നെതന്യാഹുവിന്റെ വീഡിയോയെ 'ഡീപ്ഫേക്ക്' എന്ന് വിശേഷിപ്പിച്ച് ഗ്രോക്ക്
ജെറുസലേം : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കാപ്പി കുടിക്കുന്ന വീഡിയോ പുറത്ത്. മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് നെതന്യാഹുവിന്റെ വീഡിയോ പുറത്തുവന്നത്. നെതന്യാഹു ഒരു കഫേയില്‍ കോഫി ഓര്‍ഡര്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. אומרים שאני מה? צפו >> pic.twitter.com/ijHPkM3ZHZ — Benjamin Netanyahu - בנימין נתניהו (@netanyahu) March 15, 2026 എന്നാല്‍ വീഡിയോ എഐആണെന്ന് ഗ്രോക്ക് ചാറ്റ്ബോട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും, നെതന്യാഹു സുഖമായിരിക്കുന്നുവെന്നും നെതന്യാഹുനവിന്റെ മരണത്തെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ വ്യാജമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പതിനേഴുകാരൻ സ്കൂട്ടർ ഓടിച്ചു; വിദേശത്തുള്ള അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു
പയ്യന്നൂര്‍: ലൈസൻസില്ലാത്ത പതിനേഴുകാരൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വിദേശത്തുള്ള സ്കൂട്ടർ ഉടമയായ അമ്മയ്ക്കെതിരെ കേസ്. രാമന്തളി സെൻട്രലിലെ എൻ.പി. റംസീനക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ പത്തോടെ പയ്യന്നൂര്‍ എസ്ഐ കെ.പി.ശ്രീധരനും സംഘവും രാമന്തളി റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടർ ഓടിച്ചു വന്ന പതിനേഴുകാരനെ പിടികൂടിയത്. സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. The post പതിനേഴുകാരൻ സ്കൂട്ടർ ഓടിച്ചു; വിദേശത്തുള്ള അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു appeared first on RashtraDeepika .
കണ്ണൂർ: എ.ഡി.എം
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
തെരുവ് നായയുടെ കടിയേറ്റ് യുവതി മരിച്ചു
റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
''ജസ്ന സനോജേട്ടനുമായി വിവാഹം ഉറപ്പിച്ചിരുന്ന കുട്ടിയായിരുന്നു. വിവാഹ തീയതിയും കുറിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അവർ കല്യാണത്തോടടുത്തെത്തിയത്. പക്ഷേ അവരെ കാത്തിരുന്നത് ഇത്ര വലിയ പ്രതിസന്ധിയായിരുന്നു'-.വി കെ സനോജിനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ്.
ഏഴ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ
ഏഴ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ.യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഇറാൻ എന്നീ ഏഴ് രാജ്യങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്.
കരൾ ആരോഗ്യകരമായി നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
നമ്മുടെ ശരീരത്തിലെഅവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ.ലിവർ സിറോസിസ് , ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് പലപ്പോഴും ലിവറിനെ ബാധിക്കുന്നത്. പാരമ്പര്യം, അമിതമായ വണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവയെല്ലാം കരൾ രോഗത്തിന് കാരണമാകും.
കല്ലിങ്കൽപ്പാടത്ത് ഇരുമുന്നണികൾക്കും മതിൽ വീതിച്ചുനൽകി താഴത്തേൽ കുടുംബം
വടക്കഞ്ചേരി: ഉള്ളതുകൊണ്ട് ഇരുമുന്നണികൾക്കും മതിൽ പങ്കുവച്ച് വീട്ടുടമ. കല്ലിങ്കൽപ്പാടത്തെ താഴത്തേൽ സണ്ണിയാണ് ഇടതു- വലതു മുന്നണികൾക്ക് വീടിനു മുന്നിലെ മതിൽ തുല്യമായി വീതിച്ചു നൽകിയിട്ടുള്ളത്. ഇടതുമുന്നണിക്കു കിട്ടിയ പങ്കിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും എഴുതി കളറാക്കിയിട്ടുണ്ട്. നിലവിലെ എംഎൽഎ പി.പി. സുമോദിന്റെ പേരും അരിവാൾ ചുറ്റിക നക്ഷത്രവുമാണ് എഴുതിയിട്ടുള്ളത്. എന്നാൽ യുഡിഎഫിന് അനുവദിച്ചു നൽകിയിട്ടുള്ള മതിലിന്റെ പാതിപങ്കിൽ കൈ ചിഹ്നം വരച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ പേര് എഴുതിയിട്ടില്ല. വാണിയംപാറ- കണ്ണമ്പ്ര റോഡിലാണ് ഈ തെരഞ്ഞെടുപ്പ് കൗതുകം എല്ലാവരേയും ആകർഷിക്കുന്നത്. തരൂർ മണ്ഡലത്തിൽ പി.പി. സുമോദ് തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് നേരത്തെതന്നെ അനൗദ്യോഗിക പ്രഖ്യാപനമുണ്ട്. ഇതിനാൽ പലയിടത്തും ചുമരെഴുത്തുകളും സജീവമാണ്. യുഡിഎഫ് സ്ഥാനാർഥിയായി തൃശൂർ എരുമപ്പെട്ടി കടങ്ങോട് സ്വദേശി റിട്ട. എൻജിനീയർ കെ.സി. സുബ്രഹ്്മണ്യനാണ് ഇക്കുറി അങ്കത്തിനെത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ മികച്ച എൻജിനീയർ എന്ന അംഗീകാരവും സുബ്രഹ്്മണ്യനുണ്ട്. മികച്ച… The post കല്ലിങ്കൽപ്പാടത്ത് ഇരുമുന്നണികൾക്കും മതിൽ വീതിച്ചുനൽകി താഴത്തേൽ കുടുംബം appeared first on RashtraDeepika .
പത്മകുമാറിനെ തൊടാന്‍ പേടിച്ച് സി.പി.എം!
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ. അയോഗ്യത നിലനിൽക്കില്ലെന്നാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം
ലാഹോര്‍: ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിനും ടീം അധികൃതര്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പ്രതിഷേധവും. 2026 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍-8 ഘട്ടത്തില്‍ പുറത്തായതിന് തൊട്ടുപിന്നാലെയാണ് റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് നാലാം സ്ഥാനക്കാരായ പാകിസ്ഥാന് പരാജയപ്പെടുന്നത്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ടീമിലെ പരീക്ഷണങ്ങളും പുതുമുഖങ്ങളുടെ അതിപ്രസരവുമാണ് ഈ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് മുന്‍ താരങ്ങള്‍ വിമര്‍ശിച്ചു. ടീമിന്റെ പ്രകടനത്തില്‍ മനംമടുത്ത മുന്‍ പാക് താരം കമ്രാന്‍ അക്മല്‍ ഒരു ടോക്ക് ഷോയ്ക്കിടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ''നിങ്ങള്‍ എന്തിനാണ് ഇത്ര ആവേശം കാണിക്കുന്നത്? ഇതൊരു കോമഡി സീരിയല്‍ പോലെ കണ്ട് ആസ്വദിക്കൂ. ഞാനിപ്പോള്‍ അങ്ങനെയാണ് ചെയ്യുന്നത്. മൂന്ന് മത്സരങ്ങളില്‍ അവര്‍ മുപ്പത് പേരെ പരീക്ഷിച്ചാലും ഫലം ഇതുതന്നെയായിരിക്കും. അവര്‍ക്ക് ഫലത്തെക്കുറിച്ച് ആശങ്കയില്ല, പരീക്ഷണങ്ങള്‍ നടത്താന്‍ മാത്രമാണ് താല്‍പ്പര്യം. ആരാധകര്‍ക്ക് കളിയിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുകയാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല.'' അക്മല്‍ പരിഹസിച്ചു. അതേസമയം, അംപയര്‍ക്കെതിരെ പരാതിയുമായി പാക്കിസ്ഥാന് രംഗത്ത് വന്നു. മത്സരത്തിലെ അമ്പയറായ കുമാര്‍ ധര്‍മ്മസേനയുടെ ഒരു തീരുമാനത്തിനെതിരെ മാച്ച് റഫറി നിയാമുര്‍ റാഷിദിനാണ് പാക്കിസ്ഥാന് പരാതി നല്‍കിയത്. റിഷാദ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളില്‍ നിന്ന് 2 റണ്‍സ് മാത്രം ലഭിച്ചതോടെ ലക്ഷ്യം രണ്ട് പന്തില്‍ 12 റണ്‍സായി മാറി. അഞ്ചാമത്തെ പന്ത് അമ്പയര്‍ കുമാര്‍ ധര്‍മ്മസേന വൈഡ് വിളിച്ചു. എന്നാല്‍ ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈനും വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ഇത് ബാറ്റില്‍ തട്ടിയ പന്താണെന്ന് വാദിക്കുകയും റിവ്യൂ എടുക്കുകയും ചെയ്തു. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ തട്ടിയതായി വ്യക്തമായതോടെ അമ്പയര്‍ക്ക് തീരുമാനം തിരുത്തേണ്ടി വന്നു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഡിആര്‍എസ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടുവെന്നാണ് പാകിസ്ഥാന് മാനേജ്മെന്റ് ആരോപിക്കുന്നത്. സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ പന്തിന്റെ റീപ്ലേ കാണിച്ചതിന് ശേഷമാണ് ബംഗ്ലാദേശ് റിവ്യൂ എടുത്തതെന്ന് പാകിസ്ഥാന് വാദിക്കുന്നു.
