SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

സഹോദരിമാര്‍ മത്സരിക്കാനില്ല, ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാകൂവെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: തൻ്റെ അറിവിൽ തൻറെ സഹോദരിമാര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ. ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാകൂവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം. അവര്‍ക്ക് താല്‍പ്പര്യം ഇല്ലെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത് എന്നും അച്ചു അവധിക്ക് വന്നപ്പോഴും രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് പറഞ്ഞത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ‘ അപ്പ ഉള്ളപ്പോള്‍ തന്നെ അങ്ങനെ ഒരു തീരുമാനമാണ് എടുത്തിരുന്നത്. അതില്‍ മാറ്റം […]

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 9:34 pm

അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം, സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. യു പി സ്‌കൂള്‍ അധ്യാപകനായ അനിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എഇഒയുടെ റിപ്പോര്‍ട്ടിന്മേലാണ് നടപടി. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നും എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. സംഭവത്തില്‍ അധ്യാപകര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് […]

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 7:05 pm

പേടി മാറ്റാന്‍ ആനയുടെ തുമ്പിക്കൈക്കിടയിലൂടെ കടത്തി, കൈയില്‍ നിന്ന് താഴെ വീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: ആനയുടെ മുന്നില്‍ വീണ പിഞ്ചു കുഞ്ഞ് രക്ഷപ്പെട്ടത് തലനാരഴിയ്ക്ക്. പേടി മാറ്റാന്‍ ആനയുടെ തുമ്പിക്കൈക്കിടയിലൂടെ കടത്തുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്ന് താഴെ വീണത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് സംഭവം. ആറ് മാസം മുന്‍പ്‌ മദം പൊട്ടി പാപ്പാനെ കൊന്നതിന് തളച്ചിട്ട ആനയുടെ അരികിലാണ് പേടി മാറ്റാനായി ഏഴ് മാസം പ്രായമുള്ള കുട്ടിയെ എത്തിച്ചത്. ജീവന്‍ പണയം വച്ചാണ് കുഞ്ഞിനെ പാപ്പാന്‍മാര്‍ അലക്ഷ്യമായി കൊണ്ടുപോയത്. ഹരിപ്പാട്ട് സ്‌കന്ദന്‍ എന്ന ആന നേരത്ത രണ്ട് […]

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 4:56 pm

രാഹുലിനെതിരെ നടപടി സ്വീകരിക്കണം, തനിക്ക് നീതി കിട്ടണമെന്ന് അതിജീവിതയുടെ ഭർത്താവ്

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ ഒരു അംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ജയിച്ചു വന്ന ഒരു എംഎൽഎയാണ് ഇത്തരത്തിൽ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട്‌ വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്നം അല്ല. പുറത്ത് പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും […]

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 3:29 pm

യുഡിഎഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകൽ കിട്ടിയില്ല;മുസ്‌ലിം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായത്. ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല എന്ന കനുഗോലുവിന്റെ റിപ്പോർട്ട് തിരുത്തി കോൺഗ്രസ് നേതാക്കൾ

കല്‍പ്പറ്റ:കൽപറ്റയിൽ നടക്കുന്ന കെപിസിസി നേതൃ ക്യാമ്പില്‍ സുനില്‍ കനുഗോലുവിനെ തിരുത്തി നേതാക്കള്‍. യുഡിഎഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായില്ലെന്നും മുസ്‌ലിം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായതെന്നും കനുഗോലു റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകളില്‍ ഇടിവുണ്ടായിട്ടില്ലെന്നും കനുഗോലു റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ വിരുദ്ധ വികാരം വേണ്ടത്ര പ്രതിഫലിച്ചിട്ടില്ലെന്നാണ് കനുഗോലു റിപ്പോര്‍ട്ടില്‍ പറയുന്നത്. കനുഗോലുവിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ തെറ്റാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് മുന്നേറ്റത്തിന് ഭരണവിരുദ്ധ വികാരം കാരണമായിട്ടില്ലെന്ന വിലയിരുത്തലാണ് നേതാക്കള്‍ തിരുത്തിയത്. കെപിസിസി രാഷ്ട്രീയ […] The post യുഡിഎഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകൽ കിട്ടിയില്ല;മുസ്‌ലിം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായത്. ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല എന്ന കനുഗോലുവിന്റെ റിപ്പോർട്ട് തിരുത്തി കോൺഗ്രസ് നേതാക്കൾ appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 6 Jan 2026 12:59 pm

വൈദ്യുതി ബില്‍ അടച്ചില്ല, എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: പാലക്കാട് ജില്ലാ ആർടിഒ എൻഫോസ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശ്ശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000 തോളം രൂപ കുടിശ്ശികയാവുകയായിരുന്നു. ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. ഇതോടെ എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകൾ പുറപ്പെടുവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. നിലവിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിലാണ്. ഓഫീസിലെ 5 ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത […]

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 12:49 pm

ജാമ്യത്തിലിറങ്ങി മുങ്ങി, രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായി

തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. മുറിഞ്ഞപാലം സ്വദേശി ഷിജുവാണ് പിടിയിലായത്. കൊലപാതക കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടിട്ടുള്ളയാളാണ് ഷിജു. 2006, 2009 എന്നീ വര്‍ഷങ്ങളിലായി മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 11:09 am

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ശിവക്ഷേത്രം ഭാഗികമായി തകര്‍ന്നു

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ക്ഷേത്രം ഭാഗികമായി തകര്‍ന്നു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകര്‍ന്നത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവന്‍ വാതിലുകളും ആന തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് എത്തിയത്. തൊട്ടടുത്തുള്ള തൊഴിലാളികളുടെ വീടും ആനക്കൂട്ടം തകര്‍ത്തു. ഇന്ന് വെളുപ്പിനാണ് ആനക്കൂട്ടം കാടുകയറിയത്.

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 10:38 am

ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പമ്പ: ഹൃദയാഘാതത്തെ തുടർന്ന് ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ SCPO ജയൻ കെ കെ ആണ് മരിച്ചത്. ശബരിമലയിൽ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് ജയനെ പമ്പയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ പമ്പയിലേയ്ക്കുള്ള യാത്രക്കിടെ ഇന്ന് പുലർ‌ച്ചെ 12.44 ജയൻ മരിക്കുകയായിരുന്നു.

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 9:36 am

‘അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും, 100 സീറ്റ് മോഹം മലര്‍പൊടിക്കാരന്‍റെ സ്വപ്നം’; എകെ ബാലൻ

പാലക്കാട്: പിണറായി വിജയന്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളില്‍ മാറ്റുമെന്നും വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും എകെ ബാലന്‍ പറഞ്ഞു. തെരഞെടുപ്പ് പ്രചാരണത്തിന നേതൃത്വം നല്‍കുന്നയാള്‍ അടുത്ത മുഖ്യമന്ത്രിയാകും. അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും. അബോര്‍ട്ട് ചെയ്യാന്‍ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോള്‍ത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും എകെ ബാലന്‍ പറഞ്ഞു. ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പൂര്‍ണമായി അബോര്‍ട്ട് […]

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 8:31 am

ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു

കാരക്കസ്: വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച്ച പ്രാദേശിക സമയം 2.50(ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 12)ന് കാരക്കസില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ നടന്നത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റായിരുന്ന ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റത്. വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റ്യൂഷൻ ചേംബറാണ് ഡെല്‍സി റോഡ്രിഗസിനെ ചുമതലയേൽപ്പിച്ചത്.

ബിഗ് ന്യൂസ് ലൈവ് 6 Jan 2026 8:22 am

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; ശേഷം പ്രതി ജീവനൊടുക്കി

ബെംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ് മണിക്കൂറുകള്‍ക്കുളളില്‍ ജീവനൊടുക്കി. കര്‍ണാടകയിൽ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം. യെല്ലാപൂര്‍ സ്വദേശിയായ രഞ്ജിത ഭനസോഡെ (30) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ റഫീക്ക് ഇമാംസാബും ഉത്തര കന്നഡ സ്വദേശിയായിരുന്നു. അങ്കണവാടിയിലെ പാചകക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ റഫീഖ് തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ യെല്ലാപൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുളള വനപ്രദേശത്തുനിന്നാണ് റഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്.

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 8:04 pm

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ചിക്കൻ വിഭവങ്ങളുടെ വില കൂടുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയിൽ വൻ വർധന. ഒരു കിലോ കോഴിയിറച്ചിയുടെ വില 250 രൂപ കടന്നു. ക്രിസ്മസ്, പുതുവസ്തര സമയത്ത് വില കൂടുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടുന്നത്. കോഴിയിറച്ചിയുടെ വില ഇത്തരത്തിൽ വർധിക്കുമ്പോഴും ചിക്കൻ വിഭവങ്ങളുടെ വില കൂട്ടണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഹോട്ടൽ ഉടമകൾ. വില കൂട്ടിയാൽ ആളുകൾ വരാതെയാകുമെന്ന ആശങ്കയാണ് തട്ടുകട നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് ഉള്ളത്. അവധിക്കാലം ഉൾപ്പെടെ വരാനിരിക്കുന്നതിനാൽ ലാഭത്തിൽ വിട്ടുവീഴ്ച്ച ചെയ്യാം എന്നതാണ് പലരുടെയും കണക്കുകൂട്ടൽ.

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 6:57 pm

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു, കിണര്‍ വെള്ളം പരിശോധിക്കും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗലക്ഷണങ്ങളോടെയാണ് സച്ചിദാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രോ​ഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. വീട്ടിലെ കിണർ വെള്ളത്തിന്റെ സാംമ്പിൾ അയച്ചിട്ടുണ്ട്. ഇത് പുറത്തുവന്നാൽ മാത്രമേ ഉറവിടം വ്യക്തമാവൂ.

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 6:17 pm

‘മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ ഒരു അതൃപ്തിയും ഇല്ല ‘, ഒടുവിൽ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ. അതൃപ്തി നേരത്തെ ശ്രീലേഖ തുറന്ന് പറഞ്ഞിരുന്നു മേയർ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു എന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിൽ ആണ് ഇക്കാര്യ പറഞ്ഞത്. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു.

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 4:36 pm

ദൈവത്തെ പോലും വെറുതെ വിട്ടില്ല, ശബരിമലയിൽ നടന്നത് വലിയ ക്രമക്കേട് എന്ന് സുപ്രീംകോടതി, കെപി ശങ്കരദാസിൻ്റെ ഹർജി

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. ശബരിമലയിൽ നടന്നത് വലിയ ക്രമക്കേട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സ്വർണക്കൊള്ളയിൽ ശങ്കരദാസിന് ഉത്തരവാദിത്തം ഉണ്ടെന്നും എന്നാൽ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ബന്ധപ്പെട്ട കോടതി മുൻകൂർ ജാമ്യ അപേക്ഷ നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 3:18 pm

കൊച്ചിയിലെ ബാങ്കുകളിൽ ബോംബ് ഭീഷണി, അന്വേഷണം

കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളിൽ ബോംബ് ഭീഷണി. ഉച്ചയ്ക്ക് സ്‌ഫോടനം നടക്കുമെന്നാണ് സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പേരിലെത്തിയ സന്ദേശത്തില്‍ പറയുന്നത്. എറണാകുളം പള്ളിമുക്ക് ബ്രാഞ്ചിലും ഇടപ്പള്ളി മാമംഗലം ബ്രാഞ്ചിലുമാണ് ഇന്ന് രാവിലെ ഭീഷണി സന്ദേശനം എത്തിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അമോണിയം നൈട്രേറ്റ് ബാങ്കുകളിലെ പലയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. ഇരുബാങ്കുകളിലും പൊലീസും ബോംബ് സ്‌ക്വോഡ് ഡോഗും സ്‌ക്വോഡും പരിശോധന നടത്തി. പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. […]

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 2:27 pm

രാഹുല്‍ മാങ്കൂട്ടത്തിലിനേക്കാള്‍ ഞാന്‍ പിന്തുണയ്ക്കുന്നത് പരാതിക്കാരിയുടെ ഭര്‍ത്താവിനെ: വ്യാജ പരാതി നൽകി 16 ദിവസം ജയിലിൽ കിടത്തി. അതിജീവിതയ്ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. വ്യാജ പരാതിയെന്ന് ചൂണ്ടിക്കാട്ടി സൈബർ പൊലീസിനാണ് പരാതി നൽകിയത്. 16 ദിവസത്തോളം ഒരു കാരണവുമില്ലാതെയാണ് തന്നെ ജയിലിൽ കിടത്തിയത്. പരാതിക്കാരിയുടെ ഭർത്താവ് തന്നോട് ഖേദം പ്രകടിപ്പിച്ചെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഡിജിപിക്കും സൈബർ പൊലീസിനും ഇന്നലെ മെയിൽ മുഖേന പരാതി നൽകി. തനിക്ക് ഭർത്താവുണ്ടെന്ന വസ്തുത ലോകത്തെ അറിയിച്ചതിന്റെ പ്രതികാരമാണ് തന്നോട് തീർത്തത്. ഭർത്താവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. പരാതിക്കാരിയുടെ ഭർത്താവ് എന്നെ അനുകൂലിച്ച് […] The post രാഹുല്‍ മാങ്കൂട്ടത്തിലിനേക്കാള്‍ ഞാന്‍ പിന്തുണയ്ക്കുന്നത് പരാതിക്കാരിയുടെ ഭര്‍ത്താവിനെ: വ്യാജ പരാതി നൽകി 16 ദിവസം ജയിലിൽ കിടത്തി. അതിജീവിതയ്ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 5 Jan 2026 1:37 pm

‘കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല’, ഒടുവിൽ അതൃപ്തി പരസ്യമാക്കി ആർ ശ്രീലേഖ

തിരുവനന്തപുരം: മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്ന് ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആക്കാത്തതില്‍ അതൃപ്തി ശ്രീലേഖ പരസ്യമാക്കി. തന്നെ മേയര്‍ ആക്കുമെന്ന തരത്തിലായിരുന്നു പ്രചാരണം. അവസാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് വി വി രാജേഷ് മേയറായതെന്നും ശ്രീലേഖ പറഞ്ഞു. ‘ തെരഞ്ഞെടുപ്പിന് നിര്‍ത്തിയത് കൗണ്‍സിലറായിട്ട് മത്സരിക്കാന്‍ വേണ്ടിയല്ല. മേയറാകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. മത്സരിക്കാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നു. ഞാനായിരിക്കും തെരഞ്ഞെടുപ്പിന്റെ മുഖം എന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി […]

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 1:37 pm

ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം, പരാതി നൽകി ബന്ധുക്കൾ, ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡയാലിസിസ് ചെയ്ത രണ്ട് പേരാണ് മരിച്ചത്. […]

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 11:31 am

പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായെക്കും

പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന തലത്തിൽ നീക്കം നടത്തുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയതായിട്ടാണ് സൂചന. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും വിവരമുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി സരിൻ കോണ്‍ഗ്രസിൽ നിന്ന് സിപിഎമ്മിന് ഒപ്പം ചേര്‍ന്നത്. അന്ന് മുതൽ സജീവമാണ്.

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 10:50 am

മത്സരിക്കാനില്ല പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കും’, നേമത്ത് വീണ്ടും മത്സരിക്കുന്നതിൽ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താൻ വി ശിവൻകുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടിനിടെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്ന് പറഞ്ഞു. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്‍റെ തീരുമാനമെന്നും വി ശിവൻകുട്ടി പറഞ്ഞു. നേമം മണ്ഡലം വീണ്ടും പിടിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് ഇറക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് […]

ബിഗ് ന്യൂസ് ലൈവ് 5 Jan 2026 9:37 am

റയലില്‍ ഞാന്‍ വലിയൊരു ഐക്കണ്‍ അല്ല; തുറന്ന് പറഞ്ഞ് എംബാപ്പെ

റയല്‍ മാഡ്രഡില്‍ താന്‍ വലിയ ഐക്കണല്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എല്ലായിപ്പോഴും മികച്ചതെന്ന് പറയുകയാണ് ഫ്രഞ്ച് താരവും റയല്‍ മാഡ്രിഡ് സ്‌ട്രൈക്കറുമായ കിലിയന്‍ എംബാപ്പെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എപ്പോഴും എന്റെ റോള്‍ മോഡലാണെന്നും ഫുട്‌ബോളില്‍ എനിക്ക് അദ്ദേഹം ഒരു മാതൃകയാണെന്നും എംബാപ്പെ പറഞ്ഞു. ‘റയലില്‍ ഞാന്‍ വലിയൊരു ഐക്കണ്‍ അല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ മികച്ച താരമായി തുടരും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എപ്പോഴും എന്റെ റോള്‍ മോഡലാണ്. ഫുട്‌ബോളില്‍ എനിക്ക് അദ്ദേഹം ഒരു മാതൃകയാണ്. അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്ക് […]

ടൂൾ ന്യൂസ് 4 Jan 2026 11:00 pm

2026 നിയമസഭ തെരഞ്ഞെടുപ്പ്; 85 സീറ്റില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്

ബത്തേരി: 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്. വയനാട് നടക്കുന്ന നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന ചര്‍ച്ചയിലാണ് വിലയിരുത്തല്‍. കോഴിക്കോട് ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും എറണാകുളത്തെ 12 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. രാഷ്ട്രീയ തന്ത്രജ്ഞനായ കനഗോലു ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 14 ജില്ലകളില്‍ നിന്നുള്ള ഡി.സി.സി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളും പ്രചരണ തന്ത്രങ്ങളും യോഗത്തില്‍ ചാച്ചയായിട്ടുണ്ട്. പ്രധാനമായും അഞ്ച് മണ്ഡലങ്ങളുള്ള കാസര്‍ഗോഡ് ജില്ലയിലെ മൂന്നിടത്തും […]

ടൂൾ ന്യൂസ് 4 Jan 2026 10:56 pm

എന്തിനാണ് നിങ്ങള്‍ ആയിരം ഗോളുകള്‍ നേടാന്‍ ആഗ്രഹിക്കുന്നത്?; വീണ്ടും ചര്‍ച്ചയായി റൊണാള്‍ഡോയുടെ മറുപടി

ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുന്നേറുന്നത്. നിലവില്‍ അല്‍ നസറിന് വേണ്ടി സൗദി പ്രോ ലീഗില്‍ കളിക്കുന്ന പോര്‍ച്ചുഗല്‍ താരം 957 ഗോളുകളാണ് കരിയറില്‍ ഇതുവരെ നേടിയത്. 1000 ഗോള്‍ സ്വന്തമാക്കുക എന്ന റൊണാള്‍ഡോയുടെ സ്വപ്‌ന റെക്കോഡിലേക്ക് ഇനി 43 ഗോളുകളുടെ ദൂരം മാത്രമാണ് ഉള്ളത്. എന്നാല്‍ റോണോയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ റൊണാള്‍ഡോ […]

ടൂൾ ന്യൂസ് 4 Jan 2026 10:22 pm

വ്യാജ പരാതിയില്‍ നടപടിയെടുക്കണം; അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസിലെ അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍. തനിക്കെതിരായ പരാതി വ്യാജമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. തിരുവനന്തപുരം സൈബര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരായ വ്യാജ പരാതികളില്‍ ഐ.പി.സി 211, ബി.എന്‍.എസ് 248 എന്നീ വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പട്ടിരിക്കുന്നത്. പരാതിക്ക് പിന്നാലെ നാളെ (തിങ്കള്‍) രാവിലെ പത്ത് മണിക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ രാഹുല്‍ ഈശ്വറിന് നിര്‍ദേശമുണ്ട്. ഇ-മെയില്‍ മുഖേനയാണ് രാഹുല്‍ പരാതി കൈമാറിയിരിക്കുന്നത്. കഴിഞ്ഞ […]

ടൂൾ ന്യൂസ് 4 Jan 2026 10:22 pm

സിംഹാസനത്തില്‍ നിന്ന് ഇതിഹാസത്തെ പടിയിറക്കാന്‍ കിങ്!

