SENSEX
NIFTY
GOLD
USD/INR

Weather

26    C
...

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിലെ കേസില്‍ രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍

ഇരുവര്‍ക്കും സ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇത് കൂടാതെ നിരവധി മറ്റു സ്ഫോടനങ്ങളുടെ ഗൂഢാലോചനകളുടെയും ഭാഗമായിട്ടുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

കേരളം ഓൺലൈൻ ന്യൂസ് 26 Feb 2026 5:27 am

ഡോണാൾഡ് ട്രംപിന് പോലും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ പ്രധാനമന്ത്രി മോദി; ലോകനേതാക്കളിൽ ഒന്നാമൻ; പത്ത് കോടിയിലേറെ ഫോളോവേഴ്‌സുമായി ഇൻസ്റ്റയിൽ മുന്നിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ പത്ത് കോടി ഫോളോവേഴ്‌സെന്ന നേട്ടം കൈവരിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന നേതാവായി അദ്ദേഹം മാറി. യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കളെ പിന്നിലാക്കിയാണ് നേട്ടം.

ഏഷ്യൻ നേടി ന്യൂസ് 26 Feb 2026 5:08 am

ആരോഗ്യമന്ത്രിക്കെതിരായ വധശ്രമം: അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ; കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരും ജയിലിൽ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ വിദഗ്ധ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഏഷ്യൻ നേടി ന്യൂസ് 26 Feb 2026 3:58 am

നിങ്ങള്‍ കളിക്കുന്ന നാടകം പൊതുരംഗത്തിന് ഒന്നടങ്കം അപമാനകരമാണ്; വ്യാജ പ്രചാരകരെ തിരിച്ചറിയുക

പ്രിയപ്പെട്ട വീണ ജോർജ്, എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ നിങ്ങൾ ഇപ്പോൾ കളിക്കുന്ന നാണംകെട്ട നാടകം നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ പ്രസ്ഥാനത്തിന് മാത്രമല്ല കേരളത്തിൻ്റെ പൊതുരംഗത്തിന് ഒന്നടങ്കം അപമാനകരമാണ്.നിങ്ങൾക്കെതിരെ കെഎസ്‌യു അടക്കമുള്ള പ്രതിപക്ഷത്തെ സംഘടനകൾ സമരം ചെയ്യുന്നത് ആരോഗ്യവകുപ്പിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ വീഴ്ചകളുടെ പേരിലാണ്. അത്തരം സമരങ്ങൾ ജനാധിപത്യത്തിൽ അനിവാര്യമാണ്. പ്രതിഷേധക്കാർ ഉയർത്തുന്നത് ജനങ്ങളുടെ

ഒന്നു ഇന്ത്യ 26 Feb 2026 3:44 am

ഭീകരവാദത്തെ ചെറുക്കാൻ ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യയും ഇസ്രായേലും; മോദി സഹോദരനെന്ന് നെതന്യാഹു; ജറുസലേമിൽ ഒരുമിച്ച് യാത്ര

ഇസ്രയേൽ സന്ദർശനത്തിനിടെ, ഭീകരവാദത്തിനെതിരെ ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്ത മോദിക്ക്, ഇസ്രായേൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്

ഏഷ്യൻ നേടി ന്യൂസ് 26 Feb 2026 2:45 am

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കരുത്‌: വി.എച്ച്‌.പി.

കൊച്ചി: തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കരുതെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ (വി.എച്ച്‌.പി) സംസ്‌ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍. റവന്യു വകുപ്പിന്റെ അധികാരവും അവകാശവും കത്തോലിക്കാ ബിഷപ്പുമാര്‍ക്ക്‌ നല്‍കാനും മതപരിവര്‍ത്തനത്തിനുമുള്ള സാഹചര്യവുമാണ്‌ ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്‌. ജാതി, സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള റവന്യൂ ഉദ്യോഗസ്‌ഥരുടെ നിലവിലെ അധികാരം പരോക്ഷമായി ബിഷപ്പുമാര്‍ക്ക്‌ കൂടി കൈമാറാനുള്ള സാഹചര്യമാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡമായി 1947 എന്ന വര്‍ഷം ഇനി പരിഗണിക്കേണ്ടതില്ല എന്നതാണ്‌ കമ്മിഷന്റെ ശിപാര്‍ശ. ഇനി മുതല്‍ ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ കണക്കിലെടുത്ത്‌ ആയിരിക്കും റവന്യൂ വകുപ്പ്‌ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്‌. ഇത്‌ തെറ്റിദ്ധാരണ പരത്തി മതപരിവര്‍ത്തന ശ്രമങ്ങള്‍ വ്യാപകമാക്കാനുളള സാഹചര്യം സൃഷ്‌ടിക്കുമെന്ന്‌ മാത്രമല്ല ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമാകുമെന്നും അനില്‍ വിളയില്‍ വ്യക്‌തമാക്കി. പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക്‌ അര്‍ഹമായി കിട്ടേണ്ട സംവരണ വിദ്യാഭ്യാസ സീറ്റുകള്‍ ന്യൂനപക്ഷ പേര്‌ പറഞ്ഞ തട്ടിയെടുക്കാനും ഇരുപത്‌ ശതമാനം കമ്മ്യൂണിറ്റി ക്വോട്ട നേടാനും റിപ്പോര്‍ട്ട്‌ സാഹചര്യമൊരുക്കും. നാടാര്‍, ലത്തീന്‍, ആംോ ഇന്ത്യന്‍ പരിവര്‍ത്തിത വിഭാഗങ്ങള്‍ക്ക്‌ എട്ട്‌ ശതമാനം സംവരണം അനുവദിക്കാനും കമ്മ്യൂണിറ്റി മാനേജ്‌മെന്റ്‌ ക്വോട്ടകള്‍ കൂടുതല്‍ നേടാനും ഈ റിപ്പോര്‍ട്ടില്‍ കൂടി ൈക്രസ്‌തവ മാനേജ്‌മെന്റുകള്‍ക്ക്‌ സാധിക്കും.

മംഗളം 26 Feb 2026 1:51 am

ഖുര്‍ആനിനെ ഇമാമാക്കണം

ഇന്ന് ഖുര്‍ആന്‍ നമ്മുടെ വീടുകളിലുണ്ട്. പക്ഷേ, നമ്മുടെ പഠനങ്ങളിലും തീരുമാനങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹിക നിർമാണത്തിലും അതിന് എത്രമാത്രം സ്ഥാനമാണ് നൽകുന്നത്.

സിറാജ് ലൈവ് 26 Feb 2026 1:48 am

സോളാര്‍ കേസ്‌: യു.ഡി.എഫ്‌. നേതാക്കളെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന്‌ മൊഴി

കൊല്ലം: ലൈംഗികാരോപണത്തിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ്‌. നേതാക്കളെ കുടുക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നെന്നു വെളിപ്പെടുത്തല്‍. കൊട്ടാരക്കര ഒന്നാം ക്ലാസ്‌ ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അഡ്വ. സുധീര്‍ ജേക്കബ്‌ ഫയല്‍ ചെയ്‌ത ഗൂഢാലോചനാ കേസില്‍ അഞ്ചാം സാക്ഷിയായ അഡ്വ. ഫെനി ബാലകൃഷ്‌ണന്‍ നല്‍കിയ മൊഴിയിലാണ്‌ ഈ വെളിപ്പെടുത്തലുകളുള്ളത്‌. സോളാര്‍ തട്ടിപ്പുകേസിലെ ഒന്നാം പ്രതി സരിത എസ്‌. നായരുടെ അഭിഭാഷകനായിരുന്നു ഫെനി ബാലകൃഷ്‌ണന്‍. 2013 ജൂലൈ 24-ന്‌ പത്തനംതിട്ട ജയിലില്‍വച്ച്‌ സരിത, തന്റെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്‌ണന്‌ നല്‍കിയ പരാതിയുടെ ഡ്രാഫ്‌റ്റ്‌ 21 പേജുകള്‍ മാത്രമായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തി രസീത്‌ നല്‍കിയാണ്‌ ഇത്‌ കൈപ്പറ്റിയത്‌. എന്നാല്‍ പിന്നീട്‌ സോളാര്‍ കമ്മിഷനു മുന്‍പാകെ ഹാജരാക്കിയത്‌ 25 പേജുള്ള കത്താണെന്നും അധികമായി ചേര്‍ത്ത നാല്‌ പേജുകള്‍ വ്യാജമാണെന്നും ഫെനിയുടെ മൊഴിയില്‍ പറയുന്നു. കെ.ബി. ഗണേഷ്‌കുമാറിനു മന്ത്രിസ്‌ഥാനം നഷ്‌ടപ്പെടാന്‍ കാരണം ഉമ്മന്‍ചാണ്ടിയും മറ്റു നേതാക്കളുമാണെന്നും അതിനാല്‍ അവര്‍ക്ക്‌ പണി കൊടുക്കണമെന്നും ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജ്‌ തന്നോട്‌ പറഞ്ഞതായും ഫെനി മൊഴി നല്‍കി. ഗണേഷ്‌ കുമാറിന്റെ നിര്‍ദേശ പ്രകാരമാണ്‌ ഈ നീക്കങ്ങളെന്ന്‌ അദ്ദേഹത്തിന്റെ പി.എ പ്രദീപ്‌കുമാറും തന്നോട്‌ പറഞ്ഞതായി ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞു. കൊട്ടാരക്കരയില്‍വച്ച്‌ ശരണ്യ മനോജ്‌ കൈമാറിയ നാല്‌ പേജുള്ള പുതിയ ഡ്രാഫ്‌റ്റിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍. ഇത്‌ സരിതയുടെ സ്വന്തം കൈപ്പടയില്‍ എഴുതിച്ച്‌ നേരത്തെയുള്ള 21 പേജുകളോട്‌ കൂട്ടിച്ചേര്‍ത്തെന്നാണു ഫെനി ബാലകൃഷ്‌ണന്റെ മൊഴി.

മംഗളം 26 Feb 2026 1:45 am

മാതാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ സംഭവം: സംസ്‌കാരത്തിനാവശ്യമായ സൗകര്യങ്ങളും സാമ്പത്തിക ശേഷിയും ഇല്ലെന്നു മൊഴി,കസ്‌റ്റഡിയിലെടുത്ത മകനെ വിട്ടയച്ചു

ആലപ്പുഴ: മാതാവിന്റെ മൃതദേഹം ആരുമറിയാതെ വീട്ടിനകത്ത്‌ കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത മകനെ വിട്ടയച്ചു. തുറവൂര്‍ പഞ്ചായത്ത്‌ 18-ാം വാര്‍ഡില്‍ പള്ളിത്തോട്‌ കാട്‌ നികര്‍ത്തില്‍ രാധ(75)യുടെ മരണവും മൃതദേഹ സംസ്‌കരണത്തിലെ ദുരൂഹതയും കണക്കിലെടുത്ത്‌ കുത്തിയതോട്‌ പോലീസ്‌ ക്‌സറ്റഡിയിലെടുത്ത മകന്‍ ഗിരീഷി(49)നെയാണു വിട്ടയച്ചത്‌. മൃതദേഹം പുറത്തെടുത്ത്‌ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്‌റ്റുമോര്‍ട്ടം നടത്തിയിരുന്നു. രാധയുടെ മരണം സ്വാഭാവികമായിരുന്നെന്നു തെളിഞ്ഞതോടെയാണ്‌ ഗിരീഷിനെ വിട്ടയച്ചത്‌. പോസ്‌റ്റുമോര്‍ട്ടം നടത്തി വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട്‌ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചൊവ്വാഴ്‌ച രാവിലെയാണ്‌ രാധ മരിച്ചതായി പറയുന്നത്‌. മരണവിവരം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ, വീടിനകത്തെ അടുക്കള ഭാഗത്ത്‌ കുഴിയെടുത്ത്‌ സംസ്‌കരിച്ചതാണു സംശയത്തിനിടയാക്കിയത്‌. മദ്യപിച്ചെത്തി ഗിരീഷ്‌ മാതാവുമായി ഇടയ്‌ക്കിടെ വഴക്കിടാറുണ്ടായിരുന്നതും നാട്ടുകാരില്‍ സംശയമുണ്ടാക്കി. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലിസ്‌ സ്‌ഥലത്തെത്തിയപ്പോഴും ഗിരീഷ്‌ മദ്യലഹരിയിലായിരുന്നു. രാധയുടെ മരണം സ്വാഭാവികമാണെന്നും താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ്‌ പോലീസിനോട്‌ പറഞ്ഞു. മദ്യലഹരി മാറിയശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ അസ്വാഭാവികതയുള്ള കാര്യങ്ങള്‍ കണ്ടെത്താനായില്ലെന്ന്‌ പോലിസും അറിയിച്ചു. വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശത്താണു ഗിരീഷും രാധയും താമസിച്ചിരുന്നത്‌. യാത്രാസൗകര്യങ്ങള്‍ വളരെ കുറവുള്ള പ്രദേശമാണ്‌. വേലിയേറ്റ സമയങ്ങളില്‍ വീട്‌ വെള്ളത്തില്‍ മുങ്ങിപ്പോകുന്ന അവസ്‌ഥ. ജീര്‍ണാവസ്‌ഥയിലുള്ള വീടിന്റെ മുറ്റത്തും മുറികളിലും വെള്ളം കെട്ടിനില്‍ക്കുന്നത്‌ പതിവാണ്‌. സംസ്‌കാരത്തിനാവശ്യമായ സൗകര്യങ്ങളും സാമ്പത്തിക ശേഷി ഇല്ലായ്‌മയുമാണ്‌ ഇത്തരമൊരു നടപടിയിലേക്ക്‌ നയിച്ചതെന്ന്‌ ഗിരീഷ്‌ പോലീസിനോട്‌ പറഞ്ഞത്‌.

