പതിനായിരം രൂപ കൈയിൽ ഉണ്ടോ?, 2040ൽ കോടീശ്വരനാകാം; ചെയ്യേണ്ടത് ഇത്രമാത്രം
ഓഹരി വിപണിയിൽ അസ്ഥിരത നിലനിൽക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ ആശയക്കുഴപ്പത്തിലാണ്. ഇപ്പോൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ദീർഘകാലം ലക്ഷ്യമിട്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധർ പറയുന്നത്.അപ്പോഴും കൺഫ്യൂഷൻ തുടരുകയാണ്. മ്യൂച്ചൽ ഫണ്ടിൽ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതിനാൽ, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതിൽ എസ്ഐപികൾ മുന്നിട്ടുനിൽക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാർക്കറ്റ് ഘട്ടങ്ങളിൽ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനിൽക്കുന്ന സമയങ്ങളിൽ നിക്ഷേപകർ അവരുടെ എസ്ഐപി തുക ഉയർത്തുന്നതും ഭാവിയിൽ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധർ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയർച്ച താഴ്ചകളിൽ ആവേശകരമായ എക്സിറ്റുകൾ തടയാനും എസ്ഐപികൾ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകർ ഓർക്കണമെന്നും വിപണി വിദഗ്ധർ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും. ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍ ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹമുണ്ടോ? 12 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർ എസ്ഐപിയിൽ പ്രതിമാസം 33,500 രൂപ വീതം നിക്ഷേപിക്കണം. വാർഷിക റിട്ടേൺ നിരക്ക് പ്രതിവർഷം ശരാശരി 11 ശതമാനം പ്രതീക്ഷിച്ചാണ് ഈ കണക്ക്. വാർഷിക റിട്ടേൺ നിരക്ക് ആയി പ്രതിവർഷം ശരാശരി 12 ശതമാനം ലഭിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെങ്കിൽ 31,250 രൂപ വീതം മാസം നിക്ഷേപിച്ചാൽ മതി. ഫിനാൻഷ്യൽ പോർട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് എസ്‌ഐപി കണക്കുകൂട്ടൽ ഫോർമുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ. ചുരുക്കത്തിൽ, നിക്ഷേപകർ എല്ലാ മാസവും 31,000 മുതൽ 36,000 രൂപ വരെ പരിധിയിൽ സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കിൽ 12 വർഷത്തിനുള്ളിൽ ഒരു കോടി സമാഹരിക്കാൻ കഴിയുമെന്ന് വിപണി വിദഗ്ധർ പറയുന്നു. ഇതിന് പുറമേ പ്രതിമാസം പതിനായിരം രൂപ വീതമുള്ള നിക്ഷേപത്തിന് എസ്‌ഐപിയിൽ തുടക്കമിട്ടാലും കോടീശ്വരനാകാൻ സാധിക്കും. എന്നാൽ എല്ലാവർഷവും നിക്ഷേപ തുക 15 ശതമാനം വീതം ഉയർത്തണമെന്ന് മാത്രം. അങ്ങനെ എങ്കിൽ 15 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാനാകുമെന്ന് വിപണി വിദഗ്ധർ പറയുന്നു. പ്രതിദിനം 45 രൂപ നിക്ഷേപിക്കാമോ? 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം എല്‍ഐസിയുടെ 'ബെസ്റ്റ്' പ്ലാന്‍ sip investment: how much should be your monthly sip to accumulate 1 crore
ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍
റിട്ട യര്‍മെന്റ് കാലത്ത് സ്ഥിരമായി തരക്കേടില്ലാത്ത മാസ വരുമാനം ലഭിക്കുന്നതിന് ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്ന പദ്ധതികളെ താത്പര്യത്തോടെ നോക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. റിസ്‌കില്ലാതെ മികച്ച റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ നിക്ഷേപിക്കാന്‍ ഒട്ടുമിക്ക ആളുകളും തയ്യാറാവുകയും ചെയ്യും. ഇത്തരത്തില്‍ റിസ്‌കില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്ന നിരവധി സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായും ബാങ്ക് നിക്ഷേപങ്ങളായും വിപണിയിലുണ്ട്. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം മാസത്തില്‍ പലിശ വരുമാനം ഉറപ്പു വരുത്തുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. 