SENSEX
NIFTY
GOLD
USD/INR

Weather

26    C
... ...View News by News Source

'ഞങ്ങളുമായി അയാള്‍ക്ക് യാതൊരു ബന്ധവുമില്ല; ജയന്റെ മകനെന്ന് വ്യാജ പ്രചരണം; നടപടി സ്വീകരിക്കുമെന്ന് സഹോദരന്റെ മകള്‍

മലയാളത്തിന്റെ അനശ്വര നടന്‍ ജയന്‍ വിടവാങ്ങിയിട്ട് 45 വര്‍ഷം. എന്നാല്‍ ഇന്ന് ജയന്റെ കുടുംബം കടുത്ത വേദനയിലൂടെയാണ് കടന്നു പോകുന്നത്. സോഷ്യല്‍ മീഡിയിയലൂടെ ജയന്റെ മകന്‍ എന്ന തരത്തില്‍ ഒരാള്‍ നടത്തുന്ന പ്രചരണങ്ങളാണ് അതിന് കാരണം. ഇപ്പോഴിതാ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയന്റെ കുടുംബം. ‌'ഷോലെ' വീണ്ടും വരുന്നു; 4 K- യിൽ എത്തുന്നത് വെട്ടിമാറ്റാത്ത യഥാർഥ പതിപ്പ് ജയന്റെ സഹോദരന്റെ മകള്‍ ഡോക്ടര്‍ ലക്ഷ്മിയാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. 24 ന്യൂസിനോടായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ ഇയാള്‍ക്ക് തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതാണെന്നും ലക്ഷ്മി പറയുന്നു. പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ ''എന്റെ ഓര്‍മയില്‍ വല്ല്യച്ഛനെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. എന്റെ പാരന്റ്‌സില്‍ നിന്നും കേട്ടതും അങ്ങനെയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഞങ്ങളുടെ കുടുംബത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളിലൂടെയാണ് പോകുന്നത്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയിയലൂടെ അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രചരണങ്ങളും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളും കാണുന്നുണ്ട്. അതില്‍ ഞങ്ങള്‍ മാനസികമായി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്'' ലക്ഷ്മി പറയുന്നു. ''2021 ല്‍ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഒരു വ്യക്തി എന്റെ വല്ല്യച്ഛന്റെ പേര് ഉപയോഗിക്കുകയും മകന്‍ ആണെന്ന വ്യാജേനെ പല നേട്ടങ്ങളും ആളുകളില്‍ നിന്നും അയാള്‍ക്ക് ലഭിക്കുന്നുണ്ട്. അതില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഞങ്ങളുടെ കുടുംബവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇയാള്‍ക്ക് ഇല്ലെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്റെ കയ്യിലുണ്ട്. മുന്നോട്ട് നിയമനടപടി സ്വീകരിക്കണം എന്ന് തന്നെയായിരുന്നു അവിടെ നിന്നും എനിക്ക് ലഭിച്ച നിര്‍ദ്ദേശം''. ഒരു വശം മാത്രം കേട്ടു കൊണ്ടാണ് അവര്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വ്യക്തിപരമായി ഇത് ഞങ്ങളിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അവനവന്റെ വീട്ടില്‍ ഇതുപോലൊന്ന് വരുമ്പോള്‍ മാത്രമേ അത് മനസിലാകൂ. വീടിന്റെ മുന്നില്‍ വന്ന് നിന്ന്, അതും മരിച്ചു പോയെരാളെക്കുറിച്ച്, ആരോപണം ഉന്നയിക്കുമ്പോള്‍ അത് ചോദ്യം ചെയ്യേണ്ടത് തന്നെയാണെന്നും ലക്ഷ്മി പറയുന്നു. Jayan's family moves legally against imposter who claims to be his son. Jayan's niece says he has no relationship with their family

സമകാലിക മലയാളം 16 Nov 2025 5:18 pm

താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി; 'പിന്നെന്തിനാണ് സിനിമയ്ക്ക് വാരാണസി'എന്ന് പേരിട്ടതെന്ന് സോഷ്യൽ മീഡിയ

താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് സംവിധായകൻ എസ് എസ് രാജമൗലി. സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണിപ്പോൾ. ഹിന്ദു പുരാണങ്ങളെ തന്‍റെ സിനിമകളിൽ സമന്വയിപ്പിക്കുന്നതിൽ വിദഗ്ധനായ രാജമൗലി, തന്‍റെ പുതിയ ചിത്രമായ 'വാരണാസി'യുടെ ലോഞ്ച് പരിപാടിയിലാണ് തന്‍റെ നിലപാട് പരസ്യമാക്കിയത്. ഇത് എന്നെ സംബന്ധിച്ച് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്‍റെ അച്ഛൻ വന്ന് കാര്യങ്ങൾ പിന്നിൽ നിന്ന് ഹനുമാൻ സ്വാമി നോക്കിക്കൊള്ളും എന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്. -ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു. - രാജമൗലി പറഞ്ഞു. പരിപാടിയിൽ നേരിട്ട സാങ്കേതിക തകരാറുകൾ സംബന്ധിച്ചാണ് രാജമൗലി ഈ വാക്കുകൾ പറഞ്ഞത്. എന്‍റെ ഭാര്യക്കും ഹനുമാൻ സ്വാമിയോട് ഇഷ്ടമാണ്. അദ്ദേഹം അവളുടെ സുഹൃത്താണെന്ന രീതിയിലാണ് അവൾ പെരുമാറുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതും. എനിക്ക് അവളോടും ദേഷ്യം വന്നു. പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ എന്‍റെ അച്ഛൻ ഹനുമാൻ സ്വാമിയെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിൽ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു - രാജമൗലി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ രാജമൗലിയുടെ ചിത്രങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളുയരുകയാണ്. 'ആർആർആർ', 'ബാഹുബലി' തുടങ്ങിയ ചിത്രങ്ങൾ ഹിന്ദു പുരാണങ്ങളിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് പലരും ചൂണ്ടിക്കാട്ടി. ‌'ഷോലെ' വീണ്ടും വരുന്നു; 4 K- യിൽ എത്തുന്നത് വെട്ടിമാറ്റാത്ത യഥാർഥ പതിപ്പ് ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നത് രാജമൗലിയുടെ ഭാഗത്ത് നിന്ന് ശരിയായില്ല. അദ്ദേഹം എങ്ങനെയാണ് സിനിമയ്ക്ക് 'വാരണാസി' എന്ന് പേരിട്ടതും പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ചതും? ജനങ്ങൾക്ക് ഇത് വിഷമമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലേ? അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല - ഒരാൾ കമന്‍റ് ചെയ്തു. Cinema News: SS Rajamouli says he doesn't believe in god.

സമകാലിക മലയാളം 16 Nov 2025 5:07 pm

‌'ഷോലെ'വീണ്ടും വരുന്നു; 4 K- യിൽ എത്തുന്നത് വെട്ടിമാറ്റാത്ത യഥാർഥ പതിപ്പ്

ഇന്ത്യൻ സിനിമയിൽ തന്നെ ഒട്ടേറെ ആരാധകരുള്ള ചിത്രമാണ് ഷോലെ . അമിതാഭ് ബച്ചൻ, ധർമേന്ദ്ര, സഞ്ജീവ് കുമാർ, അംജദ് ഖാൻ, ഹേമ മാലിനി, ജയ ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രമാണിത്. 1975 ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പുറത്തിറങ്ങി 50 വർഷത്തിനിപ്പുറം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ഷോലെ. ഷോലെയുടെ ഫൈനൽ കട്ട് ആണ് ഇപ്പോൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ആണ് സിനിമ റീ മാസ്റ്റർ ചെയ്ത് പുറത്തിറക്കുന്നത്. ഡിസംബർ 12 ന് ഇന്ത്യയിലെ 1500 ഓളം സ്‌ക്രീനുകളിൽ സിനിമ പുറത്തിറങ്ങും. പുറത്തിറങ്ങി വർഷം അമ്പത് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ് ഷോലെ. രണ്ടാം വരവിലും സിനിമയ്ക്ക് ആളെക്കൂട്ടാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ആഗോളത്തലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫിസ് റെക്കോർഡുകള്‍ തകര്‍ത്തിരുന്നു. 'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്'; മഹേഷ് ബാബുവിന്റെ എൻട്രിയെ ട്രോളി സോഷ്യൽ‌ മീഡിയ ബോക്‌സ് ഓഫീസില്‍ നിന്ന് 15 കോടിയിലധികം അന്ന് ഷോലെ നേടിയിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. The wait is finally over!! “Sholay - The Final Cut” restored by Film Heritage Foundation in 4K with the original ending being seen for the first time is slated to be released by Sippy Films in 1500 screens across India on December 12, 2025!!! pic.twitter.com/ftM5rTA789 — Film Heritage Foundation (@FHF_Official) November 15, 2025 പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ബോക്സ് ഓഫീസിൽ ബമ്പർ ഹിറ്റായി മാറുകയും ചെയ്‌തു. Cinema News: Sholay returns to screens in december.

സമകാലിക മലയാളം 16 Nov 2025 4:29 pm

പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ

സൗഹൃദങ്ങള്‍ക്ക് വളരെയധികം വിലകല്‍പ്പിക്കുന്ന വ്യക്തിയായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന പല അനുഭവങ്ങളും സഹതാരങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചെവിയില്‍ തെറി പറഞ്ഞൊരാളോട് മണി ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. അമൃത ടിവിയിലെ ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നാദിര്‍ഷ. ആ വാക്കുകളിലേക്ക്: 'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്'; മഹേഷ് ബാബുവിന്റെ എൻട്രിയെ ട്രോളി സോഷ്യൽ‌ മീഡിയ ഞങ്ങളൊരു ഷോയ്ക്ക് പോയി. ദിലീപൊക്കെയുണ്ട്. ഒരുത്തന്‍ ഗ്രീന്‍ റൂമില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞു വിട്ടു. അവന്‍ ഓഡിയന്‍സിന്റെ കൂട്ടത്തില്‍ വന്നിരിപ്പുണ്ട്. പാട്ട് പാടി കാണികളുടെ ഇടയിലേക്ക് ഞാന്‍ അറങ്ങി. അവന്‍ വന്ന് എന്റെ ചെവിയില്‍ അധികം ഷൈന്‍ ചെയ്യല്ലെടാ എന്നത് ഒരു തെറി കൂട്ടി പറഞ്ഞു. എനിക്ക് വിഷമമായി. ഞാന്‍ തിരിച്ച് കയറി വരുമ്പോള്‍ സ്‌റ്റേജിന്റെ സൈഡില്‍ അടുത്ത സ്‌കിറ്റിന് കയറാന്‍ റെഡിയായി മണി കൈലി മുണ്ടൊക്കെയുടുത്ത് നില്‍പ്പുണ്ട്. രാഷ്ട്രീയം സിനിമയെ ബാധിച്ചു; എന്റെ സിനിമ കേരളത്തിന്റെ കടമ്പ കടക്കുന്നില്ല; തടയുന്ന ജൂറി അംഗങ്ങളെ അറിയാം: സുരേഷ് ഗോപി കൂട്ടുകാര്‍ക്ക് മുഖത്ത് നോക്കിയാല്‍ കാര്യം മനസിലാകുമല്ലോ. എന്താടാ പ്രശ്‌നം എന്ന് മണി ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. ഈ പാട്ട് കഴിഞ്ഞാല്‍ എന്റെ സ്‌കിറ്റല്ലേ അത് വേണ്ട എന്റെ നാടന്‍ പാട്ട് പറയെടാ എന്ന് പറഞ്ഞു. അതെങ്ങനെ ശരിയാകുമെന്ന് ഞാന്‍ ചോദിച്ചു. നാടന്‍ പാട്ടിന് കൈലി മുണ്ട് മതിയെടാ എന്ന് മണി. അങ്ങനെ നാടന്‍ പാട്ട് അനൗണ്‍സ് ചെയ്തു. എന്നിട്ട് ഞാന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങുമ്പോള്‍ ആളെ നീ കാണിച്ചു തരണം എന്ന് പറഞ്ഞു. മണി ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ പാടിക്കൊണ്ട് കാണികളുടെ ഇടയിലേക്ക് ഇറങ്ങി. ഒരാളുടെ മുന്നില്‍ ചെന്ന് തിരിഞ്ഞ് എന്നോട് ഇവനാണോ എന്ന് ചോദിച്ചു. അല്ലെന്ന് ഞാന്‍ ആംഗ്യം കാണിച്ചു. മണി അടുത്ത റോയിലേക്ക് പോയി. അങ്ങനെ ഒടുവില്‍ ആളെ കണ്ടെത്തി. പ്രേക്ഷകര്‍ നോക്കിയാല്‍ തോന്നുക അയാളെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് കൊണ്ടു ഡാന്‍സ് കളിക്കുകയാണ്. ശരിക്കും അയാളുടെ കഴുത്ത് മണിയുടെ കയ്യിന്റെ ഇടയില്‍ വച്ച് ഞെരിക്കുകയാണ്. ഇതിന്റെ ഇടയില്‍ കാല്‍ മുട്ടു കൊണ്ട് ഇടിക്കുന്നൊരു സ്‌റ്റെപ്പും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് സ്റ്റേജിലേക്ക് കയറി വന്ന് എന്നോട് അളിയാ ഓക്കെ എന്നും പറഞ്ഞു പോയി. Nadirshah recalls how Kalabhavan Mani stood up for him when a guy abused him during a stage program.

സമകാലിക മലയാളം 16 Nov 2025 4:05 pm

'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്'; മഹേഷ് ബാബുവിന്റെ എൻട്രിയെ ട്രോളി സോഷ്യൽ‌ മീഡിയ

രാജമൗലി ചിത്രം വാരാണസിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ വാരാണസിയുടെ ​ഗ്ലോബ്ട്രോട്ടർ ഇവന്റിൽ കൃത്രിമ കാളപ്പുറത്ത് എത്തിയ നടൻ മഹേഷ് ബാബു വിന്റെ എൻട്രിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കയ്യില്‍ ത്രിശൂലവുമായി നന്ദിയോട് സാമ്യമുള്ള കാളപ്പുറത്താണ് താരമെത്തിയത്. വൻ ആവേശത്തോടെയൊണ് ആരാധകര്‍ താരത്തെ എതിരേറ്റത്. ചിത്രത്തില്‍ രുദ്ര എന്ന് പേരുള്ള കഥാപാത്രത്തെയാണ് മഹേഷ് ബാബു അവതരിപ്പിക്കുന്നത്. 'വാരാണസി'യുടെ ഫസ്റ്റ്ഗ്ലിംപ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വന്‍ ദൃശ്യവിസ്മയമാണ് വിഷ്വല്‍ എഫക്ട്‌സിന് പ്രാധാന്യമുള്ള ഗ്ലിംപ്‌സ് സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്. ഗ്ലിംപ്‌സിലും ത്രിശൂലവുമായി കാളപ്പുറത്ത് വരുന്ന മഹേഷ് ബാബുവിന്റെ ഭാഗമാണ് ഉണ്ടായിരുന്നത്. താരപുത്രിയായിട്ടും രക്ഷയില്ല, അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് ലക്ഷ്മി മന്‍ചു ഇത് പുനരാവിഷ്‌കരിച്ചു കൊണ്ടാണ് പരിപാടിയിലും മഹേഷ് ബാബു ഇലക്ട്രിക് കാളപ്പുറത്ത്. 50,000 ത്തോളം പേരാണ് കഴിഞ്ഞദിവസം റാമോജി ഫിലിംസിറ്റിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. Trust Rajamouli to deliver the unexpected, Mahesh Babu’s grand entry at the Hyderabad event was pure fire! #Varanasi #GlobeTrotter #PriyankaChopra #PrithvirajSukumaran #SSRajamouli pic.twitter.com/mEKmWra36k — Lokesh Chandra ⚡️ (@socialloki) November 16, 2025 രാഷ്ട്രീയം സിനിമയെ ബാധിച്ചു; എന്റെ സിനിമ കേരളത്തിന്റെ കടമ്പ കടക്കുന്നില്ല; തടയുന്ന ജൂറി അംഗങ്ങളെ അറിയാം: സുരേഷ് ഗോപി അതേസമയം മഹേഷ് ബാബുവിന്റെ മാസ് എൻട്രിയെ ട്രോളുന്നവരും ഏറെയാണ്. 'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്', 'ഇതൊക്കെ ഏത് യൂണിവേഴ്സ്', 'എന്ത് പ്രഹസനമാണ് സജി'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമെത്തുന്നു. അതേസമയം വൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകരും വലിയ ആവേശത്തിലാണ്. 2027 ൽ ചിത്രം റിലീസിനെത്തും. ആർആർആർ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാരാണസി. Cinema News: Actor Mahesh Babu mass entry in Varanasi event.

