കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; ഒറ്റപ്പെട്ട സംഘര്‍ഷം
ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്.
കോട്ടയം പുന്നക്കലില്‍ യുവാവ് ആറ്റില്‍ മുങ്ങിമരിച്ചു
കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്.
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന് അലന് റൂമിയാണ് മരിച്ചത്.
ബിജെപി എംപി നിഷികാന്ത് ദുബെ തനിക്കെതിരെ പ്രമേയത്തിന് നോട്ടീസ് നൽകിയതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി. നിങ്ങൾ ബിജെപിയുടെ മുഴുവൻ സമയ തൊഴിലാളികളല്ലെന്നും കുറച്ചെങ്കിലും വസ്തുനിഷ്ഠമായി ജോലി ചെയ്യണമെന്നും രാഹുല്‍.
ഇത്രക്കൊക്കെ ചിരിക്കാനുണ്ടോ? സഞ്ജുവിന്റെ വീഴ്ച്ച ആഘോഷിച്ച് ഗാരി കേര്‍സ്റ്റണ്‍; വൈറല്‍ വീഡിയോ
നമീബിയക്കെതിരായ ടി20 മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച സഞ്ജു സാംസൺ പെട്ടെന്ന് പുറത്തായി. സഞ്ജുവിന്റെ വിക്കറ്റ് വീണപ്പോൾ നമീബിയൻ മെന്ററായ ഗാരി കേര്‍സ്റ്റണ്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ വൈറലായി.
അച്ഛനെ കൊന്നത് അമ്മയെന്ന് ജ്യോത്സ്യൻ പറഞ്ഞു; മകൾ അമ്മയെ കൊലപ്പെടുത്തി; സംഭവം തുംകൂരുവിൽ
മകൾ അമ്മയെ കൊലപ്പെടുത്തി. ബെംഗളൂരുവിനടുത്ത് തുമകൂരുവിലാണ് സംഭവം. അച്ഛനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് ജ്യോത്സ്യൻ പറഞ്ഞത് കേട്ടാണ് മകൾ ഈ കൃത്യം ചെയ്തത്.
അയ്യപ്പന്റെ അടുത്ത പണിയോ? കോടതിയെയും ഭയമില്ലേ? | PG Suresh Kumar | News Hour 12 Feb 2026 |Sabarimala
സംഗമത്തിലും കൊള്ളയോ? 'പരിഹാരക്രിയ'യും പാളിയോ? | PG Suresh Kumar | News Hour 12 Feb 2026
പൈലറ്റുമാരുൾപ്പെടെയുള്ള ജീവനക്കാർക്ക് നിർദ്ദേശിച്ച പുതിയ വിശ്രമ നിയമങ്ങൾ ലഘൂകരിച്ചില്ലെങ്കിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരുമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: ആരാണ് താരിഖ് റഹ്മാൻ?
ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ബിഎൻപി ജയിക്കുകയാണെങ്കില്‍ താരിഖ് റഹ്മാൻ ആയിരിക്കും പ്രധാനമന്ത്രി. നിലവിൽ പ്രാഥമിക ഫലസൂചനകൾ ബിഎൻപിയുടെ വിജയമാണ് പ്രവചിക്കുന്നത്. ഏറെക്കാലം വിദേശത്ത് കഴിയുകയായിരുന്നു ഇദ്ദേഹം.
ടി20 ലോകകപ്പില്‍ ഇന്ത്യ രണ്ടാം ജയം നേടി. 93 റണ്‍സിന് നമീബിയയെയാണ് ഇന്ത്യ തകര്‍ത്തത്. എന്നാല്‍ അഭിഷേക് ശര്‍മയുടെ അഭാവവും റിങ്കു സിംഗിന്റെ മോശം ഫോമും ഇന്ത്യക്ക് ആശങ്കയാണ്. ഞായറാഴ്ച്ച പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയുടെ സാധ്യതാ ഇലവന്...
മണ്ഡലത്തിലെ വിവിധ റെയില്‍വേ പ്രശ്നങ്ങളുന്നയിച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എം പി നിവേദനം കൈമാറി.
കോഴിക്കോട് സ്വദേശിനിയായ പ്രഭാവതിയമ്മ, ഫൂട്ട്പാത്തിലൂടെ നിയമവിരുദ്ധമായി ബൈക്ക് ഓടിച്ച യാത്രികനെ തടഞ്ഞു. കാൽനടയാത്രക്കാർക്കുള്ള വഴി തടസ്സപ്പെടുത്തിയതിനെതിരെ ധീരമായി പ്രതികരിച്ച അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കേരളം തിരിച്ചുപിടിക്കാന്‍ ഹൈക്കമാന്‍ഡിന്റെ 'ബിഗ് ഫോര്‍'
മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ അകപ്പെട്ട് മരിച്ചു
കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരിച്ചത്.
ബംഗ്ലാദേശ് വോട്ടെണ്ണൽ: ആദ്യഫലസൂചനകളിൽ അടിപതറി ജമാഅത്തെ ഇസ്ലാമി; മുന്നേറി ബിഎൻപി
ബംഗ്ലാദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഫലസൂചനകൾ നൽകുന്നത് ജമാഅത്തെ ഇസ്ലാമിക്ക് തിരിച്ചടി ലഭിക്കുമെന്നാണ്. ബിഎൻപി വലിയ മുന്നേറ്റം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍, അമിനിറ്റി സെന്റര്‍, ഇവയോട് ചേര്‍ന്നുള്ള 64.52 സെന്റ് ഭൂമി എന്നിവയാണ് ലീസിന് നല്‍കുന്നത്.
മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ടും സ്ഥാനത്ത് തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അങ്ങനെയൊരാൾ യുഡിഎഫിലായിരുന്നെങ്കിൽ 24 മണിക്കൂറിനകം രാജിവെപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
എയര്‍ ഇന്ത്യ അപകടം; പൈലറ്റിനെ കുറ്റപ്പെടുത്തി ഇറ്റാലിയന്‍ മാധ്യമം: ശക്തമായ താക്കീതുമായി ഇന്ത്യ
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ മുറിവുകള്‍ ഇന്നും ഇന്ത്യന്‍ ജനതയുടെ മനസില്‍ മായാത്ത മുറിപ്പാടായി അവശേഷിക്കുകയാണ്. ലണ്ടന്‍ ലക്ഷ്യമിട്ട് പറന്നുയര്‍ന്ന ഉടനെയാണ് എഐ171 ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ഇന്ത്യയിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തങ്ങളിലൊന്നായിട്ടാണ് ഈ അപകടത്തെ അടയാളപ്പെടുത്തുന്നത്. അപകടത്തിനു ശേഷം
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയിലേക്ക് കടക്കാൻ പത്തുവർഷത്തെ വിസയെടുത്തുവെന്ന് പി.വി. അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യാത്രയുടെ സമാപന വേദിയിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം.
ജർമനിയിലെ ഏറ്റവും വലിയ എയർലൈനായ ലുഫ്താൻസയിലെ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും അപ്രതീക്ഷിത പണിമുടക്ക് നടത്തി. ഇതേത്തുടർന്ന് 460-ൽ അധികം വിമാനങ്ങൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു.
പ്രമുഖ ആഗോള കമ്പനികളുമായി സഹകരണ കരാറുകള്‍ ഒപ്പിട്ടു; വ്യവസായ മേഖലക്ക് കരുത്തേകാന്‍ ഇത്തിഹാദ് റെയില്‍
ചരക്കുനീക്ക രംഗത്തെ പ്രമുഖരായ ഡി എച്ച് എല്‍ ഇന്‍ഡസ്ട്രിയല്‍ പ്രോജക്ട്സ്, ഭാരമേറിയ യന്ത്രസാമഗ്രികളുടെ കൈമാറ്റത്തില്‍ വൈദഗ്ധ്യമുള്ള ഹരേക്കറ്റ് എന്നീ കമ്പനികളുമായാണ് കരാറുകള്‍ ഒപ്പിട്ടത്.
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ വെച്ച് അപമാനിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത ഗുണ്ടാ തലവൻ പുത്തൻപാലം രാജേഷിന് പേട്ട പൊലീസ് സ്റ്റേഷനിൽ ഫോൺ ഉപയോഗിക്കാൻ സൗകര്യം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷണറുടെ ഇടപെടലിനെ തുടർന്നാണ് രാജേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതും
Patriot BTS Video Out: Mammootty–Mohanlal Reunite in Malayalam Cinema’s Biggest Film Yet
The first behind-the-scenes (BTS) video of Patriot , touted as the biggest production in Malayalam cinema history, has been released. Directed by Mahesh Narayanan and headlined by superstars Mammootty and Mohanlal, the film is set for a worldwide theatrical release on April 23, 2026 . The BTS footage comes from the Sri
സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി റിമാന്റ് ചെയ്ത യുവാവിന് ജാമ്യം ലഭിച്ചു
യുദ്ധവിമാനം പറത്താന്‍ 'വില്ലന്‍'? 'പേട്രിയറ്റ്' ആദ്യ ബിടിഎസ് എത്തി
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ബിടിഎസ് വീഡിയോ പുറത്തിറങ്ങി
കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റില്‍. കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാഴാഴ്ച അഹമ്മദാബാദില്‍നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ എംഎല്‍എയെ അറസ്റ്റ് ചെയ്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ബസവരാജിന്റെ വരവിനായി പോലീസ് സംഘം കാത്തുനിന്നിരുന്നു. കൊലപാതക കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ബസവരാജ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് പോലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2025 ജൂലൈ 15-ന് ഭാരതി നഗറില്‍ നാല്പതുകാരനായ ശിവപ്രകാശ് എന്ന ബിക്കു ശിവുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്. പ്രതികള്‍ കാറിലെത്തി ശിവപ്രകാശിനെ അമ്മയുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കിത്തഗനൂര് പ്രദേശത്തെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, എനിക്ക് ഒന്നും സംഭവിക്കില്ല'
ന്യൂഡല്‍ഹി: അയോഗ്യനാക്കാനുള്ള ബി ജെ പി നീക്കത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ കാര്‍ഷിക മേഖല മോദി വിറ്റെന്നും സത്യം പറഞ്ഞതിനാണ് തനിക്ക് എതിരായ നീക്കം എന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജനറല്‍ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഭാഗങ്ങള്‍ പാര്‍ലമെന്റില്‍ വായിച്ചതും ബജറ്റിനെതിരെ നടത്തിയ വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ബി ജെ പി എം പി നിഷികാന്ത് ദുബെ ആണ് രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയത്. രാഹുലിനെ അയോഗ്യനാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അജീവനാന്തം വിലക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് ദുബൈ മുന്നോട്ട് വച്ചിരിക്കുന്നത്. നേരത്തെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം അറിയിച്ചും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഭാവിക്കായുള്ള തീരുമാനം എടുക്കുമ്പോള്‍ തൊഴിലാളികളെ പൂര്‍ണമായും അവഗണിച്ചെന്നും മോദി ഇനിയെങ്കിലും അവരെ കേള്‍ക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ എന്നാണ് രാഹുല്‍ എക്സിലൂടെ ചോദിച്ചത്. ഇന്ന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി തെരുവിലിറങ്ങിയിരിക്കുകയാണ്. നാല് തൊഴില്‍ നിയമസംഹിതകള്‍ (ലേബര്‍ കോഡുകള്‍) അവരുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. വ്യാപാര കരാര്‍ അവരുടെ ജീവിതോപാധിയെ ബാധിക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താല്‍ ഗ്രാമങ്ങളുടെ അവസാന ആശ്രയവും നഷ്ടപ്പെടുമെന്ന ഭയവും നിലനില്ക്കുന്നു. അവരുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങള്‍ എടുത്തപ്പോള്‍ അവരുടെ ശബ്ദം അവഗണിക്കപ്പെട്ടു. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളോടും പോരാട്ടങ്ങളോടും ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിലെ ബിജെപി പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സദ്ഭരണ അജണ്ടയെക്കുറിച്ചും ചർച്ച ചെയ്തതായി മലയാളത്തിൽ പോസ്റ്റ് ചെയ്തു.
മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) തള്ളി. റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് വ്യക്തമാക്കിയ ഏജൻസി, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചരക്ക് വാഹനങ്ങൾക്കും ട്രെയിലറുകൾക്കും ടോവിംഗ് വാഹനങ്ങൾക്കുമുള്ള ഗതാഗത നിയമങ്ങൾ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ കർശനമാക്കി. ചരക്ക് വാഹനങ്ങളുടെ വേഗതയ്ക്ക് മണിക്കൂറിൽ 60 കിലോമീറ്റർ പരിധി നിശ്ചയിക്കുകയും, ട്രെയിലറുകളിൽ യാത്രക്കാരെ കയറ്റുന്നത് പൂർണ്ണമായി നിരോധിക്കുകയും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് അധികൃതർ പുറത്തിറക്കിയത്. 2015-ലെ 4391-ാം നമ്പർ മിനിസ്റ്റീരിയൽ റെസല്യൂഷൻ പ്രകാരമുള്ള നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പുതിയ നിർദ്ദേശങ്ങളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. വേഗത പരിധിക്ക് പുറമെ, ട്രെയിലറുകളുടെ അളവുകൾക്കും നിയന്ത്രണമുണ്ട്. ട്രെയിലറിന്റെ പരമാവധി വീതി 260 സെന്റീമീറ്ററും, നിലത്തുനിന്നുള്ള ഉയരം 4 മീറ്ററും കവിയരുത്. വാഹനത്തിന്റെയും ട്രെയിലറിന്റെയും ആകെ നീളം 15 മീറ്ററിൽ കൂടാനും പാടില്ല. സുരക്ഷ ഉറപ്പാക്കുന്നതിനായി, റോഡിലിറങ്ങുന്നതിന് മുമ്പ് വാഹനങ്ങളിലെ ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ, റിഫ്ലക്ടീവ് ടേപ്പ്, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വാഹനങ്ങളിൽ നിർബന്ധമാണ്. ട്രെയിലറുകളിലെ സാധനങ്ങൾ യാത്രയ്ക്കിടയിൽ ഇളകാത്ത രീതിയിൽ കൃത്യമായി വിന്യസിച്ച് സുരക്ഷിതമായി കെട്ടിവെക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ടോവിംഗ് വാഹനങ്ങൾക്കും പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങളിൽ അധിക സൈഡ് മിററുകൾ ഘടിപ്പിക്കണം. ടോവിംഗ് ഹിച്ച്, സുരക്ഷാ ശൃംഖലകൾ എന്നിവ പതിവായി പരിശോധിച്ച് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഡ്രൈവർമാർ റോഡിന്റെ വലതുവശത്തെ പാത മാത്രം ഉപയോഗിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ, ടോവിംഗ് വാഹനങ്ങൾ രജിസ്ട്രേഷൻ ബുക്കിൽ ടോവിംഗിനായി നിയുക്തമാക്കിയത് എന്ന് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കണം. ടോവിംഗ് പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ നീക്കം ചെയ്യാവുന്ന ടോവിംഗ് ഉപകരണങ്ങൾ വിച്ഛേദിക്കണമെന്നും നിയമം അനുശാസിക്കുന്നു.
ട്വന്റി-20 ലോകകപ്പില്‍ നമീബിയക്കെതിരേ ഇന്ത്യക്ക് 93 റണ്‍സ് ജയം
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. 93 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 116 റണ്‍സിന് പുറത്തായി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തു. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മല്‍സരത്തില്‍ യുഎസ്എയെ ഇന്ത്യ കീഴടക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയുടേത് മികച്ച തുടക്കമായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചു. ആറോവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലായിരുന്നു ടീം. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെയാണ് നമീബിയ നേരിട്ടത്. ഒമ്പതോവറില്‍ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സിലെത്തി. എന്നാല്‍ പത്താം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി നമീബിയയെ പ്രതിരോധത്തിലാക്കി. പിന്നീട് മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ നമീബിയയ്ക്കായില്ല. ലൗറന്‍ സ്റ്റീന്‍കാംപ്(29), ജാന്‍ ഫ്രൈലിങ്ക്(22), ജെറാര്‍ഡ് ഇറാസ്മസ്(18) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ നമീബിയയെ വരിഞ്ഞുകെട്ടി. 116 റണ്‍സിന് ടീം കൂടാരം കയറി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണെടുത്തത്. ഇഷാന് കിഷന്റെയും ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ കണ്ടെത്തിയത്. അസുഖബാധിതനായ അഭിഷേക് ശര്‍മയ്ക്ക് പകരം പാഡണിഞ്ഞ സഞ്ജു സാംസണ് അവസരം മുതലാക്കാനായില്ല.വെടിക്കെട്ടോടെ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും പെട്ടെന്ന് തന്നെ അണഞ്ഞു. എട്ട് പന്തില്‍നിന്ന് 22 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സിക്സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പിന്നാലെ നമീബിയന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇഷാന് കിഷന് 24 പന്തില്‍നിന്ന് 61 റണ്‍സ് നേടി. ആറാം ഓവറില്‍ ജെജെ സ്മിത് എറിഞ്ഞ ആറാം ഓവറില്‍ നാല് സിക്സറുകളും ഒരു ഫോറുമാണ് ഇഷാന് കിഷന് അടിച്ചെടുത്തത്. 28 പന്തില്‍നിന്ന് ഹര്‍ദിക് പാണ്ഡ്യ 52 റണ്‍സ് നേടി. ശിവം ദുബെ 16 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു. അതോടെ ടീം 200 കടന്നു. നമീബിയയ്ക്കായി ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് നാലുവിക്കറ്റെടുത്തു.
നമീബിയയെ തകര്‍ത്തു; ഇന്ത്യന്‍ ജയം 93 റണ്‍സിന്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. മറുപടിയായി നമീബിയക്ക് 116 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നമീബിയയെ കറക്കി വീഴ്ത്തി ഇന്ത്യ
തായ്പെയി: തായ്വാൻ പിടിച്ചടക്കിയാൽ ചൈനയുടെ വിപുലീകരണ മോഹങ്ങൾ അവിടെ അവസാനിക്കില്ലെന്നും, ജപ്പാനും ഫിലിപ്പീൻസുമായിരിക്കും അവരുടെ അടുത്ത ലക്ഷ്യങ്ങളെന്നും തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ മുന്നറിയിപ്പ് നൽകി. തായ്വാന്റെ പതനം ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തെയും അന്താരാഷ്ട്ര ക്രമത്തെയും തകർക്കുമെന്നും അദ്ദേഹം എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിന്റെ പ്രതിഫലനങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിക്കുമെന്നും ലായ് ചിംഗ്-തെ കൂട്ടിച്ചേർത്തു. ജപ്പാൻ മുതൽ ഫിലിപ്പീൻസ് വരെ നീളുന്ന ഏഷ്യ-പസഫിക് മേഖലയിലെ തായ്വാന്റെ തന്ത്രപ്രധാനമായ സ്ഥാനം പ്രാദേശിക സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും നിർണായകമാണ്. ചൈനയ്ക്ക് ജപ്പാനുമായും ഫിലിപ്പീൻസുമായും നിലവിൽ ഭൂമിശാസ്ത്രപരമായ തർക്കങ്ങളുണ്ട്. ആഗോള ഷിപ്പിംഗിനുള്ള പ്രധാന പാതയായ തായ്വാൻ കടലിടുക്കിന്റെ പ്രാധാന്യം കൂടി ചൂണ്ടിക്കാട്ടിയാണ് തായ്വാൻ പ്രസിഡന്റിന്റെ ഈ മുന്നറിയിപ്പ്. തായ്വാനെ പിടിച്ചെടുക്കാനുള്ള ചൈനീസ് പദ്ധതി ആസന്നമായിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കകൾക്ക് ആക്കം കൂട്ടിക്കൊണ്ട്, സമീപകാലത്തായി തായ്വാന്റെ സമുദ്രാതിർത്തിയും വ്യോമാതിർത്തിയും ചൈനീസ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും തുടർച്ചയായി ലംഘിക്കുന്നുണ്ട്. ചൈനയുടെ ഇത്തരം പ്രകോപനങ്ങൾക്ക് പിന്നാലെയാണ് ലായ് ചിംഗ്-തെ ചൈനീസ് വിപുലീകരണ മോഹങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. ചൈനയുടെ സൈനിക ഭീഷണിയെ നേരിടാൻ തായ്വാൻ തങ്ങളുടെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 40 ബില്യൺ ഡോളറിന്റെ അധിക പ്രതിരോധ ഫണ്ടിംഗിന് പാർലമെന്റ് അംഗീകാരം നൽകുമെന്ന് പ്രസിഡന്റ് ലായ് ചിംഗ്-തെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2030-ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 