7.4 ശതമാനം പലിശ നിരക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാണ്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്നുമാസം കൊണ്ട് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്്സ് സ്‌കീം. 8.2 ശതമാനം പലിശയാണ് നിലവില്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ല. നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം നികുതി ഇളവ് ലഭിക്കും. 5 വര്‍ഷമാണ് കാലാവധി. ബാങ്ക് മന്ത്ലി ഇന്‍കം സ്‌കീം ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ പലിശ വരുമാനം ലഭിക്കുന്നതാണ് പദ്ധതി. മാസത്തിലോ ത്രൈമാസത്തിലെ പലിശ സേവിങ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 5 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക. സ്ഥിര വരുമാനത്തിനൊപ്പം നിക്ഷേപത്തിന്റെ മുകളില്‍ 95 ശതമാനം അത്യാവശ്യ വായ്പയും ലഭിക്കും. ബോണ്ടുകള്‍ കമ്പനികളുടെ ബോണ്ടില്‍ നിക്ഷേപിക്കുന്നത് മാസ വരുമാനം ലഭിക്കും. ബോണ്ടുകളിലെ നിക്ഷേപത്തിന് കൂപ്പണ്‍ എന്ന പേരില്‍ പലിശ വരുമാനം ലഭിക്കും. ഡീ മാറ്റ് അക്കൗണ്ട് വഴി ബോണ്ടുകള്‍ വാങ്ങാം. ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനം മാസത്തിലോ അര്‍ധ വര്‍ഷത്തിലോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 6-11 ശതമാനം വരെയാണ് കൂപ്പണ്‍ റേറ്റ്. പ്രതിദിനം 45 രൂപ നിക്ഷേപിക്കാമോ? 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം എല്‍ഐസിയുടെ 'ബെസ്റ്റ്' പ്ലാന്‍ കമ്പനി സ്ഥിര നിക്ഷേപം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മാസ, ത്രൈമാസങ്ങളില്‍ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. 6 മുതല്‍ 9 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം പലിശ അധികം ലഭിക്കും. ബാങ്കുകളെക്കാള്‍ ഉയര്‍ന്ന വരുമാനം സ്ഥിരം ലഭിക്കും. പലിശ വരുമാനം പരിധി കടന്നാല്‍ 10 ശതമാനം നികുതി ഈടാക്കും. 1 മുതല്‍ 5 വര്‍ഷം വരെ കാലാവധി ലഭിക്കും. ഒഴുകിയെത്തിയത് 1.47 കോടി ഡോളര്‍, സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം ഉണര്‍വില്‍; ഫണ്ടിങ് ഇരട്ടിയായി monthly income from one time investment; 5 best methods
പ്രതിദിനം 45 രൂപ നിക്ഷേപിക്കാമോ? 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം എല്‍ഐസിയുടെ 'ബെസ്റ്റ്'പ്ലാന്‍
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വര്‍ഷങ്ങളായി ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയിലെ വിശ്വസനീയമായ ഒരു പേരാണ്. സുരക്ഷിത നിക്ഷേപങ്ങളും നല്ല വരുമാനവും ആഗ്രഹിക്കുന്ന ആളുകള്‍ പലപ്പോഴും എല്‍ഐസി പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായമായവര്‍ക്കും കമ്പനി വൈവിധ്യമാര്‍ന്ന പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി സവിശേഷതകളുള്ള അനേകം പോളിസികളാണ് ഇന്ത്യയിലെ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ആവശ്യം അനുസരിച്ച് പലതരത്തിലുള്ള സ്‌കീമുകള്‍ എല്‍ഐസിയിലുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട പരിരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി ലിസ്റ്റ് നീളും. അത്തരത്തില്‍ എല്‍ഐസി പോളിസികളില്‍ ഏറ്റവും ജനപ്രീതിയുള്ള ഒരു സ്‌കീമാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇന്‍ഷുറന്‍സ് പരിരക്ഷയും, മികച്ച വരുമാനവും നല്‍കുന്ന ഒരു സ്‌കീമാണ് ഇത്. എല്‍ഐസി ജീവന്‍ ആനന്ദ് ടേം ഇന്‍ഷുറന്‍സും മെച്യൂരിറ്റി ആനുകൂല്യങ്ങളും സംയോജിപ്പിക്കുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. കുറഞ്ഞ പ്രീമിയത്തില്‍ സുരക്ഷിത നിക്ഷേപവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ചേരാവുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇവിടെ പ്രായം ഒരു പ്രശ്‌നമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജീവന്‍ ആനന്ദ് പോളിസിയുടെ പരമാവധി കാലാവധി 35 വര്‍ഷമാണ്. ഈ കാലാവധിക്കുള്ളില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ കുറഞ്ഞ കാലാവധി 15 വര്‍ഷമാണ്. അതായത് 15 വര്‍ഷമെങ്കിലും പോളിസി തുടരണമെന്ന് അര്‍ത്ഥം. എങ്കില്‍ മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബോണസുകള്‍ക്കു യോഗ്യത നേടാന്‍ കഴിയുകയുള്ളൂ. മറ്റു പോളിസികളില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ പ്രീമിയം എന്ന സവിശേഷതയും ജീവന്‍ ആനന്ദിനുണ്ട്. ഇതു തന്നെയാണ് നിരവധി പേര്‍ ജീവന്‍ ആനന്ദ് പോളിസിയുടെ ഭാഗമാവുന്നതും. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഭാവിയിലേക്ക് ശക്തമായ ഒരു ഫണ്ട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു നല്ല ഓപ്ഷനാണെന്ന് തെളിയിക്കാനാകും. 35 വര്‍ഷത്തേക്ക് ഈ പോളിസി തിരഞ്ഞെടുക്കുന്ന ഒരാള്‍ പ്രതിമാസം ഏകദേശം 1,358 നിക്ഷേപിക്കണം. അതായത് ഏകദേശം 45 രൂപ പ്രതിദിന നിക്ഷേപം. പതിവ് നിക്ഷേപങ്ങള്‍ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 25 ലക്ഷം കോര്‍പ്പസ് സൃഷ്ടിക്കാന്‍ കഴിയും. ഈ കാലയളവില്‍ മൊത്തം അടക്കുന്ന പ്രീമിയം തുക 5,70,360 രൂപയായിരിക്കും. പോളിസി പ്രകാരം പ്രിന്‍സിപ്പല്‍ സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയായി നിശ്ചയിച്ചാല്‍, നിക്ഷേപകന് 8.60 ലക്ഷം രൂപയുടെ ബോണസും, 11.50 ലക്ഷം രൂപയുടെ റിവിഷന്‍ ബോണസും ലഭിക്കും. നിക്ഷേപവും, ആനുകൂല്യങ്ങളുമെല്ലാം കണക്കാക്കുമ്പോള്‍ 25 ലക്ഷം രൂപയോളം അക്കൗണ്ടില്‍ എത്തും. ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ ഈ കാലാവധിക്കു മുന്നേ തന്നെ പോളിസി നിക്ഷേപം നിര്‍ത്തിയാല്‍ നിക്ഷേപിച്ച പണത്തിന്മേലുള്ള അധിക ബോണസ് നഷ്ടപ്പെടും. 35 വര്‍ഷം വരെ നിക്ഷേപം തുടരാന്‍ സാധിക്കില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാലാവധിയായ 15 വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നിലനിര്‍ത്താന്‍ ശ്രമിക്കുക. അധിക ആനുകൂല്യങ്ങള്‍ നിരവധി ഓപ്ഷണല്‍ റൈഡറുകള്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് ഡിസെബിലിറ്റി റൈഡര്‍, ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡര്‍, ന്യൂ ടേം ഇന്‍ഷുറന്‍സ് റൈഡര്‍, ന്യൂ ക്രിട്ടിക്കല്‍ ബെനിഫിറ്റ് റൈഡര്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. പോളിസി കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍, മരണ ആനുകൂല്യത്തിന്റെ 125 ശതമാനം നോമിനിക്ക് ലഭിക്കും. LIC Best Scheme , Save Rs 45 a Day And Get a Fund of Rs 25 Lakh, know LIC Jeevan Anand
ആദ്യമായി 90 കടന്ന് രൂപ, സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തിലും
ന്യൂഡല്‍ഹി: ഡോളറിനെതിരെ ആദ്യമായി 90 എന്ന നിലവാരം മറികടന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറു പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് ഒരു ഡോളറിന് 90 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. 90.02 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ബാങ്കുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. എങ്കിലും എണ്ണവില കുത്തനെ ഇടിഞ്ഞതും ഡോളര്‍ ദുര്‍ബലമായതും വലിയ തോതില്‍ ഇടിയുന്നതില്‍ നിന്ന് രൂപയെ തടഞ്ഞുനിര്‍ത്തി. ഇന്നലെ രൂപ 43 പൈസയുടെ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്ന് 89.96 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്. റിവേഴ്‌സില്‍ നിന്ന് ഫസ്റ്റ് ഗിയറിലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ; സ്വര്‍ണവില 96,000ലേക്ക് അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിലവില്‍ ബിഎസ്ഇ സെന്‍സെക്‌സ് 85,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഇന്‍ഫോസിസ്, ജിയോ ഫിനാന്‍ഷ്യല്‍, ശ്രീറാം ഫിനാന്‍സ്, മാക്‌സ്‌ഹെല്‍ത്ത് കെയര്‍, കോള്‍ ഇന്ത്യ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ഒഴുകിയെത്തിയത് 1.47 കോടി ഡോളര്‍, സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം ഉണര്‍വില്‍; ഫണ്ടിങ് ഇരട്ടിയായി Rupee breaches 90 to a dollar, falls 6 paise in early trade