മംഗളം 26 Feb 2026 1:42 am

മുട്ടുവേദന ചികിത്സിക്കാനെത്തിയ സനൂപ്‌ ചോദിക്കുന്നു: എന്തിനെന്റെ കണ്ണുകളെടുത്തു? ബൈക്ക്‌ ഓടിച്ച് മെഡിക്കല്‍ കോളജിലേയ്ക്ക് പോയ യാത്ര എന്നെന്നേക്കുമായുള്ള കൂരിരുട്ടിലേക്ക്

പുതുക്കാട്‌: ചികിത്സാപ്പിഴവില്‍ കാഴ്‌ച നഷ്‌ടപ്പെട്ട യുവാവിന്റെ കുടുംബം തൃശൂര്‍ മെഡിക്കല്‍ കോളജിനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്‌. 2023ല്‍ കാല്‍ മുട്ടുവേദനയ്‌ക്കുള്ള ചികിത്സയ്‌ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയ തൃക്കൂര്‍ മുളങ്കാട്ടുപറമ്പില്‍ സനൂപിന്റെ ഇരു കൃഷ്‌ണമണികളും നീക്കം ചെയ്യാനായുള്ള ശസ്‌ത്രക്രിയ നടത്തിയെന്നും മെഡിക്കല്‍ കോളജിന്റെ അനാസ്‌ഥ മൂലം കാഴ്‌ച നഷ്‌ടമായെന്നുമാണു പരാതി. മുട്ടുവേദനയ്‌ക്കുള്ള ചികിത്സയ്‌ക്കിടെ എന്താണ്‌ സംഭവിച്ചതെന്ന്‌ സനൂപിനും കുടുംബത്തിനും ഇനിയും മനസിലായിട്ടില്ല. എന്തിനാണ്‌ എന്റെ കണ്ണുകള്‍ എടുത്തതെന്നാണ്‌ 38 കാരനായ സനൂപിന്റെ ചോദ്യം.അച്‌ഛനും അമ്മയും ഒന്നാംക്ല ാസുകാരനായ മകനും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ എല്ലാമായിരുന്നു സനൂപ്‌. ടൈല്‍സ്‌ പണിക്ക്‌ പോയാണ്‌ സനൂപ്‌ കുടുംബം നോക്കിയിരുന്നത്‌. ഇരുന്ന്‌ ജോലിയെടുക്കുന്നതിന്‌ മുട്ടുവേദന തടസമായി മാറിയതോടെയാണ്‌ ചികിത്സിക്കാമെന്ന്‌ തീരുമാനിച്ചത്‌. തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക്‌ അച്‌ഛനെയും കൂട്ടി ബൈക്ക്‌ ഓടിച്ചാണ്‌ സനൂപ്‌ പോയത്‌. എന്നാല്‍, ആ യാത്ര എന്നെന്നേക്കുമായുള്ള കൂരിരുട്ടിലേക്കാകുമെന്ന്‌ സനൂപ്‌ കരുതിയില്ല. ആശുപത്രിയുടെ തറയില്‍ കിടത്തി ആദ്യം മുട്ടുവേദനയ്‌ക്കുള്ള ചികിത്സ തുടങ്ങി. കയ്യില്‍ ക്യാനുല ഇട്ട സ്‌ഥലത്ത്‌ വേദനയും തടിപ്പും അനുഭവപ്പെട്ടതോടെ നഴ്‌സുമാരോട്‌ പറഞ്ഞെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. അപ്പോഴേക്കും കൈയിലാകെ അണുബാധ പടര്‍ന്നിരുന്നു. ഓര്‍മ്മ മങ്ങി, വായില്‍ നിന്നും മൂക്കില്‍ നിന്നും രക്‌തം വന്നു തുടങ്ങിയപ്പോള്‍ ഐ.സി.യുവിലേക്ക്‌ മാറ്റി. സനൂപിന്റെ രോഗാവസ്‌ഥയെക്കുറിച്ച്‌ ആശുപത്രി അധികൃതര്‍ കുടുംബത്തോട്‌ ഒന്നും പറഞ്ഞില്ല. പിന്നീട്‌ കണ്ണിനു ശസ്‌ത്രക്രിയ വേണമെന്ന്‌ അറിയിച്ചു. ശസ്‌ത്രക്രിയയ്‌ക്കായുള്ള സമ്മതപത്രത്തില്‍ അബോധാവസ്‌ഥയില്‍ ആയിരുന്ന മകന്റെ കൈ കൂട്ടിപ്പിടിച്ച്‌ സനൂപിന്റെ അമ്മ വത്സല ഒപ്പിടീപ്പിച്ചു. ഇരു കൃഷ്‌ണമണികളും നീക്കം ചെയ്യാനായുള്ള ശസ്‌ത്രക്രിയ ആണെന്ന്‌ വത്സലയ്‌ക്ക്‌ മനസിലായില്ല. ശസ്‌ത്രക്രിയയ്‌ക്കുശേഷം കണ്ണിന്റെ കെട്ട്‌ അഴിച്ചപ്പോഴാണ്‌ കുടുംബവും സനൂപും ഈ വിവരം അറിയുന്നത്‌. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ നിര്‍ബന്ധിത ഡിസ്‌ചാര്‍ജ്‌ നല്‍കി ജില്ലാ ആശുപത്രിയിലേക്ക്‌ മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അപ്പോഴും സ്വയം ആവശ്യപ്പെട്ടതുകൊണ്ടുള്ള ഡിസ്‌ചാര്‍ജ്‌ എന്ന കള്ള രേഖയാണ്‌ ഒപ്പം കൊടുത്തയച്ചത്‌. ജില്ലാ ആശുപത്രിയിലും ചികിത്സയ്‌ക്ക്‌ ഡോക്‌ടറുടെ കാല്‍ പിടിക്കേണ്ടി വന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആശുപത്രി അധികൃതര്‍ വിട്ടു നല്‍കിയിരുന്നില്ല. പിന്നീട്‌ വിവരാവകാശ നിയമത്തിലൂടെയാണ്‌ ഇത്‌ നേടിയെടുത്തത്‌. പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സനൂപിന്റെ ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോക്‌ടര്‍ സ്‌ഥലം മാറിപ്പോയതുകൊണ്ട്‌ ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയില്ല എന്നാണ്‌ ആശുപത്രി അധികൃതര്‍ പറയുന്നത്‌. പ്രായമായ അമ്മ അടുത്തുള്ള വീടുകളില്‍ ജോലിക്ക്‌ പോയാണ്‌ ഇപ്പോള്‍ കുടുംബം പോറ്റുന്നത്‌. നീതി തേടി ഇനി എവിടെ പോകണം എന്നു പോലും അറിയാതെ ഇരുട്ടില്‍ കഴിയുകയാണ്‌ ഈ കുടുംബം.

മംഗളം 26 Feb 2026 1:36 am

കണ്ണൂര്‍ ഡി.സി.സി. ഓഫീസിന്‌ മുന്നില്‍ പ്രതിഷേധം, കല്ലേറ്‌

കണ്ണൂര്‍: കെ.എസ്‌.യു. പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു പരുക്കേറ്റ സംഭവത്തില്‍ ഡി.സി.സി. ഓഫീസിനു മുന്നിലേക്കു പ്രതിഷേധവുമായി എസ്‌.എഫ്‌.ഐ. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഡി.സി.സി. ഓഫീസിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തു. ഡി.സി.സി. ഓഫീസില്‍നിന്നു പുറത്തുവന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും വെല്ലുവിളിച്ചതോടെ സ്‌ഥലത്തു വന്‍സംഘര്‍ഷാവസ്‌ഥയായി. സ്‌ഥലത്തെത്തിയ പോലീസ്‌, എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരെ തടഞ്ഞ്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ കല്ലേറില്‍ കെ.എസ്‌.യു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിക്ക്‌ പരുക്കേറ്റു. ഇതേത്തുടര്‍ന്ന്‌ ഡി.സി.സി. ഓഫീസിന്‌ മുന്നിലെ റോഡിലൂടെയുള്ള ഗതാഗതം സ്‌തംഭിച്ചു.

മംഗളം 26 Feb 2026 1:29 am

യു.ഡി.എഫ്‌. അധികാരത്തിലെത്തുമ്പോള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കും: സതീശന്‍

കോട്ടയം: പിന്‍വാതില്‍ നിയമനത്തില്‍ റെക്കോര്‍ഡിട്ടവരാണ്‌ പി.എസ്‌.സി. പ്രായപരിധി കൂട്ടുമെന്ന്‌ പറയുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍. യു.ഡി.എഫ്‌ അധികാരത്തില്‍ എത്തുമ്പോള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുമെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദേഹം. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണ്‌. 10 വര്‍ഷമായി ചെയ്യാന്‍ മടിച്ച കാര്യങ്ങളാണ്‌ ഇപ്പോള്‍ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ആദ്യത്തേത്‌ ശമ്പള കമ്മിഷന്‍ പ്രഖ്യാപനം. 2024-ല്‍ കമ്മിഷന്‍ പ്രഖ്യാപിച്ച്‌ അതിന്റെ ശിപാര്‍ശകള്‍ നടപ്പാക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ്‌ ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചത്‌. ഈ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നല്‍കുമ്പോഴേക്കും അടുത്ത സര്‍ക്കാര്‍ നിലവില്‍ വരും. സാമ്പത്തിക ബാധ്യത പുതിയ സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. പോകുന്ന പോക്കിലാണ്‌ പി.എസ്‌.സി. പരീക്ഷ എഴുതാനുള്ള പ്രായപരിധി ഉയത്തിയത്‌. റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം നല്‍കാത്തതിനെ തുടര്‍ന്ന്‌ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടില്‍ ഇഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും എത്രയോ സഹന സമരങ്ങള്‍ നടത്തി. എന്നിട്ടും നടപടിയുണ്ടായില്ലെന്ന്‌ സതീശന്‍ പറഞ്ഞു. 2021-ല്‍ 1600 രൂപ പെന്‍ഷന്‍ 2500 ആക്കുമെന്ന്‌ പ്രഖ്യാപിച്ചു. നാലേമുക്കാല്‍ വര്‍ഷവും ചില്ലിക്കാശ്‌ കൂട്ടിയില്ല. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പാണ്‌ 400 രൂപ കൂട്ടിയത്‌. തെരഞ്ഞെടുപ്പിനു മുന്‍പ്‌ രണ്ട്‌ മാസം പെന്‍ഷന്‍ നല്‍കിയാല്‍ മതി. പെന്‍ഷന്‍ തുക 900 രൂപ കൂട്ടിക്കിട്ടുമെന്നു കരുതി പാവങ്ങളായ നിരവധി പേര്‍ ഇവര്‍ക്ക്‌ വോട്ട്‌ ചെയ്‌തു. തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന്‌ പിന്നീടാണ്‌ ജനങ്ങള്‍ക്ക്‌ മനസിലായത്‌. ആഗോള അയ്യപ്പ സംഗമത്തില്‍ മോഷ്‌ടിച്ചവര്‍ തന്നെയാണ്‌ നടപടി എടുക്കേണ്ടത്‌. 600 പേര്‍ പങ്കെടുത്ത പരിപാടിയില്‍ 12 കോടി രൂപയാണ്‌ അടിച്ചുമാറ്റിയത്‌. സ്‌പോണ്‍സര്‍ഷിപ്പിന്‌ പോലും കണക്കില്ല. ഇല്ലാത്ത വൗച്ചറും കള്ളക്കണക്കും എഴുതി അയ്യപ്പന്റെ പേരില്‍ നടത്തിയ തട്ടിപ്പാണ്‌ ആഗോള അയ്യപ്പ സംഗമം. സ്വര്‍ണം മോഷ്‌ടിച്ചിട്ടും മതിയാകാതെ തുടരുകയാണ്‌. കേരളത്തെ അപമാനിക്കുന്നതിന്‌ വേണ്ടി ഇല്ലാത്ത കഥകളുണ്ടാക്കി സംഘിപരിവാറിന്റെ പിന്തുണയോടെയുള്ള കേരള സ്‌റ്റേറിയെ കോണ്‍ഗ്രസ്‌ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. 'ഇരുവര്‍' പേരെങ്കിലും മാറ്റാമായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി അറിയപ്പെടുന്ന നടനുമായി അഭിമുഖം നടത്തുന്നതില്‍ ഒരു തെറ്റുമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. പക്ഷെ 2008-ല്‍ ഉമ്മന്‍ ചാണ്ടി ഇതുപോലൊരു അഭിമുഖം നടത്തിയിരുന്നു. അന്നിട്ട പേരാണ്‌ 'ഇരുവര്‍'. ആ പേരെങ്കിലും മാറ്റാമായിരുന്നു. ഇടയ്‌ക്കൊക്കെ മുഖ്യമന്ത്രി ചിരിക്കുന്നത്‌ നമ്മളും കാണട്ടെ. സാധാരണയായി ഉത്തരം പറയാറില്ലല്ലോ. മന്‍ കി ബാത്ത്‌ ആണല്ലോ. ഇങ്ങോട്ട്‌ പറയാറല്ലേയുള്ളൂ. ശരിക്കുള്ള അഞ്ചാമത്തെ ചോദ്യം വരുമ്പോള്‍ എഴുന്നേല്‍ക്കുന്നതാണല്ലോ പതിവ്‌. മോഹന്‍ലാലിനോടെങ്കിലും മുഖ്യമന്ത്രി മറുപടി പറയട്ടെന്നും സതീശന്‍ പറഞ്ഞു.