മദ്യനിരോധനം നടപ്പാക്കുന്നവർക്കു വോട്ടെന്നു മദ്യ- ലഹരിവിരുദ്ധ സമിതി
കൺവൻഷൻ പാലക്കാട് രൂപത ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.മംഗലംഡാം: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുന്നവർക്കുമാത്രമേ വോട്ടുചെയ്യുകയുള്ളൂവെന്നു കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി മംഗലംഡാം ഫൊറോന കൺവൻഷൻ. ഒരുവശത്ത് മദ്യലഭ്യത കൂട്ടുകയും മറുഭാഗത്ത് മദ്യവിമുക്തിക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ ഇരുമുന്നണികളും തയാറാകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ഫൊറോനാതല കൺവൻഷൻ കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി പാലക്കാട് രൂപതാ ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകളം, ഫൊറോന ഡയറക്ടർ ഫാ. സെബിൻ കുരുത്തി, ഫൊറോന പ്രസിഡന്റ് വി.ജി. കുര്യാക്കോസ്, സേവ്യർ കലങ്ങോട്ടിൽ. സിസ്റ്റർ മരീന എഫ്സിസി, ജോസ് കുര്യൻ, സി.എ. ജോയി, ജോ, നിർമല ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. The post മദ്യനിരോധനം നടപ്പാക്കുന്നവർക്കു വോട്ടെന്നു മദ്യ- ലഹരിവിരുദ്ധ സമിതി appeared first on RashtraDeepika .
ബെംഗളൂരുവിൽ 'ഗ്യാസ് പ്രതിസന്ധി ചാർജ്'; ഭക്ഷണത്തിന് 5% വില കൂട്ടി കഫെ
ബെംഗളൂരുവിലെ റെസ്റ്റോറന്റുകളിലൊന്നിൽ ഗ്യാസ് പ്രതിസന്ധി ചാർജ് ഈടാക്കുന്ന വാർത്ത ശ്രദ്ധ നേടുന്നു. ഗ്യാസ് ഒഴിവാക്കേണ്ടി വന്നതോടെ പല റെസ്റ്റോറന്റുകളും വിറകിലും ഇൻഡക്ഷനിലുമാണ് പ്രവർത്തിക്കന്നത്. ഇത് ചെലവ് കൂട്ടുന്നുണ്ട്.
പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖ്
പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി ഹോട്ടല്‍ വ്യവസായിയായ എന്‍എംആര്‍ റസാഖിനെ മല്‍സരിപ്പിക്കാന്‍ സാധ്യത. ഇന്ന് നടന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നാളെ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ് പാലക്കാടെന്നും കൈയ്യെത്തും ദൂരത്തുള്ള എംഎല്‍എ ആയിരിക്കും താനെന്നും എന്‍എംആര്‍ റസാഖ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനാറ് വര്‍ഷമായി ഹോട്ടല്‍വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന റസാഖ് ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരം വേണ്ടെന്നാണ് സിപിഎം തീരുമാനം.
ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഇടുക്കി സീറ്റിൽ പോര്; കേരള കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഒരു വിഭാഗം
ഇടുക്കി സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിൽ ഭിന്നത; സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപടിൽ നേതാക്കാൾ, ഒരു വിഭാഗം നേതാക്കൾ യോഗം ചേര്‍ന്നു
തളിപ്പറമ്പിലും CPMന് വിമതൻ? പികെ ശ്യാമളയ്ക്കെതിരെ ജില്ലയിലെ മുതിര്‍ന്ന നേതാവ് മത്സരരംത്തേക്ക്
തളിപ്പറമ്പിലും CPMന് വിമതൻ? പികെ ശ്യാമളയ്ക്കെതിരെ മുതിര്‍ന്ന നേതാവ് മത്സരരംത്തേക്ക്, ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ ജില്ലയില്‍ പ്രതിഷേധം ശക്തമാകുന്നു
പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രതികളായ 11 പേരെയും വെറുതെ വിട്ടു കോടതി
ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം സുഹൈബ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു
രജിസ്ട്രേഷൻ സൗകര്യം https://kscsa.org ൽ ലഭിക്കും.
ലക്ഷ്മി പ്രിയ മകളെ കുറിച്ച് പറഞ്ഞ വാക്കുകള്‍.
മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ധാരണയായി; കോഴിക്കോട് 2 സീറ്റുകൾ കോൺഗ്രസുമായി വെച്ചുമാറുന്നതിൽ ചർച്ച
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം. കോഴിക്കോട് ജില്ലയിലെ നാദാപുരവും പേരാമ്പ്രയും കോൺഗ്രസുമായി വെച്ചുമാറുന്നത് പരിഗണനയിലുണ്ട്. മറ്റ് പല മണ്ഡലങ്ങളിലും നിലവിലെ സ്ഥാനാർത്ഥികൾക്ക് വീണ്ടും അവസരം നൽകാനും ധാരണയായി.
ഇറാൻ ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഇറാൻ നടത്തിയ കനത്ത ഡ്രോൺ ആക്രമണത്തെത്തുടർന്ന്, വിവിധ വിമാനസർവീസ് റദ്ദാക്കി. സുരക്ഷാകാരണങ്ങളാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിനുനേരേ ആക്രമണം നടത്താൻ യുഎഇയിലെ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിച്ചതായി ഇറാൻ ആരോപിച്ചു. അതേസമയം, രാജ്യത്തിനു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ സംയമനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. അമേരിക്കൻ സാന്നിധ്യമുള്ള എണ്ണ, സാമ്പത്തിക, ഊർജകേന്ദ്രങ്ങൾ ഇനിയും ആക്രമിക്കുമെന്ന് ഇറാന്റെ സൈനികനേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുഎഇക്ക് പുറമെ സൗദിയുടെ കിഴക്കൻ മേഖലകളിലും അമേരിക്കൻ സൈനിക സാന്നിധ്യമുള്ള റിയാദിലെ പ്രിൻസ് സുൽത്താൻ എയർബേസിനെതിരേയും ഇറാൻ ആക്രമണങ്ങൾ… The post ഇറാൻ ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു appeared first on RashtraDeepika .