ജനുവരി 11നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ ഇറങ്ങുന്ന ഏകദിന പരമ്പര ആരംഭിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ വിരാടിനെ കാത്തിരിക്കുന്നത് ഒരു ഗംഭീര നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ബിഗ് മൈല്‍ സ്റ്റോണാണ് വിരാടിനെ കാത്തിരിക്കുന്നത്. ഈ നേട്ടത്തില്‍ ഇതുവരെ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് എത്തിയത്. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും കുമാര്‍ […]

ടൂൾ ന്യൂസ് 4 Jan 2026 10:05 pm

വെനസ്വേലയിലെ അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം: കാന്തപുരം

കോഴിക്കോട്: വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തില്‍ പ്രതികരിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ. വെനസ്വേലയില്‍ യു.എസ് നടത്തുന്നത് കൊടുംക്രൂരതയാണെന്നും ഇന്ത്യ അമേരിക്കന്‍ വിരുദ്ധ ചേരിയില്‍ നില്‍ക്കണമെന്നും കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ‘കേരള യാത്ര’യുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്വതന്ത്രമായി മുന്നോട്ട് പോകുന്ന രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി ഏകാധിപത്യത്തിലേക്ക് നയിക്കുന്ന നടപടിയാണ് അമേരിക്ക സ്വീകരിക്കുന്നത്. അതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടുകയും സഹായിക്കുകയും വേണം,’ കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞു. കാന്തപുരം എ.പി. […]

ടൂൾ ന്യൂസ് 4 Jan 2026 9:47 pm

സഞ്ജുവിനും ഗെയ്ക്വാദിനും ഹോപ് ഉണ്ടോ? ശ്രേയസിന് ഫിറ്റ്‌നസ് ലഭിച്ചില്ലെങ്കില്‍ ലോട്ടറിയടിക്കുക ആര്‍ക്ക്!

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ ഇന്ത്യന്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 അംഗ സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കാത്ത താരമായിരുന്നു ശ്രേയസ് അയ്യര്‍. ഒരുപക്ഷേ ന്യൂസിലാന്‍ഡിനെതിരെ ബി.സി.സി.ഐയുടെ ഫിസിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ലെങ്കില്‍ അയ്യര്‍ക്ക് പകരം ആരാകും ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്തുന്നത് എന്ന് ചോദ്യമാണ് ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും മനസില്‍ ഉള്ളത്. Photo: BCCI/x.com അയ്യര്‍ക്ക് പകരം ഇന്ത്യന്‍ ടീമില്‍ എത്താനുള്ള മത്സരത്തില്‍ നിരവധി താരങ്ങളാണ് മുന്നിലുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോഡുകള്‍ […]

ടൂൾ ന്യൂസ് 4 Jan 2026 9:35 pm

കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്കിന് തകരാറ്, വിനോദയാത്രാസംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിന് സമീപം പീടികപ്പാറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. തമിഴ്‌നാട് ട്രിച്ചിയില്‍ നിന്നുള്ളവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കക്കാടം പൊയിലിലേക്ക് മിനി ബസ്സില്‍ എത്തിയ സംഘം തിരികേ കൂടരഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്നു. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് തകരാര്‍ സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഡ്രൈവര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു നിരക്കിയും മറ്റും […]

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 9:33 pm

ഗുരു ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മയുണ്ടാകണം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍

പത്തനാപുരം: വിദ്വേഷ പരാമര്‍ശത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വകതിരിവ് അവനവനാണ് കാണിക്കേണ്ടതെന്നും മറ്റൊരാളെ ആര്‍ക്കും തിരുത്താനാകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘ജാതി ചോദിക്കരുത്, പറയരുത്’ എന്ന് പറഞ്ഞ ശ്രീനാരായണ ഗുരു ഇരുന്ന കസേരയിലിരിക്കുന്ന ആളാണെന്ന് സ്വയം ഓര്‍ത്താല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്ക് മറ്റൊരു അഭിപ്രായവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ആര്‍ക്കും ആരെയും […]

ടൂൾ ന്യൂസ് 4 Jan 2026 8:49 pm

കഥയും സാഹിത്യവും മാത്രം നോക്കി വേഷം തെരഞ്ഞെടുത്താല്‍ അതിലെ ക്രൂ നന്നാകണമെന്നില്ല: ഷെയ്ന്‍ നിഗം

കഥയും സാഹിത്യവും മാത്രം നോക്കി വേഷം തെരഞ്ഞെടുത്താല്‍ ചിലപ്പോള്‍ അതിലെ ക്രൂ നന്നാകണമെന്നില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം. മാധ്യമം ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഘടകങ്ങളും ചേര്‍ന്നാല്‍ മാത്രമേ സിനിമ വിജയിക്കുകയുള്ളൂവെന്നും എന്നാല്‍, എല്ലാ ഘടകങ്ങളും ചേര്‍ന്ന് ഒരു സിനിമ ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എവിടെയെങ്കിലും ഒക്കെ ഒരു കുറവ് എല്ലാ സിനിമകളിലും ഉണ്ടാകും. അതിന് സഹജ വാസനയില്‍ വിശ്വസിക്കുക എന്ന് മാത്രമേ മാര്‍ഗമുള്ളൂ. ഈ കഥ കുഴപ്പമില്ല, ഇവരുടെ കൂടെ നമുക്ക് ചെയ്തു നോക്കാം എന്നൊരു […]

ടൂൾ ന്യൂസ് 4 Jan 2026 8:30 pm

കരുത്തില്‍ സഞ്ജുവും രോഹനും മാത്രമല്ല, റെക്കോഡ് കുതിപ്പില്‍ യൂസഫ് പത്താനെ വെട്ടി വിഷ്ണു വിനോദും!

കഴിഞ്ഞ ദിവസം വിജയ് ഹസാരെ ട്രോഫിയില്‍ നടന്ന മത്സരത്തില്‍ ജാര്‍ഖണ്ഡിനെ പരാജയപ്പെടുത്തി കേരളം മിന്നും വിജയമാണ് സ്വന്തമാക്കിയത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. രോഹന്‍ കുന്നുമ്മലിന്റെയും സഞ്ജു സാംസണിന്റെയും സെഞ്ച്വറി കരുത്തിലാണ് കേരളം ടൂര്‍ണമെന്റിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 312 റണ്‍സിന്റെ വിജയലക്ഷ്യം കേരളം 45 പന്തുകള്‍ ബാക്കി നില്‍ക്കേ മറികടക്കുകയായിരുന്നു. സഞ്ജു 101 റണ്‍സ് നേടിയപ്പോള്‍ 124 റണ്‍സായിരുന്നു രോഹന്റെ സമ്പാദ്യം. മൂന്നാമനായി ഇറങ്ങി ബാബ […]

ടൂൾ ന്യൂസ് 4 Jan 2026 8:27 pm

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കെഎസ്ആർടിസി. പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആവശ്യമെങ്കില്‍ നൂറു ബസ്സുകള്‍ കൂടി അനുവദിക്കുമെന്നും കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍ പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തേത് പരാതികള്‍ കുറഞ്ഞ സീസണായിരുന്നു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണെന്നാണ് പമ്പയില്‍ അയ്യപ്പ […]

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 8:03 pm

വെനസ്വേലന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന നിയമവാഴ്ചയെ യു.എസ് മാനിക്കണം: മാര്‍പാപ്പ

റോം: വെനസ്വേലയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേല സ്വതന്ത്ര രാജ്യമായി തുടരണമെന്നും രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ഇന്ന് (ഞായര്‍) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ത്ഥനക്കിടെ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയുടെയും സമാധാനത്തിന്റെയും പാതയിലേക്ക് കടക്കാന്‍ അധികം വൈകരുതെന്നും ജനങ്ങളുടെ നന്മക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു. വെനസ്വേലന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും അമേരിക്ക മാനിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ‘വെനസ്വേലന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമവാഴ്ച ഉറപ്പാക്കേണ്ടതുണ്ട്. […]

ടൂൾ ന്യൂസ് 4 Jan 2026 7:54 pm

നിര്‍ഭാഗ്യനായ താരമാണ് അദ്ദേഹം; സൂപ്പര്‍ പേസറെ കുറിച്ച് ഡിവില്ലിയേഴ്‌സ്

2026 ടി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് സംസാരിച്ച് ഇതിഹാസ താരം എ.ബി ഡി വില്ലിയേഴ്‌സ്. ടി-20 ലോകകപ്പില്‍ അവസരം നഷ്ടമായ നിര്‍ഭാഗ്യവാന്മാരില്‍ ഒരാളാണ് സിറാജെന്ന് ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയ സിറാജ് 2027ലെ ഏകദിന ലോകകപ്പ് പദ്ധതികളിലും ഉണ്ടെന്ന് ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. ‘സിറാജിനെ ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്, എന്നിരുന്നാലും ടി-20 ലോകകപ്പില്‍ അവസരം നഷ്ടമായ നിര്‍ഭാഗ്യവാന്മാരില്‍ ഒരാളാണ് […]

ടൂൾ ന്യൂസ് 4 Jan 2026 7:46 pm

അതിന് ശേഷം എവിടെ ചെന്നാലും ഒരു നായയെ കാണും, എന്നെ തന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നും: ദിന്‍ജിത്ത് അയ്യത്താന്‍

2025ലെ മികച്ച മലയാള സിനിമകളിലൊന്ന് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട സിനിമയാണ് എക്കോ. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ തിയേറ്റര്‍ സക്‌സസിന് ശേഷം ഇപ്പോള്‍ ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്‌കിന്ധാ കാണ്ഡം എന്ന എലമെന്റ് തന്നെയാണ് ഏതൊരു പ്രേക്ഷകനെയും എക്കോയിലേക്ക് അടുപ്പിച്ചത്. ആനിമല്‍ ട്രിലോജിയിലെ അവസാന ചിത്രമായാണ് എക്കോ ഒരുങ്ങിയിരുന്നത്. ഇപ്പോഴിതാ രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ ഷൂട്ടിങ്ങില്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ദിന്‍ജിത്ത്. […]

ടൂൾ ന്യൂസ് 4 Jan 2026 7:40 pm

ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്കയെ പേടിയില്ല; വെനസ്വേലക്കെതിരായ നടപടിയില്‍ ശബ്ദമുയരണം: എം.ബി. രാജേഷ്

പാലക്കാട്: ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ ആക്രമണമാണ് അമേരിക്കന്‍ ഭരണകൂടം വെനസ്വേലയില്‍ നടത്തിയതെന്ന് സംസ്ഥാന എക്‌സൈസ്/തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ്. സ്വാതന്ത്ര്യവും പരമാധികാരവുമുള്ള ഒരു രാജ്യത്ത് നിയമവിരുദ്ധമായി കടന്നുകയറി അവിടുത്തെ ഭരണാധികാരിയെയും ഭാര്യയെയും ബന്ദിയാക്കി കടത്തിക്കൊണ്ടുപോവുക. പരിഷ്‌കൃത ലോകം നെറ്റിചുളിക്കുന്ന ഈ ക്രൂരത നടത്തിയത് ഏറ്റവും പരിഷ്‌കൃതരെന്ന് സ്വയം അഭിമാനിക്കുന്ന അമേരിക്കന്‍ ഭരണകൂടമാണെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മറ്റൊരു രാജ്യത്ത് കടന്നുകയറി അട്ടിമറി നടത്തി അധികാരം കവര്‍ന്നെടുക്കാന്‍ അമേരിക്കയെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ചോദ്യമുണ്ട്. ലോകത്തുടനീളം […]

ടൂൾ ന്യൂസ് 4 Jan 2026 7:08 pm

വെനസ്വേലയിലെ അമേരിക്കന്‍ കടന്നുകയറ്റം ഭീകരപ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം: വെനസ്വേലയിലെ യു.എസ് കടന്നുകയറ്റത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെനസ്വേലയില്‍ അമേരിക്ക നടത്തിയത് നഗ്‌നമായ സാമ്രാജ്യത്വ ആക്രമണമാണെന്നും രാജ്യത്തെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ യു.എസ് ബോംബാക്രമണം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കേരള ഘടകമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവിട്ടത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തെക്കന്‍ അര്‍ധഗോളത്തില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ‘തെമ്മാടി രാഷ്ട്രമായി’ അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവര്‍ത്തനമാണ്. ഇത്തരം ആക്രമണങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും സഹിച്ച നാടാണ് ലാറ്റിന്‍ അമേരിക്കയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. […]

ടൂൾ ന്യൂസ് 4 Jan 2026 6:47 pm

ഗില്ലിനെ പോലും ഒഴിവാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് എത്ര മികച്ച താരങ്ങളുണ്ടാകും; അന്തംവിട്ട് റിക്കി പോണ്ടിങ്

2026 ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ 15 അംഗ സ്‌ക്വാഡ് പുറത്തുവിട്ടിരുന്നു. എന്നാല്‍ സ്‌ക്വാഡില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയത് അമ്പരപ്പിക്കുന്ന തീരുമാനമാണെന്ന് പറയുകയാണ് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്. സമീപകാലങ്ങളില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗില്ലിന്റെ ഫോം മികച്ചതല്ലെങ്കിലും താരത്തെ ഒഴിവാക്കിയത് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പോണ്ടിങ് പറഞ്ഞു. ഗില്ലിനെ പോലൊരു മികച്ച താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ഇന്ത്യക്ക് എത്ര മികച്ച താരങ്ങള്‍ ഉണ്ടാകുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. ശുഭ്മൻ ഗിൽ. […]

ടൂൾ ന്യൂസ് 4 Jan 2026 6:38 pm

സൗദി പ്രോ ലീഗിലെ വില്ലാളി വീരന്‍മാര്‍ക്ക് ആദ്യ വീഴ്ച; എന്നാലും പടയോട്ടത്തില്‍ റോണോ സംഘത്തിന്റെ കുതിപ്പ് ഇങ്ങനെ…

സൗദി പ്രോ ലീഗില്‍ ജനുവരി രണ്ടിന് നടന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ അല്‍ – അഹ്‌ലി സൗദിയോട് പരാജയപ്പെട്ടിരുന്നു. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയ ഏറ്റുവാങ്ങിയത്. മത്സരത്തില്‍ അല്‍ നസറിന് വേണ്ടി അബ്ദുള്‍ അല്‍ ആമിര്‍ ഇരട്ട ഗോള്‍ നേടിയിരുന്നു. സൗദിക്കായി ഇവാന്‍ ടോണി, മെരിഹ് ഡെമിറല്‍, അലി മജ്‌റാഷി എന്നിവരാണ് ഗോള്‍ നേടിയത്. എന്നാല്‍ സൗദിക്കെതിരെ പരാജയമേറ്റുവാങ്ങിയതോടെ റൊണാള്‍ഡോയുടെ അല്‍ നസറിന് […]

ടൂൾ ന്യൂസ് 4 Jan 2026 6:06 pm

നിനക്ക് പ്രേക്ഷകര്‍ ഒരു സ്ഥാനം നല്‍കിയിട്ടുണ്ട് മറക്കരുതെന്ന് പറഞ്ഞ് അയാള്‍ ഉപദേശിക്കും; തിരിച്ചറിയാന്‍ സമയം എടുത്തു: നിവിന്‍ പോളി

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ 20 മിനിറ്റ് അതിഥി വേഷം ചെയ്തപ്പോള്‍ തിയറ്ററില്‍ ഉണ്ടായ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് നടന്‍ നിവിന്‍ പോളി. തുടര്‍ച്ചയായി ചില പരാജയങ്ങള്‍ വന്നിട്ടും, പ്രേക്ഷകര്‍ തന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി തോന്നിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ‘അതുപോലെ, വിനീത് ശ്രീനിവാസന്‍ എന്നെ കാണുമ്പാഴൊക്കെ ഉപദേശിക്കുമായിരുന്നു. ‘നിവിന്‍, നിനക്ക് പ്രേക്ഷകര്‍ ഒരു സ്ഥാനം നല്‍കിയിട്ടുണ്ട് .അത് മറന്നു പോകരുത്’ എന്ന്. ഈ പടം ഇറങ്ങിക്കഴിഞ്ഞ് വി നീത് വീണ്ടും വിളിച്ചപ്പോഴാണ് ആ വാക്കുകളുടെ അര്‍ത്ഥമെന്തെന്ന് എനിക്ക് […]

