയ എഐ സവിശേഷതകളും ഫോണ്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മൂന്ന് മാറ്റങ്ങള്‍; അറിയാം പരിഷ്‌കാരം Nothing Phone 3 launch tomorrow

സമകാലിക മലയാളം 30 Jun 2025 12:28 pm

എന്താണ് ഇ - പാസ്‌പോര്‍ട്ട്?, എങ്ങനെ അപേക്ഷിക്കാം?, അറിയാം പ്രയോജനങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ചയാണ് പാസ്‌പോര്‍ട്ട് സേവാ 2.0 പദ്ധതിയുടെ ഭാഗമായി ഇ- പാസ്‌പോര്‍ട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുത്ത നഗരങ്ങളില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച പദ്ധതി രാജ്യത്തുടനീളം നടപ്പാക്കുന്നതിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്ത്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവയ്പായാണ് കാണുന്നത്. 'പൗര കേന്ദ്രീകൃത സേവനത്തിന്റെ അടുത്ത തലം നല്‍കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, രാജ്യത്തുടനീളം പാസ്‌പോര്‍ട്ട് സേവാ 2.0 ഞങ്ങള്‍ അവതരിപ്പിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് നൂതനവും ഉയര്‍ന്ന നിലവാരമുള്ളതുമായ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും,' -ഡോ. ജയശങ്കര്‍ പറഞ്ഞു. ഇ-പാസ്പോര്‍ട്ട് എന്താണ്? സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വേഗത്തിലുള്ള പ്രോസസ്സിങ്ങിനുമായി എംബഡഡ് ചിപ്പ് ഉള്ള പേപ്പര്‍, ഇലക്ട്രോണിക് പാസ്പോര്‍ട്ടാണ് ഇ-പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഇലക്ട്രോണിക് പാസ്പോര്‍ട്ട്. ഇ-പാസ്പോര്‍ട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു? ഇ-പാസ്പോര്‍ട്ടില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) ചിപ്പും ആന്റിനയും ഉണ്ട്. പാസ്പോര്‍ട്ട് ഉടമയുടെ വ്യക്തിഗത വിശദാംശങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പില്‍ അടങ്ങിയിരിക്കുന്നു. ഇ-പാസ്പോര്‍ട്ടിന്റെ മുന്‍ കവറിന് താഴെയായി സ്വര്‍ണ്ണ നിറത്തിലുള്ള ഒരു ചെറിയ ചിഹ്നം പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത് സാധാരണ പാസ്പോര്‍ട്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കും. ഇ-പാസ്പോര്‍ട്ടിന് എങ്ങനെ അപേക്ഷിക്കാം? ഇ-പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍, ഒരു വ്യക്തി ഔദ്യോഗിക പാസ്പോര്‍ട്ട് സേവാ പ്ലാറ്റ്ഫോം സന്ദര്‍ശിച്ച് താഴെയുള്ള ഘട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഔദ്യോഗിക പാസ്പോര്‍ട്ട് സേവാ വെബ്സൈറ്റ് സന്ദര്‍ശിക്കുക. പുതിയ ഉപയോക്താക്കള്‍ ഒരു അക്കൗണ്ടിനായി സൈന്‍ അപ്പ് ചെയ്യണം, നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയും. ഇ-പാസ്പോര്‍ട്ട് അപേക്ഷ പൂരിപ്പിച്ച് പാസ്പോര്‍ട്ട് സേവാ കേന്ദ്ര (പിഎസ്‌കെ)യിലോ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്ര (പിഒപിഎസ്‌കെ)യിലോ അപ്പോയിന്റ്‌മെന്റ് എടുക്കുക. ഇ-പാസ്പോര്‍ട്ടിനുള്ള ഫീസ് അടയ്ക്കുക. ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുന്നതിനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ഷെഡ്യൂള്‍ ചെയ്ത സമയത്ത് പിഎസ്‌കെ അല്ലെങ്കില്‍ പിഒപിഎസ്‌കെ സന്ദര്‍ശിക്കുക. ജൂലൈയില്‍ 13 ദിവസം ബാങ്ക് അവധി; അറിയാം പട്ടിക ഇ-പാസ്പോര്‍ട്ടിന്റെ പ്രയോജനങ്ങള്‍ പാസ്പോര്‍ട്ടിന്റെ മുന്‍ കവറില്‍ ചിപ്പ് സ്ഥിതിചെയ്യുന്നു. പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനനത്തീയതി, ഫോട്ടോ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങള്‍ സുരക്ഷിതമായി അതില്‍ അടങ്ങിയിരിക്കുന്നു. എന്‍ക്രിപ്ഷനും സുരക്ഷിത ചിപ്പ് സാങ്കേതികവിദ്യയും വഴി ഇ-പാസ്പോര്‍ട്ടുകള്‍ വ്യാജമാക്കാനോ പകര്‍ത്താനോ സാധ്യത കുറവാണ്. പാസ്പോര്‍ട്ട് പൂര്‍ണ്ണമായും തുറക്കാതെയോ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാതെയോ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ചിപ്പ് വേഗത്തില്‍ വായിക്കാന്‍ കഴിയും. പാസ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍, അവ ആഗോളതലത്തില്‍ തടസ്സരഹിതമായ യാത്രയ്ക്കായി ഉപയോഗിക്കാന്‍ കഴിയും. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മൂന്ന് മാറ്റങ്ങള്‍; അറിയാം പരിഷ്‌കാരം

