ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കനത്ത ഇടിവ്. കഴിഞ്ഞാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.75 ലക്ഷം കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 949 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവിലയുടെ കുതിപ്പ് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. റിലയന്‍സിന് മാത്രം വിപണി മൂല്യത്തില്‍ 89,720 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 18,24,515 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. സ്വര്‍ണപ്പണയം, പാന്‍, ഫാസ്ടാഗ്, ട്രെയിന്‍ ടിക്കറ്റ്...; ബുധനാഴ്ച മുതൽ എട്ടുമാറ്റങ്ങള്‍, അറിയാം വിശദമായി എച്ച്ഡിഎഫ്സി ബാങ്ക് 37,248 കോടി, എസ്ബിഐ 35,399 കോടി, ഐസിഐസിഐ ബാങ്ക് 8,121 കോടി, ഭാരതി എയര്‍ടെല്‍ 2,480 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം എല്‍ ആന്റ് ടിയുടെയും ബജാജ് ഫിനാന്‍സിന്റെയും ഇന്‍ഫോസിസിന്റെയും വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. എല്‍ ആന്റ് ടിയുടെ വിപണി മൂല്യത്തില്‍ 18,051 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. ബുധനാഴ്ച മുതൽ പാൻ കാർഡ് ചട്ടത്തിൽ മാറ്റം; വിശദാംശങ്ങൾ Mcap of 7 of top-10 most valued firms drops by Rs 1.75 lakh cr; Reliance biggest laggard
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. പാന്‍ മുതല്‍ ടോള്‍ വരെയുള്ള കാര്യങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കാണ് ബുധനാഴ്ച മുതല്‍ കളമൊരുങ്ങുന്നത്. പരിഷ്കരിച്ച സ്വര്‍ണപ്പണയ ചട്ടം സ്വര്‍ണപ്പണയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പരിഷ്കരിച്ച ചട്ടം പൂര്‍ണതോതില്‍ പ്രാബല്യത്തിലാകും. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പണയം വെച്ച സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ 80 ശതമാനവും അഞ്ചു ലക്ഷത്തിന് മുകളില്‍ 75 ശതമാനം എന്ന പരിധിയും ബാധകമാകും. മൂല്യം കണക്കാക്കുമ്പോള്‍ മുതലിനൊപ്പം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടയ്ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുമ്പോള്‍ വായ്പയായി ലഭിക്കുന്ന തുകയില്‍ കുറവുണ്ടാകും. പാന്‍ കാര്‍ഡ് ചട്ടത്തില്‍ മാറ്റം പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ബുധനാഴ്ച മുതല്‍ മാറ്റം. നിലവില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതി. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ജനനത്തീയതി തെളിയിക്കാനായി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ പുതിയ ആദായ നികുതി ചട്ടം അനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ ആവശ്യമായി വരുന്ന ഇടപാടുകളുടെ പരിധിയില്‍ ഇളവ് വരും. കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് പാനുമായി ബന്ധപ്പെട്ട് പരിഷ്കരണം കൊണ്ടുവന്നത്. പുതിയ പാന്‍ ചട്ടം കാലതാമസം, അധിക പേപ്പര്‍വര്‍ക്കുകള്‍, ബാങ്കിംഗ്, നികുതി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ 1 മുതല്‍ ആധാര്‍ മാത്രം ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കില്ല. ജനനത്തീയതിയുടെ തെളിവായി അപേക്ഷകര്‍ ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കൂടി അധിക രേഖയായി സമര്‍പ്പിക്കണം. എന്നാല്‍ മാര്‍ച്ച് 31 വരെ ആധാര്‍ ഉപയോഗിച്ച് മാത്രം അപേക്ഷിക്കാം. അതിനുശേഷം, മികച്ച പരിശോധന ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രക്രിയ കര്‍ശനമാക്കുന്നത്. പുതിയ ആദായനികുതി ചട്ടം അനുസരിച്ച് പഴയതിന് പകരം പുതിയ പാന്‍ അപേക്ഷാ ഫോമുകള്‍ വരും.ചില അപേക്ഷകര്‍ക്ക് കൂടുതല്‍ വിശദമായ വിവരങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടാണ് അപേക്ഷ ഫോമില്‍ മാറ്റം വരുത്തിയത്. പുതുക്കിയ ആദായനികുതി ചട്ടവുമായി ചേര്‍ന്നുപോകുന്നതിനാണ് ഫോമില്‍ മാറ്റം വരുത്തിയത്. ഇടപാടുകള്‍ക്കുള്ള പാന്‍ ആവശ്യകതയിലെ മാറ്റങ്ങള്‍ കാഷ് ഡെപ്പോസിറ്റുകള്‍/പിന്‍വലിക്കലുകള്‍: ഒരു വര്‍ഷത്തില്‍ ആകെ 10 ലക്ഷം രൂപ കവിയുകയാണെങ്കില്‍ പാന്‍ ആവശ്യമാണ് സ്വത്ത് ഇടപാടുകള്‍: 20 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ് (മുമ്പ് 10 ലക്ഷം രൂപ) വാഹന വാങ്ങലുകള്‍: 5 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ് ഹോട്ടല്‍ പേയ്മെന്റുകള്‍: പരിധി 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളില്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ ചെറിയ ഇടപാടുകള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് മാറ്റം കൊണ്ടുവന്നത്. ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് കൂട്ടി ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയില്‍ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും എന്‍എച്ച്എഐ വ്യക്തമാക്കി. അമ്പത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കുന്നത്. വര്‍ഷത്തില്‍ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോള്‍പ്ലാസകള്‍ കടക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എന്‍എച്ച്എഐ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചത്. ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് ലഭിക്കുന്നത് ഇടയ്ക്കിടെ ടോള്‍ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കും. എപ്പോഴും റീ ചാര്‍ജ് ചെയ്യേണ്ടതില്ല. പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് വാര്‍ഷിക ചെലവുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയും. ദിവസേന ജോലിക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഹൈവേയില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ക്കും ഇത് ഒരു പ്രയോജനകരമായ ഓപ്ഷനായിരിക്കും. വീട്ടിലിരുന്ന് തന്നെ ഈ പാസ് ഓണ്‍ലൈനായി ലഭിക്കും. എന്‍എച്ച്എഐയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. വാഹനം ഈ പാസിന് യോഗ്യമാണോ എന്നാവും ആദ്യം പരിശോധിക്കുക. ഫാസ്റ്റ് ടാഗിന്റെ സാധുത പരിശോധിക്കും. ഇതിനുശേഷം, 3,075 രൂപ നല്‍കണം. പണമടച്ചതിന് ശേഷം ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ പാസ് ആക്ടീവാകും. പുതിയ ആദായനികുതി നിയമം 1961ലെ ആദായനികുതി നിയമത്തിന് പകരം പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലാകും. നികുതിദായകര്‍ക്ക് എന്നും ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന സാമ്പത്തികവര്‍ഷം (fy) , അസസ്മെന്റ് വര്‍ഷം (ay), പ്രീവിയസ് ഇയര്‍ (py) എന്നി പ്രയോഗങ്ങള്‍ പുതിയ നിയമത്തിലുണ്ടാകില്ല. ഇവയ്ക്കെല്ലാം പകരം ടാക്സ് ഇയര്‍ (ty) എന്ന ഒറ്റ പ്രയോഗമേ ഉണ്ടാകൂ. നികുതി ബാധകമായ നിലവിലെ സാമ്പത്തിക വര്‍ഷം (fy) തന്നെയായിരിക്കും ടാക്സ് ഇയര്‍. ടു ഫാക്ടര്‍ ഓതന്റിക്കേഷന് എല്ലാ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും ടു ഫാക്ടര്‍ ഓതന്റിക്കേഷന് നിര്‍ബന്ധമാകും. അതായത് ഓരോ ഇടപാടിനും ഒന്നിനെ മാത്രം ആശ്രയിക്കുന്നതിനുപകരം രണ്ട് വ്യത്യസ്ത വെരിഫിക്കേഷന് ഘട്ടങ്ങള്‍ ആവശ്യമാണ്. ഒടിപിക്ക് പുറമേ പിന്, സോഫ്റ്റ് വെയര്‍ ടോക്കണ്‍, ഫിംഗര്‍ പ്രിന്റ് അടക്കമുള്ള ബയോമെട്രിക്സ് തുടങ്ങിയവയും ടു ഫാക്ടര്‍ ഓതന്റിക്കേഷന് സംവിധാനത്തിന് ഉപയോഗിക്കാം. ടോള്‍ പ്ലാസകളില്‍ ഇനി ഡിജിറ്റല്‍ ഇടപാട് മാത്രം ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമേ അനുവദിക്കൂ. പണം വാങ്ങുന്നത് അവസാനിപ്പിക്കും. ഫാസ് ടാഗ്, യുപിഐ എന്നിവ വഴി മാത്രമാകും ടോള്‍പിരിവ്. ബുധനാഴ്ച മുതൽ പാൻ കാർഡ് ചട്ടത്തിൽ മാറ്റം; വിശദാംശങ്ങൾ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ അടിസ്ഥാന സേവിങ്സ് അക്കൗണ്ടുകള്‍ക്ക് (സീറോ ബാലന്‍സ്) ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാകും. വാര്‍ഷിക ഫീസ് ഇല്ലാതെയുള്ള എടിഎം കാര്‍ഡ്, പ്രതിവര്‍ഷം 25 ലീഫുള്ള ചെക്ക് ബുക്ക്, പാസ് ബുക്ക്, ഇ-മെയില്‍ സ്റ്റേറ്റ്മെന്റ് , ബാങ്ക് ബ്രാഞ്ചിലും എടിഎമ്മുകളിലും പണം നിക്ഷേപിക്കാനുള്ള സൗകര്യം, പരിധിയില്ലാത്ത നിക്ഷേപ അവസരം തുടങ്ങിയവയും ഇത്തരം അക്കൗണ്ടുകള്‍ക്ക് ലഭ്യമാണ്. നാലുതവണ സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. ട്രെയിന്‍ ടിക്കറ്റ് കാന്സലേഷന് ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂറോ അതില്‍ കുറവോ ശേഷിക്കേ ടിക്കറ്റ് റദ്ദാക്കിയാല്‍ തുക മുഴുവന്‍ നഷ്ടമാകും. നിലവില്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക തിരികെ ലഭിച്ചിരുന്നു. കയറുന്ന സ്റ്റേഷന് മാറ്റാനുള്ള സൗകര്യം ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ ലഭിക്കും. ഇതുവരെ ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് വരെ മാത്രമേ കയറുന്ന സ്റ്റേഷന് മാറ്റാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. പരമാവധി തുക തിരികെ ലഭിക്കാന്‍ 72 മണിക്കൂര്‍ മുന്‍പ് റദ്ദാക്കണമെന്നാണ് പുതിയ വ്യവസ്ഥ. 72നും 24 മണിക്കൂറിനും ഇടയിലാണെങ്കില്‍ 25 ശതമാനവും 24നും എട്ടുമണിക്കൂറിനും ഇടയിലാണെങ്കില്‍ 50 ശതമാനവും തുക ഇനി കുറയും. ഭാവിയില്‍ ഒരു കോടി രൂപ കൈയില്‍ വേണോ?, 25,30,40 വയസുള്ളവര്‍ മാസംതോറും എത്ര തുക നിക്ഷേപിക്കണം, കണക്ക് ഇങ്ങനെ PAN, gold pledge, FASTag, train tickets...; Eight changes from April 1, know in detail
ബുധനാഴ്ച മുതൽ പാൻ കാർഡ് ചട്ടത്തിൽ മാറ്റം; വിശദാംശങ്ങൾ
ന്യൂഡൽഹി: പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ബുധനാഴ്ച മുതൽ മാറ്റം. നിലവിൽ പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ കാർഡ് മാത്രം മതി. എന്നാൽ ഏപ്രിൽ ഒന്നുമുതൽ ജനനത്തീയതി തെളിയിക്കാനായി കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ പുതിയ ആദായ നികുതി ചട്ടം അനുസരിച്ച് ഏപ്രിൽ ഒന്നുമുതൽ പാൻ ആവശ്യമായി വരുന്ന ഇടപാടുകളുടെ പരിധിയിൽ ഇളവ് വരും. കൂടുതൽ സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണ് പാനുമായി ബന്ധപ്പെട്ട് പരിഷ്കരണം കൊണ്ടുവന്നത്. പുതിയ പാൻ ചട്ടം കാലതാമസം, അധിക പേപ്പർവർക്കുകൾ, ബാങ്കിംഗ്, നികുതി സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഏപ്രിൽ 1 മുതൽ ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കില്ല. ജനനത്തീയതിയുടെ തെളിവായി അപേക്ഷകർ ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, പത്താംക്ലാസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൂടി അധിക രേഖയായി സമർപ്പിക്കണം. എന്നാൽ മാർച്ച് 31 വരെ ആധാർ ഉപയോഗിച്ച് മാത്രം അപേക്ഷിക്കാം. അതിനുശേഷം, മികച്ച പരിശോധന ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രക്രിയ കർശനമാക്കുന്നത്. പുതിയ ആദായനികുതി ചട്ടം അനുസരിച്ച് പഴയതിന് പകരം പുതിയ പാൻ അപേക്ഷാ ഫോമുകൾ വരും.ചില അപേക്ഷകർക്ക് കൂടുതൽ വിശദമായ വിവരങ്ങൾ ആവശ്യമാണ്. അതുകൊണ്ടാണ് അപേക്ഷ ഫോമിൽ മാറ്റം വരുത്തിയത്. പുതുക്കിയ ആദായനികുതി ചട്ടവുമായി ചേർന്നുപോകുന്നതിനാണ് ഫോമിൽ മാറ്റം വരുത്തിയത്. ഭാവിയില്‍ ഒരു കോടി രൂപ കൈയില്‍ വേണോ?, 25,30,40 വയസുള്ളവര്‍ മാസംതോറും എത്ര തുക നിക്ഷേപിക്കണം, കണക്ക് ഇങ്ങനെ ഇടപാടുകൾക്കുള്ള പാൻ ആവശ്യകതയിലെ മാറ്റങ്ങൾ കാഷ് ഡെപ്പോസിറ്റുകൾ/പിൻവലിക്കലുകൾ: ഒരു വർഷത്തിൽ ആകെ 10 ലക്ഷം രൂപ കവിയുകയാണെങ്കിൽ പാൻ ആവശ്യമാണ് സ്വത്ത് ഇടപാടുകൾ: 20 ലക്ഷം രൂപയിൽ കൂടുതൽ പാൻ ആവശ്യമാണ് (മുമ്പ് 10 ലക്ഷം രൂപ) വാഹന വാങ്ങലുകൾ: 5 ലക്ഷം രൂപയിൽ കൂടുതൽ പാൻ ആവശ്യമാണ് ഹോട്ടൽ പേയ്മെന്റുകൾ: പരിധി 1 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു ഉയർന്ന മൂല്യമുള്ള ഇടപാടുകളിൽ കൂടുതൽ പരിശോധന നടത്തുമ്പോൾ ചെറിയ ഇടപാടുകൾ സുഗമമാക്കാൻ വേണ്ടിയാണ് മാറ്റം കൊണ്ടുവന്നത്. സുരക്ഷിത നിക്ഷേപം വേണോ?, പലിശ വരുമാനമായി മാത്രം രണ്ടുലക്ഷത്തിലധികം; ഇതാ ഒരു 'സൂപ്പർ' സ്കീം PAN application rules change from April 1, 2026: Key updates
ഓ ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. 60-ാം വയസ്സില്‍ ഒരു കോടി രൂപയുടെ സമ്പാദ്യം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, തന്റെ പ്രായത്തിനനുസരിച്ച് മാസം എത്ര തുക എസ്ഐപിയില്‍ നിക്ഷേപിക്കണം എന്ന് നോക്കാം. 25 വയസുള്ള ഒരു വ്യക്തി പ്രതിമാസ 1,000 രൂപ വീതം 35 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 60-ാം വയസ്സില്‍ ഏകദേശം 1.14 കോടി രൂപ സമ്പാദിക്കാന്‍ കഴിയും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിച്ചേക്കാം. സുരക്ഷിത നിക്ഷേപം വേണോ?, പലിശ വരുമാനമായി മാത്രം രണ്ടുലക്ഷത്തിലധികം; ഇതാ ഒരു 'സൂപ്പർ' സ്കീം എന്നാല്‍ 30 വയസുള്ള വ്യക്തിക്ക് 60-ാം വയസില്‍ ഒരു കോടി രൂപയുടെ സമ്പാദ്യം വേണമെങ്കില്‍ നിക്ഷേപ തുക ഇരട്ടിയാക്കേണ്ടി വരും. പ്രതിമാസം 2,000 രൂപ വീതം 30 വര്‍ഷം നിക്ഷേപിക്കേണ്ടതായി വരും. 60-ാം വയസ്സില്‍ ലഭിക്കുന്ന ഏകദേശ തുക 1.12 കോടി രൂപയായിരിക്കും. 40-ാം വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ ലക്ഷ്യത്തിലെത്താന്‍ വലിയൊരു തുക തന്നെ മാസം തോറും നിക്ഷേപിക്കേണ്ടി വരും. പ്രതിമാസം 7,500 രൂപ വീതം 20 വര്‍ഷം നിക്ഷേപിക്കേണ്ടതായി വരും. 60-ാം വയസ്സില്‍ ലഭിക്കുന്ന ഏകദേശ തുക 1.12 കോടി രൂപയായിരിക്കും. നിക്ഷേപം എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും വലിയ ലാഭം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കും. വിപണിയിലെ കയറ്റിറക്കങ്ങള്‍ നോക്കാതെ നിക്ഷേപം തുടരുക. ശമ്പളം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഓരോ വര്‍ഷവും എസ്ഐപി തുക 5 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യത്തിലെത്താന്‍ കൂടുതല്‍ സഹായിക്കും. ലാര്‍ജ് ക്യാപ്, ഫ്ലെക്സി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം വിഭജിച്ചു നല്‍കുന്നത് റിസ്ക് കുറയ്ക്കാനും സഹായിക്കും. സുകന്യ സമൃദ്ധി യോജനയുടെ പലിശനിരക്ക് കുറയ്ക്കുമോ?; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രം, അറിയാം പത്തുവര്‍ഷത്തെ പലിശ കണക്ക് sip investment strategy, know in detail
