SENSEX
NIFTY
GOLD
USD/INR

Weather

28    C
...

നാണക്കേട് സഹിക്കാനാകുന്നില്ല, ബാറ്റ് കൊണ്ട് ടി വി തല്ലിപ്പൊട്ടിച്ച് പാക് ആരാധകൻ; പാകിസ്ഥാനിൽ ആരാധകരോഷം അണപൊട്ടി

ഇന്ത്യയോട് 61 റൺസിന് പരാജയപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാനിൽ ആരാധകരുടെ പ്രതിഷേധം ശക്തമായി. ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെയും ബലത്തിൽ ഇന്ത്യ 175 റൺസ് നേടിയപ്പോൾ, പാകിസ്ഥാൻ 114 റൺസിന് പുറത്തായി.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 1:26 am

റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ

സൗകര്യങ്ങളെല്ലാം ഒരുങ്ങി; റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 1:13 am

'ഇടതുപക്ഷം കാലാനുസൃതമായി ഒരു ഇലക്ടറൽ പാർട്ടിയായി മാറി, എന്ത് മതേതരത്വമാണ് ഇവിടെ കാണിക്കുന്നത്?'

'ഇടതുപക്ഷം കാലാനുസൃതമായി ഒരു ഇലക്ടറൽ പാർട്ടിയായി മാറി, എന്ത് മതേതരത്വമാണ് ഇവിടെ കാണിക്കുന്നത്?'; ഭൂരിപക്ഷ സമുദായത്തിനെ സംഘടിപ്പിക്കുകയാണ് അവരെന്ന് ഡോ. ജി ​ഗോപകുമാർ K Satchidanandan | LDF Government | Kerala Assembly Election | CPM

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 1:06 am

രാജ്യം വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്

കോടിക്കണക്കിന് ജനങ്ങള്‍ ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അവലംബങ്ങളൊന്നുമില്ലാതെ വലയുന്ന ഒരു രാജ്യത്തെയാണ് എല്ലാവിധ നിയന്ത്രണങ്ങളും നീക്കി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്. ഇത് ട്രംപിന്റെ നിയോഫാസിസ്റ്റ് വാഴ്ചയുടെ കോളനിയാക്കി, സാമന്ത പ്രദേശമാക്കി രാജ്യത്തെ മാറ്റുന്ന ഹിന്ദുത്വവാദികളുടെ വിധേയത്വമാണ്.

സിറാജ് ലൈവ് 16 Feb 2026 12:50 am

ഒറ്റ തോൽവിയോടെ പാകിസ്ഥാൻ കെണിയിലായി, പുറത്താകുന്നതിന്‍റെ വക്കിലാക്കി ഇന്ത്യൻ വിജയം; ഇനി കരകയറണേൽ ജയിച്ചേ തീരൂ!

2026 ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയോട് 61 റൺസിന് പരാജയപ്പെട്ടതോടെ പാകിസ്ഥാൻ പുറത്താകൽ ഭീഷണിയിലാണ്. ഈ തോൽവി പാകിസ്ഥാന്‍റെ നെറ്റ് റൺറേറ്റ് കുത്തനെ ഇടിക്കുകയും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:49 am

ഡിജിറ്റല്‍ സ്‌ക്രീനുകള്‍ മനുഷ്യ ബന്ധങ്ങളെ ബാധിക്കരുത്

ഡിജിറ്റല്‍ സ്‌ക്രീനുകള്‍ നമ്മെ വിശാലമായൊരു ലോകത്തെത്തിക്കുമ്പോഴും, സമീപത്തുള്ളവരെയും ചുറ്റുമുള്ളവരെയും മറന്നുപോകരുത്. യഥാര്‍ഥ ബന്ധങ്ങള്‍ സ്‌ക്രീന്‍ സ്പര്‍ശത്തിലൂടെയല്ല, ഹൃദയസ്പര്‍ശത്തിലൂടെയാണ് സൃഷ്ടിക്കപ്പെടേണ്ടത്.

സിറാജ് ലൈവ് 16 Feb 2026 12:35 am

ട്രംപിന് മേൽ നെതന്യാഹുവിന്‍റെ സമ്മർദം, ഉന്നയിച്ചത് ഒരേയൊരു ആവശ്യം മാത്രം; ഇറാന്‍റെ ആണവ സംവിധാനങ്ങൾ തകർക്കണമെന്ന് ഇസ്രയേൽ

ഇറാനുമായുള്ള ഏതൊരു നയതന്ത്ര കരാറിലും അവരുടെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും പൊളിച്ചുനീക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. യുഎസ്-ഇറാൻ രണ്ടാം വട്ട ചർച്ചകൾ നടക്കാനിരിക്കെ, ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:17 am

ഇറാൻ വഴങ്ങി, അമേരിക്ക ഞെട്ടി! പശ്ചിമേഷ്യയുടെ വിധി മാറ്റാൻ നിർണ്ണായക കൂടിക്കാഴ്ച

ലോകം ഉറ്റുനോക്കുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് ആശ്വാസകരമായ വഴിത്തിരിവ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട സമാധാന ചർച്ചകൾ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കുമെന്ന് ഉറപ്പായി. ഒമാന്റെ മധ്യസ്ഥതയിലാണ് ഈ നിർണ്ണായക ചർച്ചകൾക്ക് കളമൊരുങ്ങുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി ചർച്ചകൾക്കായി ഇതിനോടകം ജനീവയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഇറാന്റെ നിലപാടും അമേരിക്കയുടെ പ്രതികരണവും തങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള സാമ്പത്തിക

ഒന്നു ഇന്ത്യ 16 Feb 2026 12:11 am

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ അലവലാതി എന്ന് അധിക്ഷേപിച്ച് കെ പി സി സി വക്താവ്

ഇയാള്‍ക്ക് കേരളത്തിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്. ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടേ? എന്നും ചോദ്യം

സിറാജ് ലൈവ് 16 Feb 2026 12:06 am

മാളിനുള്ളിൽ പൊലീസുകാരനെ ആക്രമിച്ച എസ്എഫ്ഐക്കാരെ രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി, ജാമ്യം ലഭിച്ചു

തിരുവനന്തപുരത്തെ മാളിൽ വെച്ച് പൊലീസുകാരനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് രാത്രി തന്നെ ജാമ്യം ലഭിച്ചു. പുതുവത്സരത്തലേന്ന് ശംഖുമുഖത്തുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് മാളിലെ ആക്രമണം നടന്നത്

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:02 am

ബെംഗളൂരു യാത്രക്കാര്‍ ശ്രദ്ധിക്കുക: ലഗേജ് നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി; പുതിയ നിരക്കുകള്‍

ബെംഗളൂരു: കര്‍ണാടകയില്‍ എത്തുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജ് 30 കിലോയില്‍ കൂടുതലാണെങ്കില്‍ വര്‍ധിപ്പിച്ച ഫീസ് നല്‍കേണ്ടി വരും. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് (കെഎസ്ആര്‍ടിസി) ലഗേജ് നിരക്കുകളില്‍ 15 ശതമാനത്തോളം വര്‍ധന വരുത്തിയത്. പുതുക്കിയ ഈ നിരക്കുകള്‍ നാളെ മുതല്‍ (ഫെബ്രുവരി 16) പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ്

ഒന്നു ഇന്ത്യ 15 Feb 2026 11:32 pm

ഇറാൻ വമ്പൻ പ്രഖ്യാപനം നടത്തി, ഏറ്റവും പോസിറ്റീവ് മറുപടിയുമായി അമേരിക്ക; രണ്ടാംഘട്ട ചർച്ച ഉറപ്പായി; ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിലേക്ക് പുറപ്പെട്ടു

അമേരിക്ക - ഇറാൻ സംഘർഷത്തിന് അയവ്. ഒമാന്‍റെ മധ്യസ്ഥതയിൽ രണ്ടാം ഘട്ട ചർച്ചകൾ ജനീവയിൽ നടക്കുമെന്ന് ഉറപ്പായി. ഉപരോധം പിൻവലിച്ചാൽ ആണവ ധാരണയ്ക്ക് തയ്യാറാണെന്ന ഇറാന്റെ നിലപാടിനോട് അമേരിക്ക അനുകൂലമായി പ്രതികരിച്ചതോടെയാണ് നിർണായക ചർച്ചകൾക്ക് വഴിയൊരുങ്ങിയത്

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 11:26 pm

കൊളംബോയില്‍ ചരിത്രമെഴുതി ഇന്ത്യ, ആദ്യ പന്തില്‍ വിക്കറ്റെടുത്ത് റെക്കോര്‍ഡിട്ട് തിലക് വര്‍മ, റണ്‍റേറ്റില്‍ പാകിസ്ഥാന് എട്ടിന്‍റെ പണി

പാകിസ്ഥാനെതിരെ ഇന്ത്യയുടെ എട്ടാം ലോകകപ്പ് ജയമാണിത്. ലോകകപ്പില്‍ എതിരാളികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ജയം നേടിയതിന്‍റെ റെക്കോർ‍ഡും ഇന്ത്യ സ്വന്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 11:21 pm

ഇന്ത്യൻ ടീം പാക് ടീമിന് ഹസ്തദാനം നൽകില്ല; ഓപ്പണറായി അഭിഷേക് ശർമ്മ മടങ്ങിയെത്തും

ഇന്ത്യൻ ടീം പാക് ടീമിന് ഹസ്തദാനം നൽകില്ല; ഓപ്പണറായി അഭിഷേക് ശർമ്മ മടങ്ങിയെത്തും, തീ പാറും പോരാട്ടത്തിന് കോളംമ്പോ

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 11:10 pm

വികസനത്തിന്റെ 'കേരളാ മോഡൽ; മറ്റ് സംസ്ഥാനങ്ങൾ പഠിക്കണമെന്ന് അമർത്യ സെൻ

തിരുവനന്തപുരത്ത് നടന്ന 'വിഷൻ 2031' (Vision 2031) അന്താരാഷ്ട്ര കോൺഫറൻസിൽ കേരളത്തിന്റെ വികസന മാതൃകയെ വാനോളം പ്രശംസിച്ച് നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ. കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൈവരിച്ച നേട്ടങ്ങൾ ലോകം മുഴുവൻ പഠിക്കേണ്ട പാഠങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓൺലൈനായി കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കരുത്ത് മനുഷ്യവിഭവശേഷികേരളം എന്നും

ഒന്നു ഇന്ത്യ 15 Feb 2026 11:06 pm

ഒടുവിൽ എനിമ എഫക്ട്, പക്ഷേ വീണ്ടും സമീനയുടെ കുതന്ത്രം, വീഴുങ്ങിയ 'തൊണ്ടിമുതൽ' മാല പുറത്തുവന്നു, പൊലീസുകാരെ കബളിപ്പിച്ച് ക്ലോസറ്റിൽ ഒഴുക്കി

