SENSEX
NIFTY
GOLD
USD/INR

Weather

27    C
... ...View News by News Source

ആളെക്കൊല്ലുന്ന സൗന്ദര്യവര്‍ധക വസ്‌തുക്കള്‍; ഷെഫാലിയും ഇര

തികച്ചും അപ്രതീക്ഷിതമായാണ് സിനിമാലോകം നടി ഷെഫാലി ജരിവാലയുടെ മരണവാർത്ത കേട്ടത്. 42 വയസ്സുള്ള ഷെഫാലിയുടെ മരണം ഉറ്റവർക്കോ സുഹൃത്തുക്കൾക്കോ ആരാധകർക്കോ വിശ്വസിക്കാനായിട്ടില്ല. നടിയുടെ മരണകാരണങ്ങളെ സംബന്ധിച്ച് വരുന്ന വാർത്തകൾ ആരാധകർ ഞെട്ടലോടെയാണ് കേൾക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴ് മുതൽ എട്ട് വർഷമായി ഷെഫാലി പതിവായി വാർദ്ധക്യത്തിനെതിരായ മരുന്നുകൾ കഴിച്ചിരുന്നു. ജൂൺ 27 ന് വീട്ടിൽ ഒരു പൂജ ഉണ്ടായിരുന്നു. ആ സമയത്ത് ഷെഫാലി ഉപവസിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും, അതേ ദിവസം ഉച്ചകഴിഞ്ഞ് അവർ വാർദ്ധക്യത്തിനെതിരായ മരുന്ന് കുത്തിവെയ്ക്കുകയും ചെയ്തിരുന്നു . ജിമ്മിൽ പോകാതെ വീട്ടിൽ നിന്ന് ഫിറ്റ്നസ് നേടാം വർഷങ്ങൾക്ക് മുമ്പാണ് ഒരു ഡോക്ടർ അവർക്ക് ഈ മരുന്നുകൾ നിർദ്ദേശിച്ചത്. അതിനുശേഷം അവർ എല്ലാ മാസവും ഈ ചികിത്സ തുടർന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ ഈ മരുന്നുകൾ ഹൃദയസ്തംഭനത്തിന് ഒരു പ്രധാന കാരണമായിരിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമായതാകാമെന്നാണ് റിപ്പോർട്ടുകൾ. ഷെഫാലി ജരിവാലയുടെ വസതിയിൽ നിന്ന് പൊലീസും ഫോറൻസിക് സയൻസ് ലബോറട്ടറി വിദഗ്ധരും ഗ്ലൂട്ടത്തയോൺ , വിറ്റാമിൻ സി കുത്തിവയ്പ്പുകൾ, അസിഡിറ്റി ഗുളികകൾ എന്നിവ കണ്ടെത്തി. എന്താണ് ഗ്ലൂട്ടത്തയോൺ ? കോശങ്ങളിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടത്തയോൺ. ഇതിൽ പ്രധാനമായും മൂന്ന് അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഗ്ലൂട്ടാമൈൻ, ഗ്ലൈസിൻ, സിസ്റ്റൈൻ എന്നിവ. മെലാനിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിലൂടെയും ഇത് പ്രവർത്തിക്കുന്നു. 'മുഖത്ത് ആയിരം ഉറുമ്പുകൾ ഇഴയുന്ന പോലെ', മേക്കപ്പ് കളഞ്ഞിരുന്നത് വെറും വെള്ളത്തില്‍, 'ഹോര്‍മോണ്‍ സ്കിന്‍' ദുരനുഭവം പറഞ്ഞ് യുവതി സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഗ്ലൂട്ടത്തയോൺ: ചർമത്തിന്‍റെ നിറം വർധിപ്പിക്കാനുള്ളൊരു സപ്ലിമെന്‍റായി ഗ്ലൂട്ടാത്തയോണിനെ ചിത്രീകരിക്കുകയാണ് ഇന്ന് പലരും. അതിനായി സോഷ്യല്‍ മീഡിയ വഴി പല ബ്രാന്‍ഡിന്‍റെ ഗ്ലൂട്ടാത്തയോണ്‍ സപ്ലിമെന്‍റുകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഗ്ലൂട്ടാത്തയോണ്‍ പ്രധാനമായും മൂന്ന് രൂപത്തിലാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ഒന്ന് കാപ്‌സ്യൂള്‍ രൂപത്തില്‍. രണ്ട് കുത്തിവയ്‌പ്പ്. മൂന്ന് പുറമെ തേക്കുന്ന ക്രീമുകള്‍ സിറം എന്നിവയുടെ രൂപത്തില്‍. ആദ്യത്തെ രണ്ടിനെയും അപേക്ഷിച്ച് മൂന്നാമത്തെ മാർഗം അത്ര പാർശ്വഫലങ്ങളുള്ളതല്ല എന്ന് വിദഗ്‌ധർ പറയുന്നു. ഗ്ലൂട്ടാത്തയോണ്‍ കുത്തിവയ്‌പ്പ് സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ട്. ഡോക്‌ടറുടെ നിർദേശമില്ലാതെ കുത്തിവയ്‌പ്പോ സപ്ലിമെന്‍റോ എടുക്കാൻ പാടില്ല. നമ്മുടെ ആരോഗ്യമാണ് പ്രധാനം. ആവശ്യമെങ്കില്‍ മാത്രം ഡോക്‌ടറുടെ നിർദേശത്തോടെ ചികിത്സയെടുക്കുക. സർവോപരി റീല്‍ ഡോക്‌ടറർമാരുടെ ഉപദേശങ്ങളനുസരിച്ച് ഇത്തരം സൗന്ദര്യവർധക കാര്യങ്ങളോ ഡയറ്റോ വർക്കൗട്ടുകളോ ചെയ്യാതിരിക്കുക. ആരോഗ്യമാണ് സമ്പത്ത്.

സമകാലിക മലയാളം 30 Jun 2025 5:10 pm

ജിമ്മിൽ പോകാതെ വീട്ടിൽ നിന്ന് ഫിറ്റ്നസ് നേടാം

ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിൽ ഫിറ്റ്നസ് നിലനിർത്തുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണ് . എന്നാൽ എല്ലാവർക്കും എന്നും ജിമ്മിൽ പോകാനോ അല്ലെങ്കിൽ ജിമ്മിലെ ഫീസ് നൽകാനോ സാധിക്കാറില്ല. ജിമ്മിൽ പോകാതെ തന്നെ നമുക്ക് നമ്മുടെ വീടിന്റെ സുഖസൗകര്യങ്ങളിൽ ഫിറ്റ്നസ് നിലനിർത്താൻ സാധിക്കും. ശരീരഭാരം കുറയ്ക്കുക, ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കുക, അല്ലെങ്കിൽ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുക എന്നിവ വിലയേറിയ ഉപകരണങ്ങളുടെയോ ജിമ്മിന്റെയോ ആവശ്യമില്ലാതെ തന്നെ, ഈ ലളിതമായ രീതികൾ ദൈനദിന ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ നേടാൻ സഹായിക്കും. ബോഡിവെയ്റ്റ് വ്യായാമങ്ങൾ പ്രതീകാത്മക ചിത്രം വീട്ടിലിരുന്ന് ഫിറ്റ്നസ് നേടാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ബോഡിവെയ്റ്റ് വ്യായാമങ്ങൾ. ഇതിന് ഉപകരണങ്ങളുടെ ആവശ്യമില്ല.വീട്ടിൽ നിന്ന് കൊണ്ടുതന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ശക്തി വർദ്ധിപ്പിക്കുന്നതിനും, സഹിഷ്ണുത മെച്ചപ്പെടുത്തുന്നതിനും, വഴക്കം വർദ്ധിപ്പിക്കുന്നതിനും ഈ വ്യായാമങ്ങൾ വളരെ ഫലപ്രദമാണ്. ചില മികച്ച ബോഡിവെയ്റ്റ് വ്യായാമങ്ങൾ: 1.പുഷ് അപ്പുകൾ 2.സ്ക്വാറ്റുകൾ 3.ബർ‌പീസ് നടത്തം അല്ലെങ്കിൽ ഓട്ടം പ്രതീകാത്മക ചിത്രം ഫിറ്റ്നസ് നിലനിർത്താൻ ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗങ്ങളാണ് നടത്തവും ഓട്ടവും. ഇതിനായ് നിങ്ങൾക്ക് വേണ്ടത് ഒരു നല്ല ഷൂസ് മാത്രമാണ്. പ്രാരഭഘട്ടത്തിൽ നടത്തത്തിൽ തുടങ്ങി പതിയെ ഓട്ടത്തിലേക്ക് മാറാവുന്നതാണ്. അതേസമയം ഓട്ടം കൂടുതൽ കലോറി കളയുവാൻ സഹായിക്കുന്നു ഗുണങ്ങൾ:- 1.ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. 2.മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. 3.ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു. 4.എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നു. യോഗയും പൈലേറ്റെസും പ്രതീകാത്മക ചിത്രം യോഗയും പൈലേറ്റ്‌സും വഴക്കം വർദ്ധിപ്പിക്കുന്നതിനും ശരീരനില മെച്ചപ്പെടുത്തുന്നതിനും, നിങ്ങളുടെ കോർ പേശികളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. കുറഞ്ഞ സ്ഥലമോ ഉപകരണങ്ങളോ മാത്രം ഉപയോഗിച്ച് ഈ വ്യായാമങ്ങൾ വീട്ടിൽ തന്നെ ചെയ്യാൻ കഴിയും ഗുണങ്ങൾ:- 1.ശരീരത്തിന് മെച്ചപ്പെട്ട വഴക്കവും സന്തുലിതാവസ്ഥയും ഉണ്ടാകുന്നു. 2.സമ്മർദ്ദ ആശ്വാസവും മികച്ച മാനസിക ശ്രദ്ധയും 3.കോർ ബലവും പേശികളുടെ ടോണും വർദ്ധിപ്പിക്കുന്നു സൈക്ലിംഗ് പ്രതീകാത്മക ചിത്രം ജിമ്മിൽ പോകാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ സൈക്ലിംഗ് മറ്റൊരു മികച്ച മാർഗമാണ്. ആഴ്ചയിൽ കുറഞ്ഞത് 30 മിനിറ്റ് സൈക്കിൾ ചവിട്ടുക. ഗുണങ്ങൾ:- 1.ശരീരത്തിന്റെ സ്റ്റാമിനയും ഹൃദയ ക്ഷമതയും വർദ്ധിക്കുന്നു. 2.ശരീരത്തിന്റെ താഴത്തെ ഭാഗത്തെ ശക്തി മെച്ചപ്പെടുത്തി. 3.നിങ്ങളുടെ സന്ധികളിൽ മൃദുവായ ഒരു കുറഞ്ഞ ആഘാത വ്യായാമം. നൃത്തം പ്രതീകാത്മക ചിത്രം നൃത്തം എന്നത് ഫിറ്റ്നസ് നിലനിർത്താനുള്ള ഒരു മികച്ച മാർഗമാണ്. നൃത്തതിലൂടെ വിനോദവും ഫിറ്റ്‌നസും ലഭിക്കുന്നു ഗുണങ്ങൾ:- 1. ഹൃദയ സംബന്ധമായ ഫിറ്റ്നസും സഹിഷ്ണുതയും മെച്ചപ്പെടുത്തുന്നു. 2. പേശികളെ ടോൺ ചെയ്യുകയും വഴക്കം മെച്ചപ്പെടുത്തുകയും ചെയ്യുക. 3. സമ്മർദ്ദം കുറയ്ക്കുകയും ഊർജ്ജ നില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വീട്ടുപകരണങ്ങൾ ഉപയോഗിച്ചുള്ള വർക്കൗട്ടുകൾ പ്രതീകാത്മക ചിത്രം ശക്തി വർദ്ധിപ്പിക്കാൻ വിലയേറിയ ജിം ഉപകരണങ്ങൾ ആവശ്യമില്ല. ഫലപ്രദമായ വർക്കൗട്ടുകൾക്ക് വാട്ടർ ബോട്ടിലുകൾ, ബാക്ക്‌പാക്കുകൾ അല്ലെങ്കിൽ കസേരകൾ പോലുള്ള ദൈനംദിന വീട്ടുപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, സ്ക്വാട്ടുകൾ, ലഞ്ചുകൾ അല്ലെങ്കിൽ ഷോൾഡർ പ്രസ്സുകൾ എന്നിവയ്‌ക്കായി പുസ്തകങ്ങൾ നിറച്ച ഒരു ബാക്ക്‌പാക്ക് ഒരു ഭാരമായി ഉപയോഗിക്കാവുന്നതാണ്. ഗുണങ്ങൾ:- 1.പേശികളുടെ അളവും ശക്തിയും വർദ്ധിപ്പിക്കുന്നു. 2.മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും 3.എല്ലുകളും സന്ധികളും ബലപ്പെടുത്തുന്നു. It is possible to maintain and achieve body fitness without going to the gym.

സമകാലിക മലയാളം 30 Jun 2025 1:21 pm

ജീവിതത്തില്‍ സ്റ്റക്ക് ആയെന്ന തോന്നല്‍ വേണ്ട, റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഡോപ്പമിന്‍ മെനു, തയ്യാറാക്കേണ്ടത് എങ്ങനെ

ന ല്ലതും മോശവുമായി നിരവധി കാര്യങ്ങള്‍ കൂടിച്ചേര്‍ന്ന് മൂന്നോട്ട് ഓടുന്ന ഒരു വണ്ടിയാണ് ജീവിതമെന്ന് കരുതുക. ഓടുന്നതിനിടെ വണ്ടി പലതരത്തിലുള്ള തകരാറുകള്‍ സംഭവിക്കാം. ദിശ തെറ്റിപ്പോകാം, ബ്രേക്ക് ഡൗണ്‍ ആകാം, ടയര്‍ പച്ചറാകാം..അങ്ങനെ നിരവധി സാഹചര്യങ്ങളിലൂടെയായും കടന്നു പോകേണ്ടത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വയം താങ്ങാകാനും കൂടുതല്‍ വ്യക്തതയോടെ തീരുമാനങ്ങള്‍ എടുക്കാനും ചില ടെക്നിക്കുകള്‍ ജീവിതത്തില്‍ പാലിക്കുന്നത് സഹായിക്കും. അത്തരം ഒരു ടെക്നിക് ആണ് ഡോപ്പമിന്‍ മെനു. പേരു പോലെ ഇതും ഒരു മെനു കാര്‍ഡ് ആണ്. എന്നാല്‍ ഇത് ഭക്ഷണശാലയില്‍ ഭക്ഷണങ്ങളെ കുറിച്ചു സൂചിപ്പിക്കുന്ന മെനു കാര്‍ഡ് അല്ല. എന്നാല്‍ ആ മാതൃകയില്‍ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് മനഃശാസ്ത്രഞ്ജര്‍ രൂപപ്പെടുത്തിയ ഒരു ടെക്നിക് ആണ്. ഭക്ഷണശാലയിലെ മെനു എന്ന പോലെ സ്റ്റാട്ടേഴ്സും, മേയിന്‍ കോഴ്‌സും, സൈഡ് ഡിഷും, ഡെസേര്‍ട്ടുമൊക്കെ ഡോപ്പമിന്‍ മെനുവിനുമുണ്ട്. സെന്‍സറി (പൂക്കള്‍ മണക്കുന്നത്), ക്രീയാത്മകം( ചിത്രരചന, എഴുത്ത്), സാമൂഹ്യം (സുഹൃത്തുക്കളുമായി സംസാരിക്കുക), ശാരീരികം (വ്യായാമം, യോഗ), ബൗദ്ധികം(വായന) എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളാണ് ഡോപ്പമിന്‍ മെനുവിനുള്ളത്. വ്യക്തികളുടെ മാനസികാരോഗ്യ നില, ദിനചര്യ, ഊര്‍ജ്ജനില, ആരോഗ്യം മുതലായവയുടെ അടിസ്ഥാനത്തില്‍ ഡോപ്പമിന്‍ മെനു വ്യക്തിഗതമാക്കാവുന്നതാണ്. ഡോപ്പമിന്‍ അളവു സന്തുലിതമായി നിലനിര്‍ത്തുന്നതിന് നിങ്ങളുടെ താല്‍പര്യാനുസരണം ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ മെനുവില്‍ ഉണ്ടായിരിക്കണം. 'മുഖത്ത് ആയിരം ഉറുമ്പുകൾ ഇഴയുന്ന പോലെ', മേക്കപ്പ് കളഞ്ഞിരുന്നത് വെറും വെള്ളത്തില്‍, 'ഹോര്‍മോണ്‍ സ്കിന്‍' ദുരനുഭവം പറഞ്ഞ് യുവതി മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രചോദനം വര്‍ധിപ്പിക്കാനും സര്‍ഗ്ഗാത്മകത വര്‍ധിപ്പിക്കാനും സമ്മര്‍ദം മികച്ച രീതിയില്‍ നിയന്ത്രിക്കാനും സ്വയം പരിചരണം മെച്ചപ്പെടുത്താനും ഡോപ്പമിന്‍ മെനു സഹായിക്കും. സംഗീതം ആസ്വദിക്കുക, ചൂടുവെള്ളത്തിലുള്ള കുളി, മസാജ്, വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ഇടപഴകുന്നത്, പാചകം എന്നിവ ഡോപ്പമിന്‍ മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചോറ് ഒഴിവാക്കിയാൽ കുടവയർ കുറയുമോ? ഡോപാമൈൻ മെനു എങ്ങനെ തെയ്യാറാക്കാം: നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തുക. അവയുടെ ദൈര്‍ഘ്യവും തീവ്രതയും തരം അനുസരിച്ച് ഓരോ ഗ്രൂപ്പുകളാക്കി തരംതിരിക്കുക. നിങ്ങള്‍ എളുപ്പത്തില്‍ റഫര്‍ ചെയ്യാവ്‍ സൗകര്യമുള്ള ഫോണിയോ ഒരു ഫിസിക്കല്‍ നോട്ടിലോ ഡോപ്പമിന്‍ തെയ്യാറാക്കാം. മുൻഗണനകളും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് ഡോപ്പമിന്‍ മെനു അപ്ഡേറ്റ് ചെയ്യുക. dopamine menu is a personalized list of enjoyable and stimulating activities designed to boost dopamine levels and improve mood and motivation

സമകാലിക മലയാളം 29 Jun 2025 5:19 pm

ചോറ് ഒഴിവാക്കിയാൽ കുടവയർ കുറയുമോ?

ഒ രു നേരം ചോറു കഴിക്കാതെ നമ്മള്‍ മലയാളികളുടെ ഒരു ദിവസം പൂര്‍ത്തിയാകില്ല. അരിയാഹാരങ്ങളോട് അത്രയേറെ അടുപ്പം നമ്മള്‍ക്കുണ്ട്. എന്നാല്‍ പൊണ്ണത്തടിയുള്ള എണ്ണം വര്‍ധിച്ചതോടെ ചോറിനെ ഒഴിവാക്കി ചപ്പാത്തിക്ക് സ്ഥാനക്കയറ്റം നല്‍കിയ നിരവധി ആളുകളുണ്ട്. ചോറ് കഴിക്കുന്നതാണ് തടി കൂടാനും കുടവയര്‍ ചാടുനുമൊക്കെ കാരണമെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പോഷകാഹാര വിദഗ്ധയായ നിധി കക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നു. മസില്‍ വര്‍ധിപ്പിക്കാനും ശരീരം ആരോഗ്യമുള്ളതാക്കാനും ഡയറ്റില്‍ നിന്നും ചോറ് പൂര്‍ണമായും ഒഴിവാക്കുന്നവർ നിരവധിയാണ്. ചോറ് അല്ലെങ്കില്‍ അരിയാഹാരങ്ങള്‍ ശരീരഭാരം വർധിപ്പിക്കുമെന്ന ധാരണ തെറ്റാണെന്ന് നിധി പറയുന്നു. ഉയര്‍ന്ന കലോറി ഉപഭോഗമാണ് തടി കൂടാനുള്ള കാരണം. ചോറ് ഒഴിവാക്കിയതു കൊണ്ട് മാത്രം ഇതിനൊരു പരിഹാരം ആകില്ല. കലോറി ഉപഭോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. അരി കഴുകിയ വെള്ളം ഇനി ഇങ്ങനെ ഒന്നു ഉപയോഗിച്ചു നോക്കൂ മറ്റൊരു പ്രചാരണം, പ്രമേഹ രോഗികള്‍ ചോറ് കഴിക്കാന്‍ പാടില്ലെന്ന കാര്യമാണ്. പ്രമേഹ രോഗികളില്‍ മിക്ക ആളുകളും ഡയറ്റില്‍ നിന്ന് ചോറ് പൂര്‍ണമായും ഒഴിവാക്കി. എന്നാല്‍ പ്രോട്ടീൻ, പച്ചക്കറികൾ എന്നിവയോടൊപ്പം മിതമായ അളവിൽ ചോറ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് നിധി പറയുന്നു. അരി ഗ്ലൂട്ടന്‍ ഫ്രീയാണ്. ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന ഭക്ഷണങ്ങളിൽ കണ്ടുവരുന്ന ഒരു പ്രോട്ടീൻ ആണ് ഗ്ലൂട്ടൻ. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. കൂടാതെ വെള്ളയരി പോഷകമൂല്യം കുറഞ്ഞതാണെന്ന തെറ്റിദ്ധാരണയും വേണ്ടെന്ന് നിധി പറയുന്നു. വെള്ളയരിയില്‍ ബി വിറ്റാമിനുകളുടെ ചില അംശങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. 'മുഖത്ത് ആയിരം ഉറുമ്പുകൾ ഇഴയുന്ന പോലെ', മേക്കപ്പ് കളഞ്ഞിരുന്നത് വെറും വെള്ളത്തില്‍, 'ഹോര്‍മോണ്‍ സ്കിന്‍' ദുരനുഭവം പറഞ്ഞ് യുവതി രാത്രിയിൽ ചോറ് ഒഴിവാക്കേണ്ടതില്ല. അരി എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്. കാർബോഹൈഡ്രേറ്റിൻ്റെ അളവ് അരിയിൽ കൂടുതൽ ആയതിനാൽ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ശാരീരിക പ്രവർത്തനം കുറവുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറിൽ കൊഴുപ്പ് അടിയുന്നതിൻ്റെ കാരണം ചോറല്ല. വ്യായാമമില്ലാത്തതും അമിത കലോറി അടങ്ങിയ ഭക്ഷണവുമാണ് കൊഴുപ്പിന് പിന്നിലെ കാരണമെന്നും നിധി പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്. Nutritionist shares Myths about Rice. Rice is not the reason behind Belly Fat

സമകാലിക മലയാളം 29 Jun 2025 3:23 pm

'മുഖത്ത് ആയിരം ഉറുമ്പുകൾ ഇഴയുന്ന പോലെ', മേക്കപ്പ് കളഞ്ഞിരുന്നത് വെറും വെള്ളത്തില്‍, 'ഹോര്‍മോണ്‍ സ്കിന്‍'ദുരനുഭവം പറഞ്ഞ് യുവതി

മേ ക്കപ്പ് ഇല്ലാതെ പുറത്തു പോകാന്‍ മടിക്കുന്ന കാലഘട്ടത്തിലാണ് നമ്മളുള്ളത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ അത്രത്തോളം നമ്മുടെ വിപണിയെ കീഴടക്കിയിരിക്കുന്നു. എന്നാല്‍ മേക്കപ്പ് പ്രയോഗിക്കാന്‍ കാണിക്കുന്ന ആവേശം അവ നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകില്ല. വര്‍ഷങ്ങളോളം മേക്കപ്പ് ശരിയായ രീതിയില്‍ നീക്കം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് പണി കിട്ടിയ ഒരു ചൈനീസ് യുവതിയുടെ അനുഭവകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 37കാരിയായ യുവതി തനിക്ക് 15 വയസു മുതല്‍ മേക്കപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് പറയുന്നു. മുഖത്ത് പ്രത്യക്ഷപ്പെട്ട ഒരു മുഖക്കുരു മറയ്ക്കാന്‍ വില കുറഞ്ഞ ഒരു ഫൗണ്ടേഷന്‍ ആണ് ഉപയോഗിച്ചിരുന്നത്. മേക്കപ്പ് ധരിക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും മേക്കപ്പ് കളയാന്‍ വേണ്ടി മുഖം വെറുതെ വെള്ളമൊഴിച്ച് കഴുകുക മാത്രമാണ് ഇത്രയും കാലം ചെയ്തിരുന്നതെന്ന് യുവതി തുറന്നു പറയുന്നു. വര്‍ഷത്തോഷം ഈ രീതി തുടര്‍ന്നു. അതിനിടെ പല ഉല്‍പ്പന്നങ്ങള്‍ മാറി മാറി ഉപയോഗിച്ചു. ഇവയെല്ലാം ചര്‍മത്തിന്‍റെ ആരോഗ്യാവസ്ഥ മോശമാക്കി. ചര്‍മം കൂടുതല്‍ കട്ടിയുള്ളതും ചുവന്ന കാഠിന്യമുള്ള മുഖക്കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു ഉല്‍പ്പന്നം രണ്ട് ദിവസം മാത്രം ഉപയോഗിച്ച ശേഷം മറ്റാര്‍ക്കോ വര്‍ക്കായെന്ന് പറയുന്ന ഉല്‍പ്പന്നം അടുത്ത ദിവസം വാങ്ങി ഉപയോഗിക്കുന്ന രീതിയും ചര്‍മത്തെ കൂടുതല്‍ പരിതാപകരമാക്കി. ശരിയായ രീതിയില്‍ മേക്കപ്പ് നീക്കം ചെയ്യാതിരുന്നത് ചര്‍മത്തില്‍ പാരസൈറ്റുകള്‍ വളരാനും ഹോര്‍മോണ്‍ സ്‌കിന്‍ എന്ന അപൂര്‍വ ചര്‍മരോഗം പിടിപ്പെടാനും കാരണമായെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ അവര്‍ പറഞ്ഞു. മുഖത്ത് ആയിരം കുഞ്ഞന്‍ ഉറുമ്പുകള്‍ ഇഴയുന്ന പോലെയായിരുന്നു അനുഭവം. ചര്‍മം കൂടുതല്‍ കട്ടിയുള്ളതും മുഖക്കുരുവും ചൊറിച്ചിലും അധികമാകാനും തുടങ്ങി. മേക്കപ്പ് എത്ര നേരം വരെ ഉപയോഗിക്കാം, നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നതിന് പകരം കോസ്‌മെറ്റിക് ക്ലിനിക്കുകളില്‍ നിന്ന് സ്‌കിന്‍ ബൂസ്റ്റ് ഫേഷ്യല്‍ ഇഞ്ചക്ഷനുകള്‍ എടുത്തു. ഇത് അവസ്ഥ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തതെന്ന് യുവതി പറയുന്നു. ചര്‍മം കൂടുതല്‍ കട്ടിയുള്ളതും ഇരുണ്ട നിറത്തിലേക്കും ആയി. കൂടാതെ ചര്‍മത്തില്‍ കഠിനമായ വേദനയും അനുഭവപ്പെട്ടിരുന്നുവെന്നും യുവതി പറഞ്ഞു. കൗമാരക്കാർക്കിടയിലെ ഈ ചർമ്മസംരക്ഷണ പ്രവണതകൾ വേണ്ട; ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ 25 വയസിന് മുന്‍പ് വരെ ഹോര്‍മോണ്‍ സ്കിന്‍ ഇത്രവലിയ പ്രശ്നമാണെന്ന് അറിയില്ലായിരുന്നുവെന്നും റോസേഷ്യ, ഡെമോഡെക്‌സ് മൈറ്റുകള്‍ പോലുള്ള അവസ്ഥകള്‍ ചര്‍മത്തില്‍ ഉണ്ടായെന്നും യുവതി പറഞ്ഞു. അക്ഷമരായിരിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയെയുള്ളു. തല്‍ക്ഷണ ഫലങ്ങള്‍ നല്‍കുന്ന ഉല്‍പന്നങ്ങള്‍ നിങ്ങളുടെ ചര്‍മത്തെ സുഖപ്പെടുത്തുകയല്ല പകരം ലക്ഷണങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അവര്‍ പറഞ്ഞു. Chines woman shares her severe skin damage after 22 years of improper makeup removal and warned others after painful battle with chronic skin condition called Hormone Skin.

സമകാലിക മലയാളം 29 Jun 2025 1:26 pm

ശരീരഭാരം കുറയ്ക്കാന്‍ ഓസെംപിക് ഇഞ്ചക്ഷന്‍, 'ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ ഷോർട്ട്കട്ട് എടുക്കുന്നതില്‍ എന്ത് പ്രശ്നം'

ശ രീരഭാരം കുറയ്ക്കുന്നതിന് സെലിബ്രിറ്റികള്‍ അടക്കം ഓസെംപിക് ഇഞ്ചക്ഷന്‍ എടുക്കാറുണ്ടെന്നും അതില്‍ തെറ്റില്ലെന്നും ബോളിവുഡ് നടന്‍ രാം കപൂര്‍. ഓസെംപിക്കിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി നടക്കുന്ന ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് വേണ്ടിയുള്ളതാണ് ഓസെംപിക് ഇഞ്ചക്ഷന്‍. ആഴ്ചയില്‍ ഒരിക്കലാണ് ഈ ഇഞ്ചക്ഷന്‍ എടുക്കുന്നത്. ഓസെംപിക് ശരീരഭാരം കുറയ്ക്കുകയും ചെയ്യുമെന്നതിനാല്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇപ്പോള്‍ അത് എടുക്കുന്നുണ്ട്. ഇവ വിശപ്പ് കുറയ്ക്കുകയും ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുകയും ചെയ്യും. ഇപ്പോള്‍ പൊണ്ണത്തടി കുറയ്ക്കുന്നതിന് നിരവധി ഡോക്ടര്‍മാര്‍ ഓംപിക്‌സ് നിര്‍ദേശിക്കാറുണ്ട്. ഡോക്ടര്‍ പറയുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നതു കൊണ്ട് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. ആളുകള്‍ ഓസെംപിക് ഇഞ്ചക്ഷനുകള്‍ ശരീരഭാരം കുറയ്ക്കാനുള്ള ഷോര്‍ട്ട്കട്ടുകളായാണ് വിശേഷിപ്പിക്കുന്നത്. ജീവിതം ഒന്നേയുള്ളൂ, ഡോക്ടര്‍ ഷോര്‍ട്ട്കട്ട് നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ അത് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാം കപൂര്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ പോഡ്കാസ്റ്റില്‍ പറഞ്ഞു. എന്താണ് ഓസെംപിക് ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ ഉപയോഗിക്കുന്നതിന് 2017 ൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച ഡ്രഗ് ആണ് ഓസെംപിക്. പാൻക്രിയാസിനെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ആഴ്ചതോറുമുള്ള ഒരു കുത്തിവയ്പ്പാണ് ഓസെംപിക്. എന്നാല്‍ ശാസ്ത്രികയമായി ശരീരഭാരം കുറയ്ക്കാൻ ഇത് അംഗീകരിച്ചിട്ടില്ല. ഭക്ഷണം ശീലം മാത്രമാകരുത്, വിശപ്പില്ലെങ്കില്‍ കഴിക്കരുത്, ശരീരഭാരം കുറയ്ക്കാന്‍ സിംപിള്‍ ടെക്നിക് സ്വാഭാവികമായി ശരീരത്തില്‍ ഉണ്ടാകുന്ന ഹോർമോണിനെ അനുകരിച്ചാണ് ഒസെംപിക് പ്രവർത്തിക്കുന്നത്. ഹോർമോണുകളുടെ അളവ് ഉയരുമ്പോൾ, തന്മാത്രകള്‍ തലച്ചോറിന് വയറു നിറഞ്ഞുവെന്ന സിഗ്നല്‍ നല്‍കുന്നു. ഇത് അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, ദഹനം മന്ദഗതിയിലാക്കാനും ഇത് സഹായിക്കും. ബാരിയാട്രിക് ശസ്ത്രക്രിയയുടെ ഫലത്തിന് സമാനമാണ് ഓസെംപിക് ഇഞ്ചക്ഷനുകള്‍. കാലാവസ്ഥാമാറ്റം ഇന്നത്തെ യുവാക്കളെ വൈകാരികമായി എങ്ങനെ ബാധിക്കുന്നു?, പരിശീലനം വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നതിനായാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രമേഹ ചികിത്സയ്ക്കായി ഒസെംപിക് ഉപയോഗിക്കുമ്പോള്‍ ശരീരഭാരം കുറയുന്നത് ഒരു സാധാരണ പാർശ്വഫലമാണ്. ഒസെംപിക്കിലെ സജീവ ഘടകമായ സെമാഗ്ലൂറ്റൈഡ് ആണ് ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുന്നത്. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരം അതിനോടു പൊരുത്തപ്പെടുകയും ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ മരുന്നിന്‍റെ ഉപയോഗം നിര്‍ത്തിയാല്‍ ശരീരഭാരം പഴയപോലെ കൂടുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. Ram Kapoor defended the use of Ozempic for weight loss, emphasising that it requires a doctor's prescription. He criticised societal negativity around its use.

സമകാലിക മലയാളം 29 Jun 2025 12:00 pm

കാലാവസ്ഥാമാറ്റം ഇന്നത്തെ യുവാക്കളെ വൈകാരികമായി എങ്ങനെ ബാധിക്കുന്നു?, പരിശീലനം വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം

ഒ രു പത്ത് കൊല്ലം പിന്നിലേക്ക് പോയാല്‍ കാണുന്ന കാലാവസ്ഥയല്ല ഇന്ന്. കാലംതെറ്റി പെയ്യുന്ന മഴയും വെയിലും തണുപ്പും എല്ലാം കൂടി മനുഷ്യരുടെ മാനസികാവസ്ഥയെയും മാറ്റി തുടങ്ങിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളെ സംബന്ധിച്ച വാര്‍ത്തകളും സമുദ്രനിരപ്പ് ഉയരുന്നുവെന്ന ആശങ്കയും ഇന്നത്തെ ചെറുപ്പക്കാരില്‍ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പുറമെ പ്രകടമല്ലെങ്കിലും ലോകം വാസയോഗ്യമല്ലാതായിരിക്കുന്നു എന്ന ചിന്ത അവരുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉറക്കം, ശ്രദ്ധ, മാനസികാസ്ഥയിലെ മാറ്റങ്ങള്‍ക്ക് കാലാവസ്ഥയും ഒരു പ്രധാന ഘടകമാണെന്ന് കൗമാരക്കാരും യുവാക്കളും പറയുന്നു. ഇതിനെതിരെ വൈകാരികമായ പ്രതിരോധശേഷി വളര്‍ത്തിയെടുക്കുന്നതിന് മനഃശാസ്ത്രപരമായി ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. പങ്കാളികളാകാം കാലാവസ്ഥ സംബന്ധിയായ വികാരങ്ങളെ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. യുവാക്കൾ പ്രാദേശിക പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്ന് മിഷിഗണിലെ മനഃശാസ്ത്രജ്ഞയായ ലോറ റോബിൻസൺ പറയുന്നു. ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതോ പ്രാദേശിക ജീവികളെ സംരക്ഷിക്കുകയോ ഹരിത ഇടനാഴികള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നത് മാനസികമായ സന്തോഷം നല്‍കുന്നു. എല്ലാ പ്രായക്കാരും ഈ വികാരങ്ങളുമായി മല്ലിടുന്നവരാണ്. മാതാപിതാക്കള്‍ സ്വന്തം കുട്ടികളെ കുറിച്ചും കുട്ടികള്‍ അവരുടെ ഭാവിയെ കുറിച്ചും ആശങ്കാകുലരാണ്. പ്രവര്‍ത്തനം ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു, ബന്ധം ഒറ്റപ്പെടലിനെ ലഘൂകരിക്കുകയും ചെയ്യുന്നു. പോസിറ്റിവിറ്റി സാൻഡ്‌വിച്ച് പോസിറ്റിവിറ്റി സാൻഡ്‌വിച്ച് സോഷ്യല്‍ മീഡിയ ആധിപത്യം പുലര്‍ത്തുന്ന ഈ ലോകത്ത് അനിയന്ത്രിതമായി വാര്‍ത്തകള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ദുരന്ത വാര്‍ത്തകളിലൂടെ പോകുന്നത് നമ്മെ മാനസികമായി തളര്‍ത്താം. വാര്‍ത്തകള്‍ വായിക്കുന്നതിന് പോസിറ്റിവിറ്റി സാന്‍വിച്ച് എന്നറിയപ്പെടുന്ന ഒരു സിംപിള്‍ ടെക്നിക് മനഃശാസ്ത്രഞ്ജര്‍ നിര്‍ദേശിക്കുന്നു. അതായത്, ഉന്മേഷദായകമായ വാര്‍ത്തകള്‍ വായിച്ചു കൊണ്ട് തുടങ്ങുക, ശേഷം ബുദ്ധിമുട്ടുള്ള വാര്‍ത്ത, തുടര്‍ന്ന് പോസിറ്റീവ് അപ്ഡേറ്റ് ഉപയോഗിച്ച് അവസാനിപ്പിക്കുക. ഈ സമീപനം കാഴ്ചപ്പാട് സന്തുലിതമാക്കാനും മാനസിക സംഘര്‍ഷങ്ങള്‍ തടയാനും സഹായിക്കുന്നു. നെഞ്ചെരിച്ചിലും വയറുവേദനയും; ​ഗ്യാസായിരിക്കുമെന്ന് പറഞ്ഞു തള്ളി, പരിശോധിച്ചപ്പോൾ കാൻസർ, എന്താണ് ലിനൈറ്റിസ് പ്ലാസ്റ്റിക്ക? വീട്ടില്‍ നിന്ന തുടങ്ങാം പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നത് കുട്ടികളെ വീട്ടില്‍ നിന്ന് ശീലിപ്പിക്കണം. ആവാസവ്യവസ്ഥയെയും സുസ്ഥിരതയെയും കുറിച്ച് ലളിതവും പ്രായത്തിന് അനുയോജ്യമായതുമായ രീതിയിൽ കുട്ടികളെ മനസിലാക്കിപ്പിക്കുക. ഒരുപക്ഷെ നമ്മള്‍ വിചാരിക്കുന്നതിലും വേഗത്തില്‍ കുട്ടികള്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കും. ക്ലാസ് മുറികള്‍ പാരിസ്ഥിതിക സമയക്രമങ്ങളിലൂടെയും ചർച്ചകളിലൂടെയും, വിദ്യാർഥികൾ പ്രകൃതിയുമായുള്ള അവരുടെ വ്യക്തിപരമായ ബന്ധം സ്ഥാപിച്ചെടുക്കാന്‍ ക്ലാസ് മുറികള്‍ തെയ്യാറാകണം. ഭക്ഷണം ശീലം മാത്രമാകരുത്, വിശപ്പില്ലെങ്കില്‍ കഴിക്കരുത്, ശരീരഭാരം കുറയ്ക്കാന്‍ സിംപിള്‍ ടെക്നിക് ഒരുമിച്ച് പ്രവര്‍ത്തിക്കാം വികാരങ്ങൾ വാക്കുകളിൽ ഒതുക്കി നിർത്തുക കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഭൂരിഭാഗം യുവാക്കളും ആഴത്തിൽ ആശങ്കാകുലരാണെങ്കിലും, മറ്റുള്ളവർക്കും അങ്ങനെ തോന്നുന്നുണ്ടെന്ന് പലരും മനസ്സിലാക്കുന്നില്ലെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആ വിച്ഛേദനം ഒറ്റപ്പെടലിന്റെയും ഉത്കണ്ഠയുടെയും വികാരങ്ങൾ തീവ്രമാക്കും. കൂട്ടായ ബല പ്രധാനമാണ്. തുറന്ന് സംസാരിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നത് കൂട്ടായ പ്രവര്‍ത്തനത്തിലും സംഘടിക്കുന്നതിനും സഹായിക്കും. ഒരുമിച്ച് പ്രവര്‍ത്തിക്കാം നിരാശജനകമായ അനുഭവങ്ങളില്‍ നിന്നാണ് ധാരാളം നിരാശ ഉണ്ടാകുന്നത്. എന്നാൽ നമ്മളാരും ദുര്‍ബലരല്ല, ഒരുമിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങളോട് അന്തരീക്ഷം പ്രതികരിക്കും. കൂട്ടായ പ്രവർത്തനമാണ് യഥാർത്ഥ ആഘാതം ഉണ്ടാക്കുന്നത്. From eco-anxiety to action, young people are learning to cope with Climate Mental Health

സമകാലിക മലയാളം 28 Jun 2025 6:49 pm

ഭക്ഷണം ശീലം മാത്രമാകരുത്, വിശപ്പില്ലെങ്കില്‍ കഴിക്കരുത്, ശരീരഭാരം കുറയ്ക്കാന്‍ സിംപിള്‍ ടെക്നിക്

ത ടി കുറയ്ക്കാന്‍ ജിമ്മില്‍ പോയി നടത്തുന്ന പെടാപ്പാടുകളും കര്‍ശന ഡയറ്റുകളുമൊക്കെ ഒരു ഘട്ടം കഴിയുമ്പോള്‍ മടുപ്പാകും. എന്നാല്‍ ഇതൊന്നും ഇല്ലാതെ വളരെ ലളിതമായ മാര്‍ഗത്തിലൂടെ ശരീരഭാരവും കുടവയറും കുറയ്ക്കാനുള്ള ഒരു വഴി പറയുകയാണ് പോഷകാഹാര വിദഗ്ധനായ എറിക് ബെര്‍ഗ്. 'വിശക്കുമ്പോള്‍ മാത്രം കഴിക്കുക.' - ഇത് ശരീരത്തിന്‍റെ താളവുമായി പൊരുത്തപ്പെടാനും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാനും സഹായിക്കും. നമ്മള്‍ മിക്ക ആളുകളും ഭക്ഷണം, ശീലത്തിന്‍റെ ഭാഗമായി കഴിക്കുന്നവരാണ്. എന്നാല്‍ ഇത് ശരീരത്തിന്‍റെ പോഷക ആവശ്യകത മനസിലാക്കാന്‍ സഹായിക്കില്ലെന്ന് എറിക് പറയുന്നു. ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയാല്‍ എന്ത് സംഭവിക്കും? View this post on Instagram A post shared by Dr. Berg (@drericberg) വിശപ്പറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് മൈന്‍ഡ്ഫുള്‍ ഈറ്റിങ് പ്രോത്സാഹിപ്പിക്കുകയും ഭക്ഷണവുമായി നല്ലൊരു ബന്ധം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കലോറി ഉപഭോഗം കുറയ്ക്കും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. നെഞ്ചെരിച്ചിലും വയറുവേദനയും; ​ഗ്യാസായിരിക്കുമെന്ന് പറഞ്ഞു തള്ളി, പരിശോധിച്ചപ്പോൾ കാൻസർ, എന്താണ് ലിനൈറ്റിസ് പ്ലാസ്റ്റിക്ക? സ്വയം അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ ശരീരം നല്‍കുന്ന സൂചനകള്‍ മനസിലാക്കി മനഃപൂര്‍വം ഭക്ഷണം കഴിക്കാന്‍ പ്രാപ്തമാകും. വിശപ്പില്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും വിശപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഭക്ഷണം കഴിക്കാത്തപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കാന്‍ ശരീരം ശ്രമിക്കും. ഇത് ശരീരത്തിന് ഇന്ധനമാകും. ഉപവസിക്കുന്നതിന് അത്തരത്തില്‍ നിരവധി ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. most important weight loss tip healthy eating

സമകാലിക മലയാളം 28 Jun 2025 4:42 pm

നെഞ്ചെരിച്ചിലും വയറുവേദനയും; ​ഗ്യാസായിരിക്കുമെന്ന് പറഞ്ഞു തള്ളി, പരിശോധിച്ചപ്പോൾ കാൻസർ, എന്താണ് ലിനൈറ്റിസ് പ്ലാസ്റ്റിക്ക?