മംഗളം 26 Feb 2026 1:28 am

സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ

വെള്ളറടയിൽ ക്ഷേത്ര ഉത്സവത്തിനിടെ ട്രാഫിക് നിയന്ത്രിച്ച എസ്ഐ അഭിജിത്തിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിളിയൂര്‍ സ്വദേശി ശ്യാമാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ മറ്റൊരാൾ ഒളിവിലാണ്.

ഏഷ്യൻ നേടി ന്യൂസ് 26 Feb 2026 1:26 am

എയിംസ്‌: കേന്ദ്രം രണ്ടാഴ്‌ചയ്‌ക്കകം മറുപടി നല്‍കണം, അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ (എയിംസില്‍) സാധ്യതാ പഠനം വൈകുന്നതില്‍ അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി. എയിംസ്‌ വേണമെന്ന സംസ്‌ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല. സാധ്യത പഠനത്തിന്റെ കാര്യത്തില്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രം മറുപടി നല്‍കാന്‍ നാലാഴ്‌ച കൂടി സമയം ചോദിച്ചു. ഇത്രയും സമയം നല്‍കാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി, രണ്ടാഴ്‌ചയ്‌ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയോട്‌ ഓണ്‍ലൈന്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. എയിംസ്‌ കാസര്‍ഗോഡ്‌ ജനകീയ കൂട്ടായ്‌മയാണു ഹര്‍ജി നല്‍കിയത്‌.

മംഗളം 26 Feb 2026 1:19 am

ശ്രീനന്ദയുടെ മുഖത്ത് മുറിവുണ്ടായത് മരണത്തിന് മുൻപോ? അസ്വാഭാവിക മരണത്തിൽ കേസെടുത്ത് പൊലീസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത വരുമെന്ന് പ്രതീക്ഷ

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ്. പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും മുറിവുകളുള്ളത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 26 Feb 2026 12:59 am

ഡി എം കെ മുന്നണിയിൽ ഹൗസ് ഫുൾ

മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ മുന്നണി പ്രവേശനം കാത്ത് ഡി എം കെയുടെ മുമ്പില്‍ നില്‍ക്കുകയാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പനീര്‍ ശെല്‍വം രണ്ട് തവണ സന്ദര്‍ശിക്കുകയുണ്ടായി. പാര്‍ട്ടികള്‍ കൂടുതലായി മുന്നണിയിലേക്ക് കടന്നുവരുമ്പോള്‍ അവര്‍ക്ക് സീറ്റുകള്‍ വീതിച്ചു നല്‍കേണ്ടത് ഒരു പ്രശ്‌നമായി ഡി എം കെ കാണുന്നു.

സിറാജ് ലൈവ് 26 Feb 2026 12:51 am

കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന വഴിപാടാകരുത്

കോഴിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ബന്ധപ്പെട്ടവര്‍ ഉണരുകയും സംസ്ഥാന വ്യാപകമായി പരിശോധന നടത്തി അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ തിട്ടപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

സിറാജ് ലൈവ് 26 Feb 2026 12:41 am

മന്ത്രി വീണാ ജോര്‍ജിനു നേരെ നടന്നത് വധശ്രമം എന്ന് എഫ് ഐ ആര്‍

പ്രതിഷേധക്കാര്‍ മന്ത്രിയെ 'കൊല്ലടാ' എന്ന് ആക്രോശിച്ചു കൊണ്ട് എത്തി

സിറാജ് ലൈവ് 26 Feb 2026 12:17 am

മരണം 24ാം വയസിൽ, ആറും നാലും വയസുള്ള രണ്ട് മക്കൾ; ജസീലയുടെ ശബ്‌ദസന്ദേശം പുറത്ത്; ഭർത്താവിൽ നിന്ന് കൊടിയ മാനസികപീഡനം നേരിട്ടെന്ന് വിവരം

മോഷണ ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കാസർകോട്ടെ ജസീലക്ക് ഭർത്താവിൽ നിന്ന് നിരന്തര മാനസിക പീഡനം നേരിട്ടിരുന്നതായി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെന്നും മക്കളെ ഓർത്താണ് പിടിച്ചുനിന്നതെന്നും സന്ദേശത്തിൽ പറയുന്നു

ഏഷ്യൻ നേടി ന്യൂസ് 26 Feb 2026 12:05 am

റെയിൽവേ സ്റ്റേഷന് പരിസരത്ത് രണ്ട് വലിയ ട്രോളി ബാഗുമായി യുവാക്കൾ; സംശയം തോന്നി ഉദ്യോഗസ്ഥര്‍ അരികിലെത്തി, പരിശോധിച്ചപ്പോള്‍ കിട്ടിയത് 30 കിലോ കഞ്ചാവ്

ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ ഷഫീർ, സൗത്ത് പനമണ്ണ സ്വദേശിയായ വിനയൻ എന്നിവരാണ് പിടിയിലായത്. ഇരുവരും നിരവധി ലഹരിക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ്.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 11:58 pm

പൊതുമുതല്‍ നശിപ്പിച്ചാലും റോഡുകള്‍ വികൃതമാക്കിയാലും ശക്തമായ നടപടി; നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കമ്മീഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കമ്മീഷന്‍

മറുനാടൻ മലയാളീ 25 Feb 2026 11:54 pm

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന എഫ്ഐആര്‍; 'മാരകായുധം കൊണ്ട് കഴുത്തില്‍ ആക്രമിച്ചു', അഞ്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതികള്‍

ആരോഗ്യമന്ത്രി വീണാ ജോർജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചതായി എഫ്ഐആർ. കെഎസ്‌യു പ്രവർത്തകർ 'കൊല്ലടാ' എന്ന് ആക്രോശിച്ചെന്നും, കഴുത്തിൽ ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 11:43 pm

മന്ത്രി വീണാ ജോര്‍ജിനു കഴുത്തിന് ക്ഷതമേറ്റതായി വിദഗ്ധ സംഘം; എം ആര്‍ ഐ സ്‌കാനിംഗിനു നിര്‍ദേശിച്ചു

പരിക്കേറ്റ മന്ത്രി കണ്ണൂര്‍ ജില്ലാ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്

സിറാജ് ലൈവ് 25 Feb 2026 11:41 pm

ഇന്ത്യ ഇസ്രായേലിനൊപ്പം; തീവ്രവാദത്തെ ന്യായീകരിക്കില്ല: ഗാസ സമാധാനശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് മോദി

ടെല്‍ അവീവ്: ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള അടുത്ത സൗഹൃദത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം. ഇസ്രായേല്‍ പാര്‍ലമന്റായ നെസെറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടന്ന ഹമാസ് ആക്രമണത്തെ മോദി അപലപിച്ചു. അതിക്രൂരമായ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കൊല്ലപ്പെട്ടവര്‍ക്ക് ഇന്ത്യയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഒന്നു ഇന്ത്യ 25 Feb 2026 11:39 pm

ഡിജിപി രവതാ ചന്ദ്രശേഖർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

സംസ്ഥാന പോലീസ് മേധാവി രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ബുധനാഴ്ച്ച സന്ധ്യയോടെയാണ് ഡി.ജി.പി.രവത എ.ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെത്തിയത്.

കേരളം ഓൺലൈൻ ന്യൂസ് 25 Feb 2026 11:24 pm

കണ്ണൂർ ഡിസിസി ഓഫീസിന് നേരെ കല്ലേറ്:കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി

കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ ഡിസിസി ഓഫീസിന് നേരെ കല്ലേറ് നടന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

കേരളം ഓൺലൈൻ ന്യൂസ് 25 Feb 2026 11:15 pm

'ശെടാ..'; കാപ്പ ചുമത്തി നാടുകടത്തി; തിരിച്ചെത്തി വീണ്ടും അടിപിടി; യുവാവ് വീണ്ടും റിമാൻഡിൽ; കുടുങ്ങിയത് ഷാൻരാജ്

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്ന യുവാവ് നിയമം ലംഘിച്ച് തലസ്ഥാന നഗരിയിൽ തിരിച്ചെത്തി അടിപിടി കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് വീണ്ടും അറസ്റ്റിൽ. ഊക്കോട് സൗദവിലാസത്തിൽ ഷാൻരാജ് (28) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവിൻപ്രകാരം കാപ്പ നിയമപ്രകാരം നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തിയിരുന്ന പ്രതിയാണ് ഷാൻരാജ്. എന്നാൽ, ഇയാൾ പോലീസിന്റെ നിരീക്ഷണം വെട്ടിച്ച് നഗരത്തിലും സമീപപ്രദേശങ്ങളിലും തങ്ങി അടിപിടി കേസുകളിൽ ഉൾപ്പെടുകയായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കാർത്തിക്കിന്റെ ഉത്തരവുപ്രകാരമാണ് നേമം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പേട്ട, ശ്രീകാര്യം, കോവളം, പേരൂർക്കട, പൂജപ്പുര, നേമം തുടങ്ങിയ തിരുവനന്തപുരം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, അക്രമം, പോക്സോ, എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കാപ്പ നിയമം ലംഘിച്ച് കുറ്റകൃത്യങ്ങളിൽ തുടർച്ചയായി ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നതിന്റെ സൂചനയായാണ് ഈ അറസ്റ്റ്. 

മറുനാടൻ മലയാളീ 25 Feb 2026 11:11 pm

നല്ല സ്മാർട്ടായി ചിരിച്ച് നിൽപ്പ്; കുറച്ച് മാസങ്ങളായി ജില്ലയ്ക്ക് പുറത്താണ് പയ്യന്മാരുടെ താമസം; ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി നാട്ടിലെത്തിച്ച് വില്പന; പ്രതികളെ പൊക്കി പോലീസ്

ആലപ്പുഴ: ഒഡിഷയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിയിരുന്ന ക്രിമിനൽ കേസ് പ്രതികളായ രണ്ടുപേർ ആലപ്പുഴയിൽ പിടിയിലായി. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽവെച്ച് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 250 ഗ്രാം കഞ്ചാവും 200 നൈട്രോസെഫാം ഗുളികകളും പിടിച്ചെടുത്തു. അമ്പലപ്പുഴ വണ്ടാനം സ്വദേശി ഇജാസ് (26), മാഹിൻ (23) എന്നിവരാണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. ഇജാസ് നിരവധി മോഷണക്കേസുകളിലും കൊലപാതകശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ മാസം ആലപ്പുഴ നോർത്തിൽ രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഇയാളെ നോർത്ത് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. മാഹിനും നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളിൽ പ്രതിയാണ്. മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസിച്ച് ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. സംസ്ഥാനത്തിന് പുറത്തുനിന്ന് ട്രെയിൻ മാർഗം ജില്ലയുടെ അതിർത്തിയിലെത്തി, അവിടെനിന്ന് ബസിലോ ബൈക്കിലോ ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറുകയാണ് ഇവർ ചെയ്തിരുന്നത്. ഇടപാടുകൾ സുരക്ഷിതമാക്കാൻ തണ്ണീർമുക്കം ബണ്ട് മേഖലയാണ് ഇവർ കൂടുതലും തിരഞ്ഞെടുത്തിരുന്നത്. ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി വരുന്ന വഴി പലയിടങ്ങളിലായി വിറ്റഴിച്ച ശേഷം, ബാക്കിവന്ന കഞ്ചാവും ഗുളികകളുമായി തണ്ണീർമുക്കം ബണ്ട് വഴി മടങ്ങാൻ ശ്രമിക്കുമ്പോഴാണ് പോലീസ് വലയിലാക്കിയത്. സ്വന്തം പേരിലോ ഒരു മാസത്തിൽ കൂടുതലോ ഒരു സിം കാർഡ് ഉപയോഗിക്കാതെ നിരന്തരം ഒളിത്താവളങ്ങൾ മാറിക്കൊണ്ടായിരുന്നു ഇജാസിൻ്റെ കച്ചവടം. ചേർത്തല ഡിവൈഎസ്‌പി അനിൽകുമാർ, മുഹമ്മ സിഐ വിഷ്ണുകുമാർ, എസ്‌സിപിഒമാരായ അഖിൽ, സുജിത്ത് എന്നിവരും നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മറുനാടൻ മലയാളീ 25 Feb 2026 11:05 pm

