'കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ'- അഭിമുഖം(വിഡിയോ)
കൊച്ചി: തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാത്രിക്രമം നേരിട്ടതിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിക്കുന്ന ട്രോമ തുറന്ന് പറഞ്ഞ് നടിയും മോഡലുമായ മസ്താനി(നന്ദിത ശങ്കര). ബസിലെ അന്നത്തെ ആറ് മിനിറ്റായിരുന്നില്ല തന്റെ പ്രശ്നമെന്നും കേരളം തന്നെ സൈബര്‍ റേപ്പ് ചെയ്തു കഴിഞ്ഞുവെന്നും മസ്താനി പറയുന്നു. സമകാലിക മലയാളത്തിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മസ്താനി. 'ആ പൃഥ്വിരാജ് സിനിമയിലെ തമാശകള്‍ ഇന്ന് അത്ര ശരിയല്ലെന്ന് തോന്നിയേക്കാം'; സൂപ്പര്‍ ഹിറ്റ് ചിത്രത്തെപ്പറ്റി സംവൃത ബസില്‍ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഒരുപാട് ആളുകള്‍ തന്നെ വിളിച്ചിരുന്നുവെന്ന് മസ്താനി പറഞ്ഞു. അന്ന് താന്‍ ഹണി ട്രാപ്പ് ചെയ്തെന്നായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എന്നാല്‍ ഒന്നുമല്ലാത്ത അയാളെ ഹണിട്രാപ് ചെയ്തിട്ട് എനിക്കെന്ത് കിട്ടാനാണ്. 'മടിച്ചു നില്‍ക്കാതെ വേഗം ചെല്ലു'; ഈ സിനിമകള്‍ കാണാന്‍ ഇത് അവസാന ചാന്‍സ്; ഒടിടിയോട് 'ബൈ' പറയാന്‍ നില്ക്കുന്ന ചിത്രങ്ങള്‍ ബസില്‍ സംഭവിച്ച അതിക്രമത്തെക്കാള്‍ താന്‍ പിന്നീട് കടന്നു പോയ രണ്ട് വര്‍ഷങ്ങളാണ് അതിഭീകരം. ഞാന്‍ എന്റെ മുറിയില്‍ ഒതുങ്ങിക്കൂടി. എന്നെ വിട്ടു പോകില്ല എന്നുള്ള അഞ്ച് പേര് മാത്രമാണ് ഇന്ന് സുഹൃത്തുക്കളായിട്ടുള്ളത്. എന്റെ ജീവിതം സ്റ്റോപ്പ് ചെയ്തിട്ടുള്ള ഒരു ഇന്സിഡന്റായിരുന്നു അത്. സെല്‍ഫ് ഹാമിങ് തുടങ്ങി. ഡിപ്രഷനിലേയ്ക്ക് പോയി. ആ സമയത്താണ് എന്റെ സുഹൃത്ത് പറഞ്ഞത് നിനക്ക് വേദനയല്ലേ വേണ്ടത്, നീ പോയി ടാറ്റൂ അടിക്കാന്‍ പറഞ്ഞു. ഇപ്പോള്‍ എന്റെ ശരീരത്തില്‍ 24 ടാറ്റൂ ഉണ്ട്. എത്ര വേദനയെടുത്തു ഈ ടാറ്റൂ ചെയ്യാന്‍ എന്ന് ടാറ്റൂ ആര്‍ടിസ്റ്റ് ചോദിച്ചിട്ടുണ്ട്. അത്ര വേദനയാണത് ചെയ്യാന്‍. വിഷയത്തെ മതപരമാക്കി മാറ്റിയെന്നും മസ്താനി പറയുന്നു. 2023ൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിലാണ് സവാദ് അറസ്റ്റിലായത്. അന്ന് ജാമ്യത്തിലിറങ്ങിയ സവാദിനെ കോൺഗ്രസ് നേതാക്കളും ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം സമാനമായി ലൈംഗികാതിക്രമം നടത്തിയ സവാദ് ഇപ്പോൾ റിമാൻഡിലാണ് Actress and model Mastaani (Nanditha Shankara) has opened up about the trauma she has been going through for the past two years after being sexually assaulted on a KSRTC bus in Thrissur.
ജനപ്രിയ സിനിമയാണ് ചോക്ലേറ്റ്. 2007 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്. റോമയായിരുന്നു ചിത്രത്തിലെ നായിക. ജയസൂര്യ, സംവൃത സുനില്‍, സലീം കുമാര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷത്തിലെത്തി. അടിമുടി എന്റര്‍ടെയ്നറായിരുന്ന ചോക്ലേറ്റ് അക്കാലത്തെ മലയാള സിനിമയിലെ യുവതാരങ്ങള്‍ ഒരുമിച്ചെത്തിയ ചിത്രമാണ്. ഇപ്പോഴിതാ ചോക്ലേറ്റിനെക്കുറിച്ചുള്ള നടി സംവൃത സുനിലി ന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 'മടിച്ചു നില്‍ക്കാതെ വേഗം ചെല്ലു'; ഈ സിനിമകള്‍ കാണാന്‍ ഇത് അവസാന ചാന്‍സ്; ഒടിടിയോട് 'ബൈ' പറയാന്‍ നില്ക്കുന്ന ചിത്രങ്ങള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ചോക്ലേറ്റിലെ ചില തമാശകള്‍ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാമെന്നാണ് സംവൃത പറയുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സംവൃതയുടെ പ്രതികരണം. എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് ചെയ്ത ചിത്രമായിരുന്നു ചോക്ലേറ്റ് എന്നും താരം പറഞ്ഞു. 'പാകിസ്ഥാനി'ലേക്ക് പോകാന്‍ പറയുന്നവര്‍ 'കൈലാസത്തി'ലേക്ക് പോ! ദില്‍ജീത്തിനെ ആക്രമിക്കുന്നത് ജുംല പാര്‍ട്ടി ഗുണ്ടകള്‍: നസീറുദ്ദീന്‍ ഷാ ''ചോക്ലേറ്റ് ഒരു ഫെസ്റ്റിവലായിരുന്നു. സിനിമയില്‍ കാണുന്നത് പോലെ അത്രയും ദിവസം കോളേജില്‍ ആയിരുന്നു. എല്ലാ ദിവസവും രാവിലെ കോളേജില്‍ പോകുന്നത് പോലെ പോകും. ഒത്തു ചേരും, തമാശ പറയും, ചിരിക്കും. ഷോട്ടിന് സീരിയസ് ആയി ഇരിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നും ഫണ്ണാണ്. സിനിമ ചെയ്യുകയാണെന്ന സമ്മര്‍ദമില്ലാതെ ചെയ്ത സിനിമയാണ്. വളരെ ഫ്രണ്ട്ലിയായ സംവിധായകന് ആണ് ഷാഫി. ഏറ്റവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ള സിനിമകള്‍ അത്തരത്തില്‍ സുഹൃത്തുക്കളുടെ സംഘം ഒരുമിക്കുന്നവയാണ്'' സംവൃത പറയുന്നു. ''ഇപ്പോള്‍ ഇരുന്ന് ആലോചിക്കുമ്പോള്‍ അതിലെ ചില തമാശകള്‍ ശരിയല്ലെന്ന് തോന്നിയേക്കാം. പക്ഷെ അന്ന് അതൊക്കെ ഫണ്ണായിരുന്നു. എന്റെ കരിയറില്‍ ഏറ്റവും ആസ്വദിച്ച് ചെയ്തിട്ടുള്ള സിനിമയാണ്. അതിലെ പാട്ട് രംഗത്തിന്റെ ചിത്രീകരണം കൊടയ്ക്കനാലായിരുന്നു. പിക്നിക് പോലെ ആയിരുന്നു. എല്ലാവരും ഒരു ഗ്യാങ് ആയിട്ടാണ് പോകുന്നത്. ആ ഫണ്ണിന്റെ ഇടയില്‍ ഒരു പാട്ട് ചിത്രീകരിക്കുന്നു എന്നായിരുന്നു'' എന്നും സംവൃത പറയുന്നു. ഒരിടയ്ക്ക് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സംവൃത സുനില്‍. എന്നാല്‍ വിവാഹത്തോടെ താരം അഭിനയത്തോട് വിട പറഞ്ഞു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ തിരികെ വന്നെങ്കിലും അഭിനയത്തില്‍ സജീവമായില്ല. ഇടയ്ക്ക് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായും എത്തിയിരുന്നു. ഇപ്പോള്‍ വിദേശത്ത് കുടുംബ ജീവിതം നയിക്കുകയാണ് സംവൃത സുനില്‍. Samvritha Sunil talks about Prithviraj starrer Choclate and it's didn't age well.
സിനിമകളും സീരീസുകളും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും കാണാം എന്നതാണ് ഒടിടി പ്ലാറ്റ്ഫോമുകള് നല്കുന്ന സൗകര്യം. എന്നാല്‍ ഈ സുഖസൗകര്യം എല്ലായിപ്പോഴും ഉണ്ടാകില്ലെന്നതാണ് വസ്തുത. ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ സിനിമകള്‍ സ്ട്രീം ചെയ്യുന്നത് നിര്‍ത്തുന്ന പതിവുണ്ട് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക്. ജൂണില്‍ നിന്നും ജൂലൈയിലേക്ക് കടക്കുമ്പോള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ അപ്രതക്ഷ്യമാകാന് പോകുന്ന ചില ജനപ്രീയ സിനിമകള്‍ ഇതൊക്കെയാണ്. ക്വീന്‍ Queen കങ്കണ റണാവത് നായികയായ ചിത്രം. കങ്കണയ്ക്ക് ദേശീയ പുരസ്കാരം നേടിക്കെടുത്ത ചിത്രമാണ് ക്വീന്‍. ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള റാണിയുടെ യാത്രയും അവള്‍ക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ജൂലൈ മാസത്തോടെ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സില്‍ ക്വീന്‍ ലഭ്യമല്ലാതാകും. റാസി Raazi മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് റാസി. ആലിയ ഭട്ടും വിക്കി കൗശലുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയൊരുക്കിയ സിനിമ നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയും നേടിയതാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്ന സിനിമ ജൂലൈ അഞ്ചിന് ശേഷം പ്ലാറ്റ്ഫോമില്‍ നിന്നും അപ്രതക്ഷ്യമാകും. ചിത്രം കാണാന്‍ ബാക്കിയുള്ളവരുടെ മുന്നിലുള്ളത് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണ്. മിഷന് ഇംപോസിബിള്‍: ഡെഡ് റെക്കണിംഗ് Mission Impossible ടോം ക്രൂസ് നായകനായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം. ആക്ഷന്‍ പ്രേമികളുടെ പ്രിയ നായകും ഫ്രാഞ്ചൈസും. ജൂലൈ 10 വരെയാണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ ലഭ്യമാവുക. സീരീസിലെ ഏറ്റവും പുതിയ ഭാഗം ഈയ്യടുത്താണ് റിലീസായത്. അതുകൊണ്ട് പുതിയ സിനിമ കാണാത്തവരും തൊട്ട് മുമ്പത്തെ ഭാഗം കാണാന്‍ ഓടിയെത്തുന്ന സമയമാകുമിത്. ദൃശ്യം dhrishyam മലയാളം ദൃശ്യത്തിന്റെ ഹിന്ദി റീമേക്കാണ് അജയ് ദേവ്ഗണ് നായകനായ ദൃശ്യം. നെറ്റ്ഫ്ളിക്സിലാണ് നിലവില്‍ ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ മലയാളത്തിലേത് പോലെ ഹിന്ദിയിലും മൂന്നാം ഭാഗവും അണിയറയിലുണ്ട്. എന്നാല്‍ ദൃശ്യത്തിന്റെ ആദ്യ ഭാഗം ജൂലൈ ഒന്നിന് ശേഷം നെറ്റ്ഫ്ളിക്സില്‍ ലഭ്യമല്ലാതാകും. ജെറി മക്വെയര്‍ jerry maqurie ആക്ഷന്‍ ഹീറോ ടോം ക്രൂസിന്റെ ഫീല്‍ ഗുഡ്-റൊമാന്റിക് ചിത്രമാണ് ജെറി മക്വെയര്‍. സ്പോര്‍ട്സ് ഏജന്റായ ജെറിയുടെ പ്രണയത്തേയും ജീവിതത്തേയും കുറിച്ച് പറയുന്ന സിനിമയില്‍ റെനെ സെല്‍വെഗര്‍ ആണ് നായിക. ജൂണ്‍ 30 ഓടെ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സില്‍ നിന്നും റിമൂവ് ചെയ്യപ്പെടും. These movies will the ott platforms soon. so do not wait to catch them.
