SENSEX
NIFTY
GOLD
USD/INR

Weather

27    C
... ...View News by News Source

ചുറ്റിക, കൊയ്ത്തരിവാള്‍, ആശയത്തിന്റെ ശവശേഷി

അ ധികാരം ചരിത്രത്തിന്റെ ഐസോടോപ്പാണ്; കാലക്രമത്തില്‍ അത് ക്ഷയിക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനൊപ്പം മാന്‍ഹാട്ടന്‍ പ്രോജക്ടിനെ പോലുള്ള വിസ്‌ഫോടനങ്ങളും സൃഷ്ടിക്കുന്നു. വിശ്വാസത്തിന്റെ ഹിരോഷിമ കമ്മ്യൂണിസമാണ്. ഇ വിസ്‌ഫോടനങ്ങള്‍ വലുതായും ചെറുതായും ഓരോ ഇടത്തിലും സംഭവിക്കുന്നു, കേരളത്തിലെ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സിപിഎം വീണ്ടും വിവാദത്തിന്റെ തുമ്പിത്തൂണില്‍ പെട്ടു; ചെന്നൈയിലെ വ്യവസായി ഷെര്‍ഷാദ് നല്‍കിയ സ്വകാര്യപരാതി ഡല്‍ഹി ഹൈക്കോടതിയില്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, പാര്‍ട്ടി ഓഫീസ് ഇപ്പോള്‍ ഓര്‍മ്മപ്പെടുത്തുന്നത് ''പോളിറ്റ്ബ്യൂറോയെക്കാള്‍ ''പോക്കറ്റ് ബ്യൂറോ''യാണ്'' എന്നാണ്; ആരുടെ ബന്ധുവാണെന്ന് നോക്കിയും ഏത് വ്യാപാരിയുടെ കൈത്താങ്ങാണെന്ന് കണക്കാക്കിക്കൊണ്ടുമാണ് സ്ഥാനക്കയറ്റം. ഷെര്‍ഷാദ് കേസ് തീര്‍ന്നിട്ടില്ല, എന്നാല്‍ പാര്‍ട്ടി സമൂഹത്തിന്റെ കണ്ണില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു; ധാരണയുടെ കോടതിയില്‍ തന്നെ കുറ്റവാളിയായി കണക്കാക്കപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായ രക്തം ചൊരിയുകയാണ്. കമ്മ്യൂണിസത്തിന്റെ നിറം. ഒരിക്കല്‍ എ.കെ.ജി., ഇ.എം.എസ്., ഇ.കെ.നായനാര്‍ എന്നിവരുടെ മുഖം പാര്‍ട്ടിയുടെ ശുദ്ധിയും സത്യസന്ധതയും പ്രതിനിധീകരിച്ചു. അധികാരത്തിലും പ്രഭാവത്തിലും ഇരുന്നിട്ടും അവരുടെ ധനബന്ധങ്ങളെക്കുറിച്ചോ വ്യാപാര ബന്ധങ്ങളേക്കുറിച്ചോ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ല. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ മുഖമായിരുന്ന സീതാറാം യെച്ചൂരി, മാധ്യമങ്ങളോടും സഹ എംപിമാരോടും സൗഹൃദത്തോടെ വിവരങ്ങള്‍ പങ്കുവെക്കുന്ന ഒരാളായി അറിയപ്പെട്ടു. അദ്ദേഹത്തെക്കുറിച്ച് അഴിമതിയുടെ ഒരു സംശയവുമെങ്കിലും ഉയര്‍ന്നിട്ടില്ല. അദ്ദേഹത്തിന്റെ സിഗരറ്റ് പതിവ് എല്ലായിടത്തും അദ്ദേഹത്തോടൊപ്പം നിന്നിരുന്നു. ഞാന്‍ ഓര്‍ക്കുന്നത് പാര്‍ലമെന്റില്‍ സ്‌മോക്കിങ് സെക്ഷനില്‍, മറ്റ് എംപിമാരുമായും ചിരിച്ചും കളിച്ചും, ആശയങ്ങള്‍ പങ്കുവെച്ചുന്നതാണ്. 'ടുബാക്കോ വലിയ തുല്യകാരിയാണ്, അതു രാഷ്ട്രീയ പാര്‍ട്ടികളോട് പക്ഷപാതം കാണിക്കുന്നില്ല,' അദ്ദേഹം ഒരിക്കല്‍ തമാശയായി പറഞ്ഞു.'' സുരേഷ് കുറുപ്പ് എന്ന പേരും ഓര്‍ക്കാം. 1984-ല്‍ ലോക്സഭയിലെത്തിയ, 90-കളില്‍ ഇടതിന്റെ ദേശീയ മുഖമായി മാറിയ സുരേഷ് കുറുപ്പ്. തീക്ഷ്ണവാദങ്ങളും സത്യസന്ധതയും കൊണ്ട് മുന്നില്‍ നിന്ന എംപി, പിന്നീട് ഏറ്റുമാനൂരില്‍ എംഎല്‍എയും ആയി. പക്ഷേ പാര്‍ട്ടിയിലെ അസൂയയുടെ കൊയ്ത്തരിവാള്‍ ഒടുവില്‍ അദ്ദേഹത്തെയും വീഴ്ത്തി. സഖാക്കളുടെ ക്രമവ്യവസ്ഥയില്‍ സത്യസന്ധതയ്ക്ക് സ്ഥലം ഇല്ല, അടിയന്തരാനുസരണത്തിനാണ് ഇടം കിട്ടുന്നത്. ചരിത്രത്തിന്റെ മേഖലകളില്‍ വീഴുന്ന ഭീതിയുടെ നിഴലുകളെ മാറ്റാന്‍ കേരളത്തിലെ സിപിഎം ഇന്ന് നേരിടുന്ന ആരോപണങ്ങള്‍ എസ്.എന്‍.സി ലാവലിന്‍, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, ടി.പി. ചന്ദ്രശേഖരന്‍ വധം, പോസ്റ്റല്‍ ബാലറ്റ് തട്ടിപ്പ് എല്ലാം കൂടി ഒരു വലിയ ചോദ്യം ഉന്നയിക്കുന്നു: ഒരിക്കല്‍ ജനങ്ങളുടെ ശുദ്ധിയുടെയും ത്യാഗത്തിന്റെയും അടയാളമായിരുന്ന പതാക, ഇന്ന് അധികാരത്തിന്റെ കരിമ്പാടുകളും വ്യാപാരത്തിന്റെ പൊടിയും കൊണ്ട് മലിനമായിരിക്കുന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു, പക്ഷെ ഇപ്പോള്‍ അത് ഗൗരവമല്ല, ഒരു വിഡ്ഢിത്തനടപടിയാകും. ബര്‍ലിന്‍ മതില്‍ ഇടിഞ്ഞപ്പോള്‍ ഇടിഞ്ഞത് മതിലല്ല, ആശയത്തിന്റെ ആത്മാവായിരുന്നു. യുഎസ്എസ്ആര്‍ റിപ്പബ്ലിക്കുകളില്‍ അധികാരം കൈവശപ്പെടുത്തിയ പാര്‍ട്ടി നേതാക്കള്‍ സിദ്ധാന്തത്തിന്റെ മറവില്‍ പ്രത്യേകാധികാരങ്ങളും ധനസമ്പാദ്യവും ആസ്വദിച്ചു. 'നോമെന്‍ക്ലാച്ചുറ' എന്ന് അറിയപ്പെട്ടിരുന്ന പാര്‍ട്ടി-ബ്യൂറോക്രാറ്റിക് വര്‍ഗ്ഗം, ജനങ്ങള്‍ക്ക് സമത്വത്തിന്റെ ഭാഷ പഠിപ്പിച്ചുകൊണ്ടിരിക്കെ, പ്രത്യേക കടകള്‍, വിദേശ ഉല്‍പ്പന്നങ്ങള്‍, ആഡംബര വാസസ്ഥലങ്ങള്‍ തുടങ്ങി അനവധി ആനുകൂല്യങ്ങള്‍ സ്വന്തമാക്കി. അധ്യാപനത്തില്‍ ആശയം, പ്രവൃത്തിയില്‍ അധികാരം; ഈ വൈരുദ്ധ്യം തന്നെയാണ് സോവിയറ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴി തെളിച്ചത്. കേരളത്തിലെ സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥയും അതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല. സിദ്ധാന്തത്തെ 'ജനങ്ങളുടെ രക്ഷാകവചം' എന്ന പേരില്‍ പ്രചരിപ്പിക്കുമ്പോള്‍, അധികാരവും വ്യാപാര ബന്ധങ്ങളും പാര്‍ട്ടിയുടെ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തിയതാണ് ഇന്നത്തെ കേരള കമ്മ്യൂണിസത്തിന്റെ ദൗര്‍ബല്യം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ജീവിതം ഭാവി ചിന്തകളിലല്ല; അതിന്റെ തകര്‍ന്നതും മറന്നതുമായ പഴയ ആത്മാവിലാണ്. മുന്‍കാലങ്ങളിലെ പ്രതിരോധവും ത്യാഗവും ഇന്നത്തെ പണത്തിനും സ്വാധീനത്തിനും അഹങ്കാരത്തിനും മുന്നില്‍ റദ്ദാക്കപ്പെട്ടിരിക്കുന്നു. പക്ഷേ, സോഷ്യലിസ്റ്റുകള്‍ക്ക് ആവശ്യമില്ലേ വാട്ട്‌സ്‌കിയും ബേക്കണ്‍ റോളുകളും? ഡല്‍ഹിയിലെ 'പ്രൊഫഷണല്‍ ഇടതുകാര്‍' മനസ്സില്‍ സാന്നിധ്യം പുലര്‍ത്തുന്നത് ജനങ്ങളുടെ തെരുവിലല്ല, മികച്ച വൈനും സിംഗിള്‍ മാള്‍ട്ടും വിളമ്പുന്ന എലിറ്റ് കോളനികളിലാണ്. 150 കോടി രൂപയ്ക്ക് മുകളിലായോ, മാസം 6-10 ലക്ഷം രൂപ വാടക കൊടുത്തോ മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന ജോര്‍ബാഗിലെ അത്തരം ഒരു പാര്‍ട്ടിയിലേക്കാണ് ഞാന്‍ പോയത്. എന്റെ ഹോസ്റ്റ് ആദിവാസി ക്യാമ്പുകളില്‍ പോകുന്നതിനെക്കാള്‍ വിദേശ സെമിനാറുകളില്‍ അധികം പങ്കെടുക്കുന്ന പ്രമുഖ മനുഷ്യാവകാശ എന്‍ജിഒ തലവന്‍ എന്റെ ചുമലില്‍ കൈവച്ച് പറഞ്ഞു: ''ഹായ്, രവി, മിക്‌സോളജിയും ഐഡിയോളജിയും ഒത്തുചേരുന്ന കൂട്ടുകാരാണ്.'' ഒരിക്കല്‍ വയലാറിലെ രക്തം കൊണ്ടു ചുവന്ന പതാക, ഇന്ന് ചുവക്കുന്നത് വൈന്‍ ഗ്ലാസ്സിലെ മുന്തിരിയാലാണ്. കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ ശവശേഷി. വിപ്ലവത്തിന്റെ ശക്തിയും സഹോദരബന്ധത്തിന്റെ ബലവും കേരളത്തിലെ ഫ്യൂഡലിസത്തിന്റെ ശൃംഖലകള്‍ പൊളിച്ചു മറച്ചു. 1946-ലെ പുന്നപ്രവയലാര്‍ സമരം ഉദാഹരണമായി നിലകൊള്ളുന്നു. തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ അധികാരത്തെയും തൊഴിലാളികര്‍ഷക അടിമപ്പണിയെയും എതിര്‍ത്തുകൊണ്ട് ആയുധമില്ലാത്തവര്‍ മുന്നേറി. 300-ത്തിലധികം പേര്‍ സേനയുടെ ലാത്തിയിലും വെടിയേറ്റും വീണു. ആ രക്തമാണ് പതാക ചുവപ്പിച്ചത്, സാധാരണ ജനങ്ങളുടെ ശക്തി. പിന്നീട്, 1975-77ലെ അടിയന്തരാവസ്ഥ കാലത്ത്, കേരളത്തിലെ ഇടത് പ്രവര്‍ത്തകര്‍ ജയിലില്‍ കിടന്നും ലാത്തിച്ചാര്‍ജ് ഏറ്റും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടി. പൊലീസ് പീഡന സെല്ലുകളില്‍ പീഡനത്തിനിടയില്‍ മരിച്ചവരില്‍ അനേകര്‍ ഇന്നും സ്മാരകം ഇല്ലാത്ത ഉറക്കത്തിലാണ്. കേരളത്തിന്റെ വിപ്ലവചരിത്രത്തിലെ വേദനാജനകമായ ഓര്‍മ്മകള്‍. വായനക്കാരെ ഞെട്ടിക്കുന്നത്: ഒരിക്കല്‍ വയലാറിലെ രക്തം കൊണ്ടു ചുവന്ന പതാക, ഇന്ന് വ്യാപാരത്തിന്റെ കരിമ്പാടുകളും ജോര്‍ബാഗിലെ വൈന്‍ ഗ്ലാസ്സുകളിലുമുള്ള ചുവപ്പ് കൊണ്ട് മലിനമായിരിക്കുന്നു. എങ്കിലും പുനര്‍ജ്ജീവനം അസാധ്യമല്ല. ''ത്യാഗികളുടെ രക്തം കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പതാകയ്ക്ക് ചുവപ്പ് കിട്ടിയത്. എന്നാല്‍ ഇന്ന് ആ ചുവപ്പ് മലിനമായി. വീണ്ടും വിശ്വാസം നേടണമെങ്കില്‍, ആ പതാക ശുദ്ധീകരിക്കപ്പെടേണ്ടത് ത്യാഗത്തിന്റെ രക്തത്തിലല്ല, സുതാര്യതയുടെ വെളിച്ചത്തിലാണ്. അപ്പോള്‍ മാത്രമേ ജനങ്ങള്‍ അതില്‍ വീണ്ടും വിശ്വസിക്കൂ.'' പാര്‍ട്ടിയിലെ എല്ലാ നിലയിലും തുറന്ന അഭിപ്രായ പ്രകടനം, ഉള്‍വിമര്‍ശനം, ഉത്തരവാദിത്വം ഉറപ്പുവരുത്തണം. സുരേഷ് കുറുപ്പിനെ പോലുള്ള ശുദ്ധനായ രാഷ്ട്രീയക്കാരെ പാര്‍ട്ടിയുടെ 'സൈബീരിയ'യിലേക്കു തള്ളിക്കളയുന്നതിനുപകരം, പാര്‍ട്ടി അവര്‍ നല്‍കുന്ന ശുദ്ധിയും ധൈര്യവും പഠിക്കേണ്ടിയിരുന്നു, 20-ആം നൂറ്റാണ്ടിലെ കൊയ്ത്തരിവാള്‍ ചുറ്റിക ആശയം മാത്രം മതിയാവില്ല. കാലാന്തരത്തിലെ തൊഴിലാളിവര്‍ഗ്ഗം, കുടിയേറ്റം, ഗിഗ് ഇക്കണോമി, കാലാവസ്ഥാ പ്രതിസന്ധി എന്നിവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും പ്രായോഗിക പരിഹാരവും പാര്‍ട്ടി മുന്നോട്ടുവയ്ക്കണം. സോഷ്യലിസ്റ്റ് നീതി ഇന്നത്തെ ഭാഷയില്‍ വ്യക്തമാക്കണം. NGO-കളുടെ, ''ജോര്‍ബാഗ് ഇടത്'' വിഭാഗങ്ങളുടെ, ആകാശമാളിക ചിന്തയുടെ സ്വാധീനം ഉപേക്ഷിച്ച്, ഗ്രാമങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും സാധാരണക്കാരനോടൊപ്പം ജീവിക്കുന്ന രാഷ്ട്രീയമാണ് പാര്‍ട്ടിയെ പുതുജീവനിലേക്ക് കൊണ്ടുപോകുക. ജനകീയ സഹജീവനം മാത്രമാണ് കമ്മ്യൂണിസത്തിന്റെ ശരിയായ ജീവശക്തി. ഒരിക്കല്‍ എ.കെ.ജി.യെ ബ്രിട്ടീഷ് പൊലീസില്‍ നിന്ന് രക്ഷിക്കാനായി ജനങ്ങള്‍ വീടുകളില്‍ ഒളിപ്പിച്ചു. ഇന്ന് ഒളിപ്പിക്കപ്പെടുന്നത് ആശയവീരന്മാരല്ല, മറിച്ച് കാപ്പിറ്റലിസ്റ്റിന് തന്നെ യോജിക്കുന്ന തരത്തിലുള്ള പണം, സ്വാധീനം, അഹങ്കാരം ആണ്. ബിഷപ് നുണ പറഞ്ഞാല്‍ വിശുദ്ധ നുണയാകുമോ എന്ന പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം അതാണ് സോവിയറ്റ് തൊഴിലാളികളുടെ രക്തത്തില്‍ നിന്നു ജനിച്ച വിപ്ലവം, പാര്‍ട്ടി നേതാക്കളുടെ ആഡംബരത്തില്‍, വ്യാജ ആശയവാദത്തില്‍, മിലിട്ടറി മെഷീനില്‍ കുടുങ്ങി ഒടുവില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആശയമായി മാറി. എന്നാല്‍ ക്യൂബ, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ ജനങ്ങളോട് ചേര്‍ന്ന്, സത്യസന്ധമായ നേതൃത്വത്തോടെ ഇന്നും നിലകൊള്ളുന്നു. അവിടത്തെ പാഠങ്ങള്‍ പഠിച്ച്, പാര്‍ട്ടി കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിന് അനുയോജ്യമായ മാര്‍ഗം കണ്ടെത്തണം. പാര്‍ട്ടിക്ക് രക്ഷയുണ്ടെങ്കില്‍ അത് ആശയത്തിന്റെ വിശ്വാസ്യത തിരിച്ചു പിടിക്കലിലൂടെയാണ്. ചുറ്റികയും കൊയ്ത്തരിവാളും വീണ്ടും ജനങ്ങളുടെ കയ്യിലെത്തുമ്പോഴേ, പാര്‍ട്ടിയുടെ ആത്മാവ് ശവശേഷിയില്‍ നിന്ന് ജീവശേഷിയായി മാറുകയുള്ളൂ. സൂക്ഷ്മതയില്ലാതെ ലഘുവായി സംസാരിക്കുമ്പോള്‍, സോഷ്യലിസം നടപ്പിലാക്കാന്‍ എളുപ്പമാണ് എന്ന് തോന്നാന്‍ ഇടയുണ്ട്. കമ്മ്യൂണിസത്തിന്റെ ആദിമ സ്വപ്നം തൊഴിലാളികര്‍ഷകരുടെ സ്വാതന്ത്ര്യസമാജമായിരുന്നു. എന്നാല്‍ കൃത്രിമബുദ്ധിയുടെ, ആള്‍ഗൊരിതങ്ങളുടെ, ബഹിരാകാശ കോളനികളുടെയും ഡി.എന്‍.എ. പുനര്‍സംയോജനത്തിന്റെയും കാലത്ത്, ആ മാര്‍ക്‌സിസ്‌റ് സ്വപ്നം ഇന്നൊരു പ്രസക്തി നഷ്ടപ്പെട്ട ആശയമായി മാറുന്നു. സിപിഎം ഇനി ചെയ്യേണ്ടത് ഏറ്റവും അവബോധമുള്ള പൗരനെയും കാലത്തിന്റെ പുതിയ വെല്ലുവിളികളെക്കുറിച്ച് പഠിപ്പിക്കുക. 'ഞങ്ങള്‍ എങ്ങനെ മാറും? എങ്ങനെ ജീവിക്കും?' എന്ന ചോദ്യം പാര്‍ട്ടിക്ക് തന്നെ ചോദിക്കേണ്ടിവരും. മാര്‍ക്‌സിസം ആദ്യകാലത്ത് ശുദ്ധിയുടെയും ജനാധിപത്യത്തിന്റെയും പ്രതീകമായി സോവിയറ്റ് യൂണിയനില്‍ അവതരിപ്പിക്കപ്പെട്ടു. 'അഴിമതിയില്ലാത്ത സമൂഹം' എന്നാണ് ആശയം ജനങ്ങളിലേക്ക് എത്തിച്ചത്. പക്ഷേ ചരിത്രം തെളിയിച്ചത് വ്യത്യസ്തമായിരുന്നു. ഒരു കാലത്ത് അഴിമതി വിരുദ്ധ പതാക ഉയര്‍ത്തിയിരുന്ന സിപിഎം, ഇന്ന് കോണ്‍ഗ്രസ്സിനെയോ ബിജെപിയെയോ പോലെ തന്നെ അധികാര-ധനബന്ധങ്ങളുടെ ചങ്ങലയില്‍ കുടുങ്ങുകയാണ്. പാര്‍ട്ടിക്ക് ഇനി ചരിത്രത്തിലെ ശുദ്ധമായ പാരമ്പര്യത്തിലേക്കു മടങ്ങാന്‍ കഴിയുമോ? അല്ലെങ്കില്‍, 'സിദ്ധാന്തത്തിന്റെ മറവില്‍' അഴിമതിയും ബന്ധവഴിയും മറച്ചുവെക്കുന്ന മറ്റൊരു രാഷ്ട്രീയകൂട്ടായ്മയായി മാറുമോ? ആശയങ്ങള്‍ ഒരു തവണത്തെ തെരഞ്ഞെടുപ്പിനും സ്ഥാനാര്‍ഥിത്വത്തിനുമപ്പുറം പോകുന്ന ഒന്നാണ്. അതിനാല്‍ സിപിഎം നേതൃത്വം ഗ്ലാസ്നോസ്റ്റിന്റെ (വ്യക്തതയും തുറന്നതുമായ) വഴിയിലേക്ക് തിരിയണം. സഖാക്കള്‍ക്ക് പെറെസ്‌ട്രോയിക്ക (പുതുക്കലും പുനര്‍സംഘടനയും) ആവശ്യമുണ്ട്. മാറ്റം മാത്രമാണ് കമ്മ്യൂണിസത്തിന് വീണ്ടും പ്രസക്തി നല്‍കുന്ന വഴി. അപ്പോഴേ നമ്മുക്ക് എ.കെ.ജി.യുടെയും ഗൗരിയമ്മയുടെയും വിട്ടുപോയ പാദച്ചിഹ്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ. Ravi Shankar writes about Kerala Communism and its leaders

സമകാലിക മലയാളം 11 Sep 2025 11:03 am

ചരിത്രത്തിന്റെ മേഖലകളില്‍ വീഴുന്ന ഭീതിയുടെ നിഴലുകളെ മാറ്റാന്‍

സാ മ്രാജ്യങ്ങള്‍ ചരിത്രത്തിന്റെ രേഖകള്‍കൊണ്ട് വരച്ചതാണ് ദില്ലിയുടെ ഭൂപടം. 1354-ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക് കെട്ടിയ ഫെറോസ് ഷാ കോട്‌ലയില്‍നിന്നും ചക്രവര്‍ത്തി നിസാമുദ്ദീന്റെ അവസാന വിശ്രമസ്ഥലത്തേക്കു പോകുമ്പോള്‍ അതിനെക്കാളുമൊക്കെ പുരാതനമായ ഇന്ദ്രപ്രസ്ഥത്തിന്റെ അവശേഷിപ്പുകള്‍ വഴിയില്‍ കാണാം. കല്ലിന്റെ വ്യത്യാസമാണ്. ആഭരണങ്ങളില്ലാത്ത കോട്ട. പുരാണ കില (കോട്ട) എന്നാണ് അതു വിളിക്കപ്പെടുന്നത്. മഹാഭാരതത്തിന്റെ അവസാനിക്കാത്ത മഹായുദ്ധം പോലെ ഇവിടെ ചരിത്രവും ചരിത്രവും തമ്മിലുള്ള യുദ്ധം ഇന്നും നടക്കുന്നു. ഹുമയൂണ്‍ കെട്ടിയ ദുര്‍ഗമാണ്. പക്ഷേ, അതിന്റെ കീഴില്‍ കിടക്കുന്നതാണ് പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം. ഇതാണ് ദില്ലിയുടെ വിഷമവൃത്തം. മൂന്ന് ദിവസം വിജ്ഞ്യാന്‍ ഭവനത്തില്‍ നടക്കുന്ന ആര്‍എസ്എസ്സിന്റെ മഹാസമ്മേളനം ഈ ചരിത്രങ്ങളെ സംയോജിപ്പിക്കാനുള്ള സംരംഭമാണ്. ആര്‍എസ്എസ്സിന്റെ മൃദുഭാഷിയായ ഭീഷ്മന്‍ മോഹന്‍ ഭാഗവത്തിന്റെ എല്ലാ പ്രസംഗങ്ങളുടെയും സത്ത ഇതായിരുന്നു: ആരാണ് ഹിന്ദു? എന്താണ് ഹിന്ദുത്വ? ഹിന്ദു ഭാരതീയനാണ് എന്ന് അദ്ദേഹം പറയുന്നു. ആ വാക്കില്‍ ജാതിയും മതവുമില്ല, ഭാരത വര്‍ഷത്തിലെ ജനനപുണ്യം മാത്രം. ആ സത്യത്തിനെ എതിര്‍ക്കുന്നവര്‍ ഹിന്ദുക്കളാണെങ്കിലും ഹിന്ദുവല്ല. അരിയും വിഷമാകുന്ന ആസുര കാലം ഈ വിപരീത സത്യത്തിലാണ് ഇന്നത്തെ ഭാരതത്തിന്റെ പ്രതിസന്ധി. പ്രത്യയശാസ്ത്രത്തിന്റെ ജാതകത്തില്‍ രാഷ്ട്രീയ പണ്ഡിതന്മാര്‍ കാണാത്ത ഒരു നക്ഷത്രം; ആര്‍എസ്എസ് ഒരു ഗുഢസ്ഥാപനമല്ല എന്നാണ് അദ്ദേഹത്തിന്റെ മൊഴി. എല്ലാ തിരശ്ശീലകളും മാറ്റുന്നു. സുതാര്യതയിലും സേവയിലും പ്രസന്നമായ ഒരു സംഘടനയാണ് ആര്‍എസ്എസ് എന്നാണ് ഭാഗവതിന്റെ വാക്കുകളുടെ സത്ത. അതില്‍ ഇരുണ്ട തമാശയുമുണ്ട്. ആര്‍എസ്എസ്സില്‍നിന്നും ജനിച്ച ഈ ബിജെപിയുടെ അവതാരം പടുതകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാണ്. മന്ത്രിമാര്‍ക്ക് തുറന്നുപറയാന്‍ പറ്റില്ല. ഭയമാണ്. ഉദ്യോഗസ്ഥന്മാര്‍ മൗനികളാണ്. പത്ത് പതിനൊന്നു കൊല്ലത്തെ ഈ മൗനവ്രതം തലസ്ഥാന നഗരിയുടെ അധികാരമേഖലയില്‍ നിഴല്‍വീശിയിരിക്കുന്നു. എന്റെ പഴയ ഒരു സുഹൃത്തിന് അദ്ദേഹത്തിന്റെ ഓഫീസില്‍വെച്ച് കാണാന്‍ വൈമുഖ്യം. ''ആരെ ആര് ശ്രദ്ധിക്കുന്നു എന്ന് പറയാനാവില്ല. നമുക്ക് പിന്നെ എന്നെങ്കിലും കാണാം'' എന്നായിരുന്നു മറുപടി. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 1950 മുതല്‍ പത്രപ്രവര്‍ത്തകരും എംപിമാരും മന്ത്രിമാരും കൂടെയിരുന്ന് വര്‍ത്തമാനം പറയുകയും തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്തിരുന്നു. അതെല്ലാം പുരാവൃത്തമായിരിക്കുന്നു. ഇന്ന് വാതിലുകള്‍ അടച്ചിരിക്കുകയാണ്. സത്യത്തിന്റെ കരു നര്‍മ്മസല്ലാപത്തിലും ചിലപ്പോള്‍ പ്രത്യക്ഷമാകും. അറിവുകളുടെ കണ്ണുചിമ്മല്‍ സരളസല്ലാപത്തില്‍ കാണും. പുറത്തോട്ട് അറിയുന്ന വൃത്താന്തങ്ങളെ നാവടപ്പിയ്ക്കാനുള്ള ശ്രമം ഭീതിയാണ്. അഹങ്കാരമാണ് സത്തയുടെ അരക്ഷിതത്വം. ഭാഗവതിന്റെ ഭാഷണത്തിലും ഇരുന്നൂറോളം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിലും ഒക്കെ ഈ രഹസ്യമനോഭാവത്തിന്റേയും ഭീതിയുടേയും നിഷേധമാണ്. വാര്‍ത്ത സത്യമാവണം എന്നില്ല. പക്ഷേ, സത്യത്തില്‍ വാര്‍ത്തയുണ്ട്. ഇതാണ് ഭീഷ്മരുടെ നിര്‍ദേശം. ബിഷപ് നുണ പറഞ്ഞാല്‍ വിശുദ്ധ നുണയാകുമോ എന്ന പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം അതാണ് ആരെങ്കിലും അദ്ദേഹത്തെ കേള്‍ക്കുന്നുണ്ടോ? അതോ വളര്‍ത്തുപട്ടികളെ പോലെ കുരയ്ക്കുന്ന ടെലിവിഷന്‍ പ്രവര്‍ത്തകരുടെ ഗര്‍ജനത്തില്‍ ഭാഗവതിന്റെ സന്ദേശം കേള്‍ക്കാനാവാതെ ചരിത്രത്തിന്റെ ഇരുണ്ട വഴികളില്‍, രാഷ്ട്രീയ നിശാചരന്മാരെപ്പോലെ പതുങ്ങിനടക്കുന്ന വിരസത ഭാരതത്തെ മുഷിപ്പിക്കുമോ? Ravi Shankar writes about Mohan Bhagavat`s speech and political scenario in Delhi

സമകാലിക മലയാളം 30 Aug 2025 4:41 pm

ബിഷപ് നുണ പറഞ്ഞാല്‍ വിശുദ്ധ നുണയാകുമോ എന്ന പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം അതാണ്

അ വസരോചിതത്തിന് വിരുദ്ധമാണ് അവസരവാദം. അവസരത്തിനൊത്തപോലെ പറയുന്നവനാണ് അവസരവാദി. ഇംഗ്ലീഷില്‍ ഓപ്പര്‍ച്യൂണിസ്റ്റ് എന്നു പറയും. അവസരം രണ്ടാം വട്ടം വാതില്‍ക്കല്‍ മുട്ടില്ലെന്ന് ഇംഗ്ലീഷിലും കാറ്റുള്ളപ്പോള്‍ പാറ്റുകയെന്ന് മലയാളത്തിലും പറയും. അവസരം പ്രയോജനപ്പെടുത്തുന്നവന്റെ സാമര്‍ത്ഥ്യം പ്രകീര്‍ത്തിതമാകുമെങ്കിലും നിലപാടുകളില്‍ വരുത്തേണ്ടിവരുന്ന ചാഞ്ചല്യം അവമതിപ്പിനു കാരണമാകും. ഛത്തീസ്ഗഢിലെ കോടതി കന്യാസ്ത്രികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മധുരോദാരമായി നന്ദി പറഞ്ഞയാളാണ് വിശ്വാസപരമായ സ്ഥൈര്യം പ്രകടിപ്പിക്കേണ്ട ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഉന്മൂലനാശം വരുത്തേണ്ട ആഭ്യന്തരശത്രുവായി ക്രിസ്ത്യാനികളെ കാണുന്നവരുമായിപ്പോലും അവസരോചിതമായി വില പേശാന്‍ മടിയില്ലാത്ത ആളാണ് ഈ ആര്‍ച്ച്ബിഷപ്. യൂദാസിന്റെ മുപ്പതു വെള്ളിക്കാശിനു ശേഷം പാംപ്ലാനിയുടെ അന്‍പത് രൂപ വളരെ പ്രസിദ്ധമായി. വലിച്ചാല്‍ നീളുകയും വിട്ടാല്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് റബര്‍. പാംപ്ലാനിയുടെ നിലപാടുകളും അങ്ങനെയാണ്. അതുകൊണ്ടാണ് അവസരവാദപരമായി സംസാരിക്കുന്നയാള്‍ എന്ന് പാംപ്ലാനിയെ എം.വി. ഗോവിന്ദന്‍ വിശേഷിപ്പിച്ചത്. ആര്‍ച്ച്ബിഷപ്പിനെ പ്രതിരോധിക്കാന്‍ സീറോ-മലബാര്‍ സഭയില്‍ അധികംപേരെ കിട്ടില്ല. മറ്റ് ചില അവസരങ്ങളിലെ നിലപാടിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് അവസരവാദികളല്ലാത്ത ചില വിശ്വാസികള്‍ പള്ളിക്കോടതിയെ സമീപിച്ചിട്ടുണ്ട്. പിതാവിനെ പാര്‍ട്ടി സെക്രട്ടറി അവസരവാദിയെന്നു വിളിച്ചു എന്നാണ് പിതാവിനൊപ്പം നില്‍ക്കുന്നവരുടെ ആക്ഷേപം. പാംപ്ലാനിയുടെ നിലപാട് അവസരവാദപരമാണെന്ന് ഗോവിന്ദന്‍ പറഞ്ഞതായാണ് ചാനലുകളില്‍ കേട്ടത്. ഗോവിന്ദന്റെ വിശദീകരണവും അങ്ങനെയാണ്. ഒരാളെ അവസരവാദിയെന്ന് വിളിക്കുന്നത് അപകീര്‍ത്തിയോളമെത്തുന്ന ആക്ഷേപമാണ്. അയാളുടെ നിലപാടിനെ അവസരവാദപരമെന്നു വിശേഷിപ്പിക്കുന്നത് ന്യായമായ വിലയിരുത്തലും വിമര്‍ശനവുമാണ്. Emergency@1975 അശ്രുപര്‍വത്തിലെ ഹാസ്യരംഗങ്ങള്‍ ആര്‍ച്ച്ബിഷപ്പിനെ ന്യായീകരിക്കാനെത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാദര്‍ ഫിലിപ് കവിയില്‍ ന്യായീകരണം ക്ലച്ച് പിടിക്കുന്നില്ലെന്നായപ്പോള്‍ ഗോവിന്ദനെ ഗോവിന്ദച്ചാമിയോട് ഉപമിച്ചുകളഞ്ഞു. പേരിലെ സാമ്യംകൊണ്ട് അങ്ങനെ പറഞ്ഞുപോയതാണെന്നോ മറ്റോ പറഞ്ഞൊഴിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇടയന്റെ വികടസരസ്വതി ക്ഷമിക്കാമായിരുന്നു. പക്ഷേ കവിയിലിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു നീക്കം കണ്ടില്ല. കേരളം ഇനിയും മാപ്പ് കൊടുത്തിട്ടില്ലാത്ത കൊടിയ കുറ്റകൃത്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഗോവിന്ദച്ചാമിയുടെ സംസാരം കേരളം കേട്ടിട്ടില്ല. ഗോവിന്ദച്ചാമി കവിയിലച്ചന്റെ അടുത്ത് കുമ്പസാരത്തിനു ചെന്നിരിക്കാനും ഇടയില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുതെന്ന് കവിയിലച്ചന്‍ പാര്‍ട്ടി സെക്രട്ടറിയെ ഉപദേശിച്ചത്? ആര്‍ച്ച്ബിഷപ്പിന്റെ പൊതുതാല്പര്യമുള്ള വിഷയത്തിലെ നിലപാട് അവസരവാദപരമാണെന്നു പറഞ്ഞതിനെ എതിര്‍ക്കാന്‍ നൃശംസതയുടെ മൂര്‍ത്തിയെ കൂട്ടുപിടിക്കുന്നത് പൊതുസംവാദത്തിലെ ഗുണനിലവാരത്തിനു ചേര്‍ന്നതല്ല. സംവാദം ദുര്‍ബലമാകുന്നുവെന്നു കണ്ടാല്‍ പിണറായി വിജയനെക്കൂടി പ്രതിസ്ഥാനത്തു കൊണ്ടുവരുന്ന രീതി കുറച്ചുകാലമായുണ്ട്. പാര്‍ട്ടി സെക്രട്ടറിയായിരിക്കേ പണ്ടൊരു ബിഷപ്പിനെ പിണറായി വിജയന്‍ നികൃഷ്ടജീവിയെന്നു വിളിച്ചതാണ് പുനരാവര്‍ത്തിക്കപ്പെടുന്ന കഥാസന്ദര്‍ഭം. ബിഷപ്പിനെയെന്നല്ല ആര്‍ക്കെതിരെയും അത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കരുത്. അണ്‍പാര്‍ലമെന്ററിയെന്നു പറഞ്ഞാല്‍ സഭയില്‍ പറയാന്‍ കൊള്ളാത്തതെന്നര്‍ത്ഥം. സഭേതരമായതിനെ സഭ്യേതരമെന്നും പറയാം. ദീര്‍ഘകാലത്തെ സഭാജീവിതമുള്ള പിണറായി വിജയന് അറിയാത്തതല്ല ഇക്കാര്യം. ബിഷപ്പിനെയും വിശ്വാസികളെയും വേദനിപ്പിച്ച പിണറായിയുടെ പ്രസ്താവനയ്ക്കുശേഷം ചുരത്തിലൂടെ ഒത്തിരി വാഹനങ്ങള്‍ കയറിയിറങ്ങി. എന്നു മാത്രമല്ല പറഞ്ഞവരും കേട്ടവരും അത് പറഞ്ഞവസാനിപ്പിച്ചതുമാണ്. കപടനാട്യക്കാരായ ഫരിസേയരെ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരായാണ് യേശു കണ്ടത്. ശാസിക്കുമ്പോള്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നതാണ് യേശുവിന്റെ രീതി. അടിക്കുമ്പോള്‍ ജറുസലേം ദേവാലയത്തില്‍ കണ്ടതുപോലെ നന്നായി അടിക്കും. അടിച്ച് തെറിപ്പിക്കും. ആക്രമണത്തിനു പറ്റിയ സമയമല്ലെങ്കില്‍ വാള്‍ ഉറയിലിടാന്‍ നിര്‍ദ്ദേശിക്കും. യേശു എന്ന വിപ്ലവകാരി പിണറായിക്കും സ്വീകാര്യനായ മാതൃകയാണ്. സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു: വഞ്ചി ഇപ്പോഴും വഞ്ചിയൂരു തന്നെ ബിഷപ് നുണ പറഞ്ഞാല്‍ അത് വിശുദ്ധനുണയാകുമോ എന്ന് കടുപ്പത്തിലൊരു ചോദ്യം അന്ന് പിണറായി വിജയന്‍ ചോദിച്ചു. ബിഷപ്പിന്റെ നുണ വിശുദ്ധിയുള്ള നുണയായി മാറുന്ന മനോഹരമായ സന്ദര്‍ഭം വിക്തോര്‍ യൂഗോ ചിത്രീകരിക്കുന്നുണ്ട്. ബിഷപ്പിന്റെ വെള്ളി മോഷ്ടിച്ച ഴാങ് വാല്‍ ഴാങ്ങിനെ പൊലീസ് തൊണ്ടിസഹിതം പിടികൂടി ബിഷപ്പിന്റെ മുന്നില്‍ ഹാജരാക്കുന്നതാണ് സന്ദര്‍ഭം. തൊണ്ടിമുതല്‍ ബിഷപ് തിരിച്ചറിഞ്ഞാല്‍ ഴാങ് വാല്‍ ഴാങ്ങിന് ജയിലിലേക്കു പോകാം. പക്ഷേ ആ വെള്ളി താന്‍ അയാള്‍ക്ക് കൊടുത്തതാണെന്നാണ് ബിഷപ് പറഞ്ഞത്. ബിഷപ്പിന്റെ പ്രസ്താവന നുണയാണെന്ന് കള്ളനു മാത്രമല്ല പൊലീസുകാര്‍ക്കും മനസ്സിലായി. പൊലീസിനോട് സഹകരിക്കാതെ കള്ളനെ സഹായിക്കുകയായിരുന്നു രണ്ട് കള്ളന്മാര്‍ക്കാപ്പം ജീവന്‍ വെടിഞ്ഞ യേശുവിന്റെ പ്രതിപുരുഷനായ ബിഷപ്. നുണ വിശുദ്ധിയുടെ പരിമളം പരത്തുകയായിരുന്നു. നന്മയുടെ സൗഗന്ധികം വിരിഞ്ഞ രാത്രിയായിരുന്നു അത്. ബിഷപ് നുണ പറഞ്ഞാല്‍ വിശുദ്ധ നുണയാകുമോ എന്ന പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം അതാണ്. കോടതി ജാമ്യം നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ പാംപ്ലാനി അവസരവാദം മാത്രമല്ല നിയമത്തിലുള്ള അജ്ഞതയും പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ ഇടപെട്ടാല്‍ ജാമ്യം കിട്ടുമെങ്കില്‍ ആ പാവം സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് അതുണ്ടാകാതിരുന്നത്? കോടതിയുടെ പ്രവര്‍ത്തനത്തില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ഉണ്ടായെന്നു പറയുന്നവര്‍ ഗുരുതരമായ കോടതിയലക്ഷ്യമാണ് നടത്തുന്നത്. നന്ദിയുടെ അക്ഷയപാത്രത്തില്‍നിന്ന് സുരേഷ് ഗോപിക്കുവരെ സമൃദ്ധമായി വിളമ്പുന്നവര്‍ കാര്യമായ ഒരു ഉപാധിയുമില്ലാതെ കന്യാസ്ത്രികള്‍ക്ക് ജാമ്യം അനുവദിച്ച ജഡ്ജി ഖുറേഷിക്ക് നന്ദി പറഞ്ഞു കേട്ടില്ല. ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി രാഷ്ട്രത്തിന്റെ നമോവാകത്തിനര്‍ഹയായ കേണല്‍ സോഫിയ ഖുറേഷിയെപ്പോലെ ജഡ്ജ് ഖുറേഷിയും ഒരു വണക്കം അര്‍ഹിക്കുന്നില്ലേ? പേര് സന്ദേശമാകുന്ന കാലത്ത് പാംപ്ലാനി അത്രയ്‌ക്കൊന്നും പോകാതിരുന്നത് നന്നായി. സര്‍വോപരി ഒരിക്കല്‍ അവര്‍ ഇന്ത്യക്കാരായിരുന്നു; സാഹോദര്യത്തിന്റെ ചരിത്രപാഠം ഓര്‍മ്മിപ്പിക്കണം ദേശീയതലത്തില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബി.ജെ.പിക്കല്ലേ കഴിയൂ എന്ന് പാംപ്ലാനിയുടെ വക്താവ് കവിയില്‍ ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചു. ഉത്തരം മുട്ടിക്കുന്ന ചോദ്യംതന്നെ. ഭാരതമേ നിന്റെ രക്ഷ നിന്റെ മക്കളില്‍ത്തന്നെ എന്ന് ഒരു മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ആര്‍ച്ച്ബിഷപ്പും കൂട്ടരും മനസ്സിലാക്കിയിട്ടുണ്ടോ? കാറ്റ് അനുകൂലമാകുമ്പോള്‍ തൂറ്റിക്കൊണ്ടല്ല കൊടുങ്കാറ്റുകളെ ശാന്തനാക്കിയവന്റെ സഭ രണ്ടായിരം വര്‍ഷം പിന്നിട്ടത്. കാറ്റ് വിതയ്ക്കുന്നവര്‍ക്ക് കൊയ്യാന്‍ കൊടുങ്കാറ്റിനെ അയച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ധീരന്മാരുടെ സഭയെ ആണ് ചരിത്രം ഇഷ്ടപ്പെടുന്നത്. യൂദാസ് നിശ്ചയിച്ച വില യൂദാസിനോ പാംപ്ലാനി നിശ്ചയിച്ച വില ക്രിസ്ത്യാനികള്‍ക്കോ ഗുണം ചെയ്യുന്നില്ല. ഗുരുവിനെ ഏറ്റവുമധികം സ്‌നേഹിക്കുന്നുവെന്ന് ആണയിട്ട ശിഷ്യനാണ് കോഴി കൂവുന്നതിനുമുമ്പ് ഗുരുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞത്. തള്ളുകയും കൊള്ളുകയും ചെയ്യുന്നത് സന്ദര്‍ഭത്തിനൊത്താണ്. സന്ദര്‍ഭത്തിനൊത്ത് നിലപാടില്‍ മാറ്റം വരണം. അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് സി.വി. കുഞ്ഞുരാമന്‍ പ്രസിദ്ധമായി പറഞ്ഞത് അവസരവാദി എന്ന വിളിക്ക് മറുപടി ആയിട്ടായിരിക്കാം. നിലയിലെ ഉറപ്പും നിലപാടിലെ സ്ഥൈര്യവുമാണ് ചരിത്രത്തിന് വെളിച്ചമാകുന്നത്. ഒഴുക്കിനെതിരെ നീന്തുന്നതും ഒരു നിലപാടാണ്. Sebastian Paul column about Bishop Joseph Pamplani and his remarks about BJP

സമകാലിക മലയാളം 18 Aug 2025 12:04 pm

Explainer|പൊലീസ് കസ്റ്റഡിയും ജുഡീഷ്യല്‍ കസ്റ്റഡിയും ഒന്നാണോ? നിയമപരമായി എന്താണ് വ്യത്യാസം?

എന്താണ് പൊലീസ് കസ്റ്റഡി? പൊലീസ് കസ്റ്റഡി എന്നത് ഒരു പൊലീസ് സ്റ്റേഷന്റെ പരിധിക്കുള്ളില്‍ കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്ന വ്യക്തിയെയോ കുറ്റാരോപിതനെയോ ശാരീരികമായി കസ്റ്റഡിയില്‍ വെയ്ക്കുന്നതാണ്. ഇത് സാധാരണയായി ഒരു അറസ്റ്റോടെ ആരംഭിച്ച് വ്യക്തിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൈമാറുമ്പോഴോ വിട്ടയക്കുമ്പോഴോ അവസാനിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പൊലീസിനു സാധിക്കും. അതേസമയം കസ്റ്റഡിയിലുള്ള ആളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണ്. പൊലീസ് കസ്റ്റഡിയുടെ പരമാവധി സമയപരിധി 24 മണിക്കൂര്‍ ആണ്, പക്ഷേ കോടതി യുടെ അനുമതിയോടെ 15 ദിവസം വരെ നീട്ടാം. ക്ലാസ് റൂമില്‍ വടിയെടുക്കാമോ? ഇനി ജുഡീഷ്യല്‍ കസ്റ്റഡി എന്തെന്ന് നോക്കാം ചുരുക്കി പറഞ്ഞാല്‍, കോടതി മേല്‍നോട്ടത്തില്‍ പ്രതിയെ സൂക്ഷിക്കുക, പിന്നെ പൊലീസിനു യാതൊരു നിയന്ത്രണവും ഇല്ല. റിമാന്‍ഡ് റിപ്പോര്‍ട്ടും ആരോപണ വിധേയരുടെ ഭാഗവും കേട്ട്, ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു വിടുന്നത് മജിസ്ട്രേറ്റിന്റെ അധികാരത്തില്‍പെടുന്നതാണ്. വധശിക്ഷ, ജീവപര്യന്തം തടവ്, അല്ലെങ്കില്‍ 10 വര്‍ഷത്തിനു മുകളില്‍ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍, പ്രതിയെ 90 ദിവസം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാം. മറിച്ചാണെങ്കില്‍, ജുഡീഷ്യല്‍ കസ്റ്റഡി 60 ദിവസത്തില്‍ കൂടുതല്‍ നീട്ടരുത്. അതേസമയം ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഒരു വ്യക്തി ചെയ്തതെങ്കില്‍ സ്റ്റേഷനില്‍ നിന്നോ കോടതിയില്‍ നിന്നോ തന്നെ ജാമ്യത്തിന് അയാള്‍ക്ക് അവകാശമുണ്ട്. പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍, 24 മണിക്കൂറിനുള്ളില്‍ അവര്‍ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതിയെ ജയിലിലേക്ക് അയക്കണോ, അതോ പൊലീസ് കസ്റ്റഡിയില്‍ കൂടുതല്‍ അന്വേഷണത്തിനായി വിടണോ എന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തീരുമാനിക്കും. police custody and judicial custody, what is the difference?

സമകാലിക മലയാളം 14 Aug 2025 2:29 pm

ക്ലാസ് റൂമില്‍ വടിയെടുക്കാമോ?

അ ധ്യാപകര്‍ക്ക് തങ്ങളുടെ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനുള്ള നിയമപരമായ അധികാരമുണ്ടോ? അതോ അത് ഒരു ക്രിമിനല്‍ കുറ്റമാണോ? ഇന്ന് വിദ്യാഭ്യാസ രംഗത്തെ ഒരു ചൂടേറിയ ചര്‍ച്ചയാണിത്. കേരളത്തിലെ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാവി ശാശ്വതമാക്കാനായി മിതമായ ശിക്ഷകള്‍ നല്‍കാനുള്ള അവകാശം ഉണ്ട് എന്ന് 2024-25 കാലയളവില്‍ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. ബദറുദ്ദീന്‍, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവര്‍ ഈ വിഷയത്തില്‍ അധ്യാപകരെ നിയമപരമായി പരിരക്ഷിക്കുന്നതോടൊപ്പം അവര്‍ക്കുള്ള നിയന്ത്രണചട്ടക്കൂടുകളും വ്യക്തമാക്കുന്നു. 'അമ്പതു രൂപാ മതി എന്നുപറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞത്?' മാന്യമായ ശാസനയ്ക്ക് നിയമ അംഗീകാരം: ജസ്റ്റിസ് എ ബദറുദ്ദീന്‍ 2024-ല്‍ പുറപ്പെടുവിച്ച നിരവധി വിധികളില്‍, അധ്യാപകരാല്‍ വിദ്യാര്‍ത്ഥികളുടെ നന്മ ലാക്കാക്കി, എന്നാല്‍ ദുരുദ്ദേശപരമോ അമിതമോ അല്ലാത്ത ശിക്ഷാ നടപടികളും ശാസനകളും കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു: a) ജോമി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള (ജൂലൈ 34, 2024) ഈ കേസില്‍, പരീക്ഷയില്‍ മാര്‍ക്ക് കുറച്ച് ലഭിച്ച 13 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെ ഹെഡ്മാസ്റ്റര്‍ കൈകൊണ്ട് അടിച്ചതിനെ തുടര്‍ന്ന്, ഇയാളുടെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 324 പ്രകാരം മാരകമല്ലാതെ അടിച്ചതിനും ജെജെ ആക്റ്റ് വകുപ്പ് 82 പ്രകാരവും വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസ് കേസ് എടുത്തു. എന്നാല്‍ ഈ കേസില്‍ അധ്യാപകന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, കോടതി താഴെ പറയും പ്രകാരം വിധി പ്രസ്താവിച്ചു: അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുമ്പോള്‍, അധ്യാപകന്റെ ഉദ്ദേശ്യം വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കും ശാശ്വതമായ ഭാവിക്ക് വേണ്ടിയുള്ളതും ആയിരുന്നു. അതില്‍ അധ്യാപകന് ഒരു പ്രതികാര ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ മേല്‍ പറഞ്ഞ രണ്ട് വകുപ്പുകള്‍ പ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങളും നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കി കുറ്റപത്രം റദ്ദ് ചെയ്തു. b) നവംബര്‍ 11, 2024 സമാന സ്വഭാവമുള്ള മറ്റൊരു കേസിലും ജസ്റ്റ്‌സ് ബദറുദ്ദീന്‍ സമാന വിധി പുറപ്പെടുവിക്കുക ഉണ്ടായി. ഈ കേസില്‍, ഒരു 7-ാം ക്ലാസുകാരന്‍ അധ്യാപകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്ന്, അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വടി കൊണ്ട് അടിക്കുകയും ചെവി പിടിച്ച് വലിക്കുകയും ചെയ്തു. ഇവിടെയും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് അധ്യാപകനെതിരെ ക്രിമിനല്‍ കേസ് എടുത്തു. എന്നാല്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടത്, ഗുരുതര പരിക്ക് ഇല്ലാത്ത ചെറിയ ശാസനയോ ശിക്ഷാ നടപടിയോ ക്രിമിനല്‍ കുറ്റമല്ല എന്നും അതിനാല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും ആയിരുന്നു. അധ്യാപകന്റെ നടപടി അതിക്രമമല്ല, മറിച്ച് വിദ്യാര്‍ത്ഥിയുടെ അധിക്ഷേപത്തിന്റെ പ്രതികരണമാണ് എന്നും കോടതി വ്യക്തമാക്കി. c) ജൂലൈ 5, 2024 ന് മറ്റൊരു കേസിലും ഹൈക്കോടതി അധ്യാപകര്‍ക്ക് അനുകുല നിലപാട് സ്വീകരിച്ചു. എന്നാല്‍, അധ്യാപകര്‍ ശിക്ഷാ നടപടികളില്‍ മിതത്വം പാലിക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അധ്യാപകര്‍ കുട്ടികളെ നന്മക്കായുള്ള ഉദ്ദേശത്തോടുകൂടി ശാസന നല്‍കുമ്പോള്‍' അതിന്റെ മാന്യതയും പരിധിയും പാലിക്കണമെന്നു കോടതി വ്യക്തമാക്കി. ഉയര്‍ന്ന ആക്രോശത്തിലല്ലാത്ത ശാസന, ആരോഗ്യപരമായ കഷ്ടതയോ ഭൗതികമായ പരുക്കോ ഉണ്ടാക്കാത്തതോ ആയ ശിക്ഷകള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് ഈ വിധികളിലൂടെ കോടതി വിധി പ്രസ്താവിച്ചു. അധ്യാപക ജോലിയുടെ ശ്രേഷ്ഠതയ്ക്കും ന്യായപരമായ അധ്യാപനത്തിനും കാവലായി, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനും 2025 ല്‍ അധ്യാപകര്‍ക്ക് അനുകുല ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണമുണ്ടാകണം എന്ന് കോടതി വ്യക്തമായ നിര്‍ദേശം നല്‍കി. സിനിമാപ്പാട്ടുകളിലെ രാമനും സീതയും അധ്യാപകര്‍ വടി കൈവശം വെക്കുന്നത് അതിക്രമത്തിനല്ല, മറിച്ച് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിന് മാത്രമാണെന്നും അത് പ്രഥമദൃഷ്ട്യാ കുറ്റകരമല്ലെന്നും കോടതി പറഞ്ഞു. കേരള ഹൈക്കോടതി ഈ വിധിയില്‍ ക്ലാസുകളിലെ ചില യാഥാര്‍ഥ്യങ്ങളും പ്രശ്‌നങ്ങളും പരിഗണിക്കുക ഉണ്ടായി. ഇന്ന് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നും ആയുധങ്ങളും കൈവശം വയ്ക്കുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സമയത്ത്, അധ്യാപകര്‍ക്കുള്ള ആത്മവിശ്വാസവും നിയമസംരക്ഷണവും അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ഈ വിധികളിലൂടെ ഒരു സമതുലിത സമീപനമാണ് കേരള ഹൈക്കോടതി സ്വീകരിച്ച് പോന്നിരിക്കുന്നത്. ഈ വിധികള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെയും അധ്യാപകരുടെ നിയമ പരിരക്ഷയുടെയും സമതുലിത നിലപാട് എടുക്കുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് രൂപം കൊടുക്കുന്ന കൈകളാണ്. കേരള ഹൈക്കോടതിയുടെ ഈ വിധികള്‍, അധ്യാപകര്‍ക്ക് ശക്തമായ നിയമ പരിരക്ഷയാണ് നല്‍കുന്നത്. can teachers punish students in class room? what the law says

സമകാലിക മലയാളം 5 Aug 2025 2:06 pm

'അമ്പതു രൂപാ മതി എന്നുപറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞത്?'

തൊ ണ്ണൂറുകളുടെ തുടക്കത്തിലാണ്. കല്യാണം കെട്ടിയ എനിക്ക് താമസിക്കാനൊരു വാടകവീടുവേണം. അത് ലയോളാ കോളേജിലേയ്ക്ക് നടന്നുപോകാവുന്ന ദൂരത്തായിരിക്കുകയും വേണം. എന്റെ ഭാര്യ അന്ന് ലയോളയില്‍ മാനേജ്‌മെന്റ് പഠിക്കുകയാണ്. പകുതി ദിവസങ്ങള്‍ പോലും വീട്ടില്‍ക്കിടന്നുറങ്ങാന്‍ പറ്റാത്തത്ര യാത്രാപങ്കിലമാണ് എന്റെ ജോലി. അതാണ് ചിന്ത ആ വഴി പോകാന്‍ കാരണം. ഷേര്‍ഫ്യൂദീന്‍ തെരുവില്‍ ഒരു വീടുകണ്ടുപിടിച്ചു. ഷേര്‍ഫ്യൂദീന്‍ സ്ട്രീറ്റ്, അബ്ദുള്ളാ സ്ട്രീറ്റ്, ഖാന്‍ സ്ട്രീറ്റ് എന്നിങ്ങനെ ചില തെരുവുകള്‍ ചൂളൈമേട് ഹൈറോഡില്‍ വന്നുചേരുന്നവയാണ്. ആ ഹൈറോഡില്‍ നിന്ന് മൂന്നുമിനിറ്റ് നടന്നാല്‍ നുംഗംബാക്കം റെയില്‍വേ സ്റ്റേഷനായി. അത് ക്രോസ്സ് ചെയ്താല്‍ ലയോളാ കോളേജിന്റെ ക്യാമ്പസിലെത്താം. മാനേജ്‌മെന്റ് സ്‌കൂളില്‍ എത്താന്‍ ക്യാമ്പസ്സിനുള്ളില്‍ കുറെ നടക്കണം. എന്നാലും നടക്കാവുന്ന ദൂരത്തിലാണ് കോളേജ്. ആദ്യം പറഞ്ഞ സ്ട്രീറ്റുകളിലെല്ലാം, മാന്‍ഷന്‍ എന്ന് തമിഴര്‍ വിളിക്കുന്ന ലോഡ്ജുകളുണ്ട്. അവിവാഹിതരായ പുരുഷന്മാര്‍ക്കും ലയോളയിലെ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ളവയാണ് അവ. അബ്ദുള്ളാ തെരുവില്‍ അതുപോലൊന്നിലാണ് കട്ടപ്പനക്കാരന്‍ ജിബി അഗസ്റ്റിന്‍ താമസിക്കുന്നത്. എന്റെ ഭാര്യയുടെ സുഹൃത്തും ക്ലാസ്സ്മേറ്റുമായിരുന്ന ജിബി ഞങ്ങളുടെ വിവാഹം വഴിയാണ് എന്റെ സുഹൃത്തായത്. കക്ഷി ഇപ്പോള്‍ ഏഷ്യാനെറ്റിലുണ്ട്. അയാള്‍ താമസിക്കുന്ന മാന്‍ഷന്റെ താഴെ ഒരു കൊച്ചു ചായക്കടയും മറ്റു ചില ചെറിയ സ്ഥാപനങ്ങളുമൊക്കെയുണ്ട്. ആ ചായക്കടയുടെ തൊട്ടടുത്തായി ഗോവണിപ്പടിയുടെ സമീപത്ത് ഒരു പുലരിയില്‍ ഒരു ചാക്കുകെട്ട് പ്രത്യക്ഷപ്പെട്ടു. ആ ചാക്കുചുരുളുകള്‍ക്കിടയില്‍ ഒരു പഴകിനാറിയ വൃദ്ധനും. കിഴവനെ ആരോ അവിടെ ഉപേക്ഷിച്ചതാണ്. സംസാരമൊക്കെ നിന്ന അവസ്ഥയിലാണ് കാരണവര്‍. വൃണങ്ങളില്ലാത്ത ഭാഗത്തും ചിരങ്ങുകളാണ്. വലിയവൃണങ്ങളില്‍ പുഴുക്കളുണ്ട്. ഒരു പതിനഞ്ചടി ദൂരെവരെ ദുര്‍ഗന്ധമാണ്. 'പെണ്‍കുട്ടിയെ കയറില്‍ കെട്ടിവലിച്ച് കന്യാസ്ത്രീകള്‍; കാല്‍ക്കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍'; പരിഹാസ പോസ്റ്റുമായി ബിജെപി അന്ന് ചായക്കട തുറന്നുവെച്ചെങ്കിലും കച്ചവടമൊന്നും നടന്നില്ല. പിറ്റേന്ന് തുറന്നുമില്ല. മുകളിലത്തെ താമസക്കാര്‍ വിദഗ്ദ്ധമായി വൃദ്ധനെ താണ്ടി മുകളിലേയ്ക്കും താഴേയ്ക്കും പോകാന്‍ പഠിച്ചു. കോര്‍പറേഷന്‍കാരെ ആരോ അങ്ങോട്ടുപോയി വിവരമറിയിച്ചെങ്കിലും ഇങ്ങോട്ട് ഒന്നും സംഭവിച്ചില്ല. അബ്ദുള്ളാ തെരുവ് ചൂളൈമേട് ഹൈറോഡില്‍ ചേരുന്ന കവലയുടെ ഭരണം അങ്ങനെ ആ വൃദ്ധശരീരത്തിന്റെ ദുര്‍ഗന്ധത്തിന്റെ അധീനതയിലായി. കൂടുതല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാതെയായി... ''നുങ്കമ്പാക്കത്തിനും കോടമ്പാക്കത്തിനുമിടയ്ക്ക് പാലത്തിനടുത്ത് മൂന്നാമത്തെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുവെയ്ക്കാം. കൊണ്ടുവെയ്ക്കാന്‍ ആളെക്കിട്ടിയിട്ടുണ്ട്. രാത്രി രണ്ടുമണിക്ക് ശേഷം വേണം പരിപാടി. ഒന്നോ രണ്ടോ ദിവസം കൂടി കാക്കൂ.'' ജിബിയുടെ കാതില്‍ ചിതറിവീണ ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗങ്ങള്‍ ആ ചെറുപ്പക്കാരന്റെ ഉറക്കം കെടുത്തി. ഒന്നാലോചിച്ചാല്‍ ഒന്നും ചെയ്യാനില്ല. വൃദ്ധനും ഏറ്റവും നല്ലത് ആ വിധം ഒരു മരണമാണ്. മരണമല്ലാതെ മറ്റൊരു മുക്തിയ്ക്ക് ഒരു സ്‌കോപ്പുമില്ലാത്തത്ര ദുര്‍ഗന്ധപൂരിതമാണ് ആ ജീവിതാന്ത്യം. ജീവിച്ചിരിക്കുന്ന ഒരോ നിമിഷവും നരകമാണ്. അവനവനു മാത്രമല്ല, ഇതരനും അയലിനും അത്ര ധരിത്രിയ്ക്കും തഥൈവ. എത്ര നേരത്തേയാകാമോ അത്ര നല്ലത്. എന്നാലും ചെക്കന് ഉറക്കം വന്നില്ല. ഒരു മനുഷ്യനെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്ന കാര്യം ചര്‍ച്ചചെയ്യുന്നതുകേട്ടിട്ട് സമാധാനമായി ഉറങ്ങാന്‍ പറ്റുന്നയിനം രക്തമല്ല അയാളുടേത്. രാവിലെ അവന്‍ എന്റെയടുത്തു വന്നു. എന്റെ ഒരു ചേച്ചി മദിരാശിയില്‍ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ്. ചേച്ചിയാണ് വടക്കന്‍ മദിരാശിയിലുള്ള ഒരു അഗതിസദനത്തിന്റെ വിലാസം ജിബിയ്ക്ക് കൊടുത്തത്. ജിബി അവരെ കാണാന്‍ പോയി. ഞാന്‍ എന്റെ ജോലിയും കൊണ്ട് കാണ്‍പൂരേയ്ക്കും. ആളിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാണ്. പക്ഷേ അവിടെ എത്തിച്ചുകൊടുക്കണം, അവര്‍ക്ക് വണ്ടിയൊന്നുമില്ല. ജിബിയുടെ വെല്ലുവിളികള്‍ തീരുന്നില്ല. എങ്ങനെ എത്തിക്കും? ഒരു വണ്ടിക്കാരും അങ്ങനെയൊരു ലോഡ് സ്വീകരിക്കില്ല. എത്ര രൂപാ കൊടുത്താലും നടക്കില്ല. അവസാനം ഒരു വഴി തെളിഞ്ഞുവന്നു. റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി തട്ടാമെന്ന് സമ്മതിച്ച കക്ഷികളെത്തന്നെ ചായക്കടക്കാരന്‍ വഴി സമീപിച്ചു. ക്രൈം അല്ലാത്ത ഇജ്ജാതി കാര്യങ്ങളോട് അവര്‍ വലിയ പ്രതിപത്തി കാണിച്ചില്ല. പക്ഷേ കൂട്ടത്തില്‍പെട്ട ഒരു ഓട്ടോറിക്ഷക്കാരനെ അവര്‍ അവന് പരിചയപ്പെടുത്തിക്കൊടുത്തു. ഓട്ടോക്കാരന്‍ നാനൂറുരൂപ കൂലിചോദിച്ചു. കൂടിയാല്‍ നാല്‍പ്പത് രൂപായുടെ ഓട്ടമേയുള്ളൂ. വാഷിങ് പൗഡറും ബ്ലീച്ചിങ് പൗഡറും വാങ്ങാന്‍ മുപ്പത്തുരൂപാ വേറെയും പറഞ്ഞ് കാര്യമുറപ്പിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ജിബിയും ഒരു സുഹൃത്തും ഓട്ടോറിക്ഷക്കാരനും ചേര്‍ന്ന് കാരണവരെ വൃദ്ധമന്ദിരത്തില്‍ എത്തിച്ചു. അതിന്റെ നടത്തിപ്പുകാര്‍ കന്യാസ്ത്രീകളാണ്. അവര്‍ അയാളെ ഏറ്റുവാങ്ങി. സ്വന്തത്തില്‍പ്പെട്ട ആരെയോ എടുത്തുകൊണ്ടുപോകുന്നതുപോലെ അയാളെ രണ്ടുപേര്‍ എടുത്തുകൊണ്ടുപോയി. അവിടെത്തന്നെയുണ്ടായിരുന്ന ഒരു ടാപ്പില്‍നിന്ന് വന്ന സമൃദ്ധമായ വെള്ളമുപയോഗിച്ച് ഓട്ടോറിക്ഷാ അവര്‍തന്നെ കഴുകിക്കൊടുത്തു. ''അമ്പതുരൂപാ മതി'', തിരിച്ചുവന്ന ഓട്ടോക്കാരന്‍ പറഞ്ഞു. കണ്ണ് ചെറുതായൊന്നു തുടച്ച്, അയാള്‍ ഓടിച്ചുപോയി. ഞായറാഴ്ച്ച ജിബി ചുമ്മാ വൃദ്ധനെ കാണാന്‍ പോയി. ആശാന്‍ നല്ല പകിട്ടില്‍ വിശ്രമിക്കുകയാണ്. മുടിവെട്ടി, ഷേവ് ചെയ്ത് കുട്ടപ്പനായിട്ടുണ്ട്. വെള്ള മുറിക്കൈയ്യന്‍ ഷര്‍ട്ടും വെള്ളമുണ്ടുമാണ് വേഷം. മുറിവുകളൊക്കെ മെനയായി ബാന്റേജ് ചെയ്തിരിക്കുന്നു. ഗ്‌ളൂക്കോസ് കയറുന്നുണ്ട്. ചെറിയ പനിയുണ്ടെങ്കിലും നല്ല സമാധാനത്തില്‍ കിടന്നുറങ്ങുന്നു, അയാള്‍. അവിടത്തെ അനേകം അനാഥരില്‍ ഒരുവനായി, എന്നാല്‍ അവിടത്തെ സഹോദരികളുടെ പരിചരണത്തില്‍, അവരുടെ ഒരാങ്ങളയായി, അല്ലെങ്കില്‍ അച്ഛനായി... പിറ്റേന്ന്, തിങ്കളാഴ്ച്ച രാത്രി അയാള്‍ മരിച്ചു. ചൊവ്വാഴ്ച അവര്‍ അക്കാര്യം ജിബിയെ അവന്റെ മാന്‍ഷനിലേയ്ക്ക് വിളിച്ച് അറിയിച്ചു. ഞാന്‍ കാണ്‍പൂരില്‍നിന്ന് വന്നപ്പോള്‍ ബുധനാഴ്ചയായിരുന്നു. ഞാന്‍ കാണ്‍പുര്‍ പോയി തിരിച്ചെത്തിയ ആ ഒരാഴ്ചയ്ക്കുള്ളില്‍, കണ്‍വെര്‍ഷന്റെ കാര്യത്തില്‍ അതിവിദഗ്ദ്ധകളായ ആ കന്യാസ്ത്രീകള്‍ നടത്തിയ കണ്‍വെര്‍ഷന്‍ ഒന്നല്ല, രണ്ടാണ്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്; ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശം, കന്യാസ്ത്രീകള്‍ ഇന്നു പുറത്തിറങ്ങും റെയില്‍വേ ട്രാക്കില്‍ മാംസത്തുണ്ടുകളായി ചിതറിത്തീരുമായിരുന്ന അധമമായ ഒരു അനാഥമരണത്തെ, എന്റെയോ നിങ്ങളുടെയോ അച്ഛന് നമ്മളാഗ്രഹിക്കുന്ന മരണംപോലെ അന്തസ്സുള്ള ഒരു മരണമാക്കി അവര്‍ കണ്‍വെര്‍ട്ട് ചെയ്തുകളഞ്ഞു. ഒരുപക്ഷേ, തന്റെ മരണത്തിനു മുമ്പുള്ള ആ മൂന്ന് ദിനരാത്രങ്ങളിലെ ഹ്രസ്വമെങ്കിലും അന്തസ്സായ, മനുഷ്യസമാനമായ, ഒരു ജീവിതം ജീവിക്കാന്‍ വേണ്ടി മാത്രം അത്രകാലം ജീവിച്ചിരുന്നതുപോലെ, അയാള്‍ തലയുയര്‍ത്തി കടന്നുപോയി. എത്ര മഹത്തരമായ ഒരു കണ്‍വെര്‍ഷന്‍. നാനൂറുരൂപയും സോപ്പുപൊടിയും വേണമെന്നുപറഞ്ഞുവന്ന ഓട്ടോക്കാരന്റെ കണ്‍വെര്‍ഷന്‍ നമ്മള്‍ കാണാതെ പോകരുത്. റെയില്‍വേ ട്രാക്കിലേയ്ക്ക് വൃദ്ധനെ കൊണ്ടുപോകുന്നതും ഈ കരുണാലയത്തിലേയ്ക്ക് അതേ വൃദ്ധനെ കൊണ്ടുപോകുന്നതും ആ ഡ്രൈവര്‍ക്ക് ഒരേപോലെയുള്ള പരിപാടിയാണ്. പിന്നെയെന്താണ് അയാള്‍ താന്‍ പറഞ്ഞുറപ്പിച്ച ലോട്ടറി വേണ്ടെന്നുവെച്ചത്? അമ്പതുരൂപാ മതി എന്നുപറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അയാളുടെ കണ്ണുകള്‍ നിറഞ്ഞത്? കന്യാസ്ത്രീകളെ, നിങ്ങള്‍ ഈ കണ്‍വെര്‍ഷന്റെ പണിയില്‍ ബഹുകേമികളാണ്. പറയാതെവയ്യ! Keep it up! (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയത് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു) Jose Kunju writes about charity works of Nuns and their helping nature

സമകാലിക മലയാളം 4 Aug 2025 11:43 am

വിഎസ്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നൽകിയ സംഭാവനയിൽ ഇങ്ങനെയൊന്ന് കൂടെയുണ്ട്

ലോ കത്തൊട്ടാകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയേറ്റ കാലമായിരുന്നു 1980കളുടെ അവസാനവും 1990കളുടെ തുടക്കവും. 1991ൽ നിരവധി കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊഴിഞ്ഞുവീണു, പിന്നീട് അവിടങ്ങളിൽ കണ്ടത് പലതരം ഏകാധിപത്യ പ്രവണതകളാണ്. പലയിടങ്ങളിലും ബഹുകക്ഷി വ്യവസ്ഥ നിലവിൽ വന്നു എന്നത് മറ്റൊരു കാര്യം. ഇതിന് മുൻപ് തന്നെ യൂറോപ്പിൽ യൂറോ കമ്മ്യൂണിസവും ന്യൂ ലെഫ്റ്റ് എന്നീ ധാരകളും ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ, ഇതൊന്നും ഏശാത്ത ഒരു സ്ഥലം കേരളമാണെന്ന് വേണമെങ്കിൽ പറയാം. ലോകത്ത് ബഹുകക്ഷി വ്യവസ്ഥയിലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അങ്ങനെയൊരു ജനാധിപത്യ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. മാർക്സിസം - ലെനിനിസം അടിസ്ഥാനപ്രമാണമെന്ന് അടിവരയിട്ടു പറയുന്ന പാർലമെൻ്ററി ഇടതുപക്ഷത്തിന് ശക്തിയുള്ള സ്ഥലമാണ് കേരളം. എന്നാൽ, 1950-കൾ മുതൽ തന്നെ ലെനിൻ വിമർശിച്ച പാർലമെൻ്ററി ക്രെട്ടിനിസം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ബാധിച്ചു എന്ന വിമർശനം ഇന്നും കേൾക്കുന്ന സംഘടനകളുമാണ് അവ. വി എസ് അച്യുതാനന്ദ ൻ്റെ സംഭാവനകളെപ്പറ്റി നിരവധി പേർ പറയുന്നുണ്ട്. എന്നാൽ, അധികമാരും പറയാത്ത പോയ ഒരു രാഷ്ട്രീയ സംഭാവന അദ്ദേഹം കമ്മ്യൂണിസ്റ്റ് സംഘടനാരീതിക്ക് നൽകിയിട്ടുണ്ട്. അതേക്കുറിച്ച് പറയാതെ വി എസ് എന്ന നേതാവിന്റെ സംഭാവനകൾ പൂർണ്ണമാകില്ല. ഈ കാശിത്തുമ്പ വിടരും, വിപ്ലവ നായകന്റെ ഓര്‍മ്മകളുമായി; വി എസിന്റെ പേരിലൊരു പൂവ് കേരളത്തിൽ പാർലമെന്ററി ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ലെനിനിസ്റ്റ് സംഘടനാ രീതിയിൽ പ്രവർത്തിക്കുന്ന സിപി എമ്മിൽ ഇടവേളയ്ക്ക് ശേഷം ഉൾപ്പാർട്ടിസമരമെന്ന ആഭ്യന്തര കലഹത്തിന്റെ ആദ്യ വെടി പൊട്ടുന്നതും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തകർച്ചയോടെയാണ്. അക്കാലത്ത് കോഴിക്കോട് നടന്ന സി പി എം സമ്മേളനത്തിൽ വി എസ് അച്യുതാനന്ദൻ സെക്രട്ടറി സ്ഥാനം ഒഴിയുന്നു, പ്രതിപക്ഷനേതാവെന്ന സ്ഥാനം ഒഴിഞ്ഞ് ഇ കെ നായനാർ സെക്രട്ടറിയാകുന്നു. വി എസ് പ്രതിപക്ഷനേതാവാകുന്നു. ഇതോടെ കേരളത്തിൽ ചില പുതിയ തുടക്കങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു. സി പി എമ്മിനുള്ളിൽ പതിയെ സി ഐ ടി യു - വി എസ് എന്നീ രണ്ട് വിഭാഗങ്ങൾ രൂപപ്പെടുന്നു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെന്ന് പാർട്ടി പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുത്ത് അങ്ങനെ തന്നെ കാണാം. ആ പ്രതിപക്ഷനേതൃകാലഘട്ടത്തിലാണ് വി എസ് അച്യുതാനന്ദൻ എന്ന കർക്കശക്കാരനായ നേതാവ് പാർലമെന്ററി സാധ്യതകളുടെ ഉപയോഗവും മാധ്യമങ്ങളുടെ സാധ്യതയും കൃത്യമായി ഉപയോഗിച്ചു തുടങ്ങുന്നത്. ഇന്നത്തെ പോലെ ചാനലുകളോ ഓൺലൈൻ മാധ്യമങ്ങളോ സോഷ്യൽ മീഡിയയോ ഒന്നുമില്ലാത്ത കാലം. പക്ഷേ, വി എസ് അച്യുതാനന്ദൻ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ കേരളത്തിലെ പ്രധാന ചർച്ചാവിഷയമായി മാറി. പാമോലിൻ, ഇടമലയാർ, ഗ്രാഫൈറ്റ്, സൂര്യനെല്ലിഎന്നുവേണ്ട വി എസ് എന്നും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഇതിനിടയിൽ ഐ എസ് ആർ ഒ ചാരക്കേസ് വന്നെങ്കിലും വി എസ് അതിനേക്കാളേറെ ശ്രദ്ധകേന്ദ്രീകരിച്ച് നിന്നത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലായിരുന്നു. അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തു. മാധ്യമങ്ങളിൽ വന്ന വിഷയങ്ങൾ അദ്ദേഹവും. അതൊരു കൊടുക്കൽ വാങ്ങലായിരുന്നു. വി എസ് അച്യതാനന്ദൻ, പിണറായി വിജയൻ, ആനത്തലവട്ടം ആനന്ദൻ തോമസ് ഐസക് എന്നിവർ 1996ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ജയിച്ചുവെങ്കിലും വി എസ് തോറ്റു. തോറ്റ വി എസ്, ജയിച്ച വിഎസ്സിനേക്കാൾ അപകടകാരിയായിരുന്നുവെന്ന് എതിരാളികൾ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. പാർട്ടിക്കുള്ളിൽ ലെനിനിസ്റ്റ് സംഘടനാ രീതി ഉപയോഗിച്ചു കൊണ്ട് നേടിയെടുത്ത മേൽക്കൈ. പക്ഷേ, വി എസ് അവിടം കൊണ്ട് നിർത്തിയില്ല, താൻ ഉന്നയിച്ച അഴിമതിയാരോപണങ്ങളുടെ പിന്നാലെ തന്നെ തുടർന്നു. പരാതികൾ, വിജിലൻസ് കേസുകൾ അങ്ങനെയങ്ങനെ. ഇത് ഒരുവശത്ത് നടക്കുമ്പോൾ വി എസ് മുല്ലപ്പെരിയാറിലേക്ക് യാത്രപോയി. അന്നുവരെ കേരളത്തിലൊരു രാഷ്ട്രീയ നേതാവും ഇടപെടാത്ത ഒരു വിഷയത്തിനെ വി എസ് ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നു. വി എസ്സിനൊപ്പം മാധ്യമങ്ങളും പോയി. തെരഞ്ഞെടുപ്പ് കാലങ്ങളിൽ വി എസ്സിനെ എതിർത്ത മാധ്യമങ്ങൾ പോലും അദ്ദേഹം മുല്ലപ്പെരിയാർ സന്ദർശിക്കുന്ന പടം ഒന്നാം പേജിൽ അച്ചടിച്ചു. വി എസ് എന്ന നേതാവ് സംഘടനയെയും ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു കാഴ്ച, സമാന്തരമായി ഭരണകൂടത്തോട്, ഏറ്റെടുക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന സൂചന. ഇതോടെ വർഷങ്ങൾക്ക് ശേഷം മുല്ലപ്പെരിയാർ വീണ്ടും ചർച്ചാ വിഷയമായി. ഇതിനൊപ്പം തന്നെ സൂര്യനെല്ലി കേസിലെ പെൺകുട്ടിക്ക് നീതി നേടിക്കൊടുക്കാനുള്ള പോരാട്ടത്തിൽ നിന്ന് അണുവിട വി എസ് പിന്നോട്ട് പോയില്ല. ഇങ്ങനെ നിന്ന വി എസ് വീണ്ടും പുതിയ പോർമുഖങ്ങൾ തുറക്കുന്നത് 2001 ലാണ്. വി എസ് ജയിച്ചു. എൽ ഡി എഫ് പ്രതിപക്ഷത്തായി. മതികെട്ടാനിലെ കയ്യേറ്റത്തിനെതിരെയായിരുന്നു പ്രധാനപ്പെട്ട ഒരിടപെടൽ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ വി എസ് സ്ഥലം സന്ദർശിച്ചു. അന്ന് ഇവിടെയുണ്ടായിരുന്ന സകലമാധ്യമങ്ങളും വി എസ്സിനൊപ്പം അവിടെയെത്തി. മുല്ലപ്പെരിയാർ പോലെ തന്നെ മതികെട്ടാനും പിന്നീട് കേരളത്തിലെ പ്രധാന വിഷയമായി മാറി. വി.എസ്. സജീവമായി ഇടപെട്ട മറ്റൊരു പ്രശ്നമാണ് മുത്തങ്ങയിലെ ആദിവാസി പ്രക്ഷോഭം. അങ്ങനെ ഓരോ വിഷയങ്ങളിലും വി എസ് ഇടപെട്ടു തുടങ്ങി. ചുരുക്കി പറഞ്ഞാൽ ഒരു പ്രൈവറ്റ് സെക്രട്ടറിയും ഇല്ലാതെ എൽ ഡി എഫ് കൺവീനറായിരുന്നുകൊണ്ട് മുല്ലപ്പെരിയാറിൽ പോയി വി എസ് ആരംഭിച്ച യാത്ര, പിന്നീട് കേരളത്തിലെ ഓരോ പ്രദേശത്തേക്കും നീളുകയായിരുന്നു. അതിനൊപ്പം മറ്റൊന്നു കൂടി സംഭവിക്കുന്നുണ്ടായിരുന്നു. വിഎസ് എന്നും നേതാവ്, ഇന്നലെ മുഴുവന്‍ പറയാനായില്ല; കുറിപ്പുമായി പിണറായി സി പി എമ്മിൽ സമവാക്യങ്ങളുടെ ബലാബലം മാറി, വി എസ് സംഘടനാ ചട്ടക്കൂടിന് പുറത്തു പൊതുസമൂഹത്തിൻ്റെയും പോരാളിയായി. വി എസ് സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് പുറത്തേക്ക് വളർന്നു. ബലാബലത്തിലെ തർക്കം മൂത്തപ്പോൾ സംഘടനയ്ക്കുള്ളിൽ കാറ്റും വെളിച്ചവും കയറുന്നതിനെതിരെ നിലപാടുമായി വി എസ്സിനെ അനുകൂലിക്കുന്നവർ രം​ഗത്തുവന്നു. അവർ നിലയുറപ്പിച്ചത് ലെനിനിസ്റ്റ് സംഘടനാ തത്ത്വത്തിലായിരുന്നു. എന്നാൽ, വി എസ് അപ്പോഴും ആ സംഘടനാ തത്ത്വത്തെ തലതിരിച്ചിട്ട് മുന്നോട്ട് പോകുകയായിരുന്നു. വി എസ് നേരിട്ടും അല്ലാതെയും അത്തരം ഇടപെടലുകൾ സംഭവിച്ചുകൊണ്ടിരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമായി 2006 ലെ സ്ഥാനാർത്ഥി നിർണ്ണയം. 2006 ലെ തെരഞ്ഞെടുപ്പിൽ വി എസ് സ്ഥാനാർത്ഥിയാകുന്നില്ലെന്ന നില വന്നപ്പോൾ പ്രതികരണവുമായി തെരുവിലിറങ്ങിയവരിൽ പാർട്ടിക്കാരും അല്ലാത്തവരുമുണ്ടായിരുന്നു. സി പിഎം നിലപാട് മാറ്റി വി എസ്സിനെ സ്ഥാനാർത്ഥിയും പിന്നീട് മുഖ്യമന്ത്രിയുമാക്കി. സാധാരണഗതിയിൽ സംഭവിക്കാത്തത് അന്ന് സി പി എമ്മിൽ സംഭവിച്ചു. ഇതുതന്നെയാണ് മുഖ്യമന്ത്രിയായിരിക്കെയും സംഭവിച്ചത്. ദേശീയ തലത്തിൽ അഴിമതിവിരുദ്ധസമരവുമായി അണ്ണാ ഹസാരെ രംഗത്തെത്തിയപ്പോൾ കേരളത്തിൽ അച്ചുഹസാരെ എന്ന് പറഞ്ഞാണ് വി എസ്സിനെ കേരളത്തിലെ മധ്യവർഗം വിശേഷിപ്പിച്ചത്. ഇതേസമയത്താണ് ഇടമലയാർ കേസിൽ ആർ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചുകൊണ്ട് സുപ്രീം കോടതി വിധി വരുന്നത്. ഇതോടെയാണ് ഈ പ്രയോഗം രൂപം കൊണ്ടത്. മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികൾ പൊമ്പിളൈ ഒരുമൈ എന്ന സംഘടനയുണ്ടാക്കി സമരമാരംഭിച്ചപ്പോൾ പാർട്ടിയുടെ വാക്കുകളെ മറികടന്ന് വി എസ് അവിടെ എത്തി. പാർട്ടി എം എൽ എ നടത്തിയിരുന്ന സമരമൊഴിവാക്കിയാണ് വി എസ് പാർട്ടിക്കാരല്ലാത്തവർ നടത്തിയ സമരമുഖത്ത് എത്തിയത്. പരിസ്ഥിതി, അഴിമതി, സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ പലപ്പോഴും പാർട്ടി സംവിധാനത്തെ നയിച്ചു കൊണ്ടുള്ള സമരങ്ങളല്ല, സ്വന്തം നിലപാട് സ്വീകരിച്ചായിരുന്നു അദ്ദേഹം മുന്നോട്ട് പോയത്. 'എനിക്കൊരു കണ്ടീഷനുണ്ട്, സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം'; വിഎസിന് മുന്നില്‍ തോറ്റ പാര്‍ട്ടി ലെനിനിസ്റ്റ് സംഘടനാരീതിയുടെ മുഖ്യതത്ത്വം പാർട്ടി തൊഴിലാളി വർഗ്ഗത്തിൻ്റെ വാൻഗാ‍ർഡാണ് എന്നതാണ്. വ്യക്തികൾ പാർട്ടിക്ക് കീഴ്പ്പെടണം. കീഴ്ഘടകങ്ങൾ ഉപരിഘടങ്ങൾക്ക് കീഴ്പ്പെടണം. ഇവയെല്ലാം അലംഘനീയമായ ലെനിനിസ്റ്റ് പ്രമാണങ്ങളാണ്. എന്നാൽ, വി എസ് ഈ പ്രമാണങ്ങളെയെല്ലാം കീഴ്മേൽ മറിക്കുന്നതാണ് ഈ സംഭവങ്ങളിൽ കാണാൻ കഴിഞ്ഞത്. പാർട്ടിക്ക് പുറത്തുപോകാൻ വി എസ്സോ, വി എസ്സിനെ പുറത്താക്കാൻ പാർട്ടിയോ ആഗ്രഹിച്ചില്ല. ഒരുപക്ഷേ പാർട്ടിയും ലെനിനിസ്റ്റ് ചട്ടക്കൂടിൽ നിന്ന് അനൗദ്യോഗികമായെങ്കിലും പുറത്തുവന്നുകാണണം. എന്തായാലും, കെ പിആർ ഗോപാലൻ, എം വി രാഘവൻ, കെ ആർ ഗൗരിയമ്മ തുടങ്ങിയവർക്കൊന്നും പറ്റാത്തതായിരുന്നു വി എസ് ഇവിടെ നടത്തിയെടുത്തത്. ഒരുകാലത്ത് സ്റ്റാലിനിസ്റ്റ് എന്ന വിമർശനം ഏറ്റുവാങ്ങിയ വി എസ് ആണ് സംഘടനയുടെ ആരൂഢമായ ലെനിനിസ്റ്റ് സംഘടനാരീതിയെ അട്ടിമറിച്ചത്. പാർട്ടി മുറുകെ പിടിക്കുന്ന ലെനിനിസ്റ്റ് സംഘടന രീതി ജനാധിപത്യസമൂഹത്തിൽ പ്രായോഗികമാവില്ല എന്ന് പലരും വാദിച്ചിട്ടുണ്ടെന്ന് രേഖകളിൽ കാണാമെങ്കിലും പൊതുസമൂഹത്തിൽ സമ്മതി ആർജ്ജിച്ച് പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ഇത് തെളിയിച്ച അപൂർവ്വവ്യക്തിത്വമാണ് വി എസ്. അതും തന്റെ 80 - മുതൽ 98 വയസ്സുവരെയുള്ള വാർദ്ധക്യകാലത്ത് എന്നതുകൂടെ കണക്കിലെടുക്കുമ്പോഴാണ് വി എസ്സിന്റെ രാഷ്ട്രീയ സംഭാവനയുടെ ആഴം അത്ഭുതപ്പെടുത്തുന്നതാകുന്നത്. VS Achuthanandan often moved forward on issues such as the environment, corruption, and women's issues by taking his own stand, rather than leading the party system in its struggles.

