മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങി, 23കാരൻ മുങ്ങി മരിച്ചു, സുഹൃത്തിനെ കാണാനില്ല
കൊച്ചി: മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പിറവത്ത് ആണ് സംഭവം. കാണാതായ സുഹൃത്തിനായി തെരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആല്ബിന് ഏലിയാസ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ആൽബിനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ മാനന്തവാടി സ്വദേശി അർജുനെയാണ് കാണാതായത്. അർജുനായി നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണു തിരച്ചില്‍ നടത്തുന്നത്. ഇന്നു മൂന്നു മണിയോടെയാണു നാടിനെ നടുക്കിയ സംഭവം.പിറവത്തിനടുത്ത് രാമമംഗലം അപ്പാട്ടുകടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ആല്‍ബിനും അര്‍ജുനും മറ്റൊരു സുഹൃത്തായ ഫോര്‍ട്ടു കൊച്ചി സ്വദേശിയും. ആല്‍ബിനും അര്‍ജുനും […]
‘തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും ‘, പിവി അൻവർ
മലപ്പുറം: താൻ തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. ഇതുവരെ യുഡിഎഫുമായി ചർച്ചകൾ നടന്നിട്ടില്ലെന്നും അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അൻവർ മുഖ്യമന്ത്രി വർഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി നടപ്പാക്കാനാണ് രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായത് എന്നും അൻവർ പറഞ്ഞു.
‘ആരോഗ്യ രംഗത്തെ മികവിലൂടെ കേരളം രാജ്യത്തിന് മാതൃകയാകുന്നു ‘, കര്‍ണാടക ആരോഗ്യമന്ത്രി
കാസർകോട്: കേരളത്തിൻ്റെ ആരോഗ്യരംഗത്തെ പുകഴ്ത്തി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. ആരോഗ്യ രംഗത്തെ മികവിലൂടെ കേരളം രാജ്യത്തിന് മാതൃകയാകുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് കര്‍ണാടകയെ താരതമ്യം ചെയ്യേണ്ടത് രാജ്യവുമായല്ലെന്നും കേരളവും തമിഴ്നാടുമായിട്ടാണ് താരതമ്യം ചെയ്യുന്നതെന്നും ആരോഗ്യരംഗത്ത് എല്ലാ സൂചികയിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യ വലിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യവികസന സൂചിക തുടങ്ങി വിവിധ രംഗങ്ങളില്‍ കേരളമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ആരോഗ്യരംഗത്ത് രാജ്യത്തിന്റെ നായകത്വം […]
ഇടുക്കി: മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശികളായ യുവാക്കളാണ് തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞതിന് ശേഷം കത്തിനശിക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന ഷംസുദ്ദീൻ, റിഷി, മോഹൻ എന്നിവരാണ് മരിച്ചത്. പിൻസീറ്റിലുണ്ടായിരുന്ന ദീപക്, അബ്ദുൾ അസീസ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആലപ്പുഴയില്‍ തറകഴുകാത്തതിനെ ചൊല്ലി തര്‍ക്കം; അമ്മയെ മകള്‍ കുത്തി, വധശ്രമത്തിന് കേസ്
ആലപ്പുഴ: അമ്മയെ കത്തികൊണ്ട് കഴുത്തില്‍ കുത്തിയ പതിനേഴുകാരിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ അച്ഛന്റെ മൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മകളെ സഖി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിക്കാണ് പരിക്കേറ്റത്. വീടിന്റെ തറയില്‍ ഉളള നായയുടെ മൂത്രം കഴുകിക്കളയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷാനിയും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. വാക്കേറ്റത്തെ […]
രാജസ്ഥാനില്‍ ചുമ മരുന്ന് കഴിച്ച് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു, പത്ത് പേർ ചികിത്സയിൽ
ജയ്പൂര്‍: രാജസ്ഥാനില്‍ ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ നിന്നുള്ള നിതീഷ്(5), സാമ്രാട്ട്(2) എന്നിവരാണ് ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചത്. സംഭവത്തില്‍ പത്തോളം പേര് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. രാജസ്ഥാനിലെ ഗ്രാമത്തിലുള്ള കമ്മ്യൂണിറ്റി സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് കുറിച്ച് നല്‍കിയത്. മരുന്ന് സുരക്ഷിതമാണെന്ന് കാണിക്കുന്നതിനായി ഒരു ഡോസ് കഴിച്ച ഡോക്ടറും അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച്ചയായിരുന്നു നിതീഷ് എന്ന കുട്ടി മരിച്ചത്. ഡെക്സ്ട്രോമെതോര്‍ഫന്‍ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ മരുന്നായിരുന്നു […]
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ നടപടികളിലേക്ക് നയിച്ച പ്രതികരണം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ് പ്രതിരോധ സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സിപിഐഎം നേതാവ് കെ ജെ ഷൈന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി നേതാവ് കെ ജെ ഷൈന്‍ രംഗത്തു വന്നത് ഈ സാഹചര്യത്തിലാണ്. […] The post നടി റിനി ആന്‍ ജോര്‍ജ് സിപിഎം വേദിയിൽ ! റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈന്‍. നടി സഹകരണത്തിന് സമ്മതം മൂളിയാല്‍ പാലക്കാട്ട് സീറ്റ് നല്‍കിയേക്കും.ശൈലജയേയും ഷൈനിനേയും വേദിയില്‍ നിറച്ച് പറവൂരില്‍ സിപിഎം സര്‍ജിക്കല്‍ സ്ട്രൈക്കിന് സിപിഎം appeared first on Daily Indian Herald .
ഇടുക്കി: മൂന്നാറില്‍ യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാതിരുന്ന കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. മൂന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനവും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ടക്ടര്‍ക്കെതിരെ നടപടി. സെപ്റ്റംബര്‍ 27-ന് സര്‍വീസ് നടത്തവെ ഒരു യാത്രക്കാരിയില്‍ നിന്നും യാത്രാക്കൂലി ഈടാക്കിയശേഷം ടിക്കറ്റ് നല്‍കിയില്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സൈറ്റ് സീയിംഗ് ബസില്‍ വൈകുന്നേരം നാലുമണിയോടെ ഇന്‍സ്പെക്ടര്‍മാര്‍ ബസ് പരിശോധനയ്ക്കായി കയറിയിരുന്നു. […]
റിനിയെ പങ്കെടുപ്പിച്ച് CPIMന്റെ പെണ് പ്രതിരോധ സംഗമം; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈൻ
കൊച്ചി: നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ് പ്രതിരോധ സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സിപിഐഎം നേതാവ് കെ ജെ ഷൈന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പറവൂരില്‍ ഇന്നലെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരി ഭര്‍ത്താവ്
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ സോള്‍രാജിനെ സഹോദരിയുടെ ഭര്‍ത്താവ് പി നാഗരാജനാണ് കൊലപ്പെടുത്തിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഉടുമ്പന്‍ചോലയിലെ കാരിത്തോട്ടിലെ വീട്ടില്‍ തിങ്കളാഴ്ച്ച രാവിലെയായിരുന്നു മുപ്പതുകാരനായ സോള്‍വ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവോട് കൂടിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച […]
കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ, രണ്ട് മരണം
മസ്കറ്റ്: കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനിൽ രണ്ട് പേർ മരിച്ചു. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടെതാണ് കുപ്പിവെള്ളം. പരിശോധനയിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി. സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ വിഷാംശം കലർന്നിരുന്നു എന്ന് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു.’യുറേനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിച്ചു. അതേസമയം, […]