സുരേഷ് ഗോപി നായകനായ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള യുടെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍. തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിലേക്ക് സിനിമ സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. 'സ്റ്റാര്‍ട്ട്, ക്യാമറ, നോ കട്ട്' എന്നു പറഞ്ഞു കൊണ്ട് കത്രികകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. 'പാകിസ്ഥാനി'ലേക്ക് പോകാന്‍ പറയുന്നവര്‍ 'കൈലാസത്തി'ലേക്ക് പോ! ദില്‍ജീത്തിനെ ആക്രമിക്കുന്നത് ജുംല പാര്‍ട്ടി ഗുണ്ടകള്‍: നസീറുദ്ദീന്‍ ഷാ കേന്ദ്രമന്ത്രിയാണ് ചിത്രത്തിലെ നായകന്. അദ്ദേഹത്തിന് അറിയാത്തതല്ല സിനിമയിലെ നിയമം. ശക്തമായ സമരം തുടരുമെന്ന് നിര്‍മ്മതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ചെത്തിയ രഞ്ജിത് പറഞ്ഞു. അതേസമയം അഭിനേതാക്കളുടെ സംഘടനയായ അമ്മയെ പ്രതിനിധീകരിച്ചെത്തിയത് ജയന് ചേര്‍ത്തലയാണ്. പോസ്റ്റര്‍ ഒട്ടിച്ച ശേഷം കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? ഇതിന് പിന്നില്‍ ചിലരുടെ വ്യക്തി താല്പര്യമാണെന്നും ജയന് പറഞ്ഞു. ഭക്ഷണത്തിന് മുമ്പിലിരുന്ന മമ്മൂക്ക സംവിധായകന് പറഞ്ഞത് കേട്ട് എഴുന്നേറ്റു; സിനിമയാണ് അദ്ദേഹത്തിന്റെ വിശപ്പും ദാഹവും: ഷൈന്‍ ടോം ചാക്കോ ബാബുരാജ്, ഇന്ദ്രന്‍സ്, കമല്‍, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ് തുടങ്ങിയവരും സമരത്തില്‍ പങ്കെടുത്തു. എന്തിനാണ് മതം കൂട്ടിക്കലര്‍ത്തുന്നത്? പേരിന്റെ പേരില്‍ എന്തിനാണ് ജനങ്ങളെ വേര്‍തിരിക്കുന്നത്? എന്ന് അമ്മ ഭാരവാഹിയായ നടി അന്‍സിബ ഹസന് ചോദിച്ചു. അതേസമയം കേന്ദ്രമന്ത്രി നായകനായ സിനിമ ആയതിനാലല്ല സമരത്തിന് ഇറങ്ങിയതെന്നും അന്‍സിബ പറഞ്ഞു. ആത്മയുടെ പ്രതിനിധിയായി സമരത്തില്‍ സംസാരിച്ചത് പൂജപ്പുര രാധാകൃഷ്ണനാണ്. സുരേഷ് ഗോപി നായകനായ ജെഎസ്കയുടെ സംവിധാനം പ്രവീണ്‍ നാരായണന് ആണ്. അനുപമ പരമേശ്വരന് ആണ് ചിത്രത്തിലെ നായിക. ജൂണ്‍ 27 നായിരുന്നു സിനിമയുടെ റിലീസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തിലെ ജാനകി എന്ന പേരിനെ ചൊല്ലി സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. Film organisations strike against censorboard in jsk movie issue.
പഞ്ചാബി ചിത്രം സര്‍ദാര്‍ ജി 3യുമായി ബന്ധപ്പെട്ട വിവാദത്തില്‍ നായകന് ദില്‍ജിത്ത് ദൊസാഞ്ചിന് പിന്തുണയുമായി മുതിര്‍ന്ന നടന് നസീറുദ്ദീന്‍ ഷാ . ഗായകനും നടനുമായ ദില്‍ജിത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക പാക് താരം ഹാനിയ ആമിര്‍ അണ്. ഇതിന്റെ പേരിലാണ് ദില്ജീത്തിനും ചിത്രത്തിനും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി നസീറുദ്ദീന്‍ ഷാ രംഗത്തെത്തിയിരിക്കുന്നത്. ഭക്ഷണത്തിന് മുമ്പിലിരുന്ന മമ്മൂക്ക സംവിധായകന് പറഞ്ഞത് കേട്ട് എഴുന്നേറ്റു; സിനിമയാണ് അദ്ദേഹത്തിന്റെ വിശപ്പും ദാഹവും: ഷൈന്‍ ടോം ചാക്കോ താന്‍ ദില്ജീത്തിനൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഇതിഹാസ നടന് പറയുന്നത്. ദില്‍ജീത്ത് കുറ്റക്കാരനല്ല. കാസ്റ്റിംഗ് സംവിധായകന്റെ തീരുമാനമാണ്. അത് അംഗീകരിച്ചത് ദില്‍ജീത്തിന്റെ മനസില്‍ വിഷമില്ലാത്തതിനാലാണ്. പാകിസ്ഥാനിലേക്ക് പോകാന്‍ പറയുന്നവരോട് കൈലാസത്തിലേക്ക് പോകാനാണ് താന്‍ പറയുകയെന്നും നസീറുദ്ദീന്‍ ഷാ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. സിത്താരെ സമീന്‍ പര് കണ്ടവര്‍ തിയറ്റര്‍ വിടുക മാറിയ മനസുമായെന്ന് ശശി തരൂര്‍; 120 കോടി കടന്ന് കുതിച്ച് ആമിര്‍ ഖാന് ചിത്രം 'ഞാന്‍ ദില്‍ജിത്തിനൊപ്പം ശക്തമായി ഉറച്ചു നില്ക്കുന്നു. ജുംല പാര്‍ട്ടിയുടെ ഡേര്‍ട്ടി ട്രിക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് അദ്ദേഹത്തെ ആക്രമിക്കാന്‍ ഒരു അവസരം കാത്തു നില്‍ക്കുകയായിരുന്നു. സിനിമയിലെ കാസ്റ്റിംഗിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റേതല്ല, സംവിധായകന്റേതാണ്. പക്ഷെ അദ്ദേഹം ആരെന്ന് ആര്‍ക്കുമറിയില്ല. ദില്‍ജീത്ത് ആകട്ടെ ലോക പ്രശസ്തനും. തന്റെ മനസില്‍ വിഷമില്ലാത്തതിനാല്‍ ആ കാസ്റ്റിംഗ് അദ്ദേഹം അംഗീകരിച്ചു. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ആളുകള്‍ തമ്മിലുള്ള വ്യക്തി ബന്ധം അവസാനിപ്പിക്കുകയാണ് ഈ ഗുണ്ടകളുടെ ലക്ഷ്യം. എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട് അവിടെ. അവരെ കാണുന്നതിനെയോ എനിക്ക് തോന്നുമ്പോഴൊക്കെ സ്നേഹം അയക്കുന്നതിനെയോ തടയാന്‍ ആര്‍ക്കും സാധിക്കില്ല. പാകിസ്ഥാനിലേക്ക് പോകാന്‍ പറയുന്നവരോട് എനിക്ക് പറയാനുള്ളത്, കൈലാസത്തിലേക്ക് പോകൂ എന്നാണ്'' അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ സര്‍ദാര്‍ ജി 3യ്ക്ക് ഇന്ത്യയില്‍ റിലീസില്ലായിരുന്നു. പാകിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് പാകിസ്ഥാനില്‍ ലഭിക്കുന്ന ഏറ്റവും ഓപ്പണിംഗ് ആണ് സര്‍ദാര്‍ ജി 3 നേടിയത്. പാക്കിസ്ഥാനിലെ തിയറ്ററില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്ന ആവേശകരമായ സ്വീകരണത്തിന്റെ വീഡിയോയും ദില്‍ജീത്ത് നേരത്തെ പങ്കുവച്ചിരുന്നു. മൂന്ന് കോടിയാണ് ചിത്രം പാകിസ്ഥാനില്‍ നിന്നു മാത്രമായി നേടിയത്. അതേസമയം രണ്ട് ദിവസത്തിനകം ചിത്രം 11 കോടി നേടിയതായും താരം അറിയിച്ചിരുന്നു. പാകിസ്ഥാനിലെ സൂപ്പര്‍ താരമാണ് ഹാനിയ ആമിര്‍. ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട് ഹാനിയയ്ക്ക്. സോഷ്യല്‍ മീഡിയയിലും ധാരാളം ഫോളോവേഴ്സുണ്ട്. ഹാനിയയും ദില്ജീത്തും ഒരുമിക്കുന്നുവെന്നത് ആരാധകര്‍ വലിയ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പെഹല്‍ഗാം ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കരുതെന്ന വാദം ശക്തമായി. ഇതിനിടെയാണ് ഹാനിയ ദില്‍ജീത്തിന്റെ നായികയായി അഭിനയിക്കുന്നത്. അതോടെ ചിത്രത്തിനും ദില്ജീത്തിനും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയായിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവശ്യം ഉയര്‍ന്നു. വിവാദം കനത്തതോടെ സിനിമയുടെ ഇന്ത്യയിലെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ജൂണ്‍ 27 നാണ് സിനിമ റിലീസ് ചെയ്തത്. Naseeruddin Shah comes in support of Diljit Dosanjh amid Sardaar ji 3 row. says Diljit did no mistake in casting Hania Amir.
