കരുത്തുറ്റ എന്ജിന്, 4.2 ഇഞ്ച് ടിഎഫ്ടി കണ്‍സോള്‍; 1.76 ലക്ഷം രൂപ വില; എക്സ്പള്‍സ് 210 വിപണിയില്‍
മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അഡ്വഞ്ചര്‍ വിഭാഗത്തില്‍ വരുന്ന എക്സ്പള്‍സ് ബൈക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. കൂടുതല്‍ കരുത്തുറ്റ എന്‍ജിനോടെ ഇറങ്ങുന്ന എക്സ്പള്‍സ് 210ന് 1.76 ലക്ഷം രൂപയാണ് എക്സ് ഷോറൂംവില. എക്സ്പള്‍സ് 200നേക്കാള്‍ 24,000 രൂപ കൂടുതലാണ് എക്സ്പള്‍സ് 210ന്. സാധാരണ എക്സ്പള്‍സ് ഡിസൈന്‍ തന്നെയാണ് എക്സ്പള്‍സ് 210നും. സുതാര്യമായ വൈസര്‍ കൊണ്ട് അലങ്കരിച്ച ഒരു വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ട്യൂബുലാര്‍ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍-പീസ് സീറ്റ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍, വില 17 ലക്ഷം മുതല്‍; ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് മാരുതി, 'ഇ- വിറ്റാര' 210 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, 4-വാല്‍വ് എന്ജിന് ആണ് എക്സ്പള്‍സ് 210 ന് കരുത്ത് പകരുന്നത്. ഇത് 24.6 ബിഎച്ച്പിയും 20.7 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എന്‍ജിനെ സിക്സ് സ്പീഡ് ഗിയര്‍ബോക്സുമായി കൂട്ടിയോജിപ്പിച്ചാണ് മോട്ടോര്‍സൈക്കിളില്‍ വിപണിയില്‍ എത്തുന്നത്. ആറാമത്തെ ഗിയര്‍ മികച്ച ഹൈവേ റൈഡിംഗ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 4.2 ഇഞ്ച് ടിഎഫ്ടി കണ്‍സോള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് സ്കൂട്ടര്‍ വരുന്നത്. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയര്‍ സ്പോക്ക് വീലുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്യൂബ്ഡ് ബ്ലോക്ക് പാറ്റേണ്‍ ടയറുകളില്‍ പൊതിഞ്ഞിട്ടുണ്ട്. ബുക്കിങ് ഉടന്‍ ആരംഭിക്കും. ബ്രേക്കിങ്് സിസ്റ്റത്തില്‍ ഡ്യുവല്‍-ചാനല്‍ ABS ഉള്ള ഫ്രണ്ട്, റിയര്‍ ഡിസ്ക് ഉള്‍പ്പെടുന്നു. ബുക്കിങ് ഉടന്‍ ആരംഭിക്കും.
കയറ്റത്തിന് ചെറിയൊരു ബ്രേക്ക്; സ്വര്‍ണ വിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ താഴ്ന്ന് വില 59,480ല്‍ എത്തി. ഗ്രാമിന് കുറഞ്ഞത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7435 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നാണ് സ്വര്‍ണവില തിരിച്ചിറങ്ങിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന് വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു. തട്ടിപ്പ് കോളുകളുടെ റിപ്പോര്‍ട്ടിങ് ഇനി എളുപ്പം, ഫോണ്‍ നഷ്ടമായാല്‍ ട്രാക്ക് ചെയ്യാം; അറിയാം സഞ്ചാര്‍ സാഥി ആപ്പ് എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്കി കഴിഞ്ഞ മൂന്ന് ദിവസമായി വില ഉയര്ന്നു്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഏ റെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് വിറ്റാര എസ്യുവി പ്രദര്‍ശിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് വാഹനം അവതരിപ്പിച്ചത്. പുതിയ ഇ-വിറ്റാരയുടെ ഉല്‍പ്പാദനം വരും മാസങ്ങളില്‍ മാരുതിയുടെ ഗുജറാത്ത് പ്ലാന്റില്‍ ആരംഭിക്കും. യൂറോപ്പ്, ജപ്പാന് എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമാണ് ഇ- വിറ്റാര. ഡിസൈന്‍ 