പ്രസിഡന്റാകാനില്ലെന്ന് മോഹന്‍ലാല്‍; 'അമ്മ'യില്‍ തെരഞ്ഞെടുപ്പ്
കൊച്ചി: അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ' യില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. പ്രസിഡന്റ് സ്ഥാനത്ത് തുടരാകാനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതോടെയാണ് സംഘടനയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. അതുവരെ നിലവിലെ ഭരണസമിതി തുടരും. ഇന്ന് കൊച്ചി ഗോകുലം പാര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ എത്തിയത്. പ്രസിഡന്റായി തുടരാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെയാണ് തെരഞ്ഞെുടപ്പിന് കളമൊരുങ്ങിയത്, അതുവരെ പ്രസിഡന്റായി തുടരണമെന്ന താരങ്ങളുടെ ആവശ്യം മോഹന്‍ലാല്‍ അംഗീകരിക്കുകയായിരുന്നു. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അമ്മ മീറ്റിങ്ങിനെത്തി ജഗതി ശ്രീകുമാർ; കെട്ടിപിടിച്ച് സ്വാഗതം ചെയ്ത് മോഹൻലാൽ ജനറല്‍ ബോഡി യോഗത്തില്‍ പകുതിയില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് എത്തിയിരുന്നത്. മുഴുവന്‍ അംഗങ്ങളുടേയും പിന്തുണ ഇല്ലാതെ താന്‍ പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചുനിന്നു. സീനിയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ മോഹന്‍ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല എന്ന് മോഹന്‍ലാല്‍ യോഗത്തെ അറിയിച്ചു. 'തികഞ്ഞ ഫാസിസം; ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് ജെഎസ്കെ' അഡ്ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്ലാതെ തന്നെ ഭാരവാഹികളെ തീരുമാനിക്കാനായിരുന്നു ആദ്യം നീക്കം നടന്നിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം ഇത് മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. AMMA to hold elections in three months after Mohanlal reportedly declines to continue as President
തന്റെ വിവാഹത്തിന്റെ രസകരമായ ചടങ്ങുകളെക്കുറിച്ച് പറഞ്ഞ് നടന്‍ രണ്‍ദീപ് ഹൂഡ . ബോളിവുഡ് നടനായ രണ്‍ദീപ് ഹൂഡ 2023 ലാണ് ലിന്‍ ലെയ്ഷ്രമിനെ വിവാഹം കഴിക്കുന്നത്. മണിപ്പൂര്‍ സ്വദേശിനിയാണ് ലിന്‍. മണിപ്പൂരിലെ കലുഷിതമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് തങ്ങള്‍ വിവാഹിതാരുന്നതെന്നാണ് രണ്‍ദീപ് പറയുന്നത്. അസം റൈഫിള്‍സില്‍ ബ്രിഗേഡിയര്‍ ആയ സുഹൃത്ത് ആണ് തന്നെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്താന്‍ സഹായിച്ചതെന്നും രണ്‍ദീപ് ഹൂഡ പറയുന്നു. മുപ്പതുകാരന്‍ ഫഹദിന്റെ നായികയായി പതിനഞ്ചുകാരി അഹാന? ആരുടെ ഭാവന? ചര്‍ച്ചയായി 'അന്നയും റസൂലും' പന്ത്രണ്ട് പേരുമായാണ് താന്‍ വിവാഹത്തിനായി മണിപ്പൂരിലേക്ക് പോകുന്നത്. വിവാഹത്തിന്റെ ചടങ്ങുകള്‍ എന്തൊക്കെയാണെന്ന് തനിക്ക് ധാരണയുണ്ടാകാന്‍ ലിന്‍ വീഡിയോകള്‍ കാണിച്ചു തന്നിരുന്നു. എന്നാല്‍ ആ സമയം പുതിയ സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ തനിക്ക് ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്ന് രണ്‍ദീപ് പറയുന്നു. 'പൂമ്പാറ്റ എന്നാണ് വിളിച്ചിരുന്നത്, അനിയത്തിയുടെ മരണം താങ്ങാനായില്ല, വിജയ് നിശബ്ദനായി'; അച്ഛനെ എതിര്‍ത്ത് വീട് വിട്ട പയ്യന്‍ ദളപതിയായി ''വിവാഹ ചടങ്ങുകള്‍ നടക്കുമ്പോള്‍ എനിക്കൊരു സഹായി ഉണ്ടായിരുന്നു. തലയില്‍ കിരീടം വച്ചു കഴിഞ്ഞാല്‍ പിന്നെ വരന്‍ തല തിരിക്കാനോ പൊക്കാനോ പാടില്ല. ചടങ്ങുകളിലേക്ക് കടക്കുമ്പോള്‍ അവര്‍ ഒരു പാത്രവും കുടയും തരും. എന്നിട്ട് എല്ലാവരും വന്ന് നോക്കുന്ന ഒരിടത്ത് കൊണ്ടു പോയി ഇരുത്തും. മണ്ഡപത്തില്‍ വരന്‍ ഇരിക്കുമ്പോള്‍ പൂജാരിമാര്‍ മന്ത്രം ചൊല്ലും. ആ സമയം അനങ്ങാന്‍ പാടില്ല. അവര്‍ ഒരു ബ്ലാങ്കറ്റ് കൊണ്ട് പുതയ്ക്കും. റിലാക്‌സ് ചെയ്യാന്‍ ശ്രമിച്ചാല്‍ സഹായി വന്ന് നേരെ പിടിച്ചിരുത്തും. രണ്ട് മണിക്കൂര്‍ നേരം അനങ്ങാതിരിക്കണം'' താരം പറയുന്നു. ''എന്തിനാണ് പാത്രം തന്നതെന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിയാല്‍ അതിനുള്ളതാണെന്ന് അയാള്‍ പറഞ്ഞു. കുട തുറന്ന് പിടിച്ച് പാത്രത്തില്‍ മൂത്രമൊഴിച്ചാല്‍ മതിയത്രേ. അല്ലാതെ പുറത്ത് പോകാന്‍ പാടില്ല. കാരണം നിങ്ങള്‍ ദൈവമാണെന്നാണ് അയാള്‍ പറഞ്ഞത്.'' താരം പറയുന്നു. ''ലിന്നിനും ഒരു സഹായി ഉണ്ടായിരുന്നു. അവള്‍ക്ക് കുറേ വഴക്ക് കേള്‍ക്കേണ്ടി വന്നു. കാരണം ആ സമയം ചിരിക്കരുതെന്നാണ്. പക്ഷെ ലിന്‍ ചിരിച്ചു. ഹരിയാനയിലേയും മണിപ്പൂരിലേയും സംസ്‌കാരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. അവള്‍ ഒരുപാട് സ്വര്‍ണം ധരിച്ചിരുന്നു. ഒരു സിനിമ പിടിക്കാമല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. സിവില്‍ വാര്‍ നടക്കുന്ന സയത്താണ് കല്യാണം. വിവാഹം കഴിഞ്ഞതും എകെ 47 നുകള്‍ ആകാശത്തേക്ക് നിറയൊഴിച്ചു'' എന്നും രണ്‍ദീപ് ഹൂഡ പറയുന്നു. Randeep Hooda talks about his wedding and it's ceremonies.
മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ് . പ്രകടനങ്ങളിലൂടെ ഞെട്ടിക്കുകയും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുമ്പോഴും ജീവിതത്തില്‍ ഇന്ദ്രന്‍സ് പുലര്‍ത്തുന്ന എളിമയും പ്രശംസിക്കപ്പെടാറുണ്ട്. ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുള്ള ഇന്ദ്രന്‍സിന്റെ ജീവിതം ആരേയും പ്രചോദിപ്പിക്കുന്നതാണ്. തന്റെ ജീവിതത്തിലും കരിയറിലുമെല്ലാം പലവട്ടം മാറ്റി നിര്‍ത്തലുകളും അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട് ഇന്ദ്രന്‍സിന്. മുപ്പതുകാരന്‍ ഫഹദിന്റെ നായികയായി പതിനഞ്ചുകാരി അഹാന? ആരുടെ ഭാവന? ചര്‍ച്ചയായി 'അന്നയും റസൂലും' ഒരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മാറ്റി നിര്‍ത്തലുകളെക്കുറിച്ച് ഇന്ദ്രന്‍സ് സംസാരിക്കുകയുണ്ടായി. തന്റെ സ്‌കൂള്‍ വിദ്യഭ്യാസം നിര്‍ത്താന്‍ പോലും കാരണമായി മാറിയത് ഇത്തരം അവഗണനകള്‍ അടക്കമാണെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ''മാറ്റിയിരുത്തലും ഇറക്കി വിടലും എനിക്ക് പുത്തരിയല്ല. നാലാം ക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പല സഹപാഠികളും പറഞ്ഞിട്ടുണ്ട് സാറേ ഈ സുരേന്ദ്രനെ എന്റെയടുത്ത് ഇരുത്താന്‍ പറ്റത്തില്ല. മാറ്റിയിരുത്തണം എന്ന്. ഒരേയൊരു ഡ്രസും ഇട്ടുകൊണ്ടാണ് ആഴ്ചയില്‍ അഞ്ച് ദിവസവും സ്‌കൂളില്‍ പോയിരുന്നത്. കഴുകി ഉണങ്ങാനുള്ള സാവകാശമില്ല. പിന്നെ സഹപാഠികള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ'' എന്നാണ് താരം പറയുന്നത്. പിന്നീട് തുന്നല്‍ ജോലിയില്‍ വിദഗ്ധനായി മാറിയ ഇന്ദ്രന്‍സ് വസ്ത്രാലങ്കരത്തിലൂടെയാണ് സിനിമയിലെത്തിയത്. പതിയെ ക്യാമറയുടെ മുന്നിലെത്തി. പക്ഷെ അപ്പോഴും മാറ്റി നിര്‍ത്തലുകള്‍ തുടര്‍ന്നു. അതേക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. 'തികഞ്ഞ ഫാസിസം; ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് ജെഎസ്കെ' 'ആദ്യമൊക്കെ അതുകേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിരുന്നു. സ്‌കൂളിലെ അനുഭവങ്ങളാണ് അപ്പോള്‍ ഓര്‍മ വരുന്നത്. പിന്നീടാണ് അതിന്റെ യാഥാര്‍ത്ഥ്യം എനിക്ക് മനസിലായത്. അവസാന സീനില്‍ വരെ കോമാളി കളിച്ച് തലകുത്തി നില്‍ക്കുന്ന കഥാപാത്രങ്ങളായിരിക്കും മിക്കവാറും എന്റേത്. അങ്ങനെ ഒരു വളര്‍ച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്‌സ് സീനിലൊക്കെ കയറി നിന്നാല്‍ അതിന്റെ ഗൗരവ്വം നഷ്ടമാകും. അത് സിനിമയെ ബാധിക്കും. ഇതറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ സംവിധായകനോട് ചോദിക്കും, സാര്‍ ഈ സീനില്‍ ഞാന്‍ നില്‍ക്കാതിരിക്കുന്നതല്ലേ നല്ലത്. അങ്ങനെ സ്വയമങ്ങ് ഒഴിവാകും. പിന്നെപ്പിന്നെ ഞാനതൊരു സൗകര്യമാക്കി. സാര്‍ ക്ലൈമാക്‌സില്‍ ഞാന്‍ ഇല്ലല്ലോ. എന്നാല്‍ പിന്നെ ഞാന്‍ പൊയ്‌ക്കോട്ടെ. രണ്ട് ദിവസം മുമ്പേ സ്ഥലം വിടാം. ഒന്നുകില്‍ വീട്ടിലേക്ക് അല്ലെങ്കില്‍ അടുത്ത ലൊക്കേഷനിലേക്ക്. രണ്ടായാലും സന്തോഷം.'' എന്നാണ് താരം പറഞ്ഞത്. എന്തായാലും ഇന്ന് അതെല്ലാം പഴങ്കഥകളാണ്. മലയാള സിനിമയിലെ മിന്നും താരമാണ് ഇന്ന് ഇന്ദ്രന്‍സ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വിലൂടെ ഒരിക്കല്‍ കൂടെ കയ്യടി നേടുകയാണ് ഇന്ദ്രന്‍സ്. Indrans had to face bad treatment during his initial days in the film industry.
സുരേഷ് ഗോപി ചിത്രം ജെഎസ്കെയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിയിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമാണെന്നും ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് ജെഎസ്‌കെയെന്നും സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണ്‍ 27ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡിന്‍റെ നിർദേശം. കേന്ദ്ര മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രം കൂടിയാണിത്. വക്കീലിന്റെ വേഷത്തിലാണ് ചിത്രത്തിൽ സുരേഷ് ഗോപിയെത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ, മാധവ് സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമാണ്. ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK. ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിക്കുന്ന മറ്റു ചില ചിത്രങ്ങൾക്കും സമാനമായ വിലക്ക് ആർഎസ്എസുകാരെ കുത്തിനിറച്ച സെൻസർ ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 'ഹിന്ദു ദൈവത്തിന്റെ പേര്'; സുരേഷ് ഗോപി ചിത്രത്തിന് അനുമതി നിഷേധിച്ച് സെൻസർ ബോർഡ് കേന്ദ്ര മന്ത്രിയും ബിജെപി ടിക്കറ്റിൽ ജയിച്ച എംപിയുമായിട്ടും സുരേഷ് ഗോപി അഭിനയിച്ച സിനിമക്ക് പോലും ഈ കയ്പ് നിറഞ്ഞ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മതന്യൂനപക്ഷ വിഭാഗങ്ങളും ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരും ഒക്കെ അനുഭവിക്കേണ്ടിവരുന്ന ഫാസിസ്റ്റ് തേർവാഴ്ച എത്രത്തോളം ഉണ്ടാകും ? സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം Congress Leader Sandeep G Varier About JSK Movie Censor Certificate issue.