ടൂൾ ന്യൂസ് 4 Jan 2026 5:59 pm

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍, ഇടതിനെ പിണറായി തന്നെ നയിക്കും, കോണ്‍ഗ്രസില്‍ മത്സരിക്കാന്‍ എംപിമാരുടെ മത്സരം, പത്തു സീറ്റെങ്കിലും പിടിക്കാന്‍ ബിജെപി

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയിരിക്കെ, മൂന്നു മുന്നണികളും തിരക്കിട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കു കടന്നു കഴിഞ്ഞു. പഞ്ചായത്തു തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി വളരെ ജാഗ്രതയിലാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ 'വിജയസാധ്യത'മാത്രം മുന്‍നിര്‍ത്തി പ്രമുഖരെത്തന്നെ കളത്തിലിറക്കാനാണ് സി.പി.എം മറ്റു കക്ഷികള്‍ക്കും നല്കിയിരിക്കുന്ന നിര്‍ദ്ദേശം. നിലവിലുള്ള പ്രമുഖ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും വീണ്ടും അവസരം നല്‍കാനാണ് സി.പി.എം ആലോചന. പിണറായി വിജയന്‍ തന്നെ മുന്നണിയെ നയിക്കും. അദ്ദേഹം വീണ്ടും ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നാണ് അറിയുന്നത്. മട്ടന്നൂരില്‍ നിന്ന് ശൈലജ ടീച്ചര്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടിയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ആറന്മുളയില്‍ നിന്ന് വീണാ ജോര്‍ജ് വീണ്ടും മത്സരിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി മൂന്നാം തവണയും വര്‍ക്കലയില്‍ ജനവിധി തേടും. പി.വി. ശ്രീനിജന്‍ (കുന്നത്തുനാട്), യു. പ്രതിഭ (കായംകുളം) എന്നിവര്‍ക്കും വീണ്ടും അവസരം ലഭിച്ചേക്കും. ശബരമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സി.ഐ.ടി അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ജയസാദ്ധ്യത കുറഞ്ഞവര്‍ക്കു പാര്‍ട്ടിയിലെ രണ്ടു ടേം നിബന്ധന ഇത്തവണയും കര്‍ശനമായി നടപ്പാക്കാനാണ് സാധ്യത. മുകേഷ് (കൊല്ലം), എം.എം. മണി (ഉടുമ്പഞ്ചോല), എ.സി. മൊയ്തീന്‍ (കുന്നംകുളം) തുടങ്ങിയവര്‍ക്ക് ഇത്തവണ പല കാരണങ്ങളാല്‍ സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. ഇവര്‍ക്ക് പകരം പുതിയ മുഖങ്ങളെ പാര്‍ട്ടി പരീക്ഷിച്ചേക്കും. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ഇത്തവണ 13 സീറ്റുകള്‍ ലക്ഷ്യമിടുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പാലാ മണ്ഡലം തിരിച്ചുപിടിക്കാനായി നേരിട്ട് മത്സരരംഗത്തിറങ്ങും. കഴിഞ്ഞ തവണ സി.പിഎമ്മിന് വിട്ടുനല്‍കിയ കുറ്റ്യാടി സീറ്റ് ഇത്തവണ തിരികെ വേണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റ്യാടി ലഭിച്ചില്ലെങ്കില്‍ ഗുരുവായൂര്‍, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നിനായി അവര്‍ അവകാശവാദം ഉന്നയിക്കും. ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ സി.പി.ഐയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നിലവിലെ മന്ത്രിമാരില്‍ പലരും വീണ്ടും മത്സരിക്കാനാണ് സാധ്യത. കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ് എസ്), കെ.ബി. ഗണേശ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) തുടങ്ങിയവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ തുടരും. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം പ്രാദേശികമായി സ്വാധീനമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും എല്‍.ഡി.എഫ് പരിഗണിക്കുന്നുണ്ട്. ഈ മാസം പകുതിയോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യവാരത്തോടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് ഇടതു മുന്നണി ലക്ഷ്യമിടുന്നത്. ലോക്സഭാ എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ വയനാട്ടില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് നേതൃത്വ ക്യാമ്പ് (വയനാട് കോണ്‍ക്ലേവ്) അന്തിമ തീരുമാനമെടുക്കുമെന്നാണ് നേതൃത്വം പറയുന്നത്. 'ലക്ഷ്യം 2026'എന്ന് പേരിട്ടിരിക്കുന്ന ഈ കോണ്‍ക്ലേവില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ക്കും രൂപം നല്‍കും. കെ. സുധാകരന്‍ (കണ്ണൂര്‍), ശശി തരൂര്‍ (തിരുവനന്തപുരം), ഹൈബി ഈഡന്‍ (വൈപ്പിന്‍), ഷാഫി പറമ്പില്‍ (പാലക്കാട്), അടൂര്‍ പ്രകാശ് (കോന്നി) എന്നീ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണം കിട്ടുമെന്നും മന്ത്രിസ്ഥാനം ലഭിക്കുമെന്നുമുള്ള മോഹത്തിലാണ് എല്ലാവരും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. കെ.സി. വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചകളില്‍ സജീവമാണ്. ജനുവരി 15-ന് ശേഷം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ തവണ പ്രചാരണത്തിലുണ്ടായ കാലതാമസം ഒഴിവാക്കാന്‍ ഇത്തവണ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. പകുതി സീറ്റുകളില്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ശ്രമിക്കും. പുതുമുഖങ്ങള്‍ക്കും പ്രാദേശികമായി സ്വീകാര്യതയുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. നടന്‍ രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത മുഖങ്ങളും പട്ടികയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ക്യാമ്പില്‍ ഓരോ മണ്ഡലത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തും. സിറ്റിംഗ് എംഎല്‍എമാരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ഇവിടെ ചര്‍ച്ചയാകും. ഘടകകക്ഷികളുമായുള്ള (പ്രത്യേകിച്ച് മുസ്ലിം ലീഗ്) സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള രൂപരേഖ ഇവിടെ തയ്യാറാക്കും. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും ജനങ്ങളിലെത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ശബരിമല സ്വണ്ണക്കൊള്ള, തൊഴിലുറപ്പ് പദ്ധതിയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ സജീവ ചര്‍ച്ചയാക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിച്ചെടുക്കാനുള്ള തീവ്രമായ ഒരുക്കത്തിലാണ് കെപിസിസി നേതൃത്വം. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കിട്ടിയ മേല്‍ക്കൈ യു ഡി എഫിന് അതിരറ്റ ആത്മവിശ്വാസമാണ് നല്കിയിരിക്കുന്നത്. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി മണ്ഡലങ്ങളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്നിലെത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എ ക്ലാസ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. നേമം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കഴക്കൂട്ടം: മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ കഴക്കൂട്ടത്ത് വീണ്ടും ജനവിധി തേടിയേക്കും. വട്ടിയൂര്‍ക്കാവ്: മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. കായംകുളം: ശോഭാ സുരേന്ദ്രന്‍ കായംകുളത്ത് മത്സരിക്കാന്‍ സാധ്യതയുണ്ട്. പാലാ: രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ഷോണ്‍ ജോര്‍ജിനെ പാലായില്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്തുണ്ടാകും. തിരുവനന്തപുരത്ത് ജി. കൃഷ്ണകുമാര്‍, ആറ്റിങ്ങലില്‍ പി. സുധീര്‍, ചിറയിന്‍കീഴില്‍ ആശാ നാഥ് എന്നിവരുടെ പേരുകളും മുന്‍ഗണനാ പട്ടികയിലുണ്ട്. 36 'എ ക്ലാസ്'മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചുരുങ്ങിയത് 10 സീറ്റുകളിലെങ്കിലും വിജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ വലിയ മുന്നേറ്റം പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കാനാണ് നീക്കം. ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ അനുകൂലമാകുമെന്ന വിലയിരുത്തലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഫലിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തും. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗം ലഭിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൃത്യമായി വിശകലനം ചെയ്തുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനാണ് ബിജെപി നേതൃത്വം മുന്‍ഗണന നല്‍കുന്നത്. Summary: As the Assembly elections draw near, the three major political fronts have accelerated their candidate selection processes. Following setbacks in the local body elections, the Left Democratic Front (LDF) is being extremely cautious. According to reports, the CPI(M) has directed other constituent parties to prioritize 'winnability' and field prominent faces rather than experimenting. LDF: Continuity and Caution The CPI(M) is considering giving another opportunity to most of its prominent sitting MLAs and ministers. Pinarayi Vijayan will continue to lead the front and is expected to seek a mandate again from the Dharmadam constituency. Key Candidates: An agreement has been reached for K.K. Shailaja to contest again from Mattannur. Veena George will contest from Aranmula. Thiruvananthapuram District Secretary V. Joy will seek a third term from Varkala. P.V. Srinijin (Kunnathunad) and U. Prathibha (Kayamkulam) are also likely to get another chance. Uncertainties: The candidacy of Kadakampally Surendran remains uncertain due to the CIT investigation regarding the Sabarimala gold theft. The Two-Term Rule: The party is likely to strictly enforce the two-term limit. Consequently, leaders like Mukesh (Kollam), M.M. Mani (Udumbanchola), and A.C. Moideen (Kunnamkulam) may not get seats this time, and new faces might be introduced. Allies: The Kerala Congress (M) is eyeing 13 seats. Chairman Jose K. Mani will personally enter the fray to reclaim the Pala seat. He has also demanded the return of the Kuttiyadi seat, which was yielded to CPI(M) last time. If Kuttiyadi is not granted, they may stake a claim for Guruvayur, Koyilandy, or Perambra. The CPI, led by Binoy Viswam, has also begun candidate discussions, with most current ministers likely to contest again. Ramachandran Kadannappalli (Congress S) and K.B. Ganesh Kumar (Kerala Congress B) will continue in their respective strongholds. Strategy: To overcome anti-incumbency, the LDF will highlight development achievements and consider influential independent candidates. They aim to finalize seat-sharing by mid-this month and release the first list by early February. UDF: The 'Wayanad Conclave' and Aspirant MPs The Congress leadership states that the final decision on whether sitting Lok Sabha MPs should contest the Assembly elections will be made at the upcoming leadership camp in Wayanad, titled 'Target 2026'. Aspirants: MPs K. Sudhakaran (Kannur), Shashi Tharoor (Thiruvananthapuram), Hibi Eden (Vypeen), Shafi Parambil (Palakkad), and Adoor Prakash (Konni) have expressed interest in contesting. The hope of gaining power and securing ministerial berths is driving this interest. The candidacy of K.C. Venugopal is also under active discussion. Candidate Criteria: Congress plans to finalize the list after January 15 to avoid past delays in campaigning. Following Rahul Gandhi’s suggestion, they will attempt to reserve half the seats for youth and women. Unexpected faces, including actor Ramesh Pisharody, may appear on the list. Strategy: The Wayanad camp will evaluate the political climate of each constituency and review the performance of sitting MLAs. They will also draft a roadmap for seat-sharing with allies, especially the Muslim League. The front is highly confident following their lead in the local body elections. BJP: Aiming for a Breakthrough The BJP aims to stay ahead in the campaign by announcing candidates early. Discussions regarding the preliminary list for 'A-Class' constituencies are in full swing. Probable Candidates: Nemom: State President Rajiv Chandrasekhar is almost certain to contest. Kazhakkoottam: Former Union Minister V. Muraleedharan may seek a mandate here again. Vattiyoorkavu: Former DGP R. Sreelekha is hinted to be the candidate. Kayamkulam: Sobha Surendran is likely to contest. Pala: Reports suggest Shaun George is being considered. Other Leaders: Senior leaders like K. Surendran, M.T. Ramesh, and Kummanam Rajasekharan will also be in the fray. In Thiruvananthapuram, names like G. Krishnakumar, P. Sudheer (Attingal), and Asha Nath (Chirayinkeezhu) are on the priority list. Target: The party aims to win at least 10 seats, focusing on 36 'A-Class' constituencies. They expect a major breakthrough in Thiruvananthapuram district. Central Support: Union Home Minister Amit Shah is expected to visit Kerala to review election preparations, which the party believes will boost the campaign momentum. The leadership is prioritizing candidate selection based on a thorough analysis of voting percentages from the last three elections.

വൈഗ ന്യൂസ് 4 Jan 2026 5:53 pm

‘സെഞ്ച്വറിയും ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടും’; ഇനിയെന്ന് സഞ്ജുവിനെ ഇന്ത്യന്‍ ടീമിൽ കാണാനാവും?

വിജയ് ഹസാരെയില്‍ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിനെതിരെ നടന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. മത്സരത്തില്‍ കേരളത്തിന്റെ മറുപടി ബാറ്റിങ്ങിനിടെയായിരുന്നു മലയാളി താരം ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. മത്സരത്തില്‍ 95 പന്തില്‍ 101 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത്. ജാര്‍ഖണ്ഡിനെതിരെ സഞ്ജു ബൗണ്ടറി കടത്തിയത് മൂന്ന് സിക്സും ഒമ്പത് ഫോറുമാണ്. 106. 32 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്. കേരളത്തിനായി ഓപ്പണറായി ഇറങ്ങിയ താരം രോഹന്‍ കുന്നുമ്മലുമായി ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടും ഉയര്‍ത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് 212 റണ്‍സാണ് […]

ടൂൾ ന്യൂസ് 4 Jan 2026 5:33 pm

പുനര്‍ജനി കേസ്; വി.ഡി. സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: പുനര്‍ജനി പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വി.ഡി. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാധ്യമങ്ങള്‍ പുറത്തുവിട്ട വിജിലന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വിദേശ സന്ദര്‍ശത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ വി.ഡി. സതീശന്‍പുനർജനി ഫണ്ട് ഉപയോഗിച്ച് വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനോജ് എബ്രഹാം വിജിലന്‍സ് മേധാവിയായിരിക്കെയാണ് സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത്.2025 സെപ്റ്റംബര്‍ […]

ടൂൾ ന്യൂസ് 4 Jan 2026 5:27 pm

പുനർജനി കോൺഗ്രസിന്റെ പതനമോ? കേരളം ഉറ്റുനോക്കുന്ന ആ ‘അഗ്നിപരീക്ഷ!..സതീശന് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ?.നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണം.പ്രതിപക്ഷത്തിന്റെ ധാർമ്മികതയെയും വിശ്വാസ്യതയെയും ഒരുപോലെ ചോദ്യം ചെയ്യുന്ന ഒന്നായി പുനർജനി

തിരുവനന്തപുരം : കോൺഗ്രസിനെ വെട്ടിലാക്കി പുനര്‍ജനി അഴിമതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ..വിജിലന്‍സിന്റെ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഈ വിഷയത്തിൽ അടുത്ത ദിവസം തീരുമാനമുണ്ടാകും. സ്വന്തം മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയ ‘പുനര്‍ജനി’ പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ. 2018 ലെ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തന്‍റെ സ്വന്തം മണ്ഡലമായ പറവൂറില്‍ […] The post പുനർജനി കോൺഗ്രസിന്റെ പതനമോ? കേരളം ഉറ്റുനോക്കുന്ന ആ ‘അഗ്നിപരീക്ഷ!..സതീശന് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ?.നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണം.പ്രതിപക്ഷത്തിന്റെ ധാർമ്മികതയെയും വിശ്വാസ്യതയെയും ഒരുപോലെ ചോദ്യം ചെയ്യുന്ന ഒന്നായി പുനർജനി appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 4 Jan 2026 4:54 pm

ഇനി കല്യാണി അങ്ങ് ബോളിവുഡിലാ…;രണ്‍വീര്‍ സിങ്ങിന്റെ നായികയായി ‘പ്രാലൈ’യില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

നടി കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. ജയ് മേത്തയുടെ സംവിധാനത്തില്‍ രണ്‍വീര്‍ സിങ് നായകനായെത്തുന്ന സോമ്പി ത്രില്ലര്‍ പ്രാലൈയില്‍ കല്യാണി രണ്‍വീറിന്റെ നായികയായെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കല്യാണിക്ക് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായ ഹൈപ്പ് ചെറുതൊന്നുമല്ല. 300 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകഃ മലയാള സിനിമയില്‍ ഒരു പുതു ചരിത്രം തന്നെ സൃഷ്ടിച്ചു. ഇപ്പോള്‍ ബോളിവുഡിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം സോഷ്യല്‍ മീഡിയയില്‍ […]

ടൂൾ ന്യൂസ് 4 Jan 2026 4:50 pm

സ്വന്തം ബ്രാന്റില്‍ കുടിവെള്ളം പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി; പുറത്ത് വില്‍ക്കുന്നതിനേക്കാള്‍ വില കുറയും

തിരുവനന്തപുരം: സ്വന്തമായി ബ്രാന്റിംഗ് ചെയ്ത കുടിവെള്ളം പുറത്തിറക്കാൻ കെ എസ് ആർ ടി സി. കുപ്പിവെള്ളത്തിന് പുറത്ത് കെ എസ് ആർ ടി സി ലേബൽ അടക്കം ഉണ്ടാകും. വെളിയിൽ കിട്ടുന്നതിനേക്കാൾ ഒരു രൂപ കുറച്ചാണ് കുപ്പി വെള്ളം വിൽക്കുക. യാത്രക്കിടക്കും യാത്രക്കാർക്ക് ഈ വെള്ളം വാങ്ങാവുന്നതാണ്. വെള്ളം വിൽക്കുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും വിറ്റ് ലഭിക്കുന്ന പണത്തിൽ നിന്ന് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് 2 രൂപയും, ഡ്രൈവർക്ക് 1 രൂപയും പാരിതോഷികമായി […]

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 4:35 pm

പാളിച്ചകളും റിസ്‌ക്കും സിനിമയുടെ ഭാഗം തന്നെ: ഷെയിൻ നിഗം

ഒരുപാട് വെല്ലുവിളിക ൾനേരിട്ട് തിയേറ്ററിൽ പ്രദർശനം ആരംഭിച്ച സിനിമയാണ് റഫീഖ് വീര സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനായെത്തിയ ഹാൽ. ക്രിസ്ത്യൻ പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള പ്രണയവും ഇതിനെ ലവ് ജിഹാദാക്കി മാറ്റാൻ ശ്രമിക്കുന്ന അധികൃതർക്കെതിരെയുള്ള നിയമ പോരാട്ടവും പ്രേമേയമാക്കിയാണ് ഹാൽ ചിത്രീകരിച്ചിരിക്കുന്നത്. നല്ലതെന്ന് വിശ്വസിച്ച് ചെയ്യുന്ന സിനിമകൾ ചിലപ്പോൾ പ്രേക്ഷകർ സ്വീകരിക്കാതെ പോകാറുണ്ടെന്ന് നടൻ ഷെയിൻ നിഗം പറയുന്നു . എങ്കിലും സ്വന്തം തീരുമാനങ്ങളിൽ ഒരു നിഗമനം തനിക്കുണ്ടാകാറുണ്ടെന്നും അത് പലപ്പോഴും ശരിയാകുന്നുവെന്നും ഷെയിൻ […]

ടൂൾ ന്യൂസ് 4 Jan 2026 4:30 pm

വെനസ്വേലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ന്യൂദല്‍ഹി: വെനസ്വേലയിലെ യു.എസ് ആക്രമണങ്ങളില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. രാജ്യത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വെനസ്വേലയിലെ യു.എസ് അധിനിവേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഔദ്യോഗികമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് പ്രസ്താവന പുറത്തിറക്കിയത്. Press Release on recent developments in Venezuela ⬇️ https://t.co/PrU0nIRLiQ pic.twitter.com/jVBI5TcGMV — Randhir Jaiswal (@MEAIndia) January 4, 2026 […]

ടൂൾ ന്യൂസ് 4 Jan 2026 4:17 pm

മഡുറോയുടെ അറസ്റ്റ് ; പ്രതീക്ഷയും ആശങ്കയുമായി ടെക്സസിലെ വെനസ്വേലൻ സമൂഹം

റിപ്പോർട്ട് : പി.പി. ചെറിയാൻ ഡാലസ് : വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോ അമേരിക്കൻ പിടിയിലായ വാർത്ത നോർത്ത് ടെക്സസിലെ വെനസ്വേലൻ പ്രവാസികളിൽ വലിയ വൈകാരിക പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. വർഷങ്ങളായി സ്വന്തം നാട്ടിലെ രാഷ്ട്രീയ അസ്ഥിരതയും ദാരിദ്ര്യവും മൂലം പലായനം ചെയ്യേണ്ടി വന്ന ആയിരക്കണക്കിന് വെനസ്വേലക്കാർ ഈ വാർത്തയെ ആശ്വാസത്തോടും അതേസമയം ആശങ്കയോടും കൂടിയാണ് കാണുന്നത്. മഡുറോയുടെ അറസ്റ്റ് തങ്ങൾക്ക് ‘സ്വാതന്ത്ര്യത്തിന്റെ ചെറിയൊരു ശ്വാസം’ പോലെയാണെന്ന് ലൂയിസ്‌വില്ലിൽ താമസിക്കുന്ന ‘ഡയസ്’ എന്ന യുവതി പറയുന്നു. […]

പുഴ 4 Jan 2026 3:59 pm

‘നല്ല ഫസ്റ്റ് ക്ലാസ് റെക്കോഡ്’തൂക്കിയിട്ടും ഗെയ്ക്വാദിന് നോ എന്‍ട്രി; വിജയ് ഹസാരെയില്‍ ഇവന്റെ വെടിച്ചില്ല് പടയോട്ടം!

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ഋതുരാജ് ഗെയ്ക്വാദ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയില്‍ (മത്സരം) 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന താരമാകാനാണ് മഹാരാഷ്ട്ര ക്യാപ്റ്റന് സാധിച്ചത്. നിലവില്‍ വിജയ് ഹസാരെയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം കര്‍ണാടകയുടെ മനീഷ് പാണ്ഡെയാണ്. 103 മരങ്ങളില്‍ നിന്ന് 44.77 ആവറേജില്‍ 3403 റണ്‍സും 250 ഫോറും 108 സിക്‌സുമാണ് മനീഷ് നേടിയത്. എന്നാല്‍ ഗെയ്ക്വാദ് വെറും 57 മത്സരങ്ങളില്‍ നിന്ന് 63.60 എന്ന ആവറേജില്‍ 3180 റണ്‍സും […]

ടൂൾ ന്യൂസ് 4 Jan 2026 3:58 pm

വി.ഡി.സതീശനെ അയർലണ്ടിൽ എത്തിച്ചത് കൊലകേസ് പ്രതിയുടെ ബന്ധു?..ബിസിനസ് ക്ലാസിൽ എത്തിയ സതീശന്റെ ചിലവ് മുടക്കിയത് റിയൽ എസ്റ്റേറ്റ്-നേഴ്‌സിങ് ഏജന്റമാർ.ക്രിമിനൽ കേസിൽ പ്രതിയുടെ ആധിധേയത്വം

കൊച്ചി:കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ സ്വകാര്യ യൂറോപ്പ് സന്ദർശനം വിവാദത്തിലേക്ക് .വളരെ രഹസ്യമായി അയർലണ്ടിൽ എത്തിയ വി.ഡി സതീശനെ സ്പോൺസർ ചെയ്തിരിക്കുന്നത് റിയൽ എസ്റ്റേറ്റ് -നേഴ്‌സിങ് റിക്രൂട്ടിങ് ഏജന്റുമാർ ആണെന്നും ആരോപണം ഉയർന്നു .ഈ ആരോപണം ശരിവെക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയായിൽ എത്തി. കേരളത്തിൽ കോളിളക്കം സൃഷ്ട്ടിച്ച ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് വി.എ രാജീവനേ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ചക്കര ജോണിക്കും വി.ഡി.സതീശനെ സ്പോൺസർ ചെയ്തു ഒന്നിച്ച് വന്ന് അയർലണ്ടിൽ സ്വീകരണം ഒരുക്കിയ […] The post വി.ഡി.സതീശനെ അയർലണ്ടിൽ എത്തിച്ചത് കൊലകേസ് പ്രതിയുടെ ബന്ധു?..ബിസിനസ് ക്ലാസിൽ എത്തിയ സതീശന്റെ ചിലവ് മുടക്കിയത് റിയൽ എസ്റ്റേറ്റ്-നേഴ്‌സിങ് ഏജന്റമാർ.ക്രിമിനൽ കേസിൽ പ്രതിയുടെ ആധിധേയത്വം appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 4 Jan 2026 3:11 pm

വി ഡി സതീശന് കുരുക്ക് വീണു!.വിദേശഫണ്ട് പിരിച്ചതിൽ ക്രമക്കേട്.വി ഡി സതീശനെതിരെ CBI അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ.ഞാന്‍ പേടിച്ചെന്ന് പറയണം, സിബിഐ അന്വേഷിക്കട്ടെ, എനിക്ക് പേടിയില്ല. പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച് വി.ഡി. സതീശന്‍

തിരുവനന്തപുരം: കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുതിയ കുരുക്ക് ! വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്. സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തല്‍. വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വിജിലന്‍സ് പറയുന്നു. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കേസിൽ വിജിലൻസിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണം നടത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നത്. […] The post വി ഡി സതീശന് കുരുക്ക് വീണു!.വിദേശഫണ്ട് പിരിച്ചതിൽ ക്രമക്കേട്.വി ഡി സതീശനെതിരെ CBI അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ.ഞാന്‍ പേടിച്ചെന്ന് പറയണം, സിബിഐ അന്വേഷിക്കട്ടെ, എനിക്ക് പേടിയില്ല. പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച് വി.ഡി. സതീശന്‍ appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 4 Jan 2026 3:03 pm

തിരഞ്ഞെടുപ്പ് ഒരുക്കം: വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ പ്രകാശ് ജാവദേക്കര്‍ ആലപ്പുഴയില്‍

ആലപ്പുഴ : സിപിഎമ്മിനോടു ചായുന്ന വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാനായി ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ ആലപ്പുഴയിലെത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയെ കണ്ടു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് ഇരുനേതാക്കളും പ്രതികരിച്ചത്. ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും വെള്ളാപ്പള്ളി നടേശനുമായുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ ഭാഗമാണെന്നുമാണ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈഴവ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ഇടപെടലുകളും വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സന്ദര്‍ശനം സൗഹൃദപരമാണെന്ന് പറയുമ്പോഴും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിക്ക് കേരളത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേന്ദ്ര പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നതായി സൂചനയുണ്ട്. ബി.ജെ.പി നേതാക്കള്‍ തന്നെ വന്ന് കാണുന്നതില്‍ പുതുമയില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും താനുമായി ബന്ധപ്പെടാറുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളത്തിലെ പ്രബല സമുദായ സംഘടനകളുമായി അടുപ്പം സ്ഥാപിക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രകാശ് ജാവദേക്കറുടെ ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. പിണറായി വിജയന്‍ തന്നെ കേരളത്തെ മൂന്നാം വട്ടവും നയിക്കുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും കഴിഞ്ഞ ദിവസവും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. Summary: In an attempt to appease SNDP Yogam General Secretary Vellappally Natesan, who has been showing an inclination towards the CPI(M), BJP's Kerala Prabhari (in-charge) Prakash Javadekar reached Alappuzha to meet him. The meeting took place at Vellappally Natesan’s residence in Kanichukulangara, Alappuzha. Although both leaders described the encounter as a mere friendly visit, political observers view it with greater significance. Key Highlights of the Meeting: Personal Connection: Javadekar told the media that this was not a political meeting but a visit based on his personal friendship with Vellappally Natesan. Community Concerns: During the discussion, Vellappally Natesan brought several issues faced by the Ezhava community to Javadekar's attention, seeking intervention from the Central Government. Political Undertones: Despite being termed friendly, reports suggest that the upcoming elections and the current political climate in Kerala were discussed. This move is seen as part of the BJP's strategy to strengthen its influence in Kerala by securing the support of prominent community organizations. Focus on Development: There are indications that the duo discussed the development activities of the Narendra Modi government and how central schemes are reaching the common man. Vellappally's Stance: Vellappally Natesan clarified that there is nothing unusual about BJP leaders visiting him, noting that leaders from all political parties maintain contact with him. However, the timing is critical as Vellappally recently made statements favoring the LDF, suggesting that Pinarayi Vijayan would lead Kerala for a third term and that the continuity of the current government is certain.

വൈഗ ന്യൂസ് 4 Jan 2026 2:16 pm

സുരേഷ് ഗോപി നിവേദനം മടക്കിയ സംഭവം: കൊച്ചുവേലായുധന് സിപിഎം വീടൊരുക്കി; ഇന്ന് താക്കോല്‍ കൈമാറും

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ മടക്കിയ ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധന് ഇന്ന് വീട് കൈമാറും. സിപിഎം നിർമിച്ച വീടിന്‍റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം കൈമാറുക. വലിയ സന്തോഷമെന്ന് കൊച്ചു വേലായുധനും കുടുംബവും പ്രതികരിച്ചു. സിപിഎം ചേർപ്പ് ഏരിയയിലെ അംഗങ്ങൾ സമാഹരിച്ച പണം കൊണ്ടാണ് വീട് നിർമിച്ചത്. പതിനൊന്നര ലക്ഷം രൂപയ്ക്കാണ് വീട് നിർമിച്ചത്. 75 ദിവസം കൊണ്ടാണ് വീട് […]

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 1:55 pm

നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലംതൊടാതെ തോൽപ്പിച്ചിരിക്കും; പോസ്റ്റർ പ്രതിഷേധം

കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷനും വടകര എംപിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കുമെന്നാണ് പോസ്റ്ററില്‍ ഉള്ളത്. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നും പറയുന്നു. മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ നിലം തൊടാതെ തോല്‍പ്പിച്ചിരിക്കും..തീര്‍ച്ച’, എന്നാണ് പോസ്റ്റര്‍. ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ […]

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 12:35 pm

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്ച, അന്വേഷണത്തിന് പ്രത്യേക സംഘം

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ലോട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച. മതിയായ ഫയർ സുരക്ഷ ഒരുക്കാൻ കരാർ കമ്പനിക്കായില്ലെന്നും ഫയർഫോഴ്സിനെ വിളിച്ചറിയിച്ചതും നേരം വൈകിയാണെന്നും വിലയിരുത്തൽ. റെയിൽവേ സ്റ്റേഷൻ പാർക്കിങ് ലോട്ടിലെ തീപിടുത്തതിൽ 500 ഓളം വാഹനങ്ങൾ കത്തി നശിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. അഡംബര ബൈക്കുകളടക്കം 600 ഓളം വാഹനങ്ങളാണ് പാ‍ർക്കിംഗ് ലോട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 12:21 pm

മഡുറോയുടെ ബങ്കര്‍ വീടിന്റെ മാതൃക ഒരുക്കി മാസങ്ങള്‍ നീണ്ട പരിശീലനം, ഡെല്‍റ്റാ ഫോഴ്‌സിന്റെ മിന്നല്‍ നീക്കം ലൈവായി കണ്ട് ട്രംപ്, ഉറക്കറയില്‍ നിന്നു വെനസ്വേലന്‍ പ്രസിഡന്റ് തടങ്കലിലായത് ഇങ്ങനെ...

എം രാഖി ന്യൂയോര്‍ക് : വീടിന്റെ മാതൃക സൃഷ്ടിച്ചു മാസങ്ങളെടുത്ത തയ്യാറെടുപ്പോടെയാണ് അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയയേയും പിടികൂടിയത്. മാസങ്ങളായി അതീവ രഹസ്യമായി ആസൂത്രണം ചെയ്തതായിരുന്നു ഈ നീക്കം. മഡുറോ താമസിക്കുന്ന അതീവ സുരക്ഷയുള്ള വീടിന്റെ കൃത്യമായ മാതൃക നിര്‍മ്മിച്ച് യുഎസ് കരസേനയിലെ 'ഡെല്‍റ്റ ഫോഴ്‌സ്'മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഓഗസ്റ്റ് മുതല്‍ സിഐഎയുടെ ഒരു ചെറിയ സംഘം വെനസ്വേലയില്‍ മഡുറോയുടെ ജീവിതരീതികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓരോ നീക്കവും കൃത്യമായി മനസ്സിലാക്കാന്‍ മഡുറോയുടെ അടുത്ത വൃത്തങ്ങളിലുള്ള ഒരാളെ സിഐഎ ചാരനായി ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് (ഇടത്ത്), സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ (വലത്ത്) എന്നിവര്‍ക്കൊപ്പം മാര്‍-എ-ലാഗോ റിസോര്‍ട്ടിലിരുന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയിലെ ഓപ്പറേഷന്‍ ലൈവായി കാണുന്നു ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് പിടികൂടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്, മഡുറോ തന്റെ സുരക്ഷിത മുറിയുടെ ആറിഞ്ച് കനമുള്ള ഉരുക്ക് വാതില്‍ അടയ്ക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായി വെളിപ്പെട്ടു. ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയിലെ കമാന്‍ഡ് സെന്ററിലിരുന്ന് ഈ ദൗത്യം തത്സമയം വീക്ഷിച്ച ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഉപദേശകരുമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. നാല് ദിവസം മുമ്പ് തന്നെ ട്രംപ് ദൗത്യത്തിന് അനുമതി നല്‍കിയിരുന്നുവെങ്കിലും കാലാവസ്ഥ അനുകൂലമാകാന്‍ കാത്തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10:46-ന് 'ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ്'എന്ന ദൗത്യത്തിന് അദ്ദേഹം അന്തിമ അനുമതി നല്‍കി. 'ഗുഡ് ലക്ക് ആന്‍ഡ് ഗുഡ് സ്പീഡ്'എന്ന വാക്കുകളോടെ ട്രംപ് ദൗത്യത്തിന് പച്ചക്കൊടി കാട്ടി. വെനസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കാരക്കാസിന് സമീപം അമേരിക്കന്‍ വിമാനങ്ങള്‍ ശക്തമായ ആക്രമണം നടത്തി. ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെ അമേരിക്കന്‍ സൈന്യത്തിലെ എലൈറ്റ് വിഭാഗമായ 'ഡെല്‍റ്റ ഫോഴ്‌സ്'കാരക്കാസിലെ മഡുറോയുടെ വസതിയിലെത്തി. സൈന്യത്തിന് നേരെ വെടിവെപ്പുണ്ടാവുകയും ഒരു ഹെലികോപ്റ്ററിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കാരക്കാസിലെ സൈനിക താവളത്തിലെ ബങ്കറിലായിരുന്നു മഡുറോ ഉണ്ടായിരുന്നത്. മഡുറോ തന്റെ സുരക്ഷിത മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും സൈന്യം അതിവേഗം അവിടെയെത്തി. ഉരുക്ക് വാതില്‍ അടയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഒരുപക്ഷേ വാതില്‍ അടച്ചിരുന്നെങ്കില്‍ അത് മുറിച്ചു മാറ്റാന്‍ ബ്ലോ ടോര്‍ച്ചുകളുമായാണ് സൈന്യം എത്തിയിരുന്നത്. സൈനിക നീക്കം തുടങ്ങിയതോടെ കാരക്കാസ് നഗരം പൂര്‍ണ്ണമായും ഇരുട്ടിലായി. അമേരിക്കന്‍ സൈന്യം സൈബര്‍ ആക്രമണത്തിലൂടെയോ അല്ലാതെയോ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായാണ് കരുതപ്പെടുന്നത്. ദൗത്യത്തിനായി 150-ലധികം വിമാനങ്ങള്‍ ഉപയോഗിച്ചു. എഫ് 18, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങള്‍, ബി-1 ബോംബര്‍ വിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 'നൈറ്റ് സ്റ്റാക്കേഴ്‌സ്'എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ ഹെലികോപ്റ്ററുകളാണ് മഡുറോയുടെ താവളത്തിന് തൊട്ടടുത്തെത്തിയത്. സൈന്യം എത്തുമ്പോള്‍ മഡുറോയും ഭാര്യയും ഉറക്കത്തിലായിരുന്നു. വെടിവയ്പ്പ് ശബ്ദം കേട്ടാണ് അവര്‍ ഉണര്‍ന്നത്. ദമ്പതികളെ നിമിഷങ്ങള്‍ക്കുള്ളില്‍ സൈന്യം കീഴടക്കി. രണ്ട് അമേരിക്കന്‍ സൈനികര്‍ക്ക് ഈ പോരാട്ടത്തില്‍ പരിക്കേറ്റു. കീഴടക്കിയ മഡുറോയെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം 'യുഎസ്എസ് ഐവോ ജിമ'എന്ന കപ്പലിലെത്തിച്ചു. അവിടെ വച്ച് എഫ്ബിഐ ഏജന്റുമാര്‍ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മയക്കുമരുന്ന് ഭീകരത, കൊക്കെയ്ന്‍ കടത്ത്, ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ ദൗത്യം തത്സമയം കാണുന്നത് ഒരു ടെലിവിഷന്‍ ഷോ കാണുന്നത് പോലെ 'അതിശയകരമായിരുന്നു'എന്ന് ട്രംപ് വിശേഷിപ്പിച്ചു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മഡുറോയുടെ പതനത്തെക്കുറിച്ച് പരിഹാസരൂപേണയാണ് പ്രതികരിച്ചത്. മഡുറോ താമസിച്ചിരുന്ന സൈനിക കേന്ദ്രത്തിനു സമീപം അമേരിക്കയുടെ വ്യോമാക്രമണം നിലവില്‍ മഡുറോയും ഭാര്യയും ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലാണ്. വെനസ്വേലയില്‍ ഈ ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതില്‍ ഇതുവരെ വ്യക്തതയില്ലെങ്കിലും ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ 3:20-ഓടെ മഡുറോയെയും ഭാര്യയെയും കൊണ്ട് സൈനിക വിമാനങ്ങള്‍ കടലിന് മുകളിലെത്തി. ദൗത്യം പ്രഖ്യാപിച്ച് ഏഴ് മണിക്കൂറിന് ശേഷം, കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലുള്ള മഡുറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. Summary: The U.S. Army's 'Delta Force' had spent months practicing using an exact replica of the high-security house where Maduro resided. Intelligence: Since August, a small CIA team had been monitoring Maduro's pattern of life in Venezuela. There are also reports that the CIA used an asset close to Maduro's inner circle to precisely understand his every move.