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ വാങ്ങി; യുഎസിൽ ശതകോടീശ്വരൻ അറസ്റ്റിൽ

പ്രമുഖ ബാത്ത്റൂം സ്റ്റൂൾ ബ്രാൻഡായ സ്ക്വാട്ടി പോട്ടിയുടെ സഹസ്ഥാപകനും ശതകോടീശ്വരനുമായ റോബർട്ട് എഡ്വേർഡ്സ് യുഎസിൽ അറസ്റ്റിൽ. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ വാങ്ങുകയും കൈവശം വെക്കുകയും ചെയ്തെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 11:01 pm

എസ് എസ് എഫ് ക്യാമ്പസ് ഇഫ്താര്‍ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ചു

സംസ്ഥാനത്തെ നൂറിലധികം ക്യാമ്പസുകളിലെ 5000ത്തിലധികം ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും ഇഫ്താറും അത്താഴവും നല്‍കിവരുന്നു

സിറാജ് ലൈവ് 25 Feb 2026 11:00 pm

മന്ത്രി വീണാ ജോർജിന് കഴുത്തിന് ക്ഷതമേറ്റതായി മെഡിക്കൽ ബുള്ളറ്റ്: കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റും

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കഴുത്തിന് ക്ഷതമേറ്റതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം

കേരളം ഓൺലൈൻ ന്യൂസ് 25 Feb 2026 10:57 pm

മലപ്പുറം ജില്ലാ വിഭജനം കൂടുതല്‍ ഗുണകരമെന്ന കലക്ടറുടെ നിരീക്ഷണം അനുഭവത്തിന്റെ വെളിച്ചത്തില്‍: എസ്ഡിപിഐ

മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഭരണപരമായ കാര്യക്ഷമതയ്ക്കും സമഗ്ര വികസനത്തിനും കൂടുതല്‍ ഗുണകരമാണെന്ന ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന്റെ പ്രതികരണം അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി പറഞ്ഞു. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായി ജില്ലയില്‍ നിന്ന് പടിയിറങ്ങുന്ന വേളയില്‍ മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ 'മീറ്റ് ദ പ്രസ്' പരിപാടിയിലായിരുന്നു കലക്ടറുടെ നിര്‍ണായക നിരീക്ഷണം. എസ്ഡിപിഐ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ജില്ലയുടെ ഔദ്യോഗിക ഭരണാധികാരിയായിരുന്ന ഒരാള്‍ തന്നെ അടിവരയിടുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയുടെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാന്‍ നാലര മണിക്കൂറോളം എടുക്കുന്നതും, വര്‍ദ്ധിച്ച ജനസംഖ്യയും വിസ്തൃതിയും ഭരണനിര്‍വ്വഹണത്തിന് വലിയ വെല്ലുവിളിയാണെന്നുമുള്ള കലക്ടറുടെ നിരീക്ഷണം യാഥാര്‍ത്ഥ്യബോധമുള്ളതാണ്. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും, വലിപ്പം കുറവാണെങ്കില്‍ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായവും രാഷ്ട്രീയമായി ഏറെ പ്രസക്തമാണെന്ന് അന്‍വര്‍ പഴഞ്ഞി പറഞ്ഞു. ജില്ലാ വിഭജനം ഏതെങ്കിലും കാലത്ത് ഗൗരവമായി പരിഗണിക്കപ്പെടേണ്ടി വരുമെന്ന വി ആര്‍ വിനോദിന്റെ വാക്കുകള്‍ വികസനമുരടിപ്പ് നേരിടുന്ന മലപ്പുറത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, ജില്ലയുടെ ഭരണാധികാരി തന്നെ തുറന്നുപറഞ്ഞ ഈ വസ്തുതകള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേജസ് ന്യൂസ് 25 Feb 2026 10:56 pm

ഇനിയെങ്കിലും...ഇതിനെതിരെ പ്രതികരിക്കണം; അല്ലെങ്കിൽ നാടിന് തന്നെ ആപത്ത്!! കാണിക്കുന്നതെല്ലാം അതിശയോക്തി കലർന്ന അവകാശവാദങ്ങളെന്ന് ആരോപണം; 'ദി കേരള സ്റ്റോറി 2' ചിത്രത്തിന് വൻ തിരിച്ചടി; ഹർജിയിൽ തീർപ്പുവരുന്നത് വരെ ചിത്രത്തിന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ നിൽക്കുന്ന 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. ഹർജിയിൽ അന്തിമ തീരുമാനം വരുന്നത് വരെ സിനിമ പ്രദർശിപ്പിക്കരുതെന്നും ചിത്രത്തിന്റെ അവകാശങ്ങൾ ആർക്കും കൈമാറരുതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർമ്മാതാക്കൾക്ക് കർശന നിർദ്ദേശം നൽകി. മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന ഹർജിക്കാരന്റെ ആശങ്കയിൽ കഴമ്പുണ്ടാകാമെന്ന് നിരീക്ഷിച്ച കോടതി, വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. ജീവശാസ്ത്രജ്ഞനായ ശ്രീദേവ് നമ്പൂതിരി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച മൂന്ന് ഹർജികളാണ് കോടതി പരിഗണിച്ചത്. സിനിമ കേരളത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നും മതവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുമെന്നുമുള്ള വാദങ്ങൾ കോടതി ഗൗരവത്തോടെയാണ് കണ്ടത്. സിനിമ കാണാൻ കോടതി താൽപര്യം പ്രകടിപ്പിച്ചെങ്കിലും നിർമാതാക്കൾ അതിന് വലിയ താൽപര്യം കാണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. മതസൗഹാർദ്ദത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുന്നത് സൂക്ഷ്മമായ പരിശോധന അർഹിക്കുന്നുണ്ടെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. സിനിമയുടെ റിലീസ് തടയണമെന്നും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഹർജികളാണ് കോടതി പരിഗണിക്കുന്നത്. 'യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി' നിർമിച്ചതെന്ന് അവകാശപ്പെടുന്ന ചിത്രത്തിന് കേരളവുമായി നേരിട്ട് ബന്ധമില്ലാത്ത കഥയായിട്ടും 'കേരള' എന്ന പേര് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണെന്ന് ഹർജിക്കാർ വാദിച്ചു. ചിത്രത്തിൽ കാണിക്കുന്ന ഇരകൾ കേരളത്തിൽ നിന്നുള്ളവരല്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, 'ഡൽഹി ബെല്ലി', 'ചെന്നൈ എക്സ്പ്രസ്', 'ഗോ ഗോവ ഗോൺ' തുടങ്ങിയ സിനിമകളുടെ പേരുകൾ ഉദാഹരണമായി കാണിച്ച് സെൻസർ ബോർഡ് വക്താവ് വാദിച്ചത് ഇത്തരം പേരുകൾ ആർക്കെങ്കിലും ഒക്കെ എതിർപ്പുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ്. 'കേരളത്തിന്റെ അന്തസ്സ്' എന്നതിലുപരി ഇത് 'ഇന്ത്യയുടെ അന്തസ്സിനെ' കുറിച്ചാണെന്ന് നിർമാതാക്കളുടെ അഭിഭാഷകനും വാദിച്ചു. മതപരിവർത്തനം, നിർബന്ധിത മതമാറ്റം തുടങ്ങിയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന 'ദി കേരള സ്റ്റോറി 2' കേരളം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉൾക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഫെബ്രുവരി 27നാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 27-ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കെയാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. വാദം പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനാണ് കോടതി നിർദ്ദേശിച്ചത്. സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം സിനിമയിലുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി നിരീക്ഷിച്ചു. സിനിമ മുൻകൂട്ടി കാണാൻ കോടതി താൽപര്യം പ്രകടിപ്പിച്ചെങ്കിലും നിർമ്മാതാക്കൾ അതിനോട് സഹകരിക്കാൻ വിമുഖത കാണിച്ചത് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ചിത്രം 'യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളത്' എന്ന് അവകാശപ്പെടുമ്പോഴും കേരളവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇതിൽ പറയുന്നതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ചിത്രത്തിലെ ഇരകൾ കേരളത്തിന് പുറത്തുള്ളവരായിട്ടും 'കേരള' എന്ന പേര് ഉപയോഗിക്കുന്നത് ബോധപൂർവം സംസ്ഥാനത്തെ അപമാനിക്കാനാണെന്ന് അവർ വാദിച്ചു. ഇന്ത്യൻ മുസ്ലീങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നുവെന്നും സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങൾ അതിശയോക്തി കലർന്നതാണെന്നും പരാതിയിൽ പറയുന്നു. നിർമ്മാതാക്കളുടെയും സെൻസർ ബോർഡിന്റെയും മറുപടി എന്നാൽ, നിർമ്മാതാക്കൾ ഈ ആരോപണങ്ങളെ തള്ളി. 'കേരളത്തിന്റെ അന്തസ്സ്' എന്നതിലുപരി ഇത് 'ഇന്ത്യയുടെ അന്തസ്സിനെ' കുറിച്ചുള്ള വിഷയമാണെന്നായിരുന്നു അവരുടെ അഭിഭാഷകന്റെ വാദം. സെൻസർ ബോർഡ് വക്താവ് മറ്റ് സ്ഥലപ്പേരുകളുള്ള സിനിമകളെ (ഉദാഹരണത്തിന് 'ചെന്നൈ എക്സ്പ്രസ്', 'ഡൽഹി ബെല്ലി') ഉദാഹരണമായി കാട്ടി ഇത്തരം പേരുകൾ സ്വാഭാവികമാണെന്നും വാദിച്ചു. മതപരിവർത്തനം, നിർബന്ധിത മതമാറ്റം തുടങ്ങിയ വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 'ദി കേരള സ്റ്റോറി 2' കേരളം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ഉൾക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9:45-ന് കോടതി വീണ്ടും ഹർജി പരിഗണിക്കുമ്പോൾ സിനിമാ റിലീസുമായി ബന്ധപ്പെട്ട ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകാനാണ് സാധ്യത. നിയമക്കുരുക്കുകളിൽ പെട്ടതോടെ ചിത്രത്തിന്റെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.

മറുനാടൻ മലയാളീ 25 Feb 2026 10:50 pm

ഫ്രിദ സോമനായി രജിഷ വിജയൻ; 'മസ്തിഷ്ക മരണം' ഫെബ്രുവരി 27 മുതൽ തിയേറ്ററുകളിൽ

2046-ലെ കേരളം പശ്ചാത്തലമാക്കുന്ന ഈ ഡിസ്റ്റോപ്യൻ സൈബർ പങ്ക് ചിത്രത്തിൽ രജിഷ വിജയനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. Rajisha Vijayan as Frida Soman in Masthishka Maranam

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 10:50 pm

അവരുടെ പാറ്റേണ്‍ എങ്ങനെയാണോ..അതിലേക്ക് ഞാന്‍ അഡാപ്റ്റ് ചെയ്യും; ഒരുപാട് ഹോംവർക്ക് ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല; രഹസ്യങ്ങൾ തുറന്നുപറഞ്ഞ് ദിവ്യ പ്രഭ

മ ലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടി ദിവ്യ പ്രഭ, കൃഷാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മസ്തിഷ്ക മരണം' എന്ന സിനിമയിലെ കഥാപാത്രത്തിനായി അമിത തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി. കഥ ഭാവിയിൽ നടക്കുന്ന ഒന്നായതിനാലും സംവിധായകൻ കൃഷാന്തിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടുമാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും അവർ ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഓരോ സിനിമയ്ക്കും ഓരോ കഥാപാത്രത്തിനും പ്രത്യേക തയ്യാറെടുപ്പുകൾ നടത്താറുണ്ടെങ്കിലും, 'മസ്തിഷ്ക മരണം' എന്ന ചിത്രത്തിന് അത്തരമൊരു 'ഹോംവർക്കി'ന്റെ ആവശ്യം തോന്നിയില്ലെന്ന് ദിവ്യ പ്രഭ പറഞ്ഞു. താൻ തയ്യാറെടുപ്പുകളിൽ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും, എന്നാൽ അതേസമയം സംവിധായകന്റെ കാഴ്ചപ്പാടുകൾക്കനുസരിച്ച് വഴങ്ങാൻ ഒരു കലാകാരി എന്ന നിലയിൽ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്' പോലുള്ള ചിത്രങ്ങൾക്ക് വ്യക്തമായ റെഫറൻസുകൾ ലഭ്യമായിരുന്നു. എന്നാൽ, കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിനായി വർക്ക്‌ഷോപ്പുകൾ മാത്രമാണ് നടത്തിയത്, അല്ലാതെ ഒരു റഫറൻസും ലഭിച്ചിരുന്നില്ലെന്നും ദിവ്യ പ്രഭ ഓർമ്മിപ്പിച്ചു. 'ടേക്ക് ഓഫ്', 'കമ്മാര സംഭവം', 'തമാശ', 'മാലിക്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ ദിവ്യ പ്രഭ, 'അറിയിപ്പ്' എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രത്തിലൂടെയാണ് കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള നോമിനേഷൻ ലഭിച്ചിരുന്നു. അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രതികരണം നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും ഏറെ ചർച്ചയായിരുന്നു. ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' എന്ന ചിത്രത്തിലെ പ്രകടനവും നിരൂപകശ്രദ്ധ നേടിയിരുന്നു. തയ്യാറെടുപ്പുകൾക്ക് പ്രാധാന്യം നൽകുന്ന ഒരു നടി, പ്രത്യേക സാഹചര്യത്തിൽ അതിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്, 'മസ്തിഷ്ക മരണം' എന്ന ചിത്രത്തിന്റെ സ്വഭാവത്തെയും ഉള്ളടക്കത്തെയും കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുന്നതാണ്.

