സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, പവന് വീണ്ടും 1,20,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന് 2320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,20,800 രൂപ. ഗ്രാമിന് 290 രൂപ ഉയര്‍ന്ന് 15,100 ആയി. 60-ാം വയസില്‍ ഒരു കോടി രൂപ കൈയില്‍ വേണോ?; 25,30, 40 വയസുകളില്‍ എത്ര തുക നീക്കിവെയ്ക്കണം?, കണക്ക് ഇങ്ങനെ ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പവന് വില 1,20,000ന് മുകളില്‍ എത്തുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന് വിലയിലെ സംസ്ഥാനത്തെ റെക്കോര്‍ഡ്. ഡിസംബര്‍ 23ന് ആദ്യമായി ഒരു ലക്ഷം കടന്ന പവന് വില പിന്നീടുള്ള ദിവസങ്ങളില്‍ കുതിക്കുകയായിരുന്നു. ദീര്‍ഘകാല സമ്പാദ്യമാണോ വേണ്ടത്? പുതിയ തരം മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ച് സെബി; അറിയാം ലൈഫ് സൈക്കിള്‍ ഫണ്ടിന്റെ ഗുണങ്ങള്‍ ഏതാനും ആഴ്ചയായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാവുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിലയെ സ്വാധീനിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17760 രൂപയായിരുന്നു വില. Kerala Gold Rate
ഓ ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. 60-ാം വയസ്സില്‍ ഒരു കോടി രൂപയുടെ സമ്പാദ്യം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, തന്റെ പ്രായത്തിനനുസരിച്ച് മാസം എത്ര തുക എസ്ഐപിയില്‍ നിക്ഷേപിക്കണം എന്ന് നോക്കാം. 25 വയസുള്ള ഒരു വ്യക്തി പ്രതിമാസ 1,000 രൂപ വീതം 35 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 60-ാം വയസ്സില്‍ ഏകദേശം 1.14 കോടി രൂപ സമ്പാദിക്കാന്‍ കഴിയും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിച്ചേക്കാം. ദീര്‍ഘകാല സമ്പാദ്യമാണോ വേണ്ടത്? പുതിയ തരം മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ച് സെബി; അറിയാം ലൈഫ് സൈക്കിള്‍ ഫണ്ടിന്റെ ഗുണങ്ങള്‍ എന്നാല്‍ 30 വയസുള്ള വ്യക്തിക്ക് 60-ാം വയസില്‍ ഒരു കോടി രൂപയുടെ സമ്പാദ്യം വേണമെങ്കില്‍ നിക്ഷേപ തുക ഇരട്ടിയാക്കേണ്ടി വരും. പ്രതിമാസം 2,000 രൂപ വീതം 30 വര്‍ഷം നിക്ഷേപിക്കേണ്ടതായി വരും. 60-ാം വയസ്സില്‍ ലഭിക്കുന്ന ഏകദേശ തുക 1.12 കോടി രൂപയായിരിക്കും. 40-ാം വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ ലക്ഷ്യത്തിലെത്താന്‍ വലിയൊരു തുക തന്നെ മാസം തോറും നിക്ഷേപിക്കേണ്ടി വരും. പ്രതിമാസം 7,500 രൂപ വീതം 20 വര്‍ഷം നിക്ഷേപിക്കേണ്ടതായി വരും. 60-ാം വയസ്സില്‍ ലഭിക്കുന്ന ഏകദേശ തുക 1.12 കോടി രൂപയായിരിക്കും. നിക്ഷേപം എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും വലിയ ലാഭം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കും. വിപണിയിലെ കയറ്റിറക്കങ്ങള്‍ നോക്കാതെ നിക്ഷേപം തുടരുക. ശമ്പളം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഓരോ വര്‍ഷവും എസ്ഐപി തുക 5 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യത്തിലെത്താന്‍ കൂടുതല്‍ സഹായിക്കും. ലാര്‍ജ് ക്യാപ്, ഫ്ലെക്സി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം വിഭജിച്ചു നല്‍കുന്നത് റിസ്ക് കുറയ്ക്കാനും സഹായിക്കും. ദീര്‍ഘകാല സമ്പാദ്യമാണോ വേണ്ടത്? പുതിയ തരം മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ച് സെബി; അറിയാം ലൈഫ് സൈക്കിള്‍ ഫണ്ടിന്റെ ഗുണങ്ങള്‍ sip investment strategy
ന്യൂഡല്‍ഹി: മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി പുതിയ കാറ്റഗറി മ്യൂച്ചല്‍ ഫണ്ട് അവതരിപ്പിച്ചു. ലൈഫ് സൈക്കിള്‍ ഫണ്ട് എന്ന പേരിലാണ് പുതിയ ഫണ്ട് കൊണ്ടുവന്നത്. സമയോചിതമായ നടപടിയെന്നാണ് വിപണി വിദഗ്ധര്‍ സെബിയുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്. ലൈഫ് സൈക്കിള്‍ ഫണ്ട് എന്താണ്? ലൈഫ് സൈക്കിള്‍ ഫണ്ടുകള്‍ ഒരു പ്രത്യേക മെച്യൂരിറ്റി കാലയളവിലേക്ക് വരുന്ന ഒരു ദീര്‍ഘകാല നിക്ഷേപ ഓപ്ഷനാണ്. ഇത് നിക്ഷേപത്തെ യഥാര്‍ത്ഥ ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ഈ ഫണ്ടുകള്‍ക്ക് വ്യക്തമായ ഒരു സമയപരിധിയുണ്ട്. സാധാരണയായി അഞ്ച് മുതല്‍ മുപ്പത് വര്‍ഷം വരെയാണിത്. റിട്ടയര്‍മെന്റ് ഇരുപത് വര്‍ഷം അകലെയാണെങ്കില്‍ ഇക്വറ്റിയില്‍ കൂടുതലായി നിക്ഷേപം നടത്തി കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിടും. എന്നാല്‍ റിട്ടയര്‍മെന്റ് അടുക്കുമ്പോള്‍ മുന്‍ഗണന മാറി സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്കുന്ന രീതിയിലാണ് ഈ ഫണ്ട് പ്രവര്‍ത്തിക്കുന്നത്. 'യുവാക്കളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, എഐ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; ഫലപ്രദമായി ഉപയോഗിക്കാന്‍ പഠിക്കുക'; ഉപദേശവുമായി നാരായണ മൂര്‍ത്തി ലൈഫ് സൈക്കിള്‍ ഫണ്ടുകള്‍ക്ക് കീഴില്‍, വളര്‍ച്ചാ സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി പ്രാരംഭ വര്‍ഷങ്ങളില്‍ പോര്‍ട്ട്ഫോളിയോ ഇക്വിറ്റികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിക്ഷേപകന് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍, ഫണ്ട് ക്രമേണ കടപ്പത്രത്തിലേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കുന്നു. മൂലധനം സംരക്ഷിക്കുന്നതിന് സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറുന്ന തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാല, ലക്ഷ്യാധിഷ്ഠിത നിക്ഷേപങ്ങള്‍ തേടുന്ന നിക്ഷേപകര്‍ക്ക് ലൈഫ് സൈക്കിള്‍ ഫണ്ടുകള്‍ പരിഗണിക്കാം.ഓരോ സ്കീമിനും 2045 അല്ലെങ്കില്‍ 2050 പോലുള്ള ഒരു പ്രത്യേക മെച്യൂരിറ്റി വര്‍ഷം ഉണ്ട്. വിരമിക്കല്‍ ആയാലും കുട്ടിയുടെ ഉന്നത വിദ്യാഭ്യാസമായാലും, ഒരു പ്രത്യേക ലക്ഷ്യവുമായി ഫണ്ടിനെ പൊരുത്തപ്പെടുത്തുന്നത് നിക്ഷേപകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ആത്മഹത്യയെ കുറിച്ച് 'സെര്‍ച്ച്' ചെയ്താല്‍ രക്ഷിതാക്കളെ അറിയിക്കും, ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് Sebi Introduces Life Cycle Funds: What It Is And Who Should Invest?
ബംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ യുവാക്കള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. സാങ്കേതികവിദ്യ ജോലിയില്‍ വലിയ പരിവര്‍ത്തനത്തിന് കാരണമാകും. ഇതുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാന്‍ കഴിയുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ഇത് തുറന്നിടുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വലിയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരുന്നു. അതിനിടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പുതിയ തരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടത്. എഐയെക്കുറിച്ചുള്ള ഉത്കണ്ഠ അസ്ഥാനത്താണെന്നും അതിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് പഠിക്കുക എന്നതിനായിരിക്കണം യഥാര്‍ത്ഥ മുന്‍ഗണനയെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. 'യുവാക്കള്‍ വിഷമിക്കേണ്ട ആവശ്യമില്ല. സഹായകരമായ രീതിയില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയില്‍ പ്രാവീണ്യം നേടുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. കൂടാതെ, കഠിനാധ്വാനത്തിലൂടെ പുതിയ സാങ്കേതികവിദ്യ എങ്ങനെ വേഗത്തില്‍ പഠിച്ചെടുക്കാന്‍ കഴിയും എന്ന് പരിശ്രമിക്കുക. അതിനാല്‍, സ്മാര്‍ട്ടും ഹാര്‍ഡ് വര്‍ക്കും ചെയ്യുന്നവര്‍ക്ക് മുന്നില്‍ ലോകം അവസാനിക്കില്ല'- അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മറിയ ഉമ്മന്‍, നേതാക്കളോട് സംസാരിച്ചു; റിപ്പോര്‍ട്ട് ജോലികള്‍ ഇല്ലാതാക്കുന്നതിനുപകരം എഐ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അത് മനസ്സിലാക്കുകയും അവരവരുടെ തൊഴിലുകളില്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതുവഴി നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. തൊഴില്‍ നഷ്ടങ്ങളെക്കുറിച്ച് വിഷമിക്കുന്നതിനുപകരം, യുവ പ്രൊഫഷണലുകള്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിലും അവരുടെ വ്യവസായത്തില്‍ എഐ എങ്ങനെ ബാധകമാണെന്ന് മനസ്സിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. എന്‍ജിനിയറിങ്, മാനേജ്മെന്റ് മുതല്‍ മീഡിയ, സര്‍വീസസ് വരെയുള്ള മേഖലകളിലെ വിദ്യാര്‍ഥികളോടും തൊഴിലാളികളോടും അവരുടെ പഠനത്തിന്റെ ഭാഗമായി അടിസ്ഥാന എഐ സാക്ഷരത വളര്‍ത്തിയെടുക്കാനും അദ്ദേഹം ഉപദേശിച്ചു. യുവാവിന്റെ വൃക്കകള്‍ തകര്‍ന്നു, മസിലിനും ക്ഷതം, ഫോര്‍ട്ട് സ്റ്റേഷനിലെ മൂന്നാംമുറ; എസ്ഐ അടക്കം നാലു പൊലീസുകാര്‍ക്ക് സസ്പെന്ഷന് 'No Need To Be Worried': Narayana Murthy Says AI Will Create New Kinds Of Jobs
എഐ ആശങ്കയില്‍ വീണ്ടും ഇടിഞ്ഞ് ഓഹരി വിപണി, സെന്‍സെക്സ് 500 പോയിന്റ് നഷ്ടം; രൂപയും താഴോട്ട്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 450ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,350 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുന്നതുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയില്‍ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ അഞ്ചുശതമാനത്തിലേറെയാണ് ഇടിഞ്ഞത്. എഐ രംഗത്ത് എന്‍വിഡിയയുടെ നേതൃത്വം സംബന്ധിച്ച് നിക്ഷേപകരുടെ ഇടയില്‍ ആശങ്ക ഉയര്‍ന്നതാണ് എന്‍വിഡിയയുടെ ഓഹരി താഴാന്‍ കാരണം. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നുവെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആത്മഹത്യയെ കുറിച്ച് 'സെര്‍ച്ച്' ചെയ്താല്‍ രക്ഷിതാക്കളെ അറിയിക്കും, ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3465 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുപൈസയുടെ നഷ്ടത്തോടെ 90.95 എന്ന നിലയിലാണ് രൂപ. അള്‍ട്രാ ടെക്്, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവയാണ് നഷ്ടം നേരിടുന്ന മറ്റു കമ്പനികള്‍. അതേസമയം ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം 'ന്യൂട്രിലെവല്‍' വിപണിയില്‍; മൂന്ന് പുതിയ പ്രൊഡക്ടുകള്‍ പുറത്തിറക്കി Sensex down 450 pts, Nifty below 25,350: Weak global cues
ആത്മഹത്യയെ കുറിച്ച് 'സെര്‍ച്ച്'ചെയ്താല്‍ രക്ഷിതാക്കളെ അറിയിക്കും, ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ്
സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വാക്കുകള്‍ ആവര്‍ത്തിച്ച് 'സെര്‍ച്ച്' ചെയ്യാന്‍ ശ്രമിച്ചാല്‍ പിടിവീഴും. ഇത്തരം ഉള്ളടക്കങ്ങള്‍ തിരയുന്നുവെന്ന് കണ്ടെത്തിയാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ പേരന്റല്‍ സൂപ്പര്വിഷന് ടൂളുകള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇ-മെയില്‍, ടെക്സ്റ്റ് മെസേജ്, വാട്സാപ്പ് എന്നിവ വഴി അറിയിപ്പുലഭിക്കും. ഇന്‍സ്റ്റഗ്രാം ആപ്പുവഴിയും കുട്ടികളുടെ തിരച്ചില്‍വിവരം അറിയിക്കും. ഇതിനൊപ്പം ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന വിദഗ്ധരുടെ സഹായം ലഭ്യമാക്കാന്‍ വഴിയൊരുക്കും. ആത്മഹത്യയും സ്വയം അപകടപ്പെടുത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയുന്നതിനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതിനുപുറമേയാണ് രക്ഷിതാക്കള്‍ക്ക് അറിയിപ്പുനല്‍കുന്ന സൗകര്യം കൊണ്ടുവരുന്നത്. യുഎസ്, ബ്രിട്ടന്, ഓസ്ട്രേലിയ, കാനഡ എന്നിവടങ്ങളില്‍ ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ നിലവില്‍വരും. ഈ വര്‍ഷം തന്നെ മറ്റുരാജ്യങ്ങളിലും ഇത് നടപ്പാക്കും. Instagram will start notifying parents using supervision if their teen repeatedly tries to search for terms related to suicide or self-harm within a short period of time.