സമകാലിക മലയാളം 24 Jul 2025 3:00 pm

ജൈവരാഷ്ട്രീയത്തിന്റെ വിപ്ലവാഗ്‌നി

കാ ല്‍നൂറ്റാണ്ട് മുമ്പാണ്. എറണാകുളം ജില്ലയിലെ ഒരു സമ്മേളനവേദിയില്‍ വെച്ച് വിഎസ്സുമായി സംസാരിക്കുകയായിരുന്നു. അന്ന് പ്രതിപക്ഷനേതാവാണ്. കാസര്‍കോട്ടെ ചില പഞ്ചായത്തുകളില്‍ മാരകരോഗം ബാധിച്ച മനുഷ്യരെയും മൃഗങ്ങളെയും കുറിച്ച് ശ്രീപദ്രെയുടെ ലേഖനങ്ങളും അതിനു കാരണമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദീര്‍ഘനാളത്തെ ഉപയോഗവും ശ്രദ്ധയില്‍പ്പെടുത്തി. അന്ന് 'കേരളമോണിറ്ററി'ല്‍ വന്ന എന്റെ ലേഖനത്തെക്കുറിച്ചു പറയുകയും ചെയ്തു. തല്ക്കാലം അതിന്റെ ഉപയോഗം നിര്‍ത്തിയിട്ടുണ്ടല്ലോ എന്ന് പറയുകയും ഇത് സംബന്ധിച്ച വസ്തുതകള്‍ കൂടുതല്‍ ശേഖരിക്കേണ്ടതുണ്ടെന്നു അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് എത്രയോ പഠനങ്ങള്‍ വന്നു. എത്രയോ ശാസ്ത്രീയ ഗവേഷണ കണ്ടെത്തലുകളും ഇതിനിടയില്‍ വന്നു. ഇരകള്‍ ഒന്നൊന്നായി മരിക്കുകയും പുതിയ രോഗബാധിതര്‍ വന്നുകൊണ്ടിരിക്കുകയും ചെയ്തു. അക്കാലമെല്ലാം വിഎസ്സ് ഇരകളോടൊപ്പമായിരുന്നു. അവര്‍ക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നു. അക്കാലത്താണ് ഞങ്ങളുടെ ഗവേഷകര്‍ ശശികുമാറും പ്രതുഷ്ചന്ദ്രനും പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തത്. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച ഒരു ഡോക്യൂമെന്ററിയില്‍ അച്യുതാനന്ദന്‍ ഒരു അഭിമുഖം നല്‍കുകയും ഡോക്യുമെന്ററി മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം വേദിയില്‍ സന്നിഹിതനായി രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു. എല്ലാ പെണ്ണുപിടിയന്മാർക്കും ഞാൻ എതിരാണ്; സ്ത്രീപീഡകർക്കായി കയ്യാമം കാത്തുവച്ച ഒരാൾ വി.എസ്. നൈതികരാഷ്ട്രീയം നെഞ്ചോടു ചേര്‍ത്തയാളാണ്. പൊതുസേവനം സത്യനിഷ്ഠയില്‍ അധിഷ്ഠിതമായിരിക്കണം എന്ന് എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരുന്ന ഒരു രാഷ്ട്രീയനേതാവായിരുന്നു വി.എസ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ധാര്‍മ്മികതയും രാഷ്ട്രീയവും രണ്ടല്ല. അവ രണ്ടും ഗാഢമായി ഇഴചേര്‍ന്ന വിഷയങ്ങളാണ്: ഒന്ന് മറ്റൊന്നില്ലാതെ അര്‍ത്ഥപൂര്‍ണ്ണമായി നിലനില്‍ക്കില്ല. മൗലികാശയങ്ങള്‍ പ്രവര്‍ത്തനത്തെ നിര്‍ണ്ണയിക്കണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പ്രത്യയശാസ്ത്രം അര്‍ത്ഥപൂര്‍ണമാകുന്നത് അത് അനുഭവജ്ഞാനവുമായി ചേര്‍ത്തുവെയ്ക്കുമ്പോഴാണ്. കേവലം പുസ്തകങ്ങളിലോ മുദ്രാവാക്യങ്ങളിലോ മാത്രമായി കമ്മ്യൂണിസ്റ്റുകള്‍ ഒതുങ്ങിനില്‍ക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. മാര്‍ക്‌സിസത്തോടുള്ള വിഎസ്സിന്റെ സമീപനം കേവലം യാന്ത്രികമായിരുന്നില്ല. അങ്ങനെ കരുതിയവരും അദ്ദേഹത്തെ സ്റ്റാലിനിസ്റ്റ് എന്ന് വിളിച്ചവരും ഉണ്ടായിരുന്നു. കര്‍ക്കശമോ മുരട്ടുവാദമോ അദ്ദേഹത്തിന്റെ നിലപാടുകളില്‍ കണ്ടില്ല. നീതി, സമത്വം, സത്യസന്ധത എന്നിവയോടുള്ള യഥാര്‍ത്ഥ പ്രതിബദ്ധതയെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രതിഫലിച്ചു. അതുകൊണ്ടാണ് വിഎസ്സിന്റെ ആശങ്കകള്‍ വര്‍ഗ പ്രശ്‌നങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങിയത്. അതില്‍ പരിസ്ഥിതിയും ലിംഗാവകാശങ്ങളും പ്രാന്തസ്ഥരായവരോടുള്ള രാഷ്ട്രീയാനുകമ്പയും എല്ലാമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബോദ്ധ്യങ്ങളെ പ്രത്യയശാസ്ത്രം മാത്രമല്ല, ജൈവാനുഭവങ്ങളും സ്വാധീനിച്ചു. അച്യുതാനന്ദന്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത് പ്രകൃതിവിഭവങ്ങള്‍ വരേണ്യവര്‍ഗത്തിന് മാത്രമല്ല, എല്ലാവര്‍ക്കും അവകാശപ്പെട്ടതെന്നാണ്. കേരളത്തിലെ സുസ്ഥിരവികസനത്തെക്കുറിച്ച് ആദ്യം ആശങ്ക ഉന്നയിച്ചവരില്‍ ഒരാളാണ് അദ്ദേഹം. മാളുകള്‍, റിസോര്‍ട്ടുകള്‍, ഹൈവേകള്‍ എന്നിവയുടെ ക്രമരഹിതമായ നിര്‍മ്മാണം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ത്തേക്കുമെന്നു അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നല്‍കി. വിഎസ്സിനെ സംബന്ധിച്ചിടത്തോളം 'പുരോഗതി' 'വികസനം' എന്നൊക്കെ പറയുന്നത് ഒരിക്കലും പ്രകൃതിയുടെയോ മനുഷ്യന്റെ അന്തസ്സിന്റെയോ വിനാശകരമായ, ഹാനികരമായ പ്രവര്‍ത്തനങ്ങളല്ല. ദ്രുതഗതിയിലുള്ള ആധുനികവല്‍ക്കരണത്തോടൊപ്പമുള്ള പാരിസ്ഥിതിക തകര്‍ച്ചയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് പ്രയോജനം ലഭിച്ചത് എന്ന് അദ്ദേഹം ഇടയ്ക്കിടെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഈ ചോദ്യങ്ങള്‍ അദ്ദേഹത്തെ പലപ്പോഴും അധികാരത്തിലിരിക്കുന്നവര്‍ക്ക് അനഭിമതനാക്കി. കേരള രാഷ്ട്രീയചരിത്രത്തില്‍ അച്യുതാനന്ദന്‍ ചെയ്തതുപോലെ പരിസ്ഥിതിയെക്കുറിച്ച് കപടതകള്‍ ഇല്ലാതെ സംസാരിച്ച നേതാക്കള്‍ കുറവാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയസജീവതയെ നയിച്ചത് കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് ദീര്‍ഘവീക്ഷണമായിരുന്നു അതിന്റെ ആധാരം. എൻറെ അച്ചുമാമോ എന്നുപറഞ്ഞ് ഗൗരിക്കുട്ടി ഓടിപ്പാഞ്ഞ് കയറി, ദേ കിടക്കുന്നു പ്രോട്ടോകോൾ! മുത്തങ്ങയില്‍ ആദിവാസികള്‍ക്കൊപ്പം നടന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികക്കൊപ്പം ഇരുന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളോടൊപ്പം അണിനിരന്നു. ജലസ്രോതസ്സുകളുടെ കോര്‍പ്പറേറ്റ് ദുരുപയോഗത്തിനെതിരായ പോരാട്ടത്തില്‍ പ്ലാച്ചിമടയിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ ഭൂമി ഏറ്റെടുക്കലുകളെ, കയ്യേറ്റങ്ങളെ അദ്ദേഹം എതിര്‍ത്തു. അത് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളില്‍ നിന്നുപോലും പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. സാമൂഹിക സമത്വവും പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നീതിബോധം ഇതിനെയെല്ലാം മറികടന്നു. നിയമങ്ങള്‍ ശാസ്ത്രവിധികളും പരിസ്ഥിതി ഉത്തരവാദിത്തവും ഉയര്‍ത്തിപ്പിടിക്കണമെന്ന് വിഎസ് വാദിച്ചു. ഈ വിഷയത്തില്‍ രാഷ്ട്രീയ എതിരാളികളേയും സഖ്യകക്ഷികളേയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ അദ്ദേഹത്തിനു മടിയിലായിരുന്നു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള വിദഗ്ധ വിലയിരുത്തലുകള്‍ അവഗണിച്ചപ്പോള്‍ അദ്ദേഹം സ്വന്തം ഭരണ സംവിധാനങ്ങളെത്തന്നെ വിമര്‍ശിച്ചു, കൂടാതെ കേരളം കണ്ട വികസന ഉച്ചകോടി മാമാങ്കങ്ങള്‍ അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നൈതികബോധ്യങ്ങളില്ലാത്ത രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ അര്‍ത്ഥശൂന്യമായിരുന്നു. അച്യുതാനന്ദന്‍ ഒറ്റയാനായി നിന്നുകൊണ്ട് പോരാടാന്‍ മടികാണിച്ചില്ല. സ്വന്തം സഹപ്രവര്‍ത്തകര്‍ തന്നെ അടച്ചവാതിലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അദ്ദേഹം സുതാര്യത തിരഞ്ഞെടുത്തു. പുരോഗതിയുടെ പേരില്‍ ഭരണകൂടങ്ങളും സ്വകാര്യവ്യക്തികളും നടത്തിയ എല്ലാ കുറുക്കുവഴികളും പിന്നാമ്പുറ ഇടപാടുകളും പൊള്ളയായ വാഗ്ദാനങ്ങളും അദ്ദേഹം ധൈര്യപൂര്‍വം പൊളിച്ചടുക്കി. വിഎസ്സിന്റെ ലളിതവും എന്നാല്‍ ശക്തവുമായ സന്ദേശം ജനങ്ങള്‍ കേട്ടു: മൗലിക പ്രാധാന്യമുള്ളത് സംരക്ഷിക്കുക. ഉപരിപ്ലവമായ വശീകരണങ്ങളില്‍ വീഴരുത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉയര്‍ത്തുക. ഭൂമിയെ പരിപാലിക്കുക. സത്യത്തെ ബഹുമാനിക്കുക. മതനിരപേക്ഷരാഷ്ട്രീയത്തിന്റെ ശക്തമായ മുഖമായിരുന്നു വിഎസ്സിന്റേതു. വര്‍ഗ്ഗീയതയെ തുറന്നെതിര്‍ക്കുകയും അതില്‍ മതം വഹിക്കുന്ന പ്രതിലോമമായ പങ്കിനെ നിര്‍ദ്ദയം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയതേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും വേറിട്ട് കാണാന്‍ വിഎസ്സ്ശ്രമിച്ചിട്ടില്ല. ഞാന്‍ ഓര്‍ക്കുന്നു 1992 ജൂലൈ മാസത്തില്‍ തിരുവനന്തപുരം പൂന്തുറയില്‍ നടന്ന വര്‍ഗ്ഗീയ കലാപം. അന്ന് എന്റെ സഹോദരിയുടെ അമ്പലത്തറയിലുള്ള വീട് വര്‍ഗ്ഗീയശക്തികള്‍ തകര്‍ക്കുകയും വീട്ടുസാമാനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത സംഭവം. ഉമ്മയും സഹോദരിയും മാത്രമാണ് അന്ന് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യം കൊണ്ട് രണ്ടുപേരും രക്ഷപ്പെട്ടു. വാളുകൊണ്ട് വീട്ടുസാധനങ്ങള്‍ എല്ലാം തകര്‍ത്തു. വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നു. അന്ന് വിഎസ്സും സഖാക്കളും വീട് സന്ദര്‍ശിക്കുകയും അത് പിറ്റേന്ന് വലിയ വാര്‍ത്താപ്രാധാന്യം നല്‍കി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുന്‍ കേരളനിയമസഭാ സ്പീക്കര്‍ കെ.എം. സീതിസാഹിബിന്റെ കൊച്ചുമകളുടെ വീടാണ് തകര്‍ത്തതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സങ്കടവും ആശങ്കയും ഉണ്ടായി. ബാബറി മസ്ജിദ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൂന്തുറ ഭാഗത്തു അബ്ദുല്‍ നാസര്‍ മദനി തുടങ്ങിവെച്ച വിദേഷ പ്രസംഗവും റൂട്ട് മാര്‍ച്ചുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഐഎസ്എസ് എന്ന മദനി ഉണ്ടാക്കിയ സംഘടന പിന്നീട് പിഡിപി എന്ന പേരില്‍ പുനഃപ്രവേശം ചെയ്തു. മദനിയുടെ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത ഒരാളായിരുന്നു വിഎസ്സ് (പിന്നീട് മദനിയെ ഇടതുപക്ഷം തന്നെ തോളിലേറ്റിയപ്പോള്‍ വിഎസ്സ് അതിനെ അനുകൂലിച്ചിരുന്നില്ല എന്നാണു ചരിത്രം പറയുന്നത്). എല്ലാ രാഷ്ട്രീയപോരാട്ടങ്ങളിലും വിഎസ്സ് വിജയിച്ചില്ല എന്നത് സത്യം. പക്ഷേ അദ്ദേഹം തന്റെ ആദര്‍ശങ്ങളില്‍ സത്യസന്ധനായി നിന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ധൈഷണികതയും ഇച്ഛാശക്തിയും അളക്കേണ്ടത് അദ്ദേഹം അലങ്കരിച്ച പദവികള്‍ കൊണ്ടല്ല, മറിച്ച് മനുഷ്യനന്മയില്‍ അധിഷ്ഠിതമായ ധീരമായ പോരാട്ടത്തിന്റെ, വിയോജിപ്പിന്റെ, പ്രതിരോധത്തിന്റെ ഇടങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം. സര്‍ക്കാരുകള്‍ മാറിവരുമ്പോഴും, സഖ്യങ്ങള്‍ പുതിയ അക്ഷാംശങ്ങള്‍ തേടുമ്പോഴും അദ്ദേഹം ഒരു ആശയത്തില്‍ ഉറച്ചുനിന്നു: രാഷ്ട്രീയം ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ചരിത്രത്തിന്റെ വിധിന്യായത്തിനും ഉത്തരം നല്‍കണം. വിഎസ്.അച്യുതാനന്ദന്റെ ജീവിതം ഓര്‍മ്മിപ്പിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ യഥാര്‍ത്ഥരാഷ്ട്രീയനിലപാട് ആര്‍പ്പുവിളികളിലും സ്വയംപുകഴ്ത്തലിലുമല്ല ചെന്നെത്തേണ്ടത് എന്നാണ്. അത് നൈതികതയിലും രാഷ്ട്രീയഇച്ഛാശക്തിയിലും അടിയുറച്ച, അനീതിയെ നേര്‍ക്കുനേര്‍ എതിര്‍ക്കാനുള്ള പോരാട്ടങ്ങളുടെ ചരിത്രമാണ്. വിഎസ്സിന്റെ അന്ത്യയാത്രയില്‍ ജനങ്ങള്‍ നല്‍കിയ വിടവാങ്ങല്‍ മുദ്രാവാക്യങ്ങള്‍ മറ്റെന്താണ് സൂചിപ്പിക്കുന്നത്? (ലേഖകന്‍ എം.ജി. സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ധനുമാണ്) VS Achuthanandan was an ardent fighter for people`s cause, writes KM seethi

സമകാലിക മലയാളം 23 Jul 2025 4:59 pm

രാമായണത്തിന്റെ ഭിന്നവായനകള്‍; ബഹുത്വ സംസ്‌കൃതികളുടേതും

സം സ്‌കൃതികളുടെ അതിജീവന രഹസ്യമെന്നത് അവയുടെ ഇതിഹാസങ്ങളുടെ പുനരാഖ്യാനശേഷി കൂടെയത്രെ. ഇന്ത്യന്‍ സംസ്‌കാരത്തെ സംബന്ധിച്ചും ഏറെ സംഗതമായ കാര്യമാണത്. അതിലെ ഇതിഹാസ ആഖ്യാനങ്ങളായ രാമായണമോ മഹാഭാരതമോ ആകട്ടെ, അവ ഒരേയൊരു ദാര്‍ശനിക തലത്തിലേക്കോ വിചാരപരിധിയിലേക്കോ ചുരുക്കാനാവാത്തത്രയും വിപുലമാണ്. വാത്മീകിയുടെ ശ്ലോകങ്ങളില്‍ തുടക്കം കുറിച്ച രാമായണമെന്ന മഹാകാവ്യം ആധുനിക കാലഘട്ടം വരെ അതിന്റെ നിരവധി പരിവര്‍ത്തന രൂപങ്ങളിലൂടെയും പരിഭാഷകളിലൂടെയും തുടര്‍ച്ച നേടിയിട്ടുണ്ട്. ഓരോ പുതിയ അവതരണങ്ങളിലും ഘടനയും സന്ദേശവും മാറ്റപ്പെട്ട് ഭിന്നവായനകള്‍ക്കത് വിധേയമാവുകയും ചെയ്തു. എന്നാല്‍ എല്ലാ കാലത്തുമെന്ന പോലെ ഇത്തവണയും രാമായണമാസത്തില്‍ തന്നെ അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ചിലര്‍ പറയുന്നത് രാമായണം ദലിതര്‍ ഒരിക്കലും വായിച്ചിട്ടില്ല, അതിനാല്‍ അതിന് ഈ സമൂഹത്തില്‍ പ്രസക്തിയില്ല എന്നും അതിനെ പ്രതിരോധിക്കേണ്ടതുണ്ട് എന്നതുമത്രെ. കേരളത്തിലെ ദലിതര്‍ ഒരു കാലത്തും രാമായണം വായിച്ചിട്ടില്ല; രാമായണ പാരായണം സമൂഹം ഒന്നാകെ പ്രതിരോധിക്കണം: ടി എസ് ശ്യാംകുമാര്‍ ഇന്ത്യയുടെ ദാര്‍ശനിക, താന്ത്രിക, വൈദിക പാരമ്പര്യങ്ങളില്‍ ദലിതര്‍ മാത്രമല്ല, വിവിധ ഗോത്രീയ സമൂഹങ്ങളും പങ്കാളികളായിരുന്നിയിട്ടുണ്ട്. ഭാരതീയ ദര്‍ശനം ചാന്ദോഗ്യോപനിഷത്തിനും ശാക്താനുഷ്ഠാനങ്ങള്‍ക്കും ഒരേ വേദഭൂമിയില്‍ സ്ഥാനം നല്‍കുന്ന ഒരന്വേഷണശൈലിയാണ് പിന്തുടര്‍ന്നത് എന്ന് കാണാം. തന്ത്രങ്ങള്‍ ദലിത് ആചാരങ്ങളില്‍ നിന്നുമാണ് തുടക്കമെടുത്തത് എന്നത് സംശയമില്ലാത്ത കാര്യമാണ്. പക്ഷേ, അതിനോടൊപ്പം ബ്രാഹ്മണരും അതിലര്‍പ്പിച്ച സംഭാവനകള്‍ നിഷേധിക്കപ്പെട്ടുകൂടാ. നമ്മുടെ ക്ഷേത്രങ്ങളിലെ ജാതിവ്യവസ്ഥ, പ്രസാദവിതരണത്തിലെ അപാകാത, അവ സമൂഹം കുറ്റബോധത്തോടെ തിരുത്തേണ്ടവ തന്നെയാണെന്ന് അനവധിക്കാലം ക്ഷേത്രപൂജാരിയായി സേവനം ചെയ്ത എനിക്ക് തീര്‍ച്ചയായും പറയാനാകും. പക്ഷേ, ആ തെറ്റുകള്‍ ഭവ്യമായ സംസ്‌കൃതിക പാരമ്പര്യങ്ങളെയും അവരുടെ ആത്മാവിനെയും നിഷേധിക്കാനുള്ള കാരണമാകരുത്. എഴുത്തച്ഛന്റെ രാമായണ വ്യഖ്യാനം തന്നെ നോക്കൂ, അതൊരു സമുദായത്തെയും കച്ചവടമാക്കാനുള്ള തന്ത്രമല്ല. അച്ഛനും അമ്മയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബവുമായുള്ള സംവേദനമാണത്. അതിനെയാണ് ചിലര്‍ ഭ്രാന്ത് എന്നു വിളിക്കുന്നത്. എന്നാല്‍ ഈ 'ഭ്രാന്ത്' തലമുറകളെ ജാതിയല്ലാതെ, മനുഷ്യത്വത്തെക്കുറിച്ചും ധര്‍മ്മത്തെയും പഠിപ്പിച്ചു വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. രാമായണം ഒരു ജാതിഗ്രന്ഥമല്ല. അത് സത്യസന്ധതയുടെയും ധാര്‍മ്മികതയുടെയും കാവ്യാത്മക സാക്ഷ്യമായിട്ടേ പരിഗണിക്കപ്പെടേണ്ടതുള്ളൂ. അതിലെ രാമനാകട്ടെ സാധുതയുടെയും ഏകപത്‌നീവ്രതത്തിന്റെയും ധാര്‍മികഭാവത്തിന്റെയും പ്രതീകവും. അനന്തരകാലങ്ങളില്‍ പല ജാതികളും സമുദായങ്ങളും സ്വന്തം ഭാഷയില്‍ തങ്ങളുടെ ഭാവത്തോടെ രാമായണത്തെ പുനരാഖ്യാനം ചെയ്യാനായതിന്റെ തെളിവുകള്‍ ഇന്ത്യയുടെ സര്‍വ്വ ഭാഗങ്ങളിലും കാണാം. മറ്റൊരര്‍ത്ഥത്തില്‍, രാമായണത്തിന്റെ ചരിത്രമെന്നത് അതിന്റെ വൈവിധ്യപരമായ വായനയുടെ കൂടി ചരിത്രമാണ് എന്ന് പറയാം. കേവലമൊരു മതഗ്രന്ഥം മാത്രമല്ലത്, പല ഭാഷകളിലൂടെയും സംസ്‌കാരങ്ങളിലൂടെയും തലമുറകളായി പുനരാഖ്യാനം ചെയ്യപ്പെട്ട, ജീവിതത്തെക്കുറിച്ചുള്ളൊരു ദാര്‍ശനിക സംഭാഷണം കൂടിയാണ്. വാല്മീകിയുടെ രാമായണത്തിനു പുറമെ ലോകം മുഴുവനും വിവിധരൂപങ്ങളിലായി പ്രചരിച്ച അനേകം രാമകഥകളുണ്ട്. തമിഴ് കംബരാമായണം, തെലുങ്ക് രഘുനാഥരാമായണം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, തുളസീദാസിന്റെ രാമചരിത മാനസ്, തായ്, ലാവോ, കംബോഡിയന്‍, ജാവാനീസ് തുടങ്ങി ഏഷ്യന്‍ സംസ്‌കാരങ്ങളിലുണ്ടായ ഉപരാമായണങ്ങള്‍, തിബറ്റനും ചൈനീസ് സംസ്‌കാരങ്ങളിലും കണ്ടെത്തിയ വിവിധ രൂപങ്ങള്‍. ഇവ എല്ലാം ചേര്‍ന്നതാണ് രാമായണത്തിന്റെ ബഹുസ്വരത. ഈ വൈവിധ്യം അതിന്റെ പേരില്‍ മാത്രമല്ല, കഥാശില്പത്തിലുള്ള ഭിന്നതകളിലൂടെയും പ്രകടമാകുന്നുണ്ട്. ചിലതില്‍ രാമന്‍ ദൈവികതയുടെ പ്രതീകമാകുന്നതിനൊപ്പം മനുഷ്യാവതാരമായും പ്രത്യക്ഷപ്പെടുന്നു. സീതയുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായി ചിലത് മാറുമ്പോള്‍, മറ്റു ചിലവ രാമന്റെ ധര്‍മ ദൗത്യത്തെ ചോദ്യം ചെയ്യുന്നതായി മാറുന്നുമുണ്ട്. ജൈന രാമായണങ്ങളില്‍ മതപ്രതീകങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടുന്നു. രാമന്‍ ദൈവമല്ല ആത്മപരിപാകം നേടിയ മനുഷ്യനാണതില്‍. അവിടെ രാമന്‍ രാവണനെ അതിജീവിക്കുന്നത് ശക്തിയാലല്ല കരുണയാലും ശുദ്ധിയാലുമാണ്. ഭഗവത്കൃപയേക്കാള്‍ ആത്മവിശുദ്ധിക്കാണവിടെ പ്രാധാന്യം. അത്ഭുത രാമായണത്തില്‍ യുദ്ധമധ്യേ മഹാകാളി രൂപം സ്വീകരിച്ച് ശത്രുവിനെ സംഹരിക്കുന്നത് സീതയാണ്. നിശബ്ദ സഹനത്തിന്റെ പ്രതീകമല്ല അവിടെ സീത, ആധ്യാത്മിക വിശ്വാസത്തിന്റെ ജ്വാലയാണ്. മധ്യപ്രദേശിലെയും മറ്റും ചില രാമായണ കഥകളില്‍ രാവണന്‍ ലങ്കയിലേക്ക് കൊണ്ടുപോകുന്നത് മായാസീതയെയാണ്. ശരിയായ സീതയെ അഗ്‌നിദേവന്‍ സംരക്ഷിക്കുന്നു. പവിത്രത തെളിയിക്കാനുള്ള യാതനകള്‍ ഒന്നുമില്ലവിടെ. തായ്ലന്‍ഡിലെ രാമായണ ആഖ്യാനങ്ങള്‍ സൗന്ദര്യവും ചാരുതയും നിറഞ്ഞതാണ്. ഇവിടെ ഹനുമാന്‍ വിനോദിയായ കാമുകനാണ്. ദൈവാനുരക്തിയില്ലാത്ത മനുഷ്യാനുഭവങ്ങളാണവിടെ ആഖ്യാനം ചെയ്യപ്പെടുന്നത്. ഇപ്പോഴും അവിടങ്ങളിലെ ക്ഷേത്രചുമര്‍ചിത്രങ്ങള്‍, നൃത്യ, നാട്യങ്ങളിലെ ചലനങ്ങള്‍ തുടങ്ങിയ പലതിലും ആ ആഖ്യാനത്തുടര്‍ച്ച കാണാം. ജാവരാമായണങ്ങളില്‍ രാമന്‍ ഭരണത്തിന്റെയും ഭരണഘടനയുടെയുമെല്ലാം പ്രതീകമാണ്. രാജചരിത്രത്തോട് ചേര്‍ന്നാണ് അവിടെ രാമകഥ ആഖ്യാനം ചെയ്യപ്പെട്ടത്. ഇന്ന് കർക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍ വാത്മീകിരാമായണത്തില്‍ നിന്ന് തുടങ്ങി കമ്പരുടെ തമിഴ് രാമായണം, തുളസി ദാസിന്റെ ഭക്തിരസമായ രാമായണം, രാമനെ തികഞ്ഞ മാനവനായി ചിത്രീകരിക്കുന്ന ജൈനരാമായണം വരെ ഓരോന്നും ഓരോ ദാര്‍ശനിക ബിംബകല്പനാ സാമ്രാജ്യങ്ങളിലേക്കുള്ള കവാടങ്ങളാണ് എന്ന് പറയാം. ഭക്തിപ്രസ്ഥാനത്തിലൂടെയും തുളസിദാസിന്റെ രാമചരിതമാനസം പോലുള്ള കൃതികളിലൂടെയും പരിചിതമാക്കപ്പെട്ട രാമന്‍ ദൈവീകതത്വമായ, പാപരഹിതനായ പുരുഷനായിട്ടാണ് പ്രഖ്യാപിക്കപ്പെട്ടത്. രാമന്‍ ധര്‍മത്തിന്റെ പരിപൂര്‍ണമായ ബിംബമാണവിടെ. രാമന്റെ എല്ലാ പ്രവൃത്തികളും ന്യായീകരിക്കപ്പെടേണ്ടവയാണവിടെ. കൃത്യവുമാണ്. ഈ ഏകഭക്തി കാഴ്ചപ്പാടിനെ സമസ്തരാമായണങ്ങളുടെയും ഏകസത്യമാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിവിധ സംസ്‌കാരങ്ങളില്‍ രാമായണത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന വൈവിധ്യം ആശയപരമായ ബഹുസ്വരതയുടെ ഭാഗം തന്നെയാണ്. ഓരോ സമൂഹത്തിന്റെയും ആത്മാവിലേക്കുള്ള ദര്‍പ്പണമെന്ന നിലയില്‍ അവ പരിഗണിക്കപ്പെടുകയും വേണം. പരമ്പരയാ കൈമാറിവന്ന സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി, ചിത്രീകരിക്കപ്പെട്ട ശക്തിസംതുലനങ്ങളെയും സാംസ്‌കാരിക ധാര്‍മികതകളെയും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള പുനരാഖ്യാനങ്ങള്‍ ഓരോ സമൂഹത്തിന്റെയും ആന്തരിക ധര്‍മ്മചിന്തകളെ വെളിപ്പെടുത്തുന്ന വഴിയാകുന്നു. അതിനാല്‍ തന്നെ രാമായണം, മൗലികമായി ഒരു സാഹിത്യശൈലി മാത്രമാകാതെ ജീവിതത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും, പ്രത്യാശകളും, വിമര്‍ശനങ്ങളുമൊക്കെ പകരുന്ന സജീവ പാരമ്പര്യമായി മാറുന്നു. ഈ ആഖ്യാന വൈവിധ്യത്തെ ഒരേയൊരു ഏകതാവാദത്തില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് സാഹസം തന്നെയെന്നേ പറയാനാവൂ. രാമായണം അനേക കാലങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയും മനുഷ്യരുടെ കാഴ്ചപ്പാടുകളിലൂടെയും ഒഴുകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനെ ഒരേ നിലയ്ക്ക് മാത്രം കാണാനാവില്ല. അതൊരു ഭക്തിഗാനം മാത്രമായി ചുരുക്കാനുമാവില്ല. വ്യത്യസ്ത വായനകളുള്ള ദാര്‍ശനിക ലോകം തന്നെയാണത്. സദാ സഞ്ചരിക്കുന്നതും സദാ പരിണമിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്ന്. ഭക്തിപ്രസ്ഥാന കാലത്ത് അതിലെ രാമന്‍ ജനഹൃദയങ്ങളെ കീഴടക്കിയെന്നത് വാസ്തവമാണ്. വാത്മീകി രാമായണം പോലും രാമനെ സര്‍വ്വശക്തനായ ദൈവം എന്ന നിലയ്ക്കല്ല മനുഷ്യ പരിധികള്‍ക്കുള്ളില്‍ ജീവിക്കുന്ന, ധര്‍മ്മസങ്കടങ്ങള്‍ നേരിടുന്ന അനുഭവ പുരുഷനെന്ന നിലയ്ക്കാണ് ആവിഷ്‌കരിക്കുന്നത്. ജൈന രാമായണങ്ങളിലാകട്ടെ രാമന്‍ ദൈവമല്ല, ഭവചക്രത്തിലൂടെ കടന്നുപോകുന്ന മനുഷ്യനാണ്. ദക്ഷിണേന്ത്യയിലെ ജനകീയ രാമായണങ്ങളിലും സാമൂഹിക സ്തുതികളിലും ആഖ്യാനങ്ങളിലും വായ്‌മൊഴികളിലും പ്രകടീഭവിക്കപ്പെടുന്ന രാമന്‍ ഒരേയൊരു വിചാരപരിധിയിലേക്കോ ദാര്‍ശനിക തലത്തിലേക്കോ ചുരുക്കാനാവാത്തത്രയ്ക്കും വിപുലമായ ഒന്നത്രേ. വാത്മീകിയുടെ കൈകളിലെ രാമന്‍ മനുഷ്യരാശിക്കാകമാനമുള്ള മാതൃകയാണ്. ധീരനായും ധര്‍മ്മപരനായും ദിവ്യശക്തിയുള്ള മനുഷ്യനായും കഠിനമായ ധര്‍മ്മ പാതയില്‍ മുന്നേറുകയാണവിടെ രാമന്റെ ഗതി. എന്നാല്‍ കമ്പരാമായണത്തില്‍ രാമന്‍ ദൈവീക പുരുഷനാണെങ്കിലും കൂടുതല്‍ മൃദു സ്വഭാവമുള്ള, സീതയുടെ വേര്‍പാടില്‍ തകര്‍ന്ന മനുഷ്യനായി ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ഭക്തി എന്ന ചട്ടക്കൂടില്‍ മാത്രം രാമായണത്തെ ചുരുക്കുമ്പോള്‍ ഇതുപോലുള്ള സജീവതയാണ് നഷ്ടപ്പെടുന്നത്. ഭക്തി എന്നത് തന്നെ ഒരു ദാര്‍ശനിക ബോധമാണല്ലോ. പാരമ്പര്യ ധാരണകള്‍ പ്രകാരം ഒരാള്‍ ആത്മാവിന്റെ പുനരുദ്ധാരണത്തിനുള്ള പാത കയറുന്നത് അതിലൂടെയാണ്. രാമന്‍ ഒരു ദൈവമായിരുന്നു എന്നതും അതോടൊപ്പം ഒരു മനുഷ്യനായിരുന്നു എന്നതും രണ്ടും രാമായണത്തിന്റെ സത്യങ്ങളാണ്. രണ്ട് രീതിയിലും രാമന്‍ ഒരേ നീതിയും ധര്‍മ്മവും പ്രതിനിധീകരിക്കുന്നു. അതാണ് ഐതിഹ്യത്തിന്റെ വൈവിധ്യമെന്നും പറയാം. ഓരോ സമൂഹത്തിനും അനുഭവപരമായ സത്യം വേറിട്ടതാകാം. ഈ സത്യങ്ങളെ ഒരു ഏക രൂപത്തിലേക്കൊതുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ആഖ്യാനത്തിന്റെ സ്വാതന്ത്ര്യവും സൗന്ദര്യവും നഷ്ടമാകുകയും ചെയ്യും. വൈവിധ്യപൂര്‍ണ്ണമായ ആ ആഖ്യാനങ്ങളാകട്ടെ, ഓരോ തലമുറയുടെയും ജനപദങ്ങളുടെയും ആത്മസംശയങ്ങളും വിശ്വാസങ്ങളുമാണ്. അതിലേറെയും, പക്ഷേ മനസ്സിലാക്കപ്പെടേണ്ടത് ആത്മീയതലത്തില്‍ മാത്രമല്ല എന്നതും വാസ്തവം. അതിനാല്‍ രാമായണത്തിന്റെ ആത്മീയതലം സംരക്ഷിക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ വൈവിധ്യത്തെ സംരക്ഷിക്കുന്നതും. ആധുനിക ദാര്‍ശനികരും സാഹിത്യനിരൂപകരുമാണ് ഭിന്നവായനകളെ സജീവമായി ഉണര്‍ത്തിയത്. എ.കെ. രാമാനുജന്റെ 'മുന്നൂറു രാമായണങ്ങള്‍' ഈ ചര്‍ച്ചയുടെ അടിസ്ഥാനപഥമായിത്തീരുന്നു എന്ന് പറയാം. അതിന്റെ പഠനപരിധിയാകട്ടെ പുസ്തകങ്ങളിലോ ഇന്ത്യന്‍ ഭാഷകളിലോ മാത്രമായി ഒതുങ്ങുന്നില്ല; സാമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതരായവരുടെ കൂടി ചരിത്രത്തിലേക്കും ഭാവനാലോകങ്ങളിലേക്കുമാണ് അത് ദിശാബദ്ധമാകുന്നത്. ഓരോ രാമായണ ആഖ്യാനത്തിനും സ്വന്തമായ ദാര്‍ശനികതയുണ്ട്. എല്ലാ രൂപങ്ങളുടെയും ദാര്‍ശനികത ഒരേ വിധം അളക്കാനുമാകില്ല. അവയോരോന്നിന്നും അടിസ്ഥാനമാകുന്നത് അതിന്റെ കാലവും ദേശവുമാണ്. അതുകൊണ്ടുതന്നെ വിവിധ രാമായണങ്ങളിലെ പാഠങ്ങള്‍ ഒരേ തരത്തിലല്ല. ചിലത് കഠിന ധര്‍മത്തെകുറിച്ചാണ്. ചിലത് ദയയുടെയും കരുണയുടെയും പ്രതീകങ്ങളാണ്. ചിലത് ത്യാഗത്തിന്റെ കാമ്യഗീതങ്ങളാണ്. ചിലത് പിതൃധര്‍മത്തിന്റെയും സ്ത്രീധര്‍മത്തിന്റെയും. ഒരേ തോണിയില്‍ ഒരേ ദിശയിലല്ല ഇവയെല്ലാം ഒഴുകുന്നത്. വ്യത്യസ്ത താളങ്ങളാണോരോന്നിനും. ആ വ്യത്യസ്തത തന്നെയാണ് രാമായണത്തെ ഒരു 'ജീവിതഗ്രന്ഥ'മാക്കുന്നതും. കര്‍ക്കടകം ഇങ്ങെത്തി, ഇനി ആരോഗ്യപരിപാലനത്തിന്റെയും ഭക്തിയുടെയും നാളുകള്‍, അറിയേണ്ട കാര്യങ്ങള്‍ ഒരു ഐതിഹ്യം ഒരേ വിധത്തില്‍ മാത്രമേ പറയാനാവൂ എന്നത് പരിമിതി തന്നെയാണ്. കാരണം ഐതിഹ്യങ്ങള്‍ നിര്‍ദിഷ്ടമായ ചരിത്രരേഖകളല്ല. അവ ജീവിതത്തിന്റെ ദാര്‍ശനികതയെ അവതരിപ്പിക്കുന്ന കലാരൂപങ്ങളാണ് എന്ന് പറയാം. ഓരോ രീതികളില്‍ ഓരോ ദേശങ്ങളെയും മനുഷ്യരെയും പ്രതിഫലിപ്പിക്കാനാകുന്നു എന്നതാണ് അവയുടെ കരുത്ത്. അതുകൊണ്ടുതന്നെ ഓരോ രാമായണങ്ങളും ഓരോ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടിയാണ് എന്ന് വരുന്നു. ഏകരൂപതയിലല്ല, പുനരാഖ്യാനങ്ങളിലൂടെയാണത് മുന്നോട്ട് നീങ്ങിയത്. അതിന്റെ വേരുകള്‍ പടര്‍ന്നു കിടക്കുന്ന, ദേശങ്ങളിലൂടെയും ഭാഷകളിലൂടെയും അതിശയകരമായ സംവേദനക്ഷമതയോടെ അത് സഞ്ചരിക്കുകയും ചെയ്തു. കൈമാറുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമനുസരിച്ച് അതിനു ഓരോ മുഖങ്ങളും ധാര്‍മിക മൂല്യങ്ങളുമുണ്ടായി. ഓരോ വായനയിലും കഥാപാത്രങ്ങള്‍ ഭിന്നമായി മനസ്സിലാക്കപ്പെടുകയും ചെയ്തു. പുണ്യഭൂമിയില്‍ തുടിച്ചു നില്‍ക്കുന്ന ദൈവകഥകളിലൂടെയല്ല, ജനപദങ്ങളുടെ വാമൊഴികളിലൂടെയാണ് ഈ കഥകള്‍ പലതും സഞ്ചരിച്ചത്. വ്യവസ്ഥിതിപ്രധാനമായ വഴക്കമായല്ലാതെ, സംവേദനാത്മകമായ ജൈവസംസ്‌കാരമായി രാമായണത്തെ വീക്ഷിക്കേണ്ടതുണ്ട്. കാലഘട്ടത്തിന്റെ സത്യാന്വേഷണമെന്ന നിലക്ക് അങ്ങനെ രാമായണം ഒരു പ്രതിരോധമാകുകയും ചെയ്യുന്നു. അതിനുള്ളില്‍ നിന്ന് തന്നെ ഉയരുന്ന സ്ത്രീശബ്ദങ്ങളായോ സംവേദനാപൂരിതമായ ദലിത് വായനകളായോ മറ്റു വംശീയധാരകളായോ ആധുനിക സാഹിത്യത്തിലും തിയേറ്ററുകളിലുമെത്തിയ രാമായണങ്ങള്‍ ഈ ഭിന്നതകളെ മുഖാമുഖം നിര്‍ത്തിയിരുന്നു എന്നത് നേര്. ഒരേ ആഖ്യാനത്തെ വ്യത്യസ്തങ്ങളായി പറയുന്നത് സത്യസന്ധതയെ ചോദ്യം ചെയ്യുകയല്ല, അതിലെ സത്യങ്ങളെ സമ്പന്നമാക്കുകയാണ് ചെയ്യുക. കഥയുടെ താളത്തില്‍ വൈവിധ്യം കൊണ്ടുവരികയും സാംസ്‌കാരിക ജീവിതത്തെ പ്രസന്നമാക്കുകയും ചെയ്യുന്നവയാണ് ഈ പുനരാഖ്യാനങ്ങള്‍. ഓരോ സമൂഹവും തങ്ങള്‍ അനുഭവിച്ച ദാരിദ്ര്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും അടിസ്ഥാനത്തില്‍ രാമായണത്തെ സ്വന്തം ഭാഷയിലും ശരീരത്തിലും തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് അവ സാക്ഷ്യം നല്‍കുന്നത്. ഓരോ തപസ്സിനും സ്വന്തമായൊരോ പ്രത്യക്ഷതകളുണ്ട് എന്നതുപോലെ ഓരോ അന്വേഷക മനസ്സിനും തങ്ങളുടേതായ ദൈവത്തെ കണ്ടുപിടിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ കലാത്മകമായി പല വീക്ഷണങ്ങളില്‍ രാമകഥ പറയുന്നത് നീതിയുമാണ്. ചില ഗ്രാമപ്രദേശങ്ങളിലെയും ആദിവാസി സമൂഹങ്ങളിലെയും രാമന്‍ അവരോടൊപ്പം ജീവിക്കുകയും വേട്ടയാടുകയും ചെയ്ത രാമനാണ്. ചിലതില്‍ കര്‍മ്മയോഗിയായ യോദ്ധാവാണ്. ഏത് ശരി ഏത് തെറ്റ് എന്നെങ്ങനെ പറയാനാവും. ഭിന്നരൂപങ്ങള്‍ വായിക്കപ്പെടുമ്പോഴും അത്രകൂടി നമ്മെപ്പറ്റിയുള്ള തിരിച്ചറിവുകള്‍ക്കുള്ള വാതിലുകള്‍ തുറക്കപ്പെടുകയാണ് ചെയ്യുക. അതിന്റെ വൈവിധ്യത്തെ പ്രതിരോധിക്കുക എന്നതാണ് അനഭിലഷണീയമായത്. വ്യത്യസ്തതയെ സ്വീകരിക്കുന്ന സംസ്‌കാരമാണ് സത്യത്തില്‍ ജീവിതത്തെ അറിയുന്നത്, അതിന്റെ ചിരകാല സത്യമേതെന്ന് തിരിച്ചറിയുന്നതും. ബഹുസ്വരമായ സംസ്‌കാരത്തെയും ജനാധിപത്യപരമായ ചര്‍ച്ചകളെയും ദൃഢമാക്കുന്ന പാഠപദ്ധതിയാണ് ആ ഭിന്നവായനകള്‍ എന്ന് പറയാം. ഒരു പാരമ്പര്യത്തെ പൂര്‍വനിശ്ചിതമായ അതിര്‍ത്തികളിലൊതുക്കാതെ അതിന്റെ പ്രത്യാശകളും സ്വാധീനവും തുറന്നുകാട്ടുന്ന ജീവിതചിന്തയായി കാണുന്നതിനുള്ള ക്ഷണമാണത്. ഓരോ സമൂഹത്തിനും അതിന്റെ കാഴ്ചപ്പാടിലും അഭിരുചിയിലും ആഖ്യാനങ്ങളെ കാണാനാകുന്നു എന്നതാണ് ഭിന്നവായനകളുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രത്യയശാസ്ത്രം. ദക്ഷിണേഷ്യന്‍ കഥാചരിത്രത്തിന്റെ ആധികാരികത, സങ്കുചിതമായ മതപഠനങ്ങളെ മറികടക്കുന്ന ഉണര്‍ച്ചയാണ് ഭിന്നവായനകള്‍. ആ ഭിന്നതയെ ഏറ്റെടുക്കുക എന്നതാണ് ഏറ്റവും വലിയ സാഹസികത. അതിനാലാണ് രാമായണത്തിന്റെ പുനരാഖ്യാനങ്ങള്‍ ഒരു കലയായും രാഷ്ട്രീയമായും പ്രധാനമായിത്തീരുന്നത്. ഓരോ പുനരാഖ്യാനവും പുതിയ സത്യത്തിലേക്ക് നയിക്കുന്നു. അതാണ് രാമായണത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ പ്രതിബദ്ധത. ramayana and diverse texts

സമകാലിക മലയാളം 17 Jul 2025 1:23 pm

കമ്മ്യൂണിസത്തിന്റെ ആത്മാവ് അന്വേഷിച്ച മലയാളി

കേ രളം ബൗദ്ധികലോകത്തിന് സംഭാവന ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളിലൊന്നാണ് അധികം ആഘോഷിക്കപ്പെടാതെ പോയ കെ. ദാമോദരൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ. രാഷ്ട്രീയ പ്രവ‍ർത്തകൻ, സാഹിത്യകാരൻ, തത്വചിന്തകൻ, സൈദ്ധാന്തികൻ, പ്രാസംഗികൻ, ഗ്രന്ഥകർത്താവ്, ഭാഷാപണ്ഡിതൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന കെ ദാമോദരൻ നിര്യാതനായിട്ട് 49 വ‍ർഷം പൂ‍ർത്തിയായി. കേരളാ മാ‍ർക്സ് എന്ന് അറിയപ്പെട്ട കെ. ദാമോദരൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാ‍ർട്ടി രൂപീകരിച്ച നാല് പേരിൽ ഒരാളുമായിരുന്നു. ഏറെക്കാലം ദാമോദരൻ എന്ന പേര് സജീവ രാഷ്ട്രീയ, സൈദ്ധാന്തിക, സാഹിത്യവൃത്തങ്ങളിൽ നിന്നൊഴിവാക്കി നിർത്താൻ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയ ശ്രമം നടന്നിരുന്നു. ഇപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പലവഴികളിൽ പിരിഞ്ഞവർ ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോജിപ്പുകളോട് അവർ എത്രത്തോളം സമരസപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ അദ്ദേഹം വിയോജിച്ച നിലപാടുകളെ അന്ന് എതിർത്ത സംഘടന ഇന്ന് എങ്ങനെ കാണുന്നു എന്നൊന്നും അവരാരും വ്യക്തമാക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ഓർമ്മിക്കാനും പുസ്തകങ്ങളിറക്കാനുമൊക്കെ മുൻകൈ എടുക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂരിൽ 1912 ഫെബ്രുവരി അഞ്ചിന് ജനിച്ച ദാമോദരൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിയത്. 1931 ൽ സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1935 ൽ സംസ്കൃതം പഠിക്കുന്നതിനായി കാശിയിലെ ആചാര്യനരേന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള കാശിവിദ്യാപീഠത്തിൽ ചേർന്ന ദാമോദരൻ അവിടെ വച്ചാണ് കമ്മ്യൂണിസത്തിൽ ആകൃഷ്ടനാകുന്നത്. അപൂർവ്വങ്ങളായ മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ അവിടെ ലഭ്യമായിരുന്നു. ആ വായനയാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആക്കുന്നത്. അങ്ങനെ ഉള്ള് കൊണ്ടും ചിന്തകൊണ്ടും കമ്മ്യൂണിസ്റ്റായ ദാമോദരനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നതിന് മുമ്പ് അതിനായി 1937ൽ കോഴിക്കോട് നടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവരുടെ യോഗത്തിൽ പങ്കെടുക്കുന്നത്. പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, എൻ സി ശേഖർ എന്നിവരാണ് ആ യോഗത്തിൽ പങ്കെടുത്ത മറ്റ് മൂന്ന് പേർ. ദേശീയ തലത്തിൽ നിന്നും എസ് വി ഘാട്ടെയും പങ്കെടുത്തു. അടിയന്തരാവസ്ഥയുടെ 50 വർഷം; വിത്തുകൾ വൃക്ഷങ്ങളായി മാറിയ കഥ ബീഡിത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ഓട്ടുകമ്പനിത്തൊഴിലാളി കൾ എന്നിവരുടെ സമരങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി സംഘടനാ പ്രസ്ഥാനത്തിനും അടിത്തറ പാകുന്നതിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഒരാളുമാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഉറുദു, ബംഗാളി, റഷ്യൻ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാ‍ർത്ഥിയായി നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചു. 1964 ൽ രാജ്യസഭാഗമായി. സി പി ഐ ദേശീയ തലത്തിൽ പിളർന്നപ്പോൾ സിപി ഐക്കൊപ്പം നിലയുറപ്പിച്ച കെ ദാമോദരൻ 1970 ൽ പാര്‍ലമെന്‍റ് അംഗത്വ കാലാവധി അവസാനിച്ച ശേഷം ഐ.സി.എച്ച്.ആർ (ICHR) ഫെലോഷിപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കുന്നതിനായി ജെ എൻ യുവിൽ ഗവേഷണം നടത്തുന്ന കാലത്താണ്, 1976 ജൂലൈ മൂന്നിന് ലോകത്തോട് വിട പറഞ്ഞത്. കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കളിൽ പ്രധാനിയായിരുന്ന ദാമോദരൻ പലപ്പോഴും പാ‍ർട്ടി ചട്ടക്കൂടിലെ കമ്മ്യൂണിസത്തോട് എതിർപ്പ് പ്രകടിപ്പിച്ചത് ഉടനീളം കാണാനാകും. അവസാന കാലത്ത് സി പി ഐയുമായി അകന്ന് നിന്നപ്പോഴും അദ്ദേഹം കമ്മ്യൂണത്തിന്റെ ചരിത്രവും അതിലെ മനുഷ്യത്വപരമായ ഉള്ളടക്കത്തെ കുറിച്ചുമുള്ള അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ശേഷമുള്ള ഭരണകൂട സ്വഭാവത്തിനോടായിരുന്നു അദ്ദേഹത്തിന്റെ വിയോജിപ്പുകള്‍. K damodaran കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തൊഴിലാളി വ‍ർഗ ഭരണകൂടമാണോ അല്ലയോ, കേരളം അതിനൊരു മാതൃകയാണോ എന്നതിൽ തുടങ്ങുന്നു കെ ദാമോദരനും സി പി ഐയുടെ ചിന്തകളും തമ്മിലുള്ള സംഘർഷം. ചന്ദനത്തോപ്പ് മുതൽ പ്രാഗ് വസന്തം വരെ ഭരണകൂട അടിച്ചമർത്തൽ നടപടിക്കെതിരെ നിലപാട് സ്വീകരിച്ച രാഷ്ട്രീയ നേതാവും സൈദ്ധാന്തികനുമായിരന്നു ദാമോദരൻ. ലോക ചരിത്രത്തിൽ പുതിയൊരു ഏട് എഴുതി ചേർത്താണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 1957 ൽ അധികാരത്തിലെത്തിയത്. ആ അധികാരത്തിന്റെ മധുവിധു കാലം കഴിയും മുന്നേ തന്നെ ആ സർക്കാരിന്റെ കൈകളിൽ തൊഴിലാളികളുടെ ചോര പുരണ്ടു. 1958 ജൂലൈ 26നായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരിക്കലും അഭിമാനിക്കാനാവാത്ത ചോരപ്പാട് അവരുടെ മേൽ വീണത്. തൊഴിലാളി വർഗ സർക്കാരിന്റെ കേരള മാതൃക ഐക്യ കേരളം രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ തൊഴിലാളി വ‍ർഗം സമാധാനപരമായി അധികാരം പിടിച്ചെടുത്തതിന് തെളിവാണെന്നായിരുന്ന കേന്ദ്രനേതാക്കളുടെ വ്യാഖ്യാനം . ഭൂരിപക്ഷം പേരും അതിനെ പിന്താങ്ങി. സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന് കേരളം മാതൃകയാകുമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ,ഇത് മുതലാളിത്ത ഭരണകൂടമാണെന്നും മറ്റേതെല്ലാം മിഥ്യാധാരണയാണെന്നും കെ. ദാമോദരൻ സംസ്ഥാന സമിതിയിൽ വാദിച്ചു. ഈ ഇരിക്കുന്ന ഇ എം എസ് തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയല്ല, ബൂർഷ്വാസി ആണെന്നാണോ പറയുന്നത് എന്നായിരുന്നു ദാമോദരന്റെ നിലപാടിനെ എതിർത്തുകൊണ്ട് അജയ് ഘോഷ് ചോദിച്ചത്. ആദ്യ സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ട ശേഷം ഇഎം എസ് എഴുതിയ ലേഖനത്തിൽ തൊഴിലാളി വർഗം അധികാരം പിടിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിലപാട് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ സ്ഥിതിഗതികൾ മറ്റൊന്നാകുമായിരുന്നുവെന്നും ദാമോദരനെ ഉദ്ധരിച്ച് താരിഖ് അലി രേഖപ്പെടുത്തുന്നു. കപ്പല്‍ കയറിവരുന്ന കശുവണ്ടിയും അദൃശ്യരായ ആ സ്ത്രീകളും ചന്ദനത്തോപ്പ് സമരവും വെടിവെപ്പും കൊല്ലത്തെ കുണ്ടറയിലെ ഹിന്ദുസ്ഥാൻ കാഷ്യൂ ഫാക്ടറി തൊഴിൽനിയമങ്ങൾ ലംഘിക്കുന്നതിനെതിരേ ആർ എസ് പിയുടെ തൊഴിലാളി സംഘടനയായ യു ടി യുസി കശുവണ്ടിത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ കാഷ്യൂ ഫാക്ടറിപ്പടിക്കൽ സമരം നടത്തിവരുകയായിരുന്നു. തൊഴിലാളികൾക്ക്‌ മുടങ്ങാതെ തൊഴിൽ നൽകണമെന്നും കുടിശ്ശികയായ ആനുകൂല്യങ്ങൾ നൽകണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഒത്തുതീർപ്പുചർച്ചകളിൽ പങ്കെടുക്കാതെ നിഷേധാത്മകമായ നിലപാടായിരുന്നു മാനേജ്മെന്റ് സ്വീകരിച്ചത്. ഇതേത്തുടർന്ന് യൂണിയൻ നിരാഹാരസമരം ആരംഭിച്ചു. യൂണിയൻ സെക്രട്ടറിയായ ആർ.പപ്പുവാണ് ആദ്യം നിരാഹാരമിരുന്നത്. തുടർന്ന് മാനേജ്മെന്റ് ഫാക്ടറി ലോക്കൗട്ട് ചെയ്തു. സമരത്തിന്റെ ഒമ്പതാം ദിവസം പപ്പുവിനെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. പകരം എം.ദാമോദരൻ പിള്ള നിരാഹാരസമരം ആരംഭിച്ചു. ഇതോടെ മാനേജ്മെന്റ് കമ്പനിയിൽ ശേഖരിച്ചിരുന്ന പരിപ്പും തോട്ടണ്ടിയും മാറ്റാനായി കോടതി ഉത്തരവ്‌ സമ്പാദിച്ചു. ഇതിനായി ലോറികൾ പൊലീസ് അകമ്പടിയോടെ ഫാക്ടറിയിലേക്ക് പ്രവേശിച്ചു. ലോഡ് കയറ്റിയ ലോറികൾ പുറത്തേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമം അനുഭാവ സത്യഗ്രഹമിരുന്ന സ്ത്രീത്തൊഴിലാളികൾ തടഞ്ഞു. പരിസരത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും പാഞ്ഞെത്തി. തൊഴിലാളികളെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചപ്പോൾ ആ‍ർ എസ് പി നേതാക്കളായ ടി.എം.പ്രഭയും ചന്ദ്രശേഖര ശാസ്ത്രിയും അയ്യനും തടസ്സവാദം ഉന്നയിച്ചു. ഇവരെ പൊലീസ് ക്രൂരമായി മർദ്ദിച്ച് വാഹനത്തിലേക്കു വലിച്ചുകയറ്റി. വാഹനത്തിലും ലോക്കപ്പിലും ഇവരെ ക്രൂരമായി മർദ്ദിച്ചു. ഇതോടെ പ്രതിഷേധം ശക്തമാക്കിയ തൊഴിലാളികൾ കൈകോർത്തുപിടിച്ച് നിലത്തുകിടന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് വഴിതടഞ്ഞു. സ്ത്രീത്തൊഴിലാളികളെ പിടിച്ചുവലിച്ചിഴച്ച് പൊലീസ് വാനിലേക്ക് കയറ്റി. സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമം കണ്ട കശുവണ്ടി ഫാക്ടറിയിലെ കാന്റീൻ തൊഴിലാളിയായിരുന്ന പാവുമ്പ സ്വദേശി സുലൈമാൻ അതിന് നേതൃത്വം നൽകിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ആ ശ്രമത്തിനിടയിൽ അദ്ദേഹം താഴെവീണു. ആ ഉദ്യോഗസ്ഥൻ അടുത്തുനിന്ന പൊലീസുകാരന്റെ കൈയിൽനിന്ന്‌ തോക്കു പിടിച്ചുവാങ്ങി ബയണറ്റുകൊണ്ട് സുലൈമാനെ ആഞ്ഞുകുത്തി. കുത്തേറ്റ സുലൈമാൻ നിലത്തുവീണ്‌ പിടഞ്ഞു മരിച്ചു. ഇതോടെ ജനക്കൂട്ടത്തിന്റെ നിയന്ത്രണം വിട്ടു. പൊലീസിന് നേരെ കല്ലേറുണ്ടായി. ഉടൻ തന്നെ പൊലീസ് മൂന്നുപ്രാവശ്യം ആകാശത്തേക്കും പിന്നീടു ചുറ്റിനും വെടിവച്ചു. ഇപ്പോൾ ചന്ദനത്തോപ്പ് രക്തസാക്ഷിസ്മാരകം നിൽക്കുന്ന സ്ഥലത്തു നിന്ന കർഷകത്തൊഴിലാളിയായ രാമൻ വെടിയേറ്റു മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഈ സംഭവം ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മായ്ക്കാനാവാത്ത കളങ്കമായി തുടരുന്ന ഒന്നാണ്. ഈ സംഭവം നടക്കുമ്പോൾ തിരുവനന്തപുരത്ത് സി പി ഐ സംസ്ഥാന സമിതി യോഗം ചേരുകയായിരുന്നു. വാ‍ർത്ത അറിഞ്ഞ സമിതി ഇതേകുറിച്ച് ച‍ർച്ച ചെയ്തു. സംഭവത്തിൽ ഇതൊരു തൊഴിലാളി സമരമാണെന്നും തൊഴിലാളികൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെയുമായിരുന്നു കെ. ദാമോദരന്റെ നിലപാട്. എന്നാൽ, പാർട്ടി തീരുമാനം മറിച്ചായി. മാത്രമല്ല, പൊലീസിന്റെ മനോവീര്യം സംരക്ഷിക്കാൻ വെടിവെപ്പിനെ ന്യായീകരിച്ചുകൊണ്ടുള്ള ആദ്യ രാഷ്ട്രീയവിശദീകരണയോഗത്തിൽ പ്രസംഗിക്കാൻ അദ്ദേഹം തന്നെ പോകണമെന്നും പാർട്ടി നിർബന്ധം പിടിച്ചു. എതിർപ്പുകൾ മാറ്റിവച്ച് അനുസരണയുള്ള പാർട്ടിക്കാരനായി മനഃസാക്ഷിക്ക് നിരക്കാത്ത പ്രസംഗം താൻ ചെയ്തുവെന്ന് പിന്നീട് അദ്ദേഹം കുമ്പസാരിച്ചിട്ടുണ്ട്. പ്രസംഗം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ താൻ ആത്മസംഘർഷത്തിൽപ്പെട്ട ഭാര്യയോട് വളരെ മോശമായി പെരുമാറിയതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഈ വിഷയത്തിൽ പ്രസംഗിക്കാൻ പാർട്ടി ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ദാമോദരൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ എന്നും ചന്ദനത്തോപ്പ് വെടിവെപ്പിന് എതിരായിരുന്നുവെന്ന് അവസാന നിമിഷം വരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശിന്റെ ബീനാച്ചി എസ്റ്റേറ്റിന്റെ വിപണി മൂല്യം 500 കോടി രൂപ, ഇനി കേരളത്തിന് ഏറ്റെടുക്കാനാകുമോ? പ്രാഗ് വസന്തവും കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാടുകളും ചന്ദനത്തോപ്പ് പ്രാദേശികമായി ഉണ്ടായ വിഷയമായിരുന്നുവെങ്കിൽ പത്ത് വ‍ർഷത്തിനിപ്പുറം അദ്ദേഹം പാർട്ടിയുമായി തെറ്റിയത് രാജ്യാന്തര വിഷയത്തിലായിരുന്നു. ചെകോസ്ലാവക്യയിലെ അലക്സാണ്ടർ ദ്യൂബ് ചെക് എന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി രാജ്യത്ത് കൊണ്ടുവന്ന ജനാധിപത്യപരമായ മാറ്റങ്ങൾക്ക് നേരെ വാഴ്സാ സഖ്യത്തെ ഉപയോഗിച്ച് അടിച്ചമർത്തിയ സോവിയറ്റ് യൂണിയന്റെ നടപടിയെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. മാധ്യമ സ്വാതന്ത്ര്യം, ബഹുകക്ഷി രാഷ്ട്രീയ സംവിധാനം, സമ്മിശ്ര സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം എന്നിങ്ങനെ സാംസ്കാരികവും രാഷ്ട്രീയവുമായ സർഗാത്മകമായ മാറ്റങ്ങളെ കുറിച്ചാണ് അന്നത്തെ ചെക്കോസ്ലാവാക്യൻ പാർട്ടി ഫസ്റ്റ് സെക്രട്ടറി ( ജനറൽ സെക്രട്ടറി) ആയ അലക്സാണ്ടർ ദ്യൂബ് ചെക്ക് കൊണ്ടുവന്ന മാറ്റങ്ങൾ. പ്രാഗ് വസന്തമെന്ന് അറിയപ്പെട്ട ആ കാലത്തെ അടിച്ചമർത്താൻ സോവിയറ്റ് ടാങ്കുകൾ ചെകോസ്ലാവക്യയിലേക്ക് വന്നപ്പോൾ മറ്റൊന്നും നോക്കാതെ ഇന്ത്യയിലെ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപി ഐയും സി പി എമ്മും സോവിയറ്റ് യൂണിയനൊപ്പം നിലയുറപ്പിച്ചു. സി പി ഐയ്ക്കുള്ളിലും സി പി എമ്മിനുള്ളിലും ഇത് സംബന്ധിച്ച് ആശയപരമായ അഭിപ്രായ വ്യത്യാസം ചിലർക്കൊക്കെ ഉണ്ടായിരുന്നുവെങ്കിലും അവരാരും അത് പുറമെ പ്രകടിപ്പിച്ചില്ലെന്ന് പിന്നീട് പലരും രേഖപ്പെടുത്തിയത് കാണാനാകും. സോഷ്യൽ സാമ്രാജ്യത്വമാണ് സോവിയറ്റ് യൂണിയന്റേതെന്ന നിലപാടിൽ നിന്ന നക്സലൈറ്റ് എന്നറിയപ്പെട്ട സി പി ഐ ( എം എൽ ) വിഭാഗമാണ് സോവിയറ്റ് യൂണിയനോട് സംഘടനാപരമായി എതിർപ്പ് കാണിച്ച ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. എന്നാൽ, കെ.ദാമോദരൻ, സി പി ഐയുടെ രാജ്യസഭാംഗമായിരിക്കെ പരസ്യമായി തന്നെ ഇതിനെതിരെ നിലപാട് സ്വീകരിച്ചു. 1970 ൽ രാജ്യസഭാ കാലാവധി തീരുന്നതും പാർട്ടിയുമായി അകലുന്നതിനും ഇത് പ്രധാനകാരണമായി മാറുകയും ചെയ്തു. സോവിയറ്റ് യൂണിയനെ എതിർത്തതിലൂടെ ഇതിലേറെ വലിയ വ്യക്തിപരമായ നഷ്ടമാണ് കെ ദാമോദരനുണ്ടായത്. ദാമോദരന്റെ പ്രശസ്തമായ ഭാരതീയ ചിന്ത എന്ന പുസ്തകം റഷ്യൻ ഭാഷയിൽ ഇറക്കാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചിരുന്നു. അതിനായി അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പുസ്തകം ടൈപ്പ് ചെയ്തു നൽകിയത് ഹൈക്കോടതി അഭിഭാഷകനായിരുന്ന കുറച്ചുനാളുകൾക്ക് മുമ്പ് അന്തരിച്ച വക്കം വിജയനാണ്. അക്കാലത്ത് അദ്ദേഹം തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു. എന്നാൽ, ചെക്കോസ്ലാവാക്യയ്ക്കെതിരെ പരസ്യമായി എടുത്ത നിലപാട് പിൻവലിക്കണമെന്ന് ദാമോദരനോട് ആവശ്യമുയർന്നു. അല്ലാത്ത പക്ഷം പുസ്തകം പ്രസിദ്ധീകരിക്കാൻ പറ്റില്ലെന്നായിരുന്നു യു എസ് എസ് ആർ നിലപാട്. സോവിയറ്റ് നിലപാടിനോട് പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ല, നിലപാട് മാറ്റുന്നുമില്ല എന്നു ദാമോദരൻ വ്യക്തമാക്കിയതിനെ കുറിച്ച് വക്കം വിജയൻ ഒരിക്കൽ ദാമോദരനെ കുറിച്ചുള്ള സംഭാഷണത്തിൽ ഓർമ്മിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികളായ സി പി ഐയും സി പി എമ്മും തമ്മിൽ 1969 ന് ശേഷം ഏകദേശം 1980കളുടെ ആദ്യം വരെ ഉണ്ടായിരുന്ന ഏറ്റവും വലിയ തർക്കം തങ്ങളാണ് ആദ്യം സോവിയറ്റ് യൂണിനെ പിന്തുണച്ചത് എന്ന് സമർത്ഥിക്കാനായിരുന്നു. ഇന്ന് സോവിയറ്റ് യൂണിയൻ ഇല്ലാതായി. അതുകൊണ്ട് തന്നെ അവരുടെ നിലപാടുകളും ഇരുപാർട്ടികളും കൈയ്യൊഴിഞ്ഞിട്ടുണ്ടാകും. അതായിരിക്കാം വീണ്ടും കെ ദാമോദരന്റെ പുസ്തകങ്ങൾ പുറത്തിറക്കാനും അദ്ദേഹത്തെ കുറിച്ച് അനുസ്മരണങ്ങളും പ്രസംഗങ്ങളും നടത്തുന്നതിൽ ആവേശം കാണിക്കുന്നുണ്ട്. ആ ആവേശം അവരുടെ ഭരണപരമായതോ സംഘടനാപരമായതോ ആയ നിലപാടുകളിൽ ഉണ്ടോ എന്ന് സ്വയം വിമർശനപരമായി പരിശോധിക്കപ്പെടേണ്ട സമയം കൂടെയാണിത്. അടിച്ചമർത്തപ്പെടുന്ന പ്രതിഷേധങ്ങൾ, അത് പാർട്ടിക്കുള്ളിലും ഭരണത്തിന് കീഴിലും നടത്തുന്നവർ അത് മറച്ചുവെച്ച് ദാമോദരൻ അനുസ്മരണം നടത്തുന്നത് എത്രത്തോളം സത്യസന്ധമായിരിക്കും. സംസ്ഥാനത്തെ ഏറ്റവും അപകടകരമായ റോഡുകൾ എറണാകുളത്തും തിരുവനന്തപുരത്തും; ഏറ്റവും കൂടുതൽ അപകടങ്ങളും മരണങ്ങളും ഈ ജില്ലകളിൽ അടിയന്തരാവസ്ഥയും കെ ദാമോദരനും രാഷ്ട്രീയം,സാമ്പത്തികം, ദ‍ർശനം, സാഹിത്യം എന്നീ വിവിധ മേഖലകളിൽ വ്യാപരിച്ച ദാമോദരൻ കമ്മ്യൂണിസത്തിന്റെ ആത്മാവ് അന്വേഷിച്ച സത്യാന്വേഷിയായിരുന്നു. പക്ഷേ, ഇതെഴുതന്നാളുടെ വായനയിലും അറിവിലും അടിയന്തരാവസ്ഥയെ കുറിച്ച് കെ ദാമോദരൻ ഒന്നും എഴുതി കണ്ടിട്ടിട്ടില്ല. അദ്ദേഹത്തിന്റെ മകൻ പരേതനായ കെ പി ശശിയുടെ സംഭാഷണങ്ങളിൽ അടിയന്തരാവസ്ഥയോട് വിയോജിപ്പുള്ള ദാമോദരനെ കണ്ടിട്ടുണ്ട്. സ്വാഭാവികമായും എല്ലാ ഏകാധിപത്യപ്രവണതകളോടും വിയോജിപ്പുണ്ടായിരുന്ന ദാമോദരൻ അടിയന്തരാവസ്ഥയോടും വിയോജിച്ചിട്ടുണ്ടാകാം. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം കഷ്ടിച്ച് ഒരു വർഷം കഴിയുമ്പോൾ അദ്ദേഹം നിര്യാതനായി. അക്കാലത്ത് അദ്ദേഹം പൂർണ്ണസമയ ഗവേഷണത്തിലായിരുന്നു എന്നതും അനാരോഗ്യവും പാർട്ടിയുമായുണ്ടായ അകൽച്ചയുമൊക്കെ ചിലപ്പോൾ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം. സോവിയറ്റ് യൂണിയനോട് ചെക്കോസ്ലാവാക്യ വിഷയത്തിൽ പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ച ദാമോദരന് ഈ വിഷയത്തിലും അതല്ലാതെ ഒരു നിലപാട് സ്വീകരിക്കാൻ കഴിയുമാരുന്നില്ല. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത ലേഖനങ്ങളിലോ അല്ലെങ്കിൽ പ്രസിദ്ധീകരിച്ചിട്ടും ശ്രദ്ധിക്കപ്പെടാതെ പോയവയിലോ ഇതേക്കുറിച്ച് എന്തെങ്കിലും ഉണ്ടാകാം എന്നു കരുതാം. അടിയന്തരാവസ്ഥ കാലത്ത് കടുത്ത സെൻസർഷിപ്പ് ആയിരുന്നതിനാൽ അക്കാലത്ത് അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിൽ തന്നെ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. ഏക വഴി, കണ്ണുനീർ, കാറൽ മാർക്സ്, സമഷ്ടിവാദ വിജ്ഞാപനം, പാട്ടബാക്കി, രക്തപാനം, മനുഷ്യൻ, ധനശാസ്ത്രപ്രവേശിക, ഉറുപ്പിക, കമ്മ്യൂണിസം എന്ത് എന്തിന്‌? , കമ്മ്യൂണിസവും ക്രിസ്തുമതവും, മാർക്സിസം (പത്തു ഭാഗങ്ങൾ), ഇന്ത്യയുടെ ആത്മാവ് ,കേരളത്തിലെ സ്വാതന്ത്ര്യസമരം, ധനശാസ്ത്ര തത്ത്വങ്ങൾ, ധാർമ്മിക മൂല്യങ്ങൾ, എന്താണ്‌ സാഹിത്യം, ചൈനയിലെ വിപ്ലവം, പുരോഗമന സാഹിത്യം എന്തിന്‌ ? ,കേരള ചരിത്രം, ഇന്ത്യയും സോഷ്യലിസവും, ഇന്ത്യയുടെ സാഹിത്യാഭിവൃദ്ധി, ,സോഷ്യലിസവും കമ്മ്യൂണിസവും, ഭാരതീയ ചിന്തകൾ, ഭാരതീയ ദർശനത്തിലെ വ്യക്തിയും സമൂഹവും, മാർക്സും ഹെഗലും ശ്രീശങ്കരനും, ഭാരതീയ ചിന്താപരമ്പര എന്നിവ അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി എഴുതിയ പുസ്തകങ്ങളാണ്. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓ‍ർമ്മകൾ എന്ന ആത്മകഥാംശം നിറഞ്ഞു നിൽക്കുന്ന പുസ്തകം ന്യൂ ലെഫ്റ്റ് റിവ്യുവിന് വേണ്ടി താരിഖ് അലി, ദാമോദരനുമായി നടത്തിയ അഭിമുഖമാണ്. The Malayali who searched for the essence of communism, remembering K. Damodaran in his 49th death anniversary