ബോളിവുഡിന്റെ കയ്യടി നേടാന്‍ വീണ്ടും പൃഥ്വിരാജ് . കാജോളും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം സര്‍സമീനിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൃഥ്വിയുടേയും കാജോളിന്റേയും ക്യാരക്ടറുകളെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. ഒപ്പം ചിത്രത്തില്‍ വില്ലനായി എത്തുന്ന ഇബ്രാഹിം അലി ഖാന്റെ ലുക്കും വീഡിയോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം നാദാനിയാന് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. ഭക്ഷണത്തിന് മുമ്പിലിരുന്ന മമ്മൂക്ക സംവിധായകന് പറഞ്ഞത് കേട്ട് എഴുന്നേറ്റു; സിനിമയാണ് അദ്ദേഹത്തിന്റെ വിശപ്പും ദാഹവും: ഷൈന്‍ ടോം ചാക്കോ പൃഥ്വിരാജ് പട്ടാളക്കാരനായി എത്തുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് ജമ്മു കശ്മീരിലാണെന്നാണ് അനൗണ്‍സ് വീഡിയോ നല്കുന്ന സൂചന. കാജോള്‍ പൃഥ്വിരാജിന്റെ നായികയായിട്ടാകാം അഭിനയിക്കുന്നതെന്നും വീഡിയോ സൂചിപ്പിക്കുന്നുണ്ട്. 'ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ല' എന്ന പൃഥ്വിരാജിന്റെ ഡയലോഗും വീഡിയോയിലുണ്ട്. ചിത്രമൊരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും വ്യക്തമാണ്. മെലിഞ്ഞവള്‍, രോഗി എന്ന് കളിയാക്കുന്നവരോട്; ആദ്യം ഞാന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ജൂലൈ 25 നാണ് സിനിമ തിയറ്ററിലേക്ക് എത്തുക. ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ് സര്‍സമീന്‍. അതേസമയം കാജോള്‍ നായികയായ മാ കഴിഞ്ഞ ദിവസമാണ് തിയറ്ററിലെത്തിയത്. Prithviraj Sukumaran plays a soldier in the new movie Sarzameen with Kajol and Ibrahim Ali Khan
ആമിര്‍ ഖാന് ചിത്രം സിത്താരെ സമീന്‍ പറിനെ പ്രശംസിച്ച് ശശി തരൂര്‍. ചിത്രം തന്നെ ഇമോഷണല്‍ ആക്കിയെന്നാണ് ശശി തരൂര്‍ പറയുന്നത്. സിത്താരെ സമീന്‍ പര് വിനോദം നല്‍കുക മാത്രമല്ല, പ്രേക്ഷകരുടെ കാഴ്ചപ്പാടുകള്‍ മാറ്റുന്ന സിനിമയാണെന്നാണ് ശശി തരൂര്‍ പറയുന്നത്. രാഷ്ട്രീയനേതാക്കള്‍ക്കായി ഒരുക്കിയ പ്രത്യേക ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണുകയായിരുന്നു കോണ്‍ഗ്രസ് എംപി. ശശി തരൂരിനൊപ്പം ആമിര്‍ ഖാനും സിനിമ കാണാനെത്തിയിരുന്നു. 'എന്നെ തല്ലിച്ചതച്ച് കയ്യും കാലും കെട്ടിയിട്ട് കൊണ്ടുപൊയ്ക്കോളൂ, അല്ലാതെ നടക്കില്ല'; അധോലോകത്തിന്റെ ക്ഷണത്തോട് ആമിര്‍ ഖാന് ഭിന്നശേഷിക്കാരുടെ ബാസ്ക്കറ്റ് ബോള്‍ ടീം പരിശീലികനായി ആമിര്‍ ഖാന് എത്തുന്ന ചിത്രമാണ് സിത്താരെ സമീന്‍ പര്. ചിത്രം നല്കുന്ന സന്ദേശവും താരങ്ങളുടെ പ്രകടനങ്ങളുമെല്ലാം കയ്യടി നേടുകയാണ്. സിത്താരെ സമീന്‍ പര് കണ്ടവര്‍ തിയറ്റര്‍ വിടുക മാറിയ മനസുമായിട്ടാകും എന്നാണ് ശശി തരൂര്‍ പറയുന്നത്. തരൂരിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മെലിഞ്ഞവള്‍, രോഗി എന്ന് കളിയാക്കുന്നവരോട്; ആദ്യം ഞാന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത ''വളരെ വളരെ ഇഷ്ടപ്പെട്ടു. ഇമോഷണല്‍ സിനിമയാണ്. നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എല്ലാവര്ക്കും ഒരുപാട് ഇഷ്ടമായി. ആരും ഇരുന്നിടത്തു നിന്നും അനങ്ങിയത് പോലുമില്ല. ആമിറില്‍ നിന്നും നല്ല പ്രകടനം മാത്രമാണ് പ്രതീക്ഷിച്ചത്. അതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഫസ്റ്റ് ക്ലാസ് ആക്ടിംഗാണ്. ക്യാരക്ടറിലുണ്ടായ മാറ്റം അദ്ദേഹത്തിന്റെ മുഖത്തു നിന്നും വായിച്ചെടുക്കാം. ഇതൊരു സ്പാനിഷ് സിനിമയുടെ കഥയാണെന്നാണ് ആമിര്‍ പറഞ്ഞതു. വളരെ നന്നായി എഴുതിയ കഥയാണ്. കാണുന്നവര്‍ സിനിമ ആസ്വദിക്കുക മാത്രമല്ല, അവര്‍ പലതും പഠിക്കും. മാറിയ മനസുമായിട്ടാകും സിനിമ വിടുക'' ശശി തരൂര്‍ പറയുന്നു. ജൂണ്‍ 20 നായിരുന്നു ചിത്രം ബോക്സ് ഓഫീസിലേക്ക് എത്തുന്നത്. പത്ത് ദിവസത്തിനുള്ളില്‍ സിനിമ നേടിയത് 120 കോടിയലധികമാണ്. റിലീസ് ചെയ്ത ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ചയായ ഇന്നലെ മാത്രം സിത്താരെ സമീന്‍ പര് നേടിയത് 14.50 കോടി ആണെന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്ത് ദിവസത്തില്‍ സിനിമയ്ക്ക് നേടാന്‍ സാധിച്ചത് 122.65 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ഓരോ ദിവസം കഴിയുന്തോറും സിനിമയുടെ കളക്ഷന്‍ കൂടി വരികയാണ്. സൂപ്പര്‍ താര ചിത്രങ്ങളുടെ പതിവ് ബഹളമൊന്നുമില്ലാതെ വന്ന സിനിമ മൗത്ത് പബ്ലിസിറ്റിയുടെ കരുത്തിലാണ് വന്‍ വിജയമായി മാറിയിരിക്കുന്നത്. Shashi Tharoor watches Sitaare Zameen Par with Aamir Khan and he praises the movie and it's message.
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സാമന്ത . തെന്നിന്ത്യയും കടന്ന് ഇന്ന് ബോളിവുഡിലും സജീവമായി മാറിയിരിക്കുകയാണ് സാമന്ത. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തനിക്കെതിരായ ബോഡി ഷെയ്മിങിന് മറുപടി നല്കുന്ന സാമന്തയുടെ പ്രതികരണം ശ്രദ്ധിക്കപ്പെടുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം. തിയറ്ററുകൾ കത്തിക്കാൻ ഭരത്ചന്ദ്രൻ വരുന്നു; കമ്മീഷണറും റീ റിലീസിന് വര്‍ക്കൗട്ട് ചെയ്യുന്ന തന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് സാമന്തയുടെ പ്രതികരണം. തന്നെ മെലിഞ്ഞവളെന്നും രോഗിയെന്നുമൊക്കെ വിളിക്കുന്നവരോട് ആദ്യം താന്‍ ചെയ്യുന്നതില്‍ മൂന്ന് വര്‍ക്കൗട്ടെങ്കിലും ചെയ്തു കാണിക്കെന്നാണ് സാമന്ത പറയുന്നത്. 'എന്നെ തല്ലിച്ചതച്ച് കയ്യും കാലും കെട്ടിയിട്ട് കൊണ്ടുപൊയ്ക്കോളൂ, അല്ലാതെ നടക്കില്ല'; അധോലോകത്തിന്റെ ക്ഷണത്തോട് ആമിര്‍ ഖാന് ''ഇതാണ് ഡീല്‍. നിങ്ങള്‍ക്ക് എന്നെ മെലിഞ്ഞവള്‍ എന്നോ രോഗി എന്നോ വിളിക്കാന്‍ പറ്റില്ല. കുറഞ്ഞത് ഇതില്‍ മൂന്നെണ്ണമെങ്കിലും നിങ്ങളെക്കൊണ്ട് സാധിക്കുന്നത് വരെയെങ്കിലും. എന്നിട്ട് വരികള്‍ക്കിടയിലൂടെ വായിക്കുക'' എന്നാണ് സാമന്ത വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. മുമ്പും മെലിഞ്ഞതിന്റെ പേരില്‍ സാമന്തയ്ക്ക് പരിഹാസങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളുടെ മുനയൊടിക്കാനും സാമന്തയ്ക്ക് സാധിക്കാറുണ്ട്. മയോസൈറ്റിസ് എന്ന ആരോഗ്യാവസ്ഥയിലൂടെ കടന്നു പോവുകയാണ് സാമന്ത. ഇതുമൂലം താരത്തിന്റെ ശരീരഭാരം കുറയുകയും അസ്ഥികള്‍ക്ക് കരുത്ത് കുറയുകയും ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് സാമന്ത തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ഉള്‍ക്കൊള്ളാതെ മെലിഞ്ഞതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവര്‍ക്ക് മുമ്പും സാമന്ത മറുപടി നല്‍കിയിട്ടുണ്ട്. ചികിത്സയുടെ ഭാഗമായിട്ടാണ് സാമന്ത ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്. താരം ഇപ്പോള്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. രാജും ഡികെയും ഒരുക്കിയ സിറ്റഡല്‍: ഹണി ബണ്ണിയിലാണ് സാമന്ത ഒടുവിലായി അഭിനയിച്ചത്. രാജും ഡികെയും തന്നെ ഒരുക്കുന്ന രക്ത് ബ്രഹ്മാണ്ഡ്, തെലുങ്ക് ചിത്രം ബംഗാരം തുടങ്ങിയവയാണ് അണിയറയിലുള്ള സിനിമകള്‍. അഭിനയത്തില്‍ നിന്നും നിര്‍മാണത്തിലേക്കും ഈയ്യടുത്ത് സാമന്ത ചുവടുവച്ചിരുന്നു ശുഭം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സാമന്ത നിര്‍മാതാവായത്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുകയും ചെയ്തിരുന്നു. Samantha gives reply to all the bodyshamers in her latest instagram story. and makes a challenge to them.
തിയറ്ററുകൾ കത്തിക്കാൻ ഭരത്ചന്ദ്രൻ വരുന്നു; കമ്മീഷണറും റീ റിലീസിന്
മലയാളത്തിലും തമിഴിലുമൊക്കെ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാൽ ചിത്രങ്ങളായ ഛോട്ടാ മുംബൈയും, ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും ബിഗ് സ്ക്രീനുകൾ ഇളക്കി മറിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പർ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. സുരേഷ് ഗോപി നായകനായ കമ്മീഷണർ ആണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നത്. ഛോട്ടാ മുംബൈ, ദേവദൂതൻ തുടങ്ങിയ സിനിമകൾ റീമാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് കമ്മീഷണറിന്റെ റീമാസ്റ്റർ വർക്കിന്റെ പിന്നിലും. 4K യിൽ ഡോൾബി അറ്റ്മോസിലാണ് കമ്മീഷണർ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഓണത്തിനോട് അനുബന്ധിച്ചാകും ചിത്രം റീ റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്. പുറത്തിറങ്ങി 31 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. 1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി കമ്മീഷണർ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പർ താര പദവിയിൽ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ശോഭന, രതീഷ്, ഭീമൻ രഘു, വിജയരാഘവൻ, ഗണേഷ് കുമാർ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. 'ഇപ്പോൾ എല്ലാവരും ഒരു കുട്ടി മതിയെന്നാണ് പറയാറ്, പക്ഷേ ഒരു ചേട്ടൻ ഉണ്ടാവുക എന്നത് വളരെ സ്പെഷ്യലാണ്'; കാർത്തി പറയുന്നു മികച്ച വിജയമായിരുന്നു സിനിമ അവിടെ നിന്നും നേടിയത്. ചിത്രം ആന്ധ്രാപ്രദേശിൽ 100 ദിവസത്തിലധികം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിലൂടെ തെലുങ്കിൽ സുരേഷ് ഗോപിക്ക് വലിയ ഫാൻ ബേസ് ഉണ്ടായി. രൺജി പണിക്കർ തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് എം മണി ആയിരുന്നു. Suresh Gopi Super Hit movie Commissioner Re Release updates.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻമാരാണ് സൂര്യ യും കാർത്തിയും. ചേട്ടൻ സൂര്യയെക്കുറിച്ച് പറയാൻ പറ്റുന്ന ഒരു അവസരവും കാർത്തി മിസ് ആക്കാറില്ല. ഇപ്പോഴിതാ നടൻ വിഷ്ണു വിശാലിന്റെ സഹോദരൻ രുദ്രയുടെ ആദ്യ ചിത്രമായ ‘ഓഹോ എന്തൻ ബേബി’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ സൂര്യയെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ഒരു ചേട്ടൻ ഉണ്ടാവുക എന്ന് പറയുന്നത് വളരെ സ്പെഷ്യലായ ഒന്നാണ്. ഇപ്പോൾ എല്ലാവരും ഒരു കുട്ടി എന്ന ട്രെൻഡിലേക്കാണ് പോകുന്നത്. എന്നാൽ ഒരു ചേട്ടൻ ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. അച്ഛൻ കൈയിലാണ് പിടിക്കുന്നതെങ്കിൽ ചേട്ടൻ തോളിലാണ് കയറ്റി വയ്ക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ വളരെ ഭാഗ്യം ചെയ്ത ഒരാളാണ്. ഞാൻ എന്റെ ചേട്ടനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് ഇത്രയധികം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്. അവർ നന്നായിരിക്കുന്നുണ്ടോ എന്നൊക്കെ അവർ ശ്രദ്ധിക്കും. നമ്മളെക്കുറിച്ച് നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധ്യമുണ്ടാകും. ബ്രാഡ് പിറ്റ്. അത്ര തന്നെ! –വൈറലായി ദീപികയുടെ ഇൻസ്റ്റാ സ്റ്റോറി ഞാൻ സിനിമയിൽ ആദ്യമായെത്തിയപ്പോൾ തന്നെ എനിക്ക് ഒരുപാട് പേരുടെ സ്നേഹം ലഭിച്ചു. അതിന് കാരണം എന്റെ ചേട്ടനാണ്. അതുകൊണ്ടാണ് സിനിമയിലേക്ക് പുതുമുഖങ്ങളായെത്തുന്നവരെ ഞാനും പ്രോത്സാഹിപ്പിക്കുന്നത്. കാർത്തി പറഞ്ഞു. 'നീയും ഞാനും', സെയ്ഷെൽസിൽ അവധിയാഘോഷിച്ച് സൂര്യയും ജ്യോതികയും; ‘ഉയിരിൻ ഉയിരേ’ എന്ന പാട്ടിടാമായിരുന്നല്ലോ എന്ന് ആരാധകർ വിഷ്ണു വിശാലിന്റെ ഇളയ സഹോദരൻ രുദ്രയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിഷ്ണു വിശാൽ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാർ രാമകുമാർ ആണ്. വിഷ്ണു വിശാലും റോമിയോ പിക്ചേഴ്സിന്റെ രാഹുലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മിഥില പാൽക്കർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളി താരമായ അഞ്ജു കുര്യൻ, മിഷ്കിൻ, റെഡിൻ കിങ്സ്ലി എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. Actor Karthi spoke about his brother Suriya.