എലത്തൂരിനെ നേരിടാൻ എ കെ ശശീന്ദ്രൻ; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി
ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല.
ദേശീയപാത അതോറിറ്റി ഫാസ്ടാഗ് വാർഷിക പാസ് നിരക്കുകൾ പരിഷ്കരിച്ചു. 2026 ഏപ്രിൽ 1 മുതൽ 3,075 രൂപയായിരിക്കും പുതിയ നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 ടോൾ കടക്കുന്നതുവരെ ഈ പാസ് ഉപയോഗിച്ച് തടസങ്ങളില്ലാതെ യാത്ര ചെയ്യാം.
ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നെയും ഉണ്ടാക്കാൻ തോന്നും ; കിടിലൻ ഇറച്ചി വറ്റിച്ചത്
ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നെയും ഉണ്ടാക്കാൻ തോന്നും ; കിടിലൻ ഇറച്ചി വറ്റിച്ചത്
ചെന്നൈ നവല്ലൂരിൽ ഞായറാഴ്ച രാവിലെയുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. സഞ്ജയ് കുമാർ-സോണിയ ദമ്പതികളുടെ മക്കളായ നാല് വയസ്സുകാരി കൃതികയും ഒന്നര വയസ്സുകാരൻ ധീരനുമാണ് മരിച്ചത്. സ്ഫോടനത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
തളിപറമ്പില്‍ വിമത നീക്കവുമായി മുതിര്‍ന്ന നേതാവ്;
പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് പാർട്ടി വിടാൻ കാരണം. നിലവിൽ ഹാൻവീവ് ചെയർമാൻ ആണ് ടി കെ ഗോവിന്ദൻ.
കാടുകുറ്റി: കഠിനാധ്വാനത്തിലൂടെ വിളയിച്ചെടുത്തനെല്ല് വിത്താക്കിമാറ്റി രണ്ടുമാസത്തിലേറെയായി പാടത്തിന്റെ വരമ്പിലും ടാർപോളിൻ മേഞ്ഞ ഷെഡുകളിലും സൂക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കണ്ണഞ്ചിറ പാടശേഖരത്തിലെ കർഷകർ ദുരിതത്തിലായി. അധികൃതരുടെ നടപടികൾ വൈകുന്നതിനാൽ 60 ടണ്ണോളം നെല്ല് വിത്തായി സംഭരിച്ചിട്ടും അത് ഏറ്റെടുക്കപ്പെടാത്തതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. കണ്ണഞ്ചിറ പാടശേഖരത്തിലെ 28 ഏക്കർ ഭൂമിയിലാണ് 23 കർഷകർ ചേർന്ന് കൃഷിയിറക്കിയത്. വിളവെടുത്ത നെല്ല് വിത്താക്കി മാറ്റി നൽകുകയാണെങ്കിൽ പൂർണമായും സീഡ് അഥാേറിറ്റി ഏറ്റെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൃഷിവകുപ്പ് 630 കിലോ ‘പൗർണമി’ വിത്ത് സൗജന്യമായി നൽകിയിരുന്നു. പിന്നീട് 40 രൂപ നിരക്കിൽ വിത്ത് തിരിച്ചെടുക്കുമെന്ന വാഗ്ദാനവും വകുപ്പ് അധികൃതർ നൽകിയതായാണ് കർഷകർ പറയുന്നത്. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പാടശേഖര സമിതി യോഗം ചേർന്ന് പദ്ധതി സ്വീകരിച്ചത്. കൃഷിക്കിടയിലെ വളപ്രയോഗവും മരുന്നടിപ്പും ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ കൃഷിവകുപ്പ് മേൽനോട്ടം വഹിച്ചതായി കർഷകർ പറയുന്നു. ജനുവരി 15 മുതൽ… The post വിളവെടുത്ത നെല്ല് രണ്ടുമാസമായി പാടത്ത്; വിത്ത് തിരിച്ചെടുക്കാൻ നടപടിയില്ല; കർഷകർ ദുരിതത്തിൽ appeared first on RashtraDeepika .
കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം
കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം
'ആരുടെയും കുതന്ത്രം വിജയിക്കില്ല'; പത്തനാപുരത്ത് ഭൂരിപക്ഷം ഇത്തവണ ഇരട്ടിയാകുമെന്ന് കെ ബി ഗണേഷ് കുമാർ
പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് കെ ബി ഗണേഷ് കുമാർ. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളിലും ജനങ്ങളുമായുള്ള ആത്മബന്ധത്തിലുമാണ് പ്രതീക്ഷയെന്നും, തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിനുള്ളില്‍ സ്റ്റാര്‍ട്ട് ചെയ്തുവെച്ച ബൈക്കിന്റെ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. എല്ലാവരും ഉറക്കത്തിലായിരുന്നു.
കാഴ്ചശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കാഴ്ച ശക്തി വർധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു
ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു. 41കാരനായ ലളിത് സിങ്ങാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ് സംഭവം.
റോഡിലെ കെണി: പകുതി വാഹനങ്ങൾക്കും ഇൻഷുറൻസില്ലെന്ന് സർക്കാർ!
ഇന്ത്യൻ റോഡുകളിൽ ഓടുന്ന വാഹനങ്ങളിൽ പകുതിയോളം ഇൻഷുറൻസ് ഇല്ലാത്തവയാണെന്ന് സർക്കാർ റിപ്പോർട്ട്. മോട്ടോർ വാഹന നിയമപ്രകാരം തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണെങ്കിലും, ഈ നിയമലംഘനം റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയാകുന്നു. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ മൂലമുള്ള അപകടങ്ങളിൽ ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സർക്കാർ സംവിധാനങ്ങളെക്കുറിച്ചും അറിയാം
തളിപ്പറമ്പില്‍ പി കെ ശ്യാമളക്കെതിരെ വിമതനീക്കം, ; മുതിര്‍ന്ന സിഎിഐഎം അംഗം മത്സരത്തിന് ഒരുങ്ങുന്നു
കണ്ണൂര്‍ : തളിപ്പറമ്പില്‍ പി.കെ ശ്യാമളയക്കെതിരെ വിമത സ്ഥാനാര്‍ത്ഥിത്തിന് നീക്കം . സിഎിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിനന്ദന് മത്സരത്തിനൊരങ്ങുന്നു. പി.കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ആണ് ഉയരുന്നത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ എതിര്‍പ്പ് ഊന്നയിച്ചിരുന്നു അതിനിടെയാണ് വിമത നീക്കം. സ്ഥാനാര്‍ത്ഥി ചര്‍ച്ചയക്ക് പിന്നാലെ പാര്ട്ടിയോഗങ്ങളില് ടി.കെ.ഗോവിനന്ദന് പങ്കെടുത്തിരുന്നില്ല .ഒരാഴ്ച പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കാതെ വിട്ടുനില്‍കുകയായിരുന്നു . മണ്ഡലം കമ്മിറ്റി യോഗത്തില്‍ നിന്നും തുടര്‍ച്ചയായി ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല . അതേസമയം പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് കൂടിയാണ് ടി .കെ . ഗോവിന്ദന്.നിലവില്‍ കൈത്തറി വികസന കോര്പ്പറേഷന് ചെയര്മനാണ് . സിപിഐഎം മയ്യില്‍ ഏരിയാകമ്മിറ്റിയുയെും ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി സെക്രട്ടറിയായിയും പ്രവര്‍ത്തിച്ചിരുന്നു.
ബ്രഡും ബിസ്കറ്റും അധികമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?
