മക്കളുടെ ഉപരിപഠനം, വിവാഹം...; അരക്കോടി സമ്പാദിക്കാന്‍ ഇതാ എളുപ്പ വഴി
ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. കുടുംബങ്ങളെ സംബന്ധിച്ച് മക്കളുടെ വിവാഹം, ഉപരിപഠനം എന്നിവ ഏറെ പ്രാധാന്യമുള്ളതാണ്. നിലവിലെ സാഹചര്യത്തില്‍ ഇതിനായി വലിയ തുക തന്നെ ചെലവഴിക്കേണ്ടതായി വരാം. ഇത് മുന്‍കൂട്ടി കണ്ട് കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ സമ്പാദ്യം ആരംഭിക്കുകയാണ് വേണ്ടത്. കൃത്യമായ നിക്ഷേപ ശൈലിയിലുടെ 50 ലക്ഷം രൂപയുടെ ഒരു വലിയ സമ്പാദ്യം മക്കളുടെ വിവാഹത്തിനായി സ്വരൂപിക്കാം. 899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍ ഒരു സ്റ്റെപ്പ്-അപ്പ് എസ്ഐപി വഴി വളരെ ലളിതമായി വിവാഹം, ഉപരിപഠനം പോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും. ഒരു കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ നിക്ഷേപം ആരംഭിച്ചാല്‍, 20 വര്‍ഷത്തിന് ശേഷം (കുട്ടിക്ക് 25 വയസ്സാകുമ്പോള്‍) വിവാഹ ആവശ്യങ്ങള്‍ക്കായി 50 ലക്ഷം രൂപ കണ്ടെത്താന്‍ സാധിക്കും. ഇതിലെ പ്രധാന സവിശേഷത ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ വരുത്തുന്ന ചെറിയ വര്‍ധനയാണ്. ഈ പ്ലാന്‍ പ്രകാരം നിക്ഷേപം ആരംഭിക്കേണ്ടത് പ്രതിമാസം 12,000 രൂപ വെച്ചാണ്. ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ 10 ശതമാനം വര്‍ധന വരുത്തണം. അതായത് രണ്ടാം വര്‍ഷം മാസം 13,200 രൂപയും, മൂന്നാം വര്‍ഷം 14,520 രൂപയും നിക്ഷേപിക്കണം. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. ഓഹരി വിപണി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ മാറ്റം വരാം. 20 വര്‍ഷം കൊണ്ട് സമ്പാദ്യം ഏകദേശം 50 ലക്ഷം രൂപയായി മാറാന്‍ ഇത് സഹായിക്കും. നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം കൂടുതല്‍ കാര്യക്ഷമമായി വളര്‍ത്താന്‍ സഹായിക്കുന്ന ഒരു മികച്ച രീതിയാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി. സാധാരണ എസ്ഐപികളില്‍ നിന്ന് വ്യത്യസ്തമായി, നിക്ഷേപ തുക കൃത്യമായ ഇടവേളകളില്‍ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. 5000 രൂപ എസ്ഐപി vs അഞ്ചുലക്ഷം ലംപ്സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍ sip investment, details
ഉയ ര്‍ന്ന പ്രീമിയം കാരണം ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീമുകളില്‍ പലതും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല. പ്രതിമാസ ശമ്പളം വാങ്ങുന്നവര്‍ക്ക് പോലും ഉയര്‍ന്ന പ്രീമിയം തുക വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പ്രതിവര്‍ഷം വെറും 899 രൂപയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാലോ? പോസ്റ്റ് ഓഫീസിന്റെ ആരോഗ്യ ഇന്‍ഷുറന്‍സാണ് ഇത്. 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രതിവര്‍ഷം 899 രൂപ മാത്രം മതി. ഏതൊരു സാധാരണക്കാരന്റെയും സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് പോസ്റ്റ് ഓഫീസിന്റെ ഈ ഇന്‍ഷുറന്‍സ് സ്കീം വികസിപ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ 18 വയസ്സിന് മുകളിലുള്ള ഒരാള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ കുറഞ്ഞത് 5,000 രൂപയെങ്കിലും പ്രീമിയം നല്‍കേണ്ടി വരാറുണ്ട്. എന്നാല്‍ നിവ ബൂപ ഇന്‍ഷുറന്‍സുമായി ചേര്‍ന്നുള്ള ഈ പ്ലാനില്‍ വളരെ കുറഞ്ഞ നിരക്കില്‍ സുരക്ഷ ഉറപ്പാക്കാം. പോളിസി ഉടമയ്ക്ക് കുടുംബത്തിനായി പോളിസി വാങ്ങുകയാണെങ്കില്‍ കൂടുതല്‍ കിഴിവുകള്‍ ലഭിക്കും. പോസ്റ്റ് ഓഫീസ് ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീം ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴിയാണ് ഉറപ്പാക്കുന്നത്. ഇവിടെ 18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പോളിസിയില്‍ അപേക്ഷിക്കാം. മാത്രമല്ല ജനിച്ച് 91 ദിവസത്തിനു ശേഷമുള്ള കുട്ടികള്‍ക്കും പദ്ധതിയുടെ ഭാഗമാവാം. മറ്റേതെങ്കിലും ഇന്‍ഷുറന്‍സ് സ്കീമിന്റെ ഭാഗമായവര്‍ക്കും ഇവിടെ ചേരാം. പക്ഷേ നിലവില്‍ വലിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഈ പോളിസിയില്‍ ചേരാന്‍ സാധിക്കില്ല. എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സേവനം നല്‍കുന്നില്ല. ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അഥവാ ഐപിപിബി വഴിയാണ് ഈ ആരോഗ്യ ഇന്‍ഷുറന്‍സിന് അപേക്ഷിക്കുന്നത്. നേരത്തെ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അധികമായി 200 രൂപ കൂടെ അടച്ച് അക്കൗണ്ട് ആരംഭിക്കാം. പ്രധാനമായും നാല് തരത്തിലുള്ള ഇന്‍ഷുറന്‍സ് പ്ലാനുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ 899 രൂപയുടെ സ്കീം വ്യക്തിഗത പ്ലാനാണ്. അതിനു പുറമേ ഭാര്യക്കും ഭര്‍ത്താവിനും ഒരുമിച്ചുള്ള പ്ലാന്‍ എടുത്താല്‍ പ്രതിവര്‍ഷം 1,399 രൂപ അടക്കേണ്ടി വരും. ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയും പ്ലാനില്‍ ചേര്‍ന്നാല്‍ പ്രതിവര്‍ഷം 1,799 രൂപ അടക്കേണ്ടി വരും. എന്നാല്‍ ഭാര്യയും ഭര്‍ത്താവും, രണ്ടു കുട്ടികളും ഒരുമിച്ച് പരിരക്ഷ ആവശ്യമുണ്ടെങ്കില്‍ പ്ലാനിന്റെ പ്രീമിയം തുക 2,199 രൂപയായിരിക്കും. ഇതിനായി അപേക്ഷിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും സമര്‍പ്പിക്കണം. മേല്‍വിലാസ തെളിവിനായി റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി എന്നിവയില്‍ ഒന്ന് നല്‍കാം.ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അല്ലെങ്കില്‍ പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും സമര്‍പ്പിക്കേണ്ടതാണ്. ആശുപത്രി വാസത്തിന്റെ ആദ്യഘട്ടത്തില്‍ 2 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ക്ക് ചില നിബന്ധനകള്‍ ഉണ്ടെങ്കിലും, അംഗീകൃത ആശുപത്രികളില്‍ 5 ലക്ഷം രൂപ വരെ ക്യാഷ്ലെസ് സൗകര്യം ലഭ്യമാണ്. പോളിസി എടുത്ത് 30 ദിവസത്തിന് ശേഷം മിക്ക രോഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. എന്നാല്‍ ചില പ്രത്യേക രോഗങ്ങള്‍ക്ക് ആദ്യ രണ്ട് വര്‍ഷം കവറേജ് ലഭിക്കില്ല. എച്ച്ഡിഎഫ്സി ബാങ്ക് ചെയര്മാന് അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ് എങ്ങനെ അപേക്ഷിക്കാം? നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ അല്ലെങ്കില്‍ പ്രദേശത്തെ പോസ്റ്റ്മാന് വഴിയോ ഈ ഇന്‍ഷുറന്‍സ് പോളിസി എടുക്കാവുന്നതാണ്. നിലവില്‍ മറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളവര്‍ക്കും ഈ പ്ലാന്‍ ഒരു 'ടോപ്പ്-അപ്പ്' ആയി ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 5000 രൂപ എസ്ഐപി vs അഞ്ചുലക്ഷം ലംപ്സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍ Health insurance worth Rs 15 lakh for just Rs 899
എച്ച്ഡിഎഫ്സി ബാങ്ക് ചെയര്മാന് അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്
മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രവര്‍ത്തി രാജിവച്ചു. ബാങ്കിനുള്ളിലെ ചില രീതികളും പ്രവര്‍ത്തനങ്ങളും തന്റെ വ്യക്തിപരമായ ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ബാങ്കിന്റെ ഗവേണന്‍സ്, നോമിനേഷന് ആന്‍ഡ് റമ്യൂണറേഷന് കമ്മിറ്റി ചെയര്മാന് നല്കിയ കത്തിലാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്. 'കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കില്‍ ഞാന്‍ നിരീക്ഷിച്ച ചില സംഭവങ്ങളും രീതികളും എന്റെ വ്യക്തിപരമായ മൂല്യങ്ങളോടും ധാര്‍മ്മികതയോടും പൊരുത്തപ്പെടുന്നില്ല. ഇതാണ് എന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. എന്റെ രാജിക്ക് മറ്റ് കാര്യമായ കാരണങ്ങളൊന്നുമില്ലെന്നും ഞാന്‍ വ്യക്തമാക്കുന്നു'- അതാനു ചക്രവര്‍ത്തി കത്തില്‍ പറയുന്നു. രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യന്‍ ഓഹരി വിപണിയില്‍ 4.73 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 5000 രൂപ എസ്ഐപി vs അഞ്ചുലക്ഷം ലംപ്സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍ അതാനു ചക്രവര്‍ത്തിയുടെ രാജിയെ തുടര്‍ന്ന് എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ മുന്‍ വൈസ് ചെയര്‍മാനായിരുന്ന കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ബാങ്കിന്റെ ഇടക്കാല പാര്‍ട്ട്-ടൈം ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്കി. മാര്‍ച്ച് 19 മുതല്‍ ഈ നിയമനം പ്രാബല്യത്തില്‍ വന്നു. 