ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
രോഹിത്തിനൊപ്പം ഒരു സെൽഫി; ഫോൺ പണി കൊടുത്തു, ഒടുവിൽ ആരാധികയുടെ 'ഹാപ്പി എൻഡിംഗ്'; വീഡിയോ വൈറൽ
മുംബയ്: ടീം ബസിനടുത്ത് വച്ച് നടന്ന രസകരമായ ഫാൻ ഗേൾ മൊമെന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും കോൺഗ്രസിൽ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനം നീളുകയാണ്.
ഇന്ന് മാതൃദിനം മരണം കവർന്ന മകന് അമ്മയുടെ ചിത്രാഞ്ജലി
കണ്ണൂർ: മരണം കവർന്നെടുത്ത മകന്റെ ഓർമ്മയിൽ അവനേറെ ഇഷ്ടമുള്ള ചുമർചിത്രങ്ങൾ വരപ്പിച്ചും അവന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ആശ്വാസം കണ്ടെത്തുന്ന ഒരു അമ്മയുണ്ടിവിടെ. പയ്യന്നൂർ മാത്തിൽ കരുണാദാസ് എന്ന വീട്ടമ്മയാണ് മകന്റെ ജന്മദിനമായ മേയ് 2ന് നഗരങ്ങളിൽ ചുമർചിത്രം വരപ്പിച്ച് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നത്.
ലെഫ്. ജനറൽ രാജാ സുബ്രഹ്മണി സംയുക്ത സേനാമേധാവി
ന്യൂഡൽഹി: രാജ്യത്തിന്റെ മൂന്നാമത് സംയുക്ത സേനാമേധാവിയായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്.രാജാ സുബ്രഹ്മണിയെ കേന്ദ്രസർക്കാർ നിയമിച്ചു. വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനാണ് പുതിയ നാവിക സേനാമേധാവി. കേന്ദ്ര സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും രാജാ സുബ്രഹ്മണി പ്രവർത്തിക്കും. നിലവിലെ സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാൻ 30ന് വിരമിക്കും.
സംയുക്ത സേനാമേധാവി അതിർത്തി കാത്ത രാജ
ന്യൂഡൽഹി: പാകിസ്ഥാൻ- ചൈന അതിർത്തിയിൽ സൈനിക നീക്കങ്ങളുടെ വിദഗ്ദ്ധനായിരുന്നു പുതിയ സംയുക്ത സേനാമേധാവി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്.രാജാ സുബ്രഹ്മണി. അസാമിലെ വിഘടനവാദികളെ അടിച്ചമർത്തിയ ഓപ്പറേഷൻ റെനോയ്ക്ക് നേതൃത്വം നൽകി. ജമ്മുകാശ്മീരിൽ രാഷ്ട്രീയ റൈഫിൾസിന്റെ ഡെപ്യൂട്ടി കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി: മലയാള സിനിമാപ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'യുടെ ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും ഉദ്വേഗവും നിറയ്ക്കുന്ന ഡയലോഗുകളാൽ സമ്പന്നമായ ട്രെയിലർ, ജോർജുകുട്ടിയുടെ മൂന്നാം വരവ് വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ആദ്യ രണ്ട് ഭാഗങ്ങളുടെ വൻ വിജയത്തിന് ശേഷം എത്തുന്ന മൂന്നാം ഭാഗത്തിൽ, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ നാലാം ക്ലാസുകാരന്റെ കൂർമ്മബുദ്ധിയുമായി ജോർജുകുട്ടി വീണ്ടും പോലീസിനെ വെട്ടിക്കുമോ അതോ ഇത്തവണ പിടിയിലാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മുമ്പത്തെ ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈകാരികമായ നിമിഷങ്ങളും ജോർജുകുട്ടിയുടെ ഉള്ളിലെ ഭയവും മൂന്നാം ഭാഗത്തിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സെൻസർ ബോർഡിന്റെ U/A 13+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഏപ്രിൽ 2-ന് റിലീസ് ചെയ്യാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് റിലീസ് മെയ് 21-ലേക്ക് മാറ്റുകയായിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ തുടങ്ങിയ മുൻനിര താരനിര അണിനിരക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2-ന് പുറത്തിറങ്ങും. പനോരമ സ്റ്റുഡിയോസ് ചിത്രത്തിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ബോളിവുഡിലെ പ്രമുഖ ബാനറായ പെൻ സ്റ്റുഡിയോസ് പനോരമയിലൂടെ ആശീർവാദ് സിനിമാസിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്തിയതും ചിത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
ചർച്ചകൾക്ക് വഴങ്ങിയില്ലെങ്കിൽ 'പ്രോജക്ട് ഫ്രീഡം' ഉൾപ്പടെയുള്ള സൈനിക നടപടി വ്യാപിപ്പിക്കുമെന്ന് ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമൂസിലെ സംഘർഷം വർധിക്കുന്നതിനിടെ, റഷ്യ മധ്യസ്ഥത ശ്രമങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഇസ്രായേലും ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയിയുടെ സത്യപ്രതിജ്ഞ നാളെ; ടിവികെ സര്‍ക്കാര്‍ അധികാരത്തിലേക്ക്
നാളെ 10 മണിക്ക് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞ
സീസണിലെ ആദ്യ ന്യൂനമര്‍ദ്ദ സാധ്യത ബംഗാള്‍ ഉള്‍ക്കടലില്‍; എല്ലാ ജില്ലകളിലും ഇനി മഴ സാധ്യത
തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ മെയ് 11-ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ മുതല്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 09/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് 10/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 11/05/2026: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ 12/05/2026: എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 13/05/2026: എറണാകുളം, തൃശൂര്‍, മലപ്പുറം , കോഴിക്കോട്,വയനാട്, കണ്ണൂര്‍ ഈ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സമൂഹം മാറുന്നത് വിവരദോഷികളായ ഈ രാഷ്ട്രീയക്കാർ മനസിലാക്കുന്നില്ല: അഡ്വ എം.എസ് സജി
സംഭവിക്കാൻ പോകുന്നത് കോൺഗ്രസിന് ഒരു എംപിയെയും ഒരു എംഎൽഎയെയും നഷ്ടപ്പെടും, 102 എന്നത് 101 ആയി യുഡിഎഫിന്റെ അംഗസംഖ്യ കുറയും. കസേരയോടുള്ള ആർത്തി കാരണം ഇതൊന്നും അവർ കാണുന്നില്ല: അഡ്വ എം.എസ് സജി
ഇത് നിയമപരമായ പ്രശ്നമല്ല, ധാർമികമായ പ്രശ്നമാണ്: അഡ്വ തമ്പാൻ തോമസ് | Congress | UDF | Kerala CM
രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരമാണ് ഇവിടെ നടന്നത്. അവിടെ തീർച്ചയായും ഘടകകക്ഷികളുടെയും മുന്നണിക്കൊപ്പം നിന്നവരുടെയും അഭിപ്രായങ്ങൾക്ക് വില കല്പിക്കേണ്ടത് അതിനെ നയിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരുടെ ചുമതലയാണ്; മുൻ എംപി അഡ്വ തമ്പാൻ തോമസ്
