പുതിയ സർക്കാറിനൊപ്പം ഭരണഘടനാ ഭേദഗതി നിർദേശമായ ജൂലൈ ചാർട്ടറിനും വോട്ടർമാർ അംഗീകാരം നൽകി. നിലവിലെ ഭരണഘടന 70 ശതമാനമെങ്കിലും പൊളിച്ചെഴുതുന്ന നിർദേശങ്ങളാണ് ചാർട്ടറിലുള്ളത്.
ആയുധക്കരാറുകളുടെ പിന്നാമ്പുറങ്ങൾ
തോക്കുകൾക്കും മിസൈലുകൾക്കും നൽകുന്ന പ്രധാന്യം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നൽകിയിരുന്നെങ്കിൽ ലോകം ഇന്ന് കൂടുതൽ സുരക്ഷിതവും സമ്പുഷ്ടവുമാകുമായിരുന്നു. ആയുധങ്ങളുടെ ബലത്തിലല്ല സുരക്ഷ, ജനങ്ങളുടെ ക്ഷേമത്തിലും സംതൃപ്തിയിലുമാണ്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 17 വരെ നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന 'വിഷന്‍ 2031: വികസനവും ജനാധിപത്യവും' എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് ലോകപ്രശസ്തരായ വിദഗ്ധര്‍ സംബന്ധിക്കുന്നത്
നാടിനെ നടുക്കിയ സംഭവത്തിൽ നടന്നതെന്തെന്ന് വിശദീകരിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി. അതേസമയം പൊലീസ് സംശയിക്കുന്നത് മറ്റൊന്നാണ്.
അജിത് പവാര്‍ തിരികെ വരാന്‍ ആഗ്രഹിച്ചിരുന്നു, ലയനം തീരുമാനിച്ചത് ഫെബ്രുവരി 12 ന്; ശശികാന്ത് ഷിന്‍ഡെ
മുംബൈ: കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദം മൂലമാണ് അജിത് പവാര്‍ തന്റെ മാതൃ സംഘടന വിടാന്‍ നിര്‍ബന്ധിതനായതെന്ന് എന്‍സിപി എസ്പി സംസ്ഥാന പ്രസിഡന്റ് ശശികാന്ത് ഷിന്‍ഡെ. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ അജിത് പവാറിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് എന്‍സിപികളുടെയും ലയനത്തിന് അദ്ദേഹം ആഗ്രഹിച്ചുവെന്നും ശശികാന്ത് ഷിന്‍ഡെ അവകാശപ്പെട്ടു. കുതിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം..!? കുത്തനെ കൂടില്ല, ഇനി
അതി സാഹസികമായ വേഗത്തില്‍ കിംസ് ആശുപത്രിയിലാണ് അവയവം എത്തിച്ചത്
കണ്ണൂരില്‍ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസ്; പ്രതിയായ കണ്ണൂര്‍ സിറ്റി സ്വദേശിയായ യുവാവ് അറസ്റ്റില്‍
വന്ദേഭാരതിന് കല്ലെറിഞ്ഞ പ്രതി പിടിയില്‍
സ്വകാര്യബസുകളുടെ വേഗപൂട്ട് പ്രവര്‍ത്തനരഹിതമാക്കുന്നു; പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
സ്വകാര്യബസുകളുടെ വേഗപൂട്ട് പ്രവര്‍ത്തനരഹിതമാക്കുന്നു
ചെല്ലാനത്ത് പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.
സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്സില്‍ 274-ന് പുറത്ത്
സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്സില്‍ 274-ന് പുറത്ത്
രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ച് സോണിയ ഗാന്ധി
പിന്തുണയുടെ കാരണം വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്
വിവാഹ വീട്ടില്‍ വച്ച് ബാലികയെ പീഡിപ്പിച്ച വൃദ്ധന് കഠിന തടവും പിഴയും
പേരാമ്പ്ര കല്പത്തൂര് സ്വദേശി തട്ടാന്‍കണ്ടി നഗറില്‍ ദാമോദരനെയാണ് കോടതി ശിക്ഷിച്ചത്
കുപ്രസിദ്ധ മോഷ്ടാവ് 'പാഞ്ചാലിക്കണ്ണന്‍' കൊച്ചിയില്‍ പിടിയില്‍
കേരളം വഴിയൊരുക്കിയപ്പോൾ ജെയ്നീഷ് ചവിട്ടിവിട്ടു; ആലിൻ്റെ അവയവങ്ങൾ എത്തിച്ചത് 3:25 മണിക്കൂറുകൊണ്ട്
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിക്കെ മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.
എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു; പരിഹാസവുമായി ജോൺ ബ്രിട്ടാസ്
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് ശക്തമായ പ്രതികരണം നടത്തി. കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കരുതെന്നും പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തോട് കേന്ദ്രം മര്യാദ കാണിക്കണമെന്നും, മറ്റു സംസ്ഥാനങ്ങൾക്ക് ലഭിച്ച ശേഷം മാത്രമേ കേരളത്തിന് എയിംസ് ലഭിക്കൂ എന്ന നിലപാടാണോ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. “എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നുവല്ലോ” എന്ന് പരിഹസിച്ച ബ്രിട്ടാസ്, […] The post എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു; പരിഹാസവുമായി ജോൺ ബ്രിട്ടാസ് appeared first on ഇവാർത്ത | Evartha .
നിക്ഷേപകരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ഹെക്സാര്‍ക്ക് ഇന്‍ഫ്ര ഉടമകള്‍ കുടുങ്ങി;
തിരുവനന്തപുരം: പത്ത് മാസം പ്രായമുള്ള ആലിന് ഷെറിന് അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തെത്തി. കിംസ് ആശുപത്രിയിലാണ് ആദ്യം അവയവം സുരക്ഷിതമായി എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ആലിന്റെ കരള്‍ മാറ്റിവെക്കുന്നത്. ശേഷം കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് വേണ്ടി കൈമാറി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്കാണ് രണ്ടു വൃക്കകളും മാറ്റി വയ്ക്കുന്നത്. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലും എത്തിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ആലിന് ഷെറിന് അബ്രഹാം ഇനി 5 കുരുന്നുകളിലൂടെ ജീവിക്കും. മൂന്ന് മണിക്കൂര്‍ 27 മിനിറ്റുകൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. കൊച്ചി അമൃത ആശൂപത്രിയില്‍ നിന്നും 7.13നാണ് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു. ആംബുലന്‍സ് പത്തരയോടെ കഴക്കൂട്ടം കിംസ് ആശുപത്രിയില്‍ എത്തി. ഇതിന് ശേഷം വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. മാള സ്വദേശി സുരേഷ് ആയിരുന്നു ആംബുലന്‍സിലെ ഡ്രൈവര്‍. മസ്തിഷ്ക മരണം സ്ഥീരീകരിച്ച സാഹചര്യത്തില്‍ അലിന് ഷെറിന്റെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അച്ഛന് അരുണ്‍ എബ്രഹാമും അമ്മ ഷെറിന് ആന്‍ ജോണുമാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്. കോട്ടയത്ത് ആലിന്റെ ജീവനെടുത്ത അപകടം നടന്ന പള്ളം എന്ന സ്ഥലം വഴിയാണ് കുഞ്ഞിന്റെ അവയവവും കൊണ്ടുള്ള ആംബുലന്‍സ് കടന്നുപോയത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ കുഞ്ഞ് ആലിന് ഷെറിന് അബ്രഹാമിന് ഒരു റോഡപകടത്തെത്തുടര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ചത്. കുഞ്ഞിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ആശുപത്രി അധികൃതര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കുഞ്ഞിന് വിട നല്‍കിയത്. ആലിന് ഇനിയില്ലെങ്കിലും കുഞ്ഞിന്റെ ജീവന് മറ്റ് കുരുന്നുകള്‍ക്ക് ജീവന് നല്കുന്നതില് ചാരിതാര്‍ഥ്യമുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന് റെജി സാമുവല്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം ചങ്ങനാശേരിയിലേയും പിന്നീട് തിരുവല്ലയിലേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ചു. എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. മാതാപിതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം ഡോക്ടര്‍മാരെ അറിയിച്ചതോടെ സര്ട്ടിഫിക്കേഷന് നടപടി ക്രമങ്ങളിലേക്കു കടന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ സ്റ്റെം ഡെത്ത് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. ഇന്നലെ രാവിലെയായിരുന്നു ആദ്യ ടെസ്റ്റ്. ഇന്നു രാവിലെ രണ്ടാമത്തെ ടെസ്റ്റും കഴിഞ്ഞു. ഈ രണ്ടു ടെസ്റ്റും കഴിഞ്ഞാണ് അവയവ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്. അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആറു മാസം പ്രായമുള്ള കുട്ടി കരള്‍ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന വിവരം അറിഞ്ഞു. എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് നടത്തുന്ന കുട്ടികളുടെ വിവരങ്ങളും ലഭിച്ചു. ആലിനിന്റെ വൃക്കകള്‍ 5 സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാല്‍ രണ്ടു വൃക്കകളും ഒരു കുട്ടിക്കു നല്‍കാനാണ് തീരുമാനിച്ചത്. ശസ്ത്രക്രിയ നടത്തുന്നതു മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും. ഹൃദയവാല്‍വ് ശ്രീചിത്രയിലും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലുമാണ് കൈമാറിയത്. ഹൃദയവാല്‍വിന്റെ സ്വീകര്‍ത്താവിനെ പിന്നീടാവും തീരുമാനിക്കുകയെന്നും ഡോ. നോബിള്‍ പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു ശേഷം ഹെലികോപ്ടര്‍ പറത്തുന്നതില്‍ സാങ്കേതിക പ്രശ്നമുള്ളതിനാലാണ് റോഡ് മാര്‍ഗം അവയവം എത്തിക്കാന്‍ തീരുമാനിച്ചത്. വിടപറയും മുന്‍പേ നാല് പേര്‍ക്ക് അവയവങ്ങള്‍ ദാനംചെയ്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയാണ് ആലിന്റെ മടക്കം. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. കുട്ടിയുടെ കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും. ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആലിനെ യാത്രയാക്കി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങി ആലിന് ഷെറിന് നിത്യതയിലേക്ക്. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത ആലിന് ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകാന്‍ ആലിന് ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുന്നതിനിടെയാണ് അലിന് ആലിന് ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. എറണാകുളം അമൃത ആശുപത്രിയില്‍ നടന്ന ശസത്രക്രിയകള്‍ക്ക് ശേഷം ആലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹം സംസ്കരിക്കും. അമൃത ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആലിനെ യാത്രയാക്കിയത്. ഞായറാഴ്ചയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
സുരക്ഷാ അനുമതിയില്ലാതെ വിമാനം സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരുകോടി പിഴയിട്ട് ഡിജിസിഎ
ന്യൂഡല്‍ഹി: സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ബസ് വിമാനം എട്ടുതവണ പറത്തിയതിന് എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)ഒരു കോടി രൂപ പിഴ ചുമത്തി. ഗുരുതരമായ നിയമലംഘനമാണ് എയര്‍ ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ വിശേഷിപ്പിച്ചു. സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ എയര്‍ഇന്ത്യയുടെ ഉന്നതതല മാനേജ്മെന്റിനെ ഡിജിസിഎ കുറ്റപ്പെടുത്തുകയും ചെയ്തു. എയര്‍ബസ് എ320 വിമാനമാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകള്‍, മറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രതിവര്‍ഷ പരിശോധന റിപോര്‍ട്ടാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ്. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ എട്ട് സര്‍വീസുകളാണ് എയര്‍ഇന്ത്യ നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലാണ് സര്‍വീസ് നടത്തിയത്. എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ പക്കല്‍ ഉണ്ടായിരുന്നതാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ എയര്‍ബസ് എ320 വിമാനം. ഫെബ്രുവരി അഞ്ചിനാണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവന്നത്. 30 ദിവസത്തിനുള്ള പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തുന്നത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണ്. നിയമലംഘനത്തിന് സാധ്യമായ ഏറ്റവും ഉയര്‍ന്ന പിഴയാണ് ചുമത്തിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.
പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു. Bhishmar directed by east coast vijayan latest update
കേരള കോൺഗ്രസ് (എം) അപ്രസക്തമാകുന്നോ? | കാണാം ന്യൂസ് അവർ
കേരള കോൺഗ്രസ് (എം) അപ്രസക്തമാകുന്നോ? | കാണാം ന്യൂസ് അവർ
അടിപട പൂരവുമായി ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; റാപ്പർ ചന്ദൻ ഷെട്ടി ചത്രം ഫെബ്രുവരി 20ന്
കന്നഡ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' ഫെബ്രുവരി 20-ന് തിയേറ്ററുകളിലെത്തും. അരുൺ അമുക്ത സംവിധാനം ചെയ്യുന്ന ചിത്രം, ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ എന്റർടെയ്നറാണ്.
ആലിൻ ഷെറിൻ അവയവദാന ദൗത്യം: ആംബുലൻസ് തിരുവനന്തപുരത്തെത്തി, സംസ്ഥാനത്തിത് പുതു ചരിത്രം
ആലിൻ ഷെറിൻ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്.
കൊല്ലം: ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് മുരാരി തന്ത്രി എന്നറിയപ്പെടുന്ന വി.എസ് രാജന്‍ബാബു അറസ്റ്റിലായത്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തില്‍ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവില്‍ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജില്‍ നിന്നാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റീല്‍സിലും താരമായിരുന്ന രാജന്‍ബാബു ചാനല്‍ ചര്‍ച്ചകളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ മുരാരി തന്ത്രിയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ ജാസില്‍ ജാസി. അയാള്‍ സിനിമഎടുക്കാന്‍ പോവുകയാണെന്നും അതില്‍ റോള്‍ തരാമെന്നും പറഞ്ഞാണ് തന്നെ സമീപിച്ചെന്നും, ഒരു ദിവസം ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും ജാസി വെളിപ്പെടുത്തുന്നു. ആദ്യമായി കാണാന്‍ ചെന്നപ്പോള്‍ അയാള്‍ തന്നെ ജ്യൂസ് താന്‍ കുടിച്ചില്ലെന്നും കര്‍മ്മ എന്ന ഒരു കാര്യമുണ്ടെന്ന് തനിക്ക് ഇപ്പോള്‍ മനസിലായെന്നും ജാസി പറയുന്നു. 'കൊല്ലം പുത്തൂരില്‍ പോക്സോ കേസില്‍ അറസ്റ്റിലായ ജ്യോത്സ്യന് മുരാരി തന്ത്രിയെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. അയാളെ ആദ്യമായി ഞാന്‍ കാണുന്നത് ദുബായില്‍ വെച്ചാണ്. അയാളെ എനിക്ക് ആദ്യം പരിചയപ്പെടുത്തി തരുന്നത് മറ്റാരുമല്ല നന്ദിനി റെഡ്ഡിയാണ്. അന്ന് ആ സ്ത്രീ എന്റെ സുഹൃത്തായിരുന്നു. 'നീ നന്നായി ആക്ടിങ് ചെയ്യുന്നയാളല്ലേ, മുരാരി തന്ത്രി എന്നൊരാളെ എനിക്ക് അറിയാം. അയാള്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ്. അതിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുകയാണ് ഒപ്പം ട്രാന്‍സ്ജെന്ററായ ഡാന്‍സറുടെ വേഷം ചെയ്യാന്‍ ആളെ ആവശ്യമുണ്ട്. ആ റോള്‍ നിനക്ക് വേണ്ടി ഞാന്‍ പറഞ്ഞ് വെച്ചിട്ടുണ്ട്. നിന്റെ ഫോണ്‍ നമ്പര്‍ അയാള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ കൊടുക്കട്ടെ' എന്ന് നന്ദിനി ചോദിച്ചു.' ജാസി പറയുന്നു. 'സിനിമ സ്വപ്നം കണ്ട് നടക്കുന്നയാളായതുകൊണ്ട് നമ്പര്‍ കൊടുക്കാന്‍ ഞാനും സമ്മതം അറിയിച്ചു. ലേസര്‍ ട്രീറ്റ്മെന്റ് മാത്രമാണ് ഞാന്‍ ആ സമയത്ത് ചെയ്തത്. ഹോര്മോണ്സും എടുക്കുന്നുണ്ട്. അങ്ങനെ ഒരു ദിവസം മുരാരി തന്ത്രി എന്നെ വിളിച്ചു. ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ എനിക്ക് പറഞ്ഞ് തന്നു. വീഡിയോകള്‍ കാണാറുണ്ടെന്നും പറഞ്ഞു. പഠിക്കാന്‍ ഡയലോഗും തന്നു. കിസീസിലാണ് തന്ത്രിയുടെ താമസം. നന്ദിനി റെഡ്ഡിയുടെ ബാറും അതിന് അടുത്താണ്. നന്ദിനി ഇതുപോലെ കുറേ കൂതറകളാണ് കമ്പനി.' ജാസി പറയുന്നു. 'ചിലരെയൊക്കെ എനിക്കും പരിചയപ്പെടുത്തി തന്നിട്ടുണ്ട്. സിനിമയുടെ കഥ കേട്ടപ്പോള്‍ വലിയ കുഴപ്പം തോന്നിയിരുന്നില്ല. ഒരു ദിവസം വീട്ടിലേക്ക് ഇയാള്‍ എന്നെ ക്ഷണിച്ചു. അപ്പോഴൊന്നും മോശമായി ഒന്നും തോന്നിയിരുന്നില്ല. ഇയാള്‍ ഫ്രോഡാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനും ആഷിയും മറ്റൊരു സുഹൃത്തും കൂടിയാണ് പോയത്. ജ്യൂസ് അയാള്‍ തന്നെങ്കിലും ഞാന്‍ കുടിച്ചില്ല. അതിനിടയില്‍ അയാള്‍ എനിക്ക് സിനിമയിലെ സീനുകള്‍ അഭിനയിച്ച് കാണിച്ച് തന്നു.' യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ ജാസി പറയുന്നു. 'ഞാനും ചില രംഗങ്ങള്‍ അഭിനയിച്ച് കാണിച്ച് കൊടുത്തു. ശേഷം വീണ്ടും ഒരു ദിവസം അയാള്‍ എന്നെ വിളിച്ച് ഡയലോഗ് പഠിച്ചുവോയെന്ന് അന്വേഷിച്ചു. ശേഷം ഒറ്റയ്ക്ക് കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു. എനിക്ക് അതില്‍ ഒരു റോങ് ഫീല്‍ ചെയ്തു. നന്ദിനി റെഡ്ഡി തന്ത്രിയെകൊണ്ട് പറഞ്ഞ് ചെയ്യിപ്പിച്ചതാണ്. കാരണം അയാള്‍ പകര്‍ത്തിയ വീഡിയോകള്‍ അവള്‍ക്കാണ് അയച്ച് കൊടുത്തത്. ഞാന്‍ അത് പിന്നീട് കണ്ടുപിടിച്ചു. അയാള്‍ എന്നെ ഒരുപാട് വിളിച്ചെങ്കിലും ഞാന്‍ പോയില്ല. അയാള്‍ പക്ക ഫ്രോഡാണ്. കര്‍മ എന്നൊന്നുണ്ടെന്ന് ഇപ്പോള്‍ മനസിലായി.' ജാസി കൂട്ടിച്ചേര്‍ത്തു.