ലോ കത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന്റെ രണ്ടാമത്തെ കാരണമാണ് കാന്‍സര്‍. തുടക്കത്തിലെ കണ്ടെത്തിയാല്‍ മിക്ക കാന്‍സറുകളും പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍ തുടക്കത്തില്‍ തിരിച്ചറിയുക എന്നതാണ് പ്രയാസം. ലക്ഷണങ്ങള്‍ ഇല്ലാത്ത അസുഖങ്ങള്‍ അപൂര്‍വമാണ്. സൂഷ്മമായ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നതാണ് മിക്ക കേസുകളും വഷളാക്കുന്നത്. യുകെയിലെ ലീഡ്‌സില്‍ നിന്നുള്ള ജോര്‍ജിയ ഗാര്‍ഡിനര്‍ എന്ന 28-കാരിയുടെ സാഹചര്യവും സമാനമായിരുന്നു. തുടര്‍ച്ചയായ ഛര്‍ദ്ദയും വയറു വേദനയും വിശപ്പില്ലായ്മയും തോന്നിയപ്പോള്‍ ജോര്‍ജിയ കാര്യമാക്കിയില്ല. ഡോക്ടറും ലക്ഷണങ്ങള്‍ ആസിഡിറ്റി, ദഹനപ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന് പറഞ്ഞു നിസാരമാക്കി. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും അവസ്ഥ മോശമാകാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഭക്ഷണം വിഴുങ്ങാന്‍ പോലും ബുദ്ധിമുട്ടായി തുടങ്ങി. അപ്പോഴും തനിക്ക് കാന്‍സര്‍ എന്ന രോഗം ബാധിക്കുമെന്ന് ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ജോര്‍ജിയ പറഞ്ഞു. ലക്ഷണങ്ങള്‍ വഷളായി മാസങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമായത്. എന്‍ഡോസ്‌കോപ്പിയില്‍ ലിനൈറ്റിസ് പ്ലാസ്റ്റിക്ക ആണെന്ന് സ്ഥിരീകരിച്ചു. വളരെ അപൂര്‍വമായി ഉണ്ടാകുന്ന ആമാശയത്തിലെ കാന്‍സര്‍ ആണിത്. ഇത് 'ലതര്‍ ബോട്ടില്‍ സ്‌റ്റോമക്' എന്നും അറിയപ്പെടുന്നു. ആമാശയഭിത്തി കട്ടിയുള്ളതും കാഠിന്യമുള്ളതുമായി മാറുന്നതാണ് അവസ്ഥ. രോഗം സ്ഥിരീകരിക്കുന്ന സമയത്ത് കാന്‍സര്‍, ലിഫ് നോഡുകളിലേക്കും മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചിരുന്നു. രോഗാസ്ഥ അവസാന ഘട്ടത്തിലാണെന്നും 12 മാസം കൂടിയെ ജീവിച്ചിരിക്കുവെന്നും ഡോക്ടര്‍ അറിയിച്ചു. ലക്ഷണങ്ങളെ നിയന്ത്രിക്കാനുള്ള ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജോര്‍ജിയ പറയുന്നു. ലക്ഷണങ്ങളെ ഒരിക്കലും നിസാരമാക്കരുത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമായ സമയത്ത് അത് ചെയ്യണമെന്നും ജോര്‍ജിയ പറയുന്നു. വെറുതെയുള്ള ‍ഡാന്‍സു കളിയല്ല, സൂംബ അടിപൊളിയാണ്; മാനസിക ഉന്മേഷത്തിനും ഹൃദയാരോഗ്യത്തിനും നല്ലത് എന്താണ് ലിനൈറ്റിസ് പ്ലാസ്റ്റിക്ക? ആമാശയത്തിലെ ആവരണ ഗ്രന്ഥികളില്‍ ഉണ്ടാകുന്ന അപൂര്‍വമായ അഡിനോകാര്‍സിനോമയാണ് ലിനൈറ്റിസ് പ്ലാസ്റ്റിക്ക. ഇത് ആമാശയഭിത്തികളെ കടുപ്പിക്കുകയും കട്ടിയാക്കുകയും ചെയ്യുന്നു. ദ്രുതഗതിയില്‍ വികസിക്കുകയും ആദ്യ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ സൂഷ്മവുമായതിനാല്‍ പലപ്പോഴും അവസാന ഘട്ടത്തിലാണ് രോഗനിര്‍ണയം നടക്കാറ്. ലക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഓക്കാനം ഛര്‍ദ്ദി ശരീരഭാരം കുറയുക ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയാല്‍ എന്ത് സംഭവിക്കും? ലിനൈറ്റിസ് പ്ലാസ്റ്റിക്കയുടെ കാരണം വ്യക്തമല്ലെങ്കിലും അപൂര്‍വ ആമാശയ അര്‍ബുദം ഡിഫ്യൂസ്-ടൈപ്പ് ഗ്യാസ്ട്രിക് അഡിനോകാര്‍സിനോമയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ചില കേസുകളില്‍, പ്രത്യേകിച്ച്, സിഡിഎച്ച് 1 ജീനിലെ ജനിതക മ്യൂട്ടേഷന്‍ കാരണവും ഇത്തരത്തില്‍ സംഭവിക്കാം. Woman confirms linitus plastica, an aggressive stomach cancer After Doctors Dismissed Her Stomach Symptoms as Heartburn.

സമകാലിക മലയാളം 28 Jun 2025 4:00 pm

ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയാല്‍ എന്ത് സംഭവിക്കും?

ഹൈ പ്രോട്ടീന്‍ ഡയറ്റുകളും പ്രോട്ടീന്‍ സപ്ലിമെന്‍റുകളും എടുക്കുന്ന ധാരാളം ആളുകളുണ്ട്. നമ്മുടെ ശരീരത്തില്‍ അവശ്യം വേണ്ട ഒരു മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീന്‍. പേശികളുടെയും അസ്ഥികള്‍, ചര്‍മം, തരുണാസ്ഥി, രക്തം എന്നിവയുടെ നിര്‍മാണ വസ്തുവാണ് പ്രോട്ടീന്‍. ശരീരത്തിലെ ഹോര്‍മോണുകള്‍, എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുടെ നിര്‍മാണത്തിനും പ്രോട്ടീന്‍ അനിവാര്യമാണ്. എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്‍ അളവു കൂടിയാൽ ആരോഗ്യത്തിന് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഡയറ്റില്‍ മൊത്ത കലോറി ഉപഭോഗത്തിന്റെ 10-35 ശതമാനം വരെ പ്രോട്ടീന്‍ ആയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഹൈപ്രോട്ടീന്‍ ഡയറ്റുകളും സപ്ലിമെന്‍റുകളും ശരീരത്തില്‍ പ്രോട്ടീന്‍റെ അളവു കൂട്ടുകയും അന്നജത്തിന്‍റെ അളവും കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉല്‍പാദനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അന്നജത്തിന്‍റെ അളവു കുറച്ചു കൊണ്ട് കൊഴുപ്പ് അളവു കൂട്ടിയുള്ള ഭക്ഷണക്രമാണ് പ്രോട്ടീന്‍ ഡയറ്റില്‍ ഉള്ളത്. പ്രോട്ടീന്‍ ശരീരത്തിലെ മെറ്റബോളിസം എളുപ്പമാക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്‍റെ അളവും കൂടിയാല്‍ നേരെ തിരിച്ചാണ് സംഭവിക്കുക. ശരീരത്തിലെ അമിത പ്രോട്ടീന്‍ അളവു ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. മാത്രമല്ല, പലവിധ ദഹനപ്രശ്നങ്ങള്‍ക്കും അമിത പ്രോട്ടീന്‍ വിനയാകും. പ്രോട്ടീന്‍ അളവു വര്‍ധിക്കുന്നത് വൃക്കകളുടെ പണി ഇരട്ടിയാക്കാനും കാരണമാകും. കാത്സ്യത്തിന്‍റെ അളവു കുറയ്ക്കാനും ശരീരത്തില്‍ പ്രോട്ടീന്‍ വര്‍ധിക്കുന്നത് കാരണമാക്കുന്നു. ദിവസവും എത്ര പ്രോട്ടീന്‍ കഴിക്കണം ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ശരീരഭാരം അനുസരിച്ച് പ്രോട്ടീന്‍ ഉപയോഗത്തില്‍ വ്യത്യാസം വരാം. ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് പ്രതിദിനം 0.8 ഗ്രാം പ്രോട്ടീന്‍ ആണ് മുതിര്‍ന്ന ഒരു വ്യക്തി കഴിക്കേണ്ടത്. അതായത്, ശരാശരി 65 കിലോഗ്രാം ശരീരഭാരമുള്ള ഒരു വ്യക്തി ഒരു ദിവസം ഏകദേശം 50 ഗ്രാം പ്രോട്ടീന്‍ കഴിക്കാം. എന്നാല്‍ ശാരീരികമായി കൂടുതല്‍ സജീവമായ ആളുകള്‍ക്ക് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമായി വരും. പ്രോട്ടീന്‍ അമിതമായലുള്ള ലക്ഷണങ്ങള്‍ അമിതമായ ദാഹം അടിക്കടിയുടെ മൂത്രശങ്ക ദഹനപ്രശ്‌നങ്ങള്‍ വായ്‌നാറ്റം- എന്നിവയാണ് ചില പ്രധാന ലക്ഷണങ്ങള്‍. അമിതമായാല്‍ ചിയ വിത്തുകളും പണി തരും, പുഡ്ഡിങ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രോട്ടീന്‍ ഉപഭോഗം എങ്ങനെ ബാലന്‍സ് ചെയ്യാം ദൈനംദിന പ്രോട്ടീൻ ഉപഭോഗം പാലിക്കുക: ഓരോ കിലോഗ്രാം ശരീരഭാരത്തിനും 0.8 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ദിവസവും കഴിക്കാൻ ശ്രമിക്കുക വിവിധ സ്രോതസ്സുകളിൽ നിന്നുള്ള പ്രോട്ടീൻ കഴിക്കുക: പ്രത്യേകിച്ച് മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ (മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ), സസ്യങ്ങളിൽ നിന്നുള്ള വിവിധതരം പ്രോട്ടീൻ ഭക്ഷണങ്ങൾ (പയർവർഗ്ഗങ്ങൾ, ബീൻസ്, പയർവർഗ്ഗങ്ങൾ, ടോഫു) എന്നിവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വെറുതെയുള്ള ‍ഡാന്‍സു കളിയല്ല, സൂംബ അടിപൊളിയാണ്; മാനസിക ഉന്മേഷത്തിനും ഹൃദയാരോഗ്യത്തിനും നല്ലത് പ്രോട്ടീൻ മുഴുവനും ഒരേസമയം കഴിക്കരുത്: ഭക്ഷണത്തിനും ലഘുഭക്ഷണത്തിനും ഇടയിൽ പ്രോട്ടീൻ ഉപഭോഗം വിഭജിക്കുക. പ്രോട്ടീനുകൾ മറ്റ് പോഷകങ്ങളുമായി സംയോജിപ്പിച്ചു കഴിക്കാം: പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മറ്റ് പോഷകങ്ങൾ, കൊഴുപ്പ് എന്നിവയുമായി സന്തുലിതാവസ്ഥ നോക്കുക. ജലാംശം നിലനിർത്തുക: ജലാംശം നിലനിർത്തുന്നത് ദഹനത്തിനും പ്രോട്ടീന്റെ ഉപയോഗത്തിനും സഹായിക്കുന്നു. While protein needs vary based on activity level, High protein intake can lead to adverse effects

സമകാലിക മലയാളം 28 Jun 2025 12:52 pm

വെറുതെയുള്ള ‍ഡാന്‍സു കളിയല്ല, സൂംബ അടിപൊളിയാണ്; മാനസിക ഉന്മേഷത്തിനും ഹൃദയാരോഗ്യത്തിനും നല്ലത്

സ്‌ കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂളുകളില്‍ കുട്ടികളെ സൂംബ പരിശീലിപ്പിക്കണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഫിറ്റ്‌നസ് ഡാന്‍സ് എന്ന ഗണത്തില്‍ പെടുന്ന സൂംബ കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റിവ് ചിന്തയും പകര്‍ത്താന്‍ സഹായിക്കും. 1990കളില്‍ കൊളംബിയന്‍ നൃത്തശിക്ഷകനായ ബെറ്റോ പെരിസ് വിവിധ ലാറ്റിന്‍ അമേരിക്കല്‍ ഡാന്‍സ് സ്റ്റൈലുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ വ്യായാമ രീതിയാണ് സൂംബ. സംഗീതത്തിന്‍റെ താളത്തിനൊത്ത് ചടുലമായ നൃത്ത ചുവടുകള്‍ വെച്ചുകൊണ്ടുള്ള സൂംബ പരിശീലനം പെട്ടെന്ന് ജനശ്രദ്ധ ആകര്‍ഷിച്ചു. ജെംബ, സാല്‍സ, മെറങ്ങേ, റെഗെറ്റോണ്‍, സാംബ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ ഡാന്‍സ് സ്റ്റൈലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കാര്‍ഡിയോ എക്‌സര്‍സൈസ് ആണ് സൂംബ. തടി കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന സൂംബ മുതിര്‍ന്നവര്‍ക്കും മികച്ചതാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തിനും വ്യായാമം ലഭിക്കുന്ന തരത്തിലാണ് സൂംബ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ട പരിശീലനത്തില്‍ 11 മുതല്‍ 13 വരെ പാട്ടുകള്‍ ഉണ്ടാകും. ഹൃദയാരോഗ്യത്തെ കണക്കിലെടുത്ത് പാട്ടിന്റെ താളങ്ങള്‍ മാറിമാറിവരുന്നു. അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല; എതിര്‍പ്പ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളംവെക്കും; സൂബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവന്‍കുട്ടി വാം അപ്പ്, കൂള്‍ ഡൗണ്‍ മറ്റ് ഏത് വര്‍ക്ക്ഔട്ട് രീതികളെ പോലെയും സൂംബയ്ക്കും വാം അപ്പ്-കൂള്‍ ഡൗണ്‍ ഘട്ടങ്ങള്‍ പ്രധാനമാണ്. ഇത് ഹൃദയാരോഗ്യത്തിനും പരിശീലനത്തിന് മുന്‍പ് ശരീരത്തെ നൃത്ത ചുവടുകള്‍ക്കായി ഉണര്‍ത്തുന്നതിനും സഹായിക്കും. പരിശീലനം തുടങ്ങുന്നതിന് മുന്‍പ് 10 മുതല്‍ 15 മിനിറ്റുകള്‍ വരെ വാം അപ്പ് ചെയ്യണം. ഇത് ശരീരത്തെ നൃത്തം ചെയ്യാനുള്ള ഉന്മേഷവും നല്‍കുന്നു. പരിശീലനത്തിന്റെ അവസാന ഘട്ടം കൂള്‍ ഡൗണ്‍ സ്റ്റെപ്പുകളും ഉണ്ടാകും. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയും കണക്കിലെടുത്തിട്ടാണ് വ്യായാമത്തിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുക. ആരോഗ്യ ഗുണങ്ങള്‍ ശാരീരകാരോഗ്യത്തിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്താനും സൂംബ സഹായിക്കും. താളം പിടിച്ചുള്ള നൃത്ത പരിശീലനത്തിലൂടെ ശരീരത്തില്‍ സന്തോഷ ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിക്കുന്നു. ഇത് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികളുടെ ഊര്‍ജം വഴിതിരിച്ചു വിടാനും സൂംബ പ്രയോജനപ്പെടും. 'പൊളി'യാവുമോ പിള്ളേർ? സൂംബ സ്കൂളിലെത്തുമ്പോൾ.. മാത്രമല്ല, കുട്ടികളുടെ ചിന്താശേഷിയും ഓര്‍മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താനും വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ഒരു മണിക്കൂറില്‍ 500 മുതല്‍ 700 കലോറി വരെ എരിച്ചുകളയാന്‍ സൂംബ പരിശീലനത്തിലൂടെ സാധിക്കും. ഇത് തടി കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സൂംബ ടീം ആയി ചെയ്യുന്നതു കൊണ്ട് തന്നെ കുട്ടികള്‍ക്കിടയില്‍ ആത്മവിശ്വാസം, ടീം വര്‍ക്ക്, നേതൃപാടവം എന്നിവ വര്‍ധിപ്പിക്കാനും സഹായിക്കുന്നു Health benefits of Zumba. This Dance Fitness Exercise will improve physical and mental health

സമകാലിക മലയാളം 28 Jun 2025 11:15 am

കഞ്ചാവ് വലിച്ചാല്‍ കവിത വരുമോ? വീരസാഹസ കഥകൾ കേട്ട് ലഹരിക്ക് പിന്നാലെ ഒഴുകുന്ന കുട്ടികൾ, ചില മിഥ്യാധാരണകളും

'ഹാ യ്...ബ്യൂട്ടിഫുൾ പീപ്പിൾ' എന്ന സലീം കുമാർ ഡയലോ​​ഗിന് അന്നും ഇന്നും ആരാധകർ ഏറെയുണ്ട്. ജയരാജ് സംവിധാനം ചെയ്ത തിളക്കം എന്ന ചിത്രത്തിൽ സലീം കുമാറിന്റെ കഥാപാത്രം ഒരു ഘട്ടത്തിൽ കഞ്ചാവ് വലിച്ച ശേഷം പറയുന്നതാണിത്. ഇത് വലിച്ചാ ഇം​ഗ്ലീഷ് പറയാൻ പറ്റും വെറുതേ ഇസ്കൂളിൽ പോയി സമയം കളഞ്ഞു... എന്ന് ആ കഥാപാത്രം പറയുമ്പോൾ കേരളത്തിലെ ചില യൂത്തന്മാരും തലയാട്ടി. കഞ്ചാവ് അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചാൽ ഇം​ഗ്ലീഷ് മാത്രമല്ല, കവിത വരെ അനർ​ഗളനിർ​ഗളമായി ഒഴുകുമെന്നാണ് ചിലരുടെ വിചാരം. ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി നമുക്കിടയിൽ ഊട്ടിയുറപ്പിച്ചിരിക്കുന്ന ചില മിഥ്യാധാരണകളുണ്ട്. അവയെ ഒന്ന് മനഃശാസ്ത്രപരമായി പരിശോധിച്ചു നോക്കാം. ക്രിയേറ്റീവ് ആയ ആളുകളൊക്കെ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന പൊതുബോധം പണ്ടേ നമ്മൾക്കിടയിൽ നിലനിൽക്കുന്ന ഒരു മിഥ്യാധാരണയാണെന്ന് ഇടപ്പാൾ ഹോസ്പിറ്റൽസ് ആശുപത്രി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ മഞ്ജു ടികെ സമകാലിക മലയാളത്തോട് പറയുന്നു. സിനിമക്കാരും എഴുത്തുകാരും നാടകക്കാരുമെല്ലാം ഇത്തരം വസ്തുക്കൾ ഉപയോ​ഗിക്കുന്നതു കൊണ്ടാണ് അവര്‍ക്ക് ക്രിയേറ്റിവിറ്റി ഉണരുന്നതെന്ന ഒരു കാഴ്ചപ്പാട് സമൂഹത്തിലുണ്ട്. എന്നാല്‍ ഒരാളുടെ സർ​ഗാത്മക കഴിവ് അവരുടെ ജന്മസിദ്ധവും പരിശീലനത്തിന്റെ ഫലവുമാണ്. ദീർഘകാലം ലഹരി ഉപയോ​ഗിക്കുന്നതിലൂടെ ഉറക്കം, ശ്രദ്ധ, ഓർമശക്തി എന്നിവയെ ബാധിക്കാം. ഉത്തേജനങ്ങളായി ഉപയോഗിക്കുന്ന ചില ലഹരി വസ്തുക്കള്‍ ഒരു ചെറിയ കാലയളവിലേക്ക് ഒരു ഉണര്‍വ് നല്‍കുമായിരിക്കും. ഇത് നമ്മുടെ മൂഡ് അപ് ലിഫ്റ്റ് ചെയ്യാം. പലരീതിയിലാണ് ഇത് ആളുകളെ സ്വാധീനിക്കുക. കേള്‍ക്കുന്നവര്‍ വിചാരിക്കും ലഹരി കഴിച്ചാല്‍ സാഹസികരാകും, ക്രിയേറ്റീവ് ആകും, സങ്കടം മറക്കും എന്നൊക്കെ, എന്നാല്‍ ഇത് തല്‍ക്കാലികമാണ്. താല്‍ക്കാലികമായി കിട്ടുന്ന ഈ ആശ്വാസത്തെ ആളുകള്‍ക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള പ്രേരണയായി വരും. ഇത് ആസക്തിയായി മാറാം- ഡോ. മഞ്ജു പറയുന്നു. മദ്യവും മദിരാക്ഷിയും ലഹരിയെ കുറിച്ച് പൊതുവായ ധാരണ ഉണ്ടാക്കുന്നതിൽ ഒരു പരിധിവരെ സിനിമകൾക്ക് പങ്കുണ്ട്. തൊണ്ണൂറു കാലഘട്ടത്തിൽ ഇറങ്ങിയ ചില മലയാള സിനിമകളിൽ തന്നെ 'മദ്യവും മദിരാക്ഷിയും' എന്ന പരാമർശങ്ങൾ ഉപയോ​ഗിച്ചു കാണാറുണ്ട്. ഇതിൽ മദിരാക്ഷി എന്ന് പരാമർശിക്കുന്നത് സ്ത്രീകളെ ലൈം​ഗിക ചുവയോടെ കാണുന്നതിനെയാണ്. മദ്യത്തിനൊപ്പം ഇതും പ്രധാനമാണെന്നോ അല്ലെങ്കിൽ മദ്യപിച്ചാൽ ലൈം​ഗിക താൽപര്യം ഉണരുമെന്നൊക്കെ ചിന്തിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ ഇതിന് നേരെ വിപരീതമാണ് യാഥാർഥ്യം. ലഹരിയുടെ തുടര്‍ച്ചയായുള്ള ഉപയോഗം അവരുടെ ലൈംഗികാരോഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട സമൂഹത്തിനിടയിലേക്ക് ലഹരിയും മയക്കുമരുന്നും വ്യാപകമായി എത്തിയപ്പോഴാണ് സമൂഹത്തിൽ ലഹരി ഉപയോ​ഗത്തെ കുറിച്ച് ചർച്ചകൾ വലിയ രീതിയിൽ ഉയരുന്നത്. വളരെക്കാലമായി ലഹരി ഉപയോ​ഗം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്, അതുപക്ഷേ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന സമൂഹത്തിലായിരുന്നു അധികവും. അത്തരം പ്രദേശങ്ങളിലെ കുട്ടികളെ ലഹരി റാക്കറ്റുകൾ ഉപയോ​ഗിച്ചിരുന്നു. മുന്‍പ് ഒരു ഘട്ടത്തില്‍ കറുപ്പിന്റെ ഉപയോഗമായിരുന്നെങ്കില്‍ ഇന്ന് സിന്തറ്റിക് ലഹരികള്‍ ആ സ്ഥാനം പിടിച്ചെടുത്തു. കറുപ്പ് ഔഷധമായി ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ട്. സിന്തറ്റിക് മയക്കുമരുന്നിലേക്ക് വരുമ്പോള്‍ ഇതിന്റെ അളവിനെ കുറിച്ച് നമ്മള്‍ ബോധവാന്മാരല്ല. മദ്യം പോലെ ഒരു അളവു പറയാൻ സിന്തറ്റിക് ലഹരിയുടെ കാര്യത്തിൽ സാധ്യമല്ല. ഉള്ളിലേക്ക് എടുക്കുന്നതെന്താണെന്നോ, അതിന്റെ അളവിനെ കുറിച്ചോ ആരും ബോധവാന്മാരല്ലെന്നും ഡോ. മഞ്ജു പറയുന്നു. സമപ്രായക്കാരുടെ സമ്മര്‍ദവും കുടുംബവും സമപ്രായക്കാരുടെ സമ്മര്‍ദം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ലഹരി ഉപയോഗത്തിലും അത് കാര്യമായ സ്വാധീനം ചെലുത്താറുണ്ട്. അത് ആ പ്രായത്തിന്റെ പ്രത്യേകതയാണ്. മുതിര്‍ന്നവരെക്കാള്‍ സമപ്രായക്കാരാണ് കൂടുതല്‍ സമയവും ഒന്നിച്ചുണ്ടാവുക. അവസാനിപ്പിക്കണമെന്ന് തോന്നിയാലും കൂട്ടത്തില്‍ നിന്ന് പുറത്തു കടക്കുക അത്ര എളുപ്പമായിരിക്കില്ല. അതേസമയം ആദ്യമായി തുടങ്ങുന്നത് പലപ്പോഴും ഇതിനോടുള്ള കൗതുകത്തിന്റെ പേരിലായിരിക്കും. ചുറ്റുമുള്ളവരുടെ വീരസാഹസ കഥകൾ കേട്ട് വിശ്വസിച്ചു ...'എന്നാല്‍ പിന്നെ ഒന്ന് പരീക്ഷിച്ചേക്കാം' എന്ന തോന്നലിലാണ് പലരും ലഹരി ആദ്യമായി ഉപയോഗിക്കുക. വീട്ടിലെ മുതിര്‍ന്നവര്‍ ലഹരി ഉപയോഗിക്കുന്നവരാണെങ്കില്‍ അത് സ്വാഭാവികമായും കുട്ടികളെ സ്വാധീനിക്കും. ഒരു ഘട്ടത്തില്‍ പറഞ്ഞു വന്നിരുന്നത് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളാണ് ഇത്തരം മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നാണ്. എന്നാല്‍ ഇന്ന് സാമ്പത്തികമായും വിദ്യാഭ്യാസപരമായും മറ്റ് എല്ലാ സുരക്ഷിതത്വവുമുള്ള വീടുകളിലെ കുട്ടികളും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത് വലിയൊരു സാമൂഹിക പ്രശ്‌നമായി ഉയര്‍ന്നു വരുന്നത്. കുട്ടികളെ വളര്‍ത്തുമ്പോള്‍ അച്ഛന്‍, അമ്മ, മക്കള്‍ എന്ന അണുകുടുംബത്തിലേക്ക് ഒതുങ്ങിയപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ വീട്ടില്‍ അധികം മുതിര്‍ന്നവര്‍ ഇല്ലെന്നത് ഇന്നത്തെ തലമുറയിലെ മാതാപിതാക്കള്‍ നേരിടുന്ന വലിയൊരു മാനസിക സമ്മര്‍ദമാണ്. പേരന്റിങ് പ്രധാനമായും രണ്ട് തരത്തിൽ തിരിക്കാം. കുട്ടികളുടെ കാര്യത്തില്‍ അമിതമായി ഇടപെടുന്ന മാതാപിതാക്കള്‍ ഇന്ന് ധാരാളമുണ്ട്. അവരുടെ ഒരോ ചുവടും നിരീക്ഷിക്കുകയും അവരെ ഒരു ചട്ടക്കൂട്ടില്‍ ഇടുകയും ചെയ്യുന്ന പേരന്റിങ് രീതിയാണ് ഒന്നാമത്തേത്. യഥാര്‍ഥത്തില്‍ കൗമാരപ്രായത്തില്‍ കുട്ടികൾ അര്‍ഹിക്കുന്ന ഒരു പ്രൈവസി ഇന്ന് പല വീടുകളിലും ഇല്ല. മാതാപിതാക്കളുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് പല കുട്ടികള്‍ വളരുന്നത്. ഇത്തരം കുട്ടികള്‍ 16-17 വയസില്‍ വീടു വിട്ടു നില്‍ക്കുന്ന സാഹചര്യത്തിൽ അനുഭവിക്കുന്ന അമിത സ്വാതന്ത്ര്യം ഉപയോ​ഗപ്പെടുത്താം. അത് ചിലരെ പിയർപ്രഷർ മൂലം ലഹരി ഉപയോ​ഗത്തിലേക്ക് തള്ളിവിടാം. ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത 1.44 ദശലക്ഷം കുട്ടികള്‍; ലോകത്ത് രണ്ടാമത് അതേസമയം, തിരിച്ചും സംഭവിക്കാം. ജോലിക്ക് പോയി തിരിച്ചു വന്നാല്‍ നേരെ ഫോണ്‍ എടുക്കുന്ന മാതാപിതാക്കളുടെ എണ്ണവും കൂടിവരികയാണ്. അവിടെ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ഇന്ററാക്ഷന്‍ സ്‌പേയ്‌സ് വളരെ കുറവാണ്. പഴയ കാലം പോലെ ഒരു പിയര്‍ ഗ്രൂപ്പ് വീടുകളിൽ ഇന്നില്ല. ഇന്നത്തെക്കാലത്ത് ഒരു വീട്ടില്‍ രണ്ട് കുട്ടികള്‍ ഉണ്ടാവും. അവര്‍ തമ്മില്‍ മൂന്നോ നാലോ വയസിന് വ്യത്യാസം ഉണ്ടാകും. മൂത്ത കുട്ടി കൗമാരത്തിലേക്ക് കടക്കുമ്പോള്‍ ഇളയ കുട്ടി ചെറിയ കുട്ടിയായിരിക്കും. അവരു തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ വ്യത്യാസവുമുണ്ടാകും. മാതാപിതാക്കളാകട്ടെ, തൊഴില്‍ സമ്മര്‍ദവും മറ്റ് ഉത്തരവാദിത്വങ്ങളും കാരണം കുട്ടികളോട് ശരിയായ ആശയവിനിമയം നടത്തണമെന്നില്ല. ഇത് കുട്ടികളെ മൊബൈൽ ഫോണുകളിലും മറ്റ് കാര്യങ്ങളിലേക്കും ആകര്‍ഷിക്കാന്‍ കാരണമാകും. എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമ്പോഴും കുട്ടികളുമായി ഇടപഴകുകയും ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടു കൊടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മയക്കു മരുന്നിന്റെ ഉപയോ​ഗം ഇത്തരം സിന്തറ്റിക് ഡ്ര​ഗ്സിന് മണമോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ ഇത് ഉപയോഗിക്കുന്നവരെ ആദ്യ കാലഘട്ടത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പെരുമാറ്റത്തില്‍ ചില വ്യത്യാസം ഉണ്ടാകാം. എന്നാല്‍ ഇത് ഉപയോഗിച്ച് ആദ്യ ഒന്നോ രണ്ടോ തവണയില്‍ തിരിച്ചറിയണമെന്നില്ല. പിന്നീട് ഒരു ഘട്ടം കഴിഞ്ഞ് ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കി തുടങ്ങുമ്പോഴാണ് വീട്ടുകാർ പോലും അന്വേഷിക്കുക. പുറമെ പ്രകടമാവുക പലപ്പോഴും വിഡ്രോവല്‍ ലക്ഷണങ്ങളായിരിക്കും. രോഗികളെ സംബന്ധിച്ചിടത്തോളം ഈ ഘട്ടം തന്നെയാണ് ഏറ്റവും ബുദ്ധിമുട്ടേറിയതാക്കുന്നത്. പലപ്പോഴും ഈ വിഡ്രോവല്‍ ലക്ഷണങ്ങള്‍ ലഹരി കഴിക്കാനുള്ള പ്രേരണ വര്‍ധിപ്പിക്കാം. വിഡ്രോവല്‍ ഡിന്‍ഡ്രോമിന്റെ ഭാഗമായി ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ അവർ ആദ്യം ചെയ്യുക ലഹരി എടുക്കുക എന്നതാണ്. പലരും ഈ വിഡ്രോവല്‍ സിന്‍ഡ്രോം മറച്ചു വയ്ക്കാന്‍ വീണ്ടും വീണ്ടും ലഹരി ഉപയോ​ഗിക്കാറുണ്ട്. നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ പെട്ടുപോകരുത്, ലഹരി ഉപയോ​ഗം മൂലം ഉണ്ടാകുന്ന അഞ്ച് മാനസികപ്രശ്നങ്ങൾ സമൂഹത്തിന്റെ പൊതുബോധം പിടിക്കപ്പെട്ടാൽ സമൂഹവും കുടുംബവും ആ വ്യക്തിയെ മഹാ മോശം വ്യക്തിയെന്ന് മുദ്രകുത്തുന്ന രീതിയാണുള്ളത്. അത് അവരിൽ കുറ്റബോധം ഉണ്ടാക്കാം. അതുണ്ടാക്കുന്ന സമ്മർദം മറികടക്കാൻ വീണ്ടും ലഹരി ഉപയോ​ഗിക്കുന്നവരുണ്ട്. കൂടാതെ നിരന്തരമായ ലഹരി ഉപയോ​ഗം പല തരത്തിലുള്ള മാനസിക രോ​ഗങ്ങൾക്കും കാരണമാകും. ഉത്കണ്ഠ, വിഷാദം പോലുള്ള അവസ്ഥയിലേക്ക് അവരെ തള്ളിവിടാം. ലഹരി ഉപയോ​ഗത്തെ തുടർന്നുണ്ടാകുന്ന പെരുമാറ്റരീതികളും ലക്ഷണങ്ങളും വ്യക്തികൾക്കനുസരിച്ച് മാറ്റം വരാം. വിഡ്രോവല്‍ സിന്‍ഡ്രോം മറികടന്ന്, തിരിച്ചറിവു ഉണ്ടാകുന്ന സമയത്ത് ഉണ്ടാകുന്ന കുറ്റബോധം ചിലരെ ആത്മഹത്യയിലേക്ക് വരെ തള്ളിവിട്ട കേസുകളും ഉണ്ടായിട്ടുണ്ട്. ലഹരി ഉപയോഗത്തില്‍ മനുഷ്യര്‍ ബോധ്യമുള്ളവരാവുക എന്നതാണ് പ്രധാനം. ഇതുമൂലം ശാരീരികമായും മാനസികമായും സാമൂഹികമായും ബാധിക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികൾ ബോധവാന്മരാവുകയും, ഞാന്‍ ഇത് ഉപയോഗിക്കണോ എന്ന് സ്വയം ചിന്തിക്കുകയും ചെയ്യണം. മുൻ കാലങ്ങളില്‍ പുകവലി വ്യാപകമായിരുന്നു. എന്നാൽ ഇന്നത്തെ യുവാക്കളിൽ പുകവലി ശീലം വളരെ കുറഞ്ഞിട്ടുണ്ട്. അത് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ശക്തമായ ക്യാമ്പയിന്റെ ഫലമായാണ്. ലഹരി ആസക്തിയുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ മുക്തി പോലുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ശാസ്ത്രിയമായി ആസക്തിയില്‍ നിന്ന് വ്യക്തികളെ പിന്തിരിയാൻ നിലവിൽ സഹായിക്കുന്നത് അത്തരം കേന്ദ്രങ്ങളാണ്. മരുന്നുകളുടെയും സൈക്കോളജിക്കല്‍ പിന്തുണയും ഇത്തരം കേന്ദ്രങ്ങളിൽ ലഭ്യമാണ്. വീട്ടിൽ അല്ലെങ്കിൽ ഒരാൾക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ല. ഒരു ടീം വര്‍ക്ക് ഇതിന് ആവശ്യമാണ്- ഡോ. മഞ്ജു പറയുന്നു. World Drugs Day: Interview with Dr. Manju TK, Clinical Psychologist, Edappal Hospitals, Edappal.

സമകാലിക മലയാളം 27 Jun 2025 6:14 pm

മഴക്കാലത്ത് അമിത മുടികൊഴിച്ചില്‍, എണ്ണ പുരട്ടുന്ന രീതി ശരിയല്ലെങ്കില്‍ അണുബാധ വരെ ഉണ്ടാകാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മു ടിയുടെ ആരോഗ്യത്തിന് എണ്ണ ഒരു പ്രധാന ഘടകം തന്നെയാണ്. മുടിയില്‍ എണ്ണ പുരട്ടി മണിക്കൂറുകളോളം വെയ്ക്കുന്ന ശീലം മിക്കയാളുകളിലും ഉണ്ടാകും. എന്നാല്‍ മഴക്കാലത്ത് ഇത് ചിലപ്പോള്‍ തിരിച്ചടിയാകാം. മഴക്കാലത്ത് മുടിയില്‍ എണ്ണ പുരട്ടുന്നതില്‍ അല്‍പം എക്‌സ്ട്ര കെയര്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ അത് തലയോട്ടിയില്‍ അണുബാധയ്‌ക്കോ മുടി കൊഴിച്ചിലിനോ കാരണമാകാം. തലയില്‍ എണ്ണ പുരട്ടുന്നത് തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. മുടിയുടെ വേരുകള്‍ ബലമുള്ളതാക്കാനും എണ്ണ പുരട്ടിയുള്ള മസാജിങ് ആവശ്യമാണ്. മഴക്കാലത്ത് ഇക്കാര്യങ്ങളൊക്കെ പ്രധാനമാണ്. ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ നിരന്തരം ഷാംപൂ ചെയ്യുന്നതു കൊണ്ട് തലയോട്ടി വരണ്ടതാക്കാം ഇത് താരന്‍ പോലുള്ള ഫംഗല്‍ ബാധയ്ക്ക് കാരണമാകും. ഒരു നല്ല ഓയില്‍ മസാജ് മുടികൊഴിച്ചിലിന് കാരണമാകുന്ന സമ്മര്‍ദവും ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. Woman combing hair മഴക്കാലത്ത് തലയില്‍ എണ്ണ പുരട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മഴക്കാലത്ത് ലൈറ്റ് ആയതും പശപശപ്പില്ലാത്തതുമായ എണ്ണ തിരഞ്ഞെടുക്കുക. ഉദ്ദാ. വെളിച്ചെണ്ണ. ആവണക്കെണ്ണ പോലുള്ള ഹെവി ഓയില്‍ ഒഴിവാക്കുക. എണ്ണ പുരട്ടുന്നതിന് മുന്‍പ് അത് ചെറുതായി ഒന്ന് ചൂടാക്കുക. ഇത് രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. പഞ്ചസാര ഒഴിവാക്കാം, പകരം ആന്‍റിഓക്സിഡസ് അടങ്ങിയ ബെറിപ്പഴങ്ങള്‍; ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം വൃത്തിയും ഈര്‍പ്പം ഇല്ലാത്തതുമായ തലയോട്ടിയിലേക്ക് വേണം എണ്ണ പുരട്ടാന്‍. വിയര്‍പ്പും അഴുക്കും തങ്ങി നില്‍ക്കുന്ന സമയത്ത് എണ്ണ പുരട്ടുന്നത് ഒഴിവാക്കാം. മുടി പൊട്ടിപ്പോകുന്നതു തടയാന്‍ കൈ വിരലുകള്‍ കൊണ്ട് മൃദുവായി മസാജ് ചെയ്തു കൊടുക്കാം. അര മണിക്കൂര്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ വരെ തലയില്‍ എണ്ണ പുരട്ടി വെയ്ക്കാം. അതില്‍ കൂടുതല്‍ പാടില്ല. ശേഷം സല്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത നേരിയ ഷാംപൂ ഉപയോഗിച്ച് എണ്ണ കഴുകി കളയാം. മുടിയിലെ എണ്ണ കഴുകി കളയാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്. Woman with Frizzy hair നടന്ന് നടന്ന് കുറച്ചത് 40 കിലോ, വൈറലായി യുവതിയുടെ വെയ്റ്റ്ലോസ് ടെക്നിക് മഴക്കാലത്ത് ആഴ്ചയില്‍ രണ്ട് തവണ മാത്രം തലയില്‍ എണ്ണ പുരട്ടിയാല്‍ മതിയാകും അമിതമായി എണ്ണ പുരട്ടുന്നത് മുടി പശപശപ്പുള്ളതാക്കാനും താരന്‍ കൂടാനും കാരണമാകും. തലയോട്ടിയില്‍ അണുബാധ നേരിടുന്നുണ്ടെങ്കില്‍ എണ്ണ പുരട്ടുന്നതിന് മുന്‍പ് ഡെര്‍മറ്റോളജിസ്റ്റുമായി ബന്ധപ്പെടുക. Monsoon Hair Oiling: common mistakes that may trigger scalp infections

സമകാലിക മലയാളം 27 Jun 2025 2:26 pm

അത്ര നിസ്സാരക്കാരനല്ല പനിക്കൂർക്ക, സൂഷ്മ വൈറസുകളെ വരെ വരുതിയിലാക്കും, ആയുര്‍വേദത്തില്‍ വിശിഷ്ട സ്ഥാനം

ആ രോ​ഗ്യവും ആയുസും കാക്കുന്ന നിരവധി ചെടികൾ നമ്മുടെ വീട്ടുമുറ്റത്തു തന്നെ ഉണ്ടാവാറുണ്ട്. വലിയ അസുഖങ്ങൾക്ക് പോലും വീട്ടുമുറ്റത്തെ ചെടിയുടെ ഇലയിലും തണ്ടിലും വേരിലുമൊക്കെ ഔഷധ ​ഗുണങ്ങൾ തിരയുന്ന പ്രാകൃത രീതിക്കാരാണ് ആയുർവേദത്തിൽ വിശ്വസിക്കുന്നവരെന്ന് മുൻവിധികളോടെ കാണുന്നവര്‍ നിരവധിയാണ്. വലിയ രോ​ഗത്തിന് ഇനിയും കണ്ടെത്താത്ത അത്ഭുത മരുന്ന് കാത്തിരിക്കുന്നവരാണ് കൂടുതലും എന്നാൽ ഇതിനെല്ലാം ഉത്തരം പ്രകൃതിയിൽ തന്നെ ഉണ്ടെന്ന് പാലക്കാട് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷബു പട്ടാമ്പി പറയുന്നു. ആയുര്‍വേദത്തില്‍ അത്തരത്തില്‍ വലിയൊരു സ്ഥാനമുള്ള ഒരു കുഞ്ഞന്‍ ചെടിയുണ്ട്, പനിക്കൂര്‍ക്ക. കഞ്ഞിക്കൂർക്ക എന്നും ചില പ്രദേശങ്ങളില്‍ അറിയപ്പെടും. പച്ച നിറത്തിലുള്ള ഇലകളും തണ്ടുമായി, ചെറു സുഗന്ധത്തോടെ നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് ഒരു കോണില്‍ പടര്‍ന്നു കിടപ്പുണ്ടാകും. ആയുർവേദത്തി ന്റെ ഭാഷയിൽ പറഞ്ഞാൽ, തിക്ത, ക്ഷാര, ലവണ രസങ്ങളും, രൂക്ഷ തീക്ഷ്ണ ഗുണങ്ങളും ഉഷ്ണ വീര്യവും കടു വിപാകവുമുള്ള കൊച്ചു സസ്യം. പനിക്കൂര്‍ക്ക കുട്ടികള്‍ക്ക് പനിക്കൂർക്കയുടെ ഇലയ്ക്കും തണ്ടിനുമാണ് ഔഷധഗുണമുള്ളത്. കാർവക്രോൾ എന്ന ബാഷ്പീകൃത എണ്ണയാണ് പനിക്കൂര്‍ക്കയിലെ പ്രധാന രാസസംയുക്തം. കുട്ടികൾക്ക് രോഗങ്ങൾ വരുമ്പോൾ ഏറ്റവും ഫല പ്രദമായി പ്രയോഗിക്കാവുന്ന ഔഷധമാണ് പനിക്കൂർക്ക. പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവ ഉള്ളപ്പോൾ ഇതിൻ്റെ വാട്ടിയ നീര് തേൻ ചേർത്തോ, കൽക്കണ്ടം ചേർത്തോ നൽകുന്നത് ഫലപ്രദമാണെന്ന് അദ്ദേഹം പറയുന്നു. ശ്വാസകോശ അണുബാധ തടയാനും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്കും ഇവ പതിവായി നൽകാറുണ്ട്. കുട്ടികളിലെ വയറു വേദനക്കും ദഹന പ്രശ്നങ്ങൾക്കും ഉള്ള ഒരു വീട്ടിലെ പൊടിക്കൈ കൂടിയാണിത്. അത്ര നിസാരക്കാരനല്ല പനിക്കൂർക്ക, സൂഷ്മ വൈറസുകളെ വരെ വരുതിയിലാക്കും, ആയുര്‍വേദത്തില്‍ വിശിഷ്ട സ്ഥാനം ജലദോഷത്തിലും സൈന സൈറ്റിസ് ഉള്ളവരും പനിക്കൂർക്കയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ അവി പിടിക്കാം. കുട്ടികളിലെ, ഛർദ്ദിക്കും വയറിളക്കത്തിനും ഗ്രഹണി രോഗത്തിലും വെള്ളത്തിൽ തിളപ്പിച്ചോ മോര് കാച്ചിയോ കൊടുക്കുന്നത് ഫലദായകമാണ്. പനിക്കൂര്‍ക്ക ഭക്ഷണത്തില്‍ പനിക്കൂർക്ക കടലമാവിൽ മുക്കി എണ്ണയിൽ വറുത്ത് ബജി രൂപത്തിൽ ലഘു ഭക്ഷണമായി കഴിക്കാം. ഉഴുന്നുവടയിലും പനിക്കൂര്‍ക്ക ചേര്‍ക്കാവുന്നതാണ്. പാനീയമായി കുടിക്കുന്ന ഒരു രീതിയും ഉണ്ട്. പനിക്കൂര്‍ക്കയുടെ ഇലയും ഏലക്കയും ഗ്രാമ്പുവും ചേർത്ത് രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് ഒരു കപ്പ് ആക്കി, തേൻ ചേർത്ത് കഴിക്കാം. ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം, ഏറ്റവും മാരകമായ അലർജി, എന്താണ് അനഫിലാക്സിസ്? മാത്രമല്ല പനിക്കൂര്‍ക്ക നല്ല ഒരു മൂത്ര വിരേചകമാണ്( Diuretic). മൂത്രാശയ അണുബാധ കുറയ്ക്കാനും നീർക്കെട്ട് ഒഴിവാക്കാനും പനിക്കൂര്‍ക്ക മികച്ചതാണ്. ഉത്കണ്ഠ, മാനസിക പിരിമുറക്കം പോലുള്ള മാനസിക പ്രശ്നങ്ങള്‍ കുറയ്ക്കാനും പനിക്കൂര്‍ക്ക ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. ത്രിഫല ചൂർണം കലക്കിയ വെള്ളത്തിൽ പനിക്കൂര്‍ക്കയില അരച്ചത് ചേർത്ത് കഴിക്കുന്നത് വയറ്റിലെ വിര ശല്യം കുറയ്ക്കാന്‍ സഹായിക്കും. നടന്ന് നടന്ന് കുറച്ചത് 40 കിലോ, വൈറലായി യുവതിയുടെ വെയ്റ്റ്ലോസ് ടെക്നിക് പനിക്കൂർക്കയിൽ ​ഗവേഷണം പനിക്കൂര്‍ക്കയുടെ ഔഷധഗുണങ്ങള്‍ കണ്ടെത്തിയ നിരവധി പഠനങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്. പനിക്കൂര്‍ക്കയുടെ ആന്‍റി-ബയോട്ടിക് ഗുണം Proteus mirabilis, E. Coli, Staphylo Coccus, entero cocus, Klebsiella തുടങ്ങിയ ഒട്ടേറെ ബാക്റ്റീരിയകളിൽ വളരെ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേ ആന്‍റി-ബാക്ടീരിയല്‍ സ്വഭാവം തന്നെയാണ്, കുട്ടികളിലെ ശ്വാസകോശ അണുബാധ കുറയ്ക്കാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറയുന്നു. candida, aspergillus niger തുടങ്ങി ഒട്ടേറെ ഫംഗല്‍ ബാധയ്ക്കും പനിക്കൂര്‍ക്ക ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വെള്ള പോക്ക് പോലുള്ള രോഗാവസ്ഥകളിലും Neisseria gonorhoe എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന ഗൊണോറിയ രോഗത്തിനെതിരെയും പനിക്കൂര്‍ക്ക ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രാശയ ണുബാധകളിലും സാൽമ്മാണെല്ല ടൈഫി എന്ന ടൈഫോയ്ഡ് ബാക്റ്റീരിയയിലും പല വിധ വൈറൽ രോഗങ്ങളിലും പനിക്കൂർക്ക മികച്ചതെന്ന് പഠനങ്ങൾ പറയുന്നു. നമുക്ക് രോഗം വരുത്താൻ സൂക്ഷ്മരൂപിയായ വൈറസിന് കഴിയുന്നതു പോലെ, രോഗ ശമനം വരുത്താൻ അത്രയാരും ശ്രദ്ധിക്കാത്ത ഈ കുഞ്ഞൻ ഔഷധങ്ങൾക്കും ആകും. പ്രകൃതിയുടെ കരുതൽ നാമറിയാതെ പോകരുതെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു. Panikoorka plant health benefits: boosting immunity and treating respiratory issues to soothing digestive troubles and skin ailments, this plant is a natural remedy for many health issues

സമകാലിക മലയാളം 27 Jun 2025 11:38 am

ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം, ഏറ്റവും മാരകമായ അലർജി, എന്താണ് അനഫിലാക്സിസ്?

