ലൈംഗികാതിക്രമക്കേസ് റദ്ദാക്കണം, നടി പരാതി നൽകിയത് വളരെ വൈകിയെന്ന് സംവിധായകൻ രഞ്ജിത്ത്
കൊച്ചി: ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സംവിധായകൻ രഞ്ജിത്. ഇക്കാര്യം ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. വളരെ വൈകിയാണ് നടി പരാതി നൽകിയതെന്നും 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറഞ്ഞു. സിനിമയെ കുറിച്ച് ചർച്ച ചെയ്യാൻ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ […]
ആ സിനിമ ചെയ്യുമ്പോള്‍ ഭയങ്കര ട്രോമ ആയിരുന്നു; ഞാന്‍ എന്നെത്തന്നെ കുറേ ടോര്‍ച്ചര്‍ ചെയ്തു: ആസിഫ് അലി
മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച അഭിനേതാവായി മുന്‍പന്തിയില്‍ തന്നെയുള്ള ആളാണ് ആസിഫ് അലി. കഴിഞ്ഞ കുറെ കാലമായി തിയേറ്റര്‍ ഹിറ്റുകള്‍ ഇല്ലാതിരുന്ന ആസിഫിന്റെ ഗ്രാഫ് മാറ്റിയ വര്‍ഷമായിരുന്നു 2024. പ്രേക്ഷകരെ പ്രകടനം കൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളായിരുന്നു ആസിഫിന്റേതായി പുറത്തിറങ്ങിയത്. ആസിഫ് അലി എന്ന നടന് ഏറ്റവും കൂടുതല്‍ പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു കിഷ്കിന്ധാ കാണ്ഡം. ഒരു റിസര്‍വ്ഡ് ഫോറസ്റ്റിന് അടുത്ത് താമസിക്കുന്ന […]
1991ലെ ആരാധനാലയ നിയമത്തിനെതിരായ ഹരജികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ്
ന്യൂദൽഹി: 1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് . 1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ മതേതരത്വത്തിൻ്റെ സ്ഥാപിത തത്വങ്ങളെ തുരങ്കം വാക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് എം.പിയും ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ മുഖേനയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. 1947 ആഗസ്റ്റ് 15ന് നിലനിന്നിരുന്ന മതപരമായ ഘടനകളുടെ തൽസ്ഥിതി നിലനിർത്താൻ ശ്രമിക്കുന്ന 1991ലെ നിയമം പത്താം ലോക്സഭയിൽ കോൺഗ്രസും ജനതാദളും ഭൂരിപക്ഷം നേടിയപ്പോൾ നടപ്പാക്കിയതാണെന്ന് ഹരജിയിൽ കോൺഗ്രസ് […]
കൊച്ചി: പറവൂർ ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ അരും കൊല ചെയ്ത കേസിലെ പ്രതി റിതു ജയൻ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാൾ. ഇയാൾ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആളാണെന്നും നാട്ടുകാർ പറയുന്നു. റിതു കഞ്ചാവിനും മറ്റു ലഹരികൾക്കും അടിമയാണ്. കഞ്ചാവ് വിൽപ്പനയുണ്ടെന്നും നാട്ടുകാർ പറയുന്നു. കഞ്ചാവ് ലഹരിയിൽ നിരന്തരം ആക്രമണങ്ങൾ നടത്താറുണ്ട്. പൊലീസിൽ പരാതിപ്പെട്ടാൽ മാനസിക ചികിത്സയ്ക്കുള്ള സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയാണു പതിവെന്നും അയൽവാസികൾ പറഞ്ഞു. ഇരുമ്പു വടിയുമായി എത്തി വീട്ടിൽ കയറി വീട്ടിലെ നാല് പേരെ ആക്രമിച്ചു. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് മരിച്ചത്. മരുമകൻ ജിതിൻ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ഈ സമയത്ത് രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവർക്കു പരിക്കില്ല. വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാൻ ചാടി; കുടുംബത്തിലെ 4 പേർ ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു നേരത്തെ വേണുവും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. ഇയാൾ ഇവരുടെ വീട്ടിൽ നേരത്തെയെത്തി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ പേരിൽ തൃശൂരും എറണാകുളത്തും മൂന്ന് കേസുകണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. രണ്ട് തവണ റിമാൻഡിലുമായിട്ടുണ്ട്. പ്രതി ബംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. രണ്ട് തവണ റിമാൻഡിലുമായിരുന്നു. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്. കൊലയ്ക്ക് ശേഷം റിതു ബൈക്കിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. വടക്കേക്കര സ്റ്റേഷനിലെ എസ്ഐയ്ക്കു സംശയം തോന്നിയാണ് പ്രതിയെ പിടികൂടിയതെന്നും റൂറൽ എസ്പി വ്യക്തമാക്കി.
തിരുവനന്തപുരം :പ്രണയത്തിൽ വിഷം ചാലിച്ച കൊലപാതകം ! നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍ രാജ് എന്ന ചെറുപ്പക്കാരന്റെ ജീവനെടുത്തതു കാമുകി തന്നെ . പാറശാല ഷാരോൺ വധക്കേസിൽ നാളെ വിധി പറയും. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ച് വിധി പറയുന്നത് .022 ഒക്ടോബർ 14ന് ആണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി കൊടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിൽസയിലിരിക്കെ 25ന് ആണ് മരിക്കുന്നത് . ഏറെ […] The post പാറശാല ഷാരോൺ വധക്കേസിൽ നാളെ വിധി..ഗ്രീഷ്മ കാമുകൻ ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തി.വിഷലിപ്ത പ്രണയത്തിൽ നാളെ വിധി എന്തായിരിക്കും ? appeared first on Daily Indian Herald .
വിജയ് ഹസാരെ ട്രോഫി 2024-25 ഫൈനലിന് യോഗ്യത നേടി വിദര്‍ഭ. വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 69 റണ്‍സിനായിരുന്നു വിദര്‍ഭയുടെ വിജയം. ജനുവരി 18നാണ് ഫൈനല്‍ മത്സരം. കര്‍ണാടകയാണ് വിദര്‍ഭയുടെ എതിരാളികള്‍. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ഹരിയാനയെ പരാജയപ്പെടുത്തിയാണ് കര്‍ണാടക ഫൈനലിന് യോഗ്യത നേടിയത്. ! The Karun Nair-led unit beat […]
ഇതിലെങ്കിലും ഉറപ്പിക്കാവോ? പുതിയ റിലീസ് തീയതി പുറത്ത് വിട്ട് അജിത്തിന്റെ വിടാമുയര്‍ച്ചി ടീം
അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന് മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയുടെ ട്രെയ്ലര് പുറത്ത്. ട്രെയ്ലറിനൊപ്പം ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 2025 ഫെബ്രുവരി ആറാണ് പുതിയ റിലീസ് തിയതി. ജനുവരിയില്‍ ചിത്രം തിയേറ്ററുകള്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് തള്ളിവെക്കുകയായിരിന്നു. തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രം ആക്ഷന്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് ട്രെയ്ലര് നല്‍കുന്നത്. അജിത്തിന്റെ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ആദ്യ ടീസര്‍, ഒരു ഗാനം എന്നിവ […]
'നടി പരാതി നല്കാന് വൈകി'; ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് രഞ്ജിത്ത്
കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംവിധായകന് രഞ്ജിത്ത്. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയത്. പരാതിയില്‍ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറഞ്ഞു. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.' സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് എന്റെ കയ്യില്‍ പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും' ബംഗാളി നടി വെളിപ്പെടുത്തിയിരുന്നു. പറവൂരിൽ അരും കൊല; 3 പേരെ വീട്ടിൽ കയറി വെട്ടി കൊന്നു; അയൽവാസി അറസ്റ്റിൽ പ്ലസ് ടു വിദ്യാര്‍ഥിനി ആയിരിക്കെ 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ട തെന്നും നടി പറഞ്ഞിരുന്നു. . എന്നാല്‍, താന്‍ ഇരയാണെന്നായിരുന്നു ആരോപണങ്ങളോട് രഞ്ജിത്തിന്റെ പ്രതികരണം. പിന്നാലെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.
വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാൻ ചാടി; കുടുംബത്തിലെ 4 പേർ ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു
തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കുടുംബത്തിലെ നാല് പേർ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (35), മകൾ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഉടനെ ഷാഹിനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ ഫുവാദ് സനിന്റെ മൃതദേഹം കണ്ടെത്തി. അതിനു ശേഷം കബീറിന്റേയും രാത്രി 8.15ഓടെ സെറയുടേയും മൃതദേഹങ്ങളും കണ്ടെത്തി. 4 മൃതദേഹങ്ങളും ആശുപത്രിലേക്ക് മാറ്റി. ഭാരതപ്പുഴയിൽ 4 അംഗ കുടുംബം ഒഴുക്കിൽപ്പെട്ടു 1 pic.twitter.com/fmoMoW1PAR — Samakalika Malayalam (@samakalikam) January 16, 2025 പറവൂരിൽ അരും കൊല; 3 പേരെ വീട്ടിൽ കയറി വെട്ടി കൊന്നു; അയൽവാസി അറസ്റ്റിൽ ഭാരതപ്പുഴയിൽ 4 അംഗ കുടുംബം ഒഴുക്കിൽപ്പെട്ടു 2 pic.twitter.com/Hgp69MRdXQ — Samakalika Malayalam (@samakalikam) January 16, 2025 കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടു എന്നായിരുന്നു ആദ്യം വന്ന വിവരങ്ങൾ. എന്നാൽ കുട്ടികൾ കടവിനോടു ചേർന്നുള്ള തീരത്തു കളിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. രക്ഷിക്കാനിറങ്ങിയപ്പോഴാണ് കബീറും ഷാഹിനയും ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. അഗ്നിശമന സേന, പൊലീസ്, നാട്ടുകാർ ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി, നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു, യുവതി മരിച്ചു
തൃശൂർ: നാലംഗ കുടുംബം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ഭാര്യയും ഭർത്താവും മകളും 12കാരനായ ബന്ധുവുമാണ് അപകടത്തിൽപ്പെട്ടത്. കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഒഴുക്കിപ്പെട്ട മൂന്ന് പേരെ കണ്ടെത്തിയിട്ടില്ല. ചെറുതുരുത്തി സ്വദേശിയായ റെയ്ഹാനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കബീർ, മകൾ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ 12കാരൻ സനു എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തുണ്ട്. നാല് പേരും ഒഴുക്കിൽപ്പെട്ടത് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റെഹനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജു പുറത്ത് തന്നെ; സൂപ്പര്‍ താരത്തിന്റെ ടീമില്‍ ഇടമില്ല
ഫെബ്രുവരിയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഒരു പതിറ്റാണ്ടോളം നീണ്ട കിരീട വരള്‍ച്ചയ്ക്ക് ശേഷം സ്വന്തമാക്കിയ ടി-20 ലോകകപ്പിന് കൂട്ടായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫിലെത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഒപ്പം ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലടക്കം നേരിട്ട തിരിച്ചടികള്‍ക്കും അപമാനത്തിനും ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലൂടെ മറുപടി നല്‍കാനും രോഹിത്തിനും സംഘത്തിനും സാധിക്കും. ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്ത് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. […]
വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ
നാഗ്പൂർ: വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. നാഗ്പൂർ നഗരത്തിൽ ക്ലിനിക്ക് നടത്തി വരുന്ന ഇയാൾ വ്യക്തിത്വ വികസന പരിപാടിയുടെ മറവിൽ വിദ്യാർത്ഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിക്കുമാകയായിരുന്നു. ‘സൈക്കോളജിസ്റ്റ് വിദ്യാർത്ഥികളെ കൗൺസിലിങ്ങിനായി വിളിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു,’പൊലീസ് പറഞ്ഞു. 47 കാരനായ ഇയാൾ കഴിഞ്ഞ 15 വർഷത്തിനിടെ നിരവധി വിദ്യാർത്ഥികളെ ചൂഷണം ചെയ്തതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സൈക്കോളജിസ്റ്റിന്റെ അടുത്ത് പോയിരുന്ന വിദ്യാർഥികളിലൊരാളുടെ ചിത്രങ്ങൾ ഇയാൾ പകർത്തുകയും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്. പെൺകുട്ടി പരാതി […]
സാക്ഷാല്‍ മുരളീധരനെയോ ഷെയ്ന് വോണിനെയോ അല്ല, ആ രണ്ട് ഇതിഹാസങ്ങളെ നേരിടണം; ഇതാ പന്തിന്റെ ആഗ്രഹം
കഴിഞ്ഞ കാലത്തില്‍ നിന്നുള്ള ബൗളര്‍മാരില്‍ ആരെ നേരിടണം എന്ന ചോദ്യത്തിന് ഉത്തരവുമായി റിഷബ് പന്ത്. എക്സില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പന്ത്. ആര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് ഏറ്റവുമധികം ആസ്വദിച്ചത്? കഴിഞ്ഞ കാലത്തില്‍ നിന്നുള്ള ഏത് ബൗളരെ നേരിടാനാണ് ഇഷ്ടം? എന്നാണ് ആരാധകന് ചോദിച്ചത്. Which opponent do you like or enjoyed the most to bat against? And a bowler from the past you would like […]
സെയ്ഫലി ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ മോഷണം ശ്രമം. ഇതു തടയുന്നതിനിടെയാണ് നടന് കുത്തേറ്റത്. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. പറവൂരിൽ അരും കൊല; 3 പേരെ വീട്ടിൽ കയറി വെട്ടി കൊന്നു; അയൽവാസി അറസ്റ്റിൽ ആശുപത്രി ദൃശ്യം പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആക്രമണം മോഷണ ശ്രമം തടയുന്നതിനിടെ സെയ്ഫ് അലി ഖാൻ ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ മോഷ്ടാവ് നടനെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യം പുറത്തുവിട്ട് മുംബൈ പൊലീസ് സെയ്ഫ് അലി ഖാന് ബോളിവുഡ് നടന് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. ക്ഷതങ്ങളോ മുറിവുകളോ ഇല്ല, ഗോപന് സ്വാമിയുടെ മരണം അസ്വാഭാവികമല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് ഗോപന് സ്വാമിയുടെ മരണം അസ്വാഭാവികമല്ലെന്ന് പ്രാഥമിക നിഗമനം നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന, ഗോപന് സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന് ഫോറന്‍സിക് സംഘം. നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈന്‍ ഇല്ല, ഒഎംആര്‍ രീതിയില്‍ നടത്തും പ്രതീകാത്മക ചിത്രം മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈന്‍ ഇല്ലെന്ന് ദേശീയ പരീക്ഷ ഏജന്‍സി(എന്‍ടിഎ). പരീക്ഷ ഒഎംആര്‍ രീതിയില്‍ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
വിവരസാങ്കേതികവിദ്യയുടെ കാലത്ത് അറിവുണ്ടായാൽ പോര, തിരിച്ചറിവുമുണ്ടാകണം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് അറിവുണ്ടായാൽ പോര, തിരിച്ചറിവുണ്ടാവുകയാണ് പ്രധാനമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. സമൂഹത്തിൻ്റെ മനുഷ്യത്വപൂർണമായ ഇടപെടലുകൾക്ക് നാടിൻ്റെ വികസനത്തോളം പ്രധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട് ഉയർന്നതോതിലുള്ള ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ കൈവരിച്ചാലും മനുഷ്യർക്ക് പരസ്പരം സ്നേഹിക്കാൻ കഴിയുന്ന അന്തരീക്ഷം ഇല്ലെങ്കിൽ ജീവിതം ദുസഹമാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര ഗവണ്മെൻ്റ് എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്കൂൾ ഓഡിറ്റോറിയം, സ്കൂളിൻ്റെ പ്രവേശന കവാടം, ചുറ്റുമതിൽ, സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് […]
ഐ.പി.എല്‍ 2025ല്‍ സൂപ്പര്‍ താരം അക്സര്‍ പട്ടേല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എ.എന്‍.ഐ കറസ്പോണ്ടന്റ് വിപുല്‍ കശ്യപിനെ ഉദ്ധരിച്ച് വിവിധ കായിക മധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മുതല്‍ അക്സര്‍ പട്ടേല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി താരം ചില മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുമുണ്ട്. ഇപ്പോല്‍ പുതിയ സീസണില്‍ അക്സര്‍ ടീമിന്റെ സ്ഥിരം നായകനാകാനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്. ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താര ലേലത്തില്‍ ക്യാപ്പിറ്റല്‍സ് കെ.എല്‍. […]
തിരുവനന്തപുരം:നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും. അതേസമയം നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ഗോപന് സ്വാമിയുടെ അസ്വാഭാവികത ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ, കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോപന് സ്വാമിയുടെ […] The post വേട്ടയാടിയവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭീഷണിയുമായി ഗോപന് സ്വാമിയുടെ മകന്.സമാധി ഇരുത്തിയ ഇടത്ത് തന്നെ ഗോപൻ സ്വാമിയുടെ സംസ്കാരം appeared first on Daily Indian Herald .
ഈ ഷാപ്പിൽ കയറിയാൽ കിക്കാകും, ഉറപ്പ് | Pravinkoodu Shappu Review
ഈ വർഷത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും പ്രാവിൻകൂട് ഷാപ്പും ഉണ്ടാകും. മേയ്ക്കിങ് കൊണ്ടും കണ്ടന്റുകൊണ്ടും പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം നൽകുന്ന സിനിമ തന്നെയാണ് പ്രാവിൻകൂട് ഷാപ്പ്. Content Highlight: film review ofPravinkoodu Shappu movie
പറവൂരിൽ അരും കൊല; 3 പേരെ വീട്ടിൽ കയറി വെട്ടി കൊന്നു; അയൽവാസി അറസ്റ്റിൽ
കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാരതപ്പുഴയിൽ 4 അംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു, 3 പേർക്കായി തിരച്ചിൽ ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. അക്രമി ലഹരിക്കു അടിമയാണെന്ന നിഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തിൽ കൂടിയാണ് പ്രതി കുറ്റം ചെയ്തതു എന്നു പൊലീസ് സംശയിക്കുന്നു. നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. അതു വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തേത് പ്രതി ലഹരിയുടെ സ്വധീനത്തിൽ ചെയ്തു എന്നാണ് പൊലീസ് നിഗമനം.