സമകാലിക മലയാളം 3 Jul 2025 1:11 pm

കപ്പല്‍ കയറിവരുന്ന കശുവണ്ടിയും അദൃശ്യരായ ആ സ്ത്രീകളും

രാ വിലെ ഏഴ് മണിയുടെ റെജിയ ബസ് പെരുമണ്ണില്‍ നീന്നും കണ്ടച്ചിറ, മാങ്ങാട് കറങ്ങി കിളികൊല്ലൂര്‍ കഴിഞ്ഞു കടപ്പാക്കട വഴിയാണ് കൊല്ലത്ത് എത്തുക. കശുവണ്ടിയാപ്പീസുകളിലേക്കു പോകുന്ന സ്ത്രീകളാണ് മുഴുവനും. അവരോടൊപ്പം ടൂറ്റോറിയലികളിലേക്ക് പോകുന്ന കുട്ടികളും ആശുപത്രികളിലെ മോര്‍ണിങ് ഷിഫ്റ്റിനുള്ള നഴ്‌സുമാരും ഒക്കെയുണ്ടാവും. വൈകുന്നേരം അഞ്ചരയുടെ റജിയയില്‍ വിയര്‍പ്പിന്റെ മണമുള്ള, കശുവണ്ടിക്കറയുടെ മണമുള്ള അവരെ കാണാമായിരുന്നു. ഇപ്പൊ അങ്ങനെയൊരു കാഴ്ചയില്ല. കുണ്ടറയിലെ ഭൂരിഭാഗം കശുവണ്ടി ആപ്പീസുകളും ഒന്നുകില്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ ലോണില്‍ ആയിരിക്കും. അല്ലെങ്കില്‍ പുത്തൂരും പവിത്രേശ്വരത്തും കണ്ടപോലെ ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പുകളായി കാടുകയറി നില്‍ക്കുന്നുണ്ടാകും. എങ്കിലും ആഫ്രിക്കയില്‍ നിന്ന് കശുവണ്ടി ഇറക്കി ഇപ്പോഴും കച്ചവടം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യരുടെ ആപ്പീസുകള്‍ രാവിലത്തെയോ വൈകുന്നേരത്തേയോ സൈറണ്‍ പോലും ഇല്ലാതെ എങ്ങനെയോ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ വേഗത്തില്‍ കശുവണ്ടിയുടെ തോട് പൊട്ടിച്ചിരുന്ന കൊല്ലത്തെ സ്ത്രീകള്‍ കശുവണ്ടി വ്യവസായത്തിന്റെ നട്ടെല്ലായിരുന്നു. ആയാസം നിറഞ്ഞ അണ്ടിയാപ്പീസിലെ പണികള്‍ക്കായി ഫാക്ടറിയില്‍ എത്തിയിരുന്ന സ്ത്രീകള്‍ക്ക് ഫാക്ടറി പുറം ലോകത്തേക്കുള്ള വാതിലായിരുന്നു. തൊഴിലിടത്തെ ചൂഷണത്തെയും കശുവണ്ടിക്കറ നല്‍കിയ ആരോഗ്യ പ്രശ്‌നങ്ങളെയും സീസണ്‍ കണക്കാക്കി വന്നിരുന്ന തൊഴില്‍ അരക്ഷിതാവസ്ഥകളെയും നേരിട്ട് സ്ത്രീകള്‍ ഒരു തൊഴില്‍ സ്വഭാവം രുപീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കശുവണ്ടി വ്യവസായം ഇതര സംസ്ഥാന തൊഴിലാളികളുടെ കൈകളിലേക്ക് എത്തി. കണ്ടെയ്‌നറുകളില്‍ നിന്നും കശുവണ്ടി ഇറക്കി ശേഖരിച്ച്, ഉണക്കി, തോട് പൊളിച്ചൊക്കെ ഫാക്ടറികളിലെ പണികള്‍ ചെയ്യുന്നത് ഇതര സംസഥാന തൊഴിലാളികളായി മാറി. സ്ത്രീകളില്‍ നിന്നും പുരുഷന്മാരിലേക്ക് എത്തിയ കശുവണ്ടി വ്യവസായത്തിന്റെ എക്കോ സിസ്റ്റം, ഇതര സംസ്ഥാന തൊഴിലാളികളുടെ കുറഞ്ഞ കൂലി, തൊഴില്‍ സംസ്‌കാരം ഇവയെല്ലാം എങ്ങനെയാണ് കശുവണ്ടി വ്യവസായത്തെ മാറ്റിയത്? കശുവണ്ടി വ്യവസായം ഇല്ലാതായപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട വലിയൊരു വിഭാഗം സ്ത്രീകള്‍ അപ്രത്യക്ഷരായത് എങ്ങനെ? കേരളത്തിന്റ സാമൂഹ്യ പരിസരത്ത് അവര്‍ എങ്ങോട്ടാണ് അദൃശ്യരായത്? വെള്ളത്തിലും ഭക്ഷണത്തിലും ശരീരത്തിന് അകത്തുമുണ്ട്, പ്ലാസ്റ്റിക്! കപ്പലുകയറി ആഫ്രിക്കയിലെ കശുവണ്ടി തോട്ടങ്ങളില്‍ നിന്നും കൊല്ലത്തെ കശുവണ്ടി ആപ്പീസുകളില്‍ എത്തി അവിടെ നിന്നും കൊല്ലത്തിന്റെ പേരും സ്വീകരിച്ച് അന്താരാഷ്ട്ര വിപണികളില്‍ എത്തുന്ന കശുവണ്ടിയുടെ യാത്ര ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കൊല്ലത്തിന്റെ പ്രതാപകാലത്തിനെ അടയാളപ്പെടുത്തിക്കൊണ്ട് അവിടവിടെയായി കശുവണ്ടിയാപ്പീസുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അപ്പോഴും ആഫ്രിക്കയും കേരളവും കശുവണ്ടിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അദൃശ്യമാണ്. അന്താരാഷ്ട്ര വിപണിയെ വിയറ്റ്‌നാം കീഴടക്കുന്നതിന് മുന്‍പ് എങ്ങനെയാണ് കേരളത്തിലെ ഒരു കൊച്ചു പട്ടണം ലോകവിപണിയില്‍ കശുവണ്ടി വ്യാപാരത്തെ നിയന്ത്രിച്ചിരുന്നത്? അതിന്റെ സാമ്പത്തിക ചരിത്രം, കശുവണ്ടി തൊഴില്‍ മേഖല വ്യവസായം എന്ന നിലയില്‍ അതിന്റെ വിവിധ അടരുകള്‍ പഠനത്തിന് വിധയമായിട്ടുണ്ട്. അന്ന ലിന്‍ഡബെര്‍ഗ് കശുവണ്ടി മേഖലയെ കുറിച്ച് പഠിച്ചതിനു ശേഷം ഗൗരവ സ്വഭാവമുള്ള പഠനങ്ങള്‍ കശുവണ്ടി മേഖലയെ കുറിച്ച് വന്നിട്ടില്ല. കശുവണ്ടി മേഖലയിലെ സ്ത്രീകള്‍, സമരങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ ഇവയൊക്കെ ഗവേഷണ പ്രബന്ധങ്ങള്‍ ആയി വന്നിരുന്നു. എങ്കിലും കശുവണ്ടി വ്യവസായത്തിന്റെ വളര്‍ച്ചയെയും തകര്‍ച്ചയെയും വേണ്ടവിധം രേഖപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് ഉടലെടുത്ത, മാറ്റത്തിന് വിധേയമായ കൊല്ലത്തിന്റെ സാമൂഹ്യ പരിസരങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകളുടെ സോഷ്യല്‍ ലൊക്കേഷന്‍ എത്ര മാത്രം പഠിക്കപ്പെട്ടിട്ടുണ്ട് എന്ന അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം നിരാശജനകമാണ്. കശുവണ്ടി വ്യവസായത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട, കശുവണ്ടിയുടെ ആഫ്രിക്കയുമായുള്ള ബന്ധം വളരെ അധികം സൂക്ഷമതയോടെ പഠിക്കേണ്ട മേഖലയാണ്. തിരുവിതാംകൂര്‍ പ്രിന്‍സിപ്പാലിറ്റിയുടെ ഭാഗമായിരുന്ന കൊല്ലം പട്ടണം, സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവും അമേരിക്കന്‍ കമ്പനികളുടെ പ്രാതിനിധ്യമുള്ള ഒരു വ്യവസായിക പട്ടണമായിരുന്നു. കൊല്ലത്തെ കമ്പനികളുടെ ഓഫീസുകള്‍ ന്യൂയോര്‍ക്കിലുമുണ്ടായിരുന്നു. 'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച' കശുവണ്ടിയുടെ വ്യവസായിക ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍, മംഗലാപുരത്ത് നിന്നും കൊല്ലത്ത് എത്തി ജനറല്‍ ഫുഡ്‌സിലൂടെ തദ്ദേശീയരായ വ്യവസായികളുടെ കൈയിലെത്തുമ്പോഴേക്കും കേരളത്തിന്റെ വ്യവസായിക ചരിത്രത്തിന്റെ വലിയ ഒരു പരിണാമ ദിശയാണ് കടന്നു പോകുന്നത്. കേരള ചരിത്രത്തിലെ വ്യാപാരത്തിന്റെ ചരിത്രത്തില്‍ കൊല്ലം നില്‍ക്കുന്നത് മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന്റെ മുഖമായി മാത്രമല്ല. ക്ലേ ഇന്‍ഡസ്ടറി, ആലിന്‍ഡ് ഫാക്ടറി, പാര്‍വതി മില്‍സ്, ശ്കതികുളങ്ങളര നീണ്ടകര കേന്ദ്രമായ മത്സ്യ മേഖല, പുനലൂര്‍ പേപ്പര്‍മില്‍, മലയോര മേഖലയിലെ കുരുമുളകും സുഗന്ധ വ്യഞ്ജനങ്ങളും എന്നിങ്ങനെ കൊല്ലത്തെ വ്യവാസായിക ചരിത്രം അന്തരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. രേഖീയമല്ലാത്ത ഈ വ്യവസായിക ചരിത്രത്തിന്റെ ചിത്രം ഇത് വരെ നമുക്ക് അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പോര്‍ട്ടുഗീസുകള്‍ ബ്രസീലില്‍ തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളില്‍ നിന്നാണ് കശുവണ്ടി സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. അവിടെ നിന്നും കപ്പലുകയറി വന്ന കശുവണ്ടി അങ്ങനെ പറങ്കിയണ്ടി എന്നും അറിയപ്പെടുന്നു. പ്രത്യേക പരിപാലനം ഒന്നും വേണ്ടാത്ത കശുമാവിന്റെ വേരുകള്‍ക്ക് മണ്ണൊലിപ്പ് തടയാന്‍ കഴിയുമെന്ന് പോര്‍ട്ടുഗീസുകാര്‍ വിശ്വസിച്ചിരുന്നു. പോര്‍ച്ചുഗീസുകാരുടെ കീഴിലുണ്ടായിരുന്ന തീരപ്രദേശങ്ങളില്‍ എല്ലാം കശുമാവുകള്‍ കാണാം. കൊളോണിയല്‍ കാലഘട്ടത്തിലെ ബൊട്ടാണിക്കല്‍ ട്രസ്‌റന്‍ഫെറിന്റെ ഭാഗമായി കശുവണ്ടിയെ കാണാം. ബ്രസീലില്‍ നിന്നും പോര്‍ടുഗീസുകാരിലൂടെ ആഫ്രിക്ക വഴി ഇന്ത്യയില്‍, കേരളത്തില്‍ എത്തുന്ന ആഡംബര ഭക്ഷ്യ വസ്തുവായ കശുവണ്ടിയുടെ യാത്ര ഇന്ത്യന്‍ മഹാസമുദ്രത്തിലെ കൊളോണിയല്‍ സര്‍ക്കുലേഷന് ഉദാഹരണമാണ്. അങ്ങനെ പോര്‍ട്ടുഗീസുകാര്‍ കൊണ്ടു വന്ന കശുവണ്ടി വളര്‍ന്നു തോട്ടം വിളയായി, ആഡംബര ഭക്ഷണ വിഭമായി മാറി എന്നാല്‍ കശുവണ്ടിയെ തോട്ടംവിളയില്‍ നിന്നും ഉദ്യാന വിളയായി മാറ്റിയതോയതോട് കൂടി കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ നിന്നും കശുവണ്ടി തോട്ടങ്ങള്‍ ഇല്ലാതെയായി. എന്നാല്‍ 'കൊല്ലം' ബ്രാന്‍ഡ് കശുവണ്ടിക്ക് അന്തരാഷ്ട്ര വിപണിയില്‍ വലിയ ആവശ്യമാണ് ഉണ്ടായിരുന്നത്. ആ ആവശ്യത്തെ നിറവേറ്റുന്നതിനുവേണ്ടിയാണ് ആഫ്രിക്കയില്‍ നിന്നും 1920 കള്‍ക്ക് ശേഷം തന്നെ കശുവണ്ടി ഇറക്കുമതി ചെയ്തു കൊണ്ടിരുന്നത്. 2025 ലും നമ്മള്‍ കശുവണ്ടിക്കു വേണ്ടി ആശ്രയിക്കുന്നത് ആഫ്രിക്കയിലെ രാജ്യങ്ങളെ തന്നെയാണ്. ആഫ്രിക്കയുമായുള്ള ബന്ധം കേരളത്തിന് അടിമത്തവുമായുള്ള ബന്ധത്തില്‍ അല്ല തുടങ്ങുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് കൊളോണിയല്‍ക്കാലത്തിനു മുന്‍പും ശേഷവുമുള്ള തുടര്‍ച്ചയുണ്ട്. അത് യൂറോപ്യന്‍ കണ്ണുകള്‍ കൊണ്ട് നോക്കും പോലെയാവില്ല കൊല്ലത്ത് നിന്നും നോക്കി കാണുന്നത്. കൊല്ലത്ത് നിന്നും കശുവണ്ടി ശേഖരിക്കുവാനും കേരളത്തില്‍ എത്തിക്കുവാനും ആളുകള്‍ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലേക്ക് 2025 ലും പോകുന്നുണ്ട്. ആഫ്രിക്കയുമായി ബന്ധപ്പെട്ടു കിടക്കുന്ന ആ തൊഴില്‍ ചരിത്രം കേരളത്തിന്റെ തൊഴില്‍ ചരിത്രവുമായും ഇടകലര്‍ന്നു കിടക്കുകയാണ്. സാമ്രജ്യത്വം, തോട്ടം മേഖല, തൊഴിലാളി സമരങ്ങള്‍, തുറമുഖങ്ങള്‍, കയറ്റുമതി ഇറക്കുമതി കണക്കുകള്‍, സ്ത്രീകള്‍ , ആഫ്രിക്കന്‍ തീരം എന്നിങ്ങനെ ഗൗരവ പൂര്‍ണമായ പല വിഷയങ്ങളിലും ഇടകലര്‍ന്നു കിടക്കുന്നതാണ്. തകര്‍ച്ചയുടെ അവസാന പടിയില്‍ നില്‍ക്കുന്ന കശുവണ്ടി വ്യവസായവും കൊല്ലത്തെ കശുവണ്ടി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യകളും ഗൗരവമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്നുണ്ട്. കശുവണ്ടിയുടെ ചരിത്രം ചികയുമ്പോള്‍, രണ്ടാം ലോക മഹായുദ്ധ കാലത്ത് കശുവണ്ടിയുടെ തോടില്‍ നിന്നും ഉല്പാദിപ്പിക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. ലോകവിപണയില്‍ വിലയേറിയ കശുവണ്ടിയുടെ തോടില്‍ നിന്നുമുള്ള എണ്ണ നമ്മുടെ തകര്‍ന്ന കശുവണ്ടി ആപ്പീസുകള്‍ പുനരുജീവിക്കാന്‍ കാരണമാകുമോ? decline of cashew industry in kollam and its effects in the life of woman

സമകാലിക മലയാളം 26 Jun 2025 4:53 pm

നിലമ്പൂര്‍ ഒരു ടെസ്റ്റ് ഡോസ്, ഒന്നു നാറിയാല്‍ പോകാനേയുള്ളൂ ഈ ദുര്‍ഗന്ധമൊക്കെ!

ക രടിയോട് ചെസ് കളിക്കുന്ന പോലെ എന്നൊരു ചൊല്ലുണ്ട്, നാട്ടില്‍. ചെസ് കളിക്കാനുള്ള ഐ ക്യു പോയിട്ട്, ആ കരുക്കള്‍ കണ്ടാല്‍ പോലും എന്തെന്ന് തിരിച്ചറിയാനുള്ള വകതിരിവ് കരടിക്കില്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. പിന്നെ കരടിയോട് കളിക്കാനുള്ള അപാര ധൈര്യവും വേണമല്ലോ. അഥവാ ഇനി മൃഗ സ്‌നേഹികളുടെയും മേനകാ ഗാന്ധിയുടെയും കണ്ണുവെട്ടിച്ച് കാട്ടില്‍ നിന്ന് ഒരു കരടിയെ പിടിച്ചു ചെസ് കളി പഠിപ്പിക്കുന്നുവെന്ന് കരുതുക. സാക്ഷാല്‍ മാഗ്‌നസ് കാള്‍സണിന്റെ കീഴില്‍ വര്‍ഷങ്ങള്‍ നീണ്ട കടുത്ത പരിശീലനമൊക്കെ കഴിഞ്ഞ് കരടിയെ ചെസ് ബോര്‍ഡിന് മുന്നില്‍ കളിക്കാന്‍ ഇരുത്തുന്നു. നിങ്ങള്‍ക്ക് പിന്നില്‍ പുരുഷാരം. വെളുത്ത കരുക്കള്‍ നീക്കി കളി തുടങ്ങാന്‍ കരടിയോട് നിര്‍ദ്ദേശിച്ചു. കരടി കൂര്‍ത്ത നഖങ്ങള്‍ നീട്ടി കൈകൊണ്ട് ചെസ് ബോര്‍ഡിന് കുറുകെ ഒരു വീശല്‍. ഇപ്പുറത്തിരിക്കുന്ന രാജ്ഞിയും രാജാവും എല്ലാം ഒരൊറ്റ നീക്കത്തില്‍ കളത്തിന് പുറത്ത്. കരടി ഏകപക്ഷീയമായി ജയം പ്രഖ്യാപിക്കുന്നു. മുന്നില്‍ ഇരിക്കുന്നത് കരടിയാണ് എന്ന ഉത്തമ ബോധ്യമുള്ള നിങ്ങള്‍ അപ്പോള്‍ ആരായി? ഇതാണ് ഒറ്റ ബുദ്ധികളോട് ഏറ്റുമുട്ടാന്‍ പോയിട്ട് തര്‍ക്കിക്കാനോ ഉപദേശത്തിനോ നില്‍ക്കരുതെന്ന് അറിവുള്ളവര്‍ പറയുന്നത്. ഒറ്റബുദ്ധിയെന്ന് പറഞ്ഞാല്‍ ഈ നാട്ടില്‍ ഒന്‍പതെന്നും പറയും. ഇത്തരക്കാരുടെ യുക്തി സാക്ഷാല്‍ മുഴുത്ത യുക്തിവാദിയായ ജോസഫ് ഇടമറുകിനെ പോലും തോല്‍പ്പിക്കുന്നതാണ്. പണ്ട് സിപിഎമ്മുകാര്‍ക്കാണ് ഇത്തരം ഒറ്റ ബുദ്ധി യുക്തി ഉണ്ടായിരുന്നത്. 'മിസ്റ്റര്‍ ബുഷ് നിങ്ങള്‍ ഇറാഖിനെ ആക്രമിക്കുന്നതില്‍ നിന്ന് ഉടന്‍ പിന്‍മാറണമെന്ന് ഞാന്‍ ആവശ്യപെടുന്നു' എന്ന് തമ്പാനൂരില്‍ സ്‌റ്റേജ് കെട്ടി കാഥികന്‍ സാംബശിവന്റെ സ്വരത്തിലും ഭാവത്തിലും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ പ്രസംഗിക്കുമായിരുന്നു. പക്ഷേ കാലം പോക പോകേ അവര്‍ക്കും മണ്ടയില്‍ ബുദ്ധി ഉദിച്ചു. 'ഇപ്പോ വിപ്ലവം ഒക്കെ നിര്‍ത്തിയാടേ സദാശിവാ നിങ്ങടെ പാര്‍ട്ടി' എന്ന് അയല്‍പക്കത്തെ വര്‍ഗശത്രു ചോദിച്ചാല്‍ പറയാന്‍ മാത്രമായി എംവി ഗോവിന്ദന്‍ എന്ന ഒരൊറ്റ പീസിനെ മാത്രമായി നിര്‍ത്തിയിരിക്കുകയാണ്. 'അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്' മഹത്തായ സോവിയറ്റ് സ്വപ്നം തകരുകയും ചൈനക്കാര്‍ സോഷ്യലിസ്റ്റ് മുതലാളിത്തത്തിലേക്ക് കളം മാറുകയും ചെയ്തതോടെ വിപ്ലവം പപ്പും പൂടയുമൊക്കെ കൊഴിഞ്ഞ് അന്താരാഷ്ട്രത്തില്‍ നിന്ന് വെറും ലോക്കലായി. പാവം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍! പക്ഷേ, കേരളം ഒരു വിചിത്ര നാടാണ്. ഒരേ വായിലുടെ വിപ്ലവവും ആത്മീയതയും വില്‍ക്കാന്‍ മലയാളിയെ കവിഞ്ഞേ ഭൂമി മലയാളത്തില്‍ ആളുള്ളൂ. അങ്ങനെയുള്ള ഈ നാട്ടില്‍ ഇന്നും ഒറ്റ ബുദ്ധിയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ഒരു കൂട്ടരുണ്ട്. ആഗോള ഇസ്‌ലാമിന്റെ മൊത്തക്കച്ചവടക്കാരായ ജമാഅത്തെ ഇസ്‌ലാമിയാണ് ഈ ഒറ്റ ബുദ്ധി വിസ്മയം. സമൂഹത്തില്‍ കുത്തിത്തിരിപ്പും ഭിന്നതയും വിദ്വേഷവും വിസ്മയം പോലെ പരത്തുന്നതില്‍ പ്രവൃത്തിയിലും ചിന്തയിലും സമാനമനസ്‌ക്കരാണെങ്കിലും ഹിന്ദുത്വ ഫാസിസ്റ്റുകളാണ് ഇക്കൂട്ടരുടെ ആഭ്യന്തര ശത്രു. സിയോണിസവും അമേരിക്കന്‍ സാമ്രാജ്യത്വവുമാണ് അന്തര്‍ദേശീയ തലത്തിലെ കൊടിയ ശത്രുക്കള്‍. ഈ മൂന്ന് കൂട്ടരുടെയും ചെയ്തികള്‍ നിരീക്ഷിച്ച് ഇക്കൂട്ടര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ലോകവ്യാപകമായ പ്രത്യാഘാതമാണ് വരുത്തിവെക്കുന്നത്. ഒരിക്കല്‍ ഇന്നാട്ടില്‍ നിന്ന് കൊക്കകോള ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നടത്തി ഇവര്‍. ഒടുവില്‍ രഹസ്യമായി അര്‍ദ്ധരാത്രി കുടയും പിടിച്ച് ആഗോള കുത്തക മുതലാളി ഇവിടെ വന്ന് കാല് തിരുമ്മി വയറ്റിപിഴപ്പിന്റെ കണ്ണീര്‍കഥ പറഞ്ഞ് രക്ഷപെട്ട കഥ ബിസിനസ് സ്കൂളുകളില്‍ ഇപ്പോള്‍ പാഠപുസ്തകമാണ് 'ഹൗ ദേ ബാനിഷ്ഡ് ദി കോര്‍പ്പറേറ്റ് ജയന്റ് 'എന്ന പേരില്‍. കുട്ടികള്‍ക്ക് പഠിക്കാനായി ക്യൂബയിലും വടക്കന്‍ കൊറിയയിലും സചിത്ര കഥാപുസ്തകമായി ഇത് ഇറക്കിയട്ടുമുണ്ടത്രെ. മറ്റൊരിക്കല്‍ കുത്തക ടൂത്ത് പേസ്റ്റ് ബഹിഷ്‌കരിച്ച് ഇന്ത്യ മുഴുവന്‍ ഉമിക്കരി കമ്പനികള്‍ കൂണു പോലെ പൊട്ടി മുളക്കാന്‍ ഇടയാക്കിയത് ചലച്ചിത്രം ആക്കാന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസേയും ഫ്രാന്‍സിസ് കപ്പേളയും വരെ ശ്രമിച്ചിട്ടും കുത്തകകള്‍ ആയതിനാല്‍ സമ്മതിച്ചില്ലത്രെ. വിപ്ലവകാരികളായതിനാല്‍ തന്നെ ഉത്തമ വിപ്ലവകാരി ലക്ഷണമുള്ള കുട്ടികളെ കുട്ടിക്കാലത്തു തന്നെ കണ്ടെത്താനും മിടുക്കരാണ്. ഒറ്റബുദ്ധിയാവാന്‍ ചില സവിശേഷ ഗുണഗണങ്ങള്‍ വേണം. ആര്‍ക്കും അങ്ങനെ പെട്ടെന്ന് ആവാന്‍ പറ്റില്ല. വര്‍ഷങ്ങള്‍ ചിലപ്പോള്‍ ദശാബ്ദങ്ങള്‍ നീളുന്ന പരിശീലനം വേണം. ഇവരുടെ വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ തന്നെ എടുക്കാം. പിതൃസംഘടനയെ പോലെ വിശേഷപ്പെട്ടതാണ്. ചുവരില്‍ സ്‌റ്റൈലായി എഴുതി വരുമ്പോള്‍ SIO എന്നാണെങ്കിലും 510 എന്നാണ് അവിശ്വാസികള്‍ പറയാറ്. ഇന്നലെകള്‍ വരെ അതൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സപിരിറ്റിലെ അവര്‍ എടുത്തിട്ടുള്ളൂ. സംശയമുണ്ടെങ്കില്‍ 501 ല്‍ നിന്ന് 510 ലേക്കുള്ള ദൂരം എത്രയെന്ന് ചോദിക്കൂ? അവര്‍ കൃത്യമായി പറയും ഒന്‍പതെന്ന്. അതാണ് വിശേഷ ബുദ്ധി. ബഹിഷ്‌ക്കരണമാണ് പിതൃസംഘടനയുടെ ആയുധമെന്നരിക്കെ ഇവരുടെ ജനനവും ഒരു ബഹിഷ്‌കരണത്തിലൂടെയായി എന്നതും ഒട്ടും യാദൃച്ഛികമാവാന്‍ ഇടയില്ല. സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്നാണ് പേരെങ്കിലും സംഘടനയില്‍ പെണ്‍കുട്ടികള്‍ക്ക് അംഗത്വമില്ല. അവര്‍ സ്റ്റുഡന്‍സില്‍ ഉള്‍പെടില്ലത്രെ. അവര്‍ക്ക് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഉണ്ട്. അത്രയ്ക്കാണ് ബഹിഷ്‌കരണത്തിലെ പ്രത്യയശാസ്ത്ര വ്യക്തത. ഇപ്പോള്‍ ഇവരുടെ പുതിയ ബഹിഷ്‌ക്കരണ പ്രഹരമേറ്റ ടാറ്റ മുതലാളി മുട്ടിടിയലും പരവേശത്തിലുമാണ്. സിയോണിസ്റ്റ് രാജ്യമായ ഇസ്രയേലുമായി പങ്കു കച്ചവടത്തിന് പോയ ടാറ്റയുടെ 'സുഡിയോ' ബഹിഷ്‌കരിച്ചുകൊണ്ടാണ് എസ് ഐ ഒ യുടെ പുതിയ ഫത്‌വ. എവിടെ എസ്ഐഒ ഉണ്ടോ അവിടെ ജമാഅത്തുമുണ്ട് എന്നാണല്ലോ ചൊല്ല്. കല്ലേ പിളര്‍ക്കുന്ന ബഹിഷ്‌ക്കരണ ആഹ്വാനമായതിനാല്‍ ടാറ്റ മുതലാളി ലേ ഔട്ട് പ്രഖ്യാപിക്കാതിരിക്കാന്‍ പഴവങ്ങാടി ഗണപതി അമ്പലത്തില്‍ തേങ്ങയുടച്ച് പ്രാര്‍ത്ഥിക്കുകയാണ്. അപ്പോ ടാറ്റയുടെ ബസ്, കാര്‍ തുടങ്ങി ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങളും ബഹിഷ്‌കരിക്കണ്ടേയെന്ന ചോദ്യം ചില കുത്തക ശിങ്കടിമാര്‍ ചോദിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം ഇപി ജയരാജന്‍ സഖാവിനെ പോലെ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനവും ഉപേക്ഷിക്കണ്ടേയെന്നും ചിലര്‍ മൂപ്പിക്കുന്നുണ്ട്. പക്ഷേ മാവോയിസ്റ്റുകളെ പോലെ അപ്രായോഗികവാദികളല്ല വിസ്മയക്കാര്‍. എന്ത് നടിക്കണം എപ്പോള്‍ നടിക്കരുതെന്ന് ഓതിക്കൊടുക്കാന്‍ ആളുണ്ട്. പക്ഷേ, അപ്പോഴും ഇന്ത്യക്ക് എതിരെ അതിര്‍ത്തി കടന്ന് ഭീകരവാദം നടത്തി, നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ കവര്‍ന്ന പാകിസ്ഥാന് മറുപടി കൊടുത്തപ്പോള്‍ ആ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് എതിരെ ബഹിഷ്‌കരണമൊന്നും ഇല്ലേയെന്ന് ചോദിക്കരുത്. എല്ലാത്തിനും അതിന്‍റേതായ ന്യായമുണ്ട് ഉസ്താദേ. പണ്ട് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തപ്പോള്‍ 'വിസ്മയമായി താലിബാന്‍' എന്ന തലക്കെട്ട് നല്‍കാന്‍ കൊടുത്ത ധൈര്യത്തെയെങ്കിലും നിങ്ങള്‍ മാനിക്കണം ഹേ. തുര്‍ക്കിയില്‍ ഹാദിയ സോഫിയ കത്തീഡ്രല്‍ മുസ്‌ലീം ആരാധനാലയം ആക്കിയപ്പോഴും അസാമാന്യ ധൈര്യമാണ് പ്രകടിപ്പിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും മതേതരവാദികള്‍ അതിന് മുന്നില്‍ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. തുര്‍ക്കിയിലെ മുസ്‌ലീം ബ്രദര്‍ഹുഡിനോടാണ് പ്രത്യയശാസ്ത്ര ചായ്‌വ് എന്നൊക്കെ കരക്കമ്പിയുണ്ടെങ്കിലും വികൃതി അതൊന്നും കാര്യമാക്കുന്നില്ല. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് ദോഷൈകദൃക്കുകളേ പ്രധാനം. അത് മറക്കരുത്. വേണമെങ്കില്‍ നിങ്ങള്‍ ഈ നാണയത്തിന്റെ മറുവശമായ സംഘപരിവാറിനോട് ചോദിച്ചാല്‍ മതി. പോരെങ്കില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ആയാലും മതി, അതും നിങ്ങളുടെ ഒരു വിശ്വാസത്തിന്. 'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച' അന്താരാഷ്ട്ര വ്യവഹാരങ്ങളില്‍ കുത്തിമറിയുന്ന കാരണമാവാം എല്ലാ പ്രവൃത്തിയിലും ഒരു അന്തര്‍ദേശീയ ചുവ വരുന്നത്. പാവങ്ങള്‍, മനഃപൂര്‍വ്വമല്ല. അല്ലെങ്കില്‍ പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ മുസലിം ബ്രദര്‍ഹുഡ് സഹോദരങ്ങളുടെ ഫോട്ടോ വരുന്നത് എങ്ങനെ? പലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയില്‍ ഹമാസ് നേതാവ് വീഡിയോയില്‍ പ്രസംഗിക്കുന്നത് മാലോകരെ മുഴുവന്‍ കാണിക്കുന്നത് എങ്ങനെ? നമ്മളിങ്ങനെയാണെന്ന് അല്ലാതെ എന്ത് പറയാന്‍? ശുദ്ധന്‍ ദുഷ്ടന്റെ ഫലവും ചെയ്യുമല്ലോ. അങ്ങനെയുള്ള കരടിയുമായി ചെസ് കളിക്കാനാണ് ഇപ്പോള്‍ യുഡിഎഫ്, പ്രത്യകിച്ച് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് പിണറായി സഖാവ് ഒന്നു കളിച്ചതാണ്. പിന്നീടാണ് അറിഞ്ഞത് ഉത്തരത്തിലിരുന്നത് മാത്രമല്ല, കക്ഷത്തിലിരുന്ന വോട്ട് കൂടി പോയെന്ന്. സഖാവിന് പിന്നെ എവിടെ, എപ്പോള്‍ കച്ചവടം നടത്തണമെന്നും നിര്‍ത്തണമെന്നും അറിയാമെന്നതിനാല്‍ വലിയ തടികേട് കൂടാതെ കഴിച്ചിലാക്കി. പക്ഷേ, വിഡി സതീശന്‍ എന്ന കപ്പിത്താന്‍ അങ്ങനെയല്ല. അല്ലെങ്കില്‍ തന്നെ ഇടത് പാര്‍ട്ടികള്‍ ഒന്നുമില്ലെന്ന ക്ഷീണമുണ്ട്. പിന്നെ വലത് മുന്നണിയെന്ന ചീത്തപ്പേരും. പാര്‍ട്ടി ഓഫീസ് മുറിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്ന സിഎംപിയും ആര്‍എംപിയും ദേശീയ ഇടതനായ ഫോര്‍വേര്‍ഡ് ബ്ലോക്കും ഒന്നും ഒരു ഗും അല്ലെന്ന് കപ്പിത്താന് അറിയാം. റിസ്‌ക് എടുക്കുന്നവനുള്ളതാണല്ലോ കപ്പ്. അപ്പോള്‍, തന്നെ പോലെ പരന്ന ലോക വീക്ഷണവും ഉല്‍പ്പതിഷ്ണുതയുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖം(മൂടി) ആയ വെല്‍ഫയര്‍ പാര്‍ട്ടിക്ക് കൈകാടുത്താല്‍ എന്താ? നിലമ്പൂര്‍ ഒരു ടെസ്റ്റ് ഡോസ്. ഒന്ന് നാറിയാല്‍ പോകാനേയുള്ളതുള്ളൂ ഈ ദുര്‍ഗന്ധമൊക്കെ, കിട്ടാനുള്ളതോ മുഖ്യമന്ത്രിക്കസേര. ഡല്‍ഹിയില്‍ തുറന്നിരിക്കുന്ന ആളും തിരക്കുമില്ലാത്ത സ്‌നേഹത്തിന്റെ കടയൊന്നും ഒരു പ്രശ്‌നമല്ല. പട്ടിണി കിടക്കുന്ന സിംഹത്തിന് എന്ത് ഹലാല്‍ ഇറച്ചി? പണ്ടേക്ക് പണ്ടേ കാവിക്കൊടി ഏന്തിയ ഭാരത മാതാവിന്റെയും മുന്‍ സര്‍സംഘചാലകിന്റെയും ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കത്തിച്ച അനുഭവം സതീശന് ഉള്ളതിനാല്‍ രണ്ടുണ്ട് ഗുണം എന്ന് ജമാഅത്തിനും അറിയാം. ആഭ്യന്തര ശത്രുവിന്റെ ഉള്ളുകളികള്‍ തരാതരം പോലെ ചോദിച്ചറിയാം. അതിനിനി കിതാബ് വായിച്ചും മറ്റ് ബുദ്ധി ജീവികളുടെ വാചകമടിയും കേള്‍ക്കേണ്ട. എനിക്ക് നീയും നിനക്ക് ഞാനും. ദൈവം പാതി നീ പാതി എന്നും പറയാം. എന്തായാലും വരാനിരിക്കുന്നത് വണ്ടി പിടിച്ചെങ്കിലും വരാതിരിക്കില്ല. udf, welfare party cooperation in Nilambur By election, political satire

സമകാലിക മലയാളം 23 Jun 2025 5:22 pm

കേരള രാഷ്ട്രീയവും കോണ്‍ഗ്രസ്സും വര്‍ഗീയതയും: 'ടെംപസ്റ്റിലെ'സ്റ്റെഫാനോ-കാലിബന്‍ ബിംബങ്ങള്‍

വി ല്യം ഷേക്‌സ്പിയറുടെ 'ദ ടെംപസ്റ്റ്' ( the tempest) എന്ന നാടകം കേവലം ഒരു കലാസൃഷ്ടി മാത്രമല്ല, അധികാരബന്ധങ്ങളെയും ദൗര്‍ബല്യങ്ങളെയും വ്യാഖ്യാനിക്കാന്‍ സഹായകമാകുന്ന ഒരു ബിംബകല്‍പ്പന കൂടിയാണ്. 90കളില്‍ കേരളക്കരയാകെ ആഞ്ഞുവീശിയ കൊടുങ്കാറ്റായ 'ടെംപസ്റ്റ്' എന്ന നാടകത്തിന്റെ ഈ രീതിയിലുളള ആഖ്യാനം മായാ തോങ്‌ബെര്‍ഗ് എന്ന വിഖ്യാത നാടകസംവിധായകയുടേതായുണ്ട്. ഇങ്ങനെ ഈ നാടകത്തിന്റെ കൊളോണിയല്‍ വിരുദ്ധ വായന ഏറെ പ്രബലമാണെങ്കിലും അതിലെ ചില കഥാപാത്രബന്ധങ്ങളെ കേരള രാഷ്ട്രീയത്തിലെ സമകാലീന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്. പ്രോസ്‌പെറോയുടെ മാന്ത്രികവലയത്തില്‍ നിന്ന് മോചനം സ്വപ്നം കണ്ട് നടക്കുന്ന, കീഴ്‌പെട്ട് ജീവിക്കേണ്ടിവരുന്ന അധികാരതൃഷ്ണയുള്ള പ്രതിലോമശക്തിയുടെ പ്രതീകമായിട്ട് കാലിബന്‍ എന്ന കഥാപാത്രത്തെ നമുക്ക് സങ്കല്‍പിക്കാം. ഉള്ളില്‍ വര്‍ഗീയതയും അധികാരമോഹവും ഒളിച്ചുവെച്ചിരിക്കുന്ന ഒരു സംഘടിത രാഷ്ട്രീയശക്തിയെ നമുക്കിവിടെ കാലിബനു പകരംവെയ്ക്കാം . ടെംപസ്റ്റില്‍, ദ്വീപിലെത്തുന്ന സ്റ്റെഫാനോ എന്ന മദ്യപാനിയായ അനുചരന്‍, തനിക്ക് യാതൊരു കഴിവുകളുമില്ലെങ്കിലും ഒരു രാജാവാകാന്‍ മോഹിക്കുന്നുണ്ട്. തന്റെ കയ്യിലുള്ള മദ്യത്തിന്റെ 'മാന്ത്രികശക്തി'യില്‍ ആകൃഷ്ടനായ കാലിബന്‍, സ്റ്റെഫാനോയെ തന്റെ രക്ഷകനായി കാണുകയും ചെയ്യുന്നു. പ്രോസ്‌പെറോയെ വകവരുത്തി സ്റ്റെഫാനോയെ രാജാവാകാന്‍ കാലിബന്‍ പ്രേരിപ്പിക്കുന്നു. സ്റ്റെഫാനോ ആകട്ടെ, ഒരു അടിമയെ ലഭിച്ചതിലുള്ള താല്‍ക്കാലിക സന്തോഷത്തില്‍ കാലിബന്റെ കുതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. എന്നാല്‍, പ്രോസ്‌പെറോയുടെ യഥാര്‍ത്ഥ ശക്തിക്ക് മുന്നില്‍ ഇവരുടെയെല്ലാം ഗൂഢാലോചനകള്‍ നിഷ്പ്രഭമാകുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ സമകാലീന സന്ദര്‍ഭത്തില്‍, ഈ ബന്ധങ്ങളെ സസൂക്ഷ്മം ചേര്‍ത്തു വെയ്ക്കാം. കേരളത്തിലെ കോണ്‍ഗ്രസ്സിനെ സ്റ്റെഫാനോയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാം. അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണത്. സംഘടനാപരമായ കെട്ടുറപ്പില്ലായ്മ, നയപരമായ അവ്യക്തത, ശക്തമായ നേതൃത്വത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കുന്നുണ്ട്. ഒരു മതനിരപേക്ഷ പാര്‍ട്ടിയായി സ്വയം പ്രഖ്യാപിക്കുമ്പോഴും, വര്‍ഗീയ ശക്തികളെ ഫലപ്രദമായി നേരിടുന്നതില്‍ അവര്‍ക്ക് വീഴ്ച പറ്റുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം, കാലിബന്റെ സ്ഥാനത്ത് കേരളത്തിലെ മതരാഷ്ട്രവാദി-വര്‍ഗീയ കക്ഷികളെ സങ്കല്‍പിക്കാം. ഒരു പ്രത്യേക മതവിഭാഗത്തെ കേന്ദ്രീകരിച്ച്, വിഭാഗീയത വളര്‍ത്തിയും വിദ്വേഷ പ്രചാരണം നടത്തിയും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്നവരെ. നിലവിലുള്ള മതനിരപേക്ഷ കാഴ്ചപ്പാടുകളോട് വെറുപ്പ് സൂക്ഷിക്കുകയും, അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും പാശ്ചാത്യമെന്ന് ആക്ഷേപിച്ച് തള്ളിക്കളയുകയും ചെയ്യുന്നവരാണ് ഇവര്‍. സമൂഹത്തിലെ അതൃപ്തികളെയും അരക്ഷിതാവസ്ഥകളെയും തന്ത്രപരമായി ഇവര്‍ മുതലെടുക്കുകയും ചെയ്യുന്നു. 'അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്' ഒരു തരത്തില്‍ സ്റ്റെഫാനോ-കാലിബന്‍ ബന്ധമാണ് വര്‍ഗ്ഗീയശക്തികളും കോണ്‍ഗ്രസ്സിനുമിടയ്ക്ക് കൂട്ടുകെട്ടുകളില്‍ ഉണ്ടാകുന്നത്. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്, ചിലപ്പോള്‍ ഈ വര്‍ഗീയ കക്ഷികളുടെ താല്‍ക്കാലിക പിന്തുണ തേടേണ്ടി വന്നേക്കാം. സ്റ്റെഫാനോ മദ്യമുപയോഗിച്ച് കാലിബനെ വശീകരിച്ചതുപോലെ, കോണ്‍ഗ്രസ്സ് താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില വര്‍ഗീയ കക്ഷികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയോ അവരുമായി ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്‌തേക്കാം. എന്നാല്‍, അപ്പോള്‍ വര്‍ഗീയ കക്ഷികളുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റുകയല്ല, മറിച്ച് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവര്‍ക്ക് ഒരു വേദി ഒരുക്കുക മാത്രമാണ് ഈ സ്റ്റെഫാനോ ചെയ്യുന്നത്. നാടകത്തില്‍ സ്റ്റെഫാനോക്ക് കാലിബനെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കാലിബനാകട്ടേ, സ്റ്റെഫാനോയെ തന്റെ മോഹങ്ങള്‍ സഫലമാക്കാനുള്ള ഒരു ഉപാധി മാത്രമായാണ് കാണുന്നതും. അതുപോലെ, ദുര്‍ബലമായ അവസ്ഥയിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വര്‍ഗീയ കക്ഷികളുടെ വളര്‍ച്ചയെ തടയാനോ അവരുടെ നയങ്ങളെ തങ്ങളുടെ വരുതിയിലാക്കാനോ പരിപൂര്‍ണ്ണമായി കഴിഞ്ഞെന്ന് വരില്ല. തങ്ങളുടെ നിലനില്‍പ്പിനായി വര്‍ഗീയ കക്ഷികളുടെ ചില ആവശ്യങ്ങളെ അംഗീകരിക്കേണ്ടി വരുന്നത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കരുത്ത് പകരാനേ സഹായിക്കൂ. വെള്ളത്തിലും ഭക്ഷണത്തിലും ശരീരത്തിന് അകത്തുമുണ്ട്, പ്ലാസ്റ്റിക്! നാടകത്തിലെന്നപോലെ, ഒരു പ്രോസ്‌പെറോയുടെ യഥാര്‍ത്ഥ മാന്ത്രികശക്തിക്ക് മാത്രമേ കാലിബനെ നിയന്ത്രിക്കാനൊക്കൂ. കോണ്‍ഗ്രസ്സ് പോലുള്ളൊരു പാര്‍ട്ടി മതേതര നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിശ്വാസ നഷ്ടമുണ്ടാകുന്നു. വര്‍ഗീയ ശക്തികള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ മേല്‍ക്കൈ നേടാന്‍ അത് ഇടവരുത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്റ്റെഫാനോയെപ്പോലെ ദുര്‍ബലരും കാഴ്ചപ്പാടുകളില്ലാത്തവരുമാകുമ്പോള്‍, കൂടെ കൂട്ടുന്ന വര്‍ഗീയതയുടെ ശക്തികളെ ഫലപ്രദമായി നിയന്ത്രിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കുകയും ചെയ്യും .

സമകാലിക മലയാളം 15 Jun 2025 1:41 pm

'അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്'

എ ല്ലാരും കുത്തിരിക്കണ സമയത്താണ് ആ അത്യാഹിതം കാമറ കണ്ണുകള്‍ കണ്ടുപിടിച്ചത്.... പാണക്കാട് കുടുമ്മത്ത് നിന്ന് തങ്ങമ്മാര് പങ്കെടുക്കാത്ത ഒരു വിശേഷ ചടങ്ങോ? അതും മലപ്പുറത്ത്! കാമറ സൂം ചെയ്ത് ഒന്നു കൂടി ആളെണ്ണി നോക്കി. ഇനി കുഞ്ഞ് തങ്ങന്‍മാരെങ്ങാനും തിക്കിലും തിരക്കിലും പെട്ട് നിപ്പുണ്ടോ? ന്റള്ളാ, കണ്ടവര്‍ കണ്ടവര്‍ തലകറങ്ങി നിലത്ത് ഇരുന്നു. ഇത് പതിവല്ലല്ലോന്ന് പറഞ്ഞ് വിവരമുള്ളോര് എല്ലാം മൂക്കത്ത് വിരല്‍ വെച്ചു. നിലമ്പൂരിന്റെ സുല്‍ത്താങ്കുട്ടി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അങ്ങനെ പാണക്കാട് തങ്ങമ്മാര്‍ ബിസ്മി ചൊല്ലാതെയും അനുഗ്രഹം ചൊരിയാതെയും നടന്നിരിക്കുന്നു. പാണക്കാട് തങ്ങമ്മാര് വെള്ളം മന്ത്രിച്ച് ഊതിക്കൊടുത്ത് സൂറത്തുല്‍ ഫാത്തിഹ ചൊല്ലാതെ നടന്ന ഒരു കര്‍മ്മവും സത്കര്‍മ്മമായി മലപ്പുറത്തുകാര്‍ അംഗീകരിക്കാറില്ല. അപ്പോള്‍ ജൂണ്‍ 23 ന് നിലമ്പൂര് പെട്ടി തുറക്കുമ്പോള്‍ സുല്‍ത്താന്‍ കുട്ടിയുടെ ഭാവി എന്തായിരിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ സംശയം. കോണ്‍ഗ്രസുകാര്‍ പോട്ടെ, മലപ്പുറം കാസ്‌ട്രോ എ വിജയരാഘവന്‍ പോലും തങ്ങമ്മാരെ കണ്ടാല്‍ കെട്ടഴിച്ച് നാവാടന്‍ വിട്ടിരിക്കുന്ന പൊന്‍ നാവിനെ തിരിയെ പേര് ചൊല്ലി വിളിക്കുന്ന പുണ്യാത്മക്കളാണ് കൊടപ്പനയ്ക്കല്‍ കുടുംബക്കാര്‍. സി പി എമ്മി​ന്റെയും മുസ്ലിം ലീ​ഗ​ന്റെയും കുട്ടി, കോൺ​ഗ്രസി​ന്റെയും ജനസംഘത്തി​ന്റെയും കുട്ടിപാകിസ്ഥാൻ, മലപ്പുറം ജില്ലയുടെ കഥ ഇതാണ് ദൈവം പോലും പതിയിരുന്ന് പ്രതികാരം വീട്ടുന്ന കലികാലത്ത് എല്ലാം പൊറുത്തും മറന്നും ഖുറാനിലെ 114 സൂറത്തും ചൊല്ലി ആത്മീയ വിചാരങ്ങളില്‍ മുഴുകി കഴിയുന്നവരോട് പൊറുക്കാന്‍ പാടില്ലാത്ത തെറ്റല്ലേ ഷൗക്കത്ത് ചെയ്തത്. ഹറാം പെറന്ന ചെക്കന്റ വേഷമിട്ട് പുരോഗമനത്തിന്റെ കുഴലൂത്തുകാരനായി സിനിമേം പിടിച്ച് സ്വസമുദായത്തെ നോക്കി പല്ലിളിച്ച് നടന്നപ്പോ പറഞ്ഞ്‌പോയതൊക്ക മാപ്പാക്കിയെന്ന് നാട്ടാര് അറിയണമെങ്കില്‍ തങ്ങള്‍ വരണമായിരുന്നു, യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍. തെരഞ്ഞെടുപ്പ് വിജയിക്കണമെങ്കില്‍ ദൈവം മാത്രം വിചാരിച്ചാല്‍ പോരാ മലപ്പുറത്ത്. വാവരെ കണ്ടിട്ടേ അയ്യപ്പനെ തൊഴാന്‍ പറ്റൂവെന്ന് ഷൗക്കത്ത് അറിയാന്‍ ഇരിക്കുന്നേയുള്ളൂ. നിലമ്പൂരിന്റെ അതികായകനായ വാപ്പ സ്ഥിരം ആനപ്പുറത്തായിരുന്നു സവാരി. അതിനാല്‍ തന്നെ കുട്ടിക്കാലം മുതലേ വെല്ലുവിളിയെ നേരിടുകയായിരുന്നു ഹോബി. ഒന്നുകില്‍ ഷൗക്കത്തുമായി മല്ലിട്ട് ക്ഷീണിച്ച വെല്ലുവിളി കാല് പിടിച്ച് വെറുതെ വിടണമെന്ന് പറയും വരെ. അല്ലെങ്കില്‍ വാപ്പ പറയണം ജ്ജ് ഇനി റെസ്റ്റ് എടുക്കടാന്ന്. ഫ്രി ഔവേഴ്‌സില്‍ ലോക ക്ലാസിക് സിനിമകളുടെ നിര്‍മ്മാണം. 'പാഠം ഒന്ന് ഒരു വിലാപം', 'ദൈവനാമത്തില്‍' 'വിലാപങ്ങള്‍ക്കപ്പുറം' തുടങ്ങിയ ക്ലാസിക്കുകള്‍ പിടിച്ച് സമുദായത്തിനുള്ളിലേക്ക് പഴയ എവറെഡി ബാറ്ററി ടോര്‍ച്ച് ഞെക്കി വെളിച്ചം വീശുകയായിരുന്നു. നിലവിലുളള വ്യവസ്ഥിതിയുമായുള്ള നിരന്തര പോരാട്ടം. സാംസ്‌കാരിക വിപ്ലവ കാലത്ത് മാവോ സഖാവ് ആസ്ഥാനങ്ങള്‍ ബോംബിടൂവെന്ന് ആഹ്വാനം ചെയ്ത ശേഷം ലോകത്ത് മറ്റൊരു ഗര്‍ജ്ജനം കേട്ടത് നിലമ്പൂരില്‍ നിന്നായിരുന്നു. 'കൊടപ്പനയ്ക്കല്‍ തറവാട്, പാണക്കാട് തങ്ങന്‍മാരെ വീട് റെയിഡ് ചെയ്യൂ'. മാര്‍ക്സിസ്റ്റ് സഖാക്കള്‍ പോലും ആ ധൈര്യത്തിന് മുന്നില്‍ ആരാധനാപൂര്‍വ്വം നോക്കി നിന്നു. ആ ധീര പോരാളിയോടാണ് ചിലരുടെ ആബ്‌സന്‍സിനെ കുറിച്ച് പറയുന്നത്. നിലമ്പൂ‍ർ പഴയ നിലമ്പൂരല്ല, 2008 ലെ മണ്ഡലപുനർനിർണ്ണയത്തിന് ശേഷം നിലമ്പൂ‍ർ മാറിയോ? ഇന്നിപ്പോള്‍ ഈ വാള്‍പയറ്റ് മല്‍സരം (Nilambur bypoll) ജൂണ്‍ 19 ന് നടക്കാനായി ഒരു അസാധാരണ സാഹചര്യവും ഉണ്ടായിട്ടല്ല. നിലമ്പൂരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കണ്ണിലെണ്ണ ഒഴിച്ച് അവരെ ഉറങ്ങാതെ 2016 മുതല്‍ ഉണര്‍ത്തി നിര്‍ത്തിയിരുന്ന സഖാവ് അമ്പൂട്ടിക്ക പ്രത്യയശാസ്ത്ര സമസ്യകള്‍ ഉന്നയിച്ച് വിപ്ലവ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയതാണ് ഈ കോലാഹലത്തിനെല്ലാം കാരണം. സഖാവിന് പെട്ടെന്ന് കുരുപൊട്ടിയപ്പോള്‍ തോന്നിയ സംശയങ്ങളല്ല. സഖാവ് വിഐ ലെനിന്‍ മരണകിടക്കയില്‍ കിടന്ന് ജോസഫ് സ്റ്റാലിനെ കുറിച്ച് എഴുതിയ കത്തുകളിലെ ഉള്ളടക്കത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ലോകത്ത് ഇത്രയും കോലാഹലം സൃഷ്്ടിച്ച കത്തെഴുത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ കൊറിയയും ചൈനയും പോലെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം വിളഞ്ഞിരുന്നെങ്കില്‍ അമ്പൂക്കയെ തിരുവമ്പാടി കുന്നിന്‍മേല്‍ കൊണ്ട് നിര്‍ത്തി ഓടാന്‍ പറഞ്ഞ് പിന്നാമ്പുറത്ത് വെടിവെച്ച് നാണം കെടുത്താമായിരുന്നു. എന്തുചെയ്യാം, ജനാധിപത്യ സിസ്റ്റത്തിനകത്ത് നിന്ന് സിസ്റ്റത്തിനോടുള്ള പോരാട്ടം തെരഞ്ഞെടുത്തുപോയില്ലേ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്. സോവിയറ്റ് യൂണിയന്‍ കൊഴിഞ്ഞ് പോയപ്പോള്‍ ലോകത്ത് നെഞ്ചത്തടിച്ച് ആത്മാര്‍ത്ഥമായി കരഞ്ഞ ഒരു നാടേയുള്ളൂവെന്നാണ് (കേരളം എന്ന് വായിക്കുക) പ്രാവ്ദ കട അടക്കുന്നതിന് തൊട്ട് മുമ്പ് അച്ചടിച്ചിറക്കിയ കടലാസിലും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒരു സ്വപ്‌നം ഇല്ലാതായതിന്റെ വിഷമത്തേക്കാളും ചായക്കടയിലും കമ്മിറ്റി യോഗത്തിലും എന്ത് പറയുമെന്നല്ലായിരുന്നു, വീട്ടിലെ അടുക്കളയില്‍ നിന്ന് ഭാര്യയുടെ അര്‍ത്ഥംവെച്ച, മുന വെച്ച നോട്ടത്തിന് മുമ്പില്‍ ചൂളിപ്പോകുന്നതിലായിരുന്നു വിമ്മിട്ടം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചപ്പോള്‍ രൂപീകരിച്ച കമ്മ്യൂണിന് ശേഷം അന്നായിരുന്നു സഖാക്കള്‍ ഒട്ടുമുക്കാലും വീട്ടില്‍ പോകാതെ പാര്‍ട്ടി ഓഫീസില്‍ കിടന്നത്. അന്ന് തീരുമാനിച്ചതാണ് പാര്‍ട്ടി അടവ് നയങ്ങളില്‍ മാറ്റം വരുത്താന്‍. ശത്രുവിന്റെ ശത്രു മിത്രം. ബ്വൂര്‍ഷ്വയെ ബൂര്‍ഷ്വയെ കൊണ്ട് നേരിടുക. അവരുടെ എല്ലാ സൗകര്യവും ഉപയോഗിച്ച് ബൂര്‍ഷ്വയുടെ രക്തം ഊറ്റി കുടിച്ച് തീര്‍ക്കുക. അങ്ങനെയാണ് സഖാവ് പിണറായിയുടെ കണ്ണില്‍ അമ്പൂട്ടി എന്ന താരകം ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഇങ്ങനെ മുത്തുകള്‍ തപ്പി എടുക്കുക എന്നത് എല്ലാവര്‍ക്കും പറഞ്ഞ പണിയല്ല. വര്‍ഷങ്ങളോളം പകലന്തിയോളം പണിയെടുക്കണം. നോട്ടത്തിലും പ്രവൃത്തിയിലും മിനിമം വടക്കന്‍ കൊറിയയിലെങ്കിലും ജീവിച്ചിരിക്കുന്ന ഒരു വിപ്ലവകാരിയുടെ ലുക്കില്‍ എത്തണം. അമ്പൂട്ടി സഖാവ് ആയതോടെ ക്വട്ടേഷന്‍ പണി സഖാക്കള്‍ക്ക് കിട്ടില്ലെന്നായി. ആഫ്രിക്കയിലെ സിയാറ ലിയോണില്‍ വരെ പാര്‍ട്ടിക്ക് കമ്മിറ്റികളായി. സഖാവിന്റെ കേരളത്തിലെ മഴ മേഘങ്ങള്‍ ആണ് ജപ്പാനില്‍ മഴ പെയ്യിക്കുന്നതെന്ന സിദ്ധാന്തത്തിന്‍ മേല്‍ നാസ ആരംഭിച്ച പഠനം ഇപ്പോഴും തുടരുകയാണ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ബൂര്‍ഷ്വ എന്നും പെറ്റി ബൂര്‍ഷ്വാ തന്നെ. പുകഞ്ഞ കൊള്ളി അയല്‍ വീട്ടുകാരന്റെ പുരപ്പുറത്തേക്ക് എന്നതാണ് പാര്‍ട്ടി നയം. സി പി ഐ സ്ഥാനാർത്ഥിയുടെ കെട്ടിവച്ച കാശ് കളഞ്ഞ സി പി എമ്മി​ന്റെ ഇഷ്ടക്കാരൻ;അൻവർ വന്ന വഴികൾ ഇങ്ങനെ സഖാവ് അമ്പൂട്ടിയുടെ കൊഴിഞ്ഞുപോക്ക് മൂര്‍ത്തമായ സാഹചര്യത്തിലെ ചരിത്രപരമായ ഒരാവശ്യമായിരുന്നുവെന്ന് പാര്‍ട്ടിയുടെ ഫീല്‍ഡ് മാര്‍ഷല്‍ ഗോവിന്ദന്‍ ടിയാന്റ പ്രതിവിപ്ലവത്തിന് അഞ്ച് ദിവസം മുന്നേ പിബിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശത്രുക്കള്‍ ഒന്നിലധികം ഉള്ളതുകൊണ്ടും അമൂര്‍ത്തമായ സാഹചര്യം ധാരാളം രൂപപ്പെടുന്നതും മുന്നില്‍ കണ്ട് നാലാം ലോകത്തെ പുതിയ വിപ്ലവായുധമായ നിര്‍മ്മിത ബുദ്ധി പ്രയോഗിച്ചാണ് ഫ്യുഡല്‍ പാര്‍ട്ടിയെയും പ്രതിവിപ്ലവകാരി അമ്പൂട്ടിയെയും വാള്‍പയറ്റ് മല്‍സരത്തില്‍ നേരിടാനുള്ള യോദ്ധാവിനെ പാര്‍ട്ടി കണ്ടുപിടിച്ചതും. നമ്പുര്യച്ചന്‍മാരും നായരുമാണ് എല്ലാകാലത്തും വിപ്ലവപാര്‍ട്ടിയുടെ മിച്ചമൂല്യം എന്ന നടപ്പ് ഇത്തവണയും തെറ്റിയില്ല. രണ്ടാം ക്ലാസില്‍ പ്രസംഗ മല്‍സരത്തില്‍ സംസാരിച്ച അതേ മിടുക്കോടെ ബൈബിളും ഖുറാനും ഭാഗവതവും സ്വതന്ത്ര്യ സമര ചരിത്രവും കാണാതെ പഠിച്ച് പറയുന്ന ഒരു സഖാവിനെ ഇക്കാലത്ത് എവിടെ കിട്ടാനാണ്. ഓരോ ചെറുപ്പക്കാരെ പാര്‍ലമെന്റില്‍ പറഞ്ഞയിച്ചിട്ട് അവിടെ പൊട്ടിക്കുന്ന ഇംഗ്ലീഷും പൊതു വിജ്ഞാനവും കേട്ട് എകെജി സെന്ററിന് പുറത്ത് തലയില്‍ മുണ്ടിട്ടു നടക്കാന്‍ വയ്യാതായിരിക്കുന്ന കാലമാണ്. നിലമ്പൂര്‍ ചെ എന്നാണ് അണ്ടര്‍ ഗ്രൗണ്ട് നാമം. സഖാവ് എം സ്വരാജ് എന്നത് ജനകീയ ജനാധിപത്യ വിപ്ലവം നടക്കുന്നത് വരെയുള്ള ഒളിവ് ജീവിതത്തിലെ പേര്. ജനങ്ങള്‍ക്കിടയില്‍ അവരിലൊന്നായി ജീവിക്കുകയാണ് ഒളിവ് ജീവിതത്തിലെ പ്രധാന സംഗതി എന്നതിനാല്‍ യുവതകളെ കോരിത്തരിപ്പിച്ച് പൂക്കളെ കുറിച്ചുള്ള പുസ്തകങ്ങള്‍ എഴുതുക, ഭാഗവത ശ്ലോകം ചൊല്ലുക എന്നിവയൊക്കെ ചില നമ്പരുകള്‍ മാത്രം. സഖാവ് വിഎസിന് നേരെ അടച്ചിട്ട മുറിയില്‍ പുള്ളി മറുപടി പറയില്ലെന്ന് ഇറപ്പാക്കിയ ശേഷം ഡയലോഗ് വിട്ടവനെന്നാണ് മാധ്യമപടുക്കള്‍ ഒരു കാലത്ത് പ്രചരിപ്പിച്ചത്. 1921 ലെ ജന്‍മി വിരുദ്ധ സമരം ഇപ്പോളെങ്ങാനും വന്നിരുന്നെങ്കില്‍ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിക്കൊപ്പം ഗറില്ലാ യുദ്ധ മുറകള്‍ പറയറ്റിയേനേ സഖാവ്. ഒരു രാമനാഥ അയ്യര്‍ക്കും ഒറ്റുകൊടുക്കാന്‍ ആവാതെ മഞ്ചേരി പ്രഖ്യാപനത്തിനൊപ്പം സഖാവിന്റെ പേരും ലോക കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തേനെ. പക്ഷേ വിപ്ലവ പാര്‍ട്ടി ഹൈപോതിസിസ് അംഗീകരിക്കാത്തത് കൊണ്ട് തന്നെ സഖാവ് ഒളിവ് ജീവിതം തുടരുകയാണ്.

സമകാലിക മലയാളം 6 Jun 2025 12:54 pm

കിട്ടിയാല്‍ കിട്ടി; ഇതൊന്നും അവകാശമല്ല കെട്ടോ!

സ ദ്യക്ക് പപ്പടം കിട്ടാത്തതിന്റെ പേരില്‍ പൊരിഞ്ഞ തല്ല്! ബിരിയാണിയില്‍ സാലഡ് കുറഞ്ഞു പോയെന്നും പറഞ്ഞ് അതിലും വലിയ അടി. ഇതൊക്കെ നടക്കുന്ന നാട്ടില്‍ പൊറോട്ടയിലെ ഗ്രേവി കേസായില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ! 'രണ്ടു പൊറോട്ട കുറച്ചു ഗ്രേവി..' ഇങ്ങനെ ഓര്‍ഡര്‍ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല, ഹോട്ടലുകാരുടെ ജീവിതത്തില്‍. ചില ഉടമകള്‍ നല്‍കും, ചിലര്‍ ഗ്രേവി ഇല്ലന്ന് പറയും, അപ്പോള്‍ കഴിക്കാന്‍ വന്ന ആള്‍ എന്തെങ്കിലും കറി ഓര്‍ഡര്‍ ചെയ്യും. ശരിക്കും പൊറോട്ടക്കൊപ്പം ഗ്രേവി നല്‍കേണ്ടതുണ്ടോ? ഉപഭോക്തൃ കോടതി ഈയിടെ ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി തള്ളിക്കളഞ്ഞു. പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി (porotta and gravy) നല്‍കിയില്ല എന്നത് സേവനത്തിലെ വീഴ്ച അല്ലെന്നു കോടതി കണ്ടെത്തി. സംഭവം ഇങ്ങനെ: എറണാകുളം സ്വദേശിയായ പരാതിക്കാരനും സുഹൃത്തും 2024 നവംബര്‍ മാസത്തിലാണ് കോലഞ്ചേരിയിലെ റസ്‌റ്റോറന്റില്‍ ബീഫ് ഫ്രൈ പൊറോട്ടയും ഓര്‍ഡര്‍ നല്‍കിയത്. പൊറോട്ട കട്ടിയാണെന്നും ഗ്രേവി ഇല്ലാതെ കഴിക്കാനാകില്ലെന്നുമാണു പരാതിക്കാരന്‍ പറയുന്നത്. തുടര്‍ന്ന് കുറച്ചു ഗ്രേവി വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. സൗജന്യമായി ഗ്രേവി നല്‍കാനാവില്ലെന്നും ഗ്രേവി നല്‍കിയാല്‍ അത് ഹോട്ടലിന്റെ നയത്തിന് വിരുദ്ധമാകുമെന്നും മാനേജര്‍ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാര്‍ ഉടമയെ ബന്ധപ്പെട്ടു, ഉടമയും ആവശ്യം അംഗീകരിച്ചില്ല. ഇതിനെതിരെ, കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്കാണ് ആദ്യം പരാതി നല്‍കിയത്. താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ പോളിസിയിലില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ അവര്‍ നേരിട്ട മാനസിക സംഘര്‍ഷത്തിനു 1 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. മറന്നു പോവരുത്, തിരക്കു പിടിച്ച ഒരു നഗരത്തിലാണ് നമ്മള്‍ ജീവിക്കുന്നത് കോടതിയുടെ നിരീക്ഷണം ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടു പരാതിക്കാര്‍ക്ക് ആക്ഷേപമില്ല. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റെസ്‌റ്റോറന്റ് വാഗ്ദാനം നല്‍കുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം സെക്ഷന്‍ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാല്‍, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്‌കര്‍ഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയില്‍ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ഗ്രേവി നല്‍കേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കില്‍ കരാറിലൂടെയോ ഉള്ള ബാധ്യത ഹോട്ടല്‍ ഉടമയ്ക്ക് ഉണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാല്‍, പൊറോട്ടയും ബീഫും നല്‍കുമ്പോള്‍ ഗ്രേവി സൗജന്യമായി നല്കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 'സ്വന്തം ആഭരണങ്ങളിലുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു' ഹോട്ടല്‍ ഉടമ തെറ്റായി വാഗ്ദാനങ്ങള്‍ നല്‍കിയതിനോ വഞ്ചനാപരമായ വ്യാപാര രീതി ഉപയോഗിച്ചതിനോ തെളിവുകളൊന്നുമില്ല. ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളോടൊപ്പം ഗ്രേവി ഉള്‍പ്പെടുത്തിയതായോ വാഗ്ദാനം ചെയ്തതായോ മെനുവിലോ ബില്ലിലോ സൂചനയില്ല. നിയമപരമായോ കരാര്‍ പ്രകാരമോ ഉള്ള ബാധ്യതയുടെ അഭാവത്തില്‍, അനുബന്ധ വിഭവങ്ങള്‍ സംബന്ധിച്ച ഒരു റെസ്‌റ്റോറന്റിന്റെ നയത്തെ സേവനത്തിലെ പോരായ്മയായി കണക്കാക്കാനാവില്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇനി പൊറോട്ടക്കൊപ്പം ഗ്രേവി കിട്ടിയില്ലെങ്കില്‍ അടികൂടാന്‍ പോകരുത് !!

