മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ ക്ഷമാ ശീലത്തെ കുറിച്ചും സംസാരിക്കുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിം കുട്ടി. മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ്ങിനിടെ നടന്ന കാര്യങ്ങളെ കുറിച്ചാണ് ഇബ്രാഹിം കുട്ടി പറഞ്ഞത്. മോഹന്‍ലാലിനോട് ഒരാള്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നുന്നെന്നും എന്നാല്‍ ഒട്ടും പൊട്ടിത്തെറിക്കാതെ മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കിയെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. മോഹന്‍ലാലിന്റെ സ്ഥാനത്ത് മമ്മൂട്ടിയായിരുന്നെങ്കില്‍ ഇതൊന്നും കേട്ടുനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സില്ലി മോങ്ക്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്. ‘ഒരിക്കല്‍ ഞങ്ങള്‍ ബോള്‍ഗാട്ടി പാലസില്‍ […]
സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും
തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസ് സ്റ്റേഷനുമുന്നിലെ പൊലീസുകാരുടെ പരസ്യമദ്യപാനത്തിൽ കൂട്ട നടപടിയുണ്ടായേക്കും. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ട പ്രകാരം കഴക്കൂട്ടം എസിപി ചന്ദ്രദാസ് റിപ്പോർട്ട് സമർപ്പിച്ചു. ഒരു ഗ്രേഡ് എസ്ഐയും അഞ്ച് സിപിഒമാരടക്കം ആറ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യുമെന്നാണ് വിവരം. വാഹനമോടിച്ച ഗ്രേഡ് എസ് ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുക്കും. സംഭത്തിൽ ഉൾപ്പെട്ട ആറ് പേരിൽ രണ്ട് പേർ മദ്യപിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും ആറുപേർക്കെതിരെയും നടപടി ഉണ്ടാകും. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് […]
ഇന്ത്യ ‘ഒരു ഹിന്ദു രാഷ്ട്രം’ഭരണഘടനാ അംഗികാരം വേണ്ട; പ്രസ്താവനയാവര്‍ത്തിച്ച് മോഹന്‍ ഭഗവത്
പട്ന: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും അതൊരുസത്യമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ മുസാഫര്‍പൂരില്‍ നടന്ന സാമൂഹിക ഐക്യ സെമിനാറിന്റെ ഭാഗമായി നടന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയില്‍ നടന്ന ആര്.എസ്.എസിന്റെ നൂറാംവാര്‍ഷികാഘോഷ പരിപാടിയിലും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഭരണഘടനയുടെ അംഗികാരം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യം ഇതിനോടകം തന്നെ ഹിന്ദു രാഷ്ട്രമാണെന്നും, പ്രത്യേകിച്ച് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതില്ലെന്നും അദ്ദേഹം […]
അന്ന് ഞാൻ പറഞ്ഞത് മറന്നിട്ടില്ല; സിനിമ കണ്ടാൽ കാരണം മനസിലാകും: രജിഷ വിജയൻ
മലയാളികൾക്ക് സുപരിചിതയായ നടി രജിഷ വിജയൻ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും ഇരയായിരുന്നു. മസ്തിഷ്ക മരണം എന്ന സിനിമയിലെ ഐറ്റം ഡാൻസ് രംഗമാണ് വിവാദങ്ങൾക്ക് കാരണമായത്. വർഷങ്ങൾക്ക് മുൻപ് ‘ഐറ്റം ഡാൻസ് ചെയ്യില്ല’ എന്ന് താരം പറഞ്ഞ വീഡിയോയും പുതിയ ഡാൻസ് രംഗവും ചേർത്ത ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായത്. ഇതിന് മറുപടിയുമായി രജിഷ വിജയൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ജലി പിള്ളയുടെ ‘ദ ഫോർത്ത് വാൾ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ […]
കരാർ പാലിക്കുന്നില്ല; ദക്ഷിണ കൊറിയക്കുമേൽ 25% തീരുവ ഏർപ്പെടുത്തി അമേരിക്ക
വാഷിങ്ടൺ: അമേരിക്കയുമായി നേരത്തെ ഉണ്ടാക്കിയ വ്യാപാര കരാറനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് ദക്ഷിണ കൊറിയക്കുമേൽ 25% തീരുവയേർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണ കൊറിയയുടെ വാഹനങ്ങൾ, മരുന്ന്, മരം എന്നിവയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന പുതിയ തീരുവ ഇന്നലെയാണ് (ജനുവരി 26) ട്രംപ് പ്രഖ്യാപിച്ചത്. 15 ശതമാനത്തിൽ നിന്നും 25 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. ദക്ഷിണ കൊറിയൻ നിയമസഭ ഞങ്ങളുടെ ചരിത്രപരമായ വ്യാപാര കരാർ നടപ്പാക്കുന്നില്ലന്നും അതിനവർക്ക് അവകാശമുണ്ടെന്നും ട്രൂത് സോഷ്യലിൽ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഈ […]
22 വര്‍ഷം കാത്തിരുന്ന ശേഷം ഈ ചിത്രത്തിന് യെസ് പറയാന്‍ കാരണമെന്ത്? മറുപടിയുമായി ജയറാം
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന അച്ഛന് മകന് കോംബോയാണ് ജയറാം – കാളിദാസ് ജയറാം എന്നിവരുടേത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം ആശകള്‍ ആയിരം റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിലെത്തും. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എവന്റെ വീട് അപ്പൂന്റേം തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ച ഇരുവരും വീണ്ടുമൊരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാലതാരമെന്ന ലേബലിന് പിന്നാലെ ഒരു നടന് എന്ന രീതിയില്‍ സ്വയം എസ്റ്റാബ്ലിഷ് ചെയ്ത ശേഷം കാളിദാസ് അച്ഛന് ജയറാമിനൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യുന്ന […]
ദീപകിന്റെ മരണം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. കേസില്‍ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. […]
ചൂതാട്ടക്കാരനായിരുന്നു ചുഴലിദീനക്കാരനായിരുന്നു കടുത്ത മദ്യപാനിയായിരുന്നു പ്രണയത്തിലിഡിയറ്റായിരുന്നു നിത്യസംഘർഷം ആത്മസംഘർഷം കൊടിയ സംഘർഷം കഥാപാത്രങ്ങൾക്ക് വലിയ കുറ്റങ്ങൾ വലിയ ശിക്ഷകൾ വലിയ ഹൃദയങ്ങൾ കഥാപാത്രങ്ങൾക്ക് നോവലിലയാൾ പണിതതിലധികവും നരകങ്ങൾ; നരകത്തിലഗ്നിയാണ് അഗ്നി ശുദ്ധീകരിക്കുന്നു അഗ്നിയാണാ നോവലുകൾ മനുഷ്യനെയത് ശുദ്ധീകരിക്കുന്നു വിമലീകരിക്കുന്നു, നവീകരിക്കുന്നു നിന്ദിതരുടെയും പീഡിതരുടെയും കഥ പറഞ്ഞ ക്രിസ്തുവാണ് ഹൃദയത്തിനു മീതെ ദൈവത്തിൻ്റെ കയ്യൊപ്പുള്ള ദസ്തയേവ്സ്കി, ഷേക്സ്പിയറെ പോലെ ഒരമരൻ…
ചരിത്രം കുറിക്കാന്‍ പറ്റിയ സമയം, ടി-20 ലോകകപ്പിന് മുമ്പ് ഞെട്ടിച്ച് ഇറ്റലി, ഇവിടെ ആരും സെയ്ഫല്ല
ടി-20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചരിത്ര വിജയവുമായി ഇറ്റലി. അയര്‍ലന്‍ഡിനെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് അസൂറികള്‍ ലോകകപ്പിന് മുമ്പേ ചരിത്രമെഴുതിയത്. സെന്‍വെസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇറ്റലിയുടെ വിജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഐറിഷ് ആര്‍മി പരമ്പര സ്വന്തമാക്കിയിരുന്നു. ഡെഡ് റബ്ബറും വിജയിച്ച് ക്ലീന്‍ സ്വീപ് മോഹവുമായെത്തിയ സ്റ്റെര്‍ലിങ്ങിനെയും സംഘത്തെയും നീലപ്പട ഞെട്ടിച്ചു. Italy batters guide the team […]
ഒരുപക്ഷെ……പ്രായത്തിൽ മൂത്തതായതുകൊണ്ട് കിട്ടിയതായിരിക്കാം ഈ അവാർഡ്: മമ്മൂട്ടി
മലയാളികൾക്ക് ഏറെ അഭിമാനകരമായ ദിവസം സമ്മാനിച്ചുകൊണ്ടായിരുന്നു കഴിഞ്ഞദിവസം കടന്നുപോയത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മലയാളത്തിന്റെ അഭിമാന താരം മമ്മൂട്ടി ഏറ്റുവാങ്ങിയ നിമിഷം മാത്രമല്ല, അതേ ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷണും അദ്ദേഹത്തെ തേടിയെത്തിയത് ആഘോഷത്തിന് ഇരട്ടി മധുരം നൽകി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തിനാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്. ഏഴാം തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ വേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് […]
16 വയസ്സിന് താഴെയുളളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഓസ്ട്രേലിയന്‍ മാതൃക നടപ്പിലാക്കാനൊരുങ്ങി ഗോവ
പനാജി: പതിനാറ് വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഗോവ. ഓസ്ട്രേലിയയിലേതിനു സമാനമായ നിയമം നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിച്ച് വരികയാണെന്നും നിരോധനം പരിഗണനയിലാണെന്നും ഗോവ ടൂറിസം, ഐ.ടി മന്ത്രി റോഹന്‍ ഖൗണ്ട മാധ്യമങ്ങളോട് പറഞ്ഞു. ‘മാതാപിതാക്കളില്‍ നിന്ന് ധാരാളം പരാതികള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയും ഈ പ്ലാറ്റ്ഫോമുകളില്‍ ചിലതും കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതായി മാറുകയാണ്. ഇത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുന്നു,’ മന്ത്രി പറഞ്ഞു. പതിനാറ് വയസ്സിന് താഴെയുളള കുട്ടികളില്‍ സോഷ്യല്‍ മീഡിയ […]
ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യ വസ്ത്രമായ ‘ഗമോസ’ (പട്ക) ധരിക്കാത്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. ഗാമോസ ധരിക്കാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം. രാഷ്ട്രപതി ദ്രൗപതി മുര്‍മു രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടും രാഹുല്‍ ഇത് ധരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് […]
പത്തനംതിട്ട: ഇടതുപക്ഷം വീണ്ടും അധികാരത്തിൽ എത്തും .തുടര്‍ഭരണം സുനിശ്ചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തെ താൻ നയിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു . മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെബ്രുവരി ആദ്യവാരം സിപിഎം സീറ്റ് നിർണയ ചർച്ചകൾ ആരംഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന പാർട്ടിയുടെ പ്രതീക്ഷകളെ തകർക്കുന്നതായിരുന്നു ഫലം. തോൽവിയുടെ കാരണങ്ങൾ മനസ്സിലാക്കാനും പ്രശ്ന പരിഹാരത്തിനുമായാണ് ഭവന സന്ദർശനം ആരംഭിച്ചത്. […] The post എൽഡിഎഫ് തുടർഭരണം ഉറപ്പ് ;ക്യാപ്റ്റൻ പിണറായി തന്നെ! എൽഡിഎഫ് പ്രചാരണം താൻ നയിക്കുമെന്ന് മുഖ്യമന്ത്രി. താൻ നയിക്കുമെന്ന് പിണറായി.ഫെബ്രുവരി ആദ്യവാരം സിപിഎം സീറ്റ് നിർണയ ചർച്ചകൾ ആരംഭിക്കും. appeared first on Daily Indian Herald .
വെടിക്കെട്ടില്‍ ഇവര്‍ അണ്ണന് തമ്പി; ഇതിനിടയില്‍ ഇങ്ങനെയൊരു റെക്കോഡുമുണ്ടായിരുന്നോ?!