അടുക്കളത്തോട്ടത്തിലെ വർണ്ണവിസ്മയം; ക്യാപ്സിക്കം കൃഷി ചെയ്യാം എളുപ്പത്തിൽ
പച്ചക്കറി വിപണിയിലെ വിലകൂടിയ താരമാണ് ക്യാപ്സിക്കം അഥവാ ബെൽ പെപ്പർ. ശരിയായ രീതിയിൽ പരിചരിച്ചാൽ നമ്മുടെ വീട്ടുമുറ്റത്തും ടെറസ്സിലും മികച്ച വിളവ് തരുന്ന ഒന്നാണ് ഈ വിള.
ഇത് പിണറായിയുടെ തിരക്കഥയും അജിത് കുമാറിന്റെ സംവിധാനവുമാണെന്ന് കെ മുരളീധരന്
കോഴിക്കോട് പേരാമ്പ്ര സ്വദേശി ദാമോദരന്‍ പോക്സോ കേസിൽ ആറ് വർഷം കഠിന തടവും 10,000 രൂപ പിഴയും. കല്യാണ വീട്ടിൽ വെച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് നാദാപുരം പോക്സോ കോടതിയുടെ വിധി.
സൗത്ത് ബ്ലോക്ക് ചരിത്രം; ഇനി 'സേവാ തീര്‍ഥ്'; പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ മന്ദിരത്തിലേക്ക് മാറി
ന്യൂഡല്‍ഹി: സൗത്ത് ബ്ലോക്കിനോട് വിടപറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ ആസ്ഥാനമായ 'സേവാ തീര്‍ഥിലേക്ക്' മാറി. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ഓഫീസ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം സേവാ തീര്‍ഥിലെ തന്റെ പുതിയ ചേംബറില്‍ എത്തിയ പ്രധാനമന്ത്രി സ്ത്രീകള്‍, യുവാക്കള്‍, അശരണരായ പൗരന്മാര് എന്നിവരുടെ
അകാലത്തിൽ പൊലിഞ്ഞ മകളുടെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളെ ആശ്വസിപ്പിച്ച് കേരളം. മലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും ആണ് കുഞ്ഞ് മകളുടെ അവയവങ്ങൾ അഞ്ച് കുരുന്നുകളുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി പകുത്ത് നൽകിയത്.
'ഒരുമുറൈ വന്ത് പാർത്തായ..' കൊറിയോഗ്രാഫി നാൻ സെഞ്ചത്, റീമേക്കിൽ ഹിന്ദി മാത്രം കണ്ടു: ശോഭന
ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ 'ഒരുമുറൈ വന്ത് പാർത്തായ' എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത് താനാണെന്ന് നടി ശോഭന. ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഗംഗ എന്ന കഥാപാത്രത്തിന്റെ ഈ നൃത്തം, 30 വർഷങ്ങൾക്കിപ്പുറവും ആഘോഷിക്കപ്പെടുന്നു.
കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ സാഹിത്യ അക്കാഡമി അദ്ധ്യക്ഷന്‍ കെ. സച്ചിദാന്ദനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ട നീതിയാണെന്ന് നടന് പ്രേംകുമാര്‍. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. തനിക്ക് ഇല്ലാത്ത എന്തോ അദ്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നും പ്രേംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. ചലച്ചിത്ര മേളയുടെയും സിനിമാ അവാര്‍ഡ് നിര്‍ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ ഒരു അറിയിപ്പും കൂടാതെയാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാര്‍ വിമര്‍ശിച്ചു. അധികാരം പാര്‍ട്ടിയെ നശിപ്പിക്കും എന്നും തുടര്‍ച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നുമാണ് ഒരഭിമുഖത്തില്‍ എഴുത്തുകാരനും സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദന് പറഞ്ഞത്. ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പില്‍ ഉണ്ട്. അവിടെ തുടര്‍ച്ചയായി ഭരണം കൈ വന്നപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടു. അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാര്‍ത്ഥരായ ആളുകള്‍ അധികാരം കൈകാര്യം ചെയ്തു. അധികാരം പാര്‍ട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാള്‍. തുടര്‍ച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുകയെന്നും സച്ചിദാനന്ദന് പറഞ്ഞിരുന്നു. പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാല്‍ സി പി എം നീക്കം നടത്തുമ്പോഴാണ് കമ്യൂണിസ്റ്റ് സഹയാത്രികനായ എഴുത്തുകാരന്റെ പ്രസ്താവന. 'സച്ചിദാനന്ദന് മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച' എന്ന തലക്കെട്ടിട്ടാണ് കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന് മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്നും പ്രേം കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നുണ്ട്. 'സച്ചിദാനന്ദന് മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല' എന്നും കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സച്ചിദാനന്ദന് മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി... അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച - ചില കാര്യങ്ങള്‍ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല IFFK യുടെ മുപ്പതാം എഡിഷന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയായിരുന്നു ഒരുഭാഗത്ത്. സംസ്ഥാന സിനിമ അവാര്‍ഡിന്റെ നിര്‍ണയം ജൂറി മാരുടെ ചൂട് പിടിച്ച ചര്‍ച്ചകളുമായി മറ്റൊരുഭാഗത്ത്. അക്കാദമിയുടെ നിരവധിയായ മറ്റു പരിപാടികളും പ്രവര്‍ത്തനങ്ങളും വേറൊരുഭാഗത്ത്. ചലച്ചിത്രഅക്കാദമി ചെയര്മാന് എന്നനിലയില്‍ ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചും നേതൃത്വം നല്‍കിയും എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച കര്‍മനിരതമായ നാളുകള്‍.... സിനിമാ നയരൂപീകരണ സമിതി അംഗം എന്ന നിലയില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. അപ്പോള്‍ - ഇത്തവണത്തെ സിനിമാഅവാര്‍ഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയര്മാന് സ്ഥാനത്തുനിന്നും ഞാന്‍ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെ പുറത്താക്കുന്നു. ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും സാംസ്കാരികപ്രവര്‍ത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു. ഒരവസരത്തില്‍ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയര്‍മാനെന്ന നിലയില്‍ 'പ്രേംകുമാറിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീര്‍ത്തിക്കുകയുണ്ടായി. ആ എന്റെ പ്രവര്‍ത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീര്‍ത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസ്സാരമായാണ് അലിഞ്ഞില്ലാതായത്. ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കര്‍മനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാന്‍ സന്ദേഹിയായി. മാസങ്ങള്‍ക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന 'ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും' നാം ഓര്‍ക്കേണ്ടതല്ലേയെന്ന' തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് - എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു. ചെയര്മാന് സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം. കേരള സാഹിത്യഅക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന് മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്മാന് സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല. ചെയര്‍മാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയര്മാന് ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ - അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന് മാഷിനുണ്ടെന്നതോന്നലുളവാക്കുന്നു. അത് എന്നെ ശരിക്കും അത്ഭുതപെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന് മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്ന ചോദ്യം ബാക്കിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേര്‍ക്ക് ഒരു നീതി മറ്റു ചിലര്‍ക്ക് വേറൊരു നീതി എന്ന നിര്‍വചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ 'കിഴവനും കടലും' എന്ന നോവലിലെ 'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഒട്ടും യാദൃശ്ചികമല്ല. സാമാന്യനീതിയെന്നത് ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണല്ലോ... പ്രേംകുമാര്‍ മുന്‍ ചെയര്മാന് കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി
ചൈനയിൽ ഒരു പത്തുവയസ്സുകാരി, പുതുവത്സര സമ്മാനമായി ലഭിച്ച പണം മാതാപിതാക്കൾ ചെലവാക്കുമെന്ന് ഭയന്ന് സ്വർണ്ണം വാങ്ങി സൂക്ഷിച്ചതാണ് വാര്‍ത്തയാവുന്നത്. സ്വർണ്ണവില കുതിച്ചുയർന്നതോടെ വന്‍ലാഭം.
ഇനി വൈഫൈ മോഡലില്‍ വായുവിലുടെ വയര്‍ലെസ് വൈദ്യുതി!
കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ചൊല്ലിയുള്ള തര്‍ക്കം അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു. ഡി.സി.സി പ്രസിഡന്റ് വിളിച്ച യോഗം ബഹിഷ്കരിച്ച ആറ് കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്.
കൊച്ചി: ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ ആശകൾ ആയിരം ആഗോളതലത്തിൽ ചിത്രം പത്ത് കോടി രൂപ എന്ന വലിയ ഗ്രോസ് കളക്ഷൻ നേട്ടത്തിലേക്ക് അടുക്കുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോളാണ് ഈ നേട്ടം. 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദ്ദീൻ, ആശ ശരത്ത്, ഇഷാനി കൃഷ്ണ എന്നിവരുടെ മികച്ച പ്രകടനങ്ങൾ ചിത്രത്തിന് വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിത്തരുന്നുണ്ട്. രമേശ് പിഷാരടി, സുധീർ പരവൂർ, കുഞ്ചൻ, ഷാജു ശ്രീധർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്ന് നിർമ്മിച്ച ചിത്രം ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണവും സനൽ ദേവിന്റെ സംഗീതവും ചിത്രത്തിന്റെ ആകര്ഷണത വർധിപ്പിക്കുന്നു.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ: കെസി വേണുഗോപാൽ
അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ളയാണെന്ന് കെ.സി വേണുഗോപാൽ എംപി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങളാണ്. വിഷയം ഹൈക്കോടതി പരിശോധിക്കണമെന്നും നിയമസഭയിൽ പോലും മന്ത്രി കള്ളം പറയുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.ശബരിമലയിലെ സ്വർണക്കൊള്ള വെള്ളപൂശാനാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അമ്പല നടത്തിപ്പിനായി ചുമതലപ്പെടുത്തിയ ആളുകൾ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ ഇവിടെ സർക്കാരില്ലെന്നത് മാത്രമല്ല, സർക്കാർ അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നതും വ്യക്തമായിരിക്കുകയാണ്. വിശ്വാസികളല്ലാത്തവർ അമ്പലം ഭരിക്കുമ്പോൾ കണ്ണ് സമ്പത്തിൽ മാത്രമാണെന്ന് […] The post അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ: കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .
സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത്
ആഗോള അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ളയെന്ന് കെ സി വേണുഗോപാല്‍
തിരുവനന്തപുരം: വിവാഹ സദ്യക്ക് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വരന്റേയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലടിച്ചു. ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയില്‍ വിവാഹ സല്‍ക്കാര ഹാളില്‍ കഴിഞ്ഞദിവസമാണ് സംഭവം. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു, ഒടുവില്‍ ഇരുകൂട്ടരും തമ്മിലുള്ള പൊരിഞ്ഞ സംഘര്‍ഷത്തില്‍ കലാശിച്ചു. മാറനല്ലൂര്‍ നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പൊലീസ് കല്യാണ മണ്ഡപത്തിലെത്തി. അതേസമയം സംഭവത്തില്‍ ഇരു കൂട്ടരും പരാതി നല്കാന് തയ്യാറായില്ല. ഇതോടെ പൊലീസ് സംഘം മടങ്ങി. ഇന്ന് രാവിലെ മുതല്‍ അടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി.
വടകരയില്‍ അടച്ചിട്ട വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച
മന്നമ്പത്ത് സുബൈറിന്റെ വീട്ടില്‍ നിന്ന് ഏഴ് പവന് സ്വര്‍ണവും ഏഴായിരം രൂപയുമാണ് കളവുപോയത്
Jasi allegation against murari thantri.പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെതിരെ സോഷ്യൽ മീഡിയ താരം ജാസി രംഗത്ത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സമീപിച്ചെന്നും ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെട്ടെന്നും ജാസി വെളിപ്പെടുത്തി.
മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടി പരിക്കേല്പിച്ച പ്രതികള്‍ പിടിയില്‍
മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടി പരിക്കേല്പിച്ച പ്രതികള്‍ പിടിയില്‍
ബലേനോയോ, ഇഗ്നിസോ? ഏത് വാങ്ങണം? കൺഫ്യൂഷൻ തീർക്കാം…
നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഡ്രൈവ് ചെയ്യാൻ ഇഗ്നിസാണ് കൂടുതൽ മികച്ചത്. ഉയർന്ന സീറ്റിംഗ് പൊസിഷൻ ഡ്രൈവർക്ക് റോഡ് വ്യക്തമായി കാണാൻ സഹായിക്കുന്നു. എന്നാൽ ഹൈവേകളിൽ ബലേനോയാണ് കൂടുതൽ സുരക്ഷിതമായി തോന്നിക്കുക. വേഗത കൂടുമ്പോഴും തറയോട് ചേർന്ന് നിൽക്കുന്ന ബലേനോയുടെ ഡിസൈൻ കാറ്റിന്റെ ആഘാതത്തെ പ്രതിരോധിക്കും.
ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു.
കൊളംബോ: ടി20 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ നേരിട്ട അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയൻ നിരയെ ആശങ്കയിലാഴ്ത്തി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്റെ പരിക്ക്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സിംബാബ്വെ ഓസ്ട്രേലിയയെ 23 റൺസിനാണ് തകർത്തത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റത് പന്തെറിയുന്നതിനിടെ: സ്വന്തം ഓവറിൽ പന്ത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സ്റ്റോയിനിസിന്റെ കൈവിരലിന് പരിക്കേറ്റത്. കടുത്ത വേദനയെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹം കളം വിട്ടിരുന്നു. ആ ഓവറിലെ അവസാന പന്ത് എറിഞ്ഞത് കാമറൂൺ ഗ്രീൻ ആയിരുന്നു. പിന്നീട് ഏഴാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും 4 പന്തിൽ 6 റൺസ് എടുക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. സ്റ്റോയിനിസിന്റെ പരിക്ക് ഗൗരവകരമാണോ എന്ന് മെഡിക്കൽ സംഘം പരിശോധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്നും സഹതാരം മാത്യു റെൻഷോ പറഞ്ഞു. സിംബാബ്വെയുടെ ചരിത്ര വിജയം: ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്വെ നിശ്ചിത 20 ഓവറിൽ 169 റൺസാണ് എടുത്തത്. ഓപ്പണർ ബ്രയാൻ ബെന്നറ്റിന്റെ (64*) പോരാട്ടവീര്യമാണ് അവർക്ക് മികച്ച സ്കോർ നൽകിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയെ ബ്ലെസിങ് മുസറബാനിയുടെയും (4/17) ബ്രാഡ് ഇവാൻസിന്റെയും (3/23) ബൗളിംഗ് പ്രകടനം 146 റൺസിൽ തളച്ചു. 65 റൺസെടുത്ത മാത്യു റെൻഷോ മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്. ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സിംബാബ്വെ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത്.
ഖലീലുല്‍ ബുഖാരി തങ്ങളുടെ ബംഗാള്‍ യാത്രക്ക് പ്രൗഢമായ സമാപനം
റൂട്ട്ഡ് 2026 ;തൈബ ഗാര്ഡന് റമളാന്‍ ഇന്റേണ്‍ഷിപ്പ് ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഭോപ്പാല്‍: ഭോപ്പാലില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നാല് വ്യത്യസ്ത വാഹനങ്ങള്‍ക്കുള്ളിലിട്ട് ക്രൂരമായി പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഒരു ഥാര്‍ എസ്യുവി ഉള്‍പ്പെടെ നാല് കാറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഔസഫ് അലി ഖാന് ഫെബ്രുവരി 3-ന് അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ കൂട്ടാളിയും ഭോപ്പാലില്‍ ജിം നടത്തുന്നയാളുമായ മാജ് ഖാന് ഫെബ്രുവരി 8-നാണ് പിടിയിലായത്. കേസിന്റെ ഗൗരവം പരിഗണിച്ച് എസിപി അങ്കിത ഖത്രക്കറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് കമ്മീഷണര്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ വെച്ച് നാല് വ്യത്യസ്ത കാറുകളിലായിട്ടാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് എസ്ഐടിയുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഖാനുഗാവ് മേഖലയില്‍ വെച്ച് ഔസഫ് അലി ഖാന് പെണ്‍കുട്ടിയെ ഥാര്‍ കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയും ഐഫോണ്‍ ഉപയോഗിച്ച് ജനലിലൂടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതായി ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. ഈ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് 40,000 രൂപ ഇവര്‍ തട്ടിയെടുക്കുകയും പലതവണ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ സീഹോര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു, ഇത് പോലീസ് കണ്ടെടുത്തു. എന്നാല്‍ വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച ഐഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിനിടെ, കൊഹെഫിസ പോലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ മാജ് ഖാനുമായി ബന്ധം പുലര്‍ത്തുകയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ എസ്ഐടി വിശദമായ അന്വേഷണം നടത്തിവരികയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെന്ന വ്യാജേന പ്രവേശിച്ച യുവതി സുരക്ഷാ ജീവനക്കാരുടെ പിടിയിലായി. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. “ഇവ” എന്നാണ് യുവതി ആദ്യം പേര് പറഞ്ഞത്. പെരുന്ന സ്വദേശിനിയാണെന്നും ഇപ്പോൾ പേരൂർക്കടയിൽ താമസിക്കുന്നുവെന്നും അവൾ അറിയിച്ചു. രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവേശിച്ച യുവതി, താൻ സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്ന് സുരക്ഷാ ജീവനക്കാരോട് പറഞ്ഞു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ സുരക്ഷാ വിഭാഗം അധികൃതരെ വിവരം അറിയിച്ചു. ബന്ധപ്പെട്ട വിഭാഗത്തിൽ […] The post തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍ appeared first on ഇവാർത്ത | Evartha .