ജനങ്ങളാണ് ഹൈക്കമാന്റ്, മേലാളൻമാരെന്തിന്? കോൺഗ്രസ് ജനാധിപത്യവിരുദ്ധമാകരുത്: രാജേഷ് രാമചന്ദ്രൻ | UDF
'ജനങ്ങളാണ് ഹൈക്കമാന്റ്, കോൺഗ്രസിന്റെ മേലാളൻമാരെന്തിന്? കോൺഗ്രസ് ജനാധിപത്യവിരുദ്ധമായി നീങ്ങരുത്'; ജനം തെരഞ്ഞെടുക്കാത്തയാൾക്കും മുമ്പേ പരാജയപ്പെട്ട നേതാവിനും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയില്ലെന്ന് രാജേഷ് രാമചന്ദ്രൻ
രാജസ്ഥാനെതിരെ 36 പന്തില്‍ 55 റണ്‍സെടുത്ത ഗുജറാത്ത് ഓപ്പണർ സായ് സുദര്ശന് 11 മത്സരങ്ങളില്‍ 440 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
'തർക്കങ്ങളെല്ലാം അവസാനിച്ചു, ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കും' | Sunny Joseph | UDF
'തർക്കങ്ങളെല്ലാം അവസാനിച്ചു, ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കും, ഇനിയൊരു ചർച്ചയ്ക്ക് സാധ്യതയില്ല'; നിർണായക യോഗത്തിന് ശേഷം സണ്ണി ജോസഫ്
ആരാധകരെ ശാന്തരാകുവിൻ എന്ന് മാത്രം പറഞ്ഞൊഴിഞ്ഞ് നേതാക്കൾ; തീരുമാനമാകാതെ മുഖ്യമന്ത്രി ചർച്ച | Congress
ആരാധകരെ ശാന്തരാകുവിൻ എന്ന് മാത്രം പറഞ്ഞൊഴിഞ്ഞ് നേതാക്കൾ; എംഎൽഎമാരുടെ പിന്തുണ കെ.സി.വേണുഗോപാലിന്, ഘടകകക്ഷികൾ സതീശനോടൊപ്പം, സീനിയോരിറ്റിയിൽ മുന്നിൽ രമേശ് ചെന്നിത്തല; മൂവരെയും കണ്ടിട്ടും തീരുമാനമാകാതെ മുഖ്യമന്ത്രി ചർച്ച
സ ഹോദരി ദിയ കൃഷ്ണയുടെ മകൻ നിയോം (ഓമി) തങ്ങളുടെ ജീവിതത്തിലെ കേന്ദ്രബിന്ദുവായി മാറിയതിനെക്കുറിച്ച് മനസ്സ് തുറന്ന് നടി അഹാന കൃഷ്ണ. രേഖാ മേനോന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഹാന വിശേഷങ്ങൾ പങ്കുവെച്ചത്. കുടുംബത്തിലെ ആദ്യത്തെ കണ്മണി എന്ന നിലയിൽ എല്ലാവരുടെയും സ്നേഹവും പരിഗണനയും ഇപ്പോൾ ഓമിക്കാണെന്ന് അഹാന പറയുന്നു. കുഞ്ഞിനെ എടുക്കാൻ വേണ്ടി സഹോദരിമാർ തമ്മിൽ മത്സരമാണെന്നും, അവൻ വരുന്നതും കാത്ത് ഗേറ്റിലേക്ക് ഓടുന്ന അവസ്ഥയാണെന്നും താരം വെളിപ്പെടുത്തി. വീട്ടിലെ രാജാവിപ്പോൾ ഓമിയാണ്, അവനെ ചുറ്റിപ്പറ്റിയാണ് എല്ലാവരുടെയും ലോകം, അഹാന പറഞ്ഞു. കുഞ്ഞ് തന്നെ എന്തു വിളിക്കണം എന്നതിനെക്കുറിച്ചും അഹാനയ്ക്ക് കൃത്യമായ പ്ലാനുണ്ട്. 'വല്യമ്മ' എന്ന് വിളിക്കപ്പെടാൻ തനിക്ക് താൽപ്പര്യമില്ലെന്നും, പകരം 'അമ്മു' എന്ന് വിളിപ്പിക്കാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി. ആന്റി എന്ന് വിളിക്കുന്നതിലും തനിക്ക് വിരോധമില്ല. ഇഷാനി നേരത്തെ പറഞ്ഞതുപോലെ തന്നെ, പ്രായം തോന്നിപ്പിക്കുന്ന വിളികളോടുള്ള വിയോജിപ്പ് അഹാനയും തമാശരൂപേണ പങ്കുവെച്ചു. കുടുംബത്തിലെ ഈ പുതിയ അതിഥിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
എന്നിട്ടും ഒറ്റപ്പേരിലേക്ക് എത്താതെ ഹൈക്കമാൻഡ്; ഇനി രാഹുലും ഖർഗെയും എന്ത് തീരുമാനിക്കും? | AICC
ഒറ്റപ്പേരിലേക്ക് എത്താതെ ഹൈക്കമാൻഡ്; ഇനി രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും എന്ത് തീരുമാനിക്കും? എന്ന് വരും മുഖ്യമന്ത്രി?
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ പല പ്രസ്താവനകളോടും മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ കാഴ്ചപ്പാടല്ല ഉണ്ടായിരുന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഹമ്മദ് ദേവര്‍കോവില്‍. ഈ വിഷയത്തിലുള്ള എതിര്‍പ്പ് എല്‍ഡിഎഫിനെ അറിയിച്ചിരുന്നു. മുന്നണിയില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് മനസിലാക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ശരിയായ രീതിയിലുള്ളതല്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നതെന്നും അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്തായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ വോട്ടുകള്‍ ഇടതുപക്ഷത്തുനിന്ന് പോയെന്നതില്‍ സംശയമില്ല. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ചില സ്ഥലങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടായി. ഈ വോട്ടുകള്‍ പ്രധാനമായും പോയത് ബിജെപിക്കാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് നേരത്തേതന്നെ മികച്ച വോട്ടിങ് ശതമാനമുണ്ട്. അത്രമാത്രം സൗത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ സൗത്തിലാണ് എന്‍ഡിഎയ്ക്ക് വോട്ടുകള്‍ വര്‍ധിച്ചത്. ഇങ്ങനെയുണ്ടാകാനുള്ള കാരണം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ വോട്ടുകളില്‍ സൗത്ത് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് കുറവുണ്ടായിട്ടില്ലെന്നും ദേവര്‍കോവില്‍ പറഞ്ഞു. എന്നാല്‍ മറുഭാഗത്ത് ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായി. നേരത്തെ ഇല്ലാതിരുന്ന മുസ് ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ യുഡിഎഫിനൊപ്പം ചേര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ ഇൻഡോറിൽ ശ്മശാനങ്ങളിൽ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രങ്ങൾ മോഷ്ടിച്ച് വിൽക്കുന്ന റാക്കറ്റിനെ പിടികൂടി. ഈ വസ്ത്രങ്ങൾ വൃത്തിയാക്കി പുതിയതെന്ന വ്യാജേന അഹമ്മദാബാദ് വരെയുള്ള വിപണികളിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു. ദൈനിക് ഭാസ്കർ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനിലാണ് ഈ സംഘടിത ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
നേതാക്കളുടെ ഫ്ലക്സുകൾ മാറ്റി കോൺഗ്രസ് അണികൾ; യുഡിഎഫ് മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമോ?
നേതാക്കളുടെ ഫ്ലക്സുകൾ മാറ്റി കോൺഗ്രസ് അണികൾ; യുഡിഎഫ് മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമോ? നേതാക്കളുടെ തമ്മിലടി പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി
'അടി നിര്‍ത്തിയാലേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂ!
കോഴിക്കോട്: ചാത്തമംഗലത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ച കണ്ണൂർ സ്വദേശിയായ യുവാവ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായി. പാപ്പിനിശ്ശേരി സ്വദേശിയായ അഭിഷേകിനെയാണ് (25) ജ്വല്ലറി ഉടമയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തമംഗലം സ്വദേശി പ്രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്' എന്ന ജ്വല്ലറിയിൽ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 'സങ്കീർത്ഥ്' എന്ന വ്യാജപ്പേരിലാണ് അഭിഷേക് ജ്വല്ലറിയിൽ എത്തിയത്. ഉടമയെ വാക്കാൽ പറഞ്ഞ് വിശ്വസിപ്പിച്ച് എട്ട് ഗ്രാമോളം വരുന്ന രണ്ട് മാലകൾ ഇയാൾ കൈക്കലാക്കി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതായതോടെ ഉടമ അന്വേഷണം ആരംഭിച്ചു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറ്റൊരാളുടെ അക്കൗണ്ട് വഴി 49,500 രൂപ ഗൂഗിൾ പേ മുഖേന കൈമാറിയെങ്കിലും ബാക്കിയുള്ള 2,60,500 രൂപ നൽകാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ജ്വല്ലറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സമാനമായ രീതിയിൽ സ്വർണ്ണക്കടകളിലും മറ്റും തട്ടിപ്പ് നടത്തിയതിന് ഫറോക്ക്, പന്നിയങ്കര, താമരശ്ശേരി, മട്ടന്നൂർ, കണ്ണൂർ, വളപട്ടണം തുടങ്ങി വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജ്വല്ലറി ഉടമകൾ പണമിടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അപരിചിതരായ വ്യക്തികളുടെ ഉറപ്പിന്മേൽ സാധനങ്ങൾ നൽകരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ വരൻ്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി. വരൻ്റെ സഹോദരിയുടെ ഭർത്താവും മൂന്ന് കേറ്ററിംഗ് ജീവനക്കാരും ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.
നിയമസഭ തിരഞ്ഞെടുപ്പലെ തോല്‍വിക്ക് കാരണം സി പി എം: കടുത്ത വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം)
പലയിടത്തും സിപിഎം അണികള്‍ ക്രോസ് വോട്ട് ചെയ്തെന്ന് ജോസ് കെ മാണി തുറന്നടിച്ചു.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാവും. നാളെ 10 മണിക്ക് സത്യപ്രതിജ്ഞ നടക്കും. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക
അതിരടി റൺ ടൈം വിവരങ്ങൾ പുറത്ത്
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. റിയാ ഷിബു എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ഇപ്പോഴിതാ സിനിമയുടെ റൺ ടൈമിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് ശ്രദ്ധ നേടുന്നത്.
ഇനി 'മുതലമൈച്ചർ' വിജയ്; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഗവർണർ,സത്യപ്രതിജ്ഞ നാളെ
നടനും ടിവികെ തലവനുമായ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകീട്ട് 3.15 ന് ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) കൂടി ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ രൂപീകരണത്തിന് കളമൊരുങ്ങിയത്. വിസികെയ്ക്കൊപ്പം മുസ്ലീം ലീഗിൻ്റെ രണ്ട് എംഎൽഎമാർ കൂടി ടിവികെയെ പിന്തുണച്ച് ഗവർണർക്ക്
വേനലവധിക്ക് കെഎസ്ആർടിസിയിൽ ഗോവയ്ക്ക് പോകാം; പാക്കേജും വിശദാംശങ്ങളും ഇങ്ങനെ
സംസ്ഥാനത്തു നിന്ന് ഗോവയിലേക്ക് ബജറ്റ് ടൂറിസം പദ്ധതി പ്രകാരം ഗോവൻ ട്രിപ്പുകൾ സംഘടിപ്പിച്ച് കെഎസ്ആർടിസി. മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ ഗോവൻ ട്രിപ്പ് പുറപ്പെട്ടു.
രോഹിത്തിനൊപ്പം സെൽഫിയെടുക്കാൻ ആവേശത്തോടെ ഓടിയെത്തി ആരാധിക, പിന്നാലെ ഫോൺ ഓഫായി, വീഡിയോ
ടീം പുറപ്പെടാൻ വൈകുന്നതിനാൽ രോഹിത് സെല്‍ഫിയെടുക്കാതെ മടങ്ങാൻ ശ്രമിച്ചെങ്കിലും ഫോൺ ഓണാകുന്നത് വരെ കാത്തുനിൽക്കാൻ ആരാധിക അഭ്യർത്ഥിച്ചു.
വെള്ളിയിൽ നിക്ഷേപിച്ചാൽ കോടീശ്വരനാകുമോ? അടുത്ത 5 വർഷം സംഭവിക്കുക വൻ മാറ്റങ്ങൾ
ആഗോള സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന 2026-ൽ, നിക്ഷേപകർ ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യം 'സ്വർണ്ണമാണോ അതോ വെള്ളിയാണോ വരും വർഷങ്ങളിൽ ലാഭകരം' എന്നാണ്. 2026 മുതൽ 2031 വരെയുള്ള അഞ്ച് വർഷക്കാലം ഈ രണ്ട് ലോഹങ്ങളുടെയും വിപണിയിൽ നിർണ്ണായകമായ പല മാറ്റങ്ങളും സംഭവിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 2026 ജനുവരിയിൽ സ്വർണ്ണം ഔൺസിന് 5,589 ഡോളറിലും വെള്ളി
അന്ന് ഓമി കുഞ്ഞമ്മയെന്ന് വിളിക്കേണ്ടെന്ന് ഇഷാനി; ഇന്ന് വല്യമ്മ വിളി വേണ്ടെന്ന് അഹാന കൃഷ്ണയും
ഇഷാനി മുൻപ് പറഞ്ഞതുപോലെ ഓമി തന്നെ കുഞ്ഞമ്മ എന്നോ വല്യമ്മ എന്നോ ഒക്കെ വിളിച്ചുകേൾക്കാൻ ആഗ്രഹമില്ലെന്നും അഹാന പറയുന്നു.
നൂറ്റാണ്ടുകൾക്ക് ശേഷം പയ്യന്നൂർ കോറോം വൈരജാതൻ കോട്ടത്തിൽ കളിയാട്ട മഹോത്സവം; മെയ് 10 മുതൽ 13 വരെ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ കോറോത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കോറോം വൈരജാതൻ കോട്ടത്തിൽ (ബ്രഹ്മരക്ഷസ് ആരൂഢം) നൂറ്റാണ്ടുകൾക്ക് ശേഷം കളിയാട്ട മഹോത്സവം നടക്കുന്നു. മെയ് 10, 11, 12, 13 തീയ്യതികളിലായി ഭക്തിനിർഭരമായ ചടങ്ങുകളോടെ ഉത്സവം ആഘോഷിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'ശക്തമായ നേതൃത്വത്തിനുള്ള അംഗീകാരം'; സുവേന്ദു അധികാരിയെ പ്രകീർത്തിച്ച് ഷെയ്ഖ് ഹസീന
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പ്രശംസിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
'ജോർജുകുട്ടി ആളൊരു കുറുക്കനാ', ദൃശ്യം മൂന്നാം ഭാഗത്തിന്റെ ട്രെയിലർ പുറത്ത്
ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ച ദൃശ്യം സീരിസിന്റെ മൂന്നാംഭാഗം ദൃശ്യം 3ന്റെ ട്രെയിലർ പുറത്ത്.
ചെന്നൈ: ടിവികെ വമ്പന്‍ വിജയം സ്വന്തമാക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം വൈകിയിരുന്നു. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റ് ഇല്ലാത്തതാണ് വിജയ്ക്ക് തിരിച്ചടിയായത്. ഇപ്പോള്‍ വിജയ് മുഖ്യമന്ത്രിയാകാന്‍ വൈകുന്നതില്‍ മനം നൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ചിരിക്കുകയാണ് യുവാവ്. തിരുനല്‍വേലി ചെട്ടിക്കുളം സ്വദേശി ഇനക്കിയപ്പന്‍ (47) ആണ് സ്വയം തീകൊളുത്തി ജീവത്യാഗം ചെയ്യാന്‍ ശ്രമിച്ചത്. ഇനക്കിയപ്പനെ ആശാരിപള്ളത്തെ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് 30 ശതമാനത്തോളം പൊള്ളലേറ്റു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ടിവികെയുടെ വള്ളിയൂര്‍ യൂണിയന് വളന്റിയേഴ്സ് വിങ്ങിന്റെ ഡെപ്യൂട്ടി സെക്രട്ടറിയാണ്. അഞ്ച് ദിവസമായിട്ടും വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് കടുത്ത നടപടി. ഇത് ആദ്യമായല്ല ഇസക്കിയപ്പന്‍ വിജയ്ക്കായി കടുംകൈ ചെയ്യുന്നത്. നാല് മാസം മുന്‍പ് വിജയ്ക്കുവേണ്ടി ഇരുകവിളുകളും തുളച്ച് 16 അടി നീളമുള്ള ശൂലം കുത്തിയിരുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയും രണ്ട് ചക്രവാതചുഴികളും കാരണം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ഐഫോൺ 18 പ്രോ; 6 വമ്പൻ മാറ്റങ്ങൾ അറിയാം
പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 പ്രോ സീരീസ് ഡിസൈൻ, പെർഫോമൻസ്, ക്യാമറ എന്നിവയിൽ വലിയ മാറ്റങ്ങളുമായാണ് വരുന്നത്. ചെറിയ ഡൈനാമിക് ഐലൻഡ്, പുതിയ എ20 പ്രോ ചിപ്പ്, വേരിയബിൾ അപ്പേർച്ചർ ക്യാമറ, മെച്ചപ്പെട്ട ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ.
സത്യ ക്രിസ്ത്യാനി അല്ലേ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ എന്ന് ടീച്ചർ ചോദിച്ചു'; ടൊവിനോ തോമസ്
ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് അതിരടി. സാംബോയ് എന്ന കോളേജ് പയ്യനായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. മിന്നൽ മുരളിയുടെ സഹരചയിതാവ് അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
തമിഴകത്ത് ഇനി 'ദളപതി' ഭരണം!
ഒടുവിൽ ‘ക്ലൈമാക്സ്’: വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും; തമിഴ്നാട്ടിൽ ഇനി ടി വി കെ ഭരണം
സത്യപ്രതിജ്ഞ നാളെ ഉച്ചക്ക് 3:15 ന്
ഇന്ത്യയില്‍ കുറ്റകൃതനിരക്ക് കുറഞ്ഞതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്
2023നെ അപേക്ഷിച്ച് 2024ല്‍ ഇന്ത്യയിലെ കുറ്റകൃതനിരക്ക് ആറുശതമാനം കുറഞ്ഞതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2024ല്‍ 58.85 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2023ല്‍ 62.41 ലക്ഷം കേസുകളാണ് ഉണ്ടായിരുന്നത്.
വിനേഷ് ഫോഗട്ടിന് വിലക്ക്; ഗുസ്തി ഗോദയിലേക്കുള്ള തിരിച്ചു വരവിന് തിരിച്ചടി
ന്യൂഡല്‍ഹി: ഗുസ്തി ഗോദയിലേക്ക് തിരിച്ചെത്താനുള്ള ഒളിംപ്യന്‍ വിനേഷ് ഫോഗട്ടിന്റെ ശ്രമത്തിനു പൂട്ടിട്ട് ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ. താരത്തിനു ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി. 2024ലെ പാരിസ് ഒളിംപിക്സിനു പിന്നാലെ ഗുസ്തിയില്‍ നിന്നു വിരമിച്ച് വിനേഷ് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് ഹരിയാനയില്‍ എംഎല്‍എയുമായി. അതിനിടെയാണ് താരം തിരിച്ചു വരാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്. ഈ മാസം 10 മുതല്‍ 12 വരെ ?ഗോണ്ടയില്‍ നടക്കുന്ന ദേശീയ ഓപ്പണ്‍ റാങ്കിങ് പോരാട്ടത്തില്‍ മല്‍സരിച്ച് തിരിച്ചെത്താനായിരുന്നു നീക്കം. എന്നാല്‍ ഈ ശ്രമമാണ് ഡബ്ല്യുഎഫ്ഐ വിലക്കിലൂടെ തടഞ്ഞത്.അച്ചടക്ക ലംഘനവും ഉത്തേജക പരിശോധനാ ചട്ടങ്ങളുടെ ലംഘനവും ആരോപിച്ചാണ് വിലക്ക്. പിന്നാലെ ഡബ്ല്യുഎഫ്ഐ താരത്തിനു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഈ വര്‍ഷം ജൂണ്‍ 26 വരെ താരത്തിനു മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കുണ്ട്. വിരമിച്ച ശേഷം തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ക്ക് യുനൈറ്റഡ് വേള്‍ഡ് റസ്ലിങിന്റെ ഉത്തേജക പരിശോധനാ നിയമമനുസരിച്ച് നല്കുന്ന ആറ് മാസത്തെ നോട്ടിസ് കാലാവധി കൃത്യമായി പാലിക്കാന്‍ വിനേഷിനു സാധിച്ചില്ലെന്നു ഡബ്ല്യുഎഫ്ഐ വ്യക്തമാക്കുന്നു. 15 പേജുള്ള കാരണം കാണിക്കല്‍ നോട്ടിസാണ് ഡബ്ല്യുഎഫ്ഐ താരത്തിനു നല്‍കിയിരിക്കുന്നത്. വിനേഷ് രാജ്യത്തിനു നാണക്കേടുണ്ടാക്കിയ വ്യക്തിയാണെന്നും ഇന്ത്യന്‍ ഗുസ്തിയുടെ പ്രതിച്ഛായ തകര്‍ത്തെന്നും നോട്ടിസില്‍ ഫെഡറേഷന് അരോപിക്കുന്നു. വിനേഷും ഫെഡറേഷനും തമ്മില്‍ കുറച്ചു കാലമായി നില്ക്കുന്ന തര്‍ക്കത്തിലെ പുതിയ വഴിത്തിരിവാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. തന്റെ തിരിച്ചു വരവ് തടയാന്‍ ഫെഡറേഷന് മനഃപൂര്‍വം ശ്രമിക്കുകയാണെന്നു വിനേഷ് ഫോഗട്ട് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ഫെഡറേഷന് തള്ളി. പുതുക്കിയ യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന് ട്രയല്‍സ് വിനേഷിനു നഷ്ടമായിരുന്നു. 2025, 26 വര്‍ഷങ്ങളില്‍ നടന്ന പോരാട്ടങ്ങളില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്കേ ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിക്കു എന്ന നിബന്ധനയാണ് വിനേഷിനു തിരിച്ചടിയായി മാറിയത്.
വാരാന്ത്യം ചിരിമയം ! 'വാഴ 2' ഒടിടിയിൽ
വാരാന്ത്യം ചിരിമയം ! 'വാഴ 2' ഒടിടിയിൽ
'ഭരതനാട്യം 2 മോഹിനിയാട്ടം ഒടിടിയിൽ.
തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത 'ഭരതനാട്യം 2 മോഹിനിയാട്ടം ഒടിടിയിൽ.കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ഡാർക്ക് കോമഡി ത്രില്ലർ 2024ൽ പുറത്തിറങ്ങിയ 'ഭരതനാട്യ'ത്തിന്റെ രണ്ടാം ഭാഗമാണ്. ഒരു കുടുംബ രഹസ്യം മറച്ചുവെക്കാൻ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സസ്പെൻസും നർമ്മവും നിറഞ്ഞ ഈ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു.
'സന്തോഷേട്ടൻ പോയി..ജീവിതത്തെ അത്രമേൽ സ്നേഹിച്ച വ്യക്തി'; മനമുലഞ്ഞ് നടി ശ്രീരേഖ
സന്തോഷ് നായരുടെ മരണത്തിൽ ദുഖം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയും ബിഗ്ബോസ് സീസൺ 7 മൽസരാർത്ഥിയുമായിരുന്ന ശ്രീരേഖ.
'പ്രകടനങ്ങള്‍ പാടില്ല, ഇന്ന് തന്നെ എല്ലാ ഫ്ലക്സുകള്‍ നീക്കണം'; ആവശ്യപ്പെട്ട് നേതാക്കള്‍
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ 23 വരെ സമയമുണ്ടെന്ന് ദീപാദാസ് മുന്‍ഷി
സ്മാര്‍ട്ട് ഫോണ്‍ നിരന്തരം ഹാങ്ങാകാറുണ്ടോ ?
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ ചുരുക്കമായിരിക്കും. നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് അവ. സ്മാര്‍ട്ട് ഫോണില്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പോലും സാധിക്കില്ല. രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ നമുക്കൊപ്പം സ്മാര്‍ട്ട് ഫോണുമുണ്ടാകും. അതിനാല്‍ സ്മാര്‍ട്ട് ഫോണിനു എന്തെങ്കിലും തകരാര്‍ വരുന്നത് നമുക്ക് തലവേദന സൃഷ്ടിക്കുന്നതാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലരുടെയും പ്രശ്നമാണ് ഫോണ്‍ ഇടയ്ക്കിടെ ഹാങ്ങാകുന്നത്. ഇതിനൊരു പരിഹാരമുണ്ട്. എന്താണ് ആ പരിഹാരമെന്ന് അറിയേണ്ടെ ?
ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി
2026 ലെ യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനിരിക്കുകയാണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…
നെറ്റ് പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുന്നവർക്കായി എൻ ടി എ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി
'മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ല'; ഹൈക്കമാൻഡ് തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ദീപ ദാസ് മുൻഷി | UDF
'അന്തിമതീരുമാനമായില്ല, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ല'; ഹൈക്കമാൻഡ് തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ദീപ ദാസ് മുൻഷി
ചെറുകിട കച്ചവടക്കാർക്ക് എ.ഐ കരുത്തുമായി വാട്സ്ആപ്
ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളർച്ചക്കും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി 'ബിസിനസ് എ.ഐ' എന്ന പുതിയ ഫീച്ചർ വാട്സ്ആപ് അവതരിപ്പിച്ചു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ ഫീച്ചർ വരുന്നതോടെ ബിസിനസ് സ്ഥാപനങ്ങൾക്ക് മറ്റു പ്ലാറ്റ്ഫോമുകളുടെ സഹായമില്ലാതെ തന്നെ വാട്സ്ആപ് ബിസിനസ് ആപിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ നൽകാൻ സാധിക്കും.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ രാഹുൽ ഗാന്ധി നേതാക്കൾക്ക് കർശന താക്കീത് നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കമാൻഡ്, ശക്തിപ്രകടനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ പ്രവർത്തകരോട് ഐക്യത്തിന് ആഹ്വാനം ചെയ്തു
കോഴിക്കോട് നഗരത്തിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
നഗരത്തിൽ കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം ഭാരം വരുന്ന എംഡിഎംഎ പിടിച്ചെടുത്തു. പന്തീരംകാവിൽ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം എംഎഡിഎംഎയാണ്
അതിരടിക്ക് വേണ്ടി 15 കിലോ കുറച്ചു; ബേസിൽ
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അതിരടി. റിയാ ഷിബുവാണ് ചിത്രത്തില്‍ ബേസിലിന്റെ നായികയായി എത്തുന്നത്. നവാഗതനായ അരുണ്‍ അനിരുദ്ധന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി നടത്തിയ ട്രാൻഫോമേഷനെ കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ഇപ്പോൾ. അതിരടിക്ക് വേണ്ടി 15 കിലോ താൻ കുറച്ചുവെന്ന് ബേസിൽ പറഞ്ഞു, ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
കണ്ണൂർ: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരണമെന്ന ആഗ്രഹത്തോടെ കണ്ണൂർ ഇരിട്ടി ടൗണിൽ കോൺഗ്രസ് പ്രവർത്തകൻ ശയനപ്രദക്ഷിണം നടത്തിയത് ശ്രദ്ധേയമായി. 'പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ' എന്ന പ്ലക്കാർഡും ഏന്തിയാണ് കോൺഗ്രസ് പ്രവർത്തകനായ പി.വി. രാജൻ ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഹൈക്കമാൻഡ് തലത്തിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രവർത്തകന്റെ ഈ വൈകാരികമായ പ്രതികരണം. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ശക്തമായ ആവശ്യം താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിലുണ്ടെന്നതിന്റെ സൂചനയായാണ് ഈ പ്രവർത്തിയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
ധാക്ക: ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടെ തത്സമയ സംപ്രേഷണത്തിൽ സംഭവിച്ച വൻ അബദ്ധം ബ്രോഡ്കാസ്റ്റർമാരെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു. മത്സരം ആരംഭിച്ച് പാക്കിസ്ഥാൻ താരങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാക് ഇലവനു പകരം സ്ക്രീനിൽ തെളിഞ്ഞത് ഇന്ത്യൻ താരങ്ങളുടെ പട്ടികയായിരുന്നു. അതിലുപരി, ഇന്ത്യൻ നായകൻ രോഹിത് ശർമയെ പാക്കിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായാണ് ഗ്രാഫിക്സിൽ കാണിച്ചത്. രോഹിത്തിനെ കൂടാതെ ശുഭ്മൻ ഗിൽ, തിലക് വർമ്മ, ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിംഗ്, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ എന്നീ ഇന്ത്യൻ താരങ്ങളുടെ പേരും പാക് നിരയിലുണ്ടായിരുന്നു. ധാക്കയിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഈ വൻ ഗഫേ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. രോഹിത് ശർമ പാക് ടീമിനെ നയിക്കുന്നതിന്റെ സ്ക്രീൻഷോട്ടുകൾ ആരാധകർ ഏറ്റെടുത്തതോടെ സംഭവം വലിയ പരിഹാസങ്ങൾക്കും വഴിവെച്ചു. അമളികൾക്കിടയിലും കളിക്കളത്തിൽ കരുത്തുറ്റ പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്. നായകൻ നജ്മുൽ ഹൊസൈൻ ശാന്തോയുടെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തിൽ 301 റൺസെന്ന മികച്ച നിലയിലാണ്. 12 ഫോറുകളും രണ്ട് സിക്സറുകളുമടക്കം വെറും 129 പന്തിലാണ് ശാന്തോ തന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചറി പൂർത്തിയാക്കിയത്. Broadcasting Blunder Indian Team as Pakistan Test team. Graphics shown PAK vs BAN 1st Test on Day 2. Courtesy : Fox Cricket pic.twitter.com/vKXjnB4wha — Venky (@Cric_Venky) May 9, 2026 ഒരു ഘട്ടത്തിൽ 31 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ തകർന്ന ആതിഥേയരെ ശാന്തോയും (101) മോമിനുൽ ഹഖും ചേർന്നാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 170 റൺസ്, പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ്. ശാന്തോ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണെന്നും സമ്മർദ്ദഘട്ടത്തിൽ താരം പുറത്തെടുത്ത പോരാട്ടവീര്യം പ്രശംസനീയമാണെന്നും മോമിനുൽ മത്സരശേഷം പറഞ്ഞു.
പോർക്ക് ബെല്ലി ഇനി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം
പോർക്ക് ബെല്ലി ഇനി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം
ഉത്തേജക മരുന്ന് പരിശോധനയക്ക് ഹാജാരാകാതെ യശ്വസി ജയ്സ്വാളും ഷഫാലി വര്‍മ്മയും; നാഡയുടെ നോട്ടിസ്
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പങ്കെടുക്കാത്തതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്സ്വാള്‍, ഷഫാലി വര്‍മ എന്നിവര്‍ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടിസ്. കഴിഞ്ഞ വര്‍ഷമാണ് നിശ്ചയിച്ച പരിശോധനയ്ക്ക് താരങ്ങള്‍ ഹാജരാകാതിരുന്നത്. കൃത്യമായ വിശദീകരണം നല്‍കാതിരുന്നതോടെ നാഡ നോട്ടീസയക്കുകയായിരുന്നു. നാഡയുടെ രജിസ്റ്റേര്‍ഡ് ടെസ്റ്റിങ് പൂളിന്റെ (ആര്‍ടിപി) ഭാഗമാണ് ഇരുവരും. താരങ്ങള്‍ക്ക് നോട്ടിസയച്ചതായും വിവരം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെയും അറിയിച്ചതായും പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. അറിയിപ്പ് ലഭിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് പങ്കെടുക്കാത്ത സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് പരിശോധിക്കുമെന്നും തുടര്‍ന്ന് ഇതാവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ടിപിയുടെ ഭാഗമായ ഓരോ കായികതാരവും അവരുടെ വിവരങ്ങള്‍ നാഡയ്ക്ക് നല്‍കണം. മാത്രമല്ല, ഓരോ ദിവസവും പരിശോധനയ്ക്ക് ഹാജരാകുന്ന സമയം അറിയിക്കണം. നിശ്ചയിച്ചിട്ടുള്ള ഈ സമയങ്ങളില്‍ ഡോപിങ് കണ്ട്രോള് ഓഫീസര്‍ വന്ന് സാംപിളുകള്‍ ശേഖരിക്കുകയാണ് ചെയ്യുക. ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിക്കാനായി വന്ന സമയത്ത് ജയ്സ്വാളും ഷഫാലിയും സ്ഥലത്തുണ്ടായിരുന്നില്ല. നാഡ വിശദീകരണം ചോദിച്ചെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് പരിശോധനയില്‍ പങ്കെടുത്തില്ലെന്ന് കാണിച്ച് നോട്ടീസയച്ചത്. ഏഴു ദിവസത്തിനകം ഇവര്‍ വിശദീകരണം നല്‍കണം. 12 മാസത്തിനിടയ്ക്ക് മൂന്ന് തവണ ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയമാകാതെ ഒഴിവായാല്‍ അത് ചട്ടലംഘനമായി കണക്കാക്കും. താരങ്ങള്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാവാതെ വരുകയും ചെയ്താല്‍ രണ്ടുവര്‍ഷം വരെ വിലക്ക് വന്നേക്കാം.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍; ഷൂസിൽ ഒളിപ്പിച്ച മൂന്ന് കിലോ കഞ്ചാവ് പിടികൂടി
ഒരു വാട്ടര്‍ ഫ്ലാസ്കിനുള്ളിലും കഞ്ചാവ് നിറച്ച നിലയില്‍ കണ്ടെത്തി.
വിജയ് ഇനി മുതലമൈച്ചരായി വിസിലടിക്കും: ലീഗും പിന്തുണച്ചു; ടിവികെക്ക് 120 എംഎൽഎമാരുടെ പിന്തുണ
വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് അടുക്കുന്നു. 120 എംഎൽഎമാരുടെ ഒപ്പുമായി ഗവർണറെ കാണുകയാണ് അദ്ദേഹമിപ്പോൾ. മറ്റ് തടസ്സങ്ങളൊന്നും നിലവിലില്ല.
അല്പം പോലും എണ്ണയില്ലാതെ കിടിലൻ ചിക്കൻ കറി !
അല്പം പോലും എണ്ണയില്ലാതെ കിടിലൻ ചിക്കൻ കറി !
തിരുവനന്തപുരം: കഴക്കൂട്ടത്ത് ജോലി വാഗ്ദാനം നൽകി യുവതിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ ഇടനിലക്കാരി പിടിയിലായി. ആലപ്പുഴ മാന്നാർ സ്വദേശിനിയായ അശ്വതിയെ (22) ആണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനിയായ 24-കാരിയെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി വാഗ്ദാനം നൽകി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത് അശ്വതിയായിരുന്നു. എന്നാൽ, യുവതിയെ സ്പായിലെത്തിച്ച ശേഷം ഒന്നാം പ്രതിയായ സിപിഐഎം നേതാവ് ജിപ്സൺ ആണ് പീഡിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുത്തത് അശ്വതിയാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സിപിഐഎം കൽപ്പന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ജിപ്സണെ പോലീസ് അറസ്റ്റ് ചെയ്തത്. താൻ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി സ്പായിൽ വെച്ച് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പ്രതികൾ ബലമായി മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവിടെനിന്നും ഓടി രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിലെത്തി വിവരം അറിയിച്ചതോടെയാണ് ക്രൂരമായ പീഡന വിവരം പുറംലോകമറിഞ്ഞത്. സ്പായിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, പ്രതികളുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് നടപടികളിലേക്ക് നീങ്ങുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയായ സ്പാ ജീവനക്കാരിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മുഖ്യപ്രതി ജിപ്സണെ കോടതി നേരത്തെ റിമാൻഡ് ചെയ്തിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസായതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്പാ കേന്ദ്രീകരിച്ച് നടന്ന മറ്റ് ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം, സ്പായിൽ മസാജിന് എത്തിയ ജിപ്സനും മറ്റുചിലരും ചേർന്ന് മുറിയിൽവെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. അവിടെനിന്നു രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിലെത്തുകയും ഭർത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്പായിലെ ക്യാമറ പരിശോധിച്ച ശേഷമാണ് ജിപ്സണെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സ്പായില്‍ ജോലി ചെയ്തിരുന്ന സുഹൃത്ത് ഇവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍, സ്ഥാപനത്തിലെത്തിയ യുവതിയെ ഇടപാടുകാരനായി എത്തിയ പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജിപ്സണിന്റെ സുഹൃത്തിന്റെ സ്പായാണെന്ന് സമീപവാസികൾ പറഞ്ഞു. സ്പാ നടത്തിപ്പുകാരെയടക്കം പൊലീസ് തിരിയുകയാണ്. പഞ്ചായത്ത് അംഗമാണ് ജിപ്സണിന്റെ ഭാര്യ.
കൊച്ചി: സസ്പെൻസും ആകാംക്ഷയും നിറഞ്ഞ ‘ദൃശ്യം 3’യുടെ ട്രെയിലർ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് തിയറ്ററുകളിലെത്തും. മൂന്നാം വരവ് വെറുതെയാകില്ലെന്ന കൃത്യമായ സൂചനകളാണ് ട്രെയിലർ നൽകുന്നത്. പൊലീസ് എന്തു ചിന്തിക്കുമെന്ന് കൃത്യമായി അറിയുന്ന ജോർജുകുട്ടിക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ പോലും ആരാധകരുണ്ട്. എന്നാൽ, ഒന്നും അവസാനിച്ചിട്ടില്ലെന്ന തിരിച്ചറിവിൽ കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോർജുകുട്ടിയെയാണ് ഇക്കുറി കാണാൻ സാധിക്കുന്നത്. ‘എല്ലാവർക്കും സത്യമറിയാം’ എന്ന യാഥാർത്ഥ്യത്തിന് മുന്നിൽ ജോർജുകുട്ടിയും കുടുംബവും നടത്തുന്ന അതിജീവനമായിരിക്കും മൂന്നാം ഭാഗത്തിന്റെ ഇതിവൃത്തം. കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ജോർജുകുട്ടിയുടെ കഥ തന്നെയാണ് ഇത്തവണയും പ്രതിധ്വനിക്കുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. റിലീസിന് മുന്നേ തന്നെ റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ് ദൃശ്യം 3. തിയറ്റർ-ഡിജിറ്റൽ റൈറ്റ്സുകൾ വഴി 350 കോടി രൂപയുടെ പ്രീ-ബിസിനസ് നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ പ്രാദേശിക ചിത്രമെന്ന ഖ്യാതി ദൃശ്യം 3 സ്വന്തമാക്കി. യുകെയിൽ ഏപ്രിൽ 28 മുതൽ തന്നെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ആർ.എഫ്.ടി ഫിലിംസും സിനിവേൾഡ് ചെയിനും ചേർന്നാണ് വിദേശ മാർക്കറ്റുകളിൽ വിതരണം നിർവഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ അനിൽ എന്നിവർ തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു. മുരളി ഗോപി, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. രണ്ടാം ഭാഗം അന്യഭാഷകളിൽ റീമേക്ക് ചെയ്യുന്നതിന് മുന്നേ തന്നെ മൂന്നാം ഭാഗം റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2-ന് പുറത്തിറങ്ങും. 2013-ൽ പുറത്തിറങ്ങി മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം, പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ചൈനീസ് ഭാഷകളിലേക്ക് വരെ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് കഥ വികസിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു.
വെയിറ്റ് ലോസിന് ഏത് ചിക്കൻ ഭാഗം കഴിക്കണം?
ചിക്കൻ വിഭവങ്ങൾ നോൺവെജ് പ്രേമികളുടെ പ്രിയപ്പെട്ടതിൽ ഒന്നാണ്. കറി, ബിരിയാണി, ഫ്രൈഡ് റൈസ് മുതൽ ചിക്കൻ 65, ചില്ലി, പെപ്പർ ചിക്കൻ വരെ അനവധി രുചികൾ ഇതിലൂടെ തയ്യാറാക്കാം. പോഷകസമൃദ്ധമായ ചിക്കൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീൻ സമൃദ്ധമായതിനാൽ ശരിയായ രീതിയിൽ കഴിച്ചാൽ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. എന്നാൽ ചിക്കനിലെ ഏത് ഭാഗമാണ് കൂടുതൽ ഗുണകരമെന്ന് നിങ്ങൾ അറിയാമോ?
\വിജയ് ഒരു മണ്ടൻ; തമിഴ് ജനത ഉടൻ നിരാശരാകും\: കടുത്ത വിമർശനവുമായി മാർക്കണ്ഡേയ കട്ജു
ചെന്നൈ: നാടകീയ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേവല ഭൂരിപക്ഷത്തിനുളള മാജിക് നമ്പറിലേക്ക് എത്തിയിരിക്കുകയാണ് വിജയുടെ ടിവികെ. കോൺഗ്രസിനെ കൂടാതെ സിപിഎം, സിപിഐ, മുസ്ലീം ലീഗ്, വിസികെ എന്നീ പാർട്ടികളാണ് ടിവികെയ്ക്ക് പിന്തുണക്കത്ത് നൽകിയിരിക്കുന്നത്. ഇനി നാലാം തവണ വിജയ്ക്ക് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാം. ആദ്യത്തെ മൂന്ന് തവണയും കേവല ഭൂരിപക്ഷമില്ലെന്ന കാരണം പറഞ്ഞ്
കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടർന്നതോടെ, കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി രംഗത്തെത്തി. പ്രവർത്തകർ പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്നും ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും നേതാക്കൾ ആവശ്യപ്പെട്ടു
എണ്ണ ഇല്ലാതെ മൊരിഞ്ഞ ദോശ ; ഈ ട്രിക്ക് ട്രൈ ചെയ്താൽ മതി!
എണ്ണ ചേർക്കാതെ ദോശ മൊരിയിക്കാൻ ബുദ്ധിമുട്ടുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ പലരും ദോശക്കല്ലിൽ അധികമായി എണ്ണ പുരട്ടുന്ന പതിവുണ്ട്. നോൺസ്റ്റിക് പാനിൽ ഇത് കുറച്ച് എളുപ്പമാണെങ്കിലും, അത് പഴകുമ്പോൾ അതിലും ഈ പ്രശ്നം ഉണ്ടാകാം. എന്നാൽ അമിതമായി എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നതാണ് സത്യം.
യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്
*പൂജയും സ്വിച്ചോൺ കർമവും കൊച്ചിയിൽ നടന്നു..* ഏറെ ചർച്ചചെയ്യപ്പെട്ട ‘രഘുറാം’ എന്ന ദ്വിഭാഷ ചിത്രത്തിന് ശേഷം സെലസ്റ്റ്യ പ്രോഡക്ഷൻസിന്റെ ബാനറിൽ The post യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക് appeared first on Malayalam Express .
മൂന്നു മണിക്കൂര്‍ ചര്‍ച്ച, എന്നിട്ടും വെള്ള പുക ഉയര്‍ന്നില്ല!
വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ ഇരിട്ടി ടൗണിൽ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായാണ് കോൺഗ്രസ് പ്രവർത്തകനായ പി വി രാജൻ ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്
21-ാം വയസിൽ റിട്ടയർമെന്റോ?; ചർച്ചയായി വൈഭവിനെക്കുറിച്ചുള്ള മുൻ ഇംഗ്ലണ്ട് താരങ്ങളുടെ നിരീക്ഷണം
മുംബയ്: ലോക ക്രിക്കറ്റിലെ ചർച്ചാവിഷയമായി മാറുകയാണ് കൗമാര താരമായ വൈഭവ് സൂര്യവംശി.
സിപിഎം ക്രോസ് വോട്ടിംഗ് നടത്തി, ഡീൽ ആരോപണം ന്യൂനപക്ഷ വോട്ടുകൾ ചോർത്തിയെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ക്രോസ് വോട്ടിംഗ് നടത്തിയെന്ന ആരോപണവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായില്ല, പ്രഖ്യാപനം ഇന്നില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്
ന്യൂഡൽഹി:മുഖ്യമന്ത്രിയുടെ കാര്യത്തിൽമണിക്കൂറുകൾനീണ്ടചർച്ചകൾക്ക്ശേഷവുംതീരുമാനമായില്ല.
ബോളിവുഡിൽ എത്തുന്ന രണ്ടാമത്തെ മലയാളി സംഗീത സംവിധായകനായി ഹിഷാം അബ്ദുൾ വഹാബ്
വാഴ 2 സിനിമയിൽ പുതിയ മുഖം കാഴ്ചവച്ച് വിനോദ് കെടാമംഗലം
ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കിയത് എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി.
ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും.
പൊന്നാനിയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്
നിലവില്‍ ഓട്ടോ ഡ്രൈവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തുടർച്ചയായ ഫേസ്ബുക് യുദ്ധത്തിനൊടുവിൽ ഫ്രണ്ട്ഷിപ്പ് മോഡിൽ എംബി രാജേഷും വി. ടി. ബൽറാമും. പരസ്പരം അഭിവാദ്യം ചെയ്ത് ഫേസ്ബുക് പോസ്റ്റ്. താൻ തുടങ്ങി വച്ച വികസനപ്രവർത്തനങ്ങൾ
യാഷ്രാജ് പുഞ്ചക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഗുജറാത്ത് ടീമിലും മാറ്റമുണ്ട്.
മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച പൂര്‍ത്തിയായി; മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല
ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല. ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ച പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷം നേതാക്കള്‍ പുറത്തേക്കിറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുന്‍ഷി അറിയിച്ചു. എംഎല്‍എമാരുടെയും ഘടകക്ഷികളുടേയും അഭിപ്രായങ്ങള്‍ നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്ത്വത്തിലാണ് ചര്‍ച്ച നടന്നത്. കെ സി വേണുഗോപാല്‍, വി ഡി സതീശന്, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണ കെ സി വോണുഗോപാലിനാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഇതെല്ലാം പരിഗണിച്ചായിരിക്കും ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുക്കുക.
ബംഗാളിൽ സ്വപ്നതുല്യ നേട്ടം മോദിക്ക് കേന്ദ്രത്തിൽ എങ്ങനെ കരുത്താകും? | Indian Mahayudham | 9 May 2026
ബംഗാളിൽ സ്വപ്നതുല്യ നേട്ടം മോദിക്ക് കേന്ദ്രത്തിൽ എങ്ങനെ കരുത്താകും. വിജയ് കൂടെ വന്ന ആശ്വാസത്തിൽ കോൺഗ്രസ്. | Indian Mahayudham | 09 May 2026
ജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബോളിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ സ്ഥിരം നായകൻ റിയാൻ പരാഗിന്റെ അഭാവത്തിൽ യശസ്വി ജയ്സ്വാളാണ് രാജസ്ഥാനെ നയിക്കുന്നത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യവുമായാണ് ഇരുടീമുകളും സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. നായകൻ പരാഗിന് പുറമെ വിക്കറ്റ് വേട്ടക്കാരൻ രവി ബിഷ്ണോയിയും ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ നിരയിലില്ല. നാൻഡ്രെ ബർഗറിന് പകരം ശ്രീലങ്കൻ താരം ദാസുൻ ശാനക ടീമിലിടം പിടിച്ചു. യഷ് രാജ് പുഞ്ചയ്ക്കും അവസരം ലഭിച്ചിട്ടുണ്ട്. മറുവശത്ത്, പരിക്കിൽ നിന്ന് മുക്തനായ സൂപ്പർ പേസർ പ്രസിദ്ധ് കൃഷ്ണ ഗുജറാത്ത് നിരയിലേക്ക് തിരിച്ചെത്തിയത് ശുഭ്മൻ ഗില്ലിനും സംഘത്തിനും കരുത്താകും. കഴിഞ്ഞ മത്സരങ്ങളിൽ 220-ന് മുകളിൽ സ്കോറുകൾ പിന്തുടർന്ന് ജയിച്ച അതേ പിച്ചിലാണ് ഇന്നത്തെയും കളി നടക്കുന്നത്. രാത്രിയിൽ മഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ രണ്ടാമത് പന്തെറിയുന്ന ടീമിന് വെല്ലുവിളിയായേക്കാം. ഇത് കണക്കിലെടുത്താണ് ജയ്സ്വാൾ ആദ്യം ബോളിങ് തിരഞ്ഞെടുത്തത്. നിലവിൽ 10 മത്സരങ്ങളിൽ ആറ് ജയവുമായി ഇരുടീമുകളും തുല്യശക്തികളാണ്. ടീം ഇലവൻ: രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ (ക്യാപ്റ്റൻ), ധ്രുവ് ജൂറെൽ, ഷിമ്രോൺ ഹെറ്റ്മെയർ, ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ശുഭം ദുബെ, ദാസുൻ ശാനക, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, ബ്രിജേഷ് ശർമ, യഷ് രാജ് പുഞ്ച. ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്ലർ, നിശാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാദ, മുഹമ്മദ് സിറാജ്.
റിയാദ്: ഇഖാമകളും, നുസുക് കാർഡുകളും, ഹജ്ജ് ബ്രേസ്ലെറ്റുകളും വ്യാജമായി നിർമിച്ച സംഭവത്തിൽ പതിനെട്ട് പ്രവാസികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കടുത്ത പരിശോധനക്കിടെയാണ് ഇവർ കുടുങ്ങിയത്. അറസ്റ്റിലായവരിൽ അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണുള്ളതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജ് സംബന്ധമായ നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം ആവശ്യപ്പെടുകയും ചെയ്തു.
'23 വരെ സമയമുണ്ട്, ഉചിതമായ സമയത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കും': തീരുമാനമായില്ലെന്ന് ദീപാദാസ് മുൻഷി
മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം വന്നത്. കേരളത്തിൽ വെച്ച് നടന്ന അനുനയ ചർച്ചകളിൽ തീരുുമാനം വരാത്തതിനെ തുടർന്നായിരുന്നു മൂന്ന് നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചത്.
പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിൽ
പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിൽ
ചുവന്നുള്ളിയുടെ തൊലി കളയാൻ ബുദ്ധിമുട്ടോ? ഈ ട്രിക്ക് ട്രൈ ചെയ്യൂ
ചുവന്നുള്ളി ചേർത്താൽ പല വിഭവത്തിനും രുചിയും മണവും കൂടുതൽ സമൃദ്ധമാകും. പല കറികളിലും ഇത് ചേർക്കുന്നത് സ്വാദിൽ വലിയ മാറ്റം കൊണ്ടുവരും. എന്നാൽ ഇത് വൃത്തിയാക്കുകയും തൊലി കളയുകയും ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചെറുതായ വലിപ്പവും നേർത്ത തോലും കാരണം പലരും ചുവന്നുള്ളി ഒഴിവാക്കാറുണ്ട്. എന്നാൽ ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാൽ ഉള്ളിയുടെ തൊലി എളുപ്പത്തിൽ നീക്കാൻ കഴിയും.
മണിക്കൂറുകൾ നീണ്ട ചർച്ചയും വിഫലം; അന്തിമ തീരുമാനം ഹൈക്കമാൻഡ് മാറ്റിവെച്ചു

27 C