സമകാലിക മലയാളം 16 Nov 2025 3:24 pm

രാഷ്ട്രീയം സിനിമയെ ബാധിച്ചു; എന്റെ സിനിമ കേരളത്തിന്റെ കടമ്പ കടക്കുന്നില്ല; തടയുന്ന ജൂറി അംഗങ്ങളെ അറിയാം: സുരേഷ് ഗോപി

തന്റെ രാഷ്ട്രീയം സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി. തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. താരപുത്രിയായിട്ടും രക്ഷയില്ല, അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് ലക്ഷ്മി മന്‍ചു ''ഉറപ്പ് ഒരു കാര്യത്തില്‍ ഉണ്ട്. എന്റെ രാഷ്ട്രീയം വലിയൊരു പ്രശ്‌നമായിരുന്നു. അതുകൊണ്ട് തന്നെ 2014 മാര്‍ച്ച് അഞ്ചിന് അപ്പോത്തിക്കിരിയുടെ സെറ്റില്‍ നിന്നും ഷൂട്ടിങ് നിര്‍ത്തിവച്ച് നരേന്ദ്രമോദിജിയെ കാണാന്‍ അദ്ദേഹത്തിന്റെ പടയോടൊപ്പം പോയി. അതിന് ശേഷം സിനിമയിലെ എന്റെ തലവരയിലെ തിളക്കത്തിന് ഒരുപാട് വിഖാതങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട് അപ്പോത്തിക്കിരി എന്ന സിനിമ കേന്ദ്ര ജൂറി കണ്ടോ എന്ന് തന്നെ എനിക്ക് സംശയമുണ്ട്. കേരളത്തിലെ കടമ്പ കടന്ന് അത് ഇങ്ങോട്ട് വന്നിട്ടില്ല. കേരളത്തില്‍ നിന്നും അത് കടത്തി വിടാത്തെ റീജിയണല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെ എനിക്കറിയാം'' സുരേഷ് ഗോപി പറയുന്നു. 'മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ... ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുകയാണ്'; തുറന്നു പറഞ്ഞ് ഹണി റോസ് ''ഇന്ന് അവാര്‍ഡ് നല്‍കപ്പെടുന്ന സിനിമകളുടെ ഗണിതത്തിലെ ഫാക്ടറുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍ അതിന െഒന്നും ചോദ്യം ചെയ്യാത്ത സ്വഭാവമുള്ള, സവിശേഷതയുള്ള സിനിമകളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതില്‍ സുരേഷ് ഗോപിയ്ക്ക് ഒരു പരിഗണനയും വേണ്ട. ഇനിയങ്ങോട്ട് വേണ്ട. തന്നാല്‍ സ്വീകരിക്കും. അത് ദേശത്തിന്റെ അവകാശമാണ്. ഞാനതിനെ ചോദ്യം ചെയ്യില്ല''. ''പാപ്പന്‍, കാവല്‍, വരനെ ആവശ്യമുണ്ട്. ഏറ്റവും പുതുതായി ഗരുഡന്‍. പാവം ബിജു മേനോന് അവാര്‍ഡ് കിട്ടിപ്പോയേനെ. എന്റെ രാഷ്ട്രീയം അതിനൊരു വിഘാതമായിപ്പോയി. കേരളത്തില്‍ നിന്നും അത് കടത്തി വിടാത്ത രണ്ട് പേരെ എനിക്കറിയാം. ഞാന്‍ എന്റെ പദവി ഉപയോഗിച്ചു കൊണ്ടല്ല, ഒരു നടനായി, നിര്‍മാതാവ് ലിസ്റ്റിനും സംവിധായകന്‍ അരുണ്‍ വര്‍മയും അഭ്യര്‍ത്ഥിച്ചു, മന്ത്രിയായിട്ടല്ല ഈ സിനിമയിലെ കലാകാരനായി ചോദിച്ചു കൂടേ എന്ന്. ഇത് എന്നോട് ബ്രിട്ടാസും ചോദിച്ചിട്ടുണ്ട്. ഒരു കലാകാരനായി സര്‍ക്കാരിനെതിരെ സംസാരിച്ചുകൂടേ എന്ന്. ഞാന്‍ ഐഎംബി സെക്രട്ടറിയോട് ചോദിച്ചു. എന്തെങ്കിലും പോം വഴിയുണ്ടോ അത് കേന്ദ്ര ജൂറിയെ ഒന്ന് കാണിക്കുന്നതിന് എന്ന്. നിങ്ങള്‍ ഒരു യൂണിയന്‍ മിനിസ്റ്റര്‍ ആയിടത്തോളം ഈ സിനിമയുടെ ഭാഗമാണെങ്കില്‍ ഞങ്ങള്‍ ഈ സിനിമയെ പരിഗണിക്കില്ല എന്നാണ് മറുപടി തന്നത്. എന്റെ സര്‍ക്കാരിന്റെ നട്ടെല്ലിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. Suresh Gopi says his politics is effecting his movies. they are not being refered to awards from kerala.

സമകാലിക മലയാളം 16 Nov 2025 2:49 pm

'മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ... ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുകയാണ്'; തുറന്നു പറഞ്ഞ് ഹണി റോസ്

ഹണി റോസ് നായികയായെത്തുന്ന പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ഹണി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാർന്ന വേഷമായിരിക്കും റേച്ചലിലേതെന്ന് ട്രെയ്‌ലറിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ ഹണി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്ന സിനിമ ചെയ്യാനാണ് എനിക്ക് ആ​ഗ്രഹം. പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല. ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ് ഇത്രയും വർഷമായിട്ടും. എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്ന അതിന് വേണ്ടി പ്രാർഥിക്കുന്ന ഒരാളാണ് ‍ഞാൻ. അതെന്റെ ഒരു പാഷൻ കൂടിയാണ്.- ഹണി റോസ് പറഞ്ഞു. പോയി ചത്തൂടെ എന്ന് ചോദിക്കുന്നത് വല്ലാതെ വിഷമിപ്പിക്കും; നമ്മള്‍ കീഴടങ്ങിയാല്‍ വിജയിക്കുന്നത് അയാളാണ്: അനുപമ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിനെയും ബാബുരാജിനെയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'എന്താ മാഷേ, അടിപൊളി', പൃഥ്വിരാജിനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് രാജമൗലി ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6 ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. Cinema News: Actress Honey Rose talks about her career.

സമകാലിക മലയാളം 16 Nov 2025 1:12 pm

'എന്താ മാഷേ, അടിപൊളി', പൃഥ്വിരാജിനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് രാജമൗലി

എസ് എസ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസിയുടെ ട്രെയ്‍‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വൻ സ്വീകാര്യതയാണ് ട്രെയ്‌‍ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'വാരാണസി'യുടെ 'ഗ്ലോബ്‌ട്രോട്ടര്‍ ഇവന്റി'ല്‍ പൃഥ്വിരാജിനെ മലയാളത്തില്‍ അഭിവാദ്യം ചെയ്തിരിക്കുകയാണ് സംവിധായകന്‍ എസ് എസ് രാജമൗലി. 50,000 പേര്‍ പങ്കെടുത്ത ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലെ പരിപാടിയിലാണ് രാജമൗലി അപ്രതീക്ഷിതമായി മലയാളത്തിൽ സംസാരിച്ചത്. ഇതിന് പൃഥ്വിരാജ് മലയാളത്തില്‍ തന്നെ മറുപടിയും നല്‍കി. പൃഥ്വിരാജ് തന്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങവെ, സദസ്സിലിരുന്ന രാജമൗലി മൈക്ക് കൈയിലെടുത്ത് മലയാളത്തില്‍ 'എന്താ മാഷേ, അടിപൊളി', എന്ന് പറഞ്ഞു. ഇതിന് മറുപടിയായി 'നമുക്ക് കൊച്ചിയിലും കാണണം സര്‍', എന്ന് പൃഥ്വി മറുപടി നല്‍കി. രണ്ടു പേരുടേയും വാക്കുകളെ തിങ്ങിക്കൂടിയ കാണികള്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്. എമ്പുരാന്റെ കഥ നായകനും നിര്‍മാതാവും കേട്ടത്; എന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്; പൃഥ്വിരാജ് ചിത്രത്തിലെ നായകന്‍ മഹേഷ് ബാബു കൗതുകത്തോടെ ചിരിച്ചു. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സദസ്സിലുണ്ടായിരുന്നു. ചിത്രത്തില്‍ 'കുംഭ' എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സംഗീതസംവിധായകന്‍ കീരവാണിക്ക് നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ പ്രസംഗം ആരംഭിച്ചത്. കീരവാണിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയ ബഹുമതിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. SS Rajamouli speaks in Malayalam! SS Rajamouli: "എന്താ മാഷെ, അടിപൊളി!" Prithviraj: "നമുക്ക് കൊച്ചിയിലും കാണണം സർ!" He is the finest representative of Malayalam cinema after #Mohanlal & #Mammootty The true Pan-Indian superstar from Kerala. #PrithvirajSukumaran #Varanasi pic.twitter.com/UoX6GVW8dy — The IT Boy (@The_I_T_Boy) November 15, 2025 ''പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ''! ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയ്‌ലർ 'വാരാണസി'യിലേക്ക് ക്ഷണിച്ചുകൊണ്ട് രാജമൗലി തനിക്കയച്ച സന്ദേശം പൃഥ്വി ഓര്‍ത്തെടുത്തു. രാജമൗലിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹത്തിന്റെ കഥപറച്ചില്‍ ശൈലിയെക്കുറിച്ചും പൃഥ്വി പരാമര്‍ശിച്ചു. മഹേഷ് ബാബുവിന്റെ 'പോക്കിരി'യാണ് താന്‍ തിയറ്ററില്‍ കണ്ട ആദ്യ തെലുങ്ക് ചിത്രമെന്നും പൃഥ്വി പറഞ്ഞു. Cinema News: Director SS Rajamouli speaks in malayalam goes viral.

സമകാലിക മലയാളം 16 Nov 2025 12:01 pm

പോയി ചത്തൂടെ എന്ന് ചോദിക്കുന്നത് വല്ലാതെ വിഷമിപ്പിക്കും; നമ്മള്‍ കീഴടങ്ങിയാല്‍ വിജയിക്കുന്നത് അയാളാണ്: അനുപമ

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളേയും വിദ്വേഷ പ്രചരണങ്ങളേയും കുറിച്ച് നടി അനുപമ പരമേശ്വരന്‍. കമന്റുകള്‍ മൂലം ഒരിക്കല്‍ താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡീയാക്ടീവ് ചെയ്തിട്ടുണ്ടെന്നും അനുപമ പറയുന്നു. സമീപകാലത്ത് നടി ഐശ്വര്യ ലക്ഷ്മിയടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് സ്റ്റാര്‍ ആന്റ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അനുപമ. ''പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ''! ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയ്‌ലർ ''ഞാന്‍ അത് മുന്നേ പരീക്ഷിച്ചിട്ടുള്ളതാണ്. ഇടവേളയെടുത്തു. പക്ഷെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തില്ല. അപ്പോഴും മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ അതും മറികടന്നു. ആയിരം നല്ല കമന്റകള്‍ക്കിടയില്‍ ഒരൊറ്റ മോശം കമന്റ് മതി നമ്മുടെ സന്തോഷം കളയാന്‍. ആ കമന്റിടുന്നയാളുടെ ഉദ്ദേശ്യവും അതു തന്നെയാണ്. നമ്മള്‍ അതിന് കീഴടങ്ങുമ്പോള്‍ അയാളാണ് വിജയിക്കുന്നത്.'' അനുപമ പറയുന്നു. എമ്പുരാന്റെ കഥ നായകനും നിര്‍മാതാവും കേട്ടത്; എന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്; പൃഥ്വിരാജ് ''വിമര്‍ശിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങളുടെ അഭിനയം മോശമാകുന്നു, മെച്ചപ്പെടുത്തണം എന്ന് പറയുന്നത് വിമര്‍ശനമാണ്. എന്നാല്‍ ഒന്നു പോയി ചത്തുകൂടെ എന്നൊക്കെ ചോദിക്കുന്നത് നമ്മളെ വല്ലാതെ വിഷമിപ്പിക്കും. മുന്‍പ് കമന്റുകള്‍ വായക്കുന്നത് അഡിക്ഷന്‍ പോലെയായിരുന്നു. ലൈക്കുകള്‍ കുറയുന്നത്, ഫോളോവേഴ്‌സ് കുറയുന്നത് ഇതെല്ലാം എന്നെ ബാധിച്ചിരുന്നു''. ''പിന്നീട് അതൊക്കെയും എന്റെ ശ്രദ്ധയില്‍ പോലും വരാതായി. ആയിരം നല്ല കമന്റുകളെ മാത്രം ഞാന്‍ കേട്ടു. എല്ലാ നെഗറ്റിവിറ്റിയില്‍ നിന്നും വിട്ടുമാറി. ഇതൊന്നും അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. ഒരു സെലിബ്രിറ്റിയായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ആളുകളെ നമുക്ക് തിരുത്താനാവില്ല. എന്നു കരുതി നമ്മുടെ സന്തോഷങ്ങള്‍ ഇല്ലാതാക്കാനും പറ്റില്ലല്ലോ. ഇന്ന് ഫോണില്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും'' എന്നും അനുപമ പറയുന്നു. കരിയറില്‍ മിന്നും ഫോമിലാണ് അനുപമയുള്ളത്. ഡ്രാഗണ്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ ഒരേസമയം മലയാളത്തിലും തമിഴിലും ഹിറ്റ് സിനിമകളുമായി തിളങ്ങി നില്‍ക്കുകയാണ് അനുപമ. മലയാളത്തില്‍ പെറ്റ് ഡിക്ടീവും തമിഴില്‍ ബൈസണുമാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ഇരു സിനിമകളും വലിയ വിജയമാറിയിരുന്നു. Anupama Parameswaran about social media comments and how she overcame it.

സമകാലിക മലയാളം 16 Nov 2025 11:56 am

''പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ''! ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ'ട്രെയ്‌ലർ

പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു ട്രെയിലർ. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിട്ടുകൊണ്ട് 'റേച്ചൽ' ട്രെയിലർ പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ നരേഷനിലൂടെയാണ് ട്രെയിലറിന്‍റെ തുടക്കം. പോത്തുപാറ ജോയിച്ചന്‍റേയും കുടുംബത്തേയും അയാളുടെ മൂത്ത മകൾ റേച്ചലിന്‍റേയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ സമർത്ഥിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്. എമ്പുരാന്റെ കഥ നായകനും നിര്‍മാതാവും കേട്ടത്; എന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്; പൃഥ്വിരാജ് സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്: രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്: പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, 'വാരാണസി‌യിലൂടെ തെലുങ്ക് സിനിമയിൽ പുത്തൻ പരീക്ഷണവുമായി രാജമൗലി'; വരാൻ പോകുന്നത് ദൃശ്യ വിസ്മയം പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ: ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്: ബെൻ ഷെരിൻ ബി, ട്രെയിലർ കട്ട്: ഡോൺ മാക്സ്, ടീസർ സബ്‍ടൈറ്റിൽ: വിവേക് രഞ്ജിത്ത്, ലീഗൽ അഡ്വൈസർ മുഹമ്മദ് സിയാദ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പി ആര്‍ ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ. Cinema News: Honey Rose starrer Rachel trailer out.

സമകാലിക മലയാളം 16 Nov 2025 11:08 am

എമ്പുരാന്റെ കഥ നായകനും നിര്‍മാതാവും കേട്ടത്; എന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്; പൃഥ്വിരാജ്

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. തന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്. എമ്പുരാന്റെ തിരക്കഥ നിര്‍മാതാവിനേയും നായകനേയും പറഞ്ഞ് കേള്‍പ്പിക്കുകയും അവര്‍ അതില്‍ തൃപ്തരായിരുന്നുവെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. മനോരമ ന്യൂസിനോടായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. പുതിയ സിനിമയായ വിലായത്ത് ബുദ്ധയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. 'വാരാണസി‌യിലൂടെ തെലുങ്ക് സിനിമയിൽ പുത്തൻ പരീക്ഷണവുമായി രാജമൗലി'; വരാൻ പോകുന്നത് ദൃശ്യ വിസ്മയം ''എന്നെ അത് ബാധിക്കണമെങ്കില്‍ ഞാന്‍ മനപ്പൂര്‍വ്വം ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് എന്റെ സിനിമ ചെയ്തത് എന്നൊരു ബോധ്യം എന്റെ ഉള്ളില്‍ വേണം. അതല്ല എന്ന പൂര്‍ണബോധ്യം എനിക്കുണ്ട്. ആ സിനിമയുടെ കഥ ഞാന്‍ കേട്ടു. അതില്‍ കണ്‍വിന്‍സ്ഡ് ആയി. തിരക്കഥാരൂപത്തില്‍ നിര്‍മാതാവിനേയും നായകനടനേയും കേള്‍പ്പിച്ചു. എല്ലാവരും കണ്‍വിന്‍സ്ഡ് ആയി. അങ്ങനെയാണ് ആ സിനിമ ചെയ്തത്.'' പൃഥ്വിരാജ് പറയുന്നു. 'രജനികാന്തിന് ഇഷ്ടപ്പെടുന്ന സിനിമയേ ചെയ്യൂ; അ​ദ്ദേഹം തൃപ്തിയാകുന്നതുവരെ കഥ കേൾക്കും', 'തലൈവർ 173' യെക്കുറിച്ച് കമൽ ഹാസൻ ''പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നൊരു ഒറ്റ ഉദ്ദേശം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ എന്റെ പരാജയമാണ്. രാഷ്ട്രീയ നിലപാട് പറയാന്‍ ഞാന്‍ ഒരിക്കലുമൊരു സിനിമ ചെയ്യില്ല. ഇന്നത്തെ കാലത്ത് അതിന് കോടികള്‍ മുടക്കിയൊരു സിനിമ ചെയ്യേണ്ടതില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടാല്‍ മതി. ഞാന്‍ സത്യസന്ധമായിരിക്കുന്നിടത്തോളം കാലം, എന്റെ ഉള്ളില്‍ ആ ബോധ്യമുണ്ടായിരിക്കുമ്പോള്‍ എനിക്ക് സങ്കടപ്പെടുകയോ ഭയപ്പെടുകയോ വേണ്ടതില്ല'' എന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ''അധികാരസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കോ, പ്രശസ്തരായവര്‍ക്കോ ഒരു അബദ്ധം സംഭവിച്ചാല്‍ അത് ആഘോഷിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നൊരു മോബ് മെന്റാലിറ്റി അടുത്തകാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ എല്ലാവരും പങ്കാളികളാണ്. എനിക്ക് അറിയാം, എന്റെ സഹപ്രവര്‍ത്തകര്‍ ഭയങ്കരമായി ബാധിക്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചിട്ടുണ്ട്.'' താരം പറയുന്നു. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോയി തുടര്‍ച്ചയായി അവഹേളിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവരുടെ ഉള്ളിന്റെ ഉള്ളില്‍ ഇത് ശരിയല്ലെന്ന് അറിയാം. എന്നിട്ടും അവര്‍ അതില്‍ നിന്നും സന്തോഷം കണ്ടെത്തുകയാണെന്നും പൃഥ്വിരാജ് പറയുന്നു. Prithviraj reacts to empuraan fiasco for the first time. says hero and producer were convinced in the story.