ഏ തെങ്കിലും തരത്തിൽ അലർജികൾ ഉള്ളവരാണ് മിക്കയാളുകളും. ഈ വർഷം ജൂൺ 29 മുതൽ ജൂലൈ അഞ്ച് വരെയാണ് വേൾഡ് അലർജി ഓർ​ഗനൈസേഷൻ സംഘടിപ്പിക്കുന്ന ലോക അലർജി വാരം ആചരിക്കുന്നത്. അനാഫൈലക്സിസ് ഉൾപ്പെടെയുള്ള അലർജി രോഗങ്ങളെ കുറിച്ച് അവബോധം വളർത്തുക എന്നതാണ് വാരാചരണത്തിന്റെ ലക്ഷ്യം. 'അനഫിലാക്സിസ്' ആണ് ഈ വർഷത്തെ വാരാചരണത്തിന്റെ പ്രമേയം. എന്താണ് അനഫിലാക്സിസ് അനഫിലാക്സിസ് എന്നത് ഗുരുതരമായ, ജീവന് ആപത്തായേക്കാവുന്ന ഒരു അലർജി പ്രതികരണമാണ്. ഇത് പെട്ടെന്ന് സംഭവിക്കുകയും ചികിത്സിച്ചില്ലെങ്കിൽ മാരകമാവുകയും ചെയ്യാം. ശരീരത്തിൽ അലർജിയുണ്ടാക്കുന്ന വസ്തുക്കൾ പ്രവേശിക്കുമ്പോൾ ശരീരത്തിലെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിൻ്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. അമ്മയിലെ ഇരുമ്പിന്റെ അളവ് നിശ്ചയിക്കും കുട്ടി ആണാണോ പെണ്ണാണോ എന്ന്! അനഫിലാക്സിസ് ട്രി​ഗർ ചെയ്യുന്ന ഘടകങ്ങൾ പല ഘടകങ്ങള്‍ അനഫെല്‍ ആക്‌സല്‍ ട്രിഗർ ചെയ്യാമെങ്കില്‍ ചില ഭക്ഷണങ്ങളോടുള്ള അലർജി രോ​ഗാവസ്ഥ പെട്ടെന്ന് ട്രി​ഗർ ചെയ്യാൻ കാരണമായേക്കാമെന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി, പൾമനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജെ ജെ മാത്യു പറയുന്നു. കപ്പലണ്ടി, കശുവണ്ടി, വാല്‍നട്ട്, ബദാം, പിസ്താശി, ചെമ്മീന്‍, കൊഞ്ച്, ഞണ്ട് പോലുള്ള ഭക്ഷണങ്ങൾ അലർജി ഉണ്ടാക്കുന്നതാണ്. ചിലര്‍ക്ക് മുട്ട അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങളും അനഫെല്‍ ആക്‌സല്‍ ട്രിഗര്‍ ചെയ്യാം. കൂടാതെ തേനിച്ച പോലുള്ള പ്രാണികൾ കുത്തുന്നതോ ചില മരുന്നുകളോ അനഫെല്‍ ആക്‌സല്‍ ട്രിഗര്‍ ചെയ്യാമെന്നും ഡോ. ജെജെ മാത്യു പറയുന്നു. അമിതമായാല്‍ ചിയ വിത്തുകളും പണി തരും, പുഡ്ഡിങ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലക്ഷണങ്ങള്‍ ശരീരം മുഴുവന്‍ പ്രത്യേകിച്ച്, മുഖവും ചുണ്ടും ചൊറിച്ചിലോടു കൂടി ചുവന്ന് തടിച്ചു വരിക. ശക്തമായ ശ്വാസതടസം, ശ്വാസനാളം അടഞ്ഞു പോകുന്നതു പോലുള്ള തോന്നല്‍. നെഞ്ചിലെ പേശികള്‍ വലിഞ്ഞു മുറുകുക സംസാരിക്കാന്‍ ബുദ്ധിമുട്ട് ക്രമരഹിതമായ ഹൃദയമിടിപ്പ് തലചുറ്റല്‍ ബോധക്ഷയം മരിച്ചു പോകുമെന്ന തോന്നല്‍ കൂടാതെ ചിലര്‍ക്ക് ഓക്കാനം, ഛര്‍ദ്ദം, വയറ്റില്‍ കൊഴുത്തി പിടുത്തം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം. World Allergy Week in 2025 will be held from June 29 to July 5. The theme for the week will be Anaphylaxis

സമകാലിക മലയാളം 26 Jun 2025 6:15 pm

മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്, എലിപ്പനിയെ പ്രതിരോധിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: മഴക്കാലത്ത് എലിപ്പനി പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവർക്ക് പനി ബാധിക്കുകയാണെങ്കിൽ ഉടനടി ചികിത്സ തേടണം. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ചെടികള്‍ നടുന്നവര്‍, മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും വളരെയേറെപ്പേരെ രക്ഷിക്കാന്‍ സാധിക്കും. എലിപ്പനി വരുന്നതെങ്ങനെ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. എച്ച്ഐവി വൈറസിനെതിരായ വാക്‌സിന്‌ അംഗീകാരം, വര്‍ഷത്തില്‍ രണ്ട് തവണ മാത്രം കുത്തിവെയ്പ്പ്, അടുത്ത വര്‍ഷം വിപണിയില്‍ രോഗ ലക്ഷണങ്ങള്‍ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശിവേദന, പനിയോടൊപ്പം ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. അമിതമായാല്‍ ചിയ വിത്തുകളും പണി തരും, പുഡ്ഡിങ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രതിരോധം മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക. കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനജലത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക. എലികള്‍ക്ക് കടന്നു ചെല്ലാന്‍ സാധ്യതയില്ലാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. മണ്ണുമായും മലിനജലവുമായും സമ്പര്‍ക്കം വരുന്ന കാലയളവില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കുന്നത് എലിപ്പനി പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. സ്വയം ചികിത്സ പാടില്ല. How to prevent leptospirosis and its symptoms

സമകാലിക മലയാളം 26 Jun 2025 6:07 pm

അമിതമായാല്‍ ചിയ വിത്തുകളും പണി തരും, പുഡ്ഡിങ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആ രോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ചിയ വിത്തുകള്‍ അടങ്ങിയ വിഭവങ്ങള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും. കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യാവുന്ന പോഷകസമൃദ്ധമായ വിഭവങ്ങളില്‍ ചിയ വിത്തുകള്‍ ഉപയോഗിച്ച് ചെയ്യാം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട വിഭവമാണ് ചിയ സീഡ് പുഡ്ഡിങ്. എന്നാല്‍ അമിതമായാല്‍ ചിയ വിത്തുകളും പണി തരാന്‍ സാധ്യതയുണ്ടെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ചിയ പുഡ്ഡിങ് ആരോഗ്യകരമോ സുരക്ഷിതവും ആരോഗ്യകരവുമെന്ന് കരുതുമ്പോഴും ശരിയായ രീതിയില്‍ അല്ല പാകം ചെയ്യുന്നതെങ്കില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. മധുരത്തിന്റെ അളവു ചിയ പുഡ്ഡിംഗ് പലപ്പോഴും തേൻ, മേപ്പിൾ സിറപ്പ് അല്ലെങ്കിൽ ഫ്ലേവർഡ് മിൽക്ക് പോലുള്ളവയാണ് മധുരത്തിന് ചേര്‍ക്കുന്നത്. എന്നാല്‍ പ്രഭാത ഭക്ഷണത്തില്‍ മധുരം കൂടുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനും കാരണമാകും. ദഹന പ്രശ്നങ്ങൾ ചിയ വിത്തുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ചെറിയ അളവിൽ കഴിച്ചാല്‍ പോലും ദഹനത്തിന് വളരെ നല്ലതാണ്. എന്നാല്‍ നിങ്ങളുടെ ശരീരം ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണക്രമത്തിൽ ശീലിച്ചിട്ടില്ലെങ്കിൽ വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ മലബന്ധം എന്നിവയ്ക്ക് കാരണമാകും. ശ്വാസംമുട്ടലിന് സാധ്യത ചിയ വിത്തുകള്‍ വെള്ളത്തില്‍ ശരിയായ രീതിയില്‍ കുതിര്‍ക്കാതെ കഴിക്കുന്നത് തൊണ്ടയില്‍ പറ്റിപ്പിടിക്കാനും ശ്വാസം മുട്ടല്‍ ഉണ്ടാകാനും കാരണമാകും. പ്രത്യേകിച്ച് ഡിസ്ഫാഗിയ പോലുള്ള അവസ്ഥയുള്ളവരില്‍. പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുന്‍പ് പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല, കാരണമെന്ത്? പോർഷൻ കൺട്രോൾ ചിയ പുഡ്ഡിങ് ലഘുവായി തോന്നുന്നതു കൊണ്ട് അവ അമിതമായി കഴിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചിയ വിത്തുകളില്‍ കലോറി കൂടുതലാണ്. പതിവായി വലിയ അളവിൽ കഴിക്കുന്നത് അധിക കലോറി ഉപഭോഗത്തിലേക്ക് നയിച്ചേക്കാം, ഇത് നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാക്കും. വൃക്ക പ്രശ്നങ്ങൾ ചിയ വിത്തുകളിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവിൽ കാൽസ്യം അടിഞ്ഞുകൂടാനും വൃക്കയിലെ കല്ലുകൾ ഉണ്ടാക്കാൻ കാരണമാകുകയും ചെയ്യാം. വൃക്കരോഗമുള്ളവർ പതിവായി ചിയ കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കണം. എച്ച്ഐവി വൈറസിനെതിരായ വാക്‌സിന്‌ അംഗീകാരം, വര്‍ഷത്തില്‍ രണ്ട് തവണ മാത്രം കുത്തിവെയ്പ്പ്, അടുത്ത വര്‍ഷം വിപണിയില്‍ അലർജി അപൂർവമാണെങ്കിലും, ചിലരില്‍ ചിയ വിത്തുകൾ അലർജിയുണ്ടാക്കാം. ചിയ വിത്തുകള്‍ കഴിക്കുമ്പോള്‍ ചുണങ്ങു, വയറുവേദന അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍ ചിയ വിത്തുകള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. ചിയ വിത്തുകള്‍ ആദ്യമായി പരീക്ഷിക്കുകയാണെങ്കില്‍ ചെറിയ അളവില്‍ പരീക്ഷിക്കുക. മരുന്നുകളോട് പ്രതികരിക്കാം ചിയ വിത്തുകൾ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും സഹായിക്കും. ഇത് സാധാരണയായി നല്ലതാണ്, എന്നാല്‍ ഇതിനകം പ്രമേഹത്തിനോ ഉയർന്ന രക്തസമ്മർദത്തിനോ മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ ദൈനംദിന ഭക്ഷണത്തിൽ ഇത് ചേർക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക. Explains 7 ways chia seed pudding can affect our health.

സമകാലിക മലയാളം 26 Jun 2025 5:12 pm

എച്ച്ഐവി വൈറസിനെതിരായ വാക്‌സിന്‌ അംഗീകാരം, വര്‍ഷത്തില്‍ രണ്ട് തവണ മാത്രം കുത്തിവെയ്പ്പ്, അടുത്ത വര്‍ഷം വിപണിയില്‍

എ ച്ച്ഐവി വൈറസിനെതിരായ പോരാട്ടത്തിൽ പുത്തൻ പ്രതീക്ഷ നൽകി ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്ന്. മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അം​ഗീകാരം നൽകി. അടുത്ത വർഷത്തോടെ മരുന്ന് വിപണിയിൽ എത്തും. വർഷത്തിൽ രണ്ട് ഡോസുകൾ മാത്രം ആവശ്യമുള്ള എച്ച്ഐവിക്കെതിരായ വാക്സിന്‍ ആണിത്. ചർമത്തിനടിയിൽ കുത്തിവെക്കുന്ന പുതിയ വാക്സിന് ഗുളികകളെക്കാള്‍ ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത്. എച്ച്ഐവി അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്‌പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്. അമ്മയിലെ ഇരുമ്പിന്റെ അളവ് നിശ്ചയിക്കും കുട്ടി ആണാണോ പെണ്ണാണോ എന്ന്! ലെനകാപാവിർ പ്രീ-എക്സ്പോഷർ പ്രോഫിലാക്‌സിസിന് കഴിഞ്ഞ ആഴ്ച യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗിലിയഡ് ഹെൽത്ത് കാനഡയ്ക്ക് അവലോകനത്തിനായി മരുന്ന് സമർപ്പിച്ചത്, ക്ലിനിക്കല്‍ വിലയിരുത്തലിന് ശേഷം ഈ മാസം ആദ്യം അംഗീകാരം ലഭിച്ചു. ലെനകാപാവിറിന് 2022 ൽ കാനഡയിൽ ചികിത്സക്കായുള്ള അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും പൊതു വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള റിവ്യു ചെയ്യുന്നത് ഇതാദ്യമാണ്. എച്ച് ഐവിയെ തുരത്തുനുള്ള ഒരു മികച്ച മുന്നേറ്റമാണ് ഇതെന്നും ലോങ് റണ്ണിൽ ഒരുപാട് പുതിയ എച്ച് ഐ വി കേസുകൾ തടുക്കുന്നത് കാരണം കോസ്റ്റ് എഫക്ടീവ് ആയിരിക്കുമെന്നും എച്ച് ഐ വി പ്രതിരോധത്തിനായി പഠനം നടത്തുന്ന ടൊറോന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പീറ്റർ ന്യൂമാൻ പറഞ്ഞു. പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുന്‍പ് പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല, കാരണമെന്ത്? യെസ്റ്റുഗോ എന്ന പേരിലായിരിക്കും മരുന്ന് വിപണിയിൽ വരിക. ഇത് മുതിർന്നവരിലും കൗമാരക്കാരിലും എച്ച്.ഐ.വി പകരാനുള്ള സാധ്യത 99.9 ശതമാനം കുറക്കാമെന്ന് കണ്ടെത്തിയിട്ടിണ്ട്. എച്ച്ഐവി സാധ്യതകള്‍ ഉള്ള രണ്ടായിരത്തോളം സ്ത്രീകളിലും പുരുഷന്മാരിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളിലുമായിട്ടാണ് ക്ലിനിക്കല്‍ പരീക്ഷണം നടന്നിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ മരുന്നിന്‍റെ വില 28218 ഡോളറാണ്. ഇന്ത്യയിലത് ഏകദേശം 24 ലക്ഷത്തോളം വരും. ശ്രദ്ധേയമായ ഫലമാണെങ്കിൽ പോലും വിലയുയർത്തുന്ന ആശങ്ക വലുതാണ്. Lenacapavir HIV shot approval in US

സമകാലിക മലയാളം 26 Jun 2025 3:17 pm

പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുന്‍പ് പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല, കാരണമെന്ത്?

പൈ ലറ്റുമാര്‍ക്ക് പെര്‍ഫ്യൂമും ഹാന്‍ഡ് സാനിറ്റൈസറും ഉപയോഗിക്കാന്‍ പാടില്ലെന്ന രഹസ്യം നിങ്ങള്‍ക്ക് അറിയാമോ? ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാര്‍ഗനിര്‍ദേശ പ്രകാരം ഒരോ വിമാന സര്‍വീസിന് മുന്‍പും പൈലറ്റുമാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ബന്ധിത ബ്രെത്ത്അലൈസര്‍ പരിശോധനയ്ക്ക് വിധേയരാകണം. എന്നാല്‍ സാനിറ്റൈസറുകള്‍, മൗത്ത് വാഷ്, പെര്‍ഫ്യൂമുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ മിക്കതും ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതാണ്. ആല്‍ക്കഹോള്‍ എത്ര ചെറിയ അളവിലാണെങ്കിലും ബ്രെത്ത്അലൈസറുകള്‍ അവയെ പെട്ടെന്ന് രേഖപ്പെടുത്തുന്നു. പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ പെര്‍ഫ്യൂം അടിക്കുകയോ ചെയ്താല്‍ ബ്രെത്ത്അലൈസര്‍ തെറ്റായ പോസിറ്റീവ് അല്ലെങ്കില്‍ ഉയര്‍ന്ന റീഡിങ് രേഖപ്പെടുത്താന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ പെട്ടുപോകരുത്, ലഹരി ഉപയോ​ഗം മൂലം ഉണ്ടാകുന്ന അഞ്ച് മാനസികപ്രശ്നങ്ങൾ ബ്രെത്ത്അലൈസര്‍ ഉപകരണം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ 0.0001 ശതമാനം വരെ ആല്‍ക്കഹോള്‍ കണ്ടെത്താന്‍ കഴിയും. അതിനാല്‍ പൈലറ്റുമാര്‍ പെര്‍ഫ്യൂം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍, അത് പെര്‍ഫ്യൂമില്‍ നിന്ന് ആല്‍ക്കഹോള്‍ കണ്ടെത്തുകയും മദ്യം കഴിച്ചിട്ടില്ലെങ്കില്‍ പോലും തെറ്റായ പോസിറ്റീവ് ഫലം കാണിക്കുകയും ചെയ്‌തേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഫ്‌ലൈറ്റ് താമസിക്കാനോ പൈലറ്റുമാര്‍ക്ക് അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരികയോ ചെയ്യേണ്ടതായി വരാം. ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത 1.44 ദശലക്ഷം കുട്ടികള്‍; ലോകത്ത് രണ്ടാമത് മിക്ക എയര്‍ലൈനുകളിലും പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് പൈലറ്റുമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ബ്രെത്ത്അലൈസർ പരിശോധന പൂർത്തിയായി കഴിഞ്ഞാൽ, അവർക്ക് ആവശ്യാനുസരണം പെർഫ്യൂം ഉപയോഗിക്കുന്നതില്‍ വിലക്കില്ല. ഇത് സുരക്ഷയുടെയും ഡിജിസിഎ മാർഗനിർദേശങ്ങൾ പാലിക്കുന്നതിന്റെയും മാത്രം കാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു. Pilots avoid alcohol-based perfumes, colognes and sanitisers right before flying

സമകാലിക മലയാളം 26 Jun 2025 2:18 pm

അമ്മയിലെ ഇരുമ്പിന്റെ അളവ് നിശ്ചയിക്കും കുട്ടി ആണാണോ പെണ്ണാണോ എന്ന്!

ജീ വിതത്തിന്റെ തുടക്കത്തിൽ തന്നെ ലിംഗം എങ്ങനെ നിർണ്ണയിക്കപ്പെടുന്നു എന്നത് എല്ലായ്പ്പോഴും ശാസ്ത്രത്തിന്റെ ഒരു രഹസ്യമായിരുന്നു. പരമ്പരാഗതമായി, X, Y ക്രോമസോമുകൾ മാത്രമാണ് ലിംഗനിർണയത്തെ നിയന്ത്രിക്കുന്നതെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ, ജപ്പാനിലെ ദേശീയ ഗവേഷണ സ്ഥാപനമായ ഒസാക്ക സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പുതിയൊരു രഹസ്യം വെളിപ്പെടുത്തി. അമ്മയുടെ ശരീരത്തിലെ ഇരുമ്പിന്റെ കുറവ് ജനിതകമായി ആണായിരിക്കേണ്ട ഭ്രൂണങ്ങളെ പെൺ ലിംഗാവയവങ്ങളോടെ ജനിപ്പിക്കാൻ കാരണമാകുമെന്നാണ്. എങ്ങനെയാണ് ലിംഗം നിർണ്ണയിക്കപ്പെടുന്നത്? സസ്തനികളിൽ, ലിംഗം X, Y ക്രോമസോമുകൾ വഴി നിർണ്ണയിക്കപ്പെടുന്നു: XX ക്രോമസോമുകൾ → പെൺ (അണ്ഡാശയം രൂപപ്പെടുന്നു). XY ക്രോമസോമുകൾ → ആൺ (വൃഷ്ണങ്ങൾ രൂപപ്പെടുന്നു). ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയില്‍ പ്രമേഹ പഠനവും, ഭൂമിയിലിരുന്ന് നേതൃത്വം നല്‍കുന്നത് മലയാളി Y ക്രോമസോമിലെ SRY ജീൻ ആണ് വൃഷ്ണങ്ങളുടെ വികാസത്തിന് നിർണായകമായത് (SRY ജീൻ (Sex-determining Region Y) Y ക്രോമസോമിൽ കാണുന്ന ജീനാണ് , ഇത് വൃഷണങ്ങൾ ഉണ്ടാകുന്നതിന് ഹേതുവാകുകയും അതുമൂലം പുരുഷ ലിംഗ ലക്ഷണങ്ങളുടെ വികാസത്തിന് കാരണമാകുകയും ചെയ്യുന്നു). എന്നാൽ, ഈ ജീൻ പ്രവർത്തനക്ഷമമാകാൻ ഇരുമ്പ് അടിസ്ഥാനപരമായ ഒരു എൻസൈം (KDM3A) ആവശ്യമാണ്, KDM3A ഹിസ്റ്റോണുകളിൽ നിന്നും മെതിൽ ഗ്രൂപ്പുകൾ നീക്കം ചെയ്ത് ജീൻ പ്രവർത്തനം നിയന്ത്രിക്കുന്നു. ഇരുമ്പ് കുറവുണ്ടെങ്കിൽ, ഈ എൻസൈം ശരിയായി പ്രവർത്തിക്കാതെ SRY ജീൻ സ്വാധീനിക്കപ്പെടുകയും ലിംഗം മാറ്റം സംഭവിക്കുകയും ചെയ്യുന്നു! അതായത് അമ്മയിലെ ഇരുമ്പിന്റെ അംശത്തിൽ കുറവുണ്ടാകുമ്പോൾ കുഞ്ഞ് പെൺകുട്ടിയായിരിക്കാൻ സാധ്യത കൂടുതലാണ്. Iron deficiency in mother causes male-to-female sex reversal in mouse embryos representative image ഗവേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ ജനിതക പരീക്ഷണം (ഇരുമ്പ് ശേഖരിക്കാനുള്ള ജീൻ നീക്കം ചെയ്ത എലികൾ).XY ഭ്രൂണങ്ങളിൽ ഇരുമ്പ് കുറഞ്ഞപ്പോൾ, SRY ജീൻ പ്രവർത്തനം 50% കുറഞ്ഞു അതിനാൽ 39 ഭ്രൂണങ്ങളിൽ ഏഴിൽ വൃഷ്ണങ്ങൾക്ക് പകരം അണ്ഡാശയം രൂപപ്പെട്ടു! ഇരുമ്പ് കുറഞ്ഞ ഭക്ഷണം നൽകിയ ഗർഭിണി എലികളിൽ, 72 XY ഭ്രൂണങ്ങളിൽ മൂന്നെണ്ണം പൂർണ്ണമായും സ്ത്രീ ലിംഗാവയവങ്ങളോടെ ജനിച്ചു. ചില ഭ്രൂണങ്ങളിൽ ഓവോടെസ്റ്റിസ് (വൃഷ്ണവും അണ്ഡാശയവും കൂടിച്ചേർന്ന അവയവം) കാണപ്പെട്ടു. KDM3A ജീൻ മ്യൂട്ടേഷൻ + ഇരുമ്പ് കുറവ് = കൂടുതൽ പോസിറ്റീവ് റിസൾട്ടുകൾ കാണുവാൻ സാധിച്ചു. KDM3A ജീന്റെ ഒരു പകർപ്പ് നഷ്ടപ്പെട്ട എലികളിൽ, ഇരുമ്പ് കുറവുണ്ടായപ്പോൾ മാത്രമേ ലിംഗമാറ്റം കാണാനായുള്ളൂ. ഇത് ജനിതകവും പരിസ്ഥിതിജന്യവുമായ ഘടകങ്ങളുടെ സംയോജനം വ്യക്തമാക്കുന്നു. മനുഷ്യരിലും ഇത് സംഭവിക്കുമോ? ഇരുമ്പ് കുറവും ലിംഗനിർണയവും തമ്മിലുള്ള ബന്ധം മനുഷ്യ ഭ്രൂണങ്ങളിലും പ്രാധാന്യം വഹിക്കുന്നുണ്ടോ എന്ന് ഇപ്പോഴും പഠനത്തിലാണ്. എന്നാൽ, ഈ പഠനം ഗർഭിണികൾക്ക് ഇരുമ്പ് സപ്ലിമെന്റുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ലോകത്തിൽ 1.2 ബില്യൺ പേർ ഇരുമ്പിലെ കുറവ് അനുഭവിക്കുന്നുണ്ട്, അതിനാൽ ഈ കണ്ടെത്തൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. പഞ്ചസാര ഒഴിവാക്കാം, പകരം ആന്‍റിഓക്സിഡസ് അടങ്ങിയ ബെറിപ്പഴങ്ങള്‍; ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം എന്തുകൊണ്ട് ഈ കണ്ടെത്തൽ പ്രധാനമാകുന്നു? ലിംഗനിർണയത്തിൽ പരിസ്ഥിതി ഘടകങ്ങളുടെ സ്വാധീനം; ഇതുവരെ ജനിതകം മാത്രമാണ് നിർണായകമെന്ന് കരുതിയിരുന്നു. ഗർഭാവസ്ഥയിലെ പോഷകാഹാരത്തിന്റെ പ്രാധാന്യം; ഇരുമ്പ് മാത്രമല്ല, മറ്റ് ധാതുക്കളും ഹോർമോണുകളും ഭ്രൂണ വികാസത്തെ ബാധിക്കാം. ഇന്റർസെക്സ് അവസ്ഥകൾക്ക് കാരണങ്ങൾ; ചിലപ്പോൾ ലിംഗാവയവങ്ങളിലെ വ്യതിയാനങ്ങൾക്ക് പോഷകാഹാരപരമായ കാരണങ്ങളുണ്ടാകാം. ഇരുമ്പ് കുറവ് പോലെയുള്ള ഒരു ലളിതമായ കാര്യം എങ്ങനെ ഒരു ജീവിയുടെ ലിംഗത്തെ മാറ്റാം എന്നത് പ്രകൃതിയുടെ സങ്കീർണ്ണതയെ കാണിക്കുന്നു. ഗർഭിണികൾ ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണം (പച്ചക്കറികൾ, ഇറച്ചി, പയർവർഗ്ഗങ്ങൾ) കഴിക്കണം. ഡോക്ടർമാരുടെ ശുപാർശ പ്രകാരം അയൺ സപ്ലിമെന്റുകൾ കഴിക്കുക. ഡോ. സിനി മാത്യു ജോൺ, Phd, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കൽഗറിയിൽ സീനിയർ സയന്റിസ്റ്റും ത്രോംബോസിസ് ഹീമോസ്റ്റാസിസ് ഗവേഷണ വിഭാഗത്തിന്റെ ശാസ്ത്ര മേധാവിയുമാണ്. റഫറൻസ് : പ്രൊഫസർ മകോട്ടോ ടാച്ചിബാന്റെ നേതൃത്വത്തിൽ നടന്ന പഠനം നേച്ചർ ജേർണലിൽ 2025 ജൂൺ 4-ന് പ്രസിദ്ധീകരിച്ചു . Traditionally, it was thought that only the X and Y chromosomes controlled sex determination. However, A recent study by researchers at Osaka University, a national research institute in Japan, has revealed a new secret, Iron deficiency in mother causes male-to-female sex reversal in mouse embryos

സമകാലിക മലയാളം 26 Jun 2025 1:19 pm

നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ പെട്ടുപോകരുത്, ലഹരി ഉപയോ​ഗം മൂലം ഉണ്ടാകുന്ന അഞ്ച് മാനസികപ്രശ്നങ്ങൾ

വ ർധിച്ചുവരുന്ന ലഹരി മരുന്ന് ഉപയോ​ഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിന് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു. 1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അം​ഗീകാരം നൽകുന്നത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ആ കാലഘട്ടത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ലോക ലഹരി വിരുദ്ധ ദിനം. അമിത ലഹരി മരുന്ന് ഉപയോ​ഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് ഉപയോ​ഗം ഏറ്റവും അധികം ബാധിക്കുക തലച്ചോറിനെയാണ്. പ്രചോദനം, ആനന്ദം, സന്തോഷം തുടങ്ങിയ വികാരങ്ങൾക്ക് ഉത്തരവാദിയായ ന്യൂറോട്രാസ്മിറ്ററാണ് ഡോപ്പമിൻ. എന്നാൽ മദ്യപാനം, മയക്കുമരുന്ന് ഉപയോ​ഗം പോലുള്ളവ ഇവയെ ഹൈജാക്ക് ചെയ്യുന്നു. ലഹരി മരുന്നുകളുടെ രാസ സംയുക്തങ്ങൾ തലച്ചോറിന്റെ കെമിസ്ട്രിയെ പുനരുജ്ജീവിപ്പിക്കുകയും കൂടുതൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആവശ്യകതയിലേക്ക് നയിക്കുകയും ചെയ്യുന്നു. കിക്കു കിട്ടാൻ മയക്കുമരുന്നിന്റെ അളവു ഓരോ തവണയും കൂട്ടിക്കൊണ്ടിരിക്കും. ഇതാണ് ആസക്തിയുടെ ഏറ്റവും ദോഷകരമായ അവസ്ഥയിലേക്ക് നയിക്കുന്നത്. മാനസികാവസ്ഥയെയും മൂഡിനെയും ബാധിക്കുന്ന ഒരേയൊരു ന്യൂറോ ട്രാൻസ്മിറ്റർ ഡോപ്പമിൻ ആണെന്ന് തെറ്റിദ്ധരിക്കരുത്. സെറോടോണിൻ, നോർപിനെഫ്രിൻ തുടങ്ങിയ നിരവധി മറ്റ് ന്യൂറോണുകളും നിങ്ങളുടെ മാനസികാരോ​ഗ്യത്തിൽ നിർണായ പങ്ക് വഹിക്കുന്നുണ്ട്. ലഹരി ആസക്തിയെ തുടർന്ന് നേരിടുന്ന മാനസിക പ്രശ്നങ്ങൾ എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല. എന്നാൽ പൊതുവായി പറയാവുന്ന ചില മാനസിക പ്രശ്നങ്ങൾ: മയക്കുമരുന്ന് ആസക്തിയുടെ അഞ്ച് മാനസിക പ്രത്യാഘാതങ്ങൾ ഉത്കണ്ഠ ലഹരി ഉപയോ​ഗം ഉത്കണ്ഠ വർധിപ്പിക്കും സമ്മർദകരമായ സംഭവങ്ങളോടുള്ള ശരീരത്തിൻ്റെ സ്വഭാവിക പ്രതികരണമാണ് ഉത്കണ്ഠ. എന്നാൽ ലഹരി വസ്തുകളോട് ആസക്തി ഉള്ളവരിൽ ഉത്കണ്ഠ സ്ഥിരമാവുകയും ഇത് അവരെ ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള ഹൃദയമിടിപ്പ് അമിതമായ ഉത്കണ്ഠ വിയര്‍ക്കുക ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നല്‍ മൂഡ് മാറ്റങ്ങൾ അശാന്തമായ പ്രകൃതം ടെന്‍ഷന്‍ ഇന്‍സോമിയ(ഉറക്കമില്ലായ്മ) ഉത്കണ്ഠയും കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ തുടങ്ങിയ ഉത്തേജകങ്ങളുടെ ഫലങ്ങളും തമ്മിൽ ധാരാളം സമാനതകളുണ്ട്. ലഹരിയിലായിരിക്കുമ്പോൾ അവ ഒരു വ്യക്തിയുടെ ഞരമ്പുകളെ ശാന്തമാക്കുന്നുണ്ടെങ്കിലും, ഫലങ്ങൾ കുറയുമ്പോൾ അവ ഉത്കണ്ഠ വർധിപ്പിക്കുന്നു. കൂടാതെ തങ്ങളുടെ മയക്കുമരുന്നിനോടുള്ള ആസക്തി മറ്റുള്ളവരിൽ നിന്ന് മറച്ചു വെയ്ക്കാൻ ശ്രമിക്കുമ്പോഴും ഇത്തരം ഉത്കണ്ഠകൾ അനുഭവപ്പെടുന്നു. കുറ്റബോധം കുറ്റബോധം ലഹരി ഉപയോ​ഗം ലഹരി ഉപയോ​ഗത്തിൽ നിന്ന് തിരിച്ചെത്താൻ മല്ലിടുന്ന വ്യക്തികളിൽ കുറ്റബോധവും ലജ്ജയും ഉണ്ടാകും. എന്നാൽ സമൂഹത്തിൽ ഇത്തരം വ്യക്തികളോടുള്ള കാഴ്ചപ്പാട് എരിതീയിലേക്ക് എണ്ണയൊഴിക്കുന്നതു പോലെയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗ വൈകല്യമുള്ള ആളുകൾ പതിവായി സ്വയം നെഗറ്റീവ് ആയി വിലയിരുത്താൻ പ്രവണത കാണിക്കുന്നു. തുടർച്ചയായ നെഗറ്റീവ് സ്വയം സംസാരം ലജ്ജയും കുറ്റബോധവും വർധിപ്പിക്കുന്നു. പലപ്പോഴും ഈ കുറ്റബോധം മറക്കാൻ കൂടുതൽ ലഹരി ഉപയോ​ഗത്തിലേക്ക് തിരിയാനും സാധ്യതയുണ്ട്. നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പ് നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ പെട്ടുപോകരുത് പുറമേ നോക്കുമ്പോൾ, ലഹരി ഉപയോ​ഗിക്കുന്ന ഒരാൾ ആവർത്തിച്ച് തെറ്റായ തീരുമാനങ്ങൾ എടുക്കുകയും യുക്തിയെ അവഗണിക്കുകയും ചെയ്യുന്നതായി തോന്നും. എന്നാൽ യാഥാർഥ്യം സങ്കീർണവും സൂക്ഷ്മവുമാണ്. ലഹരിക്ക് അടിമയായ വ്യക്തികൾക്ക് കൃത്യമായ സഹായം എത്തിച്ചില്ലെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യത്തെ മറികടക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. സഹായം കിട്ടാതെ ആകുന്നതോടെ ഇത്തരം വ്യക്തികൾ ഒരു നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ ചുറ്റിത്തിരിയുന്നു. ഒരാൾ മയക്കുമരുന്നിനോ മദ്യത്തിനോ അടിമപ്പെടുമ്പോൾ, മറ്റെവിടെയും ലഭിക്കാത്ത ഒരു ആശ്വാസം അവർക്ക് അനുഭവപ്പെടുന്നു. ഇതിന്റെ ഫലം തീരുന്നതോടെ കുറ്റബോധവും ലജ്ജയും കൂടുന്നു. ഇവയെ മറികടക്കാൻ വീണ്ടും ലഹരിവസ്തുക്കളിൽ ആശ്വാസം തേടാൻ ഇവരെ പ്രേരിപ്പിക്കുന്നു. വിഷാദം വിഷാദ ലക്ഷണങ്ങൾ ലഹരി ഉപയോ​ഗവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു മാനസിക രോഗമാണ് വിഷാദം. ഉത്കണ്ഠ പോലെ, വിഷാദമാണോ ലഹരിവസ്തുക്കളുടെ ദുരുപയോഗമാണോ ആദ്യം വരുന്നതെന്ന് വ്യക്തമല്ല. ലഹരി ആസക്തിയുള്ളവരിൽ വിഷാദവുമായി ബന്ധപ്പെട്ട പ്രധാന ലക്ഷണങ്ങൾ: നിരാശ പ്രചോദനക്കുറവ് അനിയന്ത്രിതമായ വികാരം താൽപര്യക്കുറവ് ഉറക്ക അസ്വസ്ഥതകൾ ക്ഷോഭം ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക ആത്മഹപ്രേരണ എന്നാൽ ചില പിൻവലിക്കൽ ലക്ഷണങ്ങൾ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായി ഓവർലാപ്പ് ചെയ്യാറുണ്ട്. വിഷാദത്തെ മറികടക്കാൻ മിക്ക ആളുകൾക്കും തുടർച്ചയായ തെറാപ്പി ആവശ്യമാണ്. ഒന്നിനോടും താൽപര്യമില്ല താൽപര്യമില്ലായ്മ മുമ്പ് ആസ്വദിച്ചിരുന്ന പ്രവർത്തനങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുന്നത് ആസക്തിയുടെയും വിഷാദത്തിന്റെയും ഒരു പ്രധാന ലക്ഷണമാണ്. എന്നാൽ ആദ്യത്തേതിനെ മറികടക്കുന്നത് രണ്ടാമത്തതിനെ നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. ലോകത്ത് സന്തോഷമില്ലെന്ന് തോന്നുന്നത് നിരാശാജനകമായ ഒരു ലക്ഷണമാണ്. എല്ലാവർക്കും അഭിനിവേശങ്ങളും താൽപ്പര്യങ്ങളുമുണ്ട്, എന്നാൽ ഈ അവസ്ഥകളുള്ള ഒരാൾക്ക് അവ കണ്ടെത്തുന്നതിലേക്ക് മടങ്ങുക എളുപ്പമല്ല. People with drug addiction experience an endless cycle of guilt, emotional pain, and short-term relief from substances. This negative feedback loop can eventually lead to mental health issues and other side effects. World Drug Day

സമകാലിക മലയാളം 26 Jun 2025 11:43 am

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത 1.44 ദശലക്ഷം കുട്ടികള്‍; ലോകത്ത് രണ്ടാമത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികളില്‍ വാക്‌സിൻ എടുപ്പിക്കുന്നതിനോട് മുഖം തിരിക്കുന്ന പ്രവണത കൂടിയതായി പഠനം. സിറോ ഡോസ് വാക്‌സിനേഷന്‍ എന്ന വിഭാഗത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ രണ്ടാമതാണെന്ന് ദ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023-ല്‍ ഇന്ത്യയിലെ 1.44 ദശലക്ഷം കുട്ടികള്‍ക്ക് ഒരു പതിവ് വാക്‌സിനേഷന്‍ പോലും ലഭിച്ചില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 'ചുരുളിയിലെ അഭിനയത്തിന് ജോജുവിന് 5,90,000 രൂപ നല്‍കി, സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ല'; ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി ആഗോള തലത്തില്‍ സീറോ ഡോസ് പട്ടികയില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ പകുതിയും എട്ട് രാജ്യങ്ങളിലാണുള്ളത്. ഇതില്‍ നൈജീരിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഒപ്പമാണ് ഇന്ത്യയുടെ സ്ഥാനം എന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി വാക്‌സിന്‍ കവറേജ് കൊളാബറേറ്റേഴ്‌സിന്റെ വിശകലനം ചൂണ്ടിക്കാട്ടുന്നു. 2.5 ദശലക്ഷം വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നൈജീരിയയില്‍ ഉള്ളത്. ഇന്ത്യ (1.4 ദശലക്ഷം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (882,000), എത്യോപ്യ (782,000), സൊമാലിയ (710,000), സുഡാന്‍ (627,000), ഇന്തോനേഷ്യ (538,000), ബ്രസീല്‍ (452,000) എന്നിങ്ങനെയാണ് കണക്കുകള്‍. ചുമ്മാ കിടന്നും സമ്മർദം ഒഴിവാക്കാം, തെറാപ്യൂട്ടിക് ലേസിനസ് പരീക്ഷിച്ചാലോ യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം പ്രകാരം ഇന്ത്യയില്‍ 12 രോഗങ്ങള്‍ളെ പ്രതിരോധിക്കാന്‍ ആണ് വാക്‌സിനേഷന്‍ നല്‍കി വരുന്നത്. തീര്‍ത്തും സൗജന്യമായാണ് ഇവയുടെ വിതരണം. ഡിഫ്തീരിയ-ടെറ്റനസ്-പെര്‍ട്ടുസിസ് വാക്‌സിനിലെ മൂന്ന് ഡോസുകളും, രണ്ട് ഡോസ് മീസില്‍സ് വാക്‌സിനുകള്‍, ന്യൂമോകോക്കല്‍ വാക്‌സിന്‍, ലൈഫ്-കോഴ്‌സ് വാക്‌സിന്‍ എന്നിവയാണിതില്‍ ഉള്‍പ്പെടുന്നത്. 2023 ഓടെ രാജ്യത്തെ 90 ശതമാനം കുട്ടികള്‍ളെയും വാക്‌സിനേഷന്റെ പരിധിയില്‍ എത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ 204 രാജ്യങ്ങളില്‍ 18 എണ്ണം മാത്രമേ ഇതിനകം ഈ ലക്ഷ്യം നേടിയിട്ടുള്ളൂ. എന്നാല്‍, രാജ്യത്ത് പതിവ് ബാല്യകാല വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 75 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയാണ് വാക്‌സിനേഷന്‍ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കിടത് എന്നാണ് വിലയിരുത്തല്‍. 2020 മുതലാണ് വാക്‌സിനേഷന്‍ നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1.44 million children in India did not receive a single shot of any routine vaccination in 2023. India is second after Nigeria on largest number of unvaccinated children Lancet report.