5 ശതമാനമായി ഉയർത്താനാണ് തായ്വാൻ ലക്ഷ്യമിടുന്നത്. അമേരിക്ക തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തായ്വാൻ പ്രസിഡന്റിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ചൈനീസ് വെബ്സൈറ്റായ സോഹുവിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വിവരങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. ചൈന വരും വർഷങ്ങളിൽ ലക്ഷ്യമിടുന്ന ആറ് പ്രധാന യുദ്ധങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. തായ്വാന്റെ ഏകീകരണമാണ് സമാധാനപരമായോ അല്ലാതെയോ ചൈന ഇതിൽ ആദ്യമായി ലക്ഷ്യമിടുന്നത്. ചൈനയുടെ അധിനിവേശ മോഹങ്ങൾ തായ്വാനിൽ അവസാനിക്കില്ല. തായ്വാൻ വീണാൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും അന്താരാഷ്ട്ര ക്രമവും തകരും. ജപ്പാൻ, ഫിലിപ്പീൻസ് എന്നിവയ്ക്ക് പുറമെ ഇതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കയിലും യൂറോപ്പിലും വരെ എത്തുമെന്നാണ് തായ്വാൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തന്റെ സൈനിക ജനറൽമാരെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടിയെ ലായ് ചിങ്-തെ അസാധാരണമായ സാഹചര്യം എന്ന് വിശേഷിപ്പിച്ചു. ഇത് തായ്വാൻ അധിനിവേശ പദ്ധതികളെ ബാധിച്ചേക്കാം. എങ്കിലും രാജ്യം എപ്പോഴും ജാഗ്രതയോടെയിരിക്കണം. ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ തായ്വാൻ പാർലമെന്റ് 40 ബില്യൺ ഡോളറിന്റെ അധിക ബജറ്റ് ഉടൻ അംഗീകരിക്കും. അമേരിക്കയിൽ നിന്നുള്ള അത്യാധുനിക ആയുധങ്ങൾ വാങ്ങാനാണ് ഈ തുക വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ട്രംപ്-ഷി ജിൻപിംഗ് കൂടിക്കാഴ്ച തായ്വാന്റെ നിലവിലെ സ്ഥിതി നിലനിർത്താൻ സഹായിക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ ബലംപ്രയോഗിച്ചും തായ്വാനെ കൂട്ടിചേർക്കുമെന്ന് ചൈന ആവർത്തിക്കുന്നുണ്ട്. സമീപകാലത്ത് തായ്വാന് ചുറ്റും ചൈന സൈനികാഭ്യാസം ശക്തമാക്കിയിരിക്കുകയാണ്. ഫിലിപ്പീൻസുമായും ജപ്പാനുമായും ചൈന നിലവിൽ സമുദ്ര അതിർത്തി തർക്കങ്ങളിലേർപ്പെട്ടിരിക്കുകയാണ് എന്നതും മേഖലയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു. തായ്വാൻ പ്രസിഡന്റിന്റെ അഭിമുഖത്തിന് പിന്നാലെ ചൈനീസ് വെബ്സൈറ്റായ സോഹുവിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വിവരങ്ങൾ വീണ്ടും ചർച്ചയായി. ചൈന ഇനിയുള്ള വർഷങ്ങളിൽ ലക്ഷ്യമിടുന്ന ആറ് പ്രധാന യുദ്ധങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. തായ്വാനെ സ്വന്തമാക്കുക എന്നതാണ് ആദ്യം. ശേഷം ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾ പിടിച്ചെടുക്കാൻ ചൈന നീക്കം നടത്തും, ഇന്ത്യയുടെ അരുണാചൽ പ്രദേശ് പിടിച്ചെടുക്കുന്നതിനായി പാകിസ്താനുമായി ചേർന്ന് ശ്രമിക്കും, ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകൾ പിടിച്ചെടുക്കാൻ ശ്രമിക്കും, തുടർന്ന് മംഗോളിയയെ ചൈനയുടെ ഭാഗമാക്കാനുള്ള സൈനിക നീക്കം നടത്തും എന്നെല്ലാമാണ് സോഹുവിലെ റിപ്പോർട്ടിലുള്ളത്. 2030 മുതൽ 2060 വരെയുള്ള കാലത്ത് ചൈന ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് തെന്നല അബൂഹനീഫല്‍ ഫൈസിക്ക് സമര്‍പ്പിച്ചു
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരും മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരിയും ചേര്‍ന്ന് പുരസ്കാരം കൈമാറി.
ഊഹാപോഹങ്ങള്‍ മാത്രമെന്ന് എഎഐബി
ഡൽഹി: അമേരിക്കയിലെ വിദേശ ജീവിതം പ്രയാസങ്ങൾ നിറഞ്ഞതാണെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമായി യേൽ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥി. ഐഐടി ഡൽഹി പൂർവ വിദ്യാർത്ഥിയായ അമൻ റായ്, താൻ അമേരിക്കയിലേക്ക് മാറിയതിന് ശേഷം ജീവിതത്തിലുണ്ടായ ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ ജീവിതം 'കഷ്ടപ്പാടാണെന്ന്' വരുത്തിത്തീർക്കുന്ന സോഷ്യൽ മീഡിയ റീലുകൾക്കെതിരെയുള്ള ഒരു മറുപടിയായാണ് തന്റെ അനുഭവം അമൻ പങ്കുവെച്ചത്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന റോഡുകളെയും മികച്ച അടിസ്ഥാന സൗകര്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ബെംഗളൂരുവിലെ റോഡുകളിൽ വാഹനങ്ങൾ ഇടിക്കുമെന്ന ഭയമില്ലാതെ ഓടാൻ പോലും പ്രയാസമായിരുന്നെങ്കിൽ, അമേരിക്കയിലെത്തി രണ്ട് മാസത്തിനുള്ളിൽ തന്റെ ഭാര്യക്ക് ധൈര്യമായി വാഹനം ഓടിക്കാൻ സാധിച്ചുവെന്നും അമൻ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ കടുത്ത വായു മലിനീകരണത്തിൽ നിന്ന് മാറി അമേരിക്കയിലെ ശുദ്ധവായു ശ്വസിക്കുന്നത് 'അമൃത്' നുകരുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറിച്ചു. സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട് പോലുള്ള ഡെലിവറി സേവനങ്ങൾ ഇല്ലാത്തത് ഒരു കുറവായി കാണുന്നില്ലെന്നും, ആഴ്ചയിലൊരിക്കൽ ആവശ്യമായ സാധനങ്ങൾ വാങ്ങി വെക്കുന്നതിലൂടെ കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ കഴിയുന്നുണ്ടെന്നും ഈ യുവാവ് പറയുന്നു. പഠനത്തോടൊപ്പം ഒരു ബില്യൺ ഡോളർ മൂല്യമുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിൽ ജോലി ചെയ്യാൻ സാധിച്ചത് അമേരിക്കയിലെ മികച്ച അവസരങ്ങൾക്ക് ഉദാഹരണമായി അമൻ ചൂണ്ടിക്കാട്ടി. ഹോൺ ശബ്ദങ്ങളും അനാവശ്യ ബഹളങ്ങളുമില്ലാത്ത ശാന്തമായ അന്തരീക്ഷം മാനസികമായി വലിയ സമാധാനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമന്റെ പോസ്റ്റിന് സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പിന്തുണച്ചപ്പോൾ, റീച്ചിന് വേണ്ടി മാത്രമായി വിദേശ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാത്രം പറയുന്ന ഇൻഫ്ലുവൻസർമാർക്കിടയിൽ ഇത്തരം തുറന്നുപറച്ചിലുകൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, മറ്റുചിലർ കരിയറിന് മാത്രമല്ല ജീവിതത്തിൽ മുൻഗണന നൽകേണ്ടതെന്ന നിലപാടും സ്വീകരിച്ചു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ ജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന ഏകപക്ഷീയമായ ധാരണകൾക്ക് ഒരു പുതിയ മാനം നൽകുന്നതാണ് ഈ യുവാവിന്റെ അനുഭവം.
മിനസോട്ടയിലെ മിനിയാപൊളിസിൽ നടന്ന വലിയ പ്രതിഷേധങ്ങളെ തുടർന്ന് ട്രംപ് ഭരണകൂടം ഐസ് കുടിയേറ്റ റെയ്ഡുകൾ അവസാനിപ്പിച്ചു. രണ്ട് പൗരന്മാരുടെ മരണവും രാഷ്ട്രീയ സമ്മർദ്ദവും തീരുമാനത്തിന് കാരണമായപ്പോൾ, സർക്കാർ നടപടികൾ വിജയിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം
കാമുകിക്കായി ഒരുക്കിയ സർപ്രൈസ് പാളി, 1.8 ലക്ഷം രൂപ ആകാശത്തേക്ക്, പോയത് ഒരുമാസത്തെ ശമ്പളം!
പ്രണയവാർഷികത്തിൽ കാമുകിയെ അത്ഭുതപ്പെടുത്താൻ ശ്രമിച്ച ജർമ്മൻ യുവാവിന് നഷ്ടമായത് ഒരു മാസത്തെ ശമ്പളം. പണം കെട്ടിവെച്ച ബലൂണുകൾ ആകാശത്തേക്ക് പറന്നുപോവുകയായിരുന്നു.
ടി20 ലോകകപ്പിൽ നമീബിയയെ 93 റൺസിന് തകർത്ത് ഇന്ത്യ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
ചൈനയുടെ അധിനിവേശ മോഹങ്ങൾ തായ്വാനിൽ അവസാനിക്കില്ലെന്നും ഇത് ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും തായ്വാൻ പ്രസിഡന്റ്. ചൈനയുടെ ആറ് യുദ്ധ പദ്ധതികളെക്കുറിച്ചുള്ള പഴയ റിപ്പോർട്ടും ഇതോടൊപ്പം ചർച്ചയാകുന്നു.
