റബർമരത്തിലെ ഇലക്കേടിൽ ആശങ്ക; തേനുത്പാദനം കുറയുമെന്ന ആശങ്കയിൽ കർഷകർ
വടക്കഞ്ചേരി: അനുകൂല കാലാവസ്ഥയിൽ തേൻ ഉത്പാദനത്തിൽ വലിയ പ്രതീക്ഷ പുലർത്തിയിരുന്ന കർഷകർക്ക് റബർമരത്തിലെ ഇലക്കേടിൽ ആശങ്ക. കേടിനെതുടർന്ന് രണ്ടാമതും ഇലകൊഴിയുന്നതാണ് തേൻകർഷകരെ വിഷമിപ്പിക്കുന്നത്. സ്വാഭാവിക ഇലകൊഴിച്ചിലിനു പുറമെയാണിത്. ഇലകളെല്ലാം ഇനി കൊഴിഞ്ഞ് വീണ്ടും തളിരിടുമ്പോഴാണ് ഇലത്തണ്ടുകളിൽ തേനുണ്ടാവുകയുള്ളുവെന്നു കുലത്തൊഴിലായി റബർതോട്ടങ്ങളിൽ ഈച്ചപ്പെട്ടികൾ സ്ഥാപിച്ച് തേൻശേഖരണം നടത്തുന്ന തിരുവനന്തപുരത്തിനടുത്ത് മാർത്താണ്ഡം അരുമനയിൽനിന്നുള്ള ജയൻ പറഞ്ഞു. പൂർവികരായി ഇവർ മംഗലംഡാം മേഖലയിലെ റബർതോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ച് തേൻ ശേഖരിക്കുന്നവരാണ്.മംഗലംഡാം, കാക്കഞ്ചേരി, വക്കാല, പൊൻകണ്ടം, വീഴ്ലി പ്രദേശങ്ങളിലായി എഴുന്നൂറിലേറെ ഈച്ചപ്പെട്ടികൾ ഇവർ മാത്രം സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലൊഴികെ റബർ മരങ്ങളുള്ള എല്ലാ ജില്ലകളിലും കന്യാകുമാരി ജില്ലയിൽ നിന്നുള്ളവർ തേനീച്ച കർഷകരായി കേരളത്തിലുണ്ട്. അങ്കമാലിയിൽ നിന്നുള്ളവരും മംഗലംഡാമിലുണ്ട്. ചില സമയങ്ങളിലുണ്ടാകുന്ന ശക്തമായകാറ്റും തേനീച്ചകളുടെ തേൻ ശേഖരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നു. കാറ്റിൽ തേനീച്ചകളുടെ സഞ്ചാരവഴികൾതെറ്റി ഈച്ചപ്പെട്ടിയിൽ തിരിച്ചെത്താനാകാതെ അവ നശിക്കുകയോ മറ്റു സ്ഥലങ്ങളിലേയ്ക്കു മാറിപ്പോവുകയോ ചെയ്യുമെന്നു… The post റബർമരത്തിലെ ഇലക്കേടിൽ ആശങ്ക; തേനുത്പാദനം കുറയുമെന്ന ആശങ്കയിൽ കർഷകർ appeared first on RashtraDeepika .
സർക്കാർ ജീവനക്കാർക്ക് ആശ്വാസം; മൂന്ന് ശതമാനം ഡിഎ കൂട്ടി..ഈ മാസത്തെ ശമ്പളത്തോടൊപ്പം കിട്ടും
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ, ഡിആർ വധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. മൂന്ന് ശതമാനത്തിൻ്റെ വർധനവാണ് വരുത്തിയത്. ഈ മാസത്തെ ശമ്പളത്തോടൊപ്പം വർധിപ്പിച്ച ഡിഎയുടെ ആദ്യ ഘഡു ലഭിക്കും. അവശേഷിക്കുന്നത് മാർച്ചിലും നൽകും. നിലവിൽ 22 ശതമാനമാണ് ഡിഎ. ഇത് 25 ശതമാനമാക്കിയതാണ് ഉയർത്തിയത്. സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും അവശേഷിക്കുന്ന ഡിഎ ഡിആർ കുടിശിക പൂർണമായി നൽകുമെന്ന് ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.
കൊച്ചി : മത വിശ്വാസത്തിന്റെ പേരില്‍ തനിക്ക് മുസ് ലിം ഭൂരിപക്ഷ രാജ്യത്ത് യാതൊരു വിധ വിവേചനവും നേരിട്ടിട്ടില്ലെന്ന് പ്രമുഖ മലയാളി പ്രവാസി വ്യവസായി രവി പിള്ള. മുസ് ലിംകളാണ് ഏറ്റവും നല്ലവര്‍... വളരെ സ്നേഹമുള്ളവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമല്ല, നല്ല മനോഭാവമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു രവി പിള്ളയുടെ പ്രതികരണം. ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ ഗള്‍ഫില്‍ ജോലി ചെയ്തിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കില്‍ താനുള്‍പ്പെടെ പലരും ഈ അവസ്ഥയില്‍ എത്തുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മള് സത്യസന്ധരാണെങ്കില്‍ അവസരങ്ങള്‍ നമ്മെ തേടിവരുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഭുരിഭാഗവും സാധാരണക്കാരായ ആളുകളാണെന്നും രവി പിള്ള പറഞ്ഞു.
ആദായ നികുതി പരിശോധന സാധാരണ നടപടിയുടെ ഭാഗമാണെന്നും കമ്പനി പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. സിജെ റോയിയുടെ മരണത്തിനുശേഷം ചില യൂട്യൂബേഴ്സ് കുടുംബം തകര്‍ക്കുന്ന രീതിയിൽ മോശം വാര്‍ത്ത നൽകുകയാണെന്നും ടിഎ ജോസഫ്
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്റെ നൂറാം ചിത്രത്തിന് മുന്‍പാണ് ഈ കോമ്പോ വീണ്ടും ഒന്നിക്കുന്നത്
കോട്ടയം : പാലായിലെ വികസനത്തിന്റെ് പേരില്‍ ജോസ് കെ മാണിയും മാണി സി .കാപ്പന് എംഎല്‍എയും തമ്മില്‍ വാക്പോര് . കെ.എം മാണി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാലയില്‍ നടന്നതെന്നും ജില്ലാ വികസന അവലോക യോഗങ്ങളില്‍ കാപ്പന് പങ്കെടുക്കുന്നില്ലെന്നും ജോസ് കെ. മാണി ആരോപിച്ചു . എത്ര അവലോകന യോഗങ്ങളില്‍ മാണി സി കാപ്പന് പങ്കെടുത്തു? ഒരു പ്രാവശ്യമെങ്കിലും പോയിട്ടുണ്ടോ? റിവര്‍വ്യൂ റോഡിന്റെ 90 ശതമാനവും കെ എം മാണി പൂര്‍ത്തിയാക്കി. 10 ശതമാനം പൂര്‍ത്തിയാക്കാന്‍ ജോസ് കെ മാണി ഞെരുക്കി എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം? എംഎല്‍എ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ചെയ്തില്ല. എന്നിട്ട് നുണപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്': ജോസ് കെ മാണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കൊണ്ടുവരുന്ന വികസനമെല്ലാം രാഷ്ട്രീയത്തിന്റെ പേരില്‍ യുഡിഎഫും ബിജെപിയും എതിര്‍ക്കുകയാണെന്നും ബിജെപിയും യുഡിഎഫും ഒരേ തൂവല്‍പക്ഷികളാണെന്നും ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയുടെ കാലത്ത് പാലാ മാതൃകയായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി എടുത്തുപറയാനുളള എന്തെങ്കിലും പദ്ധതി ജനപ്രതിനിധിക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കേട്ടതൊക്കെ ശരിയോ?, സര്‍വ്വം മായ ശരിക്കും എത്ര നേടി?, കണക്കുകള്‍ ഇങ്ങനെ
സര്‍വ്വം മായ ശരിക്കും നേടിയത്.
റാണിപ്പേട്ടിലെ ഈ പുതിയ ഫാക്ടറി, ജാഗ്വാർ ലാൻഡ് റോവറിൻ്റെ ആഭ്യന്തര ഉത്പാദന ശേഷി ഗണ്യമായി വർധിപ്പിക്കും
ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചോളൂ, കാരണം
കറികളിൽ ചേർക്കുന്ന വെളുത്തുള്ളിയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.
നഗരയാത്രയ്ക്ക് ഒരു ഇവി വേണോ? ഇതാ വില കുറഞ്ഞ അഞ്ച് മോഡലുകൾ
ദൈനംദിന നഗര യാത്രകൾക്ക് ഇലക്ട്രിക് കാറുകൾക്ക് പ്രിയമേറുന്നു. താങ്ങാനാവുന്ന വില, മികച്ച റേഞ്ച്, കുറഞ്ഞ പരിപാലനം എന്നിവ കാരണം ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ്, ടാറ്റ പഞ്ച് ഇവി തുടങ്ങിയ മോഡലുകൾ മികച്ച ഓപ്ഷനുകളാണ്.