ബോളിവുഡിന് മേല്‍ അധോലോകത്തിനുണ്ടായിരുന്ന സ്വാധീനം എല്ലാവര്ക്കും അറിയാവുന്നതാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിലെ പല വലിയ സിനിമകളുടെ നിര്‍മാണത്തിലടക്കം അധോലോകത്തിന് പങ്കുണ്ടായിരുന്നു. താരങ്ങളുടെ കരിയര്‍ പോലും അവരുടെ നിയന്ത്രണത്തിലായിരുന്നു. അത്തരത്തില്‍ തനിക്കും അധോലോകത്തിന്റെ ഭീഷണി നേരിടേണ്ടി വന്നുവെന്നാണ് ആമിര്‍ ഖാന് പറയുന്നത്. 'നീയും ഞാനും', സെയ്ഷെൽസിൽ അവധിയാഘോഷിച്ച് സൂര്യയും ജ്യോതികയും; ‘ഉയിരിൻ ഉയിരേ’ എന്ന പാട്ടിടാമായിരുന്നല്ലോ എന്ന് ആരാധകർ ദുബായിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ തന്നോട് അധോലോക നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നാണ് ആമിര്‍ ഖാന് പറയുന്നത്. ദ ലല്ലന്‍ടോപ്പിന് നല്കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന് അനുഭവം പങ്കിട്ടത്. കരിയറിന്റെ തുടക്കകാലത്താണ് താരത്തിന് ഈ അനുഭവമുണ്ടാകുന്നത്. അതേസമയം ഏത് അധോലോക നേതാവിന്റെ സംഘമാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ആമിര്‍ വെളിപ്പെടുത്തിയില്ല. 'മമ്മൂക്ക, എന്റെ പിന്നാലെ നടന്ന് ഡാഡി പോയി'; മമ്മൂട്ടി നല്കിയ മറുപടിയെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ ''ദുബായില്‍ വച്ച് നടന്നൊരു പാര്‍ട്ടിയിലേക്കുള്ള ക്ഷണം ഞാന്‍ നിരസിച്ചു. എന്നെ കാണാനായി അധോലോക നേതാക്കളില്‍ ചിലര്‍ വീട്ടില്‍ വന്നിരുന്നു. അവര്‍ ഒരുപാട് ശ്രമിച്ചു നോക്കി. അവര്‍ എനിക്ക് പണം വാഗ്ദാനം ചെയ്തു. ഞാന്‍ പറയുന്ന സിനിമ നിര്‍മിക്കാമെന്നും പറഞ്ഞു. പക്ഷെ ഞാന്‍ അപ്പോഴും നിരസിച്ചു. അതോടെ അവരുടെ ടോണ്‍ മാറി. ഇപ്പോള്‍ തന്നെ വരണമെന്നായി. എന്റെ പേര് അനൗണ്‍സ് ചെയ്തുവെന്നും അഭിമാന പ്രശ്നമാണെന്നും അവര്‍ പറഞ്ഞു'' ആമിര്‍ ഖാന് പറയുന്നു. '' അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. ഒരു മാസമായി നിങ്ങള്‍ എന്നെ കാത്തു നില്‍ക്കുകയാണ്. പക്ഷെ എനിക്ക് പറയാനുള്ളത് ഞാന്‍ ആദ്യമേ പറഞ്ഞു. ഞാന്‍ വരില്ല. നിങ്ങള്‍ക്ക് നല്ല കരുത്തുണ്ടല്ലോ. എന്നെ തല്ലിച്ചതച്ച്, തലയ്ക്ക് അടിച്ച് വീഴ്ത്തി, കയ്യും കാലും കൂട്ടിക്കെട്ടി കൊണ്ടു പോകാനാകുമെങ്കില്‍ ആയിക്കോളൂ. ഞാനായിട്ട് വരില്ല. അതോടെ അവര്‍ എന്നെ ബന്ധപ്പെടുന്നത് നിര്‍ത്തി'' എന്നും ആമിര്‍ ഖാന് പറയുന്നുണ്ട്. അതേസമയം ഇത്രയൊക്കെ പറഞ്ഞുവെങ്കിലും തന്റെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് തനിക്ക് ഉള്ളില്‍ ഭയം ഉണ്ടായിരുന്നുവെന്നും ആമിര്‍ ഖാന് സമ്മതിക്കുന്നുണ്ട്. ''എനിക്ക് രണ്ട് കുഞ്ഞ് കുട്ടികളുണ്ടായിരുന്നു. എന്റെ മാതാപിതാക്കള്‍ ഭയന്നു. നീയെന്താണ് ചെയ്യുന്നത്, ഇത് അപകടമാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അന്ന് ഒന്നേ പറഞ്ഞുള്ളൂ. എന്റെ ജീവിതം എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കാനാണ് ആഗ്രഹം. എനിക്ക് അവിടേക്ക് പോകണ്ട'' താരം പറയുന്നു. Aamir Khan was once invited by the underworld to a party in Dubai. but he said no to them.
തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യ യും ജ്യോതിക യും. ഇപ്പോഴിതാ സിനിമാ തിരക്കുകളിൽ നിന്നെല്ലാം മാറി സെയ്ഷെൽസിൽ അവധിക്കാല ആഘോഷങ്ങളിലാണ് ദമ്പതിമാർ. ജ്യോതിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഹെലികോപ്റ്ററിൽ സെയ്ഷെൽസിലേക്ക് പോകുന്നതും ദ്വീപിലെ റിസോർട്ടിൽ ഇരുവരുമൊരുമിച്ച് സമയം ചെലവഴിക്കുന്നതും വിഡിയോയിൽ കാണാം. ഇത്തവണ കുട്ടികളെ ഒപ്പം കൂട്ടാതെ ഇരുവരും തന്നെയാണ് അവധിക്കാലം ചെലവഴിക്കാൻ വിദേശത്തേക്ക് പറന്നത്. ‘നിനക്കും എനിക്കും മാത്രമായി ഈ പറുദീസയിൽ മറ്റൊരു ദിനം’- എന്നാണ് കിഴക്കൻ ആഫ്രിക്കയിലെ സെയ്ഷെൽസിൽ അവധിക്കാലം ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തങ്ങളുടെ യാത്രയിലെ ഏറ്റവും മനോഹര നിമിഷങ്ങളുടെ കൊളാഷ് ഉൾക്കൊള്ളുന്ന ഒരു വിഡിയോയാണ് ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടത്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. സൂര്യ ജ്യോതിക ദമ്പതികളുടെ ആദ്യകാല സൂപ്പർ ഹിറ്റ് സിനിമയായ ‘കാക്ക കാക്ക’യിലെ ‘ഉയിരിൻ ഉയിരേ’ എന്ന ഗാനം വിഡിയോയിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം. 'മമ്മൂക്ക, എന്റെ പിന്നാലെ നടന്ന് ഡാഡി പോയി'; മമ്മൂട്ടി നല്കിയ മറുപടിയെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ ‘ഉയിരിൻ ഉയിരേ’ എന്ന ഗാനരംഗത്തിലേതു പോലെയാണ് സൂര്യയുടെയും ജ്യോതികയുടെയും അവധിക്കാല ദൃശ്യങ്ങൾ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിഡിയോയിൽ സൂര്യയെ കാണുന്നത്. ബ്രാഡ് പിറ്റ്. അത്ര തന്നെ! –വൈറലായി ദീപികയുടെ ഇൻസ്റ്റാ സ്റ്റോറി റെട്രോയാണ് സൂര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം വൻ ഹൈപ്പിലാണ് എത്തിയതെങ്കിലും തിയറ്ററുകളിൽ പരാജയമായി മാറി. റെട്രോയ്ക്ക് മുൻപിറങ്ങിയ സൂര്യ ചിത്രം കങ്കുവയും തിയറ്ററുകളിൽ വൻ പരാജയമായി മാറിയിരുന്നു. View this post on Instagram A post shared by Jyotika (@jyotika) Actor Suriya and his wife Jyotika enjoy vacation in Seychelles.
ബ്രാഡ് പിറ്റ്. അത്ര തന്നെ!–വൈറലായി ദീപികയുടെ ഇൻസ്റ്റാ സ്റ്റോറി
ഹോളിവുഡ് ചിത്രങ്ങൾക്ക് അന്നും ഇന്നും എന്നും ഇന്ത്യയിൽ ആരാധകർ ഏറെയാണ്. ജൂൺ 27-ന് തിയേറ്ററുകളിലെത്തിയ ബ്രാഡ് പിറ്റ് ചിത്രം 'എഫ്1' പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്. ചിത്രത്തിന് തകർപ്പൻ പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ പ്രശംസകൾ സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ ഏറ്റെടുത്തുകൊണ്ടിരിക്കുമ്പോൾ, ബോളിവുഡ് താരം ദീപിക പദുകോണി ന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്. ഞായറാഴ്ച രാത്രി ദീപിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത് ഇങ്ങനെ: ബ്രാഡ് പിറ്റ്. അത്ര തന്നെ, അതാണ് പോസ്റ്റ്. IYKYK (If You Know You Know). ദീപിക പദുകോണിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി 'എടാ വിജയാ..എന്താടാ ദാസാ'; സോഷ്യൽ മീഡിയ തൂക്കി സംഗീത് - മോഹൻലാൽ ചിത്രങ്ങൾ.. ഇതോടെ ദീപികയുടെ പോസ്റ്റിനെ ചുറ്റിപറ്റി നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചിത്രത്തിൽ ബ്രാഡ് പിറ്റിന്റെ പ്രകടനം അതിഗംഭീരമാണെന്നും, ദീപികയുടെ പോസ്റ്റിനോട് തങ്ങളും യോജിക്കുന്നുവെന്നും ആരാധകർ പറയുന്നു. 'അഭിനയിക്കുമ്പോൾ ഞാൻ മമ്മൂട്ടിയും മോഹൻലാലുമാണ്, പക്ഷേ കോലം ഇതായതോണ്ട് ആരും കാണുന്നില്ല'; ഇന്ദ്രൻസ് 'എഫ്1' എന്ന ചിത്രത്തിൽ ബ്രാഡ് പിറ്റ് തന്റെ കരിയറിലെ ശക്തമായ ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. 'എഫ്1' ഒരു അമേരിക്കൻ സ്പോർട്സ് ഡ്രാമ ചലച്ചിത്രമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഫോർമുല വൺ റേസിംഗിലേക്ക് തിരികെയെത്തുന്ന ഒരു റേസിങ് ഡ്രൈവറായാണ് ബ്രാഡ് പിറ്റ് എത്തിയത്. ചിത്രം ജോസഫ് കോസിൻസ്കിയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന് സിനിമാ ആരാധകരുടെ ഇടയില്‍ വളരെയധികം നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. F1 hit theatres on June 27 and has been winning hearts ever since. With rave reviews and love from fans and celebrities alike, the film is trending everywhere. On Sunday, Deepika Padukone's sweet shoutout to F1 star Brad Pitt went viral online.