സമകാലിക മലയാളം 16 Nov 2025 10:59 am

'വാരാണസി‌യിലൂടെ തെലുങ്ക് സിനിമയിൽ പുത്തൻ പരീക്ഷണവുമായി രാജമൗലി'; വരാൻ പോകുന്നത് ദൃശ്യ വിസ്മയം

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിന്റേത്. ചിത്രത്തിന്റെ ട്രെയ്‌ലറും പേരും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഗംഭീര പരിപാടിയില്‍ 50,000-ത്തോളം കാണികളെ സാക്ഷിയാക്കിയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. വാരാണസി എന്നാണ് ചിത്രത്തിന്റെ പേര്. ദൃശ്യവിസ്മയം എന്നാണ് ട്രെയ്‌ലറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയുക. സിഇ 512-ലെ വാരാണസി കാണിച്ചു കൊണ്ടാണ് ട്രെയ്‌ലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയ്‌ലറില്‍ കാണാം. 'അവിവാഹിതരേ, ഈ സിനിമ നിങ്ങളെ കേള്‍ക്കും'; പെണ്ണുകാണലും, പെണ്‍കാഴ്ചകളുമായി 'സ്തല്‍' ട്രെയ്‌ലറിന് ഒടുവിലായാണ് നായകനെ കാണിക്കുന്നത്. കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവാണ് ട്രെയ്‌ലറിലുള്ളത്. എം എം കീരവാണിയുടെ മാസ്മരികമായ പശ്ചാത്തലസംഗീതവും ട്രെയ്‌ലറിന്റെ മാറ്റു കൂട്ടി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയറ്ററുകളില്‍ ഗംഭീരമായ കാഴ്ചാവിരുന്നാകും ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല. 'രജനികാന്തിന് ഇഷ്ടപ്പെടുന്ന സിനിമയേ ചെയ്യൂ; അ​ദ്ദേഹം തൃപ്തിയാകുന്നതുവരെ കഥ കേൾക്കും', 'തലൈവർ 173' യെക്കുറിച്ച് കമൽ ഹാസൻ പൃഥ്വിരാജ് ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമെത്തുന്നു. വി വിജയേന്ദ്രപ്രസാദാണ് തിരക്കഥ. ചിത്രം 2027 ല്‍ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചിത്രം ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും പുറത്തിറങ്ങുക എന്നും രാജമൗലി അറിയിച്ചിട്ടുണ്ട്. പ്രീമിയം ലാർജ് സ്കെയിൽ ഫോർമാറ്റ് ഐമാക്സ് എന്ന ഫോർമാറ്റ് ഞങ്ങൾ ഈ സിനിമയിലൂടെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരികയാണ്. നമ്മൾ പല സിനിമകളും സിനിമാ സ്കോപ്പ് ഫോർമാറ്റിൽ ആണ് നിർമിക്കുന്നത്. ഇപ്പോൾ നമ്മൾ ഐമാക്സിൽ കാണുന്ന പല സിനിമകളും ഐമാക്‌സിലേക്ക് കൺവേർട്ട് ചെയ്യുന്നതാണ്. എന്നാൽ അത് യഥാർഥ ഐമാക്സ് അല്ല. ആർ ആർ ആർ, ബാഹുബലി പോലെയുള്ള സിനിമകൾ ഐമാക്‌സിൽ പ്രൊഡ്യൂസ് ചെയ്ത സിനിമകൾ ആണ്. പക്ഷേ വാരാണസി നിങ്ങൾ ഫുൾ സ്ക്രീൻ ഐമാക്‌സിൽ ആകും കാണാൻ പോകുന്നത്', രാജമൗലി പറഞ്ഞു. Cinema News: Mahesh Babu and Rajamouli upcoming movie Varanasi trailer out.

സമകാലിക മലയാളം 16 Nov 2025 10:30 am

'രജനികാന്തിന് ഇഷ്ടപ്പെടുന്ന സിനിമയേ ചെയ്യൂ; അ​ദ്ദേഹം തൃപ്തിയാകുന്നതുവരെ കഥ കേൾക്കും', 'തലൈവർ 173'യെക്കുറിച്ച് കമൽ ഹാസൻ

തലൈവർ 173 എന്ന ചിത്രത്തിൽനിന്ന് സംവിധായകൻ സുന്ദർ സി പിന്മാറിയ സംഭവത്തിൽ പ്രതികരിച്ച് കമൽ ഹാസൻ . അദ്ദേഹവുമായി ഒരുമിച്ച് ഇനിയൊരു സിനിമയ്ക്ക് സാധ്യതയില്ല. രജനികാന്തിനു കൂടി ഇഷ്ടപ്പെടുന്ന ഒരു പ്രൊജക്റ്റ് വരുന്നതുവരെ കാത്തിരിക്കുമെന്നും കമൽ ഹാസൻ പറഞ്ഞു. ഒരു വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തലൈവർ 173 രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്. സുന്ദർ സി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് ഈ മാസം രണ്ടാം തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ ഈ പ്രൊജക്റ്റിൽ നിന്ന് പിന്മാറുകയാണെന്ന് സുന്ദർ സി അറിയിച്ചു. ഈ സംഭവത്തിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനെ തുടർന്നാണ് കമൽ ഹാസൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. 'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ?'; ഭർത്താവിനെ വിമർശിക്കുന്നവരോട് ഖുശ്ബു 'സുന്ദർ സി തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, ഒരുമിച്ചൊരു സിനിമയ്ക്ക് സാധ്യതയില്ല. ഞാനൊരു നിർമാതാവാണ്. അതുകൊണ്ട് എൻ്റെ താരമായ സൂപ്പർ സ്റ്റാർ രജനികാന്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് എനിക്ക് ചെയ്യേണ്ടത്. അദ്ദേഹത്തിന് തൃപ്തിയാകും വരെ ഞങ്ങൾ തിരക്കഥകൾ കേൾക്കുന്നത് തുടരും. #KamalHaasan opens about SundarC's exit from #Thalaivar173 : "SundarC already sent his statement, no there is no possible collaboration. I'm a producer, so I have make film which satisfies my star (Superstar #Rajinikanth ) . We will keep hearing scripts until it satisfies him. We… pic.twitter.com/wlnHDwMYU0 — AmuthaBharathi (@CinemaWithAB) November 15, 2025 'അവിവാഹിതരേ, ഈ സിനിമ നിങ്ങളെ കേള്‍ക്കും'; പെണ്ണുകാണലും, പെണ്‍കാഴ്ചകളുമായി 'സ്തല്‍' അഭിനേതാക്കളെന്ന നിലയിൽ ഞങ്ങൾ ഒരുമിക്കുന്ന സിനിമയ്ക്കായി മറ്റൊരു കഥ തേടുകയാണ്.' കമൽ ഹാസൻ പറഞ്ഞു. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കുമായി എഴുതിയ കുറിപ്പിൽ സുന്ദർ സി പറഞ്ഞത്. Cinema News: Actor Kamal Haasan on Thalaivar 173.

സമകാലിക മലയാളം 15 Nov 2025 5:35 pm

'അവിവാഹിതരേ, ഈ സിനിമ നിങ്ങളെ കേള്‍ക്കും'; പെണ്ണുകാണലും, പെണ്‍കാഴ്ചകളുമായി 'സ്തല്‍'

ഇരുപതുകളുടെ പകുതിയിലേക്ക് കടന്നാല്‍, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, നേരിടേണ്ടി വരുന്നതാണ് കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍. നിരുപദ്രവകാരിയെന്ന് തോന്നിപ്പിക്കുന്ന ചോദ്യം വളര്‍ന്ന് പന്തലിച്ച് തലയ്ക്ക് മുകളിലൊരു വാളായി മാറുന്നത് നമ്മള്‍ പോലുമറിയില്ല. പലപ്പോഴും സ്വന്തം വീട്ടുകാരേക്കാളും നാട്ടുകാര്‍ക്കായിരിക്കും കല്യാണം നടത്താന്‍ താല്‍പര്യം കൂടുതല്‍. അങ്ങനെയുള്ള കല്യാണപ്രായമെത്തി നില്‍ക്കുന്ന പെണ്‍കുട്ടികളോടായി ഒരു സിനിമ പറയുകയാണ്, ഇതാ നിങ്ങളെ ഞങ്ങള്‍ കേള്‍ക്കുന്നു! അശ്ലീല മെസേജുകള്‍, ബിയര്‍ കുപ്പി തലയ്ക്ക് അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; റെയ്ജനെതിരെ യുവതിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ് മറാഠി സിനിമയായ സ്തല്‍ സംവിധാനം ചെയ്തിരിക്കുന്നത് ജയന്ത് സോമാല്‍ക്കര്‍ ആണ്. സിനിമയുടെ കഥ നടക്കുന്നത് മഹാരാഷ്ട്രയുടെ ഉള്‍ഗ്രാമത്തിലാണ്. ബിഎ സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സവിതയാണ് നായിക. പരുത്തി കര്‍ഷകനായ സവിതയുടെ അച്ഛന്റേയും അമ്മയുടേയും, തൊഴില്‍രഹിതനായ സഹോദരന്റേയുമൊക്കെ ജീവിതത്തിലെ ഏക ലക്ഷ്യം സവിതയുടെ വിവാഹമാണ്. ഒരു പെണ്ണുകാണലില്‍ നിന്നും ആരംഭിച്ച് അനേകം പെണ്ണുകാണലുകളിലൂടെ സഞ്ചരിച്ചാണ് സ്തല്‍ കഥ പറയുന്നത്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്ന സിനിമ, ഒരര്‍ത്ഥത്തില്‍ നമ്മുടെ ജയ ജയ ജയ ജയഹേയുടേയും ലാപ്പതാ ലേഡീസിന്റേയുമൊക്കെ ഗ്രാമത്തിലുള്ളൊരു കസിന്‍ ആയിട്ടൊക്കെ വരും. മുമ്പ് അഭിനയിച്ച് പരിചയമില്ലാത്ത അഭിനേതാക്കളെ വച്ച്, വളരെ റിയലിറ്റിസ്റ്റിക്കായ ഗ്രാമ ജീവിതങ്ങള്‍ അവതരിപ്പിക്കുകയാണ് സിനിമ. 'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ?'; ഭർത്താവിനെ വിമർശിക്കുന്നവരോട് ഖുശ്ബു നായിക വേഷം അവതരിപ്പിച്ച നന്ദിനി ചിക്തയെയുടെ വളരെ സട്ടിലായ പ്രകടനവും അച്ഛനായി വരുന്ന താരാനാഥ് ഖിരാത്കറുടെ ഡ്രമാറ്റിക് പ്രകടനവും സിനിമയ്ക്ക് നല്‍കുന്ന ഡൈമാനിക്‌സ് വളരെ മനോഹരമാണ്. Sthal മാച്ച് മേക്കിംഗിനെക്കുറിച്ച് സംസാരിക്കുന്ന സിനിമ പാട്രിയാര്‍ക്കിയുടെ തലയ്ക്ക് കൊട്ടിവിടുകയാണ്. ഗൗരവ്വമേറിയ വിഷയം പറയുമ്പോഴും സട്ടിലായി കോമഡിയും അവതരിപ്പിക്കുന്നുണ്ട് സിനിമ. സാവിത്രഭായ് ഫൂലെയുടെ ജന്മദിനാഘോഷം നടക്കുന്ന സ്‌കൂള്‍ മുറ്റത്തു നിന്ന് സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കുന്നതും, പെണ്ണുകാണാന്‍ വന്നവര്‍ കൂട്ടം കൂടി പെണ്‍കുട്ടിയ്ക്ക് മാര്‍ക്കിടുന്നതിന് അടുത്ത് നില്‍ക്കുന്ന പശുവും, സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പശ്ചാത്തലമായി കടന്നു വരുന്ന മാര്‍ക്കറ്റുമെല്ലാം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. കഥ നടക്കുന്നത് അങ്ങ് മഹാരാഷ്ട്രയിലാണെങ്കിലും നമുക്ക ചുറ്റിനും, അല്ലെങ്കില്‍ നമ്മളുടെ വീടുകളില്‍ നടക്കുന്നത് പോലെ അനുഭവപ്പെടുന്ന ചിത്രമാണ് സത്ല്‍. പെണ്ണുകാണലില്‍ നിന്നാരംഭിച്ച് വിവാഹവും ദാമ്പത്യ ജീവിതവുമൊക്കെ എങ്ങനെയാണ് സ്ത്രീയെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടുന്നതെന്നും, പുരുഷന്‍ തീരുമാനിക്കുന്നതനപ്പുറത്തേക്ക് പറക്കാതിരിക്കാന്‍ അവരുടെ സ്വപ്‌നങ്ങളുടെ ചിറകരിയുന്നത് എങ്ങനെയെന്നും കാണിച്ചു തരുന്നുണ്ട്. പാട്രിയാര്‍ക്കിയോളം തന്നെ സമൂഹത്തില്‍ വേരാഴ്ത്തിയിട്ടുള്ള ജാതിയേയും ക്ലാസിനേയും സിനിമ അടയാളപ്പെടുത്തുന്നുണ്ട്. തൊഴില്ലായ്മയും കര്‍ഷക ജീവിതങ്ങളെ വരിഞ്ഞു മുറുക്കുന്ന കടബാധ്യതയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും സിനിമ അവതരിപ്പിക്കുന്നത് മെലോഡ്രാമയുടെ അതിപ്രസരമില്ലാതെയാണ്. ജാതിയും ക്ലാസും എങ്ങനെയാണ് സ്ത്രീ ജീവിതങ്ങള്‍ക്കുമേല്‍ ഇരട്ടി പ്രഹരമാകുന്നതെന്നും സിനിമ ചൂണ്ടിക്കാണിക്കുന്നു. പുരുഗോമവാദികളെന്ന് സ്വയം വിശ്വസിക്കുന്നവര്‍ക്കിടയിലും, പ്രണയത്തിലുമെല്ലാം അവര്‍ പോലുമറിയാതെ പ്രവര്‍ത്തിക്കുന്ന ക്ലാസിനേയും ജാതിയേയും സ്തല്‍ അവതരിപ്പിക്കുന്നുണ്ട്. Marathi movie Sthal exposes patriarchy through match making practice.

സമകാലിക മലയാളം 15 Nov 2025 5:19 pm

'ഒരു ഡയലോ​ഗ് പോലുമില്ലാതെ, ഇത്ര കൃത്യമായി വികാരങ്ങൾ അവതരിപ്പിക്കാൻ ജോർമയെ കഴിഞ്ഞേയുള്ളൂ'; സിസു 2വിനേക്കുറിച്ച് സംവിധായകൻ

2022 ൽ പുറത്തിറങ്ങി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ചിത്രമായിരുന്നു സിസു. ജൽമാരി ഹെലൻഡർ സംവിധാനം ചെയ്ത സിസുവിന്റെ രണ്ടാം ഭാ​ഗം സിസു: റോഡ് ടു റിവഞ്ച് ഈ മാസം 21 ന് റിലീസിനൊരുങ്ങുകയാണ്. ആക്ഷൻ ത്രില്ലറായെത്തിയ സിസു വിജയിക്കുകയാണെങ്കിൽ രണ്ടാം ഭാ​ഗമൊരുക്കുമെന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട് അപ്ഡേറ്റുകളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. മാസങ്ങൾക്ക് മുൻപ് സിസു 2വിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്കെത്തി. ആദ്യ ഭാ​ഗം പോലെ തന്നെ നെഞ്ചിടിപ്പോടെ കണ്ടു തീർക്കേണ്ട രം​ഗങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ജോർമ ടോമില ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. മുൻ ഫിന്നിഷ് ആർമി കമാൻഡോയായ ആറ്റമി കോർപി എന്ന കഥാപാത്രത്തെയാണ് ജോർമ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രകടനത്തിന് ജോർമ ടോമിലയെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകൻ ജൽമാരി ഹെലൻഡർ. ഏകദേശം ഒരു യന്ത്രം പോലെയായിരുന്നു ജോർമ ചിത്രത്തിനായി വർക്ക് ചെയ്തത് എന്നാണ് ഹെലൻഡർ പറയുന്നത്. ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോർമയ്‌ക്കൊപ്പം വർക്ക് ചെയ്യുന്നത് എനിക്ക് എപ്പോഴും സന്തോഷം തരുന്ന ഒന്നാണ്. ഒരു ഡയലോ​ഗ് പോലുമില്ലാതെ വികാരങ്ങൾ, പ്രത്യേകിച്ച് ദേഷ്യവും സങ്കടവുമൊക്കെ അവതരിപ്പിക്കാൻ അദ്ദേഹത്തെ കഴിഞ്ഞിട്ടേയുള്ളൂ. ആറ്റമിയുടെ ഫീലിങ്സ് എന്തൊക്കെയാണെന്നും ചിന്തകൾ എന്തൊക്കെയാണെന്നുമൊക്കെ അദ്ദേഹത്തിന്റെ മുഖഭാവത്തിലൂടെയും ആം​ഗ്യങ്ങളിലൂടെയും നമുക്ക് കൃത്യമായി മനസിലാക്കാൻ പറ്റും. യുദ്ധം മാറ്റി മറിച്ച ഒരു കുടുംബനാഥനാണ് അദ്ദേഹം. ആറ്റമിക്ക് എല്ലാം നഷ്ടപ്പെട്ടു. ഇനി ഒന്നും അയാൾക്ക് നഷ്ടപ്പെടാൻ ബാക്കിയില്ല. പക്ഷേ ഈ സിനിമയിൽ നമ്മൾ അവനെ കാണുമ്പോൾ ആറ്റമി ജീവിതത്തിൽ ഒരു പുതിയ ലക്ഷ്യം കണ്ടെത്തിയിരിക്കുകയാണ്. ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവൻ; 'കാന്ത' ഒടിടിയിലേക്ക്, എവിടെ കാണാം? ഒരു തരത്തിൽ പറഞ്ഞാൽ അയാൾ യുദ്ധത്തിന്റെ ഭീകരതകളൊക്കെ മറികടന്നിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹം കരുതുന്നത് ഇനിയും എന്തെങ്കിലും തരത്തിലുള്ള ഒരു ഭാവി അയാൾക്ക് ഉണ്ടാകുമെന്നാണ്. തന്റെ കുടുബം നഷ്ടമായതിന് ഉത്തരവാദിയായ റെഡ് ആർമി കമാൻഡറിനെ ആറ്റമി എങ്ങനെയാണ് നേരിടുന്നത് എന്ന് രണ്ടാം ഭാ​ഗത്തിൽ കാണാം. അശ്ലീല മെസേജുകള്‍, ബിയര്‍ കുപ്പി തലയ്ക്ക് അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; റെയ്ജനെതിരെ യുവതിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ് മാത്രമല്ല ആറ്റമിയുടെ പുതിയ ജീവിതം കെട്ടിപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടി ഇതിലുണ്ടാകും.- സംവിധായകൻ പറഞ്ഞു. അമ്പരപ്പിക്കുന്ന ആക്ഷൻ രം​ഗങ്ങൾ കൊണ്ടും അതിക്രൂരമായ രം​ഗങ്ങളുമൊക്കെ കൊണ്ട് അക്ഷരാർഥത്തിൽ സിസു എല്ലാവരെയും ഞെട്ടിച്ചിരുന്നു. സോണി പിക്ചേഴ്സ് എന്റർടെയൻമെന്റ് ആണ് സിസു 2 ഇന്ത്യയിലെത്തിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. Cinema News: Director Jalmari Helander praises Jorma Tommila's unique acting.

