SENSEX
NIFTY
GOLD
USD/INR

Weather

25    C
... ...View News by News Source

'ഇന്ത്യൻ സിനിമയിൽ മെതേഡ് ആക്ടിങ്ങിൽ മമ്മൂട്ടി അവസാന വാക്കാണ്'; ഗീവർഗീസ് കൂറിലോസ്

നടൻ മമ്മൂട്ടിയെ അകമഴിഞ്ഞ് അഭിനന്ദിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് കൂറിലോസ്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനം മുൻനിർത്തിയാണ് അദ്ദേഹം പ്രശംസിച്ചത്. പരകായ പ്രവേശം ഔന്നത്യം പ്രാപിക്കുന്ന മഹാനടൻ എന്നാണ് അദ്ദേഹം മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. ആകാരഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദവിന്യാസവും ഇത്രമേൽ സമന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മാഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. തന്റെ രാഷ്ട്രീയ നിലപാടുകൾകൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. എഴുപതുകളിലും പുതുതലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക? കുറച്ചു ദിവസം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ്‌ എയർവേസ് ഫ്ലൈറ്റിൽ “ഭ്രമയുഗം” മൂവി കണ്ടത്. അപ്പോൾ മനസ്സിൽ ചോദിച്ച ചോദ്യമാണ് മുകളിൽ കുറിച്ചത് ഇന്ത്യൻ സിനിമയിൽ method acting ഇൽ മമ്മൂട്ടി അവസാന വാക്കാണ്. പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു ഈ മഹാ നടനിൽ. ഒരു കഥാ പാത്രമായി മാറാൻ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം! ഇന്ത്യൻ സിനിമയുടെ Daniel Day- Lewis എന്നോ Robert de Niro എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകർന്നാട്ടം. എബ്രഹാം ലിങ്കനെ അവതരിപ്പിച്ച Daniel Day-Lewis ഷൂട്ടിംഗ് തീരുന്നതു വരെയും ആ കഥാപത്രത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്. മമ്മൂട്ടി അംബേദ്കർ ചെയ്തപ്പോൾ നടത്തിയ ഗവേഷണം, ഇംഗ്ലീഷ് ഭാഷ accent പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്. Taxi Driver ആയി അഭിനയിക്കാൻ ജീവിതത്തിൽ de Niro taxi driver ആയതു പോലെ! ആകാര ഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദ വിന്യസവും (modulation ) ഇത്രമേൽ സാമാന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മ അഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങൾ ഇത്രയും ഭാവ ഗംഭീരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവഭിനയ പൂർണതയുടെ അടയാളങ്ങളാണ്. കണ്ണുകൾ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച്ച ) കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ! ഒരു വടക്കൻ വീരഗാഥ, അമരം, വാത്സല്യം, കാഴ്ച, മൃഗയ, വിധേയൻ, ഭൂതകണ്ണാടി, മതിലുകൾ, പാലേരി മാണിക്യം, പൊന്തൻ മാട, പ്രാഞ്ചിയേട്ടൻ, അരയന്നങ്ങളുടെ വീട്, യാത്ര, ന്യൂ ഡൽഹി, നിറക്കൂട്ടു അങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ “ഇനിയും മൂർച്ച കൂട്ടാൻ പാകത്തിൽ തേച്ചു മിനുക്കാൻ ” കഴിവുള്ള സംവിധായകരുടെ കൈകളിൽ എത്തിക്കട്ടെ 'ഞാൻ മോദി ഫാൻ'; ബിജെപിയിൽ ചേർന്ന് നടി ഊർമിള ഉണ്ണി ഒരു പക്ഷെ തന്റെ രാഷ്റ്റ്രീയ നിലപാടുകൾ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. പേരന്പ്, നന്പകൽ നേരത്തു, കാതൽ. .,അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിന്റെ രാഷ്ട്രീയ ഉദാഹരനങ്ങൾ. .. 'എംപുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല; ആ സിനിമ ഇനി കാണുകയുമില്ല' എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം. അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ചു വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെനമ്മുടെ എല്ലാം പ്രാർത്ഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. ..നാട്യ കലയിൽ സപര്യ തുടരാൻ. ..തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ ഒരു ആഗ്രഹം കൂടി പങ്കു വയ്ക്കുന്നു : കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം ഒരു Mammoottyfan Cinema News: Geevarghese Coorilos facebook about Mammootty.

സമകാലിക മലയാളം 18 Nov 2025 5:53 pm

'എംപുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല; ആ സിനിമ ഇനി കാണുകയുമില്ല'

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എംപുരാന്‍റെ നന്ദി കാര്‍ഡില്‍ നിന്ന് തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതിൽ വിശദീകരണവുമായി നടൻ സുരേഷ് ​ഗോപി. താന്‍ ആ സിനിമയുടെ ഭാഗമാകാന്‍ താല്പര്യപ്പെടുന്നില്ലെന്നും അതിനാലാണ് തന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ആ സിനിമയില്‍ തന്റേ പേര് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ നിര്‍മാതാവായ ഗോകുലം ഗോപാലനെ വിളിച്ച് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷമാണ് സിനിമയില്‍ പ്രശ്‌നമുണ്ടെന്ന് അവര്‍ക്ക് തോന്നിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഒരു മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ സിനിമ ഇത്രയും വിവാദമായത് പാര്‍ലമെന്റിലെ ഒരു ചര്‍ച്ചയോടെയാണ്. വഖഫ് വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയ്ക്ക് ജോണ്‍ ബ്രിട്ടാസ് എന്നെ മുന്ന എന്ന് വിളിച്ചു. അതോടെ എല്ലാവരും വിഷയം മാറ്റി. എന്നെ എന്തുകൊണ്ടാണ് മുന്നയെന്ന് വിളിച്ചത് എനിക്കറിയില്ല. കാരണം എംപുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല. ആ സിനിമ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല എന്നതാണ് എന്റെ തീരുമാനം. ആ സിനിമ റീ സെന്‍സര്‍ ചെയ്യണമെന്ന് ഞാനോ എന്റെ ഗവൺമെന്റോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. നിര്‍മാതാവായ ശ്രീ ഗോകുലം ഗോപാലന്റെയും മോഹന്‍ലാലിന്റെയും തീരുമാനമാണത്. ആ സിനിമയുടെ ഷൂട്ടിന് ചില പെര്‍മിഷന്‍ മാത്രമേ ഞാന്‍ വാങ്ങിക്കൊടുത്തിട്ടുള്ളൂ. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ഷൂട്ട് അന്ന് നടന്നില്ലായിരുന്നെങ്കില്‍ ഈ സിനിമ റിലീസാകില്ലായിരുന്നു. അത്രയും ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് വെറുതേ പോകുമെന്ന് പറഞ്ഞപ്പോള്‍ അന്ന് രാത്രി അമിത് ഷായുടെ അടുത്ത് നിന്ന് പെര്‍മിഷന്‍ വാങ്ങുകയായിരുന്നു.- സുരേഷ് ഗോപി പറഞ്ഞു. 'ഞാന്‍ എന്ത് തെറ്റ് ചെയ്തു? എന്തിനാണ് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്?'; നെഗറ്റീവ് പ്രചരണങ്ങളില്‍ വിതുമ്പി കയാദു ലോഹര്‍ ആ ഒരു സഹായം കാരണമായിരിക്കാം തന്റെ പേര് സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് താരം പറയുന്നു. എന്നാല്‍ താന്‍ വിളിച്ച് സംസാരിച്ചതിന് ശേഷമാകാം അണിയറപ്രവര്‍ത്തകര്‍ക്ക് സിനിമയില്‍ പ്രശ്‌നമുണ്ടെന്ന് മനസിലായതെന്നും അവര്‍ തന്നെ ഇടപെട്ട് റീ സെന്‍സറിന് അപേക്ഷിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 'നിന്റെ പ്രായത്തില്‍ എനിക്ക് രണ്ട് നാഷണല്‍ അവാര്‍ഡുണ്ട്'; മമ്മൂട്ടിയുടെ കളിയാക്കലിനെക്കുറിച്ച് ദുല്‍ഖര്‍ എംപുരാൻ വിവാദമായ സമയത്ത് എനിക്കെതിരെയും ആരോപണങ്ങള്‍ വന്നിരുന്നു. ആ ആരോപണങ്ങളുടെ മുനയൊടിക്കുകയല്ല, ആ അമ്പ് തന്നെ ഒടിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ സിനിമയെക്കുറിച്ച് ഇപ്പോള്‍ അതിന്റെ സംവിധായകന്‍ പൃഥ്വിരാജ് സംസാരിച്ചതോടു കൂടി എല്ലാവര്‍ക്കും വ്യക്തത വന്നു.- സുരേഷ് ഗോപി പറഞ്ഞു. Cinema News: Actor Suresh Gopi reacts Empuraan controversy.

സമകാലിക മലയാളം 18 Nov 2025 5:34 pm

'ഞാൻ മോദി ഫാൻ'; ബിജെപിയിൽ ചേർന്ന് നടി ഊർമിള ഉണ്ണി

കൊച്ചി: നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഊർമിളയുടെ രാഷ്ട്രീയ പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ ചലച്ചിത്ര രംഗത്തെ പ്രമുഖരുമെത്തി. 'മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്; നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്' ചലച്ചിത്ര നിർമാതാവായ ജി സുരേഷ് കുമാറും ചടങ്ങിനെത്തി. നൃത്തം, സീരിയൽ, സിനിമ എന്നീ രംഗങ്ങളിൽ സജീവമാണ് ഊർമിള. താനൊരു നരേന്ദ്ര മോദി ഫാനാണെന്നും ഊര്‍മിള പറഞ്ഞു. 'ഞാന്‍ എന്ത് തെറ്റ് ചെയ്തു? എന്തിനാണ് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്?'; നെഗറ്റീവ് പ്രചരണങ്ങളില്‍ വിതുമ്പി കയാദു ലോഹര്‍ മനസു കൊണ്ട് ബിജെപിയായിരുന്നു. എന്നാൽ അത്ര സജീവ പ്രവർത്തകയായിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഊർമിള ഉണ്ണിയുടെ രാഷ്ട്രീയ പ്രവേശനം ചൂടുള്ള ചർച്ചകൾക്ക് വഴിതെളിക്കുകയാണ്. Cinema News: Actress Urmila Unni joins BJP.

സമകാലിക മലയാളം 18 Nov 2025 5:34 pm

'അന്ന് മമ്മൂട്ടിയേയും മോഹൻലാലിനെയും സിജിയിൽ അവതരിപ്പിച്ചു, വലിയ പ്രശ്നമായി; രണ്ട് വർഷത്തേക്ക് എന്നെ വിലക്കി'

മലയാള സിനിമയിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള സംവിധായകനാണ് വിനയൻ . ആകാശഗംഗ, അത്ഭുതദ്വീപ്, അതിശയൻ തുടങ്ങിയ സിനിമകൾ എല്ലാം അതിന് ഉദാഹരമാണ്. 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തില്‍ കംപ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും അവതരിപ്പിച്ചതിന് തനിക്ക് വിലക്ക് നേരിടേണ്ടി വന്നുവെന്ന് പറയുകയാണ് വിനയന്‍. അന്നത് വലിയ പ്രശ്‌നമായിരുന്നുവെന്നും വിനയന്‍ ഓര്‍ത്തെടുത്തു. പുറത്തിറങ്ങാനിരിക്കുന്ന നിര്‍മിതബുദ്ധി അധിഷ്ഠിത ചിത്രം 'മണികണ്ഠന്‍: ദ് ലാസ്റ്റ് അവതാര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിലാണ് അദ്ദേഹം പഴയ ഓര്‍മ പങ്കുവെച്ചത്. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം സിനിമകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. 1999 ല്‍ 26 വര്‍ഷം മുൻപ് 'ആകാശഗംഗ' ചെയ്യുമ്പോള്‍, മയൂരി എന്ന് യക്ഷിയുടെ മുഖം മോര്‍ഫ് ചെയ്ത് പൂച്ചയുടേതു പോലെയാക്കുന്ന ഷോട്ടുണ്ട്. ആ മോര്‍ഫിങ്ങിന് അന്ന് ഒരു സെക്കന്‍ഡിന് 12,000 രൂപയാണ്. ഇന്ന് മുന്നൂറോ അഞ്ഞൂറോ മറ്റോ ഉള്ളൂ. 'അത്ഭുതദീപ്' ചെയ്യുമ്പോള്‍, ജഗതി ശ്രീകുമാര്‍- അമ്പിളി ചേട്ടനെ- കുഞ്ഞനായി ഡാന്‍സ് ചെയ്യിക്കണം. എന്ത് കഷ്ടപ്പാടാണ് നമ്മളന്ന് ചെയ്യുന്നത്. ഇന്നാണെങ്കില്‍ അമ്പിളി ചേട്ടന്റെ ഫോട്ടോയും ഒരു കുഞ്ഞന്റെ ഫോട്ടോയും കൊടുത്താല്‍ എന്ത് ഡാന്‍സ് വേണമെങ്കിലും നമുക്ക് കളിപ്പിക്കാം. ഹള്‍ക്ക് പോലെ കൊച്ചുകുട്ടി വലുതാകുന്ന കണ്‍സെപ്റ്റ് ആയിരുന്നു 'അതിശയ'ന്റേത്. എത്രയോ വര്‍ഷം എടുത്താണ് അന്നൊക്കെ ഒരു ഹോളിവുഡ് പടം ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ ചെറിയ ബജറ്റിങ്ങും റിലീസ് ടൈമുമൊക്കെയാണല്ലോ. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഗ്രാഫിക്‌സ് അതില്‍ വന്നില്ല. പക്ഷേ അത്തരം ചിന്തകൾ ഉണ്ടായി. 'എപ്പോഴും വിശപ്പ്, മണിക്കൂറുകളോളം നിര്‍ത്താതെ ഭക്ഷണം കഴിക്കും'; തനിക്ക് ബുളീമിയ എന്ന ഈറ്റിങ് ഡിസോര്‍ഡര്‍ ആണെന്ന് ഫാത്തിമ സന ഷെയ്ഖ് 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അവതരിപ്പിച്ചു, സിജിയില്‍ കൂടി. അന്ന് വലിയ പ്രശ്‌നമായി. ഒന്നോ രണ്ടോ വര്‍ഷം എന്നെ അവര്‍ വിലക്കി. ഇന്ന് മമ്മൂക്കയ്ക്കും മോഹന്‍ലാലിനുമൊക്കെ ഒരുവര്‍ഷം 100 പടത്തിനൊക്കെ ഡേറ്റ് കൊടുക്കാം. ഫോട്ടോസ് കൊടുത്താല്‍ മതിയല്ലോ. അവര്‍ ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ എക്‌സ്പ്രഷന്‍സോടെ അഭിനയിക്കും. 'മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്; നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്' നമ്മുടെ ആര്‍ട്ടിസ്റ്റുകള്‍ മോശക്കാരല്ല. വളരെ മികച്ച അഭിനേതാക്കളാണ്. അവര്‍ ചെയ്തിട്ടുള്ള അഭിനയത്തിന് മുകളില്‍ എക്‌സ്പ്രഷന്‍സ് കണ്ടാല്‍ നമുക്ക് ഞെട്ടിയല്ലേ പറ്റത്തുള്ളൂ. ആ കാലമാണ് വരുന്നത്. അതുകൊണ്ട് വലിയ ജാഡകള്‍ ഒന്നും ആര്‍ക്കും കാണിക്കാന്‍ പറ്റില്ല. അതിനുമുകളില്‍ കാണിക്കുന്ന, വിരല്‍ത്തുമ്പില്‍ എടുക്കാന്‍ പറ്റുന്ന ടെക്‌നീഷ്യന്‍സിന്റെ നാളുകളാണ് സിനിമയിലും ടെക്‌നോളജിയും വരുന്നത്- വിനയൻ പറഞ്ഞു. Cinema News: Director Vinayan opens up Boy Friend movie.

സമകാലിക മലയാളം 18 Nov 2025 5:33 pm

'ധനുഷിന്റെ സിനിമയാണെങ്കിലും വഴങ്ങില്ലേ?'; മാനേജര്‍ക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യ

തമിഴ് നടന്‍ ധനുഷിന്റെ മാനോജര്‍ക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യ ആനന്ദ്. തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് മന്യ ആനന്ദ്. ധനുഷിന്റെ മാനേജര്‍ ശ്രേയസിനെതിരെയാണ് മന്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ധനുഷിന്റെ സിനിമയിലേക്ക് എന്ന് പറഞ്ഞാണ് അയാള്‍ തന്നെ ബന്ധപ്പെട്ടതെന്നും മന്യ പറയുന്നു. 'നിന്റെ പ്രായത്തില്‍ എനിക്ക് രണ്ട് നാഷണല്‍ അവാര്‍ഡുണ്ട്'; മമ്മൂട്ടിയുടെ കളിയാക്കലിനെക്കുറിച്ച് ദുല്‍ഖര്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്യയുടെ ആരോപണം. ധനുഷിന്റെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ്, ധനുഷിന്റെ മാനജേര്‍ ശ്രേയസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ തന്നെ വിളിച്ചതെന്നാണ് മന്യ പറയുന്നത്. ഗ്ലാമറസ് വേഷമാണെങ്കില്‍ താന്‍ ചെയ്യില്ലെന്ന് ആദ്യമേ പറഞ്ഞു. നല്ല കഥാപാത്രമാണെങ്കില്‍ മാത്രം ചെയ്യാം എന്നായിരുന്നു തന്റെ പ്രതികരണമെന്നും നടി പറയുന്നു. 'ഞാന്‍ എന്ത് തെറ്റ് ചെയ്തു? എന്തിനാണ് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്?'; നെഗറ്റീവ് പ്രചരണങ്ങളില്‍ വിതുമ്പി കയാദു ലോഹര്‍ നല്ല വേഷമാണെന്നും പക്ഷെ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്നും അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അതിനൊന്നും വഴങ്ങില്ലെന്ന് വ്യക്തമാക്കി. ഇതിന് അയാള്‍ നല്‍കിയ മറുപടി ധനുഷിന്റെ സിനിമയാണെങ്കിലും വഴങ്ങില്ലേ എന്നായിരുന്നുവെന്നും മന്യ പറയുന്നു. അയാള്‍ തനിക്ക് തിരക്കഥ അയച്ചു തന്നുവെങ്കിലും താനത് വായിച്ചില്ലെന്നാണ് മന്യ പറയുന്നത്. ''ഞാന്‍ അത് വായിച്ചില്ല. ഞാന്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളാണ്. വേറേയും ജോലികള്‍ ചെയ്യുന്നുണ്ട്. ഞങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചോളൂ. അതല്ലാതെ മറ്റൊന്നും ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുത്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പിന്നെ ഞങ്ങളെ വിളിക്കുക വേറെ പേരാകും. ആളുകള്‍ ഈ പാറ്റേണ്‍ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്താല്‍ നന്നാകുമെന്ന് തോന്നുന്നു'' എന്നും മന്യ പറയുന്നു. താരത്തിന്റെ ആരോപണത്തോട് ധനുഷോ അദ്ദേഹത്തിന്റെ മാനേജര്‍ ശ്രേയസോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. തന്റെ പുതിയ ചിത്രം തേരെ ഇഷ്ഖ് മേമിന്റെ പ്രൊമോഷന്‍ തിരക്കിലാണ് ധനുഷ് ഇപ്പോള്‍. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. ആനന്ദ് എല്‍ റായ് ഒരുക്കുന്ന സിനിമയുടെ സംഗീതം എആര്‍ റഹ്മാന്‍ ആണ്. രാഞ്ജനയ്ക്ക് ശേഷം ആനന്ദും ധനുഷും ഒരുമിക്കുന്ന സിനിമയാണിത്. നവംബര്‍ 28നാണ് സിനിമയുടെ റിലീസ്. Actress Manya Anand makes casting couch allegations against Dhanush's manager Shreyas.