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ
എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു.ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതിയെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് ഒരു വീട്ടിലെ നാല് പേർക്ക് വെട്ടേറ്റത്. അതിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരാണ് മരണപ്പെട്ടത്. അപകടമുണ്ടായപ്പോൾതന്നെ ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണു, വിനീഷ, ഉഷ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അയൽവാസിയായ ഋതു എന്നയാൾ ഇവരുടെ വീട്ടിലെത്തി അക്രമം അഴിച്ച് വിട്ടത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് […]
അയൽക്കാർ തമ്മിൽ തർക്കം, വീട്ടിൽ കയറി മൂന്നുപേരെ വെട്ടിക്കൊന്നു
കൊച്ചി: എറണാകുളത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു.പറവൂർ ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. അയൽവാസിയാണ് ആക്രമണം നടത്തിയത്. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. അതേസമയം, അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അക്രമി ലഹരിക്കു അടിമയാണെന്ന നിഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ […]
ആ നടന്റെ വീട്ടില്‍ ആണുങ്ങള് വാഴില്ല: ജനാര്ദ്ദനന്
മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അതുല്യ കലാകാരനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്. പി. എന്‍. മേനോന് സംവിധാനം ചെയ്ത് 1973ല്‍ റിലീസ് ചെയ്ത ദര്‍ശനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് എത്തുന്നത്. ഹാസ്യ താരമായും സ്വഭാവനടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഒടുവില്‍ ഉണ്ണികൃഷ്ണന് എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറു പുഞ്ചിരി എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്ണനെ കുറിച്ച് സംസാരിക്കുകയാണ് നടന് ജനാര്ദ്ദനന്. വളരെ സാധുവായ മനുഷ്യനാണ് അദ്ദേഹമെന്നും ഒടുവില്‍ […]
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. ടൂര്‍ണമെന്റിന് മുന്നോടിയായി എല്ലാ ടീമുകളും മുന്നൊരുക്കം ആരംഭിച്ചെന്നും എന്നാല്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഉറങ്ങുകയാണെന്നും ബാസിത് അലി വിമര്‍ശിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ മുന്‍ നായകന് സര്‍ഫറാസ് ഖാനെ മെന്ററായി നിയമിക്കണമെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റില്‍, പ്രത്യേകിച്ചും ഇന്ത്യയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ സര്‍ഫറാസിന്റെ സേവനം ടീമില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് മുമ്പ് നടന്ന ചാമ്പ്യന്‍സ് […]
ഗാസയില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തി ഇസ്രയേല്‍
വാഷിംഗ്ടണ്‍: ഗാസയില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിന് ശേഷം ശേഷം നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ''പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് വൈകുന്നേരം യുഎസ് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി സംസാരിക്കുകയും ബന്ദികളുടെ മോചനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഡസന്‍ കണക്കിന് ബന്ദികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ സഹായിച്ചതിനും നന്ദി പറഞ്ഞു,''പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ കുറിച്ചതിങ്ങനെ. ഗാസയിലെ 15 മാസത്തെ യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഡസന്‍ കണക്കിന് ബന്ദികളുടെ മോചനത്തിനുള്ള വഴിയൊരുക്കുകയും ചെയ്യുന്ന കരാര്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഖത്തര്‍ പ്രധാനമന്ത്രിയും പ്രഖ്യാപിച്ച 2023 ഒക്ടോബറില്‍ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകളിലാണ് ബൈഡന് സ്ഥാനം ഒഴിയുംമുമ്പേ വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തിയത്. Key words :Israel, Cease-Fire Deal , Hamas, Gaza
2023ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍. അണ്ണാത്തെയുടെ വന്‍ പരാജായത്തിന് ശേഷം രജിനികാന്തും ബീസ്റ്റിന് മോശം അഭിപ്രായം കേട്ട ശേഷം നെല്‍സനും ചെയ്യുന്ന സിനിമ എന്ന നിലയില്‍ ജയിലര്‍ സിനിമാലോകം ഉറ്റുനോക്കിയ പ്രൊജക്ടായിരുന്നു. ബോക്സ് ഓഫീസില്‍ 600 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും, കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും, ബോളിവുഡില്‍ നിന്ന് ജാക്കി ഷറോഫും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. ജയിലര്‍ രണ്ടാം ഭാഗവും ഉണ്ടാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ […]
മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് വീട്ടുജോലിക്കാരില്‍ ഒരാളുമായി ബന്ധമുണ്ടെന്ന് സംശയം ഉയരുന്നു. അക്രമിയെ നടന്റെ വീട്ടിലേക്ക് കയറാന്‍ അനുവദിച്ചത് വീട്ടില്‍ നിന്നുള്ള സഹായത്തില്‍ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. വീടിനകത്ത് നിന്നാരെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടാകാം മോഷ്ടാവ് ഉള്ളില്‍ കയറിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ജോലിക്കാരിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെയുള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യും. മൂന്നു ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടനെ അക്രമി ആറ് തവണ കുത്തിയിട്ടുണ്ട്. അതില്‍ ഒന്ന് നട്ടെല്ലിന് സമീപമാണ്, ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അദ്ദേഹം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. നടനും അതിക്രമിച്ചു കയറിയയാളും തമ്മില്‍ വീട്ടിനുള്ളില്‍വെച്ച് സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് നടന് കുത്തേറ്റത്. Key Words:Saif Ali Khan, Stabbed
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരു മരണം
മലപ്പുറം: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. ഭാരതപ്പുഴ ചെറുതുരുത്തി പൈൻകുളം ശ്മശാനം കടവിലാണ് അപകടമുണ്ടായത്.ഭാര്യയും ഭര്‍ത്താവും ഇവരുടെ മകളും ബന്ധുവായ 12കാരനുമാണ് അപകടത്തിൽപ്പെട്ടത്. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെയ്ഹാന, ഇവരുടെ മകളായ പത്തുവയസുകാരി സെറ, കബീറിന്റെ സഹോദരിയുടെ മകൻ 12കാരൻ സനു എന്ന് വിളിക്കുന്ന ഹയാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. നാലുപേരും ഒഴുക്കിൽപ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് റെഹാനയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഒഴുക്കിൽപ്പെട്ടു അപകടത്തിൽപ്പെട്ട ഭാര്യ റെഹാനയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. […]
ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുട്ടിക്ക ആന്തരിക അണുബാധ, വെന്റിലേറ്ററില്‍
ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ ജനിച്ച ആലപ്പുഴയിലെ കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്ക. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇന്നലെ രാവിലെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ആന്തരിക അണുബാധയുണ്ടെന്നു പരിശോധനയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയാണ് കുട്ടിക്ക്. കണ്ണ് തുറക്കാതെയും കൈകാലുകള്‍ തളര്‍ന്ന നിലയിലും കുട്ടിയെ ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ ഓക്സിജന്‍ ലവല്‍ കുറവാണെന്നു കണ്ടെത്തി. തുടര്‍ന്നു കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് കൂടി. 72 മണിക്കൂറിനു ശേഷമേ ആരോഗ്യ നിലയിലെ പുരോഗതിയെക്കുറിച്ചു പറയാന്‍ കഴിയൂ എന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.മിറിയം വര്‍ക്കി, സൂപ്രണ്ട് ഡോ.അബ്ദുല്‍ സലാം, ശിശുരോഗ വിഭാഗം അസിസ്റ്റന്റ് ഡോ.ജോസ് ജേക്കബ് എന്നിവര്‍ പറഞ്ഞു. നവംബര്‍ എട്ടിനാണ് ആലപ്പുഴ ലജ്നത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ അനീഷ് മുഹമ്മദിനും സുറുമിക്കും കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. Key words:Child Born with Defects, Alappuzha News, Internal Infection, Ventilator
പിവി അന്‍വറിനും, വീടിനും നല്‍കിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചു
മലപ്പുറം: പിവി അന്‍വറിനും, വീടിനും നല്‍കിയിരുന്ന പൊലീസ് സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചു. സുരക്ഷക്കായി വീടിന് സമീപമുണ്ടായിരുന്ന പൊലീസ് പിക്കറ്റ് പോസ്റ്റും പിന്‍വലിച്ചു. പിവി അന്‍വര്‍ ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചത് കഴിഞ്ഞ ദിവസമാണ്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ നിര്‍ണായക നീക്കം. Key Words: Police Security, PV Anwar
75.2 അല്ല, ബാറ്റിങ് ശരാശരി 752.00!! ഇനിയെങ്കിലും സെലക്ടര്‍മാര്‍ക്ക് ബോധം വരുമോ?
വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും എതിരാളികള്‍ക്ക് അന്തകനായി വിദര്‍ഭ നായകന് കരുണ്‍ നായര്‍. ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കെതിരെയാണ് താരം തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ഇത്തവണയും എതിരാളികള്‍ക്ക് വിദര്‍ഭ നായകന്റെ വിക്കറ്റ് നേടാന്‍ സാധിക്കാതെ വന്നതോടെ താരത്തിന്റെ ബാറ്റിങ് ശരാശരി ഉയര്‍ന്നത് 752.00ലേക്കാണ്. വഡോദര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 പന്ത് നേരിട്ട് പുറത്താകാതെ 88 റണ്‍സാണ് താരം സ്വന്തമാക്കിയത്. അഞ്ച് സിക്സറും ഒമ്പത് ഫോറും അടക്കം 200.00 എന്ന വെടിക്കെട്ട് […]
റോം: കസ്റ്റഡിയില്‍ എടുത്ത പരിസ്ഥിതി പ്രവര്‍ത്തകരോട് ഇറ്റാലിയന്‍ പൊലീസ് മോശമായി പെറുമാറിയതായി പരാതി. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ബ്രെസിയയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഏഴോളം പരിസ്ഥിതി പ്രവര്‍ത്തകരോട് ചോദ്യം ചെയ്യലിനിടെ അടിവസ്ത്രം അഴിച്ച് മാറ്റി സ്ക്വാട്ട് (ഒരു തരം വ്യായാമം) ചെയ്യാന്‍ പൊലീസ് പറഞ്ഞതായാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇറ്റാലിയന്‍ എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് ഫേം സ്ഥാപനമായ ലിയോനാര്ഡോസ് ഫാക്ടറിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിനിടയിലാണ് 22 പ്രവര്‍ത്തകരെ ബ്രെസിയ പൊലീസ് കസ്റ്റഡിയിലെടുത്തത്. […]
പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണം
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും മൊബൈല്‍ നമ്പര്‍ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍. ബോര്‍ഡില്‍ നിന്ന് നല്കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റര്‍ ചെയ്ത സമയത്ത് അംഗങ്ങള്‍ നല്കിയ മൊബൈല്‍ നമ്പറിലേക്ക് ബോര്‍ഡില്‍ നിന്ന് വിളിക്കുമ്പോള്‍ മറുപടി ലഭിക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് മൊബൈല്‍ ഫോണ്‍ അപ്ഡേറ്റ് ചെയ്യാനുള്ള നിര്‍ദേശം നല്‍കുന്നത്. ആദ്യകാലങ്ങളില്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് www.pravasikerala.org എന്ന വെബ്സൈറ്റില്‍ കയറി ' നിലവിലുള്ള അംഗങ്ങളുടെ രജിസ്ട്രേഷന്' എന്ന ലിങ്കിലൂടെ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. 'ടെസ്റ്റ് പാസാകുമ്പോള്‍ തന്നെ ലൈസന്‍സ്, ആര്‍സി ഡിജിറ്റലാക്കും, പരിശോധനയ്ക്ക് 'ഹൈടെക്ക്' വാഹനങ്ങള്‍' അംഗത്വ രജിസ്ട്രേഷന് സമയത്ത് നല്കിയ മൊബൈല്‍ നമ്പര്‍ മാറിയിട്ടുള്ളവര്‍ വെബ്സൈറ്റിലൂടെ സ്വന്തം പ്രൊഫൈലില്‍ കയറി ' മൊബൈല്‍ നമ്പര്‍ അപ്ഡേഷന്' എന്നതില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനു സാധിക്കാതെ വരുന്നവര്‍ info@keralapravasi.org എന്ന മെയിലില്‍ അപേക്ഷ നല്‍കണം.
ഒരു പതിറ്റാണ്ട് നീണ്ട ആധിപത്യത്തിനൊടുവിലാണ് ഇന്ത്യ ഓസ്ട്രേലിയക്ക് മുമ്പില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത്. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് രോഹിത് ശര്‍മയും സംഘവും പരാജയപ്പെട്ടത്. 2014-15 സീസണിന് ശേഷം ആദ്യം ഇന്ത്യ ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി കൈവിടുകയും ചെയ്തു. ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം സ്കോട് ബോളണ്ടിന്റെ പ്രകടനമാണ് പരമ്പരയില്‍ നിര്‍ണായകമായതെന്ന് നിരീക്ഷിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നറും ഇതിഹാസ താരവുമായ ആര്. അശ്വിന്. ബോളണ്ട് ഓസ്ട്രേലിയന്‍ ടീമില്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര […]
തോല്‍വിക്ക് പിന്നാലെ തോല്‍വി; ഫാബ് ഫോറില്‍ മങ്ങുന്ന വിരാടം!
എവിടെയാണ് കിങ്ങിന് പിഴച്ചത്? 2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വിരാടിന്റെ ശരാശരി 2020 മുതല്‍ ഗണ്യമായി കുറയുകയാണ്. 2020മുതലാണ് വിരാടിന് ടെസ്റ്റില്‍ കഷ്ടകാലം തുടങ്ങുന്നത്!