സമകാലിക മലയാളം 26 Jun 2025 8:55 am

കുട്ടികള്‍ മിടുക്കരായി പഠിക്കാന്‍, ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട 13 കാര്യങ്ങള്‍

സ്കൂ ള്‍ തുറന്നതോടെ മിക്ക മാതാപിതാക്കളെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് തിരക്കിട്ട് രാവിലെ സ്കൂൾ പോകാനൊരുങ്ങുമ്പോഴും ഉച്ചയ്ക്ക് സ്കൂളിലേക്കും കുഞ്ഞുങ്ങള്‍ക്ക് എന്തു ഭക്ഷണം കൊടുക്കണമെന്നത്. കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യങ്ങളിൽ നേരത്തെ ശ്രദ്ധിക്കുന്നത് ഭാവിയിൽ നല്ല ഭക്ഷണശീലങ്ങൾ അവർ സ്വായത്തമാക്കുന്നതിനു ഉപകരിക്കും. പഠിക്കുന്ന കുട്ടികൾക്ക് സമീകൃതാഹാരം നിർബന്ധമായും നൽകണം. അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പോഷകങ്ങള്‍ പ്രധാനമാണ്, അതുകൊണ്ട് ഭക്ഷണ തിരഞ്ഞെടുപ്പ് മികച്ചതായിരിക്കണം. ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിനുള്ള പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അതവരുടെ വളർച്ചയെ ബാധിക്കും. കൂടാതെ എണ്ണ പലഹാരങ്ങളോ ജങ്ക് ഫുഡ് പോലുള്ളവ ശീലിച്ചാൽ പൊണ്ണത്തടി, പ്രമേഹം, ഫാറ്റിലിവര്‍ തുടങ്ങിയ രോഗാവസ്ഥകള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ബാധിക്കാന്‍ കാരണമാകും. സമീകൃതാഹാരം പൊതുവായ ക്ഷേമം, വളർച്ച, രോഗ സാധ്യത കുറയ്ക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ശ്രദ്ധിക്കേണ്ടതെന്തൊക്കെ? പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ധാരാളം വെള്ളം കുടിയ്ക്കണം, എട്ടു മുതൽ പത്തു ഗ്ലാസ് വരെ ദിവസേനെ കുടിക്കുക, വെള്ളത്തിന് പകരമായി കാപ്പി, ജ്യൂസ് തുടങ്ങിയവ കുടിക്കാതെ മഴക്കാലമായതിനാൽ തിളപ്പിച്ചാറിയ വെള്ളമോ, ഉപ്പിട്ട നാരങ്ങാവെള്ളം, മോരുവെള്ളം, സംഭാരം, കരിക്കിൻവെള്ളം എന്നിവയും ഉൾപ്പെടുത്താവുന്നതാണ്. ചെറിയൊരു ഓര്‍മപ്പിശകിലാണ് തുടക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്; എന്താണ് ബ്രെയിൻ ഫോ​ഗ് കൂടുതൽ കഴിക്കാതെ കഴിക്കുന്ന വിഭവങ്ങളുടെ അളവു കുറച്ച് എല്ലാ ഭക്ഷണ വിഭാഗങ്ങളും ഉൾപ്പെടുത്തുക. അതായത് ഇലക്കറികൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവ നിർബന്ധമായി കഴിക്കണം. പഴങ്ങൾ ജ്യൂസ് ആയി കഴിക്കാതെ മുഴുവൻ പഴമായിട്ടു തന്നെ കഴിക്കാൻ ശ്രദ്ധിക്കുക അധികം മസാലയോ എരിവോ ചേർക്കാത്ത ചിക്കൻ, മീൻ, പാൽ, ബീഫ് എന്നിവയും കൊടുക്കാം. ഇറച്ചി പാകം ചെയ്യുമ്പോൾ പൊരിക്കാതെ കറിയാക്കിയോ അല്ലെങ്കിൽ വീട്ടിൽ വച്ച് ഗ്രിൽ ചെയ്യുകയോ ആവാം. ഉയർന്ന അളവിൽ സംസ്കരിച്ചതും പാക്കേജുചെയ്തതുമായ ഭക്ഷണങ്ങൾക്ക് പകരം പൂർണ്ണവും കുറഞ്ഞ സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. 2050ല്‍ രോഗികളുടെ എണ്ണം ഇരട്ടിയാകും, ചെറുപ്പക്കാരിലും പാർക്കിൻസൺസ് രോ​ഗം, വിറയലും വിഷാദവും തുടക്കത്തിലെ ശ്രദ്ധിക്കണം ദിവസവും ഒരു മുട്ട ഉൾപ്പെടുത്താം സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുപോകുന്നത് സ്റ്റീൽ പാത്രത്തിലോ ഗുണമേന്മയുള്ള ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പാത്രങ്ങളോ ആകാൻ ശ്രദ്ധിക്കുക. വാട്ടർ ബോട്ടിൽ വാങ്ങുമ്പോഴും ഈ മാനദണ്ഡങ്ങൾ സ്വീകരിക്കണം. കുട്ടികള്‍ പൊതുവേ ഭക്ഷണത്തോട് വിമുഖത കാണിയ്ക്കുന്നവരാണ്. ഒപ്പം അനാരോഗ്യകരമായ ഭക്ഷണത്തോട് താല്‍പര്യം കാണിയ്ക്കുന്നവരും. കുത്തിനിറച്ചു ഭക്ഷണം വയ്ക്കാതെ കുട്ടികൾക്ക് കഴിക്കാൻ പാകത്തിൽ ഭംഗിയായി കളർഫുള്ളായി ഒരുക്കി കൊടുക്കാം. ഇടനേരങ്ങളിലെ ചെറിയ ഭക്ഷണമായി പഴങ്ങളും ഓട്സ്, നിലക്കടല, എള്ളുണ്ട, നട്സ് ഒക്കെയാകാം. ഇട നേരത്തെ ഭക്ഷണം ബേക്കറി വസ്തുക്കള്‍ നല്‍കരുത്. വൈകീട്ട് കുട്ടികള്‍ വീട്ടില്‍ വന്നാല്‍ ഏത്തപ്പഴം പോലുള്ളവ പുഴുങ്ങി നല്‍കാം. മില്ലറ്റ് പോലുള്ള മുഴുധാന്യങ്ങൾ, അവല്‍ പോലുള്ളവ കൊണ്ട് ഉപ്പുമാവ്, ചോളം പുഴുങ്ങിയത്, അട, കൊഴക്കട്ട, വട്ടയപ്പം മധുരക്കിഴങ്ങ്, തുടങ്ങി ആവിയിൽ വേവിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ ആകാം. മധുരപലഹാരങ്ങൾ, സോഡ, മറ്റു സോഫ്റ്റ് ഡ്രിങ്ക്സുകൾ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കണം. ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഭക്ഷണമുണ്ടാക്കുമ്പോൾ കുട്ടിയുടെ താത്പര്യങ്ങൾ കൂടി പരിഗണിക്കണം. രാത്രി അത്താഴം എട്ടു മണിക്ക് മുന്നേ തന്നെയാകാൻ ശീലിപ്പിക്കാം. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുക Nutritionist shares Healthy diet for students തയ്യാറാക്കിയത്: സൂസൻ ഇട്ടി , ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ് , ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

സമകാലിക മലയാളം 24 Jun 2025 6:15 pm

2050ല്‍ രോഗികളുടെ എണ്ണം ഇരട്ടിയാകും, ചെറുപ്പക്കാരിലും പാർക്കിൻസൺസ് രോ​ഗം, വിറയലും വിഷാദവും തുടക്കത്തിലെ ശ്രദ്ധിക്കണം

വി റയല്‍, ചലനപ്രശ്നങ്ങള്‍ എന്നിവയില്‍ തുടങ്ങി ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ് രോ​ഗം. വാര്‍ദ്ധക്യ ലക്ഷണമായി പലരും തള്ളിക്കളഞ്ഞിരുന്ന പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ ഇന്ന് ചെറുപ്പക്കാരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ ഒരു ലക്ഷം ആളുകളില്‍ ഏതാണ്ട് 15 മുതൽ 43 വരെ ആളുകളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്താണ് പാര്‍ക്കിന്‍സണ്‍സ് രോഗം അൽഷിമേഴ്‌സിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ന്യൂറോഡീജനറേറ്റീവ് ഡിസോർഡറാണ് പാർക്കിൻസൺസ് രോ​ഗം. തലച്ചോറില്‍ ഡോപ്പമിന്‍ ഉത്പാദിപ്പിക്കുന്ന ന്യൂറോണുകള്‍ക്ക് ക്രമേണ ഉണ്ടാകുന്ന തകരാറു മൂലമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം വികസിക്കുന്നത്. സുഗമവും ഏകോപിതവുമായ പേശി ചലനങ്ങൾക്ക് അത്യാവശ്യമായ ഒരു ന്യൂറോട്രാന്‍സ്മിറ്ററാണ് ഡോപ്പമിന്‍. ഡോപ്പമിന്‍ അളവ് കുറയുമ്പോൾ, മോട്ടോർ പ്രവർത്തനങ്ങൾ തകരാറിലാകുന്നു, ഇത് നിയന്ത്രിക്കാനാവാത്ത നിരവധി ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. പാർക്കിൻസൺസ് സാധാരണയായി 60 വയസിന് മുകളിലുള്ളവരെയാണ് ബാധിക്കുന്നത്. എന്നാല്‍ 50 വയസിന് താഴെയുള്ള ചെറുപ്പക്കാരിലും ഈ രോഗാവസ്ഥ റിപ്പോർട്ട് ചെയ്യാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. 2040 ആകുമ്പോഴേക്കും ആഗോളതലത്തിൽ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമായി പാർക്കിൻസൺസ്, അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ കാൻസറിനെ മറികടക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തില്‍ 2050 ആകുമ്പോഴേക്കും ലോകത്ത് പാർക്കിൻസൺസ് രോഗ ബാധിതര്‍ 25.2 ദശലക്ഷത്തിലെത്തുമെന്നാണ്, അതായത് 2021നെ അപേക്ഷിച്ച് 112 ശതമാനം കൂടുതല്‍. ഇതില്‍ 6.8 ദശലക്ഷം രോഗികള്‍ ഇന്ത്യയിലായിരിക്കുമെന്നും പഠനം ചൂണ്ടാക്കാണിക്കുന്നു. രോഗ ലക്ഷണങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ TRAP എന്നാണ് വിശേഷിപ്പിക്കുന്നത്. വിറയൽ, കാഠിന്യം, അക്കിനേഷ്യ, പോസ്ചറൽ അസ്ഥിരത (സന്തുലിതാവസ്ഥ നിലനിർത്താനുള്ള ബുദ്ധിമുട്ട്) തുടങ്ങിയ മോട്ടോർ ലക്ഷണങ്ങളാണ്. ചില രോഗികളിൽ വിഷാദം, ഉത്കണ്ഠ, ഉറക്ക അസ്വസ്ഥതകൾ, വൈജ്ഞാനിക വൈകല്യം, മലബന്ധം, മണം നഷ്ടപ്പെടൽ (അനോസ്മിയ) തുടങ്ങിയ ചലനേതര ലക്ഷണങ്ങളും കാണപ്പെടുന്നു. രോഗാവസ്ഥയുടെ പ്രാരംഭ ലക്ഷണങ്ങള്‍ സൂഷ്മമായതു കൊണ്ട് പലപ്പോഴും വാര്‍ദ്ധക്യ ലക്ഷണങ്ങളായോ സമ്മര്‍ദത്തിന്‍റെ ലക്ഷണങ്ങളായോ തെറ്റിദ്ധരിക്കാറുണ്ട്. വിറയൽ ആണ് ഒരു പ്രധാന ലക്ഷണം. വിശ്രമത്തിലായിരിക്കുന്ന സമയത്ത് ശരീരത്തിന്റെ അല്ലെങ്കില്‍ കൈയിലോ വിരലിലോ ഒരു വശത്ത് നിന്നാണ് സാധാരണയായി ആരംഭിക്കുന്നത്. എന്നാല്‍ മോട്ടോർ ലക്ഷണങ്ങൾ ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചിലപ്പോള്‍ ചലനേതര ലക്ഷണങ്ങള്‍ ആരംഭിക്കാമെന്ന് ബംഗളൂരുവിലെ ആസ്റ്റർ ആർവി ആശുപത്രിയിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. സൗമ്യ എം. ഉത്കണ്ഠ, ഉറക്ക അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങള്‍ വൈജ്ഞാനിക തകർച്ചയുടെ ലക്ഷണങ്ങളുമായി തെറ്റിദ്ധരിക്കുന്നു. സ്പെഷ്യലിസ്റ്റുകൾ അല്ലാത്ത ഡോക്ടർമാർക്ക് പലപ്പോഴും ഈ ലക്ഷണങ്ങള്‍ പാർക്കിൻസൺസുമായി ബന്ധപ്പെട്ടുത്താന്‍ കഴിയില്ല. ഇത് രോഗനിർണയം വൈകിപ്പിക്കുന്നു. ഒരു രക്തപരിശോധനയിലൂടെയോ സ്കാനിങ്ങിലൂടെയോ പാർക്കിൻസൺസ് രോഗം കണ്ടെത്താന്‍ കഴിയില്ല. പാർക്കിൻസൺസ് രോഗനിർണയം പ്രധാനമായും ക്ലിനിക്കൽ രീതിയിലാണ് നടത്തുന്നത്. ന്യൂറോളജിസ്റ്റ് സാധാരണയായി ലക്ഷണങ്ങൾ, മെഡിക്കൽ ചരിത്രം, ശാരീരിക പരിശോധനകൾ എന്നിവയുടെ സംയോജനമാണ് വിലയിരുത്തുന്നത്. DaTscan എന്നറിയപ്പെടുന്ന ഒരു പ്രത്യേക ന്യൂക്ലിയർ ഇമേജിങ് സ്കാൻ തലച്ചോറിലെ ഡോപ്പമിന്‍ പ്രവർത്തനം വിലയിരുത്താന്‍ സഹായിക്കും. ഡോപ്പമിന്‍ അളവു വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് പ്രധാനമായും നല്‍കുക. സിൻഡോപ്പ എന്നറിയപ്പെടുന്ന ഡോപാമൈൻ സപ്ലിമെന്റേഷനാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്ന് ഭുവനേശ്വറിലെ ഐഎംഎസ് ഹോസ്പിറ്റല്‍ ന്യൂറോ മെഡിസിൻ വിഭാഗത്തിലെ പ്രൊഫസർ ഡോ. ലുലുപ് കുമാർ സാഹൂ പറയുന്നു. സിൻഡോപ്പയിൽ പല രോഗികൾക്കും പ്രയോജനപ്പെടുമെങ്കിലും, അതിന്റെ ഫലം ഒരു ചെറിയ കാലയളവ് മാത്രമായിരിക്കും നിലനിൽക്കുക. ലെവോഡോപ്പ, കാർബിഡോപ്പയുമായി സംയോജിപ്പിച്ച്, സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു മരുന്നാണ്. ഇത് ഡോപ്പമിന്‍ നിറയ്ക്കാൻ സഹായിക്കുകയും പേശികളുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെ ദീർഘകാല ഉപയോഗം ഡിസ്കീനിയ പോലുള്ള പാർശ്വഫലങ്ങൾക്ക് കാരണമാകും. മാഗ്നറ്റിക് റെസൊണൻസ്-ഗൈഡഡ് ഫോക്കസ്ഡ് അൾട്രാസൗണ്ട്; ഡീപ് ബ്രെയിൻ സ്റ്റിമുലേഷന്‍ പാർക്കിൻസൺസ് ചികിത്സയിൽ ഉണ്ടായ പ്രധാന രണ്ട് മുന്നേറ്റങ്ങളാണ് മാഗ്നറ്റിക് റെസൊണൻസ്-ഗൈഡഡ് ഫോക്കസ്ഡ് അൾട്രാസൗണ്ട് (MRgFUS) ഉം ഡീപ് ബ്രെയിൻ സ്റ്റിമുലേഷനും (DBS). ഫോക്കസ്ഡ് അൾട്രാസൗണ്ട്; ചുറ്റുമുള്ള ആരോഗ്യകരമായ കലകളെ ബാധിക്കാതെ, തരംഗങ്ങൾ ഉപയോഗിച്ച് വിറയലിന് കാരണമായ തലച്ചോറിലെ കലകളുടെ ചെറിയ ഭാഗങ്ങളെ ലക്ഷ്യം വച്ച് നശിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അനസ്തേഷ്യ, ശസ്ത്രക്രിയ പോലുള്ളവയുടെ ആവശ്യം ഇതിനുണ്ടാകില്ല. ആയിരത്തിലധികം ഫോക്കസ് ചെയ്ത അൾട്രാസൗണ്ട് ഊർജ്ജ ബീമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉയർന്ന റെസല്യൂഷനുള്ള എംആർഐ ഇമേജിങ്ങിന്‍റെ സഹായത്തോടെ ചികിത്സ ലക്ഷ്യമിടുന്ന കലയുടെ താപനില ഒരു ഘട്ടത്തിലേക്ക് ഉയർത്തുന്നു. ഇത് വിറയലിന് കാരണമാകുന്ന അസാധാരണമായ മസ്തിഷ്ക സർക്യൂട്ടുകളെ തടസ്സപ്പെടുത്തുന്നു. മിക്ക രോഗികളിലും ചികിത്സ ഉടന്‍ തന്നെ ഫലം കാണുന്നു. വിറയലിൽ ഗണ്യമായ കുറവു അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാല്‍ 25 ലക്ഷം വരെയാണ് ചികിത്സ ചെലവ്. മഴക്കാലത്തും സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടതുണ്ടോ? മികച്ചത് തിരഞ്ഞെടുക്കാം ഡീപ് ബ്രെയിൻ സ്റ്റിമുലേഷന്‍: എംആർഐയുടെ സഹായത്താല്‍ സബ്തലാമിക് ന്യൂക്ലിയസ് അല്ലെങ്കിൽ ഗ്ലോബസ് പാലിഡസ് പോലുള്ള തലച്ചോറിന്‍റെ പ്രത്യേക മേഖലകളില്‍ ഇലക്ട്രോഡുകൾ സ്ഥാപിക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഈ ഇലക്ട്രോഡുകൾ തലച്ചോറിന്റെ അസാധാരണമായ പ്രവർത്തനത്തെ മോഡുലേറ്റ് ചെയ്യുന്ന നിയന്ത്രിത വൈദ്യുത പൾസുകൾ നൽകുന്നു. വിറയൽ, കാഠിന്യം, മരുന്നുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഗണ്യമായി കുറയ്ക്കാൻ കഴിയും. കീ-ഹോള്‍ ശസ്ത്രക്രിയയിലൂടെയാണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷന്‍. ഡിബിഎസ് ഒരു റിവേഴ്‌സിബിൾ പ്രക്രിയയാണ്. എന്നാല്‍ ഫോക്കസ്ഡ് അൾട്രാസൗണ്ട് അങ്ങനെയല്ലെന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം. ഫോളോ-അപ്പ് സന്ദർശനങ്ങളിൽ രോഗിയുടെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഡിബിഎസ്-ലെ പാരാമീറ്ററുകൾ ഫൈൻ-ട്യൂൺ ചെയ്യാൻ കഴിയും. കാലക്രമേണ ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ, ഡിബിഎസ്-ലെ വോൾട്ടേജ് ക്രമീകരണങ്ങൾ നമുക്ക് ക്രമീകരിക്കാൻ കഴിയും. ശരീരത്തിന്റെ ഇരുവശങ്ങളെയും ബാധിക്കുന്ന ലക്ഷണങ്ങളുള്ള രോഗികളെ ചികിത്സിക്കുന്നതിനായി ഇത് ഡിബിഎസ് ആണ് നിര്‍ദേശിക്കാറ്, അതേസമയം ശരീരത്തിന്റെ ഒരു വശത്തേക്ക് മാത്രം ലക്ഷണങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്ന രോഗികൾക്ക് ഫോക്കസ്അൾട്രാസൗണ്ട് ആണ് മികച്ചതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചെറിയൊരു ഓര്‍മപ്പിശകിലാണ് തുടക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്; എന്താണ് ബ്രെയിൻ ഫോ​ഗ് പാർക്കിൻസൺസ് രോഗം തടയാൻ കഴിയുമോ പാർക്കിൻസൺസ് രോഗത്തെ തടയാന്‍ കഴിയില്ലെങ്കിലും ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കും. വ്യായാമം, പ്രത്യേകിച്ച് എയറോബിക് വ്യായാമങ്ങള്‍ ശക്തമായ നാഡീ സംരക്ഷണ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിലെ കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. ചില പഠനങ്ങളിൽ ഗ്രീൻ ടീ, കഫീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ജനിതക, പാരിസ്ഥിതിക ഘടകങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കരുതുന്നു. രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനോ തടയാനോ കഴിയുന്ന സ്റ്റെം സെൽ തെറാപ്പികൾ, ജീൻ എഡിറ്റിങ് സാങ്കേതികവിദ്യകൾ, ന്യൂറോപ്രൊട്ടക്റ്റീവ് മരുന്നുകൾ എന്നിവ ഗവേഷകർ പര്യവേക്ഷണം ചെയ്യുന്നു. പാർക്കിൻസൺസ് വീട്ടിൽ തന്നെ ട്രാക്ക് ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതിയിലും കൃത്രിമബുദ്ധിയും വെയറബിൾ സെൻസറുകളും വിപ്ലവം സൃഷ്ടിക്കുന്നു. technologies like focused ultrasound and deep brain stimulation are transforming management strategies and improving quality of life of Parkinson's patients

സമകാലിക മലയാളം 24 Jun 2025 5:51 pm

ചെറിയൊരു ഓര്‍മപ്പിശകിലാണ് തുടക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്; എന്താണ് ബ്രെയിൻ ഫോ​ഗ്

കോ വിഡ് മഹാമാരിക്കാലത്തിന് ശേഷമാണ് ബ്രെയിന്‍ ഫോഗ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയിലടക്കം സജീവമാകുന്നത്. വൈദ്യശാസ്ത്രപരമായി രോഗനിര്‍ണയം നടത്തിയിട്ടില്ലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയുന്നതും അമിതമായ ക്ഷീണം ഉള്‍പ്പെടെയുള്ള വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ഒരു അവസ്ഥയായി ബ്രെയിന്‍ ഫോഗിനെ പരിഗണിക്കാം. നിശ്ചിതമല്ലാത്ത നിരവധി ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് ബ്രെയിന്‍ ഫോഗ് . ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങള്‍ മറന്നു പോവുക, പരസ്പര ബന്ധമില്ലായ്മ അനുഭവപ്പെടുക എന്നിവയാണ് ചില ലക്ഷണങ്ങള്‍. കോവിഡ്, ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം, ഫൈബ്രേമിയല്‍ജിയ പോലുള്ള ചില അവസ്ഥകളില്‍ ഇത് സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്ന് കൊച്ചി അമൃത ഹോസ്പിറ്റല്‍, ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫ. ഡോ. ഗോപികൃഷ്ണന്‍ യു പറയുന്നു. 'ചെറിയ ഓര്‍മപിശക് എന്ന തരത്തിലാണ് ബ്രെയിന്‍ ഫോഗ് പലപ്പോഴും വികസിക്കുക. കാര്യങ്ങള്‍, വസ്തുക്കള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ശരിയായ വാക്ക് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതാണ് തുടക്കം. തുടര്‍ന്ന് പുതിയ വിവരങ്ങള്‍ തലച്ചോറില്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടും. പകല്‍ ഉറക്കം, മന്ദത, ചിന്തകളുടെ മന്ദത എന്നിവയുമായും ഈ അവസ്ഥ ബന്ധപ്പെട്ടിരിക്കുന്നു. ഉദ്ദാ. ആരെങ്കിലും നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയാണെങ്കില്‍, അത് മനസ്സിലാക്കാനും പ്രതികരിക്കാനും വളരെ സമയമെടുക്കും.'- തിരുവനന്തപുരം, മെഡി. കോളജ് സൈക്ക്യാട്രി വിഭാഗം പ്രൊഫ. ഡോ. അരുണ്‍ ബി നായര്‍ പറയുന്നു. ചിന്തകളിലുണ്ടാകുന്ന ഈ മന്ദത വാക്കുകള്‍ പ്രകടിപ്പിക്കാനുള്ള വേഗത കുറയ്ക്കും തുടര്‍ന്ന് ചലന ശേഷിയെയും ഇത് ബാധിക്കും. ഇത് ദൈനംദിന ജോലികള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിക്കുകയും മാനസികമായി തളരാനും കാരണമാകും. ദീര്‍ഘകാല കോവിഡിന്റെ ലക്ഷണം എന്ന തരത്തിലാണ് ബ്രെയിന്‍ ഫോഗ് കോവിഡ് കാലത്ത് വലിയ രീതിയില്‍ ചര്‍ച്ചയായത്. പ്രായമായവരിലും ചെറുപ്പക്കാരിലും ബ്രെയിന്‍ ഫോഗ് കണ്ടെത്തിയിരുന്നുവെന്നും ഡോ. അരുണ്‍ കൂട്ടിച്ചേര്‍ത്തു “സ്നേഹത്തിന് രക്തബന്ധം വേണ്ട… ജീനുകൾ മതി!”– ശാസ്ത്രം പറയുന്നു കോവിഡ് പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതോടെ തലച്ചോറില്‍ ഒരു കോശജ്വലന പ്രതികരണത്തിന് കാരണമാകുന്നു. ഇത് തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുകയും ബ്രെയിന്‍ ഫോഗ് ലക്ഷണങ്ങള്‍ വികസിക്കാനും കാരണമാകുന്നു. കോവിഡ് മാത്രമല്ല, ബ്രെയിന്‍ ഫോഗ് ട്രിഗര്‍ ചെയ്യുന്ന മറ്റ് ഘടകങ്ങള്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം വിറ്റാമിന്‍ ഡിയുടെ അഭാവം ഉറക്കപ്രശ്‌നങ്ങള്‍ മാനസിക സമ്മര്‍ദം പോഷകക്കുറവ് സ്ഥിരമായ മദ്യപാനം ബ്രെയിന്‍ ഫോഗ് ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ച കാര്യങ്ങള്‍ മനഃപാഠമാക്കാനും ബുദ്ധിമുട്ട് നേരിടാം. പകല്‍ ഉറക്കം, ക്ഷീണം തുടങ്ങിയവ നേരിടാം. തലവേദന, ദേഷ്യം, ഓര്‍മക്കുറവ്, ഉത്കണ്ഠ തുടങ്ങിയവ ഇവയുമായി ബന്ധപ്പെട്ട മറ്റ് ചില ലക്ഷണങ്ങളാണ്. മഴക്കാലത്തും സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടതുണ്ടോ? മികച്ചത് തിരഞ്ഞെടുക്കാം ചികിത്സ ബ്രെയിന്‍ ഫോഗ് രോഗ സ്ഥിരീകരിണം നടത്തിയാല്‍ എന്താണ് ചികിത്സയെന്നാണ് മിക്കയാളുകളുടെയും സംശയം. ബ്രെയിന്‍ ഫോഗ് ട്രിഗര്‍ ചെയ്യുന്ന ഘടകം മനസിലാക്കുകയും അത് തടയുകയും ചെയ്യുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ബ്രെയിന്‍ ഫോഗിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ ജീവിതശൈലി രീതികള്‍ വളരെ അധികം സഹായിക്കുന്നു. രാത്രിയിൽ എട്ട് മണിക്കൂർ ഗുണനിലവാരമുള്ള ഉറക്കം. ഉറക്ക ശുചിത്വ രീതികള്‍ പരിശീലിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക. കൂടുതൽ പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, കുറഞ്ഞത് രാത്രി 8 മണിക്ക് മുമ്പ്, രാത്രി 12 മണിക്കൂർ ഉപവസിക്കുക. ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളാന്‍ ശ്രമിക്കുക. ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക Brain fog is a loosely defined set of symptoms referring to a feeling of having difficulty focusing and being inattentive, forgetting things.

സമകാലിക മലയാളം 24 Jun 2025 12:51 pm

മഴക്കാലത്തും സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടതുണ്ടോ? മികച്ചത് തിരഞ്ഞെടുക്കാം

ച ര്‍മസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് സണ്‍സ്ക്രീന്‍ എന്ന് പറയുമ്പോള്‍ പോലും മഴക്കാലത്ത് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതിന് പല അഭിപ്രായമാണ്. മഴക്കാലത്തും സണ്‍സ്ക്രീന്‍ ഉപയോഗിക്കണമെന്ന് പറയുന്നതിന് പിന്നില്‍ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. സൂര്യന്റെ യുവി രശ്മികള്‍ മൂലം ചര്‍മത്തിലുണ്ടാകുന്ന ടാനിങ് , തകരാറുകള്‍ തുടങ്ങിയവ ഒഴിവാക്കുക എന്നതാണ് സണ്‍സ്‌ക്രീനിന്റെ ധര്‍മം. എന്നാല്‍ വെയില്‍ ഉള്ളപ്പോള്‍ മാത്രമാണ് സൂര്യന്‍റെ യുവി രശ്മികള്‍ അപകടമുണ്ടാക്കുകയുള്ളൂ എന്നതാണ് നമ്മള്‍ക്കിടിലെ ഏറ്റവും പ്രധാന മിഥ്യാധാരണ. യുവി രശ്മികൾ മൂന്ന് തരം അൾട്രാവൈലറ്റ് എ (യുവി എ) അൾട്രാവൈലറ്റ് ബി (യുവി ബി) അൾട്രാവൈലറ്റ് സി (യുവി സി) യുവി എ ഏറ്റവും കൂടുതൽ തരംഗദൈർഘ്യമുള്ള രശ്മികളാണ് യുവി എ. ഭൂമിയിൽ പതിക്കുന്ന 95 ശതമാനം യുവി രശ്മികളും യുവി എ രശ്മികളാണ്. ഈ രശ്മികൾക്ക് യുവി ബി രശ്മികളെക്കാൾ കൂടുതൽ ആഴത്തിൽ നമ്മുടെ ചർമത്തിലേക്ക് തുളച്ചുകയറാൻ കഴിയും. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. യുവി ബി യുവി എ രശ്മികളെക്കാൾ തരംഗദൈർഘ്യ കുറവാണ് യുവി ബി രശ്മികൾക്ക്. ഇവ അമിതമായി ഏൽക്കുന്നത് സൂര്യതാപത്തിന് കാരണമാകും. യുവി സി തരംഗദൈർഘ്യം വളരെ കുറഞ്ഞ യുവി സി രശ്മികളെ ഓസോൺ പാളി ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയുടെ ഉപരിതലത്തിൽ എത്തുക വളരെ അപൂര്‍വമായാണ്. മഴക്കാലത്ത് എന്തു കൊണ്ട് സണ്‍സ്ക്രീന്‍ യുവി രശ്മികള്‍ എന്നാല്‍ മഴക്കാലത്ത് മേഘങ്ങൾ സൂര്യരശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നുവെന്ന് കരുതാറുണ്ട്. എന്നാല്‍ മേഘങ്ങളെ തുളച്ച് യുവി രശ്മികള്‍ ഭൂമിയില്‍ പതിക്കാറുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതായത് മഴക്കാലത്തും സൂര്യതാപമേൽക്കുകയോ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം. അതുകൊണ്ട് തന്നെ ദൃശ്യമായ സൂര്യപ്രകാശം പരിഗണിക്കാതെ സണ്‍സ്ക്രീന്‍ പുരട്ടുന്നത് സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിണം കിട്ടാന്‍ സഹായിക്കുന്നു. ഉയർന്ന ഈർപ്പം, കൂടുതൽ എക്സ്പോഷർ മഴക്കാലത്ത് വായുവില്‍ ഉണ്ടാകുന്ന ഉയര്‍ന്ന ഈര്‍പ്പം ചര്‍മത്തെ കൂടുതല്‍ എണ്ണമയമുള്ളതാക്കും. അതുകൊണ്ട് സണ്‍സ്ക്രീന്‍ ആവശ്യമില്ലെന്ന് ആളുകള്‍ കരുതുന്നു. ഇത് ചിലരുടെ ചര്‍മത്തില്‍ ഫോട്ടോസെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കും. ഈര്‍പ്പമുള്ള കാലവാസ്ഥയില്‍ ചര്‍മത്തില്‍ നിന്ന് സണ്‍സ്ക്രീന്‍ പെട്ടെന്ന് ഒഴിവാകാനും കാരണമാകുന്നു. ഇത് ഫലപ്രാപ്തി കുറയ്ക്കും. മണിക്കൂറുകള്‍ ഇടവിട്ട് സണ്‍സ്ക്രീന്‍ പുരട്ടാന്‍ ശ്രമിക്കുക. ജാഗ്രത കാട്ടണം; മസ്തിഷ്‌ക ജ്വരത്തിന് വരെ കാരണമാകും; ആഫ്രിക്കന്‍ ഒച്ചുകള്‍ അപകടകാരികള്‍ ദീർഘകാല പ്രത്യാഘാതങ്ങൾ സണ്‍സ്ക്രീന്‍ ഉപയോഗിക്കാതെയിരിക്കുന്നത് ചര്‍മത്തിന്‍റെ ഈവന്‍ ടോണ്‍ നഷ്ടമാകാനും ചര്ർമത്തില്‍ പെട്ടെന്ന് വര്‍ദ്ധക്യ ലക്ഷണങ്ങള്‍ പ്രകടമാകാനും ഹൈപ്പര്‍ പിഗ്മെന്‍റേഷന്‍ പ്രശ്നങ്ങളും വര്‍ധിക്കാന്‍ കാരണമാകും. എന്നാല്‍ മഴക്കാലത്തും തുടര്‍ച്ചയായി സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ചര്‍മം ആരോഗ്യമുള്ളതും യുവത്വമുള്ളതാക്കാനും സൂര്യാഘാതം തടയുന്നതിനും നിര്‍ണായകമാണ്. “സ്നേഹത്തിന് രക്തബന്ധം വേണ്ട… ജീനുകൾ മതി!”– ശാസ്ത്രം പറയുന്നു മഴക്കാലത്ത് എങ്ങനെ സൺസ്ക്രീൻ ഉപയോ​ഗിക്കാം മഴക്കാലത്ത് സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ, ജെൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. കാരണം അവ ഭാരം കുറഞ്ഞതും, എണ്ണമയമില്ലാത്തതും, ഈർപ്പമുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യവുമാണ്. യുവിഎ, യുവിബി എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നതിന് SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു വിശാലമായ സ്പെക്ട്രം സൺസ്ക്രീൻ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. മഴയോ വിയർപ്പോ സൺസ്‌ക്രീനിനെ ഒഴിവാക്കും എന്നതിനാൽ, പ്രത്യേകിച്ച് പുറത്തുപോകുമ്പോള്‍ ഓരോ 2-3 മണിക്കൂറിലും വീണ്ടും പുരട്ടാൻ ശ്രമിക്കുക. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കണം. ദൈനംദിന ചർമ്മസംരക്ഷണ ദിനചര്യയുടെ ഭാഗമായി ഇവയും തുല്യമായി പരിഗണിക്കണം. Skipping sunscreen in monsoon can lead to long-term effects on the skin, including pigmentation, early signs of aging and uneven skin tone.

സമകാലിക മലയാളം 24 Jun 2025 12:17 pm

ജാഗ്രത കാട്ടണം; മസ്തിഷ്‌ക ജ്വരത്തിന് വരെ കാരണമാകും; ആഫ്രിക്കന്‍ ഒച്ചുകള്‍ അപകടകാരികള്‍

കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കന്‍ സ്നേല്‍) വ്യാപകമായ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതായും വിള നശിപ്പിക്കുന്ന ഇവക്കെതിരെ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കീടനീരിക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരില്‍ രോഗബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ ഇവയെ വളരെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കേണ്ടതുണ്ട്. എലി നിയന്ത്രണത്തിലെന്ന പോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മാത്രമേ ഇവയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയൂ. ആഫ്രിക്കന്‍ ഒച്ചുകളുടെ സ്രവങ്ങളില്‍ കാണുന്ന നാടവിരകള്‍ മനുഷ്യരില്‍ മസ്തിഷ്‌കജ്വരം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതൊരു സാമൂഹികാരോഗ്യ പ്രശ്നമായി കൂടി പരിഗണിച്ച്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, കൃഷി, ആരോഗ്യ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ വിപുലമായ ബോധവല്‍ക്കരണവും നിയന്ത്രണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തണമെന്നും കീടനീരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. ചെറുപ്പക്കാർക്കിടയിൽ പിത്താശയക്കല്ല് കൂടുന്നു; രോ​ഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, പപ്പായ, നാരകം, ഇലവര്‍ഗ്ഗ പച്ചക്കറികള്‍ മുതലായ വ്യത്യസ്ത കാര്‍ഷിക വിളകളെ ആക്രമിച്ച് വിളനാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. വാഴയിലക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്. ഇവയുടെ പ്രത്യുല്‍പാദനശേഷിയും വളരെ കൂടുതലാണ്. ആണ്‍-പെണ്‍ ജാതികള്‍ ഒരേ ജീവിയില്‍ തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയില്‍ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും. അനുകൂല സാഹചര്യങ്ങളില്‍ ഏഴ് മുതല്‍ പത്ത് വര്‍ഷം വരെ ജീവിക്കുന്ന ഇവയുടെ വംശവര്‍ദ്ധനവ് ഭീമമായ തോതില്‍ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രദേശമാകെ പെരുകുകയും ചെയ്യും. ഇവയുടെ ഷെല്‍ നിര്‍മ്മിതിയ്ക്ക് കൂടിയ അളവില്‍ കാത്സ്യം ആവശ്യമായതിനാലാണ് മതിലുകള്‍, ചുമരുകള്‍, സിമന്റു തേച്ച സ്ഥലങ്ങള്‍ മുതലായ ഇടങ്ങളില്‍ കൂട്ടമായി കാണപ്പെടുന്നത്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് മൊത്തമായി ഒ​ഴി​വാ​ക്കി​യാ​ൽ എ​ന്തു സം​ഭ​വി​ക്കും? നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇങ്ങിനെ: ജൈവ അവശിഷ്ടങ്ങള്‍ കൂട്ടിയിടാതിരിക്കുക, കാടുകയറി കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കുക. രാത്രികാലങ്ങളിലാണ് ഇവ കൂട്ടമായി പുറത്തേയ്ക്ക് വരുന്നത്. പപ്പായയുടെ ഇല, തണ്ട്, മുരിങ്ങയില, കാബേജ് ഇലകള്‍ മുതലായവ ഒരു നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം വച്ച ശേഷം പുറത്ത് വയ്ക്കുക. ഇവയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്ന ഒച്ചുകളെ ഒരു കുഴിയിലിട്ട് ഉപ്പ് വിതറിയോ, തുരിശ് ലായനി തളിച്ചോ നശിപ്പിക്കാം. പിന്നീട് തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ വളമായും മാറും. ഗ്ലൗസ് ഇടാതെ ഒച്ചിനെ കൈകാര്യം ചെയ്യരുത്. തുടര്‍ന്ന് കൈകള്‍ സോപ്പിട്ട് കഴുകണം. മണ്ണില്‍ ഒരടി താഴ്ചയില്‍ കുഴിയെടുത്ത്, അതില്‍ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിള്‍, പഴം, പപ്പായ എന്നിവ ശര്‍ക്കരയും യീസ്റ്റും ചേര്‍ത്ത് ഇട്ടുകൊടുക്കുക. ഇതിലേയ്ക്ക് ആകര്‍ഷിച്ചെത്തുന്ന ഒച്ചുകളെ ഉപ്പ് വിതറി നശിപ്പിച്ചതിന് ശേഷം കുഴി മൂടുക. 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ചാല്‍ മതിലുകളിലും തടികളിലും മറ്റുമുള്ള ഒച്ചുകളെ നശിപ്പിക്കാം. പറമ്പുകളിലാണെങ്കില്‍ 10 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കുക. മഴ മാറി വേനല്‍ തുടങ്ങുമ്പോള്‍ ഒച്ചുകള്‍ മണ്ണിനടിയില്‍ സുഷുപ്താവസ്ഥയിലേക്കു പോകുകയും പിന്നീട് വീണ്ടും മഴ ആരംഭിക്കുമ്പോള്‍ കൂട്ടമായി പ്രത്യക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. അതിനാല്‍ മഴക്കാലം കഴിയുമ്പോള്‍ തന്നെ മണ്ണിളക്കി കൊടുത്താല്‍ ഒച്ചുകള്‍ മണ്ണിനടിയിലിട്ട മുട്ടകള്‍ നശിച്ചു പോവുകയും, അടുത്ത മഴക്കാലത്ത് ഇവയുടെ വംശവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്യും. A warning has been issued to be vigilant against Giant African Snails (GAS), specifically in Kerala, due to their potential to damage crops and transmit diseases.

സമകാലിക മലയാളം 23 Jun 2025 9:34 pm

“സ്നേഹത്തിന് രക്തബന്ധം വേണ്ട… ജീനുകൾ മതി!”– ശാസ്ത്രം പറയുന്നു

നമുക്കെന്താ ഇത്ര അടുപ്പം? നമ്മളൊക്കെ ബന്ധുക്കളാണോ എന്തോ! നമ്മൾ നമ്മുടെ സുഹൃത്തുക്കളോടൊക്കെ തമാശയായി ചോദിക്കുന്ന ചോദ്യങ്ങളാണിത്.പക്ഷേ, ആ ചിരിച്ചുള്ള ചോദ്യത്തിനായി ഇനി ശാസ്ത്രീയമായ ആധികാരികതയോടെ നമുക്കുപറയാം —'അതെ, നമ്മൾ തമ്മിലൊരു ഒരു ബന്ധമുണ്ട്. രക്തത്തിൽ അല്ല, ജീനുകളിൽ'! 2018-ൽ പ്രൊസീഡിങ്ങ് ഓഫ് ദി നാഷ്ണൽ അക്കാഡമി ഓഫ് സയൻസിന്റെ പഠനപ്രകാരം സൗഹൃദം തിരഞ്ഞെടുക്കുന്നതിനുള്ള കാരണം നമ്മുടെ ഉള്ളിലെ ജീനുകളാണെന്നാണ്. പണ്ടുമുതലേ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഒരുപോലുള്ള ഇഷ്ടങ്ങളും ജീവിതശൈലികളും മൂല്യങ്ങളും ഉള്ള ആളുകൾ സുഹൃത്തുക്കളാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. ആ ബന്ധത്തിൽ എത്രമാത്രം സമാനമായ ജനിതക ഘടകങ്ങളുണ്ടെന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിലാണ് ഇപ്പോൾ ഗവേഷകർ . കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് മൊത്തമായി ഒ​ഴി​വാ​ക്കി​യാ​ൽ എ​ന്തു സം​ഭ​വി​ക്കും? സ്റ്റാൻഫോർഡ്, ഡ്യൂക്ക് , വിസ്കോൺസിൻ-മാഡിസൺ എന്നിവിടങ്ങളിലെ ഗവേഷകർ ആഡ് ഹെൽത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 5,000-ത്തിലധികം ജോഡി കൗമാരക്കാരായ സുഹൃത്തുക്കളെ ഈ പഠനത്തിനായി പരിശോധിച്ചു. 1994-1995 അധ്യയന വർഷം മുതൽ 7 മുതൽ 12 വരെയുള്ള ഗ്രേഡുകൾ വരെയുള്ള വിദ്യാർത്ഥികളെ നിരീക്ഷിച്ച ഒരു ദീർഘകാല യുഎസ് പഠനമാണിത്. എന്താണ് പഠനം പറയുന്നത്? രസകരമെന്ന് പറയട്ടേ, പഠനപ്രകാരം ഒരേ സമൂഹത്തിലുള്ള രണ്ട് സുഹൃത്തുക്കൾ തമ്മിൽ ജനിതകപരമായി വളരെയധികം സാമ്യമുണ്ട്. വിവാഹിതരായ ആളുകളേക്കാൾ ഒന്നോ രണ്ടോ മടങ്ങ് കൂടുതലാണ് അതെന്നും അവർ പഠനത്തിലൂടെ വ്യക്തമാക്കി. സ്റ്റാൻഡ്ഫോർഡ് ​ഗ്രാചുവേറ്റ് സ്കൂൾ ഓഫ് എഡുക്കേഷൻ, അസിസ്റ്റൻഡ് പ്രൊഫസർ ബെൻജമിൻ ഡൊമിങ്കിയുടെ പഠനപ്രകാരം ഈ ജനിതക സാദൃശ്യങ്ങൾ സഹോദരങ്ങളിൽ കാണപ്പെടുന്നതുപോലെ ശക്തമായതല്ലെങ്കിലും, അന്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണിതശാസ്ത്രപരമായ പ്രാധാന്യമുള്ളതാണെന്നാണ്. ചെറുപ്പക്കാർക്കിടയിൽ പിത്താശയക്കല്ല് കൂടുന്നു; രോ​ഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തുകൊണ്ടാണ് നമ്മൾ നമ്മുടെ ഡിഎൻഎയുമായി സാമ്യമുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നത്? * സോഷ്യൽ ഹോമോഫിലിയാണ് ഇതിനുകാരണം എന്നുപറയാം. തങ്ങളെപ്പോലെയുള്ളവരെ അന്വേഷിക്കുന്നതിനോ ആകർഷിക്കപ്പെടുന്നതിനോ ഉള്ള ആളുകളുടെ പ്രവണതയാണ് സോഷ്യൽ ഹോമോഫിലി. ജനിതകശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടേക്കാവുന്ന സ്വഭാവവിശേഷങ്ങൾ ഉൾപ്പടെ, ഉദാഹരണത്തിന് ഒരുപോലുള്ള ജീവിതശൈലി, ഇഷ്ടാനിഷ്ടങ്ങൾ , എനർജി ലെവൽ എന്നിവ കൊണ്ട് രണ്ട് വ്യക്തികൾ തമ്മിൽ ഒരു ശക്തമായ ബന്ധം വളർന്ന് വരുകയും അത് നല്ലൊരു സൗഹൃത്തിലേക്കാവുകയും ചെയ്യുന്നു. * മറ്റൊരു കാരണം സാമൂഹിക ഘടനയാണ്. ആളുകൾ ജീവിക്കുന്ന ചുറ്റുപാടുകൾക്കുള്ളിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നു. ഉദാഹരണത്തിന്, വിദ്യാഭ്യാസ നേട്ടം അല്ലെങ്കിൽ ബോഡി മാസ് ഇൻഡക്സ് പോലുള്ള സ്വഭാവവിശേഷങ്ങൾക്ക് സാമൂഹികവും ജനിതകവുമായ കാരണങ്ങളുണ്ട്. സുഹൃത്തുക്കൾ പലപ്പോഴും ഈ സ്വഭാവവിശേഷങ്ങൾ പങ്കിട്ടിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. എന്നാൽ ഉയരം പോലുള്ള, അതും ജനിതകമായ സ്വഭാവവിശേഷതകളായിട്ടുപോലും സുഹൃത്തുക്കൾക്കിടയിൽ ഇത് ശക്തമായ ബന്ധം കാണിച്ചിട്ടില്ല . * ഒരേ സകൂളിൽ പഠിക്കുന്ന സുഹൃത്തുകൾ തമ്മിലുള്ള പഠനം എടുക്കുമ്പോൾ ​ഗവേഷകർ മറ്റൊരു രസകരമായ കാര്യം കൂടി കണ്ടെത്തി. ഒരേ സ്കൂളിലുള്ള സുഹൃത്തുക്കളല്ലാത്ത വിദ്യാർത്ഥികളിലും ജനിതക സാദൃശ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ തോത് കുറവാണ്. എന്നാൽ അത് അപരിചിതരേക്കാൾ കൂടുതലാണെന്നായിരുന്നു ആ കണ്ടെത്തൽ. ഇതിലൂടെ വ്യക്തമാകുന്നത്, ഒരേ സ്കൂൾ പരിസരത്തിൽ പങ്കുചേരുന്നത് പോലും ജനിതകമായി ഒരേപോലെ ഉള്ളവരുണ്ടാകാനുള്ള സാധ്യത, അതായത് ജനറ്റിക്ക് ക്ലസ്റ്ററിങ്ങ് സൃഷ്ടിക്കുന്നു എന്നതാണ്. ഡൊമിങ്കിന്റെ അഭിപ്രായ പ്രകാരം, ഈ കണ്ടെത്തൽ നമ്മുടെ ജനിതക ഘടകങ്ങളും സാമൂഹിക സാഹചര്യങ്ങളും എത്രത്തോളം ആഴത്തിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിന് ശക്തമായ തെളിവാണെന്നാണ്. ചുരുക്കത്തിൽ നമ്മുടെയെല്ലാം സൗഹൃദങ്ങളെല്ലാം രൂപപ്പെട്ടത് നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ജീവിത ശീലങ്ങളും കൈമാറുന്നതിലൂടെയല്ല, അത് നമ്മുടെ ഉള്ളിലെ ജീനുകൾ കാരണമാണ്. Studies say that DNA is the most influential factor in how we choose our friends.

സമകാലിക മലയാളം 23 Jun 2025 4:41 pm

കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് മൊത്തമായി ഒ​ഴി​വാ​ക്കി​യാ​ൽ എ​ന്തു സം​ഭ​വി​ക്കും?