സമകാലിക മലയാളം 18 Nov 2025 5:18 pm

'നിന്റെ പ്രായത്തില്‍ എനിക്ക് രണ്ട് നാഷണല്‍ അവാര്‍ഡുണ്ട്'; മമ്മൂട്ടിയുടെ കളിയാക്കലിനെക്കുറിച്ച് ദുല്‍ഖര്‍

സിനിമ കരിയറായി തിരഞ്ഞെടുക്കാന്‍ തനിക്ക് ഭയമായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ ലെഗസിയോട് നീതി പുലര്‍ത്താന്‍ സാധിക്കുമോ എന്നതായിരുന്നു തന്നെ അലട്ടിയിരുന്ന ആശങ്കയെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. പുതിയ സിനിമ കാന്തയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ദുല്‍ഖര്‍ മനസ് തുറന്നത്. 'എനിക്ക് കരച്ചിലടക്കാനായില്ല, തിരിഞ്ഞുനോക്കുമ്പോള്‍ വാപ്പിച്ചിയും കരയുന്നു'; കരച്ചിലിന് ജെന്‍ഡറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ''തുടക്കത്തില്‍ അഭിനയത്തിലേക്ക് കടന്നുവരാന്‍ ആശങ്കയുണ്ടായിരുന്നു. പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ സാധിക്കുമോ എന്നതായിരുന്നു ആശങ്കയെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. സിനിമ തനിക്ക് ഒരു ഓപ്ഷനായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മലയാള സിനിമയില്‍ രണ്ടാം തലമുറ സിനിമാ താരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്.'' ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. 'നീയുമായി ഇനി സൗഹൃദമില്ലെന്ന് സുഹൃത്തുക്കള്‍; ഞാനൊരു വലിയ പരാജയമാണെന്ന് കരുതി; വാപ്പിച്ചിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു' ''ശ്രമിച്ചു നോക്കിയ ചിലരുണ്ട്. പക്ഷെ അവരൊന്നും വിജയിച്ചില്ല. അതിനാല്‍ എനിക്ക് സാധിക്കുന്ന ഒന്നാണെന്ന് തോന്നിയില്ല. അതിനാല്‍ ഞാന്‍ മറ്റെല്ലാം ശ്രമിച്ചു നോക്കി. ഒരു ഘട്ടത്തില്‍ സിനിമാ പശ്ചാത്തലമില്ലാതെ തന്നെ സിനിമാ സ്വപ്‌നങ്ങളുമായി നടക്കുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടി. അപ്പോഴാണ് ഞാന്‍ പേടിച്ചോടുകയാണെന്നും ഓടിയോളിക്കുകയായിരുന്നുവെന്നും ഞാന്‍ തിരിച്ചറിഞ്ഞു. വാപ്പിച്ചിയുടെ ലെഗസിയോട് നീതിപുലര്‍ത്താന്‍ സാധിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ, ഡര്‍ കി ആഗെ ജീത്ത് ഹേ എന്നാണല്ലോ പറയുക'' ദുല്‍ഖര്‍ പറയുന്നു. തനിക്ക് മമ്മൂട്ടി ഉപദേശങ്ങളൊന്നും തരാറില്ലെന്നും ദുല്‍ഖര്‍ പറയുന്നു. അതേസമയം അദ്ദേഹം ചിലപ്പോഴൊക്കെ തങ്ങള്‍ മക്കളെ കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. ''അദ്ദേഹം ഇടയ്ക്ക്, എനിക്ക് നിന്റെ പ്രായമായിരുന്നപ്പോള്‍, 42 വയസുള്ളപ്പോള്‍, രണ്ട് നാഷണല്‍ അവാര്‍ഡ് ഉണ്ടായിരുന്നു എന്നു പറയും. അതിനോട് എങ്ങനെയാണ് മത്സരിക്കാനാവുക. ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം അവാര്‍ഡ് ഷോയ്ക്ക് പോകുമ്പോള്‍ പറയും, നോക്ക് ഞാന്‍ എന്റെ ജോലിയില്‍ ബെസ്റ്റ് ആണ്. നിങ്ങളുടെ ക്ലാസില്‍ നിങ്ങളാണോ ബെസ്റ്റ്? ഞാനും സഹോദരിയും അത് കേട്ട് നില്‍ക്കും. അദ്ദേഹം അതൊക്കെയാണ് ചെയ്യാറുള്ളത്'' എന്നാണ് ദുല്‍ഖര്‍ പറയുന്നത്. കാന്തയാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്നാണ് സിനിമ കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത്. മലയാളത്തില്‍ അയാം ഗെയിം ആണ് ദുല്‍ഖറിന്റെ പുതിയ സിനിമ. Dulquer Salmaan says he was hesitant to join films as he was skeptical about whether he can live up to the legacy of Mammootty.

സമകാലിക മലയാളം 18 Nov 2025 4:37 pm

'മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്; നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്'

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശ്വേത മേനോൻ . പേരന്റിങിനെക്കുറിച്ച് ശ്വേത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ് അല്ലാതെ അവർക്ക് വേണ്ടി സമ്പാദിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് ശ്വേത ഇപ്പോൾ. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്വേതയുടെ പ്രതികരണം. മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്നും അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ഞാൻ എന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല. മകൾക്ക് വേണ്ടി ഞാൻ ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല. അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാൻ കഴിവുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അവൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്താൽ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോ​ഗ്യവുമാണ് മകൾക്ക് എനിക്ക് നൽകാനാകുന്നത്. അതിന് ശേഷം അവൾ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകൾക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. നല്ല ഓർമകൾക്കായി യാത്രകൾ നൽകാറുണ്ട്. എന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു. ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാനായില്ല, 'ജവാൻ ചെയ്തത് ഷാരുഖ് സാർ ഉള്ളത് കൊണ്ട് മാത്രം'; നയൻതാര ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയും. അല്ലെന്ന് ഞാൻ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാൻ പോകൂ, അഞ്ച് പെെസ തരാൻ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വ​ദിക്കണം. അവൾക്ക് വേണ്ടി സമ്പാദിക്കാൻ ഞാനാ​​ഗ്രഹിക്കുന്നില്ല. ഞാനതിൽ വളരെ ക്ലിയർ ആണ്. മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്. 'എപ്പോഴും വിശപ്പ്, മണിക്കൂറുകളോളം നിര്‍ത്താതെ ഭക്ഷണം കഴിക്കും'; തനിക്ക് ബുളീമിയ എന്ന ഈറ്റിങ് ഡിസോര്‍ഡര്‍ ആണെന്ന് ഫാത്തിമ സന ഷെയ്ഖ് നമുക്ക് വേണ്ടി നമ്മൾ ജീവിക്കണം അത് കണ്ട് അവർ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവർക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്. അവർക്ക് നല്ല പഠിത്തം കൊടുത്ത് നോക്കൂ. അവർക്ക് താൽപര്യമുള്ളതിൽ വിദ്യഭ്യാസം കൊടുക്കുക. അതാണ് ചെയ്യേണ്ടത്- ശ്വേത മേനോൻ പറഞ്ഞു. Cinema News: Actress Shwetha Menon on parenting.

സമകാലിക മലയാളം 18 Nov 2025 2:35 pm

'എപ്പോഴും വിശപ്പ്, മണിക്കൂറുകളോളം നിര്‍ത്താതെ ഭക്ഷണം കഴിക്കും'; തനിക്ക് ബുളീമിയ എന്ന ഈറ്റിങ് ഡിസോര്‍ഡര്‍ ആണെന്ന് ഫാത്തിമ സന ഷെയ്ഖ്

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പലപ്പോഴായി ഫാത്തിമ തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ അപസ്മാരത്തെക്കുറിച്ചുള്ള ഫാത്തിമയുടെ തുറന്നു പറച്ചില്‍ നേരത്തെ വാര്‍ത്തയായിട്ടുണ്ട്. ഇതിന് പുറമെ തനിക്ക് മറ്റൊരു ആരോഗ്യ പ്രശ്‌നം കൂടിയുണ്ടെന്നാണ് ഫാത്തിമ പറയുന്നത്. ബുളീമിയ എന്ന ഈറ്റിങ് ഡിസോര്‍ഡര്‍ തനിക്കുണ്ടെന്നാണ് ഫാത്തിമ സന പറയുന്നത്. ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാനായില്ല, 'ജവാൻ ചെയ്തത് ഷാരുഖ് സാർ ഉള്ളത് കൊണ്ട് മാത്രം'; നയൻതാര തന്റെ അരങ്ങേറ്റ ചിത്രമായ ദംഗലിന് ശേഷാണ് താന്‍ ബുളീമിയയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതെന്നാണ് ഫാത്തിമ പറയുന്നത്. ദംഗലിനായി ഫാത്തിമയ്ക്ക് ഭാരം കൂട്ടേണ്ടി വന്നിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ വിജയം നേടുകയും ഫാത്തിമയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഫാത്തിമയ്ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് ഈ സമയം നേരിടേണ്ടി വന്നത്. 'നീയുമായി ഇനി സൗഹൃദമില്ലെന്ന് സുഹൃത്തുക്കള്‍; ഞാനൊരു വലിയ പരാജയമാണെന്ന് കരുതി; വാപ്പിച്ചിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു' ''എനിക്ക് എന്റെ ശരീരവുമായി എല്ലായിപ്പോഴും ലവ്-ഹേറ്റ് ബന്ധമാണുണ്ടായിരുന്നത്. എന്റെ ഇമേജിനോട് എനിക്ക് അഡിക്ഷനായിരുന്നു. ഭക്ഷണവുമായി ടോക്‌സിക് റിലേഷന്‍ഷിപ്പാണ് എനിക്കുണ്ടായിരുന്നു. ദംഗലിന്റെ സമയത്ത് ഒരുപാട് വണ്ണം വച്ചിരുന്നു. ഒരു ഗോള്‍ ഉണ്ടെങ്കില്‍ ഞാന്‍ എന്തും ചെയ്യും. ദിവസവും മൂന്ന് മണിക്കൂര്‍ ട്രെയ്‌നിങ് ചെയ്തു. ദിവസം 2500-3000 കലോറി നേടാന്‍ ഭക്ഷണം കഴിച്ചു. സിനിമ കഴിഞ്ഞപ്പോഴേക്കും ട്രെയ്‌നിങ് നിര്‍ത്തിയെങ്കിലും കലോറി ശീലമായി മാറിയിരുന്നു'' ഫാത്തിമ പറയുന്നു. ''ഭക്ഷണം എന്റെ കംഫര്‍ട്ട് സോണായി മാറി. മണിക്കൂറുകളോളം നിര്‍ത്താതെ ഭക്ഷണം കഴിക്കും. എനിക്ക് എന്നിലൊരു നിയന്ത്രണവുമില്ലെന്നതില്‍ ഞാന്‍ സ്വയം വെറുത്തു. രണ്ട് മണിക്കൂര്‍ ഭക്ഷണം കഴിക്കും. പിന്നീട് നേരെ പട്ടിണിയിലേക്ക് കടക്കും. ഒരു ഘട്ടത്തില്‍ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് എത്തി. എനിക്ക് എപ്പോഴും വിശപ്പായിരുന്നു. പക്ഷെ ഇപ്പോള്‍ കൂടുതല്‍ ബോധവതിയാണ്. അനാരാഗ്യകരമായ ആ റിലേഷന്‍ഷിപ്പ് ഞാന്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്'' എന്നും ഫാത്തിമ സന പറയുന്നു. ദംഗലില്‍ തനിക്കൊപ്പം അഭിനയിച്ചിരുന്ന സാന്യ മല്‍ഹോത്രയാണ് ഭക്ഷണവുമായുള്ള തന്റെ അനാരോഗ്യകരമായ ബന്ധം ചൂണ്ടിക്കാണിക്കുന്നതെന്നും ഫാത്തിമ പറയുന്നു. Fatima Sana Shaikh opens up about her eating disorder Bulimia.

സമകാലിക മലയാളം 18 Nov 2025 2:04 pm

ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാനായില്ല, 'ജവാൻ ചെയ്തത് ഷാരുഖ് സാർ ഉള്ളത് കൊണ്ട് മാത്രം'; നയൻതാര

നടി നയൻതാര യുടെ 41-ാം പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. ഇപ്പോഴിതാ ഷാരുഖ് ഖാനൊപ്പം ജവാനിൽ അഭിനയിച്ചതിനേക്കുറിച്ച് നയൻതാര പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലൂടെയാണ് നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതും. ഷാരുഖ് ഖാൻ കാരണമാണ് ജവാനിൽ താൻ അഭിനയിച്ചതെന്ന് പറയുകയാണ് നയൻതാര. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം. ഷാരുഖ് സാറിനെ എനിക്ക് ഇഷ്ടമാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാൻ ജവാൻ ചെയ്തത്. അദ്ദേഹം എന്നോട് സംസാരിച്ചു, എന്നെ വളരെയധികം കംഫർട്ടബിളാക്കി. കാരണം എന്റെ കരിയറിൽ ആദ്യമായാണ് ഞാൻ ഹിന്ദി സിനിമയിലേക്ക് കടക്കുന്നത്. ഷാരുഖ് സാറിനോട് എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. എനിക്ക് തോന്നുന്നു അദ്ദേഹത്തിന് വേണ്ടി മാത്രമാണ്, പിന്നെ അറ്റ്‌ലി എന്റെ സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ ജവാൻ വരെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നു. ജവാൻ പൂർണമായും എന്റെ പ്രിയപ്പെട്ട ഷാരുഖ് സാറിനും അറ്റ്‌ലിയ്ക്കും വേണ്ടി ചെയ്ത സിനിമയായിരുന്നു.- നയൻതാര പറഞ്ഞു. 'ഒരാളുടെ കലയെ നശിപ്പിക്കുന്നതിലൂടെ എന്ത് ഉദ്ദേശ്യമാണ് നിറവേറുന്നത് ?; 'സിസു 2' ഇന്ത്യയിൽ റിലീസ് ചെയ്യുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയില്ല' അതേസമയം 2013 ൽ രോഹിത് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിലെ വൺ ടു ത്രീ ഫോർ എന്ന ​ഗാനത്തിലേക്ക് ഷാരുഖിനൊപ്പം നയൻതാരയെ പരി​ഗണിച്ചിരുന്നു. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് നയൻതാരയ്ക്ക് ചിത്രത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞില്ല. ഇതോടെ ആ വേഷം നടി പ്രിയ മണി ചെയ്യുകയായിരുന്നു. 'എനിക്ക് കരച്ചിലടക്കാനായില്ല, തിരിഞ്ഞുനോക്കുമ്പോള്‍ വാപ്പിച്ചിയും കരയുന്നു'; കരച്ചിലിന് ജെന്‍ഡറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ എന്നാൽ ഒരു പതിറ്റാണ്ടിനിപ്പുറം ഷാരുഖും നയൻതാരയും പ്രിയ മണിയും ജവാനിലൂടെ ഒന്നിച്ചു. ജവാൻ എന്ന ചിത്രത്തിന് ശേഷം നയൻതാരയും ഷാരുഖും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹത്തിന് ബോളിവുഡിൽ നിന്നെത്തിയ ചുരുക്കം ചില താരങ്ങളിലൊരാളായിരുന്നു ഷാരുഖ് ഖാൻ. Cinema News: Nayanthara talks about Jawan movie.

സമകാലിക മലയാളം 18 Nov 2025 1:02 pm

'നീയുമായി ഇനി സൗഹൃദമില്ലെന്ന് സുഹൃത്തുക്കള്‍; ഞാനൊരു വലിയ പരാജയമാണെന്ന് കരുതി; വാപ്പിച്ചിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു'

തന്റെ ജീവിതത്തില്‍ തകര്‍ന്നുപോയ നിമിഷങ്ങളെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ജീവിതത്തില്‍ രണ്ട് തവണ താന്‍ തളര്‍ന്നു പോയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ജീവിതം മാറ്റിയെടുത്തുവെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. ഓണസ്റ്റ് ടൗണ്‍ഹാളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ''ജീവിതത്തിലെ ആദ്യമായി തകര്‍ച്ച നേരിട്ടത് സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. അന്ന് ഞാന്‍ ആരോ ആണെന്ന ഭാവം ആയിരുന്നു എനിക്ക്. പെട്ടെന്നാണ് ആരും എന്നെ ഇഷ്ടപ്പെടുന്നില്ലെന്നും ഇഷ്ടം തോന്നുന്നൊരു സ്വഭാവമല്ല എന്റേതെന്നും തിരിച്ചറിയുന്നത്. എന്റെ സുഹൃത്തുക്കള്‍ ഒരുനാള്‍ എന്നോട് ഇനി നീയുമായി ഞങ്ങള്‍ക്ക് സൗഹൃദമില്ലെന്നും നിന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയാണെന്നും പറഞ്ഞു. അതിന് ഞാനിന്ന് നന്ദി പറയുകയാണ്.'' ദുല്‍ഖര്‍ പറയുന്നു. 'എനിക്ക് കരച്ചിലടക്കാനായില്ല, തിരിഞ്ഞുനോക്കുമ്പോള്‍ വാപ്പിച്ചിയും കരയുന്നു'; കരച്ചിലിന് ജെന്‍ഡറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ''അന്നത്തേത് പോലെ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ എനിക്ക് നല്ല സൗഹൃദങ്ങളോ ഒരു വ്യക്തിത്വമോ ഉണ്ടാകുമായിരുന്നില്ല. ആ സംഭവം എന്നെ മാറ്റി. എനിക്ക് ആളുകളുടെ ഇഷ്ടം വേണം. പക്ഷെ എന്തുകൊണ്ട് എന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല? അവിടെ നിന്നുമാണ് എന്റെ വ്യക്തിത്വം മാറുന്നതും. ആളുകളുമായി തുറന്ന് സംസാരിക്കാനും, അവര്‍ എന്താണ് വായിക്കുന്നത് എന്ത് പാട്ടാണ് കേള്‍ക്കുന്നത്, അങ്ങനെ കുറേക്കൂടി ഇന്ററസ്റ്റിങ് ആയൊരു വ്യക്തിയായി മാറാന്‍ ശ്രമിച്ചു. ആളുകള്‍ക്ക് ഇഷ്ടം തോന്നണമെങ്കില്‍ നമ്മല്‍ അനുകമ്പയുള്ളവരായിരിക്കണം എന്ന് തിരിച്ചറിഞ്ഞു. സിമ്പിളായൊരു കാര്യമായിരുന്നുവെങ്കിലും 12-13 വയസുള്ളപ്പോള്‍ എനിക്കത് അറിയില്ലായിരുന്നു. അനുകമ്പയുള്ളവരാകാന്‍ വലിയ സ്ഥാനമാനങ്ങളില്‍ ഇരിക്കുകയൊന്നും വേണ്ട. അതൊരു മാനിസാകവസ്ഥയാണ്.'' 'മലയാളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; ആ ഡിപിയെങ്കിലും മാറ്റ് അണ്ണാ, തുരുമ്പിച്ച് തുടങ്ങി'; ബിലാല്‍ പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷം, ഇല്ലെങ്കില്‍ ഇല്ലെന്ന് പറയാന്‍ ആരാധകര്‍! ''രണ്ടാമത്തെ സാഹചര്യം സിനിമയിലേക്ക് വരുന്നതിന് തൊട്ടുമുമ്പാണ്. ഞാന്‍ അന്ന് ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. അതൊരു ദുരന്തമായിരുന്നു. ഞാന്‍ ചെന്ന് ഒരു കൊല്ലം കഴിയുമ്പോഴാണ് ആഗോള സാമ്പത്തികമാന്ദ്യം വരുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ല. എങ്ങോട്ട് പോകണമെന്ന് അറിയില്ല. എനിക്കാണെങ്കില്‍ വീട്ടുകാരുടെ കാശിന് ജീവിക്കാനും വയ്യ. ആരോടെങ്കിലും എന്തെങ്കിലും ചോദിക്കുന്നതിനോട് എനിക്ക് ഇഷ്ടമില്ലായിരുന്നു. എന്ത് വേണമെങ്കിലും അത് സ്വയം നേടണം എന്നാണ് എന്റെ ചിന്ത. ആ സമയം, 26-ാം വയസില്‍, ഞാനൊരു വലിയ പരാജയം ആണല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. '' ദുല്‍ഖര്‍ പറയുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്നുമല്ലാതിരുന്ന സുഹൃത്തിനൊപ്പം ഷോര്‍ട്ട് ഫിലിം ചെയ്തപ്പോള്‍ അവന് ഇത്രയും ധൈര്യമുള്ളപ്പോള്‍ എനിക്ക് എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്ന് ചിന്തിച്ചു. അതേക്കുറിച്ച് വീട്ടുകാരോട് സംസാരിച്ചു. വാപ്പിച്ചി വളരെ പ്രൊടക്ടീവാണ്. നിനക്ക് വേണ്ട് എനിക്ക് വന്ന് നിന്ന് അഭിനയിക്കാനാകില്ല, നീ തന്നെ അഭിനയിക്കണം. നീ മോശമായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ അവര്‍ ക്രൂരമായിട്ടാകും പെരുമാറുക. എന്റെ മകനായതു കൊണ്ട് മാത്രം അവര്‍ നിന്നെ ഇഷ്ടപ്പെടണമെന്നില്ല എന്ന് പറഞ്ഞു. അദ്ദേഹത്തോട് മനസ് തുറന്ന് സംസാരിച്ച അന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. പക്ഷെ നാല്‍പ്പതാം വയസില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇഷ്ടമുള്ളൊരു കാര്യം ശ്രമിച്ചു പോലും നോക്കിയില്ലല്ലോ എന്ന കുറ്റബോധം തോന്നിയേക്കാം എന്നത് എന്നെ ഭയപ്പെടുത്തിയിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. Dulquer Salmaan on the lowest points in life. once he cried opening up to his father. Mammootty told him nobody will like him only because of he is his son.

