SENSEX
NIFTY
GOLD
USD/INR

Weather

28    C
...

ഒടുവിൽ സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; 'വിരോഷിന്‍റെ വിവാഹം', ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുറിപ്പ്

നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹ വാർത്ത സ്ഥിരീകരിച്ചു. ആരാധകർ നൽകിയ 'വിരോഷ്' എന്ന പേരിന് നന്ദി പറഞ്ഞ ഇരുവരും, തങ്ങളുടെ കൂടിച്ചേരലിനെ 'വിരോഷിന്‍റെ വിവാഹം' എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ചു.

ഏഷ്യൻ നേടി ന്യൂസ് 23 Feb 2026 1:11 am

അകമേ നിറയേണ്ടത്, പുറമേ കാട്ടേണ്ടതുണ്ടോ?

ആര്‍ഭാടം ആദ്യം കണ്ണുകളെ ആകര്‍ഷിക്കും, പിന്നെ മനസ്സിനെ അടിമയാക്കും. ലാളിത്യം ദാരിദ്ര്യമല്ല, ദൈവബോധമാണ്.

സിറാജ് ലൈവ് 23 Feb 2026 12:55 am

ഗ്രേറ്റ് നിക്കോബാറിലേത് വികസനമോ വധശിക്ഷയോ?

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി ഇന്ത്യയുടെ സമുദ്ര ഭൂപടത്തില്‍ വന്‍മാറ്റങ്ങള്‍ക്ക് ഇടവരുത്തുമെങ്കിലും അത് പ്രകൃതിക്കും പരിസ്ഥിതിക്കും വരുത്തുന്ന വിനകള്‍ ചെറുതാകില്ല. വനാവകാശങ്ങള്‍ പരിഗണിക്കാതെയും സമ്മര്‍ദം ചെലുത്തിയുമാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതെന്ന് ഗോത്ര നേതാക്കള്‍ ആരോപിച്ചിരുന്നു. പദ്ധതി ആദിവാസി സമൂഹങ്ങള്‍ക്ക് മേല്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് പതിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് കത്തെഴുതിയിരുന്നു.

സിറാജ് ലൈവ് 23 Feb 2026 12:46 am

മദ്യമൊഴുക്കി ലക്ഷദ്വീപിനെ തകര്‍ക്കരുത്

വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലവസരങ്ങളും ആരോഗ്യ സംവിധാനങ്ങളും മെച്ചപ്പെടുത്തിയാണ് ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ടത്; മദ്യശാലകളിലൂടെയല്ല. ഒരു ജനതയുടെ സമാധാന ജീവിതത്തെ തകര്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ വികസനമല്ല, കടുത്ത നാശവും കൊടിയ ദ്രോഹവുമാണ്.

സിറാജ് ലൈവ് 23 Feb 2026 12:32 am

സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്ത രണ്ടര വയസ്സുകാരി മരിച്ചു

കാട്ടാക്കട മമല്‍ ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്

സിറാജ് ലൈവ് 23 Feb 2026 12:06 am

'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി

ശ്വാസംമുട്ടലിന് കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ നില വഷളാവുകയായിരുന്നുവെന്ന് കുടുംബം. മാതാപിതാക്കൾ ആശുപത്രിക്ക് എതിരെ പൊലീസിൽ പരാതി നൽകി

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 11:55 pm

'ജീവിച്ചേ മതിയാകൂ, പറ്റാവുന്നിടത്തോളം പഠിക്കണം': 38ാം വയസിൽ പത്താം ക്ലാസ് പാസായി, പ്ലസ്ടുവിന് ചേർന്നു, പ്രചോദനമാണ് സുമ

‘എല്ലാവരെയും പോലെ ഞാനും പതിനഞ്ചാമത്തെ വയസിൽ പത്താം ക്ലാസിൽ പഠിക്കാൻ പോയതാണ്. പക്ഷേ പഠനം പൂർത്തിയാക്കാനായില്ല. ജീവിതപ്രതിസന്ധികളിൽ പഠനം മുടങ്ങി. പിന്നെ പഠിക്കാനൊന്നും പോയില്ല. പോകാനുള്ള സാഹചര്യമുണ്ടായില്ല എന്നതാണ് സത്യം.’

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 11:49 pm

ട്രംപിന് തിരിച്ചടിയേറ്റതിന് പിന്നാലെ കടുപ്പിച്ച് ഇന്ത്യ, വ്യാപാര കരാറിൽ സുപ്രധാന നീക്കം; തിങ്കളാഴ്ച യോഗത്തിൽ പങ്കെടുക്കില്ല, സാഹചര്യം നിരീക്ഷിക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തീരുവ വിഷയത്തിൽ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകളിൽ നിന്ന് ഇന്ത്യ പിന്മാറി. നാളെ നിശ്ചയിച്ചിരുന്ന യോഗത്തിൽ പങ്കെടുക്കില്ല

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 11:45 pm

ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍

കനത്ത തോല്‍വിയാണ് ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേരിട്ടത്. അഹമ്മദാബാദില്‍ 76 റണ്‍സിന്റെ പരാജയം. സിംബാബ്‌വെയാണ് അടുത്ത എതിരാളി. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സാധ്യതാ ഇലവന്‍..

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 11:43 pm

മോഷണക്കേസില്‍ ഭാര്യ റിമാന്‍ഡില്‍; ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യ സബീന ഇക്കഴിഞ്ഞ തിങ്കളാഴ്ച അഞ്ചലില്‍ സ്വകാര്യ ബസില്‍ വച്ച് കുഞ്ഞിന്റെ സ്വര്‍ണക്കൊലുസ് മോഷ്ടിച്ച സംഭവത്തില്‍ ജയിലിലായിരുന്നു

സിറാജ് ലൈവ് 22 Feb 2026 11:42 pm

ടി20 ലോകകപ്പ് സൂപ്പർ 8: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിനും ഇതോടെ അവസാനമായി. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയുടെ മറ്റൊരു അപരാജിത കുതിപ്പിന് കൂടി അന്ത്യം, 2023 ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ പത്ത് ജയങ്ങള്‍ക്ക് ശേഷം ഫൈനലില്‍ തോറ്റെങ്കില്‍ ഇത്തവണ അവസാനമായത് ട്വന്റി 20 ലോകകപ്പിലെ 12 തുടര്‍ജയങ്ങളുടെ പരമ്പരയ്ക്ക്. 188 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ വെടിക്കെട്ടു […] The post ടി20 ലോകകപ്പ് സൂപ്പർ 8: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം appeared first on ഇവാർത്ത | Evartha .

ഇവാർത്ത 22 Feb 2026 11:38 pm

മലേഷ്യയിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

കോട്ട ബെലൂഡ് നഗരത്തിന് സമീപമാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം പുലർച്ചെ 12.57നാണ് ഭൂകമ്പമുണ്ടായത്.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 11:29 pm

അപരാജിത കുതിപ്പിന് അവസാനം; സൂപ്പര്‍ 8ല്‍ ഇന്ത്യയ്ക്ക് തോല്‍വി

ട്വന്റി-20 ലോകകപ്പ്

എവെനിംഗ് കേരളം 22 Feb 2026 11:19 pm

ഇന്ത്യയെ നാണക്കേടിലേക്ക് തള്ളിവിട്ട് ദക്ഷിണാഫ്രിക്ക! ടി20 ലോകകപ്പില്‍ ടീം നേരിടുന്ന ഏറ്റവും വലിയ തോല്‍വി

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 11:13 pm

പശ്ചിമേഷ്യയിൽ യുദ്ധമല്ല, സമാധാനം പുലർന്നേക്കും; ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ മാർച്ചിൽ പുനരാരംഭിച്ചേക്കും; ഉപരോധങ്ങളിൽ ധാരണക്കും സാധ്യത

ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക ആണവ ചർച്ചകൾ മാർച്ചിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരമായി സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുന്ന ഒരു താത്കാലിക ധാരണക്ക് സാധ്യതയുണ്ടെന്നാണ് സൂചന

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 11:06 pm

ഒറ്റ മണിക്കൂറിൽ 4 വിമാനത്താവളം ലക്ഷ്യമിട്ടെത്തിയത് 11 ഡ്രോണുകൾ, ഒറ്റ ദിവസത്തിൽ 71 ഡ്രോണുകൾ മോസ്കോയിലേക്ക് തൊടുത്ത് യുക്രൈൻ; എല്ലാം തകർത്തെന്ന് റഷ്യ

മോസ്കോ നഗരത്തിലെ നാല് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഒറ്റ ദിവസം 71 ഡ്രോണുകൾ അയച്ചെന്നും ഇവയെല്ലാം റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തെന്നും റഷ്യ അവകാശപ്പെട്ടു

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 11:04 pm

ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു; ആ സമയത്ത് എന്നോട് മോശമായി പെരുമാറിയവർ വരെ ഉണ്ട്; അവൻ ജനിച്ചതോടെ എന്റെ ജീവിതം തന്നെ മുഴുവൻ മാറി; എല്ലാം തുറന്നുപറഞ്ഞ് പ്രിയ നടി മേഘ്നാ രാജ്

അ ന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയും പ്രമുഖ നടിയുമായ മേഘ്ന രാജ്, ഭർത്താവിന്റെ വിയോഗശേഷം താൻ കടന്നുപോയ തീവ്രമായ മാനസിക സംഘർഷങ്ങളെക്കുറിച്ചും ആ സമയത്ത് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവേളയിലും ചിലരുടെ തനിനിറം താൻ കണ്ടുവെന്നും, കുഞ്ഞിന് ജന്മം നൽകുക എന്നതുമാത്രമായിരുന്നു അന്ന് ജീവിക്കാനുള്ള തന്റെ ഏക കാരണമെന്നും മേഘ്ന വെളിപ്പെടുത്തി. റയാൻ മിഥുൻ അവതാരകനായ ഒരു പോഡ്കാസ്റ്റ് ഷോയിലാണ് മേഘ്നയുടെ വൈകാരികമായ വെളിപ്പെടുത്തലുകൾ. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. ആ സമയത്ത് താൻ അനുഭവിച്ച വേദന വിവരണാതീതമാണെന്ന് അവർ പറഞ്ഞു. മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി, മേഘ്ന ഓർമിച്ചു. എന്നാൽ ഈ ദുരിതഘട്ടത്തിൽ തന്നോട് മോശമായി പെരുമാറിയവരുണ്ടെന്നും, അവർക്ക് താൻ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും മേഘ്ന വ്യക്തമാക്കി. പൊതു ഇടത്തിൽ ചിരിക്കാൻ പോലും തനിക്ക് ഭയമായിരുന്നുവെന്നും മേഘ്ന പങ്കുവെച്ചു. ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നുവെങ്കിലും, ഭർത്താവിന്റെ വിയോഗത്തോടെ ഗർഭകാലം സന്തോഷകരമായ ഒരനുഭവമായി മാറേണ്ടതിനു പകരം, കുഞ്ഞിന് ആരോഗ്യമുള്ള ജന്മം നൽകാനുള്ള 'സർവൈവൽ' ആയി മാറിയെന്നും അവർ വ്യക്തമാക്കി. കുഞ്ഞില്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ലെന്നും അവർ വിശ്വസിക്കുന്നു. മകൻ ജനിച്ചതോടെ തന്റെ ജീവിതം പല തരത്തിൽ മാറിയെന്നും, സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു അതെന്നും മേഘ്ന പറഞ്ഞു. പിന്നീട് തനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ പലരുടെയും യഥാർത്ഥ സ്വഭാവം താൻ കണ്ടുവെന്നും അവർ കൂട്ടിച്ചേർത്തു.