ഒ രു മനുഷ്യന്റെ ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത് കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളി​ൽ ​നി​ന്നാ​ണ്. ത​ല​ച്ചോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​വ​യ​വ​ങ്ങ​ളു​ടെ​യും ഓ​രോ കോ​ശ​ത്തിന്‍റെയും പ്ര​വ​ർ​ത്ത​ന​ത്തി​നും ഇ​വ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ വി​ഘ​ടി​ച്ചു​ണ്ടാ​കു​ന്ന ഗ്ലൂ​കോ​സു​പ​യോ​ഗി​ച്ചാ​ണ് കോ​ശ​ങ്ങ​ൾ ഊർജ്ജ ത​ന്മാ​ത്ര​ക​ളാ​യ എ.​ടി.​പി (ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ) ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ബാ​ക്കി​വ​രു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് ക​ര​ളി​ലും പേ​ശി​ക​ളി​ലും ഗ്ലൈ​ക്കോ​ജ​ൻ രൂ​പ​ത്തി​ൽ ഭാ​വി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ശേ​ഖ​രി​ച്ചു​വെ​ക്കും. പൂ​ർ​ണ​മാ​യും കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ഭ​ക്ഷ​ണ​രീ​തി സാ​ധ്യ​മ​ല്ല, ഏ​താ​ണ്ട് എ​ല്ലാ ഭ​ക്ഷ​ണ​ത്തി​ലും ഇ​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട് എ​ന്ന​തു​ത​ന്നെ കാ​ര​ണം. എ​ന്നാ​ൽ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ ഭ​ക്ഷ​ണ രീ​തി പി​ന്തു​ട​ർ​ന്നാ​ൽ കോ​ശ​ങ്ങ​ൾ ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പി​ൽ​ നി​ന്ന് എ.​ടി.​പി ത​ന്മാ​ത്ര​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ തു​ട​ങ്ങും. കീ​റ്റോ​സി​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്രക്രിയയാണിത്. ത​ല​ച്ചോ​റി​ന്‍റെ പ്ര​ധാ​ന ഇ​ന്ധ​ന​മാ​ണ് ഗ്ലൂ​കോ​സ് . ഗ്ലൂ​കോ​സ് ല​ഭ്യ​ത കു​റ​യു​മ്പോ​ൾ പേ​ശി​ക​ളി​ൽ സം​ഭ​രി​ച്ചി​ട്ടു​ള്ള മാം​സ്യ​ത്തെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും. ഇ​ത് പേ​ശി​ക​ൾ ചു​രു​ങ്ങാ​ൻ കാ​ര​ണ​മാ​കും. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ നാ​രു​ക​ളു​ടെ അ​പ​ര്യാ​പ്തയ്ക്ക് കാരണമാകുന്നു. ചെറുപ്പക്കാർക്കിടയിൽ പിത്താശയക്കല്ല് കൂടുന്നു; രോ​ഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശരീരത്തിനാവശ്യമായ നാരുകളുടെ അപര്യാപ്തത കു​ട​ലി​ന്റെ ആ​രോ​ഗ്യ​ത്തെ​യും ദ​ഹ​ന​ത്തെ​യും ബാ​ധി​ക്കും. മ​ല​വി​സ​ർ​ജ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന നാ​രു​ക​ൾ ശ​രീ​ര​ത്തി​ലെ അ​വ​ശ്യ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ ആ​ഹാ​രം​കൂ​ടി​യാ​ണ്. അ​തി​നാ​ൽ, ഇവ ആ​രോ​ഗ്യ​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണ്. കൊ​ള​സ്ട്രോ​ൾ, ഹൃ​ദ​യാ​രോ​ഗ്യം ,എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും നാ​രു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഏ​തു​ത​രം കാ​ർ​ബോ​ഹൈ​ഡ്രേ​റ്റാ​ണ് നമ്മൾ ക​ഴി​ക്കു​ന്ന​ത് എ​ന്ന​തും വ​ള​രെ പ്ര​ധാ​ന​മാ​ണ്. പോ​ഷ​ക​ഘ​ട​ക​ങ്ങ​ൾ കു​റ​വു​ള്ള അ​ൾ​ട്രാ പ്രോ​സ​സ് ചെ​യ്ത കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ കു​റ​ഞ്ഞ അ​ള​വി​ൽ ക​ഴി​ക്കു​ന്ന​താ​ണ് എപ്പോഴും ന​ല്ല​ത്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു പ​ക​രം, സ​ങ്കീ​ർ​ണ​മാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, പ്രോ​ട്ടീ​ൻ (മാം​സ്യം), കൊ​ഴു​പ്പ് എ​ന്നി​വ​യ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉൾപ്പെട്ട സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ക എ​ന്ന​താ​ണ് ഉ​ത്ത​മം. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ ക​ഴി​ക്കു​ന്ന​ത് ചി​ല​ർ​ക്ക് അ​പ​സ്മാ​രം, പ്ര​മേ​ഹം എ​ന്നി​വ നി​യ​ന്ത്രി​ക്കാ​ൻ ഗു​ണം ചെ​യ്തേ​ക്കാം.

സമകാലിക മലയാളം 23 Jun 2025 12:14 pm

ചെറുപ്പക്കാർക്കിടയിൽ പിത്താശയക്കല്ല് കൂടുന്നു; രോ​ഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യകാലങ്ങളിൽ ഒരു 40-50 വയസ്സിനിടയിൽ വരുന്ന ആളുകൾക്കിടയില്‍ കണ്ടുവന്നിരുന്ന വയറുവേദനയും ഓക്കാനവും നെഞ്ചെരിച്ചിലും ഇപ്പോൾ ചെറുപ്പക്കാരിലും വ്യാപകമാണ്. ചെറുപ്പക്കാരിൽ വരുന്ന പിത്താശയക്കല്ല് എന്ന രോ​ഗാവസ്ഥയാണ് ഇതിനു കാരണം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും മാറിയതാണ് ഈ രോ​ഗാവസ്ഥയ്ക്ക് പ്രധാന ഘടകമായതെന്നാണ് പല പഠന റിപ്പോർട്ടുകളും പറയുന്നത്. നിങ്ങൾക്ക് വയറുവേദന ഉണ്ടാവുകയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. കരളിന്റെ അടിയിൽ പിത്താശയം എന്നൊരു ചെറിയ അവയവമുണ്ട്. കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്ന പിത്തരസം ഇതിലാണ് സൂക്ഷിക്കുന്നത്. പിത്താശയത്തിൽ കല്ലുകൾ ഉണ്ടാകുന്നതിനെയാണ് പിത്ത കല്ലുകൾ എന്ന് പറയുന്നത്. ഇത് ചെറു ധാന്യങ്ങൾ പോലെയും ഗോൾഫ് പന്തിന്റെ വലുപ്പത്തിലും കാണപ്പെടാറുണ്ട്. ചില ആളുകൾക്ക് ഇത് ഉണ്ടായാലും ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നാൽ മറ്റു ചിലർക്ക് ഇത് മൂലം കഠിനമായ വേദന ഉണ്ടാവാം. പിത്തരസം ഒഴുകി നീങ്ങുന്നതിന് ഈ കല്ലുകൾ തടസ്സം ആകുമ്പോഴാണ് വേദന ഉണ്ടാകുന്നത്. മുഖത്തെ കൊഴുപ്പ് കളയണോ? ഫേഷ്യൽ വ്യായാമം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം പ്രധാന കാരണങ്ങൾ 1) സംസ്കരിച്ച ഭക്ഷണവും ഫാസ്റ്റ് ഫുഡും നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൊഴുപ്പ് കൂടുതലാണ്. ഇവയിലൂടെ കൂടുതൽ കലോറി ശരീരത്തിൽ എത്തുന്നു. 2) പെട്ടന്നു ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഇന്നത്തെ ചെറുപ്പക്കാർക്കിടയിൽ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്‌, കീറ്റോജെനിക് ഡയറ്റ്, ഡീടോക്‌സ് ഡയറ്റ്‌ തുടങ്ങിയ രീതികൾ പ്രചാരത്തിലുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയുമ്പോൾ കരളിൽ നിന്ന് കൂടുതൽ കൊളസ്ട്രോൾ പിത്തരസത്തിലേക്ക് പോവുകയും, ഇത് കല്ലുകൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. 3) വ്യായാമം ഇല്ലാത്ത ജീവിതശൈലിയും മാനസിക സമ്മർദ്ദവും കൂടുതല്‍ സമയം ജോലി ചെയ്യുന്നതും മാനസിക സമ്മർദ്ദവും പിത്ത കല്ലുകൾ ഉണ്ടാകുന്നതിന് കാരണമാകും. മാനസിക സമ്മർദ്ദവും വ്യായാമമില്ലാത്ത ജീവിതരീതിയും ദഹനത്തെബാധിക്കുന്നു. 4) കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതും ഭക്ഷണം ഒഴിവാക്കുന്നതും ഇന്നത്തെകാലത്ത് ജോലിചെയ്യുന്ന ആളുകളില്‍ കൂടുതലും കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കാത്തവരാണ്. ഒരുപാട് നേരം ആഹാരം കഴിക്കാതെയിരുന്ന്, പിന്നീട് ഒരുപാട് കഴിക്കുന്നവരാണ് മിക്ക ചെറുപ്പക്കാരും. ഇത് പിത്താശയം സാധാരണ രീതിയിൽ പ്രവർത്തിക്കാതെയാകുന്നതിന് കാരണമായി വരുന്നു. ഇത് പിത്തരസം കട്ടപിടിക്കുന്നതിനും കല്ലുകൾ ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യുന്നു. ഐസ്ക്രീം കഴിച്ചാൽ തലവേദന, എന്താണ് ബ്രെയിൻ ഫ്രീസിന് പിന്നിലെ കാരണം പിത്താശയക്കല്ല് ഉണ്ടാവുന്നതിനുള്ള സാധാരണ ലക്ഷണങ്ങൾ: 1. വയറിലെ വേദന മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുക 2. ഛര്‍ദ്ദി, ഓക്കാനം 3. ചെറിയ തോതില്‍ പനിയും കുളിരും 4. ചര്‍മവും കണ്ണിന്‍റെ വെള്ളയും മഞ്ഞ നിറമാകുന്ന അവസ്ഥ 5. ചായയുടെ നിറത്തില്‍ മൂത്രവും നിറം മങ്ങിയ മലവും മഴക്കാലത്ത് പഴം കഴിക്കരുത്, പനി വരും! യാഥാർഥ്യമെന്ത് പിത്താശയക്കിന് മരുന്നുകൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ശസ്ത്രക്രിയയാണ് നല്ല പരിഹാരം. സാധാരണയായി ചെയ്യുന്നത് ലാപ്രോസ്‌കോപിക് കോളിസിസ്‌റ്റെക്ടമി എന്നതാണ്. കോളിസിസ്‌റ്റെക്ടമി എന്നാൽ പിത്താശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ആണ്. ഇത് സുരക്ഷിതവും, എളുപ്പത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുന്നതുമാണ്. പിത്താശയം മനുഷ്യ ശരീരത്തിന് അത്യാവശ്യമുള്ള ഒന്നല്ല. അതുകൊണ്ട് ഇത് നീക്കം ചെയ്താലും ശരീരത്തിന് സാധാരണ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. ഏകദേശം ഒരാഴ്ചക്കുള്ളിൽ രോഗികൾക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും Gallstone disease is increasing due to bad lifestyle and dietary habits among young people.What are the causes and symptoms of the disease?

സമകാലിക മലയാളം 23 Jun 2025 11:50 am

മുഖത്തെ കൊഴുപ്പ് കളയണോ? ഫേഷ്യൽ വ്യായാമം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇ രട്ടത്താടി നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? മുഖത്തെ കൊഴുപ്പ് പലരുടെയും ആത്മവിശ്വാസം കെടുത്തുന്നതാണ്. ഇതെങ്ങനെ ഒഴിവാക്കണമെന്നാണ് മിക്കയാളുകളുടെയും സംശയം. ഫേഷ്യല്‍ വ്യായാമങ്ങളുടെ പിന്നാലെ പോകുന്നതിന് മുന്‍പ് മുഖത്തെ കൊഴുപ്പിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പോഷകാഹാര വിദഗ്ധയായ ഉദിത അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മുഖത്തെ കൊഴുപ്പ് മാത്രമായി അതായത്, സ്പോട്ട് റിഡക്ഷൻ ഒരു തെറ്റിദ്ധാരണ മാത്രമാണെന്ന് ഉദിത പറയുന്നു. ഒരു പ്രത്യേക ഭാഗത്ത് കൊഴുപ്പ് മാത്രം നീക്കം ചെയ്യുക എന്ന രീതിയിലല്ല നമ്മുടെ ശരീരം പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ കുറിപ്പില്‍ പറയുന്നു. ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം മുഖത്തെ കൊഴുപ്പും കുറയുകയാണ് ചെയ്യുന്നത്. ക്ഷമയും ശരിയായ സമീപനവും ഉണ്ടെങ്കിൽ, മുഖത്തിന്റെ ആകൃതിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാം ഭക്ഷണത്തില്‍ നിന്ന് കലോറി കുറയ്ക്കുക എന്നതാണ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം. കലോറി കുറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ക്കൊപ്പം നടത്തം, യോഗ, അല്ലെങ്കിൽ വീട്ടിലെ വ്യായാമങ്ങൾ എന്നിങ്ങനെയുള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക ചലനങ്ങളും ഉൾപ്പെടുത്തുന്നത് ക്രമേണ ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കും. വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം സംസ്കരിച്ചതും ഉപ്പിട്ടതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ കുറയ്ക്കുന്നതിലൂടെ വയറു വീർക്കുന്നത് കുറയ്ക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ സംതൃപ്തി വർധിപ്പിക്കുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. പരിപ്പ്, വിത്തുകൾ തുടങ്ങിയ ഭക്ഷണങ്ങളില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ഉപാപചയ പ്രവർത്തനത്തെ സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ എന്നിവ ദഹനത്തെയും പൂർണതയെയും പ്രോത്സാഹിപ്പിക്കുന്നു. വിഷവസ്തുക്കളെ പുറന്തള്ളാനും സന്തുലിതാവസ്ഥ നിലനിർത്താനും മതിയായ അളവില്‍ വെള്ളം കുടിക്കുക. മഴക്കാലത്ത് പഴം കഴിക്കരുത്, പനി വരും! യാഥാർഥ്യമെന്ത് വെള്ളം കുടിക്കുക മുഖത്തെ വീക്കം നിയന്ത്രിക്കുന്നതില്‍ ശരിയായ ജലാംശം നിര്‍ണായക പങ്ക് വഹിക്കുന്നു. ഓരോരുത്തരുടെയും പ്രായം, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ശരീരത്തിന് ആവശ്യമായ വെള്ളത്തിന്‍റെ അളവില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് മൊത്തത്തിലുള്ള ഉപാപചയ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ഉറക്കവും സമ്മര്‍ദവും ഉയർന്ന സമ്മർദ നില ശരീരത്തിലെ കോർട്ടിസോളിനെ ഉയർത്തുന്നു. ഇത് കൊഴുപ്പ് സംഭരണത്തെയും വയറു വീർക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു. ഏഴ് മുതൽ ഒമ്പത് മണിക്കൂർ ഉറങ്ങാന്‍ ശ്രമിക്കുക. മതിയായ വിശ്രമം ശരീരത്തിന് ഹോർമോണുകളെ കാര്യക്ഷമമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് മുഖത്തെ വീക്കത്തിനും ശരീരഭാരം വർധിപ്പിക്കുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു. 'എന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്, ജോലിചെയ്യുന്നത് വളരെയധികം കഷ്ടപ്പെട്ടിട്ടാണ്'; സൽമാൻ ഖാൻ ഫേഷ്യല്‍ വ്യായാമങ്ങൾ ഫേഷ്യല്‍ വ്യായാമങ്ങള്‍ നേരിട്ട് കൊഴുപ്പ് കത്തിക്കുന്നില്ലെങ്കിലും, അവ മുഖ പേശികളെ ടോൺ ചെയ്യാനും ഉറപ്പിക്കാനും സഹായിക്കും. കവിളുകൾ വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് വായു വലിക്കുക, പല്ലുകൾ കടിച്ചുകൊണ്ട് പുഞ്ചിരിക്കുക, അല്ലെങ്കിൽ ഫിഷ് ഫെയ്സ് പൊസിഷൻ പിടിക്കുക തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾ കാലക്രമേണ മുഖത്തിന്റെ ഘടനയും രൂപവും സൂക്ഷ്മമായി മെച്ചപ്പെടുത്തും. മദ്യവും പഞ്ചസാരയും മദ്യവും പഞ്ചസാര അടങ്ങിയ പാനീയങ്ങളും വയറു വീർക്കുന്നതിനും അധിക കലോറി ഉപഭോഗത്തിനും കാരണമാകുന്നു. ഇവ രണ്ടും ഒഴിവാക്കുന്നത് മുഖത്ത് വീക്കം ഉണ്ടാകുന്നതും കൊഴുപ്പ് അടിഞ്ഞു കൂടുന്നതും കുറയ്ക്കുന്നു. Nutritionist shares lifestyle changes that helps to reduce facial fat. explains how to do Facial Exercise

സമകാലിക മലയാളം 22 Jun 2025 4:40 pm

മഴക്കാലത്ത് പഴം കഴിക്കരുത്, പനി വരും! യാഥാർഥ്യമെന്ത്

ഏ ത് സീസണിലും സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. പൊട്ടാസ്യം, മ​ഗ്നീഷ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ കൂടിയാണ്. ദഹനം മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം മികച്ചതാണ്. എന്നാല്‍ പഴം ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്നാണ് പലരും വിശ്വസിക്കുന്നു. വാഴപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പനിയും ജലദോഷവും ഉള്ള സമയത്ത് വാഴപ്പഴം കഴിക്കുന്നത് കഫം കൂടാൻ കാരണമാകുന്നു. എന്നുകരുതി വാഴപ്പഴത്തെ രോ​ഗകാരണമാക്കുന്ന രീതി ശരിയല്ലെന്നാണ് പോഷകവിദ​ഗ്ധയായ അമിത ​ഗാദ്രെ പറയുന്നത്. കുടവയറുണ്ടോ? സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി പഠനം വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് ജലദോഷം ഉള്ളപ്പോള്‍ പഴം കഴിക്കുന്നത് കഫം കൂടാന്‍ കാരണമായേക്കാം. എന്നാല്‍ രോഗകാരി പഴമല്ലെന്നും അമിത ഇൻസ്റ്റ​ഗ്രാമിൻ പങ്കുവെച്ച വിഡിയോയിൽ വിശദീകരിക്കുന്നു. ജലദോഷമുള്ളപ്പോൾ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും അമിത പറയുന്നു Explains health benefits of Banana

സമകാലിക മലയാളം 22 Jun 2025 3:40 pm

'എന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്, ജോലിചെയ്യുന്നത് വളരെയധികം കഷ്ടപ്പെട്ടിട്ടാണ്'; സൽമാൻ ഖാൻ

താൻ നേരിടുന്ന രോ​ഗങ്ങളേയും ആരോ​ഗ്യ പ്രശ്നങ്ങളേയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ . ട്രൈജെമിനൽ ന്യൂറൽജിയയും ബ്രെയിൻ അന്യൂറിസവും തന്നെ ബാധിച്ചുണ്ടെന്നും ഒരു ചാനലിന്റെ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വളരെ ​ഗുരുതരമായ വിഷയമാണെങ്കിലും വളരെ ലാഘവത്തോടേയാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. വിവാഹത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. സ്വത്ത് സമ്പാദിക്കാൻ എത്രത്തോളം പ്രയാസമാണ്. വിവാഹമോചനത്തിന് ശേഷം ഒരു സ്ത്രീക്ക് അത് എളുപ്പത്തിൽ കൊണ്ടു പോകാൻ സാധിക്കും. ഭാര്യ പകുതി പണം കൊണ്ടുപോയാൽ ഇനി ഒന്നിൽ നിന്ന് ആരംഭിക്കാനാകില്ലെന്നും താരം പറയുന്നു. ഇതിന് പിന്നാലെയാണ് തന്നെ അലട്ടുന്ന രോ​ഗാവസ്ഥയെക്കുറിച്ച് അദ്ദേഹം പറയുന്നത്. ശ്വാസത്തിനും ഭാഷയുണ്ടോ? മാനസികാവസ്ഥ മാറുമ്പോൾ ശ്വസനരീതിയും മാറും വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. അതിനാൽ ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. ട്രൈജെമിനൽ ന്യൂറൽജിയ ഉണ്ടായിട്ടും ജോലി ചെയ്യുകയാണ്. ബ്രെയിൻ അന്യൂറിസവും എവി മാൽഫോർമേഷനും ഉണ്ട്. വിവാഹത്തിന് ശേഷമുള്ള മാനസികാവസ്ഥ മാറിയാൽ എനിക്കുള്ളതിന്റെ പകുതി അവർക്കൊണ്ടുപോകും. ചെറുപ്പത്തിലായിരുന്നെങ്കിൽ അത് എനിക്ക് ഇത്ര പ്രശ്നം ഇല്ലായിരുന്നു. എനിക്കതെല്ലാം തിരികെ നേടണമെന്നും സൽമാൻ പറയുന്നു. കുടവയറുണ്ടോ? സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി പഠനം എന്താണ് ട്രൈജമിനൽ ന്യൂറൽജിയ? മുഖത്തുള്ള ഒരു പ്രധാന നാഡിയായ ട്രൈജമിനൽ നാഡിയിൽ ഉണ്ടാകുന്ന വേദനാ രോഗമാണ് ട്രൈജമിനൽ ന്യൂറൽജിയ (Trigeminal Neuralgia) . തീവ്രമായ മുഖവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. ചെവിക്ക് അടിയിലും, താടിയിലോ അല്ലെങ്കിൽ താടിയുടെ ഒരു ഭാഗത്തോ ആയിരിക്കും സാധാരണ വേദന അനുഭവപ്പെടുന്നത്. എന്നാൽ മിനുട്ടുകൾക്കുള്ളിൽ വേദന അപ്രത്യക്ഷമാവും, പക്ഷേ വീണ്ടും വരും. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് രോ​ഗാസാധ്യത കൂടതൽ. നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാ​ഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് പ്രധാന കാരണം. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡികയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹൈപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത്. Bollywood actor Salman Khan revealed that he has been affected by a condition called Trigeminal Neuralgia.

സമകാലിക മലയാളം 22 Jun 2025 2:55 pm

ശ്വാസത്തിനും ഭാഷയുണ്ടോ? മാനസികാവസ്ഥ മാറുമ്പോൾ ശ്വസനരീതിയും മാറും

ശ്വാ സമാണ് ജീവന്‍റെ അടിസ്ഥാനം. സൂഷ്മമായി ശ്രദ്ധിച്ചു ചെയ്യുന്ന കാര്യമല്ലാത്തതു കൊണ്ട് ശ്വസന രീതികളെ നമ്മള്‍ ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ദേഷ്യം, സന്തോഷം, സമ്മര്‍ദം തുടങ്ങിയ വികാരങ്ങള്‍ മാറിമറിയുന്നതനുസരിച്ച് ശ്വസനരീതിയിലും വ്യത്യാസം ഉണ്ടാകാം. അതായത്, ശ്വാസത്തിന്‍റെ താളം മാറ്റം നമ്മുടെ മാനസികാവസ്ഥ വിലയിരുത്താനാകുമെന്ന് ചുരുക്കം. ശ്വാസത്തിന്റെ ഭാഷ ദേഷ്യം ശ്വസനരീതി; ശക്തിയായി ശ്വസിക്കൽ, ശ്വാസം പിടിക്കൽ, അടിവയറ്റിലെ ഇറുകിയ അവസ്ഥ. കാരണം- ശരീരത്തിൽ സമ്മർദം വർധിക്കുന്നു, പേശികളുടെ പിരിമുറുക്കം ഉത്കണ്ഠ ശ്വസനരീതി; ആഴം കുറഞ്ഞ, വേഗത്തിലുള്ള ശ്വാസങ്ങൾ കാരണം – ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് പ്രതികരണം വര്‍ധിപ്പിക്കുന്നു. ഹൃദയമിടിപ്പ് വര്‍ധിക്കുന്നു. ദുഃഖം ശ്വസനരീതി; നെടുവീർപ്പ്, ദീർഘമായ നിശ്വാസങ്ങൾ കാരണം – നെഞ്ചിലെ ഭാരം, കുറഞ്ഞ ഊർജ്ജം ഭയം ശ്വസനരീതി; ശ്വാസം പിടിക്കൽ, പെട്ടെന്നുള്ള ശ്വാസംമുട്ടൽ കാരണം – അഡ്രിനാലിന്റെ കുതിച്ചുചാട്ടം, വൈജ്ഞാനിക ശേഷിയുടെ താൽക്കാലിക വിച്ഛേദനം സന്തോഷം ശ്വസനരീതി; ആഴത്തിലുള്ള, മന്ദഗതിയിലുള്ള ശ്വാസങ്ങൾ കാരണം – പാരസിംപതിക് നാഡീവ്യൂഹം സജീവമാക്കി, സമ്മർO ഹോർമോണുകളുടെ കുറവ്, ഹൃദയമിടിപ്പിന്റെ സ്ഥിരത ശ്വസനത്തിന്റെ ശാസ്ത്രികയത വാഗസ് നാഡിയെ സജീവമാക്കുന്നു - ആഴത്തിലുള്ളതും മന്ദഗതിയിലുള്ളതുമായ ശ്വാസോച്ഛ്വാസം സ്വാഭാവികമായും വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്നു. ഇത് ഹൃദയത്തെയും ദഹന അവയവങ്ങളെയും തലച്ചോറിനെയും ശാന്തമാക്കുന്നു. ഇത് ശരീരത്തെ ഒരു പാരാസിംപതിറ്റിക് മോഡിലേക്ക് എത്താന്‍ സഹായിക്കുന്നു. അമിഗ്ഡാല പ്രവർത്തനത്തിന്റെ നിയന്ത്രണം - അമിഗ്ഡാല തലച്ചോറിന്റെ വൈകാരിക അലാറ സംവിധാനമാണ്. ശ്വസനം ബോധപൂർവ്വം അതിന്റെ പ്രവർത്തനം കുറയ്ക്കുകയും ഒരു വ്യക്തിയെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ജിഎബിഎ ലെവലുകളുടെ വർധനവ് - ചില യോഗ ശ്വസന രീതികൾ ഉത്കണ്ഠ കുറയ്ക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററായ ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് (GABA) വർധിപ്പിക്കുന്നു. മെച്ചപ്പെട്ട ഹൃദയമിടിപ്പ് - ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ഉയർന്ന മെച്ചപ്പെട്ട ഹൃദയമിടിപ്പ് വ്യതിയാനത്തിന് സഹായിക്കുന്നു. അത്, മികച്ച വൈകാരിക നിയന്ത്രണത്തിനും മാനസികബലം വര്‍ധിക്കുന്നതിനും സഹായിക്കുന്നു. ശ്വസന വ്യായാമം മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്വസന വ്യായാമം പരിശീലിക്കാവുന്നതാണ്. യോഗയില്‍ ശ്വസന വ്യായാമത്തിന് വലിയ പ്രധാന്യം നല്‍കുന്നു. ഹൃദയമിടിപ്പ് അല്ലെങ്കിൽ വൈകാരിക പ്രതികരണങ്ങൾ പോലുള്ള അബോധാവസ്ഥയിലുള്ളവയെ നിയന്ത്രിക്കാൻ ശ്വസനം ബോധപൂർവ്വം ഉപയോഗിക്കാം കുടവയറുണ്ടോ? സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി പഠനം യോഗേന്ദ്ര പ്രാണായാമം (ഡയഫ്രാമാറ്റിക് ശ്വസനം) മിക്ക ആളുകൾക്കും ആഴം കുറഞ്ഞ ശ്വസന രീതിയാണ് ഉള്ളത്. നെ‌ഞ്ചും ശ്വാസകോശത്തിന്‍റെ മുകള്‍ഭാഗവും മാത്രമാണ് അതില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ശരീരത്തിന് ആവശ്യത്തിനുള്ള ഓക്സിജന്‍ നല്‍കുന്നില്ല. ഇത് ക്ഷീണത്തിനും മറ്റ് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. സന്തുലിതമായ വൈകാരികാവസ്ഥകൾ നിലനിർത്താൻ ആഴത്തിലുള്ള ശ്വസനം സഹായിക്കുന്നതിനാൽ ശ്വസനരീതികളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുകയും ഇടയ്ക്കിടെ ആഴത്തിൽ ശ്വസിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അങ്ങനെ അത് ഒരു ശീലമാകും. യോഗയും മാറി, ആരും ഇപ്പോ കുണ്ഡലിനിയും തള്ളിക്കൊണ്ട് നടക്കുന്നില്ല; കുറിപ്പ് ഉറങ്ങാൻ പോകുന്നതിനു മുമ്പ്: ഉറങ്ങാൻ തുടങ്ങുന്നതിനു തൊട്ടുമുമ്പ്, അല്ലെങ്കിൽ കിടക്കയിൽ കിടന്നുറങ്ങുമ്പോൾ പോലും ദീർഘമായി ശ്വസിക്കുന്നത് ഉറക്കമില്ലായ്മ പോലുള്ള അവസ്ഥകൾക്ക് സഹായിക്കും. സമ്മർദ സാഹചര്യത്തില്‍: ഉത്കണ്ഠാ തോന്നുന്ന സാഹചര്യങ്ങളില്‍ ആഴത്തിലുള്ള ശ്വസനം പരിശീലിക്കുന്നത് ഞരമ്പുകളെ ശാന്തമാക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യും. മെഡിറ്റേറ്റ് ചെയ്യുന്നതിന് മുമ്പ്: ആഴത്തിലുള്ള ശ്വസനം മനസിനെ ശുദ്ധീകരിക്കുകയും വിശ്രമം നൽകുകയും ചെയ്യുന്നതിലൂടെ ഏതൊരു ധ്യാനാനുഭവത്തെയും മികച്ചതാക്കുന്നു. Breathing patterns change your emotional state

സമകാലിക മലയാളം 22 Jun 2025 2:43 pm

കുടവയറുണ്ടോ? സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി പഠനം

വ യറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയതു മൂലം ഉണ്ടാകുന്ന കുടവയര്‍ ആത്മവിശ്വാസത്തെ മാത്രമല്ല, സോറിയാസിസ് വികസിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നുവെന്ന് യുകെയിലെ കിങ്‌സ് കൊളജ് ഓഫ് ലണ്ടനിലെ ഗവേഷകര്‍. 3,30,000 ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു പഠനം. കൊഴുപ്പുമായി ബന്ധപ്പെട്ട 25 വ്യത്യസ്ത ശരീര അളവുകള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. അരക്കെട്ട്-ഇടുപ്പ് അനുപാതം, വയറിലെ കൊഴുപ്പ് അനുപാതം, അരക്കെട്ടിന്റെ വലിപ്പം, വയറിലെ കൊഴുപ്പ് ടിഷ്യു എന്നിവ പോലുള്ള വയറിലെ കൊഴുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് സോറിയാസിസുമായി ബന്ധമുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) പോലുള്ള പരമ്പരാഗത സൂചകങ്ങള്‍ക്ക് ഈ അപകടസാധ്യത പ്രവചിക്കുന്നതില്‍ കൃത്യത കുറവാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതകാലം മുഴുവന്‍ നീണ്ട നില്‍ക്കുന്ന വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്ന ഒരു ചര്‍മ അവസ്ഥയാണ് സോറിയാസിസ്. സോറിയാസിസ് ബാധിച്ച പല വ്യക്തികളിലും ശരീരത്തിലെ കൊഴുപ്പിന്റെ അളവു കൂടുതലായിരിക്കുമെന്ന് ജേണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഡര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എന്നാല്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവു വര്‍ധിക്കുന്നത് സോറിയാസിസ് ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്രത്യേക കൊഴുപ്പിന്റെ വിതരണത്തിന്റെയും ജനിതകശാസ്ത്രത്തിന്റെയും സ്വാധീനം പഠനത്തില്‍ വ്യക്തമല്ല. സോറിയാസിസ് അപകടസാധ്യത പ്രവചിക്കുന്നതില്‍ ശരീരത്തില്‍ കൊഴുപ്പ് എവിടെയാണ് സംഭരിക്കുന്നത് എന്നത് പ്രധാനമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. രവി രാമേസ്സൂര്‍ പറയുന്നു, യോഗയും മാറി, ആരും ഇപ്പോ കുണ്ഡലിനിയും തള്ളിക്കൊണ്ട് നടക്കുന്നില്ല; കുറിപ്പ് മധ്യഭാഗത്തെ കൊഴുപ്പ്- പ്രത്യേകിച്ച് അരക്കെട്ടിന് ചുറ്റുമുള്ളത്- ഒരു പ്രധാന പങ്ക് വഹിക്കുന്നു. പൊണ്ണത്തടിയുള്ളവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശരീര കൊഴുപ്പിന്റെ വ്യത്യസ്ത പാറ്റേണുകള്‍ സോറിയാസിസ് പോലുള്ള വിട്ടുമാറാത്ത അവസ്ഥകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. ജനിതക മുന്‍കരുതലുകള്‍ പരിഗണിക്കാതെ തന്നെ ശരീരത്തിലെ കൊഴുപ്പ് സോറിയാസിസ് അപകടസാധ്യതയ്ക്ക് കാരണമാകുമെന്നും സോറിയാസിസ് സാധ്യത കുറയ്ക്കുന്നതിന് അരക്കെട്ടിന്റെ ചുറ്റളവു അളക്കുന്നതിന്റെയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന്‍റെയും പ്രാധാന്യം പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ്, പ്രമേഹം നിയന്ത്രിക്കാന്‍ മികച്ച മാര്‍ഗം പഠനത്തിൽ യുകെ ബയോബാങ്കിൽ നിന്നുള്ള വെളുത്ത ബ്രിട്ടീഷ് വംശജരായ വ്യക്തികളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നതിനാൽ, ഈ കണ്ടെത്തലുകൾ കൂടുതൽ വൈവിധ്യമാർന്ന ജനവിഭാഗങ്ങളിലേക്ക് സാമാന്യവൽക്കരിക്കാനുള്ള സാധ്യത പരിമിതമായിരിക്കാം. ഡെർമറ്റോളജിസ്റ്റ് സ്ഥിരീകരിച്ച രോഗനിർണയങ്ങളും വിശാലമായ വംശീയ പ്രാതിനിധ്യവും ഉൾക്കൊള്ളുന്ന ഡാറ്റാസെറ്റുകൾ ഉൾപ്പെടുത്തുന്ന ഭാവി പഠനങ്ങൾ ഈ ബന്ധങ്ങളെ കൂടുതൽ സാധൂകരിക്കുന്നതിനും അപകടസാധ്യതാ തരംതിരിവ് സമീപനങ്ങൾ പരിഷ്കരിക്കുന്നതിനും പ്രധാനമാണെന്നും പഠനത്തില്‍ പറയുന്നു. UK Study finds link between belly fat with higher risk of Psoriasis.

സമകാലിക മലയാളം 22 Jun 2025 12:13 pm

യോഗയും മാറി, ആരും ഇപ്പോ കുണ്ഡലിനിയും തള്ളിക്കൊണ്ട് നടക്കുന്നില്ല; കുറിപ്പ്

മ നുഷ്യശരീരത്തെക്കുറിച്ച് ശാസ്ത്രം മനസ്സിലാക്കുന്നതിന് മുമ്പ് ഊഹാപോഹങ്ങളിലൂടെ ഉണ്ടാക്കിയ അറിവുന്റെ മുകളിലേക്ക് ആത്മീയത കുടിയിരുത്തി ഉണ്ടാക്കിയ ശാസ്ത്രമാണ് യോ​ഗയെന്ന് സോഷ്യൽമീഡിയ ആക്ടിവിസ്റ്റ് പ്രവീൺ രവി. യോഗയുമായി ബന്ധപ്പെട്ട് വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ അടങ്ങിയ ഉള്ളടക്കം ഭൂരിഭാഗവും അശാസ്ത്രീയവും അബദ്ധവുമാണെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. എന്നാൽ വിദേശത്ത് യോ​ഗയുടെ രീതിയിൽ മാറ്റം വന്നിട്ടുണ്ട്. അവർ യോ​ഗയെ കൃത്യമായ സ്ട്രെച്ചിങ് എക്സസൈസ് ആയാണ് കാണുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം എൻ്റെ ഫെസ്ബുക്ക് ഫീഡ് നിറയെ യോഗയെ ട്രോളൂന്ന പോസ്റ്റുകളാണ്. കാരണം ഫ്രണ്ട്സ് സർക്കിളിൽ കൂടുതലും നാസ്തികർ ആയതായിരിക്കും. ഒരു 10 വർഷം മുന്നേ, യോഗയെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണകൾ അല്ല ഇന്നു ഉള്ളത്. യോഗയുമായി ബന്ധപ്പെട്ട് വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഉള്ള കോൺടെൻറ് ഭൂരിപക്ഷവും അശാസ്ത്രീയവും, അബദ്ധങ്ങൾ നിറഞ്ഞതുമാണ്. മനുഷ്യശരീരത്തെക്കുറിച്ച് ശാസ്ത്രം മനസ്സിലാക്കുന്നതിന് മുമ്പ് ഊഹാപോഹങ്ങളിൽ കൂടിയും, അനുഭവങ്ങളിലൂടെയും, നിർമ്മിച്ച അറിവിന്റെ മുകളിൽ ആത്മീയത കുടിയിരുത്തി സൃഷ്ടിച്ചെടുത്ത ശാസ്ത്രമാണ് യോഗ. ഞാനൊക്കെ കുണ്ടലിനി ഉണർത്താൻ കുറെ കഷ്ടപ്പെട്ടതാണ്.. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരും. യോഗയ്ക്ക് ഇത്തരത്തിൽ അശാസ്ത്രീയതയുമായും, ആത്മീയതയുമായും ബന്ധമുള്ളത് കൊണ്ട് തന്നെ സ്വതന്ത്രചിന്തകരും ശാസ്ത്ര പ്രചാരകരും യോഗാവിരോധികളാണ്. പക്ഷേ ഇന്ന് യോഗയും കുറെയെല്ലാം മാറിയിട്ടുണ്ട്. വിദേശത്തും മറ്റിടങ്ങളിലും ഉള്ള ഒരുപാട് യോഗ പ്രാക്ടീഷനേഴ്സിനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. അവരാരും കുണ്ടലിനിയും, ഇതിലെ ആത്മീയതയും തള്ളിക്കൊണ്ട് നടക്കുന്നില്ല. മാത്രമല്ല അവർ ഇതിനെ കൃത്യമായ സ്ട്രെച്ചിങ് എക്സസൈസ് ആയാണ് കാണുന്നത്. ചിലയിടത്ത് പവർ യോഗ എന്നൊരു സംഭവം ഉണ്ട്. അതിൽ കാർഡിയോയും സ്ട്രെങ്ത് എക്സസൈസും എല്ലാം ഉണ്ട്. മറ്റൊന്ന് മെഡിറ്റേഷൻ ആണ്, അതൊരു കോംപ്ലിക്കേറ്റഡ് വിഷയമാണ്. മെഡിറ്റേഷൻ ചെയ്യുന്നതുകൊണ്ട് ഗുണം ഉണ്ടായ നിരവധി ആളുകൾ ഉണ്ട്. തിരക്കുള്ള ജീവിതത്തിൽ , പ്രത്യേകിച്ച് സ്ട്രെസ്സ് ഫുള്ളായ അന്തരീക്ഷത്തിൽ ബ്രീത്തിങ്ങും മെഡിറ്റേഷനും ഒക്കെ പലർക്കും ആശ്വാസം നൽകും. പക്ഷേ മെഡിറ്റേഷൻ ചെയ്യുന്നതിലൂടെ, ശരീരത്തിലെ ചക്രങ്ങൾ ഉണരുമെന്നും, ആത്മീയമായി സഹസ്രാര ബിന്ദുവിൽ എത്തുമെന്നും, പനി മുതൽ ക്യാൻസർ വരെ മാറും എന്നും ഒക്കെ പ്രചരിപ്പിച്ചാൽ കൃത്യമായി എതിർക്കേണ്ടതുണ്ട്. അതേപോലെ മാനസിക രോഗങ്ങൾക്ക് കൃത്യമായി ചികിത്സ നൽകുന്നതിന് പകരം മെഡിറ്റേഷൻ ചെയ്താൽ മതിയെന്ന ഉപദേശവും അപകടത്തിൽ കൊണ്ട് ചെന്നാക്കാൻ സാധ്യതയുണ്ട്. പക്ഷേ കൃത്യമായി ഇത് തിരിച്ച് പറഞ്ഞു വിമർശിക്കാതെ യോഗയെ അടപടലം എതിർക്കുമ്പോൾ, ഇതിലെ അപകടവും, അശാസ്ത്രീയതയും പറഞ്ഞു ആളുകളെ educate ചെയ്യാൻ ഉള്ള ശ്രമം സാധാരണ ആളുകളിലേക്ക് എത്താതെ പോകുന്നു എന്ന ഒരു നിരീക്ഷണം ആണ് എനിക്കുള്ളത്.. അപ്പോൾ എല്ലാവർക്കും ഹാപ്പി സ്ട്രച്ചിങ് ഡേ. Social Media Activist Praveen Ravi says yoga is unscientific. Facebook post

സമകാലിക മലയാളം 21 Jun 2025 3:58 pm

ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ്, പ്രമേഹം നിയന്ത്രിക്കാന്‍ മികച്ച മാര്‍ഗം

പ്ര ധാന ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് സാലഡ് കഴിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍. കൂടുതല്‍ ആളുകളും ഉച്ചയ്ക്ക് നേരെ ചോറ് അല്ലെങ്കില്‍ റോട്ടിയെന്ന രീതിയിലേക്ക് എടുത്തു ചാടാറാണ് പതിവ്. എന്നാല്‍ അതിന് മുന്‍പ് ഒരു ബൗള്‍ സാലഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ആരോഗ്യം വിദഗ്ധര്‍ പറയുന്നു. ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ് കഴിക്കുന്നത് അതില്‍ അടങ്ങിയ നാരുകള്‍ പിന്നീട് കഴിക്കുന്ന ചോറിലും റോട്ടിയിലും അടങ്ങിയ പഞ്ചസാരയുടെ രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാക്കുന്നു. അതായത്, പെട്ടെന്നുള്ള ഷുഗര്‍ സ്‌പൈക്ക് കുറച്ചു കൊണ്ട് ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. സാലഡിലെ ചില സ്മാര്‍ട്ട് ചേരുവകള്‍ എക്‌സ്ട്ര വെര്‍ജിന്‍ ഒലീവ് ഓയില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും നിരവധി ആന്റിഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനൊപ്പം സാലഡിന്‍റെ രുചിയും കൂട്ടും. ഇലക്കറികള്‍ ചീര, കേല, കാബേജ് പോലെ കാബ്‌സ് കുറഞ്ഞതും നാരുകളുടെയും വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും അളവു കൂടിയതുമായി ഇലക്കറികള്‍ ഡാലഡില്‍ ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. രോ​ഗിയായി തുടരാൻ ഒരുക്കമായിരുന്നില്ല, ജീവൻ നിലനിർത്താൻ സ്റ്റിറോയ്ഡ് ഉപയോ​ഗിച്ചു, അപൂർവ രോ​​ഗത്തെ അതിജീവിച്ചതിനെ കുറിച്ച് സുസ്മിത സെൻ പനീര്‍ പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ് പനീര്‍. ഇത് വയറിന് തൃപ്തിയും ഷുഗര്‍ സ്‌പൈക്കുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ചെറിയ തോതില്‍ ഗ്രില്ല് ചെയ്‌തോ അല്ലാതെയോ പനീര്‍ സാലഡില്‍ ചേര്‍ക്കാവുന്നതാണ്. ബീന്‍സ് നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ പയറുവര്‍ഗം രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. മാത്രമല്ല, സാലഡിന്റെ പോഷകഗുണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മനസു തുറന്ന് ചിരിക്കൂ, ഹൃദയം ഡബിള്‍ സ്ട്രോങ് ആകും നട്‌സ് ബദാം, വാല്‍നട്‌സ്, മത്തങ്ങ വിത്തുകള്‍, എള്ള് വിത്തുകള്‍ സലാഡില്‍ ചേര്‍ക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ്, പോഷകങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും. Having Healthy Salad before rice or roti can regulate sugar spikes in the blood

സമകാലിക മലയാളം 21 Jun 2025 3:14 pm

രോ​ഗിയായി തുടരാൻ ഒരുക്കമായിരുന്നില്ല, ജീവൻ നിലനിർത്താൻ സ്റ്റിറോയ്ഡ് ഉപയോ​ഗിച്ചു, അപൂർവ രോ​​ഗത്തെ അതിജീവിച്ചതിനെ കുറിച്ച് സുസ്മിത സെൻ

കോ ർട്ടിസോൾ എന്ന അഡ്രീനൽ ​ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളെ പലപ്പോഴും വില്ലനായിട്ടാണ് നമ്മൾ കണ്ടിട്ടുള്ളത്. ശരീരത്തിൽ കോർട്ടിസോൾ വർധിക്കുന്നത് വീക്കം ഉൾപ്പെടെയുള്ള നിരവധി ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിക്കും. എന്നാൽ ശരീരത്തിൽ കോർട്ടിസോളിന്റെ ഉൽപാദനം പൂർണമായും ഇല്ലാതിരിക്കുന്ന അവസ്ഥ അതിലും ഭീകരമാണെന്ന് ബോളിവുഡ് താരം സുസ്മിത സെൻ പറയുന്നു. 2014 ആണ് തനിക്ക് അഡിസൺസ് രോഗം സ്ഥിരീകരിക്കുന്നതെന്ന് സുസ്മിത സെൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, പ്രോട്ടീൻ, സമ്മർദം തുടങ്ങിയ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഒരു നിർണായക പങ്ക് വഹിക്കുന്നു. ജീവൻ നിലനിർത്തണമെങ്കിൽ ഒരു എട്ട് മണിക്കൂർ ഇടവേളയിലും ഹൈഡ്രോകോർട്ടിസോൺ എന്ന സ്റ്റിറോയ്ഡ് എടുക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ജീവിതകാലം മുഴുവൻ സ്റ്റിറോയ്ഡിനെ ആശ്രയിച്ചു കഴിയാൻ താൻ ഒരുക്കമായിരുന്നില്ലെന്നും താരം തുറന്നു പറഞ്ഞു. പ്രൊഫഷൻ ഉപേക്ഷിക്കണമെന്ന തരത്തിൽ ഡോക്ടർമാർ ഉപദേശിച്ചു, അതിനും താൻ തെയ്യാറിയിരുന്നില്ല. രോ​ഗാവസ്ഥയോട് പൊരുതാൻ തന്നെയായിരുന്നു തീരുമാനമെന്നും അതിന്റെ ഭാ​ഗമായി തന്നോട് ഡോക്ടർമാർ ഒരിക്കലും ചെയ്യരുതെന്ന് നിർദേശിച്ച ആന്റി-​ഗ്രാവിറ്റി പരിശീലനം ചെയ്തു തുടങ്ങി. ഡീടോക്സിങ് രീതികൾ, ഏരിയൽ സർക്യൂട്ട് അതിനൊപ്പം വൈദ്യശാസ്ത്രപരമായി ചിന്തിക്കാൻ കഴിയുന്ന എല്ലാ കാര്യങ്ങളിലൂടെയും ഞാൻ കടന്നുപോയി. പിന്നീട് യോ​ഗയിലേക്ക് തിരിച്ചു വന്നു. ഒരിക്കൽ തളർച്ച തോന്നിയപ്പോൾ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ് ആയി ദുബായിലേക്ക് മടങ്ങുന്ന വഴി തന്നെ ചികിത്സ ഡോക്ടർ വിളിച്ച് ഒരു അത്ഭുവം സംഭവിച്ചുവെന്ന് പറഞ്ഞു. എന്റെ ശരീരം വീണ്ടും കോർട്ടിസോൾ ഉൽപാദിപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ 35 വർഷ കരിയറിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവമെന്നും അദ്ദേഹം പറഞ്ഞു, ആ നിമിഷം വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയില്ലെന്നും സുസ്മിത പറയുന്നു. എന്താണ് അഡിസൺസ് രോഗം അഡ്രീനൽ ഗ്രന്ഥികളുടെ തകരാറുകൾ മൂലമുണ്ടാകുന്ന അപൂർവ എൻഡോക്രൈൻ രോഗമായ അഡിസൺസ് രോഗം. കോർട്ടിസോൾ, ആൽഡോസ്റ്റെറോൺ തുടങ്ങിയ പ്രധാന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിന് ഈ ഗ്രന്ഥികളാണ്. പ്രത്യേകിച്ച്, കോർട്ടിസോൾ, സമ്മർദ്ദ പ്രതികരണം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് മെറ്റബോളിസം, വീക്കം നിയന്ത്രണം, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അഡ്രീനൽ ഗ്രന്ഥികൾ തകരാറിലാകുമ്പോൾ ആവശ്യത്തിന് കോർട്ടിസോൾ ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയും അഡിസൺസ് ക്രൈസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉടനടി ചികിത്സിച്ചില്ലെങ്കിൽ ജീവന് ഭീഷണിയാകാമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കോർട്ടിസോൾ കുറഞ്ഞാൽ എന്ത് സംഭവിക്കും അഡ്രീനൽ ഗ്രന്ഥികൾ ആവശ്യത്തിന് കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോൾ, ശരീരത്തിന് ശാരീരികമോ വൈകാരികമോ രോഗവുമായി ബന്ധപ്പെട്ടതോ ആയ സമ്മർദങ്ങളെ നേരിടാൻ കഴിയില്ല. ഇത് നിരന്തരമായ ക്ഷീണം, ബലഹീനത, ശരീരഭാരം കുറയ്ക്കൽ, പേശി ക്ഷയം, കുറഞ്ഞ രക്തസമ്മർദം (ഹൈപ്പോടെൻഷൻ) എന്നിവയ്ക്ക് കാരണമാകുന്നു. മനസു തുറന്ന് ചിരിക്കൂ, ഹൃദയം ഡബിള്‍ സ്ട്രോങ് ആകും അഡിസൺസ് രോ​ഗത്തിന്റെ കാരണം ഓട്ടോഇമ്മ്യൂൺ പ്രതിപ്രവർത്തനം, ക്ഷയം, എച്ച്ഐവി/എയ്ഡ്‌സ് പോലുള്ള അണുബാധകൾ, അല്ലെങ്കിൽ സാർകോയിഡോസിസ്, ഹീമോക്രോമാറ്റോസിസ് പോലുള്ള അപൂർവ അവസ്ഥകൾ, അല്ലെങ്കിൽ ശസ്ത്രക്രിയയിൽ നിന്നോ കാൻസർ മെറ്റാസ്റ്റാസിസിൽ നിന്നോ ഉണ്ടാകുന്ന കേടുപാടുകൾ എന്നിവ മൂലം അഡീനാലിൻ ​ഗ്രന്ഥികൾ തകരാറിലാകാം. പിന്നീട് ശരീരത്തിന് സ്വന്തമായി കോർട്ടിസോൾ ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ, അഡിസൺസ് രോഗികൾ ആജീവനാന്ത സ്റ്റിറോയിഡ് തെറാപ്പിയെ ആശ്രയിക്കേണ്ടിവരും. അതിജീവനത്തിനും ദൈനംദിന പ്രവർത്തനത്തിനും സ്റ്റിറോഡുകളും സഹായം ആവശ്യമായി വരും. കൂടാതെ അസുഖങ്ങളോ സമ്മർദകരമായ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ മെഡിക്കൽ മേൽനോട്ടത്തിൽ ഡോസേജ് ക്രമീകരിക്കേണ്ടി വരുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മധുരത്തെ അരുചിയാക്കും, ഷുഗര്‍ ക്രേവിങ്സ് കുറക്കാന്‍ ബെസ്റ്റ്, ചക്കരക്കൊല്ലിയെ കുറിച്ച് അറിയാമോ? അഡ്രീനൽ ഗ്രന്ഥികളുടെ ആരോ​ഗ്യം സംരക്ഷണം സമീകൃതാഹാരം, പതിവ് വ്യായാമം, ഉറക്ക ശുചിത്വം, മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും സമ്മർദം നിയന്ത്രിക്കൽ തുടങ്ങിയ പരിശീലനങ്ങൾ ആരോഗ്യകരമായ കോർട്ടിസോൾ താളം നിലനിർത്താൻ സഹായിക്കും. സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾക്കോ ​​പ്രകൃതിദത്ത പരിഹാരങ്ങൾക്കോ ​​മാത്രമേ ഈ അവസ്ഥയെ നിയന്ത്രിക്കാൻ കഴിയൂ എന്ന തെറ്റിദ്ധാരണകൾ അപകടകരമാണ്. അഡ്രീനൽ തകരാറിന്റെ മൂലകാരണം, അത് ഓട്ടോഇമ്മ്യൂൺ, പകർച്ചവ്യാധി, അല്ലെങ്കിൽ കാൻസർ എന്നിവയാണെങ്കിലും തിരിച്ചറിയാനും ആവശ്യമുള്ളപ്പോൾ അടിയന്തര ഡോസ് ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള ശരിയായ ചികിത്സാ പ്രോട്ടോക്കോളിലൂടെ മുന്നോട്ടു പോകണമെന്നും വിദഗ്ധര്‍ പറയുന്നു. Bollywood actress Sushmita Sen opened up her health condition Addison’s disease

സമകാലിക മലയാളം 21 Jun 2025 12:57 pm

മധുരത്തെ അരുചിയാക്കും, ഷുഗര്‍ ക്രേവിങ്സ് കുറക്കാന്‍ ബെസ്റ്റ്, ചക്കരക്കൊല്ലിയെ കുറിച്ച് അറിയാമോ?

