ബൈക്ക് ലോറിക്കടിയിലേക്ക് വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു
വണ്ടിത്തടം എയ്സ് എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും പാച്ചല്ലൂര്‍ സ്വദേശിയുമായ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്
ഭയക്കണോ നമ്മുടെ കുട്ടികളുടെ കൊറിയന്‍ ഭ്രമത്തെ
സ്കൂള്‍ ബാഗുമായി വീട്ടില്‍ നിന്നിറങ്ങിയ ആദിത്യ എന്തിനായിരിക്കും പാതിവഴിയില്‍ മരണം തിരഞ്ഞെടുത്തത്. ചോറ്റാനിക്കരയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത തീരുന്നില്ല
പാച്ചല്ലൂരിലെ വീട്ടിൽ നിന്ന് നഗരത്തിലേക്കിറങ്ങിയതായിരുന്നു യുവാവ്.
സ്വർഗീയാരാമത്തിനുള്ള കാത്തിരിപ്പ്
ആത്യന്തിക വിജയം മുന്നില്‍ കണ്ട് ജീവിക്കുന്ന വിശ്വാസിക്ക് വ്രതം നല്കുന്ന ആനന്ദങ്ങള്‍ പലതുണ്ട്. ഭയഭക്തിയും സൂക്ഷ്മതയുമുള്ള ഉത്തമ വ്യക്തിത്വമാകാന്‍ നോമ്പ് ഓരോരുത്തരെയും പരിശീലിപ്പിക്കുന്നു എന്നതാണ് അതില്‍ പ്രധാനം.
തിങ്ങിനിറഞ്ഞ ജയിലുകളും മനുഷ്യാവകാശവും
രാജ്യത്തെ ഓരോ പൗരനും അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട് ഭരണഘടന. കുറ്റവാളികള്‍ക്ക് പോലും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാനാകില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളുടെ ലംഘനവും സാമൂഹിക നീതിനിഷേധവുമാണ് ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിഷേധം.
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ ദേശീയവേദികളില്‍ നിന്നും പതിയെ സംസ്ഥാന വേദികളില്‍ സജീവമായിരിക്കുന്ന കെ.സി. പാര്‍ട്ടിയോഗങ്ങളിലും പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ പിടിമുറുക്കിയിരിക്കുകയാണ്. സാധാരണക്കാരുടെ വീട്ടകങ്ങളിലും സ്വിഗ്ഗി ജീവനക്കാര്‍ക്കൊപ്പം സഞ്ചരിച്ചും യുവ നെല്ക്കര്ഷകരുമായി സംവദിച്ചുമെല്ലാം ഗ്രൗണ്ടില്‍ ഇറങ്ങി വര്‍ക്ക് ചെയ്യുന്ന കെ.സി. മുഖ്യമന്ത്രി പദത്തിലേക്കുള്ള നിലമൊരുക്കുന്നതായി കോണ്‍ഗ്രസിലെ അതൃപ്തര്‍ തന്നെ സംസാരിക്കുന്ന സാഹചര്യമുണ്ട്. ഇതിന്റെയെല്ലാം വീഡിയോകള്‍ സാമുഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും അത് വലിയ രീതിയില്‍ ട്രോളുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇടയാകുകയും ചെയ്തിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.സി. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്റാണെങ്കിലും കോണ്‍ഗ്രസ് അടുത്ത തവണ അധികാരത്തില്‍ വരുമെന്നത് ഉറപ്പിച്ചാണ് ഓരോ നേതാക്കളും നീങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ പ്രധാനകേന്ദ്രങ്ങളിലെല്ലാം കെ.സി. അനുകൂലികള്‍ സജീവമാണ്. പാര്‍ട്ടികാര്യങ്ങളില്‍ പ്രതിപക്ഷ നേതാവിനും കെപിസിസി അദ്ധ്യക്ഷനും മുകളിലാണ് പലപ്പോഴും കെ.സി.യുടെ ഇടപെടല്‍. പാര്‍ട്ടിയുടെ അഭിപ്രായം പലപ്പോഴും ആധികാരികമായി നടത്തുന്നതും കെ.സി.യാണ്. ദേശീയ നേതാവാണെങ്കിലും ആരാണ് മുഖ്യമന്ത്രി എന്ന ചോദ്യം വരുമ്പോഴുള്ള തയ്യാറെടുപ്പാണ് അടുത്ത കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന വിമര്‍ശനവും ശക്തമാണ്. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളായ സാധാരണക്കാരുടെ വീടുകളില്‍ കെ.സി. എത്തുന്നതിന്റെയും ആഹാരം കഴിക്കുന്നതിന്റെയും വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തേ തിരുവനന്തപുരത്ത് ടാക്സി സ്വിഗ്ഗി തൊഴിലാളികളുടെ പ്രശ്നം പഠിക്കുന്നതിന്റെ ഭാഗമായി അവര്‍ക്കൊപ്പം യാത്ര ചെയ്യുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കായി ഒരു തൊഴില്‍ നിയമം തന്നെ കൊണ്ടുവരുമെന്ന് വാഗ്ദാനം കൂടി നല്കി. നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയുന്നതിനായി പാലക്കാട്ടെ യുവ നെല്ക്കര്ഷകരുമായും കൂടിക്കാഴ്ച നടത്തി. ജനസമ്പര്‍ക്ക പരിപാടിയുമായി കളം പിടിക്കുന്നതിനൊപ്പം പാര്‍ട്ടി പരിപാടികളിലും കെ.സി. നിറസാന്നിദ്ധ്യമാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ എ.കെ. ആന്റണി കഴിഞ്ഞദിവസം പറഞ്ഞത് കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്നാല്‍ കെ.സി. വേണുഗോപാല്‍ ആണെന്നായിരുന്നു. കെപിസിസി എന്നാല്‍ കെ.സി.വേണുഗോപാല്‍ എന്നാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ അടക്കം പറച്ചിലുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ ഓരോരുത്തരും അവരുടെ പാത വെട്ടി നീങ്ങുകയാണ്.
കഴിഞ്ഞ മാസം നാലിനാണ് സഹോദരനായ ദിമിത്രി, സുഹൃത്ത് സെർജി മിനാക്കോവ് എന്നിവർക്കൊപ്പമാണ് ഇയാൾ വിഴിഞ്ഞത്തെത്തിയത്
അരക്കിലോ എംഡിഎംഎയുമായി ചേലൂപാടം സ്വദേശി ഹാഷിഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹാഷിഖ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ 525 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.
സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന കേസ്; സംവിധായകൻ ഷംസുദീന്‍ ജാമ്യം, അറസ്റ്റിനെതിരെ കോടതി
'അഭിലാഷം' സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന നിർമ്മാതാവിൻ്റെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ ഷംസുദീന്‍ കോടതി ജാമ്യം അനുവദിച്ചു. തിരക്കിട്ട് അറസ്റ്റ് ചെയ്തതിനും ഫ്ലാറ്റിന്റെ വാതിൽ തകർത്തതിനും തൃപ്പൂണിത്തുറ എസ്എച്ച്ഒയോട് കോടതി വിശദീകരണം തേടി.
ഭാര്യക്ക് അവിഹിതമെന്ന് സംശയം, വീട്ടിലെത്തിയ അമ്മാവനെ കുത്തിക്കൊന്ന് 3 പെൺമക്കളുടെ പിതാവായ മരുമകൻ
കുടുംബത്തിൽ മുൻപും തർക്കങ്ങളും വാക്കേറ്റങ്ങളും നടക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന വിവരം.
ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവര്‍ റോഡില്‍ നമസ്കരിച്ചതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടായെന്ന വ്യാജ വീഡിയോ സ്റ്റോറി സംപ്രേക്ഷണം ചെയ്ത സീ ന്യൂസിന് ഒരു ലക്ഷം രൂപ പിഴ. ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്റ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയാണ് തെറ്റായ വാര്‍ത്ത നല്‍കിയതിന് സീ ന്യൂസിന് പിഴയിട്ടത്. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വീഡിയോയുടെ ആധികാരികത പരിശോധിക്കാതെ സീ ന്യൂസ് വ്യാജ വാര്‍ത്ത നല്‍കുകയായിരുന്നു. ജമ്മുശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട 'ട്രക്ക് പര് നമാസ്' എന്ന വാര്‍ത്തയാണ് വ്യാജമായി നല്‍കിയത്. 2025 മാര്‍ച്ച് 3, 4തിയ്യതികളില്‍ ''ട്രക്ക് പര് നമാസ്... ജമ്മുവില്‍ പുതിയ ബഹളം'' എന്ന തലക്കെട്ടില്‍ സീ ന്യൂസ് സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെയാണ് പരാതികള്‍ ലഭിച്ചത്. ഒരു മുസ് ലിം ട്രക്ക് ഡ്രൈവര്‍ നടുവഴിയില്‍ നമസ്കാരം നടത്തിയതിനാലാണ് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായതെന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത അവതരിപ്പിച്ചത്.എന്നാല്‍, ഫാക്ട് ചെക്കുകളും ട്രാഫിക് അഡൈ്വസറികളും പ്രകാരം ശക്തമായ കാലാവസ്ഥയും മണ്ണിടിച്ചിലുമാണ് ഗതാഗത തടസ്സത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. സാധാരണ ഗതാഗത പ്രശ്നത്തെ മതപരമായി വര്‍ണ്ണിച്ച് തെറ്റിദ്ധാരണ പരത്തിയെന്നായിരുന്നു പരാതി. ജസ്റ്റിസ് എ.കെ. സിക്രി (റിട്ട.) അധ്യക്ഷനായ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്റ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി പുറപ്പെടുവിച്ച പൊതുആദേശത്തിലാണ് നടപടി. വീഡിയോ വൈറലായിരുന്നുവെന്നും, അതിന്റെ ആധികാരികത സ്ഥിരീകരിക്കാത്തതാണെന്ന് സംപ്രേഷണ സമയത്ത് വ്യക്തമാക്കിയിരുന്നുവെന്നും സീ ന്യൂസ് അറിയിച്ചു. പിന്നീട് വീഡിയോ വ്യാജമാണെന്ന് വ്യക്തമായതോടെ അത് നീക്കം ചെയ്തതായും ചാനല്‍ വിശദീകരിച്ചു. സംപ്രേഷണത്തിന് മുമ്പ് ഉള്ളടക്കം പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്താല്‍ കൂടുതല്‍ പിഴ ചുമത്താമായിരുന്നുവെങ്കിലും, പിന്നീട് വീഡിയോ നീക്കം ചെയ്ത കാര്യം പരിഗണിച്ചാണ് 1 ലക്ഷം പിഴ വിധിച്ചതെന്നും അതോറിറ്റി വ്യക്തമാക്കി.സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഉള്ളടക്കങ്ങളില്‍ ആശ്രയിക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകളും എ.ഐ. നിര്‍മിത ഡീപ്ഫേക്കുകളും പടരാനുള്ള സാധ്യതയുണ്ടെന്ന് അതോറിറ്റി വിലയിരുത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള എല്ലാ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും സംപ്രേഷണത്തിന് മുന്‍പ് നിര്‍ബന്ധമായും പരിശോധിക്കണം. കഴിയുന്നിടത്ത്, ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്, ദൃക്സാക്ഷികള്‍, പോലിസ്, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയ വിശ്വാസ്യതയുള്ള ഉറവിടങ്ങള്‍ വഴി സ്ഥിരീകരണം നടത്തണം. ചിത്രങ്ങളോ വീഡിയോകളോ മാറ്റം വരുത്തിയതാണോ, എ.ഐ. നിര്‍മിതമാണോ എന്നതും പരിശോധിക്കേണ്ടതാണ്. ആധികാരികമായ ഉള്ളടക്കം പോലും സന്ദര്‍ഭത്തിന് പുറത്തായി അവതരിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. ഈ വീഡിയോയുടെ സത്യാവസ്ഥ ചാനൽ സ്ഥിരീകരിക്കുന്നില്ല എന്ന് വെറുതെ ഒരു ഡിസ്ക്ലൈമർ നൽകിയത് കൊണ്ട് മാത്രം ചാനലുകൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
2016 മുതല്‍ 2025 വരെ വിരമിച്ച അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
എംഡിഎംഎ കേസിൽ ഭാര്യയും ഭർത്താവും പിടിയില്‍; വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരി വിൽപ്പന
അരീക്കാട് സ്വദേശികളായ മുഹമ്മദ് ഇർഫാൻ, ഭാര്യ നിർഫാന എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലുമായിരുന്നു ഇവരുടെ ലഹരിമരുന്ന് വില്പന.
പത്തനംതിട്ട: പമ്പയില്‍ നിന്നും നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്ത ശബരിമല തീര്‍ഥാടകരെ വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എതിരെ നടപടി. താല്‍ക്കാലിക ഡ്രൈവര്‍ എന്‍ സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടര്‍ കെ എന്‍ പ്രേമസുതനെ തിരുവനന്തപുരം പൂവാറില്‍നിന്ന് കാസര്‍കോട് കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റി. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്പേരിനു കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ രാത്രിയായിരുന്നു നടപടിക്ക് കാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബസിലെ യാത്രക്കാരെ നിലയ്ക്കല്‍ സ്റ്റാന്‍ഡിനു പകരം നിലയ്ക്കല്‍ ഗോപുരം കഴിഞ്ഞ് റോഡില്‍ വനമേഖലയില്‍ ഇറക്കിവിടുകയായിരുന്നു. മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട തീര്‍ഥാടകരാണ് ജീവനക്കാരുടെ ഇടപെടലില്‍ റോഡില്‍ കുടുങ്ങിയത്. ബസില്‍ നിന്നിറങ്ങിയ തീര്‍ഥാടകര്‍ മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് യാത്ര തുടര്‍ന്നത്. തീര്‍ഥാടകരെ ബസില്‍ നിന്ന് ഇറക്കിവിടുന്നതിന്റെയും വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയത്തില്‍ അധികൃതര്‍ ഇടപെട്ടത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് ഓഫിസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ലോകകപ്പില്‍ നാലിലും ജയിച്ച് ടീം ഇന്ത്യ; ഡച്ച് പടയേയും വീഴ്ത്തി
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമല്‍സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. നെതര്‍ലന്‍ഡ്സിനെ 17 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. തോറ്റെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം നടത്തിയാണ് നെതര്‍ലന്‍ഡ്സ് മടങ്ങുന്നത്. മൂന്ന് ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ശിവം ദുബെ രണ്ടു വിക്കറ്റെടുത്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാലു മല്‍സരങ്ങളും ജയിച്ച് എട്ടു പോയന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ സൂപ്പര്‍ എട്ടിലെ പോരാട്ടത്തിനിറങ്ങും. 22-ാം തിയ്യതി ദക്ഷിണാഫ്രിക്കയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ എതിരാളി. മൈക്കല്‍ ലെവിറ്റ് (23 പന്തില്‍ 24), മാക്സ് ഒഡോവ്ഡ് (18 പന്തില്‍ 20), ബാസ് ഡിലീഡ് (23 പന്തില്‍ 33), കോളിന് അകെര്‍മാന്‍ (15 പന്തില്‍ 23), സാച് ലയണ്‍ കാഷെറ്റ് (16 പന്തില്‍ 26), നോവ ക്രോസ് (12 പന്തില്‍ 25*) എന്നിവരെല്ലാം ഡച്ച് ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആവശ്യമായ റണ്‍റേറ്റിനനുസരിച്ച് ആക്രമിച്ചു കളിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. മധ്യ ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തങ്ങള്‍ക്കനുകൂലമാക്കുകയും ചെയ്തു. നേരത്തേ ഇന്ത്യന്‍ മുന്‍നിരയെ നെതര്‍ലന്‍ഡ്സ് ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കിയതോടെ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയും അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സടിച്ചിരുന്നു. അഞ്ചാം വിക്കറ്റില്‍ 35 പന്തില്‍ നിന്ന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശിവം ദുബെ - ഹാര്‍ദിക് കൂട്ടുകെട്ട് നിര്‍ണായകമായി. 31 പന്തില്‍ നിന്ന് ആറ് സിക്സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 21 പന്തുകള്‍ നേരിട്ട ഹാര്‍ദിക് 30 റണ്‍സെടുത്ത് ഇന്നിങ്സിന്റെ അവസാന പന്തില്‍ പുറത്തായി.56 റണ്‍സ് വഴങ്ങിയെങ്കിലും മൂന്നു വിക്കറ്റെടുത്ത ലോഗന് വാന്‍ ബീക്കാണ് നെതര്‍ലന്‍ഡ്സിനായി തിളങ്ങിയത്. 19 റണ്‍സ് മാത്രം വഴങ്ങിയ ആര്യന് ദത്ത് രണ്ടു വിക്കറ്റെടുത്തു. നിലവിലെ ചാംപ്യന്മാരും ട്വന്റി-20-യിലെ ഒന്നാം നമ്പറുകാരുമായ ഇന്ത്യയുടെ ബാറ്റിങ് നിരയെ തുടക്കത്തില്‍ അല്പം പ്രതിസന്ധിയിലാക്കാന്‍ നെതര്‍ലന്‍ഡ്സിനായി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ (0) വിക്കറ്റോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ലോക ഒന്നാം നമ്പര്‍ ട്വന്റി-20 ബാറ്റര്‍ ഡക്കായത് ഇന്ത്യയ്ക്ക് ക്ഷീണമായി. അഭിഷേകിന്റെ ഫോം ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. ലോകകപ്പിനുമുന്‍പ് അപാരഫോമിലായിരുന്ന അഭിഷേക് ഇവിടെ ഇപ്പോള്‍ മൂന്നു കളിയിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ്. അസുഖം ബാധിച്ചതിനാല്‍ ഒരു മല്‍സരം കളിച്ചതുമില്ല. പിന്നാലെ ഫോമിലുള്ള ഇഷാന് കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഏഴു പന്തില്‍ നേടാനാത് 18 റണ്‍സ് മാത്രം. തുടര്‍ന്ന് തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. എന്നാല്‍ ഒമ്പതാം ഓവറില്‍ തിലകിനെ ലോഗന് വാന്‍ ബീക് മടക്കി. 27 പന്തില്‍ നിന്ന് 31 റണ്‍സാണ് തിലകിന് നേടാനായത്.തുടര്‍ന്ന് സൂര്യയ്ക്കൊപ്പം ശിവം ദുബെ എത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്സിന് ജീവന്‍വെച്ചു. നാലാം വിക്കറ്റില്‍ 27 പന്തില്‍ നിന്ന് ഈ സഖ്യം 41 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 28 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സൂര്യയെ പുറത്താക്കി കൈല്‍ ക്ലെയ്ന് ഈ സഖ്യം പൊളിച്ചു. തുടര്‍ന്നായിരുന്നു ദുബെ - ഹാര്‍ദിക് സഖ്യം ക്രീസിലൊന്നിച്ചത്.