തൃശൂർ: കളിമൺ പാത്രത്തിന് കമ്മീഷൻ വാങ്ങിയ കേസിൽ അറസ്റ്റിലായ കളിമൺ പാത്ര നിർമ്മാണ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ നീക്കി. കെഎൻ കുട്ടമണിക്കെതിരെയാണ് നടപടി. മൂവായിരത്തി അറുനൂറ് ചെടിച്ചട്ടി ഇറക്കുന്നതിന് പതിനായിരം രൂപയാണ് മണ്‍ചട്ടി നിര്‍മാതാക്കളില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത്.ചിറ്റിശേരിയിലിലുള്ള ചെടിച്ചട്ടി നിര്‍മാതാക്കളില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. വളാഞ്ചേരിയിലെ കൃഷിഭവന് വഴി ചെടിച്ചട്ടി വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ കൈകാര്യം ചെയ്യുന്നത് കുട്ടമണി ചെയര്‍മാനായ കോര്‍പ്പറേഷനായിരുന്നു. ചിറ്റിശേരി സ്വദേശികളും ടെണ്ടറില്‍ പങ്കെടുത്തിരുന്നു. ചട്ടിയൊന്നിന് 95 രൂപയ്ക്കാണ് ടെണ്ടര്‍ ലഭിച്ചത്. ആറായിരം […]
വയനാടിന്റെ പുനർ നിർമ്മാണത്തിന് 260.56 കോടി രൂപ കേന്ദ്ര സഹായം, കേരളം ആവശ്യപ്പെട്ടത് 2221 കോടി
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനർ നിർമ്മാണത്തിന് 260.56 കോടി രൂപ ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും അനുവദിച്ചു. ദുരന്തത്തിന് ശേഷം വയനാടിന് ആദ്യ കേന്ദ്ര സഹായമാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതിയാണ് ധനസഹായം അനുവദിച്ചത്. വയനാടിന്റെ പുനർനിർമ്മാണത്തിന് പിഡിഎൻഎയായി കേരളം ആവശ്യപ്പെട്ടത് 2221 കോടിയാണ്. ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഇപ്പോൾ അനുവദിച്ച തുക. ഒരു വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് വയനാടിന് പ്രത്യേക കേന്ദ്ര സഹായം ലഭിച്ചിരിക്കുന്നത്. അതേസമയം, ബിജെപി […]
വീട്ടമ്മയെ നടുറോഡിൽ വച്ച് കയറിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചു, മധ്യവയസ്കന് പിടിയില്‍
ആലപ്പുഴ: വീട്ടമ്മയെ നടുറോഡിൽ വച്ച് കയറിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കന് പിടിയില്‍. ആലപ്പുഴയിൽ ആണ് ഞെട്ടിക്കുന്ന സംഭവം. പാനൂര്‍ തറയില്‍ വീട്ടില്‍ മുഹമ്മദ് സഹീറാണ് അറസ്റ്റിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വീട്ടമ്മയെ ഇയാൾ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വിജയദശമി മഹോത്സവത്തില്‍ പങ്കെടുക്കാൻ മുന്‍ ഡിജിപി ജേക്കബ് തോമസ് എത്തിയത് ആര്‍എസ്എസ് ഗണവേഷത്തിൽ
കൊച്ചി: വിജയദശമി മഹോത്സവത്തില്‍ പങ്കെടുക്കാൻ ആര്‍എസ്എസ് ഗണവേഷത്തില്‍ എത്തി മുന്‍ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിലെ പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആര്‍എസ്എസില്‍ ജേക്കബ് തോമസ് സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗണവേഷത്തില്‍ മുന്‍ ഡിജിപി എത്തിയിരിക്കുന്നത്. കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും വ്യക്തികള്‍ ശക്തിയാര്ജിക്കുമ്പോള് രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആര്‍എസ്എസ് വേദികളില്‍ നേരത്തെയും ജേക്കബ് തോമസ് പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ മുഴുവന്‍ സമയ ആര്‍എസ്എസ് […]
വനിതാ പഞ്ചായത്ത് പ്രസിഡന്റിന് മുന്നിൽ നഗ്നതാപ്രദർശനം, അസഭ്യം പറച്ചിലും, യുവാവ് അറസ്റ്റിൽ
പത്തനംതിട്ട; വനിത പഞ്ചായത്ത് പ്രസിഡന്റിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. പത്തനംതിട്ടയിലാണ് സംഭവം. ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേലിൻ്റെയും വനിതാ ജീവനക്കാരുടെയും മുന്നിലായിരുന്നു നഗ്നതാപ്രദർശനം. അയിരൂർതറ സ്വദേശി അജിത് ഫ്രാൻസിസാണ് മദ്യ ലഹരിയിൽ നഗ്നത പ്രദർശിപ്പിച്ചത്. സൂസനെയും വനിതാജീവനക്കാരെയും അസഭ്യം പറഞ്ഞ ശേഷമാണ് യുവാവ് നഗ്നത പ്രദർശനം നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നടുറോഡിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പൊലീസെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ […]
വൈക്കം ഉദയനാപുരത്ത് അഞ്ചര വയസുകാരന് മുങ്ങി മരിച്ചു
കോട്ടയം: വൈക്കം ഉദയനാപുരത്ത് അഞ്ചര വയസുകാരന് മുങ്ങി മരിച്ചു. ബിഹാര്‍ സ്വദേശി അബ്ദുല്‍ഖാഫറിന്റെ മകന് അസന്‍ രാജ ആണ് മരിച്ചത്. രാവിലെ പത്തരയോട് കൂടിയാണ് സംഭവം. വൈക്കം ഉദയനാപുരത്തെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോൾ കുട്ടി മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട അസറിനെ രക്ഷിക്കാൻ ശ്രമിച്ച നാലര വയസ്സുകാരനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലര വയസ്സുകാരന്റെ നില ഗുരുതരമല്ല.
കൊല്ലം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിലാണ് സംഭവം. കെ.എസ്.ആര്.ടി.സി ബസില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെയാണ് മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞു നിർത്തിയത്. പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞത്.
വീണ്ടും കുതിച്ച് സ്വർണവില, പവന് 87,440രൂപ
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. 440 രൂപയാണ് വീണ്ടും ഉയർന്നത്. രാവിലെ 880 ഉയർന്ന് സ്വര്‍ണവില ചരിത്രത്തിലാദ്യമായി 87000 രൂപ കടന്നിരുന്നു. ഇപ്പോൾ ഉച്ചയ്ക്ക് ശേഷം വീണ്ടും വില വർദ്ധിച്ചതോടെ ആശങ്കയിലാണ് ഉപഭോക്താക്കൾ. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,440 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും അവിടെ ഓടിയെത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ സമയത്ത് ആദ്യം ഓടിയെത്തിയത് ആര്‍എസ്എസ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ദുരിതങ്ങളില്‍ താങ്ങായി ആര്‍എസ്എസ് നിലകൊണ്ടുവെന്നും മോദി അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മറ്റന്നാൾ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു
ദില്ലി: മറ്റന്നാൾ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്നാണ് പ്രസ്താവന. നേരത്തെ, വെള്ളിയാഴ്ചയാണ്(ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. രാജ്യവ്യാപക ബന്ദായിരുന്നു പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ […]
തിരുവനന്തപുരം: വി ഡി സതീശനും ചില എംഎൽഎമാരും തമ്മിൽ കടുത്ത വാക്കുതർക്കം.പാർട്ടി നേതൃത്വം യോഗങ്ങൾ വിളിക്കുന്നില്ലെന്നും ചർച്ചകൾ നടത്താതെ അവ പെട്ടെന്ന് അവസാനിപ്പിച്ചെന്നും ആരോപിച്ച് പാർട്ടിക്കുള്ളിൽ അതൃപ്തി ഉയർന്ന സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധം ഉണ്ടായത് .തിങ്കളാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് വാദപ്രതിവാദങ്ങള്‍ കടുത്തതോടെ മതി നിര്‍ത്ത് ഇനിയും സംസാരിക്കരുതെന്ന് പറഞ്ഞ് സതീശന് ശബ്ദമുയർത്തിയത്. ഒരു ചെറിയ പ്രസംഗത്തിനുശേഷം, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പെട്ടെന്ന് യോഗം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് രാഹുൽ ഗാന്ധിക്കെതിരെ […] The post വി ഡി സതീശനെതിരെ എംഎൽഎമാരായ സി ആര് മഹേഷ് മാത്യു കുഴല്‍നാടനും.പാർട്ടി യോഗം പെട്ടെന്ന് അവസാനിപ്പിച്ചതിനെച്ചൊല്ലി കോൺഗ്രസ് എംഎൽഎമാരും സതീശനും തമ്മിൽ വാക്പോര്.കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായി .സതീശൻ തികഞ്ഞ പരാജയമെന്നും റിപ്പോര്‍ട്ട് appeared first on Daily Indian Herald .
