ഒറ്റയടിക്ക് രണ്ടായിരം രൂപ കൂടി; സ്വര്‍ണവില 1,15,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് നിലനില്‍ക്കുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ആരുടെ പിഴവെന്നു നോക്കില്ല, ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ നഷ്ടപരിഹാരം; ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക് ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയില്ല kerala gold rate today, gold rate increased
മുംബൈ: ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പിനിരയാവുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 25,000 രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. സാമ്പത്തികത്തട്ടിപ്പുകളില്‍ 65 ശതമാനവും 50,000 രൂപയില്‍ താഴെ വരുന്നതാണ്. ഇത്തരം തട്ടിപ്പുകള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് മല്‍ഹോത്ര വ്യക്തമാക്കി. ഡിജിറ്റല്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍, അത് ആരുടെ കുറ്റംകൊണ്ടായാലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് പദ്ധതി. നഷ്ടമായ തുകയുടെ 85 ശതമാനം അല്ലെങ്കില്‍ പരമാവധി 25,000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കും. ഒരാള്‍ക്ക് ഒരുവട്ടം മാത്രമേ ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കൂവെന്ന് മല്‍ഹോത്ര അറിയിച്ചു. തട്ടിപ്പുകളില്‍ ജാഗരൂകരായിരിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണിയെന്ന് പീയുഷ് ഗോയല്‍ ഒടിപി പറഞ്ഞുകൊടുത്തുള്ള തട്ടിപ്പായാല്‍പ്പോലും പണം നഷ്ടമായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ലഭിക്കും. പണം നഷ്ടമായതു പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. തട്ടിപ്പാണെന്ന് ഉറപ്പാക്കിയശേഷം മാത്രമാകും നഷ്ടപരിഹാരം ലഭ്യമാക്കുക. നഷ്ടപ്പെട്ട തുകയുടെ 15 ശതമാനം ഉപഭോക്താക്കളും 15 ശതമാനം ബന്ധപ്പെട്ട ബാങ്കുമാകും വഹിക്കേണ്ടിവരുക. പാക്കി തുക റിസര്‍വ് ബാങ്ക് നല്‍കും. പദ്ധതിയുടെ കരട് ഉടന്‍ പുറത്തിറക്കും. 2024-25 സാമ്പത്തികവര്‍ഷം 13,469 തട്ടിപ്പുകേസാണ് ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 520 കോടി രൂപയാണ് ഇതിലെ നഷ്ടം. Digital fraud cases: RBI plans compensation up to Rs 25,000 even if victim shares OTP
രാവിലെ ഇടിഞ്ഞു, ഉച്ചയ്ക്ക് കൂടി; സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 1000 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വില 1,12,720 രൂപയാണ്. ഇന്ന് രാവിലെ പവന് 1520 രൂപയാണ് കുറഞ്ഞെങ്കിലും ഉച്ചയോടെ വില കൂടുകയായിരുന്നു. രാവിലെ 13,965 രൂപയായിരുന്ന ഗ്രാം വില. ഉച്ചയോടെ ഗ്രാമിന് 125 രൂപയാണ് കൂടിയത്. വന്‍ കുതിപ്പ് കാണിച്ച വില ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് 3680 രൂപയാണ് കുറഞ്ഞത്. നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയില്ല ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. kerala gold rate on 06 february 2025
നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയില്ല
ന്യൂഡല്‍ഹി: അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്. റിപ്പോ നിരക്ക് 5.25ശതമാനമായി തുടരും. അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല. കഴിഞ്ഞ ഡിസംബറിലെ യോഗത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയിരുന്നു. 2025 ഫെബ്രുവരി മുതല്‍ 4 എംപിസി യോഗങ്ങളിലായി ആകെ 1.25 ശതമാനമാണ് പലിശ കുറച്ചത്. പലിശനിരക്ക് നിലനിര്‍ത്താനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. പണപ്പെരുപ്പ അനുമാനവും ജിഡിപി അനുമാനവും ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക തന്ത്രം തീരുമാനിക്കുന്നതിനായി ഓരോ രണ്ട് മാസത്തിലും ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് തീരുമാനം പ്രഖ്യാപിച്ചത്. സ്വര്‍ണത്തിന് ഇന്നും ഇടിവ്, പവന് 1520 രൂപ താഴ്ന്നു അതേസമയം സാഹചര്യങ്ങള്‍ക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ എംപിസിക്ക് സ്വാതന്ത്ര്യം നല്കുന്ന ന്യൂട്രല്‍ സ്റ്റാന്‍സ് തുടരാനും തീരുമാനിച്ചു. അടുത്ത എംപിസി യോഗം ഏപ്രിലിലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ (മാര്‍ച്ച്-മെയ് 2026) ഒന്നാം പാദത്തിലെ പണപ്പെരുപ്പം 4% ആയി കണക്കാക്കുന്നു. നേരത്തെ ഇത് 3.9% ആയിരുന്നു. അതിനുശേഷമുള്ള പാദത്തില്‍ ഇത് 4.2% ആയിരിക്കുമെന്ന് പ്രവചിക്കുന്നു. അടുത്ത മാസം അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, മൊത്തത്തിലുള്ള ചില്ലറ പണപ്പെരുപ്പം 2.1% ആയി കരുതുന്നു. നടപ്പ് പാദത്തില്‍ ഇത് 3.2% ആണ്. RBI Monetary Policy Feb 2026: Repo Rate Remains Unchanged at 5.25%
സ്വര്‍ണത്തിന് ഇന്നും ഇടിവ്, പവന് 1520 രൂപ താഴ്ന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1520 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,11,720 രൂപ. ഗ്രാമിന് 190 രൂപ താഴ്ന്ന് 13,965 ആയി. കുതിച്ചുയര്‍ന്ന പവന് വില ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് 3680 രൂപയാണ് കുറഞ്ഞത്. പിപിഎഫില്‍ കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് വര്‍ഷംതോറും ഒന്നരലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാനാവുമോ?; റൂള്‍ പറയുന്നത് ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. Kerala gold rate today
10 കോടി രൂപയുടെ റിട്ടയര്‍മെന്റ് സമ്പാദ്യം നേടണോ?; ചെയ്യേണ്ടത് ഇത്രമാത്രം