മറുനാടൻ മലയാളീ 25 Feb 2026 10:35 pm

വിമാനമിറങ്ങിയപ്പോൾ സാറ മോദിയോട് പറഞ്ഞ രഹസ്യം പുറത്ത്, മോദിയുടെ മറുപടി ഇങ്ങനെ... പൊട്ടിച്ചിരിച്ച് നെതന്യാഹു

ഇസ്രായേൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി നെതന്യാഹുവും ഭാര്യ സാറയും ചേർന്ന് സ്വീകരിച്ചു. മോദിയുടെ പോക്കറ്റ് സ്ക്വയറിന്റെ നിറവും തന്റെ വസ്ത്രത്തിന്റെ നിറവും ഒന്നാണെന്ന് സാറ ചൂണ്ടിക്കാട്ടി.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 10:34 pm

കേരളത്തിന് മാത്രമായി പ്രത്യേക അന്തസില്ലെന്ന് നിര്‍മാതാവ്; വാദം തീരുംവരെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാദമായ 'കേരള സ്റ്റോറി 2' സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതിയിലെ വാദം തീരുന്നതുവരെ കേരള സ്റ്റോറി ടു സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിര്‍മാതാക്കള്‍ അപ്രസക്തമാക്കരുതെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. അതേസമയം,

ഒന്നു ഇന്ത്യ 25 Feb 2026 10:27 pm

മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസം, ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി വില്പന; ക്രിമിനൽ കേസുകളിലെ പ്രതികൾ കഞ്ചാവുമായി പിടിയിൽ

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽവെച്ച് ക്രിമിനൽ കേസ് പ്രതികളെ മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പൊലീസും ചേർന്ന് പിടികൂടി

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 10:26 pm

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണം; വധശ്രമത്തിന് കേസെടുത്തു, അഞ്ച് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി നടത്തിയ പ്രതിഷേധത്തില്‍ വധശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. അറസ്റ്റിലായ കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം 5 പേരെ റെയില്‍വേ പോലിസിന് കൈമാറും. അതിക്രമം നടന്നത് റെയില്‍വേ സ്റ്റേഷന്‍ അകത്ത് നിന്നായത് കൊണ്ടാണ് തീരുമാനം. അറസ്റ്റിലായ പ്രവര്‍ത്തകര്‍ നിലവില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനിലാണ്. എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോര്‍ജിനെ പ്ലാറ്റ്‌ഫോമില്‍ എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലിസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പോലിസ് പിടിച്ചുമാറ്റി. യൂത്ത്‌കോണ്‍ഗ്രസുകാര്‍ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അല്‍പസമയം പ്ലാറ്റ്‌ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചു. സംസാരിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ കഴുത്തിന് കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കള്‍ അറിയിക്കുന്നത്. കഴുത്തിന് ഗുരുതര പരിക്കുണ്ട്. ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി കണ്ടു. കോണ്‍ഗ്രസിന്റെ ഹീനമായ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, പ്രതിഷേധക്കാര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. തെറ്റുണ്ടെങ്കില്‍ പരിശോധിച്ച് നടപടി എടുക്കും. ആക്രമണം നടന്നിട്ടില്ല, നടന്നെങ്കില്‍ അത് തെറ്റാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

തേജസ് ന്യൂസ് 25 Feb 2026 10:26 pm

പോലീസ് വരുന്നത് കണ്ട് എല്ലാവരും ഓടി; ഉപേക്ഷിച്ച ബൈക്ക് നമ്പര്‍ പരിശോധിച്ചപ്പോള്‍ ഞെട്ടൽ; യുവാവിനെ കൈയ്യോടെ പൊക്കി

കോഴിക്കോട്: വ്യാജ രജിസ്‌ട്രേഷൻ നമ്പറും, ചെയ്‌സ് നമ്പര്‍ മായ്ച്ച നിലയിലുമുള്ള ബൈക്ക് ഉപയോഗിച്ച യുവാവിനെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി (19) ആണ് പിടിയിലായത്. ഈ മാസം ഏഴാം തീയതി പുലർച്ചെ അരക്കിണറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം നടന്ന സംഘർഷത്തെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. സംഘർഷം നടക്കുന്നതറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ അതിൽ ഉൾപ്പെട്ടവർ ചിതറിയോടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബൈക്ക് പോലീസ് പരിശോധിച്ചപ്പോഴാണ് രജിസ്‌ട്രേഷൻ നമ്പര്‍ വ്യാജമാണെന്നും ചെയ്‌സ് നമ്പര്‍ മായ്ച്ച നിലയിലാണെന്നും വ്യക്തമായത്. തുടർന്ന്, എൻജിൻ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തുകയും മുഹമ്മദ് ഷഹദിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. വാഹനത്തിന്റെ നമ്പര്‍ മാറ്റിയത് എന്തിനാണെന്നും, ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും മാറാട് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. മാറാട് എസ്‌ഐ അശ്വിൻ റോയ്, എഎസ്‌ഐ മനോജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും, മറ്റു കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

മറുനാടൻ മലയാളീ 25 Feb 2026 10:24 pm

കരുത്തരെ കളത്തിലിറക്കാന്‍ നീക്കം; ബ്രിട്ടാസും, ഐസക്കും, ശൈലജയും, സ്വരാജും, എം വി ജയരാജനും മടക്കമുള്ളവര്‍ മത്സരിച്ചേക്കും; രണ്ടുടേം നിബന്ധനയില്‍ ഇളവ് വരും; മുഖ്യപരിഗണന ജയസാധ്യതക്ക്; മലപ്പുറത്ത് സ്വതന്ത്രരെ തേടുന്നു; മൂന്നാമൂഴത്തിനായി സിപിഎമ്മില്‍ പൊരിഞ്ഞ പുനരാലോചന!

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പിന്‍ബലത്തില്‍ സിപിഎമ്മില്‍ പുനരാലോചന. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി, ജയസാധ്യത മുഖ്യവിഷയമാക്കി എടുക്കാനാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ഉയരുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ജനപ്രിയരായ പുതുമുഖങ്ങളെയും പ്രമുഖ നേതാക്കളെയും പാര്‍ട്ടി രംഗത്തിറക്കണമെന്നാണ്, സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും അനുഭാവിയോഗങ്ങളിലും ഉയരുന്ന വികാരം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച യുവനേതാക്കളെയും മഹിളാ പ്രതിനിധികളെടെയും ലിസ്റ്റ് സിപിഎം പഠിച്ചുകൊണ്ടിരിക്കയാണ്. രണ്ടു തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന കര്‍ശന നിബന്ധനയില്‍ ഇത്തവണ ചില ഇളവുകള്‍ വരുത്താന്‍ സി.പി.എം ആലോചിക്കുന്നുണ്ട്. ഇതുവഴി പ്രമുഖ നേതാക്കളെ വീണ്ടും രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. ടി.എം. തോമസ് ഐസക്, പി.കെ. ബിജു തുടങ്ങിയ നേതാക്കളും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് മടങ്ങിവരാനിടയുണ്ട്. അതേസമയം, ഇ.പി. ജയരാജന്‍, പുത്തലത്ത് ദിനേശന്‍ എന്നിവരെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് പൊതു അഭിപ്രായം. കളത്തിലിറങ്ങുന്നത് കരുത്തര്‍ നേരത്തെ പിണറായി വിജയനുമാത്രമാണ് പാര്‍ട്ടിയില്‍ ഇളവ് ഉണ്ടായിരുന്നത്. ധര്‍മ്മടത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കുറിയും ജനവിധി തേടാനാണ് സാധ്യത. മട്ടന്നൂരില്‍ നിലവിലെ എം.എല്‍.എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ വീണ്ടും മത്സരിക്കാന്‍ ഇടയുണ്ട്. ശൈലജ ടീച്ചറെ പിണറായിക്കു പിന്നില്‍ രണ്ടാമനായി ഉയര്‍ത്തിക്കാട്ടണമെന്നാണ്, സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ ഉയരുന്ന ആവശ്യം. തലശ്ശേരിയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വീണ്ടും മത്സരിച്ചേക്കും. തളിപ്പറമ്പ് എംഎല്‍എയായ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വീണ്ടും മത്സരിക്കാനിടയില്ല. അതുപോലെ കണ്ണൂര്‍ മൂന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ പി ജയരാജന്‍ അടക്കമുള്ള പഴയ പടക്കുതിരകള്‍ക്ക് അവസരം കൊടുക്കാനിടയില്ല. പയ്യന്നൂര്‍ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി മാറ്റം പരിഗണയിലുണ്ട്. നിലവിലെ എം.എല്‍.എ ആയ ടി.ഐ. മധുസൂദനനെതിരെ ഉയര്‍ന്ന ഫണ്ട് വെട്ടിപ്പ് ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു. രക്തസാക്ഷി ധനരാജ് ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. ഫണ്ട് വിവാദം ഉന്നയിച്ച പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിനെത്തുടര്‍ന്ന് പ്രാദേശികമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. മധുസൂദനനെ മാറ്റി, പുതിയൊരാളെ പരീക്ഷിക്കണമെന്ന ആവശ്യം പ്രാദേശിക തലത്തില്‍ ശക്തമാണ്. എന്നാല്‍ വിമതരുടെ തീരുമാനം അംഗീകരിക്കുന്നതിന് തുല്യമാവും ഇതെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. ബ്രിട്ടാസ് മത്സരിക്കുമോ? അതിനിടെ ജോണ്‍ ബ്രിട്ടാസിനെ കണ്ണൂരില്‍ നിന്നോ കോഴിക്കോട്ട് നിന്നോ മത്സരിപ്പിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കകത്തുണ്ട്. രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുമെന്നും തൃശൂര്‍ പോലുള്ള ഏതെങ്കിലും പ്രധാന മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് അദ്ദേഹം തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കാന്‍ 2027വരെ സമയമുണ്ടെന്നുമാണ് ബ്രിട്ടാസ് പറയുന്നത്. പക്ഷേ . ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ജനപ്രിയരായ പുതിയ മുഖങ്ങളെ രംഗത്തിറക്കയല്ലാതെ വേറെ പോംവഴിയില്ല. ഈ സാഹചര്യത്തില്‍ ബ്രിട്ടാസിന്റെ പേരും ചര്‍ച്ചകളില്‍ തുടരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ എം വി നികേഷ് കുമാറിന് ഇനിയും ഒരു അവസരം കിട്ടാന്‍ സാധ്യതയില്ല. പക്ഷേ ഒരു വിഭാഗം നികേഷിനുവേണ്ടിയും രംഗത്ത് എത്തിയിട്ടുണ്ട്. പി.വി. അന്‍വര്‍ എല്‍.ഡി.എഫ് വിട്ട സാഹചര്യത്തില്‍, മുന്‍ എം.എല്‍.എ എം. സ്വരാജിനെ ഇവിടെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ സ്വരാജിന് കോഴിക്കോട്ടെയോ, കണ്ണൂരിലെയോ ഒരു സുരക്ഷിത മണ്ഡലം കൊടുക്കണമെന്നും ആവശ്യമുണ്ട്. ബേപ്പൂരില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നെ മണ്ഡലം നിലനിര്‍ത്താന്‍ ഇറങ്ങാനാണ് സാധ്യത. ഇവിടെ പി വി അന്‍വര്‍ എതിരാളിയായി വരുമെന്നാണ് സുചന. കോഴിക്കോട് ജില്ലയിലും സിപിഎം കരുതലോടെയാണ് നീങ്ങുന്നത്. ബാലുശ്ശേരില്‍ നിലവിലെ എം.എല്‍.എ കെ.എം. സച്ചിന്‍ ദേവ് വീണ്ടും ജനവിധി തേടാനാണ് സാധ്യത. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ രണ്ട് ടേം നിബന്ധനയില്‍ ഇളവ് ലഭിക്കാനിടയുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് പകരം പുതിയ മുഖങ്ങളെ കൊണ്ടുവരാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാറിന്റെ മകള്‍ അമിത പ്രദീപിനെ പോലുള്ള യുവ നേതാക്കളുടെ പേരുകളും പ്രാദേശികമായി ചര്‍ച്ചയിലുണ്ട്. പേരാമ്പ്രയില്‍, മുതിര്‍ന്ന നേതാവ് ടി.പി. രാമകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്താന്‍ വീണ്ടും ഇറങ്ങിയേക്കുമെന്നാണ് അറിയുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബും മല്‍സരിക്കണമെന്ന് അണികള്‍ക്കിടയില്‍നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് വ്യക്തിപരമായ മത്സരിക്കാന്‍ താല്‍പ്പര്യമില്ല എന്നാണ് മെഹബൂബ് പറയുന്നത്. മലപ്പുറം ജില്ലയില്‍, സമൂഹത്തില്‍ പേരുള്ള ചില സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും സിപിഎം കണ്ടുവെച്ചിട്ടുണ്ടെന്നാണ് അറിവ്