സമകാലിക മലയാളം 15 Nov 2025 4:34 pm

അശ്ലീല മെസേജുകള്‍, ബിയര്‍ കുപ്പി തലയ്ക്ക് അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; റെയ്ജനെതിരെ യുവതിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ്

നടന്‍ റെയ്ജന്‍ രാജന് ആരാധികയില്‍ നിന്നും നേരിടേണ്ടി വരുന്ന അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി നടി മൃദുല വിജയ്. റെയ്ജനും മൃദലയും ഒരുമിച്ച് അഭിനയിക്കുന്ന പരമ്പരയുടെ ലൊക്കേഷനിലടക്കമെത്തി യുവതി ശല്യം ചെയ്യുന്നതായാണ് നടിയുടെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് മൃദുല നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. മൃദുലയുടെ വാക്കുകളിലേക്ക്: ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവൻ; 'കാന്ത' ഒടിടിയിലേക്ക്, എവിടെ കാണാം? വളരെ പ്രധാനപ്പെട്ടൊരു കാര്യം പങ്കുവെക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ കൂടെ അഭിനയിക്കുന്നൊരാള്‍ക്ക് ലൊക്കേഷനില്‍ വച്ച് മോശം അനുഭവമുണ്ടായി. റെയ്ജന്‍ ചേട്ടനായിരുന്നു അങ്ങനൊരു അനുഭവമുണ്ടായത്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ടിരുന്നു. കാര്യം എന്താണെന്ന് ചുരുക്കി പറയാം. പെർഫോമൻസിൽ മാത്രമല്ല കളക്ഷനിലും ഞെട്ടിച്ച് ദുൽഖർ; 'കാന്ത' ആദ്യ ദിന കളക്ഷൻ പുറത്ത് കഴിഞ്ഞ ആറ് വര്‍ഷമായി ഞങ്ങളുടെ സെറ്റില്‍ വരുന്നൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റെയ്ജന്‍ ചേട്ടന് സ്ഥിരമായി മെസേജ് അയക്കുന്നു. വളരെ മോശമായ മെസേജുകളാണ് അയക്കുന്നത്. പ്രതികരിക്കാതെ വന്നതോടെ അവര്‍ ട്രിഗര്‍ ആകുന്നു. പല പല ഫോണ്‍ നമ്പറില്‍ നിന്നും വിളിച്ച് ചീത്ത വിളിക്കുന്നു. പിന്നെ വിളിച്ച് സോറി പറയുന്നു. വീണ്ടും വൃത്തികെട്ടതും സെക്ഷ്വലുമായ മെസേജ് അയക്കുന്നു. അഞ്ചാറ് വര്‍ഷമായി ഇത് തുടങ്ങിയിട്ട്. പക്ഷെ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഞങ്ങളുടെ ലൊക്കേഷനില്‍ രണ്ട് സംഭവങ്ങളുമുണ്ടായി. ഇത്രയും വര്‍ഷമായി നടക്കുന്നൊരു കാര്യമായിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നാകും എല്ലാവരും ചോദിക്കുക. ശരിക്കും നമ്മുടെ ഇവിടുത്തെ നിയമമാണ് കാരണം എന്ന് പറയേണ്ടി വരും. ഒരു പെണ്ണ് സംസാരിച്ചാല്‍ അവളെ പിന്തുണച്ച് ഒരുപാട് പേര്‍ വരും. പകരം ഒരു ആണ് തന്നെ ഒരു പെണ്ണ് പിന്തുടരുന്നുവെന്നും മെസേജ് അയക്കുന്നുവെന്നും പറഞ്ഞാല്‍ അതിനെ പിന്തുണയ്ക്കാന്‍ ആള്‍ക്കാരുണ്ടാകില്ല. പ്രതികരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ. ക്ഷമ മുഴുവന്‍ തീര്‍ന്നതോടെയാണ് പ്രതികരിക്കാന്‍ തുടങ്ങിയത്. പ്രതികരിക്കാന്‍ തുടങ്ങിയ ശേഷം വന്നൊരു മെസേജ് ഞാന്‍ അങ്ങനൊന്നും ചെയ്തിട്ടില്ല, ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കരുത്, എനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല എന്നാണ്. ലൈവ് ആയിട്ട് രണ്ട് സംഭവങ്ങള്‍ കണ്ടിട്ടുള്ള ആളാണ് ഞാന്‍. ഒരു തവണ ലൊക്കേഷനില്‍ റെയ്ജന്‍ ചേട്ടന്റെ അടുത്ത് അവര്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ കൂട്ടാക്കാതെ എഴുന്നേറ്റ് പോയി. അപ്പോള്‍ അവര്‍ റെയ്ജന്‍ ചേട്ടന്റെ ഷര്‍ട്ട് പിടിച്ച് വലിക്കുന്നത് ഞങ്ങള്‍ കണ്ടു. രണ്ടാമത്, അവര്‍ ഞങ്ങളുടെ ലൊക്കേഷനില്‍ പര്‍ദ്ദ ഇട്ടു വന്നു. ഈ വ്യക്തിയെ ലൊക്കേഷനില്‍ കയറ്റില്ല എന്നറിയാവുന്നതിനാലാണ് പര്‍ദ്ദ ഇട്ടു വന്നത്. ചിപ്പി മോളെ കാണണം എന്നു പറഞ്ഞാണ് വന്നത്. ഷോട്ടില്‍ നില്‍ക്കുന്ന റെയ്ജന്‍ ചേട്ടന് അവര്‍ ചോക്ലേറ്റ് കൊടുക്കാന്‍ ശ്രമിച്ചു. അപ്പോള്‍ തന്നെ റെയ്ജന്‍ ചേട്ടന് കാര്യം മനസിലായി. വലുതായി പ്രതികരിച്ചില്ല. അപ്പോഴേക്കും അവര്‍ അവിടെ നിന്നും ഇറങ്ങിപ്പോയി. നമ്മുടെ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിന്, നമുക്ക് അറിയുന്നൊരാള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അവരെ പിന്തുണയ്ക്കണം എന്നതിനാലാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. നീ എന്നെ ഗൗനിച്ചില്ലെങ്കില്‍ തലയില്‍ ബിയര്‍ കുപ്പി അടിച്ച് പൊട്ടിക്കും എന്നാണ് അവര്‍ മെസേജ് അയച്ചത്. ഭീഷണിപ്പെടുത്തുന്ന മെസേജുകളാണ് അയക്കുന്നത്. ഇതൊട്ടും സേഫല്ല. ഇന്ന് ഡയറി മില്‍ക്കുമായി വന്നവര്‍ക്ക് നാളെ ആസിഡ് എടുത്തൊഴിക്കാന്‍ സാധിച്ചേക്കും. ഈ വിഡിയോ കാണുന്നവര്‍ നിങ്ങളാല്‍ സാധിക്കുന്നത് ചെയ്യുക. ഓള്‍ റെഡി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഈ വിഡിയോ ഇടുന്നതോടെ എനിക്ക് മെസേജുകള്‍ വരാന്‍ സാധ്യതയുണ്ട്. അത് എന്തു തന്നെയാണെങ്കിലും ഞാന്‍ ലൈവ് ആയി പോസ്റ്റ് ചെയ്യും. ഈ രീതിയില്‍ തന്നെ ഞാന്‍ പരാതിപ്പെടും. ഒരു ആണ് പെണ്ണിനെ പറയുമ്പോഴാണല്ലോ മനസിലാക്കാന്‍ ബുദ്ധിമുട്ട്. ഞാനുമൊരു പെണ്ണാണ്. എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം. അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തേയും മോശമായി സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. മെസേജുകള്‍ വരട്ടെ, ഞാന്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ ഇടുന്നതായിരിക്കും. Actress Mridhula Vijai reveals her co-actor Rayjan is being stalked and threatened by a junior artist.

സമകാലിക മലയാളം 15 Nov 2025 3:24 pm

ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവൻ; 'കാന്ത'ഒടിടിയിലേക്ക്, എവിടെ കാണാം?

ഓപ്പണിങ് ഡേയിൽ തന്നെ കളക്ഷനിലും വൻ കുതിപ്പാണ് ദുൽഖർ ചിത്രം കാന്ത നേടിയിരിക്കുന്നത്. 10.5 കോടി ആണ് ചിത്രം ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ചിത്രത്തിലെ ദുൽഖറിന്റെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖറിനൊപ്പം ഭാ​ഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദ​ഗുബാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് കാന്തയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററിലെ പ്രദർശനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുക. ടികെ മഹാദേവൻ എന്ന സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദ​ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 'ഇങ്ങനെയൊരു നിർ​ഗുണ നായകനെ കണ്ടിട്ടേയില്ല'! മമിതയ്ക്കും പരിഹാസം; ഒടിടി റിലീസിന് പിന്നാലെ ഡ്യൂഡിന് വൻ വിമർശനം അതേസമയം ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിയെക്കുറിച്ചും വൻ അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം, പശ്ചാത്തല സം​ഗീതം തുടങ്ങി എല്ലാം മികച്ച കയ്യടി ആണ് നേടുന്നത്. ഡാനി ലോപ്പസ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണമൊരുക്കിയിരിക്കുന്നത്. പെർഫോമൻസിൽ മാത്രമല്ല കളക്ഷനിലും ഞെട്ടിച്ച് ദുൽഖർ; 'കാന്ത' ആദ്യ ദിന കളക്ഷൻ പുറത്ത് ദുൽഖറിന്റെ തന്നെ മുൻ ചിത്രമായ മഹാനടിക്കും ഛായാ​ഗ്രഹണമൊരുക്കിയത് ഡാനി ലോപ്പസ് ആണ്. നവംബർ 14 നാണ് കാന്ത തിയറ്ററുകളിലെത്തിയത്. ദുൽഖർ അവതരിപ്പിക്കുന്ന ടി കെ മഹാദേവൻ എന്ന കഥാപാത്രവും സമുദ്രക്കനി അവതരിപ്പിക്കുന്ന അയ്യ എന്ന കഥാപാത്രവും തമ്മിലുള്ള ഈ​ഗോ ക്ലാഷിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. Cinema News: Dulquer Salmaan movie Kaantha OTT Release updates.

സമകാലിക മലയാളം 15 Nov 2025 3:05 pm

പെർഫോമൻസിൽ മാത്രമല്ല കളക്ഷനിലും ഞെട്ടിച്ച് ദുൽഖർ; 'കാന്ത'ആദ്യ ദിന കളക്ഷൻ പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തിയ 'കാന്ത' ബോക്സ് ഓഫീസിൽ കുതിക്കുന്നു. 14 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം 10.5 കോടി രൂപയാണ് ആ​​ഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. വലിയ പ്രേക്ഷക - നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സെൽവമണി സെൽവരാജ് ആണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദ​ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്. കാന്തയുടെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. സമുദ്രക്കനി, ഭാ​ഗ്യശ്രീ ബോര്‍സെ, റാണ ദ​ഗുബാട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടി കെ മഹാദേവൻ എന്ന കഥാപാത്രമായാണ് കാന്തയിൽ ദുൽഖറെത്തിയത്. പീരിയഡ് ഡ്രാമയായിട്ടാണ് കാന്ത പ്രേക്ഷകരിലേക്കെത്തിയത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. അവസാന നിമിഷം വരെ സാഗറിന് പ്രതീക്ഷയുണ്ടായിരുന്നു, മകളെപ്പോലും പൂര്‍ണമായി സ്‌നേഹിക്കാന്‍ എനിക്ക് ഇന്ന് ഭയം; വിങ്ങലോടെ മീന നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദ് ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരിസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് കാന്ത. 'ഇങ്ങനെയൊരു നിർ​ഗുണ നായകനെ കണ്ടിട്ടേയില്ല'! മമിതയ്ക്കും പരിഹാസം; ഒടിടി റിലീസിന് പിന്നാലെ ഡ്യൂഡിന് വൻ വിമർശനം തമിഴകത്തെ ആദ്യകാല സൂപ്പർ സ്റ്റാറായ എംകെ ത്യാ​ഗരാജ ഭാ​ഗവതരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കാന്ത ഒരുങ്ങുന്നത് എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. അയ്യ എന്ന കഥാപാത്രമായി സമുദ്രക്കനി എത്തുമ്പോൾ കുമാരി എന്ന കഥാപാത്രമായാണ് ഭാ​ഗ്യശ്രീ ബോർസെ ചിത്രത്തിലെത്തുന്നത്. Cinema News: Dulquer Salmaan starrer Kaantha movie day 1 box office collection.

സമകാലിക മലയാളം 15 Nov 2025 2:46 pm

'ഇങ്ങനെയൊരു നിർ​ഗുണ നായകനെ കണ്ടിട്ടേയില്ല'! മമിതയ്ക്കും പരിഹാസം; ഒടിടി റിലീസിന് പിന്നാലെ ഡ്യൂഡിന് വൻ വിമർശനം

തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റാണ് ഡ്യൂഡ്. പ്രദീപ് രം​ഗനാഥൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ നായികാനായകൻമാരായെത്തുന്നത്. 30 കോടി ബജറ്റിലൊരുങ്ങിയ ചിത്രം തിയറ്ററുകളിൽ നിന്ന് 120 കോടി കളക്ട് ചെയ്തു. എന്നാൽ ഒടിടിയിലേക്ക് സിനിമയെത്തിയതോടെ വൻ തോതിൽ വിമർശനങ്ങളാണ് ചിത്രം നേരിടുന്നത്. വളരെ മോശം കഥയെ മേക്കിങ്ങിലൂടെ സംവിധായകൻ പിടിച്ചു നിർത്തിയിരിക്കുകയാണെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ഇതിലെ നായകനെ പോലെ ഒരു നിർഗുണ നായക കഥാപാത്രത്തെ മുന്നേ കണ്ടിട്ടില്ല എന്നും ചിലർ കുറിച്ചിട്ടുണ്ട്. അതേസമയം ഡ്യൂഡിന്റെ ഇന്റർവെൽ ബ്ലോക്കിനെ പ്രശംസിക്കുന്നവരും കുറവല്ല. മിറാഷ് പരാജയപ്പെടാന്‍ കാരണം ഞാന്‍ തന്നെ; ട്വിസ്റ്റ് കൂടിപ്പോയെന്ന് പറഞ്ഞവരുണ്ട്; തുറന്നു പറഞ്ഞ് ജീത്തു ജോസഫ് ഇത്രയും മികച്ചൊരു ഇന്റർവെൽ ബ്ലോക്ക് ഈ വർഷം ഒരു സിനിമയിലും കണ്ടിട്ടില്ലെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. സ്നേഹിച്ച പെൺകുട്ടിയുടെ ആ​ഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ആര്യ, ഷാജഹാൻ പോലെ എടുക്കാൻ നോക്കി പാളി പോയ സിനിമയാണ് ഡ്യൂഡ് എന്നും ചിലർ കുറിച്ചിട്ടുണ്ട്. മമിതയുടെ കഥാപാത്രത്തെയും നിരവധി പേർ വിമർശിക്കുന്നുണ്ട്. 'കളത്തിന് കാവൽ നിൽക്കുക'; ഇനിയും പിടിതരാതെ മമ്മൂട്ടിയും കളങ്കാവലും ഈ അടുത്ത കാലത്ത് ഇത്രയും മോശം കഥാപാത്രത്തെ കണ്ടിട്ടില്ലെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ചിത്രത്തിന് സം​ഗീതമൊരുക്കിയ സായ് അഭ്യങ്കാറിനെതിരെയും കമന്റുകൾ വരുന്നുണ്ട്. ഒരു പാട്ടിന്റെ തന്നെ പല വേരിയേഷനുകൾ എല്ലാ സീനിലും ഉപയോ​ഗിച്ച് വെറുപ്പിച്ചു എന്നാണ് സായ്ക്കെതിരെ ആളുകൾ പറയുന്നത്. കീർത്തിശ്വരൻ സംവിധാനം ചെയ്ത ഡ്യൂഡ് ഇന്നലെയാണ് ഒടിടിയിലെത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. Cinema News: Dude movie getting troll after ott release.