മിക്കവരും ബ്രേക്ക്ഫാസ്റ്റായി തെരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ബ്രഡ്. അതുപോലെ ഈവനിംഗ് സ്നാക്ക് ആയി ബിസ്കറ്റും. എന്നാല്‍ ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
പാലക്കാട് രമേഷ് പിഷാരടി?
ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചിലില്‍ ജീവന് പൊലിയുന്നതില്‍ പ്രതിഷേധം. ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകള്‍ ചീറിപ്പായുമ്പോള്‍, കാല്‍നടയാത്രികരും ചെറുവാഹന യാത്രികരും ഭീതിയിലാണ്. ഒരുമാസത്തിനിടെ രണ്ട് ജീവനുകളാണ് ഇരിങ്ങാലക്കുട ടൗണില്‍ പൊലിഞ്ഞത്. കഴിഞ്ഞ മാസം 15 ന് ഇരിങ്ങാലക്കുട സോള്‍വെന്റ് കമ്പനിക്കു സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി മുഴുവഞ്ചേരി വീട്ടില്‍ സജീവ് (60) മരിച്ചു. കഴിഞ്ഞ ദിവസം ബസ്റ്റാൻഡിനു സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ആമ്പല്ലൂര്‍ അളഗപ്പനഗര്‍ സ്വദേശി അവസ്ഥേപറമ്പില്‍ വീട്ടില്‍ മനോജ് (53) സംഭവ സ്ഥലത്തു തന്നെ വച്ച് മരിച്ചു. സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരഓട്ടവും നിന്ത്രിക്കുവാന് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപണം ശക്തമാണ്. അറുതിയില്ലാതെ അപകടങ്ങള്‍ സംഭവിക്കുമ്പോഴും തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നത്… The post മരണപ്പാച്ചില്‍ അണ്‍ലിമിറ്റഡ്; സ്വകാര്യ ബസുകളുടെ വേഗം നിയന്ത്രിക്കാത്തതില്‍ പ്രതിഷേധം appeared first on RashtraDeepika .
ഗൂഗിൾ മാപ്സിൽ വിപ്ലവകരമായ മാറ്റം; ഇനി മാപ്പിനോട് സംസാരിക്കാം, ഉത്തരങ്ങൾ തേടാം
നേരത്തെ സ്ഥലങ്ങൾ തിരയാൻ മാത്രം ഉപയോഗിച്ചിരുന്ന മാപ്സ് ഇനി മുതൽ ഒരു സുഹൃത്തിനെപ്പോലെ നിങ്ങളോട് സംവദിക്കും
ടി20 ലോകകപ്പിന്റെ താരമായിട്ടും സഞ്ജുവില്ല, പ്ലേയര്‍ ഓഫ് ദി മന്ത് നോമിനേഷൻ പ്രഖ്യാപിച്ച് ഐസിസി
ലോകകപ്പിന്റെ താരമായ മലയാളി താരം സഞ്ജു സാംസണ് അടക്കം കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീമിലെ ഒരു താരത്തിന് പോലും ഇത്തവണ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്.
ഒമാൻ എയർ വിമാന സർവീസുകൾ മാർച്ച് 31 വരെ നിർത്തിവെച്ചു, 9 ഇടങ്ങളിലേക്കുള്ള സർവീസാണ് നിർത്തിവെച്ചത്
മേഖലയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് ഒമാൻ എയറും സലാം എയറും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ദുബായ്, ദോഹ, കുവൈറ്റ് സിറ്റി എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്കുള്ള സർവീസുകളാണ് മാർച്ച് 31 വരെ റദ്ദാക്കിയത്. സുരക്ഷാ പ്രശ്നങ്ങളാണ് സർവീസുകൾ പുനഃക്രമീകരിക്കാൻ കാരണമെന്ന് എയർലൈനുകൾ അറിയിച്ചു.
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയ സബാഹ് പ്രചാരണം തുടങ്ങി. വലിയ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും അതിന് മുമ്പുണ്ടായിരുന്ന അവസ്ഥയുമെല്ലാമാണ് സബാഹിന്റെ വിഷയം. കഴിഞ്ഞ തവണ തനിച്ച് മല്‍സരിച്ച വേളയില്‍ ലഭിച്ച 11000 വോട്ടും മണ്ഡലത്തില്‍ സബാഹിനുള്ള സ്വാധീനം എടുത്തു കാട്ടുന്നതാണ്. സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ
വിവാഹസല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; 41കാരൻ മരിച്ചു
റാഞ്ചി: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു. 41 കാരനായ ലളിത് സിങാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മാലിയന്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലളിത്. രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി. ചുറ്റും നിന്നിരുന്നവര്‍ രസഗുള പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്വസിക്കാന്‍ പാടുപെടുന്ന സിങിനെയും കൊണ്ട് പിതാവ് അടുത്തുള്ള എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രസഗുള കുടുങ്ങിയത് മൂലം ശ്വാസനാളം പൂര്‍ണമായും അടഞ്ഞത് മരണത്തിന് കാരണമായി. ശരീരത്തിലേയ്ക്കുള്ള ഓക്സിജന്‍ നിലയ്ക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സിങ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സിങ്ങിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
'ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ' യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി, സംഭവം കൊല്ലത്ത്
ഭാര്യയെ ഫോണില്‍ സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ, മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എം. കെ. മുനീറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. ആരോഗ്യപ്രശ്നങ്ങളുള്ള മുനീറിന് ഇത്തവണ സീറ്റ് നല്‍കരുതെന്നും, മുനീര്‍ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രചാരണം. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ ലീഗ് പ്രവര്‍ത്തകരാണ് സൈബര്‍ പ്രചാരണത്തിന് പിന്നിലെന്നാണ് മുനീര്‍ അനുകൂലികള്‍ ആരോപിക്കുന്നത്. മുനീറിനെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അവര്‍ കരുതുന്നു. മുനീറിന്റെ ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് 'സീറ്റ് നല്‍കരുത്' എന്ന പ്രചാരണം നടക്കുന്നത്. പാര്‍ട്ടിയുടെ യുവജന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന വാദവും ഇവര്‍ ഇതിനോടൊപ്പം ഉയര്‍ത്തുന്നുണ്ട്. അതേസമയം, മുനീറിനെ അനുനയിപ്പിച്ച് മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ മുനീര്‍ മത്സരിച്ചില്ലെങ്കില്‍ അത് മലബാര്‍ മേഖലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മറു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍, നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. അതേ സമയം, പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്തേക്ക് പോരാട്ടം മാറ്റിയേക്കുമെന്ന വിവരവും പുറത്ത് വരുന്നു. കെ എം ഷാജിയെ വേങ്ങരയിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. കാസര്‍കോട്ടെ പ്രാദേശിക എതിര്‍പ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയില്‍ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്.
അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം
വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തംപല ജില്ലകളിലും മഞ്ഞപ്പിത്ത രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജല ലഭ്യതയില്ലായ്മ, വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷ താപവ്യതിയാനം കൊണ്ട് പെട്ടെന്നുതന്നെ ചീത്തയാകാനും സാധ്യതയുണ്ട്.പ്രതിരോധ മാർഗം ചിക്കൻ പോക്സ്, മീസിൽസ്, മുണ്ടിനീര്പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ, തലവേദന, ശരീരവേദന എന്നിവയാണ്ലക്ഷണങ്ങൾ. The post അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം appeared first on RashtraDeepika .