മറുനാടൻ മലയാളീ 25 Feb 2026 10:24 pm

കെഎസ്‌യു പ്രവർത്തകരുടെ ശബ്ദത്തേക്കാൾ കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം: കെസി വേണു​ഗോപാൽ

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ എംപി . ആരോഗ്യ മന്ത്രിക്ക് സിംപതി ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നാടകം പാളിയതായും കെഎസ്‌യു പ്രവർത്തകരുടെ ശബ്ദത്തേക്കാൾ കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശമാണെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ആരോഗ്യ മന്ത്രി ആക്രോശിക്കുകയായിരുന്നു. കെഎസ്‌യു പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ അടുത്തേക്ക് പോലും എത്തിയില്ല. ആരോഗ്യമന്ത്രി വെല്ലു വിളിക്കുന്നുണ്ട്. പൊലിസ് ആരോഗ്യമന്ത്രിയ്ക്ക് സംരക്ഷണം ഒരുക്കുന്നുണ്ടെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ആരെയും ആക്രമിക്കുന്നത് […] The post കെഎസ്‌യു പ്രവർത്തകരുടെ ശബ്ദത്തേക്കാൾ കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം: കെസി വേണു​ഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 25 Feb 2026 10:23 pm

പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ഗനിര്‍ദേശങ്ങളായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഒഴിവാക്കാന്‍ സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നതിനും റോഡുകള്‍ വികൃതമാക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു ഖേല്‍കര്‍ അറിയിച്ചു. ഇലക്ഷന്‍ (ജനറല്‍) വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, പ്രചാരണ രംഗത്തെ പൊതുവഴികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ചിഹ്നങ്ങള്‍ വരയ്ക്കുന്നതും പോസ്റ്ററുകള്‍ പതിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയില്‍ നടത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും പൂര്‍ണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ റോഡുകളില്‍ ചിഹ്നങ്ങളും അടയാളങ്ങളും വരച്ച് വൃത്തികേടാക്കുന്നത് പതിവാണെന്നും, ഇത് പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, അവയുടെ പരിസരങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ സിവില്‍ നിര്‍മ്മിതികളില്‍ ചുവരെഴുതുന്നതോ, പോസ്റ്ററുകളും പേപ്പറുകളും പതിപ്പിക്കുന്നതോ, മറ്റേതെങ്കിലും തരത്തില്‍ വികൃതമാക്കുന്നതോ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ ഇത്തരം ഇടങ്ങളില്‍ സ്ഥാപിക്കുന്നതിനും അനുമതിയില്ല. റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫിസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ ഫ്ലൈഓവറുകള്‍, സര്‍ക്കാര്‍ റോഡുകള്‍, സര്‍ക്കാര്‍-പൊതു കെട്ടിടങ്ങള്‍, ബസ്സുകള്‍, ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകള്‍, മുനിസിപ്പല്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളെയും പൊതുസ്വത്തുക്കളെയും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കും. നിലവിലുള്ള പ്രാദേശിക നിയമങ്ങളോ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളോ ലംഘിച്ചുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ അസോസിയേഷനോ സ്ഥാനാര്‍ത്ഥിയോ വ്യക്തിയോ പൊതുസ്വത്ത് വികൃതമാക്കിയാല്‍, അവ ഉടന്‍ നീക്കം ചെയ്യാന്‍ വരണാധികാരി അല്ലെങ്കില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണം. രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ഇതിനോട് ഉടനടി പ്രതികരിക്കാത്ത പക്ഷം, ജില്ലാ ഭരണകൂടത്തിന് നേരിട്ട് ഇടപെട്ട് ഇവ നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഇതിനായി വരുന്ന മുഴുവന്‍ ചെലവുകളും ഉത്തരവാദിയായ രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ വഹിക്കേണ്ടി വരും. ഈ തുക ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് കൂട്ടിച്ചേര്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പൊതുറോഡുകളില്‍ ചിഹ്നങ്ങള്‍ വരയ്ക്കുന്നതോ, വസ്തുക്കള്‍ തറയ്ക്കുന്നതോ, പോസ്റ്ററുകള്‍ പതിപ്പിക്കുന്നതോ ആയ എല്ലാത്തരം പ്രവര്‍ത്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും വിട്ടുനില്‍ക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് വരണാധികാരികളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ നടപടികള്‍ ഉറപ്പാക്കണമെന്നും ഡോ. രത്തന്‍ യു. ഖേല്‍കര്‍ അറിയിച്ചു.

തേജസ് ന്യൂസ് 25 Feb 2026 10:17 pm

പാവപ്പെട്ടവൻ 'സഫ്ന'യെ ആദ്യമായി പരിചയപ്പെട്ടതും അവന്റെ തലവര തന്നെ മാറി; ഓരോന്ന് മിണ്ടിയും പറഞ്ഞും ബന്ധം കൂടുതൽ അടുത്തു; ഒടുവിൽ ഹോട്ടൽ മുറിയിലേക്ക് തഞ്ചത്തിൽ മയക്കി വിളിച്ചുവരുത്തിയതും കണ്ടത് അവളുടെ തനിനിറം; രണ്ടുംകല്പിച്ച് ഇരച്ചെത്തിയ ആ സംഘം യുവാവിനെ തീതീറ്റിച്ചു; ആ 'തേൻകെണി' കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ഇനി അഴിയെണ്ണും

കൊച്ചി: ഹണിട്രാപ്പിൽ കുടുക്കി ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സഫ്ന ഉൾപ്പെടെയുള്ള സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പുറത്തുവരുന്നത് കൊടുംക്രൂരതയുടെ വിവരങ്ങളാണ്. ഈ മാസം 22-ന് കൊച്ചി പനമ്പിള്ളി നഗറിലെ ഹോട്ടലിൽ വെച്ചാണ് കൊല്ലം നല്ലില സ്വദേശിയായ യുവാവിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവിനെ മർദിച്ചത്. സംഭവദിവസം വൈകുന്നേരം ഒരുമിച്ച് പുറത്ത് പോകാമെന്ന് പറഞ്ഞ് സഫ്നയാണ് യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇവർ കുറച്ചുകാലമായി സൗഹൃദത്തിലായിരുന്നു. വൈകുന്നേരം ആറരയോടെ യുവാവ് ഹോട്ടൽ മുറിയിലെത്തിയപ്പോൾ ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ട് പേരും പുറത്ത് നിന്നെത്തിയ മറ്റ് രണ്ട് പേരും ചേർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. യുവാവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കുകയും സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പകർത്താനായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം. എന്നാൽ യുവാവ് ഇതിന് വിസമ്മതിച്ചതോടെ പ്രതികൾ മാറിമാറി മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. സംഘത്തിലെ ഒരാൾ ടോർച്ച് ഉപയോഗിച്ച് യുവാവിൻ്റെ വലത് കൈപ്പത്തിയിൽ അടിച്ചു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ ഇടത് കൈകൊണ്ട് യുവാവ് ഇത് തടഞ്ഞു. യുവാവിൻ്റെ നഗ്ന ചിത്രങ്ങൾ പ്രതികൾ പകർത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. ക്രൂരമായ ആക്രമണത്തിന് പിന്നിലെ പ്രതികളെ പിടികൂടിയതിലൂടെ കേസിൽ നിർണ്ണായകമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. തുടരന്വേഷണത്തിലൂടെ സംഘത്തിലെ മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കലൂരില്‍ താമസിക്കുന്ന ബധിരനും മൂകനുമായ യുവാവിനാണ് മര്‍ദനമേറ്റത്. ഇയാള്‍ കൊല്ലം സ്വദേശിയാണ്. ഹണി ട്രാപ് സംഘമാണ് ബധിരനും മൂകനുമായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം. മനോരമ ജംഗ്ഷന് സമീപത്തുള്ള ഒരു ലോഡ്ജിലേക്കാണ് ഈ യുവാവിനെ ഹണി ട്രാപ് സംഘം വിളിച്ച് വരുത്തിയത്. യുവാവിനെ സുഹൃത്തായ യുവതിയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവര്‍ തമ്മില്‍ ഒരുമാസമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതില്‍ പ്രകോപിതനായ ഇയാള്‍ യുവതി വഴി ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഇവിടെ വച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മര്‍ദനമേല്‍ക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ടോര്‍ച്ച് വച്ച് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് സുഹൃത്തുക്കള്‍ വന്നാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. ഇയാള്‍ക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത കടവന്ത്ര പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. കൊലപാതകം കുറ്റം ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. യുവാവിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. 

മറുനാടൻ മലയാളീ 25 Feb 2026 10:15 pm

അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് ഇഡി കണ്ടുകെട്ടി

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ 'അബോഡ്' എന്ന വീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 17 നിലകളുള്ള, 66 മീറ്റര്‍ ഉയരമുള്ള ഈ ആഡംബര വീട് മുംബൈയിലെ പാലി ഹില്‍ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി(RCOM) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (PMLA) പ്രകാരമാണ് ഈ ബഹുനില വീട് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം 3,716.83 കോടി രൂപയാണെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കി. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് അനില്‍ അംബാനി ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇഡി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യഘട്ട ചോദ്യം ചെയ്യലിന് അനില്‍ അംബാനി ഹാജരായത്. ഈ കേസില്‍ ഇതുവരെ കണ്ടുകെട്ടിയ ആസ്തിയുടെ മൊത്തം മൂല്യം ഏകദേശം 15,700 കോടി രൂപയായി ഉയര്‍ന്നതായും ഇഡി അറിയിച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (RCOM) അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും വായ്പകള്‍ വഴിതിരിച്ചുവിട്ടെന്നും ഉള്ള ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഇഡിയുടെ നടപടി.

തേജസ് ന്യൂസ് 25 Feb 2026 10:11 pm

ഭാര്യയും മക്കളും ഓസ്ട്രേലിയയിൽ; 18 മാസമായി 80 -കാരനായ ഡോക്ടർ എഴുന്നേൽക്കാനാകാതെ കിടന്നത് സ്വന്തം വിസർജ്യങ്ങൾക്കിടയിൽ, വീഡിയോ

ഹരിയാനയിലെ സ്വന്തം വീട്ടിൽ ദയനീയാവസ്ഥയിൽ കഴിഞ്ഞ 80 -കാരനായ ഡോക്ടറെ സന്നദ്ധ പ്രവർത്തകർ രക്ഷപ്പെടുത്തി. ഭാര്യയും മക്കളും ഓസ്‌ട്രേലിയയിലായിരിക്കെ, ഏകദേശം 18 മാസത്തോളമായി അദ്ദേഹം ഭക്ഷണവും പരിചരണവുമില്ലാതെ സ്വന്തം വിസർജ്യങ്ങൾക്കിടയിലാണ് കഴിഞ്ഞിരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 10:09 pm

'കേരളമെന്നാൽ പെട്ടിക്കടയും വണ്ടിക്കടയും ബീവറേജസുമല്ല', 55000 കോടിയുടെ നിക്ഷേപം യാഥാർത്ഥ്യമായി, കിഫ്ബി വഴി വ്യവസായ കുതിപ്പെന്നും മന്ത്രി

വ്യവസായ മന്ത്രി പി. രാജീവ്, കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കുന്നു. 'ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ' മുന്നിലെത്തിയതും, 55,000 കോടിയുടെ നിക്ഷേപം ആകർഷിച്ചതും, നാല് ലക്ഷത്തോളം പുതിയ സംരംഭങ്ങൾ ആരംഭിച്ചതും ഇതിന് തെളിവാണ്.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 10:09 pm

ആക്ഷൻ പറഞ്ഞതും മരണമാസ് പ്രകടനം ! അടിമുടി രജനി-കമൽ ഷോ വന്ന വഴി ഇതാ..

