അപ്പു മാഷ് ഹാജർ പുസ്തകം തുറന്നു വച്ച് പേരുവിളിക്കാൻ തുടങ്ങി. ചെല്ലമണിയുടെ പേരു വിളിച്ചതും ഒരു ബെഞ്ചുമുഴുവൻ ‘വന്നിട്ടില്ല ‘എന്ന മറുപടി യുമായി എഴുന്നേറ്റു നിന്നു. അപ്പു മാഷ് മുഖമുയർത്തി മൊത്തത്തിൽ ഒന്നു നോക്കി. “ചെല്ലമണിക്ക് എന്തു പറ്റി?” “സാർ, അവൻ പെരുങ്കൊളത്തില് ചൂണ്ടയിടാൻ പോയി. ” ചെല്ലമണിയുടെ അയൽക്കാരൻ കൂടിയായ സതീഷ് പറഞ്ഞു. “സാർ,ഇന്നലെ അവന് പെരുത്തൊരു ചൊടിയനെ കെടച്ചു. തൊടവണ്ണോള്ള ചൊടിയൻ.” സതീഷ് തുടർന്നു പറഞ്ഞു. അപ്പോൾ അതാണു കാര്യം. ചെത്തുകാരൻ പാലുണ്ണിയുടെ […]
*അമ്മയും മകളും അമ്മ- സാമ്പാറിന്റെ കഷണങ്ങൾ അരിഞ്ഞുവച്ചു, തിളച്ചവെള്ളത്തിൽ അരിയിട്ടു, കടുക് വറത്തു മോരുകാച്ചി. മകൾ- അരിഞ്ഞുവച്ച സാമ്പാറു കഷണങ്ങൾ എടുത്തു ഫ്രയിങ്പാനിലിട്ട് വരട്ടി, കവർ പൊട്ടിച്ചു നൂഡിൽസ് കഷണങ്ങൾ തിളച്ച വെള്ളത്തിലേക്കിട്ടു, മസാലയെടുത്തു വിതറി. സമയം ഉച്ചയായി, ടി.വി ഓൺ ചെയ്തു, രണ്ടുപേരും കാളിങ്ബെല്ലിന് വേണ്ടി കാതോർത്തു. ഡെലിവറി പയ്യൻ രണ്ടു കോഴി ബിരിയാണിയെടുത്തു കൈയ്യിൽ കൊടുത്തു, കിട്ടിയ ടിപ്പുകൊണ്ട് സ്ഥലം കാലിയാക്കി. ടി.വിയും ഫോണും മാറിമാറി ചലിക്കുമ്പോൾ ഉണ്ടാക്കിയ ഭക്ഷണമങ്ങനെ […]
ന്യൂദല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ദേശീയ മാധ്യമങ്ങളിലടക്കം പുതുതായി പ്രത്യക്ഷപ്പെട്ട വാക്കാണ് വൈറ്റ് കോളര്‍ ടെററിസം. രണ്ട് ഡോക്ടര്‍മാര്‍ താമസിച്ചിരുന്ന ഫരീദാബാദിലെ വീടുകളില്‍ നിന്നും സ്ഫോടക വസ്തുക്കളുടെ വന്‍ശേഖരം പിടികൂടിയതും തിങ്കളാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്ഫോടനത്തിനും പിന്നാലെയാണ് വൈറ്റ് കോളര്‍ ടെററിസമെന്ന വാക്ക് വ്യാപകമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്നത് ഡോക്ടറായിരുന്ന ഉമര്‍ മുഹമ്മദാണെന്നും അദ്ദേഹത്തിന്റെ കൂട്ടാളികളും ഡോക്ടര്മാരുമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഈ വാക്കിന് പ്രാധാന്യവുമേറി. സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി ഈ വാക്ക് പ്രചരിപ്പിക്കുകയും എന്താണ് […]
ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വിജയിച്ചതിന് പിന്നാലെ ത്രിപുരയില്‍ നടന്ന ആഘോഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തതായി പരാതി. രണ്ട് ഓഫീസുകള്‍ അടിച്ചുതകര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരു ഓഫീസ് തീയിട്ട് നശിപ്പിച്ചതായും സി.പി.ഐ.എം നേതാക്കളുടെ പരാതിയിലുണ്ട്. ധലായ് ജില്ലയിലെ മണിക്ഭന്ദറിലെ ഓഫീസിനാണ് പ്രവര്‍ത്തകര്‍ തീയിട്ടത്. ഹലാഹലിയിലേയും കലച്ചേരയിലേയും ഓഫീസുകള്‍ അടിച്ച് തകര്‍ത്തതായും സി.പി.ഐ.എം പറയുന്നു. ‘ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, വിജയം ആഘോഷിക്കാന്‍ നൂറുകണക്കിന് ബി.ജെ.പി നേതാക്കളും അണികളും മണിക്ഭന്ദറില്‍ എത്തിച്ചേര്‍ന്നു. ഇതോടെ […]
ബി.എൽ.ഒ അനീഷിന് ജോലി സമ്മർദം ഉണ്ടായിരുന്നില്ല: കണ്ണൂർ ജില്ലാ കലക്ടർ
കണ്ണൂർ: കണ്ണൂരിൽ ആത്മഹത്യ ചെയ്ത ബി.എൽ.ഒ അനീഷിന് ജോലി സമ്മർദം ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടർ. എസ്.ഐ.ആർ ജോലിയും അനീഷിന്റെ മരണവുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു. ആവശ്യമായ എല്ലാ സഹകരണവും നൽകിയിരുന്നെന്നും ജില്ലാ കലക്ടർ വിശദീകരിച്ചു. പൊലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികളും ബി.എൽ.ഒയുടെ മരണവുമായി ബന്ധമില്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ആവശ്യമായ സമയങ്ങളിൽ സഹായങ്ങൾ നൽകിയിരുന്നെന്നും ബാക്കിയുള്ള 240 ഫോമുകൾ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമുണ്ടോയെന്ന് ഇന്ന് രാവിലെ […]
റോണോ ഇറങ്ങിയില്ല, അര്‍മേനിയയെ ചാരമാക്കി പറങ്കിപ്പട; സര്‍വാധിപത്യത്തില്‍ ലോകകപ്പ് യോഗ്യതയും!
2026 ഫിഫ ലോകകപ്പ് യോഗ്യത നേടി പോര്‍ച്ചുഗല്‍. എസ്റ്റാഡിയോ ഡോ ഡ്രഗാവോയില്‍ നടന്ന മത്സരത്തില്‍ അര്‍മേനിയയെ പരാജയപ്പെടുത്തിയാണ് പറങ്കിപ്പട മുന്നേറിയത്. ഒന്നിനെതിരെ ഒമ്പത് ഗോളുകള്‍ നേടി കൂറ്റന്‍ വിജയമാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡേ ഇല്ലാതെയാണ് ടീം ലോകകപ്പിലേക്ക് ചേക്കേറിയത്. ഗ്രൂപ്പ് എഫില്‍ നിലവില്‍ ആറ് മത്സരത്തില്‍ നിന്ന് നാല് വിജയവും ഒരു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് പോര്‍ച്ചുഗല്‍ നേടിയത്. Mundial, aqui vamos ns! #FazHistria | […]
AISF നേതാവ് നിമിഷ രാജു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി; ആര്‍ഷോയ്ക്കെതിരെ പരാതി നല്കിയ നേതാവ്
കൊച്ചി: എ.ഐ.എസ്.എഫ് ജോയിന്റ് സെക്രട്ടറി അഡ്വ. നിമിഷ രാജു പറവൂര്‍ ബ്ലോക്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കെടാമംഗലം ഡിവിഷനില്‍ നിന്നാണ് നിമിഷ മത്സരിക്കുക. മുമ്പ് നിമിഷ രാജു മുന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്കെതിരെ അധിക്ഷേപ പരാതി നല്‍കിയിരുന്നു. 2021 ഒക്ടോബറില്‍ എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി നിമിഷ രംഗത്തെത്തിയിരുന്നു. എന്നാല്‍, നിമിഷ വ്യജപരാതിയാണ് നല്‍കിയതെന്ന് അക്കാലത്ത് തന്നെ പാര്‍ട്ടി സ്ഥിരീകരിച്ചതാണെന്ന് മുന്‍എ.ഐ.എസ്എഫ് നേതാക്കള്‍ തുറന്നുപറഞ്ഞിരുന്നു. വ്യാജപരാതിയിലൂടെ […]
വൈഭവേ, ഒരു അഞ്ച് റണ്‍സ് കൂടി നേടാമായിരുന്നില്ലെ; പാകിസ്ഥാനെതിരെ ഇന്ത്യ പൊരുതുന്നു!
എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയും പാകിസ്ഥാന് എയും തമ്മിലുള്ള മത്സരം ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് ഇന്ത്യ നേടിയത്. അവസാനമായി ഇന്ത്യയ്ക്ക് നഷ്ടമായത് വൈഭവ് സൂര്യവംശിയെയാണ്. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നതിനിടയിലാണ് താരം പുറത്തായത്. 28 പന്തില്‍ മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സായിരുന്നു വൈഭവ് നേടിയത്. […]
ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ നിയോഗിച്ച് കോണ്‍ഗ്രസ്. ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയായ അരുണിമ എം. കുറുപ്പിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാര്‍ ഡിവിഷനില്‍ നിന്നും അരുണിമ മത്സരിക്കും. നിലവില്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറി കൂടിയാണ് അരുണിമ. ഇന്ന് യോഗം ചേര്‍ന്ന യു.ഡി.എഫ് ജില്ലാ കോര്‍ കമ്മിറ്റിയിലാണ് അരുണിമയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ നിന്നും ട്രാന്‍സ്ജെന്‍ഡറായ അമേയ പ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. നേരത്തെ, […]
“പ്രണയ മുന്തിരികൾ “നോവൽ പ്രകാശനം
നൈന മണ്ണഞ്ചേരിയുടെ “പ്രണയ മുന്തിരികൾ ” എന്ന നോവലിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ നിർവ്വഹിച്ചു. നിമാ ബുക്സ് വാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെണ്ണില വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. തലയിൽ മനോഹരൻ , ഡോ. രാജാവാര്യർ, ഡോ.റെജി.ഡി. നായർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ , ഇന്ദുലേഖ വാസുകി തുടങ്ങിയവർ സംബന്ധിച്ചു.
