പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഫ്രാൻസ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. ഹിസ്ബുള്ളയുടെ ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, ലെബനനിൽ കരയുദ്ധത്തിന് മുതിരരുതെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി
തമിഴ്നാട്ടിൽ കോൺഗ്രസിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ഡിഎംകെ; നാളെ ഡിഎംകെ ആസ്ഥാനത്ത് കൂടിക്കാഴ്ച
തമിഴ്നാട്ടിൽ കോൺഗ്രസിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ഡിഎംകെ; നാളെ ഡിഎംകെ ആസ്ഥാനത്ത് കൂടിക്കാഴ്ച, സീറ്റ് വിഭജനത്തിൽ ധാരണയിലെത്തുക ലക്ഷ്യം
എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി
എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി, ഹൈക്കോടതി ഇടപെടലിൽ ജാമ്യം
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് രണ്ട് കിലോ എംഡിഎംഎ പിടികൂടി | Drug bust | Kozhikode
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് രണ്ട് കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ, പിടിയിലായത് പാലക്കാട് സ്വദേശി
യുഎഇയിലെ സ്കൂളുകൾ തുറക്കുന്നത് വൈകും; ഓൺലൈൻ പഠനം നീട്ടി
യുഎഇയിലെ സ്കൂളുകൾ തുറക്കുന്നത് വൈകും; ആറാം തീയതിവരെ ഓൺലൈൻ പഠനം നീട്ടി
ബംഗളൂരുവിൽ പത്ത് കോടിയുടെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ | Bangalore | Drug Bust
ബംഗളൂരുവിൽ പത്ത് കോടിയുടെ മയക്കുമരുന്നുമായി ഒരു യുവതിയടക്കം രണ്ട് മലയാളികൾ പിടിയിൽ Bangalore | Drug Bust | Crime news
ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി സംസാരിച്ച് പ്രധാനമന്ത്രി | Narendra Modi
ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി സംസാരിച്ച് പ്രധാനമന്ത്രി; രണ്ട് രാജ്യങ്ങൾക്കും എതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ചു Narendra Modi | Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News | Oman | Kuwait
വിശ്രമം കഴിഞ്ഞു; മന്ത്രി വീണ ജോർജ് വീണ്ടും പൊതുവേദിയിൽ | Veena George | Pathanamthitta
വിവാദശേഷം ആദ്യമായി പൊതുവേദിയിലെത്തി വീണ ജോർജ്; 'ആരോഗ്യം ആനന്ദം' സെമിനാർ ഉദ്ഘാടനം ചെയ്തു Veena George | Pathanamthitta | Kerala Health Department
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. ചടയമംഗലം സ്വദേശി സനലിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷ ജീവപര്യന്തമായി കുറച്ചത്.
'ഇറാനിലെ സൈനിക നടപടികൾ അവസാനിച്ചിട്ടില്ല, അവർ ഇങ്ങോട്ട് ആദ്യം ആക്രമിച്ചേനെ'; ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: ഇറാനെ ഇസ്രായേൽ ആക്രമിക്കാൻ ഒരുങ്ങുന്നത് കൊണ്ടാണ് യുഎസ് കൂടി പ്രവർത്തിച്ചതെന്ന വാദങ്ങളെ പാടേ തള്ളി ഡൊണാൾഡ് ട്രംപ്. മാധ്യമങ്ങളോട് സംസാരിക്കവെ, യുഎസ് നീക്കത്തിന് ഇസ്രായേലിൻ്റെ ആക്രമണ പദ്ധതികളാണ് പ്രേരിപ്പിച്ചതെന്ന വാദം ട്രംപ് നിഷേധിക്കുകയായിരുന്നു. 'ഞങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ അവർ ഇങ്ങോട്ട് ആക്രമിച്ചേനെ. എനിക്കതിൽ ശക്തമായ ബോധ്യമുണ്ടായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. താനാണ് സംഭവങ്ങൾക്ക് വേഗത നൽകിയതെന്ന് ട്രംപ്
സമൂഹമാധ്യമത്തിൽ ഇറാൻ അനുകൂല പോസ്റ്റ്: ബഹ്റൈനിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് അനുകൂലമായി സംസാരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന് രണ്ട് പേരെ ബഹ്റൈനിൽ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
ഗൾഫ് മേഖല ശാന്തമാകുന്നു; സമാധാന ചർച്ചകൾക്കായി ശ്രമം തുടരുന്നുവെന്ന് ഒമാൻ
ഗൾഫ് മേഖല ശാന്തമാകുന്നു; ഇന്ന് ആളപായമില്ല, പരിഭ്രാന്തി വേണ്ടെന്ന് ഭരണാധികാരികൾ, സമാധാന ചർച്ചകൾക്കായി ശ്രമം തുടരുന്നുവെന്ന് ഒമാൻ
ഗൾഫ് മേഖലയിലെ ആശങ്ക ഒഴിഞ്ഞോ? | PG Suresh Kumar | News Hour 03 March 2026
ഇന്ത്യക്കും വെല്ലുവിളിയോ? ഊർജ്ജസുരക്ഷയെ ബാധിക്കുമോ? | PG Suresh Kumar | News Hour 03 March 2026
തീരായുദ്ധം.... ഇറാനിൽ മരണം 787, വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ | Iran - Israel conflict
യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക്; ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രയേലും, ഇറാൻ്റെ 10 പടക്കപ്പലുകൾ നശിപ്പിച്ചെന്ന് യുഎസ്, സൗദിയിലും , കുവൈറ്റിലും യുഎസ് എംബസികൾ അടച്ചു
പത്തനംതിട്ടയിൽ ആയുഷ് ആശുപത്രിയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരിടേണ്ടി വന്നത് ഒഴിഞ്ഞ സദസ്സ്. മന്ത്രിയുടെ പ്രസംഗം കേൾക്കാൻ പത്തിൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്, സിപിഎം പ്രവർത്തകർ പോലും ചടങ്ങിൽ പങ്കെടുത്തില്ല
ബെംഗളൂരുവിലും കൊച്ചിയിലും ചെറി ബ്ളോസം; കണ്ണിന് കുളിര്‍മയ്ക്കൊപ്പം രോഗങ്ങളും: ജാഗ്രത വേണം
ബെംഗളൂരുവിലും കൊച്ചിയിലുമൊക്കെ ഇപ്പോള്‍ പിങ്ക് വസന്തത്തിന്റെ കാലമാണ്. കൊച്ചിയുടെയും ബെംഗളൂരുവിന്റെയും പല ഭാഗങ്ങളിലും റോഡരികിലുള്ള ഇളം പിങ്ക് നിറത്തിലുള്ള പൂമരങ്ങള്‍ അതിമനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. 'ടാബേബൂയ റോസിയ' എന്ന സസ്യമാണ് കൊച്ചിയുടെയും ബെംഗളൂരുവിന്റെയും തെരുവുകളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്. നിരവധി ആളുകളാണ് ഇതു കാണാനായി ദിനംപ്രതി എത്തുന്നത്. സമൂഹ മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ പൂക്കാലം
ഇറാനിലെ സ്കൂളില്‍ ബോംബിട്ടത് അന്വേഷിക്കണം: ഐക്യരാഷ്ട്രസഭ
തെഹ്റാന്: ഇറാനില്‍ പെണ്‍കുട്ടികളുടെ സ്കൂളില്‍ മിസൈലാക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന. യുഎസ്-ഇസ്രായേല്‍ സേനകള്‍ നടത്തിയ ആക്രമണത്തില്‍ 150 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് യുഎന്നിലെ ഇറാന് അംബാസഡര്‍ അലി ബഹ്റെയ്നി അറിയിച്ചിരുന്നു. ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓഫിസ് ഹൈക്കമ്മിഷണര്‍ വോള്‍വര്‍ തുര്‍ക്ക് നിര്‍ദേശിച്ചത്. സ്കൂളിനുനേരെയുണ്ടായ ആക്രമണം അത്യന്തം ഭീകരമാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് ഓഫിസ് വക്താവ് രവീണ ഷംദാസാനി പറഞ്ഞു. എത്രമാത്രം മനുഷ്യത്വരഹിതവും ക്രൂരവും ഹീനവുമായ പ്രവര്‍ത്തിയാണ് ആക്രമണം നടത്തിയവര്‍ ചെയ്തതെന്ന് പിന്നീട് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വിളിച്ചുപറയുന്നുണ്ട്. ഇതിനെ യുദ്ധ കുറ്റകൃത്യമായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടില്ലാത്തതുകൊണ്ടാണ് അന്വേഷണം ആവശ്യപെട്ടത്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവരും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തണമെന്നും വോള്‍വര്‍ തുര്‍ക്ക് അഭ്യര്‍ഥിച്ചതായി ഷംദാസാനി പറഞ്ഞു. ശനിയാഴ്ചയാണ് ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ സ്കൂളില്‍ മിസൈല്‍ പതിച്ചത്. ഇറാനെതിരെ ഇസ്രയേല്‍അമേരിക്ക സഖ്യം ആക്രമണം തുടങ്ങിയ ആദ്യദിവസമായിരുന്നു ഇത്. നടപടി ഒരുകാരണവശാലും നീതികരിക്കാനാവാത്തതും ക്രിമിനല്‍ കുറ്റകൃത്യവുമാണെന്ന് യുഎന്നിലെ ഇറാന് അംബാസഡര്‍ മനുഷ്യാവകാശ സംഘടനയുടെ മേധാവിക്കയച്ച പരാതിയില്‍ പറഞ്ഞിരുന്നു.