കുട്ടികളെ കാണാനെത്തിയ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു, രക്ഷപ്പെട്ട ഭര്‍ത്താവ് പിടിയില്‍
കൊച്ചി: ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട ഭർത്താവ് പിടിയില്‍. മൂക്കന്നൂർ സ്വദേശി ജിനു അങ്കമാലിയാണ് പൊലീസിന്റെ പിടിയിലായത്. മൂക്കന്നൂർ പള്ളിക്ക് സമീപം ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഭർത്താവുമായി അകന്ന് കഴിയുന്ന ശ്രീമൂലനഗരം സ്വദേശിനി റിയ കുട്ടികളെ കാണുന്നതിനായി മൂക്കന്നൂരിലെത്തിയപ്പോൾ ആയിരുന്നു സംഭവം. വയറിലും കഴുത്തിലും കുത്തേറ്റ റിയ അപകടനില തരണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സാമുദായിക സംഘടനകള്‍ സി.പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. എംവിഗോവിന്ദന്‍. മൂന്നാമതും ഇടത് സര്‍ക്കാര്‍ വരുമെന്ന് ഉറപ്പാണ് കേരളത്തില്‍ വികസനത്തിന്റെ പാത വെട്ടി തുറന്നു മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കല്‍ ആണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ മൂന്നാം ടേമിലേക്കു സ്വാഗതം അരുളുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സമുദായിക സംഘടനകള്‍ ഉള്‍പ്പെടെ, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും എതിര്‍ക്കുന്ന രാഷ്ട്രീയ ചേരിയിലുള്ള ആയിരക്കണക്കിന് ആളുകളും പുതിയ ദൗത്യത്തില്‍ അണിചേരാന്‍ പോകുന്നുവെന്നും അദ്ദേഹം […]
ചെന്നൈ: വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. തമിഴ്നാട് തിരുവണ്ണാമലയിലാണ് നടുക്കുന്ന ലൈംഗികാതിക്രമം. അമ്മയുടെ മുന്നിൽ വെച്ചാണ് യുവതിയെ ബലാത്സഗം ചെയ്തതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പൊലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പഴക്കച്ചവടത്തിനായി ഇവർ ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. അമ്മയെ മർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലർച്ചയോടെ […]
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം, സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതേസമയം, നിലവില്‍ ഇത് കേരളത്തിന് ഭീഷണിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നത് വൈകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ( ഐഎംഡി) മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദം ഒക്ടോബര്‍ […]
ഡിവൈഎഫ്ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഓഫീസനകത്ത്
കാസർകോട്: ഡിവൈഎഫ്ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കുമ്പളയിൽ ആണ് സംഭവം. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയാണ് മരിച്ചത്. യുവതിയെ വക്കീൽ ഓഫീസനകത്ത് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ വീട്ടിൽ നിന്ന് ഇവരെ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തിരുന്നില്ല. തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി […]
ബെംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാട്സാപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനാണ് ശ്രമം. വിജയനഗര പൊലീസാണ് അന്വേഷണം നടത്തുന്നത്. കുട്ടികളെ കാണാതായ കേസുകളുമായി ചേർത്ത് വെച്ച് പരിശോധന നടത്തും. 12 വയസുള്ള കുട്ടിയെ വിൽപനയ്ക്ക് വെച്ച സംഭവത്തിൽ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കുട്ടിയെ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരെയും ഇവരുമായി സംസാരിച്ചവരെയും കണ്ടെത്താനാണ് നീക്കം.
വാഷിങ്ടൻ :ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്.ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നൽകാൻ ഹമാസിനു മൂന്ന് മുതൽ നാലു ദിവസം വരെ സമയമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് .എല്ലാ അറബ് രാജ്യങ്ങളും ഒപ്പുവച്ചു. മുസ്ലിം രാജ്യങ്ങളെല്ലാം ഒപ്പുവച്ചു, ഇസ്രയേലും ഒപ്പുവച്ചു. ഞങ്ങൾ ഹമാസിനായി കാത്തിരിക്കുകയാണ്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ. അങ്ങനെയല്ലെങ്കിൽ, അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും’’ – ഡോണൾഡ് ട്രംപ് പറഞ്ഞു. ഞങ്ങൾ മൂന്നോ നാലോ ദിവസം ഇത് ചെയ്യാൻ […] The post ഹമാസിന് 4 ദിവസം വരെ സമയമുണ്ട്, അല്ലെങ്കിൽ ദുഃഖകരമായ അന്ത്യം.മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ട്രംപ് appeared first on Daily Indian Herald .
രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി! ..ഒളിവിലുള്ള പ്രിന്റു മഹാദേവ് ഉടൻ കീഴടങ്ങുമെന്ന് സൂചന
തൃശ്ശൂര്‍: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധിക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ഒളിവില്‍ എന്ന വാർത്തക്ക് പുറമെ പ്രിന്റു മഹാദേവ് പൊലീസിന് മുന്നില്‍ കീഴടങ്ങുമെന്നും സൂചന . പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പ്രിന്റു അല്പസമയത്തിനുള്ളില് ഹാജരാകുമെന്നാണ് വിവരം. പേരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്കിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ […] The post രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി! ..ഒളിവിലുള്ള പ്രിന്റു മഹാദേവ് ഉടൻ കീഴടങ്ങുമെന്ന് സൂചന appeared first on Daily Indian Herald .
കൊച്ചി: പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന് മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് യുവാവ് മരിച്ചത്. ഹെറോയില്‍ കുത്തിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാൾ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ ഇതുരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അസം സ്വദേശിയായ വസിം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വസിമാണ് യുവാവിന് ലഹരി കുത്തിവെച്ചത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാവ് കുഴഞ്ഞു വീണതിന് പിന്നാലെ വസിം ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
സിഎം സാര്‍, ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ?, മനസിൽ വേദന മാത്രമാണുള്ളതെന്ന് വിജയ്
ചെന്നൈ: താൻ ഇത്രയേറെ വേദന അനുഭവിച്ചിട്ടില്ലെന്ന് ടിവികെ അധ്യക്ഷൻ വിജയ്. കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യമായി പ്രതികരിക്കുകയായിരുന്നു വിജയ് മനസിൽ വേദന മാത്രമാണുള്ളതെന്ന് വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്ന് പറഞ്ഞുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിജയ് പറഞ്ഞു.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ മരിച്ച നിലയിൽ, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കൊച്ചി: കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്റർ പിവി ജെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഓഫിസിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈറ്റില ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമാണ് പാലാരിവട്ടം സ്വദേശിയായ ജെയിൻ. ജെയിനിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമെന്നാണ് മരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.
രാഹുൽഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി, ബിജെപി നേതാവ് പ്രിന്റു മഹാദേവനെ തിരഞ്ഞ് പൊലീസ്
തൃശ്ശൂര്‍: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവനെ തിരഞ്ഞ് പൊലീസ്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചർച്ചയ്ക്കിടെ പ്രിന്റു പറഞ്ഞത്. ബിജെപി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പ്രിന്റുവിനെ തിരഞ്ഞ് പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നതിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. പെരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് […]
യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഒക്ടോബർ മാസത്തിലും വൈദ്യുതി ബില്‍ കൂടും,
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്‍ ഒക്ടോബർ മാസത്തിലും കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്‍ചാര്‍ജ്. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന് അനുമതി നല്കിയതിനേക്കാള് അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്.
48കാരൻ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ, രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ
മലപ്പുറം: മധ്യവയസ്കനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചിന്നക്കലങ്ങാടിയിലാണ് സംഭവം. കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി ആണ് മരിച്ചത്. 48 വയസ്സായിരുന്നു. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു മരണവിവരം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞ് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യോത്തര വേളയിൽ സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോഗിച്ചുവെന്നും ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട പശ്ചാത്തലത്തിൽ ജയില്‍ […]
‘തൃശ്ശൂരില്‍ മരിച്ചവരെ വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നത്’ : സുരേഷ് ഗോപി
ഇർുക്കി:തൃശ്ശൂരിലെ വോട്ട് വിവാദത്തില്‍ കടുത്ത പ്രതികരണവുമായി സുരേഷ് ഗോപി.ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവർ ആണ് തന്നെ കുറ്റം പറയുന്നതെന്ന്അദ്ദേഹം പരിഹസിച്ചു. ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവർ ആണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർ എൽ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയിൽ എയിംസ് വേണമെന്ന് […]
ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പൻ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി.അതേസമയം കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി പറഞ്ഞു. എഫ്ഐആറില്‍ ചേര്‍ത്ത കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ പ്രോസിക്യൂഷന് ചേര്‍ക്കാത്തതിലും കോടതി നിരാശ പ്രകടിപ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ വൈകീട്ട് 4.15-ഓടെയാണ് സതീഷ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ […] The post അതുല്യയുടെ ദുരൂഹ മരണം; പ്രതിയായ ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി.ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ പ്രോസിക്യൂഷന് ചേര്‍ക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ചു കോടതി appeared first on Daily Indian Herald .
‘പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായർ’; കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്
കൊച്ചി: സുകുമാരൻ നായർക്കെതിരെ എറണാകുളം കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്. 1665 ആം നമ്പർ പാങ്കോട് കരയോഗം ഓഫിസിന് സമീപമാണ് ബോർഡ്. പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായരെന്നാണ് ബോർഡിൽ വിമർശനം. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ട ഓമല്ലൂരിൽ പ്രതിഷേധം പ്രകടനം നടന്നു. കരയോഗം പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്.