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ടി – 20 യിലും ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം. ബാറ്റര്‍മാര്‍ വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യ വെറും പത്ത് ഓവറില്‍ തന്നെ വിജയവും പരമ്പരയും നേടിയെടുക്കുകയായിരുന്നു. കിവികള്‍ക്ക് എതിരെ അഭിഷേക് ശര്‍മയുടെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. 20 പന്തില്‍ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റണ്‍സായിരുന്നു അഭിഷേകിന്റെ […]
കുട്ടികൾക്കുനേരെയുള്ള എ.ഐ ഭീഷണികൾ വർധിക്കുന്നു; മുന്നറിയിപ്പുമായി യു.എൻ
ന്യൂയോർക്ക്: കുട്ടികൾക്കുനേരെയുള്ള എ.ഐ ഭീഷണികൾ വർധിക്കുന്നതായി മുന്നറിയിപ്പുമായി യു.എൻ. എ.ഐയിൽ നിന്നുള്ള ദോഷകരമായ ഓൺലൈൻ ഉള്ളടക്കങ്ങളുൾപ്പെടെ ദുരുപയോഗം, ചൂഷണം, മാനസിക ആഘാതം എന്നിവയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കായി ഐക്യരാഷ്ട്രസഭ അടിയന്തര ആഹ്വാനം നടത്തി. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയനിലെ ( ITU ) ടെലികമ്മ്യൂണിക്കേഷൻ ഡെവലപ്മെന്റ് ബ്യൂറോയുടെ ഡയറക്ടർ കോസ്മാസ് സവാസാവ ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങളും ശുപാർശകളും ഉൾപ്പെടുന്ന പ്രസ്താവന തയാറാക്കിയെന്ന് യു.എൻ റിപ്പോർട്ട് ചെയ്തു. ഗ്രൂമിങ് മുതൽ ഡീപ് ഫേക്കിങ് വരെയുള്ള ദോഷകരമായ ഉള്ളടക്കങ്ങൾ ഇതിൽ […]
ഫുട്ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് ലയണല്‍ മെസി. ഡ്രിബ്ലിങ് കൊണ്ടും മൈതാനത്ത് കാണിക്കുന്ന മികവ് കൊണ്ടും ഏറെ ആരാധക പിന്തുണ നേടിയ താരം എതിരാളികളെ പലപ്പോഴും വെള്ളം കുടിപ്പിച്ചിട്ടുണ്ട്. പല ഫുട്ബോളര്‍മാരും മെസിയെന്ന എതിരാളിയെ കളിക്കളത്തില്‍ നേരിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഒരിക്കല്‍ എ.സി മിലാന്റെ ഇറ്റാലിയന്‍ ലെജന്‍ഡ് അലസാന്‍ഡ്രോ കോസ്റ്റക്യൂര്‍ട്ട മെസിയെ നേരിട്ടപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരുന്നു. മെസിയെ ആദ്യം കണ്ടപ്പോള്‍ ഇവനൊരു ചെറിയ പയ്യനാണല്ലോ എന്നാണ് താന്‍ കരുതിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ […]
ഫാത്തിമാ ആ ഫാനൊന്നിട്ടേ; ഇത്തരം സിനിമകള്‍ കാണാന്‍ ആളുള്ളതാണ് മലയാള സിനിമയുടെ വിജയം: മമ്മൂട്ടി
മമ്മൂട്ടി എന്ന നടനുപരി മലയാള സിനിമക്കാകെ അഭിമാനവും സന്തോഷവും നല്കിയ നിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം കടന്നുപോയത്. ഏഴാമത്തെ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ അതേ ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണും മമ്മൂട്ടിയെ തേടിയെത്തിയത് മലയാള സിനിമക്ക് ഇരട്ടി മധുരമായിരുന്നു. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗം സിനിമയിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനായിരുന്നു താരത്തിന് പുരസ്കാരം ലഭിച്ചത്. വെള്ള മുണ്ടും ജുബ്ബയും ധരിച്ച് പുരസ്കാരം വാങ്ങാനെത്തിയ താരത്തിന്റെ പ്രസംഗവും വലിയ […]
കിഴക്കൻ ജെറുസലേമിലെ യു.എൻ ഏജൻസിയിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്
ജെറുസലേം: കിഴക്കൻ ജെറുസലേമിലെ യു.എൻ ഏജൻസിയിൽ തീപിടുത്തമുണ്ടായതോടെ പുതിയ തിരിച്ചടി നേരിട്ട് യു.എൻ.ആർ.ഡബ്ല്യൂ.എ. കഴിഞ്ഞ ആഴ്ച ഇസ്രഈൽ അധികൃതർ ഈ മേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിന് പിന്നാലെയാണ് ഇത് സംഭവിച്ചതെന്ന് UNRWAയുടെ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമങ്ങളെ ഇസ്രഈൽ പരസ്യമായി ലംഘിക്കുന്നതിന്റെ പുതിയ നീക്കമാണിതെന്ന് യു.എൻ അപലപിച്ചിരുന്നു. ഫലസ്തീൻ അഭയാർത്ഥികളുടെ പദവി ഇല്ലാതാക്കാനും അവരുടെ ചരിതം ഇല്ലാതാക്കാനുള്ള ഇസ്രഈലിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് യു.എൻ.ആർ.ഡബ്ല്യൂ.എയിലുണ്ടായ തീപിടിത്തമെന്ന് ഐക്യരാഷ്ട്ര സഭ അപലപിച്ചു. ഫലസ്തീൻ പ്രദേശത്ത് […]
ചരിത്രം, മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തില്‍ മുംബൈക്കാരി
വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) ചരിത്രം കുറിച്ച് മുംബൈ ഇന്ത്യന്‍സ് താരം നാറ്റ് സിവര്‍ ബ്രണ്ട്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ സെഞ്ച്വറി ആദ്യ താരമെന്ന ചരിത്രമാണ് താരം സ്വര്‍ണലിപിയില്‍ എഴുതിയത്. ഇന്ന് ടൂര്‍ണമെന്റില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്.സി.ബി) നടന്ന മത്സരത്തിലാണ് താരം മൂന്നക്കം കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് എത്തിയ മുംബൈക്കായി താരം 57 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് സ്കോര്‍ ചെയ്തത്. മൂന്നാം ഓവറില്‍ മലയാളി താരം സജ്ന സജീവന് പുറത്തായതോടെയാണ് താരം ക്രീസിലെത്തിയത്. […]
ജനുവരി 9-ന് ടെഹ്റാനില്‍ നടന്ന പ്രതിഷേധത്തിനിടെ തെരുവ് ഉപരോധിക്കുന്നു എന്‍ പ്രഭാകരന് ദുബായ് : ഇറാനിലെ മത ഭരണകൂടത്തില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായിത്തുടങ്ങിയെന്ന് സൂചന. ഇസ്ലാമിക ഭരണകൂടം പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തുന്ന ക്രൂരതകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്നതു ചൂണ്ടിക്കാട്ടി അമേരിക്കയിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വാര്'റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും കണ്ട മാത്രയില്‍ വെടിവച്ചു വീഴ്ത്തണമെന്നും യാതൊരു കരുണയും കാണിക്കരുതെന്നും സുരക്ഷാ സേനയ്ക്ക് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതായി രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജനുവരി 8, 9 തീയതികളില്‍ ഏകദേശം 30,000 പേര് കൊല്ലപ്പെട്ടിരിക്കാമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ ഇറാന് ഔദ്യോഗികമായി നല്കിയ കണക്ക് 3,117 മാത്രമാണ്. കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ, ഐആര്‍ജിസിയുടെ കീഴിലുള്ള 'ബസിജ്'സേനയിലെ അംഗങ്ങളായി തിരിച്ചറിയാന്‍ കുടുംബങ്ങളെ ഭരണകൂടം നിര്‍ബന്ധിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗങ്ങളുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ വിസമ്മതിച്ച ജാവിദ് ഖാലേസ് എന്ന സൈനികനെ വധശിക്ഷയ്ക്ക് വിധേയനാക്കാനുള്ള നീക്കവും നടക്കുന്നു. ഇതിനെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അപലപിച്ചു. സൈനികര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ വിസമ്മതിക്കുന്നത് ശ്രദ്ധേയമാണ്. സൈന്യത്തിനുള്ളിലും ജനങ്ങളോടുള്ള ഈ സമീപനത്തില്‍ അമര്‍ഷമുണ്ടെന്ന് ഇത് കാണിക്കുന്നു. ജാവിദ് ഖാലേസിനെപ്പോലെയുള്ള സൈനികര്‍ക്ക് ലഭിക്കുന്ന രാജ്യാന്തര പിന്തുണ ഭരണകൂടത്തിന് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ വീണ്ടും ഉണ്ടാകുമെന്ന് ഭയന്ന് ഇറാന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല. ഇന്റര്‍നെറ്റ് റദ്ദാക്കിയത് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഭരണ നേതൃത്വത്തിലെ ഒരു വിഭാഗം വാദിക്കുമ്പോള്‍, സുരക്ഷാ കാരണങ്ങളാല്‍ അത് തുടരണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ മുതിര്‍ന്ന ഇറാനിയന്‍ നയതന്ത്രജ്ഞനായ അലിരേസ ജെയ്റാനി ഹോക്മബാദ് തല്‍സ്ഥാനം ഉപേക്ഷിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. സ്വന്തം ഉദ്യോഗസ്ഥര്‍ക്ക് പോലും ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണിത്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ 'ഡിഫെക്ഷനുകള്ക്ക്' (ഭരണകൂടം വിട്ടുപോകല്‍) വഴിതെളിച്ചേക്കാം. ഇറാന് ഭരണകൂടം ഔദ്യോഗികമായി പ്രചരിപ്പിക്കുന്നത് ഈ പ്രതിഷേധങ്ങള്‍ വിദേശ രാജ്യങ്ങളുടെ സഹായത്തോടെ തീവ്രവാദികള്‍ നടത്തുന്ന ഒന്നാണെന്നാണ്. എന്നാല്‍ ഭരണകൂടത്തിനുള്ളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്നത് ഈ വാദത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ 'കരുണ കാണിക്കരുത്'എന്ന നിര്‍ദ്ദേശം മുകളില്‍ നിന്ന് തന്നെ ലഭിച്ചു എന്ന വെളിപ്പെടുത്തല്‍ ഭരണകൂടം ബോധപൂര്‍വം നടത്തുന്ന അടിച്ചമര്‍ത്തലിലേക്ക് വിരല്‍ ചൂണ്ടുന്നു. ഹൂത്തികളും ഇറാഖി ഗ്രൂപ്പുകളും തിരിച്ചടിക്ക് ഒരുങ്ങുന്നു രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാനിയന്‍ നടപടിക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നടപടിക്ക് ഭീഷണി മുഴക്കിയതോടെ, മേഖലയില്‍ സംഘര്‍ഷം കടുക്കുകയാണ്. ഇറാന് പിന്തുണയുമായി യെമനിലെ ഹൂത്തി വിമതര്‍ ചെങ്കടലിലൂടെയുള്ള കപ്പലുകള്‍ക്ക് നേരെ പുതിയ ആക്രമണ ഭീഷണി മുഴക്കി. 2024 ജൂലായ് 15-ന് ചെങ്കടലില്‍ ലൈബീരിയന്‍ പതാകയുള്ള 'ചിയോസ് ലയണ്‍'എന്ന എണ്ണക്കപ്പലിന് നേരെ ഹൂത്തി നടത്തിയ ഡ്രോണ്‍ ആക്രമണമെന്ന് അവകാശപ്പെടുന്ന ചിത്രം. യെമനിലെ ഹൂത്തി അന്‍സറുള്ള മീഡിയ സെന്റര്‍ പുറത്തുവിട്ടത് ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന സൂചന നല്കി 'ഉടന്‍'എന്ന അടിക്കുറിപ്പോടെ ഹൂത്തികള്‍ വീഡിയോ പുറത്തുവിട്ടു. ഇസ്രായേല്‍-ഹമാസ് യുദ്ധകാലത്ത് നൂറിലധികം കപ്പലുകളെ ഇവര്‍ ആക്രമിച്ചിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കണ്', ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകള്‍ എന്നിവ ഇറാന് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആവശ്യമെങ്കില്‍ ഇറാനെതിരെ നടപടിയെടുക്കാന്‍ ഇവ സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊല്ലുന്നത് തുടര്‍ന്നാലും അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരെ കൂട്ടത്തോടെ വധശിക്ഷയ്ക്ക് വിധേയമാക്കിയാലും ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ഇറാഖിലെ 'കതൈബ് ഹിസ്ബുള്ള'ഗ്രൂപ്പ് ഇറാന് പ്രതിരോധമൊരുക്കാന്‍ തങ്ങളുടെ സഖ്യകക്ഷികളോട് ആഹ്വാനം ചെയ്തു. ഇറാനെതിരെയുള്ള യുദ്ധം ശത്രുക്കള്‍ക്ക് 'മരണത്തിന്റെ കയ്പേറിയ അനുഭവം'നല്‍കുമെന്ന് ഗ്രൂപ്പിന്റെ നേതാവ് അബു ഹുസൈന് അല്‍-ഹമിദാവി മുന്നറിയിപ്പ് നല്കി. ചാവേര്‍ ആക്രമണങ്ങള്‍ക്കും ജിഹാദിനും തയ്യാറാകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെയോ യുഎസിന്റെയോ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും അതിശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിമാനവാഹിനിക്കപ്പലില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന പോസ്റ്ററുകള്‍ ഇറാനിലെ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അവര്‍ അമേരിക്കയെ ഭീഷണിപ്പെടുത്തി. വ്യോമാതിര്‍ത്തിയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സ്വകാര്യ വിമാനങ്ങള്‍ പറക്കുന്നതിന് ഇറാന് നിരോധനം ഏര്‍പ്പെടുത്തി. മിക്ക പാശ്ചാത്യ വിമാനക്കമ്പനികളും ഇറാന്റെ വ്യോമപാത ഇപ്പോള്‍ ഒഴിവാക്കുകയാണ്. Summary: The leaked information poses a major threat to the regime’s narrative that foreign-backed terrorist organizations are responsible for killing civilians and protesters. The 'Institute of War', an American think tank, reported that more officials are releasing confidential information regarding the atrocities committed by the Islamic regime against protesters. This indicates growing internal conflicts within the administration. Brutal Suppression: Two Iranian officials revealed that security forces were instructed to suppress protests using live fire to kill and were ordered to show no mercy. Discrepancy in Death Toll: Senior officials suggest that approximately 30,000 people may have been killed on January 8 and 9. However, the official figure provided by Iran to the United Nations is only 3,117.