റിവേഴ്‌സില്‍ നിന്ന് ഫസ്റ്റ് ഗിയറിലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ; സ്വര്‍ണവില 96,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ രണ്ടു തവണകളായി 440 രൂപ കുറഞ്ഞെങ്കിലും ഇന്ന് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചത്. 95,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 11,970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെ ഇന്നലെ രണ്ടു തവണകളായി 440 രൂപ കുറഞ്ഞശേഷമാണ് ഇന്ന് സ്വര്‍ണവില തിരിച്ചുകയറിയത്. ഒഴുകിയെത്തിയത് 1.47 കോടി ഡോളര്‍, സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം ഉണര്‍വില്‍; ഫണ്ടിങ് ഇരട്ടിയായി ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം. ഇഎംഐ കുറയുമോ?; റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിന് ഇന്ന് തുടക്കം kerala gold rate today, gold rate increased by 520 rupees
കൊച്ചി: സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം തിരിച്ചുവരവിന്റെ പാതയില്‍. നടപ്പുവര്‍ഷത്തെ ആദ്യ ആദ്യ ഒന്‍പത് മാസകാലയളവില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ 1.47 കോടി ഡോളറാണ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 60 ലക്ഷം ഡോളര്‍ മാത്രമായിരുന്ന സ്ഥാനത്ത് ഈ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ ഫണ്ടിങ്ങിന്റെ കാര്യത്തില്‍ 147 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ട്രാക്ഷന്റെ കേരള ടെക് ഇക്കോസിസ്റ്റം റാപ്പ് റിപ്പോര്‍ട്ട് പറയുന്നു . ശൈത്യകാലത്ത് ഫണ്ടിങ് തുടരുമോ എന്ന ആശങ്കയും കഠിനമായ മൂല്യനിര്‍ണയവും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നേട്ടം. ഇടപാടുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ഫണ്ടിങ് വര്‍ധിച്ചതിനെ വലിയ പ്രതീക്ഷയോടെയാണ് സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ കാണുന്നത്. ഇത് വലിയ സാധ്യതകളുള്ള തെരഞ്ഞെടുത്ത സംരംഭങ്ങളില്‍ ഫണ്ട് ഇറക്കാന്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുള്ള താത്പര്യത്തെയാണ് കാണിക്കുന്നതെന്നും ഡാറ്റാ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 'കേരളത്തിന്റെ ടെക് ആവാസവ്യവസ്ഥ പക്വത പ്രാപിക്കുകയാണ്. ശക്തമായ വിദ്യാഭ്യാസ അടിത്തറ, ഉയര്‍ന്നുവരുന്ന നവീകരണ കേന്ദ്രങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന നിക്ഷേപക പങ്കാളിത്തം എന്നിവയാണ് ഇതിന് കരുത്തുപകരുന്നത്'- ട്രാക്ഷന്റെ സഹസ്ഥാപകയായ നേഹ സിങ് പറഞ്ഞു. 'ഈ വര്‍ഷത്തെ പ്രാരംഭ ഘട്ട ഫണ്ടിങ്ങിലെ വര്‍ധന സംസ്ഥാനത്തെ ഡീപ്ടെക്, ഹാര്‍ഡ്വെയര്‍ കേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പുകളില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു,'- അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ ഫണ്ടിങ്ങിലെ ചാഞ്ചാട്ടത്തെ എടുത്തുകാണിക്കുന്നതാണ് ഏറ്റവും പുതിയ കണക്കുകള്‍. 2022 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനികളിലെ ഫണ്ടിങ് 2.4 കോടി ഡോളറായി കുതിച്ചു ഉയര്‍ന്നിരുന്നു. എന്നാല്‍ 2023 ലും 2024 ലും ഈ മുന്നേറ്റം തുടരാന്‍ സാധിച്ചില്ല. ഈ വര്‍ഷത്തെ കുതിപ്പ് നിര്‍ണായകമായ ഒരു തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. 2018 നും 2025 നും ഇടയില്‍ ഫണ്ടിങ് പടിപടിയായി ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. 