ശാസ്ത്ര പ്രതിഭകളുടെ സംഗമവേദിയായി അദാനി ഇന്റര്‍നാഷണല്‍ സ്കൂള്‍; ശ്രദ്ധേയമായി ഐറിസ് ദേശീയ മേള
മുംബൈ: ഇന്ത്യയിലെ വളര്‍ന്നു വരുന്ന ശാസ്ത്ര പ്രതിഭകളുടെ സംഗമവേദിയായി അഹമ്മദാബാദിലെ അദാനി ഇന്റര്‍നാഷണല്‍ സ്കൂള്‍. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ നടന്ന ഐറിസ് ദേശീയ മേള 2025-26-ല്‍ (കോഹോര്‍ട്ട് 2). രാജ്യത്തിന്റെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ നൂതനമായ ആശയങ്ങളുമായി മേളയില്‍ പങ്കെടുത്തത്. ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ്, ഗണിതം (സ്റ്റെം) മേഖലകളില്‍
കൊഴിഞ്ഞാന്പാറ: അത്തിക്കോടിനു സമീപം ബൈക്ക് യാത്രികൻ റോഡിലെ ഗർത്തത്തിലിറങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് ലോറികയറി മരിച്ച സംഭവത്തിൽ ജനകീയമുന്നണി പ്രതിഷേധ റോഡുപരോധസമരം നടത്തി. തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിക്കണമെന്നതാണ് സമരക്കാരുടെ അടിയന്തരാവശ്യം. ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന വാഹനാപകടങ്ങളിൽ നിരത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 11 ആയി. ഇരട്ടക്കുളം, അത്തിക്കോട് കരുവപ്പാറ, മൂങ്കിൽമട, നീലംകാച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വാഹനഅപകടങ്ങളും മരണങ്ങളും നടന്നിരിക്കുന്നത്. ഓരോതവണ അപകടമരണങ്ങൾ നടക്കുന്പോഴും സംഭവസ്ഥലത്തെത്തുന്ന പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ ഉടൻ റോഡ് നവീകരണം നടത്തുമെന്ന് ഉറപ്പ് നൽകി തിരിച്ചുപോയാൽ പിന്നീട് സ്ഥലം സന്ദർശിക്കുന്നത് മറ്റൊരു അപകട മരണം നടന്ന് റോഡുപരോധം നടക്കുന്പോഴാണെന്നുംസമരക്കാർ ആരോപിച്ചു. ഇന്നലെ രാവിലെ 9.30 നാണ് അത്തിക്കോട് ജംഗ്ഷനിൽ ഉപരോധസമരം തുടങ്ങിയത്. 12 മണിക്ക് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സജി ഷാജി… The post റോഡിലെ കുഴിയിൽ വീണ് യുവാവിന്റെ ദാരുണാന്ത്യം; കൊഴിഞ്ഞാന്പാറയിൽ ജനകീയസമിതി ഉപരോധസമരം നടത്തി appeared first on RashtraDeepika .
യുവാക്കളെ മര്‍ദ്ദിച്ച സംഭവം; മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്
നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കള്‍ പരാതി നല്‍കിയിരുന്നു.
പോര്‍ച്ചുഗലിലിന്റെ ഭരണതലപ്പത്തേക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ്
ലിസ്ബണ്‍ : പോര്‍ച്ചുഗലിലിന്റെ ഭരണതലപ്പത്തേക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ്. തീവ്ര വലതുപക്ഷ നേതാവ് ആന്‍ഡ്രെ വെഞ്ചുറയെ പിന്നിലാക്കി സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഹോസെ അന്റോണിയോ സെഗുറോ വിജയിച്ചു. ഇരുപത് വര്‍ഷത്തിന് ശേഷം പോര്‍ച്ചുഗലില്‍ ഇടതുപക്ഷത്തുനിന്നും അധികാരത്തിലെത്തുന്ന പ്രസിഡന്റാണ് ഹോസെ അന്റോണിയോ സെഗുറോ. പോര്‍ച്ചുഗലിലും വിദേശത്തുമുള്ള 11 ദശലക്ഷം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രോഖപ്പെടുത്തി. 66.7 ശതമാനം വോട്ടുകള്‍ നേടിയാണ് ഹോസെ അന്റോണിയോ സെഗുറോയുടെ വിജയം. 33.3 ശതമാനം വോട്ടുകള്‍ മാത്രമാണ് വെഞ്ചുറയ്ക്ക് ലഭിച്ചത്. രണ്ടാം വട്ട തിരഞ്ഞെടുപ്പാണ് നടന്നത്. കഴിഞ്ഞമാസം നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ സെഗുറോ 31.1 ശതമാനം വോട്ടുനേടി ഒന്നാമതെത്തിയിരുന്നു. വെഞ്ചുറ രണ്ടാം സ്ഥാനത്തെത്തി. ആര്‍ക്കും അമ്പതുശതമാനത്തിലധികം വോട്ട് നേടാനാകാത്തതിലാണ് രണ്ടാംവട്ട വോട്ടെടുപ്പ് വേണ്ടിവന്നത്.
ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുകയാണോ? ആയിരങ്ങൾ ലാഭിക്കാം..വമ്പൻ പ്രഖ്യാപനവുമായി സർക്കാർ
ബെംഗളൂരു: ശമ്പളപാക്കേജിലെ സുപ്രധാനമായ ഘടകമാണ് വീട് വാടക അലവൻസ് അഥവാ എച്ച്ആർഎ. ജോലിക്കാർ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ, അവരുടെ വാടക ചെലവുകൾ നികത്താൻ സഹായിക്കുന്നതിനായി കമ്പനികൾ നൽകുന്ന ഒരു അനുകൂല്യമാണ് ഇത്. ഇന്ത്യൻ ആദായനികുതി നിയമത്തിലെ സെക്ഷൻ 10(13എ) പ്രകാരം, ഈ തുകയ്ക്ക് ഭാഗികമായോ പൂർണമായോ നികുതി ഇളവ് തേടാം. HRA യുടെ പ്രധാന ഉദ്ദേശ്യം, ശമ്പളക്കാരുടെ താമസച്ചെലവുകൾ
ഇന്ത്യ യുഎസ് വ്യാപാരക്കരാർ: തീരുവ കുറച്ചത് ആയുഷിന് നേട്ടം, കയറ്റുമതി ഉയരുമെന്ന് ലാൽ ഹിംഗോറാണി
ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികൾ ഉൾപ്പെടുന്നതാണ് ആയുഷ്
കോഴിക്കോട്ടെ തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ പ്രാദേശിക സിപിഎം നേതാക്കളാണെന്ന് ആരോപണം ഉയർന്നതോടെ സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ രാജി സന്നദ്ധത അറിയിച്ചു. മുന്നണിയിലെ അനിശ്ചിതത്വം പാർട്ടിക്കുള്ളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: 25 വീടുകള്‍ക്ക് തീയിട്ടു
സംഘര്‍ഷം രൂക്ഷമായതോടെ ഭാരതീയ ന്യായ് സംഹിതയിലെ 163ാംവകുപ്പ് പ്രകാരം പ്രദേശത്ത് ജില്ലാ മജസ്ട്രേറ്റ് കര്‍ഫ്യു പ്രഖ്യാപിചിട്ടുണ്ട്.
മുംബൈ: മുംബൈയിൽ ദീർഘകാലമായി ബൈക്ക് മോഷണ പരമ്പരകൾ ആസൂത്രണം ചെയ്തുവന്ന മുൻ മറാത്തി ടെലിവിഷൻ നടൻ പിടിയിലായി. ജൽഗാവ് ജില്ലയിലെ മുക്തൈനഗർ താലൂക്ക് സ്വദേശിയായ 32-കാരൻ രേഹാൻ സുഭാഷ് ചൗധരിയാണ് (സുനിൽ) അറസ്റ്റിലായത്. അറസ്റ്റ് നടക്കുമ്പോൾ ഇയാൾ ഭാര്യയോടൊപ്പം ബദ്ലാപൂർ ഈസ്റ്റിലായിരുന്നു താമസം. ജനുവരി 21-ന് കുർള വെസ്റ്റ് സ്വദേശിയായ സന്ദീപ് ഓംപ്രകാശ് സോങ്കറിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് എൽആർ ഫ്ലൈഓവറിന് സമീപത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് നടനിലേക്ക് എത്തിയത്. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക നിരീക്ഷണവും വഴിയാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. പ്രതിയിൽ നിന്ന് മോഷ്ടിച്ച അഞ്ച് മോട്ടോർ സൈക്കിളുകളും പോലീസ് വീണ്ടെടുത്തു. സീനിയർ പോലീസ് ഇൻസ്പെക്ടർ സന്തോഷ് ധെംറെ, പോലീസ് ഇൻസ്പെക്ടർ സംഗം ഗുർസാലെ എന്നിവരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ രാഹുൽ വാഗ്മറെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. മുംബൈയുടെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്ത ഏകദേശം 17 ബൈക്ക് മോഷണക്കേസുകളിൽ ചൗധരിക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ കുറേ വർഷങ്ങളായി റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇയാളുടെ മോഷണമെന്നും, മോഷ്ടിക്കുന്ന ബൈക്കുകൾ മറ്റ് നഗരങ്ങളിലാണ് ഇയാൾ വിറ്റിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ചൗധരി. ബാംഗൂർ നഗർ, വി പാർലെ, ആരെ, വെർസോവ, ഘാട്കോപ്പർ, മുളുണ്ട്, അംബോലി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി വാഹന മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണ്. 16-ലധികം കേസുകൾ ഇയാൾക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവി മുംബൈയിലെ നെരൂൾ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബുള്ളറ്റ് മോഷണക്കേസും, താനെയിലെ അംബർനാഥിൽ നടന്ന രണ്ട് മോട്ടോർ സൈക്കിൾ മോഷണക്കേസുകളും പോലീസ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഓഫീസർ വാഗ്മറെയും സംഘവും തിലക് നഗർ റെയിൽവേ സ്റ്റേഷൻ മുതൽ ബദ്ലാപൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ വരെയുള്ള സിസിടിവി ദൃശ്യങ്ങളും സമീപത്തെ കെട്ടിടങ്ങളിലെയും കടകളിലെയും ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. തുടർന്ന് ബദ്ലാപൂർ ഈസ്റ്റിൽ പോലീസ് ഒരുക്കിയ കെണിയിൽ പ്രതി കുടുങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ശബരിമല സ്വർണക്കവർച്ച കേസ് അട്ടിമറിക്കാൻ സി.