2023 ജനുവരിയില്‍ ഇന്ത്യയില്‍ നടന്ന ഓട്ടോ എക്സ്പോയിലും അതേ വര്‍ഷം ഒക്ടോബറില്‍ നടന്ന ജപ്പാന് മൊബിലിറ്റി ഷോയിലും പ്രദര്‍ശിപ്പിച്ച 'eVX' എന്ന കണ്‍സെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇ വിറ്റാര. ഇ വിറ്റാരയുടെ ലോഞ്ച് സുസുക്കിയുടെ ആദ്യത്തെ ആഗോള സ്ട്രാറ്റജിക് ബിഇവി മോഡലിനെ അടയാളപ്പെടുത്തുന്നു. 'ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. മുന്‍വശത്ത്, ക്ലോസ്ഡ്-ഓഫ് ഗ്രില്ലുള്ള ട്രൈ-എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇതിലുണ്ട്. താഴത്തെ ബമ്പര്‍ ബ്രെസ്സയോട് സാമ്യമുള്ളതാണ്. കൂടാതെ സ്കിഡ് പ്ലേറ്റുകളുള്ള ഒരു ചെറിയ ഫോഗ് ലാമ്പും ഇതിലുണ്ട്. ചാര്‍ജിങ് പോര്‍ട്ട് മുന്‍വശത്തെ വശങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. വശങ്ങളില്, 18 ഇഞ്ച് വലിപ്പമുള്ള എയറോഡൈനാമിക്കായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍ ലഭിക്കും. പിന്‍വശത്തെ ഡോര്‍ ഹാന്‍ഡില്‍ സി-പില്ലറില്‍ സ്ഥാപിച്ചിരിക്കുന്നു. ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, സ്കിഡ് പ്ലേറ്റ് എന്നിവ മറ്റ് ഹൈലൈറ്റുകളാണ്. ഇ-വിറ്റാരയ്ക്ക് 4,275mm നീളവും 1,800mm വീതിയും 1,635mm ഉയരവും 2,700mm വീല്‍ബേസും ഉണ്ട്. ഇതിന് 180 mm ഗ്രൗണ്ട് ക്ലിയറന്‍സും 1,900 കിലോഗ്രാം വരെ ഭാരവുമുണ്ട്. അകത്തളം ഇ-വിറ്റാരയുടെ ഇന്റീരിയര്‍ പൂര്‍ണ്ണമായും പുതുമയുള്ളതായി കാണപ്പെടുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനിനുമായി ഫ്ലോട്ടിംഗ് ഡ്യുവല്‍ സ്ക്രീനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗിയര്‍ സെലക്ഷന്, ഇ-ബ്രേക്ക്, ഡ്രൈവ് മോഡ് സെലക്ഷന് എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ഫ്ലോട്ടിംഗ് സെന്റര്‍ കണ്‍സോള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് എന്നിവയും ഇതിലുണ്ട്. രണ്ട് സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ബ്രഷ് ചെയ്ത സില്‍വര്‍ സറൗണ്ടുകളുള്ള ചതുരാകൃതിയിലുള്ള എസി വെന്റുകള്‍, റോട്ടറി ഡ്രൈവ് സ്റ്റേറ്റ് സെലക്ടര്‍, എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍. ലെവല്‍ 2 ADAS, ഏഴ് എയര്‍ബാഗുകള്‍ എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകള്‍. ബാറ്ററി, ഇ- മോട്ടോര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത ഒരു പുതിയ Heartect-e പ്ലാറ്റ്ഫോമിലാണ് പുതിയ മാരുതി സുസുക്കി ഇ-വിറ്റാര നിര്‍മ്മിച്ചിരിക്കുന്നത്. മോട്ടോറും ഇന്‍വെര്‍ട്ടറും ഒരൊറ്റ യൂണിറ്റിലേക്ക് സംയോജിപ്പിക്കുന്ന eAxles ആണ് മറ്റൊരു പ്രത്യേകത. 49kWh, 61kWh എന്നി രണ്ട് ബാറ്ററി ഓപ്ഷനുകളാണ് ഇ- വിറ്റാര വാഗ്ദാനം ചെയ്യുന്നത്. 61kWh ബാറ്ററി ഓപ്ഷന് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു പൂര്‍ണ്ണ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 49kWh ബാറ്ററി 144hpയും 61kWh ബാറ്ററി 174hpയും പുറപ്പെടുവിക്കും. സിംഗില്‍ മോട്ടോറാണിലാണ് ഈ രണ്ടു ഓപ്ഷനുകളും വരുന്നത്. വില 17 ലക്ഷം മുതല്‍ 26 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ടോപ് എന്‍ഡ് മോഡലായ 61kWhന് 26 ലക്ഷം രൂപ വില വരുമെന്നാണ് കരുതുന്നത്. ഇത് എക്സ്ഷോറൂം വിലയാണ്.