തിരുവനന്തപുരം: സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി റദ്ദാക്കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസ്സില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഔദ്യോഗിക വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങും ഇ പോസ് മെഷീനുകളുടെ വിതരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്. കനകക്കുന്ന് പാലസ് പരിസരത്തായിരുന്നു പരിപാടിക്കായി വേദിയൊരുക്കിയത്. ‘എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ്. എല്ലാ വണ്ടിയും ഇവിടെ നിരത്തിയിടണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. […]
കാലവര്‍ഷം അവസാന ലാപ്പിൽ, ഇനി തുലാവർഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് നവരാത്രി കഴിയുന്നത്തോടെ പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. നിലവില്‍ കാലവര്‍ഷം അവസാന ലാപ്പിലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം പൂര്‍ണമായി ദുര്‍ബലമാകുന്നതോടെ, പിന്നീടുള്ള ദിവസങ്ങളില്‍ തുലാവര്‍ഷം കേരളത്തില്‍ എത്തുന്നതാണ് പതിവ് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം സൗരാഷ്ട്ര വഴി തീവ്ര ന്യൂനമര്‍ദ്ദമായി അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒമാന്‍ ഭാഗത്തേക്ക് നീങ്ങിയേക്കും.തെക്കന്‍ ചൈനക്കടലിലെ ചുഴലിക്കാറ്റ്, ചക്രവാത ചുഴിയായി ദുര്‍ബലമായി നാളെയോടെ ആന്‍ഡമാന്‍ […]
ചെന്നൈ: രാജ്യത്തെ നടുക്കിയ തമിഴ്നാട് കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ ഗുരുതര ആരോപണം. മനപ്പൂര്‍വം റാലിക്കെത്താൻ വിജയ് നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത് ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നുവെന്നും അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്.
ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം : ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറത്ത് ആണ് സംഭവം. അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. നാല് ദിവസം മുമ്പാണ് ഇവർ ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയത്. മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു.
പിഎസ്സി പരീക്ഷയ്ക്കിടെ യുവാവിൻ്റെ ഹൈടെക് കോപ്പിയടി, സഹായി അറസ്റ്റിൽ
കണ്ണൂർ: പിഎസ്സി പരീക്ഷയ്ക്കിടെ ഉദ്യോഗാർത്ഥിയെ ഹൈടെക് കോപ്പിയടിക്ക് സഹായിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. മുഹമ്മദ് സഹദാണ് കോപ്പിയടി നടത്തിയത്. സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലാണ്. ബ്ലൂടൂത്ത് ഹെഡ് സെറ്റും കുപ്പായത്തില്‍ ഘടിപ്പിച്ച ക്യാമറയും ഉപയോഗിച്ച് പരീക്ഷ എഴുതിയ സഹദിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് […]
മിഷിഗണ്‍ : അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ വെടിവയ്പ്. അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ വെടിവെപ്പ്. 5 പേര് മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ദട്രോയിറ്റില്‍ നിന്ന് അന്‍പത് മൈല്‍ അകലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച ശേഷം അക്രമി പള്ളിയ്ക്ക് തീയിട്ടു. ബര്‍ട്ടണ്‍ സ്വദേശിയായ നാല്പതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗണ്‍ പൊലീസ് പറഞ്ഞു. അക്രമിയെ പൊലീസ് വെടിവച്ചതായാണ് വിവരം. സംഭവസമയത്ത് പള്ളിക്കുള്ളില്‍ നൂറിലധികം പേര് ഉണ്ടായിരുന്നു. പ്രാര്‍ഥന നടക്കുന്നതിനിടെ അക്രമി പള്ളിയുടെ […] The post യുഎസിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ചത് 5 പേര്.പ്രാര്‍ഥന നടക്കുന്നതിനിടെ അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ ഒരു പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റി. വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയിതിര്‍ത്തശേഷം തീ ഇട്ടു.മിഷിഗണില്‍ .പോലീസ് അക്രമിയെ വെടിവെച്ച് കൊന്നു .അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം. ‘ഭീകരം’ എന്ന് ട്രംപ് appeared first on Daily Indian Herald .
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ് ചികിത്സയിലായിരുന്നപ്പോള്‍ പ്രസാദമെന്ന പേരില്‍ ഹോമിയോ മരുന്ന് ഉപയോഗിച്ചിരുന്നെന്ന് ഉമ തോമസ് എംഎല്‍എ. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപ്പതിയുടെ അഞ്ചാമത് വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെയാണ് ഉമ തോമസ് ഇക്കാര്യം പറഞ്ഞത്. പ്രസാദമാണെന്ന് പറഞ്ഞാണ് റെനെ മെഡിസിറ്റിയില്‍ മരുന്ന് എത്തിച്ചതെന്നും ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഈ മരുന്നാണെന്ന് വിശ്വസിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. ഈ മരുന്ന് ഹോസ്പിറ്റലില്‍ അവര്‍ അനുവദിക്കില്ലായിരുന്നു. അതിനാൽ ഹോമിയോ മരുന്ന് എത്തിച്ചത് പ്രസാദമാണ്, തീര്‍ഥമാണ് ഒന്ന് അമ്മയുടെ മേത്ത് തേയ്ക്കണം […]
തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തിയ സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്. പീഠം കാണാനില്ലെന്ന് പരാതി നല്കിയ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ പീഠം കണ്ടെത്തിയ സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി മന്ത്രി പറഞ്ഞു. പീഠം ഒളിപ്പിച്ച് വച്ച ശേഷം കാണാനില്ലെന്ന പറയുകയും നാടകം കളിക്കുകയും ചെയ്ത സാഹചര്യം പരിശോധിക്കേണ്ടതുണ്ട് എന്നും നാലര വര്‍ഷം ഒളിപ്പിച്ച് വച്ച് കണ്ടില്ലെന്ന് പറയുന്ന നിലയാണുള്ളതെന്നും മന്ത്രി അറിയിച്ചു. വിഷയം […]
വിജയ്യുടെ ചെന്നൈ നീലാഗ്രയിലെ വീടിന് ബോംബ് ഭീഷണി
ചെന്നൈ: തമിഴകം വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ ചെന്നൈ നീലാഗ്രയിലെ വീടിന് ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയിൽ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. അതേസമയം, കരൂർ റാലി ദുരന്തം നടന്ന് ദിവസം പിന്നിടുമ്പോഴും വിജയ് മൗനം തുടരുകയാണ്. കൺമുന്നിൽ ദുരന്തം കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. എന്നാൽ വിജയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ.
വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കും, മരണം 41ആയി, 50 പേർ ചികിത്സയിൽ
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. 41 പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അതേസമയം, ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയ നടൻ മോഹന്‍ലാലിനെ സർക്കാർ ആദരിക്കും, ചടങ്ങ് ശനിയാഴ്ച
തിരുവനന്തപുരം: ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മലയാള സിനിമാ നടന് മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. അടൂരിന് ശേഷം ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ശനിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ചടങ്ങ്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ പങ്കെടുക്കും. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും പരമോന്നത സിനിമ ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാല്‍ ഏറ്റുവാങ്ങിയത്.
കൊച്ചി: കളിക്കുന്നതിനിടെ ദേഹത്ത് തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ ആലുവയിൽ ആണ് സംഭവം. വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്. വയലക്കാട് വീട്ടിൽ സുധിറിന്റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു. ഗുരുതരമായി […]
സ്വകാര്യ ബസിൽ 13 കാരന് നേരെ ലൈംഗിക അതിക്രമം, മദ്രസ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: സ്വകാര്യ ബസിൽ 13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറത്ത് ആണ് സംഭവം. അലി അസ്കർ പുത്തലനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴിശ്ശേരിയിൽ നിന്നും സ്വകാര്യ ബസിൽ യാത്ര ചെയ്ത 13 വയസ്സുകാരനെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. ഈ മാസം 20 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസ് കയറിയ കുട്ടിയെ ബസിലുണ്ടായിരുന്ന പ്രതി തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസാണ് അന്വേഷണം […]
കരൂര്‍: കരൂര്‍ അപകടത്തില്‍ മരണസംഖ്യ 39 ആയി. മരിച്ചവരില്‍ 17 സ്ത്രീകളും 9 കുട്ടികളുമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കരൂര്‍ മെഡി.കോളജിലെത്തി പരുക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ജഡീഷ്യല്‍ അന്വേഷണത്തില്‍ ദുരന്ത കാരണം കണ്ടെത്തുമെന്നും ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം കെ സ്റ്റാലിന് പറഞ്ഞു പന്ത്രണ്ട് പുരുഷന്മാര്, പതിനാറ് സ്ത്രീകള്‍, അഞ്ച് ആണ്‍കുട്ടികള്‍, അഞ്ച് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ കരൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. […] The post കണ്ണീരായി കരൂർ; മരണസംഖ്യ 39 ആയി, എങ്ങും കണ്ണീരും നിലവിളികളും മാത്രം; മരിച്ചവരില്‍ 9 കുട്ടികള്‍. ധനസഹായം പ്രഖ്യാപിച്ച് വിജയ്.ഭരണം പിടിക്കാന്‍ വന്ന വിജയ് നിയമക്കുരുക്കിലേക്ക്; അടുത്ത ആഴ്ചയിലെ പര്യടനം റദ്ദാക്കി appeared first on Daily Indian Herald .
രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ഹസ്സൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാവ വ്യത്യാസമില്ലാതെ പ്രതി ഹസ്സൻകുട്ടി. പ്രതിക്കുള്ള ശിക്ഷാവിധി ഒക്ടോബർ 3 ന് പോക്സോ കോടതി പ്രഖ്യാപിക്കും.രണ്ടു വയസ്സുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച പേട്ട കുട്ടിക്കടത്തു കേസിൽ പ്രതി ഹസ്സൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയശേഷം ജഡ്ജി എം. പി . ഷിബു വിധിന്യായത്തിൽ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രസക്ത ഭാഗം വായിച്ചു കേൾപ്പിച്ചപ്പോൾ പ്രതി ഭാവ വ്യത്യാസമില്ലാതെ നിർവികാരനായി പ്രതിക്കൂട്ടിൽ നിന്നു.താൻ നിരപരാധിയെന്നും യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പ്രതി […] The post രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ഹസ്സൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാവ വ്യത്യാസമില്ലാതെ പ്രതി ഹസ്സൻകുട്ടി. ശിക്ഷാ വിധി ഒക്ടോബർ 3 ന് പോക്സോ കോടതി പ്രഖ്യാപിക്കും appeared first on Daily Indian Herald .
ആലപ്പുഴ: 2006ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊന്ന് കഷ്ണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്ന് പ്രതി സെബാസ്റ്റ്യന്‍. 2006 മേയ് മാസത്തിലാണ് കൊലപാതകം നടന്നത്. പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ കത്തിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപ്പെടുത്തിയതെന്നും സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. 2006ല്‍ കാണാതായ ചേര്‍ത്തല സ്വദേശിനിയായ ബിന്ദു പത്മനാഭനെ മെയ് മാസത്തിലാണ് സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയത്. മോഷണത്തിനായിരുന്നു കൊലപാതകം. മൃതദേഹം കഷ്ണങ്ങളാക്കി വീടിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചിട്ട് പിന്നീട് കത്തിച്ചു […] The post ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി വീട്ടുവളപ്പില്‍ പലയിടത്തായി കുഴിച്ചിട്ടു.പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ കത്തിച്ചു.ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപ്പെടുത്തിയതെന്നും സെബാസ്റ്റ്യന്‍.പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച് appeared first on Daily Indian Herald .
ചെന്നൈ: കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് ഇന്ന് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട തിരുവല്ല പെരിങ്ങര എന്‍എസ്എസ് കരയോഗത്തിന് സമീപവും പെരിങ്ങര ജംഗ്ഷനിലും ബാനര്‍ സ്ഥാപിച്ചിത്. പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്ര ജംഗ്ഷനിലും ബാനര്‍ വെച്ചിട്ടുണ്ട്. സേവ് നായര്‍ ഫോറത്തിന്റെ പേരിലാണ് ബാനര്‍. പിന്നില്‍ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായര്‍ക്കില്ല, ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകന് രാജിവെക്കുക എന്നീ […]
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 30 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കരൂര്‍: ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടക്കുമെന്ന് തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും എഡിജിപി വ്യക്തമാക്കി. രാവിലെ പത്തുമണി മുതൽ ആളുകള്‍ വന്നു തുടങ്ങിയിരുന്നു. നേരത്തെയും ഇതേ സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ റാലി നടത്തിയിരുന്നു. 500 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. പതിനായിരം പേരുണ്ടാകുമെന്നാണ് ടിവികെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. 15000 മുതൽ 20000 പേരെയാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. […]
കണ്ണീരായി കരൂർ; 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, മരണസംഖ്യ 39 ആയി
കരൂര്‍: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 38പേരെ തിരിച്ചറിഞ്ഞു. ഇതിൽ 14 പേരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നൽകി തുടങ്ങി. ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളതെന്നും 111 പേരാണ് ചികിത്സയിലുള്ളതെന്നും 51പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളതെന്നും കരൂര്‍ ആശുപത്രി ഡീൻ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡീൻ വ്യക്തമാക്കി. കരൂര്‍, നാമക്കൽ, തിരുച്ചിറപ്പള്ളി എന്നീ […]
കരൂര്‍: വിജയ്യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ അടക്കം 38 പേര് മരിച്ചതായായി റിപ്പോർട്ട്. 58ല്‍ അധികം പേര് പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ദുരന്തത്തെ കുറിച്ച് ജുഡീഷ്യഷൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുൺ ജഗതീശൻ അന്വേഷിക്കും. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകമമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ […] The post വിജയ്യുടെ റാലിയിൽ വൻ ദുരന്തത്തിൽ 38 പേർ മരിച്ചതായി റിപ്പോർട്ട്.മുന്നറിയിപ്പ് അവഗണിച്ചെന്ന് പൊലീസ്; പ്രതികരിക്കാതെ ടിവികെ.ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ appeared first on Daily Indian Herald .
വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദന; കരൂരിലെ അപകടത്തില്‍ പ്രതികരിച്ച് വിജയ്
ചെന്നൈ: കരൂരിലെ വന്‍ ദുരന്തത്തില്‍ പ്രതികരണവുമായി ടി.വി.കെ നേതാവും നടനുമായ വിജയ്. ടി.വി.കെ വിജയ് എന്ന എക്സ് അക്കൗണ്ടില്‍ ഹൃദയം തകര്‍ന്നു എന്നുതുടങ്ങുന്ന പേസ്റ്റാണ് വിജയ് പങ്കുവെച്ചത്. വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദനയിലാണ് താനെന്നും കരൂരില്‍ ജീവന് നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് അഗാതമായ അനുശോചനം അറിയിക്കുന്നുവെന്നും വിജയ് പറഞ്ഞു. ‘ഹൃദയം തകര്‍ന്നു, വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദനയിലും സങ്കടത്തിലുമാണ് ഞാന്‍. കരൂരില്‍ ജീവന് നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് അഗാതമായ […]
രാജ്യം നടുങ്ങി; അനുശോചനം അറിയിച്ച് നേതാക്കൾ
ചെന്നൈ: ടി.വി.കെ നടത്തിയ റാലിയിലെ അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് രാജ്യത്തെ നേതാക്കൾ. രാഷ്ട്രപതി ദ്രൗപതി മുർമു ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. നിരവധിപേരെ നഷ്ടമായതിൽ ദുഖമുണ്ടെന്നും ദ്രൗപതി മുർമു പറഞ്ഞു. ദാരുണമായ സംഭവമെന്നും കരൂർ ദുരന്തത്തിൽ അഗാധ ദുഖമുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കരൂരിലേത് ദാരുണ ദുരന്തമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകടത്തിൽ അനുശോചനം അറിയിച്ചു. ദാരുണമായ സംഭവമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. അപകടം ദൗർഭാഗ്യകരമെന്നും കോൺഗ്രസ് […]
ആറ് മണിക്കൂര്‍ കാത്തിരുന്ന ജനക്കൂട്ടം; മഹാദുരന്തത്തിലേക്ക് നയിച്ചത് വിജയ് എറിഞ്ഞ കുടിവെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും കരൂര്‍: രാജ്യത്തെ നടുക്കിയ കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തത്തിന് കാരണമായത് സംഘാടകരുടെയും നടനും ടി.വി.കെ നേതാവുമായ വിജയ്യുടെയും അനാസ്ഥയെന്ന് വിമര്‍ശനം. ദുരന്തത്തില്‍ മുപ്പതിലേറെ പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകള്‍ ചികിത്സയില്‍. 50ലേറെ പേരുടെ നില ഗുരുതരമെന്നും തമിഴ് മാധ്യമങ്ങള്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള സാധാരണക്കാരായ ജനങ്ങളുടെ ജീവനെടുത്തത് കൃത്യ സമയത്ത് റാലി ആരംഭിക്കാതെ ജനങ്ങളെ കൂടിനില്ക്കാന് അനുവദിച്ചതാണെന്ന് സൂചന. ആറ് […]
ചെന്നൈ: ടി.വി.കെ നേതാവും നടനുമായ വിജയ് നടത്തിയ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. നിലവിൽ 36 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് തന്നെ കരൂരിൽ എത്തും. നിലവിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ഇന്ന് […]
പാകിസ്ഥാന് നിലവാരമില്ല, ഇന്ത്യ ഒരുപാട് മുന്നില്‍: അമിത് മിശ്ര
2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെ (ഞായര്‍) ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പരാജയപ്പെട്ടാണ് പാകിസ്ഥാന് അവസാന പോരിന് കളത്തിലിറങ്ങുന്നത്. ഇപ്പോള്‍ ഫൈനല്‍ മത്സരത്തില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. പാകിസ്ഥാന് ചാമ്പ്യന്മാരാകാനുള്ള സാധ്യതയില്ലെന്നും പാക് ടീമിന് […]
അനുമതി ചോദിച്ചത് 10,000 പേർക്ക് , വന്നത് അരലക്ഷം, വിജയ്ക്കെതിരെ കേസെടുക്കും
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ (തമിഴക വെട്രി കഴകം) പ്രസിഡന്റും നടനുമായ വിജയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ച സംഭവത്തിൽ വിജയ്ക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, രാവിലെ 7 മണി മുതൽ 30,000 മുതൽ 50,000 വരെ ആളുകളാണ് പരിപാടി സ്ഥലത്ത് കാത്തുനിന്നത്. 10,000 ആളുകളുടെ കൂട്ടായ്മക്ക് മാത്രമാണ് പാർട്ടി പോലീസിനോട് അനുമതി തേടിയിരുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകുന്നേരം ഏഴു മണിക്കാണ് വേദിയിൽ എത്തിയത്. നാമക്കലിൽ നിന്ന് ഏകദേശം 5,000 പാർട്ടി പ്രവർത്തകർ വിജയിയെ അനുഗമിച്ചു. ദൃക്സാക്ഷികളുടെ അഭിപ്രായത്തിൽ, വിജയ് പ്രസംഗിക്കാൻ നിശ്ചയിച്ചിരുന്ന വേലുച്ചാമിപുരത്ത് എത്തിയപ്പോഴേക്കും ആളുകൾക്ക് തിരിയാൻ പോലും സ്ഥലമില്ലാത്തവിധം ജനക്കൂട്ടം വർധിച്ചിരുന്നു. അവിടെ കുഴഞ്ഞുവീണ ആളുകളെ രക്ഷിക്കാൻ ആംബുലൻസുകൾ എത്തിയപ്പോൾ വിജയ് തന്റെ പ്രസംഗം രണ്ടുതവണ നിർത്തി. തിക്കിലും തിരക്കിലും പെട്ട് ആളുകൾ പരിഭ്രാന്തരായപ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തിയതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.