മഞ്ചേശ്വരത്ത് വോട്ടര്‍ പട്ടിക അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന് പരാതി
ബിജെപി നേതാവ് ഫോം 7 ദുരുപയോഗം ചെയ്യുന്നതായി എ കെ എം അഷ്റഫ് എംഎല്‍എ
വടകര ചെക്കോട്ടി ബസാറിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. മന്നയിൽ മന്നമ്പത്ത് സുബൈറിന്റെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണ്ണവും ഏഴായിരം രൂപയുമാണ് മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആകാശത്ത് തല്ലുമാല!
മുംബൈ: ബോളിവുഡ് താരം രൺവീർ സിങ്ങിനും പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിക്കും നേരെ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി. ബിഷ്ണോയി സംഘത്തിലെ ഹരി ബോക്സർ എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. രൺവീറിനെയും രോഹിത് ഷെട്ടിയെയും മാത്രമല്ല, അവരുടെ കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഹരി ബോക്സറുടെ മുന്നറിയിപ്പ്: നിങ്ങളുടെ അടുത്ത ഏഴ് തലമുറകൾ ഓർക്കുന്ന രീതിയിൽ ഞങ്ങൾ പെരുമാറും. പോലീസിൽ പരാതി നൽകാൻ നിങ്ങൾക്ക് വലിയ ഇഷ്ടമാണല്ലോ. നിങ്ങളുടെ മാനേജർമാരുടെയും ജീവനക്കാരുടെയും താമസസ്ഥലം, ഓഫീസ് സമയം, അവരുടെ കുടുംബങ്ങൾ എവിടെ കഴിയുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട്. അവരെ ഓരോരുത്തരെയായി കൊന്നൊടുക്കിത്തുടങ്ങുമ്പോൾ നിങ്ങൾക്ക് ബോധം വരും, എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. രണ്ടാം തവണയും ഭീഷണി: ഇത് രണ്ടാം തവണയാണ് രൺവീർ സിങ്ങിന് ബിഷ്ണോയി സംഘത്തിൽ നിന്ന് ഭീഷണി നേരിടുന്നത്. മുൻപ് കോടികൾ ആവശ്യപ്പെട്ട് ഇവർ താരത്തിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ രൺവീറിനും ദീപിക പദുക്കോണിനും സുരക്ഷ വർധിപ്പിച്ചിരുന്നു. നൽകിയ വാഗ്ദാനത്തിൽ നിന്ന് രൺവീർ പിന്മാറിയതാണ് പുതിയ പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ അടുത്തിടെ നടന്ന വെടിവെപ്പിലും ഹരി ബോക്സറുടെ പേര് ഉയർന്നു വന്നിരുന്നു. സൽമാൻ ഖാനുമായി സഹകരിക്കുന്ന എല്ലാവരെയും ലക്ഷ്യം വെക്കുമെന്ന് ബിഷ്ണോയി സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. സൽമാനെ പരിപാടിയിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെയും ഇവർ ആക്രമണം നടത്തിയിരുന്നു. പുതിയ ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ആരാണ് ഹരി ബോക്സർ ലോറൻസ് ബിഷ്ണോയി ഗുണ്ടാസംഘത്തിലെ പ്രധാനികളിലൊരാളും കുപ്രസിദ്ധ കുറ്റവാളിയുമാണ് ഹരി ബോക്സർ. രാജസ്ഥാനിലെ ബൻസൂർ ചതർപുര ആധി ഗേലി ഗ്രാമക്കാരനായ ഹരി ചന്ദ് (36) എന്ന സാധാരണക്കാരൻ എങ്ങനെ ക്രിമിനൽ ലോകത്തെ 'ഹരി ബോക്സർ' ആയി മാറിയെന്നത് ഞെട്ടിക്കുന്ന കഥയാണ്. പരാജയപ്പെട്ട കരിയർ, വഴിമാറിയ ജീവിതം: കർഷകനായ ഗിർധാരി ജാട്ടിന്റെ മകനായ ഹരി ചന്ദ് ഗാന്ധി സ്കൂളിലും ബൻസൂർ കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി.എ ബിരുദധാരിയായ ഇയാൾ രാജസ്ഥാൻ പോലീസ്, ആർമി, എസ്.എസ്.സി തുടങ്ങിയ പരീക്ഷകൾക്കായി വർഷങ്ങളോളം കഠിനമായി പരിശ്രമിച്ചിരുന്നു. എന്നാൽ സർക്കാർ ജോലി ലഭിക്കാത്തതിനെത്തുടർന്ന് ജയ്പൂരിൽ ബോക്സിങ് പരിശീലകനായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്നാണ് ഹരി ചന്ദ് എന്ന പേര് 'ഹരി ബോക്സർ' എന്നായി മാറിയത്. 2022 മുതൽ കാണാമറയത്ത്: പത്താം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അച്ഛൻ കൂടിയാണയാൾ. അനിയൻ വിക്കി ഫിനാൻസ് മേഖലയിൽ ജോലി ചെയ്യുന്നു. 2022-ൽ ബൻസൂർ വിട്ട ഇയാൾ പിന്നീട് ഗ്രാമത്തിലേക്ക് മടങ്ങിവന്നിട്ടില്ല. പോലീസിന്റെ പീഡനം കാരണമാണ് താൻ ഒളിവിൽ പോകുന്നതെന്ന് ഇയാൾ മുൻപ് പരാതിപ്പെട്ടിരുന്നു. ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം: അസാമാന്യ ശാരീരിക ബലമുള്ള ഹരിയെ ഗ്രാമത്തിലുള്ളവർക്ക് പോലും പേടിയായിരുന്നു. ഒളിവിൽ പോയ ശേഷം ലോറൻസ് ബിഷ്ണോയി സംഘവുമായി അടുത്തതോടെയാണ് ഹരി ബോക്സർ എന്ന പേര് കൊടും ക്രിമിനലുകളുടെ പട്ടികയിലേക്ക് ഉയർന്നത്. ഒരു കാലത്ത് സർക്കാർ ജോലി സ്വപ്നം കണ്ടിരുന്ന യുവാവ് ഇന്ന് ബിഷ്ണോയി ഗ്യാങ്ങിന്റെ പ്രധാന ഹിറ്റ്മാനായി മാറിയത് നാട്ടുകാരെയും കുടുംബത്തെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. ബിഷ്ണോയി സംഘത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന വ്യക്തിയാണ്. ലോറൻസ് ബിഷ്ണോയിക്കും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡി ബ്രാർക്കും വേണ്ടി ഇന്ത്യയിൽ ഭീഷണിക്കത്തുകൾ അയക്കുന്നതും വെടിവെപ്പുകൾ ആസൂത്രണം ചെയ്യുന്നതും ഇയാളാണെന്ന് റിപ്പോർട്ടുകളുണ്ട്. ബോളിവുഡ് താരങ്ങളെയും ബിസിനസുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതിലാണ് ഇയാൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൽമാൻ ഖാനുമായി അടുപ്പമുള്ളവരെയെല്ലാം ലക്ഷ്യം വെക്കുമെന്ന് ഇയാൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ഷെട്ടിയുടെ വീടിന് നേരെ നടന്ന വെടിവെപ്പിലും കാനഡയിൽ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ നടന്ന ആക്രമണത്തിലും ഇയാളുടെ പേര് പോലീസ് റിപ്പോർട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്. ബിസിനസുകാരെയും താരങ്ങളെയും ഭീഷണിപ്പെടുത്താൻ ഇയാൾ സോഷ്യൽ മീഡിയയും ഓഡിയോ സന്ദേശങ്ങളും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ബിഷ്ണോയി ഗ്യാങ്ങിന്റെ 'പ്രൊട്ടക്ഷൻ മണി' നൽകാത്ത ഹോട്ടലുടമകളെ ലക്ഷ്യം വെച്ച് ഹരി ബോക്സർ ആക്രമണങ്ങൾ നടത്താറുണ്ട്. കഴിഞ്ഞ വർഷം രാജസ്ഥാനിലെയും ഡൽഹിയിലെയും ചില പ്രമുഖ ക്ലബ്ബുകൾക്ക് നേരെ നടന്ന വെടിവെപ്പുകളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതും ഇയാളുടെ രീതിയാണ്. ഇത് യുവാക്കളെ ക്രിമിനൽ സംഘങ്ങളിലേക്ക് ആകർഷിക്കുന്നതിനും പൊതുജനങ്ങളിൽ ഭീതി വിതയ്ക്കുന്നതിനും വേണ്ടിയാണ്.