ഈദുൽ ഫിത്തർ പ്രമാണിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ടു. മാർച്ച് 17-ന് ശമ്പളം അക്കൗണ്ടുകളിൽ എത്തും. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഈദ് ആഘോഷങ്ങൾക്ക് മുൻകൂട്ടി തയ്യാറെടുക്കാൻ സാധിക്കും.
ഇറാൻ്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് യുഎഇയുടെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎഇക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. സമീപകാല സംഭവികാസങ്ങളില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം യുഎഇയും സൈനിക ഏറ്റുമുട്ടല്‍ തടയാന്‍ കൂടുതല്‍ തീവ്രമായ നയതന്ത്രശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അല്‍ ഹാഷിമി അറിയിച്ചു. ഗള്‍ഫിന്റെ സുരക്ഷ സുപ്രധാനമാണെന്ന ഉറച്ച വിശ്വാസമാണ് ഈ ശ്രമങ്ങള്‍ക്ക് കാരണം. യുഎഇയുടെനിലപാട് പരിഗണിക്കാതെയാണ് ഇറാന് ആക്രമണം നടത്തിയത്. ദേശീയ […] The post ഇറാൻ്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും: യുഎഇ മന്ത്രി റീം അല്‍ ഹാഷിമി appeared first on ഇവാർത്ത | Evartha .
തെക്കന്‍ ഇറാനില്‍ വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; യാത്രാവിമാനം തകര്‍ന്നു
തെഹ്റാന് : ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രാവിമാനം തകര്‍ന്നു. തെക്കന്‍ തുറമുഖ നഗരമായ ബുഷെഹറിലെ വിമാനത്താവളത്തിലാണ് സംഭവം. ഇറാന് എയറിന്റെ വിമാനമാണ് തകര്‍ന്നത്. ആക്രമണ സമയത്ത് വിമാനം ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വിമാനം സര്വീസിനൊരുങ്ങുകയായിരുന്നോ ആര്‍ക്കെങ്കിലും ജീവന് നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തോ എന്നതിനെ കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. പേര്‍ഷ്യന്‍ ഗള്‍ഫിനോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്നിടമാണ് ബുഷെഹര്‍. ഇറാനില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഏക ആണവനിലയവും ഇവിടെയാണുള്ളത്. ഇറാനിലെ മറ്റൊരു പ്രധാന വിമാനത്താവളമായ മെഹ്റാബാദിനു നേര്‍ക്കും ആക്രമണമുണ്ടായതായാണ് വിവരം. മെഹര്‍ ന്യൂസ് ഏജന്‍സി ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമായും ആഭ്യന്തര സര്‍വീസുകളാണ് മെഹ്റാബാദ് വിമാനത്താവളത്തില്‍നിന്നുള്ളത്.
ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ബഹ്റൈന്‍ കിരീടാവകാശി
മനാമയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി കൊണ്ടുള്ള ഭരണാധികാരിയുടെ സന്ദര്‍ശനം.
ബുഷെഹർ വിമാനത്താവളത്തിൽ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഒരു യാത്രാവിമാനം തകർന്നെന്ന് ഇറാൻ മാധ്യമങ്ങൾ. സർവീസുകൾ നേരത്തെ നിർത്തിവെച്ചതിനാൽ വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് സൂചന
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന യുദ്ധസാഹചര്യം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ സങ്കീർണ്ണമായി ബാധിക്കുന്നു. ഈ പ്രതിസന്ധി ഇന്ധനവിലയെ മാത്രമല്ല, കയറ്റുമതി, പ്രവാസികളുടെ സുരക്ഷ, രൂപയുടെ മൂല്യം,തുടങ്ങി സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ?
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പം തുടരുകയാണ്. തൃപ്പൂണിത്തുറയിൽ എം സ്വരാജിന് പകരം കെ എൻ ഉണ്ണികൃഷ്ണനെ പരിഗണിക്കുന്നതിൽ അഭിപ്രായ വ്യത്യാസം ശക്തമായി
എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽമോചിതനായി
എഐ ഇംപാക്ട് ഉച്ചകോടിയിൽ ഷർട്ട് ഊരി പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മോചനം. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയായിരുന്നു പ്രതിഷേധം.
ആയത്തുള്ള ഖമനെയിയുടെ മരണം സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഇന്ത്യയിലെ പ്രതിനിധി. ആക്രമണത്തിൽ മകളും മരുമകനും തൽക്ഷണം മരിച്ചെങ്കിലും, ഖമനെയി മരിച്ചത് പിറ്റേദിവസം ആശുപത്രിയിൽ വെച്ചാണെന്ന് അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.
ഇറാനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ ട്രംപിന്റെ 'ചാണക്യതന്ത്രം'!
പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തിയ യുവതി 12 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. കൊടകര സ്വദേശിനിയായ സൂര്യയാണ് തൃശൂർ റൂറൽ പൊലീസിന്റെ പിടിയിലായത്.
നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് തർക്കം പരിഹരിക്കാൻ ഡിഎംകെ കോൺഗ്രസിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. 2 രാജ്യസഭാ സീറ്റുകൾ ഉൾപ്പെടെ പുതിയ ഫോർമുല ഡിഎംകെയുടെ പരിഗണനയിലുണ്ട്.
തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു
തിരുനെല്വേലിയെ നടുക്കി ഇരട്ടക്കൊലപാതകം, ബൈക്കില്‍ എത്തിയ ഒരു സംഘം ചായക്കടയില്‍ നിന്ന രണ്ട് യുവാക്കളെ വെട്ടിക്കൊല്ലുകയായിരുന്നു
യുദ്ധം നാലാം ദിനത്തിലേക്ക്; സമാധാനം എന്ന് പുലരും? | Iran - Israel conflict | America
യുദ്ധം നാലാം ദിനത്തിലേക്ക്; കൊണ്ടും കൊടുത്തും ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും അമേരിക്കയും Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ ലോക കേരള സഭയിലെ അംഗങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളും ഭയത്തിന്റെ നിഴലിലായ സാഹചര്യത്തിലാണ് നടപടി. ഈ പശ്ചാത്തലത്തിൽ കേരളസഭ അംഗങ്ങളുമായി സംവദിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ ആരും വിശ്വസിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിവരങ്ങൾക്കായി ഗൾഫ് മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാൻ
CMDRF ലേക്ക് സംഭാവന ചെയ്തവർക്ക് നന്ദി അറിയിച്ചുകൊണ്ട് സന്ദേശമയക്കാൻ അനുമതി തേടി സർക്കാർ | Government
'ഇനിയും നന്ദി പറയാൻ ബാക്കിയുണ്ട്....', CMDRF ലേക്ക് സംഭാവന ചെയ്തവർക്ക് നന്ദി അറിയിച്ചുകൊണ്ട് സന്ദേശമയക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സർക്കാർ Kerala Government | CMDRF | LDF
കൊച്ചി: റിലീസിനൊരുങ്ങി സംവിധായകൻ പ്രദീപ് അരസിക്കരെ സംവിധാനം ചെയ്യുന്ന 'ശേഷം 2016'. ദ്വിഭാഷാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 2026 മാർച്ച് 6ന് തിയറ്ററുകളിലെത്തും. മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന ഈ ചിത്രം, കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന അന്വേഷണമാണ് പ്രമേയമാക്കുന്നത്. പോലീസിൽ നിന്ന് നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. പോലീസിന് മാത്രം... ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല... എന്ന ടാഗ്ലൈനോടെയെത്തുന്ന ചിത്രം ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയ യുവ മലയാള താരങ്ങൾക്കൊപ്പം പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയ പ്രമുഖ കന്നഡ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മറാടിഗുഡ്ഡ എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്നാണ് 'ശേഷം 2016' നിർമ്മിക്കുന്നത്. സംവിധായകൻ പ്രദീപ് അരസിക്കരെയും രാഘവേന്ദ്ര മയ്യയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാർ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, കന്നഡയിലെ പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംഭാഷണം ലിതിൻ ലോഹിതാക്ഷൻ നായരും പ്രദീപ് അരസിക്കരെയും ചേർന്നാണ്.
കേരളത്തിന് അഞ്ച് അഗ്രോ പാർക്കുകൾ കേരയുടെ ഭാഗമായി ഉണ്ടാകും : മന്ത്രി പി പ്രസാദ്
കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ദിശ ബോധം നൽകുന്ന പദ്ധതിയാണ് കേര( കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതി)യെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ കാർഷിക മേഖല നവീകരണത്തിനും വേണ്ടി ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 2595 കോടി രൂപയുടെ ബൃഹത് പദ്ധതിയായ കേര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചേർത്തല വി ടി എ എം ആഡിറ്റോറിയത്തിൽനിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു […] The post കേരളത്തിന് അഞ്ച് അഗ്രോ പാർക്കുകൾ കേരയുടെ ഭാഗമായി ഉണ്ടാകും : മന്ത്രി പി പ്രസാദ് appeared first on ഇവാർത്ത | Evartha .
ആണും പെണ്ണും തൃഷയ്ക്ക് ഒരുപോലെ, കൂടുതല്‍ താത്പര്യം സ്ത്രീകളോട്’,സുചിത്ര
നടനും ടിവികെ
ജോഹന്നാസ്ബര്‍ഗില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഒന്‍പതായി
ചൊവ്വാഴ്ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയും മറ്റൊന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തുകയും ചെയ്തു
കോഴിക്കോട് പയ്യോളിയിൽ നോമ്പ് തുറക്കാൻ പോയ സമയത്ത് വീട്ടിൽ മോഷണം. അടുക്കള വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ്, അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കാൽ പവന്റെ സ്വർണ്ണ ലോക്കറ്റ് കവർന്നു. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈക്കൂലി കേസില്‍ അറസ്റ്റിലായ എംവിഐക്ക് ജയിലിന് പുറത്ത് സ്വീകരണം
ആലപ്പുഴ: കൈക്കൂലി കേസില്‍ അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേര്‍ത്തലയില്‍ നിന്ന് വിജിലന്‍സ് അറസ്റ്റ് ചെയ്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി ബിജുവിനെയാണ് ബസ് ഡ്രൈവിങ് സ്കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചത്. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലപ്പുഴയില്‍ നിന്ന് ബസില്‍ ആളുകള്‍ കോട്ടയത്ത് എത്തി സ്വീകരണം നല്‍കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ചേര്‍ത്തലയില്‍ നിന്ന് 2,600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ച് വിജിലന്‍സ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്നു ബിജു. റിമാന്‍ഡ് കാലവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ആലപ്പുഴയില്‍ നിന്നെത്തിയവര്‍ ജയിലിന് മുന്നില്‍ സ്വീകരണം ഒരുക്കിയത്. റിട്ടയര്‍മെന്റിന് രണ്ടുമാസം ബാക്കി നില്‍ക്കെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ബിജുവിനെ മനഃപൂര്‍വം കൈക്കൂലി കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സ്വീകരിക്കാനെത്തിയവര്‍ പറയുന്നത്. പോലിസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതികളായ പല കേസുകളിലും ബിജു മുന്‍പ് കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. സര്‍വീസില്‍ 37 വര്‍ഷം കഴിഞ്ഞ അദ്ദേഹത്തിന് ഒരു ബ്ലാക്ക് മാര്‍ക്ക് പോലും ഉണ്ടായിട്ടില്ലെന്ന് സ്വീകരിക്കാന്‍ എത്തിയവര്‍ പറഞ്ഞു.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സര്‍ക്കാര്‍
ഇറാൻ-ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ ലോക കേരളസഭ അംഗങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് കുടുങ്ങിയവർക്ക് പിന്തുണ നൽകണമെന്നും, നോർക്ക ഹെൽപ്പ് ലൈൻ അടക്കമുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇറാനില്‍ ഭൂചലനം ; ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഗെരാഷ് നഗരത്തിലാണ് ചൊവ്വാഴ്ച റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്
കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ജി ബിജുവിന് ജയിൽ മോചിതനായപ്പോൾ സ്വീകരണം. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നാണ് സ്വീകരണം നൽകിയത്. ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഇവർ ആരോപിച്ചു.
ബെംഗളൂരു: പൊതുപരിപാടികളിൽ നടിമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അനുചിതമായ ചിത്രങ്ങളും വീഡിയോകളും പകർത്തുന്ന പാപ്പരാസികൾക്കും വീഡിയോഗ്രാഫർമാർക്കുമെതിരെ വിമർശനവുമായി 'കാന്താര' സിനിമയിലൂടെ ശ്രദ്ധേയയായ നടി സപ്തമി ഗൗഡ. ജോലിയേക്കാളുപരി ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇൻ ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് സപ്തമി വ്യക്തമാക്കി. സിനിമ വ്യവസായത്തിലെ സ്ത്രീകൾ തുടർച്ചയായി നേരിടുന്ന ഒരു പ്രശ്നമാണിതെന്നും സപ്തമി ചൂണ്ടിക്കാട്ടി. പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന നടിമാരെ അനുചിതമായ ആംഗിളുകളിൽ ചിത്രീകരിക്കുന്ന ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ജോലിയേക്കാൾ ഞങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇൻ ചെയ്യുന്നവയാണവ. ചില വ്യക്തികളിൽ നിന്നുള്ള ഈ പെരുമാറ്റം ബഹുമാനമില്ലായ്മയും അംഗീകരിക്കാൻ സാധിക്കാത്തതുമാണ്, സപ്തമി തൻ്റെ കുറിപ്പിൽ പറയുന്നു. തങ്ങൾ ഇവിടെ നിൽക്കുന്നത് തൊഴിലിനും സിനിമയ്ക്കും വേണ്ടിയാണെന്ന് താരം ഓർമ്മിപ്പിച്ചു. ബോധപൂർവമുള്ള സൂം ഇന്നുകളെയും അനാവശ്യ ആംഗിളുകളെയും ശക്തമായി അപലപിക്കുന്നു. അഭിമാനത്തിന് മേലുള്ള ഈ കടന്നുകയറ്റം അംഗീകരിക്കുകയോ സഹിക്കുകയോ ചെയ്യില്ലെന്നും അവർ വ്യക്തമാക്കി. പരിപാടികൾ കവർ ചെയ്യുന്നവർ പ്രൊഫഷണലിസവും മാന്യതയും കാത്തുസൂക്ഷിക്കണമെന്നും സപ്തമി ആവശ്യപ്പെട്ടു. ഈ അതിരുകൾ നിശ്ചയിക്കുന്നതിൽ തങ്ങൾ ഒരുമിച്ച് നിൽക്കുകയാണെന്നും സപ്തമി പറഞ്ഞു. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ എല്ലാ സ്ത്രീകൾക്കും തങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അർഹമായ ബഹുമാനം നേടിയെടുക്കുന്നതിൽ പരസ്പരം പിന്തുണ നൽകുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. 'അഭിനേതാക്കൾ വസ്തുക്കളല്ല' (#ActorsAreNotObjects) എന്ന ഹാഷ്ടാഗോടുകൂടിയാണ് സപ്തമി തൻ്റെ പ്രതികരണം പങ്കുവെച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്ക് ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾ അയച്ച് ഇന്ത്യക്കാരുടെ മടക്കയാത്ര സുഗമമാക്കും
യുവ താരങ്ങൾ ഒന്നിക്കുന്ന ദ്വിഭാഷ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ശേഷം 2016' മാർച്ച് 6 മുതൽ തിയറ്ററിൽ
കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെയുടെ 'ശേഷം 2016' മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.