വൈഗ ന്യൂസ് 4 Jan 2026 11:26 am

ആന്‍റണി രാജുവിന് അർഹമായ ശിക്ഷ ലഭിച്ചില്ല, മേൽക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന്‍. ആന്റണി രാജുവിന് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം ശരിയായി പരിഗണിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. IPC 409 പ്രകാരമുള്ള ശിക്ഷ ആന്റണി രാജുവിന് നല്‍കിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ആന്റണി രാജു ചെയ്തതെന്നും കേസ് മേല്‍ക്കോടതിക്ക് കൈമാറാത്തത് ഉയര്‍ത്തിക്കാട്ടുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 10:49 am

ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്, അമേരിക്ക ഉന്നമിടുന്നത് നോബല്‍ ജേതാവ് മരിയ കോറിന മച്ചാഡോയെ കസേരയിലിരുത്താന്‍

എം രാഖി ന്യൂയോര്‍ക് : യുഎസ് സേന നിക്കോളാസ് മഡുറോയെ തടവിലാക്കിയ സാഹചര്യത്തില്‍, വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ രാജ്യത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നിയമിച്ചു. ഭരണപരമായ തുടര്‍ച്ച ഉറപ്പാക്കാനും രാജ്യത്തിന്റെ സമഗ്രമായ പ്രതിരോധം ഉറപ്പുവരുത്താനും ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കോടതി വിധിയില്‍ പറഞ്ഞു. 'പ്രസിഡന്റിന്റെ നിര്‍ബന്ധിത അഭാവത്തില്‍ രാജ്യത്തിന്റെ പരമാധികാരവും ഭരണത്തുടര്‍ച്ചയും ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമപരമായ ചട്ടക്കൂടുകള്‍ നിര്‍ണ്ണയിക്കുന്നതിനായി കോടതി ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും'വിധിന്യായത്തില്‍ കൂട്ടിച്ചേര്‍ത്തു. മഡുറോയെ പിടികൂടിയതിന് പിന്നില്‍ ഇസ്രായേലിന് പങ്കുണ്ടെന്ന് ഡെല്‍സി റോഡ്രിഗസ് ആരോപിച്ചു. നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത ശേഷം നടത്തിയ പ്രസംഗത്തില്‍, വെനസ്വേല ഇത്തരമൊരു ആക്രമണത്തിന് ഇരയായതില്‍ ലോകരാജ്യങ്ങള്‍ ഞെട്ടലിലാണെന്നും ഇതിന് പിന്നില്‍ സയണിസ്റ്റ് ശക്തികളുടെ സാന്നിധ്യമുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് തികച്ചും ലജ്ജാകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതേസമയം, അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരിടാന്‍ സാധ്യതയുള്ള ഗുരുതരമായ സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് വെനസ്വേലയിലേക്ക് യാത്ര ചെയ്യരുത് എന്ന മുന്നറിയിപ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചു. ഡെല്‍സി റോഡ്രിഗസുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അവരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. അധികാരം ഏറ്റെടുത്ത ഡെല്‍സി റോഡ്രിഗസിന് അധികാരം നിലനിര്‍ത്താന്‍ സൈന്യത്തിന്റെ പിന്തുണ അത്യാവശ്യമാണ്. പ്രസിഡന്റായി ചുമതലയേറ്റ ഉടന്‍ തന്നെ റോഡ്രിഗസ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. മഡുറോയുടെ അഭാവത്തിലും സൈന്യം ഭരണകൂടത്തോട് കൂറുപുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് അവരുടെ ആദ്യ ലക്ഷ്യം. മഡുറോയുടെ അറസ്റ്റിനെ ഒരു 'വിദേശ അധിനിവേശം'ആയാണ് റോഡ്രിഗസ് വിശേഷിപ്പിച്ചത്. ഇതിനെതിരെ തിരിച്ചടിക്കാന്‍ അവര്‍ നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ വിളിച്ചുചേര്‍ത്തു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും അമേരിക്കന്‍ നീക്കത്തിനെതിരെ തന്ത്രങ്ങള്‍ രൂപീകരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ നടപടിയെ നേരിടാന്‍ റഷ്യ, ചൈന, ക്യൂബ എന്നീ രാജ്യങ്ങളുടെ അടിയന്തര സഹായം അവര്‍ തേടിയിട്ടുണ്ട്. അമേരിക്കന്‍ സേനയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ വലിയ തോതിലുള്ള നയതന്ത്ര നീക്കങ്ങളാണ് അവര്‍ നടത്തുന്നത്. മഡുറോയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും പരാതി നല്‍കാന്‍ അവര്‍ നീക്കം ആരംഭിച്ചു. കൂടാതെ, രാജ്യത്തിനകത്ത് അമേരിക്കന്‍ താല്പര്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിട്ടുണ്ട്. മഡുറോ തടവിലായതിനെത്തുടര്‍ന്ന് രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടാകാതിരിക്കാന്‍ പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും സൈന്യത്തെ വിന്യസിക്കുന്നതും അവരുടെ പരിഗണനയിലുണ്ട്. മഡുറോയുടെ അറസ്റ്റിനെത്തുടര്‍ന്ന് വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. മഡുറോയുടെ വിശ്വസ്തരും സൈന്യത്തിലെ ഒരു വിഭാഗവും തെരുവിലിറങ്ങി 'അധിനിവേശം അവസാനിപ്പിക്കുക'എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കുന്നു. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, മഡുറോയുടെ ഭരണം അവസാനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ചിലയിടങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണെന്ന ഭീതി പരക്കുന്നുണ്ട്. അയല്‍ രാജ്യമായ കൊളംബിയയുടെ അഭ്യര്‍ത്ഥനപ്രകാരം തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടിയന്തര യോഗം ചേരും. റഷ്യയും ചൈനയും വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ഇതിനെ കാണുന്നു. ഇരു രാജ്യങ്ങളും അമേരിക്കയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന നിലപാടിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഡുറോ ഒരു ഭരണാധികാരിയല്ല, മറിച്ച് അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളിയായ മയക്കുമരുന്ന് കടത്തുകാരനാണെന്നും, ലോകത്തിന്റെ സുരക്ഷയ്ക്കായി ഈ നടപടി അനിവാര്യമാണെന്നും അമേരിക്ക വാദിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. കൊളംബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മേഖലയിലെ സമാധാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോള്‍, അമേരിക്കയുടെ നടപടിയെ അനുകൂലിക്കുന്ന രാജ്യങ്ങളുമുണ്ട്. മരിയ കോറിന മച്ചാഡോ വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോയ്ക്ക് നോബല്‍ സമാധാന പുരസ്‌കാരം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ജനങ്ങള്‍ നടത്തി റാലി (ഫയല്‍ ചിത്രം) അമേരിക്ക നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടര്‍ന്ന്, നോബല്‍ സമാധാന പുരസ്‌കാര ജേതാവായ മരിയ കോറിന മച്ചാഡോയെ വെനസ്വേലയുടെ അടുത്ത പ്രസിഡന്റായി അമേരിക്ക അവരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മച്ചാഡോയും എഡ്മുണ്ടോ ഗോണ്‍സാലസും ആയിരിക്കും രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കാന്‍ അടുത്തതായി വരികയെന്ന് കാരക്കാസിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ സൈനിക നീക്കത്തിന് പിന്നാലെ 'വെനസ്വേലക്കാരേ, സ്വാതന്ത്ര്യത്തിന്റെ സമയം വന്നെത്തിയിരിക്കുന്നു.'എന്നാണ് മച്ചാഡോ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരം ഒഴിയാന്‍ മഡുറോ വിസമ്മതിച്ച സാഹചര്യത്തില്‍, നിയമം നടപ്പിലാക്കുമെന്ന വാഗ്ദാനം പാലിച്ചതിന് അവര്‍ അമേരിക്കയെ പ്രശംസിച്ചു. 2024-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എഡ്മുണ്ടോ ഗോണ്‍സാലസ് ഉടന്‍ അധികാരം ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മച്ചാഡോയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും അവര്‍ അധികാരം ഏറ്റെടുക്കില്ലെന്നുമാണ് ശനിയാഴ്ച പറഞ്ഞത്. അമേരിക്കന്‍ പ്രതിനിധികളായ റൂബിയോയും ഹെഗ്സെത്തും വെനസ്വേലന്‍ ജനതയുമായി ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മച്ചാഡോയ്ക്കും ഗോണ്‍സാലസിനും 70 ശതമാനം വെനസ്വേലക്കാരുടെ പിന്തുണയുണ്ടെന്നും അവര്‍ക്ക് രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്നും സാമ്പത്തിക വിദഗ്ധനായ ജോര്‍ജ് ജ്രൈസതി പറഞ്ഞു. മഡുറോയുടെ ഭരണത്തിന് കീഴില്‍ വെനസ്വേല ക്രിമിനലുകളുടെ താവളമായി മാറിയെന്ന് മച്ചാഡോ കുറ്റപ്പെടുത്തി. റഷ്യന്‍-ഇറാനിയന്‍ ഏജന്റുമാരും ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഭീകരസംഘടനകളും അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മയക്കുമരുന്ന്-മനുഷ്യ കടത്തിലൂടെയാണ് ഭരണകൂടം പണം കണ്ടെത്തുന്നതെന്നും അവര്‍ നേരത്തെ ഓസ്ലോയില്‍ വെച്ച് പറഞ്ഞിരുന്നു. ഇരുളുന്ന ലോകത്ത് ജനാധിപത്യത്തിന്റെ നാളം ജ്വലിപ്പിച്ചു നിര്‍ത്തിയതിന് 2025 ഡിസംബറിലാണ് മച്ചാഡോയ്ക്ക് നോബല്‍ ലഭിച്ചത്. മകള്‍ അന കോറിന സോസയാണ് അവര്‍ക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2013 മുതല്‍ അധികാരത്തിലിരുന്ന മഡുറോയുടെ ഭരണം ദാരിദ്ര്യത്തിനും എട്ടു ദശലക്ഷത്തിലധികം ആളുകളുടെ പലായനത്തിനും കാരണമായിരുന്നു. Summary: Following the detention of Nicols Maduro in an operation by US forces early Saturday morning, the Constitutional Chamber of Venezuela's Supreme Court ordered that Vice President Delcy Rodrguez assume the role of acting president of the country. The court ruling stated that Rodrguez would assume the office of President of Venezuela in order to 'guarantee administrative continuity and the comprehensive defense of the Nation.' The ruling added that the court will debate the matter further to 'determine the applicable legal framework to guarantee the continuity of the State, the administration of government, and the defense of sovereignty in the face of the forced absence of the President of the Republic.' Rodriguez Implicates Israel in Maduro’s Capture Delcy Rodrguez alleged that Israel played a role in the capture of Maduro. In an address delivered after convening a National Defense Council, she stated that the world is shocked that Venezuela has fallen victim to an attack of this nature, which she claimed undoubtedly has 'Zionist undertones.' She added that it is 'truly shameful.

വൈഗ ന്യൂസ് 4 Jan 2026 10:48 am

നിയമസഭാ തെരഞ്ഞെടുപ്പ്: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരന്‍; 30 സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാന്‍ ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. കെ സുരേന്ദ്രന്‍റെ പേരാണ് പാലക്കാട്‌ സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്‍റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം. ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറിയത് ആഘോഷമാക്കാൻ കൂടിയാണ് അമിത് ഷാ എത്തുന്നത്. […]

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 10:17 am

നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു, ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോർക്ക്: ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു. അമേരിക്കൻ ലഹരിവിരുദ്ധ സേനയുടെ താവളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും. യുഎസ് കോടതിയിൽ വിചാരണ നേരിടും. മഡൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ്‌ ഡെൽസി റോഡ്രിഗസ് അധികാരം ഏറ്റെടുത്തേക്കും. അതേസമയം, അമേരിക്ക ബന്ധിയാക്കിയ നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. കണ്ണുകെട്ടിയ നിലയിൽ യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്.

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 8:12 am

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരാണ് ചികിത്സയിലുള്ളത്. ഉംറ നിര്‍വഹിച്ച ശേഷം […]

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 7:52 am

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻതീപ്പിടുത്തം, കത്തിനശിച്ചത് നിരവധി ബൈക്കുകൾ

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ വൻ തീപ്പിടുത്തം. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. ഇവിടെ 600ലധികം ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ബിഗ് ന്യൂസ് ലൈവ് 4 Jan 2026 7:41 am

വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്ന് ട്രംപ്, പ്രസിഡന്റ് മഡുറോയുടെ കണ്ണു മൂടിക്കെട്ടിയ ചിത്രം പുറത്തുവിട്ടു, ലക്ഷ്യം എണ്ണ തന്നെയെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ്

സ്വന്തം ലേഖകന്‍ വാഷിംഗ്ടണ്‍ : അമേരിക്കന്‍ സൈന്യത്തിന്റെ അസാമാന്യമായ സൈനിക നീക്കത്തിലൂടെ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിയിലായതിന് പിന്നാലെ, അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൈകള്‍ ബന്ധിച്ചും കണ്ണുകള്‍ മൂടിക്കെട്ടിയുമുള്ള നിലയിലുള്ള മഡുറോയുടെ ചിത്രം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍'വഴിയാണ് ട്രംപ് പുറത്തുവിട്ടത്. വെനസ്വേലയില്‍ കൃത്യമായ ഒരു ഭരണമാറ്റം ഉണ്ടാകുന്നത് വരെ രാജ്യം അമേരിക്ക ഭരിക്കുമെന്ന ഞെട്ടിക്കുന്ന അവകാശവാദവും ട്രംപ് നടത്തിയിട്ടുണ്ട്. യുഎസ് യുദ്ധക്കപ്പലായ അയോവ ജിമയില്‍ ഇരിക്കുന്ന മഡുറോയുടെ ചിത്രമാണിത്. ചിത്രത്തില്‍ കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലും ഹെഡ്ഫോണും ഗ്രേ ട്രാക്ക്സ്യൂട്ടും ധരിച്ച മഡുറോയെ കാണാം. ഈ കപ്പലിലാണ് അദ്ദേഹത്തെ അമേരിക്കയിലേക്ക് എത്തിക്കുന്നത്. 'ഇതൊരു ഉജ്ജ്വലമായ ഓപ്പറേഷനായിരുന്നു,'വെനിസ്വേലന്‍ വ്യോമാതിര്‍ത്തിയില്‍ നിന്ന് യുഎസ് സേന പിന്‍വാങ്ങിയതിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസിനോട് ട്രംപ് പറഞ്ഞു. 'ഫോക്‌സ് ആന്റ് ഫ്രണ്ട്‌സ്'എന്ന പരിപാടിയില്‍ സംസാരിക്കവെ, ആക്രമണത്തില്‍ ചില യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായും എന്നാല്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതിനു ശേഷം ട്രംപ് നടത്തുന്ന അടുത്ത നീക്കമാണ് വെനസ്വേലയില്‍ കണ്ടത്. യുദ്ധത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും ലോകരാഷ്ട്രങ്ങളുടെ അഭിപ്രായം അമേരിക്ക തേടിയിരുന്ന പഴയ രീതികള്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണെന്നും ശനിയാഴ്ചത്തെ ഈ നടപടി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പുതിയ ആശങ്കകള്‍ക്ക് കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.വെള്ളിയാഴ്ച ഇറാനും ട്രംപ് പുതിയ താക്കീത് നല്‍കിയിരുന്നു. ഇറാന്റെ കറന്‍സി തകര്‍ച്ചയെത്തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സര്‍ക്കാര്‍ വധിച്ചാല്‍, അമേരിക്ക അവരുടെ രക്ഷയ്ക്കെത്തുമെന്നാണ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ മാസം പുറത്തിറക്കിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയില്‍ പറയുന്നതുപോലെ, വെസ്റ്റേണ്‍ ഹെമിസ്ഫിയറില്‍ യുഎസ് മേധാവിത്വം ഉറപ്പിക്കുമെന്ന വാഗ്ദാനം വെനസ്വേലന്‍ ഓപ്പറേഷനിലൂടെ ട്രംപ് നടപ്പിലാക്കിയിരിക്കുകയാണ്. അമേരിക്കന്‍ വ്യോമാക്രണത്തിനു ശേഷം വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക സമുച്ചയമായ ഫ്യൂര്‍ട്ടെ ടിയുണയിലുണ്ടായ തീപിടിത്തം ഫ്‌ലോറിഡയിലെ തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെനസ്വേല തത്കാലം അമേരിക്ക ഭരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും പിടികൂടി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം. 'സുരക്ഷിതവും ഉചിതവുമായ ഒരു ഭരണമാറ്റം വെനിസ്വേലയില്‍ ഉണ്ടാകുന്നത് വരെ ഞങ്ങള്‍ ആ രാജ്യം ഭരിക്കും,'ട്രംപ് വ്യക്തമാക്കി. നിസ്വേലയില്‍ യുഎസ് നടത്തിയ സൈനിക ഓപ്പറേഷനെ തന്റെ തനതായ ശൈലിയില്‍ പ്രശംസിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇതൊരു 'അതിശക്തമായ സൈനിക പ്രകടനമായിരുന്നുവെന്നും', 'അതിശയകരമായ കടന്നാക്രമണമായിരുന്നു'എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്കന്‍ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ഫലപ്രദവും കരുത്തുറ്റതുമായ നീക്കങ്ങളിലൊന്നാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാഖ് അധിനിവേശത്തെ പണ്ട് വിമര്‍ശിച്ചിട്ടുള്ള ട്രംപ്, ഇപ്പോള്‍ വെനസ്വേലയില്‍ 'രാഷ്ട്ര നിര്‍മ്മാണ'ദൗത്യത്തിനാണ് ഇറങ്ങിയിരിക്കുന്നത്. വെനസ്വേലയിലെ തകര്‍ന്നു കിടക്കുന്ന എണ്ണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ വന്‍കിട യുഎസ് കമ്പനികള്‍ അവിടെയെത്തുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തിന് വേണ്ടി പണം സമ്പാദിക്കാന്‍ ഈ കമ്പനികള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ വെനസ്വേലയ്‌ക്കെതിരെ കൂടുതല്‍ വലിയ ആക്രമണത്തിന് യുഎസ് തയ്യാറാണെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആദ്യ ഘട്ടം വന്‍ വിജയമായതിനാല്‍ ഇനി അതിന്റെ ആവശ്യം വരില്ലെന്നാണ് കരുതുന്നത്. കരാക്കസിലെ അതീവ സുരക്ഷയുള്ള സൈനിക കോട്ട തകര്‍ത്താണ് മഡുറോയെ പിടികൂടിയത്. യുഎസിനെതിരായ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി മഡുറോയ്‌ക്കെതിരെ ന്യൂയോര്‍ക്കിലെ കോടതിയില്‍ വിചാരണ നടത്തും. Summary: Staff Reporter Washington: Following an extraordinary military operation by the U.S. Army that led to the capture of Venezuelan President Nicolas Maduro, U.S. President Donald Trump has shared an image of the leader. Trump released the photo, showing Maduro handcuffed and blindfolded, via his social media platform, 'Truth Social'. Trump also made the stunning claim that the United States will govern Venezuela until a proper transition of power is established. The image shows Maduro seated aboard the U.S. warship USS Iwo Jima. In the photo, Maduro is seen wearing an eye mask, headphones, and a grey tracksuit. He is currently being transported to the United States on this vessel. It was a brilliant operation, Trump told The New York Times shortly after U.S. forces withdrew from Venezuelan airspace. Speaking on the program 'Fox & Friends', he added that while some U.S. soldiers were injured in the assault, none were killed. This move in Venezuela follows Trump’s previous directive in June to strike Iranian nuclear sites. Reports suggest that the old methods of the U.S. seeking global consensus on matters of war and peace are now a thing of the past, and Saturday's action has sparked new anxieties among world nations. On Friday, Trump issued a fresh warning to Iran, stating that if the government kills peaceful protesters—who are demonstrating against the collapse of the Iranian currency—the United States will come to their rescue. By conducting the Venezuela operation, Trump has fulfilled his promise to assert U.S. dominance in the Western Hemisphere, as outlined in the National Security Strategy published last month. Trump announced that the U.S. would temporarily govern Venezuela during a press conference held at his Florida residence. This declaration came hours after U.S. Special Forces launched a surprise attack to capture President Nicolas Maduro and his wife, Cilia Flores. We will govern that country until such time as there is a safe and proper transition of power, Trump clarified. Praising the military operation in his signature style, Trump described it as a display of overwhelming military power and a spectacular assault. He claimed it was one of the most effective and powerful maneuvers in American military history. Trump, who had previously criticized the invasion of Iraq, now appears to be embarking on a ation-building mission in Venezuela. He stated that major U.S. companies would arrive to revive Venezuela’s shattered oil industry and help the country generate revenue. He further warned that the U.S. is prepared for a much larger attack against Venezuela if necessary, though he believes it may not be needed given the massive success of the first phase. Maduro was captured after U.S. forces breached a heavily fortified military fortress in Caracas. He will face trial in a New York court on charges including narco-terrorism against the United States.

വൈഗ ന്യൂസ് 3 Jan 2026 10:45 pm

സദ്ദാം ഹുസൈനെ പിടികൂടിയ, അബുബക്കർ അൽ-ബാഗ്ദാദിയെ വധിച്ച ഡെൽറ്റ ഫോഴ്സ് വെനസ്വേലയിലും പ്രവർത്തിച്ചു; മഡുറോയേയും ഭാര്യയേയും 'പൊക്കി'

ഏതു സാഹചര്യത്തിലും ഇടപെടാനും നിയന്ത്രണം ഏറ്റെടുക്കാനും കമാൻഡോകളെ ഈ പരിശീലനം പ്രാപ്തരാക്കുന്ന ഒന്നാണ് യുഎസ് സായുധ സേനയിലെ ഏറ്റവും രഹസ്യാത്മകവും പ്രമാദവുമായ പ്രത്യേക വിഭാഗമായ ഡെൽറ്റ ഫോഴ്സ് (Delta Force).വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലഫ്ലോർസിനെയും അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് യുഎസ് പിടികൂടിയത് ഇതേ ഡെൽറ്റ ഫോഴ്സ് വഴിയാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കൻ സൈന്യത്തിന്റെ (US Army) കീഴിലുള്ള ഒരു എലൈറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റാണിത്. ഔദ്യോഗികമായി ഇതിനെ 'ഫസ്റ്റ് സ്പെഷ്യൽ ഫോഴ്സ് ഓപ്പറേഷണൽ ഡിറ്റാച്ച്മെന്റ്-ഡെൽറ്റ' (1st SFOD-D) എന്ന് വിളിക്കുന്നു. 1977-ൽ കേണൽ ചാർളി ബെക്ക്വിത്ത് ആണ് ഇത് സ്ഥാപിച്ചത്. ബ്രിട്ടീഷ് സ്പെഷ്യൽ എയർ സർവീസിന്റെ (SAS) മാതൃകയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, ബന്ദികളെ മോചിപ്പിക്കുക , ശത്രുരാജ്യങ്ങളിൽ പോയി അതീവ രഹസ്യമായ ദൗത്യങ്ങൾ നടപ്പിലാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ജോലികൾ. ഡെൽറ്റ ഫോഴ്സിനെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമാണ്. അവരുടെ ദൗത്യങ്ങളെക്കുറിച്ചോ അംഗങ്ങളെക്കുറിച്ചോ സർക്കാർ സാധാരണയായി പരസ്യമായി വെളിപ്പെടുത്താറില്ല. സദ്ദാം ഹുസൈനെ പിടികൂടിയ ഓപ്പറേഷൻ, അബുബക്കർ അൽ-ബാഗ്ദാദിയെ വധിച്ച ദൗത്യം തുടങ്ങിയവയിൽ ഡെൽറ്റ ഫോഴ്സ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച പരിശീലനം ലഭിച്ചതും മാരകവുമായ സൈനിക യൂണിറ്റുകളിൽ ഒന്നാണ് ഡെൽറ്റ ഫോഴ്സ്. Key Words : US Delta Force ,Nicolas Maduro

വൈഗ ന്യൂസ് 3 Jan 2026 9:00 pm

ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻ, ശ്രേയസ് അയ്യർ തിരിച്ചെത്തി; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഒരിക്കല്‍ കൂടി സെലക്ടർമാർ തഴഞ്ഞു. ശ്രേയസിനെ ഫിറ്റ്‌നെസ് പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷന്‍ കമ്മിറ്റി വ്യയക്തമാക്കിയിട്ടുണ്ട്. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം നേടി. രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിസര്‍വ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമില്‍ നിലനിര്‍ത്തി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തും ഹാര്‍ദ്ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ജനുവരി 11ന് വഡോദരയിലാണ് ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടില്‍ രണ്ടാം ഏകദിനവും 18ന് ഇന്‍ഡോറില്‍ മൂന്നാം ഏകദിനവും നടക്കും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, യശസ്വി ജയ്സ്വാൾ. Key Words : Shubman Gill, Shreyas Iyer, Indian Team ODI Series, New Zealand

വൈഗ ന്യൂസ് 3 Jan 2026 8:47 pm

കേരളത്തിലും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ വരും; റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കേരളത്തിലേക്ക് എപ്പോഴാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കുകയെന്ന് മന്ത്രി പറഞ്ഞില്ല. കേരളത്തിന് നേരത്തെ തന്നെ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തിച്ചു. ട്രെയിന്‍ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് […]

ബിഗ് ന്യൂസ് ലൈവ് 3 Jan 2026 8:35 pm

വെനസ്വേല- അമേരിക്ക സംഘർഷം : സ്വർണ്ണത്തിനും വെള്ളിക്കും വില കുത്തനെ കൂടും, ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക

കാരക്കാസ്: വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക. വെനസ്വേല- അമേരിക്ക സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍, സ്വര്‍ണം, വെള്ളി, ഭക്ഷ്യസാധനങ്ങള്‍ എന്നിവയുടെ വില കുത്തനെ വര്‍ദ്ധിക്കും. യുഎസ് വെനസ്വേലയില്‍ നടത്തിയ നീക്കത്തിന്റെ പ്രതിഫലനം തിങ്കളാഴ്ചയോടെ വിപണിയില്‍ പ്രതിഫലിക്കും. ശനിയും ഞായറും രാജ്യാന്തര വിപണികള്‍ അവധിയിലായതിനാല്‍ തിങ്കളാഴ്ച എങ്ങനെയാകും ആഗോളവിപണിയിലെ പ്രതിഫലനമെന്ന് ഉറ്റുനോക്കുകയാണ് ലോകം. രാജ്യാന്തര വിപണിയിൽ സ്വര്‍ണം, വെള്ളി അടക്കമുള്ള ലോഹങ്ങളുടെ വില കുതിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ലോഹങ്ങൾ, […]

ബിഗ് ന്യൂസ് ലൈവ് 3 Jan 2026 8:27 pm

തൊണ്ടി മുതല്‍ അട്ടിമറിച്ച കേസ്: തത്കാലം ജയിലിൽ പോകേണ്ട, ആന്റണി രാജുവിന് ജാമ്യം

തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചെങ്കിലും ആന്‍റണി രാജുവിന് ജാമ്യം. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ടാണ് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുള്ളിൽ സ്റ്റേ വാങ്ങി കോടിതിയെ അറിയിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജയിലിലേക്ക് പോകേണ്ടി വരും. എന്നാല്‍, സ്റ്റേ വാങ്ങിയാലും അയോഗ്യത നിലനിൽക്കുമെന്നതാണ് മറ്റൊരു കാര്യം.

ബിഗ് ന്യൂസ് ലൈവ് 3 Jan 2026 6:49 pm

അടിവസ്ത്ര കേസില്‍ ആന്റണി രാജുവിന് മൂന്നു വര്‍ഷം കഠിന തടവ്, സ്‌റ്റേ ലഭിച്ചില്ലെങ്കില്‍ എം എല്‍ എ സ്ഥാനം പോകും, മത്സരിക്കാനുമാവില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : തൊണ്ടിമുതല്‍ കേസില്‍ 32 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കേസില്‍ ആന്റണി രാജു രണ്ടാം പ്രതിയാണ്. രണ്ട് വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ചതോടെ ജനപ്രതിനിധി സ്ഥാനത്തിനും അയോഗ്യത വരും. ഒന്നാം പ്രതിയായ കോടതി മുന്‍ ബെഞ്ച് ക്ലര്‍ക്ക് കെ.എസ്. ജോസും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, ഔദ്യോഗിക രേഖകളില്‍ തിരിമറി നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. 1990-ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വത്തോര്‍ സെര്‍വെല്ലി ലഹരിമരുന്നുമായി പിടിയിലായി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചരസ് കണ്ടെത്തിയത്. ഈ കേസില്‍ പ്രതിയുടെ അഭിഭാഷകനായിരുന്നു ആന്റണി രാജു. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം, ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും ചേര്‍ന്ന് പുറത്തെടുക്കുകയും അത് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വക്കുകയും ചെയ്തു എന്നാണ് കേസ്. ഇതോടെ, കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍, ഈ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് വാദിക്കുകയും കോടതി അത് ശരിവച്ച് പ്രതിയെ വിട്ടയക്കുകയും ചെയ്തു. ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പ്രതി മറ്റൊരു കേസില്‍ അവിടെ ജയിലിലായപ്പോള്‍, കേരളത്തില്‍ താന്‍ രക്ഷപ്പെട്ടത് തൊണ്ടിമുതല്‍ മാറ്റിയിട്ടാണെന്ന് സഹതടവുകാരനോട് വെളിപ്പെടുത്തി. ഇതാണ് കേസിന് വഴിത്തിരിവായത്. തുടര്‍ന്ന് 1994-ലാണ് ആന്റണി രാജുവിനെതിരെ കേസെടുത്തത്. വിധിക്ക് പിന്നാലെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ആന്റണി രാജു അറിയിച്ചിട്ടുണ്ട്. വിധി വന്നതോടെ ആന്റണി രാജു എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എല്‍ഡിഎഫ് മുന്നണിയിലും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവക്കും. ശിക്ഷയ്ക്കു സ്‌റ്റേ ലഭിച്ചാല്‍ രാജി ഒഴിവാക്കാം. സ്‌റ്റേ ലഭിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ആന്റണി രാജുവിന് മത്സരിക്കാനുമാവില്ല. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, രണ്ട് വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ചാല്‍ ആ വ്യക്തി ജനപ്രതിനിധി സ്ഥാനത്തിന് അയോഗ്യനാകും. അതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകാന്‍ സാധ്യതയുണ്ട്. Summary: Following a 32-year-long legal battle in the evidence tampering case, the Nedumangad Judicial First Class Magistrate Court has sentenced former Minister and current MLA Antony Raju to three years of rigorous imprisonment and a fine. Antony Raju is the second accused in the case. With the sentence exceeding two years, he faces disqualification as a legislator. The court also found the first accused, K.S. Jose, a former bench clerk of the court, guilty. The charges proven include destruction of evidence, criminal conspiracy, and tampering with official court records. The Case History In 1990, an Australian citizen named Andrew Salvatore Cervelli was apprehended at the Thiruvananthapuram airport with narcotics. The hashish was found concealed inside his innerwear. Antony Raju was the defense lawyer for the accused in that case. The prosecution's case was that Antony Raju, in collusion with court staff member Jose, took the innerwear (which was in court custody as material evidence), altered it by cutting and stitching it to make it smaller, and then returned it. Consequently, when the case reached the High Court, the defense argued that the innerwear was too small for the accused to wear. Accepting this argument, the court acquitted the accused. The Turning Point The case took a turn after the acquitted individual returned to his home country and was jailed there for another crime. During his imprisonment, he revealed to a fellow inmate that he escaped conviction in Kerala because the material evidence (thondi) had been tampered with. This information eventually led to a case being registered against Antony Raju in 1994. Current Situation Following the verdict, Antony Raju announced that he would approach a higher court. With the conviction, the demand for his resignation as an MLA has intensified. This development is expected to trigger major discussions within the LDF (Left Democratic Front) alliance. While a stay on the conviction could prevent immediate resignation, Antony Raju will be unable to contest future elections if a stay is not granted. According to Supreme Court rulings, any individual sentenced to two years or more of imprisonment is disqualified from being a representative of the people. Therefore, Antony Raju is at high risk of losing his MLA seat.