അനീഷ് ജോർജ്ജിൻ്റെ ആത്മഹത്യ : ബി എൽ ഒമാർ പണിമുടക്കിന്
കണ്ണൂർ : ഏഴുകുടക്കയിൽ ബി എൽ ഒ അനീഷ്ജോർജ്ജ് (44) ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനം. കുന്നരു യുപി സ്കൂളിലെ പ്യൂണായി ജോലി ചെയ്യുകയായിരുന്നു അനീഷ്. അദ്ദേഹം വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ (SIR) പ്രക്രിയയിൽ ബി എൽ ഒ ആയി പ്രവർത്തിക്കുകയായിരുന്നു. വോട്ടർപട്ടികപുതുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട് ബി എൽ ഒമാർക്ക് മേലുള്ള കടുത്ത ജോലിഭാരവും സമ്മർദ്ദവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കളും സഹപ്രവർത്തകരും സർവീസ് സംഘടനകളും ആരോപിക്കുന്നു. വിതരണം ചെയ്യേണ്ട ഫോമുകൾ പൂർത്തിയാക്കാനുള്ള മനുഷ്യസാധ്യമല്ലാത്തലക്ഷ്യങ്ങൾ കാരണം അദ്ദേഹം രാത്രി വൈകിയും, ചിലപ്പോൾ പുലർച്ചെ രണ്ടു മണി വരെയും ജോലി ചെയ്തിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അനീഷിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് സർവീസ് സംഘടനകളും അധ്യാപക സംഘടനകളും ചേർന്ന്, സംസ്ഥാനത്തെ എല്ലാ ബി എൽ ഒമാരും തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ജോലി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. ഭരണകക്ഷിയായ സി.പി.എമ്മും പ്രതിപക്ഷമായ കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ, എസ് ഐ ഒ പ്രക്രിയ കാരണം ബി എൽ ഒമാർ നേരിടുന്ന കടുത്ത സമ്മർദ്ദത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും സമയക്രമം പുനഃപരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ ജില്ലാ കളക്ടറോട് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെങ്കോട്ട സ്ഫോടനം; സഹായി അറസ്റ്റിൽ, കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നതായി എൻഐഎ
ന്യൂഡൽഹി; രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. ചെങ്കോട്ട സ്ഫോടനക്കേസിൽ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്. അതേസമയം, നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് […]
ഈ ടോട്ടല്‍ മറികടക്കേണ്ടതായിരുന്നു; ഇന്ത്യയുടെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് റിഷബ് പന്ത്
സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സ്കോര്‍ സൗത്ത് ആഫ്രിക്ക: 159 & 153 ഇന്ത്യ: 189 & 93 ടാര്‍ഗറ്റ്: 124 മത്സര ശേഷം ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് സംസാരിച്ചിരുന്നു. മത്സരത്തില്‍ സമ്മര്‍ദം വര്ദ്ധിച്ചുകൊണ്ടേയിരുന്നെന്നും തെംബയുടെയും ബോഷിന്റെയും കൂട്ടുകെട്ട് സൗത്ത് ആഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായകമായെന്നും പന്ത് പറഞ്ഞു. South Africa win the 1st Test by 30 […]
ഇതുപോലൊരു പിച്ച് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; ഇന്ത്യയുടെ പരാജയത്തില്‍ പ്രതികരിച്ച് മുന്‍ താരങ്ങള്‍
സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. മത്സര ശേഷം മുന്‍ ഇന്ത്യ സ്പിന്നര്‍ അനില്‍ കുംബ്ലെയും മുന്‍ പ്രോട്ടിയാസ് പേസര്‍ ഡെയ്ല്‍ സ്റ്റെയ്നും കൊല്‍ക്കത്തയിലെ പിച്ചിനെക്കുറിച്ച് സംസാരിച്ചിരുന്നു. പിച്ച് വളരെ മോശമായിരുന്നു എന്നായിരുന്നു ഇരുവരുടേയും അഭിപ്രായം. ഈഡന് ഗാര്‍ഡന്‍സില്‍ ഇതുപോലൊരു പിച്ച് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് അനില്‍ കുംബ്ലെ അഭിപ്രായപ്പെട്ടത്. South Africa win the 1st Test by 30 runs.#TeamIndia will look […]
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഡീപ്പ് ഫേക്ക് വീഡിയോയും ഓഡിയോയും ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കമ്മീഷന് അറിയിച്ചു. വ്യാജ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഔദ്യോഗിക പേജുകളില്‍ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നല്‍കരുത്. ഉണ്ടെങ്കില്‍ ഉടനെ തന്നെ നീക്കം ചെയ്യണം. ഡീപ്പ് ഫേക്ക് ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ വേണ്ടെന്നും എ.ഐ പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നിര്‍മാതാവിന്റെ പേര് വിവരങ്ങള്‍ നല്‍കണമെന്നും […]
മണ്ഡല മകരവിളക്ക് തീർഥാടനം; ശബരിമല നടതുറന്നു, വൻ ഭക്തജനത്തിരക്ക്
പത്തനംതിട്ട: ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. ആദ്യദിനം തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുക. എല്ലാ ദിവസവം പുലർച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം. ദർശനം നടത്തുന്നതിന് ഓൺലൈൻ ബുക്കിങ് ചെയ്യണം. www.sabarimalaonline.org എന്ന വെബ്സൈറ്റിലാണ് […]
ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ
ദൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കാർ ഓടിച്ചിരുന്നഉമർ മുഹമ്മദിന്റെ സഹായിയായ അമീർ റഷീദാണ് പിടിയിലായത്. ഇയാൾ ജമ്മു കശ്മീർ സ്വദേശിയാണ്. പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ20 കാർ ഏറ്റവും ഒടുവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് അമീർ റഷീദിന്റെ പേരിലാണെന്നാണ് റിപ്പോർട്ടുകൾ.അതേസമയംകേസിൽ ഉമർ മുഹമ്മദ് ചാവേറെന്ന് സ്ഥിരീകരിച്ച് എൻ.ഐ.എ. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ദൽഹി , യു.പി , ഹരിയാന, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ പൊലീസുകളും ഭീകരവിരുദ്ധ സേനകളും കേന്ദ്ര ഏജൻസികളടക്കം വിശദമായ അന്വേഷണം നടത്തിവരികയാണെന്നും എൻ.ഐ.എ […]
ന്യൂദല്‍ഹി: ബീഹാറിലെ എന്‍.ഡി.എയുടെ വിജയം ആഘോഷിക്കാന്‍ 116 മുസ്ലിങ്ങളെ കൊലപ്പെടുത്തിയ ലോഗെയ്ന്‍ കൂട്ടക്കൊല പരാമര്‍ശിച്ച അസമിലെ ബി.ജെ.പി മന്ത്രി അശോക് സിംഗാളിനെതിരെ വിമര്‍ശനം. ‘ബീഹാര്‍ ഗോബി (കോളിഫ്ളവര്‍) കൃഷിയെ അംഗീകരിച്ചു’ എന്ന് കോളിഫ്ളവര്‍ കൃഷിയുടെ ചിത്രം പങ്കിട്ടുകൊണ്ട് അസമിലെ ആരോഗ്യവകുപ്പ് മന്ത്രിയായ അശോക് സിംഗാള്‍ എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. Bihar approves Gobi farming ✅ pic.twitter.com/SubrTQ0Mu5 — Ashok Singhal (@TheAshokSinghal) November 14, 2025 1989ല്‍ ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തില്‍ 116ഓളം മുസ്ലിങ്ങള്‍ […]
ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി
കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. കുന്നരു യുപി സ്കൂളിലെ പ്യൂണ്‍ അനീഷ് ജോർജ് ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് ബൂത്ത്ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷിനെ കണ്ടെത്തിയത്. എസ്ഐആര്‍ ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന.
ബി.എൽ.ഒയുടെ ആത്മഹത്യ; സംസ്ഥാന വ്യാപകമായി നാളെ ബി.എൽ.ഒമാർ ജോലി ബഹിഷ്കരിക്കും
കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ അനീഷിന്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ ജോലി ബഹിഷ്കരിക്കുമെന്ന് ബി.എൽ.ഒമാർ. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും കലക്ടറേറ്റുകളിലേക്കും കണ്ണൂരിലെ ബി.എൽ.ഒമാർ നാളെ പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് റിപ്പോർട്ട്. മരണത്തിന്റെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനെന്ന് എൻ.ജി.ഒ യൂണിയൻ പറഞ്ഞു. അനീഷ് ജീവനൊടുക്കിയത് എസ്.ഐ.ആറിന്റെ സമ്മർദം കൊണ്ടുമാത്രമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ‘എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മകൻ ദിവസങ്ങളായി സമ്മർദത്തിലായിരുന്നു. ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ല,’ അനീഷിന്റെ പിതാവ് പറഞ്ഞു. അനീഷിന് ഭീഷണിയുണ്ടായിരുന്നെന്ന് ഡി.സി.സി […]
പാടന: ബീഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആര്.ജെ.ഡി നേതാവായ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലെ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതായി റിപ്പോര്‍ട്ട്. ലാലു പ്രസാദിന്റെ മകളും തേജസ്വി യാദവിന്റെ സഹോദരിയുമായ രോഹിണി ആചാര്യ പാര്‍ട്ടിയും കുടുംബവും ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വീണ്ടും കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിണി. തേജസ്വി യാദവ് തന്നെ അപമാനിക്കുകയും ചീത്ത വിളിക്കുകയും ചെരിപ്പൂരി അടിക്കാനായി ശ്രമിച്ചെന്നും രോഹിണി ആരോപിച്ചു. തന്റെ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ചുപോവാന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നും രോഹിണി എക്സില്‍ കുറിച്ച വൈകാരിക പോസ്റ്റില്‍ […]
ഹനുമാനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമുണ്ടായിരുന്നില്ല; രാജമൗലിക്കെതിരെ ഹിന്ദുത്വവാദി പേജുകള്‍
ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നും താന്‍ ഒരു നിരീശ്വര വാദിയാണെന്നും വാരണാസിയുടെ ലോഞ്ചില്‍ എസ്. എസ് രാജമൗലി പറഞ്ഞതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ഹൈദരാബാദില്‍ വെച്ച് നടന്ന ലോഞ്ച് പരിപാടിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. ഹിന്ദു വിശ്വാസങ്ങളെ കുറിച്ച് സിനിമ എടുക്കുന്നുവെന്നെ ഉള്ളുവെന്നും താന്‍ ഒരു ദൈവ വിശ്വാസിയല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ ഹനുമാന് സ്വാമിയെ കുറിച്ച് പരാമര്‍ശിച്ചതാണ് ഒരു വിഭാഗം ഹിന്ദുത്വ വാദികളെ പ്രകോപിച്ചത്. Bro said he doesn’t believe in Hanuman, blamed Hanuman […]
ബീഹാർ നിയമസഭയിലേക്ക് എത്തുന്നത് പത്ത് മുസ്ലിം എം.എൽ.എമാർ; 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യ
പാട്ന: മുൻ നിയമസഭയെ അപേക്ഷിച്ച് ബീഹാറിലെ നിയമസഭയിൽ മുസ്ലിം എം.എൽ.എമാരുടെ പ്രതിനിധ്യത്തിൽ ഇത്തവണ വൻ കുറവ്. ചരിത്രത്തിലെ ഏറ്റവും കുറവ് മുസ്ലിം പ്രതിനിധ്യമാണ് ഇത്തവണയുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച നടന്ന ബീഹാർ തെരഞ്ഞെടുപ്പിൽ 10 മുസ്ലിം എം.എൽ.എമാരാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണിതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2022 ലെ സർവേ പ്രകാരം ബീഹാറിലെ 13.07 കോടി ജനസംഖ്യയിൽ 17.7 ശതമാനമാണ് മുസ്ലിം ജനസംഖ്യ. 2020 നെ അപേക്ഷിച്ച് കഴിഞ്ഞ […]
ചെന്നൈ: തമിഴ്നാട് രാമനാഥപുരത്തെ സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ. ദളിത് വിദ്യാർത്ഥിയെയാണ് നാല് വിദ്യാർതഥികൾ ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മധുര സ്വദേശിയായ ഏഴാം ക്ലാസ്സുകാരനെയാണ് പ്ലസ് ടുവിൽ പഠിക്കുന്ന നാല് പേർ ചേർന്ന് മർദ്ദിച്ചത്. കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും തുടർച്ചയായി മുഖത്തടിക്കുന്നത് അടക്കം ദൃശ്യങ്ങളിൽ കാണാം. ബുക്ക് കീറിയതിന്റെ ദേഷ്യത്തിൽ ആക്രമിച്ചതെന്നാണ് സീനിയർ വിദ്യാർത്ഥികളുടെ മൊഴി. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ 4 വിദ്യാർത്ഥികളെയും ജില്ലാ […]
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) എം.പി. ടി.എം.സി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ബി.ജെ.പി നേതാക്കളായ കുറ്റവാളികള്‍ക്ക് ആനന്ദ ബോസ് ആയുധങ്ങളും അഭയവും നല്‍കുകയാണെന്ന് തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. ഗവര്‍ണര്‍ ഈ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി സേവകനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണര്‍ നിലവിലുള്ളിടത്തോളം കാലം പശ്ചിമ ബംഗാളില്‍ ഒരു നല്ല കാര്യവും സംഭവിക്കാന്‍ പോകുന്നില്ലെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു. അതേസമയം, തൃണമൂല്‍ എം.പിയുടെ […]
തോറ്റത് ഇന്ത്യയാണെങ്കിലും കൊണ്ടത് ഓസ്ട്രേലിയക്കാണ്; തകര്‍പ്പന്‍ നേട്ടത്തില്‍ പ്രോട്ടിയാസ്!
കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ വിജയവുമായായി സൗത്ത് ആഫ്രിക്ക. ആവേശം നിറഞ്ഞ മത്സരത്തില്‍ 30 റണ്‍സിന്റെ വിജയമാണ് തെംബ ബാവുമയും സംഘവും സ്വന്തമാക്കിയത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. അതോടെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിച്ചു. സ്കോര്‍ സൗത്ത് ആഫ്രിക്ക: 159 & 153 ഇന്ത്യ: 189 & 93 ടാര്‍ഗറ്റ്: 124 ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും […]
ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കായി കണക്കാക്കപ്പെടുന്ന ഇതിഹാസ ചിത്രം ഷോലെ റീ റിലീസിന് ഒരുങ്ങുന്നു. ‘ഷോലെ ദി ഫൈനല്‍ കട്ട്’ എന്നപേരില്‍ 4kയില്‍ ചിത്രം ഡിസംബര്‍ 12ന് രാജ്യവ്യാപകമായി റിലീസ് ചെയ്യും. സിനിമയുടെ നിര്‍മാതാക്കളായ സിപ്പി ഫിലിംസാണ് റീ റിലീസ് വിവരം സമൂഹമാധ്യമങ്ങളിലൂട പങ്കുവെച്ചത്. അമിതാഭ് ബച്ചന്, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രം 1975 ആഗസ്റ്റിനാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തിന്റ 50ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് […]
29 വര്‍ഷം മുമ്പ് നാണംകെടുത്തിയാണ്; ഇപ്പോള്‍ വീണ്ടും ഇന്ത്യയെ മോശക്കാരാക്കി പ്രോട്ടിയാസ്
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങി ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ആതിഥേയരുടെ തോല്‍വി. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. ബൗളര്‍ സൈമണ്‍ ഹാര്‍മറുടെ ബൗളിങ് കരുത്തിലാണ് പ്രോട്ടിയാസിന്റെ സൂപ്പര്‍ വിജയം. ഇതോടെ ലോകചാമ്പ്യന്മാര്ക്ക് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കാനായി. MATCH RESULT An incredible performance […]
പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; 5 ദിവസം ഇടിമിന്നൽ മഴ ജാഗ്രത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപെട്ടതോടെ കേരളത്തിലും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ഇന്നലെ ന്യൂനമർദ്ദം രൂപപ്പെട്ടത്. അതിനിടെ കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (16/11/2025) മുതൽ 20/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അടുത്ത 5 ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, […]
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി-മഹേഷ് ബാബു കൂട്ടുക്കെട്ടില്‍ വരുന്ന വാരണാസി. ഇന്നലെ ഹൈദരാബാദില്‍ വെച്ച് നടന്ന ചടങ്ങിലാണ് സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ടത്. ബ്രഹ്മാണ്ഡ സിനിമയായി എത്തുന്ന വാരണാസിയില്‍ മഹേഷ് ബാബുവിന് പുറമെ പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര എന്നിങ്ങനെ വന്താര നിര തന്നെയുണ്ട്. പൃഥ്വിരാജിന്റെയും പ്രിയങ്ക ചോപ്രയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പോസ്റ്ററിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക ചോപ്ര […]
കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കിയതിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ
കണ്ണൂർ: കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കിയതിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ രത്തൻ യു ഖേൽക്കർ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് രത്തൻ യു ഖേൽക്കർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ മണ്ഡലത്തിലെ പതിനെട്ടാം ബൂത്തിലെ ഓഫീസർ അനീഷ് ജോർജ് (44) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. എസ്.ഐ.ആർ ജോലി സമ്മർദമായിരുന്നെന്ന് അനീഷ് പറഞ്ഞതായി വീട്ടുകാർ പറഞ്ഞിരുന്നു. ജോലി സമ്മർദമുണ്ടായിരുന്നെന്നും […]
കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജാണ് മരിച്ചത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടി.ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്ന് അനീഷ് പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു. വീട്ടിലുള്ളവര്‍ പുറത്ത് പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മർദ്ദമെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം ഇയാൾ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു.രാത്രി കഴിഞ്ഞും അനീഷ് ഫോമുകൾ തിരയുകയായിരുന്നുവെന്നും […] The post കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി;എസ്ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി കുടുംബം;റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ appeared first on Daily Indian Herald .
ജോലി സമ്മര്‍ദ്ദം, പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി
കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്ന് അനീഷ് പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു. വീട്ടിലുള്ളവര്‍ പുറത്ത് പോയപ്പോഴായിരുന്നു സംഭവം. ഇവര്‍ തിരിച്ചുവരുമ്പോള്‍ അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടില്‍ നിന്ന് മൃതദേഹം മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ […]
തിരുവനന്തപുരം : സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത്. ആർഎസ്എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ. ആനന്ദ് സജീവ സംഘപരിപാര്‍ പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടും കല്‍പ്പിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തില്‍ പറയുന്നുണ്ട്. സംഘടനക്ക് വേണ്ടി എല്ലാം നല്‍കിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തില്‍ […] The post എത്ര കൊമ്പനായാലും ഞാൻ അവർക്കെതിരെ ഫൈറ്റ് ചെയ്യും, എന്റെ എല്ലാം ഞാൻ സംഘടനയ്ക്ക് കൊടുത്തു.പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും ആര്‍എസ്എസും ചെയ്തത് കണ്ടോ. ഇനി അവരെ വെറുതെവിടാന്‍ എന്റെ മനസ്സ് സമ്മതിക്കില്ല; ജീവനൊടുക്കിയ RSS പ്രവര്ത്തകന് ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത് appeared first on Daily Indian Herald .
ചെങ്കോട്ട സ്ഫോടനം: ആറ് സംസ്ഥാനങ്ങളിൽ എൻഐഎയുടെ നിർണായക പരിശോധന
ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളിൽ എൻ ഐ എയുടെ നിർണായക പരിശോധന. ദില്ലി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എൻ ഐ എ പരിശോധന എന്നാണ് വ്യക്തമാകുന്നത്. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിരുന്നു. ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ […]
ജമ്മു കാശ്മീര്‍ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ദില്ലി : ജമ്മു കാശ്മീരിലെ നൗഗാമിൽ സ്ഫോടകവസ്തു ശേഖരം പൊട്ടിത്തെറിച്ച സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് സർക്കാർ നൽകുക. സ്ഫോടനത്തിൽ തകർന്ന പോലീസ് സ്റ്റേഷൻ കെട്ടിടവും, അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. അതേസമയം സ്ഫോടന കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ […]
ഗ്രീൻകാർഡ് അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതായി ക്രിസ്റ്റി നോം
റിപ്പോർട്ട് : പി.പി. ചെറിയാൻ വാഷിംഗ്ടൺ ഡി സി: ട്രംപ് ഭരണകൂടം ഗ്രീൻകാർഡ് വിസ പ്രോസസിങ് വേഗത്തിൽ പൂർത്തിയാക്കുന്നതിനു നടപടികൾ സ്വീകരിച്ചതായി ഹോമലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, പറഞ്ഞു. കൂടാതെ, ഈ ഭരണകൂടം മുമ്പ് കാണാത്ത വിധം നിരവധി പേരെ യു.എസ് പൗരന്മാരായി മാറ്റു കയാണെന്നും നോം, കൂട്ടിച്ചേർത്തു “ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ, പ്രോസസ്സുകൾ വേഗത്തിലാക്കുകയും വിസ പദ്ധതികളുടെയും ഗ്രീൻ കാർഡിന്റെയും വിശ്വാസ്യത കൂട്ടുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പേർ ഇപ്പോൾ പൗരന്മാരായിട്ടുണ്ട്,” നോം പറഞ്ഞു. അതേസമയം, […]
ബിഹാറിൽ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി, പുതിയ ബിഹാർ സർക്കാർ ഈയാഴ്ച ചുമതലയേൽക്കും
ന്യൂഡല്‍ഹി: പുതിയ ബിഹാര്‍ സര്‍ക്കാര്‍ ഈയാഴ്ച ചുമതലയേല്‍ക്കും. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജെഡിയു നേതാക്കള്‍ ചര്‍ച്ച നടത്തി. ജെഡിയു നേതാവ് സഞ്ജയ് ജാ ആണ് അമിത് ഷായെ കണ്ടത്. ധര്മെന്ദ്ര പ്രധാന്, വിനോദ് താവ് ടെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് നിയമസഭ കക്ഷി യോഗം ചേര്‍ന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കും.
ദമ്പതിമാര്‍ക്ക് ഉപദേശം നല്കുന്ന ധ്യാന മോട്ടിവേഷന്‍ ദമ്പതിമാരായ മാരിയോ ജോസഫ് ജിമ്മി മാരിയോ എന്നിവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ദമ്പതിമാരുടെ പേരിലുള്ള സംഘടനയുടെ ഡയറക്ടറായി ഭാര്യയെ ഒഴിവാക്കി അജ്മല്‍ എന്നയാളെ ചേര്‍ക്കാനുള്ള മാരിയോ ജോസഫിന്റെ നീക്കങ്ങളാണ് ഇവര്‍തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിന്റെ ഓഡിയോ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഇടപ്പെട്ട മകളോടും ജോസഫ് കയര്‍ക്കുന്നതിന്റെയും മകള്‍ കരഞ്ഞ് കാലുപിടിക്കുന്നതിന്റേയും ശബ്ദസന്ദേശമാണ് പുറത്തായത്. ഇതില്‍ നിരവധി തവണ പിതാവിനോട് […] The post മാരിയോ ജോസഫിന്റെ സ്വവര്‍ഗാനുരാഗ പങ്കാളിയാണ് അജ്മല്ലെന്ന് ജിജി; അജ്മലിനുവേണ്ടി മകളെയും തള്ളിപറഞ്ഞു;’ കോടികളുടെ വെട്ടിപ്പില്‍ മോട്ടിവേഷന്‍ ദമ്പതികളുടെ തര്‍ക്കം; ചോരയൊലിക്കുന്ന ശിരസുമായി ജിജിയും appeared first on Daily Indian Herald .
ബെയ്ജിംഗ് :ഇസ്ലാം മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭീകരവാദത്തിന്റെ ഭീഷണി മുന്‍കൂട്ടി അറിയാവുന്ന ചൈന പടിപടിയായി ഇവിടുത്തെ പള്ളികള്‍ അടച്ചുപൂട്ടുകയാണ്. 2014ലെ കണക്കനുസരിച്ച് ചൈനയില്‍ 39000 മോസ്കുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആയിരക്കണക്കിന് പള്ളികള്‍ അടച്ചുപൂട്ടി. ഇനി അവശേഷിക്കുന്ന മോസ്കുകളില്‍ ഇസ്ലാം വാസ്തുശില്പം നിലനിര്‍ത്താന്‍ അനുവദിക്കുന്നില്ല. ഇസ്ലാമിന്റെ തനിമയായ പള്ളികളിലെ മിനാരങ്ങള്‍ പൊളിച്ചുനീക്കുകയാണ്. പകരം ചൈനീസ് സംസ്കാരത്തിന്റെ ഭാഗമായ പഗോഡകള്‍ മാത്രമാണ് അനുവദിക്കുന്നത്. ഇസ്ലാം മതം ഏറ്റവുമധികം നിലനില്‍ക്കുന്ന ഷിന്‍ജിംഗ് പ്രവിശ്യയില്‍ ഉള്ള ഉയ് ഗുര് എന്ന വിഭാഗത്തില്‍ പെടുന്ന […] The post ഇസ്ലാമിനെ ഇല്ലാതാക്കാന്‍ ചൈന ; ഇസ്ലാമിക ഭീകരത തിരിച്ചറിഞ്ഞ ചൈന ആയിരക്കണക്കിന് പള്ളികള്‍ പൂട്ടി, പള്ളിമിനാരങ്ങള്‍ പൊളിച്ചു appeared first on Daily Indian Herald .
കാവസാക്കി ഇസെഡ്1100 ഇന്ത്യന്‍ വിപണിയില്‍
ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ കാവസാക്കി തങ്ങളുടെ പുതിയ സൂപ്പര്‍നേക്കഡ് മോട്ടോര്‍സൈക്കിളായ ഇസെഡ്1100 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.അതിന്റെ എക്സ്-ഷോറൂം വില 12.79 ലക്ഷം രൂപ ആണ്. വളരെക്കാലമായി നിര്‍ത്തലാക്കിയ ഇസെഡ്1000 ന് പകരമായി വരുന്ന ഈ മോഡല്‍, ബ്രാന്‍ഡിന്റെ വ്യാപാരമുദ്രയായ സുഗോമി ഡിസൈന്‍ ഫിലോസഫി നിലനിര്‍ത്തിക്കൊണ്ട് വലിയ എഞ്ചിന്, ആധുനിക സാങ്കേതികവിദ്യ, ആധുനിക മെക്കാനിക്കലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. നിന്‍ജ 1100എസ്എക്സില്‍ നിന്ന് കടമെടുത്ത 1,099 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍-ഫോര്‍ എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 9,000 ആര്‍പിഎമ്മില്‍ 136 ബിഎച്പി കരുത്തും 7,600 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് ദിശകളിലേക്കും ക്ലച്ച്ലെസ് ഷിഫ്റ്റിംഗിനായി കാവസാക്കിയുടെ ക്വിക്ക് ഷിഫ്റ്റര്‍ സിസ്റ്റം ഉള്‍പ്പെടുന്ന ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. Key Words :Kawasaki EZ1100, Bike
ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
മുംബൈ: ശിശുദിനത്തില്‍ സ്കൂളില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അധ്യാപിക ശാരീരികശിക്ഷ നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ഹനുമന്ത് വിദ്യാമന്ദിര്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി കാജല്‍ ഗോണ്ടയാണ് മരിച്ചത്. വിദ്യാര്‍ഥിനി എത്താന്‍ പത്ത് മിനിറ്റ് വൈകിയെന്നരോപിച്ചായിരുന്നു അധ്യാപികയുടെ ശിക്ഷ.സംഭവത്തില്‍ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ശിക്ഷയായി വിദ്യാര്‍ഥിനിയെ കൊണ്ട് നൂറ് സിറ്റ് അപ്പുകള്‍ ചെയ്യിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അതിന് പിന്നാലെ കുട്ടിക്ക് നടുവേദനയും വളരെ ക്ഷീണവും അനുഭവപ്പെട്ടു. വീട്ടിലെത്തിയതോടെ തീരെ വയ്യാതെ […] The post ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു appeared first on Daily Indian Herald .
തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതാവിന്റെ ആത്മഹത്യ; കാരണം കണ്ടെത്തുമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് അന്വേഷിച്ചു. വാർഡിൽ നിന്ന് വന്ന പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. പുറത്തുവന്ന കാര്യങ്ങൾ പരിശോധിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. ആര്‍എസ്എസ്, […]
തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. ആനന്ദ് കെ തമ്പിയാണ് പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കാണ്ണപ്പുരം വാര്‍ഡില്‍ ബിജെപി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു, ആനന്ദ് വാര്‍ഡിലെ സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയിരുന്നു. അദ്ദേഹത്തിന് പാര്‍ട്ടി നേതാക്കള്‍ അത്തരമൊരു സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പട്ടികയില്‍ പേര് […] The post ‘എവിടെ കുഴിച്ചിട്ടാലും ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത്’; സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു appeared first on Daily Indian Herald .
കോട്ടയം ജില്ലാപഞ്ചായത്തില്‍ യു ഡി എഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവേ മുസ്ലിം ലീഗിന് ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കാമെന്ന തീരുമാനം യുഡിഎഫിലും വിവാദം പുകയുന്നു. മധ്യകേരളത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത ലീഗിന് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നല്‍കുന്നത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമുള്‍പ്പെടെ രംഗത്തെത്തി. ലീഗിന്റെ പിടിവാശിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കുകയാണെന്ന് ഒരു വിഭാഗം ആരോപിച്ചു. അതേ സമയം മലബാര്‍ വിട്ട് മധ്യകേരളത്തിലും കളംപിടിക്കാനുള്ള ലീഗിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കോട്ടയത്തെ മത്സരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ […] The post കോട്ടയം ജില്ലാപഞ്ചായത്ത് സിറ്റ് ലീഗ് കോണ്‍ഗ്രസില്‍ നിന്നും പിടിച്ചുവാങ്ങി. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടകള്‍ക്ക് മുന്നില്‍ യുഡിഫ് കിഴടങ്ങുന്നത്തിന്റെ മറ്റൊരു ഉദാഹരണം;ഇപ്പോള്‍ ജില്ലാപഞ്ചായത്ത് അടുത്തത് എം എല്‍ എ. പിന്നീട് എം പി. വ്യവസയത്തിന് ഒപ്പം രാഷ്ട്രീയ അതിനിവേശവും കൃത്യമായി പുരോഗമിക്കുന്നു appeared first on Daily Indian Herald .