സമകാലിക മലയാളം 26 May 2025 3:12 pm

'സൗന്ദര്യം', അപൂർണതയുടെ ഭംഗിയും ഭയവുമാകാം

ലാ സ്ലോ ക്രാസ്നഹോർക്കൈ (László Krasznahorkai), ഹംഗേറിയൻ എഴുത്തുകാരനും തിരക്കഥാകൃത്തും, എഴുതിയ നോവൽ, 'എ ലെയ്ക്ക് ടു ദി സൗത്ത്, പാത്സ് ടു ദി വെസ്റ്റ്, എ റിവർ ടു ദി ഈസ്റ്റ്' (A Mountain to the North, A Lake to The South, Paths to the West, A River to the East) വായിക്കുമ്പോൾ എനിക്ക് ഓർമ വന്നത് പലപ്പോഴായി ഞങ്ങളുടെ മകൾ അയച്ചു തന്നിട്ടുള്ള ‘ക്യോട്ടോ’ നഗരത്തിന്റെ ഫോട്ടോകളാണ്. ഗവേഷണത്തിനായി ക്യോട്ടോ സർവകലാശാലയിൽ ആദ്യം എത്തുമ്പോഴും പിന്നീടുള്ള യാത്രകളിലും ആ പട്ടണത്തിന്റെ ഏകാന്തതയും നിശ്ശബ്ദതയുമാണ് അവൾ ആദ്യമേ കണ്ടുമുട്ടുക എന്ന് എനിക്കും തോന്നിയിരുന്നു. അവൾ അയച്ചു തന്ന ഫോട്ടോകളിൽ അവിടത്തെ സന്ന്യാസിമഠങ്ങൾ, കെട്ടിടങ്ങൾ, ഏകാകികളായ വൃക്ഷങ്ങൾ, നീലയും വെള്ളയും നിറമുള്ള മേഘങ്ങൾ, മേഘങ്ങളുടെ നിശ്ശബ്ദ രൂപങ്ങൾ, പൂച്ചകൾ, ഇതൊക്കെ ആ സമയത്ത് ഞാൻ ഏറെ നേരം നോക്കി ഇരുന്നിരുന്നു. എന്നാൽ, ക്രാസ്നഹോർക്കെയുടെ ഈ നോവൽ അതിന്റെ വായനക്കാരിയെ നയിക്കുക അതേ ഏകാന്തതയിലേക്കും അതേ നിശ്ശബ്ദതയിലേക്കും ഇന്നലെ എന്നോ ഇന്ന് എന്നോ നാളെ എന്നോ വേർപിരിയാത്ത ഒരു കാലത്തിലേക്ക് തുറക്കുന്ന ഒരു സഞ്ചാരപഥത്തിലേക്കാണ്: ഒരാൾ നടന്ന് നടന്നുണ്ടാക്കിയ ഒരു ഒറ്റയടിപ്പാതപോലെയാണത്. നോവൽ ഭാഷ യുടെയും മൗനത്തിന്റെയും ശബ്ദവീചികൾ എന്ന വിധം നീണ്ടു നീണ്ടുപോകുന്ന ‘ഒറ്റവരി എഴുത്ത്’ ഈ എഴുത്തുകാരന്റെ പ്രസിദ്ധമായ രീതിയാണ്. നാം അയാളെ അതേപോലെ പിന്തുടരുന്നു, കോമകളും, അർദ്ധവിരാമങ്ങളുമായി ആ ശബ്ദവീചി, അല്ലെങ്കിൽ, നമ്മെ നയിക്കുന്നു. എന്നാൽ, ഈ നോവൽ, പ്രസിദ്ധമായ ആ രീതിയെയല്ല സ്വീകരിച്ചത്. ഹ്രസ്വങ്ങളായ വാചകങ്ങളും ഹ്രസ്വങ്ങളായ അദ്ധ്യായങ്ങളുമായി കഥ പറയുന്നു. അതുകൊണ്ടുതന്നെ നോവൽകാരന്റെ ‘ഏറ്റവും എളുപ്പമുള്ള കൃതി’ എന്ന് പലരും ഈ കൃതിയെ പരിചയപ്പെടുത്തി: തന്റെ ഭാവനയുടെ സ്ഥലങ്ങൾക്ക് ഇവിടെയും അത്ര മാറ്റങ്ങളൊന്നും ഇല്ല എന്ന് നോവൽകാരൻ അറിയിക്കുമ്പോഴും. നോവൽ ആരംഭിക്കുന്നത് ‘ഗെന്ജി രാജകുമാരന്റെ ചെറുമകൻ’ ക്യോട്ടോ നഗരത്തിൽ എത്തുന്നതോടെയാണ്. അയാൾ അന്വേഷിക്കുന്നത് ഒരിക്കൽ താൻ വായിച്ച, ‘നൂറു മനോഹരങ്ങളായ പൂന്തോട്ടങ്ങൾ’ എന്ന പുസ്തകത്തിലെ , ഒരു പൂന്തോട്ടമാണ്. അത് ക്യോട്ടോയിലാണ് എന്ന് അയാൾ കരുതുന്നു. എങ്കിൽ അത് കണ്ടെത്തുകതന്നെ എന്ന് നിശ്ചയിക്കുന്നു. അതിനായി പുറപ്പെടുന്നു. ഗെന്ജി രാജകുമാരന്റെ ചെറുമകൻ എത്തുന്നത് ഒരു സന്ന്യാസിമഠത്തിലാണ്. താൻ അന്വേഷിക്കുന്ന പൂന്തോട്ടം ഈ ‘കെട്ടിട’ത്തിന്റെ ഏതോ ഭാഗത്തുണ്ട്. കഥ പറയുന്ന ആൾ, narrator, രാജകുമാരൻറെ ചെറുമകന്റെ ആ യാത്രയുടെ വിശേഷങ്ങൾ തുടങ്ങുന്നത് അയാൾ വന്നിറങ്ങിയ റെയിൽവേ സ്റ്റേഷൻ മുതലാണ്. വിജനമായ കാലം, വിജനമായ പട്ടണം, വിജനമായ വഴി, ഏതോ ഭയത്തിൻറെയോ ഏതോ മറവിയുടെയോ സ്മാരകംപോലെയാണ് ആ വിവരണത്തിൽ. രാജകുമാരൻറെ ചെറുമകൻ ആ വിവരണത്തിൻറെ സാക്ഷിയോ ഇരയോ ആണ്. ഇതോടൊപ്പം, കഥ പറയുന്ന ആൾ തന്റെ വിവരണകലയിലൂടെ അതേ നിമിഷങ്ങളെ മറ്റൊരു വിധത്തിലും അഭിമുഖീകരിക്കുന്നു. അയാൾ, രാജകുരമാരന്റെ ചെറുമകനെയല്ല, അയാൾ ചെന്നുപെട്ട ‘കാല’ത്തെയാണ് നമ്മുക്കുവേണ്ടി കൊത്തിയുണ്ടാക്കുന്നത്. നോവലിന്റെ സവിശേഷമായ ഭംഗിയും അതാണ്‌. വായനക്കാരെ അയാൾ, കഥ പറയുന്ന ആൾ, ‘ഇരട്ട’ എന്ന് സങ്കൽപ്പിച്ചിരിക്കുന്നു എന്ന് തോന്നും‌: ഇരട്ടകളിൽ ഒരാൾ കഥ പറയുന്ന ആളെ തന്റെ വഴികാട്ടിയാക്കിയിരിക്കുന്നു. മറ്റേ ആൾ ഗെന്ജി രാജകുമാരന്റെ ചെറുമകനെ പിന്തുടരുന്നു. കരുണാകരൻ രാജകുമാരന്റെ ചെറുമകൻ, അല്ലെങ്കിൽ ഗെന്ജി രാജവംശത്തെ കുറിച്ചുള്ള പരാമർശം, വാസ്തവത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരുകാലത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഒരിക്കൽ ക്യോട്ടോ കേന്ദ്രമാക്കി ഭരിച്ചിരുന്ന ഒരു സാമ്രാജ്യത്തിന്റെ പ്രതിനിധിയാണ് ചെറുമകൻ; അയാൾ ആ കാലത്തിൽനിന്നും പുറപ്പെട്ടിരിക്കുന്നു. അയാൾ പുറപ്പെട്ടെത്തുന്ന കാലം ‘ഇപ്പോഴത്തെ’യാണ്: ഒരു ട്രെയിൻ ക്യോട്ടോ സ്റ്റേഷനിൽ വന്നു നിൽക്കുന്നു, ട്രെയിനിന്റെ ഒരു മുറിയിൽനിന്നും ആരുടേയും അകമ്പടിയില്ലാതെ, ഒന്നിന്റെയും പിന്തുണയില്ലാതെ, പഴയകാല രാജവംശത്തിൽപെട്ട ഒരാൾ സ്റ്റേഷനിൽ ഇറങ്ങുന്നു. അയാൾ വിജനമായ തെരുവിലേക്ക് ഇറങ്ങുന്നു, തെരുവിലൂടെ എവിടേക്ക് എന്ന് തീർച്ചയില്ലാതെ നടക്കുന്നു. നിരാലംബമായ ഒരു അലച്ചിലിനൊടുവിൽ, വിശന്നും ദാഹിച്ചും, ഒരു സന്ന്യാസി മഠത്തിൽ എത്തുന്നു. അവിടെയും അയാളെ അലയാനും തളരാനും വിട്ട്, അപ്പോഴും അയാളെ നമ്മുടെ കാഴ്ചയിൽത്തന്നെ നിർത്തിക്കൊണ്ട്, കഥ പറയുന്ന ആൾ, narrator, ആ സന്ന്യാസി മഠത്തിന്റെ വാസ്തുഭംഗി വിവരിക്കാൻ തുടങ്ങുന്നു. അത് ആധുനികമായ വിവരണമാണ്. അല്ലെങ്കിൽ, ആ വിവരണം അങ്ങനെയൊരു ഭാഷകൊണ്ടാണ്. മഠത്തിലെ ഇടനാഴികൾ, അവയുടെ വളഞ്ഞു പുളഞ്ഞുള്ള താരകൾ, അവിടെയുള്ള ഗ്രന്ഥശാല, ഗ്രന്ഥശാലയിൽ സൂക്ഷിച്ച പനയോലകൾകൊണ്ടുള്ള ആദ്യകാല ലിഖിത പുസ്തകങ്ങൾ എല്ലാം അവിടെ നമ്മൾ പരിചയപ്പെടുന്നു. പിന്നെ ഒരു നായയേയും: അത് മരിക്കാനായി ഒരു മരത്തിന്റെ തണൽ തിരഞ്ഞെടുത്തിരിക്കുന്നു. മരിക്കാനായി അത് കാത്ത് കിടക്കുകയാണ്. പിന്നെയുള്ളത് ഒന്നിലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്ന വിഷവാഹിയായ ഒരു കുറുക്കനെ കുറിച്ചുള്ള പരാമർശമാണ്. അല്ലെങ്കിൽ, ആ കാലവും സ്ഥലവും കഥയിൽ അത്രയും വിജനമാണ്, രാജകുമാരന്റെ ചെറുമകന്റെ ശ്വാസം നമ്മുക്കു കൂടി കേൾക്കാവുന്നത്ര നിശ്ശബ്ദവും. പക്ഷേ, ഞാനും, ഗെന്ജി രാജകുമാരന്റെ മകൻ അന്വേഷിക്കുന്ന ആ പൂന്തോട്ടത്തെ അന്വേഷിക്കുകയാണ്. ആ പൂന്തോട്ടം എവിടെയാണ്, അല്ലെങ്കിൽ എന്താണ് അത്... മറ്റൊരർത്ഥത്തിൽ ഗെന്ജി രാജകുമാരന്റെ ചെറുമകൻ അന്വേഷിക്കുന്ന പൂന്തോട്ടം ‘പൂർണത’യെ കുറിച്ചുള്ള ഒരു സങ്കൽപ്പമാണ്, ഒരു പക്ഷേ ജീവിതം ആശിക്കുന്നതും കല കണ്ടെത്തുന്നതുമായ ഒരു സങ്കൽപ്പമാണ്, അത്. ഇടനാഴികകളും വാതിലുകളും മുക്കും മൂലകളും എല്ലാം നിക്ഷേപിക്കപ്പെട്ട ആ നിർമ്മിതി, സന്ന്യാസിമഠം, അതിൻറെ ഭാഗമായി എവിടെയോ ഉള്ള ആ പൂന്തോട്ടം, എല്ലാം ആ ‘പൂർണത‌’യുടെ വിവരണങ്ങൾപോലുമാണ്. എല്ലായ്പ്പോഴും ഭാവനയിൽ കണ്ടുമുട്ടാവുന്നത്. തനിക്ക് മരിക്കാനായി ആ നായ തിരഞ്ഞെടുത്ത സ്ഥലം, മരത്തിന്റെ നിഴൽ, ഇടക്കെല്ലാം വന്നു നോക്കി പോകുന്ന വിഷവാഹിയായ കുറുക്കൻ, ഇതെല്ലാം, അതേ പൂർന്റെതയുടെ ഇമ ചിമ്മൽപോലുമാവാം. എന്നാൽ, ഈ ‘കാല’ത്തിലേക്ക് ഇതിനകം പുറപ്പെട്ടു കഴിഞ്ഞ ആ ഒരുസംഘം ആണുങ്ങൾ, ഗെന്ജി രാജകുർമാരന്റെ ചെറുമകനെ തേടി പുറപ്പെട്ട, ആധുനിക വസ്ത്രധാരികളായ ആ കൂട്ടം, നോവലിൽ, കഥ ആഗ്രഹിക്കുന്ന പൂർണതയുടെ മറ്റൊരു പുറത്തെയും അവതരിപ്പിക്കുന്നു. രണ്ട് കാലങ്ങളുടെ അഭിമുഖീകരണമാണത്. ഭൂതത്തെ വർത്തമാനംകൊണ്ട് കണ്ടുപിടിക്കുക എന്ന് പറയുന്നപോലെ. മറന്നു പോവരുത്, തിരക്കു പിടിച്ച ഒരു നഗരത്തിലാണ് നമ്മള്‍ ജീവിക്കുന്നത് അവർ, ആ ചെറു സംഘം, രാജകുമാരണ്ണ ചെറുമകനെ കണ്ടുപിടിക്കാനായി തെരുവുകളിൽ അലയുന്നു, കുടിച്ച് ഉന്മത്തരായി തെരുവിൽത്തന്നെ വീഴുന്നു, പിന്നെ അവർ വന്നിറങ്ങിയ റെയിൽവേ സ്റ്റേഷനിലേക്കുതന്നെ എത്തുന്നു, തങ്ങളുടെ ദൗത്യം വേണ്ടുന്നുവെച്ച് ട്രെയിനിൽത്തന്നെ മടങ്ങുന്നു. അതിനുംമുമ്പ് ഗെന്ജി രാജകുമാരന്റെ ചെറുമകനും, ഇതൊന്നും അറിയാതെ, തന്റെ അന്വേഷണവും അവസാനിപ്പിച്ച് മടങ്ങുന്നു. പൂർണമായ ഒന്ന്, അത് കലയോ സങ്കൽപ്പമോ അന്വേഷണമോ ആകട്ടെ, ഭാവനയിലോ സൃഷ്ടിയിലോ ഇല്ലെന്ന വിധം ആ മടക്കം അത്രയും കൃത്യമാവുന്നു. എങ്കിൽ, ആ ജീവിയുടെ, നായയുടെ ‘മരണം’ അതല്ലേ പൂർണമാവുന്ന ഒന്ന്, എല്ലാറ്റിന്റെയും അവസാനം – ഇതാകും നമ്മൾ നോവലിൽ അഭിമുഖീകരിക്കുന്ന ഒരു മുഹൂർത്തം. അതാകട്ടെ, അത്രയും സത്യവുമാണ്. എങ്കിൽ, മരണ’ത്തെയാണ് നമ്മൾ പൂർണവിരാമത്തിലേക്ക് എത്തിക്കുന്നത്. എന്നാൽ, മറ്റു ചില സൂചനകൾ തന്ന് ക്രാസ്നഹോർക്കെ, ആ നായയുടെ അന്തിമമായ ദൃശ്യം വിവരിക്കുമ്പോൾ വീണ്ടും ഇതെല്ലാം, പൂർണതയെ, അഥവാ സൗന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ എല്ലാ വിചാരങ്ങളും, നിരർത്ഥകമോ അപൂർണമോ ആവുന്നു: മരച്ചോട്ടിൽ, മരിക്കാനുള്ള ആ ഇടത്തിൽ, ആ നായ മരിച്ചു കിടക്കുന്നത് (‘ചത്ത് കിടക്കുക’ എന്ന് എഴുതാൻ ഞാൻ വിസമ്മതിക്കുന്നു) നോവൽകാരൻ പറയുന്നത്, നായയുടെ ചലനമറ്റ കാലുകൾ അതിന്റെ കിടപ്പിലും ചിത്രീകരിക്കുന്ന ഒരു ചലനത്തെ പറഞ്ഞുകൊണ്ടാണ്. മരണത്തെപ്പോലും അപൂർണമായ ഒന്നിന്റെ ഓർമ്മയാക്കിക്കൊണ്ട്. സൗന്ദര്യത്തെ അത് അപൂർണതയുടെ ഭംഗിയും ഭയവും ആക്കുന്നു. ലാസ്ലോ ക്രാസ്നഹോർക്കൈ, നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനാവുന്നത് അദ്ദേഹം തന്റെ മാധ്യമത്തെ, ഫിക്ഷൻ, കാലവുമായി ചങ്ങാത്തത്തിന് വിടുന്നില്ല എന്നതുകൊണ്ടാണ്. ആ നോവലുകൾ ഒരിക്കലും ഒളിച്ചുനോട്ടങ്ങളല്ല. ചിലപ്പോൾ ഭ്രാന്തന്മാരെപ്പോലെയുള്ള തന്റെ കഥാപാത്രങ്ങൾകൊണ്ട് ക്രാസ്നഹോർക്കൈ നമ്മുടെ വർത്തമാനത്തെത്തന്നെ അഴിഞ്ഞാടാൻ വിടുന്നു. ഹിംസ അവയിൽ പലപ്പോഴും സന്നിഹിതമാണ്. കറുത്ത ഹാസ്യവും വേണ്ടുവോളം ഉണ്ട്. എന്നാൽ, ഇവയൊക്കെ വസിക്കാൻ ഇടമുള്ള ഒരു ഭൂമിശാസ്ത്രം, നോവൽകാരൻ, തന്റെ ഭാഷകൊണ്ട് നിർമ്മിക്കുന്നു. പലപ്പോഴും അത് ഒരൊറ്റ വാചകം മാത്രമുള്ള അഞ്ഞൂറിലേറെ പേജുകൾകൊണ്ടാണ് - നോവൽ, ആരുടെ കലയാണ്‌, എഴുത്തുകാരന്റെ മാത്രമല്ലാതെ എന്ന് ഓർമിപ്പിക്കാൻ ആ ഒറ്റ വരി കാലത്തിന്റെ സകല പിളർപ്പുകളിലേക്കും സഞ്ചരിക്കുന്നു. ധീരമായ ഭാവനയുടെ ആവശ്യമായി കണ്ടുകൊണ്ട്‌. കാലവുമായി ചങ്ങാത്തത്തിൽ എത്തുക എന്നാൽ, നടപ്പ് കാലത്തിന്റെ “രുചിശിക്ഷണ”ത്തിൽ മുഗ്ദരോ പങ്കാളിയോ ഒറ്റുകാരോ ആവുക എന്നാണ്. സംഘടിതമായ ഒരു ഭയത്തെ അത്തരമൊരു എഴുത്ത് പ്രകടിപ്പിക്കുന്നു. എങ്കിൽ, അങ്ങനെയൊരു സമകാലീനതയുടെ നിരാകരണമാണ് ക്രാസ്നഹോർക്കൈ ആഗ്രഹിക്കുന്നത് – ഈ നോവലിന്റെ കലയും മറ്റൊന്നല്ല. 'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച'

സമകാലിക മലയാളം 25 May 2025 7:30 am

മറന്നു പോവരുത്, തിരക്കു പിടിച്ച ഒരു നഗരത്തിലാണ് നമ്മള്‍ ജീവിക്കുന്നത്

കോ ഴിക്കോട് മൊഫ്യൂസില്‍ ബസ്‌സ്റ്റാന്‍ഡിലെ വസ്ത്രവ്യാപാര ശാലയില്‍ കഴിഞ്ഞയാഴ്ച തീപിടിത്തമുണ്ടായി. മെയ് 18ന് ആയിരുന്നു സംഭവം. വസ്ത്രശാലാ കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലകള്‍ കത്തിപ്പോയി. അവരുടെ ഗോഡൗണിലാണ് തീപിടിച്ചത്. പന്ത്രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ പൂര്‍ണമായും അണച്ചത്. 75 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്. എല്ലാം കഴിഞ്ഞപ്പോള്‍, പതിവുപോലെ അന്വേഷണവും ആരോപണ-പ്രത്യാരോപണങ്ങളുമൊക്കെ തകര്‍ക്കുകയാണ്. ആദ്യം വന്നത് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ കണ്ടെത്തലാണ്. കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. പിന്നാലെ കെട്ടിടത്തില്‍ അനധികൃതമായി പുതിയ നിര്‍മ്മാണങ്ങള്‍ നടന്നുവെന്ന് നഗരസഭയും കണ്ടെത്തി. ഗോവണികള്‍ അടച്ചുകെട്ടി, വരാന്തകള്‍ സാധനങ്ങള്‍ നിറച്ച് വെച്ചു, ഗ്ലാസും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് മറ കെട്ടിയിരുന്നതിനാല്‍ അഗ്നിശമന വിഭാഗത്തിന് വെള്ളം ഉള്ളിലേക്ക് ചീറ്റി തീയണക്കുന്നതിനും ബുദ്ധിമുട്ടുണ്ടായി. ഇതൊക്കെ നിയമലംഘനങ്ങളുടെയോ അനധികൃതമായ നിര്‍മാണങ്ങളുടെയോ ഭാഗമായി സംഭവിക്കുന്നതാണ്. 'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച' ഓര്‍ക്കണം, ഇത് മലബാറിലെ ഏറ്റവും തിരക്കേറിയ കോഴിക്കോട് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കെട്ടിടമാണ്. എപ്പോഴും ജനത്തിരക്കുള്ള സ്ഥലം. കോഴിക്കോടിന്റെ നഗരഹൃദയമായ മാവൂര്‍ റോഡിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷനോ അഗ്നി സുരക്ഷാ വിഭാഗമോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിശോധന നടത്തുകയോ മുന്നറിയിപ്പു നല്‍കുകയോ ചെയ്തതായി അറിവില്ല. ഇവിടെ മാത്രമല്ല, മറ്റുകെട്ടിടങ്ങളുടെയും കാര്യം ഇതുപോലെ തന്നെ. അങ്ങനെയൊരു പരിശോധന നടത്തിയിരുന്നോ എന്നും അതിന് സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഉണ്ടോ എന്നൊന്നുമുള്ള ചര്‍ച്ചകളില്ല. നഗരസഭയ്ക്കാണെങ്കില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടും നഗരാസൂത്രണവുമായി ബന്ധപ്പെട്ടുമൊക്കെയുള്ള വിഭാഗങ്ങളുണ്ട്. അവരും ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടോ? അവര്‍ കൃത്യമായ പരിശോധന നടത്തി മുന്നറിയിപ്പുകള്‍ നല്‍കുന്നുവെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകില്ലേ? നഗരത്തിലെ സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളായെത്തുന്നവരുടെ ജീവന്റെ സുരക്ഷയെങ്കിലും ഇവര്‍ കണക്കിലെടുക്കേണ്ടേ? ഇത്തരം ചോദ്യങ്ങള്‍ ആരും എവിടെയും ഉന്നയിക്കുന്നതായി കണ്ടില്ല. എന്‍.ഒ.സി.യില്ലാത്ത കെട്ടിടത്തിന് എങ്ങനെ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുന്നു എന്ന ചോദ്യം ബാക്കിയല്ലേ? യാതൊരു അഗ്നിസുരക്ഷാ ക്രമീകരണങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ഒരു ഫയര്‍ അലാറം പോലുമില്ല. ബസ് സ്റ്റാന്‍ഡിലെ തൊഴിലാളികളാണ് തീ ഉയരുന്നത് കണ്ട് വിളിച്ചുപറഞ്ഞ് ആളുകളെ മാറ്റിയത്. നഗരത്തിലെ എല്ലാ കെട്ടിടങ്ങളിലും ഫയര്‍ ഓഡിറ്റിങ് നടത്തുമെന്നാണ് തീപിടിത്തത്തിന് ശേഷം കോര്‍പ്പറേഷന്‍ മേയര്‍ ബിനാഫിലിപ്പിന്റെ പ്രതികരണം. അപകടം നടക്കുന്നതുവരെ അവരും ഇക്കാര്യങ്ങളെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ലെന്നത് വ്യക്തം. ഈ മാസം തന്നെ, മെയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തമുണ്ടായത് (kozhikode fire). മെയ് അഞ്ചിന് വീണ്ടും തീയുണ്ടായി. അവിടെയും കേട്ടത് ഇതേ കാര്യം തന്നെയാണ്. തീപിടിത്തം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ പറ്റാവുന്ന തരത്തിലല്ല അതിന്റെ നിര്‍മ്മാണം. നിര്‍മ്മാണ ഘട്ടത്തിലോ അത് പ്രവര്‍ത്തനയോഗ്യമാക്കുമ്പോഴോ ആരും ഇതൊന്നും ആലോചിക്കുകയോ പറയുകയോ ചെയ്യുന്നില്ല. അപകടം ഉണ്ടാകുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന മറുപടിയും. ദരിദ്രന്റെ വീട്ടിലെ പെണ്‍കുട്ടി അഥവാ വക്കില്‍ ചോര ചിന്തിയ കഥകള്‍; ബുക്കര്‍ പുരസ്കാരം നേടിയ ബാനു മുഷ്താഖിനെക്കുറിച്ച് യഥാര്‍ഥത്തില്‍ നഗരം എങ്ങനെയായിരിക്കണം എന്നും ആളുകളുടെ ജീവിതത്തിന് സുരക്ഷ ഉറപ്പാക്കണം എന്നും ആലോചിക്കുന്നവര്‍ ഇക്കാര്യത്തിലൊന്നും വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയില്ല. പക്ഷേ, നമ്മളിപ്പോഴും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരക്കുപിടിച്ച നഗരത്തിലാണ് ജീവിക്കുന്നത് എന്ന കാര്യം മറന്നുപോകുന്നു. അതിനനുസരിച്ച് അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അധികാരികളും ഉദ്യോഗസ്ഥരും എല്ലാം പരാജയപ്പെടുന്നു. ഈ തീപിടിത്തങ്ങളൊക്കെ ഇവിടത്തെ സംവിധാനത്തിന്റെ അലംഭാവത്തെ കുറിച്ചും പരാജയത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇരുപത്തിയഞ്ചിലധികം വലിയ തീപിടുത്തങ്ങള്‍ ഉണ്ടായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഏറ്റവും തിരക്കേറിയ മിഠായിത്തെരുവില്‍ ആറുതവണ തീപിടിത്തമുണ്ടായി. ഇപ്പോഴും ഒരു അപകട സാധ്യത ഒഴിവാക്കാനും നിയമങ്ങള്‍ പാലിച്ചുള്ള സംവിധാനം മിഠായിത്തെരുവില്‍പോലും ഉണ്ട് എന്നു പറയാനാകില്ല. ഇവിടുത്തെ ഒയാസിസ് കോംപൗണ്ടിനുള്ളിലേക്ക് മാത്രം ഒന്നുകയറി നോക്കിയാല്‍ മതി. കഷ്ടിച്ച് ഒരാള്‍ക്ക് നടന്നുപോകാന്‍ മാത്രം പറ്റുന്ന വഴികളാണ് ഇവിടെയുള്ളത്. കൈവഴികളായി പിരിഞ്ഞും സാധനങ്ങള്‍ കൊണ്ട് തിങ്ങിനിറയുകയും ചെയ്യുന്ന ഒരു സ്ഥലം. അവിടെ കിട്ടാത്ത സാധങ്ങള്‍ ഒന്നുമില്ല എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ, ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ ഇവിടെ കയറിയിറങ്ങുന്നുണ്ട്. നൂറുകണക്കിനാളുകള്‍ അതിനകത്ത് ജോലിയും ചെയ്യുന്നു. ഒന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസത്തില്‍ മാത്രമാണ് ആളുകള്‍ ഇവിടെയൊക്കെ ജീവിക്കുന്നത്. മിഠായി തെരുവിലും ഇതുപോലുള്ള ഊടുവഴികള്‍ ഏറെയുണ്ട്. കോഴിക്കോട് നഗരത്തില്‍ 150 ഓളം വാണിജ്യ സ്ഥാപനങ്ങള്‍ അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നതായി രണ്ടുവര്‍ഷം മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടെന്തായി? നാലായിരത്തോളം അനധികൃത നിര്‍മ്മാണങ്ങള്‍ ഉണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കച്ചവട സ്ഥാപനങ്ങളുള്ള ഇടങ്ങളില്‍ മാത്രമല്ല, കോഴിക്കോട് നഗരത്തിലെ പല റെസിഡന്‍ഷ്യല്‍ ഏരിയകളിലേക്കും ഉള്ളത് വളരെ ഇടുങ്ങിയ വഴികളാണ്. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാവുന്ന തരത്തിലായിരിക്കും പലയിടങ്ങളിലും റോഡുകളുടെ വീതി. എതിരെ വാഹനം വന്നാല്‍ പുറകോട്ടെടുത്തോ ഏതെങ്കിലും ഗേറ്റിലേക്ക് ഒതുക്കി കൊടുത്തോ ഒക്കെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. സ്ഥലപരിമിതിയുടെ പ്രശ്‌നം കൊണ്ടോ പുതിയ നിര്‍മ്മാണങ്ങള്‍ വന്നതുകൊണ്ടോ അല്ല ഇത്. വിശാലമായ സ്ഥല സൗകര്യങ്ങളുള്ള വീടുകള്‍ ഉള്ള സ്ഥലങ്ങളില്‍ പോലും വഴികള്‍ ഇടുങ്ങിയ രീതിയില്‍ ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍ കാണാം. കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയുള്ള ഒരു റസിഡന്‍ഷ്യല്‍ ഏരിയയില്‍ ആളുകള്‍ ഉപയോഗിക്കുന്നത് ചെറിയ കാറുകള്‍ മാത്രമാണ്. ആളുകള്‍ക്ക് വലിയ വണ്ടികള്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടോ ആഗ്രമില്ലാത്തതുകൊണ്ടോ അല്ല. അത്തരം കാറുകള്‍ വാങ്ങിയാല്‍ അവരുടെ വീടുകളിലേക്ക് അത് കൊണ്ടുപോകാന്‍ പറ്റില്ല. ഫലത്തില്‍ വഴിയുടെ വീതിക്കനുസരിച്ച കാറുകളാണ് എല്ലാവരും വാങ്ങുന്നത് എന്ന് അവിടെ താമസിക്കുന്നവര്‍ തന്നെ പറയുന്നു. കൊടി വെറും കൊടിയല്ല, സ്തൂപം വെറും സ്തൂപവുമല്ല!; പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ' രാഷ്ട്രീയാവസ്ഥകള്‍ നമ്മള്‍ ഈ നടക്കുന്ന വഴിയില്ലേ, ഇത് നേരെ കല്ലായിപ്പുഴയിലാണ് അവസാനിക്കുന്നത്. മരത്തടികള്‍ കൊണ്ടുവരികയും കൂട്ടിയിടുകയും ചെയ്യുന്ന സ്ഥലമാണത്. ചിലപ്പോഴൊക്കെ പുലിയും പ്രത്യക്ഷപ്പെടാറുണ്ട്. 'ഈ വഴിയിലൂടെ നടക്കുമ്പോള്‍ എതിരെ പുലിവന്നാല്‍ എന്തുചെയ്യും?' ഒരിക്കല്‍ നഗരത്തിലെ രണ്ടാള്‍പൊക്കത്തില്‍ ഉയര്‍ത്തിക്കെട്ടിയ മതിലുകളുള്ള, ഇടുങ്ങിയ ഇടവഴിയിലൂടെ പോകുമ്പോള്‍ ഒരു സുഹൃത്ത് പങ്കുവെച്ച വേവലാതി ഓര്‍ക്കുന്നു. നമ്മള്‍ ഈ നടക്കുന്ന വഴിയില്ലേ, ഇത് നേരെ കല്ലായിപ്പുഴയിലാണ് അവസാനിക്കുന്നത്. മരത്തടികള്‍ കൊണ്ടുവരികയും കൂട്ടിയിടുകയും ചെയ്യുന്ന സ്ഥലമാണത്. ചിലപ്പോഴൊക്കെ പുലിയും പ്രത്യക്ഷപ്പെടാറുണ്ട്. 'ഈ വഴിയിലൂടെ നടക്കുമ്പോള്‍ എതിരെ പുലിവന്നാല്‍ എന്തുചെയ്യും?' എന്നാണ് സുഹൃത്തിന്റെ പേടി. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും അത്ര നിസാരമല്ല കാര്യം. പുലിതന്നെയാകണമെന്നില്ല, ഓടിരക്ഷപ്പെടേണ്ടതോ വെട്ടിച്ചുപോകേണ്ടതോ ആയ ഏത് അപകടവുമാകാം. വര്‍ഷങ്ങളായി ഇത്തരം ഭീതികളോടെ ആളുകള്‍ പോകുന്ന നിരവധി ഇടറോഡുകള്‍ കോഴിക്കോട് നഗരത്തിലുണ്ട്. ഒരപകടം നടന്നാല്‍ ആളുകള്‍ക്ക് പുറത്തെത്താനോ രക്ഷാസേനയ്‌ക്കോ പ്രവര്‍ത്തകര്‍ക്കോ എങ്ങനെ എത്താന്‍ പറ്റും എന്നത് പലയിടത്തും പ്രശ്‌നമാണ്. ഇതൊക്കെ ഉള്‍പ്പെടുന്നതാണ് നഗരാസൂത്രണം എന്നു പറയുന്നതും. പക്ഷേ, അതിന്റെ ചുമതല വഹിക്കുന്നവര്‍ക്ക് ഈ ബോധമുണ്ടോ എന്നതാണ് ചോദ്യം. എന്തിന് കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകളുടെ അരികിലൂടെ പോലും ആളുകള്‍ക്ക് നടക്കാനുള്ള വഴിയുണ്ടോ? പിറകില്‍ നിന്ന് ബസ് വന്നിടിക്കുമോ എന്ന് തിരിഞ്ഞുനോക്കി നടക്കേണ്ട എത്ര റോഡുകള്‍ ഇപ്പോഴുമുണ്ട്. പക്ഷേ കോഴിക്കോട്ടുകാര്‍ക്ക് ഇത് ശീലമായതുകൊണ്ട് വലിയ പ്രശ്‌നങ്ങളുണ്ടാകാറില്ല. എല്ലാം നന്നായിപോകും, ഒന്നും സംഭവിക്കില്ല എന്ന ശുഭാപ്തി വിശ്വാസംകൊണ്ടുമാത്രം എല്ലാക്കാലത്തും ഉദ്യോഗസ്ഥര്‍ക്കും നഗരഭരണ അധികൃതര്‍ക്കും അവരുടെ ചുമതലകള്‍ നിര്‍വഹിക്കാതെ മുന്നോട്ടുപോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

സമകാലിക മലയാളം 24 May 2025 12:49 pm

'മുതലാളിത്തം ആഗ്രഹിക്കുന്നതു പോലെയല്ല, നമ്മള്‍ ജീവിക്കേണ്ടത്'

പ്ര സിഡന്റായിരിക്കെ ഔദ്യോഗികവസതി വേണ്ടെന്നു വെച്ച് തന്റെ വീട്ടില്‍ കഴിയുകയും പഴയ കാറോടിച്ച് ഓഫീസിലേയ്ക്ക് പോകുകയും അത്യന്തം ലളിതമായി ജീവിക്കുകയും ചെയ്ത യോസെ മുഹിക്ക pepe mujica എന്ന മുന്‍ ഉറുഗ്വേ ഭരണാധികാരിയില്‍നിന്ന് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ജാക്കോബിന്‍ എന്ന വെബ്‌സൈറ്റില്‍, ഈയിടെ അന്തരിച്ച യോസെ ആല്‍ബെര്‍ട്ടോ മുഹിക്ക കൊര്‍ദാനോ, അഥവാ 'പെപ്പേ' മുഹിക്ക എഴുതിയ ലേഖനമുണ്ട്. നിരവധി കാറുകളുടെ അകമ്പടിയോടേയും ആലാഭാരങ്ങളോടേയും കടന്നുപോകുന്ന ഭരണാധികാരികളെ കണ്ടുശീലിച്ച നമുക്ക് മുഹിക്കയുടെ ജീവിതവും രാഷ്ട്രീയ ചിന്തയും തികഞ്ഞ അദ്ഭുതമായിരിക്കും നല്‍കുക. മുഹിക്ക തന്റെ ലേഖനത്തില്‍ ഊന്നുന്ന രണ്ടു കാര്യങ്ങള്‍ക്ക് കേരളീയ ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷ രാഷ്ട്രീയവും ഉപഭോഗ സംസ്‌കാരവുമാണവ. ആഢംബരങ്ങളുടേയും അധികാരത്തിന്റേയും ധാരാളിത്തത്തിന്റേയും ലോകത്ത്, ഒരു രാഷ്ട്രത്തിന്റെ സര്‍വാധികാരിക്ക് എങ്ങനെ ലളിതമായി ജീവിക്കാമെന്നതിന് ഉദാഹരണമായിരുന്നു മുഹിക്കയുടെ ജീവിതം. വിപ്ലവത്തിന്റെ തീച്ചൂളയില്‍നിന്നു രാഷ്ട്രീയത്തിന്റെ ഔന്നത്യങ്ങളിലേയ്ക്കു വളര്‍ന്ന മുഹിക്കയുടെ ലാളിത്യം കേവലം വൈയക്തികമായ ഒരു തെരഞ്ഞെടുപ്പല്ലായിരുന്നു. മറിച്ച് താന്‍ മുറുകെപ്പിടിച്ച രാഷ്ട്രീയ തത്ത്വശാസ്ത്രത്തിന്റെ അടിത്തറയിലുള്ള സ്വാഭാവികബോദ്ധ്യത്തിന്റെ ഭാഗമായിരുന്നു. 'നിങ്ങളുടെ പുച്ഛവും പരിഹാസവും എനിക്കു മനസ്സിലാവും; പക്ഷേ എനിക്കത് എന്റെ ജീവിതമായിരുന്നു' പുതിയ സമൂഹത്തെ സൃഷ്ടിക്കാന്‍ ഒരുമ്പെടുന്ന മനുഷ്യര്‍ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മുതലാളിത്തം എന്നത് വെറുമൊരു ഉദ്പാദനവിതരണവ്യവസ്ഥയല്ല. അത് മനുഷ്യസമൂഹത്തിലും ജീവിതത്തിലും ആസകലം സന്നിവേശിപ്പിക്കപ്പെടുന്ന ഒരു സംസ്‌കാരം കൂടിയാണ്. മുഹിക്ക എഴുതിയ ഈ ചെറുലേഖനത്തില്‍ സമകാലിക സാമൂഹ്യാവസ്ഥയേയും വിശേഷിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തേയും വിമര്‍ശനാത്മകമായി പരിശോധിക്കുന്നുണ്ട്. മുതലാളിത്തം ചെയ്യുന്ന അതേ തെറ്റ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സമൂഹനിര്‍മാണ പ്രക്രിയയില്‍ ബോധപൂര്‍വമല്ലാത്ത ഒരു പിശകമായി കടന്നുവരുന്നതിനെ ഈ ചെറുലേഖനം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. മനുഷ്യരാശിയുടെ മാത്രമല്ല, ഭൂമി എന്ന നമ്മുടെ ചെറുഗ്രഹത്തിന്റെ ഭാവികൂടി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരിധിയില്‍ വരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. കേവലം ജീവിതശൈലി മാറ്റമല്ല അദ്ദേഹം നിര്‍ദേശിക്കുന്നത്. നീതിപൂര്‍വമായ ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്നതിനൊപ്പം ഒരു പുതിയ സംസ്‌കാരവും സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെ സോവിയറ്റ് യൂണിയനെ ഉദാഹരിച്ച് മുഹിക്ക ഊന്നിപ്പറയുന്നു. സോവിയറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് അവിടത്തെ ജനതയുടെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗതൃഷ്ണയെ തൃപ്തിപ്പെടുത്താനാകാതെ പോയതും ആ രാഷ്ട്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 'ക്യൂ നില്‍ക്കാതെ ഒന്നും ലഭിക്കില്ല. ലഭിക്കുന്നതിനൊന്നും ഗുണവുമില്ല' എന്ന, പാശ്ചാത്യ ഉല്പന്നങ്ങളോടു താരതമ്യപ്പെടുത്തിയുള്ള പരാതി അവിടെ വ്യാപകമായിരുന്നു. 'ഗ്ലാസ്‌നസ്റ്റില്ലാതെ പെരിസ്‌ട്രോയിക്ക' നടപ്പാക്കുന്ന ചൈനീസ് കമ്യൂണിസത്തിനുള്ള വിമര്‍ശനം കൂടിയാണ് ഈ ലേഖനം എന്നും പറയാം. മാനുഷികസത്തയെ അന്യവല്‍ക്കരിക്കുന്ന, മനുഷ്യനെ അവന്റെ ഇച്ഛയ്ക്കനുസരിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതില്‍ തടസ്സമാകുന്ന ഒന്നാണ് മുതലാളിത്തം എന്ന മാര്‍ക്‌സിയന്‍ ദര്‍ശനം മുഹിക്ക തന്റെ ലേഖനത്തില്‍ ഊന്നിപ്പറയുന്നുണ്ട്. തീര്‍ച്ചയായും ഇവിടെ സാംസ്‌കാരികരംഗത്തെ അഴിച്ചുപണി സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതമെന്തെന്നതു സംബന്ധിച്ച് സൂക്ഷ്മമായി സംസാരിക്കുന്നുണ്ട്. ദാരിദ്ര്യത്തിന്റെ പങ്കുവെയ്പല്ല, മറിച്ച് സമൃദ്ധിയുടെ പങ്കുവെയ്പാണ് സോഷ്യലിസം എന്ന കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സംവാദത്തിനും ഇത് വഴിതുറക്കുന്നുണ്ട്. സ്വയംസേവകനും കമ്യൂണിസ്റ്റും കൊള്ളയടിയില്‍നിന്ന് സൂക്ഷ്മചിന്തയിലേയ്ക്ക് 1935ല്‍ മോണ്ടെവിഡിയോയിലാണ് മുഹിക്ക ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം പോരാട്ടങ്ങളുടേയും അതിജീവനത്തിന്റേയും കഥയാണ്. 1960കളില്‍ സായുധ വിപ്ലവ ഗ്രൂപ്പായ ടുപമാരോസില്‍ സജീവമായിരുന്ന മുഹിക്ക. 1960കളിലും 1970കളിലും ഉറുഗ്വേയില്‍ പ്രവര്‍ത്തിച്ചിരുന്ന, ക്യൂബന്‍ വിപ്ലവത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഗറില്ലാ സംഘടനയാണ് 'നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റ്ടുപാമാരോസ്' (Movimiento de Liberación Nacional–Tupamaros-MLN-T). 18ാം നൂറ്റാണ്ടില്‍ സ്പാനിഷ് ഭരണത്തിനെതിരെ പോരാടിയ പെറുവിലെ തദ്ദേശീയ നേതാവായ ടുപാക് അമരു രണ്ടാമന്റെ പേരായിരുന്നു ഈ സംഘടനയുടെ പേരിനു പ്രചോദനം. റൗള്‍ സെന്‍ഡിക് എന്ന തൊഴിലാളി നേതാവാണ് ടുപാമാരോസ് സ്ഥാപിച്ചത്. തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി പോരാടുക, സാമൂഹികനീതി സ്ഥാപിക്കുക എന്നൊക്കെയായിരുന്നു ലക്ഷ്യം. ഇതിനായി അവര്‍ ബാങ്ക് കൊള്ള, തട്ടിക്കൊണ്ടുപോകല്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ചു. തുടക്കത്തില്‍ റോബിന്‍ഹുഡ് ശൈലിയില്‍ സമ്പന്നരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന രീതിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. യോസെ മുഹിക്ക ഉള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഈ സംഘടനയുടെ ഭാഗമായിരുന്നു. 1970കളില്‍ സര്‍ക്കാര്‍ ശക്തമാക്കിയ അടിച്ചമര്‍ത്തല്‍ നടപടികളോടെ ടുപാമാരോസിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ഉറുഗ്വേയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം, ടുപാമാരോസ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുകയും മൂവ്‌മെന്റ് ഫോര്‍ പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എം.പി.പി) എന്ന രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയും ചെയ്തു. ജയില്‍വാസവും ഏകാന്ത തടവറയും ഉള്‍പ്പെടെ ദുരിതമയമായ ഒരു ഭൂതകാലത്തിന് ഉടമയാണ് മുഹിക്ക. 1973 മുതല്‍ 1985 വരെ ഉറുഗ്വേയില്‍ നിലനിന്നിരുന്നത് സൈനിക സ്വേച്ഛാധിപത്യമായിരുന്നു. 1973 ജൂണ്‍ 27ന് അന്നത്തെ പ്രസിഡന്റായിരുന്ന ജുവാന്‍ മരിയ ബോര്‍ഡാബെറിയുടെ പിന്തുണയോടെ സൈന്യം അധികാരം പിടിച്ചെടുത്തു. പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടന റദ്ദാക്കുകയും ചെയ്തു. അക്കാലത്ത് ഭരണകൂടം രാഷ്ട്രീയപരമായ എതിര്‍പ്പുകളെ അടിച്ചമര്‍ത്തി. മനുഷ്യാവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ തടവറകളില്‍ പീഡിപ്പിക്കപ്പെട്ടു. പലരേയും കാണാതായി. മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചു. 1985ല്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു. യോസെ മുഹിക്ക ഈ കാലഘട്ടത്തില്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായി വളര്‍ന്നു. 2010ല്‍ ഉറുഗ്വേയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് ഭാര്യയുടെ ഫാം ഹൗസില്‍ താമസിച്ച് കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടും പഴയൊരു ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ കാറില്‍ സഞ്ചരിച്ചും തന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും ദരിദ്രര്‍ക്ക് നല്‍കിയും മുഹിക്ക ലോകനേതാക്കള്‍ക്ക് പുതിയ മാതൃക സൃഷ്ടിച്ചു. അധികാരത്തിന്റേയും സമ്പത്തിന്റേയും പിറകേ പോകുന്ന രാഷ്ട്രീയക്കാര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കൊടി വെറും കൊടിയല്ല, സ്തൂപം വെറും സ്തൂപവുമല്ല!; പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ' രാഷ്ട്രീയാവസ്ഥകള്‍ മുഹിക്കയെക്കുറിച്ച് വായിക്കുമ്പോള്‍ ഉടന്‍ നമ്മുടെ മനസ്സില്‍ വരുന്നത് മഹാത്മാഗാന്ധി യാണ്. മഹാത്മാഗാന്ധിയുടെ ലാളിത്യം അദ്ദേഹത്തിന്റെ തത്ത്വചിന്തയുടേയും ജീവിതശൈലിയുടേയും പ്രധാന അടിത്തറയായിരുന്നെങ്കില്‍ മുഹിക്കയുടേത് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയ ലാളിത്യമായിരുന്നു. ഭൂമിയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്ക് ഇല്ലാത്തതൊന്നും തനിക്കുണ്ടായിരിക്കരുത് എന്നും, അത്യാവശ്യമായവ മാത്രമേ കൈവശം വെയ്ക്കാവൂ എന്നായിരുന്നു ഗാന്ധിയുടെ ശാഠ്യം. ഈ തത്ത്വം അദ്ദേഹത്തിന്റെ വസ്ത്രധാരണത്തില്‍, ആശ്രമജീവിതത്തില്‍, പ്രാദേശികമായി നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സ്വദേശി ആശയത്തിലെല്ലാം വ്യാപിച്ചുകിടന്നു. 52ാം വയസ്സിലാണ് ഷര്‍ട്ടും തലപ്പാവും ഉപേക്ഷിക്കാന്‍ ഗാന്ധിജി തീരുമാനിച്ചത്. നഗ്‌നത മറയ്ക്കാന്‍ ഒറ്റമുണ്ട് മാത്രം ഉപയോഗിക്കാന്‍ തീരുമാനമെടുക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. ഒരുമാസത്തേയ്ക്ക് നിശ്ചയിച്ച ഈ വേഷം ഗാന്ധിജി പക്ഷേ, ഉപേക്ഷിച്ചില്ല. ജീവിതാവസാനംവരെ അദ്ദേഹം അര്‍ദ്ധനഗ്‌നനായി തുടര്‍ന്നു. ഈ വേഷത്തെ മുന്‍നിര്‍ത്തി വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണ് അദ്ദേഹത്തെ 'അര്‍ദ്ധനഗ്‌നനായ ഫക്കീര്‍' എന്നു പരിഹാസരൂപേണ വിളിക്കുന്നത്. 'എന്റെ തലമുറ ചെയ്ത നിഷ്‌ക്കളങ്കാപരാധം' 'എന്റെ തലമുറ ഒരു നിഷ്‌കളങ്കമായ തെറ്റ് ചെയ്തു. സമൂഹത്തിലെ ഉല്‍പ്പാദനവിതരണ രീതികളെ വെല്ലുവിളിക്കുന്ന ഒരു കാര്യം മാത്രമാണ് സാമൂഹിക മാറ്റം എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. സംസ്‌കാരം എന്ന സംഗതിക്കുള്ള വലിയ പങ്ക് നമുക്കു മനസ്സിലായില്ല. മുതലാളിത്തം ഒരു സംസ്‌കാരമാണ്. വ്യത്യസ്തമായ ഒരു സംസ്‌കാരത്തിലൂടെ നാം മുതലാളിത്തത്തോട് പ്രതികരിക്കുകയും ചെറുക്കുകയും വേണം. ഇക്കാര്യം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഐക്യദാര്‍ഢ്യത്തിന്റെ സംസ്‌കാരവും സ്വാര്‍ത്ഥതയുടെ സംസ്‌കാരവും തമ്മിലുള്ള ഒരു പോരാട്ടത്തിലാണ് നമ്മള്‍.' ലേഖനത്തില്‍ മുഹിക്ക ഇങ്ങനെ എഴുതുന്നു. മാര്‍ക്‌സിസ്റ്റുകള്‍ കുറേക്കാലം തെറ്റിദ്ധരിച്ചത് മുതലാളിത്ത ഉല്പാദനവ്യവസ്ഥയാണ് മുതലാളിത്തം എന്നായിരുന്നു. അതിന്റെ സാംസ്‌കാരിക ഘടകത്തെക്കുറിച്ച് ഏറെ ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം. മാദ്ധ്യമങ്ങളേയും വിഭവവിതരണത്തേയും ദേശസാല്‍ക്കരിച്ചുകൊണ്ട് ലോകത്തെ മാറ്റാനാകുമെന്ന് തന്റെ തലമുറ വിശ്വസിച്ചിരുന്നതായും മുഹിക്ക സമ്മതിക്കുന്നുണ്ട്. ഈ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു വ്യത്യസ്തമായ ഒരു സംസ്‌കാരത്തിന്റെ നിര്‍മാണമായിരിക്കണമെന്ന് തങ്ങള്‍ മനസ്സിലാക്കിയില്ലെന്നും. തീര്‍ച്ചയായും ഇങ്ങനെയൊരു സംസ്‌കാരത്തിന്റെ അഭാവം തന്നെയാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ തകര്‍ച്ചയ്ക്കു വഴിവെയ്ക്കുന്നത്. മുതലാളിത്തംപോലെ തന്നെ ചെയ്യണമെന്ന് കമ്യൂണിസ്റ്റുകാര്‍ ആഗ്രഹിച്ചതെന്നും എന്നാല്‍, സമമായി എല്ലാവര്‍ക്കും എല്ലാം ഉണ്ടാകണമെന്നുമെന്ന വ്യത്യാസം മാത്രം. മനുഷ്യന്റെ അതിരില്ലാത്ത ആവശ്യങ്ങള്‍ എന്ന സംഗതിയെ അഭിസംബോധന ചെയ്യുന്ന കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ ശ്രദ്ധ പുലര്‍ത്തിയില്ല എന്ന വസ്തുതയിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടുന്നുണ്ട്. ധനികരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന ടുപാമാറോസിന്റെ റോബിന്‍ഹുഡ് ശൈലിയില്‍നിന്നും മുതലാളിത്ത ചൂഷണത്തിന്റെ വേരുകളറുക്കുന്നതു സംബന്ധിച്ച സൂക്ഷ്മചിന്തയിലേയ്ക്കുള്ള സഞ്ചാരമായിരുന്നു. രണ്ടുതരം ധാര്‍മികതകളെക്കുറിച്ച്, അവയുടെ ആചരണങ്ങളെക്കുറിച്ച് തന്റെ ലേഖനത്തില്‍ മുഹിക്ക പറയുന്നുണ്ട്. ലാഭം വര്‍ദ്ധിപ്പിക്കുകയും പണം ഒരിടത്ത് കുന്നുകൂട്ടുകയും ചെയ്യുക എന്നതാണ് മുതലാളിത്തത്തിന്റെ രീതി. ഉപഭോഗ സംസ്‌കാരം അനന്തമായ സഞ്ചയത്തിനായുള്ള പോരാട്ടത്തില്‍ മുതലാളിത്തത്തിന് ആവശ്യമായ ധര്‍മത്തിന്റെ ആചരണമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഉപഭോഗത്തിലധിഷ്ഠിതമായ സംസ്‌കാരം ഉപേക്ഷിക്കുകയും മിതത്വത്തിന്റേയും സംയമനത്തിന്റേയുമായ ഒരു പുതിയ മൂല്യവ്യവസ്ഥ പകരംവെയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ലോകമെമ്പാടുമുള്ള ഇടതുപക്ഷത്തെ അദ്ദേഹം ഉപദേശിക്കുന്നു. നമ്മള്‍ ചിന്തിക്കുന്നതുപോലെ നമുക്കു ജീവിക്കാനാകണമെങ്കില്‍, മുതലാളിത്തം ആഗ്രഹിക്കുന്നതുപോലെ ജീവിക്കാതിരിക്കണമെങ്കില്‍, ലോകം ഉപഭോഗസംസ്‌കാരം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ നമ്മള്‍ ജീവിക്കുന്നതുപോലെ ചിന്തിക്കുന്നതിലേയ്ക്ക് എത്തുമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. പ്രയോഗവല്‍ക്കരിക്കേണ്ട ഒരു ദര്‍ശനമാണ് മാര്‍ക്‌സിസം. എന്നാല്‍, മാര്‍ക്‌സിസത്തിനെതിരെയുള്ള ഏറ്റവും വലിയ വിമര്‍ശനം അത് ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്നില്ല എന്നാണ്. അതൊരു വലിയ തെറ്റിദ്ധാരണയാണ്. മാര്‍ക്‌സിസ്റ്റുകള്‍ക്കുപോലും ആ തെറ്റിദ്ധാരണ ഉണ്ടെന്നുതന്നെ പറയണം. വ്യവസ്ഥയെ മാറ്റലാണ് പ്രധാനമെന്നും വ്യക്തിജീവിതത്തില്‍ മുതലാളിത്ത വിരുദ്ധമായ ഒരു ധാര്‍മികതയുടെ പകരംവെയ്പുകൊണ്ട് വിശേഷിച്ചൊന്നും ചെയ്യാനില്ലെന്നും വാദിക്കുന്നവര്‍ അവര്‍ക്കിടയിലുണ്ട്. ലളിതജീവിതവും ഉയര്‍ന്ന ചിന്തയുമുള്ള, ഇ.എം.എസ്സിനെപ്പോലെയുള്ള കമ്യൂണിസ്റ്റുകാര്‍ നമുക്കിടയിലുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. എന്നാല്‍, ഇവരുടെ ജീവിതലാളിത്യത്തെ പരാമര്‍ശിക്കുമ്പോള്‍ മിക്കപ്പോഴും അതു ഗാന്ധിയന്‍ ലാളിത്യമായിട്ടാണ് വിശേഷിപ്പിക്കപ്പെടാറ്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു ധാര്‍മികത മാര്‍ക്‌സിയന്‍ ധാര്‍മികത തന്നെയെന്ന് ജീവിതംകൊണ്ട് തെളിയിച്ച മുഹിക്ക ഈ ലേഖനത്തില്‍ മുതലാളിത്തവിരുദ്ധ ധാര്‍മികതയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. മുഖ്യമായും രണ്ടു വിമര്‍ശനങ്ങളാണ് ഇടതുപക്ഷക്കാര്‍ക്കെതിരെ മുഹിക്ക തന്റെ ലേഖനത്തിലുയര്‍ത്തുന്നത്. ഒന്നാമത്തെ വിമര്‍ശനം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും നേതൃത്വങ്ങള്‍ക്കുമെതിരെയാണ്. ഉപഭോഗസംസ്‌കാരം എന്ന രോഗം അവരേയും ബാധിച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തേത്. അവരുടെ ജീവിതരീതി അവര്‍ നടത്തുന്ന പോരാട്ടങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട് ലേഖനത്തില്‍. അദ്ദേഹം ഉന്നയിച്ച ഈ ആരോപണം വാസ്തവമല്ലെന്ന് ഇതു വായിക്കുന്ന ആരെങ്കിലും മുതിരുമെന്ന് എനിക്കു തോന്നുന്നില്ല. ലോകത്തെവിടേയും ഇതാണല്ലോ സ്ഥിതി എന്ന് അദ്ഭുതകരമായ തിരിച്ചറിവ് അവര്‍ക്കുണ്ടായെന്നും വരാം. 'ദാരിദ്ര്യവ്രതം' അനുഷ്ഠിക്കാനല്ല അദ്ദേഹം ഇടതുപക്ഷക്കാരോടും പൊതുസമൂഹത്തോടും ഉപദേശിക്കുന്നത്. മറിച്ച് ആവശ്യങ്ങളെ കുറയ്ക്കാനാണ്. തന്നെ ദരിദ്രനായി വിശേഷിപ്പിച്ചവരോട് താന്‍ ദരിദ്രനല്ലെന്നും ധാരാളം ആവശ്യങ്ങളുള്ളവരാണ് ദരിദ്രരെന്നുമാണ് അദ്ദേഹത്തിന്റെ മറുപടി. രണ്ടാമത്തെ വിമര്‍ശനം പുതിയ സമൂഹ നിര്‍മാണപ്രക്രിയയുടെ സന്ദര്‍ഭത്തില്‍ സംസ്‌കാരം എന്ന ഘടകത്തെ ഇടതുപക്ഷം അവഗണിക്കുന്നുവെന്നും മുതലാളിത്തത്തിന്റെ രീതികളെ അവലംബിക്കുകയും ചെയ്യുന്നു എന്നതാണ്. 'മുതലാളിമാരായ ഇഷ്ടികപ്പണിക്കാരെ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സോഷ്യലിസ്റ്റ് കെട്ടിടം' പണിയാന്‍ കഴിയില്ലെന്ന് അദ്ദേഹം ലേഖനത്തില്‍ ഉറപ്പിച്ചുപറയുന്നു. ഉല്പാദനശക്തികളെ വികസിപ്പിക്കുന്നതില്‍ മുതലാളിത്തത്തിനുള്ള പങ്കിനെ പൂര്‍ണമായും തള്ളാമോ എന്ന ചോദ്യമൊക്കെ തീര്‍ച്ചയായും അവിടെ ഉയരുന്നുണ്ട്. മുഹിക്ക മുന്നോട്ടുവെയ്ക്കുന്ന മാര്‍ക്‌സിസത്തില്‍ വേരുകളുള്ള ഈ ധാര്‍മിക ചിന്തയുടെ പ്രസക്തി ഉല്പാദന ശക്തികളുടെ വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത്. ഉല്പാദന ശക്തികളുടെ വളര്‍ച്ചയ്ക്ക് സ്വകാര്യ മൂലധനത്തിനു പങ്കുവഹിക്കാനാകുമ്പോള്‍ നിങ്ങള്‍ക്ക് അത് എങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്നൊക്കെ ചോദ്യമുയരാം. എന്തായാലും ഈ ലേഖനം വലിയ സംവാദസാദ്ധ്യത ഉള്ള ഒന്നാണ്. മുഹിക്കയുടെ ജീവിതംപോലെ സവിശേഷവും ശ്രദ്ധേയവും.

സമകാലിക മലയാളം 17 May 2025 1:12 pm

കൊടി വെറും കൊടിയല്ല, സ്തൂപം വെറും സ്തൂപവുമല്ല!; പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ'രാഷ്ട്രീയാവസ്ഥകള്‍

ക ണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തിനടുത്ത് മലപ്പട്ടം എന്ന സ്ഥലത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച പ്രതിമ സി.പി.എം. പ്രവര്‍ത്തകര്‍ തകര്‍ത്തു. തകര്‍ത്തത് ഗാന്ധിപ്രതിമ. എന്നാല്‍ തകര്‍ത്തത് ഗാന്ധിപ്രതിമയല്ല, ഗാന്ധിയുടെ ചിത്രം പതിച്ച സ്തൂപം ആയിരുന്നു എന്ന് സി.പി.എം. കോണ്‍ഗ്രസിന്റെ ഒരു സ്തൂപം, അതില്‍ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തുവെന്നേയുള്ളൂ. സിംപിള്‍. ഗാന്ധിപ്രതിമയൊക്കെ ഞങ്ങള്‍ തകര്‍ക്കുമോ എന്ന് നിഷ്‌കളങ്കതയോടെ സി.പി.എം പ്രവര്‍ത്തകരുടെ ചോദ്യം. എന്തായാലും ഒരുകാര്യം ശരിയാണ്. അവിടെ കോണ്‍ഗ്രസ് സ്ഥാപിച്ച ഒരു സ്തൂപം തകര്‍ക്കപ്പെട്ടു. അതില്‍ ഗാന്ധിയാണോ നെഹ്രു ആണോ എന്നൊന്നും നോക്കേണ്ട കാര്യം തകര്‍ത്തവര്‍ക്കില്ല. ആരാണ് സ്ഥാപിച്ചത് എന്നതാണ് പ്രധാനം. പ്രത്യേകിച്ച്, ഒരു പാര്‍ട്ടിക്ക് പൂര്‍ണ സ്വാധീനമുള്ള ഗ്രാമത്തിലാകുമ്പോള്‍. മഹാത്മാഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രങ്ങളും അവരുടെ വാക്കുകളും ആലേഖനം ചെയ്ത കോണ്‍ക്രീറ്റ് സ്തൂപമായിരുന്നു മലപ്പട്ടത്തുണ്ടായിരുന്നത്. കോണ്‍ഗ്രസുകാര്‍ക്കറിയാമല്ലോ ഗാന്ധിയുടെയും നെഹ്‌റുവിന്റെയുമൊന്നുമല്ലെങ്കില്‍ സ്തൂപമായാലും പ്രതിമയായാലും വെച്ചതേ ഓര്‍മയുണ്ടാകൂ. അപ്പഴേക്കും കാണാതായിട്ടുണ്ടാകും. ഇതൊക്കെ സാധാരണയല്ലേ, ഇതിലെന്താണിത്ര പുതുമ എന്നായിരിക്കും ഒരു കണ്ണൂരുകാരന്‍ ചോദിക്കുക? കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും രാഷ്ട്രീയ സംഘര്‍ഷമുള്ള ഇടങ്ങളിലുമെല്ലാം കൊടിയെന്നാല്‍ വെറുമൊരു തൂണൂം പാറിക്കളിക്കുന്ന ചെറിയ തുണിയുമല്ല. അതൊരു അധികാരവും അസ്തിത്വവും ഒക്കെ സ്ഥാപിക്കുന്നതുപോലെയാണ്. ഒരു സ്ഥലത്ത് ഏതൊക്കെ കൊടികളുണ്ട് എന്നു നോക്കിയാണ് ആ സ്ഥലത്തെ ആളുകളുടെ സ്വഭാവവും ഇടപെടലുമൊക്കെ മനസിലാക്കാന്‍. അതൊരു പ്രധാനപ്പെട്ട സൂചനയാണ്. പല പാര്‍ട്ടികളുടെ കൊടികള്‍ ഉള്ള സ്ഥലം പോലെയായിരിക്കില്ല ഏതെങ്കിലും ഒരുപാര്‍ട്ടിയുടെ കൊടിമാത്രമുള്ള സ്ഥലങ്ങള്‍. അത്തരം പ്രദേശങ്ങളില്‍ മറ്റൊരു പാര്‍ട്ടിയുടെ കൊടിവന്നുവെന്നറിഞ്ഞാല്‍ അതുണ്ടാക്കുന്ന അസ്വാരസ്യം ചില്ലറയായിരിക്കില്ല. അടിയും കൊലയും വരെ നടന്നേക്കും. 'നിങ്ങളുടെ പുച്ഛവും പരിഹാസവും എനിക്കു മനസ്സിലാവും; പക്ഷേ എനിക്കത് എന്റെ ജീവിതമായിരുന്നു' കണ്ണൂര്‍ രാഷ്ട്രീയത്തില്‍ Kannur politics ഏത് നിമിഷവും പൊട്ടാന്‍ സാധ്യതയുള്ള വെടിമരുന്നോ ബോംബോ പോലെയാണ് കൊടിയും കൊടിമരവും സ്തൂപവും. പാര്‍ട്ടികള്‍ അവരുടെ സാന്നിധ്യവും ശക്തിയും തെളിയിക്കുന്നതിന്റെ ഭാഗമായാണ് കൊടിമരങ്ങള്‍ നടുന്നത്. അതിനു പുറമെ, വല്ലപ്പോഴും പൊങ്ങുന്ന മറ്റുപാര്‍ട്ടികളുടെ കൊടികള്‍ പിഴുതെറിയുക എന്നതും സ്വാധീനമുള്ള പാര്‍ട്ടിയുടെ ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകരുടെ കര്‍മമാണ്. ഇനി പല പാര്‍ട്ടികളുടെ കൊടികള്‍ ഉള്ള സ്ഥലങ്ങളാണെങ്കില്‍, ഒരു സംഘര്‍ഷം ഉണ്ടാക്കാന്‍ ആദ്യം ചെയ്യേണ്ടത് വേറൊരു പാര്‍ട്ടിയുടെ കൊടി നശിപ്പിക്കുകയാണ്. ഒരു പ്രതീകാത്മക അക്രമം. കണ്ണൂരിന്റെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചരിത്രത്തോളം പ്രാധാന്യമുണ്ട് ഈ കൊടിപറിക്കല്‍, സ്തൂപം തകര്‍ക്കല്‍ പോലുള്ള കലാപരിപാടികള്‍ക്ക്. കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മൂലകാരണം അന്വേഷിച്ച് പോയാല്‍ പലതും ചെന്നെത്തുക കൊടിയേയോ സ്തൂപത്തെയോ സ്മാരകത്തെയോ സംബന്ധിച്ച തര്‍ക്കങ്ങളായിരിക്കും. അത് വെറും തൂണും കോണ്‍ക്രീറ്റും തുണിയുമല്ല, വൈകാരിക നിര്‍മിതികളാണ്. സംഘര്‍ഷമുണ്ടാക്കാന്‍ പ്ലാന്‍ ചെയ്യുന്ന പാര്‍ട്ടികള്‍ സ്വന്തം കൊടിയും സ്തൂപവും കേടുവരുത്തി മറുപാര്‍ട്ടി ചെയ്തു എന്ന മട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്ന ശൈലിയുമുണ്ട്. രാഷ്ട്രീയ സംഘര്‍ഷത്തില്‍ രക്തസാക്ഷികളായവരുടെയും ബലിദാനികളായവരുടെയും സ്മാരകങ്ങളാണ് കണ്ണൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധികവും. വലിയ അക്ഷരത്തില്‍ ഇന്നയാളുടെ ഓര്‍മ്മയ്ക്ക് എന്ന് എഴുതി വെച്ചിട്ടുണ്ടാകും. പാര്‍ട്ടികള്‍ ബലാബലം നില്‍ക്കുന്ന സ്ഥലമാണെങ്കില്‍ ഒരു സ്റ്റോപ്പില്‍ തന്നെ അടുത്തടുത്ത് രണ്ട് വെയിറ്റിങ് ഷെഡുകളും ഉണ്ടാകും. സംഘര്‍ഷങ്ങളെ ഭയക്കുന്ന ഒരാളെ അസ്വസ്ഥമാക്കാന്‍ ഈ കാഴ്ചകള്‍ മതി. ഒരു കാലത്ത് ഈ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തകര്‍ത്ത് കളയുന്നതായിരുന്നു രാഷ്ട്രീയ സംഘര്‍ഷത്തിലെ പ്രധാന ഐറ്റം. അന്നൊക്കെ ബസില്‍ യാത്ര ചെയ്താല്‍ പലയിടങ്ങളിലും തകര്‍ക്കപ്പെട്ട കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കാണാമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്. 'ഇരിക്കുന്ന ബസ് സ്‌റ്റോപ്പ്' തന്നെ മുറിച്ചാല്‍ നാട്ടുകാര്‍ ഇടപെടും എന്നതുകൊണ്ടായിരിക്കാം. മറുപാര്‍ട്ടികളോടുള്ള വെറുപ്പും അസഹിഷ്ണുതയും പലപ്പോഴും പുറത്തുവരുന്നത് ഇത്തരം തകര്‍ക്കലുകളിലൂടെയാണ്. കോഴിക്കോട് ജില്ലയിലെ വടകര ഭാഗം കൂടി ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭൂമിക. വടകര വള്ളിക്കാട്ട് ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച സ്തൂപം നാല് തവണയാണ് തകര്‍ക്കപ്പെട്ടത്. പിന്നീട് സ്തൂപത്തിന് പൊലീസ് കാവലേര്‍പ്പെടുത്തേണ്ടി വന്നു. പൊലീസിന്റെ സംരക്ഷണത്തില്‍ സ്തൂപം കഴിയുന്നതിനിടെയാണ് ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ സ്ഥലം ആര്‍.എം.പി. വാങ്ങുന്നതും അവിടെ ടി.പി. രക്തസാക്ഷി സ്‌ക്വയര്‍ എന്ന പേരില്‍ സ്മാരക മന്ദിരം പണിയുന്നതും. കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക്, കണ്ണട, വാച്ച്, ബാഗ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഒരു മ്യൂസിയവും ഇപ്പോള്‍ ഇവിടെയുണ്ട്. ടി.പി. കേസിലെ മൂന്നാം പ്രതിയാണ് കൊടി സുനി . അദ്ദേഹത്തിന് ആ പേരു വരാനുള്ള കാരണവും ഇടയ്ക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതും കൊടിപറിക്കലുമായി ബന്ധപ്പെട്ടാണ്. എതിര്‍പ്പാര്‍ട്ടിയുടെ കൊടികള്‍ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ അതപ്പോള്‍ തന്നെ പിഴുതുകളയുന്ന സി.പി.എം അനുഭാവിയായിരുന്നു, സുനിയുടെ പിതാവ് സുരേന്ദ്രന്‍ എന്നതാണ് അതിനു പിന്നിലെ കഥ. അതോടെ നാട്ടുകാര്‍ കൊടി സുരേന്ദ്രന്‍ എന്നു വിളിപ്പേരിട്ടു. പിന്നീട് മകന്‍ സുനില്‍കുമാറിനും നാട്ടുകാര്‍ ഈ പേര് ഇട്ടുകൊടുത്തു എന്നാണ് പറയപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വിഷയമാക്കി ചോരപ്പുഴകള്‍ എന്ന നോവലെഴുതിയ ടി.കെ. അനില്‍കുമാര്‍ ഒരിക്കല്‍ ഇത്തരം സംഭവങ്ങളെ കുറിച്ച് പറഞ്ഞതോര്‍മ വരുന്നു: 'ലോകത്തിലെ മഹാപാതകങ്ങളില്‍ ഒന്നായാണ് കൊടി കീറിയതിനെ ആളുകള്‍ കാണുന്നത്. ഒരിക്കല്‍ ഒരു സ്‌കൂള്‍ കുട്ടി ഒരു പാര്‍ട്ടിയുടെ കൊടികീറി. പെട്ടെന്ന് തന്നെ ആളുകള്‍ കൂടി, അടി തുടങ്ങി. ഒരു ചെറിയ കുട്ടിയാണ് എന്നു നോക്കി അവഗണിക്കാവുന്നതേയുള്ളൂ. പക്ഷേ അതൊരിക്കലും ഇവിടെയുണ്ടാവില്ല. ലോക്കല്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ കൊടി കീറിയതൊക്കെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം'. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംസാരത്തിനിടെ അദ്ദേഹം പങ്കുവെച്ച അനുഭവമാണിത്. നാദാപുരത്ത് ഈയടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിമരം തകര്‍ത്ത് പകരം അവിടെ ഒരു വാഴ വെച്ചു. കേരള രാഷ്ട്രീയത്തില്‍ ഈ പാവം വാഴ എന്തുപിഴച്ചു? രാഷ്ട്രീയ പാര്‍ട്ടികളുടെ താഴെ തട്ടിലുള്ള അണികളെ ആശയങ്ങളോ പ്രത്യയശാസ്ത്രമോ അല്ല രൂപപ്പെടുത്തുന്നത്. പ്രത്യയശാസ്ത്രം മനസിലാക്കിയിട്ടല്ല ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത് എന്ന് രാഷ്ട്രീയ നരവംശശാസ്ത്ര ഗവേഷകനായ നിസ്സാര്‍ കണ്ണങ്കര നിരീക്ഷിക്കുന്നുണ്ട്. വൈകാരികതയാണ് അണികള്‍ക്കിടയില്‍ എല്ലായ്‌പോഴും നിലനിര്‍ത്തേണ്ടത്. കൊടിയും സ്തൂപവും സ്ഥാപിക്കുന്നതും തകര്‍ക്കുന്നതും ഒരു വൈകാരികതയിലൂന്നിയാണ്. കണ്ണൂരിലൂടെ സഞ്ചരിക്കുമ്പോള്‍ റോഡരികില്‍ കാണുന്ന സ്തൂപങ്ങളും കൊടിമരങ്ങളും അണിയെ ആവേശഭരിതനാക്കും. പക്ഷേ തകര്‍ക്കപ്പെടാനും സംഘര്‍ഷ സാധ്യതയുണ്ടാക്കാനുള്ള ഒരു സാഹചര്യം അത് നമ്മളെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കും. ആത്മാഭിമാനം നഷ്ടപ്പെട്ടപ്പോള്‍ പൊലീസുകാര്‍ ചെയ്തത് മലപ്പട്ടത്ത് രണ്ട് തവണ കോണ്‍ഗ്രസിന്റെ സ്തൂപം തകര്‍ക്കപ്പെട്ടു. ഇതിനുശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഇവിടെ പദയാത്ര നടത്തിയത്. അതും സംഘര്‍ഷം വര്‍ധിപ്പിച്ചു. തുടര്‍ന്നുണ്ടായ വാര്‍ത്തകളും നാം കണ്ടുകൊണ്ടിരിക്കുകയാണ്. സ്തൂപം വീണ്ടുമുയര്‍ത്തും എന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇനി അവിടെയൊരു സ്തൂപം നിര്‍മ്മിക്കാന്‍ മെനക്കെടേണ്ട എന്നതാണ് സി.പി.എം. ജില്ലാ നേതാവിന്റെ മറുപടിയും. ഈ നാടകം തുടരും. ഇതാണ് പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ' രാഷ്ട്രീയത്തിന്റെ അവസ്ഥ.

സമകാലിക മലയാളം 17 May 2025 12:03 pm

'സ്വന്തം ആഭരണങ്ങളിലുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു'

വി വാഹ മോചന കേസുകളില്‍ ഏറ്റവും തര്‍ക്കം നടക്കുന്നത്, വിവാഹ വേളയില്‍ വധുവിനു വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണത്തെ സംബന്ധിച്ചായിരിക്കും. ഇത്ര കൊടുത്തെന്ന് പെണ്‍വീട്ടുകാരും അത്ര കിട്ടിയില്ലെന്ന് പയ്യന്റെ വീട്ടുകാരും. ഇത്തരത്തില്‍ കോടതിയുടെ മുന്നിലെത്തിയ ഒരു കേസിനെയും അതില്‍ വന്ന ചില നിരീക്ഷണങ്ങളുമാണ് ഇത്തവണ. വിവാഹ പ്രായമെത്തിയ പെണ്മക്കള്‍ വീട്ടിലുണ്ടാകുമ്പോള്‍ അച്ഛനമ്മമാര്‍ക്കുണ്ടാകുന്ന ആധി ചെറുതല്ല. മകളെ നല്ല രീതിയില്‍ കെട്ടിച്ചയക്കണം. നാട്ടു നടപ്പ് അനുസരിച്ച് സ്വര്‍ണം നല്‍കണം. കഴുത്തിലും കയ്യിലും നിറയെ സ്വര്‍ണം വേണം. കതിര്‍മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ തിളക്കത്തില്‍ അവള്‍ക്കു കൂടുതല്‍ ശോഭ വരണം. ഇതൊക്കെ ആഗ്രഹിച്ചാണ് അച്ഛനമ്മമാര്‍ ജീവിതത്തില്‍ സ്വരൂക്കൂട്ടി വെച്ച പണം മുഴുവന്‍ ചെലവാക്കി സ്വര്‍ണം വാങ്ങി മകള്‍ക്ക് നല്‍കുന്നത്. അവള്‍ക്കു നല്കുന്നതെല്ലാം അവള്‍ക്കു തന്നെയല്ലേ എന്ന് അച്ഛനമ്മമാര്‍ കരുതും. എന്നാല്‍ കാലം മാറി. ഭര്‍ത്താവും അമ്മായി അമ്മയും പെണ്ണിന്റെ സ്വര്‍ണത്തില്‍ കണ്ണ് വെച്ച് കാണും. അവള്‍ വലതു കാല്‍ വെച്ച് ഭര്‍തൃവീട്ടില്‍ കയറിയാല്‍ ഉടന്‍ സ്വര്‍ണം ഭദ്രമായി സൂക്ഷിക്കുന്നതിനെ കുറിച്ചായിരിക്കും അടക്കം പറച്ചില്‍. അങ്ങനെ അത് ഭര്‍ത്താവിന്റെ കയ്യിലോ അല്ലെങ്കില്‍ അമ്മായി അമ്മയുടെ കയ്യിലോ സൂക്ഷിക്കാന്‍ നല്‍കും. ഇനിയാണ് കളിമാറുന്നത്. പലപ്പോഴും വിവാഹങ്ങളില്‍ സ്വരച്ചേര്‍ച്ച ഇല്ലാതെ വരും, ഒന്നും രണ്ടും പറഞ്ഞു ദമ്പതികള്‍ വാഴക്കാവും. പിന്നെ ഭാര്യ അവളുടെ വീട്ടിലേക്കു പോകും. സ്വര്‍ണത്തിന്റെ കാര്യം അപ്പോഴൊന്നും ഓര്‍ക്കില്ല. അവസാനം വിവാഹ മോചനത്തിന് അടുത്തെത്തുമ്പോള്‍ ആയിരിക്കും സ്വര്‍ണത്തിന്റെ കണക്കു പെണ്ണ് വീട്ടുകാര്‍ ആലോചിക്കുന്നത്. അപ്പോഴേക്കും ഭര്‍തൃവീട്ടുകാര്‍ ആ സ്വര്‍ണം വിറ്റു കാശാക്കി കാണും. പിന്നെ സ്വര്‍ണത്തിനായി അടി, പിടി, വഴക്ക്... അങ്ങനെ നീളും. പൊലീസ് കേസ്, പിന്നെ കുടുംബ കോടതി അങ്ങനെ കയറി ഇറങ്ങും പെണ്ണും വീട്ടുകാരും. എന്നാല്‍ മിക്കവാറും കുടുംബ കോടതികള്‍ സ്വര്‍ണം നല്‍കിയതിന്റെ മതിയായ തെളിവോ രേഖകളോ ഇല്ലെന്ന പേരില്‍ പെണ്‍കുട്ടിയുടെ അപേക്ഷ നിരസിക്കും. അവര്‍ക്ക് ആശ്വാസമായി ഇതാ ഒരു ഹൈക്കോടതി വിധി. വിവാഹവേളയില്‍ വധുവിനു കിട്ടുന്ന സ്വര്‍ണവും പണവും 'സ്ത്രീക്കുള്ള ധനം' ആണെന്നും അതു വധുവിന്റെ മാത്രം സ്വത്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ്, കേരള ഹൈക്കോടതി. വധുവിനു ലഭിച്ച സാധനങ്ങള്‍ക്കു ലിസ്‌റ്റോ രേഖയോ ഇല്ലാത്തതിനാല്‍ നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും, ഗാര്‍ഹികപീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കുടുംബ കോടതികള്‍ നീതി നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 'മുട്ടി'യാല്‍ ഇനി മുട്ടാന്‍ മടിക്കേണ്ട; പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് നിങ്ങളുടെ അവകാശമാണ് എന്താണ് കേസ്? 36 കാരിയായ കളമശ്ശേരി സ്വദേശിനിയാണ് സ്വര്‍ണം മുഴുവന്‍ ഭര്‍തൃവീട്ടുകാര്‍ കൈക്കലാക്കി എന്ന പരാതിയുമായി കോടതിയിലെത്തിയത്. 2010ല്‍ കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ കഴുത്തില്‍ രണ്ടു പവന്റെ മാല അണിയിച്ചിരുന്നെന്നും ബന്ധുക്കള്‍ സമ്മാനമായി ആറു പവന്‍ സ്വര്‍ണം നല്‍കിയെന്നും യുവതി വാദിച്ചു. വിവാഹം കഴിഞ്ഞു മൂന്നാം നാള്‍ താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃ മാതാപിതാക്കളുടെ മുറിയിലെ അലമാരയിലേക്കു മാറ്റി. പിന്നീട്, സ്ത്രീധന കണക്കില്‍ അഞ്ചു ലക്ഷം രൂപ കൂടി ലഭിക്കാനുണ്ടെന്ന പേരില്‍ വഴക്കും വാക്കണവുമായി. അവസാനം ബന്ധം വേര്‍പിരിയുന്നതിലേക്കു കാര്യങ്ങള്‍ എത്തി. 65.5 പവന്‍ സ്വര്‍ണം തനിക്കു ലഭിക്കണമെന്നാണ് യുവതിയുടെ ആവശ്യം. 65.5 പവനില്‍ 59.5 പവന്‍ മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളാണെന്നും ആറ് പവന്‍ വിവാഹസമയത്ത് ബന്ധുക്കള്‍ സമ്മാനിച്ചതാണെന്നും ചൂണ്ടിക്കാണിച്ചു. യുവതിയുടെ അച്ഛന്റെ വാദവും കോടതി പരിഗണിച്ചു. വിവാഹസമയത്ത്, അദ്ദേഹം മകള്‍ക്ക് 63 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയിരുന്നു, കൂടാതെ രണ്ട് പവന്‍ ഭാരമുള്ള ഒരു സ്വര്‍ണ്ണമാല മകളുടെ ഭര്‍ത്താവിന് നല്‍കി. ബന്ധുക്കള്‍, 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനമായി പെണ്‍കുട്ടിക്ക് നല്‍കിയിരുന്നു. തന്റെയും ഭാര്യയുടെയും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണ് എറണാകുളത്തെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയതെന്നും അദ്ദേഹം അറിയിച്ചു. ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നു സ്വര്‍ണവും വീട്ടു സാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബ കോടതി യുവതിയുടെ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കാനോന്‍ നിയമമോ ഇന്ത്യന്‍ നിയമമോ? ഏതാണ് ബാധകം? കോടതിയുടെ നിലപാട്: ലഭ്യമായ തെളിവുകളും മൊഴികളും കണക്കിലെടുത്ത്, യുവതിക്ക് 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണി വിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു. വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതുമൂലം രേഖയുണ്ടാകാറില്ലെന്നും, ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു. സുരക്ഷയെക്കരുതി സ്വര്‍ണവും പണവും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ, സ്വന്തം ആഭരണങ്ങളിലുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു തെളിവു ഹാജരാ ക്കാന്‍ കഴിയാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നതു കര്‍ശന നടപടിക്രമങ്ങള്‍ക്ക് അപ്പുറം സത്യത്തെയും അതിന്റെ യഥാര്‍ത്ഥ പശ്ചാത്തലത്തെയും മനസ്സിലാക്കി അംഗീകരിക്കുന്നതാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എംബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു. മകളെ വിവാഹം കഴിപ്പിച്ച് അയക്കുന്ന രക്ഷിതാക്കള്‍ ഓര്‍ക്കുക മകള്‍ക്കു സമ്മാനമായി നല്‍കുന്ന സ്വര്‍ണത്തിന്റെയും മറ്റും രേഖ (Documentation) തയ്യാറാക്കി വെക്കണം. ഇതില്‍ വരന്റെയും വധുവിന്റെയും കുടുംബത്തിലെ പ്രതിനിധികളായി രണ്ടു പേര്‍ വീതം സാക്ഷികളായി ഒപ്പിടണം. കൂടാതെ സ്വര്‍ണം വാങ്ങിയതിന്റെയും മറ്റു സമ്മാനങ്ങളുടെയും ബില്ലുകള്‍ സൂക്ഷിച്ചു വെക്കണം. പുതിയ കാലഘട്ടത്തില്‍ തെളിവുകളും രേഖകളും അനിവാര്യമാണ്. അതുണ്ടെങ്കില്‍ ദുഃഖിക്കേണ്ടി വരില്ല.