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ ബി ബ്ലോക്കിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. 2025 ജൂലൈ മാസത്തില്‍ പാര്‍ക്കിനുള്ളില്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അനുകുമാരി നിർവഹിച്ചിരുന്നു. ജിംനേഷ്യത്തിന്റെ മറപിടിച്ചാണ് ഇവിടെ സാമൂഹികവിരുദ്ധര്‍ വിഹരിക്കുന്നത്. രാത്രികാലങ്ങളില്‍ മദ്യക്കുപ്പികളുമായി എത്തുന്ന സംഘം ഇരുട്ടിന്റെ മറപറ്റി ഇ വിടെ മദ്യപിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും പാര്‍ക്കിന്റെ പ്രവര്‍ത്തനം ഒരു നിശ്ചിത സമയം വരെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അതിനുശേഷം ഗേറ്റുകള്‍ തുറന്നുതന്നെ കിടക്കുന്നതിനാല്‍ ആര്‍ക്കും എപ്പോഴും ഇതിനുള്ളില്‍ കടന്നുവരാമെന്നതാണ് അവസ്ഥ. പാര്ക്കിനുള്ളിലാകെ മിനറല്‍ വാട്ടര്‍ കുപ്പികളും ചപ്പുചവറുകളുമാണ്. ഇരിപ്പിടങ്ങളില്വരെ പ്ലാസ്റ്റിക് കുപ്പികള്‍ ചിതറിക്കിടക്കുന്നുണ്ട്. ശുചീകരണമില്ലാത്തതിനാല്‍ കരിയിലകളും മറ്റും നിറഞ്ഞു വൃത്തിഹീനമായ അവസ്ഥയിലാണ് നിലവിൽ പാർക്കുള്ളത്. രാത്രി 10 മണിക്കും പാര്‍ക്കിനുള്ളില്‍ ജനങ്ങള്‍ കടന്നുകയറി ഫലവൃക്ഷങ്ങളില്‍നിന്നു മാങ്ങകള്‍ അടര്‍ത്തിയെടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ജിംനേഷ്യം ഉപകരണളില്‍ ചിലത് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച അവസ്ഥയിലാണ്.… The post സിവില്‍സ്റ്റേഷനിലെ പാര്‍ക്ക് സാമൂഹികവിരുദ്ധരുടെ താവളം; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ appeared first on RashtraDeepika .
ജെൻ സി തലമുറയിലെ ലൈംഗിക മാന്ദ്യം സത്യമോ? മില്ലെനിയൽസും പിന്നിലോ? വാദപ്രതിവാദങ്ങൾ കൊഴുക്കുന്നു
ജനറേഷൻ സൂമേഴ്സ് അഥവാ ജെൻ സി തലമുറ ലൈംഗികതയോട് വിമുഖത ഉള്ളവരാണെന്ന വാദം നിലവിലുണ്ട്. ഇത് എത്രത്തോളം ശരിയാണ്?
ഇന്ധനവില കുതിച്ചുയരുന്നു; വാഹന ഉടകളുടെ പോക്കറ്റ് ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം ആഗോള എണ്ണ വിതരണത്തിൽ വലിയ കുറവുണ്ടായതും ഇന്ധനവില വർദ്ധനവിന് കാരണമായി. അന്താരാഷ്ട്ര തലത്തിലുള്ള ഈ പ്രതിസന്ധി രാജ്യത്തെ ഇന്ധനവിലയെയും ബാധിച്ചേക്കാം. ഈ സാഹചര്യത്തിൽ, വാഹന ഉടമകൾക്ക് ഇന്ധന ലാഭത്തിനായി ചെയ്യാവുന്ന ചില പ്രായോഗിക കാര്യങ്ങൾ
അമേരിക്കയിൽ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത് കൂടുതൽ വിമാനത്താവളങ്ങളെ ബാധിച്ചേക്കാം. ഇതുവരെ 300ലധികം ജീവനക്കാർ രാജിവെച്ചു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൽ തുടരുന്ന ഗവൺമെൻ്റ് ഷട്ട്ഡൗൺ ആണ് പ്രതിസന്ധിക്ക് കാരണം.
തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൊന്നു
തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലുള്ള കിശ്ത്പുർ ഗ്രാമത്തിൽ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. ഗ്രാമമുഖ്യനും കൂട്ടാളികളും ചേർന്നാണ് കൊന്നത് എന്നാണ് പ്രാഥമിക വിവരം. പുറത്തുനിന്നെത്തിയ രണ്ടുപേരെ ഉപയോഗിച്ച് നായ്ക്കളെ
സ്കൂൾ ബസിൽ നിന്നും പേപ്പർ കഷ്ണങ്ങൾ പറത്തി വിദ്യാർത്ഥികൾ; ചോദ്യം ചെയ്ത് ബൈക്ക് യാത്രക്കാരൻ, വീഡിയോ
സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് പേപ്പർ കഷണങ്ങൾ വലിച്ചെറിഞ്ഞ വിദ്യാർത്ഥികളെ ഒരു ബൈക്ക് യാത്രികൻ പിന്തുടർന്ന് ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ സംഭവത്തെ തുടർന്ന്, പൗരബോധത്തെക്കുറിച്ചും കുട്ടികളെ തിരുത്തുന്ന രീതിയെക്കുറിച്ചും വലിയ ചർച്ചകൾ നടന്നു. ചിലർ ബൈക്ക് യാത്രികനെ പിന്തുണച്ചപ്പോൾ മറ്റുചിലർ അദ്ദേഹത്തിന്റെ രീതിയെ വിമർശിച്ചു.
കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 1,15,440 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 14,430 രൂപയും. 160 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.
സ്വർണം വീണു, ഇനി ഇടിഞ്ഞ് ഇടിഞ്ഞ് താഴോട്ട്?; ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത്
'സ്വർണ വിലയിലെ ഇടിവിൽ ആഹ്ളാദിക്കുകയാണ് ആഭരണപ്രേമികൾ. കഴിഞ്ഞ അഞ്ച് ദിവസമായി വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ ഔൺസിന് 5,020.79 ഡോളർ എന്ന നിലയിലാണ് സ്വർണം തുടരുന്നത്. സ്വർണവിലയിലെ സമീപകാല ഇടിവിന് പ്രധാന കാരണങ്ങളിൽ ഒന്ന് യുഎസ് ഡോളർ ശക്തിപ്പെട്ടതും ആഗോള ബോണ്ട് വരുമാനം ഉയർന്നതുമാണ്. ഇത് അമൂല്യ ലോഹം കൈവശം വെക്കുന്നതിനുള്ള അവസരച്ചെലവ്
പശ്ചിമേഷ്യൻ സംഘർഷം; തെറ്റായ വിവരങ്ങളും വിഡിയോകളും പ്രചരിപ്പിച്ച ഇന്ത്യക്കാർ അടക്കം 35 പേർ അറസ്റ്റിൽ
അറസ്റ്റ് ചെയ്തവരിൽ 17 പേർ ഇന്ത്യക്കാരാണ്.
പുകവലിക്കുന്നവർ ശ്രദ്ധിക്കണം: ആരോഗ്യ ഗുണങ്ങൾ നഷ്ടപ്പെടുന്നത് ഇവയാണ്
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത ഏവർക്കുംഅറിവുള്ള കാര്യമാണ്. എന്നിട്ടും പുകവലിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഒരു കുറവും ഇല്ല എന്നതാണ് സത്യം.ദിനംപ്രതി പുകവലിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും കാൻസർ മരണത്തിന് പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. ഇത് ചികിത്സിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ക്യാൻസറുകളിൽ ഒന്നാണ്.
മുട്ടമാല ഉണ്ടാക്കാൻ എളുപ്പമാണ്
മുട്ടമാല ഉണ്ടാക്കാൻ എളുപ്പമാണ്
കണ്ണൂര്‍ ആയുര്‍വേദ കോളേജിനും ഹോമിയോ കോളേജുകള്‍ക്കും പുതിയ പത്ത് തസ്തികകള്‍
സംസ്ഥാനത്തെ ആയുഷ് വകുപ്പില്‍ പുതിയ 10 തസ്തികകള്‍ കൂടി സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളിലാണ് പുതിയ നിയമനങ്ങള്‍ക്ക് സർക്കാർ അനുമതി നല്‍കിയത്.