ജനം മരിച്ച് വീഴുമ്പോള്‍ നഗരം വിട്ട് ചെന്നൈയിലേക്ക് പറക്കാന്‍ വിജയ്
കരൂര്‍: ടി.വി.കെ റാലിക്കിടെയുണ്ടായ മഹാദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ കരൂരില്‍ നിന്നും ചെന്നൈയിലേക്ക് കടന്ന് നടനും ടി.വി.കെ നേതാവുമായ വിജയ്. റാലിക്കിടയിലെ തിക്കും തിരക്കും അപകടത്തിലേക്ക് വഴി മാറിയപ്പോള്‍ തന്നെ വേദി വിട്ട വിജയ്, വൈകാതെ കരൂരില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് കടന്നുകളഞ്ഞിരുന്നു. പിന്നീട് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്നും വിജയ് ചെന്നൈയിലേക്ക് പുറപ്പെടുകയായിരുന്നു. കരൂരിലെ ദുരന്തത്തില്‍ വിജയ് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. വിമാനത്താവളത്തിലെത്തിയ വിജയ്യോട് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അവഗണിച്ചു. വിജയ് ദുരന്തത്തോട് പ്രതികരിക്കാത്തതും സ്ഥലം വിട്ടതും വലിയ വിമര്‍ശനത്തിന് […]
കരൂരിലെ ദുരന്തം ദൗർഭാഗ്യകരം; അനുശോചിച്ച് പ്രധാന മന്ത്രി
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് നടത്തിയ റാലിയിലെ അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരൂരിലെ ദുരന്തം ദൗർഭാഗ്യകരമെന്ന് മോദി എക്സിൽ കുറിച്ചു. തന്റെ ഹൃദയം മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പമെന്നും മോദി എക്സിൽ കുറിച്ചു. പരിക്കേറ്റ ആളുകൾക്ക് ഉടൻ തന്നെ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. അതേസമയം റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 40ലേറെ പേര് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതികരിച്ചു. കരൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അടിയന്തര […]
ജ്യോതികയുടെയും സൂര്യയും മകൾ ദിയ സംവിധാനത്തിലേക്ക്; ഓസ്കാർ യോഗ്യത നേടാനുള്ള പ്രദർശനത്തിൽ ചിത്രം
ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജ്യോതികയും സൂര്യയും. ഇപ്പോൾ ജ്യോതികയുടെയും സൂര്യയും മകൾ ദിയ സൂര്യയും സിനിമാ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ അഭിനയത്തിൽ അല്ല, മറിച്ച് സംവിധായികയായിട്ടാണ് ദിയ സൂര്യ എന്ന 17 വയസുകാരിയുടെ വരവ്. ലീഡിങ് ലൈറ്റ് എന്ന ഡോക്യൂ- ഡ്രാമ ഹ്രസ്വചിത്രത്തിലൂടെയാണ് ദിയ അരങ്ങേറ്റം കുറിക്കുന്നത്. സൂര്യയുടെയും ജ്യോതികയുടെയും 2ഡി എന്റർടെയ്മെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡിലെ വനിതാ ഗാഫർമാരുടെ ജീവിതമാണ് ദിയയുടെ ചിത്രത്തിന് ആധാരം. സിനിമാ നിർമാണത്തിൽ ലൈറ്റിങ് ഉപകരണങ്ങളുമായി അണിയറയിൽ പ്രവർത്തിക്കുന്ന […]
ചെന്നൈ: നടനും ടി.വി.കെ നേതാവുമായ വിജയ് നടത്തിയ രാഷ്ട്രീയ റാലി മഹാദുരന്തത്തിലേക്ക് വഴിമാറിയത് പാര്‍ട്ടിയുടെ അനാസ്ഥ കാരണമെന്ന് വിമര്‍ശനം. അപകടത്തില്‍ റാലിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടുങ്ങിയ പ്രദേശത്ത് നടത്തിയ റാലിയാണ് 40ലേറെ മരണങ്ങള്‍ക്കിടയാക്കിയത്. പതിനായിരക്കണക്കിന് ആളുകളെ പ്രതീക്ഷിച്ച റാലിയിലേക്ക് രണ്ടര ലക്ഷത്തോളം ആളുകളാണ് കരൂര്‍ ജില്ലയിലെ നഗരതലസ്ഥാനത്ത് നടന്ന റാലിയിലേക്ക് ഒഴുകിയെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസിനും നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ജനക്കൂട്ടം ഒഴുകിയെത്തിയതും വേണ്ട വിധത്തില്‍ സുരക്ഷ ഒരുക്കാത്തതുമാണ് അപകടത്തിന് പിന്നിലെന്ന് വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയുടെ പ്രധാന നേതാവായ […]
നാമക്കലിലെ അപകടം; അടിയന്തര ഇടപെടലിന് നിര്‍ദേശം നല്കി എം.കെ. സ്റ്റാലിന്, നാളെ ദുരന്തസ്ഥലത്തെത്തും
ചെന്നൈ: തമിഴ്നാട്ടിലെ നാമക്കല്ലില്‍ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 40ലേറെ പേര് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. കരൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അടിയന്തര സഹായങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സ്റ്റാലിന് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് സ്റ്റാലിന് വിവരം അറിയിച്ചത്. വന്‍ അപകടം നടന്നതില്‍ വിജയിയെ അറസ്റ്റ് ചെയ്യണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു. മാത്രമല്ല മുഖ്യമന്ത്രി നാളെ ദുരന്തസ്ഥസത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്. ‘കരൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണ്. തിരക്ക് […]
പാകിസ്ഥാന് ടീമിന് സ്ഥിരതയില്ല, നിലവിലെ കളിക്കാരെക്കാള്‍ മികച്ചത് അവന്: ഇര്ഫാന് പത്താന്
2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെ (ഞായര്‍) ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പരാജയപ്പെട്ടാണ് പാകിസ്ഥാന് അവസാന പോരിന് കളത്തിലിറങ്ങുന്നത്. പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഇല്ലാതെയായിരുന്നു ടീം ടൂര്‍ണമെന്റിന് എത്തിയത്. എന്നിരുന്നാലും വമ്പന്‍ പ്രകടനങ്ങളൊന്നുമില്ലാതെയാണ് മെന്‍ ഇന്‍ ഗ്രീന്‍ ഫൈനലിലെത്തിയത്. […]
വിജയ്യുടെ റാലിയിൽ വൻ ദുരന്തം; 33 പേർ മരിച്ചതായി റിപ്പോർട്ട്; മരണ സംഖ്യ ഉയരുന്നു
നടനും ടിവികെ നേതാവുമായ വിജയ്യുടെ റാലിയില്‍ വൻ ദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 33 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. പന്ത്രണ്ട് പേർ മരിച്ചതായി ജില്ലാ കളക്ടർ എം തങ്കവേൽ സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. വിജയ്യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് വിലയിരുത്തി.