സമകാലിക മലയാളം 5 May 2025 4:55 pm

മാറുമോ പാകിസ്ഥാന്‍, ഈ മാസ്റ്റര്‍ സ്‌ട്രോക്കില്‍?

ക ശ്മീരിലെ പഹല്‍ഗാമിലുണ്ടായ പൈശാചികമായ ഭീകരാക്രമണം ഇന്ത്യ - പാകിസ്ഥാന്‍ ബന്ധത്തെ ഏറ്റവും മോശമായ നിലയിലേക്ക് കൊണ്ടെത്തിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക് സര്‍ക്കാര്‍ നിലപാടുകളെ നിലയ്ക്കുനിര്‍ത്തുന്നതിനായി ഇന്ത്യ ഒരു പറ്റം നയതന്ത്ര, സൈനിക നിലപാടുകള്‍ പ്രഖ്യാപിച്ചതില്‍, ആഗോള ശ്രദ്ധ തന്നെ ആകര്‍ഷിച്ചിരിക്കുന്നത് സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമാണ്. മുന്‍പ് നടന്ന വിവിധ യുദ്ധങ്ങളിലും, ഭീകരാക്രമണ വേളകളിലും ഇന്ത്യ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല, അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള നദീജലക്കരാര്‍ എന്ന് ഈ കരാര്‍ പലപ്പോഴും ആഘോഷിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ലോകത്തിലെ ഏറ്റവും ബൃഹത്തായ ജലസേചന കാര്‍ഷിക സംവിധാനം ആയി സിന്ധുനദീതടം മാറിയിരുന്നു. ഇന്ത്യ - പാകിസ്ഥാന്‍ വിഭജനത്തെത്തുടര്‍ന്ന്, ഭൂപ്രകൃതിയുടെ പ്രത്യേകത മാനിക്കാതെ മതാടിസ്ഥാനത്തില്‍, രണ്ടാക്കപ്പെട്ട ഈ സംവിധാനത്തിനുമേലുള്ള അവകാശ പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇരു രാജ്യങ്ങളുടെയും സ്വാതന്ത്രാനന്തര ചരിത്രം. 1948ല്‍ കിഴക്കന്‍ പഞ്ചാബ് സര്‍ക്കാര്‍ ഏകപക്ഷീയമായി ജലലഭ്യത പാകിസ്ഥാനിലേക്ക് നിര്‍ത്തുകയും, അതേത്തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര രാഷ്ട്രീയ കോളിളക്കങ്ങളുടെ പരിസമാപ്തിയായിരുന്നു ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവും പാകിസ്ഥാന്റെ പ്രസിഡന്റ് അയൂബ് ഖാനും 1960ല്‍ ഒപ്പുവെച്ച സിന്ധുനദീജലക്കരാര്‍. 'പാകിസ്ഥാന്‍ വരണ്ടുണങ്ങും, സമ്പദ്‌വ്യവസ്ഥ തകരും'; എന്താണ് സിന്ധു നദീജല ഉടമ്പടിയുടെ പ്രാധാന്യം?, ഇന്ത്യന്‍ നടപടി ഏങ്ങനെ ബാധിക്കും?| EXPLAINER കരാര്‍ പ്രകാരം കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിലെ ജലം ഇന്ത്യക്കു പ്രത്യേകവും അനിയന്ത്രിതവുമായ അവകാശത്തോടെ ജലസേചനം, വൈദ്യുതോല്പാദനം എന്നിവയ്ക്കായി ഉപയോഗിക്കാവുന്നതാണ്. അതേസമയം പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം ഏറെക്കുറെ പൂര്‍ണമായും പാകിസ്ഥാനും അവകാശപ്പെട്ടതാണ്. എന്നാല്‍ പടിഞ്ഞാറന്‍ നദികളില്‍ ഇന്ത്യക്ക് പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താതെ വൈദ്യുതോല്പാദനം, ചെറുകിട സംഭരണം, ജലഗതാഗതം എന്നിവയ്ക്ക് അവകാശമുണ്ട്. ഈ കരാറിനെതിരെ മുറുമുറുപ്പുകള്‍, പ്രത്യേകിച്ച് ഇന്ത്യയില്‍, കുറച്ചുകാലമായി ഉയര്‍ന്നിട്ടുണ്ട്. കരാര്‍ പുനഃപരിശോധിക്കണമെന്ന് 2002ല്‍ തന്നെ ജമ്മു കശ്മീര്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ജമ്മു കശ്മീരിന് നഷ്ടമാകുന്ന ജലവൈദ്യുതി ആയിരുന്നു അതിലേക്കു നയിച്ച പ്രധാന കാരണം. അതേസമയം 2016 നവംബറില്‍ തന്നെ കിഴക്കന്‍ നദികളിലെ ജലം പാകിസ്ഥാനിലേക്ക് നല്‍കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിക്കുകയും, 2019ലെ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിനു വേണ്ടിയുള്ള ജലസംവിധാനങ്ങളുടെ നിര്‍മാണം ത്വരിതപ്പെടുത്തുകയും ചെയ്തു. 2022 മുതല്‍ തന്നെ നദീജലത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സ്ഥിരം കമ്മിഷന്‍ യോഗം ചേരുന്നില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കരാര്‍ പുനഃപരിശോധിക്കാനും പുതുക്കാനും ഇന്ത്യ പാകിസ്ഥാനോട് ഔദ്യോഗികമായി താല്പര്യം അറിയിക്കുകയും ചെയ്തു. ജനസംഖ്യ വ്യത്യാസം, ജല ആവശ്യകത, കാലാവസ്ഥാവ്യതിയാനം, അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരവാദം എന്നിവയാണ് പ്രധാനമായും ഇന്ത്യക്ക് ആറുപതിറ്റാണ്ടു നീണ്ട കരാര്‍ പുനപ്പരിശോധിക്കാന്‍ പ്രചോദിപ്പിച്ച കാരണങ്ങള്‍. ഈ നീണ്ടകാല അസ്വാരസ്യങ്ങള്‍ ഒടുവില്‍ പൊട്ടിത്തെറിച്ചതാണ് പഹല്‍ഗാമിനുശേഷമുണ്ടായ കരാര്‍ മരവിപ്പിക്കല്‍ തീരുമാനം. മൂന്നെന്നല്ല, ഒരു നദിയെ പോലും ഗതിമാറ്റുവാന്‍ ദശലക്ഷക്കണക്കിനു രൂപയും, ചെങ്കുത്തായ മലയിടുക്കുകളില്‍ പുതിയൊരു ജലപാത അല്ലെങ്കില്‍ തുരങ്കം നിര്‍മ്മിക്കാനുള്ള എന്‍ജിനീയറിങ് അത്ഭുതങ്ങളും ഉണ്ടാകണം കരാര്‍ മരവിപ്പിച്ചതിനുപിന്നാലെ പാകിസ്ഥാന് ഒരു തുള്ളി ജലം പോലും ലഭിക്കില്ല എന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി പ്രസ്താവിച്ചു. വലിയ രീതിയില്‍ ഉള്ള സ്വീകാര്യത ആ പ്രസ്താവനയ്ക്ക് ലഭിച്ചുവെങ്കിലും അത്തരമൊരു നീക്കം നടപ്പിലാക്കേണ്ടത് ദുര്‍ഘടമായ പരിമിതികള്‍ തരണം ചെയ്തു മാത്രമായിരിക്കും. പാകിസ്ഥാനെ സംബന്ധിച്ച് സിന്ധുവും അനുബന്ധ നദികളെയും ആശ്രയിച്ചാണ് 80 ശതമാനം കൃഷിഭൂമിയും നിലകൊള്ളുന്നത് (16 ദശലക്ഷം ഹെക്ടര്‍). ഈ നദീസംവിധാനത്തിന്റെ 80 ശതമാനം വരുന്ന 117 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം പടിഞ്ഞാറന്‍ നദികളിലൂടെ പാകിസ്ഥാനിലേക്കാണ് ഒഴുകുന്നത്. പാകിസ്ഥാന്റെ ജിഡിപിയുടെ 25 ശതമാനവും ഈ നദീജലം പ്രദാനം ചെയ്യുന്നതാണെന്നിരിക്കെ, ആ രാജ്യം ഇന്ത്യയുടെ നടപടിയെ 'ജലയുദ്ധ'മായി കാണുന്നതില്‍ അത്ഭുതപ്പെടാനില്ല. ഈ നദികള്‍ പാകിസ്ഥാനിലേക്ക് ഒഴുകുന്നത് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ വഴിയാണെങ്കിലും, 117 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം പിടിച്ചുനിര്‍ത്താനോ, വഴിതിരിച്ചുവിടാനോ ഉള്ള സൗകര്യങ്ങള്‍ ഇന്ത്യക്ക് ഇപ്പോള്‍ ഇല്ല. വലിയ സംഭരണികള്‍ നിര്‍മിക്കാന്‍ സാധിക്കാത്തവയാണ് ചെനാബും സിന്ധുവും ഒഴുകുന്ന ചെങ്കുത്തായ മലയിടുക്കുകള്‍. അതില്‍ത്തന്നെ സിന്ധു നദിയുടെ ലഡാക്കിലെ അത്തരം സഞ്ചാരപഥങ്ങള്‍ ഭൂമികുലുക്കസാധ്യതകള്‍ ഉള്ളതുകൂടെയാണ്. അതിനാല്‍ തന്നെ ബൃഹത്തായ ഒരു സംഭരണിയോ അണക്കെട്ടോ ഇവിടങ്ങളില്‍ അപ്രായോഗികമാണ്. താഴ്ന്ന പ്രതലത്തില്‍കൂടെ ഒഴുകുന്ന ഝലമാകട്ടെ അത്തരം ഒരു നിര്‍മിതിയുണ്ടാകുന്ന പക്ഷം ഫലഭൂയിഷ്ഠവും ജനനിബിഡവുമായ ശ്രീനഗര്‍ പോലെയുള്ള താഴ്വാരങ്ങളെ വെള്ളത്തിനടിയിലാക്കുകയും ചെയ്യും. തെഹ്‌രി അണക്കെട്ടിന് സമാനമായ മുപ്പത് അണക്കെട്ടുകളെങ്കിലും ഉണ്ടെങ്കിലേ ഈ ജലം സംഭരിക്കാനോ വിനിയോഗിക്കാനോ ഇന്ത്യക്ക് സാധിക്കുകയുള്ളൂവെന്നും, അത് അപ്രാപ്യമാണെന്നും ഹൈഡ്രോളജിസ്‌റ് ഇഫ്തിക്കര്‍ ദ്രാബു അഭിപ്രായപ്പെട്ടിട്ടുണ്ട്. നദീഗതിമാറ്റി വെള്ളം ഇന്ത്യയിലേക്ക് എത്തിക്കാനും പ്രതിബന്ധങ്ങള്‍ ഏറെയാണ്. മൂന്നെന്നല്ല, ഒരു നദിയെ പോലും ഗതിമാറ്റുവാന്‍ ദശലക്ഷക്കണക്കിനു രൂപയും, ചെങ്കുത്തായ മലയിടുക്കുകളില്‍ പുതിയൊരു ജലപാത അല്ലെങ്കില്‍ തുരങ്കം നിര്‍മ്മിക്കാനുള്ള എന്‍ജിനീയറിങ് അത്ഭുതങ്ങളും ഉണ്ടാകണം. ഒരു പാരിസ്ഥിതികലോല പ്രദേശത്ത് ഇത്തരത്തിലുള്ള നിര്‍മാണപ്രവൃത്തികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് തന്നെ ദോഷമായി ഭവിക്കാനുള്ള സാധ്യതകളും ഏറെയാണ്. പരിസ്ഥിതകാനുമതിയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലെപ്പോക്കും പാരിസ്ഥിതിക സമരങ്ങളും ഒക്കെയും തരണം ചെയ്ത് ഈ ലക്ഷ്യം ഉടനെ കൈവരിക്കുക നടക്കാത്ത കാര്യവുമാണ്. എന്നിരുന്നാലും ഉടനടി ഇന്ത്യക്ക് ചെയ്യാന്‍ കഴിയുന്നത് പാകിസ്ഥാന്റെ കാര്‍ഷിക, കുടിവെള്ള ആവശ്യങ്ങള്‍ക്ക് നിര്‍ണായകമായ നിയന്ത്രിത ജലമൊഴുക്ക് തടയുക എന്നതാണ്. ചെനാബിന് കുറുകെയുള്ള ബഗ്ലിഹാര്‍ അണക്കെട്ടില്‍ ജലം കൂടുതല്‍ സംഭരിക്കുകവഴി, പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിക്കും. ചെനാബില്‍ ഉള്ള പകല്‍ ഡൂള്‍, സവാല്‍കോട്ട് തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നത് ത്വരിതപ്പെടുത്തുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള രണ്ടാമത്തെ വഴി. സമയാസമയങ്ങളില്‍ നല്‍കിയിരുന്ന നദീജല റിപ്പോര്‍ട്ടുകളോ ഇന്ത്യയുടെ പദ്ധതി രൂപരേഖകളോ പാകിസ്ഥാന് കൈമാറാതെ മുന്നിലേക്ക് പോകാന്‍, കരാര്‍ മരവിപ്പിച്ചത് വഴി ഇന്ത്യക്ക് സാധിക്കുകയും അതുവഴി പാകിസ്ഥാനില്‍ ആശങ്കയുടെ പുകമറ സൃഷ്ടിക്കാനും ആകുമെന്നതാണ് പ്രധാന മെച്ചം. സിന്ധു നദീജല കരാര്‍, യുദ്ധ കാലത്ത് പോലും പുനഃപരിശോധിക്കാത്ത ഉടമ്പടി; പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ വലിയ പ്രഹരം സംഭരണശേഷിയില്ലാത്ത പാകിസ്ഥാന്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍, ജലത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുക കൂടി ചെയ്യാത്ത സാഹചര്യത്തില്‍ സങ്കീര്‍ണമായ പ്രയാസങ്ങളിലേക്കു പോകാന്‍ സാധ്യത ഏറെയാണ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല പദ്ധതികളുമായി മുമ്പിലേക്ക് പോകുമ്പോഴും ഇന്ത്യ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. ഇന്ത്യക്ക് പൂര്‍ണാവകാശം സിദ്ധിച്ച കിഴക്കന്‍ നദികളിലെ 40.7 ബില്യണ്‍ ക്യൂബിക് മീറ്ററില്‍ 90 ശതമാനം മാത്രമാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. രവി നദിയില്‍നിന്നും 2.4 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും സത്‌ലജ്, ബിയാസ് നദികളില്‍ നിന്നും 6.78 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും ഇന്ത്യയുടെ അപര്യാപ്തമായ സൗകര്യങ്ങള്‍കൊണ്ട് പാകിസ്ഥാനിലേക്ക് തന്നെ ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷം പടിഞ്ഞാറന്‍ നദികളില്‍കൂടെ ഒഴുകുന്ന 165.5 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലത്തിന്റെ ഭൂരിഭാഗവും മണ്‍സൂണ്‍ മഴയും ഹിമാനി ഉരുകിയും ഉണ്ടാകുന്നതാണ്. വരള്‍ച്ചക്കാലത്താകട്ടെ ഇന്ത്യ നിയന്ത്രിതമായി സംഭരിച്ച 4.4 ബില്യണ്‍ ക്യൂബിക് മീറ്റര്‍ താഴേക്കുള്ള ഒഴുക്കിനു നിര്‍ണായകവുമാണ്. താത്കാലികമായി പാകിസ്ഥാനെ ബുദ്ധിമുട്ടിക്കാനുള്ള സംവിധാനങ്ങള്‍ മാത്രമേ ഇന്ത്യക്ക് ഇപ്പോള്‍ ഉള്ളു. അതേസമയം, കേവലം പത്തുശതമാനം ജലം മാത്രം സംഭരിക്കാന്‍ ശേഷിയുള്ള പാകിസ്ഥാന്‍ ആകട്ടെ തികച്ചും അപകടകരമായ അവസ്ഥയാണ് മുഖാമുഖം കണ്ടിരിക്കുന്നതും. ഈ വരുന്ന വരള്‍ച്ചകാലം ആകും പാകിസ്ഥാന്‍ ഇത്തരം സാഹചര്യം എങ്ങനെ അതിജീവിക്കുന്നു എന്ന് മനസ്സിലാക്കാന്‍. എന്തു തന്നെയായാലും സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ചങ്കിടിപ്പ് കൂട്ടാന്‍ ഈ തീരുമാനത്തിന് സാധിച്ചിട്ടുണ്ട്. മണ്‍സൂണ്‍ കാലത്ത് സെക്കന്‍ഡില്‍ അയ്യായിരത്തിലധികം ക്യൂബിക് മീറ്റര്‍ ജലമൊഴുകുന്ന ഈ നദികളുടെ സ്വാഭാവിക ഒഴുക്കിനു തടയിടാന്‍ ശ്രമിക്കുന്നത് ഭീമമായ സാമ്പത്തികപാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതേസമയം സംഭരണശേഷിയില്ലാത്ത പാകിസ്ഥാന്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍, ജലത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുക കൂടി ചെയ്യാത്ത സാഹചര്യത്തില്‍ സങ്കീര്‍ണമായ പ്രയാസങ്ങളിലേക്കു പോകാന്‍ സാധ്യത ഏറെയാണ്. ഇതിനെത്തുടര്‍ന്നെങ്കിലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അവര്‍ നിര്‍ത്തി, അയല്‍രാജ്യവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സിന്ധുനദീതടം എന്നത് കേവലം രാഷ്ട്രീയ അതിര്‍ത്തികളാല്‍ വിഭജിക്കപ്പെട്ട സ്വതന്ത്ര രാജ്യങ്ങള്‍ എന്നതില്‍ കവിഞ്ഞ്, ജൈവികമായ ഒരു നദീസംവിധാനം ആണെന്ന് ഇരുകൂട്ടരും മറക്കുകയും അരുത്. പ്രവചനാതീതമായ ഈ കാലാവസ്ഥാവ്യതിയാനയുഗത്തില്‍ പാരിസ്ഥിതിക ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതും രാഷ്ട്രസുരക്ഷയുടെ ഭാഗമാണ്. (മദ്രാസ് ഐ ഐ ടിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയ ലേഖകന്‍ ജര്‍മനിയിലെ ആഗോള ജലകാലാവസ്ഥ അനുരൂപീകരണ കേന്ദ്രത്തില്‍ ഗവേഷകന്‍ ആയിരുന്നു, അഭിപ്രായങ്ങള്‍ വ്യക്തിപരം.)

സമകാലിക മലയാളം 2 May 2025 3:10 pm

വീണ്ടും കാട് നഷ്ടമാകുമോ? 'അണ കെട്ടുന്ന ആശങ്ക'യില്‍ ആദിവാസികള്‍

ഇ രുണ്ട നിറം, മെല്ലിച്ച, ഉയരം കുറഞ്ഞ ശരീര പ്രകൃതി. ആദി ദ്രാവിഡരുടെ പിന്മുറക്കാരായ ഇവരല്ലേ ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍? പക്ഷെ ആധുനികതയില്‍ നിന്ന് അകന്നു കാടിന്റെ വന്യതയെ സ്‌നേഹിച്ചും പ്രകൃതിയെ ആരാധിച്ചും കഴിയുന്ന ഇവരാണ് വികസനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്റെ ഇരകള്‍. കേരള ജനസംഖ്യയുടെ ഒന്നര ശതമാനം വരുന്ന ആദിവാസികള്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ എന്തെല്ലാം ചൂഷണങ്ങള്‍ക്ക് വിധേയരായി? റോഡ് വികസനത്തിന്റെയും, വൈദ്യുത ജലസേചന പദ്ധതികളുടെയും പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍. കയ്യേറ്റക്കാരുടെ പീഡനം സഹിക്ക വയ്യാതെ അവര്‍ ഉള്‍ക്കാടുകളിലേക്കു കുടിയേറി. കാട് ചുരുങ്ങുമ്പോള്‍, ആനത്താരകളില്‍ റിസോര്‍ട്ടുകളും വൈദ്യുത വേലികളും ഉയരുമ്പോള്‍ അവരുടെ ജീവിതം ദിനംപ്രതി ദുസ്സഹമാവുകയാണ്. കേരളത്തിലെ ആദിവാസികളില്‍ ഏറ്റവും പ്രാചീന ഗോത്രങ്ങളായ കൊറഗര്‍, ചോലനായ്ക്കര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍, കാടര്‍ എന്നീ സമൂഹങ്ങളുടെ ജനസംഖ്യ ആശങ്കാജനകമായ രീതിയില്‍ കുറഞ്ഞു വരുകയാണ്. ഏകദേശം 1,500 പേര് മാത്രമുള്ള കാടര്‍ സമൂഹം അധിവസിക്കുന്ന വാഴച്ചാല്‍, ഷോളയാര്‍, പറമ്പിക്കുളം മേഖലയിലെ അനിയന്ത്രിതമായ വന നശീകരണം കേരളം ചര്‍ച്ച ചെയ്തത് കഴിഞ്ഞ ദശകത്തിലാണ്. വി കെ ഗീത എന്ന യുവതിയുടെ നേതൃത്വത്തില്‍ കാടര്‍ സമുദായം തുടങ്ങിയ പ്രതിരോധം കേരളം ഏറ്റെടുത്തതോടെ ഇല്ലാതായത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആണ്. ഒരു ദശാബ്ദത്തിനിപ്പുറം കേരള വൈദ്യുതി ബോര്‍ഡ് പദ്ധതി പൊടിതട്ടി എടുക്കുമ്പോള്‍ പ്രായം കരിനിഴല്‍ വീഴ്ത്തിയ കണ്ണുകളില്‍ അതേ സമരജ്വാല. 'ഞങ്ങളുടെ വനാവകാശം കോടതി അംഗീകരിച്ചതാണ്. ഇത് ഞങ്ങളുടെ പൂര്‍വികരുടെ മണ്ണാണ്. വികസനത്തിന്റെ പേരില്‍ മൂന്നു വട്ടം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ആണ് ഞങ്ങള്‍. ഈ വനം ഇനിയും നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,' ഗീത പറയുന്നു. വി കെ ഗീത 1905 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ചാലക്കുടി - പറമ്പിക്കുളം ട്രാംവേയുടെ പേരില്‍, 1957 ല്‍ പൊരിങ്ങല്‍കുത്തു ഡാമിന്റെ പേരില്‍, പിന്നെ അറുപതുകളില്‍ പറമ്പിക്കുളം ഡാമിന്റെ പേരില്‍ കുടിയിറക്കപ്പെട്ട കാടര്‍ സമുദായം വാഴച്ചാല്‍ വനമേഖലയില്‍പ്പെട്ട അതിരപ്പിള്ളി, തവളക്കുഴിപ്പാറ, ആനക്കയം, ഷോളയാര്‍, പൊകലപ്പാറ, വാച്ചുമരം, പെരുമ്പറ, പെരിങ്ങല്‍കുത്ത്, മുക്കുംപുഴ എന്നീ ഒന്‍പത് ഊരുകളില്‍ ആണ് താമസിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി വന്യ ജീവികളുടെ ആക്രമണം ശക്തമായത് ഇവരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വിഷു ദിനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടു ആദിവാസികളെ കാട്ടാന ചവിട്ടി കൊന്നിരുന്നു. 2018 ലെ പ്രളയകാലത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി മൂലം ആനക്കയത്ത് നിന്ന് പലായനം ചെയ്ത ആദിവാസി കുടുംബങ്ങള്‍ ചാപ്രയ്ക്ക് സമീപമുള്ള പാറക്കൂട്ടത്തില്‍ കഴിച്ചുകൂട്ടിയത് ഒരു വര്‍ഷമാണ്. ഇപ്പോള്‍ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുടെ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ അവര്‍ ആശങ്കയിലാണ്. പൊകലപ്പാറ വനം ഓഫീസിനു താഴെ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു 500 മീറ്റര്‍ മുകളിലാണ് പുതിയ അണക്കെട്ട് വരുക. ഏകദേശം 137 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും, 70000 മരങ്ങള്‍ മുറിച്ചു നീക്കപ്പെടും, ആദിവാസി ഊരുകള്‍ പിഴുതെറിയപ്പെടും. പൊരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതിക്കും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനും ഇടയിലുള്ള ആനത്താര ഇല്ലാതെയാകും. നാലിനം വേഴാമ്പലുകള്‍ ഉള്‍പ്പെടെ 263 പക്ഷിവര്‍ഗങ്ങളുടെയും വന്യജീവികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാകും. 'പറമ്പിക്കുളം മുതല്‍ അതിരപ്പിള്ളി വരെ നീളുന്ന ചാലക്കുടി പുഴയുടെ തീരങ്ങളിലെ ആവാസ വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നില്ലേ? പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, തൂണക്കടവ്, കേരള ഷോളയാര്‍, പൊരിങ്ങല്‍കുത്ത് എന്നീ അഞ്ചു അണക്കെട്ടുകള്‍, പിന്നെ തോട്ടങ്ങളും റോഡുകളും. വാഴച്ചാല്‍ - ഷോളയാര്‍ മേഖലയിലെ വനം 80 ശതമാനവും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. അതിരപ്പിള്ളി പദ്ധതി കൂടി വന്നാല്‍ കേരളത്തില്‍ ഏറ്റവും ജൈവ വൈവിധ്യ സമ്പന്നമായ ആവാസ വ്യവസ്ഥയാണ് ഇല്ലാതാവുന്നത്. ആനത്താരകള്‍ ഇല്ലാതാവുന്നതോടെ ആനകള്‍ കൂടുതല്‍ അക്രമാസക്തമാവും. മനുഷ്യ വന്യജീവി സംഘര്‍ഷം വര്‍ധിക്കും. ആദിവാസികള്‍ അന്യവത്ക്കരിക്കപ്പെടും. ഇതിനു ഒരു അറുതി വേണ്ടേ? ' ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ എസ് പി രവി ചോദിക്കുന്നു. ഊരില്‍നിന്നു ആദ്യമായി പത്താം ക്ലാസ് പാസ്സായ പെണ്‍കുട്ടി വി കെ ഗീത കാടര്‍ സമുദായത്തിന്റെ പൈതൃകത്തെ കുറിച്ച് നടത്തിയ ഹൃസ്വമായ ഒരു പഠനമാണ് രണ്ടു ദശാബ്ദം മുന്‍പ് ജല വൈദ്യുത പദ്ധതിക്ക് എതിരായ സമരത്തിന് പ്രചോദനമായത്. ഓരോ തവണയും വികസനത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട കാടര്‍ സമുദായം വീണ്ടും ഒരു കുടിയൊഴിപ്പിക്കലിന്റെ ഭീഷണിയില്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ വാഴച്ചാലിലെ ഒന്‍പതു ഊരുകളിലെയും ആദിവാസികളെ അണിനിരത്തി അവര്‍ ഒരു പ്രക്ഷോഭത്തിന് തുടക്കമിട്ടു. 2014 ല്‍ വനവകാശം കൂടി കിട്ടിയതോടെ ആദിവാസികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ വൈദ്യുതി ബോര്‍ഡിന് മുട്ടുമടക്കേണ്ടി വന്നു. ഇതിനിടെ ഗീത കേരളത്തിലെ ആദ്യ ഊരു മൂപ്പത്തിയായി. അസ്ഥിത്വം നഷ്ടമായ ഒരു സമൂഹത്തിനു ആശാകിരണമായി. പത്തു വര്‍ഷത്തിനിപ്പുറം അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഗീത ഉറപ്പിച്ചു പറയുന്നു, 'ഈ ഭൂമി ഞങ്ങള്‍ വിട്ടു കൊടുക്കില്ല.' കേരളത്തിലെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ജലവൈദ്യുതി നിലയങ്ങള്‍ക്കായി വൈദ്യുതി ബോര്‍ഡ് ശ്രമം ആരംഭിച്ചത്. മുടങ്ങിപ്പോയ അതിരപ്പിള്ളി, ആനക്കയം പദ്ധതികള്‍ക്കൊപ്പം മുന്നാറിലെ ലെച്ച്മി പദ്ധതി ഉള്‍പ്പടെ പുതിയ ജല വൈദ്യുത പദ്ധതികള്‍ തുടങ്ങാനാണ് ശ്രമം. കൂടാതെ ഇടുക്കി, ശബരിഗിരി, തുടങ്ങിയ പദ്ധതികളില്‍ ജല പുനരുപയോഗത്തിലൂടെ വൈദ്യുതി ഉദ്പാദനം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. കാനോന്‍ നിയമമോ ഇന്ത്യന്‍ നിയമമോ? ഏതാണ് ബാധകം? 'കേരളത്തിലെ വൈദ്യുതി ഉപഭോഗം പ്രതിദിനം വര്‍ധിച്ചു വരുകയാണ്, എന്നാല്‍ പുതിയ പദ്ധതികള്‍ വരുന്നുമില്ല. നമ്മുടെ പീക്ക് അവര്‍ (വൈകിട്ട് ആറ് മണിമുതല്‍ രാത്രി പത്തര വരെ) ഉപഭോഗം 5800 മെഗാവാട്ട് എത്തി. എന്നാല്‍ നമ്മുടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം വെറും 1600 മെഗാവാട്ട് ആണ്. പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് പത്തു രൂപ നിരക്കില്‍ വാങ്ങുന്നു. സോളാര്‍ പ്ലാന്റുകളില്‍ നിന്ന് 1500 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നെങ്കിലും ഇത് രാത്രിയില്‍ ലഭ്യമല്ല. അതിനാല്‍ ഊര്‍ജ സ്വയംപര്യാപ്തതയ്ക്കു കൂടുതല്‍ ജല വൈദ്യുത പദ്ധതികള്‍ വേണം. നമുക്ക് വികസനവും പരിസ്ഥിതിയും വേണം. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടായേ തീരൂ. ഇപ്പോള്‍ നാഷണല്‍ ഗ്രിഡില്‍ നിന്ന് ദീര്‍ഘകാല കരാറില്‍ വാങ്ങുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞാല്‍, കേരളം ഊര്‍ജ പ്രതിസന്ധിയില്‍ ആവും. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സമകാലിക മലയാളം 1 May 2025 3:42 pm

'മുട്ടി'യാല്‍ ഇനി മുട്ടാന്‍ മടിക്കേണ്ട; പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് നിങ്ങളുടെ അവകാശമാണ്

ദീ ര്‍ഘയാത്രകള്‍ക്കിടയില്‍ ബാത്‌റൂം സൗകര്യത്തെച്ചൊല്ലി ബുദ്ധിമുട്ടനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. സ്ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രയാസം അനുഭവിച്ചിട്ടുണ്ടാവുക. മണിക്കൂറുകള്‍ നീണ്ട യാത്രക്ക് ശേഷം ഒന്ന് വിശ്രമിക്കണമെന്നു കരുതിയാല്‍ ഹൈവേകളിലോ നമ്മുടെ മറ്റു റോഡുകളിലോ സൗകര്യം ഇല്ലെന്നു തന്നെ പറയേണ്ടിവരും. രാത്രികാലമായാല്‍ പറയുകയും വേണ്ട. പലരും ആശ്രയിക്കുന്നത് ഹോട്ടലുകളെയോ പെട്രോള്‍ പമ്പുകളെയോ ഒക്കെയാണ്. എന്നിട്ടോ, ഒന്ന് മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു കട്ടന്‍ ചായ എങ്കിലും ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യേണ്ടിവരും. ഒരു കട്ടന്‍ചായയ്ക്കുവേണ്ടി ബാത്‌റൂം സൗകര്യം നല്‍കാന്‍ ഹോട്ടലുകാര്‍ക്കാണെങ്കില്‍ മിക്കവാറും മടിയുമാവും. പിന്നെ അടുത്ത ഓപ്ഷനാണ് പെട്രോള്‍ പമ്പ്. പല പെട്രോള്‍ പമ്പുകളിലെയും ടോയ്‌ലെറ്റിന്റെ അവസ്ഥ പറയാതിരിക്കുകയാണ് ഭേ്ദം. ചിലത് താഴിട്ടു പൂട്ടിയിട്ടുണ്ടാവും. എന്നാല്‍ നിയമപ്രകാരം ഈ സൗകര്യം പൊതുജനങ്ങള്‍ക്ക് പെട്രോള്‍ പമ്പുടമകളോ ഏജന്‍സിയോ നല്‍കണമെന്നുണ്ട്; പെട്രോള്‍ അടിച്ചാലും ഇല്ലെങ്കിലും. അത്യാവശ്യ ഘട്ടത്തില്‍ ഈ സൗകര്യം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ പത്തനംതിട്ടയിലെ ഒരു അദ്ധ്യാപിക നിയമപോരാട്ടം നടത്തി വിജയം കണ്ടു. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് തുറന്നു തന്നില്ലെങ്കില്‍ നടപടിയെടുക്കും. കഥയിങ്ങനെ: 2024 മെയ് 8ന് കാസര്‍കോട്ടു നിന്ന് ഏഴംകുളത്തുള്ള തന്റെ വീട്ടിലേക്ക് കാറില്‍ യാത്രചെയ്യുകയായിരിന്നു ജയകുമാരി ടീച്ചര്‍. രാത്രി ഏകദേശം 11 മണിയോടെ പയ്യോളിയിലെ പെട്രോള്‍ പമ്പില്‍ കയറി ഇന്ധനം നിറച്ച ശേഷം കാറില്‍ നിന്ന് ഇറങ്ങി ടോയ്‌ലറ്റിലേക്ക് നടന്നു. ടോയ്‌ലറ്റിന്റെ വാതില്‍ പൂട്ടിയിരിക്കുന്നു. തുടര്‍ന്ന് സ്റ്റാഫിനോട് ടോയ്‌ലറ്റിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റാഫ് പരുഷഭാഷയിലാണ് പ്രതികരിച്ചത്. താക്കോല്‍ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടിലേക്ക് പോയെന്നും അറിയിച്ചു. ടോയ്‌ലറ്റ് തകരാറിലാണെന്നും ഉപയോഗശൂന്യമാണെന്നും അവര്‍ ടീച്ചറിനോട് പറഞ്ഞു. അത്യാവശ്യ സാഹചര്യം അറിയിച്ചിട്ടുപോലും, ടോയ്‌ലറ്റ് തുറന്നു കൊടുക്കാന്‍ സ്റ്റാഫ് തയ്യാറായില്ല. അത്രത്തോളം മനുഷ്യത്വരഹിതമായ നിലപാടായിരുന്നു അവരുടെ ഭാഗത്തു നിന്നുണ്ടായതെന്നു ടീച്ചര്‍ പറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി തൊട്ടടുത്തുള്ള പമ്പുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയതിനാല്‍, പ്രവര്‍ത്തനക്ഷമമായ ടോയ്‌ലറ്റ് സൗകര്യങ്ങളുള്ള ഒരു ബദല്‍ ഇന്ധന സ്‌റ്റേഷന്‍ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു എന്ന വസ്തുത സ്ഥിതി കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തിനായി 112 നമ്പറിലേക്കു ടീച്ചര്‍ വിളിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും ടോയ്‌ലറ്റ് തുറക്കാന്‍ പമ്പിലെ ജീവനക്കാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ബലം പ്രയോഗിച്ച് ടോയ്‌ലറ്റ് തുറക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. പ്രവേശനം ലഭിച്ചപ്പോള്‍, പമ്പ് ജീവനക്കാരുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ടോയ്‌ലറ്റ് നല്ലതും ഉപയോഗയോഗ്യവുമായ അവസ്ഥയിലാണെന്ന് വ്യക്തമാവുകയും ചെയ്തു. സ്ത്രീ, സ്‌ട്രെസ് എന്നീ പരിഗണന പോലും നല്‍കാന്‍ തയ്യാറാകാത്ത പമ്പു ജീവനക്കാര്‍ തന്നെ അപമാനിക്കുകയും ചെയ്തു എന്നും ടീച്ചര്‍ പരാതിപ്പെട്ടു. Divorce case |ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ താത്പര്യമില്ല; കോടതി പറഞ്ഞത് നിയമം വ്യവസ്ഥ ചെയ്യുന്നത് എല്ലാ പെട്രോള്‍ പമ്പുകളും സൗജന്യമായി നല്‍കേണ്ട നിര്‍ബന്ധിത സൗകര്യങ്ങളില്‍ ടയര്‍ ഇന്‍ഫ്‌ലേഷന്‍, കുടിവെള്ളം, എണ്ണക്കമ്പനി ജീവനക്കാരുടെ ഫോണ്‍ നമ്പര്‍, പ്രഥമശുശ്രൂഷാ പെട്ടി, ടോയ്‌ലറ്റ്, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടാതെ നിര്‍ദ്ദേശം/പരാതി പുസ്തകവും സൂക്ഷിക്കേണ്ടതാണ്. ഒരു ഉപഭോക്താവ് എന്ന നിലയില്‍, പെട്രോള്‍ പമ്പിലെ വാഷ്‌റൂം, ടോയ്‌ലറ്റ് ഉപയോഗിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. വൃത്തിയുള്ളതും ഉപയോഗപ്രദവുമായ സൗകര്യങ്ങള്‍ നല്‍കേണ്ടത് പെട്രോള്‍ പമ്പുടമയുടെ കടമയാണ്. 2013 മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് ഹൈവേയ്‌സ് ഇറക്കിയ ഉത്തരവില്‍ (RW/NH-33023/19/99-DOIII) ദേശീയപാതയിലുള്ള പെട്രോള്‍ പമ്പുകളില്‍ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റും മുഴുവന്‍ സമയവും നിര്‍ബന്ധമാക്കിയിട്ടുണ്ട് . ഈ സൗകര്യങ്ങള്‍ ലഭ്യമാണെന്ന ബോര്‍ഡ് പമ്പുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതില്‍ പമ്പുടമകള്‍ വീഴ്ച വരുത്തിയാല്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമുണ്ട്. ഉപഭോക്തൃ കോടതിയുടെ നിരീക്ഷണം ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ യാത്രാമാര്‍ഗ്ഗത്തില്‍ പെട്രോള്‍ പമ്പുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ടോയ്‌ലറ്റ് സൗകര്യത്തെ ആശ്രയിക്കാറുണ്ട്. പെട്രോള്‍ പമ്പിലെ ടോയ്‌ലറ്റ് വൃത്തിയായി പരിപാലിക്കേണ്ടത് പമ്പുടമയുടെ കടമയാണ്. എന്നാല്‍ ഇന്ധനം നിറയ്ക്കാനായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബാധ്യസ്ഥനായ ഉടമ, നിലവിലുള്ള ടോയ്‌ലറ്റ് സൗകര്യം പൂട്ടി വയ്ക്കുകയും ഉപയോഗിക്കാന്‍ അപേക്ഷിച്ച പരാതിക്കാരിക്ക് അത് തുറന്നു നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇത് സേവനത്തിലെ ഗുരുതരമായ പോരായ്മയ്ക്കും അന്യായമായ വ്യാപാര രീതിക്കും തുല്യമാണ്. അതിനാല്‍ പമ്പുടമ 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്ത് 1,65,000 രൂപ ടീച്ചര്‍ക്ക് നല്‍കേണ്ടതാണെന്ന് പത്തനംതിട്ട ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ഉത്തരവിട്ടു. വഴിയില്‍ ഇനിയൊരു 'മുട്ടു'ണ്ടാവില്ലെന്നു സാരം.

സമകാലിക മലയാളം 22 Apr 2025 2:10 pm

സ്വയംസേവകനും കമ്യൂണിസ്റ്റും

രാ ഷ്ട്രീയ സ്വയംസേവക് സംഘിന്റെ 'സര്‍കാര്യവാഹ്' ആയിരുന്ന ഒരാള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഒരു യോഗം സ്വീകരണം നല്‍കുകയോ? സ്വാതന്ത്ര്യ സമരനാളുകളിലാണ് ആ സംഭവം നടക്കുന്നത്. ലണ്ടനില്‍ പത്രപ്രവര്‍ത്തനം പഠിക്കാന്‍ പോകുകയും സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും മോചിതനായി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും ആര്‍.എസ്.എസ്സില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത ഒരു ആര്‍.എസ്.എസ് കേഡറിന് ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ രജനി പാമെ ദത്ത് അദ്ധ്യക്ഷനായ ഒരു യോഗമാണ് സ്വീകരണം നല്‍കിയത്. ആ യോഗത്തില്‍ മറ്റൊരു പ്രശസ്ത ബ്രിട്ടീഷ് കമ്യൂണിസ്റ്റ് ബെഞ്ചമിന്‍ ബ്രാഡ്ലി ഉള്‍പ്പെടെ വേറേയും കമ്യൂണിസ്റ്റുകളും പങ്കെടുത്തു. യോഗത്തില്‍ സന്നിഹിതരായവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. രാഷ്ട്രീയത്തില്‍ ബദ്ധവൈരികളെന്ന് എണ്ണപ്പെടുന്ന സംഘടനകളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍.എസ്.എസ്സും. കേള്‍ക്കുന്ന മാത്രയില്‍ അവിശ്വസനീയമെന്നു പറയാവുന്ന ഈ സംഭവത്തിന് വര്‍ത്തമാനകാലത്ത് എന്താണ് പ്രസക്തി? അതോര്‍മിപ്പിക്കുക വഴി സമകാലിക ഇന്ത്യയില്‍ ആര്‍.എസ്.എസ് രാഷ്ട്രീയത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കണമെന്നാണോ പറഞ്ഞുവരുന്നത്? ഇതിനുത്തരം പറയും മുന്‍പ് കുറച്ചു ചരിത്രം. 1925 സെപ്തംബറില്‍ വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ വെച്ചാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരിക്കപ്പെടുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ കുറിക്കുന്ന ദിനമായതുകൊണ്ടത്രേ വിജയദശമി ദിനം തിരഞ്ഞെടുത്തത്. വിജയദശമി ഹിന്ദുക്കള്‍ക്ക് പ്രധാനപ്പെട്ട ഒന്നാണ്. 'നന്മയുടെ' പ്രതിനിധാനമായ ശ്രീരാമന്‍ 'തിന്മയുടെ' പ്രതീകമായ രാവണനേയും ദുര്‍ഗ്ഗാദേവി മഹിഷാസുരനേയും വധിച്ച ദിവസമാണിത്. ഒരു ഹൈന്ദവാഘോഷദിനം. ക്രിസ്ത്യാനികള്‍ക്കും മുസ്!ലിങ്ങള്‍ക്കുമൊന്നും ആ ദിനത്തിന് പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല. അതേസമയം, രാവണനേയും മഹിഷാസുരനേയും തിന്മയുടെ പ്രതീകങ്ങളായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ ആദിമ അവകാശികളായ ഒരു വിഭാഗം ജനതയില്‍ പ്രതിഷേധമുണ്ടാക്കുന്ന സംഗതിയാണ് എന്നോര്‍ക്കണം. ഝാര്‍ഖണ്ഡിലെ ആദിവാസി സമൂഹം (മുണ്ടകളോട് നരവംശപരവും സാംസ്‌കാരികവുമായ അടുപ്പം പുലര്‍ത്തുന്ന അസുര്‍ ഗോത്രവിഭാഗം) അതിക്രമികള്‍ പരാജയപ്പെടുത്തിയ തങ്ങളുടെ പൂര്‍വികനായ മഹിഷാസുരനെ ആരാധിക്കുന്നവരാണ്. രാവണനെ വീരനായകനായി കരുതുന്ന ജനവിഭാഗങ്ങളും രാമനല്ല രാവണനെ കൊന്നത് മറിച്ച് ലക്ഷ്!മണനാണ് കൊന്നത് എന്നു വിശ്വസിക്കുന്നവരും ഇന്ത്യയിലുണ്ട്. ഉദാഹരണത്തിന് ജൈനരാമായണത്തില്‍ ലക്ഷ്!മണനാണ് രാമനെ വധിക്കുന്നത്. രാമനിലും ദുര്‍ഗ്ഗയിലും നന്മയുടെ പ്രതിനിധാനം കല്പിച്ചുകൊടുക്കാത്ത ജനവിഭാഗങ്ങളും രാമായണത്തിനു തന്നെ നിരവധി പാഠങ്ങളും ഉള്ള ഇന്ത്യയില്‍ സാമൂഹികാധീശത്വം പുലര്‍ത്തുന്ന വിഭാഗങ്ങളുടെ പാഠങ്ങളില്‍ ഊന്നുന്ന ഒരു സങ്കല്പത്തെ അടിസ്ഥാനമാക്കിയാണ് ആ ദിവസം തന്നെ ആര്‍.എസ്.എസ് സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്നത്. മദ്ധ്യപൂര്‍വദേശത്തുനിന്നും പടി!ഞ്ഞാറുനിന്നുമുള്ള നന്മതിന്മ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷകഥകള്‍ നല്‍കിയ ശീലത്തില്‍ തന്നെയാണ് ആര്‍.എസ്.എസ്സും എന്നതിനു വേറെ തെളിവ് ആവശ്യമുണ്ടോ? വേഷഭൂഷാദികളിലും രാഷ്ട്രീയത്തിലും അടിമുടി പടിഞ്ഞാറനാണ് ആര്‍.എസ്.എസ്. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമായിരുന്നു കേശവ് ബലിറാം ഹെഡ്‌ഗേവാറിനു പുറമേ ആര്‍.എസ്.എസ് സ്ഥാപിതമാകുമ്പോള്‍ അവിടെ സന്നിഹിതമായിരുന്നത്. ഭൗജി കവ്രെ, അന്ന സോഹ്‌നി, വിശ്വനാഥറാവു കേല്‍ക്കര്‍, ബാലാജി ഹുദ്ദര്‍, ബാപ്പുറാവു ബേഡി എന്നിവരായിരുന്നു അവര്‍ (ലോക്ഹിത് പ്രകാശന്‍ പ്രസിദ്ധീകരിച്ച എന്‍ എച്ച് പാല്‍ക്കറുടെ 'ഡോ ഹെഡ്‌ഗേവാര്‍ ചരിത്' എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ അനുസരിച്ച്, രണ്ടാം ദിവസം അപ്പാജി ജോഷി, കൃഷ്ണറാവു മൊഹാരിര്‍, താത്യാജി കാലിക്കര്‍, ബാപ്പുറാവു മുത്തല്‍, ബാബാസാഹേബ് കോള്‍ട്ടെ, ദേവായിക്കര്‍, മാര്‍ത്താണ്ഡറാവു ജോഗ് എന്നിവര്‍ പങ്കെടുത്തു) സംഘം ഉദ്ഘാടനം ചെയ്യപ്പെടുന്നതായി ആ യോഗത്തില്‍ വെച്ച് ഡോ. ഹെഡ്‌ഗേവാര്‍ പ്രഖ്യാപിച്ചു. സംഘിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് എല്ലാവരുടേയും കാഴ്ചപ്പാടുകള്‍ അദ്ദേഹം കേട്ടുവെന്നും തങ്ങള്‍ക്ക് പ്രിയങ്കരമായ ആ ലക്ഷ്യം കൈവരിക്കാന്‍ പ്രാപ്തരാകുന്നതിന് ഏവരും ശാരീരികമായും ബൗദ്ധികമായും എല്ലാ വിധത്തിലും സ്വയം പരിശീലിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചതായും ആര്‍.എസ്.എസ് ഔദ്യോഗികചരിത്രങ്ങളില്‍ കാണുന്നു. രാഷ്ട്രസേവനത്തിനായിട്ട് യുവാക്കളെ (യുവതികളെയല്ല) ശാരീരികമായും മാനസികമായും ബൗദ്ധികമായും ശക്തരാക്കുന്നതിനു പരിശീലിപ്പിക്കുക എന്നത് മാത്രമായിരുന്നു അജന്‍ഡ. രാഷ്ട്രം എന്നാല്‍, ഹിന്ദുക്കള്‍ എന്നാണ് ആര്‍.എസ്.എസ് വിവക്ഷ. തുടക്കത്തില്‍ ഈ സംഘടനയ്ക്ക് ഒരു പേരുപോലും ഉണ്ടായിരുന്നില്ല. 1926 ഏപ്രില്‍ 17ന് ഹെഡ്‌ഗേവാര്‍ തന്റെ വസതിയില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുകയും ആ യോഗത്തില്‍വെച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന പേരു നിശ്ചയിക്കുകയും ചെയ്തു. ഉയര്‍ന്നുവന്ന മറ്റു രണ്ടുപേരുകള്‍ ഭദ്രതോദ്ധാരക് മണ്ഡല്‍, ജരിപതാകാ മണ്ഡല്‍ എന്നിവയായിരുന്നത്രേ. ! 1926 മെയ് 28 തൊട്ടാണ് ആര്‍.എസ്.എസ് 'ശാഖ' ആരംഭിക്കുന്നത്. ഇന്ന് നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനസമുച്ചയത്തിന്റെ ഭാഗമായ മൊഹിതേവാഡ മൈതാനിയില്‍. ദണ്ഡകാരണ്യത്തിന് തീയിടുമ്പോള്‍ സംഘിന്റെ ഔദ്യോഗിക ചരിത്രങ്ങളില്‍ ഇടംപിടിച്ച പേരുകാരനാണ് നേരത്തെ സൂചിപ്പിച്ച ഇംഗ്ലണ്ടിലെ സ്വീകരണകഥയിലെ മുഖ്യ കഥാപാത്രം. സംഘിന്റെ ആദ്യരൂപീകരണ യോഗത്തില്‍ പങ്കെടുത്ത ഒരാള്‍. ആര്‍.എസ്.എസ് സര്‍കാര്യവാഹ് (General Secretary) ആയിരുന്നയാള്‍. ബാലാജി ഹുദ്ദര്‍. 1928 നവംബര്‍ 9,10 തിയതികളില്‍ നാഗ്പൂരിലെ ദോകെ മഠില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍സംഘ് ചാലക് ആയ ഡോ. ഹെഡ്‌ഗേവാര്‍ ബാലാജി ഹുദ്ദറിനെ സര്‍കാര്യവാഹ് ആയും മാര്‍ത്താണ്ഡ!് റാവു ജോഗിനെ സര്‍സേനാപതി (Chieft rainer) ആയും ഔദ്യോഗികമായി ചുമതലകളേല്‍പിച്ചു. അപ്പോള്‍ 23 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയവും ജനതയുടെ സ്വാതന്ത്ര്യം എന്ന സ്വപ്നവും യുവതയുടെ രക്തത്തെ തിളപ്പിച്ച ആ കാലത്ത് ഹുദ്ദറും അക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്. 1920ല്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ താഷ്!കെന്റിലെ ആദ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മൊഹാജിറായ മുഹമ്മദ് ഷഫീഖ് സിദ്ദിഖിക്ക് 17 വയസ്സായിരുന്നത്രേ പ്രായം. ഇങ്ക്വിലാബ് വിളിച്ച് തൂക്കിലേറുമ്പോള്‍ ഭഗത് സിംഗിന് 23 വയസ്സായിരുന്നു പ്രായം. കാല്പനികമായതും ഉദാത്തമായതും ജീവിതത്തിന്റെ സര്‍വതലങ്ങളേയും സ്പര്‍ശിക്കാന്‍ പോരുന്നതുമായ എന്തെങ്കിലുമൊരു സ്വപ്നം യുവാക്കള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കാന്‍ എപ്പോഴും വേണം. അവരുടെ കര്‍മശേഷിയെ കെട്ടഴിച്ചുവിടാനുള്ള പദ്ധതികളില്ലെങ്കില്‍ ഫലം വിനാശകരമായിരിക്കും. അസ്വസ്ഥവും രോഷാകുലവുമായ യുവത്വത്തിനു മരണമില്ലെന്ന സങ്കല്പത്തെ ഏഴു ചിരഞ്ജീവികളില്‍ ഒരാളെന്ന സ്ഥാനം നല്‍കി അശ്വത്ഥാമാവ് എന്ന മിത്തിനാല്‍ ഭാരതീയര്‍ ശാശ്വതവല്‍ക്കരിച്ചിട്ടുണ്ട്. ഗോപാല്‍ മുകുന്ദ് ഹുദ്ദര്‍ എന്നായിരുന്നു ബാലാജി ഹുദ്ദറിന്റെ യഥാര്‍ത്ഥ നാമം. തനിക്കുശേഷം സംഘിന്റെ പരമോന്നത പദവിയിലേയ്ക്ക് ഹെഡ്‌ഗേവാര്‍ കണ്ടുവെച്ചതായിരുന്നു ഹുദ്ദറിനെ. ഹുദ്ദറിന്റെ പ്രസംഗപാടവം അനന്യമായിരുന്നു. അദ്ദേഹം സംസാരിക്കുമ്പോഴൊക്കെ അതു ശ്രവിക്കാന്‍ ഹെഡ്‌ഗേവാര്‍ എത്തുമായിരുന്നെന്ന് എന്‍.എച്ച്. പാല്‍ക്കറിനെ ഉദ്ധരിച്ച് ധീരേന്ദ്ര കെ. ഝാ 'ഗോള്‍വല്‍ക്കര്‍ ദ് മിഥ് ബിഹൈന്‍ഡ് ദ് മാന്‍, ദ് മാന്‍ ബിഹൈന്‍ഡ് ദ് മെഷിന്‍' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അറസ്റ്റ് എന്ന വഴിത്തിരിവ് 1931ല്‍ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ നടന്ന സായുധമായ ഒരു കവര്‍ച്ചാക്കേസില്‍ ഹുദ്ദര്‍ ബ്രിട്ടീഷ് പൊലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സംഭവം ബ്രിട്ടീഷ് അധികാരവുമായി ഏറ്റുമുട്ടാന്‍ താല്‍പ്പര്യപ്പെടാതിരുന്ന ആര്‍.എസ്.എസ്സിന് ഒരു തിരിച്ചടിയായി. 'ഡോക്ടര്‍ജിയുടെ (ഡോ. ഹെഡ്‌ഗേവാറിന്റെ) വിശ്വസ്തനും പ്രിയപ്പെട്ട ലെഫ്റ്റനന്റുമായിരുന്നു ഹുദ്ദര്‍. അദ്ദേഹം സംഘത്തിന്റെ സര്‍കാര്യവാഹ് കൂടിയായിരുന്നു. അദ്ദേഹത്തിനെതിരായി അത്തരമൊരു കേസ് ഉണ്ടായാല്‍ അത് അര്‍ത്ഥമാക്കുന്നത് ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി ആര്‍.എസ്.എസ് കുഴപ്പത്തിലാകുമെന്നാണ്.' എന്‍.എച്ച്. പാല്‍ക്കര്‍ 'ഹെഡ്‌ഗേവാര്‍ ചരിതി'ല്‍ ഇങ്ങനെ എഴുതുന്നു. കേസില്‍ അഞ്ചുവര്‍ഷത്തെ ശിക്ഷയ്ക്കുശേഷം 1935ല്‍ ഹുദ്ദര്‍ ജയില്‍ മോചിതനായി. തുടര്‍ന്ന് അദ്ദേഹം നാഗ്പൂരിലെ അക്കാലത്തെ പ്രമുഖ പ്രസിദ്ധീകരണമായ 'സാവ്ധാനി'ല്‍ പത്രാധിപരായി. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ അദ്ദേഹം പത്രപ്രവര്‍ത്തനം പഠിക്കാന്‍ ലണ്ടനിലേയ്ക്ക് പോയി. 1936ല്‍ സ്‌പെയിനില്‍ ഇടതുപക്ഷ ചായ്വുള്ള ഒരു ഗവണ്‍മെന്റ് നിലവില്‍ വരികയും കാത്തലിക് ചര്‍ച്ചിന്റെ പിന്തുണയുള്ള ജനറല്‍ ഫ്രാങ്കോവിന്റെ നേതൃത്വത്തില്‍ പട്ടാളം ആ ഗവണ്‍മെന്റിനെ പുറത്താക്കി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ശ്രമം ആഭ്യന്തരയുദ്ധത്തിലാണ് കലാശിച്ചത്. ഹിറ്റ്‌ലര്‍ക്കും മുസ്സോളിനിക്കുമെതിരെ എന്നപോലെ ജനറല്‍ ഫ്രാങ്കോവിന്റെ ഫാഷിസ്റ്റ് ഭരണത്തിനെതിരേയും ലോകമെമ്പാടും ശക്തമായ വികാരമുയര്‍ന്നു. ലണ്ടനില്‍ പതിവായി നടന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രകടനങ്ങളിലും സമരങ്ങളിലും ഹുദ്ദറും പങ്കാളിയായി. അവിടത്തെ ജീവിതം അദ്ദേഹത്തിന്റെ ലോകവീക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമായി. ഒരു ചെറിയ പ്രദേശത്തോ ഒരു രാജ്യത്തോ ജീവിതം കഴിച്ചുകൂട്ടുന്നവരേക്കാള്‍ മിക്കപ്പോഴും മനോവികാസവും ഹൃദയവിശാലതയും അന്യസംസ്‌കാരങ്ങളുമായി ഇടപഴകാന്‍ അവസരം സിദ്ധിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ഒരുപക്ഷേ, ഈ 'കൂപമണ്ഡൂകത്വ'മായിരിക്കണം ഹുദ്ദര്‍ കുടഞ്ഞുകളഞ്ഞത്. തുടര്‍ന്ന് ഫ്രാങ്കോവിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പൊരുതാനുറച്ച ഇന്റര്‍നാഷണല്‍ ബ്രിഗേഡ്‌സില്‍ അദ്ദേഹവും അംഗമായി. അറിയപ്പെടാത്ത മനുഷ്യരുമായി സാഹോദര്യം പ്രഖ്യാപിച്ച ഹുദ്ദര്‍ സ്‌പെയിനിലെ പോരാട്ടത്തിനിടയില്‍ ഫ്രാങ്കോവിന്റെ പട്ടാളത്തിന്റെ തടങ്കലിലായി. സ്‌പെയിനിലേയ്ക്കു പോകുന്നതിനു മുന്‍പേയും ഹുദ്ദര്‍ 'ഡോക്ടര്‍ജി'യുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. ഹെഡ്‌ഗേവാര്‍ എഴുതിയ ഒരു മറുപടിക്കത്തില്‍ ഇനി ഒരു വര്‍ഷത്തേയ്ക്ക് താനുമായി ഹുദ്ദറിന് ആശയവിനിമയം നടത്താനാകില്ലല്ലോ എന്നു ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പ് സാവ്ധാന്റെ പുതിയ പത്രാധിപര്‍ ഡബ്ല്യു.ഡബ്ല്യു. ഫഡ്‌നാവിസിനെഴുതിയ ഒരു കത്തില്‍ 'കഴിഞ്ഞ മൂന്നുമാസം കൂലങ്കഷമായി ചിന്തിച്ചെടുത്ത തീരുമാനപ്രകാരം നാട്ടില്‍ തിരിച്ചെത്തിയാല്‍ ആര്‍.എസ്.എസ്സിനുവേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നാണ്' അറിയിച്ചത്. ഈ കത്തിനൊപ്പം അക്കൊല്ലത്തെ വിജയദശമി ദിനം സ്വയംസേവകര്‍ക്കു മുന്‍പാകെ വായിച്ചുകേള്‍പ്പിക്കാനായി ഒരു സന്ദേശവും അടക്കം ചെയ്തിരുന്നു. മറാത്താ ചരിത്രമോര്‍പ്പിച്ചുകൊണ്ട് സംഘിനെ ഏഷ്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രചോദനമുണര്‍ത്തുന്ന ഒരു സന്ദേശം. ഫ്രാങ്കോവിന്റെ ജയിലില്‍നിന്നും മോചിതമാകുമ്പോഴേക്കും ഹുദ്ദറിന്റെ ലോകവീക്ഷണം സാരമായി മാറിയിരുന്നു. ദേശീയതയുടെ സങ്കുചിതത്വത്തില്‍നിന്നും അത് തൊഴിലാളികളുടേയും കര്‍ഷകരുടേയും സാര്‍വദേശീയ സാഹോദര്യം എന്ന സങ്കല്പത്തെ ഉള്‍ക്കൊള്ളാനാരംഭിച്ചു. ഇക്കാലമൊക്കെയും അദ്ദേഹത്തിന് ഹെഡ്‌ഗേവാറുമായുള്ള വ്യക്തിപരമായ ബന്ധത്തിന് ഉലച്ചിലുണ്ടായിരുന്നില്ല. 1938 നവംബര്‍ 12ന് ജയില്‍മോചിതനായ അദ്ദേഹത്തിന് ലണ്ടനില്‍ കമ്യൂണിസ്റ്റ് മേധാവിത്വമുള്ള ഇന്‍ഡ്യന്‍ സ്വരാജ് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. രജനി പാമെ ദത്ത് ആയിരുന്നു യോഗാദ്ധ്യക്ഷന്‍. ഗ്രേറ്റ് ബ്രിട്ടനിലെ ഉന്നത കമ്യൂണിസ്റ്റ് നേതാവായ ബെഞ്ചമിന്‍ ബ്രാഡ്!ലി യോഗത്തെ അഭിസംബോധന ചെയ്തു. താന്‍ ഒരു പുതിയ മനുഷ്യനായാണ് സ്‌പെയിനില്‍നിന്നു തിരിച്ചെത്തിയിരിക്കുന്നതെന്നും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയാകാനായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ആ സന്ദര്‍ഭത്തില്‍ ഹുദ്ദര്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുമെന്ന് സ്‌പെയിനിലുണ്ടായിരുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാളികള്‍ ഉറപ്പുതന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതേവര്‍ഷം ഡിസംബര്‍ 18ന് ഹുദ്ദര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇതിനകം ഹെഡ്‌ഗേവാറില്‍ കൊളോണിയല്‍ ദാസ്യമനോഭാവം കൂടുതല്‍ പ്രകടമായിത്തുടങ്ങിയതായും എന്നാല്‍, ഹുദ്ദറാകട്ടെ, കൂടുതല്‍ ദൃഢമായ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിലേയ്ക്കു വളരുകയും ചെയ്തിരുന്നു എന്ന് ധീരേന്ദ്ര കെ. ഝാ രേഖകളുദ്ധരിച്ച് 'ഗോള്‍വല്‍ക്കര്‍ ദ് മിത്ത് ബിഹൈന്‍ഡ് ദ് മാന്‍, ദ് മാന്‍ ബിഹൈന്‍ഡ് ദ് മെഷിന്‍' എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട്. ആര്‍.എസ്.എസ്സിന്റേയും ഹെഡ്‌ഗേവാറിന്റേയും കാഴ്ചപ്പാടുകള്‍ സംവാദത്തിലൂടെ രചനാത്മകമായി വികസിപ്പിച്ചെടുക്കാനാകുമെന്ന് കുറച്ചുകൂടി കാലം ഹുദ്ദര്‍ കരുതി. എന്നാല്‍, സുഭാസ് ചന്ദ്രബോസിന് ഒരു കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കാനായി ഹെഡ്‌ഗേവാറിനെ നേരിട്ടു കണ്ടതോടെ മാറ്റം എളുപ്പമല്ലെന്ന് ഹുദ്ദറിനു ബോദ്ധ്യമായി. ബ്രിട്ടനില്‍നിന്നും തിരിച്ചെത്തിയ ഹുദ്ദറിന് ബോംബെയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ആവേശകരമായ ഒരു സ്വീകരണം നല്‍കിയിരുന്നു. 'ജനാധിപത്യത്തിനുവേണ്ടിയുള്ള ഇന്ത്യയിലെ പോരാട്ടം സ്‌പെയിനിലെ പോരാട്ടത്തിനു സമാനമാണെന്നും ഫ്രാങ്കോവിനേയും മുസ്സോളിനിയേയും സഹായിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് നമ്മളേയും കീഴ്!പ്പെടുത്തിവെച്ചിരിക്കുന്നതെന്നും സ്‌പെയിനിലേതുപോലെ തൊഴിലാളികളുടേയും കര്‍ഷകരുടേയും മദ്ധ്യവര്‍ഗത്തിന്റേയും ഐക്യം ബ്രിട്ടീഷുകാരെ തോല്‍പ്പിക്കാന്‍ അനിവാര്യമാണെന്നും' അദ്ദേഹം അപ്പോള്‍ പറഞ്ഞു. 1940ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. യഥാര്‍ത്ഥത്തില്‍ ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ്സിന്റെ പരമോന്നത പദവിയിലേക്ക് തന്റെ പിന്‍ഗാമിയായി കണ്ടുവെച്ചയാളായിരുന്നു ഹുദ്ദര്‍. ആ താല്‍പ്പര്യം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഗോള്‍വല്‍ക്കറിനു വഴിയൊരുങ്ങുന്നത് എന്ന് ധീരേന്ദ്ര കെ. ഝാ എഴുതുന്നു. വീണ്ടും ഒരു വ്യാഴവട്ടത്തോളം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി തുടര്‍ന്ന ഹുദ്ദര്‍ 1952ല്‍ പാര്‍ട്ടി വിട്ട് ആത്മീയതയെക്കുറിച്ചും വായനയെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാന്‍ സമയം നീക്കിവെച്ചു. സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന കൂടുതല്‍ രേഖകള്‍ ലഭ്യമല്ല. 1978ല്‍ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയില്‍ അദ്ദേഹമെഴുതിയ ഒരു ലേഖനത്തിലാണ് സുഭാസ് ചന്ദ്രബോസിനുവേണ്ടി താന്‍ ഹെഡ്‌ഗേവാറിനെ ചെന്നുകണ്ട കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഹുദ്ദറിന്റെ ജീവിതവും സമരവും രണ്ടു കാര്യങ്ങളാണ് നമ്മോടു പറയുന്നത്. എത്ര ആശയദാര്‍ഢ്യവും അച്ചടക്കവും ഉള്ള സംഘടനയിലായിരുന്നാലും ശരി, ആരുടേയും ലോകവീക്ഷണം കൂടുതല്‍ വികസിതമാകാനാകും. മനുഷ്യസ്വാതന്ത്ര്യത്തിന്റേയും സമദര്‍ശിത്വത്തിന്റേയും ജനാധിപത്യത്തിന്റേയും മൂല്യങ്ങള്‍ അതിസൂക്ഷ്മമായി എല്ലാ മനസ്സുകളിലുമുണ്ട്. യൗവനാരംഭത്തില്‍ ഈ മൂല്യങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍പോലും മനുഷ്യര്‍ തയ്യാറാകും. അത്തരം മനുഷ്യര്‍ എല്ലാ പ്രസ്ഥാനങ്ങളിലുമുണ്ട്. ഇതാണ് രണ്ടാമത്തെ കാര്യം.