പി.എം - കോൺഗ്രസ് കുറുവാ സംഘം ശ്രമിക്കുന്നുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടരി എം.ടി രമേശ് പറഞ്ഞു. ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച രാവിലെ 11.30 ന് ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി കൺവെൻഷൻ സെൻ്ററിലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്യാപ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭല്കി: പണത്തിനായി അന്യപുരുഷന്മാര്ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് 22-കാരി ജീവനൊടുക്കി. അഞ്ജനബായ് ആത്മഹത്യ ചെയ്തത്. കര്‍ണാടകയിലെ ബീദര്‍ ജില്ലയിലെ ഭാല്‍ക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖര്‍ പാട്ടീലിനെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്. ബസവകല്യാണ്‍ സ്വദേശിയായ ശേഖര്‍ പാട്ടീലിനെ 2022ലാണ് യുവതി വിവാഹം കഴിച്ചത്. ബസവകല്യാണിലെ ഓം കോളനിയിലെ ഇവരുടെ വീട്ടിലാണ് അഞ്ജന കുഞ്ഞുമായി കഴിഞ്ഞിരുന്നത്. ഈ വീടിനുള്ളിലാണ് അഞ്ജന ജീവനൊടുക്കിയതും. കഴിഞ്ഞയാഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മകളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് അഞ്ജനയുടെ പിതാവ് വിജയകുമാര്‍ പറയുന്നത്. ആളുകളെ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുവരുമെന്നും അവരുമായി കിടക്ക പങ്കിടണം, പണം കിട്ടുമെന്നും മകളോട് പറഞ്ഞുവെന്നും പിതാവ് വെളിപ്പെടുത്തുന്നു. മകള്‍ ഇതിന് തയാറല്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ ഗാര്‍ഹിക പീഡനം ആരംഭിച്ചുവെന്നും മാനസികമായും ഉപദ്രവിച്ചുവെന്നും വിജയകുമാര്‍ പറഞ്ഞു. സഹിക്കാന്‍ പറ്റാതെ വന്നതോടെ അഞ്ജന വിവരം വീട്ടില്‍ വിളിച്ച് അറിയിക്കുകയും തനിക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ലെന്നും വീട്ടിലേക്ക് മടങ്ങിപ്പോരുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് കൂട്ടിക്കൊണ്ടുവരാന്‍ വിജയകുമാര്‍ ഒരുങ്ങുന്നതിനിടെയാണ് അഞ്ജന ജീവനൊടുക്കിയതായി ഫോണ്‍ എത്തിയത്. അഞ്ജനയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ശേഖര്‍, ശേഖറിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. യുവതിയുടെ പിതാവ് വിജയകുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച പോലീസ് സംഭവത്തില്‍ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ ശേഖര്‍ പാട്ടിലാണ്. മറ്റുള്ളവര്‍ ഇയാളുടെ അടുത്ത ബന്ധുക്കളാണെന്നും സൂചനയുണ്ട്. മൂന്ന് പ്രതികളും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സഹായം ചെയ്യുന്നതിൽ മനുഷ്യനെന്നോ മൃഗമെന്നോ ഒന്നും ഇല്ല. ലൂൺ തടാകത്തിന്റെ തണുത്തുറഞ്ഞ മഞ്ഞ്പാളിയിൽ കുടുങ്ങിപ്പോയ മാനിന് രക്ഷകരായത് സ്റ്റീവൻസ് കൗണ്ടിയിലെ അഗ്നിശമന സേനാംഗങ്ങൾ ആണ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തടാകത്തിൽ മാൻ കുടുങ്ങിപ്പോയതും അതിന്റെ കാലുകൾ മഞ്ഞ്പാളിയിൽ ഉറഞ്ഞ് പോയി. എത്ര വലിച്ചിട്ടും അത് പുറത്തെടുക്കാൻ സാധിക്കാതെ വന്ന് മാൻ ബുദ്ധിമുട്ടുന്നത് കണ്ട പ്രദേശവാസിയാണ് ഇക്കാര്യം സ്റ്റീവൻസ് കൗണ്ടിയിലെ അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ഉടൻതന്നെ അവരവിടെ എത്തുകയും മാനിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അഗ്നിശമന സേനാംഗങ്ങൾ അസ്ഥിരമായ മഞ്ഞിന്റെ അവസ്ഥ ശ്രദ്ധാപൂർവം വിലയിരുത്തി. പേടിച്ചരണ്ട മൃഗത്തിന്റെ അടുത്തേക്ക് എത്താൻ ഒരു അഗ്നിശമന സേനാംഗം തണുത്തുറഞ്ഞ പ്രതലത്തിലൂടെ ഇഴഞ്ഞു നീങ്ങി. മാനിനെ ചുറ്റി ഒരു കയർ ഉറപ്പിച്ച ശേഷം, അദ്ദേഹം ഒരു റെസ്ക്യൂ സ്ട്രെച്ചർ ഉപേക്ഷിച്ച് ഐസിൽ കിടന്നു, കൂടുതൽ… The post തണുത്തുറഞ്ഞ മഞ്ഞുപാളിയിൽ അകപ്പെട്ട് മാൻകുട്ടി: അതിസാഹസികമായി രക്ഷിച്ച് അഗ്നിശമന സേനാംഗങ്ങൾ;രക്ഷാപ്രവർത്തനം ഇങ്ങനെ… appeared first on RashtraDeepika .
രാവിലെ വില കൂടി, ഉച്ചയ്ക്ക് കുറഞ്ഞു; സ്വർണവിലയിൽ ചാഞ്ചാട്ടം, പവന് ഇന്ന് എത്ര നൽകണം
രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു
ദുല്‍ഖര്‍ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്
ദുല്‍ഖറിന്റെ അന്യഭാഷാ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്
കെ.ജി.എം.സി.ടി.എയുടെ എൻട്രി കേഡർ ശമ്പള പരിഷ്കരണത്തിൽ സർക്കാർ പോസിറ്റീവ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. എൻട്രി കേഡറുമായി ബന്ധപ്പെട്ട ഉത്തരവ് ഇതിനോടകം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
സമയം കുറവാണോ? ഈ ബ്രേക്ക്ഫാസ്റ്റ് ട്രൈ ചെയ്യൂ
സമയം കുറവാണോ? ഈ ബ്രേക്ക്ഫാസ്റ്റ് ട്രൈ ചെയ്യൂ
2017 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണ പരിധിയില്‍ വരികയാണ്
'ഈ ദുപ്പട്ട സംഭവം കൊള്ളാം, കിടുവാണ്'; ഇന്ത്യക്കാർക്ക് നന്ദി പറഞ്ഞ് അമേരിക്കൻ യുവതി
ഇന്ത്യൻ വസ്ത്രമായ ദുപ്പട്ടയെ പുകഴ്ത്തിക്കൊണ്ട് കെമി എന്ന അമേരിക്കൻ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ വസ്ത്രം കണ്ടുപിടിച്ചതിന് ഇന്ത്യക്കാരോട് നന്ദി പറഞ്ഞുകൊണ്ടാണ് കെമിയുടെ വീഡിയോ.
ഗൾഫ് മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കുന്നതിനിടെ, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി 37 വർഷത്തിനിടെ ആദ്യമായി വാർഷിക വ്യോമസേനാ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
വീഡിയോ എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷകൾ തപാൽ മുഖേന ലഭ്യമാക്കേണ്ടതാണ്. തപാൽ മുഖേന അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 വൈകുന്നേരം 5 മണി. രണ്ട് ഒഴിവുകളാണുള്ളത്.
കരുത്തന്മാര്ക്ക് കാലിടറുന്നു; നേപ്പാള്‍ ക്രിക്കറ്റ് ലോകത്തിന് നല്കുന്ന സൂചന ചെറുതല്ല
2024 ട്വന്റി 20 ലോകകപ്പ് ഓര്‍മയില്ലെ, അന്ന് ഇംഗ്ലണ്ടിന്റെ സ്ഥാനത്ത് പ്രോട്ടിയാസ് ആയിരുന്നു. എയ്ഡൻ മാര്‍ക്രത്തിന്റെ പടയെ 115ല്‍ ഒതുക്കിയപ്പോള്‍ നേപ്പാള്‍ വീണുപോയത് കേവലം ഒരു റണ്‍സ് അകലെയായിരുന്നു
മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം പോകാത്തതില്‍ വിശദീകരണവുമായി ആ ശ്രീലേഖ
ജവഹർനഗറില്‍ കോടികളുടെ ഭൂമിതട്ടിപ്പ് കേസിൽ ശാസ്തമംഗലം സബ് രജിസ്ട്രാർ അറസ്റ്റിൽ. മ്യൂസിയം പൊലീസ് സബ് രജിസ്ട്രാറായ ലക്ഷ്മിയെ അറസ്റ് ചെയ്തു. പ്രവാസി സ്ത്രീയുടെ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് തട്ടിയത്. നേരത്തെ ഈ കേസിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠൻ പിടിയിലായിരുന്നു. കേസിൽ അനന്തപുരി മണികണ്ഠനെ പൊലീസ് പ്രതിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മ്യൂസിയം പൊലീസ് പ്രതിയെ പിടികൂടിയത്. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. മണികണ്ഠൻ ഇപ്പോള്‍ അഞ്ചാം പ്രതിയാണ്. മ്യൂസിയം പൊലീസ് കേസെടുത്തതോടെ മുങ്ങിയ മണികണ്ഠന്റെ മുൻകൂർ ജ്യാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചെന്നൈയിൽ ഹോട്ടലിൽ താമസിച്ചിരുന്ന മണികണ്ഠൻ ബെംഗളൂരുവിലേക്ക് മാറിയതായി പൊലീസിന് വിവരം ലഭിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിലെടുത്തത്. ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്.