സമകാലിക മലയാളം 15 Nov 2025 1:19 pm

അവസാന നിമിഷം വരെ സാഗറിന് പ്രതീക്ഷയുണ്ടായിരുന്നു, മകളെപ്പോലും പൂര്‍ണമായി സ്‌നേഹിക്കാന്‍ എനിക്ക് ഇന്ന് ഭയം; വിങ്ങലോടെ മീന

സിനിമാ ലോകത്ത് എവര്‍ഗ്രീന്‍ നായികയാണ് മീന. തനിക്കൊപ്പം വന്നവരെല്ലാം ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയോ, സിനിമ തന്നെ ഉപേക്ഷിച്ച് പോവുകയോ ചെയ്യുമ്പോഴും സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയം തുടരുകയാണ് മീന. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് മീന. 'കളത്തിന് കാവൽ നിൽക്കുക'; ഇനിയും പിടിതരാതെ മമ്മൂട്ടിയും കളങ്കാവലും ചിരിച്ച മുഖത്തോടെയാണ് മീനയെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. പ്രായത്തിന് തോല്‍പ്പിക്കാനാകാത്തൊരു കുട്ടിത്തം മീനയുടെ മുഖത്തും പുഞ്ചിരിയിലും ഇപ്പോഴുമുണ്ട്. എന്നാല്‍ ചിരിക്കുന്ന ആ മുഖത്തിന് പിന്നില്‍ മീന മറച്ചുവെക്കുന്ന ഒരുപാട് വേദനകളുണ്ട്. ഈയ്യടുത്താണ് മീനയ്ക്ക് തന്റെ ഭര്‍ത്താവ് വിദ്യാസാഗറിനെ നഷ്ടമായത്. ശ്വാസകോശത്തില്‍ അണുബാധയേറ്റ് ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അദ്ദേഹം മരിക്കുന്നത്. മിറാഷ് പരാജയപ്പെടാന്‍ കാരണം ഞാന്‍ തന്നെ; ട്വിസ്റ്റ് കൂടിപ്പോയെന്ന് പറഞ്ഞവരുണ്ട്; തുറന്നു പറഞ്ഞ് ജീത്തു ജോസഫ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു വിദ്യാസാഗറിന്റെ മരണം എന്നാണ് മീന പറയുന്നത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മീന റായന്‍ മിഥുനുമായുള്ള അഭിമുഖത്തില്‍ പറയുന്നുണ്ട്. മീനയുടെ വാക്കുകളിലേക്ക്: ഞങ്ങളത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അദ്ദേഹം രോഗാവസ്ഥയില്‍ നിന്നും പുറത്ത് വരുമെന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്നുമാണ് കരുതിയിരുന്നത്. തുടക്കം മുതലേ ഡോക്ടര്‍മാരും പറഞ്ഞിരുന്നത് അതാണ്. നിര്‍ഭാഗ്യവശാല്‍ കൊവിഡ് വന്നു. മാറ്റിവെക്കാനായി കിട്ടുന്ന അവയവങ്ങളൊന്നും വേണ്ടത്ര ആരോഗ്യമുള്ളതായിരുന്നില്ല. അത് വലിയ തിരിച്ചടിയായിരുന്നു. പക്ഷെ അപ്പോഴും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഞങ്ങളേക്കാളും പ്രതീക്ഷ സാഗറിനുണ്ടായിരുന്നു. അദ്ദേഹം പോരാടുകയായിരുന്നു. ആ അവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിക്കുകയും അതിനായി പൊരുതുകയും ചെയ്തിരുന്നു. അതായിരുന്നു കൂടുതല്‍ വേദനിപ്പിച്ചത്. എല്ലാ ഭാഗത്തു നിന്നും അത്രയും പ്രതീക്ഷ ലഭിച്ചിരുന്നു. ഒരുപാട് കാത്തിരിക്കുകയും പരിശ്രമിക്കുകയും ചെയ്തു. എന്നിട്ടും വിപരീതമായത് സംഭവിച്ചത് വലിയ ഒരടി കിട്ടിയത് പോലെയായിരുന്നു. കനത്ത ആഘാതമായിരുന്നു. അപ്രതീക്ഷിതവുമായിരുന്നു. വളരെ മോശം സമയമായിരുന്നു അത്. മരണം നമുക്ക് പുതിയൊരു കാര്യമല്ല. കുടുംബത്തിലോ സുഹൃത്തുക്കളുടെ ജീവിതത്തിലോ അയല്‍വക്കത്തോ നമ്മള്‍ മരണം കണ്ടിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് അത്തരം സീനുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ നമുക്ക് പ്രിയപ്പെട്ടൊരാള്‍ക്ക് സംഭവിക്കുമ്പോള്‍ അത് നമ്മളെ വളരെ ആഴത്തില്‍ വേദനിപ്പിക്കും. ഒരുപാട് കാലം സുഖമില്ലാതെ കിടന്ന്, പതിയെ പതിയെ മരിക്കുന്നത് തന്നെ വളരെ വിഷമമുണ്ടാക്കുന്നതാണ്. മറിച്ച് നന്നായിരുന്ന ഒരാള്‍, പുറത്ത് വരുമെന്ന് കരുതിയിരുന്ന ഒരാള്‍ പോകുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നത്. അത് വരുന്നത് നമ്മള്‍ കാണില്ല. കനത്ത ആഘാതമായിരിക്കും. ആ വേദന എന്നെ മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ മറ്റൊരാളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവാണ്. ഒരുപാട് സനേഹം നല്‍കാന്‍ മടിയാണ്. പരിപൂര്‍ണമായും സ്‌നേഹിക്കാന്‍ എനിക്കാകുന്നില്ല. അത് എന്നെ വേദനിപ്പിച്ചേക്കാം എന്ന ഭയമാണ്. എന്റെ മകളുടെ കാര്യത്തില്‍ പോലും, ഞാന്‍ അങ്ങനെയായിട്ടുണ്ട്. മുമ്പ് ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നേരത്തെ അന്ധമായി സ്‌നേഹിക്കുമായിരുന്നു. ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് പൂര്‍ണമായും പറയാന്‍ പോലും ഭയമാണ്. Meena says her husband Vidyasagar was hopeful about his recovery. His demise was big blow to her. she still fears to love someone completely.

സമകാലിക മലയാളം 15 Nov 2025 1:08 pm

'കളത്തിന് കാവൽ നിൽക്കുക'; ഇനിയും പിടിതരാതെ മമ്മൂട്ടിയും കളങ്കാവലും

കഥാപാത്രങ്ങളിലൂടെ എല്ലാക്കാലവും സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് മമ്മൂട്ടി . കളങ്കാവൽ എന്ന അദ്ദേഹ​ത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന​ ചിത്രമാണിത്. ഇപ്പോഴിതാ കളങ്കാവൽ എന്ന വാക്കിന്റെ അർഥത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ. Kalamkaval എന്താണ് കളങ്കാവൽ ? തെക്കൻ തിരുവിതാംകൂറിൽ, പ്രത്യേകിച്ച് കന്യാകുമാരിയോട് അടുത്തുള്ള ഭാ​ഗങ്ങളിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ നടന്നുവരുന്ന ഒരു ആചാരമാണ് കളങ്കാവൽ. കളത്തിൽ ദേവി അസുരനെ നിഗ്രഹിക്കുന്നതിൻ്റെ പ്രതീകാത്മക ചടങ്ങാണ് ഇത്. കളങ്കാവൽ സമയത്ത് വാത്തി തിരുമുടി തലയിലേന്തി ദേവി ദാരികനെ തിരയും. ചിരിച്ചും ആക്രോശിച്ചും ഭക്തർക്കിടയിലേക്ക് തങ്കതിരുമുടിയുമായി എത്തുന്ന ദേവി ഒരു വിസ്മയക്കാഴ്ചയാണ്. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ട് കളങ്കാവൽ നടക്കാറുണ്ട്. ദിക്ക്ബലി എന്നാണ് ഈ ആചാരത്തിന്റെ ആദ്യ ചടങ്ങിന്റെ പേര്. രണ്ടാമത്തെ ചടങ്ങാണ് കളങ്കാവൽ. Kalamkaval സംവിധായകൻ പറയുന്നു കളത്തിന് കാവൽ നിൽക്കുക എന്നൊരു അർഥം കൂടിയുണ്ട് കളങ്കാവലിന് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് അടുത്തിടെ ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാളത്തിലും തമിഴിലും ഈ വാക്കിന് ഒരേ അർഥം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ശരിക്ക് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രേക്ഷകർക്ക് സിനിമ കാണുമ്പോൾ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വില്ലന്റെ കഥയോ ? ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്. 'ഉള്ളിൽ കിടക്കുന്ന വിഷം നമുക്ക് പിടിച്ചു നിർത്താനാകില്ല, അത് എപ്പോഴെങ്കിലും പുറത്തുവരും'- എന്ന ക്യാപ്ഷനോടെയാണ് ട്രെയ്‌ലർ തുടങ്ങുന്നതും. മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്നും റിപ്പോർട്ടുണ്ട്. വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി കളങ്കാവലിൽ എത്തുന്നത്. Kalamkaval മമ്മൂട്ടി ദാരികനും വിനായകൻ ഭദ്രകാളിയുമാവുമോ എന്ന് കാത്തിരുന്നു കാണാം. അതേസമയം സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവൽ പറയുന്നത് എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. വിനായകനും മമ്മൂട്ടിക്കുമൊപ്പം ജിബിൻ ​ഗോപിനാഥും അസീസ് നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. Cinema News: Mammootty's upcoming movie Kalamkaval updates.

സമകാലിക മലയാളം 15 Nov 2025 12:43 pm

മിറാഷ് പരാജയപ്പെടാന്‍ കാരണം ഞാന്‍ തന്നെ; ട്വിസ്റ്റ് കൂടിപ്പോയെന്ന് പറഞ്ഞവരുണ്ട്; തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

ആസിഫ് അലിയേയും അപര്‍ണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് മിറാഷ്. പ്രതീക്ഷകളോടെയെത്തിയ സിനിമ പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. മിറാഷിന്റെ പരാജയത്തിന് കാരണം താന്‍ തന്നെയണെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്. സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'എന്നെ വളര്‍ത്തിയത് മലയാളികള്‍, വിമര്‍ശിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്'; കയ്യടി നേടി പൃഥ്വി; ദുല്‍ഖറിനോട് കണ്ടുപഠിക്കെന്ന് ആരാധകര്‍ എന്തുകൊണ്ടാം മിറാഷ് പ്രതീക്ഷിച്ച വിജയം നേടാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. ജീത്തു. ''ഒരുപാട് കാരണങ്ങളുണ്ട്. പക്ഷെ പ്രധാന കാരണം ഞാന്‍ തന്നെയാണ്. എന്റെ സിനിമ വരുമ്പോള്‍ ആളുകള്‍ക്ക് പ്രതീക്ഷയുണ്ടാകും. പലരും പ്രവചനീയമായിരുന്നുവെന്ന് പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. കുറേപ്പേര്‍ക്ക് ഇഷ്ടപ്പെട്ടു. പോസിറ്റീവ് റിവ്യൂസും നെഗറ്റീവ് റിവ്യൂസും വന്നു'' ജീത്തു ജോസഫ് പറയുന്നു. കളിയാക്കലൊക്കെ അങ്ങ് നിർത്തിക്കോ! കണ്ണൻ സ്രാങ്കും മായാവിയും വരുന്നുണ്ട്; റീ റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ''എന്റെ സിനിമയെക്കുറിച്ച് പലരും പറയുന്ന കാര്യം എവിടെയാണ് ട്വിസ്റ്റ്, ഏത് കഥാപാത്രമാണ് മാറുക എന്ന് കണ്ടുപിടിക്കാനുള്ള വാശിയിലാണ് ഞങ്ങള്‍ എന്നാണ്. നിങ്ങള്‍ അങ്ങനൊരു വാശിയില്ലാതെ, സിനിമയെ സിനിമയായി കാണൂവെന്ന് ഞാന്‍ പറയും. മിറാഷില്‍ നാലോ അഞ്ചോ കഥാപാത്രങ്ങളാണുള്ളത്. ഈ അഞ്ചു പേരേയും മാറുമെന്ന് നേരത്തെ സംശയിച്ചാല്‍ പിന്നീട് അത് സംഭവിക്കുമ്പോള്‍ ഇത് ഞാന്‍ നേരത്തേ പറഞ്ഞതല്ലേ എന്നാകും''. ''എന്റെ സിനിമയോട് അങ്ങനൊരു സമീപനം ഉണ്ടെന്നാണ് പറയുന്നത്. പക്ഷെ ട്വിസ്റ്റിലോ സസ്‌പെന്‍സിലോ അല്ല, മിറാഷ് എന്ന പേരിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ആ ഏരിയയിലാണ് ഞാന്‍ ശ്രദ്ധിച്ചത്. ഓരോ കഥാപാത്രത്തിനും ഓരോ മാറ്റം വരുമ്പോള്‍ ട്വിസ്റ്റ് ആയെന്ന് പറയും. ചിലര്‍ ട്വിസ്റ്റ് കൂടിപ്പോയെന്ന് പറഞ്ഞു. പക്ഷെ സിനിമയില്‍ മൊത്തം ഞാന്‍ ശ്രമിച്ചത് മിറാഷ് എഫക്ടിലാണ്.'' എന്നും ജീത്തു പറയുന്നു. മിറാഷ് എന്ന ആശയം തന്നെ ഡബിള്‍ ഫേസ്, അല്ലെങ്കില്‍ സെക്കന്റ് പേഴ്‌സണാലിറ്റി എന്നതാണ്. മിറാഷില്‍ റിസ്‌ക് എലമെന്റ് ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഭാഗ്യവശാല്‍ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിലര്‍ക്ക് ഇഷ്ടമായി, ചിലര്‍ക്ക് ഇഷ്ടമായില്ലെന്നും ജീത്തു പറയുന്നു. Jeethu Joseph on Mirage failing at the boxoffice. admits he is the main reason behind the film's fate.

സമകാലിക മലയാളം 15 Nov 2025 12:21 pm

'എന്നെ വളര്‍ത്തിയത് മലയാളികള്‍, വിമര്‍ശിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്'; കയ്യടി നേടി പൃഥ്വി; ദുല്‍ഖറിനോട് കണ്ടുപഠിക്കെന്ന് ആരാധകര്‍

തന്നെ വളര്‍ത്തിയത് മലയാളികളാണെന്നും അതിനാല്‍ തന്നെ വിമര്‍ശിക്കാനുള്ള അവകാശവും മലയാളികള്‍ക്കുണ്ടെന്നും പൃഥ്വിരാജ്. പുതിയ ചിത്രം വിലായത്ത് ബുദ്ധയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്. 'ഒരുനാള്‍ അമ്മയുടെ ഈ അശ്ലീല ചിത്രങ്ങള്‍ അവന്‍ കാണും; ഇതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു'; ആശങ്ക പങ്കുവച്ച് വൈറല്‍ താരം തന്റെ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് ആളുകളെത്തിയത് തന്നിലുള്ള വിശ്വാസവും സ്‌നേഹവും മൂലമാണ്. അതിനാല്‍ അവര്‍ക്ക് വിമര്‍ശിക്കാനുമുള്ള അവകാശമുണ്ട്. തന്നിലെ തെറ്റ് കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവകാശമുള്ളത് തന്നെ വളര്‍ത്തിയ മലയാളികള്‍ക്കാണെന്നും പൃഥ്വിരാജ് പറയുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച'; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ 'എന്നെ വളര്‍ത്തിയത് നിങ്ങളാണ്, എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. ഇന്ന് ഞാന്‍ ഈ ട്രെയ്‌ലര്‍ ലോഞ്ചിനായി വരുമ്പോള്‍ ഇവിടെ ഈ പ്രേക്ഷകര്‍ കൂടിയിരിക്കുന്നത് എന്നിലുള്ള സ്‌നേഹവും പ്രതീക്ഷയും കൊണ്ടാണ്. അപ്പോള്‍ എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്.'' പൃഥ്വിരാജ് പറയുന്നതു. ''ഞാന്‍ മോശമായാല്‍ മോശമാണെന്ന് പറയാനും, എന്നിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതല്‍ അവകാശമുള്ളത് എന്നെ വളര്‍ത്തിയ മലയാള സിനിമാപ്രേക്ഷകര്‍ക്ക് തന്നെയാണ്. ഞാന്‍ എല്ലാ ബഹുമാനത്തോടെയും അത് സ്വീകരിക്കുന്നു. 100 ശതമാനം പരിശ്രമത്തില്‍ താഴെ ഞാന്‍ ഒരിക്കലും ഒരു സിനിമയെ സമീപിക്കില്ല. എന്റെ പരിമിതമായ കഴിവുകള്‍ 100 ശതമാനം നല്‍കി വേണം എല്ലാ സിനിമയും ചെയ്യാന്‍ എന്ന ആഗ്രഹം എനിക്കുണ്ട്' എന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളേയും വിമര്‍ശനങ്ങളേയും പൃഥ്വിരാജ് സമീപിക്കുന്ന രീതിയ്ക്ക് കയ്യടിക്കുകയാണ് സൈബര്‍ ലോകം. മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും സൈബര്‍ ആക്രമണം പൃഥ്വിരാജ് നേരിട്ടിട്ടുണ്ട്. എന്നിട്ടും അദ്ദേഹം മലയാളികളെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. പക്വതയുള്ള നടനാണ് പൃഥ്വിരാജ്. മറ്റ് ഭാഷകളിലും സിനിമകള്‍ ചെയ്യുന്ന നടനാണെങ്കിലും മലയാളികളെ തള്ളിപ്പറയുന്നില്ലെന്നും ആരാധകര്‍ പറയുന്നു. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളോടാണ് പൃഥ്വിയുടെ വാക്കുകളെ സോഷ്യല്‍ മീഡിയ ചേര്‍ത്തുവെക്കുന്നത്. മലയാളത്തില്‍ രണ്ട് വര്‍ഷം സിനിമ ചെയ്തില്ലെങ്കില്‍ താന്‍ ഫീല്‍ഡ് ഔട്ടായെന്ന് പറയുമെന്നും, എന്നാല്‍ തെലുങ്കിലെ പ്രേക്ഷകര്‍ എല്ലാകാലത്തും കലാകാരന്മാരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് വിലായത്ത് ബുദ്ധ. ജിആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് വിലായത്ത് ബുദ്ധ. ജയന്‍ നമ്പ്യാരാണ് സംവിധാനം. ഷമ്മി തിലകനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. നവംബര്‍ 21 നാണ് സിനിമയുടെ റിലീസ്. ഉര്‍വ്വശി തിയറ്റേഴ്‌സ് ആണ് നിര്‍മാണം. Prithviraj says malayalees has the right to criticise him as they created him. Social media asks Dulquer Salmaan to learn from him.

സമകാലിക മലയാളം 15 Nov 2025 10:55 am

കളിയാക്കലൊക്കെ അങ്ങ് നിർത്തിക്കോ! കണ്ണൻ സ്രാങ്കും മായാവിയും വരുന്നുണ്ട്; റീ റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം

റീ റിലീസുകളിൽ അത്ര രാശിയുള്ള നടനല്ല മമ്മൂട്ടി യെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവേയുള്ള സംസാരം. കാരണം മമ്മൂട്ടിയുടേതായി ഇതുവരെ തിയറ്ററുകളിലെത്തിയ റീ റിലീസ് ചിത്രങ്ങളെല്ലാം പരാജയമായി മാറിയിരുന്നു. വല്യേട്ടൻ, സാമ്രാജ്യം ഏറ്റവുമൊടുവിൽ അമരം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി മുൻപ് റീ റിലീസിനെത്തിയ ചിത്രങ്ങൾ. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് കൂടി വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. ഷാഫി ഒരുക്കിയ മായാവി ആണ് വീണ്ടും റീ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ നിർമാതാക്കളായ വൈശാഖ സിനിമയാണ് ഈ വാർത്ത പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. എന്നാൽ മായാവി തിയറ്ററുകളിൽ ഒരു ഓളം സൃഷ്ടിക്കുമെന്നാണ് ആരാധകരും സിനിമാ പ്രേക്ഷകരും പറയുന്നത്. 'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച'; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങൾ ഏറ്റുവാങ്ങിയ പരാജയത്തിന് മായാവി മറുപടി നൽകുമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഷാഫി ഒരുക്കിയ സിനിമയുടെ തിരക്കഥ ഒരുക്കിയത് റാഫി മെക്കാർട്ടിൻ ആയിരുന്നു. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു. 'ഒരുനാള്‍ അമ്മയുടെ ഈ അശ്ലീല ചിത്രങ്ങള്‍ അവന്‍ കാണും; ഇതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു'; ആശങ്ക പങ്കുവച്ച് വൈറല്‍ താരം 2007 ൽ പുറത്തിറങ്ങിയ മായാവി അന്ന് 16 കോടിയോളം ബോക്സോഫീസിൽ കളക്ട് ചെയ്തിരുന്നു. ആദ്യ ആഴ്ചയിൽ 2.21 കോടിയാണ് ചിത്രം നേടിയത്. അലക്സ് പോൾ ആണ് ചിത്രത്തിന് സം​ഗീതസംവിധാനം ഒരുക്കിയിരിക്കുന്നത്. അതേസമയം കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നവംബർ 27 നാണ് ചിത്രം റിലീസിനെത്തുക. ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. Cinema News: Mammootty starrer Mayavi movie set to re release.