ഹർജിത് കൗർ ഉൾപ്പെടെ യു.എസ് തിരിച്ചയച്ചത് 2417 ഇന്ത്യക്കാരെ: വിദേശകാര്യ മന്ത്രാലയം
ന്യൂദൽഹി: ജനുവരി മുതൽ 2417 ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം. 30 വർഷമായി യു.എസിലുള്ള 73 കാരിയായ ഹർജിത് കൗർ എന്ന സിഖ്വംശജയെ അമേരിക്കൻ ഉദ്യോഗസ്ഥർ നാടുകടത്തിയതിനു പിന്നാലെയാണ് വിഷയം വീണ്ടും ഉയർന്നു വന്നത്. ‘2025 ജനുവരി മുതൽ 2417 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്നും നാടുകടത്തുകയോ തിരിച്ചയയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യ നിയമപരമായ കുടിയേറ്റത്തിനെ പ്രോത്സാഹിപ്പിക്കുന്നു. നിയമ വിരുദ്ധ കുടിയേറ്റത്തിനെതിരെ ഇന്ത്യ ഉറച്ചു നിൽക്കുന്നു,’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ശരിയായ […]
ലണ്ടന്‍: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറോട് കൂടുതല്‍ ആവശ്യങ്ങളുന്നയിച്ച് ലിവര്‍പൂളില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ലിവര്‍പൂളില്‍ നടക്കാനിരിക്കെയാണ് പൊതുജനങ്ങള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി തെരുവില്‍ സംഘടിപ്പിച്ചത്. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത പ്രതിഷേധക്കാര്‍ അതുമാത്രം പോരെന്നും ഫലസ്തീന് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ലിവപൂളില്‍ നടക്കുക. ഫലസ്തീന് രാഷ്ട്രം രൂപീകരിക്കാന്‍ […]
വിജയ്യുടെ റാലിയിൽ തിക്കും തിരക്കും, കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചു
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും 20 പേർ കുഴഞ്ഞുവീഴുകയും ചെയ്തു. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്. 60കാരനായ ഓട്ടോ ഡ്രൈവറാണ് മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ്യുടെ കരൂർ റാലിയിലാണ് സംഭവം. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. അതേസമയം, സെന്തിൽ ബാലാജിയോട് കരൂർ ആശുപത്രിയിലേക്ക് പോകാൻ സ്റ്റാലിൻ നിർദേശിച്ചു. […]
നടന് വിജയ് നടത്തിയ റാലിയില്‍ അപകടം; 30ലേറെ പേർ മരിച്ചു; മരണ സംഖ്യ വർധിക്കുന്നു
ചെന്നൈ: തമിഴ്നാട്ടിലെ നാമക്കല്ലില്‍ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 36 പേര് മരിച്ചു. മരിച്ചവരില്‍ എട്ട് കുട്ടികളും 16 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. രണ്ട് വനിതാപോലീസുകാരും മരിച്ചെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 50ലധികം പേര് കുഴഞ്ഞ് വീണു. പരിക്കേറ്റവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പരിക്കേറ്റവര്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ കരൂറിലായിരുന്നു ഇന്ന് റാലി മടന്നത്. വന്‍ ജനത്തിരക്ക് […]
ആറ് സ്ക്രീനിൽ നിന്നും 400ലേക്ക്; ഏറ്റവും കൂടുതൽ ഷെയർ വന്ന സിനിമ അതാണ്: ലിസ്റ്റിൻ സ്റ്റീഫൻ
മലയാളികൾക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നിർമാണ രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോൾ കാന്താരയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ‘ഞാനിപ്പോഴും ഓർക്കുന്നു, കാന്താര ആറ് സ്ക്രീനിലാണ് അന്ന് പ്രദർശനം തുടങ്ങിയത്. പിന്നെ അതൊരു 400 സ്ക്രീനുകളിലേക്ക് പോകുകയായിരുന്നു. ഞാൻ തിയേറ്റർ ബിസിനസ് നടത്തിയിട്ട് തന്നെ എനിക്ക് ഏറ്റവും കൂടുതൽ ഷെയർ വന്ന സിനിമ ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം കാന്താരയാണ്. അതിനെ ഇപ്പോഴും ഒരു സിനിമയും ബ്രേക്ക് ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം. […]
ന്യൂഡൽഹി : നിങ്ങളില്‍ ആരാണ് നിങ്ങളുടെ സഹോദരിമാരെയോ പെണ്മക്കളെയോ പരസ്യമായി ചുംബിക്കുന്നതെന്ന വിവാദ ചോദ്യവുമായി മധ്യപ്രദേശ് നഗരവികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കൈലാഷ് വിജയവര്‍ഗിയ. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ ഈ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണ്. നമ്മുടെ പ്രതിപക്ഷ നേതാവ് പൊതുമദ്ധ്യത്തില്‍ വെച്ച് സഹോദരിയെ ചുംബിക്കുന്നുവെന്നും ഇത് മൂല്യങ്ങളുടെ അഭാവമാണെന്നും ഇവ വിദേശ സംസ്കാരമാണെന്നും അവര്‍ പ്രധാനമന്ത്രിയോട് പോലും മോശമായി സംസാരിക്കുന്നുവെന്നും കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. ഞങ്ങള്‍ പഴയ സംസ്കാരമുള്ളവരാണെന്നും ഞങ്ങളുടെ സഹോദരിമാരുടെ ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ വെള്ളം പോലും കുടിക്കാറില്ലെന്നും എന്റെ അമ്മായി താമസിച്ചിരുന്ന ജിരാപൂരില് പോകുമ്പോള്‍ എന്റെ അച്ഛന് വീട്ടില്‍ നിന്ന് ഒരു കുടം വെള്ളം കൊണ്ടുപോകുമായിരുന്നുവെന്നും വിജയ് വര്‍ഗീയ കൂട്ടിച്ചേര്‍ത്തു. Key Words: Madhya Pradesh MinisterKailash Vijayavargiya, Controversial Question, Rahul Gandhi, Priyanka Gandhi
പരീക്ഷാ മാസങ്ങളിൽ ബാങ്കുകൾ ജപ്തി നടപടികൾ ഒഴിവാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കുട്ടികൾക്ക് പരീക്ഷകളുള്ള മാസങ്ങളിൽ ബാങ്കുകൾ ജപ്തി പോലുള്ള നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ കേരള ബാങ്ക് സംഘടിപ്പിച്ച ഐ ടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബാങ്കുകൾ പ്രത്യേകിച്ച് സഹകരണ ബാങ്കുകൾ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം. പരീക്ഷാ സമയങ്ങളിലുള്ള ജപ്തി പോലുള്ള നടപടികൾ കുട്ടികൾക്ക് വളരെയധികം മാനസിക സമ്മർദ്ദം നൽകുന്നുണ്ട് . ഇത് ചിലപ്പോൾ കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കാം. വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോൾ ജപ്തിയുടെ ഭാഗമായി വീടുകളിൽ നിന്ന് ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് ഏക ഭവനം മാത്രമുള്ളവരെ. വെറും പണമിടപാടു സ്ഥാപനങ്ങൾ മാത്രമായി ബാങ്കുകൾ മാറരുത്. നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ ചതിക്കുഴികൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്മാർട്ട് ഫോൺ വഴി പണമിടപാടുകളും മറ്റ് ബാങ്കിംഗ് ഇടപാടുകളും സുഗമമായി നടക്കുന്ന കാലമാണിത്. എന്നാൽ ഓൺലൈൻ പണതട്ടിപ്പ് പോലുള്ള പല ചതിക്കുഴികളും ഇതിലുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ ഐ ടി കോൺക്ലേവിൽ ചർച്ചചെയ്തു . ബാങ്കിംഗ് മേഖലയിൽ കേരളം നടത്തിയ മാതൃകാപരമായ മുന്നേറ്റമാണ് കേരള ബാങ്കിൻ്റെ രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് 2019 നവംബർ 29ന് നിലവിൽ വന്ന കേരള ബാങ്ക് നാല് പൂർണ്ണ സാമ്പത്തിക വർഷങ്ങൾ പിന്നിടുമ്പോൾ ബിസിനസ്സിൽ അറ്റലാഭം നേടികഴിഞ്ഞു. 2019 കേരള ബാങ്ക് രൂപീകരിച്ചപ്പോൾ ബാങ്കിൻ്റെ സഞ്ചിത നഷ്ടം 1,151 കോടി രൂപയായിരുന്നു. ഈ അവസ്ഥയിൽ നിന്നും 2023-24 സാമ്പത്തിക വർഷത്തിൽ 250 കോടി രൂപ അറ്റലാഭത്തിലേക്ക് ബാങ്കിന് എത്തിച്ചേരാനായി. ജനങ്ങൾക്ക് ബാങ്കിലുള്ള വിശ്വസമാണ് ഇത് കാണിക്കുന്നത്. നിക്ഷേപത്തിലും, വായ്പയിലും, ബിസിനസിലും കേരള ബാങ്കിന് വളർച്ചയുണ്ടായി. ബാങ്കിൻ്റെ ആകെ ബിസിനസ് ഏകദേശം 1, 22, 500 കോടി രൂപയാണ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകളുടെ മൊത്ത ബിസിനസ്സിന്റെ കണക്കെടുക്കുമ്പോൾ കേരള ബാങ്കിന് മൂന്നാം സ്ഥാനമാണ്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾക്ക് കേരള ബാങ്ക് ഒരു വഴിക്കാട്ടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. Key Words:Banks Foreclosure Proceedings, Exam , Chief Minister Pinarayi Vijayan
കൊച്ചി : ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്റെ നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുൽഖറിന്റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖര്‍ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോള്‍ വാഹനവും കണ്ടെത്തിയത്. Key Words:Operation Numkhor, Dulquer Salmaan, Indian Army