2019 ലെ ഏറ്റവും കുറഞ്ഞ 71 ലക്ഷം കോടി ഡോളറില്‍ നിന്ന് 2022 ലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കാണ് സ്റ്റാര്‍ട്ട് അപ്പ് രംഗം വളര്‍ന്നത്. ഇഎംഐ കുറയുമോ?; റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിന് ഇന്ന് തുടക്കം എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ലെ ആദ്യ ഒന്‍പത് മാസങ്ങളിലെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങില്‍ കേരളം 13-ാം സ്ഥാനത്താണ്. 260 കോടി ഡോളറുമായി കര്‍ണാടകയാണ് ഒന്നാമത്. 200 കോടി ഡോളറുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 140 കോടി ഡോളറുമായി ഡല്‍ഹി മൂന്നാമതുമാണ്. 2025ല്‍ സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ട്അപ്പ് നെട്രാസെമിയാണ് ഏറ്റവുമധികം ഫണ്ട് സമാഹരിച്ചത്. 1.24 കോടി ഡോളര്‍ ആണ് കമ്പനിയിലേക്ക് ഒഴുകിയെത്തിയത്. സീഡ് ഫണ്ടിങ് ആയി 23 ലക്ഷം ഡോളറാണ് ലഭിച്ചത്. മൈഡെസിഗ്‌നേഷന്‍, ഐ ഹബ് റോബോട്ടിക്സ്, ഓഗ്സെന്‍സ് ലാബ്, ഫെമിസേഫ് തുടങ്ങിയവയാണ് കൂടുതല്‍ ഫണ്ട് ലഭിച്ച മറ്റു കമ്പനികള്‍. സഞ്ചാര്‍ സാഥി ആപ്പ് ഐഫോണുകളിൽ വരില്ല?, കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിക്കും; റിപ്പോര്‍ട്ട് Kerala’s startup funding doubles to USD 14.7 million in 2025
സഞ്ചാര്‍ സാഥി ആപ്പ് ഐഫോണുകളിൽ വരില്ല?, കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിക്കും; റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ് ആയ സഞ്ചാര്‍ സാഥി പുതിയ ഫോണുകളില്‍ നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പാലിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്പനിയോട് അടുത്ത വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികളോട് 90 ദിവസത്തിനുള്ളില്‍ പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. മോഷ്ടിച്ച ഫോണുകള്‍ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആപ്പ്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാന്‍ ആപ്പിളിന് ആലോചനയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്തെവിടെയും അത്തരം വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെ ആശങ്ക അറിയിക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമ്പനിയുടെ ഐഒഎസ് എക്കോസിസ്റ്റത്തിന് എതിരാണ് ഈ നിര്‍ദേശം. ഇത് സ്വകാര്യത ലംഘിക്കുന്നതിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഇത് ഒരു ചുറ്റിക എടുക്കുന്നത് പോലെ സിമ്പിള്‍ അല്ല. ഇതൊരു ഡബിള്‍ ബാരല്‍ തോക്ക് പോലെയാണെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാം പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. 'മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാം.'- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല!, പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം 'സഞ്ചാര്‍ സാഥിയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണ്. എന്നാല്‍ നിര്‍ബന്ധമൊന്നുമില്ല. നിങ്ങള്‍ ഇത് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത് ചെയ്യരുത്. അത് നിശ്ചലമായി തുടരും. നിങ്ങള്‍ ഇത് ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ചെയ്യുക. എന്നാല്‍ രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തട്ടിപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഒരു ആപ്പ് ഉള്ള കാര്യം അറിയില്ല. അതിനാല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,' -അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാം, തട്ടിപ്പ് നമ്പറുകള്‍ ബ്ലോക്ക് ചെയ്യാം; സഞ്ചാര്‍ സാഥി ആപ്പില്‍ എന്തൊക്കെ? Apple To Resist 'Sanchar Saathi' Order Amid Political Outcry: Report

32 C