മറുനാടൻ മലയാളീ 22 Feb 2026 10:56 pm

'തന്ത്രിയുടെ അറസ്റ്റിനു പിന്നില്‍ പിണറായി വിജയന്റെ പകപോക്കല്‍'; കൊടിക്കുന്നില്‍ സുരേഷ് എംപി

തന്ത്രി കണ്ഠരര് രാജീവരെ വീട്ടിലെത്തി സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി

തേജസ് ന്യൂസ് 22 Feb 2026 10:55 pm

‘വരവ്’ സെറ്റിൽ ജന്മദിനം ആഘോഷിച്ച് 'ബെൻസിന്റെ മകൾ' അമൃതവർഷിണി

'തുടരും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അമൃതവർഷിണി, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന പുതിയ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോജു ജോർജ്ജ് നായകനാവുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് താരത്തിന്റെ ജന്മദിനം ആഘോഷിച്ചു.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 10:55 pm

കാത്തിരുന്ന ഐറ്റം ദേ..ലോഡിങ്ങ് ആണ്; റോഡിലെ രാജാവാകാൻ പുതിയ കോണ്ടിനെന്‍റൽ ജിടി 650; വീണ്ടും ഞെട്ടിക്കാൻ റോയൽ എൻഫീൽഡ്

പ്ര മുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോഡലായ കോണ്ടിനെന്റൽ ജിടി 650-ന് മിഡ്-ലൈഫ് അപ്ഡേറ്റ് നൽകാനൊരുങ്ങുന്നു. 2026 അവസാനത്തോടെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതിയ പതിപ്പിൽ ഡിസൈൻ, കളർ ഓപ്ഷനുകൾ, സസ്പെൻഷൻ, ബ്രേക്കിംഗ് സിസ്റ്റം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. പുതുക്കിയ മോഡലിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ രൂപകൽപ്പനയിലും ദൃശ്യഭംഗിയിലുമായിരിക്കും. ആകർഷകമായ പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം ബൈക്കിന്റെ മൊത്തത്തിലുള്ള രൂപം കമ്പനി കൂടുതൽ പുതുക്കും. സസ്പെൻഷൻ സംവിധാനത്തിലും കാര്യമായ മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലുള്ള ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾക്കും ഡ്യുവൽ റിയർ ഷോക്കുകൾക്കും പകരം കൂടുതൽ നൂതനവും പ്രീമിയം നിലവാരമുള്ളതുമായ സജ്ജീകരണങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തിനും അപ്ഗ്രേഡുകൾ ലഭിക്കുമെന്നും, മുന്നിൽ ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, നിലവിലുള്ള ഫീച്ചറുകൾക്കൊപ്പം ചില പുതിയ ഘടകങ്ങളും ചേർത്തേക്കാം. നിലവിൽ അഞ്ച് നിറങ്ങളിൽ ലഭ്യമായ കോണ്ടിനെന്റൽ ജിടി 650-ന് 3.50 ലക്ഷം മുതൽ 3.78 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. കമ്പനിയുടെ 650 സിസി ശ്രേണിയിൽ ഇന്റർസെപ്റ്റർ 650-നും ക്ലാസിക് 650-നും ഇടയിലാണ് ഈ മോഡലിന്റെ സ്ഥാനം. റെട്രോ സ്റ്റൈലിംഗ്, സുഗമമായ പവർ ഡെലിവറി, താരതമ്യേന താങ്ങാനാവുന്ന വില എന്നിവ കാരണം ഇരട്ട സിലിണ്ടർ വിഭാഗത്തിൽ ഇതൊരു ജനപ്രിയ തിരഞ്ഞെടുപ്പാണ്. പുതുക്കിയ മോഡലിന് നിലവിലുള്ള വിലയേക്കാൾ നേരിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു. അതേസമയം, കമ്പനി അടുത്തിടെ EICMA 2025, മോട്ടോവേഴ്‌സ് 2025 പോലുള്ള പ്രധാന ഇവന്റുകളിൽ കൂടുതൽ കരുത്തുറ്റ GT-R 750 പ്രദർശിപ്പിച്ചിരുന്നെങ്കിലും, 650 സിസി പതിപ്പ് നിർത്തലാക്കാൻ റോയൽ എൻഫീൽഡിന് നിലവിൽ പദ്ധതികളൊന്നുമില്ല. ഈ മിഡ്-ലൈഫ് അപ്ഡേറ്റ് കോണ്ടിനെന്റൽ ജിടി 650-ന്റെ സാങ്കേതികവിദ്യയും സ്റ്റൈലിംഗും മെച്ചപ്പെടുത്തുകയും നിലവിലുള്ള ഉപഭോക്താക്കളുടെ വിശ്വസ്തത നിലനിർത്താനും പുതിയ റൈഡർമാരെ ആകർഷിക്കാനും സഹായിക്കുകയും ചെയ്യുന്നതിലൂടെ ഈ ഐക്കണിക് കഫേ-റേസറിന്റെ ജനപ്രീതി പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുനാടൻ മലയാളീ 22 Feb 2026 10:46 pm

സൈബർപങ്ക് കോമഡിയുമായി കൃഷാന്ത്‌; 'മസ്തിഷ്ക മരണം' ഫെബ്രുവരി 27 മുതൽ തിയേറ്ററുകളിൽ

കൃഷാന്ത് സംവിധാനം ചെയ്യുന്ന 'മസ്തിഷ്ക മരണം' ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും. 2046-ലെ കേരളം പശ്ചാത്തലമാക്കുന്ന ഈ ഡിസ്റ്റോപ്യൻ സൈബർ പങ്ക് ചിത്രത്തിൽ രജിഷ വിജയനാണ് പ്രധാന വേഷത്തിൽ.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 10:44 pm

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യക്ക് ഇരുട്ടടി; ദക്ഷിണാഫ്രിക്കയുടെ ജയം 76 റണ്‍സിന്, ജാന്‍സന് നാല് വിക്കറ്റ്

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യക്ക് 76 റണ്‍സിന്റെ കനത്ത തോല്‍വി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 111 റണ്‍സിന് പുറത്തായി.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 10:43 pm

വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയില്‍: മന്ത്രി വി ശിവന്‍കുട്ടി

പത്ത് മാര്‍ക്ക് കൊടുക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

സിറാജ് ലൈവ് 22 Feb 2026 10:43 pm

പ്രധാനവേഷങ്ങളിൽ തിളങ്ങാൻ ബാബുരാജും ബിബിൻ ജോർജും; 'ഐസിയു' മോഷൻ പോസ്റ്റർ പുറത്ത്; വെയ്റ്റിംഗ് എന്ന് ആരാധകർ

ബി ബിൻ ജോർജും ബാബുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം 'ഐസിയു' ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നടൻ പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നു. 'താന്തോന്നി' എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന 'ഐസിയു' മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോളാണ് നിർമ്മിക്കുന്നത്. തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് ചിത്രത്തിലെ നായിക. ബിബിൻ ജോർജ്, ബാബുരാജ്, വിസ്മയ എന്നിവരെ കൂടാതെ മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് എന്നിവരുൾപ്പെടെ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാർ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നു. സി. ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ഷിബു ജി സുശീലനാണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ. ബി.കെ. ഹരിനാരായണൻ്റെ വരികൾക്ക് ജോസ് ഫ്രാങ്ക്‌ളിൻ സംഗീതം നൽകിയിരിക്കുന്നു. ഗുഡ് ഫെല്ലാസ് റിലീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ബാവ കലാസംവിധാനവും മാഫിയ ശശി ആക്ഷൻ രംഗങ്ങളും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റോണക്‌സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വിക്കി, കിഷൻ എന്നിവരാണ് സൗണ്ട് ഡിസൈൻ, എം.ആർ. രാജാകൃഷ്ണൻ ശബ്ദമിശ്രണം കൈകാര്യം ചെയ്തു. സജി സുകുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും രമേശ് തെക്കേപ്പാട്ട് പ്രൊജക്ട് ഡിസൈനറായും എം.എസ്. അരുൺ ഫിനാൻസ് കൺട്രോളറായും പ്രവർത്തിക്കുന്നു. നിതിൻ നന്ദകുമാർ വി.എഫ്.എക്സും നൗഷാദ് സ്റ്റിൽസും ടെൻ പോയിൻ്റ് ഡിസൈനും ബ്രിംഗ്‌ഫോർത്ത് മാർക്കറ്റിംഗും നിർവഹിച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 22 Feb 2026 10:38 pm

ഇവനെ..എവിടെയോ കണ്ട പരിചയമുണ്ടല്ലോ..!! സോഷ്യൽ മീഡിയയിൽ വൈറലായി കുട്ടി ജിറാഫിന്‍റെയും കുഞ്ഞ് ഒട്ടക പക്ഷിയുടെയും ആദ്യ കൂടിക്കാഴ്ച; ചിരിപ്പടർത്തി ആ നോട്ടം

മെംഫിസ്: മെംഫിസ് മൃഗശാലയിലെ കുട്ടി ജിറാഫായ രാഹിസിയും അവളുടെ അയൽവാസിയായ ഒട്ടകപ്പക്ഷിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെട്ട ഈ മൃഗങ്ങൾ തമ്മിലുള്ള ആകാംഷയും കൗതുകവും നിറഞ്ഞ ഈ നിമിഷം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. 2025 നവംബർ 17-ന് മെംഫിസ് മൃഗശാലയിൽ ജനിച്ച രാഹിസി, ജനനം മുതൽക്കേ സന്ദർശകരുടെ പ്രിയങ്കരിയാണ്. തൊട്ടടുത്ത കൂട്ടിൽ താമസിക്കുന്ന ഒട്ടകപ്പക്ഷിയുമായി ഇരുമ്പ് വേലിക്കരികിൽ വെച്ച് രാഹിസി നടത്തുന്ന ഈ കൂടിക്കാഴ്ച മൃഗശാലയാണ് 'രാഹിസി അയൽക്കാരെ പരിചയപ്പെടുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചത്. വീഡിയോയിൽ, നീളമുള്ള കാലുകൾ അൽപം വിടർത്തി, കഴുത്ത് മുന്നോട്ട് നീട്ടി അതീവ ജാഗ്രതയോടെയാണ് രാഹിസി അയൽവാസിയായ ഒട്ടകപ്പക്ഷിയെ നിരീക്ഷിക്കുന്നത്. ഇടയ്ക്കിടെ അവളുടെ ചെവികൾ ചലിക്കുന്നതും കാണാം. ഇതിന് മറുപടിയായി, ഒട്ടകപ്പക്ഷി സാവധാനം ജിറാഫിന്റെ അടുത്തേക്ക് നടന്നെത്തുകയും അവളെ പാളി നോക്കിയ ശേഷം വട്ടം ചുറ്റി തിരികെ പോകുകയും ചെയ്യുന്നു. പരസ്പരം കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ഇവരുടെ ഈ 'നോട്ടമത്സരം' മൃഗസ്നേഹികളെയും കാഴ്ചക്കാരെയും ഒരുപോലെ ആകർഷിച്ചു. രണ്ട് വ്യത്യസ്ത വർഗ്ഗത്തിൽപ്പെട്ട മൃഗങ്ങൾ തമ്മിലുള്ള ഇത്തരമൊരു സൗഹൃദപരമായ ഇടപെടൽ അതിശയിപ്പിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. മൃഗങ്ങൾ തമ്മിലുള്ള ഇത്തരം അസാധാരണ സൗഹൃദങ്ങൾ ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്ക് എന്നും കൗതുകമുണർത്തുന്ന കാഴ്ചയാണ്.