കുട്ടിയുടെ മാല തട്ടിപ്പറിച്ച് വിഴുങ്ങിയ സമീന, ദിവസങ്ങൾ നീണ്ട പോലീസ് നിരീക്ഷണത്തിനൊടുവിൽ മാല പുറത്തെടുത്തു. എന്നാൽ, പോലീസിനെ കബളിപ്പിച്ച് തൊണ്ടിമുതലായ മാല ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞു. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കൽ അവതാളത്തിലായി

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 11:06 pm

ശെടാ..കണ്ണ്..മൂക്ക്..ചെവി..ആ താടി എല്ലാം അതുപോലെ; ഒരുമിച്ച് കണ്ടപ്പോൾ കിളി പോകുന്ന അവസ്ഥ!! കണ്ടപാടെ ചെറുപുഞ്ചിരിയുമായി ഓടിയെത്തിയ കേരളത്തിന്റെ സ്വന്തം ഹനുമാൻകൈൻഡ്; ഇഷാൻ കിഷനെ കെട്ടിപ്പിടിച്ച് ജേഴ്‌സി കൈമാറിയപ്പോൾ ആരാധകർ ശ്രദ്ധിച്ചത് മറ്റൊന്ന്; അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി താരങ്ങൾ; ചേട്ടാ..അനിയാ മീമുമായി സോഷ്യൽ മീഡിയ

കൊളംബോ: ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് പോരാട്ടത്തിന് വേദിയായ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇത്തവണ ക്രിക്കറ്റ് ആവേശത്തിനൊപ്പം മറ്റൊരു ചർച്ചാവിഷയം കൂടി ആരാധകർക്കിടയിൽ നിറഞ്ഞുനിന്നു. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തെ ഇളക്കിമറിച്ച മലയാളി റാപ്പർ ഹനുമാൻകൈൻഡും, ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷനും തമ്മിലുള്ള അമ്പരപ്പിക്കുന്ന രൂപസാദൃശ്യമായിരുന്നു അത്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം ഒരു അപൂർവ്വ സംഗമത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ തരംഗമായ മലയാളി റാപ്പർ ഹനുമാൻകൈൻഡും ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീ പടർത്തുന്നത്. ഇരുവരെയും ഒരു ഫ്രെയിമിൽ കണ്ട ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കണ്ണ്, മൂക്ക്, ആ താടി എന്ന് വേണ്ട, രൂപത്തിലും ഭാവത്തിലും ഇരുവരും അമ്പരപ്പിക്കുന്ന സാമ്യമാണ് പുലർത്തുന്നത്. സ്റ്റേഡിയത്തിൽ വെച്ച് കണ്ടപാടെ തന്റെ ഐക്കണിക് ആയ ആ ചെറുപുഞ്ചിരിയുമായി ഹനുമാൻകൈൻഡ് ഓടിയെത്തുകയായിരുന്നു. ഇഷാൻ കിഷനെ കെട്ടിപ്പിടിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്ത റാപ്പർ, താരവുമായി ജേഴ്‌സി കൈമാറുകയും ചെയ്തു. എന്നാൽ ഈ സമയത്ത് ആരാധകർ ശ്രദ്ധിച്ചത് മറ്റൊന്നാണ്; ഇരുവരും ജേഴ്‌സി മാറി ധരിച്ചതോടെ ആര് ആരെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം സാമ്യം വർദ്ധിച്ചു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചേട്ടാ.. അനിയാ.. മീമുകളുടെ പൂരമാണ്. നഷ്ടപ്പെട്ട സഹോദരനെ കണ്ടെത്തി, ക്രിക്കറ്റിലെ ഹനുമാൻകൈൻഡ് ആണ് ഇഷാൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ. സംഗീത ലോകത്തെ വിപ്ലവവും ക്രിക്കറ്റ് ലോകത്തെ വെടിക്കെട്ടും കൈകോർത്തപ്പോൾ കൊളംബോയിൽ പിറന്നത് ഈ വർഷത്തെ ഏറ്റവും വലിയ മാസ്സ് ചിത്രങ്ങളിൽ ഒന്നാണ്. മത്സരത്തിന് മുൻപുള്ള കലാപരിപാടികളിൽ നീല ഹൂഡി ധരിച്ച് സൂപ്പർ ബൈക്കിൽ എത്തിയ ഹനുമാൻകൈൻഡ് തന്റെ തകർപ്പൻ റാപ്പിംഗിലൂടെ സ്റ്റേഡിയത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ആഗോളതലത്തിൽ തരംഗമായ അദ്ദേഹത്തിന്റെ ശൈലി കൊളംബോയിലും ആരാധകർ ഏറ്റെടുത്തു. 'ട്വിൻ ബ്രദേഴ്സ്' ചർച്ചകൾ ഹനുമാൻകൈൻഡ് പെർഫോം ചെയ്യുന്നതിനിടയിൽ ക്യാമറകൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് അടുത്തപ്പോൾ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിൽ തെളിഞ്ഞ രൂപം കണ്ട് പലരും അത് ഇഷാൻ കിഷൻ ആണെന്ന് തെറ്റിദ്ധരിച്ചു. ഹനുമാൻകൈന്ദിന്റെ താടിയും മുഖത്തിന്റെ ആകൃതിയും ഇഷാൻ കിഷനുമായി അസാധാരണമാംവിധം സാമ്യമുള്ളതായിരുന്നു. മത്സരം തുടങ്ങുന്നതിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച മീമുകളും ട്രോളുകളും നിറഞ്ഞു. ഇഷാൻ കിഷൻ പാട്ടുപാടാൻ എന്ന് പോയി?, ഇഷാൻ കിഷന്റെ അപരൻ കൊളംബോയിൽ തുടങ്ങിയ കമന്റുകൾ കൊണ്ട് ആരാധകർ കളം നിറഞ്ഞു. ഇന്ത്യ-പാക് മത്സരത്തിന്റെ പിരിമുറുക്കത്തിനിടയിൽ ആരാധകർക്ക് ലഭിച്ച ചെറിയൊരു തമാശയായിരുന്നു ഈ 'അപരൻ' ചർച്ച. ക്രിക്കറ്റ് മൈതാനത്ത് ഇഷാൻ കിഷൻ തന്റെ കരുത്തുറ്റ ബാറ്റിംഗിലൂടെ ഇന്ത്യയുടെ കരുത്താകുമ്പോൾ, സംഗീത ലോകത്ത് ഹനുമാൻകൈൻഡ് ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. രണ്ട് പേരും ഒരേ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമായി. കാണികളെ വിസ്മയിപ്പിച്ച സാദൃശ്യം ഹനുമാൻകൈന്ദിന്റെ സ്റ്റേജ് പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം ഇഷാൻ കിഷനെ കണ്ടപ്പോഴാണ് പലർക്കും സംശയം മാറിയത്. ഒരേ ഹെയർസ്റ്റൈലും താടിയും വെച്ച ഇരുവരും തമ്മിലുള്ള സാമ്യം വിദേശ കമന്റേറ്റർമാരെപ്പോലും അതിശയിപ്പിച്ചു. അതേസമയം, ഐസിസി ടി20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയ്ക്ക് തകർപ്പൻ ജയമായിരുന്നു. അത്രയും ആധികാരികവും അനായാസവുമായിരുന്നു ഇന്ത്യയുടെ വിജയം. പാകിസ്ഥാനെതിരായ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റുകൊണ്ട് അടിച്ചുകയറിയ ഇന്ത്യ പിന്നാലെ പാക്കിസ്ഥാനെ തലപൊക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ അനായാസവും ആധികാരികവുമായി വിജയിച്ചു കയറുകയായിരുന്നു. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നു. നമീബിയക്കെതിരെ ജയിച്ചാല്‍ പാക്കിസ്താനും അടുത്ത റൗണ്ടിലെത്താം. സ്‌കോര്‍: ഇന്ത്യ -20 ഓവറില്‍ ഏഴിന് 175, പാകിസ്താന്‍ -18 ഓവറില്‍ 114ന് ഓള്‍ഔട്ട്. ഇന്ത്യ മുന്നോട്ടു വെച്ച് 176 റണ്‍സിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ഇന്ത്യയുടെ ബൗളിംഗ് നിരയില്‍ പേസര്‍മാരും സ്പിന്നര്‍മാരും തിളങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും തിലക് വര്‍മയും ഓരോ വിക്കറ്റെടുത്തു. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ പാകിസ്ഥാന് സാഹിബ്സാദ ഫര്‍ഹാന്റെ (0) വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ ഫര്‍ഹാനെ മടക്കി അയച്ചത് ഹാര്‍ദിക് പാണ്ഡ്യയാണ്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ സയീം അയൂബിനെ (6) ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. അതേ ഓവറില്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയെ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പാകിസ്ഥാനെ ഞെട്ടിച്ചു. ബാബര്‍ അസമിനെ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് പാകിസ്ഥാന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമാകുന്നതാണ് കണ്ടത്. മധ്യനിരയില്‍ ഉസ്മാന്‍ ഖാന്റെ ചെറുത്തുനില്‍പ്പ് മാത്രമാണ് പാകിസ്താന് ഓര്‍ത്തുവെക്കാനുള്ളത്. 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സാണ് താരം നേടിയത്. ശദാബ് ഖാന്‍ (14), മുഹമ്മദ് നവാസ് (നാല്), ഫഹീം അഷ്‌റഫ് (10), അബ്രാര്‍ അഹ്‌മദ് (പൂജ്യം), ഷഹീന്‍ അഫ്രീദി (23*), ഉസ്മാന്‍ താരിഖ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. അവസാന ഓവറുകളില്‍ ഷഹീന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ മൂന്നക്കം കടത്തിയത്. നേരത്തെ 40 പന്തില്‍ 77 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ നട്ടെല്ലായത്. മൂന്ന് സിക്സുകളും പത്ത് ഫോറുകളും ബൗണ്ടറി കടത്തിയ ഇഷാന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ നട്ടെല്ല്. സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 32), തിലക് വര്‍മ (24 പന്തില്‍ 25), ശിവം ദുബെ (17 പന്തില്‍ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആറ് സ്പിന്നര്‍മാരെയാണ് പാക്കിസ്ഥാന്‍ കളിപ്പിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അഭിഷേക് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ ആദ്യ ഓവറിലെ പന്തില്‍ ഷഹീന്‍ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചു തുടങ്ങിയതോടെ ഇന്ത്യ പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടുകയായിരുന്നു.