ടെഹ്റാന് സമീപം വൻ സ്ഫോടനം; മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ പരന്ദ് നഗരത്തിൽ ബുധനാഴ്ചയുണ്ടായ വൻ തീപിടുത്തവും സ്ഫോടനവും പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക പടർത്തുന്നു. പരന്ദ് നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന് തീ പിടിക്കുകയും പിന്നാലെ സ്ഫോടനം നടന്നതായും ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള അത്യന്തം വഷളായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് ഈ സംഭവം നടന്നതെന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. തീപിടുത്തവും
നൂറു പേരുടെ പട്ടികയില്‍ 22 മലയാളികള്‍ ഇടംപിടിച്ചു. ആദ്യ അഞ്ച് സ്ഥാനങ്ങളിലും മലയാളികള്‍
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കത്തിന് ഒരുങ്ങുന്നതായി സൂചന. ഈ സാഹചര്യത്തിൽ ഇസ്രായേൽ സൈന്യം രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും ആണവ പദ്ധതികളിലെ പുരോഗതിയും കണക്കിലെടുത്ത് കടുത്ത നടപടി വേണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം വർദ്ധിപ്പിക്കുന്നത് തടയാൻ സൈനിക നടപടി അനിവാര്യമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാമെന്ന വിലയിരുത്തലിൽ ഇസ്രായേൽ […] The post ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും; ഇസ്രായേലിൽ സൈന്യം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു appeared first on ഇവാർത്ത | Evartha .
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തിൽ നെതർലൻഡ്സിനെ 17 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. തോൽവിയറിയാതെയാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ശിവം ദുബെയുടെ തകർപ്പൻ ബാറ്റിംഗും (66 റൺസ്, 2 വിക്കറ്റ്) വരുൺ ചക്രവർത്തിയുടെ ബൗളിംഗുമാണ് (3 വിക്കറ്റ്) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യ ഉയർത്തിയ 194 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ്, ഇന്ത്യൻ ബൗളർമാരെ വിറപ്പിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാൻ അവർക്ക് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സിന് ഒന്നാം വിക്കറ്റിൽ 35 റൺസിന്റെ മികച്ച തുടക്കം ലഭിച്ചു. 20 റൺസെടുത്ത മാക്സ് ഒഡൗഡിനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ വന്ന മെെക്കൽ ലെവിറ്റ് (24), കോളിൻ അക്കർമാൻ (23) എന്നിവർ റൺസുയർത്താൻ ശ്രമിച്ചെങ്കിലും വരുണിന്റെ സ്പിൻ തന്ത്രങ്ങൾക്ക് മുന്നിൽ അവർ വീണു. ആര്യൻ ദത്തിനെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കി വരുൺ ഇന്ത്യക്ക് മേധാവിത്വം നൽകി. ഒരു ഘട്ടത്തിൽ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന ഓവറുകളിൽ നെതർലൻഡ്സ് തിരിച്ചടിച്ചു. ബാസ് ഡി ലീഡ് (33), സാച്ച് ലിയൺ കച്ചറ്റ് (26), നോഹ് ക്രോസ് (പുറത്താവാതെ 25) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ ക്യാമ്പിൽ ആശങ്കയുണ്ടാക്കി. 19-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ 18 റൺസാണ് വഴങ്ങിയത്. എന്നാൽ അവസാന ഓവറിൽ കച്ചറ്റിനെ പുറത്താക്കി ശിവം ദുബെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്നും ശിവം ദുബെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ബാറ്റിംഗിൽ 66 റൺസും ബൗളിംഗിൽ 2 വിക്കറ്റും നേടിയ ശിവം ദുബെയാണ് കളിയിലെ താരം. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമ്മയെ (0) ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഓവറിൽ സ്കോർ ബോർഡ് തുറക്കും മുൻപേ ആര്യൻ ദത്തിന്റെ പന്തിൽ താരം ക്ലീൻ ബൗൾഡായി. ഈ ലോകകപ്പിലെ അഭിഷേകിന്റെ തുടർച്ചയായ മൂന്നാം 'ഡക്ക്' ആയിരുന്നു ഇത്. അമേരിക്കയ്ക്കും പാകിസ്ഥാനും എതിരെയും പൂജ്യത്തിന് പുറത്തായ അഭിഷേകിന്റെ ഈ ഫോം ഔട്ട് ഇന്ത്യൻ ടീമിന് വലിയ തലവേദനയാണ്. അഭിഷേകിന് പിന്നാലെ 18 റൺസെടുത്ത ഇഷാൻ കിഷനെ ആര്യൻ ദത്ത് തന്നെ മടക്കിയതോടെ ഇന്ത്യ 39-ന് 2 എന്ന നിലയിലായി. മൂന്നാമനായി എത്തിയ തിലക് വർമ്മ (31) കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ലോഗൻ വാൻ ബീക്കിന്റെ പന്തിൽ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ പുറത്തായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (34) മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് എത്താതെ 13.3 ഓവറിൽ മടങ്ങി. 110 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പതറിയ ഇന്ത്യയെ പിന്നീട് കണ്ടത് ശിവം ദുബെയുടെ താണ്ഡവമാണ്. പിന്നീട് തകർത്തടിച്ച ശിവം ദുബെയാണ് ഇന്ത്യയെ വൻ സ്കോറിലേക്ക് നയിച്ചത്. 31 പന്തിൽ 66 റൺസെടുത്ത ദുബെയെ 19.2 ഓവറിൽ 186 റൺസിൽ നിൽക്കെ ലോഗൻ വാൻ ബീക്ക് മടക്കി. 21 പന്തിൽ 30 റൺസ് നേടിയ പാണ്ഡിയ ദുബെയ്ക്ക് മികച്ച പിന്തുണ നൽകി. ഡച്ച് ടീമിനായി ലോഗൻ വാൻ ബീക്ക് 4 ഓവറിൽ 56 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ആര്യൻ ദത്ത് 4 ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ക്രീസിലെത്തിയ നിമിഷം മുതൽ ഡച്ച് ബൗളർമാരെ കടന്നാക്രമിച്ച ശിവം ദുബെ വെറും 31 പന്തിൽ നിന്ന് 66 റൺസ് അടിച്ചുകൂട്ടി. 6 പടുകൂറ്റൻ സിക്സറുകളും 4 ഫോറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. 25 പന്തിൽ അർധസെഞ്ചുറി തികച്ച ദുബെ, ഇന്ത്യൻ സ്കോർ വേഗത്തിൽ 150 കടത്തി. 19.2 ഓവറിൽ ദുബെ പുറത്താകുമ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തിയിരുന്നു. 21 പന്തിൽ 30 റൺസെടുത്ത പാണ്ഡ്യ അവസാന പന്തിൽ പുറത്തായെങ്കിലും ഇന്ത്യയെ 193 എന്ന മികച്ച സ്കോറിലെത്തിയിരുന്നു. 3 പന്തിൽ 6 റൺസ് നേടിയ റിങ്കു സിംഗ് പുറത്താകാതെ നിന്നു. നെതർലൻഡ്സിനായി ആര്യൻ ദത്ത് 4 ഓവറിൽ 19 റൺസ് മാത്രം നൽകി 2 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ലോഗൻ വാൻ ബീക്ക് 3 വിക്കറ്റുകൾ നേടി.
വോട്ട് പിടിക്കാന്‍ ഇനി സൈബര്‍ യുദ്ധം!
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഞായറാഴ്ച്ച ആദ്യ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ തലവേദന. കളിച്ച മൂന്നിലും അദ്ദേഹം പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കയോട് അദ്ദേഹം കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സാധ്യതാ ഇലവന്.
Galgotias University leaves AI Summit with robot dog's tail between its legs
New Delhi: The internet never forgets and the dog-eat-dog world of social media probably won't let you pass off a Chinese product as a Greater Noida innovation, private university Galgotias found out the hard way on being forced out of the AI Impact Summit on Wednesday. University representatives
കോഴിക്കോട്: പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനായ കുനീമ്മൽ ദിനേശനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. മുതുവണ്ണാച്ച വെള്ളപ്പാലൻകണ്ടി നിതിൻ ആനന്ദ് (38), മീത്തലെ പാറക്കലിൽ പ്രജീഷ് കുമാർ (45) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്. വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ച റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ദിനേശനെ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈക്കും ഗുരുതരമായി വെട്ടേറ്റ ദിനേശനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ദിനേശൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മന്ത്രിസഭയും എല്‍ഡിഎഫ് കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റം അറിഞ്ഞില്ലെന്ന് വിഡി സതീശനും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ പ്രവര്‍ത്തന സമയമാറ്റം മന്ത്രിസഭയും എല്‍ഡിഎഫ് കണ്‍വീനറും അറിഞ്ഞില്ല. മുഖ്യമന്ത്രി നേരിട്ട് തീരുമാനം എടുക്കുകയായിരുന്നു എന്നാണ് വിവരം. തീരുമാനം അറിയില്ലെന്ന് കണ്‍വീനര്‍ ടിപി രാമകൃഷ്ണന് പറഞ്ഞു. മുന്നണി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സ്കൂള്‍ സമയത്തില്‍ മാറ്റം; റമദാനില്‍ 1.30 വരെ ക്ലാസ്, രണ്ടിടത്ത് ജീവനക്കാര്‍ക്ക് 1 മണിക്കൂര്‍ നേരത്തെ
സാമൂഹ്യ മാധ്യമങ്ങളുടെ തള്ളിച്ചയുളള ഇക്കാലത്ത് എന്തും ഏതും ട്രോളായി മാറുന്നു. ഒരു വിഷയത്തിന്റെ കാതല്‍ എന്തെന്ന് പരിശോധിക്കാന്‍ പോലും മെനക്കെടാതെയാണ് ഇത്തരമൊരു പ്രതികരണം. കഴിഞ്ഞ ദിവസം വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാല്‍ കുടുംബ ബജറ്റ് താളം തെറ്റിപ്പിക്കുന്ന വിലക്കയറ്റത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി. വേണുഗോപാലിന്റെ സ്വന്തം മണ്ഡലമായ ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വീട്ടമ്മമാരോടൊപ്പം കണക്കുകള്‍ നിരത്തി നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അവശ്യ സാധനങ്ങളുടെ വിലയില്‍ ഉണ്ടായ […] The post വിലക്കയറ്റം: ട്രോളുകള്‍ക്കപ്പുറം ചര്‍ച്ചയാവേണ്ട ജനജീവിതപ്രശ്നം; ശ്രദ്ധേയമായി കെസി വേണുഗോപാലിന്റെ വേറിട്ട പ്രതിഷേധം appeared first on ഇവാർത്ത | Evartha .