മറുനാടൻ മലയാളീ 22 Feb 2026 10:33 pm

തിരുവനന്തപുരത്ത് പേവിഷബാധയുള്ള നായയുടെ ആക്രമണത്തില്‍ 20ലേറെ പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ചിറയിന്‍കീഴ് പ്രദേശത്ത് പേവിഷബാധയുള്ള നായയുടെ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പ്രദേശത്ത് ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റത്. ആക്രമണകാരിയായ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. പതിനഞ്ചോളം പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ ചിറയിന്‍കീഴ് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും ചികില്‍സ തേടി. കടിയേറ്റതിന് തൊട്ടടുത്ത ദിവസമാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലോട് വെറ്റിനറി ഓഫീസര്‍ എത്തുകയും സ്രവമെടുത്ത് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഈ നായ മറ്റ് നായകളെ കൂടി കടിച്ചതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്.

തേജസ് ന്യൂസ് 22 Feb 2026 10:29 pm

കരയിലേക്ക് സുനാമി അടിച്ചുകയറുന്നത് പോലെ റോഡ് മുഴുവൻ 'ഗ്യാസ് മേഘം'; പ്രാണരക്ഷാർത്ഥം ബൈക്ക് തിരിക്കാൻ ശ്രമിക്കുന്ന ഒരാളും; പെട്ടെന്ന് ഒരൊറ്റ സെക്കൻഡിൽ ഉഗ്ര ശബ്ദത്തിൽ 'ബ്ലാസ്റ്റ്'; നേരിട്ട് കണ്ടാൽ ഹൃദയം നിലച്ചുപോകുന്ന കാഴ്ച; ചിലിയെ ഞെട്ടിച്ച് ഗ്യാസ് ടാങ്കർ മറിഞ്ഞ് വൻ സ്ഫോടനം; നാല് പേർക്ക് ദാരുണാന്ത്യം; നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ; നടുക്കം മാറാതെ പ്രദേശം

സാന്റിയാഗോ: ദക്ഷിണ അമേരിക്കൻ രാജ്യമായ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ പാചകവാതകം കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് വൻ സ്ഫോടനം. വ്യാഴാഴ്ച നടന്ന ഈ ദാരുണമായ അപകടത്തിൽ ടാങ്കർ ഡ്രൈവർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹൈവേയിലൂടെ വേഗത്തിൽ പടർന്ന ഗ്യാസ് മേഘവും തുടർന്നുള്ള തീപിടുത്തവും പ്രദേശം ഒരു യുദ്ധക്കളത്തിന് സമാനമാക്കി മാറ്റി. സാന്റിയാഗോയിലെ റെങ്ക (Renca) എന്ന പ്രദേശത്താണ് അപകടം നടന്നത്. ലിക്വിഡ് ഗ്യാസ് കയറ്റിയ ടാങ്കർ ഹൈവേയിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്ന് ഒരു വലിയ ചാരനിറത്തിലുള്ള പുകപടലം പോലെ റോഡിലുടനീളം പടർന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ, വാഹനയാത്രക്കാർ പരിഭ്രാന്തരായി യു-ടേൺ എടുത്തും വാഹനം പിന്നോട്ടെടുത്തും രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം. വെറും 30 സെക്കൻഡുകൾക്കുള്ളിൽ ഹൈവേ പൂർണ്ണമായും ഗ്യാസ് മേഘത്തിനടിയിലായി. തുടർന്നുണ്ടായ ഉഗ്രസ്ഫോടനം 200 മീറ്ററോളം ചുറ്റളവിൽ പ്രകമ്പനം സൃഷ്ടിച്ചു. അപകടസ്ഥലത്തുണ്ടായിരുന്ന 50-ഓളം കാറുകൾ സ്ഫോടനത്തിൽ പൂർണ്ണമായും കത്തിയമർന്നു. സമീപത്തുള്ള മൂന്ന് വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ 17 പേരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് മെട്രോപൊളിറ്റൻ ഗവർണർ ക്ലോഡിയോ ഒറെഗോ അറിയിച്ചു. ഒരാളുടെ ശരീരത്തിന് 100 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്, ഇയാളുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ചിലിയിലെ ഗ്യാസ്കോ (Gasco) എന്ന കമ്പനിയുടെ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അനുശോചനം രേഖപ്പെടുത്തി. അതേസമയം, 2026 ജനുവരിയിൽ ചിലിയെ പിടിച്ചുലച്ച വലിയ കാട്ടുതീ ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോൾ ഗ്യാസ് ടാങ്കർ സ്ഫോടനവും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഉണ്ടായ കാട്ടുതീയിൽ 18 പേർ കൊല്ലപ്പെടുകയും അര ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു. 21,000 ഏക്കറോളം ഭൂമി അന്ന് കത്തിനശിച്ചിരുന്നു. അന്ന് പ്രസിഡന്റ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് പിന്നാലെയാണ് ഇപ്പോൾ തലസ്ഥാന നഗരത്തിൽ ഈ വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. അപകടകാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത്യന്തം അപകടകരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് റെസ്‌പോണ്ടർമാർക്കും വലിയ തോതിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

മറുനാടൻ മലയാളീ 22 Feb 2026 10:22 pm

മതിയായ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്ത് തടങ്കിലാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ് ഐടി വ്യക്തമാക്കണം : കെസി വേണുഗോപാല്‍

തെളിവിന്റെ കണികപോലുമില്ലാതെ ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ എസ് ഐടിയുടെ വിശ്വാസ്യത തകര്‍ന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മതിയായ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്ത് തടങ്കിലാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ് ഐടി വ്യക്തമാക്കണം. ഇതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലുണ്ട്. തന്ത്രി അറസ്റ്റ് ചെയ്ത സമയത്ത് മന്ത്രിയെ രക്ഷിക്കാനാണോയതിതെന്ന ആശങ്ക അന്ന് പ്രതിപക്ഷം പങ്കുവെച്ചതാണ്. ശബരിമല യുവതീ പ്രവേശന സമയത്ത് സര്‍ക്കാരിന്റെ തീട്ടൂരത്തിന് തന്ത്രി വഴങ്ങീല്ല. അതിന്റെ വൈരാഗ്യമാണോ അറസ്റ്റിലൂടെ തന്ത്രിയോട് കാട്ടിയതെന്ന […] The post മതിയായ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്ത് തടങ്കിലാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ് ഐടി വ്യക്തമാക്കണം : കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 22 Feb 2026 10:20 pm

സഞ്ജു തന്നെ ബെസ്റ്റ്; സൂര്യയുടേത് കഴമ്പില്ലാത്ത വാദമെന്ന് അഭിഷേകും തിലകും വീണ്ടും തെളിയിക്കുന്നു

തുടര്‍ച്ചയായ മൂന്ന് ഡക്കുകളുമായി ഫോം ഔട്ടായ അഭിഷേകിന് പകരം സഞ്ജുവിനെ പരിഗണിക്കുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സൂര്യ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ടീം സന്തുലിതമാണെന്നും മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യമില്ലെന്നും സൂര്യ വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 10:13 pm

കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'

പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി. വീഴ്ചകളിൽ കർശന നടപടികളുണ്ടാകും. ശസ്ത്രക്രിയ പിഴവിനെ തുടർന്ന് ഉഷ ജോസഫിന്‍റെ വയറ്റിൽ 5 വർഷം ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 10:13 pm

മകനെ ഭാര്യവീട്ടിൽ കൊണ്ടാക്കിയശേഷം വീട്ടിലെത്തി, ഭാര്യ കൊലുസ് മോഷണക്കേസിൽ റിമാൻഡിലായതിന് പിന്നാലെ കടുംകൈ

ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായി റിമാൻഡിലായതിൽ മനംനൊന്ത് കൊല്ലം അഞ്ചലിൽ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ റഫീഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 10:10 pm

നാളത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മാറ്റം

നാളെ നടക്കേണ്ട പരീക്ഷ 25ലേക്ക് മാറ്റി

തേജസ് ന്യൂസ് 22 Feb 2026 10:10 pm

നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം

ആളുകളെ കണ്ട് കൂടുതൽ ഭയന്ന മുള്ളൻപന്നി വീണ്ടും പടികൾ കയറി നാലാം നിലയിലെത്തുകയും അവിടെയുണ്ടായിരുന്ന ജനലിലൂടെ താഴേക്ക് ചാടുകയുമായിരുന്നു

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 10:09 pm

കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ ഡി എഫ് പാനലിന് ജയം

3,033 വോട്ടുകളാണ് പോള്‍ ചെയ്തത്. 1,733 പാനല്‍ വോട്ടുകള്‍ എല്‍ ഡിഎഫ് നേടി

സിറാജ് ലൈവ് 22 Feb 2026 10:07 pm

പാലക്കാട് അത്യാധുനിക റോബോട്ടിക് പുനരധിവാസ ആശുപത്രി സ്ഥാപിക്കും: തറക്കല്ലിട്ട് മന്ത്രി എംബി രാജേഷ്

പാലക്കാട് മലമക്കാവിൽ 'ജി-ലൈഫ്' എന്ന പേരിൽ അത്യാധുനിക റോബോട്ടിക് പുനരധിവാസ ആശുപത്രി സ്ഥാപിക്കുന്നു. പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം തുടങ്ങിയ അവസ്ഥകളിലുള്ളവർക്ക് ജെൻറോബോട്ടിക്സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ചലനശേഷി വീണ്ടെടുക്കാൻ ഇവിടെ സൗകര്യമൊരുക്കും