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കും; ഭീഷണിയുമായി പാകിസ്താൻ
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ. ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിലാണ് പാകിസ്താന്റെ പ്രതിഷേധം. ലോകകപ്പ് തന്നെ ബഹിഷ്കരിക്കാൻ പാകിസ്താൻ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിർണായക തീരുമാനമെടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ മുഹ്സിൻ നഖ്വി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് മാറ്റി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഈ കടുത്ത നീക്കത്തിന് ഒരുങ്ങുന്നത്. ടൂർണമെന്റിലെ മറ്റ് മത്സരങ്ങളിൽ പങ്കെടുത്താലും ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാനാണ് പാക് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ഐസിസിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിബിയുടെ നീക്കം. ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പിന്മാറിയാൽ ഐസിസിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ഒഴിവാക്കുന്നതിനെക്കുറിച്ച് ബോർഡ് ചർച്ച ചെയ്യുന്നത്. മത്സരത്തിൽ നിന്നുള്ള വരുമാനം ഇന്ത്യക്ക് ലഭിക്കരുതെന്ന വാദവും പിസിബി യോഗത്തിൽ ഉയർന്നിട്ടുണ്ട്. ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നിലപാടിൽ പാക് സർക്കാരും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിലേക്ക് ടീമിനെ അയക്കാൻ പാക് സർക്കാർ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. സുരക്ഷാ ആശങ്കകൾ ഉന്നയിക്കുന്ന മറ്റ് രാജ്യങ്ങളുടെ അവകാശങ്ങൾ ഐസിസി അവഗണിക്കുകയാണെന്നും ഇന്ത്യക്ക് മാത്രമാണ് പ്രത്യേക പരിഗണന നൽകുന്നതെന്നും പാക് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ ആരോപിച്ചു. Key Words :Pakistan, T20 World Cup
ന്യൂഡൽഹി: നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. നാളെ പണിമുടക്കും ചേർത്ത് 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. Key Words : Public Sector Bank, All-India Strike
അഭിനന്ദ് ന്യൂഡല്‍ഹി : യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ സാദ്ധ്യമാക്കിയതിനു പിന്നാലെ കാനഡുയുമായി വന്‍ സഹകരണത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ച് ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കും. ഊര്‍ജം, ഖനനം, ആണവ സഹകരണം, പുതിയ സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ നിര്‍ണായക കരാറുകള്‍ ഈ സന്ദര്‍ശനത്തില്‍ ഒപ്പിടുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ദിനേശ് പട്നായിക് പറഞ്ഞു. ഏകദേശം 280 കോടി കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന 10 വര്‍ഷത്തെ യുറേനിയം വിതരണ കരാര്‍ ഒപ്പിട്ടേക്കും. ഇന്ത്യയുടെ ആണവ നിലയങ്ങള്‍ക്കായി 280 കോടി കനേഡിയന്‍ ഡോളറിന്റെ യുറേനിയം വാങ്ങാനുള്ള 10 വര്‍ഷത്തെ കരാര്‍ വലിയൊരു ചുവടുവെപ്പാണ്. കൂടാതെ ക്രൂഡ് ഓയില്‍, എല്‍.എന്‍.ജി ഇടപാടുകളും ചര്‍ച്ചയിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയില്‍ സഹകരണം ഉറപ്പാക്കും. ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ മാര്‍ച്ചില്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ കാലത്ത് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ ബന്ധം പുനഃസ്ഥാപിക്കാനാണ് മാര്‍ക്ക് കാര്‍ണി ലക്ഷ്യമിടുന്നത്. അമേരിക്കയെ മാത്രം ആശ്രയിക്കാതെ വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതും കാനഡയുടെ ലക്ഷ്യമാണ്. കാനഡയ്ക്കു മേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്നു ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കെയാണ് കാര്‍ണിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്ത മാസം ഒട്ടാവ സന്ദര്‍ശിക്കും. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, നിര്‍മല സീതാരാമന് എന്നിവരും ഉടന്‍ കാനഡ സന്ദര്‍ശിച്ചേക്കും. നിജ്ജാര്‍ കേസുമായി ബന്ധപ്പെട്ട് കാനഡയില്‍ കോടതി നടപടികള്‍ തുടരുകയാണെന്നും, ഇന്ത്യന്‍ പൗരന്മാര്ക്ക് ഇതില്‍ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും പട്നായിക് വ്യക്തമാക്കി. സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണമാണ് നേരത്തേ ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത്. പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഈ ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഈ സന്ദര്‍ശനം പഴയ പ്രശ്നങ്ങള്‍ പരിഹരിച്ച് സാമ്പത്തികവും തന്ത്രപരവുമായ പുതിയൊരു തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള 'സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍'യാഥാര്‍ത്ഥ്യമായാല്‍, ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാര നികുതികള്‍ കുറയുകയും ബിസിനസ്സ് എളുപ്പമാവുകയും ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ കാനഡയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയെ മാത്രം ആശ്രയിക്കാതെ ഇന്ത്യയെപ്പോലുള്ള വലിയ വിപണികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് കാനഡയുടെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് മാര്‍ക്ക് കാര്‍ണി കരുതുന്നു. Summary: Canadian Prime Minister Mark Carney is set to visit India in the first week of March. India's High Commissioner to Canada, Dinesh Patnaik, told Reuters that crucial agreements in sectors such as energy, mineral mining, nuclear cooperation, and new technologies are expected to be signed during this visit. Energy: A 10-year uranium supply deal worth approximately 2.8 billion Canadian Dollars is likely to be signed. Discussions regarding crude oil and LNG (Liquefied Natural Gas) deals are also on the agenda. Technology: Cooperation in Artificial Intelligence (AI) and Quantum Computing will be established. Economic Partnership (CEPA): Official negotiations for the Comprehensive Economic Partnership Agreement (CEPA) between India and Canada will begin in March, with a goal to finalize the pact within one year.
ഹോം ലോകകപ്പിലെ 11 താരങ്ങള്‍ ടീമില്‍; ലോകകപ്പിന് കച്ച മുറുക്കി കരീബിയന്‍ പട
2026 ടി – 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഷായ് ഹോപ്പിനെ നായകനാക്കി 15 അംഗ ടീമിനെയുമാണ് കരീബിയന്‍ പട ഇന്ത്യയിലെത്തുന്നത്. അഫ്ഗാനിസ്ഥാന് എതിരെയുള്ള പരമ്പര നഷ്ടമായതിന് ശേഷമാണ് ഹോപ് നായകനായി തിരിച്ചെത്തുന്നത്. സ്വന്തം മണ്ണില്‍ അരങ്ങേറിയ 2024 ലോകകപ്പ് കളിച്ച 11 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വിന്‍ഡീസ് ഇത്തവണത്തെ ടൂര്‍ണമെന്റിന് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വിന്‍ഡീസിനായി ലോകകപ്പിന് ഇറങ്ങുന്നത് വെടിക്കെട്ട് ബാറ്റര്‍മാരുടെയും പരിചയസമ്പന്നരായ താരങ്ങളെയും ഉള്‍പ്പെടുത്തി ഒരു പവര്‍ പാക്ക് ടീം തന്നെയാണ്. Two-time champions […]
യു.എസ് ആക്രമണം നടത്തിയാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകുന്ന ബിൽബോർഡുമായി ഇറാൻ
ടെഹ്റാൻ: അമേരിക്ക സൈനിക ആക്രമണം നടത്തിയാൽ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പ് നൽകുന്ന ബിൽബോർഡുമായി ഇറാൻ. അമേരിക്കൻ യുദ്ധക്കപ്പലുകൾ മേഖലയിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ആക്രമണം നടത്തരുതെന്ന ഇറാന്റെ മുന്നറിയിപ്പ്. യു.എസിന്റെ സൈനിക ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന തകർന്ന വിമാനവാഹിനി കപ്പലിന്റെ ചിത്രമുള്ള ബിൽബോർഡാണ് പുറത്തിറക്കിയത്. മധ്യ ടെഹ്റാനിലെ സ്ക്വയറിലാണ് മുന്നറിയിപ്പ് നൽകുന്ന ബിൽബോർഡ് സ്ഥാപിച്ചത്. ചിത്രത്തിൽ വിമാനവാഹിനി കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ കേടുപാടുകൾ സംഭവിച്ചതായും പൊട്ടിത്തെറിക്കുന്നതുമായ യുദ്ധവിമാനങ്ങൾ കാണാം. ഫ്ലൈറ്റ് ഡെക്കിലെ മൃതദേഹങ്ങളും രക്തക്കറകളും ചിത്രത്തിൽ കാണാൻ […]
ആധുനിക യുഗത്തില്‍ ആളുകളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിവുള്ള മാധ്യമമാണ് സിനിമ. സമീപകാലത്ത് സിനിമകളില്‍ ഉപയോഗിക്കുന്ന വയലന്‍സുകളും ലഹരി ഉപയോഗിക്കുന്ന രംഗങ്ങളും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള ലഹരി ഉപയോഗിക്കുന്ന രംഗങ്ങളെ പ്രതികൂലിച്ചും അനുകൂലിച്ചും പലരും രംഗത്തെത്താറുണ്ട്. ഇത്തരത്തില്‍ തമിഴില്‍ തന്റെ ചിത്രങ്ങളിലെ ഡ്രഗ്സുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്ക് വലിയ വിമര്‍ശനം നേരിടുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ സിനിമാറ്റിക്ക് യൂണിവേഴ്സായ എല്‍.സി.യു ആധാരമാക്കിയിരിക്കുന്നത് ഡ്രഗ് മാഫിയയെയും അതിനെതിരെ പോരാടുന്ന […]
പാക്കിസ്ഥാൻ്റെ വിമാനത്താവള പ്രവർത്തനം ഏറ്റെടുക്കാനുള്ള നിർദേശത്തിൽ നിന്നു യുഎഇ പിന്മാറി
ദുബായ്: ഇസ്ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിൻ്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള നിർദേശത്തിൽ നിന്നു യുഎഇ പിന്മാറി. 2025 ഓഗസ്റ്റ് മുതൽ ചർച്ചയിലായിരുന്ന കരാറാണ് ഉപേക്ഷിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ നടത്തിയ മൂന്നു മണിക്കൂർ നീണ്ട സന്ദർശനത്തിനു പിന്നാലെയാണ് ഈ നീക്കം. വിമാനത്താവള പ്രവർത്തനങ്ങൾക്കായി പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതാണ് കരാർ ഉപേക്ഷിക്കാൻ കാരണമെന്നു പാക്കിസ്ഥാൻ ദിനപത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു. കരാർ തകരാനുള്ള രാഷ്ട്രീയ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള വർധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്നും സൂചനയുണ്ട്. യെമൻ വിഷയത്തിലടക്കം ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നതകളുണ്ട്. പാക്കിസ്ഥാൻ സൗദി അറേബ്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങളിലാണ്. യുഎഇ ഇന്ത്യയുമായും. Key Words :UAE , Pakistan's Airport Operations
പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യ മദ്യപാനം, അന്വേഷണം
തിരുവനന്തപുരം : പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യ മദ്യപാനം. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മദ്യപിച്ച് വാഹനം ഓടിക്കുക, പൊതുസ്ഥലത്ത് വാഹനത്തില്‍ വച്ച് മദ്യപിക്കുകയെന്നത് ക്രിമിനല്‍ കുറ്റമായിരിക്കെയാണ് പൊലീസുകാരുടെ പ്രവൃത്തി. സംഭവം വാര്‍ത്തയായതോടെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു, ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സല്ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവര്‍ വിവാഹ സല്‍ക്കാരത്തിനായി പോയത്. Key Words :Police Officers, Police Station, Drinking alcohol
ആശുപത്രി പൂട്ടി ഡോക്ടറുള്‍പ്പെടെ കല്യാണത്തിന് പോയി, അന്വേഷണത്തിന് നിര്‍ദേശം നല്കി ജില്ലാ കളക്ടര്‍