സമകാലിക മലയാളം 17 Apr 2025 12:40 pm

ദണ്ഡകാരണ്യത്തിന് തീയിടുമ്പോള്‍

കലൂര്‍ സ്റ്റേഡിയത്തില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍ഭാഗ്യകരമായ ഒരു സംഭവമുണ്ടായി. ഒരു പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ താഴെവീഴുകയും സാരമായ പരുക്കേല്‍ക്കുകയും ചെയ്തു. അവര്‍ക്ക് ആ പരുക്കുകളെ അതിജീവിക്കാന്‍ കഴിയട്ടെ എന്ന് രാഷ്ട്രീയ കക്ഷിഭേദമെന്യേ അന്ന് ഏവരും ആഗ്രഹിച്ചു. മാസങ്ങള്‍ക്കുശേഷം, പരുക്കുകളില്‍നിന്നും വിമോചിതയായ അവര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വേദിയില്‍ ഒപ്പം ഉണ്ടായിരുന്ന 'സാംസ്‌കാരിക മന്ത്രിക്ക് സംസ്‌കാര'മുണ്ടോ എന്നു താന്‍ സംശയിക്കുന്നു എന്നാണ്. അവര്‍ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണത്തിന്റെ വാസ്തവം അവിടെ നില്‍ക്കട്ടെ. 'സംസ്‌കാരമുണ്ടോ?' എന്ന ചോദ്യത്തിലെ രാഷ്ട്രീയമാണ് ഉണര്‍ന്നിരിക്കുന്ന തലച്ചോറുകളെ പ്രകോപിതമാക്കുന്നത്. എന്തെന്നാല്‍ വര്‍ഗാധീശത്വം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സംസ്‌കാരമില്ലാത്തവര്‍ ജീവിക്കാന്‍പോലും അര്‍ഹതയില്ലാത്തവരാണ്. അത്തരം സമൂഹങ്ങളില്‍ സംസ്‌കാരം എന്നാല്‍ പരിഷ്‌കാരമാണ്. 'അപരിഷ്‌കൃതരാ'യവര്‍ മിക്കപ്പോഴും വംശീയോന്മൂലനങ്ങള്‍ക്ക് വരെ വിധേയമാകുന്നു. പരിഷ്‌കൃതികളുടെ വിപുലീകരണത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. വൈകാരികമായി അഭിസംബോധന ചെയ്തുകൊണ്ട് മനുഷ്യരെ ആപത്തുകളിലേയ്ക്ക് തള്ളിവിടുന്നത് ഒരു അധികാരതന്ത്രമാണ്. ഇടതു തീവ്രവാദം ചോരകൊണ്ടു നനയ്ക്കുന്ന വര്‍ഗസമരത്തിന്റെ വിളഭൂമികളിലൊന്നായ ബസ്തറില്‍ ഏറ്റവും ഒടുവില്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ മാവോയിസ്റ്റുകളെ വിളിച്ചത് സഹോദരന്മാരെന്നാണ് നാഗരിക പരിഷ്‌കാരങ്ങളുടെ വക്താക്കള്‍ പലപ്പോഴും ബലംപ്രയോഗിച്ചുപോലും നാഗരികതകളുടെ വിപുലീകരണം നടപ്പാക്കാറുണ്ട്. നവലിബറല്‍ മുതലാളിത്തം സകല പ്രതാപത്തോടുംകൂടി വാഴുന്ന നമ്മുടെ നാട്ടിലും ഇതിന് ഉദാഹരണങ്ങളുണ്ട്. നമ്മുടെ ചരിത്രത്തിലും പുരാണത്തിലും പഴമ്പാട്ടുകളിലുമെല്ലാം എമ്പാടും 'അപരിഷ്‌കൃത ജനത'കളുടെ വംശീയോന്മൂലനത്തിന്റെ കഥകളുണ്ട്. മഹാഭാരതത്തിലെ രണ്ട് പ്രധാനപ്പെട്ട വംശീയോന്മൂലന സംഭവങ്ങളാണ് ജനമേജയന്റെ സര്‍പ്പസത്രവും ഖാണ്ഡവവന ദാഹവും. തന്റെ പിതാവ് പരീക്ഷിത്ത് രാജാവ് തക്ഷകനില്‍നിന്നും വിഷദംശനമേറ്റു മരിച്ചതിന്റെ പ്രതികാരമായി നാഗവംശത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജനമേജയന്‍ നടത്തിയ യാഗമാണ് സര്‍പ്പസത്രം. അഗ്‌നിദേവന്റെ വിശപ്പ് മാറ്റാനായി കൃഷ്ണന്റേയും അര്‍ജുനന്റേയും സഹായത്തോടെ ഖാണ്ഡവവനം അഗ്‌നിക്കിരയാക്കിയ സംഭവമാണ് ഖാണ്ഡവവന ദാഹം. ജനമേജയന്റെ സര്‍പ്പസത്രത്തില്‍ നിരവധി നാഗങ്ങള്‍ ഹോമകുണ്ഡത്തില്‍ വീണു മരിച്ചു. എന്നാല്‍, ആസ്തികന്‍ എന്ന ബ്രാഹ്മണന്റെ ഇടപെടല്‍ മൂലം ജനമേജയന്‍ യാഗം അവസാനിപ്പിക്കുകയും നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍നിന്നു പിന്തിരിയുകയും ചെയ്തുവെന്നുമാണ് കഥ. മാവോയിസ്റ്റുകൾ തക്ഷകന്റെ മകനായ അശ്വസേനന്‍, ചില സാരംഗ പക്ഷികള്‍, ശില്പിയായ മയന്‍ എന്നിവര്‍ മാത്രമാണത്രേ അഗ്‌നിയില്‍നിന്നു രക്ഷപ്പെട്ടത്. മയന്‍ പിന്നീട് വനത്തിന്റെ ചാരത്തില്‍ പാണ്ഡവര്‍ക്കായി മനോഹരമായ ഒരു കൊട്ടാരം പണിതു. സുയോധനനില്‍ സ്ഥലജലഭ്രമം സൃഷ്ടിച്ച അകത്തളങ്ങളുള്ള സൗധം. ആ സൗധം പണിത ഇടമാണത്രേ ഇന്ദ്രപ്രസ്ഥമായി-ഇപ്പോഴത്തെ ഡല്‍ഹി മാറുന്നത്. അവിടത്തെ അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇപ്പോഴും പലരും കാല്‍തെറ്റി വീഴാറുണ്ടല്ലോ. ഖാണ്ഡവവന ദഹനം കേവലം പൗരാണികമായ ഒരു യുദ്ധത്തിന്റെ കഥയല്ല. ഇന്‍ഡോ-ഗംഗാ സമതലത്തിലെ കൃഷിയുടെ വ്യാപനത്തോടനുബന്ധിച്ചുള്ള പാരിസ്ഥിതിക നാശത്തിന്റെ ഒരു ചരിത്ര സത്യത്തെ മാത്രമല്ല, ഖാണ്ഡവനത്തിന്റെ നാശം പ്രതീകവല്‍ക്കരിക്കുന്നത്. ബി.സി 1000-ഓടെ ഇരുമ്പ് ഉപയോഗിച്ച് നിര്‍മിച്ച ഉപകരണങ്ങളാലുള്ള വ്യാപക വനനശീകരണത്തിന്റേയും വലിയ വനങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് വഴിമാറുന്നതിന്റേയും ചിത്രമാണ് ആ കഥ നല്‍കുന്നത്. അഗ്‌നിയും ഉരുക്കും ഭരണകൂടശക്തിയും ഭൂമിയേയും ജനങ്ങളേയും ദൈവസൃഷ്ടമായ സന്തുലിതാവസ്ഥയേയും മാറ്റിയെഴുതിയ കാലത്തെയാണ് ആ കഥ കുറിയ്ക്കുന്നത്. Illuminati |സത്യാനന്തരയുഗത്തിലെ പ്രച്ഛന്നസത്യങ്ങള്‍ ദേവന്മാരുടെ രാഷ്ട്രീയം, പ്രതികാരം, യാഗം എന്നിവയില്‍ വേരൂന്നിയ സംഭവമാണ് ഖാണ്ഡവവന ദഹനം. ഇക്കാലത്ത് ഭരണാധികാരികള്‍ക്കുള്ള വികസനഭ്രാന്ത് പോലെ അക്കാലത്ത് യജ്ഞഭ്രാന്തായിരുന്നു രാജാക്കന്മാരുടെ സവിശേഷത. അത്തരത്തില്‍ യജ്ഞഭ്രാന്ത് മൂത്ത ഒരാളായിരുന്നു ശ്വേതകി രാജാവ്. അദ്ദേഹം സംഘടിപ്പിച്ച യാഗങ്ങളുടെ ആധിക്യം നിമിത്തം അമിതമായി നെയ്യ് ഭക്ഷിച്ചതിനാല്‍ അഗ്‌നിദേവനു കടുത്ത ദഹനക്കേടുണ്ടായി. മരുന്നൊന്നും ഫലിക്കാത്തതിനാല്‍ അഗ്‌നിദേവന്‍ ബ്രഹ്മാവില്‍ അഭയം തേടുന്നിടത്താണ് കഥ തുടങ്ങുന്നത്. ദേവന്മാര്‍ക്ക് ഭീഷണിയായി കണക്കാക്കുന്ന ജീവികളുടെ വാസസ്ഥലമായ ഖാണ്ഡവവനം ഭക്ഷിച്ചാല്‍ ദഹനക്കേട് മാറുമെന്ന് ബ്രഹ്മാവ് അദ്ദേഹത്തെ ഉപദേശിക്കുന്നു. എന്നാല്‍, കനത്ത മഴയും കാറ്റും മൂലം അഗ്‌നിയുടെ ഖാണ്ഡവവന ദഹനശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നു. തക്ഷകന്‍ എന്ന നാഗത്തിനു സൗഹൃദത്തിന്റെ പേരില്‍ ഇന്ദ്രന്‍ അഭയം നല്‍കിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. നിരാശനായ അഗ്‌നിദേവന്‍ ഇക്കാര്യത്തിന് കൃഷ്ണന്റേയും അര്‍ജുനന്റേയും സഹായം തേടുകയാണ് തുടര്‍ന്നുണ്ടായത്. അവര്‍ ദിവ്യായുധങ്ങള്‍ ഉപയോഗിച്ച് വനത്തിനു തീയിടാന്‍ സഹായിക്കുന്നു. മാരി പെയ്യിക്കാനൊരാള്‍, ശരമാരി പെയ്യിക്കാന്‍ മറ്റൊരാള്‍ എന്ന മട്ടില്‍ ഇന്ദ്രനും ഇന്ദ്രപുത്രനായ അര്‍ജുനനും മുഖാമുഖം നില്‍ക്കുന്നു. കൃഷ്ണാര്‍ജുനന്മാരുടെ സംയുക്തശ്രമത്തിനെതിരെ ദേവന്മാര്‍, ഗന്ധര്‍വന്മാര്‍, നാഗങ്ങള്‍, രാക്ഷസന്മാര്‍, മറ്റു ജീവികള്‍ എന്നിവരടങ്ങുന്ന ഒരു അസാധാരണസഖ്യം ഇതിനെതിരെ രൂപപ്പെടുന്നു. ഒരു 'മഴവില്‍ സഖ്യം' എന്നും പറയാം. എന്നാല്‍, ഈ 'മഴവില്‍ സഖ്യ'ത്തിനു വനത്തേയോ വനവാസികളേയോ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദൗത്യം മദ്ധ്യപൂര്‍വദേശത്തുനിന്നുള്ള നന്മ-തിന്മ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷകഥകള്‍ കേട്ടുശീലിച്ചതുകൊണ്ടാകാം ഇന്ത്യക്കാരും ഇപ്പോള്‍ രാക്ഷസര്‍ എന്നു കേള്‍ക്കുമ്പോള്‍ തിന്മയുടെ മൂര്‍ത്തീകരണഭാവങ്ങള്‍ എന്ന നിലയിലാണ് മനസ്സിലാക്കുന്നത്. എന്നാല്‍, അതങ്ങനെയല്ല. ബ്രഹ്മാവിന്റെ പുത്രന്‍മാരിലൊരാളായ പുലത്സ്യനില്‍നിന്നത്രേ രാക്ഷസന്മാര്‍ ഉദ്ഭവിക്കുന്നത്. രാമായണമനുസരിച്ച് ബ്രഹ്മാവില്‍നിന്ന് പുലത്സ്യനും പുലത്സ്യനില്‍നിന്നും വിശ്രവസ്സും അദ്ദേഹത്തില്‍നിന്ന് രാക്ഷസന്മാരും യക്ഷന്മാരും ഉണ്ടായി. ദേവന്മാര്‍ അസുരന്മാരുമായി യുദ്ധം ചെയ്തതുപോലെ, രാക്ഷസന്മാര്‍ യക്ഷന്മാരുമായിട്ട് യുദ്ധം ചെയ്തു. രാവണനായിരുന്നു രാക്ഷസന്മാരുടെ നേതൃത്വം. യക്ഷന്മാരുടേത് കുബേരനും. രാക്ഷസന്മാര്‍ തെക്ക് താമസിച്ചപ്പോള്‍ യക്ഷന്മാര്‍ വടക്കന്‍ പ്രദേശങ്ങളില്‍ ജീവിച്ചു. ഋഷിമാര്‍ക്ക് മിക്കപ്പോഴും രാക്ഷസന്മാരില്‍നിന്നും ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. ആയതിനാല്‍ അസുരന്മാരെ രാക്ഷസന്മാരുമായി സമീകരിച്ചുകാണാന്‍ തുടങ്ങി. മഹാഭാരതത്തില്‍ പാണ്ഡവരേയും വൈദിക ജീവിതരീതിയേയും എതിര്‍ക്കുന്ന വനവാസികളെല്ലാം തന്നെ-ബകന്‍, ഹിഡിംബന്‍, ജടന്‍, കിര്‍മീരന്‍-അസുരന്മാരായത് അങ്ങനെയാണ് എന്ന് പ്രശസ്ത മിഥോളജിസ്റ്റും എഴുത്തുകാരനുമായ ദേവ്ദത്ത് പട്ടനായിക് ചൂണ്ടിക്കാട്ടുന്നു. വൈദിക ജീവിതരീതി യാഗത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കൈമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസ്ഥയാണ് അത്. അതേസമയം രാക്ഷസന്മാരുടെ ജീവിതരീതിയാകട്ടെ, പിടിച്ചെടുക്കുകയും പങ്കിടുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു. പഴയകാല ഗോത്ര വ്യവസ്ഥയെയാണ് ഇതു സൂചിപ്പിക്കുന്നത്. വാസ്തവത്തില്‍ വനത്തിന്റെ രക്ഷയ്ക്ക് അധികാരമുള്ളവരത്രേ രാക്ഷസര്‍. കൃഷിയും കച്ചവടവും പ്രധാന വ്യവഹാരങ്ങളായുള്ള പരിഷ്‌കൃത സമൂഹവും പഴയ വേട്ടയാടല്‍-ശേഖരിക്കല്‍ രീതികള്‍ ഇഷ്ടപ്പെടുന്ന രാക്ഷസന്മാരും തമ്മിലുള്ള സംഘര്‍ഷമാണ് പുരാണങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഒരിടത്ത് താമസമുറപ്പിച്ച സമൂഹങ്ങളും നാടോടികളായ ഗോത്രവര്‍ഗക്കാരും തമ്മിലാണ് ഈ സംഘര്‍ഷം. ഏതായാലും അക്കാലത്ത് ആധുനികരീതിയിലുള്ള പൊലിസിംഗും പൊലിസില്‍നിന്നും കേട്ടെഴുത്ത് ശീലമാക്കിയ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നില്ല എന്നു പ്രത്യേകം പറയേണ്ടതില്ല. ഉണ്ടായിരുന്നെങ്കില്‍ അവരെ രാക്ഷസര്‍ എന്നതിനുപകരം 'കുറുവ സംഘം' എന്നൊക്കെയായിരിക്കും വിശേഷിപ്പിക്കുക. ഏതാനും ചില ആളുകള്‍ മോഷ്ടാക്കളായതിനാല്‍ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മുഴുവന്‍ ആളുകളേയും അധിക്ഷേപിക്കുന്ന പ്രയോഗമാണത്. കൊളോണിയല്‍ വാഴ്ചക്കാലത്ത് ഉണ്ടായിരുന്ന നോട്ടിഫൈഡ് ട്രൈബുകള്‍ എന്ന ഏര്‍പ്പാടിനെ അനുസ്മരിപ്പിക്കുന്നത്. ഒരു കമ്യൂണിസ്റ്റിന്റെ രാമരാജ്യം ഖാണ്ഡവവനത്തിലെ കാടുകളില്‍ താമസിച്ചിരുന്ന നാഗന്മാര്‍ എന്ന വിഭാഗം രാക്ഷസര്‍ എന്നു വിളിക്കപ്പെടുന്നവരുമായി അടുത്ത ബന്ധമുള്ളവരാണ്. ഈ നാഗന്മാര്‍ പാമ്പുകളെ ആരാധിച്ചിരുന്ന ഗോത്രവര്‍ഗക്കാരായിരുന്നു. അവര്‍ വടക്കേ ഇന്ത്യയില്‍നിന്നും വിന്ധ്യനും കടന്നുവന്ന് തെക്കേ ഇന്ത്യയിലേയ്ക്ക് പില്‍ക്കാലത്ത് കുടിയേറി. ഇന്നും തെക്കേ ഇന്ത്യയില്‍, കാവുകളിലും നാഗപ്രതിഷ്ഠയുള്ള ആരാധനാലയങ്ങളിലും അവരെ ആരാധിക്കുന്നു. നാഗമണ്ഡലം പോലുള്ള ആചാരങ്ങള്‍ അവര്‍ക്കുവേണ്ടി നടത്തപ്പെടുന്നു പില്‍ക്കാലത്ത് ആര്യസ്വാധീനത്തിനു വഴങ്ങിയ നമ്മുടെ നാട്ടിലെ നായന്മാര്‍ ഇവരുടെ പിന്മുറക്കാരാകണം. അംബേദ്കര്‍ പറയുന്നത് നാഗന്മാര്‍ ആര്യാധിനിവേശത്തിനു വഴിപ്പെടാന്‍ വിസമ്മതിച്ച ജനവിഭാഗമാണ് എന്നാണ്. എന്തായാലും ഇന്ത്യയിലെമ്പാടുമുള്ള 'നാഗ'യിലാരംഭിക്കുന്ന സ്ഥലനാമങ്ങള്‍ പ്രാചീനമായ ഒരു ജനപദത്തിന്റെ സാന്നിദ്ധ്യത്തെ കുറിക്കുന്നുണ്ട്. ഏതായാലും ഖാണ്ഡവവനത്തില്‍നിന്നും ദണ്ഡകാരണ്യത്തിലേയ്ക്ക്, ഇതിഹാസ കാലത്തില്‍നിന്നും ആധുനിക ഇന്ത്യയിലേയ്ക്ക് ഉള്ള ദൂരം അത്ര ദീര്‍ഘിച്ചതല്ല. ദണ്ഡകാരണ്യത്തിന് രാമായണം എന്ന ഇതിഹാസത്തിനോടാണ് ബന്ധം. ഋഷിമാര്‍ക്ക് സംരക്ഷണമൊരുക്കുന്നതിനായി ഇവിടെവെച്ചാണ് രാക്ഷസന്മാരെ രാമന്‍ നേരിടുന്നത്. ശൂര്‍പണഖയുടെ മൂക്കും മുലയും അരിയുന്നതും. ഒരു ദാക്ഷിണ്യവും കൂടാതെയാണ് അനാര്യന്മാരെ രാമന്‍ ഇവിടെവെച്ച് നേരിടുന്നത്. ഒരുതരം 'Cleansing.' അമിത് ഷാ ബസ്തറിലുദിച്ച 'സാഹോദര്യഭാവം' സഹോദരഹത്യയാണ് ഭാരതത്തിലുടനീളം. ധര്‍മാധര്‍മങ്ങളുടെ പേരില്‍ അവ ന്യായീകരിക്കപ്പെടുന്നു. രാമായണത്തിലുമുണ്ട് അത്. സമാനരായ മനുഷ്യര്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്നു ഭ്രാതൃഭാവം. ഭീമപുത്രനാണെങ്കിലും കാട്ടാളനാണെന്നും യജ്ഞവിദ്വേഷിയാണെന്നും രാക്ഷസ പ്രകൃതിയാണെന്നും ബ്രാഹ്മണ ശത്രുവാണെന്നും എന്നെങ്കിലും കൊല്ലേണ്ടിവരുമായിരുന്നെന്നും ചത്തതു രണ്ടു നിലയ്ക്കും നന്നായെന്നും ഘടോല്‍ക്കചന്‍ കൊല്ലപ്പെട്ട വാര്‍ത്തയോട് എം.ടിയുടെ 'രണ്ടാമൂഴ'ത്തില്‍ കൃഷ്ണന്‍ പ്രതികരിക്കുന്നുണ്ട്. രക്തബന്ധവും സാഹോദര്യവുമെല്ലാം വര്‍ണവ്യവസ്ഥയുടെ കര്‍ശനമായ നിയമങ്ങള്‍ക്കതീതമാകാന്‍ കഴിയില്ലെന്നാണ് മഹാഭാരതകഥകള്‍ വ്യക്തമാക്കുന്നത്. ''നീ മാത്രമാണ് ആശ്രയം'' എന്ന വൈകാരികമായ അഭ്യര്‍ത്ഥനകൊണ്ട് കര്‍ണനടുത്തേയ്ക്ക് കൃഷ്ണന്‍ പറഞ്ഞുവിടുന്നുണ്ട് ഘടോല്‍ക്കചനെ. വൈകാരികമായി അഭിസംബോധന ചെയ്തുകൊണ്ട് മനുഷ്യരെ ആപത്തുകളിലേയ്ക്ക് തള്ളിവിടുന്നത് ഒരു അധികാരതന്ത്രമാണ്. ഇടതു തീവ്രവാദം ചോരകൊണ്ടു നനയ്ക്കുന്ന വര്‍ഗസമരത്തിന്റെ വിളഭൂമികളിലൊന്നായ ബസ്തറില്‍ ഏറ്റവും ഒടുവില്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ മാവോയിസ്റ്റുകളെ വിളിച്ചത് സഹോദരന്മാരെന്നാണ്. ''നക്‌സലൈറ്റ് സഹോദരന്മാര്‍ ആയുധംവെച്ച് കീഴടങ്ങി മുഖ്യധാരയിലേയ്ക്ക് വരണം. നിങ്ങള്‍ ഞങ്ങളുടെ സ്വന്തമാണ്. ഒരു നക്‌സലൈറ്റ് കൊല്ലപ്പെടുമ്പോള്‍ ആര്‍ക്കും സന്തോഷം തോന്നുന്നില്ല. നിങ്ങളുടെ ആയുധങ്ങള്‍വെച്ച് കീഴടങ്ങി മുഖ്യധാരയില്‍ ചേരുക.'' ഇതായിരുന്നു അമിത് ഷാ പറഞ്ഞത്. സഹോദരരെന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ആര്‍ക്കാണ് അതിലെ മസൃണത മനസ്സിലാകാതെ വരിക? എന്തായാലും ബസ്തറിലെ അമിത് ഷായുടെ സന്ദര്‍ശനത്തിനു വലിയ വാര്‍ത്താപ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കിയത്. മാവോയിസ്റ്റ് ആധിപത്യമുള്ള ബസ്തര്‍ മാവോയിസ്റ്റുകളില്‍നിന്നു മുക്തമായിരിക്കുന്നു എന്ന സന്ദേശം പുറംലോകത്തേയ്ക്ക് നല്‍കാനായിരുന്നു അദ്ദേഹം അവിടെ ഒരു രാത്രി തങ്ങിയത്. തീര്‍ച്ചയായും അമിത് ഷായുടെ ആ അഭിസംബോധന ആത്മാര്‍ത്ഥമെന്നു നമുക്കു കരുതാം. എന്നാല്‍, മാവോയിസ്റ്റുകളെ കൊല്ലുന്നത് അസുഖകരവും ഖേദകരവുമായിട്ട് നമ്മുടെ ആഭ്യന്തരമന്ത്രിക്ക് തോന്നുന്നുവെങ്കില്‍ കൊലപാതകങ്ങളെ കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മാവോയിസ്റ്റുകളെ കൊല്ലുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഒരു സംവിധാനം എന്തിനാണ്? പ്രതിഫലത്തുകയുടെ പ്രലോഭനം സുരക്ഷാ സേനകള്‍ക്കിടയില്‍ ഒരു മത്സരത്തിനു കാരണമാവുകയും കൊലപാതകങ്ങളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനയ്ക്ക് ഇടയാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, സുരക്ഷാസേനകളാല്‍ മാവോയിസ്റ്റുകള്‍ തന്നെയാണോ കൊല്ലപ്പെടുന്നത് എന്ന മറ്റൊരു ചോദ്യവും അവിടെ ഉയരുന്നുണ്ട്. ഇടതുപക്ഷ തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്നാണ് ഗവണ്‍മെന്റുകള്‍ പറയുന്നത്. മാവോയിസ്റ്റുകളെന്ന പേരില്‍ വിശേഷിച്ച് രാഷ്ട്രീയ പക്ഷപാതിത്വമൊന്നുമില്ലാത്ത ആദിവാസികള്‍ മാത്രമല്ല വേട്ടയാടപ്പെടുന്നത്. സിപിഐ നേതാവ് മനീഷ് കുഞ്ചത്തെപ്പോലെ പാര്‍ലമെന്ററി മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന സമീപകാല റെയ്ഡ് എല്ലാ ഗോത്രവര്‍ഗക്കാരോടും പറയുന്നത് അവര്‍ക്ക് രാഷ്ട്രീയപരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഭരണകൂടത്തിന്റെ കല്പനകള്‍ അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്യേണ്ടതെന്നും ആണ്. ഭരണകൂടം മാവോയിസ്റ്റുകളെ നേരിടുന്നു എന്ന പേരില്‍ നടപ്പാക്കുന്നത് ഒരു സര്‍പ്പസത്രമാണ്. ഖാണ്ഡവവന ദഹനമാണ്. കര മാത്രമല്ല കടലും ഇനി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതും; കടല്‍മണല്‍ ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സഹോദരഭാവേന സംസാരിക്കുന്നവര്‍ നടപ്പാക്കുന്ന ബസ്തറിലെ വംശഹത്യയ്ക്ക് ഇതിഹാസ പ്രതിപാദ്യങ്ങളായ നാഗരുടേയും രാക്ഷസന്മാരുടേയും കൂട്ടക്കൊലകള്‍ക്ക് സമാനതകളുണ്ട്. ധാതുലവണങ്ങളാല്‍ സമ്പന്നമായ ഒരിടമാണ് ദണ്ഡകാരണ്യം. നാഗരിക പരിഷ്‌കാരം തീണ്ടാത്ത നാഗരുടേയും രാക്ഷസരുടേയും പിന്‍ഗാമികളാണ് അവിടെ ജീവിക്കുന്നത്. സമ്പന്നമായ പ്രകൃതിവിഭവങ്ങള്‍ മൂലധനാര്‍ത്തിയുടെ അഗ്‌നിക്ക് മുന്‍പാകെ ഹവിസ്സായി സമര്‍പ്പിക്കപ്പെടുന്നതിനു തടസ്സം യഥാര്‍ത്ഥത്തില്‍ ആദിവാസി സമൂഹത്തിന്റെ സാന്നിദ്ധ്യമാണ്. മാവോയിസ്റ്റുകള്‍ എന്ന ദഹനക്കേടിന്റെ തൊടുന്യായത്തില്‍ ഭരണകൂടം ദണ്ഡകാരണ്യത്തിനും തീയിട്ടിരിക്കുന്നു.

സമകാലിക മലയാളം 12 Apr 2025 8:13 pm

Asha Workers strike |ജയിച്ച ചരിത്രം കേട്ടിട്ടില്ല

ഒ ന്ന് പേടിക്കാന്‍ വേണ്ടതൊക്കെ ആവശ്യത്തിലധികം ഉള്ള നഗരമാണ് തിരുവനന്തപുരം. മൃഗശാലയിലെ പല്ല് കൊഴിഞ്ഞ കടുവയെയോ മുടന്തി നടക്കുന്ന പുലിയേയൊ അല്ല. അതിലധികം പേടിക്കാന്‍ ആവശ്യത്തിലധികം ഈ പുണ്യപുരാതന നഗരത്തിലുണ്ട്. എത്ര തറവാടുകള്‍ കുളം കുത്തിയിരിക്കുന്നു, എത്ര ചോര ഒഴുകി, തിരുവിതാംകൂറിലെ നാടോടിക്കഥകളിലും ചരിത്ര ആഖ്യായികകളിലും ഒളിച്ചിരിക്കുന്ന എത്രയോ കള്ളിയങ്കാട്ട് നീലിമാര്‍... തുറക്കാന്‍ ഭയപ്പെടുന്ന ബി നിലവറ. അതുകൊണ്ട് തന്നെ ഇവിടെ, പ്രത്യേകിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എന്തെങ്കിലും പടപുറപ്പാടിന് ഇറങ്ങുംമുന്‍പ് വാസ്തു, ജാതകം, രാഹുകാലം എന്നിവയൊക്കെ നോക്കിയ ശേഷം ഇറങ്ങി പുറപ്പെടുന്നതാകും നല്ലത്, അത് സാക്ഷാല്‍ സനല്‍ ഇടമറുകാണെങ്കിലും. അങ്ങനെ വിധി പ്രകാരമല്ലാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്നവരും കൊടികുത്തിയവരുമെല്ലാം അനുഭവിച്ചേ എഴുന്നേറ്റ് പോയിട്ടേയുള്ളൂ. വെറുതെയല്ല. ഈ 21 ാം നൂറ്റാണ്ടില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് കേള്‍ക്കുന്ന മുദ്രാവാക്യം 'ജയിച്ച ചരിത്രം ഞങ്ങള്‍ കേട്ടിട്ടില്ല...' എന്നായി മാറിയത്. സംശയമുള്ളവര്‍ക്ക് ഇന്നത്തെ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയനോട് തന്നെ ചോദിക്കാവുന്നതേയുള്ളൂ. അന്ന് അദ്ദേഹം ഒറ്റച്ചങ്കുമായി സിപിഎം സംസ്ഥാന സെക്രട്ടറിയായി പരിലസിക്കുന്ന കാലം. പുള്ളിക്കൊരു പൂതി വന്നു. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാമെന്ന്. അങ്ങനെയാണ് കേരളം കണ്ട ഏറ്റവും വലിയ സമര പ്രഖ്യാപനം നടന്നത്. സോളാര്‍ സമരത്തിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ സെക്രട്ടേറിയറ്റ് വളയല്‍ പ്രഖ്യാപിച്ചു. 2013 ഓഗസ്റ്റ് 12 ന് ആരംഭിച്ച സമരത്തില്‍ പങ്കടുക്കാന്‍ സ്വാതന്ത്ര്യ സമരകാലത്ത് ജനിക്കാത്ത കേട് തീര്‍ക്കാനുള്ള തയ്യാറെടുപ്പുമായാണ് സഖാക്കള്‍ വടക്ക് നിന്ന് ഹാരാര്‍പ്പണം ഏറ്റുവാങ്ങി തെക്കോട്ട് എടുത്തത്. അടുത്ത ദിവസം സഖാവ് തോമസ് ഐസക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രസംഗിക്കുമ്പോള്‍, സമരം ആരംഭിച്ച് 24 മണിക്കൂര്‍ ആയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ രാജി സ്വപ്നം കണ്ട് സാമ്പത്തിക വൈദ്യരുടെ പ്രസംഗം മുന്നേറുമ്പോള്‍ ഓഗസ്റ്റ് 13 ന് രാവിലെ 11 മണിയോടെ എകെജി സെന്ററില്‍ നിന്ന് സമരം പിന്‍വലിക്കാന്‍ തീരുമാനം ടെലിവിഷനുകളില്‍ എഴുതിക്കാണിക്കപ്പെട്ടു. സമരം പൊളിഞ്ഞതിന്റെ സൂത്രവാക്യം ഒക്കെ ഇപ്പോള്‍ പാട്ടാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം, മൂര്‍ത്തമായ നിമിഷങ്ങളിലെ മൂര്‍ത്തമായ തീരുമാനം എന്നൊക്ക ഗോവിന്ദന്‍ മാഷ് പറയുമെങ്കിലും കാര്യം ജാവ സിമ്പിളാണ്, ബട്ട് പവര്‍ഫുള്‍ എന്ന പറഞ്ഞ പോലെയാണ്. ഭരണകൂടത്തിന് എതിരായ സമരങ്ങള്‍ക്കെല്ലാം ഒരു ഗതിയാണ്. അധോഗതി. ബുദ്ധിയും ചരിത്രബോധമുള്ളവരും രാഷ്ട്രപിതാവായ ഗാന്ധിജിയെ നോക്കിയാല്‍ മതി. പുള്ളി സമരം നടത്തും, നിരാഹാരം കിടക്കും. സത്യഗ്രഹം പ്രഖ്യാപിക്കും, ഉപ്പ് വാരും. പക്ഷേ കൃത്യം സമയത്ത് പിന്‍വലിക്കും. ഇതാണ് ഏത് സമരത്തിന്റെയും ആധാരമായ ലളിതമായ തത്വം. നമ്മുടെ ഭരണകൂടത്തിന്റെ പേടിസ്വപ്നമായ സര്‍ക്കാര്‍ ജീവനക്കാര്‍ പോലും തോറ്റമ്പിയ സമര ചരിത്രമാണ് സെക്രട്ടേറിയറ്റിനുള്ളത്. 2001 ല്‍ എകെ ആന്റണി സര്‍ക്കാറിന് എതിരായി നടത്തിയ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഐതിഹാസികമായി വീരചരമം അടയുകയാണുണ്ടായത്. പ്രീഡിഗ്രി ബോര്‍ഡ്, വിളനിലം, സ്വാശ്രയ കോളജ് തുടങ്ങി രക്തരൂക്ഷിത സമരവുമായി ഭരണകൂടത്തെ നേരിട്ട എസ്എഫ്‌ഐ സഖാക്കളുടെ വിധിയും മറിച്ചായിരുന്നില്ല. ഇനിയും ഉണ്ട് ചരിത്രത്തിന്റെ താളുകളില്‍ വാളയാര്‍ സമരം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം. ആന്റണിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ആദിവാസി ഭൂമിക്കായി സമരം ചെയ്ത് പിന്നിട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റിയ സികെ ജാനുവിന്റെ പ്രശസ്തമായ കുടില്‍കെട്ടി സമരത്തിന് എന്ത് സംഭവിച്ചുവെന്നത് ചരിത്രമാണ്. കൊട്ടും കുരവയുമായി കരാര്‍ ഒപ്പിട്ട് അവസാനിച്ച സമരം ഒടുവില്‍ കലാശിച്ചത് ഒരു ആദിവാസിയുടെയും പൊലീസുകാരന്റെയും ദാരുണ അന്ത്യത്തിലായിരുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെ ആയതിനാല്‍ ആദിവാസികള്‍ക്ക് ഭൂമി മാത്രം കിട്ടിയില്ല. ഈ ചരിത്രമൊക്കെ പറഞ്ഞത് ആര്‍ക്കും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങാം, പക്ഷേ തുടങ്ങും മുന്‍പ് കുറഞ്ഞത് ഒരു കാര്യമെങ്കിലും മനസില്‍ ഉണ്ടാവണം. സമരം അത് എങ്ങനെ ഏത് സമയത്ത് എവിടെ അവസാനിപ്പിക്കണമെന്ന്. സമരം ചെയ്യാന്‍ പോകുന്നവര്‍ മിനിമം വായിക്കേണ്ടതാണ് പൂന്താനത്തിന്റെ 'ജഞാനപ്പാന'. 'കണ്ടാലൊട്ടറിയുന്നു ചിലരിത്/ കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ/ മുമ്പേ കണ്ടറിയുന്നിത് ചിലര്‍ ' എന്ന് കവി എഴുതിയത് വെറുതെയല്ല. ചുരുക്കി പറഞ്ഞാല്‍ ആനകൊടുത്താലും സമരം ചെയ്യാന്‍ വരുന്നവര്‍ക്ക് ആശ കൊടുക്കരുത്. ഇപ്പോഴെന്താണ് ഇതൊക്കെ എന്ന് ചോദിച്ചാല്‍ ആശമാരുടെ നിരാശ കണ്ട് പറഞ്ഞു പോയതാണ്. തിരുവനന്തപുരത്ത് രണ്ട് മാസത്തോളമായി ഒരു വിഭാഗം ആശ വര്‍ക്കര്‍മാരുടെ സമരത്തിന് തേര് തെളിക്കുന്നവരെ കണ്ടതുകൊണ്ടാണ്. ഇടപെടലാണ് ഇവരുടെ മെയിന്‍. ഇന്ത്യയിലെ ഒരയോരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെതെണെന്ന് 50 പേജില്‍ കുറയാത്ത ഒരു പ്രബന്ധം ഇവര്‍ തൊഴിലാളി വര്‍ഗത്തിന്റെ ശ്രദ്ധക്കായി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ വ്യഖ്യാനിച്ച് വ്യാഖ്യാനിച്ച് സൂചി കടക്കുന്നിടത്തുടെ തൂമ്പ കേറ്റാനും മടിക്കാത്തവരാണ് ഇവരെന്ന് ശത്രുക്കള്‍ പറഞ്ഞ് പരത്തുന്നുണ്ടെങ്കിലും പാവങ്ങളാണ്. വിപ്ലവം വരുന്നതെങ്ങാനും അറിയാതെ പോകരുതെന്നുള്ളതു കൊണ്ട് ദേശീയ നേതാക്കള്‍ മുതല്‍ വെറും മെമ്പര്‍ വരെ രാത്രി കിടത്തം പോലും വീടിന് പുറത്ത് കട്ടിലിട്ടാണ്. വിപ്ലവം തങ്ങളെ കാണാതെ നടന്ന് പോയാലോ എന്ന് പേടിച്ച് ഉറക്കം വരാതിരിക്കാനായി മാത്രം ഒരേ ഒച്ചയില്‍ പാട്ട കിലുക്കിയും ഒരേ വരയില്‍ ചുവരെഴുതുയും ചെയ്യും. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവശ്യം വേണ്ട ഒരു കാര്യമുണ്ട്. സാമാന്യബുദ്ധി. പക്ഷേ, അതിവിപ്ലവത്തില്‍ അത് ആവശ്യമില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്. അത് വട്ടപ്പൂജ്യം ആയാല്‍ പിന്നെ മൂലധനവും കമ്മ്യൂണിസറ്റ് മാനിെഫസ്‌റ്റോയും വായിച്ചിട്ട് എന്തുകാര്യം. പഴയ തറവാടുകളിലെ അന്യം നിന്ന കാരണവരുടെ റോളിലാണ് ഇവരിന്ന് അവതരിക്കുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി വിഷയത്തിലിടപെടും, എതിരഭിപ്രായം പറയും. പിന്നാലെ സമര സമിതി രൂപീകരിക്കും. പിന്നെ അതിന് പിന്നാലെ പായലായിരിക്കും. പലപ്പോഴും വീര്യം മൂത്ത് ഇവരൊഴികെയുള്ള സമരക്കാര്‍ പിന്നെ പുലിപ്പുറത്ത് കയറിയ അവസ്ഥിയിലാകും. ഇവര്‍ ചെറിയ പുള്ളികളൊന്നുമല്ല, ഇന്ത്യയുടെ മോചനത്തിനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആദര്‍ശവീര്യം പേറുന്നവരാണ്. അങ്ങ് ബംഗാളില്‍ ഉദയം കൊണ്ട ഇക്കൂട്ടര്‍ കേരളത്തില്‍ ഒരപൂര്‍വ്വ വര്‍ഗമാണ്. കേരളത്തിന് പുറത്ത് സി പി എമ്മിനെയും സി പി ഐയെയുമൊക്കെ പോലെ. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാല്‍, ഏതാണ്ട് ആര്‍ എസ് പിയുടെ കുട്ടിപ്പതിപ്പ്. പണ്ട് ആണ്ടിലൊരിക്കല്‍ തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ കൃഷ്ണ ചക്രവര്‍ത്തിയെന്ന വിപ്ലവ സിംഹം പ്രസംഗിക്കുമ്പോഴാണ് തിരുവനന്തപുരത്തുകാര്‍ വീടുകളിലെ പുതുവര്‍ഷ കലണ്ടര്‍ തൂക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം കാലാനുവര്‍ത്തി ആകാന്‍ തലസ്ഥാന നിവാസികള്‍ ഏറെ പ്രായസപെട്ടു. പലര്‍ക്കും കലണ്ടര്‍ വര്‍ഷം തന്നെ നഷ്ടപ്പെട്ട് പഴയ ഓര്‍മ്മകളിലാണിപ്പോഴും. ഗതികെട്ട നാട്ടുകാരും പൗര പ്രമുഖരും മറ്റൊരു നേതാവിനെ വര്‍ഷം തോറും കണികാണാന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പാട്ടക്കണക്കിന് നിവേദനം പോലും നല്‍കി. സ്ഥിരമായി തങ്ങളെ തോല്‍പ്പിക്കുന്ന നാട്ടുകാരെ പാഠംപഠിക്കാനായി കടുപിടുത്തത്തിലാണ് പാര്‍ട്ടിയെന്നാണ് കിംവദന്തി. എന്നാലും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം വരുന്നത് വരെ കാത്തിരിക്കയാണ് തിരുവനന്തപുരം പൗരാവലി. വഴങ്ങിയില്ലെങ്കില്‍ അടുത്ത വര്‍ഷം ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഈ ആവശ്യമുന്നയിച്ച് നഗരം മൊത്തം പൊങ്കാലയിടാനും ആലോചിക്കുന്നുണ്ട്. എന്തുകൊണ്ടാവും കോണ്‍ഗ്രസും സിപിഎമ്മും കത്തോലിക്കാ സഭയുടെ തീട്ടൂരം പുല്ലു പോലെ തള്ളിയത്? കേരളത്തില്‍ രൂപം കൊണ്ടതുമുതല്‍ ഇന്ന് വരെ അങ്ങിങ്ങ് മാത്രം കാണപ്പെട്ടുന്ന ഈ മണ്ണില്‍ വേരുപിടിക്കാത്ത ജനിതകമാറ്റം സംഭവിച്ച അപൂര്‍വ ഇനം വിപ്ലവവിത്താണ്. പക്ഷേ, അന്ന് മുതല്‍ വിപ്ലവത്തിനായി അടുപ്പ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. വിഷയങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. എവിടെ ലൈബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ട് എന്ന പരസ്യവാചകം പോലെ എവിടെ സമരമുണ്ടോ അവിടെ സൂസിയുണ്ട് എന്നൊരു ചൊല്ല് തന്നെ കേരളത്തിലുണ്ട്. സമരകാരണം എന്താണെന്നുമൊന്നുമില്ല. എന്തിലും ഇടപെട്ടുകളയും എന്നതാണ് ലൈന്‍. ഈ സൂസി ആരാ? എന്താ? എന്നൊന്നും ആര്‍ക്കുമറിയില്ല. എങ്കിലും സൂസി എന്ന പേര് കേരളത്തിലറിയാം. വെറും പേര് മാത്രം പോരാ എന്ന് തോന്നിയപ്പോളവര്‍ ബ്രാക്കറ്റില്‍ (സി) എന്നൊരു ഇനിഷ്യല്‍ കൂടെ കൊടുത്തു. അങ്ങനെ ഇപ്പോള്‍ സൂസി സിയായി. ദേശീതപാത, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങി സമീപകാല സമരചരിത്രത്തില്‍ അവരുടെ ദേഹണ്ഡം ഇവിടെയൊക്കെയായിരുന്നു. ഇതിനൊക്കെ ആവോളം തിയറിയും തീയും നല്‍കി. പക്ഷേ ഒത്തില്ല. വിപ്ലവത്തിന്റെ ഘട്ടങ്ങളില്‍ ശത്രുവിന് എതിരായി കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയുമായും വര്‍ഗ ശത്രുവുമായും കൈകോര്‍ക്കാമെന്ന അടവ് നയ പ്രകാരം വിദ്യാഭ്യാസ മേഖലവഴി ബിജെപിക്കാരനായ ഗവര്‍ണ്ണറെ മുന്‍നിര്‍ത്തി വിപ്ലവം കടത്തികൊണ്ടുവരാനായി പിന്നീട് ശ്രമം. പക്ഷേ, അതും ഈ വിപ്ലവകാരികളെ സേവ് ചെയ്തില്ല. അപ്പോഴാണ് പാര്‍ട്ടി ബുദ്ധി ജീവികള്‍ ആശാ വര്‍ക്കര്‍മാരുടെ ദുരിത ജീവിതത്തിലേക്ക് ഇവരുടെ ശ്രദ്ധ ക്ഷണിച്ചത്. പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ വിപ്ലവത്തിന് വഴിയൊരുങ്ങി. വാര്‍ത്ത വിതരണ ശൃംഖലകള്‍ പിടിച്ചെടുക്കുന്നതിന്റെ തുടക്കമായി ചാനലുകളുടെ െ്രെപംടൈം പിടിച്ചെടുത്തു. ആശമാരുടെ ഓണറേറിയവും ഇന്‍സെന്റീവും വര്‍ധിപ്പിക്കണമെതില്‍ ആര്‍ക്കും സംശയമില്ല. രണ്ട് മന്ത്രിമാര്‍ തന്നെ മൂന്ന് വട്ടം ചര്‍ച്ചയ്ക്ക് വിളിച്ചു. മൂന്ന് വട്ടം ചര്‍ച്ചയും പുല്ല് പോലെ പൊളിച്ച് കൊടുത്തു. 'ഓ മൈ സൂസി, സൂസി സ്വപ്നത്തിന്‍ കൂടിനെത്ര വാതില്‍ ഒരേ ഒരേ ഒരു വാതില്‍' എന്ന തരളിതഗാനവും പാടി നില്‍പ്പാണ് സമരനേതൃത്വം. അനങ്ങാ പിണറായി നയത്തിന് മുന്നില്‍ അതിവിപ്ലവകാരികള്‍ തളര്‍ന്നില്ല, കാരണം അവര്‍ ജയിച്ച ചരിത്രം കേട്ടിട്ടില്ലല്ലോ. പക്ഷേ, ഇപ്പോള്‍ രണ്ട് മാസമാകുന്ന സമരം എങ്ങനെയും തീര്‍ക്കാന്‍ സര്‍ക്കാര്‍ വഴങ്ങുന്നില്ലെന്നാണ് പരാതി. അക്കാദമിക് പണ്ഡിതരും സാഹിത്യകാരും സാംസ്‌കാരിക പ്രഭൃതികളും വരെ രംഗത്തിറങ്ങി. എന്നിട്ടും രക്ഷയില്ല. ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുമ്പോള്‍ കാതോര്‍ത്താല്‍ 'ആശ തന്‍ തേനും നിരാശ തന്‍ കണ്ണീരും അധികാരദാഹങ്ങളും പങ്കുവെക്കാം ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം ദുഃഖഭാരങ്ങളും പങ്കുവെക്കാം' ഇങ്ങനെയൊരു പാട്ട് കേള്‍ക്കാം. പേടിക്കണ്ട സമരത്തിന് നേതൃത്വം നല്‍കുന്നവരുടെ മാത്രമല്ല ഈ ഗാനം, ആശവര്‍ക്കര്‍മാരെ സന്നദ്ധ പ്രവര്‍ത്തകരാക്കി അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളുടെയും അതുപോലെ തന്നെ അവരെ കൊണ്ടുപോകുന്ന ബി ജെ പിനേതാക്കളുടെയുമൊക്കെ സ്വരം ഇതിലുണ്ടെന്ന് ശ്രദ്ധിച്ചു കേട്ടവര്‍. സംശയമുള്ളവര്‍ക്ക് വേണമെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉറച്ചു നില്‍ക്കുന്ന മാധവരായരോട് ചോദിക്കാം. മാസം രണ്ടായി എന്നിട്ടും സര്‍ക്കാരും സമരനേതൃത്വവും നിന്നിടത്തു നില്‍ക്കുന്നു. അങ്ങനെ നിന്നാല്‍ സമരം അവസാനിക്കുമോ എന്ന് അറിയാന്‍ പാഴുര്‍ പടിക്കല്‍ പോകണ്ട, പക്ഷേ അതിവിപ്ലവകാരികള്‍ക്ക് സാമാന്യബുദ്ധി പറ്റില്ലലോ. അതിവിപ്ലവകാരികള്‍ക്കൊപ്പം വിപ്ലവത്തിനിറങ്ങുന്നത് ആത്മഹത്യാ കുറിപ്പ് എഴുതി ആമയിഴഞ്ചാന്‍ ആറ്റില്‍ ചാടുന്നതിന് തുല്യമാണെന്ന് പാവം ആശാ വര്‍ക്കര്‍മാര്‍ക്കറിയില്ലല്ലോ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സമരത്തിന് നേതൃത്വം നല്‍കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നുണ്ടെങ്കിലും ഒരു കാര്യത്തില്‍ സമാനതയുണ്ട്. അവരുടെ ആസ്ഥാനങ്ങളില്‍ ചെന്നാല്‍ ഒരേ പടങ്ങള്‍ ചില്ലിട്ട് വച്ചിരിക്കുന്നത് കാണാം. അതിന്റെ മുന്നില്‍ നിന്ന് വിളിക്കുന്ന 'മുദ്രാച്ചാരണ'വും ഒന്ന് തന്നെ. ഒരുകൂട്ടര്‍ ചക്കരക്കുടത്തില്‍ കൈയിട്ടു ജീവിക്കുന്നു, മറ്റേ കൂട്ടര്‍ ആ ചക്കരക്കുടം സ്വപ്നംകണ്ട് ജീവിക്കുന്നു അത്രയേയുള്ളൂ വ്യത്യാസം.

സമകാലിക മലയാളം 11 Apr 2025 1:47 pm

Divorce case |ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ താത്പര്യമില്ല; കോടതി പറഞ്ഞത്

വി വാഹം - അതൊരു മനോഹരമായ ജീവിതഘട്ടമാണ്. രണ്ട് പേരുടെയും മനസ്സും ജീവിതവും ഏകീകരിക്കുന്ന വിശുദ്ധ ബന്ധം. പരസ്പര ബഹുമാനവും വിശ്വാസവും സ്‌നേഹവുമാണ് ഈ ബന്ധത്തിന്റെ ആധാരം. സന്തോഷം എന്നത് വിവാഹത്തില്‍ നിന്നും യഥാര്‍ത്ഥമായി വളരുന്നത്, ഒരാള്‍ മറ്റൊരാളിന്റെ സ്വപ്നങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പങ്കാളിയാകുമ്പോഴാണ്. വൈവാഹികജീവിതം എപ്പോഴും സൗഖ്യത്തോടെ പോകുമെന്ന് ഉറപ്പില്ല. അല്ലറ ചില്ലറ പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമെങ്കിലും അതൊക്കെ തീരാറുമുണ്ട്. എന്നാല്‍, ഭര്‍ത്താവു ഭാര്യയോടോ, തിരിച്ചോ ക്രൂരത കാട്ടുന്നത് വിവാഹ ബന്ധം വേര്‍പെടുത്താന്‍ വരെ കാരണമാകും. ക്രൂരത രണ്ടു തരത്തിലാണുള്ളത്; ശാരീരികവും മാനസികവും. ഇത്തരം സാഹചര്യത്തില്‍ കോടതികള്‍ വിവാഹ മോചനം അനുവദിക്കാറുണ്ട്. ഭര്‍ത്താവ് കുടുംബ ജീവിതത്തിനോട് നിസ്സംഗത കാണിക്കുന്നതും ലൈംഗിക ബന്ധത്തിന് താല്പര്യം കാണിക്കാതിരിക്കുന്നതും ക്രൂരതയായി കണക്കാക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭാര്യ നിയമവഴിയിലൂടെ ഈ അടുത്ത് വിവാഹ മോചനം നേടിയിട്ടുണ്ട്. ഭാര്യ പറയുന്നത്: കുടുംബജീവിതത്തില്‍ ഭര്‍ത്താവ് കാണിക്കുന്ന ഇഷ്ടക്കുറവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തതും, അവര്‍ക്കു ദാമ്പത്യജീവിതത്തില്‍ മാനസിക ക്ലേശവും ദുരിതവുമുണ്ടാക്കി. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കല്‍, പൂജകള്‍ നടത്തല്‍ തുടങ്ങിയ ആത്മീയ കാര്യങ്ങളിലാണ് ഭര്‍ത്താവിന് കൂടുതല്‍ താല്‍പ്പര്യമെന്നും ലൈംഗികതയുള്‍പ്പെടെ ദാമ്പത്യജീവിതം നയിക്കുന്നതില്‍ അയാള്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കുട്ടികള്‍ വേണമെന്നതിലും ഭര്‍ത്താവിന് താല്പര്യമില്ല. ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തുമ്പോള്‍, ഭര്‍ത്താവു ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിക്കുന്നതില്‍ മാത്രമേ താല്‍പ്പര്യമുള്ളൂവെന്നും, ആ രീതി പിന്തുടരാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നുമാണ് ഭാര്യയുടെ കേസ്. അതോടൊപ്പം, തന്നെ തനിച്ചാക്കി ഭര്‍ത്താവ് പലപ്പോഴും തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നും പരാതിയുണ്ട്. ഹര്‍ജിക്കാരി ഒരു ആയുര്‍വേദ ഡോക്ടറാണ്. പിജി കോഴ്‌സില്‍ ചേരാന്‍ അയാള്‍ അവരെ അനുവദിച്ചില്ല, അന്ധവിശ്വാസങ്ങളിലും തെറ്റായ വിശ്വാസങ്ങളിലും അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് ആക്ഷേപം. “ആ രേഖകൾ നഷ്ടമായി എന്നാണോ ബാങ്കിന്റെ മറുപടി?, എന്താണ് പ്രതിവിധി നിയമം എന്താണ് പറയുന്നത് ? വിവാഹമോചന കേസുകളില്‍, 'ക്രൂരത' എന്നത് പൊതുവെ ഇണയുടെ പെരുമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്, അത് ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും അത് ഒരുമിച്ച് ജീവിക്കുന്നത് അസാധ്യമാക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ജീവന്, അവയവങ്ങള്‍ക്ക് അല്ലെങ്കില്‍ ആരോഗ്യത്തിന് അപകടമുണ്ടാകുമെന്ന് ന്യായമായ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുകയാണെങ്കില്‍ അത് വിവാഹ മോചനത്തിന് കാരണമാകാം. ചിലപ്പോള്‍ ക്രൂരത എന്നത് ഓരോ കേസിലെയും വസ്തുതകളെയും സാഹചര്യങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. അതായതു ശാരീരിക പീഡനം എളുപ്പത്തില്‍ തെളിയിക്കാം. എന്നാല്‍, മാനസിക ക്രൂരത ഓരോ കേസിലും വ്യത്യാസപ്പെടുന്നു. 1955 ലെ ഹിന്ദു വിവാഹ നിയമം, ഭര്‍ത്താവിനോ ഭാര്യക്കോ ക്രൂരതയുടെ പേരില്‍ വിവാഹമോചനം തേടാന്‍ അനുവദിക്കുന്നു. ദമ്പതികളില്‍ ഒരാള്‍ മമറ്റൊരാളെ വൈകാരികമോ മാനസികമോ ആയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്നതിനെയാണ് മാനസിക ക്രൂരത എന്ന് പറയുന്നത്. നിരന്തരമായ അപമാനം, വാക്കാലുള്ള അധിക്ഷേപം, പീഡനം, അവഗണന, ഭീഷണികള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ മാനസിക ക്രൂരത ഉണ്ടാകാം. ഭര്‍ത്താവിന്റെ മറുവാദം: എം.ഡി പൂര്‍ത്തിയാക്കാതെ കുട്ടികള്‍ വേണ്ട എന്ന് ഭാര്യ ഉറച്ച നിലപാടെടുത്തു. അതിനിടെ അവര്‍ക്കു സര്‍ക്കാര്‍ ജോലിയും ലഭിച്ചു. ഭാര്യയുടെ ശമ്പളത്തില്‍ കണ്ണുവെച്ചു അവരുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുടുംബ ജീവിതത്തില്‍ അനാവശ്യമായി കൈകടത്തുകയാണെന്നും ഭര്‍ത്താവ് പരാതിപ്പെട്ടു. മാട്രിമോണിയുടെ ചതി, അറിയാം ഉപഭോക്തൃ അവകാശങ്ങള്‍ കോടതിയുടെ നിരീക്ഷണവും ഉത്തരവും: കുടുംബ ജീവിതത്തിലെ ഭര്‍ത്താവിന്റെ താല്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടു വെന്നാണ് തെളിയിക്കുന്നത്. ആത്മീയമോ മറ്റെന്തിങ്കിലുമോ ആവട്ടെ, വിവാഹം ഒരു പങ്കാളിക്കു മറ്റൊരു പങ്കാളിയുടെ മേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരം നല്‍കുന്നില്ല. ഭര്‍ത്താവു തന്റെ ആത്മീയ ജീവിതം ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിരന്തരമായ അവഗണന, സ്‌നേഹമില്ലായ്മ, സാധുവായ കാരണങ്ങളില്ലാതെ ദാമ്പത്യ അവകാശങ്ങള്‍ നിഷേധിക്കല്‍ എന്നിവ ഭാര്യക്ക് കടുത്ത മാനസിക ആഘാതത്തിന് കാരണമാകുന്നു, കൂടാതെ ഹര്‍ജിക്കാരി കടുത്ത മാനസിക ആഘാതത്തിന് വിധേയയായി എന്ന വാദം അവിശ്വസിക്കാന്‍ ഒരു കാരണവും കണ്ടെത്താനായില്ല എന്നും കോടതി പറഞ്ഞു. ഇരുവരും തമ്മിലുള്ള പരസ്പര സ്‌നേഹം, വിശ്വാസം, കരുതല്‍ എന്നിവ നഷ്ടപ്പെട്ടുവെന്നും വിവാഹം വീണ്ടെടുക്കാനാകാത്തവിധം തകര്‍ന്നുവെന്നും കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിച്ചു.

സമകാലിക മലയാളം 7 Apr 2025 2:34 pm

EMS Cabinet: കെആർ ഗൗരിയോ റോസമ്മ പുന്നൂസോ ? ടിവി തോമസ് ഉണ്ടാവുമോ? 'ഊഹക്കളി'യിൽ പിറന്ന വാർത്ത

1957 ഏപ്രില്‍ മാസം ആദ്യത്തെ ആഴ്ചയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ട മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ മാരെയും നിശ്ചയിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും നിയമസഭാ കക്ഷി യോഗവും മാര്‍ച്ച് 25 തൊട്ടുള്ള രണ്ടു ദിവസങ്ങളിലായി എറണാകുളത്ത് ചേരുകയായിരുന്നു.വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാന്‍ വിദഗ്ദ്ധരായ അന്നത്തെ പ്രമുഖ പത്രപ്രവര്‍ത്തകരെല്ലാം സ്ഥലത്തുണ്ട്. നിയമസഭാകക്ഷി നേതാവായി ഇ എം എസ് നമ്പൂതിരിപ്പാടും ഉപനേതാവായി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സി അച്യുത മേനോനും പുതിയ പാര്‍ട്ടി സെക്രട്ടറിയായി എം എന്‍ ഗോവിന്ദന്‍ നായര്‍ എം പിയും തിരഞ്ഞെടുക്കപ്പെട്ടത് അവരുടെയെല്ലാം ഊഹങ്ങള്‍ പലതും തെറ്റിച്ചുകൊണ്ടാണ്. ആരൊക്കെയായിരിക്കും നിയുക്ത മന്ത്രിമാര്‍ എന്നുള്ളതിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരം പോലും പാര്‍ട്ടിയുടെ ഇരുമ്പു മറ ഭേദിച്ചു പുറത്തുവന്നില്ല. എറണാകുളത്ത് തമ്പടിച്ചിരുന്ന കൗമുദി പത്രാധിപര്‍ കെ ബാലകൃഷ്ണനും കേരള കൗമുദി ലേഖകനായ എന്‍ രാമചന്ദ്രനും ഒടുവില്‍ നിരാശയോടെ മടങ്ങി പ്പോകാന്‍ തീരുമാനിച്ചു.യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് രണ്ടാളും പോകുന്ന കാറില്‍ ഒരു ലിഫ്റ്റ് ചോദിച്ചുകൊണ്ട് കുന്നത്തൂര്‍ എം എല്‍ എയും നിയമസഭയിലെ അസിസ്റ്റന്റ് വിപ്പുമാരില്‍ ഒരാളുമായ പന്തളം പി ആര്‍ മാധവന്‍ പിള്ള അവരുടെ അടുത്തേക്ക് ചെന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥിയായി ചിറയിന്‍കീഴ് ലോക്സഭാ സീറ്റില്‍ മത്സരിച്ചു തോറ്റ കെ ബാലകൃഷ്ണനും ആര്‍എസ്പിയുടെ മറ്റൊരു നേതാവായ എന്‍ രാമചന്ദ്രനും രാഷ്ടീയത്തീനതീതമായ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നവരായിരുന്നു. സന്തോഷത്തോടെ അവര്‍ പന്തളം പി ആറിനെ സ്വാഗതം ചെയ്തു.അതിന്റെ പിന്നില്‍ രണ്ടുപേര്‍ക്കും ഒരു ഗൂഡോദ്ദേശ്യം കൂടിയുണ്ടായിരുന്നു. സത്യാനന്തരയുഗത്തിലെ പ്രച്ഛന്നസത്യങ്ങള്‍ യാത്ര കുറച്ചങ്ങോട്ട് ചെന്നപ്പോള്‍ ബാലകൃഷ്ണനും രാമചന്ദ്രനും കൂടി ഒരു നാടകം കളിക്കാനാരംഭിച്ചു. പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ ആരൊക്കെയായിരിക്കുമെന്നതിനെ കുറിച്ച് ഒരു ഊഹക്കളി. ഇ എം എസ് ആയിരിക്കും പുതിയ മുഖ്യമന്ത്രി എന്നേതാണ്ട് തീര്‍ച്ചയായ സാഹചര്യത്തില്‍ ആരായിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍? തിരുകൊച്ചി നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ടിവി തോമസ് മന്ത്രിസഭയിലുണ്ടാകുമോ? കെആര്‍ ഗൗരിയായിരിക്കുമോ റോസമ്മ പുന്നൂസായിരിക്കുമോ മന്ത്രിസഭയിലെ സ്ത്രീ? മന്ത്രിസഭയിലെ ഹരിജന്‍, മുസ്ലീം പ്രതിനിധികള്‍ ആരൊക്കെയായിരിക്കും? സാധ്യതാ ലിസ്റ്റിലെ ഓരോ പേരും പറഞ്ഞ് അവര്‍ രൂക്ഷമായ വാഗ് വാദത്തിലേര്‍പ്പെട്ടു.തുടക്കത്തില്‍ ഇവരുടെ തര്‍ക്കം വെറുതെ ചിരിച്ചുകൊണ്ട് കേട്ടിരിക്കുകയായിരുന്നു പന്തളം പി ആര്‍. കേരളം,നവലോകം എന്നീ പത്രങ്ങളുടെ പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പന്തളം പി ആറിന് ബാലകൃഷ്ണന്റെയും രാമചന്ദ്രന്റെയും 'കളി' മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.താന്‍ കൂടി ഭാഗമായ വളരെ പ്രധാനപ്പെട്ട ഒരു യോഗം കൈക്കൊണ്ട തീരുമാനങ്ങളൊക്കെ ഇങ്ങനെ തെറ്റായി പറയുന്നതു കേട്ടിരിക്കാന്‍ ക്ഷമയുണ്ടായിരുന്നില്ല അദ്ദേഹത്തിന്.ഓരോ പേരിന്റെയും കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ അക്ഷമയോടെ പന്തളം പി ആര്‍ ഇടപെടാന്‍ തുടങ്ങി.അങ്ങനെ താനറിയാതെ പന്തളം പി ആറിന്റെ നാവില്‍ നിന്നുതന്നെ പേരുകളോരോന്നായി പുറത്തുവന്നു.തങ്ങളുടെ പദ്ധതി വിജയിച്ചുവെന്ന് മനസ്സിലായപ്പോള്‍ ആ രണ്ടു പ്രഗത്ഭ പത്രപ്രവര്‍ത്തകരും പന്തളം പിആര്‍ കാണാതെ പരസ്പരം നോക്കിയൊന്ന് ചിരിച്ചു. കാര്‍ കൊല്ലം പട്ടണത്തിലെത്തിയപ്പോഴേക്ക് അവര്‍ക്ക് മന്ത്രിസഭയുടെ ഏതാണ്ട് പൂര്‍ണ്ണ ലിസ്റ്റും കിട്ടിക്കഴിഞ്ഞിരുന്നു കൊല്ലത്തുനിന്നുതന്നെ അവര്‍ ഫോണിലൂടെ കേരളകൗമുദിയ്ക്ക് വാര്‍ത്തയെത്തിച്ചു കൊടുത്തു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിനായി പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയുടെ അനുമതിക്കുവേണ്ടി കാത്തിരിക്കുകയാണ്എന്നുള്ളതുകൊണ്ട് 'സാദ്ധ്യത' യുള്ളവരുടെ പേരുകള്‍ എന്ന് മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ടാണ് ഏതാണ്ട് തൊണ്ണൂറ്റി ഒമ്പത് ശതമാനം വരെ ശരിയായിത്തീര്‍ന്ന ആ ലിസ്റ്റ് കേരളകൗമുദി അടുത്ത ദിവസം പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ ലേഖകന്‍ തയ്യാറാക്കിയ ആ റിപ്പോര്‍ട്ട് ഇതാ: 'പതിമൂന്നു പേരടങ്ങിയ ഒരു ലിസ്റ്റില്‍ നന്നായിരിക്കും ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് തന്റെ മന്ത്രിസഭയെ തിരഞ്ഞെടുക്കുന്നതെന്നറിയുന്നു. ഇന്ന് പട്ടണത്തിലെ പ്രധാന സംസാര വിഷയം ഉടലെടുക്കാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമായിരിക്കുമെന്നുള്ളതിനെപ്പറ്റിയായിരുന്നു. പല അഭ്യൂഹങ്ങളും കേള്‍ക്കാന്‍ കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാക്കളായ പലരോടും ഞാന്‍ സംസാരിച്ചു. മന്ത്രിസഭയില്‍ ആരെല്ലാമുണ്ടായിരിക്കിമെന്നുള്ളതിനെ പ്പറ്റി അവസാന ത്വീരുമാനമൊന്നുമായിട്ടില്ലെന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇന്നുകൂടിയ എം എല്‍ എ മാരുടെ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടു. ഇ എം എസിനെ കൂടാതെ പതിമൂന്നുപേരുടെ ഒരു ലിസ്റ്റില്‍ നിന്നായിരിക്കും സ്പീക്കാറെയും ഡെപ്യൂട്ടി സ്പീക്കറെയും മന്ത്രിമാരെയും തിരഞ്ഞെടുക്കുന്നത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമൊഴികെ മറ്റുള്ളവര്‍ മന്ത്രിസഭയിലുണ്ടായിരിക്കുമെന്ന നിഗമനത്തിലായിരിക്കണം പതിനൊന്നു പേരുള്ള മന്ത്രിസഭയെപ്പറ്റിയുള്ള അഭ്യൂഹമുണ്ടായത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.പതിമൂന്നുപേര്‍ പര്യാലോചനയിലിരിക്കുന്ന ലിസ്റ്റിലെ പതിമൂന്നുപേര്‍ താഴെപ്പറയുന്നവരാണെന്നറിയുന്നു. ഡോ. എ ആര്‍ മേനോന്‍ ( തൃശ്ശൂര്‍ )വി ആര്‍ കൃഷ്ണന്‍ ( തലശ്ശേരി ). കെപി ഗോപാലന്‍ ( കണ്ണൂര്‍ ), സി അച്യുതമേനോന്‍ ( ഇരിങ്ങാലക്കുട ). പികെ ചാത്തന്‍ (ചാലക്കുടി ) കെ ആര്‍ ഗൗരി ( ചേര്‍ത്തല ) ആര്‍ ശങ്കരനാരായണന്‍ തമ്പി (ചെങ്ങന്നൂര്‍ )ടി വി തോമസ് ( ആലപ്പുഴ )കെ സി ജോര്‍ജ്ജ് ( മാവേലിക്കര )പി രവീന്ദ്രന്‍ (ഇരവിപുരം )ടി എ മജീദ് ( വര്‍ക്കല )ജോസഫ് മുണ്ടശ്ശേരി ( മണലൂര്‍ )ബാലചന്ദ്ര മേനോന്‍ (ചിറ്റൂര്‍ ) കെ സി ജോര്‍ജ്ജായിരിക്കും സ്പീക്കറെന്ന കാര്യം മിക്കവാറും തീര്‍ച്ചപ്പെട്ട പോലെയാണ്.ചിറ്റൂര്‍ നിന്നുജയിച്ച ബാലചന്ദ്ര മേനോന്‍ ഡെപ്യൂട്ടി സ്പീക്കറായിരിക്കാന്‍ സാദ്ധ്യതയുണ്ട്. വി ആര്‍ കൃഷ്ണന്‍ നല്ല പ്രാക്റ്റീസും വരുമാനവുമുള്ള ഒരഭിഭാഷകനാണ്. മന്ത്രിമാരുടെ ശമ്പളം പി എസ് പി മന്ത്രിമാരുടെതിനേക്കാള്‍ കുറവായിരിക്കണമെന്ന കാര്യത്തില്‍ പൊതുവെ അഭിപ്രായ ഐക്യമുണ്ട്. അങ്ങനെ വളരെ കുറഞ്ഞ ശമ്പളത്തില്‍ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമോ എന്ന ചിന്തയാണ് വി ആര്‍ കൃഷ്ണനെയും ഡോ. എ ആര്‍ മേനോനെയും അലട്ടുന്നത്. എന്തായാലും മദിരാശി യിലെ ഭൂനയ ബില്ലുകള്‍ പാസ്സായ സന്ദര്‍ഭത്തില്‍ സജീവമായി ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ സേവനം പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കു നേടുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പരമാവധി ശ്രമിക്കാതിരിക്കയില്ല.മറ്റുള്ളവരില്‍ നിന്ന് ആരെയൊക്കെ തിരഞ്ഞെടുക്കുമെന്ന് പറയാന്‍ വിഷമമാണ്. ഒരുപക്ഷെ എല്ലാവരും മന്ത്രിസഭയില്‍ ഉണ്ടായെന്നും വന്നേക്കാം. ആലപ്പുഴ മുനിസിപ്പാലിറ്റി ഭരണം ടിവി ഉപേക്ഷിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ പ്രാപ്തനായ ഒരാളില്ലെന്ന പ്രശ്‌നം സജീവമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മന്ത്രിസഭയില്‍ കടക്കുന്നതില്‍ ടി വി തോമസിനു താല്പര്യമില്ലെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലത്തേക്ക് ടി വി മന്ത്രിസഭയില്‍ കടന്നില്ലെന്നു വരാം. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരുടെ സഹകരണം മന്ത്രിസഭാ ലെവലില്‍ പാര്‍ട്ടിക്കുണ്ടാകുകയാണെങ്കില്‍ ഈ ഘടനയില്‍ പല മാറ്റങ്ങളുമുണ്ടാകാം. ഏതായാലും മന്ത്രിസഭയില്‍ ആരെല്ലാം അംഗങ്ങളായിരിക്കണമെന്നുള്ള അവസാന തീരുമാനം മുഖ്യമന്ത്രിയായി ഇ എം എസ് ചാര്‍ജ്ജെടുത്ത ശേഷമേ ഉണ്ടാകൂ എന്ന കാര്യം മിക്കവാറും തീര്‍ച്ചയാണ്.' ഈ റിപ്പോര്‍ട്ടില്‍ തെറ്റിപ്പോയ കാര്യങ്ങള്‍ ഇതാണ്: ഇ എം എസ് ഒറ്റയ്ക്കല്ല, പതിനൊന്നംഗ ക്യാബിനറ്റ് ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. പരാമര്‍ശവിധേയരായവരുടെ കൂട്ടത്തില്‍ പി രവീന്ദ്രന്‍,പി ബാലചന്ദ്ര മേനോന്‍ എന്നിവര്‍ ഒരു സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടില്ല. കെസി ജോര്‍ജ്ജ് മന്ത്രിസഭയില്‍ ചേര്‍ന്നപ്പോള്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി സ്പീക്കര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. ഇതില്‍ പേര് പരാമശിക്കപ്പെടാത്ത ഒരാളാണ് ഡെപ്യൂട്ടി സ്പീക്കറായത്: കായംകുളം എം എല്‍ ഏ യായ കെ ഓ അയിഷാ ബായി. അറുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ഏപ്രില്‍ അഞ്ചാം തീയതി.

സമകാലിക മലയാളം 5 Apr 2025 7:37 pm

എന്തുകൊണ്ടാവും കോണ്‍ഗ്രസും സിപിഎമ്മും കത്തോലിക്കാ സഭയുടെ തീട്ടൂരം പുല്ലു പോലെ തള്ളിയത്?

മു ള്ള്, മുരിക്ക് മൂര്‍ഖന്‍ പാമ്പും രാജവെമ്പാലയും വാഴുന്ന കേരള രാഷ്ട്രീയത്തില്‍ മുനമ്പം ഭൂമി പ്രശ്‌നവും പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമവും സൃഷ്ടിക്കുന്ന രാഷ്ട്രീയ അലയൊലിയുടെ പങ്ക് ഏറിയും കുറഞ്ഞുമാണെങ്കിലും നാലു കൂട്ടര്‍ക്ക് അവകാശപ്പെട്ടതാണ്. കേരളത്തിലെ മൂന്ന് രാഷ്ട്രീയ മുന്നണികളും കത്തോലിക്കാ സഭയുമാണ് ആ നാലു പേര്‍. ലളിതമായ ഒരു രാഷ്ട്രീയ വായനയില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ നേര്‍ അവകാശികളായി കേരളത്തിലെ ബിജെപി ഉയര്‍ന്നു വന്നേക്കാം. കേരളാ കാത്തലിക്ക് ബിഷപ്പസ് കൗണ്‍സിലും (കെസിബിസി) കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സിബിസിഐ) ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ നിലപാട് സ്വകീരിക്കണമെന്ന് ആവശ്യപ്പെടുകയും അതിന് മുതിരാത്തവര്‍ തിക്ത ഫലം അനുഭവിക്കുമെന്ന മുന്നറിയിപ്പ് ഉറക്കെയും അല്ലാതെയും പറയുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. കത്തോലിക്ക സഭയുടെ സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തില്‍ എന്നും നിര്‍ണ്ണായകമാണ്. അതിനാല്‍ അവരുടെ പിന്തുണ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും കൊതിക്കുന്നതുമാണ്. കേരളത്തിലെ ആകെ വരുന്ന 18 ശതമാനത്തോളം വരുന്ന ക്രൈസ്തവരില്‍ 10 ശതമാനവും കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കുന്ന സഭാ നേതൃത്വവും അല്‍മായരും മധ്യ തെക്കന്‍ കേരളത്തില്‍ ആ പാര്‍ട്ടിക്ക് മേല്‍വിലാസം നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. കേരളാ കോണ്‍ഗ്രസുകള്‍ക്ക് രാഷ്ട്രീയ പ്രതിസന്ധി നിമിഷങ്ങളില്‍ താങ്ങും കൈത്തിരിയും ആകുന്നതും സഭയാണ്. മലപ്പുറം ഒഴികെ ഒട്ടുമിക്ക ജില്ലകളിലും കത്തോലിക്കാ സാന്നിധ്യമുണ്ട്. തീരദേശത്തും മലനാടുകളിലും അവര്‍ പ്രബലരുമാണ്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസിന്റെ കുതിപ്പിന്റെ ഗിയര്‍ സഭയുടെ അരമനയിലാണ്. സഭ തന്നെ അവകാശപ്പെടുന്നത് അനുസരിച്ചാണെങ്കില്‍ 40 ഓളം നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണ്ണായക നിലപാട് സ്വീകരിക്കാനും അവര്‍ക്ക് കഴിയും. കേരളത്തില്‍ ബിജെപി തുടരുന്ന ക്രിസ്ത്യന്‍ തലോടല്‍ നയത്തിന് വലിയ ഒരളവില്‍ പ്രോല്‍സാഹനം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ വഖഫ് ഭേദഗതി നിയമം. തൃശൂരില്‍ സുരേഷ് ഗോപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തില്‍ വ്യക്തിഗത നേട്ടവും ഒന്നോ രണ്ടോ ശതമാനം ക്രിസ്ത്യന്‍ സമുദായ പിന്തുണയും ഒരു ഘടകമായിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് വോട്ട് രാഷ്ട്രീയത്തില്‍ വിഘടിക്കപ്പെട്ട ഹിന്ദു സമുദായ വോട്ടുകള്‍ മാത്രം പോരാ, പുറത്ത് നിന്ന് ഒരു കൈ സഹായം ലഭിക്കണമെന്ന കണക്കുകൂട്ടലില്‍ നിന്നാണ് ക്രൈസ്തവ തലോടല്‍ നയം ആരംഭിക്കുന്നത്. മുനമ്പത്തെ നിലപാട് ക്രൈസ്തവ സമൂഹത്തില്‍ നിര്‍ണ്ണായക ശക്തിയായ കത്തോലിക്ക സമുദായത്തിന്റെ അരമന വാതില്‍ തുറക്കാന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ഒരു കമ്യൂണിസ്റ്റിന്റെ രാമരാജ്യം ലോക്‌സഭയിലെ ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധിയും ആ പരിസരത്തേക്ക് തിരിഞ്ഞ് നോക്കാതെ കേരളത്തില്‍ നിന്നുള്ള എംപി കൂടിയായ പ്രിയങ്കാ ഗാന്ധിയും കാണിച്ച മെയ്‌വഴക്കം തന്റെ മകന്റ പേര് നിര്‍ദ്ദേശിക്കാന്‍ സമയത്ത് മൂത്രശങ്ക തോന്നിച്ച ലീഡര്‍ കെ കരുണാകരനെ ഒര്‍മ്മിപ്പിക്കുന്നതായി എന്നാല്‍, കത്തോലിക്ക സഭയുടെ ഭീഷണിക്ക് മുന്നില്‍ എന്തുകൊണ്ടാവും കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെ വഴങ്ങാത്തത്? കേരളത്തിലെ 'ഠാ' വട്ടത്തില്‍ കറങ്ങുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്കകള്‍ക്ക് മേലാണ് വിപ്പ് നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. കേരളം സമ്മാനിച്ച 14 എംപിമാരെയും നാളെ കിട്ടിയേക്കാവുന്ന അധികാരത്തെയും മറികടന്ന് തന്ത്രപരമായ തീരുമാനം ഏറെ കാലശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചു. ഇന്ത്യാ സഖ്യത്തിലെ ഘടാഘടിയന്‍ കക്ഷികളായ തൃണമൂല്‍, ഡിഎംകെ., ആര്‍ജെഡി, എസ്പി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരെ പിണക്കി ബില്ലിന്‍മേല്‍ അഴകൊഴമ്പന്‍ നയം എന്നത്തേതും പോലെ കോണ്‍ഗ്രസിന് എടുക്കാന്‍ കഴിഞ്ഞില്ലെന്നത് ഒരു യാഥാര്‍തഥ്യം. അതിനുംമേലെ, വരാനിരിക്കുന്ന ബിഹാര്‍, ബംഗാള്‍, കേരള, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകള്‍. എന്നിട്ടും കോണ്‍ഗ്രസ് ഒരു നിലപാട് എടുത്തുവെന്നതാണ് മറ്റെല്ലാവരെയും പോലെ കോണ്‍ഗ്രസുകാരെയും അത്ഭുതപ്പെടുത്തിയത്. അപ്പോഴും ലോക്‌സഭയിലെ ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധിയും ആ പരിസരത്തേക്ക് തിരിഞ്ഞ് നോക്കാതെ കേരളത്തില്‍ നിന്നുള്ള എംപി കൂടിയായ പ്രിയങ്കാ ഗാന്ധിയും കാണിച്ച മെയ്‌വഴക്കം തന്റെ മകന്റ പേര് നിര്‍ദ്ദേശിക്കാന്‍ സമയത്ത് മൂത്രശങ്ക തോന്നിച്ച ലീഡര്‍ കെ കരുണാകരനെ ഒര്‍മ്മിപ്പിക്കുന്നതായി. നാളെയൊരു കാലത്ത് സംഘപരിവാറിന് കോണ്‍ഗ്രസിന്റെ മേല്‍വിലാസം ആയ ഗാന്ധി കുടുംബം ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് പാനിന്ത്യന്‍ സനാതനികളോട് എങ്ങനെ പറയാനാവും? പാര്‍ട്ടി നിലപാട് സ്വീകരിച്ചുവോന്ന് ചോദിച്ചാല്‍ സ്വീകരിച്ചെന്ന് പറയാം. സിപിഎമ്മിനും സോഷ്യല്‍ എഞ്ചിനീയറിംഗില്‍ പിഴച്ചില്ല. സിപിഎമ്മിന്റെ കേരള കമ്മ്യൂണിസ്റ്റ് മാതൃകയില്‍ ഹിന്ദുത്വം ആക്ഷേപിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായി കെ രാധാകൃഷ്ണന്റെ കൃത്യതയാര്‍ന്ന മലയാളത്തിലുള്ള പ്രസംഗം. മറ്റുള്ള പാര്‍ട്ടികളിലെ കേരളാ നേതാക്കള്‍ വികെഎന്നിന്റ ഇട്ടൂപ്പ് വിവര്‍ത്തനങ്ങളെ സ്മരണയില്‍ എത്തിച്ചപ്പോള്‍ രാധാകൃഷ്ണന്‍ പാര്‍ട്ടി നയം പറഞ്ഞു. മുസ്‌ലീം ന്യൂനപക്ഷത്തിലെ മതേതര, യുവതയുടെ വോട്ടുകള്‍ കാംക്ഷിക്കുന്ന പാര്‍ട്ടിക്ക് നഷടമൊന്നും ഇല്ല. പക്ഷേ കത്തോലിക്ക സഭയുടെ കാര്യമോ? മഹറോന്‍ ചൊല്ലുമെന്ന ഭീഷണി കണക്ക്, ബില്ലിന് എതിരെ വോട്ട് ചെയ്യാന്‍ തിട്ടൂരം ഇറക്കിയ സഭയുടെ വാക്കിന് പുല്ല് വില കല്‍പ്പിക്കുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും. ചില അംഗങ്ങള്‍ മുനമ്പം വിഷയം പ്രസംഗ മധ്യേ പറഞ്ഞത് ഒഴിച്ചാല്‍ ബില്ലിനെ നഖശിഖാന്തം എതിര്‍ത്തു. ബില്ല് പാസാവുന്നതും സഭ നിലപാട് മാറ്റുന്നതും രണ്ടാമത്തെ കാര്യം. എന്തുകൊണ്ടാവാം സഭ ഇത്തരമൊരു നാണക്കേടിലേക്ക് പതിച്ചത്? മുസ്‌ലീം ലീഗിനെയും മുസ്ലീം വോട്ടിനെയും ഭയന്നുവെന്ന പരിവാര്‍ സൂത്രവാക്യം സഭാ അധികൃതര്‍ രഹസ്യമായി ഉന്നയിക്കുന്നുണ്ട്. പക്ഷേ, അത് മാത്രമാണോ കാരണം? കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ കോണ്‍ഗ്രസിന്റെ കെട്ടിവെച്ച വോട്ട് ബാങ്കല്ല എന്നതാണ് വസ്തുത. അതേസമയം, യാക്കോബായ ഇടതിനും ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രസിനും മാര്‍ത്തോമ ഇരു കക്ഷികള്‍ക്കും ഒപ്പമാണ്. സവര്‍ണ്ണ െ്രെകസ്തവര്‍ക്കിടയില്‍ മുനമ്പം ഒരു വൈകാരിക വിഷയം ആയിരുന്നുവോ? അതിനുമപ്പുറം തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന കുടിയേറ്റം, വൃദ്ധരുടെ വര്‍ധിക്കുന്ന എണ്ണം, മതേതരത്വത്തിനും ഭരണഘടനാ മുല്യങ്ങള്‍ക്കും ഏല്‍ക്കുന്ന പോറലുകള്‍ തുടങ്ങിയവ അല്ലേ അവരെ ആകുലപ്പെടുത്തുന്നത്? വിദ്യാഭ്യാസം ലഭിച്ച അകക്കാഴ്ചയുള്ള ചെറുപ്പക്കാര്‍ക്കിടയിലെ ചിന്ത എന്താണ്? ഇതായിരിക്കുമോ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ കത്തോലിക്കാ സഭയുടെ തീട്ടുരത്തിനെ ആദരവോടെ തള്ളാന്‍ കെല്‍പ്പ് നല്‍കിയത്? എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു കാര്യത്തില്‍ ആശ്വസിക്കാം. തന്നെപ്പോലെ ലോകത്ത് ഒരാളല്ല ഉള്ളത്. താന്‍ പറയുന്നത് അവജ്ഞയോടെ തള്ളുന്ന ശ്രീനാരായണീയരുടെ തട്ടിലേക്ക് കത്തോലിക്കരും ഉയര്‍ന്നിട്ട് കാലം ഏറെ ആയില്ല. പക്ഷേ സഭയ്ക്ക് നേരം വെളുത്തില്ലെന്ന് മാത്രം. തങ്ങളുടെ കൂട്ടിലെ പുവന്‍ കോഴികളെ മുഴുവന്‍ കറിവെച്ച് തിന്നുകയും സാല്‍വദോര്‍ ദാലിയുടെ 1931 ലെ ഓര്‍മ്മയുടെ സ്ഥിരത എന്ന പ്രശസ്ത പെയിന്റിംഗിലെ ഘടികാരങ്ങളെ പോലെ അരമനയിലെ ഘടികാരങ്ങളെ രൂപാന്തരപ്പെടുത്തകയും ചെയ്തവരെ പോലെയായി ചില മനിതര്‍. സഭ തന്നെ വിലക്കപ്പെട്ട കനി കഴിക്കാന്‍ പോകുമ്പോള്‍ ഒരാശ്വാസം, 'ഒടുവില്‍ അവരന്നെ തേടിവന്നു...' എന്ന കവിത രചിച്ച മാര്‍ട്ടിന്‍ നിമോളറും ജര്‍മ്മനിയിലെ ലൂഥറന്‍ പാസറ്റര്‍ ആയിരുന്നുവെന്നും 1920 കളിലും 1930 കളുടെ ആദ്യവും നാസി പ്രത്യയശാസ്ത്രത്തിന്റെ ആരാധകനും ആയിരുന്നുവെന്നതുമാവാം.