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 10:02 pm

'നീതി നിഷേധത്തിനിരയായി ജയിലറകളില്‍ കഴിയുന്നവരെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക'; ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

തിരുവനന്തപുരം: കാലങ്ങളായി നീതി നിഷേധത്തിനിരയായി ജയിലറകളില്‍ പീഡിപ്പിക്കപ്പെടുന്ന ഉലമാക്കള്‍ നേതാക്കള്‍ ഉള്‍പ്പെടേയുള്ളവര്‍ക്ക് വേണ്ടി ഈ വിശുദ്ധ റമദാനില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നീതിക്കും സത്യത്തിനും വേണ്ടി ശബ്ദിച്ചവര്‍ അകാരണമായി പീഡിപ്പിക്കപ്പെടുന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരാണ്. പരിശുദ്ധ റമദാന്‍ മോചനത്തിന്റെ പ്രത്യാശയുടെ സമഭാവനയുടെ സന്ദേശമാണ് കൈമാറുന്നത്. അതുകൊണ്ടുതന്നെ നീതി നിഷേധത്തിനിരയായി ജയിലറകളില്‍ കഴിയുന്നവര്‍ക്കു വേണ്ടി ഇടപെടേണ്ടതും ശ്രദ്ധിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്. ആയതിനാല്‍ മഹല്ല് ഇമാമീങ്ങള്‍ ഭാരവാഹികള്‍ പൊതുസമൂഹം മുഴുവനും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് കല്ലാര്‍ സൈനുദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ചു. അല്‍ ഉസ്താദ് ഹസന്‍ ബസരി ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. പാനിപ്ര ഇബ്രാഹിം ബാഖവി, നൗഷാദ് ബാഖവി, നിസാര്‍ മൗലവി അല്‍ ഖാസിമി, ജനറല്‍ സെക്രട്ടറി അര്‍ഷദ് മന്നാനി, അബ്ദുല്‍ ജലീല്‍ മൗലവി, നാസിറുദ്ദീന്‍ നദ്വി, ഉനൈസ് ഖാസിമി, സുധീര്‍ മന്നാനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

തേജസ് ന്യൂസ് 22 Feb 2026 10:02 pm

ഒരു 'ഉള്ളി' നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ തിരിച്ചറിയാം; ആ കറുത്ത ഫംഗസ് വലിയ അപകടകാരി; ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

നി ത്യേന നാം ഉപയോഗിക്കുന്ന ഉള്ളിയിൽ കാണുന്ന കറുത്ത നിറത്തിലുള്ള ഫംഗസ് ആരോഗ്യത്തിന് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ ഫംഗസ് ശരീരത്തിൽ അലർജിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ഉള്ളി സൂക്ഷിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. 'അസ്പെർഗില്ലസ് നൈഗർ' (Aspergillus niger) എന്ന് പേരുള്ള ഈ ഫംഗസ്, മണ്ണിനടിയിൽ വളരുന്ന ഉള്ളിയിൽ മണ്ണിൽനിന്ന് എത്താൻ സാധ്യതയുണ്ട്. സാധാരണ കാഴ്ചയിൽ കേടില്ലാത്തതായി തോന്നാമെങ്കിലും, തൊലിപ്പുറത്ത് കാണുന്ന ചെറിയ കറുത്ത പാടുകൾ ഈ ഫംഗസിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. ഈ ഫംഗസ് 'മൈക്കോടോക്സിൻ' എന്ന ദ്രാവകം ഉത്പാദിപ്പിക്കുന്നു. ഇത് മനുഷ്യ ശരീരത്തിൽ അലർജി, ചുവപ്പ് നിറം, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഉള്ളി കേടുകൂടാതെയും ഫംഗസ് ബാധ ഏൽക്കാതെയും സൂക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്: * ദിവസങ്ങളോളം ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. * ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇവ രണ്ടും പെട്ടെന്ന് കേടുവരാൻ സാധ്യതയുള്ള പച്ചക്കറികളാണ്. * ഈർപ്പമില്ലാത്തതും വായുസഞ്ചാരമുള്ളതുമായ തുറന്ന സ്ഥലങ്ങളിൽ വേണം ഉള്ളി സൂക്ഷിക്കാൻ. * ഉള്ളിയും വെളുത്തുള്ളിയും ഒരുമിച്ച് സൂക്ഷിക്കാവുന്നതാണ്. രണ്ടിനും ഒരേ സ്വഭാവമായതിനാൽ പെട്ടെന്ന് കേടാകില്ല. * ഫംഗസ്, ബാക്ടീരിയ എന്നിവയെ ഒഴിവാക്കാൻ, ഉള്ളി എണ്ണയിൽ വറുത്ത ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

മറുനാടൻ മലയാളീ 22 Feb 2026 10:00 pm

ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി മാറിനില്‍ക്കണമെന്ന് തുറന്നടിച്ച് മണിശങ്കര്‍ അയ്യര്‍

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തുടരുമെന്ന് അയ്യര്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു

സിറാജ് ലൈവ് 22 Feb 2026 9:57 pm

എമിറേറ്റിനെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം; ഇതിലൂടെ ജീവിതനിലവാരം ഉയർത്തും; കൂടുതൽ വിനോദ സൗകര്യങ്ങളുമായി ദുബായ്

ദുബായ്:  താമസപ്രദേശങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി ലെഹ്ബാബ് ഒന്ന്, നസ്വ, ലെഹ്ബാബ് രണ്ട് എന്നീ പ്രദേശങ്ങളിലെ വിനോദസൗകര്യങ്ങൾ വിപുലീകരിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി ദുബായിയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വികസന പദ്ധതികൾ. 3,30,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ കായിക സൗകര്യങ്ങൾ ഉൾപ്പെടെ നിരവധി പുതിയ വിനോദ പ്ലാസകൾ ഈ പ്രദേശങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്‌ബോൾ പിച്ചുകൾ, വോളിബോൾ കോർട്ടുകൾ, റണ്ണിങ് ട്രാക്കുകൾ, ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, ഫിറ്റ്‌നസ് ഉപകരണങ്ങൾ, റബ്ബർ തറകളാൽ സജ്ജീകരിച്ച കുട്ടികളുടെ കളിസ്ഥലങ്ങൾ, പുതിയ ഇരിപ്പിടങ്ങൾ, നൂതന ലൈറ്റിങ് സംവിധാനങ്ങൾ, സ്മാർട്ട് നിരീക്ഷണ ക്യാമറകൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്ന പ്രധാന സൗകര്യങ്ങൾ. ഹരിതയിടങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സുരക്ഷാ നടപടികളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുടെ ഈ പദ്ധതി, യു.എ.ഇ.യുടെ 'കുടുംബവർഷ'ത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നഗരപരിസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ദുബായ് 2040 പാർക്സ് ആൻഡ് എഫോറസ്‌ട്രേഷൻ സ്ട്രാറ്റജി'യുടെ ഭാഗമായും വലിയ സംഭാവനകൾ നൽകും. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പൊതുസൗകര്യങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലൂടെ ജീവിതനിലവാരം വർധിപ്പിക്കാൻ ഇത്തരം പദ്ധതികൾ മുതൽക്കൂട്ടാകുമെന്ന് അധികൃതർ പറയുന്നു. ജനക്ഷേമം വർധിപ്പിക്കുന്ന പൊതു വിനോദ ഇടങ്ങൾ വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഖലിദ അറിയിച്ചു. ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന പാർക്കുകൾ, പൊതുയിടങ്ങൾ, വിനോദസൗകര്യങ്ങൾ എന്നിവയിലൂടെ ക്ഷേമവും ജീവിതനിലവാരവും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക ഇടപെടലുകളും കായിക സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കുന്ന വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ. ബദർ അൻവഹി വ്യക്തമാക്കി.

മറുനാടൻ മലയാളീ 22 Feb 2026 9:55 pm

അര നൂറ്റാണ്ടായി ഡിഎംകെ കോട്ട; സിപിഎം നിർണായക ശക്തി; പെരമ്പൂരിൽ നിന്നാൽ വിജയ് രക്ഷപ്പെടുമോ?

സിപിഎമ്മിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് പെരമ്പൂര്‍. ഇവിടെ വിജയ് രക്ഷപ്പെടുമോ എന്ന ചോദ്യത്തിനൊപ്പം ഡിഎംകെയും സിപിഎമ്മും കഷ്ടപ്പെടുമോ എന്നുകൂടി ചോദിക്കേണ്ടതുണ്ട്. മണ്ഡലത്തിൽ ഡിഎംകെക്ക് ശക്തമായ സ്വാധീനമുണ്ട് എന്നത് വസ്തുതയാണെങ്കിലും വിജയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താനാകും.

സമയം 22 Feb 2026 9:49 pm

മോഷണക്കേസിൽ ഭാര്യ പിടിയിലായതോടെ താങ്ങാനാകാത്ത വിഷമം; മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷം പിതാവിന്റെ കടുംകൈ; പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം; നില ഗുരുതരം

കൊല്ലം: ഭാര്യ സ്വർണ മോഷണക്കേസിൽ അറസ്റ്റിലായതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ അഞ്ചലിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ റഫീഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റഫീഖിന്റെ ഭാര്യ സബീനയെ സ്വർണ മോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ ബസിൽ വെച്ച് കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കുറ്റത്തിനാണ് സബീനയെ പോലീസ് പിടികൂടിയത്. നിലവിൽ സബീന റിമാൻഡിലാണ്. ഭാര്യ ജയിലിലായ ശേഷം മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷമാണ് റഫീഖ് ഈ കടുംകൈ ചെയ്തത്.