കൊല്ലം: അഞ്ചലില്‍ ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി ജില്ലാ കളക്ടര്‍. പുനലൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അറ്റന്‍ഡന്‍സ് രജിസ്റ്ററുള്‍പ്പെടെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചതായി തഹസില്‍ദാര്‍ കണ്ടെത്തി. ജില്ലാ കളക്ടര്‍ക്ക് തഹസില്‍ദാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. അഞ്ചലിലെ ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരുമാണ് ആശുപത്രി അടച്ചിട്ട് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാര്‍ […]
‘പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി’; മമ്മൂട്ടി
തിരുവനന്തപുരം : പത്മഭൂഷൻ ബഹുമതിയിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. മാതൃരാജ്യത്തിനു നന്ദി….‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പുരസ്കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്നും പ്രത്യേക പരാമര്‍ശം നേടിയ ആസിഫലിയും ടൊവിനോയുമൊക്കെ തന്നെക്കാള്‍ ഒരു മില്ലീ മീറ്റര്‍ പോലും താഴെയല്ലെന്നും പ്രായത്തില്‍ മുതിര്‍ന്നയാള്‍ ആയതിനാല്‍ തനിക്ക് അവാര്‍ഡ് നല്‍കിയതാകാമെന്നും മമ്മൂട്ടി പറഞ്ഞു. മലയാളം പോലെ മികച്ച സിനിമകളെടുക്കുന്ന ഒരു ഭാഷയിലെ അഭിനയത്തിന് പുരസ്കാരം ലഭിച്ചത് വളരെ പ്രോത്സാഹനജനകമാണെന്ന് മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളെല്ലാം എല്ലാത്തരത്തിലും നല്ലതായിരുന്നു. അല കലാപരമായും സാമ്പത്തികമായും വിജയം നേടി. സൗബിന്, നടി ഷംന, എല്ലാവരും അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയെന്നും മമ്മൂട്ടി വ്യക്തമാക്കി. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തെ തന്റെ പ്രസംഗത്തില്‍ മമ്മൂട്ടി പേരുപറഞ്ഞ് അഭിനന്ദിച്ചു. ഈ ചിത്രം കണ്ടെന്നും ഇത്തരം സിനിമകള്‍ മലയാളത്തില്‍ മാത്രമേ സംഭവിക്കൂ എന്നും അദ്ദേഹം വിലയിരുത്തി. മലയാളികള്‍ക്ക് മാത്രമേ ഇത്തരം സിനിമകള്‍ ചിന്തിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കൂ. മലയാളത്തില്‍ മാത്രം ഇത്ര നല്ല കഥകള്‍, ഇത്ര നല്ല സിനിമകള്‍ എങ്ങനെയുണ്ടാകുന്നു എന്ന് മറ്റ് ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര് ചോദിക്കാറുണ്ട്. ഇവിടെ അതെല്ലാം കാണാന്‍ ആളുണ്ട് എന്നത് മാത്രമാണ് അതിന്റെ ഒരേയൊരു ഉത്തരം. നമ്മള് മലയാളികള്‍ കലാമൂല്യമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. സിനിമയിലെ നായകന്മാരും നായികമാരുമെല്ലാം സാധാരണ മനുഷ്യരാണ് എന്ന് അറിയുന്നവരാണ് ഇവിടുത്തെ പ്രേക്ഷകര്‍. അതുകൊണ്ടാണ് സിനിമയിലെ കഥാപാത്രങ്ങളെല്ലാം മനുഷ്യരാകുന്നത്. മറ്റ് പല ഭാഷകളിലും നായകന്മാര് അമാനുഷികരാണ്. അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തോട്, വ്യത്യസ്ത കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ ഒത്തുപോകുന്നു എന്നത് വലിയ കാര്യമാണ്. ഇത്രയും നല്ല പ്രേക്ഷകരോട് എന്നും നന്ദിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Key Words : Padma Bhushan award, Mammootty
വിദേശമാധ്യമങ്ങളെ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ വ്യാപിപ്പിച്ച് ഇസ്രഈൽ
ടെൽഅവീവ്: വിദേശ മാധ്യമങ്ങളെ ലക്ഷ്യമിട്ടുള്ള നിയന്ത്രണ നടപടികൾ വ്യാപിപ്പിച്ച് ഇസ്രഈൽ. ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറയുടെയും ലെബനീസ് അൽ മായദീൻ നെറ്റ് വർക്കുകളുടെയും വെബ് സൈറ്റുകളിലേക്കും യുട്യൂബ് ചാനലുകളിലേക്കുമുള്ള ആക്സസ് 90 ദിവസത്തേക്ക് തടയാനുള്ള ഉത്തരവുകൾക്കാണ് ഇസ്രഈൽ അംഗീകാരം നൽകിയത്. ഗസ വംശഹത്യയുടെ കവറേജിനെ നിശബ്ദമാക്കാനുള്ള ഇസ്രഈൽ നീക്കത്തിന്റെ ഭാഗമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രഈലിന്റെ ശത്രുക്കളെ ഇവിടെ നിന്നും നീക്കം ചെയ്യുമെന്ന് ഇസ്രഈൽ കമ്മ്യൂണിക്കേഷൻ മന്ത്രി ഷ്ലോമോ കർഹി പറഞ്ഞു. 2024ൽ അൽ ജസീറ നിയമം […]
ഇനി മേപ്പടിയാന്റെ സംവിധായകനൊപ്പം; L367 പ്രഖ്യാപിച്ച് മോഹന്‍ലാല്‍
വന്‍ വിജയങ്ങളുടെ വര്‍ഷമായിരുന്നു മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം 2025. വിമര്‍ശനങ്ങളെ കാറ്റില്‍പറത്തി എമ്പുരാന്, തുടരും, ഹൃദയപൂര്‍വ്വം തുടങ്ങി തുടര്‍ വിജയങ്ങളാണ് കഴിഞ്ഞ വര്‍ഷം താരം സ്വന്തമാക്കിയത്. ഇതിന് തുടര്‍ച്ചയെന്നോണമാണ് 2026 ല്‍ വരാനിരിക്കുന്ന ഓരോ പ്രൊജക്ടുകളുടെയും അപ്ഡേഷനുകള്‍ താരം പുറത്തുവിടുന്നത്. മലയാള സിനിമയിലെ നാഴികക്കല്ലായ ദൃശ്യത്തിന്റെ മൂന്നാംഭാഗവും തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള L366 ഉം മാമ്പറക്കല്‍ അഹമ്മദ് അലിയായുള്ള ഖലീഫയും അടക്കം വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റെ ലൈനപ്പിലുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിലെ 367ാമത്തെ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ് താരം. മേപ്പടിയാന്, […]
തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാർ പരസ്യമായി മദ്യപിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ഡ്യൂട്ടി സമയത്ത് സിവിൽ വേഷത്തിൽ ഉണ്ടായിരുന്ന ആറ് പൊലീസുകാരാണ് മദ്യപിച്ചത്. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സൽക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവർ മദ്യപിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവർ വിവാഹ […]
2026 ടി – 20 ലോകകപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. വിവിധ ടീമുകള്‍ കപ്പ് മാത്രം സ്വപ്നം കണ്ടെത്തുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയിട്ടുള്ളത്. ഇന്ത്യയടക്കുമുള്ള ടീമുകള്‍ ടൂര്‍ണമെന്റിനായുള്ള തയ്യാറടുപ്പിലാണ്. ഇപ്പോള്‍ ലോകകപ്പ് അടുത്തിരിക്കെ ആരാണ് ഇന്ത്യക്കായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുക എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. റോബിന് ഉത്തപ്പ, ആകാശ് ചോപ്ര, ഇര്ഫാന് പത്താന്, മുഹമ്മദ് കൈഫ്, സഞ്ജയ് ബംഗാര്‍, ചേതേശ്വര്‍ പൂജാര, സുരേഷ് റെയ്ന, […]
ട്രംപിന്റെ സമാധാന ബോർഡ്; ക്ഷണം സ്വീകരിച്ച് കംബോഡിയ
ഫ്നോം പെൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാനബോർഡിലേക്കുള്ള ക്ഷണം സ്വീകരിച്ച് കംബോഡിയ. ഇന്ന് (തിങ്കൾ) യു.എസ് ഇന്തോ-പസഫിക് കമാൻഡർ അഡ്മിറൽ സാമുവൽ ജെ. പാപരോയുമായുള്ള സന്ദർശനത്തിനിടെ സമാധാന ബോർഡിൽ അംഗമാകുമെന്നുള്ള വിവരം കംബോഡിയൻ പ്രസിഡന്റ് ഹൺ മാനെറ്റ് അറിയിച്ചു. പുതുതായി നിർദേശിക്കപ്പെട്ട അന്താരാഷ്ട്ര സംഘടനയിൽ കംബോഡിയയുടെ പങ്കാളിത്തം രാജ്യത്തിന്റെ ആഗോള സമാധാനത്തോടുള്ള ഉറച്ച പ്രതിബദ്ധത പ്രകടമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 16ന് അയച്ച കത്തിൽ ട്രംപ് ബോർഡിന്റെ സ്ഥാപക അംഗമാകാനും അതിന്റെ ചാർട്ടറിൽ ഒപ്പുവെക്കാനും കംബോഡിയയെ […]
''എന്‍എസ്എസ് ഒരുകാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ല''
തിരുവനന്തപുരം : എന്‍എസ്എസ് ഒരുകാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമദൂര നിലപാട് എന്ന ആശയമാണ് എന്‍എസ്എസിനെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറിയതിന് പിന്നാലെയാണ് പ്രതികരണം. എന്‍എസ്എസ് ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ല. സമദൂര നിലപാട് എന്ന ആശയമാണ് എന്‍എസ്എസിനുള്ളത്. രാഷ്ട്രീയ ലക്ഷ്യമിട്ടായിരുന്നു ഐക്യ നീക്കം. എന്‍എസ്എസ് അത് മനസ്സിലാക്കിയാണ് പിന്മാറിയത്. എസ്എന്‍ഡിപിയും ഒരുകാലത്ത് സ്വതന്ത്രനിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. പിന്നീട് വ്യതിയാനം സംഭവിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും
കൽപ്പറ്റ : ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ.ആർ.കേളുവും ടി.സിദ്ധിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ചു. അതേസമയം വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഡിസംബർവരെ 656 കുടുംബത്തിലെ 1185 ആളുകൾക്ക് 9000 രൂപ വീതം ജീവനോപാധി നൽകിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബത്തിലാണെങ്കിൽ മൂന്ന് പേർക്കാണ് സഹായം ലഭിക്കുക. ദുരന്തനിവാരണ നിയമപ്രകാരം മൂന്ന് മാസത്തേക്കാണ് ജീവനോപാധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദുരന്തബാധിതരുടെ ആവശ്യപ്രകാരം ഡിസംബർ വരെ നീട്ടുകയായിരുന്നു. Key Words :Chooralmala – Mundakai Disaster
തിരുവനന്തപുരം: എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന എന്‍എസ്എസിന്റെ നിലപാടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എല്ലാവരും ഒന്നിക്കുന്നത് നല്ലതാണെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യത്തില്‍ നിന്നുള്ള പിന്മാറ്റം അവരുടെ ആഭ്യന്തര കാര്യമാണ്. സമുദായ സംഘടനങ്ങളുടെ സംഘടനാപരമായ തീരുമാനത്തില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ മാത്രമാണ്. കോണ്‍ഗ്രസോ യുഡിഎഫോ സമുദായ സംഘടനകളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാറില്ലെന്നും തങ്ങളുടെ പ്രശ്നത്തില്‍ ആരെയും ഇടപെടാന്‍ സമ്മതിക്കാറില്ലെന്നും വി ഡി സതീശന് പറഞ്ഞു. അവര്‍ യോജിച്ചാലും നല്ലത് യോജിച്ചില്ലെങ്കിലും നല്ലത്. അവരുടെ തീരുമാനങ്ങള്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. അവര്‍ എന്ത് തീരുമാനമെടുത്താലും കോണ്‍ഗ്രസിനെ ബാധിക്കില്ല. എസ്എന്‍ഡിപി എത്രയോ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രസ്ഥാനമാണ്. തനിക്ക് കിട്ടിയ പത്മഭൂഷന്‍ എസ്എന്‍ഡിപിക്ക് ലഭിച്ചതാണെന്നാണ് വെള്ളാപ്പള്ളി നടേശന് പറഞ്ഞത്. അദ്ദേഹം പുരസ്കാരത്തിന് അര്‍ഹനായതില്‍ സന്തോഷമുണ്ട്. പുരസ്കാരത്തിന് അര്‍ഹരായ എല്ലാ മലയാളികളെയും അഭിനന്ദിക്കുന്നു. ഇത്രയും വലിയ പുരസ്കാരം കിട്ടിയ ആളെ അത് രാഷ്ട്രീയം കൊണ്ട് ലഭിച്ചതാണെന്ന് പറഞ്ഞ് അപമാനിക്കേണ്ട കാര്യമുണ്ടോയെന്നും വി ഡി സതീശന് ചോദിച്ചു. Key Words :Vellappally Natesan, VD Satheesan, SNDP, NSS
കേദാര്‍നാഥിലും ബദരീനാഥിലും ഇതരമതസ്ഥര്‍ക്ക് വിലക്ക്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ക്ഷേത്രസമിതി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക്. ബദരിനാഥ് കേദാര്‍നാഥ് ക്ഷേത്ര സമിതിയായ ബി.കെ.ടി.സിയാണ് പ്രമേയം പാസാക്കുമെന്ന് അറിയിച്ചത്. ക്ഷേത്രത്തിന്റെ ആചാര സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രസമിതിയുടെ പരിധിയിലുള്ള ബദരീനാഥ്, കേദാര്‍നാഥ് ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ഈ നിയമം ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുമെന്നും അതിനുശേഷം ഔദ്യോഗികമായി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ‘കേദാര്‍നാഥും ബദരീനാഥും […]
കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കൽപ്പറ്റ സ്വദേശിയായ 18 കാരൻ നാഫിലാണ് അറസ്റ്റിലായത്. മർദന ദൃശ്യങ്ങൾ പുറത്തുവന്നതിനു ശേഷം ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു. ആശുപത്രി പരിസരത്തുനിന്നാണ് പൊലീസ് യുവാവിനെ പിടികൂടിയത്. Key Words : Kalpetta , Assaulting 16-year-old Case
14 പന്തിലെ ഫിഫ്റ്റി; രോഹിത്തിനെ വെട്ടി മറ്റൊരു റെക്കോഡും ചെക്കന് സ്വന്തം!
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി – 20യില്‍ ആതിഥേയര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ മെന്‍ ഇന്‍ ബ്ലൂ പരമ്പര സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യക്കായി അഭിഷേക് ശര്‍മ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. താരം 20 പന്തില്‍ പുറത്താവാതെ 68 റണ്‍സെടുത്തു. അഞ്ച് സിക്സറുകളും ഏഴ് ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. 340.00 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് താരം മത്സരത്തില്‍ […]
കണ്ണൂര്‍: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തി സിപിഐഎം പ്രവർത്തകർ. നടപടിക്ക് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെതിരെ പ്രദേശത്തെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം നടത്തുകയും ആഹ്ളാദ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരിക്കുന്നത്. വീടിന് മുന്നില്‍വച്ച് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. ഈ സമയത്ത് കുഞ്ഞികൃഷ്ണന് വീട്ടില്‍ ഉണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് വെളിപ്പെടുത്തലുകള്‍ നടത്തിയത്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന് ആരോപിച്ചിരുന്നു. Key Words : V Kunhikrishnan, CPIM
അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും; 61പേർ മരിച്ചു, 110 പേർക്ക് പരുക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മൂന്ന് ദിവസമായി തുടർന്ന കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും 61പേർ മരിച്ചു. 110 പേർക്ക് പരിക്കേറ്റു. നിരവധി പ്രവിശ്യകളിൽ പ്രധാന റോഡുകൾ തകരുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തിട്ടുണ്ട്. മധ്യ ഉത്തര പ്രവിശ്യകളെയാണ് ദുരന്തം കാര്യമായി ബാധിച്ചിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ദുരന്ത നിവാരണ അതോറിറ്റി വെളിപ്പെടുത്തി. മരണനിരക്കും ഇവിടെ കൂടുതലാണ്. കനത്ത മഴയെ തുടർന്ന് മേൽക്കൂരകൾ തകർന്നതും മഞ്ഞിടിച്ചിലും താപനില കുറഞ്ഞതുമാണ് മരണനിരക്ക് ഉയരാൻ കാരണമായതെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 458 വീടുകളാണ് പൂർണ്ണമായോ ഭാഗികമായോ തകർന്നത്. 360 കുടുംബങ്ങളെ ദുരന്തം കാര്യമായി ബാധിച്ചിട്ടുണ്ട്. കാണ്ഡഹാറിന്റെ ദക്ഷിണ പ്രവിശ്യയിൽ മേൽക്കൂര ഇടിഞ്ഞുവീണതിനെ തുടർന്ന് 6 കുട്ടികൾ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. Key Words :Heavy Rain, Snowfall, Afghanistan
സമീപകാലത്ത് സിനിമാ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ചിത്രത്തിലെ നായകനടന് ആരാണെന്ന് നോക്കി ടിക്കറ്റെടുത്തിരുന്ന സ്ഥിതിയില്‍ നിന്നും സംവിധായകന്റെ പേര് നോക്കി പ്രേക്ഷകരെ കൊണ്ട് ടിക്കറ്റെടുപ്പിക്കുന്ന വിധത്തില്‍ തമിഴ് സിനിമയില്‍ ലോകേഷ് സ്വാധീനം ചെലുത്തിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ അതികായരായ കമല്‍ ഹാസനെയും രജിനികാന്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന തലൈവര്‍ 173 ചിത്രം സംവിധാനം ചെയ്യുക ലോകേഷായിരിക്കും എന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പിന്നീട് ലോകേഷ് ചിത്രത്തില്‍ നിന്നും പിന്മാറിയതായും സിബി […]
ഉത്തരാഖണ്ഡ്: പ്രസിദ്ധമായ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ക്ഷേത്ര കമ്മിറ്റി. ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായിരിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാതുർ ധാം യാത്രയുടെ ഭാഗമായ ഈ രണ്ടു ക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ബദരീനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും വിലക്ക് ബാധകമായിരിക്കുമെന്ന് ബദരീനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ദ് ദ്വിവേദി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദേശം […]
എസ്.ഐ.ആറിന്റെ മറവിൽ വോട്ടർ പട്ടികയിൽനിന്നും വ്യാപകമായി പേരുവെട്ടുന്നതായി ആരോപിച്ച് അസം പ്രതിപക്ഷം
ഡിസ്പുർ: എസ്.ഐ.ആറിന്റെ മറവിൽ വോട്ടർ പട്ടികയിൽനിന്നും വ്യാപകമായി പേരുവെട്ടുന്നതായി ആരോപിച്ച് അസം പ്രതിപക്ഷപാർട്ടികൾ. കോൺഗ്രസ് അടക്കം ആറ് പ്രതിപക്ഷ പാർട്ടികൾ അസം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക് ഇന്നലെ (ജനുവരി 25) മെമ്മോറാണ്ടം നൽകി. സംസ്ഥാനത്ത് നടന്ന വോട്ടർപട്ടിക തീവ്ര പുനഃപരിശോധനക്ക് (എസ്.ഐ.ആർ) ശേഷം പുറത്തുവന്ന കരട് വോട്ടർപട്ടികയിൽ നിന്നും അകാരണമായി പേരുകൾ വെട്ടിനീക്കിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ മെമ്മോറാണ്ടത്തിൽ പറയുന്നത്. 2025 ഡിസംബർ 27 ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 4.78 ലക്ഷം പേർ മരിച്ചതായും, 5.23 ലക്ഷം […]
നടത്തിയത് കടുത്ത അച്ചടക്കലംഘനം; വി കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം
കണ്ണൂര്‍: വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നടപടി പയ്യന്നൂരിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും. പുറത്താക്കലിന് പിന്നാലെ ലോക്കല്‍, ജനറല്‍ ബോഡി യോഗങ്ങള്‍ ചേരാന്‍ തീരുമാനമായിട്ടുണ്ട്. പ്രധാന നേതാക്കള്‍ നേരിട്ട് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തന്നെ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയിൽ തീരുമാനത്തിന് അംഗീകാരമായത്. വി കുഞ്ഞികൃഷ്ണന് നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. രണ്ട് പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്തിയില്ല. എന്നിട്ടും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും സിപിഐഎം നേതാക്കള്‍ പ്രതികരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ തുറന്ന് പറച്ചില് പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. Key Words :CPI(M), V Kunhikrishnan
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ കടുത്ത ആക്രമണം നടത്തി എഐഎഡിഎംകെ. വിജയ് എഐഎഡിഎംകെയെ ബിജെപിയുടെ അടിമ എന്ന് വിളിച്ചതിനും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനും മറുപടിയായിട്ടാണ് പാർട്ടി നേതൃത്വം ശക്തമായ പ്രസ്താവന പുറത്തിറക്കിയത്. ടിവികെ നേതാവിന്റെ ആരോപണങ്ങൾ പൂർണമായും തള്ളിയ എഐഎഡിഎംകെ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. ബ്ലാക്ക് ടിക്കറ്റ്വിജയ് എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു എഐഎഡിഎംകെയുടെ മറുപടി. വിജയ് കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് അനധികൃതമായി വലിയ രീതിയില്‍ പണം സമ്പാദിച്ച വലിയ അഴിമതിക്കാരനാണ്. കടുത്ത ആത്മരതിയാണ് വിജയ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ദുരന്തത്തിൽ 41 പേർ മരിച്ച സംഭവത്തിന് വിജയ് ഭാഗികമായി ഉത്തരവാദിയാണെന്നും എഐഎഡിഎംകെ ആരോപിച്ചു. Key Words : Actor Vijay, AIADMK , BJP
പകുതി പ്രായമുള്ള നായികമാര്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുന്ന സീനിയര്‍ നടന്മാര് ധാരാളമുള്ള ഇന്‍ഡസ്ട്രിയാണ് ടോളിവുഡ്. നന്ദമൂരി ബാലകൃഷ്ണ, ചിരഞ്ജീവി, രവി തേജ, വെങ്കടേഷ് തുടങ്ങിയ താരങ്ങള്‍ ഇക്കാര്യത്തില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പ്രസ്താവന അദ്ദേഹത്തിനെതിരായി ഉപയോഗിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന്റെ പുതിയ ചിത്രമായ മന ശങ്കരവരപ്രസാദ ഗാരുവിന്റെ സക്സസ് മീറ്റിനിടെ തെലുങ്ക് ഇന്‍ഡസ്ട്രി നേരിടുന്ന ആരോപണങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ടോളിവുഡില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് പലരും ആരോപിക്കാറുണ്ടെന്ന് താരം പറഞ്ഞു. എന്നാല്‍ അതില്‍ പലതും അടിസ്ഥാനരഹിതമായവയാണെന്നും ഒന്നോ രണ്ടോ […]
ഭീകരതയെ പിന്തുണയ്ക്കുന്നു; യു.എസിനും ഇസ്രഈലിനുമെതിരെ അന്താരാഷ്ട്ര ഫോറങ്ങളിൽ കേസ് ഫയൽ ചെയ്ത് ഇറാൻ
ടെഹ്റാൻ: രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും അട്ടിമറി നടപടികൾക്കും പിന്തുണയും ധനസഹായവും നൽകുന്നതിന് അമേരിക്കയ്ക്കും ഇസ്രഈലിനുമെതിരെ അന്താരാഷ്ട്ര വേദികളിൽ കേസ് ഫയൽ ചെയ്തെന്ന് ഇറാൻ. ഇറാനിൽ നടക്കുന്ന അക്രമ കലാപങ്ങൾക്ക് പിന്നിലെ പ്രധാന ഏജന്റുമാരാണ് യു.എസും ഇസ്രാഈലുമെന്നും ഇറാൻ പറഞ്ഞു. ഇറാന്റെ സുരക്ഷാ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കും അട്ടിമറി പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിൽ അമേരിക്കയും ഇസ്രഈലും പങ്കാളികളാണെന്നും ഇറാൻ ആരോപിച്ചു. സമാധാനപരമായി രാജ്യത്ത് നടന്ന പ്രതിഷേധങ്ങൾ വിദേശ പ്രേരണയാൽ കലാപങ്ങളിലേക്ക് നീങ്ങുകയും സംഘര്‍ഷഭരിതമാവുകയും ചെയ്തെന്നും ഇറാൻ പറഞ്ഞു. ഇസ്രഈൽ […]
അവന് ദൈവത്തിന്റെ കുട്ടിയാണ്; സൂപ്പര്‍ താരത്തിന് പ്രശംസയുമായി അശ്വിന്
ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയെ പ്രശംസിച്ച് ഇതിഹാസം ആര്. അശ്വിന്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം മത്സരത്തിലും വെടിക്കെട്ട് പ്രകടനം നടത്തിയ അഭിഷേക് 14 പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ ടി-20യില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമാകാനും അഭിഷേകിന് സാധിച്ചു. ഇതിന് പിന്നാലെയാണ് അശ്വിന്റെ പ്രശംസ. അഭിഷേക് അവിശ്വസനീയമായ രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം ദൈവത്തിന്റെ കുട്ടിയാണെന്നും അശ്വിന് കൂട്ടിച്ചേര്‍ത്തു. ‘പവര്‍പ്ലേയില്‍ അവിശ്വസനീയമായ ബാറ്റിങ് പ്രകടനമാണ് അഭിഷേക് ശര്‍മ കാഴ്ചവെക്കുന്നത്. വെറും […]
മീശ പിരിച്ച് മാസ് കാണിക്കുന്ന കാര്യത്തില്‍ മോഹന്‍ലാലിനോളം പോന്ന താരം സൗത്ത് ഇന്ത്യയില്‍ വേറെ ഇല്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലാണ് ഇന്ന് സോഷ്യല്‍ മീഡിയക്ക് തീയിട്ടിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതതയിലുള്ള ആശീര്‍വാദ് സിനിമാസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ഇന്നായിരുന്നു. മോളിവുഡിന് ഒരുപിടി മികച്ച ഹിറ്റുകള്‍ സമ്മാനിച്ച ആശീര്‍വാദിന്റെ 26ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ഓഫീസ് തുറന്നത്. ഇന്ഡസ്ട്രിയിലെ പലരും ഓഫീസ് ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇതിന്റെ വീഡിയോ ആശീര്‍വാദ് സിനിമാസ് അവരുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടപ്പോഴാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക് […]
കോട്ടയം: എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം ഐക്യമില്ല.എസ്എൻഡിപി-എൻഎസ്എസ് ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു . എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. രാഷ്ട്രീയ നീക്കം മനസിലായതുകൊണ്ടാണ് പിന്മാറ്റമെന്ന് സുകുമാരൻ നായർ പറഞ്ഞു. രൂപരേഖ പോലും തായാറാക്കാത്ത ഐക്യത്തിൽ എന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതുകൊണ്ട് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞതെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക […] The post വീണ്ടുമൊരു ഐക്യശ്രമം പരാജയമാകും.SNDP ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യം. അടഞ്ഞ അധ്യായം. എൻഎസ്എസ്-എസ്എൻഡിപി യോഗം ഐക്യമില്ല, നിർണായക തീരുമാനം എൻഎസ്എസ് യോഗത്തിൽ. appeared first on Daily Indian Herald .
തിരുവനന്തപുരം: ബി.ജെ.പിയുമായി ഒരിക്കലും സഹകരിച്ചിട്ടില്ലാത്ത ഒരാളാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെന്നും ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് തോന്നിയതിനാലാവാം ഐക്യ ചർച്ചയിൽ നിന്നും മാറി ചിന്തിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഐക്യം ഉപേക്ഷിക്കാനുള്ള മുഖ്യകാരണമായി മനസിലാക്കാൻ സാധിക്കുന്നത് തുഷാർ വെള്ളാപ്പള്ളിയെ ഐക്യ ചർച്ചയ്ക്ക് അയക്കാൻ തീരുമാനിച്ചതാണെന്ന് അദ്ദേഹംമാധ്യമങ്ങളോട് പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി എസ്.എൻ. ഡി. പിയുടെ വൈസ് പ്രസിഡന്റ് ആണെങ്കിലും അദ്ദേഹം ബി.ജെ.പിയുടെ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന്റെ ചെയർമാൻ കൂടിയാണെന്നും എൻ.ഡി.എയുടെ അംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു. തുഷാർ […]
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യിലും പടുകൂറ്റന്‍ ജയം സ്വന്തമാക്കിയ ആതിഥേയര്‍ പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം വെറും പത്ത് ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. View this post on Instagram A post shared by ICC (@icc) ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, രവി ബിഷ്ണോയ്, ഹര്‍ദിക് പാണ്ഡ്യ […]
കൂലി പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അതിഭീകരമായ ട്രോള്‍ ക്യാമ്പയിനാണ് ലോകേഷിന് നേരിടേണ്ടി വന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്കെടുത്ത ലോകേഷ് ഒരുപാട് നാള് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരിക്കാനും ശ്രദ്ധിച്ചു. കൂലിക്ക് ശേഷം പല പ്രൊജക്ടുകളില്‍ നിന്ന് ലോകേഷിനെ ഒഴിവാക്കിയെന്നും ചിലത് ഡ്രോപ്പായെന്നുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൈതി 2 ഷൂട്ട് ആരംഭിക്കാന്‍ വൈകിയതും പല ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടയിലാണ് അല്ലു അര്‍ജുന്റെ അടുത്ത ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നത്. തെലുങ്കിലെ […]
സ്വന്തം ലേഖകന്‍ കോട്ടയം: എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഐക്യാഹ്വാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് എന്‍.എസ്.എസ് സംശയിക്കുന്നുവെന്നും അക്കാരണത്താലാണ് ഐക്യ തീരുമാനത്തില്‍ നിന്നു പിന്മാറുന്നതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമുദായ താത്പര്യങ്ങളേക്കാള്‍ രാഷ്ട്രീയ അജണ്ടകള്‍ക്കാണ് മുന്‍ഗണനയെന്ന് തോന്നിയതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. നേരത്തെ, സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം ആവശ്യമാണെന്നും വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഐക്യ ചര്‍ച്ചകള്‍ തുടരുന്നത് എന്‍.എസ്.എസിന്റെ സ്വതന്ത്ര നിലപാടിനെ ബാധിച്ചേക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അതിനാല്‍ പഴയ രീതിയിലുള്ള 'സമദൂര'നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് സംഘടനയുടെ തീരുമാനം. എസ്.എന്‍.ഡി.പി നേതൃത്വത്തിന്റെ നിലപാടുകളിലുള്ള അവ്യക്തതയും രാഷ്ട്രീയ പാര്‍ട്ടികളോടുള്ള അവരുടെ സമീപനവുമാണ് പിന്മാറ്റത്തിന് കാരണമായി എന്‍.എസ്.എസ് ചൂണ്ടിക്കാട്ടുന്നത്. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യ നീക്കം അടഞ്ഞ അധ്യായമാണെന്ന് സുകുമാരന്‍ നായര്‍ അടിവരയിട്ടു പറഞ്ഞു. എസ്എന്‍ഡിപി ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമെന്നു മനസ്സിലായതുകൊണ്ടാണ് പിന്മാറ്റം. രൂപരേഖ പോലും തായ്യാറാക്കാത്ത ഐക്യത്തില്‍ എന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശന് പറഞ്ഞതുകൊണ്ട് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞതെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യചര്‍ച്ചകള്‍ക്ക് എന്‍ഡിഎ നേതാവു കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ ദൂതനാക്കിയതില്‍ എതിര്‍പ്പുണ്ട്. ഇക്കാര്യം എസ്എന്‍ഡിപി യോഗത്തെ നേരിട്ടറിയിച്ചിരുന്നു. തുഷാര്‍ ചര്‍ച്ചയ്ക്കു വരരുതെന്നു പറഞ്ഞിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി ചര്‍ച്ചയ്ക്ക് അനുവാദം ചോദിച്ചിരുന്നെങ്കിലും അനുവാദം നല്‍കിയില്ല. സമദൂരം എന്നതിന് എതിരാണ് ഐക്യ നീക്കം. ഐക്യം കാലത്തിന്റെ ആവശ്യമായിരുന്നു. എന്നാല്‍ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം അംഗീകരിക്കാനാവില്ല. രാഷ്ട്രീയക്കാരനെ അല്ല ചര്‍ച്ചയ്ക്ക് വിടേണ്ടിയിരുന്നത്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഭിന്നതയുണ്ടായി എന്നു പറയുന്നത് ശരിയല്ല. ഒറ്റയ്ക്ക് പോകാന്‍ എന്‍എസ്എസിന് അറിയാം. എസ്എന്‍ഡിപി സംസാരിക്കുന്നത് ആര്ക്കുവേണ്ടിയാണെന്നറിയില്ല. അവര്‍ തന്നെ ഉണ്ടാക്കിയ കാരണം കൊണ്ടാണ് ഐക്യത്തില്‍ നിന്ന് പിന്മാറേണ്ടിവന്നത്. അബദ്ധം വരാതിരിക്കാന്‍ എന്‍ എസ് എസ് ജാഗരൂഗരാണ്. വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ കിട്ടിയത് നല്ല കാര്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. Summary: NSS General Secretary G. Sukumaran Nair has announced that the Nair Service Society (NSS) is backing away from the proposed unity with the SNDP Yogam. He stated that the organization suspects hidden political motives behind Vellappally Nadesan’s call for unity. Political Interference: The NSS expressed strong disapproval of sending Tushar Vellappally, an NDA leader, as an intermediary for unity talks. Sukumaran Nair clarified that he had explicitly asked that Tushar not be involved in the discussions and denied him permission to meet when requested. Threat to 'Equal Distance' Policy: The leadership believes that continuing these talks would compromise the NSS's long-standing Samadooram (Equal Distance) policy toward political parties. Lack of a Concrete Plan: Nair pointed out that no formal blueprint or framework had been prepared for this unity. He noted that while he initially welcomed the idea because Vellappally proposed it, it has now become clear that political agendas are being prioritized over community interests. Closed Chapter: Sukumaran Nair emphasized that the NSS-SNDP unity move is now a closed chapter. He stated that the NSS is capable of moving forward independently and must remain vigilant to avoid such lunders. We don't know who the SNDP is speaking for. It is because of the reasons they created that we had to withdraw. The NSS is cautious about avoiding mistakes.— G. Sukumaran Nair Despite the friction regarding the unity move, Sukumaran Nair congratulated Vellappally Nadesan on being awarded the Padma Bhushan, calling it a positive achievement. He also dismissed reports of internal dissent within the NSS Director Board regarding this decision.