വൈഗ ന്യൂസ് 3 Jan 2026 6:09 pm

കോടതിയില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്; ഇത് രാഷ്ട്രീയ പ്രേരിതമായ കേസ്: ആന്റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ കുറ്റക്കാരനാണെന്ന വിധിക്ക് പിന്നാലെ പ്രതികരിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു. കോടതിയില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികള്‍ വീണ്ടും തുടങ്ങിയത്. ഒരിക്കല്‍പ്പോലും കോടതിയില്‍ ഹാജരാകാതിരുന്നിട്ടില്ല. ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വേറെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. 2005-ലാണ് പൊടുന്നനെ തനിക്കെതിരെ കേസ് വന്നത്. തെരഞ്ഞെടുപ്പിന് മുന്‍പാണ് അന്ന് കേസ് വരുന്നതെന്നും ആന്റണി രാജു […]

ബിഗ് ന്യൂസ് ലൈവ് 3 Jan 2026 6:00 pm

തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് മൂന്ന് തടവ് ശിക്ഷ

തിരുവനന്തപുരം: ആൻ്റണി രാജുവിന് മൂന്ന് തടവ് ശിക്ഷ. ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് കോടതി വിധി. നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് […]

ബിഗ് ന്യൂസ് ലൈവ് 3 Jan 2026 5:40 pm

ബംഗ്ലാദേശിൽ അക്രമി സംഘം തീകൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ അക്രമി സംഘം ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശരിയത്ത്പൂർ സ്വദേശി ഖോകോൺ ചന്ദ്ര ദാസാണ് മരിച്ചത്. ക്രൂരമായി മർദ്ദിച്ച ശേഷം അക്രമികൾ ഇദ്ദേഹത്തിൻ്റെ തലയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സമീപത്തെ കുളത്തിലേക്ക് ചാടിയ ഇദ്ദേഹത്തെ നാട്ടുകാരനായ മുസ്ലിം യുവാവാണ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. Key Words :Hindu Man Died, Bangladesh Clash

വൈഗ ന്യൂസ് 3 Jan 2026 5:12 pm

വെനസ്വേലയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി : വെനസ്വേലയിലെ പുതിയ സംഭവവികാസങ്ങൾ ഇറ്റാലിയൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ജോർജിയ മെലോനി. അമേരിക്കൻ സേന വെനസ്വേലയിൽ വ്യോമാക്രമണം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. വെനസ്വേലയിൽ താമസിക്കുന്ന ഏകദേശം 1,60,000 ഇറ്റാലിയൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മെലോനി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി അന്റോണിയോ താജാനിയുമായി താൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ക്രൈസിസ് യൂണിറ്റ് സജീവമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. വെനസ്വേലയിലുള്ള ഇറ്റാലിയൻ പൗരന്മാരോട് വീടിന് പുറത്തിറങ്ങരുതെന്നും യാത്രകൾ ഒഴിവാക്കണമെന്നും കാരക്കാസിലെ ഇറ്റാലിയൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്. വെനസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നേരത്തെയും ശക്തമായ നിലപാടെടുത്തിട്ടുള്ള മെലോനി, മഡുറോയുടെ നടപടികളെ അടിച്ചമർത്തൽഎന്ന് മുൻപ് വിശേഷിപ്പിച്ചിരുന്നു. നിലവിൽ വെനസ്വേലയിൽ ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. Key Words :Italian PM Georgia Meloni,Situation in Venezuela

വൈഗ ന്യൂസ് 3 Jan 2026 5:03 pm

അമേരിക്കയെക്കാള്‍ അഞ്ചു മടങ്ങ് എണ്ണ സമ്പത്തുള്ള രാജ്യം, എന്തിന് ട്രംപ് വെനസ്വേലന്‍ പ്രസിന്റിനെ പിടികൂടി കൊണ്ടുപോയി എന്ന ചോദ്യത്തിന്റെ ഉത്തരമിതാണ്

എന്‍ പ്രഭാകരന്‍ ദുബായ് : അമേരിക്കയെക്കാള്‍ അഞ്ചു മടങ്ങ് എണ്ണ സമ്പത്തുള്ള രാജ്യമാണ് വെനസ്വേല. എന്തുകൊണ്ടാണ് ട്രംപ് വെനസ്വേലയില്‍ കണ്ണുവച്ചതെന്ന ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരം ഇതാണ്. കാരക്കാസ് നിവാസികള്‍ ഇന്ന് ഉണര്‍ന്നത് വിമാനങ്ങളുടെ ഇരമ്പലും അതിശക്തമായ സ്‌ഫോടന ശബ്ദങ്ങളും കേട്ടുകൊണ്ടാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്‌ലോറിഡയില്‍ നിന്ന് അസാധാരണമായ ഒരു പ്രഖ്യാപനമെത്തി: അമേരിക്കന്‍ സേന വെനസ്വേലയില്‍ 'വന്‍തോതിലുള്ള ആക്രമണം'നടത്തിയെന്നും പ്രസിഡന്റ് നികോളാസ് മഡുറോയെ പിടികൂടി യുഎസ് നിയമപാലകരുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ ഈ പ്രഖ്യാപനം വാഷിംഗ്ടണ്‍ കാലങ്ങളായി അംഗീകരിക്കാത്ത ഒരു സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദത്തിന്റെ അവസാനമാണ് സൂചിപ്പിക്കുന്നത്. മയക്കുമരുന്ന്, കുടിയേറ്റം, ദേശീയ സുരക്ഷ എന്നിവ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്ന് ട്രംപ് അവകാശപ്പെടുന്നു. യുഎസ് അതിര്‍ത്തിയിലേക്കുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ വരവിന് പിന്നില്‍ വെനസ്വേലയാണെന്ന് ട്രംപ് ആവര്‍ത്തിച്ച് ആരോപിക്കുന്നു. 2013 മുതല്‍ ഏകദേശം എട്ട് ദശലക്ഷം വെനസ്വേലക്കാര്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മഡുറോ തന്റെ രാജ്യത്തെ ജയിലുകളും ഭ്രാന്താലയങ്ങളും ഒഴിപ്പിച്ച് അവിടുള്ളവരെ അമേരിക്കയിലേക്ക് 'നിര്‍ബന്ധപൂര്‍വ്വം'അയക്കുകയാണെന്ന് തെളിവുകള്‍ നിരത്താതെ ട്രംപ് ആരോപിച്ചു. എന്നാല്‍ വെനസ്വേലം ഈ ആരോപണം തള്ളിക്കളയുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോയും അദ്ദേഹത്തിന്റെ ഭാര്യയും വെനസ്വേലയിലെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഡെപ്യൂട്ടിയുമായ സിലിയ ഫ്‌ലോറസും കൊക്കെയ്ന്‍ കടത്തിന്റെ പ്രധാന പാത വെനസ്വേലയാണെന്നും അമേരിക്കയിലെ ഫെന്റാനില്‍ പ്രതിസന്ധിക്ക് ഇത് കാരണമാകുന്നുണ്ടെന്നും ട്രംപ് വാദിക്കുന്നു. വെനസ്വേലന്‍ ക്രിമിനല്‍ സംഘങ്ങളായ 'ട്രെന്‍ ഡി അരഗ്വ', 'കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ്'എന്നിവയെ വിദേശ ഭീകര സംഘടനകളായി ട്രംപ് പ്രഖ്യാപിച്ചു. ഇതില്‍ രണ്ടാമത്തെ സംഘത്തെ നയിക്കുന്നത് മഡുറോ ആണെന്നാണ് ട്രംപിന്റെ ആരോപണം. ഭരണകൂടത്തെ അട്ടിമറിക്കാന്‍ വാഷിംഗ്ടണ്‍ 'മയക്കുമരുന്നിനെതിരെയുള്ള യുദ്ധത്തെ'ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് വെനസ്വേല പ്രതികരിച്ചു. യുഎസ് സേന കുറഞ്ഞ സമയത്തിനുള്ളില്‍ തീവ്രമായ ഓപ്പറേഷന്‍ നടത്തി മഡുറോയെയും ഭാര്യയെയും പിടികൂടി വിമാനമാര്‍ഗ്ഗം കൊണ്ടുപോയതായി ട്രംപ് പറഞ്ഞു. മാര്‍-എ-ലാഗോയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സൈന്യത്തെയും കൃത്യമായ ആസൂത്രണത്തെയും അദ്ദേഹം പ്രശംസിച്ചു. കാരക്കാസിലെ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് സൈനിക താവളങ്ങള്‍ക്ക് സമീപം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. നഗരത്തിന് മുകളില്‍ പുകയും വെടിയുണ്ടകളുടെ വെളിച്ചവും കാണുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. സിവില്‍, സൈനിക കേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതായി വെനസ്വേലന്‍ സര്‍ക്കാര്‍ ആരോപിച്ചു. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഉള്‍പ്പെടെയുള്ള വലിയൊരു നാവിക-വ്യോമ വ്യൂഹം മാസങ്ങളായി കരീബിയന്‍ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. ഉപരോധത്തിന്റെ ഭാഗമായി രണ്ട് എണ്ണക്കപ്പലുകള്‍ യുഎസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് സംഘങ്ങളുമായി തങ്ങള്‍ 'സായുധ പോരാട്ടത്തിലാണ്'എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നത്. താന്‍ ഒരു ക്രിമിനല്‍ സംഘത്തിന്റെയും നേതാവല്ലെന്നും വെനസ്വേലയിലെ എണ്ണ ശേഖരം ലക്ഷ്യം വച്ചാണ് അമേരിക്ക തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും മഡുറോ തിരിച്ചടിച്ചു. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കുടിയേറ്റം, മയക്കുമരുന്ന് എന്നീ വിഷയങ്ങളില്‍ സഹകരിക്കാമെന്ന് താന്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ കാരക്കാസിലും മറ്റ് നഗരങ്ങളിലും ആക്രമണം നടത്താന്‍ അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെ, തന്റെ രാജ്യത്തെ വന്‍തോതിലുള്ള എണ്ണശേഖരം കൈക്കലാക്കാനുള്ള നഗ്‌നമായ ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന് വെനസ്വേലന്‍ പ്രസിഡന്റ് വീണ്ടും ആരോപിച്ചിരുന്നുു. കരീബിയന്‍, കിഴക്കന്‍ പസഫിക് മേഖലകളില്‍ മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന 30 ബോട്ടുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തുകയും, ഈ ആഴ്ച വെനസ്വേലയിലെ ഒരു ഡോക്കിംഗ് സൗകര്യത്തിന് നേരെ സിഐഎ ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച നടന്ന റെയിഡുകളില്‍ മഡുറോയെ പിടികൂടിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ട്രംപിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മഡുറോ സര്‍ക്കാര്‍ ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വെനസ്വേലന്‍ സര്‍ക്കാരിന്റെ പ്രസ്താവനയിലെ പ്രധാന കാര്യങ്ങള്‍: ഐക്യരാഷ്ട്രസഭയുടെ ലംഘനം: അമേരിക്കയുടെ ആക്രമണം യുഎന്‍ ചാര്‍ട്ടറിന്റെ (പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 1, 2) നഗ്‌നമായ ലംഘനമാണെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും ബലപ്രയോഗം നിരോധിക്കണമെന്നും ഈ വകുപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. എണ്ണശേഖരം ലക്ഷ്യം: 'വെനസ്വേലയുടെ തന്ത്രപ്രധാനമായ വിഭവങ്ങള്‍, പ്രത്യേകിച്ച് എണ്ണയും ധാതുക്കളും പിടിച്ചെടുക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഈ ആക്രമണത്തിനില്ല,'എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അധിനിവേശ വിരുദ്ധ നിലപാട്: 200 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന് ശേഷം, സ്വന്തം വിധി തീരുമാനിക്കാനുള്ള അവകാശത്തിനായി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. ഒരു 'ഭരണകൂട മാറ്റം'ലക്ഷ്യമിട്ടുള്ള കൊളോണിയല്‍ യുദ്ധം മുന്‍പത്തെപ്പോലെ തന്നെ പരാജയപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഇരട്ടത്താപ്പ് ആരോപണം 300 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള വെനസ്വേലയെ ലക്ഷ്യം വെക്കുന്നത് 21-ാം നൂറ്റാണ്ടിലെ നവ-കൊളോണിയല്‍ സാഹസികതയാണെന്ന് മഡുറോ വിശേഷിപ്പിച്ചിരുന്നു. മയക്കുമരുന്ന് വിദഗ്ധരുടെ അഭിപ്രായത്തില്‍, ലാറ്റിനമേരിക്കന്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ വെനസ്വേലയ്ക്ക് വളരെ ചെറിയ പങ്കാണുള്ളത്. അയല്‍രാജ്യമായ കൊളംബിയയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കൊക്കെയ്‌നിന്റെ വെറും അഞ്ചു ശതമാനം മാത്രമാണ് വെനസ്വേല വഴി കടന്നുപോകുന്നത്. നൂറുകണക്കിന് ടണ്‍ കൊക്കെയ്ന്‍ അമേരിക്കയിലേക്ക് കടത്തിയതിന് 45 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍ണാണ്ടസിന് ട്രംപ് അടുത്തിടെ മാപ്പ് നല്‍കിയിരുന്നു. ഇത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതേ ട്രംപ് തന്നെയാണ് ഇപ്പോള്‍ മയക്കുമരുന്നിന്റെ പേരു പറഞ്ഞ് ഒരു രാജ്യത്തു കയറി അവിടത്തെ പ്രസിഡന്റിനെയും ഭാര്യയേയും പിടിച്ചുകൊണ്ട് പോയതും. ആഭ്യന്തര കലാപത്തില്‍ വെന്ത് ഇറാന്‍, 7 പേരെ സേന വധിച്ചു, ഒപ്പം വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടി ട്രംപ് Summary: Venezuela is a country with five times more oil wealth than the United States. This is the simplest answer to the question of why Donald Trump has set his sights on Venezuela. Residents of Caracas woke up today to the roar of aircraft and the sound of powerful explosions. Within hours, an extraordinary announcement came from Florida: President Donald Trump stated that US forces had carried out a large-scale strike in Venezuela and, in a joint operation with US law enforcement, captured President Nicolas Maduro and flew him out of the country. This announcement, made via Truth Social, marks the culmination of long-standing pressure from Washington against a government it has refused to recognize for years. Trump claims the move is aimed at tackling drugs, migration, and national security. Trump has repeatedly alleged that Venezuela is behind the arrival of hundreds of thousands of migrants at the US border. Reports suggest that nearly eight million Venezuelans have left the country since 2013. Without providing evidence, Trump accused Maduro of emptying prisons and insane asylums and forcibly sending them to the US—claims that Venezuela denies. Trump further argues that Venezuela is a major transit route for cocaine and a contributor to the US fentanyl crisis. He designated Venezuelan criminal groups 'Tren de Aragua' and 'Cartel de los Soles' as foreign terrorist organizations, alleging that Maduro himself leads the latter. Venezuela responded by stating that Washington is weaponizing the war on drugs to overthrow the government. Trump stated that US forces executed an intense operation in a short period to capture Maduro and his wife. He promised more details at a press conference in Mar-a-Lago and, in an interview with The New York Times, praised the military and the precision of the planning. Following the explosions in Caracas, power was disrupted near military bases. Videos have surfaced showing smoke and the light of tracer fire over the city. The Venezuelan government accused the US of attacking both civilian and military centers. A massive naval and aerial fleet, including the aircraft carrier USS Gerald R. Ford, had been stationed in the Caribbean for months. As part of a blockade, the US had also seized two oil tankers. The US government maintains it is in an armed conflict with drug cartels. Maduro hit back, stating he is not a leader of any criminal gang and that the US is trying to oust him to seize Venezuela's oil reserves. He pointed out that just days before the attack, he had offered cooperation on issues regarding migration and drugs. After Trump ordered US Special Forces to strike targets in Caracas and other cities early Saturday morning, the Venezuelan President again accused the US of a blatant attempt to grab the nation’s vast oil wealth. Prior to this, airstrikes were conducted against 30 boats accused of drug smuggling in the Caribbean and Eastern Pacific, and a CIA drone strike hit a docking facility in Venezuela this week. Hours before Trump claimed the capture of Maduro on Truth Social, the Maduro government issued a strong statement regarding Trump’s objectives.

വൈഗ ന്യൂസ് 3 Jan 2026 5:01 pm

മഡുറോ യുഎസിൽ വിചാരണ നേരിടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

കാരക്കാസ് : വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിനു പിന്നാലെ അദ്ദേഹം യുഎസിൽ വിചാരണ നേരിടുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. വെനസ്വേലയിൽ യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്കും സൈനിക നടപടികൾക്കും പിന്നാലെയാണ് മഡുറോയും ഭാര്യയും പിടിയിലായ വിവരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. മഡുറോ നിലവിൽ യുഎസ് കസ്റ്റഡിയിലാണെന്നും ക്രിമിനൽ കുറ്റങ്ങൾക്ക് അദ്ദേഹം അമേരിക്കയിൽ വിചാരണ നേരിടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. നാർക്കോ-ടെററിസം (മയക്കുമരുന്ന് ഭീകരവാദം), അഴിമതി, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ യുഎസ് ചുമത്തിയിരിക്കുന്നത്. കൊളംബിയൻ വിമത ഗ്രൂപ്പായ 'ഫാർക്കി' (FARC) യുമായി ചേർന്ന് അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തിയെന്ന് 2020-ൽ യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു. മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് യുഎസ് നൽകുന്ന പ്രതിഫലം 2025 ഓഗസ്റ്റിൽ 50 ദശലക്ഷം ഡോളറായി (ഏകദേശം 420 കോടി രൂപ) ഉയർത്തിയിരുന്നു. ജനുവരി 3-ന് പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സൈനിക താവളങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മഡുറോയെ പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയത്. മഡുറോയുടെ ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയും (ICC) നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. Key Words :US Secretary of State, Marco Rubio, Nicolas Maduro, Trial, USA

വൈഗ ന്യൂസ് 3 Jan 2026 4:57 pm

വെനസ്വേലയില്‍ ബോംബിട്ടു, പ്രസിഡന്റ് മഡുറോയേയും ഭാര്യയേയും പിടികൂടി നാടുകടത്തിയെന്നു ട്രംപ്

ന്യൂയോര്‍ക് : രാജ്യത്ത് കടന്നുകയറി ബോംബു വര്‍ഷം നടത്തിയ ശേഷം വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോയെയും ഭാര്യയെയും 'പിടികൂടി'രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലയ്ക്കെതിരെ അമേരിക്ക'വന്‍തോതിലുള്ള ആക്രമണം'വിജയകരമായി നടത്തിയതായാണ് ട്രംപിന്റെ അവകാശവാദം. പ്രസിഡന്റ് നികോളാസ് മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും പിടിയിലായെന്നും അവരെ രാജ്യം കടത്തിയതായും ട്രംപ് പറഞ്ഞു. 1989-ല്‍ പനാമ അധിനിവേശത്തിന് ശേഷം ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്ത് അമേരിക്ക നടത്തുന്ന ഏറ്റവും വലിയ നേരിട്ടുള്ള ഇടപെടലാണിത്. യുഎസ് സൈന്യം പിടികൂടിയ ശേഷം പ്രസിഡന്റും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്ന് വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. അവര്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തലസ്ഥാനമായ കാരക്കാസില്‍ ശനിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടു. നഗരത്തിലുടനീളം നിരവധി കെട്ടിടങ്ങള്‍ക്ക് തീപിടിച്ചതായി സോഷ്യല്‍ മീഡിയ വീഡിയോകള്‍ വ്യക്തമാക്കുന്നു. കാരക്കാസിന്റെ തെക്കന്‍ മേഖലയില്‍, ഒരു പ്രധാന സൈനിക താവളത്തിന് സമീപം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മിറാന്‍ഡ, അരഗ്വ, ലാ ഗൈ്വറ തുടങ്ങിയ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടന്നതായി സര്‍ക്കാര്‍ അറിയിച്ചു. അമേരിക്കയുടെ 'സൈനികാക്രമണത്തെ'തള്ളിക്കളഞ്ഞ വെനസ്വേല രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഈ നടപടിയെ രാജ്യം ശക്തമായി അപലപിച്ചു. കാരക്കാസിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎസ് സൈന്യമാണെന്ന് സിബിഎസ് ന്യൂസ്, ഫോക്‌സ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെനസ്വേലയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് ആഴ്ചകളായി ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകളെ കരീബിയന്‍ മേഖലയില്‍ വിന്യസിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലിലും പസഫിക് സമുദ്രത്തിലും അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ 100-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിലായിരുന്നു ഈ നടപടികള്‍. നികോളാസ് മഡുറോ ഒരു മയക്കുമരുന്ന് സംഘത്തിന്റെ തലവനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. മഡുറോയുടെ 'ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നും'അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മയക്കുമരുന്ന് വ്യാപാരത്തില്‍ തനിക്ക് പങ്കില്ലെന്നും, വെനസ്വേലയിലെ എണ്ണ ശേഖരം കൈക്കലാക്കാന്‍ അമേരിക്ക തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് മഡുറോ മറുപടി നല്കിയിരുന്നത്. Summary: US President Donald Trump has stated that Venezuelan President Nicolas Maduro and his wife were captured and flown out of the country after US forces entered the nation and carried out bombings. Trump claimed that the United States has successfully conducted a large-scale strike against Venezuela. Trump said that President Nicolas Maduro and his wife, Cilia Flores, have been detained and taken out of the country. This marks the most significant direct US intervention in a Latin American country since the 1989 invasion of Panama. Venezuelan Vice President Delcy Rodriguez stated that the whereabouts of the President and his wife are unknown following their capture by US forces. The government has demanded proof of life to confirm they are still alive.