ജോലി ചെയ്യുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് കാലത്തെ കുറിച്ച് ചിന്തിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കണമെങ്കില്‍ നേരത്തെ തന്നെ സമ്പാദ്യശീലം തുടങ്ങേണ്ടത് അനിവാര്യമാണ്. ഓരോരുത്തരുടെയും സാമ്പത്തിക നിലയുമായും മറ്റു സാഹചര്യങ്ങളുമായും ഒത്തുപോകുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്ചല്‍ ഫണ്ടിലെ എസ്ഐപി പ്ലാന്‍. ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. വിപണി ഉയരത്തില്‍ നില്ക്കുമ്പോള് നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മുഖ്യമായി ഉയരുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. എത്രയും വേഗം നിക്ഷേപം ആരംഭിക്കുന്നുവോ, അത്രയും നല്ലൊരു സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ പ്രതിമാസ തുക കുറയും. 25 വയസില്‍ നിക്ഷേപം തുടങ്ങുന്ന ഒരാളെയും 40 വയസ് വരെ കാത്തിരിക്കുന്ന ഒരാളെയും താരതമ്യം ചെയ്യുമ്പോള്‍ ഇതിലെ വ്യത്യാസം മനസിലാക്കാന്‍ സാധിക്കും. എസ്ഐപി വഴി 25 വയസില്‍ ആരംഭിച്ച് 60 വയസാകുമ്പോഴേക്കും 10 കോടി രൂപയിലെത്താന്‍ ചെറിയ പ്രതിമാസ സമ്പാദ്യം മാത്രമേ ആവശ്യമുള്ളൂ. വര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ഈ കണക്ക്. എന്നാല്‍, അഞ്ച് വര്‍ഷം പോലും വൈകിപ്പിക്കുന്നത് എസ്ഐപി തുക കുത്തനെ വര്‍ധിപ്പിക്കുന്നു. 40 വയസാകുമ്പോഴേക്കും, അതേ ലക്ഷ്യത്തിന് ആവശ്യമായ പ്രതിമാസ നിക്ഷേപം ഒരു ലക്ഷം രൂപയില്‍ കൂടുതലാകും. എന്നാല്‍ എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ചിലപ്പോള്‍ കിട്ടുന്ന തുക കുറഞ്ഞുപോകാം. അല്ലെങ്കില്‍ കൂടുതല്‍ ലഭിച്ചേന്നും വരാം. ഈ വിടവ് കോമ്പൗണ്ടിങ്ങിന്റെ ശക്തി മൂലമാണ് സംഭവിക്കുന്നത്. അതായത്, ദീര്‍ഘകാല കാലയളവില്‍ പണം വേഗത്തില്‍ വളരുന്ന രീതി. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ വര്‍ഷങ്ങള്‍ ലഭിക്കുമ്പോള്‍, വളര്‍ച്ച സ്വയം ത്വരിതപ്പെടുത്തുന്നു. സമയം കുറവായിരിക്കുമ്പോള്‍, അതേ ഫലം നേടുന്നതിന് നിക്ഷേപകന് ഗണ്യമായി കൂടുതല്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. 11 നില, 665 കോടി നിക്ഷേപം, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വ്യാവസായിക മേഖലയ്ക്ക് കരുത്തുപകര്‍ന്ന് കേരളത്തില്‍ രണ്ട് വന്‍നിക്ഷേപ പദ്ധതികള്‍ ലംപ്സം നിക്ഷേപങ്ങളിലും സമാനമായ ഒരു രീതി കാണപ്പെടുന്നു. 20 വയസില്‍ ഒരു ലക്ഷം രൂപയുടെ ഒറ്റ നിക്ഷേപം 60 വയസ് ആകുമ്പോഴേക്കും 93 ലക്ഷത്തിനടുത്ത് വളരും. എന്നാല്‍ 40 വയസില്‍ അതേ തുക നിക്ഷേപിച്ചാല്‍ ഏകദേശം 9 ലക്ഷം രൂപ മാത്രമേ ലഭിക്കൂ. കുറഞ്ഞ സമയപരിധി കോമ്പൗണ്ടിങ് ശക്തിയെ പരിമിതപ്പെടുത്തുന്നു. 60 വയസാകുമ്പോള്‍ 10 കോടി രൂപയുടെ റിട്ടയര്‍മെന്റ് സമ്പാദ്യം നേടണമെങ്കില്‍ 25 വയസുകാരന് പ്രതിമാസം 15,396 രൂപ നിക്ഷേപിക്കണം. 30 വയസുകാരന് 28,329 രൂപ വീതവും 35 വയസുകാരന് പ്രതിമാസം 52,697 രൂപ വീതവും നിക്ഷേപിക്കണം. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. ഈ കണക്കുകൂട്ടല്‍ അനുസരിച്ച് 40 വയസുകാരന് 60 വയസാകുമ്പോള്‍ 10 കോടി രൂപ സമ്പാദിക്കണമെങ്കില്‍ പ്രതിമാസം 1,00,085 രൂപ നിക്ഷേപിക്കേണ്ടതായി വരും പിപിഎഫില്‍ കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് വര്‍ഷംതോറും ഒന്നരലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാനാവുമോ?; റൂള്‍ പറയുന്നത് How to reach a 10 crore retirement fund by starting investment in sip
ജ നങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന് ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്. നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പല മാതാപിതാക്കളും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു നിക്ഷേപ മാര്‍ഗമായി സ്വീകരിക്കാറുണ്ട്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അക്കൗണ്ടിലേക്ക് അച്ഛനും അമ്മയ്ക്കും കൂടി നിക്ഷേപിക്കാന്‍ കഴിയുന്ന തുകയെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അച്ഛനും അമ്മയ്ക്കും കൂടി ഒന്നരലക്ഷം രൂപ വീതം മൂന്ന് ലക്ഷം രൂപ കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയുമോ എന്നതാണ് സംശയം. പിപിഎഫ് റൂള്‍ അനുസരിച്ച്, ഒരു വ്യക്തിക്ക് സ്വന്തം അക്കൗണ്ടിലും തന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടുകളിലും കൂടി ഒരു സാമ്പത്തിക വര്‍ഷം പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപ മാത്രമാണ്. അതായത്, അച്ഛനും അമ്മയും കൂടി കുട്ടിയുടെ അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ നിക്ഷേപിക്കാന്‍ നിയമപരമായി സാധിക്കില്ല. കുട്ടിയുടെ അക്കൗണ്ടിലേക്ക് ആകെ വരുന്ന നിക്ഷേപം ഒരു വര്‍ഷം 1.5 ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. ഒരു കുട്ടിയുടെ പേരില്‍ ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ പാടുള്ളൂ. മാതാപിതാക്കളില്‍ ഒരാള്‍ക്ക് മാത്രമേ കുട്ടിയുടെ 'ഗാര്ഡിയന്' ആയി അക്കൗണ്ട് തുടങ്ങാന്‍ സാധിക്കൂ. ഗാര്ഡിയന് ആയ വ്യക്തി സ്വന്തം പിപിഎഫ് അക്കൗണ്ടിലും കുട്ടിയുടെ അക്കൗണ്ടിലും കൂടി നടത്തുന്ന മൊത്തം നിക്ഷേപം 1.5 ലക്ഷം രൂപയില്‍ കൂടരുത്. പേഴ്സണല്‍ ലോണ്‍ ആണോ, ഇന്‍ഷുറന്‍സ് പോളിസി വായ്പയാണോ നല്ലത്?, വിശദാംശങ്ങള്‍ കുട്ടിക്ക് വേണ്ടി അച്ഛനോ അമ്മയോ (അല്ലെങ്കില്‍ രണ്ടുപേരും കൂടി) പണം നിക്ഷേപിക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ ഈ തുകയെല്ലാം ചേര്‍ത്ത് ഒരു വര്‍ഷം 1.5 ലക്ഷം രൂപയില്‍ താഴെയായിരിക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി; കാരണമിത് public provident fund investment details