ലങ്കന്‍ ഇതിഹാസങ്ങളെ മുട്ടുകുത്തിച്ചു; വമ്പന്‍ റെക്കോഡ് തൂക്കി നിസങ്ക
2025 ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം (വെള്ളി) ശ്രീലങ്കക്കെതിരെ ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറിലാണ് മെന്‍ ഇന്‍ ബ്ലൂ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിനൊപ്പമെത്തിയാണ് ശ്രീലങ്ക മത്സരത്തെ സൂപ്പര്‍ ഓവറിലെത്തിച്ചത്. സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒന്നാം പന്തില്‍ തന്നെ മറികടക്കുകയായിരുന്നു. മത്സരത്തില്‍ ശ്രീലങ്കക്കായി പാതും നിസങ്കയും കുശാല്‍ പെരേരയും നടത്തിയ വമ്പന്‍ പോരാട്ടമായിരുന്നു ടീമിന്റെ സ്കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. നിസങ്ക 58 പന്തില്‍ […]
ബംഗളൂരുവില്‍ നിന്നും എറണാകുളത്ത് വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍
കൊച്ചി: നേപ്പാൾ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും രാസലഹരിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. നേപ്പാളിലെ സാന്താപുർ നാജിൻ ടോലെ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസമിലെ മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്സിന മെഹബൂബ (24) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ഉയർന്ന അളവിൽ എംഡിഎംഎ എറണാകുളത്തെത്തിച്ച് വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും […]
തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവിലെ സ്വർണ്ണക്കപ്പ് തൃശൂരിൽ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂൾ കായികമേളയില്‍ ഇത്തവണ പരിഷ്കരിച്ച മാനുവലിൽ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണ്. നിരവധി അപേക്ഷകൾ വന്നതിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വർഷവും പത്ത് വർഷവും ജോലി ചെയ്തിട്ട് പിരിച്ചുവിടുക എന്നത് അനീതിയാണ്. വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ആധാറിന് പകരം, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, കൂടി പരിഗണിക്കാം എന്നതാണ് നിർദ്ദേശിക്കുന്നതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. Key Words:School Kalolsavam, Kerala Government , A grade, Minister V Sivankutty
ഗര്‍ഭിണികളും കുട്ടികളും ഒഴിവാക്കണം, ടൈലനോള്‍ ഉപയോഗിക്കരുത്, വീണ്ടും ട്രംപ്
വാഷിങ്ടന്‍ : പാരസെറ്റമോള്‍ വിരുദ്ധ പ്രസ്താവന ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗര്‍ഭിണികളായ സ്ത്രീകള്‍ ടൈലനോള്‍ (പാരസ്റ്റമോള്‍ ബ്രാന്‍ഡ്) ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, കുട്ടികള്‍ക്ക് വാക്സിനേഷന് നല്കുന്ന സമയം വൈകിപ്പിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ടൈലനോളും ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ട്രംപ് പിന്‍വാങ്ങുന്നില്ല. അത്യാവശ്യമില്ലെങ്കില്‍ മാത്രം ടൈലനോള്‍ കഴിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ടൈലനോളിനെതിരെ ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ''ഗര്‍ഭിണികളായ സ്ത്രീകളെ, അത്യാവശ്യത്തിനല്ലാതെ ടൈലനോള്‍ ഉപയോഗിക്കരുത്. ഒരു കാരണവശാലും നിങ്ങളുടെ കുട്ടിക്ക് ടൈലനോള്‍ നല്‍കരുത്. എംഎംആര്‍ വാക്സിന് മൂന്ന് പ്രത്യേക ഘട്ടങ്ങളിലായി എടുക്കണം. ചിക്കന്‍ പോക്സിനുള്ള വാക്സിന് പ്രത്യേകം എടുക്കണം. 12 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിന് എടുക്കണം. പ്രധാനമായി, അഞ്ച് വാക്സിനുകളും പ്രത്യേകമായി എടുക്കണം''ട്രംപ് ആവശ്യപ്പെട്ടു. അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയെ പ്രതിരോധിക്കാനായി എടുക്കുന്ന വാക്സിനാണ് എംഎംആര്‍. എന്നാല്‍, നവജാതശിശുക്കള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഹെപ്പറ്റൈറ്റിസ് ബി വാക്സിന് നല്‍കുന്നത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നിര്‍ണായകമാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. മെഡിക്കല്‍ വിദഗ്ധരും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ( എഫ്ഡിഎ ) അദ്ദേഹത്തിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു. വിഷയത്തില്‍ വിശദീകരണവുമായി ടൈലനോള്‍ നിര്‍മ്മാതാക്കളായ കെന്‍വ്യൂ രംഗത്തുണ്ട്. Key Words: Pregnant Women, Donald Trump, Children, Tylenol
ന്യൂദല്‍ഹി: ആദിവാസി യുവാവിന്റെ കസ്റ്റഡി മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ട് മധ്യപ്രദേശ് പൊലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഒക്ടോബര്‍ ഏഴിനകം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്കി. സി.ബി.ഐക്കും മധ്യപ്രദേശ് സര്‍ക്കാരിനുമാണ് പരമോന്നത കോടതിയുടെ മുന്നറിയിപ്പ്. 2024 ജൂലൈയിലാണ് 25 വയസുകാരനായ ദേവപാര്ത്ഥിയെയും ബന്ധുവായ ഗംഗാറാം പാര്ത്ഥിയെയും മോഷണക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹത്തിന് തൊട്ടുമുമ്പായിരുന്നു യുവാവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കസ്റ്റഡിയില്‍ വെച്ച് ദേവപാര്ത്ഥി […]
''തകര്‍ക്കപ്പെട്ട റണ്‍വേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി തോന്നുന്നുണ്ടെങ്കില്‍ ആസ്വദിക്കാം ''
ന്യൂഡല്‍ഹി : ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തില്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഇന്ത്യ. തകര്‍ക്കപ്പെട്ട റണ്‍വേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി തോന്നുന്നുണ്ടെങ്കില്‍, പാക്കിസ്ഥാന് അത് ആസ്വദിക്കാം എന്നായിരുന്നു ഇന്ത്യ നല്കിയ മറുപടി. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പേറ്റല്‍ ഗലോട്ട് ആണ് പാക്കിസ്ഥാന് കണക്കിന് കൊടുത്തത്. ''ഒരു ചിത്രം ആയിരം വാക്കുകള്‍ക്കു തുല്യമാണ്. ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് ബഹാവല്‍പുര്‍, മുരീദ്കെ തുടങ്ങിയ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം വധിച്ച നിരവധി തീവ്രവാദികളുടെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടു. മുതിര്‍ന്ന പാക്ക് സൈനിക, സിവില്‍ ഉദ്യോഗസ്ഥര്‍ കുപ്രസിദ്ധരായ അത്തരം ഭീകരരെ പരസ്യമായി മഹത്വവല്‍ക്കരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ ഈ ഭരണകൂടത്തിന്റെ യഥാര്‍ഥ സ്വഭാവത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടാകുമോ? ആ നാശനഷ്ടങ്ങളുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാണ്. പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ തകര്‍ന്ന റണ്‍വേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി തോന്നുന്നുണ്ടെങ്കില്‍, പാക്കിസ്ഥാന് അത് ആസ്വദിക്കാം''അവര്‍ പറഞ്ഞു. ഇന്ത്യയുടെ പ്രകോപനമില്ലാത്ത ആക്രമണം തന്റെ രാജ്യം നേരിട്ടുവെന്നാണ് ഷരീഫ് വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ പറഞ്ഞത്. ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് ഇന്ത്യന്‍ വിമാനങ്ങളെ തകര്‍ത്ത് 'പൊടിയും ചാരവുമാക്കി'മാറ്റിയെന്നും പാക്ക് സായുധസേന പ്രഫഷനലിസവും ധീരതയും കാര്യക്ഷമതയും പ്രകടിപ്പിച്ച് ആകമണങ്ങളെ നേരിട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ രാഷ്ട്രീയ നേട്ടങ്ങള്‍ ആഗ്രഹിച്ചു എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുമായി സമഗ്ര ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന് തയാറാണെന്നും അദ്ദേഹം പറഞ്ഞു. Key Words: India Pak Relation, Operation Sindoor