കർണാടകയിൽ വൻ എ.ടി.എം കൊള്ള; സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി 93 ലക്ഷം രൂപ കവർന്നു
ബെംഗളൂരു: കർണാടകയിൽ വൻ എ.ടി.എം കൊള്ള. സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി കവർച്ചക്കാർ 93 ലക്ഷം രൂപ കവർന്നു. കർണാടകയിലെ ബിദാറിൽ ആണ് സംഭവം. ബിദാറിലെ ശിവാജി ചൗക്കിൽ 93 ലക്ഷം രൂപ എസ്.ബി.ഐ എ.ടി.എമ്മിൽ നിറക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. എ.ടി.എം പണം നിറയ്ക്കുന്നത് കൈകാര്യം ചെയ്യുന്ന സി.എം.എസ് ഏജൻസിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഗിരി വെങ്കിടേഷ്, ശിവ കാശിനാഥ് എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മോഷ്ടാക്കൾ എട്ട് റൗണ്ട് വെടിയുതിർത്ത് കാവൽക്കാരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് […]
ഹാപ്പി വെഡിങ്സ് എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് ചിത്രത്തിലെ സിമി എന്ന കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്. കഴിഞ്ഞ വര്‍ഷം ഹോട്സ് സ്റ്റാറില്‍ റിലീസായ നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന വെബ് സീരീസില്‍ ലില്ലിക്കുട്ടിയെന്ന കഥാപാത്രമായും ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി എന്ന ചിത്രത്തില്‍ രശ്മിത എന്ന കഥാപാത്രമായും ഗ്രേസ് ആന്റണി എത്തിയിരുന്നു. ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെ കുറിച്ച് ആദ്യമായി കേട്ടപ്പോള്‍ എങ്ങനെ ചെയ്യും […]
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ മരണ കാരണം ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഫോറന്‍സിക് സംഘം. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ഗോപന് സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്. മരണം അസ്വാഭാവികമാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ശ്വാസ കോശത്തില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തില്‍ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി. ഗോപന് സ്വാമിയുടെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. മതാചാര്യന്മാരെ പങ്കെടുപ്പിച്ചാകും ചടങ്ങ് നടക്കുക. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയില്‍ സൂക്ഷിക്കും. വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ന് രാവിലെ നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്. കല്ലറയില്‍ കണ്ടത് ഗോപന്‍സ്വമിയുടെ മൃതദേഹമാണെന്ന് സാക്ഷികളായ ജനപ്രതിനിധികള്‍ വ്യക്തമാക്കി. ഇരുത്തിയ നിലയില്‍ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം. മക്കള്‍ മൊഴി നല്‍കിയത് പോലെ ചമ്രം പടിഞ്ഞിരിക്കുന്നത് പോലെയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തലയില്‍ സ്ലാബ് മുട്ടാത്ത നിലയിലായിരുന്നുവെന്നും സാക്ഷികള്‍ പറയുന്നു. പ്രതിഷേധങ്ങളൊന്നുമില്ലാതെ കനത്ത സുരക്ഷയിലായിരുന്നു കല്ലറ തുറക്കല്‍. കല്ലറ തുറക്കും മുമ്പ് സബ് കലക്ടര്‍ ഗോപന് സ്വാമിയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. കല്ലറ തുറന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണി മുഴക്കിയ മക്കള്‍ പക്ഷെ നടപടി തുടങ്ങിയപ്പോള്‍ പ്രതിഷേധിച്ചില്ല. അവശനിലയില്‍ കിടപ്പിലായിരുന്ന ഗോപന് സ്വാമി എങ്ങനെ സമാധി സ്ഥലത്തെത്തി. അവിടെ വെച്ച് മരിച്ചുവെന്ന മക്കളുടെ മൊഴിയില്‍ ഇനിയും ദുരൂഹതയുണ്ട്. സമാധിയിലെ പൂര്‍ണ്ണസത്യം ഇനിയും പുറത്ത് വരാനുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. Key words: Neyyattinkara Samadhi, Gopan Swami, Death, Postmortem, Forensic Report
'ടെസ്റ്റ് പാസാകുമ്പോള്‍ തന്നെ ലൈസന്‍സ്, ആര്‍സി ഡിജിറ്റലാക്കും, പരിശോധനയ്ക്ക് 'ഹൈടെക്ക്'വാഹനങ്ങള്‍'
തിരുവനന്തപുരം: മാര്‍ച്ച് 31നകം വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ഡ്രൈവിങ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം വൈകാതെ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക. സമാധി ഇരുത്തിയ ഇടത്ത് തന്നെ മഹാസമാധി ഒരുക്കും; വേട്ടയാടിയവര്‍ക്കെതിരെ നിയമ നടപടിയെന്ന് ഗോപന് സ്വാമിയുടെ മകന് ഫയലുകളില്‍ തീരുമാനം എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്റേണല്‍ വിജിലന്‍സ് സ്ക്വോഡ് പരിശോധിച്ച് അഞ്ചുദിവസത്തിനകം ഒരു ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പ് 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും കാമറ, റഡാര്‍, ഡിസ്പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഡിസ്പ്ലേയില്‍ ആറു ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ലെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍. തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്റഫ്-റഫാന ദമ്പദികളുടെ കുഞ്ഞിനെയാണ് അപസ്മാരം ഉള്‍പ്പടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കെത്തിച്ചത്. കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് തൃപ്പങ്ങോട്ടൂരില്‍ വലിയ ആഘോഷങ്ങളോടെയുള്ള വിവാഹം നടന്നത്. വിവാഹത്തിന്റെ ഭാഗമായി അര്‍ദ്ധരാത്രിയിലും പടക്കംപൊട്ടിക്കലും നാസിക് ഡോളും ഡി.ജെയുമുള്പ്പടെയുള്ള അതിരുകടന്ന ആഘോഷങ്ങള്‍ നടന്നു. വരനെ ആനയിക്കുന്ന ചടങ്ങിനിടെയുണ്ടായ സ്ഫോടന ശബ്ദത്തെ തുടര്‍ന്നാണ് […]
തിരുവനന്തപുരം: മന്ത്രിസഭാ യോഗം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിച്ച തീരുമാനം വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല. പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെന്‍ഡര്‍ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തത്. 2022 ലും ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ പിന്നോട്ട് പോയി. തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും ഇപ്പോള്‍ അതിനടുത്തായാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Key Words:Ramesh Chennithala, Brewery , Kanjikode Oasis
കൊച്ചി: കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്.എല്‍.വി. രാമകൃഷ്ണന് ചുമതലയേറ്റു. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായിട്ടാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 1996-മുതല്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആര്.എല്‍.വി. രാമകൃഷ്ണന് നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്കോറര്‍ ആയിരുന്ന രാമകൃഷ്ണന് കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത് നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. Key Words:RLV Ramakrishnan, Malayalee Bharatanatyam Teacher, Kerala Kalamandalam
കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച (2025 ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് […]
80 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 556 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PH 586929 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PC 556950 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ൽ ഫലം ലഭ്യമാകും. ക്ഷതങ്ങളോ മുറിവുകളോ ഇല്ല, ഗോപന് സ്വാമിയുടെ മരണം അസ്വാഭാവികമല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് Consolation Prize Rs.8,000/- PA 586929 PB 586929 PC 586929 PD 586929 PE 586929 PF 586929 PG 586929 PJ 586929 PK 586929 PL 586929 PM 586929 3rd Prize Rs.100,000/- [1 Lakh] 1) PA 618438 (THRISSUR) 2) PB 819044 (THIRUVANANTHAPURAM) 3) PC 835885 (KARUNAGAPALLY) 4) PD 160535 (PALAKKAD) 5) PE 884632 (THIRUR) 6) PF 136527 (ALAPPUZHA) 7) PG 671849 (KAYAMKULAM) 8) PH 443010 (PALAKKAD) 9) PJ 898198 (IRINJALAKUDA) 10) PK 621870 (THRISSUR) 11) PL 899665 (IRINJALAKUDA) 12) PM 121018 (KATTAPPANA) 4th Prize Rs.5,000/- 0516 0804 1537 2669 5489 6055 6164 6601 6636 6662 6884 7147 7500 7750 7822 8355 8952 9169 5th Prize Rs.1,000/- 0134 0545 1282 1395 1651 2166 2291 2438 3138 3308 3412 3737 3813 4203 4403 5006 5010 5043 5283 5288 5498 5599 5612 5820 7100 7601 7743 8114 8385 9050 9077 9320 9652 9805 6th Prize Rs.500/- 0227 0261 0851 0929 1128 1287 1878 2003 2063 2068 2357 2430 2515 2541 2723 2923 3395 3406 3436 3437 3476 3478 3535 3662 3822 4004 4075 4198 4241 4383 4569 4648 4684 4940 4975 5083 5177 5254 5494 5653 5763 5839 5996 6028 6152 6220 6276 6318 6398 6497 6628 6903 7061 7124 7194 7289 7387 7420 7638 7652 7698 7797 7929 7949 8056 8098 8228 8241 8262 8312 8417 8977 9034 9271 9420 9467 9475 9620 9700 9793 ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ബാബു ആന്റണി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തമിഴില്‍ ബാബു ആന്റണി ചെയ്ത മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കാക്ക മുട്ടൈ. ദേശീയ അവാര്‍ഡ് ലഭിച്ച […]
ന്യൂദൽഹി: ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളെ മതപരിവർത്തനം ചെയ്യാൻ ഹിന്ദുത്വ സംഘടന ശ്രമിച്ചിരുന്നില്ലെങ്കിൽ അവർ ദേശവിരുദ്ധരാകുമായിരുന്നുവെന്ന് അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തന്നോട് പറഞ്ഞെന്ന വാദവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹൻ ഭഗവത്. പ്രണബ് മുഖർജി ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ തന്നോട് പറഞ്ഞതാണിതെന്ന് ഭഗവത് അവകാശപ്പെട്ടു. അതേ സമയം മോഹൻ ഭഗവതും 2020ൽ അന്തരിച്ച പ്രണബ് മുഖർജിയും തമ്മിൽ അത്തരമൊരു സംഭാഷണം നടന്നതിന് പൊതു രേഖകളൊന്നുമില്ല. രാഷ്ട്രപതി ഭവനിൽ മുഖർജിയെ കാണാൻ പോയപ്പോൾ പാർലമെൻ്റിൽ ഘർ […]
ഈ ഷാപ്പില് കയറിയാല്‍ കിക്കാകും, ഉറപ്പ്
ഈ വര്‍ഷത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും പ്രാവിന്‍കൂടും ഉണ്ടാകും.