2021 മെയ് മാസത്തിലാണ് അതാനു ചക്രവര്‍ത്തി എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോര്‍ഡിന്റെ ഭാഗമായത്. 'ബോര്‍ഡില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ബാങ്ക് ലയിപ്പിച്ചതുപോലുള്ള സുപ്രധാന സംഭവങ്ങള്‍ ഉണ്ടായത്. അത് ബാങ്കിന് കീഴില്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചു. ഈ തന്ത്രപരമായ സംരംഭം എച്ച്ഡിഎഫ്സി ബാങ്കിനെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാക്കി മാറ്റി. എന്നിരുന്നാലും, ലയനത്തിന്റെ ഗുണങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി ഫലവത്തായില്ല.'- അദ്ദേഹം കത്തില്‍ പറയുന്നു. എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍ HDFC Bank Chairman Quits Citing 'Ethical' Concerns, Shares Fall
5000 രൂപ എസ്ഐപി vs അഞ്ചുലക്ഷം ലംപ്സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍
ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. ഉദാഹരണമായി ഒരു മ്യൂച്ചല്‍ ഫണ്ടില്‍ എസ്ഐപി വഴി പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. തുടക്കത്തില്‍ 50 രൂപയാണ് എന്‍എവി എങ്കില്‍ ആദ്യമാസത്തില്‍ 50 യൂണിറ്റ് ലഭിക്കും. രണ്ടാമത്തെ മാസം എന്‍എവി 40 രൂപയായി താഴ്ന്നു എന്ന് വിചാരിക്കുക. അങ്ങനെയെങ്കില്‍ കിട്ടുന്ന യൂണിറ്റ് 125 ആയിരിക്കും. മൂന്നാമത്തെ മാസം എന്‍എവി 60 ആയി ഉയര്‍ന്നാല്‍ കിട്ടുന്ന യൂണിറ്റുകളുടെ എണ്ണം 83.33 യൂണിറ്റ് ആയി മാറും. വിപണിയുടെ ഏറ്റകുറച്ചിലുകളില്‍ ആവറേജ് ചെയ്യും എന്നതാണ് എസ്ഐപിയുടെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് മാസത്തിന് ശേഷം പരിശോധിച്ചാല്‍ ആകെ നിക്ഷേപം 15,000 രൂപയാണ് വരിക. മൊത്തം ലഭിക്കുന്ന യൂണിറ്റുകളുടെ എണ്ണം 308.33 യൂണിറ്റുകള്‍ ആയിരിക്കും. ഒരു യൂണിറ്റിന് ശരാശരി ചെലവ് ഏകദേശം 48.65 രൂപയാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരാനും സാധിക്കും. വില കുറയുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുകയും വില ഉയരുമ്പോള്‍ കുറച്ച് യൂണിറ്റുകള്‍ വാങ്ങുകയും ചെയ്യുന്നതിനാല്‍, നിക്ഷേപത്തിന്റെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാന്‍ എസ്ഐപി സഹായിക്കും. അതുകൊണ്ടാണ് ചാഞ്ചാട്ടത്തില്‍ നിക്ഷേപിക്കാന്‍ നല്ലത് എസ്ഐപിയാണ് എന്ന് പൊതുവേ പറയുന്നതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍ ഒറ്റയടിക്ക് 5 ലക്ഷം രൂപയുടെ ലംപ്സം നിക്ഷേപം എന്‍എവി 50 രൂപ ആയിരിക്കുമ്പോള്‍ ഒരു മ്യൂച്ചല്‍ ഫണ്ടില്‍ ലംപ്സം ആയി 5 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കില്‍ 10,000 യൂണിറ്റ് ആണ്് ലഭിക്കുക. വിപണിയിലെ ചാഞ്ചാട്ടം മൂലം എന്‍എവി 40 രൂപയിലേക്ക് താഴ്ന്നാല്‍ നിക്ഷേപത്തിന്റെ മൂല്യം 4 ലക്ഷം രൂപയായി കുറയും. എന്നാല്‍ വിപണി പിന്നീട് വീണ്ടെടുക്കുകയും എന്‍എവി 75 രൂപയായി ഉയരുകയും ചെയ്താല്‍ നിക്ഷേപ മൂല്യം 7.5 ലക്ഷം രൂപയായി ഉയരുന്നതും കാണാം. ഇതിനര്‍ത്ഥം നിക്ഷേപകന് യഥാര്‍ത്ഥ 5 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 2.5 ലക്ഷം രൂപയുടെ നേട്ടം ലഭിക്കും എന്നാണ്. നിക്ഷേപത്തിന് ശേഷം വിപണികള്‍ ഉയര്‍ന്നാല്‍ ലംപ്സം നിക്ഷേപങ്ങള്‍ ശക്തമായ വരുമാനം നല്‍കുമെന്ന് ഈ ഉദാഹരണം കാണിക്കുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം Rs 5,000 SIP vs Rs 5 Lakh Lump Sum: What works better in volatile markets?
മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിക്ക് ആ മുന്നേറ്റം തുടരാന്‍ ഇന്ന് സാധിച്ചില്ല. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവാണ് ഓഹരി വിപണി നേരിട്ടത്. ബിഎസ്ഇ സെന്‍സെക്സ് മാത്രം 1700ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി. എണ്ണ വില കുതിച്ചുയരുന്നതാണ് വിപണിയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ബുധനാഴ്ച പശ്ചിമേഷ്യയിലെ നിരവധി എണ്ണ ഉല്‍പ്പാദന, വിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് ആക്രമണം നടത്തിയിരുന്നു. ഇതാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യുഎസ് കേന്ദ്രബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നതും വിപണിയെ സ്വാധീനിച്ചു. ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്കീം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയാണ് യുഎസ് കേന്ദ്രബാങ്ക് പണ വായ്പാ നയം പ്രഖ്യാപിച്ചത്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട ബാങ്ക് ഓഹരികള്‍. യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം Sensex crashes 1,700 pts, Nifty below 23,300: Rising crude prices among key factors
പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപയാണ് കുറഞ്ഞത്. 1,13,400 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. 14,175 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. 18 ദിവസത്തിനിടെ പവന് 13,000 രൂപയിലധികമാണ് കുറഞ്ഞത്. ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം kerala gold rate today, gold rate declined again
ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം
ന്യൂഡല്‍ഹി: 2026 ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍കാര്‍ഡുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ മാറ്റം. ഈ മാറ്റങ്ങള്‍ രേഖകള്‍, ഫോമുകള്‍ മൊത്തത്തിലുളള അപേക്ഷാ പ്രക്രീയ എന്നിവയെ ബാധിക്കും. 2026 മാര്‍ച്ച് 31 വരെ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ ആധാര്‍ കൂടാതെ മറ്റ് അധിക രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടി വരും. പുതിയ നിയമപ്രകാരം ജനനത്തീയതി സ്ഥിരീകരിക്കുന്നതിന് ആധാറിന് പുറമെ പ്രത്യേക രേഖകള്‍ ആവശ്യമാണ്. ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അധികമായി നല്‍കണം.കൂടാതെ പാന്‍ കാര്‍ഡിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി ഒത്തുപോയാല് മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. നിലവിലെ പാന്‍ അപേക്ഷാ ഫോമുകള്‍ മാര്‍ച്ച് 31ഓടെ നിര്‍ത്തലാക്കും. ഏപ്രില്‍ 1 മുതല്‍ പുതിയ ഫോമുകള്‍ ആയിരിക്കും ലഭ്യമാവുക. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്ററുകളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും abhirendra.pal@csc.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. അധിക നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2026 മാര്‍ച്ച് 31ന് മുമ്പായി അപേക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ട്. പുതിയ അപേക്ഷാ രീതിയില്‍ ഇ-കെ.വൈ.സി കൂടുതല്‍ കര്‍ശനമാക്കും. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമേ അപേക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല. എന്നാല്‍ വിവരങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ ബാധകമായേക്കാം. ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്കും ഈ പുതിയ രേഖാ സമര്‍പ്പണ നിയമങ്ങള്‍ ബാധകമായിരിക്കും. അവര്‍ പാസ്പോര്‍ട്ട് പ്രധാന രേഖയായി കരുതേണ്ടി വരും. A major change is coming to the rules related to PAN cards from April 1. Changes are coming to the PAN application rules across India.
ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ എടിഎമ്മുകളിൽ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക്. ഈ പരിധി കവിയുന്ന ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു. ഇനി മുതൽ യുപിഐ അടിസ്ഥാനമാക്കി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് പ്രത്യേകം പരിഗണിക്കില്ല. ഏപ്രിൽ ഒന്നുമുതൽ ഓരോ മാസവും അനുവദിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണത്തിൽ ഇതും ഉൾപ്പെടുത്തും. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളിൽ നിന്ന് ഓരോ പിൻവലിക്കലിനും 23 ഉം ബാധകമായ നികുതികളും ഈടാക്കും. നിലവിൽ, സ്വന്തം അക്കൗണ്ട് ഉടമകൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ പിൻവലിക്കൽ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഇതര എടിഎമ്മുകളിൽ പ്രമുഖ ആറ് നഗരങ്ങളിൽ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളിൽ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്കീം എടിഎമ്മുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് യുപിഐ ആപ്പ് വഴി ഇടപാട് നടത്തുന്നതാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ. ഇത് ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്സലേഷന്' ഫീച്ചറുമായി വാട്സ്ആപ്പ് HDFC Bank to charge for UPI ATM withdrawals in these cases from April 1
ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്കീം
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ഇത് ഒരു പെന്ഷന് പ്ലാന്‍ പോലെ കാണാവുന്നതാണ്.കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ആയിരം രൂപ അടച്ച് പദ്ധതിയില്‍ ചേരാവുന്നതാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്. ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്സലേഷന്' ഫീച്ചറുമായി വാട്സ്ആപ്പ് നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും. അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം 15 ലക്ഷം- പ്രതിമാസം 9,250 രൂപ വരുമാനം പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം, പലിശ വരുമാനം മാത്രം ഏഴുലക്ഷം; അറിയാം ഈ കിടിലന്‍ സ്കീം post office monthly income scheme, details
ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്സലേഷന്'ഫീച്ചറുമായി വാട്സ്ആപ്പ്
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് . കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 'വോയ്സ് ക്യാന്സലേഷന്' ഫീച്ചറാണ് പുതുതായി എത്തുന്നത്. ഓഡിയോ, വിഡിയോ കോളുകള്‍ക്കായി കൊണ്ടുവരുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ആന്‍ഡ്രോയിഡിലെ ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.26.11.8-ല്‍ ഫീച്ചര്‍ കണ്ടെത്തിയിട്ടുണ്ട്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ വരാനിരിക്കുന്ന അപ്ഡേറ്റില്‍ പുറത്തിറങ്ങുമെന്നാണ്. രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍ എന്താണ് വോയ്സ് ക്യാന്സലേഷന് ഫീച്ചര്‍ കാറുകളുടെ ഹോണ്‍ മുഴക്കമോ, ഉച്ചത്തിലുള്ള സംസാരമോ, മറ്റൊരാളുടെ ശബ്ദം കാരണമോ വിളിക്കുന്ന വ്യക്തി പറയുന്നത് കേള്‍ക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ടോ? ഈ പ്രശ്നം പരിഹരിക്കാനാണ് നോയ്സ് ക്യാന്സലേഷന് ഫീച്ചര്‍. സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദം മാത്രം മറുവശത്തുള്ള ആള്‍ക്ക് വ്യക്യമായി കേള്‍ക്കാന്‍ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ എത്രത്തോളം ഉപയോഗപ്രദമാണെന്ന് വരും ദിവസങ്ങളില്‍ അറിയാം. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്, തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. വാട്സ്ആപ്പില്‍ നോയ്സ് ക്യാന്സലേഷന് ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കും നോയ്സ് ക്യാന്സലേഷന് ഫീച്ചര്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. കോള്‍ ചെയ്യുന്ന സമയത്ത്, ഉപയോക്താക്കള്‍ മുകളിലേക്ക് സ്ക്രോള്‍ ചെയ്ത് നോയ്സ് ക്യാന്സലേഷന് ഫീച്ചര്‍ ആക്സസ് ചെയ്യണമെന്ന് സ്ക്രീന്‍ഷോട്ട് വെളിപ്പെടുത്തുന്നു, തുടര്‍ന്ന് സ്വിച്ച് ടോഗിള്‍ ചെയ്ത് അത് ഫീച്ചര്‍ ആക്ടീവാക്കാം. WhatsApp may soon offer crystal-clear calling with upcoming noise cancellation feature: Details
മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 92.47 മറികടന്ന് താഴേക്ക് പതിച്ചിരിക്കുകയാണ് രൂപ. വ്യാപാരത്തിനിടെ 92.62 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇതിനെ തുടര്‍ന്ന് എണ്ണവില കുതിക്കുന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയെ സ്വാധീനിക്കുന്നത്. കൂടാതെ വരാനിരിക്കുന്ന യുഎസ് കേന്ദ്ര ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനവും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ തന്നെയാണ്. പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം, പലിശ വരുമാനം മാത്രം ഏഴുലക്ഷം; അറിയാം ഈ കിടിലന്‍ സ്കീം അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. സെന്‍സെക്സ് വ്യാപാരത്തിനിടെ 800ലധികം പോയിന്റ് ആണ് കുതിച്ചത്. നിഫ്റ്റിയിലും സമാനമായ കുതിപ്പ് ദൃശ്യമായി. 77,000ലേക്ക് അടുക്കുകയാണ് സെന്‍സെക്സ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് നേരിട്ട ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ജിയോ ഫിനാന്‍ഷ്യല്‍, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്. സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു Rupee sees sharp fall, hits record low, sensex rises
സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു
കൊച്ചി: ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു രാവിലെ കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,15,680 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 14,460 ആയി. ഏതാനും ദിവസങ്ങളായി ഇടിവു പ്രകടിപ്പിച്ച പവന് വില ഇന്നലെ 880 രൂപ വര്‍ധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണ വില. ഇതു പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 11,000 രൂപയിലധികമാണ് ഇടിഞ്ഞത്. അഞ്ചു വര്‍ഷത്തിനകം പലിശ വരുമാനമായി മാത്രം 11 ലക്ഷം രൂപ; കോമ്പൗണ്ടിങ് ഇഫക്ട്, അറിയാം ഈ സ്കീം രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേകു തിരിയുന്നത് അടുത്തിടെ വിലയില്‍ കുതിപ്പുണ്ടാക്കിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. Kerala gold rate
പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം, പലിശ വരുമാനം മാത്രം ഏഴുലക്ഷം; അറിയാം ഈ കിടിലന്‍ സ്കീം
ജ നങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം. അഞ്ചു വര്‍ഷത്തിനകം പലിശ വരുമാനമായി മാത്രം 11 ലക്ഷം രൂപ; കോമ്പൗണ്ടിങ് ഇഫക്ട്, അറിയാം ഈ സ്കീം പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം ഈ സ്കീമില്‍ 10 വര്‍ഷത്തേക്ക് 15,000 രൂപ നിക്ഷേപിക്കുന്നത് 25 ലക്ഷം രൂപയില്‍ കൂടുതല്‍ നേടാന്‍ സഹായിക്കും. ഈ നിക്ഷേപത്തിലൂടെ 7 ലക്ഷം രൂപയില്‍ കൂടുതല്‍ പലിശ നേടാം. എല്ലാ മാസവും 15,000 രൂപ പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിക്ഷേപിക്കുകയും തുടര്‍ച്ചയായി 10 വര്‍ഷം ഈ നിക്ഷേപം തുടരുകയും ചെയ്താല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 25,68,107 രൂപ ഫണ്ട് ലഭിക്കും. ആര് ഡി സ്കീമിലൂടെ 10 വര്‍ഷം പണം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 18,00,000 രൂപയായിരിക്കും. പലിശ 7,68,107 രൂപയും. പ്രതിമാസം 15,000 രൂപ വീതം 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 10,71,545 രൂപ ലഭിക്കും. ഫസ്റ്റ് ഗിയറിട്ട് സ്വര്‍ണവില, ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചു; 1,16,000ന് മുകളില്‍ post office recurring deposit scheme; details