വൈഗ ന്യൂസ് 3 Jan 2026 4:42 pm

നേപ്പാളിൽ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർതെന്നിമാറി

ന്യൂഡൽഹി : ജനുവരി 2-ന്കിഴക്കൻ നേപ്പാളിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഭദ്രാപൂർ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യന്നതിനിടെയാണ് അപകടം. കാഠ്മണ്ഡുവിൽ നിന്ന് എത്തിയ ബുദ്ധ എയർ വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്.വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റൺവേയിൽ നിന്ന് തെന്നിമാറി ഏതാണ്ട് 200 മീറ്റർ വിമാനം നീങ്ങി എന്നാണ് റിപ്പോർട്ടുകൾ. 51 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു. രാത്രി 9 മണിക്കാണ് സംഭവം. ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. Key Words :Plane Skids , Nepal

വൈഗ ന്യൂസ് 3 Jan 2026 4:42 pm

വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി, ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് വെളിപ്പെടുത്തലുമായി ട്രംപ്

വാഷിംഗ്ടണ്‍: ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് ആണ് വെളിപ്പെടുത്തൽ. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ […]

ബിഗ് ന്യൂസ് ലൈവ് 3 Jan 2026 4:36 pm

‘കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ല’, പ്രതികരിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: മുല്ലപ്പള്ളിക്കെതിരായ പോസ്റ്ററിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും എം പിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ വിഷയത്തിൽ ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ബിഗ് ന്യൂസ് ലൈവ് 3 Jan 2026 3:17 pm

തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം; ആന്റണി രാജുവിന് തിരിച്ചടി, കുറ്റക്കാരനെന്ന് കോടതി.34 വര്‍ഷത്തിന് ശേഷം വിധി; എംഎല്‍എ സ്ഥാനം തെറിക്കും .വലിയ ശിക്ഷയ്ക്കായി സെഷന്‍സിലേക്ക് കേസ് കൈമാറണമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാറ്റടിയ കേസിൽ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ആന്റണി രാജുവിനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള എട്ടോളം നിര്‍ണ്ണായക വകുപ്പുകള്‍ കോടതിയില്‍ തെളിഞ്ഞു. കേസില്‍ ഒന്നാം പ്രതിയായ മുന്‍ കോടതി ജീവനക്കാരന്‍ കെ.എസ്. ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. […] The post തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം; ആന്റണി രാജുവിന് തിരിച്ചടി, കുറ്റക്കാരനെന്ന് കോടതി.34 വര്‍ഷത്തിന് ശേഷം വിധി; എംഎല്‍എ സ്ഥാനം തെറിക്കും .വലിയ ശിക്ഷയ്ക്കായി സെഷന്‍സിലേക്ക് കേസ് കൈമാറണമെന്ന് പ്രോസിക്യൂഷന്‍ appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 3 Jan 2026 3:17 pm

രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണം, അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാം: പി ജെ കുര്യന്‍

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും പി ജെ കുര്യന്‍. നടപടി പിന്‍വലിക്കണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതില്‍ ധാര്‍മികതയുടെ പ്രശ്‌നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യന്‍ സി പി എമ്മിനില്ലാത്ത ധാര്‍മികത ഇവിടെ എന്തിനെന്നും ചോദിച്ചു. ആരോപണ വിധേയരായ സി പി എം നേതാക്കള്‍ പദവിയില്‍ തുടരുന്നുണ്ടല്ലോ? കോണ്‍ഗ്രസ് നേതാക്കളോട് മാത്രം 'ധാര്‍മികത'ചോദ്യം ചോദിക്കുന്നത് എന്തിനാണ്? രാഹുലിനെ തിരിച്ചെടുക്കണമെന്നും പി ജെ കുര്യന്‍ ആവശ്യപ്പെട്ടു. ഇന്നലെ രാഹുല്‍ തന്നോട് പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും പ്രതിഷേധം അറിയിക്കാനല്ല രാഹുല്‍ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് താന്‍ പ്രതികരണം നടത്തിയതെന്ന് രാഹുലിന് ബോധ്യപ്പെട്ടു. കൂടുതലും സംസാരിച്ചത് മറ്റുകാര്യങ്ങളെന്നും പിജെ കുര്യന്‍ വ്യക്തമാക്കി. Key Words :Rahul Mangkootatil, Palakkad , PJ Kurien

വൈഗ ന്യൂസ് 3 Jan 2026 3:03 pm

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്.

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസ് എം.പിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് അടൂർ പ്രകാശ്. ഇരുവരും തമ്മിൽ പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും, ഈ ഫോൺ രേഖകൾ പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ട സംഭവത്തിലും അടൂർ പ്രകാശ് വ്യക്തത വരുത്തി. പ്രസാദം നൽകാനാണ് പോറ്റി സോണിയാ ഗാന്ധിയെ കണ്ടത്. ഇതിനായി മുൻകൂട്ടി അനുമതി വാങ്ങിയിരുന്നു. എന്നാൽ പോറ്റി അനുമതി വാങ്ങിയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും, ഡൽഹിയിൽ എത്തിയ ശേഷമാണ് പോറ്റി കൂടെ വരാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടറായതിനാലാണ് താൻ കൂടെപ്പോയതെന്നും, അയാൾ ഒരു കാട്ടുകള്ളനാണെന്ന് കരുതിയില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. Key Words :Sabarimala Gold Robbery, John Brittas , Unnikrishnan Potty, Adoor Prakash.

വൈഗ ന്യൂസ് 3 Jan 2026 2:59 pm

''ഞാൻ ആരെയും മത തീവ്രവാദിയെന്ന് വിളിച്ചിട്ടില്ല, ഒരു ചാനൽ വിചാരിച്ചാൽ ഒരു ചുക്കും സംഭവിക്കാനില്ല''

ആലപ്പുഴ : താൻ ആരെയും മത തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവൻ എന്ന അർത്ഥത്തിലാണ് തന്റെ പരാമർശം. തീവ്രവാദി എന്ന് ഞാൻ പറഞ്ഞു,എന്നാൽ മതതീവ്രവാദി എന്ന് പറഞ്ഞതായി പ്രചരിപ്പിക്കുന്നു. അങ്ങനെ പറഞ്ഞില്ല. ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. തനിക്ക് ഭയമില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജനുവരി 1-ന് നടന്ന വാർത്താസമ്മേളനത്തിനിടെ ചോദ്യങ്ങൾ ഉന്നയിച്ച റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകനെ അദ്ദേഹം 'തീവ്രവാദി'എന്ന് പരാമർശിച്ച് സംസാരിച്ചിരുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞതെന്നും, മാധ്യമപ്രവർത്തകൻ ബഹുമാനമില്ലാതെയാണ് പെരുമാറിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മാധ്യമപ്രവർത്തകൻ മുൻപ് എം.എസ്.എഫ് ഭാരവാഹിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ), ഡി.വൈ.എഫ്.ഐ (DYFI) തുടങ്ങിയ സംഘടനകൾ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ചു. വർഗീയമായ ചേരിതിരിവുണ്ടാക്കുന്ന ഇത്തരം പരാമർശങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. Key Words : Vellappally Natesan

വൈഗ ന്യൂസ് 3 Jan 2026 2:51 pm

കടയടച്ച് വീട്ടിലേക്ക് മടങ്ങവേ ക്രൂരമർദ്ദനം, പിന്നാലെ തീകൊളുത്തി അക്രമിസംഘം, യുവാവ് മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ അക്രമി സംഘം ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു. ശരിയത്ത്പൂർ സ്വദേശി ഖോകോൺ ചന്ദ്ര ദാസാണ് മരിച്ചത്. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കടയടച്ച് വീട്ടിലേക്ക് മടങ്ങവേ ക്രൂരമായി മർദിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ അക്രമികൾ ഇദ്ദേഹത്തെ തീകൊളുത്തുകയായിരുന്നു. വേദന സഹിക്കവയ്യാതെ സമീപത്തെ കുളത്തിലേക്ക് ചാടിയ ഇദ്ദേഹത്തെ നാട്ടുകാരനായ മുസ്ലിം യുവാവാണ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. മെഡിസിൻ-മൊബൈൽ ബാങ്കിങ് ബിസിനസ് നടത്തുകയായിരുന്നു ഇദ്ദേഹം. ആരുമായും ശത്രുതയില്ലാത്ത ദാസിനെ ആക്രമിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് […]

ബിഗ് ന്യൂസ് ലൈവ് 3 Jan 2026 2:49 pm

ഗുരുവായൂരിൽ ട്രാഫിക് നിയന്ത്രിച്ച സ്പെഷൽ പൊലിസ് ഓഫിസറെ തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടക സംഘം മർദ്ദിച്ചു

കൊച്ചി: ഗുരുവായൂരിൽ ട്രാഫിക് നിയന്ത്രിച്ച സ്പെഷൽ പൊലിസ് ഓഫിസർക്ക് മർദ്ദനം. ഇന്ന് രാവിലെ ഏഴ് മണിയോടെ ഗുരുവായൂർ മഞ്ജുളാൽ ജംഗ്ഷനിലായിരുന്നു സംഭവം. വൺവേ തെറ്റിച്ചെത്തിയ തീർത്ഥാടക സംഘത്തെ തടഞ്ഞ സ്പെഷ്യൽ പൊലിസ് ഓഫിസർ ഹരീഷിനാണ് മർദ്ദനമേറ്റത്. തമിഴ്‌നാട്ടിൽ നിന്നും ശബരിമല ദർശനം കഴിഞ്ഞ് വന്ന ബസ് വൺവേ തെറ്റിച്ചത് ഹരീഷ് ചോദ്യം ചെയ്തു. മേൽപ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തോട്ട് തിരിഞ്ഞ ബസ് തടഞ്ഞ ഹരീഷ് ഇടത്തോട്ട് തിരിയാൻ നിർദ്ദേശം നൽകി. എന്നാൽ നിർദേശം അവ​ഗണിച്ച ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തു. തുടർന്ന്, ബസ് നിർത്താനായി ഹരീഷ് കൈകൊണ്ട് ബസിൽ അടിച്ചപ്പോൾ ബസിന്റെ ക്വാർട്ടർ ഗ്ലാസ് പൊട്ടി അദ്ദേഹത്തിന്റെ കൈക്ക് പരുക്കേറ്റു. ഇതിന് പിന്നാലെ ബസ്സിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഹരീഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ഹരീഷ് ചികിത്സയിലാണ്. ബസ് ഗുരുവായൂർ ടെമ്പിൾ പൊലിസ് കസ്റ്റഡിയിലെടുത്തു. Key Words : Sabarimala Pilgrims, Tamil Nadu, Traffic Police Officer, Guruvayur

വൈഗ ന്യൂസ് 3 Jan 2026 2:42 pm

വിവാഹിതയാണെന്നറിഞ്ഞിട്ടും തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയാരുന്നെന്ന് പരാതിയിൽ പറയുന്നു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, ബലാത്സം​ഗ പരാതിയിൽ സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നല്ല ആത്മവിശ്വാസം ഉണ്ടെന്നും രാഹുൽ പറഞ്ഞു. Key Words : Rahul Mangkootatil, Rape Case

വൈഗ ന്യൂസ് 3 Jan 2026 2:38 pm

വെനസ്വേലയിൽ ബോംബുവർഷം, ഒന്നും മിണ്ടാതെ അമേരിക്ക

കാരക്കസ് : വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ സ്ഫോടനങ്ങൾ തുടരുന്നു. പ്രാദേശിക സമയം പുലർച്ചെ 1:50-ന് മുമ്പാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്. തുടർന്ന് ഏകദേശം 2:00 മണിയോടെ ഏഴോളം വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ഫോടനങ്ങൾക്ക് തൊട്ടുപിന്നാലെ നഗരത്തിലുടനീളം വിമാനങ്ങൾ താഴ്ന്നു പറക്കുന്ന ശബ്ദവും എയർ റെയ്ഡ് സൈറണുകളും കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ലാ കാർലോട്ട വിമാനത്താവളത്തിൽ നിന്നും നഗരത്തിന്റെ തെക്കൻ ഭാഗത്തുള്ള പ്രധാന സൈനിക താവളത്തിന് സമീപത്തുനിന്നും പുക ഉയരുന്നത് കാണാമായിരുന്നു. സ്ഫോടനത്തെത്തുടർന്ന് കാരക്കാസിന്റെ വലിയൊരു ഭാഗം പൂർണ്ണമായും ഇരുട്ടിലായി. വെനസ്വേലൻ സർക്കാരോ അമേരിക്കൻ പെന്റഗണോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യങ്ങൾ പ്രകാരം ഇത് അമേരിക്കൻ ആക്രമണം തന്നെയാണ് ' വെനസ്വേലയും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി അതീവ വഷളായിരിക്കുകയാണ്. നിക്കോളാസ് മഡുറോയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരീബിയൻ മേഖലയിൽ നാവികസേനയെ വിന്യസിച്ചിരുന്നു. ലഹരിക്കടത്ത് തടയാൻ എന്ന പേരിൽ യു.എസ് സൈന്യം ഈ മേഖലയിൽ സജീവമാണ്. കഴിഞ്ഞ ആഴ്ചയും വെനസ്വേലൻ മണ്ണിൽ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യത്തെ പഴക്കമേറിയ വൈദ്യുത സംവിധാനങ്ങളിലോ സൈനിക ആയുധപ്പുരകളിലോ ഉണ്ടായ സാങ്കേതിക തകരാറുകൾ മൂലമാണോ സ്ഫോടനം നടന്നതെന്നും വിദഗ്ധർ പരിശോധിക്കുന്നുണ്ട്. സ്ഫോടന ശബ്ദത്തിൽ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടി. കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും സ്ഫോടനത്തിന്റെ ആഘാതത്തിൽ കുലുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. റഡാറുകളിൽ പെടാതിരിക്കാൻ ട്രാൻസ്പോണ്ടറുകൾ ഓഫാക്കി പറന്ന അജ്ഞാത വിമാനങ്ങളെക്കുറിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിന്റെ മിന്നലാക്രമണമാണോ എന്ന സംശയം ശക്തമാണ്. വെനസ്വേലൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഫോടനങ്ങളുടെ കാരണം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, അയൽരാജ്യമായ കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോ കാരക്കാസിൽ മിസൈൽ ആക്രമണം നടന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇത് വലിയൊരു സൈനിക നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഫോടനങ്ങൾക്ക് പിന്നാലെ, വെനസ്വേലൻ ആകാശപരിധിയിലൂടെയുള്ള എല്ലാ അമേരിക്കൻ വിമാനങ്ങളുടെയും സഞ്ചാരം യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ നിരോധിച്ചു. സ്ഫോടനങ്ങൾ പ്രധാനമായും ലാ കാർലോട്ട എയർബേസ്, ഫ്യൂർട്ടെ ടിയുന സൈനിക കേന്ദ്രം, കൂടാതെ എൽ ഹെലിക്കോയിഡ് എന്ന രഹസ്യാന്വേഷണ ഏജൻസി കേന്ദ്രം എന്നിവ കേന്ദ്രീകരിച്ചായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാരക്കാസിന്റെ തെക്കൻ മേഖലകളിൽ ഇപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. സ്ഫോടനങ്ങൾക്ക് ശേഷം നഗരത്തിൽ ആശയവിനിമയ തടസ്സങ്ങളും നേരിടുന്നുണ്ട്. ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്ത വിമാനങ്ങൾ കാരക്കാസിന് മുകളിലൂടെ പറന്നതായി നിരീക്ഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് റഡാറുകളിൽ നിന്ന് രക്ഷപ്പെടാൻ ബോധപൂർവ്വം ചെയ്തതാണെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ആഴ്ച മരാക്കൈബോയിലെ ഒരു തുറമുഖത്തിന് നേരെ സി.ഐ.എ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ഈ വലിയ സ്ഫോടനങ്ങൾ നടന്നിരിക്കുന്നത്. വെനിസ്വേലയിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള അമേരിക്കൻ സമ്മർദ്ദത്തിന്റെ ഭാഗമായാണ് ഇതിനെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.

വൈഗ ന്യൂസ് 3 Jan 2026 1:49 pm