സമകാലിക മലയാളം 30 Jun 2025 10:40 am

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 3000ലധികം രൂപ

കൊച്ചി: വീണ്ടും ഇടിവ് നേരിട്ടതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു. 8915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വലിയ തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മൂന്ന് മാറ്റങ്ങള്‍; അറിയാം പരിഷ്‌കാരം 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ജൂലൈയില്‍ 13 ദിവസം ബാങ്ക് അവധി; അറിയാം പട്ടിക kerala gold rate today: Gold prices hit lowest level this month, down over Rs 3,000 in two weeks

സമകാലിക മലയാളം 30 Jun 2025 10:13 am

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മൂന്ന് മാറ്റങ്ങള്‍; അറിയാം പരിഷ്‌കാരം

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മൂന്ന് പ്രധാന മാറ്റങ്ങളാണ് റെയില്‍വേ നടപ്പാക്കാന്‍ പോകുന്നത്. തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം, റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുന്‍പ് തയ്യാറാക്കല്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ മൊത്തത്തിലുള്ള നവീകരണം എന്നിവയാണ് പുതിയ പരിഷ്‌കാരം. യാത്രക്കാര്‍ക്ക് അവരുടെ ട്രെയിന്‍ യാത്രയിലുടനീളം സുഗമവും സുഖകരവുമായ യാത്ര ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കാരമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിന്‍ ചാര്‍ട്ട് തയ്യാറാക്കല്‍ 8 മണിക്കൂര്‍ മുമ്പ് ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാറ്റം. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇത് പലപ്പോഴും യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സമീപ പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുമ്പ് ചാര്‍ട്ടുകള്‍ തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് ആണ് നിര്‍ദ്ദേശിച്ചത്. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയ്യാറാക്കും. ദീര്‍ഘദൂര ട്രെയിനുകളില്‍ കയറാന്‍ പദ്ധതിയിടുന്ന വിദൂര പ്രദേശങ്ങളില്‍ നിന്നോ നഗരപ്രാന്തങ്ങളില്‍ നിന്നോ ഉള്ള യാത്രക്കാരെ ഈ മാറ്റം പ്രത്യേകിച്ചും സഹായിക്കും. കൂടാതെ, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കണ്‍ഫോം ആവാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മതിയായ സമയം ലഭിക്കും. തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രം ജൂലൈ 1 മുതല്‍, വെരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഐആര്‍സിടിസി വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കൂടാതെ, തത്കാല്‍ ബുക്കിങ്ങുകള്‍ക്കായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്‍ നടപ്പിലാക്കുന്നത് ജൂലൈ അവസാനം മുതല്‍ ആരംഭിക്കും. തത്കാല്‍ ടിക്കറ്റുകള്‍ക്കുള്ള ഓതന്റിക്കേഷന്‍ പ്രക്രിയ വിപുലീകരിക്കാന്‍ റെയില്‍വേ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു വാലിഡ് ആയിട്ടുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്. ജൂലൈ 1 മുതല്‍ ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിജിലോക്കറില്‍ രേഖകള്‍ ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ വ്യാപ്തി ഇപ്പോള്‍ വിപുലീകരിച്ചിരിക്കുകയാണ്. ജൂലൈയില്‍ 13 ദിവസം ബാങ്ക് അവധി; അറിയാം പട്ടിക ഡിസംബറോടെ പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം നിലവില്‍ കൈകാര്യം ചെയ്യുന്ന ടിക്കറ്റിന്റെ പത്തിരട്ടി കൈകാര്യം ചെയ്യാന്‍ കഴിവുള്ള മെച്ചപ്പെടുത്തിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ഒരുക്കുകയാണ് ലക്ഷ്യം. പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം പരിഷ്‌കരിക്കുന്നതിന്റെ പുരോഗതി റെയില്‍വേ മന്ത്രി വിലയിരുത്തി. ഇത് മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകള്‍ അനുവദിക്കുന്ന തരത്തിലാണ് പരിഷ്‌കരിക്കുന്നത്. നിലവില്‍ ഇത് 32,000 ആണ്. എന്‍ക്വയറി പ്രോസസ്സിംഗ് ശേഷി പത്തിരട്ടി വര്‍ധിപ്പിക്കും. മിനിറ്റില്‍ നാലു ലക്ഷത്തില്‍ നിന്ന് 40 ലക്ഷത്തിലേക്കാണ് ശേഷി വര്‍ധിപ്പിക്കാന്‍ പോകുന്നത്. ബുക്കിങ്ങുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ് അപ്ഗ്രേഡ് ചെയ്ത പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ ഉണ്ട്. എഐ ജോലി കളയുമോ എന്ന ആശങ്കയുണ്ടോ?; ഇതാ രക്ഷപ്പെടാന്‍ ഏഴു ടിപ്പുകള്‍ Indian Railways is planning to gradually roll out three key changes to its passenger reservation system