ഇനി സ്വാതി ആർ കൃഷ്ണ, 'അതിരടി' സംഭവവുമായി റിയ ഷിബു
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അതിരടി. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. സിനിമയിലെ റിയ ഷിബുവിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ റിയയുടെ പേര് സ്വാതി ആർ കൃഷ്ണ എന്നാണ്. മെയ് 14 നാണ് ചിത്രം ആഗോളതലത്തിൽ റിലീസിന് എത്തുന്നത്.നവാഗതനായ അരുണ്‍ അനിരുദ്ധന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഏറ്റവും സുരക്ഷിതര്‍ മലയാളി നഴ്സുമാര്‍; ഈ അഞ്ച് ജോലികള്‍ എഐ ഇല്ലാതാക്കില്ല
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) വരവോടെ പലർക്കും ജോലി പോകുമോ എന്ന പേടിയുണ്ട്. എന്നാൽ ചില ജോലികൾക്ക് മനുഷ്യൻ്റെ കഴിവും വിവേകവും കൂടിയേ തീരൂ. എഐ ഒരിക്കലും പകരമാകാന്‍ സാധ്യതയില്ലാത്ത അഞ്ച് ജോലികള്‍ പരിചയപ്പെടാം.
അവസാനം ഇറങ്ങിയ ജീത്തു ജോസഫ് ചിത്രമായ വലതുവശത്തെ കള്ളന്റെ പ്രമോഷനും ബിജു മേനോന് എത്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
ടി20 ലോകകപ്പ്: ഇന്ത്യയുമായുള്ള മത്സരം കളിക്കാൻ പാകിസ്താൻ മുന്നോട്ടുവെച്ചത് മൂന്ന് നിബന്ധനകൾ
മത്സരത്തിന് ശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം നൽകുന്ന 'ഹാൻഡ്ഷേക്ക് പ്രോട്ടോക്കോൾ' കർശനമായി നടപ്പിലാക്കണമെന്നത് ഒരു നിബന്ധന
അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിച്ചെന്ന പരാതി; മൂന്ന് പോലിസുകാര്‍ക്ക് സസ്പെന്ഷന്
കൊച്ചി: അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍, മൂന്ന് പോലിസുകാര്‍ക്ക് സസ്പെന്ഷന്. എറണാകുളം ഞാറയ്ക്കല്‍ സ്റ്റേഷനിലെ പോലിസുകാരാണ് സസ്പെന്‍ഷനിലായത്. വൈപ്പിന്‍ ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയ യുവാക്കള്‍ക്ക് നേരെ അക്രമം ഉണ്ടായി എന്നാണ് പരാതി. സ്വകാര്യ വാഹനത്തില്‍ അതിവേഗത്തില്‍ വന്ന പോലിസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി.വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കള്‍ പരാതി നല്‍കിയിരുന്നു.
മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് തനിക്ക് ബുദ്ധിമുട്ടുകളൊന്നും നേരിട്ടിട്ടില്ലെന്ന് പ്രമുഖ മലയാളി പ്രവാസി വ്യവസായി രവി പിള്ള. മുസ്ലീങ്ങളാണ് ഏറ്റവും നല്ലവര്‍... വളരെ സ്നേഹമുള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു രവി പിള്ളയുടെ വിശദീകരണം.
പുതിയ മഹീന്ദ്ര XUV 7XO: ബുക്ക് ചെയ്യും മുൻപ് ഇതറിയുക
2026 ജനുവരിയിൽ പുറത്തിറങ്ങിയ മഹീന്ദ്ര XUV 7XO-ക്ക് ആവശ്യക്കാർ ഏറെയാണ്. ഇത് കാരണം ചില വേരിയന്റുകൾക്ക് അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരുന്നു.
2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ജീവനെടുത്തത് മൂന്ന് പേരുടെ, ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയന് ജാമ്യം
മൂന്ന് പേരെയാണ് ഋതു തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ജനുവരി 15 നാണ് ചേന്ദമംഗലത്തെ വീട്ടിൽ വെച്ച് വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ അയൽവാസിയായ ഋതു ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
നിയമം ലംഘിച്ച് തീരക്കടലിൽ രാത്രികാല കരവലി; മൂന്നു ബോട്ടുകൾ പിടികൂടി പിഴചുമത്തി
അഴിക്കോട്: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോടു ചേർന്ന് നിരോധിത മീൻപിടിത്ത രീതിയായ രാത്രികാല കരവലി നടത്തിയ മൂന്നു ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽസംഘം പിടികൂടി. തീരക്കടലിൽ അഴിക്കോട് ലൈറ്റ് ഹൗസിനു വടക്കുപടിഞ്ഞാറുഭാഗത്ത് അനധികൃതമായി രാത്രികാല കരവലി നടത്തിയ ബോട്ടുകളാണ് പിടി കൂടിയത്. തീരത്തുനിന്ന് 20 മീറ്റർ ആഴ പരിധിയിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂവെന്ന സംസ്ഥാന സർക്കാരിന്റെ നിയമം ലംഘിച്ച് തീരത്തോടുചേർന്ന് ട്രോളിംഗ് നടത്തിയ മൂന്നു ബോട്ടുകളാണ് കസ്റ്റഡിയിൽ എടു ത്തത്. എറണാകുളം ജില്ലയിൽ മുനമ്പം, പള്ളിപ്പുറം, നിധീഷ്, മോഹൻലാൽ, ലൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള എയ്ഗർ, മുദ്ര, വചനം നാല് എന്നീ മൂന്നു ബോട്ടു കളാണ് മിന്നൽ കോന്പിംഗിൽ സംയുക്ത സംഘം പിടിച്ചെടുത്തത്. ബോട്ടിലുണ്ടാ യിരുന്ന മത്സ്യം അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ പരസ്യലേലം ചെയ്ത് ലഭിച്ച 88,600… The post നിയമം ലംഘിച്ച് തീരക്കടലിൽ രാത്രികാല കരവലി; മൂന്നു ബോട്ടുകൾ പിടികൂടി പിഴചുമത്തി appeared first on RashtraDeepika .
തിരുവനന്തപുരം: സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി മന്ത്രി വി ശിവന്‍കുട്ടി. സച്ചിദാനന്ദന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയതെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. സച്ചിദാനന്ദന്റെ പ്രസ്താവന വെറും തെറ്റിദ്ധാരണയുടെ പുറത്തുള്ളതാണെന്നും തുടര്‍ച്ചയായ ഭരണം ബംഗാളിലെ അവസ്ഥയുണ്ടാക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു. വികസനത്തുടര്‍ച്ചയ്ക്കായി കേരളത്തില്‍ ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന് പറഞ്ഞിരുന്നു. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ താന്‍ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണെന്നും കെ സച്ചിദാനന്ദന് പ്രതികരിച്ചിരുന്നു. വീണ്ടും ഭരണം കിട്ടിയാല്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ ഭരണത്തിലൂടെ അധികാരമോഹികള്‍ പാര്‍ട്ടിയില്‍ വന്നുചേരും. അത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഒക്കെ ഇടതു സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം വര്‍ധിച്ചുവരികയാണ്.അത് ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളിലും മന്ത്രി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ആന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഗൗരവകരമായ ഈ ആരോപണത്തില്‍ പ്രതിപക്ഷ നേതാവിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ബിരിയാണി എന്നാൽ അത് ബീഫ് ബിരിയാണി തന്നെ
ചേരുവകൾ മസാല: ബീഫ് – 1 കിലോ ഓയിൽ – 3 ടേബിൾസ്പൂൺ ഉള്ളി – 5 തക്കാളി – 3 ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 4 ടേബിൾസ്പൂൺ
സഞ്ജുവിന്റെ ടി20 ലോകകപ്പ് അരങ്ങേറ്റം എത്രത്തോളം സാധ്യം? നമീബിയക്കെതിരെ കളത്തിലെത്തുമോ?
നമീബിയക്ക് എതിരായ രണ്ടാം ലോകകപ്പ് മത്സരത്തില്‍ സഞ്ജുവിന് സാധ്യതകളുണ്ട്. അത് ഇഷാന്റെ കസേരയിലേക്കല്ല, മറിച്ച് അഭിഷേക് ശര്‍മയുടെ ഒന്നാം നമ്പര്‍ സ്പോട്ടിലേക്ക്
ചണ്ഡീഗഢ്: പഞ്ചാബില്‍ ക്ലാസ്മുറിയില്‍ സഹപാഠികള്‍ നോക്കി നില്‍ക്കെ വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. പ്രണയപ്പകയെന്ന് സംശയിക്കുന്ന ആക്രമണത്തില്‍ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥി സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഉസ്മ ഗ്രാമത്തിലെ ലോ കോളേജിലായിരുന്നു നാടകീയമായ ഈ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സന്ദീപ് കൗര്‍ എന്നാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേര്. പ്രിന്‍സ് രാജ് എന്ന യുവാവാണ് പെണ്‍കുട്ടിയെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ക്ലാസ്മുറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉസ്നയിലെ മായ് ഭാഗോ ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. നൗഷേര പന്നുവന്‍ സ്വദേശിനിയായ സന്ദീപ് കൗര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജലന്ധര്‍ മാലിയന്‍ സ്വദേശിയാണ് പ്രിന്‍സ് രാജ്. സന്ദീപ് കൗറിനെ വെടിവെച്ച ശേഷം ഇയാള്‍ സ്വന്തം തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ ക്ലാസ്സിലെത്തിയ പ്രിന്‍സിനോട് സന്ദീപ് എന്തോ സംസാരിച്ചെങ്കിലും അയാള്‍ പ്രതികരിക്കാതെ നടന്നുപോയി. സന്ദീപ് ക്ലാസ്സില്‍ നിന്ന് പുറത്തേക്ക് പോയപ്പോള്‍ പ്രിന്‍സ് പിന്നാലെ പോവുകയും മറ്റൊരു സഹപാഠി ഇരുവരെയും അനുനയിപ്പിച്ച് തിരികെ ക്ലാസ്സിലേക്ക് കൊണ്ടുവരികയും ചെയ്തു. സന്ദീപ് പുറകിലെ ബെഞ്ചില്‍ ഇരുന്നപ്പോള്‍ തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന പ്രിന്‍സ് പെട്ടെന്ന് ബാഗില്‍ നിന്ന് പിസ്റ്റള്‍ പുറത്തെടുത്ത് സന്ദീപിന്റെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്ന് ചുവടുകള്‍ മുന്നോട്ട് വെച്ച പ്രിന്‍സ് സ്വന്തം തലയിലേക്കും വെടിയുതിര്‍ത്തു. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ക്ലാസിലേക്ക് കയറിവന്ന പ്രിന്‍സ് സന്ദീപ് കൗറിനടുത്തേക്ക് എത്തുകയും ഇരുവരും സംസാരിക്കാനായി മുറിയുടെ പിന്‍ഭാഗത്തേക്ക് പോവുകയുമായിരുന്നു. മറ്റൊരു പെണ്‍കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സംസാരത്തിനിടെ ബാഗില്‍ നിന്നും തോക്കെടുത്ത യുവാവ് നിമിഷങ്ങള്‍ക്കകം പെണ്‍കുട്ടിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പെണ്‍കുട്ടി വീണയുടന്‍ തന്നെ ഇയാള്‍ സ്വന്തം തലയ്ക്കും വെടിവെച്ചു. ഈ സമയം ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പൊലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൊലയ്ക്ക് കാരണം പ്രണയബന്ധം സംബന്ധിച്ച മുന്‍വൈരാഗ്യമാണ് എന്നാണ് പ്രാഥമിക നിഗമനം.