ധനുഷ് വീണ്ടും കോളേജ് വിദ്യാർത്ഥിയാകുന്ന ഹിന്ദി ചിത്രം 'തേരെ ഇഷ്ക് മേം'ട്രെയിലര്‍ എത്തി
ധനുഷും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം 'തേരെ ഇഷ്ക് മേം'ട്രെയിലര്‍ എത്തി. 'അത്രന്‍ഗി രേ'എന്ന സിനിമയ്ക്കുശേഷം ആനന്ദ് എല്‍. റായ്യും ധനുഷും വീണ്ടും ഒന്നിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷ് വീണ്ടും കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്നു എന്നതാണ് സിനിമയുെട മറ്റൊരു പ്രത്യേകത. കലാപത്തിന്റെയും അഭിനിവേഷത്തിന്റെയും ഘടകങ്ങള്‍കൊണ്ട് നെയ്തെടുത്ത ഒരു തീവ്രമായ ഇമോഷനല്‍ ലൗവ് സ്റ്റോറിയാകും ചിത്രം പറയുക. മുക്തി എന്ന കഥാപാത്രത്തെയാണ് കൃതി അവതരിപ്പിക്കുന്നത്. ഓസ്കാര്‍ ജേതാവായ സംഗീതസംവിധായകന് എ.ആര്. റഹ്മാന് ഈണമിട്ട ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹിമാന്‍ഷു ശര്‍മ്മയാണ്. ടി സീരിസ് ആണ് നിര്‍മാണം. ചിത്രം നവംബര്‍ 28ന് റിലീസ് ചെയ്യും. Key Words : Dhanush, Hindi Movie, Tere Ishq Mein
ചാറ്റ് ജി.പി.ടി, പെര്‍പ്ലെക്സിറ്റി പോലുള്ള എ.ഐ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ബദലുമായി ഇന്ത്യ. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സൗജന്യ എ.ഐ ആന്‍സര്‍ എഞ്ചിനായ കൈവെക്സ് പുറത്തിറക്കി ശതകോടീശ്വരന്‍ പേള്‍ കപൂര്‍. ആദ്യ ഘട്ടത്തില്‍ വെബ്ബില്‍ മാത്രമാണ് സേവനങ്ങള്‍ ലഭിക്കുക. പതിയെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലേക്കും എത്തുമെന്നും കമ്പനി വ്യത്തങ്ങള്‍ വ്യക്തമാക്കി. സാധാരണ എ.ഐ മോഡലുകളെപ്പോലെയല്ല കൈവെക്സിന്റെ പ്രവര്‍ത്തനം. സ്വന്തമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഗവേഷണം നടത്തി ഉത്തരം നല്കാന് ഈ മോഡലിന് കഴിയും. ഊഹങ്ങളെ അടിസ്ഥാനമാക്കി ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം കൃത്യമായി ഉത്തരം നല്‍കാനുള്ള കഴിവാണ് കൈവെക്സിനെ വ്യത്യസ്തമാക്കുന്നതെന്നും കമ്പനി പറയുന്നു. മലയാളം ഉള്‍പ്പെടെയുള്ള നിരവധി ഭാഷകളും കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. Key Words : Chat GPT, Kyvex
ബീഫ്, വാഴപ്പഴം, തക്കാളി... പ്രധാന ഭക്ഷ്യവസ്തുക്കളുടെ തീരുവ പിന്‍വലിച്ച് ട്രംപ്
വാഷിംഗ്ടൺ: ബീഫ്, തക്കാളി, വാഴപ്പഴം തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ തീരുവ പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പലചരക്ക് സാധനങ്ങളുടെ ഉയര്‍ന്ന വിലയെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ വന്‍ ഇറക്കുമതി തീരുവകള്‍ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ലെന്ന് വളരെക്കാലമായി വാദിച്ചിരുന്ന ട്രംപിന് ഒരു വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം. Key Words : US Tariff, Donald Trump
ചെങ്കോട്ട സ്ഫോടനം: പത്താന്‍കോട്ടില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടി പിടിയില്‍
ന്യൂഡൽഹി: ഡല്‍ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പത്താന്‍കോട്ടില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടി പിടിയില്‍. റയീസ് അഹമ്മദ് എന്ന സര്‍ജനാണ് പിടിയിലായത്. ഇയാള്‍ പലതവണ അല്‍ഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം. ഹരിയാനയില്‍ നൂഹിലടക്കം വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് റദ്ദാക്കി. ഡല്‍ഹി ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അല്‍-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ഷഹീന് ഷാഹിദ് ദുബായിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണ സംഘം. പാസ്പോര്‍ട്ടിനായി അപേക്ഷിച്ച ഇയാള്‍, കൂട്ടാളികള്‍ പദ്ധതിക്ക് അന്തിമരൂപം നല്കുമ്പോള് ദുബായിലേക്ക് കടക്കാന്‍ ഒരുങ്ങുകയായിരുന്നുവെന്നാണ് വിവരം. Key Words :Red Fort blast, Doctor arrested , Pathankot
പട്ന : ബിഹാറിന് ശേഷം ഇനി ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാള്‍ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ശക്തമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂല്‍ എംപി സാഗരിക ഘോഷ് അടക്കം മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വന്തമാക്കിയ തകര്‍പ്പന്‍ വിജയം വികസനം, ക്ഷേമം, സാമൂഹിക നീതി എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു രാഷ്ട്രീയ സന്ദേശം കൂടിയായാണ് വിജയത്തെ അദ്ദേഹം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, ഇന്നു മുതല്‍ ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. Key Words :Trinamool Congress, Narendra Modi, Bengal, BJP'
ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ട്- ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത്
തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്ത്. ശബരിമലയിലെ സ്വര്‍ണകൊള്ള ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും 2025ല്‍ വീണ്ടും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ കോടതിയെ അറിയിക്കാതിരുന്നതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു. മനസ്സാക്ഷിക്ക് മുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സത്യസന്ധമായും സുതാര്യമായും ആണ് എല്ലാം ചെയ്തിട്ടുള്ളതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമല സ്വര്‍ണക്കൊളള പോലെയുള്ള സംഭവ വികാസങ്ങള്‍ ഇനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി പ്രസിഡന്റ് കെ ജയകുമാര്‍. ഇനി വിശ്വാസം വ്രണപ്പെടില്ലെന്നും ഭക്തര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Key Words :Former Devaswom Board President P.S. Prashanth , Sabarimala
സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തോടുണ്ടായ അതൃപ്തിയെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. സ്ഥാനാർഥി നിർണയത്തിൽ തന്നെ തഴഞ്ഞെന്ന് ആരോപിച്ചാണ് ആനന്ദ് തമ്പി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ആർഎസ്എസ്-ബിജെപി നേതാക്കൾക്കെതിരെ പരാമർശങ്ങളുള്ള ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ തർക്കമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃക്കണ്ണാപുരം വാർഡിൽ ബിജെപി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആനന്ദ് തമ്പിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങിയ ആനന്ദ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് ആനന്ദ് എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പിലാണ് ബിജെപി - ആർഎസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. Key Words : Candidate selection, RSS Worker, Suicide
കേരളത്തിന് ലോകോത്തര നിലവാരത്തിലുളള ഗതാഗതാനുഭവം ഉറപ്പാക്കുമെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡൽഹി : കേരളത്തിന് ലോകോത്തര നിലവാരത്തിലുളള ഗതാഗതാനുഭവം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിന് ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി തടസമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഗതാഗതാനുഭവം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ തുറവൂര്‍ തെക്ക് വരെ ആറുവരി പാതയും നാലുവരി പാതയുടെ വികസനവും ഉള്‍ക്കൊളളുന്ന പദ്ധതി നടപ്പാക്കുന്നതിനായി എന്‍എച്ച്എഐയും ആര്‍ഐടിഇഎസും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചത്. അരൂര്‍ ദേശീയപാത ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ പ്രതികരണം. Key Words : Nitin Gadkari, Kerala Roards
എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കും- എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഒരുകൂട്ടം വോട്ടർമാരെ ബോധപൂർവം നീക്കം ചെയ്യാനുള്ള ശ്രമമാണിതെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഫലപ്രദമായി ഫോറം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 80 ശതമാനം പൂർത്തിയായെന്നാണ് കമ്മീഷൻ പറയുന്നത്. എത്രത്തോളം നിയമ യുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ടു പോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. Key Words : SIR, Supreme Court, M.V. Govindan
കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് ശിക്ഷ വിധിച്ചത്. അതേസമയം, ഏറെ സന്തോഷകരമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പബ്ലിക് പോസിക്യൂട്ടര്‍ ഭാസുരി മാധ്യമങ്ങളോട് പറഞ്ഞു. നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും […]
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ്
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പത്മരാജന് തലശ്ശേരി അതിവേഗ പോക്സോ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിന തടവും ഒരുലക്ഷം പിഴയും അടയ്ക്കാനും കോടതി ഉത്തരവിട്ടു. ഇന്നലെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചതിരിഞ്ഞ് കോടതിയുടെ നിര്‍ണായക വിധി വന്നത്. തലശേരി അതിവേഗ […] The post പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ് appeared first on Daily Indian Herald .
കൊച്ചി: അമ്മയ്ക്കൊപ്പം ഉറങ്ങാനെത്തിയ പതിനൊന്നുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മാതാവും ആണ് സുഹൃത്തും അറസ്റ്റിലായതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നാം പ്രതിയായ അമ്മയോടൊപ്പം മറ്റൊരു മുറിയില്‍ രണ്ടാം പ്രതി കിടക്കുമ്പോള്‍ അതിനിടെയില്‍ വന്ന് മകന് കിടന്നു. ഇതോടെ ദേഷ്യം തീര്‍ക്കാന്‍ കാമുകന് മര്‍ദ്ദിക്കുകയായിരുന്നു. അമ്മയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി യുട്യൂബ് ചാനലിലെ ജീവനക്കാരനും. എഫ് ഐ ആറില്‍ ഗുരുതര പരാമര്‍ശമാണുള്ളത്. എബിസി ചാനലിലാണ് രണ്ടാം പ്രതി ജോലി ചെയ്യുന്നത്. എട്ടാം ക്ലാസിലാണ് ഇരയായ കുട്ടി പഠിക്കുന്നത്. ചാനല്‍ […] The post അമ്മയ്ക്കൊപ്പം ഉറങ്ങാനെത്തിയ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ച യൂട്യൂബ് ചാനല്‍ അവതാരികയായ അമ്മയും കാമുകനും അറസ്റ്റില്‍; യുട്യൂബ് ചാനല്‍ ജീവനക്കാരനും ലിവിഗ് ടുഗദറുകാരിയും അഴിക്കുള്ളിലേക്ക് appeared first on Daily Indian Herald .
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുക. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഇന്നുമുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട […]
ബിഹാറില്‍ നടന്നത് വോട്ടു കൊള്ള: ജനാധിപത്യം അതീവ ഗുരുതരാവസ്ഥയില്‍: കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: ബിഹാറില്‍ നടന്നത് വോട്ടുകൊള്ള തന്നെയെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പോലും 90 ശതമാനത്തിലധികം സ്ട്രൈക്ക് റേറ്റ് ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ബിഹാറില്‍ വോട്ടുകൊള്ള നടന്നു എന്നതില്‍ തര്‍ക്കമില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ബിഹാറിലെ കൃത്യമായ ഡേറ്റ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും കൃത്യമായ തെളിവുകളുമായി വരുമെന്നും അവര്‍ ആവര്‍ത്തിച്ചു. അതേസമയം ഇന്ത്യന്‍ ജനാധിപത്യം അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോകുകയാണെന്നും ഹരിയാനയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലയെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. ഹരിയാനയില്‍ നിയമപരമായുള്ള പോരാട്ടം തുടരുകയാണെന്നും 19 കേസുകള്‍ നിലവിലുണ്ടെന്നും ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ മറുപടി തന്നിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. Kewords: Congress, Bihar, Election, B.J.P
കോൺഗ്രസിന് വൻതിരിച്ചടി, വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് മുട്ടട. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്കിയ മേല്‍വിലാസം തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് വൈഷ്ണ സുരേഷിന്റെ പേര് പട്ടികയില്‍ നിന്ന് നീക്കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും കാണിച്ച് സിപിഎം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു. മുൻമന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ഇന്ന് ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്റെ കാലാവധി. ശബരിമല സ്വർണക്കൊളള വിവാദം തുടരുന്നതിനിടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കുന്നത്. പ്രസിഡന്റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി. ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി. ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണ് ദേവസ്വം ബോര്‍ഡ് എന്ന അഭിമാനമാണ് ഭക്തര്‍ക്കുണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കും. ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കും. വിശ്വാസം വൃണപ്പെടാന്‍ തക്ക ഒരു നടപടിയും ഈ ഭരണസമിതി അനുവദിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു. താന്‍ പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നത് ഏറെ നിര്‍ണായകമായ സമയത്താണെന്നും, നിലവിലെ വിവാദങ്ങളുടെ പേരില്‍ ബോര്‍ഡിന്റെ വിശ്വാസ്യതയ്ക്കു ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ജയകുമാര്‍ പറഞ്ഞു. മോശമായ കാര്യങ്ങള്‍ അവിടെ നടക്കാന്‍ ഇടയായതിന് കാരണമായത് നടപടിക്രമങ്ങളിലെ പഴുതുകളാണെന്നും അദ്ദേഹം ചൂണ്ടാക്കാട്ടി. Key Words : Travancore Devaswom Board, K. Jayakumar
ന്യൂഡല്‍ഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ പുരോഗമിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തിലുണ്ട്. ബിഹാറില്‍ വന്‍അട്ടിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ത്താന്‍ എഐഎംഐഎം മേധാവി അസുദുദ്ദീന്‍ ഉവൈസിയുമായി ചേര്‍ന്ന് ബിജെപി ധാരണയുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തിയെന്നുമാണ് ആരോപണം. നൂറ് ശതമാനം വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പരാജയം നേരിട്ടത് അട്ടിമറി […] The post തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൂട്ടുകച്ചവടം; ഉവൈസിയും ധാരണയുണ്ടാക്കി;തോല്‍വി വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് appeared first on Daily Indian Herald .
കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇന്‍ഫ്ലുവന്‍സര്‍ മരിയോ ജോസഫിനെയും ജിജി മാരിയോയും ക്രൈസ്തവ സമൂഹം പൂര്‍ണമായും തള്ളിക്കളയണമെന്ന് കാസ. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ട്രോജന്‍ കുതിരയാണ് മരിയോ ജോസഫ് എന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കാസ പറയുന്നു. മാരിയോ ദമ്പതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കാസ പറയുന്നു. മാരിയോ ജിജി ദമ്പതികളുടെ ഇപ്പോഴത്തെ കലഹവും തമ്മിലടിയും പൊതുസമൂഹത്തില്‍ വാര്‍ത്തയാകുന്നതോടെ, ഈ തട്ടിപ്പുകാരെ ഇനിയും ക്രൈസ്തവ സമൂഹം ചുമക്കരുത്. സാധാരണ കുടുംബങ്ങളില്‍ ഭാര്യ ഭര്ത്താക്കന്മാര് തമ്മില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഒന്നുമല്ല […] The post മാരിയോ ജോസഫ് എന്ന സുലൈമാന്‍ തുര്‍ക്കി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ട്രോജന്‍ കുതിര; സമ്പത്തിക ഇടപാടുകള്‍ കേന്ദ്രം അന്വേഷിക്കണം; കാസ appeared first on Daily Indian Herald .
സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഇടിയുന്നു: പവന് 91,720 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില താഴേക്ക്. ഗ്രാമിന് 180 രൂപയുടെയും പവന് 1440 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയുമായി. അതേസമയം വ്യാഴാഴ്ച സ്വര്‍ണ്ണ വില ഉയര്‍ന്നിരുന്നെങ്കിലും വെള്ളിയാഴ്ച രണ്ടു തവണ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വ്യതിയാനങ്ങള്‍, രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയാണ് സ്വര്‍ണ്ണവിലയിലെ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നത്. Keywords: Gold rate, Decrease, Kerala, Today
കാസര്‍കോട്: വൈദ്യുത ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരിയതിൻ്റെ പ്രതികാരമായി 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്. കാസര്‍കോട് ആണ് സംഭവം. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂറിലേറെയാണ് വൈദ്യുതി മുടങ്ങിയത്. നിരവധി പേർ പരാതിയുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്നമെന്താണെന്നറിയാന്‍ കെഎസ്ഇബി ജീവനക്കാര്‍ ട്രാന്‍സ്ഫോമറുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. തുടര്‍ന്ന് കെഎസ്ഇബി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. 22,000 രൂപയായിരുന്നു […]
കൊച്ചി: ഭർതൃവീട്ടിൽ നിന്നും ഭര്‍ത്താവും ഭര്‍തൃ മാതാവും ഇറക്കിവിട്ടതിന് ശേഷം അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബര്‍ തോട്ടത്തിലെ വിറകുപുരയില്‍. കാക്കൂരില്‍ ആണ് ദാരുണ സംഭവം. യുവതിയും 11 വയസുകാരനും ഭിത്തിയില്ലാതെ നാല് തൂണുകളില്‍ നില്ക്കുന്ന വിറകുപുരയിലാണ് കഴിഞ്ഞത്. സ്ഥിരമായി കുട്ടിയുടെ ബാഗില്‍ ജ്യൂസ് കുപ്പികള്‍ കണ്ടതോടെ സംശയം തോന്നിയ അധ്യാപകന് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാവിലെ അമ്മ ഭക്ഷണം കഴിക്കാന്‍ നല്കുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും. ഉച്ച ഭക്ഷണം സ്കൂളില്‍ […]
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ.ജയകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും. ഇന്നു രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ പ്രസിഡന്റ് കെ.വാസു അടക്കമുള്ളവര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് പി.എസ് പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് പ്രസിഡന്റായി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ.രാജുവും ചുമതലയേല്‍ക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാര്‍ വിരമിച്ച ശേഷം അഞ്ചു വര്‍ഷത്തോളം മലയാളം സര്‍വകലാശാല വിസിയായിരുന്നു. Keywords: K.Jayakumar,Devaswom board president, Today
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിയെ പിന്തുടര്ന്ന് റെസ്റ്റ് റൂമില്‍ കടന്ന് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച ഗ്രേഡ് എഎസ്ഐയ്ക്കെതിരേ ഒരാഴ്ചയ്ക്ക് ശേഷം കേസെടുത്ത് കൊല്ലം പോലീസ്. ഗ്രേഡ് എഎസ്ഐയ്ക്കെതിരായാണ് കേസ് എടുത്തിരിക്കുന്നത്. നവാസിനെതിരെയാണ് കേസ്. നവംബര്‍ ആറിന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാന്‍ റെസ്റ്റ് റൂമിലേക്ക് പോയ പോലീസുകാരിയോടാണ് പ്രതി അപമര്യാദയായി പെരുമാറിയത്. പുരുഷന്മാരുടെ റെസ്റ്റ് റൂമിന് സമീപം നിന്ന പ്രതിയോട് പോലീസുകാരി ഉറങ്ങിയില്ലേ സാര്‍ എന്ന് ചോദിച്ചപ്പോഴായിരുന്നു മോശം പദപ്രയോഗം നടത്തിയത്. ഇതു കേട്ട് […] The post റെസ്റ്റ് റൂമില്‍ കടന്ന് പോലീസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ഗ്രേഡ് എഎസ്ഐയുടെ ശ്രമം: ഒരാഴ്ചയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് കൊല്ലം പോലീസ് appeared first on Daily Indian Herald .
അമ്മയുടെ അടുത്തു കിടന്നതിന് 12 കാരനെ മര്‍ദിച്ച സംഭവം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കൊച്ചി: എറണാകുളം എളമക്കരയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലിസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജെ ജെ ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി. അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്തതിനാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ കാരണമായത്. അമ്മയ്ക്കൊപ്പം കുട്ടി കിടന്നതും മര്‍ദനത്തിന് പ്രകോപനമുണ്ടാക്കി. അമ്മയുടെ ആണ്‍സുഹൃത്ത് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും, അമ്മ നെഞ്ചില്‍ കൈ നഖം ഉപയോഗിച്ച് മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. കൊച്ചി ലിസി […] The post അമ്മയുടെ അടുത്തു കിടന്നതിന് 12 കാരനെ മര്‍ദിച്ച സംഭവം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍ appeared first on Daily Indian Herald .
തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സ്കൂളില്‍നിന്നോ കോളജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് ഓർമപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും കാര്യങ്ങളെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നതിനുമാണ് ഇതെന്ന് എംവിഡി അറിയിച്ചു. നേരത്തെ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകുന്ന ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റോ അഗ്നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തരമായി എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ അറിവുമില്ല. കൂടാതെ ബസുകളില്‍ അനധികൃതമായി […]
കൊല്ലം: ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ […] The post ടൈല്‍സ് പണി നിര്‍ത്തി സ്വാമിയായി;പരീക്ഷക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം, 11കാരിയെ ആഭിചാരക്രിയയുടെ പേരില്‍ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍ appeared first on Daily Indian Herald .
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയുണ്ടായ വന്‍ സ്ഫോടനത്തില്‍ 9പേര്‍ക്ക് ദാരുണമായി മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പൊലിസ് സ്റ്റേഷനും അടുത്തുള്ള വാഹനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു. ഫരീദാബാദില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വന്‍ സ്ഫോടക ശേഖരമാണ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്) സംഘവും പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായി […] The post കശ്മീരിലെ പോലീസ് സ്റ്റേഷനിലെ സ്ഫോടനം, 9 പേര് കൊല്ലപ്പെട്ടു, പൊട്ടിത്തെറിച്ചത് ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ appeared first on Daily Indian Herald .
തിരുവനന്തപുരം: വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ യുവാവ് മരിച്ച നിലയില്‍. തമിഴ്നാട് കൊടൈക്കനാലില്‍ നിന്നെത്തിയ ദാവൂദ് ഇബ്രാഹിം(25) ആണ് മരിച്ചത്. കൊടൈക്കനാലില്‍ നിന്നെത്തിയ 37 ഓളം പേര് അടങ്ങുന്ന സംഘമാണ് വര്‍ക്കലയില്‍ എത്തിയത്. നീന്തല്‍ കുളത്തില്‍ കുളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മത്സരം നടത്തി. കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ ആരാണ് മുങ്ങിക്കിടക്കുന്നത് എന്ന് കണ്ടെത്തുന്ന മത്സരമാണ് നടത്തിയത്. ദാവൂദ് വെള്ളത്തില്‍ മുങ്ങിയ ശേഷം അബോധവസ്ഥയില്‍ കാണുകയായിരുന്നുവെന്നാണ് വിവരം. അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തിനടിയില്‍ എന്താണ് […]
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.