മമിത ബൈജു വും സംഗീത് പ്രതാപും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആഷിഖ് ഉസ്മാൻ നിർമ്മിച്ച്, ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടനും തിരക്കഥാകൃത്തുമായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രമൊരു പ്രണയചിത്രമാകുമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. സിനിമയിൽ തുടരുമോ? മമിതയുടെ ചോദ്യത്തിന് വിജയിയുടെ മറുപടി ഇങ്ങനെ.. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസറ്ററിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രേമലു സിനിമയുമായി ചേർത്ത് വെച്ചുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ അധികവും. സച്ചിനെവിടെയെന്നും വിദേശത്തിരുന്ന് അവൻ ഇതൊന്നും കാണുന്നില്ലേ എന്നുമുള്ള രസകരമായ ആരാധകരുടെ ചോദ്യങ്ങളാണ് പോസ്റ്ററിന് താഴെ വരുന്നത്. മുപ്പതുകാരന്‍ ഫഹദിന്റെ നായികയായി പതിനഞ്ചുകാരി അഹാന? ആരുടെ ഭാവന? ചര്‍ച്ചയായി 'അന്നയും റസൂലും' മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രമാണിത്. ബ്രോമാൻസ് ആണ് ഈ ബാനറിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചമൻ ചാക്കോ എഡിറ്റിംഗും, ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. The first look poster of the movie featuring Sangeeth Prathap and Mamitha Baiju as a romantic couple has been released,
കേരള ക്രൈം ഫയല്‍സ് ആദ്യ ഭാഗം കണ്ടില്ലേ? രണ്ടാം ഭാഗം കാണാന്‍ ഇക്കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍ മതി
കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണ്‍ കഴിഞ്ഞ ദിവസമാണ് ജിയോ ഹോട്ട്‌സ്റ്റാറില്‍ റിലീസാകുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗവും മികച്ച വിജയമായി മാറിയിരിക്കുകയാണ്. ആരാധകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് സീരീസിന് ലഭിക്കുന്നത്. താരങ്ങളുടെ പ്രകടനങ്ങളും മേക്കിംഗും എഴുത്തുമെല്ലാം പ്രശംസിക്കപ്പെടുന്നുണ്ട്. സിനിമയിൽ തുടരുമോ? മമിതയുടെ ചോദ്യത്തിന് വിജയിയുടെ മറുപടി ഇങ്ങനെ.. ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ കേരള ക്രൈം ഫയല്‍സിന് സംഭവിക്കുന്നുണ്ട്. ഒരേ സീരീസ് ആയിരിക്കുമ്പോള്‍ തന്നെ ഒരേ കഥയുടെ തുടര്‍ച്ചയല്ല കേരള ക്രൈം ഫയല്‍സ്. ഒരോ സീസണും ഒരോ കേസ് എന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ സീരീസിന്റെ ആത്മാവ് നിലനിര്‍ത്തി കൊണ്ട് തന്നെ പുതിയൊരു കഥയാണ് രണ്ടാം ഭാഗം പറയുന്നത്. മുപ്പതുകാരന്‍ ഫഹദിന്റെ നായികയായി പതിനഞ്ചുകാരി അഹാന? ആരുടെ ഭാവന? ചര്‍ച്ചയായി 'അന്നയും റസൂലും' 2011 ല്‍ നടക്കുന്നൊരു കുറ്റകൃത്യത്തിന്റെ അന്വേഷണമായിരുന്നു ആദ്യ സീസണില്‍ കണ്ടത്. എന്നാല്‍ രണ്ടാം സീസണിലെ കഥ നടക്കുന്നത് 2024ലാണ്. അര്‍ജുന്‍ രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന എസ്‌ഐ നോബിള്‍ ആണ് രണ്ടാം ഭാഗത്തിലെ നായകന്‍. അദ്ദേഹത്തിന്റെ സീനിയര്‍ ഓഫീസറായി ലാല്‍ ആദ്യ ഭാഗത്തിലെ റോള്‍ തന്നെ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. ആദ്യ സീസണിലെ കഥാപാത്രങ്ങള്‍ കടന്നു വരുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്തിന്റെ കഥാഗതിയെയോ ആസ്വാദനത്തേയോ അത് ബാധിക്കുന്നില്ല. ആദ്യ സീസണ്‍ കാണാത്തൊരാളെ സംബന്ധിച്ച് രണ്ടാം ഭാഗത്തില്‍ നിന്നും കണ്ട് തുടങ്ങുന്നതിന് യാതൊരു തടസുമില്ലാതെ കാണാമെന്ന് സാരം. Kerala Crime Files Season 1 And 2 similarities and differences to remember before watching season 2.
മുപ്പതുകാരന്‍ ഫഹദിന്റെ നായികയായി പതിനഞ്ചുകാരി അഹാന? ആരുടെ ഭാവന? ചര്‍ച്ചയായി 'അന്നയും റസൂലും'
നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ സിനിമയിലേക്ക് കടന്നു വരുന്നത് ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ്. പിന്നീടൊരു ഇടവേളയെടുത്ത അഹാന തിരികെ വരുന്നത് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് പതിനെട്ടാം പടി, ലൂക്ക തുടങ്ങിയ സിനിമകളിലും നായികയായി. ഇന്ന് മലയാളത്തിലെ സോഷ്യല്‍ മീഡിയ താരങ്ങളില്‍ മുന്‍നിരക്കാരിയാണ് അഹാന. സിനിമകളിലും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ അഹാനയും താരം അഭിനയിക്കേണ്ടിയിരുന്ന ഒരു സിനിമയും ചര്‍ച്ചയായി മാറുകയാണ്. മലയാളത്തിലെ മേഡേണ്‍ ഡേ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന അന്നയും റസൂലും എന്ന ചിത്രത്തില്‍ അഹാനയെ നായികയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. 'കരിയർ മുന്നോട്ട് പോകുന്നത് കണ്ട് ഞാൻ തകർന്ന നിമിഷങ്ങളുണ്ടായിരുന്നു; ചേർത്തുപിടിച്ച എല്ലാവർക്കും നന്ദി' സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അഹാനയെ ആയിരുന്നു ആദ്യം അന്നയായി ആലോചിച്ചിരുന്നത്. ആ സമയത്ത് അഹാന സ്‌കൂളില്‍ പഠിക്കുകയായിരുന്നു. പിന്നീടാണ് അന്നയുടെ വേഷം ആന്‍ഡ്രിയ ജെറമിയയിലേക്ക് എത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വൈറല്‍ പോസ്റ്റ് പറയുന്നത്. രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആന്‍ഡ്രിയയുമായിരുന്നു നായകനും നായികയും. ഇരുവരുടേയും പ്രകടനം കൊണ്ടും മേക്കിംഗ് കൊണ്ടുമെല്ലാം ആരാധകരുടെ മനസില്‍ ഇടം നേടിയ സിനിമ. 2013 ലാണ് അന്നയും റസൂലും റിലീസാകുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന അരങ്ങേറുന്നത്. ഈ ചിത്രവും രാജീവ് രവിയാണ് സംവിധാനം ചെയ്തത്. 'പൂമ്പാറ്റ എന്നാണ് വിളിച്ചിരുന്നത്, അനിയത്തിയുടെ മരണം താങ്ങാനായില്ല, വിജയ് നിശബ്ദനായി'; അച്ഛനെ എതിര്‍ത്ത് വീട് വിട്ട പയ്യന്‍ ദളപതിയായി അന്നയായി അഹാനയെ ആലോചിച്ചിരുന്നുവെന്നതിനെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങളുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഫഹദും അഹാനയും ഒരു തരത്തിലും നല്ല ജോഡിയായിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല മുപ്പതുകാരന്‍ ഫഹദിന്റെ നായികയായി പതിനഞ്ചുകാരി അഹാനയെ ആലോചിക്കുന്നത് ആരുടെ ഐഡിയ ആയിരുന്നു? അതും ഫിസിക്കല്‍ രംഗങ്ങളുള്ളൊരു സിനിമയില്‍ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ആന്‍ഡ്രിയ തന്നെയായിരുന്നു മികച്ച ചോയ്‌സ് എന്ന് അവര്‍ പ്രകടനത്തിലൂടെ കാണിച്ചു തന്നിട്ടുണ്ടെന്നും ചിലര്‍ പറയുന്നുണ്ട്. നേരത്തെ അന്നയും റസൂലിലെ അവസരം വന്നതിനെക്കുറിച്ച് അഹാന സംസാരിച്ചിരുന്നു. ''അന്നയും റസൂലിലും എന്നെ കാസ്റ്റ് ചെയ്തിരുന്നില്ല. വിളിച്ചുവെന്ന് അച്ഛനും അമ്മയും പറഞ്ഞു. പക്ഷെ ഇപ്പോഴും അതെന്തിനായിരുന്നുവെന്ന് എനിക്കറിയില്ല. കാരണം നമുക്കും അവര്‍ക്കും ഒരു തരത്തിലുള്ള വ്യക്തി ബന്ധവുമില്ല. ചിലപ്പോള്‍ അവര്‍ അന്ന് ലുക്ക് ടെസ്റ്റ് നടത്തിയിരുന്നുവെങ്കില്‍ വര്‍ക്കൗട്ട് ആകില്ലായിരിക്കണം. എനിക്ക് അന്ന് 15 വയസാണ്. ആന്‍ഡ്രിയ ചെയ്ത റോളില്‍ ഞാന്‍ സ്യൂട്ടബിള്‍ ആകുമെന്നും തോന്നുന്നില്ല'' എന്നാണ് അന്ന് അഹാന പറഞ്ഞത്. Ahaana Krishna was considered to be heroine of Fahadh Faasil In Annayum Rasoolum.
കൊച്ചി: താര സംഘടനയായ അമ്മ യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി നടൻ ജഗതി ശ്രീകുമാർ. നീണ്ട 13 വർഷത്തിന് ശേഷമാണ് ജഗതി ശ്രീകുമാർ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളടക്കം നിരവധി പേർ പങ്കെടുക്കുന്നുണ്ട്. മകനോടൊപ്പം വീൽചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്. കുശലാന്വേഷണം നടത്താനെത്തിയ താരങ്ങളെ തിരിച്ചറിഞ്ഞ് പുഞ്ചിരിക്കുന്ന മുഖത്തോടെ ഇരിക്കുന്ന ജഗതി ജനറൽ ബോഡിയിലെ ശ്രദ്ധാ കേന്ദ്രമായി. സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. നടൻ മോഹൻലാലിനൊപ്പമുള്ള ജഗതിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ മമ്മൂട്ടിയുടെ അഭാവവും ചടങ്ങിനുണ്ട്. മുതിർന്ന താരം മധു ഓൺലൈനിലൂടെയാണ് യോഗത്തിന്റെ ഭാഗമായത്. 31–ാമത് വാർഷിക പൊതുയോഗമാണ് കൊച്ചിയിൽ നടക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് അമ്മ ജനറൽ ബോഡി യോഗം വിളിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്നാണ് അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം. 'ഗൈഡ് ലൈനിൽ ഉപയോഗിക്കാവുന്ന പേരുകൾ അടിച്ചു തന്നാൽ ഉപകാരമായേനേ'; സെൻസർ ബോർഡ് നടപടിയിൽ ബി ഉണ്ണികൃഷ്ണൻ അഡ്‌ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തില്‍ എടുത്ത തീരുമാനങ്ങളും ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും. 2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. Actor Jagathy Sreekumar arrives at AMMA General Body Meeting 2025.
'ഗൈഡ് ലൈനിൽ ഉപയോഗിക്കാവുന്ന പേരുകൾ അടിച്ചു തന്നാൽ ഉപകാരമായേനേ'; സെൻസർ ബോർഡ് നടപടിയിൽ ബി ഉണ്ണികൃഷ്ണൻ
കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ പ്രദർശനം തടഞ്ഞ സെൻസർ ബോർഡ് നടപടിയിൽ പ്രത്യക്ഷ സമരത്തിന് മടിക്കില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ചിത്രത്തിന്റെ സംവിധായകനുമായി സംസാരിച്ചുവെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്ന് രേഖാമൂലം അവര്‍ക്ക് ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് നാളെ കിട്ടുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നേരത്തെ സംവിധായകൻ പത്മകുമാറിന്റെ സിനിമയ്ക്കും ഇതേ പ്രശ്നം ഉണ്ടായെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ജെഎസ്കെയുടെ സംവിധായകൻ പ്രവീൺ നാരായണനുമായി ഞാൻ സംസാരിച്ചു. സെൻസർ ബോർഡിൽ നിന്ന് രേഖാമൂലം നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. പക്ഷേ അവരെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്നാണ് പറയുന്നത്. വിചിത്രമായ കാര്യമാണത്. പത്മകുമാർ സംവിധാനം ചെയ്ത സിനിമയ്ക്കും ഇതേ പ്രശ്നം നേരിട്ടു. അതിലെ കഥാപാത്രവും ജാനകിയാണ്. ജാനകിയും എബ്രഹാമും തമ്മിലുള്ള ബന്ധമാണ് കഥ. എബ്രഹാമിനെ രാഘവനോ കൃഷ്ണനോ ആക്കുക, അല്ലെങ്കിൽ ജാനകിയെന്ന പേര് മാറ്റുക എന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പകരം ചില പേരുകൾ അവർ സംവിധായകനോട് നിർദേശിച്ചു. മതസ്പർദ്ദ ഉണ്ടാക്കുവാനോ, മറ്റേതെങ്കിലും സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കാനോ ആഗ്രഹിക്കാത്തതിനാൽ ആ പേര് ഞാൻ ഇവിടെ പറയുന്നില്ല. അദ്ദേഹം ജാനകിയെ ജയന്തി ആക്കിയ ശേഷമാണ് പ്രദർശനാനുമതി ലഭിച്ചത്. സെൻസർ ബോർഡിന്റെ ഗൈഡ് ലൈനിൽ ഉപയോഗിക്കാവുന്ന പേരുകൾ അടിച്ചു തന്നാൽ അത് ഉപകാരമായേനേ. ഹിന്ദു കഥാപാത്രത്തിന് എന്ത് പേരിട്ടാലും അത് ഏതെങ്കിലും ദേവന്റെയോ ദേവിയുടെയോ പേര് ആകും. നാളെ എന്റെ പേര് വിഷയമാകുമോ എന്ന് പേടിയുണ്ട്. കഥ, തിരക്കഥ, സംവിധാനം ഉണ്ണികൃഷ്ണൻ എന്ന് വയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞാലോ? ജാനകിയെന്ന് പേരിട്ട് ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് ഞാനെഴുതി സംവിധാനം ചെയ്ത ടെലിഫിലിമിന് ആറ് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴാണെങ്കിലോ?. എന്ത് തന്നെയായാലും രേഖാമൂലമുള്ള നോട്ടീസിനായുള്ള കാത്തിരിപ്പിലാണ്. സംവിധായകനോട് നിയമപരമായി നീങ്ങാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രത്യക്ഷമായ പ്രതിഷേധം ഉണ്ടാകും. ഗൈഡ് ലൈനിൽ ഉപയോഗിക്കാവുന്ന പേരുകൾ അടിച്ചു തന്നാൽ ഞങ്ങൾ അതനുസരിച്ച് സിനിമയെടുക്കാം. എങ്ങോട്ടാണ് നമ്മളീ പോകുന്നത്. - ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. 'കരിയർ മുന്നോട്ട് പോകുന്നത് കണ്ട് ഞാൻ തകർന്ന നിമിഷങ്ങളുണ്ടായിരുന്നു; ചേർത്തുപിടിച്ച എല്ലാവർക്കും നന്ദി' പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലറാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് ഇപ്പോൾ സെൻസർ ബോർഡ് തടഞ്ഞിരിക്കുന്നത്. 'ഹിന്ദു ദൈവത്തിന്റെ പേര്'; സുരേഷ് ഗോപി ചിത്രത്തിന് അനുമതി നിഷേധിച്ച് സെൻസർ ബോർഡ് ജൂൺ 27-ന് ആഗോള റിലീസായി തിയറ്ററുകളിൽ സിനിമ എത്താനിരിക്കുന്ന അവസാന നിമിഷത്തിലാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. B Unnikrishnan on JSK movie Censorship issue.
ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് നൂറിൻ ഷെരീഫ്. ചിത്രത്തിലേത് ശ്രദ്ധേയ കഥാപാത്രമായിരുന്നിട്ടു കൂടി നൂറിനെ തേടി മികച്ച അവസരങ്ങളൊന്നും എത്തിയിരുന്നില്ല. കേരള ക്രൈം ഫയൽസ് സീസൺ 2 വിൽ സ്റ്റെഫി എന്ന കഥാപാത്രമായി നൂറിൻ എത്തിയിരുന്നു. ഇപ്പോഴിതാ സീരിസിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് മുഴുവൻ ടീമിനോടും നന്ദി പറയുകയാണ് നൂറിൻ. ‘കേരള ക്രൈം ഫയൽസ് സീസൺ 2’ ലെ സ്റ്റെഫിയായി തന്നെ തിരഞ്ഞെടുത്ത അഹമ്മദ് കബീറിനോടും ബാഹുൽ രമേശിനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും തന്നെ ഒരു കുടുംബാംഗത്തെപ്പോലെ കണ്ട മുഴുവൻ ടീമിനോടും നന്ദിയുണ്ടെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ നൂറിൻ ഷെരീഫ് പറഞ്ഞു. നൂറിന്റെ കുറിപ്പ് സ്ക്രീനിൽ എന്നെ ഇങ്ങനെ കാണാൻ ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നറിയുമോ? എന്റെ അരങ്ങേറ്റത്തിന് ശേഷം വർഷങ്ങളോളം ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും ഉയർച്ച താഴ്ചകളിലൂടെയുമാണ് ഞാൻ കടന്നുപോയത്. എന്റെ സ്വപ്നതുല്യമായ കരിയർ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് കണ്ട് ഞാൻ ആശയക്കുഴപ്പത്തിലാവുകയും തകരുകയും ചെയ്ത നിമിഷങ്ങളുണ്ടായിരുന്നു. ഇതുപോലെ ഒരു ദിവസത്തിനായി ഇത്തരമൊരു നിമിഷത്തിനു വേണ്ടി ഞാൻ എന്നെന്നും ആഗ്രഹിച്ചു കൊണ്ടേയിരുന്നു. കെസിഎഫിലെ സ്റ്റെഫിയായി എന്നെ തിരഞ്ഞെടുത്തതിനും എന്നിൽ വിശ്വാസമർപ്പിച്ചതിനും അഹമ്മദ് കബീറിനോടും ബാഹുൽ രമേശിനോടും കെസിഎഫിന്റെ മുഴുവൻ ടീമിനോടും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കും. എന്റെ സഹതാരങ്ങൾക്കും മുഴുവൻ ടീമിനും, ഏറ്റവും നല്ലൊരു നല്ലൊരു കുടുംബമായി ഒപ്പം നിന്നതിന് ഒരുപാട് സ്നേഹം. സീരിസ് റിലീസ് ആയതിന് ശേഷം ലഭിക്കുന്ന അതിശയകരമായ പ്രതികരണങ്ങളിലും സ്നേഹത്തിലും ഞാൻ അതീവ സന്തോഷവതിയാണ്. ഈ ചെറിയ വലിയ കാൽവെപ്പ് എനിക്ക് ഏറെ പ്രധാനപ്പെട്ട ഒന്നായതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ വളരെ വികാരാധീനയാണ്! 'പൂമ്പാറ്റ എന്നാണ് വിളിച്ചിരുന്നത്, അനിയത്തിയുടെ മരണം താങ്ങാനായില്ല, വിജയ് നിശബ്ദനായി'; അച്ഛനെ എതിര്‍ത്ത് വീട് വിട്ട പയ്യന്‍ ദളപതിയായി ഈ അവസരം ഞാൻ പൂർണ്ണ ഹൃദയത്തോടെ സ്വീകരിക്കുന്നു. ഒപ്പം ഇനി വരാൻ പോകുന്നത് എന്താണെന്നറിയാൻ കാത്തിരിക്കുന്നു. മാഷാ അല്ലാഹ്! എന്നെ സ്നേഹിക്കുകയും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം എന്നെ ചേർത്തുപിടിക്കുകയും ചെയ്ത നിങ്ങൾക്ക് എല്ലാവർക്കും നന്ദി. View this post on Instagram A post shared by Noorin Shereef (@noorin_shereef_) Actress Noorin Shereef emotional note on Kerala Crime Files Season 2.
തമിഴ് സിനിമയുടെ ദളപതി വിജയ് തന്റെ 51 ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ബിഗ് സ്‌ക്രീനില്‍ നിന്നും രാഷ്ട്രീയത്തിന്റെ ബിഗ് സീനിലേക്കുള്ള എന്‍ട്രിയ്ക്ക് തയ്യാറെടുക്കുകയാണ് വിജയ്. 2026 ലെ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകുമായി മത്സരത്തിനിറങ്ങുകയാണ് വിജയ്. സ്‌ക്രീനിലെ തീപ്പൊരി നായകന് രാഷ്ട്രീയത്തിലും ആ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വെയ്റ്റിങ്! കാക്കിയണിഞ്ഞ് വിജയ് എത്തിയപ്പോൾ പിറന്നതൊക്കെയും ബോക്സോഫീസ് ചരിത്രം; ഇനിയാണ് ശരിക്കുള്ള പൂരം സിനിമകളില്‍ മാസ് ഡയലോഗ് അടിക്കുകയും ആടിപ്പാടുകയുമൊക്കെ ചെയ്യുമെങ്കിലും ജീവിതത്തില്‍ നാണകുണുങ്ങിയും അന്തര്‍മുഖനുമായ വ്യക്തിയാണ് വിജയ്. താരത്തിന്റെ ഈ ഭാവത്തിന് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തുണ്ടായ ഒരു സംഭവത്തിന് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. സഹോദരി വിദ്യയുടെ മരണത്തോടെയാണ് വിജയ് നിശബ്ദനാകുന്നതെന്നാണ് ഒരിക്കല്‍ അദ്ദേഹത്തിന്റെ അധ്യാപികയായ മീന ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. രണ്ട് വയസുള്ളപ്പോഴാണ് വിദ്യ മരിക്കുന്നത്. ലുക്കീമിയയെ തുടര്‍ന്നായിരുന്നു മരണം. അന്ന് വിജയ്ക്ക് പത്ത് വയസായിരുന്നു. ആ വേദന മറികടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വിജയ് ഉള്‍വലിയാന്‍ തുടങ്ങുന്നതെന്നാണ് മീന ടീച്ചര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ''അദ്ദേഹം അഞ്ചാം ക്ലാസ് മുതല്‍ ഞങ്ങളുടെ സ്‌കൂളിലാണ് പഠിച്ചത്. എല്ലാ കുട്ടികളേയും പോലെ വികൃതിയായിരുന്നില്ല. ഒരു ക്ലാസിലും സഹപാഠികളെ വേദനിപ്പിച്ചിട്ടുമില്ല. വാക്കാലും പ്രവര്‍ത്തിയാലും. അനാവശ്യമായി സംസാരിക്കുകയുമില്ല. ഗോഡ്‌ലി ചൈല്‍ഡ് എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്.'' അധ്യാപിക പറയുന്നു. ''അദ്ദേഹം അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യ എല്‍കെജിയില്‍ പഠിക്കുകയാണ്. അവള്‍ വളരെ ലൈവ്‌ലിയായിരുന്നു. ഞങ്ങള്‍ അവളെ പൂമ്പാറ്റ എന്നായിരുന്നു വിളിച്ചിരുന്നത്. വിജയ് നല്ല സ്‌നേഹമുള്ള സഹോദരനായിരുന്നു. ആ പ്രായത്തിലെ പയ്യന്മാര്‍ക്കൊന്നും അത്ര അറ്റാച്ച്‌മെന്റ് കാണില്ല. സ്‌കൂളില്‍ കൊണ്ടു വന്ന് വിടുന്നതും അവളോട് ക്ഷമയോടെ സംസാരിച്ച് സമാധാനിപ്പിക്കുകയുമൊക്കെ ചെയ്യുന്നത് വിജയ് ആയിരുന്നു'' എന്നും അവര്‍ ഓര്‍ക്കുന്നുണ്ട്. 'എന്‍ നെഞ്ചില്‍ കുടിയിരിക്കും..'; തീപ്പൊരി ലുക്കില്‍ വിജയ്; പിറന്നാള്‍ സമ്മാനമായി ജന നായകന്‍ ടീസര്‍ അന്ന് വിജയ് നന്നായി ഗിത്താര്‍ വായിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു. വിദ്യയുടെ മരണത്തോടെ പൊടുന്നനെ എല്ലാം നിര്‍ത്തി. അച്ഛനും അമ്മയും അവരവരുടേതായ സങ്കടത്തിലായിരുന്നു. എസ്എ ചന്ദ്രശേഖര്‍ തന്റെ കരിയറിന്റെ പീക്കിലായിരുന്നു. ശോഭ മാം മരണനാന്തര ചടങ്ങുകള്‍ കഴിയുന്നത് വരെ നിയന്ത്രണം പാലിച്ചുവെങ്കിലും അതിന് ശേഷം ആ വേദന പുറത്ത് വന്നിരിക്കണം. അതിനാല്‍ വിജയ്ക്ക് ആരും കൂടെ ഇല്ലായിരുന്നു. ആ വേദന എങ്ങനെ കൈ കാര്യം ചെയ്യണം എന്നറിയില്ലായിരുന്നു. അതോടെ സംസാരിക്കാതായി എന്നും മീന ടീച്ചര്‍ പറയുന്നു. മകനെ തന്നെ പോലെ സിനിമയുടെ ഭാഗമാക്കാന്‍ വിജയിയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ ആഗ്രഹിച്ചിരുന്നില്ല. വിദ്യയുടെ മരണത്തോടെ മകനെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷെ വിജയ് നടനാകാന്‍ ആഗ്രഹിച്ചു. എന്നാല്‍ മകന്റെ ആഗ്രഹത്തെ അച്ഛന്‍ അംഗീകരിച്ചില്ല. ഇതോടെ ഒരിക്കല്‍ താന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്നാണ് വിജയ് പറഞ്ഞത്. ''ഞാന്‍ പഠിത്തത്തില്‍ വീക്കായിരുന്നു. അച്ഛനോട് എന്ന സിനിമയിലേക്ക് കൊണ്ടു വരാന്‍ പറഞ്ഞുവെങ്കിലും അദ്ദേഹം അത് സമ്മതിച്ചില്ല. ഇതോടെ ഞാന്‍ ഒരു ദിവസം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു. പോയത് ഉദയം തിയറ്ററിലേക്കാണ്. ഒരു സിനിമ കണ്ട് തിരികെ വരാമെന്ന് കരുതി. പക്ഷെ ഒരു ബില്‍ഡപ്പിന് കത്തൊക്കെ എഴുതി വച്ചാണ് പോയത്. എന്നാല്‍ ഞാന്‍ തിയറ്ററിലുണ്ടെന്ന് അച്ഛന്‍ അറിഞ്ഞു. അദ്ദേഹം വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി'' എന്നാണ് മുമ്പൊരിക്കല്‍ വിജയ് പറഞ്ഞത്. Vijay became silent after the loss of his sister, recalls childhood teacher.
ഒരു യഥാർഥ നേതാവ് ഉയർന്ന് വരുന്നത് അധികാരത്തിനായല്ല, ജനങ്ങൾക്ക് വേണ്ടിയാണ്- ജന നായകന്റെ ആദ്യ ഗർജനം എത്തിക്കഴിഞ്ഞു. വൻ വരവേൽപ്പാണ് ജന നായകൻ ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'എൻ നെഞ്ചിൽ കുടിയിരിക്കും...' എന്ന വിജയ് യുടെ ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്. എല്ലാം മതിമറന്ന് സിനിമാ പ്രേക്ഷകർ തിയറ്റർ പൂരപറമ്പ് ആക്കണമെങ്കിൽ ആ നടന്റെ പേര് വിജയ് എന്നായിരിക്കണം. ജന നായകനിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. പൊലീസ് വേഷത്തിൽ ദളപതി വിജയ് തകർത്ത മറ്റു ചിത്രങ്ങളിലൂടെ. പോക്കിരി പോക്കിരി പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പോക്കിരി. ഇതേ പേരില്‍ 2006 ല്‍ തിയറ്ററുകളിലെത്തിയ മഹേഷ് ബാബു ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ എസ് സത്യമൂര്‍ത്തി എന്ന പൊലീസ് ഓഫീസറായാണ് വിജയ് എത്തിയത്. വന്‍ ജനപ്രീതി നേടിയ ചിത്രം തമിഴ്നാട്ടില്‍ നിരവധി തിയറ്ററുകളില്‍ 200 ദിവസങ്ങളിലധികം പ്രദര്‍ശിപ്പിച്ചു. കേരളമടക്കമുള്ള ഇടങ്ങളിലും മികച്ച വിജയമാണ് ചിത്രം നേടിയത്. വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി തവണ ചിത്രം കേരളത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുമുണ്ട്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി. അസിൻ ആയിരുന്നു ചിത്രത്തിലെ നായിക. ജില്ല ജില്ല മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാലും വിജയ്‌യും ഒന്നിച്ചെത്തിയ ചിത്രമാണ് ജില്ല. ശിവനായി മോഹൻലാലും ശക്തിയായി വിജയ്‌യും ചിത്രത്തിലെത്തി. 2014 ൽ പുറത്തിറങ്ങിയ ചിത്രം ആർ ടി നീസൺ ആണ് ചിത്രം സംവിധാനം ചെയ്തത്. 90.5 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്. കാജൽ അഗർവാളായിരുന്നു ചിത്രത്തിലെ നായിക. ഡി ഇമ്മൻ ആയിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. തെരി തെരി വിജയ്‌യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് തെരി. സാമന്തയായിരുന്നു ചിത്രത്തിലെ നായിക. 75 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളിൽ 150 കോടി കളക്ട് ചെയ്യുകയും ചെയ്തു. ജിവി പ്രാകശ് കുമാർ ആയിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. ചിത്രത്തിലെ പാട്ടുകളും വൻ ഹിറ്റായി മാറി. ജന നായകൻ ജന നായകൻ കാക്കിയണിഞ്ഞ് വിജയ് എത്തിയപ്പോഴെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. തന്റെ കരിയറിലെ അവസാന ചിത്രമായി ജന നായകനിലും വിജയ് പൊലീസ് വേഷത്തിലാണെത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ജനുവരി 9 നാണ് റിലീസ് ചെയ്യുന്നത്. പൊലീസ് വേഷത്തിലുള്ള വിജയ്‌യുടെ കാരക്ടർ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എൻ നെഞ്ചിൽ കുടിയിരിക്കും എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസർ അവസാനിക്കുന്നത് ഒരുമിച്ചുയരാം എന്ന വാചകത്തോടെയാണ്. എന്തായാലും വിജയ് ആരാധകർക്കുള്ള ഒരു ഉഗ്രൻ വിരുന്ന് തന്നെയായിരിക്കും ചിത്രമെന്ന് ഉറപ്പാണ്. Thalapathy Vijay played a cop before Jana Nayagan.
താര സംഘടനയായ അമ്മ യുടെ മുപ്പത്തി ഒന്നാം ജനറൽ ബോഡി മീറ്റിങ്ങ് ഇന്ന് നടക്കാനിരിക്കെ നടി സീമ ജി നായരു ടെ വാക്കുകൾ ചർച്ചയാകുന്നു. മമ്മൂട്ടി ഒഴികെയുള്ള സംഘടനയിൽ അംഗമായ എല്ലാവരും ഇന്ന് മീറ്റിങ്ങിൽ പങ്കെടുക്കുന്നുണ്ട്. 'നശിക്കാനും നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി അമ്മ മാറുമെന്നും അമ്മ ഉയർത്തെഴുന്നേൽക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും' സീമ ജി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘എൻ നെഞ്ചിൽ കുടിയിറ്ക്കും...’; ഹാപ്പി ബർത്ത്ഡേ ദളപതി സീമ ജി നായരുടെ വാക്കുകൾ;- ഇന്ന് അമ്മ സംഘടനയുടെ 31-ാമത് ആനുവല്‍ ജനറല്‍ ബോഡി. പുറമെ നിൽക്കുന്നവർക്ക് അമ്മയെ കുറിച്ച് എന്തും പറയാം ,ഓരോ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ ,അത് കുറെ പേരുടെ ജീവ ശ്വാസം ആണ്. കാരണം എല്ലാ മാസവും ഒന്നാം തീയതി കിട്ടുന്ന കൈ നീട്ടത്തിനു കാത്തു നിൽക്കുന്ന നൂറുകണക്കിന് ആൾക്കാർ ഉണ്ട് ,ജീവൻ രക്ഷ മരുന്നുകൾക്ക് കാത്തു നിൽക്കുന്ന ഒട്ടേറെ പേരുണ്ട്. എത്രയോ പേർ 'അമ്മ വെച്ച വീട്ടിൽ സുരക്ഷിതമായി കഴിയുന്നു ..ഓരോ വ്യക്തിക്കും ലക്ഷകണക്കിന് രൂപയുടെ ഇൻഷുറൻസ് ,ആ പൈസയിൽ ജീവൻ നിലനിർത്തിയ എത്രയോ പേർ ..കല്ലെറിയാൻ എളുപ്പമാണ് .പണ്ടൊരു പഴമൊഴിപോലെ (അമ്മയെ തല്ലിയാലും രണ്ട് പക്ഷം )നശിക്കാനും ,നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി മാറുന്ന അമ്മ ..'അമ്മ 'ഉയിർത്തെഴുന്നേൽക്കുന്നതു മക്കൾക്കു വേണ്ടിയാണു. വർഷത്തിലൊരിക്കൽ എല്ലാവരും ഒത്തു കൂടുന്ന,കൂടിച്ചേരൽ ..ഇത് കഴിഞ്ഞ വർഷത്തെ ഓർമ ചിത്രം. വളരെ കുറച്ചു സുഹൃത്തുക്കളെ എനിക്കുള്ളൂ ..അതിൽ മുന്നിൽ ഉള്ളത് നന്ദുവാണ്..ഞാൻ എന്ത് നന്മ ചെയ്യുമ്പോളും അവസാന ഒരു പിടിവള്ളി നന്ദുവാണ് ..പറ്റുന്ന രീതിയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്..നല്ല സുഹൃത് ബന്ധം ..നമ്മുടെ യാത്രകൾക്ക് കരുത്താണ്. എല്ലാ നന്മകളും നേരുന്നു, Malayalam actress Seema G. Nair's post about the AMMA association is going viral on social media.