ലാഭമെടുപ്പ് വില്ലനായി; ഇടിഞ്ഞ് ഓഹരി വിപണി, പൊള്ളി മെറ്റല്‍ ഓഹരികള്‍
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 400ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. മെറ്റല്‍ ഓഹരികളിലാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ലാഭമെടുപ്പ് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ആഗോള വിപണികള്‍ ദുര്‍ബലമായതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസവും നേട്ടത്തോടെയാണ് വിപണി ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്ന് കമ്മോഡിറ്റിയുടെ ചെലവ് ഉയര്‍ന്നതാണ് മെറ്റല്‍ ഓഹരികളെ ബാധിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഇന്നലെ ഐടി സൂചിക ആറു ശതമാനമാണ് താഴ്ന്നത്. ഐടി രംഗത്ത് എഐ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് ഐടി ഓഹരികള്‍ ഇന്നലെ നേരിട്ടത്. ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ് ഹിന്‍ഡാല്‍കോ, ടിഎംപിവി, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഭാരത് ഇലക്ട്രോണിക്സ്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് ഇന്ന് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ട്രെന്റ്, എസ്ബിഐ, എന്‍ടിപിസി, ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി. കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി; കാരണമിത് Sensex down 400 pts, Nifty below 25,650: Weak global cues among key factors behind market decline
ഒറ്റയടിക്ക് 3680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ന് മുകളില്‍ തന്നെ, വെള്ളിയിലും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്ക്കുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 460 രൂപയാണ് കുറഞ്ഞത്. 14,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് അയ്യായിരത്തോളം രൂപ കൂടിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപയാണ് കുറഞ്ഞത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. പേഴ്സണല്‍ ലോണ്‍ ആണോ, ഇന്‍ഷുറന്‍സ് പോളിസി വായ്പയാണോ നല്ലത്?, വിശദാംശങ്ങള്‍ വെള്ളിവില സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞു. ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് 3,00,000 രൂപയാണ് വില. ഒറ്റയടിക്ക് 20,000 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 300 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില. കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി; കാരണമിത് kerala gold rate today, gold rate decreased again
പേഴ്സണല്‍ ലോണ്‍ ആണോ, ഇന്‍ഷുറന്‍സ് പോളിസി വായ്പയാണോ നല്ലത്?, വിശദാംശങ്ങള്‍
പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ ലോണ്‍ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. സ്വര്‍ണം പണയം വെച്ചോ, വീടോ, ഭൂമിയോ ഈടായി നല്‍കിയോ അല്ലെങ്കില്‍ പേഴ്സണ്‍ ലോണിനായി സമീപിച്ചോ പണത്തിന്റെ ആവശ്യകത പരിഹരിക്കാനാണ് പൊതുവേ ശ്രമിക്കാറ്. എന്നാല്‍ ഉയര്‍ന്ന പലിശനിരക്ക് പലപ്പോഴും പേഴ്സണല്‍ ലോണുകളെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൈവശമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഒരു മികച്ച സാമ്പത്തിക സ്രോതസ്സായി മാറ്റാന്‍ സാധിക്കുമെന്നത് പലരും തിരിച്ചറിയുന്നില്ല. ഇന്‍ഷുറന്‍സ് പോളിസി വായ്പയുടെ ഗുണങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള (ഉദാഹരണത്തിന് എല്‍ഐസി) പോളിസി ഈടായി നല്കി വായ്പ എടുക്കുന്നത് പലപ്പോഴും പേഴ്സണല്‍ ലോണിനേക്കാള്‍ ലാഭകരമാണ്. പേഴ്സണല്‍ ലോണുകള്‍ക്ക് സാധാരണയായി 12 ശതമാനം മുതല്‍ 15 ശതമാനം വരെ പലിശ ഈടാക്കുമ്പോള്‍, ഇന്‍ഷുറന്‍സ് പോളിസി വായ്പകള്‍ക്ക് 9 ശതമാനം മുതല്‍ കുറഞ്ഞ നിരക്കില്‍ പണം ലഭ്യമാകും. വ്യക്തിഗത വായ്പകള്‍ക്ക് സിബില്‍ സ്കോര്‍ നിര്‍ണായകമാണ്. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസി ലോണുകളില്‍ സിബില്‍ സ്കോര്‍ പരിഗണിക്കാതെ തന്നെ എല്ലാ പോളിസി ഉടമകള്‍ക്കും ഒരേ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നു. വലിയ രേഖകളോ നൂലാമാലകളോ ഇല്ലാതെ വളരെ വേഗത്തില്‍ ഈ വായ്പ സ്വന്തമാക്കാം. പോളിസിയുടെ 'സറണ്ടര്‍ വാല്യൂ' അടിസ്ഥാനമാക്കിയാണ് വായ്പ തുക നിശ്ചയിക്കുന്നത്. കൈവശം മികച്ച സറണ്ടര്‍ വാല്യൂ ഉള്ള ഒരു ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍, ഉയര്‍ന്ന പലിശയുള്ള പേഴ്സണല്‍ ലോണുകള്‍ക്ക് പിന്നാലെ പോകാതെ പോളിസി വായ്പ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് പലിശ ഇനത്തില്‍ നല്ലൊരു തുക ലാഭിക്കാന്‍ സഹായിക്കും. വായ്പ തിരിച്ചടവില്‍ മുടക്കം വന്നാലും അത് സിബില്‍ സ്കോറിനെ ബാധിക്കില്ല. പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയില്‍ നിന്ന് കുടിശ്ശിക കുറയ്ക്കുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ മതിയായ തുക ഇല്ലെങ്കിലോ, വലിയൊരു തുക വായ്പയായി ആവശ്യമുണ്ടെങ്കിലോ പേഴ്സണല്‍ ലോണ്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇന്‍ഷുറന്‍സ് പോളിസിയെ ബാധിക്കാതെ തന്നെ കൃത്യമായ ഇഎംഐ വ്യവസ്ഥയില്‍ പണം തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പേഴ്സണല്‍ ലോണ്‍ അനുയോജ്യമാണ്. ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?; നടപടിക്രമം ഇങ്ങനെ ഇന്‍ഷുറന്‍സ് വായ്പ എടുക്കുമ്പോള്‍ പണം കൃത്യമായി തിരിച്ചടയ്ക്കാന്‍ ശ്രദ്ധിക്കണം. തിരിച്ചടവ് മുടങ്ങുന്നത് പോളിസി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറയ്ക്കാന്‍ കാരണമായേക്കാം. കൂടാതെ, വായ്പയെടുത്ത തുക നികുതി വിമുക്തമാണെങ്കിലും, പോളിസി ലാപ്സ് ആവുകയോ മറ്റോ ചെയ്താല്‍ നികുതി ആനുകൂല്യങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പത്തുവര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും? പോസ്റ്റ് ഓഫീസ് ആര്‍ഡിയും ടൈം ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസമെന്ത്?; നേട്ടം ഇങ്ങനെ Is a personal loan or an insurance policy loan better?, details
കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി; കാരണമിത്
ന്യൂഡല്‍ഹി: 2.5 കോടി ആധാര്‍ നമ്പറുകള്‍ യുഐഡിഎഐ പ്രവര്‍ത്തനരഹിതമാക്കി. ദുരുപയോഗം തടയുന്നതിനായി മരിച്ചവരുടെ ആധാര്‍ നമ്പറുകളാണ് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. 'ആധാര്‍ ഡാറ്റാബേസിന്റെ തുടര്‍ച്ചയായ കൃത്യതയും സമഗ്രതയും നിലനിര്‍ത്തുന്നതിനുള്ള രാജ്യവ്യാപകമായ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2.5 കോടിയലധികം ആളുകളുടെ ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി. മരിച്ചവരുടെ ആധാര്‍ നമ്പറുകളാണ് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് ഇലക്ട്രോണിക്സ്, ഐടി വകുപ്പുകളുടെ സഹമന്ത്രി ജിതിന് പ്രസാദ ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ പറഞ്ഞു. ഒരു വ്യക്തിയ്ക്ക് മരണം സംഭവിച്ചാല്‍, സാധ്യതയുള്ള തട്ടിപ്പ് അല്ലെങ്കില്‍ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ അനധികൃതമായി ഉപയോഗിക്കല്‍ എന്നിവ തടയുന്നതിന് അവരുടെ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കേണ്ടത് അത്യാവശ്യമാണെന്നും ജിതിന് പ്രസാദ പറഞ്ഞു. ഐഡന്റിറ്റി തട്ടിപ്പിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും രാജ്യത്ത് ആനുകൂല്യങ്ങളുടെ ചോര്‍ച്ചയില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?; നടപടിക്രമം ഇങ്ങനെ ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് അവരുടെ ബയോമെട്രിക്സ് 'ലോക്ക്' ചെയ്യാന്‍ ബയോമെട്രിക് ലോക്ക് ആന്‍ഡ് അണ്‍ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് അനധികൃത ഓതന്റിക്കേഷന് ശ്രമങ്ങള്‍ തടയുന്നു. കബളിപ്പിക്കല്‍ തടയുന്നതിന് 'ഫേസ് ഓതന്റിക്കേഷന്' വിന്യസിച്ചിട്ടുണ്ട്. ഓഫ്ലൈന് ഐഡന്റിറ്റി വെരിഫിക്കേഷനായി ആധാര്‍ സെക്യൂര്‍ ക്യുആര്‍ കോഡ്, ആധാര്‍ പേപ്പര്‍ലെസ് ഓഫ്ലൈന് ഇ-കെവൈസി, ഇ-ആധാര്‍, ആധാര്‍ വെരിഫൈ ചെയ്യാവുന്ന ക്രെഡന്‍ഷ്യലുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും? പോസ്റ്റ് ഓഫീസ് ആര്‍ഡിയും ടൈം ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസമെന്ത്?; നേട്ടം ഇങ്ങനെ UIDAI deactivates over 2.5 cr Aadhaar numbers to prevent misuse of ID: Mos IT
ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?; നടപടിക്രമം ഇങ്ങനെ
സ്വര് ണാഭരണങ്ങളും രേഖകളും സൂക്ഷിക്കാന്‍ ബാങ്ക് ലോക്കറിനെ ആശ്രയിക്കുന്നത് പതിവാണ്. സ്വര്‍ണത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ വീട്ടില്‍ മോഷണം ഭയന്ന് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കറിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന ബാങ്ക് ലോക്കറിന്റെ താക്കോല്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? ബാങ്ക് ലോക്കറിന്റെ താക്കോല്‍ നഷ്ടപ്പെടുന്നത് കേവലം ഒരു താക്കോല്‍ മാറ്റുന്നതു പോലെയുള്ള ലളിതമായ പ്രക്രിയയല്ല. താക്കോല്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്ക് ബ്രാഞ്ചിനെ രേഖാമൂലം വിവരം അറിയിക്കേണ്ടതുണ്ട്. ഇത് ലോക്കറിന്റെ ദുരുപയോഗം തടയാന്‍ സഹായിക്കും. ബാങ്കിന്റെ നയമനുസരിച്ച് നഷ്ടപരിഹാരമോ ഒരു പൊലീസ് പരാതിയോ നല്‍കേണ്ടി വന്നേക്കാം. ഒരു ലോക്കറിന് രണ്ട് വ്യത്യസ്ത താക്കോലുകള്‍ ഉണ്ട്. പ്രധാന താക്കോല്‍ ഉപഭോക്താവിന്റെ പക്കലായിരിക്കും. അതിന് ഡ്യൂപ്ലിക്കേറ്റ് ഇല്ല. രണ്ടാമത്തെ താക്കോല്‍ ബാങ്കില്‍ തന്നെ തുടരും. ലോക്കര്‍ തുറക്കാന്‍ എല്ലായ്പ്പോഴും രണ്ട് താക്കോലുകളും ക്രമത്തില്‍ ആവശ്യമായി വരും. സ്പെയര്‍ കീ ഇല്ലാത്ത സാഹചര്യത്തില്‍ ലോക്കര്‍ തുറക്കാനുള്ള ഏക മാര്‍ഗം അത് തകര്‍ക്കുക എന്നതാണ്. ആര്‍ബിഐ (RBI) നിയമങ്ങള്‍ക്കനുസൃതമായ 'ബ്രേക്ക്-ഓപ്പണ്‍' നടപടിക്രമത്തിലൂടെ മാത്രമേ ലോക്കര്‍ തുറക്കാന്‍ കഴിയൂ. ഉപയോക്താവിന്റെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിലായിരിക്കണം ഇത് ചെയ്യേണ്ടത്. ഇതിനായി ബാങ്ക് ഒരു തീയതി നിശ്ചയിക്കുകയും ഒരു ടെക്നീഷ്യന്റെ സഹായം തേടുകയും ചെയ്യും. ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍, ആദ്യപടി ബാങ്കിനെ രേഖാമൂലം അറിയിക്കുക എന്നതാണ്. 