ശ്രീനഗര്‍: ഫരീദാബാദില്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ ഭീകര സംഘത്തില്‍ നിന്നു പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരസംഘത്തിന്റെ കേസില്‍ നിന്ന് പിടിച്ചെടുത്ത 360 കിലോ സ്ഫോടകവസ്തുക്കളുടെ ഭൂരിഭാഗവും പ്രാഥമിക എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത നൗഗാം പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. വീണ്ടെടുത്ത ചില രാസവസ്തുക്കള്‍ പോലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. എന്നാല്‍ വലിയൊരു ഭാഗം സ്റ്റേഷനില്‍ തന്നെ അവശേഷിച്ചിരുന്നു. ഇരകളുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെ പോലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു എന്ന് ഭയക്കുന്നവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. സ്ഫോടന സ്ഥലത്ത് നിന്ന് 300 അടി അകലെ വരെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് സാധ്യതകളാണ് പോലീസ് വൃത്തങ്ങള്‍ അന്വേഷിക്കുന്നത്. ഒന്നാമതായി, മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാം. രണ്ടാമത്തേത്, ഒരു ഭീകരാക്രമണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പിടിച്ചെടുത്ത ഒരു കാറില്‍ ഐഇഡി ഘടിപ്പിച്ച് വച്ചതാണ് വലിയ സ്ഫോടനത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ജെയ്ഷെ മുഹമ്മദിന്റെ നിഴല്‍ സംഘടനയായ പിഎഎഫ്എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്, എങ്കിലും ഇത് പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സ്നിഫര്‍ ഡോഗുകളുമായി സുരക്ഷാ സേന വളപ്പില്‍ പരിശോധന നടത്തി പ്രദേശം സീല്‍ ചെയ്തു. ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അക്ഷയ് ലാബ്രൂ പ്രാദേശിക ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ഇതുവരെ അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ ഡോ. മുസ്സമ്മില് ഷക്കീല്‍ ഗനായുടെ ഫരീദാബാദിലെ വാടക വീട്ടില്‍ നിന്നാണ് 360 കിലോ സ്ഫോടകവസ്തുക്കള്‍ ആദ്യം പിടിച്ചെടുത്തത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പോലീസുകാരും, സ്ഫോടകവസ്തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന ഫോറന്‍സിക് ടീം ഉദ്യോഗസ്ഥരുമാണ്. സ്ഫോടനത്തില്‍ ശ്രീനഗര്‍ ഭരണകൂടത്തിലെ നായിബ് തഹസില്‍ദാര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരും മരിച്ചു. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ഹോസ്പിറ്റലിലേക്കും ഷേര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലേക്കും എത്തിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നൗഗാമില്‍ എത്തിയിട്ടുണ്ട്, പ്രദേശം വളഞ്ഞു സീല്‍ ചെയ്തിരിക്കുകയാണ്. മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പോസ്റ്ററുകള്‍ പതിച്ച കേസ് കണ്ടെത്തിയത് നൗഗാം പോലീസ് സ്റ്റേഷനാണ്. ഈ പോസ്റ്ററുകളാണ് പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട ഭീകരസംഘത്തെ തുറന്നുകാട്ടിയത്. ഈ കണ്ടെത്തല്‍ വലിയ തോതിലുള്ള സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും നിരവധി 'ഭീകര ഡോക്ടര്‍മാരുടെ'അറസ്റ്റിനും കാരണമായി. അറസ്റ്റിലായ ഡോക്ടര്‍മാരില്‍ ഒരാളായ അദീല്‍ അഹമ്മദ് റാത്തറിന്റെ നേതൃത്വത്തിലാണ് കശ്മീരിലെ സുരക്ഷാ സേനയ്ക്കും'പുറത്തുനിന്നുള്ളവര്‍ക്കും'നേരെയുള്ള വലിയ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്ന ഈ പോസ്റ്ററുകള്‍ പതിച്ചത്. ഒക്ടോബര്‍ 27-ന് ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് ദുരൂഹ ശൃംഖലയെക്കുറിച്ച് വെളിവായത്. ഈ ആഴ്ച ആദ്യം 13 ജീവന് അപഹരിച്ച ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഈ ശൃംഖലയാണെന്നും പിന്നീട് കണ്ടെത്തി. പോസ്റ്ററുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍, 'പാകിസ്ഥാനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന വിദേശ ഹാന്‍ഡ്ലര്‍മാരുമായി ബന്ധമുള്ള പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട ഒരു 'വൈറ്റ്-കോളര്‍ ഭീകര സംഘ'ത്തെ കണ്ടെത്തിയതായി ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. ജെയ്ഷ് പോസ്റ്ററുകള്‍ പതിച്ച പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ അനന്തനാഗിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയും പിന്നീട് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലേക്ക് മാറുകയും ചെയ്ത റാത്തറിനെ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും, ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഇയാളുടെ ലോക്കറില്‍ നിന്ന് ഒരു അസോള്‍ട്ട് റൈഫിള്‍ കണ്ടെത്തുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍-ഫലാ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന മറ്റൊരു ഡോക്ടറായ മുസമ്മില്‍ ഷക്കീലിന്റെ പേര് വെളിപ്പെട്ടത്. ഷക്കീലുമായി ബന്ധപ്പെട്ട വീടുകളില്‍ നടത്തിയ റെയ്ഡില്‍ ജമ്മു കശ്മീര്‍, ഹരിയാന പോലീസ് സംയുക്ത സംഘം ഏകദേശം 3,000 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. ഷക്കീലിന്റെ അറസ്റ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും അതേ സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു ഡോക്ടറായ ഷഹീന് സയീദിന്റെ അറസ്റ്റിനും കാരണമായി. മണിക്കൂറുകള്‍ക്ക് ശേഷം, ചെങ്കോട്ടയ്ക്ക് സമീപം ട്രാഫിക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയും, 13 പേര് കൊല്ലപ്പെടുകയും 20-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അടുത്ത ദിവസം, മറ്റൊരു ഡോക്ടറായ ഉമര്‍ നബിയുടെ പേര് പുറത്തുവന്നു. സ്ഫോടനം നടന്ന ഹ്യുണ്ടായ് ഐ20 കാര്‍ ഓടിച്ചിരുന്നത് ഇയാളാണെന്ന് ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്ഫോടനം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയിലെ (എന്‍ഐഎ) വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തു പിടിച്ചെടുത്തത് പ്രതിക്ക് പരിഭ്രാന്തിയുണ്ടാക്കുകയും സ്ഥലം മാറ്റാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തുവെന്നാണ്. സ്ഫോടനത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നത് പ്രതി ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ശരിയായ രീതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നാണ്. പരിഭ്രാന്തിയിലായ പ്രതികള്‍ക്ക് പരമാവധി നാശനഷ്ടത്തിനായി ഐഇഡി സജ്ജമാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. Summary: Seven people were killed and 30 injured in an explosion at the Nowgam Police Station in Jammu and Kashmir, which occurred while checking explosives seized from the terror module of doctors, including those in Faridabad. Most of the 360 kg of explosives seized in connection with the terror module case were stored at the Nowgam Police Station, where the primary FIR was registered. While some of the recovered chemicals were sent to the police forensic lab, a large portion remained at the station. The bodies of the victims have been moved to the Police Control Room in Srinagar.
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞടുപ്പ് ഫലപ്രഖ്യപനത്തില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ബീഹാറിന്റെ ഈ ഫലം ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു. ബീഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടമെന്നും പരാജയത്തെ കുറിച്ച് കൂടുതല്‍ അവലോകനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.മഹാസഖ്യത്തില്‍ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ […] The post ബീഹാറിലെ ഫലം ഞെട്ടിപ്പിക്കുന്നത്; തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല- രാഹുല്‍ ഗാന്ധി appeared first on Daily Indian Herald .
കമ്മിന്‍സിനും അശ്വിനുമെല്ലാം മുകളില്‍ ഒരേയൊരു രാജാവ്; തകര്‍പ്പന്‍ റെക്കോഡില്‍ ഒന്നാമനായി ബുംറ
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് 55 ഓവറില്‍ 159 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു. നിലവില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം അവസാനിച്ചപ്പോള്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കുവേണ്ടി കെ.എല്‍. രാഹുല്‍ 59 പന്തില്‍ 13 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 38 പന്തില്‍ ആറ് റണ്‍സും നേടി ക്രീസില്‍ ഉണ്ട്. ഓപ്പണര്‍ യശസ്വി […]
ലോകമെമ്പാടുമുള്ള മലയാളികളെ പറ്റിച്ചിരിക്കുന്നു മാരിയോ ജോസഫും ജിജി മാരിയോയും ജെറി പൂവക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇനിയും നിങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം തുടരുവാന്‍ യോഗ്യനല്ല. അത് ഒരു കമ്മിറ്റിയെ രൂപീകരിച്ചു പൂര്‍ത്തീകരിക്കുവാനുള്ള പ്രോജക്ട് കമ്മിറ്റി പൂര്‍ത്തീകരിക്കട്ടെ. ഒരു പ്രശ്നം വന്നപ്പോഴാണ് നിങ്ങള്‍ ഈ തട്ടിപ്പുകള്‍ പുറത്ത് പറഞ്ഞത്. മദ്യപിക്കുന്ന ഒരാള്‍ ധ്യാനം നടത്തുവാന്‍ യോഗ്യരല്ല. ജിജി അത് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കുകയെന്നും ജെറി പറയുന്നു. ജെറി പൂവക്കാലയുടെ കുറിപ്പ് വായിക്കാം മാരിയോയുടെ വീഡിയോ കണ്ടിരുന്നു. ഫിലോകാലിയയില്‍ നടന്ന തട്ടിപ്പുകള്‍ […] The post മലയാളികള്‍ പറ്റിക്കപ്പെട്ടിരിക്കുന്നു, മാരിയോ ജോസഫും ജിജി മാരിയോയും ഇനിയും ചാരിറ്റി പ്രവര്‍ത്തനവും ധ്യാനവും നടത്തരുത്, ജെറി പൂവക്കാല appeared first on Daily Indian Herald .