സമകാലിക മലയാളം 15 Nov 2025 10:50 am

'ഒരുനാള്‍ അമ്മയുടെ ഈ അശ്ലീല ചിത്രങ്ങള്‍ അവന്‍ കാണും; ഇതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു'; ആശങ്ക പങ്കുവച്ച് വൈറല്‍ താരം

ഒരൊറ്റ വിഡിയോ കൊണ്ട് നാഷണല്‍ ക്രഷ് ആയി മാറിയിരിക്കുകയാണ് മറാത്തി നടി ഗിരിജ ഓക്ക്. അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തി കാരണം തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ഗിരിജ. എഐ ഉപയോഗിച്ച് തന്റെ വ്യാജ ചിത്രങ്ങളുണ്ടാക്കി പ്രചരിക്കുകയാണെന്നാണ് ഗിരിജ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ ഇത്തരം ചിത്രങ്ങള്‍ ഉണ്ടാക്കുന്നവരോടും പ്രചരിപ്പിക്കുന്നവരോടും പിന്മാറാന്‍ ആവശ്യപ്പെടുകയാണ് നടി. ആ വാക്കുകളിലേക്ക്: 'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച'; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ തീര്‍ത്തും ഭ്രാന്തമായ കാര്യങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്നത്. ഒരേസമയം ഭ്രാന്തവും മികച്ചതുമായ കാര്യങ്ങളാണ്. പെട്ടെന്ന് എനിക്ക് ഒരുപാട് ശ്രദ്ധ ലഭിച്ചു. അത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ പഠിച്ചു വരികയാണ്. ഒരുപാട് സ്‌നേഹം ലഭിക്കുന്നുണ്ട്. നല്ല കമന്റുകളും മെസേജുകളും ഫോണ്‍ കോളുകളും ലഭിക്കുന്നു. എന്റെ പോസ്റ്റുകളും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളുമൊക്കെ കണ്ടാണ് അതെല്ലാം വരുന്നത്. ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും എന്നെ അറിയാവുന്നവരും മീമുകളും പോസ്റ്റുകളും അയച്ചു തരുന്നുണ്ട്. ചിലതൊക്കെ ക്രീയേറ്റീവും തമാശനിറഞ്ഞതുമാണ്. ഇതിഹാസ താരം കാമിനി കൗശല്‍ അന്തരിച്ചു; പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക! അതേസമയം അവയില്‍ ചിലത് എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത എന്റെ ചിത്രങ്ങളാണ്. അത് നല്ല ഉദ്ദേശത്തോടെയുള്ളതല്ല. ഒബ്‌കെട്‌ഫൈ ചെയ്യുന്ന, ലൈംഗികച്ചുവയോടെയുള്ളതാണ് അവ. അത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഞാനും ഇന്നത്തെ കാലത്ത് ജീവിക്കുന്നയാളാണ്. ഞാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഒരു കാര്യം വൈറലാകുമ്പോള്‍, ട്രെന്റാകുമ്പോള്‍ എന്താണ് സംഭവിക്കുക എന്നെനിക്ക് അറിയാം. ലൈക്കും ഇന്ററാക്ഷനും വ്യൂസും കിട്ടുന്നത് വരെ ഇത്തരം ചിത്രങ്ങള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. ഈ കളി എങ്ങനെയെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നെ അലട്ടുന്നത് ഈ കളിയ്ക്ക് യാതൊരു നിയമവുമില്ലെന്നതാണ്. ഈ കളിയില്‍ അനുവദനീയമല്ലാത്തതായി ഒന്നും തന്നെയില്ല. എനിക്ക് പന്ത്രണ്ട് വയസുള്ളൊരു മകനുണ്ട്. അവന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല. പക്ഷെ ഭാവിയില്‍ ഉപയോഗിക്കും. അവന്‍ വലുതാകുമ്പോള്‍ ഈ ചിത്രങ്ങള്‍ കാണും. ഇപ്പോള്‍ പ്രചരിക്കുന്നത് എല്ലാക്കാലത്തും ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കും. അവന്‍ ഒരുനാള്‍ തന്റെ അമ്മയുടെ ഈ അശ്ലീല ചിത്രങ്ങള്‍ കാണും. അത് എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭയപ്പെടുത്തുന്നുണ്ട്. അവന്‍ എന്താകും അപ്പോള്‍ ചിന്തിക്കുക. ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും എഐയുടെ സഹായത്തോടെ മോര്‍ഫ് ചെയ്യപ്പെട്ടതാണെന്നും അവന്‍ മനസിലാക്കും. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കാണുന്നവര്‍ക്കുമറിയാം ഇതൊന്നും യഥാര്‍ത്ഥമല്ലെന്നും ഉണ്ടാക്കിയതാണെന്നും. എന്നാല്‍ അവര്‍ക്കത് വിലകുറഞ്ഞൊരു ത്രില്ല് കൊടുക്കുന്നുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്. എനിക്ക് കാര്യമായൊന്നും ചെയ്യാനാകില്ലെന്ന് അറിയാം. പക്ഷെ വെറുതെയിരിക്കാനും സാധിക്കില്ല. അതിനാല്‍ ഇത് കാണുന്ന ആരെങ്കിലും സ്ത്രീകളുടെയോ പുരുഷന്മാരുടേയോ ചിത്രങ്ങള്‍ ഐഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്യുന്നവരാണെങ്കില്‍ ഒന്ന് ചിന്തിക്കണം. ഇത്തരം ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളും ഈ പ്രശ്‌നത്തിന്റെ ഭാഗമാണ്. പുനർവിചിന്തനത്തിന് അപേക്ഷിക്കാനേ എനിക്ക് സാധിക്കൂ. View this post on Instagram A post shared by Girija Oak Godbole (@girijaoakgodbole) Viral marathi actress Girija Oak requests social media to not spread ai created images. she is worried about her son seeing them.

സമകാലിക മലയാളം 14 Nov 2025 5:25 pm

'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച'; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് മനോജ് കെ ജയൻ. തന്റെ വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട് താരം. ഇപ്പോഴിതാ ശിശുദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷകരമായ കാഴ്ച’ എന്നായിരുന്നു ചിത്രത്തിനു അദ്ദേഹം നൽകിയ അടിക്കുറിപ്പ്. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. മൂന്നു മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന മനോജിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ചുനാളായി വിദേശത്താണ് താമസം. ഇതിഹാസ താരം കാമിനി കൗശല്‍ അന്തരിച്ചു; പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക! ഷൂട്ടിങ് തിരക്ക് ഒഴിയുമ്പോൾ മനോജും ഇടയ്ക്ക് അവിടേക്ക് യാത്ര നടത്തും. വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. View this post on Instagram A post shared by Manoj K Jayan (@manojkjayan) 'ദിലീപ് സാബിന്റെ ആ കരണത്തടി എന്റെ കരിയര്‍ 10 വര്‍ഷം കൂടി നീട്ടിത്തന്നു'; ദിലീപ് കുമാറിനും സൈറയ്ക്കും മകനായ ഷാരൂഖ് ഖാന്‍ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള രസകരമായ വിഡിയോയും മനോജ് കെ ജയൻ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം ആണ് മനോജ് കെ ജയന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. Cinema News: Actor Manoj K Jayan share his children's photo.

സമകാലിക മലയാളം 14 Nov 2025 5:14 pm

ഇതിഹാസ താരം കാമിനി കൗശല്‍ അന്തരിച്ചു; പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക!

വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍. സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് ആരംഭിച്ച കാമിനിയുടെ കലാജീവിതം ബോളിവുഡിന്റെ എല്ലാ വളര്‍ച്ചകളും മാറ്റങ്ങളും സാക്ഷ്യം വഹിച്ചതാണ്. Kaantha Movie Review |റെട്രോ വൈബിൽ പിടിച്ചിരുത്തി ദുൽഖർ- 'കാന്ത' റിവ്യു 1946 ല്‍ നീച്ച നഗര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്. മോണ്ട്രിയാല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമിനിയുടെ പ്രകടനത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. വിനായകന്‍ ഫോട്ടോ ഇട്ടത് ബാധിച്ചിട്ടില്ല, പക്ഷെ വിനായകനെതിരെ പരാതിക്കാരി പറഞ്ഞത് വേദനിപ്പിച്ചിട്ടുണ്ട്: റിമ കല്ലിങ്കല്‍ ഏഴ് പതിറ്റാണ്ട് നീണ്ടതാണ് കാമിനിയുടെ അഭിനയ ജീവിതം. ദിലീപ് കുമാര്‍, രാജ് കപൂര്‍ തുടങ്ങി ആമിര്‍ ഖാനും ഷാഹിദ് കപൂറും വരെയുള്ള ബോളിവുഡിലെ ഇതുവരെയുള്ള തലമുറകള്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് കാമിനി കൗശല്‍. 1927 ഫെബ്രുവരി 24 നായിരുന്നു ജനനം. യഥാര്‍ത്ഥ പേര് ഉമ കശ്യപ് എന്നായിരുന്നു. പിതാവ് ശിവറാം കശ്യപ് പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്നു. സിനിമയിലെത്തും മുമ്പ് റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു. സിനിമയിലെത്തുന്നതോടെയാണ് കാമിനി കൗശല്‍ എന്ന് പേര് മാറ്റുന്നത്. ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കയ്യടി നേടി. പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. സമീപകാലത്തിറങ്ങിയ കബീര്‍ സിങ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തുടക്കകാലത്തെ താരങ്ങളില്‍ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്. Veteran star Kamini Kaushal passes away. Indian cinema lost one of it's early stars.

സമകാലിക മലയാളം 14 Nov 2025 5:06 pm

'ദിലീപ് സാബിന്റെ ആ കരണത്തടി എന്റെ കരിയര്‍ 10 വര്‍ഷം കൂടി നീട്ടിത്തന്നു'; ദിലീപ് കുമാറിനും സൈറയ്ക്കും മകനായ ഷാരൂഖ് ഖാന്‍

ബോളിവുഡിന്റെ ഐക്കോണിക് താരം ദിലീപ് കുമാറുമായി ഷാരൂഖ് ഖാനുണ്ടായിരുന്ന അടുപ്പത്തിന് ആഴമേറെയായിരുന്നു. രണ്ട് താരങ്ങള്‍ തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. ദീലിപിന്റേയും സൈറയുടേയും മകന്‍ തന്നെയായിരുന്നു ഷാരൂഖ് ഖാന്‍. സൈറ ബാനുവും ദിലീപ് കുമാറും പല അഭിമുഖങ്ങളിലും ഷാരൂഖ് ഖാനോട് തങ്ങള്‍ക്കുള്ള വാത്സല്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട താന്‍ ആ സ്ഥാനത്താണ് ദിലീപിനേയും സൈറയേയും കാണുന്നതെന്ന് ഷാരൂഖ് പലവട്ടം പറഞ്ഞിട്ടുണ്ട്. വിനായകന്‍ ഫോട്ടോ ഇട്ടത് ബാധിച്ചിട്ടില്ല, പക്ഷെ വിനായകനെതിരെ പരാതിക്കാരി പറഞ്ഞത് വേദനിപ്പിച്ചിട്ടുണ്ട്: റിമ കല്ലിങ്കല്‍ തന്നോളം തന്നെ ദിലീപ് കുമാര്‍ ഐക്കോണിക് ആക്കി മാറ്റിയ കഥാപാത്രവും സിനിമയുമാണ് ദേവ്ദാസ്. 1955 ല്‍ പുറത്തിറങ്ങിയ ഈ സിനിമ സിനിമാസ്‌നേഹികള്‍ ഇന്നും റീവിസിറ്റ് ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലി ദേവ്ദാസ് വീണ്ടുമൊരുക്കിയപ്പോള്‍ നായകനായത് ഷാരൂഖ് ഖാന്‍ ആണ്. സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ഷാരൂഖ് ഖാന്‍ ദിലീപ് കുമാറിനെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. Kaantha Movie Review |റെട്രോ വൈബിൽ പിടിച്ചിരുത്തി ദുൽഖർ- 'കാന്ത' റിവ്യു ദിലീപ് കുമാറിനേയും സൈറ ബാനുവിനേയും കാണാന്‍ തിരക്കുകള്‍ മാറ്റിവച്ച് ഷാരൂഖ് ഓടിയെത്താറുണ്ടായിരുന്നു. ദിലീപ് കുമാറിന്റെ മരണ ശേഷം സൈറ ഭാനുവിന് താങ്ങായി കൂടെ തന്നെയുണ്ട് ഷാരൂഖ് ഖാന്‍. അതേസമയം തന്നെ ഒരിക്കല്‍ ദിലീപ് കുമാര്‍ കരണത്തടിച്ചിട്ടുണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുണ്ട്. മുമ്പൊരിക്കല്‍ സീ സിനി അവാര്‍ഡ്‌സില്‍ വച്ചാണ് ഷാരൂഖ് ഖാന്‍ ആ കഥ പങ്കുവച്ചത്. ''ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. അതിനൊരു കാരണമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബോംബെയില്‍ വന്ന കാലത്ത് ഞാന്‍ ദിലീപ് സാബിനെ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം എന്റെ കവിളത്തൊന്ന് ചെറുതായി തല്ലിയിട്ട് കഠിനാധ്വാനം ചെയ്യണം എന്ന് പറഞ്ഞു. ഞാനൊരു കാര്യം പറയട്ടെ, പേഷാവറില്‍ നിന്നുള്ളെരാളുടെ ചെറിയ തട്ട് എന്നാല്‍ തന്നെ മുഖമടച്ചുള്ളൊരു അടി പോലുണ്ടാകും. പക്ഷെ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. ആ ഒരൊറ്റയടി എന്റെ കരിയര്‍ പത്ത് വര്‍ഷത്തേക്ക് കൂടി നീട്ടി. അപ്പോള്‍ കരിയര്‍ ഇനിയും മുന്നോട്ട് പോകണം എന്ന് തോന്നിയാല്‍ ഞാന്‍ ദിലീപ് സാബിനോട് എന്നെ ഒന്നുകൂടെ തല്ലാന്‍ പറയും. അതോടെ അടുത്ത ഇരുപത് വര്‍ഷത്തേക്ക് എനിക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. മുമ്പൊരിക്കല്‍ ഷാരൂഖ് ഖാനെക്കുറിച്ച് സൈറ ബാനു പറഞ്ഞ വാക്കുകളും അവരുടെ ബന്ധത്തിന്റെ ആഴം പറയുന്നതാണ്. ''ഷാരൂഖ് ഖാനെ ആദ്യമായി കണ്ടത് ഞാനോര്‍ക്കുന്നുണ്ട്. അന്ന് ഒരുപാട് താരങ്ങളെ കണ്ടിരുന്നു. പക്ഷെ മുന്നോട്ട് വരാന്‍ നാണിച്ച് നില്‍ക്കുന്ന ഷാരൂഖ് ഖാനെ ഞാന്‍ ശ്രദ്ധിച്ചു. അവനെ കാണാന്‍ എന്റെ ദിലീപ് സാബിനെപ്പോലെ തന്നെയുണ്ടായിരുന്നു. എനിക്കൊരു മകന്‍ ഉണ്ടായിരുന്നുവെങ്കില്‍ കാണാന്‍ അവനെപ്പോലെ തന്നെയുണ്ടാകും'' എന്നാണ് സൈറ ബാനു പറഞ്ഞത്. Shahrukh Khan once recalled how Dilip Kumar slapped him and it took his career ten years forward.