ഉപഭോക്താവ് മരിച്ചാലും സോഷ്യൽ മീഡിയ ആക്ടീവ് ആക്കാൻ എഐ; പുത്തൻ ഫീച്ചറുമായി മെറ്റ
ഉപഭോക്താവ് മരിച്ചാലും സോഷ്യൽ മീഡിയ അക്കൗണ്ട് സജീവമാക്കി
പാളയങ്കോടൻ പഴവും തുളസിയുമുണ്ടോ? വിഷരഹിത പച്ചക്കറിക്ക് ഇനിയെങ്ങും പോവണ്ട, ജൈവ കെണികൾ വെക്കാം
അടുക്കളത്തോട്ടത്തിലെ കീടശല്യം തടയാൻ സഹായിക്കുന്ന ലളിതമായ ജൈവ കെണികളെ പരിചയപ്പെടാം. പാവൽ, വെണ്ട തുടങ്ങിയ വിളകളെ കായീച്ച, വെള്ളീച്ച എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യാം?
ഓർഡർ ചെയ്തത് 55,00 രൂപയുടെ ലാപ്ടോപ്പ്; കിട്ടിയത് കല്ലും പഴയ തുണിയും..!
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ നമ്മൾ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു സംഭവമാണ് കോട്ടയത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ 55,000 രൂപ വിലവരുന്ന ലാപ്ടോപ്പ് ഓർഡർ ചെയ്ത കോട്ടയം സ്വദേശി ഡോൺ ടോമിനാണ് ഈ ദുരനുഭവം ഉണ്ടായത്. ആകാംക്ഷയോടെ കാത്തിരുന്ന പാർസൽ പൊട്ടിച്ചു നോക്കിയപ്പോൾ
ഹരിപ്പാട്: ആഴക്കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ടിൽനിന്ന് 21 തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തിയത് സാഹസിക രക്ഷാപ്രവർത്തനത്തിനൊടുവിൽ. 12 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ, തകരാറിലായ ബോട്ട് കെട്ടിവലിച്ച് കായംകുളം ഹാർബറിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു. തിരുവനന്തപുരം ജികെഎസ് മറൈൻ എക്സ്പോർട്ടിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ജികെഎസ്-1' എന്ന ബോട്ടാണ് കഴിഞ്ഞദിവസം രാവിലെ ഒമ്പതരയോടെ അമ്പലപ്പുഴയ്ക്ക് പടിഞ്ഞാറുഭാഗത്ത് വെച്ച് തകരാറിലായത്. ബോട്ടിൽനിന്നും ലഭിച്ച സന്ദേശം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കായംകുളം ഹാർബറിൽനിന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. തീരത്തുനിന്ന് ഏകദേശം 47 കിലോമീറ്റർ അകലെവെച്ചാണ് അപകടത്തിൽപ്പെട്ട ബോട്ടിനെ കണ്ടെത്തിയത്. തുടർന്ന്, രാത്രിയോടെ ബൂട്ടിനെ കെട്ടിവലിച്ച് കായംകുളം ഹാർബറിലെത്തിക്കുകയായിരുന്നു. ഫിഷറീസ് ലൈഫ് ഗാർഡുമാരായ രാഹുൽ, സാലസ് ജോൺ എന്നിവരാണ് റെസ്ക്യൂ ബോട്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മറൈൻ എൻഫോഴ്സ്മെന്റും തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സംഭവത്തിന് പിന്നാലെ, മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങൾ തൊഴിലാളികളുടെ എണ്ണത്തിന് അനുസൃതമായ ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ നിർബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും നിർദ്ദേശം നൽകി. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാത്ത യാനങ്ങൾക്കെതിരെ കെഎംഎഫ്ആർ ആക്ട് പ്രകാരം പിഴ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുന്നറിയിപ്പ് നൽകി.
PM Modi meets president of Spain, PM of Finland; says India-EU FTA ushers in golden era
New Delhi : Prime Minister Narendra Modi on Wednesday held separate meetings with President of Spain Pedro Sanchez and Prime Minister of Finland Petteri Orpo, and said the India-EU Free Trade Agreement has ushered in a golden era in India-Europe relations. Modi said he had a productive meeting with President Pedro
വൈറലാകാന്‍ ശ്രമിച്ച് എയറിലായ പ്രൊഫസര്‍ നേഹ സിങ്: ചൈനീസ് റോബോട്ട് വിവാദത്തില്‍ നാണക്കേട് ബാക്കി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ചൈനീസ് റോബോട്ടിക് നായയെ എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ച വനിത പ്രൊഫസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഗല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ നേഹ സിങ് നടത്തിയ പ്രകടനമാണ് ഒടുവില്‍ സര്‍വ്വകലാശാലയ്ക്കും രാജ്യത്തിനും തന്നെ വലിയ നാണക്കേടായി മാറിയത്. ന്യൂഡല്‍ഹിയില്‍ നടന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിലാണ് യൂണിവേഴ്സിറ്റി നിര്‍മിച്ചതാണെന്നു പറഞ്ഞ് ചൈനീസ്
മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിലുള്ള ഇ ആൻഡ് എസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയാണ് മെഡിക്കൽ കോളേജിനായി കൈമാറുന്നത്. വെസ്റ്റഡ് ഫോറസ്റ്റ് വിഭാഗത്തിൽപ്പെട്ട 11.2778 ഹെക്ടർ (ഏകദേശം 28 ഏക്കർ) ഭൂമിയാണ് വിട്ടുനൽകാൻ ഉത്തരവായിരിക്കുന്നത്.
കൊച്ചി: മോഹൻലാലും ആന്റണിയും തമ്മിലുള്ള ആത്മബന്ധത്തെ 'ആനയും പാപ്പാനും' തമ്മിലുള്ള ബന്ധത്തോട് നിർമ്മാതാവ് ഗോകുലം ഗോപാലൻ. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'പ്രതിഛായ'യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ ശ്രദ്ധേയമായ പരാമർശങ്ങൾ. മോഹൻലാലിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ലോകമറിയുന്ന നിലയിൽ എത്തുമെന്ന് തനിക്ക് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു. മോഹൻലാലിനൊപ്പം എപ്പോഴും ഒരാളുണ്ട്, ആന്റണി. അദ്ദേഹം ഒരു ആനപ്പാപ്പാനെപ്പോലെയാണ്. ആനയെ തെളിക്കണമെങ്കിൽ പാപ്പാന് മാത്രമേ സാധിക്കൂ, വേറെ ആർക്കും അടുത്ത് പോകാൻ കഴിയില്ല. എന്നെ സംബന്ധിച്ച് ഇരുവരും തമ്മിൽ ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ്. ആ ഐക്യം എന്നും നിലനിൽക്കട്ടെ, ഗോകുലം ഗോപാലൻ പറഞ്ഞു. ഗോകുലം ഗോപാലന്റെ ഈ വാക്കുകൾ സദസ്സിൽ വലിയ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. മോഹൻലാലിന്റെ അഭിനയ പ്രതിഭയെ വാനോളം പുകഴ്ത്താനും ഗോപാലൻ മറന്നില്ല. ലാൽ ഒരു അമാനുഷിക ശക്തിയാണെന്നും സൂര്യഭഗവാനെപ്പോലെ തിളങ്ങുന്ന വ്യക്തിത്വമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മോഹൻലാൽ ഒരു അദ്ഭുതമാണ്. അദ്ദേഹത്തെ സാധാരണ മനുഷ്യഗണത്തിൽ പെടുത്താൻ കഴിയില്ല. പത്തുനാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി എന്റെ സുഹൃത്തായിരുന്നു. മോഹൻലാൽ എന്ന കലാകാരൻ ലോകം അറിയപ്പെടുന്ന വലിയ നിലയിൽ എത്തുമെന്ന് അന്ന് തന്നെ എനിക്ക് തോന്നിയിരുന്നു, ഗോപാലൻ കൂട്ടിച്ചേർത്തു. ബി. ഉണ്ണികൃഷ്ണൻ നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന 'പ്രതിഛായ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനോടനുബന്ധിച്ചാണ് ഈ പ്രസംഗം നടന്നത്. നിവിൻ പോളിയുടെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇതെന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാന ശൈലിയും നിവിൻ പോളിയുടെ സ്ക്രീൻ പ്രസൻസും ഒത്തുചേരുന്ന ഈ ചിത്രം മലയാള സിനിമയിലെ ഈ വർഷത്തെ ശ്രദ്ധേയമായ റിലീസുകളിൽ ഒന്നായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ആഗോള അയ്യപ്പ സംഗമം കട്ടതാരപ്പാ? ടെൻഡറില്ലാത്ത കരാർ കൊടുത്തതിന് പിന്നിലാര്? | Vinu V John | News Hour 18 Feb 2026
'സീപോർട്ട്–എയർപോർട്ട് റോഡ്;ടെണ്ടർ നടപടികൾ മാർച്ച് 1 ന് പൂർത്തിയാക്കും'