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥി ആയേക്കും. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജിയെ രംഗത്തിറക്കാനാണ് നീക്കം. കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങളുടെ നിലപാട്. കെ എം ഷാജി കാസര്‍കോട് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജില്ലയ്ക്ക് വേണ്ടത് കാസര്‍കോടിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെയാണെന്നും ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്നും എഴുതിയ പോസ്റ്ററുകള്‍ 'ഞങ്ങള്‍ ലീഗുകാര്‍' എന്ന പേരില്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2011, 2016, 2021 കാലഘട്ടത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70,381 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ പി ജിജിയെ ആയിരുന്നു കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസുമായുള്ള ഉഭയ കക്ഷി ചര്‍ച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങള്‍ ഓരോ നേതാക്കളില്‍ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. പി എം സാദിഖലിയെ തിരൂരങ്ങാടിയില്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന കൊടുവള്ളി മണ്ഡലം തന്നെ ഇത്തവണയും വേണമെന്ന ആവശ്യം എം കെ മുനീര്‍ ഉന്നയിച്ചതായാണ് വിവരം. കോഴിക്കോട് സൗത്തിലേക്ക് മുനീറിനെ പരിഗണിക്കാനിരിക്കെയാണ് ആവശ്യമുന്നയിച്ചത്. അതേസമയം മഞ്ഞളാംകുഴി അലിയെ മങ്കടയില്‍നിന്ന് മാറ്റിയേക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ലീഗില്‍ അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ന് വൈകീട്ടോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നാളെ പാണക്കാടുവെച്ച് സാദിഖലി തങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയേക്കും.
വളർത്തുമൃഗങ്ങളെ വീട്ടിലെ ഒരു അംഗത്തെപ്പോലെ സ്നേഹിക്കുന്ന ആളുകളാണ് മിക്കവരും. എന്നാൽ അങ്ങനെ അല്ലാത്തവരും ഉണ്ട്. അതി തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോൽക്കത്തയിലെ കല്യാണി എക്സ്പ്രസ് വേയിൽ നിന്നുള്ളതാണ് വീഡിയോ. ഒരു നായയെ ഓടുന്ന ബൈക്കിനോട് ചേർത്ത് കെട്ടിയിട്ട് അതിവേഗം ഓടാൻ നിർബന്ധിക്കുന്ന ദാരുണമായ ദൃശ്യങ്ങൾ പകർത്തിയതാണ് വീഡിയോ. ഒരു പുരുഷൻ ബൈക്ക് ഓടിക്കുന്നു അയാൾക്കൊപ്പം പിൻസീറ്റിൽ ഒരു സ്ത്രീ യാത്ര ചെയ്യുന്നു. എന്നാൽ, ഇതിനോടൊപ്പം ബൈക്കിന്റെ ഒരു വശത്തായി ഒരു നായയുടെ കഴുത്തിൽ ബെൽറ്റ് ഇട്ട് കെട്ടിയിരിക്കുന്നു, വേഗത്തിൽ പോകുന്ന ബൈക്കിനൊപ്പം ഓടാൻ നായയെ ഇവർ നിർബന്ധിക്കുന്നതാണ് വീഡിയോ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. കണ്ണിൽ ചോര ഇല്ലാത്തവരാണോ ഇവരെന്നാണ് മിക്കവരും ചോദിച്ചത്. മൃഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരൊന്നും ഈ കാഴ്ച കാണുന്നില്ലേ. മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത എന്നു തുടങ്ങുന്നു… The post കണ്ണിൽ ചോര ഇല്ലാത്തവർ… ബൈക്കിന് പിന്നിൽ നായയെ കെട്ടിയിട്ട് ഓടിച്ച് യുവാവും യുവതിയും; മിണ്ടാപ്രാണിയോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് സൈബറിടം; വീഡിയോ വൈറൽ appeared first on RashtraDeepika .
നെയ്യാറ്റിന്‍കര : നഗരസഭ പരിധിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമെന്ന് ആക്ഷേപം. ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം. നെയ്യാറ്റിന്‍കര നഗരസഭയിലെ കൗണ്‍സിലര്‍ ജോജിന്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചു. നഗരസഭയില്‍ അദ്ദേഹം നേരിട്ട് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം നല്കി. എന്നാല്‍ അനധികൃതമാണ് ഈ നിര്‍മാണം എന്ന തലത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് യോഗത്തില്‍ സന്നിഹിതയായിരുന്ന മുനിസിപ്പല്‍ എൻജിനീയര്‍ പ്രതികരിച്ചു. ഒരിടത്തെ പ്രശ്നം അവസാനിപ്പിക്കാന്‍ ചെല്ലുന്പോള്‍ തൊട്ടപ്പുറത്ത് അതിനെക്കാള്‍ വലിയ വിഷയം നിലവിലുണ്ടെന്ന അവസ്ഥയാണിവിടെ. എന്നാല്‍ അത്തരം അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ കൃത്യമായി നോട്ടീസ് നല്‍കുകയും അവ പൊളിച്ചു മാറ്റുവാന്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ടെന്നും എഞ്ചിനീയര്‍ അറിയിച്ചു. നഗരസഭ ഈ വിഷയം ഗൗരവമായി കാണുന്നുവെന്നും കര്‍ശന… The post നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ അനധികൃത നിര്‍മാണ പ്രവൃത്തികളെന്ന് ആക്ഷേപം appeared first on RashtraDeepika .
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; റോഡിൽ വീണ മെഡിക്കൽ ഷോപ് ഉടമ ടിപ്പർ കയറി മരിച്ചു
സാബു സഞ്ചരിച്ച സ്കൂട്ടറും എതിര് ദിശയില്‍ നിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം എവിടെ നിക്ഷേപിക്കണം എന്ന ചോദ്യത്തിന് ഭൂരിഭാഗം മലയാളികളായ പ്രവാസികള്‍ക്കും ഒരേയൊരു ഉത്തരമേയുള്ളൂ- നാട്ടിലൊരു വീട് അല്ലെങ്കില്‍ കുറച്ച് സ്ഥലം. പ്രവാസികൾ നാട്ടിൽ വീടോ സ്ഥലമോ വാങ്ങുന്നത് പലപ്പോഴും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകാറുണ്ട്. ഇത് നല്ല തീരുമാനം ആണോ?
'പാകിസ്ഥാന്റെ കളി കോമഡി സീരിയല്‍ കാണുന്നത് പോലെ'; പരിഹാസവുമായി കമ്രാന്‍ അക്മല്‍
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം കമ്രാൻ അക്മൽ രംഗത്ത്. പാകിസ്ഥാന്റെ കളി ഒരു കോമഡി സീരിയൽ പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു.
ആര് എസ് പി. പട്ടികയായി; ചവറയിൽ ഷിബു ബേബി ജോൺ, ഇരവിപുരത്ത് വിഷ്ണു മോഹൻ ; കുന്നത്തൂരിൽ ഉല്ലാസ് കോവൂർ
കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനര്‍ത്ഥികളെ പ്രഖ്യാപിച്ച് ആര് എസ് പി. ചവറയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ വീണ്ടും മത്സരിക്കും . കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും , ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനും മത്സരിക്കും. കൊല്ലത്ത് നടന്ന വാര്‍ത്തസമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് എ.എ. അസീസ് ആണ് സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയത് .ആര് എസ് പി യുടെ യുവജനസംഘടനയായ ആര്വൈഎഫിന്റെ് സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹനന് . അതേസമയം പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചാല്‍ സിപിഐഎം പുറത്താക്കിയ മുന്‍ ജിഏല്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണന്റെ് പുസ്തക പ്രകാശനത്തിന് പിന്നാലെ ആര്‍എസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു .
തൊടുപുഴയിൽ കുടിവെള്ളക്ഷാമം; വീടുകളിലേക്ക് വെള്ളം നേരിട്ടെത്തിച്ച് കൗൺസിലർ നിഷ സോമൻ
തൊടുപുഴ നഗരസഭയിലെ കുടിവെളള ക്ഷാമം രൂക്ഷമായ മേഖലയിൽ വെളളം നേരിട്ടെത്തിച്ച് കൗൺസിലർ. കുടിവെളളം നിറച്ച ടാങ്കുമായി പിക് അപ് വാൻ സ്വയം ഓടിച്ചാണ് കൗൺസിലർ നിഷ സോമൻ വീടുകളിലേക്ക് വെളളമെത്തിച്ചത്.
അസംസ്കൃത എണ്ണയുടെ വില ബാരലിന് 106 ഡോളറിലെത്തി
ന്യൂഡല്‍ഹി: തിങ്കളാഴ്ച, ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106 ഡോളറിലെത്തി. ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനടുത്താണ് വില നിലവാരം. ആഗോള വിപണിയിലെ എണ്ണവില വര്‍ധനവ് ഇന്ത്യന്‍ ഓഹരി വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ മാത്രം ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് 33.68 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. നിഫ്റ്റി 23,000 പോയിന്റിന് താഴേക്ക് പോകാനുള്ള സാധ്യത നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ധനവില വര്‍ധിക്കുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ഭീതിയും നിലനില്ക്കുന്നു.
വിജയ-ജയരാജ യുഗത്തിന് പകരം സിപിഎമ്മില്‍ ഇനി വിജയ-ഗോവിന്ദയുഗം!
ഇന്ത്യൻ നിരത്തുകളെ വിറപ്പിക്കാൻ ഐതിഹാസിക തിരിച്ചുവരവ്; പുത്തൻ റെനോ ഡസ്റ്റർ നാളെ എത്തും
മൂന്നാം തലമുറ അന്താരാഷ്ട്ര മോഡലിന്റെ പരുക്കൻ ഭാവം നിലനിർത്തിക്കൊണ്ടുതന്നെ ഇന്ത്യൻ വിപണിക്കായി സവിശേഷമായ മാറ്റങ്ങൾ പുതിയ ഡസ്റ്ററിൽ വരുത്തിയിട്ടുണ്ട്.
എൻസിപി സ്ഥാനാർഥികളായി; പ്രതിഷേധത്തിനിടയിലും എലത്തൂരിൽ എകെ ശശീന്ദ്രൻ, കുട്ടനാട് തോമസ് കെ തോമസ്
വൻഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കും. സീറ്റിന് ആവശ്യക്കാരുണ്ടാകും. പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനമാണ് അന്തിമമെന്നും എകെ ശശീന്ദ്രൻ
പി.കെ. ശ്യാമളയുടെ പോസ്റ്റർ പ്രത്യേകം പങ്കുവെച്ച് പി. ജയരാജൻ; കമന്റുകൾ മുഴുവൻ സ്ഥാനാർഥിക്കെതിര്
കണ്ണൂർ: തളിപ്പറമ്പിലെ
BJP ആദ്യ സ്ഥാനാർഥി പട്ടിക ഇന്ന്; 30 സീറ്റുകളിൽ പ്രഖ്യാപനമുണ്ടാകും | Assembly election | NDA
ബിജെപി ആദ്യ സ്ഥാനാർഥി പട്ടിക ഇന്ന്; മാറ്റത്തിൻ്റെ തെരഞ്ഞെടുപ്പെന്ന് ബിജെപി, 30 സീറ്റുകളിൽ പ്രഖ്യാപനമുണ്ടാകും Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics
കാര്‍ ഇന്‍ഫോ വെബ് സൈറ്റിന്റെ പേരില്‍ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്
കൊച്ചി: സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വാഹനത്തിന്റെ വ്യാജ പെറ്റി സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യപകമാകുന്നു. കാര്‍ ഇന്‍ഫോ എന്ന എന്ന വെബ്സൈറ്റിന്റെ പേരിലാണ് വ്യാജ സന്ദേശങ്ങള്‍ വരുന്നത്. സന്ദേശത്തില്‍ വാഹന ഉടമയുടെ പേരും അടുത്തിടെ ലഭിച്ച ട്രാഫിക് പിഴ തുക അടയ്ക്കണമെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും പിഴ തുക അടയ്ക്കാന്‍ ഒരു ലിങ്ക് ഉണ്ടാകും. യഥാര്‍ഥ വെബ്സൈറ്റിന്റെ പേര് ഉപയോഗിച്ചിരിക്കുന്നതിനാല്‍ സന്ദേശത്തില്‍ വിശ്വസിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. പണം അടയ്ക്കും മുമ്പ്….വാട്സ്ആപ്പ് അല്ലെങ്കില്‍ എസ്എംഎസ് വഴി ലഭിക്കുന്ന ട്രാഫിക് പിഴ സംബന്ധിച്ച സന്ദേശങ്ങള്‍ മാത്രം വിശ്വസിച്ച് പണമടക്കരുത്. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ബാങ്ക്, യുപിഐ വിവരങ്ങള്‍ അപരിചിത വെബ്സൈറ്റുകളില്‍ നല്‍കാതിരിക്കുക. തട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 ഹെല്പ്ലൈന് നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.… The post കാര്‍ ഇന്‍ഫോ വെബ് സൈറ്റിന്റെ പേരില്‍ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പോലീസ് appeared first on RashtraDeepika .
അരൂരിൽ ഒറ്റപ്പേരിലേക്കെത്തി... ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും | Shanimol Usman | Congress
അരൂരിൽ ഒറ്റപ്പേരിലേക്കെത്തി...ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും, ദില്ലിയിൽ തിരക്കിട്ട തെരഞ്ഞെടുപ്പ് ചർച്ചകൾ Shanimol Usman | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics | Congress
ബാബു ആരുമായും ചർച്ച നടത്തിയിട്ടില്ല: EN സുരേഷ് ബാബു| Palakkad | CPM | EN Sureshbabu | LDF | Election
കെ.ബാബു സിപിഎം. നേതാവ്, ബാബു ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല, മാധ്യമങ്ങൾ നൽകിയത് തെറ്റായ വാർത്ത; വിശദീകരണവുമായി പാലക്കാട് ജില്ലാ സെക്രട്ടറി EN സുരേഷ് ബാബു Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics
ഓസ്കര് 2026: വിജയികള്‍ക്ക് ലഭിക്കുന്ന 'സ്വര്‍ണ്ണ പ്രതിമ'യുടെ വില എത്ര? എന്താണീ 'ഓസ്കര് ഇഫക്റ്റ്'
ലോകസിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ 98-ാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ വിജയികള്‍ക്ക് ലഭിക്കുന്നത് കോടികളോ? ഇത് സംബന്ധിച്ച പല കണക്കുകളും ഊഹാപോഹങ്ങളും ആണ് പുറത്തുവരുന്നത്.