സമകാലിക മലയാളം 18 Nov 2025 12:44 pm

'എനിക്ക് കരച്ചിലടക്കാനായില്ല, തിരിഞ്ഞുനോക്കുമ്പോള്‍ വാപ്പിച്ചിയും കരയുന്നു'; കരച്ചിലിന് ജെന്‍ഡറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴുമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ കരച്ചിലിന് ജെന്‍ഡര്‍ ഇല്ലെന്നും കരയാന്‍ തോന്നിയാല്‍ കരയണമെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ജീവിതത്തില്‍ സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴും താന്‍ കരയാറുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ഓണസ്റ്റ് ടൗണ്‍ഹാളിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ മനസ് തുറന്നത്. 'മലയാളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; ആ ഡിപിയെങ്കിലും മാറ്റ് അണ്ണാ, തുരുമ്പിച്ച് തുടങ്ങി'; ബിലാല്‍ പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷം, ഇല്ലെങ്കില്‍ ഇല്ലെന്ന് പറയാന്‍ ആരാധകര്‍! കരയുകയെന്നത് സ്വഭാവികമായ കാര്യമാണ്. അതില്‍ ആണെന്നോ പെണ്ണ് എന്നോ ഇല്ല. കരയാന്‍ തോന്നുമ്പോള്‍ കരയണം. അതിന് മടി കാണിക്കരുതെന്നാണ് താരം പറയുന്നത്. താന്‍ നിര്‍മിച്ച സിനിമ പരാജയപ്പെട്ടപ്പോള്‍ വല്ലാതെ കരഞ്ഞുവെന്നും ദുല്‍ഖര്‍ തുറന്ന് പറയുന്നു. 'നമ്മൾ എവിടെ നിന്ന് വരുന്നു എന്നതല്ല കാര്യം...'; ഓസ്കർ നേട്ടത്തിന് പിന്നാലെ വികാരാധീനനായി ടോം ക്രൂസ് ''എന്റെ സഹ നിര്‍മാതാവായിരുന്ന ജൊവാനെ വിളിച്ചു. എന്തുണ്ടെന്ന് ചോദിച്ചു. സുഖമാണെന്ന് മറുപടി കിട്ടി. ലഞ്ച് കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ കഴിച്ചെന്ന് പറഞ്ഞു. കരഞ്ഞോ എന്നായിരുന്നു അടുത്ത ചോദ്യം. യെസ് എന്ന് ജൊവാന്‍ പറഞ്ഞു. ബാത്ത് റൂമിലിരുന്ന് കരഞ്ഞുവെന്ന് ഞങ്ങള്‍ ഒരുമിച്ച് പറഞ്ഞു'' എന്നാണ് ദുല്‍ഖര്‍ പറയുന്നത്. താനും വാപ്പിച്ചിയും സിനിമ കണ്ട് കരഞ്ഞതിനെക്കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുന്നുണ്ട്. ''ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും തോന്നുന്ന സമയത്ത് കരയും. മകള്‍ ജനിച്ച ദിവസം കരഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ കണ്ടാല്‍ കരയും. ഞാനും വാപ്പിച്ചിയും ലയണ്‍ കിങ് കണ്ട് കരഞ്ഞിട്ടുണ്ട്. മുഫാസ മരിക്കുന്ന രംഗം ആയപ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല. വാപ്പിച്ചിയെ നോക്കിയപ്പോള്‍ പുള്ളിയും കരയാതിരിക്കാന്‍ പാടുപെടുകയായിരുന്നു'' എന്നും ദുല്‍ഖര്‍ പറയുന്നു. നല്ല സിനിമയും അതിനനുസരിച്ചുള്ള മ്യൂസിക്കുമുള്ള സിനിമയ്ക്ക് നല്ല രീതിയില്‍ കരയിക്കാനാകുമെന്നാണ് താരം പറയുന്നത്. കരച്ചിലിന് ജെന്‍ഡര്‍ ഇല്ല. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴുമുണ്ട്. കരയാന്‍ തോന്നിയാല്‍ കരയുക. നല്ല കാര്യങ്ങള്‍ക്കായാലും മോശം കാര്യങ്ങള്‍ക്കായാലും കരയണം എന്ന് തോന്നുമ്പോള്‍ കരയുക. ആ ഇമോഷനെ ഫ്രീയാക്കി വിടണമെന്നും ദുല്‍ഖര്‍ പറയുന്നു. Dulquer Salmaan about crying. remembers how he and Mammootty cried together while watching a movie.

സമകാലിക മലയാളം 18 Nov 2025 11:53 am

'ഒരാളുടെ കലയെ നശിപ്പിക്കുന്നതിലൂടെ എന്ത് ഉദ്ദേശ്യമാണ് നിറവേറുന്നത് ?; 'സിസു 2'ഇന്ത്യയിൽ റിലീസ് ചെയ്യുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയില്ല'

2022 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായിരുന്നു സിസു. ഇന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിലും തരം​ഗം തീർത്ത ചിത്രമായിരുന്നു സിസു. ജൽമാരി ഹെലൻഡർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒരു വാർ- ആക്ഷൻ മൂവി ആയാണ് പ്രേക്ഷകരിലേക്കെത്തിയത്. ജോർമ ടോമില ആണ് ചിത്രത്തിൽ നായകനായെത്തിയത്. ജോർമ അവതരിപ്പിച്ച ആറ്റമി കോർപി എന്ന കഥാപാത്രം ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ സിസു: റോഡ് ടു റിവഞ്ച് റിലീസിനൊരുങ്ങുകയാണ്. ഇന്ത്യയിലും ഈ മാസം 21 നാണ് ചിത്രം റിലീസിനെത്തുന്നത്. സെൻസർ ബോർഡിന്റെ വെട്ടിച്ചുരുക്കലുകൾക്കൊന്നും വിധേയമാകാതെയാണ് സിസു രണ്ടാം ഭാ​ഗം ഇന്ത്യയിൽ റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രം ഇന്ത്യയിൽ റിലീസിനെത്തുന്നതിനെക്കുറിച്ച് സംവിധായകൻ ജൽമാരി ഹെലൻഡർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിൽ സിനിമകൾക്ക് നേരിടുന്ന സെൻസർഷിപ്പിനെക്കുറിച്ച് ബോളിവുഡ് ഹം​ഗാമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ സിനിമകൾക്ക് വലിയ രീതിയിൽ സെൻസർ കട്ട് ഉണ്ടാകാറുണ്ട്. എ സർട്ടിഫിക്കറ്റ് കിട്ടുന്ന സിനിമകൾക്ക് പോലും സിബിഎഫ്സി വലിയ കട്ടുകൾ നിർദേശിക്കാറുണ്ട്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു സംവിധായകനോടുള്ള ചോദ്യം. എനിക്ക് ഇത്തരം കാര്യങ്ങളോട് ഭയങ്കര വെറുപ്പാണ്. മുപ്പത് വർഷങ്ങൾക്ക് മുൻപ് ഫിൻലൻഡിലും ഇത് ഉണ്ടായിരുന്നതു കൊണ്ട് എനിക്ക് ഇതേക്കുറിച്ച് സംസാരിക്കാൻ കഴിയും. റോബോകോപ്പ് പോലെയുള്ള സിനിമകൾ ആദ്യം കണ്ടപ്പോൾ, ആ സിനിമയിൽ ശരിക്കും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ കണ്ടില്ല, അത് ശരിക്കും അരോചകമായിരുന്നു. 'നമ്മൾ എവിടെ നിന്ന് വരുന്നു എന്നതല്ല കാര്യം...'; ഓസ്കർ നേട്ടത്തിന് പിന്നാലെ വികാരാധീനനായി ടോം ക്രൂസ് പിന്നീട്, അതിന്റെ ഒറിജിനൽ, കട്ട് ചെയ്യാത്ത പതിപ്പ് കാണാൻ അവസരം കിട്ടിയപ്പോഴാണ് ആ സിനിമയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായത്. അത് കണ്ടപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു. ഒരാളുടെ കലയെ നശിപ്പിക്കുന്നതിലൂടെ എന്ത് ഉദ്ദേശ്യമാണ് നിറവേറുന്നതെന്ന് എനിക്കറിയില്ല. 'ഒരു ഡയലോ​ഗ് പോലുമില്ലാതെ, ഇത്ര കൃത്യമായി വികാരങ്ങൾ അവതരിപ്പിക്കാൻ ജോർമയെ കഴിഞ്ഞേയുള്ളൂ'; സിസു 2വിനേക്കുറിച്ച് സംവിധായകൻ ആളുകൾക്ക് ഒരു സിനിമയിൽ താല്പ്പര്യമുണ്ടെങ്കിൽ, അത് കാണണോ വേണ്ടയോ എന്നുള്ളത് അവരുടെ ഉത്തരവാദിത്വമാണ്. സിസു: റോഡ് ടു റിവഞ്ച് ഇന്ത്യയിൽ റിലീസ് ചെയ്യുമ്പോൾ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല.- സംവിധായകൻ പറഞ്ഞു. Cinema News: Director Jalmari Helander talks about Sisu: Road to Revenge india release.

സമകാലിക മലയാളം 18 Nov 2025 11:51 am

'മലയാളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; ആ ഡിപിയെങ്കിലും മാറ്റ് അണ്ണാ, തുരുമ്പിച്ച് തുടങ്ങി'; ബിലാല്‍ പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷം, ഇല്ലെങ്കില്‍ ഇല്ലെന്ന് പറയാന്‍ ആരാധകര്‍!

മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒരുമിച്ച ചിത്രമാണ് ബിഗ് ബി. അന്ന് ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടുവെങ്കിലും, കാലത്തിന് മുമ്പേ സഞ്ചരിച്ച ബിഗ് ബി പിന്നീട് ഒരു കള്‍ട്ടായി മാറുകയായിരുന്നു. അമലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് ഇന്ന് ബിഗ് ബി കരുതപ്പെടുന്നത്. മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ ഒന്നാണ് ബിലാല്‍. അയാള്‍ ഫോളോ ചെയ്തു, ഭയം ഭീതിയായി; എന്ത് ചെയ്യണമെന്നറിയില്ല, പേടിച്ച് കരച്ചില്‍ വന്നു; നടിയ്ക്ക് രക്ഷകരായത് കേരള പൊലീസ് ബിഗ് ബി ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും സിനിമാസ്‌നേഹികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ബിഗ് ബിയ്‌ക്കൊരു രണ്ടാം ഭാഗം ഒരുക്കാന്‍ അമലും മമ്മൂട്ടിയും തീരുമാനിച്ചത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ പ്രഖ്യാപിച്ച നിമിഷം ആരാധകര്‍ അനുഭവിച്ച ആവേശം സമാനതകളില്ലാത്തതാണ്. എന്നാല്‍ ബിലാലിനെ വീണ്ടും കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. കൃത്യമായി പറഞ്ഞാല്‍ എട്ട് വര്‍ഷം. 'ബക്കാര്‍ഡിയുടെ പരസ്യം, ഇപ്പോഴും ദേവാസുരത്തില്‍ തന്നെ; ബുജി ആക്രികളൊക്കെ തിരിച്ചെടുക്കുന്ന രഞ്ജിത്ത്'; ട്രോളുകളില്‍ 'ആരോ' ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രഖ്യാപനത്തിന് ഈ നവംബര്‍ 17 ഓടെ എട്ട് വര്‍ഷം തികയുകയാണ്. തങ്ങളുടെ സങ്കടവും നിരാശയുമൊക്കെ ബിലാല്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റിന്റെ കമന്റ് ബോക്‌സിലൂടെ അറിയിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ബിലാല്‍ സംഭവിക്കാത്തതില്‍ നിരാശ രേഖപ്പെടുത്തിയെത്തുന്നത്. ''മലയാളം കണ്ട ഏറ്റവും വലിയ സ്‌കാം അനൗണ്‍സ്‌മെന്റ്. ഈ പടത്തിന് ഈസി ആയി നല്ലൊരു ത്രെഡ് ഉണ്ടാക്കി സ്‌ക്രിപ്റ്റ് ഉണ്ടാക്കി എടുക്കാന്‍ എളുപ്പം ആണ്.. എന്നിട്ടും അനൗണ്‍സ് ചെയ്തു 8 വര്‍ഷം അയിട്ടും ഇതൊന്നും ചെയ്തില്ല എങ്കില്‍ അമല്‍ നീരദ് ഇത് അവന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി അന്നൗസ് ചെയ്ത ഒന്ന് മാത്രം ആണ് ഇത്. വരത്തന്‍ വരുന്ന മുന്നേ ഇനി വരുന്ന അമല്‍ പടങ്ങള്‍ക്ക് ഒരു പ്രീ ഹൈപ്പും ഈ ഒരു ഫാക്ട് വെച്ചു ഒപ്പിച്ചു എടുക്കാന്‍'' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'അങ്ങോര്‍ക്ക് ബുദ്ധി ഉണ്ട്.. ആ പടം അന്ന് പൊട്ടി.. സോഷ്യല്‍ മീഡിയയില്‍ ബിലാല്‍ തീ എന്ന് പോസ്റ്റ് ഇട്ടാല്‍ കാശ് കിട്ടില്ല എന്ന് അമലിന് അറിയാം.. ഇക്ക ഫാന്‍സ് തിയേറ്ററില്‍ പോവാത്തവര്‍ ആണെന്നും അങ്ങോര്‍ക്കു നല്ല ബോധ്യമുണ്ട്., ഈ നിലകുറുഞ്ഞി പൂക്കുമോ, ഇനി നടക്കില്ല എന്ന് ഉറപ്പുള്ള പ്രൊജക്റ്റ്, ഡിപി മാറ്റണ്ണാ... തുരുമ്പെടുത്ത് തുടങ്ങി, അഴിച്ചു വിട് അമലേ, 8 വര്‍ഷം കഴിഞ്ഞു, പടം ഇല്ലെങ്കില്‍ അതൊന്ന് ഔദ്യോഗികം ആയിട്ട് പറഞ്ഞൂടെ അല്ലെങ്കില്‍ ഡിപി എങ്കിലും ചെയ്ഞ്ച് ചെയ്യൂ, ഇതിപ്പോ പടം വരുമെന്ന് ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്ന കുറെ ഫാന്‍സുകാരുണ്ട്, എന്തുവാഡേയ് അമല്‍ സാറേയ്. ... പടം ഇല്ലെങ്കില്‍ ഇല്ലെന്നു പറയൂ' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബിഗ് ബി. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ഉണ്ണി ആര്‍ ആയിരുന്നു. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീര്‍ താഹിറായിരുന്നു ഛായാഗ്രഹണം. After eight years of announcement fans asks for an update of Bilal. Social asks Amal Neerad to remove his DP.

സമകാലിക മലയാളം 18 Nov 2025 11:24 am

'നമ്മൾ എവിടെ നിന്ന് വരുന്നു എന്നതല്ല കാര്യം...'; ഓസ്കർ നേട്ടത്തിന് പിന്നാലെ വികാരാധീനനായി ടോം ക്രൂസ്

അതിസാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച് ലോക സിനിമാ പ്രേമികൾക്കിടയിൽ വലിയൊരു ആരാധകനിര സൃഷ്ടിച്ചെടുത്ത താരമാണ് ടോം ക്രൂസ്. നാല് പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തിലെ സംഭാവനകൾ മാനിച്ച് ടോം ക്രൂസിന് ഹോണററി ഓസ്കർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുകയാണ് അക്കാദമി. ഞായറാഴ്ച നടന്ന ഗവർണേഴ്‌സ് അവാർഡ്‌സിൽ വെച്ചാണ് ടോം ക്രൂസിന് ഓണററി ഓസ്‌കർ സമ്മാനിച്ചത്. ഓസ്കർ ഏറ്റുവാങ്ങിയ ശേഷം ടോം ക്രൂസ് പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. എന്റെ ഓർമ ശരിയാണെങ്കിൽ കുട്ടിക്കാലം മുതലേ എനിക്ക് സിനിമയോട് പ്രണയം തുടങ്ങിയിരുന്നു. തിയറ്ററിനുള്ളിൽ ഇരുട്ടിനെ കീറിമുറിച്ച് ഒരു രശ്മി മുന്നിലെ തിരശീലയിൽ പോയി പതിച്ച് ഒരു സ്ഫോടനം നടക്കുന്നത് അന്ന് ഞാൻ അത്ഭുതത്തോടെയാണ് കണ്ടത്. പെട്ടെന്ന് എന്റെ ചുറ്റിലുമുള്ള ലോകം വളരെ വലുതായി. അതെന്റെ കണ്ണു തുറപ്പിച്ചു. അതെന്നിൽ ആഴത്തിലുള്ള ഒരു തരം വിശപ്പുണ്ടാക്കി, സാഹസികതയ്ക്കും, അറിവിനും, മനുഷ്യനെ മനസിലാക്കി അവരോട് അവരുടെ തന്നെ കഥ പറയാനുമുള്ള ഒരു വിശപ്പ്. ജീവിതത്തിന് മറികടക്കാനാകുന്ന പരിധികളെക്കുറിച്ചുള്ള ബോധം എനിക്ക് നൽകിയത് സിനിമയാണ്. സിനിമാ മേഖലയെ പിന്തുണയ്ക്കാനായി ഞാൻ ഏത് അറ്റം വരെയും പോകും എന്ന് ഉറപ്പ് തരുന്നു. അതിന് നിലവിലുള്ളതിനേക്കാൾ എല്ലുകൾ എന്റെ ശരീരത്തിൽ ഒടിഞ്ഞാലും കുഴപ്പമില്ല. സിനിമയിൽ കയറിപ്പറ്റാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും പ്രചോദനം നൽകാൻ ഞാൻ ശ്രമിക്കും- ടോം ക്രൂസ് പറഞ്ഞു. View this post on Instagram A post shared by The Academy (@theacademy) സിനിമയിലൂടെയാണ് ഞാൻ ഈ ലോകം കാണുന്നത്. വൈവിധ്യങ്ങളെ വിലമതിക്കാനും ബഹുമാനിക്കാനും എന്നെ പഠിപ്പിക്കുന്നത് സിനിമയാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വവും... നമ്മൾ എത്രയോ കാര്യങ്ങളിൽ ഒരുപോലെയാണ്. നമ്മൾ എവിടെ നിന്ന് വരുന്നു എന്നതല്ല കാര്യം, ആ തിയറ്ററിൽ നമ്മളൊരുമിച്ച് ചിരിക്കും, നമ്മുക്ക് ഒരുമിച്ച് ഫീൽ ചെയ്യും, നമ്മളൊരുമിച്ച് പ്രതീക്ഷിക്കും അതാണ് ഈ കലയുടെ ശക്തി. 'ബക്കാര്‍ഡിയുടെ പരസ്യം, ഇപ്പോഴും ദേവാസുരത്തില്‍ തന്നെ; ബുജി ആക്രികളൊക്കെ തിരിച്ചെടുക്കുന്ന രഞ്ജിത്ത്'; ട്രോളുകളില്‍ 'ആരോ' അതുകൊണ്ടാണ് അത് പ്രധാനമായിരിക്കുന്നത്. ഞാൻ പ്രാധാന്യം കൊടുക്കുന്നതും അതുകൊണ്ടാണ്. അതുകൊണ്ട് സിനിമ നിർമിക്കുക എന്നത് ഞാൻ ചെയ്യുന്ന കാര്യമല്ല, അത് ഞാൻ തന്നെയാണ്.- ടോം ക്രൂസ് കൂട്ടിച്ചേർത്തു. ഇതിനുമുൻപ് ടോം ക്രൂസ് നാല് ഓസ്‌കർ നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്. അയാള്‍ ഫോളോ ചെയ്തു, ഭയം ഭീതിയായി; എന്ത് ചെയ്യണമെന്നറിയില്ല, പേടിച്ച് കരച്ചില്‍ വന്നു; നടിയ്ക്ക് രക്ഷകരായത് കേരള പൊലീസ് ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലൈ, ജെറി മഗ്വെയർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള നാമനിർദ്ദേശങ്ങളും മഗ്നോലിയ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള നാമനിർദ്ദേശവും, ടോപ്പ് ഗൺ: മാവെറിക് എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് എന്ന നിലയിൽ മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശവും ലഭിച്ചിരുന്നു. Cinema News: Actor Tom Cruise receives Honorary Oscar At Governors Awards gets emotional.

സമകാലിക മലയാളം 18 Nov 2025 11:21 am

അയാള്‍ ഫോളോ ചെയ്തു, ഭയം ഭീതിയായി; എന്ത് ചെയ്യണമെന്നറിയില്ല, പേടിച്ച് കരച്ചില്‍ വന്നു; നടിയ്ക്ക് രക്ഷകരായത് കേരള പൊലീസ്

കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് യാത്ര ചെയ്യുമ്പോഴുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടിയും എഴുത്തുകാരിയുമായ കൃഷ്ണതുളസി ഭായ്. കേരള പൊലീസ് തന്റെ സഹായത്തിന് എത്തിയതിനെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്. തന്നെ ഒരാള്‍ പിന്തുടര്‍ന്നതിനെക്കുറിച്ചാണ് കൃഷ്ണതുളസി ഭായ് പറയുന്നത്. അവരുടെ വാക്കുകളിലേക്ക്: 'ബക്കാര്‍ഡിയുടെ പരസ്യം, ഇപ്പോഴും ദേവാസുരത്തില്‍ തന്നെ; ബുജി ആക്രികളൊക്കെ തിരിച്ചെടുക്കുന്ന രഞ്ജിത്ത്'; ട്രോളുകളില്‍ 'ആരോ' 'ആദ്യമേ പറയട്ടെ, കേരളാപോലീസിനു ഒരു ബിഗ് സല്യൂട്ട്...! കുറേക്കാലമായി ജീവിതാനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുക പതിവില്ല.. വിമര്‍ശനബുദ്ധിയോടുകൂടി മാത്രം സമീപിക്കുന്നവരോട് ഏറ്റുമുട്ടാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടാണ്. പക്ഷേ, എനിക്കുണ്ടായ ഈ അനുഭവം പലര്‍ക്കും ഉപകാരപ്പെടും എന്ന് തോന്നുന്നതുകൊണ്ട് എഴുതാം എന്ന് കരുതി. ആള്‍ക്കൂട്ടത്തിനൊപ്പം നരസിംഹത്തിലെ പാട്ടിന് ചുവടുവച്ച് ഷാജി കൈലാസ്; ഹിറ്റുകളുടെ രാജാവിന് ഇങ്ങനെയുമൊരു മുഖമോ? കുറച്ചുദിവസംമുന്‍പ്, രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും, ഞാനും എന്റെ സഹായിയുംകൂടി ഷൂട്ട് കഴിഞ്ഞു തിരികെ വീട്ടിലേക്കു പോവുകയായിരുന്നു. ഈസ്റ്റ്‌ഫോര്‍ട്ട് കഴിഞ്ഞപ്പോള്‍ കാറിന്റെ ഉള്ളിലേക്ക് ബൈക്കില്‍ വന്ന ഒരാള്‍ എത്തിനോക്കിയതായി തോന്നി... തോന്നല്‍ ശരിയായിരുന്നു, വണ്ടിയില്‍ 2 സ്ത്രീകള്‍ മാത്രമാണ് എന്ന് കണ്ട അയാള്‍ ബൈക്കില്‍ ഞങ്ങളെ ഫോളോചെയ്യാന്‍ തുടങ്ങി...അത് മനസ്സിലായത് റോഡില്‍ അല്പം തിരക്ക് കുറഞ്ഞ സ്ഥലത്ത് ഞാന്‍ വണ്ടിയുടെ സ്പീഡ് കൂട്ടിയപ്പോള്‍ ആയിരുന്നു. ഉടനെ ഒപ്പമെത്താന്‍ അയാളും ശ്രമിക്കുന്നു. തമ്പാനൂര്‍ എത്താറായപ്പോള്‍ അതാ അയാള്‍ തൊട്ടടുത്ത്. നല്ല സ്പീഡില്‍ അയാള്‍ ഞങ്ങളെ ഫോളോ ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ഭയം വലിയ ഭീതിയായി മാറി. സാധാരണ ഞാന്‍ താമസിക്കുന്നതിന്റെ അടുത്തുതന്നെയാണ് സഹായിയും ഇറങ്ങുക.. അന്ന് പക്ഷേ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ഇറങ്ങേണ്ടിയിരുന്നത്.. ഞങ്ങള്‍ ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ അയാളും ബസ് സ്റ്റാന്‍ഡിന്റെ ഉള്ളില്‍ ബൈക്ക് നിര്‍ത്തുന്നത് കണ്ടു. 'ശ്രദ്ധിക്കണം' എന്ന് പറഞ്ഞപ്പോള്‍ സഹായിയായ സഹോദരി പറഞ്ഞു: ബസ് സ്റ്റാന്‍ഡിനുള്ളില്‍ ജനമൈത്രി പോലീസ് സ്‌റ്റേഷനുണ്ട്, ഞാന്‍ അവിടെപ്പോയി നിന്നോളം എന്ന്. അയാള്‍ പോയെന്നു കരുതി ഞാന്‍ വണ്ടി എടുക്കുമ്പോഴേക്കും അവിടെ ഒരു വലിയ ബ്ലോക്ക് വന്നു... ഒരു ഓട്ടോ െ്രെഡവറോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഏതോ ട്രെയിന്‍ വന്നു ഇപ്പോള്‍, അതിലെ ആളുകളൊക്കെ പോകുന്നതിന്റെ തിരക്കാണ് എന്ന്.. വണ്ടി പതുക്കയെ മുന്‍പോട്ട് എടുക്കാന്‍ സാധിക്കുമായിരുന്നുള്ളു.. പെട്ടന്ന് ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ ഓടിവന്ന് എന്റെ വണ്ടിയ്ക്ക് ചുറ്റും നടക്കുന്നു,.. എന്നോട് ഗ്ലാസ് താഴ്ത്താന്‍ പറയുന്നു, എന്റെ െ്രെഡവിംഗ് സീറ്റിനടുത്തുള്ള ഡോറില്‍ തട്ടുന്നു, ആകെ ബഹളം. എത്രയോ ആളുകള്‍ ആ ബ്ലോക്കില്‍പ്പെട്ടവര്‍ തന്നെ അവിടെയുണ്ട്, പക്ഷെ ആരും ഇത് ശ്രദ്ധിക്കുന്നില്ല.. എല്ലാവരും അവരവരിലേക്ക് ചുരുങ്ങിയ ലോകമാണ്.. ഞാനൊരു സഹായവും പ്രതീക്ഷിക്കേണ്ടതില്ല...എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാന്‍ പേടിച്ചു.. കാറില്‍ തട്ടിക്കൊണ്ടുള്ള അയാളുടെ ക്രുദ്ധമായ നില്‍പ്പുകണ്ട് എനിക്ക് ബോധംപോവുമെന്നു തോന്നി.. അപ്പോള്‍ കണ്ട ഒരു ഗാപ്പില്‍ ഞാന്‍ വേഗം വണ്ടി മുന്നോട്ടെടുത്തു...അയാള്‍ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നി, അയാള്‍ മറ്റൊരു വണ്ടിയുടെ പുറകില്‍നിന്ന് വീണ്ടും എന്റെ അടുത്തെത്താന്‍ നോക്കുന്നത് ഞാന്‍ കണ്ടു. ഏതോ ഉള്‍പ്രേരണയാള്‍ പെട്ടന്ന് ഞാന്‍ ഫോണ്‍ എടുത്തു 100ലേക്ക് ഡയല്‍ ചെയ്തു.. വിളിച്ചപ്പോള്‍ത്തന്നെ ഒരു ലേഡി ഓഫീസര്‍ ഫോണ്‍ എടുത്തു.. ഞാന്‍ പറഞ്ഞു ഒരാള്‍ എന്നെ ഫോളോ ചെയ്യുന്നു, ബുദ്ധിമുട്ടിക്കുന്നു, എന്താണ് ചെയ്യേണ്ടതേന്ന് എനിക്കറിയില്ല.. സത്യം പറഞ്ഞാല്‍ എനിക്ക് കരച്ചില്‍ വന്നു.. ഞാന്‍ അറിയാതെയൊന്ന് വിതുമ്പിപ്പോയി. എവിടെയാണ് നില്‍ക്കുന്നതെന്ന് ലേഡി ഓഫീസര്‍ എന്നോട് ചോദിച്ചു.. ഞാന്‍ ലൊക്കേഷന്‍ പറഞ്ഞു കൊടുത്തു. പോലീസ് വരുമോ ഇല്ലയോ എന്നറിയാതെ കൈരളി തിയേറ്ററിലേക്ക് തിരിയുന്ന ഭാഗത്തെ ഓട്ടോ സ്റ്റാന്‍ഡിന്റെ അവിടെ ഞാന്‍ വണ്ടി നിര്‍ത്തി ഒരു ഓട്ടോ െ്രെഡവറോട് കാര്യം പറയാന്‍ ശ്രമിച്ചു...അയാള്‍ എന്റെ വണ്ടി എവിടെയാണ് എന്ന് പരതുന്നുണ്ട്. പക്ഷേ അപ്പോള്‍ത്തന്നെ എനിക്കൊരു കാള്‍ വന്നു, പോലീസില്‍ നിന്നായിരുന്നു, എവിടെയാണ് നില്‍ക്കുന്നതെന്ന് അന്വേഷിച്ച്... എല്ലാംകൂടി ഒരു അഞ്ചു മിനിറ്റില്‍ താഴയേ ആയുള്ളൂ. ഒരു പോലീസ് ജീപ്പ് അടുത്തെത്തി. ആകെ തത്രപ്പാടില്‍ ആയിരുന്നതുകൊണ്ട് കാറില്‍നിന്ന് ഇറങ്ങി സംസാരിക്കാനുള്ള മര്യാദപോലും എനിക്കുണ്ടായില്ല... ഞാന്‍ ഉള്ളില്‍ ഇരുന്നുതന്നെ കാര്യങ്ങള്‍ പറഞ്ഞു.. വെളിയിലേക്ക് നോക്കിയപ്പോള്‍ അല്പം അകലെനിന്നും അയാള്‍ ധൃതിയില്‍ നടന്നുവരുന്നത് കണ്ടു... പോലീസ് ജീപ്പ് കണ്ടിട്ടാവണം, അയാള്‍ നടത്തം നിര്‍ത്തി വേഗം സ്വന്തം ഫോണെടുത്തുനോക്കി ഒന്നും അറിയാത്തപോലെ അതില്‍ നോക്കി മാറിനിന്നു. ഞാന്‍ അയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു.. രണ്ടു ഓഫീസര്‍മാര്‍ പോയി അയാളെ വിളിച്ചുകൊണ്ട് വന്നു.. അവര്‍ ചോദിക്കുമ്പോള്‍ അയാള്‍ പറഞ്ഞത്, എനിക്ക് എന്തോ നോട്ടീസ് കൊടുക്കാന്‍ വന്നതാണെന്ന്.. ഒരു സ്ത്രീയെ രാത്രി ബൈക്കില്‍ ഫോളോ ചെയ്താണോ നോട്ടീസ് കൊടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് മിണ്ടാട്ടമില്ല.. അവര്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പിന്നെ അയാളുടെ പറയുന്നു, ഏതോ പോലീസ് ഓഫീസറിനെ അയാള്‍ക്ക് അറിയാം എന്നായിരുന്നു.. 'അതുകൊണ്ട് സ്ത്രീകളെ രാത്രി നീ ഫോളോ ചെയ്യുമോ?' എന്നവര്‍ തിരിച്ചു ചോദിച്ചപ്പോള്‍ അയാള്‍ നിശബ്ദനായി ഒരു പാവത്തെപ്പോലെ പതുങ്ങിനിന്നു. കേസ് എടുക്കണോ, എന്ന് ഓഫീസര്‍മാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, വേണ്ട, അയാളെ താക്കീത് നല്‍കി വിടു എന്ന്.. ആ ഓഫീസര്‍മാര്‍ എന്നോട് ധൈര്യമായി പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും എനിക്ക് പോലീസിന്റെ കാള്‍ വന്നു, 'എല്ലാം ഓക്കേ അല്ലേ' എന്ന് അന്വേഷിക്കുവാന്‍. ഞാന്‍ വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും, ഒരു ഓഫീസര്‍ വിളിച്ചു, വീട്ടില്‍ എത്തിയോ എന്ന് അന്വേഷിച്ചു... ഫോണ്‍ കട്ട് ചെയ്യും മുന്‍പ് ആ ഓഫീസര്‍ എന്നോട് ചോദിച്ചു, 'ഹാപ്പി അല്ലേ..' അതേ എന്ന് ഞാന്‍ സന്തോഷത്തോടെ മറുപടി കൊടുത്തു... അവരുടെ ട്രെയിനിങ്ങിന്റെ ഭാഗമാകും. എങ്കില്‍ത്തന്നെയും ആ ചോദ്യം എനിക്ക് അതിയായ സന്തോഷംതന്നു.. ഇങ്ങനെയൊരു ചോദ്യം നമ്മള്‍ നമ്മുടെ ജീവിതത്തില്‍ അപൂര്‍വ്വമായിമാത്രം കേള്‍ക്കുന്ന ചോദ്യമാണല്ലോ. എന്തുകൊണ്ട് ഞാന്‍ കേസിനു പോയില്ല എന്ന് വിചാരിക്കാം, ചിലരെങ്കിലും. അതിന്റെ പിന്നിലുള്ള ഓരോ ആവശ്യങ്ങള്‍ക്കു വേണ്ടി നടക്കുവാന്‍ ഞാന്‍ മാത്രേയുള്ളു, അതുകൊണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക്, എവിടെയെങ്കിലും തനിയെ ഇതുപോലെ ഒരു പ്രശ്‌നം നേരിടേണ്ടി വരുമ്പോള്‍ ധൈര്യമായി 100ലേക്ക് ഡയല്‍ ചെയ്യാം...എന്തെങ്കിലും പ്രശ്‌നങ്ങളില്‍പ്പെട്ടു ഒറ്റയ്ക്കായിപ്പോയ സ്ത്രീകള്‍ക്ക് ഇതൊരു ധൈര്യമാണ്. പോലീസിനു പല പരിമിതികളുമുണ്ടാവും, പലര്‍ക്കും പല വിമര്‍ശനങ്ങളുമുണ്ടാവും... പക്ഷെ ഇതുപോലെ ഒരു ആപത് സന്ദര്‍ഭത്തില്‍ നമുക്ക് വിളിക്കാന്‍ പോലീസ് മാത്രമേയുള്ളു... പോലീസ് ചെയ്തത് അവരുടെ കടമയാവാം, പക്ഷെ എനിക്കത് നല്‍കിയ സമാധാനത്തിന് ഞാന്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നു' Actress Krishna Thulasi Bai shares how Kerala Police rescued her when a guy followed her.

സമകാലിക മലയാളം 17 Nov 2025 4:44 pm

'ബക്കാര്‍ഡിയുടെ പരസ്യം, ഇപ്പോഴും ദേവാസുരത്തില്‍ തന്നെ; ബുജി ആക്രികളൊക്കെ തിരിച്ചെടുക്കുന്ന രഞ്ജിത്ത്'; ട്രോളുകളില്‍ 'ആരോ'

സ്‌ക്രീനില്‍ മഞ്ജു വാര്യരും ശ്യാമപ്രസാദും. ക്യാമറയ്ക്ക് പിന്നില്‍ രഞ്ജിത്ത്. നിര്‍മാണം മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനി. സംഗീതം ബിജിബാലും. അങ്ങനെ അരങ്ങത്തും അണിയറയിലുമൊക്കെ പ്രതിഭാധാരാളിത്തവുമായാണ് ആരോ എന്ന ഹ്രസ്വചിത്രമെത്തിയത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രമെത്തിയത്. ഇന്നലെ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനൊപ്പം നരസിംഹത്തിലെ പാട്ടിന് ചുവടുവച്ച് ഷാജി കൈലാസ്; ഹിറ്റുകളുടെ രാജാവിന് ഇങ്ങനെയുമൊരു മുഖമോ? എന്നാല്‍ കയ്യടികളേക്കാള്‍ കൂടുതല്‍ ലഭിക്കുന്നത് വിമര്‍ശനങ്ങളും ട്രോളുകളുമാണെന്ന് മാത്രം. മഞ്ജു വാര്യരും ശ്യാമപ്രസാദും നന്നായി അഭിയനിച്ചിട്ടുണ്ടെന്നും ബിജിബാലിന്റെ സംഗീതവും കൊള്ളാമെന്നും പറയുന്ന സോഷ്യല്‍ മീഡിയ പക്ഷെ രഞ്ജിത്തിന്റെ ആശയത്തേയും അവതരണത്തേയുമൊക്കെ വിമര്‍ശിക്കുകയാണ്. 'സുന്ദര്‍ സി പോയെങ്കിലെന്താ? പകരം ധനുഷ് വരും'; തലൈവര്‍ 173 ന്റെ സംവിധായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ റീലില്‍ ഒതുങ്ങേണ്ട വിഷയമാണ് 21 മിനുറ്റുള്ള ഷോര്‍ട്ട് ഫിലിമായി വലിച്ച് നീട്ടിയതെന്നാണ് ചിലരുടെ വിമര്‍ശനം. സ്‌കൂള്‍ കുട്ടികള്‍ പോലും അടിപൊളി ഷോര്‍ട്ട് ഫിലുമകളുണ്ടാക്കുന്ന കാലത്ത് രഞ്ജിത്ത് ഒരുക്കിയത് പഴഞ്ചന്‍ ആശയങ്ങളുള്ള ചിത്രമാണെന്നും ചിലര്‍ പറയുന്നു. അതേസമയം ഇതൊരു ഷോര്‍ട്ട്ഫിലിം അല്ലെന്നും ബക്കാര്‍ഡിയുടെ പരസ്യമാണെന്നും ചിലര്‍ പറയുന്നു. 'സെക്കന്റില്‍ ഓരോ സിഗററ്റ് വലിച്ച് തറയില്‍ കുറ്റി നിക്ഷേപിക്കുന്ന തറവാടിയും വെള്ളത്തിന് പകരം ബക്കാര്‍ഡി വിഴുങ്ങുന്നവനും. ദുര്‍ മേദസ്സാലും സമ്പന്നനായ മധ്യവയസ്‌കനായ എഴുത്തുകാരന്‍, ആഢ്യത്തത്തിന് ഇരിപ്പിടമായ തറവാട്ട് വീട്, മുറ്റത്ത് നിറയെ പൂവിട്ട ബോഗെന്‍ വില്ല, രാത്രിമഴ, ഏകാന്തത, കാത്തിരിപ്പ്, വലിയ പൊട്ട് തൊട്ട് സെറ്റ് സാരിയുടുത്ത ഇന്റലക്ച്വല്‍ കുലീന സുന്ദരി, പഴയ മലയാള സിനിമാ ഗാനം. അങ്ങനെ എണ്‍പത് തൊണ്ണൂറ് കാലത്ത് മലയാള സിനിമയും സാഹിത്യവും കൊണ്ട് നടന്ന ബുജി ആക്രികളൊക്കെ രഞ്ജിത് തിരിച്ചെടുത്തിട്ടുണ്ട് ആരോയ്ക്ക് വേണ്ടി' എന്നാണ് അജിത് നീലാഞ്ജനത്തിന്റെ പ്രതികരണം. 'ഒരു ചെറുകഥ വായിക്കുന്ന സുഖം കിട്ടാന്‍ വേണ്ടി ഞങ്ങള്‍ ചെറുകഥകള്‍ കിട്ടാത്ത ഒരു ലോകത്തല്ല ജീവിക്കുന്നത് മിസ്റ്റര്‍.നായകന്റെ ഒറ്റപെടല്‍ കാണിക്കാന്‍ നായകന്‍ ഉറക്കം ഉണരുന്നതും ബാത്ത്‌റൂമില്‍ പോകുന്നതും സിഗററ്റ് വലിക്കുന്നതും കാണിച്ചാല്‍ റിയലിസം ആകും എന്നാക്കെ തെറ്റിദ്ധരിച്ചിരിക്കുകയാണ് സംവിധായകന്‍ .ഈ കാലഘട്ടത്തില്‍ ഇതൊക്കെ ഒരു സൃഷ്ടിയാണോ? ക്ലീഷേ എന്നു പറയാന്‍ പോലും പറ്റില്ല' എന്ന് രാഹുല്‍ ഹംബിള്‍ സനല്‍ പറയുന്നു. 'ആരെങ്കിലും ഇങ്ങനെ കടന്നു വന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുള്ളതുകൊണ്ടാകണം, ആരോ' അനുഭവിച്ചു. ഹൃദയം കൊണ്ട് രുചിക്കാവുന്ന തരത്തില്‍ ശ്യാമപ്രസാദ് എന്ന ചേരുവ അളവില്‍ ചേര്‍ത്ത് രഞ്ജിത്ത് വേവിച്ചെടുത്ത വിഭവം. ഒരു 'പെണ്ണിന്റെ ഒച്ച'യുമായി, കടന്നു വരുന്ന മഞ്ജുവിന്റെ കഥാപാത്രം. കഥയുടെ ആത്മാവ് കളയുന്ന സംഭാഷണം. കണ്ണടച്ചു കേട്ടാല്‍, 'ഈ വീട്ടിലെ പശുത്തൊഴുത്ത് എവിടെയാ... ' എന്ന് നെയ്യ് പരസ്യത്തില്‍ ചോദിക്കുന്ന അതേ മഞ്ജു വാര്യര്‍, തൊഴുത്ത് അന്വേഷിച്ചാണോ ഈ വീട്ടിലേക്ക് കയറി വന്നതെന്ന് സംശയിച്ചു പോകും.' എന്നായിരുന്നു മറ്റൊരു പ്രതികരണം. Ranjith's short film Aaro starring Manju Warrier and Shyama Prasad gets trolled.

സമകാലിക മലയാളം 17 Nov 2025 3:08 pm

ഇന്നത്തെ മുന്‍നിര നായികമാര്‍ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി ഒരു വര്‍ഷം ഉണ്ടാക്കുന്നുണ്ട്: വിനയന്‍

ഹണി റോസ് നായികയാകുന്ന പുതിയ ചിത്രമാണ് റേച്ചല്‍. ഹണി റോസിനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് റേച്ചല്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. പരിപാടിയില്‍ അതിഥിയായി എത്തിയ സംവിധായകന്‍ വിനയന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഹണി റോസിന്റെ ആദ്യ സിനിമയായ ബോയ്ഫ്രണ്ട് സംവിധാനം ചെയ്തത് വിനയന്‍ ആണ്. ആള്‍ക്കൂട്ടത്തിനൊപ്പം നരസിംഹത്തിലെ പാട്ടിന് ചുവടുവച്ച് ഷാജി കൈലാസ്; ഹിറ്റുകളുടെ രാജാവിന് ഇങ്ങനെയുമൊരു മുഖമോ? താന്‍ പ്രതീക്ഷിച്ചതിനേക്കാളുമൊക്കെ ഞെട്ടിക്കാന്‍ റേച്ചലിന് സാധിച്ചുവെന്നും ഹണി റോസ് നന്നായി അഭിനയിച്ചിട്ടുണ്ടെന്നും വിനയന്‍ പറയുന്നു. വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയാണ് റേച്ചലെന്നും ഇത്തരം സിനിമകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും വിനയന്‍ പറയുന്നു. ഹണി റോസിന്റെ അരങ്ങേറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. 'സുന്ദര്‍ സി പോയെങ്കിലെന്താ? പകരം ധനുഷ് വരും'; തലൈവര്‍ 173 ന്റെ സംവിധായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പൃഥ്വിരാജ് നായകനായ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് വിനയന്‍ ഹണി റോസിനെ കാണണം. മകളെ നായികയാക്കണം എന്ന ആഗ്രഹവുമായി ഹണിയുടെ അച്ഛനും ഒപ്പമെത്തിയിരുന്നു. അന്ന് അവള്‍ കുറച്ചുകൂടി വലുതാകട്ടെ എന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും വിനയന്‍ ഓര്‍ക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്ഫ്രണ്ട് എന്ന സിനിമ മണിക്കുട്ടനെ വച്ച് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഹണിയെ നായികയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു. ''ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന നടിമാര്‍ 10 സിനിമ ചെയ്താല്‍ കിട്ടുന്നതിന്റെ കൂടുതല്‍ പൈസ ഹണി ഒരു വര്‍ഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിന് യാതൊരു സംശയവും ഇല്ല'' എന്നും ഹണി റോസിനെക്കുറിച്ച് വിനയന്‍ പറയുന്നു. അതേസമയം റേച്ചല്‍ ക്രിസ്തുമസ് റിലീസായി ഡിസംബര്‍ ആറിന് തിയേറ്ററുകളിലെത്തും. അഞ്ച് ഭാഷകളിലായാണ് സിനിമയുടെ റിലീസ്. Vinayan about Honey Rose and her latest movie Rachel. Says he was surprised by her perfomance in the movie.

സമകാലിക മലയാളം 17 Nov 2025 2:43 pm

ആള്‍ക്കൂട്ടത്തിനൊപ്പം നരസിംഹത്തിലെ പാട്ടിന് ചുവടുവച്ച് ഷാജി കൈലാസ്; ഹിറ്റുകളുടെ രാജാവിന് ഇങ്ങനെയുമൊരു മുഖമോ?

മലയാളത്തിന്റെ ഹിറ്റ് മേക്കറാണ് ഷാജി കൈലാസ്. മാസ് ആക്ഷന്‍ സിനിമകള്‍ എന്നാലത് ഷാജി കൈലാസ് സിനിമകളാണ്. നരസിംഹവും കമ്മീഷ്ണറും ദി കിങുമൊക്കെയായി മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളൊരുക്കിയ സംവിധായകന്‍. തീപ്പൊരി ഡയലോഗുകളും രോമാഞ്ചം കൊള്ളിക്കുന്ന ആക്ഷനുമൊക്കെയായി ആവേശം കൊള്ളിക്കുന്നവയാണ് ഷാജി കൈലാസിന്റെ സിനിമകള്‍. 'സുന്ദര്‍ സി പോയെങ്കിലെന്താ? പകരം ധനുഷ് വരും'; തലൈവര്‍ 173 ന്റെ സംവിധായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സിനിമയില്‍ തീപ്പൊരിയാണെങ്കിലും ജീവിതത്തില്‍ അധികം സംസാരിക്കാത്ത, അല്‍പ്പം അന്തര്‍മുഖനായൊരു വ്യക്തിയാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സംസാരം കണ്ടാല്‍ ഇതേ ആളാണോ പൂവള്ളി ഇന്ദുചൂഢനേയും ജോസഫ് അലക്‌സിനേയും ഭരത്ചന്ദ്രനേയുമൊക്കെ മലയാളിയ്ക്ക് സമ്മാനിച്ചതെന്ന് തോന്നിപ്പോകും. ഇതിനിടെ ഷാജി കൈലാസിന്റെ മറ്റൊരു മുഖം കണ്ട് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. 'അവര്‍ വെറുക്കും, നമ്മള്‍ കുതിച്ചുയരും'; നടിപ്പ് ചക്രവര്‍ത്തി തന്നെയെന്ന് ചന്തു; 'ബെസ്റ്റി'യ്ക്ക് ദുല്‍ഖറിന്റെ മറുപടി നരസിംഹത്തിലെ സൂപ്പര്‍ഹിറ്റ് പാട്ടിന് ചുവടുവെക്കുന്ന ഷാജി കൈലാസിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുകയാണ്. ആള്‍ക്കൂട്ടത്തിനൊപ്പം തന്റെ സിനിമയിലെ പാട്ടിന് ചുവടുവെക്കുകയാണ് ഹിറ്റ്‌മേക്കര്‍. സൂപ്പര്‍ ഹിറ്റുകളുടെ രാജാവേ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിഡിയോയില്‍ ഷാജി കൈലാസിനൊപ്പം നടന്‍ ജോജു ജോര്‍ജുമുണ്ട്. വിഡിയോയില്‍ നരസിംഹത്തിലെ ധാം കിണക്ക എന്ന പാട്ടിനാണ് ഷാജി കൈലാസും ആരാധകരും ഡാന്‍സ് ചെയ്യുന്നത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറി, ഏറെ ആസ്വദിച്ചാണ് ഷാജി കൈലാസ് വിഡിയോയിലെത്തുന്നത്. വിഡിയോ കണ്ട സോഷ്യല്‍ മീഡിയ ചോദിക്കുന്നത് ഇദ്ദേഹം ഇത്ര സിംപിളായിരുന്നുവോ എന്നാണ്. വരവ് ആണ് ഷാജി കൈലാസിന്റെ പുതിയ സിനിമ. ജോജു ജോര്‍ജ് ആണ് ചിത്രത്തിലെ നായകന്‍. View this post on Instagram A post shared by Muneer Shan Ptm (@muneer_meharaj) Shaji Kailas dances to Narasimham song in a viral video

സമകാലിക മലയാളം 17 Nov 2025 12:45 pm

'സുന്ദര്‍ സി പോയെങ്കിലെന്താ? പകരം ധനുഷ് വരും'; തലൈവര്‍ 173 ന്റെ സംവിധായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍

രജനികാന്തിനെ നായകനാക്കി കമല്‍ ഹാസന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഈയ്യടുത്താണ് നടന്നത്. സുന്ദര്‍ സി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. കഴിഞ്ഞാല്‍ ഈ ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറിയിരിക്കുകയാണ്. ഇതോടെ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'അവര്‍ വെറുക്കും, നമ്മള്‍ കുതിച്ചുയരും'; നടിപ്പ് ചക്രവര്‍ത്തി തന്നെയെന്ന് ചന്തു; 'ബെസ്റ്റി'യ്ക്ക് ദുല്‍ഖറിന്റെ മറുപടി റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ് സിനിമയിലെ മിക്ക യുവ സംവിധായകരേയും കമല്‍ ഹാസന്‍ സമീപിച്ചുവെങ്കിലും ആരും തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ധനുഷ് ഈ ചിത്രം സംവിധാനം ചെയ്‌തേക്കും. തലൈവര്‍ 173 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യാന്‍ കമല്‍ ധനുഷിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'നിങ്ങളതിനെ മോഷണം എന്ന് വിളിച്ചേക്കാം, എനിക്കത് പ്രചോദനമാണ്'; എന്നെ കള്ളനാക്കുമല്ലോയെന്ന് ശ്യാം... കടുത്ത രജനികാന്ത് ആരാധകനാണ് ധനുഷ്. നേരത്തെ രണ്ട് തവണ രജനിയെ നായകനാക്കി സിനിമയൊരുക്കാന്‍ ധനുഷ് ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. പക്ഷെ ഇത്തവണ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. കമല്‍-രജനി-ധനുഷ് കോമ്പോയിലൊരു സിനിമ സംഭവിക്കുകയാണെങ്കില്‍ തമിഴ് സിനിമയില്‍ അതൊരു ചരിത്രമായി മാറുമെന്നുറപ്പാണ്. അതേസമയം സുന്ദര്‍ സി എന്തുകൊണ്ടാണ് ഈ സിനിമയില്‍ നിന്നും പിന്മാറിയതെന്ന് വ്യക്തമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ കൂടുതല്‍ മാസ് രംഗങ്ങള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും അതിന് സുന്ദര്‍ സി തയ്യാറായില്ലെന്നുമാണ് കരുതപ്പെടുന്നത്. 2027 പൊങ്കല്‍ റിലീസായാണ് സിനിമ പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിന്റെ ഭാവി എന്താകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. Reports says Dhanush will direct Kamal Haasan's Rajinikanth movie Thalaivar 173.

സമകാലിക മലയാളം 17 Nov 2025 12:00 pm

'അവര്‍ വെറുക്കും, നമ്മള്‍ കുതിച്ചുയരും'; നടിപ്പ് ചക്രവര്‍ത്തി തന്നെയെന്ന് ചന്തു; 'ബെസ്റ്റി'യ്ക്ക് ദുല്‍ഖറിന്റെ മറുപടി

കാന്തയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് ആരാധകരും സിനിമാ ലോകവും കയ്യടിക്കുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാന്തയിലെ ടികെഎം എന്നാണ് സിനിമാസ്‌നേഹികള്‍ പറയുന്നത്. കാന്തയയേും ദുല്‍ഖറിനേയും പ്രശംസിച്ചു കൊണ്ടുള്ള നടന്‍ ചന്തു സലിംകുമാറിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. പൂര്‍ണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്തയെന്നാണ് ചന്തു പറയുന്നത്. ആ വാക്കുകളിലേക്ക്: തിരിച്ചുവരവ് എല്ലായിപ്പോഴും തിരിച്ചടിയേക്കാള്‍ ഗംഭീരമായിരിക്കും ഏതാണ് ഒരു മികച്ച തിരക്കഥ? നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ കഥയില്‍ വഴിതിരിവുകളുണ്ടാക്കി, നമ്മളെ പിടിച്ചിരുതുന്ന തിരക്കഥകളാണോ, അതോ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍, നമ്മള്‍ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങള്‍ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തീയേറ്ററില്‍ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരക്കഥകളാണോ മികച്ചത്. രണ്ടും മികച്ച തിരക്കഥകള്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് രണ്ടാമത് പറഞ്ഞ തിരക്കഥയാണ് ഏറ്റവും മികച്ചത്. കാന്ത അത്തരത്തിലൊരു തിരക്കഥയാണ്, അത്തരത്തിലൊരു സിനിമയാണ്. സെല്‍വമണി സെല്‍വരാജ്, നിങ്ങളൊരു അസാധ്യ തിരക്കഥാകൃത്താണ്. കാന്ത ഒരു ഗംഭീര സിനിമയുമാണ്. ഡാനി സാഞ്ചസ് ലോപ്പസ്, ഒരു സിനിമയിലെ വിശ്വല്‍സ്, കാഴ്ച്ചക്കാരന് കണ്ണിനു കുളിര്‍മ്മയേകാന്‍ വേണ്ടി ആവരുത്, അവിടെ ഒരു ക്യാമറ ഇല്ലെന്നും, ഇതെല്ലാം റിയല്‍ ആണെന്നും കാണിക്കളെ തോന്നിപ്പിക്കുന്ന വിശ്വല്‍സ് ആവണം. ഈ സിനിമയും അതാണ് ആവശ്യപ്പെടുന്നത്. ഗംഭീരം. ജയിക്ക്‌സ് ബിജോയ്, എന്നത്തേയും പോലെ. ഇത് അയാളുടെ കാലമല്ലേ. ചുമ്മാ തീപ്പൊരി വര്‍ക്ക്. സമുദ്രക്കനി വെറുതെ നിന്നാല്‍ പോലും അയാളുടെ പവര്‍ നമുക്ക് മനസ്സിലാവും. കഥാ പാത്രം ആവുകയെന്നത് അയാളെ സംബന്ധിച്ച് പൂ പറിക്കും പോലെ ഈസി ആയിട്ടുള്ള ജോലിയാണ്. ഭാഗ്യശ്രീ ബോസ്, അവരുടെ കണ്ണുകള്‍ ഭയങ്കര ഹോണ്ടിങ് ആണ്. കുമാരി അത്തരം കണ്ണുകള്‍ ആവശ്യപ്പെടുന്ന ഒരു കാരക്റ്റര്‍ ആണ്. പൊടുന്നനെ ഉണ്ടാവുന്ന ചെയ്ഞ്ചുകള്‍, കാരക്റ്റര്‍ ഷിഫ്റ്റുകള്‍ എല്ലാം അവര്‍ വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്. റാണ, ചുമ്മാ സ്‌ക്രീനില്‍ വരുന്നു. ആ സ്‌ക്രീന്‍ മൊത്തത്തില്‍ അയാള്‍ തൂക്കുന്നു. അയാളില്‍ നിന്നും മുന്‍പെങ്ങും കാണാത്ത ഒരു പ്രേത്യേക സ്വാഗ് ഇതില്‍ ഫീല്‍ ചെയ്തു. സെക്കന്റ് ഹാഫ് അയാളുടേത് കൂടിയാണ്, ഒരു സമയം വരെ, അതിനു ശേഷം... അവസാനമായി, എന്റെ ബെസ്റ്റി. നടിപ്പ് ചക്രവര്‍ത്തി എന്ന് തന്നെ വിളിക്കും. അത് അയാള്‍ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ ടികെഎം, ചിലയിടങ്ങളില്‍ കാണികളോട് ഞാന്‍ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാന്‍ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെര്‍ഫോമന്‍സുകള്‍, കാണുമ്പോള്‍ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ട്. അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീന്‍ ചെയ്യാന്‍ അയാള്‍ കാണിച്ച ധൈര്യത്തിന് മാത്രം ഞാന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും. എല്ലാം കൊണ്ടും പൂര്‍ണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത. ബെസ്റ്റീ, ഒരു കാര്യം കൂടി നിങ്ങളോട് പറയാനുണ്ട്. നമ്മള്‍ എല്ലായിപ്പോഴും നമ്മളെ തന്നെ ഓര്‍മ്മപ്പെടുത്താറുള്ളത് പോലെ, അവര്‍ വെറുക്കും. നമ്മള്‍ മുകളിലേക്ക് കുതിക്കും. അത് തന്നെയാണ് നമ്മള്‍ തുടര്‍ന്നും ചെയ്യുക. പിന്നാലെ ചന്തുവിന് മറുപടിയുമായി ദുല്‍ഖറുമെത്തുന്നുണ്ട്. 'ലവ് യു ബെസ്റ്റീ. നീ പറഞ്ഞതുപോലെ അവര്‍ വെറുക്കും. നമ്മള്‍ മുകളിലേക്ക് കുതിക്കും. ആമേന്‍' എന്നാണ് ദുല്‍ഖറിന്റെ മറുപടി. Chandu Salimkumar praises Dulquer Salmaan and Kaantha. Bestie DQ comes with a reply

സമകാലിക മലയാളം 17 Nov 2025 11:17 am

'നിങ്ങളതിനെ മോഷണം എന്ന് വിളിച്ചേക്കാം, എനിക്കത് പ്രചോദനമാണ്'; എന്നെ കള്ളനാക്കുമല്ലോയെന്ന് ശ്യാം...

മലയാളത്തിന്റെ അനശ്വര നടന്‍ ജയന്‍ വിടവാങ്ങിയിട്ട് 45 വര്‍ഷം പിന്നിടുകയാണ്. ജയന്‍ മരിക്കുമ്പോള്‍ ജനിച്ചിട്ടു പോലുമില്ലാത്ത, പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പോലും ജയന്‍ ഇന്നും പരിചിതനാണ്. മലയാള സിനിമയിലും മലയാളി ജീവിതത്തിലും ഇത്രമേല്‍ സ്വാധീനമുണ്ടാക്കിയ മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്. ജയന്റെ ഓര്‍മദിവസം രവി മേനോന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്: വെറുമൊരു നോട്ടം കൊണ്ട്, അളന്നുമുറിച്ച ഒരൊറ്റ ഡയലോഗ് കൊണ്ട് എതിരാളിയെ ഭസ്മമാക്കിക്കളയുന്ന ആ പഴയ ജയനായിരുന്നു കുട്ടിക്കാലത്തെ ഹീറോ. എക്കാലത്തേയും ഇഷ്ടതാരമായ പ്രേംനസീറിന്റെ സ്‌നേഹനിധിയായ തോഴന്‍; അല്ലെങ്കില്‍ അനിയന്‍. പതിറ്റാണ്ടുകള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ അന്നത്തെ ആക്ഷന്‍ ഹീറോയുടെ സ്ഥാനത്ത് കുസൃതിക്കാരനായ ഒരു കാമുകന്‍ വന്നു പുഞ്ചിരിച്ചുനില്‍ക്കുന്നു. മറക്കാനാവാത്ത പ്രണയഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കി ഒരു തലമുറയെ മുഴുവന്‍ കോരിത്തരിപ്പിച്ച യുവനായകന്‍. ഓര്‍മ്മകളുടെ ആകാശത്ത് മനോഹരമായ ഒരു ഹമ്മിംഗ് ഉണ്ട്. കഷ്ടിച്ച് അര മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ഒരു ഹമ്മിംഗ്. മലയാള സിനിമയില്‍ കേട്ട എക്കാലത്തേയും പ്രണയസുരഭിലമായ 'മൂളലു'കളില്‍ ഒന്ന്. ഇളവെയില്‍പ്പീലികള്‍ വീണു തിളങ്ങുന്ന പുഴയുടെ ഓരത്തുകൂടി, മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ വകഞ്ഞുമാറ്റി കൈകോര്‍ത്ത് പാടിനടക്കുന്ന ജയനും സീമയും. ചുണ്ടില്‍ ഒരു സുന്ദരഗാനത്തിന്റെ ശീലുകള്‍: 'കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ നീയറിഞ്ഞോ നിന്നിലൂറും മോഹഗംഗാജലം, മധുര ദേവാമൃതം...' യേശുദാസ് ജാനകിമാരുടെ പ്രണയാര്‍ദ്ര യുഗ്മഗാനങ്ങളില്‍ ഒന്ന്. പാട്ടിന്റെ തുടക്കത്തിലെ ഹൃദയഹാരിയായ ആ ഹമ്മിംഗ് ഒന്ന് മതി ജീവിതത്തിലെ പ്രണയസുരഭിലമായ ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍. ശ്യാം എന്ന സംഗീത സംവിധായകനെ മനസ്സുകൊണ്ട് നമിക്കും ഓരോ തവണയും ആ തുടക്കം കേള്‍ക്കുമ്പോള്‍. യേശുദാസില്‍ തുടങ്ങി ജാനകിയിലൂടെ ഒഴുകിനീങ്ങുന്ന നാദശകലം. ബിച്ചു തിരുമലയുടെ വരികള്‍ കൂടി ചേരുമ്പോള്‍ അതൊരു അപൂര്‍വ ഗാനശില്പമാകുന്നു. 'നഖശിഖാന്തം നവസുഗന്ധം നുകരുമുന്മാദമേ സിരകള്‍ തോറും മധുരമൂറും ഹൃദയലാവണ്യമേ അസുലഭസുഖലയമനുനിമിഷം അതിലകമലിയുമൊരിണശലഭം' അങ്ങാടി (1980)യിലെ ആ പാട്ടിന്റെ പിറവിയെ കുറിച്ച് പടത്തിന്റെ സംവിധായകന്‍ ഐ വി ശശി പങ്കുവെച്ച രസകരമായ ഒരു ഓര്‍മ്മയുണ്ട്. 'അങ്ങാടിയുടെ ചിത്രീകരണ വേളയില്‍ കാന്തവലയം എന്നൊരു പടം കൂടി ചെയ്യുന്നുണ്ട് ഞാന്‍. ഷൂട്ടിംഗിനിടയ്ക്ക് ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചെന്നപ്പോള്‍ അങ്ങാടിയിലെ യുഗ്മഗാനത്തിന്റെ സൃഷ്ടിയിലാണ് ശ്യാം. കുറെ ഏറെ ട്യൂണുകള്‍! കേള്‍പ്പിച്ചിട്ടും എനിക്ക് തൃപ്തിയാകുന്നില്ല. ഞാന്‍ മനസ്സില്‍ കണ്ട ചിത്രീകരണവുമായി പൊരുത്തപ്പെടുന്നില്ല ഒന്നും. ഒടുവില്‍ ആയിടയ്ക്ക് കേട്ട എനിക്കിഷ്ടപ്പെട്ട ഒരു ഹിന്ദി പാട്ട് ഞാന്‍ ശ്യാമിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു. 'പൊതുവെ എനിക്കൊരു ശീലമുണ്ട്. നല്ലൊരു ഈണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ സ്വന്തമാക്കാന്‍ തോന്നും. നിങ്ങളതിനെ മോഷണം എന്ന് വിളിച്ചേക്കാം. എന്നാല്‍ എനിക്കത് പ്രചോദനമാണ്. സുന്ദരമായ ഏത് സൃഷ്ടിയില്‍ നിന്നും ആര്‍ക്കും പ്രചോദനം ഉള്‍ക്കൊള്ളാം. അതിലെന്താണ് തെറ്റ്?' ശശിയേട്ടന്റെ ചോദ്യം. 'ഹിന്ദി പാട്ട് കേള്‍പ്പിച്ച് ഇതുപോലൊരു പാട്ടാണ് എനിക്ക് വേണ്ടത് എന്നു പറഞ്ഞപ്പോള്‍ ശ്യാമിന്റെ മുഖത്ത് ഒരു കള്ളച്ചിരി. പരിഭവം കലര്‍ന്ന അദ്ദേഹത്തിന്റെ ചോദ്യം ഓര്‍മ്മയുണ്ട്: എന്നെയും നിങ്ങള്‍ കള്ളനാക്കുകയാണ് അല്ലേ ? വേണ്ട, ഞാന്‍ കള്ളനായിക്കൊള്ളാം എന്നായിരുന്നു എന്റെ മറുപടി. എന്തായാലും ഞാന്‍ നിര്‍ദേശിച്ച ട്യൂണ്‍ !അതേ പടി പകര്‍ത്തുകയല്ല ശ്യാം ചെയ്തത്. അതിന്റെ ചുവടു പിടിച്ചു വ്യത്യസ്തമായ മറ്റൊരു പാട്ട് ഉണ്ടാക്കുകയാണ്. ഞാന്‍ ആവശ്യപ്പെടാതെ തന്നെ മനോഹരമായ ഒരു ഹമ്മിംഗ് കൂടി ആ പാട്ടിന്റെ തലപ്പത്ത് അദ്ദേഹം തുന്നിച്ചേര്‍ത്തു; സ്വന്തം കൈയൊപ്പ് പതിപ്പിക്കും പോലെ. പാട്ട് ഏതെന്ന് ഞാന്‍ പറഞ്ഞാലേ നിങ്ങളറിയൂ: കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ...'' 'യേശുദാസും ജാനകിയും അതിഗംഭീരമായി പാടിയ ഡ്യൂയറ്റ്. ഇന്നു വരെ ആരും പറഞ്ഞുകേട്ടിട്ടില്ല ആ ഗാനത്തിന് ഹിന്ദി പാട്ടുമായുള്ള സാമ്യത്തെ പറ്റി'' ശശിയുടെ വാക്കുകള്‍. അങ്ങാടി റിലീസായത് 1980 ഏപ്രില്‍ 18 ന്. ഏഴു മാസം കൂടിയേ ജയന്‍ ജീവിച്ചിരുന്നുള്ളൂ. നാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സില്‍ വേദനയുടെ അലകളിളക്കുന്ന വേര്‍പാട്. Ravi Menon pens about the song Kannum Kannum Thammil on the memorial day of Jayan

സമകാലിക മലയാളം 17 Nov 2025 10:36 am

'ഞാനിപ്പോള്‍ സിംഗിളാണ്, ജീവിതത്തിന്റെ മനോഹരമായ ഘട്ടം'; വിവാഹമോചിതയായി എന്ന് മീര വാസുദേവ്

നടി മീര വാസുദേവ് വിവാഹ മോചിതയായി. സോഷ്യല്‍ മീഡിയയിലൂടെ മീര തന്നെയാണ് താന്‍ വിവാഹ മോചിതയായ കാര്യം അറിയിച്ചത്. ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമായിരുന്നു മീരയുടെ ഭര്‍ത്താവ്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിള്‍ ആണെന്നാണ് മീര വാസുദേവ് അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് വിപിനും മീരയും വിവാഹിതരാകുന്നത്. 'ഞങ്ങളുമായി അയാള്‍ക്ക് യാതൊരു ബന്ധവുമില്ല; ജയന്റെ മകനെന്ന് വ്യാജ പ്രചരണം; നടപടി സ്വീകരിക്കുമെന്ന് സഹോദരന്റെ മകള്‍ ''ഞാന്‍, നടി മീര വാസുദേവ്, 2025 ഓഗസ്റ്റ് മുതല്‍ സിംഗിള്‍ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും സമാധാനപൂര്‍ണവും മനോഹരവുമായ ഘട്ടത്തിലാണ് ഞാനിപ്പോള്‍'' എന്നാണ് മീര വാസുദേവിന്റെ കുറിപ്പ്. വിവാഹ മോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും വിപിനുമൊപ്പമുള്ള ചിത്രങ്ങളെല്ലാം മീര പിന്‍വലിച്ചിട്ടുണ്ട്. താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി; 'പിന്നെന്തിനാണ് സിനിമയ്ക്ക് വാരാണസി' എന്ന് പേരിട്ടതെന്ന് സോഷ്യൽ മീഡിയ മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായുള്ളത്. പോയ വര്‍ഷം മെയ് മാസമായിരുന്നു വിവാഹം. ജനപ്രീയ പരമ്പരയായ കുടുംബവിളക്കിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. കുടുംബവിളക്കിന്റെ ക്യാമറാമാനായിരുന്നു വിപിന്‍. പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. View this post on Instagram A post shared by Meera Vasudevan (@officialmeeravasudevan) ബോളിവുഡിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള മീര മലയാളത്തിലെത്തുന്നത് മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെയാണ്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. കുടുംബവിളക്കിലൂടെയാണ് മിനിസ്‌ക്രീനിലെത്തുന്നത്. പരമ്പര വന്‍ വിജയമായി മാറിയതോടെ മീര താരമായി മാറുകയായിരുന്നു. അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടത് ഈയ്യടുത്താണ് മീര ആഘോഷിച്ചത്. Actress Meera Vasudev gets divorced. says she is single since August.

സമകാലിക മലയാളം 17 Nov 2025 10:15 am

താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി; 'പിന്നെന്തിനാണ് സിനിമയ്ക്ക് വാരാണസി'എന്ന് പേരിട്ടതെന്ന് സോഷ്യൽ മീഡിയ

താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് സംവിധായകൻ എസ് എസ് രാജമൗലി. സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണിപ്പോൾ. ഹിന്ദു പുരാണങ്ങളെ തന്‍റെ സിനിമകളിൽ സമന്വയിപ്പിക്കുന്നതിൽ വിദഗ്ധനായ രാജമൗലി, തന്‍റെ പുതിയ ചിത്രമായ 'വാരണാസി'യുടെ ലോഞ്ച് പരിപാടിയിലാണ് തന്‍റെ നിലപാട് പരസ്യമാക്കിയത്. ഇത് എന്നെ സംബന്ധിച്ച് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്‍റെ അച്ഛൻ വന്ന് കാര്യങ്ങൾ പിന്നിൽ നിന്ന് ഹനുമാൻ സ്വാമി നോക്കിക്കൊള്ളും എന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്. -ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു. - രാജമൗലി പറഞ്ഞു. പരിപാടിയിൽ നേരിട്ട സാങ്കേതിക തകരാറുകൾ സംബന്ധിച്ചാണ് രാജമൗലി ഈ വാക്കുകൾ പറഞ്ഞത്. എന്‍റെ ഭാര്യക്കും ഹനുമാൻ സ്വാമിയോട് ഇഷ്ടമാണ്. അദ്ദേഹം അവളുടെ സുഹൃത്താണെന്ന രീതിയിലാണ് അവൾ പെരുമാറുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതും. എനിക്ക് അവളോടും ദേഷ്യം വന്നു. പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ എന്‍റെ അച്ഛൻ ഹനുമാൻ സ്വാമിയെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിൽ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു - രാജമൗലി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ രാജമൗലിയുടെ ചിത്രങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളുയരുകയാണ്. 'ആർആർആർ', 'ബാഹുബലി' തുടങ്ങിയ ചിത്രങ്ങൾ ഹിന്ദു പുരാണങ്ങളിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് പലരും ചൂണ്ടിക്കാട്ടി. ‌'ഷോലെ' വീണ്ടും വരുന്നു; 4 K- യിൽ എത്തുന്നത് വെട്ടിമാറ്റാത്ത യഥാർഥ പതിപ്പ് ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നത് രാജമൗലിയുടെ ഭാഗത്ത് നിന്ന് ശരിയായില്ല. അദ്ദേഹം എങ്ങനെയാണ് സിനിമയ്ക്ക് 'വാരണാസി' എന്ന് പേരിട്ടതും പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ചതും? ജനങ്ങൾക്ക് ഇത് വിഷമമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലേ? അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല - ഒരാൾ കമന്‍റ് ചെയ്തു. Cinema News: SS Rajamouli says he doesn't believe in god.

സമകാലിക മലയാളം 16 Nov 2025 5:07 pm

‌'ഷോലെ'വീണ്ടും വരുന്നു; 4 K- യിൽ എത്തുന്നത് വെട്ടിമാറ്റാത്ത യഥാർഥ പതിപ്പ്

ഇന്ത്യൻ സിനിമയിൽ തന്നെ ഒട്ടേറെ ആരാധകരുള്ള ചിത്രമാണ് ഷോലെ . അമിതാഭ് ബച്ചൻ, ധർമേന്ദ്ര, സഞ്ജീവ് കുമാർ, അംജദ് ഖാൻ, ഹേമ മാലിനി, ജയ ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രമാണിത്. 1975 ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പുറത്തിറങ്ങി 50 വർഷത്തിനിപ്പുറം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ഷോലെ. ഷോലെയുടെ ഫൈനൽ കട്ട് ആണ് ഇപ്പോൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ആണ് സിനിമ റീ മാസ്റ്റർ ചെയ്ത് പുറത്തിറക്കുന്നത്. ഡിസംബർ 12 ന് ഇന്ത്യയിലെ 1500 ഓളം സ്‌ക്രീനുകളിൽ സിനിമ പുറത്തിറങ്ങും. പുറത്തിറങ്ങി വർഷം അമ്പത് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ് ഷോലെ. രണ്ടാം വരവിലും സിനിമയ്ക്ക് ആളെക്കൂട്ടാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ആഗോളത്തലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫിസ് റെക്കോർഡുകള്‍ തകര്‍ത്തിരുന്നു. 'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്'; മഹേഷ് ബാബുവിന്റെ എൻട്രിയെ ട്രോളി സോഷ്യൽ‌ മീഡിയ ബോക്‌സ് ഓഫീസില്‍ നിന്ന് 15 കോടിയിലധികം അന്ന് ഷോലെ നേടിയിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. The wait is finally over!! “Sholay - The Final Cut” restored by Film Heritage Foundation in 4K with the original ending being seen for the first time is slated to be released by Sippy Films in 1500 screens across India on December 12, 2025!!! pic.twitter.com/ftM5rTA789 — Film Heritage Foundation (@FHF_Official) November 15, 2025 പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ബോക്സ് ഓഫീസിൽ ബമ്പർ ഹിറ്റായി മാറുകയും ചെയ്‌തു. Cinema News: Sholay returns to screens in december.

സമകാലിക മലയാളം 16 Nov 2025 4:29 pm

പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ

സൗഹൃദങ്ങള്‍ക്ക് വളരെയധികം വിലകല്‍പ്പിക്കുന്ന വ്യക്തിയായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന പല അനുഭവങ്ങളും സഹതാരങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചെവിയില്‍ തെറി പറഞ്ഞൊരാളോട് മണി ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. അമൃത ടിവിയിലെ ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നാദിര്‍ഷ. ആ വാക്കുകളിലേക്ക്: 'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്'; മഹേഷ് ബാബുവിന്റെ എൻട്രിയെ ട്രോളി സോഷ്യൽ‌ മീഡിയ ഞങ്ങളൊരു ഷോയ്ക്ക് പോയി. ദിലീപൊക്കെയുണ്ട്. ഒരുത്തന്‍ ഗ്രീന്‍ റൂമില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞു വിട്ടു. അവന്‍ ഓഡിയന്‍സിന്റെ കൂട്ടത്തില്‍ വന്നിരിപ്പുണ്ട്. പാട്ട് പാടി കാണികളുടെ ഇടയിലേക്ക് ഞാന്‍ അറങ്ങി. അവന്‍ വന്ന് എന്റെ ചെവിയില്‍ അധികം ഷൈന്‍ ചെയ്യല്ലെടാ എന്നത് ഒരു തെറി കൂട്ടി പറഞ്ഞു. എനിക്ക് വിഷമമായി. ഞാന്‍ തിരിച്ച് കയറി വരുമ്പോള്‍ സ്‌റ്റേജിന്റെ സൈഡില്‍ അടുത്ത സ്‌കിറ്റിന് കയറാന്‍ റെഡിയായി മണി കൈലി മുണ്ടൊക്കെയുടുത്ത് നില്‍പ്പുണ്ട്. രാഷ്ട്രീയം സിനിമയെ ബാധിച്ചു; എന്റെ സിനിമ കേരളത്തിന്റെ കടമ്പ കടക്കുന്നില്ല; തടയുന്ന ജൂറി അംഗങ്ങളെ അറിയാം: സുരേഷ് ഗോപി കൂട്ടുകാര്‍ക്ക് മുഖത്ത് നോക്കിയാല്‍ കാര്യം മനസിലാകുമല്ലോ. എന്താടാ പ്രശ്‌നം എന്ന് മണി ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. ഈ പാട്ട് കഴിഞ്ഞാല്‍ എന്റെ സ്‌കിറ്റല്ലേ അത് വേണ്ട എന്റെ നാടന്‍ പാട്ട് പറയെടാ എന്ന് പറഞ്ഞു. അതെങ്ങനെ ശരിയാകുമെന്ന് ഞാന്‍ ചോദിച്ചു. നാടന്‍ പാട്ടിന് കൈലി മുണ്ട് മതിയെടാ എന്ന് മണി. അങ്ങനെ നാടന്‍ പാട്ട് അനൗണ്‍സ് ചെയ്തു. എന്നിട്ട് ഞാന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങുമ്പോള്‍ ആളെ നീ കാണിച്ചു തരണം എന്ന് പറഞ്ഞു. മണി ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ പാടിക്കൊണ്ട് കാണികളുടെ ഇടയിലേക്ക് ഇറങ്ങി. ഒരാളുടെ മുന്നില്‍ ചെന്ന് തിരിഞ്ഞ് എന്നോട് ഇവനാണോ എന്ന് ചോദിച്ചു. അല്ലെന്ന് ഞാന്‍ ആംഗ്യം കാണിച്ചു. മണി അടുത്ത റോയിലേക്ക് പോയി. അങ്ങനെ ഒടുവില്‍ ആളെ കണ്ടെത്തി. പ്രേക്ഷകര്‍ നോക്കിയാല്‍ തോന്നുക അയാളെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് കൊണ്ടു ഡാന്‍സ് കളിക്കുകയാണ്. ശരിക്കും അയാളുടെ കഴുത്ത് മണിയുടെ കയ്യിന്റെ ഇടയില്‍ വച്ച് ഞെരിക്കുകയാണ്. ഇതിന്റെ ഇടയില്‍ കാല്‍ മുട്ടു കൊണ്ട് ഇടിക്കുന്നൊരു സ്‌റ്റെപ്പും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് സ്റ്റേജിലേക്ക് കയറി വന്ന് എന്നോട് അളിയാ ഓക്കെ എന്നും പറഞ്ഞു പോയി. Nadirshah recalls how Kalabhavan Mani stood up for him when a guy abused him during a stage program.

സമകാലിക മലയാളം 16 Nov 2025 4:05 pm

'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്'; മഹേഷ് ബാബുവിന്റെ എൻട്രിയെ ട്രോളി സോഷ്യൽ‌ മീഡിയ

രാജമൗലി ചിത്രം വാരാണസിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ വാരാണസിയുടെ ​ഗ്ലോബ്ട്രോട്ടർ ഇവന്റിൽ കൃത്രിമ കാളപ്പുറത്ത് എത്തിയ നടൻ മഹേഷ് ബാബു വിന്റെ എൻട്രിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കയ്യില്‍ ത്രിശൂലവുമായി നന്ദിയോട് സാമ്യമുള്ള കാളപ്പുറത്താണ് താരമെത്തിയത്. വൻ ആവേശത്തോടെയൊണ് ആരാധകര്‍ താരത്തെ എതിരേറ്റത്. ചിത്രത്തില്‍ രുദ്ര എന്ന് പേരുള്ള കഥാപാത്രത്തെയാണ് മഹേഷ് ബാബു അവതരിപ്പിക്കുന്നത്. 'വാരാണസി'യുടെ ഫസ്റ്റ്ഗ്ലിംപ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വന്‍ ദൃശ്യവിസ്മയമാണ് വിഷ്വല്‍ എഫക്ട്‌സിന് പ്രാധാന്യമുള്ള ഗ്ലിംപ്‌സ് സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്. ഗ്ലിംപ്‌സിലും ത്രിശൂലവുമായി കാളപ്പുറത്ത് വരുന്ന മഹേഷ് ബാബുവിന്റെ ഭാഗമാണ് ഉണ്ടായിരുന്നത്. താരപുത്രിയായിട്ടും രക്ഷയില്ല, അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് ലക്ഷ്മി മന്‍ചു ഇത് പുനരാവിഷ്‌കരിച്ചു കൊണ്ടാണ് പരിപാടിയിലും മഹേഷ് ബാബു ഇലക്ട്രിക് കാളപ്പുറത്ത്. 50,000 ത്തോളം പേരാണ് കഴിഞ്ഞദിവസം റാമോജി ഫിലിംസിറ്റിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. Trust Rajamouli to deliver the unexpected, Mahesh Babu’s grand entry at the Hyderabad event was pure fire! #Varanasi #GlobeTrotter #PriyankaChopra #PrithvirajSukumaran #SSRajamouli pic.twitter.com/mEKmWra36k — Lokesh Chandra ⚡️ (@socialloki) November 16, 2025 രാഷ്ട്രീയം സിനിമയെ ബാധിച്ചു; എന്റെ സിനിമ കേരളത്തിന്റെ കടമ്പ കടക്കുന്നില്ല; തടയുന്ന ജൂറി അംഗങ്ങളെ അറിയാം: സുരേഷ് ഗോപി അതേസമയം മഹേഷ് ബാബുവിന്റെ മാസ് എൻട്രിയെ ട്രോളുന്നവരും ഏറെയാണ്. 'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്', 'ഇതൊക്കെ ഏത് യൂണിവേഴ്സ്', 'എന്ത് പ്രഹസനമാണ് സജി'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമെത്തുന്നു. അതേസമയം വൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകരും വലിയ ആവേശത്തിലാണ്. 2027 ൽ ചിത്രം റിലീസിനെത്തും. ആർആർആർ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാരാണസി. Cinema News: Actor Mahesh Babu mass entry in Varanasi event.

സമകാലിക മലയാളം 16 Nov 2025 3:24 pm

രാഷ്ട്രീയം സിനിമയെ ബാധിച്ചു; എന്റെ സിനിമ കേരളത്തിന്റെ കടമ്പ കടക്കുന്നില്ല; തടയുന്ന ജൂറി അംഗങ്ങളെ അറിയാം: സുരേഷ് ഗോപി

തന്റെ രാഷ്ട്രീയം സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി. തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. താരപുത്രിയായിട്ടും രക്ഷയില്ല, അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് ലക്ഷ്മി മന്‍ചു ''ഉറപ്പ് ഒരു കാര്യത്തില്‍ ഉണ്ട്. എന്റെ രാഷ്ട്രീയം വലിയൊരു പ്രശ്‌നമായിരുന്നു. അതുകൊണ്ട് തന്നെ 2014 മാര്‍ച്ച് അഞ്ചിന് അപ്പോത്തിക്കിരിയുടെ സെറ്റില്‍ നിന്നും ഷൂട്ടിങ് നിര്‍ത്തിവച്ച് നരേന്ദ്രമോദിജിയെ കാണാന്‍ അദ്ദേഹത്തിന്റെ പടയോടൊപ്പം പോയി. അതിന് ശേഷം സിനിമയിലെ എന്റെ തലവരയിലെ തിളക്കത്തിന് ഒരുപാട് വിഖാതങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട് അപ്പോത്തിക്കിരി എന്ന സിനിമ കേന്ദ്ര ജൂറി കണ്ടോ എന്ന് തന്നെ എനിക്ക് സംശയമുണ്ട്. കേരളത്തിലെ കടമ്പ കടന്ന് അത് ഇങ്ങോട്ട് വന്നിട്ടില്ല. കേരളത്തില്‍ നിന്നും അത് കടത്തി വിടാത്തെ റീജിയണല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെ എനിക്കറിയാം'' സുരേഷ് ഗോപി പറയുന്നു. 'മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ... ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുകയാണ്'; തുറന്നു പറഞ്ഞ് ഹണി റോസ് ''ഇന്ന് അവാര്‍ഡ് നല്‍കപ്പെടുന്ന സിനിമകളുടെ ഗണിതത്തിലെ ഫാക്ടറുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍ അതിന െഒന്നും ചോദ്യം ചെയ്യാത്ത സ്വഭാവമുള്ള, സവിശേഷതയുള്ള സിനിമകളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതില്‍ സുരേഷ് ഗോപിയ്ക്ക് ഒരു പരിഗണനയും വേണ്ട. ഇനിയങ്ങോട്ട് വേണ്ട. തന്നാല്‍ സ്വീകരിക്കും. അത് ദേശത്തിന്റെ അവകാശമാണ്. ഞാനതിനെ ചോദ്യം ചെയ്യില്ല''. ''പാപ്പന്‍, കാവല്‍, വരനെ ആവശ്യമുണ്ട്. ഏറ്റവും പുതുതായി ഗരുഡന്‍. പാവം ബിജു മേനോന് അവാര്‍ഡ് കിട്ടിപ്പോയേനെ. എന്റെ രാഷ്ട്രീയം അതിനൊരു വിഘാതമായിപ്പോയി. കേരളത്തില്‍ നിന്നും അത് കടത്തി വിടാത്ത രണ്ട് പേരെ എനിക്കറിയാം. ഞാന്‍ എന്റെ പദവി ഉപയോഗിച്ചു കൊണ്ടല്ല, ഒരു നടനായി, നിര്‍മാതാവ് ലിസ്റ്റിനും സംവിധായകന്‍ അരുണ്‍ വര്‍മയും അഭ്യര്‍ത്ഥിച്ചു, മന്ത്രിയായിട്ടല്ല ഈ സിനിമയിലെ കലാകാരനായി ചോദിച്ചു കൂടേ എന്ന്. ഇത് എന്നോട് ബ്രിട്ടാസും ചോദിച്ചിട്ടുണ്ട്. ഒരു കലാകാരനായി സര്‍ക്കാരിനെതിരെ സംസാരിച്ചുകൂടേ എന്ന്. ഞാന്‍ ഐഎംബി സെക്രട്ടറിയോട് ചോദിച്ചു. എന്തെങ്കിലും പോം വഴിയുണ്ടോ അത് കേന്ദ്ര ജൂറിയെ ഒന്ന് കാണിക്കുന്നതിന് എന്ന്. നിങ്ങള്‍ ഒരു യൂണിയന്‍ മിനിസ്റ്റര്‍ ആയിടത്തോളം ഈ സിനിമയുടെ ഭാഗമാണെങ്കില്‍ ഞങ്ങള്‍ ഈ സിനിമയെ പരിഗണിക്കില്ല എന്നാണ് മറുപടി തന്നത്. എന്റെ സര്‍ക്കാരിന്റെ നട്ടെല്ലിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. Suresh Gopi says his politics is effecting his movies. they are not being refered to awards from kerala.

സമകാലിക മലയാളം 16 Nov 2025 2:49 pm

താരപുത്രിയായിട്ടും രക്ഷയില്ല, അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് ലക്ഷ്മി മന്‍ചു

തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ലക്ഷ്മി മന്‍ചു. തന്റെ പതിനഞ്ചാം വയസില്‍, പത്താം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ അനുഭവമാണ് ലക്ഷ്മി മന്‍ചു വെളിപ്പെടുത്തുന്നത്. മോഹന്‍ ബാബുവിനെപ്പോലെ വലിയൊരു താരത്തിന്റെ മകളായിരുന്നിട്ടും തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പോയി ചത്തൂടെ എന്ന് ചോദിക്കുന്നത് വല്ലാതെ വിഷമിപ്പിക്കും; നമ്മള്‍ കീഴടങ്ങിയാല്‍ വിജയിക്കുന്നത് അയാളാണ്: അനുപമ സാധാരണ താന്‍ സ്‌കൂളില്‍ പോയിരുന്നത് വീട്ടിലെ വണ്ടിയില്‍ ഡ്രൈവര്‍ക്കും ബോഡി ഗാര്‍ഡിനും അമ്മയ്ക്കുമൊപ്പമായിരുന്നു. എന്നാല്‍ അന്നേ ദിവസം ഹോള്‍ടിക്കറ്റ് വാങ്ങാാനായി തനിക്ക് ബസില്‍ യാത്ര ചെയ്യേണ്ടി വന്നുവെന്നാണ് ലക്ഷ്മി മന്‍ചു പറയുന്നത്. ''പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ''! ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയ്‌ലർ ''എനിക്ക് അതിക്രമം നേരിട്ടു. വൃത്തികെട്ടൊരു ഫീലിങ് ആയിരുന്നു അത്. എനിക്ക് അന്ന് 15 വയസാണ്. ഞാനൊരു കൊച്ചുകുട്ടിയാണെന്ന് പോലും അവര്‍ക്ക് അറിയുമായിരുന്നോ എന്നറിയില്ല. ഞാന്‍ മാറി നിന്നു. അടിയുണ്ടാക്കാന്‍ പോയില്ല. ഞാനിത് എന്റെ കൂട്ടുകാരികളോട് പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്, എന്നെ മാത്രമായി തെരെഞ്ഞടുത്തത് അല്ല'' ലക്ഷ്മി പറയുന്നു. ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും പൊതുഗതാഗതം ഉപയോഗിക്കേണ്ടി വന്നിട്ടുള്ള പെണ്‍കുട്ടികളില്‍ ആരെങ്കിലും തങ്ങള്‍ക്ക് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നുണയാണെന്നും ലക്ഷ്മി പറയുന്നു. മീടു മൂവ്‌മെന്റിന്റെ സമയത്ത് വനിതാ കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു. Lakshmi Manchu recalls horrific experience she faced when she was 15

സമകാലിക മലയാളം 16 Nov 2025 1:13 pm

'മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ... ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുകയാണ്'; തുറന്നു പറഞ്ഞ് ഹണി റോസ്

ഹണി റോസ് നായികയായെത്തുന്ന പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ഹണി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാർന്ന വേഷമായിരിക്കും റേച്ചലിലേതെന്ന് ട്രെയ്‌ലറിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ ഹണി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്ന സിനിമ ചെയ്യാനാണ് എനിക്ക് ആ​ഗ്രഹം. പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല. ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ് ഇത്രയും വർഷമായിട്ടും. എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്ന അതിന് വേണ്ടി പ്രാർഥിക്കുന്ന ഒരാളാണ് ‍ഞാൻ. അതെന്റെ ഒരു പാഷൻ കൂടിയാണ്.- ഹണി റോസ് പറഞ്ഞു. പോയി ചത്തൂടെ എന്ന് ചോദിക്കുന്നത് വല്ലാതെ വിഷമിപ്പിക്കും; നമ്മള്‍ കീഴടങ്ങിയാല്‍ വിജയിക്കുന്നത് അയാളാണ്: അനുപമ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിനെയും ബാബുരാജിനെയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'എന്താ മാഷേ, അടിപൊളി', പൃഥ്വിരാജിനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് രാജമൗലി ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6 ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. Cinema News: Actress Honey Rose talks about her career.

സമകാലിക മലയാളം 16 Nov 2025 1:12 pm

'എന്താ മാഷേ, അടിപൊളി', പൃഥ്വിരാജിനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് രാജമൗലി

എസ് എസ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസിയുടെ ട്രെയ്‍‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വൻ സ്വീകാര്യതയാണ് ട്രെയ്‌‍ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'വാരാണസി'യുടെ 'ഗ്ലോബ്‌ട്രോട്ടര്‍ ഇവന്റി'ല്‍ പൃഥ്വിരാജിനെ മലയാളത്തില്‍ അഭിവാദ്യം ചെയ്തിരിക്കുകയാണ് സംവിധായകന്‍ എസ് എസ് രാജമൗലി. 50,000 പേര്‍ പങ്കെടുത്ത ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലെ പരിപാടിയിലാണ് രാജമൗലി അപ്രതീക്ഷിതമായി മലയാളത്തിൽ സംസാരിച്ചത്. ഇതിന് പൃഥ്വിരാജ് മലയാളത്തില്‍ തന്നെ മറുപടിയും നല്‍കി. പൃഥ്വിരാജ് തന്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങവെ, സദസ്സിലിരുന്ന രാജമൗലി മൈക്ക് കൈയിലെടുത്ത് മലയാളത്തില്‍ 'എന്താ മാഷേ, അടിപൊളി', എന്ന് പറഞ്ഞു. ഇതിന് മറുപടിയായി 'നമുക്ക് കൊച്ചിയിലും കാണണം സര്‍', എന്ന് പൃഥ്വി മറുപടി നല്‍കി. രണ്ടു പേരുടേയും വാക്കുകളെ തിങ്ങിക്കൂടിയ കാണികള്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്. എമ്പുരാന്റെ കഥ നായകനും നിര്‍മാതാവും കേട്ടത്; എന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്; പൃഥ്വിരാജ് ചിത്രത്തിലെ നായകന്‍ മഹേഷ് ബാബു കൗതുകത്തോടെ ചിരിച്ചു. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സദസ്സിലുണ്ടായിരുന്നു. ചിത്രത്തില്‍ 'കുംഭ' എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സംഗീതസംവിധായകന്‍ കീരവാണിക്ക് നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ പ്രസംഗം ആരംഭിച്ചത്. കീരവാണിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയ ബഹുമതിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. SS Rajamouli speaks in Malayalam! SS Rajamouli: "എന്താ മാഷെ, അടിപൊളി!" Prithviraj: "നമുക്ക് കൊച്ചിയിലും കാണണം സർ!" He is the finest representative of Malayalam cinema after #Mohanlal & #Mammootty The true Pan-Indian superstar from Kerala. #PrithvirajSukumaran #Varanasi pic.twitter.com/UoX6GVW8dy — The IT Boy (@The_I_T_Boy) November 15, 2025 ''പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ''! ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയ്‌ലർ 'വാരാണസി'യിലേക്ക് ക്ഷണിച്ചുകൊണ്ട് രാജമൗലി തനിക്കയച്ച സന്ദേശം പൃഥ്വി ഓര്‍ത്തെടുത്തു. രാജമൗലിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹത്തിന്റെ കഥപറച്ചില്‍ ശൈലിയെക്കുറിച്ചും പൃഥ്വി പരാമര്‍ശിച്ചു. മഹേഷ് ബാബുവിന്റെ 'പോക്കിരി'യാണ് താന്‍ തിയറ്ററില്‍ കണ്ട ആദ്യ തെലുങ്ക് ചിത്രമെന്നും പൃഥ്വി പറഞ്ഞു. Cinema News: Director SS Rajamouli speaks in malayalam goes viral.

സമകാലിക മലയാളം 16 Nov 2025 12:01 pm

''പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ''! ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ'ട്രെയ്‌ലർ

പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു ട്രെയിലർ. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിട്ടുകൊണ്ട് 'റേച്ചൽ' ട്രെയിലർ പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ നരേഷനിലൂടെയാണ് ട്രെയിലറിന്‍റെ തുടക്കം. പോത്തുപാറ ജോയിച്ചന്‍റേയും കുടുംബത്തേയും അയാളുടെ മൂത്ത മകൾ റേച്ചലിന്‍റേയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ സമർത്ഥിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്. എമ്പുരാന്റെ കഥ നായകനും നിര്‍മാതാവും കേട്ടത്; എന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്; പൃഥ്വിരാജ് സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്: രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്: പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, 'വാരാണസി‌യിലൂടെ തെലുങ്ക് സിനിമയിൽ പുത്തൻ പരീക്ഷണവുമായി രാജമൗലി'; വരാൻ പോകുന്നത് ദൃശ്യ വിസ്മയം പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ: ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്: ബെൻ ഷെരിൻ ബി, ട്രെയിലർ കട്ട്: ഡോൺ മാക്സ്, ടീസർ സബ്‍ടൈറ്റിൽ: വിവേക് രഞ്ജിത്ത്, ലീഗൽ അഡ്വൈസർ മുഹമ്മദ് സിയാദ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പി ആര്‍ ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ. Cinema News: Honey Rose starrer Rachel trailer out.

സമകാലിക മലയാളം 16 Nov 2025 11:08 am

എമ്പുരാന്റെ കഥ നായകനും നിര്‍മാതാവും കേട്ടത്; എന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്; പൃഥ്വിരാജ്

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. തന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്. എമ്പുരാന്റെ തിരക്കഥ നിര്‍മാതാവിനേയും നായകനേയും പറഞ്ഞ് കേള്‍പ്പിക്കുകയും അവര്‍ അതില്‍ തൃപ്തരായിരുന്നുവെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. മനോരമ ന്യൂസിനോടായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. പുതിയ സിനിമയായ വിലായത്ത് ബുദ്ധയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. 'വാരാണസി‌യിലൂടെ തെലുങ്ക് സിനിമയിൽ പുത്തൻ പരീക്ഷണവുമായി രാജമൗലി'; വരാൻ പോകുന്നത് ദൃശ്യ വിസ്മയം ''എന്നെ അത് ബാധിക്കണമെങ്കില്‍ ഞാന്‍ മനപ്പൂര്‍വ്വം ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് എന്റെ സിനിമ ചെയ്തത് എന്നൊരു ബോധ്യം എന്റെ ഉള്ളില്‍ വേണം. അതല്ല എന്ന പൂര്‍ണബോധ്യം എനിക്കുണ്ട്. ആ സിനിമയുടെ കഥ ഞാന്‍ കേട്ടു. അതില്‍ കണ്‍വിന്‍സ്ഡ് ആയി. തിരക്കഥാരൂപത്തില്‍ നിര്‍മാതാവിനേയും നായകനടനേയും കേള്‍പ്പിച്ചു. എല്ലാവരും കണ്‍വിന്‍സ്ഡ് ആയി. അങ്ങനെയാണ് ആ സിനിമ ചെയ്തത്.'' പൃഥ്വിരാജ് പറയുന്നു. 'രജനികാന്തിന് ഇഷ്ടപ്പെടുന്ന സിനിമയേ ചെയ്യൂ; അ​ദ്ദേഹം തൃപ്തിയാകുന്നതുവരെ കഥ കേൾക്കും', 'തലൈവർ 173' യെക്കുറിച്ച് കമൽ ഹാസൻ ''പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നൊരു ഒറ്റ ഉദ്ദേശം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ എന്റെ പരാജയമാണ്. രാഷ്ട്രീയ നിലപാട് പറയാന്‍ ഞാന്‍ ഒരിക്കലുമൊരു സിനിമ ചെയ്യില്ല. ഇന്നത്തെ കാലത്ത് അതിന് കോടികള്‍ മുടക്കിയൊരു സിനിമ ചെയ്യേണ്ടതില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടാല്‍ മതി. ഞാന്‍ സത്യസന്ധമായിരിക്കുന്നിടത്തോളം കാലം, എന്റെ ഉള്ളില്‍ ആ ബോധ്യമുണ്ടായിരിക്കുമ്പോള്‍ എനിക്ക് സങ്കടപ്പെടുകയോ ഭയപ്പെടുകയോ വേണ്ടതില്ല'' എന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ''അധികാരസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കോ, പ്രശസ്തരായവര്‍ക്കോ ഒരു അബദ്ധം സംഭവിച്ചാല്‍ അത് ആഘോഷിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നൊരു മോബ് മെന്റാലിറ്റി അടുത്തകാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ എല്ലാവരും പങ്കാളികളാണ്. എനിക്ക് അറിയാം, എന്റെ സഹപ്രവര്‍ത്തകര്‍ ഭയങ്കരമായി ബാധിക്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചിട്ടുണ്ട്.'' താരം പറയുന്നു. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോയി തുടര്‍ച്ചയായി അവഹേളിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവരുടെ ഉള്ളിന്റെ ഉള്ളില്‍ ഇത് ശരിയല്ലെന്ന് അറിയാം. എന്നിട്ടും അവര്‍ അതില്‍ നിന്നും സന്തോഷം കണ്ടെത്തുകയാണെന്നും പൃഥ്വിരാജ് പറയുന്നു. Prithviraj reacts to empuraan fiasco for the first time. says hero and producer were convinced in the story.