മറുനാടൻ മലയാളീ 22 Feb 2026 9:48 pm

'നാട് നശിച്ചാലും ഇടതുപക്ഷം നന്നായിരിക്കണമെന്നാണോ ഇവര്‍ പറയുന്നത്?'; വിമര്‍ശനവുമായി എം എ ബേബി

തിരുവനന്തപുരം: തുടര്‍ഭരണം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ പ്രതികരണത്തില്‍ മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. നാട് നശിച്ചിട്ടാണെങ്കിലും ഇടതുപക്ഷം നന്നായിരിക്കണമെന്നാണോ പറയുന്നതെന്നും എം എ ബേബി ചോദിച്ചു. സാംസ്‌കാരിക രംഗത്തെ ചില വ്യക്തികള്‍ക്ക് ഒരു ശങ്കയാണെന്നും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ഭരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് അവരുടെ അഭിപ്രായമെന്നും ബേബി പറഞ്ഞു. ഭരണപക്ഷത്ത് നിന്ന് മാറി നിന്നാല്‍ ഇടതുപക്ഷം നേരിട്ടേക്കാമായിരുന്ന മോശം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ചര്‍ച്ചകള്‍ കേട്ടിരുന്നല്ലോ. തുടര്‍ഭരണത്തിലൂടെ ഇടതുപക്ഷം മോശമായേക്കാമെന്ന് പറഞ്ഞ് അഴിമതിയിലും കെടുകാര്യസ്ഥതയിലും വര്‍ഗീയച്ഛിദ്രശക്തികളുടെ അഴിഞ്ഞാട്ടത്തിലും കേരളം തകരട്ടെയെന്നാണോ ചിന്തിക്കേണ്ടതെന്ന് എം എ ബേബി ചോദിച്ചു. 'സാംസ്‌കാരിക രംഗത്തെ ചില വ്യക്തിത്വങ്ങള്‍ക്ക് ഒരു ശങ്ക. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ഭരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് അവരുടെ അഭിപ്രായം. സ്വന്തം കുഞ്ഞിന്റെ മരണത്തിലും അപരന്റെ വേദനയെ കുറിച്ച് ചിന്തിക്കുന്ന കേരളം യാദൃശ്ചികമായി ഉണ്ടായതല്ല. അതിന്റെയെല്ലാം ഓര്‍മകള്‍ എല്ലാവരിലും ഉണ്ടായിരിക്കണം. എങ്ങനെയാണ് ഈ കേരളം ഉണ്ടായതെന്ന് ഓര്‍മ വേണം. കൈവരിച്ച നേട്ടങ്ങളെ അഞ്ചാണ്ട് കൊണ്ട് പുറകോട്ട് കൊണ്ടുപോകുന്നതാണ് ഭരണമാറ്റം. നാട് നശിച്ചാലും ഇടതുപക്ഷം നന്നായിരിക്കണമെന്നാണോ ഇവര്‍ പറയുന്നത്?' ബേബി പ്രതികരിച്ചു. ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതില്‍ തര്‍ക്കമില്ല. അതിനൊപ്പം കേരളത്തിനും മുന്നോട്ട് പോകേണ്ടതുണ്ട്. നവയുഗപ്പിറവി ജാഥ നടത്തുന്നവരുണ്ടല്ലോ. അവര്‍ കേരളത്തിന്റെ വികസനം സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്യുന്നുണ്ടോ. കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച അവരുടെ കാഴ്ച്ചപ്പാട് എന്താണെന്നും എം എ ബേബി ചോദിച്ചു. 'ഐശ്വര്യപൂര്‍ണമായ ഒരു കേരളം ഉണ്ടാകണം. ക്ഷേമത്തില്‍ ഊന്നിയ ഭരണമുണ്ടാകണം. അതാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിശോധിക്കണം. അതില്‍ തര്‍ക്കമില്ല. അതിനൊപ്പം കേരളത്തിനും മുന്നോട്ടുപോകേണ്ടതുണ്ട്. കേരളത്തിലെ മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം നുണ ഫാക്ടറിയാണ്. അതാണ് കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം. ഇടതുപക്ഷം വിജയിച്ചാല്‍ വിഷം കുടിച്ച് മരിക്കുമെന്ന് പറഞ്ഞ ചരിത്രം അവര്‍ക്കുണ്ട്. വിഷം ഉറയ്ക്കാത്ത നിലയിലേക്ക് അവരെത്തിയിട്ടുണ്ടെങ്കില്‍ പത്രം കരിച്ച് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി'. ബേബി പറഞ്ഞു. അവയവദാനം നടത്തിയ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ കുടുംബത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുന്നു. എന്നാല്‍ അതേ പ്രധാനമന്ത്രി തന്നെ കേരളത്തിന് അവകാശപ്പെട്ട എയിംസ് തരുന്നില്ല. നാണമില്ലാത്ത ഇരട്ടത്താപ്പാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ആലപ്പുഴയില്‍ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് സങ്കടകരമാണെന്നും അത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമായിരുന്നുവെന്നും ഇത്തരം സംഭവങ്ങളില്‍ ഒരു ന്യായീകരണവും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അങ്ങനെ ഒരു സംഭവമുണ്ടായത് കൊണ്ട് കേരളത്തിലെ ആരോഗ്യരംഗം മുഴുവന്‍ അപകടകരമാണെന്ന് പറയാനാവില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ അജണ്ട വെച്ച് കേരളത്തെ അവമതിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കേരള സ്റ്റോറി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ബേബി പറഞ്ഞു.

തേജസ് ന്യൂസ് 22 Feb 2026 9:41 pm

സഹോദരങ്ങളോടൊപ്പം ലൂഡോ കളിക്കുന്നതിനിടെ അപകടം; വിഴുങ്ങിയ പ്ലാസ്റ്റിക് കരു ശ്വാസകോശത്തിൽ കുടുങ്ങി എട്ടുവയസുകാരിക്ക് ദാരുണാന്ത്യം; കണ്ണീരോടെ ഉറ്റവർ

മംഗളൂരു: സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് കരു വിഴുങ്ങി ശ്വാസകോശത്തിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ തൊക്കോട്ടിന് സമീപം കോല്യയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാസർഗോഡ് ജില്ലയിലെ മധൂർ ഉളിയത്തടുക്ക സ്വദേശികളായ രാജേഷ് ഗട്ടിയുടെയും രാജേശ്വരിയുടെയും മകൾ തനുഷ്ക (8) ആണ് മരിച്ചത്. സ്കൂൾ അവധിയായിരുന്ന ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിലിരുന്ന് സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുകയായിരുന്നു തനുഷ്ക. കളിക്കിടെ അബദ്ധത്തിൽ കോൺ ആകൃതിയിലുള്ള ലൂഡോയിലെ പ്ലാസ്റ്റിക് കരു കുട്ടി വിഴുങ്ങുകയായിരുന്നു. ഇതോടെ തനുഷ്കക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പരിഭ്രാന്തയായ അമ്മ രാജേശ്വരി അയൽവാസികളുടെ സഹായത്തോടെ ഉടൻതന്നെ കുട്ടിയെ തൊക്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ദേരളക്കട്ടയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി തനുഷ്ക മരണത്തിന് കീഴടങ്ങി. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, തനുഷ്കയുടെ ശ്വാസകോശത്തിൽ പ്ലാസ്റ്റിക് കരു കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഉള്ളാളിലെ ഒരു സ്കൂളിൽ അധ്യാപികയായ രാജേശ്വരിക്ക് ജോലിയുടെ സൗകര്യത്തിനായാണ് കുടുംബം കോല്യയിലെ വാടക വീട്ടിൽ താമസിച്ചിരുന്നത്. തൊക്കോട്ടിലെ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തനുഷ്ക. കളിക്കിടെയുണ്ടായ ഈ ദാരുണ സംഭവം കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.

മറുനാടൻ മലയാളീ 22 Feb 2026 9:40 pm

ഇടങ്കയ്യന്മാരെല്ലാം കൂടാരം കയറി, പവര്‍ പ്ലേയില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; നിയന്ത്രണമേറ്റെടുത്ത് ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 9:36 pm

'കൊട്ടാരക്കരയുടെ പ്രതിനിധി അത്ര ചീപ്പാകരുത്', ധനമന്ത്രിക്കെതിരെ അഖിൽ മാരാർ, പത്രപ്രവർത്തക യൂണിയൻ ഫണ്ട് തട്ടിപ്പ് റിപ്പോർട്ട് പൂഴ്ത്തിയെന്ന് ആരോപണം

ഡൽഹി പത്രപ്രവർത്തക യൂണിയനിലെ ഫണ്ട് തിരിമറി സംബന്ധിച്ച റിപ്പോർട്ട് മന്ത്രി പൂഴ്ത്തിവെച്ച് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് അഖിൽ മാരാർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 9:36 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മുംബൈയോടും തോല്‍വി; കൊച്ചിയിലും താളം കിട്ടാതെ കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തോല്‍വിയേറ്റു വാങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മുംബൈ എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

തേജസ് ന്യൂസ് 22 Feb 2026 9:35 pm

'സാറെ അത് ടൂൾ ബോക്സാണ്..'; ആ പറച്ചിലിൽ തന്നെ നല്ല സംശയം; പരിശോധിച്ചപ്പോൾ കൈയ്യോടെ പൊക്കി; രഹസ്യ അറയിൽ മുഴുവൻ ലഹരിമയം

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ ലോറിയുടെ ടൂൾബോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വാണിജ്യ അളവിലുള്ള എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. സംഭവത്തിൽ പള്ളിക്കുന്ന് ആനക്കുഴി സ്വദേശി ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട സ്വദേശി നിഖിൽ തോമസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മീനങ്ങാടി കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം വെച്ചാണ് ലഹരിമരുന്ന് വേട്ട നടന്നത്. മീനങ്ങാടി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാൻസാഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. കെഎൽ 73 എഫ് 1089 നമ്പർ ലോറി സംശയകരമായ സാഹചര്യത്തിൽ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ ഡ്രൈവറും സഹായിയും പരിഭ്രമിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, ഇളകിയ നിലയിലായിരുന്ന ടൂൾബോക്സിനുള്ളിൽ മറ്റൊരു ബോക്സിനുള്ളിലായാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പിടികൂടിയവയിൽ 17.98 ഗ്രാം എംഡിഎംഎയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഉൾപ്പെടുന്നത്. മൈസൂരിലെ ബേഗൂരിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് സമ്മതിച്ചു. സ്വന്തം ആവശ്യങ്ങൾക്കും ജില്ലയിലെ വിവിധയിടങ്ങളിൽ വിൽപന നടത്തുന്നതിനുമായാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നതെന്നും പോലീസ് വ്യക്തമാക്കി. മീനങ്ങാടി എസ്.ഐ ഡി. മിഥുൻ, എ.എസ്.ഐ സുകുമാരൻ, സി.പി.ഒമാരായ അയ്യൂബ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വയനാട് ജില്ലയിൽ വാണിജ്യ അളവിൽ ലഹരിമരുന്ന് പിടികൂടുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മറുനാടൻ മലയാളീ 22 Feb 2026 9:34 pm

കെ.സി. വേണുഗോപാലിന്റെ ബൈക്ക് യാത്ര പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു: ആരാണീ ഗിഗ് തൊഴിലാളികൾ?

കെ.സി. വേണുഗോപാൽ കഴിഞ്ഞയാഴ്ച ഒരു ബൈക്ക് യാത്ര നടത്തി. കേരളത്തിലെ സോഷ്യൽ മീഡിയയിൽ തുടർന്നുള്ള ദിവസങ്ങളിൽ ഗിഗ് തൊഴിലാളികളെ കുറിച്ചുള്ള പോസ്റ്റുകളാണ് നിറഞ്ഞിരിക്കുന്നത്. ഒരു ഉപഭോക്താവ് തന്റെ ഓർഡറിൽ നിന്നു കുറച്ച് ഭക്ഷണം ഡെലിവറിക്കാരൻ പയ്യനുമായി പങ്കിട്ട കഥ, രാത്രി മുഴുവൻ യൂബർ ഓടിച്ച്, പകൽ പി.എസ്.സി പഠിക്കുന്ന ഒരു യുവാവിന്റെ പോരാട്ടം, മഴയിലും വെയിലിലും സമയം പാലിക്കാൻ ഓടുന്ന റൈഡർമാരുടെ അനുഭവങ്ങൾ എന്നിങ്ങനെ കഥകളുടെ പെരുമഴ. ഒരു ഭക്ഷണ ഡെലിവറി തൊഴിലാളിയുടെ ബൈക്കിൽ കെ.സി. വേണുഗോപാൽ […] The post കെ.സി. വേണുഗോപാലിന്റെ ബൈക്ക് യാത്ര പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു: ആരാണീ ഗിഗ് തൊഴിലാളികൾ? appeared first on ഇവാർത്ത | Evartha .