യു.എസിന്റെ 100 ശതമാനം താരിഫില്‍ മുട്ടുമടക്കി കാനഡയും; ചൈനയുമായി വ്യാപാരത്തിനില്ലെന്ന് പ്രധാനമന്ത്രി
ഒട്ടാവ: ചൈനയുമായി സ്വതന്ത്ര വ്യാപാര കരാർ നടത്താൻ കാനഡയ്ക്ക് ഉദ്ദേശമില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ചൈനയുമായി കാനഡയ്ക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാനാണ് കാർഷികോൽപ്പന്നങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വ്യാപാരം സംബന്ധിച്ച് കരാറുകളിൽ എത്തിയതെന്നും മാർക്ക് കാർണി പറഞ്ഞു. ചൈനയുമായി കരാറിൽ ഏർപ്പെട്ടാൽ കാനഡയ്ക്ക് മേൽ 100% ശതമാനം താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ മറുപടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചില വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങൾ […]
‘പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് അന്തിമ തൂരുമാനമെടുത്തിട്ടില്ല ‘, വി എസിൻ്റെ മകൻ
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് അന്തിമ തൂരുമാനമെടുത്തിട്ടില്ലെന്നു മകൻ അരുൺ കുമാർ. സി പി എം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അച്ഛന് പത്മവിഭൂഷൺ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് എല്ലാവരുമെന്നും അരുൺ പറഞ്ഞു. ഈ വലിയ അംഗീകാരത്തിൽ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്നും അരുൺകുമാർ പറഞ്ഞു. വി എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നാൽ പുരസ്കാരം ഔദ്യോഗികമായി […]
ഐക്യ ചര്‍ച്ചയുടെ അധ്യായം ഇതോടെ അടഞ്ഞു; വെറുതെ എന്തിനാണ് പൊല്ലാപ്പിന് പോവുന്നത്: ജി സുകുമാരന്‍ നായര്‍
തിരുവനന്തപുരം: എസ്.എന്‍.ഡി.പിയുമായി ഐക്യത്തിനില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സമദൂരം എന്നുള്ള കാര്യം നടക്കില്ല. ഐക്യത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന് സംശയമുളളത് കൊണ്ടാണ് ഐക്യം വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഐക്യ ചര്‍ച്ചയുടെ അധ്യായം ഇതോടെ പൂര്‍ണമായി അടയ്ക്കുകയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട രണ്ട് ഹിന്ദുസംഘടനകള്‍ യോജിക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ ഐക്യം ആവശ്യപ്പെട്ട ആളുകള്‍ക്ക് അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഞങ്ങള്‍ക്ക് […]
രണ്ട് വര്‍ഷത്തിന് ശേഷം ടീമിലെത്തിയവന് ലോട്ടറി; സൂപ്പര്‍ താരം പുറത്ത് തന്നെ!
ന്യൂസിലാന്‍ഡിന് എതിരെയുള്ള അവസാന രണ്ട് ടി – 20 മത്സരങ്ങളിലും തിലക് വര്‍മ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ. താരത്തിന്റെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ഈ പരമ്പര അവസാനിക്കും വരെ സ്ക്വാഡില്‍ തുടരും. തിലക് പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെന്നും താരത്തിന്റെ ഫിറ്റ്നസില്‍ വലിയ പുരോഗതിയുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു. ഫിറ്റ്നസ് പൂര്‍ണമായി വീണ്ടെടുത്താല്‍ താരം ഫെബ്രുവരി മൂന്നിന് 2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനൊപ്പം ചേരും. മുംബൈയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് മുന്നോടിയാണ് താരം […]
ഇന്ത്യന്‍ സിനിമാരംഗത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ജീത്തു ജോസഫ് സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനില്‍ നായകനായി അഭിനയിച്ചത് ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ് ആയിരുന്നു. മലയാളത്തിലെ ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും റീമേക്ക് ചെയ്ത ഹിന്ദി പതിപ്പുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉത്തരേന്ത്യയില്‍ ലഭിച്ചത്. ഇപ്പോള്‍ ദൃശ്യം 3യെ കുറിച്ചും ഹിന്ദി റീമേക്കിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്. കഥാപശ്ചാത്തലത്തിനും സംസ്കാരത്തിനുമനുസരിച്ച് ഹിന്ദി […]
ഇനി ഇരുമുടി തന്നെ ശരണം, ഏഴാമത്തെ പടവും ഫ്ളോപ്പായതിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് രവി തേജ
ആരുടെയും പിന്‍ബലമില്ലാതെ സിനിമാലോകത്തേക്ക് കടന്നുവന്ന് സൂപ്പര്‍സ്റ്റാറായി മാറിയ നടനാണ് രവി തേജ. റോം കോമില് നിന്ന് പതിയെ ആക്ഷന്‍ ഴോണറിലേക്ക് ചുവടുമാറ്റിയ രവി തേജയെ മാസ് മഹാരാജ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി രവി തേജക്ക് ബോക്സ് ഓഫീസില്‍ കഷ്ടകാലമാണ്. അവസാനം ചെയ്ത 16 സിനിമകളില്‍ 12ഉം പരാജയമായതിനാല്‍ രവി തേജ ട്രോള്‍ പേജുകളുടെ ഇരയായി മാറിയിരിക്കുകയാണ്. നല്ല സ്ക്രിപ്റ്റ് തെരഞ്ഞെടുക്കണമെന്ന ആരാധകരുടെ ആവശ്യത്തെപ്പോലും രവി തേജ പരിഗണിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഭാരത മഹാസായുലകു വിജ്ഞാപതി […]
77-ാമത് റിപ്പബ്ലിക് ദിന പരേഡിനിടെ യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനെയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയെയും പ്രധാനമന്ത്രി മോദി സ്വീകരിക്കുന്നു അഭിനന്ദ് ന്യൂഡല്‍ഹി: ശക്തമായ ഒരു ഇന്ത്യ ലോകത്തിന്റെ സുസ്ഥിരതയ്ക്കും ഐശ്വര്യത്തിനും അനിവാര്യമാണെന്ന് ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രസ്താവിച്ചു. ദീര്‍ഘകാലമായി ചര്‍ച്ചയിലായിരുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന സൂചനകള്‍ക്കിടയിലാണ് ഈ സന്ദര്‍ശനം. ജനുവരി 27-ന് നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയില്‍ വ്യാപാര കരാര്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 110 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഇന്ത്യ കുറച്ചേക്കും. നിശ്ചിത വിലയ്ക്ക് മുകളിലുള്ള കാറുകള്‍ക്കായിരിക്കും ഈ ആനുകൂല്യം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 135 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുപക്ഷവും തമ്മില്‍ നടന്നത്. പുതിയ കരാര്‍ ഇത് വലിയ തോതില്‍ വര്‍ദ്ധിപ്പിക്കും. അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങളും താരിഫുകളും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഈ സഹകരണം സഹായിക്കും. 2007-ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ പലതവണ തടസ്സപ്പെട്ടെങ്കിലും 2022-ലാണ് വീണ്ടും സജീവമായത്. ഈ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ അവസാനഘട്ട ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ തലസ്ഥാനത്ത് ഉന്നതതല യോഗങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട തടസ്സങ്ങള്‍ക്ക് ശേഷം, ഈ ചര്‍ച്ചകള്‍ അതിന്റെ ഏറ്റവും നിര്‍ണ്ണായകമായ നിമിഷത്തിലാണ്. യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യ തയ്യാറായതാണ് ഈ ചര്‍ച്ചകളിലെ ഏറ്റവും വലിയ മാറ്റം. നിലവില്‍ 110 ശതമാനം വരെ നികുതിയുള്ള ആഡംബര കാറുകളുടെ തീരുവ ഉടനടി 40 ശതമാനമായി കുറച്ചേക്കാം. ഭാവിയില്‍ ഇത് നിശ്ചിത എണ്ണം വാഹനങ്ങള്‍ക്ക് 10 ശതമാനം വരെയാക്കാനും നിര്‍ദ്ദേശമുണ്ട്. ഇത് ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, എഞ്ചിനീയറിംഗ് സാധനങ്ങള്‍, സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്ക് യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം ഇന്ത്യ ആഗ്രഹിക്കുന്നു. കൂടുതല്‍ വിശ്വസനീയമായ വിതരണ ശൃംഖലകളും ദീര്‍ഘകാല പങ്കാളികളെയും കണ്ടെത്തുക എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. ഇന്ത്യയുടെ വളര്‍ച്ചയും സ്ഥിരതയും അവര്‍ക്ക് വലിയ നിക്ഷേപ സാധ്യതകള്‍ നല്കുന്നു. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഉയര്‍ന്ന മൂല്യമുള്ള യൂറോപ്യന്‍ വിപണിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം. നിര്‍മ്മാണ മേഖലയിലും ഹരിത ഊര്‍ജ്ജ മേഖലയിലും കൂടുതല്‍ യൂറോപ്യന്‍ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിയേക്കാം. എങ്കിലും, ഉയര്‍ന്ന നികുതി സംരക്ഷണത്തില്‍ നിലനില്‍ക്കുന്ന ആഭ്യന്തര വ്യവസായങ്ങളില്‍ നിന്ന് ഈ നീക്കത്തിനെതിരെ പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്. കാറുകള്‍, മദ്യം, വൈന്‍ എന്നിവയുടെ വിപണി ഇന്ത്യ തുറന്നുകൊടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടിരുന്നു. പകരം, ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് യൂറോപ്പില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും യാത്രാ അനുമതിയും ഇന്ത്യ ആവശ്യപ്പെട്ടു. തൊഴില്‍ മാനദണ്ഡങ്ങള്‍, ഡാറ്റാ സുരക്ഷ തുടങ്ങിയ സാങ്കേതിക വിഷയങ്ങളിലും ധാരണയിലെത്താന്‍ സമയമെടുത്തു. ഇതൊരു വെറും നികുതി ഇടപാടല്ല. വിദേശ വിപണികള്‍ തുറന്നുകൊടുക്കുന്നതിലൂടെ കൂടുതല്‍ നിക്ഷേപവും കയറ്റുമതിയും കൈവരിക്കാമെന്ന ഇന്ത്യയുടെ മാറിയ നയമാണിത് കാണിക്കുന്നത്. ആഗോള വിതരണ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, ഇന്ത്യയെ ഒരു പുതിയ സാമ്പത്തിക ശക്തിയായി പ്രതിഷ്ഠിക്കാന്‍ ഈ കരാര്‍ സഹായിക്കും. SUMMARY: European Commission President Ursula von der Leyen, attending as the chief guest for India's 77th Republic Day celebrations, stated that a strong India is essential for the stability and prosperity of the world. This visit comes amid signs that the long-pending India-European Union Free Trade Agreement (FTA) is about to become a reality. The announcement regarding the trade agreement is expected during the India-EU Summit to be held on January 27. Under the deal, India may slash import duties on European cars from the current 110% to 40%. This benefit will apply to cars above a certain price threshold. In the 2023-24 financial year, bilateral trade between the two sides reached $135 billion; the new agreement is expected to increase this significantly. This cooperation between India and the EU will help address challenges posed by the new trade policies and tariffs of the United States. Although negotiations began in 2007 and faced several interruptions, they were revived in 2022. This agreement is expected to bring significant changes to the economic relations between the two regions. Officials in Delhi are working to finalize the last stages of the talks swiftly. Senior EU leaders have arrived in the capital for high-level meetings. After nearly two decades of obstacles, these discussions have reached their most decisive moment. The biggest shift in these talks is India’s readiness to reduce import duties on European cars. The duty on luxury cars, which currently faces up to 110% tax, may be reduced to 40% immediately. There is also a proposal to further lower this to 10% for a limited number of vehicles in the future. This will bring major changes to the Indian automotive market. India seeks greater access to the European market for textiles, jewelry, engineering goods, and processed food products. The EU's goal is to find more reliable supply chains and long-term partners. India’s growth and stability offer them significant investment opportunities. Indian exporters will gain easier access to the high-value European market. Furthermore, more European investment may flow into India in the manufacturing and green energy sectors. However, there is a possibility of protests against this move from domestic industries that currently rely on high tariff protection. The European Union had demanded that India open its markets for cars, alcohol, and wine. In return, India requested more job opportunities and travel clearances for Indian workers in Europe. It also took time to reach a consensus on technical issues such as labor standards and data security. This is not merely a tax deal. It reflects India's shifting policy—the belief that opening up to foreign markets can achieve greater investment and exports. In an era where global supply chains are being restructured, this agreement will help establish India as a new global economic power.