സമകാലിക മലയാളം 4 Apr 2025 3:11 pm

Empuraan: 'അങ്ങ് എന്താണിങ്ങനെ മിണ്ടാതിരിക്കുന്നത്?'; ജോയ് മാത്യുവിന് ഒരു തുറന്ന കത്ത്

താ ങ്കളുടെ സുഹൃത്തുക്കളായ മോഹൻ ലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവ്വഹിച്ച പാൻ ഇന്ത്യൻ സിനിമ Emburaan ബോക്സ് ഓഫീസ് ഹിറ്റുകളുടെ ചരിത്രം തിരുത്തിക്കുറിച്ചത് അറിഞ്ഞിരിക്കുമല്ലോ. എന്നാൽ സിനിമക്കും അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ബി ജെ പി - ആർ എസ്‌ എസ് ആസൂത്രണങ്ങളിൽ സമാനതകളില്ലാത്ത ഭീഷണികളും സൈബർ ആക്രമണങ്ങളും തുടരുകയാണ്. 2002 ലെ ഗുജറാത്ത് മുസ്ലിം വംശഹത്യ പരാമർശിച്ചു എന്ന പേരിലാണിത്. അതിലെ പ്രതികൾ വിശ്വഹിന്ദു പരിഷത്ത് - ബജ്‌രംഗ് ദൾ - സംഘപരിവാരങ്ങളായിരുന്നുവല്ലോ. ചരിത്രത്തെ ഭയമുള്ളവർക്കു മാത്രമേ ഒരു കലാ രൂപമെന്ന നിലയിൽ സത്യസന്ധമായ വിവരങ്ങൾ പ്രമേയത്തിന്റെ ട്ടോറ്റാലിറ്റിക്കായി ഉൾച്ചേർത്ത കലാകാരർക്കു മേൽ ഈവിധം കടന്നാക്രമണങ്ങൾ നടത്തുന്നതിനാകൂ. യൂണിയൻ സർക്കാരിന്റെ സെൻസർ ബോർഡാണ് സിനിമക്ക് പ്രദർശനാനുമതി നൽകിയത്. എന്നാൽ കേവലം ആർ എസ് എസ് - ബി ജെ പി നേതാക്കളുടേയും അണികളുടേയും ഭീഷണിയിലൂന്നിയ സമ്മർദ്ദതന്ത്രത്തെ പ്രതി സിനിമയുടെ നിർമ്മാതാക്കൾക്ക് തന്നെ യൂണിയൻ സർക്കാരിന്റെ സെൻസർ ബോർഡിനോട് സിനിമ റീ സെൻസർ ചെയ്യണമെന്നും വെട്ടിത്തിരുത്തണമെന്നും ആവശ്യപ്പെടേണ്ടിവന്നിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ കാണുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിനിമയെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. കാബിനറ്റ് ഒന്നടങ്കവും വിവിധ കലാ - സാംസ്കാരിക യുവജന വിദ്യാർത്ഥി സന്നദ്ധ സംഘടനകളും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവരുമെല്ലാം സിനിമയോട് ഐക്യപ്പെട്ടിട്ടുണ്ട്. റീസെൻസറിങ് ഇല്ലാതെ തന്നെ ചലച്ചിത്രം പ്രദർശിപ്പിക്കണം എന്ന നിലപാടാണ് ഇവരെല്ലാം സ്വീകരിച്ചത്. എതിർപ്പുയർത്തിയവർ ആർ എസ് എസ് - ബി ജെ പി സംഘപരിവാർ സംഘം മാത്രമാണ്. ബിജെപിയുടെ മാപ്പ് പറയൽ വിദഗ്ധൻ ബി ഗോപാലകൃഷ്ണൻ സിനിമയുടെ സംവിധായകനും അഭിനേതാവുമായ പൃഥ്വി രാജ് സുകുമാരന്റെ പങ്കാളി സുപ്രിയയെ സൂചിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പരസ്യമായ നിലയിൽ അവഹേളനത്തിന് വിധേയമാക്കിയത്. അർബൻ നക്സൽ എന്നും അമ്മായിയമ്മ മല്ലിക സുകുമാരൻ സുപ്രിയയെ നിയന്ത്രിക്കണമെന്നുമെല്ലാമാണ് ടിയാൻ ആക്രോശിച്ചത്. ആർ എസ് ബി ജെ പി ക്യാമ്പിൽ രൂഢമൂലമായ പുരുഷാധിപത്യ വ്യവസ്ഥിതിയുടെ പിച്ചും പേയുമാണ് മല്ലിക സുകുമാരൻ, സുപ്രിയ എന്നിവർക്കു നേരെയുള്ള ആണധികാര പ്രയോഗമെന്ന നിലയിൽ തുപ്പൽ കോളാമ്പിയായത്. ജനാധിപത്യ വ്യവസ്ഥയിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മറ്റെന്തിനേക്കാൾ പ്രാധാന്യമുള്ളതെന്ന് ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ. തങ്ങൾക്ക് പഥ്യമല്ല എന്നുള്ളതുകൊണ്ട് മാത്രം കലാസൃഷ്ടിക്കും കലാകാരർക്കുമെതിരായ നിരോധന - നശീകരണ ശ്രമങ്ങൾ സമ്മർദ്ദരൂപേണ ഉയരുന്നത് നവഫാസിസത്തിന്റെ കലയോടുള്ള സമീപനമല്ലാതെ മറ്റൊന്നല്ല. യോജിപ്പ്, വിയോജിപ്പ്, വിലയിരുത്തൽ, ആസ്വാദനം എന്നിവ പരിഷ്കൃത സമൂഹത്തിന്റെ മാത്രം സവിഷേതകളാണ്. അവ ചോർത്തി നവകേരളത്തെ ഗുജറാത്താക്കുന്നതിനുള്ള പരിശ്രമമാണ് സംഘ് പരിവാർ Emburaan നിലൂടെ പരീക്ഷണ വിധേയമാക്കുന്നത്. സിനിമ കണ്ടും പരിപൂർണ്ണ പിന്തുണ നൽകിയുമാണ് കേരളം സംഘപരിവാരത്തെ നേരിട്ടത്. 'എംപുരാനെ എം ബീരാനെന്ന് പരിവാറുകാര്‍ വിളിക്കുന്നത് കണ്ടപ്പോഴാണ് സംഭവം നേരെ തിരിഞ്ഞത്' ഗോദ്ര കലാപത്തിനുപിന്നിലെ തന്ത്രപൂർവ്വമായ ആസൂത്രണവും ഗുജറാത്ത് മുസ്ലിം വംശഹത്യയും ഓർമ്മകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുക എന്നത് ബി ജെ പി ആർ എസ് എസ്സിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വോട്ടുമായെല്ലാം ബന്ധപ്പെട്ടതാണ്. ശാഖകളിൽ കലക്കി വെച്ചിരുന്ന മയക്കു ലായനികൾക്കാണ് Emburaan തീ പിടിപ്പിച്ചത്. അപ്പോൾ പറഞ്ഞുവന്നത് മറ്റൊന്നല്ല. താങ്കളുടെ സഹപ്രവർത്തകരെ ഈ വിധം ഒറ്റതിരിഞ്ഞ് കടന്നാക്രമിക്കുബോൾ എന്തിനും ഏതിനും ക്ഷിപ്ര പ്രതികരണം സാധ്യമാക്കുന്ന അങ്ങ് എന്താണിങ്ങനെ മിണ്ടാതിരിക്കുന്നത്. വോയിസ് റെസ്റ്റ് ആണെങ്കിൽ വിരൽ കൊണ്ട് രണ്ടു വരി എഴുതി അങ്ങയുടെ സ്വന്തം സോഷ്യൽ മീഡിയ ഹാന്റിലുകളിൽ വാരി വിതറിയാൽ മതിയായിരുന്നല്ലോ. അതോ വിരലുകളിൽ നീരിന്റെ അസ്കിതകളോ മറ്റോ അല്ലല്ലോ. എന്തു തന്നെയായാലും ഒന്ന് ഉഷാറായി പ്രതികരിക്കാൻ മടിക്കണ്ട. അങ്ങ് പഴേ നക്സലും നിർഭയനും പെരിയ പാസിസ്റ്റ് വിരുദ്ധനും എല്ലാമാണെന്നാണ് കരക്കമ്പി. ഇപ്പോഴത്തെ പിള്ളാരെ അറിയാമല്ലോ; ' കുറ്റകരമായ മൗനം എന്നും മൗനം ജോയ് മാത്യുവിന് ഭൂഷണം എന്നുമെല്ലാം എഴുതി നിസ്സാരമാക്കിക്കളയും. അതുമല്ലെങ്കിൽ ജോയ് വെറും തള്ളാണെന്നും സംഘികളെ പേടിച്ച് നെറ്റ് പോലും ഓണാക്കാതെ ഇരിക്കുകയാണെന്നും വ്യാഖ്യാനിച്ചു കളയും. അതല്ലെങ്കിൽ ഒരു കാര്യം ചെയ്യാം സംഘപരിവാറിന് പകരം ഈ പൊല്ലാപ്പെല്ലാം സിപിഐ (എം) സൃഷ്ടിയാണെന്നും പിണറായി വിജ്യൻ രാജിവെക്കണമെന്നും പാർട്ടി കോൺഗ്രസ് ഇത് പരിഹരിച്ചിട്ട് നടത്തിയാൽ മതി എന്നും ഒരു വീശുവീശണം. അതുമല്ലെങ്കിൽ കലക്കവെള്ളത്തിലെ ചില മത്സ്യ ബന്ധനക്കാരെപ്പോലെ ഇടതുപക്ഷം അപ്പിടി വലതുപക്ഷമായേ .. അയ്യോ ..എന്നിങ്ങനെ പേർത്തും പേർത്തും കരഞ്ഞ് സീൻ ഉൾട്ടയാക്കാം. എന്നാലും ന്റെ ജോയേട്ടാ .. ങ്ങള് ദ് എബ്ടെ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് അനുമതിയോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു

സമകാലിക മലയാളം 2 Apr 2025 4:50 pm

'പാർട്ടി അവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; ആ തെറ്റിൽ നിന്ന് കൈ കഴുകാനാവില്ല'

കമ്യൂണിസ്റ്റുപാർട്ടി കേരളത്തിലെ ജനജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പഠിക്കുക എനിക്കേറ്റവും കൗതുകവും താല്പര്യവുമുള്ള കാര്യമാണ്. സമ്പദ്ഘടനയിലും സാമൂഹികബന്ധങ്ങളിലും പാർട്ടി ചെലുത്തിയ സ്വാധീനം പഠിക്കാൻ പല തരത്തിലുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുള്ള പാർട്ടിയുടെ കാഴ്ചപ്പാട് കാര്യമായ അന്വേഷണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് തോന്നുന്നില്ല. അഡോളസെന്‍സ് കാണരുത്; നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ മാര്‍ക്കിട്ടു പോവും, ആവറേജ് പോലും കിട്ടാതെ നിങ്ങള്‍ തോറ്റുപോവും കമ്യൂണിസ്റ്റുപാർട്ടിയുടെ പഴയകാലത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി പഴയ രഹസ്യരേഖകൾ, പൊലീസ് റെക്കോഡുകൾ, പ്രവർത്തകരുടെയും നേതാക്കളുടെയും കത്തുകൾ, ഡയറികൾ, പഴയ പത്രങ്ങൾ, ആനുകാലികങ്ങൾ, ലഘുലേഖകൾ തുടങ്ങിയവ പരിശോധിക്കുമ്പോഴും പാർട്ടി പ്രവർത്തകർ, നേതാക്കൾ, അനുഭാവികൾ, പാർട്ടിയുടെ വിമർശകർ, ശത്രുക്കൾ തുടങ്ങിയവരുമായി സംസാരിക്കുമ്പോഴും, പാർട്ടിക്കുള്ളിൽ പ്രവർത്തകർ തമ്മിൽ മനുഷ്യവ്യക്തികൾ എന്ന നിലയിൽ നിലനിന്ന ബന്ധങ്ങളെക്കുറിച്ച്, സ്ത്രീപുരുഷ ബന്ധത്തെയും സദാചാരത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളെ പാർട്ടി എങ്ങനെ സമീപിച്ചു എന്നതിനെക്കുറിച്ചൊക്കെ അറിയാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീപുരുഷബന്ധങ്ങളെ കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ അഴിച്ചുപണിയാൻ പാർട്ടിക്ക് കഴിഞ്ഞില്ല. പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കിൽ നിരുത്സാഹപ്പെടുത്താത്ത സമീപനമായിരുന്നു പാർട്ടിയുടേതെങ്കിലും അത് വിവാഹവുമായി ബന്ധപ്പെടുത്തിയുള്ളതാകണമെന്ന വ്യവസ്ഥാപിത ധാരണ തന്നെയായിരുന്നു കമ്യൂണിസ്റ്റു പാർട്ടിക്കും ഉണ്ടായിരുന്നത്. അതിൻ്റെ ഇരകളായ ദുരന്തനായകരായിരുന്നു ടി.വി തോമസും ഗൗരിയമ്മയും. ടി.വി തോമസും ഗൗരിയമ്മയും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി, കമ്യൂണിസ്റ്റ് പാർട്ടിയും ലൈംഗിക സദാചാരവും എന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള സമഗ്രമായ ഒരു പഠനത്തിന് സാധ്യതയുണ്ട്. ടി വി തോമസ് കെ ആര്‍ ഗൗരിയമ്മ എന്നിവരുടെ വിവാഹ ക്ഷണപത്രിക വിവാഹം നടക്കുമ്പോൾ ടി.വിയ്ക്ക് 47 വയസ്സുണ്ട്. ഗൗരിയമ്മയ്ക്ക് 38. ഏതാണ്ട് 1949 മുതൽ ഗൗരിയമ്മയും ടിവിയും തമ്മിൽ ബന്ധമുണ്ട്. വിവാഹം എന്ന താല്പര്യമുണ്ടായിരുന്നെങ്കിൽ ഒളിവു ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞ 52 മുതൽ എന്നു വേണമെങ്കിലും അതാകാമായിരുന്നതേയുള്ളൂ. 57 ൽ രണ്ടു പേരും മന്ത്രിമാരായതിനു ശേഷം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് ടി.വിയും ഗൗരിയമ്മയും വിവാഹിതരായത്. ടിവിയും ഗൗരിയമ്മയും വിവാഹം കഴിക്കണമെന്ന കാര്യത്തിൽ പാർട്ടി നേതാക്കളിൽ പലർക്കും, പ്രത്യേകിച്ച് ആലപ്പുഴയിൽ നിന്നുള്ളവർക്ക് നിർബ്ബന്ധമുണ്ടായിരുന്നു. ടി.വി പങ്കെടുക്കാത്ത സംസ്ഥാന കൗൺസിൽ യോഗങ്ങളിൽ വിഎസ് അച്ചുതാനന്ദൻ ഇക്കാര്യം സ്ഥിരമായി ഉന്നയിക്കാറുണ്ടായിരുന്നു. പ്രധാനപ്പെട്ട രണ്ട് പാർട്ടിനേതാക്കൾ തമ്മിലുള്ള ബന്ധം വലിയ ഒരു സദാചാരപ്രശ്നമായാണ് ഒരു വിഭാഗം പാർട്ടി നേതാക്കളെങ്കിലും കണ്ടത്. ഗൗരിയമ്മയുടെ വീട്ടിൽപോയി വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ പാർട്ടി സംസ്ഥാനകൗൺസിൽ അച്ചുതമേനോനെ നിയോഗിക്കുകയായിരുന്നു. വിവാഹം എന്ന ചങ്ങലയിൽ ബന്ധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ടിവിയും ഗൗരിയമ്മയും തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടരുകയും രണ്ടുപേരുടെയും ജീവിതത്തിൽ അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാകുകയും ചെയ്യുമായിരുന്നു എന്നാണ് എൻ്റെ വിശ്വാസം. യാഥാസ്ഥിതിക സമൂഹത്തിൻ്റെ സദാചാര ശാസനകളെ കമ്യൂണിസ്റ്റ് പാർട്ടി ശിരസാ വഹിച്ചതിൻ്റെ ദുരന്തഫലമാണ് ടി.വി തോമസിൻ്റെയും ഗൗരിയമ്മയുടെയും വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ. മറ്റുള്ളവർ എന്തു പറയും എന്ന് ഭയന്നു ജീവിച്ചവരല്ല ടിവിയും ഗൗരിയമ്മയും. കള്ളു കുടിക്കുന്നത് ഒളിച്ചുവയ്ക്കുകയും സദാചാരത്തിൻ്റെ വിശുദ്ധളോഹ അണിഞ്ഞു നടക്കുകയും ചെയ്ത കാപട്യക്കാരനായിരുന്നില്ല ടി വി സദാചാരഭീതിയും ഉത്കണ്യുഠയുമുള്ള ആളായിരുന്നില്ല ഗൗരിയമ്മയും. അത്തരത്തിൽ ധീരരായിരുന്ന രണ്ടു വിപ്ലവകാരികളെപ്പോലും യാഥാസ്ഥിതികത്വത്തിൻ്റെ കൂട്ടിലടച്ചു എന്ന തെറ്റിൽനിന്ന് കൈ കഴുകി രക്ഷപ്പെടാൻ കമ്യൂണിസ്റ്റുപാർട്ടിക്ക് കഴിയില്ല. ഇന്ന് ( മാർച്ച് 26) സ. ടി വിയുടെ ഓർമ്മദിനം. (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം 26 Mar 2025 9:41 pm

തൊഴിലിടങ്ങളില്‍ സ്ത്രീക്ക് സുരക്ഷയും വേണം

ഭ രണ, പ്രതിപക്ഷ വ്യത്യാസവും സ്ത്രീ, പുരുഷ, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യത്യാസങ്ങളുമില്ലാതെ ഏതെങ്കിലുമൊരു വിഷയത്തില്‍ കേരളത്തിന് സത്യസന്ധമായ ഉത്കണ്ഠ ഉണ്ടാകേണ്ടതുണ്ടെങ്കില്‍, അത് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയുടെ കാര്യത്തിലാണ്. നിയമം മൂലം നിര്‍ബന്ധമാക്കിയ, തൊഴിലിടങ്ങളിലെ പരാതി പരിഹാര സമിതികള്‍, അതായത് ആഭ്യന്തര സമിതിയും (ഇന്റേണല്‍ കമ്മിറ്റി ഐസി) പ്രാദേശിക സമിതിയും (ലോക്കല്‍ കമ്മിറ്റി എല്‍സി) കേരളത്തില്‍പ്പോലും പേരിനേയുള്ളു. എന്നുവച്ചാല്‍ സ്ത്രീപക്ഷ നവകേരളത്തിലും സ്ത്രീകള്‍ക്ക് ജോലി സ്ഥലത്തൊരു പ്രശ്‌നമുണ്ടായാല്‍ നീതി ഉറപ്പാകുമെന്നുറപ്പില്ല. അവര്‍, ഇരയും വാദിയും മുഖ്യസാക്ഷിയുമാണ് പേരിന്. പക്ഷേ, ഇര അതിവേഗം ശല്യക്കാരിയാകും, വാദി പ്രതിയാകും, മുഖ്യസാക്ഷി പലരുടെയും മുഖ്യ ഉന്നവുമാകും. നടക്കുന്ന കാര്യമാണ്, നടന്നുകൊണ്ടിരിക്കുകയാണ്, പെണ്‍പരാതികളുടെ ശവപ്പറമ്പുകളായി മാറിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാരോഫീസുകളുടെയും വന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെയും പട്ടിക നീണ്ടതാണ്. പരാതികളുടെ പകര്‍പ്പുള്‍പ്പെടെ എല്ലാ വിശദാംശങ്ങളോടെയും എത്രയെത്ര സംഭവങ്ങള്‍ വേണം? തരാന്‍ കഴിയും. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8നു മുമ്പ് സംസ്ഥാന സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐസി ഉറപ്പായും രൂപീകരിച്ചിരിക്കും എന്ന് ഇത്തവണയും വനിതാ ശിശുക്ഷേമ മന്ത്രി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഇതിപ്പോള്‍ മാര്‍ച്ച് ഇത്രയുമായില്ലേ? എന്താണു സ്ഥിതി എന്ന് സര്‍ക്കാര്‍ പറയേണ്ടേ. ഈ സര്‍ക്കാരിനെയോ ഈ മന്ത്രിയെയോ മാത്രമായി കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഐസിയും എല്‍സിയും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഒരിടത്തുമെത്താതെ നിസ്സഹായരായിത്തന്നെയാണ് മാറി വന്ന എല്ലാ സര്‍ക്കാരുകളുടെയും നില. അതൊരു പൊളിറ്റക്കല്‍ ക്യാംപെയ്‌നായി കേരളത്തിലെ സ്ത്രീകള്‍ക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയില്ലേ എന്ന ചോദ്യത്തിന് പ്രസക്തി കുറയുന്നുമില്ല. സര്‍ക്കുലറിലെ സുരക്ഷ രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതിയുടെയും പിന്നീട് പാര്‍ലമെന്റിന്റെയും ഇടപെടലിനു കാരണക്കാരിയായ രാജസ്ഥാനിലെ അംഗനവാടി അധ്യാപിക ഭന്‍വാരി ദേവി 2015 മാര്‍ച്ച് 8ന്, കേരളത്തിന്റെ അതിഥിയായി എത്തിയിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം (പ്രതിരോധവും നിരോധനവും പരാതിപരിഹാരവും) സംബന്ധിച്ച നിയമം 2013 ഏപ്രിലില്‍ പാര്‍ലമെന്റ് നിര്‍മിച്ചിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. 'പോഷ്'( പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം സെക്ഷ്വല്‍ ഹരാസ്‌മെന്റ് ആക്റ്റ്) എന്നു ചുരുക്കപ്പേരുള്ള ഈ നിയമമനുസരിച്ചു രാജ്യമാകെ മുഴുവന്‍ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരാതി പരിഹാര സമിതി (ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ഐസിസി, പിന്നീട് ഐസി ആയി) എന്ന സ്ത്രീപക്ഷ സമിതി നിര്‍ബന്ധം. കേരളത്തില്‍ ഐസിസികള്‍ ഒരു സമ്പൂര്‍ണ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആ വനിതാ ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് വനിതാ ശിശുക്ഷേമത്തിന് പ്രത്യേക വകുപ്പ് ഇല്ല. അതുകൊണ്ട് സാമൂഹികനീതി വകുപ്പ് കൈപ്പുസ്തകം തയ്യാറാക്കി തയാറായി. കുറഞ്ഞതു പത്തു പേരെങ്കിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഐസിസി രൂപീകരിച്ച് അറിയിക്കാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പോയി. പക്ഷേ, കുറച്ചിടത്ത് തട്ടിക്കൂട്ടി എന്നതിനപ്പുറം കാര്യമായ ഒന്നും സംഭവിച്ചില്ല. ''തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയെച്ചൊല്ലി ഏറ്റവും കൂടുതല്‍ വാചാലരാകുന്ന അഭിഭാഷകര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി അഭിഭാഷകര്‍ ശ്രമം തുടങ്ങിയതും സിനിമാ നിര്‍മാണ ഇടങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന് സിനിമാ സംഘടനകള്‍ നല്‍കിയ ഉറപ്പും ആ വര്‍ഷമാണ് സംഭവിച്ചത്. രണ്ടിന്റെയും സ്ഥിതി ഇപ്പോഴും മേശമാണ്, പരിതാപകരമാണ്. വനിതാ അഭിഭാഷകര്‍ക്ക് പ്രശ്‌നങ്ങളുണ്ട്, പരിഹാരങ്ങള്‍ അകലെയാണ് എന്നത് അവരിലെത്തന്നെ കാര്യങ്ങള്‍ സുതാര്യമായി പറയുന്നവര്‍ മറച്ചു വയ്ക്കുന്നില്ല. അനുഭവങ്ങളുമുണ്ട്; കൊല്ലത്തെ എപിപി അനീഷ്യയുടെ ദുരനുഭവങ്ങളും ആത്മഹത്യയും ഉള്‍പ്പെടെ. 1997ല്‍ ആണ് തൊഴിലിടങ്ങളിലെ സ്്ത്രീസുരക്ഷയ്ക്കു സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ്, രണ്ടായിരത്തില്‍ ആഭ്യന്തര പരാതി പരിഹാര അതോറിറ്റികള്‍ എല്ലാ തൊഴിലിടങ്ങളിലും രൂപീകരിക്കാന്‍ സുപ്രീംകോടതി വിധിച്ചു. ഇതു രണ്ടിന്റെയും അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് 2013ല്‍ പാര്‍ലമെന്റ് നിയമം നിര്‍മിച്ചത്. ഇതൊക്കെ ഔപചാരിക, സംഘടിത മേഖലയിലെ മാത്രം കാര്യങ്ങളായിരുന്നതുകൊണ്ട് അസംഘടിത മേഖലയ്ക്കായി കാലക്രമേണ പ്രാദേശിക പരാതി പരിഹാര സമിതികള്‍ കൂടി (എല്‍സിസി) രൂപീകരിച്ച നിയമത്തില്‍ ഭേദഗതി വന്നു. ഐസിസി രണ്ടു വര്‍ഷം മുമ്പ് ഐസി ആയി ഭേദഗതി ചെയ്തു. എല്‍സിസി എല്‍ സി ആയും ചുരുക്കി. പരാതി എന്ന പരാമര്‍ശം പോലും ആവശ്യമില്ലാത്ത വിധം വ്യക്തമാണ് ഉദ്ദേശലക്ഷ്യം എന്നും അതുകൊണ്ട് ആഭ്യന്തര (പ്രാദേശിക) സമിതി എന്നു മതി എന്നുമാണ് മാറ്റത്തിനു പിന്നിലെ സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാന്‍ രാജ്യത്ത് ഇപ്പോള്‍ ഐസിയും എല്‍സിയുമുണ്ട്. കേരളത്തില്‍ ഇതു രണ്ടും ഉറപ്പായുമുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍ മറ്റേതു സംസ്ഥാനത്തെക്കാള്‍ കേരളം സ്ത്രീപക്ഷമാണ്. പക്ഷേ, ഒരിക്കല്‍പ്പോലും കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ അസംഘടിത മേഖലയിലോ പരാതി പരിഹാര സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ ഉണ്ടായിട്ടില്ല. ഉള്ളവയില്‍ ബഹുഭൂരിപക്ഷവും വേണ്ടത്ര ശക്തമോ ഫലപ്രദമോ അല്ല; പരാതിക്കാരിക്ക് നീതിയും നിര്‍ഭയത്വവും നല്‍കുന്നുമില്ല. പെണ്‍യുദ്ധങ്ങള്‍ കാണാനിരിക്കുന്നു 1997നു ശേഷം ആറു സര്‍ക്കാരുകളും 2013നു ശേഷം മൂന്നു സര്‍ക്കാരുകളും കേരളം ഭരിച്ചു. പക്ഷേ, സ്ഥിതിക്കു മാറ്റമില്ല. നിയമനിര്‍മാണം നടത്തിയ യുപിഎ സര്‍ക്കാരിന്റെ ഭാഗമായ യുഡിഎഫ് ഭരിച്ചിട്ടും സ്ത്രീപക്ഷ നയങ്ങളിലും നടപടികളിലും കൂടുതല്‍ പ്രതിബദ്ധത അവകാശപ്പെടുന്ന എല്‍ഡിഎഫ് ഭരിച്ചിട്ടും അങ്ങനെതന്നെ. ഭന്‍വാരി ദേവിയോടും മുഴുവന്‍ സ്ത്രീകളോടും നീതി പുലര്‍ത്താന്‍ കേരളം മാതൃക കാട്ടിയില്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്, ഇതില്‍. സ്വന്തം തൊഴിലിടത്ത് നാട്ടുപ്രമാണിമാരും അവരുടെ ഗൂണ്ടകളും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയാണ് ഭന്‍വാരി ദേവി, അവരും അവര്‍ക്കു പിന്തുണ നല്‍കിയ വിശാഖ എന്ന പെണ്‍കൂട്ടായ്മയും അഡ്വക്കേറ്റ് കവിതാ ശ്രീവാസ്തവ മുഖേന നടത്തിയ നിരന്തര പോരാട്ടമാണ് 'വിശാഖയും രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള നിയമയുദ്ധം' എന്ന പേരില്‍ കീര്‍ത്തി കേട്ടത്. പ്രതികളെ രാജസ്ഥാന്‍ ഹൈക്കോടതി ആദ്യം വെറുതേ വിട്ടു. അതിനെതിരേ ഭന്‍വാരി ദേവിയും വിശാഖയും സുപ്രീംകോടതിയില്‍ പോയി വിജയിച്ചു. പ്രതികളെല്ലാം ജയിലിലാവുക മാത്രമല്ല, രാജ്യചരിത്രത്തില്‍ സ്ത്രീസുരക്ഷാ ഇടപെടലുകളുടെ പുതിയ അധ്യായങ്ങള്‍ തുറക്കുകയും ചെയ്തു. ഭന്‍വാരി ദേവിയെയും കവിതാ ശ്രീവാസ്തവയെയും വിശാഖയെയും അറിയാത്ത സ്ത്രീകള്‍ നിരവധിയുണ്ടാകാം. പക്ഷേ, ഇപ്പോഴും സ്വന്തം തൊഴിലിടത്ത് തങ്ങളെ സുരക്ഷിതരാക്കുന്ന, നിയമപരമായി നിര്‍ബന്ധമുള്ള സംവിധാനമുണ്ടെന്ന് അറിയാത്തവരും നിരവധി. അവരെ അത് അറിയിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നവരുമുണ്ട് അതേ തൊഴിലിടങ്ങളില്‍. 2016 മെയ് 26നു സാമൂഹികനീതി വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ (നമ്പര്‍ 1556/ബി3/2016), മെയ് 23നു സാമൂഹികനീതി വകുപ്പ് ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായിരുന്നു. 2017 ഒക്ടോബര്‍ 13ന് ഈ സര്‍ക്കുലര്‍ വീണ്ടും എല്ലാ വകുപ്പു മേധാവികള്‍ക്കും അയച്ചു. ''പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലെ 23ാം വകുപ്പില്‍ നിയമം നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന് തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം (പ്രതിരോധവും നിരോധനവും പരാതിപരിഹാരവും) സംബന്ധിച്ച നിയമം 2013 നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തിയിരിക്കുന്നത് സാമൂഹികനീതി ഡയറക്ടറേറ്റിനെയാണ്' സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് സമിതി രൂപീകരിച്ചതിന്റെ വിശദാംശങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ തയാറാക്കി സാമൂഹികനീതി ഡയറക്ടര്‍ക്കു നല്‍കണമെന്നും സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. ഐസിസി രൂപീകരണവും പ്രവര്‍ത്തനവും സംബന്ധിച്ച് 2013 ഡിസംബറില്‍ത്തന്നെ സംസ്ഥാന പൊലീസ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ പൊലീസ് ആസ്ഥാനം ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ മാത്രമാണ് രൂപീകരിച്ചത്. മാത്രമല്ല പരാതികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്ന കാര്യത്തിലും കാര്യമായ ശ്രദ്ധ ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് 2015 ജൂലൈയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ സംസ്ഥാന പൊലീസ് മേധാവി ശക്തമായ ഇടപെടല്‍ നടത്തിയത്. നിയമത്തിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. നിയമത്തിലെ നാലാം വകുപ്പില്‍ ഉള്‍പ്പെടുന്ന വ്യവസ്ഥകള്‍പ്രകാരം എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളിലെയും പരാതി പരിഹാര സമിതികള്‍ പുനസ്സംഘടിപ്പിക്കണം. മാത്രമല്ല, ചെറിയ യൂണിറ്റുകളില്‍പ്പോലും ഐസിസി ഉണ്ടായിരിക്കുകയും വേണം. പക്ഷേ, ഇപ്പോഴും മിക്ക പൊലീസ് സ്‌റ്റേഷനുകളിലും സമിതി ഇല്ല. തൊഴിലിടത്തെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയുടെ സര്‍്ക്കുലര്‍ വരുന്നത് നളിനി നെറ്റോ ഐഎഎസ്സിനുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ടാണ്. പി ഇ ഉഷയെ ബസ് യാത്രക്കിടയില്‍ അപമാനിച്ച സംഭവമാണ് ആദ്യം കോടതിയില്‍ എത്തിയത്. 2000ല്‍ ആയിരുന്നു സംഭവം. നളിനി നെറ്റോയുടെയും പി ഇ ഉഷയുടെയും കേസുകളില്‍ കോടതി വളരെ ശക്തമായ നിലപാടെടുത്തു. അതുകൊണ്ട് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഇടയ്ക്കിടെ വിലയിരുത്തിയിരുന്നു. പരാതി കൊടുത്താല്‍ പരിക്ക് പരാതി കൊടുക്കുന്ന സ്ത്രീ വേട്ടയാടപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. പരാതി പരിഹാരത്തേക്കാള്‍ അവരെ വ്യക്തിപരമായും തൊഴില്‍പരമായും സാമൂഹികജീവിതത്തിലും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് കൂടുതല്‍. 2013ലെ നിയമനിര്‍മാണത്തിനു മുമ്പ് അപൂര്‍വമായാണെങ്കിലും തൊഴിലിടങ്ങളിലെ സ്ത്രീപീഡനം പൊലീസ് കേസും വിവാദവുമായിട്ടുണ്ട്. കേസാവുകയും ഒതുക്കപ്പെടുകയും ചെയ്ത അനുഭവങ്ങളുമുണ്ട്; താക്കീതോ സ്ഥലം മാറ്റമോ ഒക്കെ ആയി പരാതിക്കു പരിഹാരമായ സംഭവങ്ങളുമുണ്ട്. ഏതായാലും തൊഴിലിടങ്ങളില്‍ നിന്നുള്ള പൊലീസ് കേസുകള്‍ കുറവായിരുന്നു. എന്നാല്‍ ആഭ്യന്തര സമിതികള്‍ വന്നതോടെ പരാതി കൊടുക്കാന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു. അങ്ങനെ പരാതിപ്പെട്ട സ്ത്രീകളില്‍ ബഹുഭൂരിപക്ഷത്തിനും പിന്നീട് അതേ സ്ഥാപനത്തില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസിനു കൈമാറേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യാതെ നിസ്സാരമാക്കുക, പരാതിക്കാരിക്കെതിരേ കള്ളക്കേസുണ്ടാക്കുക, ജോലിയില്‍ കാര്യക്ഷമത ഇല്ലെന്നു വരുത്താന്‍ ശ്രമിക്കുക, ഒറ്റപ്പെടുത്തുക തുടങ്ങി നിരവധി പീഡാനുഭവങ്ങളുടെ തുടക്കമാണ് ഓരോ പരാതിയും. വിരോധമുള്ള ആരെയും നശിപ്പിക്കാനുതകുന്ന ഏറ്റവും മാരകശേഷിയുള്ള ആയുധമായ അപവാദപ്രചരണവും പുറത്തെടുക്കുന്നു. സമിതി രൂപീകരിക്കുമ്പോഴാകട്ടെ, ആരോപണ വിധേയന്‍ സ്ഥാപന മേധാവിയോ തുല്യപദവിയിലുള്ള ആളോ ആണെങ്കില്‍ അവരുടെ വരുതിയില്‍ നില്‍ക്കുന്നവരായിരിക്കും അതില്‍ ഉണ്ടാവുക. അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന നിരവധി അനുഭവങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പറയാനുണ്ട്. അതേസമയം, ശരിയായ അന്വേഷണം നടക്കുകയും ആരോപണ വിധേയര്‍ക്കു ശിക്ഷയും പരാതിക്കാരിക്ക് നീതിയും ലഭിക്കുന്ന നിരവധി സംഭവങ്ങളുമുണ്ട്. പരാതിക്കാരിക്കു നീതി ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശക്തമായി കൂടെ നിന്നിടങ്ങളില്‍ നീതി കിട്ടിയിട്ടുമുണ്ട്. പിസി ജോര്‍ജ്ജിന്റെ വര്‍ത്തമാനത്തിനു ഭാവിയെന്ത്? ഓരോ തൊഴിലുടമയും രേഖാമൂലമുള്ള ഉത്തരവിലൂടെ സ്ഥാപനത്തില്‍ ആഭ്യന്തര സമിതി രൂപീകരിക്കാന്‍ ബാധ്യസ്ഥരാണ്. സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ആയിരിക്കണം അധ്യക്ഷ. അവരെ ലഭ്യമല്ലെങ്കില്‍ അതേ തൊഴിലുടമയുടെ മറ്റ് ഓഫീസിലോ യൂണിറ്റിലോ വകുപ്പിലോ ജോലിസ്ഥലത്തോ നിന്ന് അധ്യക്ഷയെ നാമനിര്‍ദ്ദേശം ചെയ്യണം. സമിതിയില്‍ കുറഞ്ഞത് രണ്ട് അംഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം. അവരിലൊരാള്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്ന ജീവനക്കാര്‍ക്കിടയില്‍ നിന്നുള്ള ആളാകാം, അല്ലെങ്കില്‍ സാമൂഹിക പ്രവര്‍ത്തനത്തിലോ നിയമപരമായോ അറിവും പരിചയവുമുള്ള ആള്‍ ആകാം; രണ്ടാമത്തെ അംഗം ഏതെങ്കിലും സാമൂഹിക സംഘടനയിലോ സര്‍ക്കാരിതര സന്നദ്ധ സംഘടനയിലോ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍, അല്ലെങ്കില്‍ ലൈംഗിക പീഡനക്കേസുകളില്‍ സ്ത്രീപക്ഷത്തു നിന്ന് ഇടപെട്ട് പരിചയമുള്ള ആള്‍. ലൈംഗിക പീഡനത്തില്‍ നിന്ന് അസംഘടിത മേഖലയിലെയും ചെറിയ സ്ഥാപനങ്ങളിലെയും സ്ത്രീജീവനക്കാരെ രക്ഷിക്കാന്‍ ഓരോ ജില്ലയിലും ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസര്‍ എല്‍സി രൂപീകരിക്കണം. പരാതികള്‍ സ്വീകരിക്കാവുന്നത്: പത്ത് തൊഴിലാളികളില്‍ കുറവുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നിന്ന്; പരാതി തൊഴിലുടമയ്ക്ക് എതിരേ തന്നെ ആയിരിക്കുമ്പോള്‍; വീട്ടുജോലിക്കാരില്‍ നിന്ന്. സാമൂഹിക പ്രവര്‍ത്തന പരിചയവും സ്ത്രീകളുടെ കാര്യത്തില്‍ പ്രതിബദ്ധതയുമുള്ള അധ്യക്ഷയ്ക്കു പുറമേ രണ്ട് അംഗങ്ങളും ഒരു എക്‌സ് ഒഫീഷ്യോ അംഗവും ഉണ്ടാകാം. അംഗങ്ങള്‍: ജില്ലയിലെ പ്രാദേശിക ജനപ്രതിനിധി അല്ലെങ്കില്‍ സാമൂഹിക സംഘടനയില്‍ നിന്നോ സര്‍ക്കാരിതര സന്നദ്ധ സംഘടനയില്‍ നിന്നോ നാമനിര്‍ദേശം ചെയ്യുന്ന സ്ത്രീപക്ഷ പ്രവര്‍ത്തന പശ്ചാത്തലമുള്ള ആള്‍; നിയമപരിജ്ഞാനം ഉള്ളയാള്‍; അല്ലെങ്കില്‍ ലെംഗി പീഡനക്കേസുകളില്‍ സ്ത്രീപക്ഷത്തു പ്രവര്‍ത്തിച്ച പരിചയമുള്ള ആള്‍. ഇവരില്‍ ഒരാളെങ്കിലും സ്ത്രീ ആയിരിക്കണം. ജില്ലയിലെ സാമൂഹിക നീതി, അല്ലെങ്കില്‍ സ്ത്രീകളും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കണം എക്്‌സ് ഒഫീഷ്യോ അംഗം. നിയമത്തിന്റെ വിശദാശങ്ങള്‍ അറിയാത്തതല്ല, അതിനോടുള്ള പ്രതിബദ്ധതക്കുറവാണ് പ്രശ്‌നം. ഒന്നാമതായി ഉണ്ടാകേണ്ടത് അതിശക്തമായ രാഷ്ട്രീയ തീരുമാനമാണ്. ഞങ്ങളിതു ചെയ്തിരിക്കും എന്ന് തീരുമാനിച്ചുറപ്പിച്ച് കേരളത്തിലെ ഭരണ രാഷ്ട്രീയനേതൃത്വം ഇറങ്ങിത്തിരിച്ചാല്‍ നിയമത്തിനു പല്ലും നഖവും മുളയ്ക്കുക തന്നെ ചെയ്യും.

സമകാലിക മലയാളം 24 Mar 2025 5:16 pm

ആത്മാഭിമാനം നഷ്ടപ്പെട്ടപ്പോള്‍ പൊലീസുകാര്‍ ചെയ്തത്

കു റച്ചുനാളായി കണ്ണൂര്‍-തലശേരി മേഖലകളില്‍ നിന്ന് രാഷ്ട്രീയ അക്രമങ്ങളുടെ വാര്‍ത്തകള്‍ കുറവായിരുന്നു. തീരെ ഇല്ല എന്നു പറഞ്ഞുകൂടാ. എന്നാലും ഉത്സവച്ചൂടുകൂടുന്ന ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എപ്പോഴും കുറച്ച് ഉരസലുകള്‍ പതിവാണ്. തെയ്യത്തിന്റെയോ കളിയാട്ടത്തിന്റെയോ കാവുകളില്‍ എത്തുന്ന സംഘങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതും കയ്യാങ്കളിയിലേക്കു നയിക്കുന്നതുമെല്ലാം പതിവാണ്. കുറച്ചുദിവസം മുമ്പ് കൂത്തുപറമ്പിനടുത്തെ കൊളവല്ലൂരില്‍ ഉത്സവസ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. അവിടെ വടക്കേ പൊയിലൂരിലെ മുത്തപ്പന്‍ മടപ്പുരയിലെ ഉത്സവത്തിനിടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അത് അടിപിടിയും വെട്ടുംകുത്തുമായി. ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റ് ഗുരുതരനിലയിലായി. നിരവധി പേര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ മേഖലകളിലെ പൊലീസുകാര്‍ക്ക് ഇതൊരു പൊല്ലാപ്പാണ്. ഇത്തരം സംഘര്‍ഷങ്ങളില്‍ ഒരു വശത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണെങ്കില്‍ പറയുകയും വേണ്ട. ഇലയ്ക്കും മുള്ളിനും കേടില്ലാതെ, തീര്‍ക്കേണ്ടിവരും പ്രശ്‌നം. ഇതിനിടയില്‍ കാക്കി യൂണിഫോമിന്റെ വില, ചെയ്യുന്ന ജോലിയുടെ ആത്മാര്‍ഥത, തുടങ്ങിയ അസ്‌കിതകളൊക്കെയുള്ളവര്‍ക്ക് ചിലപ്പോള്‍ തട്ടുകിട്ടിയേക്കും. ഇതെല്ലാം ചുരുട്ടിക്കെട്ടി പെട്ടിയിലാക്കി, എന്തുനടന്നാലും കണ്ടില്ല, കേട്ടില്ല എന്നൊക്കെയുള്ള ഭാവത്തില്‍ പോയാല്‍ കച്ചറ പുരളാതെ പോകാം. അടിപിടികളില്‍ മാത്രമല്ല, പലപ്പോഴും കൊലപാതകക്കേസുകളില്‍ വരെ പൊലീസുകാര്‍ ഈ നയതന്ത്രമാണ് സ്വീകരിക്കാറ്. നമുക്ക് ഇതിലൊന്നും അഭിപ്രായം പറയാനില്ല, ആര്‍ക്കെങ്കിലും കുറ്റവാളികളെ പിടിക്കണമെന്നുണ്ടെങ്കില്‍ പിടിക്കട്ടെ. പാര്‍ട്ടിക്കാര്‍ക്ക് ദയതോന്നി കുറച്ച് ആളുകളെയൊക്കെ കൊണ്ടുതന്നാല്‍ അന്വേഷിച്ചുതരാം എന്ന മട്ട്. കഴിഞ്ഞമാസം, തലശ്ശേരി തിരുവങ്ങാട് മണോളിക്കാവില്‍ ഇതുപോലൊരു സംഭവമുണ്ടായി. മണോളിക്കാവില്‍ രാത്രി തമ്പുരാട്ടിയെയും ചോമപ്പനെയും കാവില്‍ കയറ്റുന്ന ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചതാണ് വേറൊരു വിഭാഗത്തെ ചൊടിപ്പിച്ചത്. ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തി. അവിടത്തെ ഉത്സവത്തിനിടയിലെ സംഘര്‍ഷം കുറച്ചു നീണ്ടുപോയി. സംഘര്‍ഷത്തിനിടയില്‍ പൊലീസ് സംയമനം പാലിച്ചുനിന്നുവെങ്കിലും കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്‍ ഇടപെടാതിരിക്കാന്‍ പറ്റിയില്ല. എന്തുചെയ്യാം, കാക്കിയിട്ടുപോയില്ലെ? വലിയ ജനത്തിരക്കുള്ള ഉത്സവ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ തലശ്ശേരി എസ്.ഐ. ടി.കെ.അഖിലും സംഘവും ഇരുകൂട്ടരെയും പിടിച്ചുമാറ്റി. ഇതിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമം പൊലീസിന് നേരെയാക്കി. ഒരുസംഘം സി.പി.എം. പ്രവര്‍ത്തകര്‍ എസ്.ഐ. അഖിലിനെ കോളറില്‍ പിടിച്ചുവലിച്ച് കഴുത്തിന് കുത്തിപിടിച്ച് കൈപിടിച്ച് തിരിച്ച് മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും കിട്ടി കുറച്ച് തല്ല്. സംഘര്‍ഷരംഗത്തേക്കിറങ്ങിയ പൊലീസുകാരെ അവിടെയുള്ളവര്‍ തടഞ്ഞു. 'ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്, കളിച്ചാല്‍ ഒറ്റയെണ്ണം സ്റ്റേഷനില്‍ ഉണ്ടാവില്ല' എന്ന് അക്രമിസംഘം പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ഘണ്ടാകര്‍ണ്ണന്‍ തെയ്യം നടക്കുന്നതിനിടയില്‍ ഇതേ ആളുകള്‍ തന്നെ സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടതിനെതുടര്‍ന്ന് മാറി നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതാണ് അടുത്ത സംഭവം. എന്നാല്‍ പൊലീസിനോട് ഇവര്‍, മാറ്റാന്‍ പറ്റുമെങ്കില്‍ മാറ്റിക്കോ എന്നാണ് പറഞ്ഞത് എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവസ്ഥലത്തുനിന്ന് തലേന്ന് രാത്രിയിലെ കേസിലെ പ്രതിതന്നെയാണ് ഇതിലും എന്ന് തിരിച്ചറിഞ്ഞതോടെ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. വി.വി ദീപ്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റി. അപ്പോഴേക്കും സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും സംഘടിതരായി എത്തുകയും പ്രതിയെ ബലമായി ജീപ്പില്‍ നിന്ന് ഇറക്കുകയും ചെയ്തു. എസ്.ഐ. ദീപ്തിയെ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഗേറ്റ് പൂട്ടി 'ഒരുത്തനും (ഇതിനിടയില്‍ ഒരു അസഭ്യം) പുറത്ത് പോകേണ്ട' എന്ന് ആക്രോശിക്കുകയും ചെയ്തു. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേറ്റു. എസ്.ഐ.മാരായ അഖിലും ദീപ്തിയും നല്‍കിയ പരാതിയില്‍ 87 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. പക്ഷേ, പൊലീസിറങ്ങിയത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പാര്‍ട്ടിഭരിക്കുമ്പോള്‍ പാര്‍ട്ടിഗ്രാമത്തില്‍ പൊലീസ് ഇടപെടുകയോ? അപ്പോള്‍ ഇവിടെ ഞങ്ങളെന്തിനാണ് എന്ന നിലപാട്. പഞ്ചായത്തിനായി വന്യജീവിയെ കൊന്നാല്‍ ആരാണ് ഉത്തരവാദി? 'ഞങ്ങളാണ് കേരളം ഭരിക്കുന്നത്' എന്നത് കേരളത്തിലെ ക്രമസമാധാനപാലകര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പാണ്. 'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവിലെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ട്. കളിക്കാന്‍ നിന്നാല്‍ ഒരൊറ്റെയെണ്ണം തലശ്ശേരി സ്‌റ്റേഷനില്‍ ഉണ്ടാവില്ല' എന്നത് ഇപ്പോള്‍ തലശ്ശേരിയിലെ ഓരോ പൊലീസുകാരന്റെയും കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടാകും. പൊതുസ്ഥലത്ത് സിനിമയിലെ പോലെ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ അക്രമികള്‍ക്ക് ധൈര്യം കൊടുത്തതും ഈ പ്രസ്താവനയ്ക്ക് പിറകിലെ ആത്മവിശ്വാസമാണ്. എന്നാല്‍ അതല്ല സംഭവത്തിലെ സസ്‌പെന്‍സ്. പൊലീസിന്റെ കൃത്യം തടസപ്പെടുത്തിയ പാര്‍ട്ടി അക്രമികളെ ഭരണകൂടമോ രാഷ്ട്രീയനേതൃത്വമോ ശാസിക്കുമെന്നാവും നീതിബോധമുള്ളവരും സമാധാനകാംക്ഷികളുമൊക്കെ പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്നാല്‍ അതല്ല പിന്നീട് കാണുന്ന സീന്‍. മാനം നഷ്ടപ്പെട്ട് അഭിമാനത്തില്‍ മുറിവേറ്റ് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് വീണ്ടുമതാ മറ്റൊരു തട്ട്. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മറ്റു സ്‌റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം. പാര്‍ട്ടിക്കാര്‍ക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യുകയാണല്ലോ സര്‍ക്കാര്‍ ചെയ്യേണ്ടത്. അക്രമികളുടെ ഭീഷണിയെ ശരിവെക്കുന്ന രീതിയില്‍ പൊലീസുകാര്‍ക്ക് അര്‍ഹമായ ശിക്ഷ. രണ്ടാഴ്ചയ്ക്ക് ശേഷം എസ്.ഐ. അഖിലിനെയും എസ്.ഐ. ദീപ്തിയെയും തലശ്ശേരി സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി ഉത്തരവ് വന്നു. കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണെം തലശേരി സ്റ്റേഷനില്‍ ഉണ്ടാവില്ല എന്ന, അക്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകന്റെ പരസ്യവെല്ലുവിളി ആഭ്യന്തരവകുപ്പ് നടപ്പാക്കി കൊടുക്കുന്നതാണ് കണ്ടത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് ആത്മരോഷവും അഭിമാനക്ഷതവും ഉണ്ടാക്കിയെങ്കിലും പൊലീസ് സേനയായതിനാല്‍ പരസ്യമായി പറയാന്‍ കഴിയില്ലല്ലോ എന്ന നിസഹായതയും. പക്ഷേ, എല്ലാറ്റിനുമപ്പുറം ആത്മാഭിമാനമാണല്ലോ വലുത് എന്ന് വിശ്വസിക്കുന്ന പൊലീസിലെ സഹപ്രവര്‍ത്തകര്‍, എസ്.ഐമാര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ സമ്മാനിച്ച സ്‌നേഹോപഹാരത്തില്‍ ഇങ്ങനെ എഴുതി: 'ചെറുത്ത്‌നില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്ത് കാട്ടിയ പ്രിയ സബ്ഇന്‍സ്‌പെക്ടര്‍ക്ക് തലശ്ശേരി പൊലീസ് സ്‌റ്റേഷന്റെ സ്‌നേഹാദരം'.

സമകാലിക മലയാളം 22 Mar 2025 12:44 pm

'എന്റെ വിവരക്കേടും ഔദ്ധത്യവും; മാപ്പ് തരിക'

ആധുനിക കേരളത്തിന്‍റെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ച ഇഎംഎസ് വിടപറഞ്ഞിട്ട് ഇന്ന് 27 വര്‍ഷം എ ന്റെ വാക്കുകള്‍ ഉറങ്ങുന്നു. എന്റെ കലാപം അവസാനിച്ചു. നാമൊക്കെ ചെന്നുചേരേണ്ട ആ സൗമ്യമണ്ഡലത്തില്‍ താങ്കള്‍ എന്റെ മുന്‍പേ പോകുന്നത് ഞാന്‍ അറിവുകളില്ലാതെ അറിയുന്നു. ഞാന്‍ ആവര്‍ത്തിക്കട്ടേ, അറിവുകള്‍ ഇല്ലാത്ത അറിവ്. മറിച്ചു പറഞ്ഞാല്‍ അറിവില്ലാത്ത അറിവുകള്‍. ഈ അറിവുകളുടെ മൗഢ്യത്തില്‍ തളയ്ക്കപ്പെട്ട നാം നമ്മുടെ ദുര്‍ഗതിയെന്താണെന്ന് അറിയാന്‍ കഴിയാഞ്ഞ് നമ്മുടെ പരിസരത്തോടും നമ്മോടു തന്നേയും കലഹിച്ചു. ക്രമേണ, കലഹം മടുത്ത്, നമ്മുടെ വിവേചനശക്തിയെ മായികമായ ഔന്നത്യത്തില്‍ മറഞ്ഞിരുന്ന ആ മഹാനേതാവില്‍- ജോസഫ് സ്റ്റാലിനില്‍- അര്‍പ്പിച്ചു. അത് ദാസ്യമായിരുന്നു എന്ന് നാം മനസ്സിലാക്കിയില്ല. ഈ ഒറ്റ മനുഷ്യന്‍ വിപ്ലവത്തിന്റെ മിഥോളജിയില്‍ ഒളിഞ്ഞുപാര്‍ത്ത് അതിന്റെ ഉപകഥാപാത്രങ്ങളെ സാഹസങ്ങളിലേക്കും മരണത്തിലേക്കും അയച്ചു. റോസന്‍ബെര്‍ഗ് ദമ്പതികള്‍ ആസന്നമായ വിമോചനത്തിന്റെ ഹര്‍ഷാരവം അനുഭവിച്ചുകൊണ്ട്, ഇലക്ട്രിക് ചെയറിലേക്ക് നടന്നു. ജ്യൂലിയസ് ഫ്യൂച്ചിക്ക് അതേ ധര്‍മ ദര്‍ശനത്തിന്റെ സുഖജ്വരത്തില്‍ തന്റെ ജീവന്‍ നടന്നുതീര്‍ത്തു. കേരളത്തിന്റെ മൂലകളില്‍ രക്തസാക്ഷിത്വം ആവശ്യമില്ലാതെ മുള പൊട്ടി. അങ്ങ് ഈ മുളപൊട്ടലിന്റെ താത്ത്വികാചാര്യനായിരുന്നു. ഈ വ്യര്‍ത്ഥതയുടെ ഭാരം താങ്കളില്‍ ചാരാന്‍ എന്റെ എഴുത്തില്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്റെ വിവരക്കേടും ഔദ്ധത്യവും; മാപ്പ് തരിക. താങ്കളുടെ ജീവിതത്തിന്റെ ഈ അതിരോളം ഒരു സഹയാത്രികനായി വീണ്ടും അതിനെ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നു. താങ്കള്‍ ഒരു സന്ദേഹിയല്ലാതിരിക്കാന്‍ തരമില്ല. സന്ദേഹമാണല്ലോ പരമമായ സാഹസം. ആരാണതിനെ തടയുന്നത്? സ്റ്റാലിനിസം വരുത്തിവെച്ച കെടുതികളിലേക്ക് നമ്മുടെ ഓര്‍മ്മകള്‍ മടങ്ങുന്നു. ചരിത്രത്തിന്റെ തെളിവില്‍ ചോദ്യവും ഉത്തരവും നമ്മെ വലംവെച്ചു പറന്ന വര്‍ഷങ്ങളില്‍ താങ്കള്‍ ഒരാള്‍ ഒരു കടുംപിടിത്തത്തിനുവേണ്ടി പാഴ്‍ച്ചെലവിട്ടിരിക്കാന്‍ ഇടയില്ല. എന്നാല്‍, ഈ പ്രസ്ഥാനത്തിന്റെ പുതുമയില്‍ അടങ്ങിയ നിരവധി വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കെല്പ് താങ്കള്‍ക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം. പ്രസ്ഥാനത്തിന്റെ കാലാള്‍പ്പട ഈ കെല്‍പിനെ ഉപയോഗിക്കുകയും ചെയ്തു. അങ്ങ് ഗ്രന്ഥശേഖരങ്ങള്‍ക്കിടയിലേക്ക് പതുക്കെപ്പതുക്കേ നീക്കപ്പെട്ടു. താങ്കളുടെ സായന്തനവര്‍ഷങ്ങള്‍ക്ക് യോജിച്ചതായിരുന്നു ഈ നിര്‍ബന്ധവിശ്രമം എന്നു വേണമെങ്കില്‍ പറയാം. ക്ഷീണിതമായ ഉടലിനകത്ത് തീവ്രമായ കൗതുകങ്ങള്‍ കത്തിയെരിഞ്ഞു. ബുദ്ധിയുടെ ഈ മഹാസിദ്ധികളെ പാഴ്ച്ചെലവിട്ടതില്‍ നമുക്കും ഒരു പങ്കുണ്ട്. സഖാവിന്റെ പ്രതിഭയ്ക്ക് തുല്യമായ ഒരു വെല്ലുവിളി വന്നത്, (ഉചിതമായ എന്നുപറയട്ടേ) ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയിലൂടെയായിരുന്നു. ഈ തകര്‍ച്ച ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടനമായിരുന്നില്ല. കക്ഷിരാഷ്ട്രീയത്തിനും മുകളിലുള്ള ക്രാന്തദര്‍ശിത്വം. സിപിഐ: സമരങ്ങളുടേയും സഹനങ്ങളുടേയും നൂറ്റാണ്ട് ഒരു സംസ്‍ക്കാരവലയത്തിന്റെ അവസാനമാണ് നാമിന്നു കാണുന്നത്. സഖാവിന്റെ അന്വേഷണത്തിന് വിധേയമാകേണ്ടതായിരുന്നത്. അന്ത്യയാത്രയില്‍ താങ്കളെ ഒരു മഹാതരംഗം അനുഗമിച്ചു- സാധാരണ കേരളീയന്റെ സ്നേഹം. ആ തരംഗത്തെ അപഗ്രഥിക്കാനാവില്ല. ഒരായുഷ്‍ക്കാലത്തെ സാധനയുടെ ഉറവയാണ് ഈ സ്നേഹം. (1998 ഏപ്രില്‍ മൂന്ന് ലക്കത്തില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം 19 Mar 2025 2:09 pm

ഒരു കമ്യൂണിസ്റ്റിന്റെ രാമരാജ്യം

ഹി ന്ദു ഏകതയാണ് സംഘ് പരിവാര്‍ മുദ്രാവാക്യം. ഐക്യം എന്നതല്ല എന്ന് ശ്രദ്ധിക്കുക. കേരളത്തില്‍ ഒരു ഹിന്ദു ഐക്യവേദി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളനവോത്ഥാനം ഹൈന്ദവരുടെ ഐക്യത്തിലൂടെ എന്നതാണ് അവരുടെ മുദ്രാവാക്യം. സത്യാനന്ദസരസ്വതിയുടേയും കുമ്മനം രാജശേഖരന്റേയും നേതൃത്വത്തില്‍ രൂപംകൊണ്ട നിരവധി ഹിന്ദു സംഘടനകളുടെ ഒരു വിശാലവേദിയാണ് അത്. ഐക്യമെന്ന വാക്കാണ് അവര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഹിന്ദു ഏകത എന്ന ആശയത്തെയല്ല പിന്താങ്ങുന്നത് എന്ന് വിചാരിക്കരുത്. വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുംവിധം ഉപയോഗിക്കുക എന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഫാഷിസ്റ്റ് പാര്‍ട്ടിയായ ജര്‍മന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പേരില്‍ സോഷ്യലിസവും തൊഴിലാളിയുമൊക്കെ ഉണ്ടായിരുന്നു. നവോത്ഥാനം Reformation എന്ന് അവര്‍ പറയുമ്പോഴൊക്കെ പുനരുത്ഥാനം Revivalism ആണ് ഉദ്ദേശിക്കുന്നത് എന്നത് മറ്റൊരു ഉദാഹരണം. ഏകത എന്ന പദത്തിനെന്താണ് കുഴപ്പം? ഏകത എന്നത് ഏകീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ് എന്നതാണ് കുഴപ്പം. ഐക്യം വൈവിദ്ധ്യത്തെ അംഗീകരിക്കുമ്പോള്‍ ഏകത വ്യത്യസ്തതകളെ ഇല്ലാതാക്കുന്നു. നല്ലതല്ലേ എന്ന് ചോദിച്ചേക്കാം. എപ്പോഴും അല്ല എന്നാണ് ഉത്തരം. ഇന്ത്യയില്‍ നിലനിന്നുപോരുന്നതും എന്നാല്‍ ആധുനികതയുടെ മൂല്യങ്ങളുടെ വരവോടെ ചോദ്യംചെയ്യപ്പെട്ടതുമായ ഒരു ശ്രേണീബദ്ധവ്യവസ്ഥയുണ്ട് ഇന്ത്യന്‍ സമൂഹത്തില്‍. ബ്രാഹ്മണനാണ് അതിന്റെ നേതൃത്വം. അത് മാറിയ കാലത്തിന് അനുസരിച്ച് പുതിയതാക്കിത്തീര്‍ക്കുക എന്നതാണ് ഏകത കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നുവട്ടം തുടര്‍ച്ചയായി അവര്‍ രാജ്യഭരണം പിടിച്ചെടുത്തു എന്നതുകൊണ്ടുമാത്രം ഹിന്ദു ഏകത സാദ്ധ്യമായി എന്ന നിഗമനത്തിലെത്താനാകില്ല. ഹിന്ദു ഏകതയ്ക്ക് തടസ്സമേതാണ് എന്നു ചോദിച്ചാല്‍ അതിനുത്തരം ഹിന്ദുയിസമെന്നു വിളിക്കുന്ന മതത്തിന്റെ അയഞ്ഞഘടനയും നിഷ്‌കര്‍ഷതകളില്ലായ്മയുമാണ്. ഈ അയഞ്ഞ ഘടനയേയും കാര്‍ക്കശ്യമില്ലായ്മയേയും മനസ്സിലാക്കുന്നതില്‍ അതിഹൈന്ദവികതയെ എതിര്‍ക്കുന്നവരും ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് കൗതുകകരം. മാംസം കഴിക്കുന്ന കശ്മീരി ബ്രാഹ്മണനും മാംസം കഴിക്കാത്ത ദലിത് വിഭാഗങ്ങളും ഹിന്ദുക്കളിലുണ്ട്. മത്സ്യം ഭക്ഷിക്കുന്ന ബ്രാഹ്മണനും മത്സ്യം ഭക്ഷിക്കാത്ത ബ്രാഹ്മണനും അതിനുള്ളില്‍ തന്നെയുണ്ട്. രാമനെന്ന പോലെ രാവണനും ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍ സ്ഥാനമുണ്ട്. കൊല്ലം ജില്ലയിലെ മലനടയിലാണ് സുയോധനന് ക്ഷേത്രമുള്ളത്. ഹിന്ദുമത സങ്കല്പങ്ങളില്‍ നായകനും പ്രതിയോഗിയുമെല്ലാം ഏതോ അലംഘനീയ വിധിയുടെ ചരടുകളാല്‍ ബന്ധിക്കപ്പെട്ട് ഒരു പാവനാടകത്തിലെന്ന പോലെ ചലിക്കുന്നു. കര്‍മപാശം എന്നതാണ് ഈ ചരടിനു വിളിപ്പേര്. അബ്രഹാമിക മതങ്ങളില്‍ സമത്വം എന്ന സങ്കല്പമുണ്ട്. ദൈവത്തിന്റെ സൃഷ്ടികള്‍ക്കിടയില്‍ ഉച്ചനീചത്വങ്ങളുണ്ടാകരുതെന്നാണ്. മനുഷ്യനെ ദൈവം തന്റെ രൂപത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ബൈബിള്‍. ആയതിനാല്‍ ഓരോ മനുഷ്യനിലും ദൈവത്തിനെ കാണാനുള്ള ഒരു പഴുതുണ്ട്. ആ പഴുതിലൂടെ ഒരുപരിധിവരെ സമത്വം എന്ന രാഷ്ട്രീയ സങ്കല്പത്തെ വീക്ഷിക്കാനാകും. എന്നാല്‍ ഹിന്ദുമതത്തില്‍ സമത ഇല്ല. മറിച്ച് സെമിറ്റിക് മതങ്ങളിലൊക്കെയുള്ള സമത എന്ന ആശയത്തില്‍ നിന്നും ഒരുപടി കൂടി കടന്ന് ഭേദാഭേദചിന്തകളില്ലാത്ത അദൈ്വതദര്‍ശനമുണ്ട്. 'ഒന്നിനേയും കൊല്ലരുതെന്ന്' പറയുന്നത് വാച്യാര്‍ത്ഥത്തിലെടുത്ത് പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നതുപോലെ ഒട്ടും എളുപ്പമല്ലാത്ത ഒന്നാണ് ഈ ദര്‍ശനമനുസരിച്ച് ജീവിക്കുന്നത്. പ്രയാസകരമായ ഈ സംഗതിയെ മറയാക്കിയാണ് സമൂഹത്തില്‍ ഉച്ചനീചത്വം വളര്‍ത്തിയെടുത്തത്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് മിഥോളജിസ്റ്റും എഴുത്തുകാരനുമായ ദേവ്ദത്ത് പട്ടനായിക് വിശദീകരിക്കുന്നുണ്ട്. അബ്രഹാമിക മതങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഹിന്ദുമതം. പട്ടനായിക് ചൂണ്ടിക്കാണിക്കുന്നത് വൈവിധ്യത്തിലാണ് ഹിന്ദുമതം തെഴുത്തത് എന്നാണ്. വിവിധങ്ങളായ സമൂഹങ്ങളുടെ ഒരു സഞ്ചയമാണത്. ഓരോ സമൂഹത്തിനും അതിന്റേതായ ദൈവങ്ങളുണ്ട്. സ്വന്തം നിയോഗങ്ങള്‍, സവിശേഷവിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവയൊക്കെ ഉണ്ട്. ഓരോന്നും അതുല്യമാണ്. വിഭവങ്ങള്‍ക്കായുള്ള മത്സരവും ഈ സമൂഹത്തിലുണ്ട്. അതുകൊണ്ടുള്ള പിരിമുറുക്കവുമുണ്ട്. തന്‍മൂലം അസ്ഥിരസ്വഭാവമുള്ള ശ്രേണീബദ്ധത (Hierarchy) നിലനില്‍ക്കുന്ന ഒരു വലിയ ജനസഞ്ചയമാകുന്നു ഹിന്ദുമതം. അതുകൊണ്ടുതന്നെ ഈ ജനസഞ്ചയത്തിലെ ചില സമൂഹങ്ങളും അവരുടെ ചില ദൈവങ്ങളും മറ്റുള്ളവയേക്കാള്‍ പ്രാധാന്യം നേടുന്നുണ്ട്. എന്നാല്‍ അത് എന്നെന്നേക്കുമായി അങ്ങനെയല്ല എന്നും പട്ടനായിക് പറയുന്നു. ഏതെങ്കിലും ഒരു സമൂഹമോ അവരുടെ ദൈവമോ എപ്പോഴും അതിന്റെ കേന്ദ്രത്തിലുണ്ടാകും. ഒരു തൊഴിലിടത്തില്‍ മേല്‍നോട്ടത്തിനു അധികാരമുള്ളയാള്‍ മാറിമാറിവരുംപോലെ അവര്‍ മാറിമാറി വരും. തൊഴിലിടത്തിലെ കഴിവുള്ള ഏതു തൊഴിലാളിക്കും മേല്‍നോട്ടത്തിനു അധികാരിയാകാമല്ലോ. ഒരു നിലയ്ക്കുള്ള ചലനാത്മകത ആ വ്യവസ്ഥക്കുണ്ട്. എന്നാല്‍ ഈ ചലനാത്മകത നഷ്ടമാകുമ്പോള്‍ ഒരാള്‍ എല്ലാകാലത്തും അധികാരിയായിരിക്കുന്നതാണ് ഫലം. അന്നേരം നടക്കുന്നത് അസമത്വത്തിന്റെ സ്ഥാപനവല്‍ക്കരണമാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ ഒരു സഞ്ചയമായ ഹിന്ദുമതത്തില്‍ ആയിരക്കണക്കിന് ജാതികള്‍ എല്ലാകാലത്തും ഈ മേലധികാരത്തിനായി മത്സരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഓരോ ജാതികളും താന്താങ്ങളെ സൈദ്ധാന്തികമായി ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് നിര്‍ബന്ധിതമായി സംയോജിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ഈ മത്സരം നിലയ്ക്കുന്നു. അതോടെ ചലനാത്മകത നഷ്ടമാകുന്നു. അസമത്വം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. അപ്പോഴാണ് ചണ്ഡാലനായി പിറക്കുന്നതും ഭൂസുരനായി പിറക്കുന്നതും കര്‍മഫലം കൊണ്ടെന്ന ന്യായീകരണം ഉണ്ടാകുന്നത്. ഒ.വി.വിജയന്റെ 'ഗുരുസാഗര'ത്തില്‍ കുഞ്ഞുണ്ണി തന്റെ അച്ഛനോട് എന്തുകൊണ്ടാണ് വലംകയ്യനായ കര്‍ഷകന്റെ പ്രഹരം മുഴുവന്‍ എന്നും വലതുവശത്ത് നില്‍ക്കുന്ന പോത്തിന് എന്നു ചോദിക്കുന്നുണ്ട്. 'അത് അതിന്റെ കര്‍മഫലമാണ്' എന്നാണ് മറുപടി. അനന്തകാലങ്ങളുടേയും നൈരന്തര്യങ്ങളുടേയും നാല്‍ക്കവലയില്‍ മനുഷ്യരെ പ്രതിഷ്ഠിച്ച് വിധിഹിതമേവനും തടുത്തുകൂടാ എന്ന് ഉറക്കെ കരയാനാണ് എന്നും ഔപചാരികമതം ഭാരതീയരെ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ചലനാത്മകതയും ജാതിസമൂഹങ്ങളുടെ അതുല്യതയും മുന്‍നിര്‍ത്തി നിരവധി പോരാട്ടങ്ങള്‍ ഹിന്ദുമതത്തിനുള്ളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഭക്തിപ്രസ്ഥാനം മുതല്‍ നവീനാദ്വൈതികള്‍ നയിച്ച സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ വരെ അതിന്റെ ഭാഗമാണ്. പ്രവാചകനില്ലാത്ത ഹിന്ദുമതം വൈവിദ്ധ്യത്തിനു ഹിന്ദുമതം നല്‍കിയ ഊന്നല്‍ സാദ്ധ്യമാക്കിയതാണ് ഈ പ്രസ്ഥാനങ്ങളെ ഏറേയും. എല്ലാ പൗരന്മാരെയും തുല്യരായി കാണുകയും അവര്‍ക്ക് തുല്യ അവകാശങ്ങളും വിഭവങ്ങളില്‍ തുല്യ ഉടമസ്ഥതയും നല്‍കുന്ന 'പത്തുകല്‍പ്പനകളുടെ' ഒരു കൂട്ടമായിട്ടാണ് ഒരു നല്ല ഭരണഘടനയെ ശരിയ്ക്കും വിശേഷിപ്പിക്കേണ്ടത്. ലോകത്തെവിടേയും അബ്രഹാമിക മതങ്ങളുടെ കൂടി സംഭാവനയായ സമത്വസങ്കല്പങ്ങളാല്‍ പ്രചോദിതമായിട്ടു സൃഷ്ടിക്കപ്പെട്ട തുല്യ അവകാശങ്ങളെക്കുറിച്ചുള്ള ഭരണഘടനാസിദ്ധാന്തങ്ങളുടെ ഒരു പരിമിതി അതിനു വൈവിധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല എന്നതാണ്. പട്ടനായിക് ചോദിക്കുന്നതുപോലെ സമത്വം ഉദ്‌ഘോഷിക്കുന്ന ഒരു ഭരണഘടനയ്ക്ക് എങ്ങനെയാണ് സ്ത്രീപുരുഷ സമത്വം എന്ന തത്ത്വമോ ഭിന്നലൈംഗികതയേയോ അംഗീകരിക്കാത്ത മതങ്ങളോട് സമത്വപൂര്‍ണമായ പെരുമാറ്റം സുസാദ്ധ്യമാകുക? മനുഷ്യാന്തസ്സിനെ കൂട്ടാക്കാത്ത ജാത്യാചാരങ്ങളെ വിശ്വാസത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന മതത്തെ അംഗീകരിക്കാനാകുക? ഇന്ത്യയെന്ന ആശയം തന്നെ സമത്വസങ്കല്‍പത്തെ ആസ്പദമാക്കി പരിണമിച്ചുവന്ന ഒന്നാണ്. ഇന്ത്യപോലുള്ള ഒരു ജനാധിപത്യസമൂഹത്തില്‍ മത,വംശീയ,ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സവിശേഷപരിഗണന കൂടിയാകുമ്പോള്‍ ഈ പ്രതിസന്ധി രൂക്ഷമാകുന്നു. സവിശേഷ പരിഗണന സമഭാവനയോടുള്ള സമീപനത്തിനു എതിരാണെന്ന ലളിതപാഠത്തില്‍ ഇന്ത്യക്കാര്‍ കുടുങ്ങിപ്പോകുന്നു. ന്യൂനപക്ഷ പ്രീണനം എന്ന മുദ്രാവാക്യം അങ്ങനെ വളരെ എളുപ്പത്തില്‍ ഭൂരിപക്ഷ മതസ്ഥര്‍ക്കിടയില്‍ വിലപ്പോകുന്നു. ഈ പ്രചാരണം അഴിച്ചുവിടുന്ന ഹിന്ദുത്വരാഷ്ട്രീയക്കാരെ നേരിടുന്നതില്‍ കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടുന്ന മതനിരപേക്ഷ ചേരി പരാജയപ്പെടുന്നത് വൈവിദ്ധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്തതുകൊണ്ടു കൂടിയാണ്. ഹിന്ദുമതത്തിന്റെ വൈവിദ്ധ്യത, ചലനാത്മക നിലച്ചുപോകുമ്പോഴൊക്കെ അതിനുള്ളില്‍ വളരുന്ന ചെറുത്തുനില്‍പ്പുകള്‍ എന്നിവ മനസ്സിലാക്കുന്നതില്‍ സാര്‍വദേശീയമായ ഒരു മതനിരപേക്ഷ സങ്കല്പം കൊണ്ടുനടക്കുന്ന ഉദാരവാദികളെപ്പോലെ കമ്യൂണിസ്റ്റുകാരും പരാജയപ്പെട്ടിരിക്കുന്നു. ഒരു മര്‍ദ്ദനവ്യവസ്ഥയുടെ എല്ലാക്കാലത്തേക്കുമുള്ള സിദ്ധാന്തപരമായ ന്യായീകരണവും അതിന്റെ പ്രയോഗവുമല്ല ഹിന്ദുമതം എന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഹിന്ദുമതവും നിരന്തരപരിണാമസാദ്ധ്യത ഉള്ള ഒന്നാണ്. സത്യയുഗത്തിലേക്കുള്ള വാമമാര്‍ഗ്ഗം ഇന്ത്യയുടെ ആത്മാവെന്ത് എന്നറിഞ്ഞയാളായിരുന്നു ഗാന്ധിജി, അദ്ദേഹം സംസാരിച്ചത് ശരാശരി ഇന്ത്യക്കാരന്റെ 'ഇഡിയം' ഉപയോഗിച്ചായിരുന്നു. ഗാന്ധിജി ആവര്‍ത്തിച്ചുപയോഗിച്ചിരുന്ന രാമരാജ്യം എന്ന പ്രയോഗത്തിന്റെ സൂക്ഷ്മാര്‍ത്ഥമൊന്നും ഇന്ത്യയുടെ പൊതുബോധത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല ഇന്നോളം. ഒരു ആദര്‍ശാത്മകസമൂഹം എന്ന നിലയിലാണ് ഇന്ത്യക്കാര്‍ അതു മനസ്സിലാക്കിയിട്ടുള്ളത്. കാലഹരണപ്പെട്ടൊരു നീതിസംഹിത പ്രയോഗത്തിലിരിക്കുന്ന സമൂഹമാണ് രാമരാജ്യത്തിലേത് എന്ന് കമ്യൂണിസ്റ്റുകാര്‍ പറയും. എന്നാല്‍ 'ഭൂമിയില്‍ ഒരു രാമരാജ്യം സൃഷ്ടിക്കുക എന്നതാണ് കമ്യൂണിസത്തിന്റെ ലക്ഷ്യം' എന്ന് പണ്ട് ഒരു കമ്യൂണിസ്റ്റുകാരന്‍ പറഞ്ഞിട്ടുണ്ട്. സത്യ ഭക്ത. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണ കാണ്‍പൂര്‍ യോഗത്തിന് മുന്‍കൈയെടുത്ത കമ്യൂണിസ്റ്റായിരുന്നു രാജസ്ഥാനിലെ ഭരത്പൂരില്‍ ജനിച്ച ചഖന്‍ ലാല്‍ എന്ന സത്യ ഭക്ത. മറ്റൊന്നു കൂടി അദ്ദേഹം പറഞ്ഞു. വൈകാതെ പ്രളയം വരും, സത്യയുഗം പിറക്കും. മുതലാളിത്തത്തിന്റേയും കൊളോണിയല്‍ വാഴ്ചയുടേയും അന്ത്യം കുറിക്കപ്പെടുമെന്നും കമ്യൂണിസം വരുമെന്നൊക്കെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മാവേലിനാട് എന്ന് മലയാളി പറയുന്നതുപോലെ. ഇന്ത്യയില്‍, വിശേഷിച്ചും ഉത്തരേന്ത്യയില്‍ മദ്ധ്യകാലഘട്ടത്തില്‍ പ്രബലമായ ഭക്തിപ്രസ്ഥാനവും കബീര്‍ദാസും തുളസീദാസുമെല്ലാം വാല്‍മീകി രാമായണത്തില്‍ നിന്നും വ്യത്യസ്തനായ ഒരു രാമനെയാണ് ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ചത്. അല്ലാഹു എന്നതിനു പകരം രാമന്‍ എന്നോ രാമന്‍ എന്നതിനു പകരം അല്ലാഹ് എന്നോ പറയാമായിരുന്നു. അയോദ്ധ്യ എന്നാല്‍ യുദ്ധമില്ലാത്ത ഭൂമി എന്നുതന്നെയായിരുന്നു. വ്യവസ്ഥയുടെ മര്യാദകള്‍ പാലിച്ച പുരുഷോത്തമനെന്നതിലുപരി ഭക്തിപ്രസ്ഥാനത്തിന്റെ രാമന്‍ സാധാരണമനുഷ്യര്‍ക്ക് സങ്കടമോചകനായിരുന്നു. ഇന്ത്യന്‍ ജനമനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ഒരു വിമോചകനാണ് ഭക്തിപ്രസ്ഥാനത്തിന്റെ രാമനും കൃഷ്ണനുമെല്ലാം. കുടിയേറുന്നവരെല്ലാം ഭീകരവാദികളല്ല; ഉപരാഷ്ട്രപതി ട്രംപിനെ പ്രതിദ്ധ്വനിപ്പിക്കരുത് കമ്യൂണിസം നിരീശ്വരവാദപരമാണ്. അതുകൊണ്ട് രാമരാജ്യമെന്ന പ്രയോഗവും കമ്യൂണിസവും മോരും മുതിരയും പോലെ ചേരാത്തവയാണ്. എങ്കിലും ഹിന്ദുതീവ്രവാദികള്‍ ബ്രാഹ്മണ മതത്തെ നിശിതവിമര്‍ശനത്തിനിരയാക്കിയ എം.എന്‍. റോയിയേക്കാള്‍, ബി.ആര്‍.അംബേദ്കറേക്കാള്‍ ഭയന്നത് രാമമന്ത്രം സദാ ചുണ്ടില്‍ കൊണ്ടുനടന്ന സനാതനഹിന്ദുവായ ഗാന്ധിജിയെയാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഭാതമുഹൂര്‍ത്തത്തില്‍ സ്വയം ബലിയായ അദ്ദേഹം മരിച്ചുവീഴുന്നത് രാമനാമം ഉച്ചരിച്ചുകൊണ്ടാണെന്ന വസ്തുത അവര്‍ക്ക് മറക്കാനാകില്ല. ഇന്ത്യന്‍ ജനതയ്ക്കും. ഹിന്ദുതീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ മതേതരത്വത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതുണ്ടോ എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. കമ്യൂണിസം തന്നെയും എല്ലായ്‌പോഴും നിരീശ്വരവാദനിയമങ്ങളാല്‍ നിബന്ധിതമാണെന്ന് ഉറപ്പിച്ചുപറയാന്‍ പറ്റുമോ? ലാറ്റിന്‍ അമേരിക്കയില്‍ വിമോചനദൈവശാസ്ത്രം സ്വേച്ഛാധിപതികളെ കടപുഴക്കിയെറിയുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടില്ലേ? കാമിലോ തോറെയെ പോലുള്ള മതപുരോഹിതര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം പോരാടി രക്തസാക്ഷിത്വം വഹിച്ചിട്ടില്ലേ? ഇറാനില്‍ ആദ്യം ഷാ പഹ്ലവിയ്‌ക്കെതിരേയും പിന്നീട് പുരോഹിത വാഴ്ചയ്‌ക്കെതിരേയും പോരാടിയ മുജാഹിദീന്‍ ഇ കല്‍ഖിനെ പോലുള്ള ഇസ്‌ലാമിസ്റ്റ് മാര്‍ക്‌സിസ്റ്റ് വിമോചനസംഘടനകളുണ്ടായിട്ടില്ലേ? ഒരു ഹിന്ദു വിമോചനദൈവശാസ്ത്രം എന്തുകൊണ്ട് ആലോചനയില്‍ വരുന്നില്ല. സത്യ ഭക്ത എന്ന മരണം വരെ വിശ്വാസിയല്ലാതെ തുടര്‍ന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതവും രാഷ്ട്രീയവും ഇക്കാര്യത്തില്‍ പരിഗണനയ്ക്കു വരേണ്ട സംഗതിയാണ്.