ആ സിനിമയിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് ഉണ്ടായില്ല: വിജയരാഘവന്
52 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്ക്കുന്ന നടനാണ് വിജയരാഘവന്. 1970ല്‍ കാപാലിക എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവന് സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് സഹനടനായും വില്ലനായും നായകനായും മലയാളസിനിമയില്‍ വിജയരാഘവന് വേഷമിട്ടു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്യാരക്ടര്‍ റോളുകളിലൂടെ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന വിജയരാഘവനെയാണ് കാണാന്‍ സാധിക്കുന്നത്. വിജയരാഘവന് ഒരുപാട് പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു ദേശാടനം. ജയരാജ് സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശങ്കരന് എന്ന കഥകളി നടന്റെ വേഷമായിരുന്നു വിജയരാഘവന്. കഥകളി നടന്റെ വേഷം ചെയ്യുക എന്നത് തന്നെ […]
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗന് ജാമ്യം
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ സി.പി.ഐ നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ എൻ. ഭാസുരാംഗന് ജാമ്യം. ഭാസുരാംഗന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ തന്നെ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഭാസുരാംഗന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ ബോർഡിന്റെ കൂടി ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ഭാസുരാംഗന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയ ആവശ്യമാണെന്ന ഭാസുരാംഗന്റെ ആവശ്യം കോടതി അംഗീകരിച്ചു. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ […]
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന് സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം പുറത്തുവന്നതിന് പിന്നാലെ, കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോപന് സ്വാമിയുടെ മകന് സനന്തന്‍. അച്ഛനെ സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ മഹാസമാധി ഒരുക്കുമെന്നും സനന്തന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ശിവന്റെ അമ്പലത്തില്‍ അച്ഛന് സമാധിയായി. സമാധിയെ മഹാസമാധി എന്ന് വേണം പറയാന്‍. ഇതിന് തടസം നിന്നവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കണം. അച്ഛന്റേത് മഹാ സമാധിയാണ്. ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തിയില്‍ ആരൊക്കെ ഉണ്ടോ അവര്‍ക്കെതിരെയെല്ലാം നിയമ നടപടി എടുത്തേ പറ്റൂ. കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും'- സനന്തന്‍ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഗോപന് സ്വാമിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ ആചാരപ്രകാരം സംസ്കരിക്കും. സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ അച്ഛന് മഹാസമാധി ഒരുക്കുമെന്ന് കുടുംബം പറഞ്ഞു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിക്കുന്നത്. വിപുലമായ ചടങ്ങുകളോടെ മഹാസമാധി ഒരുക്കുമെന്നും കുടുംബം പറഞ്ഞു. ഗോപന് സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി. ക്ഷതങ്ങളോ മുറിവുകളോ ഇല്ല, ഗോപന് സ്വാമിയുടെ മരണം അസ്വാഭാവികമല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് ഇന്ന് രാവിലെ ഏഴുമണിയോടെ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് ഗോപന് സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുമ്പോള്‍ നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളിലും പോസ്റ്റ് മോര്‍ട്ടത്തിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. അതിന് ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തണം. ഇതിന് ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണോ?, ശ്വാസകോശത്തില്‍ എന്തെങ്കിലും നിറഞ്ഞിട്ടാണോ മരണം സംഭവിച്ചത്?, ശ്വാസംമുട്ടിയിട്ടാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ മരണം നടന്ന സമയം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. മരണം നടന്ന സമയം സംബന്ധിച്ച് ബന്ധുക്കള്‍ പറയുന്ന സമയം ഉണ്ട്. ഗോപന് സ്വാമിയുടെ ബന്ധുക്കള്‍ പറയുന്ന സമയവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് അറിയാന്‍ രാസപരിശോധനാഫലം വരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
നടനെന്നത് പോലെ തന്നെ ഒരു നല്ല മനുഷ്യന് കൂടെയാണ് അയാള്‍; ആ നടനില്‍ ഒരു മാജിക്കുണ്ട്: ജിസ് ജോയ്
കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്ന രീതിയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും നായകനായത് ആസിഫ് അലിയായിരുന്നു. ഇപ്പോള്‍ ആസിഫിനെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. ഒരു നടനെന്നത് പോലെ തന്നെ ഒരു നല്ല മനുഷ്യന് കൂടെയാണ് ആസിഫ് അലിയെന്നാണ് ജിസ് പറയുന്നത്. അദ്ദേഹം ഒരു മാജിക്ക് ബുക്കാണെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു. ‘സിനിമയെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിനിമയില്‍ എന്തെങ്കിലും […]
മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യുഡൽഹി: സുപ്രീം കോടതിയില്‍ ഒരു മലയാളി ജഡ്ജി കൂടി നിയമിതനായി. സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. ജസ്റ്റിസ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 33 ആയി. ജനുവരി […] The post മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു appeared first on Daily Indian Herald .
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന, ഗോപന് സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന് ഫോറന്‍സിക് സംഘം. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ ഏഴുമണിയോടെ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് ഗോപന് സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുമ്പോള്‍ നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളിലും പോസ്റ്റ് മോര്‍ട്ടത്തിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. അതിന് ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തണം. ഇതിന് ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്. വയനാട്ടിലേത് പ്രകൃതി ദുരന്തം, മനുഷ്യനിര്‍മ്മിതമല്ല; സര്‍ക്കാരിന്റേത് നിര്‍ബന്ധിത ഉത്തരവാദിത്തമല്ലെന്ന് ഹൈക്കോടതി വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണോ?, ശ്വാസകോശത്തില്‍ എന്തെങ്കിലും നിറഞ്ഞിട്ടാണോ മരണം സംഭവിച്ചത്?, ശ്വാസംമുട്ടിയിട്ടാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ മരണം നടന്ന സമയം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. മരണം നടന്ന സമയം സംബന്ധിച്ച് ബന്ധുക്കള്‍ പറയുന്ന സമയം ഉണ്ട്. ഗോപന് സ്വാമിയുടെ ബന്ധുക്കള്‍ പറയുന്ന സമയവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് അറിയാന്‍ രാസപരിശോധനാഫലം വരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഗോപന് സ്വാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും. നാളെ വീട്ടുവളപ്പിലാണ് സംസ്കരിക്കുക. മൃതദേഹം ഇന്ന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തിയേറിയിരിക്കുകയാണ്. ന്യൂസിലാന്‍ഡ് സ്വന്തം തട്ടകത്തിലെത്തി വൈറ്റ് വാഷ് ചെയ്തതിന് പിന്നാലെ ആരംഭിച്ച വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ബി.ജി.ടി പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ശക്തമായി. ഇരുവരും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങണമെന്നാണ് ആരാധകര്‍ പറയുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന് വിരാട് കോഹ്ലിയുടെയും റെഡ് ബോള്‍ ഫോര്‍മാറ്റിലെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ പേസറായ ബ്രെറ്റ് […]
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം പൂർത്തിയായി.മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. മരണം അസ്വാഭാവികമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ശ്വാസ കോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തിൽ നിഗമനത്തിലെത്താൻ കഴിയൂവെന്നും ഫോറൻസിക് സംഘം വ്യക്തമാക്കി. ഗോപൻ […] The post നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം പൂർത്തിയായി.മരണ കാരണം ഇപ്പോൾ പറയാൻ കഴിയില്ല, സാമ്പിൾ പരിശോധനാ ഫലം വരട്ടേയെന്ന് ഫോറസിക് സംഘം appeared first on Daily Indian Herald .
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിറിയയ്ക്ക് സൈനിക സഹായം നല്‍കും: തുര്‍ക്കി
അങ്കാറ: സിറിയയിലെ പുതിയ വിമത സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനൊരുങ്ങി തുര്‍ക്കി. ഇരുരാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക്ശേഷം സിറിയയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിറിയയ്ക്ക് കൂടുതല്‍ സൈനിക സഹായം നല്‍കുമെന്ന് തുര്‍ക്കി അറിയിച്ചു. സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് ഹസന് അല്‍ ഷിബാനി, സിറിയന്‍ പ്രതിരോധ മന്ത്രി മുര്‍ഹഫ് അബു ഖസ്റ, സിറിയന്‍ ഇന്റലിജന്‍സ് മേധാവി അനസ് ഹസന് ഖത്താബ് എന്നിവരടങ്ങുന്ന സിറിയന്‍ പ്രതിനിധി സംഘം തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. […]
കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്‍ഡോര്‍ കേന്ദ്രമായ കമ്പനിക്ക് എങ്ങനെ അനുമതി കൊടുത്തു ?. ടെന്‍ഡര്‍ ക്ഷണിച്ചിരുന്നോ?. ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടി?. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തത്. 2022 ലും ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ പിന്നോട്ട് പോകുകയായിരുന്നു. മഴനിഴല്‍ പ്രദേശമായ സ്ഥലത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും തുടങ്ങിയാല്‍ കുടിവെള്ള പ്രശ്നം ഉണ്ടാകും. സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. പ്രകൃതിയോടും ജനങ്ങളോടുമുള്ള കടുത്ത അപരാധമാണിത്. പ്ലാച്ചിമടയില്‍ സമരം നടത്തിയവരാണ് പുതിയ സ്ഥാപനത്തിന് അനുമതി കൊടുത്തിരിക്കുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള തിരുമാനത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു. സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണിത്. ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. വിഷയം രഹസ്യമായി മന്ത്രിസഭാ യോഗത്തിലേക്ക് കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു. നനഞ്ഞിട്ടാണോ പിണറായി വിജയന് വിഴുപ്പ് ചുമക്കുന്നത് എന്നാണ് അറിയേണ്ടത്. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ അറിഞ്ഞിട്ടാണോ ഈ അനുമതിയെന്നത് അവരാണ് പറയേണ്ടത്. 2018 ലെ ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദുരൂഹമെന്ന് വിഡി സതീശന് പാലക്കാട്ടെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു?. ഇതിന്റെ മാനദണ്ഡം എന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വയനാട്ടിലേത് പ്രകൃതി ദുരന്തം, മനുഷ്യനിര്‍മ്മിതമല്ല; സര്‍ക്കാരിന്റേത് നിര്‍ബന്ധിത ഉത്തരവാദിത്തമല്ലെന്ന് ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിച്ച് തീരുമാനം: എംബി രാജേഷ് പ്രതിപക്ഷ വിമര്‍ശനം എക്സൈസ് മന്ത്രി എംബി രാജേഷ് തള്ളി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെല്ലാം സ്വാഭാവികമാണ്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീരുമാനം. പത്തിരുപതോളം പേര്‍ക്ക് ജോലി കിട്ടുന്ന സാഹചര്യമുണ്ട്. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗം കൂടിയായാണ് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കാനുള്ള തീരുമാനമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കൊച്ചി: വയനാട്ടിലേത് പ്രകൃതി ദുരന്തമാണ്, മനുഷ്യനിര്‍മ്മിതമല്ലെന്ന് ഹൈക്കോടതി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ താമസിക്കാത്തവര്‍ക്ക് നിശ്ചിത തുക നല്‍കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സര്‍ക്കാരിന്റേത് നിര്‍ബന്ധിത ഉത്തരവാദിത്തമായി കണക്കാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വന്തമായി വീടു നിര്‍മ്മിക്കുന്നവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നാണ് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടത്. നിലവില്‍ നിശ്ചയിച്ച 15 ലക്ഷം രൂപ അപര്യാപ്തമാണ്. ഇത് 40 മുതല്‍ 50 ലക്ഷം രൂപ വരെയായി വര്‍ധിപ്പിക്കുന്നത് പരിഗണിക്കണ എന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം മനുഷ്യത്വപരമാകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തുക എത്രവേണമെന്ന് ദുരന്തബാധിതര്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനാകില്ലെന്ന് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ് ഈശ്വരന് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭൂമി ഏറ്റെടുക്കുമ്പോഴത്തേതു പോലെ, ഇവിടെ ആളുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അവകാശമില്ല. സര്‍ക്കാരിന്റേത് നിര്‍ബന്ധിത ഉത്തരവാദിത്തമല്ല. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളെന്നും കോടതി പറഞ്ഞു. സൈബര്‍ തട്ടിപ്പിന് ഇരയായി ഹൈക്കോടതി മുന്‍ ജഡ്ജിയും; വാഗ്ദാനം ചെയ്തത് 850 ശതമാനം ലാഭം ജനങ്ങള്‍ക്ക് ടൗണ്‍ഷിപ്പില്‍ നിന്ന് വേണമെങ്കില്‍ വിട്ടുനില്‍ക്കാമെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരിച്ചുപിടിക്കുന്ന ഭൂമിക്ക് പുറമേ നല്കുന്ന 5 സെന്റ്/ 10 സെന്റ് ഭൂമിയാണ് നഷ്ടപരിഹാരം. പരമാവധി 15 ലക്ഷം രൂപയായി ഇതു നിശ്ചയിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിനിടെ സ്വീകരിച്ച നടപടിക്രമങ്ങള്‍ പോലെ, കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 31 ലേക്ക് കോടതി മാറ്റിവെച്ചു.
ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
തിരുവനന്തപുരം: ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾ സ്വീകരിക്കുമെനന്നാണ് വിവരമെന്നും ഡിവൈഎസ്പി എസ് ഷാജി റിപ്പോർട്ടറിനോട് പറഞ്ഞു. ‘സമാധി’ ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്ക്കരിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കിൽ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബിൽ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
ജയിലില്‍ ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന: അന്വേഷണം
കൊച്ചി : ലൈംഗിക അധിക്ഷേപക്കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം തുടങ്ങി. ജയിൽ ആസ്ഥാനത്തെ ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ നേരിട്ടെത്തി. ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പഴുതടച്ച കുറ്റപത്രം എത്രയും വേഗത്തിൽ നൽകാനുള്ള നീക്കത്തിലാണ് പൊലീസ്. ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തിര അന്വേഷണത്തിന് ജയിൽ വകുപ്പ് തുടക്കം കുറിച്ചത്. ജയിൽ ഡിജിപിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ […]
സൈബര്‍ തട്ടിപ്പിന് ഇരയായി ഹൈക്കോടതി മുന്‍ ജഡ്ജിയും; വാഗ്ദാനം ചെയ്തത് 850 ശതമാനം ലാഭം
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന് നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. 'ചെങ്കൊടിക്ക് കാവലായി ചെങ്കനല്‍ കണക്കൊരാള്‍, സമരധീര സാരഥി പിണറായി വിജയന്'; വാഴ്ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിര ഉദ്ഘാടന വേദിയില്‍ തന്നെ സ്തുതിച്ചുകൊണ്ടുള്ള പാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സെക്രട്ടേറിയറ്റിലെ നൂറോളം ജീവനക്കാര്‍ ചേര്‍ന്നാണ് വാഴ്ത്തുപാട്ട് ആലപിച്ചത്. എംപ്ലോയീസ് അസോസിയേഷന് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ സ്റ്റേഡിയത്തില്‍ പാട്ട് ആരംഭിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയപ്പോഴും പാട്ടു തുടര്‍ന്നു. സ്തുതിഗീതം കേട്ടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന വേദിയില്‍ കയറിയത്. സ്തുതിഗീതത്തിന്റെ മുക്കാൽ ഭാഗവും പാടിയത് പിണറായി വിജയൻ്റെ സാന്നിധ്യത്തിലായിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷാചുമതല ദേശീയ ഡാം സേഫ്റ്റി അതോറിട്ടിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ ചിത്രസേനനാണ് പാട്ട് രചിച്ചത്. സംഗീതം നല്‍കിയത് റവന്യൂവകുപ്പിലെ ജീവനക്കാരനായ വിമലാണ്. ചെങ്കൊടിക്ക് കാവലായി ചെങ്കനല്‍ കണക്കൊരാള്‍, 'സമരധീര സാരഥി പിണറായി വിജയന്, പടയുടെ നടുവില്‍ പടനായകന്' 'ഫീനിക്സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാൾ തുടങ്ങിയ സ്തുതികളാണ് പാട്ടിലുള്ളത്. വ്യക്തിപൂജയെ എക്കാലത്തും തള്ളിപ്പറഞ്ഞിട്ടുള്ള സിപിഎമ്മിന്റ മറ്റൊരു സമ്മേളനകാലത്താണു മുഖ്യമന്ത്രി പിണറായിയെ വ്യക്തിപൂജ ചെയ്തുകൊണ്ടുള്ള സംഘഗാനാലാപനം അരങ്ങേറിയത്. പാട്ടിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു.
പരപ്പനങ്ങാടിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു
മലപ്പുറം: പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കണ്ണൂർ ആലംമൂട് സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും, കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ലോറിയുടേയും മുൻവശങ്ങൾ പൂർണ്ണമായും തകർന്നു. അരുൺ കുമാർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കല്ല് കയറ്റി വന്ന ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. മൃതദേഹം […]
കണ്ണൂര്‍: പാനൂര്‍ തൃപ്പങ്ങോട്ടൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് ചാല മിംമ്സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചതെന്ന് അഷ്റഫിന്റെ കുടുംബം ആരോപിക്കുന്നു. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന് പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവം. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് ഞെട്ടിപ്പോയ കുഞ്ഞ് അല്‍പ്പനേരം വായയും കണ്ണും തുറന്ന നിലയിലായിരുന്നു. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയതെന്നും കുടുംബം പറയുന്നു. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകീട്ടും സമാനമായ രീതിയില്‍ ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചു. വന്‍ ശബ്ദത്തിലാണ് പടക്കം പൊട്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. ശബ്ദം കേട്ടതിന് പിന്നാലെ വീണ്ടും ഞെട്ടിപ്പോയ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായിരുന്നു. 10 മിനിറ്റോളം ആ രീതിയില്‍ തുടര്‍ന്നു. ശേഷം അനക്കമില്ലാതായി. അതിന് ശേഷം വരന് തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയില്‍ ഉഗ്ര ശബ്ദത്തില്‍ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ ആരോപിച്ചു. അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന് മരിച്ചനിലയില്‍; അന്വേഷണം കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ pic.twitter.com/pMR8k66ySD — Samakalika Malayalam (@samakalikam) January 16, 2025 വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുളള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുളള ആഘോഷം. നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്കി. മകള്‍ക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് പറയുന്നു. കല്ലിക്കണ്ടി മൗലോത്ത് ആനോളതില്‍ മഹറൂഫിന്റെ കല്യാണത്തിനാണ് പടക്കം പൊട്ടിച്ചത്. വരന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു.
തോരാതെ നിൽക്കും ഈ മഴ തൻ കഥയും കടന്നു പോകും എൻ ഹൃദയജാലകത്തിൻ വിടവിലൂടെ.. തുറന്നിടും പുതുമഴയാൽ ഉയർന്നിടും മണ്ണിന്റെ മണമുള്ള ഓർമ്മകൾ. ബാല്യം എന്നാ രണ്ട് അക്ഷരങ്ങളിൽ ഒതുങ്ങും ഒരു ലോകവും ചവിട്ടി കടന്നു പോയ പടവുകൾ പറയുന്നു ഞാൻ ആര് എന്ന്?. അമ്മ തൻ ബാല്യത്തിൻ നാരങ്ങ മിഠായിൽ അലിഞ്ഞിറങ്ങും സ്വാദ് തേടി ഞാനും കൂടി. എണ്ണിപെറുക്കി എടുക്കും മിഠായിപ്പോൾ ഓർമ്മകൾ അമ്മയ്ക്ക്. ഇനിയും ഇനിയും എന്ന് ചോദിക്കും കുരുന്നു ഞാനും. അലിഞ്ഞു […]
മുല്ലപ്പെരിയാര്‍ സുരക്ഷാചുമതല ദേശീയ ഡാം സേഫ്റ്റി അതോറിട്ടിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിട്ടിക്ക് കൈമാറി. ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കി. ഇതുവരെ തമിഴ്നാടിനായിരുന്നു സുരക്ഷാ കാര്യങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ട് വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിലവിലെ സമിതി പിരിച്ചു വിട്ടാണ് പുതിയ സമിതി രൂപീകരിച്ചിട്ടുള്ളത്. ദേശീയ ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാനാണ് മേല്‍നോട്ട സമിതിയുടെ പുതിയ അധ്യക്ഷന്‍. നേരത്തെ ജല കമ്മിഷന് ചെയര്‍മാനായിരുന്നു മേല്‍നോട്ട സമിതി അധ്യക്ഷനായിരുന്നത്. ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍ മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടാകുക. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്മാന്, കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്മാന് എന്നിവര്‍ അംഗങ്ങളാകും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന് മരിച്ചനിലയില്‍; അന്വേഷണം
ആലപ്പുഴ: അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന് മരിച്ചനിലയില്‍. കേളാത്തുകുന്നേല്‍ അഭിലാഷിന്റെ മകന് കശ്യപാണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി കുട്ടി മരിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിന്റെ ടെറസിലെ ഇരുമ്പുബാറില്‍ കെട്ടിയ ഷാളില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍ കുമ്പളം സ്വദേശികളായ അഭിലാഷിന്റെയും ധന്യയുടെയും മകനാണ് കശ്യപ്. അരൂരില്‍ കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ സ്കൂള്‍ വിട്ട് വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം ഉണ്ടായത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.