ഇവാർത്ത 22 Feb 2026 9:28 pm

രാഹുൽ ഗാന്ധിയല്ല ഇന്ത്യ സഖ്യത്തിന്‍റെ മുഖമാകേണ്ടത്, മാറി നിൽക്കണം, തുറന്നടിച്ച് മണിശങ്കർ അയ്യർ; 'മമത ബാനർജി സഖ്യത്തിന്‍റെ മുഖമായാൽ ഗുണം ചെയ്യും'

ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണമെന്നും മമത ബാനർജി മുഖമാകണമെന്നും മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു. പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 9:18 pm

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ തോക്കുമായി അക്രമി

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവച്ച് കൊലപ്പെടുത്തി

സിറാജ് ലൈവ് 22 Feb 2026 9:17 pm

ട്രംപിന്റെ വസതിയിൽ വെടിവയ്പ്; തോക്കുമായെത്തിയ അക്രമിയെ വധിച്ച് സുരക്ഷ സേന

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ വെടിവെയ്പ്പ്. മാർ-എ-ലാഗോ എസ്റ്റേറ്റിൽ അതിക്രമിച്ചു കടന്ന അക്രമിയെ യുഎസ് സീക്രട്ട് സർവീസ് ഏജൻസി വധിച്ചു. ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:30 നാണ് സംഭവം. വെടിവെയ്പ്പ് നടക്കുമ്പോൾ ട്രംപ് വീട്ടിൽ ഉണ്ടായിരുന്നില്ല. ട്രംപും ഭാര്യ മെലാനിയയും ഈ സമയം വാഷിങ്ടണിൽ വൈറ്റ്ഹൗസിലായിരുന്നു. 20 വയസിനോട് അടുത്ത പ്രായമുള്ളയാളാണ് അക്രമി.

ഒന്നു ഇന്ത്യ 22 Feb 2026 9:10 pm

ട്വന്റി-20 സൂപ്പര്‍ എട്ടിലെ ആദ്യ അങ്കത്തില്‍ പ്രോട്ടീസിനെതിരേ ഇന്ത്യക്ക് ലക്ഷ്യം 188 റണ്‍സ്

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിക്കാന്‍ 188 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങിനെത്തിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലര്‍ (35 പന്തില്‍ 63, ഡിവാള്‍ഡ് ബ്രേവിസ് (29 പന്തില്‍ 45), ട്രിസ്റ്റണ്‍ സ്റ്റബ്സ് (24 പന്തില്‍ പുറത്താവാതെ 44) എന്നിവരുടെ ഇന്നിങ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തി. അക്സര്‍ പട്ടേലിന് അവസരം ലഭിച്ചില്ല. സഞ്ജുവിനും അവസരം ലഭിച്ചില്ല. സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുമ്ര ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച്. റ്യാന്‍ റിക്കിള്‍ട്ടണും ബുമ്രയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ പേസറുടെ സ്ലോവര്‍ മനസിലാക്കുന്നതില്‍ റിക്കിള്‍ട്ടണ് പിഴച്ചു, ശിവം ദുബെയ്ക്ക് മിഡ് ഓഫില്‍ ക്യാച്ച്. ഇതോടെ നാല് ഓവറില്‍ മൂന്നിന് 20 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. തുടര്‍ന്ന് ബ്രേവിസ് - മില്ലര്‍ സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ബ്രേവിസ് 13-ാം ഓവറില്‍ മടങ്ങി. ശിവം ദുബെയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്സ് - മില്ലര്‍ സഖ്യം 35 റണ്‍സും കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഭീഷണിയായിരിക്കെയാണ് വരുണ്‍ ചക്രവര്‍ത്തി മില്ലറെ മടക്കുന്നത്. ഇതോടെ കളി മാറി. 200ലെത്തുമെന്ന് തോന്നിച്ച സ്‌കോര്‍ അതിന് താഴെ ഒതുങ്ങുകയായിരുന്നു. ഇതിനിടെ മാര്‍കോ യാന്‍സനും (2) പുറത്തായിരുന്നു. കോര്‍ബിന്‍ ബോഷിനെ (5) റിട്ടേണ്‍ ക്യാച്ചില്‍ ബുമ്രയും മടക്കി. അവസാന ഓവറുകളില്‍ സ്റ്റബ്സ് നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റബ്സിനൊപ്പം കഗിസോ റബാദ (0) പുറത്തവാതെ നിന്നു. അവസാന അഞ്ച് ഓവറില്‍ 43 റണ്‍സെടുക്കാന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്. നേരത്തെ, ക്യാപറ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തി. മാര്‍ക്കോ ജാന്‍സന്‍, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

തേജസ് ന്യൂസ് 22 Feb 2026 9:06 pm

'ലൈബ്രറിയില്‍ കയറി പുസ്തകം വായിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും'; മന്ത്രി വി ശിവന്‍കുട്ടി

അടുത്ത അധ്യയന വര്‍ഷം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി

തേജസ് ന്യൂസ് 22 Feb 2026 9:05 pm

'അത് ലോറിയുടെ ടൂൾ ബോക്സാണ് സാറേ', പരിശോധിച്ചപ്പോൾ പേരിന് ഒരു ടൂൾ പോലുമില്ല, രഹസ്യ അറയിൽ ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും

മീനങ്ങാടിയിൽ പോലീസ് നടത്തിയ പരിശോധനയിൽ ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മൈസൂരിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചു.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 9:04 pm

ട്വന്റി-20 ലോകകപ്പ് ; സൂപ്പര്‍ എട്ടില്‍ ലങ്ക വീണു; ഇംഗ്ലണ്ടിന് 51 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

പല്ലെകേലെ : ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 51 റണ്‍സ് ജയം. പല്ലെകേലെ, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. 40 പന്തില്‍ 62 റണ്‍സെടുത്ത ഫിലിപ്പ് സാള്‍ട്ടാണ് ടോപ് സ്‌കോറര്‍. ദുനിത് വെല്ലാലഗെ ലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങില്‍ ലങ്ക 16.4 ഓവറില്‍ 95ന് എല്ലാവരും പുറത്താവുകയായിരുന്നു. 30 റണ്‍സെടുത്ത ദസുന്‍ ഷനകയാണ് ടോപ് സ്‌കോറര്‍. വില്‍ ജാക്ക്സ് ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ഷനകയ്ക്ക് പുറമെ കാമിന്ദു മെന്‍ഡിസ് (13, വെല്ലാലഗെ (10), മഹീഷ് തീക്ഷണ (8 പന്തില്‍ 10) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. പവര്‍ പ്ലേയിസല്‍ തന്നെ ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. പതും നിസ്സങ്ക (9) നിരാശപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. മൂന്നാം ഓവറില്‍ താരത്തെ ജോഫ്ര ആര്‍ച്ചര്‍ മടക്കി. തുടര്‍ന്ന് നാലാം ഓവറില്‍ കുശാല്‍ മെന്‍ഡിസ് (4), പവന്‍ രത്നായകെ (0) എന്നിവരെ വില്‍ ജാക്സ് മടക്കി. കാമില്‍ മിഷാര (6) അഞ്ചാം ഓവറിലും വെല്ലാലഗെ ആറാം ഓവറിലും മടങ്ങി. ഇതോടെ അഞ്ചിന് 34 എന്ന നിലയിലായി ലങ്ക. കാമിന്ദു മെന്‍ഡിസ് - ഷനക സഖ്യം അല്‍പനേരം പിടിച്ചുനിന്നെങ്കിലും വിജയത്തിലേക്ക് നയിക്കന്‍ സാധിച്ചില്ല. മെന്‍ഡിസിനെ പുറത്താക്കി ലിയാം ഡോസണ്‍ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ദുഷന്‍ ഹേമന്ത (5), ദുഷ്മന്ത ചമീര (6) എന്നിവര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഷനകയും മടങ്ങി. ദില്‍ഷന്‍ മധുഷങ്കയാണ് (0) പുറത്തായ മറ്റൊരു താരം. മഹീഷ് തീക്ഷണ പുറത്താവാതെ നിന്നു. ജാക്സിന് പുറമെ ആദില്‍ റഷീദ്, ഡോസണ്‍, ആര്‍ച്ചര്‍ എന്നിവര്‍ ലങ്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ സാള്‍ട്ട് ഒഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വില്‍ ജാക്ക്സ് (21), ഹാരി ബ്രൂക്ക് (14, സാം കറന്‍ (11), ജാമി ഓവര്‍ടോണ്‍ (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

തേജസ് ന്യൂസ് 22 Feb 2026 9:00 pm

ലൂഡോ കളിക്കുന്നതിനിടെ വിഴുങ്ങിയ പ്ലാസ്റ്റിക് കരു ശ്വാസകോശത്തിൽ കുടുങ്ങി എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

സഹോദരങ്ങൾക്കൊപ്പം ബോർഡ് ഗെയിം കളിക്കുന്നതിനിടെ ലൂഡോ കോയിൻ വിഴുങ്ങി ശ്വാസംമുട്ടി ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:59 pm

തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക, മില്ലര്‍ക്ക് അര്‍ധ സെഞ്ചുറി; ബുമ്രയ്ക്ക് മൂന്ന് വിക്കറ്റ്, ഇന്ത്യക്ക് 188 റണ്‍സ് വിജയലക്ഷ്യം

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡേവിഡ് മില്ലറുടെ അര്‍ധ സെഞ്ചുറിയുടെയും ബ്രേവിസ്, സ്റ്റബ്സ് എന്നിവരുടെ ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:57 pm

ബിബിൻ ജോർജും ബാബുരാജും പ്രധാനവേഷത്തിൽ; 'ഐസിയു' മോഷൻ പോസ്റ്റർ പുറത്ത്

ബിബിൻ ജോർജ്, ബാബുരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഐസിയു' ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും. ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഈ സസ്‌പെൻസ് ത്രില്ലറിൽ വിസ്മയയാണ് നായിക.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:53 pm

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാനുണ്ടോ? നേട്ടങ്ങൾ ഇവയാണ്

10 വയസ്സിന് മുകളിലുള്ള കുട്ടികളുടെ പേരിലും അക്കൗണ്ട് എടുക്കാം. ഇത് അവരുടെ ഭാവിയിലേക്കുള്ള ഒരു സമ്പാദ്യമായി മാറും.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:53 pm

കണ്ണുകൾ ദാനം ചെയ്‌ത് കുടുംബം; കൊച്ചിയിൽ 23കാരൻ അപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല

കൊച്ചി ദേശീയപാതയിൽ ആലുവ തോട്ടക്കാട്ടുകരയ്ക്ക് സമീപം അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ കെ.യു ആദിത്യൻ (23) മരിച്ചു. ശനിയാഴ്ച രാത്രി നടന്ന അപകടത്തിന് ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:51 pm

ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ചു കൊന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെസ്റ്റ് പാം ബീച്ചിലുള്ള വസതിയായ മറലാഗോയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ യുഎസ് സീക്രട്ട് സര്‍വീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റിസോര്‍ട്ടിന്റെ വടക്കന്‍ ഗേറ്റിലൂടെ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ച 20 വയസുകാരനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്. റിസോര്‍ട്ടിന്റെ സുരക്ഷിതമായ പരിധിക്കുള്ളില്‍ നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ച ഇയാളുടെയടുത്ത് ഷോട്ട്ഗണ്‍ ഉണ്ടായിരുന്നതായി സീക്രട്ട് സര്‍വീസ് അറിയിച്ചു. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ സമയത്ത് ഡൊണാള്‍ഡ് ട്രംപ് വാഷിങ്ടണിലായിരുന്നു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തേജസ് ന്യൂസ് 22 Feb 2026 8:50 pm

സ്വർണം വാങ്ങണോ, എസ്ഐപി ആരംഭിക്കണോ? ഏത് നിക്ഷേപമാണ് ​ഗുണം ചെയ്യുക

സ്വർണ്ണം പൊതുവെ ഒരു സുരക്ഷിത നിക്ഷേപമാണ്. അതിന്റെ വില പൂർണ്ണമായി ഇടിഞ്ഞുപോകുന്നത് വളരെ വിരളമാണ്. എന്നാൽ എസ്ഐപി മാർക്കറ്റിലെ കയറ്റിറക്കങ്ങൾക്ക് വിധേയമാണ്.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:47 pm

കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്; എല്ലാ സീറ്റിലും എൽഡിഎഫിന് വിജയം

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽഡിഎഫിന് ജയം. കേരളത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയ സഹകരണ ബാങ്കിലാണ് എൽഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്. സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്തിന് ശേഷം 10 വർഷങ്ങൾക്ക് ശേഷമാണ് സിപിഎം വീണ്ടും അധികാരത്തിലെത്തുന്നത്. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നുമെന്ന് നേരത്തെ പ്രഖ്യാപിച്ചതോടെ സിപിഎമ്മും ബിജെപിയും തമ്മിൽ നേരിട്ടായിരുന്നു മത്സരം. 13000 വോട്ടർമാരുള്ള ബാങ്കിൽ 11 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. നേരത്തെ രണ്ട് സീറ്റുകളിലേക്ക് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1173 വോട്ടുകളുടെ […] The post കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്; എല്ലാ സീറ്റിലും എൽഡിഎഫിന് വിജയം appeared first on ഇവാർത്ത | Evartha .

ഇവാർത്ത 22 Feb 2026 8:45 pm

നല്ല മയമുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം ഇങ്ങനെ

നല്ല മയമുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം ഇങ്ങനെ

കേരളം ഓൺലൈൻ ന്യൂസ് 22 Feb 2026 8:45 pm

ലൈബ്രറിയിൽ കയറി പുസ്തകം വായിച്ചാൽ 10 ഗ്രേസ് മാർക്ക്; സ്‌കൂളുകളിൽ വായനാശീലം വളർത്താൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി

കുട്ടികളില്‍ വായനാശീലം തിരിച്ചുപിടിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . സ്കൂൾ ലൈബ്രറികളിലെ പുസ്തകങ്ങൾ കുട്ടികൾ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് 10 മാർക്ക് വരെ നൽകിക്കൊണ്ട് അവരെ വായനയിലേക്ക് ആകർഷിക്കാൻ ആലോചിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി വിവരിച്ചു. അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും പത്രം വായനയിലൂടെയും പുസ്തക വായനയിലൂടെയും മെച്ചപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

മംഗളം 22 Feb 2026 8:41 pm

ഇരവിപുരത്ത് മത്സരിപ്പിക്കാന്‍ ആളില്ലെങ്കില്‍ ആര്‍എസ്പി സീറ്റ് കോണ്‍ഗ്രസിന് തിരിച്ചുനല്‍കണം: യൂത്ത് കോൺഗ്രസ്‌

കൊല്ലം: ഇരവിപുരം നിയമസഭ സീറ്റിനെ ചൊല്ലിയുള്ള തർക്കം ആർഎസ്പി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ പ്രമേയം. ആർഎസ്പിയിൽ മത്സരിക്കാൻ ആളില്ലെങ്കിൽ കോൺഗ്രസിന് സീറ്റ് മടക്കി നൽകണമെന്നാണ് യൂത്ത് കോൺഗ്രസ്‌ ഇരവിപുരം അസ്സംബ്ലി കമ്മിറ്റി പ്രമേയം പാസ്സാക്കിയത്. കഴിഞ്ഞ അസ്സംബ്ലി കമ്മിറ്റിയിലും ഇന്ന് നടന്ന അസ്സംബ്ലി കമ്മറ്റിയിലും അതാണ് തീരുമാനമെന്നും കെപിസിസി നേതൃത്വത്തെയും യുഡിഎഫിനെയും ഇക്കാര്യം അറിയിച്ചെന്നും യൂത്ത് കോൺഗ്രസ്‌ നേതാക്കൾ വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺ​ഗ്രസ് നേതാവിനെ മത്സരിപ്പിക്കണമെന്നാണ് സംഘടന മുന്നോട്ട് വെക്കുന്നത്. നിലവിൽ ആർഎസ്പിക്കാണ് സീറ്റ് നൽകിയതെന്നിരിക്കെ പരസ്പരം ഭിന്നിപ്പ് ഉണ്ടാകുന്ന നിലപാട് ആർഎസ്പി നേതാക്കളുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകരുതെന്നും കൃത്യമായി ഒരു മാനദണ്ഡം കൊണ്ടുവരണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാ‍ർത്ഥി ആയാൽ യൂത്ത് കോൺ​ഗ്രസിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. വിജയ സാധ്യത ഉള്ള സ്ഥാനാർത്ഥിയാണ് കാർത്തിക് പ്രേമചന്ദ്രൻ. കാർത്തിക് പ്രേമചന്ദ്രനെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലയെന്നും യൂത്ത് കോൺഗ്രസ്‌ അഭിപ്രായപ്പെട്ടു. ആർഎസ്പി നേതാക്കൾ പരസ്യം പ്രസ്താവനകൾ നടത്തി ഇരവിപുരത്തെ വിജയസാധ്യതയെ ഇല്ലാതാക്കരുത്. ഇരവിപുരത്ത് ഒരു തരത്തിലുള്ള വികസനം ഇല്ലെന്നും അതിനെ മറികടക്കാനുള്ള നീക്കമാണ് നമ്മൾ ഇപ്പോൾ നടത്തേണ്ടതെന്നും യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കി.

മംഗളം 22 Feb 2026 8:40 pm

50,000 രൂപ വരെ ലഭിക്കും, ആധാർ കാർഡ് മാത്രം മതി; അറിയാം ഇൻസ്റ്റൻ്റ് പേഴ്സണൽ ലോണിനെക്കുറിച്ച്

മിക്കപ്പോഴും, ആധാർ കാർഡിൻ്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് 5,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ ലോൺ ലഭിക്കാൻ സാധ്യതയുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:39 pm

ലെസ് വെക്സ്നറിന്റെ സ്വന്തം എപ്സ്റ്റീൻ | കാണാം ലോകജാലകം

ലെസ് വെക്സ്നറിന്റെ സ്വന്തം എപ്സ്റ്റീൻ | കാണാം ലോകജാലകം

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:38 pm

അഭിരാമിന്റെ ജീവനായി മരുതോങ്കര ഒന്നിക്കുന്നു, 25ന് പണപ്പയറ്റ്, യുവാവിന്റെ അതിജീവനത്തിനായി കാരുണ്യം തേടി നാട്

കോഴിക്കോട് മരുതോങ്കര സ്വദേശിയായ 24-കാരൻ അഭിരാമിന്റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സക്ക് പണം കണ്ടെത്താനായി നാട്ടുകാർ പണപ്പയറ്റ് സംഘടിപ്പിക്കുന്നു. ചെറുപ്പത്തിലെ അസുഖത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീട് ഇരു വൃക്കകളും തകരാറിലാവുകയുമായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:38 pm

തെരുവുനായ ആക്രമണം; ആലപ്പുഴയില്‍ യുവാവിന് കടിയേറ്റത് 42 തവണ

ഗുരുതരമായി പരിക്കേറ്റ് യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തേജസ് ന്യൂസ് 22 Feb 2026 8:31 pm

സ്കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് ആലോചനയിൽ: മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പരിഗണിക്കുന്നത് അടുത്ത അധ്യയന വർഷം മുതൽ പുസ്തക വായനക്ക് പത്ത് മാർക്ക് നൽകാനെന്നും മന്ത്രി പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് പരിപാടിയുടെ ഭാഗമായി 12 കോടിയുടെ പുസ്തകങ്ങൾ വിദ്യാലയങ്ങൾക്ക് നൽകി. മെഗാ ക്വിസ് പരിപാടിക്ക് കിട്ടിയ സ്വീകാര്യത ചിലർക്ക് പ്രയാസം ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളം കൈവരിച്ച നവോഥാന നേട്ടങ്ങൾ കുട്ടികൾ അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികൾ കേരളത്തെ […] The post സ്കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് ആലോചനയിൽ: മന്ത്രി വി. ശിവൻകുട്ടി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 22 Feb 2026 8:29 pm

അമേരിക്കയെ നടുക്കി അക്രമി, ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്, തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർ എ ലാഗോ വസതിയിൽ ആക്രമണ ശ്രമം നടന്നു. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. സംഭവസമയത്ത് ട്രംപ് വൈറ്റ് ഹൗസിലായിരുന്നു

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:27 pm

മികച്ച ബാങ്കുകൾക്ക് സമ്മാനവുമായി ആർബിഐ; റിസ്ക് കുറഞ്ഞാൽ ലാഭം കൂടും, പ്രീമിയം കുറയും

ഐസിആർഎയുടെ കണക്കുകൂട്ടൽ പ്രകാരം, മികച്ച പ്രവർത്തന ചരിത്രമുള്ളതും മുൻപ് ക്ലെയിമുകൾ ഇല്ലാത്തതുമായ ബാങ്കുകളുടെ ആസ്തിയിൽ നിന്നുള്ള വരുമാനം ഏകദേശം 4 ബേസിസ് പോയിൻ്റ് വരെ മെച്ചപ്പെടാം