വില 1,90,000 രൂപ മുതല്‍, 249 സിസി കരുത്ത്; യമഹയുടെ പുതിയ ബൈക്ക് വരുന്നു, അറിയാം ലാന്‍ഡര്‍ 250
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ പുതിയ ബൈക്ക് ആയ ലാന്‍ഡര്‍ 250 ഒക്ടോബറില്‍ വിപണിയില്‍ എത്തിയേക്കും.1,90,000 മുതല്‍ 2,20,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ടിവിഎസ് അപ്പാച്ചെ RTR 180, യമഹ എംടി 15 വി2 എന്നിവയുമായാണ് ലാന്‍ഡര്‍ മത്സരിക്കുക. 249 സിസി എന്ജിന് 20.5 ബിഎച്ച്പിയും 20.6 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കും. ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുമായാണ് ബൈക്ക് വരുന്നത്. ഫ്രണ്ട് സസ്പെന്‍ഷനായി ടെലിസ്കോപിക് ഫ്രണ്ട് ഫോര്‍ക്സും റിയര്‍ സസ്പെന്‍ഷനായി മോണാഷോക്ക് അബ്സോര്‍ബറും അവതരിപ്പിക്കും.ഡ്യുവല്‍ ചാനല്‍ എബിഎസാണ് ബ്രേക്കിങ് സിസ്റ്റമായി വരിക. മുന്പില് ഡിസ്ക് ബ്രേക്ക് സാങ്കേതികവിദ്യയാണ് അവതരിപ്പിക്കുക. തട്ടിപ്പ് കോളുകളുടെ റിപ്പോര്‍ട്ടിങ് ഇനി എളുപ്പം, ഫോണ്‍ നഷ്ടമായാല്‍ ട്രാക്ക് ചെയ്യാം; അറിയാം സഞ്ചാര്‍ സാഥി ആപ്പ് ഡേടൈം റണിങ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, പാസ് ലൈറ്റ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. നിലവില്‍ വെബ്സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പില്‍ ആവശ്യമില്ല. വെബ് പോര്‍ട്ടലില്‍ ഒടിപി വെരിഫിക്കേഷന് ആവശ്യമാണ്. എന്നാല്‍ ആപ്പില്‍ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറുകൡ സഞ്ചാര്‍ സാഥി എന്ന് തിരഞ്ഞ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്‍ നമ്പറുകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. തട്ടിപ്പ് കോളുകള്‍ ഫോണിലും വാട്സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും. ഫോണ്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടുന്ന ഫോണ്‍ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നല്കിയാല് ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ ബ്ലോക്ക് ആകും. മറ്റ് സിംകാര്‍ഡ് ഉപയോഗിച്ചും മോഷ്ടാവിന് ഫോണ്‍ ഉപയോഗിക്കാനാവില്ല. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് നീക്കം ചെയ്യാം. മറ്റ് കണക്ഷനുകള്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആരെങ്കിലും മറ്റു മൊബൈല്‍ കണക്ഷനുകള്‍ എടുത്തോയെന്ന് പരിശോധിക്കാം ഐഎംഇഐ പരിശോധന: വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ, മോഷ്ടിക്കപ്പെട്ടതാണോ എന്നറിയാനുള്ള വഴി ഇതിലുണ്ട്. ഇത്തരം ഫോണുകളുടെ ഐഎംഇഐ നമ്പര്‍ കരിമ്പട്ടികയില്‍പ്പെട്ടതാകാം. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ വാലിഡ് ആണോ എന്ന് ഉറപ്പാക്കാവുന്നതാണ് രാജ്യാന്തര കോള്‍ ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശത്ത് നിന്നുള്ള തട്ടിപ്പ് കോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്.
ഇ വിറ്റാരയ്ക്ക് പുറകേ വരും ചെറിയ ഇലക്ട്രിക് കാര്‍; പദ്ധതിയുമായി മാരുതി സുസുക്കി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചെറിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പദ്ധതിയിടുന്നു. കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാരയോടുള്ള ഉപഭോക്തൃ പ്രതികരണം വിലയിരുത്തിയ ശേഷവും ചെറിയ ഇലക്ട്രിക് കാറുകള്‍ ഇറക്കുന്നതിനുള്ള നിര്‍മ്മാണ സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടിയതിന് പിന്നാലെയും ഇന്ത്യയില്‍ ചെറിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനാണ് പദ്ധതിയെന്ന് സുസുക്കി മോട്ടോര്‍ കോര്പ്പറേഷന് പ്രസിഡന്റ് തോഷിഹിരോ സുസുക്കി ബുധനാഴ്ച ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പറഞ്ഞു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡില്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനാണ് ഭൂരിപക്ഷം ഓഹരികളും. ഇ വിറ്റാര ഒരു പ്രീമിയം സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമാണ്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ 50 ശതമാനം വിപണി വിഹിതം നേടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി എസ്യുവി വിഭാഗത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തോഷിഹിരോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍, ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണിയുടെ ഏകദേശം 41 ശതമാനം വിഹിതവും മാരുതി സുസുക്കിയാണ്. ഐ-പെഡല്‍ സാങ്കേതികവിദ്യ; ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്റര്‍, ഹ്യുണ്ടായുടെ ക്രെറ്റ ഇവിയെ അറിയാം 'ആഗോളതലത്തില്‍, ഇലക്ട്രിക് വാഹന വിപണി മന്ദഗതിയിലാണ്. പക്ഷേ ഇന്ത്യയില്‍ അങ്ങനെയല്ല. ഇന്ത്യയില്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാന്‍, ഞങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയ നിര്‍മ്മാതാക്കളെ ഞങ്ങള്‍ പഠിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍ ഇ വിറ്റാര പ്രദർശിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ഞങ്ങള്‍ ഒരു പ്രത്യേക പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു,' -അദ്ദേഹം പറഞ്ഞു. 'ആദ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ശരിയായ നിര്‍മ്മാണ രീതികള്‍ പഠിക്കണം. ഇലക്ട്രിക് വാഹന നിര്‍മ്മാണം പൂര്‍ണ്ണമായി മനസ്സിലാക്കിക്കഴിഞ്ഞാല്‍, ചെറിയ കാറുകളിലേക്ക് നീങ്ങുന്നത് അര്‍ത്ഥവത്താകും. ചെറിയ കാര്‍ വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. ആദ്യം, ഞങ്ങള്‍ ഇ വിറ്റാര മാത്രമേ പുറത്തിറക്കാന്‍ പോകുന്നുള്ളൂ, ഉപഭോക്തൃ ആവശ്യങ്ങള്‍ വിശകലനം ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിലവിലെ എല്ലാ internal combustion എന്ജിന് മോഡലുകളെയും ഇവിയിലേക്ക് മാറ്റുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഏത് സെഗ്മെന്റിലാണ് അല്ലെങ്കില്‍ ഏത് മേഖലയിലാണ് ഉല്‍പ്പന്നം ആവശ്യമായി വരിക എന്ന് വിലയിരുത്തി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്'- തോഷിഹിരോ സുസുക്കി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ 62 ശതമാനം വിപണി വിഹിതം ടാറ്റ മോട്ടോഴ്സിന് ആണ്.
തിരിച്ചുകയറി രൂപ, 86.50ന് മുകളില്‍ തന്നെ; എണ്ണവില കുതിക്കുന്നു, സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഇന്നലെ 21 പൈസയുടെ നഷ്ടം നേരിട്ട രൂപ ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂന്ന് പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഡോളറിനെതിരെ 86.58 എന്ന നിലയിലാണ് രൂപയുടെ വിനിമയം. അസംസ്കൃത എണ്ണവില ഉയരുന്നതും ആഗോള വിപണിയിലെ ചലനങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്നലെ 21 പൈസയുടെ നഷ്ടത്തോടെ 86.61 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ബുധനാഴ്ച 13 പൈസയുടെ നേട്ടം ഉണ്ടാക്കിയ രൂപ ഇന്നലെ മൂല്യത്തകര്‍ച്ച നേരിടുന്നതാണ് കണ്ടത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 81 കടന്നും കുതിക്കുകയാണ്. ഐ-പെഡല്‍ സാങ്കേതികവിദ്യ; ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്റര്‍, ഹ്യുണ്ടായുടെ ക്രെറ്റ ഇവിയെ അറിയാം അതിനിടെ ഓഹരി വിപണി നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 485 പോയിന്റ് ആണ് ഇടിഞ്ഞത്. 77000 പോയിന്റിലും താഴെയാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് നഷ്ടം നേരിട്ടത്.