തീരുവ കുറയുന്നത് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കും
ചി ല വ്യക്തികൾക്ക് പുറത്ത് ചൂടായിരിക്കുമ്പോൾ പോലും ശരീരത്തിന് അമിതമായി തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോൾ നിസ്സാരമെങ്കിലും, പലപ്പോഴും ഇത് ആരോഗ്യപരമായ ചില സൂചനകളാവാം. ഉറക്കക്കുറവ്, രക്തയോട്ടമില്ലായ്മ, പെട്ടന്നുള്ള ശരീരഭാരക്കുറവ്, വിറ്റാമിൻ B12ൻ്റെ കുറവ്, അനീമിയ എന്നിവയാണ് ഇത്തരത്തിൽ ശരീരം തണുക്കുന്നതിന്റെ പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ സർക്കാഡിയൻ റിഥം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ ഈ താപനില നിയന്ത്രണത്തിൽ താളപ്പിഴകൾ സംഭവിക്കുകയും ശരീരം തണുക്കാൻ കാരണമാവുകയും ചെയ്യും. ശരീരത്തിൽ ശരിയായ രക്തയോട്ടം ഇല്ലാത്തതും തണുപ്പ് അനുഭവപ്പെടുന്നതിന് കാരണമാകാം. പതിവായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി പൂർണ്ണമായും ഒഴിവാക്കൽ എന്നിവയിലൂടെ രക്തയോട്ടം മെച്ചപ്പെടുത്താനും ഈ അവസ്ഥ ഒഴിവാക്കാനും സാധിക്കും. ശരീരത്തിലെ കൊഴുപ്പ് ശരീരത്തെ ഊഷ്മളമായി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ, പെട്ടെന്ന് ശരീരഭാരം കുറയുന്നത് ശരീരത്തിൽ തണുപ്പ് അനുഭവപ്പെടാൻ ഒരു കാരണമായി മാറിയേക്കാം. ശരീരത്തിലെ വിവിധ സുപ്രധാന പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ B12 ആവശ്യമാണ്. ഈ വിറ്റാമിൻ്റെ കുറവ് ക്ഷീണം, വിശപ്പില്ലായ്മ, മലബന്ധം എന്നിവയ്ക്കൊപ്പം എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നതിനും വഴിവെക്കും. അനീമിയ ഉള്ളവരിലും ശരീരം എപ്പോഴും തണുത്തിരിക്കുന്ന അവസ്ഥ കാണപ്പെടാറുണ്ട്. ക്ഷീണം, ശ്വാസം മുട്ടൽ, തലവേദന എന്നിവയും അനീമിയയുടെ മറ്റ് ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് ഉചിതമാണ്.
ഡല്‍ഹിയില്‍ മിന്നിത്തിളങ്ങി അനന്തപുരിയുടെ പ്രതിനിധികള്‍
ജ നപ്രിയ യൂട്യൂബ് സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് താൻ ഒരു സിനിമയുടെ റിവ്യൂ നീക്കം ചെയ്തതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഒരു സിനിമയുമായി ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് നേരിട്ട വധഭീഷണിയും മാനസിക സമ്മർദ്ദവുമാണ് വീഡിയോ ഡിലീറ്റ് ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും അശ്വന്ത് വ്യക്തമാക്കി. 'മൂവി വേൾഡ് മീഡിയ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമകളെ രൂക്ഷമായി വിമർശിക്കുന്ന അശ്വന്തിന്റെ ശൈലി സിനിമാമേഖലയിലെ ചിലരുമായി അദ്ദേഹത്തിന് അലോഹ്യങ്ങൾ സൃഷ്ടിച്ചിരുന്നു. അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലിൽ നിന്ന് ഒരു റിവ്യൂ നീക്കം ചെയ്തത് വലിയ ചർച്ചയായിരുന്നു. ഈ സംഭവത്തെക്കുറിച്ചാണ് ഇപ്പോൾ അശ്വന്ത് വിശദീകരണം നൽകിയിരിക്കുന്നത്. അയാൾ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും ഫോണിലൂടെ നിരന്തരം അസഭ്യവർഷം നടത്തിയെന്നും അശ്വന്ത് പറയുന്നു. ആ സമയത്ത് ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഒറ്റപ്പെടലും ദൗർബല്യവും എന്നെ വേട്ടയാടി. കൊച്ചിയിൽ നിന്ന് വിളിച്ച ആ വ്യക്തി അഞ്ചാറ് ആളുകളുമായി കോഴിക്കോടേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തി, അശ്വന്ത് പറഞ്ഞു. റിവ്യൂ ഡിലീറ്റ് ചെയ്യാൻ ആദ്യം വിസമ്മതിച്ചെങ്കിലും, രാത്രിയിൽ വീണ്ടും വിളിച്ച് ഭീഷണി തുടർന്നപ്പോൾ മാനസികമായി തളർന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ തനിക്ക് മുന്നിൽ മൂന്ന് വഴികളാണുണ്ടായിരുന്നതെന്ന് അശ്വന്ത് വെളിപ്പെടുത്തി. ഒന്ന്, നിയമപരമായി മുന്നോട്ട് പോകുക. ഇതിനായി വധഭീഷണി ഉൾപ്പെടെയുള്ള സംഭാഷണങ്ങളുടെ കോൾ റെക്കോർഡുകൾ തന്റെ പക്കലുണ്ടായിരുന്നു. രണ്ടാമതായി, അയാളുടെ വെല്ലുവിളി സ്വീകരിച്ച് ഒരു ഏറ്റുമുട്ടലിന് തയ്യാറാകുക. മൂന്നാമതായി, ശല്യം ഒഴിവാക്കുന്നതിനായി റിവ്യൂ ഡിലീറ്റ് ചെയ്യുക. അന്നത്തെ എന്റെ മാനസികാവസ്ഥയിൽ കൂടുതൽ സമ്മർദ്ദം താങ്ങാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് മൂന്നാമത്തെ വഴി തിരഞ്ഞെടുത്ത് റിവ്യൂ ഡിലീറ്റ് ചെയ്തത്, അശ്വന്ത് വിശദീകരിച്ചു. ' അന്ന് എന്റെ കണക്കുകൂട്ടല്‍ തെറ്റിയത് എവിടെയാണെന്ന് വച്ചാല്‍ ഞാന്‍ കരുതി ഇത് ഡിലീറ്റ് ചെയ്താല്‍ ആരും ശ്രദ്ധിക്കില്ല എന്ന്, ചെറിയ പടം ആ?തുകൊണ്ട്. പക്ഷേ ഇത് ഡിലീറ്റ് ചെയ്ത് മിനിറ്റുകള്‍ക്കുളില്‍ ഫേസ്ബുക്കിലെ ഒരു സിനിമാഗ്രൂപ്പില്‍ ഇത് പറഞ്ഞ് പോസ്റ്റ് വന്നു. അതും അവരുടെ കളിയാണെന്നാണ് ഞാന്‍ മനസിലാക്കിയത്. പിന്നീട് നിരന്തരം പോസ്റ്റുകള്‍ വരാന്‍ തുടങ്ങി. പല സിനിമാക്കാരും പിന്നീട് പറയുന്നത് കേട്ടിട്ടുണ്ട്. അയാള്‍ നേരെ എന്റെ വീട്ടിലേക്ക് വന്നിട്ട് എന്നെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി. തലയ്ക്ക് തോക്ക് വച്ചിട്ട് അപ്പോള്‍ തന്നെ ഞാന്‍ റിവ്യൂ ഡിലീറ്റ് ചെയ്തു എന്നൊക്കെയാണ് സിനിമക്കാര്‍ പറഞ്ഞുനടക്കുന്നത്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഡിലീറ്റ് ചെയ്തതില്‍ എനിക്ക് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്. അതുവരെ ഞാന്‍ ഒരു രീതിയിലും വഴങ്ങാത്ത ഒരാള്‍ എന്നൊരു ധാരണയായിരുന്നു ഇവര്‍ക്ക്. ആ ക്രെഡിബിലിറ്റി ഇവര്‍ക്ക് പൊളിക്കണമായിരുന്നു. ഡിലീറ്റ് ചെയ്ത കാര്യം ഇവര്‍ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതിയില്ല”, അശ്വന്ത് കോക്ക് പറയുന്നു. ചെറിയ ചിത്രമായതുകൊണ്ട് റിവ്യൂ ഡിലീറ്റ് ചെയ്താൽ ആരും ശ്രദ്ധിക്കില്ലെന്നാണ് താൻ കരുതിയതെന്നും എന്നാൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും അശ്വന്ത് പറഞ്ഞു. വീഡിയോ ഡിലീറ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അത് അവരുടെ തന്ത്രമായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിന്നീട് നിരന്തരമായി പോസ്റ്റുകൾ വന്നുകൊണ്ടിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. റിവ്യൂവർമാർക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദങ്ങളെയും ഭീഷണികളെയും ഈ സംഭവം ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നു.
Kerala HC stays liquor company contest seeking logo, name for new brandy
Kochi : The Kerala High Court on Thursday stayed a contest announced by Malabar Distilleries seeking a name and logo for its upcoming brand of brandy. A bench of Chief Justice Soumen Sen and Justice Syam Kumar V M issued the interim order on two separate pleas moved by Kollam-resident M
ദക്ഷിണ മേഖല അണ്ടര്‍-14: കരുത്തരായ തമിഴ്നാടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കേരളം
ദക്ഷിണ മേഖല അണ്ടര്‍-14 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കരുത്തരായ തമിഴ്നാടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
10,000 തൊഴിലവസരങ്ങളും വൻകിട പദ്ധതികളും; ഇന്ത്യയിൽ പിടിമുറുക്കാൻ റോൾസ്-റോയ്സ്
നിലവിൽ 4,000-ത്തിലധികം ആളുകൾ ഇന്ത്യയിൽ റോൾസ്-റോയ്സിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 2,800 എഞ്ചിനീയർമാർ ആഗോള പ്രോഗ്രാമുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
സമസ്ത നൂറാം വാര്‍ഷികം: വിളംബര സമ്മേളനം ശനിയാഴ്ച കോട്ടക്കലില്‍
വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സമാപന സമ്മേളന പ്രഖ്യാപനം നടത്തും.
ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ അയക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്.
‘എടുത്ത് കൊണ്ട് പോടാ സ്കൂട്ടര്‍, ഫുട്പാത്തിലൂടെയാണോ വണ്ടിയോടിക്കുന്നത്’; അമ്മയ്ക്ക് കയ്യടി
കോഴിക്കോട് :
സംഗമത്തിലും കൊള്ളയോ? 'പരിഹാരക്രിയ'യും പാളിയോ? | PG Suresh Kumar | News Hour 12 Feb 2026
രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം സച്ചിന് ടെണ്ടുല്‍ക്കര്‍ ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തതായി ആരോപണം.
ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന
സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയ
താരമായി 'ഡിജിറ്റൽ ഇന്റലിജൻസ്' പ്ലാറ്റ്ഫോം; 1400 കോടിയുടെ തട്ടിപ്പ് തടഞ്ഞു
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടാൻ സാധ്യതയുള്ള മൊബൈൽ നമ്പറുകളെ തരംതിരിക്കുന്ന ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ എന്ന സംവിധാനം നടപ്പാക്കിയതിലൂടെയാണ് ഈ നേട്ടം
ഇത്രയും വലിയ പ്രതിഫലം വേണ്ട; ‘ഡി 55’ലെ പ്രതിഫലം കുറച്ചുമതിയെന്ന് മമ്മൂട്ടി
ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡി 55’. മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും ധനുഷിനൊപ്പം ചിത്രത്തിലെത്തുന്നതു കൊണ്ട് തന്നെ ഡി 55 ലുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. മമ്മൂട്ടി വീണ്ടും തമിഴിൽ എത്തുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ആ സിനിമയ്ക്കായി കാത്തിരിക്കുന്നതും. സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോൾ ‘ഡി 55’ലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഡി55 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ധനുഷ് തന്നെയാണ്. 45 കോടി […] The post ഇത്രയും വലിയ പ്രതിഫലം വേണ്ട; ‘ഡി 55’ ലെ പ്രതിഫലം കുറച്ചുമതിയെന്ന് മമ്മൂട്ടി appeared first on ഇവാർത്ത | Evartha .
ദമാസ്കസ്: സിറിയയിലെ തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളത്തിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറി. ഒരു വ്യാഴവട്ടക്കാലത്തെ സാന്നിധ്യത്തിന് ശേഷമാണ് അമേരിക്കൻ സേനയുടെ ഈ പിന്മാറ്റം. ഇതോടെ താവളത്തിന്റെ പൂർണ്ണ നിയന്ത്രണം സിറിയൻ സേന ഏറ്റെടുക്കുകയും അതിർത്തി പ്രദേശങ്ങളിലെ സ്വാധീനം ഗണ്യമായി ശക്തിപ്പെടുത്തുകയും ചെയ്തു. 2014-ൽ ഐഎസ്ഐഎസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അൽ-തൻഫ് സൈനിക താവളം അമേരിക്കൻ സേന സ്ഥാപിച്ചത്. സിറിയയിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായി മുൻനിശ്ചയിച്ച തീരുമാനപ്രകാരമാണ് ഈ പിന്മാറ്റമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ സേനയുടെ പിന്മാറ്റം സിറിയൻ സേനയ്ക്ക് തന്ത്രപ്രധാനമായ അതിർത്തി മേഖലകളിൽ പൂർണ്ണ നിയന്ത്രണം നേടാൻ സഹായകമായി. ഈ നടപടി സിറിയയിലെ രാഷ്ട്രീയ, സൈനിക സാഹചര്യങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. സിറിയൻ യുദ്ധഭൂമിയിൽ നിന്നും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേട്ടുകൊണ്ടിരുന്ന വാർത്തകളിൽ ഏറ്റവും നിർണ്ണായകമായ ഒന്ന് ഇപ്പോൾ ദമാസ്കസിലെ ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നു. സിറിയ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളത്തിൽ നിന്നും അമേരിക്കൻ സേന പൂർണ്ണമായും പിന്മാറി. ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്ന സൈനിക സാന്നിധ്യത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ഈ പിന്മാറ്റം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. അൽ-തൻഫ്: ചരിത്രവും തന്ത്രപ്രാധാന്യവും 2014-ൽ ഐഎസ്ഐഎസ് (ISIS) ഭീകരവാദികൾ സിറിയയിലും ഇറാഖിലും ആധിപത്യം ഉറപ്പിച്ച കാലത്താണ് അന്താരാഷ്ട്ര സഖ്യസേനയുടെ ഭാഗമായി അമേരിക്ക അൽ-തൻഫിൽ താവളമുറപ്പിച്ചത്. സിറിയയിലെ ബദിയ മരുഭൂമിയിലൂടെ കടന്നുപോകുന്ന ദമാസ്കസ്-ബാഗ്ദാദ് ഹൈവേയുടെ നിയന്ത്രണം ഈ താവളത്തിനായിരുന്നു. കേവലം ഐഎസ് വിരുദ്ധ പോരാട്ടം എന്നതിലുപരി, ഇറാനിൽ നിന്നും സിറിയയിലേക്കും ലെബനനിലേക്കും നീളുന്ന കരമാർഗ്ഗമുള്ള വിതരണ ശൃംഖലയെ തടയുക എന്നതായിരുന്നു ഈ താവളത്തിന്റെ പ്രധാന തന്ത്രപരമായ ലക്ഷ്യം. കഴിഞ്ഞ 12 വർഷമായി ഈ പ്രദേശം അമേരിക്കൻ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലായിരുന്നു. സിറിയൻ ഗവൺമെന്റിന് ഇവിടേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു എന്ന് മാത്രമല്ല, താവളത്തിന് ചുറ്റുമുള്ള 55 കിലോമീറ്റർ പ്രദേശം സുരക്ഷിത മേഖല (De-confliction zone) ആയി അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാടകീയമായ പിന്മാറ്റം: കാരണങ്ങൾ തേടി ലോകം മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമാണ് ഈ പിന്മാറ്റമെന്നാണ് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. സിറിയയിലെ സൈനിക ചിലവ് കുറയ്ക്കുന്നതിനും ഇൻഡോ-പസഫിക് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയുള്ള വാഷിംഗ്ടണിന്റെ നീക്കമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനു പിന്നിൽ മറ്റ് ചില വശങ്ങൾ കൂടി നിരീക്ഷകർ കാണുന്നു: ഐഎസ്ഐഎസിന്റെ വലിയ തോതിലുള്ള സ്വാധീനം സിറിയയിൽ ഇല്ലാതായ സാഹചര്യത്തിൽ സൈനിക സാന്നിധ്യം അനാവശ്യമാണെന്ന നിലപാട് അമേരിക്കയ്ക്കുണ്ടായിരുന്നു. സിറിയൻ ഗവൺമെന്റും റഷ്യയും ഇറാനും നിരന്തരം അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഈ സാന്നിധ്യമെന്നായിരുന്നു സിറിയയുടെ വാദം. അമേരിക്കയ്ക്കുള്ളിൽ തന്നെ വിദേശ രാജ്യങ്ങളിലെ അനന്തമായ യുദ്ധങ്ങളിൽ നിന്ന് സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന പൊതുജനാഭിപ്രായം ശക്തമായിരുന്നു. സിറിയൻ സൈന്യത്തിന്റെ ആധിപത്യം അമേരിക്കൻ സേന ഒഴിഞ്ഞുപോയതിന് പിന്നാലെ മിന്നൽ വേഗത്തിലാണ് സിറിയൻ അറബ് ആർമി (SAA) അൽ-തൻഫിന്റെ നിയന്ത്രണം ഏറ്റെടുത്തത്. റഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെ അതിർത്തി മേഖലകളിൽ സിറിയൻ സൈന്യം ഇപ്പോൾ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഇത് സിറിയയെ സംബന്ധിച്ചിടത്തോളം വലിയൊരു സൈനിക വിജയമാണ്. ഇറാഖുമായുള്ള അതിർത്തിയിൽ പൂർണ്ണ നിയന്ത്രണം ലഭിച്ചതോടെ അനധികൃതമായ കടന്നുകയറ്റങ്ങളും കള്ളക്കടത്തും തടയാൻ സിറിയയ്ക്ക് സാധിക്കും. ദമാസ്കസ്-ബാഗ്ദാദ് ഹൈവേ തുറന്നതോടെ ഇറാഖുമായുള്ള വ്യാപാരം പുനരാരംഭിക്കാനും യുദ്ധം തകർത്ത സിറിയൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വഴിയൊരുങ്ങും. സ്വന്തം മണ്ണിലെ വിദേശ അധിനിവേശം അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നത് ബഷർ അൽ അസദ് സർക്കാരിന് വലിയ രാഷ്ട്രീയ നേട്ടമാണ് നൽകുന്നത്. ഇത് അമേരിക്കയുടെ കുതന്ത്രമോ? അമേരിക്കൻ സൈന്യത്തിന്റെ ഈ പിന്മാറ്റത്തെ സംശയത്തോടെ വീക്ഷിക്കുന്നവരും കുറവല്ല. പശ്ചിമേഷ്യയിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുപോകാതെ, തന്ത്രപരമായ മറ്റൊരു ചുവടുവെപ്പിന് മുന്നോടിയായുള്ള പിന്മാറ്റമാണോ ഇതെന്ന് പലരും സംശയിക്കുന്നു. ഏഴാംകടലിന് അപ്പുറത്ത് നിന്ന് ഐഎസ്ഐഎസിനെ നേരിടാൻ വന്നവർ ഇത്ര പെട്ടെന്ന് പിൻവാങ്ങുന്നത് പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഭീകരവാദത്തിന്റെ വിത്തുകൾ അവിടെത്തന്നെ ബാക്കി നിർത്തിക്കൊണ്ടുള്ള ഈ പിന്മാറ്റം വീണ്ടും അസ്ഥിരതയുണ്ടാക്കാനുള്ള അമേരിക്കൻ കുതന്ത്രമാണോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. - ഒരു പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഭിപ്രായപ്പെട്ടു. കുർദിഷ് ഗ്രൂപ്പുകളുമായുള്ള അമേരിക്കയുടെ ബന്ധം തുടരുന്നത് സിറിയൻ സർക്കാരിന് ഇപ്പോഴും തലവേദനയാണ്. അൽ-തൻഫിൽ നിന്ന് പിന്മാറിയെങ്കിലും സിറിയയുടെ വടക്കുകിഴക്കൻ മേഖലകളിലെ എണ്ണപ്പാടങ്ങൾക്ക് കാവൽ നിൽക്കുന്ന അമേരിക്കൻ സൈന്യം എപ്പോൾ മടങ്ങുമെന്നത് ഇപ്പോഴും അവ്യക്തമാണ്. അൽ-തൻഫിലെ അമേരിക്കൻ സാന്നിധ്യം അവസാനിക്കുന്നത് സിറിയൻ യുദ്ധചരിത്രത്തിലെ ഒരു പ്രധാന അധ്യായത്തിന്റെ അന്ത്യമാണ്. ഇത് മേഖലയിൽ സമാധാനത്തിന് വഴിയൊരുക്കുമോ അതോ പുതിയ അധികാര വടംവലികൾക്ക് കാരണമാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. സിറിയൻ മണ്ണ് സിറിയക്കാർക്ക് തന്നെ ലഭിക്കണമെന്ന വാദത്തിന് ഈ പിന്മാറ്റം കരുത്ത് പകരുന്നു. എങ്കിലും, തകർന്നുപോയ ഒരു രാജ്യത്തെ കെട്ടിപ്പടുക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇനി സിറിയൻ ജനതയ്ക്ക് മുന്നിലുള്ളത്.