സമകാലിക മലയാളം 30 Jun 2025 8:23 am

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുന്‍പേ, പുതിയ പരിഷ്‌കാരവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ . വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാറ്റം. ടിക്കറ്റ് ബുക്കിങ് പ്രക്രിയ സൗകര്യപ്രദമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) നവീകരിക്കുകയാണ്. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇത് പലപ്പോഴും യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സമീപ പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുമ്പ് ചാര്‍ട്ടുകള്‍ തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് ആണ് നിര്‍ദ്ദേശിച്ചത്. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും. എഐ ജോലി കളയുമോ എന്ന ആശങ്കയുണ്ടോ?; ഇതാ രക്ഷപ്പെടാന്‍ ഏഴു ടിപ്പുകള്‍ നവീകരിച്ച ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന് നിലവിലുള്ളതിന്റെ 5 മടങ്ങ് ടിക്കറ്റുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഇത് മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകള്‍ അനുവദിക്കുന്നു. നിലവില്‍ ഇത് 32,000 ആണ്. ജൂലൈ 1 മുതല്‍, ഐആര്‍സിടിസി വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി നടത്തുന്ന എല്ലാ തത്കാല്‍ ബുക്കിങ്ങുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്ക് മാത്രമേ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ജൂലൈ ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റ് എടുക്കാനാവൂ. 15 മുതല്‍ ആധാര്‍ അധിഷ്ഠിത ഒടിപിയും തത്കാല്‍ ബുക്കിങ്ങിന് നിര്‍ബന്ധമാക്കും. ബുക്കിങ് പ്രക്രിയ സുഗമമാക്കുന്നതിനും ദുരുപയോഗം തടയുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ് Railway Board has proposed preparing the reservation charts eight hours in advance