'മമ്മൂക്ക, എന്റെ പിന്നാലെ നടന്ന് ഡാഡി പോയി'; മമ്മൂട്ടി നല്കിയ മറുപടിയെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ
പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ . ഈയ്യടുത്താണ് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ടു. ഷൈനും അമ്മയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ആ സമയത്തെ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍ തനിക്ക് ഊര്‍ജ്ജം നല്‍കുന്നതായിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്. 'ആരെങ്കിലും ഞങ്ങളെ സഹായിക്കണേ ! റോഡില്‍ നിന്ന് ഞാന്‍ കരഞ്ഞു; ഡാഡി എവിടെ എന്ന് മമ്മി ഇടയ്ക്ക് ചോദിക്കും'; വിങ്ങി ഷൈന്‍ ടോം ചാക്കോ ''മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനര്‍ജി തന്നു. എടാ, നീ അത്ര പ്രശ്നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മള് മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു'' ഷൈന്‍ ടോം ചാക്കോ പറയുന്നു. 'കിസ്മത്ത് എന്ന് ഒന്ന് ഉണ്ട് ഫൈസി'; ഉപ്പുപ്പായും ഫൈസിയും മനം കവർന്നിട്ട് ഇന്നേക്ക് 13 വർഷം ''പിഷാരടിയും ചാക്കോച്ചനും കാണാന്‍ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാന്‍ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോള്‍ മമ്മൂക്കയുടെ മെസേജ് കണ്ടു. നേരത്തെ കൊക്കെയ്ന്‍ കേസ് ജയിച്ച സമയത്തും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലസ് യു എന്നായിരുന്നു'' താരം പറയുന്നു. ഞാന്‍ ആലോചിക്കാറുണ്ട് മമ്മൂക്കയ്ക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന്. ഞങ്ങള്‍ സ്ഥിരമായി മെസേജ് അയക്കുകയോ ഫോണിലൂടെ സംസാരിക്കുകയോ ചെയ്യുന്നവരല്ല. എനിക്ക് മെസേജ് അയച്ചിട്ട് മമ്മൂക്കയ്ക്ക് ഒരു ഹൈ ഒന്നും കിട്ടാനില്ല എന്നും ഷൈന്‍ പറയുന്നു. എന്നാല്‍ കൃത്യമായ സമയത്ത് നമ്മള്‍ക്ക് എനര്‍ജി തരുന്നൊരു മെസേജ് അയക്കും. നമ്മള് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ കൃത്യമായി മറുപടി നല്‍കുകയും ചെയ്യുമെന്നും ഷൈന്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നു. Shine Tom Chacko says Mammootty called him after he lost his father in the car accident.
നടി ഷെഫാലി ജരിവാല യുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. 42 കാരിയായ ഷെഫാലി ജൂണ്‍ 27 അര്‍ധ രാത്രിയാണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംസാകര ചടങ്ങുകള്‍ നടന്നത്. സിനിമാ ലോകത്തെ സുഹൃത്തുക്കളും ബന്ധുക്കളും ഷെഫാലിയെ അവസാനമായി കാണാനെത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 'ചെയ്യുവാണെങ്കിൽ ഹീറോ വേഷം മാത്രമേ ചെയ്യൂ'; അന്ന് പറഞ്ഞത് ഓർത്തെടുത്ത് പ്രദീപ് രംഗനാഥൻ അര്‍ധരാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് താരത്തെ ഭര്‍ത്താവ് പരാഗ് ത്യാഗി ആശുപത്രിയിലെത്തിക്കുന്നത്. പക്ഷെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്മാര്‍ട്ടം നടത്തിയെങ്കിലും മരണ കാരണം പൊലീസ് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. നേരത്തെ നടിയുടെ വീട്ടില്‍ നേരത്തെ ഫോറന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. 'ചക്കപ്പഴത്തില്‍ ഈച്ചയിരിക്കുന്നത് പോലെ'; സ്വയം ട്രോളി ദിയ; കണ്മണി അടുത്ത ആഴ്ചയെത്തും റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷെഫാലി ആന്റി-ഏജിങ് മരുന്നുകള്‍ ഉപയോഗിച്ചിരുന്നു. ഇതാണോ നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന സംശയം ചിലകോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. എട്ട് വര്‍ഷമായി നടി ഈ മരുന്നുകള്‍ ഉപയോഗിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്നതിന് തൊട്ട് മുമ്പ്, ജൂണ്‍ 27 ന് ഷെഫാലിയുടെ വീട്ടില്‍ പൂജ നടന്നിരുന്നു. ആ സമയത്ത് ഉപവാസത്തിലായിരുന്നിട്ടും ഷെഫാലി മരുന്ന് കഴിച്ചതായാണ് റിപ്പോര്‍ട്ട്. എന്‍ഡി ടിവിയിലെ റിപ്പോര്‍ട്ട് പറയുന്നത് വര്‍ഷങ്ങളായി ആന്റി-എയ്ജിംഗ് മരുന്ന് കഴിച്ചതാകാം നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ്. 27 ന് ഉച്ചയ്ക്കാണ് മരുന്ന് കഴിച്ചത്. രാത്രി പത്തിനും പതിനൊന്നും ഇടയ്ക്ക് ഷെഫാലിയുടെ അവസ്ഥ മോശമാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം സംഭവം നടക്കുമ്പോള്‍ ഷെഫാലിയുടെ വീട്ടില്‍ അമ്മയടക്കമുള്ള ബന്ധുക്കള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊലീസ് വീട്ടിലുണ്ടായിരുന്നവരുടേയും മറ്റും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അപകടമരണമായിട്ടാണ് നടിയുടെ മരണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും, മരണകാരണത്തെച്ചൊല്ലി മാത്രമാണ് വ്യക്ത ലഭിക്കാനുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും പരിശോധന ഫലങ്ങളുടേയും അടിസ്ഥാനത്തിലാകും അന്വേഷണത്തിന്റെ പുരോഗതി. Anti-Aging medicines was the cause of Shefali Jariwala's death? Questions rises as police probe continues.
പിതാവിന്റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ . അപകടമരണം എന്നത് അതുവരെ തനിക്ക് വാര്‍ത്ത മാത്രമായിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്. മമ്മി ഇപ്പോഴും ഡാഡി എവിടെ എന്ന് ചോദിക്കാറുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്. 'ചെയ്യുവാണെങ്കിൽ ഹീറോ വേഷം മാത്രമേ ചെയ്യൂ'; അന്ന് പറഞ്ഞത് ഓർത്തെടുത്ത് പ്രദീപ് രംഗനാഥൻ 'വിത്ഡ്രോവല്‍ സിന്‍ഡ്രത്തിന്റെ ഭാഗമായിട്ടാണോന്ന് അറിയില്ല. എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് ബിസ്കറ്റ് കഴിക്കുന്ന ശീലമുണ്ട്. നേരത്തെ സിഗരറ്റ് വലിക്കുകയായിരുന്നു. അതിന് പകരമായി തുടങ്ങിയ ശീലമാണ്. ഞാന്‍ ബാക്കിലെ സീറ്റിലാണ് കിടന്നിരുന്നത്. ഇടയ്ക്ക് എഴുന്നേറ്റ് ബിസ്ക്കറ്റ് ചോദിക്കും. രണ്ട് മൂന്ന് തവണ ഡാഡി എനിക്ക് ബിസ്ക്കറ്റ് തന്നു. പിന്നെ ഞാന്‍ കണ്ണുതുറക്കുമ്പോള്‍ കാണുന്നത് വണ്ടി ഇടിച്ചു കിടക്കുന്നതാണ്. അതിന് ശേഷം ഡാഡി ഞങ്ങളാരുമായി കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല'' ഷൈന്‍ പറയുന്നു. 'ചക്കപ്പഴത്തില്‍ ഈച്ചയിരിക്കുന്നത് പോലെ'; സ്വയം ട്രോളി ദിയ; കണ്മണി അടുത്ത ആഴ്ചയെത്തും ''എന്തിനാണ് നമ്മള് ഈ റോഡില്‍ കിടക്കുന്നത്? എങ്ങോട്ടാണ് നമ്മള് പോകുന്നത്? എന്നെല്ലാം മമ്മി ചോദിക്കുന്നുണ്ട്. അതുവരെ എനിക്ക് വാഹനാപകടം എന്നാല്‍ കാഴ്ചയായിരുന്നു. ആളുകളുടെ അച്ഛന് മരിക്കുക, അമ്മ മരിക്കുക എന്നത് വാര്‍ത്ത മാത്രമായിരുന്നു. ടിവിയില്‍ കാണുന്ന ന്യൂസ് ആയിരുന്നു എനിക്ക്. പക്ഷെ അതിലൂടെ കടന്നു പോകുമ്പോള്‍, ഞാന്‍ റോഡില്‍ നിന്ന് കരഞ്ഞുപോയി. ആരെങ്കിലും രക്ഷിക്കണേ, ആരെങ്കിലും ഞങ്ങളെ ആശപുത്രിയില്‍ എത്തിക്കണേ എന്ന്'' ഷൈന്‍ ടോം ചാക്കോ പറയുന്നു. റിഹാബിലെ മരുന്ന് കഴിക്കുന്നതിനാല്‍ ഞാന്‍ നേരത്തെ ഉറങ്ങും. എന്നെ ഉറക്കാന്‍ ഡാഡി വണ്ടി വേറെ ആളെക്കൊണ്ടാണ് ഓടിപ്പിക്കുക. എനിക്ക് വണ്ടി തരില്ല. ജോക്കുട്ടന് ഒരു പോറല്‍ പോലും സംഭവിച്ചിരുന്നില്ല. ഇവനെന്താണ് ഒന്നും പറ്റാത്തത്, ഇനി നടന്നു പോകുമ്പോള്‍ കുഴഞ്ഞ് വീഴുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. കാരണം വണ്ടി അങ്ങനെ തകര്‍ന്നു പോയിരുന്നു. ഡാഡിയും വിളിച്ചിട്ട് പ്രതികരിക്കുന്നില്ല. അവനും പാച്ചുവും കൂടെ ഞങ്ങളെ വാരിക്കെട്ടി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഷൈന്‍ പറയുന്നു. അപകടമുണ്ടായ അന്ന് മുതല്‍ ഡാഡി എവിടെ? ഡാഡി എവിടെ? എന്ന് മമ്മി ചോദിച്ചിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്നതല്ലേ ഡാഡി. നമ്മുടെ കൂടെ തന്നെയുണ്ട് എങ്ങോട്ടും പോയിട്ടില്ല എന്ന് ഞാന്‍ പറയും. എനിക്ക് അങ്ങനെയേ പറയാന്‍ പറ്റുള്ളൂ. എന്നിട്ട് ഞാന്‍ കരയും. അപ്പോള്‍ കരുതും അമ്മയ്ക്ക് മനസിലാകുമെന്ന്. കുറച്ച് കഴിഞ്ഞ് മമ്മി വീണ്ടും ചോദിക്കും ഡാഡി എവിടെ എന്ന്. സ്ട്രക്ചറില്‍ കിടക്കുന്ന അവസ്ഥ ആയിരുന്നതിനാല്‍ ഡാഡിയെ അവസാനമായി നേരാംവണ്ണം കാണാന്‍ മമ്മിയ്ക്ക് പറ്റിയിരുന്നില്ലെന്നും ഷെെന്‍ പറയുന്നു. Shine Tom Chacko talks about the accident that took his father's life.
'അഭിനയിക്കുമ്പോൾ ഞാൻ മമ്മൂട്ടിയും മോഹൻലാലുമാണ്, പക്ഷേ കോലം ഇതായതോണ്ട് ആരും കാണുന്നില്ല'; ഇന്ദ്രൻസ്
മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തി ഒരുപിടി നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം നമുക്ക് നൽകിയിട്ടുള്ളത്. കരിയറിന്റെ തുടക്കത്തിൽ കോമഡി വേഷങ്ങളായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ കൈകാര്യം ചെയ്തിരുന്നത് . ഒരു ഓൺലൈൻ മാധ്യമത്തിന് ഇന്ദ്രൻസ് നൽകിയ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ കൂടുതൽ ശ്രദ്ധനേടുന്നത് . ഇതിഹാസ നടൻമാരായ സത്യൻ, നസീർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയാകാൻ കൊതിച്ചിട്ടുണ്ട്. അവരെ പോലെ അഭിനയിക്കാൻ നോക്കാറുണ്ട്. എന്നാൽ എന്റെ കോലം ഇങ്ങനെ ആയതോണ്ട് അറിയാത്തതാണെന്ന ഇന്ദ്രൻസിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദേശീയ അവാർഡ് ലഭിച്ചപ്പോൾ എന്താണ് തോന്നിയതെന്നും അത് സ്വപ്നം കണ്ടിരുന്നോ എന്ന അവതാരകയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇന്ദ്രൻസ് ഇക്കാര്യം തമാശരൂപേണ പറഞ്ഞത് 'എടാ വിജയാ..എന്താടാ ദാസാ'; സോഷ്യൽ മീഡിയ തൂക്കി സംഗീത് - മോഹൻലാൽ ചിത്രങ്ങൾ.. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. കാരണം, ഒരുപാട് കാലമായിട്ട് അങ്ങനെയാരു സ്വപ്നം മനസിലുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ഒരു അവാര്‍ഡ് വാങ്ങണമെന്ന് . പക്ഷേ എന്റെ റൂട്ട് വേറെയായതുകൊണ്ട് ഞാന്‍ പറയുമ്പോള്‍ എല്ലാവരും അത് തമാശയായിട്ട് എടുത്തു. പക്ഷേ, അവസാനം അത് എനിക്കും കിട്ടി. ഇപ്പോഴും പല വേഷങ്ങളും ചെയ്യാന്‍ കൊതിയുണ്ട്. പ്രേം നസീറും സത്യനുമൊക്കെ ചെയ്തതുപോലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കൊതിയാണ്. അതുപോലെ മോഹന്‍ലാലും മമ്മൂട്ടി യും അഭിനയിക്കുന്നതുപോലൊയാണ് ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പക്ഷേ എന്റെ കോലം ഇതായതുകൊണ്ട് ആര്‍ക്കും അത് മനസ്സിലാകുന്നില്ല എന്നതാണ് സത്യം , ഇന്ദ്രന്‍സ് പറഞ്ഞു. പവർസ്റ്റാറിന്റെ 'ഹരി ഹര വീര മല്ലു'; പുതിയ അപ്ഡേറ്റ് പുറത്ത് അതേസമയം കഴിഞ്ഞ ദിവസം റിലീസായ കേരള ക്രൈം ഫയൽസ് രണ്ടാം സീസണിൽ ഇന്ദ്രൻസ് പ്രധാന റോളിലെത്തുന്നുണ്ട്. സിപിഒ അമ്പിളി രാജുവായി മികച്ച പ്രകടനമാണ് താരം നടത്തിയതെന്നാണ് ആരാധകരുടെ അഭിപ്രായം. സീരീസിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. Actor Indrans said in an interview with an online media outlet that he often transforms into Mammootty and Mohanlal while acting. He also said that no one notices his body because of this.
'ചെയ്യുവാണെങ്കിൽ ഹീറോ വേഷം മാത്രമേ ചെയ്യൂ'; അന്ന് പറഞ്ഞത് ഓർത്തെടുത്ത് പ്രദീപ് രംഗനാഥൻ
തമിഴകത്തെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് പ്രദീപ് രംഗനാഥൻ. ലവ് ടുഡേ, ഡ്രാഗൺ എന്നീ ചിത്രങ്ങളിലൂടെയാണ് പ്രദീപ് സിനിമാ പ്രേക്ഷകരുടെ മനം കവർന്നത്. കോമാളി, ലവ് ടുഡേ എന്നീ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് പ്രദീപ്. ഡ്രാഗണിന്റെ സംവിധായകൻ അശ്വത് മാരിമുത്തുവിന്റെ ആദ്യ ചിത്രമായ ഓ മൈ കടവുളയിൽ തനിക്ക് ഒരു കാരക്ടർ റോൾ ഓഫർ ചെയ്തിരുന്നുവെന്നും എന്നാൽ ചെയ്യുന്നെങ്കിൽ നായകനായി മാത്രമേ ചെയ്യുന്നുള്ളൂവെന്ന് പറഞ്ഞതായി വെളിപ്പെടുത്തുകയാണ് പ്രദീപ്. ഡ്രാഗണിന്റെ നൂറാം ദിനം ആഘോഷവേളയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. അശ്വത് ഓ മൈ കടവുളെ എഴുതുമ്പോൾ എന്നെ ഒരു കാരക്ടർ റോൾ ചെയ്യാൻ വിളിച്ചു. ഞാൻ അപ്പോൾ ചെയ്യുന്നെങ്കിൽ നായകനായി മാത്രമേ ചെയ്യുന്നുള്ളൂവെന്ന് പറഞ്ഞു. പിന്നീട് ഞാൻ ലവ് ടുഡേ ചെയ്യുകയും അത് വലിയ വിജയമായി മാറുകയും ചെയ്തു. അതിന് ശേഷം അശ്വതുമായി ഡ്രാഗണിൽ ഒന്നിച്ചപ്പോൾ അവൻ എന്നോട് പറഞ്ഞിരുന്നു സിനിമ വിജയിക്കുമെന്നും നൂറ് ദിവസം ഓടുമെന്നും. ഇപ്പോൾ അതെല്ലാം നടന്നു.- പ്രദീപ് പറഞ്ഞു. ചിത്രത്തിന്റെ കഥയ്ക്കും സംവിധാനത്തിനുമൊപ്പം കഥാപാത്രങ്ങളും അഭിനേതാക്കളുടെ പ്രകടനവും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സിനിമ കൂടിയാണ് ഡ്രാഗൺ. 'ചക്കപ്പഴത്തില്‍ ഈച്ചയിരിക്കുന്നത് പോലെ'; സ്വയം ട്രോളി ദിയ; കണ്മണി അടുത്ത ആഴ്ചയെത്തും തമിഴ് സിനിമയിൽ കാര്യമായ ഹിറ്റുകൾ ഒന്നും ഉണ്ടാകാതിരുന്ന സമയത്താണ് ഡ്രാഗൺ തിയറ്ററിൽ എത്തുന്നതും ഹിറ്റ് അടിക്കുന്നതും. ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. സിനിമ നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചപ്പോഴും മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയിരുന്നത്. 108.54 കോടിയാണ് ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. #PradeepRanganathan at #Dragon 100 days celebration: "When Aswath writing for OMK, he asked me for Character role. I said 'Panna Hero ah than Pannuven'. LoveToday became a success and my market expanded. When I collaborated with Aswath for #Dragon he promised me that film will… pic.twitter.com/BTKzxAJx8J — AmuthaBharathi (@CinemaWithAB) June 28, 2025 Actor Pradeep Ranganathan talks about his career.
സുരേഷ് ഗോപി ചിത്രം ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള യുടെ റിലീസ് തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രതികരണവുമായി സംവിധായകന്. സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ പിരിച്ചു വിടണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോടായി വിനയന് ആവശ്യപ്പെടുന്നത്. അതേസമയം 2010 ല്‍ തന്റെ സിനിമയുടെ സെന്‍സറിംഗ് തടയാന്‍ സമരം നടത്തിയവരാണ് ഇന്ന് ജെഎസ്കെയ്ക്ക് വേണ്ടി സമരം ചെയ്യുന്നതെന്നും വിനയന് പറഞ്ഞു. രജനിക്കുള്ള അനിരുദ്ധിന്റെ സമ്മാനമാണോ ഈ പാട്ടുകളൊക്കെ? 'മനസിലായോ' തരംഗത്തിന് പിന്നാലെ ട്രെൻഡായി 'ചികിടും' ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനയന്റെ പ്രതികരണം. സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം എന്ന ശക്തമായ നിലപാട് യുപിഎ സര്‍ക്കാര്‍ എടുത്തതുകൊണ്ട് മാത്രമാണ് അന്ന് എന്റെ സിനിമ സെന്‍സര്‍ ചെയ്ത് തീയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞത് എന്നാണ് വിനയന് പറയുന്നത്. വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പ് നിലവിലുള്ള സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിടണം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചു കൊണ്ട് നിരവധി തെറ്റായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ നിലയ്കു നിര്‍ത്താന്‍ ഇനിയും തയ്യാറായില്ലങ്കില്‍ രാഷ്ട്രീയ ഭേദമെന്നിയേ രാജ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് വലിയ പ്രതിഷേധം സര്‍ക്കാരിന് നേരിടേണ്ടി വരും. 'ജാനകി vs സ്റ്റേറ്റ് ഓഫ്കേരള' എന്ന സിനമയുടെ പേരില്‍ നിന്ന് ജാനകി മാറ്റിയാലേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരൂ എന്ന വിഢിത്തം നിറഞ്ഞ തീരുമാനം കോടതി ചവിറ്റു കൊട്ടയിലേക്ക് എടുത്തെറിയും മുന്‍പ് ശക്തമായ ഒരു തീരുമാനം എടുക്കുന്നതാണ് ഉചിതം.. കേന്ദ്ര മന്ത്രിയും സര്‍ക്കാരും അറിഞ്ഞായിരിക്കില്ല ഈ തീരുമാനം സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് എടുത്തിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം. 'എടാ വിജയാ..എന്താടാ ദാസാ'; സോഷ്യൽ മീഡിയ തൂക്കി സംഗീത് - മോഹൻലാൽ ചിത്രങ്ങൾ.. ഞാനിങ്ങനെ പറയാന്‍ കാരണം 2010ല്‍ എന്റെ സിനിമയുടെ സെന്‍സറുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവം വച്ചാണ്.. അന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ ചെയര്‍ പേഴ്സണ്‍ ആയിരുന്ന പ്രശസ്ത ഹിന്ദി നടിയുടെ പക്ഷപാതവും പിടിവാശിയും മൂലം ഏറെ ബുദ്ധിമുട്ടിയ വ്യക്തിയാണ് ഞാന്‍. 2010ല്‍ വിനയനെക്കൊണ്ട് ഇനി സിനിമയേ ചെയ്യിക്കില്ല എന്നു പറഞ്ഞ് മലയാള സിനിമയിലെ പ്രമാണിമാര്‍ ചേര്‍ന്ന് എനിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് അവരെ ധിക്കരിച്ചുകെണ്ട് പുതിയ നടീനടന്മാരെയും ടെക്കനീഷ്യന്‍മാരെയും പങ്കെടുപ്പിച്ച് 'യക്ഷിയും ഞാനും' എന്ന സിനിമ ഞാന്‍ ചെയ്തു. അതൊരു വലിയ വെല്ലുവിളി ആയിരുന്നു. ആ സിനിമ പൂര്‍ത്തീകരിച്ച ശേഷം സെന്‍സര്‍ ചെയ്യുവാനായി അന്നത്തെ തിരുവനന്തപുരം റീജണല്‍ സെന്‍സര്‍ ഓഫീസര്‍ ശ്രീ ചന്ദ്രകുമാര്‍ എനിക്കു ഡേറ്റും തന്നു.. സെന്‍സറിനായി കേരള ഫിലിം ചേമ്പറിന്റെ എന്‍ഒസി തരില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്നം. ഞാന്‍ കേരളാ ഹൈക്കോടതിയില്‍ പോയി കേസ് ഫയല്‍ ചെയ്തു. ജസ്റ്റീസ് ഡൊമനിക്ക് ഫിലിം ചേമ്പര്‍ ഭാരവാഹികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് വിധി പറഞ്ഞു.. ഒരു സിനിമാ സംഘടനയുടെയും എന്‍ഒസിയോ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ഏതു വ്യക്തിക്കും അയാളെടുക്കുന്ന സിനിമ സെന്‍സര്‍ ചെയ്തു കൊടുക്കണം എന്നായിരുന്നു വിധി. അതിന് പ്രകാരം വീണ്ടും സെന്സറിനു ഡേറ്റു തന്നു. എന്നെക്കൊണ്ട് സിനിമ ചെയ്യിക്കല്ലന്നു വാശിപിടിച്ച എന്റെ സിനിമാ സുഹൃത്തുക്കള്‍ വിട്ടുകൊടുക്കുമോ?.. അവര്‍ തിരുവനന്തപുരത്ത് സെന്‍സര്‍ ആഫീസിന്റെ മുന്നില്‍ കുത്തിയിരുന്നു സമരം ചെയ്തു. ആദ്യമായി സെന്‍സര്‍ ആഫീസിനു മുന്നില്‍ സിനിമാക്കാര് സമരം നടത്തിയത് അന്നാണ്2010 ജൂലൈയില്‍. അവര്‍ മൈക്കു കെട്ടി എനിക്കെതിരെയും സെന്‍സര്‍ ആഫീസര്‍ ചന്ദ്രകുമാറിനെതിരെയും മുദ്രാവാക്യം വിളിച്ചു. ഈ ജൂണ്‍ മുപ്പതിനു സെന്‍സര്‍ ആഫീസിനു മുന്നില്‍ ''ജാനകി'' വിഷയത്തിലെ സമരത്തിനു നേതൃത്വം നല്കുന്ന സിനിമാ സംഘടനാ നേതാവു തന്നെ ആയിരുന്നു 2010 ലെ സമരത്തിനും മുന്നില്‍ നിന്നത്.. അന്ന് സെന്‍സര്‍ ചെയ്തു കൊടുക്കരുത് എന്നായിരുന്നു മുദ്രാവാക്യമെങ്കില്‍ ഇന്ന് സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൊടുക്കണം എന്ന വ്യത്യാസമേയുള്ളൂ. അന്നാ സമരത്തില്‍ അമ്മയിലെ നടീനടന്മാരോ സിനിമാ തൊഴിലാളികളോ ആരും പങ്കെടുത്തില്ല. പക്ഷേ നിര്‍മ്മാണ രംഗത്തേം സംവിധാന രംഗത്തേം പ്രഗത്ഭരുടെ വന്‍ നിരതന്നെ ഉണ്ടായിരുന്നു. സെന്‍സര്‍ ആഫീസിനു മുന്നില്‍ അവര്‍ സമരം ചെയ്യുന്നതിനിടയില്‍ റീജിയണല്‍ സെന്‍സര്‍ ആഫീസര്‍ എന്നെ ഫോണില്‍ വിളിച്ചു. യക്ഷിയും ഞാനും തല്ക്കാലം സെന്‍സര്‍ ചെയ്തു കൊടുക്കണ്ട എന്ന ചെയര്‍ പേഴ്സണ്‍ന്റെ ഫാക്സ് അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു. ഞാനാകെ തളര്‍ന്നു പോയി... പ്രശസ്ത ഹിന്ദി നടി കൂടിയായ ചെയര്‍ പേഴ്സണെ സ്വാധീനിക്കാന്‍ കഴിവുള്ള മലയാളത്തിലെ ഒരു സംവിധായകനും അമിതാബ് ബച്ചനേക്കൊണ്ടു പോലും വിളിച്ചു പറയിക്കാന്‍ തക്ക ബന്ധമുള്ള നമ്മുടെ താരപ്രമുഖരും ഒന്നിച്ചു ശ്രമിച്ചതോടെ എന്റെ കാര്യം ഒരു തീരുമാനമായി.. യക്ഷിയും ഞാനും സെന്‍സര്‍ ചെയ്യില്ല. തീയറ്ററില്‍ വരില്ല. ഞാന്‍ പക്ഷേ പിന്തിരിഞ്ഞോടാനോ കാലുപിടിക്കാനോ തയ്യാറായില്ല. അന്ന് കേന്ദ്രത്തില്‍ UPA സര്‍ക്കാരാണ് ഭരിക്കുന്നത്. കേരളത്തിലെ കെപിസിസി പ്രസിഡന്റ് മുഖാന്തിരം ഞാന്‍ കേന്ദ്ര മിനിസ്റ്ററിയുമായി ബന്ധപ്പെട്ടു. സിനിമാ രംഗത്തെ എന്റെ നിലപാടുകളും,അതുമൂലം വന്‍ സ്വാധീന ശക്തികളോടു ഫൈറ്റ് ചെയ്യേണ്ടി വന്നതും ഒക്കെ വിശദമായി കോണ്‍ഗ്രസ്സ് നേതവ് ഡല്‍ഹിയില്‍ ധരിപ്പിച്ചു. വിനയന് ഒരു ഇടതു പക്ഷ സഹയാത്രികനായ കലാകാരനാണന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് അദ്ദേഹം എന്നെ പരിചയപ്പെടുത്തിയത്. അന്നു കേരളം ഭരിച്ചിരുന്ന ഇടതു പക്ഷ സര്‍ക്കാരും മന്ത്രിയും എന്നെ സഹായിച്ചില്ല ,അവര്‍ ശക്തിയുള്ള എതിര് പക്ഷത്തോടൊപ്പമായിരുന്നു എന്നത് ചരിത്ര സത്യം. എന്റെ ഭാഗത്തെ ന്യായം മനസ്സിലാക്കിയ നിഷ്പക്ഷനായ അന്നത്തെ കേന്ദ്ര മന്ത്രി വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ മലയാള സിനിമയിലെ ഉന്നതരായ വിശിഷ്ട വ്യക്തിത്വങ്ങള്‍ എല്ലാം ഈ സംവിധായകന് എതിരാണ് അതിനാല്‍ ആ സിനിമയ്കുവേണ്ടി എന്തിനാണ് സമയം കളയുന്നത് എന്നാണ് ബഹുമാന്യ ആയ ചെയര്‍ പേഴ്സണ്‍ അന്നു ചോദിച്ചത്. നിങ്ങള്‍ക്ക് ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയിട്ടോ? അവരുടെ ഈഗോ നടപ്പാക്കാന്‍ വേണ്ടിയിട്ടോ അല്ല ആ സ്ഥാനത്തിരിക്കേണ്ടത്. സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. എന്ന ശക്തമായ നിലപാട് യുപിഎ സര്‍ക്കാര്‍ എടുത്തതുകൊണ്ട് മാത്രമാണ് അന്ന് എന്റെ സിനിമ സെന്‍സര്‍ ചെയ്ത് തീയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞത്. മലയാള സിനിമയിലെ പ്രമാണിമാരും മാടമ്പിമാരും മുട്ടുകുത്തിപ്പോയ 2010 ജൂലൈയിലെ ആ സെന്‍സര്‍ബോര്‍ഡ് ഉപരോധിക്കല്‍ നാടകം അങ്ങനെ പൊളിഞ്ഞു യക്ഷിയും ഞാനും സെന്‍സര്‍ ചെയ്തു ആഗസ്റ്റില്‍ ഓണം റിലീസായി തീയറ്ററുകളില്‍ വരികയും ചെയ്തു.. ആ വിഷയം സാന്ദര്‍ഭികമായി ഇവിടെ ഓര്‍ത്തു പോയതാണ്. സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ സമരം എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ ആദ്യം ഓര്‍ക്കുക എന്റെ സിനിമയ്കെതിരെ നടന്ന സമരം ആയിരിക്കുമല്ലോ? മാത്രമല്ല ഇങ്ങനെ ഒക്കെയും ഇവിടെ നടന്നിരുന്നു എന്ന കാര്യം സിനിമയിലെ പുതിയ തലമുറയും അറിഞ്ഞിരിക്കണമല്ലോ? ഇന്നത്തെ ഈ 'ജാനകി' വിഷയത്തിലും സെന്‍ട്രല്‍ ഗവണ്മെന്റ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെ തിരുത്തേണ്ടതാണ് , നടപടി എടുക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സുരേഷ് ഗോപി ശക്തമായി ഇടപെടണം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന വിദൂഷകന്മാരെ നിലയ്കു നിര്‍ത്തുക തന്നെ വേണം, Vinayan reacts to JSK row and remembers how he faced complications while releasing Yakshiyum Njanum.
'ചക്കപ്പഴത്തില്‍ ഈച്ചയിരിക്കുന്നത് പോലെ'; സ്വയം ട്രോളി ദിയ; കണ്മണി അടുത്ത ആഴ്ചയെത്തും
ദിയ കൃഷ്ണ യുടെ മറ്റേണിറ്റി ഫോട്ടോഷൂട്ടും വീഡിയോയും വൈറല്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ച ചിത്രങ്ങളും റീലുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പിന്നാലെ ഫോട്ടോഷൂട്ടിന്റെ വ്ളോഗും ദിയ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഫോട്ടോ ഷൂട്ടിന്റെ കമന്റ് ബോക്സില്‍ ദിയയ്ക്കും അശ്വിനും ആശംസകള്‍ നേരുകയാണ് ആരാധകര്‍. പവർസ്റ്റാറിന്റെ 'ഹരി ഹര വീര മല്ലു'; പുതിയ അപ്ഡേറ്റ് പുറത്ത് അതേസമയം അശ്വിനും ദിയയ്ക്കും പിറക്കാന്‍ പോകുന്നത് ആണ് കുഞ്ഞായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. പിന്നാലെ അല്ല പെണ്‍കുഞ്ഞാകുമെന്ന് പറഞ്ഞ് മറ്റ് ചിലരുമെത്തി. ചിലരൊക്കെ ബെറ്റും വച്ച് തുടങ്ങിയിട്ടുണ്ട്. ദിയ പങ്കുവച്ച റീല്‍ ഇതിനോടകം തന്നെ കണ്ടത് 5.3 മില്യണ്‍ ആളുകളാണ്. 'പ്രഭാസ് ഉള്ളതു കൊണ്ടല്ലേ കണ്ണപ്പ വിജയിച്ചത്?' ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഷ്ണു മഞ്ചു രണ്ട് സെലിബ്രിറ്റികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്നും റഫറന്‍സ് എടുത്താണ് താന്‍ ഷൂട്ട് പ്ലാന്‍ ചെയ്തതെന്നാണ് ദിയ പറയുന്നത്. ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫോട്ടോഷൂട്ട് ഓര്‍മ്മ വരുന്നുണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്. അതേസമയം വീഡിയോയില്‍ ദിയ സ്വയം ട്രോളുന്നതും കാണാം. 'അവരൊക്കെ ഫോട്ടോസില്‍ നല്ല ചരക്ക് ലുക്കിലായിരുന്നു. എന്നെ കാണുമ്പോള്‍ ചക്കപ്പഴത്തില്‍ ഈച്ച ഇരിക്കുന്നത് പോലെയുണ്ടാകും' എന്നാണ് ദിയ പറയുന്നത്. വീഡിയോയില്‍ ദിയയുടെ നടു തിരുമ്മിക്കൊടുക്കുന്ന അശ്വിനേയും കാണാം. അടുത്ത ആഴ്ച മുതല്‍ താനൊരു പയ്യനല്ല, അച്ഛനാണെന്നും അതിന് തയ്യാറായോ എന്ന് ദിയ അശ്വിനോട് ചോദിക്കുന്നുണ്ട്. എല്ലാം അടിപൊളിയായിട്ട് നടക്കട്ടെ എന്നായിരുന്നു അശ്വിന്റെ മറുപടി. ഫോട്ടോഷൂട്ടിന് ശേഷം അശ്വിനും ദിയയും ദിയയുടെ വീട്ടിലേക്കാണ് പോകുന്നത്. അച്ഛന് കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരും ദിയയെ പരിപാലിക്കുന്നതും വീഡിയോയില്‍ കാണാം. അച്ഛന് മകളുടെ കാല് തിരുമി കൊടുക്കുമ്പോള്‍ അമ്മ നെയില്‍ പോളിഷ് ഇട്ട് കൊടുക്കുന്നുണ്ട്. ഇതിനിടെ സഹോദരി ഇഷാനി ദിയയ്ക്കായി കുക്കര്‍ കേക്ക് ഉണ്ടാക്കി കൊടുക്കുന്നുമുണ്ട്. അടുത്ത ആഴ്ചയായിരിക്കും പ്രസവം എന്നും ദിയ വീഡിയോയില്‍ പറയുന്നുണ്ട്. maternity photoshoot of Diya Krishna goes viral. fans believe its going to be a boy.
കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി. വെബ് സീരീസുകളിലൂടേയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായും ആരാധകരെ നേടിയ നടി ബര്‍ഖ സിങാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ബോളിവുഡ് താരമായ ബര്‍ഖയ്ക്ക് മോശം അനുഭവം ഉണ്ടാകുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമാണ്. ഹൗട്ടര്‍ഫ്ളൈയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ബര്‍ഖയുടെ തുറന്നു പറച്ചില്. 'പ്രഭാസ് ഉള്ളതു കൊണ്ടല്ലേ കണ്ണപ്പ വിജയിച്ചത്?' ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഷ്ണു മഞ്ചു തെന്നിന്ത്യന്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു കൊണ്ട് തന്നോട് കോംപ്രമൈസിന് ആവശ്യപ്പെട്ടു എന്നാണ് ബര്‍ഖ സിങ് പറയുന്നത്. ഇയാളെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും ഇ-മെയില്‍ വഴിയാണ് തന്നെ സമീപിച്ചതെന്നും താരം പറയുന്നു. എന്നാല്‍ തന്നോട് മോശമായി പെരുമാറിയ വ്യക്തിയുടെ പേര് പറയാന്‍ ബര്‍ഖ കൂട്ടാക്കിയില്ല. പേര് മാത്രമാണോ പ്രശ്നം? 'ജാനകി'മാർ വേറെയുമുണ്ട് ''ഒരാള്‍ എനിക്ക് ഇ-മെയില്‍ അയച്ചു. സൗത്തില്‍ നിന്നുമാണ്. ഇയാള്‍ എവിടെയാണെന്ന് എന്റെ പക്കല്‍ തെളിവുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ടുണ്ടെന്നും കോംപ്രമൈസ് വേണ്ടി വരുമെന്നുമാണ് പറഞ്ഞത്. എഴുതി അയക്കണമെങ്കില്‍ അത്രയും നോര്‍മല്‍ ആയിട്ടാകും അവരതിനെ കാണുന്നത്. ആരോടാണ് സഹകരിക്കേണ്ടതെന്ന് എഴുതിയിരുന്നില്ല'' എന്നാണ് ബര്‍ഖയുടെ വെളിപ്പെടുത്തല്‍. തന്റെ കരിയറിന്റെ തുടക്കകാലത്ത് പോലുമല്ല ആ സംഭവമുണ്ടാകുന്നതെന്നും ഈയ്യടുത്ത് തന്നെയാണെന്നും ബര്‍ഖ പറയുന്നു. അതേസമയം തന്നോട് നേരിട്ട് ആരും ഇത്തരമൊരു കാര്യം ചോദിച്ചിട്ടില്ല. ഈ പ്രവണതയെക്കുറിച്ച് ധാരണ ഉള്ളതിനാല്‍ താന്‍ അത്തരം സാഹചര്യങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാറുണ്ടെന്നും ബര്‍ഖ പറഞ്ഞു. ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് ബര്‍ഖ സിങ്. വെബ് സീരീസുകളിലൂടെയാണ് ബര്‍ഖ താരമായി മാറുന്നത്. പ്ലീസ് ഫൈന്റ് അറ്റാച്ച്ഡ്, എഞ്ജിനീയറിംഗ് ഗേള്‍സ് തുടങ്ങിയ സീരീസുകള്‍ ബര്‍ഖയ്ക്ക് ആരാധകരെ നേടിക്കൊടുത്തവയാണ്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് ബര്‍ഖ. പങ്കജ് തൃപാഠിയ്ക്കൊപ്പം അഭിനയിച്ച ക്രിമിനല്‍ ജസ്റ്റിസ് സീസണ് 4ലാണ് ബര്‍ഖയെ ഒടുവിലായി സ്ക്രീനില്‍ കണ്ടത്. Barkha Singh reveals casting couch experience. she was asked to compromise via email.