വര്‍ഷങ്ങളുടെ കഠിനാധ്വാനവും കാത്തിരിപ്പുമാണ് ജോജു ജോര്‍ജ് എന്ന താരത്തിന്റെ പിറവിയ്ക്ക് പിന്നില്‍. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും നിറ സാന്നിധ്യമാണ് ജോജു. നിരവധി പുരസ്‌കാരങ്ങളും ജോജുവിനെ തേടിയെത്തിയിട്ടുണ്ട്. അഭിനേതാവ് എന്നതിനപ്പുറം സംവിധായകന്‍ എന്ന നിലയിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ജോജു. ജോജു പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച ചിത്രമാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി വലിയ ചര്‍ച്ചയായി മാറിയ സിനിമയാണ്. അതേസമയം ചിത്രത്തിലെ തെറി പ്രയോഗങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നാണ് ജോജു പറയുന്നത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്. 'മോഹൻലാൽ ഫാൻ അല്ലാത്ത ആരാണ് ഇവിടെയുള്ളത്? രാജാധി രാജയിൽ മമ്മൂക്ക എനിക്ക് ചെയ്ത് തന്ന ആ സഹായം ഒരിക്കലും മറക്കില്ല' ''തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല'' എന്നാണ് ജോജു പറയുന്നത്. അതേസമയം തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ലെന്നും താരം പറയുന്നുണ്ട്. 'ഹിന്ദു ദൈവത്തിന്റെ പേര്'; സുരേഷ് ഗോപി ചിത്രത്തിന് അനുമതി നിഷേധിച്ച് സെൻസർ ബോർഡ് ''അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാന്‍ ജീവിക്കുന്ന എന്റെ നാട്ടില്‍ അതൊക്കെ വലിയ പ്രശ്‌നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാന്‍ പറഞ്ഞത് പ്രശ്‌നമായി.'' എന്നാണ് ജോജു പറയുന്നത്. നാരായണീന്റെ മൂന്നാണ്‍മക്കള്‍ ആണ് ജോജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. പോയ വര്‍ഷം പണി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും ജോജു അരങ്ങേറിയിരുന്നു. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫിലാണ് ജോജു ഒടുവിലായി സ്‌ക്രീനിലെത്തിയത്. വലതു വശത്തെ കള്ളന്‍ ആണ് ജോജുവിന്റെ പുതിയ മലയാളം സിനിമ. Joju George says he was not paid for Churuli and the version with bad words released without his consent.
ജൂനിയർ ആർട്ടിസ്റ്റായി എത്തി നായകനായി മലയാളവും കടന്നിപ്പോൾ തമിഴിലും തിളങ്ങി നിൽക്കുകയാണ് നടൻ ജോജു ജോർജ് . തമിഴിൽ റെട്രോ, തഗ് ലൈഫ് എന്നീ വൻ പ്രൊജക്ടുകളുടെയും ഭാഗമായി ജോജു . ഇന്നിപ്പോൾ മലയാള സിനിമയിലെ ഹിറ്റ് സംവിധായകനും കൂടിയാണ് ജോജു. ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ജോജുവിന്റെ കരിയർ മാറിമറിയുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് തനിക്ക് സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടെന്ന് പറയുകയാണ് ജോജു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു ജോജു. ദാദാ സാഹിബിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഞാൻ ആദ്യമായി മമ്മൂക്കയെ അടുത്ത് കാണുന്നത്. ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും നിരീക്ഷിക്കുന്ന ഒരാളാണ് അദ്ദേഹം. ആദ്യമൊക്കെ ഗുഡ് മോർണിങ്, ഗുഡ് നൈറ്റ്- ഇത് മാത്രമായിരുന്നു അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നത്. അദ്ദേഹത്തോട് ഇത് പറയാൻ വേണ്ടി മാത്രം ഞാൻ അദ്ദേഹത്തിന്റെ കാറിനടുത്ത് നിൽക്കുമായിരുന്നു. ആദ്യമൊക്കെ അദ്ദേഹം എന്നെ പല സിനിമകളിലും റെക്കമൻഡ് ചെയ്യുമായിരുന്നു. രാജാധി രാജയുടെ ഷൂട്ടിങ്ങിന്റെ സമയത്ത്, ഒരു രംഗം എനിക്ക് കറക്ടായിട്ട് ചെയ്യാൻ പറ്റിയില്ല. അപ്പോൾ മമ്മൂക്ക എന്നെ പതുക്കെ വിളിച്ച് മാറ്റി നിർത്തിയിട്ട് ആ കഥാപാത്രം എങ്ങനെ അവതരിപ്പിക്കണമെന്ന് പറഞ്ഞു തന്നു. അതെനിക്ക് മറക്കാൻ കഴിയില്ല.- ജോജു പറഞ്ഞു. മോഹൻലാലിന്റെ വലിയൊരു ആരാധകനാണല്ലോ എന്ന ചോദ്യത്തോടും ജോജു പ്രതികരിച്ചു. കേരളത്തിൽ ലാലേട്ടന്റെ ആരാധകരല്ലാത്ത ആരാണുള്ളത്?. നമ്മുടെ സിനിമാ സംസ്കാരം സമ്പന്നമാണ്, ആ പാരമ്പര്യത്തിന്റെ ഒരു ഉല്പന്നമാണ് ഞാനും. പത്മരാജൻ സാറിന്റെയും ഭരതൻ സാറിന്റെയുമൊക്കെ സിനിമകളിലെ മമ്മൂട്ടിയെയും ലാലേട്ടനെയുമൊക്കെ കണ്ടാണ് ഞാൻ വളർന്നത്. അവരാണ് ശരിക്കും എന്റെ അഭിരുചിയും കഥ പറയാനുള്ള എന്റെ അവബോധവുമൊക്കെ രൂപപ്പെടുത്തിയത്. തുടക്കത്തിൽ, ഞാൻ അവരുടെ ഒരു ആരാധകൻ മാത്രമായിരുന്നു. ക്രമേണ ഞാൻ അവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ തുടങ്ങി. - ജോജു വ്യക്തമാക്കി. മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും ആഗ്രഹമുണ്ട് എന്നായിരുന്നു ജോജുവിന്റെ മറുപടി. ഒരു സംവിധായകനെന്ന രീതിയിൽ പറയുകയാണെങ്കിൽ, ഇവരിൽ ആരെ വച്ച് സിനിമ ചെയ്യുകയാണെങ്കിലും നമുക്ക് നല്ലൊരു കഥ വേണം. നല്ലൊരു കഥയും പ്ലാനും വരുമ്പോൾ ഞാൻ തീർച്ചയായും അവരെ സമീപിക്കും. 'അൻപ് തലൈവ, അഴകിയ തമിഴ് മകൻ നീ താനേ...!' ദളപതിക്കൊപ്പം നമ്മളും നൃത്തമാടുമ്പോൾ; വിജയ്‌യുടെ ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ മമ്മൂക്കയോട് ഞാനൊരിക്കൽ ഒരു കഥ പറഞ്ഞിരുന്നു. അത് കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് നല്ല കഥാബോധം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രൊജക്ട് നടന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആ വാക്കുകൾ എന്നെ സംബന്ധിച്ച് സന്തോഷമുള്ള ഒന്നാണ്. എന്റെ ചിന്താഗതികളൊക്കെ ശരിയാണെന്ന് എനിക്ക് മനസിലായി.- ജോജു പറഞ്ഞു. Actor Joju George talks about Mammootty and Mohanlal.
'എന്‍ നെഞ്ചില്‍ കുടിയിരിക്കും..'; തീപ്പൊരി ലുക്കില്‍ വിജയ്; പിറന്നാള്‍ സമ്മാനമായി ജന നായകന്‍ ടീസര്‍
തെന്നിന്ത്യന്‍ സിനിമയുടെ ദളപതി വിജയ് 51 ലേക്ക്. തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനം വന്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ജന നായകന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ നിന്നും സജീവ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിലൂടെ കടന്നു പോവുകയാണ് വിജയ്. അതിന് മുമ്പായി താരം അഭിനയിക്കുന്ന ചിത്രമാണ് ജന നായകന്‍. 'അൻപ് തലൈവ, അഴകിയ തമിഴ് മകൻ നീ താനേ...!' ദളപതിക്കൊപ്പം നമ്മളും നൃത്തമാടുമ്പോൾ; വിജയ്‌യുടെ ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ 'എന്‍ നെഞ്ചില്‍ കുടിയിരിക്കും...' എന്ന വിജയിയുടെ വാചകത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. യഥാര്‍ത്ഥ നേതാവ് അധികാരത്തിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാകും ഉയര്‍ന്നു വരിക എന്നും ടീസറില്‍ പറയുന്നുണ്ട്. പിന്നാലെ പൊലീസ് വേഷത്തില്‍ വിജയ് എന്‍ട്രി ചെയ്യുകയാണ്. മീശ പിരിച്ച്, കൂളിങ് ഗ്ലാസ് ധരിച്ച്, കയ്യില്‍ കത്തിയുമായി വില്ലന്മാരെ നേരിടാന്‍ വരുന്ന ദളപതിയെയാണ് ടീസറില്‍ കാണുന്നത്. ഒരുമിച്ചുയരാം എന്ന വാചകത്തോടെയാണ് ടീസര്‍ അവസാനിക്കുന്നത്. റീമേക്കുകള്‍ മേക്ക് ചെയ്ത കരിയര്‍; ഒറിജിനലിനെ പിന്നിലാക്കിയ വിജയ് ചിത്രങ്ങള്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രര്‍ ആണ്. സിനിമാ ലോകത്തോടുള്ള ദളപതിയുടെ യാത്ര പറച്ചില്‍ കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വിജയ്-അനിരുദ്ധ് കൂട്ടുകെട്ട് ഇത്തവണയും ഹിറ്റ് പാട്ടുകളും മൊമന്റുകളും നല്‍കുമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, പ്രിയമണി തുടങ്ങിയവരും ജന നായകനില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2026 ജനുവരി ഒമ്പതിനാണ് ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിജയ് തമിഴ് വെട്രി കഴകം എന്ന തന്റെ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. 2026 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അറിയിച്ചിരുന്നു. രാഷ്ട്രീയപ്രവേശനത്തിന് മുമ്പായി വിജയ് അവസാനയമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകര്‍ പ്രതീക്ഷയോടെയാണ് ജന നായകനായി കാത്തിരിക്കുന്നത്. Vijay Birthday: Jana Nayagan teaser is out. it's treat for the masses.
വിജയ് എന്ന ഒരൊറ്റ പേര് മതി തമിഴ്നാട്ടിലും കേരളത്തിലും തിയറ്ററുകൾ നിറയാൻ. അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്നുവെന്ന വിജയ്‌യുടെ ആ പ്രഖ്യാപനം തെല്ലെന്നുമല്ല തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ നിരാശയിലാഴ്ത്തിയത്. സിനിമ എത്രയൊക്കെ മോശമാണെങ്കിലും വിജയ്‌യുടെ സ്ക്രീൻ പ്രെസൻസിന് പകരം വയ്ക്കാൻ മറ്റൊരു നടനുമില്ല എന്നത് വാസ്തവമാണ്. അത്രത്തോളം ദളപതി വിജയ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. വിജയ്‌യുടെ അഭിനയത്തേക്കാൾ ആദ്യം പ്രേക്ഷകർ ഇഷ്ടപ്പെട്ടതും ശ്രദ്ധിച്ചതും അദ്ദേഹത്തിന്റെ ചടുലമാർന്ന നൃത്തച്ചുവടുകളായിരുന്നു. പ്രായഭേദമന്യേ കോടിക്കണക്കിന് ആരാധകരെ അദ്ദേഹം തന്റെ നൃത്തച്ചുവടുകളിലൂടെ നേടിയിട്ടുണ്ട്. ചില ഐക്കോണിക് സ്റ്റെപ്പുകളും വിജയ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ശരിക്കു പറഞ്ഞാൽ സിനിമാ ജീവിതം അവസാനിപ്പിച്ച് വിജയ് മാറി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ആ കിടിലൻ ഡാൻസ് പെർഫോമൻസുകൾ കൂടി നമ്മൾ പ്രേക്ഷകർ മിസ് ചെയ്യും. കാരണം ദളപതി വിജയ്... അയാൾ ഒരു വികാരമാണ്. വിജയ്‌യുടെ ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തോടൊപ്പം നമ്മളും അറിഞ്ഞാടിയ ചില ഡാൻസ് പെർഫോമൻസുകളിലൂടെ. എല്ലാ പുകഴും ഒരുവൻ ഒരുവനക്ക്... അഴകിയ തമിഴ് മകൻ ഭരതൻ സംവിധാനം ചെയ്ത് 2007 ൽ പുറത്തുവന്ന ചിത്രമാണ് അഴകിയ തമിഴ് മകൻ. സ്വർഗചിത്ര അപ്പച്ചൻ ആയിരുന്നു ചിത്രത്തിന്റെ നിർമാണം. 'എന്നെ റഹ്മാന്‍ സോങ്‌ക്ക് ആട വെക്കലാമാ സാര്‍'- സ്വർഗചിത്ര അപ്പച്ചനോട് വിജയ് ചോദിച്ച ഒറ്റ ചോദ്യത്തിൽ നിന്ന് പിറന്ന പാട്ടായിരുന്നു ഇത്. ഉടൻ തന്നെ സ്വർഗചിത്ര അപ്പച്ചൻ എആർ റഹ്മാനെയും ഗാനരചയിതാവ് വാലിയെയും സമീപിച്ചു. എല്ലാ പുകഴും ഒരുവൻ ഒരുവനക്ക്... എന്ന ഗാനത്തിന്റെ പിറവി ഇങ്ങനെയാണ്. അന്നും ഇന്നും എന്നും റഹ്മാനും വിജയ്ക്കും സിനിമാ പ്രേക്ഷകർക്കും പ്രിയപ്പെട്ട ഗാനമായി ഇത് മാറി. ശ്രിയ ശരൺ ആണ് ചിത്രത്തിൽ നായികയായെത്തിയത്. നാൻ അടിച്ചാ... വേട്ടൈക്കാരൻ വേട്ടൈക്കാരൻ എന്ന ചിത്രത്തിലെ നാൻ അടിച്ചാ...എന്ന പാട്ടിലെ വിജയ്‌യുടെ പെർഫോമൻസ് ആരെയും അതിശയിപ്പിക്കുന്നതാണ്. ശങ്കർ മഹാദേവൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കപിലന്റെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് വിജയ് ആന്റണിയാണ്. കേരളത്തിലെ വിജയ് ഫാൻസിന്റെ എണ്ണം കൂട്ടിയ പാട്ടുകളിൽ ഒന്ന് കൂടിയായിരുന്നു ഇത്. തുള്ളാത്ത മനവും ഒന്ന് തുള്ളി പോകുന്ന വിജയ്‌യുടെ പെർഫോമൻസ് ആണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വിജയ്‌യുടെ മകൻ ജെയ്സൺ സഞ്ജയും പാട്ടിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്പടി പോട്.... ഗില്ലി ഇന്ത്യ മുഴുവൻ വിജയ്ക്ക് ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഗില്ലി. റീ റിലീസ് ചെയ്തപ്പോൾ പോലും പലയിടങ്ങളിലും തിയറ്ററുകൾ ഹൗസ്ഫുള്ളായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ധരണിയായിരുന്നു. ചിത്രത്തിലെ അപ്പടി പോട്... എന്ന ഗാനത്തിന് ഇന്നും ആരാധകരേറെയാണ്. പി വിജയ്‌യുടെ വരികൾക്ക് വിദ്യാസാഗറായിരുന്നു സംഗീതം നൽകിയത്. കെകെ, അനുരാധ ശ്രീറാം എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആളപോരൻ തമിഴൻ... മെർസൽ അറ്റ്‌ലി സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് മെർസൽ. ചിത്രത്തിലെ ആളപോരൻ തമിഴൻ... എന്ന പാട്ടും സിനിമാ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ ഓളം ചെറുതല്ല. എആർ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. കൈലാഷ് ഖേർ, സത്യ പ്രകാശ്, ദീപക്, പൂജ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വാത്തി കമിങ്... മാസ്റ്റർ ഡാൻസ് ഇഷ്ടപ്പെടുന്ന എല്ലാവരും വൈബ് ആയി അടിച്ചു പൊളിച്ച പാട്ടായിരുന്നു മാസ്റ്ററിലെ വാത്തി കമിങ്. ഗണ ബാലചന്ദർ ആണ് പാട്ടിന് വരികളൊരുക്കിയത്. അനിരുദ്ധ് രവിചന്ദറിന്റേതായിരുന്നു വരികൾ. അനിരുദ്ധും ഗണ ബാലചന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ പാട്ടിലെ വിജയ്‌യുടെ സ്റ്റെപ്പുകളൊക്കെയും സോഷ്യൽ മീഡിയയിൽ വൻ തരംഗം തീർത്തിരുന്നു. Tamil Actor Vijay 5 iconic dance performances.