സമകാലിക മലയാളം 30 Jun 2025 7:36 am

എഐ ജോലി കളയുമോ എന്ന ആശങ്കയുണ്ടോ?; ഇതാ രക്ഷപ്പെടാന്‍ ഏഴു ടിപ്പുകള്‍

ഇത് ഓട്ടോമേഷന്റെ കാലമാണ്. ഓട്ടോമേഷന്‍ തൊഴില്‍ഘടനയിലും ജോലിയുടെ സ്വഭാവത്തിലും നിരവധി മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ന് എല്ലാ രംഗത്തും ഉയര്‍ന്നു കേള്‍ക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. പലയിടങ്ങളിലും എഐ തരംഗമായി മാറിയിട്ടുണ്ട്. എല്ലാ പ്രൊഫഷണലുകളെയും എഐ മാറ്റിസ്ഥാപിക്കില്ലായിരിക്കാം. പക്ഷേ അത് തീര്‍ച്ചയായും അവരുടെ തൊഴിലിന്റെ ഭാഗങ്ങള്‍ക്ക് പകരമായി മാറിയേക്കാം. എഐയ്ക്ക് അനുസരിച്ച് മാറിയാല്‍ മാത്രമേ ഇനിയുള്ള കാലങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ ഓട്ടോമേഷന്‍ എത്രത്തോളം ആഴത്തില്‍ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മ്മിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ഓട്ടോമേഷന്‍ വ്യാപിച്ചതോടെ, മൈക്രോസോഫ്റ്റില്‍ അടുത്തിടെ ഏകദേശം 300 തസ്തികകള്‍ ഇല്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി 2024 ല്‍ 6,000 പേരെയും 2023 ല്‍ 10,000 പേരെയുമാണ് മൈക്രോസോഫ്റ്റില്‍ നിന്ന് പിരിച്ചുവിടേണ്ടി വന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരെയാണ് ഇത് കാര്യമായി ബാധിച്ചത്. കോഡിങ് പ്രൊഫഷണലുകളും പ്രോജക്ട് മാനേജര്‍മാരുമാണ് പ്രധാനമായി ആഘാതം നേരിട്ടത്. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഈ മാറ്റത്തെ ഉള്‍ക്കൊള്ളുക എന്നതാണ് പരമപ്രധാനം. ഇതിന് ശേഷം ഈ മാറ്റത്തിന് അനുസരിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്ന സ്‌കിലുകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. എഐയ്‌ക്കൊപ്പം നീങ്ങാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ താഴെ: തുടര്‍ച്ചയായ പഠനം സ്വീകരിക്കുക സ്‌കിലുകളുടെ ആയുസ് ചുരുങ്ങുകയാണ്. ഒരു ദശകം വരെ മുതല്‍ക്കൂട്ടായിരുന്ന പല സ്‌കിലുകള്‍ക്കും ഇപ്പോള്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് ആയുസ് ഉള്ളത്. ഡാറ്റാ സാക്ഷരത, ഡിജിറ്റല്‍ ഉപകരണങ്ങള്‍, പ്രോജക്റ്റ് മാനേജ്‌മെന്റ്, ഡിസൈന്‍ ചിന്ത തുടങ്ങിയ മേഖലകളില്‍ ഹ്രസ്വ കോഴ്‌സുകള്‍, മൈക്രോ-ക്രെഡന്‍ഷ്യലുകള്‍ അല്ലെങ്കില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളില്‍ ചേര്‍ന്ന് സ്‌കില്‍ വളര്‍ത്തുക. Coursera, edX, ഖാന്‍ അക്കാദമി തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. മനുഷ്യ കേന്ദ്രീകൃത സ്‌കിലുകള്‍ വളര്‍ത്തുക യന്ത്രങ്ങള്‍ക്ക് കണക്കുകൂട്ടാനും ഒപ്റ്റിമൈസ് ചെയ്യാനും കഴിയും. പക്ഷേ അവ ഒരിക്കലും ഒരു വ്യക്തിയെ പൂര്‍ണമായി പകര്‍ത്താന്‍ സാധിക്കില്ല. മനുഷ്യന്റെ അറിവിന്റെ പ്രത്യേക മേഖലയായി നിലനില്‍ക്കുന്ന സ്റ്റോറിടെല്ലിങ്, ചര്‍ച്ച, നേതൃത്വം, സര്‍ഗ്ഗാത്മകത, വൈകാരിക ബുദ്ധി എന്നിവ മെച്ചപ്പെടുത്തുക. UX ഡിസൈനര്‍മാര്‍, ബ്രാന്‍ഡ് തന്ത്രജ്ഞര്‍, തെറാപ്പിസ്റ്റുകള്‍, അധ്യാപകര്‍, തുടങ്ങിയ റോളുകളില്‍ വലിയ മുന്നേറ്റത്തിന് സാധ്യത കാണുന്നുണ്ട്. കാരണം എഐയ്ക്ക് അവബോധവും സഹാനുഭൂതിയും പകര്‍ത്താന്‍ കഴിയില്ല. എഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കുക എഐയുമായി മത്സരിക്കുന്നതിനുപകരം, അതുമായി എങ്ങനെ സഹകരിക്കാമെന്ന് പഠിക്കുക. ചിന്തകള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ എഴുത്തുകാര്‍ ChatGPT ഉപയോഗിക്കുന്നുണ്ട്. ഡാറ്റ വിശകലന വിദഗ്ധര്‍ ഉള്‍ക്കാഴ്ചകള്‍ മെച്ചപ്പെടുത്താന്‍ മെഷീന്‍ ലേണിങ് ഉപയോഗിക്കുന്നുണ്ട്. ആശയ രൂപീകരണം ത്വരിതപ്പെടുത്തുന്നതിന് ഡിസൈനര്‍മാര്‍ മിഡ്ജേര്‍ണി അല്ലെങ്കില്‍ DALL·E പോലുള്ള ജനറേറ്റീവ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഒരു മള്‍ട്ടി-ഡൊമെയ്ന്‍ സ്‌കില്‍ നിര്‍മ്മിക്കുക ഒരു വിഷയത്തില്‍ മാത്രം ആഴത്തില്‍ സ്‌കില്‍ നേടിയത് കൊണ്ട് കാര്യമല്ല. സ്ഥിരതയുള്ള പ്രൊഫഷണലുകള്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള കഴിവുകള്‍ ആര്‍ജ്ജിക്കുന്നു. ഡാറ്റാ അനലിസ്റ്റ്, സ്റ്റോറിടെല്ലിങ് സ്‌കില്‍, അല്ലെങ്കില്‍ മാര്‍ക്കറ്റിങ് പ്രൊഫഷണല്‍, കോഡിംഗ് ബേസിക്‌സ് എന്നിവയെക്കുറിച്ച് ചിന്തിക്കുക. ഇത് ഒന്നിലധികം റോളുകളിലേക്ക് പ്ലഗ് ചെയ്യാന്‍ അനുവദിക്കുന്നുയ ഇത് ഒരു വ്യക്തിയെ മാറ്റിസ്ഥാപിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കുന്നു. തീരുമാനമെടുക്കല്‍, തന്ത്രം മെനയല്‍ എന്നി റോളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക അപകടസാധ്യതകള്‍ വിലയിരുത്തല്‍, ആളുകളെ കൈകാര്യം ചെയ്യല്‍ തുടങ്ങിയ തന്ത്രപരമായ റോളുകളില്‍ മനുഷ്യസാന്നിധ്യം ആവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വ്യക്തികളെ ആവശ്യമായി വരും. ഇവിടെ ഉചിതമായ തീരുമാനവും തന്ത്രവും രൂപപ്പെടുത്താന്‍ കഴിയുന്നവര്‍ക്ക് എഐ കാലത്തും മുന്നോട്ടുപോകാന്‍ സാധിക്കും. ഡിജിറ്റല്‍ സാന്നിധ്യവും പോര്‍ട്ട്ഫോളിയോയും ശക്തിപ്പെടുത്തുക നിയമനം കൂടുതല്‍ ഡിജിറ്റല്‍ ആകുന്ന ഒരു ലോകത്ത്, ഓണ്‍ലൈന്‍ രംഗത്ത് സ്‌കിലുകള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ. LinkedIn കാലികമായി നിലനിര്‍ത്തുക, ബ്ലോഗുകള്‍ എഴുതുക, ആശയങ്ങള്‍ പ്രസിദ്ധീകരിക്കുക, ജോലിയുടെ കേസ് സ്റ്റഡികള്‍ പങ്കിടുക എന്നിവ പ്രധാനമാണ്. resume മാത്രമല്ല, റിക്രൂട്ടര്‍മാര്‍ക്കും അല്‍ഗോരിതങ്ങള്‍ക്കും വ്യക്തിയുടെ മൂല്യം അറിയാന്‍ സാധിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ സ്‌കില്‍ വളര്‍ത്തിയെടുക്കുക. ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ് ഒരു സംരംഭകനെപ്പോലെ ചിന്തിക്കുക കരിയറിനെ ഒരു സ്റ്റാര്‍ട്ടഅപ്പ് പോലെ പരിഗണിക്കുക. ഡൊമെയ്നില്‍ ഒരു പ്രത്യേക അവസരം സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് നോക്കുക. മെന്റര്‍ ആകാനോ ഫ്രീലാന്‍സ് ആയി ജോലി ചെയ്യാനോ കഴിയുമോ എന്ന് പരിശ്രമിക്കുക. ജോലിക്കുള്ളില്‍ പോലും ഒരു സംരംഭകന്‍ ആകാന്‍ സാധിക്കുമോ എന്ന സാധ്യതയും പരിശോധിക്കുക. സംരംഭകത്വ മനോഭാവം പ്രതിരോധശേഷി വളര്‍ത്തുന്നു, അതിലും പ്രധാനമായി പ്രസക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഒഴുകിയെത്തിയത് 2.34 ലക്ഷം കോടി; ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, പട്ടിക ഇങ്ങനെ strategic tips to stay ahead of AI disruption