സീപോർട്ട്-എയർപോർട്ട് റോഡിൻ്റെ ടെണ്ടർ നടപടികൾ മാർച്ച് 1 ന് പൂർത്തിയാക്കി നിർമ്മാണമാരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.ഇത് പൂർത്തിയാകുമ്പോൾ എച്ച്.എം.ടി കോളനി പ്രദേശത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്ത് 2021ൽ നിർമ്മിച്ചിരുന്ന 1.9 കിമീ റോഡുമായി സീപോർട്ട് എയർപോർട്ട് റോഡിനെ ബന്ധിപ്പിക്കും. ഇതോടെകാൽ നൂറ്റാണ്ട് പിന്നിട്ട നാട്ടുകാരുടെ ആവശ്യമാണ് സാക്ഷാൽക്കാരിക്കപ്പെടുകയെന്നും മന്ത്രി പറഞ്ഞു. 'കാൽ നൂറ്റാണ്ട് കാലം മുടങ്ങിക്കിടന്ന
ചര്‍ച്ചകള്‍ ഒന്നുപാളിയാല്‍ ആ നിമിഷം മിസൈലുകള്‍ ഇറാനിലെത്തും
റമദാന് മാസം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവുമായി രണ്ട് സംസ്ഥാനങ്ങള്‍. ആന്ധ്ര പ്രദേശ്, തെലങ്കാന സര്‍ക്കാരുകളാണ് മുസ്ലിം ജീവനക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. സ്കൂള്‍ സമയത്തിലും ക്രമീകരണള്‍ വരുത്തി. ഉച്ചയ്ക്ക് 1.30 വരെ മാത്രമാക്കി സ്കൂള്‍ സമയം മാറ്റി. നഷ്ടമാകുന്ന മണിക്കൂറുകള്‍ക്ക് പകരം കൂടുതല്‍ ദിവസം പ്രവൃത്തി ദിനമാക്കും. സൗദി അറേബ്യയ്ക്ക് ചാകര; റഷ്യയ്ക്ക് കനത്ത തിരിച്ചടി, 200
മുന്‍ യു ഡി എഫ് സര്‍ക്കാര്‍ എന്തായിരുന്നു; ഓര്‍മയിലെത്തിക്കാന്‍ പുതിയ വെബ്സൈറ്റുമായി സി പി എം
'ഇരുണ്ട കാലം' എന്ന പേരിലുള്ള ഈ വെബ്സൈറ്റിലൂടെ യു ഡി എഫ് ഭരണകാലത്തെ ഭരണ പരാജയങ്ങളും അഴിമതി കേസുകളും വിശദമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും
അമേരിക്കയുമായുള്ള സംഘർഷങ്ങൾക്കിടെ, റഷ്യയുമായി കൈകോർത്ത് ഇറാൻ ഇന്ത്യൻ മഹാസമുദ്രത്തിലും ഒമാൻ കടലിലും സംയുക്ത നാവികാഭ്യാസം നടത്തുന്നു. ഇതിനൊപ്പം റഷ്യയിൽ നിന്ന് വൻതോതിൽ പ്രകൃതിവാതകം വാങ്ങാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്
റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഗോവയ്ക്കെതിരെ 102 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. റാഞ്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ടൂര്‍ണമെന്റില്‍ നിന്ന് കേരളത്തിന്റെ മടക്കം. ആദ്യം ബാറ്റ് ചെയ്ത കേരളം 47.5 ഓവറില്‍ 282 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 45.3 ഓവറില്‍ 180 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ടി ഷാനിയും എ അക്ഷയയും ഭേദപ്പെട്ട തുടക്കം നൽകി, ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29 റണ്‍സെടുത്ത ഷാനി മടങ്ങിയെങ്കിലും, അക്ഷയയും ദൃശ്യയും ചേര്‍ന്ന് 61 പന്തുകളില്‍ 73 റണ്‍സ് സ്വന്തമാക്കി. 38 റണ്‍സെടുത്ത ദൃശ്യയെയും 64 റണ്‍സെടുത്ത അക്ഷയയെയും വിധി ഭണ്ഡാരെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. തുടര്‍ന്നെത്തിയ എസ് ആശ തകര്‍ത്തടിച്ച് മുന്നേറി. നജ്ല സിഎംസിക്കൊപ്പം നാലാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ആശ, 56 പന്തുകളില്‍ നിന്ന് എട്ട് ഫോറും ഒരു സിക്സും സഹിതം 71 റണ്‍സ് നേടി. നജ്ല 27 റണ്‍സെടുത്ത് പുറത്തായി. ഗോവയ്ക്ക് വേണ്ടി തേജസ്വിനി ദുറാഗത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ വിധി ഭണ്ഡാരെ രണ്ട് വിക്കറ്റുകള്‍ നേടി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗോവയ്ക്ക് ഓപ്പണര്‍മാരായ പൂര്‍വ്വജ വെര്‍ലേക്കറും ഹര്‍ഷിത യാദവും ചേര്‍ന്ന് 113 റണ്‍സിന്റെ മികച്ച തുടക്കമാണ് നല്‍കിയത്. പൂര്‍വ്വജ 59 റണ്‍സും ഹര്‍ഷിത 66 റണ്‍സും നേടി. എന്നാല്‍, ഈ കൂട്ടുകെട്ട് വേര്‍പെട്ടതോടെ ഗോവന്‍ ബാറ്റിംഗ് നിര തകരുകയായിരുന്നു. തുടര്‍ന്നെത്തിയവരില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 46-ാം ഓവറില്‍ 180 റണ്‍സിന് ഗോവയുടെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ ടി ഷാനി നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗ് നിരയില്‍ മുന്നില്‍ നിന്നു. എസ് ആശ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ഈ വിജയത്തോടെ ടൂര്‍ണമെന്റിലെ തങ്ങളുടെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളം 20 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 28 പോയിന്റുള്ള റെയില്‍വേസും 24 പോയിന്റുള്ള ഡല്‍ഹിയുമാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ടീമുകള്‍.
തീരത്തുനിന്ന് ഏകദേശം 47 കിലോമീറ്റർ അകലെവെച്ച് കണ്ടെത്തിയ ബോട്ടിനെ കെട്ടിവലിച്ച് അർധരാത്രിയോടെ കായംകുളം ഹാർബറിലെത്തിച്ചു. 21 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.
തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു: ആദ്യ ചിത്രം 'വലയം'
തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രമാണ് 'വലയം'.
പഞ്ചാബിലെ തരൺ തരണിൽ നടന്ന ഒരു വിവാഹത്തിൽ വരനും കുടുംബവും വധുവിന് മുകളിൽ നോട്ടുകൾ എറിഞ്ഞതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ സംഭവം സമ്പത്തിന്റെ അനാവശ്യ പ്രദർശനമാണെന്നാണ് വിമര്‍ശനം. ഇത് എഐ വീഡിയോ ആണോ എന്നും കമന്റ്.
2016 മുതല്‍ 2025 വരെ വിരമിച്ച അങ്കണവാടി പ്രവര്‍ത്തകരില്‍ 2016ന് ശേഷം അനാരോഗ്യം ഉള്‍പ്പടെയുള്ള വിവിധ കാരണങ്ങളാല്‍ 500ല്‍പ്പരം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പെന്ഷന് നഷ്ടമായിരുന്നു.
കൊച്ചി: മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ഉദയനാണ് താരം' 4കെ ദൃശ്യമികവോടെ മെയ് 20-ന് തിയറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തും. നേരത്തെ മെയ് 6-ന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും, ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 21 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്നത്. 2005-ൽ പുറത്തിറങ്ങിയ 'ഉദയനാണ് താരം' റോഷൻ ആൻഡ്രൂസിന്റെ സംവിധാന അരങ്ങേറ്റമായിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ ചിത്രം, ശ്രീനിവാസന്റെ മികച്ച തിരക്കഥയിലൂടെ നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും ഒരുപോലെ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച 'കരളേ കരളിന്റെ കരളേ' ഉൾപ്പെടെ ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് ചിത്രം നിർമ്മിച്ചത്. വിതരണവും കാൾട്ടൺ ഫിലിംസ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എസ്. കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചത്. ദീപക് ദേവ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രമാണ് വരികളെഴുതിയത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഔസേപ്പച്ചനാണ്. ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ 4കെ റീമാസ്റ്ററിംഗ് ജോലികൾ പൂർത്തിയാക്കിയത്. രഞ്ജൻ എബ്രഹാം എഡിറ്റിംഗും, കരീം അബ്ദുള്ള എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രാജീവൻ ആർട്ട് ഡയറക്ടറുമാണ്. ആൻ്റോ ജോസഫ് പ്രൊഡക്ഷൻ കൺട്രോളറായും, പാണ്ഡ്യൻ മേക്കപ്പും, സായി കോസ്റ്റ്യൂംസും കൈകാര്യം ചെയ്തു. ബിനീഷ് സി കരുൺ ഓഫീസ് ഇൻചാർജായും, ബോണി അസ്സനാർ മാർക്കറ്റിംഗ് തലവനായും പ്രവർത്തിച്ചു. മദൻ മേനോൻ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ നൽകിയപ്പോൾ, രാജ പാണ്ഡ്യൻ (പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്) എന്നിവർ കളറിസ്റ്റ്മാരായി. രാജാകൃഷ്ണനാണ് മിക്സിംഗ് നിർവഹിച്ചത്. മോമി & ജെപി സ്റ്റിൽസുകളും, പ്രദീഷ് സമ ഡിസൈൻസും, പി. ശിവപ്രസാദ് പി.ആർ.ഒ. പ്രവർത്തനങ്ങളും ചെയ്തു.
സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍ എന്ന് മുഖ്യമന്ത്രി
ബെംഗളൂരു: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തോർത്ത് ഉപയോഗിച്ചാണ് നാഗേശ്വർ റാവു ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു ആവലഹള്ളിയിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. നാഗേശ്വർ റാവു(65) എന്നയാളാണ് ഭാര്യ സന്ധ്യശ്രീയെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് സുഹൃത്തിനെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് ഇവർ പോലീസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. പോലീസ് സംഘം വീട്ടിലെത്തിയപ്പോൾ നാഗേശ്വർ റാവു സംഭവസ്ഥലത്തുണ്ടായിരുന്നു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം താനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് നാഗേശ്വർ റാവു പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രതി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും പോലീസ് പറയുന്നു. സംഭവത്തിന് പിന്നിൽ മറ്റ് കാരണങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. ദമ്പതിമാരുടെ മകൾ യുഎസിലാണെന്നും, അവരെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
കെസിഎ നിയമാവലിയില്‍ ഭേദഗതി: മുന്‍ പുരുഷ- വനിതാ താരങ്ങള്‍ക്കും അമ്പയര്‍മാര്‍ക്കും ഇനി അംഗത്വം
കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) തങ്ങളുടെ നിയമാവലിയില്‍ സുപ്രധാന ഭേദഗതികള്‍ വരുത്തി.
ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതിയായി രാജ്യം വിട്ട വ്യവസായി വിജയ് മല്യ താൻ എന്ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച നടപടിക്കെതിരെ മല്യ നൽകിയ ഹർജി പരിഗണിക്കവെയാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ ഉണ്ടായത്. നിലവിൽ ലണ്ടനിൽ കഴിയുന്ന തനിക്ക് ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യത്തിൽ കൃത്യമായ തീയതി നൽകാൻ സാധിക്കില്ലെന്ന് മല്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.തനിക്കെതിരെയുള്ള നിയമനടപടികൾ സ്റ്റേ ചെയ്യണമെന്ന മല്യയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. സാമ്പത്തിക […] The post താൻ എന്ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് വിജയ് മല്യ; അറിയിച്ചത് ബോംബെ ഹൈക്കോടതിയെ appeared first on ഇവാർത്ത | Evartha .
കോട്ടയം സ്വദേശിയായ ഡോൺ ടോം ആമസോണിൽ നിന്ന് 55000 രൂപയുടെ ലാപ്ടോപ്പ് ഓർഡർ ചെയ്തു. എന്നാൽ, പാഴ്സൽ തുറന്നപ്പോൾ ലാപ്ടോപ്പിന് പകരം കല്ലും തുണിയുമാണ് ലഭിച്ചത്. സംഭവത്തിൽ യുവാവ് ആമസോണിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്
വണ്ടന്മേട് ചിന്നതമ്പിക്കെതിരെ പോലീസ് കേസ്
വിദ്വേഷ സ്റ്റോറികൾക്ക് കേരള മണ്ണിൽ സ്ഥാനമില്ല; കേരള സ്റ്റോറി 2 വിനെതിരെ മുഖ്യമന്ത്രി
കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.കേരള സ്റ്റോറി എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ്
സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റ്: ഗോവയെ 102 റണ്‍സിന് തകര്‍ത്ത് കേരളം
സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റിലെ അവസാന മത്സരത്തിൽ കേരളം ഗോവയെ 102 റൺസിന് പരാജയപ്പെടുത്തി.
നാളെ കെഎസ്ആർടിസി പണിമുടക്ക്; സ്കൂളുകളും കോളേജുകളും അവധിയോ? അറിയാം
കര്‍ണാടകയിൽ നാളെ കെഎസ്ആർടിസി ബസുകൾ പണിമുടക്കും. ശമ്പള കുടിശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 38 മാസത്തെ കുടിശിക തന്ന് തീർക്കമണമെന്നാണ് പ്രധാന ആവശ്യം. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന നാല് വർഷത്തെ ശമ്പള കരാർ നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും തൊഴിലാളികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. മുമ്പ് സമാന ആവശ്യം ഉന്നയിച്ച് ജീവനക്കാർ പണിമുടക്കിയിരുന്നു. അന്ന് ആവശ്യങ്ങളെല്ലാം
ഇനി മാറില്ല; പുതിയ റീ റിലീസ് തീയതി പ്രഖ്യാപിച്ച് 'ഉദയനാണ് താരം'
റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ഉദയനാണ് താരം' 21 വർഷങ്ങൾക്ക് ശേഷം 4കെ ദൃശ്യമികവോടെ റീ റിലീസിന് ഒരുങ്ങുന്നു
'ആഹാ ഡോഗേഷ് ഭായ് ഐഐടി വരെയെത്തിയോ?' ; ക്ലാസ്മുറിയിൽ ആത്മവിശ്വാസത്തോടെയുള്ള നിൽപ്പ് കണ്ടോ?
ഐഐടി ബോംബെയിലെ ഒരു ക്ലാസ് മുറിയിൽ ഡെസ്കിന് മുകളിൽ ആത്മവിശ്വാസത്തോടെ കയറി നിൽക്കുന്ന നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ‘ഡോഗേഷ് ഭായി’യുടെ വീഡിയോയ്ക്ക് കമന്റുകളുമായി അനേകങ്ങളാണ് വരുന്നത്.
നവകേരള സര്‍വ്വേ: കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്
മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും ലഹരി പദാർത്ഥങ്ങൾ നിർബന്ധിച്ച് ഉപയോഗിപ്പിക്കുകയും പണം കവരുകയും ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ. മാനന്തവാടി വിമലാനഗർ പാലാക്കുളി പോത്തനാട്ടിൽ വീട്ടിൽ എ.വി. അജിത്ത് (22) ആണ് തമിഴ്നാട്ടിലെ തിരുപ്പൂർ ബോയ പാളയത്തുനിന്ന് മാനന്തവാടി പോലീസിന്റെ പിടിയിലായത്. 'ഡിങ്കൻ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇയാൾ സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്നു. കൗമാരക്കാരെ വിളിച്ചുവരുത്തി നിർബന്ധിച്ച് ലഹരി നൽകിയശേഷം മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണം കവരുകയുമായിരുന്നു അജിത്ത് ചെയ്തത്. ഇയാൾ മുമ്പും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് മാനന്തവാടി കൊണിയൻമുക്ക് ചിറക്കൽ വീട്ടിൽ അജിത്ത് കുമാർ (32), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടിൽ വിഷ്ണു (22) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കയ്യാലക്കൽ സിദ്ധീഖ്, കെ. പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് തമിഴ്നാട്ടിലെത്തി അജിത്തിനെ പിടികൂടിയത്.
ഒരു ലക്ഷത്തിലേറെ വരുമാനമുള്ള കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ച് ഇടുക്കി ജില്ലാ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന അരുൺകുമാർ പുരുഷോത്തമൻ, ആശുപത്രിയിലേക്ക് ഉപകരണങ്ങൾ നിർമ്മിച്ചും കേടുപാടുകൾ പരിഹരിച്ചും മാതൃകയാവുന്നു
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്സിന് 194 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 സ്കോര്‍ ചെയ്തത്.31 പന്തുകളില്‍ നിന്ന് 66 റണ്‍സ് നേടിയ ഡുബെ ഇന്ത്യയുടെ ടോപ് സ്കോറര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ പൂജ്യനായി മടങ്ങി. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് അഭിഷേക് ഡക്കാകുന്നത്. പിന്നാലെ ഫോമിലുള്ള ഇഷാന് കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും 18 റണ്‍സില്‍ താരവും മടങ്ങി. 27 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ച തിലക് വര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാമത് നഷ്ടമായത്. 9 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 69 എന്ന നിലയിലായ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിങ്സിന്റെ കരുത്തിലാണ് (28 പന്തില്‍ 34) തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. സൂര്യ പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്ത ദുബെ ഇന്ത്യന്‍ ഇന്നിങ്സിന്റെ വേഗം കൂട്ടി 31 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത് താരം മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. അവസാന ഔവറുകളില്‍ ദുബെയ്ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യ 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി തകര്‍ത്തടിച്ചു.