ഈന്തപ്പഴ വിപണിയെ പ്രതിസന്ധിയിലാക്കി മധ്യേഷ്യൻ സംഘര്‍ഷം. ഈന്തപ്പഴം എത്തുന്ന വ്യാപാര പാതകൾ അടഞ്ഞിരിക്കുകയാണ്.
മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മകൾ നിഷ കൗർ വെബ്ബർ തന്റെ പത്താം വയസ്സിൽത്തന്നെ ഒരു ഉത്പന്നത്തിന് പേറ്റന്റ് നേടി സ്ഥിരവരുമാനം നേടുന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാന്റെ 'ഫൺ വിത്ത് ഫറ' എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ സണ്ണി ലിയോണി തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. 'ബൂ ബോക്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നം നിഷയുടെ സ്വന്തം ആശയവും കണ്ടുപിടിത്തവുമാണെന്ന് സണ്ണി ലിയോണി വ്യക്തമാക്കി. രണ്ട് ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു നൂതന ടിഷ്യൂ ഹോൾഡറാണ് 'ബൂ ബോക്സ്'. ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾ നിക്ഷേപിക്കാൻ ഒരു ചെറിയ വേസ്റ്റ് ബിൻ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാനും, ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾക്ക് പ്രത്യേക വേസ്റ്റ് ബിൻ അന്വേഷിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ഈ ഉപകരണം സഹായിക്കും. നിഷ തന്നെയാണ് ഇതിന്റെ ആശയം കണ്ടെത്തി തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ ചെയ്തതെന്നും പേറ്റന്റ് സ്വന്തമാക്കിയെന്നും സണ്ണി ലിയോണി അഭിമാനത്തോടെ പറഞ്ഞു. മകൾ വളരെ ബുദ്ധിമതിയും മിടുക്കിയുമാണെന്നും അവർ കൂട്ടിച്ചേർത്തു. മുംബൈയിലെ മിക്ക കുട്ടികളെയും പോലെ പൊടിശല്യം കാരണം നിഷയ്ക്ക് അലർജിയുണ്ടായിരുന്നു. ഉപയോഗിച്ച ടിഷ്യൂകൾ എപ്പോഴും ചിതറിക്കിടക്കുന്നത് കാണുമ്പോൾ അവ എടുത്ത് ബിന്നിലിടാൻ സണ്ണി നിഷയോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഒരു ദിവസം നിഷ ഒരു ടിഷ്യൂ ബോക്സിനൊപ്പം ഒരു ഡിസ്പോസിബിൾ കപ്പ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു തനിക്ക് കാണിച്ചു തരികയായിരുന്നുവെന്ന് സണ്ണി ലിയോണി ഓർമ്മിച്ചു. ഈ ആശയം കണ്ടപ്പോൾ തനിക്ക് രസകരമായി തോന്നിയെന്നും സണ്ണി വെളിപ്പെടുത്തി. നിഷയുടെ കണ്ടുപിടിത്തത്തിൽ സണ്ണി സന്തോഷം പ്രകടിപ്പിച്ചപ്പോൾ, തമാശരൂപേണ ഫറ ഖാൻ താൻ വീട്ടിൽ പോയി മക്കൾക്ക് അടി കൊടുക്കാൻ പോവുകയാണെന്ന് പ്രതികരിച്ചു. പത്താം വയസ്സിൽത്തന്നെ പണം സമ്പാദിക്കാൻ തുടങ്ങിയ നിഷയോട് വീട്ടിലെ ആൺമക്കൾക്ക് ഇപ്പോൾ അസൂയയാണെന്നും സണ്ണി ലിയോണി പങ്കുവെച്ചു. സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബ്ബറും 2017-ൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് നിഷയെ ദത്തെടുത്തത്.
ഇന്ത്യയുടെ പക്കൽ 25 ദിവസത്തേക്കുള്ള എണ്ണശേഖരം ഉണ്ട്; വില വർദ്ധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പക്കൽ നിലവിൽ 25 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഇന്ധന ശേഖരം എന്നിവയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി ഇതര രാജ്യങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ ഉടൻ വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. നിലവിലുള്ള കരാറുകള്‍ അനുസരിച്ച് റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ തുടരുകയാണെന്നും എല്‍പിജി, […] The post ഇന്ത്യയുടെ പക്കൽ 25 ദിവസത്തേക്കുള്ള എണ്ണശേഖരം ഉണ്ട്; വില വർദ്ധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ appeared first on ഇവാർത്ത | Evartha .
പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മഹീന്ദ്ര XEV 9e സിനലക്സ് എഡിഷൻ ബുക്കിംഗ് ആരംഭിച്ചു
മഹീന്ദ്ര തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്യുവിയായ XEV 9e സിനലക്സ് എഡിഷന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു. മൊബൈൽ സിനിമാ അനുഭവം എന്ന ആശയത്തിൽ ഒരുക്കിയ ഈ പ്രീമിയം മോഡൽ, ആധുനിക സാങ്കേതികവിദ്യയും ആഡംബരവും മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്നു.
'നമ്മളെയൊന്നും ആർക്കും വേണ്ടെന്നു പറഞ്ഞു, എന്നിട്ടും..'; കണ്ണീരണിഞ്ഞ് ബിന്നി സെബാസ്റ്റ്യൻ
സീരിയൽ താരം ബിന്നി സെബാസ്റ്റ്യൻ, ഒരു ആരാധികയിൽ നിന്ന് ലഭിച്ച വിലയേറിയ സമ്മാനത്തെക്കുറിച്ച് വികാരഭരിതയായി. ബിഗ് ബോസിന് ശേഷം വെറുപ്പ് നേരിട്ട തനിക്ക് ഇത് വലിയ സന്തോഷം നൽകിയെന്നും ബിന്നി.