ഭുവനേശ്വര്‍: ഒഡിഷയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ബിജു ജനതാദള്‍. കര്‍ഷകര്‍ക്ക് നേരെയുള്ള അവഗണനയും ക്രമസമാധാന തര്ച്ചയെയും മുന്‍നിര്‍ത്തിയാണ് ബി.ജെ.ഡി സംസ്ഥാന വ്യാപകമായി അടുത്ത മാസം സമരത്തിനൊരുങ്ങുന്നത്. ഞായറാഴ്ച ഭുവനേശ്വറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.ഡി വൈസ് പ്രസിഡന്റ് ദേബി പ്രസാദ് മിശ്ര, പ്രതിപക്ഷ ഉപനേതാവ് പ്രസന്ന ആചാര്യ എന്നിവരാണ് പ്രതിഷേധ പരിപാടികളെക്കുറിച്ച് അറിയിച്ചത്. കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ വെറും പാഴ്വാക്കായി മാറിയെന്നും ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരില്‍ അതൃപ്തരാണെന്നും ബി.ജെ.ഡി നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തെ നെല്ല് സംഭരണ സംവിധാനം പൂര്‍ണമായും […]
എസ്എന്‍ഡിപിയുമായുള്ള ഐക്യം പ്രായോഗികമല്ലെന്ന് എന്‍എസ്എസ്; പിന്നില്‍ ബാഹ്യശക്തികളെന്ന് വെള്ളാപ്പള്ളി
സ്വന്തം ലേഖകന്‍ കോട്ടയം: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം പ്രായോഗികമല്ലെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം ഒരു ഐക്യശ്രമം പരാജയമാകുമെന്നാണ് എന്‍എസ്എസിന്റെ വിലയിരുത്തല്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും എന്‍എസ്എസ് 'സമദൂരം'പാലിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. കോട്ടയത്ത് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനമുണ്ടായത്. സമുദായങ്ങള്‍ക്കിടയിലെ ഐക്യത്തിനായുള്ള മുന്‍കാല ശ്രമങ്ങള്‍ ഉപേക്ഷിക്കുന്നതാണ് പുതിയ നിലപാട്. എന്‍എസ്എസിന്റെ തീരുമാനത്തിന്റെ പൂര്‍ണ്ണരൂപം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറിയിച്ചു. ഐക്യനീക്കത്തില്‍ നിന്നുള്ള എന്‍എസ്എസിന്റെ പിന്മാറ്റം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇത് വെറുമൊരു സംഘടനാപരമായ തീരുമാനമല്ലെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഐക്യനീക്കം സമുദായത്തിന് ഗുണകരമാകില്ലെന്ന തിരിച്ചറിവു കൊണ്ടാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രണ്ട് പ്രബല സമുദായ സംഘടനകള്‍ക്കിടയില്‍ രൂപപ്പെട്ട താല്‍ക്കാലിക ഐക്യത്തിലാണ് ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള സംയുക്ത വിമര്‍ശനങ്ങളിലൂടെ സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും അടുത്തിടെ ഒന്നിച്ചിരുന്നു. എങ്കിലും രാഷ്ട്രീയ നിലപാടുകളിലും സംവരണ വിഷയങ്ങളിലും ഇരു സംഘടനകളും തമ്മിലുള്ള ദീര്‍ഘകാലമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. എസ്എന്‍ഡിപിയുമായി ചേര്‍ന്ന് ഒരു 'ഹിന്ദു ഐക്യ'നിര എന്ന രീതിയില്‍ നീങ്ങുന്നതിനേക്കാള്‍, എന്‍എസ്എസ് അതിന്റെ സ്വതന്ത്രമായ നിലപാടുകളും 'സമദൂര സിദ്ധാന്തവും'മുറുകെ പിടിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ പ്രതികരണം സഖ്യം തകര്‍ന്നതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ മുസ്ലിം ലീഗ് എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തമ്മിലടിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രത്യേകം കുറ്റപ്പെടുത്തി. 'സഖ്യം തകര്‍ന്നതില്‍ എനിക്ക് വിഷമമില്ല, എന്നാല്‍ ബാഹ്യശക്തികള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട്,'വെള്ളാപ്പള്ളി പറഞ്ഞു. ഭാവിയില്‍ എന്‍എസ്എസുമായി ഒരു പരസ്യമായ ഏറ്റുമുട്ടലിന് താനോ എസ്എന്‍ഡിപിയോ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി ഐക്യം തകര്‍ന്നെങ്കിലും സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. Summary: The NSS (Nair Service Society) Board of Directors has decided that unity between the NSS and the SNDP (Sree Narayana Dharma Paripalana Yogam) is impractical. The NSS evaluated that such a unification effort would be a failure under the current political climate. General Secretary G. Sukumaran Nair clarified that the NSS will maintain its policy of 'Equal Distance' (Samadooram) from all political parties. This crucial decision was made during the Board of Directors meeting held in Kottayam. This new stance effectively abandons previous efforts aimed at achieving unity between the two communities. SNDP Yogam General Secretary Vellappally Natesan stated that he would respond after studying the full text of the NSS decision. Political Implications: The NSS's withdrawal from the unity move has sparked significant political debate. Sukumaran Nair stated that this is not merely an organizational decision, but a realization that such a move would not benefit the community in the current political scenario. The 2026 Context: A rift has formed in the temporary alliance between Kerala's two most powerful communal organizations just ahead of the 2026 Assembly Elections. Core Disagreements: While Sukumaran Nair and Vellappally Natesan recently joined forces to criticize Opposition Leader V.D. Satheesan, long-standing disagreements regarding political stances and reservation issues remain unresolved. Independent Identity: The Board of Directors demanded that the NSS uphold its independent stance and 'Equal Distance' theory rather than moving toward a collective 'Hindu Unity' front with the SNDP. Vellappally’s Reaction: Vellappally Natesan alleged that external forces were behind the collapse of the alliance. He specifically accused the Muslim League of pitting the NSS and SNDP against each other to reap political gains by creating communal divisions. I am not saddened by the collapse of the alliance, but external forces have interfered, Vellappally said. He further clarified that neither he nor the SNDP is ready for an open confrontation with the NSS in the future. He indicated that while the formal alliance has ended, he wishes to maintain friendship between the two communities.
മലയാള സിനിമയിലേക്കുള്ള നടന് നിവിന്‍ പോളിയുടെ കംബാക്കായിരുന്നു അഖില്‍ സത്യന്റെ സംവിധാനത്തിലെത്തിയ സര്‍വം മായ. ഏറെ കാലമായി മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച ഒരു നിവിനെ സര്‍വം മായയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചു. പ്രഭേന്ദുവെന്ന നമ്പൂതിരി കഥാപാത്രമായി, അതിലുപരി ഒരു അവിശ്വാസിയായി സ്ക്രീനിലുടനീളം ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ നിവിനായി. ഈശ്വരനില്‍ വിശ്വസിച്ചിരുന്ന, പൂജാദി കര്‍മങ്ങള്‍ ചെയ്തിരുന്ന പ്രഭേന്ദുവിന് ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ നഷ്ടത്തിന്റെ പേരില്‍ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതും അദ്ദേഹം പൂണൂല് ഉപേക്ഷിക്കുന്നതിലൂടെയുമാണ് സിനിമയുടെ കഥ വികസിക്കുന്നത്. പ്രഭേന്ദുവിന്റെ […]
മുംബൈ: കോഴി ഫാമിന്റെ മറവിൽ മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ പ്രവർത്തിച്ചിരുന്ന ലഹരി നിർമാണ യൂണിറ്റ് പൊളിച്ചുകളഞ്ഞ് രാജ്യത്തെ കള്ളക്കടത്ത് വിരുദ്ധ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ). 55 കോടി രൂപ വിലമതിക്കുന്നതായി കണക്കാക്കുന്ന സിന്തറ്റിക് മയക്ക് മരുന്നുകൾ പിടിച്ചെടുത്തതായും അഞ്ചുപേരെ അറസ്റ്റുചെയ്യ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച (ജനുവരി 23) കരാഡ് തഹ്സിലിൽ നടത്തിയ ഈ നീക്കത്തിന് ‘ഓപ്പറേഷൻ സഹ്യാദ്രി ചെക്ക്മേറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡി.ആർ.ഐ നടത്തിയ ഓപ്പറേഷനിൽ കോഴിക്കടയുടെ മറവിൽ മെഫെഡ്രോൺ […]
ആ ലിസ്റ്റിലേക്ക് എന്റെ പേരും ചേര്‍ത്തുവെച്ചു, യൂ ആര് എ ഹീറോ മമ്മൂക്കാ; അദ്വൈത് നായര്‍
മലയാളത്തില്‍ പ്രൊഫഷണല്‍ റെസ്ലിങ്ങിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ആദ്യ ചിത്രമാണ് ചത്താ പച്ച. അദ്വൈത് നായര്‍ എന്ന നവാഗത സംവിധായകന് പ്രൊ റെസ്ലിങ്ങിനെ കൊച്ചിയുടെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടപ്പോള്‍ മലയാളികള്‍ക്ക് ഒരു പുതിയ ദൃശ്യാനുഭവം കൂടിയാണ് ചിത്രം സമ്മാനിച്ചത്. 2026ല്‍ മോളിവുഡിലെ ആദ്യ ഹിറ്റും ചത്താ പച്ചയിലൂടെ പിറവിയെടുത്തു. അര്ജുന് അശോകന്, വിശാഖ് നായര്‍, റോഷന് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രമായി കാമിയോ റോളില്‍ മമ്മൂട്ടിയുമെത്തിയിരുന്നു. പത്ത് മിനിറ്റ് മാത്രം സ്ക്രീന്‍ ടൈമുള്ള കഥാപാത്രമായിരുന്നെങ്കിലും […]
കണ്ണൂര്‍: റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കുഴഞ്ഞുവീണു. കണ്ണൂർ പോലീസ് മൈതാനിയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു സംഭവം.പ്രസംഗത്തിനിടെ ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞുപോകുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കുകയും നില മെച്ചപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഇദ്ദേഹത്തെ കണ്ണൂര്‍ ചാലയിലുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും […] The post റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കുഴഞ്ഞുവീണു.കണ്ണൂർ പോലീസ് മൈതാനിയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു സംഭവം appeared first on Daily Indian Herald .
ചരിത്രം സൃഷ്ടിക്കാന്‍ റൊണാള്‍ഡോ; വേണ്ടത് മൂന്നേ മൂന്ന് ഗോളുകള്‍…
ഫുട്ബോളില്‍ വമ്പന്‍ പ്രകടനവുമായി മുന്നേറുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ (ജനുവരി 26) അല്‍ താവൂണിനെതിരെയാണ് റോണോ കളത്തിലിറങ്ങുന്നത്. നിലവില്‍ ഫുട്ബോളില്‍ 960 ഗോളുകള്‍ നേടിയാണ് റോണോയുടെ കുതിപ്പ്. ഇനി വെറും 40 ഗോളുകള്‍ മാത്രം നേടിയാല്‍ ചരിത്രത്തില്‍ 1000 ഗോളുകള്‍ സ്വന്തമാക്കുന്ന താരമായി ചരിത്രമെഴുതാന്‍ 40കാരനായ റൊണാള്‍ഡോയ്ക്ക് സാധിക്കും. അതേസമയം അല്‍ താവൂണിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനാണ് താരത്തിന് സാധിക്കുക. വെറും മൂന്ന് ഗോളുകള്‍ […]
പടം 100 കോടി കിട്ടിയാല്‍ എന്തൊക്കെ കേള്‍ക്കണം, അഖില്‍ സത്യനെ പരിഹസിച്ച് പോസ്റ്റുകള്‍
സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം 100 കോടി ക്ലബ്ബില്‍ കയറ്റി ചരിത്രം രചിച്ചിരിക്കുകയാണ് അഖില്‍ സത്യന്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ സര്‍വം മായ 150 കോടി തിളക്കത്തിലാണ് ഇപ്പോള്‍. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ സര്‍വം മായയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ സര്‍വം മായയുടെ വിജയത്തിന് ശേഷം അഖില്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അഖില്‍ സത്യനെതിരെ ഒരുകൂട്ടമാളുകള്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ്. സര്‍വം മായയെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ […]
‘അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്ഫോം ബിജെപിയാണെന്ന് ‘, എംടി രമേശ്
കൊച്ചി: കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേയ്ക്ക് കൊണ്ടുവരാനുള്ള എന്തെങ്കിലും നടന്നതായി അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശശി തരൂർ ബിജെപിയിലേയ്ക്ക് വരുന്നതിന് വിരോധമില്ലെന്നും ഓപ്പറേഷന് സിന്ദൂര്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറഞ്ഞപ്പോള്‍ പരസ്യമായി അതിനെ പിന്തുണച്ചയാളാണ് ശശി തരൂർ എന്നും എം ടി രമേശ് പറഞ്ഞു. അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്ഫോം ബിജെപിയാണെന്ന്. ഇനി അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ് എന്നും ശശി തരൂരിനെ പോലെയുള്ള ഒരാള്‍ ബിജെപിയിലേയ്ക്ക് […]
തിരുവനന്തപുരം: രാജ്യം 77 ാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഈ വേളയില്‍ കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനിരായവരെ ഓര്ക്കണെമെന്ന സന്ദേശവുമായി രാജ്യസഭ എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ റഹീം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പകിട്ടിനിടെ നമ്മള് മറന്നുപോകുന്ന ചില മനുഷ്യരുണ്ടെന്നും നമ്മള് അവര്‍ക്കായി സംസാരിക്കണമെന്ന് അവരാഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തിലും ഭരണകൂടത്തിന്റെ കനിവിനായി ആ പാവങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന ‘സംഗമ’ എന്ന സന്നദ്ധ സംഘടനയുടെ പോരാട്ടങ്ങള്‍ക്കൊപ്പം താനും ചേരുകയാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു. […]
2025 ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തി ക്രിസ്തുമസ് വിന്നറായി മാറിയ നിവിന്‍ പോളി ചിത്രമാണ് സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖില്‍ സത്യനാണ് സിനിമ സംവിധാനം ചെയ്തത്. നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവിന് കൂടിയാണ് ചിത്രം സാക്ഷ്യം വഹിച്ചത്. 2025ലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ നില്ക്കുന്ന ചിത്രം ഇപ്പോള്‍ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്. സര്‍വ്വം മായയുടെ ഗംഭീര വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി. ചിത്രം ഇത്രത്തോളം വലിയ വിജയമാകുമെന്ന് […]
ആശാന് വാഴുന്ന സിംഹാസനത്തില്‍ ശിഷ്യന് രണ്ടാമന്; എജ്ജാതി അടിയാ പഹയന് അടിച്ചത്!