ടി20 ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുകയാണ്. സാമ്പത്തിക നേട്ടത്തിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച താരങ്ങളാണ് ഇത്തവണ കളത്തില്‍. അന്താരാഷ്ട്ര ക്രിക്കറ്റ്, ഫ്രാഞ്ചൈസി ലീഗുകള്‍, ബ്രാന്‍ഡ് എന്നിവയിലൂടെ വലിയ സമ്പാദ്യമുണ്ടാക്കിയ ആദ്യ 10 താരങ്ങള്‍..
പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി; പിന്നാലെയോടി പൊലീസ്, വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്
പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് ഓടി രക്ഷപ്പെട്ടത്. പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം.
37 വർഷത്തെ കീഴ്വഴക്കം ലംഘിച്ച് ഖാംനഈ; വ്യോമസേനാ കമാൻഡർമാരുടെ യോഗത്തിൽ പങ്കെടുത്തില്ല
ഇറാന് മേൽ യു എസ് സൈനിക ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, സുരക്ഷാ കാരണങ്ങളാലോ അല്ലെങ്കിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര കാര്യങ്ങളിൽ വ്യാപൃതനായതിനാലോ ആകാം അദ്ദേഹം വിട്ടുനിന്നതെന്ന് കരുതപ്പെടുന്നു
ഇര്ഫാന് മെഹ്രാജിന്റെ തടങ്കലിനെതിരേ യുഎന്നിനെ സമീപിച്ച് ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്
ന്യൂഡല്‍ഹി : കശ്മീരി പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇര്ഫാന് മെഹ്രാജിന്റെ തടങ്കല്‍ ഏകപക്ഷീയവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷനും (HRF) ഏഷ്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഡെവലപ്മെന്റും (FORUM-ASIA). പത്രപ്രവര്‍ത്തകനായ ഇര്ഫാന് മെഹ്രാജിനെ 2023 മാര്‍ച്ച് 20നാണ് എന്‍ ഐഎ അറസ്റ്റ് ചെയ്യുന്നത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വിചാരണയല്ലാതെതചിഹാറില് ജയിലില്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. കോടതി അദ്ദേഹത്തിന്റെ വിചാരണ നീട്ടി കൊണ്ടു പോകുന്നതുകാരണം ജാമ്യം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. 'ഇന്ത്യയിലെ 'ജയിലിലൂടെയുള്ള വിചാരണ' എന്ന രീതിക്ക് മെഹ്രാജിന്റെ കേസ് ഉദാഹരണമാണെന്ന് HRF ലീഗല്‍ ആന്‍ഡ് റിസര്‍ച്ച് ഓഫീസര്‍ ഹന്ന വാന്‍ ഡിജ്കെ പറയുന്നു. അനിശ്ചിതകാലത്തേക്ക് വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ വയ്ക്കുന്നതിലൂടെ ഇവിടെ നിയമ പ്രക്രിയ തന്നെ ശിക്ഷയായി മാറുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറയുന്നു. മെഹ്രാജിന്റെ കേസ് അന്വേഷിക്കണമെന്നും, അദ്ദേഹത്തിന്റെ തടങ്കല്‍ ഏകപക്ഷീയവും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കണമെന്നും, അദ്ദേഹത്തെ ഉടനടി നിരുപാധികമായി മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും എച്ച്ആര്എഫും ഫോറം ആസിയയും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വിശാഖപട്ടണം: ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായി വിശാഖപട്ടണത്തും ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും തുടർച്ചയായി വീട് കുത്തിത്തുറന്ന് മോഷണം നടത്തിവന്ന 27-കാരനായ മുൻ ഐടി ഉദ്യോഗസ്ഥൻ പിടിയിൽ. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും തിരച്ചിലിനുമൊടുവിലാണ് അച്ചി മഹേഷ് റെഡ്ഡി എന്ന സണ്ണി പോലീസിന്റെ വലയിലായത്. രാത്രികാലങ്ങളിൽ തുടർച്ചയായി മോഷണപരാതികൾ ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ഹൈദരാബാദിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന, ബിരുദാനന്തര ബിരുദധാരിയായ സണ്ണിയാണ് ഈ മോഷണ പരമ്പരകൾക്ക് പിന്നിലെന്ന് അറിഞ്ഞപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയി. കാക്കിനാഡ സ്വദേശിയായ സണ്ണി വൈസാഗിലെ മാധവധാര മേഖലയിലാണ് താമസിച്ചിരുന്നത്. മികച്ച വിദ്യാഭ്യാസവും ഐടി മേഖലയിലെ ജോലിയും ഉണ്ടായിരുന്നിട്ടും, ആഡംബര ബിഎംഡബ്ല്യു (BMW) കാർ സ്വന്തമാക്കാനും വിദേശയാത്രകൾ നടത്താനും ഉൾപ്പെടെയുള്ള തന്റെ വലിയ ചെലവുകൾക്ക് പണം കണ്ടെത്താനാണ് ഇയാൾ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു. സണ്ണിയുടെ അറസ്റ്റോടെ വിശാഖപട്ടണത്തെ ഗാജുവാക്ക, അരിലോവ, മൽക്കാപുരം, പെന്ദുർത്തി, ദുവാഡ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 26 വീട് കുത്തിത്തുറന്ന മോഷണക്കേസുകൾക്കാണ് പോലീസ് തുമ്പുണ്ടാക്കിയത്. ഈ കേസുകളിലായി ഏകദേശം 1,084 ഗ്രാം സ്വർണം, 6,300 ഗ്രാമിലധികം വെള്ളി, 40,500 രൂപ എന്നിവയുൾപ്പെടെ ഏകദേശം 24.66 ലക്ഷം രൂപയുടെ മൂല്യമുള്ള മുതലുകളാണ് മോഷ്ടിക്കപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്തുന്ന സമയത്ത്, ഇയാളിൽ നിന്ന് 699 ഗ്രാം സ്വർണാഭരണങ്ങളും 3.8 കിലോ വെള്ളിയാഭരണങ്ങളും പോലീസ് വീണ്ടെടുത്തു. കൂടാതെ മോഷണപ്പണം ഉപയോഗിച്ച് വാങ്ങിയ ആഡംബര ബിഎംഡബ്ല്യു (BMW) കാർ, നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ, മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. വീണ്ടെടുത്ത വസ്തുവകകൾക്കെല്ലാം കൂടി ഏകദേശം 15.63 ലക്ഷം രൂപയിലധികം മൂല്യം വരുമെന്ന് കണക്കാക്കപ്പെടുന്നു. വിശാഖപട്ടണം പോലീസ് കമ്മീഷണർ ശംഖ ബ്രത ബാഗ്ചി നൽകുന്ന വിവരമനുസരിച്ച്, സണ്ണിക്ക് കൗമാരപ്രായം മുതൽക്കേ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. 15-ാം വയസ്സിൽ പിഎം പാലം മേഖലയിൽ വീടു കുത്തിതുറന്ന് മോഷണം നടത്തിയതിന് ഇയാൾ പിടിയിലാവുകയും ജുവനൈൽ ഹോമിലേക്ക് അയക്കപ്പെടുകയും ചെയ്തിരുന്നു. മോചിതനായ ശേഷം കാക്കിനാഡ, സർപ്പവാരം, രാമചന്ദ്രപുരം, ഇന്ദ്രപാലം, രാജമുണ്ട്രി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും മോഷണം തുടർന്ന ഇയാൾ 14 മാസം രാജമുണ്ട്രി സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തുടനീളം 60-ലധികം മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് രേഖകൾ സൂചിപ്പിക്കുന്നത്. വീടുകൾ കുത്തിത്തുറക്കാൻ സണ്ണി മാസ്കുകൾ, തൊപ്പികൾ, കയ്യുറകൾ എന്നിവയ്ക്കൊപ്പം ചുറ്റിക, സ്ക്രൂഡ്രൈവർ, ഡ്രില്ലിംഗ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പോലീസ് ഇയാളെ പ്രതിചേർത്തിട്ടുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾക്കായി കുറ്റപത്രം തയ്യാറാക്കിവരികയാണ്.
ഇറ്റലിയില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സിന് സുരക്ഷയൊരുക്കാന്‍ ഖത്തര്‍ പൊലീസും
2022-ലെ ഫിഫ വേള്‍ഡ് കപ്പ് വിജയകരമായി നിയന്ത്രിച്ച ഖത്തറിന്റെ അനുഭവം പ്രയോജനപ്പെടുത്താനാണ് ഇറ്റലിയുടെ ശ്രമം.
കണ്ണൂര്‍ : കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്. തലശ്ശേേരി അഡീഷണൽ സെഷൻസ് കോടതി വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ജില്ലാ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ബഷീർ അടക്കമുള്ളവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.