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ നഷ്ടത്തോടെ 92.42 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. എണ്ണ വില കുതിച്ചുയരുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതുമാണ് രൂപയെ ബാധിച്ചത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയ്ക്ക് വിനയായി. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ വായ്പ നയ പ്രഖ്യാപനം വരാനിരിക്കുകയാണ്. അതിനാല്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. കഴിഞ്ഞ ദിവസം 92.28 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഫസ്റ്റ് ഗിയറിട്ട് സ്വര്‍ണവില, ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചു; 1,16,000ന് മുകളില്‍ ഹോര്‍മുസ് കടിലിടുക്കില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 102 ഡോളര്‍ കടന്നു. ഇന്ന് 2.68 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. അതിനിടെ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ്. ഇന്നലെ ആയിരത്തോളം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെന്‍സെക്സ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും മുന്നേറ്റമാണ് കാഴ്ചവെച്ചത്. സെന്‍സെക്സ് 500ലധികം പോയിന്റ് മുന്നേറി. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയും ഏഷ്യന്‍ വിപണി ഉണര്‍ന്നതുമാണ് ഇന്ത്യന്‍ വിപണിക്ക് കരുത്തായത്. പ്രധാനമായി ഓട്ടോ, മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അഞ്ചു വര്‍ഷത്തിനകം പലിശ വരുമാനമായി മാത്രം 11 ലക്ഷം രൂപ; കോമ്പൗണ്ടിങ് ഇഫക്ട്, അറിയാം ഈ സ്കീം Rupee falls 14 paise, Brent crude was trading higher, Sensex gains 500 pts
അഞ്ചു വര്‍ഷത്തിനകം പലിശ വരുമാനമായി മാത്രം 11 ലക്ഷം രൂപ; കോമ്പൗണ്ടിങ് ഇഫക്ട്, അറിയാം ഈ സ്കീം
കൊച്ചി: പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ് സി). ഈ കേന്ദ്രസര്‍ക്കാര്‍ സ്കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. 5 വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്. 7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും. പെട്രോളും ഡീസലും കണ്ടെയ്നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം എന്എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്. വാട്സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍ National Savings Certificate, post office scheme
വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്സ് കുതിച്ചത് ആയിരം പോയിന്റ്; കാരണങ്ങള്‍ ഇവ?
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ട ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 938 പോയിന്റ് ഉയര്‍ന്ന് 75,502ല്‍ വ്യാപാരം അവസാനിച്ചു. 257 പോയിന്റിന്റെ നേട്ടത്തോടെ നിഫ്റ്റി 23,408ലാണ് ക്ലോസ് ചെയ്തത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇറാനെതിരെ ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവാണ് നേരിട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് വിപണിക്ക് കരുത്തായത്. സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ രാജ്യങ്ങള്‍ ഒരു സഖ്യം രൂപീകരിക്കാന്‍ സമ്മതിച്ചതായി പ്രഖ്യാപിക്കാന്‍ യുഎസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വിപണിക്ക് കരുത്തായത്. ഹിന്‍ഡാല്‍കോ, അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബെല്‍, പവര്‍ ഗ്രിഡ്, മാക്സ് ഹെല്‍ത്ത്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍. വാട്സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍ Bulls roar on D-Street: Sensex soars 1,150 pts, Nifty up 1.4%
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രാവിലെ 360 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ 1280 രൂപയാണ് കുറഞ്ഞത്. 1,15,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 14,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പവന് 11,000 രൂപയിലധികമാണ് കുറഞ്ഞത്. പെട്രോളും ഡീസലും കണ്ടെയ്നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. വാട്സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍ kerala gold rate today, gold rate again decreased
വാട്സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാനാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഹാക്കിങ്, സൈബര്‍ തട്ടിപ്പുകള്‍ എന്നിവയില്‍ നിന്നെല്ലാം സുരക്ഷിതാമാകാനാണ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. വാട്സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം. 1. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പുകള്‍ വാട്സ്ആപ്പ് ചാറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നവയാണ്, മാത്രമല്ല, ചാറ്റുകളുടെ ബാക്കപ്പുകളും എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നു. ചാറ്റ് ബാക്കപ്പുകള്‍ക്കായി ഒരു പാസ്വേഡ് അല്ലെങ്കില്‍ എന്‍ക്രിപ്ഷന്‍ കീ ക്രമീകരിക്കാനും കഴിയും. ഇതിനായി സെറ്റിങ്സ് - ചാറ്റ് - ചാറ്റ് ബാക്കപ്പ് - 'എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പ്' എന്നത് സെലക്ട് ചെയ്യാം. 2. ടു-സ്റ്റെപ്പ് വെരിഫിക്കേഷന് അക്കൗണ്ടുകളിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ഹാക്കര്‍മാരെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന അധിക സുരക്ഷാ ഫീച്ചറാണ് ടു-സ്റ്റെപ്പ് വെരിഫിക്കേഷന്. സെറ്റിങസ് ഓണാക്കിയാല്‍, സിം അല്ലെങ്കില്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാലും നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ കഴിയും. ഈ സെറ്റിങ്സ് ഓണാക്കിയാല്‍ മറ്റൊരു ഡിവൈസില്‍ നിങ്ങളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആറ് അക്ക പിന് ആവശ്യമാണ്. ഇതിനായി സെറ്റിങ്സ് - അക്കൗണ്ട് - ടു-സ്റ്റെപ്പ് വെരിഫിക്കേഷന് - പിന് സെറ്റ് എന്നീ സ്റ്റെപ്പുകള്‍ ചെയ്യുക. സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു 3. ഉപയോക്താവിന്റെ വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാമെന്നത് നിയന്ത്രിക്കുക വാട്സ്ആപ്പില്‍ നിങ്ങളുടെമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്ന് നിയന്ത്രിക്കാനാകും. ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ ഫോട്ടോ, എബോട്ട് ഇന്‍ഫോ, സ്റ്റാറ്റസ് അപ്ഡേറ്റുകള്, എല്ലാം കോടാക്ട് ലിസ്റ്റിലുള്ളവര്‍, കോടാക്ടില് ഇല്ലാത്തവര്‍, കോണ്ടാക്റ്റില് ഉള്ളവര്‍ ഒഴികെ, അല്ലെങ്കില്‍ ആരെയും അനുവദിക്കാതിരിക്കുക എന്നിവയും തെരഞ്ഞെടുക്കാം. 4. സന്ദേശങ്ങള്‍ അപ്രത്യക്ഷമാകല്‍ വാട്സ്ആപ്പിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സുരക്ഷാ സവിശേഷതകളില്‍ ഒന്നാണ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍. ഈ സെറ്റിങ്സ് ഓണാക്കിയാല്‍, നിങ്ങള്‍ തെരഞ്ഞെടുത്ത ഒരു ടൈമറിന് ശേഷം ചാറ്റുകള്‍ സ്വയമേവ ഇല്ലാതാക്കാന്‍ കഴിയും: 24 മണിക്കൂര്‍, 7 ദിവസം, അല്ലെങ്കില്‍ 90 ദിവസം. ഒറ്റ ചാറ്റില്‍ ഈ ഫീച്ചര്‍ ഒണാക്കിയാല്‍ എല്ലാ ചാറ്റുകളിലും ഫീച്ചര്‍ ലഭിക്കും. 5.സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ചാറ്റ് ലോക്ക് ചില ചാറ്റുകള്‍ക്ക് അധിക പരിരക്ഷ നല്‍കാനാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ നല്‍കിയിട്ടുള്ളത്. സംഭാഷണങ്ങള്‍ അവരുടെ സ്വന്തം ഫോള്‍ഡറില്‍ മറഞ്ഞിരിക്കും. ഇവ ആക്സസ് ചെയ്യുന്നതിന്, ഒരാള്‍ക്ക് ഒരു വിരലടയാളം, ഫേസ് ഐഡി അല്ലെങ്കില്‍ ഫോണിന്റെ പാസ്കോഡ് ആവശ്യമാണ്. ഈ സെറ്റിങ്സ് ഓണാക്കാന്‍, വാട്സ്ആപ്പില്‍ ഒരു കോണ്ടാക്റ്റിന്റെ പ്രൊഫൈല്‍ തുറന്ന് ചാറ്റ് ലോക്ക് ഓപ്ഷന് സെലക്ട് ചെയ്യാം. Top 5 WhatsApp features you must start using today to keep your chats safe and secure
സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,720 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,590 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. പെട്രോളും ഡീസലും കണ്ടെയ്നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്. kerala gold rate today

27 C