'ബാങ്കുകള്‍ നഷ്ടപ്പെട്ട താക്കോലിനെ ഒരു സുരക്ഷാ പ്രശ്നമായാണ് കണക്കാക്കുക. അനധികൃത ആക്സസ് സാധ്യത തടയാന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യുന്നത് നല്ലതാണ്. ചില സന്ദര്‍ഭങ്ങളില്‍, നഷ്ടപ്പെട്ട താക്കോലിനായി എഫ്ഐആര്‍ ഫയല്‍ ചെയ്യാനും അതിന്റെ ഒരു പകര്‍പ്പ് സമര്‍പ്പിക്കാനും ബാങ്ക് ആവശ്യപ്പെട്ടേക്കാം. പത്തുവര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും? പോസ്റ്റ് ഓഫീസ് ആര്‍ഡിയും ടൈം ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസമെന്ത്?; നേട്ടം ഇങ്ങനെ സാമ്പത്തിക ചെലവ് ഈ പ്രക്രിയയ്ക്കുള്ള മുഴുവന്‍ സാമ്പത്തിക ചെലവും ഉപയോക്താവ് വഹിക്കേണ്ടതുണ്ട്. ലോക്ക് പൊളിക്കുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനുമുള്ള തുക ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ നടപടിക്രമങ്ങളില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ അശ്രദ്ധയോ ഉണ്ടായാല്‍ വാര്‍ഷിക വാടകയുടെ 100 ഇരട്ടി വരെ നഷ്ടപരിഹാരം നല്കാന് ബാങ്കിന് ബാധ്യതയുണ്ട്. ലോക്കര്‍ വാടക കുടിശിക വരുത്തുകയോ, പുതുക്കിയ കരാറില്‍ ഒപ്പിടാതിരിക്കുകയോ ചെയ്താല്‍ ലോക്കര്‍ തുറക്കുന്നതില്‍ നിന്ന് ബാങ്കിന് ഉപയോക്താവിനെ തടയാന്‍ നിയമപരമായ അധികാരമുണ്ട്. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഡിജിറ്റല്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്റിക്കേഷന് ഉള്ള ലോക്കറുകള്‍ ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. സുഖമായി ജീവിക്കണോ?; ഇതാ സമ്പാദ്യം വളര്‍ത്താന്‍ ഏഴ് വഴികള്‍ Lost your bank locker keys? Know how you can replace it
ജ നങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്കീമുകളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. നിക്ഷേപം സുരക്ഷിതമാണ് എന്നതിന് പുറമേ മികച്ച റിട്ടേണ്‍ ലഭിക്കാനും ഈ സ്കീമുകള്‍ സഹായിക്കും. ആര്‍ഡി സ്കീം ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം. പ്രതിമാസം 7,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 4,20,000 രൂപ ആയിരിക്കും. 6.7 ശതമാനം വര്‍ഷിക പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ 79,564 രൂപയാകും. അതായത് അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ കൈയ്യില്‍ 4,99,564 രൂപ ലഭിക്കും. ഇതേ നിക്ഷേപം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ 10 വര്‍ഷത്തെ മൊത്തം നിക്ഷേപം 8,40,000 രൂപയാകും. 6.7 ശതമാനം വാര്‍ഷിക പലിശ പ്രകാരം 3,55,982 രൂപ അധികമായി ലഭിക്കും. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 11,95,982 രൂപ ലഭിക്കും. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. സുഖമായി ജീവിക്കണോ?; ഇതാ സമ്പാദ്യം വളര്‍ത്താന്‍ ഏഴ് വഴികള്‍ പോസ്റ്റ് ഓഫീസ് ടിഡി സ്കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. ഈ സ്കീമില്‍ 5 വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിനുശേഷം ഏകദേശം 7.21 ലക്ഷം ലഭിക്കും. അതായത് പലിശയിലൂടെ മാത്രം ലഭിക്കുക 2,24,974 രൂപ. അടുത്ത 5 വര്‍ഷത്തേക്ക് ഇതേ പലിശ നിരക്കില്‍ അതേ തുക വീണ്ടും നിക്ഷേപിച്ചാല്‍, അത് ഏകദേശം 10.40 ലക്ഷത്തിലെത്തും. അതായത്, ഒരിക്കല്‍ നിക്ഷേപിക്കുന്നതിലൂടെ, 10 വര്‍ഷത്തിനുള്ളില്‍ മൂലധനം ഇരട്ടിയാക്കാന്‍ കഴിയും. അതുകൊണ്ടാണ് ഈ പദ്ധതി ദീര്‍ഘകാല നിക്ഷേപത്തിനുള്ള ഏറ്റവും മികച്ചതും സ്ഥിരതയുള്ളതുമായ ഓപ്ഷനായി കണക്കാക്കുന്നത്. പുതിയ ബൈക്ക് വാങ്ങാൻ പോകുകയാണോ?, മറക്കരുത് 20-4-10 റൂൾ, വിശദാംശങ്ങൾ post office time deposit vs post office rd, key differences
സുഖമായി ജീവിക്കണോ?; ഇതാ സമ്പാദ്യം വളര്‍ത്താന്‍ ഏഴ് വഴികള്‍
പെ ന്ഷന് ആകുമ്പോള്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതെ സുഖകരമായി ജീവിക്കാന്‍ സാധിക്കുക, വീട് വെയ്ക്കുക, കുട്ടികളുടെ വിദ്യാഭ്യാസം, മക്കളുടെ വിവാഹം, സ്ഥലം വാങ്ങുക തുടങ്ങി ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സാമ്പത്തിക ലക്ഷ്യങ്ങളാണ് ഉണ്ടാവുക. അതിനാല്‍ മുന്‍കൂട്ടി തന്നെ പണം സമ്പാദിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. പണം ലാഭിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹായിക്കുന്ന ഏഴ് വഴികള്‍ പരിശോധിക്കാം. 50-30-20 റൂള്‍ 50/30/20 rule വരുമാനത്തെ മൂന്നായി തിരിക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കായി 50% (ഭക്ഷണം, ബില്ലുകള്‍) മാറ്റിവെയ്ക്കുക. വിനോദങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമായി വരുമാനത്തിന്റെ 30 ശതമാനം നീക്കിവെയ്ക്കുക. സമ്പാദ്യത്തിനായി ശേഷിക്കുന്ന 20 ശതമാനം നീക്കിവെയ്ക്കുക എന്നതാണ് 50-30-20 റൂള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടുക്കളയിലെ ചെലവുകള്‍ കുറയ്ക്കാം GROCERY ITEMS പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൃത്യമായ ഒരു ലിസ്റ്റ് തയ്യാറാക്കുക. അനാവശ്യമായി സ്നാക്സുകളും പാക്കറ്റ് ഭക്ഷണങ്ങളും വാങ്ങുന്നത് ഒഴിവാക്കിയാല്‍ മാസാവസാനം വലിയൊരു തുക ലാഭിക്കാന്‍ സാധിക്കും. യൂട്ടിലിറ്റി ബില്ലുകളില്‍ ശ്രദ്ധിക്കാം lpg cylinder വൈദ്യുതി ബില്ലും വെള്ളക്കരവും കുറയ്ക്കാന്‍ ചെറിയ മാറ്റങ്ങള്‍ മതി. ആവശ്യമില്ലാത്തപ്പോള്‍ ഫാനുകളും ലൈറ്റുകളും ഓഫ് ചെയ്യുക. കൂടാതെ, ഉപയോഗിക്കാത്ത ഒടിടി സബ്സ്ക്രിപ്ഷനുകള്‍ ഒഴിവാക്കുന്നത് പണം വെറുതെ കളയുന്നത് തടയാന്‍ സഹായിക്കും. യാത്രകളില്‍ ലാഭിക്കാം TRAVEL യാത്രകള്‍ക്കായി ബജറ്റ് ഹോട്ടലുകളോ പൊതുഗതാഗത സംവിധാനങ്ങളോ തെരഞ്ഞെടുക്കുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഓഫ്-സീസണുകളില്‍ യാത്ര പ്ലാന്‍ ചെയ്യുന്നതും ലാഭകരമാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക credit card ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ലഭിക്കുന്ന ഡിസ്കൗണ്ട് വൗച്ചറുകളും കാഷ്ബാക്കുകളും കൃത്യമായി ഉപയോഗിച്ചാല്‍ നിത്യേനയുള്ള ചെലവുകളില്‍ ലാഭം നേടാം. എന്നാല്‍ ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ പലിശ വലിയ ബാധ്യതയാകും. നികുതി ഇളവുകള്‍ പ്രയോജനപ്പെടുത്തുക PPF investment ഗവണ്മെന്റ് നല്കുന്ന വിവിധ നികുതി ഇളവ് പദ്ധതികളെക്കുറിച്ച് (ഉദാഹരണത്തിന് സെക്ഷന്‍ 80 സി) മനസിലാക്കുക. പിപിഎഫ്, ഇഎല്‍എസ്എസ് തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നത് വഴി നികുതി ലാഭിക്കാന്‍ സാധിക്കും. ഒപ്പം സമ്പാദ്യം വളര്‍ത്തുകയും ചെയ്യാം. സമ്പാദ്യം നിക്ഷേപമാക്കി മാറ്റുക savings scheme പണം വെറുതെ സേവിങ്സ് അക്കൗണ്ടില്‍ ഇട്ടതുകൊണ്ട് മാത്രം കാര്യമില്ല. പണപ്പെരുപ്പത്തെ മറികടക്കാന്‍ മ്യൂച്ചല്‍ ഫണ്ടുകളിലോ ഓഹരികളിലോ അല്ലെങ്കില്‍ ഉയര്‍ന്ന പലിശ നല്കുന്ന സേവിങ്സ് അക്കൗണ്ടുകളിലോ നിക്ഷേപിക്കുക. 7 smart money saving tips