ടി20 ലോകകപ്പ്: നാല് ഓവർ, നാല് മെയ്ഡൻ, മൂന്ന് വിക്കറ്റ്; ഫെർഗൂസണിന്റെ മാന്ത്രിക സ്പെല്‍
ടി20 ലോകകപ്പ് ചരിത്രത്തിലെ അപൂർവങ്ങളില്‍ അപൂർവമായ ഒരു പ്രകടനം. ഒരുപക്ഷേ ലോകകപ്പില്‍ ഇനി ഒരിക്കലും ആവർത്തിക്കാൻ പോലും സാധ്യതയില്ലാത്ത ഒരു അസാധ്യ സ്പെല്‍.
കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം; ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി
കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണം. അക്രമത്തിന് ഇരയായ അഭിഭാഷകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപിൽ പരാതി അറിയിച്ചു.
100 രൂപയുടെ ഗോതമ്പ് മോഷ്ടിച്ച കേസ് ; 45 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
നൂറ് രൂപയുടെ ഗോതമ്പ് മോഷ്ടിച്ച കേസിൽ 45 വർഷമായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലാണ് സംഭവം. 1980 ൽ ബൽക്കാദ് ഗ്രാമത്തിലെ ബൽസമുന്ദ് കക്കദ് എന്ന സ്ഥലത്ത് വെച്ചാണ് ഇപ്പോൾ പിടിയിലായ സലീമടക്കം ഏഴ് പേരടങ്ങുന്ന സംഘം മോഷണം നടത്തിയത്. പാടത്ത് സൂക്ഷിച്ചിരുന്ന ഗോതമ്പാണ് മോഷ്ടിച്ചത്.
ചാവക്കാട്: അപകടാവസ്ഥയിലുള്ള ചക്കംകണ്ടം പാലം പുതുക്കി പണിയുന്നതിനു സംസ്ഥാന ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന എംഎൽഎയുടെ വാദം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി മെമ്പർ നൗഷാദ് തെക്കുംപുറം ആരോപിച്ചു. കഴിഞ്ഞവർഷത്തെ ബജറ്റിൽ പാലം പുതുക്കിപണിയുന്നതിനായി മൂന്നുകോടിരൂപ അനുവദിച്ചെന്നും നാലുവർഷം മുമ്പേ 70 ലക്ഷം രൂപ വകയിരുത്തിയെന്നും പ്രഖ്യാപനംനടത്തിയ എംഎൽഎയും നഗരസഭ അധികൃതരും പദ്ധതിയിലെവിടെയും തുക വകയിരുത്താതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു . വി.എം. സുധീരൻ എംഎൽഎ 1982 കാലഘട്ടത്തിലാണ് ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കംകണ്ടം പാലം സംസ്ഥാന ഇറിഗേഷൻ വകുപ്പ് പണി പൂർത്തീകരിച്ചത്. ഉപ്പുവെള്ളംകയറി കൃഷിയും കുടിവെള്ളവും നശിക്കാതിരിക്കാൻ ചീർപ്പോടുകൂടിയാണ് ഈ പാലം പണിതത്. എന്നാൽ 15 വർഷത്തോളമായി ഈ ചീർപ്പ് പ്രർത്തിക്കുന്നില്ല. The post ചക്കംകണ്ടം പാലം: എല്ലാ വർഷവും ബജറ്റിൽ തുക, പണി മാത്രമില്ല; തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള തന്ത്രം മാത്രമെന്ന് കോൺഗ്രസ് appeared first on RashtraDeepika .
മന്ത്രി വി ശിവന്‍കുട്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫിനെ അക്രമിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍
വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മൂന്നംഗ സംഘം തട്ടിക്കയറുകയും മര്‍ദിക്കുകയും ചെയ്തത്
ജനാധിപത്യത്തില്‍ നിന്ന് കമ്യൂണിസം വലിയ തോതില്‍ അപ്രത്യക്ഷമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
1980-കളുടെ അവസാനത്തിൽ മുംബൈയിലെ മൈതാനങ്ങളിൽ നിന്ന് സച്ചിൻ ടെൻഡുൽക്കർ എന്ന വിസ്മയം ഉയർന്നുവന്നതിന് സമാനമായ സാഹചര്യമാണ് വൈഭവിന്റേതെന്ന് തരൂർ നിരീക്ഷിച്ചു.
ബിജെപി കൗൺസിലർമാർക്കൊപ്പം ഡൽഹിയിലേക്ക് പോകാത്തതിൽ വിശദീകരണവുമായി ആർ ശ്രീലേഖ. ഇത്രയും ആൾക്കാരുമായി ഡൽഹിയിലേക്ക് പോകുമ്പോൾ പാർട്ടിക്ക് നല്ല ചെലവാണ്. താൻ കാരണം അത്രയും ചെലവ് വരേണ്ടെന്ന ധാരണയിലാണ് യാത്ര ഒഴിവാക്കിയതെന്നും ശ്രീലേഖ പറഞ്ഞു.
ചൂടോടെ വിളമ്പാം ചിക്കൻ ഫ്രൈഡ് റൈസ്
ബസ്മതി റൈസ് 2 കപ്പ് ചിക്കൻ 250 gram ഇഞ്ചി ചെറുതായി അരിഞ്ഞത് 1 tspn
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടോ? പ്രഷർ കൂട്ടുന്ന ഈ ഭക്ഷണങ്ങൾ തൊടുകയേ വേണ്ട
രക്തസമ്മർദ്ദം ഉള്ളവർ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം. കാരണം, അവയിലെ ചില ഘടകങ്ങൾ പ്രഷർ കൂട്ടാൻ കാരണമാകും. ഇത് ഹൃദയാഘാതം, രക്തക്കുഴലുകൾ ചുരുങ്ങൽ തുടങ്ങിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം.
ജുമൈറ ബീച്ച് 1 തുറന്നു; കൂടുതൽ മനോഹരമാക്കി കടൽതീരം
പുതിയ കഫേകളും റെസ്റ്റോറന്റുകളും ഉടൻ തന്നെ ബീച്ചിൽ പ്രവർത്തനം ആരംഭിക്കും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൂടുതൽ ലൈഫ് ഗാർഡുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നെലമംഗലയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്. ആനേക്കലിൽ ബൈക്കിലെത്തിയ മോഷ്ടാവ് ഒരു സ്ത്രീയുടെ 5 പവൻ മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഉണ്ണിക്കൃഷ്ണന് പോറ്റി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
സിലിക്കോൺ മൂടി ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ
സിലിക്കോൺ മൂടികൾ ഫ്ലെക്സിബിളും, ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതുമാണ്. കൂടാതെ വൃത്തിയാക്കാനും ഇത് വളരെ എളുപ്പമാണ്.
ബെംഗളൂരു ബിസിനസ് കോറിഡോർ; ഗതാഗതക്കുരുക്കഴിയും.. വമ്പൻ പ്രഖ്യാപനവുമായി ഡികെ ശിവകുമാർ
ബെംഗളൂരു ബിസിനസ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ . പദ്ധതിയുടെ പുരോഗതി വിലയിരുത്തിയെന്നും 2027 ഓടെ ആദ്യഘട്ടം പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഡികെ ശിവകുമാർ. സ്വർണ വിലയിൽ ഒന്നും രണ്ടുമല്ല 16,000 രൂപ വരെ ഇടിയും ഇന്നത്തെ കണക്കിലെങ്കിൽ..പ്രവചനം തിരുത്തി ബാങ്ക് ' ബിഡിഎ
മുംബൈ: രഞ്ജി ട്രോഫിയില്‍ കരുത്തരായ മുംബൈയെ തകര്‍ത്ത് കര്‍ണാടക സെമിയില്‍. കരുത്തരുടെ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് മുംബൈയുടെ വെല്ലുവിളിയെ കര്‍ണാടക മറികടന്നത്. മുംബൈ മുന്നോട്ട് വെച്ച 325 റണ്‍സെന്ന വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക മറികടക്കുകയായിരുന്നു. കെ എല്‍ രാഹുലിനിന്റെ (130) സെഞ്ചുറി പ്രകടനമാണ് കര്‍ണാടകയ്ക്ക് കരുത്തായത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കര്‍ണാടകയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 3 റണ്‍സില്‍ മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കെ എല്‍ രാഹുലും ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് പതിയെ നിലയുറപ്പിച്ചു. 52 പന്തില്‍ 5 ഫോറും 1 സിക്സും ഉള്‍പ്പെടെ 39 റണ്‍സെടുത്ത് ദേവ്ദത്ത് മടങ്ങി. കരുണ്‍ നായര്‍ക്ക് പതിവ് മികവ് ആവര്‍ത്തിക്കാനായില്ല. 32 പന്ത് നേരിട്ട് 13 റണ്‍സെടുത്താണ് കരുണ്‍ പുറത്തായത്. ഒരുവശത്ത് രാഹുല്‍ നങ്കൂരമിട്ടപ്പോള്‍ രവിചന്ദ്രന്‍ സ്മാരന്‍ മികച്ച പിന്തുണ നല്കി. 182 പന്ത് നേരിട്ട് 14 ഫോറും 1 സിക്സും ഉള്‍പ്പെടെ 130 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. രാഹുലിന്റെ 24ാം ഫസ്റ്റ്ക്ലാസ് സെഞ്ചുറിയാണിത്. പ്രധാന മത്സരങ്ങളിലെല്ലാം രക്ഷകനാവാന്‍ രാഹുലിന് സാധിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്. ശ്രേയസ് ഗോപാല്‍ 1 റണ്‍സെടുത്ത് പുറത്തായി. ക്രുതിക് കൃഷ്ണ 2 റണ്‍സെടുത്ത് മടങ്ങി. രവിചന്ദ്രന്‍ സ്മരണ്‍ 123 പന്തില്‍ 11 ഫോറുള്‍പ്പെടെ 83 റണ്‍സോടെ പുറത്താവാതെ നിന്നു. വിദ്യാധര്‍ പാട്ടില്‍ 30 പന്തില്‍ 3 ഫോറും 1 സിക്സും ഉള്‍പ്പെടെ 31 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇതോടെ മുംബൈയുടെ വെല്ലുവിളി മറികടന്ന് കര്‍ണാടകയ്ക്ക് സെമിയിലേക്കെത്താനുമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി യശ്വസി ജയ്സ്വാള്‍ നിരാശപ്പെടുത്തി. അഞ്ച് റണ്‍സാണ് താരം നേടിയത്. മുഷീര്‍ ഖാന് 1 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ 16 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിങ്സില്‍ 120 റണ്‍സാണ് മുംബൈക്ക് നേടാനായത്. ഇത് തിരിച്ചടിയായി മാറി. വിദ്വത് കവീരപ്പ, പ്രസിദ്ധ് കൃഷ്ണ, ശ്രേയസ് ഗോപാല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടിക്കിറങ്ങിയ കര്‍ണാടകയ്ക്കായി ഒന്നാം ഇന്നിങ്സില്‍ മായങ്ക് അഗര്‍വാള്‍ മികവ് കാട്ടി. 92 റണ്‍സാണ് മായങ്ക് നേടിയത്. 14 ഫോറും 1 സിക്സും മായങ്ക് നേടി. കെ എല്‍ രാഹുല്‍ ഒന്നാം ഇന്നിങ്സില്‍ 28 റണ്‍സാണ് നേടിയത്. കരുണ്‍ നായര്‍ 4 റണ്‍സെടുത്തും പുറത്തായി. 173 റണ്‍സില്‍ കര്‍ണാടകയുടെ ഒന്നാം ഇന്നിങ്സും അവസാനിച്ചു. മോഹിത് അവസ്തിയും തുഷാര്‍ ദെശപാണ്ഡെയും മുംബൈക്കായി നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ 377 റണ്‍സ് നേടിയാണ് മുംബൈ കര്‍ണാടകയ്ക്ക് 325 റണ്‍സ് വിജയലക്ഷ്യം നല്‍കിയത്. ആകാശ് ആനന്ദ് 70 റണ്‍സ് നേടിയപ്പോള്‍ മുഷീര്‍ ഖാന് 49 റണ്‍സെടുത്തു. യശ്വസി ജയ്സ്വാള്‍ 36 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിംഗ്സില്‍ കര്‍ണാടക 53 റണ്‍സ് ലീഡ് നേടിയിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ കര്‍ണാടക 173ന് പുറത്താവുകയായിരുന്നു.