മ ധുരപലഹാരങ്ങള്‍ കഴിക്കാന്‍ കൊതിയില്ലാത്തവരായി ആരുമില്ല. എന്നാല്‍ മധുരത്തോടുള്ള ഈ ആസക്തി രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കാനും പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ പിന്നാലെ കൂടാനും കാരണമാകും. മധുരത്തോടുള്ള അമിത ആസക്തി കുറയ്ക്കാന്‍ പ്രകൃതിയില്‍ തന്നെ ഒരു പരിഹാരമുണ്ട്. ഉഷ്ണമേഖലാ കാടുകളില്‍ കാണപ്പെടുന്ന ഔഷധ സസ്യമായ 'ഗുര്‍മര്‍', കേരളത്തില്‍ 'ചക്കരക്കൊല്ലി'യെന്നും വിളിക്കും. പേരു പോലെ തന്നെ, ഇവയുടെ ഇല ചവച്ചിറക്കിയാല്‍ അല്‍പ നേരത്തേക്ക് മധുരം അറിയാന്‍ സാധിക്കില്ല. ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ വനമേഖലകളില്‍ ഇവ കാണപ്പെടുന്നു. ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഔഷധച്ചെടിയാണ് ചക്കരക്കൊല്ലി, മധുരത്തോടുള്ള ആസക്തിയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും ഇത് സഹായിക്കും. ദിവസം എത്ര പുഷ്-അപ്പ് എടുക്കും? ഹൃദയം ഫിറ്റാണോ എന്നറിയാൻ ഇതിലും മികച്ച മാർ​ഗമില്ല ചക്കരക്കൊല്ലിയുടെ ഇലകളില്‍ അടങ്ങിയ ജിംനെമിക് ആസിഡ്, നാവിലെ മധുര രുചി റിസപ്റ്ററുകളെ താല്‍ക്കാലികമായി തടയുന്നതാണ് മധുരം അരുചിയായി തോന്നാനുള്ള കാരണം. ഇവയുടെ ഇല ചവച്ചിറക്കിയ ശേഷം മധുരം കഴിച്ചാല്‍ അവയോടെ ആസക്തി കുറയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അണുബാധ കൂടാതെയുള്ള പനി, വൃക്കകളിലെ കാന്‍സര്‍ ലക്ഷണമോ? കൂടാതെ ഇതില്‍ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടലിന് പഞ്ചസാര ആഗിരണം ചെയ്യാനുള്ള കഴിവു കുറച്ചു കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ ഇത് ഗുണകരമാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. Gurmar known as Sugar Killer Plant helps to reduce sugar cravings

സമകാലിക മലയാളം 20 Jun 2025 5:13 pm

ആവി പിടിക്കാന്‍ മാത്രമല്ല, പനിക്കൂര്‍ക്ക വെച്ച് ഒരു കിടിലന്‍ ബജി ഉണ്ടാക്കാം

നാ ലുമണി പലഹാരമായി ബജ്ജികൾ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു ബജി ഇന്ന് പരീക്ഷിച്ചാലോ? നമ്മുടെ നാട്ടിൻപുറങ്ങളിലെ വീടുകളിൽ പനിക്കൂർക്ക വ്യാപകമാണ്. പനിയോ ജലദോഷമോ വന്നാൽ വെള്ളം തിളപ്പിച്ചു കുടിക്കാനും ആവി പിടിക്കാനുമൊക്കെയാണ് പനിക്കൂർക്ക മലയാളികൾ പൊതുവെ ഉപയോ​ഗിക്കുന്നു. അതിനപ്പുറം അവ ഭക്ഷ്യയോ​ഗ്യമാണോയെന്ന് നമ്മളിൽ പലരും ചിന്തിച്ചു പോലും നോക്കിയിട്ടുണ്ടാവില്ല. കർണാടകയിൽ ദൊഡ്ഡു പത്രേ എന്നാണ് നമ്മുടെ പനിക്കൂർക്കയെ വിളിക്കുന്നത്. ഇല വിഭവങ്ങള്‍ ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്താറുള്ള കാര്‍ണാടകയിലുള്ള ആളുകള്‍ പനിക്കൂര്‍ക്കയെയും രുചികരമായ വിഭവമാക്കി. പനിക്കൂർക്ക വെച്ച് കർണാടക സ്റ്റൈലിൽ ഒരു ബജി ഉണ്ടാക്കാം. ദിവസം എത്ര പുഷ്-അപ്പ് എടുക്കും? ഹൃദയം ഫിറ്റാണോ എന്നറിയാൻ ഇതിലും മികച്ച മാർ​ഗമില്ല ആവശ്യമായ സാധനങ്ങള്‍ പനിക്കൂര്‍ക്കയില- ആവശ്യത്തിന് കടലമാവ് -1/4 കപ്പ് അരിപ്പൊടി -1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി -ചതച്ചത് ജീരകപ്പൊടി -ഒരു നുള്ള് കായം -ഒരു നുള്ള് ഉപ്പ് -ആവശ്യത്തിന് വെള്ളം -ആവശ്യത്തിന് മുളകുപൊടി -ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ -ആവശ്യത്തിന് അണുബാധ കൂടാതെയുള്ള പനി, വൃക്കകളിലെ കാന്‍സര്‍ ലക്ഷണമോ? തയ്യാറാക്കുന്ന രീതി കടലമാവ്, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, ഒരു നുള്ള് ജീരകപ്പൊടി, കായം, ഒരു ടീ സ്പൂണ്‍ മുളകുപൊടി എന്നിവ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുറച്ചു നേരം മാറ്റി വെക്കാം. കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്ക ഇല മാറ്റിവെച്ചിരിക്കുന്ന മാവില്‍ മുക്കി, ചൂടായ എണ്ണയില്‍ വറുത്തെടുക്കാം. രുചികരമായി പനിക്കൂര്‍ക്ക ബജി തെയ്യാര്‍. Healthy Panikoorka baji recipe

സമകാലിക മലയാളം 20 Jun 2025 5:12 pm

ദിവസം എത്ര പുഷ്-അപ്പ് എടുക്കും? ഹൃദയം ഫിറ്റാണോ എന്നറിയാൻ ഇതിലും മികച്ച മാർ​ഗമില്ല

ഒ രു ദിവസം നിങ്ങൾ എത്ര പുഷ് അപ്പ് എടുക്കാറുണ്ട്? പത്ത്.., ഇരുപത്.., നാൽപത്..? ഈ കണക്കുകളൊക്കെ നിങ്ങളുടെ ഹൃദയാരോ​ഗ്യത്തെ കുറിച്ച് വ്യക്തമായ ചിത്രം നൽകുമെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ പറയുന്നു. 2019-ൽ ഹാർവാഡ് സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ 40 അല്ലെങ്കിൽ അതിൽ കൂടുതൽ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുന്ന പുരുഷന്മാർക്ക് പത്തിൽ താഴെ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുന്നവരെ അപേക്ഷിച്ച്, ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 96 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു. സ്മാർട്ട് ഫോണുകളും ഹൃദയാരോ​ഗ്യം ട്രാക്ക് ചെയ്യാൻ ആപ്പുകളും ഉള്ള സാഹചര്യത്തിൽ ഇതൊരു ഓൾഡ് സ്കൂൾ രീതിയാണെന്ന് തോന്നിയേക്കാം, എന്നാൽ ആപ്പുകളെ അപേക്ഷിച്ച് പുഷ്-അപ്പ് വിലയിരുത്തുന്നതിലൂടെ കുറച്ചു കൂടി കൃത്യമായി ഹൃദയാരോ​ഗ്യം വിലയിരുത്താൻ സാധിക്കുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ശരീരത്തിന്റെ മുകൾഭാ​ഗം, കോർ, താഴെ ഭാ​ഗം എന്നിവ ഉൾപ്പെടുന്ന വ്യായാമമാണ് പുഷ്-അപ്പുകൾ. നല്ല ഫോമിൽ 40 വരെ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് നല്ല പേശി സഹിഷ്ണുത, ആരോഗ്യകരമായ ഭാരം, നല്ല ഹൃദയാരോ​ഗ്യം എന്നിവ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗത്തിനെതിരായ സംരക്ഷണ ഘടകങ്ങളാണ്. അണുബാധ കൂടാതെയുള്ള പനി, വൃക്കകളിലെ കാന്‍സര്‍ ലക്ഷണമോ? നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യം വിലയിരുത്തുന്നതിനുള്ള പണച്ചെലവില്ലാത്ത ഒരു പരിശോധന കൂടിയാണ് പുഷ്-അപ്പുകൾ എന്ന് ചുരുക്കം. പരമ്പരാഗത ട്രെഡ്മിൽ പരിശോധനകളേക്കാൾ ഹൃദയ സംബന്ധമായ അപകടസാധ്യതയുടെ മികച്ച പ്രവചനം പുഷ്-അപ്പ് നൽകുന്നുവെന്ന് പഠനത്തിൽ പറയുന്നു. 40 പുഷ്-അപ്പുകൾ ചെയ്യാൻ ആവശ്യമായ സഹിഷ്ണുതയും പേശിബലവും ഉണ്ടെങ്കിൽ, നിങ്ങളുടെ ഹൃദയം നല്ല നിലയിലായിരിക്കാൻ സാധ്യതയുണ്ടെന്നും ​ഗവേഷകർ പറയുന്നു. അതേസമയം, പുഷ്-അപ്പുകൾ എടുക്കുന്നതിന് എണ്ണം കുറയുന്നത് നിങ്ങൾ ഹൃദ്രോ​ഗിയാണെന്ന് അർഥമാക്കുന്നില്ല. ഇത് നിങ്ങളുടെ ശക്തി, ഫിറ്റ്നസ്, ആരോ​ഗ്യ ശീലങ്ങളിൽ കുറച്ചു മാറ്റങ്ങൾ വരുത്താൻ സമയമായെന്ന് സൂചനയാണെന്നും ​ഗവേഷകർ പറയുന്നു. സമ്മ‍ര്‍ദം താങ്ങാനാകുന്നില്ലേ? ഒരു കപ്പ് ​ഗ്രീൻ ടീ കടിക്കൂ, കോർട്ടിസോൾ ലെവൽ കുറയുമെന്ന് വി​ദ​ഗ്ധർ പുഷ്-അപ്പുകൾ; ഫിറ്റ്നസ് മാർക്കർ അവ ശരീരത്തിന്റെ ശക്തിയും സഹിഷ്ണുതയും പരിശോധിക്കുന്നു. പുഷ്-അപ്പ് ചെയ്യാൻ കോർ നിയന്ത്രണവും ശരീര അവബോധവും ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള മെഷീനുകളുടെ ആവശ്യമില്ല. സന്ധി പ്രശ്നങ്ങളോ കാലാവസ്ഥയോ പുഷ്-അപ്പുകളെ കാര്യമായി ബാധിക്കുന്നില്ല. പരിമിതമായ സ്ഥലത്ത് ചെയ്യാം. Push-up count reveals about our heart health says Harvard University study

സമകാലിക മലയാളം 20 Jun 2025 3:40 pm

അണുബാധ കൂടാതെയുള്ള പനി, വൃക്കകളിലെ കാന്‍സര്‍ ലക്ഷണമോ?

പ നി സാധാരണ അണുബാധയുടെ ലക്ഷണമാണെങ്കിലും തിരിച്ചറിയാൻ കഴിയുന്ന കാരണങ്ങളില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന പനി വൃക്കകളിലെ കാൻസറിന്റെ (റീനൽ സെൽ കാർസിനോമ) പ്രാരംഭ ലക്ഷണമാകാമെന്ന് ​പ്രശസ്ത ഓങ്കോളജിസ്റ്റ് ആയ ഡോ. ഇതി പരീഖ് മുന്നറിയിപ്പ് നൽകുന്നു. റീനൽ സെൽ കാർസിനോമ (ആര്‍സിസി) പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാക്കാറില്ല. മിക്ക കേസുകളിലും ബന്ധമില്ലാത്ത മറ്റ് പല സ്ക്രീനിങ് പരിശോധനകൾ നടത്തുമ്പോഴായിരിക്കും കാൻസർ കണ്ടെത്തുക. ഏറ്റവും സാധാരണമായ കിഡ്നി കാൻസറാണ് ക്ലിയർ സെൽ ആർ‌സിസി. ഏകദേശം 80–85 ശതമാനം കേസുകളും ആർ‌സിസി ആണ്. വാരിയെല്ലുകൾക്കും ഇടുപ്പിനും ഇടയിലുള്ള ഭാ​ഗത്ത് വേദന, രക്തം കലർന്ന മൂത്രം (ഹെമറ്റൂറിയ), വയറിലെ മുഴ എന്നിവയാണ് വൃക്കകളിലെ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇ‌ത് ഒൻപതു മുതൽ 10 ശതമാനം രോ​ഗികളിൽ മാത്രമേ പ്രകടമാകൂ. അതും അവസാനഘട്ടത്തിലായിരിക്കും തിരിച്ചറിയുക. എന്നാൽ ആർസിസി സ്ഥിരീകരിച്ച ഏതാണ്ട് 20 ശതമാനം രോ​ഗികളിലും അണുബാധയെ കൂടാത്ത തുടർച്ചയായ പനി റിപ്പോർട്ട് ചെയ്യുന്നതായി ഡോർക്ടർ പറയുന്നു. ഇത് പലപ്പോഴും ക്ഷീണം, രാത്രിയിലുണ്ടാകുന്ന വിറയൽ, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾക്ക് ഒപ്പമാണ്. അണുബാധ മൂലമല്ല പനിയെന്ന് കണ്ടെത്തിയാൽ, അത് ഒരു പക്ഷെ വൃക്ക കാൻസറിന്റെ വ്യാപകമായതോ വ്യവസ്ഥാപരമായതോ ആയ വ്യാപനത്തെ പ്രതിഫലിപ്പിച്ചേക്കാമെന്ന് ഡോ. പരീഖ് ചൂണ്ടിക്കാണിക്കുന്നു. അൾട്രാസൗണ്ട്, സിടി സ്കാനുകൾ വഴി കാന്‍സര്‍ വളര്‍ച്ച കണ്ടെത്താനാകും. ചില സന്ദർഭങ്ങളിൽ, രോഗത്തിന്റെ വ്യാപ്തി വിലയിരുത്താൻ PET-CT സ്കാനുകൾ പ്രയോജനപ്പെടുത്താറുണ്ട്. രോ​ഗാവസ്ഥ നേരത്തെ കണ്ടെത്തുന്നതിലൂടെ പാർഷ്യൽ നെഫ്രെക്ടമി അല്ലെങ്കിൽ ടോട്ടൽ നെഫ്രെക്ടമി വഴി ട്യൂമർ നീക്കം ചെയ്യാൻ കഴിയും. മെര്റാസ്റ്റാറ്റിക് ഘട്ടത്തിൽ കാൻസർ ചികിത്സയിൽ സിസ്റ്റമിക് തെറാപ്പി ഉൾപ്പെടുന്നു. പ്രാഥമിക ഘട്ടത്തിൽ ഇമ്മ്യൂണോതെറാപ്പി, ഓറൽ ടൈറോസിൻ കൈനാസ് ഇൻഹിബിറ്ററുകൾ ആണ് ചെയ്യുക. ഇമ്മ്യൂണോതെറാപ്പി ആർസിസി മികച്ച രീതിയിൽ പ്രതിരോധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സമ്മ‍ര്‍ദം താങ്ങാനാകുന്നില്ലേ? ഒരു കപ്പ് ​ഗ്രീൻ ടീ കടിക്കൂ, കോർട്ടിസോൾ ലെവൽ കുറയുമെന്ന് വി​ദ​ഗ്ധർ അപകട സാധ്യത ജനിതകം, അനാരോഗ്യകരമായ ഭക്ഷണരീതി, പുകവലി, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗങ്ങള്‍ തുടങ്ങിയവ ആർസിസിയുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളാണെന്ന് ഡോ. പരീഖ് ചൂണ്ടിക്കാണിക്കുന്നു. കാഡ്മിയം, ആസ്ബറ്റോസ്, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുമായുള്ള തൊഴിൽപരമായ സമ്പർക്കം, എൻ‌എസ്‌ഐ‌ഡികളുടെ അമിതമായ ഉപയോഗം എന്നിവയും കാന്‍സര്‍ ആശങ്ക ഉണ്ടാക്കുന്നതാണ്. എണ്ണയെ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 5 എണ്ണകള്‍ പുരുഷന്മാരില്‍ അപകട സാധ്യത കൂടുതല്‍ ആർസിസി കൂടുതലായി കാണപ്പെടുന്നത് അറുപതു വയസിനു മുകളിലുള്ള പുരുഷന്മാരിലാണ്. ഏകദേശം 65 ശതമാനം രോഗികളിലും കാന്‍സര്‍ വൃക്കകളെ മാത്രമാണ് ബാധിക്കുക. 17-20 ശതമാനം ആളുകളില്‍ ലിംഫ് നോഡുകളിലേക്കും കാന്‍സര്‍ കോശങ്ങള്‍ വ്യാപിക്കാറുണ്ട്. Persistent fever but no infection could be Kidney Cancer Symptom says Experts.

സമകാലിക മലയാളം 20 Jun 2025 11:19 am

സമ്മ‍ര്‍ദം താങ്ങാനാകുന്നില്ലേ? ഒരു കപ്പ് ​ഗ്രീൻ ടീ കടിക്കൂ, കോർട്ടിസോൾ ലെവൽ കുറയുമെന്ന് വി​ദ​ഗ്ധർ

ച ര്‍മസംരക്ഷണത്തിനും ഉന്മേഷണത്തിനും മാത്രമല്ല, സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിനെ മെരുക്കാനും ഗ്രീന്‍ ടീ സഹായിക്കും. സമ്മർദ സഹചര്യങ്ങളിൽ അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. ഇത് ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്‌ലൈറ്റ് പ്രതികരണത്തിന് സജ്ജമാക്കുന്നു. ശരീരത്തിൽ ഇതൊരു അവശ്യ ഘടകമാണെങ്കിലും കോർട്ടിസോളിന്റെ അളവു സ്ഥിരമായി വർധിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. കോര്‍ട്ടിസോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുകയും പ്രതിരോധശേഷി അടിച്ചമര്‍ത്തുകയും ചെയ്യുന്നു. കൂടാതെ ശരീരഭാരം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും മാനസികാവസ്ഥ മോശമാക്കാനും കാരണമാകുന്നു ഇത് കാരണമാകുന്നു. എണ്ണയെ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 5 എണ്ണകള്‍ ഗ്രീന്‍ ടീ എങ്ങനെ കോര്‍ട്ടിസോളിന്‍റെ അളവു കുറയ്ക്കും ആന്റിഓക്‌സിഡന്റുകളാലും ബയോആക്ടീവ് കെമിക്കലുകളാലും സമ്പന്നമായ ഗ്രീന്‍ ടീ സ്‌ട്രെസ് ഹോര്‍മോണിന്‍റെ അളവു കുറയ്ക്കാന്‍ സഹായിക്കും. തലച്ചോറിലെയും ശരീരത്തിലെയും റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളായ കാറ്റെച്ചിനുകൾ ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. കോർട്ടിസോളിൻ്റെ ഉത്പാദനം ഉൾപ്പെടെയുള്ള സമ്മർദ പ്രതികരണത്തെ നിയന്ത്രിക്കുന്നതിൽ ഈ റിസപ്റ്ററുകൾ നിർണായക പങ്ക് വഹിക്കുന്നു. ഈ റിസപ്റ്ററുകളുമായി ഇടപഴകുന്നതിലൂടെ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ കാറ്റെച്ചിനുകൾ സഹായിക്കും. ആരോഗ്യഗുണമുണ്ടെന്ന് കരുതി അമിതമാകരുത്, സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം വേണം കൂടാതെ ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശാന്തമാകാൻ പ്രോത്സാഹിപ്പിക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. കോർട്ടിസോൾ ഉണ്ടാക്കുന്ന സമ്മർദത്തെ പ്രതിരോധിക്കാൻ എൽ-തിയനൈൻ സഹായിക്കും. ഇത് കൂടുതൽ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. എന്നാലും ഗ്രീൻ ടീയുടെ അളവ്, ഗുണമേന്മ, ജനിതകം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പലരിലും ഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. Green Tea Helps to regulate stress by decreasing cortisol level.

സമകാലിക മലയാളം 19 Jun 2025 6:20 pm

എണ്ണയെ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 5 എണ്ണകള്‍

എ ത്ര പരിമിതപ്പെടുത്തണമെന്ന് പറഞ്ഞാലും എണ്ണയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പാചകരീതി നമ്മള്‍ക്ക് സാധ്യമല്ല. നമ്മുടെ മിക്ക നാടന്‍ വിഭവങ്ങളുടെയും അവശ്യ ചേരുവയാണ് എണ്ണ. എന്നാല്‍ ഹൃദയാരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ എണ്ണ ഉപയോഗം മിതമായ രീതിയില്‍ സാധ്യമാക്കാം. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 5 എണ്ണകളെ കുറിച്ച് കാർഡിയോളജിസ്റ്റും ഫങ്ഷണൽ മെഡിസിൻ വിദഗ്ധനുമായ ഡോ. അലോക് ചോപ്ര പറയുന്നത് ഇങ്ങനെ: നെയ്യ് മെച്ചപ്പെട്ട ആരോഗ്യത്തിന് ഭക്ഷണം നെയ്യില്‍ പാകം ചെയ്യുന്നത് മികച്ചതാണെന്ന് അദ്ദേഹം പറയുന്നു. നെയ്യില്‍ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കും. ആരോഗ്യഗുണമുണ്ടെന്ന് കരുതി അമിതമാകരുത്, സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം വേണം വെളിച്ചെണ്ണ വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണ പാകം ചെയ്യുന്നത് തലച്ചോറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിൽ മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (MCTS) ധാരാളം അടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) റിപ്പോർട്ട് പ്രകാരം, MCTS ശരീരത്തിൽ മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നു. കടുകെണ്ണ കടുകെണ്ണയില്‍ ഒമേഗ-5 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ വരുതിയിലാക്കാന്‍, 5 സിംപിള്‍ ടെക്നിക്കുകള്‍ എള്ളെണ്ണ എള്ളെണ്ണ സന്ധികളുടെയും ചർമത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പുഷ്ടമായ എള്ളെണ്ണ ഇന്ത്യൻ പാചകരീതിക്ക് മികച്ച ഓപ്ഷനാണെന്ന് അദ്ദേഹം പറയുന്നു. നിലക്കടല എണ്ണ നിലക്കടല എണ്ണയിൽ ആരോഗ്യകരമായ കൊഴുപ്പുകളുണ്ട്. എന്നാല്‍ ഇതില്‍ സസ്യ സ്റ്റിറോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. തമായ അളവിൽ ഉപയോഗിക്കുന്ന ഹൃദയത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. Five oils for Indian cooking, including ghee and mustard oil. These oils offer various health benefits.

സമകാലിക മലയാളം 19 Jun 2025 6:04 pm

ആരോഗ്യഗുണമുണ്ടെന്ന് കരുതി അമിതമാകരുത്, സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം വേണം

ഭ ക്ഷണത്തിന്റെ രുചിയും മണവും കൂട്ടാൻ മാത്രമല്ല, അവയുടെ പോഷകമൂല്യം വർധിപ്പിക്കുന്നതു കൂടിയാണ് സു​ഗന്ധവ്യഞ്ജനങ്ങൾ. നമ്മുടെ പരമ്പരാ​ഗതമായ നാടൻ വിഭവങ്ങളിൽ സു​ഗന്ധവ്യഞ്ജങ്ങൾ അവശ്യ ഘടകമാണ്. എന്നാൽ ആരോ​ഗ്യത്തെ അവബോധം വർധിച്ചതോടെ കറുവപ്പട്ട, ജീരകം, ഉലുവ, മഞ്ഞൾ തുടങ്ങിയ സു​ഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണങ്ങൾ ചേർക്കുന്നതിനപ്പുറം അവയെ പ്രധാന ചേരുവകളാക്കി ഷോട്സ് അല്ലെങ്കിൽ പിൽസ് രൂപത്തിലാക്കി ഉപയോ​ഗിക്കാറുണ്ട്. ഇത് നിരവധി ആരോ​ഗ്യ സങ്കീർണതകൾ ഉണ്ടാക്കുന്നുമുണ്ട്. അമിതമായാൽ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് സു​ഗന്ധവ്യഞ്ജനങ്ങളുടെ കാര്യവും. സു​ഗന്ധവ്യഞ്ജനങ്ങളെ മനുഷ്യരായി കണക്കാക്കിയാൽ, അടുപ്പിക്കുന്തോറും ടോക്സിക് ആകുന്ന മനുഷ്യരെ പോലെയാണ് സു​ഗന്ധവ്യഞ്ജനങ്ങളെന്ന് പ്രശസ്ത പോഷകാഹാര വി​ദ​ഗ്ധയായ റുജുത ദിവേക്കർ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ വരുതിയിലാക്കാന്‍, 5 സിംപിള്‍ ടെക്നിക്കുകള്‍ നമ്മുടെ നാടൻ വിഭവങ്ങളുടെ പാചകവിധികൾ തലമുറകളായി കൈമറി വരുന്നതാണ്. അവയുടെ രുചിയും മണവും കൃത്യമാകാൻ ചേർക്കുന്ന സു​ഗന്ധവ്യഞ്ജനങ്ങൾക്ക് കണക്കുണ്ട്. എന്നാൽ ആരോ​ഗ്യമൂലമുള്ളതല്ലേ, കുറച്ച് കൂടുൽ ചേർക്കാമെന്ന് കരുതിയാൽ അത്, ആരോ​ഗ്യത്തിന് ​ഗുണത്തെക്കാള്‌ ദോഷമുണ്ടാക്കുമെന്നും അവർ പറയുന്നു. അളവിൽ കൂടിയാൽ മുഖക്കുരു, ആർത്തവ ക്രമക്കേട്, ബ്ലോട്ടിങ് തുടങ്ങിയവയ്ക്ക് കാരണമാകും. എന്നു കരുതി കുറഞ്ഞു പോയാലും പ്രശ്നമാണ്. ഇത് ആർത്തവ സമയം അമിതമായ വേദന, ദഹനപ്രശ്നങ്ങൾ, ചർമ അസ്വസ്ഥതകൾ എന്നിവയെ ചെറുക്കാൻ കഴിയാതെ വരും. തോന്നിയ പോലെ കഴിക്കരുത്, അമിതമായാല്‍ കരളിനും വൃക്കയ്ക്കും പണികിട്ടും; വിറ്റാമിന്‍ ഗുളകകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മിതത്വമാണ് പ്രധാനം. സു​ഗന്ധവ്യഞ്ജനങ്ങളുടെ മിതമായ ഉപയോ​ഗം അവയുടെ ആരോ​ഗ്യ ​ഗുണങ്ങൾ പൂർണമായി ലഭ്യമാകാൻ സഹായിക്കുമെന്നും അവർ പറയുന്നു.  Spices can have beneficial and adverse effects depending on the context and quantity used

സമകാലിക മലയാളം 19 Jun 2025 5:32 pm

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ വരുതിയിലാക്കാന്‍, 5 സിംപിള്‍ ടെക്നിക്കുകള്‍

ഉ യർന്ന രക്തസമ്മർദം ഇന്ന് ആ​ഗോള പൊതു ആരോ​ഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ലോകത്ത് ജനസംഖ്യയുടെ ഏതാണ്ട് 128 കോടിയിലധികം ആളുകളിൽ ഉയർന്ന രക്തസമ്മർദം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, എന്നാൽ ഇതിൽ പകുതി ആളുകൾക്കും തങ്ങൾക്ക് ഉയർന്ന രക്തസമ്മർദം ഉള്ളതായി അറിയില്ല. ഇത് പലതരത്തിലുള്ള ആരോ​ഗ്യ സങ്കീർണതകൾക്കും കാരണമാകുന്നു. ഹൃദയം, കരൾ പോലുള്ള പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ഉയർന്ന രക്തസമ്മർദം ബാധിക്കുന്നു. രക്ത സമ്മർദത്തിന്റെ സാധാരണ നിലയായ 120/80 mm.Hg എന്ന നിലയിൽ നിന്ന് രക്ത സമ്മർദം ഉയരുമ്പോൾ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരൽ തുടങ്ങിയവയാണ് അത്. ഇതിനുപുറമേ കാഴ്ച പ്രശ്നം, മൂക്കിൽ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മുഴക്കം, ഉറങ്ങാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മർദം ഉയരുന്നതിന്റെ ഭാ​ഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്. രക്തസമ്മർദത്തിലെ ഈ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ല. ഉയർന്ന രക്തസമ്മർദം വരുതിയിലാക്കാൻ ദൈനംദിനം സ്വീകരിക്കാവുന്ന 5 സംപിൾ ടെക്നിക്കുകൾ ഇതാ: ശരീരഭാരം കുറയ്ക്കുക ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ ശരീരഭാരം കുറയ്ക്കാം ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗങ്ങളിലൊന്ന് ശരീരഭാരം കുറയ്ക്കുക എന്നതാണ്. പൊണ്ണത്തടി രക്തസമ്മര്‍ദം ഉയരാനുള്ള ഒരു ഘടകമാണ്. ചെറിയ അളവിൽ പോലും ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മർദത്തിൽ മാറ്റം ഉണ്ടാക്കും. ലേബലുകൾ വായിക്കാം ഭക്ഷണക്കാര്യത്തിൽ വേണം ശ്രദ്ധ സുരക്ഷിതമെന്ന് കരുതി കടയിൽ നിന്ന് വാങ്ങുന്ന മിക്ക പാക്കറ്റ് ഭക്ഷണങ്ങളിലും സോഡിയത്തിന്റെ അളവു കൂടുതലായിരിക്കും. അത് ഒഴിവാക്കുന്നതിന് സാധനങ്ങളുടെ ലേബലുകൾ കൃത്യമായ വായിച്ച ശേഷം വാങ്ങുക. ഇത് നിങ്ങളുടെ സോഡിയം ഉപഭോ​ഗം കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിൽ ഉപ്പിന്റെ വർധിച്ച ഉപഭോ​ഗം, മധുരപലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ പതിവായാൽ രക്തസമ്മർദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും. വ്യായാമം ദിവസവും 30 മിനിറ്റ് വ്യായാമം വ്യായാമത്തിനായി ആഴ്ചയിൽ അഞ്ച് ദിവസം അര മണിക്കൂർ വീതം മാറ്റിവയ്ക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കിൽ നീന്തൽ പോലുള്ള മിതമായ പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്. പ്രായമാകുന്തോറും പേശികളുടെ അളവ് ക്രമാനുഗതമായി കുറയുന്നു.വേയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകൾ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങൾ ആഴ്ചയിൽ രണ്ടുതവണ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ പ്രവർത്തനം സുഖമമാക്കാനും ഇത് സഹായിക്കും. മദ്യം മദ്യം ഒഴിവാക്കാം പ്രതീകാത്മക ചിത്രംപുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ ഹൃദയത്തിന്റെ ആരോ​ഗ്യം മോശമാക്കാനും രക്തസമ്മർദം ഉയരാനും കാരണമാകും. ഇത്തരം ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. മെഡിറ്റേഷൻ വിട്ടുമാറാത്ത മാനസിക സമ്മർദം രക്തസമ്മർദം ഉയരാൻ കാരണമാകും സ്ട്രെസ് ഹോർമോണുകൾ രക്തക്കുഴലുകളെ ചുരുക്കുകയും രക്തസമ്മര്‍ദം താല്‍ക്കാലികമായി ഉയരാനും കാരണമാകും. കാലക്രമേണ, സമ്മർദം ഹൃദയാരോഗ്യത്തെ അപകടത്തിലാക്കും. മാനസിക സമ്മർദം കൈകാര്യം ചെയ്യുന്നതിന് ധ്യാനം, ​യോ​ഗ പോലുള്ള പരിശീലിക്കുന്നത് ​ഗുണകരമാണ്. മാത്രമല്ല, ഉറക്കത്തിൽ ​ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ അകറ്റിവെയ്ക്കാനും ശ്രമിക്കുക. Simple tips to reduce blood pressure

സമകാലിക മലയാളം 19 Jun 2025 3:51 pm

എവിടെ നിന്നും പരീക്ഷിക്കാം, പണച്ചെലവില്ല, ഓര്‍മശക്തിയും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ ഒരു സിംപിള്‍ ട്രിക്ക്

വി രല്‍തുമ്പില്‍ എല്ലാം സാധ്യമായ ഒരു ഡിജിറ്റല്‍ യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ലോകത്ത് നടക്കുന്ന സകലതിനെ കുറിച്ചും അപ്‌ഡേറ്റഡ് ആയിരിക്കാം, എന്നാൽ സ്മാർട്ട് ഫോണുകളുടെ വരവോടെ കണ്‍മുന്നിലെ പല മനോഹരമായ കാഴ്ചകളും നമ്മള്‍ അറിഞ്ഞോ അറിയാതെയോ വിട്ടു പോകുന്നു. ദിവസവും ആവശ്യത്തിൽ അധികം വിവരങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ഫീഡിലേക്ക് വന്ന് നിറയുന്നത്. മണിക്കൂറുകൾ നീണ്ട ഡൂം സ്ക്രോളിങ് പതിയെ പതിയെ നമ്മുടെ ഓർമശക്തിയെയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും ബാധിച്ചു തുടങ്ങി. നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്ന കാര്യങ്ങളാണ് നമ്മുടെ ഓർമയിൽ ഏറ്റവും ദീര്‍ഘമായി തങ്ങിനില്‍ക്കുന്നതെന്ന് ഹാർവാഡ് മെഡിക്കൽ സ്കൂളിലെ ന്യൂറോളജി വിഭാവം അധ്യാപകൻ ഡോ. ആൻഡ്രൂ ബഡ്സൺ പറയുന്നു. ശ്രദ്ധയാണ് ഓർമശക്തിയെ മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ഘടകമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അപ്പോൾ ശ്രദ്ധ മെച്ചപ്പെടുത്താനോ? അതിന് പണച്ചെലവില്ലാത്ത മികച്ചൊരു മാർ​ഗവും അദ്ദേഹം നിർദേശിക്കുന്നുണ്ട്, 'മൈൻഡ്ഫുൾനെസ്' (Mindfulness). എന്താണ് മൈന്‍ഡ്ഫുള്‍നെസ് വർത്തമാന കാലത്തിൽ ഫോക്കസ് ചെയ്യുന്ന ഒരു തരത്തിലുള്ള പരിശീലനമാണ് മൈന്‍ഡ്ഫുള്‍നെസ്. അതായത്. നിങ്ങളുടെ ചുറ്റുപാടുമുള്ളതും നിങ്ങളുടെ ഉള്ളിലുള്ളതുമായ എല്ലാറ്റിനെയും കുറിച്ച് പൂർണമായി ബോധവാന്മാരായിരിക്കുക. നിങ്ങൾ കാണുന്ന കാഴ്ചകൾ, കേൾക്കുന്ന ശബ്ദങ്ങൾ, അനുഭവിക്കുന്ന ​ഗന്ധം, സ്പർശനം, വികാരങ്ങൾ, ചിന്തകൾ തുടങ്ങിയ എല്ലാത്തിനെയും വിശകലനം ചെയ്യുകയോ വിലയിരുത്തണമെന്നോ അല്ല പറയുന്നത്. അവയെ നിരീക്ഷിക്കുക മാത്രം ചെയ്യുക. ജലദോഷ ലക്ഷണങ്ങള്‍ മുളയിലേ നുള്ളാം; മഴക്കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഇത് നിങ്ങളെ ഒരു വിശ്രമ പ്രതികരണത്തിലേക്ക് നയിക്കുന്നു. സമ്മർദത്തിലാകുമ്പോൾ അഡ്രിനാലിൻ, കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കുറച്ച്, നിങ്ങളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസന നിരക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. സമ്മര്‍ദം കുറയുമ്പോള്‍ അത് ചിന്താശേഷി മികച്ചതാക്കും. മുതിര്‍ന്നവരില്‍ ഓട്ടിസം ഉണ്ടാകുമോ? എന്താണ് അഡള്‍ട്ട് ഓട്ടിസം, എങ്ങനെ തിരിച്ചറിയാം നമ്മുടെ തലച്ചോര്‍ അനുദിനം പ്രായമായിക്കൊണ്ടിരിക്കുകയാണ്. ഇത് തലച്ചോറിലെ കോശങ്ങളിൽ മാറ്റം വരുത്താം. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഓര്‍മശക്തിയും കുറയാം. കൂടാതെ മിനിസ്‌ട്രോക്കുകള്‍, മൈല്‍ഡ് ഹെഡ് ട്രോമ, മാലിനീകരണം പോലുള്ള തലച്ചോറിന് ഏല്‍ക്കുന്ന പരിക്കുകളും കോശങ്ങളിലെ മാറ്റങ്ങള്‍ക്ക് കാരണമാകാം. ഇത്തരം ചെറിയ പരിക്കുകളിൽ പലതും തലച്ചോറിന്റെ മുൻഭാഗത്തെയോ അവയുടെ സർക്യൂട്ടറിയെയോ ബാധിക്കുകയും ശ്രദ്ധയ്ക്കും ഓർമശക്തിക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. മൈൻഡ്ഫുൾനെസ് പരിശീലിക്കുന്നത് ഈ വിവിധ മാറ്റങ്ങളെ ചെറുക്കാനും തലച്ചോറിന്റെ ആരോ​ഗ്യത്തെ മികച്ചതാക്കാനും സഹായിക്കുമെന്ന നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം 19 Jun 2025 11:17 am

ജലദോഷ ലക്ഷണങ്ങള്‍ മുളയിലേ നുള്ളാം; മഴക്കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മ ഴക്കാലമാണ്, ജലദോഷത്തിന് (Monsoon Fever) മുന്‍പ് വരുന്ന തൊണ്ട വേദന, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യം തന്നെ ചികിത്സച്ചില്ലെങ്കില്‍ അത് വളഷായി ആരോഗ്യം മോശമാക്കാന്‍ കാരണമാകും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മുളയിലേ നുള്ളാന്‍ ചില പൊടിക്കൈകളുണ്ട്. മുതിര്‍ന്നവരില്‍ ഓട്ടിസം ഉണ്ടാകുമോ? എന്താണ് അഡള്‍ട്ട് ഓട്ടിസം, എങ്ങനെ തിരിച്ചറിയാം സ്ട്രസ് പഴങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, കിവി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ജലദോഷത്തിന്‍റെ ലക്ഷണങ്ങള്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തൊണ്ട വേദനയും ശരീരവേദനയും വന്നു തുടങ്ങുമ്പോള്‍ തന്നെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് ജലദോഷ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിച്ച് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുക. ഇത് ജലദോഷം 27 ശതമാനം കുറയ്ക്കാന്‍ സഹായിക്കും. കാപ്പിയെ കൂടുതൽ പവർഫുൾ ആക്കും, 5 ചേരുവകൾ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം തൊണ്ട വേദന ഒഴിവാക്കാന്‍ അല്‍പം തേന്‍ കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റി-മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആവി പിടിക്കുന്നത് കഫം ഉരുകി പോകാനും സഹായിക്കും. എട്ട് മുതല്‍ 9 ഗ്ലാസ് വരെ വെള്ളം ഒരു ദിവസം കുടിക്കാന്‍ ശ്രമിക്കുക. കൂടാതെ ഏഴ് മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാനും ശ്രമിക്കുക. ഇത് നിങ്ങളുടെ പ്രതിരോധശേഷിയെ അണുബാധയോട് പൊരുതാന്‍ സഹായിക്കും.