സമകാലിക മലയാളം 14 Nov 2025 3:57 pm

Kaantha Movie Review |റെട്രോ വൈബിൽ പിടിച്ചിരുത്തി ദുൽഖർ- 'കാന്ത'റിവ്യു

നടിപ്പ് ചക്രവർത്തി - കാന്ത സിനിമ കണ്ട് കഴിയുമ്പോൾ നടൻ ദുൽഖർ സൽമാനെ ക്കുറിച്ച് ആരാധകർ ഇനി പറയാൻ പോകുന്നത് ഇങ്ങനെയായിരിക്കും. റെട്രോ വൈബിൽ ദുൽഖർ കാന്തയിൽ അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ പറയാം. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത സംവിധായകൻ സെൽവമണി സെൽവരാജ് ഒരുക്കിയിരിക്കുന്നത്. ശരിക്കു പറഞ്ഞാൽ ഒരു ഷേക്സ്പിയർ നാടകം കണ്ട ഫീൽ ആണ് കാന്ത കണ്ടിറങ്ങുമ്പോൾ നമുക്ക് തോന്നുക. കാരണം ഒരു മനുഷ്യന്റെ സകല വികാരങ്ങളും കാന്തയിൽ നമുക്ക് കാണാം. അഹങ്കാരം, ആ​ഗ്രഹം, ഈ​ഗോ, പ്രണയം, വിശ്വാസവഞ്ചന, നിരാശ, തിരിച്ചറിവ് അങ്ങനെ എല്ലാം കാന്തയിലുണ്ട്. ‌ ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് ലോകം തന്നെ കയ്യടിക്കുന്ന ഒരു സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവന്റെ ജീവിതത്തിലൂടെയാണ് കാന്ത കടന്നു പോകുന്നത്. ദുൽഖർ സൽമാനാണ് ടികെ മഹാദേവനായെത്തുന്നത്. സിനിമാ മോഹവുമായി നടക്കുന്ന മഹാദേവനെ സംവിധായകൻ അയ്യ (സമുദ്രക്കനി) ശാന്ത എന്ന സിനിമയിലൂടെ നായകനാക്കുന്നതും ആ സിനിമയിൽ അഭിനയിക്കുന്ന നായിക കുമാരി (ഭാ​ഗ്യശ്രീ ബോർസെ) യോട് മഹാദേവന് തോന്നുന്ന പ്രണയവും പിന്നീട് ഈ മൂന്ന് പേർക്കിടയിൽ നടക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.‌‌ തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന എം കെ ത്യാ​ഗരാജ ഭാ​ഗവതരുടെ കഥയാണ് കാന്ത എന്ന തരത്തിൽ റിപ്പോർട്ടുകൾ ആദ്യം വന്നിരുന്നു. എന്നാൽ ത്യാ​ഗരാജ ഭാ​ഗവതരുടെ കഥയിൽ നിന്ന് ഒരുപാട് മാറ്റമുണ്ട് കാന്തയ്ക്ക്. സിനിമ എന്ന കലയുടെ സ്വാതന്ത്ര്യം നമുക്ക് കാന്തയുടെ കഥയിലുടനീളം അനുഭവപ്പെടും. കാന്ത പ്രൊമോഷനിടെ ദുൽഖർ പറഞ്ഞ ഒരു കാര്യമുണ്ട്, ഈ സിനിമയുടെ ഫസ്റ്റ് ഹാഫ് കഥ സംവിധായകൻ സെൽവമണി സെൽവരാജ് എന്നോട് പറഞ്ഞത് അഞ്ച് മണിക്കൂർ എടുത്താണെന്ന്. ശരിക്കും സിനിമയുടെ ഏറ്റവും വലിയ നെ​ഗറ്റീവും ഒതുക്കമില്ലാത്ത വലിച്ചു നീട്ടിയുള്ള തിരക്കഥ തന്നെയാണ്. വളരെ പതിഞ്ഞ താളത്തിൽ തന്നെയാണ് ആദ്യ ഭാ​ഗത്തെ സിനിമയുടെ പോക്ക്. ‌ ഒരു പീരിയഡ് ഡ്രാമയോട് നൂറ് ശതമാനവും സംവിധായകൻ നീതി പുലർത്തിയിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ഷോട്ടിൽ നിന്നാണ് സിനിമ തു‌ടങ്ങുന്നത്. കാലഘട്ടം ചിത്രീകരിച്ചിരിക്കുന്നതിലും സംവിധായകൻ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട്, അതിൽ വിജയച്ചിട്ടുമുണ്ട്. തിരക്കഥ കുറച്ചു കൂ‌ടി ചുരുക്കി ഒരുക്കിയിരുന്നെങ്കിൽ ഒരുപക്ഷേ കുറച്ചു കൂടി സിനിമ ആസ്വാദ്യകരമായേനെ. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുമ്പോൾ എവിടെ വേണമെങ്കിലും പാളിപ്പോകാം. പക്ഷേ അതിനെ കയ്യടക്കത്തോടെ സംവിധായകൻ സെൽവമണി സെൽവരാജ് കൈകാര്യം ചെയ്തിട്ടുണ്ട്. വളരെപ്പെട്ടെന്നാണ് ഒരു പീരിയഡ് ഡ്രാമയിൽ നിന്ന് ത്രില്ലർ മൂഡിലേക്ക് സിനിമ മാറുന്നത്. ആ ഒരു മാറ്റം ശരിക്കും ഒരു പുതുമ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ റാണ ദ​ഗുബാട്ടിയുടെ കഥാപാത്രത്തിന്റെ വരവോടെയാണ് സിനിമയുടെ റേഞ്ച് തന്നെ മാറി മറിയുന്നത്. ആളുകളുടെ ആരാധനയും സ്നേഹവും ബഹുമാനവും കയ്യടിയുമൊക്കെ നിരന്തരം ആ​ഗ്രഹിക്കുന്ന ഒരു പുരുഷന് പെട്ടെന്ന് ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഇതൊക്കെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥ അതിമനോഹരമായാണ് ദുൽഖർ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. തീർച്ചയായും ദുൽഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയായിരിക്കും ടി കെ മഹാദേവൻ. ലുക്ക് കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഒരു പഴയകാല സിനിമാ നടിയെ ഓർമിപ്പിക്കുംവിധമായിരുന്നു നായിക ഭാ​ഗ്യശ്രീ ബോർസെയുടെയും പ്രകടനം. ആദ്യ സിനിമയിൽ തന്നെ കുമാരി എന്ന കഥാപാത്ര ഇത്രയും മികച്ചതാക്കിയ ഭാ​ഗ്യശ്രീ തീർച്ചയായും കയ്യടിക്ക് അർഹയാണ്. മാത്രവുമല്ല, വെറുതേ വന്ന് കുറച്ച് റൊമാൻസ് കാണിച്ചിട്ടു പോകുന്ന ഒരു നായികാ കഥാപാത്രമല്ല ഭാ​ഗ്യശ്രീയുടേത്. ഒരു നോട്ടത്തിൽ പോലും ഭാ​ഗ്യശ്രീ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയിട്ടുണ്ട്. അയ്യാ ആയെത്തിയ സമുദ്രക്കനിയും അക്ഷരാർഥത്തിൽ നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. ചിലയിടങ്ങളിലൊക്കെ അഭിനയത്തിലുപരി അദ്ദേഹം ജീവിക്കുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. പൊലീസ് കഥാപാത്രമായെത്തിയ റാണ ​ദ​ഗുബാട്ടിയും അതി​ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.‌ സാങ്കേതികപരമായും ഏറെ മുന്നിൽ തന്നെയാണ് ചിത്രം. ഡാനി സാഞ്ചസ് ലോപ്പസിന്റെ ഛായാ​ഗ്രഹണം നമ്മളെ 1950 കാലങ്ങളിലെ മദ്രാസും അവിടുത്തെ സിനിമാ സംസാകാരത്തിലേക്കുമൊക്കെ കൊണ്ടുപോകും. ജേക്സ് ബിജോയ്‌യുടെ പശ്ചാത്തല സംഗീതവും മറ്റൊരു ഹൈലൈറ്റാണ്. കഥാപാത്രങ്ങളുടെ വൈകാരികതലങ്ങൾ മാറി മറിയുന്നതിനനുസരിച്ച് പശ്ചാത്തല സം​ഗീതമൊരുക്കാൺ ജേക്സിന് ആയി. വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണ് ചുവന്നു; കഥ മുഴുവന്‍ കേള്‍ക്കാതെ ഞാന്‍ ഇറങ്ങിപ്പോയി: ആന്‍ഡ്രിയ ഒരു ഡോക്യുമെന്ററി സ്റ്റൈലിലാണ് സിനിമ തുടങ്ങുന്നതും സഞ്ചരിക്കുന്നതുമൊക്കെ. അതുകൊണ്ട് തന്നെ എല്ലാവർ‍ക്കും ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് വരില്ല. സിനിമയുടെ ദൈ​ർഘ്യ കൂടുതൽ തന്നെയാണ് ഏറ്റവും വലിയ പോരായ്മ ആയി തോന്നിയത്. പിന്നെ ആദ്യം മുതൽ കഥാപാത്രങ്ങൾ ബിൽഡ് ചെയ്യുന്ന ഒരു ഇമോഷണൽ കണക്ഷൻ സിനിമ അവസാനിക്കുമ്പോൾ എവി‌‌ടെയൊക്കെയോ നമുക്ക് നഷ്‌ടപ്പെടുന്നുണ്ട്. വിനായകന്‍ ഫോട്ടോ ഇട്ടത് ബാധിച്ചിട്ടില്ല, പക്ഷെ വിനായകനെതിരെ പരാതിക്കാരി പറഞ്ഞത് വേദനിപ്പിച്ചിട്ടുണ്ട്: റിമ കല്ലിങ്കല്‍ അതിനാൽ അതിവൈകാരിക രം​ഗ​ങ്ങളിൽ പോലും ആ ഇമോഷൻ പ്രേക്ഷകനിലേക്കും കൃത്യമായി എത്തുന്നില്ല. ഇത്തരം ചില പോരായ്മകളൊക്കെ മാറ്റി നിർത്തിയാൽ കണ്ടിരിക്കാനാകുന്ന ഒരു ചിത്രം തന്നെയാണ് കാന്ത. നേരത്തെ പറഞ്ഞതു പോലെ, ഈ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. നല്ല ക്ഷമയോടെ ഇരുന്ന് സിനിമ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും കാന്ത കാണാം. Cinema News: Dulquer Salmaan, Rana Daggubati, Bhagyashri Borse starrer Kaantha movie review.

സമകാലിക മലയാളം 14 Nov 2025 3:02 pm

വിനായകന്‍ ഫോട്ടോ ഇട്ടത് ബാധിച്ചിട്ടില്ല, പക്ഷെ വിനായകനെതിരെ പരാതിക്കാരി പറഞ്ഞത് വേദനിപ്പിച്ചിട്ടുണ്ട്: റിമ കല്ലിങ്കല്‍

നടന്‍ വിനായകന്‍ തന്റെ ചിത്രം പങ്കുവച്ച സംഭവത്തില്‍ പ്രതികരണവുമായി റിമ കല്ലിങ്കല്‍ . മാസങ്ങള്‍ മുമ്പാണ് വിനായകന്‍ റിമയുടെ ചിത്രം തന്റെ പേജില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിരുന്നു. റിമയ്‌ക്കെതിരെ പലരും ബോഡി ഷെയ്മിങുമായെത്തി. വിനായകനും വിമര്‍ശിക്കപ്പെട്ടു. വിശദീകരണങ്ങളൊന്നുമില്ലാതെയാണ് റിമയുടെ ചിത്രം വിനായകന്‍ പങ്കുവച്ചത്. വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണ് ചുവന്നു; കഥ മുഴുവന്‍ കേള്‍ക്കാതെ ഞാന്‍ ഇറങ്ങിപ്പോയി: ആന്‍ഡ്രിയ തന്നെ അഭിനന്ദിക്കാനാണ് വിനായകന്‍ ആ ഫോട്ടോ പങ്കുവച്ചതെന്നാണ് കരുതുന്നതെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം. അതേസമയം കമ്മട്ടിപ്പാടത്തിന് ശേഷമുള്ള വിനായകനെ തനിക്ക് അറിയില്ലെന്നും റിമ കല്ലിങ്കല്‍ പറയുന്നു. 'ഡാഡി പോയിട്ട് നാല് വര്‍ഷം, ശൂന്യതയില്‍ തളച്ചിട്ടത് പോലെ ജീവിതം'; വിങ്ങലോടെ സുപ്രിയ ''എന്നെ അഭിനന്ദിക്കാനായാണ് വിനായകന്‍ ആ ഫോട്ടോ ഇട്ടതെന്നാണ് ഞാന്‍ കരുതുന്നത്. ഷക്കീല മാഡത്തിന്റേയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെയുണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തുകളഞ്ഞവരാണ് അവര്‍. അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ. അത് അഭിനന്ദനമായിട്ടേ കാണൂ'' റിമ പറയുന്നു. ''കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കുകയും സ്റ്റേറ്റ് അവാര്‍ഡ് കിട്ടുകയുമൊക്കെ ചെയ്ത വിനായകനെ എനിക്കറിയാം. പക്ഷെ അതുകഴിഞ്ഞുള്ള വിനായകനെ നേരിട്ടു പരിചയമില്ല. ആ ഫോട്ടോ ഇട്ടത് എന്നെ ബാധിച്ചിട്ടേയില്ല. പക്ഷെ വിനായകനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും വേദനിപ്പിച്ചിട്ടുണ്ട്. അതാണ് എന്നെ ബാധിക്കുന്നത്. ഞാന്‍ പെണ്‍കുട്ടിയ്ക്ക് വേണ്ടി ഞാന്‍ പ്രതികരിക്കും. പക്ഷെ ഫോട്ടോയുടെ കാര്യത്തില്‍ ഒന്നും പറയാനില്ല.'' എന്നും റിമ വ്യക്തമാക്കുന്നു. സജിന്‍ ബാബു ഒരുക്കിയ തിയേറ്റര്‍ ആണ് റിമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ. ചിത്രത്തിലെ റിമയുടെ പ്രകടനം കയ്യടി നേടി. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന കളങ്കാവലിന്റെ റിലീസിന് കാത്തു നില്‍ക്കുകയാണ് വിനായകന്‍. നവംബര്‍ 27 നാണ് സിനിമയുടെ റിലീസ്. Rima Kallingal talks about Vinayakan sharing her photo. He says she is happy if he consider along Shakeela and Reshma.

സമകാലിക മലയാളം 14 Nov 2025 2:16 pm

'ഡാഡി പോയിട്ട് നാല് വര്‍ഷം, ശൂന്യതയില്‍ തളച്ചിട്ടത് പോലെ ജീവിതം'; വിങ്ങലോടെ സുപ്രിയ

അച്ഛന്റെ ഓര്‍മദിവസം ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സുപ്രിയ മേനോന്‍. നാല് വര്‍ഷം മുമ്പ് ഇന്നേ ദിവസമാണ് സുപ്രിയയുടെ അച്ഛന്‍ വിട പറഞ്ഞത്. അച്ഛന്‍ പോയിട്ട് നാല് വര്‍ഷം ആയെങ്കിലും ഇപ്പോഴും ആ വേദന തന്നെ വിട്ടു പോയിട്ടില്ലെന്നാണ് സുപ്രിയ പറയുന്നത്. ജീവിതം ശൂന്യതയില്‍ തളച്ചിട്ടത് പോലെയാണെന്നും സുപ്രിയ പറയുന്നു. മലയാളത്തില്‍ രണ്ട് കൊല്ലം സിനിമ ചെയ്തില്ലെങ്കില്‍ ഫീല്‍ഡ് ഔട്ടായെന്ന് പറയും, തെലുങ്കില്‍ അങ്ങനല്ല: ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സുപ്രിയ അച്ഛനെ ഓര്‍ത്തത്. അച്ഛനൊപ്പമുള്ള ചിത്രങ്ങളും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. 2021 ലാണ് സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ മരണപ്പെടുന്നത്. ക്യാന്‍സര്‍ ബാധിതനായിരുന്നു. അച്ഛനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും സംസാരിക്കാറുണ്ട് സുപ്രിയ. 'ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം'; ഉള്ളുതൊട്ട് അനുശ്രീ വളരെ അടുത്ത ബന്ധമായിരുന്നു അച്ഛനും സുപ്രിയയും തമ്മില്‍. അതുകൊണ്ട് തന്നെയാണ് ആ വിടവ് സുപ്രിയയെ ഇപ്പോഴും വേട്ടയാടുന്നത്. തന്റെ സ്പീഡ് ഡയലില്‍ അച്ഛന്‍ നമ്പര്‍ ഇപ്പോഴും ഉണ്ടെന്ന് നേരത്തെ സുപ്രിയ പറഞ്ഞിരുന്നു. സുപ്രിയയുടെ കുറിപ്പിന് താഴെ ആദരാഞ്ജലികളുമായി നിരവധി പേരാണ് എത്തുന്നത്. സുപ്രിയയുടെ വാക്കുകളിലേക്ക്: അച്ഛാ, നിങ്ങള്‍ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് നാല് വര്‍ഷമാകുന്നു. നിങ്ങല്‍ പോയത് മുതല്‍ ശൂന്യതയില്‍ തളച്ചിട്ടത് പോലെയാണ് ജീവിതം. സന്തോഷത്തിന്റെ നിമിഷങ്ങളില്‍ പോലും വേദനയുടെ നീറ്റല്‍ ബാക്കിയാകുന്നു. കുറച്ചുകൂടി സമയമുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. നിങ്ങളൊടൊപ്പം ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു എന്റെ മനസില്‍. കുറച്ച് സമയം കൂടി കിട്ടണമെങ്കില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. ശിശുദിനത്തിലാണ് നിങ്ങള്‍ എന്നെ വിട്ടുപോയതെന്ന വിരോധാഭാസം എനിക്ക് മറക്കാനാകില്ല. എല്ലാദിവസവും, വാക്കുകള്‍ക്ക് വിവരിക്കാന്‍ സാധിക്കുന്നതിലുമപ്പുറം നിങ്ങളെ ഞാന്‍ മിസ് ചെയ്യുന്നുണ്ട് ഡാഡി. View this post on Instagram A post shared by Supriya Menon Prithviraj (@supriyamenonprithviraj) Supriya Menon pens a heartfelt note about her later father. she lost him four years ago today.