മറുനാടൻ മലയാളീ 15 Feb 2026 11:04 pm

3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല

യുവതിക്ക് സിസേറിയൻ വേണമെന്നാണ് വ്യാജ ഡോക്ടർമാർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയയിലൂടെ പ്രിയങ്ക പെൺകുട്ടിക്ക് ജന്മം നൽകിയെങ്കിലും സിസേറിയനിടെ യുവതി മരിക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 11:04 pm

കാടിൻ്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാൻ്റസി ത്രില്ലർ; 'സംഭവം അദ്ധ്യായം ഒന്ന്' മാർച്ച്‌ 6 ന്

നവാഗതനായ ജിത്തു സതീശൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മിസ്റ്ററി ഫാൻ്റസി ത്രില്ലറാണ്

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 11:03 pm

മാളിലെ ഏറ്റുമുട്ടല്‍; പഴി എസ് എഫ് ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്

നടന്നത് വ്യക്തിപരമായ സംഘര്‍ഷമാണെന്നും ഒരു പോലീസുകാരനെയും തല്ലാന്‍ എസ് എഫ് ഐ ആഹ്വാനം ചെയ്തിട്ടില്ലെന്നും ശിവപ്രസാദ്

സിറാജ് ലൈവ് 15 Feb 2026 11:01 pm

കേരളം ക്രിമിനൽ സ്റ്റേറ്റായി മാറിയോ? നിയമം നടപ്പിലാക്കുന്നത് എസ്എഫ്ഐയോ? |Abgeoth Varghese | News Hour

ക്രൂര മർദനം നടത്താൻ പൊലീസിന് ലൈസൻസോ? ആഭ്യന്തരം മഹാതോൽവിയോ? | Abgeoth Varghese | News Hour 15 Feb 2026

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:51 pm

സ്കൂളിന് മുന്നിലെ റോഡ് 'ബാർ' ആക്കി പരസ്യ മദ്യപാനം, ക്യാമറ കണ്ടപ്പോൾ മുങ്ങി; പൊലീസെത്തി കയ്യോടെ തൂക്കി

താമരശ്ശേരിയിൽ സ്കൂളിന് മുന്നിൽ നടുറോഡിൽ പരസ്യമായി മദ്യപിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത തടസം സൃഷ്ടിക്കുകയും ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഇവർ, ദൃശ്യങ്ങൾ പകർത്തിയപ്പോൾ മുങ്ങിയെങ്കിലും പിന്നീട് പിടിയിലായി

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:46 pm

'റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 48 കോടിയോ'; ബോക്സ് ഓഫീസ് കണക്കുകള്‍ വെറുതെയെന്ന് മല്ലിക സുകുമാരന്‍

സിനിമയിലെ കോടി ക്ലബ്ബുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‍ത് നടി മല്ലിക സുകുമാരൻ

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:45 pm

കുഞ്ഞിന്റെ കാലിൽ കിടന്ന മുക്കാൽ പവന്റെ കൊലുസ് കാണാനില്ല, പൊലീസെത്തി പരിശോധിച്ചപ്പോൾ ആളെ കിട്ടി, സ്ത്രീ റിമാൻഡിൽ

അഞ്ച് വയസുകാരിയുടെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച സബീന എന്ന സ്ത്രീയെ പോലീസ് പിടികൂടി. സ്ഥിരം മോഷ്ടാവായ ഇവർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണ കുട്ടിയുടെ അമ്മ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:45 pm

അവധി ദിവസങ്ങളിലും പരിശോധന ശക്തമാക്കി; ഫ്രൈഡേ മാർക്കറ്റിൽ മിന്നൽ റെയ്ഡ്; വ്യാജ ബ്രാൻഡുകൾ വിറ്റ സ്റ്റാൾ പൂട്ടിച്ച് അധികൃതർ

കുവൈത്ത് സിറ്റി: വ്യാജ ബ്രാൻഡുകൾ വിറ്റഴിച്ച കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിലെ ഒരു സ്റ്റാൾ വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. അവധി ദിവസങ്ങളിലും പരിശോധന കർശനമാക്കാനുള്ള കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ നിർദ്ദേശത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിനെത്തുടർന്നാണ് അധികൃതർ സ്റ്റാൾ പൂട്ടിച്ചത്. റായ് സെന്റർ മേധാവി ഫരാജ് അൽ-മുതൈരിയുടെയും ഇൻസ്പെക്ടർ അലി അൽ-ഒവൈഹാന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എണ്ണൂറോളം വ്യാജ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയിൽ സ്ത്രീകളുടെ ബാഗുകൾ, ചെരിപ്പുകൾ എന്നിവയുൾപ്പെടെയുള്ള ആഡംബര വസ്തുക്കളാണ് ഭൂരിഭാഗവും. ഉപഭോക്താക്കളെ കബളിപ്പിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെയും വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയതായും തുടർനടപടികൾക്കായി കേസ് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുമെന്നും ഫൈസൽ അൽ-അൻസാരി അറിയിച്ചു.

മറുനാടൻ മലയാളീ 15 Feb 2026 10:38 pm

'ഫോട്ടോ വേണോയെന്ന് ഇങ്ങോട്ട് ചോദിച്ചു, ഏറ്റവും ശാന്തനായ വ്യക്തി; ആ 42 നിബന്ധനകൾ വെറും കെട്ടുകഥ'; തുറന്നുപറഞ്ഞ് ശിവ ഹരിഹരൻ

Malayalam actor Shiva Hariharan quashes 42 rules claims against Allu Arjun. അല്ലു അർജുനെ കാണാൻ '42 നിബന്ധനകൾ' ഉണ്ടെന്ന വിവാദ പ്രചരണങ്ങൾ മലയാള നടൻ ശിവ ഹരിഹരൻ തള്ളി. ഈ വാർത്തകൾ വെറും കെട്ടുകഥകളാണെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:38 pm

'സുധി' എന്ന പേര് ഞാൻ സിമ്പതിക്ക് വേണ്ടി ഇട്ടതല്ല; എന്റെ ഭർത്താവായതുകൊണ്ടാണ് ഇപ്പോഴും ആ പേര് ഉപയോഗിക്കുന്നത്; അത് കാണുന്നവരുടെ കണ്ണിലെ കുഴപ്പം; തുറന്നടിച്ച് രേണു സുധി

പ്ര ശസ്ത ഹാസ്യകലാകാരൻ അന്തരിച്ച സുധിയുടെ ഭാര്യ രേണു സുധി, ഭർത്താവിൻ്റെ പേര് തൻ്റെ പേരിനൊപ്പം ഉപയോഗിക്കുന്നതിനെയും അടുത്തിടെ പുറത്തിറങ്ങിയ മ്യൂസിക് ആൽബത്തിലെ രംഗങ്ങളെയും ചൊല്ലിയുണ്ടായ വിമർശങ്ങൾക്ക് മറുപടി നൽകി. സിമ്പതിക്ക് വേണ്ടിയല്ല ഭർത്താവിൻ്റെ പേര് ഉപയോഗിക്കുന്നതെന്നും താനൊരു കലാകാരിയാണെന്നും രേണു വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ രേണു സുധി 'സുധി' എന്ന പേര് ഒരു ബ്രാൻഡായി ഉപയോഗപ്പെടുത്തുന്നു എന്ന വിമർശനം വ്യാപകമായിരുന്നു. ഇതിനോട് പ്രതികരിച്ച രേണു, സുധി തൻ്റെ ഭർത്താവായതുകൊണ്ടാണ് ആ പേര് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് പറഞ്ഞു. സുധി എന്ന പേര് സിമ്പതിക്ക് വേണ്ടി ഇട്ടതല്ല. സുധി എന്ന പേര് ഞാൻ ഇന്നും ഉപയോഗിക്കുന്നത് എൻ്റെ ഭർത്താവ് ആയതുകൊണ്ടാണ്. എൻ്റെ കൂടെ സുധി എന്നുള്ള പേരുണ്ട് കാരണം, സുധിയുടെ ഭാര്യയാണ് ഞാൻ. അതുകൊണ്ട് ആ പേര് പറയാനല്ലേ പറ്റൂ, രേണു പറഞ്ഞു. വിമർശിക്കുന്നവരുടെ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ പേരല്ല താൻ ഉപയോഗിക്കുന്നതെന്നും, ഇത് കാണുന്നവരുടെ കണ്ണിലെ കുരുവാണെന്നും, കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്നും അവർ കൂട്ടിച്ചേർത്തു. അടുത്തിടെ പുറത്തിറങ്ങിയ തൻ്റെ മ്യൂസിക് ആൽബത്തിലെ 'ഇൻ്റിമേറ്റ്' രംഗങ്ങളെച്ചൊല്ലിയും രേണുവിന് നേരെ അധിക്ഷേപം ഉയർന്നിരുന്നു. ഇതിനും രേണു മറുപടി നൽകി. താനൊരു കലാകാരിയാണെന്നും, അത്തരം രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നാൽ ഇനിയും ചെയ്യുമെന്നും അവർ വ്യക്തമാക്കി. വയറിൽ പിടിക്കുന്നതെല്ലാം അഭിനയത്തിൻ്റെ ഭാഗമാണെന്നും, അതെല്ലാം ക്യാമറയുടെ മുൻപിലാണ് ചെയ്യുന്നതെന്നും രേണു പറഞ്ഞു. മക്കളെ നോക്കാൻ വേണ്ടിയാണ് റീലുകൾ ചെയ്യുന്നതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മറുനാടൻ മലയാളീ 15 Feb 2026 10:31 pm

രണ്ടക്കം കടന്നത് 4 പേര്‍ മാത്രം, പാകിസ്ഥാനെ തകര്‍ത്തുവാരി ഇന്ത്യ സൂപ്പര്‍ എട്ടില്‍, കൊളംബോയില്‍ ജയം 61 റണ്‍സിന്

ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന് നമീബിയക്കെതിരായ അവസാന മത്സരം വരെ കാത്തിരിക്കണം.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:27 pm

കേരളത്തിന്റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസം, മതേതരത്വത്തിന്റെ കരുത്തുറ്റ നാട്, പ്രശംസിച്ച് നൊബേൽ ജേതാവ് അമർത്യ സെൻ

പ്രമുഖർ കേരളത്തിന്റെ സുസ്ഥിര വികസന മാതൃകയെ പ്രശംസിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, മതേതരത്വം തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ലോകത്തിനും മാതൃകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:24 pm

കുവൈറ്റ് ലക്ഷ്യമാക്കി പറക്കാൻ തുടങ്ങിയതും സാങ്കേതിക തകരാർ; തിരിച്ച് ലാൻഡ് ചെയ്ത എയർഇന്ത്യ ഇതുവരെ പുറപ്പെട്ടില്ല; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് വൈകിയതിൽ യാത്രക്കാരുടെ ശക്തമായ പ്രതിഷേധം. ഇന്ന് വൈകീട്ട് 4:30-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം നാളെ രാവിലെ 9 മണിയിലേക്ക് പുനഃക്രമീകരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. എത്രയും പെട്ടെന്ന് പകരം സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. വിമാനത്തിന്റെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സർവീസിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നശേഷവും യാത്ര സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാത്തതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. നാളെ രാവിലെ 9 മണിക്ക് യാത്ര പുനഃക്രമീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും എത്രയും വേഗത്തിൽ ബദൽ യാത്രാസൗകര്യം ഒരുക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. കുവൈറ്റിലെ ജോലിസ്ഥലങ്ങളിലും മറ്റും കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിന്റെ ആശങ്കയിലാണ് പല യാത്രക്കാരും. വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്ര മാറ്റിവെച്ചതെന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, തങ്ങളുടെ പ്രതിഷേധം കടുപ്പിക്കുമെന്നും പിന്നോട്ടില്ലെന്നുമുള്ള നിലപാടിലാണ് യാത്രക്കാർ.

മറുനാടൻ മലയാളീ 15 Feb 2026 10:18 pm

പതിനാലുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

തിരുവല്ല പെരിങ്ങര അഴിയടത്ത് ചിറ കരിങ്ങാട്ടിശ്ശേരി വീട്ടില്‍ കൊച്ചുമോന്‍ എന്ന വര്‍ഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്

സിറാജ് ലൈവ് 15 Feb 2026 10:14 pm

ചൈൽഡ് സീറ്റ് ലക്ഷ്വറിയല്ല, കാരണമിത്, ഗുരുതര പരിക്കുകൾ മുതൽ മരണം വരെ ഒഴിവാകും

വാഹനവുമായി റോഡിൽ ഇറങ്ങുന്ന ആരും ഏത് നിമിഷവും അപകടം ഉണ്ടായേക്കാമെന്ന് ജാഗ്രത പുലർത്തേണ്ടതുണ്ട്

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:12 pm

കൊച്ചിയിൽ നിന്ന് വൈകിട്ട് 4.30 ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം നാളെ രാവിലെ 9 മണിയിലേക്ക് മാറ്റി, കടുത്ത പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകുന്നു. വിമാനം നാളെ രാവിലെ 9 മണിയിലേക്ക് പുനർക്രമീകരിച്ചതിനെ തുടർന്ന്, ഉടനടി പകരം സംവിധാനം ആവശ്യപ്പെട്ട് യാത്രക്കാർ ശക്തമായി പ്രതിഷേധിക്കുകയാണ്

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:10 pm

എസി വാങ്ങാൻ പ്ലാനുണ്ടോ? വില കൂടും, പുതിയ മോഡലുകൾക്ക് 8% വരെ വർധനവ്

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ഇറങ്ങുന്ന പുതിയ മോഡലുകൾക്ക് കൂടുതൽ പണം മുടക്കേണ്ടി വരും.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:10 pm

വിദ്യാര്‍ഥിനിയെ അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമിച്ചയാള്‍ പോക്സോ കേസില്‍ അറസ്റ്റില്‍

ചാത്തങ്കരി സ്വദേശി മധുരത്തില്‍ വീട്ടില്‍ അജേഷ് (45) ആണ് പിടിയിലായത്

സിറാജ് ലൈവ് 15 Feb 2026 10:04 pm

അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്‍, കൂടിക്കാഴ്ച നടന്നില്ല

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയതിനെതിരേ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം. ഇതിന്റെ ഭാഗമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമായില്ല. കടകംപള്ളി എത്തിയ സമയത്ത് പ്രേംകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തന്നെ സ്ഥാനത്തുനിന്നും മാറ്റിയ നടപടിയില്‍ തനിക്ക് നീതികേട് നേരിട്ടതായി പ്രേംകുമാര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇന്ന് രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രന്‍, പ്രേംകുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ചിട്ടും അദ്ദേഹത്തെ മാറ്റാത്തതും, തന്നെ പുറത്താക്കിയതും ചൂണ്ടിക്കാട്ടി 'ഇരട്ടനീതി' എന്നാണ് പ്രേംകുമാര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഇടത് തുടര്‍ഭരണം പാടില്ലെന്ന സച്ചിദാനന്ദന്റെ പ്രസ്താവന ചര്‍ച്ചയാകുമ്പോള്‍ തന്നെ നീക്കിയതിലെ അമര്‍ഷമാണ് താരം പങ്കുവെച്ചത്. സംഭവം വിവാദമായതോടെ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ഉയര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രേംകുമാറുമായി ഫോണില്‍ സംസാരിച്ചു. ഇതിനിടെയാണ് പ്രേംകുമാറിനെ കാണാനായി കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ വീട്ടിലെത്തിയത്.

തേജസ് ന്യൂസ് 15 Feb 2026 10:03 pm

ആഗോള നേതാക്കൾ ഇന്ത്യയിലേക്കെത്തും, എഐ ഇംപാക്ട് ഉച്ചകോടി ദില്ലിയിൽ

ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുകയും എല്ലാ ഇന്ത്യക്കാർക്കും സാമ്പത്തിക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 10:00 pm

6 സ്പിന്നർമാർ, ഒരേയൊരു പേസർ, ഇന്ത്യക്കെതിരെ റെക്കോര്‍ഡുമായി പാകിസ്ഥാന്‍, സയ്യിം അയൂബിന് ഹാട്രിക് നഷ്ടമായത് തലനാരിഴക്ക്

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാനായി18 ഓവറുകളും എറിഞ്ഞത് സ്പിന്നർമാർ.സയിം അയൂബ് മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. ഏക പേസറായ ഷഹീൻ അഫ്രീദി റൺസ് വഴങ്ങിയപ്പോൾ, ഉസ്മാൻ താരിഖും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 9:59 pm

അമേരിക്കയിലെ ചികിത്സ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമേയുള്ളു കേരളത്തിൽ, വിദേശ കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ മുന്നറിയിപ്പുമായി ഡോ. ജോൺ പണിക്കർ

വിദേശ കമ്പനികൾ കേരളത്തിലെ ആശുപത്രികൾ ഏറ്റെടുക്കുന്നത് ആശങ്കാജനകമാണെന്ന് ഡോ. ജോൺ പണിക്കർ. അമേരിക്കയിലെ ചികിത്സാ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമുള്ള കേരളത്തിലെ അവസ്ഥ ഇല്ലാതാകുമെന്നും ഇൻഷുറൻസ് കമ്പനികൾ ചികിത്സ തീരുമാനിക്കുമെന്നും മുന്നറിയിപ്പ്

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 9:53 pm

വാക്ക് പാലിച്ച് മന്ത്രി എംബി രാജേഷ്; ഫിദമോൾക്ക് ഇനി പുതിയ റോഡ് വഴി സ്കൂളിൽ പോകാം;കുഞ്ഞു പരാതിക്ക് കാതോർത്ത മന്ത്രിക്ക് കയ്യടി

ഫിദ ഫാത്തിമയുടെ അഭ്യർഥന മാനിച്ച് മന്ത്രി എം.ബി. രാജേഷ് തൃത്താലയിലെ തകർന്ന റോഡ് നന്നാക്കി നൽകി. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്തതോടെ ഫിദയുടെ ദുരിതം നിറഞ്ഞ സ്കൂൾ യാത്രയ്ക്ക് പരിഹാരമായി.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 9:52 pm

'ചൈല്‍ഡ് സീറ്റ് ഒരു ലക്ഷ്വറിയല്ല, അത് കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന ഒരു അടിസ്ഥാന സുരക്ഷാ ഉപകരണമാണ്'; ആലിന്റെ മരണത്തില്‍ ഡോക്ടറുടെ കുറിപ്പ്

കാറുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മുതിര്‍ന്നവര്‍ക്ക് വേണ്ടിയിട്ടാണ്. ഒരു അപകടമുണ്ടായാല്‍ കുട്ടികള്‍ അതിനകത്ത് ഒട്ടും സുരക്ഷിതരല്ല

തേജസ് ന്യൂസ് 15 Feb 2026 9:47 pm

'സുധി എന്ന പേര് സിമ്പതിക്ക് വേണ്ടി ഇട്ടതല്ല, കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം..'; പ്രതികരിച്ച് രേണു സുധി

അന്തരിച്ച ഭർത്താവ് സുധിയുടെ പേര് ഉപയോഗിക്കുന്നതിനും മ്യൂസിക് ആൽബത്തിലെ അഭിനയത്തിനും എതിരെ ഉയർന്ന വിമർശനങ്ങൾക്ക് രേണു സുധി മറുപടി നൽകി. Renu Sudhi reacts about her surname.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 9:44 pm

അറബിക് അധ്യാപകരുടെ ഗാനമത്സരം: മുഹമ്മദ് സാബിതിന് ഒന്നാം സ്ഥാനം

ഫലസ്തീന്‍ ജനതയുടെ വേദനയും ഇന്നത്തെ സ്ഥിതി വിശേഷങ്ങളും വിവരിക്കുന്ന ഗാനമാലപിച്ചാണ് സാബിത് ഒന്നാമതെത്തിയത്

സിറാജ് ലൈവ് 15 Feb 2026 9:39 pm

മുതല് മതി, പലിശ വേണ്ട; ഇന്ത്യയിലെ മികച്ച പലിശരഹിത വായ്പാ പദ്ധതികൾ

വിദ്യാർത്ഥികൾക്കും കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഏറെ സഹായകമാകുന്ന ചില മികച്ച പലിശരഹിത വായ്പാ പദ്ധതി

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 9:39 pm

വിധി തളർത്താത്ത പോരാട്ട വീര്യം, 9 വർഷം മുമ്പ് ഒറ്റ നിമിഷത്തിൽ ജീവിതം വീൽചെയറിലായ നിരഞ്ജൻ, കാലുകൾ കവർന്ന ട്രെയിൻ ട്രാക്കിന് അത്ലറ്റിക് ട്രാക്കിൽ മറുപടി

9 വർഷം മുൻപ് ട്രെയിൻ അപകടത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട നിരഞ്ജൻ, വീൽചെയറിൽ വിധിയെ തോൽപ്പിച്ച പോരാട്ടവീര്യം തുടരുന്നു. കൊച്ചിയിലെ ജി-ടെക് മാരത്തണിൽ 21.1 കിമീ പൂർത്തിയാക്കി, ശാരീരിക പരിമിതികൾ മനക്കരുത്തിന് മുന്നിൽ തടസ്സമല്ലെന്ന് തെളിയിച്ചു

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 9:25 pm

കേരളം ചില കാര്യങ്ങളിൽ തിരുത്തേണ്ടതുണ്ടെന്ന് രമേശ് ചെന്നിത്തല | Global Kerala Business Summit

'അഖിലേന്ത്യ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയെങ്കിൽ അത് നമുക്ക് നല്ല സന്ദേശമാണോ നൽകുന്നത്?', കേരളം ചില കാര്യങ്ങളിൽ തിരുത്തേണ്ടതുണ്ടെന്ന് രമേശ് ചെന്നിത്തല

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 9:24 pm

'ആറ് വയസ്സുകാരൻ ഇസാൻ മുതൽ 70 വയസ്സുള്ള സ്റ്റാൻലി ജോസഫ് വരെ'; വേമ്പനാട് കായൽ നീന്തികടന്ന് 184 പേർ

'ആറ് വയസ്സുകാരൻ ഇസാൻ മുതൽ 70 വയസ്സുള്ള സ്റ്റാൻലി ജോസഫ് വരെ'; വേമ്പനാട് കായൽ നീന്തികടന്ന് 184 പേർ, മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ നീന്തൽ അഭ്യസിക്കു എന്ന സന്ദേശവുമായി ചേർത്തല ചൂളക്കടവിൽ നിന്നും വൈക്കം ബോട്ട്ജെട്ടിയിലേക്കാണ് ഇവർ നീന്തിയത്

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 9:24 pm

News Time | ന്യൂസ് ടൈം | 15 February 2026

News Time | ന്യൂസ് ടൈം | 15 February 2026

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 9:23 pm

പത്ത് വർഷത്തിലധികമായി പ്രവാസ ജീവിതം; ഹൃദയാഘാതം മൂലം മലയാളി യുവാവ് ഖത്തറിൽ മരിച്ചു; വേദനയോടെ കുടുംബം

ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. 38 വയസ്സുകാരനായ ഷഫീർ കല്ലുങ്ങൽ ആണ് ദോഹയിൽ വെച്ച് നിര്യാതനായത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയായിരുന്ന ഷഫീർ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ അബ്ദുൽ കരീമിന്റെയും ലൈല കരീമിന്റെയും മകനാണ് ഷഫീർ. ഭാര്യ ജസ്‌ല, മകൾ ഐറ സംറിൻ എന്നിവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി അൽ ഇഹ്‌സാൻ കമ്മിറ്റിയുടെയും ഷഫീർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. അപ്രതീക്ഷിതമായി സംഭവിച്ച ഷഫീറിന്റെ വിയോഗം പ്രവാസി സമൂഹത്തിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.

മറുനാടൻ മലയാളീ 15 Feb 2026 9:11 pm

'തമിഴ്നാടിന് സനാതന ധർമം മതാചാരമല്ല, ജാതിശ്രേണിയാണ്; ഞങ്ങൾ ഉത്തരേന്ത്യക്കാരെക്കാൾ ഹിന്ദുക്കൾ; ബിജെപിക്കാരെക്കാൾ ക്ഷേത്ര ആരാധകർ': കാർത്തി ചിദംബരം

തമിഴ്നാടിന് സനാതന ധർമം മതാചാരമല്ലെന്നും, അത് ജാതി ശ്രേണിയെയാണ് കുറിക്കുന്നതെന്നും കാർത്തി ചിദംബരം. സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിന്റെ നിലപാടിനെ അദ്ദേഹം വ്യായീകരിച്ചു. തമിഴ്നാട്ടിലെ ഏറ്റവും ഭാഗ്യം ചെയ്ത ആളുകളുടെ കൂട്ടത്തിലാണ് ബ്രാഹ്മണർ പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമയം 15 Feb 2026 9:07 pm

'പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയുമുണ്ട്': സംവിധായകന്‍ വിനയന്‍

പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാന്‍ പറഞ്ഞിരുന്നു

തേജസ് ന്യൂസ് 15 Feb 2026 9:02 pm

ട്വന്റി-20 ലോകകപ്പ്; വെടിക്കെട്ടുമായി ഇഷാന്‍, മോശമാക്കാതെ റിങ്കു സിങും, കൊളംബോയില്‍ ഇന്ത്യക്കെതിരേ പാകിസ്താന് ലക്ഷ്യം 176 റണ്‍സ്

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത പാക് നിര ഇന്ത്യയെ 175 റണ്‍സിന് പിടിച്ചു കെട്ടി. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 175 റണ്‍സെടുത്തത്. ഓപ്പണര്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ടൊഴിച്ചാല്‍ ബാക്കിയുള്ള താരങ്ങള്‍ക്ക് വേണ്ടത്ര മികവ് കാണിക്കാനായില്ല. ഇഷാന്‍ കിഷന്‍ 40 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. രോഗമുക്തി നേടി തിരിച്ചെത്തിയ അഭിഷേക് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ പന്തില്‍ ഷഹീന്‍ ക്യാച്ചെടുത്ത് ശര്‍മ്മ പുറത്താകുകയായിരുന്നു. തിലക് വര്‍മ്മ 24 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. സെയിമിനാണ് വിക്കറ്റ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡെയെയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പാക് ബൗളര്‍മാര്‍ സമ്മതിച്ചില്ല. താരം റണ്ണൊന്നുമെടുക്കാതെ പുറത്തായി. സെയിമിന്റെ പന്തില്‍ ബാബറിനായിരുന്നു വിക്കറ്റ്. 17 പന്തില്‍ 27 റണ്‍സെടുത്ത ശിവം ഡുബേ റണ്ണൗട്ടായി. ദുബെയാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. റിങ്കു സിങ് നാല് പന്തില്‍ 11 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ടീം ഇറങ്ങിയത്. ടോസ് സമയത്ത് ഇരു ക്യാപ്റ്റന്‍മാരും ഹസ്തദാനം നടത്തിയില്ല.

തേജസ് ന്യൂസ് 15 Feb 2026 8:52 pm

ആറ് ലക്ഷം രക്ഷിതാക്കൾക്ക് ഇത് ഗുണകരമാകും; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 'സർവം എഐ മയം' പദ്ധതിക്ക് തുടക്കമായി; നിർമിത ബുദ്ധിയിൽ പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 'സർവം എഐ മയം' പദ്ധതിക്ക് തുടക്കമായി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സൈബർ സുരക്ഷ എന്നിവയിൽ പരിശീലനം നൽകുന്നതാണ് ഈ പദ്ധതി. ജൂൺ 30 വരെ നടക്കുന്ന ഈ പരിശീലനം രാജ്യത്തെ മുതിർന്നവർക്കായുള്ള ഏറ്റവും വലിയ എഐ സാക്ഷരതാ യജ്ഞമായി മാറുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂളിലൂടെയാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. എഐയുടെ ഗുണങ്ങൾക്കും ദോഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യ ബുദ്ധിക്ക് സമാനമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ലളിതമായ വിശദീകരണത്തോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സ്മാർട്ട് ഫോണുകളിലെ എഐ സേവനങ്ങൾ ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുന്നതിനും, തമിഴ് ഉൾപ്പെടെയുള്ള അന്യഭാഷാ ബോർഡുകൾ തത്സമയം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും രക്ഷിതാക്കളെ പരിശീലിപ്പിക്കും. എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികളും പരിശീലനത്തിൽ പരിചയപ്പെടുത്തും. എഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, വ്യാജ ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങൾക്കും പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിലെ വ്യാജവാർത്താ പ്രചരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും, ഇന്റർനെറ്റ് മര്യാദകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകും. കൈറ്റ് വികസിപ്പിച്ച സമഗ്ര പ്ലസ് ലേണിംഗ് റൂം പോലുള്ള എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളും പരിശീലനത്തിന്റെ ഭാഗമായി പരിചയപ്പെടുത്തും. കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചതനുസരിച്ച്, 2023-24 കാലയളവിൽ നാല് ലക്ഷം രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ പരിശീലനം നൽകിയതിന്റെ വിജയകരമായ തുടർച്ചയായാണ് ഈ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഫെബ്രുവരി 20 മുതൽ നിലവിൽ വന്ന ഏറ്റവും പുതിയ ഐടി ഭേദഗതി നിയമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളും ഈ പരിശീലനത്തിലൂടെ രക്ഷിതാക്കളിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി, സാധാരണ ജനങ്ങൾക്കിടയിൽ എഐ സാക്ഷരത വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുനാടൻ മലയാളീ 15 Feb 2026 8:48 pm

വെയിറ്റ് എ മിനിറ്റ്..ഗെറ്റ് ഇറ്റ് ഹൗ യു ലിവ് ഇറ്റ്..!! ഇന്ത്യ-പാക്ക് മത്സരം നടക്കുന്ന ആ വമ്പൻ സ്റ്റേഡിയത്തിൽ പെട്ടെന്ന് ഒരു മലയാളി പയ്യന്റെ എൻട്രി; ഇതോടെ അതിർത്തി വേലികൾ മറന്ന് എല്ലാവരും ഒന്നാകുന്ന കാഴ്ച; പ്രേമദാസ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് 'ഹനുമാൻകൈൻഡ്'; ഇതാണ് രോമാഞ്ചിഫിക്കേഷൻ എന്ന് കാണികൾ

കൊളംബോ: ലോക കായിക ഭൂപടത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായ ഇന്ത്യ-പാക് ടി20 ലോകകപ്പ് പോരാട്ടത്തിന് ആർ. പ്രേമദാസ സ്റ്റേഡിയം വേദിയായപ്പോൾ താരമായി മാറിയത് മലയാളി റാപ്പർ ഹനുമാൻകൈൻഡ്. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തെ ഇളക്കിമറിച്ച് നടത്തിയ ഹൈവോൾട്ടേജ് സംഗീത പരിപാടിയിലൂടെയാണ് ഹനുമാൻകൈൻഡ് ശ്രദ്ധാകേന്ദ്രമായത്. സഞ്ജു സാംസൺ ആയിരുന്നില്ല, മറിച്ച് ചുരുങ്ങിയ കാലം കൊണ്ട് ആഗോള പ്രശസ്തി നേടിയ മലയാളി കലാകാരനാണ് കാണികളെ ആവേശത്തിലാക്കിയത്. നീല ഹൂഡി ധരിച്ച്, ഒരു ഫോർവീലർ സൂപ്പർ ബൈക്കിൽ സ്റ്റേഡിയത്തിലേക്ക് കടന്നുവന്ന ഹനുമാൻകൈൻഡ്, നർത്തകർക്കൊപ്പം തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള മത്സരങ്ങളിലൊന്നായ ഇന്ത്യ-പാക് പോരാട്ടത്തിന് മുൻപായി സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്ക് അത് മികച്ചൊരു തുടക്കമായി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇരുടീമുകളും കളത്തിലിറങ്ങിയപ്പോൾ, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം യഥാർത്ഥത്തിൽ ഒരു ക്രിക്കറ്റ് മാമാങ്കത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. സ്പിൻ പിച്ചിൽ പാകിസ്ഥാൻ ഒരുക്കുന്ന വെല്ലുവിളിയെ മറികടന്ന് ബാറ്റ് ചെയ്യുക എന്നതായിരുന്നു ഇന്ത്യയുടെ പ്രധാന ലക്ഷ്യം. മത്സരത്തിൽ ഇരുടീമുകളുടെയും സ്പിൻ ശക്തി പരീക്ഷിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. മത്സരത്തിന് മുമ്പായി ഇരു ടീമിന്റെയും നായകന്മാർ മുഖാമുഖം കാണുകയോ ഹസ്തദാനം നടത്തുകയോ ചെയ്തിരുന്നില്ല. മത്സരം തുടങ്ങുന്നതിന് മുൻപ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന ഒരു 'ഓപ്പണിംഗ് ഷോ' ആയിരുന്നു പ്രേമദാസ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നത്. നീല ഹൂഡി ധരിച്ച്, കരുത്തുറ്റ ഒരു ഫോർവീലർ സൂപ്പർ ബൈക്കിൽ ഗാംഭീര്യത്തോടെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിച്ച ഹനുമാൻകൈൻഡ് ഓരോ കാണിയെയും ആവേശഭരിതനാക്കി. അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ട്രാക്കുകൾക്കൊപ്പം പ്രൊഫഷണൽ നർത്തകർ കൂടി ചേർന്നതോടെ മൈതാനം ഒരു സംഗീതനിശയുടെ പ്രതീതിയിലായി. ലോകത്തെവിടെയുമുള്ള സംഗീത പ്രേമികൾക്കിടയിൽ തരംഗമായി മാറിയ ഹനുമാൻകൈൻഡിന്റെ സാന്നിധ്യം ഇന്ത്യ-പാക് പോരാട്ടത്തിന് ഒരു ആഗോള ടച്ച് നൽകി. ചുരുങ്ങിയ കാലം കൊണ്ട് തന്റെ റാപ്പിംഗ് ശൈലിയിലൂടെ ലോകം കീഴടക്കിയ ഹനുമാൻകൈൻഡിന് ലഭിച്ച ഈ അവസരം ഓരോ മലയാളിക്കും അഭിമാനകരമാണ്. കോടിക്കണക്കിന് ആളുകൾ തത്സമയം വീക്ഷിക്കുന്ന ഇന്ത്യ-പാക് മത്സരവേദിയിൽ ഒരു മലയാളി കലാകാരൻ തരംഗമാവുക എന്നത് മലയാള സംഗീത ചരിത്രത്തിലെ തന്നെ പുതിയൊരു അധ്യായമാണ്.

മറുനാടൻ മലയാളീ 15 Feb 2026 8:41 pm

താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞയ്ക്ക് സ്പീക്കര്‍ ഓം ബിര്‍ള ഇന്ത്യയെ പ്രതിനിധീകരിക്കും

ചടങ്ങിലേക്ക് നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും, മുന്‍കൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രിക്ക് പങ്കെടുക്കാന്‍ സാധിക്കില്ല

തേജസ് ന്യൂസ് 15 Feb 2026 8:40 pm

ജോലിക്ക് പോകാതെ തന്നെ മാസം 20,000 രൂപ നേടാം; ഇതാണ് വഴി

ജോലിയിൽ നിന്ന് വിരമിച്ച ശേഷം സുരക്ഷിതമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (SCSS). വിരമിക്കൽ സമയത്ത് ലഭിക്കുന്ന തുക എവിടെ നിക്ഷേപിക്കണം എന്ന് ആശങ്കപ്പെടുന്നവർക്ക് സർക്കാർ ഗ്യാരണ്ടിയോടെ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി മികച്ചൊരു തിരഞ്ഞെടുപ്പാണ്. പദ്ധതിയുടെ പ്രത്യേകതകൾ 60 വയസ് കഴിഞ്ഞ ഏതൊരു

ഒന്നു ഇന്ത്യ 15 Feb 2026 8:37 pm

പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും; കേരളത്തെ പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ നടപടിയില്‍ ഏറെ ഖേദമുണ്ടെന്നും മണിശങ്കര്‍ അയ്യര്‍

സിറാജ് ലൈവ് 15 Feb 2026 8:31 pm

അഭിഷേകിനെ വിളിച്ചുവരുത്തി കെണിയില്‍ വീഴ്ത്തി സല്‍മാൻ ആഗ, നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഇന്ത്യൻ ഓപ്പണര്‍

പാകിസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ, ടി20 ലോകകപ്പിലെ നാണക്കേടിന്റെ റെക്കോർഡ് പേരിലാക്കി ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശർമ്മ.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 8:29 pm

ഷോപ്പിങ് മാളില്‍ പോലിസുകാരനെ മര്‍ദിച്ച സംഭവം; രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം:  ഷോപ്പിങ് മാളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകും പോലിസുകാരനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിനയ്, സുര്‍ജിത് എന്നിവരെയാണ് വഞ്ചിയൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. മിഥുന്‍ റോയിക്കെതിരേ കേസെടുത്തതില്‍ പോലിസ് സേനക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷം ഉയര്‍ന്നതിനു പിന്നാലെയാണ് അറസ്റ്റ്. എആര്‍ ക്യാംപിലെ പോലിസുകാരനായ മിഥുന്‍ റോയിക്കാണ് മാളില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരേ പോലിസ് കേസെടുത്തിരുന്നു. മിഥുന്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതി. ഇതില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മിഥുനെതിരേ കേസെടുത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മിഥുനെതിരേ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്ന് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞിരുന്നു. സംഭവത്തില്‍ ഫോര്‍ട്ട് എസിപിയോട് കമ്മീഷണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കുടുംബത്തോടൊപ്പം മാളിലെത്തിയ പോലിസുകാരനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പുതുവല്‍സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐക്കാരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിയ പോലിസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നായിരുന്നു മിഥുന്‍ റോയിയുടെ പരാതി.

തേജസ് ന്യൂസ് 15 Feb 2026 8:20 pm

ഇനിയെന്ത് വന്നാലും ശരി..അവന്റെ എല്ലാമെല്ലാമായ രേഖയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു; ജാതിയുടെ പേരിൽ വീട്ടുകാർ കളിയാക്കിയപ്പോഴും തളർന്നില്ല; പക്ഷെ യുവാവിന്റെ മനസ്സ് ഇടയ്ക്ക് പതറിയത് അവളുടെ ഒരൊറ്റ വാക്കിൽ; പ്രണയദിനത്തിൽ ആ കമിതാക്കൾ രണ്ടുംകല്പിച്ച് ജീവിതം തീർത്തത് എന്തിന്?; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

നോയിഡ: വാലന്റൈൻസ് ദിനത്തിൽ ഉത്തർപ്രദേശിലെ നോയിഡയിൽ ഒരു കാറിനുള്ളിൽ വെടിയേറ്റ നിലയിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. നോയിഡ സെക്ടർ 58 സ്വദേശിനി രേഖ (26), ഡൽഹി ത്രിലോക്പുരി സ്വദേശി സുമിത് (32) എന്നിവരാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സംഭവം ആത്മഹത്യയാണെന്ന് പോലീസ് നിഗമനത്തിലെത്തിയെങ്കിലും, ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപിച്ച് സുമിത്തിന്റെ കുടുംബം രംഗത്തെത്തി. നോയിഡ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വെടിയൊച്ച കേട്ട് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസിന്, ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലുള്ള കാറിനുള്ളിൽ മരിച്ച നിലയിലുള്ള രേഖയെയും സുമിത്തിനെയും കണ്ടെത്തുകയായിരുന്നു. സുമിത്തിന്റെ കയ്യിൽ നിന്ന് ഒരു പിസ്റ്റളും കാറിൽ നിന്ന് തിരകളും കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് മുൻപ് സുമിത് തന്റെ വാട്സാപ്പിൽ അയച്ച സന്ദേശത്തിൽ രേഖ തന്നെ വഞ്ചിച്ചതായി ആരോപിക്കുന്നുണ്ട്. 15 വർഷത്തെ പ്രണയത്തിനൊടുവിൽ രേഖ മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സന്ദേശത്തിൽ പറയുന്നു. തലേദിവസം മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവരുടെയും 15 വർഷത്തെ പ്രണയബന്ധം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. പോലീസിന്റെ ആത്മഹത്യാ നിഗമനത്തെ തള്ളിക്കളഞ്ഞ സുമിത്തിന്റെ കുടുംബം, ജാതിയുടെ പേരിൽ പെൺകുട്ടിയുടെ കുടുംബം ഇവരെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ആരോപിച്ചു. അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് തങ്ങൾക്ക് ഭീഷണി കോളുകൾ വന്നിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി. രേഖയുടെ ഗ്രാമത്തിന് തൊട്ടടുത്ത് വെച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നതായും അവർ വാദിക്കുന്നു. സംഭവത്തിൽ ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ പോലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കൊലപാതക ആരോപണങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഈ ദുരൂഹ സാഹചര്യങ്ങളിലെ മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തുടർ അന്വേഷണങ്ങളും വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുനാടൻ മലയാളീ 15 Feb 2026 8:18 pm

പോലീസുകാരനെ മര്‍ദ്ദിച്ച സംഭവം; രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തതില്‍ സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു

സിറാജ് ലൈവ് 15 Feb 2026 8:17 pm

ഭാര്യയെ വീട്ടുകാരുടെ മുന്നിൽ മർദ്ദിച്ചു, കണ്ടുനിന്ന ബന്ധുക്കൾ ചോദ്യം ചെയ്തു; കോഴിക്കോട് യുവാവ് ഭാര്യയുടെ വീടിന് തീയിട്ടു

കോഴിക്കോട്: ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭർത്താവായ യുവാവിൻ്റെ പ്രതികാരം. മുക്കം സ്വദേശിയായ റാഷിദ്, ഭാര്യയുടെ വീടിന് തീയിട്ടു. കോഴിക്കോട് കാരശേരി വലിയ പറമ്പിലാണ് സംഭവം. വീടിൻ്റെ അടുക്കള ഭാഗം പൂർണമായി കത്തിനശിച്ചു. വീട്ടുകാരുടെ പരാതിയിൽ റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവതിയെ വീട്ടുകാരുടെ മുൻപിൽ വച്ച് റാഷിദ് മർദിച്ചിരുന്നു. ഇത് യുവതിയുടെ വീട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

മംഗളം 15 Feb 2026 8:07 pm

ടിടിഇ രണ്ട് സ്റ്റോപ്പ് വരെ കാക്കുന്ന സമ്പ്രദായം അവസാനിക്കുന്നു; ഇനി ബോർഡിങ് സ്റ്റേഷൻ മാറിക്കേറിയാൽ സീറ്റ് പോകും

ബോർഡിങ് സ്റ്റേഷൻ മാറിക്കേറുന്നവർ ജാഗ്രത. ഇനിമേൽ നേരത്തേക്കൂട്ടി ടിക്കറ്റിൽ ബോർഡിങ് സ്റ്റേഷൻ മാറ്റിയില്ലെങ്കിൽ സീറ്റ് കിട്ടണമെന്നില്ല. ആളെത്തിയില്ലെങ്കിൽ ഉടനെ സീറ്റ് അല്ലെങ്കിൽ ബർത്ത് മറ്റൊരാൾക്ക് നൽകാൻ ടിടിഇക്ക് അനുവാദമുണ്ട്.

സമയം 15 Feb 2026 8:06 pm

'രക്ഷപ്പെട്ടാൽ മതിയെന്ന നിലയിൽ നമ്മുടെ മക്കൾ വിദേശത്തേക്ക് പോകുന്നു, നിക്ഷേപകർക്ക് നേതാക്കളോടല്ല, സിസ്റ്റത്തോടാണ് വിശ്വാസം വേണ്ടതെന്നും ചെന്നിത്തല

ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റിൽ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയെയും യുവതലമുറയുടെ വിദേശ പലായനത്തെയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 8:05 pm

തുടക്കത്തില്‍ വീണ് അഭിഷേക് ശര്‍മ്മ; പാക് ബൗളര്‍മാരെ അടിച്ചു പറത്തി ഇഷാന്‍ കിഷന്‍; 27 പന്തില്‍ അര്‍ധ സെഞ്ച്വറി; പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

തുടക്കത്തില്‍ വീണ് അഭിഷേക് ശര്‍മ്മ; പാക് ബൗളര്‍മാരെ അടിച്ചു പറത്തി ഇഷാന്‍ കിഷന്‍

മറുനാടൻ മലയാളീ 15 Feb 2026 8:05 pm

3 വയസുകാരന്‍ പൂളിൽ വീണുമരിച്ചു

ബെംഗളൂരുവില്‍ മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ 3 വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണുമരിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷിച്ചുളള ഒരുക്കത്തിനിടെയാണ് അപകടം. ശനിയാഴ്ചയാണ് സംഭവം നടന്നത്. ലക്ഷ്മീർ എന്ന കുട്ടിയാണ് മരിച്ചത്. ജെപി നഗർ സ്വദേശികളായ സ്വാതിയുടെയും ചരൺ രാജിന്റെയും മകനാണ് ലക്ഷ്മീർ. സ്വാതി രണ്ടാമത്തെ കുഞ്ഞിനെ എട്ട് മാസം ഗർഭിണിയാണ്. ചരൺ രാജ് ഒരാഴ്ച മുൻപ് ജോലി സംബന്ധമായി വിദേശത്തേക്ക് പോയിരുന്നു. ഗർഭിണിയായ സ്വാതി ഒരു സുഹൃത്തിനൊപ്പം ഗർഭകാല ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു. ഈ സമയത്ത് സമീപത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുള്ള ലക്ഷ്മീർ അബദ്ധത്തിൽ പൂളിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ചരൺ രാജ് നാളെ വിദേശത്ത് നിന്ന് ബെംഗളൂരുവിൽ തിരിച്ചെത്തും. അതിനുശേഷമാകും പോസ്റ്റ്‌മോർട്ടം നടക്കുക. ഇന്നലെ നടന്ന സംഭവത്തിന്റെ ആഘാതത്തിൽ അമ്മ സ്വാതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വയസുകാരനൊപ്പമുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. മാദനായകനഹള്ളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

മംഗളം 15 Feb 2026 8:03 pm

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് നാളെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും എഐ ഉച്ചകോടിക്ക് വേദിയാകുന്നത്

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 7:53 pm

രോഹിത് ആക്ട് നടപ്പിലാക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സമരപ്രഖ്യാപനം നാളെ

തിരുവനന്തപുരം: കലാലയങ്ങളിലെ വംശീയ-ജാതി വിവേചനങ്ങള്‍ക്ക് തടയിടാനായി രോഹിത് ആക്ട് ഉടന്‍ നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് സംസ്ഥാനത്തുടനീളം തെരുവുകളിലും ക്യാംപസുകളിലും സര്‍വകലാശാല സെന്ററുകളിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 16 തിങ്കളാഴ്ച്ച വൈകീട്ട് നാലുമണിക്ക് സെക്രട്ടറിയേറ്റ് പടിക്കല്‍ ഇതിന്റെ സമര പ്രഖ്യാപനം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമര പ്രഖ്യാപന സംഗമത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-സാമുദായിക സംഘടന രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

തേജസ് ന്യൂസ് 15 Feb 2026 7:52 pm

ഈ ക്ലാസ് കുട്ടികൾക്കല്ല; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആറ് ലക്ഷത്തോളം രക്ഷിതാക്കൾക്കായി സർവം എഐ മയം പദ്ധതി; നിർമിത ബുദ്ധിയിൽ പരിശീലനം തുടങ്ങി

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 'സർവം എഐ മയം' പദ്ധതിക്ക് തുടക്കമായി. ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ എന്നിവയിൽ പരിശീലനം നൽകുന്നതാണ് പദ്ധതി

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 7:49 pm

എപ്സ്റ്റീൻ ഫയലുകൾക്കൊപ്പം ലോകം തെരയുന്നത് ജെ മെയിൽ, എന്താണ് ജെ മെയിൽ?

എന്താണ് ജെ മെയിൽ? എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ തരംഗമാകുന്ന ജി മെയിലിന് സമാനമായ ടൂളിനെക്കുറിച്ച് കൂടുതൽ അറിയാം

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 7:48 pm

കുട്ടികൾ ഫോണിൽ നിന്ന് എണീക്കുന്നില്ലേ? ഈ നമ്പരിൽ വിളിച്ചാൽ പരിഹാരമായി

കുട്ടികളിൽ ഡിജിറ്റല്ഡ‍ ആസക്തി വർദ്ധിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായി കേരളാ പോലീസ് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

സമയം 15 Feb 2026 7:42 pm

സഊദിയില്‍ റമദാന്‍ മാസപ്പിറവി ദര്‍ശിക്കാന്‍ സുപ്രീം കോടതി ആഹ്വാനം

മാസപ്പിറവി നിരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇതിനായി വിവിധ മേഖലകളില്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റികളുമായി സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

സിറാജ് ലൈവ് 15 Feb 2026 7:37 pm

കേരളത്തിന്റെ മലയോര ഹൈവേയില്‍ ഓടാന്‍ മിലിന്ദ് സോമന്‍ എത്തുന്നു; ‘എന്നാല്‍ വാ’ആഹ്വാനം ഏറ്റെടുത്ത് കേരളം

ഏലപ്പാറ മുതല്‍ ചപ്പാത്ത് വഴി കാഞ്ചിയാര്‍ ടൗണ്‍ വരെയുള്ള 22 കിലോമീറ്റര്‍ ദൂരത്തിലാണ് 'ഹില്‍ ഹൈവേ റണ്‍' സംഘടിപ്പിക്കുന്നത്

സിറാജ് ലൈവ് 15 Feb 2026 7:33 pm

22കാരൻ്റെ വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായി; പിന്നാലെ അറസ്റ്റ്; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തിയെന്ന് കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ 22കാരൻ അറസ്റ്റിൽ. ജിതേന്ദ്ര കുമാർ കശ്യപിനെതിരെ സമൂഹത്തിലെ സമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തത്

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 7:31 pm

വണ്ടിക്ക് മുകളിൽ എന്തോ..വലിയൊരു ഭാരം വന്ന് വീണത് പോലെയൊരു കാഴ്ച; ഉഗ്ര ശബ്ദത്തിൽ ഇടിച്ചുകയറിയ ആ കാർ തകർന്ന് തരിപ്പണമായി; ദാരുണ അപകടത്തിൽ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് ടാറ്റ ഇൻഡിക്ക കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർ മരിച്ചു. ഇന്നലെ രാത്രി ബെംഗളൂരുവിൽ നടന്ന ദാരുണ അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ ടാറ്റ ഇൻഡിക്ക കാർ പൂർണമായും തകർന്നു. മരിച്ചവരിൽ നാല് പേർ 17 നും 22 നും ഇടയിൽ പ്രായമുള്ളവരാണ്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കേറ്റിട്ടില്ല. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് ജോയിൻ്റ് കമ്മീഷണർ കാർത്തിക് റെഡ്ഡി അറിയിച്ചു. കാർ ഡ്രൈവറും യാത്രക്കാരും മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുന്നതിനായി രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ചവരുടെ സ്വഭാവവും പശ്ചാത്തലവും ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരിൽ ഒരാളുടെ അമ്മയുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. മകൻ ക്ഷേത്രത്തിൽ പോവുകയാണെന്നും തിരിച്ചെത്താൻ വൈകുമെന്നും അറിയിച്ചിരുന്നതായി അവർ പറഞ്ഞു. മകൻ സിസിടിവി ക്യാമറ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നത് സുഹൃത്തുക്കളായിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി. അപകടത്തിൽപ്പെട്ട കാർ ആരുടേതാണെന്ന് വ്യക്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു. അഞ്ച് ചെറുപ്പക്കാരുടെ ജീവനെടുത്ത ഈ ദാരുണ അപകടത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

മറുനാടൻ മലയാളീ 15 Feb 2026 7:30 pm

2016 ൽ മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി ചോദിച്ച ചോദ്യം, അന്ന് മറുപടിയുണ്ടായില്ല, ഇന്ന് 'ഗെയ്ൽ' സാധ്യമാക്കി; 'കേരള വികസനം' വിവരിച്ച് മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദമായി മാറിയെന്ന് മുഖ്യമന്ത്രി. ഗെയ്ൽ പോലുള്ള പദ്ധതികൾ പൂർത്തിയാക്കിയതും നിയമങ്ങൾ സുതാര്യമാക്കിയതും മാറ്റത്തിന് കാരണമായി. 2016 ൽ പ്രധാനമന്ത്രി ഗെയ്ൽ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടിയില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 7:29 pm

സുന്നി ഐക്യം യാഥാര്‍ഥ്യമാക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടാകും; എല്ലാ നന്‍മകളും നേരുന്നു; മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്താന്‍ പറ്റില്ല: സാദിഖലി തങ്ങള്‍

സുന്നി ഐക്യം യാഥാര്‍ഥ്യമാക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടാകും: സാദിഖലി തങ്ങള്‍

മറുനാടൻ മലയാളീ 15 Feb 2026 7:25 pm

അക്കൗണ്ട് തുറക്കാതെ അഭിഷേക് വീണു, തകര്‍ത്തടിച്ച് ഇഷാന്‍ കിഷന്‍, പവര്‍പ്ലേയില്‍ ഇന്ത്യയെ പൂട്ടാന്‍ പാകിസ്ഥന്‍റെ സ്പിന്‍ കെണി

രണ്ടാം ഓവര്‍ എറിഞ്ഞ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ ഇഷാൻ കിഷന്‍ രണ്ടാം പന്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ബൗണ്ടറി നേടിയതോടെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡിന് അനക്കംവെച്ചു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 7:25 pm

'അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ; കോൺഗ്രസ് പരാജയപ്പെട്ടിടത്ത് മുമ്പോട്ട് പോകാൻ പിണറായിക്ക് സാധിക്കട്ടെ': മണിശങ്കർ അയ്യർ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യർ. സമ്മേളം ബഹിഷ്കരിച്ച കോൺഗ്രസ് നേതാക്കളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

സമയം 15 Feb 2026 7:24 pm

മുതുകത്ത് എത്ര ലോഡ് കയറ്റിയാലും യുദ്ധഭൂമിയിലെ പടക്കുതിരയെ പോലെ കുതിക്കും; റോഡിലെ കുഴി ഒന്നും ഇവർക്ക് ഒരു പ്രശ്നമേ അല്ല; ഉൾ ഗ്രാമങ്ങളിൽ വരെ ചേക്കേറി ബിസിനസ് നടത്താനും പുലികൾ; ഡ്രൈവർമാർക്ക് ആ വളയം പിടിക്കുമ്പോൾ തന്നെ ധൈര്യം; രണ്ടുംകല്പിച്ച് 'ഇന്തോനേഷ്യൻ' മണ്ണിലേക്ക് കയറ്റിവിട്ട ഇന്ത്യയുടെ സ്വന്തം 'ടാറ്റ' ലോറികൾക്ക് സംഭവിക്കുന്നത്