തിരുവനന്തപുരം: മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്പന്നമായ 'ന്യൂട്രിലെവല്‍' ആണ് ഇതിലൊന്ന്. ഇതോടെ ആരോഗ്യസംരക്ഷണ ഉല്പന്ന വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മില്‍മ. ന്യൂട്രിലെവലിന്റെ വിപണനോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി, മില്‍മ ചെയര്മാന് കെ എസ് മണിക്ക് നല്കി നിര്‍വഹിച്ചു. പ്രായഭേദമെന്യേ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന പോഷകസമൃദ്ധവും ഗുണമേന്മയേറിയതുമായ ഉല്‍പ്പന്നമാണ് 'ന്യൂട്രിലെവല്‍'. സ്പോര്‍ട്സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം കഫേ മോക്ക, കോള്‍ഡ് കോഫി എന്നി മില്‍ക്ക്ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി. 2030ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലാഭത്തിന്റെ 85 ശതമാനം ക്ഷീരകര്‍ഷകക്ഷേമത്തിന് ക്ഷീരസഹകരണ സംഘങ്ങള്‍ വഴി ചെലവഴിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരന്‍, ശിക്ഷാവിധി ശനിയാഴ്ച Milma's first protein-rich product 'Nutrilevel' launches in the market
പാലിന് ലിറ്ററിന് നാലു രൂപ കൂട്ടണം; സര്‍ക്കാര്‍ അനുമതി തേടി മില്‍മ
തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം. പാല്‍വില ലിറ്ററിന് 4-6 രൂപ വരെ വര്‍ധിപ്പിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. മില്‍മ ആവശ്യപ്പെട്ടാല്‍ പാല്‍വില കൂട്ടുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ വില വര്‍ധിപ്പിക്കും. ഗുരുവായൂരപ്പന് ഇന്ന് ബ്രഹ്മകലശാഭിഷേകം, ദര്‍ശന നിയന്ത്രണം; നാളെ ഉത്സവത്തിന് കൊടി കയറും, ആനയോട്ടം വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്കു കൈമാറാനാണ് മില്‍മയുടെ ആലോചന. ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചാല്‍ 2.40 രൂപ നേരിട്ട് കര്‍ഷകര്‍ക്കും ബാക്കിത്തുക പാല് സൊസൈറ്റികള്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി വീതിച്ച് നല്‍കാനാണു ധാരണ. നിലവില്‍ ഒരു ലിറ്റര്‍ പാലിന് 52 രൂപയാണ് വില. സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത Milma seeks government approval to increase milk price by Rs. 4 per liter
ചുരുങ്ങിയ കാലം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
ജന ങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. 48 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കിയാല്‍ അധിക നിരക്കില്ല, 24 മണിക്കൂറിനുള്ളില്‍ തെറ്റ് തിരുത്തിയാല്‍ ഫീസ് ഇല്ല; വിമാന ടിക്കറ്റ് റീഫണ്ടില്‍ പുതിയ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം. 20 ലക്ഷം രൂപ എങ്ങനെ സ്വന്തമാക്കാം? ദിവസേന 400 രൂപ വീതം ലാഭിക്കുകയാണെങ്കില്‍, ഒരു മാസം ആകെ 12,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. പ്രതിമാസം 12,000 രൂപ വീതം 5 വര്‍ഷം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ സഹിതം ഏകദേശം 8,56,388 രൂപ ലഭിക്കും. അക്കൗണ്ട് കാലാവധി വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ ആകെ നിക്ഷേപം 14.40 ലക്ഷം രൂപയാകും. 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 6 ലക്ഷത്തിലധികം രൂപ ലഭിക്കും. അങ്ങനെ കാലാവധി കഴിയുമ്പോള്‍ കയ്യില്‍ ഏകദേശം 20,50,248 രൂപ എത്തും. മ്യൂച്ചല്‍ ഫണ്ട് ആണോ ഇടിഎഫ് ആണോ നല്ലത്?; അറിയാം വ്യത്യാസം post office recurring deposit scheme; details
ന്യൂഡല്‍ഹി: ഇനിമുതല്‍ ബുക്കിങ് നടത്തി 48 മണിക്കൂറിനകം അധിക നിരക്ക് നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് റദ്ദാക്കാനോ മാറ്റാനോ കഴിയും. ചില ഉപാധികളോടെയുള്ള ഈ മാറ്റം ഉള്‍പ്പെടുത്തി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുള്ള ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങള്‍ ഡിജിസിഎ പരിഷ്കരിച്ചു. കൂടുതല്‍ യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചത്. ബുക്കിങ് നടത്തി 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരന് തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തലിനായി വിമാന കമ്പനികള്‍ അധിക നിരക്ക് ഈടാക്കരുതെന്നും പുതുക്കിയ മാനദണ്ഡം പറയുന്നു. എയര്‍ലൈനിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ട്രാവല്‍ ഏജന്റ്/പോര്‍ട്ടല്‍ വഴി ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തില്‍, റീഫണ്ടിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കായിരിക്കും. കാരണം ഏജന്റുമാര്‍ അവരുടെ നിയുക്ത പ്രതിനിധികളാണ്.14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാക്കുന്നുവെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി മൂലം ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കൃത്യസമയത്ത് റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂര്‍ സമയത്തേക്ക് യാത്രക്കാര്‍ക്ക് 'ലുക്ക്-ഇന്‍ ഓപ്ഷന്' നല്കാന് എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ ഒരു യാത്രക്കാരന് ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി വരുത്താനോ അധിക ചാര്‍ജുകളൊന്നും വേണ്ടിവരില്ല. ടിക്കറ്റ് ഭേദഗതി ചെയ്യുമ്പോള്‍ പുതിയ വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് ആണ് ബാധകമാകുക. എന്നാല്‍ എയര്‍ലൈന്‍ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര വിമാന യാത്ര ഏഴു ദിവസത്തില്‍ താഴെയാണെങ്കില്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല. അന്താരാഷ്ട്ര വിമാന യാത്ര 15 ദിവസത്തില്‍ താഴെയാണെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട ഏഴുകാര്യങ്ങള്‍ ബുക്കിങ് സമയത്തിന് 48 മണിക്കൂറിനപ്പുറം ഈ ഓപ്ഷന് ലഭ്യമാകില്ല. ഭേദഗതിക്കായി യാത്രക്കാരന് കാന്സലേഷന് ഫീസ് നല്‍കേണ്ടിവരും. മെഡിക്കല്‍ എമര്‍ജന്‍സി കാരണം ടിക്കറ്റ് റദ്ദാക്കേണ്ടി വരുമ്പോള്‍ അതേ പിഎന്‍ആര്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന യാത്രക്കാരനോ കുടുംബാംഗമോ യാത്രാ കാലയളവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയാണെങ്കില്‍ വിമാന കമ്പനികളില്‍ നിന്ന് റീഫണ്ടിന് അര്‍ഹതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 'മറ്റെല്ലാ കാര്യങ്ങള്‍ക്കും' സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഒരു എയര്‍ലൈനിന്റെ എയ്റോസ്പേസ് മെഡിസിന് സ്പെഷ്യലിസ്റ്റില്‍ നിന്നോ ഡിജിസിഎ എംപാനല്‍ ചെയ്ത എയ്റോസ്പേസ് മെഡിസിന് സ്പെഷ്യലിസ്റ്റില്‍ നിന്നോ യാത്രക്കാരന്റെ യാത്രാ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അഭിപ്രായം ലഭിച്ചുകഴിഞ്ഞാല്‍ റീഫണ്ട് നല്‍കും,'- പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു. മ്യൂച്ചല്‍ ഫണ്ട് ആണോ ഇടിഎഫ് ആണോ നല്ലത്?; അറിയാം വ്യത്യാസം DGCA revises air ticket refund norms; no addl charges for changes within 48 hrs of booking
മ്യൂച്ചല്‍ ഫണ്ട് ആണോ ഇടിഎഫ് ആണോ നല്ലത്?; അറിയാം വ്യത്യാസം
ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ ഇടിഎഫില്‍ ഒരു ഭാഗം നിക്ഷേപിക്കണോ എന്നതാണ് നിക്ഷേപകരുടെ ഇടയില്‍ നിലനില്‍ക്കുന്ന കണ്ഫ്യൂഷന്. വൈവിധ്യവത്കരിക്കപ്പെട്ട ഒരുകൂട്ടം ഓഹരികളിലോ അല്ലെങ്കില്‍ സെക്യൂരിറ്റികളിലോ പൊതുവായി നിക്ഷേപിക്കുന്നതിന് സഹായിക്കുന്ന ഉപധികളാണിവ. അതുകൊണ്ട് ഒറ്റനോട്ടത്തില്‍ ഇടിഎഫും മ്യൂച്വല്‍ ഫണ്ടും തമ്മില്‍ സാമ്യം തോന്നാം. പക്ഷേ, പ്രവര്‍ത്തന ശൈലിയില്‍ വലിയ വ്യത്യാസമുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം. ഒരു പൊതു ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഒരുകൂട്ടം നിക്ഷേപകരില്‍ നിന്നും സ്വരൂപിക്കുന്ന പണം, പ്രൊഫഷണല്‍ ഫണ്ട് മാനേജറുടെ മേല്‍നോട്ടത്തില്‍ പൊതുവായി കൈകാര്യം ചെയ്യുന്ന രീതിയിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലേക്ക് ചെറിയ തുകയില്‍ പോലും എസ്ഐപി ചെയ്തുകൊണ്ട് നിക്ഷേപം ആരംഭിക്കാം. വിപണിയില്‍ ദിവസേന സംഭവിക്കുന്ന മാറ്റങ്ങള്‍ നോക്കേണ്ടതില്ല. എന്നിരുന്നാലും എന്‍എവി എന്ന രൂപത്തില്‍ വിപണിയുള്ള എല്ലാ ദിവസവും നിക്ഷേപത്തെ ഒരു തവണ അപ്ഡേറ്റ് ചെയ്യും. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇടിഎഫ് എന്നത്, അടിസ്ഥാന സൂചികകളുടെ ഭാഗമായിട്ടുള്ള ഒരുകൂട്ടം സെക്യൂരിറ്റികളിലേക്കോ കമ്മോഡിറ്റികളിലേക്കോ പൊതുവായി നിക്ഷേപിക്കുന്ന രീതിയാണ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഒരു ഓഹരിക്ക് സമാനമാണിത്. വിപണിയിലെ വ്യാപാര വേളയില്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാനോ വില്‍ക്കാനോ കഴിയും. വളരെ താഴ്ന്ന ചെലവുകളെ ഇതിനു വരുന്നുള്ളൂ. പക്ഷേ ഡിമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്. ചുരുക്കത്തില്‍ ഫ്ലെക്സിബിലിറ്റിയും താഴ്ന്ന പരിപാലനചെലവും പരിഗണിക്കുന്നവര്‍ക്ക് ഇടിഎഫ് മികച്ചതാണ്. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട ഏഴുകാര്യങ്ങള്‍ ഇടിഎഫ് ആണോ മ്യൂച്വല്‍ ഫണ്ട് ആണോ മികച്ചതെന്ന് ചോദിച്ചാല്‍, ഇവ രണ്ടിനും രണ്ട് തരത്തിലുള്ള സവിശേഷതകളാണ് ഉള്ളതെന്നതിനാല്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചതെന്ന് വിശേഷിപ്പിക്കുന്നത് പൂര്‍ണമായും ശരിയല്ല. നിക്ഷേപകനെ സംബന്ധിച്ച് സൗകര്യപ്രദവും ലളിതവും ഓട്ടോമാറ്റിക് രീതിയിലുള്ള നിക്ഷേപവും പ്രൊഫഷണലായി റിസ്ക് കൈകാര്യം ചെയ്യുന്നതിനും ഒക്കെയാണ് പ്രാമുഖ്യം നല്കുന്നതെങ്കില് മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കുന്നതാകും ഉചിതം. അതേസമയം താഴ്ന്ന പരിപാലന ചെലവും ദിവസേനയുള്ള വിലനിര്‍ണയവും സ്വന്തം നിലയില്‍ ട്രേഡ് കൈകാര്യം ചെയ്യുന്നതിനുള്ള താത്പര്യവും ഫ്ലെക്സിബിലിറ്റിയും ഒക്കെയാണ് പരിഗണിക്കുന്നതെങ്കില്‍ ഇടിഎഫ് ആയിരിക്കും അനുയോജ്യം. മക്കളുടെ ഉപരിപഠനം, വിവാഹം....; 50 ലക്ഷം രൂപ സമ്പാദിക്കാന്‍ ഇതാ ഒരു കിടിലന്‍ പ്ലാന്‍ comparison between etf and mutual funds
ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞു സ്വര്‍ണവില; രണ്ടു തവണയായി കുറഞ്ഞത് 640 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഉച്ചയോടെ പവന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 1,18,080 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെ 160 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 14,760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. കയറിയിറങ്ങി ഓഹരി വിപണി, 500 പോയിന്റ് നഷ്ടത്തില്‍ നിന്ന് കുതിച്ചു; വില്ലനായി എണ്ണവിലയും ലാഭമെടുപ്പും ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട ഏഴുകാര്യങ്ങള്‍ kerala gold rate changed, gold rate again decreased