എന്നെ സ്നേഹിക്കുന്നവർ മത്സരിക്കാൻ പറയുന്നു: കൊടിക്കുന്നിൽ സുരേഷ് | Election | Kodikunnil Suresh
'എന്നെ സ്നേഹിക്കുന്നവർ മത്സരിക്കാൻ പറയുന്നു'; കൊടിക്കുന്നിൽ സുരേഷ്, കോൺഗ്രസ് ആദ്യ പട്ടിക ഇന്ന്
സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ വീണു; വില്ക്കാന് കാത്തിരുന്നവര്‍ക്ക് തിരിച്ചടി, പുതിയ പവന് വില
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഇന്ന് രണ്ട് തവണ വില കുറഞ്ഞു. രാവിലെ 360 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 1280 രൂപ കൂടി താഴ്ന്നു. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കുറയും എന്നാണ് വിവരം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുകയാണ്. യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി
നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ; നാലു കാര്യങ്ങള്‍ അന്വേഷിക്കാന്‍ കോടതി ഉത്തരവ്
കണ്ണൂര്‍: നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി കോടതി. വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറുപടി. മെയ് 30 ന് മുമ്പായി പി.പി. ദിവ്യയുടെ ഫോണ്‍രേഖകള്‍ അടക്കം നാലു കാര്യങ്ങളില്‍ ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 13 വീഴ്ചകളാണ് കുടുംബം നല്കിയ ഹര്‍ജിയില്‍ ചുണ്ടിക്കാട്ടിയത്. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കണമെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പിപി ദിവ്യയുടെ സ്വകാര്യഫോണ്‍ മാത്രമേ അന്വേഷണസംഘം പരിശോധിച്ചുള്ളൂ എന്നും ഔദ്യോഗിക നമ്പറുകളടെ വിവരങ്ങള്‍ കൂടി ശേഖരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതിനൊപ്പം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ ഗോള്‍ഡ് ലോണുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോണ്‍ കോള്‍ രേഖകള്‍, ചാറ്റുകള്‍ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം, പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിവ്യ പ്രശാന്തുമായും കളക്ടറുമായും ഫോണില്‍ പല തവണ സംസാരിച്ചെന്നും കളക്ടര്‍ പിന്നീട് മന്ത്രിയുമായി സംസാരിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതെല്ലാം വിശദമായി പരിശോധിക്കും. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനം: സി.സി മുകുന്ദൻ | BJP
സി.സി മുകുന്ദൻ ബിജെപിയിൽ, നാട്ടികയിൽ ബിജെപി സ്ഥാനാർഥി; ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും സി.സി മുകുന്ദൻ
ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ; ആർഎസ്പി സ്ഥാനാർത്ഥികൾ ഇവരാണ് | Assembly election
ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ആറ്റിങ്ങൽ സന്തോഷ് ഭദ്രൻ; ആർഎസ്പി സ്ഥാനാർത്ഥി പട്ടികയായി
സ്ഥാനാർത്ഥി നിർണയം; എൽഡിഎഫിലെയും യുഡിഎഫിലെയും കേരള കോൺഗ്രസ് പ്രതിസന്ധിയിൽ | Assembly Election
സ്ഥാനാർത്ഥി നിർണയം; കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി മത്സരിക്കാൻ സാധ്യത, പത്ത് സീറ്റ് എന്ന ആവശ്യവുമായി ജോസഫ് ഗ്രൂപ്പ്, എൽഡിഎഫിലെയും യുഡിഎഫിലെയും കേരളം കോൺഗ്രസ് പ്രതിസന്ധിയിൽ
'കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരായാലും സഖാവ് ജയിക്കും; നേമം ഇത്തവണ ആർക്ക് ഒപ്പം? | Assembly election
'ആര് ജയിച്ചാലും നമുക്ക് എന്ത്?, നമ്മൾ കഷ്ടപ്പെട്ടാലേ ജീവിക്കാൻ പറ്റൂ,...' 'ഇവിടെ വർഗീയത കുത്തിയിട്ടേക്കുവല്ലേ?; നേമം ഇത്തവണ ആർക്ക് ഒപ്പം? ജനങ്ങൾ പ്രതികരിക്കുന്നു
ജി സുധാകരനെ പിന്തുണക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ അതൃപ്തി; എംജെ ജോബ് പാർട്ടി വിട്ടു | MJ Job | UDF
പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിൽ എടുത്തില്ല, വലിയ അപമാനം നേരിട്ടു,52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് എം.ജെ ജോബ് MJ Job | UDF | G Sudhakaran | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍എസ്പി. കൊല്ലത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് എ.എ. അസീസ് ആണ് സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. ചവറയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ വീണ്ടും മത്സരിക്കും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനും മത്സരിക്കും. പാര്‍ട്ടിയുടെ യുവജനസംഘടനയായ ആര്‍വൈഎഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ഉല്ലാസ് കോവൂര്‍. ആര്‍വൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹന്‍. അതേസമയം പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചാല്‍ സിപിഎം പുറത്താക്കിയ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്നുചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആര്‍എസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു.
പേരാവൂരിൽ സണ്ണി ജോസഫിനെ വിറപ്പിക്കുമോ കെകെ ഷൈലജ?; സിപിഎം ലക്ഷ്യമിടുന്നതെന്ത്? | Assembly election
പേരാവൂരിൽ സണ്ണി ജോസഫിനെ വിറപ്പിക്കുമോ കെകെ ഷൈലജ?; സിപിഎം ലക്ഷ്യമിടുന്നതെന്ത്?, സീറ്റ് നൽകാത്തതിലെ വിവാദം മറികടക്കാനുള്ള നീക്കമോ?
വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
രസഗുള പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സാവോ പൗളോ : ബ്രസീല്‍ ലീഗില്‍ കൊറിന്ത്യന്‍സിനെതിരേ സാന്റോയ്ക്ക് സമനില. 1-1ന്റെ സമനിലയിലാണ് മല്‍സരം അവസാനിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീല്‍ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്ക് ഉടന്‍ സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കെയാണ് മല്‍സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ നിറംമങ്ങിയ പ്രകടനം നടത്തിയത്. മല്‍സരത്തെ ബ്രസീല്‍ ഫുട്ബോള്‍ മാനേജ്മെന്റ് ഏറെ ശ്രദ്ധയോടെയാണ് വിലയിരുത്തിയത്. എന്നാല്‍ നെയ്മറിന് വേണ്ടത്ര പ്രകടനം നടത്താന്‍ ആയില്ല. സാധാരണ നിലവാരത്തിലായിരുന്നു താരത്തിന്റെ പ്രകടനം. ബ്രസീല്‍ ടീമിന്റെ പരിശീലകന് കാര്‍ലോ ആന്‍സിലോട്ടി ഇന്ന് ബ്രസീല്‍ സ്ക്വാഡ് പ്രഖ്യാപിക്കും. ''ദേശീയ ടീമിലേക്ക് തിരികെ എത്തി ലോകകപ്പില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് എന്റെ കൈയില്‍ ഇല്ല,'' എന്ന് നിരാശയോടെ നെയ്്മര്‍ മാധ്യമങ്ങളോട് പറഞ്ഞു. ''ഞാന്‍ ടീമില്‍ ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്താലും ബ്രസീലിനെ ഞാന്‍ പിന്തുണക്കും.''79 ഗോളുകളോടെ നെയ്മര്‍ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. സൗഹൃദ മല്‍സരങ്ങള്‍ക്ക് ശേഷം മേയില്‍ ലോകകപ്പിനുള്ള അന്തിമ ടീം പ്രഖ്യാപിക്കും. ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കും. 34-കാരനായ നെയ്മര്‍ക്ക് അടുത്തിടെ പരിക്കിനെ തുടര്‍ന്ന് നിരവധി മല്‍സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. 2023 ഒക്ടോബറില്‍ അദ്ദേഹത്തിന് ACL ഇഞ്ചുറി സംഭവിക്കുകയും പിന്നീട് ഡിസംബറില്‍ വീണ്ടും മുട്ട ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു. ഈ വര്‍ഷം സാന്റോസിനായി 10-ല്‍ താഴെ മല്‍സരങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്.

32 C