കലോത്സവത്തിനിടെ ദ്വയാര്‍ഥപ്രയോഗം: റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ കേസ്
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിനിടെ ദ്വയാര്‍ഥപ്രയോഗം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. വനിതാ ശിശുവികസന ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം പോക്സോ വകുപ്പിലെ 11, 12 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ.അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്, മറ്റൊരു റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതില്‍ കെ.അരുണ്‍കുമാര്‍ ഒന്നാം പ്രതിയാണ്. Keywords:journalists,Pocso case, Reporter channel
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: 3 പേര് കസ്റ്റഡിയില്‍
മുംബൈ: നടന് സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തില്‍ 3 പേര് കസ്റ്റഡിയില്‍. മുംബൈ പൊലീസാണ് സംശയകരമായ രീതിയില്‍ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവില്‍ നിന്നും കുത്തേറ്റത്. കവര്‍ച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കവര്‍ച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ചിലപ്പോളിടശ്ശേരിചിലപ്പോള് വൈലോപ്പിള്ളിഇടയ്ക്ക് വഴികിട്ടാ-തിടറിയെന്നില്ത്തന്നെ. വാക്കുകള്‍ വിടര്ത്തുന്നവിസ്മയ നീലാകാശംവാസ്തവമടിയിലായ്മാനുഷകഥാസാരം. വായിച്ചു മറന്നിടാ_നാവാത്ത സ്വപ്നങ്ങളില്വേരുറച്ചുപോം മര്‍ത്ത്യ_ജീവിത കഥാശിഷ്ടം. നോവുമാത്മാവെന്നുള്ളക്ലീഷേകള് വെറുത്തു പോംനേരിടാനുറച്ചതാം പൊരുളിന് പോരാട്ടമായ് ഇടറും കവിത ത_ന്നന്തരാര്ത്ഥങ്ങള്ക്കുള്ളില്വിടരുമസന്ദിഗ്ദ്ധ_ഭാവസൗഹൃദങ്ങളില് മുഴുകി,കൊഴിഞ്ഞെത്രവര്ഷങ്ങള്,കാലമിന്നുംതുടരുമനശ്വര-മാ കാവ്യപഥങ്ങളില്. (ഇടശ്ശേരിക്കും വൈലോപ്പിള്ളിക്കും)
ചരിത്രം, ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം വിജയകരം; അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം വിജയകരം. വ്യാഴാഴ്ച രാവിലെ ബഹിരാകാശത്ത് രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ വിജയിച്ചുവെന്ന് രാവിലെ 10 മണിയോടെ ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങളുടെ സ്പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഇസ്റോയിലെ ശാസ്ത്രജ്ഞരെയും മുഴുവന്‍ ബഹിരാകാശ സമൂഹത്തെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ അഭിലാഷമായ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ നിന്ന് 475 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച് കൂട്ടിച്ചേര്‍ക്കുന്നതില്‍ ഇതോടെ ഇന്ത്യ വിജയിച്ചു. റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ഡോക്ക് ചെയ്യല്‍ വിജയകരമായി നടത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. Key Words :History, ISRO, Spadex Mission
ആരോഗ്യ നിലയില്‍ മികച്ച പുരോഗതി, ഉമ തോമസിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കും
കൊച്ചി: കലൂരില്‍ നടന്ന നൃത്ത പരിപാടി കാണാനെത്തി വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രിവിട്ടേക്കും. ഡിസംബര്‍ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്ക് പറ്റിയത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം നര്‍ത്തകരെ അണിനിരത്തി നടത്തിയ പരിപാടിയായിരുന്നു ഇത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരസഹായത്തോടെ എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു. ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെയാകും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുക. Key Words: Uma Thomas MLA,Health Condition, Divya Unni
നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ 'ദുരൂഹ സമാധി'തുറന്നു; ഇരിക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് സ്വാമിയുടെ 'ദുരൂഹ സമാധി'തുറന്നു. ഹൈക്കോടതി കല്ലറ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് നീക്കം. കല്ലറയില്‍ നിന്നും ഇരിക്കുന്ന രീതിയില്‍ ഗോപന് സ്വാമിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവിടെ എത്തിയിട്ടുള്ളത്. ഫോറന്‍സിക് വിദഗ്ധര്‍, ആര്‍ഡിഒ, സബ് കളക്ടര്‍ എന്നിവര്യന് സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ കനത്ത സുരക്ഷയില്‍ ആണ് കല്ലറ പൊളിച്ചത്. കല്ലറയിലേക്കുള്ള വഴി പൊലിസ് അടച്ചിട്ടുണ്ട്. ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്നുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. Key Words:Neyyatinkara Gopan Swami, Mysterious Samadhi, Police, Case
തൃശൂര്‍ : തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അതിക്രൂര കൊലപാതകം. ഇവിടുത്തെ 17 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത് സഹ അന്തേവാസിയായ 18കാരന്. കൊല്ലപ്പെട്ടത് അഭിഷേക് എന്ന ഇരിങ്ങാലക്കുട സ്വദേശിയാണ്. രാവിലെ 6.15ഓടെയാണ് രാമവര്‍മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ക്രൂരകൊലപാതകം നടന്നത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. ആക്സോ ബ്ലേഡ് പോലുള്ള വസ്തു തലയില്‍ വെച്ചതിന് ശേഷം ചുറ്റിക കൊണ്ട് തലയിലേക്ക് അടിച്ചിറക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. Key Words: Brutal Murder,Thrissur children's home, Crime
തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം: 17കാരനെ 15കാരന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
തൃശൂർ: ചിൽഡ്രൻസ് ഹോമിൽ കൊലപാതകം. പതിനഞ്ച് വയസുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം ഉണ്ടായത്. ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. തൃശ്ശൂർ ചിൽഡ്രൻസ് ഹോമിലാണ് സംഭവം.
നടന് സെയ്ഫ് അലി ഖാന് വീട്ടില്‍ വച്ച് കുത്തേറ്റു: ഗുരുതര പരിക്ക്
മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നടന് ആറു മുറിവുകളുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നട്ടെല്ലിന് അടുത്തും കഴുത്തിലും കുത്തേറ്റിട്ടുള്ളതായും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വീട്ടില്‍ മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടയിലാണ് ആക്രമം നടന്നത്. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ആക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടി ഷര്‍മ്മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനാണ് സെയ്ഫ് അലി ഖാന്. നടി കരീന കപൂറാണ് ഭാര്യ. Keywords:Saif Ali Khan, Stabbed, Bandra, Home, Police
ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും. ക്ഷേത്രത്തില്‍ അഷ്ടബന്ധം ഉറപ്പിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് ഉച്ചയ്ക്ക് പതിവിലും നേരത്തേ 1.30 ന് അടയ്ക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 18 കാരന് തലയ്ക്ക് അടിയേറ്റ് മരിച്ചു 11 മുതല്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് ശീവേലിക്കു ശേഷം ഭക്തര്‍ക്ക് പതിവ് ദര്‍ശന സൗകര്യം തുടരുമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
കൊല്ലം: ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. പത്ര ഏജന്റായ കൊട്ടിയം സ്വദേശി ജി ബാബുവാണ് (65) മരിച്ചത്. കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള വീട്ടുവളപ്പിൽ ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടിൽ നിന്ന് പോയ ബാബു പിന്നീട് കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പത്ര വിതരണത്തിന് ശേഷം ഇദ്ദേഹം ഒന്‍പതരയോടെ വീട്ടിലെത്തി വിശ്രമിച്ച ശേഷം പത്രത്തിന്റെ വരിസംഖ്യ ശേഖരിക്കുന്നതിന് പുറത്തുപോയിരുന്നു. കൊട്ടിയം ജങ്ഷനടുത്തുള്ള ജന്‍ധന്‍ മെഡിക്കല്‍ സ്റ്റോറിന് സമീപം സ്കൂട്ടര്‍ വെച്ച ശേഷം നടന്നാണ് പിരിവിന് പോയത്. വൈകീട്ട് മൂന്നോടെ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും സ്കൂട്ടറിന്റെ താക്കോല്‍ കളഞ്ഞു പോയതിനാൽ അത് തിരക്കി പുറത്തുപോയ ബാബു പിന്നീട് മടങ്ങിയെത്തിയില്ല. രാത്രി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെ പത്രക്കെട്ടുകള്‍ വരുന്ന സമയം മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും വന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 18 കാരന് തലയ്ക്ക് അടിയേറ്റ് മരിച്ചു ബുധനാഴ്ച രാവിലെ കൊട്ടിയത്തെ ബാങ്കില്‍ പത്രം നല്കിയ ശേഷം നടന്നുവരുകയായിരുന്ന ഭാര്യയാണ് വീടിനടുത്ത് ആള്‍ത്താമസമില്ലാതെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീടിനോട് ചേര്‍ന്ന് മൃതദേഹം കണ്ടത്. വീട്ടിലെത്തിയ ശേഷം മകനെ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊട്ടിയം പൊലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വാക്ക് പാലിച്ച് മന്ത്രി, കെഎസ്ആര്‍ടിസിയില്‍ ഡിസംബര്‍ മാസത്തെ ശമ്പള വിതരണം തുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 2024 ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സര്‍ക്കാരില്‍ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നല്‍കുമെന്ന് പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധികാരമേറ്റപ്പോള്‍ പ്രധാന പ്രഖ്യാപനമായി പറഞ്ഞിരുന്നു. വരുന്ന മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം […]
ഗോപന്‍സ്വാമിയുടെ കല്ലറ തുറന്നു, ഇരിക്കുന്ന നിലയില്‍ മൃതദേഹം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. ഇടിമിന്നൽ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഞായറാഴ്ച നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരിക്കുന്ന നിലയിൽ മൃതദേഹം ഗോപന്‍സ്വാമിയുടെ കല്ലറ തുറന്നു നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ ആറാലുംമൂട് ഗോപന് സ്വാമിയുടെ കല്ലറ തുറന്നു. ഇരിക്കുന്ന നിലയില്‍ കല്ലറയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സമീപം ഭസ്മം, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ ഉള്ളതായി പൊലീസ് സൂചിപ്പിച്ചു ഉന്നതതല അന്വേഷണം ബോബി ചെമ്മണൂര്‍ ലൈംഗിക അധിക്ഷേപകേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയവെ വ്യവസായി ബോബി ചെമ്മണൂരിന് വിഐപി പരിഗണന ലഭിച്ചുവെന്ന ആരോപണത്തില്‍ ഉന്നതതല അന്വേഷണം. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി വിവരം ആരാഞ്ഞിരുന്നു. ഗാസയിൽ വെടിനിർത്തൽ ഗാസ വെടിനിര്‍ത്തല്‍ അംഗീകരിച്ചു പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസയിൽ താൽക്കാലിക വെടിനിർത്തൽ. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. മൂന്നുഘട്ട കരാറിനാണ് ധാരണയായിട്ടുള്ളത്. കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ഇനി 30 കിലോ വരെ എയർഇന്ത്യ ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്സ്പ്രസ്. ഇനി മുതല്‍ 30 കിലോ വരെ നാട്ടില്‍ നിന്ന് കൊണ്ടു പോകാം. നേരത്തെ ഇത് 20 കിലോ ആയിരുന്നു. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പറക്കാൻ എയർ കേരള എയർ കേരള എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നൽ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. വരുന്ന ഞായറാഴ്ച (19/01/2025) നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഗോപന്‍സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയില്‍ മൃതദേഹം; നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയില്‍ മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ ആറാലുംമൂട് ഗോപന് സ്വാമിയുടെ കല്ലറ തുറന്നു. ഇരിക്കുന്ന നിലയില്‍ കല്ലറയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സമീപം ഭസ്മം, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ ഉള്ളതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴുമണിയോടെ സബ് കലക്ടര്‍ അടക്കമുള്ളവര്‍ എത്തിയതോടെയാണ് ഗോപന് സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തെ വിന്യസിച്ചത്. സമാധി സ്ഥലത്തേക്ക് പ്രവേശനവും നിരോധിച്ചിരുന്നു. കല്ലറയ്ക്ക് ചുറ്റും ടര്‍പ്പോളിന്‍ കൊണ്ട് മറച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കല്ലറയില്‍ നിന്നും മൃതദേഹം പുറത്തെടുക്കും. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. ഇതിലൂടെ മാത്രമേ മരണം എപ്പോള്‍ സംഭവിച്ചു എന്നതിലടക്കം വ്യക്തത ലഭിക്കുകയുള്ളൂ. ഇതോടൊപ്പം മൃതദേഹം ഗോപന്‍സ്വാമിയുടേതാണോ എന്നറിയാനായി ഡിഎന്‍എ പരിശോധനയും നടത്തും. ബോബി ചെമ്മണൂരിന് പ്രത്യേക പരിഗണന: ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി, ഉന്നതതല അന്വേഷണം കഴിഞ്ഞ വ്യാഴാഴ്ച ഗോപന്‍സ്വാമി മരിച്ചശേഷം അദ്ദേഹം സമാധിയായി എന്ന ഒരു പോസ്റ്റര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബം വീടിന് സമീപത്തെ മതിലില്‍ പതിപ്പിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്നും വ്യക്തമാക്കിയിരുന്നു.
ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം, അന്വേഷണം
പാലക്കാട്: പെരിങ്ങോട് ബൈക്ക് യാത്രികരെ കാറിടിച്ച് വീഴ്ത്തിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ രാത്രി എട്ട് മണിയോടെ കറുകപുത്തൂർ - പെരിങ്ങോട് പാതയിൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. ആക്രമിച്ച ശേഷം അക്രമികൾ കടന്നു കളഞ്ഞു. ആക്രമണത്തിൽ മതുപ്പുള്ളി സ്വദേശിയായ താനിയിൽ രഞ്ജിത്, ഇപി രഞ്ജിത് എന്നിവർക്ക് തലക്കും കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം അക്രമികൾ ഇടിച്ചു വീഴ്ത്തി. അതിനു ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ ചിലരെ യുവാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു. ഈ സംഘത്തിൽ പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.
ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുക്കും. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരളത്തിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും കൊളീജിയം പരിഗണിച്ചു. 2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന് 2023 മാര്‍ച്ചിലാണ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. 11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിന് പ്രത്യേക പരിഗണന: ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി, ഉന്നതതല അന്വേഷണം 1990ലാണ് കെ വിനോദ് ചന്ദ്രൻ അഭിഭാഷകനായി എൻറോൾ ചെയ്തത്. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24ന് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ബോബി ചെമ്മണൂരിന് പ്രത്യേക പരിഗണന: ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി, ഉന്നതതല അന്വേഷണം
തിരുവനന്തപുരം: നടി ഹണിറോസിനെതിരായ ലൈംഗിക അധിക്ഷേപകേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയവെ വ്യവസായി ബോബി ചെമ്മണൂരിന് വിഐപി പരിഗണന ലഭിച്ചുവെന്ന ആരോപണത്തില്‍ ഉന്നതതല അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി വിവരം ആരാഞ്ഞിരുന്നു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ആസ്ഥാന ഡിഐജിയ്ക്കാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജയില്‍ ഡിജിപി സംഭവത്തില്‍ അന്വേഷണത്തിന് ജയില്‍ ആസ്ഥാന ഡിഐജിയെ ചുമതലപ്പെടുത്തിയത്. ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിക്കും. ഗോപൻസ്വാമിയുടെ കല്ലറ ഉടൻ പൊളിക്കും, പ്രദേശത്ത് കനത്ത സുരക്ഷ, പ്രവേശനം നിരോധിച്ചു മധ്യമേഖലയിലെ ഒരു ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിച്ച് ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്. അതേസമയം ബോബി ചെമ്മണൂരിന് കാക്കനാട് ജയിലില്‍ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളില്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സന്ദര്‍ശക ഡയറികളും സിസിടിവി കാമറകളും പരിശോധിച്ചു.
എയർ കേരള ജൂണിൽ പറന്നുയരും, ആദ്യ സർവീസ് കൊച്ചിയിൽ നിന്ന്
നെടുമ്പാശ്ശേരി: എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 76 സീറ്റുകളുള്ള വിമാനമായിരിക്കും സര്‍വീസ് നടത്തുക. വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് സര്‍വീസ് തുടങ്ങുന്നത്. വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരളയില്‍ കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുണ്ട്. കൂടുതല്‍ ആളുകളെ വിമാനയാത്ര ചെയ്യാന്‍ പ്രേരിപ്പിക്കും വിധത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയര്‍ കേരള സര്‍വീസ് നടത്തുക. രണ്ട് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സര്‍വീസും കൂടി തുടങ്ങാനാണ് എയര്‍ കേരള ലക്ഷ്യമിടുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഗോപൻസ്വാമിയുടെ കല്ലറ ഉടൻ പൊളിക്കും, പ്രദേശത്ത് കനത്ത സുരക്ഷ, പ്രവേശനം നിരോധിച്ചു സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. അന്താരാഷ്ട്ര റൂട്ടിൽ അനുമതി കിട്ടിയാൽ തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകൾക്ക് മുൻഗണന നൽകാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയർ-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
ഗോപൻസ്വാമിയുടെ കല്ലറ ഉടൻ പൊളിക്കും, പ്രദേശത്ത് കനത്ത സുരക്ഷ, പ്രവേശനം നിരോധിച്ചു
തിരുവനന്തപുരം: ഹൈക്കോടതി അനുമതി നല്‍കിയതോടെ നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. കല്ലറയ്ക്ക് ചുറ്റും ടാര്‍പ്പാളിന്‍ ഉപയോഗിച്ച് മറച്ചു. 10 മണിക്ക് മുന്‍പ് കല്ലറ തുറന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. ആര്‍ഡിഒ, സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കല്ലറയിലേക്കുള്ള വഴി പൊലീസ് അടച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഗോപന്‍സ്വാമി മരിച്ചശേഷം അദ്ദേഹം സമാധിയായി എന്ന ഒരു പോസ്റ്റർ വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബം വീടിന് സമീപത്തെ മതിലിൽ പതിപ്പിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. എൻ എം വിജയന്റെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന് സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
മതിമറന്നു ഞാന്‍ നോക്കിനിന്നു വേദിയില്‍ നിന് ചടുലവചനവേഗം. ഏതു കരിങ്കല്ലിലുരച്ചു നീ സൂക്ഷിക്കുന്നു, നീതിബോധത്തിന്റെ മൂര്‍ച്ചയെ? വിധാതാവി- നോടുള്ള മുരള്‍ച്ചയെ എത്ര സാധകം ചെയ്തു നീ- മുഴക്കത്തിനൊട്ടും കുറയാതെ കാത്തുവയ്ക്കുന്നു ! നീരൊഴുക്കിലൊരു പുല്ലില്ത്തടഞ്ഞു നിന് ഗതിയൊരരക്ഷണം. ആ ഞൊടിയിലുടഞ്ഞ നീര്‍ക്കുമിളകള്‍.. നെടുതാം വീര്‍പ്പുകള്‍.. ഉടനെ വീണ്ടെടുത്തതാ ചലനനദിയതിന് ചിരപരിചിത പ്രകൃതി. നാല്പ്പതാണ്ടുകള്ക്കു മുന്‍- പതില്ക്കുളിച്ചതിന് ജ്വരസ്മൃതി ഒരു ജനിതകരോഗപീഢ പോലെന്നി- ലിന്നും പനിയ്ക്കുന്നു. വെള്ള മുണ്ടിലും, വെള്ള ഷര്‍ട്ടിലും വിളങ്ങി നിന വെണ്മേഘ നിരതമാം ചിദാകാശം. […]
ജറൂസലേം: ഗാസയിൽ വെടിനിർത്തൽ!! ഇതിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇരു രാജ്യങ്ങളും കരാർ അംഗീകരിച്ചാൽ മധ്യപൂർവ ദേശത്തെ ആശങ്കയിലാക്കിയ ദിവസങ്ങൾക്കു വിരാമമാകും. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറും, അമേരിക്കയും, ഈജിപ്തുമാണ്. ബന്ധികളെ വിടാമെന്ന പ്രധാന വ്യവസ്ഥ ഹമാസ് അംഗീകരിച്ചുവെന്നാണ് വിവരം. ഖത്തര്‍ പ്രധാനമന്ത്രി ഇസ്രയേല്‍ ഹമാസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സെന്‍ട്രല്‍ ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറും. ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഗസ്സയില്‍ പലായനം ചെയ്തവര്‍ക്ക് തിരിച്ചുവരാം. തിരിച്ചു വരവിന് ഖത്തറും ഈജിപ്തും മേല്‍നോട്ടം വഹിക്കും. കരാർ […] The post ഗാസയിൽ വെടിനിർത്തൽ!!ബന്ദികളെ വിട്ടുനൽകും ! കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും.ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച് അമേരിക്കയും ഖത്തറും.6 ആഴ്ചത്തെ വെടിനിർത്തലിന് ധാരണ appeared first on Daily Indian Herald .
ഗസയിൽ വെടിനിർത്തൽ; കരാർ അംഗീകരിച്ച് ഇസ്രഈലും ഹമാസും, 6 ആഴ്ചത്തെ വെടിനിർത്തലിന് ധാരണ
ഗസ: ഗസയിൽ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ട്. ഇസ്രഈലും ഹമാസും കരാർ അംഗീകരിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. 6 ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണ. അതേ സമയം നടപടിയിൽ ഔദ്യോഗിക പ്രഖ്യാപന വന്നിട്ടില്ല. ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രഈലിൽ തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രഈൽ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. ഖത്തർ പ്രധാനമന്ത്രി ഹമാസ് ചർച്ചക്കാരുമായും പ്രത്യേകം ഇസ്രാഈലി […]
നെയ്യാറ്റിൻകര ദുരൂഹ മരണം; ഗോപൻ സ്വാമിയുടെ കല്ലറ നാളെ തുറക്കും
നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീങ്ങും എന്ന പ്രതീക്ഷയിലാണ് പൊലീസ്. കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും […]