ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു, വിമാനത്തിന് എമർജൻസി ലാന്റിങ്
കോഴിക്കോട്: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിനി കുഞ്ഞിപാത്തുമ്മ(80) ആണ് മരിച്ചത്. പടിക്കല്‍വയല്‍ കുന്നുമ്മല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ മദീനയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് വിമാനം മസ്കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഇവിടുത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടെ യാത്ര ചെയ്തിരുന്ന മക്കളെ അതേ വിമാനത്തില്‍ കോഴിക്കോട്ടേക്ക് യാത്രയാക്കി. […]
കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് […]
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും തിരുവനന്തപുരത്തെ എംപിയുമായ ശശി തരൂരിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുന്നു. പാര്‍ട്ടിക്കകത്തെ അഭിപ്രായവ്യത്യാസങ്ങളും കേരളത്തിലെ നേതൃത്വവുമായി തുടരുന്ന തര്‍ക്കങ്ങളും ശശി തരുരിന്റെ പുതിയ നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. കോണ്‍ഗ്രസുമായി കുറേകാലമായി അകല്ച്ചയിലായതും ബിജെപി നേതാക്കളെ തുടര്‍ച്ചയായി പുകഴ്ത്തി രംഗത്തെത്തുന്നതും തരൂരിന്റെ പുതിയ രാഷ്ട്രീയ ചുവടുവയ്പ്പായാണ് സൂചന. ബിജെപിക്കൊപ്പം ചേരുമെന്ന നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിഭിനമായാണ് പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ തരൂരിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ […] The post പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ശശി തരൂര്‍; ബിജെപി മുന്നണിയില്‍ ചേര്‍ന്ന് കരുത്ത് തെളിയിക്കും; കോണ്‍ഗ്രസിനെ പാഠം പഠിപിപ്പിക്കാന്‍ തരൂര്‍ appeared first on Daily Indian Herald .
കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രന്‍. രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയമായി വളച്ചൊടിച്ചുവെന്നാണ് ഹരീന്ദ്രന്‍ നല്കുന്ന വിശദീകരണം. ജമാഅത്തെ ഇസ്ലാമിയുടെ ക്യാപ്സ്യൂള്‍ മുസ്ലിം ലീഗ് ഏറ്റെടുക്കുകയായിരുന്നു. കാലങ്ങളായി ഇതാണ് നടക്കുന്നതെന്നും ഹരീന്ദ്രന്‍ പറഞ്ഞു. മുസ്ലിം ലീഗിനെയും എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുളള വര്‍ഗീയ സംഘടനകളെയും വിമര്‍ശിച്ചാല്‍ മുസ്ലിം സമുദായത്തെ വിമര്ശിക്കലാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് മുസ്ലിം സമുദായത്തിനെതിരായ ആക്ഷേപമെന്ന് വളച്ചൊടിക്കുന്ന ഏര്‍പ്പാട് […]
ബൗളര്‍മാര്‍ കഷ്ടപ്പെട്ടിട്ടും ഫലമുണ്ടായില്ല; തുറന്ന് പറഞ്ഞ് ചേതേശ്വര്‍ പൂജാര
സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 489 റണ്‍സ് വഴങ്ങിയതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ151.1 ഓവര്‍ എറിഞ്ഞിരുന്നു. ഇതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വളരെ അധികം കഠിനാധ്വാനം ചെയ്തെന്നും പക്ഷേ അവര്‍ക്ക് ഫലം അനുകൂലമല്ലായിരുന്നെന്നും പൂജാര പറഞ്ഞു. സ്കോര്‍ 350 റണ്‍സില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ബൗളിങ്ങിനെ വിമര്‍ശിക്കാന്‍ കഴിയുമായിരുന്നില്ലെന്നും 489 റണ്‍സ് വളരെ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ചും അവസാന നാല് വിക്കറ്റുകളില്‍ നിന്നാണ് കൂടുതല്‍ […]
ഫെമിനിസത്തിന് നിര്‍വചനം നല്കി മീനാക്ഷി; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
കൊച്ചി: ഫെമിനിസ്റ്റാണോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ച് നടിയും ടെലിവിഷന്‍ അവതാരകയുമായ മീനാക്ഷി. ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണെന്ന് പറയുന്നിടത്താണ് തന്റെ ‘ഫെമിനിസം’ എന്ന് മീനാക്ഷി പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മീനാക്ഷിയുടെ പ്രതികരണം. തന്റെ ചെറിയ അറിവില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നതെന്നും മീനാക്ഷി പ്രതികരിച്ചു. പോസ്റ്റിന് താഴെ മീനാക്ഷിയെ അനുകൂലിച്ച് നിരവധി ആളുകള്‍ പ്രതികരിക്കുന്നുണ്ട്. വായന […]
ഇസ്രഈലില്‍ ‘മാനസികാരോഗ്യ സുനാമി’മുന്നറിയിപ്പ് നല്കി ആരോഗ്യ വിദഗ്ധര്‍
ടെല്‍ അവീവ്: ഇസ്രഈലിലെ ഇരുപത് ദശലക്ഷം ആളുകളുടെ മാനസികാരോഗ്യം പിന്നിലോട്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയിൽ ആരംഭിച്ച യുദ്ധത്തെ തുടര്‍ന്ന് ഇസ്രഈലില്‍ മാനസിക വിദഗ്ധരുടെ സഹായം തേടിയെത്തുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 2013ല്‍ രേഖപ്പെടുത്തിയ കണക്കുകളെ അപേക്ഷിച്ച് 2024ല്‍ രജിസ്റ്റര്‍ ചെയ്ത വിഷാദരോഗികളുടെയും ഉത്കണ്ഠ അനുഭവിക്കുന്നവരെയും എണ്ണം ഇരട്ടിയാണ്. 2023 ഒക്ടോബര്‍ മുതല്‍ 2024 ഡിസംബര്‍ വരെയുള്ള പി.ടി.എസ്.ഡി രോഗനിര്‍ണയങ്ങള്‍ ഓരോ മാസവും 70 ശതമാനം വര്‍ധിച്ചതാണ് ഇതിന് കാരണം. 23,600 […]
അഭിനന്ദ് ന്യൂഡല്‍ഹി: ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെങ്കില്‍ പോലും, സിന്ധ് പ്രദേശം ഇന്ത്യയുടെ നാഗരിക പൈതൃകവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് . 1947-ന് മുമ്പ് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നതും അതിനുശേഷം പാകിസ്താനിലേക്ക് പോയതുമായ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിവന്നേക്കാമെന്നും അദ്ദേഹം ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന സിന്ധി സമാജ് സമ്മേളന് പരിപാടിയില്‍ സംസാരിച്ച സിംഗ്, 'നാഗരികമായി സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും,'എന്ന് പറഞ്ഞു. കൂടാതെ, ഭൗമരാഷ്ട്രീയ അതിര്‍ത്തികള്‍ ശാശ്വതമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 'ഇന്ന് സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷെ നാഗരികമായി സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ മാറിയേക്കാം. ആര്‍ക്കറിയാം, നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തില്ലെന്ന്,'അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ പാകിസ്താനിലെ സിന്ധ് സംസ്ഥാനമാണ് ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗമായ സിന്ധി സമൂഹത്തിന്റെ ജന്മദേശം. സിന്ധു നദീതട സംസ്കാരത്തിന്റെ ഉത്ഭവസ്ഥാനം കൂടിയാണ് സിന്ധ്. വിഭജനത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും സിന്ധി ഹിന്ദുക്കള്‍ക്ക് ഈ പ്രദേശവുമായുള്ള വൈകാരികവും സാംസ്കാരികവുമായ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, പ്രതിരോധ മന്ത്രി മുതിര്‍ന്ന ബി.ജെ.പി. നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയെ പരാമര്‍ശിച്ചു. അദ്വാനിയുടെ എഴുത്തുകള്‍ ഉദ്ധരിച്ചുകൊണ്ട്, ആ തലമുറയിലെ പല സിന്ധി ഹിന്ദുക്കളും സിന്ധിന്റെ ഇന്ത്യയില്‍ നിന്നുള്ള വേര്‍പിരിയല്‍ പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിന്ധിലെ ഹിന്ദുക്കളും നിരവധി മുസ്ലിങ്ങളും സിന്ധു നദിയിലെ വെള്ളത്തെ ചരിത്രപരമായി പവിത്രമായി കണക്കാക്കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ലാല്‍ കൃഷ്ണ അദ്വാനിയെക്കുറിച്ചും ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സിന്ധി ഹിന്ദുക്കള്‍, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ തലമുറയില്‍പ്പെട്ടവര്‍, സിന്ധിന്റെ ഇന്ത്യയില്‍ നിന്നുള്ള വേര്‍പിരിയല്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം തന്റെ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സിന്ധില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കള്‍ സിന്ധു നദിയെ പവിത്രമായി കണക്കാക്കുന്നു. സിന്ധിലെ പല മുസ്ലിങ്ങളും സിന്ധു നദിയിലെ വെള്ളത്തിന് മക്കയിലെ ആബ്-ഇ-സംസമിനേക്കാള്‍ ഒട്ടും കുറയാത്ത പവിത്രയുണ്ടെന്നു വിശ്വസിച്ചിരുന്നു. ഇത് അദ്വാനിയുടെ വാക്കുകളാണ്,'അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിന്ധിലെ ജനങ്ങള്‍ - അവര്‍ ഇന്ന് എവിടെ താമസിച്ചാലും - 'എപ്പോഴും നമ്മുടേതായിരിക്കും'എന്ന് സിംഗ് പറഞ്ഞു. അയല്‍ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാന്‍ സി.എ.എ. (പൗരത്വ ഭേദഗതി നിയമം) ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി പൗരത്വ ഭേദഗതി നിയമവും പരാമര്‍ശിച്ചു. സിന്ധി സമുദായം ഉള്‍പ്പെടെയുള്ള ഈ വിഭാഗങ്ങള്‍ വര്‍ഷങ്ങളായി കടുത്ത അക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയായെന്നും, എന്നാല്‍ പ്രീണന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സര്‍ക്കാരുകള്‍ അവരെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വാദിച്ചു. സഹായം അര്‍ഹിക്കുന്ന ഹിന്ദു സമുദായത്തെ അവഗണിക്കുകയായിരുന്നുവെന്നും എന്നാല്‍ അവരുടെ ദുരിതം തിരിച്ചറിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് സി.എ.എ. അവതരിപ്പിക്കുന്നതിനുള്ള പ്രധാന കാരണം എന്നും സിംഗ് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ ദുരിതം എടുത്തു കാണിച്ചുകൊണ്ട് സിംഗ് പറഞ്ഞു, 'അയല്‍ രാജ്യങ്ങളിലെ പല ന്യൂനപക്ഷ സമുദായങ്ങളും വര്‍ഷങ്ങളായി കഷ്ടപ്പെടുകയാണ്. അവരുടെ വീടുകള്‍ കത്തിച്ചു, കുട്ടികളെ കൊന്നു, പെണ്മക്കളെ ക്രൂരതയ്ക്കും പീഡനത്തിനും ഇരയാക്കി, ആളുകളെ നിര്‍ബന്ധിതമായി മതം മാറ്റി. അവരില്‍ പലരും രക്ഷപ്പെട്ട് കഷ്ടപ്പെട്ട് ഇന്ത്യയില്‍ എത്തിയപ്പോള്‍, പ്രീണനം തേടുന്ന സര്‍ക്കാരുകള്‍ അവരോട് കാണിച്ച സമീപനം എത്ര വിമര്‍ശിച്ചാലും മതിയാകില്ല. ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അവരെ അപമാനിച്ചത്.' 'അയല്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്ക് അഭയം നല്കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ള ഈ ഹിന്ദു സമുദായത്തിന് അര്‍ഹമായ അവകാശങ്ങള്‍ നല്‍കിയില്ല. അവരുടെ ദുരിതം സഹാനുഭൂതിയോടെ മനസ്സിലാക്കിയില്ല. എന്നാല്‍ ഈ വേദന മനസ്സിലാക്കിയ ആരെങ്കിലും ഉണ്ടെങ്കില്‍ അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ സി.എ.എ. അവതരിപ്പിച്ചത്.' പൗരത്വ (ഭേദഗതി) നിയമം, 2019 അനുസരിച്ച്, 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിക്കുകയും പ്രസക്തമായ കുടിയേറ്റ നിയമങ്ങളിലെ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടാന്‍ അവസരം നല്കുന്നു. Summary: Defence Minister Rajnath Singh said that even though the Sindh region is not a part of India today, it remains deeply connected to India’s civilisational heritage. Speaking at an event, he stated that Sindh, which was part of undivided India before 1947 and went to Pakistan after that, may return to India again. Addressing the Sindhi Samaj Sammelan event in New Delhi, Singh said, Civilisationally, Sindh will always be a part of India, and reminded the audience that geopolitical borders are not permanent. Today, the land of Sindh may not be a part of India, but civilisationally, Sindh will always be a part of India. And as far as land is concerned, borders can change. Who knows, tomorrow Sindh may not return to India again, he remarked. The Sindh state of present-day Pakistan is the native place of the Sindhi community, which constitutes a large portion of India's population. Sindh is also the place of origin for the Indus Valley Civilisation. While discussing the emotional and cultural connection that Sindhi Hindus share with the region even decades after Partition, the Defence Minister invoked veteran BJP leader Lal Krishna Advani.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രാഹുല്‍ ഇന്ത്യയെ നയിക്കും, രോഹിതും കോലിയും ടീമില്‍
മുംബയ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കെ. എല്‍. രാഹുല്‍ ഇന്ത്യയെ നയിക്കും. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടീമിലുണ്ട്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് ഏകദിന പരമ്പര നഷ്ടമാകും. ഗില്ലിന് ട്വന്റി 20 പരമ്പരയും നഷ്ടമായേക്കും. ഉപനായകനായിരുന്ന ശ്രേയസ് അയ്യരും ഓസീസ് പര്യടനത്തിനിടെ പരിക്കേറ്റ് പുറത്താണ്. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലായിരിക്കും അദ്ദേഹം തിരിച്ചെത്തുക. മത്സരങ്ങള്‍: ആദ്യ ഏകദിനം: നവംബര്‍ 30 (റാഞ്ചി) രണ്ടാം ഏകദിനം: ഡിസംബര്‍ 3 (റായ്പൂര്‍) അവസാന ഏകദിനം: ഡിസംബര്‍ 6 (വിശാഖപട്ടണം) ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) രോഹിത് ശര്‍മ്മ യശസ്വി ജയ്സ്വാള്‍ വിരാട് കോലി തിലക് വര്‍മ്മ റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) വാഷിംഗ്ടണ്‍ സുന്ദര്‍ രവീന്ദ്ര ജഡേജ കുല്‍ദീപ് യാദവ് നിതീഷ് കുമാര്‍ റെഡ്ഡി ഹര്‍ഷിത് റാണ റുതുരാജ് ഗെയ്ക്വാദ് പ്രസീദ്ധ് കൃഷ്ണ അര്‍ഷ്ദീപ് സിംഗ് ധ്രുവ് ജുറല്‍ Summary: K. L. Rahul will lead India in the One Day International (ODI) series against South Africa. Senior players Rohit Sharma and Virat Kohli are included in the squad. Injured Shubman Gill will miss the ODI series. Gill is also likely to miss the T20 series. Vice-captain Shreyas Iyer is also out due to an injury sustained during the Australia tour. He is expected to return during the series against New Zealand in January. Match Schedule: 1st ODI: November 30 (Ranchi) 2nd ODI: December 3 (Raipur) Last ODI: December 6 (Visakhapatnam) Indian Squad for the ODI Series: K L Rahul (Captain, Wicketkeeper) Rohit Sharma Yashasvi Jaiswal Virat Kohli Tilak Varma Rishabh Pant (Wicketkeeper) Washington Sundar Ravindra Jadeja Kuldeep Yadav Nitish Kumar Reddy Harshit Rana Ruturaj Gaikwad Prasidh Krishna Arshdeep Singh Dhruv Jurel
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് സജീവമായതിനാല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. മത്സ്യബന്ധന വിലക്ക്: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലെ മഞ്ഞ അലര്‍ട്ട് : 24/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം 25/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 26/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം Summary: Thiruvananthapuram: Following the formation of a low-pressure area over the Bay of Bengal, the Central Meteorological Department has declared an Orange Alert in Thiruvananthapuram and Kollam districts. A Yellow Alert has been declared in Pathanamthitta, Alappuzha, Kottayam, Idukki, and Ernakulam districts. For Monday, a Yellow Alert has been declared for seven districts from Thiruvananthapuram up to Ernakulam.
ഹിറ്റ്മാന് ഈസ് ബാക്ക്; സൂപ്പര്‍ മൈല്‍സ്റ്റോണിലെത്താന്‍ രോഹിത്തിന് വേണ്ടത് ഇത്രമാത്രം!
സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 30നാണ് അരങ്ങേറുന്നത്. റാഞ്ചിയാണ് വേദി. ഇതോടെ 15 അംഗ സ്ക്വാഡും ബി.സി.സി.ഐ പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍ താരം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും സ്ക്വാഡിലുള്ളത് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നതാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. പരമ്പരയില്‍ നിന്ന് 98 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് രോഹിത്തിന് സാധിക്കുക. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും […]
അസഭ്യം വിളിച്ച് ഓട്ടോ ടാക്സി ഡ്രൈവറുടെ മുഖത്തടിച്ചു, ഹെല്‍മറ്റു കൊണ്ടും ആക്രമണം, 27കാരൻ അറസ്റ്റിൽ
തൃശൂര്‍: തൃശൂരിൽ ഓട്ടോ ടാക്സി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി റിമാന്‍ഡില്‍. കരുവന്നൂര്‍ എട്ടുമന സ്വദേശി പുലാക്കല്‍ വീട്ടില്‍ മുഹമ്മദ് അലി(56)ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ തോട്ടുവറ വീട്ടില്‍ ജിതിന്( 27 )നെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.30യ്ക്കാണ് സംഭവം. പെരുമ്പിള്ളിശ്ശേരി സെന്ററിലായിരുന്നു ആക്രമണം നടന്നത്. പൂച്ചിന്നിപ്പാടം സെന്ററില്‍ വെച്ച് മുന്നിലുണ്ടായിരുന്ന വിറക് നിറച്ച ഒരു പെട്ടി ഓട്ടോറിക്ഷയെ മറികടന്നപ്പോള്‍ വാഹനം വലത്തോട്ട് നീങ്ങിയതിനാല്‍ എതിരെ നിന്നും സ്കൂട്ടറില്‍ വന്ന പ്രതി […]
ബെംഗളൂരു : ബെംഗളൂരുവില്‍ റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിന് (21), റാന്നി സ്വദേശി സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്. ഇരുവരും ചിക്കബന്നാവര സപ്തഗിരി കോളജിലെ ബി.എസ്സി നഴ്സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം തിരികെ വരുന്നതിനിടെയാണ് അപകടം. റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് ട്രെയിന്‍ തട്ടിയതെന്നാണ് വിവരം. ബംഗളുരു - ബെലഗാവി വന്ദേഭാരത് എക്സ്പ്രസാണ് ഇടിച്ചത്. Summary: Bengaluru: Two Malayali nursing students died after being hit by a train while crossing the railway track in Bengaluru. The deceased are Justin (21) from Thiruvalla and Sterin Elsa Shaji (19) from Ranni. Both were second-semester B.Sc. Nursing students at Saptagiri College, Chikkabanavara. The accident occurred while they were returning after having lunch. It is reported that they were hit by the train while crossing the railway track. The train involved was the Bengaluru-Belagavi Vande Bharat Express.
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പഞ്ഞത്തില്‍ പരിഹാസവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. ഏകദേശം 8000ത്തോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചില്ലെന്ന വാര്‍ത്ത കണ്ടപ്പോള്‍ അത്ഭുതം തോന്നിയെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ എഫ്.ബി പോസ്റ്റുകള്‍ക്ക് താഴെ ‘സംസ്കാരം’ വിളമ്പുന്ന മിത്രങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍, അവരുടെയൊക്കെ വീട്ടില്‍ നിന്ന് ഒരാളെ വെച്ച് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പോലും നിഷ്പ്രയാസം നികത്താവുന്ന വിടവല്ലേ ഉള്ളൂ എന്നും സന്ദീപ് ചോദിക്കുന്നു. ഫേസ്ബുക്കിലെ ഈ ‘വീരശൂര പോരാളികള്‍’ […]
കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ജസ്റ്റിന് (21), ഷെറിൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. കര്‍ണാടകയിലെ ചിക്കബനാവറയിലാണ് അപകടം നടന്നത്. റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. നഴ്സിങ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരണപ്പെട്ടത്. ജസ്റ്റിന് തിരുവല്ല സ്വദേശിയാണെന്നാണ് വിവരം. ഷെറിൻ റാന്നി സ്വദേശിയാണ്.ചിക്കബനാവറ സപ്തഗിരി നഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും Content Highlight:Two Malayali students dead after being hit by train in Karnataka
ബിജെപിക്ക് വൻതിരിച്ചടി, വനിതാ സംവരണ ഡിവിഷനിലെ പുരുഷ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി
കൊച്ചി: വനിതാ സംവരണ ഡിവിഷനില്‍ ബിജെപിയുടെ പുരുഷ സ്ഥാനാര്‍ഥി നല്കിയ പത്രിക തള്ളി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കോളയാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി കെ അനീഷ് നല്കിയ പത്രികയാണ് തള്ളിയത്. വരണാധികാരി എ കെ ജയശ്രീ ആണ് പത്രിക തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി. സൂക്ഷ്മപരിശോധനാവേളയിലാണ് അനീഷ് രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കിയത് കണ്ടെത്തിയത്. എന്നാല്‍ ഇത് അനുവദനീയമല്ലാത്തതിനാലാണ് പത്രിക തള്ളിയത്. അനീഷിൻ്റെ രണ്ട് പത്രികകളും തള്ളിയതോടെ ബ്ലോക്കിലെ […]
കോഴിക്കോട്: എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസിയുംമാധ്യമപ്രവർത്തകൻ സി. ദാവൂദും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ അന്യവത്ക്കരിക്കപ്പെടാന് അഹോരാത്രം പണിയെടുക്കുന്നവരെന്ന് സംവിധായകന് എം.എ. നിഷാദ്. ഒരാള്‍ പാര്‍ലമെന്റില്‍ ഇരുന്നും മറ്റെയാള്‍ ഒരു ചാനലിന്റെ ഇരുട്ട് മുറിയിലിരുന്നും ആ പണി അഭംഗുരം തുടരുകയാണെന്നും നിഷാദ് വിമര്‍ശിച്ചു. മുസ്ലിം സമുദായത്തെ ഉന്നമനത്തിലേക്ക് നയിക്കുക എന്നതല്ല ഉവൈസിയുടെയും ദാവൂദിന്റെയും ലക്ഷ്യം. മറിച്ച് ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കലാണെന്നും നിഷാദ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് നിഷാദ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉവൈസി എന്നും ബി.ജെ.പിയുടെ സ്ലീപ്പിങ് സെല്‍ […]
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു
കോട്ടയം: കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോട്ടയം ജില്ലയിലെ എം സി റോഡിൽ ചങ്ങനാശ്ശേരി ളായിക്കാട് ആണ് അപകടം. അപകടത്തിൽ ഒരു ബസിന്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പുറത്ത് വിട്ടു. 15 അംഗ സ്ക്വാഡാണ് ബി.സി.സി.ഐ പുറത്ത് വിട്ടത്. രാഹുലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പ്രോട്ടിയാസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പരിക്ക് പറ്റിയ ശുഭ്മന്‍ ഗില്ലിനെ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്കും സ്ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും സ്ക്വാഡിലുണ്ട്. മാത്രമല്ല സ്ക്വാഡിലേക്ക് റിതുരാജ് ഗെയ്ക്വാദും തിരിച്ചെത്തിയിട്ടുണ്ട്. ഏറെ കാലത്തിന് ശേഷമാണ് താരം ഇന്ത്യന്‍ സ്ക്വാഡിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ […]
മലയാളത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമടക്കമുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം ഒട്ടനവധി വേഷങ്ങള്‍ ചെയ്ത അഭിനേത്രിയാണ് രാജശ്രീ. കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരം മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ പറ്റാത്തതിലുള്ള അനുഭവം പറയുകയാണ് സ്പോട്ട്ലൈറ്റ് എന്ന യൂ ട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍. ‘ലാലേട്ടനൊപ്പം ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂക്കക്കൊപ്പം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. സത്യത്തില്‍ മമ്മൂക്കക്കൊപ്പം സിനിമ ചെയ്യാനായി എനിക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ എന്റെ കല്ല്യണം ആ സമയത്തായതുകൊണ്ടും മറ്റു പല കാരണങ്ങള്‍ […]
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ സമ്മര്‍ ഇന്‍ ബെത്ലഹേം റീ റിലീസിന് തയാറെടുക്കുകയാണ്. 4K സാങ്കേതികവിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത പതിപ്പാണ് വീണ്ടും ബിഗ് സ്ക്രീനിലേക്കെത്തുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന് സിബി മലയില്‍. കഴിഞ്ഞദിവസം നടന്ന ട്രെയ്ലര് ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ മോഹന്‍ലാലിനെ കാണിക്കുന്ന ഒരു സീന്‍ കൂടിയുണ്ടായിരുന്നെന്നും അത് ആദ്യദിനം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും സിബി മലയില്‍ പറഞ്ഞു. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യത്തെയും കഥയുടെ ഒഴുക്കിനെയും ആ രംഗം ബാധിക്കുന്നുണ്ടെന്ന് തോന്നിയെന്നും പിന്നീട് അത് ഒഴിവാക്കിയെന്നും അദ്ദേഹം […]
ഇന്ത്യയെ തല്ലിതകര്‍ത്ത് പ്രോട്ടിയാസും ഒന്നാമന്; സൂപ്പര്‍ നേട്ടത്തില്‍ ഇവന്മാര് കിവീസിനൊപ്പം!
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 489 റണ്‍സിന്റെ കൂറ്റന്‍ സ്കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് റണ്‍സാണ് നേടിയത്. യശസ്വി ജെയ്സ്വാള്‍ ഏഴ് റണ്‍സും രണ്ട് റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസിലുള്ളത്. That’s stumps on Day 2! Another enthralling day’s play comes to […]
യൂറോപ്പ്യന്‍ രാജ്യങ്ങളിലെ വന്‍ അഭയാര്‍ത്ഥി കുടിയേറ്റത്തിന് പിന്നാലെ തീവ്രവാദ സംഘടനകളും പിടിമുറുക്കുന്നതായി മൊസാദ്. ഹമാസിന്റെ വന്‍ ഭീകര ശൃംഖല യൂറോപ്പിലുടനീളം പ്രവര്‍ത്തിച്ചിരുന്നതായാണ് മൊസാദിനെ ഉദ്ദരിച്ച് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അയര്ലണ്ടിലുള്പ്പെയുള്ള വന്‍ മുസ്ലീം കുടിയേറ്റവും ആശങ്കക്കിടയാക്കുകയാണ്. ഹമാസിന്റെ ഉന്നത നേതൃത്വത്തില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാലുടന്‍ സിവിലയന്മാര്ക്ക് നേരെ ആക്രമണം നടത്താന്‍ വിധത്തില്‍ സജ്ജമായിരുന്നു ശൃംഖലയെന്നും മൊസാദ് പറയുന്നു. ഭീകരാക്രമണത്തിനായി ചെറുസംഘങ്ങളെ സ്ഥാപിക്കുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നതായി മൊസാദ് വ്യക്തമാക്കി. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെ അറസ്റ്റു […] The post മുസ്ലീം കുടിയേറ്റത്തിനു പിന്നാലെ വന്‍ തീവ്രവാദ ശൃംഖല; യൂറോപ്യന്‍ രാജ്യങ്ങളെ ഭീതിയിലാക്കി മൊസാദിന്റെ വെളിപ്പെടുത്തല്‍ appeared first on Daily Indian Herald .
‘ബീഹാറിൽ തീവ്രവാദം വളർത്തരുത്’നിതീഷ് കുമാറിന് പിന്തുണ വാഗ്ദാനം ചെയ്ത് ഒവൈസി
പാട്ന: ബീഹാറിലെ എന്‍.ഡി.എ സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്ത് ഓള് ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) മേധാവി അസദുദ്ദീന്‍ ഒവൈസി. ബീഹാറില്‍ തീവ്രവാദം വളര്‍ത്താതിരുന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നല്‍കുമെന്ന് ഒവൈസി പറഞ്ഞു. രണ്ട് ദിവസത്തെ പര്യടനത്തിനായി ബീഹാറിലെത്തിയ ഒവൈസി ഒരു പൊതുപരിപാടിയെ അഭിസംബന്ധന ചെയ്ത് സംസാരിക്കുകയായിരുന്നു. #WATCH | AIMIM Chief Asaduddin Owaisi says, “…Nitish Kumar’s government is in Patna. The people of Bihar have given […]
തദ്ദേശപൊതുതെരഞ്ഞെടുപ്പ് : സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നാളെ 3 മണി വരെ സമയം
തിരുവനന്തപുരം : തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്‍കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ […]
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 489 റണ്‍സിന്റെ കൂറ്റന്‍ സ്കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് റണ്‍സാണ് നേടിയത്. യശസ്വി ജെയ്സ്വാള്‍ ഏഴ് റണ്‍സും രണ്ട് റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസിലുള്ളത്. Change of Innings A superb effort sees #TheProteas Men […]
വനിതാ സംവരണ ഡിവിഷനില്‍ പുരുഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി; പത്രിക തള്ളി
കണ്ണൂര്‍: വനിതാ സംവരണ ഡിവിഷനില്‍ പുരുഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി. പത്രിക തള്ളിയതോടെ വാര്‍ഡില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥികളില്ല. കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്തിലെ കോളയാട് വാര്‍ഡിലാണ് അശ്രദ്ധ മൂലം ബിജെപിക്ക് പണികിട്ടിയത്. കോളയാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ അനീഷിന്റെ പത്രികയാണ് തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി. അനീഷിന്റെ രണ്ട് പത്രികകളും തള്ളിയതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. സൂഷ്മപരിശോധന വേളയിലാണ് അനീഷ് രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കിയതായി […]
ഈ വര്‍ഷം തമിഴിലെ ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്ന വിശേഷണം ലഭിച്ച ചിത്രമാണ് ബൈസണ്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്പാണ് ലഭിക്കുന്നത്. ചിത്രം തിയേറ്ററില്‍ കാണാനാകാത്തകവരുടെ നിരാശയാണ് കൂടുതലും. ഇത്രയും നല്ല സിനിമ തിയേറ്ററില്‍ നിന്ന് കാണാത്തതില്‍ സ്വയം ദേഷ്യം തോന്നുന്നു എന്നാണ് പല പോസ്റ്റുകളും പറയുന്നത്. സ്പോര്‍ട്സ് ഡ്രാമ എന്നതിനപ്പുറം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയെന്നും ബൈസണെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നുണ്ട്. […]
മുംബൈ: ഒന്നിനും ഇന്ത്യയെ തളര്‍ത്താന്‍ കഴിയില്ലെന്ന് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. നമുക്കിടയില്‍ സമാധാനമുണ്ടെങ്കില്‍ ഒന്നിനും ഇന്ത്യയെ ഇളക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ലെന്നും ഷാരൂഖ് ഖാന് പറഞ്ഞു. മുംബൈ താജ് ഹോട്ടല്‍ ഭീകരാക്രമണം, ജമ്മുവിലെ പഹല്‍ഗാം ഭീകരാക്രമണം, ദല്‍ഹി ചെങ്കോട്ട സ്ഫോടനം എന്നിവയില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഷാരൂഖിന്റെ പരാമര്‍ശം. രാജ്യത്തെ നടുക്കിയ ഈ ആക്രമണങ്ങളില്‍ ജീവന് പൊലിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഷാരൂഖ് ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുംബൈയില്‍ നടന്ന ‘ഗ്ലോബല്‍ പീസ് ഓണേഴ്സ് 2025’ ചടങ്ങിനെ […]
ഗസയിൽ 44 ദിവസത്തിനുള്ളിൽ 500ഓളം വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടത്തി ഇസ്രഈൽ: റിപ്പോർട്ട്
ഗസ: ഗസയിൽ ഇസ്രഈൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിക്കുന്നെന്ന് ഗസ ഗവൺമെന്റ് മീഡിയ ഓഫീസ് റിപ്പോർട്ട്. 44 ദിവസത്തിനുള്ളിൽ ഇസ്രഈൽ ഏകദേശം 500 തവണ ഗസയിൽ വെടിനിർത്തൽ ലംഘിച്ചെന്നും നൂറുലധികംപേരെ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ മൂലമുണ്ടാകുന്ന മാനുഷികവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങൾക്ക് ഇസ്രഈൽ പൂർണ ഉത്തരവാദിയാണെന്നും റിപ്പോർട്ടിൽ പറയുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്, ഇസ്രഈൽ തുടർച്ചയായി നടത്തുന്ന വെടിനിർത്തൽ കരാറിനെ ശക്തമായി അപലപിക്കുന്നെന്നും ഈ ലംഘനങ്ങൾ […]
ഇന്ത്യയുടെ റഫാല്‍ വീണിട്ടില്ല, പാകിസ്ഥാന് കള്ളം പറയുന്നുവെന്നു ഫ്രഞ്ച് നാവിക സേന
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : മേയ് മാസത്തിലെ സംഘര്‍ഷത്തില്‍ ഇന്ത്യക്ക് മുകളില്‍ പാകിസ്ഥാന് വ്യോമമേധാവിത്വം സ്ഥാപിച്ചെന്നും, റഫാല്‍ ജെറ്റുകള്‍ തകര്‍ന്നിരുന്നു എന്നും പാകിസ്ഥാന് മാധ്യമങ്ങള്‍ ഉന്നയിച്ച വാദങ്ങളെ ഫ്രഞ്ച് നാവികസേന പൊളിച്ചടുക്കി. ഈ റിപ്പോര്‍ട്ടുകള്‍ 'വ്യാപകമായ തെറ്റായ വിവരങ്ങള്‍'ആണെന്ന് ഫ്രഞ്ച് നാവികസേന പറഞ്ഞു. പാകിസ്ഥാനിലെ ജിയോ ടിവി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, 'ഓപ്പറേഷന് സിന്ദൂര്‍'സമയത്ത് നടന്ന വ്യോമാക്രമണങ്ങളില്‍ പാകിസ്ഥാന്റെ ആധിപത്യം ഫ്രഞ്ച് കമാന്‍ഡര്‍ ക്യാപ്റ്റന്‍ ജാക്വിസ് ലോണി സ്ഥിരീകരിച്ചതായി അവകാശപ്പെട്ടിരുന്നു. കൂടാതെ, പാകിസ്ഥാന് വ്യോമസേന 'മികച്ച തയ്യാറെടുപ്പുള്ളവരായിരുന്നു'എന്നും, റഫാല്‍ വിമാനം തകര്‍ന്നത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങളുടെ സാങ്കേതിക മേന്മ കൊണ്ടല്ല എന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. ഈ വാദം നിഷേധിച്ച ഫ്രഞ്ച് നാവികസേന ഇതിനെ 'വ്യാജവാര്‍ത്ത'എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 'ഈ പ്രസ്താവനകള്‍ ക്യാപ്റ്റന്‍ ലോണിയില്‍ ആരോപിക്കപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹം ഒരു തരത്തിലുള്ള പ്രസിദ്ധീകരണത്തിനും സമ്മതം നല്‍കിയിട്ടില്ല. ലേഖനത്തില്‍ വ്യാപകമായ തെറ്റായ വിവരങ്ങളും അവാസ്തവമായ വിവരങ്ങളും അടങ്ങിയിരിക്കുന്നു,'നാവികസേന പറഞ്ഞു. ഈ സംഭവം ഓണ്‍ലൈനില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. പാകിസ്ഥാന് മാധ്യമങ്ങളിലെ 'ഇന്ത്യാ വിരുദ്ധ പ്രചാരണം'എന്ന് പലരും ഇതിനെ അപലപിച്ചു. പാകിസ്ഥാന്റെ 'നിരാശയിലായ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന യന്ത്രസംവിധാനത്തിന്റെ'തെളിവാണിതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. 'ഫ്രഞ്ച് നാവികസേന പാകിസ്ഥാന്റെ ജിയോ ടിവിയെയും അതിന്റെ ലേഖകന്‍ ഹാമിദ് മിറിനെയും 'തെറ്റായ വിവരങ്ങളും അവാസ്തവമായ വിവരങ്ങളും'പ്രചരിപ്പിച്ചതിന് രൂക്ഷമായി വിമര്‍ശിച്ചു. തന്റെ റിപ്പോര്‍ട്ടില്‍ ഹാമിദ് മിര്‍ റഫാലുകളെക്കുറിച്ചും 'മേയ് മാസത്തിലെ സംഘര്‍ഷത്തെക്കുറിച്ചും'ഉള്ള പഴയതും കെട്ടിച്ചമച്ചതുമായ അതേ വാദങ്ങളാണ് വീണ്ടും പ്രചരിപ്പിച്ചത്. ഇപ്പോള്‍ അദ്ദേഹം പരസ്യമായി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഔദ്യോഗിക സ്ഥാപനങ്ങള്‍ തന്നെ അവരുടെ പ്രചാരണങ്ങളെ തള്ളിക്കളയുമ്പോള്‍, പാകിസ്ഥാന്റെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സംവിധാനം എത്രത്തോളം നിരാശയിലാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം,'മാളവ്യ കുറിച്ചു. മേയ് മാസത്തില്‍, 26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനെതിരെ 'ഓപ്പറേഷന് സിന്ദൂര്‍'എന്ന സൈനിക നടപടി ആരംഭിച്ചിരുന്നു. ഈ ഓപ്പറേഷന് പാക് സൈന്യത്തിന് കാര്യമായ തിരിച്ചടി നല്‍കുകയും ആള്‍നാശത്തിന് കാരണമാവുകയും ചെയ്തു. പിന്നീട് ഇസ്ലാമാബാദിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇരുപക്ഷവും വെടിനിര്‍ത്തലിന് സമ്മതിക്കുകയായിരുന്നു. Summary: The French Navy debunked claims made by Pakistani media that Pakistan had established air superiority over India during the May conflict and that Rafale jets had been downed. The French Navy stated that these reports constitute extensive misinformation. Pakistan's Geo TV had published an article claiming that French Commander Captain Jaquis Launay had confirmed Pakistan's dominance in the aerial engagement during 'Operation Sindoor.' The report also claimed that the Pakistan Air Force was etter prepared and that the Rafale fighter was downed not because of the technical superiority of the Chinese J-10C fighters. Refuting the claim, the French Navy termed it fake news.\These statements were attributed to Captain Launay, but he never gave his consent for any form of publication. The article contains extensive misinformation and disinformation, the Navy stated.
സെഞ്ച്വറി പോയെങ്കിലും വെടിക്കെട്ട് റെക്കോഡ്; പാകിസ്ഥാന് വമ്പന്‍ വാഴുന്ന സിംഹാസനത്തില്‍ യാന്‍സനും
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിനെ നിലവില്‍ ഇന്ത്യ ഓള് ഔട്ട് ചെയ്തിരിക്കുകയാണ്. 489 റണ്‍സിന്റെ കൂറ്റന്‍ സ്കോറാണ് പ്രോട്ടിയാസ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസ്വാമിയും ഫിഫ്റ്റിയുമായി കളിക്കുന്ന മാര്‍ക്കോ യാന്‍സെനുമാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്. മുത്തുസ്വാമി 206 പന്തില്‍ രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദ് സിറാജാണ് താരത്തെ […]
അര്‍ഹിച്ച സെഞ്ച്വറിക്കരികില്‍ വീണ് യാന്സെന്; കൂറ്റന്‍ സ്കോറുയര്‍ത്തി പ്രോട്ടിയാസ്
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയില്‍ നടക്കുകയാണ്. നിലവില്‍ പ്രോട്ടിയാസ് ഒന്നാം ഇന്നിങ്സില്‍ 489 റണ്‍സിന് പുറത്തായിരിക്കുകയാണ്. സെനുറാന്‍ മുത്തുസ്വാമി, മാര്‍ക്കോ യാന്സെന് എന്നിവരുടെ കരുത്തിലാണ് ലോക ചാമ്പ്യന്മാര് മികച്ച സ്കോറിലെത്തിയത്. Innings Break! Kuldeep Yadav leads the way with a 4⃣-fer 2⃣ wickets each for Jasprit Bumrah, Mohd. Siraj, and Ravindra Jadeja Over to our batters now! Scorecard ▶️ […]
മുംബയ് : ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീതസംവിധായകന് പലാഷ് മുച്ചലും തമ്മിലുള്ള വിവാഹച്ചടങ്ങിനിടെ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ഥനയ്ക്കു ഹൃദയാഘാതമുണ്ടായി. ഉടന്‍ തന്നെ ആംബുലന്‍സ് വിവാഹവേദിയിലേക്ക് എത്തിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. പ്രമുഖ വ്യക്തികളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ചടങ്ങിനിടയില്‍ ആംബുലന്‍സിന്റെ സൈറണ്‍ കേട്ടത് അതിഥികള്‍ക്കിടയില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചു. ആരോഗ്യസ്ഥിതി മോശമായ ശ്രീനിവാസിനെ സമീപത്തെ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റി. ഈ സംഭവത്തെത്തുടര്‍ന്നുണ്ടായ വിവാഹ ചടങ്ങുകള്‍ നിറുത്തിവച്ചു. സ്മൃതി മന്ഥനയും പലാഷ് മുച്ചലും നവംബര്‍ 23 ആണ് വിവാഹത്തിനായി നിശ്ചയിച്ചിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരിക്കും എന്ന് പലാഷ് മുച്ചല്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. Summary: During the wedding ceremony of Indian cricketer Smriti Mandhana and music composer Palash Muchhal, a person attending the event suffered a heart attack. An ambulance was immediately rushed to the wedding venue and the patient was shifted to the hospital. The sound of the ambulance siren during the ceremony, which was attended by prominent personalities and close relatives, caused concern and confusion among the guests. The person, whose health deteriorated, was immediately rushed to a nearby hospital for emergency treatment.
കേരളത്തില്‍ വീണ്ടും മഴ; ഞായറാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഇന്ന് (ഞായര്‍) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 04.00 മണിയ്ക്ക് തിരുവനന്തപുരം, […]
ഇതെന്താ ആവേശത്തിന്റെ നെറ്റ്ഫ്ളിക്സ് ഡബ്ബോ, ആന്‍ഡ്രിയയുടെ ഇല്ലുമിനാറ്റിയെ ട്രോളി സോഷ്യല്‍ മീഡിയ
തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് ആന്‍ഡ്രിയ. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ആന്‍ഡ്രിയ ഗായിക എന്ന നിലയിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. നിരവധി കണ്‍സേര്‍ട്ടുകളില്‍ ആരാധകരെ ആവേശത്തിലാഴ്ത്താനും ആന്‍ഡ്രിയക്ക് സാധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം നടന്ന താരത്തിന്റെ കണ്‍സേര്‍ട്ടാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നിരവധി പാട്ടുകള്‍ പാടുന്നതിനിടക്ക് കഴിഞ്ഞവര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നായ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’യും ആന്‍ഡ്രിയ ആലപിച്ചിരുന്നു. എന്നാല്‍ തന്റേതായ രീതിയില്‍ ഈ പാട്ട് പാടിയ ആന്‍ഡ്രിയയെ ട്രോളന്മാര് ഏറ്റെടുത്തിരിക്കുകയാണ്. ഒറിജിനലിനെ ഇങ്ങനെ കൊല്ലണോ എന്നാണ് പോസ്റ്റിന് താഴെ വരുന്ന […]
കോഴിക്കോട്: ജനാധിപത്യത്തിനെതിരായ നിലപാടെടുത്ത ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കുന്നതിനെ ഗുരുതരമായി കാണണമെന്ന് എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിച്ച് വോട്ട് രേഖപ്പെടുത്തിയാല്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്തു പോവുമെന്നും ബഹുദൈവ വിശ്വാസിയായിത്തീരുമെന്നും പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി അതേ ഭരണവ്യവസ്ഥിതിയില്‍ പങ്കാളികളാവാന്‍ വ്യത്യസ്ത മുന്നണികളിലായി മാറി മാറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണണമെന്നാണ് വിമര്‍ശനം. ജമാഅത്ത് ഒരു കേഡര്‍ പാര്‍ട്ടിയാണ്. ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും […]
കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ; പോപ്പുലര്‍ ഫ്രണ്ടിനെതിരെ വന്‍ തെളിവുകള്‍
കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം അറസറ്റിലായ കേസിലെ മുഖ്യപ്രതിയായ സവാദിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനകളാണ് ഗൂഢാലോചന അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഐഎയെ പ്രേരിപ്പിച്ചിരിക്കുന്നത്. ടിജെ ജോസഫിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ സവാദ് തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്ക് താമസിക്കാനും […] The post കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ; പോപ്പുലര്‍ ഫ്രണ്ടിനെതിരെ വന്‍ തെളിവുകള്‍ appeared first on Daily Indian Herald .
സ്വന്തം ലേഖകന്‍ കൊച്ചി : ലൈംഗിക ബന്ധത്തിനു ശേഷം ബിന്ദു എന്ന യുവതി പണം കൂടുതല്‍ ചോദിച്ചതാണ് കൊച്ചിയിലെ കൊലപാതകത്തിനു കാരണമെന്ന് പൊലീസ്. ലൈംഗിക തൊഴിലാളിയായ ബിന്ദുവിനെ പ്രതി കോന്തുരുത്തി സ്വദേശി ജോര്‍ജ് 500 രൂപറഞ്ഞുറപ്പിച്ചാണ് വിളിച്ചത്. ബന്ധപ്പെട്ട ശേഷം ഇവര്‍ 2000 രൂപ ചോദിച്ചു. ഇതോടെ തകര്‍ക്കമായി. മദ്യലഹരിയിലായിരുന്ന ജോര്‍ജ് കമ്പിപ്പാരയ്ക്കു ബിന്ദുവിന്റെ തലയ്ക്കടിച്ചു. രണ്ടാമത്തെ അടിയില്‍ തന്നെ ബിന്ദു മരിച്ചുവെന്നാണ് എറണാകുളം സെന്‍ട്രല്‍ എ.സി.പി. സിബി ടോം മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ കുഞ്ഞിന്റെ ജന്മനാള് ആഘോഷിക്കാനായി ഭാര്യ പോയിരുന്ന സമയത്താണ് ജോര്‍ജ് ലൈംഗിക തൊഴിലാളിയെ സമീപിച്ചത്. ചാക്കില്‍ കണ്ടെത്തിയ മൃതദേഹം ബിന്ദുവിന്റേതാണെന്ന് സ്ഥിരീകരിച്ചു. ജോര്‍ജിന്റെ വീട്ടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. എറണാകുളം ടൗണ്‍ സൗത്ത് പോലീസാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ജോര്‍ജിന്റെ വീടിനടുത്തുള്ള നടപ്പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. അതിനടുത്ത് തന്നെ മദ്യപിച്ചു ബോധം പോയ നിലയില്‍ ജോര്‍ജും ഇരിപ്പുണ്ടായിരുന്നു. മദ്യലഹരിയിലും കടുത്ത ക്ഷീണത്തിലും ആയിരുന്നതിനാല്‍ മൃതദേഹം ഉപേക്ഷിക്കാനുള്ള ജോര്‍ജിന്റെ ശ്രമം പരാജയപ്പെട്ടു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഇയാള്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. അവര്‍ കൗണ്‍സിലറെയും തുടര്‍ന്ന് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി ഭാര്യ മകളെ കാണാന്‍ പോയതിനാല്‍ ജോര്‍ജ് വീട്ടില്‍ തനിച്ചായിരുന്നു. Summary: Police stated that the reason for the murder in Kochi was the demand for a higher sum of money by the woman, Bindu, after sexual intercourse. The accused, George, a resident of Konthuruthy, called Bindu, a sex worker, after agreeing on a price of Rs 500. After engaging in the act, she demanded Rs 2000. This led to an argument. George, who was under the influence of alcohol, hit Bindu on the head with an iron rod. Ernakulam Central ACP Sibi Tom told the media that Bindu died after the second blow. George had approached the sex worker while his wife was away celebrating his daughter's child's birthday. The body found in the sack was confirmed to be Bindu's. Bloodstains were found inside George's house. The Ernakulam Town South Police took George into custody. The body was found on the pavement near George's house, partially wrapped in a sack. George was found sitting nearby, intoxicated and unconscious.
സ്വന്തം ലേഖകന്‍ പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ പാസ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പിടിച്ചെടുത്തു. പത്മകുമാറിന്റെ വിദേശയാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്ചകള്‍ എന്നിവ സംബന്ധിച്ച് എസ്.ഐ.ടി. അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിക്കുന്ന രേഖകള്‍ അന്വേഷക സംഘത്തിനു ലഭിച്ചിട്ടുണ്ട്. 2016 മുതലുള്ള പത്മകുമാറിന്റെ ആദായനികുതിയുടെ കണക്കുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. പത്മകുമാറിന്റെ വീട്ടില്‍ എസ്.ഐ.ടി. നടത്തിയ റെയ്ഡ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. സ്വര്‍ണത്തിന് പകരം ചെമ്പെന്ന് മാറ്റിയെഴുതിയ വിവരം അറിയില്ലെന്നാണ് ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കര്‍ദാസും വിജയകുമാറും മൊഴി നല്‍കിയത്. എന്നാല്‍, എല്ലാ തീരുമാനങ്ങളും ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് പത്മകുമാറിന്റെ മൊഴി. ഇതോടെ മറ്റ് അംഗങ്ങളും കുരുക്കിലായിരിക്കുകയാണ്. ഉണ്ണികൃഷ്ണന് പോറ്റി വീട്ടില്‍ വന്നിട്ടുണ്ടെന്ന് പത്മകുമാറിന്റെ കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. ഇതൊരു സൗഹൃദ സന്ദര്‍ശനമായിരുന്നു എന്നാണ് വിശദീകരണം. 'നിങ്ങള്‍ എന്നെ തേടിവരുമെന്ന് ഉറപ്പായിരുന്നെന്ന്'അറസ്റ്റിന് പിന്നാലെ പത്മകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 'പൂജാ ബുക്കിംഗില്‍ പ്രത്യേക പരിഗണനയും സര്‍വസ്വാതന്ത്ര്യവും ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കി'എന്ന് പത്മകുമാറിനെതിരെ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പത്മകുമാറിനെ നവംബര്‍ 24ന് എസ്.ഐ.ടി. കസ്റ്റഡിയില്‍ വാങ്ങും. 2025-ലെ ക്രമക്കേടുകളിലേക്കാണ് അന്വേഷക സംഘം ഇനി കടക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ അന്നത്തെ ഭരണസമിതിയിലേക്കും അന്വേഷണം എത്തും. മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, നിലവിലെ തിരുവാഭരണം കമ്മിഷണര്‍ ആര്. റെജിലാല്‍ തുടങ്ങിയവരെ കുടുക്കുന്ന തെളിവുകളും ലഭിച്ചതായാണ് സൂചന. 2019-ലെ സ്വര്‍ണമോഷണം മറച്ചുവയ്ക്കാനാണ് ഈ വര്‍ഷത്തെ അറ്റകുറ്റപ്പണിയും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ ഏല്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ രഹസ്യനീക്കമുണ്ടായത്. ഇതിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കുമെന്നും അറിയുന്നു. ശബരിമല സ്വര്‍ണപ്പാളി കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. Summary: The Special Investigation Team (SIT) has seized the passport of former Devaswom Board President A. Padmakumar, who was arrested in connection with the Sabarimala gold theft case. The passport was seized as part of the SIT's probe into the purpose of Padmakumar's foreign travels and the meetings he held abroad. During the raid conducted at Padmakumar's house, the investigating team recovered documents related to the financial transactions between Padmakumar and the first accused, Unnikrishnan Potti. The team also obtained Padmakumar's income tax records dating back to 2016. The SIT raid, which started at 12 PM on Friday, concluded around midnight. Board members K.P. Shankardas and Vijayakumar testified that they were unaware of the gold being replaced with copper. However, Padmakumar's statement maintains that all decisions were made with the knowledge of the board members. This has consequently put the other members also in trouble.
ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് സ്ത്രീകള്‍ക്കും അർഹത; നിയമനത്തിനൊരുങ്ങി കെഎസ്ഇബി
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇലക്ട്രസിറ്റി വര്‍ക്കര്‍/ മസ്ദൂര്‍ തസ്തികയിൽ ഇനി മുതല്‍ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.10-ാം ക്ലാസ് ജയിച്ചവര്‍ക്കും ഒപ്പം ഇലക്ട്രീഷ്യന്/ വയര്‍മാന്‍ ട്രേഡില്‍ 2 വര്‍ഷത്തെ നാഷണല്‍ സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റും ഉള്ളവർക്കു മാത്രമാണ് അപേക്ഷിക്കാൻ അവസരം. തല്ക്കാലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയായിരിക്കും നിയമനം. സ്ത്രീകള്‍ക്ക് കുറഞ്ഞത് 144.78 സെന്റിമീറ്ററും പുരുഷന്മാര്ക്കു കുറഞ്ഞത്157.48 സെന്റി മീറ്ററും ഉയരം വേണം. കാഴ്ച ശക്തി സാധാരണ നിലയിലായിരിക്കണം. കേന്ദ്ര വൈദ്യൂതി അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു മാറ്റം.
അഭിനന്ദ് ന്യൂഡല്‍ഹി: നവംബര്‍ 10-ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനമുണ്ടായ ഹ്യുണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്ന ഉമര്‍-ഉന്‍-നബി, ഗൂഢാലോചനയില്‍ പങ്കുചേര്‍ന്ന അദീല്‍ അഹമ്മദ് റാതറിന്റെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായുള്ള തര്‍ക്കങ്ങള്‍ നിമിത്തമെന്ന് അന്വേഷക സംഘം കണ്ടെത്തി. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ശ്രദ്ധാകേന്ദ്രമായ ഫരീദാബാദിലെ അല്‍-ഫലാ യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ള കശ്മീരി ഡോക്ടറാണ് ഉമര്‍. ഇയാള്‍ ഐസിസ് തീവ്രവാദ ഗ്രൂപ്പിന്റെ പ്രത്യയശാസ്ത്രം പിന്തുടരുമ്പോള്, മറ്റ് പ്രതികള്‍ അല്‍-ഖ്വയ്ദ തീവ്രവാദ സംഘടനയിലാണ് വിശ്വസിച്ചിരുന്നത്. ഐസിസും അല്‍-ഖ്വയ്ദയും സലഫിസത്തിലും ജിഹാദിസത്തിലും വേരുകള്‍ പങ്കിടുന്നുണ്ടെങ്കിലും, തന്ത്രപരമായ മുന്‍ഗണനകള്‍, അക്രമത്തിന്റെ ഉപയോഗം, വിഭാഗീയ സമീപനം, ഖിലാഫത്ത് (ഇസ്ലാമിക രാഷ്ട്രം) സ്ഥാപിക്കുന്നതിന്റെ സമയവും സ്വഭാവവും എന്നിവയില്‍ അവരുടെ പ്രധാന പ്രത്യയശാസ്ത്രങ്ങള്‍ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. 'അല്‍ ഖ്വയ്ദ പാശ്ചാത്യ സംസ്കാരത്തെയും ദൂരെയുള്ള ശത്രുക്കളെയും ആക്രമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതേസമയം ഐസിസിന്റെ ലക്ഷ്യം ഖിലാഫത്ത് സ്ഥാപിക്കുകയും അടുത്തുള്ള ശത്രുവിനെ കണ്ടെത്തുക എന്നതുമാണ്. വഗായ് ഒഴികെയുള്ള ഈ ഗ്രൂപ്പ് അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതിനാല്‍, അവര്‍ നാട്ടില്‍ ഒരു ലക്ഷ്യം കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു.' ഡല്‍ഹി സ്ഫോടനത്തിന് പിന്നിലുള്ള 'വൈറ്റ് കോളര്‍'ഭീകരവാദ മൊഡ്യൂളില്‍ ഏറ്റവും തീവ്രവാദ സ്വഭാവമുള്ള ഉമര്‍, ഈ വ്യത്യാസം കാരണം അദീലിന്റെ വിവാഹത്തില്‍ പങ്കെടുത്തില്ല. ഈ വര്‍ഷം ആദ്യം ജമ്മു കശ്മീരില്‍ വച്ചായിരുന്നു വിവാഹം. പുരോഹിതനായ മുഫ്തി ഇര്ഫാന് വഗായ് താഴ്വരയില് തടങ്കലിലായപ്പോള്‍, ഉമര്‍ ഒക്ടോബര്‍ 18 ന് കശ്മീരിലെ ഖാസിഗുണ്ഡിലേക്ക് തിടുക്കത്തില്‍ പോയി, ഗ്രൂപ്പിലെ മറ്റുള്ളവരുമായി 'ബന്ധം നന്നാക്കാനും അവരെ ലക്ഷ്യത്തില്‍ നിലനിര്‍ത്താനും'ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉയര്‍ന്ന വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, അറസ്റ്റിലായ പ്രതികളായ മുസമ്മില്‍ ഗനായി, റാതര്‍, വഗായ് എന്നിവര്‍ ഉമറുമായി പലപ്പോഴും ഒരേ അഭിപ്രായത്തിലായിരുന്നില്ല. സംഘം അല്‍ ഖ്വയ്ദ പ്രത്യയശാസ്ത്രത്തോട് കൂടുതല്‍ ചായ്വ് കാണിച്ചപ്പോള്‍, ഉമര്‍ ഐസിസ് അല്ലെങ്കില്‍ ദയേഷ് തന്റെ മാതൃകയായി കണക്കാക്കി. സ്ഫോടനം നടത്തുന്നതിന്റെ സാമ്പത്തിക കാര്യങ്ങളിലും രീതിയിലും മറ്റ് അംഗങ്ങളുമായി ഉമറിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സ്ഫോടകവസ്തുക്കള്‍ക്കും മറ്റ് ലോജിസ്റ്റിക്സിനുമായി ഏകദേശം 26 ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറിയിരുന്നുവെങ്കിലും ചെലവിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉമര്‍ അസംതൃപ്തനായിരുന്നു. ഉമര്‍ രണ്ട് ലക്ഷം രൂപയും അദീല്‍ എട്ട് ലക്ഷം രൂപയും സംഭാവന ചെയ്തു. ഡല്‍ഹി സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഷഹീന് സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവര്‍ അഞ്ച് ലക്ഷം രൂപ വീതവും, രാജ്യത്തുനിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അദീലിന്റെ സഹോദരന് മുസഫര്‍ അഹമ്മദ് റാതര്‍ ആറ് ലക്ഷം രൂപയും സംഭാവന നല്കി. ഉമര്‍-ഉന്‍-നബി ഓടിച്ച ഐ20 കാര്‍ റെഡ് ഫോര്ട്ടിന് സമീപം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 15 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെങ്കോട്ടയിലെ പാര്‍ക്കിങ്ങിന് സമീപം ബോംബ് പൊട്ടിക്കാനായിരുന്നു ഉമര്‍ ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, 'വൈറ്റ് കോളര്‍'ഭീകരവാദ മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ കൂട്ടാളികളായ ഷഹീന് സയീദിനെയും മുസമ്മില്‍ ഷക്കീലിനെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിഭ്രാന്തനായി. റെഡ് ഫോര്‍ട്ട് തിങ്കളാഴ്ചകളില്‍ അടച്ചിടുമെന്ന വസ്തുത ഇയാള്‍ ശ്രദ്ധിച്ചില്ല. കൂടാതെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ ആളുകളില്ലായിരുന്നു. പാര്‍ക്കിംഗ് സ്ഥലത്ത് മൂന്ന് മണിക്കൂര്‍ കാത്തിരുന്ന ശേഷം ഇയാള്‍ കാറോടിച്ച് പുറത്തിറങ്ങി റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷനിലെ ട്രാഫിക് സിഗ്നലിന് സമീപം വച്ച് ഐ20 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, പാകിസ്ഥാന് ആസ്ഥാനമായുള്ള ജയ്ഷ്-എ-മുഹമ്മദ്, അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഗസ്-വത്-ഉല്-ഹിന്ദ് എന്നിവരുമായി ബന്ധമുള്ള ഒരു അന്തര്‍-സംസ്ഥാന, അന്തര്‍ദേശീയ 'വൈറ്റ് കോളര്‍'ഭീകരവാദ മൊഡ്യൂളിനെ തകര്‍ത്തതായി ജമ്മു കശ്മീര്‍ പോലീസ് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി സ്ഫോടനത്തില്‍ ഉപയോഗിച്ചതായി പറയുന്ന അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഇതോടെയാണ് ഉമര്‍ പരിഭ്രാന്തനായത്. പൊലീസ് തന്നിലേക്ക് ഉടന്‍ എത്തുമെന്ന് ഇയാള്‍ ഭയന്നു. ഉമര്‍ 'കശ്മീരിലെ ബുര്‍ഹാന്‍ വാനി, സാക്കിര്‍ മൂസ എന്നിവരുടെ തീവ്രവാദ പാരമ്പര്യങ്ങളുടെ പിന്‍ഗാമിയായി സ്വയം കരുതി. ഇയാള്‍ 2023 മുതല്‍ ഐഇഡികളെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രൂപ്പിന് ഇടയിലെ മറ്റൊരു തര്‍ക്കവിഷയം, ഫണ്ടുകളുടെ ഉപയോഗത്തില്‍ ഉമറിന് വ്യക്തമായ കണക്കില്ലായിരുന്നു എന്നതാണ്. ഈ ഫണ്ടിന്റെ ഒരു പ്രധാന ഭാഗം അറസ്റ്റിലായ പ്രതികളില്‍ ഉള്‍പ്പെട്ട അല്‍ ഫലാ യൂണിവേഴ്സിറ്റിയിലെ ഗനായിയുടെ സഹപ്രവര്‍ത്തകനായ ഷഹീന് ഷാഹിദ് അന്‍സാരിയില്‍ നിന്നാണ് വന്നത്. ഖാസിഗുണ്ഡ് കൂടിക്കാഴ്ച കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഡല്‍ഹി സ്ഫോടനം നടന്നതെന്നും, അവിടെ ഉമര്‍ ഗ്രൂപ്പുമായി അനുരഞ്ജനത്തിലായി 'അവരെ ആവശ്യമുള്ള ദിശയിലേക്ക് നയിക്കാന്‍'ശ്രമിച്ചതായും കരുതുന്നു. ഈ ഗ്രൂപ്പ് സ്വയം 'ഇന്ററിം അന്‍സാര്‍ ഗസ്-വത്-ഉല്-ഹിന്ദ്'എന്ന് വിശേഷിപ്പിച്ചു, ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദയുടെ ഒരു വിഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. ഇന്ററിം എജിയുഎച്ച്, റാതറിനെ അതിന്റെ 'അമീര്‍'അഥവാ തലവനായി നിയമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. SUMMARY: The investigating team found that Umar-un-Nabi, who was driving the Hyundai i20 car that exploded near Delhi's Red Fort on November 10, skipped the wedding of co-conspirator Adeel Ahmed Rather due to financial and ideological disputes. Umar is a Kashmiri doctor associated with Al-Falah University in Faridabad, which has become central to the blast case. While he followed the ideology of the ISIS terror group, the other accused believed in the al-Qaeda terror organization. Although both ISIS and al-Qaeda share roots in Salafism and Jihadism, their core ideologies differ significantly in their strategic priorities, the use of violence, their sectarian approach, and the timing and nature of establishing a Caliphate (Islamic state).
പാലക്കാട്:സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി.ആര്.രാമകൃഷ്ണനെയാണ് സിപിഎം അഗളി ലോക്കല്‍ സെക്രട്ടറി എന്‍. ജംഷീര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണം രാമകൃഷ്ണന് പുറത്തുവിട്ടു. ന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ ഫോണില്‍ വിളിച്ച് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്നും നിങ്ങള്‍ എന്തു ചെയ്യുമെന്നും രാമകൃഷ്ണന് ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലേണ്ടിവരുമെന്നും ജംഷീര്‍ […] The post പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും’; പത്രിക പിന്‍വലിക്കാന്‍ ഭീഷണി, മുന്‍ ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി appeared first on Daily Indian Herald .