കാമുകനെ വിവാഹം കഴിക്കാൻ അമ്മയ്ക്ക് മുന്നിൽ പിപിടി അവതരിപ്പിച്ച് യുവതി
നോയിഡ സ്വദേശിയായ ഒരു യുവതി തന്റെ പ്രണയവിവാഹത്തിന് അമ്മയുടെ സമ്മതം നേടാനായി 'പ്രോജക്റ്റ് ദമാദ് ജി' എന്ന പേരിൽ ഒരു പവർപോയിന്റ് പ്രസന്റേഷൻ തന്നെ തയ്യാറാക്കി. കാമുകന്റെ വിദ്യാഭ്യാസം, ജോലി, കുടുംബം തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചായിരുന്നു പിപിടി.
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ക്ലബ് ഒഡിഷ എഫ്.സിയുടെ മുഖ്യ പരിശീലകനായി മുൻ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ചും മലയാളിയുമായ ടി.ജി. പുരുഷോത്തമനെ നിയമിച്ചു. ഒരു ഐ.എസ്.എൽ ക്ലബിന്റെ മുഴുസമയ മുഖ്യ പരിശീലകനാകുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടമാണ് ഇതോടെ ടി.ജി. പുരുഷോത്തമന് സ്വന്തമായത്. ഒരു വർഷത്തെ കരാറിലാണ് അദ്ദേഹം ഒഡിഷയുടെ ചുമതലയേറ്റത്. നേരത്തെ ബിനോ ജോർജ്, ഷമീൽ ചെമ്പകത്ത് തുടങ്ങിയ മലയാളി പരിശീലകർ ഐ.എസ്.എൽ ടീമുകളുടെ ഇടക്കാല പരിശീലകരായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, മുഴുസമയ കരാറിൽ നിയമിതനാകുന്ന ആദ്യ മലയാളി പരിശീലകനാണ് പുരുഷോത്തമൻ എന്ന സവിശേഷത ഈ നിയമനത്തിനുണ്ട്. ഈ മാസം ആദ്യമാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സുമായുള്ള തന്റെ ബന്ധം അവസാനിപ്പിച്ചത്. 2021-ൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകനായാണ് ടി.ജി. പുരുഷോത്തമൻ കൊച്ചിയിലെത്തിയത്. പിന്നീട് അണ്ടർ 18 ടീമിന്റെ പരിശീലകനായും പ്രവർത്തിച്ച അദ്ദേഹം, 2023-ൽ സീനിയർ ടീമിന്റെ സഹപരിശീലകനായി സ്ഥാനക്കയറ്റം നേടി. കഴിഞ്ഞ സീസണിൽ ടീമിന്റെ താൽക്കാലിക പരിശീലകനായും അദ്ദേഹം ചുമതലയേറ്റിരുന്നു. കളിക്കാരനെന്ന നിലയിൽ എസ്.ബി.ടി, വാസ്കോ, മഹീന്ദ്ര യുനൈറ്റഡ്, വിവ കേരള തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ വിദേശ പരിശീലകരുടെ സഹായിയായി പ്രവർത്തിച്ചുള്ള അനുഭവസമ്പത്തും, താൽക്കാലിക ചുമതലകളിൽ ടീമിന് മികച്ച ഫലങ്ങൾ നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നേട്ടങ്ങളാണ്. കഴിഞ്ഞ വർഷം എ.എഫ്.സി പ്രൊഫഷണൽ ലൈസൻസും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാൽ ‘പാവപ്പെട്ട’ എന്ന മലയാള പദം ഇല്ലാതെയാകും : എം.വി. ഗോവിന്ദൻ
എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തിയാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പദം തന്നെ കേരളത്തിൽ നിന്നും ഇല്ലാതാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥക്കിടെ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എം.വി ഗോവിന്ദന്റെ പരാമർശം.
യാത്രക്കാർ റോഡിൽ പാലിക്കേമണ്ട മര്യാദകളെക്കുറിച്ചൊക്കെ ധാരാളം നിയമങ്ങളൊക്കെ ഉണ്ടെങ്കിലും അതൊന്നും പാലിക്കാത്ത ചിലരെങ്കിലും നമുക്ക് ചുറ്റിനുമുണ്ടാകും. മദ്യപിച്ച് ബോധമില്ലാതെ റോഡിൽ മറ്റുള്ളവരോട് വഴക്കിടുന്ന യുവാവിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ ചതാർപൂർ സിറ്റിയിലാണ് സംഭവം. മദ്യപിച്ച് ബോധമില്ലാതെ റോഡിൽക്കൂടി പാഞ്ഞ് പോയതു മാത്രമല്ല, അതുവഴി വന്ന എല്ലാവരേയും ഇയാൾ അസഭ്യം പറയുകയും ചെയ്തു. യുവാവിന്റെ തെറിവിളി കൂടി വന്നതോടെ നാട്ടുകാർ ഇയാളെ കൈയേറ്റം ചെയ്തു. പോലീസ് ഔട്ട്പോസ്റ്റിനു മുന്നിലാണ് സംഭവം നടന്നതെങ്കിലും പോലീസ് എത്തുന്നതിനു മുൻപ്തന്നെ ഇയാളെ കൂടി നിന്നവരെല്ലാം അടിക്കാൻ തുടങ്ങി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പുരുഷന്മാരും സ്ത്രീകളും പ്രായമായവരും ഒരു കൊച്ചുകുട്ടി പോലും ഈ സംഘർഷത്തിൽ ഉൾപ്പെട്ടതായി കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. മദ്യാപാനിയെ കൈയേറ്റം ചെയ്തതിൽ ചിലർ അനുകൂലിച്ചെങ്കിലും മറ്റ് ചിലർ വിമർശനവും… The post മദ്യപിച്ച് ബോധമില്ലാതെ യാത്രക്കാരോട് അസഭ്യം പറച്ചിലും അലന്പ് ഉണ്ടാക്കലും: നാട്ടുകാർ ചേർന്ന് പഞ്ഞിക്കിട്ടു; വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണവുമായി സൈബറിടം appeared first on RashtraDeepika .
സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെതൊഴിലാളികൾക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സർക്കാർ. ‘രക്ഷാകവചം’ എന്ന പേരിൽ 25 ലക്ഷം തൊഴിലാളികൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് സർക്കാർ പറയുന്നു. തൊഴിൽവകുപ്പിന്റെ വേതന സുരക്ഷാപദ്ധതിയിൽ അംഗങ്ങളായവർക്കായാണ് ‘രക്ഷാകവചം’ നടപ്പാക്കുന്നത്.
ആയുർവേദത്തിന്റെ മറവിൽ ചില സ്പാ-മസാജ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ
പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ എപ്സ്റ്റീന് ശ്രമിച്ചിരുന്നുവെന്ന് റിപോര്‍ട്ട്
വാഷിങ്ടണ്‍ : ലൈംഗിക കുറ്റവാളിയും സയണിസ്റ്റുമായ ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പേര് 1,005 തവണ പ്രത്യക്ഷപ്പെട്ടെന്ന് റിപോര്‍ട്ടുകള്‍. പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ എപ്സ്റ്റീന് ശ്രമിച്ചിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചപ്പോള്‍ റഷ്യ ഇടപെട്ടുവെന്ന് യുഎസ് ഇന്റലിജന്‍സ് സമൂഹം ആരോപിച്ചതിന് ശേഷം, യുഎസ്-റഷ്യ ബന്ധങ്ങളിലെ സെന്‍സിറ്റീവ് സമയത്താണ് എപ്സ്റ്റീന് പ്രമുഖ റഷ്യക്കാരുമായി ചില ആശയവിനിമയങ്ങള്‍ നടത്തിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ രേഖകള്‍ പുറത്തുവന്നതോടെ, റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായുള്ള എപ്സ്റ്റീന്റെ ബന്ധത്തെക്കുറിച്ച് തന്റെ രാജ്യം അന്വേഷണം ആരംഭിക്കുമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക് പറഞ്ഞു.