സമകാലിക മലയാളം 14 Nov 2025 11:57 am

മലയാളത്തില്‍ രണ്ട് കൊല്ലം സിനിമ ചെയ്തില്ലെങ്കില്‍ ഫീല്‍ഡ് ഔട്ടായെന്ന് പറയും, തെലുങ്കില്‍ അങ്ങനല്ല: ദുല്‍ഖര്‍ സല്‍മാന്‍

ലോക: ചാപ്റ്റര്‍ 1 ചന്ദ്രയിലൂടെ മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നിര്‍മാതാവ്. പരമ്പരയിലെ വരും സിനിമകള്‍ മലയാള സിനിമയിലെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ആ യാത്രയില്‍ നിര്‍മാതാവായും നടനായുമെല്ലാം ദുല്‍ഖര്‍ മുന്നിലുണ്ടാകും. 'ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം'; ഉള്ളുതൊട്ട് അനുശ്രീ അതേസമയം ദുല്‍ഖര്‍ ഒടുവിലായി നായകനായെത്തിയ മലയാള ചിത്രം കിങ് ഓഫ് കൊത്തയാണ്. ലോക വന്‍ വിജയമാവുകയും ദുല്‍ഖറിന്റെ അതിഥി വേഷം കയ്യടി നേടുകയും ചെയ്തിരുന്നു. എങ്കിലും നായകനായി ഒടുവിലഭിനയിച്ച കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യാതിരിക്കുന്നത് ആരാധകരില്‍ നിന്നും വിമര്‍ശനം നേരിടുന്നുണ്ട്. 'നിനക്ക് പെങ്ങളെ കെട്ടിച്ചുവിടണ്ട, വീട് വെക്കണ്ട, എനിക്ക് അങ്ങനല്ലായിരുന്നു'; മോശം സിനിമ ചെയ്യേണ്ടി വന്നതിനെപ്പറ്റി വാപ്പിച്ചി പറഞ്ഞത് മലയാളത്തില്‍ സിനിമ ചെയ്യാതിരിക്കുമ്പോഴും മറ്റ് ഭാഷകളില്‍ സജീവമാണ് ദുല്‍ഖര്‍. ഹിറ്റുകള്‍ക്ക് സമാനിക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ ഇറങ്ങിയ ലക്കി ഭാസ്‌കറും പുതിയ സിനിമ കാന്തയുമൊക്കെ മറ്റ് ഭാഷകളിലുള്ള ദുല്‍ഖറിന്റെ താരപരിവേഷം ഉയര്‍ത്തുന്നതാണ്. ഇതിനിടെ കഴിഞ്ഞ ദിവസം മലയാള സിനിമയും തെലുങ്ക് സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ഗ്രേറ്റ് ആന്ധ്ര യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ പ്രതികരണം. ''ഇവിടുത്തെ പ്രേക്ഷകരുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ അവര്‍ താരങ്ങളോട് ക്ഷമിക്കുകയും വീണ്ടും അവസരം നല്‍കുകയും ചെയ്യുമെന്നതാണ്. ഞാനിത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. എന്നാല്‍ എന്റെ ഇന്‍ഡസ്ട്രി, മലയാളത്തില്‍ അങ്ങനെയല്ല. അവിടെ രണ്ട് വര്‍ഷത്തോളം ഞാന്‍ സിനിമ ചെയ്യാതിരുന്നാല്‍ ഫീല്‍ഡ് ഔട്ടായെന്ന് പറയും'' ദുല്‍ഖര്‍ പറയുന്നു. ''ഇവിടെ എങ്ങനെയാണെന്ന് നോക്കിയാല്‍, റാണ അടുത്ത സിനിമയിലേക്ക് കടക്കാന്‍ കുറച്ച് അധികം സമയമെടുക്കുമ്പോള്‍ ആളുകള്‍ പറയുന്നത് റാണാ നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നത് നിര്‍ത്തൂ. പുതിയ സിനിമ ചെയ്യൂ എന്നാണ്. ഇഷ്ട നടനോട് ആരാധകര്‍ക്കുള്ള സ്‌നേഹവും കരുതലുമെല്ലാം ആ വാക്കുകളില്‍ കാണാന്‍ സാധിക്കും'' എന്നും താരം പറയുന്നു. ''ഇത്തരം സ്‌നേഹവും പ്രേക്ഷകരേയും കാണുമ്പോള്‍ സന്തോഷമാണ്. നമ്മള്‍ പുതുതായി എന്തെങ്കിലും ചെയ്യാനോ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ നമ്മളെ കാണണം എന്നുള്ള ചിന്തകളും വലിയ പ്രചോദനമാണ്. എനിക്ക് ഇതെല്ലാം വളരെ സ്‌പെഷ്യലാണ്. തെലുങ്കിലെ പ്രേക്ഷകരോട് ഇഷ്ടം തോന്നാനുള്ള കാരണം അതാണ്'' എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. അതേസമയം കാന്തയാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമ. അന്‍പതുകളിലെ തമിഴ് സിനിമയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ തമിഴിലും തെലുങ്കിലുമായാണ് ഒരുക്കിയിരിക്കുന്നത്. റാണ ദഗുബാട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഇന്ന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പ്രിവ്യു ഷോയില്‍ മികച്ച പ്രതികരണങ്ങളാണ് കാന്ത നേടിയത്. Dulquer Salmaan compares Malayalam Industry with Telugu. Says malayalees will call him field out if he didn't do any films for two years.

സമകാലിക മലയാളം 14 Nov 2025 11:19 am

'ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം'; ഉള്ളുതൊട്ട് അനുശ്രീ

പൗരോഹിത്യം സ്വീകരിച്ച സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് നടി അനുശ്രീ. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അനുശ്രീ കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്. ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് താന്‍ നേരിട്ട് കാണുന്നതെന്നാണ് അനുശ്രീ പറയുന്നത്. 'നിനക്ക് പെങ്ങളെ കെട്ടിച്ചുവിടണ്ട, വീട് വെക്കണ്ട, എനിക്ക് അങ്ങനല്ലായിരുന്നു'; മോശം സിനിമ ചെയ്യേണ്ടി വന്നതിനെപ്പറ്റി വാപ്പിച്ചി പറഞ്ഞത് നിന്നെ ഓര്‍ത്ത് ഞങ്ങള്‍ എന്നും അഭിമാനിക്കും...കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ലെന്ന് താരം പറയുന്നു. ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം എന്നും തന്റെ സുഹൃത്തിനോട് അനുശ്രീ പറയുന്നു. അനുശ്രീയുടെ വാക്കുകളിലേക്ക്: പെട്ടെന്ന് ഇതെന്തുപറ്റി? കമല്‍-രജനി ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറി; സംവിധായകനാകാന്‍ ഇനിയാര്? സച്ചുവേ... ഒരുപാട് സന്തോഷം.. ഒരുപാട് അഭിമാനം. കാരണം എത്രത്തോളം വര്‍ഷത്തെ കാത്തിരിപ്പിനും, കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം. ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് ഞാന്‍ നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലര്‍ന്ന ഒരുപാട് മുഖങ്ങള്‍ ഞാന്‍ അവിടെ കണ്ടു. അതിനെല്ലാം ഒടുവില്‍ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി. നിന്നെ ഓര്‍ത്ത് ഞങ്ങള്‍ എന്നും അഭിമാനിക്കും...കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ.. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേര്‍ന്ന് നിന്ന് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിനക്ക് കഴിയട്ടെ.. ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം Anusree about her friend's priesthood. pens an emotional note.

സമകാലിക മലയാളം 14 Nov 2025 10:34 am

'നിനക്ക് പെങ്ങളെ കെട്ടിച്ചുവിടണ്ട, വീട് വെക്കണ്ട, എനിക്ക് അങ്ങനല്ലായിരുന്നു'; മോശം സിനിമ ചെയ്യേണ്ടി വന്നതിനെപ്പറ്റി വാപ്പിച്ചി പറഞ്ഞത്

പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന ബോധ്യം തനിക്കുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് തീരുമാനങ്ങളെടുക്കാന്‍ ധൈര്യം നല്‍കുന്നത് മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിത്വമാണെന്നും താരം പറയുന്നു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടി തന്റെ പ്രിവിലേജിനെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. പെട്ടെന്ന് ഇതെന്തുപറ്റി? കമല്‍-രജനി ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറി; സംവിധായകനാകാന്‍ ഇനിയാര്? ''എന്റെ വാപ്പിച്ചിയും ഉമ്മയും നല്‍കിയിരിക്കുന്ന സുരക്ഷിത്വതവും ആ പശ്ചാത്തലവും കാരണം എനിക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. എപ്പോഴും നല്ല സിനിമകള്‍ ചെയ്യാനുള്ള ധൈര്യമുണ്ട്. വാപ്പച്ചി എപ്പോഴും എന്നെ കളിയാക്കും. നിനക്ക് പെങ്ങളുടെ കല്യാണത്തിനോ വീടു വെക്കാനോ പണമുണ്ടാക്കേണ്ടതില്ല. എനിക്ക് അതൊക്കെ ഉണ്ടായിരുന്നു. അതിനാല്‍ ചില മോശം സിനിമകളൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിനക്ക് ആ എക്‌സ്‌ക്യൂസ് പറയാനില്ല എന്ന്.'' ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. 'വേടന്റെ വരികളില്‍ കവിതയുണ്ട്, ജയിലില്‍ കിടന്നിട്ടുണ്ടോ എന്നു നോക്കേണ്ട ആവശ്യം എനിക്കില്ല'; അവാര്‍ഡില്‍ കൈതപ്രം ''സത്യമാണത്. എനിക്ക് അത്തരം എക്‌സ്‌ക്യൂസുകളൊന്നും പറയാനില്ല. മോശം സിനിമ ചെയ്താല്‍ എന്ത് ന്യായീകരണം പറയും? പ്രേക്ഷകരെ സംബന്ധിച്ച് ഞാന്‍ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നത്. നല്ല സിനിമകളെ പിന്തുടര്‍ന്നാല്‍ നല്ല സിനിമ നമ്മളെ തേടി വരാന്‍ തുടങ്ങും. എന്റെ യാത്ര എനിക്ക് ഒരുപാടിഷ്ടമാണ്. അനുഗ്രഹീതനായിട്ടാണ് തോന്നുന്നത്. ഒരു സിനിമ തമിഴിലാണെങ്കില്‍ അടുത്തത് തെലുങ്കിലാകും. അടുത്തത് മലയാളത്തിലാകും''. ''അതിനാല്‍ എന്റെ ജീവിതം അത്രയും റിച്ച് ആയിരിക്കും. വളരെ വ്യത്യസ്തമായിരിക്കും. വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭക്ഷണവുമെല്ലാം അനുഭവച്ചറിയാനാകും. അഭിനേതാക്കളെപ്പോലെ യാത്ര ചെയ്യാന്‍ സാധിക്കുന്നവര്‍ വേറെയുണ്ടാകില്ല. ഞാന്‍ ഇന്ത്യയുടെ നാല് ഭാഗത്തും പോയിട്ടുണ്ട്. നാഗാലാന്റില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗുജറാത്തില്‍ ഷൂട്ട് ചെയ്ത് വരികയാണ്. കാശ്മീരിലും രാമേശ്വരത്തിലും പോയിട്ടുണ്ട്. എല്ലാത്തിനും കാരണം സിനിമയാണ്'' എന്നാണ് ദുല്‍ഖര്‍ പറയുന്നത്. കാന്തയാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. സെല്‍വമണി സെല്‍വരാജ് ആണ് സിനിമയുടെ സംവിധാനം. ഭാഗ്യശ്രീ ബോര്‍സെ, സമുദ്രക്കനി, റാണ ദഗുബാട്ടി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അന്‍പതുകളിലെ തമിഴ് സിനിമയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സിനിമയുടെ നിര്‍മാണം ദുല്‍ഖറും റാണയും ചേര്‍ന്നാണ്. Dulquer Salmaan recalls how Mammootty made him aware of his previlages.

സമകാലിക മലയാളം 13 Nov 2025 5:17 pm

പെട്ടെന്ന് ഇതെന്തുപറ്റി? കമല്‍-രജനി ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറി; സംവിധായകനാകാന്‍ ഇനിയാര്?

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രജനീകാന്തും കമല്‍ഹാസനും ഒരുമിക്കുന്ന ചിത്രത്തിനായി. സുന്ദര്‍ സി ആയിരുന്നു സിനിമ സംവിധാനം. എന്നാല്‍ സുന്ദര്‍ സി ഈ ചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്ന സുന്ദര്‍ സിയുടെ പ്രസ്താവന നടിയും ഭാര്യയുമായ ഖുശ്ബു സുന്ദര്‍ ആണ് പുറത്തു വിട്ടത്. പിന്നീട് പ്രസ്താവന പിന്‍വലിച്ചുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വേടന്റെ വരികളില്‍ കവിതയുണ്ട്, ജയിലില്‍ കിടന്നിട്ടുണ്ടോ എന്നു നോക്കേണ്ട ആവശ്യം എനിക്കില്ല'; അവാര്‍ഡില്‍ കൈതപ്രം ഹൃദയവേദനയോടെയാണ് ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാന്‍ പറ്റാത്തതുമായ സാഹചര്യത്തില്‍, തലൈവര്‍ 173 ല്‍ നിന്നും പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചു. രജനീകാന്തിനെ നായകനാക്കി കമല്‍ഹാസന്‍ ഒരുക്കുന്ന ഈ സിനിമ എന്നെ സംബന്ധിച്ച് സ്വപ്‌നസാക്ഷാത്കാരമായിരുന്നുവെന്നാണ് സുന്ദര്‍ സി കുറിപ്പില്‍ പറയുന്നത്. കാക്കക്കുയില്‍ ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ പീരിയഡ്‌സ് ആയി, ഡോക്ടറെ വേണമെന്ന് പ്രിയനോട് പറഞ്ഞു: ശ്വേത മേനോന്‍ ജീവിതം നമുക്ക് കാണിച്ചു തരുന്ന പാത പിന്തുടരേണ്ടി വരും. സ്വപ്‌നങ്ങളില്‍ നിന്നും വ്യതിചലിക്കേണ്ടി വന്നാലും. ഈ രണ്ട് ഇതിഹാസങ്ങളുമായി വളരെ കാലമായുള്ള അടുപ്പമുണ്ട്. അവരെ ഞാന്‍ എന്നും ആദരവോടെയാണ് നോക്കി കാണുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഞങ്ങള്‍ പങ്കിട്ട നല്ല നിമിഷങ്ങള്‍ ഞാനെന്നും ഓര്‍ത്തിരിക്കും. വിലമതിക്കാനാകാത്ത വലിയ പാഠങ്ങള്‍ അവര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും സുന്ദര്‍ പറയുന്നു. സിനിമയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദം രേഖപ്പെടുത്തുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കെ രസിപ്പിക്കുക തുടരുക തന്നെ ചെയ്യും. മനസിലാക്കിയതിനും പിന്തുണച്ചതിനും നന്ദിയെന്നും അദ്ദേഹം പറയുന്നു. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മിക്കുന്ന ചിത്രമാണ് തലൈവര്‍ 173. 2027 ലെ പൊങ്കല്‍ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ അനൗണ്‍സ്‌മെന്റ് വിഡിയോ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സുന്ദര്‍ സി പിന്മാറുന്നുവെന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്. Sundar C backsout from Rajinikanth-Kamal Haasan movie Thalaivar 173. fans are shocked to hear the news.

സമകാലിക മലയാളം 13 Nov 2025 3:43 pm

'വേടന്റെ വരികളില്‍ കവിതയുണ്ട്, ജയിലില്‍ കിടന്നിട്ടുണ്ടോ എന്നു നോക്കേണ്ട ആവശ്യം എനിക്കില്ല'; അവാര്‍ഡില്‍ കൈതപ്രം

റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത് വിവാദമായി മാറിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിലെ കുതന്ത്രം എന്ന റാപ്പ് ഗാനമാണ് വേടനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം വേടന് പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. വേടന്‍ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്നും റാപ്പര്‍ മികച്ച ഗാനരചയിതാവാകുന്നത് കവികളെ പരഹസിക്കലാണെന്നുമായിരുന്നു ചിലരുടെ വിമര്‍ശനം. കാക്കക്കുയില്‍ ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ പീരിയഡ്‌സ് ആയി, ഡോക്ടറെ വേണമെന്ന് പ്രിയനോട് പറഞ്ഞു: ശ്വേത മേനോന്‍ വേടനെതിരെ ലൈംഗിക പീഡനക്കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനവും ശക്തമായിരുന്നു. ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഗാനരചയിതാവ് കൈപത്രം ദാമോദരന്‍ നമ്പൂതിരി. മലയാള മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വേടന്റെ വരികളില്‍ കവിതയുണ്ടെന്നാണ് കൈതപ്രം പറയുന്നത്. 'നിങ്ങളുടെ വീട്ടിലും മാതാപിതാക്കളില്ലേ? നാണമില്ലേ നിങ്ങൾക്ക്'; പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ വേടന്‍ സംസ്‌കാരിക നായകന്‍ ആണോ ജയലില്‍ കിടന്ന ആളാണോ എന്നൊന്നും നോക്കേണ്ട കാര്യം തനിക്കില്ലെന്നും കൈതപ്രം പറയുന്നു. ജയിലില്‍ കിടന്ന ഒരാള്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രയാസമോ തടസ്സമോ ഇല്ലാത്ത നാട്ടിലാണ് വേടന്റെ പുരസ്‌കാരത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നതെന്നും കൈതപ്രം പറയുന്നു. ''അവാര്‍ഡിന് അര്‍ഹമായ വേടന്റെ വരികളില്‍ കവിതയുണ്ട്. അയാള്‍ സാംസ്‌കാരിക നായകനാണോ അതോ ജയിലില്‍ കിടന്ന ആളാണോ എന്നൊന്നും എനിക്കു നോക്കേണ്ടതില്ല. അതിനു ചുമതലപ്പെട്ടവര്‍ അക്കാര്യങ്ങള്‍ ശ്രദ്ധിക്കട്ടെ. ജയിലില്‍ കിടന്ന ഒരാള്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രയാസമോ തടസ്സമോ ഇല്ലാത്ത നാട്ടിലാണ് വേടന്റെ പുരസ്‌കാരലബ്ധിയെക്കുറിച്ചു ചര്‍ച്ച നടക്കുന്നതെന്ന കാര്യം കൗതുകം പകരുന്നു'' എന്നാണ് കൈതപ്രം പറയുന്നത്. വേടന്റെ കാര്യത്തില്‍ സദാചാരകാര്യം നീതിന്യായ വ്യവസ്ഥയാണു മറുപടി പറയേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതേസമയം, അയാള്‍ എന്തെഴുതി എന്നാണു ഞാന്‍ അന്വേഷിക്കുന്നത്. 'വിയര്‍പ്പ് തുന്നിയ കുപ്പായം, നിറങ്ങള്‍ മായില്ല കട്ടായം' എന്നെഴുതിയതിലൂടെ അവാര്‍ഡ് ലഭിച്ചതില്‍ കുറ്റമില്ല എന്നു മാത്രമേ എനിക്കു പറയാനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അവാര്‍ഡു കമ്മിറ്റിക്കാര്‍ പ്രസ്താവനകളില്‍ കക്ഷിരാഷ്ട്രീയം കടത്തുന്നത് വിവാദം വരുത്തുമെന്നും കൈതപ്രം പറയുന്നു. സദാചാര വിരുദ്ധരെ പൊലീസാണു കൈകാര്യം ചെയ്യേണ്ടത്. എഴുത്താണ് എന്റെ മുന്‍പില്‍. അവാര്‍ഡുകള്‍ക്കു മുഴുവന്‍ ശരിയായ ചരിത്രമില്ലെന്നും കൈതപ്രം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. Kerala State Film Awards: Kaithapram Damodaran Namboothiri says Vedan's lyrics has poetry. And that deserves award accoding to him.

സമകാലിക മലയാളം 13 Nov 2025 3:12 pm