കമൽഹാസന്റെ നിർമ്മാണത്തിൽ രജനികാന്ത് നായകനാകുന്ന 'തലൈവർ 173' സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാറാണ്. 47 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. കമൽഹാസൻ നിർമ്മിക്കുന്ന സിനിമയിൽ രജനികാന്ത് ആദ്യമായി നായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 10:08 pm

നല്ല ഫോട്ടോയല്ലേ...നന്നായിട്ട് എടുക്കണേ.. ചിരിച്ച് കൂളായി സഫ്ന; പൊലീസിനും മാധ്യമങ്ങൾക്കും മുന്നിൽ കൂസാതെ യുവതിയും സംഘവും

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഭിന്നശേഷിക്കാരനായ യുവാവിനെ കൊച്ചിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ സഫ്ന എന്ന യുവതിയും സംഘവും അറസ്റ്റിലായി.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 10:07 pm

ഒരു സ്ത്രീക്കു നേരെ കുരച്ചു ചാടുന്നത് തെറ്റ്: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തുടര്‍ച്ചയായ വീഴ്ചകള്‍ മറച്ചുവെക്കാന്‍ മന്ത്രിയും സി പി എമ്മും ചേര്‍ന്ന് നാടകം കളിക്കുകയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ദീപ്തി മേരി വര്‍ഗീസ്

സിറാജ് ലൈവ് 25 Feb 2026 10:05 pm

പൊലീസ് എത്തിയപ്പോള്‍ എല്ലാവരും ഓടി, ഉപേക്ഷിച്ച ബൈക്ക് നമ്പര്‍ പരിശോധിച്ചപ്പോള്‍ വ്യാജം; യുവാവ് പിടിയില്‍

ബൈക്കിന്‍റെ രജിസ്‌ട്രേഷന്‍ നമ്പറും ചെയ്‌സ് നമ്പറും വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 9:56 pm

വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം; എംആര്‍ഐ സ്‌കാനിംഗ് നടത്തണം: മെഡിക്കല്‍ ബുള്ളറ്റിന്‍

കണ്ണൂര്‍: കെഎസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കഴുത്തിന് ക്ഷതമേറ്റതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മന്ത്രിയെ പരിശോധിച്ചു. എംആര്‍ഐ സ്‌കാനിംഗ് നടത്തണമെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. വന്ദേഭാരത് എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. അതിനിടെ പരിക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നീട് മന്ത്രിയെ ഐസിയുവിലേക്കും മാറ്റുകയായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നേ കാലോടെയായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് കഴുത്തിനും കൈക്കും മര്‍ദ്ദനമേറ്റെന്നും വേദനയുണ്ടെന്നും മന്ത്രി പറയുന്നത്. പിന്നാലെ പോലിസ് സുരക്ഷയില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധത്തില്‍ അഞ്ച് കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍, സി എച്ച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതിക്രമം നടന്നത് റെയില്‍വെ സ്റ്റേഷനകത്ത് നിന്നായതിനാല്‍ അറസ്റ്റിലായവരെ റെയില്‍വെ പോലിസിന് കൈമാറും. ഇവര്‍ നിലവില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനിലാണ് ഉള്ളത്.

തേജസ് ന്യൂസ് 25 Feb 2026 9:54 pm

ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം; സംഭവം ഉത്തരാഖണ്ഡിൽ

ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം. റേഷംബാരി സ്വദേശി ഷാഹിദിനാണ് മർദനമേറ്റത്. ക്ഷേത്ര അധികൃതർ ഉൾപ്പെടെ മർദിച്ചവർ ഷാഹിദിനെകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യവും വിളിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 9:48 pm

സഞ്ജു പുറത്ത് തന്നെ, അക്ഷറിനൊപ്പം സുന്ദറും പ്ലേയിംഗ് ഇലവനിൽ, സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവനുമായി രവി ശാസ്ത്രി

ടി20 ലോകകപ്പിലെ സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് രവി ശാസ്ത്രിയും റിക്കി പോണ്ടിംഗും. ടീമിൽ മാറ്റങ്ങൾ വേണമെന്ന് ഇരുവരും പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 9:45 pm

On Camera, Suicide Bomber Blows Himself Up Near Pak Checkpost, 4 Cops Dead

A suicide attack took place near a checkpost in Pakistan's Bhakkar district at 7pm on Tuesday. Two police personnel were killed in the explosion, while four others were injured. All injured personnel were taken to the District Headquarters Hospital for treatment. The suicide bomber detonated explosives close to

പ്രവാസി എക്സ്പ്രസ്സ് 25 Feb 2026 9:41 pm

മേപ്പയ്യൂരിലെ 'ബുദ്ധന്‍' കുടുങ്ങി, കല്ലുപ്പ് കാണിച്ച് എംഡിഎംഎ എന്ന് പറഞ്ഞ് വെല്ലുവിളിച്ചത് എക്‌സൈസിനെ, ഒടുവില്‍ ക്ഷമാപണം

കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിയായ വിഷ്ണു, കല്ലുപ്പ് കാണിച്ച് എംഡിഎംഎ ആണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എക്‌സൈസിനെ വെല്ലുവിളിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 9:40 pm

'മസ്തിഷ്‌ക മരണത്തിനായി ഒരുപാട് ഹോംവര്‍ക്ക് എടുത്തിട്ടില്ല, അതിനൊരു കാരണമുണ്ട്; തുറന്നുപറഞ്ഞ് ദിവ്യ പ്രഭ

Divya Prabha talks about Masthishka Maranam movie. കഥാപാത്രങ്ങൾക്കായി തയ്യാറെടുപ്പുകൾ നടത്താറുണ്ടെങ്കിലും, കൃഷാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മസ്തിഷ്ക മരണ'ത്തിനായി അധികം ഹോംവർക്ക് ചെയ്തിട്ടില്ലെന്ന് ദിവ്യ പ്രഭ പറയുന്നു

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 9:38 pm

കേരള സ്റ്റോറി 2 ന്റെ പ്രദര്‍ശനം ഹൈക്കോടതിയുടെ വിലക്കി

പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരും വരെ സിനിമയുടെ റിലീസ് പാടില്ല

സിറാജ് ലൈവ് 25 Feb 2026 9:37 pm

ആരോഗ്യമന്ത്രിക്കെതിരായ തുടർച്ചയായ ആക്രമണം കാടത്തം; ഏത് ഹീന മാർഗ്ഗവും പ്രതിപക്ഷം സ്വീകരിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ കെഎസ്‌യു ആക്രമണം അങ്ങേയറ്റം അപലപനീയമാണന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ലോകത്തിൻറെ തന്നെ ശ്രദ്ധയാകർഷിച്ച കേരളത്തിൻറെ ആരോഗ്യരംഗത്തെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജിനെയും തുടർച്ചയായി ആക്രമിക്കുക വഴി കേരളത്തിൻറെ ആരോഗ്യ മേഖലയെ ഇകഴ്ത്തിക്കെട്ടാമെന്ന കോൺഗ്രസിൻ്റെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്. സ്ത്രീയായ ഒരു പൊതുപ്രവർത്തകക്കു നേരെ ക്രിമിനലുകളെ അഴിച്ചുവിട്ട് പ്രതിപക്ഷനേതാവിൻ്റെ ആശീർവാദത്തോടെ യുഡിഎഫ് നടത്തുന്ന ഈ സമരാഭാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരു സ്ത്രീയെ പിൻതുടർന്ന് അക്രമിക്കുന്ന […] The post ആരോഗ്യമന്ത്രിക്കെതിരായ തുടർച്ചയായ ആക്രമണം കാടത്തം; ഏത് ഹീന മാർഗ്ഗവും പ്രതിപക്ഷം സ്വീകരിക്കുന്നു: മന്ത്രി വി ശിവൻകുട്ടി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 25 Feb 2026 9:35 pm

ഓഫർ പെരുമഴ!: യുഎഇയിൽ കാർ വാങ്ങാൻ ഇതിലും മികച്ച സമയം വേറയില്ല

സീറോ ഡൗൺ പേയ്മെന്റ്, സൗജന്യ ഇൻഷുറൻസ് എന്നിവയ്ക്ക് പുറമെ 66,000 ദിർഹം വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

സിറാജ് ലൈവ് 25 Feb 2026 9:30 pm

കേരളത്തിന് പുറത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന വിദ്യാർത്ഥി; അവിടെ നിന്നും ലഹരിമരുന്ന് ആയിരം രൂപയ്ക്ക് വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്നത് സ്ഥിരം പരിപാടി; യുവാവിനെ കൈയ്യോടെ പൊക്കി

ആലപ്പുഴ: ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തോടനുബന്ധിച്ച് ലഹരിമരുന്ന് വിൽപനയ്ക്കായി എത്തിച്ച നഴ്‌സിങ് വിദ്യാർത്ഥി എംഡിഎംഎയുമായി പിടിയിൽ. ഇരുപതുകാരനായ കാർത്തിക് ആണ് ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിന് സമീപത്തുവെച്ച് ഹരിപ്പാട് പൊലീസിൻ്റെയും ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിൻ്റെയും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേരളത്തിന് പുറത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന ഇയാൾ, അവിടെനിന്ന് ആയിരം രൂപയ്ക്ക് എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് അയ്യായിരം രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. ലഹരിമരുന്ന് വിൽപന ലക്ഷ്യമിട്ടാണ് ഇയാൾ ക്ഷേത്രോത്സവത്തിനെത്തിയത്. ജില്ലാ പൊലീസ് ഇയാളെ നാളുകളായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഇതേ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗുണ്ടാസംഘങ്ങൾ ലഹരി ഉപയോഗിച്ച് ഏറ്റുമുട്ടിയിരുന്നു. പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് പ്രധാനമായും ലഹരിക്കടത്ത് നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി ആർക്കുവേണ്ടിയാണ് ലഹരിവസ്തുക്കൾ കൊണ്ടുവന്നതെന്നും, ഇതിനായി സാമ്പത്തികസഹായം നൽകിയത് ആരാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കായംകുളം ഡിവൈഎസ്‌പി ബിനുകുമാറിൻ്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ നൗഷാദ്, എഎസ്ഐമാരായ ശിഹാബ്, പ്രമോദ് എന്നിവരടങ്ങിയ സംഘവും നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് കാർത്തികിനെ പിടികൂടിയത്. പൊതുപരിപാടികൾ ലഹരിവിൽപനയ്ക്ക് മറയാക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

മറുനാടൻ മലയാളീ 25 Feb 2026 9:29 pm

കെഎസ്‌യു പ്രതിഷേധം; മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതം, എംആർഐ സ്കാനിങ് നടത്തണം; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് മെഡിക്കൽ റിപ്പോർട്ട്. ഡോക്ടർമാരുടെ വിദഗ്ധ സംഘം മന്ത്രി വീണാ ജോർജിനെ പരിശോധിച്ചു. എംആർഐ സ്കാനിങ് നടത്തണമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.

സമയം 25 Feb 2026 9:20 pm

'ദി കേരള സ്റ്റോറി 2'ന് തിരിച്ചടി; ഹര്‍ജിയില്‍ തീര്‍പ്പുവരുന്നത് വരെ ചിത്രത്തിന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് പാടില്ലെന്നും അവകാശം കൈമാറരുതെന്നും നിര്‍മാതാക്കളോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. സിനിമയെക്കുറിച്ചുള്ള ഹര്‍ജിക്കാരന്റെ ആശങ്കകള്‍ ഒരുപക്ഷേ ശരിയായിരിക്കാം എന്ന് നിരീക്ഷിച്ച കോടതി, അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. 2026 ഫെബ്രുവരി 27ന് തീയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം, ഇന്ത്യന്‍ മുസ്‌ലിംകളെ ചിത്രീകരിക്കുന്ന രീതിയെച്ചൊല്ലി വലിയ പ്രതിഷേധം നേരിടുന്നുണ്ട്. അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന ആരോപണവും ചിത്രത്തിനെതിരെയുണ്ട്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജീവശാസ്ത്രജ്ഞനായ ശ്രീദേവ് നമ്പൂതിരിയാണ് സിനിമയുടെ റിലീസും പ്രദര്‍ശനവും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 'നിങ്ങള്‍ക്ക് ആവശ്യമായ സമയം ഞാന്‍ നല്‍കാം, എന്നാല്‍ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ ചിത്രം റിലീസ് ചെയ്യരുത്. വാദം പൂര്‍ത്തിയാകുന്നത് വരെയും കോടതി തീരുമാനമെടുക്കുന്നത് വരെയും കാത്തിരിക്കുക,' - ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. ഹൈക്കോടതി വ്യാഴാഴ്ച രാവിലെ 9.45ന് വീണ്ടും ഹര്‍ജി പരിഗണിക്കും. നിയമക്കുരുക്കുകളില്‍ പെട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് ഉണ്ടായേക്കും. മുസ് ലിംകളെയും കേരളത്തേയും മോശമായി ചിത്രീകരിക്കുന്ന സിനിമക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