കൊച്ചി: വിവാഹ മോചിതയായ യുവതിയോട് ചങ്ങാത്തം സ്ഥാപിച്ച് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവന് സ്വര്‍ണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ടി.ടി.ആര് ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാള്‍ ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കാലടി പൊലീസ് അറിയിച്ചു.
വർക്കലയിൽ 17കാരി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല മേൽവെട്ടൂർ സ്വദേശിനി ശിവകാമി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെടുങ്ങണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശിവകാമി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാന നഗരി; അധിക സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി, ക്രമീകരണങ്ങൾ അറിയാം
മാർച്ച് 3ന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്കായി കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റൂട്ടുകൾ, ബസുകളുടെ പാർക്കിംഗ്, സർവീസ് സമയം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നോക്കാം.
വിശ്വാസികളല്ലാത്തവര്‍ അമ്പലം ഭരിക്കുമ്പോള്‍ കണ്ണ് സമ്പത്തില്‍ മാത്രം: കെ സി വേണുഗോപാല്‍
ശബരിമല അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന ഏറ്റവും വലിയ കൊള്ള ഹൈക്കോടതി പരിശോധിക്കണം
അനോമിയുടെ സക്സസ്സ് ടീസർ പുറത്തിറക്കി മമ്മൂട്ടിയും മോഹൻലാലും
അനോമിയുടെ സക്സസ്സ് ടീസർ പുറത്തിറക്കി മമ്മൂട്ടിയും മോഹൻലാലും
സ്വകാര്യത നഷ്ടപ്പെടാതെ വാട്സാപ്പ് ഉപയോഗിക്കണോ?
വാട്സാപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഫോൺ നമ്പറുമായി നമ്മുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സ്വകാര്യതയ്ക്ക് പലപ്പോഴും വെല്ലുവിളി നേരിടാറുണ്ട്. നമുക്ക് പരിചയമില്ലാത്തവർക്ക് പോലും നമ്മുടെ നമ്പർ കാണാൻ കഴിയുമെന്നത് വലിയൊരു പ്രശ്നമാണ്. എന്നാൽ സ്വന്തം ഫോൺ നമ്പർ പരസ്യമാക്കാതെ തന്നെ വാട്സാപ്പ് ഉപയോഗിക്കാൻ ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
പയ്യാമ്പലം പടന്നപ്പാലം തോട്ടിൽ വെള്ളം കെട്ടിനിന്ന് ജലം മലിനമാകുന്നത് ഒഴിവാക്കാനായി തോടും കടലും ചേരുന്ന പയ്യാമ്പലം ഭാഗത്ത് അഴി മുറിക്കൽ പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കും
ദൃശ്യം 3’ തിയറ്റർ കരാർ പുറത്ത്
മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന മലയാള ചിത്രം ദൃശ്യം 3യുടെ തിയറ്റർ ഉടമകളുമായുള്ള ആശീർവാദ് സിനിമാസിന്റെ കരാർ പുറത്ത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ദൃശ്യം സിനിമയാണ് ചർച്ചാവിഷയം. ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് ദിവസവും നാല് പ്രദർശനം നടത്താന്‍ തിയറ്റർ ഉടമകൾ സമ്മതം മൂളിയെന്ന് ആണ് കരാറിൽ പറയുന്നത്.
മഹാശിവരാത്രി: ബെംഗളൂരുവിൽ മാംസ വിൽപനയ്ക്ക് വിലക്ക്
മഹാശിവരാത്രി പ്രമാണിച്ച് ബെംഗളൂരുവിൽ മാംസ വിൽപനയ്ക്ക് വിലക്കേർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) യുടേതാണ് ഉത്തരവ്. ശിവരാത്രി ദിവസമായ ഫെബ്രുവരി 15ന് അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും കടകളിൽ മാംസം വിൽക്കുന്നതും പൂർണമായും നിരോധിക്കുമെന്ന് ജിബിഎ അറിയിച്ചു.
യുവതിയെ പ്രതി വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലൈംഗികമായി ഉപദ്രവിച്ചും, ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവൻ സ്വർണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.
കേരളത്തിന്റെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ചില നിയമങ്ങൾ ഒഴിവാക്കിക്കൊണ്ട് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഐ എം എ മുൻ ദേശീയ വൈസ് പ്രസിഡണ്ട് ഡോ ബാബു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സർക്കാരിനെ വിമർശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതിയാണെന്ന് പ്രേംകുമാർ. ആശാ സമരത്തെ അനുകൂലിച്ചതിൻ്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
എസ്.സി.ഇ.ആർ.ടി യിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാം; ഡെപ്യൂട്ടേഷൻ നിയമനം, ഇപ്പോൾ അപേക്ഷിക്കാം
എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം നടത്തുന്നത്. മലയാളം, ബയോളജി, സംസ്കൃതം, സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, കൊമേഴ്സ്, എഡ്യുക്കേഷൻ ടെക്നോളജി, റിസർച്ച് & പബ്ലിക്കേഷൻ വിഷയങ്ങളിലാണ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം.
വിജയിയുടെ ടിവികെ റാലിക്കിടെ വീണ്ടും മരണം
കഴഞ്ഞുവീണ 37കാരനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
റാലിക്കിടെ ടിവികെ പ്രവര്‍ത്തകന്റെ മരണം; ശവപ്പെട്ടി ഡാന്‍സ് പങ്ക് വെച്ച് എഐഎഡിഎംകെ
ചെന്നൈ: നടന് വിജയിയുടെ പാര്‍ട്ടിയായ ടിവികെ (തമിഴഗ വെട്രി കഴകം) സേലത്ത് നടത്തിയ റാലിയ്ക്കിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തെ അധിക്ഷേപിച്ച് എഐഎഡിഎംകെ. ടിവികെയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ കൂടെ ശവപ്പെട്ടി കൂടെ കൊണ്ടുപോകണം എന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന് പറഞ്ഞു. എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുതിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം..!? കുത്തനെ കൂടില്ല, ഇനി ചാഞ്ചാട്ടത്തിന്റെ
'ആശകൾ ആയിരം' വിജയകരമായ രണ്ടാം വാരത്തിലേക്ക്
പ്രേക്ഷകരുടെ പ്രിയ താരം ജയറാമും കാളിദാസ് ജയറാമും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച ചിത്രം ആശകൾ ആയിരം വിജയകരമായ രണ്ടാം വാരത്തിലേക്കു കടക്കുന്നു. ലോകവ്യാപകമായി പത്തു കോടി ഗ്രോസ് കലക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം. ജയറാം - കാളിദാസ് ജയറാം കോമ്പോക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.
രാജ്യത്ത് ആദ്യമായി നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം
ത്വരിതഗതിയില്‍ നഗരവല്‍ക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന ദിശ നിര്‍ണയിക്കുന്നതിന് കേരള സര്‍ക്കാര്‍ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. രണ്ടു വര്‍ഷം നീണ്ടു നിന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത് . 2023 ഡിസംബര്‍ മാസം […] The post രാജ്യത്ത് ആദ്യമായി നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം appeared first on ഇവാർത്ത | Evartha .
ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത് ആഭരണങ്ങൾ വാങ്ങാൻ പോകുന്നവർക്ക് നേരിയ ആശ്വാസം ആയിരിക്കുന്നത്. ഇന്ന് രണ്ട് തവണയായി 2400 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വില 1 ലക്ഷത്തിന് താഴേക്ക് പോകുമോ എന്നുളള ആകാംഷ നിലനിൽക്കുന്നു. എന്നാൽ സ്വർണവിലയിൽ വലിയ കുറവുണ്ടാകും എന്നുളള പ്രതീക്ഷ വേണ്ട എന്നാണ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്
അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ, ഓപ്പൺ എ ഐയുടെ സാം ആൾട്ട്മാൻ, എൻവീഡിയയുടെ ജെൻസൺ ഹുവാങ് തുടങ്ങി നൂറിലധികം ആഗോള ടെക് പ്രതിനിധികൾ പങ്കെടുക്കും.