സുരക്ഷിത വ്യോമപാത തുറന്നെന്ന് UAE ; സാധാരണ സർവീസുകൾ പുനഃരാരംഭിച്ചില്ല | Iran - Israel conflict
കുടുങ്ങിയവരെ തിരികെ എത്തിക്കുന്നു; സുരക്ഷിത വ്യോമപാത തുറന്നെന്ന് UAE, കൂടുതൽ സമാശ്വാസ സർവീസുകൾ ഉടൻ, സാധാരണ സർവീസുകൾ പുനഃരാരംഭിച്ചില്ല
മുംബൈ: ആർത്തവ ദിനങ്ങളിൽ ഗാനരംഗം ചിത്രീകരിച്ചുവെന്ന വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന ട്രോളുകൾക്കും പരിഹാസങ്ങൾക്കുമെതിരെ നടി അയേഷ ഖാൻ. തന്റെ തുറന്നുപറച്ചിലിനോടുള്ള പ്രതികരണങ്ങൾ ഭയപ്പെടുത്തുന്നതായും പരിഹാസങ്ങൾ ഡാർക്ക് ഹ്യൂമർ ആകുന്നതിലെ ഖേദവും നടി മോജോ സ്റ്റോറിയുടെ വിമൻ ഓഫ് ഇന്ത്യ ഉച്ചകോടിയിൽ പ്രകടിപ്പിച്ചു. രൺവീർ സിംഗ് നായകനായ, ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം 'ധുരന്ധറി'ലെ 'ഷരാരത്ത്' എന്ന ഗാനരംഗത്തെക്കുറിച്ചാണ് അയേഷ ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ആഗോളതലത്തിൽ 1300 കോടി രൂപ നേടിയ 'ധുരന്ധറി'ലെ 'ഷരാരത്ത്' ഗാനം രണ്ട് ദിവസമെടുത്താണ് അയേഷ ഖാൻ ക്രിസ്റ്റൽ ഡിസൂസയ്ക്കൊപ്പം നൃത്തം ചെയ്തത്. ഈ സമയത്ത് താൻ ആർത്തവത്തിലായിരുന്നുവെന്നും, ശാരീരിക ബുദ്ധിമുട്ടുകളില്ലായിരുന്നെങ്കിൽ കൂടുതൽ നന്നായി ചെയ്യാൻ കഴിയുമായിരുന്നുവെന്നും അയേഷ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയ തോതിൽ ട്രോളിന് ഇരയായെന്നും, ട്രോൾ ചെയ്തവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി. ഈയിടെയായി നിങ്ങൾ എന്തു ചെയ്താലും പറഞ്ഞാലും അതെല്ലാം തമാശയും 'ഡാർക്ക് ഹ്യൂമറും' നേരമ്പോക്കുമായി മാറുന്നത് ഖേദകരമാണ്. എല്ലാറ്റിനെയും ചിരിയോടെ സമീപിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. എന്നാൽ, എല്ലാറ്റിനെയും ഏതു നേരവും പരിഹസിച്ചു ചിരിക്കുന്നത് അത്ര രസകരമായ ഒന്നല്ല, അയേഷ പ്രതികരിച്ചു. ആർത്തവം സ്വാഭാവിക ശാരീരിക പ്രക്രിയയാണെന്നും, അതിനെക്കുറിച്ച് സംസാരിക്കുന്നത് സാധാരണമാണെന്നും അയേഷ പറഞ്ഞു. എനിക്കത് സാധാരണമായ ഒന്നായതുകൊണ്ട് ഞാൻ അത് കരുതിയിരുന്നത് കൂടിയല്ല. ഓരോ മാസവും നാം ഈ സൈക്കളിലൂടെ കടന്നുപോകുന്നുണ്ട്. ആർത്തവസമയത്ത് നാം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുമുണ്ട്, അവർ കൂട്ടിച്ചേർത്തു. തന്റെ ആർത്തവം പെട്ടെന്നൊരു നാഷണൽ ജോക്കായി മാറിയത് ഏറെ വേദനാജനകമായെന്ന് അവർ പറഞ്ഞു. ആൺമക്കളേയും സഹോദരന്മാരേയും ആർത്തവത്തെക്കുറിച്ച് ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും അയേഷ ഊന്നിപ്പറഞ്ഞു. ഈ തമാശകളെല്ലാം പുരുഷന്മാരിൽ നിന്നാണ് വന്നതെന്ന് എനിക്കുറപ്പാണ്, അവർ പറഞ്ഞു.
തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ കലാപം
ലക്ഷ്യം ഇറാനിലെ ഉന്നത നേതാക്കൾ; നേതാക്കൾ യോഗം ചേർന്ന കെട്ടിടം തകർത്തെന്ന് അവകാശവാദം | Iran
ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ; പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനായി നേതാക്കൾ യോഗം ചേർന്ന കെട്ടിടം തകർത്തെന്ന് അവകാശവാദം
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുകയെന്ന ഇറാൻ്റെ തീരുമാനം മണ്ടത്തരം: ഡോ.ജി ഗോപകുമാർ | Iran - Israel conflict
പശ്ചിമേഷ്യയിലെ യുദ്ധം നീളാനാണ് സാധ്യത, സമാധാന ശ്രമത്തിനായി നിലകൊള്ളാൻ ആരുമില്ല, ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുകയെന്ന ഇറാൻ്റെ തീരുമാനം മണ്ടത്തരം: ഡോ.ജി ഗോപകുമാർ
പന്നിശല്യം തടയാൻ കെട്ടിയ അനധികൃത വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു | Trivandrum
നഗരൂരിൽ പന്നിശല്യം തടയാൻ കെട്ടിയ അനധികൃത വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു, രണ്ടുപേർ കസ്റ്റഡിയിൽ; അനധികൃത വൈദ്യുത വേലിയിൽ നിന്നുള്ള അപകടങ്ങൾ തുടർക്കഥയായിട്ടും നടപടിയില്ല Trivandrum | Electric fencing | KSEB | Accident news
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വ്യാപാരത്തെ ബാധിക്കുമോയെന്ന് ആശങ്ക; മന്ത്രാലയ സമിതി രൂപികരിച്ച് ഇന്ത്യ
ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, കയറ്റുമതി, അത്യാവശ്യ ഇറക്കുമതികള്‍ എന്നിവയിലുണ്ടാകാന് സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ നടപടികള്‍ ഏകോപിപ്പിക്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം
എ.വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി | CPM | AV Gopinath | Palakkad
എ.വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി ; ഗുരുവായൂർ ദേവസ്വം ചെയർമാനാക്കും CPM | AV Gopinath | Palakkad | Pinarayi Vijayan
ഇറാനുമായുള്ള ചർച്ചക്കുള്ള സമയം കഴിഞ്ഞുപോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വ്യോമ പ്രതിരോധം, വ്യോമസേന, നാവികസേന, ഭരണ നേതൃത്വം എന്നിവയെ ഇല്ലാതാക്കി. ഇനി അവർക്ക് സംസാരിക്കണമെന്ന് പറയുന്നു. പക്ഷേ വളരെ വൈകിപ്പോയിരിക്കുന്നു. ഇറാനുമായുള്ള ചർച്ചകൾ തള്ളിക്കളഞ്ഞ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. രാജ്യത്തിനെതിരെ യുദ്ധം രൂക്ഷമാകുമ്പോഴും സർക്കാർ പ്രവർത്തനക്ഷമമായി തുടരുന്നുവെന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ പറഞ്ഞു. പ്രവിശ്യാ നേതൃത്വവുമായി അധികാരികൾ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് എക്സിൽ പെസെഷ്കിയൻ പറഞ്ഞു. “ഗവർണർമാരുമായി ഞങ്ങൾ നേരിട്ട് […] The post അവർക്ക് സംസാരിക്കണമെന്ന് പറയുന്നു,പക്ഷേ വളരെ വൈകിപ്പോയിരിക്കുന്നു; ഇറാനുമായുള്ള ചർച്ചകൾ തള്ളിക്കളഞ്ഞ് ട്രംപ് appeared first on ഇവാർത്ത | Evartha .
യെസ്ഡി റെഡ് വുൾഫ്: ചുവപ്പൻ കരുത്തൻ നിരത്തിലേക്ക്
ക്ലാസിക് ലെജൻഡ്സ്, ബ്ലഡ് മൂൺ ചന്ദ്രഗ്രഹണത്തോട് അനുബന്ധിച്ച് യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് എന്ന പേരിൽ ഒരു പുതിയ സ്പെഷ്യൽ എഡിഷൻ ബൈക്ക് പുറത്തിറക്കി. 2,09,950 രൂപയാണ് എക്സ്-ഷോറൂം വില.
ഡിഎംഡികെയും ഡിഎംകെയും തമ്മിൽ ധാരണ, ഡിഎംഡികെ പ്രതിനിധി ആദ്യമായി രാജ്യസഭയിലെത്തും, സീറ്റ് നൽകാൻ ധാരണ
അന്തരിച്ച നടൻ വിജയകാന്ത് ആരംഭിച്ച പാർട്ടിക്ക് ആദ്യമായാണ് രാജ്യസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്.