പ്രസിഡന്റായി മോഹന്‍ലാല്‍ തുടരുമോ?; അമ്മ ജനറല്‍ ബോഡി ഇന്ന്
കൊച്ചി: താര സംഘടനയായ അമ്മ യുടെ 31-ാമത് ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ അമ്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. പ്രസിഡന്റായി മോഹന്‍ലാല്‍ തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചന. ‘എൻ നെഞ്ചിൽ കുടിയിറ്ക്കും...’; ഹാപ്പി ബർത്ത്ഡേ ദളപതി വോട്ടെടുപ്പ് ഒഴിവാക്കി നിലവില്‍ അഡ്‌ഹോക്ക് കമ്മറ്റിയായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെ തുടരാനാണ് സാധ്യത. എല്ലാവര്‍ക്കും സ്വീകാര്യനായ മുതിര്‍ന്ന താരം തന്നെ പ്രസിഡന്റ് സ്ഥാനത്ത് വേണമെന്നാണ് പൊതുവില്‍ ഉയര്‍ന്നിട്ടുള്ള ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ നിയമിക്കുന്നതില്‍ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച നടക്കും. യുവനടിയുടെ ലൈംഗിക പീഡനപരാതിയെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ചത്. നടന്‍ ഉണ്ണി മുകുന്ദന്റെ ഒഴിവില്‍ ട്രഷറര്‍ സ്ഥാനത്തേക്കും പുതിയ താരം വരും. 'ക്യാമറ വീണ്ടും ജോര്‍ജ്കുട്ടിയിലേക്ക്'; ദൃശ്യം 3 ചിത്രീകരണം ഒക്ടോബറില്‍ ; ഹിന്ദിക്ക് മുമ്പേ വരുമോ? ഹേമ കമ്മറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27നാണ് താരസംഘടനയായ അമ്മയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും. The 31st general body meeting of the star organization AMMA will be held in Kochi today. The new leadership of AMMA will be elected at the meeting to be held at the Gokulam Convention Center in Kaloor.
‘എൻ നെഞ്ചിൽ കുടിയിറ്ക്കും...’; ഹാപ്പി ബർത്ത്ഡേ ദളപതി
'ഒരു നായകനാകാനുള്ള രൂപ ഭംഗിയോ ശബ്ദമോ ഒന്നുമില്ല, അച്ഛൻ സംവിധാകനായത് കൊണ്ട് മാത്രം സിനിമയിൽ എത്തപ്പെട്ടവൻ', തമിഴ് സിനിമാ ലോകം ആ പുതുമുഖ നായകനെ വരവേറ്റത് ഇത്തരത്തിലുള്ള പരിഹാസങ്ങളാലാണ്. അത് ആ 18 വയസ്സുള്ള ചെറുപ്പക്കാരനെ വല്ലാതെ തളർത്തി എന്നാൽ അതിലെന്നും തളരാൻ തയ്യാറായിരുന്നില്ല അയാൾ, പിന്നീടങ്ങോട്ട് തെന്നിന്ത്യൻ സിനിമാ ലോകത്തെ ബോക്സ് ഓഫീസ് ഹിറ്റുകളെല്ലാം അയാൾക്ക് സ്വന്തം. വീഴ്ചകളിൽ കല്ലെറിഞ്ഞ ആളുകൾക്ക് ഹിറ്റ് സിനിമകളിലൂടെ മറുപടി നൽകി. പരിഹസിച്ചവരെല്ലാം പ്രശംസിക്കാൻ തുടങ്ങി. തമിഴ് സിനിമാ ലോകം അയാളെ ഇളയ ദളപതിയെന്ന് വിളിച്ചു. പിന്നീട് അത് ദളപതിയായി മാറി. ഈ 51ാം വയസ്സിലും ആ 18 വയസ്സുകാരന്റെ സിനിമയോടുള്ള വീറും വാശിയുമുണ്ടെന്ന് തെളിയ്ക്കുന്നതാണ് വിജയ് സിനിമകൾ ബോക്സ് ഓഫീസിന് നൽകിയ ഹിറ്റുകൾ. റീമേക്കുകള്‍ മേക്ക് ചെയ്ത കരിയര്‍; ഒറിജിനലിനെ പിന്നിലാക്കിയ വിജയ് ചിത്രങ്ങള്‍ വിജയ് ഒരു സൂപ്പർ താരത്തിനപ്പുറം മനുഷ്യത്വമുള്ളയാളിലേക്ക് അയാൾ നടന്നു നീങ്ങി... ‘എൻ നെഞ്ചിൽ കുടിയിറ്ക്കും’ എന്ന വാക്കിന് പിറകിലെ ജനകീയ വികാരം തന്നെയാണ് ഇളയ ദളപതി എന്ന പേരിന് പിറകിലെ ചരിത്രവും അടയാളപ്പെടുത്തുന്നത്. വിജയ്‌യെ അടയാളപ്പെടുത്താൻ സിനിമയേക്കാളും അഭിനയത്തെക്കാളും മികച്ച മാർഗം ആരാധകരുടെ നെഞ്ചിൽ നിന്നുയിർക്കുന്ന ശബ്ദങ്ങൾ തന്നെയാണ്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല വിജയ്‌യെ ആഘോഷിച്ചിട്ടുള്ളത്. ഒരു ഗായകൻ എന്ന നിലയിലും വിജയ് പോപ്പുലർ ആണ്. അമ്പത്തി ഒന്നാം പിറന്നാൾ വിജയിയുടെ സിനിമാ ജീവതിത്തിലെ നിർണ്ണായക ദിവസം കൂടിയാണ്. കാരണം കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ സ്ഥാപിച്ച സ്വന്തം രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം അഥവ ടിവികെ തന്നെയാണ്. ഇപ്പോള്‍ അഭിനയിക്കുന്ന ജന നായകനകനു ശേഷം പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് വിജയ് പ്രഖ്യാപിച്ചത്. ഇതിനകം നിരവധി ആരാധാകർ വിജയിയുടെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്തുവെന്നാണ് വിവരം. 2026 തമിഴ് നാട് തെരഞ്ഞെടുപ്പാണ് ലക്ഷ്യം എന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. വിജയ് ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന ദളപതിയ്ക്ക് സിനിമയിൽ പരീക്ഷണങ്ങൾ പലവിധമായിരുന്നു. പിതാവായ എസ്എ ചന്ദ്രശേഖർ നിർമ്മിച്ച 'നാളൈയ തീർപ്പു' എന്ന ചിത്രത്തിലാണ് വിജയ് ബാലതാരമായാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് വിജയകാന്തിന്റെ കൂടെ സിന്ദൂരപാണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു. ആദ്യകാലങ്ങളിൽ പരാജയത്തിന്റെ പട്ടികയിലായിരുന്നു വിജയിയുടെ ചിത്രങ്ങളെല്ലാം. എന്നാൽ 1996 ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാക എന്ന ചിത്രമാണ് വിജയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം. പിന്നീട് വൺസ് മോർ, നേര്ക്കു നേർ, കാതലുക്ക് മര്യാദൈ, തുള്ളാത്ത മനവും തുള്ളും തുടങ്ങിയ വിജയ ചിത്രങ്ങളുടെ കാലമായിരുന്നു. 'കാതലുക്ക് മര്യാദൈ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. തന്റെ സിനിമാ കരിയറിന്റെ ആദ്യ കാലങ്ങളിൽ വിജയ് ചെയ്ത ചിത്രങ്ങളെല്ലാം അധികവും കോമഡി പ്രണയ ചിത്രങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആക്ഷനും ഡാൻസ് രംഗങ്ങളും പിന്നീടാണ് തമിഴ് സിനിമയിൽ തരംഗമായത്. 2000 ന്റെ ആദ്യ പകുതി പൂർണമായും വിജയുടേതായിരുന്നു. ഖുഷി ഉൾപ്പെടെ മൂന്ന് ചിത്രങ്ങളും വൻ വിജയങ്ങളായി. 2001 ൽ മലയാളസംവിധായകൻ സിദ്ധിഖിന്റെ ഫ്രണ്ട്‌സ് തമിഴ് റീമേക്കിൽ സൂര്യക്കൊപ്പം അഭിനയിച്ചു. ആ വർഷം തന്നെ ബദ്രി, ഷാജഹാൻ എന്നീ ചിത്രങ്ങൾ വലിയ വിജയമായിരുന്നു. ഷാജഹാൻ സിനിമയിലെ സരക്ക് വെച്ചിരുക്കു എന്ന ഗാനരംഗം തെന്നിന്ത്യ എമ്പാടും ചലനം സൃഷ്ടിച്ചു. ഈ സിനിമ കേരളത്തിലും വിജയിച്ചു. വിജയ് എന്നാൽ ആ സിനിമകളുടെ വിജത്തിന് ശേഷം ഇറങ്ങിയ കുറച്ചു ചിത്രങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2003ൽ പുറത്തിറങ്ങിയ തിരുമലൈ ആണ് വിജയ്ക്ക് തിരുച്ചുവരവ് നൽകിയത്. തിരുമലൈയിലൂടെ നല്ല ആക്ഷൻ മാസ്സ് ഹീറോ എന്ന പരിവേഷം വിജയ്ക്ക് ആരാധകർ നൽകി. അടുത്ത വർഷം പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രം തമിഴ് സിനിമാചരിത്രം തിരുത്തി എഴുതി. തമിഴിൽ 50 കോടി നേടിയ ആദ്യ ചിത്രമായിരുന്നു ഗില്ലി. രജനിക്കു പോലും അന്യമായിരുന്ന വിജയത്തോടെ വിജയ് തന്റെ സ്ഥാനം തമിഴ് സിനിമാലോകത്ത് ഉറപ്പിച്ചു. 'വിജയ് സമ്മാനിച്ച ആ ക്ലാസിക് പിയാനോയിലാണ് ഞാനാദ്യം പാട്ടുകൾ കമ്പോസ് ചെയ്യാറ്'; വീണ്ടും ശ്രദ്ധേയമായി അനിരുദ്ധിന്റെ വാക്കുകൾ വിജയ് ‘എൻ നെഞ്ചിൽ കുടിയിറ്ക്കും' എന്ന അദ്ദേഹത്തിന്റെ പതിഞ്ഞ സ്വരത്തിലുള്ള വാക്കുകൾ കേൾക്കുമ്പോൾ കേൾക്കുന്ന ആരവങ്ങൾക്ക് തമിഴനെന്നോ തെലുങ്കനെന്നോ മലയാളിയെന്നോ ഇല്ല.അത് ഒരു വല്ലാത്ത അനുപൂതിയാണ് ആരാധകർക്ക് നൽകുന്നത്.അതിനാൽതന്നെയാണ് അയാളെ ദളപതിയെന്ന് വിളിക്കുന്നതും. പ്രിയപ്പെട്ട ദളപതി വിജയ്ക്ക് പുറന്തനാൾ വാഴ്ത്തുക്കൾ.... Tamil Actor Vijay celebrating 51st birthday.