145 വർഷത്തിനിടെ ആദ്യ വനിതാ ടിക്കറ്റ് എക്സാമിനർ, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയിൽ ചരിത്രം
145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയിൽ ഒരു വനിതാ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറെ നിയമിച്ചിരിക്കയാണ്. സരിത യോൾമോയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
ദേശീയ സാങ്കേതിക കലോത്സവം യുക്തി X'26 ഫെബ്രുവരി 16, 17 തീയതികളിൽ പയ്യന്നൂരിൽ
കോളേജ് ഓഫ് എഞ്ചിനീയറിംഗ് പയ്യന്നൂർ കൈതപ്രം ദേശീയതല സാങ്കേതിക കലോത്സവമായ യുക്തി X'26 ഫെബ്രുവരി 16, 17 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
തുഗ്ലക്ക് പരിഷ്കാരമെന്ന ആക്ഷേപം; ചെന്നിത്തലക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി
സ്കൂളുകള്‍ അടച്ചുപൂട്ടി, കുഞ്ഞുങ്ങള്‍ തെരുവിലിറങ്ങേണ്ടി വന്ന യു ഡി എഫ് കാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയെ താറടിക്കുന്ന ഏത് പരാമര്‍ശവും എതിര്‍ക്കപ്പെടേണ്ടതുണ്ട്.
ലോസ് ആഞ്ചലസ്: ലോക സിനിമയ്ക്ക് മുന്നിൽ അഭിമാനമായി മമ്മൂട്ടി നായകനായ മലയാള ചിത്രം 'ഭ്രമയുഗം'. ചിത്രം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.30-ന് നടന്ന സ്ക്രീനിംഗിനിടെ മമ്മൂട്ടിയെ 'മോളിവുഡ് ലെജന്റ്' എന്ന് അവതാരക വിശേഷിപ്പിച്ചപ്പോൾ വലിയ ആർപ്പുവിളികളും കൈയടികളുമാണ് ഓഡിറ്റോറിയത്തിൽ ഉയർന്നത്. ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പരിചയപ്പെടുത്തുന്ന വേളയിൽ നടന്ന പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും പേരുകൾ അവതാരക പറയുമ്പോൾ കാണികൾ ആവേശഭരിതരാകുന്നത് വീഡിയോയിൽ കാണാം. 'Where the Forest Meets the Sea' എന്ന വിഭാഗത്തിലാണ് ഭ്രമയുഗം പ്രദർശിപ്പിച്ചത്. മിഡ്സോമ്മർ, ദി വിച്ച് തുടങ്ങിയ ലോകപ്രശസ്ത ഹൊറർ ചിത്രങ്ങൾക്കൊപ്പമാണ് മലയാളത്തിന്റെ ഭ്രമയുഗവും ഇടംപിടിച്ചത് എന്നത് അഭിമാനകരമായ നേട്ടമായി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുക്കിയത്. കൊടുമൺ പോറ്റി എന്ന അവിസ്മരണീയമായ വേഷത്തിലൂടെ മമ്മൂട്ടി വീണ്ടും വിസ്മയിപ്പിച്ച ചിത്രം ബോക്സ് ഓഫീസിൽ 60 കോടിയിലധികം നേടിയിരുന്നു. മികച്ച നടൻ ഉൾപ്പെടെ നാല് സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
പ്ലസ്ടൂകാരിയെ ബലാത്സംഗം ചെയ്തത് നാലു കാറുകളില്‍ ; മതംമാറ്റാന്‍ ശ്രമവും നടത്തിയെന്ന് ആരോപണം
ഭോപ്പാല്‍: പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ പകര്‍ത്തി ബ്ളാക്ക്മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുകയും വീണ്ടും പീഡനത്തിന് ഇരയാക്കുകയും മതംമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന ആരോപണവും ഉയര്‍ന്ന കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഇരയാക്കപ്പെട്ടത്. ഷാപുര പ്രദേശത്തെ ഒരു പ്രശസ്തമായ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ഇര. ഒരു സുഹൃത്ത് വഴി ഔസാഫ് അലി ഖാന് എന്ന വ്യക്തിയുമായി ഇവര്‍ പരിചയത്തിലായി. സൗഹൃദം വളര്‍ന്നപ്പോള്‍, ഔസാഫ് അവളോട് തന്നോടൊപ്പം വാഹനമോടിക്കാന്‍ ആവശ്യപ്പെടുകയും ഖാനുഗാവിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് കാറിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു. വലിയ ആസൂത്രണത്തിലായിരുന്നു ബലാത്സംഗം നടത്തിയത്. ജിം ഉടമയായ ഔസാഫിന്റെ സുഹൃത്ത് മാസ് ഖാന് കാറിന് പുറത്ത് ഒളിച്ചിരുന്ന് ലൈംഗിക ദൃശ്യങ്ങളുടെ വീഡിയോ പകര്‍ത്തുകയും ചെയ്തു. വീഡിയോ ഉപയോഗിച്ച് കുറ്റവാളികള്‍ വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും അത് നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി 40,000 രൂപ നല്‍കിയെങ്കിലും സംഘം ബ്ളാക്ക്മെയില്‍ തുടരുകയും വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. നാലു കാറുകളില്‍ ആയിട്ടായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് സെഡാനുകളും ഒരു മഹീന്ദ്ര താറും ഉള്‍പ്പെടെ നാല് കാറുകളിലായാണ് പുരുഷന്മാര് അവളെ ആക്രമിച്ചതെന്നും വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനി പുരുഷന്മാരുമായി സംസാരിക്കുന്നത് നിര്‍ത്തി അവരെ ബ്ലോക്ക് ചെയ്തപ്പോള്‍, ഔസാഫ് വീഡിയോ തന്റെ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുകയും ഇസ്ലാം മതം സ്വീകരിക്കാനും പ്രാര്‍ത്ഥിക്കാനും സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങുകയും ചെയ്തു. ഒടുവില്‍ വിദ്യാര്‍ത്ഥിനി തന്റെ കുടുംബത്തോട് എന്താണ് സംഭവിച്ചതെന്ന് പറയുകയും ഹിന്ദു സംഘടനകളുടെ പിന്തുണയോടെ കുടുംബം പരാതി നല്‍കുകയും ചെയ്തു. രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരിക്കുകയാണ്. പ്രതികളെ ഭോപ്പാലിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഔസാഫിനെ അഭിഭാഷകര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ ഒഴിവ്; അഭിമുഖം ഫെബ്രുവരി 17 ന്
രം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ അവസരം. ലക്ചറർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്കാണ് നിയമനം നടത്തുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. പ്രസ്തുത ഒഴിവിലേക്ക് ഫെബ്രുവരി 17 ന് അഭിമുഖം നടക്കും.
അനധികൃത സ്വത്ത് സമ്പാദനം; നിലമ്പൂര്‍ ആര് ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്
നിലമ്പൂര്‍ ജോയന്റ് ആര് ടി ഒ ഓഫീസിലും ജോ.ആര് ടി ഒ ദിലീപിൻ്റെ വീടുകളിലും വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള പരാതികൾ ആധാരമാക്കിയായിരുന്നു പരിശോധന.
കാറില്‍ സഞ്ചരിച്ച് എംഡിഎംഎ വില്‍പ്പന; ലോഡ്ജ് നടത്തിപ്പുകാരനടക്കം നാലുപേര്‍ പിടിയില്‍
മലപ്പുറം: മഞ്ചേരിയില്‍ വന്‍ രാസലഹരി വേട്ട. രണ്ട് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ നാല് പേര് പിടിയില്‍. കാറില്‍ എംഡിഎംഎ വിലപ്പന നടത്തുകയായിരുന്ന എടക്കര കക്കപ്പരത സ്വദേശി പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിനു മുന്‍വശത്തു നിന്നാണ് പിടികൂടിയത്. ഇയാളില്‍ നിന്നും വില്പനക്കായി കൊണ്ടു വന്ന 4.30 ഗ്രാം എംഡിഎംഎ പിടികൂടി. മഞ്ചേരിയിലെ സ്വകാര്യ ലോഡ്ജ് നടത്തിപ്പുകാരനാണ് പിടിയിലായ പ്രതി. മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലില്‍ നടത്തിയ പരിശോധനയില്‍ 43 ഗ്രാം എംഡിഎംഎയുമായി മമ്പാട് ഓടായിക്കല്‍ സ്വദേശി ഷുഹൈബ്, പന്തല്ലൂര്‍ കടമ്പോട് സ്വദേശി നാസര്‍, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നിവരും പിടിയിലായി.ഇവരില്‍ നിന്നും ഇലക്ട്രോണിക്ക് ത്രാസുകളും 85,000 ത്തോളം രൂപയും നിന്നും പിടിച്ചെടുത്തു.
കണ്ണൂരിൽ കുടുംബ വഴക്കിനിടെ മാതാവിനെ മുറ്റത്തേക്ക് കസേരയടക്കം വലിച്ചെറിഞ്ഞ മകൻ റിമാൻഡിൽ
വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു പരുക്കേൽപ്പിച്ച മകൻ അറസ്റ്റിൽ .പയ്യാമ്പലംപള്ളിയാംമൂല ലക്ഷം വീട് നഗറിലെസജീവനെ(54) യാണ് കണ്ണൂർടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹ നും സംഘവും അറസ്റ്റ് ചെയ്തത്.
‘പടവുകൾ’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
വിധവകളും വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന മക്കൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന ‘പടവുകൾ’ പദ്ധതിയിലേക്ക് 2024-25, 2025-26 വർഷത്തേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20 വരെയാണ്.