ഒറ്റയടിക്ക് വര്‍ധിച്ചത് 4840 രൂപ; വീണ്ടും കുതിച്ച് സ്വര്‍ണവില, വെള്ളിയിലും തിളക്കം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 4840 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,17, 720 രൂപയാണ് ഇന്നത്തെ പവന് വില. ഗ്രാമിന് ആനുപാതികമായി 605 രൂപയാണ് കൂടിയത്. 14,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറി. 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. പുതിയ ബൈക്ക് വാങ്ങാൻ പോകുകയാണോ?, മറക്കരുത് 20-4-10 റൂൾ, വിശദാംശങ്ങൾ വെള്ളിവില ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് സംസ്ഥാനത്ത് 3,20,000 രൂപയാണ് വില. ഒറ്റയടിക്ക് 20,000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി. 320 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില. ഇനി സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിക്ക് നികുതി ബാധ്യത; അറിയാം ഇളവ് ലഭിക്കുന്ന മൂന്ന് സ്കീമുകള്‍ kerala gold rate today, gold rate increased again
പുതിയ ബൈക്ക് വാങ്ങാൻ പോകുകയാണോ?, മറക്കരുത് 20-4-10 റൂൾ, വിശദാംശങ്ങൾ
നി രവധി ഫീച്ചറുകളുള്ള ഒട്ടനവധി മോട്ടോർ സൈക്കിളുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് പുതിയ തലമുറയുടെ ആവശ്യതകൾ മനസിലാക്കി കൊണ്ട് നിരവധി അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ബൈക്കുകൾ വിപണിയിൽ എത്തുന്നത്. റൈഡ് മോഡിലുള്ള മോട്ടോർ സൈക്കിളുകളോടാണ് ഇപ്പോൾ പുതിയ തലമുറയ്ക്ക് താൽപ്പര്യം. എന്നാൽ ബൈക്ക് വാങ്ങുമ്പോൾ സാമ്പത്തികവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രചാരണത്തിലുള്ള ഒരു റൂൾ ആണ് 20-4-10. ബൈക്കിന്റെ വിലയിൽ നിന്ന് താങ്ങാനാവുന്ന വിലയിലേക്ക് ശ്രദ്ധ മാറ്റുന്ന തരത്തിലാണ് ഈ റൂൾ. അമിതമായ കടം വാങ്ങൽ പരിമിതപ്പെടുത്തുക എന്നതാണ് ഈ റൂൾ ലക്ഷ്യമിടുന്നത്. പ്രതിമാസ ചെലവുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇത് വാങ്ങുന്നവരെ സഹായിക്കുന്നു. ദീർഘകാല സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാമ്പത്തിക ഉപദേഷ്ടാക്കൾ പലപ്പോഴും ഇത് ശുപാർശ ചെയ്യുന്നുണ്ട്. റൂളിന്റെ ആദ്യ ഘടകം 20 ശതമാനം ഡൗൺ പേയ്മെന്റാണ്. വാങ്ങുന്നവർ ബൈക്കിന്റെ ഓൺ-റോഡ് വിലയുടെ അഞ്ചിലൊന്ന് എങ്കിലും മുൻകൂട്ടി അടയ്ക്കണമെന്ന് റൂൾ നിർദ്ദേശിക്കുന്നു. ഇത് വായ്പകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. ഉയർന്ന ഡൗൺ പേയ്മെന്റ് കടമെടുത്ത പ്രിൻസിപ്പൽ തുക കുറയ്ക്കുന്നു. വായ്പാ കാലയളവിൽ അടച്ച മൊത്തം പലിശയും ഇത് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വാങ്ങലിനെ കൂടുതൽ ചെലവ് കുറഞ്ഞതാക്കുന്നു. രണ്ടാമത്തെ ഘടകം നാല് വർഷത്തെ വായ്പാ കാലാവധിയാണ്. റൂൾ അനുസരിച്ച്, ബൈക്ക് വായ്പ നാല് വർഷത്തേക്ക് പരിമിതപ്പെടുത്തണം. കുറഞ്ഞ കാലാവധി ബാധ്യതകൾ വേഗത്തിൽ തീർക്കാൻ സഹായിക്കുന്നു. കുറഞ്ഞ ഇഎംഐകൾ ദീർഘകാല കാലാവധിയുള്ള വായ്പ തിരിച്ചടവ് ആകർഷകമായി തോന്നിയേക്കാം. എന്നിരുന്നാലും, അവ മൊത്തത്തിലുള്ള പലിശ ചെലവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഒറ്റദിവസത്തെ ഏറ്റവും വലിയ കുതിപ്പ്, രൂപയ്ക്ക് 122 പൈസയുടെ നേട്ടം; സെന്‍സെക്സ് 2000 പോയിന്റ് മുന്നേറി റൂളിന്റെ മൂന്നാം ഭാഗം വരുമാനത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ചെലവ് വർധിക്കരുത് എന്നതാണ്. പ്രതിമാസ ബൈക്ക് അനുബന്ധ ചെലവുകൾ വാങ്ങുന്നയാളുടെ പ്രതിമാസ വരുമാനത്തിന്റെ 10 ശതമാനത്തിൽ കൂടരുത് എന്ന് റൂൾ പറയുന്നു. ഈ പരിധിയിൽ ഇഎംഐ, ഇന്ധനച്ചെലവ്, ഇൻഷുറൻസ് പ്രീമിയം, പതിവ് അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടുന്നു. ഇനി സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിക്ക് നികുതി ബാധ്യത; അറിയാം ഇളവ് ലഭിക്കുന്ന മൂന്ന് സ്കീമുകള്‍ 20-4-10 Rule for Bike Buyers: What it means and how to use it
മുംബൈ: ഡോളറിനെതിരെ ഒരു വ്യാപാര ദിനത്തിലെ ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ച് രൂപ. ഇന്ന് 122 പൈസയുടെ നേട്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ 90.27 രൂപയായി ഉയര്‍ന്നാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ആണ് രൂപയ്ക്ക് കരുത്തായത്. ഡോളറിനെതിരെ 1.5 ശതമാനത്തിന്റെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. കഴിഞ്ഞദിവസമാണ് വ്യാപാര കരാറില്‍ ഇന്ത്യയുമായി ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇത് രൂപയിലും പ്രതിഫലിക്കുകയായിരുന്നു. 15 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രം ഓഹരി വിപണി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. സെന്‍സെക്സ് 2072 പോയിന്റ് മുന്നേറിയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി. അദാനി പോര്‍ട്സ്, ബജാജ് ഫിനാന്‍സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, പവര്‍ ഗ്രിഡ്, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ടെക് മഹീന്ദ്ര, ഭാരത് ഇലക്ട്രോണിക്സ് ഓഹരികള്‍ നഷ്ടം നേരിട്ടു. ഇനി സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിക്ക് നികുതി ബാധ്യത; അറിയാം ഇളവ് ലഭിക്കുന്ന മൂന്ന് സ്കീമുകള്‍ Rupee jumps 122 paise, Stock markets cheer India-US trade deal