മലയാളത്തില്‍ ഫാന്റസി റിവഞ്ച് ത്രില്ലര്‍ ചിത്രം; 'റാന്തല്‍' ഒരുങ്ങുന്നു
പുതുമുഖങ്ങളെ അണിനിരത്തി 'റാന്തൽ' എന്ന പേരിൽ പുതിയൊരു ഫാൻ്റസി റിവഞ്ച് ത്രില്ലർ ഒരുങ്ങുന്നു
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 25 പന്തിൽ നിന്ന് താരം അർധസെഞ്ചുറി പൂർത്തിയാക്കി. വെറും 31 പന്തിൽ നിന്ന് 66 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്. ഡച്ച് ടീമിനായി ലോഗൻ വാൻ ബീക്ക് മൂന്നും ആര്യൻ ദത്ത് 2 വിക്കറ്റുകളും നേടി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമ്മയെ (0) ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഓവറിൽ സ്കോർ ബോർഡ് തുറക്കും മുൻപേ ആര്യൻ ദത്തിന്റെ പന്തിൽ താരം ക്ലീൻ ബൗൾഡായി. ഈ ലോകകപ്പിലെ അഭിഷേകിന്റെ തുടർച്ചയായ മൂന്നാം 'ഡക്ക്' ആയിരുന്നു ഇത്. അമേരിക്കയ്ക്കും പാകിസ്ഥാനും എതിരെയും പൂജ്യത്തിന് പുറത്തായ അഭിഷേകിന്റെ ഈ ഫോം ഔട്ട് ഇന്ത്യൻ ടീമിന് വലിയ തലവേദനയാണ്. തകർച്ചയിൽ നിന്ന് കരകയറ്റി മധ്യനിര അഭിഷേകിന് പിന്നാലെ 18 റൺസെടുത്ത ഇഷാൻ കിഷനെ ആര്യൻ ദത്ത് തന്നെ മടക്കിയതോടെ ഇന്ത്യ 39-ന് 2 എന്ന നിലയിലായി. മൂന്നാമനായി എത്തിയ തിലക് വർമ്മ (31) കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ലോഗൻ വാൻ ബീക്കിന്റെ പന്തിൽ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ പുറത്തായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (34) മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് എത്താതെ 13.3 ഓവറിൽ മടങ്ങി. 110 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പതറിയ ഇന്ത്യയെ പിന്നീട് കണ്ടത് ശിവം ദുബെയുടെ താണ്ഡവമാണ്. പിന്നീട് തകർത്തടിച്ച ശിവം ദുബെയാണ് ഇന്ത്യയെ വൻ സ്കോറിലേക്ക് നയിച്ചത്. 31 പന്തിൽ 66 റൺസെടുത്ത ദുബെയെ 19.2 ഓവറിൽ 186 റൺസിൽ നിൽക്കെ ലോഗൻ വാൻ ബീക്ക് മടക്കി. 21 പന്തിൽ 30 റൺസ് നേടിയ പാണ്ഡിയ ദുബെയ്ക്ക് മികച്ച പിന്തുണ നൽകി. ഡച്ച് ടീമിനായി ലോഗൻ വാൻ ബീക്ക് 4 ഓവറിൽ 56 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ആര്യൻ ദത്ത് 4 ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ദുബെ ഷോയും ഫിനിഷിംഗും ക്രീസിലെത്തിയ നിമിഷം മുതൽ ഡച്ച് ബൗളർമാരെ കടന്നാക്രമിച്ച ശിവം ദുബെ വെറും 31 പന്തിൽ നിന്ന് 66 റൺസ് അടിച്ചുകൂട്ടി. 6 പടുകൂറ്റൻ സിക്സറുകളും 4 ഫോറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. 25 പന്തിൽ അർധസെഞ്ചുറി തികച്ച ദുബെ, ഇന്ത്യൻ സ്കോർ വേഗത്തിൽ 150 കടത്തി. 19.2 ഓവറിൽ ദുബെ പുറത്താകുമ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തിയിരുന്നു. 21 പന്തിൽ 30 റൺസെടുത്ത പാണ്ഡ്യ അവസാന പന്തിൽ പുറത്തായെങ്കിലും ഇന്ത്യയെ 193 എന്ന മികച്ച സ്കോറിലെത്തിയിരുന്നു. 3 പന്തിൽ 6 റൺസ് നേടിയ റിങ്കു സിംഗ് പുറത്താകാതെ നിന്നു. നെതർലൻഡ്സിനായി ആര്യൻ ദത്ത് 4 ഓവറിൽ 19 റൺസ് മാത്രം നൽകി 2 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ലോഗൻ വാൻ ബീക്ക് 3 വിക്കറ്റുകൾ നേടി. ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചകര്‍വര്‍ത്തി. നെതര്‍ലന്‍ഡ്സ്: മൈക്കല്‍ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന് അക്കര്മാന്, സ്കോട്ട് എഡ്വേര്‍ഡ്സ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സാക്ക് ലയണ്‍-കാഷെറ്റ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന് വാന്‍ ബീക്ക്, ആര്യന് ദത്ത്, കെയ്ല്‍ ക്ലീന്‍, നോഹ ക്രോസ്.
തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' എന്ന ഹിന്ദുത്വ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരേ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'വിദ്വേഷത്തിന്റെ 'സ്റ്റോറി'കള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല' എന്ന തലക്കെട്ടോടെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ''ദി കേരള സ്റ്റോറി'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ 'ദ റിയല്‍ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. ''കേരള സ്റ്റോറി'' എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്.' മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ''ദി കേരള സ്റ്റോറി'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ 'ദ റിയല്‍ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍. ''കേരള സ്റ്റോറി'' എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വര്‍ഗീയതയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നിറം നല്കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതും അവരാണ്. വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവര്‍ത്തിക്കുന്നതുമായ കേരളത്തെ അവര്‍ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. സുസ്ഥിര വികസന സൂചികകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന, ക്രമസമാധാന പാലനത്തില്‍ മാതൃകയായ, മതസൗഹാര്‍ദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്. വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയര്‍ത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകള്‍ക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.
വ്യക്തികൾ മദ്യം വേണ്ട എന്ന് വെക്കുകയാണ് വേണ്ടത്: മന്ത്രി എംബി രാജേഷ്
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതൽ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. ടൂറിസമാണ് പ്രധാന ലക്ഷ്യം. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് തീരുമാനം. ലൈസൻസ് ഫീസ് ഏറ്റവും കൂടുതൽ ഈടാക്കുന്നത് കേരളത്തിലാണ്. ഫീസാണ് കേരളത്തിൽ എല്ലാ ബാറുകൾക്കും ഈടാക്കുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് 5 ലക്ഷം രൂപ കൂടുതൽ അടച്ചാൽ 3 മണി വരെ പ്രവർത്തിക്കാം. പ്രതിപക്ഷത്തിന് സമയം ഏകീകരിക്കലിൽ അനുകൂല നിലപാടായിരുന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും […] The post വ്യക്തികൾ മദ്യം വേണ്ട എന്ന് വെക്കുകയാണ് വേണ്ടത്: മന്ത്രി എംബി രാജേഷ് appeared first on ഇവാർത്ത | Evartha .
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുൻ യുഡിഎഫ് സർക്കാരിന്റെ അഴിമതികളും ഭരണപരാജയങ്ങളും തുറന്നുകാട്ടാൻ സിപിഎം 'ഇരുണ്ട കാലം' എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. 'മകനേ തിരിച്ച് വരല്ലേ' എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതോടൊപ്പം പാർട്ടി നടത്തുന്നുണ്ട്
'ദ കേരള സ്റ്റോറി 2' എന്ന സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ശിവം ദുബെയ്ക്ക് അര്‍ധ സെഞ്ചുറി; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍
ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 31 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ നിന്ന ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ട്വന്റി-20 ലോകകപ്പ്; പാകിസ്താന് സൂപ്പര്‍ എട്ടില്‍; നമീബിയക്കെതിരേ കൂറ്റന്‍ ജയം
കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ നമീബിയയെ 102 റണ്‍സിന് തകര്‍ത്ത് പാകിസ്താന് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. കൊളംബോ, സിംഹളീസ് സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് നിശ്ചിത ഓവറില്‍ മൂന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. 58 പന്തില്‍ 100 റണ്‍സുമായി പുറത്താവാതെ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്താനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങില്‍ നമീബിയ 17.3 ഓവറില്‍ 97ന് എല്ലാവരും പുറത്താവുകയായിരുന്നു. ഉസ്മാന് താരിഖ് നാലും ഷദാബ് ഖാന് മൂന്ന് വിക്കറ്റും വീഴ്ത്തി. സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലന്റ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് പാകിസ്താന് കളിക്കേണ്ടത്. മറുപടി ബാറ്റിങില്‍ നമീബിയ നിരയില്‍ ലോറന് സ്റ്റീന്‍കാംപ് (23), അലക്സാണ്ടര്‍ വോള്‍ഷെങ്ക് (20) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ജാന്‍ ഫ്രിലിങ്ക് (9), ജാന്‍ നിക്കോള്‍ ലോഫ്റ്റി (5), ജെര്‍ഹാര്‍ഡ് ഇറാസ്മസ് (7), ജെജെ സ്മിത്ത് (9), സെയ്ന് ഗ്രീന്‍ (7) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് തുടക്കത്തില്‍ തന്നെ സയിം അയൂബിന്റെ (14) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ സല്മാന് അഗ (23 പന്തില്‍ 38) ഫര്ഹാന് സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ അഗ മടങ്ങി. തുടര്‍ന്നെത്തിയ ഖവാജ നഫായ് (5) നിരാശപ്പെടുത്തി. എന്നാല്‍ ഷദാഖ് ഖാനെ (22 പന്തില്‍ 36) കൂട്ടുപിടിച്ച് ഫര്ഹാന് പാകിസ്താനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. 58 പന്തുകള്‍ നേടിട്ട ഹര്‍ഫാന്‍ നാല് സിക്സും 11 ഫോറും നേടി.
ഇറാനെതിരെ ഡോണൾഡ് ട്രംപ് ഒരു സമ്പൂർണ്ണ സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ അമേരിക്ക വൻ സൈനിക വിന്യാസം നടത്തുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈനികാഭ്യാസം ആരംഭിച്ചത് ഗൾഫ് മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ
ഇന്ത്യയിലെ മുസ്ലിംകളെല്ലാം ഹിന്ദുക്കളാണ്, ഘർവാപസി പ്രോത്സാഹിപ്പിക്കണം ; മോഹൻ ഭഗവത്
ഇന്ത്യയിലെ മുസ്ലിംകളെല്ലാം ഹിന്ദുക്കളാണ്, ഘർവാപസി പ്രോത്സാഹിപ്പിക്കണം ; മോഹൻ ഭഗവത്
നവകേരള സര്‍വേ: തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാമിനെതിരായ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയത്. രാഷ്ട്രീയ ക്യാംപയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് വ്യക്തമാക്കിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച ക്യാംപയിൻ ഹൈക്കോടതി റദ്ദാക്കിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ മുബാസ് ഓടക്കാലി എന്നിവർ നൽകിയ ഹര്‍ജിയിലായിരുന്നു നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ […] The post നവകേരള സര്‍വേ: തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ appeared first on ഇവാർത്ത | Evartha .