കയറിയിറങ്ങി ഓഹരി വിപണി, 500 പോയിന്റ് നഷ്ടത്തില്‍ നിന്ന് കുതിച്ചു; വില്ലനായി എണ്ണവിലയും ലാഭമെടുപ്പും
മുംബൈ: ഓഹരി വിപണിയില്‍ ചാഞ്ചാട്ടം. രാവിലെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ഉച്ചയ്ക്ക് തൊട്ടുമുന്‍പ് ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്സ് 500ലധികം പോയിന്റ് താഴ്ന്നെങ്കിലും ഉച്ചയോടെ തിരിച്ചുകയറി. എങ്കിലും വിപണി നഷ്ടത്തില്‍ തന്നെയാണ്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. പവര്‍, പൊതുമേഖല ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എണ്ണവില ഉയര്‍ന്നതും എഫ്എംസിജി, മെറ്റല്‍, റിയല്‍റ്റി ഓഹരികളിലെ ലാഭമെടുപ്പുമാണ് വിപണിക്ക് വിനയായത്. കൂടാതെ ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിപണിയെ ബാധിച്ചു. അമേരിക്ക- ഇറാന് സംഘര്‍ഷം ഉള്‍പ്പെടെ ഭൗമരാഷ്ട്രീയ സംഭവികാസങ്ങളും നിക്ഷേപകര്‍ കരുതലോടെയാണ് നിരീക്ഷിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട ഏഴുകാര്യങ്ങള്‍ പവര്‍ ഗ്രിഡ് കോര്പറേഷന്, എസ്്ബിഐ, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി, ട്രെന്റ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ഭാരത് ഇലക്ട്രോണിക്സ്, അദാനി പോര്‍ട്സ്, ടിഎംപിവി ഓഹരികള്‍ നേട്ടം സ്വന്തമാക്കി. മക്കളുടെ ഉപരിപഠനം, വിവാഹം....; 50 ലക്ഷം രൂപ സമ്പാദിക്കാന്‍ ഇതാ ഒരു കിടിലന്‍ പ്ലാന്‍ Stock Market Live Updates: Sensex, Nifty trade flat amid volatility
സ്വര്‍ണവിലയില്‍ ഇടിവ്; 1,18,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. അഞ്ചു ദിവസത്തിനിടെ 3000 ലധികം രൂപ വര്‍ധിച്ച ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായി. പവന് 160 രൂപയാണ് കുറഞ്ഞത്. 1,18,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട ഏഴുകാര്യങ്ങള്‍ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മക്കളുടെ ഉപരിപഠനം, വിവാഹം....; 50 ലക്ഷം രൂപ സമ്പാദിക്കാന്‍ ഇതാ ഒരു കിടിലന്‍ പ്ലാന്‍ kerala gold rate today, gold rate decreased
മക്കളുടെ ഉപരിപഠനം, വിവാഹം....; 50 ലക്ഷം രൂപ സമ്പാദിക്കാന്‍ ഇതാ ഒരു കിടിലന്‍ പ്ലാന്‍
ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും. കുടുംബങ്ങളെ സംബന്ധിച്ച് മക്കളുടെ വിവാഹം, ഉപരിപഠനം എന്നിവ ഏറെ പ്രാധാന്യമുള്ളതാണ്. നിലവിലെ സാഹചര്യത്തില്‍ ഇതിനായി വലിയ തുക തന്നെ ചെലവഴിക്കേണ്ടതായി വരാം. ഇത് മുന്‍കൂട്ടി കണ്ട് കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ സമ്പാദ്യം ആരംഭിക്കുകയാണ് വേണ്ടത്. കൃത്യമായ നിക്ഷേപ ശൈലിയിലുടെ 50 ലക്ഷം രൂപയുടെ ഒരു വലിയ സമ്പാദ്യം മക്കളുടെ വിവാഹത്തിനായി സ്വരൂപിക്കാം. ഒരു സ്റ്റെപ്പ്-അപ്പ് എസ്ഐപി വഴി വളരെ ലളിതമായി വിവാഹം, ഉപരിപഠനം പോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും. ഒരു കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ നിക്ഷേപം ആരംഭിച്ചാല്‍, 20 വര്‍ഷത്തിന് ശേഷം (കുട്ടിക്ക് 25 വയസ്സാകുമ്പോള്‍) വിവാഹ ആവശ്യങ്ങള്‍ക്കായി 50 ലക്ഷം രൂപ കണ്ടെത്താന്‍ സാധിക്കും. ഇതിലെ പ്രധാന സവിശേഷത ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ വരുത്തുന്ന ചെറിയ വര്‍ധനയാണ്. 20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കി കേന്ദ്രം, എൻജിന്റെ കേടുപാട് കുറയ്ക്കാനും നടപടി; എന്താണ് മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95?; വിശദാംശങ്ങൾ ഈ പ്ലാന്‍ പ്രകാരം നിക്ഷേപം ആരംഭിക്കേണ്ടത് പ്രതിമാസം 12,000 രൂപ വെച്ചാണ്. ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ 10 ശതമാനം വര്‍ധന വരുത്തണം. അതായത് രണ്ടാം വര്‍ഷം മാസം 13,200 രൂപയും, മൂന്നാം വര്‍ഷം 14,520 രൂപയും നിക്ഷേപിക്കണം. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. ഓഹരി വിപണി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ മാറ്റം വരാം. 20 വര്‍ഷം കൊണ്ട് സമ്പാദ്യം ഏകദേശം 50 ലക്ഷം രൂപയായി മാറാന്‍ ഇത് സഹായിക്കും. നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം കൂടുതല്‍ കാര്യക്ഷമമായി വളര്‍ത്താന്‍ സഹായിക്കുന്ന ഒരു മികച്ച രീതിയാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി. സാധാരണ എസ്ഐപികളില്‍ നിന്ന് വ്യത്യസ്തമായി, നിക്ഷേപ തുക കൃത്യമായ ഇടവേളകളില്‍ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. 115 മാസം കൊണ്ട് ഇരട്ടി തുക; കോടീശ്വരനാകാം, അറിയാം ഈ സ്കീം build 50 lakh with a 12000 monthly sip, details