ലഖ്നൗ: വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്താകെ സ്ഫോടനം നടത്തുക എന്ന ഉദ്ദേശത്തോടെ ഇവര്‍ വലിയതോതില്‍ സ്ഫോടകവസ്തുക്കള്‍ സംഭരിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യുളില്‍ അറസ്റ്റിലായവര്‍. ഇതില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുസമ്മില്‍ ഗനായി, ഷഹീന് സായിദ്, അദീല്‍ റാഥര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍. ഇതില്‍ മുസമ്മില്‍ അഞ്ചുലക്ഷം രൂപ വിലവരുന്ന റഷ്യന്‍ നിര്‍മിത […] The post വൈറ്റ് കോളര്‍ തീവ്രവാദ സംഘം വിദേശത്തുനിന്നും ആയുധങ്ങളെത്തിച്ചു; പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം appeared first on Daily Indian Herald .
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായർ ഉള്‍പ്പെടെ വരുന്ന മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കന്യാകുമാരി കടലിനും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. നാളെ ആറ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, […]
കൊച്ചി: കള്ളപ്പണക്കേസില്‍ മുന്‍ എംഎല്‍എ പിവി അന്‍വറിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ ആഴ്ച കൊച്ചിയിലെ സോണല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം. അന്‍വറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അന്‍വറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരുന്നു. 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കെഎഫ്സി വഴി […] The post പി വി അന്‍വറിന് ദുരൂഹ ബിനാമി ഇടപാടുകളെന്ന് ഇഡി; ചോദ്യം ചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും; അന്‍വര്‍ കുടുങ്ങും? appeared first on Daily Indian Herald .
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ ആശുപത്രി ഐസിയുവിൽ വച്ച് വിവാഹിതയായ ആവണിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉള്ളതായി ഡോക്ടർമാർ. ശസ്ത്രക്രിയയ്ക്കു ശേഷം കൊച്ചി ലേക് ഷോർ ആശുപത്രിയിലെ ന്യൂറോ ഐ സിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ് ആവണി. ഏതാനും ദിവസങ്ങൾ കൂടി ആവണി ഐസിയുവിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുമ്പോളി സ്വദേശി വിഎം ഷാരോണുമായുള്ള ആവണിയുടെ വിവാഹം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം പുലർച്ചയാണ് അപകടത്തിൽ ആവണിക്ക് നട്ടെല്ലിന് പരിക്കേറ്റത്. തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ […]
തദ്ദേശ പോരാട്ടം: സൂക്ഷ്മമ പരിശോധന കഴിഞ്ഞു; ആകെ സ്ഥാനാർഥികൾ 98451, തള്ളിയത് 2261 നോമിനേഷനുകൾ
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക സൂക്ഷ്മമ പരിശോധന കഴിഞ്ഞതോടെ ആകെ സ്ഥാനാർഥികൾ 98451 ആയി കുറഞ്ഞു. 2261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ നാമനിർദ്ദേശപത്രികകൾ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകൾ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്. ആകെ 140995 നാമനിർദേശ പത്രികകളാണ് അംഗീകരിച്ചത്. അന്തിമ കണക്ക് ഇന്നേ ലഭ്യമായുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം തിങ്കൾ പകൽ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികൾ സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. Key Words :Local Body Election, Nomination
ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകൾ, റെയ്ഡിന് പിന്നാലെ പിവി അൻവറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി ഇഡി
തിരുവനന്തപുരം: മുൻ എം എൽ എ പി വി അൻവറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെ ചോദ്യം ചെയ്യാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അൻവറിനോട് ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് അയക്കും. അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കണ്ടെത്തൽ. അൻവറിന് തൻ്റെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെന്നും കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് വഴിവിട്ട ഇടപാടുകളിലൂടെയാണ് അൻവറിന് ലോൺ തരപ്പെടുത്തി […]
ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാം സാക്ഷിയാകും, മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നടൻ ജയറാം സാക്ഷിയാകുമെന്ന് എസ്ഐടി. ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്നും എസ്ഐടി അറിയിച്ചു. പോറ്റി ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ കൊണ്ട് പോയിരുന്നു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസിൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്.
ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചു; ശബരിമലയിലും കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമലയില്‍ കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്. കന്യാകുമാരി കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട് ആയിരിക്കും. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും കടലാക്രണത്തിനും സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍ പിന്നിടും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. Key Words :Cyclone, Rain, Heavy Rain, Sabarimala
98,451 സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടും; 2261 പത്രിക തള്ളി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികള്‍. 2261 പത്രികകളാണ് തള്ളിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം തള്ളിയത് 527 പത്രികകളാണ്. കോട്ടയത്ത് 401ഉം എറണാകുളത്ത് 348 പത്രികകളും തള്ളി. നഗരസഭ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത തീര്‍ത്തില്ല;കല്‍പ്പറ്റ നഗരസഭയില്‍ ഡഉഎ ചെയര്മാന് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി 1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. […] The post 98,451 സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടും; 2261 പത്രിക തള്ളി appeared first on Daily Indian Herald .
ജോലി സമ്മര്‍ദ്ദം: ഒരു ബിഎല്‍ഒ കൂടി ജീവനൊടുക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയില്‍ ബൂത്ത് ലെവല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന 54കാരി തൂങ്ങി മരിച്ചു. സ്വാമി വിവേകാനന്ദ സ്കൂളിലെ അധ്യാപികയായ റിങ്കു തരഫ്ദാറിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്ഐആര്‍ ജോലി തുടങ്ങിയതോടെ റിങ്കു കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ‘എനിക്ക് ബിഎല്‍ഒ ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അധികൃതരില്‍ നിന്ന് സമ്മര്‍ദം ഉണ്ടാകും. അത് എനിക്ക് താങ്ങാന്‍ കഴിയില്ല’- മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. ബിഎല്‍ഒ ഡ്യൂട്ടി ലഭിച്ചതു മുതല്‍ അധ്യാപിക മാനസിക […]
കൊച്ചി: പി വി അന്‍വറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം നടത്തി റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാര്‍ത്താക്കുറിപ്പുമായി ഇഡി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നുമെടുത്ത 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്ന് ഇഡി വിശദീകരിച്ചു. ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്താക്കി. അന്‍വര്‍ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുവെന്ന് ഇഡി പറയുന്നു. അന്‍വറിന്റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. മലംകുളം കണ്‍സ്ട്രക്ഷന്‍ എന്ന […] The post 2016ല്‍ ആസ്തി 14.38 കോടി; 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു; ആസ്തി വര്‍ധനവ് എങ്ങനെ എന്നതില്‍ വിശദീകരണമില്ല; റെയ്ഡില്‍ ഇഡി appeared first on Daily Indian Herald .
‘സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയും’; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ തട്ടിയെടുത്തത് നാല് ലക്ഷം രൂപ
കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് എസ്ഐ. സിപിഒ സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയും എന്ന് ഭീഷണിപ്പെടുത്തിയാണ് നാല് ലക്ഷം രൂപ എസ്ഐ കൈക്കലാക്കിയത്. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബിജുവിനെതിരെ കേസെടുത്തു. വെര്‍ച്വല്‍ അറസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചു; ദമ്പതികളില്‍ നിന്ന് ഒരു കോടി രൂപയിലധികം കൈക്കലാക്കി തട്ടിപ്പ് സംഘം സിപിഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. ഇക്കാര്യം കാണിച്ച് ജീവനക്കാരി സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. […] The post ‘സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയും’; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ തട്ടിയെടുത്തത് നാല് ലക്ഷം രൂപ appeared first on Daily Indian Herald .
തിരുവനന്തപുരം: രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ നിയമങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പുതിയ കോഡുകൾ നടപ്പിലാക്കുമ്പോൾ, കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ലെന്നും സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളെയും സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി. 'കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണ്. പുതിയ കോഡുകൾ നടപ്പിലാക്കുമ്പോൾ, കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ല. നമ്മുടെ സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളെയും സംസ്ഥാന സർക്കാർ അനുവദിക്കില്ല,'മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. തൊഴിൽ നിയമങ്ങളുടെ ലളിതവൽക്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണമെന്നും എന്നാൽ, ഇതിന്റെ ഫലം തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് കേരളം പ്രാമുഖ്യം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. Key Words :New Labour Laws,Anti-Labour Stances, V. Sivankutty
കോൺഗ്രസിന് വൻ തിരിച്ചടി, എറണാകുളത്ത് സ്ഥാനാര്‍ഥി എല്‍സി ജോര്‍ജിന്റെ പത്രിക തള്ളി
കൊച്ചി: എറണാകുളത്ത് കോൺഗ്രസിന് വൻ തിരിച്ചടി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി എല്‍സി ജോര്‍ജിന്റെ പത്രിക തള്ളി. ഇവിടെ യുഡിഎഫിന് ഡമ്മി സ്ഥാനാര്‍ഥി പോലും ഇല്ല. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ എല്‍സി ജോര്‍ജിന്റെ പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാന്‍ കാരണം. സ്ഥാനാർത്ഥി നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുമ്പോള്‍ മൂന്ന് പേര് പിന്താങ്ങണം എന്നാണ് വ്യവസ്ഥ. പിന്താങ്ങുന്നവര് ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നുള്ളവരായിരിക്കുകയും വേണം. എന്നാല്‍ എല്‍സി ജോര്‍ജിന്റെ പത്രികയില്‍ പിന്താങ്ങിയിരുന്നവര് […]
വീടിന് സമീപം ചാക്കിൽകെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; വീട്ടുടമ അറസ്റ്റിൽ
കൊച്ചി: കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ജോർജ് എന്നയാൾ അറസ്റ്റിലായി. ഇയാൾ താമസിക്കുന്ന വീടിന് സമീപത്താണ് അര്‍ധനഗ്നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ മതിലില്‍ ചാരിയിരിക്കുകയായിരുന്നു. വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്നാണ് ജോർജ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രാവിലെ ശൂചീകരണത്തിനായി എത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി. കൊപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരു പൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മൂടാനാണ് ചാക്ക് വേണ്ടിവന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. ജോര്‍ജിന്റെ വീടിനുള്ളില്‍ പോലീസ് രക്തകറ കണ്ടെത്തി. കസ്റ്റഡിയിൽ എടുക്കുമ്പോൾ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോര്‍ജെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ജോര്‍ജ് സ്ഥിരം മദ്യപാനിയാണ്. മരിച്ച സ്ത്രീയെ പ്രദേശത്ത് കണ്ടുപരിചയമില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. Key Words :Murder Case, Arrest
ന്യൂഡൽഹി: പുതിയ ലേബർ കോഡുകൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ സംയുക്ത തൊഴിലാളി സംഘടനകൾ. ഈമാസം 26 ന് (ബുധനാഴ്ച) രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ബിഹാർ തെരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിൽ ആണ് കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതൽ ദുരിതത്തിൽ ആക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ചങ്ങാത്ത മുതലാളിത്തത്തിൻ്റെ താല്പര്യം ആണ് കേന്ദ്രം പരിഗണിച്ചത് എന്നും പ്രസ്താവനയിൽ വിമർശനമുണ്ട്. സംയുക്ത തൊഴിലാളി യൂണിയനിൽ ഐഎൻറ്റിയുസി, സിഐടിയു, എഐറ്റിയുസി അടക്കം പത്ത് സംഘടനകൾ ഉൾപ്പെട്ടിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും പ്രക്ഷോഭത്തിൽ അണിചേരും. Key Words :Labor Codes, Protest
കൊച്ചി: കൊച്ചിയിലെ സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സി.പി.ഒയെ ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ പണം തട്ടിയെന്ന് പരാതി. സ്പായില്‍ പോയ വിവരം വീട്ടിലും ഭാര്യയോടും പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് എസ്.ഐ അടക്കമുള്ളവര്‍ പണം തട്ടിയത്. കോസ്റ്റല്‍ സ്റ്റേഷനിലെ പൊലിസുകാരനെ ഭീഷണിപ്പെടുത്തിയാണ് നാല് ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. ഇയാള്‍ സന്ദര്‍ശിച്ച സ്പായിലെ ജീവനക്കാരിയുടെ സ്വര്‍ണം മോഷണം പോയിരുന്നു. ഇത് ഈ പൊലിസുകാരനാണ് മോഷ്ടിച്ചതെന്ന് സ്പായിലെ ജീവനക്കാരി ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്പായിലെ ജീവനക്കാരും എസ്ഐയും ചേര്‍ന്ന് പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലിസ് സ്റ്റേഷന് എസ്.ഐ ബിജുവിനെയും സ്പായിലെ ജീവനക്കാരെയും പ്രതി ചേര്‍ത്ത് കേസെടുത്തു. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലിസ് അറിയിക്കുന്നത്. എസ്.ഐയ്ക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും. Key Words :Spa, CPO, Case, Palarivattom SI