കേന്ദ്ര ബജറ്റിനെ പുകഴ്ത്തി ബോയിംഗ്; വിമാന ഭാഗങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി സഹായകരമാകും
വിമാനങ്ങളുടെ അസംസ്കൃത വസ്തുക്കൾക്കും ഘടകങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയതിലൂടെ, നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമുള്ള തടസ്സങ്ങൾ കുറഞ്ഞു.
ഇസ്ലാമാബാദ്: അദിയാല ജയിലില്‍ കഴിയുന്ന പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനവും നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ട്. സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സല്മാന് സഫ്ദര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജയില്‍ അധികൃതരുടെ അനാസ്ഥ കാരണം കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇമ്രാന് ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തിയാണ് 85 ശതമാനത്തോളം നഷ്ടപ്പെട്ടത്. 2025 ഒക്ടോബര്‍ വരെ അദ്ദേഹത്തിന് സാധാരണ കാഴ്ചശക്തിയുണ്ടായിരുന്നു. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി 73 വയസ്സുകാരനായ ഇമ്രാന് ഖാന് കടുത്ത ഏകാന്ത തടവിലാണ്. പുറംലോകവുമായോ മറ്റ് തടവുകാരുമായോ ബന്ധപ്പെടാന്‍ അദ്ദേഹത്തിന് അനുവാദമില്ല. ആവശ്യമായ രക്തപരിശോധനകളോ ദന്തചികിത്സയോ അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും സ്വന്തം ഡോക്ടര്‍മാരെ കാണാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മക്കളുമായി രണ്ടു തവണ മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചത്. നിലവില്‍ ഭാര്യയെ ആഴ്ചയിലൊരിക്കല്‍ 30 മിനിറ്റ് കാണാന്‍ മാത്രമാണ് അനുമതിയുള്ളത്. കഴിഞ്ഞ അഞ്ചു മാസമായി പ്രധാന അഭിഭാഷകരെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കാത്തത് നിയമപോരാട്ടങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇമ്രാന് ഖാനെ ശാരീരികമായും മാനസികമായും തകര്‍ക്കാന്‍ പാകിസ്ഥാന് സൈന്യവും സര്‍ക്കാരും നടത്തുന്ന നീക്കമാണിതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നു. ജയിലില്‍ സംഭവിച്ചത് 2025 ഒക്ടോബര്‍ വരെ കൃത്യമായ കാഴ്ചശക്തി ഉണ്ടായിരുന്ന ഇമ്രാന് ഖാന്, കണ്ണിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ജയില്‍ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങളോളം ഇത് അവഗണിച്ചു. പിന്നീട് വലതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഡോക്ടറെ കാണിക്കാന്‍ അധികൃതര്‍ തയ്യാറായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കട്ടപിടിച്ച രക്തം കണ്ണിന്റെ നാഡികള്‍ക്ക് ഗുരുതരമായ നാശം വരുത്തിയതോടെ കാഴ്ച 15 ശതമാനമായി ചുരുങ്ങി. കണ്ണിന് കാഴ്ച മങ്ങുന്നു എന്ന് ഇമ്രാന് ഖാന് ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ഒക്ടോബര്‍ മുതല്‍ ജയില്‍ അധികൃതര്‍ അത് അവഗണിച്ചു. കണ്ണിനുള്ളില്‍ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്. 2023 ഒക്ടോബര്‍ മുതല്‍ അതീവ സുരക്ഷയുള്ള അദിയാല ജയിലില്‍ ക്രൂരമായ ഏകാന്ത തടവിലാണ് അദ്ദേഹം. 73 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കേണ്ട മിനിമം പരിഗണന പോലും ഇമ്രാന് ഖാന് ലഭിക്കുന്നില്ല. സഹോദരിമാരെ കാണാന്‍ അനുവാദമില്ല. ഭാര്യ ബുഷ്റ ബീബിയെ ആഴ്ചയില്‍ 30 മിനിറ്റ് മാത്രമാണ് കാണാന്‍ കഴിയുന്നത്. വിദേശത്തുള്ള മക്കളുമായി 2025-ല്‍ ആകെ രണ്ടുതവണ മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയത്. രക്തപരിശോധനയോ ദന്തചികിത്സയോ നടത്താന്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ അഞ്ച് മാസമായി തന്റെ അഭിഭാഷകരെ കാണാന്‍ ഇമ്രാന് ഖാന് സാധിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ നിയമപോരാട്ടത്തെ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ്. പാക് സൈന്യത്തിനെതിരെ രോഷം ഇമ്രാന് ഖാനെ ശാരീരികമായി ഇല്ലാതാക്കാനുള്ള നീക്കമാണ് ജയിലിനുള്ളില്‍ നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ മകന് കാസിം ഖാന് എക്സില്‍ (X) കുറിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ തടവറയിലിട്ട് പീഡിപ്പിക്കുന്നത് പാകിസ്ഥാന്റെ പ്രതിച്ഛായയെ രാജ്യാന്തര തലത്തില്‍ കൂടുതല്‍ വഷളാക്കുകയാണ്.
അമരാവതി: അമേരിക്കയില്‍ പൊലീസ് പട്രോളിങ് വാഹനമിടിച്ച് മരിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം. യുഎസിലെ സിയാറ്റില്‍ ഭരണകൂടമാണ് നഷ്ടപരിഹാരം നല്‍കുന്നത്. സിയാറ്റിലില്‍ വച്ച് ജാഹ്നവി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 2023 ജനുവരിയില്‍ ദാരണുമായ സംഭവം ഉണ്ടായത്. അമിതവേഗതയില്‍ എത്തിയ പൊലീസ് വാഹനം ജാഹ്നവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ
പഞ്ചാബ് മര്‍കസ്: പ്രൗഢ സമാപനം, ദേശീയ മുന്നേറ്റത്തില്‍ പുതിയ ചുവടുവെപ്പ്
ഉലമാ സമ്മിറ്റ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.
ഇന്ത്യക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം വർധിക്കുന്നു. ഇത്തവണ ഒരു രാജ്യത്തേക്കു കൂടി ഇന്ത്യക്കാർക്ക് വിസാരഹിത പ്രവേശനം ലഭിച്ചു. ഇതോടെ നില 75ലേക്ക് മെച്ചപ്പെടുത്തി. ആഗോള പാസ്പോർട്ട് ഇൻഡക്സ് ആയ ഹെൻലി പാസ്പോർട്ട് ഇൻഡെക്സിലാണ് നില മെച്ചപ്പെടുത്തിയത്.
ഭാരത് ബന്ദ് മറ്റൊരു കേരള ബന്ദ് മാത്രമായി, പ്രതിഷേധം കായികപരമായ ഉപരോധം ആകരുതെന്ന് ശശി തരൂർ
ഭാരത് ബന്ദിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഭാരത് ബന്ദ് ഒരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്ന് ശശി തരൂർ പ്രതികരിച്ചു. തന്റെ പാർട്ടി ഉൾപ്പെട്ട ബന്ദ് ആണെങ്കിൽക്കൂടിയും നിർബന്ധിത തടസ്സപ്പെടുത്തലുകളോട് യോജിക്കുന്നില്ലെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു. മറ്റ് സംസ്ഥാനങ്ങൾ ഇതിന് അപ്പുറത്തേക്ക് വളർന്നപ്പോൾ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും സഞ്ചാര സ്വാതന്ത്ര്യത്തെ തടയാൻ
സഹാറന്‍പൂര്‍: മുസ് ലിംകള്‍ വന്ദേ മാതരം ഗാനത്തിന്റെ എല്ലാ ഭാഗങ്ങളേയും എതിര്‍ത്തുവരുന്നത്, ആ ഗാനത്തിന്റെ അടിസ്ഥാന ആശയം വിഗ്രഹാരാധനയിലൂന്നിയതിനാലെന്ന് വഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യ അമീര്‍ മൗലാന സിയാഉദ്ദീന്‍ സ്വിദ്ധീഖി പ്രസ്താവിച്ചു. മുസ് ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഈ ഗാനം നിര്‍ബന്ധിതമാക്കാന്‍ കഴിയില്ല. ഇനി ഏതെങ്കിലും സ്ഥാപനത്തില്‍ ഇത് നിര്‍ബന്ധമാക്കിയാല്‍ മുസ് ലിം മാതാപിതാക്കള്‍ അവരുടെ കുട്ടികളെ അവിടെ നിന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി ഈ ഗാനം എപ്പോഴും വിവാദ വിഷയമായിരുന്നുവെന്ന് രാജ്യത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മുസ് ലിംകള്‍ എല്ലാ അവസരങ്ങളിലും ഇതിനെതിരേ പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തി വന്നിട്ടുമുണ്ട്. അതിനാല്‍ ഇടയ്ക്കിടെ ഈ വിഷയത്തെ പൊതു ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത് അനുചിതവും പൊതുജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കനാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി. ഈ ഗാനം ഉണ്ടായിരുന്നില്ലെങ്കിലും രാജ്യം നിലനിന്നിരുന്നെന്നും. വന്ദേമാതരം ആലപിക്കാതെ തന്നെ രാജ്യത്ത് സഹോദര്യവും സഹിഷ്ണുതയും പുലര്‍ന്നിരുന്നു. അഴിമതിയും രാഷ്ട്രത്തെ കൊള്ളയടിക്കുന്നതും ഇല്ലാത്തതാക്കുകയും എല്ലാവര്ക്കും നീതിയും ന്യായവും ഉറപ്പാക്കുകയും ചെയ്യുക എന്നത് രാജ്യം ഭരിക്കുന്നവരുടെ ബാധ്യതയാണ്. സമുദായ വൈരത്തിന്റേയും അസഹിഷ്ണുതയുടേയും എല്ലാ രൂപങ്ങളും പരമാവധി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ് യഥാര്‍ത്ഥ ദേശസ്നേഹമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പറ്റിച്ച് അടിച്ചേല്‍പ്പിക്കേണ്ട, ബാങ്കുകളുടെ കച്ചവടത്തിന് പൂട്ടിടാന്‍ ആര്‍ബിഐ
സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങളിലെ പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ കുതിക്കുന്നു വിപണിയിലെ സാധ്യത ഉപയോഗിക്കണമെന്ന് പിയൂഷ് ഗോയൽ
പുതിയ വ്യാപാര കരാറുകൾ വഴി വലിയ വിപണികളാണ് നമുക്ക് മുന്നിൽ തുറന്നിരിക്കുന്നത്. ലോക ജിഡിപിയുടെ 70 ശതമാനത്തിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമുണ്ട്
ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, തൊഴിലില്ലാത്ത ഭർത്താവ് ഭാര്യക്ക് നൽകിയ സ്നേഹ സമ്മാനത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി. കഴിഞ്ഞ നാല് മാസമായി ഭർത്താവിന് ജോലിയില്ലാത്തതിനാൽ കുടുംബം കടുത്ത ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഒരു കോപ്പിറൈറ്ററായി വീട്ടിലിരുന്ന് ജോലി ചെയ്താണ് താൻ ഇപ്പോൾ കുടുംബം പുലർത്തുന്നതെന്നും, ഭർത്താവിന് സുഹൃത്തുക്കൾക്കിടയിൽ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ എല്ലാ മാസവും ഒരു ചെറിയ തുക പോക്കറ്റ് മണിയായി നൽകാറുണ്ടെന്നും യുവതി തന്റെ കുറിപ്പിൽ പറയുന്നു. ഈ പോക്കറ്റ് മണിയിൽ നിന്ന് മിച്ചം പിടിച്ച തുക ഉപയോഗിച്ചാണ് വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി ഭർത്താവ് ഭാര്യക്ക് ഒരു ചെറിയ പെൻഗ്വിൻ പാവയും ഒരു ചോക്ലേറ്റും സമ്മാനമായി നൽകിയത്. കഴിഞ്ഞ നാല് മാസങ്ങൾ ഞങ്ങൾക്ക് വളരെ കഠിനമായിരുന്നു. അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു, ഞങ്ങളുടെ സമ്പാദ്യം മുഴുവൻ തീർന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം എന്നെക്കുറിച്ച് ചിന്തിച്ചു എന്നത് വലിയ കാര്യമാണ്, യുവതി കുറിച്ചു. മുൻപ് ധാരാളം വിദേശ യാത്രകൾ നടത്തിയിരുന്ന സമയമുണ്ടായിരുന്നെങ്കിലും, ആ ആർഭാടങ്ങളേക്കാൾ ഈ കൊച്ചു സമ്മാനം തന്നെ ഏറെ കരയിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഈ മോശം സമയം കടന്നുപോകുമെന്ന് എനിക്കറിയാം എന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. നിരവധി പേരാണ് ഈ ദമ്പതികളുടെ സ്നേഹത്തെയും പരസ്പരമുള്ള മനസിലാക്കലിനെയും അഭിനന്ദിച്ച് പോസ്റ്റിന് കീഴിൽ കമന്റുകൾ രേഖപ്പെടുത്തിയത്. എല്ലാ പുരുഷന്മാർക്കും നിങ്ങളെപ്പോലൊരു ഭാര്യയെയും എല്ലാ സ്ത്രീകൾക്കും അദ്ദേഹത്തെപ്പോലൊരു ഭർത്താവിനെയും ലഭിക്കട്ടെ എന്ന് ഒരാൾ ആശംസിച്ചു. സ്നേഹം നിലനിൽക്കുമെന്നും, ഭാവിയിലേക്കായി ഒരു എമർജൻസി ഫണ്ട് കരുതി വെക്കണമെന്നും മറ്റു ചിലർ ഉപദേശിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിലും പരസ്പരം താങ്ങും തണലുമാകുന്ന ബന്ധങ്ങളുടെ പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു.
'കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി ഗൗരവമുള്ള വിഷയം'; ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് ജസ്റ്റിസ് എന്‍ നഗരേഷ് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തേടി. ശമ്പളത്തോടെയുള്ള അവധി അനുവദിക്കാന്‍ കഴിയുമോ എന്നതില്‍ നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം. ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധിക്ക് കേരള സര്‍വിസ് ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാന്‍ മാറ്റി. വനിതാ കണ്ടക്ടര്‍മാരാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളത്തോടുകൂടിയുള്ള ആര്‍ത്തവ അവധി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. കണ്ടക്ടര്‍മാര്‍ക്ക് തുടര്‍ച്ചയായി രണ്ടുദിവസം ഡ്യൂട്ടി ഒരുമിച്ച് വരുന്നു, അതുകൊണ്ടുതന്നെ ദീര്‍ഘമായ ഡ്യൂട്ടി സമയം വരുന്ന പ്രശ്നമുണ്ട്. പ്രതിദിനം 14 -16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ വനിതാ കണ്ടക്ടര്‍മാരെ സംബന്ധിച്ച് ആര്‍ത്തവ അവധി പ്രധാനപ്പെട്ട കാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കര്‍ണാടക, ഒഡീഷ, ബിഹാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളില്‍ ആര്‍ത്തവ അവധി നടപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ കിം ജു എ?; ഉത്തരകൊറിയയില്‍ ചര്‍ച്ചകള്‍ ശക്തം
ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകള്‍ കിം ജു എ അടുത്ത ഭരണാധികാരിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ദക്ഷിണ കൊറിയയുടെ ദേശീയ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) പുറത്തുവിട്ട വിവരങ്ങളാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. നിലവില്‍ ഏകദേശം 13 വയസുള്ളതായി കരുതുന്ന കിം ജു എ, സെപ്റ്റംബറില്‍ കിം ജോങ് ഉന്‍ നടത്തിയ ചൈന സന്ദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. ജു എയുടെ ആദ്യ വിദേശ യാത്ര കൂടിയായിരുന്നു ഇത്. ഔദ്യോഗിക പരിപാടികളില്‍ അവര്‍ കൂടുതല്‍ സാന്നിധ്യമറിയിക്കുന്നത് ഉള്‍പ്പെടെ വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് […] The post കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ കിം ജു എ?; ഉത്തരകൊറിയയില്‍ ചര്‍ച്ചകള്‍ ശക്തം appeared first on ഇവാർത്ത | Evartha .
പാകിസ്ഥാന് സൂപ്പര്‍ ലീഗ് ലേലത്തില്‍ നിന്ന് പ്രമുഖ അഫ്ഗാനിസ്ഥാന് താരങ്ങള്‍ കൂട്ടത്തോടെ പിന്മാറി.
നമീബിയയ്ക്ക് ജയിക്കാന്‍ 210 റണ്‍സ്
കൊച്ചി: ആലുവ ചൂർണിക്കരയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്ന് ഓംലെറ്റ് ഉണ്ടാക്കുന്നതിനിടെ 10 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതര സംസ്ഥാനക്കാരായ അമിനുൽ- ജൂലിയത്തുൽ ദമ്പതികളുടെ മകളായ ഖദീജ (10) യ്ക്ക് 40 ശതമാനം പൊള്ളലേറ്റു. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. അമ്മ വസ്ത്രം അലക്കിക്കൊണ്ടിരിക്കുമ്പോൾ, ഭക്ഷണം കഴിക്കാൻ ഖദീജ സ്വന്തമായി ഓംലെറ്റ് ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. ചോർച്ചയുണ്ടായിരുന്ന റെഗുലേറ്ററിലൂടെ ഗ്യാസ് ശക്തമായി പുറത്തേക്ക് തള്ളുകയും, ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിക്കാൻ ശ്രമിച്ചതോടെ കുട്ടിക്ക് പൊള്ളലേൽക്കുകയുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഉടൻ തന്നെ ഖദീജയെ ആലുവ ജില്ലാ ആശുപത്രിയിലും, തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തായിക്കാട്ടുകര സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്ന ഖദീജ ഏതാനും നാളുകളായി സ്കൂളിൽ പോകാറില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സയാണ് ഇപ്പോൾ നൽകിവരുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ
ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമ
അവകാശലംഘന നോട്ടീസ്: ‘തനിക്കൊന്നും സംഭവിക്കില്ല’; ബി ജെ പിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
സത്യം പറഞ്ഞതിനാണ് ബി ജെ പി നീക്കം. രാജ്യത്തെ കാര്‍ഷിക മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി തീറെഴുതിയിരിക്കുകയാണെന്നും രാഹുല്‍.
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. വലതുകണ്ണിന്റെ കാഴ്ച 85 ശതമാനത്തോളം നഷ്ടപ്പെട്ടുവെന്നും ജയിൽ അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്നും കോടതി നിയോഗിച്ച അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സ്വര്‍ണ്ണമാല കവര്‍ന്ന കേസ്; പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവും 6000 രൂപ പിഴയും ശിക്ഷ
പശ്ചിമ ബംഗാളില്‍ നിപാ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന നഴ്സ് മരിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപാ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന നഴ്സ് മരിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 25കാരിയാണ് മരിച്ചത്. സമീപകാലത്ത് നിപ ബാധിച്ച് രാജ്യത്തുണ്ടായ ആദ്യ മരണമാണിത്. നിപ മാത്രമല്ല മരണകാരണമെന്നും, മറ്റ് പലവിധ അസുഖങ്ങള്‍ നിപ ബാധിച്ചതോടെ രൂക്ഷമായതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. മരിച്ച നഴ്സും മറ്റൊരു പുരുഷ നഴ്സും നിപ ബാധിച്ച് ആഴ്ചകളായി ചികില്‍സയിലുണ്ടായിരുന്നു. പുരുഷ നഴ്സ് രോഗം ഭേദമായി ജനുവരിയില്‍ ആശുപത്രി വിട്ടിരുന്നു. മരിച്ച നഴ്സിന്റെ നിപ പരിശോധന ഫലം അടുത്തിടെ നെഗറ്റീവായെങ്കിലും ഇവര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. ബംഗാളിനോട് തൊട്ടടുത്ത് കിടക്കുന്ന ബംഗ്ലാദേശില്‍ ഈയിടെ ഒരു സ്ത്രീ നിപാ ബാധിച്ച് മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. ബംഗാളില്‍ ഇതിനു മുന്‍പ് 2001ലും 2007ലുമാണ് നിപാ ബാധയുണ്ടായത്. കേരളത്തില്‍ 2018ലുണ്ടായ നിപാ വ്യാപനത്തില്‍ 17 പേര് മരിച്ചിരുന്നു. 2024 വരെ ആകെ 24 പേരാണ് കേരളത്തില്‍ നിപാ ബാധിച്ച് മരിച്ചത്.
അമേരിക്കൻ ജീവിതം കഷ്ടപ്പാടല്ല, വൻ മാറ്റങ്ങൾ; പോസ്റ്റ് ഷെയർ ചെയ്ത് യുവാവ്
ഐഐടി പൂർത്തിയാക്കി അമേരിക്കയിലെ യേൽ സർവകലാശാലയിൽ പഠിക്കുന്ന അമൻ റായ് എന്ന യുവാവ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിദേശത്തെ ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവായിട്ടുള്ള കാര്യങ്ങളാണ് പോസ്റ്റില്‍ പറയുന്നത്.
ആട്ടിൻകുട്ടികളെ കാണാനില്ല, പരിസരത്ത് തെരഞ്ഞിട്ടും വിവരമില്ല, സിസിടിവി ദൃശ്യം പരിശോധിച്ച് ഉടമ
തെരുവ് നായകൾ ആട്ടിൻകുട്ടികളെ കടിച്ചു കൊന്നു. കോട്ടുകാൽ മലമേൽകുന്നിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പ്രേമൻ്റെ ആട്ടിൻകുട്ടികളെ ആണ് തെരുവ് നായകൾ ആക്രമിച്ച് കൊന്നത്
തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു. ദില്ലി ലോക് കല്യാൺ മാർഗിലെ വസതിയിലാണ് മോദി സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്.
‘ഭാരത് ബന്ദ്’ യഥാര്‍ഥത്തില്‍ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി; വിമർശനവുമായി ശശി തരൂർ
കേന്ദ്രനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയപണിമുടക്കിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാര്‍ഥത്തില്‍ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ ഇത്തരം നിര്‍ബന്ധിത തടസ്സപ്പെടുത്തലുകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നപ്പോള്‍, അസംഘടിതരായ ഭൂരിപക്ഷത്തിന് മേല്‍ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നില്‍ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്ന് തരൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.ബജറ്റ് […] The post ‘ഭാരത് ബന്ദ്’ യഥാര്‍ഥത്തില്‍ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി; വിമർശനവുമായി ശശി തരൂർ appeared first on ഇവാർത്ത | Evartha .
കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയായി പതിമൂന്നുകാരിയായ മകളെ പ്രഖ്യാപിച്ചതായി റിപോര്‍ട്ട്
ഈ മാസം അവസാനം നടക്കുന്ന ഉത്തരകൊറിയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്‍ഗാമിയെ കുറിച്ചുള്ള നിര്‍ണായ പ്രഖ്യാപനം ഉണ്ടായേക്കും
വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസ്; യുവാവിന് രണ്ടുവര്‍ഷം കഠിന തടവും 6,000 രൂപ പിഴയും
കലഞ്ഞൂര്‍ കഞ്ചോട് സ്വദേശിയായ പുത്തന്‍വീട്ടില്‍ അനൂപ് (23) നെയാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് ശിക്ഷിച്ചത്.
12 വർഷത്തിന് ശേഷം, അമേരിക്കൻ സൈന്യം സിറിയയിലെ തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളം ഒഴിഞ്ഞു. മുൻനിശ്ചയിച്ച ഈ പിന്മാറ്റത്തോടെ, സിറിയൻ സേന താവളത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും അതിർത്തിയിലെ സ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്തു
വാഷിംഗ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട 23 വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് സിയാറ്റിൽ നഗരം 29 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായി നൽകും. 2023 ജനുവരി 23-നാണ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജാഹ്നവി കൊല്ലപ്പെട്ടത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു അടിയന്തര കോളിനോട് പ്രതികരിക്കാനായി പാഞ്ഞെത്തിയ പോലീസ് ഓഫീസർ കെവിൻ ഡേവ് ഓടിച്ച കാറാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാഹ്നവിയെ ഇടിച്ചുതെറിപ്പിച്ചത്. മണിക്കൂറിൽ 25 മൈൽ മാത്രം വേഗത അനുവദനീയമായ സ്ഥലത്ത് 74 മൈൽ (ഏകദേശം 119 കിലോമീറ്റർ) വേഗതയിലായിരുന്നു പോലീസ് വാഹനം പാഞ്ഞുവന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ജാഹ്നവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രാജ്യാന്തര പ്രതിഷേധത്തിന് കാരണമായ വിവാദങ്ങൾ: ജാഹ്നവിയുടെ മരണം ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിലും അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായത് മറ്റൊരു പോലീസ് ഓഫീസറായ ഡാനിയൽ ഓഡററുടെ ക്രൂരമായ പരാമർശങ്ങൾ പുറത്തുവന്നതോടെയാണ്. സംഭവത്തിന് ശേഷം തന്റെ ബോഡി ക്യാമറ ഓഫാണെന്ന് കരുതി മറ്റൊരു ഉദ്യോഗസ്ഥനോട് സംസാരിക്കവെ ഡാനിയൽ ഓഡറർ ജാഹ്നവിയുടെ മരണത്തെ പരിഹസിച്ചു ചിരിക്കുകയും, അവളുടെ ജീവിതത്തിന് പരിമിതമായ മൂല്യം മാത്രമേയുള്ളൂ എന്നും നഗരം ഒരു ചെക്ക് എഴുതി നൽകിയാൽ മതിയെന്നും പറഞ്ഞു. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ തോതിലുള്ള പ്രതിഷേധം ഉയരുകയും ഡാനിയൽ ഓഡററെ പിന്നീട് പോലീസ് സേനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പോലീസ് സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും പൊതുജനവിശ്വാസം തകർത്തുവെന്നുമാണ് ഇയാൾക്കെതിരെയുള്ള കണ്ടെത്തൽ. നഷ്ടപരിഹാരവും നഗരത്തിന്റെ പ്രതികരണവും: ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സിയാറ്റിൽ സിറ്റി അറ്റോർണി എറിക്ക ഇവാൻസ് ഇപ്രകാരം പറഞ്ഞു: ജാഹ്നവി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ സാമ്പത്തിക സെറ്റിൽമെന്റ് കണ്ടുല കുടുംബത്തിന് ഒരു ആശ്വാസമാകുമെന്ന് നഗരം പ്രത്യാശിക്കുന്നു. ജാഹ്നവിയുടെ ജീവിതത്തിന് മൂല്യമുണ്ടായിരുന്നു. അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നമ്മുടെ സമൂഹത്തിനും അത് പ്രധാനമായിരുന്നു. നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസ് കമ്പനിയും ബാക്കി തുക സിയാറ്റിൽ നഗരവുമാണ് വഹിക്കുന്നത്. സിയാറ്റിൽ പോലീസിന്റെ അശ്രദ്ധ മൂലം നടക്കുന്ന കേസുകളിൽ നൽകുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകകളിൽ ഒന്നാണിത്. നീണ്ട നിയമപോരാട്ടം: ജാഹ്നവിയുടെ മാതാപിതാക്കൾ കിംഗ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത തെറ്റായ മരണത്തിനുള്ള കേസിനെത്തുടർന്നാണ് ഈ സെറ്റിൽമെന്റിലേക്ക് നഗരം എത്തിയത്. ആന്ധ്രാപ്രദേശിലെ കർനൂലിൽ നിന്നുള്ള ജാഹ്നവി കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. മകളുടെ വേർപാടിൽ തകർന്നുപോയ മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കാനായി നയതന്ത്ര പ്രതിനിധികളും പ്രവാസി സംഘടനകളും സജീവമായി രംഗത്തുണ്ടായിരുന്നു. അതേസമയം, ജാഹ്നവിയെ ഇടിച്ച പോലീസ് ഉദ്യോഗസ്ഥൻ കെവിൻ ഡേവിനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ തെളിവുകൾ അപര്യാപ്തമാണെന്ന് പറഞ്ഞ് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ സിവിലിയൻ കേസിൽ കുടുംബത്തിന് വലിയൊരു തുക നഷ്ടപരിഹാരമായി ലഭിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ദുഃഖത്തിന് ഈ തുക പകരമാവില്ലെങ്കിലും, തങ്ങളുടെ മകളുടെ ജീവിതത്തിന് അർഹമായ മൂല്യം അമേരിക്കൻ ഭരണകൂടം അംഗീകരിച്ചു എന്നത് അവർക്ക് ചെറിയൊരു ആശ്വാസമാകുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ജാഹ്നവിയുടെ നീതിക്കായുള്ള പോരാട്ടത്തിൽ പങ്കുചേർന്നിരുന്നു. ജാൻവിയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണെന്നും, ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസവും സമാധാനവും നൽകുമെന്ന് നഗരം പ്രത്യാശിക്കുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു. ജാൻവി കണ്ടുലയുടെ ജീവിതം കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹത്തിനും വിലപ്പെട്ടതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അപകടത്തിനുശേഷം മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ, ജാൻവിയുടെ മരണത്തെ പരിഹസിച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അവൾക്ക് 'പരിമിതമായ മൂല്യം' മാത്രമേയുള്ളൂവെന്നും നഗരസഭ ഒരു ചെക്ക് എഴുതി നൽകിയാൽ പ്രശ്നം തീരുമെന്നുമായിരുന്നു ഡാനിയൽ ഓഡററുടെ പരിഹാസം.
സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയില്‍ തിളങ്ങി അനോമി
Former Doordarshan news reader Sarla Maheshwari dies at 71
New Delhi : Former Doordarshan news reader Sarla Maheshwari, one of the most recognised faces of TV news in the 1980s and 1990s, died on Thursday in Delhi, said family friend Shammi Narang. She was 71. Maheshwari, who served as a news reader on Doordarshan from 1976 to 2005, was among
തൃശൂരിൽ ഐ.എം.വിജയനെ സ്ഥാനാര്‍ത്ഥിത്വ വാഗ്ദാനവുമായി സമീപിക്കാന്‍ ബിജെപിയുടെ നീക്കം
തൃശൂർ ജില്ലയില്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം.വിജയനെ അടക്കം സ്ഥാനാര്‍ത്ഥിത്വ വാഗ്ദാനവുമായി സമീപിക്കാന്‍ ബിജെപിയുടെ നീക്കം. മറ്റു പാര്‍ട്ടികളിലെ പ്രമുഖരടക്കം 15 പേരടങ്ങുന്ന പ്രാഥമിക സ്ഥാനാര്‍ഥി സാധ്യതാ പട്ടികയാണ് 11 നിയമസഭാ മണ്ഡലങ്ങളിലേക്കായി ബിജെപി രൂപീകരിച്ചത്. സിപിഐ മുന്‍ എംഎല്‍എ ഗീത ഗോപി, തൃശൂര്‍ മുന്‍ മേയര്‍ എം.കെ വര്‍ഗീസ് അടക്കമുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഇവരില്‍ മിക്കവരേയും ഇതിനകം ബിജെപി സമീപിച്ച് കഴിഞ്ഞു. മണ്ഡലം-ജില്ലാ കോര്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളില്‍ നിന്നാണ് പട്ടിക തയ്യാറാക്കിയത്. […] The post തൃശൂരിൽ ഐ.എം.വിജയനെ സ്ഥാനാര്‍ത്ഥിത്വ വാഗ്ദാനവുമായി സമീപിക്കാന്‍ ബിജെപിയുടെ നീക്കം appeared first on ഇവാർത്ത | Evartha .

27 C