അമ്പമ്പോ ഇത് ഓട്ടോ തന്നെയോ, അത്യാധുനിക സൗകര്യങ്ങളല്ലേ അകത്ത്; വൈറലായി പോസ്റ്റ്
ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയില്‍ ഒരുക്കിയ അത്യാധുനിക സൗകര്യങ്ങളെക്കുറിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്ത് യുവതി. അതിശയിച്ച് നെറ്റിസണ്‍സ്.
മിസൈൽ ഭീഷണിയെ തുടർന്ന് മുംബൈ-ദുബായ് എമിറേറ്റ്സ് വിമാനത്തിന് ദുബായിൽ ലാൻഡ് ചെയ്യുന്നതിന് മുമ്പ് അത്യപൂർവമായ ഡബിൾ റിവേഴ്സ് തന്ത്രം പ്രയോഗിച്ചു. മടങ്ങുന്നുവെന്ന് വരുത്തിത്തീർത്ത് വിമാനം സുരക്ഷിതമായി ദുബായിൽ തന്നെ ലാൻഡ് ചെയ്യിക്കുകയായിരുന്നു.
തൃശൂർ: പൂജാരിയുടെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26) നെയാണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശിയായ അജേഷിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ഏകദേശം 12 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ ഇടക്കിടെ സന്ദർശനം നടത്തിയിരുന്ന സൂര്യ, പൂജാരിയുടെ കുടുംബവുമായി നല്ല അടുപ്പം സ്ഥാപിച്ചിരുന്നു. ഈ സൗഹൃദം ദുരുപയോഗം ചെയ്താണ് യുവതി മോഷണം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 16-നായിരുന്നു സംഭവം. പൂജാരി അടുക്കളയിലേക്ക് മാറിയ തക്കം നോക്കി, കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പൂജാരിയുടെ ഭാര്യയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ദ്ധമായി യുവതി കൈക്കലാക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഉടൻ തന്നെ കൊടകരയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ വിറ്റ സൂര്യ, ലഭിച്ച പണം ഉപയോഗിച്ച് പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങി. കൂടാതെ, പണയത്തിലായിരുന്ന തന്റെ സ്വന്തം ആഭരണങ്ങൾ തിരിച്ചെടുക്കുകയും ചെയ്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്. കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കൃഷ്ണ പ്രസാദ്, സുരേഷ് ഇ.എ., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഷീബ അശോകൻ, ഷൈജി കെ. ആന്റണി, ആഷ്ലിൻ ജോൺ, ജി.എസ്. സി.പി.ഒ. ഡെനിൻ കെ.ജെ., അഭിലാഷ് എം.എം. എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
ആവശ്യമെങ്കിൽ ഇന്ത്യക്ക് എണ്ണ നൽകാൻ തയ്യാർ: റഷ്യ
ആവശ്യമാണെങ്കിൽ ഇന്ത്യക്ക് എണ്ണ നൽകാൻ തയ്യാറാണെന്ന് റഷ്യ. ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിലാണ് റഷ്യയുടെ ഈ വാഗ്ദാനം.
ഡിഫെൻഡർ ഇലക്ട്രിക്കാവുന്നു; കുഞ്ഞൻ മോഡൽ ഉടൻ
ഡിഫെൻഡർ ശ്രേണിയിലേക്ക് പൂർണ്ണമായും ഇലക്ട്രിക് ആയ ഒരു പുതിയ ചെറിയ മോഡൽ അടുത്ത വർഷം എത്തുന്നു. ഡിഫെൻഡർ സ്പോർട്ട് എന്ന് പേരിടാൻ സാധ്യതയുള്ള ഈ വാഹനം, നിലവിലെ ഡിഫെൻഡർ 90-നേക്കാൾ ചെറുതായിരിക്കുമെങ്കിലും കരുത്തിലും ഓഫ്-റോഡ് ശേഷിയിലും വിട്ടുവീഴ്ച ചെയ്യില്ല
കോഴിക്കോട്: ഇറാനെതിരായ അമേരിക്കന്‍ ഇസ്രായേല്‍ ആക്രമണവും ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ സ്ഥിതിചെയ്യുന്ന അമേരിക്കന്‍ സേന താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന് നടത്തുന്ന പ്രത്യാക്രമണവും രൂക്ഷമായ സന്ദര്‍ഭത്തില്‍ ഇന്ത്യക്കാരായ പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ചുകൊണ്ട് ഇറാന്റെ പരമാധികാരത്തിനുമേല്‍ കടന്നു കയറുകയും പരമോന്ന നേതാവായ ആയത്തുല്ല അലി ഖാംനഈയെ വധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ വലിയ അരക്ഷിതാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റയ്ന്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഉപജീവനം തേടി പ്രവാസ ജീവിതം നയിക്കുന്നത്. പുതിയ സാഹചര്യത്തില്‍ വലിയ അനിശ്ചിതത്വം ആണ് നിലനില്‍ക്കുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ യാത്രകള്‍ നിശ്ചലമായിട്ടുണ്ട്. അമേരിക്കന്‍ സേനാ താവളങ്ങള്‍ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളില്‍ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണ് പ്രവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ പ്രവചനാതീതമാണ്. നമ്മുടെ സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും സമ്പദ് വ്യവസ്ഥയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. അവരുടെ കുടുംബാംഗങ്ങള്‍ വലിയ ആശങ്കയിലാണ്. സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് ഇടപെടണം. യുദ്ധം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള കെടുതികള്‍ രാജ്യത്തേയും ലോകത്തേയും സാധാരണ ജനങ്ങളേയാണ് ബാധിക്കുക. അമേരിക്കന്‍ ഇസ്രായേല്‍ അധിനിവേശ ശക്തികള്‍ക്ക് ഒപ്പം പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമിത വേഗത്തിലെത്തിയ കാര്‍ ടയര്‍ റിപ്പയറിംഗ് കടയില്‍ ഇടിച്ചു കയറി; കട ഉടമ തല്‍ക്ഷണം മരിച്ചു
സ്കൂട്ടര്‍ തകര്‍ത്ത് ജോസഫിനെ ഇടിച്ചിട്ട കാര്‍ കടയില്‍ ഇടിച്ചാണ് നിന്നത്.
ഭയങ്കരമായി വയലന്റാവും, ഇറങ്ങി ഓടും, മദ്യപാനിയായി, പഴികളേറെ; 27 വർഷത്തെ യാതനകളുമായി ദേവി അജിത്
ഭർത്താവ് അജിത്തിന്റെ മരണശേഷം താൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് നടി ദേവി അജിത്ത്. 27 വർഷത്തോളം കഴിച്ച തെറ്റായ മരുന്നുകളും അമിത മദ്യപാനവും ആരോഗ്യത്തെ ബാധിച്ചെന്നും അവര്‍ പറയുന്നു.
ചപ്പുചവറുകളില്‍ നിന്നും തീപ്പിടിച്ചു; പൊങ്കാലയിടാന്‍ എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു
പൊങ്കാലയ്ക്കുശേഷം ചപ്പുചവറുകളിലേക്ക് പടര്‍ന്ന തീ കാറിലേക്കും വ്യാപിക്കുകയായിരുന്നു.