കിറ്റ്സിൽ അക്കാദമിക് അസോസിയേറ്റ് ആകാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം, ആറു മാസം കാലാവധിയുള്ള നിയമനങ്ങളാണ് നടത്തുന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: നെഹ്റുവിന്റെ പഞ്ചശീല മോഹം പാളിയോ?
ന്യൂഡൽഹി: ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി യുഎഇ. തോൽവി മുന്നിൽ കണ്ട ഘട്ടത്തിൽ നിന്നാണ് യുഎഇ പൊരുതിക്കയറി വിജയം സ്വന്തമാക്കിയത്. കാനഡ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കെ യുഎഇ മറികടന്നു. ടി20 ലോകകപ്പ് ചരിത്രത്തിൽ യുഎഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്. രക്ഷകരായി സൊഹൈബ് ഖാനും ആര്യാംശ് ശർമ്മയും ഒരു ഘട്ടത്തിൽ കാനഡയുടെ കൈപ്പിടിയിലായിരുന്ന മത്സരം യുഎഇ തിരിച്ചുപിടിച്ചത് ആറാം നമ്പറിൽ ഇറങ്ങിയ സൊഹൈബ് ഖാന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ്. 29 പന്തിൽ 51 റൺസെടുത്ത സൊഹൈബ് കനേഡിയൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഒരറ്റത്ത് വിക്കറ്റ് കാത്ത് ഉറച്ചുനിന്ന ഓപ്പണർ ആര്യാംശ് ശർമ്മ (53 പന്തിൽ 74*) യുഎഇ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. കാനഡയ്ക്കായി ക്യാപ്റ്റൻ സാദ് ബിൻ സഫർ 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഫലമുണ്ടായില്ല. ബാറ്റിംഗിലും ബൗളിംഗിലും മിന്നി യുഎഇ നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കാനഡയ്ക്ക് ഹർഷ് ടാക്കറിന്റെ (50) അർദ്ധ സെഞ്ച്വറിയാണ് തുണയായത്. എന്നാൽ യുഎഇ ബൗളർ ജുനൈദ് സിദ്ദിഖിയുടെ അഞ്ച് വിക്കറ്റ് പ്രകടനം (5/35) കാനഡയെ 150 റൺസിൽ ഒതുക്കാൻ സഹായിച്ചു. നവ്നീത് ധലിവാൽ (34), ശ്രേയസ് മൊവ്വ (21) എന്നിവരും കാനഡയ്ക്കായി തിളങ്ങി.
താവം മേല്‍പ്പാലം അറ്റകുറ്റപ്പണിക്കായി ശനിയാഴ്ച മുതല്‍ അടക്കും
വളപട്ടണം- ചെറുതാഴം കെ.എസ്.ടി.പി റോഡിലെ താവം മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി 14 ശനിയാഴ്ച മുതല്‍ 28 വരെ അടച്ചിടും.
കൊച്ചി: വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച ആലിന് ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാന്‍ നിര്‍ദേശവുമായി പൊലീസ്. അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പര്‍ ആംബുലന്‍സിന് ജനങ്ങള്‍ വഴിയൊരുക്കി സഹകരിക്കാനാണ് പൊലീസ് സംഘത്തിന്റെ നിര്‍ദേശം. അവയവങ്ങളുമായുള്ള യാത്ര പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് പൊലീസ് നീക്കം. ഇടപ്പള്ളി- വൈറ്റില വഴി കുണ്ടന്നൂര്‍, മിനി ബൈപ്പാസ് - തൃപ്പൂണിത്തുറ- പുത്തന്‍കാവ്- ഏറ്റുമാനൂര്‍- കോട്ടയം - വെഞ്ഞാറമൂട്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കാണ് അവയവങ്ങള്‍ എത്തിക്കുന്നത്. വൈകുന്നേരം ഏഴുമണിയോടെയാണ് ഇടപ്പള്ളി ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് യാത്ര തിരിച്ചത്. വഴിയിലുടനീളം ട്രാഫിക് പൊലീസും പൊലീസും ഗതാഗത ക്രമീകരണം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം ആംബുലന്‍സിനെ അനുഗമിക്കുന്നുണ്ട്. അതേസമയം, കിംസ് ആശുപത്രിയില്‍ അതിസങ്കീര്‍ണ അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇവിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിതെന്ന് മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിനും കരള്‍ സ്വീകരിക്കുന്ന കുഞ്ഞും ചരിത്രത്തിന്റെ ഭാഗമാകും. കിംസില്‍ എത്തിച്ച ശേഷം ആംബുലന്‍സ് നേരെ എസ്എടി ആശുപത്രിയിലേക്ക് തിരിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന് ഷെറിന് അബ്രഹാം. ആലിന്റെ വൃക്കയും, കരളും, ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിയ്ക്കാണ് നല്‍കുന്നത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. 10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയില്‍ അച്ഛന് അരുണ്‍ എബ്രഹാമും അമ്മ ഷെറിന് ആന്‍ ജോണുമാണ് ദാനം ചെയ്തത്. പ്രിയപ്പെട്ടവള്‍ എന്നെന്നേയ്ക്കുമായി വേര്‍പിരിഞ്ഞതിന്റെ തീരാനൊമ്പരത്തിനിടയിലും അവയവദാനമെന്ന മഹാദാനത്തിലേക്ക് കടക്കാന്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നുകരള്, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന് ഷെറിന് എബ്രഹാം ഇനി 5 പേരിലൂടെ ജീവിക്കും. ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്തു. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്. കൊച്ചി അമൃത ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂര്‍ത്തിയായി. അതിനുശേഷം അവയവങ്ങള്‍ റോഡു മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇടപ്പള്ളി-തൃപ്പൂണിത്തുറ-കോട്ടയം വഴിയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. അവയവങ്ങള്‍ കൊണ്ടുപോകുന്നത് KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലന്‍സില്‍. ഇന്നു രാത്രി തന്നെ അവയവമാറ്റ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കരള്‍ മാറ്റിവയ്ക്കുന്നത്. എസ്എടിയില്‍ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്ക് രണ്ടു വൃക്കകളും നല്‍കും. എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. മാതാപിതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം ഡോക്ടര്‍മാരെ അറിയിച്ചതോടെ സര്ട്ടിഫിക്കേഷന് നടപടി ക്രമങ്ങളിലേക്കു കടന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ സ്റ്റെം ഡെത്ത് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. ഇന്നലെ രാവിലെയായിരുന്നു ആദ്യ ടെസ്റ്റ്. ഇന്നു രാവിലെ രണ്ടാമത്തെ ടെസ്റ്റും കഴിഞ്ഞു. ഈ രണ്ടു ടെസ്റ്റും കഴിഞ്ഞാണ് അവയവ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്. അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആറു മാസം പ്രായമുള്ള കുട്ടി കരള്‍ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന വിവരം അറിഞ്ഞു. എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് നടത്തുന്ന കുട്ടികളുടെ വിവരങ്ങളും ലഭിച്ചു. ആലിനിന്റെ വൃക്കകള്‍ 5 സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാല്‍ രണ്ടു വൃക്കകളും ഒരു കുട്ടിക്കു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്തുന്നതു മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും. ഹൃദയവാല്‍വ് ശ്രീചിത്രയിലും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലുമാണ് കൊടുക്കുന്നത്. ഹൃദയവാല്‍വിന്റെ സ്വീകര്‍ത്താവിനെ പിന്നീടാവും തീരുമാനിക്കുകയെന്നും ഡോ. നോബിള്‍ പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു ശേഷം ഹെലികോപ്ടര്‍ പറത്തുന്നതില്‍ സാങ്കേതിക പ്രശ്നമുള്ളതിനാലാണ് റോഡ് മാര്‍ഗം അവയവം എത്തിക്കാന്‍ തീരുമാനിച്ചത്.
തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം
ആനയുടെയും വെടിക്കെട്ടുൾപ്പെടെയുള്ള ഘോഷ അകമ്പടിയില്ലാതെയും ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ഉത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ്. തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി. വൈകീട്ട് 6 മണിക്കും രാത്രി 8.15നും ബലിബിംബം എഴുന്നള്ളിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വരുന്നതാണ് ചടങ്ങ്.
രഘുനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ ജോലിയും പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം ഇനി 5 പേരിലൂടെ ജീവിക്കും. 10 മാസമുള്ള മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്.
മെമു ട്രെയിനുകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന തന്റെ ആവശ്യത്തിന് ഉടനടി നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൊല്ലം-കോട്ടയം, കൊല്ലം–എറണാകുളം, പാലക്കാട്–എറണാകുളം റൂട്ടുകളിലെ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 8-ൽ നിന്നും 12ലേക്ക് ഉയർത്താൻ തീരുമാനിച്ചു. പുതിയ തീരുമാനം ഈ ട്രെയിനുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്നും രാജീവ് ചന്ദ്ര ശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച് ഓരോ മലയാളിയുടെയും ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക - ഇതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

27 C