ഇനി സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിക്ക് നികുതി ബാധ്യത; അറിയാം ഇളവ് ലഭിക്കുന്ന മൂന്ന് സ്കീമുകള്‍
വര് ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും മികച്ച നികുതി ലാഭ നിക്ഷേപ മാര്‍ഗങ്ങളിലൊന്നായിരുന്നു സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. നിലവിലെ നിയമപ്രകാരം, സോവറിന്‍ ഗോള്‍ഡ് ബോണ്ട് കാലാവധി വരെ (8 വര്‍ഷം) കൈവശം വെച്ചാല്‍ ലഭിക്കുന്ന ലാഭത്തിന് നികുതി നല്കേണ്ടതില്ലായിരുന്നു. ബോണ്ട് നേരിട്ട് അപേക്ഷിച്ചു വാങ്ങിയതാണോ അതോ ഓഹരി വിപണി വഴി വാങ്ങിയതാണോ എന്നത് ഈ ഇളവിന് തടസമായിരുന്നില്ല. എന്നാല്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വ്യവസ്ഥ പ്രകാരം ബോണ്ട് പുറത്തിറക്കുമ്പോള്‍ നേരിട്ട് അപേക്ഷിച്ചു വാങ്ങുകയും കാലാവധി വരെ കൈവശം വെക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം നികുതി ഇളവ് തുടരും. സ്റ്റോക്ക് എക്സ്ചേഞ്ച് വഴി 'സെക്കന്‍ഡ് ഹാന്‍ഡ്' ആയി ബോണ്ട് വാങ്ങുന്നവര്‍ക്ക് കാലാവധി പൂര്‍ത്തിയായാലും മൂലധന നേട്ട നികുതി നല്‍കേണ്ടി വരും. അതായത് എട്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല എന്ന ആകര്‍ഷണമാണ് ഇല്ലാതാകുന്നത്. ഇത്തരത്തില്‍ നികുതി ലാഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട മൂന്ന് പദ്ധതികള്‍ ചുവടെ: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF): ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പദ്ധതിയാണിത്. നിക്ഷേപിക്കുന്ന തുകയ്ക്കും, അതില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല (EEE status). 15 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രം സുകന്യ സമൃദ്ധി യോജന (SSY): പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായുള്ള ഈ പദ്ധതിയിലും പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണമായ നികുതി ഇളവുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF): ശമ്പള വരുമാനക്കാര്‍ക്ക് ലഭ്യമായ ഈ പദ്ധതിയിലും നിശ്ചിത പരിധി വരെയുള്ള നിക്ഷേപങ്ങള്‍ക്കും അതില്‍ നിന്നുള്ള ആദായത്തിനും നികുതി നല്‍കേണ്ടതില്ല. ഇവ കൂടാതെ, ചില ULIP കളും ELSS സ്കീമുകളും നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളില്‍ പെടുന്നു. നിക്ഷേപം നടത്താന്‍ പോകുകയാണോ?; ഇതാ സ്ത്രീകള്‍ക്കായി അഞ്ചു മികച്ച പോസ്റ്റ് ഓഫീസ് പദ്ധതികള്‍ changes in sovereign gold bond, Know three schemes that provide relief from Tax
തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1600 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്ന് രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറി. 1,12,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 200 രൂപയാണ് വര്‍ധിച്ചത്. 14,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഏകദേശം അഞ്ചുദിവസത്തിനിടെ 20,000 രൂപയോളമാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. ഇന്നലെ സ്വര്‍ണവിലയെ സംബന്ധിച്ച് ചാഞ്ചാട്ടത്തിന്റെ ദിവസമായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകീട്ടും രാത്രിയുമായി തിരിച്ചുകയറുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായത്. ഇന്നലെ രണ്ടു തവണകളായി പതിനായിരത്തോളം രൂപ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെയും രാത്രിയോടെയും അയ്യായിരം രൂപയാണ് തിരിച്ചുകയറിയത്. 15 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നിക്ഷേപം നടത്താന്‍ പോകുകയാണോ?; ഇതാ സ്ത്രീകള്‍ക്കായി അഞ്ചു മികച്ച പോസ്റ്റ് ഓഫീസ് പദ്ധതികള്‍ kerala gold rate revised, increased by 1600 rupees
15 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രം
ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. നിക്ഷേപം നടത്താന്‍ പോകുകയാണോ?; ഇതാ സ്ത്രീകള്‍ക്കായി അഞ്ചു മികച്ച പോസ്റ്റ് ഓഫീസ് പദ്ധതികള്‍ 15 വര്‍ഷത്തിനകം എസ്ഐപി നിക്ഷേപത്തിലൂടെ 50 ലക്ഷം രൂപ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിമാസം 10000 രൂപയെങ്കിലും മാറ്റിവെയ്ക്കണം. പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്ഐപി നിക്ഷേപം വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ മാറ്റം വരാം. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ 15 വര്‍ഷം കൊണ്ട് 18 ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. ബാക്കി തുക മുഴുവന്‍ നിക്ഷേപത്തിന്മേല് ലഭിക്കുന്ന ആദായമാണ്. ഫ്ളെക്സി ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള നിക്ഷേപ നേട്ടങ്ങള്‍ സാധ്യമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍ Want to earn Rs 50 lakh in 15 years? This is all you need to do know in sip investment
നിക്ഷേപം നടത്താന്‍ പോകുകയാണോ?; ഇതാ സ്ത്രീകള്‍ക്കായി അഞ്ചു മികച്ച പോസ്റ്റ് ഓഫീസ് പദ്ധതികള്‍
മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപം നടത്തുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള് ഒരുപടി മുന്നിലാണ് ഇപ്പോള്‍ സ്ത്രീകള്‍. നിക്ഷേപ കാര്യത്തില്‍ സ്ത്രീകള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് സുരക്ഷിതത്വത്തിനാണ്. നഷ്ടസാധ്യതയില്ലാത്ത ഇടങ്ങളില്‍ നിക്ഷേപിക്കാനും അതില്‍ നിന്ന് മികച്ച ആദായം നേടാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് പോസ്റ്റ് ഓഫീസ്. നിലവില്‍ ബാങ്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശ നല്കുന്ന പല പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്.സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്ന മികച്ച 5 പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പരിശോധിക്കാം. 1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കായി (സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും) രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. 8.2 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷമാണ് കാലാവധി. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ ഓരോ മൂന്ന് മാസം കൂടുമ്പോഴും അക്കൗണ്ടില്‍ ലഭിക്കും. മുതിര്‍ന്നവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണിത്. 2. മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്ത്രീകള്‍ക്കായി മാത്രമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്. പലിശ നിരക്ക് 7.5 ശതമാനം ആണ്. 2 വര്‍ഷമാണ് കാലാവധി. ചുരുങ്ങിയത് 1000 രൂപ മുതല്‍ പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിച്ച് മികച്ച ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഉത്തമമാണ്. 3. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം മാസം തോറും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തെരഞ്ഞെടുക്കാം. 7.4 ശതമാനമാണ് പലിശ. 5 വര്‍ഷമാണ് കാലാവധി. ഒറ്റത്തവണയായി തുക നിക്ഷേപിക്കണം. ഒരാള്‍ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് കൃത്യമായ പലിശ ഓരോ മാസവും വരുമാനമായി ലഭിക്കും. 4. സുകന്യ സമൃദ്ധി യോജന പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പദ്ധതിയാണിത്. പലിശ നിരക്ക് 8.2 ശതമാനമാണ് (നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന പദ്ധതികളില്‍ ഒന്ന്). വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും ആദായനികുതി ഇളവ് ലഭിക്കും. എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍ 5. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയൊരു തുക സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. 7.1 ശതമാനമാണ് പലിശ നിരക്ക്. 15 വര്‍ഷമാണ് കാലാവധി (ആവശ്യമെങ്കില്‍ 5 വര്‍ഷം വീതം നീട്ടാം). വര്‍ഷത്തില്‍ 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണ്ണമായും നികുതി ഇളവുണ്ട്. ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍ top 5 post office schemes for women
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ റാലി. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്ഥ്യമായതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിക്ക് കരുത്തായത്. കരാറിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി അമേരിക്ക കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം സെന്‍സെക്സ് 2000ലധികം പോയിന്റ് ആണ് വര്‍ധിച്ചത്. നിഫ്റ്റി 25,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികില്‍ എത്തി. വ്യാപാരത്തിനിടെ സെന്‍സെക്സ് 4000ലധികം പോയിന്റ് ഉയര്‍ന്നിരുന്നു. എന്നാല്‍ ലാഭമെടുപ്പ് വില്ലനാവുകയായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റദിനം നിഫ്റ്റി ഇത്രയുമധികം ഉയരുന്നത്. രൂപ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ഒറ്റയടിക്ക് 1040 രൂപ കുറഞ്ഞു; അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 20,000 രൂപയുടെ ഇടിവ് അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. അതേസമയം ഒഎന്‍ജിസി, ഐടിസി ഓഹരികള്‍ നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. ഇന്ന് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിന്റെ പാതയിലാണ്. എണ്ണവില കുറഞ്ഞതും വിപണിക്ക് കരുത്തായി. ഒറ്റയടിക്ക് കുതിച്ചത് 119 പൈസ; ഡോളറിനെതിരെ തിരിച്ചുകയറി രൂപ, കാരണമിത്? Sensex rises 2,300 pts, Nifty near 25,800: US deal among key factors behind market rally
ഒറ്റയടിക്ക് 1040 രൂപ കുറഞ്ഞു; അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 20,000 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 1040 രൂപയാണ് കുറഞ്ഞത്. 1,11,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍ 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഏകദേശം അഞ്ചുദിവസത്തിനിടെ 20,000 രൂപയോളമാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. ഇന്നലെ സ്വര്‍ണവിലയെ സംബന്ധിച്ച് ചാഞ്ചാട്ടത്തിന്റെ ദിവസമായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകീട്ടും രാത്രിയുമായി തിരിച്ചുകയറുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായത്. ഇന്നലെ രണ്ടു തവണകളായി പതിനായിരത്തോളം രൂപ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെയും രാത്രിയോടെയും അയ്യായിരം രൂപയാണ് തിരിച്ചുകയറിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം kerala gold rate today, gold rate again decreased

32 C