ന്യൂഡല്‍ഹി: 20 ശതമാനം വരെ എഥനോള്‍ അടങ്ങിയതും എൻജിന്റെ കേടുപാട് കുറയ്ക്കാൻ മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95 മാനദണ്ഡം പാലിച്ചതുമായ പെട്രോള്‍ മാത്രമേ രാജ്യത്ത് വില്ക്കാന് പാടുള്ളൂവെന്ന് കേന്ദ്രം. ഏപ്രില്‍ ഒന്നുമുതലാണ് ഇത് ബാധകം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സ്പെസിഫിക്കേഷന്‍ അനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണക്കമ്പനികള്‍ 20 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ വില്ക്കാന് പാടുള്ളൂ. മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95 മാനദണ്ഡം പെട്രോളിന് ഉണ്ടായിരിക്കണമെന്നും എണ്ണ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. കരിമ്പ്, ചോളം അല്ലെങ്കില്‍ ധാന്യം എന്നിവയില്‍ നിന്നാണ് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് ശുദ്ധമായ പെട്രോളിനേക്കാള്‍ വായുമലിനീകരണം കുറവാണ്. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ്. എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും വേണ്ടിയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.കരിമ്പ്, ചോളം, എന്നിവയുടെ ആവശ്യകത വര്‍ദ്ധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു. 2023-2025 മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മിക്ക വാഹനങ്ങളും എഥനോള്‍ 20ല്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ്. എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് മൈലേജില്‍ നേരിയ കുറവ് (3-7 ശതമാനം) ഉണ്ടാകും. ടാറ്റയില്‍ വീണ്ടും അധികാര തര്‍ക്കം?, ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ; തീരുമാനം വൈകും എന്ജിന് കേടുപാടുകള്‍ തടയുന്നതിനാണ് മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95 വേണമെന്ന് നിര്‍ബന്ധിക്കുന്നത്. എന്ജിനുള്ളില് ഇന്ധനം തുല്യമായിട്ടല്ല കത്തുന്നതെങ്കില്‍ കാലക്രമേണ എന്ജിന് കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95 മാനദണ്ഡം പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഒക്ടെയ്ന് എന്നാല്‍ സമ്മര്‍ദ്ദ സാഹചര്യത്തിലും ഇന്ധനത്തിന്റെ സ്വയം നിയന്ത്രണത്തെ കാണിക്കുന്നു. ഉയര്‍ന്ന മിനിമം റിസര്‍ച്ച് ഒക്ടെയ്ന് (RON) എന്നാല്‍ ഉയര്‍ന്ന കംപ്രഷനിലും ഇന്ധനം സ്ഥിരതയുള്ളതായി തുടരുന്നു എന്നാണ്.എഥനോളിന് സ്വാഭാവികമായും ഉയര്‍ന്ന ഒക്ടെയ്ന് മൂല്യമുണ്ട് (ഏകദേശം 108 RON). 20 ശതമാനം എഥനോള്‍ പെട്രോളില്‍ കലര്‍ത്തുന്നത് റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുന്നു. 115 മാസം കൊണ്ട് ഇരട്ടി തുക; കോടീശ്വരനാകാം, അറിയാം ഈ സ്കീം Govt mandates sale of E20 petrol with minimum RON 95 nationwide from April 1
115 മാസം കൊണ്ട് ഇരട്ടി തുക; കോടീശ്വരനാകാം, അറിയാം ഈ സ്കീം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 115 മാസം ( ഒന്‍പത് വര്‍ഷവും ഏഴു മാസവും) കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കുമെന്നതാണ് പ്രത്യേകത. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്. നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്. കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി. പത്തുലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് സ്രോതസ് വെളിപ്പെടുത്തേണ്ടതാണ്. ടാറ്റയില്‍ വീണ്ടും അധികാര തര്‍ക്കം?, ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ; തീരുമാനം വൈകും നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി സഹായകമാണ്. നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം Post Office Special Scheme: This Government Plan Doubles Your Money Without Risk
മുംബൈ: ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്ത് എന്‍ ചന്ദ്രശേഖരന് മൂന്നാം തവണയും തുടരാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം വൈകിയേക്കും. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് നീട്ടിവെച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി വരെയാണ് ചെയര്മാന് സ്ഥാനത്ത് ചന്ദ്രശേഖരന്റെ കാലാവധി. 2017 മുതല്‍ ടാറ്റ സണ്‍സിന്റെ തലപ്പത്തുള്ള ചന്ദ്രശേഖരന് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളില്‍ മികച്ച രീതിയിലുള്ള മാറ്റം കൊണ്ടുവന്നിരുന്നു. എന്നാല്‍ അടുത്തിടെ കമ്പനിയില്‍ ഉണ്ടായ അധികാര തര്‍ക്കങ്ങളാണ് ചന്ദ്രശേഖരന്റെ പുനര്‍ നിയമനത്തെയും ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കു കൂടി ചെയര്മാന് സ്ഥാനത്ത് ചന്ദ്രശേഖരനെ തുടരാന്‍ അനുവദിക്കുന്ന തീരുമാനം ഇന്നലത്തെ യോഗത്തില്‍ ഉണ്ടാകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റ ഉയര്‍ത്തിയ ചില എതിര്‍പ്പുകളാണ് ചന്ദ്രശേഖരന് തിരിച്ചടിയായത്. ടാറ്റ ഗ്രൂപ്പിന് കീഴിലെ ചില കമ്പനികളിലെ നഷ്ടം ചൂണ്ടിക്കാട്ടിയ നോയല്‍, ടാറ്റ സണ്‍സ് ഒരിക്കലും വിപണിയില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് ചന്ദ്രശേഖരന് രേഖാമൂലം ഉറപ്പു നല്‍കണമെന്നും ആവശ്യപ്പെട്ടു. സാധാരണയായി ടാറ്റ സണ്‍സിന്റെ ഓഹരി ഉടമകളും ബോര്‍ഡും ഒരു വര്‍ഷം മുന്‍പ് തന്നെ ചെയര്‍മാന്റെ പുനര്‍നിയമനം/നിയമനം അംഗീകരിക്കുന്നതാണ് പതിവ്. സ്ഥിരതയും തുടര്‍ച്ചയും ഉറപ്പാക്കുന്നതിനോ തന്ത്രം ആസൂത്രണം ചെയ്യാനോ മതിയായ സമയം നല്‍കുന്നതിന് വേണ്ടിയാണ് ഒരു വര്‍ഷം മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. പുനര്‍നിയമനം ഉറപ്പാക്കാന്‍ നോയല്‍ ടാറ്റ ചന്ദ്രശേഖരന് മുമ്പാകെ നാല് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ആര്‍ബിഐ ആവശ്യപ്പെട്ടതുപോലെ ടാറ്റ സണ്‍സിനെ ലിസ്റ്റ് ചെയ്യരുത് എന്നതാണ് ഒന്ന്. രണ്ടാമതായി, കമ്പനിയില്‍ കടമില്ലെന്ന് ഉറപ്പാക്കണം. മൂന്നാമതായി, ഉയര്‍ന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങളിലെ അമിത മൂലധനം കാരണം കമ്പനിയുടെ ഖജനാവ് കാലിയാകുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കണം. നാലാമതായി, എയര്‍ ഇന്ത്യ, ബിഗ് ബാസ്ക്കറ്റ് ഏറ്റെടുക്കലുകള്‍ എന്നിവയില്‍ നിന്നുള്ള ആഴത്തിലുള്ള നഷ്ടങ്ങള്‍ അദ്ദേഹം നികത്തണം എന്നിങ്ങനെയാണ് നോയല്‍ ടാറ്റ ചന്ദ്രശേഖരന് മുമ്പാകെ ഉന്നയിച്ച ആവശ്യങ്ങള്‍. ഈ വാദത്തോട് യോഗത്തില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നു. ഏതെങ്കിലും ചില കമ്പനികളിലെ നഷ്ടം ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള പ്രകടനമായി പരിഗണിക്കരുതെന്നായിരുന്നു മറുഭാഗത്തിന്റെ ആവശ്യം. ചന്ദ്രശേഖരന് ഇത്രയും കാലം ടാറ്റ ഗ്രൂപ്പിന് ചെയ്ത സേവനം മറക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പുനര്‍ നിയമനത്തില്‍ വോട്ടെടുപ്പ് നടത്താമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും തീരുമാനം മാറ്റിവെക്കാന്‍ ചന്ദ്രശേഖരന് തന്നെ ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്‍ട്ടുകളോട് ടാറ്റ സണ്‍സ് പ്രതികരിച്ചിട്ടില്ല. സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, എയര്‍ ഇന്ത്യ തുടങ്ങി മുപ്പതോളം ടാറ്റ കമ്പനികളുടെ നിയന്ത്രണം ടാറ്റ സണ്‍സ് എന്ന ഹോള്‍ഡിങ് കമ്പനിക്കാണ്. ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരിയും ടാറ്റ ട്രസ്റ്റ്സ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുമാണ്. രത്തന്‍ ടാറ്റയുടെ മരണത്തിന് പിന്നാലെ അടുത്തിടെ ടാറ്റ ട്രസ്റ്റിലെ അധികാര തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു. ടോള്‍ ഫീയായി പണം വാങ്ങില്ല; ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം Noel Tata's objection leads to deferral of decision on Chandra's third term at Tata Sons
യാ ത്രയുടെ ഇടവേളയില്‍ സൗജന്യ വൈ- ഫൈ കിട്ടുകയാണെങ്കില്‍ അത് പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിപ്പോള്‍ വിമാനത്താവളത്തില്‍ ഫ്ലൈറ്റിന് വേണ്ടി കാത്തുനില്ക്കുന്ന സമയത്തായാലും കഫേയില്‍ ഇരിക്കുമ്പോഴായാലും സൗജന്യ വൈ-ഫൈ കിട്ടിയാല്‍ ചാടി വീഴും. ഫോണിലെ ഡേറ്റ തീരാതെ നോക്കാമല്ലോ എന്ന് കരുതിയാണ് എല്ലാവരും സൗജന്യ വൈ- ഫൈയുടെ പിന്നാലെ പോകുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പൊതു വൈ- ഫൈകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലയിടങ്ങളില്‍ ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്തെന്ന് വരാം. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ ഉണ്ട്. യാത്രയ്ക്കിടെ പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ എങ്ങനെ സുരക്ഷിതമാകാമെന്ന് നോക്കാം. 1. സൈബര്‍ കുറ്റവാളികള്‍ പലപ്പോഴും ഔദ്യോഗിക പേരുകള്‍ക്ക് സമാനമായ വൈ-ഫൈ പേരുകള്‍ സൃഷ്ടിക്കാറുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് ഔദ്യോഗിക പേരാണ് എന്ന് തോന്നിപ്പോകാം. നെറ്റ്വര്‍ക്കിന്റെ പേരിന് പകരം അതിന്റെ പെരുമാറ്റം നിരീക്ഷിക്കുക എന്നതാണ് വ്യാജന്മാരെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം. ഒരു ഔദ്യോഗിക നെറ്റ്വര്‍ക്ക് അനാവശ്യ അനുമതികള്‍ ആവശ്യപ്പെടുകയോ, പരിചിതമല്ലാത്ത ലോഗിന്‍ പേജുകളിലേക്ക് റീഡയറക്ട് ചെയ്യുകയോ, അസാധാരണമാംവിധം സാവധാനത്തില്‍ ലോഡ് ചെയ്യുകയോ ചെയ്യില്ല. ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടാല്‍ വ്യാജനാണ് എന്ന് ഉറപ്പിക്കാന്‍ സാധിക്കും. 2. ഫോണോ ലാപ്ടോപ്പോ മുമ്പ് കണക്ട് ചെയ്ത നെറ്റ്വര്ക്കുകളിലേക്ക് വീണ്ടും കണക്റ്റുചെയ്യാന്‍ താല്‍പ്പര്യം കൂടുതല്‍ കാണിച്ചെന്ന് വരാം. ആ നെറ്റ്വര്ക്കുകള് മറ്റാരെങ്കിലും കബളിപ്പിച്ചിട്ടുണ്ടെങ്കില്‍ പോലും. ഓട്ടോ-ജോയിന്‍ ഫീച്ചര്‍ ഓഫാക്കുന്നത് ഫോണോ ലാപ്ടോപ്പോ പരിചിതമായ നെറ്റ്വര്‍ക്കിന്റെ വ്യാജന് പതിപ്പിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ട്രെയിനുകളില്‍ കയറുമ്പോഴോ വിമാനത്താവളത്തില്‍ വച്ചോ പലപ്പോഴും സംഭവിക്കുന്ന ഓട്ടോ ജോയിന്‍ തടയാന്‍ ഇത് സഹായിക്കും. ടോള്‍ ഫീയായി പണം വാങ്ങില്ല; ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം 3. ഉപയോഗിക്കാത്തപ്പോഴും പല ആപ്പുകളും ഇന്റര്‍നെറ്റുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ഏത് നെറ്റ്വര്ക്കിലായാലും നിശബ്ദമായി ഡാറ്റ കൈമാറുന്നു സാഹചര്യം ഉണ്ടാവാറുണ്ട്. ഡാറ്റ-നിയന്ത്രണ അല്ലെങ്കില്‍ പ്രൈവസി ഫയര്വാള് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അത്തരം കമ്മ്യൂണിക്കേഷന്‍ തടയാന്‍ സഹായിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, മനഃപൂര്‍വ്വം തുറക്കുന്ന ആപ്പുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തുകയുള്ളൂ. വിശ്വസനീയമല്ലാത്ത നെറ്റ്വര്‍ക്കിലൂടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഇത് സഹായകമാകും. സന്ദേശങ്ങള്‍ ഹൈഡ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് How To Use Public Wi-Fi Safely When Travelling
കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്സില്‍ 500 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി
മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ആണ് മുന്നേറിയത്. 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. ഇന്നലെ തകര്‍ന്നടിഞ്ഞ ഐടി ഓഹരികള്‍ തിരിച്ചുകയറിയതാണ് വിപണിക്ക് കരുത്തായത്. എഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇന്നലെ ഐടി ഓഹരികള്‍ കൂട്ടത്തോടെ ഇടിയാന്‍ ഇടയാക്കിയത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ് അടക്കമുള്ള പ്രമുഖ ഐടി ഓഹരികളാണ് തിരിച്ചുവന്നത്. ഈ ഓഹരികള്‍ രണ്ടു ശതമാനം വരെയാണ് കുതിച്ചത്. സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,19,000ലേക്ക് ആഗോളതലത്തില്‍ ടെക്നോളജി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. കൂടാതെ ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. ഡോ.റെഡ്ഡീസ് ലാബ്, മാക്സ് ഹെല്‍ത്ത്കെയര്‍, എസ്ബിഐ, അള്‍ട്രാ ടെക് എന്നിവ നഷ്ടം നേരിട്ടു. ടോള്‍ ഫീയായി പണം വാങ്ങില്ല; ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം Sensex up 500 pts, Nifty above 25,550: Positive global cues among key factors behind market rise
സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,19,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. 1,18,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 14,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ടോള്‍ ഫീയായി പണം വാങ്ങില്ല; ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. പ്രതിമാസം 9,250 രൂപ വരുമാനം, ഈ സ്കീം ആര്‍ക്കൊക്കെ അനുയോജ്യം?; ഇവര്‍ ചേരേണ്ടതില്ല kerala gold rate today, gold rate increased
ടോള്‍ ഫീയായി പണം വാങ്ങില്ല; ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം
കൊച്ചി: ദേശീയപാതകളിലെ ടോള്‍പ്ലാസകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം. ടോള്‍ ഫീയായി പണം വാങ്ങുന്നത് ഏപ്രില്‍ ഒന്നോടെ അവസാനിപ്പിക്കും. ഫാസ്ടാഗ്, യുപിഐ എന്നിവ വഴി മാത്രമാകും പിന്നീടുള്ള ടോള്‍ പിരിവ്. ടോള്‍ ഫീ പണമായി നല്കുന്നതു ടോള്‍ പ്ലാസകളില്‍ തിരക്കിനു കാരണമാകുന്നതും ടോള്‍ പിരിവില്‍ സുതാര്യതയില്ലെന്നതും ചൂണ്ടിക്കാട്ടിയാണു പൂര്‍ണമായും ഡിജിറ്റല്‍ പേയ്മെന്റിലേക്കു മാറുന്നത്. രാജ്യത്തെ 1150ല്‍ ഏറെ ടോള്‍പ്ലാസകളിലാണു മാറ്റം വരുന്നത്. സന്ദേശങ്ങള്‍ ഹൈഡ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് നിലവില്‍ 98% വാഹനങ്ങളും ഫാസ്ടാഗ് വഴിയാണു ടോള്‍ ഫീ നല്‍കുന്നത്. ഫാസ്ടാഗ് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസും ചുമത്തുന്നുണ്ട്. പണമായി ഫീസ് അടയ്ക്കുന്നവര്‍ ടോള്‍ ഫീയുടെ ഇരട്ടിത്തുക നല്‍കേണ്ടി വന്നിരുന്നു. യുപിഐ വഴി നല്കുന്നവര് ടോള്‍ ഫീയുടെ 1.25 മടങ്ങാണു നല്‍കേണ്ടത്. ഉയര്‍ന്ന ഫീ ചുമത്തിയതോടെ കൂടുതല്‍ പേര് ഫാസ്ടാഗിലേക്കു മാറിയിരുന്നു. തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, ഒലിച്ചുപോയത് ആറു ലക്ഷം കോടി; ഐടി ഓഹരികളില്‍ 'രക്തച്ചൊരിച്ചില്‍' പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറുന്നതോടെ ഓരോ ടോള്‍പ്ലാസയിലും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും ലഭിച്ച ഫീസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദേശീയപാത അതോറിറ്റിക്കു നിരീക്ഷിക്കാനാകും. ദേശീയപാതയിലെ തിരഞ്ഞെടുത്ത ടോള്‍പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ഫീസ് ഈടാക്കാനുള്ള സംവിധാനവും പരീക്ഷണഘട്ടത്തിലാണ്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗില് നിന്നു ഫീ ഈടാക്കുന്ന സാങ്കേതികവിദ്യയും വികസിപ്പിക്കുന്നുണ്ട്. ഭാവിയില്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവിലേക്കുംമാറിയേക്കും. NHAI plans to stop cash toll payments from April 1
തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, ഒലിച്ചുപോയത് ആറു ലക്ഷം കോടി; ഐടി ഓഹരികളില്‍ 'രക്തച്ചൊരിച്ചില്‍'
മുംബൈ: തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി. ഇരു വിപണികളും 1.5 ശതമാനമാണ് താഴ്ന്നത്. നിക്ഷേപകരുടെ ആറു ലക്ഷം കോടിയില്‍പ്പരം രൂപയാണ് ഒലിച്ചുപോയത്. ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ?, തുക നേരിട്ട് അക്കൗണ്ടിലേക്ക്, പക്ഷേ..., വിശദാംശങ്ങള്‍ ഐടി ഓഹരികളുടെ കൂട്ടത്തകര്‍ച്ചയാണ് വിപണിക്ക് വിനയായത്. എഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഐടി ഓഹരികളെ സ്വാധീനിച്ചത്. എഐയുടെ കടന്നുവരവ് സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ചെലവ് ചുരുക്കാന്‍ സഹായകമാകുമെന്ന പ്രവചനമാണ് ഐടി ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിയാന്‍ ഒരു പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് വിപണിക്ക് ദോഷമായി. എണ്ണവില കൂടിയതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. എച്ചസിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. എന്‍ടിപിസി, ജെഎസ് ഡബ്ല്യൂ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയാല്‍ എന്തു ചെയ്യണം?, ചട്ടം പറയുന്നത് ഇങ്ങനെ Sensex down 1,250 pts, Nifty below 25,400: Massive IT sell-off among five key factors behind market crash

26 C