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികൾക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി നഷ്ടമായി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളാണ് ദമ്പതികൾ. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവമുണ്ടായത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഇവര്‍ക്ക് ഒരു ഫോണ്‍കോള്‍ വന്നതാണ് തട്ടിപ്പിന്റെ ആരംഭം. ഭാര്യയുടെ ഫോണ്‍ നമ്പറിലേക്കാണ് കോള്‍ വന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പർ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരന് പറഞ്ഞത്. ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് പണം കൈമാറണമെന്നും വിളിച്ചയാള്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കായാണ് ഇത് കൈമാറുന്നത്. പരിശോധന പൂര്‍ത്തിയായി കഴിഞ്ഞാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു. ഇതോടെ സ്ത്രീ തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. ഭര്‍ത്താവിന്റെ അക്കൗണ്ടിലെ പണവും സമാനരീതിയില്‍ നല്കി. മൊത്തം 1.40 കോടി രൂപയാണ് ദമ്പതികൾ കൈമാറിയത്. അതേസമയം പണം തിരികെ ലഭിക്കാതെ വന്നതോടെ സംഭവം തട്ടിപ്പാണെന്ന് ഇവര്‍ക്ക് ബോധ്യമായി. തുടര്‍ന്ന് ബന്ധു മുഖേന ദമ്പതികൾ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. Key Words :Digital Arrest Scam
ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ട്രാൻസ് വുമണ്‍ അരുണിമ എം കുറുപ്പിന് മത്സരിക്കാം.നാമനിർദേശ പത്രിക സ്വീകരിച്ചു. അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങള്‍ പുറത്തുവന്നിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴില്‍ വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിലാണ് ട്രാൻസ്വുമണായ അരുണിമയെ യുഡിഎഫ് മത്സരിപ്പിക്കുന്നത്. സൂഷ്മപരിശോധനയിൽ വരണാധികാരി പത്രിക സ്വീകരിച്ചതോടെ അരുണിമയ്ക്ക് മത്സരിക്കാനാവും. നിയമപരമായ തടസങ്ങള്‍ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ പ്രതികരിച്ചു. Key Words : UDF Candidate, Arunima M Kurup, Trans Woman, Nomination Papers
കുളിമുറിയിൽ വഴുതി വീണു; മുൻ മന്ത്രി ജി സുധാകരന് പരിക്ക്
ആലപ്പുഴ: കുളിമുറിയിൽ വഴുതി വീണ് മുൻ മന്ത്രി ജി സുധാകരന് പരിക്ക് . കാലിനാണ് പരിക്കേറ്റത്. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കാലിൻ്റെ അസ്ഥിക്ക് ഒടിവുള്ളതിനാൽ വിദഗ്ധ ചികിൽസയ്ക്ക് ജി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണ വിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചു. Key Words :G Sudhakaran, Injured
വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി
ആലപ്പുഴ : വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ ആലപ്പുഴ സ്വദേശി ആവണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഞരമ്പിനേറ്റ തകരാര്‍ പരിഹരിച്ചെന്ന് കൊച്ചി ലേക്ഷോര് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തില്‍ രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂര്‍ത്തിയായത്. ഇന്നലെയായിരുന്നു ആവണിയുടെ വിവാഹം. അതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ കുമരകത്തേക്ക് പോകുന്നതിനിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച ആവണിക്ക് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ ഇന്നലെ വരന് ഷാരോണ്‍ താലി ചാര്‍ത്തി. Key Words :Avani, Car Accident, Wedding Day, Surgery
എസ്ഐആര്‍ ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ല ; പശ്ചിമ ബംഗാളിൽ ബിഎൽഒ മരിച്ച നിലയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ അധ്യാപിക റിങ്കു തരഫ്ദാറിനെയാണ് (52) വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആര്‍) ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അധ്യാപികയുടെ മുറിയിൽ നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തതായി പിടിഐ റിപ്പോർട്ടു ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബംഗാൾ മന്ത്രി ഉജ്ജൽ ബിശ്വാസ് ശനിയാഴ്ച റിങ്കുവിന്റെ കുടുംബത്തെ സന്ദർശിച്ചു. Key Words :SIR, BLO , West Bengal, Suicide
ആലപ്പുഴയ്ക്ക് ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പിൽ മാറ്റം
ആലപ്പുഴ: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Key Words :Orange Alert, Alappuzha, Rain Alert
തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ച് വീട്ടിലെത്തിയ ആൾ വീട്ടമ്മയെ ഉപദ്രവിച്ചെന്ന് പരാതി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. ബിജെപി പ്രവർത്തകൻ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി. സംഭവത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡ് ബിജെപി സ്ഥാനാർത്ഥിയ്ക്ക് ഒപ്പം വോട്ട് ചോദിച്ച് എത്തിയതായിരുന്നു ഇയാൾ. സ്ഥാനാര്‍ത്ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് ബിജെപി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിച്ചത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു. […]
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം സുഗമമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കര്‍മപദ്ധതി രണ്ടു മാസത്തിനകം തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചു ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്നവര്‍ മണിക്കൂറുകള്‍ വരി നിന്ന് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ദര്‍ശനം സുഗമമാക്കാനാണ് നിര്‍ദേശങ്ങള്‍. സാധാരണ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ക്ഷേത്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുടെ എണ്ണം ശാസ്ത്രീയമായി തിട്ടപ്പെടുത്തണം. അതിനനുസരിച്ചാകണം പ്രവേശനം. ഭക്തര്‍ക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും വെവ്വേറെ പോയിന്റുകള്‍ സ്ഥാപിക്കണം. 300-500 പേരുള്‍പ്പെട്ട ഗ്രൂപ്പുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ച് ഓരോ ഗ്രൂപ്പിനെയും ഏകദേശ ദര്‍ശനസമയം അറിയിക്കണം. ഇതുമൂലം ഏറെ നീണ്ട കാത്തുനില്‍പ്പ് ഒഴിവാക്കാനാകും. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. പൂജാ ചടങ്ങുകളുടെ സമയവിവരം അറിയിക്കാന്‍ മൊബൈല്‍ ആപ്പും ദര്‍ശനത്തിനുള്ള ക്യൂവിന്റെ നീക്കം കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേയും വേണം. ഭക്തര്‍ക്ക് വെള്ളം, ഇരിപ്പിടം, ലഘുഭക്ഷണം, തണല്‍, ഫാന്‍ എന്നിവ ഉറപ്പാക്കണം. മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും വിശ്രമസ്ഥലത്തിനു പുറമേ ദര്‍ശനത്തിന് മുന്‍ഗണനയും ഉറപ്പാക്കണം. ഭക്തര്‍ക്ക് മാന്യമായ ദര്‍ശനം ഉറപ്പാക്കണം. ജീവനക്കാരുടെ മോശം പെരുമാറ്റം തടയണം. ഇവര്‍ക്ക് പതിവായി പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം ഓണ്‍ലൈന്‍ ബുക്കിങ് പരിഗണിക്കണം. ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവരുടെ സൗകര്യാര്‍ഥമാണ് ഓണ്‍ലൈന്‍ സൗകര്യം നിര്‍ദേശിച്ചിരിക്കുന്നത്. തന്ത്രിയുമായി കൂടിയാലോചിച്ച് ദര്‍ശനസമയം കൂട്ടുന്ന കാര്യം പരിഗണിക്കാനും ജസ്റ്റിസ് വി. രാജാ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. വകുപ്പുകളുടെ ഏകോപനത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. Key Words : High Court , Guruvayur temple visit
കോഴിക്കോട്: സിപിഎമ്മില്‍ ദരിദ്രര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് നേതാക്കന്മാര് സ്വര്‍ണം കട്ടുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കൊള്ളയെല്ലാം തീരുമ്പോള്‍ സമ്പൂര്‍ണ സമ്പന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പരിഹസിച്ചു. ഇവര്‍ വിശ്വാസികളല്ലാത്തതിനാല്‍ ദൈവതുല്യന്‍ എന്നാണ് പാര്‍ട്ടിയിലെ താഴെയുള്ളവര്‍ പറയാറുള്ളത്. പാര്‍ട്ടിയുടെ മുകളിലുള്ളവരാണ് അവരുടെ ദൈവം. അതിനാല്‍ ആ ദൈവത്തെ പിടിക്കട്ടേയെന്ന് സാക്ഷാല്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും ജോര്‍ജ് കുര്യന് പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അയ്യപ്പന് ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് […] The post സ്വര്‍ണം കട്ടത് സിപിഎമ്മില്‍ ദരിദ്രര്‍ ഉണ്ടാകാതിരിക്കാന്‍; അറസ്റ്റിലായവര്‍ ആശയപരമായ ഡ്യൂട്ടി ചെയ്തതില്‍ ആനന്ദിക്കുന്നു: ജോര്‍ജ് കുര്യന് appeared first on Daily Indian Herald .
ന്യൂനമർദ്ദവും ഇരട്ട ചക്രവാതച്ചുഴികളും, സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തിനും അറബിക്കടലിനും മുകളിലായി രണ്ടു ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത കൂടുതലായി നിലനില്‍ക്കുന്നത്. ബുധനാഴ്ച വരെ ജാഗ്രതയുടെ ഭാഗമായി വിവിധ […]
തിരുവനന്തപുരം:കേന്ദ്ര ഗവണ്മെന്റ് ശബരിമലയെ സംരക്ഷിക്കാന്‍ തയ്യാറാണ്, ഇത് നരേന്ദ്രമോദിയെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി സര്‍ക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. നടന്നത് രാഷ്ട്രീയ ഗൂഢാലോചന. ശബരിമല സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ രാഷ്ട്രീയ നേതൃത്വം. ഗുരുതര വീഴ്ചയുണ്ടായി. അത് ഏത് സാധാരണക്കാരനും മനസ്സിലാകും. രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായമില്ലാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. 30 കൊല്ലത്തിന് അകത്തുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് വിജിലന്‍സ് റിപ്പോര്‍ട്ടും പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന് കൊള്ള മാത്രമാണ് ചെയ്യാന്‍ ആഗ്രഹം. […] The post കേന്ദ്ര സര്‍ക്കാര്‍ ശബരിമലയെ സംരക്ഷിക്കാന്‍ തയ്യാറാണ്, പ്രധാന മന്ത്രിയെ അറിയിക്കും- രാജീവ് ചന്ദ്രശേഖര്‍ appeared first on Daily Indian Herald .
കാസര്‍കോട്: ശുചിത്വ മിഷന്റെ തെരഞ്ഞെടുപ്പ് ഹരിത ചട്ടം നടപ്പിലാക്കാനുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഉളിയത്തടുക്ക ടൗണില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഫ്ലാഷ് മോബ് തടഞ്ഞ സംഭവത്തില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര് കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജുമാ നിസ്കാര സമയത്ത് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിക്രമം. പ്രതികള്‍ സമൂഹത്തില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നും അടിപിടി കേസുകളില്‍ പ്രതികളായവരാണ് പ്രശ്നമുണ്ടാക്കിയതെന്നും […] The post സമൂഹത്തില്‍ വര്‍ഗീയലഹള ഉണ്ടാക്കാന്‍ ശ്രമം; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര് കസ്റ്റഡിയില്‍, 50 പേര്‍ക്കെതിരെ കേസ് appeared first on Daily Indian Herald .
സ്വർണ്ണവിലയിൽ വീണ്ടും മുകളിലേക്ക്, 1360 രൂപയുടെ വർധനവ്, 92,000 രൂപ കടന്നു
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ വർധനവ്. ഇന്ന് പവന് 1360 രൂപ വര്‍ധിച്ചു. ഇതോടെ ഒരുപവൻ സ്വർണ്ണത്തിൻ്റെ വില 92,000 രൂപ കടന്നിരിക്കുകയാണ്. 92,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 170 രൂപയാണ് ഉയര്‍ന്നത്. ഇന്ന് 11,535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 90,200 രൂപയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. […]
കൊച്ചി: മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് പങ്കാളിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെതിരെ നടപടിയുമായി ബിജെപി. ഗോപുവിനെ ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. യുവതിയുടെ പരാതിയില്‍ ഗോപുവിനെതിരെ മരട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. 5 വര്‍ഷമായി ഗോപുവും പെണ്‍കുട്ടിയും ഒരുമിച്ച് താമസിക്കുകയാണ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പൊലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി […]
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സമ്മതിച്ച് കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ ജോര്‍ജ്. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയപ്പോള്‍ ശരീരത്തിന്റെ പകുതി ഭാഗം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സത്രീയുടെ മൃതദേഹവും അതിന് അടുത്ത് മതിലിനോട് ചാരിക്കിടക്കുന്ന നിലയില്‍ ജോര്‍ജിനെയും കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോര്‍ജിനെയും കൊണ്ട് […]
പത്തനംതിട്ടയില്‍ വെര്‍ച്വല്‍ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ. മല്ലപ്പള്ളി സ്വദേശിയായ കിഴക്കേല്‍ വീട്ടില്‍ ഷേര്‍ലി ഡേവിഡ് (63), ഭര്‍ത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് വെര്‍ച്വല്‍ തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പല തവണകളായി പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയില്‍ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് ഇവര്‍ നാട്ടില്‍ വന്നതാണ്. സംഭവത്തില്‍ കീഴ്വായ്പൂര് പൊലീസ് […] The post വീണ്ടും മലയാളികളെ പറ്റിച്ച് കോടികള്‍ തട്ടി ! വെര്‍ച്വല്‍ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി appeared first on Daily Indian Herald .