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം; സൗദി വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
റിയാദ്: ഇറാന്-ഇസ്രായേല്‍-യുഎസ് സംഘര്‍ഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ സൗദി അറേബ്യ വിട്ട് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ, തന്റെ 750 കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിലാണ് റൊണാള്‍ഡോ കുടുംബത്തോടൊപ്പം രാജ്യം വിട്ടതെന്നാണ് റിപോര്‍ട്ട്. പങ്കാളി ജോര്‍ജിന റോഡ്രിഗസ്, അഞ്ച് കുട്ടികള്‍ എന്നിവരോടൊപ്പം റിയാദിലാണ് റൊണാള്‍ഡോ താമസിച്ചിരുന്നത്. സൗദി ക്ലബ്ബ് അല്‍ നസറിന്റെ താരമായ റൊണാള്‍ഡോ യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് പോയതെന്ന് ഒരു സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മാഡ്രിഡിലേക്കാണ് താരവും കുടുംബവും പറന്നതെന്നാണ് വിവരം. ഫെബ്രുവരി 28-ന് റിയാദില്‍ ഉണ്ടായ ശക്തമായ സ്ഫോടനങ്ങളെയും ഡ്രോണ്‍ ആക്രമണങ്ങളെയും തുടര്‍ന്നാണ് സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹം യൂറോപ്പിലെ സുരക്ഷിതമായ ഒരിടത്തേക്ക് മാറിയത്. യുദ്ധസാഹചര്യം കാരണം സൗദി പ്രോ ലീഗ് മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റൊണാള്‍ഡോയെ കൂടാതെ മറ്റ് പ്രമുഖ വിദേശ താരങ്ങളും നിലവിലെ സാഹചര്യത്തില്‍ ആശങ്കാകുലരാണെന്നാണ് റിപ്പോര്‍ട്ട്. സാദിയോ മാനെ, ജാവോ ഫെലിക്സ്, കരിം ബെന്‍സെമ തുടങ്ങിയ താരങ്ങളും സൗദി ലീഗില്‍ കളിക്കുന്നവരാണ്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വിമാനങ്ങളിലൊന്നായ ഗള്‍ഫ് സ്ട്രീം ജി650-ലാണ് റോണോയും കുടുംബവും സൗദിയില്‍നിന്ന് പറന്നത്. ഏകദേശം 750 കോടി രൂപയാണ് ഈ ആഡംബര വിമാനത്തിന്റെ വില. 'പറക്കുന്ന കൊട്ടാരം' എന്ന് വിളിക്കപ്പെടുന്ന ഈ വിമാനത്തില്‍ ഒരേസമയം 19 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. റിയാദില്‍നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്കാണ് വിമാനം പറന്നതെന്നാണ് വിവരം. ഏകദേശം ഏഴ് മണിക്കൂര്‍ നീണ്ട യാത്ര ഈജിപ്തിനും മെഡിറ്ററേനിയന്‍ കടലിനും മുകളിലൂടെയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് പുറപ്പെട്ട വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെ മാഡ്രിഡില്‍ എത്തി.
മനാമ: ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ ഗൾഫ് മേഖലയെ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. ബഹ്റൈനിലെ ഹൂറ എക്സിബിഷൻ റോഡിന് സമീപം മിസൈൽ പതിച്ചുവെന്നും, താൻ പങ്കെടുത്ത ഉദ്ഘാടനത്തിന് തൊട്ടടുത്തും തനിക്കറിയാവുന്നവർ താമസിക്കുന്ന സ്ഥലത്തുമായിരുന്നു സ്ഫോടനമെന്നും വൈറൽ താരം രേണു സുധി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മിസൈൽ ആക്രമണത്തെക്കുറിച്ച് താൻ അറിഞ്ഞതെന്ന് രേണു സുധി പറഞ്ഞു. അത് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡൗണ്‍ ആണ് വലിയൊരു സ്ഫോടനമാണ് അവിടെയുണ്ടായത്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി അവർ പറഞ്ഞു. തനിക്കറിയാവുന്നവരാണ് ആ പ്രദേശത്തുള്ളതെന്നതിനാൽ സംഭവത്തിൽ കടുത്ത ദുഃഖവും ആശങ്കയുമുണ്ടെന്നും, ആർക്കും ഒന്നും സംഭവിക്കരുതെന്ന് പ്രാർത്ഥിക്കുന്നതായും അവർ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥന യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഉണ്ടാകണമെന്നും രേണു സുധി ആഹ്വാനം ചെയ്തു. യുദ്ധം ആർക്കും സന്തോഷം നൽകുന്ന ഒന്നല്ലെന്നും അത് ഒരുപാട് പേരുടെ കണ്ണീരാണെന്നും അവർ കൂട്ടിച്ചേർത്തു. നമ്മുടെ പ്രവാസികളൊക്കെ പേടിച്ച് കഴിയുകയാണ് സത്യം പറഞ്ഞാല്‍. അത് കണ്ടിട്ട് എനിക്ക് വിഷമമാണ് തോന്നുന്നത്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. നമുക്ക് ഇവിടെയിരുന്ന് ദൈവത്തോട് പ്രാര്‍ഥിക്കാനേ സാധിക്കൂ. എല്ലാം ശാന്തമാവട്ടെ’, രേണു സുധി പറയുന്നു.
പൊതുപരിപാടികളിൽ ക്യാമറകൾ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇൻ ചെയ്യുന്നതിനെതിരെ ദക്ഷിണേന്ത്യൻ നടിമാർ രംഗത്ത്. കാന്താര താരം സപ്തമി ഗൗഡ തുടക്കമിട്ട പ്രതിഷേധത്തിന് രുക്മിണി വസന്തും ദിവ്യ സ്പന്ദനയും പിന്തുണ നൽകി.
ഹ്യുണ്ടായി കാറുകൾക്ക് വമ്പൻ ഓഫറുകൾ!
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഈ മാസം തങ്ങളുടെ മിക്ക മോഡലുകളിലും 95,000 രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വെർണ, അൽക്കാസർ, ക്രെറ്റ, ഗ്രാൻഡ് ഐ10 നിയോസ് തുടങ്ങിയ മോഡലുകൾക്ക് ക്യാഷ് ഡിസ്കൗണ്ട്, നവരാത്രി ബോണസ്, സ്ക്രാപ്പേജ് ബോണസ് എന്നിവ ഉൾപ്പെടെയുള്ള ഓഫറുകൾ
പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തിയ യുവതി ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്നു
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വിറ്റു കിട്ടിയ പണം കൊണ്ട് പ്രതി പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി
ഖമേനിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിനിടെ ഇസ്രായേല്‍ ആക്രമണം
യുദ്ധത്തീയില്‍ ഇറാന് കത്തുന്നതിനിടെ സമാധാനത്തെക്കുറിച്ച് ട്രംപിന്റെ ഭാര്യയുടെ യുഎന്‍ പ്രഭാഷണം
യു എസ് പ്രസിഡന്റ് ട്രംപ് ഇറാനെതിരെ യുദ്ധം നടത്തുന്നതിനിടെ, സമാധാനത്തെക്കുറിച്ച് ഘോഷിച്ച് ഭാര്യ മെലാനിയ'. ഇറാനെ തരിപ്പണമാക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുന്ന അതേനേരത്താണ് മെലേനിയ യുഎന്‍ സുരക്ഷാസമിതി പരിപാടിയില്‍ സമാധാനത്തെക്കുറിച്ച് പ്രസംഗിച്ചത്.
നിലവില്‍ 25 ദിവസത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അസംസ്കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധന സ്റ്റോക്കും രാജ്യത്തുണ്ടെന്നും സര്‍ക്കാര്‍
ഇറാൻ- ഇസ്രയേൽ സംഘർഷത്തിനിടെ ജനങ്ങളുടെ ആശങ്കയകറ്റാൻ ബഹറൈൻ കിരീടാവകാശി മാർക്കറ്റിൽ സന്ദർശനം നടത്തി. യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികൾ ഗൾഫ് മേഖലയിലേക്ക് സർവീസുകൾ പുനരാരംഭിച്ചു.