സമകാലിക മലയാളം 18 Jun 2025 6:54 pm

മുതിര്‍ന്നവരില്‍ ഓട്ടിസം ഉണ്ടാകുമോ? എന്താണ് അഡള്‍ട്ട് ഓട്ടിസം, എങ്ങനെ തിരിച്ചറിയാം

മു തിര്‍ന്നവരില്‍ ഓട്ടിസം (Autism in Adults ) ഉണ്ടാകുമോ? കഴിഞ്ഞ ദിവസമാണ് ​ഗായിക ജോത്സ്യന രാധാകൃഷ്ണന്‍ തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ആഗോള സന്നദ്ധ സംഘടനയുടെ ബാനറില്‍ നടക്കുന്ന സ്വതന്ത്ര ഇവന്‍റായ ടെഡ്എക്സ് ടോക്സില്‍ വെച്ചാണ് വെളിപ്പെടുത്തല്‍. തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ഓട്ടിസം സ്ഥിരീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജോത്സ്യന ടെഡ് ടോക്സിൽ വിശദീകരിച്ചു. ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടായാണ് മാനസികരോഗ്യ വിദഗ്ധന്‍ തന്നെ വിശേഷിപ്പിച്ചതെന്ന ജോത്സ്യന പറഞ്ഞു. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും ഓട്ടിസ്റ്റിക് ആണെന്ന് പലരും പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല, ഒന്നുകിൽ ഓട്ടിസ്റ്റിക് ഉള്ള അവസ്ഥ അല്ലെങ്കിൽ ഇല്ലാത്ത അവസ്ഥ എന്നിങ്ങനെ രണ്ടായി മാത്രമേ വിഭാഗിക്കാന്‍ കഴിയൂ. ഓട്ടിസം കണ്ടെത്തിയപ്പോഴാണ് ജീവിതത്തിൽ ഇതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയതെന്നു ജോത്സ്യന പറഞ്ഞു. ചുറ്റുമുള്ളവർ എളുപ്പത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ താൻ മാത്രം കാര്യങ്ങളെ വൈകാരികമായി കാണുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. 17-ാം വയസ്സിലാണ് പ്രശസ്തി തന്റെ വാതിൽ മുട്ടുന്നത്. സം​ഗീതവും കോൺസേട്ടുകളും ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും എന്തൊക്കെയോ കുഴപ്പങ്ങളെണ്ടെന്ന് മനസിൽ ആശങ്കപ്പെട്ടിരുന്നു. വർഷങ്ങളായി തന്റെ യഥാർഥ സ്വഭാവത്തെ മറച്ചു വെച്ചു ജീവിച്ചതിന്റെ പരിണിതഫലമായി മാനസികമായി തകര്‍ന്നു. സോഷ്യല്‍ ആങ്സൈറ്റി എന്നാണ് കരുതിയത്. കാപ്പിയെ കൂടുതൽ പവർഫുൾ ആക്കും, 5 ചേരുവകൾ ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍മിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി തന്നെ മാസ്‌ക് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു നിരന്തരമായി തന്നെ തളര്‍ത്തിയത്. ഓട്ടിസം കണ്ടെത്താനുള്ള ടൂളുകളെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും സജ്ജമായിരിക്കണം. കാരണം അവര്‍ക്കുവേണ്ടി നിര്‍മ്മിക്കാത്ത ലോകത്താണ് അവര്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകള്‍ പുറത്തുകാണാന്‍ കഴിയുന്നതല്ലെന്നും ജ്യോത്സന പറഞ്ഞു. വെള്ളം കുടിക്കാന്‍ മറന്നു പോകുന്നതും ഭക്ഷണത്തിൽ ഉപ്പ് കൂടുന്നതും സൂക്ഷിക്കണം; വൃക്കയിൽ കാൻസർ ഉണ്ടാക്കുന്ന് ചില ദൈനംദിന ശീലങ്ങൾ മുതിര്‍ന്നവരിലെ ഓട്ടിസം ഓട്ടിസം കുട്ടിക്കാലത്ത് രോഗനിര്‍ണയം നടത്താറുണ്ടെങ്കിലും ചിലരില്‍ വളരെ വൈകിയും ഓട്ടിസം സ്ഥിരീകരിക്കാറുണ്ട്. ഓട്ടിസം ഒരു ആജീവനാന്ത അവസ്ഥയായാണ് കണക്കാക്കുന്നത്. ലക്ഷണങ്ങള്‍ ആശയവിനിമയത്തിലുള്ള ബുദ്ധിമുട്ട് വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് ദൈര്‍ഘ്യമേറിയ സംഭക്ഷണങ്ങളില്‍ ബുദ്ധിമുട്ട്. ഇഷ്ട വിഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റുള്ളവരുടെ ഇടപെടമ്പോള്‍ അസ്വസ്ഥമാകുന്നു. ആവർത്തിച്ചുള്ളതോ പതിവ് പെരുമാറ്റങ്ങളോ നടത്താനുള്ള പ്രവണത പരിമിതമായ പ്രവർത്തനങ്ങളിൽ മാത്രമേ പങ്കെടുക്കൂ ദൈനംദിന കാര്യങ്ങളിൽ കർശനമായ സ്ഥിരത; മാറ്റങ്ങൾ സംഭവിക്കുമ്പോൾ പൊട്ടിത്തെറിക്കുക. ശക്തവും പ്രത്യേകവുമായ താൽപ്പര്യങ്ങൾ പ്രകടിപ്പിക്കൽ

സമകാലിക മലയാളം 18 Jun 2025 6:40 pm

കാപ്പിയെ കൂടുതൽ പവർഫുൾ ആക്കും, 5 ചേരുവകൾ

പ തിവും കാപ്പിയില്‍ കുറച്ചു ട്വിസ്റ്റ് കൊണ്ടു വന്നാലോ, സിംപിളായ ചില ചേരുവകള്‍ കാപ്പിക്കൊപ്പം ചേര്‍ക്കുന്നത് നിങ്ങളുടെ കാപ്പിയെ ഇരട്ടി ആസ്വാദ്യകരവും ആരോഗ്യപ്രദവുമാക്കും. കാപ്പിയെ (Coffee health benefits) കൂടുതൽ പോഷകസമൃദ്ധമാക്കുന്ന അഞ്ച് ചേരുവകൾ ഇതാ. കറുവപ്പട്ട കറുവപ്പട്ട രുചിക്ക് വേണ്ടി മാത്രമല്ല, ഒരു പ്രകൃതദത്ത ആന്റിഓക്സിഡന്റ് കൂടിയാണ്. കാപ്പിയിൽ അര ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർക്കിന്നത് ശരീര വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു സന്തുലിതമാക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കറുവപ്പട്ടയുടെ രുചി കാപ്പി കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു. കൊളാജൻ പൗഡർ ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കാനും, സന്ധികൾക്ക് പിന്തുണ നൽകുന്നതിനും കാപ്പിയിൽ അൽപം കൊളാജൻ പെപ്റ്റൈഡുകൾ ചേർക്കാം. ഇവയ്ക്ക് പ്രത്യേക രുചിയില്ലെങ്കിലും ദ്രാവകത്തിൽ എളുപ്പത്തിൽ ലയിക്കുന്നു. ഇത് പ്രഭാത ദിനചര്യ മെച്ചപ്പെടുത്തുന്നു. വെളിച്ചെണ്ണ വെളിച്ചെണ്ണ നിങ്ങൾ ബുള്ളറ്റ് പ്രൂഫ് കോഫിയെ കുറിച്ച് കേട്ടിട്ടുണ്ടോ? കാപ്പിയിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ മീഡിയം ചെയിൻ ട്രൈ​ഗ്ലിസറൈഡ് (MCT) ഓയിൽ ചേർക്കുന്നത് കാപ്പിക്ക് ആരോ​ഗ്യകരമായ കൊഴുപ്പ് നൽകുന്നു. അത് ശ്രദ്ധ, ഊർജ്ജം, സംതൃപ്തി എന്നിവ വർധിപ്പിക്കാൻ സഹായിക്കും. സസ്യാധിഷ്ഠിത പ്രോട്ടീൻ പൗഡർ ഒരു സ്കൂപ്പ് മധുരമില്ലാത്ത സസ്യാധിഷ്ഠിത പ്രോട്ടീൻ കാപ്പിയിൽ ചേർക്കുന്നത്. ഇത് പേശികളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നു. വെള്ളം കുടിക്കാന്‍ മറന്നു പോകുന്നതും ഭക്ഷണത്തിൽ ഉപ്പ് കൂടുന്നതും സൂക്ഷിക്കണം; വൃക്കയിൽ കാൻസർ ഉണ്ടാക്കുന്ന് ചില ദൈനംദിന ശീലങ്ങൾ അസംസ്കൃത കൊക്കോ പൊടി അസംസ്കൃത കൊക്കോ പൊടി അസംസ്കൃത കൊക്കോ പൊടിയിൽ ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം തുടങ്ങിയ മാനസികാവസ്ഥ വർധിപ്പിക്കുന്ന സംയുക്തങ്ങൾ നിറഞ്ഞിരിക്കുന്നു. സാധാരണ കാപ്പിയിൽ ഒരു ടീസ്പൂൺ കൊക്കോ പൊടി ചേർക്കാവുന്നതാണ്.

സമകാലിക മലയാളം 18 Jun 2025 5:40 pm

വെള്ളം കുടിക്കാന്‍ മറന്നു പോകുന്നതും ഭക്ഷണത്തിൽ ഉപ്പ് കൂടുന്നതും സൂക്ഷിക്കണം; വൃക്കയിൽ കാൻസർ ഉണ്ടാക്കുന്ന് ചില ദൈനംദിന ശീലങ്ങൾ

ശ രീരത്തിലെ രക്തത്തിൽ നിന്ന് പോഷകങ്ങളും അധിക ​ദ്രാവകങ്ങളും വേർതിരിച്ചെടുക്കുന്ന ജോലിയാണ് വൃക്കകളുടെത്. എന്നാല്‍ വൃക്കയിലെ കോശങ്ങള്‍ അനിയന്ത്രിതമായ വളരുന്നത് കാന്‍സറായി വികസിക്കാനുള്ള സാധ്യത കൂട്ടുന്നു. ജനിതകം ഒരു പ്രധാന ഘടകമാണെങ്കിലും ചില ദൈനംദിന ശീലങ്ങളും വൃക്കകളില്‍ കാന്‍സര്‍ (Kidney Cancer) ഉണ്ടാകുന്നതിലേക്ക് നയിക്കാം. ദോഷകരമല്ലെന്ന് നമ്മള്‍ കരുതുന്ന ചെറിയ ചില ശീലങ്ങള്‍ ഭാവിയില്‍ വൃക്കയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാകാം. കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തതു കൊണ്ട് തന്നെ പലപ്പോഴും നിശബ്ദ കൊലയാളിയെന്ന് വൃക്കരോഗങ്ങളെ വിശേഷിപ്പിക്കുന്നത്. അപകടസാധ്യതകള്‍ പലപ്പോഴും നമ്മുടെ അടുക്കളയിലും ദിനചര്യകളിലും, മെഡിസിൻ ബോക്സിലും ഒളിഞ്ഞിരിക്കുന്നുണ്ടാകാം. വൃക്ക കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്ന ദൈനംദിന ശീലങ്ങൾ: വെള്ളം ഒഴിവാക്കുക വെള്ളം കുടിക്കാന്‍ വിട്ടുപോകുന്നത് വൃക്കകളുടെ ആരോഗ്യത്തെ മോശമാക്കും. പ്രത്യേകിച്ച് ചൂടും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍. നിർജ്ജലീകരണം വൃക്കകളുടെ കാര്യക്ഷമത കുറയ്ക്കുകയും വിഷവസ്തുക്കളുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് വൃക്ക കാൻസറിന് കാരണമാകുന്നു. ഉയർന്ന അളവില്‍ ഉപ്പ് അച്ചാറുകള്‍ മുതല്‍ മിക്ക ഭക്ഷണങ്ങളിലും നമ്മള്‍ അധികമായി ഉപ്പ് ഉപയോഗിക്കുന്ന ശീലം കാലക്രമേണ വൃക്കകളെ ബുദ്ധിമുട്ടിലാക്കും. ഇത് വൃക്കയില്‍ കാന്‍സറിനുള്ള അന്തരീക്ഷം സൃഷ്ടിക്കും. വേദനസംഹാരികള്‍ നടുവേദനയ്ക്കും പനിക്കും സ്വയം ചികിത്സയുടെ ഭാഗമായി ഇബുപ്രോഫെൻ, ഡൈക്ലോഫെനാക്, അല്ലെങ്കിൽ പാരസെറ്റമോൾ പോലുള്ള വേദനസംഹാരികൾ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. കാലക്രമേണ, ഇവ വൃക്ക കലകളെ നശിപ്പിക്കുകയും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പുകയില പുകവലിച്ചാലും ചവച്ചാലും, പുകയില രക്തപ്രവാഹത്തിലൂടെ വൃക്കകളിൽ എത്തുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് വൃക്കയില്‍ കാൻസറിന് ഒരു പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചുവന്ന മാംസം ഗ്രിൽ ചെയ്തതോ വറുത്തതോ സംസ്കരിച്ചതോ ആയ മാംസം പതിവായി കഴിക്കുന്നത് വൃക്കയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ നിന്ന് പുറത്തുവരുന്ന രാസവസ്തുക്കള്‍ കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. സസ്യാഹാരങ്ങള്‍ കൂടുതലുള്ള ഭക്ഷണക്രമം മികച്ച വൃക്ക സംരക്ഷണം നല്‍കുന്നു. വ്യായാമക്കുറവ് ഉദാസീനമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവർത്തനവും പൊണ്ണത്തടി, ഉയർന്ന രക്തസമ്മര്‍ദം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു, ഇവയെല്ലാം വൃക്കകളെ സമ്മർദത്തിലാക്കുന്നതാണ്. ഇത് കാലക്രമേണ വൃക്കകളില്‍ കാന്‍സര്‍ വികസിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ദിവസവും ഒലീവ് എണ്ണ, ഡിമെന്‍ഷ്യ സാധ്യത 28 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം ഉയർന്ന രക്തസമ്മർദം ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഹൃദയത്തെ മാത്രമല്ല, വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുകയും കാൻസർ മാറ്റങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. മദ്യം, പുകയില മദ്യവും പുകയിലയും വൃക്ക തകരാറിനെ ഗണ്യമായി ത്വരിതപ്പെടുത്തുന്നു. ഇവ രണ്ടും പരമാവധി ഒഴിവാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് ഗുണകരം. വേഗത്തിലോ പതുക്കെയോ ആകാന്‍ പാടില്ല, സമയക്രമം പ്രധാനം; ആയുവേദ പ്രകാരം എങ്ങനെ ഭക്ഷണം കഴിക്കാം? ആരോഗ്യ പരിശോധനകൾ ആരോഗ്യ പരിശോധനകള്‍ പതിവായി ചെയ്യുന്നത് പലപ്പോഴും രോഗാവസ്ഥകള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും. ലക്ഷണങ്ങള്‍ പ്രകടമായില്ലെങ്കിലും ആദ്യ ലക്ഷണങ്ങൾ കണ്ടെത്തും. ഒന്നും സംഭവിക്കില്ലെന്ന വിശ്വാസം തെറ്റായ സുരക്ഷാ ബോധം ജീവിതശൈലിയിലെ മാറ്റങ്ങളെ വൈകിപ്പിക്കുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കരോഗമോ കാൻസറോ ഉണ്ടെങ്കിൽ, പരിശോധനയും ജീവിതശൈലി ക്രമീകരണങ്ങളും കൂടുതൽ നിർണായകമാകും.

സമകാലിക മലയാളം 18 Jun 2025 4:58 pm

ദിവസവും ഒലീവ് എണ്ണ, ഡിമെന്‍ഷ്യ സാധ്യത 28 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം

മെ ച്ചപ്പെട്ട ആരോഗ്യത്തിന് എണ്ണ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പലപ്പോഴും നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ എണ്ണ ഉപയോഗിച്ചു ഉണ്ടാക്കുന്ന ഭക്ഷണം ഡിമെന്‍ഷ്യ (Dementia) സാധ്യത കുറയ്ക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അങ്ങനെ എല്ല എണ്ണയും അല്ല, ഒലീവ് എണ്ണ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തി ഡിമെന്‍ഷ്യ സാധ്യത ഏതാണ്ട് 28 ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയിലേക്ക് ഇത് നയിക്കും. ലോകത്ത് ഏതാണ്ട് 55 ദശലക്ഷണം ഡിമെന്‍ഷ്യ ബാധിതരുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും 10 ദശലക്ഷം രോഗികള്‍ പുതിയതായി ഉണ്ടാക്കുന്നുണ്ട്. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പഠനത്തില്‍ ഒലീവ് എണ്ണയും തലച്ചോറിന്‍റെ ആരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. ഒലീവ് എണ്ണയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. വേഗത്തിലോ പതുക്കെയോ ആകാന്‍ പാടില്ല, സമയക്രമം പ്രധാനം; ആയുവേദ പ്രകാരം എങ്ങനെ ഭക്ഷണം കഴിക്കാം? ജനിതക മുൻകരുതലുകളും മൊത്തത്തിലുള്ള ഭക്ഷണ നിലവാരവും പരിഗണിക്കാതെ, പ്രതിദിനം കുറഞ്ഞത് ഏഴ് ഗ്രാം ഒലീവ് എണ്ണ കഴിച്ച ആളുകളില്‍ അപൂർവമായി ഒലീവ് എണ്ണ കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് ഡിമെൻഷ്യയുമായി ബന്ധപ്പെട്ട മരണ സാധ്യത 28 ശതമാനം കുറവാണെന്ന് പഠനം കണ്ടെത്തി. അമേരിക്കയില്‍ നിന്നുള്ള 4,749 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകളിൽ ഭക്ഷണക്രമം ആവർത്തിച്ച് അളക്കുന്നതിലൂടെയും സാമൂഹിക-ജനസംഖ്യാ, ജീവിതശൈലി ഘടകങ്ങൾ കണക്കിലെടുക്കുന്നതിലൂടെയും, ഒലീവ് ഓയിൽ ഉപയോഗം ഡിമെൻഷ്യ മരണനിരക്കിൽ ചെലുത്തുന്ന സ്വാധീനം കണ്ടെത്താന്‍ സാധിച്ചതായി പഠനത്തിന് നേതൃത്വം നല്‍കിയ ആനി ജൂലിയര്‍ ടെസിയർ പറയുന്നു. എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ഇടയ്ക്കിടെ പനി; ശരീരത്തിൽ കോർട്ടിസോൾ വർധിക്കുന്നതിന്റെ 5 ലക്ഷണങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഒലീവ് എണ്ണ മികച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കലോറി കൂടുതലായതിനാല്‍ മിതമായ ഉപയോഗമാണ് വിദഗ്ധര്‍ നിര്‍ദേക്കുന്നത്. ജെഎഎംഎ നെറ്റ് വര്‍ക്കിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം 18 Jun 2025 2:35 pm

വേഗത്തിലോ പതുക്കെയോ ആകാന്‍ പാടില്ല, സമയക്രമം പ്രധാനം; ആയുവേദ പ്രകാരം എങ്ങനെ ഭക്ഷണം കഴിക്കാം?

വാ യുവും ഭക്ഷണവുമില്ലാത്തെ നമ്മൾക്ക് ജീവിക്കാൻ കഴിയില്ല. ദിവസവും മൂന്ന് അല്ലെങ്കിൽ നാല് നേരം ഭക്ഷണം കഴിക്കുക എന്നതിനപ്പുറം, ഭക്ഷണ ശാസ്ത്രത്തെ കുറിച്ച് ആരും അത്ര ചിന്തിക്കാറില്ല. വിശപ്പ് മാറ്റാനായിട്ടുള്ള ഇന്ധമായിട്ട് മാത്രം ഭക്ഷണത്തെ കാണരുത്. ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നത് ഭക്ഷണത്തിൽ നിന്നാണ്. ആയുവേദം പ്രകാരം ഭക്ഷണം കഴിക്കുന്നതിന് ഒരു ചിട്ടയുണ്ട് (Ayurveda Food Habits). ഭക്ഷണത്തിന് രോ​ഗം മുക്തമാക്കാനുള്ള ശക്തിയുണ്ടെന്ന് ആയുർവേദം ചൂണ്ടിക്കാണിക്കുന്നു. ജങ്ക് ഫുഡ്സും ഫാസ്റ്റ് ഫുഡ്സും വി​രുദ്ധാഹാരങ്ങളും പലതരത്തിലുള്ള ദഹനപ്രശ്നങ്ങളും ആരോ​ഗ്യ സങ്കീർണതകൾക്കും കാരണമാകും. എന്തുകൊണ്ട് ആയുവേദം പ്രകാരമുള്ള ഭക്ഷണക്രമം ഭക്ഷണം എങ്ങനെ ബുദ്ധിപൂർവം കഴിക്കാമെന്ന് ആയുവേദം നമ്മെ പഠിപ്പിക്കുന്നു. ഭക്ഷണത്തെ മനസിലാക്കാതെയാണ് മിക്ക ആളുകളും ഭക്ഷണം കഴിക്കുന്നത്. തണുത്ത ഭക്ഷണം, മദ്യം, മധുര പാനീയങ്ങൾ തുടങ്ങിയവ ദഹന അ​ഗ്നി അണയ്ക്കുകയും ഇത് വിശപ്പില്ലായ്മയിലേക്കും പോഷകക്കുറവിലേക്കും നയിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കൂടാതെ കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കാനും പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താനും ഇത് കാരണമാകും. ആയുവേദ ഭക്ഷണക്രമത്തിലെ 12 ഗോള്‍ഡന്‍ റൂള്‍സ് ചൂടുള്ളതും പുതിയതുമായ ഭക്ഷണം കഴിക്കുക (ഉഷ്ന). ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്നു. തണുത്തതോ വീണ്ടും ചൂടാക്കിയതോ ആയ ഭക്ഷണം ഒഴിവാക്കുക. നേരിയ എണ്ണമയമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക (സ്നിഗ്ധ). ഇത് പോഷകങ്ങളുടെ ആഗിരണം സഹായിക്കുകയും വരൾച്ചയെ സന്തുലിതമാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന്‍റെ അളവില്‍ ശ്രദ്ധിക്കണം (മാത്ര). വയറ് പകുതി ഭക്ഷണം കൊണ്ടും കാൽ ഭാഗം വെള്ളം കൊണ്ടും നിറയ്ക്കുക, കാൽ ഭാഗം ഒഴിഞ്ഞു വയ്ക്കുക. ഭക്ഷണം ദഹിച്ച ശേഷം അടുത്ത ഭക്ഷണം കഴിക്കുക (ജിർനെ): ഭക്ഷണവും ലഘുഭക്ഷണവും ഒന്നിനുപുറകെ ഒന്നായി കഴിക്കുന്നത് ഒഴിവാക്കുക. പൊരുത്തപ്പെടാത്ത കോമ്പിനേഷനുകൾ ഒഴിവാക്കുക (വിരുദ്ധ ഭക്ഷണക്രമം). പാലും സിട്രസ് പഴങ്ങളും പോലുള്ളവ, അല്ലെങ്കിൽ ഒരു വലിയ ഭക്ഷണത്തിന് തൊട്ടുപിന്നാലെ മധുരപലഹാരം എന്നിവ വിരുദ്ധാഹാരങ്ങളാണ്. ശാന്തവും വൃത്തിയുള്ളതുമായ സ്ഥലത്തിരുന്ന ഭക്ഷണം കഴിക്കുക (ഇഷ്ട ദേശേ).ഭക്ഷണം കഴിക്കാനിരിക്കുന്ന ചുറ്റുപാടുകളും ദഹനത്തെ സ്വാധീനിക്കുന്നു. അധികം വേഗത്തിൽ ഭക്ഷണം കഴിക്കരുത് (ന അതി ദ്രുതം). രുചി അറിഞ്ഞ്, ശ്രദ്ധയോടെ സാവധാനം ഭക്ഷണം ചവയ്ക്കുക. വളരെ പതുക്കെ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക (ന അതി വിലമ്പിതം). ഭക്ഷണം തണുക്കുന്നതിനു മുമ്പ് കഴിച്ചെഴുന്നേല്‍ക്കണം. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് ഒഴിവാക്കുക (അജൽപാൻ). ഇത് വായു അകത്തുകടക്കുന്നതും ശ്രദ്ധ തിരിക്കുന്നതും കുറയ്ക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ വൈകാരിക അസ്വസ്ഥത ഒഴിവാക്കുക (അഹസൻ). മനസോടെ ഭക്ഷണം കഴിക്കുക (തൻ മനാഭുഞ്ജിത. ഭക്ഷണം കഴിക്കുന്ന പ്രവൃത്തിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രായം, കാലാവസ്ഥ, ദഹനം, രോഗം, ശരീരഘടന എന്നിവയെ അടിസ്ഥാനമാക്കി അനുയോജ്യമായ ഭക്ഷണം കഴിക്കുക (ആത്മ-അനുകുലം). ഭക്ഷണത്തിന്റെ കാര്യത്തിൽ സമയക്രമീകരണം ഒരു നിർണായക പങ്ക് വഹിക്കുന്നു. ദഹന അഗ്നി ശക്തമായിരിക്കുമ്പോള്‍ പ്രധാന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ദഹന എന്‍സൈമുകള്‍ നേര്‍ത്തതാകാതിരിക്കാന്‍ ഭക്ഷണത്തിനിടെ വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ സ്ക്രീന്‍ ടൈമും ഒഴിവാക്കുക. എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ഇടയ്ക്കിടെ പനി; ശരീരത്തിൽ കോർട്ടിസോൾ വർധിക്കുന്നതിന്റെ 5 ലക്ഷണങ്ങൾ പ്രഭാതഭക്ഷണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റ് എപ്പോഴും ഫ്രഷും ചൂടുള്ളതുമായിരിക്കാന്‍ ശ്രദ്ധിക്കുക. രാവിലെ ആറിനും പത്തുമണിക്കുമിടയില്‍ പ്രഭാതഭക്ഷണം കഴിക്കുക. ചൂടുള്ളതും, എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ ദഹന അഗ്നിയെ ഉണര്‍ത്താന്‍ സഹായിക്കും. പ്രഭാതഭക്ഷണത്തിന് ശേഷം കുളിക്കുന്നത് ഒഴിവാക്കുക. എന്നാല്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് കുളിക്കുന്നത് രക്തചംക്രമണത്തെയും അഗ്നിയുടെ പ്രൈംസിനെയും പിന്തുണയ്ക്കുന്നു. ഉച്ചഭക്ഷണം: പ്രധാന ഭക്ഷണം ഉച്ചയ്ക്ക് 12 മണിക്കും 2 മണിക്കും ഇടയിലുള്ള സമയം ദഹന അഗ്നി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു. ഈ സമയം ശരീരം പരമാവധി പോഷണം വേർതിരിച്ചെടുക്കാൻ തയ്യാറെടുക്കുന്നു. ഉച്ചഭക്ഷണം ഏറ്റവും വലുതും സമീകൃതവുമായ ഭക്ഷണമാക്കുക. ശരീരത്തെയും മനസ്സിനെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ മധുരം, പുളി, ഉപ്പ്, കയ്പ്പ്, എരിവ് തുടങ്ങിയ രുചികള്‍ ഉള്‍പ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം. രാത്രി 7 മണിക്ക് ശേഷം ചോറും റൊട്ടിയും കഴിക്കില്ല, ശില്‍പ ഷെട്ടിയുടെ നോ-കാര്‍ബ്സ് ഡയറ്റ് വൈറല്‍ അത്താഴം: ലളിതം ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പ്, അതായത് വൈകുന്നേരം 7 അല്ലെങ്കിൽ 8 മണിയോടെ അത്താഴം പൂർത്തിയാക്കാൻ ശ്രമിക്കുക. ലഘുവായതും ചൂടുള്ളതും ദഹിക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണം തിരഞ്ഞെടുക്കുക.

സമകാലിക മലയാളം 18 Jun 2025 12:40 pm

എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ഇടയ്ക്കിടെ പനി; ശരീരത്തിൽ കോർട്ടിസോൾ വർധിക്കുന്നതിന്റെ 5 ലക്ഷണങ്ങൾ

ഡെ ഡ്‌ലൈനും പെര്‍ഫെക്ഷനും പൊരുത്തപ്പെടാനുള്ള ഓട്ടത്തില്‍ സ്‌ട്രെസും നമ്മള്‍ക്കൊപ്പം ഒപ്പം കൂടുന്നു. വിട്ടുമാറാത്ത സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിന്‍റെ അളവു വര്‍ധിപ്പിക്കാം. മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ കോര്‍ട്ടിസോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോള്‍ (High Cortisol Level) സ്ഥിരമായി വര്‍ധിക്കുന്നത് ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കും. ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുമ്പോഴുള്ള 5 ലക്ഷണങ്ങള്‍ ശരീരഭാരം വര്‍ധിക്കുക ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരഭാരം വര്‍ധിപ്പിക്കും. കാരണങ്ങള്‍ കൂടാതെ ശരീരഭാരത്തില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ശരീരഭാരം വര്‍ധിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നു എന്നതിന്റെ പ്രകടമായ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു മധുരമുള്ളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കും. ഇത് ശരീരഭാരം വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു. വിട്ടുമാറാത്ത ക്ഷീണം വിട്ടുമാറാത്ത ക്ഷീണം വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നതിന്റെ ലക്ഷണമാകാം. കോര്‍ട്ടിസോള്‍ ഉറക്കചക്രത്തെ തടസപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യുന്നു. ദീര്‍ഘകാലം കോര്‍ട്ടിസോള്‍ ഉയരുന്നത്, നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് വിട്ടുമാറാത്ത ക്ഷീണത്തിന് കാരണം. അസ്വസ്ഥത മാനസിക സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ ഉയരുന്നത് മാനസികാരോഗ്യത്തെ ബാധിക്കാം. ഇത് മാനസികനില അസ്വസ്ഥപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം പോലുള്ളവയിലേക്ക് നയിക്കുകയും ചെയ്യുന്നു. കോര്‍ട്ടിസോള്‍ തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. ഇത് വികാരപ്രതികരണങ്ങളില്‍ മാറ്റം വരുത്തുന്നു. ഇടയ്ക്കിടെ പനി കോര്‍ട്ടിസോള്‍ ഉയരുന്നത് പ്രതിരോധശേഷി കുറയ്ക്കും കോര്‍ട്ടിസോള്‍ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം. പതിവായി കോര്‍ട്ടിസോള്‍ അളവു കൂടുന്നത് അസുഖങ്ങള്‍ പെട്ടെന്ന് പിടിപ്പെടാന്‍ കാരണമാകുന്നു. ചിലര്‍ക്ക് മുറിവുകള്‍ ഉണങ്ങാനും താമസം ഉണ്ടാകാം. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരത്തിന് രോഗാണുക്കള്‍, അണുബാധ എന്നിവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നു. മുഖക്കുരു, മുടി കൊഴിച്ചില്‍ കോര്‍ട്ടിസോള്‍ വര്‍ധിക്കുന്നത് മുഖക്കുരു ഉണ്ടാക്കുന്നു. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ചര്‍മത്തിന്റെയും മുടിയുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവു വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

സമകാലിക മലയാളം 17 Jun 2025 6:12 pm

സ്കൂള്‍ തുറന്നിട്ടും നിങ്ങള്‍ക്ക് സ്ട്രെസ് തന്നെയാണോ? സമയത്തെയും ഉത്കണ്ഠയെയും മാനേജ് ചെയ്യാൻ ചില ടിപ്സ്

ഓ രേ സമയം ആവേശവും ആശങ്കയും നിറഞ്ഞാതാണ് സ്കൂൾ തുറക്കുന്ന സമയം. അവധിക്കാലം കഴിഞ്ഞ് വീണ്ടും സ്കൂളുകളിലേക്ക് പോകുമ്പോൾ കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കൾക്കും സമ്മർദം ഉണ്ടാക്കാറുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും റീ ഷെഡ്യൂള്‍ ആവുകയാണ്. ടൈം മാനേജ്മെന്റ്, സെപ്പറേഷൻ ആങ്സൈറ്റി (Separation Anxiety) തുടങ്ങിയ പ്രശ്നങ്ങൾ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഈ കാലയളവിൽ സാധാരണമാണ്. എന്നാൽ ഇത്തരം ആശങ്ക ഉത്കണ്ഠയാകാതെ തടയാൻ നോക്കാം. പ്ലാനിങ് അടുത്ത ദിവസം അല്ലെങ്കില്‍ ഒരാഴ്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു എഴുതി വെയ്ക്കുന്നത്, ചെയ്യേണ്ട കാര്യങ്ങള്‍ക്ക് വ്യക്തതയും ടൈം മാനേജ് ചെയ്യുന്നതിനും ശാരീരികമായും മാനസികമായും നിങ്ങള്‍ സഹായിക്കും. വിഷ്വല്‍ ഷെഡ്യൂള്‍ സ്‌കൂള്‍ അല്ലെങ്കില്‍ പഠന സംബന്ധമായ പോസിറ്റീവ് കണ്ടന്റുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് ഒരു വിഷ്വല്‍ ഷെഡ്യൂള്‍ ഉണ്ടാക്കി നല്‍കുന്നത് (ഉദാ: കുട്ടികള്‍ക്കൊപ്പം കളിക്കാനുള്ള സമയം, കഥ പറയാനുള്ള സമയം) അവര്‍ക്ക് സ്കൂളില്‍ പോകാനുള്ള താല്‍പര്യം വര്‍ധിപ്പിക്കും. 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' സ്‌കൂളില്‍ കുട്ടികള്‍ക്കായി ഒരു കംഫോര്‍ട്ട് സോണ്‍ ഉണ്ടാക്കിയെടുക്കാന്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. കുട്ടികള്‍ക്ക് സ്കൂള്‍ അന്തരീക്ഷം മികച്ചതാകുന്ന വഴി അവരെ പഠിക്കാനും സാമൂഹികമായി ഇടപെടാനും പ്രാപ്തരാക്കും.

സമകാലിക മലയാളം 17 Jun 2025 2:50 pm

പല്ലു പറിക്കാന്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ 9 വയസുകാരി മരിച്ചു, വില്ലനായത് അപൂര്‍വ രോഗം, എന്താണ് മെത്തമോഗ്ലോബിനെമിയ?

കാ ലിഫോര്‍ണിയയില്‍ ദന്ത ശസ്ത്രക്രിയ നടത്തുന്നതിന് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്‍പതു വയസുകാരി മരിച്ചു. മാര്‍ച്ച് 18 ന് വിസ്റ്റയിലെ ഡ്രീംടൈം ഡെന്‍റിസ്ട്രിയിൽ വച്ചാണ് കുട്ടിക്ക് അനസ്തേഷ്യ നല്‍കിയത്. അനസ്തേഷ്യ നല്‍കി ശേഷം ചികിത്സ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കുട്ടി മരിക്കുകയായിരുന്നു. ചികിത്സയിലുടനീളം അനസ്തേഷ്യനിസ്റ്റ് കുട്ടിയെ നിരീക്ഷിച്ചിരുന്നു. എന്നാല്‍, സങ്കീർണതകളൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് ദന്തഡോക്ടറായ ഡോ. റയാന്‍ വാട്ട്കിന്‍സ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിലെ റിക്കവറി മുറിയില്‍ വിശ്രമിച്ച ശേഷം കുട്ടിയും കുടുംബവും വീട്ടിലേക്ക് മടങ്ങി. എന്നാല്‍ യാത്രയ്ക്കിടെ കുട്ടി ഉറങ്ങിപ്പോവുകയും ഏറെ നേരം കഴിഞ്ഞിട്ടും ഉണരാത്ത സാഹചര്യം വന്നപ്പോള്‍ വീണ്ടും ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. വില്ലന്‍ മെത്തമോഗ്ലോബിനെമിയ സില്‍വാന മൊറീനോ എന്ന ഒന്‍പതു വയസുകാരിയുടെ മരണത്തിന് പിന്നില്‍ മെത്തമോഗ്ലോബിനെമിയ (Methemoglobinemia) എന്ന അപൂര്‍വ ബ്ലെഡ് ഡിസോര്‍ഡര്‍ ആണെന്ന് കണ്ടെത്തി. ചുവന്ന രക്താണുക്കള്‍ക്ക് ഓക്സിജന്‍ വഹിക്കാനുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണ് മെത്തമോഗ്ലോബിനെമിയ. ഹീമോഗ്ലോബിന്‍ ആണ് ഓക്സിജന്‍ ശരീരത്തിലെ എല്ലാ കലകളിലും ഓക്സിന്‍ എത്തിക്കുന്നതിന് ഒരു ഏജന്‍റ് ആയി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മെത്തമോഗ്ലോബിനെമിയ ഉള്ള ആളുകളില്‍ മെത്തമോഗ്ലോബിന്‍ എന്ന സംയുക്തം രൂപപ്പെടുകയും ഓക്സിജന്‍ സഞ്ചാരം തടയുകയും ചെയ്യും. ജനിതകം അല്ലെങ്കില്‍ ചില മരുന്നുകളുടെയോ കെമിക്കലുകളുടെയോ, നൈട്രേറ്റ് അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നതു കൊണ്ടോ മെത്തമോഗ്ലോബിനെമിയ എന്ന അവസ്ഥ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചര്‍മത്തിന്‍റെ നിറ വ്യത്യാസം, ശ്വസതടസങ്ങള്‍, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ മെത്തമോഗ്ലോബിനെമിയ ഉള്ളവരില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രോഗാവസ്ഥ കണ്ടെത്താതെ പോകുന്നതോ ചികിത്സിക്കാതെയിരിക്കുന്നതോ ഗുരുതര ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. മരണം വരെ ഇതു മൂലം ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' അനസ്‌തേഷ്യയും മെത്തമോഗ്ലോബിനെമിയയും മരിച്ച സില്‍വാന മൊറീനോയ്ക്ക് മെത്തമോഗ്ലോബിനെമിയ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തി. അനസ്‌തേഷ്യ മെത്തമോഗ്ലോബിനെമിയയെ ട്രിഗര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ബെന്‍സോകെയ്ന്‍, പ്രിലോകെയ്ന്‍ അല്ലെങ്കില്‍ ഉയര്‍ന്ന അളവില്‍ ലിഡോകെയ്ന്‍ പോലുള്ള ചിലതരം ലോക്കന്‍ അനസ്‌തെറ്റിക്‌സ്. ഇത്തരം മരുന്നുകള്‍ രക്തത്തില്‍ മെത്തമോഗ്ലോബിലിന്‍ രൂപപ്പെടാന്‍ കാരണമാകും. ഇത് ചുവന്ന രക്താണുക്കള്‍ക്ക് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവു നഷ്ടപ്പെടുത്തും. രണ്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഫാറ്റി ലിവർ ഒഴിവാക്കാം, ലക്ഷണങ്ങൾ നിസാരമാക്കരുത് കുഞ്ഞുകള്‍, ജനിതക സംവേദനക്ഷമത, ശസ്ത്രക്രിയ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന അളവില്‍ മരുന്നുകള്‍ എടുക്കുന്നവരിലും അപകടസാധ്യത ഇരട്ടിയാക്കും. സില്‍വാന മൊറീനോയുടെ മരണം അനസ്തേഷ്യയുടെ പാര്‍ശ്വഫലമൂലമല്ലെന്നും രോഗനിർണയം ചെയ്യാത്തതോ/കണ്ടെത്താത്തതോ ആയ മെഡിക്കൽ അവസ്ഥ മൂലമാണെന്നും സാഡിയാഗോ കൗണ്ടി മെഡിക്കല്‍ എക്സാമിനല്‍ വിശദീകരിച്ചു.

സമകാലിക മലയാളം 17 Jun 2025 11:22 am

'അറിയാം അകറ്റാം അരിവാള്‍കോശ രോഗം'

തിരുവനന്തപുരം: സിക്കിള്‍സെല്‍ (Sickle cell disease) രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പും ട്രൈബല്‍ വകുപ്പും ചേര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സിക്കിള്‍സെല്‍ രോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, സഹായ പദ്ധതികള്‍ എന്നിവയില്‍ അവബോധം നല്‍കും. രോഗബാധിതര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഗോത്രഭാഷയില്‍ ഉള്‍പ്പെടെ പ്രത്യേക സന്ദേശങ്ങളും തയ്യാറാക്കുന്നതാണ്. 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' പ്രത്യേക ക്യാമ്പയിന്റെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഗോത്രവര്‍ഗ വിഭാഗത്തിലെ സിക്കിള്‍സെല്‍ രോഗികളെ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്രീനിംഗ് നടത്തി വരുന്നു. 2007 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സിക്കിള്‍സെല്‍ സമഗ്ര ചികിത്സാ പദ്ധതിയ്ക്ക് തുടക്കമിട്ടു. വയനാട്, അട്ടപ്പാടി മേഖലയിലുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ ഇതിനായി സ്‌ക്രീനിംഗ് ടെസ്റ്റുകളും തുടര്‍ ചികിത്സകളും നടത്തിവരുന്നു. 2023ലാണ് പദ്ധതി സമഗ്രമായി നടപ്പിലാക്കിയത്. ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 17 സംസ്ഥാനങ്ങളിലായി രോഗബാധ കൂടുതലായുള്ള പ്രദേശങ്ങളില്‍ മാത്രമാണ് പദ്ധതി ആരംഭിച്ചത്. കേരളത്തില്‍ ഈ പദ്ധതിയുടെ സേവനം നിലമ്പൂര്‍, അട്ടപ്പാടി ബ്ലോക്കുകളില്‍ കൂടി വ്യാപിപ്പിച്ചു. ഈ വര്‍ഷം കണ്ണൂര്‍, കാസര്‍കോട്്, ഇടുക്കി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍, ട്രൈബല്‍ വകുപ്പ് ജോ. ഡയറക്ടര്‍, അസി. ഡയറക്ടര്‍, യൂണിസെഫ് പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം 16 Jun 2025 7:51 pm

രണ്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഫാറ്റി ലിവർ ഒഴിവാക്കാം, ലക്ഷണങ്ങൾ നിസാരമാക്കരുത്

ര ണ്ടേരണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കരൾ രോ​ഗങ്ങളെ ഒരു കൈ അകലത്തിൽ നിർത്താമെന്ന് പ്രശസ്ത ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ സൗരഭ് സേഥി. മദ്യപാനം ഒഴിവാക്കുക, മെറ്റബോളിസം മെച്ചപ്പെടുത്തുക- ഈ രണ്ട് കാര്യങ്ങൾ കരളിനെ ദീർധകാലം സംരക്ഷിക്കുമെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. മദ്യപാനത്തിൽ സുരക്ഷിതമായ ഒരു അളവില്ല, മിതമായ മദ്യപാനം പോലും കരളിന്റെ ആരോ​ഗ്യത്തെ നശിപ്പിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹനില അനിയന്ത്രിതമാവുകയും വയറ് ചാടുകയും ഇൻസുലിൻ പ്രതിരോധം ഉണ്ടാവുകയുമാെക്കെ ചെയ്യുന്നതാണ് മോശം മെറ്റബോളിക് ആരോ​ഗ്യം എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ (Fatty liver) ഡിസീസിന് കാരണമാവുകയും ചെയ്യുന്നു. മധുരം പരമാവധി കുറയ്ക്കുക, ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക, മെച്ചപ്പെട്ട ഉറക്കം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്നത് ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. View this post on Instagram A post shared by Saurabh Sethi (@doctor.sethi) ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം, മിയാസാക്കിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ എന്താണ്ട് ഫാറ്റി ലിവർ കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോ​ഗം കണ്ടുവരുന്നത്. മഴക്കാലത്ത് ചുമയും തുമ്മലും, സീസണല്‍ അലര്‍ജി പ്രതിരോധിക്കാന്‍ വീട്ടിലെ പൊടിക്കൈകള്‍ വയറുവേദന, ‌വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പിൽ മാറ്റം പ്രകടമാകുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും.

സമകാലിക മലയാളം 15 Jun 2025 6:09 pm

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം, മിയാസാക്കിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

തേനൂറും മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരുമില്ല, കിളിച്ചുണ്ടൻ, മൂവാണ്ടൻ തുടങ്ങിയ നാടൻമാങ്ങകളും വിദേശികളുമായി ഒരു നൂറായിരം വെറൈറ്റി മാങ്ങകൾ ഇന്ന് വിപണിയിലുണ്ട്. ഇനം അനുസരിച്ച് മാമ്പഴത്തിന്റെ വിലയിലും മാറ്റം വരും. ജപ്പാനിലെ മിയാസാക്കി ((Miyazaki Mangoes) എന്ന മാമ്പഴമാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം. ഒരു കിലോ ​ഗ്രാമിന് ഏതാണ്ട് രണ്ടര ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വില. ജപ്പാനിലെ ക്യൂഷു പ്രവിശ്യയിലെ മിയാസാക്കി എന്ന നഗരത്തില്‍ നിന്നാണ് ഇവയുടെ ഉത്ഭവം. മിയാസാക്കി സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രാദേശിക കര്‍ഷകരമായി ചേര്‍ന്ന് 1980-കളിൽ വികസിപ്പിച്ചെടുന്ന മാമ്പഴത്തിന് മിയാസാക്കി എന്നു തന്നെയാണ് പേരും നൽകിയിരിക്കുന്നത്. അതല്ല, 1870 മുതല്‍ തന്നെ ജാപ്പനീസ് ചരിത്രത്തിലെ മീജി കാലഘട്ടത്തില്‍ മിയാസാക്കി മാമ്പഴങ്ങളുണ്ടായിരുന്നുവെന്നും വാദമുണ്ട്. 1980 കളില്‍ ജപ്പാനിലെ ക്യൂഷു മേഖലയിലെ മിയാസാക്കി പ്രദേശത്താണ് മാമ്പഴത്തിന്റെ വാണിജ്യ ഉൽപാദനം ആരംഭിച്ചത്. അങ്ങനെയാണ് മാമ്പഴത്തിന് മിയാസാക്കി എന്ന പേരുവീണത്. മഴക്കാലത്ത് ചുമയും തുമ്മലും, സീസണല്‍ അലര്‍ജി പ്രതിരോധിക്കാന്‍ വീട്ടിലെ പൊടിക്കൈകള്‍ കടുത്ത ചുവന്ന നിറത്തിൽ വലിപ്പം കൂടിയ മാമ്പഴങ്ങളാണ് മിയാസാക്കി. രുചികൊണ്ട് മാത്രമല്ല, ആരോ​ഗ്യ ​ഗുണത്തിനും പേരുകേട്ടതാണ് മിയാസാക്കി മാമ്പഴങ്ങൾ. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായി മാമ്പഴങ്ങൾ ആയുസ് വർധിപ്പിക്കുമെന്നാണ് ജപ്പാനിലെ വിശ്വാസം. ബീറ്റാ കരോട്ടിനും ഫോളിക് ആസിഡും അടങ്ങിയ മിയാസാക്കി മാങ്ങകള്‍ കണ്ണുകളുടെ ആരോഗ്യം നിലനിർത്താന്‍ ഏറെ സഹായകരമാണ്. 'ഇത് എനിക്കും സംഭവിക്കുമോ?' ഉറക്കം നഷ്ടപ്പെടുത്തുന്ന ഉത്കണ്ഠ, എന്താണ് ആന്റിസിപ്പേറ്ററി ആങ്സൈറ്റി ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇവയുണ്ടാകുന്നത്. സവിശേഷമായ കൃഷിരീതികള്‍ കൊണ്ടാണ് ഈ മാമ്പഴത്തിന് വില കൂടുന്നത്. അതിസൂക്ഷ്മതയോടെയാണ് മിയാസാക്കി മാമ്പഴ കൃഷി നടത്തുന്നത്. ചൂടേറിയ കാലാവസ്ഥ, സൂര്യപ്രകാശം, മഴ തുടങ്ങിയവയെല്ലാം മാമ്പഴങ്ങളുടെ രുചിയേയും ഗുണത്തേയും സ്വാധീനിക്കും. ചുവന്ന നിറത്തിലുള്ള മാമ്പഴത്തിന്റെ ഉള്ളില്‍ കടും മഞ്ഞ നിറമാണ്. ജപ്പാനിലെ മിയാസാക്കി പ്രിഫെക്ചറില്‍ നിന്നാണ് ഈ പഴം വരുന്നത്. ഈ മാമ്പഴം ഒന്നിന് 350--550 ഗ്രാം വരെ ഭാരമുണ്ട്. ഈ മാമ്പഴത്തെ എഗ് ഓഫ് ദ സണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. മുട്ടയുടെ ആകൃതിയും തിളക്കമുള്ള നിറവുമാണ് ഇതിനെ ഇങ്ങനെ വിളിക്കാന്‍ കാരണം.