തേജസ് ന്യൂസ് 25 Feb 2026 9:17 pm

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ 'ജുഡീഷ്യറിയിലെ അഴിമതി': കേസെടുത്ത് ചീഫ് ജസ്റ്റിസ്, ഒടുവില്‍

എന്‍സിഇആര്‍ടി എട്ടാം ക്ലാസ് സാമൂഹ്യ പാഠപുസ്തകത്തില്‍ നിന്ന് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള ഭാഗം പിന്‍വലിച്ചു. ജുഡീഷ്യറിയെ മോശമാക്കി മോശമാക്കി ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നും സ്വമേധയാ കേസെടുക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണിത്. തിങ്കളാഴ്ച പുറത്തിറക്കിയ എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' പാര്‍ട്ട് 2 പുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉള്‍പ്പെട്ടത്. നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസ്;

ഒന്നു ഇന്ത്യ 25 Feb 2026 9:14 pm

അനുജന്റെ പടത്തിന് ചേട്ടന്റെ പാട്ട്; അതിമനോഹര ​ഗാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിലെ ആദ്യഗാനം 'അമ്പലപ്രാവിന്റെ..' പുറത്തിറങ്ങി. രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനം വിനീത് ശ്രീനിവാസനും അനില രാജീവും ചേർന്നാണ് ആലപിച്ചത്. ചിത്രം മാർച്ച് 20-ന് തിയേറ്ററുകളിലെത്തും.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 9:14 pm

ആയിരം രൂപയ്ക്ക് വാങ്ങി, വിറ്റത് അയ്യായിരത്തിന്, ഉത്സവപ്പറമ്പിൽ വിൽക്കാൻ എംഡിഎംഎ കടത്ത്; നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിൽ

ക്ഷേത്രോത്സവത്തിനിടെ വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിൽ

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 9:12 pm

മുന്നിൽ എല്ലാവരും കണ്ണടച്ച് പ്രാർത്ഥനയോടെ നിന്ന് നമസ്ക്കരിക്കുന്ന കാഴ്ച; ഇതിനിടെ ആരും കാണില്ലെന്ന് വിചാരിച്ച് ഒരു വിരുതന്റെ അതിരുവിട്ട പ്രവർത്തി; ക്യാമറ കണ്ണുകൾ കൈയ്യോടെ പൊക്കി

മലപ്പുറം: തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ നമസ്കാരത്തിനിടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീനാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 4.45-ഓടെയാണ് സംഭവം. ജുമാ മസ്ജിദിൽ നമസ്കാരത്തിനെത്തിയ ഒരു യുവാവിന്‍റെ മൊബൈൽ ഫോണാണ് ഷംസുദ്ദീൻ മോഷ്ടിച്ചത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മോഷ്ടിച്ച ഫോൺ തിരൂരിലെ ഒരു മാർക്കറ്റിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയെ കടയിലെ ജീവനക്കാർ തിരിച്ചറിഞ്ഞതാണ് അറസ്റ്റിലേക്ക് നയിച്ചത്. മതാനുഷ്ഠാനത്തിനിടെയുണ്ടായ ഈ മോഷണശ്രമവും തുടർന്നുണ്ടായ പ്രതിയുടെ അറസ്റ്റും പ്രാദേശികമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രതിക്കെതിരായ നിയമനടപടികൾ തുടരുകയാണ്. 

മറുനാടൻ മലയാളീ 25 Feb 2026 9:11 pm

വ്യാജ നിയമ ബിരുദം ഉപയോഗിച്ച് അഞ്ച് വർഷം ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു; ഒടുവിൽ പിടിക്കപ്പെട്ടു

ഇസ്‌ലാമാബാദ് ഹൈക്കോടതി (ഐ എച്ച് സി) ജഡ്ജിയായിരുന്ന ജസ്റ്റിസ് താരിഖ് മഹ്മൂദ് ജഹാംഗിരിയെയാണ് കോടതി അയോഗ്യനാക്കിയത്.

സിറാജ് ലൈവ് 25 Feb 2026 9:10 pm

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: കേരളമാകെ പ്രതിഷേധം

എല്‍ ഡി എഫിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ പറ്റാത്തതിനാല്‍ മന്ത്രിയെതന്നെ കായികമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഹീനമായമാര്‍ഗമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്

സിറാജ് ലൈവ് 25 Feb 2026 9:09 pm

മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലില്ല; കെഎസ്‌യു പ്രതിഷേധത്തെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ കെഎസ്‌യു പ്രതിഷേധത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്‌യുക്കാർ മന്ത്രിയുടെ അടുത്ത് പോലും പോയിട്ടില്ലെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലമായത് കൊണ്ട് എന്തും പറയും. മന്ത്രിയുടെ അടുത്ത് ചെല്ലുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തും. തനിക്കെതിരെ പ്രതിഷേധിച്ചോട്ടെ, എന്നാലും ആരോഗ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം തുടരും. കരിങ്കൊടി പ്രതിഷേധം ഉമ്മൻ ചാണ്ടിക്കെതിരെയും നടന്നിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പ്രതിഷേധത്തെ കുറിച്ച് ഓർക്കണമെന്നായിരുന്നു യുഡിഎഫ് […] The post മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലില്ല; കെഎസ്‌യു പ്രതിഷേധത്തെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 25 Feb 2026 9:07 pm

ആരോഗ്യമന്ത്രിക്ക് ഐക്യദാർഢ്യം ; CPIM പ്രതിഷേധത്തിനിടെ പുതുയുഗയാത്രയുടെ ഫ്ളക്സുകൾ തകർത്തു

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സിപിഐഎം പ്രവർത്തകർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്‌ളക്‌സുകൾ അടിച്ച് തകർത്തു. കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ മാർച്ചിലായിരുന്നു സംഭവം. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഫ്‌ളക്‌സ് ബോർഡുകളാണ് അടിച്ചുതകർത്തത്. ഇതിനിടെ സിപിഐഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം പരാതി നൽകി. കെ ആൻസലൻ എംഎൽഎയുടെ നേതൃത്വത്തിലാണ് സിപിഐഎമ്മിന്റെ നീക്കമെന്നാണ് കോൺഗ്രസിന്റെ ആരോപണം. പത്തനംതിട്ട തിരുവല്ലയിലും പുതുയുഗയാത്രയുടെ വേദിയും ഫ്‌ലക്‌സ് ബോർഡുകളും നശിപ്പിച്ചു. ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമൻ ആരോപിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ് വേദിയും ഫ്‌ളക്‌സും നശിപ്പിച്ചതെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും ആരോപിച്ചു. നിയമം കയ്യിലെടുത്തവർക്കെതിരെ നടപടി വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം

മംഗളം 25 Feb 2026 9:07 pm

അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം; മകനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പോത്തൻകോട് ഞാണ്ടൂർക്കോണം പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ അച്ഛൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് ഗുരുതരമായി പരിക്കേറ്റു. വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോണാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ മകൻ സിബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മാത്യു ജോൺ ഓടിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന ഗുഡ്സ് ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മാത്യു ജോണിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ സിബിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മറുനാടൻ മലയാളീ 25 Feb 2026 8:55 pm

യുഎഇയിലെ ക്ലാസ് മുറികളിൽ ഇനി എ ഐ വിപ്ലവം; വിദ്യാർത്ഥികൾക്ക് ടൂളുകൾ ഉപയോഗിക്കാൻ അനുമതി

ചാറ്റ് ജി പി ടി, ജെമിനി, ക്ലോഡ്, ലിയോനാർഡോ എ ഐ, ഗിസ്മോ എ ഐ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാൻ അനുമതിയുള്ളത്.

സിറാജ് ലൈവ് 25 Feb 2026 8:54 pm

ഇന്ത്യയിൽ വച്ച് വിദൂര ജോലി ചെയ്തു, അബുദാബിയിൽ വച്ച് എച്ച് 1 ബി വിസ റദ്ദാക്കിയെന്ന് യുവതി; കുറിപ്പ് വൈറൽ

അബുദാബി വിമാനത്താവളത്തിലെ യുഎസ് പ്രീക്ലിയറൻസിനിടെ ഇന്ത്യക്കാരിയുടെ എച്ച്-1ബി വിസ റദ്ദാക്കി. ഇന്ത്യയിൽ രണ്ട് മാസം താമസിച്ച് യുഎസ് കമ്പനിക്ക് വേണ്ടി റിമോട്ട് ആയി ജോലി ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 8:52 pm

'വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം'; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നത്. മന്ത്രിക്ക് വിദഗ്ധ പരിശോധന ആവശ്യമാണെന്നും എംആർഐ സ്കാനിങ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 8:52 pm

കുഞ്ഞു മുറിവ് കൊണ്ട് വീണ ജോർജിന് ഇത്രയും വേദനച്ചുവെങ്കിൽ ചികിത്സ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് എത്ര വേദനിച്ച് കാണും: രാഹുൽ മാങ്കൂട്ടത്തിൽ

കെഎസ്‍യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റുവെന്ന ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.കുഞ്ഞു മുറിവ് കൊണ്ട് വീണ ജോർജിന് ഇത്രയും വേദനച്ചുവെങ്കിൽ സർക്കാർ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് എത്ര വേദനിച്ച് കാണുമെന്ന് രാഹുൽ ചോദിച്ചു. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഒരു വിഡിയോ പങ്കുവെച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം.ഇതിൽ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന് പോലീസും ആ പരുക്കിന്റെ ഗൗരവം ആരോഗ്യ വകുപ്പും അന്വേഷിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. അതേസമയം, കണ്ണൂർ […] The post കുഞ്ഞു മുറിവ് കൊണ്ട് വീണ ജോർജിന് ഇത്രയും വേദനച്ചുവെങ്കിൽ ചികിത്സ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് എത്ര വേദനിച്ച് കാണും: രാഹുൽ മാങ്കൂട്ടത്തിൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 25 Feb 2026 8:48 pm

വീണ്ടും പരാതിയുമായി ഷഹനാസ്; 'എനിക്കെതിരെ അടിസ്ഥാന രഹിതമായ കഥകള്‍ നെയ്യുന്നു, നീതി വേണം'

തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് വാര്‍ത്താ ചാനലിനെതിരെ പരാതി നല്‍കി എഴുത്തുകാരിയും പ്രസാധകയുമായ എംഎ ഷഹനാസ്. സാഹിത്യകാരന്‍ വിആര്‍ സുധീഷ് നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് വാര്‍ത്താ മാധ്യമത്തിനെതിരെയുള്ള ഷഹനാസിന്റെ ആരോപണം. ഇത്തരത്തില്‍ അപമാനിച്ചതിന് ചാനലിന്റെ തലപ്പത്തുള്ളവര്‍ക്ക് പരാതി നല്‍കിയതായി ഷഹനാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അബ്യൂസര്‍മാരുടെയും അനുകൂലികളുടെയും അജണ്ടകള്‍ക്ക് മാധ്യമങ്ങള്‍

ഒന്നു ഇന്ത്യ 25 Feb 2026 8:46 pm

സ്വർണ വില കുത്തനെ കയറിയത് 16 വര്‍ഷത്തിനിടക്ക്

ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വിലയില്‍ പ്രധാനമാണ്. ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് നിരക്ക് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. ബുള്ളിയന്‍ വിലകള്‍ ഇനിയും ഉയരുമെന്നാണ് നിരീക്ഷണം. ജനുവരി 29ലെ സര്‍വകാല റെക്കോര്‍ഡായ 1,31,160ല്‍ നിന്ന് സ്വര്‍ണ വിപണി താഴേക്ക് വന്നെങ്കിലും ഇനിയും കുതിച്ചുകയറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

സിറാജ് ലൈവ് 25 Feb 2026 8:45 pm

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും ജീവിതനിലവാരവും ഉറപ്പു വരുത്തി: മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും ജീവിതനിലവാരവും ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുവർഷക്കാലമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധുനികവത്കരിച്ച അഴീക്കൽ തുറമുഖം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.

കേരളം ഓൺലൈൻ ന്യൂസ് 25 Feb 2026 8:44 pm

`വിനോദിനി മോൾ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാൽ ഉണ്ടാകില്ല മന്ത്രീ'; ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി വിനോദിനിയുടെ അമ്മ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി ചികിത്സാ പിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ അമ്മ. `വിനോദിനി മോൾ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാൽ ഉണ്ടാകില്ല മന്ത്രി' എന്ന കുറിപ്പോടെയാണ് വിമര്‍ശനം.

ഏഷ്യൻ നേടി ന്യൂസ് 25 Feb 2026 8:42 pm

കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ച: കെസി വേണുഗോപാൽ എംപി

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടാകുന്നുവെന്ന് കെസി വേണുഗോപാൽ എംപിയുടെ വിമർശനം.

കേരളം ഓൺലൈൻ ന്യൂസ് 25 Feb 2026 8:39 pm