റീമേക്കുകള്‍ മേക്ക് ചെയ്ത കരിയര്‍; ഒറിജിനലിനെ പിന്നിലാക്കിയ വിജയ് ചിത്രങ്ങള്‍
റീമേക്കുകള്‍ സിനിമാ ലോകത്ത് പതിവാണ്. ഔദ്യോഗികമായും അല്ലാതയുമൊക്കെ പല സിനിമകളും ഭാഷ മാറി പുനര്‍ജനിച്ചിട്ടുണ്ട്. സിനിമകള്‍ കണ്ടെത്തി, അതിനെ തങ്ങളുടെ രീതിയിലേക്ക് മാറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്നത് പല റീമേക്കുകളുടേയും ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ കാണിച്ചു തരുന്നുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ കണ്‍സിസ്റ്റന്‍സി പുലര്‍ത്തുന്ന താരമാണ് വിജയ്. തമിഴ് സിനിമയുടെ തലപ്പത്തേക്കുള്ള വിജയ് എന്ന നടന്റെ യാത്രയില്‍ റീമേക്കുകള്‍ക്ക് നിര്‍ണ്ണായക പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറില്‍ പതിനഞ്ചോളം റീമേക്ക് ചിത്രങ്ങളില്‍ വിജയ് അഭിനയിച്ചിട്ടുണ്ട്. അതില്‍ മിക്കതും വലിയ വിജയങ്ങളായി. വിജയ് എന്ന താരത്തിന്റെ കരിയര്‍ മാറ്റി മറിക്കുക പോലും ചെയ്തിട്ടുണ്ട് ചില റീമേക്കുകള്‍. ഇതില്‍ മിക്ക റീമേക്കുകളും ഇന്ന് ഒറിജിനലുകളേക്കാള്‍ പ്രശസ്തമാണ്. പലതും അറിയപ്പെടുന്നത് വിജയ് ചിത്രമെന്ന നിലയില്‍ മാത്രമാണ്. നാളെ ജന്മദിനം ആഘോഷിക്കാനിരിക്കെ വിജയ് അഭിനയിച്ച, അദ്ദേഹത്തിന്റെ കരിയര്‍ മാറ്റി മറിച്ച ചില റീമേക്ക് ചിത്രങ്ങള്‍ പരിചയപ്പെടാം. അനിയത്തി പ്രാവ് - കാതലുക്കു മര്യാദൈ Kadhalukku Maryadhai കുഞ്ചാക്കോ ബോബനേയും ശാലിനിയേയും നായകനും നായികയുമാക്കി ഫാസില്‍ ഒരുക്കിയ ചിത്രമാണ് അനിയത്തി പ്രാവ്. 1997 ല്‍ പുറത്തിറങ്ങിയ സിനിമ അതേ വര്‍ഷം തന്നെ വിജയിയെ നായകനാക്കി ഫാസില്‍ കാതലുക്കു മര്യാദൈ എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു. തമിഴിലും ശാലിനി തന്നെയായിരുന്നു നായിക. അബ്ബാസിനെ വച്ച് പ്ലാന്‍ ചെയ്തിരുന്ന സിനിമ വിജയിയിലേക്ക് എത്തുകയും അദ്ദേഹത്തിന്റെ കരിയറിലൊരു ടേണിംഗ് പോയന്റ് ആയി മാറുകയും ചെയ്തു. പവിത്ര ബന്ധം - പ്രിയമാനവളെ Priyamaanavale 2000 ല്‍ പുറത്തിറങ്ങിയ പ്രിയമാനവളെയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചത് സിമ്രന്‍ ആണ്. കെ സെല്‍വ ഭാരതി ഒരുക്കിയ സിനിമ 1996 ല്‍ പുറത്തിങ്ങിയ തെലുങ്ക് ചിത്രം പവിത്ര ബന്ധത്തിന്റെ റീമേക്കാണ്. എസ്പിബിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തി. ചിത്രത്തിലെ പാട്ടുകളെല്ലാം വലിയ വിജയമായി. വിജയ്-സിമ്രന്‍ ജോഡിയുടെ പ്രകടനവും കയ്യടി നേടി. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഫ്രണ്ട്‌സ് - ഫ്രണ്ട്‌സ് friends ജയറാം-മുകേഷ്-ശ്രീനിവാസന്‍ കോമ്പോയില്‍ പുറത്തിറങ്ങിയ മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമയാണ് ഫ്രണ്ട്‌സ്. 1999 ല്‍ പുറത്തിറങ്ങിയ സിനിമ 2001 ലാണ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. തമിഴില്‍ വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. തമിഴും സംവിധാനം ചെയ്തത് സിദ്ധീഖ് ആയിരുന്നു. വിജയിയും സൂര്യയും ഒരുമിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ഫ്രണ്ട്‌സ്. തമിഴിലും ചിത്രം വലിയ വിജയമായിരുന്നു. തമ്മുഡു - ബദ്രി badri 2001 ല്‍ പുറത്തിറങ്ങിയ ബദ്രിയില്‍ വിജയ്ക്ക് ഒപ്പം ഭൂമിക, മോണല്‍, വിവേക്, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. പവന്‍ കല്യാണ്‍ നായകനായി 1999 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം തമ്മുഡുവിന്റെ റീമേക്കായിരുന്നു ബദ്രി. പ്രിയമാനവളെയ്ക്കും ഫ്രണ്ട്‌സിനും പിന്നാലെ വന്ന സിനിമ ബോക്‌സ് ഓഫീസില്‍ 100 ദിവസം പിന്നിട്ടു. കൊമേഷ്യല്‍ സ്റ്റാറിലേക്കുള്ള വിജയിയുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു തമിഴ് സിനിമ. ഒക്കഡു - ഗില്ലി gilli വിജയ് എന്ന താരത്തിന്റെ കരിയര്‍ ഗില്ലിയ്ക്ക് മുമ്പും ശേഷവും എന്ന് വിശേഷിപ്പിക്കാം. 2004 ല്‍ പുറത്തിറങ്ങിയ ഗില്ലി ഇന്നും ആരാധകരെ ആവേശം കൊള്ളിക്കുന്നു. തൃഷ നായികയായ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് പ്രകാശ് രാജാണ്. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനായി 2003 ല്‍ പുറത്തിറങ്ങിയ ഒക്കഡുവിന്റെ റീമേക്കാണ് ഗില്ലി. രണ്ട് സൂപ്പര്‍ താരങ്ങളുടേയും കരിയറിലെ വലിയ വിജയമായി ഈ ചിത്രങ്ങള്‍ മാറി. പോക്കിരി - പോക്കിരി pokkiri വീണ്ടുമൊരു മഹേഷ് ബാബു ചിത്രത്തിന്റെ റീമേക്ക്. പ്രഭു ദേവ സംവിധാനം ചെയ്ത ചിത്രം 2007 ലാണ് പുറത്തിറങ്ങുന്നത്. അസിന്‍, പ്രകാശ് രാജ്, നെപ്പോളിയന്‍, നാസര്‍, മുകേഷ് തിവാരി, വടിവേലു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് പോക്കിരി. അതേ പേരില്‍ 2006 ല്‍ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രത്തിന്റെ റീമേക്കാണ് പോക്കിരി. ചിത്രം പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി റീമേക്കായ വാണ്ടഡില്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍. ത്രീ ഇഡിയറ്റ്‌സ് - നന്‍പന്‍ Nanpan ഹിന്ദിയില്‍ നിന്നും വിജയ് തമിഴിലേക്ക് എത്തിച്ച ചിത്രമാണ് നന്‍പന്‍. 2012 ല്‍ പുറത്തിറങ്ങിയ ചിത്രം 2009 ല്‍ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്‌സിന്റെ റീമേക്കാണ്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമയ്ക്ക് ഇന്നും ആരാധകരുണ്ട്. വിജയ്‌ക്കൊപ്പം ജീവയും ശ്രീകാന്തും ഇലിയാന ഡിക്രൂസുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. നന്‍പന്‍ ആണോ ത്രീ ഇഡിയറ്റ്‌സ് ആണോ മികച്ചതെന്ന ചര്‍ച്ച ഇന്നും വിജയ്-ആമിര്‍ ഖാന്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്. ബോഡി ഗാര്‍ഡ് - കാവലന്‍ Kaavalan വീണ്ടുമൊരിക്കല്‍ കൂടി മലയാളത്തില്‍ നിന്നുമൊരു സിനിമ വിജയ്ക്കായി തമിഴിലേക്ക്. സിദ്ധീഖ് തന്നെ സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിന്റെ റീമേക്കാണ് 2011 ല്‍ പുറത്തിറങ്ങിയ കാവലന്‍. അസിന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം തമിഴിലും വലിയ വിജയം നേടി. പിന്നീട് സിദ്ധീഖ് സല്‍മാന്‍ ഖാനെ നായകനാക്കി ഈ സിനിമ ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. These super hit movies of Vijay are actually remakes.
'ക്യാമറ വീണ്ടും ജോര്‍ജ്കുട്ടിയിലേക്ക്'; ദൃശ്യം 3 ചിത്രീകരണം ഒക്ടോബറില്‍ ; ഹിന്ദിക്ക് മുമ്പേ വരുമോ?
സൂപ്പര്‍ ഹിറ്റായ ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗവുമായി മോഹന്‍ലാലും ജീത്തു ജോസഫും. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ആശിര്‍വാദ് സിനിമാസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 'നീ ബ്രാഹ്മിണ്‍ ആണ്, നിങ്ങള്‍ തമ്മില്‍ ചേരില്ല'; സുരേഷേട്ടനുമായുള്ള കല്യാണം മമ്മൂക്ക എതിര്‍ത്തു; മമ്മൂട്ടിയെ വെല്ലുവിളിച്ച മേനക 'ക്യാമറ ജോര്‍ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ദൃശ്യം ആദ്യ ഭാഗത്തു നിന്നുള്ള മോഹന്‍ലാലിനെയാണ് കാണാന്‍ സാധിക്കുക. ഇതോടൊപ്പം മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും കെട്ടിപ്പിടിക്കുകയും കൈ കൊടുക്കുകയും ചെയ്യുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വീഡിയോയും അറിയിപ്പുമെല്ലാം വൈറലായി മാറിയിരിക്കുകയാണ്. സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ, മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ; വിമാനാപകടത്തിൽ ഗുജറാത്തി ഫിലിംമേക്കർ മരിച്ചു ദൃശ്യത്തിന്റെ ആദ്യ ഭാഗം നേടിയ ചരിത്ര വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും വലിയ വിജയമായിരുന്നു. കൊവിഡ് കാലത്ത് ഒടിടിയിലൂടെയായിരുന്നു രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മൂന്നാം ഭാഗം തിയറ്ററില്‍ തന്നെയാകും റിലീസാവുക എന്നാണ് കരുതപ്പെടുന്നത്. ആദ്യ രണ്ട് ഭാഗങ്ങള്‍ പോലെ തന്നെ മൂന്നാം ഭാഗവും വലിയ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2013 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം പിന്നീട് ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി വിദേശ ഭാഷകളിലേക്ക് പോലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അതേസമയം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളത്തിനേക്കാള്‍ മുമ്പ് തന്നെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021 ലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ട്വിസ്റ്റുകളാല്‍ നിറഞ്ഞ ദൃശ്യം പരമ്പര എന്തായിരിക്കും മൂന്നാം വരവില്‍ ഒരുക്കി വച്ചിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. Shooting of Dhrishyam 3 will begun by october says Aashirvad Cinemas.
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് മേനക. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും മേനക കയ്യടി നേടിയിട്ടുണ്ട്. നിര്‍മ്മാതാവ് സുരേഷാണ് മേനകയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. മേനകയുടേയും സുരേഷ് കുമാറിന്റേയും വിവാഹത്തിന് മമ്മൂട്ടി എതിരായിരുന്നുവെന്ന് ഒരിക്കല്‍ മേനക പറഞ്ഞിട്ടുണ്ട്. സുരേഷുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറാന്‍ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടുവെന്നാണ് മേനക പറഞ്ഞത്. സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ, മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ; വിമാനാപകടത്തിൽ ഗുജറാത്തി ഫിലിംമേക്കർ മരിച്ചു ഒരിക്കല്‍ അമൃത ടിവിയിലെ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ആ സംഭവത്തെക്കുറിച്ച് മേനക സംസാരിച്ചത്. തന്റേയും സുരേഷ് കുമാറിന്റേയും പശ്ചാത്തലം തീര്‍ത്തും വ്യത്യസ്തമാണെന്നതാണ് മമ്മൂട്ടി ആ ബന്ധത്തെ എതിര്‍ക്കാന്‍ കാരണമെന്നാണ് മേനക പറഞ്ഞത്. ''ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് സംഭവം. ആ സമയം ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു. അന്ന് മൊബൈലൊന്നുമില്ല. ക്ലൈമാക്‌സ് ചിത്രീകരണം നടക്കുകയാണ്. റിഹേഴ്‌സലിനിടെ റിസപ്ഷനില്‍ നിന്നും ഫോണ്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. എല്ലാവരും പൊക്കോളാന്‍ പറഞ്ഞു. അവര്‍ക്കെല്ലാം അറിയാം. പോയി ഫോണെടുക്കുമ്പോള്‍ പറഞ്ഞത് ഞാന്‍ മൂകാംബികയില്‍ പോവുകയാണ്, നാല് ദിവസം കഴിഞ്ഞേ വരൂ, വിളിച്ചില്ലെന്ന് കരുതി വിഷമിക്കരുത് എന്നാണ്. ശരി ചേട്ടാ എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു'' മേനക പറയുന്നു. ഗിമ്മിക്കും ജാഡയുമില്ലാത്ത, എഴുത്തിന്റെ കരുത്ത്; ബെഞ്ച് മാര്‍ക്ക് ഉയര്‍ത്തുന്ന രണ്ടാം വരവ് |Kerala Crime Files Season 2 Review ''മുകളില്‍ ചെല്ലുമ്പോള്‍ മമ്മൂക്ക കിടക്കുകയാണ്. അവന്‍ ആയിരിക്കുമല്ലേ? എന്ന് ചോദിച്ചു. നിങ്ങള്‍ക്കെന്താണ് എന്ന് ഞാന്‍ ചോദിച്ചു. കൊച്ചേ ഞാനൊരു കാര്യം പറയാം, നീ ബ്രാഹ്മിണ്‍ കുടുംബമാണ്. നിങ്ങളുടെ രീതി വേറെയാണ്. അവനെ എനിക്കറിയാം. എനിക്ക് അറിയാവുന്ന കുടുംബമാണ്. നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല. നിന്റെ നന്മയ്ക്കും അവന്റെ നന്മയ്ക്കും വേണ്ടിയാണിത് പറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഗ്ലിസറിനിട് നമുക്ക് ഡയലോഗ് പറഞ്ഞിട്ട് ചാകാം, എന്നിട്ടാകാം ബാക്കിയെന്ന് ഞാന്‍ പറഞ്ഞു'' എന്നും മേനക പറയുന്നു. നല്ലതിന് വേണ്ടിയാണ് പറയുന്നത്, സീരിയസായിട്ട് പറയുന്നതാണെന്നൊക്കെ മമ്മൂക്ക പറഞ്ഞു. ഭയങ്കര സ്‌നേഹമായിട്ടാണ് പറയുന്നത്. ഞങ്ങള്‍ നന്നായി ജീവിച്ച് കാണിക്കും, പോരെ എന്ന് ഞാന്‍ തിരിച്ചു പോയി. ഇപ്പോള്‍ മമ്മൂക്ക വളരെ സന്തുഷ്ടനാണ്. അവള്‍ എന്നെ വെല്ലുവിളിച്ചതാണെന്ന് സുരേഷേട്ടനോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടപ്പോള്‍ അവള്‍ സാധിച്ചു കാണിച്ചു തന്നുവെന്ന് പറഞ്ഞതായി സുരേഷേട്ടന്‍ പറഞ്ഞുവെന്നും താരം ഓര്‍ക്കുന്നുണ്ട്. 1987 ലാണ് മേനകയും സുരേഷും വിവാഹം കഴിക്കുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ്. Mammootty was against the idea of Menaka And Suresh Kumar marrying.