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. ഇന്നലെ രാത്രിയാണ് ജോര്‍ജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോര്‍ജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മരിച്ചയാളെ പരിചയമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ ജോര്‍ജ് കടയില്‍ പോയി ചാക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും […] The post പണത്തെച്ചൊല്ലിതര്ക്കം കൊച്ചിയില്‍ ലൈംഗിക തൊഴിലാളിയെ തലക്കടിച്ചുക്കൊന്നു; മൃതദേഹത്തിനരികിലിരുന്ന ഉറങ്ങി വീട്ടുടമ appeared first on Daily Indian Herald .
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. ശബരിമലയില്‍ സ്പോണ്സര് ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണന് പോറ്റി, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ദേവസ്വം ബോര്‍ഡ് മായി ബന്ധപ്പെട്ട രേഖകള്‍ എസ്ഐടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്മകുമാറിന്റെ […] The post ശബരിമല സ്വര്‍ണക്കൊള്ള; ഉന്നതരിലേക്ക് അന്വേഷണം, പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും; പോറ്റിയുടെ കൂട്ടാളികളെ പൊക്കും appeared first on Daily Indian Herald .
മകന്റെ വിവാഹനിശ്ചയത്തിന് പോകാനിരിക്കെ വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു; ദാരുണം
ഗാന്ധിനഗർ: ഗുജറാത്തിലെ ഗോധ്രയിൽ വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു. ഗോധ്രയിലെ വർധമാൻ ജ്വല്ലേഴ്സിന്റെ ഉടമ കമൽ ദോഷി (50), ഭാര്യ ദേവൽ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. ദേവിന്റെ വിവാഹനിശ്ചയത്തിനായി വാപിയിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്ന് കരുതുന്നു. അപകട സമയത്ത് വീടിൻ്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നു. വീട് മുഴുവൻ പുക നിറഞ്ഞ നിലയിലായിരുന്നു. പുക […]
കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നല്കി ഷഹബാസിന്റെ പിതാവ്. താമരശ്ശേരിയില്‍ സഹപാഠികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാലാണ് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവ ജോളിക്ക് പണം നല്‍കിയത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ എടത്തല ഡിവിഷനില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മിവ. മാനസികമായി തളര്‍ന്നിരുന്ന സമയത്ത് എറണാകുളത്ത് നിന്നും തങ്ങളുടെ വീട്ടിലെത്തി ആശ്വസിപ്പിച്ച മിവ സ്വന്തം കുടുംബാംഗത്തെ പോലെയാണെന്ന് ഇഖ്ബാല്‍ പറഞ്ഞു. എന്ത് സഹായത്തിനുമുണ്ടാകുമെന്ന് വീട്ടില്‍ വന്നപ്പോള്‍ തന്നെ മിവ പറഞ്ഞിരിന്നെന്നും കേസുമായി ഹൈക്കോടതിയില്‍ […]
ഗില്ലിന്റെ അഭാവത്തില്‍ അവര്‍ രണ്ട് പേര് ടീമിലുണ്ടാവും: സാബ കരീം
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് നാളെ (നവംബര്‍ 22) തുടക്കമാവും. 26 വരെ നടക്കുന്ന മത്സരം ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയം ത്തില്‍ അരങ്ങേറും. പരിക്കേറ്റ ശുഭ്മന്‍ ഗില്ലില്ലാത്തതിനാല്‍ ഇന്ത്യ റിഷബ് പന്തിന് കീഴിലാകും പ്രോട്ടിയാസിനെ നേരിടാന്‍ എത്തുക. ഇപ്പോള്‍ ഈ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുണ്ടാവുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സാബ കരീം. സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗില്‍ കളിക്കാന്‍ ഇല്ലാത്തത് ഇന്ത്യന്‍ ടീമിന് വലിയ […]
കീവ്: ഉക്രൈന്-റഷ്യ യുദ്ധം അവസാനിപ്പിക്കാനായി യു.എസ് മുന്നോട്ട് വെച്ച 28 പോയിന്റ് സമാധാന പദ്ധതിയെ സംബന്ധിച്ച് പ്രതികരിച്ച് ഉക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി. ഉക്രൈന്റെ താത്പര്യങ്ങളെ വഞ്ചിക്കില്ലെന്ന് സമാധാന പദ്ധതിയോട് സെലന്‍സ്കി പ്രതികരിച്ചു. ഉക്രൈന് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഐക്യത്തോടെ എല്ലാം നേരിടണമെന്നും താന്‍ രാജ്യത്തെ ഒരിക്കലും വഞ്ചിക്കുകയോ ഒറ്റക്കൊടുക്കുകയോ ചെയ്യില്ലെന്നും സെലന്‍സ്കി വെള്ളിയാഴ്ച പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിലൂടെയാണ് നമ്മള് കടന്നുപോകുന്നത്.ഉക്രൈന് മേലുള്ള സമ്മര്‍ദം ഭാരമേറിയതാണ്. രാജ്യത്തിന് ഇപ്പോള്‍ ഏറ്റവും […]
സ്വഭാവിക അഭിനയം കൊണ്ട് പലപ്പോഴും ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. ഒന്നില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് അനായാസം മാറുന്ന മോഹന്‍ലാലിന്റെ നടനവൈഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ അടുത്തിടെ ആരാധകര്‍ ചൂണ്ടിക്കാണിച്ച ഒരു വ്യത്യസ്തതയാണ് സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം. 2001ല്‍ മോഹന്‍ലാല്‍ ചെയ്ത കാക്കക്കുയില്‍, രാവണപ്രഭു എന്നീ സിനിമകളിലെ ചെറിയ സാമ്യതയാണ് ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. രണ്ട് ചിത്രങ്ങളിലും ഒരേ കളറിലുള്ള ഡ്രസ് ധരിച്ച മോഹന്‍ലാലിന്റെ സ്ക്രീന്‍ഷോട്ട് ഇതിനോടകം വൈറലായി. ചുവന്ന കളര്‍ ഡ്രസ് രണ്ട് സിനിമകളിലും മോഹന്‍ലാല്‍ ധരിച്ചിട്ടുണ്ട്. […]
ഓസീസിന്റെ സ്ട്രൈക്കിന് ക്യാപ്റ്റന്റെ മറുപടി; തിരുത്തികുറിച്ചത് 43 വര്‍ഷങ്ങളുടെ ചരിത്രം!
പെര്‍ത്തില്‍ നടക്കുന്ന ഒന്നാം ആഷസ് ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ബൗളര്‍മാര്‍ അരങ്ങ് വാഴുന്ന കാഴ്ച്ചയാണ് കണ്ടത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയരായ ഓസ്ട്രേലിയ ഒമ്പതിന് 123 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 13 പന്തില്‍ മൂന്ന് നേടിയ നഥാന്‍ ലിയോണും ഒരു പന്ത് പോലും നേരിടാതെ ബ്രണ്ടന്‍ ഡൊഗ്ഗെറ്റുമാണ് കങ്കാരുക്കള്‍ക്കായി ക്രീസിലുള്ളത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ സ്റ്റാര്‍ക്ക് തകര്‍ത്തപ്പോള്‍ സന്ദര്‍ശകര്‍ക്കായി മറുപടി നല്‍കിയത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് തന്നെയാണ്. താരം മത്സരത്തില്‍ ഫൈഫറുമായാണ് തിളങ്ങിയത്. ആറ് ഓവറുകള്‍ മാത്രം […]
കൊച്ചു ടി.വിയിലെ കാര്‍ട്ടൂണും ബാലയ്യയുടെ ഫൈറ്റും, ട്രെയ്ലര് റിലീസിന് പിന്നാലെ അഖണ്ഡ 2വിന് ട്രോള്‍
ഒരുകാലത്ത് മലയാളികള്‍ക്കിടയില്‍ ട്രോള്‍ മെറ്റീരിയലായിരുന്നു തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ അടുത്തിടെ തരക്കേടില്ലാത്ത സിനിമകള്‍ ചെയ്ത് സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡാക്കു മഹാരാജ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാസ് സിനിമ എന്ന അഭിപ്രായം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ പഴയ ട്രാക്കിലേക്ക് താരം തിരിച്ചുപോവുകയാണോ എന്ന സൂചനയാണ് പുതിയ ചിത്രമായ അഖണ്ഡ 2വിന്റെ ട്രെയ്ലര് സമ്മാനിക്കുന്നത്. ഓവര്‍ ദി ടോപ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരമാണ് ട്രെയ്ലറിലുടനീളം. മഹാകുംഭമേളയും അതിനെ തകര്‍ക്കാന്‍ വരുന്ന വില്ലന്മാരെ കാണിച്ചുകൊണ്ടാണ് […]
ധോണിക്കൊപ്പം കളിക്കുന്നതൊരു സ്വപ്നം, ഞാന്‍ വളരെ ആവേശത്തില്‍: സഞ്ജു
എം.എസ് ധോണിക്കൊപ്പം കളിക്കുകയെന്നത് ഒരു സ്വപ്നമായിരുന്നെന്നും മാസങ്ങള്‍ക്കുള്ളില്‍ അത് സാക്ഷാത്കരിപ്പെടുമെന്നതില് ഏറെ സന്തോഷവാനാണെന്നും മലയാളി താരം സഞ്ജു സാംസണ്. താന്‍ ആദ്യമായി ധോണിയെ കാണുന്നത് 19ാം വയസിലായിരുന്നുവെന്നും അന്ന് തൊട്ട് താരത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിധിയാണ് അങ്ങനെയൊരു ഭാഗ്യം തന്നതെന്നും കഴിഞ്ഞ അഞ്ച് മാസമായി താന്‍ ആവേശത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സി.എസ്.കെയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. ‘ചെന്നൈയില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷേ, അവിടെ എല്ലാവര്ക്കും അറിയുന്ന ഒരാളുണ്ട്. എം.എസ്. […]
മരിച്ചത് വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍; കത്തിയമര്‍ന്ന തേജസിലെ പൈലറ്റിനെ തിരിച്ചറിഞ്ഞു
ദുബായ്: ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് മരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു. വ്യോമസേന വിങ് കമാന്‍ഡര്‍ നന്ഷ് സ്യാലാണ് മരിച്ചത്. ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയാണ് നമന്‍ഷ്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എക്സ് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി വിവരം അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം 2.10ഓടെയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളിലൊന്ന് ദുബായില്‍ തകര്‍ന്നുവീണത്. ദുബായ് എയര്‍ ഷോയുടെ ഭാഗമായുള്ള പരിശീലന പറക്കിലിനിടെയായിരുന്നു തേജസ് തകര്‍ന്നുവീണത്. […]
കോഴിക്കോട് : ശബരിമല സ്വർണക്കവർച്ചയിൽ തെളിവുകൾ നശിപ്പിക്കുന്നതിനു മുൻപ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും അറസ്റ്റ് ചെയ്യാൻ എസ്ഐടി തയാറാവണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാറിന്റെ അറസ്റ്റോടെ സർക്കാരും സിപിഎം നേതൃത്വവും ഗൂഢാലോചന നടത്തിയാണ് ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയതെന്നു തെളിഞ്ഞതായി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ‘‘മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വിശ്വസ്തനായ അനുയായിയാണ് എ.പത്മകുമാർ. പല പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും കടകംപള്ളിയും മുഖ്യമന്ത്രിയും അതീവ താൽപര്യമെടുത്താണ് പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കിയത്. ഇതിൽ രാഷ്ട്രീയ ബന്ധമില്ല, സർക്കാരിന്റെയും സിപിഎമ്മിന്റെയും കൈകൾ ശുദ്ധമാണ് എന്ന് പറയുന്നതിൽ ന്യായമില്ല.- സുരേന്ദ്രൻ പറഞ്ഞു. Key Words :Former Devaswom Minister Kadakampally Surendran, Devaswom Board, P.S. Prashanth
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് (ഐസിപി) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. ഇതോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന് ചരക്കുകൾ റോഡ്-റെയില്‍ മാർഗത്തിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനാകും. നിലവില്‍ ചരക്കുകൾ വലിയ കപ്പലുകളിൽ എത്തിക്കുകയും തുടർന്ന് തുറമുഖത്ത് നിന്ന് ചെറിയ ഫീഡർ കപ്പലുകളിലായി മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് രീതി. എന്നാല്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി ലഭിച്ചതോടെ സമയവും ചെലവും വൻ തോതിൽ ലാഭിക്കാനാകും. Key Words : Vizhinjam International Port
മാനസിക സമ്മർദം താങ്ങാനാകുന്നില്ല; എസ്ഐആർ നടപടികൾക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ
ന്യൂഡൽഹി : എസ്ഐആർ നടപടികൾക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മർദം താങ്ങാനാവാതെ സ്കൂൾ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ ദേവ്ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ആണ് മരിച്ചത്. ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാൻ ആവുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇന്ന് രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ സോമനാഥ് ജില്ലയിലാണ് സംഭവം. സംഭവത്തെതുടർന്ന് പ്രൈമറി സ്കൂൾ അധ്യാപകരുടെ സംഘടന സോമനാഥ് ജില്ലാ കളക്ടറെ കണ്ട് എസ്ഐആർ ഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. Key Words :Mental Pressure, BLO Suicide, Gujarat, SIR

26 C