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി – 20യില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമാവും കാഴ്ചവെച്ചത്. പുറത്താകാതെ വെറും 20 പന്തില്‍ നിന്ന് 68 റണ്‍സാണ് അഭിഷേക് നേടിയത്. അഞ്ച് സിക്സറുകളും ഏഴ് ഫോറുമാണ് അഭിഷേകിന്റെ ഇന്നിങ്സില്‍ പിറന്നത്. 340.00 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് ഓപ്പണര്‍ 14 പന്തില്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യിലെ ഒരു ഇന്നിങ്സില്‍ […]
പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രത്തിന്റെ തുടര്‍ച്ചയെ മുറിച്ചുമാറ്റുന്നത് അസംബന്ധം: റോമില ഥാപ്പര്‍
കോഴിക്കോട്: സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുകള്‍ ചരിത്രം എടുത്തുമാറ്റിയതിനെതിരെ വിമര്‍ശനവുമായി ചരിത്രകാരി റോമില ഥാപ്പര്‍. ചരിത്രമെന്നത് ഒരു തുടര്‍ച്ചയാണ് അതിനെ കഷണങ്ങളാക്കി മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. കേരള ലിറ്ററര്‍ ഫെസ്റ്റിവലില്‍ ‘ചരിത്ര രചനയിലെ സ്ത്രീകള്‍’ എന്ന സെഷനില്‍ സംസാരിക്കവെയാണ് റോമില എന്‍.സി.ഇ.ആര്.ടി പുസ്തക പരിഷ്കരണത്തെ വിമര്‍ശിച്ചത്. ചരിത്രത്തിലെ ചില ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതും അവ പഠിക്കേണ്ടതില്ലെന്ന് പറയുന്നതും തികച്ചും അസംബന്ധമാണ്. ജനങ്ങളുടെ സംസ്കാരത്തിന്റെയും പെരുമാറ്റരീതികളുടെയും പരിണാമമാണ് ചരിത്രം. ആ തുടര്‍ച്ചയെ മുറിച്ചുമാറ്റുന്നത് ചരിത്രത്തെ തന്നെ […]
തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരണവുമായി ഡോക്ടറും എഴുത്തുകാരനുമായ മനോജ് വെള്ളനാട്. കേരളത്തിലെ ഒരാശുപത്രിയില്‍ ഒരു രോഗി മരിച്ചാല്‍ ഒന്നുകില്‍ ‘ചികിത്സ കിട്ടാതെ’ മരിച്ചു, അല്ലെങ്കില്‍ ‘ചികിത്സാ പിഴവ്’ മൂലം മരിച്ചു എന്ന ചിന്താരീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ട് കുറച്ചു നാളായെന്നും ഇതിന്റെ പ്രധാന പ്രായോജകര്‍ വാര്‍ത്തകള്‍ക്ക് വസ്തുതകള്‍ ബാധ്യത ആവരുതെന്ന് വല്ലാത്ത ശാഠ്യമുള്ള കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു. രോഗിമരിച്ചത് ചികിത്സാ പിഴവ് മുലം […]
എല്ലാവർക്കും സന്തോഷം, വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ നൽകിയതിനെ സ്വാഗതം ചെയ്ത് സിപിഎം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നൽകിയതിൽ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ‘മുമ്പ് പാര്‍ട്ടി നേതാക്ക niiന്മാര്‍ അവരവരുടേതായ നിലപാട് അനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്. ഇതിപ്പോള്‍ വി എസ് അച്യുതാനന്ദന് ഇല്ല. വിഎസിന്റെ കുടുംബം അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം അതില്‍ സന്തോഷമാണ്. ഞങ്ങൾ സ്വാഗതം ചെയ്യുന്നു’. എം വി ഗോവിന്ദന് പറഞ്ഞു.
കിങ്ങിനെ വെട്ടാന്‍ വെറും 39 മത്സരങ്ങളേ വേണ്ടി വന്നുള്ളൂ; വിജയക്കുതിപ്പുമായി ‘സ്കൈ’
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി – 20യിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീം വിജയിച്ചത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 153 റണ്‍സ് വെറും പത്ത് ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും സാധിച്ചു. മത്സരത്തില്‍ ഇന്ത്യക്കായി തിളങ്ങിയത് അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമാണ്. പുറത്താകാതെ വെറും 20 പന്തില്‍ നിന്ന് 68 റണ്‍സാണ് അഭിഷേക് നേടിയത്. അഞ്ച് സിക്സറുകളും ഏഴ് ഫോറുമാണ് […]
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍സ്റ്റഗ്രാം ഭരിക്കുന്നത് ഒരു പെന്‍ഗ്വിനാണ്. അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് പുതഞ്ഞ വഴിയിലൂടെ ദൂരെയുള്ള മല ലക്ഷ്യമാക്കി നടക്കുന്ന ഒരു പെന്‍ഗ്വിന്റെ വീഡിയോ പല രൂപത്തില്‍ റീല്‍സ് ലോകത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. ഈ വീഡിയോ എന്താണെന്നറിയാതെ അന്തം വിട്ട് നില്ക്കുന്ന ധാരാളം ആളുകളുമുണ്ട്. 19 വര്‍ഷം മുമ്പുള്ള ഒരു ഡോക്യുമെന്ററിയിലെ രംഗമാണ് ഈ വീഡിയോ. വെര്‍ണര്‍ ഹെര്‍സോഗ് അണിയിച്ചൊരുക്കിയ എന്‍കൗണ്ടേഴ്സ് അറ്റ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് എന്ന ഡോക്യുമെന്ററിയിലാണ് പ്രസ്തുത രംഗമുള്ളത്. അന്റാര്‍ട്ടിക്കയിലെ […]
അമേരിക്കൻ ഉപരോധത്തിന് വഴങ്ങി ഇന്ത്യ, റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പകുതിയായി കുറച്ചു
ന്യൂദൽഹി: അമേരിക്കൻ ഉപരോധത്തിന് വഴങ്ങി ഇന്ത്യ റഷ്യൻ ക്രൂഡ്ഓയിൽ ഇറക്കുമതി ഗണ്യമായി കുറച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം പകുതിയിൽ പ്രതിദിനം രണ്ടു ലക്ഷം ബാരൽ ഓയിൽ ഇറക്കുമതിചെയ്തിരുന്നത് ഡിസംബറിൽ 1.21 ലക്ഷം ബാരലായി കുറച്ചിരുന്നു ഇപ്പോഴിത് 1.1 ലക്ഷമാക്കി കുറച്ചിരിക്കുകയാണ്. റഷ്യയിൽനിന്നുമുള്ള ഇറക്കുമതിക്കുപകരം അറേബ്യൻ എണ്ണയെ ആശ്രയിച്ചിരിക്കുകയാണ് ഇന്ത്യ. സൗദി അറേബ്യയിൽ നിന്നുമുള്ള ഇറക്കുമതി 1.10 ലക്ഷം ബാരലിൽ നിന്നും 9.24 ലക്ഷമാക്കി ഉയർത്തിയും ഇറാനിൽ നിന്നുമുള്ള ഇറക്കുമതി ഗണ്യമായി വർധിപ്പിച്ചുമാണ് റഷ്യൻ എണ്ണയിലുള്ള ആശ്രയത്തെ ഇന്ത്യ […]
വെടിക്കെട്ടില്‍ ഇവനെ തൊടാന്‍ ഒരുത്തനുമില്ല; പിറവിയെടുത്തത് പുതുചരിത്രം
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി – 20യിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീം വിജയിച്ചത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 153 റണ്‍സ് വെറും പത്ത് ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ മെന്‍ ഇന്‍ ബ്ലൂവിന് പരമ്പര സ്വന്തമാക്കാനും സാധിച്ചു. മത്സരത്തില്‍ ഇന്ത്യക്കായി തിളങ്ങിയത് അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമാണ്. പുറത്താകാതെ വെറും 20 പന്തില്‍ നിന്ന് 68 റണ്‍സാണ് അഭിഷേക് നേടിയത്. അഞ്ച് സിക്സറുകളും […]
ക്രിസ്മസ് തലേന്നുള്ള രാത്രി, മഞ്ഞ് പുതപ്പുപോലെ നഗരത്തിനു മേൽ പൂർണ്ണമായി വീണിരുന്നു. ലോറി മുന്നോട്ട് നീങ്ങുമ്പോൾ, അതിന്റെ ഇരുമ്പുകമ്പികളിലൂടെ തെരുവിന്റെ വെളിച്ചങ്ങൾ മണിയന്റെ കണ്ണുകളിൽ തട്ടി ചിതറുകയായിരുന്നു. ചുവപ്പും പച്ചയും നീലയും കലർന്ന അലങ്കാരവെളിച്ചങ്ങൾ, വീടുകളുടെ മുന്നിൽ തൂങ്ങിയ നക്ഷത്രങ്ങൾ പരസ്പരം മത്സരിച്ചു കണ്ണുചിമ്മുന്നതുപോലെ; കടകളുടെ മുന്നിലെ തിരക്ക്, നഗരം മുഴുവൻ ഒരു ഉത്സവമായി മാറിയിരുന്നു. വഴികളിൽ ആളുകൾ നിറഞ്ഞു. കൈകളിൽ സമ്മാനപ്പൊതികളും കേക്കുകളും വൈനുകളും. എങ്ങും കുട്ടികളുടെ ചിരികൾ. കരോൾ പാടിക്കൊണ്ട് […]
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം
മെയ്നെ: പറന്നുയർന്ന ഉടനെ അമേരിക്കയിൽ വിമാനം തകർന്നുവീണു. എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് അപകടം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിലുണ്ടായ യാത്രക്കാരെ കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. ഇവർ എല്ലാവരും കൊല്ലപ്പെട്ടെന്നാണ് സംശയം. ബോംബാർഡിയർ ചലഞ്ചർ 650 വിമാനമാണ് അപകടത്തിൽപെട്ടത്. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു.
അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളോടുളള വിവേചനത്തില്‍ ആശങ്കയറിയിച്ച് യു.എന്‍ സമിതി
ന്യൂദല്‍ഹി: അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളോടുള്ള വിവേചനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് വംശീയ വിവേചന നിര്‍മാര്‍ജന സമിതി (സി.ഇ.ആര്.ഡി ). പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ വംശീയ വിവേചനം, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, വിദ്വേഷ പ്രസംഗം, നിയമപാലകരുടെ അമിത ബലപ്രയോഗം എന്നിവ ചൂണ്ടികാട്ടിയാണ് 2026 ജനുവരി 26ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിക്ക് സി.ഇ.ആര്.ഡി കത്തയച്ചിരിക്കുന്നത്. 2025 മെയ് 12ന് അയച്ച കത്തിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ മറുപടിയില്‍ സമിതി അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ എടുക്കുന്ന […]
2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് വിജയ് ആരംഭിച്ച പാര്‍ട്ടിയാണ് തമിഴക വെട്രി കഴകം. സിനിമയില്‍ നിന്ന് പൂര്‍ണമായും മാറിനിന്നുകൊണ്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് അറിയിച്ചത് തമിഴ് സിനിമക്ക് വലിയ നഷ്ടമായി ആരാധകര്‍ കരുതുന്നുണ്ട്. വിജയ്യും ടി.വി.കെയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പിന് ടി.വി.കെയുടെ ചിഹ്നം കഴിഞ്ഞദിവസം ഔദ്യോഗികമായി പുറത്തിറക്കി. വിസിലാണ് പാര്‍ട്ടിയുടെ ചിഹ്നം. കഴിഞ്ഞദിവസം നടന്ന ടി.വി.കെ മാനാടില്‍ ചിഹ്നം പ്രകാശനം ചെയ്തിരുന്നു. പാര്‍ട്ടിയുടെ ചിഹ്നം വിസിലാകാന് സാധ്യതയുണ്ടെന്ന് […]
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യിലും വിജയിച്ച് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം വെറും പത്ത് ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ടിലാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ അടിച്ചുവീഴ്ത്തിയത്. View this post on Instagram A post shared by ICC (@icc) […]
യുവതിയെ മര്‍ദിച്ചുകൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാലയിലെ പേയാട് ചിറ്റിലപ്പാറയിലാണ് ആണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയെ ഭര്‍ത്താവ് രതീഷ് ആണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് വിദ്യയെ മര്‍ദനമേറ്റ് അവശ നിലയിലായ സ്ഥിതിയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.
കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം. തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ ഒരു തരത്തിലുമുള്ള വിമര്‍ശനമോ വിയോജിപ്പോ ഉയര്‍ത്തുന്നില്ല എന്നാണ് ഷാഫി ചാലിയം പറഞ്ഞത്. പാണക്കാട് തങ്ങളെ പുലഭ്യം പറയുന്ന ഉമര്‍ ഫൈസിയെപ്പോലെയുള്ളവര് വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ള കൊടും വര്‍ഗീയവാദികള്‍ക്കെതിരെ എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ലെന്നായിരുന്നു ഷാഫി ചാലിയത്തിന്റെ ചോദ്യം. ‘പാണക്കാട് തങ്ങന്മാരെ പുലഭ്യം പറയാന്‍ നടക്കുന്നല്ലാതെ ഈ വെള്ളാപ്പള്ളി എന്ന ഈ കൊടും […]

30 C