സമകാലിക മലയാളം 29 Jun 2025 2:55 pm

ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പില്‍ നിന്ന് നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല. പിഡിഎഫ് ഫോര്‍മാറ്റില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചര്‍ ആഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും പുതിയ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ നിരവധി ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഡാറ്റയും 19 ഒടിടികളും, നെറ്റ്ഫ്‌ളിക്‌സ് ബണ്‍ഡില്‍ഡ് സബ്‌സ്‌ക്രിപ്ഷനുമായി വി മാക്‌സ് ഫാമിലി പ്ലാന്‍ ഏറ്റവും പുതിയ അപ്ഡേറ്റ് ലഭ്യമായാല്‍ അറ്റാച്ച്മെന്റ് മെനുവിലെ നിലവിലുള്ള ഡോക്യുമെന്റ്‌സ് ബ്രൗസ്, ചൂസ് ഗാലറി എന്നീ ഓപ്ഷനുകള്‍ക്കൊപ്പം ഒരു പുതിയ 'സ്‌കാന്‍ ഡോക്യുമെന്റ്' ഓപ്ഷന്‍ ദൃശ്യമാകും. പുതിയ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നിലൂടെ ആന്‍ഡ്രോയിഡ് ഡിവൈസിന്റെ കാമറ ഓപ്പണ്‍ ആകുകയും ഡോക്യുമെന്റ് ഷെയര്‍ ചെയ്യാനും കഴിയും. ബാങ്ക് അക്കൗണ്ടുകളടക്കം ചോര്‍ത്തും! ആധാര്‍ കാര്‍ഡ് ഇനിയും ലോക്ക് ചെയ്തില്ലേ? അറിയേണ്ടതെല്ലാം WhatsApp bringing document scanning feature

സമകാലിക മലയാളം 29 Jun 2025 11:05 am

ഒഴുകിയെത്തിയത് 2.34 ലക്ഷം കോടി; ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, പട്ടിക ഇങ്ങനെ

മുംബൈ: ഓഹരി വിപണി യില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.34 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1650 പോയിന്റ് ആണ് മുന്നേറിയത്. പത്തു മുന്‍നിര കമ്പനികളില്‍ ഇന്‍ഫോസിസ് മാത്രമാണ് നഷ്ടം നേരിട്ടത്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 69,556 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 20,51,590 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്.ഭാരതി എയര്‍ടെല്‍ 51,860 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 37,342 കോടി, ബജാജ് ഫിനാന്‍സ് 26,037 കോടി, ഐസിഐസിഐ ബാങ്ക് 24,649 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ഉയര്‍ന്ന ഡാറ്റയും 19 ഒടിടികളും, നെറ്റ്ഫ്‌ളിക്‌സ് ബണ്‍ഡില്‍ഡ് സബ്‌സ്‌ക്രിപ്ഷനുമായി വി മാക്‌സ് ഫാമിലി പ്ലാന്‍ എല്‍ഐസി, എസ്ബിഐ, ടിസിഎസ് എന്നിവയുടെ വിപണി മൂല്യത്തിലും വര്‍ധന രേഖപ്പെടുത്തി. നഷ്ടം നേരിട്ട ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ 5,494 കോടിയുടെ കുറവാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയാണ് തൊട്ടുപിന്നില്‍. ബാങ്ക് അക്കൗണ്ടുകളടക്കം ചോര്‍ത്തും! ആധാര്‍ കാര്‍ഡ് ഇനിയും ലോക്ക് ചെയ്തില്ലേ? അറിയേണ്ടതെല്ലാം share market: nine of top-10 most valued firms surges by Rs 2.34 lakh crore; Reliance biggest gainer

സമകാലിക മലയാളം 29 Jun 2025 10:58 am