ഇ ന്ത്യൻ നിരത്തുകളിലെ കരുത്തിന്റെ പര്യായമായ ടാറ്റ മോട്ടോഴ്‌സ്, കടൽ കടന്ന് ഇന്തോനേഷ്യൻ മണ്ണിലും വിജയഗാഥ രചിക്കുകയാണ്. ഏത് കഠിനമായ ഭൂപ്രകൃതിയെയും അതിജീവിക്കാനുള്ള ശേഷിയും കുറഞ്ഞ പ്രവർത്തനച്ചെലവുമാണ് ടാറ്റ ലോറികളെ ഇന്തോനേഷ്യക്കാരുടെ പ്രിയപ്പെട്ടതാക്കുന്നത്. മുതുകത്ത് എത്ര വലിയ ഭാരം കയറ്റിയാലും തളരാത്ത എൻജിൻ കരുത്താണ് ഈ 'പടക്കുതിരകൾക്ക്' അന്താരാഷ്ട്ര വിപണിയിൽ മുൻതൂക്കം നൽകുന്നത്. ഇന്തോനേഷ്യയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ മോശം റോഡുകളും വലിയ കുഴികളും ടാറ്റയ്ക്ക് ഒരു തടസ്സമേയല്ല. അവിടുത്തെ നിർമ്മാണ മേഖലയിലും ഖനന രംഗത്തും വിശ്വസ്തരായ 'പുലികളായി' ടാറ്റ ലോറികൾ മാറിക്കഴിഞ്ഞു. ജാപ്പനീസ് വാഹനങ്ങൾ അടക്കിവാണിരുന്ന ഒരു വിപണിയിലേക്കാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ തദ്ദേശീയമായ കരുത്തുമായി കടന്നുചെന്നത്. ഡ്രൈവർമാർക്ക് ആത്മവിശ്വാസം നൽകുന്ന സുരക്ഷാ സംവിധാനങ്ങളും ആധുനികമായ ക്യാബിൻ സൗകര്യങ്ങളും ഇന്തോനേഷ്യൻ ഡ്രൈവർമാരെ ടാറ്റയിലേക്ക് ആകർഷിച്ചു. ബിസിനസ് ലാഭകരമാക്കാൻ ആഗ്രഹിക്കുന്ന ഇന്തോനേഷ്യൻ സംരംഭകർക്ക് ടാറ്റയുടെ ലോറികൾ ഇന്ന് ആദ്യ ചോയ്‌സാണ്. സ്പെയർ പാർട്സുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും മികച്ച മൈലേജും ടാറ്റയെ വിദേശ മണ്ണിൽ വേരോട്ടമുള്ള ബ്രാൻഡാക്കി മാറ്റി. ചുരുക്കത്തിൽ, ഇന്ത്യയുടെ സാങ്കേതിക മികവ് ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന ചരക്കുനീക്കത്തിലെ അനിഷേധ്യ രാജാക്കന്മാരായി ടാറ്റ ഇന്തോനേഷ്യയിൽ കുതിപ്പ് തുടരുകയാണ്. അതേസമയം, ടാറ്റ മോട്ടോഴ്‌സിന്റെ ഇന്തോനേഷ്യൻ ഉപകമ്പനിയായ പി ടി ടാറ്റ മോട്ടോഴ്‌സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യക്ക് (PT Tata Motors Distribusi Indonesia) 70,000 വാണിജ്യ വാഹനങ്ങൾക്കുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ ലഭിച്ചു. ഇന്തോനേഷ്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും കാർഷിക ലോജിസ്റ്റിക്സിനെയും നേരിട്ട് പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ. 2026-ന് ഒരു വലിയ അന്താരാഷ്ട്ര വിജയത്തോടെയാണ് ടാറ്റ മോട്ടോഴ്‌സ് തുടക്കം കുറിക്കുന്നത്. ഈ കരാർ പ്രകാരം, ടാറ്റ യോദ്ധ (പിക്കപ്പ്) മോഡലിന്റെ 35,000 യൂണിറ്റുകളും ടാറ്റ അൾട്ര ടി.7 ട്രക്കിന്റെ 35,000 യൂണിറ്റുകളും ഉൾപ്പെടെ ആകെ 70,000 വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിതരണം ചെയ്യുക. ഇവ ഇന്തോനേഷ്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് ഘട്ടം ഘട്ടമായി എത്തിക്കും. ഇന്തോനേഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ പി.ടി. അഗ്രിനാസ് പങ്കൻ നുസന്താരയാണ് (PT Agrinas Pangan Nusantara) ഈ വാഹനങ്ങൾ ഉപയോഗിക്കുക. കാർഷിക ഉൽപ്പന്നങ്ങളുടെ ഗതാഗതം സുഗമമാക്കുക, ഗ്രാമങ്ങളിൽ നിന്ന് വിപണികളിലേക്ക് വേഗത്തിൽ ഉൽപ്പന്നങ്ങൾ എത്തിക്കുക, ഗ്രാമീണ ലോജിസ്റ്റിക്സ് ശക്തിപ്പെടുത്തുക, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുക എന്നിവയാണ് അവരുടെ പ്രധാന ലക്ഷ്യങ്ങൾ. ഗ്രാമീണ കണക്റ്റിവിറ്റിയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനായി വിവിധ ദേശീയ പദ്ധതികൾക്ക് കീഴിൽ ഗ്രാമീണ സഹകരണ സംഘങ്ങൾക്ക് ഈ വാഹനങ്ങൾ പ്രത്യേകമായി നൽകും. പരുക്കൻ റോഡുകളിലും കനത്ത ഭാരവും ദുഷ്‌കരമായ സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ള കരുത്തുറ്റതും വിശ്വസനീയവുമായ പിക്കപ്പ് ട്രക്കാണ് ടാറ്റ യോദ്ധ. ഇത് ഫാമുകളെയും ഗ്രാമങ്ങളെയും ചെറുകിട ബിസിനസ്സുകളെയും നേരിട്ട് വിപണിയുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. നഗര, ഗ്രാമ ചരക്ക് ഗതാഗതത്തിന് അനുയോജ്യമായ, ആധുനികവും ഇന്ധനക്ഷമതയുമുള്ള ഒരു ട്രക്കാണ് ടാറ്റ അൾട്ര ടി.7. ഉയർന്ന പ്രവർത്തന സമയം, സുഖകരമായ ഡ്രൈവിംഗ്, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഇന്ത്യൻ വാണിജ്യ വാഹനങ്ങൾ ആഗോള വിപണിയിൽ വിശ്വസനീയമായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ഓർഡറെന്ന് പി.ടി ടാറ്റ മോട്ടോഴ്‌സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യയുടെ ഡയറക്ടർ ആസിഫ് ഷമിം (Asif Shamim) പറഞ്ഞു. എല്ലാ റോഡുകളിലും കാലാവസ്ഥയിലും ദീർഘകാല പ്രകടനം കാഴ്ചവയ്ക്കാൻ ടാറ്റ യോദ്ധയും അൾട്ര ടി.7 ഉം രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്തോനേഷ്യൻ വിപണിയിൽ ഇന്ത്യൻ കരുത്തിന്റെ വിജയക്കൊടി പാറിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് ചരിത്രപരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ടാറ്റ മോട്ടോഴ്‌സിന്റെ ഇന്തോനേഷ്യൻ ഉപകമ്പനിയായ പി.ടി. ടാറ്റ മോട്ടോഴ്‌സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യയ്ക്ക് (PT Tata Motors Distribusi Indonesia) 70,000 വാണിജ്യ വാഹനങ്ങൾ നിർമ്മിച്ചു നൽകാനുള്ള ഭീമമായ ഓർഡറാണ് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിംഗിൾ ഓർഡറുകളിൽ ഒന്നാണിത്. 2026-ന്റെ തുടക്കത്തിൽ തന്നെ ലഭിച്ച ഈ വമ്പൻ കരാർ ആഗോള വാണിജ്യ വാഹന വിപണിയിൽ ടാറ്റയുടെ സ്വാധീനം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു. ഇന്തോനേഷ്യയുടെ ഗ്രാമീണ മേഖലകളിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കാർഷിക ഉൽപ്പന്നങ്ങൾ കേടുപാടുകൾ കൂടാതെ വേഗത്തിൽ വിപണിയിലെത്തിക്കുക, ഉൾനാടൻ ഗ്രാമങ്ങളിലെ ലോജിസ്റ്റിക്സ് സംവിധാനം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ സഹകരണ സംഘങ്ങൾക്കായിരിക്കും ഈ വാഹനങ്ങൾ വിതരണം ചെയ്യുക. ഇത് ഗ്രാമീണ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ചയ്ക്കും കാരണമാകും. പരുക്കൻ റോഡുകളിലും കനത്ത ഭാരം വഹിച്ചുകൊണ്ട് തടസ്സമില്ലാതെ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്ത വാഹനമാണ് ടാറ്റ യോദ്ധ. ഗ്രാമങ്ങളിലെയും ഫാമുകളിലെയും ദുഷ്‌കരമായ വഴികളിലൂടെ ചരക്കുകൾ നീക്കാൻ ഇതിനോളം അനുയോജ്യമായ മറ്റൊരു പിക്കപ്പ് ട്രക്കില്ല. മറുഭാഗത്ത്, നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ആധുനിക ട്രക്കാണ് ടാറ്റ അൾട്ര ടി.7. ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ മെയിന്റനൻസ് ചിലവുമാണ് ഇതിനെ ബിസിനസ്സ് ആവശ്യങ്ങൾക്കായി പ്രിയപ്പെട്ടതാക്കുന്നത്. ഇന്ത്യൻ വാണിജ്യ വാഹനങ്ങൾ ആഗോളതലത്തിൽ നേടിയെടുത്ത വിശ്വാസ്യതയുടെ അടയാളമാണ് ഈ ഓർഡറെന്ന് പി.ടി ടാറ്റ മോട്ടോഴ്‌സ് ഇന്തോനേഷ്യയുടെ ഡയറക്ടർ ആസിഫ് ഷമിം വ്യക്തമാക്കി. ഏത് കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടാറ്റയുടെ വാഹനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മറുനാടൻ മലയാളീ 15 Feb 2026 7:19 pm

അഞ്ച് യാത്രക്കാരുമായി പോയ കാർ മീഡിയനിലും ബസിലും ഇടിച്ച് തകർന്നു; അഞ്ച് പേരും മരിച്ചു; ബെംഗളൂരുവിൽ ദാരുണ അപകടം

ബെംഗളൂരുവിൽ കർണാടക ആർടിസി ബസുമായി ടാറ്റ ഇൻഡിക്ക കാർ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്, ഇതിൽ നാല് പേർ 17-നും 22-നും ഇടയിൽ പ്രായമുള്ളവരാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയം

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 7:19 pm

സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി

സുപ്രീം കോടതി വിധി ശരിവെച്ചതോടെ ശരിഅത്ത് നിയമം അനുസരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.

സിറാജ് ലൈവ് 15 Feb 2026 7:18 pm

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, പൊലിസുകാരനെതിരെയുള്ള ജാമ്യമില്ലാ കേസ് പിൻവലിക്കും

പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. വിനയ് പ്രകാശ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 7:16 pm