സമകാലിക മലയാളം 16 Nov 2025 10:59 am

'വാരാണസി‌യിലൂടെ തെലുങ്ക് സിനിമയിൽ പുത്തൻ പരീക്ഷണവുമായി രാജമൗലി'; വരാൻ പോകുന്നത് ദൃശ്യ വിസ്മയം

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിന്റേത്. ചിത്രത്തിന്റെ ട്രെയ്‌ലറും പേരും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഗംഭീര പരിപാടിയില്‍ 50,000-ത്തോളം കാണികളെ സാക്ഷിയാക്കിയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. വാരാണസി എന്നാണ് ചിത്രത്തിന്റെ പേര്. ദൃശ്യവിസ്മയം എന്നാണ് ട്രെയ്‌ലറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയുക. സിഇ 512-ലെ വാരാണസി കാണിച്ചു കൊണ്ടാണ് ട്രെയ്‌ലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയ്‌ലറില്‍ കാണാം. 'അവിവാഹിതരേ, ഈ സിനിമ നിങ്ങളെ കേള്‍ക്കും'; പെണ്ണുകാണലും, പെണ്‍കാഴ്ചകളുമായി 'സ്തല്‍' ട്രെയ്‌ലറിന് ഒടുവിലായാണ് നായകനെ കാണിക്കുന്നത്. കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവാണ് ട്രെയ്‌ലറിലുള്ളത്. എം എം കീരവാണിയുടെ മാസ്മരികമായ പശ്ചാത്തലസംഗീതവും ട്രെയ്‌ലറിന്റെ മാറ്റു കൂട്ടി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയറ്ററുകളില്‍ ഗംഭീരമായ കാഴ്ചാവിരുന്നാകും ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല. 'രജനികാന്തിന് ഇഷ്ടപ്പെടുന്ന സിനിമയേ ചെയ്യൂ; അ​ദ്ദേഹം തൃപ്തിയാകുന്നതുവരെ കഥ കേൾക്കും', 'തലൈവർ 173' യെക്കുറിച്ച് കമൽ ഹാസൻ പൃഥ്വിരാജ് ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമെത്തുന്നു. വി വിജയേന്ദ്രപ്രസാദാണ് തിരക്കഥ. ചിത്രം 2027 ല്‍ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചിത്രം ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും പുറത്തിറങ്ങുക എന്നും രാജമൗലി അറിയിച്ചിട്ടുണ്ട്. പ്രീമിയം ലാർജ് സ്കെയിൽ ഫോർമാറ്റ് ഐമാക്സ് എന്ന ഫോർമാറ്റ് ഞങ്ങൾ ഈ സിനിമയിലൂടെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരികയാണ്. നമ്മൾ പല സിനിമകളും സിനിമാ സ്കോപ്പ് ഫോർമാറ്റിൽ ആണ് നിർമിക്കുന്നത്. ഇപ്പോൾ നമ്മൾ ഐമാക്സിൽ കാണുന്ന പല സിനിമകളും ഐമാക്‌സിലേക്ക് കൺവേർട്ട് ചെയ്യുന്നതാണ്. എന്നാൽ അത് യഥാർഥ ഐമാക്സ് അല്ല. ആർ ആർ ആർ, ബാഹുബലി പോലെയുള്ള സിനിമകൾ ഐമാക്‌സിൽ പ്രൊഡ്യൂസ് ചെയ്ത സിനിമകൾ ആണ്. പക്ഷേ വാരാണസി നിങ്ങൾ ഫുൾ സ്ക്രീൻ ഐമാക്‌സിൽ ആകും കാണാൻ പോകുന്നത്', രാജമൗലി പറഞ്ഞു. Cinema News: Mahesh Babu and Rajamouli upcoming movie Varanasi trailer out.

സമകാലിക മലയാളം 16 Nov 2025 10:30 am

'രജനികാന്തിന് ഇഷ്ടപ്പെടുന്ന സിനിമയേ ചെയ്യൂ; അ​ദ്ദേഹം തൃപ്തിയാകുന്നതുവരെ കഥ കേൾക്കും', 'തലൈവർ 173'യെക്കുറിച്ച് കമൽ ഹാസൻ

തലൈവർ 173 എന്ന ചിത്രത്തിൽനിന്ന് സംവിധായകൻ സുന്ദർ സി പിന്മാറിയ സംഭവത്തിൽ പ്രതികരിച്ച് കമൽ ഹാസൻ . അദ്ദേഹവുമായി ഒരുമിച്ച് ഇനിയൊരു സിനിമയ്ക്ക് സാധ്യതയില്ല. രജനികാന്തിനു കൂടി ഇഷ്ടപ്പെടുന്ന ഒരു പ്രൊജക്റ്റ് വരുന്നതുവരെ കാത്തിരിക്കുമെന്നും കമൽ ഹാസൻ പറഞ്ഞു. ഒരു വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തലൈവർ 173 രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്. സുന്ദർ സി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് ഈ മാസം രണ്ടാം തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ ഈ പ്രൊജക്റ്റിൽ നിന്ന് പിന്മാറുകയാണെന്ന് സുന്ദർ സി അറിയിച്ചു. ഈ സംഭവത്തിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനെ തുടർന്നാണ് കമൽ ഹാസൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. 'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ?'; ഭർത്താവിനെ വിമർശിക്കുന്നവരോട് ഖുശ്ബു 'സുന്ദർ സി തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, ഒരുമിച്ചൊരു സിനിമയ്ക്ക് സാധ്യതയില്ല. ഞാനൊരു നിർമാതാവാണ്. അതുകൊണ്ട് എൻ്റെ താരമായ സൂപ്പർ സ്റ്റാർ രജനികാന്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് എനിക്ക് ചെയ്യേണ്ടത്. അദ്ദേഹത്തിന് തൃപ്തിയാകും വരെ ഞങ്ങൾ തിരക്കഥകൾ കേൾക്കുന്നത് തുടരും. #KamalHaasan opens about SundarC's exit from #Thalaivar173 : "SundarC already sent his statement, no there is no possible collaboration. I'm a producer, so I have make film which satisfies my star (Superstar #Rajinikanth ) . We will keep hearing scripts until it satisfies him. We… pic.twitter.com/wlnHDwMYU0 — AmuthaBharathi (@CinemaWithAB) November 15, 2025 'അവിവാഹിതരേ, ഈ സിനിമ നിങ്ങളെ കേള്‍ക്കും'; പെണ്ണുകാണലും, പെണ്‍കാഴ്ചകളുമായി 'സ്തല്‍' അഭിനേതാക്കളെന്ന നിലയിൽ ഞങ്ങൾ ഒരുമിക്കുന്ന സിനിമയ്ക്കായി മറ്റൊരു കഥ തേടുകയാണ്.' കമൽ ഹാസൻ പറഞ്ഞു. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കുമായി എഴുതിയ കുറിപ്പിൽ സുന്ദർ സി പറഞ്ഞത്. Cinema News: Actor Kamal Haasan on Thalaivar 173.

സമകാലിക മലയാളം 15 Nov 2025 5:35 pm

'അവിവാഹിതരേ, ഈ സിനിമ നിങ്ങളെ കേള്‍ക്കും'; പെണ്ണുകാണലും, പെണ്‍കാഴ്ചകളുമായി 'സ്തല്‍'

ഇരുപതുകളുടെ പകുതിയിലേക്ക് കടന്നാല്‍, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, നേരിടേണ്ടി വരുന്നതാണ് കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍. നിരുപദ്രവകാരിയെന്ന് തോന്നിപ്പിക്കുന്ന ചോദ്യം വളര്‍ന്ന് പന്തലിച്ച് തലയ്ക്ക് മുകളിലൊരു വാളായി മാറുന്നത് നമ്മള്‍ പോലുമറിയില്ല. പലപ്പോഴും സ്വന്തം വീട്ടുകാരേക്കാളും നാട്ടുകാര്‍ക്കായിരിക്കും കല്യാണം നടത്താന്‍ താല്‍പര്യം കൂടുതല്‍. അങ്ങനെയുള്ള കല്യാണപ്രായമെത്തി നില്‍ക്കുന്ന പെണ്‍കുട്ടികളോടായി ഒരു സിനിമ പറയുകയാണ്, ഇതാ നിങ്ങളെ ഞങ്ങള്‍ കേള്‍ക്കുന്നു! അശ്ലീല മെസേജുകള്‍, ബിയര്‍ കുപ്പി തലയ്ക്ക് അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; റെയ്ജനെതിരെ യുവതിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ് മറാഠി സിനിമയായ സ്തല്‍ സംവിധാനം ചെയ്തിരിക്കുന്നത് ജയന്ത് സോമാല്‍ക്കര്‍ ആണ്. സിനിമയുടെ കഥ നടക്കുന്നത് മഹാരാഷ്ട്രയുടെ ഉള്‍ഗ്രാമത്തിലാണ്. ബിഎ സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സവിതയാണ് നായിക. പരുത്തി കര്‍ഷകനായ സവിതയുടെ അച്ഛന്റേയും അമ്മയുടേയും, തൊഴില്‍രഹിതനായ സഹോദരന്റേയുമൊക്കെ ജീവിതത്തിലെ ഏക ലക്ഷ്യം സവിതയുടെ വിവാഹമാണ്. ഒരു പെണ്ണുകാണലില്‍ നിന്നും ആരംഭിച്ച് അനേകം പെണ്ണുകാണലുകളിലൂടെ സഞ്ചരിച്ചാണ് സ്തല്‍ കഥ പറയുന്നത്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്ന സിനിമ, ഒരര്‍ത്ഥത്തില്‍ നമ്മുടെ ജയ ജയ ജയ ജയഹേയുടേയും ലാപ്പതാ ലേഡീസിന്റേയുമൊക്കെ ഗ്രാമത്തിലുള്ളൊരു കസിന്‍ ആയിട്ടൊക്കെ വരും. മുമ്പ് അഭിനയിച്ച് പരിചയമില്ലാത്ത അഭിനേതാക്കളെ വച്ച്, വളരെ റിയലിറ്റിസ്റ്റിക്കായ ഗ്രാമ ജീവിതങ്ങള്‍ അവതരിപ്പിക്കുകയാണ് സിനിമ. 'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ?'; ഭർത്താവിനെ വിമർശിക്കുന്നവരോട് ഖുശ്ബു നായിക വേഷം അവതരിപ്പിച്ച നന്ദിനി ചിക്തയെയുടെ വളരെ സട്ടിലായ പ്രകടനവും അച്ഛനായി വരുന്ന താരാനാഥ് ഖിരാത്കറുടെ ഡ്രമാറ്റിക് പ്രകടനവും സിനിമയ്ക്ക് നല്‍കുന്ന ഡൈമാനിക്‌സ് വളരെ മനോഹരമാണ്. Sthal മാച്ച് മേക്കിംഗിനെക്കുറിച്ച് സംസാരിക്കുന്ന സിനിമ പാട്രിയാര്‍ക്കിയുടെ തലയ്ക്ക് കൊട്ടിവിടുകയാണ്. ഗൗരവ്വമേറിയ വിഷയം പറയുമ്പോഴും സട്ടിലായി കോമഡിയും അവതരിപ്പിക്കുന്നുണ്ട് സിനിമ. സാവിത്രഭായ് ഫൂലെയുടെ ജന്മദിനാഘോഷം നടക്കുന്ന സ്‌കൂള്‍ മുറ്റത്തു നിന്ന് സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കുന്നതും, പെണ്ണുകാണാന്‍ വന്നവര്‍ കൂട്ടം കൂടി പെണ്‍കുട്ടിയ്ക്ക് മാര്‍ക്കിടുന്നതിന് അടുത്ത് നില്‍ക്കുന്ന പശുവും, സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പശ്ചാത്തലമായി കടന്നു വരുന്ന മാര്‍ക്കറ്റുമെല്ലാം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. കഥ നടക്കുന്നത് അങ്ങ് മഹാരാഷ്ട്രയിലാണെങ്കിലും നമുക്ക ചുറ്റിനും, അല്ലെങ്കില്‍ നമ്മളുടെ വീടുകളില്‍ നടക്കുന്നത് പോലെ അനുഭവപ്പെടുന്ന ചിത്രമാണ് സത്ല്‍. പെണ്ണുകാണലില്‍ നിന്നാരംഭിച്ച് വിവാഹവും ദാമ്പത്യ ജീവിതവുമൊക്കെ എങ്ങനെയാണ് സ്ത്രീയെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടുന്നതെന്നും, പുരുഷന്‍ തീരുമാനിക്കുന്നതനപ്പുറത്തേക്ക് പറക്കാതിരിക്കാന്‍ അവരുടെ സ്വപ്‌നങ്ങളുടെ ചിറകരിയുന്നത് എങ്ങനെയെന്നും കാണിച്ചു തരുന്നുണ്ട്. പാട്രിയാര്‍ക്കിയോളം തന്നെ സമൂഹത്തില്‍ വേരാഴ്ത്തിയിട്ടുള്ള ജാതിയേയും ക്ലാസിനേയും സിനിമ അടയാളപ്പെടുത്തുന്നുണ്ട്. തൊഴില്ലായ്മയും കര്‍ഷക ജീവിതങ്ങളെ വരിഞ്ഞു മുറുക്കുന്ന കടബാധ്യതയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും സിനിമ അവതരിപ്പിക്കുന്നത് മെലോഡ്രാമയുടെ അതിപ്രസരമില്ലാതെയാണ്. ജാതിയും ക്ലാസും എങ്ങനെയാണ് സ്ത്രീ ജീവിതങ്ങള്‍ക്കുമേല്‍ ഇരട്ടി പ്രഹരമാകുന്നതെന്നും സിനിമ ചൂണ്ടിക്കാണിക്കുന്നു. പുരുഗോമവാദികളെന്ന് സ്വയം വിശ്വസിക്കുന്നവര്‍ക്കിടയിലും, പ്രണയത്തിലുമെല്ലാം അവര്‍ പോലുമറിയാതെ പ്രവര്‍ത്തിക്കുന്ന ക്ലാസിനേയും ജാതിയേയും സ്തല്‍ അവതരിപ്പിക്കുന്നുണ്ട്. Marathi movie Sthal exposes patriarchy through match making practice.

സമകാലിക മലയാളം 15 Nov 2025 5:19 pm

'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ?'; ഭർത്താവിനെ വിമർശിക്കുന്നവരോട് ഖുശ്ബു

രജനികാന്തിനെയും കമൽ ഹാസനെയും ഒരുമിപ്പിച്ച് താൻ ചിത്രമൊരുക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ സുന്ദർ സി പ്രഖ്യാപിച്ചത്. തലൈവർ 173 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. എന്നാൽ നവംബർ 13 ന് ചിത്രത്തിൽ നിന്ന് താൻ പിന്മാറുന്നതായി സുന്ദർ സി തന്നെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. സുന്ദർ സി രജനികാന്തിനോട് യാതൊരു നിലവാരവുമില്ലാത്ത കഥയാണ് പറഞ്ഞതെന്നും അതുകൊണ്ടാണ് ചിത്രത്തിൽ നിന്ന് കമലും രജനിയും പിന്മാറിയതെന്ന തരത്തിലും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇപ്പോഴിതാ സുന്ദറിനെതിരെയുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഖുശ്ബു. ശരിയായ കഥയില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വാർത്തകൾ പറയുന്നു. എന്തു തന്നെയായാലും, സുന്ദർ സി നിർമാണ കമ്പനിയുമായി സംസാരിക്കണമായിരുന്നു. പകരം, അദ്ദേഹം പുറത്തിറക്കിയ കത്ത് അനാദരവും അഹങ്കാരവും നിറഞ്ഞതായി തോന്നി എന്നാണ് ഒരാൾ പ്രതികരിച്ചത്. കേട്ടു കേൾവിയുടെ പേരിൽ നിങ്ങൾ ട്വീറ്റ് ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു അല്ലേ?? എന്തൊരു ദുരന്തമാണ് നിങ്ങൾ- എന്നാണ് ഇതിന് മറുപടിയായി ഖുശ്ബു എഴുതിയത്. Kusu Heard that rajini and kamal thrown your husband out of their production movie due to sundar c pathetic story narration So is it time for Indian film industry to throw your husband Sundar c to dustbin??? @khushsundar https://t.co/vhiJXydf03 — TVK VETRI (@iamstrtvk) November 15, 2025 അശ്ലീല മെസേജുകള്‍, ബിയര്‍ കുപ്പി തലയ്ക്ക് അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; റെയ്ജനെതിരെ യുവതിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ് സുന്ദർ സിയുടെ മോശം കഥ പറച്ചിൽ കാരണം രജനിയും കമലും നിങ്ങളുടെ ഭർത്താവിനെ അവരുടെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടു. അപ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് നിങ്ങളുടെ ഭർത്താവ് സുന്ദർ സിയെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ? എന്നാണ് ഖുശ്ബുവിനെ പരാമർശിച്ചു കൊണ്ട് മറ്റൊരാൾ പരിഹസിച്ചത്. തൻ്റെ ചെരുപ്പിൻ്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ എന്നാണ് ഖുശ്ബു ഇതിനോട് പ്രതികരിച്ചത്. And you tweet and raise questions on hearsay?? What a disaster you are. https://t.co/qpdI4oAMMi — KhushbuSundar (@khushsundar) November 14, 2025 'ഒരു ഡയലോ​ഗ് പോലുമില്ലാതെ, ഇത്ര കൃത്യമായി വികാരങ്ങൾ അവതരിപ്പിക്കാൻ ജോർമയെ കഴിഞ്ഞേയുള്ളൂ'; സിസു 2വിനേക്കുറിച്ച് സംവിധായകൻ നവംബർ 2 നാണ് രജനികാന്തിനും സുന്ദറിനുമൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് കമൽ ഹാസൻ 'തലൈവർ 173' ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കുമായി എഴുതിയ കുറിപ്പിൽ സുന്ദർ സി പറഞ്ഞു. നയൻതാരയെ നായികയാക്കി 'മൂക്കുത്തി അമ്മൻ 2' സംവിധാനം ചെയ്യുന്ന തിരക്കിലാണ് സുന്ദർ സി ഇപ്പോൾ. Cinema News: Kushbu Sundar slams rumors over Sunder C exit from Thalaivar 173.

സമകാലിക മലയാളം 15 Nov 2025 5:02 pm