കുണ്ടറ : എംഡി എംഎയുമായി രണ്ടുപേർ പിടിയിൽ. കേരളപുരം കഴിഞ്ഞു മാമൂട് ജംഗ്ഷനു സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. പടപ്പക്കര സ്വദേശി ബിബിൻ (20), ഇയാളുടെ സഹായി പ്രായപൂർത്തിയാകാത്ത തെറ്റിക്കുന്ന് സ്വദേശിയേയുമാണ് കുണ്ടറ പോലീസ് പിടികൂടിയത്. ബംഗളൂരിൽനിന്നും വിതരണത്തിനായി കൊണ്ടുവന്ന എംഡിഎംഎയുമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കെഎസ്ആർടിസി ബസിൽ കുണ്ടറയ്ക്ക് വരുന്ന വഴിയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 22 ഗ്രാം എംഡിഎംഐ പിടിച്ചെടുത്തു. കുണ്ടറ എസ് എച്ച് ഒ സുനു കുമാർ, എസ് ഐമാരായ കിരൺ,അതുൽ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. The post എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; ലഹരി കൊണ്ടുവന്നത് ബംഗളൂരുവിൽ നിന്ന്; പിടിയിലായ മറ്റൊരാൾ പ്രായപൂർത്തിയാകാത്തയാൾ appeared first on RashtraDeepika .
Bhagyathara Lottery Result Today: ഇന്നത്തെ ഭാഗ്യതാര ലോട്ടഫി ഫലം പുറത്ത്; കൈയിൽ ഈ ടിക്കറ്റാണോ?
BT 40 Lottery Result : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര. ടിക്കറ്റ് വില 50 രൂപയാണ്. വിശദമായ ഫലം അറിയാം. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും. കൂടാതെ, അഞ്ച് ലക്ഷം മുതൽ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങൾ.
ലൈസന്‍സ് ഇല്ലാതെ സര്‍വീസ് നടത്തുന്ന ടാക്സികള്‍ക്കെതിരെ നടപടിയുമായി സൗദി
സൗദിയില്‍ അനധികൃത ടാക്സികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കണ്ടെത്തല്‍.
ടി20 ലോകകപ്പ്: സഞ്ജു സാംസണ് നമീബിയക്കെതിരെ കളത്തിലെത്തുമോ? സാധ്യതകള്‍
ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ ടി20 കരിയറിന് തന്നെ കനത്ത തിരിച്ചടിയാകും. പ്രത്യേകിച്ചും ഓപ്പണറുടെ സ്ഥാനം ഇഷാൻ കിഷൻ ഭദ്രമാക്കിയ പശ്ചാത്തലത്തില്‍
കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ ഇറ്റലിക്ക് തോല്‍വിയോടെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ സ്കോട്ട്ലന്‍ഡ് ആണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഇറ്റലിയെ 73 റണ്‍സിനായി സ്കോട്ട്ലന്‍ഡ് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്ലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലി 16.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത മൈക്കല്‍ ലിയാസ്കാണ് ഇറ്റലിയെ തകര്‍ത്തത്. മാര്‍ക്ക് വാട്ട് രണ്ടുവിക്കറ്റ് വീഴ്ത്തി. 31 പന്തില്‍ 52 റണ്‍സ് നേടിയ ബെന്‍ മനേറ്റിയാണ് ഇറ്റലിയുടെ ടോപ് സ്കോറര്‍. ഹാരി മനേറ്റി 37 റണ്‍സെടുത്ത് പുറത്തായി. ജെ ജെ സ്മട്ട്സ് (22), അന്തോണി മോസ്ക (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇറ്റാലിയന്‍ ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്സെന് മത്സരത്തിനിടെ പരിക്കേറ്റത്തിനെ തുടര്‍ന്ന് ബാറ്റിംഗിനെത്താന്‍ സാധിച്ചില്ല. ജസ്റ്റിന് മോസ്ക (0), ഗ്രാന്റ് സ്റ്റിവാര്‍ട്ട് (2), ജിയാന്‍ മെയ്ഡ് (0), തോമസ് ഡ്രാക്ക (2), അലി ഹസന് (0) എന്നിവര്‍ പുറത്താവാതെ നിന്നു. ക്രിഷന്‍ കലുഗമാഗെ (3) പുറത്താവാതെ നിന്നു. സ്കോട്ടിഷ് നിരയില്‍ മാര്‍ക്ക് വാട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ മികച്ച തുടക്കമായിരുന്നു സ്കോട്ലന്ഡിന്. ഒന്നാം വിക്കറ്റില്‍ മുന്‍സി - മൈക്കല്‍ ജോണ്‍സ് സഖ്യം 126 റണ്‍സ് ചേര്‍ത്തു. മുന്‍സിയാണ് ആദ്യം മടങ്ങുന്നത്. സ്റ്റിവാര്ട്ടിന് വിക്കറ്റ്. രണ്ട് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. സഹ ഓപ്പണര്‍ മൈക്കല്‍ ജോണ്‍സ് 37 റണ്‍സെടുത്ത് പുറത്തായി. ബ്രന്‍ഡന്‍ മക്മല്ലന് (18 പന്തില്‍ 41) മികച്ച പ്രകടനം പുറത്തെടുത്തു. മൈക്കല്‍ ലീസ്ക് (22) അദ്ദേഹത്തോടൊപ്പം പുറത്താവാതെ നിന്നു. റിച്ചി ബെരിംഗ്ടണ്‍ (15), ടോം ബ്രൂസ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവിൽ
ബെംഗളൂരുവിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.
റമദാനില്‍ പള്ളികളിലും മാളുകളിലും പണമായി സംഭാവന ശേഖരിക്കുന്നത് നിരോധിച്ച് കുവൈത്ത് അധികൃതര്‍
നിയമവിരുദ്ധമായ രീതിയില്‍ പണം ശേഖരിക്കുന്നത് തടയാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനുമാണ് മന്ത്രാലയം ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാള്‍, വാംഖഡയിലെ വിപ്ലവം
നേപ്പാള്‍, ഒരൊറ്റ ബൗണ്ടറി, അതായിരുന്നു നിങ്ങളേയും ചരിത്രത്തേയും വേര്‍തിരിച്ചത്. അറബിക്കടലിന്റെ ഓരത്ത് നിന്ന് ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരെ വിറപ്പിക്കുകയായിരുന്നു രോഹിത് പൗഡലിന്റെ കുട്ടികള്‍
കെ എല്‍ രാഹുലിന് സെഞ്ചുറി; മുംബൈയെ മറികടന്ന് കര്‍ണാടക രഞ്ജി ട്രോഫി സെമി ഫൈനലില്‍
കെ എൽ രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയുടെയും (130) സ്മരൺ രവിചന്ദ്രന്റെ നിർണായക ഇന്നിംഗ്സിന്റെയും (83*) മികവിലാണ് 325 റൺസ് വിജയലക്ഷ്യം കർണാടക മറികടന്നത്.
ശബരിമലയിൽ നിന്നും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ മാസം 12ന് സാമ്പിൾ ശേഖരിക്കും. പമ്പയിൽ അവലോകന യോഗവും ചേരും. മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്നതായിരിക്കും പരിശോധന. ശ്രീകോവിലിന്റെ എല്ലാ ഭാഗത്തേയും സ്വർണം വിശദമായി പരിശോധിച്ച ശേഷമായിരിക്കും സാമ്പിളുകൾ ശേഖരിക്കുന്നത്. ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും എസ്ഐടി സംഘത്തിനൊപ്പം പരിശോധനയ്ക്ക് എത്തും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്തുന്നത്. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള നിർദേശം.
സാധാരണയായി അപസ്മാര സ്രോതസ്സ് തലച്ചോറിന്റെ എം.ആർ.ഐ സ്കാനിൽ വ്യക്തമാകാറുണ്ട് . എന്നാൽ പല അവസരത്തിലും എം.ആർ.ഐ സ്കാൻ നോർമൽ ആയിരിക്കും. അങ്ങനെയുള്ള അവസരങ്ങളിലാണ് എഫ് .ഡി.ജി-പെറ്റ് (FDG-PET) എന്ന സ്കാൻ ഉപയോഗിക്കാറുള്ളത്.
വർക്കലയിൽ കാർ മതിലിലിടിച്ച് അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; ഭർത്താവിനും മകനും ഗുരുതര പരിക്ക്
പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് അപകടത്തിൽ മരിച്ചത്. കാറിലുണ്ടായിരുന്ന ലൈലയുടെ ഭർത്താവിനും പന്ത്രണ്ട് വയസ്സുകാരനായ മകനും അ
അഞ്ച് വർഷമായി രാസവസ്തുക്കൾ കലർത്തിയ പാൽ ഉൽപ്പാദനം: ഗുജറാത്തിൽ ഫാക്ടറി പൂട്ടി, അഞ്ചുപേർ പിടിയിൽ
രാസവസ്തുക്കൾ കലര്‍ത്തിയ പാലും മോരും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്ത ഗുജറാത്തിലെ ഫാക്ടറി പൂട്ടിച്ച് പൊലീസ്. കഴിഞ്ഞ അഞ്ച് വർഷമായി പ്രാന്തിജ് താലൂക്കിലെ സലാൽ ഗ്രാമത്തിനടുത്തുള്ള ഫാക്ടറിയിലാണ് ഡിറ്റർജന്റ് പൗഡർ, യൂറിയ വളം, കോസ്റ്റിക് സോഡ, മറ്റ് അപകടകരമായ രാസവസ്തുക്കൾ എന്നിവ കലർത്തി പാലും മോരും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തുവന്നത്.

32 C