നട്ടാല്‍ കുരുക്കാത്ത നുണകളുമായി 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം
പോപ്പുലർ ഫ്രണ്ട് ബന്ധം ; നെടുമ്പാശേരിയിൽ യുവാവിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
പോപ്പുലർ ഫ്രണ്ട് ബന്ധം ; നെടുമ്പാശേരിയിൽ യുവാവിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
പാല: ലാപ്ടോപ്പ് ഓൺലൈനായി ഓർഡർ ചെയ്ത പാല സ്വദേശിയായ യുവാവിന് ലഭിച്ചത് കവറിൽ പൊതിഞ്ഞ കല്ലും തുണിയും. ഡോൺ എന്ന യുവാവാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. 56,000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പാണ് യുവാവ് ഓർഡർ ചെയ്തിരുന്നത്. ഫെബ്രുവരി 12-നാണ് ഡോൺ ഒരു പ്രമുഖ ഓൺലൈൻ സൈറ്റിലൂടെ ലാപ്ടോപ്പ് ഓർഡർ ചെയ്തത്. ആറ് ദിവസത്തിന് ശേഷം സാധനം ഡെലിവറി ചെയ്തപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പാഴ്സൽ ഓപ്പൺ ബോക്സ് ഡെലിവറി അല്ലാതിരുന്നതിനാൽ, സാധനം കൈപ്പറ്റുന്ന സമയത്ത് ഡോണിന് പാക്കറ്റ് തുറന്ന് പരിശോധിച്ചിരുന്നില്ല. പിന്നീട് വീട്ടിലെത്തി പാഴ്സൽ തുറന്നുനോക്കിയപ്പോഴാണ് ലാപ്ടോപ്പിന് പകരം കവറിനുള്ളിൽ കല്ലും തുണിയുമായിരുന്നുവെന്ന് മനസ്സിലായത്. ഈ വിവരം ഓൺലൈൻ ഏജൻസിയെ അറിയിച്ചപ്പോൾ, സംഭവം അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡോൺ പറയുന്നു.
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 മണി വരെയാക്കി വർധിപ്പിക്കാനുള്ള ഇടത് സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹം ; ജമാഅത്തെ ഇസ്ലാമി
വിപണിയിലെ വ്യാജ വെളിച്ചെണ്ണ ; അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ
വിപണിയിലെ വ്യാജ വെളിച്ചെണ്ണ ; അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ
ജോസ് ഫ്രാങ്ക്ളിന്റെ സംഗീതം; 'ഐസിയു'വിലെ ഗാനം പുറത്തിറക്കി മമ്മൂട്ടി
ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം 'ഐ സി യു'വിലെ ആദ്യ ഗാനം മമ്മൂട്ടി പുറത്തിറക്കി
അഹമ്മദാബാദ്: ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മയ്ക്ക് ഈ ലോകകപ്പിൽ ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ബുധനാഴ്ച നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ താരം കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഈ ടൂർണമെന്റിൽ അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരെയും താരം പൂജ്യത്തിനാണ് പുറത്തായത്. ഭാഗ്യം തേടി സിറാജിന്റെ ജേഴ്സി; എന്നിട്ടും ഫലം 'സീറോ' തന്റെ മോശം ഫോം മറികടക്കാൻ ഒരു ഭാഗ്യപരീക്ഷണവുമായാണ് അഭിഷേക് ഇന്ന് ക്രീസിലിറങ്ങിയത്. സഹതാരം മുഹമ്മദ് സിറാജിന്റെ ജേഴ്സിയണിഞ്ഞാണ് അഭിഷേക് ബാറ്റിംഗിനെത്തിയത്. ഭാഗ്യം മാറാൻ വേണ്ടി വ്യത്യസ്തമായ ജേഴ്സി, എന്നായിരുന്നു ഇംഗ്ലീഷ് മുൻ നായകൻ നാസർ ഹുസൈൻ കമന്ററിയിൽ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ മൂന്ന് പന്തുകൾ മാത്രം നേരിട്ട അഭിഷേക് ആര്യൻ ദത്തിന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങിയപ്പോൾ നാസർ ഹുസൈന് പോലും വിശ്വസിക്കാനായില്ല. വിശ്വസിക്കാനാവുന്നുണ്ടോ? ലോക ഒന്നാം നമ്പർ താരം 0, 0, 0 എന്നീ സ്കോറുകളിലാണ് ലോകകപ്പ് തുടങ്ങുന്നത്, അദ്ദേഹം പറഞ്ഞത്. ഗവാസ്കറുടെ നിരീക്ഷണം ആദ്യ പന്ത് മുതൽ അടിച്ചുതകർക്കുക എന്ന തന്റെ പ്രതിച്ഛായ നിലനിർത്താനുള്ള ശ്രമമാണ് അഭിഷേകിന് തിരിച്ചടിയായതെന്ന് സുനിൽ ഗവാസ്കർ നിരീക്ഷിച്ചു. ആദ്യ പന്തുകളിൽ റൺസ് ലഭിക്കാതെ വന്നത് സമ്മർദ്ദം കൂട്ടി. സിക്സറിലൂടെ അക്കൗണ്ട് തുറക്കാനുള്ള ശ്രമമാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്, ഗവാസ്കർ പറഞ്ഞു. തിരിച്ചടികളുടെ പരമ്പര അമേരിക്കയ്ക്കെതിരായ മത്സരത്തിന് ശേഷം കടുത്ത പനിയും ഉദരസംബന്ധമായ അണുബാധയും മൂലം അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുമൂലം ഡൽഹിയിൽ നടന്ന നമീബിയക്കെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. ഈ വർഷം ടി20യിൽ ഇത് അഞ്ചാം തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്താകുന്നത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർക്ക് പകരം അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഉൾപ്പെടുത്തി രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.
തുടർച്ചയായ മൂന്നാം ഭരണം അപകടകരമല്ല ; സച്ചിദാനന്ദൻറെ നിലപാട് തള്ളി ജി. സുധാകരൻ
തുടർച്ചയായ മൂന്നാം ഭരണം അപകടകരമല്ല ; സച്ചിദാനന്ദൻറെ നിലപാട് തള്ളി ജി. സുധാകരൻ
മെഡിക്കൽ കോളജുകളിലെ പി ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ ഒ പി ബഹിഷ്കരിക്കും
മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്
ചെങ്കോട്ട, പഹൽഗാം ആക്രമണങ്ങളെ അപലപിച്ച് ഇമ്മാനുവൽ മാക്രോൺ
ചെങ്കോട്ട, പഹൽഗാം ആക്രമണങ്ങളെ അപലപിച്ച് ഇമ്മാനുവൽ മാക്രോൺ
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തുന്നത് വിസ്മയകരമായ മുന്നേറ്റം; മന്ത്രി ഡോ. ആർ. ബിന്ദു
ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെയും വിസ്മയകരമായ മുന്നേറ്റമാണ് സർക്കാർ നടത്തിവരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.
എന്താ ഒത്തൊരുമ, മോശം റെക്കോഡില്‍ സഞ്ജുവിനൊപ്പം അഭിഷേക്; രോഹിത്തും കോലിയും പട്ടികയില്‍
ടി20 ലോകകപ്പില്‍ അവസരം ലഭിച്ച മൂന്ന് മത്സരത്തിലും അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായി. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ താരത്തിന് ലോകകപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. ഒരു മോശം റെക്കോര്‍ഡിന്റെ കാര്യത്തില്‍ സഞ്ജുവിനൊപ്പമെത്തി അഭിഷേക്…
എഐ മനുഷ്യബുദ്ധിക്ക് പകരക്കാരനല്ല, മറിച്ച് മനുഷ്യന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന പങ്കാളിയായാണ് പ്രവർത്തിക്കേണ്ടത് ; പ്രധാനമന്ത്രി
സർക്കാർ ഓഫീസുകൾ ജനസൗഹൃദമാകണം; സ്പീക്കർ
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ജനസൗഹൃദമാകണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കതിരൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
വയനാട്ടില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി
കല്പറ്റ: വയനാട്ടില്‍ പോക്സോ കേസ് ഇര ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിനെയും അയല്‍വാസിയെയും പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കടുത്ത മാനസിക സമ്മര്‍ദമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. 2024 മുതല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഈ മാസം 10നാണ് വിഷയം സ്കൂള്‍ അധികൃതര്‍ പോലിസിനെ അറിയിച്ചത്. പിന്നാലെ പോക്സോ കേസെടുത്ത പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കുട്ടിയ്ക്ക് മതിയായ സംരക്ഷണം നല്കുന്നതില് വീഴ്ച സംഭവിച്ചെന്നും അക്ഷേപമുണ്ട്. കുട്ടിയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ മാറ്റാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി
ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി
അധ്യാപകർ-ജീവനക്കാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക സർക്കാർ ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി
വ്യവസായിക പരിശീലന രംഗത്തെ അധ്യാപകർക്കും ജീവനക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്സ് നിർമ്മാണത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കൽപ്പറ്റ ഗവ ഐ.ടി.ഐ കോളേജിൽ നിർമ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്സ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് മില്യൺ ഫോളോവേഴ്സ് ആണ് ഏഷ്യാനെറ്റ് ന്യൂസിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. യൂട്യൂബിൽ 11,5 മില്യൺ സസ്ക്രൈബർമാരുള്ളപ്പോൾ ഫേസ്ബുക്ക് പേജിന് 6.9 മില്യൺ ലൈക്കുകളാണ് ഉള്ളത്. എക്സിൽ 7.4 ലക്ഷം പേരും ഏഷ്യാനെറ്റ് ന്യൂസിനെ പിന്തുടരുന്നുണ്ട്.

28 C