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:27 pm

കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ടത് പോലും തന്നില്ല; കേരളത്തോട് കേന്ദ്രത്തിന് പക​യെന്ന് മുഖ്യമന്ത്രി

പ്രകൃതി ദുരന്തങ്ങളില്‍ അർഹമായ കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനിടെയാണ് 10 വ‍ർഷക്കാലത്തെ ഭരണ നേട്ടങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയുടെ പേരെടുത്ത് പറഞ്ഞ് വിമർശനം അഴിച്ചുവിട്ടത്. പല ദുരന്തങ്ങളും ഇക്കാലയളവിൽ കേരളം നേരിടേണ്ടിവന്നു. എന്നാൽ കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നൽകാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളം നേരിട്ട മഹാ പ്രളയ സമയത്ത് പല രാജ്യങ്ങളും സഹായം നൽകാൻ കേന്ദ്രസർക്കാരിനെ സമീപിച്ചു. എന്നാൽ സഹായം സ്വീകരിക്കില്ല എന്ന മറുപടിയാണ് കേന്ദ്രം നൽകിയതെന്നും പിണറായി ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തം ഉണ്ടായിട്ടില്ലേ എന്നും പിണറായി ചോദിച്ചു. അന്ന് രാജ്യമൊന്നാകെയും മറ്റു രാജ്യങ്ങളും സഹായിച്ചില്ലേ എന്നും മുഖ്യമന്ത്രി ആരാഞ്ഞു. അന്ന് എല്ലാ സഹായങ്ങളും ഇരുകൈയും നീട്ടി സ്വീകരിച്ച നരേന്ദ്രമോദി, കേരളം ദുരന്തത്തിൽ അകപ്പെട്ടപ്പോൾ സഹായങ്ങൾ തടയുന്ന നിലപാടാണ് സ്വീകരിച്ചത്. ലോക രാജ്യങ്ങളുടെ സഹായം തടഞ്ഞ കേന്ദ്ര സർക്കാർ, കേരളത്തിന് അർഹതപ്പെട്ടത് പോലും തന്നില്ലെന്നും മുഖ്യമന്ത്രി വിമ‍ർശിച്ചു. കേരളത്തോട് വല്ലാത്തൊരു പകയാണ് കേന്ദ്ര സർക്കാരിനെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മംഗളം 22 Feb 2026 8:27 pm

പുഴ പോലെ ഒഴുകുന്ന മലയാള ഭാഷ; കോമ്പൊര മുതൽ വർക്ക് ഏരിയയും ചങ്കും വരെ, മലയാളിക്ക് വന്ന മാറ്റങ്ങൾ

പണ്ട് കോടതികളിലും ഓഫീസുകളിലും ഉപയോഗിച്ചിരുന്ന പല പേർഷ്യൻ, തമിഴ് പദങ്ങളും ഇന്നും നമ്മുടെ ഔദ്യോഗിക ഭാഷയിലുണ്ട്. ഭാഷ ഒരു പുഴ പോലെയാണ്. അത് ഒഴുകുന്ന വഴിക്കനുസരിച്ച് അതിൽ പുതിയ അംശങ്ങൾ ചേരുകയും പഴയവ ഇല്ലാതാവുകയും ചെയ്യുന്നു.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:23 pm

മനസ്സ് മുഴുവൻ പ്രതീക്ഷയോടെയാണ് ഞാൻ പോയത്; അവസാനം ഇതുപോലെ ആകുമെന്ന് ഒട്ടും വിചാരിച്ചില്ല; അത് കാരണം ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല എല്ലാം വലിയൊരു ദുരന്തമായിരുന്നു!! തനിക്ക് ദിലീപ് കാരണം ഉണ്ടായ വലിയൊരു നഷ്ടം ആദ്യമായി വെളിപ്പെടുത്തി നിർമ്മാതാവ് ബാദുഷ

കൊച്ചി: നടൻ ദിലീപ് നായകനായ 'വോയിസ് ഓഫ് സത്യനാഥൻ' തനിക്ക് സാമ്പത്തികമായി വലിയ ദുരന്തമായിരുന്നു എന്ന് നിർമ്മാതാവ് എൻ.എം. ബാദുഷ വെളിപ്പെടുത്തി. ദിലീപിന്റെ മുൻ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതാണ് സിനിമയുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചതെന്നും, വലിയ ലാഭം പ്രതീക്ഷിച്ച തനിക്ക് നഷ്ടം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതീക്ഷകളോടെയാണ് താൻ ഈ ചിത്രത്തെ സമീപിച്ചതെന്നും, എന്നാൽ ബോക്സ് ഓഫീസിൽ നിന്ന് താൻ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ലാഭം ലക്ഷ്യമിട്ട് നിർമ്മിച്ച ചിത്രം തനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ബാദുഷ കൂട്ടിച്ചേർത്തു. ദിലീപിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രമായ 'ഭ ഭ ബ' മികച്ച പ്രതികരണം നേടിയിരുന്നില്ല. തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും മോശം അഭിപ്രായമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത 'ഭ ഭ ബ'യിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. തിയേറ്ററിൽ വിമർശനം നേരിട്ട ചില രംഗങ്ങൾ ഒടിടി റിലീസിനായി നീക്കം ചെയ്തിരുന്നു. റാഫി-ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകരിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. കുടുംബപ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്ന ഒരു എന്റർടെയ്‌നർ എന്ന നിലയിലാണ് ചിത്രം വിഭാവനം ചെയ്തത്. എന്നാൽ, തിയേറ്ററുകളിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം നേടാൻ സിനിമയ്ക്ക് സാധിച്ചില്ല. ദിലീപിന്റെ മുൻകാല ചിത്രങ്ങൾ തുടർച്ചയായി ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് 'വോയിസ് ഓഫ് സത്യനാഥന്റെ' ബിസിനസിനെ സാരമായി ബാധിച്ചുവെന്ന് ബാദുഷ ചൂണ്ടിക്കാട്ടുന്നു. താൻ വലിയ ലാഭം കൊയ്യുമെന്ന് കരുതിയിടത്ത് വലിയൊരു സാമ്പത്തിക ദുരന്തമാണ് സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, വൻകിട താരങ്ങളുടെ സിനിമകൾ പോലും ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്നത് നിർമ്മാതാക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഒരു താരത്തിന് നേരത്തെയുണ്ടായിരുന്ന വിപണിമൂല്യം നോക്കി കോടികൾ മുടക്കുന്നത് പലപ്പോഴും ആത്മഹത്യാപരമാണെന്ന പാഠമാണ് ബാദുഷയുടെ വാക്കുകൾ നൽകുന്നത്. ദിലീപിനെപ്പോലൊരു താരത്തിന്റെ സിനിമ നിർമ്മിച്ച് നഷ്ടം സംഭവിച്ചു എന്ന് പരസ്യമായി പറയുന്നത് സിനിമാ വിപണിയിലെ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. തുടർച്ചയായ പരാജയങ്ങൾക്കിടയിൽ ദിലീപ് എന്ന നടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം വെളിപ്പെടുത്തലുകൾ വരുന്നത് വരാനിരിക്കുന്ന ദിലീപ് ചിത്രങ്ങളുടെ ബിസിനസിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

മറുനാടൻ മലയാളീ 22 Feb 2026 8:22 pm

ഇന്ത്യയിൽ എഐ തരം​ഗം വരും, യുപിഐ പോലെ ജനങ്ങൾ ഏറ്റെടുക്കും: റേസർപേ സിഇഒ

ലോകത്തെ മിക്ക രാജ്യങ്ങളും എഐയെ സംശയത്തോടെയാണ് കാണുന്നത്. അവർക്ക് സാങ്കേതികവിദ്യയിൽ അത്ര വിശ്വാസമില്ല. പല ആഗോള കമ്പനികളും തങ്ങളുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി ഇന്ത്യയെയാണ് കാണുന്നത്

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:19 pm

സഞ്ജുവിന്റെ വരവ്, ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ചേക്കില്ല

ഐപിഎൽ 2026 സീസണിൽ എം എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിനായി എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധ്യതയില്ല.

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:18 pm

തൊഴിലില്ലായ്മയ്ക്ക് ഇടതുപക്ഷ ഇടപെടലുകൾ മാത്രം ഫലപ്രദം: എം.എ. ബേബി

തൊഴിലില്ലായ്മ പരിഹരിക്കാൻ ക്രിയാത്മക ഇടപെടലുകൾ നടത്തിയിരിക്കുന്നത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണെന്ന് എംഎ ബേബി പറഞ്ഞു. കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സർക്കാരുകളുടെ കാലത്ത് തൊഴിലില്ലായ്മ വർധിച്ചതായും അദ്ദേഹം ആരോപിച്ചു. കേരള മാതൃകയെ മോശമായി ചിത്രീകരിക്കാൻ വർഗീയ അജണ്ടകൾ ഉപയോഗിക്കുന്നുണ്ടെന്നും, സിനിമകളെപ്പോലും അതിന് ആയുധമാക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. അതിദാരിദ്ര്യ നിർമാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന വിഷയങ്ങളിൽ വിമർശനത്തോടൊപ്പം സഹകരണത്തിനും പ്രതിപക്ഷം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, നുണപ്രചാരണങ്ങൾക്ക് പകരം […] The post തൊഴിലില്ലായ്മയ്ക്ക് ഇടതുപക്ഷ ഇടപെടലുകൾ മാത്രം ഫലപ്രദം: എം.എ. ബേബി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 22 Feb 2026 8:15 pm

കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതിന് കോഴിക്കോട് രണ്ടാഴ്ച മുൻപ് തുടങ്ങിയ ഹോട്ടൽ യുവാക്കൾ തല്ലി തകർത്തു

കോഴിക്കോട്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്തു. കോഴിക്കോട് മിംസ് ആശുപത്രിക്ക് മുൻവശത്തുള്ള ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്. ക്യാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ വിലവരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കരണ്ടാഴ്ച മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ഹോട്ടലിന് നേരെയാണ് അക്രമം നടന്നത്. ഹോട്ടലിലെ ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. ഓടി രക്ഷപ്പെട്ട മറ്റ് രണ്ടുപേർക്കായി പന്തീരാങ്കാവ് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ൾ പുറത്തുപോയി ഇരുമ്പ് വടിയുമായി തിരിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മംഗളം 22 Feb 2026 8:12 pm

യുഎസ് സൈനിക നീക്കം അടുത്തോ? തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും

ഇറാനിലെ സുരക്ഷാ സാഹചര്യം വഷളായതിനാലും അമേരിക്കൻ സൈനിക നടപടിയുണ്ടായേക്കാമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലുമാണ് നടപടി

ഏഷ്യൻ നേടി ന്യൂസ് 22 Feb 2026 8:12 pm