സ്റ്റാര്‍ബക്സിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി മേയര്‍ സൊഹ്റാന് മംദാനി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സ്റ്റാര്‍ബക്സിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി മേയര്‍ സൊഹ്റാന് മംദാനി. തുച്ഛവേതനത്തില്‍ പ്രതിഷേധിച്ച് 10000ത്തിലധികം സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ പണിമുടക്കിയതിന് തൊട്ടുപിന്നാലെയാണ് മംദാനിയും ആഹ്വാനവുമായി മുന്നോട്ട് വന്നത്. തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോള്‍ സ്റ്റാര്‍ബക്സില്‍ നിന്ന് താന്‍ ഒന്നും വാങ്ങുകയില്ലെന്നും എല്ലാവരും ഈ ബഹിഷ്കരണത്തില്‍ പങ്കുചേരണമെന്നും മംദാനി എക്സില്‍ കുറിച്ചു. ‘തൊഴിലാളികള്‍ വേതനം കുറഞ്ഞതിനെ തുടര്‍ന്ന് സമരത്തിലായിരിക്കുമ്പോള്‍ ഞാനെങ്ങനെ സ്റ്റാര്‍ബക്സില്‍ നിന്ന് സാധനം വാങ്ങും? ഈ ബഹിഷ്കരണത്തില്‍ കൂടുതല്‍ പേര് അണിചേരണം. കരാര്‍ പുതുക്കാതെ സ്റ്റാര്‍ബക്സിന് മുന്നോട്ട് പോകാനാവില്ലെന്ന സന്ദേശം […]
ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞടുപ്പ് ഫലപ്രഖ്യപനത്തില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ബീഹാറിന്റെ ഈ ഫലം ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു. ബീഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടമെന്നും പരാജയത്തെ കുറിച്ച് കൂടുതല്‍ അവലോകനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘മഹാസഖ്യത്തില്‍ വിശ്വാസം […]
കഴിഞ്ഞദിവസം കാന്തായുടെ പ്രൊമോഷന്റെ ഭാഗമായി ദുല്‍ഖര്‍ നല്കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കേരളത്തിന് പുറത്തുള്ള പ്രേക്ഷകര്‍, വിശേഷിച്ച് തെലുങ്കിലെ പ്രേക്ഷകര്‍ തന്നെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. എന്നാല്‍ മലയാളത്തില്‍ താന്‍ രണ്ട് വര്‍ഷം മാറി നിന്നാല്‍ ഫീല്‍ഡൗട്ടായെന്ന് പറയുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ ഈ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയാണ്. മറ്റ് ഭാഷകളിലെ സ്വീകാര്യത കണ്ടപ്പോള്‍ കേരളത്തിലെ പ്രേക്ഷകരെ തള്ളിപ്പറയുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. മലയാളത്തിലാണ് ആദ്യം പോപ്പുലറായതെന്നും മറ്റ് ഭാഷയില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം […]
എന്നെ വിലകുറച്ച് കണ്ടവര്‍ക്കുള്ള മറുപടി; ബീഹാറിലെ വിജയത്തില്‍ ചിരാഗ് പാസ്വാന്
പാട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് പിന്നാലെ സന്തോഷം പങ്കിട്ട് ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) തലവന്‍ ചിരാഗ് പാസ്വാന്. തന്നെ വിലകുറച്ച് കണ്ടവര്‍ക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ചിരാഗ് പറഞ്ഞു. എന്‍.ഡി.എ സഖ്യത്തിന്റെ മെച്ചപ്പെട്ട സ്ട്രൈക്ക് റേറ്റിനെ കുറിച്ചും ചിരാഗ് സംസാരിച്ചു. തന്റെ പാര്‍ട്ടിയുടെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് നിരവധി പരിഹാസങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യുവിന്റെ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ചിരാഗ് പറഞ്ഞു. എന്‍.ഡി.എ ബീഹാറില്‍ മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു […]
പൃഥ്വിരാജിന്റെ കരിയറില്‍ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടുകളിലൊന്നായിട്ടാണ് വിലായത്ത് ബുദ്ധയെ കണക്കാക്കുന്നത്. 2021ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. ആടുജീവിതം, എമ്പുരാന് എന്നീ സിനിമകളുടെ തിരക്ക് കാരണം പല ഷെഡ്യൂളുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിരിക്കുകയാണ്. മറയൂരിലെ ചന്ദന കടത്തുകാരനായ ഡബിള്‍ മോഹനനും അയാളുടെ അധ്യാപകനായ ഭാസ്കരനും തമ്മിലുള്ള ഈഗോ ക്ലാഷാണ് വിലായത്ത് ബുദ്ധയുടെ പ്രമേയം. ജി.ആര്. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റിന് ശേഷം […]
ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വന്‍ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അക്ഷീണം പ്രയത്നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. ഇത് ട്രെന്‍ഡ് അല്ല സുനാമിയാണെന്നും രാജ്യത്തും ബിഹാറിലും ജനം മോദിയില്‍ അചഞ്ചല വിശ്വാസം അര്‍പ്പിച്ചു, ജംഗിള്‍ രാജിന് പകരം ജനം വികസനത്തെ പുല്കി. ജംഗിള്‍ രാജിന് നോ എന്‍ട്രി. 2024 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കുറച്ചു സീറ്റ് […] The post ബിഹാര്‍ വിജയം ആഘോഷിച്ച് എന്‍ഡിഎ; ‘ജംഗിള്‍ രാജിന് നോ എന്‍ട്രി’, ഇത് ട്രന്‍ഡ് അല്ല സുനാമിയെന്ന് ജെ പി നദ്ദ appeared first on Daily Indian Herald .
യു.എ.ഇയെ ചാരമാക്കി ഇന്ത്യ; വൈഭവിന്റെ ആറാട്ടില്‍ പിറന്നത് വെടിക്കെട്ട് റെക്കോഡും!
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ യു.എ.ഇ എയെ തകര്‍ത്ത് ഇന്ത്യ എ. ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 148 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് (20 ഓവറില്‍) ഇന്ത്യ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിന് 149 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ അമ്പരപ്പിക്കുന്ന […]
പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാടകീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ രഘോപൂരില്‍ നിന്നും മൂന്നാമതും വിജയം കൊയ്ത് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട തേജസ്വി 14,532 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ സതീഷ് കുമാറിനെ പരാജയപ്പെടുത്തിയത്. തുടക്കത്തില്‍ സതീഷ് കുമാര്‍ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും അവസാന ലാപ്പുകളില്‍ തേജസ്വി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. നിരവധി തവണ തേജസ്വി പിന്നോട്ട് പോയതോടെ സതീഷ് കുമാര്‍ വിജയിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകളും കാറ്റില്‍പ്പറത്തി തേജസ്വി യാദവ് അന്തിമ വിജയം […]
അമരവും പാലേരി മാണിക്യവും പോലെയാകില്ല, റീ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ഹിറ്റ്
ഹിന്ദിയിലും തമിഴിലും ട്രെന്‍ഡായി മാറിയ റീ റിലീസ് തരംഗം മലയാളത്തിലും ഇപ്പോള്‍ ഉടലെടുത്തിരിക്കുകയാണ്. സ്ഫടികത്തില്‍ തുടങ്ങി രാവണപ്രഭു വരെ മോഹന്‍ലാല്‍ സിനിമകളുടെ റീ റിലീസ് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. എന്നാല്‍ മോഹന്‍ലാലിന്റെ റീ റിലീസ് സ്വീകാര്യത മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. എന്റര്‍ടൈന്‍മെന്റ് സിനിമകള്‍ക്ക് പകരം ക്ലാസിക് സിനിമകള്‍ പുറത്തിറക്കുന്നതുകൊണ്ടാണ് മമ്മൂട്ടിയുടെ റീ റിലീസുകള്‍ക്ക് സ്വീകാര്യത ലഭിക്കാത്തതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരം പോലും ആളില്ലാത്തതിനാല്‍ ഷോ ക്യാന്‍സല്‍ ചെയ്ത വാര്‍ത്ത വൈറലായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ […]
ലാലേട്ടന് വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ല്‍; ബിനു പപ്പു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ബിനു പപ്പു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി ജോയിന്‍ ചെയ്തുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗര്‍ണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ അദ്ദേഹം, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു. ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. ‘അടി’, ‘ഇഷ്ക്’ എന്നീ ചിത്രങ്ങള്‍ക്ക് […] The post ലാലേട്ടന് വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍; ബിനു പപ്പു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ appeared first on Daily Indian Herald .
42 പന്തില്‍ 144 റണ്‍സ്, വൈഭവ് 'അഴിഞ്ഞാടിയ'മത്സരത്തില്‍ ഇന്ത്യ എയ്ക്കു 148 റണ്‍സ് ജയം
ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ തുടക്കത്തില്‍ ഇന്ത്യ 'എ'ടീം യുഎഇയെ 148 റണ്‍സിന് തകര്‍ത്തു. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 'എ'നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ നേടി. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല് 14-കാരനായ വൈഭവ് സൂര്യവംശിയുടെ തീപ്പൊരി പ്രകടനമായിരുന്നു. വെറും 42 പന്തില്‍ 144 റണ്‍സ് നേടിയ വൈഭവ്, 32 പന്തില്‍ സെഞ്ച്വറി തികച്ച് റെക്കോര്‍ഡ് വേഗമുള്ള സെഞ്ച്വറികളിലൊന്ന് സ്വന്തമാക്കി. 15 സിക്സറുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. സൂര്യവംശിക്ക് മികച്ച പിന്തുണ നല്‍കിക്കൊണ്ട് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ്മ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. 42 പന്തില്‍ 76 റണ്‍സെടുത്ത അദ്ദേഹം പുറത്താകാതെ നിന്നു. ഇന്ത്യയുടെ ഇന്നിംഗ്സില്‍ ആകെ 25 സിക്സറുകളാണ് പിറന്നത്. 298 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇക്ക് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 149 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. യുഎഇ ബാറ്റിംഗ് നിരയില്‍ സോഹൈബ് ഖാന് മാത്രമാണ് അര്‍ദ്ധ സെഞ്ച്വറി നേടി ചെറുത്തുനില്‍പ്പ് നടത്തിയത്. എന്നാല്‍, മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജപ്നീത് സിംഗ് മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹം നിര്‍ണ്ണായകമായ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷ ദുബെയും രമന്ദീപ് സിംഗും വിക്കറ്റുകള്‍ നേടി. വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് മികവിലും ഗുര്‍ജപ്നീത് സിംഗിന്റെ ബൗളിംഗിലുമായി, ഇന്ത്യ 'എ' 148 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടി ടൂര്‍ണമെന്റില്‍ ശക്തമായ തുടക്കം കുറിച്ചു. അടുത്ത മത്സരം പാകിസ്ഥാനെതിരെയാണ്. Summary: India 'A' team thrashed UAE by 148 runs in a stellar start to the Asia Cup Rising Stars tournament. The blistering batting performance by teenage star Vaibhav Suryavanshi gifted India a huge victory. Opting to bat first after winning the toss, India 'A' posted a massive score of 297 runs for the loss of 4 wickets in the allotted 20 overs. The backbone of the Indian innings was the fiery performance of 14-year-old Vaibhav Suryavanshi. Vaibhav scored 144 runs off just 42 balls, completing a century in 32 balls to register one of the fastest centuries on record. His innings included 15 sixes and 11 fours.
കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി, ഒമ്പതു വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ആണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകന് മുഹമ്മദ് ആഷിക് ആണ് മരിച്ചത്. നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ഇന്ന് വൈകിട്ട് 4.30നാണ് സംഭവം. കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അയയില്‍ ഉണ്ടായിരുന്ന തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൃഷ്ണപ്പടി ഇ.എന്‍.യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ആഷിക്.

26 C