ദളപതി വിജയ്ക്കൊപ്പം സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒന്നിച്ചപ്പോഴെല്ലാം ചാർട്ട്ബസ്റ്ററുകളാണ് സിനിമാ പ്രേക്ഷകർക്ക് ലഭിച്ചത്. പത്ത് വർഷത്തിലേറെയായി അനിരുദ്ധും വിജയ്‌യും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട്. 2014 ൽ പുറത്തിറങ്ങിയ കത്തി എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധും വിജയ്‌യും ആദ്യം ഒന്നിച്ചത്. എആർ മുരുഗദോസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ബോക്സോഫീസിലും വൻ വിജയമായി മാറി. ചിത്രത്തിലെ 'സെൽഫി പുള്ള...' എന്ന ഗാനവും അന്ന് തരംഗമായി മാറി. സിനിമാ പ്രേക്ഷകരും ആരാധകരുമെല്ലാം അനിരുദ്ധിനെ പ്രശംസകൾ കൊണ്ട് മൂടി. സിനിമയും പാട്ടും ഹിറ്റായി മാറിയതോടെ അനിരുദ്ധിനെ തേടി ദളപതിയുടെ ഒരു സ്പെഷ്യൽ സമ്മാനവുമെത്തി. കത്തിയുടെ വിജയം ആഘോഷിക്കുന്ന വേളയിൽ ഒരു പിയാനോയാണ് വിജയ് അനിരുദ്ധിന് സമ്മാനമായി നൽകിയത്. വിജയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദർ മുൻപ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ഈ ദളപതി വിജയ് സമ്മാനിച്ച ക്ലാസിക് ബ്ലാക് പിയാനോയെക്കുറിച്ച് അനിരുദ്ധ് സംസാരിച്ചിരുന്നു. ഈ പിയാനോയ്ക്ക് അനിരുദ്ധിന്റെ സ്റ്റുഡിയോയിൽ മാത്രമല്ല ഹൃദയത്തിലും സ്ഥാനമുണ്ട്. താൻ ചെയ്യുന്ന ഓരോ പുതിയ കമ്പോസിഷനുകളും ഈ പിയാനോയിൽ നിന്നാണ് തുടങ്ങുന്നതെന്നും അനിരുദ്ധ് വെളിപ്പെടുത്തിയിരുന്നു. 'ഈ പിയാനോയിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ഞാൻ സംവിധായകർക്ക് അയച്ചു കൊടുക്കുന്നത്. അവർക്കത് ഇഷ്ടപ്പെട്ടാൽ മറ്റ് സംഗീതോപകരണങ്ങളൊക്കെ ഉപയോഗിച്ച് പാട്ട് റെക്കോഡ് ചെയ്യു'മെന്നും അനിരുദ്ധ് പറഞ്ഞു. വിജയ്‌യ്ക്കൊപ്പം മാസ്റ്റർ, ലിയോ തുടങ്ങിയ ചിത്രങ്ങളിലും അനിരുദ്ധ് പ്രവർത്തിച്ചിട്ടുണ്ട്. 'സിംഹം എപ്പോഴും സിംഹം തന്നെയാണ്, അവന്റെ ആദ്യ ഗർജ്ജനം ഇതാ വരുന്നു'; ജന നായകൻ അപ്ഡേറ്റുമായി നിർമാതാക്കൾ വിജയ്‌യുടെ പുതിയ ചിത്രമായ ജന നായകനിലും അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. വിജയ്യുടെ കരിയറിലെ അവസാനത്തെ ചിത്രമാണ് ജന നായകൻ. വിജയ്‌യുടെ 51-ാം പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ പുറത്തുവരുമെന്നും നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. അടുത്തവർഷം ജനുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും. Music Director Anirudh Ravichander shared the story behind a surprise gift from Thalapathy Vijay.
അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ തുടരുമോ? നാളെ യോഗം
താര സംഘടനയായ അമ്മ യുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ എറണാകുളത്തുവെച്ച് നടക്കും. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കാനാണ് ശ്രമം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രാകാരം പ്രസിഡന്‍റായി മോഹൻലാൽ തന്നെ എത്തുമെന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം. അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ എടുത്ത തീരുമാനങ്ങളും നാളെ ജനറൽ ബോഡിയിൽ അവതരിപ്പിക്കും. ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ നാളെ കണ്ടെത്തും. ബാബുരാജിനെ ജനറൽ സെക്രട്ടറി ആക്കുന്ന കാര്യവും നാളെ ചേരുന്ന ജനറൽ ബോഡി ചർച്ച ചെയ്യും. ട്രഷറർ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തുമെന്നാണ് റിപ്പോർട്ട്. സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ, മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ; വിമാനാപകടത്തിൽ ഗുജറാത്തി ഫിലിംമേക്കർ മരിച്ചു ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുമായിരുന്നു കാരണം, കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് താരസംഘടനയായ അമ്മയിൽ കൂട്ടരാജി നടന്നത്. പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. AMMA general body meeting will held on tomorrow.
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനപകടത്തിൽ ഗുജറാത്തി ഫിലിംമേക്കർ മഹേഷ് ജിറാവാല (34) മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല മഹേഷ്. വിമാനം വീണ് തീപിടിച്ച സ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവ ദിവസം ഷാഹിബാഗിന് സമീപത്തുനിന്ന് ഇദ്ദേഹത്തെ കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മഹേഷ് കലവാഡിയ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർഥ പേര്. അപകടസ്ഥലത്തുനിന്ന് മഹേഷ് ജിറാവാലയുടെ സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഓഫാകുന്നതിനു മുൻപ് അവസാനം ട്രാക്ക് ചെയ്തതും ഇതേ സ്ഥലത്തായിരുന്നു. ഇതെല്ലാം അദ്ദേഹം അപകടത്തിൽപ്പെട്ടവരിൽ ഒരാളായിരിക്കാനുള്ള സാധ്യതയിലേക്ക് കൂടുതൽ വിരൽചൂണ്ടി. ഡിഎൻഎ പരിശോധനാ ഫലങ്ങളും മരിച്ചത് ജിറാവാലയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മഹേഷ് മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന്റെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ പൊലീസ് അദ്ദേഹത്തിന്റെ ആക്ടിവയുടെ നമ്പറും ഡിഎൻഎ റിപ്പോർട്ടും ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ ഹാജരാക്കിയതിന് ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം തയ്യാറായത്. മഹേഷ് ജിറാവാലയുടെ മരണം ഗുജറാത്തി സിനിമാ ലോകത്തിനും അദ്ദേഹത്തിന്റെ ആരാധകർക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മഹേഷ് ജിറാവാല പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ സിഇഒ കൂടിയായിരുന്നു അദ്ദേഹം. അഡ്വർടോറിയലുകളും സംഗീത വിഡിയോകളും സംവിധാനം ചെയ്യുന്നതിൽ പ്രശസ്തനായിരുന്നു മഹേഷ്. ഗുജറാത്തി ഭാഷയിലുള്ള നിരവധി സംഗീത വിഡിയോകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ, ആശാ പാഞ്ചലും വൃത്തി താക്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കോക്ക്ടെയിൽ പ്രേമി പഗ് ഓഫ് റിവഞ്ച്' എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 'ജസ്റ്റ് മിസ്, അല്ലേൽ എന്റെ കണ്ണ് പോയേനെ'; ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര ജൂൺ 12 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ മാത്രമാണ് അതിജീവിച്ചത്. Gujarati Director Mahesh Jirawala confirmed dead in Ahmedabad Plane Crash.
കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആരംഭിക്കുന്നത് തലസ്ഥാനത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നാണ്. അച്ചടക്ക നടപടിയെ തുടര്‍ന്ന് പൊലീസുകാരെയെല്ലാം സ്ഥലം മാറ്റിയ സ്റ്റേഷന്‍. ആദ്യ ഭാഗത്തിന്റെ അതേ ലോകത്തിലുള്ള, എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ പരിസരത്തു നിന്നും കഥ പറഞ്ഞു തുടങ്ങുന്നത് പോലെ. അന്ന് മധ്യ കേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തിലേക്ക് പോയത് പോലെ, ഇത്തവണ തിരിച്ച് തിരുവനന്തപുരത്തു നിന്നും വടക്കോട്ടാണ് സീരീസ് സഞ്ചരിക്കുന്നത്. അജു വര്‍ഗീസും ലാലുമായിരുന്നു ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇത്തവണ ലാലിന്റെ എസ്എച്ച്ഒ കുര്യനൊപ്പം ചേരുന്നത് ലോ ആന്റ് ഓര്‍ഡറിലേക്ക് പുതുതായി ട്രാന്‍സ്ഫര്‍ ആയ എസ്‌ഐ നോബിള്‍ (അര്‍ജുന്‍ രാധാകൃഷ്ണന്‍) ആണ്. 'സിംഹം എപ്പോഴും സിംഹം തന്നെയാണ്, അവന്റെ ആദ്യ ഗർജ്ജനം ഇതാ വരുന്നു'; ജന നായകൻ അപ്ഡേറ്റുമായി നിർമാതാക്കൾ ഹോട്ട്‌സ്റ്റാറിന്റെ ആദ്യ മലയാളം സീരീസായിരുന്നു കേരള ക്രൈം ഫയല്‍സിന്റെ ആദ്യ ഭാഗം. ലക്ഷണമൊത്തൊരു കുറ്റാന്വേഷണ സീരീസ്. ആ ബെഞ്ച് മാര്‍ക്കിനെ ഉയര്‍ത്തുകയാണ് രണ്ടാം വരവില്‍ അഹദമ്മദ് കബീര്‍ എന്ന സംവിധായകന്‍. ആദ്യ ഭാഗം എഴുതിയത് ആഷിഖ് അയ്മര്‍ ആയിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തിന്റെ രചയിതാവ് കിഷ്‌കിന്ധാ കാണ്ഡം എഴുതിയ ബാഹുല്‍ രമേശ് ആണ്. താനൊരു വണ്‍ ഹിറ്റ് വണ്ടര്‍ അല്ലെന്ന് ബാഹുല്‍ രമേശ് എന്ന എഴുത്തുകാരന്‍ സീസണ്‍ 2വിലൂടെ അടിയവരയിടുകയാണ്. കാണാതാകുന്ന സിപിഒ അമ്പിളി രാജുവിനെ ( ഇന്ദ്രന്‍സ്) തേടിയുള്ള സഹപ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ നിന്നുമാണ് സീസണ്‍ 2 ആരംഭിക്കുന്നത്. തിരുവനന്തപുരത്തിന്റെ ഡയറക്ടറിയും ജാതകവും കക്ഷത്തിലെ ഡയറിയില്‍ കൊണ്ടു നടക്കുന്ന പൊലീസുകാരനാണ് അമ്പിളി. മുന്‍ പരിചയമില്ലാത്ത സഹപ്രവര്‍ത്തകനെ അവര്‍ അറിയുന്നതിലൂടെ പ്രേക്ഷകരും അറിയുന്നു. അമ്പിളി രാജുവിലൂടെ അയ്യപ്പനിലേക്കും മറ്റ് പലരിലേക്കുമൊക്കെ സഞ്ചരിക്കുന്ന സീരിസിന്റെ ആത്മാവ് ബാഹുലിന്റെ എഴുത്താണ്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ 'ഓറ' പേറുന്നതാണ് ക്രൈം ഫയല്‍സിന്റേയും എഴുത്ത്. എന്ത്? ആര്? എങ്ങനെ? എന്നൊക്കെയുള്ള ചോദ്യങ്ങളില്‍ നിന്നും ആരംഭിച്ച് എന്തുകൊണ്ട്? എന്ന ചോദ്യത്തിലാണ് സിനിമ പോലെ കേരള ക്രൈം ഫയല്‍സും അവസാനിക്കുന്നത്. കാഴ്ചക്കാരുടെ ബുദ്ധിയെ അംഗീകരിക്കുന്ന എഴുത്തുകാരനാണ് ബാഹുല്‍ രമേശ്. അതുകൊണ്ട് തന്നെ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ക്കും കാതടപ്പിക്കുന്ന മോണോലോഗുകള്‍ക്കും ചെകിടിപ്പിക്കുന്ന മെലോഡ്രാമയ്ക്കുമൊന്നും അദ്ദേഹം ശ്രമിക്കുന്നില്ല. മറിച്ച് പതിഞ്ഞ താളത്തില്‍ കഥ പറയുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ സ്റ്റഡിയായി മാറുന്നതാണ് അദ്ദേഹത്തിന്റെ രചന. ആറ് എപ്പിസോഡുകള്‍ മാത്രമേ ഉള്ളുവെങ്കിലും മതിയായ സമയമെടുത്താണ് സീരീസ് കഥ പറയുന്നത്. സമയമെടുത്ത് തയ്യാറാക്കിയൊരു ഡിഷ് പോലെ സ്വാദിഷ്ടം. ലീനിയറായും നോണ്‍ ലീനിയറായും കഥ പറയുന്ന സീരീസ് അത് രണ്ടിനേയും കൂട്ടിക്കെട്ടുന്നത് കയ്യടക്കത്തോടെയാണ്. ട്വിസ്റ്റുകളുടെ ഷോക്ക് വാല്യുവില്‍ മാത്രം ആശ്രയിക്കാതെ കാഴ്ചക്കാരുമായി സംവദിക്കുന്ന, ഇമോഷണലി കണക്ട് ചെയ്യുന്നതാണ് കഥ പറച്ചില്‍. ആ സട്ടില്‍നെസ് കാഴ്ചയ്ക്ക് അപ്പുറത്ത് ഉള്‍ക്കാഴ്ച ആവശ്യപ്പെടുന്ന ഒന്നു കൂടിയാണ്. മലയാളികള്‍ക്ക് സുപരിചിതരാണ് ഇന്ദ്രന്‍സും ഹരിശ്രീ അശോകനും. ഇരുവരും ഒരുമിച്ച് വന്നപ്പോഴൊക്കെ മലയാളി ചിരിച്ചിട്ടുണ്ട്. പഞ്ചാബി ഹൗസും കുബേരനുമൊക്കെ ഉദാഹരണം. അതില്‍ നിന്നുമെല്ലാം തീര്‍ത്തും വ്യത്യസ്തമായൊരു ട്രാക്കിലാണ് സീരീസിലെ കള്ളന്റേയും പൊലീസിന്റേയും ചങ്ങാത്തം. തങ്ങളുടെ അനുഭവ സമ്പത്തിന്റെ ആഴം ഇരുവരും കാണിച്ചു തരുന്നുണ്ട് കേരള ക്രൈം ഫയല്‍സില്‍, ഒറ്റയ്ക്ക് വരുമ്പോഴും ഒരുമിച്ച് വരുമ്പോഴും. ഫ്‌ളാഷ് ബാക്ക് സീനില്‍ തങ്ങള്‍ക്കിടയിലെ നിശബദ്ത കൊണ്ട് ഇരുവരും വാചാലരാകുന്നത് അത്ഭുതകാഴ്ചയാണ്. അജു വര്‍ഗീസും ലാലും വീണ്ടുമെത്തുമ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതേസമയം, യുവതാരം അര്‍ജുന്‍ രാധാകൃഷ്ണന്‍ ഒരിക്കല്‍ കൂടി തന്റെ പൊട്ടന്‍ഷ്യല്‍ വെളിവാക്കുന്നുണ്ട്. ഏറെക്കുറെ വണ്‍ ലൈനറായൊരു കഥാപാത്രത്തെ തന്റെ സട്ടില്‍ ഭാവങ്ങളിലൂടെയാണ് അര്‍ജുന്‍ ഫീല്‍ ചെയ്യിക്കുന്നത്. മലയാള സിനിമ അയാളിലെ നടനെ ഇനിയും ഉപയോഗിക്കേണ്ടിയിരിക്കുന്നു. 'ഓടി തീർത്ത വഴികൾക്ക് വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്'; ഫഹദിനെക്കുറിച്ച് ഇര്‍ഷാദ് അലി ആദ്യ സീസണുകളിലുണ്ടായിരുന്ന പ്രൊഡക്ഷന്‍ ക്വാളിറ്റിയില്ലായ്മയും സബ്‌പ്ലോട്ടുകളിലെ അപൂര്‍ണതയുമടക്കമുള്ള ന്യൂനതകള്‍ക്ക് രണ്ടാം ഭാഗത്തില്‍ അഹമ്മദ് കബീര്‍ പരിഹാരം കണ്ടെത്തുന്നുണ്ട്. നായ്ക്കളെ സീരീസില്‍ നരേറ്റീവ് ടൂളായി ഉപയോഗിച്ചിരിക്കുന്നത് കാണാം. ഒരേ സമയം ഇമോഷണല്‍ ഹുക്ക് നല്‍കാനും നരേറ്റീവ് ഗൈഡ് ആയുമായാണ് നായ്ക്കളെ ഉപയോഗിച്ചിരിക്കുന്നത്. സീരീസിലെ ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തമായൊരു ഐഡന്റിറ്റി നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതുപോലെ തന്നെ ട്രോമയും പേഴ്‌സല്‍ റിവഞ്ചുമൊന്നുമില്ലാത്ത, ജോലിയെന്ന നിലയ്ക്ക് പൊലീസായ പൊലീസുകാരനെ കാണാന്‍ സാധിക്കുന്നതുമൊരു റിലീഫാണ്. സമീപകാലത്തായി മലയാള സിനിമ/സീരീസ് ലോകം ഉപയോഗിച്ച് നശിപ്പിച്ചൊരു ടൂളാണ് 'ട്രോമ പൊലീസ്'. കണ്‍വെന്‍ഷല്‍ ആയൊരു ക്ലൈമാക്‌സ് അല്ല ക്രൈം ഫയല്‍സിന്റേത്. നെടുനീളന്‍ മോണോലോഗിനോ സ്‌ഫോടനാത്മകമായ റീവിലിംഗിനോ അഹമ്മദ് കബീറും ബാഹുല്‍ രമേശും ശ്രമിക്കുന്നില്ല. കഥാവസാനം ആകുമ്പോഴേക്കും കാഴ്ചക്കാരും തങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് ആ പോയന്റിലെത്തിക്കാണുമെന്ന തിരിച്ചറിവിലാണ് ക്രൈം ഫയല്‍സ് സീസണ്‍ 2 വിന്റെ ക്ലൈമാക്‌സ് രചിച്ചിരിക്കുന്നത്. അതിലൊരു മജീഷ്യന്റെ കരവിരുതുണ്ട്. തന്റെ മാജിക്കിന് പിന്നിലെ ട്രിക്ക് എന്താണെന്ന് കാണിക്കാതെ, കാണികളുടെ ഭാവനയ്ക്ക് വിടുന്നിടത്താണ് മജീഷ്യന്‍ വിജയിക്കുന്നത്. അവസാനം രണ്ട് ചിരികളില്‍ അവസാനിക്കുന്ന സീരീസ് പലപ്പോഴും ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ നിശബ്ദതയ്ക്ക് സാധിക്കുമെന്ന് ഓര്‍മ്മിപ്പിക്കുന്നു. Kerala Crime Files Season 2 Review: Ahammad Kabeer lifts the benchmark with second season.
കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായിരിക്കുകയാണ് സവാദ്. കുറച്ച് നാള്‍ മുമ്പ് ഇതേ കുറ്റത്തിന്റെ പേരില്‍ സവാദ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടിയും മോഡലുമായ മസ്താനി എന്ന നന്ദിത ശങ്കരയുടെ പ്രതികരണത്തോടെയാണ് സംഭവം ചര്‍ച്ചയായത്. എന്നാല്‍ അന്ന് പിന്തുണയേക്കാളും മസ്താനി നേരിട്ടത് വിമര്‍ശനവും അവഹേളനവുമായിരുന്നു. സവാദിനെ മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചതും മസ്താനിയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതും കണ്ടു. 'ജസ്റ്റ് മിസ്, അല്ലേൽ എന്റെ കണ്ണ് പോയേനെ'; ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര ഇപ്പോഴിതാ സവാദ് സമാനമായ കുറ്റത്തിന് വീണ്ടും പിടിയിലായപ്പോള്‍ പ്രതികരണവുമായി എത്തുകയാണ് മസ്താനി. അന്ന് മസ്താനിയുടേത് വ്യാജ പരാതിയാണെന്നും ഹണി ട്രാപ്പാണെന്നും പ്രശസ്തിയ്ക്ക് വേണ്ടി സവാദിനെ കുടുക്കിയതാണെന്നല്ലാമായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. എന്നാല്‍ പുതിയ സംഭവത്തോടെ താരത്തിന് പിന്തുണയേറുന്നുണ്ട്. സവാദിന്റെ അറസ്റ്റിന്റെ വാര്‍ത്തയും സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളുമെല്ലാം മസ്താനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുന്നുണ്ട്. പടക്കം പൊട്ടിച്ചുകൊണ്ട് ഹണി ട്രാപ്പര്‍ മസ്താനി എന്ന പേരില്‍ താന്‍ പടക്കം പൊട്ടിക്കുന്നൊരു വീഡിയോയും മസ്താനി പങ്കുവച്ചിട്ടുണ്ട്. സവാദിന്റെ അറസ്റ്റ് വാര്‍ത്തയോട് കുരങ്ങനു പൂമാല റെഡി ആക്ക് വെക്ക് എന്ന് പ്രതികരിക്കുന്നൊരു സ്റ്റോറിയോട് മസ്താനി പ്രതികരിക്കുന്നത് ഞാന്‍ തന്നെ മേടിക്കാം എന്നു പറഞ്ഞു കൊണ്ടാണ്. മസ്താനിയെ സവാദ് ഇല്ലായിരുന്നുവെങ്കില്‍ സമൂഹം അറിഞ്ഞേനെ, ഒരു പോസിറ്റീവ് രീതിയില്‍ അറിഞ്ഞേനെ. ഒരു അതിക്രമത്തിന്റെ പേരിലാകില്ല എന്നെ അടയാളപ്പെടുത്തുക. എന്നെ എന്റെ പേരില്‍ ജനം അറിഞ്ഞേനെ എന്നും മറ്റൊരു സ്റ്റോറി പങ്കുവച്ചു കൊണ്ട് മസ്താനി പറയുന്നുണ്ട്. 'സിംഹം എപ്പോഴും സിംഹം തന്നെയാണ്, അവന്റെ ആദ്യ ഗർജ്ജനം ഇതാ വരുന്നു'; ജന നായകൻ അപ്ഡേറ്റുമായി നിർമാതാക്കൾ ഇതിനിടെ മസ്താനിയുടെ പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്. തന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് എന്റെ കിരീടം എവിടെയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ എന്നാണ് മസ്താനി ചോദിക്കുന്നത്. എന്റെ കിരീടം എനിക്ക് തിരികെ തരൂ എന്നും താരം പറയുന്നുണ്ട്. പോസ്റ്റിന് താഴെ മസ്താനിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ജൂണ്‍ 14 നാണ് കേസിന് ആസ്പദമായ സംഭവം. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ സവാദ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. അന്ന് തന്നെ യുവതി തൃശ്ശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സവാദിനെ അറസ്റ്റ് ചെയ്യുന്നത്. Sawad arrested again in a molestation case. Mastaani reacts to it and recalls the cyberbullying she faced.
'ജസ്റ്റ് മിസ്, അല്ലേൽ എന്റെ കണ്ണ് പോയേനെ'; ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര
ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും തിളങ്ങി നിൽക്കുന്ന നായികമാരിലൊരാളാണ് പ്രിയങ്ക ചോപ്ര . ഹെഡ്സ് ഓഫ് സ്റ്റേറ്റ് ആണ് പ്രിയങ്കയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജൂലൈ 2 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്ക് സംഭവിച്ച ഒരപകടത്തെക്കുറിച്ച് പറയുകയാണ് പ്രിയങ്ക. ആക്ഷൻ- കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രിയങ്കയുടെ കണ്ണിനാണ് പരിക്കേറ്റത്. ദ് ടുനൈറ്റ് ഷോയിൽ ജിമ്മി ഫാലനുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു സ്റ്റണ്ട് സീക്വൻസ് ചിത്രീകരണത്തിനിടെ കാമറയുടെ പിഴവ് കാരണമാണ് അപകടമുണ്ടായത്. അപകടത്തിൽ എന്‍റെ പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. തറയിൽ ഉരുണ്ട് വീഴുന്നതായിരുന്നു രംഗം. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, തറയിലേക്ക് ഉരുണ്ടുവരുമ്പോൾ കാമറ അടുത്തേക്ക് വരുന്ന രീതിയിലായിരുന്നു ഷോട്ട്. എന്നാൽ ഇതിനിടെ കാമറയുടെ ഒരു ഭാഗം മുഖത്തുതട്ടുകയും പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയുമായിരുന്നു. ഒന്ന് പാളിയിരുന്നെങ്കിൽ അത് കണ്ണിനുനേർക്ക് വന്നേനെ. ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല. - പ്രിയങ്ക പറഞ്ഞു. 'സിംഹം എപ്പോഴും സിംഹം തന്നെയാണ്, അവന്റെ ആദ്യ ഗർജ്ജനം ഇതാ വരുന്നു'; ജന നായകൻ അപ്ഡേറ്റുമായി നിർമാതാക്കൾ ഇല്യ നൈഷുള്ളർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്. എംഐ6 ഏജന്റായാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. പാഡി കോൺസിഡിൻ, സ്റ്റീഫൻ റൂട്ട്, കാർല ഗുഗിനോ, ജാക്ക് ക്വായിഡ്, സാറാ നൈൽസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. Actress Priyanka Chopra opened up about an accident she faced while performing one of her action scenes in Heads Of State.
നടൻ വിജയ് യുടെ പിറന്നാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങളൊക്കെ ആരാധകർ തുടങ്ങിക്കഴിഞ്ഞു. വിജയ്‌യുടെ പിറന്നാൾ സമ്മാനമായി ആരാധകർ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ ചിത്രം ജന നായകന്റെ അപ്ഡേഷനാണ്. ചിത്രത്തിന്റെ ടീസറെങ്കിലും പുറത്തുവിടുമോ എന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. എന്തായാലും ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്കെല്ലാം ജൂൺ 22 ഓടെ വിരാമമാകും. ജൂണ്‍ 22 ന് 12 മണിക്ക് സിനിമയുടെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവരുമെന്നാണ് അപ്‌ഡേറ്റ്. ‘സിംഹം എപ്പോഴും സിംഹം തന്നെയാണ്. അവന്റെ ആദ്യ ഗര്‍ജ്ജനം ഇതാ വരുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ ടീസര്‍ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു ആൾക്കൂട്ടത്തിന്റെ ഇടയില്‍ നില്‍ക്കുന്ന വിജയ്‌യുടെ ചിത്രമാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ചിത്രത്തില്‍ വിജയ് പൊലീസ് ആയാണ് എത്തുക. ജന നായകന്റേതായി ഇതുവരെ പുറത്തുവന്ന ടീസറുകളിലെല്ലാം ആൾക്കൂട്ടവുമുണ്ടായിരുന്നു. അടുത്തവർഷം ജനുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. 'ആരുടെയും രക്ഷിതാവാണെന്ന് പറഞ്ഞിട്ടില്ല, കാര്യങ്ങള്‍ മനസിലാക്കാതെ അഭിപ്രായം പറയരുത്'; മറുപടിയുമായി ദാസേട്ടന്‍ വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും അടുത്തിടെ കഴിഞ്ഞിരുന്നു. ഒരുപാട് പ്രത്യേകതകളോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. View this post on Instagram A post shared by KVN Productions (@kvn.productions) Actor Vijay most awaited movie Jana Nayagan Teaser out June 22. Jana Nayagan set to release on january 9.
ഫ ഹദ് ഫാസിലിനെ കുറിച്ച് നടൻ ഇർഷാദ് അലി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഫഹദിന്റെ ഓരോ ചിത്രങ്ങളിലേയും ഓട്ടത്തെക്കുറിച്ചാണ് ഇർഷാദ് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഫഹദിപ്പോൾ കരിയിറിലെ തിരക്കുപിടിച്ച ഓട്ടത്തിലാണ്. ഏത് ഓട്ടത്തിനിടയിലും കണ്ടു മുട്ടുന്ന നേരങ്ങളിലെ ചേര്‍ത്തുപിടിക്കല്‍ ഊര്‍ജം പകരുകയും സ്‌നേഹം നിറയ്ക്കുകയും ചെയ്യുന്നു. അയാള്‍ ഓടിതീര്‍ത്ത വഴികള്‍ക്ക് പറയാന്‍ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥകള്‍ കൂടിയുണ്ടെന്നുമുള്ള ഹൃദയസ്പർശിയായ കുറിപ്പാണ് നടൻ ഇർഷാദ് പങ്കുവെച്ചിട്ടുള്ളത്. 'ആരുടെയും രക്ഷിതാവാണെന്ന് പറഞ്ഞിട്ടില്ല, കാര്യങ്ങള്‍ മനസിലാക്കാതെ അഭിപ്രായം പറയരുത്'; മറുപടിയുമായി ദാസേട്ടന്‍ ഇർഷാദിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്: എന്തൊരു ഭംഗിയാണ് സിനിമയിൽ ഈ മനുഷ്യന്റെ കഥാപാത്രങ്ങൾ ഓടുന്നത് കാണാൻ.... കരിയറിൽ ഇങ്ങേരിന്ന് തിരക്കു പിടിച്ച ഓട്ടക്കാരനാണ്. ഒരു പാൻ ഇന്ത്യൻ താരം എന്നു വിശേഷിപ്പിച്ചാലും അതിശയോക്തി ഇല്ല. ഒരു കൈ നെഞ്ചത്തമർത്തി പിടിച്ച് മറുകൈ വീശി വേഗത്തിലോടുന്ന അയ്മനം സിദ്ധാർത്ഥൻ.... ഓട്ടത്തിനിടയിലും കൈവിട്ടുപോവാൻ പാടില്ലാത്ത ഒന്നയാൾ മുറുക്കെ പിടിക്കുന്നുണ്ട്! ഞാൻ പ്രകാശനിൽ, ജീവിതത്തിനോട് ആർത്തിപിടിച്ച് രണ്ട് കയ്യും വീശിയുള്ള ആകാശിന്റെ ഓട്ടമുണ്ടല്ലോ, ഒരാളുടെ മുഴുവൻ സ്വാർത്ഥതയും വായിച്ചെടുക്കാനാകും അതിൽ... നോർത്ത് 24 കാതത്തിലെ 'അതി-വൃത്തിക്കാരൻ' ഹരികൃഷ്ണൻ ബാഗ് നെഞ്ചോട് അടക്കിപ്പിടിച്ച് മറുകൈ വായുവിൽ ആഞ്ഞു കറക്കിക്കൊണ്ടാണ് ഓടുന്നത്... ഇയ്യോബിന്റെ പുസ്തകത്തിൽ, ഇരുകൈകളിലും തോക്കേന്തികൊണ്ടുള്ള അലോഷിയുടെ ഓട്ടം.... ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തമാണ്. 'മറിയം മുക്കി'ൽ ഞങ്ങൾ ഒരുമിച്ച് ഓടി തളർന്നത് ഇന്നലെയെന്ന പോലെ മുന്നിൽ ഉണ്ട്, അന്നത്തെയാ ഒരുമിച്ചോട്ടത്തിന്റെ കിതപ്പ് ഇന്നും ഉയർന്നു പൊങ്ങുന്നുണ്ട് ഉള്ളിൽ... ഏത് ഓട്ടത്തിനിടയിലും, കണ്ടു മുട്ടുന്ന നേരങ്ങളിലെ ചേർത്തുപിടിക്കൽ ഉണ്ടല്ലോ, അതൊന്നുമതി ഊർജം പകരാൻ, സ്നേഹം നിറയ്ക്കാൻ.... എന്തെന്നാൽ, അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്.. ഇതെഴുതി കൊണ്ടിരുന്നപ്പോഴാണ് ഓർത്തത്, ആ ഓട്ടക്കാരന്റെ ഇനി ഇറങ്ങാൻ പോകുന്ന സിനിമയുടെ പേര് 'ഓടും കുതിര ചാടും കുതിര' എന്നാണല്ലോയെന്ന്... പ്രിയപ്പെട്ട ഓട്ടക്കാരാ... ഓട്ടം തുടരുക. കൂടുതൽ കരുത്തോടെ, Run FAFA Run! Actor Irshad Ali's Facebook post about Fahadh Fazil goes viral.And the post is very heart touching post.