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കോർപ്പറേറ്റ് പ്രൊഫഷണലിന്റെ ഒരു ദിവസത്തെ ചെലവുകൾ വ്യക്തമാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. സിന്ധു റെഡ്ഡി എന്ന യുവതി പങ്കുവെച്ച വീഡിയോയിൽ, ഓഫീസിൽ പോകുന്ന ഒരു സാധാരണ പ്രവൃത്തിദിവസം തനിക്ക് ഏകദേശം 130 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 8000 ഇന്ത്യൻ രൂപ) ചെലവാകുന്നുണ്ടെന്ന് വിശദീകരിക്കുന്നു. വിദേശ രാജ്യങ്ങളിലെ ജീവിതച്ചെലവുകളെക്കുറിച്ചുള്ള തുറന്നുപറച്ചിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും പ്രതികരണങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. സിന്ധു തന്റെ ദിവസേനയുള്ള ചെലവുകൾ കൃത്യമായി വീഡിയോയിൽ രേഖപ്പെടുത്തുന്നുണ്ട്. രാവിലെ ഒരു കാപ്പിക്കും മുട്ടടോസ്റ്റിനുമായി 7 ഡോളറാണ് ആദ്യത്തെ ചെലവ്. ഉച്ചഭക്ഷണത്തിന് ഹൈ-പ്രോട്ടീൻ ചിക്കൻ റാപ്പും ഡയറ്റ് കോക്കും ഉൾപ്പെടെ 10 ഡോളർ ആകുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ വാങ്ങിയതിന് 50 ഡോളറോളം ബില്ലായി. രാത്രി സുഹൃത്തുക്കളോടൊപ്പം ഒരു മെക്സിക്കൻ ബാറിൽ പോയപ്പോൾ ഭക്ഷണത്തിനും മോക്ക്ടെയിലുകൾക്കുമായി 50 ഡോളർ കൂടി ചെലവായി. ഇതോടെ ആ ദിവസത്തെ ആകെ ചെലവ് 130 ഡോളറിലെത്തിയെന്ന് സിന്ധു വിശദമാക്കുന്നു. View this post on Instagram A post shared by Sindhu Reddy (@sindhuuverse) വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ചിലർ സിന്ധുവിന്റെ ജീവിതശൈലിയെ പ്രശംസിച്ചപ്പോൾ, മറ്റു ചിലർ ഇത് അൽപ്പം ആഡംബരമാണെന്ന നിലപാടാണ് സ്വീകരിച്ചത്. 11 വർഷമായി മെൽബണിൽ താമസിക്കുന്ന ഒരാളെന്ന നിലയിൽ പറയുകയാണ്, ഇതിലും കുറഞ്ഞ ചെലവിൽ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ഒരാൾക്ക് ജീവിക്കാൻ കഴിയും, ഒരു കാഴ്ചക്കാരൻ കമന്റ് ചെയ്തു. വിദേശത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അറിവാണ് എന്നും മറ്റു ചിലർ വിലയിരുത്തി. താൻ ഒരു അവിവാഹിതയായ പ്രൊഫഷണലായതുകൊണ്ടാണ് ഈ ജീവിതശൈലി സാധ്യമാകുന്നതെന്നും സിന്ധു വീഡിയോയിൽ കൂട്ടിച്ചേർക്കുന്നുണ്ട്.
ഊർജം, വ്യാപാരം, എണ്ണ... ഇറാൻ-ഇസ്രയേൽ സംഘത്തിൽ വലഞ്ഞ് ഇന്ത്യയും | Iran - Israel conflict
ഇതുവരെ ജീവൻ നഷ്ടമായത് മൂന്ന് ഇന്ത്യക്കാർക്ക്, പലർക്കും പരിക്ക്; ഇന്ത്യയുടെ ഊർജം, വ്യാപാരം എന്നിവയെ എല്ലാം ബാധിക്കുന്ന പശ്ചിമേഷ്യൻ സംഘർഷം
പൊങ്കാലയുടെ പേരിൽ വൻതുക പാർക്കിംഗ് ഫീസ്; SMV സ്കൂൾ PTA പ്രസിഡൻ്റ് അറസ്റ്റിൽ | SMV School | Pongala
ഒരു കാറിന് 400 രൂപ പാർക്കിംഗ് ഫീസ്! SMV സ്കൂൾ PTA പ്രസിഡൻ്റ് അറസ്റ്റിൽ; അറസ്റ്റ് മേയറുടെ ഇടപെടലോടെ, പൊങ്കാലയുടെ ക്രെഡിറ്റിന് അവകാശത്തർക്കവുമായി കോർപ്പറേഷനും സർക്കാരും SMV School | Attukal Pongala Parking fee case | Mayor VV Rajesh | Thiruvananthapuram
പശ്ചിമേഷ്യൻ യുദ്ധം നാലാം ദിനവും രൂക്ഷം; ഗൾഫ് രാജ്യങ്ങിൽ പ്രത്യാക്രമണം കടുപ്പിച്ച് ഇറാൻ
പശ്ചിമേഷ്യൻ യുദ്ധം നാലാം ദിനവും രൂക്ഷം; ദുഖും തുറമുഖത്ത് വീണ്ടും ആക്രമണമുണ്ടായെന്ന് ഒമാൻ വാർത്താ ഏജൻസി, ഗൾഫ് രാജ്യങ്ങിൽ പ്രത്യാക്രമണം കടുപ്പിച്ച് ഇറാൻ
ഇറാനിൽ യുഎസ്- ഇസ്രയേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലിക്കാത്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളാണ്. അതിനാൽ ആണ് അമേരക്ക ഇറാനിൽ നടത്തിയ ആക്രമണത്തെ അപലപിക്കാത്തത്. ഇത് രാജ്യത്തിന് അപമാനമാണ്. എന്നാൽ ആർഎസ്എസിന് അത് അഭിമാനമായിരിക്കുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സമീപനം നമ്മുടെ നാടിന് ഭൂഷണമല്ലെന്നും പിണറായി വിജയൻ പറഞ്ഞു. യുദ്ധ സാഹചര്യത്താൽ പ്രവാസികൾ ഉത്കണ്ഠയിലാണ് കഴിയുന്നത്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ ആകുന്നു അമേരിക്കയും ഇസ്രയേലുമാണ് സംഘർഷത്തിന് നേതൃത്വം നൽകുന്നത്. മര്യാദ പാലിക്കാൻ രാജ്യങ്ങൾ […] The post പ്രധാനമന്ത്രി മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, ഇന്ത്യ ആക്രമണത്തെ അപലപിക്കാത്തത് അപമാനം: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി | Thiruvananthapuram | Crime news
പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി, എന്താണ് മരണകാരണം എന്നതിൽ വ്യക്തതയില്ല Thiruvananthapuram | Crime news
ആവിയിൽ വേവിച്ച ഈ പലഹാരം ഇഷ്ടമാണോ ?
ആവിയിൽ വേവിച്ച ഈ പലഹാരം ഇഷ്ടമാണോ ?
സ്റ്റേഷനിൽ സൂക്ഷിക്കുന്നത് 5 കോടി രൂപ തൊണ്ടി; രാത്രിയിൽ ഗേറ്റ് പൂട്ടി കാവലിരുന്ന് ബെംഗളൂരു പോലീസ്
പോലീസ് സ്റ്റേഷൻ ഒരു നിധി സൂക്ഷിപ്പ് കേന്ദ്രമായി മാറിയാൽ എന്തു ചെയ്യും? 5 കോടി രൂപയാണ് സിദ്ധാപുര പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നത്. പോലീസുകാർ ഗേറ്റ് പൂട്ടി അകത്ത് കഴിയുന്നു.
ചിതയൊരുക്കി ആത്മഹത്യശ്രമം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്.ഇന്നലെയാണ് വീടിനു പിന്നിൽ ചിതയൊരുക്കി നളിനകുമാരി ജീവനൊടുക്കാൻ ശ്രമിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടുകാരാണ് തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ രീതിയിൽ പൊള്ളലേറ്റിരുന്നതായി അധികൃതർ പറഞ്ഞിരുന്നു. ഭർത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. ഭർത്താവ് ക്രിസ്തുദാസ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതിൻ്റെ മാനസിക ബുദ്ധിമുട്ടുകളാണ് നളിനികുമാരി ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം. The post ചിതയൊരുക്കി ആത്മഹത്യശ്രമം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു appeared first on ഇവാർത്ത | Evartha .

26 C