സമകാലിക മലയാളം 18 Mar 2025 2:32 pm

എന്തൊക്കെയാണ് കേരളത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍? ഈ പട്ടിക നോക്കൂ

പൊതുവെ കേരള സമൂഹത്തില്‍ വളരുന്ന അപചയങ്ങളെകുറിച്ചാണ് പലപ്പോഴും ചര്‍ച്ചകള്‍, മീഡിയ ചര്‍ച്ചകള്‍ കൂടുതല്‍. അതു കൊണ്ടു ചിലര്‍ കരുതും കേരളം ഏറ്റവും മോശം സ്ഥലമാണന്ന്. ലോകം മുഴുവന്‍ സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിക്കുന്ന എനിക്ക് ഏറ്റവും മനോഹരമെന്നു പണ്ടും ഇന്നും തോന്നുന്ന ഇടം കേരളമാണ്. ഇവിടുത്തെ പച്ചപ്പ് എല്ലായിടത്തും കാണില്ല കേരളത്തിനു പുറത്ത്, ഇന്ത്യയില്‍ എല്ലായിടത്തും, ലോകത്തു മിക്കവാറും രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്തൊക്കെയാണ് കേരളത്തിലെ നല്ല കാര്യങ്ങള്‍? കഴിഞ്ഞ മാസം ഞാന്‍ കുഭമേളയും യൂ പിയും സന്ദര്‍ശിച്ചു. അപ്പോഴാണ് കേരളത്തിന്റെ മഹത്വത്തെ കുറിച്ച് ചിന്തിച്ചത്. 1. കേരളത്തിലെ സോഷ്യല്‍ സോളിഡാരിറ്റി കേരളത്തില്‍ എന്തെങ്കിലും ഒരു വാഹന അപകടമോ അല്ലെങ്കില്‍ പ്രകൃതി ദുരന്തമോ ഉണ്ടായാല്‍ ജാതി മത ഭേദമന്യേ ആളുകള്‍ സഹായിക്കാന്‍ സന്നദ്ധരാണ്. അപകടത്തില്‍ പെട്ട മനുഷ്യരുടെ ജാതിയോ മതമോ നോക്കാതെ എല്ലാവരും സഹായിക്കും. കേരളത്തില്‍ പ്രളയകാലത്തും ഉരുള്‍ പൊട്ടല്‍ ദുരന്തത്തിലും സഹായിക്കാന്‍ ഏറ്റവും മുന്നിട്ട് നിന്നത് യുവാക്കളാണ്. 2. കേരളത്തില്‍ എന്തൊക്ക പറഞ്ഞാലും മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഫ്യൂഡല്‍ മനോഭാവങ്ങള്‍ കുറഞ്ഞു. പലര്‍ക്കും ജാതി മത വിചാരങ്ങള്‍ ഉണ്ടെങ്കിലും മറ്റു പലയിടത്തും പോലെ അതു വെളിയില്‍ റൂഡായി കാണിക്കില്ല. വടക്കെ ഇന്ത്യയില്‍ പലയിടത്തും ഒരു മടിയും ഇല്ലാതെ നിങ്ങളുടെ ജാതി ചോദിക്കും. മതം മനസ്സില്‍ വച്ചു പെരുമാറും. പലയിടത്തും തൊട്ട് കൂട്ടായ്മകള്‍ ഇപ്പോഴുമുണ്ട്. 3. കേരളത്തില്‍ ഗ്രാസ് റൂട്ട്‌സിലും അല്ലാതെയും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരാണ്. പലര്‍ക്കും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുവാനും വീടില്ലാത്തവര്‍ക്ക് വീട് വാക്കാനുമൊക്കെ രാഷ്ട്രീയപാര്‍ട്ടികളിലെ സാമൂഹിക പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളോ ക്കെ മുന്നില്‍ കാണും 4. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഏത് കുഗ്രാമങ്ങളിലും റോഡ് ഉണ്ട്, വൈദ്യുതി ഉണ്ട്, മിക്കവാറും ഇടത്തു പൊതു ഗതാ ഗതമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മിക്കവാറും ഇടത്തു കുടിവെള്ളമുണ്ട്. കേരളത്തില്‍ വണ്ടി ചെല്ലാത്ത ഇടങ്ങള്‍ വളരെ കുറവാണ്. മറ്റു പലയിടത്തും വലിയ നല്ല ഒന്നാന്തരം ഹൈവേ കാണാം. പക്ഷെ ഹൈവെ വിട്ട് രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ ഏറ്റവും മോശമായ റോഡുകള്‍. 5. കേരളത്തിലെ കണക്റ്റിവിറ്റി വളരെ നല്ല ഗുണ മേന്മയുള്ളത്. കേരളത്തില്‍ ഞാന്‍ ജീവിക്കുന്നത് ഗ്രാമത്തിലാണ്. പക്ഷെ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് വളരെ നല്ല ക്വാളിറ്റി. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഇരുന്നു ലോകത്തു തൊണ്ണൂറ് രാജ്യങ്ങളില്‍ അധികം പ്രവര്‍ത്തനം നടത്തുന്ന അന്താരാഷ്ട്ര സംഘടനക്ക് നേതൃത്വം നല്‍കാന്‍ സാധിക്കും. ഒരു ദിവസം ഞാന്‍ ശരാശരി 5-6 മണിക്കൂര്‍ ഓന്‍ലൈന്‍ മീറ്റിങ്ങില്‍ ആയിരിക്കും. രാവിലെ പത്തു മണിക്ക് ലോകത്തിന്റെ വിവിധ ടീമകളുമായി കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഇരുന്നു മീറ്റിങ് കൂടാം. ഇന്ത്യയില്‍ പലയിടത്തും ഇത് സാധ്യമല്ല. ലോകത്തു മിക്കയിടത്തും ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കുറവാണ്. 6. കേരളത്തിലെ ആരോഗ്യ പരിപാലനം. കേരളത്തില്‍ ഇന്ന് ടെര്‍ഷറി ഹൈ സ്‌പെഷ്യല്‍ ഹെല്‍ത് കെയര്‍ ഏതാണ്ട് 25 കിലോമീറ്ററില്‍ അവൈലബിളാണ്. അടൂരില്‍ ഇപ്പോള്‍ ഹൈ സ്‌പെഷ്യലിറ്റി ലൈഫ് ലൈന്‍ ഉണ്ടായത് കൊണ്ടു ഇവിടെ നിന്നും പതിനഞ്ച് ഇരുപത് മിനിറ്റില്‍ എത്താം. പത്തനംതിട്ട ജില്ലയില്‍ മാത്രം നാലു മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍സ്. തിരുവല്ലയില്‍ മാത്രം മൂന്നു ഹൈ സ്‌പെഷ്യല്‍ ഹോസ്പിറ്റല്‍. കേരളത്തില്‍ എന്തൊക്കെ പറഞ്ഞാലും മറ്റു സംസ്ഥാങ്ങളെക്കാള്‍ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യം രംഗമുണ്ട്. സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങള്‍ ലോക നിലവാരത്തിലേക്ക് വളരണം. ഇപ്പോള്‍ സാമാന്യ സൗകര്യമുള്ളത് ചില മെഡിക്കല്‍ കോളേജുകള്‍ മാത്രം. ആ അവസ്ഥ മെച്ചപ്പെടണം. 7. കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് നമ്മള്‍ നിരന്തരം വിമര്‍ശിക്കും എങ്കിലും കേരളത്തില്‍ സര്‍വത്രിക വിദ്യാഭ്യാസം ഉണ്ട്. എല്ലായിടത്തും സ്‌കൂളകളും കോളജുകളും യൂണിവേഴ്‌സിറ്റികളും ഉണ്ടായത് കൊണ്ടു ഇന്ന് ആര്‍ക്കും കേരളത്തില്‍ വലിയ ചെലവ് ഇല്ലാതെ ഉന്നത വിദ്യാഭ്യാസം നടത്താം. 8. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ക്ക് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും ഉള്ളത് കേരളത്തിലാണ്. ഇന്ന് സര്‍ക്കാരിലും പ്രൊഫഷണല്‍ മേഖലയിലും സ്ത്രീകള്‍ ഏറ്റവും തിളങ്ങുന്നത് കേരളത്തിലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ ഉള്ളത് കേരളത്തില്‍ നിന്നും ഫിലിപ്പിന്‍സില്‍ നിന്നുമാണ്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്കു ഒരു പ്രധാന കാരണം കേരളത്തിലെ നഴ്‌സുമാര്‍ അയക്കുന്ന പൈസയാണ്. മധ്യകേരളത്തില്‍ അമേരിക്ക, ജര്‍മ്മനി, യൂ കെ ഉള്‍പ്പെടെയുള്ള മലയാളി കുടിയേറ്റത്തിന്റ പുറകില്‍ ഒരു നഴ്‌സ് ആയിരിക്കും. 9. കേരളത്തെ മറക്കാത്ത മലയാളികള്‍. കേരളത്തിനും ഇന്ത്യക്കും പുറത്തു എല്ലാം കൂടി ഏതാണ്ട് 20% മലയാളികള്‍ ഉണ്ട്. അവരൊക്കെ കേരളത്തെകുറിച്ച് കരുതല്‍ ഉള്ളവരാണ്. കഴിഞ്ഞ വര്‍ഷം റെമിട്ടന്‍സ് വന്നത് രണ്ടു ലക്ഷം കോടിയില്‍ അധികം. വിദേശ റെമിട്ടന്‍സ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിന്റെ അവസ്ഥ ഇതായിരിക്കില്ല. ഇന്ന് പേര്‍ ക്യാപിറ്റ വരുമാനത്തില്‍ കേരളം ഇന്ത്യയില്‍ ആറാം സ്ഥാനത്തായത് റെമിട്ടന്‍സ് ഇക്കൊണമി കൊണ്ടാണ്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ 1987 മുതല്‍ റെമിറ്റന്‍സാണ്. കേരളത്തില്‍ വന്ന കൂടുതല്‍ വിദേശ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയത് മലയാളികളാണ്. കേരളത്തില്‍ പ്രളയ സമയത്തും ദുരന്തസമയത്തും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിദേശ മലയാളികളാണ്. 10. കേരളത്തിലെ അര്‍ബനൈസെഷന്‍ ഇന്ന് തിരുവനന്തപുരത്തോ കൊച്ചിയിലോ കിട്ടുന്ന ഏത് സര്‍വീസും അടൂരില്‍ കിട്ടും. മിക്കവാറും എല്ലാ സാധാരണ കാറുകളും ബൈക്കും അടൂരില്‍ വാങ്ങാം. കെഎഫ്‌സി,/പിസ്സ ഹറ്റ് ഉള്‍പ്പെടെ ആഗോള ചെയിന്‍ വരെ അടൂരില്‍ ഉണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട് ഞാന്‍ താമസിക്കുന്ന അടൂരിന് അടുത്ത തുവയൂര്‍ ഗ്രാമത്തില്‍ മിക്കവാറും എല്ലാം കിട്ടും. പണ്ട് അഞ്ചു ഓല മേഞ്ഞ മാടക്കടയും ഒരു കാപ്പി കടയും ഒരു പലചരക്ക് കടയും ഉണ്ടായിരുന്നിടത്തു ഇന്ന് മൂന്നും നാലൂം നില കെട്ടിടങ്ങള്‍. നിരവധി റെസ്‌റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ജ്യുവലറി ഷോപ്പ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ബോധിഗ്രാമില്‍ വരുന്നവര്‍ക്ക് ഇതൊരു ഗ്രാമമാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. അവരുടെ ധാരണയില്‍ ഇത് ഒരു താലൂക് ആസ്ഥാന പട്ടണം പോലെയാണ്. അവര്‍ സ്ത്രീകളെ നോക്കി ശരീര ഭാഗങ്ങളെ ഉച്ചത്തില്‍ വര്‍ണിക്കുകയാണ്! അതുപോലെ കേരളത്തില്‍ അഴിമതിയുടെ ഡിഗ്രി കുറവാണ്. റോഡ് ഉണ്ടാകുമ്പോള്‍ കമ്മീഷന്‍ വാങ്ങുന്ന ഏര്‍പ്പാട് ഇവിടെ ഉണ്ട്. പക്ഷെ റോഡും പാലവും മുഴുവന്‍ വിഴുങ്ങില്ല. അതു മാത്രം അല്ല മീഡിയ ജാഗ്രത കൂടുതല്‍ ഉള്ളത് കൊണ്ടു ഉദ്യോഗസ്ഥക്ക് കൈക്കൂലി വാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ ഒരുപാടു നല്ല കാര്യങ്ങള്‍ ഉണ്ട് അതു കാണാതെ പോകരുത്. അതു കഴിഞ്ഞ നൂറു വര്‍ഷത്തില്‍ ഉണ്ടായ മാറ്റങ്ങള്‍. അല്ലാതെ ഏതെങ്കിലും അധികാര പാര്‍ട്ടികളുടെ കൃപ കൊണ്ടു മാത്രം അല്ല. കേരളത്തിന്റെ ആവാസ വ്യവസ്ഥ, കേരളത്തിലെ വിവിധ മതങ്ങളുടെ ചരിത്രം, വിദ്യാഭ്യാസ അവസരങ്ങള്‍, കേരളത്തിനു പുറത്തു ജോലി നേടി കാശ് അയച്ചു കൊടുക്കുന്നത് അങ്ങനെ ഒരുപാടു ഘടകങ്ങളാണ് കേരളത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ഇനിയും കേരള സമൂഹത്തെയും പരിസ്ഥിതിയേയും രാഷ്ട്രീയത്തെയും സാമ്പത്തിക അവസ്ഥയേയും സര്‍ക്കാരിനെയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. കേരളത്തെകുറിച്ച് പോസിറ്റീവായി കണ്ട് പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമ്മള്‍ എല്ലാവരുകൂടി ശ്രമിച്ചാല്‍ നടക്കും. (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം 17 Mar 2025 12:25 pm

'ശുഭാപ്തി വിശ്വാസം വേണം, മനുഷ്യനന്മയില്‍'; ദാനം നിസ്വാര്‍ത്ഥമെങ്കില്‍ അവയവക്കൈമാറ്റത്തിനു തടസ്സമരുത്

അ വയവ മാറ്റം ഇപ്പോള്‍ ഒട്ടുമിക്ക ആശുപത്രികളിലും ചെയ്യുന്നുണ്ട്. ഇപ്പോഴതൊരു വാര്‍ത്തയേയല്ല. എന്നാല്‍ അതിലൂടെ കടന്നുപോയവര്‍ക്കുമാത്രമേ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബോധ്യമാവൂ. അടുത്ത ബന്ധുക്കളില്‍ നിന്ന് അവയവം ലഭ്യമായില്ലെങ്കില്‍ പലവിധ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ത്തന്നെ സംശയത്തിന്റെ പേരു പറഞ്ഞ്, 1994 ലെ മാനുഷ്യാവയവങ്ങളുടെ മാറ്റിവെയ്ക്കല്‍ നിയമപ്രകാരം, നിയമപരമായി രൂപീകരിക്കപ്പെട്ട അധികാരികള്‍ക്ക് സമ്മതം നല്‍കാതിരിക്കാം. കാത്തിരിപ്പേറുന്ന അവയവക്കൈമാറ്റത്തില്‍ കേരള ഹൈക്കോടിയുടെ നിര്‍ണായക ഇടപെടലുണ്ടായത് ഈ സാഹചര്യത്തിലാണ്; അതിലേക്ക് വഴിവെച്ചത് ഇരുപതു വയസ്സുകാരന്റെ നിയമപോരാട്ടവും. ജീവിക്കാനുള്ള അവകാശത്തിനും ആഗ്രഹത്തിനും വേണ്ടിയുള്ള ഒരു തുറന്ന പോരാട്ടം. ഈ ഇടപെടലിന്റെ ഗുണഭോക്താക്കള്‍ ഒട്ടനവധിയാണ്. കേസിന്റെ പശ്ചാത്തലം മലപ്പുറം സ്വദേശിയായ ഉവൈസ് മുഹമ്മദിന്റെ ജീവിതം ദുരന്തങ്ങളുടെ തുടര്‍ച്ചകൊണ്ട് തളര്‍ത്തുന്നതായിരുന്നു. വൃക്കരോഗം ബാധിച്ച്, ജീവിതത്തോട് മല്ലടിക്കുന്ന 20 വയസ്സുള്ള ഉവൈസ് മുഹമ്മദ്. ഉവൈസിന്റെ പിതാവും വൃക്ക രോഗിയായിരുന്നു. പിതാവ് ഇപ്പോള്‍ ജീവിതം മുന്നോട്ടു നീക്കുന്നത് ഭാര്യയുടെ വൃക്ക സ്വീകരിച്ചതിലൂടെയാണ്. അതുകൊണ്ടു തന്നെ ഉവൈസിനു വൃക്ക നല്കാന്‍ അടുത്ത ബന്ധുക്കള്‍ ആരുമില്ല. കുടുംബം മുഴുവന്‍ രോഗം പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഉവൈസ് വൃക്ക ദാതാവിനെ തേടി അലയുന്നത്. ഉവൈസിന്റെ ദുരിത ജീവിതം കേട്ടറിഞ്ഞ 30 കാരിയായ ഒരു യുവതി വൃക്കദാനത്തിനു തയാറായി. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഇളയ സഹോദരനെ നഷ്ടപ്പെട്ട ആ യുവതി ഉവൈസിന് താങ്ങായി എത്താന്‍ തീരുമാനിച്ചു. അവിടെയാണ് നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ ഉവൈസിനുമുന്നില്‍ തടസ്സങ്ങളുണ്ടാക്കിയത്. തളരരുത് തകരരുത് എന്ന് ഉവൈസ് ജീവിതംകൊണ്ട് എഴുതിച്ചേര്‍ത്തു. ഉവൈസിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയായി. മാനുഷ്യാവയവങ്ങളുടെ മാറ്റിവെയ്ക്കല്‍ നിയമം (The Transplantation of Human Organs and Tissues Act,1994) അനുസരിച്ചു രണ്ടുപേരും ചേര്‍ന്ന് ഓതറൈസേഷന്‍ കമ്മിറ്റിക്ക് (District Level Authorization Committee for Transplantation of Human Organs) അപേക്ഷ നല്‍കിയെങ്കിലും ജില്ലാ പൊലീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന പേരില്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന്, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടെങ്കിലും, ഫലമുണ്ടായില്ല. പിന്നീട് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വൃക്ക നല്‍കാന്‍ യുവതി സ്വമേധയാ സമ്മതിച്ചതാണെന്നും സംശയകരമായ ഒന്നുമില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കാമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് കേസ് വീണ്ടും കോടതിയിലെത്തിയത്. നിയമം പറയുന്നത് നിയമത്തിലെ വകുപ്പ് 2 പ്രകാരം 'അടുത്ത ബന്ധുക്കളെ' ഭാര്യ, മകന്‍, മകള്‍, പിതാവ്, 'അമ്മ, സഹോദരന്‍, സഹോദരി, മുത്തച്ഛന്‍, മുത്തശ്ശി, കൊച്ചുമകന്‍ അല്ലെങ്കില്‍ കൊച്ചുമകള്‍ എന്നിങ്ങനെ നിര്‍വചിക്കുന്നു. ബന്ധുക്കള്‍ അല്ലാത്തവര്‍ക്കിടയില്‍ അവയവദാനത്തിനു ഓതറൈസേഷന്‍ കമ്മിറ്റി അംഗീകരിക്കണം. അതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഇവയൊക്കെയാണ്: ദാനം നിസ്വാര്‍ത്ഥമാണെന്നും സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലല്ലെന്നും കമ്മിറ്റി ഉറപ്പാക്കണം. സ്വീകര്‍ത്താവും ദാതാവും തമ്മില്‍ വാണിജ്യപരമായ ഇടപാടുകളുണ്ടോയെന്നും ദാതാവിന് പണം നല്‍കിയിട്ടുണ്ടോയെന്നും, ദാതാവിനോ മറ്റേതെങ്കിലും വ്യക്തിക്കോ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്നും വിലയിരുത്തണം; അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രസ്തുത വാഗ്ദാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും വിശദീകരണം തയ്യാറാക്കണം; ദാതാവ് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കണം; ബന്ധത്തിന്റെ രേഖാമൂലമുള്ള തെളിവുകള്‍ പരിശോധിക്കണം. ഉദാഹരണം: അവര്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നതിന്റെ തെളിവ് മുതലായവ; ഇതില്‍ ഇടനിലക്കാരനോ ദല്ലാളോ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വിലയിരുത്തണം; കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ അവരുടെ തൊഴിലിന്റെയും വരുമാനത്തിന്റെയും ഉചിതമായ തെളിവുകള്‍ നല്കാന്‍ ആവശ്യപ്പെടുന്നതിലൂടെ സ്വീകര്‍ത്താവിന്റെ സാമ്പത്തിക നില വിലയിരുത്തുകയും വാണിജ്യ ഇടപാട് തടയുകയെന്ന ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടിന്റെയും അവസ്ഥ തമ്മിലുള്ള മൊത്തത്തിലുള്ള അസമത്വം വിലയിരുത്തുകയും വേണം; ദാതാവ് മയക്കുമരുന്നിന് അടിമയല്ലെന്ന് ഉറപ്പാക്കണം; ദാതാവിന്റെ അടുത്ത ബന്ധുവുമായോ അല്ലെങ്കില്‍ അടുത്ത ബന്ധു ലഭ്യമല്ലെങ്കില്‍ രക്തബന്ധത്തിലൂടെയോ വിവാഹത്തിലൂടെയോ ദാതാവുമായി ബന്ധപ്പെട്ട ഏതെങ്കിലും മുതിര്‍ന്ന വ്യക്തിയുമായോ, അവയവം ദാനം ചെയ്യാനുള്ള അവന്റെ അല്ലെങ്കില്‍ അവളുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള അവബോധത്തെക്കുറിച്ചും, ദാതാവും സ്വീകര്‍ത്താവും ബന്ധത്തിന്റെ ആധികാരികതയും, അവയവദാനത്തിനുള്ള കാരണങ്ങളും സംബന്ധിച്ച് അഭിമുഖം നടത്തുന്നുവെന്ന് ഉറപ്പാക്കണം. മാത്രമല്ല പ്രസ്തുത കുടുംബാംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളോ ശക്തമായ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്തുകയും വേണം. കോടതിയുടെ നീരീക്ഷണം നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അവയവ ദാനം മാനുഷിക പരിഗണനകളിലാണോ എന്ന് അധികാരികള്‍ പരിശോധിക്കേണ്ടതുണ്ട്. ഒരു അവയവദാനം മാനുഷിക പരിഗണനകളാലാണോ, അതോ, അതൊരു വാണിജ്യപരമായ ഇടപാടാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കൃത്യമായ സൂത്രവാക്യങ്ങളൊന്നുമില്ല. എന്നിരുന്നാലും, നിലവിലുള്ളതുപോലുള്ള നാമമാത്രമായ കേസുകളില്‍, അവയവദാനത്തിനുള്ള അംഗീകാരം നല്‍കുന്നതും നിരസിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഒരു ഇടുങ്ങിയ രേഖയാല്‍ വേര്‍തിരിക്കപ്പെടുന്നു. അവയവക്കൈമാറ്റത്തിലെ വാണിജ്യ ഇടപാടുകള്‍ നിരോധിക്കുക, ദുര്‍ബലരായ വ്യക്തികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുക എന്നിവയാണ് പ്രസ്തുത നിയമത്തിന്റെ പ്രശംസനീയമായ ഉദ്ദേശ്യം. അനുകമ്പയുള്ള ചില വ്യക്തികള്‍ ഒരു കുടുംബാംഗത്തിനോ സുഹൃത്തിനോ ഒരു പുതിയ ജീവിതം നല്‍കുന്നതിനായി അവരുടെ അവയവങ്ങള്‍ നിസ്വാര്‍ത്ഥമായി ദാനം ചെയ്യാന്‍ തയ്യാറാണെന്നത് മറക്കരുത്. അതിനാല്‍, ബന്ധുക്കളല്ലാത്തവര്‍ തമ്മിലുള്ള ഓരോ അവയവമാറ്റവും സൂക്ഷ്മപരിശോധന നടത്തുകയോ അത്തരം സംക്ഷിപ്ത നടപടികളില്‍ അവയെ സംശയത്തോടെ കാണുകയോ ചെയ്യുന്നത് അപ്രായോഗികമായിരിക്കും. സ്വന്തം പിതാവും ഒരു വൃക്ക രോഗിയായിട്ടുള്ള 20 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് ഉവൈസ് എന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്. അവന്‍ സാമ്പത്തികമായി മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണെന്നും അവയവം വാങ്ങാന്‍ കഴിയുമെന്നും കാണിക്കുവാന്‍ ഒരു തെളിവും ഇല്ല. അതേ രോഗം ബാധിച്ച് മരിച്ച യുവതിയുടെ മരിച്ചുപോയ സഹോദരനെ ഓര്‍മ്മിക്കുന്നതിനാലാണ്, ഉവൈസിന്റെ ജീവന്‍ രക്ഷിക്കുവാന്‍ മാനുഷിക പരിഗണനകളാലാണ് വൃക്ക ദാനം ചെയ്യുന്നതെന്ന യുവതിയുടെ വാദം വിശ്വസനീയവുമാണ്. എന്നാല്‍ വ്യാപാരം നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരുടെ അപേക്ഷ നിരസിച്ചതെന്ന് വ്യക്തമാകും. മാത്രമല്ല നാം ഒരു പ്രധാന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്. ഹര്‍ജിക്കാര്‍ക്ക്, ഒരു സത്യവാങ്മൂലത്തിലൂടെ വാണിജ്യപരമായ ഘടകങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രസ്താവിക്കാന്‍ മാത്രമേ കഴിയൂ. ഹര്‍ജിക്കാരുടെ പ്രസ്താവനയുടെ സത്യസന്ധതയെക്കുറിച്ച് അംഗീകാര സമിതിക്ക് സംശയം ഉണ്ടായിരുന്നെങ്കില്‍, അവര്‍ ഹര്‍ജിക്കാരില്‍ നിന്ന് വ്യക്തത തേടുകയോ അവരുടെ സംവിധാനത്തിലൂടെ അന്വേഷണം ആരംഭിക്കുകയോ ചെയ്യണമായിരുന്നു. ഒരു വാണിജ്യ ഘടകം സ്ഥാപിക്കുന്നതിന് വ്യക്തമായ വിവരങ്ങള്‍ ഇല്ലെങ്കില്‍ വൃക്ക ദാനത്തിനുള്ള അനുമതി നിരസിക്കാന്‍ കഴിയില്ല. അവയവദാനം പൂര്‍ണ്ണമായും മാനുഷിക പരിഗണകളാലാണെന്ന് ദാതാവ് ഉറപ്പിച്ച് പറയുമ്പോള്‍, നേരെമറിച്ച് വിശ്വസിക്കാന്‍ മതിയായ തെളിവുകളില്ലെങ്കില്‍, ആ പ്രസ്താവനയെ അംഗീകരിക്കേണ്ടതാണ്. മാനുഷിക പരിഗണനകളാല്‍ അവയവങ്ങളോ കോശങ്ങളോ ദാനം ചെയ്യാന്‍ അടുത്ത ബന്ധുക്കളല്ലാത്ത മനുഷ്യരും തയാറാകുമെന്നുള്ള ശുഭാപ്തിവിശ്വാസം നമുക്കുണ്ടായിരിക്കണം. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്വാസം; മനുഷ്യത്വപരം ഈ ഹൈക്കോടതി വിധി വിഷയം വീണ്ടും പരിഗണിക്കുന്നതിനായി അതോറിറ്റിക്ക് കൈമാറുന്നത് വിവേകശൂന്യമായിരിക്കും. കാരണം സമയം പ്രധാനമാണ്. കൂടുതല്‍ കാലതാമസം ഉണ്ടായാല്‍ അത് യുവാവിന്റെ ജീവിതത്തെ അപകടത്തിലാക്കും. 'ഇത് ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യമാണ്. ഇത് ജീവിതത്തിന്റെ അര്‍ത്ഥത്തെ കുറിച്ചുള്ള ചോദ്യമാണ്,' ലിയോ ടോള്‍സ്‌റ്റോയിയുടെ വാക്കുകള്‍ ഉദ്ധരിച്ച കോടതി, അവയവമാറ്റ നടപടിക്രമത്തിന് അനുമതി നല്‍കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചു. ഈ വിധി ഹര്‍ജിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, സമാനമായ സാഹചര്യങ്ങളിലുള്ള എണ്ണമറ്റ മറ്റുള്ളവര്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. അവയവമാറ്റത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക്, ഈ തീരുമാനം പ്രതീക്ഷയുടെ കിരണമാണ്. പ്രതീക്ഷകളാണ്, പ്രത്യാശകളാണ് ഏതൊരു രോഗിയുടെയും ആദ്യത്തെ മരുന്ന്.

സമകാലിക മലയാളം 17 Mar 2025 12:00 pm

പഞ്ചായത്തിനായി വന്യജീവിയെ കൊന്നാല്‍ ആരാണ് ഉത്തരവാദി?

നിലവിലുള്ള നിയമങ്ങളെ അവഗണിച്ചുകൊണ്ട്, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ച് കൊല്ലും എന്ന തീരുമാനം ജനപ്രതിനിധിസഭകള്‍ എടുത്താല്‍ എന്തു ചെയ്യും? അത്തരം പ്രസ്താവനകള്‍ പലയിടങ്ങളില്‍ നിന്നായി അടുത്തിടെ ഉണ്ടായിരുന്നുവെങ്കിലും നിയമസംരക്ഷണ ബാധ്യതയുള്ള ജനപ്രതിനിധിസഭകള്‍ക്ക് അത് ചെയ്യുന്നതില്‍ പരിമിതിയുണ്ട്. എന്നാല്‍ അടുത്തിടെ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി അങ്ങനെയൊരു തീരുമാനം എടുത്തു. സംഭവം നടപ്പാക്കാന്‍ വേണ്ടി ഇരുപതംഗ ഷൂട്ടര്‍മാരുടെ പാനലും ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്ത് ഉണ്ടാക്കി. ഭരണസമിതിയുടെ തീരുമാനം വന്നതുമുതല്‍ ഇതിന്റെ നിയമപ്രശ്‌നങ്ങളും ഭരണഘടനാപരമായ പ്രശ്‌നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും ചര്‍ച്ചയായി. എങ്കിലും പഞ്ചായത്തും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലും പിന്മാറാതെ തീരുമാനം നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയി. വനംമന്ത്രിയും വനംവകുപ്പും ഇതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പഞ്ചായത്ത് ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്ത് വരുന്നിടത്ത് വെച്ച് കാണാം എന്ന നിലപാടിലാണ്. പേരാമ്പ്ര ബ്ലോക്കിന് കീഴില്‍ വരുന്ന ചക്കിട്ടപ്പാറ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ്. വനവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശം. വന്യജീവി ആക്രമണത്തിന്റെ പ്രശ്‌നം രൂക്ഷമാണ്. പതിനഞ്ച് വാര്‍ഡില്‍ പത്തും വനഭൂമിയോട് ചേര്‍ന്നാണുള്ളത്. ഇവിടെ സി.പി.എമ്മാണ് ഭരണകക്ഷി. മൃഗങ്ങളെ വെടിവെച്ച് കൊല്ലുക എന്ന തീരുമാനം ആദ്യമായല്ല പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുമ്പ് തെരുവുനായ ശല്യം രൂക്ഷമായ സമയത്തും നായ്ക്കളെ വെടിവെച്ച് കൊല്ലുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇത്തവണ അതില്‍ ആനയും പുലിയും കടുവയും കാട്ടുപോത്തും തുടങ്ങി എല്ലാ ജീവികളെയും ഉള്‍പ്പെടുത്തി. നിലവില്‍ അക്രമകാരികളായ കാട്ടുപന്നികളെ വെടിവെക്കാന്‍ മാത്രമാണ് പഞ്ചായത്തിന് അനുമതിയുള്ളത്. വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയ ഓണററി വെല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി എടുത്തുമാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത് വെടിവെച്ച് കൊല്ലാനുള്ള തീരുമാനം വൈകാരികമല്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. തീരുമാനത്തില്‍ നിയമവിരുദ്ധതയുണ്ടെങ്കിലും ജനങ്ങളുടെ താത്പര്യത്തിനാണ് മുന്‍ഗണനയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഓണററി പദവി എടുത്ത് മാറ്റാനുള്ള വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവും മാര്‍ച്ചും നടത്താനാണ് പരിപാടി. ഒരു ഭരണഘടനാസ്ഥാപനത്തിന് എങ്ങനെയാണ് നിയമത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു തീരുമാനം പാസാക്കാന്‍ കഴിയുന്നത് എന്നാണ് ഇതിലെ പ്രശ്‌നം. ഇങ്ങനെയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്യമൃഗത്തെ വെടിവെച്ച് കൊന്നാല്‍ ആരായിരിക്കും ഉത്തരവാദി, ആരായിരിക്കും നിയമനടപടി നേരിടേണ്ടിവരിക? ഇറങ്ങിപ്പുറപ്പെടുന്ന ഷൂട്ടര്‍മാരെങ്കിലും ഇത് ചിന്തിക്കേണ്ടേ? 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് കേരളസര്‍ക്കാരും ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ അധികാരം സംസ്ഥാന സര്‍ക്കാറിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും വേണം എന്നാണ് നിയമത്തിനെതിരെ വാദിക്കുന്നവരുടെ പക്ഷം. വെടിവെച്ച് കൊല്ലലാണ് ഏറ്റവും നല്ല പരിഹാര മാര്‍ഗം എന്ന് ചിന്തിക്കുന്നത് തെറ്റാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ആഴത്തിലുള്ള പഠനങ്ങളും ശാസ്ത്രീയമായ രീതികളും അതിനായി പ്രത്യേകമായ വകുപ്പുകളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനാണ് ഭരണകൂടങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. വൈകാരികവും ജനങ്ങളെ കൈയ്യിലെടുക്കുന്നതുമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും സംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ പര്യാപ്തമല്ല. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിയതിന് ശേഷം അയ്യായിരത്തോളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ട് കാട്ടുപന്നിശല്യം കുറഞ്ഞതായി കേരളത്തില്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിയതിന് ശേഷം അയ്യായിരത്തോളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ട് കാട്ടുപന്നിശല്യം കുറഞ്ഞതായി കേരളത്തില്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള ആലോചനകള്‍ക്ക് കളമൊരുക്കട്ടെ.

സമകാലിക മലയാളം 14 Mar 2025 2:58 pm

പിസി ജോര്‍ജ്ജിന്റെ വര്‍ത്തമാനത്തിനു ഭാവിയെന്ത്?

നാ ളെയൊരു ദിവസം പി സി ജോര്‍ജ്ജ് ബിജെപി സംസ്ഥാന അധ്യക്ഷനായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് വര്‍ത്തമാനം പറയുമ്പോള്‍ കിട്ടാന്‍ പോകുന്ന ആധികാരികതയുടെ പരീക്ഷണപ്പറക്കലാണോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്? സംസ്ഥാന അധ്യക്ഷനായില്ലെങ്കിലും ദേശീയ സെക്രട്ടറിയോ രാജ്യസഭാംഗമോ ആകാന്‍ യോഗ്യത തെളിയിക്കുകയാണോ ജോര്‍ജ്ജ്. നവംബറില്‍ വരാനിരിക്കുന്ന രാജ്യസഭാ ഒഴിവുകളിലൊന്നില്‍ പി സി ജോര്‍ജ്ജിന്റെ പേരാകുമോ ബിജെപി പരിഗണിക്കുക? പി സി ജോര്‍ജ്ജ് മുന്‍ എംഎല്‍എയും യുഡിഎഫ് ഭരിക്കുമ്പോള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പായിരുന്ന ആളുമാണ്. എംഎല്‍എ എന്ന നിലയില്‍ നിയമസഭയുടെ വിവിധ സമിതികളില്‍ അംഗവും പലതിലും പലവട്ടം അധ്യക്ഷനുമൊക്കെയായിരുന്നു. ഒരു ഘട്ടത്തില്‍, സാമൂഹികപ്രതിബദ്ധതയോടുള്ള ജോര്‍ജ്ജിന്റെ പ്രതിബദ്ധത വി എസ് അച്യുതാനന്ദന്‍ പോലും വിശ്വസിച്ചുപോയിട്ടുണ്ട്. പക്ഷേ, ജോര്‍ജ്ജ് ഇപ്പോള്‍ തികഞ്ഞ വര്‍ഗ്ഗീയവാദിയും മുസ്്‌ലിം സമുദായത്തിനെതിരേ നിരന്തരം വിഷം ചീറ്റുന്നയാളുമായി മാറിയിരിക്കുന്നു. അങ്ങനെയല്ലാതിരുന്നപ്പോഴും, അതല്ലെങ്കില്‍ ഈ ഉള്ളിലിരിപ്പ് പുറത്തു വരുന്നതിനു മുമ്പും സ്ത്രീകളെയും ഇരകളെയും ജാതിയില്‍ 'താഴ്ന്ന'വരെയും പദവിയില്‍ 'കുറഞ്ഞവരെയു'മൊക്കെ വളരെ മോശമായി വിശേഷിപ്പിക്കുന്ന സാമൂഹികവിരുദ്ധ മനസ്സ് പലവട്ടം പലവിധത്തില്‍ പ്രകടിപ്പിച്ചിട്ടുള്ളയാളാണ്. അതിന് തെളിവുകളുമുണ്ട്. അതിന്റെ പേരില്‍ പരാതിയും കേസും കോടതിയും പൊലീസ് സ്റ്റേഷനുമൊക്കെയായി ജോര്‍ജ്ജ് കയറിയിറങ്ങിയിട്ടുമുണ്ട്. ജനം ടിവിയിലെ ചര്‍ച്ചയില്‍ മുസ്്‌ലീങ്ങളെയാകെ അതിനീചമായി അധിക്ഷേപിച്ചതിനാണ് ജോര്‍ജ്ജിനെതിരേ ഒടുവില്‍ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി, രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ പോലും ജോര്‍ജ്ജ് അര്‍ഹനല്ല എന്നും പറഞ്ഞു. അറസ്റ്റും റിമാന്‍ഡുമുണ്ടായെങ്കിലും ജയിലില്‍ കിടന്നില്ല. നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കി. അവിടുന്നു തന്നെ ജാമ്യത്തിലുമിറങ്ങി. എന്നിട്ട് കഴിഞ്ഞ ദിവസം ജോര്‍ജ്ജ് പറഞ്ഞത് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ ക്രൈസ്തവ സമുദായത്തിനു നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണ് എന്നാണ്. ക്രിസ്ത്യാനികള്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം ചെയ്തയയ്ക്കണം എന്നും പറഞ്ഞു. പലവിധത്തില്‍ അന്വേഷിച്ചും പലരെയും ബുദ്ധിമുട്ടിക്കുകയും ചെയ്ത ശേഷമാണെങ്കിലും പൊലീസും കോടതിയും കണ്ടെത്തിയത് ലൗ ജിഹാദ് എന്ന ഒരു സംഗതിയേ ഇല്ല എന്നായിരുന്നല്ലോ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ അത് പാര്‍ലമെന്റില്‍ സമ്മതിക്കുകയും ചെയ്തു. അതേ കാര്യമാണ് ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ പി സി ജോര്‍ജ്ജ്് എന്ന മുന്‍ നിയമസഭാംഗം വിളിച്ചു പറയുന്നത്. അതിന് മകന്റെ പിന്തുണ കിട്ടുന്നതു സ്വാഭാവികം. പക്ഷേ, കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലും പിന്തുണച്ചിരിക്കുന്നു. കേരള സമൂഹത്തെ വര്‍ഗ്ഗീയമായി വേര്‍തിരിക്കുന്നതിന് വര്‍ഗ്ഗീയ മനോഭാവമുള്ള സാമൂഹിക വിരുദ്ധരും രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളുള്ള വര്‍ഗ്ഗീയവാദികളും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും റിലീസ് ചെയ്തിരിക്കുന്നു. പരമാവധി കാണികളെയും കേള്‍വിക്കാരെയും വായനക്കാരെയുമുണ്ടാക്കാന്‍ ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്ന വര്‍ഗ്ഗീയശക്തികള്‍ ശ്രമിക്കുകയും ചെയ്യുന്നു. അവര്‍ക്ക് പി സി ജോര്‍ജ്ജ് ഇപ്പോള്‍ പ്രതീക്ഷയുടെ ഗോപുരമാണ്, നാളെയുടെ നേതാവാണ്. ജോര്‍ജ്ജിനെ പരമാവധി പിന്തുണയ്ക്കാനും കൊണ്ടു നടക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെ വര്‍ഗ്ഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്ന ആ സമുദായത്തിലെ ചില കൂട്ടായ്മകള്‍ക്ക് ജോര്‍ജ്ജാണ് ഇപ്പോള്‍ വഴിയും വെളിച്ചവും. കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും സാധാരണ ബിജെപിക്കാരുള്‍പ്പെടെ ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും അറപ്പോടെ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയവിഷമാണ് ജോര്‍ജ്ജിന്റെ അടയാളം. അതുതന്നെയാണ് ജോര്‍ജ്ജിനെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് സ്വീകാര്യനാക്കുന്നതും. മുമ്പ് ജോര്‍ജ്ജിനെ കൊണ്ടു നടന്ന് ജയിപ്പിച്ച മുസ്ലിം സമുദായത്തിലെ വര്‍ഗ്ഗീയ ശക്തികള്‍ക്ക്, എസ്ഡിപിഐയ്ക്കും കൂട്ടാളികള്‍ക്കും തങ്ങള്‍ ഈ നാടിനോടു ചെയ്ത ദ്രോഹത്തിന്റെ തോത് ഇപ്പോഴെങ്കിലും പിടികിട്ടിയിട്ടുണ്ടാകും. യുഡിഎഫും എല്‍ഡിഎഫും നിരാകരിച്ച ജോര്‍ജ്ജ് സ്വതന്ത്രനായി മല്‍സരിച്ച ഘട്ടത്തിലാണ് അവര്‍ ഏറ്റെടുത്തതും ജയിപ്പിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടതും. ജോര്‍ജ്ജ് ഏതെങ്കിലും സമുദായത്തിനു മാത്രമല്ല കേരളത്തിനാകെ ഇന്ന്് ഭീഷണിയായി മാറിയതില്‍ ആ ജയത്തിനൊരു പങ്കുണ്ട്. അന്ന് തോറ്റിരുന്നെങ്കില്‍ പത്തി മടങ്ങുമായിരുന്നു. ഇപ്പോള്‍ ജോര്‍ജ്ജിന്റെ തനി നിറം തുറന്നു കാട്ടാന്‍ അവര്‍ തന്നെ മല്‍സരിക്കുകയാണ്. ആ ദേഷ്യം കൂടിയാണ് സമുദായത്തിനും മതേതര കേരളത്തിനാകെയുമെതിരേ വിഷം ചീറ്റാന്‍ ജോര്‍ജ്ജിനു പ്രകോപനം. ഇനിയും കേസെടുക്കുമോ അറസ്റ്റ് ഉണ്ടാകുമോ ആശുപത്രിയില്‍ പോകുമോ എന്നതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. ജോര്‍ജ്ജിനെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ കേരളം തയാറാകേണ്ടതല്ലേ എന്നതാണ്. ജോര്‍ജ്ജ് എന്നും എപ്പോഴും 2018 സെപ്റ്റംബറില്‍ നടന്ന ഒരു സമൂഹമാധ്യമ ക്യാംപെയ്‌നേക്കുറിച്ച് ഓര്‍ക്കുകയാണ്. പി സി ജോര്‍ജിനോട് വായടയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതായിരുന്നു ആ ക്യാംപെയ്ന്‍. അതിലേക്ക് എത്തിയ വിഷം നിറഞ്ഞ വര്‍ത്തമാനങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു: ഇതാണ് അന്നുമിന്നും എന്നും ജോര്‍ജ്ജ്. സമകാലിക മലയാളം വാരിക 2018 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച സമഗ്ര റിപ്പോര്‍ട്ടില്‍ നിന്നാണ് ഇപ്പോഴും പ്രസക്തമായ ഈ വിവരങ്ങള്‍. - 2018 സെപ്റ്റംബര്‍ 9: കന്യാസ്ത്രീ പ്രോസ്റ്റിറ്റിയൂട്ട് എന്ന് പി സി ജോര്‍ജ്ജ്. 'ആ കന്യാസ്ത്രീ ഏതായാലും ഒരു പ്രോസ്റ്റിറ്റിയൂട്ട് ആണെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് വെര്‍ജിനിറ്റി ടെസ്റ്റ് നടത്തേണ്ടി വരും. പന്ത്രണ്ട് പ്രാവശ്യം ഒരുതരി സുഖം. പതിമൂന്നാം തവണ എങ്ങനെയാണത് ബലാല്‍സംഗമാകുന്നത്. അവരെവിടെയായിരുന്നു പന്ത്രണ്ട് തവണ നടന്നപ്പോള്‍. ആരോടാ ഇത് പറയുന്നത്? ഒന്നാമത്തെ പ്രാവശ്യം എന്തുകൊണ്ട് പരാതി കൊടുത്തില്ല. പറയാതിരിക്കാന്‍ പറ്റ്വോ. പലരുമായും ശാരീരികമായി ബന്ധം പുലര്‍ത്തുന്ന സ്ത്രീ പ്രോസ്റ്റിറ്റിയൂട്ടാണെന്ന് പറയേണ്ടി വരും. - 2018 ഫെബ്രുവരി: എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരന്റ കരണത്ത്. എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരന്‍ മനുവിനെ തല്ലിയെന്ന പരാതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞെങ്കിലും കേസ് നിലനില്‍ക്കുന്നു. ഉച്ചഭക്ഷണം ലഭിക്കാന്‍ വൈകി എന്നതായിരുന്നു മര്‍ദനത്തിനു കാരണം. 'ഞാന്‍ എംഎല്‍എയുടെ മുറിയില്‍ എത്തിയപ്പോള്‍ അദ്ദേഹം ഒരു സ്ത്രീയോടു കയര്‍ത്തു സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ എന്നെയും ചീത്ത വിളിച്ചു. എന്നെ ചീത്ത വിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞതും എന്റെ മുഖത്തടിക്കുകയായിരുന്നു. മനു അന്ന് മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ. മനു പറഞ്ഞത് നുണയാണെന്നാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. 'ഞാന്‍ ഊണു പറഞ്ഞത് ഒന്നരയ്ക്കാണ്. 2.05 ആയിട്ടും കാണാതെ വന്നപ്പോള്‍ കാന്റീന്‍ സൂപ്പര്‍വൈസറെ ഫോണില്‍ വിളിച്ചു ചോദിച്ചു. ഊണ് പയ്യന്റെ കൈയില്‍ കൊടുത്തുവിട്ടിട്ടുണ്ടല്ലോ എന്നാണ് അവര്‍ പറഞ്ഞത്. ഇങ്ങനെയുള്ളവമ്മാരെയൊന്നും ജോലിക്ക് വക്കരുതെന്ന് ഞാന്‍ പറഞ്ഞു. അതു കേട്ടുകൊണ്ടാണ് അവന്‍ വന്നത്. ഇറങ്ങിപ്പോകാന്‍ ഞാന്‍ പറഞ്ഞതേയുള്ളു, തല്ലിയൊന്നുമില്ല.' എന്ന് ജോര്‍ജ്ജ്. - 2018 ജൂലൈ 17: ടോള്‍ പ്ലാസയില്‍ പി സി ജോര്‍ജ്ജിന്റെ പരാക്രമം. കാത്തു കിടക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് തൃശൂരിലെ ടോള്‍ പ്ലാസയുടെ ബാരിക്കേഡ് തകര്‍ത്തു. കാറില്‍ നിന്ന് ഇറങ്ങി ജോര്‍ജ്ജ് ഓട്ടോമാറ്റിക് ബാരിക്കേഡ് തകര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ലോകം കണ്ടു. ജീവനക്കാരോട് കയര്‍ത്തുകൊണ്ടായിരുന്നു ഇത്. ഡ്രൈവറും സഹായിയും വേണ്ട സഹായവും ചെയ്തു. പിന്നീട് കാര്‍ ഓടിച്ചു പോയി. ''ട്രെയിന്‍ പോകുന്നതിനു മുമ്പ് എത്താന്‍ തിരക്കിട്ടു വരികയായിരുന്നു ഞാന്‍. എന്റെ കാറിലെ എംഎല്‍എ സ്റ്റിക്കര്‍ ടോള്‍ പ്ലാസ ജീവനക്കാരന്‍ കണ്ടതുമാണ്. എന്നിട്ടും നിര്‍ത്തിച്ചു. ഞങ്ങള്‍ കാത്തുകിടന്നിട്ടും അയാള്‍ വന്നില്ല. പിറകേയുള്ളവര്‍ ഹോണടിച്ചുകൊണ്ടിരിക്കുകാരുന്നു. കുറച്ചു നേരം ഞങ്ങള്‍ കാത്തു. പിന്നെ അങ്ങനെ ചെയ്യുകയല്ലാതെ വെറേ നിര്‍വാഹമില്ലായിരുന്നു. '' പി സി ജോര്‍ജ്ജിന്റെ പ്രതികരണം. - 2017 ജൂണ്‍ 29: നാക്കും തോക്കുമെടുത്തു ജോര്‍ജ്ജ് ' എനിക്ക് തോക്ക് ലൈസന്‍സുണ്ട്. നിരപരാധികളായ ആളുകളെ രക്ഷിക്കാനാണ് ഞാന്‍ അതുപയോഗിക്കുന്നത്.' പി സി ജോര്‍ജ്ജിന്റെ വാക്കുകള്‍. സമരം ചെയ്ത തൊഴിലാളികള്‍ക്കു നേരേ തോക്കു ചൂണ്ടിയത് ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നപ്പോഴായിരുന്നു ഇത്. മുണ്ടക്കയത്തെ തോട്ടംതൊഴിലാളി സമരത്തിലേക്കാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ജോര്‍ജ്ജ് തോക്കേന്തി വന്നത്. ആദ്യം കണ്ടപ്പോള്‍ നാക്കു മാത്രമേ ഉണ്ടായിരുള്ളു. പിന്നെയാണ് മട്ടുമാറിയതും തോക്കെടുത്തതും. തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെയാണ് നേരിട്ടത്. അവരെ ജോര്‍ജ്ജ് വിളിച്ചത് ഗൂണ്ടകളെന്നാണ്. 'രാത്രിയിലെത്തി മോശമായി ആരെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ ആസിഡ് മുഖത്തൊഴിച്ചേക്കണം എന്ന് ഞാന്‍ അവിടുത്തെ സ്ത്രീകളോടു പറഞ്ഞപ്പോള്‍ ഗൂണ്ടകള്‍ എന്നോട് മോശമായി സംസാരിച്ചു. അവരെന്നെ ചുണയുണ്ടെങ്കില്‍ തോക്കെടുക്കാന്‍ വെല്ലുവിളിച്ചു. എന്റെ കൈയിലുണ്ടായിരുന്ന ചെക് നിര്‍മിത പിസ്റ്റളെടുത്ത് കാണിച്ചുകൊടുത്തു. അത്രേയുണ്ടായുള്ളു. അതിനാ ഞാന്‍ തോക്കു ചൂണ്ടീന്നൊക്കെ ഇവമ്മാര് പറഞ്ഞുണ്ടാക്കുന്നത്' എന്ന് ജോര്‍ജ്ജ്. എന്നാല്‍ തങ്ങളുമായി വാക്കേറ്റത്തിനു വന്ന എംഎല്‍എ മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തി തോക്കെടുത്തു ചൂണ്ടുകയുമാണ് ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. ദൃശ്യങ്ങള്‍ സാക്ഷി. - 2017 ജൂലൈ 31: നടി പിറ്റേന്ന് അഭിനയിക്കാന്‍ പോയതെങ്ങനെ -'പെണ്‍കുട്ടീടെ പേരുപറഞ്ഞുകൂടാ. എരാന്നു പറഞ്ഞു പറഞ്ഞാ രാജ്യത്തു മുഴുവന്‍ ഇതു നടക്കുന്നത്. നാണംകെട്ട പരിപാടി. ആ പെണ്‍കുട്ടി, ഡല്‍ഹീലെ പെങ്കൊച്ചൊണ്ടല്ലോ നിര്‍ഭയ, അതിനേക്കാള്‍ ക്രൂരമായ പീഡനമായിരുന്നെന്നാണ് ഈ പൊലീസ് കോടതിയില്‍ പറഞ്ഞത്. പൊലീസ് പറഞ്ഞത് വിശ്വസിച്ചേക്കാം. പക്ഷേ, പിറ്റേന്നിന്റെ പിറ്റേന്ന് എങ്ങനെയാണ് ഈ കൊച്ച് സിനിമ അഭിനയിക്കാന്‍ പോയെ? ഇത്ര ക്രൂരമായ പീഡനമേറ്റ കൊച്ചെങ്ങനെയാ സിനിമ അഭിനയിക്കാന്‍ പോയത്? ഏതാശുപത്രീലാ പോയത്? നിങ്ങള്‍ പത്രക്കാര് പറഞ്ഞാമതി, ഞാന്‍ സമ്മതിച്ചേക്കാം. ഇത്രേം വലിയ പീഡനത്തിന് ഇരയായ കുട്ടി നേരേ പോയി സിനിമാ അഭിനയിക്കുക; അതെന്നാ പീഡനമാ? - 2017 സെപ്റ്റംബര്‍ 2: നമ്പി നാരായണന്റെ നഷ്ടരപരിഹാരത്തില്‍ നുണ പൊളിഞ്ഞ് ജോര്‍ജ്ജ്. ' ലോകംകണ്ട പ്രശസ്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ഈ തെണ്ടികള്‍, നാണംകെട്ട കേരള പൊലീസ് നാലുവര്‍ഷം പിടിച്ച് അകത്തിട്ടു. നിങ്ങള്‍ക്കറിയാമോ. തെണ്ടികള്‍ സിഐഎ ചാരന്മാരുടെ കാശും വാങ്ങിച്ചോണ്ട് ചെയ്തതാ. സുപ്രീംകോടതി പറഞ്ഞു കാശ് കൊടെടാന്ന്. ഒരുകോടി രൂപ നഷ്ടപരിഹാരം. ആ മനുഷ്യന്റെ കണ്ണീന്നു കണ്ണീര് കണ്ടവന്‍ ഞാനാ. കേരള സര്‍ക്കാരിന്റെ പത്തു ലക്ഷം രൂപ വീട്ടില്‍ക്കൊണ്ടുക്കൊടുത്തത് ഞാനാണ്. അങ്ങേര് ഒരുകോടി വേണ്ടാന്നു പറഞ്ഞു. പത്തു ലക്ഷം മതി. കോടതി വിധിച്ചാല്‍ വാങ്ങിക്കണമല്ലോ ഞാന്‍. അതുകൊണ്ട് പി സീ പത്തു ലക്ഷം മതി എന്ന് പറഞ്ഞു. വാങ്ങിച്ചില്ലെങ്കില്‍ ചരിത്രത്തില്‍ ഞാന്‍ കള്ളനാണെന്ന് പറയില്ലേന്നു പറഞ്ഞു. ഞാന്‍ ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞു, ചേട്ടാ ചേട്ടന്‍ കൊണ്ടുപോടി കാശ് കൊടുക്കണം. ഉമ്മന്‍ ചാണ്ടിയോടു ചോദിച്ചോ. പത്തു മിനിറ്റ് കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി എന്നെ വിളിച്ചു പറഞ്ഞു, പി സീ പി സിതന്നെ കൊണ്ടുക്കൊടുക്കണം. പിറ്റേ ദിവസം ഈ പത്ത് ലക്ഷം രൂപാടെ ചെക്ക് എടുത്തോണ്ട് അങ്ങേരുടെ വീട്ടില്‍ കൊണ്ടുപോടി കൊടുത്തത് ഞാനാ. ചോയീര്, നമ്പി നാരായണന്‍ ജീവിച്ചിരിപ്പുണ്ടല്ലോ.' എന്ന് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ്ജ് പറഞ്ഞത്. നടിയെ ജോര്ജ്ജ് അധിക്ഷേപിച്ചു സംസാരിച്ചതിനേക്കുറിച്ചുള്ള ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് ന്യൂസ് പി സി ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ ഇത് പുനസംപ്രേഷണം ചെയ്തു. നമ്പി നാരായണനോട് ഫോണില്‍ പ്രതികരണം തേടി. നമ്പി നാരായണന്റെ വാക്കുകള്‍: ' ഈ പറയുന്നതില്‍ പലതും വാസ്തവമല്ല. ഞാന്‍ ജയിലില്‍ കിടന്നത് അമ്പത് ദിവസമാണ്. നവംബര്‍ 30 മുതല്‍ ജനുവരി 19 വരെ. സുപ്രീംകോടതി ഒരുകോടിയൊന്നും വിധിച്ചിട്ടില്ല. ഞാനുള്‍പ്പെടെ ആറുപേര്‍ക്കും കൂടി കോടതിച്ചെലവിന് ഒരു ലക്ഷം രൂപ തരാനാണ് വിധിച്ചത്. അത് നഷ്ടപരിഹാരമല്ല. ഒരുകോടി നഷ്ടപരിഹാരത്തിന് ഞാന്‍ തിരുവനന്തപുരം സബ്കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എനിക്ക് പത്തുലക്ഷം രൂപ അടിയന്തര ഇടക്കാലാശ്വാസമായി നല്‍കാന്‍ വിധിച്ചു. 2001 മാര്‍ച്ചില്‍. അന്ന് അത് ഗവണ്‍മെന്റ് തരാതെ സ്റ്റേ വാങ്ങി. പിന്നെ എന്റെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണന്റെ അധ്വാനം കൊണ്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ട് 2012ല്‍ ആ പത്ത് ലക്ഷം എനിക്കു കിട്ടി.' ചോദ്യം: പി സി ജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച് പത്ത് ലക്ഷം രൂപ വാങ്ങിത്തന്നുവെന്നാണ് പറയുന്നത്. അങ്ങനെയുണ്ടായോ? മറുപടി: ഇല്ല, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. ഹൈക്കോടതിയില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ പത്ത് ലക്ഷം അനുവദിച്ചുതന്നത്. ആര്‍ക്കെങ്കിലും ഞാന്‍ നന്ദി പറയണമെങ്കില്‍ അത് എന്റെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണനാണ്. അതു കഴിഞ്ഞിട്ട് ആ പണം ഡിജിപി വഴി, അന്ന് കെ എസ് ബാലസുബ്രഹ്മണ്യനാണ് ഡിജിപി, ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് എന്റെ വീട്ടിലെത്തിച്ചത്. ഇതാണുണ്ടായത്.' - 2017 സെപ്റ്റംബര്‍ 14: കേസെടുത്താല്‍ തപാലില്‍ വിസര്‍ജ്ജ്യം 'നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനു പി സി ജോര്‍ജ്ജിനെതിരേ കേസെടുത്തതിനു തുടര്‍ച്ചയായി തനിക്ക് വളരെ മോശം ഭാഷയിലുള്ള കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. രണ്ടുവട്ടം മനുഷ്യവിസര്‍ജ്ജ്യം തപാലില്‍ ലഭിച്ചു. ഓണത്തിനു തൊട്ടുമുമ്പായിരുന്നു രണ്ടാമത്തേത്. ചിലരുടെ മനോഭാവം പ്രകടമാക്കുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. - 2016, ജൂണ്‍ 6: ജെസ്നയയുടെ തിരോധാനത്തില്‍ അച്ഛനെതിരേ 'ഞാന്‍ ആ പെങ്കൊച്ചിന്റെ വീട്ടില്‍ പോയി. അപ്പനും ആങ്ങളയുമൊക്കെ എന്തു സന്തോഷത്തോടെയാ എന്നെ വന്നു കണ്ടത്. എന്നെ സ്വീകരിക്കുകയാ, ഉമ്മന്‍ ചാണ്ടിയെ സ്വീകരിക്കാന്‍ ന്ില്‍ക്കുകയാ. കൊച്ച് പോയത് ഒരു വലിയ നേട്ടമായി, ഉമ്മന്‍ ചാണ്ടി വീട്ടീച്ചെല്ലുന്നത് ഒരു വലിയ നേട്ടമായി വച്ചിരിക്കുവാ. യാതൊരു ദുഃഖവും ആ അപ്പന്റെയോ സഹോദരന്റെയോ മുഖത്തു ഞാന്‍ കണ്ടില്ല. ഞാനിറങ്ങിവന്ന് അവിടെ നാട്ടുകാരോടു മുഴുവനും അന്വേഷിച്ചപ്പോ ആ അപ്പനെപ്പറ്റി നല്ല അഭിപ്രായമല്ല ഉള്ളത്. ഭാര്യയുടെ മരണത്തിനു രോഗമാണ് കാരണമെന്നതു പോലും സംശയാസ്പദമാണെന്നും രണ്ടാമത് ഒരു കീപ്പുണ്ടെന്നുമൊക്കെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ആ അപ്പനെ ചോദ്യം ചെയ്യണമെന്ന് അന്നുതന്നെ ഞാന്‍ ആവശ്യപ്പെട്ട ആളാ. പൊലീസ് എന്തുകൊണ്ടോ അന്വേഷിച്ചില്ല. അതിലെന്തോ മറിമായം നടക്കുന്നുണ്ട്. ജെസ്നയ്ക്കു വേണ്ടി പൊലീസ് വെറുതേ പ്ലെയിനേക്കേറി കാശും മുടക്കി നടക്കുകയാ. ആ അപ്പനെ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ മണിമണിപോലെ പുറത്തുവരും.'' - മാന്യതയുള്ള പെണ്‍കുട്ടികള്‍ക്ക് രാത്രി പുറത്തിറങ്ങേണ്ടി വരില്ല. (സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോടുള്ള മറുപടി) - 2015 ജനുവരി 19: ചാനലില്‍ തന്തയ്ക്കു വിളി മാതൃഭൂമി ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ ബിജു രമേശിനെതിരേ. അഛന്റെ മൂല്യമറിയാവുന്നവര്‍ മറ്റുള്ളവരുടെ അച്ഛനു വിളിക്കില്ലെന്നു ബിജു രമേശ് പറഞ്ഞതിനു നല്‍കിയ മറുപടി; ' ഇവനെപ്പോലുള്ളവരുടെ തന്തയില്ലായ്ക കേള്‍ക്കാന്‍ എനിക്ക് മനസ്സില്ല. നീ കള്ളുകച്ചവടക്കാരനല്ലേടാ തെണ്ടീ. നീ പോടാ തെണ്ടീ, പരമ തെണ്ടീ....' എന്ന്. - 2013 മാര്‍ച്ച് 3: ഗണേഷിന്റെ തല്ലുകേസില്‍ എതിരേ ജോര്‍ജ്ജ്; പിന്നെ കൂടെയും യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പി സി ജോര്‍ജ്ജ് അന്ന് വാര്‍ത്തയിലെത്തിയത്. ഗണേഷ് കുമാറിനെ 'കാമുകിയുടെ ഭര്‍ത്താവ്' വീട്ടില്‍ കയറി തല്ലി. ആ വിവരം പുറത്തുവിട്ടുകൊണ്ടായിരുന്നു ജോര്‍ജ്ജിന്റെ രംഗപ്രവേശം. ഇഷ്ടവിഷയങ്ങളായ സ്ത്രീ, സ്റ്റണ്ട്, സെക്സ് എല്ലാം ഒത്തുചേര്‍ന്ന കേസ്. 'ഫെബ്രുവരി 22നാണ് സംഭവം. ഒരു പത്രം ഇന്ന് അതിനേക്കുറിച്ചു വിശദമായി എഴുതി. പക്ഷേ, മന്ത്രിയുടെ പേര് പറഞ്ഞിട്ടില്ല. ആ മന്ത്രി ഗണേഷ് കുമാറാണ്. മറ്റു 19 മന്ത്രിമാരെയും പുകമറയില്‍ നിര്‍ത്താതിരിക്കാനാണ് ഞാന്‍ ഈ പേരു വെളിപ്പെടുത്തുന്നത്.' എന്ന് ജോര്‍ജ്ജ്. ഏതായാലും ഗണേഷ് കുമാറിന്റെ രാജിയിലും വിവാഹ മോചനത്തിലുമാണ് ആ വിവാദം അവസാനിച്ചത്. പക്ഷേ, ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗണേഷ് കുമാര്‍ മറ്റൊരു തല്ലുകേസില്‍ പെട്ടപ്പോള്‍ പിന്തുണയുമായാണ് ജോര്‍ജ്ജ് എത്തിയത്. സ്വന്തം മണ്ഡലമായ പത്തനാപുരത്തു വച്ച് കാറിനു സൈഡ് കൊടുക്കാതിരുന്ന തര്‍ക്കത്തിനിടെ ഗണേഷ് മകനെ അടിക്കുകയും തന്നോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ പരാതി. ആ വിഷയത്തില്‍ ജോര്‍ജ്ജ് സംസാരിച്ചത് ഗണേഷ് കുമാറിന്റെ പക്ഷത്തു നിന്നുകൊണ്ടാണ്. പിന്നീട് ഈ കേസ് ഒത്തുതീര്‍ത്ത് ഗണേഷ് ഖേദം പ്രകടിപ്പിച്ചു. ജോര്‍ജ്ജിന് മിണ്ടാട്ടം മുട്ടി. - ഈഴവത്തെണ്ടികള്‍ എന്ന് വിളിച്ച് എസ്എന്‍ഡിപി നേതാക്കളെ അധിക്ഷേപിച്ചതും പട്ടികജാതിക്കാര്‍ ഒരു നിലയിലായിക്കഴിഞ്ഞാല്‍ വെളുത്ത പെങ്കൊച്ചുങ്ങളെ കെട്ടാന്‍ നടക്കും എന്നു പറഞ്ഞതും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പി സി ജോര്‍ജ്ജിന്റെ പൂഞ്ഞാറിലെ വീട്ടിലേക്ക് എസ്എന്‍ഡിപി യോഗവും ദളിത് സംഘടനകളും മാര്‍ച്ച് നടത്തി. കന്യാസ്ത്രീക്കെതിരായ പരാമര്‍ശങ്ങളേത്തുടര്‍ന്ന് ഒറ്റ ദിവസംതന്നെ അഞ്ച് സംഘടനകളാണ് ജോര്‍ജ്ജിന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയത്. ഒരു മിനി സമരം പൊതുസമരമായി മാറുന്നത് ഇങ്ങനെയൊക്കെയാണ് ഇതാണ് ജോര്‍ജ്ജ്, ഇതിനപ്പുറമാണ് ജോര്‍ജ്ജ് എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും സിപിഎം നേതാവുമായിരുന്ന എം സി ജോസഫൈന്‍ കൃത്യമായി പറഞ്ഞിരുന്നു. അതിന്റെ അടുത്ത ദിവസമാണ് തിരുവനന്തപുരത്തെ വനിതാ കമ്മീഷന്‍ ആസ്ഥാനത്തേക്ക് മനുഷ്യവിസര്‍ജ്യം തപാലില്‍ ചെന്നത്. അത് ജോര്‍ജ്ജാണോ അയച്ചത് എന്നതിനു തെളിവില്ല. പക്ഷേ, മുകളില്‍ പറഞ്ഞ ഓരോ വാക്കിനും വരിക്കും തെളിവുകളുണ്ട്; കേള്‍ക്കാനും കാണാനും കഴിയുന്ന തെളിവുകള്‍. ഇനിയും ജോര്‍ജ്ജിനെ കേരളം സഹിക്കാതിരിക്കാന്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റാതെ കേരള പൊലീസ് മറ്റെന്തു നന്മകള്‍ ചെയ്താലും പി സി ജോര്‍ജ്ജിന്റെ കാര്യത്തിലെ ചോദ്യം അവിടെത്തന്നെ നില്‍ക്കും; കൂടുതല്‍ മിഴിവോടെ.

സമകാലിക മലയാളം 13 Mar 2025 12:49 pm

സിപിഎം സൈദ്ധാന്തിക കാര്‍ക്കശ്യത്തില്‍നിന്നു മാറുന്നത് കേരളത്തിനു നല്ലത്

ചൈനീസ് നേതാവ് ഡെങ് സിയാവോപിങ് ഒരിക്കല്‍ പറഞ്ഞു, ''പൂച്ച കറുത്തതോ വെളുത്തതോ ആയിക്കോട്ടെ, അത് എലിയെ പിടിച്ചാല്‍ മതിയല്ലോ.'' കമ്യൂണിസ്റ്റ് ചൈനയുടെ മുതലാളിത്ത സാമ്പത്തിക പരിഷ്‌കരണങ്ങളെ വിശദീകരിക്കാന്‍ പലപ്പോഴും ഉപയോഗിക്കാറുള്ളതാണ്, ഡെങ്ങിന്റെ ഈ വാക്കുകള്‍. ചൈനീസ് പാര്‍ട്ടിയെ പ്രചോദനമായി കാണുന്ന കേരളത്തിലെ സിപിഎമ്മിന്റെ പുതിയ നയരേഖ പരിശോധിച്ചാല്‍, ഡെങ്ങിന്റെ പുസ്തകത്തില്‍നിന്ന് ഒരേട് കീറിയെടുത്തതാണെന്നു തോന്നും. ഉദാരീകരണത്തോടും സ്വകാര്യവത്കരണത്തോടും മൂന്നു പതിറ്റാണ്ടോളം നീണ്ട കടുത്ത എതിര്‍പ്പിനൊടുവില്‍, മൂലധനത്തോടും നിക്ഷേപത്തോടുമുള്ള സിപിഎമ്മിന്റെ സമീപനത്തില്‍ സമൂലമായ മാറ്റമാണ് കൊല്ലം സമ്മേളനത്തിലുണ്ടായത്. വിഭവ സമാഹരണത്തെ ത്വരിതപ്പെടുത്തുക, പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുക, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുക തുടങ്ങി, മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരളത്തിനുള്ള പുതു വഴികള്‍ എന്ന നയരേഖയില്‍ നിക്ഷേപം ആകര്‍ഷിക്കാനുതകുന്ന ഒരുപിടി നിര്‍ദേശങ്ങളുണ്ട്. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളിയെ നേരിടുന്നതിന് സ്വകാര്യ നിക്ഷേപം വേണമെന്നാണ് രേഖ പറയുന്നത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അിവാര്യമാണെന്ന് അത് അടിവരയിട്ടു പറയുന്നു. കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത് പുതിയ വെല്ലുവിളികളെ നേരിടുന്നതിന്, ദീര്‍ഘകാലമായി തുടരുന്ന നിലപാടില്‍ മാറ്റം വരുത്താനുള്ള സിപിഎമ്മിന്റെ തീരുമാനം തീര്‍ത്തും സ്വാഗതാര്‍ഹമാണ്. പ്രായോഗികം എന്നു ഭൂരിപക്ഷവും കരുതുന്ന ഈ മാറ്റം പക്ഷേ, സിപിഐ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്കു ദഹിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനുള്ള നിര്‍ദേശത്തിനെതിരെ അവര്‍ രംഗത്തുവന്നു കഴിഞ്ഞു. അപകടകരമായ പ്രവണതയെന്നും പ്രശ്‌നഭരിതമായ സമീപനമെന്നുമൊക്കെയാണ് അവരുടെ വാദങ്ങള്‍. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു നിരക്കാത്ത വ്യവസ്ഥകളോടെ നിക്ഷേപം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നവ ഉദാരീകരണ സാമ്പത്തിക ചട്ടക്കൂടില്‍നിന്നു തന്നെയാണ് ഈ പുതിയ നയം രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്; അതിന് ഒരു സോഷ്യലിസ്റ്റ് തലയണ വച്ചു കൊടുത്തിട്ടുണ്ടെന്നു മാത്രം. കുറെ നാളായി സിപിഎം അടക്കിപ്പിടിച്ചുകൊണ്ടു മൂളുന്ന പാട്ടു തന്നെയാണിത്. അത് ഉറക്കെപ്പാടാനുള്ള ധൈര്യം ഇപ്പോള്‍ അവര്‍ കാണിച്ചിരിക്കുന്നു. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഉണ്ടായ തിരിച്ചടിയില്‍നിന്നു കേരളത്തിലെ സിപിഎം ചില പാഠങ്ങള്‍ പഠിച്ചിരിക്കുന്നു. ഏതു പാര്‍ട്ടിയും ചരിത്രത്തില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മികച്ച ലക്ഷ്യങ്ങളോടെ മുന്നോട്ടു പോവുന്നത് നല്ലതു തന്നെയാണ്.

സമകാലിക മലയാളം 13 Mar 2025 12:17 pm

കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്വാസം; മനുഷ്യത്വപരം ഈ ഹൈക്കോടതി വിധി

''കുട്ടികളായില്ലേ?'' കല്യാണം കഴിഞ്ഞാലുടന്‍ കേള്‍ക്കുന്ന ചോദ്യം. ഇല്ലെന്നാണെങ്കില്‍, സഹതപിക്കലായി, സങ്കടപ്പെടലായി; ''അയ്യോ.... എനിക്കറിയില്ലാട്ടോ.... ആരുടെയാ കുഴപ്പം?'' കുട്ടികളില്ലാത്തവര്‍ കേട്ടു തഴമ്പിച്ച ചോദ്യവും സഹതാപവും. പ്രായമായവരാണ് കുട്ടികളില്ല എന്നു പറയുന്നതെങ്കില്‍ ഈ സഹതാപത്തിന്റെ ആഴം കൂടും. ''പ്രായമാകുന്തോറും ബുദ്ധിമുട്ടാ കെട്ടോ...'' ഇപ്പറഞ്ഞതില്‍ പാതിസത്യവുമുണ്ട്. അപ്പോഴാണ് കൃത്രിമ ഗര്‍ഭധാരണത്തിന് പ്രാധാന്യം ഏറി വരുന്നത്. ഹൈക്കോടതിയുടെ ഒരു ഉത്തരവിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാനാവും എന്നതാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്. നിയമം പറയുന്നത്: അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്ട് (Assisted Reproductive Technology (Regulation) Act, 2021) പ്രകാരം കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്ക് നിയമാനുസൃത പ്രായപരിധി പുരുഷന് 55 വയസ്സും സ്ത്രീക്ക് 50 വയസ്സുമാണ്. അതായതു 21 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീക്കും 21 നും 55 നും ഇടയില്‍ പ്രായമുള്ള പുരുഷനും മാത്രമേ എആര്‍ടി സേവനങ്ങള്‍ നല്‍കാന്‍ പാടുള്ളൂ എന്ന് നിയമത്തിലെ സെക്ഷന്‍ 21(ജി)(ഐ) വ്യവസ്ഥ ചെയ്യുന്നു. ദമ്പതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭര്‍ത്താവിന് 55 വയസ്സ് തികഞ്ഞു എന്ന ഒറ്റ കാരണത്താല്‍ വിവാഹിതയായ സ്ത്രീക്ക് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ആര്‍ടി) നടപടിക്രമത്തിന് വിധേയയാകാന്‍ അനുമതി നിഷേധിക്കുന്ന സാഹചര്യം ഏറി വരുന്നുണ്ട്. ഇതിന്റെ പേരില്‍ പലരും കുട്ടികള്‍ വേണമെന്ന സ്വപ്നം ഉപേക്ഷിച്ചിട്ടുണ്ട്. കോടതിയിലെ കേസ് മലപ്പുറം സ്വദേശികളായ 46 വയസായ ഭാര്യയും 57 വയസായ ഭര്‍ത്താവും മുമ്പ് ഐവിഎഫ് ചികിത്സകള്‍ക്ക് വിധേയരായിരുന്നു. എന്നാല്‍ അത് വിജയകരമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ വീണ്ടും ചികിത്സക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചു. അവരില്‍ പ്രതീക്ഷയേറി. ആശുപത്രിയിലെത്തി, എന്നാല്‍ പ്രായപരിധി ഒരു തടസമായി. നിയമത്തിലെ പ്രായപരിധി ചൂണ്ടിക്കാട്ടി ആശുപത്രി അവരുടെ ആവശ്യം നിരസിച്ചു. ദമ്പതികള്‍ ഇത് ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചികിത്സ നല്‍കാന്‍ ആശുപത്രി വിസമ്മതിക്കുന്നത് അവരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് എന്ന് ദമ്പതികള്‍ വാദിച്ചു. നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പ്രായപരിധി പുരുഷനും സ്ത്രീയും അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ART ) നടപടിക്രമത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ മാത്രമേ ബാധകമാകൂ എന്നതായിരുന്നു മറ്റൊരു വാദം. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്: ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ക്ഷേമവും ഭാവിയും പരിഗണിച്ച ശേഷമാണ് പ്രായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ദമ്പതികളുടെ ആവശ്യത്തെ എതിര്‍ത്ത, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ അറിയിച്ചത്. ദമ്പതികളുടെ മാതാപിതാക്കളാകാനുള്ള ആഗ്രഹം നിറവേറ്റുന്നതിനൊപ്പം, ജനിക്കാത്ത കുട്ടിയുടെ അവകാശങ്ങളും ക്ഷേമവും പരമപ്രധാനമായി തുടരണമെന്ന് മന്ത്രാലയം വാദിച്ചു. നിയമത്തില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തുന്നത് ന്യായമായ ഒരു നിയന്ത്രണം മാത്രമാണ്, അത് വ്യക്തികളുടെ/ദമ്പതികളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് പറയാനാവില്ല. ചേർത്തുനിർത്താമെന്ന് രണ്ടാനച്ഛൻ, വിട്ടുകൊടുക്കാതെ അച്ഛൻ; പെരുവഴിയിലാകുന്ന 'ബാല്യം' കോടതിയുടെ മനുഷ്യത്വപരമായ തീരുമാനം കുട്ടികളില്ലായ്മയുടെ അനുഭവം ആ വഴിയിലൂടെ നടക്കുന്നവര്‍ക്ക് മാത്രം അറിയാവുന്ന ഒരു നിശബ്ദ വേദനയാണ്. അതിനാല്‍ ഭര്‍ത്താവിന്റെ അനുമതി വാങ്ങിയ ശേഷം ഭാര്യക്ക് ART ചികിത്സ നല്കാന്‍ കോടതി ആശുപത്രിയോട് നിര്‍ദേശിച്ചു. ഭര്‍ത്താവിന്റെ പ്രായത്തെ അടിസ്ഥാനമാക്കി ART സേവനങ്ങള്‍ നിഷേധിക്കുന്നത്, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ക്കിടയില്‍ അന്യായമായ വേര്‍തിരിവ് സൃഷ്ടിക്കുമെന്ന് കോടതി ഊന്നിപ്പറഞ്ഞു, കാരണം ഭര്‍ത്താവിന്റെ പ്രായവുമായി ബന്ധപ്പെട്ട യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ART നടപടിക്രമങ്ങള്‍ക്ക് വിധേയരാകാന്‍ അവര്‍ക്ക് അനുവാദമുണ്ട്. സിംഗിള്‍ വുമണ്‍ ART നടപടികള്‍ക്ക് വിധേയരാകുമ്പോള്‍ നിയമം നിശ്ചയിച്ച പ്രായപരിധിക്കകത്തു ആണെങ്കില്‍ മറ്റു തടസങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. കുഞ്ഞിക്കാല്‍ കാണാനുള്ള മോഹത്തിന് പ്രായപരിധിയില്ലെന്നര്‍ത്ഥം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയക്കാം. ramdaspnr@gmail.com

സമകാലിക മലയാളം 10 Mar 2025 1:05 pm