സുരക്ഷിത നിക്ഷേപം വേണോ?, പലിശ വരുമാനമായി മാത്രം രണ്ടുലക്ഷത്തിലധികം; ഇതാ ഒരു 'സൂപ്പർ'സ്കീം
പ ശ്ചിമേഷ്യന്‍ സംഘര്‍ഷം ഓഹരി വിപണികളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. എണ്ണവിലയുടെ കുതിപ്പ്, ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് എന്നിവ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. സ്വര്‍ണ്ണവും വെള്ളിയും പ്രതീക്ഷിച്ച പോലെയല്ല നീങ്ങുന്നത്. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ എവിടെ നിക്ഷേപിക്കും എന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പവും ആരംഭിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് പറയുമ്പോഴും നിക്ഷേപകരുടെ ആശങ്ക പൂര്‍ണമായി ദൂരികരിക്കാന്‍ സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ പരമ്പരാഗത, പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് മുന്നിലുള്ള ഏക ഓപ്ഷന്. ഇതില്‍ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പോലുള്ളവ മുന്‍ മാസങ്ങളിലെ ആര്‍ബിഐ പലിശ നിരക്കുകളെ തുടര്‍ന്ന് ആകര്‍ഷകമല്ലാതായിട്ടുണ്ട്. അസ്ഥിരത വര്‍ധിച്ചുവരുന്ന ഈ കാലത്ത് നിക്ഷേപ സുരക്ഷയ്ക്ക് പ്രാധാന്യം കൂടുതലുമാണ്. ഇവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ വീണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നത്. പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. പോസ്റ്റ് ഓഫീസ് ടിഡി സ്കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. പലിശ ഇനത്തില്‍ മാത്രം എങ്ങനെ രണ്ടു ലക്ഷം രൂപ സമ്പാദിക്കാം? നിക്ഷേപ തുകയും കാലാവധിയും നന്നായി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ പലിശയിലൂടെ മാത്രം 2 ലക്ഷം രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയും. ഉദാഹരണത്തിന് 7.5 ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷത്തേക്ക് 4.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന ആകെ തുക ഏകദേശം 6.51 ലക്ഷം രൂപയായിരിക്കും. ഇതില്‍ ഏകദേശം 2.01 ലക്ഷം രൂപ പലിശയില്‍ നിന്നാണ് വരുന്നത്. ചെറിയ നിക്ഷേപത്തില്‍ പോലും വരുമാനം അര്‍ത്ഥവത്തായി തുടരും. അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ ഏകദേശം 1.12 ലക്ഷം രൂപ പലിശ ഇനത്തില്‍ മാത്രം ലഭിക്കും. അതായത് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 3.62 ലക്ഷം രൂപ ലഭിക്കും. സുകന്യ സമൃദ്ധി യോജനയുടെ പലിശനിരക്ക് കുറയ്ക്കുമോ?; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രം, അറിയാം പത്തുവര്‍ഷത്തെ പലിശ കണക്ക് അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ സെക്ഷന്‍ 80C പ്രകാരം കിഴിവിന് അര്‍ഹമാണെങ്കിലും ലഭിക്കുന്ന പലിശ പൂര്‍ണ്ണമായും നികുതി വിധേയമാണ്. പലിശ വാര്‍ഷിക പരിധി കവിഞ്ഞാല്‍ ടിഡിഎസ് ബാധകമായേക്കാം. നിക്ഷേപകര്‍ വരുമാനം ആസൂത്രണം ചെയ്യുമ്പോള്‍ ഇത് കണക്കിലെടുക്കണം. പിപിഎഫിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമുകള്‍ അറിയണോ?; ഇതാ പട്ടിക Want safe returns? This post office scheme can earn you up to Rs 2 lakh in interest
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സുകന്യ സമൃദ്ധി യോജനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്കില്‍ മാറ്റം ഉണ്ടാവില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ പറഞ്ഞു. സുകന്യ സമൃദ്ധി യോജന പരിഷ്കരിക്കാനുള്ള നിര്‍ദ്ദേശമില്ലെന്നും ഇതിന്റെ പലിശനിരക്ക് 8.1 ശതമാനമായി കുറയ്ക്കുമെന്ന ചോദ്യം ഉയര്‍ന്നുവരുന്നില്ല എന്നുമാണ് മന്ത്രി ലോക്സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. ഈ പദ്ധതി പ്രതിവര്‍ഷം 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും ലഘു സമ്പാദ്യ പദ്ധതികള്‍ക്കിടയില്‍ ഇത് മത്സരക്ഷമതയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-15 കാലഘട്ടത്തില്‍ 4.20 ലക്ഷം അക്കൗണ്ടുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2024-25 സാമ്പത്തിക വര്‍ഷമായപ്പോള്‍ ഇത് 424.57 ലക്ഷം അക്കൗണ്ടുകളായാണ് വര്‍ധിച്ചത്. സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളുടെ കാര്യത്തില്‍ പത്തുവര്‍ഷത്തിനുള്ളില്‍ 100 മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. പലിശ നിരക്കുകള്‍ കൂടിയാലും കുറഞ്ഞാലും കുടുംബങ്ങള്‍ വര്‍ഷം തോറും അക്കൗണ്ടുകള്‍ തുറക്കുന്നത് തുടര്ന്നിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചാറ്റ് ട്രാന്‍സ്ഫര്‍ ടൂള്‍, ഡ്യുവല്‍ അക്കൗണ്ട്, എഐ..; പുത്തന്‍ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് വാട്സ്ആപ്പ് 2014-16 കാലഘട്ടത്തില്‍ 9 ശതമാനത്തിന് മുകളിലായിരുന്നു പലിശ. 2018ല്‍ ഏകദേശം 8.1 ശതമാനമായി കുറഞ്ഞു. 2020-23ല്‍ 7.6 ശതമാനമായി കുറഞ്ഞ പലിശനിരക്ക് 2024ലാണ് 8.2 ശതമാനമായി പരിഷ്കരിച്ചത്. നിലവില്‍ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. ലഘു സമ്പാദ്യ മേഖലയില്‍ മികച്ച വരുമാനം നല്കുന്ന ഓപ്ഷനുകളില്‍ ഒന്നാണ് ഈ പദ്ധതി. എണ്ണവില കുതിക്കുന്നു, 112 ഡോളര്‍ കടന്നു; നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ Sukanya Samriddhi Yojana: Is interest rate set to change? Here’s what Finance Ministry said
എണ്ണവില കുതിക്കുന്നു, 112 ഡോളര്‍ കടന്നു; നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുകയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില. നിലവില്‍ ബാരലിന് 112.6 ഡോളറാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. ഒരു ദിവസത്തിനിടെ ഏകദേശം അഞ്ചുശതമാനത്തോളമാണ് വില ഉയര്‍ന്നത്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതാണ് വില ഉയരാന്‍ കാരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു വശത്ത് സംഘർഷം തുടരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് വില ഉയരാൻ കാരണം. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വന്‍ മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ആണവായുധങ്ങള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേല്‍ നീക്കം. പശ്ചിമേഷ്യന്‍ യുദ്ധം: മോദി-ട്രംപ് ഫോണ്‍ സംഭാഷണത്തില്‍ മസ്കും; അസാധാരണ നീക്കം? ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. രണ്ട് വന്‍കിട ഉരുക്ക് ശാലകള്‍, ഒരു പവര്‍ സ്റ്റേഷന്, സിവിലിയന്‍ ആണവ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന് പ്രഖ്യാപിച്ചു. ഇസ്രായേല്‍ തീ കൊണ്ട് കളിച്ചെന്ന് ഐആര്‍ജിസി എയറോസ്പേസ് കമാന്‍ഡര്‍ സെയ്ദ് മാജിദ് മൂസവി പറഞ്ഞു.'ഞങ്ങളുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നു. മുമ്പ് ഇത് നിങ്ങള്‍ പരീക്ഷിച്ചതാണ്, ഇനി വിട്ടുവീഴ്ചയില്ല. കണ്ണിന് കണ്ണ് എന്ന തത്വം ഞങ്ങള്‍ പാലിക്കില്ല' കാത്തിരുന്നു കാണുക എന്നും മുന്നറിയിപ്പില്‍ പറയുന്നു. ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി അറസ്റ്റില്‍ Oil prices close at highest level since 2022 as Iran negotiations fail to ease supply fears
സ്വര്‍ണ വിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 1,840 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 1,840 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,08,600 രൂപയാണ്. ഗ്രാമിന് 230 രൂപ ഉയര്‍ന്ന് 13,575 ആയി. 28 അല്ല, 30 ദിവസത്തെ പ്ലാന്‍ വേണം, മൊബൈല്‍ കമ്പനികളോട് കേന്ദ്രം; ഇടപെടല്‍ ഫലം കണ്ടെന്ന് കൊടിക്കുന്നില്‍ ഇന്നലെ രാവിലെ പവന് 120 രൂപയും വൈകിട്ടോടെ 640 രൂപയും കൂടിയിരുന്നു. ഇറാന് -ഇസ്രയേല്‍, യുഎസ് യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്കൃത എണ്ണ വില കുറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന് വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവു രേഖപ്പെടുത്തിയത്. Kerala gold rate today
ന്യൂഡല്‍ഹി: മൊബൈല്‍ സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് 28 ദിവസത്തിനു പകരം 30 ദിവസത്തെ പ്ലാന്‍ നല്കുന്നതിനു പ്രാമുഖ്യം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ആംആദ്മി പാര്‍ട്ടി അംഗം രാഘവ് ഛദ്ദ ഇക്കാര്യം ഉന്നയിച്ചതിനു പ്രതികരമായി, കമ്യൂണിക്കേഷന്‍സ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് കമ്പനികള്‍ക്കു നിര്‍ദേശം നല്കുന്ന കാര്യം വ്യക്തമാക്കിയത്. മിക്ക ടെലികോം കമ്പനികളും ഉപഭോക്താക്കള്‍ക്ക് 28 ദിവസത്തെ പ്ലാന്‍ ആണ് നല്‍കുന്നത്. നേരത്തെ 30 ദിവസത്തെ പ്ലാന്‍ നല്‍കണമെന്ന് ട്രായി നിര്‍ദേശം വന്നിരുന്നെങ്കിലും 28 ദിവസത്തെ പ്ലാന്‍ നല്കുന്നതു കമ്പനികള്‍ തുടരുകയാണ്. ഇതു മൂലം ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ 13 തവണ റീ ചാര്‍ജ് ചെയ്യേണ്ടി വരും. ഓരോ തവണത്തെയും റീചാര്‍ജില്‍ രണ്ടു ദിവസത്തെ വ്യത്യാസം മാത്രമേ ഉണ്ടാവൂ എങ്കിലും ഫലത്തില്‍ വര്‍ഷം ഒരു മാസം അധിക ചാര്‍ജ് ആണ് 28 ദിവസ പ്ലാന്‍ തെരഞ്ഞെടുക്കുന്നതിലൂടെ ചെയ്യേണ്ടി വരിക. എക്സൈസ് തീരുവ കുറച്ചു; പെട്രോളിന്റെയും ഡീസലിന്റേയും വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം മുപ്പതു ദിവസത്തെ പ്ലാനുകള്‍ക്കു പ്രാമുഖ്യം നല്കി അവതരിപ്പിക്കാന്‍ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കുമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയില്‍ അറിയിച്ചിട്ടുള്ളത്. ഇതോടെ 28 ദിവസ പ്ലാനുകള്‍ അവസാനിപ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല. പാര്‍ലമെന്റില്‍ നേരത്തെ തന്നെ താന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ഈ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നെന്ന്, രേഖകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കൊടിക്കുന്നില്‍ പറഞ്ഞു. പിന്നീട് കഴിഞ്ഞ 11ന് താന്‍ ഇക്കാര്യം ഫോളോ അപ് ചെയ്യുകയും ചെയ്തിരുന്നെന്നും കൊടിക്കുന്നില്‍ അറിയിച്ചു. കൊടിക്കുന്നിലിന്റെ പോസ്റ്റ്: പാര്‍ലമെന്റില്‍ നേരത്തെ തന്നെ താന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ഈ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നെന്ന്, രേഖകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കൊടിക്കുന്നില്‍ പറഞ്ഞു. പിന്നീട് കഴിഞ്ഞ 11ന് താന്‍ ഇക്കാര്യം ഫോളോ അപ് ചെയ്യുകയും ചെയ്തിരുന്നെന്നും കൊടിക്കുന്നില്‍ അറിയിച്ചു. കൊടിക്കുന്നിലിന്റെ പോസ്റ്റ്: No more 28 days recharge plan? Here's what govt directs Telcos for 30-day validity plans
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന, പവന് 120 രൂപ ഉയര്‍ന്നു
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാടി നില്ക്കുന്ന സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,06,120 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 13,265 ആയി. എക്സൈസ് തീരുവ കുറച്ചു; പെട്രോളിന്റെയും ഡീസലിന്റേയും വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഇന്നലെ രാവിലെ പവന് 480 രൂപയും ഉച്ചയ്ക്ക് 1720 രൂപയും ഇടിഞ്ഞിരുന്നു. ഇറാന് -ഇസ്രയേല്‍, യുഎസ് യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്കൃത എണ്ണ വില കുറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുറയാന്‍ കാരണമായിട്ടുണ്ടെന്ന് വിപണിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന് വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവു രേഖപ്പെടുത്തിയത്. Kerala gold rate today
എക്സൈസ് തീരുവ കുറച്ചു; പെട്രോളിന്റെയും ഡീസലിന്റേയും വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത് തടയാന്‍ നിര്‍ണായക നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളി ന്റെയും ഡീസലിന്റേയും അധിക എക്സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചു. പെട്രോളിന് നികുതി 10 രൂപയാണ് കുറച്ചത്. 'കിംവദന്തികളില്‍ പരിഭ്രാന്തരായി വാങ്ങിക്കൂട്ടേണ്ട'; രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികള്‍ ഇതോടെ പെട്രോള്‍ തീരുവ 13 ആയിരുന്നത് മൂന്നായി കുറഞ്ഞു. ഡീസല്‍ അധിക തീരുവ 10 ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി. ഇതോടെ ഡീസല്‍ തീരുവ പൂജ്യമായി. പെട്രോള്‍-ഡീസല്‍ ചില്ലറ വില വര്‍ധിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. തീരുവ കുറച്ചെങ്കിലും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാകില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ബെന്റ് ക്രൂഡിന് വില ബാരലിന് 100 ഡോളറിന് മുകളിലാണ് നില്‍ക്കുന്നത്. ഇത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. കൂടിയ വിലയ്ക്ക് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് തുടരാനാകില്ലെന്ന് എണ്ണക്കമ്പനികള്‍ സൂചിപ്പിച്ചിരുന്നു. ഇന്ധന വില വര്‍ധിപ്പിക്കേണ്ടി വരുമെന്നും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ നയാര എനര്‍ജി കഴിഞ്ഞദിവസം നയാര പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ മറ്റ് എണ്ണകമ്പനികളും ഇന്ധന വില വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. The central government has decided to reduce additional excise duty on petrol and diesel in the wake of the West Asian conflict.
കൊച്ചി: ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് രാവിലെ പവന് 480 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ 1720 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഇന്ന് രണ്ടു തവണകളായി 2200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 215 രൂപയാണ് താഴ്ന്നത്. 13,250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. എന്നാല്‍ ഇന്ന് എണ്ണവില വീണ്ടും ബാരലിന് 105 ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. ഇതാണ് ഇന്ന് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ ഒരു ലക്ഷത്തില്‍ താഴെയെത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കണ്ടത്. രണ്ടുദിവസത്തിനിടെ 8000 രൂപയിലധികമാണ് വര്‍ധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറയാന്‍ സഹായകമായത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച് 15 ഇന പദ്ധതി ഇറാന് തള്ളിയതോടെ വീണ്ടും പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇതാണ് എണ്ണവില ഉയരാന്‍ ഇടയാക്കിയത്. ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 20 രാജ്യങ്ങളില്‍ വാഹനം ഓടിക്കാം; അറിയാം പട്ടിക പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആധാര്‍ വാട്സ്ആപ്പിലും; നിമിഷങ്ങള്‍ക്കകം ഡൗണ്‍ലോഡ് ചെയ്യാം, അറിയേണ്ടത് ഇത്രമാത്രം Oil prices surge, cross 105 dollar per barrel; gold prices fall again, drop by Rs 1720
ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 20 രാജ്യങ്ങളില്‍ വാഹനം ഓടിക്കാം; അറിയാം പട്ടിക
ടൂ റിന്റെ ഭാഗമായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. വിദേശത്ത് പോയി വാഹനം ഓടിക്കാന്‍ സാധിച്ചാലോ? വാഹനം ഓടിക്കുന്നവരെ സംബന്ധിച്ച് ഇതും ഏറെ സന്തോഷം പകരുന്നതാണ്. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് യാത്ര പോകുന്നവര്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ഇവിടത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും എന്ന് അറിയാമോ? അത്തരത്തില്‍ ഇവിടത്തെ ഡ്രൈവിങ് ലൈസന്‍സ് അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക അറിയാം. ഓസ്ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറി, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവ ഒഴികെയുള്ള രാജ്യത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും ഫിന്‍ലാന്‍ഡ് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഫിന്‍ലാന്‍ഡ് ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ അനുവദിക്കുന്നു. അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റും ആവശ്യമാണ്. ഇറ്റലി ഇറ്റലിയില്‍, ഇന്ത്യന്‍ ലൈസന്‍സില്‍ രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് സഹിതം വാഹനമോടിക്കാന്‍ അനുവാദമുണ്ട്. നേപ്പാള്‍ ഇന്ത്യന്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്ക് നേപ്പാളില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ട്. പരമാവധി ഒരു മാസത്തേക്ക് ലഭ്യമായ ഒരു പെര്‍മിറ്റ് മാത്രം നേടിയാല്‍ സ്വന്തമായി വാഹനം പോലും എടുക്കാം. ഭൂട്ടാന് ഇന്ത്യന്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്ക് സ്വന്തം വാഹനങ്ങളുമായി ഒരു വര്‍ഷം വരെ ഭൂട്ടാനില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ട്. വാഹന രേഖകള്‍, അവരുടെ ചെക്ക് പോസ്റ്റ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്ട്രേഷന് എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടാവണം. കൂടാതെ 4,500 രൂപ പേയ്മെന്റായി നല്‍കേണ്ടതുണ്ട്. അപകടകരമായ പര്‍വതനിരകള്‍ കാരണം ഭൂട്ടാനില്‍ ഒരു പ്രാദേശിക ഗൈഡോ ലൈസന്‍സുള്ള ഡ്രൈവറോ ഇല്ലാതെ ഭൂട്ടാനില്‍ ഒരു കാര്‍ വാടകയ്ക്കെടുക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാനഡ കാനഡയില്‍ ഏത് പ്രവിശ്യയിലാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഡ്രൈവിങ്. ഉദാഹരണത്തിന്, ഒന്റാറിയോയില്‍, താമസം മൂന്ന് മാസത്തില്‍ കുറവാണെങ്കില്‍, സ്വന്തം ലൈസന്‍സല്ലാതെ മറ്റ് രേഖകളൊന്നും ആവശ്യമില്ല. എന്നാല്‍ അതില്‍ കൂടുതല്‍ മാസം അവിടെ നില്ക്കാന് പ്ലാനുണ്ടെങ്കില്‍ ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ആവശ്യമാണ്. ഐസ്ലാന്‍ഡ് ഒരു വര്‍ഷം വരെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ ഐസ്ലാന്‍ഡ് അവസരം നല്കുന്നു. ഫ്രാന്‍സും മൊണാക്കോയും ഫ്രാന്‍സിലും മൊണാക്കോയിലും ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ ആറ് മാസം വരെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുവദിക്കുന്നു ജര്‍മ്മനി ജര്‍മ്മനിയില്‍ പ്രവേശിച്ചതിന് ശേഷം ആറ് മാസം വരെ വാഹനമോടിക്കാന്‍ അനുവാദമുണ്ട്. ഹോങ്കോങ്ങ് ഒരു വര്‍ഷം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഹോങ്കോങ്ങില്‍ വാഹനമോടിക്കാന്‍ അനുവദിക്കുന്നു. മലേഷ്യ മലേഷ്യയില്‍ ഇന്ത്യന്‍ ലൈസന്‍സില്‍ മൂന്ന് മാസം വരെ വാഹനമോടിക്കാന്‍ അനുവാദമുണ്ട്. ന്യൂസിലന്‍ഡ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 18 മാസം വാഹനമോടിക്കാം. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് കൈവശം വേണം. നോര്‍വേ നോര്‍വേയില്‍, രാജ്യത്തുടനീളം വാഹനമോടിക്കാന്‍, സാധാരണയായി ഒരു ദേശീയ ഡ്രൈവിംഗ് ലൈസന്‍സ് മാത്രമേ ആവശ്യമുള്ളൂ. മൂന്ന് മാസത്തേക്ക് അങ്ങനെ ചെയ്യാന്‍ കഴിയും. ചില സന്ദര്‍ഭങ്ങളില്‍, ഒരു ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് ആവശ്യമായി വന്നേക്കാം. സൗദി അറേബ്യ വിദേശ ഡ്രൈവിംഗ് ലൈസന്‍സില്‍ ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ സൗദി അറേബ്യ അനുവദിക്കുന്നു. എന്നിരുന്നാലും, ഒരു ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റും ഉണ്ടായിരിക്കുന്നതാണ് നല്ലത്. സ്പെയിന് നിയമപരമായ വിവര്‍ത്തന രേഖയോ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റോ കാണിച്ചിട്ടുണ്ടെങ്കില്‍, ഒരു വിദേശ ലൈസന്‍സില്‍ ആറ് മാസം വരെ ഡ്രൈവിംഗ് നടത്താന്‍ സ്പെയിന് അനുവദിക്കുന്നു. സ്വീഡന് സ്വീഡനില്‍ കാര്‍ വാടകയ്ക്കെടുക്കുന്നതിനും ഓടിക്കുന്നതിനും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. വിദേശ ലൈസന്‍സില്‍ വാഹനമോടിക്കാന്‍ പരമാവധി ഒരു വര്‍ഷം വരെ അനുവദനീയമാണ്. സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സ്വിറ്റ്സര്‍ലന്‍ഡിലൂടെ വാഹനമോടിക്കാം. ഇംഗ്ലീഷിലുള്ള ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒരു പകര്‍പ്പ് കൈവശം വച്ചാല്‍ രാജ്യത്ത് ഒരു വാഹനം വാടകയ്ക്കെടുക്കാം. യുണൈറ്റഡ് കിംഗ്ഡം ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവയുള്‍പ്പെടെ യുണൈറ്റഡ് കിംഗ്ഡം 12 മാസം വരെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുവദിക്കുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ ക്ലാസ് മാത്രമേ ഓടിക്കാന്‍ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. യുഎഇ യുഎഇയില്‍ വാഹനമോടിക്കാന്‍ തദ്ദേശീയ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള 50 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആധാര്‍ വാട്സ്ആപ്പിലും; നിമിഷങ്ങള്‍ക്കകം ഡൗണ്‍ലോഡ് ചെയ്യാം, അറിയേണ്ടത് ഇത്രമാത്രം അമേരിക്ക അമേരിക്കയില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുവദിക്കുന്ന എല്ലാ രാജ്യങ്ങളിലും ഒരു ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് കൈവശം വയ്ക്കുന്നത് എപ്പോഴും നല്ലതാണ്. പിപിഎഫിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമുകള്‍ അറിയണോ?; ഇതാ പട്ടിക 20 countries where you can drive with an Indian driving licence
ആധാര്‍ വാട്സ്ആപ്പിലും; നിമിഷങ്ങള്‍ക്കകം ഡൗണ്‍ലോഡ് ചെയ്യാം, അറിയേണ്ടത് ഇത്രമാത്രം
ദൈനം ദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ഇപ്പോള്‍ ആധാര്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ അടക്കം എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും ആധാര്‍ ചോദിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായാലും സിം കാര്‍ഡ് എടുക്കുന്നതിനായാലും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനായാലും എല്ലായിടത്തും ആധാറിന്റെ പകര്‍പ്പ് ആവശ്യമാണ്. നിലവില്‍ യുഐഡിഎഐയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്തോ ആണ് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഈ പ്രക്രിയ പലര്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുള്ളതാണ്. ഇപ്പോള്‍, യുഐഡിഎഐ ഈ പ്രക്രിയ ലളിതമാക്കിയിരിക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ പിഡിഎഫ് പകര്‍പ്പ് ഇപ്പോള്‍ വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ യുഐഡിഎഐയുടെ വാട്സ്ആപ്പ് നമ്പറായ +91-9013151515 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന് അയച്ചാല്‍ മതി. ഇത് ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഓട്ടോമേറ്റഡ് ചാറ്റ് ആരംഭിക്കും. ആദ്യം, 'ഡിജിലോക്കര്‍ സേവനങ്ങള്‍' ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. സജീവമായ ഒരു ഡിജിലോക്കര്‍ അക്കൗണ്ട് ഉണ്ടോ എന്ന് ചോദിച്ചാല്‍ 'yes' തെരഞ്ഞെടുക്കുക. തുടര്‍ന്ന് 12 അക്ക ആധാര്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്കിയ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വഴി ഒരു ഒടിപി ലഭിക്കും. ഐഡന്റിറ്റി പരിശോധിക്കാന്‍ ഈ ഒടിപി ആവശ്യമാണ്.പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒരു ലിസ്റ്റ് ദൃശ്യമാകും. തുടര്‍ന്ന് പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആധാര്‍ എന്ന ഓപ്ഷന് തെരഞ്ഞെടുക്കുന്നതോടെ നടപടിക്രമം പൂര്‍ത്തിയാകും. ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി റീല്‍സ് കാണാം; വരുന്നു ഇന്‍സ്റ്റയില്‍ പുതിയ ഫീച്ചര്‍ ഈ സേവനം ഒരേ സമയം ഒരു പിഡിഎഫ് അല്ലെങ്കില്‍ ഡോക്യുമെന്റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. വാട്സ്ആപ്പ് ഡൗണ്‍ലോഡ് ഓപ്ഷന് ഉപയോഗിക്കുന്നതിന് മുമ്പ് ആധാര്‍ നമ്പര്‍ ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കേണ്ടതും ആവശ്യമാണ്. എന്നിരുന്നാലും, ആധാര്‍ ഡിജിലോക്കര്‍ അക്കൗണ്ടില്‍ കാണിക്കുന്നില്ലെങ്കില്‍, വാട്സ്ആപ്പ് ഫീച്ചര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡിജിലോക്കര്‍ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റിലോ അത് അവിടെ ലിങ്ക് ചെയ്യാവുന്നതാണ്. പിപിഎഫിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമുകള്‍ അറിയണോ?; ഇതാ പട്ടിക Aadhaar card on WhatsApp: Now download your Aadhaar through WhatsApp
ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി റീല്‍സ് കാണാം; വരുന്നു ഇന്‍സ്റ്റയില്‍ പുതിയ ഫീച്ചര്‍
മോശം നെറ്റ്വര്‍ക്ക് കവറേജുള്ള സ്ഥലത്ത് ഇന്‍സ്റ്റഗ്രാം റീലുകള്‍ ലോഡ് ആകാത്ത അനുഭവം നേരിടാത്തവര്‍ ചുരുക്കമായിരിക്കും. ഇതിന് പരിഹാരമെന്നോണം ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാതെ പോലും ഉപയോക്താക്കളെ റീലുകള്‍ കാണാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റഗ്രാം. മോശം നെറ്റ്വര്‍ക്ക് കവറേജുള്ള സ്ഥലത്തും റീലുകള്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. ഇതിനായി മുന്‍കൂട്ടി റീലുകള്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സിസ്റ്റം ഒരുക്കുന്നത്. ഇന്റര്‍നെറ്റ് ലഭിക്കുന്ന സ്ഥലത്ത് വച്ച് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ആവുന്ന റീലുകള്‍ മോശം നെറ്റ് വര്‍ക്ക് കവറേജുള്ള സ്ഥലത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. വീണ്ടും റിവേഴ്സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു ‘Manage offline downloads' എന്ന പുതിയ സജ്ജീകരണം ഒരുക്കിയാണ് ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുക. ഡൗണ്‍ലോഡ് നിയന്ത്രിക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം. ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ഓണാക്കാനുള്ള ഒരു ടോഗിളും ഡൗണ്‍ലോഡുകള്‍ വൈ-ഫൈയിലേക്ക് മാത്രം പരിമിതപ്പെടുത്തുന്ന ഒരു ഓപ്ഷനും വന്നേക്കാം. ഓഫ് ലൈനിൽ എത്ര വീഡിയോകള്‍ സ്റ്റോര്‍ ചെയ്ത് സൂക്ഷിക്കണമെന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉപയോക്താക്കളെ അനുവദിച്ചേക്കാം. ഒരേ സമയം 10, 30, അല്ലെങ്കില്‍ 50 റീലുകള്‍ എന്നിങ്ങനെ സ്റ്റോര്‍ ചെയ്യുന്നതിന് ഓപ്ഷനുകള്‍ വരാം. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഓഫ്ലൈന് റീലുകള്‍ സാധാരണ ഫീഡില്‍ കാണണോ അതോ ഒരു പ്രത്യേക ഡൗണ്‍ലോഡ് വിഭാഗത്തിലൂടെ കാണണോ എന്നും തെരഞ്ഞെടുക്കാന്‍ കഴിയും. ഓഫ്ലൈന് റീല്‍സ് ഫീച്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടരുത്, റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി Instagram may soon allow you to watch Reels without internet
വീണ്ടും റിവേഴ്സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 3400 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. എന്നാല്‍ ഇന്ന് എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. ഇതാണ് ഇന്ന് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കണ്ടത്. രണ്ടുദിവസത്തിനിടെ 8000 രൂപയിലധികമാണ് വര്‍ധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. kerala gold rate today, gold rate changed
ന്യൂഡല്‍ഹി: എല്‍പിജി നിയന്ത്രണം മുതലെടുത്ത് ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. ചില റെസ്റ്റോറന്റുകള്‍ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്കും ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചു. ഇത്തരം ചാര്‍ജുകള്‍ മുന്‍പു കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജിനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റെസ്റ്റോറന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചാണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. ട്രംപിന്റെ ഉപാധികള്‍ ഇറാന് തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളര്‍ കടന്നു സേവന ചാര്‍ജുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടക്കുന്നതിനാണ് ഇത്തരം ചാര്‍ജുകള്‍ ചുമത്തുന്നതെന്ന് അതോറിറ്റി വിലയിരുത്തി. ഇത് നിയമവിരുദ്ധമായ വ്യാപാര രീതിയായതിനാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ സ്വമേധയാ അല്ലാത്ത ഏതെങ്കിലും അധിക ചാര്‍ജ് അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുത്. അത്തരം രീതികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഹോട്ടലിനോടോ റെസ്റ്റോറന്റിനോടോ ബില്ലില്‍ നിന്ന് ചാര്‍ജ് നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാവുന്നതാണ്. 1915 എന്ന നമ്പറില്‍ വിളിച്ചോ അതിന്റെ ആപ്പ് വഴിയോ പരാതി നല്‍കാമെന്നും ഇ-ജാഗ്രിതി പോര്‍ട്ടല്‍ വഴി ഉപഭോക്തൃ കമ്മീഷന് മുമ്പാകെ പരാതി നല്‍കാമെന്നും അതോറിറ്റി അറിയിച്ചു. സോഷ്യല്‍ മീഡിയ ആസക്തിയുണ്ടാക്കുന്നു; മെറ്റയ്ക്ക് 39 കോടിയും യുട്യൂബിന് 17 കോടിയും പിഴ LPG charge not legal, will invite action, CCPA warns eateries
ന്യൂഡല്‍ഹി: പാകിസ്ഥാന് മധ്യസ്ഥരായി അമേരിക്ക കൈമാറിയ പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന് തള്ളിയതോടെ, വീണ്ടും 103 ഡോളര്‍ കടന്ന് ബ്രെന്‍ഡ് ക്രൂഡ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൂഡ് വില കുത്തനെ ഇടിഞ്ഞ് നൂറ് ഡോളറില്‍ താഴെയെത്തിയിരുന്നു. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അന്യായവും യുക്തിരഹിതവുമെന്ന് വിമര്‍ശിച്ചാണ് തള്ളിയത്. ട്രംപിന്റെ 15 ഉപാധികള്‍ തള്ളിയതിന് പുറമേ വെടിനിര്‍ത്തലിന് 5 ആവശ്യങ്ങള്‍ ഇറാന് മുന്നോട്ടുവെയ്ക്കുകയും ചെയ്തു. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് നിബന്ധനകള്‍. സോഷ്യല്‍ മീഡിയ ആസക്തിയുണ്ടാക്കുന്നു; മെറ്റയ്ക്ക് 39 കോടിയും യുട്യൂബിന് 17 കോടിയും പിഴ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാനു മുന്നില്‍ 15 നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇറാന് എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാല്‍ മതിയെന്നായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, യുഎസുമായി ഒരു ചര്‍ച്ചയും നേരിട്ട് നടത്താനുദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോഴും ഇറാന്റെ ഔദ്യോഗിക നിലപാട്. ലോകത്തെ മികച്ച 10 വിമാനത്താവളങ്ങള്‍; ഒന്നാമതെത്തി സിംഗപ്പൂര്‍ ഷാംഗി, 30 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി Oil prices surge after Iran rejects Trump's demands; Brent crude crosses $103 again
രണ്ടുലക്ഷം രൂപ കൈയിലുണ്ടോ? പലിശയിനത്തില്‍ മാത്രം കിട്ടുക 90,000 രൂപ; അറിയാം ഈ സ്കീം
പ ശ്ചിമേഷ്യന്‍ സംഘര്‍ഷം ഓഹരി വിപണികളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. എണ്ണവിലയുടെ കുതിപ്പ്, ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് എന്നിവ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. സ്വര്‍ണ്ണവും വെള്ളിയും പ്രതീക്ഷിച്ച പോലെയല്ല നീങ്ങുന്നത്. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ എവിടെ നിക്ഷേപിക്കും എന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പവും ആരംഭിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് പറയുമ്പോഴും നിക്ഷേപകരുടെ ആശങ്ക പൂര്‍ണമായി ദൂരികരിക്കാന്‍ സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ പരമ്പരാഗത, പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് മുന്നിലുള്ള ഏക ഓപ്ഷന്. ഇതില്‍ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പോലുള്ളവ മുന്‍ മാസങ്ങളിലെ ആര്‍ബിഐ പലിശ നിരക്കുകളെ തുടര്‍ന്ന് ആകര്‍ഷകമല്ലാതായിട്ടുണ്ട്. അസ്ഥിരത വര്‍ധിച്ചുവരുന്ന ഈ കാലത്ത് നിക്ഷേപ സുരക്ഷയ്ക്ക് പ്രാധാന്യം കൂടുതലുമാണ്. ഇവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ വീണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നത്. പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. ഒടിപി മാത്രം പോരാ; ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം പോസ്റ്റ് ഓഫീസ് ടിഡി സ്കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. ഉദാഹരണമായി ഈ സ്കീമില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പലിശയിനത്തില്‍ മാത്രം 44,995 രൂപ ലഭിക്കും. അതായത് അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,44,995 രൂപയാണ് ലഭിക്കുക. 7.5 ശതമാനം പലിശനിരക്ക് കണക്കാക്കിയാണ് ഈ തുക. നിക്ഷേപം രണ്ടുലക്ഷമാണെങ്കില്‍ അഞ്ചുവര്‍ഷം കൊണ്ട് പലിശയിനത്തില്‍ മാത്രം 90,000 രൂപ ലഭിക്കും. അതായത് അഞ്ചുവര്‍ഷ കാലാവധി കഴിഞ്ഞാല്‍ 2,89,990 രൂപയാണ് ലഭിക്കുക. അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന പലിശ മാത്രം 2,24,974 രൂപയാണ്. കൈയില്‍ ഒരു ലക്ഷമുണ്ടോ?, വിപണി ചാഞ്ചാട്ടത്തില്‍ ആശങ്കയുണ്ടോ?; എങ്ങനെ നിക്ഷേപിക്കണം?, വിദഗ്ധര്‍ പറയുന്നത് post office time deposit scheme offers 90,000 as interest on 2 lakh deposit
ഒടിപി മാത്രം പോരാ; ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം. പുതിയ ആര്‍ബിഐ ചട്ടം അനുസരിച്ചാണ് മാറ്റം വരുന്നത്. വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി കര്‍ശനമായ ഓതന്റിക്കേഷന് വ്യവസ്ഥകളാണ് നടപ്പാകാന്‍ പോകുന്നത്. ഏപ്രില്‍ 1 മുതല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ആവാസവ്യവസ്ഥയിലാണ് പുതിയ സുരക്ഷാ നവീകരണം വരുന്നത്. റോഡരികിലെ ചായക്കടകള്‍ മുതല്‍ വലിയ റീട്ടെയില്‍ പര്‍ച്ചെയ്സ് വരെയുള്ള ദൈനംദിന പണമിടപാടുകള്‍ ക്യുആര്‍ കോഡുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത്തരം ഇടപാടുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ വ്യവസ്ഥ ആര്‍ബിഐ കൊണ്ടുവന്നത്. ഇടപാടുകളെ ഒരുവിധത്തിലും ബാധിക്കാത്ത വിധം സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചത്. ടു-ഫാക്ടര്‍ ഓതന്റിക്കേഷന് (2FA) കൂടുതല്‍ ശക്തമാക്കിയും ഡൈനാമിക് സുരക്ഷാ പാളികള്‍ അവതരിപ്പിച്ചുമാണ് ഇത് നടപ്പാക്കുന്നത്. സിസ്റ്റം പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്തം ബാങ്കുകളിലേക്ക് മാറ്റും എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒരൊറ്റ ഒടിപി (ഒറ്റത്തവണ പാസ്വേഡ്) മതിയാകില്ല എന്നതാണ് ഏറ്റവും വലിയ മാറ്റം. പേയ്മെന്റുകള്‍ കുറഞ്ഞത് രണ്ട് ഓതന്റിക്കേഷനെങ്കിലും വിധേയമാകണം. അവ ചുവടെ: പാസ്വേഡ് അല്ലെങ്കില്‍ പാസ്ഫ്രെയ്സ് PIN (വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍) വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ പോലുള്ള ബയോമെട്രിക്സ് ബാങ്കിംഗ് ആപ്പുകളില്‍ സൃഷ്ടിക്കപ്പെട്ട സോഫ്റ്റ്വെയര് ടോക്കണുകള്‍ ഹാര്ഡ്വെയര് ടോക്കണുകള്‍ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി ഇതിനര്‍ത്ഥം ഓരോ ഇടപാടും കുറഞ്ഞത് രണ്ട് സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോകണം. ഇത് അനധികൃത ആക്സസ് ഗണ്യമായി കുറയ്ക്കുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധന വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ അത് മറികടക്കാനുള്ള വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകളുടെ വര്‍ധന കണക്കിലെടുത്താണ് പുതിയ മാറ്റം ആര്‍ബിഐ കൊണ്ടുവന്നത്. കൈയില്‍ ഒരു ലക്ഷമുണ്ടോ?, വിപണി ചാഞ്ചാട്ടത്തില്‍ ആശങ്കയുണ്ടോ?; എങ്ങനെ നിക്ഷേപിക്കണം?, വിദഗ്ധര്‍ പറയുന്നത് ഡൈനാമിക് ഓതന്റിക്കേഷന് പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഡൈനാമിക് ഓതന്റിക്കേഷന് ആണ്. ഈ സംവിധാനത്തിന് കീഴില്‍, ഓരോ ഇടപാടിനും കുറഞ്ഞത് ഒരു ഓതന്റിക്കേഷന് ഘടകമെങ്കിലും സമാനതകളില്ലാത്തതായിരിക്കണം. ഉദാഹരണത്തിന്: ബയോമെട്രിക് സ്കാനുമായി സംയോജിപ്പിച്ച സ്റ്റാറ്റിക് പിന് ഒറ്റത്തവണ ടോക്കണുമായി സംയോജിപ്പിച്ച പാസ്വേഡ് തട്ടിപ്പുകാരന് ഒരു ഘടകത്തിലേക്ക് (പിന് പോലുള്ളവ) ആക്സസ് നേടിയാലും രണ്ടാമത്തെ, ഡൈനാമിക് ലെയര്‍ സംരക്ഷണം നല്‍കും. അതുവഴി അനധികൃത ഇടപാട് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഇത് അനധികൃത ഇടപാടുകളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. വിപണിയില്‍ രണ്ടാം ദിവസവും ബുള്‍ തരംഗം, സെന്‍സെക്സ് 1200 പോയിന്റ് കുതിച്ചു; രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 94ലേക്ക് From April 1, online transactions to change under new RBI rules
പശ്ചി മേഷ്യന് സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള വിപണിയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയിലും ഇത് പ്രതിഫലിച്ചു. വലിയ കറക്ഷന് ആണ് വിപണിയില്‍ ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതാണോ അതോ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നതാണോ നല്ലത് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. ഇപ്പോള്‍ ബാങ്കുകളിലും മറ്റും സുരക്ഷിത നിക്ഷേപമായ സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മുന്‍പും സംഭവിച്ചിട്ടുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. വിപണിയില്‍ ചാഞ്ചാട്ടം ഉള്ളപ്പോഴായാലും ഇല്ലെങ്കിലും നിക്ഷേപത്തെ ഡൈവേഴ്സിഫൈ ചെയ്യുക എന്നതാണ് പ്രധാനം. എല്ലാം ഒന്നില്‍ തന്നെ നിക്ഷേപിക്കുന്നതിന് പകരം പലതിലുമായി നിക്ഷേപിക്കുന്നത് റിസ്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പണത്തെ വളര്‍ത്താന്‍ ഓഹരിയും കൈവശമുള്ള പണം സൂക്ഷിക്കുന്നതിനായി കടപ്പത്രങ്ങളും അനിശ്ചിതാവസ്ഥയുടെ കാലത്ത് നിക്ഷേപം സുരക്ഷിതമാക്കാന്‍ സ്വര്‍ണവും എന്ന രീതിയില്‍ പോര്‍ട്ട്ഫോളിയോ തയ്യാറാക്കാനാണ് വിദഗ്ധരുടെ പൊതുവേയുള്ള ഉപദേശം. എന്നാല്‍ നിലവിലെ വിപണി സാഹചര്യത്തില്‍ ഏതൊക്കെ അസറ്റുകളില്‍ എത്രത്തോളം വീതം നിക്ഷേപിക്കണം എന്നത് മിക്കവരെയും കുഴപ്പിക്കുന്നു ചോദ്യമാണ്. ഒരു അസറ്റില്‍ മാത്രമായി മുഴുവന്‍ പണവും നിക്ഷേപിക്കരുത്. റിസ്ക് കുറയ്ക്കുന്നതിന് വൈവിധ്യവത്കരണത്തെ ആശ്രയിക്കുന്നതാണ് നല്ലത്. അതുപോലെ ഓഹരി + കടപ്പത്രം + സ്വര്‍ണം എന്നിങ്ങനെ മൂന്ന് പ്രധാന അസറ്റ് വിഭാഗങ്ങളിലും സമതുലിതമായി നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക ലക്ഷ്യവും റിസ്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും നിക്ഷേപം വളരാന്‍ അനുവദിക്കാവുന്ന കാലയളവും അടിസ്ഥാനമാക്കിയാകണം നിക്ഷേപ വിഹിതം തീരുമാനിക്കേണ്ടത്. മാസ വരുമാനമായി 17,000 രൂപ നേടാം; പോസ്റ്റ് ഓഫീസില്‍ ഇങ്ങനെ നിക്ഷേപിക്കൂ! ഉദാഹരണമായി കൈവശം ഒരു ലക്ഷം ഉണ്ടെന്ന് കരുതുക. മൊത്തം തുകയുടെ 50-60 ശതമാനം ഓഹരികളിലും 20-30 ശതമാനം കടപ്പത്രങ്ങളിലും 10-20 ശതമാനം സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്നതാണ്. അതായത്, ഓഹരിയില്‍ നിന്നും ദീര്‍ഘകാലയളവിലെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടവും ലിക്വിഡിറ്റി ഉറപ്പാക്കാനുമാണ് കടപ്പത്രങ്ങള്‍ പരിഗണിക്കുന്നത്. വിപണിയിലെ തിരിച്ചടിയില്‍ നിന്നുള്ള രക്ഷാകവചമായാണ് സ്വര്‍ണത്തെ പരിഗണിക്കുന്നത്. എന്നിരുന്നാലും നിക്ഷേപകരുടെ റിസ്ക് എടുക്കാനുള്ള ശേഷി , സാമ്പത്തിക ലക്ഷ്യം എന്നിവ അടിസ്ഥാനമാക്കി വേണം നിക്ഷേപ വിന്യാസത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം എല്ലാവര്ക്കും ഒരുപോലെ ഇണങ്ങുന്ന ഒരു നിര്‍ദേശമായി ഇതിനെ കാണാന്‍ സാധിക്കില്ല. നിക്ഷേപത്തിന് വളരെ ദീര്‍ഘമായ കാലയളവ് (5 വര്‍ഷത്തിന് മുകളില്‍) അനുവദിക്കാന്‍ കഴിയുന്നവരെങ്കില്‍ കൂടുതല്‍ വിഹിതം ഓഹരിക്കായി മാറ്റിവെക്കുക. മറുവശത്ത് കുറഞ്ഞ സമയം (3 വര്‍ഷത്തില്‍ താഴെ) മാത്രമാണ് നീക്കിവെക്കാനുള്ളതെങ്കില്‍ കടപ്പത്രം പോലെയുള്ള സ്ഥിരവരുമാനം നല്കുന്ന നിക്ഷേപങ്ങള്‍ക്കാകും കൂടുതല്‍ പരിഗണന നല്‍കേണ്ടത്. കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്; ഏപ്രില്‍ ഒന്നിന് പ്രാബല്യം in volatile market, experts suggest how to invest 1 lakh
മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബുള്‍ തരംഗം. ബിഎസ്ഇ സെന്‍സെക്സ് 1200 പോയിന്റ് ആണ് കുതിച്ചത്. നിലവില്‍ 75000ന് മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റി 24000ത്തോട് അടുക്കുകയാണ്. എണ്ണവില കുത്തനെ താഴ്ന്നതും ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് വിപണിക്ക് കരുത്തായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാന്‍ കാരണം. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളും എണ്ണവിലയില്‍ പ്രതിഫലിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐസി ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്.ടെക് മഹീന്ദ്ര, മാക്സ് ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടത്തിന്റെ പാതയിലാണ്. ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു; റോക്കറ്റ് പോലെ തിരിച്ചു കയറി സ്വര്‍ണവില, രണ്ടുദിവസത്തിനിടെ 8000 രൂപ കൂടി അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 93.94ലേക്കാണ് രൂപ കൂപ്പുകുത്തിയത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയുമാണ് രൂപയ്ക്ക് വിനയായത്. ഇനി എല്ലാം എളുപ്പം, വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍ Bull run continues: Sensex surges 1,200 pts, Rupee falls 18 paise

33 C