രജനി ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഏതാണെന്ന് ചോദിച്ചാൽ ഇപ്പോൾ അതിന് ഒറ്റ ഉത്തരമേ കാണുകയുള്ളൂ, കൂലി . ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഓഗസ്റ്റ് 14 ന് ആണ് ചിത്രം റിലീസിനെത്തുക. ദേവ എന്ന കഥാപാത്രമായി രജനികാന്ത് എത്തുമ്പോൾ മൈക്കിൾ എന്ന വില്ലനായി എത്തുന്നത് നാഗാർജുന ആണ്. ബോളിവുഡിൽ നിന്ന് ആമിർ ഖാനും മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ചികിട് എന്ന ഗാനവും പുറത്തുവന്നിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. രസകരമായ കാര്യമെന്താണെന്നു വച്ചാൽ രജനികാന്തിന്റേതായി അടുത്തിടെ ഹിറ്റായ പാട്ടുകളിൽ പലതും ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണെന്നതാണ്. രജനിക്ക് വേണ്ടി സംഗീതമൊരുക്കുക മാത്രമല്ല, പാടുകയും അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അനിരുദ്ധ്. അനിരുദ്ധ്- രജനി കോമ്പോ ആരാധകർക്കും ഒരുപാട് ഇഷ്ടമാണെന്ന കാര്യത്തിൽ തർക്കമില്ല. ചികിട് സോഷ്യൽ മീഡിയയിൽ ഓളം തീർക്കുമ്പോൾ രജനികാന്തിന്റെ ആരാധകർ അടുത്തിടെ ആഘോഷമാക്കിയ ചില പാട്ടുകളിലൂടെ. ചികിട്... കൂലി അറിവിന്റെ വരികൾക്കാണ് അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയിരിക്കുന്നത്. നടൻ ടി രാജേന്ദർ, അനിരുദ്ധ്, അറിവ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിൽ ഇതിനോടകം തന്നെ എട്ട് മില്യണിലധികം കാഴ്ചക്കാരുമായി ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ചികിട്. രജനികാന്തിന്റെ പെർഫോമൻസും ഗാന രംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൺ പിക്ചേഴ്സ് നിർമിക്കുന്ന കൂലിയ്ക്ക് ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത് മലയാളി കൂടിയായ ഗിരീഷ് ഗംഗാധരനാണ്. മനസിലായോ... വേട്ടയ്യൻ അടുത്തിടെ പുറത്തിറങ്ങിയ രജനികാന്ത് സിനിമകളിൽ രജനി ആരാധകർ ആഘോഷമാക്കിയ പാട്ടായിരുന്നു വേട്ടയ്യനിലെ മനസിലായോ എന്ന പാട്ട്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ നടി മഞ്ജു വാര്യർ ആയിരുന്നു രജനിയുടെ നായികയായെത്തിയത്. മഞ്ജു വാര്യരും രജനിയും ആടി തിമിർത്ത മനസിലായോ എന്ന ഗാനത്തിന് സംഗീതമൊരുക്കിയതും അനിരുദ്ധ് രവിചന്ദർ ആയിരുന്നു. ചുവപ്പ് സാരിയിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് മഞ്ജുവെത്തിയപ്പോൾ രജനികാന്ത് സ്റ്റെപ് വെച്ചത് കറുത്ത വേഷത്തിലായിരുന്നു. മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. കാവാലാ, ഹുക്കും... ജയിലർ തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഓളം തീർത്ത രജനി ചിത്രങ്ങളിലൊന്നായിരുന്നു ജയിലർ. ചിത്രത്തിലെ എല്ലാ പാട്ടുകളും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ തന്നെയായിരുന്നു ജയിലറിന്റെ സംഗീതത്തിന് പിന്നിലും. 650 കോടിയോളം ചിത്രം ബോക്സോഫീസിൽ കളക്ഷൻ നേടുകയും ചെയ്തു. ഹുക്കും എന്ന ഗാനം ആലപിച്ചതും അനിരുദ്ധ് തന്നെയായിരുന്നു. 18 കോടിയിലധികം പേരാണ് ഹുക്കും ഗാനം ഇതിനോടകം യൂട്യൂബിൽ കണ്ടത്. കാവാലാ എന്ന ഗാനം 30 കോടിയലിധം ആളുകളാണ് യൂട്യൂബിൽ ഇതിനോടകം കണ്ടത്. മരണമാസ്... പേട്ട കാർത്തിക് സുബ്ബരാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പേട്ട. രജനികാന്ത്, വിജയ് സേതുപതി, സിമ്രൻ, തൃഷ, നവാസുദീൻ സിദ്ദിഖി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലെ മരണമാസ് എന്ന ഗാനവും തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദർ തന്നെയായിരുന്നു പേട്ടയിലും സംഗീതമൊരുക്കിയത്. എസ്പി ബാലസുബ്രഹ്മണ്യം, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ് മരണമാസ് ഗാനം ആലപിച്ചിരിക്കുന്നത്. 26 കോടിയിലധികം കാഴ്ചക്കാരാണ് ഈ ഗാനത്തിനുള്ളത്. ചുമ്മ കിഴി... ദർബാർ എആർ മുരുഗദോസ് സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദർബാർ. 250 കോടി ചിത്രം കളക്ഷൻ നേടിയെങ്കിലും സമ്മിശ്രാഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. രജനികാന്തിന്റെ നായികയായി നയൻതാരയാണ് ചിത്രത്തിൽ അഭിനയിച്ചത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചുമ്മാ കിഴി എന്ന ദർബാറിലെ ഗാനവും ആരാധകർക്കിടയിൽ വൻ ഹിറ്റായി മാറിയിരുന്നു. Super hit songs of Anirudh Ravichander - Super Star Rajinikanth combo.
പവർസ്റ്റാറിന്റെ 'ഹരി ഹര വീര മല്ലു'; പുതിയ അപ്ഡേറ്റ് പുറത്ത്
തെലുങ്കു ചലച്ചിത്രലോകത്തെ പവർസ്റ്റാർ പവൻ കല്യാൺ പ്രധാനവേഷത്തിലെത്തുന്ന 'ഹരി ഹര വീര മല്ലു' വിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ തീയറ്ററിക്കൽ ട്രെയലർ ജൂലൈ മൂന്നിന് പുറത്തുവിടുമെന്നാണ് പുതിയ അപ്ഡേറ്റ്. ജൂലൈ 24ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ് ജഗര്ലാമുഡിയും ജ്യോതി കൃഷ്ണയുമാണ്. സിനിമ ചിത്രീകരിച്ചിരിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലെ മുഗൾ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് . പേര് മാത്രമാണോ പ്രശ്നം? 'ജാനകി'മാർ വേറെയുമുണ്ട് നിധി അഗര്‍വാളാണ് ചിത്രത്തിൽ പവൻ കല്യാണിന്റെ നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം. അര്ജുൻ രാംപാല്‍, നര്‍ഗീസ് ഫക്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 'ഭീംല നായക്' ആയിരുന്നു ഒടുവില്‍ താരത്തിന്റെതായി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. ചിത്രം സംവിധാനം ചെയ്തത് സാഗര്‍ കെ ചന്ദ്രയാണ്. പവന് കല്ല്യാണ്‍ ബിജു മേനോന്റെ 'അയ്യപ്പന് നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന് കല്യാണിന്റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. കാളീദേവിയുടെ വേഷം, കയ്യിൽ കുരിശ്; വിമർശനങ്ങൾ നിറഞ്ഞ് ‘ട്രൂ ബ്ലൂ‘ ആൽബം The makers of 'Hari Hara Veera Mallu', starring Pawan Kalyan, known as the power star of the Telugu film industry, have released a new update.
'പ്രഭാസ് ഉള്ളതു കൊണ്ടല്ലേ കണ്ണപ്പ വിജയിച്ചത്?'ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഷ്ണു മഞ്ചു
വിഷ്ണു മഞ്ചു നായകനായെത്തി ജൂൺ 27ന് പുറത്തുവന്ന ചിത്രമാണ് കണ്ണപ്പ . പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നീ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തിയിരുന്നു. തെലുങ്കിൽ മികച്ച അഭിപ്രായം നേടി സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. കാളഹസ്തി ക്ഷേത്രത്തിൽ ഭക്തനായ കണ്ണപ്പയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന് മികച്ച പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും ചിത്രത്തിൽ കാമിയോ റോളിലെത്തിയ മോഹൻലാലിന്റെയും പ്രഭാസിന്റെയും കഥാപാത്രങ്ങൾ ശ്രദ്ധ നേടി. മോഹൻലാൽ അവതരിപ്പിച്ച കിരാത എന്ന കഥാപാത്രം ട്രോളുകളിലുൾപ്പെടെ നിറഞ്ഞപ്പോൾ പ്രഭാസിന്റെ രുദ്ര എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസയും നേടി. കുറച്ചു നേരമേ സ്ക്രീനിൽ ഉള്ളൂവെങ്കിലും പ്രഭാസ് തന്റെ കഥാപാത്രം മികച്ചതാക്കി എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഒരു പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കവേ, 'കണ്ണപ്പയുടെ വിജയത്തിന് പിന്നിൽ പ്രഭാസിന്റെ അതിഥി വേഷമാണോ?'- എന്ന് വിഷ്ണു മഞ്ചുവിനോട് ആരാധകൻ ചോദിച്ചിരുന്നു. ഇതിന് വിഷ്ണു മഞ്ചു പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നൂറ് ശതമാനവും ഞാൻ അങ്ങനെ വിശ്വസിക്കുന്നു. കണ്ണപ്പയുടെ വിഷയത്തെക്കുറിച്ച് ചിലർ വാദിച്ചേക്കാം. പക്ഷേ എനിക്ക് ഒരു അഹങ്കാരവുമില്ല. പേര് മാത്രമാണോ പ്രശ്നം? 'ജാനകി'മാർ വേറെയുമുണ്ട് എന്റെ സഹോദരൻ പ്രഭാസിന്റെ ഓപ്പണിങ് സീൻ അംഗീകരിക്കുന്നതിൽ എനിക്ക് യാതൊരു അഹങ്കാരവുമില്ല. അതെനിക്കറിയാം.- എന്നായിരുന്നു വിഷ്ണു മഞ്ചുവിന്റെ പ്രതികരണം. കണ്ണപ്പയുടെ കഥ കാണണമെന്ന് നിങ്ങൾക്ക് താല്പര്യമുള്ളത് തന്നെ അദ്ദേഹം കാരണമാണ്. 'എന്റെ ശിവനേ...'; അവതാരപ്പിറവികളുടെ 'കണ്ണപ്പ'- Kannappa Review അദ്ദേഹത്തിന്റെ തുറന്നുപറച്ചിലിനു ശേഷം, നിങ്ങൾ കണ്ണപ്പയെക്കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങി. അപ്പോൾ അത് പൂർണമായും എന്റെ സഹോദരൻ കാരണമാണ്.- വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു. മുകേഷ് കുമാർ സിങ് ആണ് കണ്ണപ്പ സംവിധാനം ചെയ്തിരിക്കുന്നത്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. Actor Vishnu Manchu reacts Prabhas cameo as Rudra in Kannappa.