സമകാലിക മലയാളം 15 Jun 2025 5:37 pm

മഴക്കാലത്ത് ചുമയും തുമ്മലും, സീസണല്‍ അലര്‍ജി പ്രതിരോധിക്കാന്‍ വീട്ടിലെ പൊടിക്കൈകള്‍

മ ഴക്കാലം മനസിന് ഗൃഹാതുരത്വവും സന്തോഷവുമൊക്കെ ഉണർത്തുമെങ്കിലും ആരോ​ഗ്യത്തിന് അത്ര നല്ല സീസൺ അല്ല. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെ പലതരത്തിലുള്ള അസുഖങ്ങളും പിടിമുറുക്കാൻ സാധ്യതയുണ്ട്. പനി, ജലദോഷം, തുമ്മൽ, ശരീരവേദന അങ്ങനെ തുടങ്ങിയവ സീസണൽ അലർജിയുടെ (Seasonal Allergies) സാധാരണ ലക്ഷണങ്ങളാണ്. അവയിൽ പലതിനും നമ്മുടെ അടുക്കളയിൽ തന്നെ പരിഹാരമുണ്ട്. തണുപ്പ്, ഈർപ്പം, പൂമ്പൊടി, ഫം​ഗസ്, ബാക്ടീരിയ, കീടങ്ങൾ തുടങ്ങിയവയാണ് അലർജി ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങൾ. ഏറ്റവും പരമപ്രധാനമായ കാര്യം ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വവും പാലിക്കുക എന്നതാണ്. സീസണൽ അലജിയെ പ്രതിരോധിക്കുന്നതിന് ചില വീട്ടിലെ പൊടിക്കൈകൾ നോക്കാം. മഴക്കാല അലർജികൾക്ക് വീട്ടിലെ ചില പൊടിക്കൈകള്‍ തുളസി, മഞ്ഞൾ, ഇഞ്ചി തുളസി, മഞ്ഞൾ, ഇഞ്ചി എന്നിവ മഴക്കാലത്ത് അടുക്കളയിൽ പ്രത്യേകം സൂക്ഷിക്കാൻ മറക്കരുത്. തുളസി വെള്ളം തിളപ്പിച്ചത് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും. ആസ്ത്മയോ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവർക്ക് ദിവസവും ഒരു കപ്പ് വെള്ളം കുടിക്കാം. മഞ്ഞൾ ചേർത്ത പാൽ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്. പതിവു ചായയിൽ അൽപം ഇഞ്ചി ചേർക്കുന്നത് മഴക്കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാനും തൊണ്ടവേ​ദന കുറയ്ക്കാനും സഹായിക്കും. 'ഇത് എനിക്കും സംഭവിക്കുമോ?' ഉറക്കം നഷ്ടപ്പെടുത്തുന്ന ഉത്കണ്ഠ, എന്താണ് ആന്റിസിപ്പേറ്ററി ആങ്സൈറ്റി യൂക്കാലിപ്റ്റസ് മൂക്കടപ്പ്, തുമ്മൽ പോലുള്ള പ്രശ്നങ്ങൾക്ക് ആവി പിടിക്കുമ്പോൾ അതിലേക്ക് അൽപം യൂക്കാലിപ്റ്റസ് ഓയിൽ ചേർക്കുന്നത് മൂക്കും തൊണ്ടയും ഉൾപ്പെടെ മുഴുവൻ നാസികാദ്വാരം തുറക്കാനും ശ്വസനം എളുപ്പമാക്കാനും സഹായിക്കും. ഇത് തുമ്മലും പ്രകോപനവും കുറയ്ക്കാൻ സഹായിക്കുന്നു. ​ ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മഴക്കാലത്ത് സീസണൽ അലർജി കുറയ്ക്കാനും ഊർജ്ജസ്വലരാക്കാനും സഹായിക്കും. ചൂടുള്ള ഗ്രീൻ ടീ, കമോമൈൽ ടീ, ലമൺ ടീ തുടങ്ങിയവ തൊണ്ടവേദനയിലെ സമ്മർദം ഒഴിവാക്കാൻ സഹായിക്കുന്നു. അലർജി പ്രതിപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥത ശമിപ്പിക്കുന്നു, മെറ്റബോളിസം മെച്ചപ്പെടുത്തുന്നു, കൂടാതെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. 'വാച്ചിന്' പകരം 'ഹാൻഡ് ക്ലോക്ക്', വാക്കുകൾ തെറ്റിക്കുന്നത് മനഃപൂർവമല്ല, ഡിമെൻഷ്യയുടെ 5 പ്രാരംഭ ലക്ഷണങ്ങൾ വിറ്റാമിനുകൾ വിറ്റാമിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ പ്രധാനമാണ്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ സിട്രസ് പഴങ്ങൾ; ചിയ വിത്തുകൾ, ചണവിത്ത്, വാൽനട്ട് തുടങ്ങിയ ഒമേഗ -3 സമ്പുഷ്ടമായ ചേരുവകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സമകാലിക മലയാളം 15 Jun 2025 4:11 pm

'ഇത് എനിക്കും സംഭവിക്കുമോ?'ഉറക്കം നഷ്ടപ്പെടുത്തുന്ന ഉത്കണ്ഠ, എന്താണ് ആന്റിസിപ്പേറ്ററി ആങ്സൈറ്റി

അ ഹമ്മദാബാദ് വിമാനദുരന്തം രാജ്യത്തെ ആകെ നടുക്കിയ സംഭവമാണ്. ടിവിയും പത്രവും തുറന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും വിമാനയാത്ര സംബന്ധിച്ച് വലിയ രീതിയിലുള്ള ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കിയിട്ടുണ്ട്. ഇത് ആന്‍റിസിപ്പേറ്ററി ആങ്സൈറ്റിയിലേക്ക് (Anticipatory Anxiety) നയിക്കാം. മിക്ക ആളുകളിലും ഭാവി സംഭവങ്ങളെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ ആശങ്കയോ ആശ്ചര്യമോ ഉണ്ടാകാം. ഇത് സാധാരണമാണ്. എന്നാല്‍ പരിധി കടക്കുമ്പോഴാണ് ആന്‍റിസിപ്പേറ്ററി ആങ്സൈറ്റി പ്രശ്നമാകുന്നത്. ഇത് ഒരു പ്രത്യേക തകരാറല്ല, എന്നാല്‍ വിവിധ ഉത്കണ്ഠാ വൈകല്യങ്ങളിലും അനുബന്ധ അവസ്ഥകളിലും കാണപ്പെടുന്ന ഒരു സാധാരണ ലക്ഷണമാണ്. നേരിയ അസ്വസ്ഥത മുതൽ തീവ്രമായ ഭയം വരെ ഈ ഉത്കണ്ഠയ്ക്ക് കാരണമാകാം. 'വാച്ചിന്' പകരം 'ഹാൻഡ് ക്ലോക്ക്', വാക്കുകൾ തെറ്റിക്കുന്നത് മനഃപൂർവമല്ല, ഡിമെൻഷ്യയുടെ 5 പ്രാരംഭ ലക്ഷണങ്ങൾ ലക്ഷണങ്ങള്‍ അനാവശ്യമായ ഭയം പിരിമുറുക്കം അസ്വസ്ഥത അല്ലെങ്കിൽ ക്ഷോഭം ഏറ്റവും മോശം അവസ്ഥ പ്രതീക്ഷിക്കുക അപകട ലക്ഷണങ്ങൾക്കായി ജാഗ്രത പാലിക്കുക ഹൃദയമിടിപ്പ്, ശ്വാസതടസ്സം തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ അമിതമായി വിയർക്കിക, വിറയ്ക്കുക വയറിളക്കം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ ഓരോരുത്തരും ശ്വസിക്കുന്നത് വ്യത്യസ്തമായി, വിരലടയാളം പോലെ ഉപയോഗിക്കാവുന്ന ഐഡന്‍റിഫിക്കേഷന്‍ ടൂൾ; പഠനം ആന്‍റിസിപ്പേറ്ററി ആങ്സൈറ്റി ഒഴിവാക്കാന്‍ ചില ടിപ്സ് കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നത് പ്രധാനമാണ്, എന്നാൽ എല്ലാത്തിനും അതിരുകൾ ഉണ്ടാകണം. പ്രധാനപ്പെട്ടതും വിശ്വസ്ഥവുമായ ഇടങ്ങളിൽ നിന്ന് വാർത്തകൾ മനസിലാക്കുക. അനാവശ്യമായ സ്ക്രോളിങ് ഒഴിവാക്കുക. നെഗറ്റീവ് വാർത്തകളിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുക. പേടി വരുമ്പോൾ അത് വലിയൊരു തടസമായിട്ടാണ് നമ്മളിൽ അത് അനുഭവപ്പെടുക. അത്തരം സന്ദർഭങ്ങളിൽ, ക്ഷമയോടെ ചിന്തിക്കുക. ഇത്തരം സംഭവങ്ങൾ എത്രത്തോളം ആവര്‍ത്തിച്ചു സംഭവിക്കാറുണ്ട്. ഇത് വ്യാജമാണോയെന്ന് തിരിച്ചറിയുക. ഒരു പരിധി വരെ പേടി മാറാൻ സഹായിക്കും. ആരോഗ്യകരമായ ദിനചര്യ പിന്തുടരുന്നതും ആന്‍റിസിപ്പേറ്ററി ആങ്സൈറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഉത്കണ്ഠ നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ വൈദ്യസഹായം തേടാവുന്നതാണ്.

സമകാലിക മലയാളം 15 Jun 2025 2:41 pm

'വാച്ചിന്'പകരം 'ഹാൻഡ് ക്ലോക്ക്', വാക്കുകൾ തെറ്റിക്കുന്നത് മനഃപൂർവമല്ല, ഡിമെൻഷ്യയുടെ 5 പ്രാരംഭ ലക്ഷണങ്ങൾ

ഇ ടയ്ക്കിടെയുള്ള മറവി അല്ലെങ്കിൽ മന്ദ​ഗതിയിലുള്ള പ്രോസസ്സിങ് പോലുള്ള ചില വൈജ്ഞാനിക മാറ്റങ്ങൾ പ്രായമാകുമ്പോൾ സാധാരണമാണ്. എന്നാൽ ഡിമെൻഷ്യ യുടെ ചില പ്രാരംഭ ലക്ഷണങ്ങൾ ഇത്തരത്തിൽ സാധാരണ വാർദ്ധക്യമായി തെറ്റിദ്ധരിക്കാറുണ്ട്. തലച്ചോറിനെ ബാധിക്കുന്ന ഒരു സാധാരണവും വൈകല്യം ഉണ്ടാക്കുന്നതുമായ രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ . ആ​ഗോളതലത്തിൽ ഏതാണ്ട് 55 ദശലക്ഷത്തിലധികം ആളുകൾ ഡിമെൻഷ്യ ബാധിതരാണെന്നാണ് കണക്ക്, ഇത് 2050 ആകുമ്പോഴേക്കും മൂന്ന് ഇരട്ടിയായേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. ഡിമെൻഷ്യ യുടെ 5 പ്രാരംഭ ലക്ഷണങ്ങൾ (Dementia Symptoms) വാക്കുകൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്നത് വാക്കുകൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ട് ഒരു വാക്കോ പേരോ ഇടയ്ക്കിടെ മറന്നുപോകുന്നത് സാധാരണമാണ്, പ്രത്യേകിച്ചും പതിവായി ഉപയോഗിക്കാത്തവ. എന്നാൽ സംഭാഷണങ്ങൾക്കിടയിൽ ശരിയായ വാക്കുകൾ കണ്ടെത്തുന്നതിൽ നിരന്തരമായ വെല്ലുവിളികൾ ഉണ്ടാകുന്നത് ഡിമെൻഷ്യയുടെ ഒരു പ്രാരംഭ ലക്ഷണമാണ്. സംസാരിക്കുന്നതിനിടെ പകുതിയിൽ നിർത്തുകയോ, ആ കാര്യം പോലുള്ള ഫില്ലറുകൾ ഉപയോഗിക്കുകയോ, വാച്ചിനെ ഹാൻഡ്-ക്ലോക്ക് എന്ന് വിളിക്കുന്നത് പോലുള്ള വാക്കുകൾ തെറ്റായി പറയുകയോ ചെയ്തേക്കാം. വസ്തുക്കൾ സാധാരണമല്ലാത്ത സ്ഥലങ്ങളിൽ മറന്നു വെയ്ക്കുന്നു വസ്തുക്കൾ സാധാരണമല്ലാത്ത സ്ഥലങ്ങളിൽ മറന്നു വെയ്ക്കുന്നു വസ്തുക്കൾ മറന്നുവെയ്ക്കുന്നത് വാർദ്ധക്യത്തിൽ സാധാരണമാണ്. എന്നാൽ ഡിമെൻഷ്യ ബാധിച്ച വ്യക്തികൾ സാധനങ്ങൾ അവിടെയിവിടെയാണ് നിക്ഷേപിക്കുകയും അവ കണ്ടെത്താൻ കഴിയാതെ വരികയയും ചെയ്തേക്കാം. ഉദ്ദാ. റഫ്രിജറേറ്ററിനുള്ളിൽ വാലറ്റോ ഡ്രോയറിൽ റിമോട്ടോ വെയ്ക്കുന്നത് അശ്രദ്ധയെക്കാൾ കൂടുതലാണ്. ഈ പെരുമാറ്റം ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം. സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്നത് സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്നത് ഒത്തുചേരലുകളും കൂട്ടായ്മയും ആസ്വദിച്ചിരുന്ന ഒരാൾ അവയിൽ നിന്ന് പിൻവാങ്ങുന്നത് താൽപ്പര്യക്കുറവ് കൊണ്ടല്ല, മറിച്ച് അവരുടെ വൈജ്ഞാനിക ബുദ്ധിമുട്ടുകൾ കാരണം അവർക്ക് അമിതഭാരമോ ലജ്ജയോ തോന്നുന്നതു കൊണ്ടാകാം. അവർ ഫോൺ കോളുകൾ ഒഴിവാക്കുകയോ, ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്ന ഹോബികൾ ചെയ്യുന്നത് നിർത്തുകയോ ചെയ്‌തേക്കാം. ഈ പിൻവാങ്ങൽ പലപ്പോഴും ഓർമക്കുറവുകളോ ആശയക്കുഴപ്പമോ മറയ്ക്കുന്നതിനുള്ള ഒരു പരിഹാരമാണ്. സാമ്പത്തിക മാനേജ്‌മെന്റിലെ മാറ്റങ്ങൾ സാമ്പത്തിക മാനേജ്‌മെന്റിലെ മാറ്റങ്ങൾ ഡിമെൻഷ്യ തീരുമാനമെടുക്കൽ കഴിവുകളെയും ബാധിച്ചേക്കാം. ബില്ലുകൾ അടയ്ക്കാൻ മറക്കുക, അസാധാരണമായ ഷോപ്പിങ് നടത്തുക, അല്ലെങ്കിൽ തട്ടിപ്പുകൾക്ക് ഇരയാകുക തുടങ്ങിയ മോശം സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയേക്കാം. സാമ്പത്തിക പെരുമാറ്റത്തിലെ ഈ മാറ്റങ്ങൾ വൈജ്ഞാനിക തകർച്ചയുടെ പ്രാരംഭ സൂചകങ്ങളാകാം. മാനസികാവസ്ഥയിലെ മാറ്റം മാനസികാവസ്ഥയിലെ മാറ്റം മാനസികാവസ്ഥയിലും വ്യക്തിത്വത്തിലും ഉണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങളാകാം. ഒരു വ്യക്തി അസാധാരണമായി ഉത്കണ്ഠാകുലനാകുകയോ, ഭയക്കുകയോ, സംശയാസ്പദമാകുകയോ, വിഷാദരോഗിയാകുകയോ ചെയ്തേക്കാം. ചെറിയ കാര്യങ്ങളിൽ പോലും അവർ പ്രകോപനമോ കോപമോ പ്രകടിപ്പിച്ചേക്കാം. ഈ മാറ്റങ്ങൾ സാധാരണ വാർദ്ധക്യമോ സമ്മർദ്ദമോ ആയി തെറ്റിദ്ധരിക്കപ്പെടാം, പക്ഷേ അവ ദീർഘകാലം നിലനിൽക്കുന്നുവെങ്കിൽ, ചില അടിസ്ഥാന വൈജ്ഞാനിക പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

സമകാലിക മലയാളം 15 Jun 2025 12:19 pm

എസി മുറിയില്‍ ഉറങ്ങുന്നവര്‍ ഒരു ബക്കറ്റ് വെള്ളം കൂടി കരുതണം, ചര്‍മം വരണ്ടു പോകില്ല, ഉറക്കം മെച്ചപ്പെടും

എ സി മുറിയില്‍ ഉറങ്ങുന്നവര്‍ ഒരു ബക്കറ്റ് വെള്ളം കൂടി കരുതണം. വിചിത്രമായി തോന്നുന്നുണ്ടാവുമല്ലേ? താപനില കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കൂടി നീക്കിയാണ് എസി (Air Conditioner) പ്രവർത്തിക്കുന്നത്. അതായത്, തണുത്ത വരണ്ട വായു. ഇത് ചർമപ്രശ്നങ്ങൾ മുതൽ ശ്വാസകോശ ആരോ​ഗ്യത്തെ വരെ ബാധിക്കാം. ദീർഘനേരം എസിക്കുള്ളിൽ ഇരിക്കുന്നത് ചര്‍മവും ചുണ്ടുകളും വരണ്ടതാകാനും കണ്ണുകള്‍ക്ക് ചൊറിച്ചില്‍, മൂക്കിന് അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. സൈനസ് അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗാവസ്ഥ വഷളാക്കാനും ഇത് ഇടയാക്കും. ഡിഎന്‍എ പരിശോധന എങ്ങനെ? അസ്ഥി സാമ്പിളുകളുടെ പ്രാധാന്യം?; അറിയേണ്ടതെല്ലാം ഒരു ബക്കറ്റ് വെള്ളം എന്നാൽ ഒരു ബക്കറ്റ് വെള്ളത്തിൽ ഇതിനെല്ലാം ഉള്ള പരിഹാരമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വെള്ളം പ്രകൃതിദത്ത ഹ്യുമിഡിഫയറാണ്. വെള്ളം തുറന്നു വെയ്ക്കുമ്പോൾ അത് അന്തരീക്ഷത്തിലേക്ക് ക്രമേണ ബാഷ്പീകരിച്ചു പോവുകയും വായുവിനെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. മാത്രമല്ല വായു സഞ്ചാരം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും മെച്ചപ്പെട്ട ഉറക്കം കിട്ടാനും സഹായിക്കും. ബ്രേക്ക്അപ്പും പ്രണയവും എങ്ങനെ കൈകാര്യം ചെയ്യാം?; പുതിയ കോഴ്സ് ആരംഭിച്ച് ഡൽഹി സർവകലാശാല എങ്ങനെ ചെയ്യണം എസി മുറിയുടെ ഒരു കോണിൽ തുറന്ന ബക്കറ്റിൽ വെള്ളം വെയ്ക്കുന്നതാണ് ഉത്തമം. അതിലേക്ക് അൽപം എസെൻഷ്യൽ ഓയിൽ അല്ലെങ്കിൽ നാരങ്ങയുടെ തൊലി ചേര്‍ക്കുക. ഇത് മുറിക്ക് ഒരു ഫ്രഷായ മണം നൽകുന്നു. വെള്ളം ദിവസവും മാറാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കൊതുകു പെരുകാനോ വെള്ളം കെട്ടിനിന്ന് ദുർ​ഗന്ധം ഉണ്ടാക്കാനോ കാരണമാകും.

സമകാലിക മലയാളം 14 Jun 2025 2:54 pm

ബ്രേക്ക്അപ്പും പ്രണയവും എങ്ങനെ കൈകാര്യം ചെയ്യാം?; പുതിയ കോഴ്സ് ആരംഭിച്ച് ഡൽഹി സർവകലാശാല

ഡ ല്‍ഹി സര്‍വകലാശാല വിപ്ലവകരമായ ഒരു പുത്തന്‍ ആശയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രണയ തകര്‍ച്ചകളെ കത്തി കൊണ്ടും ആസിഡു കൊണ്ടും നേരിടുന്ന ജെന്‍ സി വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രണയത്തെയും (GenZ Love Relationships) പ്രണയ തകര്‍ച്ചയെയും അച്ചടക്കത്തോടെ കൈകാര്യം ചെയ്യുന്നതിന് മനഃശാസ്ത്ര വകുപ്പിന്‍റെ കീഴില്‍ പുതിയ കോഴിസ് ആരംഭിക്കുകയാണ്. 'നെഗോഷിയേറ്റിങ് ഇന്റിമേറ്റ് റിലേഷന്‍ഷിപ്പ്‌സ്' എന്നാണ് കോഴിസിന് പേര് നൽകിയിരിക്കുന്നത്. ഡേറ്റിങ് ആപ്പുകളും സോഷ്യല്‍മീഡിയയും പരുവപ്പെടുത്തിവെച്ചിരിക്കുന്ന ഇന്നത്തെ യുവതലമുറയുടെ പ്രണയബന്ധങ്ങളാണ് പഠന വിഷയം. സംവേദനാത്മകവും ആകർഷകവുമായ രീതിയിലാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നതിരിക്കുന്നതെന്ന് സല്‍ഹി സര്‍വകലാശാല ഫാക്കൽറ്റി അംഗമായ ലതിക ഗുപ്ത വിശദീകരിച്ചു. ട്യൂട്ടോറിയലുകളിൽ സോഷ്യൽ മീഡിയ വിശകലനം, സ്വയം അവബോധ വ്യായാമങ്ങൾ, ഡിജിറ്റൽ ഡേറ്റിംഗ് പ്രതിസന്ധികളെക്കുറിച്ചുള്ള സംവാദങ്ങൾ, പോപ്പ് സംസ്കാര വിമർശനങ്ങൾ എന്നിവ ഉൾപ്പെടും. ഡിഎന്‍എ പരിശോധന എങ്ങനെ? അസ്ഥി സാമ്പിളുകളുടെ പ്രാധാന്യം?; അറിയേണ്ടതെല്ലാം 2025–26 അധ്യയന വർഷത്തിൽ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ കോഴ്‌സ് എല്ലാ വിഷയങ്ങളിൽ നിന്നുമുള്ള ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. അടുപ്പം, സൗഹൃദം, പ്രണയം, അസൂയ, ബ്രേക്ക്അപ്പ് തുടങ്ങിയ പരമ്പരാഗത വിദ്യാഭ്യാസത്തിൽ പലപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങളിൽ വിദ്യാർഥികൾക്കിടയിൽ തുറന്ന ചർച്ചകളും ആരോ​ഗ്യകരമായ സംവാദങ്ങൾക്കും തുടക്കം കുറിക്കുക എന്നതാണ് കോഴ്സിന്റെ ഉദ്ദേ​ശം. പ്രണയപ്പക മൂലം സമൂഹത്തില്‍ ക്രൈമുകൾ വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങള്‍ കൂടുതൽ പ്രസക്തമാണെന്നും അധികൃതർ പറയുന്നു. ഭക്ഷണം കഴിക്കുമ്പോഴും മൊബൈല്‍ ഫോണ്‍, പൊണ്ണത്തടിയും പ്രമേഹവും പിന്നാലെ സിനിമകൾ പലപ്പോഴും ടോക്സിക് പ്രണയത്തെ ഗ്ലോറിഫൈ ചെയ്ത് മിനുക്കിയെടുക്കുന്നു. എന്നാല്‍ ഈ കോഴ്സിലൂടെ അവയെ അനാവരണം ചെയ്യാനുള്ള ഒരു അവസരമായിരിക്കുമെന്നും ലതിക ഗുപ്ത പറയുന്നു. നമ്മുടെ സമൂഹത്തില്‍ അതിരുകൾ നിശ്ചയിക്കുന്നത് മുതൽ നിരസിക്കല്‍ കൈകാര്യം ചെയ്യുന്നതുവരെയുള്ള വൈകാരിക സാക്ഷരത വളരെ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂയെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം 14 Jun 2025 2:29 pm

പ്രമേഹ രോ​ഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ

പ്രമേഹമുള്ളവർ പഴങ്ങളോട് അൽപം ജാ​ഗ്രത പാലിക്കാറുണ്ട്. പല പഴങ്ങളിലും സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോ​ഗികൾക്ക് കഴിക്കാൻ കഴിയില്ല. പ്രമേഹരോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന 6 പഴങ്ങൾ. ഞാവൽ പഴം പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒന്നാണ് ഞാവൽ പഴം. ഇതിന് 25 ഗ്ലൈസെമിക് സൂചികയും ജാംബോളിൻ പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അന്നജത്തെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്നു, അതിലൂടെ രക്തത്തിലെ പഞ്ചസാരയും അളവു ക്രമീകരിക്കാനും സഹായിക്കും. പേരയ്ക്ക പേരയ്ക്കയിൽ കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിട്ടുള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. വിറ്റാമിൻ സി പ്രമേഹരോഗികളിൽ കൂടുതലായി കാണപ്പെടുന്ന ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. പഴം മുഴുവനായും കഴിക്കുന്നതാണ് നല്ലത്. പപ്പായ പപ്പായയ്ക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇതിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും. തണ്ണിമത്തൻ തണ്ണിമത്തനിൽ ഏതാണ്ട് 90 ശതമാനവും വെള്ളമാണ്. മിതമായ അളവിൽ തണ്ണിമത്തൻ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. ആപ്പിൾ ആപ്പിളിലെ ലയിക്കുന്ന നാരുകൾ (പെക്റ്റിൻ) പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും ചെയ്യുന്നു. പ്ലം ഇതിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. പ്രമേഹമുള്ളവർക്ക് മിതമായ അളവിൽ കഴിക്കാവുന്നതാണ്.

സമകാലിക മലയാളം 13 Jun 2025 6:56 pm

ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കരുത്, പ്രമേഹം നിയന്ത്രിക്കാൻ 5 ശീലങ്ങൾ

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോ​ഗികൾ ഉള്ളത് ഇന്ത്യയിലാണെന്നാണ് കണക്കുകൾ. അതുകൊണ്ട് തന്നെ രാജ്യത്തെ മിക്ക കുടുംബങ്ങളും ഇപ്പോൾ ഡയബെറ്റിസ് (Diabetes) ഫ്രണ്ട്ലി ആയിക്കൊണ്ടിരിക്കുകയാണ്. രാവിലെയുള്ള നടത്തം, സമീകൃതാഹാരം, മരുന്നുകൾ... ഇതെല്ലാം പ്രമേഹം നിയന്ത്രിക്കാൻ ​ഗുണം ചെയ്യുമെങ്കിലും ചിലപ്പോൾ ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ഇതെല്ലാം തകിടം മറിക്കാം. പ്രമേഹമുള്ളവർക്ക് ദൈനംദിന ശീലങ്ങളിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ പഴങ്ങൾക്കൊപ്പം കറുവാപ്പട്ട ഫ്രൂട്സ് സാലഡ് ഉണ്ടാക്കുമ്പോൾ അതിനൊപ്പം കറുവപ്പട്ട ചെറിയ കഷ്ണം ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ പ്രവർത്തനങ്ങൾ കുറയ്ക്കാനും, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. തൈറോയ്ഡ് രോ​ഗികൾക്ക് കാബേജ് കഴിക്കാമോ? പൊളിച്ചെഴുതാം മിഥ്യാധാരണകൾ അത്താഴം 7 മണിക്ക് മുൻപ് അത്താഴം വൈകുന്നേരം 7 മണിയോടെ കഴിക്കാൻ ശ്രമിക്കുക. വൈകി കഴിക്കുന്നത് പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ കഴിയില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഭക്ഷണത്തിനു ശേഷം നടക്കുക വീടിന് അകത്താണെങ്കിൽ പോലും, ഓരോ ഭക്ഷണത്തിനു ശേഷവും 10 മുതൽ 15 മിനിറ്റ് നടക്കുക. പ്രമേഹ രോ​ഗികൾക്ക് ഉലുവ വെള്ളം കുടിക്കാമോ? ചോറും ചപ്പാത്തിയും ഒരുമിച്ച് കഴിക്കരുത് ചപ്പാത്തിയും ചോറും ഒരുമിച്ചു കഴിക്കുന്നത് ഒഴിവാക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. നാരുകൾ അടങ്ങിയ ഭക്ഷണം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു.

സമകാലിക മലയാളം 13 Jun 2025 6:33 pm

തൈറോയ്ഡ് രോ​ഗികൾക്ക് കാബേജ് കഴിക്കാമോ? പൊളിച്ചെഴുതാം മിഥ്യാധാരണകൾ

രാജ്യത്ത് തൈറോയ്ഡ് (thyroid) സംബന്ധങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ ഒരു പകർച്ചവ്യാധി പോലെ വർധിക്കുകയാണ്. കഴുത്തിൽ ചിത്രശലഭ ആകൃതിയില്‍ കാണപ്പെടുന്ന തൈറോയ്ഡ് എന്ന ഈ ചെറിയ ഗ്രന്ഥി ഊർജ്ജം, ഉപാപചയം, ഹോർമോണുകൾ എന്നിവയെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുമ്പോഴോ അമിതമായി പ്രവര്‍ത്തിക്കുമ്പോഴോ തകരാറുകൾ സംഭവിക്കുന്നു. രണ്ട് അവസ്ഥകളും നിങ്ങളുടെ മാനസികാവസ്ഥയെയും ഭാരത്തെയും ഊർജ്ജത്തെയും ഹൃദയാരോഗ്യത്തെയും പോലും ബാധിച്ചേക്കാം. തൈറോയ്ഡ് രോ​ഗങ്ങളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനം, തോറോയ്ഡ് രോ​ഗികൾ കാബേജും കോളിഫ്ലവറും ഒഴിവാക്കണമെന്നത്. ഇതിൽ അടങ്ങിയ ഗോയിട്രോജെൻസ് എന്ന സംയുക്തം അയഡിൻ ആ​ഗിരണം തടസപ്പെടുത്തുമെന്നതാണ് കാരണം. എന്നാൽ ഇവ പച്ചയ്ക്കും വലിയ അളവിൽ കഴിക്കുമ്പോഴുമാണ് പ്രശ്നം. അവ നന്നായി വേവിച്ച് മിതമായ അളിവിൽ കഴിക്കുന്ന അപകടമല്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വേവിക്കുമ്പോൾ അതിൽ അടങ്ങിയ ഗോയിട്രോജെൻസ് ​ഗുണങ്ങൾ ​ഗണ്യമായി കുറയുന്നു. മാത്രമല്ല, തൈറോയ്ഡ് കാൻസർ, മറ്റു ചില കാൻസറുകൾക്കുമെതിരെ ചെറിയ രീതിയിൽ സംരക്ഷണവും നൽകുന്നുമുണ്ട്. പ്രമേഹ രോ​ഗികൾക്ക് ഉലുവ വെള്ളം കുടിക്കാമോ? തൈറോയ്ഡിനെതിരെ പ്രതിരോധം എങ്ങനെ അയഡിൻ: അയഡിന്‍റെ അഭാവം കുറയ്ക്കുന്നതിന് അയഡില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സമുദ്രവിഭവങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, മുട്ട തുടങ്ങിയവയിൽ അയോഡിൽ അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് പരിശോധന: രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോര്‍മോണുകളുടെ നില മനസിലാക്കാനാകും. ഇത് അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തെ മനസിലാക്കാനും തടയാനും സഹായിക്കും. വെള്ളം കുടിച്ചു ചർമം തിളക്കാം, ഇതാ ഒരു ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി ചികിത്സ: മരുന്നുകൾ കൃത്യമായി കഴിക്കുന്നത് രോ​ഗത്തെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. തൈറോക്സീൻ മരുന്നുകൾ കഴിക്കുന്നവർ രാവിലെ വെറും വയറ്റിൽ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപെങ്കിലും മരുന്ന് കഴിച്ചിരിക്കണം. ആരോ​ഗ്യകരമായ ജീവിതശൈലി: ആരോ​ഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുന്നതും പതിവു വ്യായാമവും മാനസികസമ്മർദം നിയന്ത്രിക്കുന്നതും തൈറോയ്ഡ് ​ഗ്രന്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കും.

സമകാലിക മലയാളം 13 Jun 2025 6:04 pm

പ്രമേഹ രോ​ഗികൾക്ക് ഉലുവ വെള്ളം കുടിക്കാമോ?

നാ ടൻ വിഭവങ്ങൾക്ക് രുചിയും മണവും കൂട്ടാൻ അൽപം ഉലുവ (Fenugreek) പൊടിയായും അല്ലാതെയുമൊക്കെ ചേർക്കാറുണ്ട്. മണവും രുചിയിലും മാത്രമല്ല, നിരവധി ആരോ​ഗ്യ ​ഗുണങ്ങളും അടങ്ങിയതാണ് ഉലുവ. നാരുകളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ ഉലുവ ദിവസവും ഡയറ്റിൽ ചേർക്കാവുന്നതാണ്. ഉലുവയിൽ ഗ്യാലക്ട്രോൺ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചെറുകുടലിൽ എത്തുമ്പോൾ ജെൽ പോലെയാകുകയും ഭക്ഷണത്തിൽ നിന്നുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും രക്തത്തിലേക്കുള്ള ആ​ഗിരണം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, അതിൽ അടങ്ങിയ ഹൈഡ്രോക്സി ഐസൊലേഷൻ എന്ന അമിനോ ആസിഡ് പാൻക്രിയാസിൽ നിന്ന് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നേരിയ തോതിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ഒരു ദിവസം 15 ഗ്രാം മുതൽ 30 ഗ്രാം വരെ ഉലുവ ഡയറ്റിൽ ഉൾപ്പെടുത്താം. വെള്ളം കുടിച്ചു ചർമം തിളക്കാം, ഇതാ ഒരു ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി ഭക്ഷണത്തിൽ ഉലുവ ചേർക്കാൻ ചില ടിപ്സ് ചപ്പാത്തിക്ക് കുഴയ്ക്കുമ്പോൾ മാവിൽ അൽപം ഉലുവ പൊടി ചേർക്കുന്നത് ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കും പാലിൽനിന്ന് തൈര് ഉണ്ടാക്കുമ്പോൾ കുറച്ച് ഉലുവ ചേർക്കാവുന്നതാണ്. രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉലുവ അടുത്ത ദിവസം രാവിലെ കുടിക്കുന്നത് നല്ലതാണ്. മോര് കാച്ചുമ്പോഴും ഉലുവ ചേർക്കാവുന്നതാണ്. ഒരാഴ്ച കൊണ്ട് പൊണ്ണത്തടി കുറയ്ക്കാം! നാരിൽ കുടുങ്ങി തടി കേടാക്കരുതെന്ന് പോഷകാഹാര വിദ​ഗ്ധ, എന്താണ്ട് ഫൈബർ മാക്സിങ് വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കാമോ? ഉലുവ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും, എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്നതിൽ എത്രത്തോളം ഫലപ്രദമാണെന്നതിൽ വിശദമായ പഠനം ആവശ്യമാണ്. മരുന്നുകൾക്കോ ​​മറ്റ് പ്രമേഹ നിയന്ത്രണ മാർഗങ്ങൾക്കോ ​​പകരമാകാൻ ഉലുവ വെള്ളത്തിന് കഴിയില്ലെങ്കിലും, ദിനചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

സമകാലിക മലയാളം 13 Jun 2025 5:32 pm

വെള്ളം കുടിച്ചു ചർമം തിളക്കാം, ഇതാ ഒരു ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി

മേക്കപ്പ് ഇല്ലെങ്കിൽ ചർമം ആകെ ഡള്ളായി തോന്നാറുണ്ടോ? വിലപിടിപ്പുള്ള മോസ്ചറൈസറുകളുടെ പിന്നാലെ പോകണ്ട, ഒരു കിടിലൻ ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെയ്ക്കുകയാണ് വെൽനസ് ഇൻഫ്ലുവെൻസറായ സറീഫ. പേരു പോലെ വെള്ളം തന്നെയാണ് പ്രധാന ചേരുവ. ശരീരത്തെ ഉള്ളിൽ നിന്ന് ജലാംശം ഉള്ളതാക്കാൻ വെള്ളത്തോളം മറ്റൊന്നിനും ആകില്ല. വെള്ളത്തിനൊപ്പം ആന്റിഓക്‌സിഡന്റുകള്‍ കൂടി ചേരുമ്പോൾ ശരീരത്തെ ആഴത്തില്‍ ജലാംശം ഉള്ളതാക്കാനും വിഷാംശത്തെ പുറന്തള്ളാനും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാനും കൊളാജന്‍ ഉല്‍പാദനം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മത്തിന്റെ (Skin Health) ഇലാസ്റ്റിസിറ്റിയും ജലാംശവും മെച്ചപ്പെടുത്തുന്നതിന് സഹയാക്കുന്ന പ്രോട്ടീന്‍ ആണ് കൊളാജന്‍. View this post on Instagram A post shared by zareefa ahmed-arije (@byzareefa) ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി ഒരു ഗ്ലാസ് ബോട്ടിലില്‍ 700 മില്ലിലിറ്റര്‍ ചെറുചൂടു വെള്ളം എടുക്കുക. അതിലേക്ക് ഒരു ടേബിള്‍ സ്പൂള്‍ ചിയ സീഡ്‌സും ഒരു നാരങ്ങ മുഴുവൻ പിഴിഞ്ഞതും ചേര്‍ക്കുക. ശേഷം ഗോജി ബെറികള്‍ കൂടി ചേര്‍ത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ചര്‍മകാന്തി വര്‍ധിപ്പിക്കുന്നതിനുള്ള വെള്ളം റെഡി. ചേരുവകളുടെ ആരോ​ഗ്യ ​ഗുണങ്ങൾ വെള്ളം ചെറുചൂടുവെള്ളം കുടിക്കുന്നത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്തി ഉള്ളില്‍ നിന്ന് പ്രകൃതിദത്ത മോസ്ചറൈസറായി പ്രവര്‍ത്തിക്കാനും വെള്ളം സഹായിക്കും. ഒരാഴ്ച കൊണ്ട് പൊണ്ണത്തടി കുറയ്ക്കാം! നാരിൽ കുടുങ്ങി തടി കേടാക്കരുതെന്ന് പോഷകാഹാര വിദ​ഗ്ധ, എന്താണ്ട് ഫൈബർ മാക്സിങ് ചിയ വിത്തുകള്‍ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ചിയ വിത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല, ചര്‍മത്തിലെ വീക്കവും അസ്വസ്ഥതയും നീക്കാനും ഇത് ഫലപ്രദമാണ്. ചിയ വിത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ-റാഡിക്കലുകളോട് പൊരുതുകയും ചര്‍മത്തിലുണ്ടാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. നാരങ്ങ നാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തിന് സഹായകരമാണ്. മാത്രമല്ല, നാരങ്ങില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മൃതകോശങ്ങളെ നീക്കാനും ചര്‍മം തെളിച്ചമുള്ളതാക്കാനും സഹായിക്കും. വളർത്തു ദോഷം, ശാപം, അസുഖം.., ഇനി എന്തൊക്കെയുണ്ട് പഴിക്കാൻ; ഓട്ടിസവുമായി ബന്ധപ്പെട്ട ചില മിത്തുകൾ ഗോജി ബെറികള്‍ ഗോജി ബെറികള്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കൊളാജന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. കൂടാതെ സൂര്യാതാപത്തില്‍ നിന്നും സംരക്ഷണവും നല്‍കുന്നു. എപ്പോൾ കുടിക്കണം ഒരു ബോട്ടിലില്‍ സൂക്ഷിച്ചു വെച്ചാല്‍ ദിവസത്തില്‍ ഇടയ്ക്കിടെ ഈ വെള്ളം കുടിക്കാവുന്നതാണ്. വെള്ളം മാത്രം കുടിച്ചതു കൊണ്ട് ഫലമില്ല, ആരോഗ്യകരമായ ഭക്ഷണരീതികളും ജീവിതശൈലിയും ആരോഗ്യമുള്ള ചര്‍മത്തിന് പ്രധാനമാണ്.

സമകാലിക മലയാളം 13 Jun 2025 5:03 pm

ഒരാഴ്ച കൊണ്ട് പൊണ്ണത്തടി കുറയ്ക്കാം! നാരിൽ കുടുങ്ങി തടി കേടാക്കരുതെന്ന് പോഷകാഹാര വിദ​ഗ്ധ, എന്താണ്ട് ഫൈബർ മാക്സിങ്

ആ രോഗ്യത്തെ കുറിച്ചുള്ള അമിത ആശങ്ക ആളുകളെ പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ കുടുക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്ന ഒരു ട്രെന്‍ഡ് ആണ് 'ഫൈബര്‍ മാക്‌സിങ്' (Fibre Maxxing). മനുഷ്യ ശരീരത്തില്‍ ഡയറ്ററി ഫൈബര്‍ അഥവ നാരുകള്‍ അനിവാര്യമാണ്. ദഹനം ഉള്‍പ്പെടെയുള്ള ശരീരത്തിനുള്ളിലെ പല പ്രക്രിയകള്‍ക്കും നാരുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നാരുകള്‍ ശരീരത്തിന് സ്വയം ഉല്‍പാദിപ്പക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെ ഭക്ഷണത്തിലൂടെ ഇവ കണ്ടെത്തണം. എന്താണ് ഫൈബര്‍ മാക്‌സിങ് ഇനി വൈറല്‍ ട്രെന്‍ഡ് ആയ ഫൈബര്‍ മാക്‌സിങ്ങിലേക്ക് വരാം. ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളുടെ സഹായത്തോടെയും ശരീരത്തില്‍ നാരുകളുടെ എണ്ണം വര്‍ധിപ്പിക്കുക. ഇതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിലേക്കും നയിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത്തരം ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നത് ആരോഗ്യത്തിന് തിരിച്ചടിയായെക്കാമെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധയായ ന്മാമി അഗര്‍വാള്‍. ശരീരത്തില്‍ നാരുകള്‍ പരമപ്രധാനമാണ്. അത് ശരീരത്തിലെ കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ നില, ദഹനം, വിശപ്പ് എന്നിവയെ നിയന്ത്രിക്കാനും ക്രമീകരിക്കാനും സഹായിക്കുന്നു. എന്നാല്‍ കുറഞ്ഞ ദൈര്‍ഘ്യം കൊണ്ട് കൂടുതല്‍ നാരുകള്‍ ശരീരത്തില്‍ എത്തുന്നത് ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കും. ഫൈബര്‍ മാക്‌സിങ്ങിലൂടെ ഏതാണ്ട്, 30 മുതല്‍ 60 ഗ്രാം വരെ അധിക നാരുകളാണ് ദിവസവും ശരീരത്തില്‍ എത്തുന്നത്. ശരിയായ രീതിയില്‍ ജലാംശം ഇല്ലാതെ നാരുകള്‍ അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. നാരുകളുടെ അളവു ക്രമേണ വര്‍ധിപ്പിക്കുന്നതാണ് നല്ലത്. മാത്രമല്ല, ശരീരത്തില്‍ ജലാംശവും ശരിയായ രീതിയില്‍ നടക്കണം. ഫൈബര്‍ മാക്‌സിങ് ഉണ്ടാക്കാവുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ ബ്ലോട്ടിങ് മലബന്ധം ഗ്യാസ് പോഷകാഹാര കുറവ് നിര്‍ജ്ജലീകരണം വളർത്തു ദോഷം, ശാപം, അസുഖം.., ഇനി എന്തൊക്കെയുണ്ട് പഴിക്കാൻ; ഓട്ടിസവുമായി ബന്ധപ്പെട്ട ചില മിത്തുകൾ നാരുകള്‍ അമിതമായി കഴിക്കുന്നത്, അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് ഒരുപാട് സമയം എടുക്കേണ്ടതായി വരുന്നു. ഇത് ഫലപ്രദമാകില്ലെന്ന് മാത്രമല്ല, ഒരാഴ്ച കൊണ്ട് 10 ഗ്രാമില്‍ നിന്ന് 50 ഗ്രാമിലേക്ക് നാരുകളുടെ അളവു എത്തിക്കുന്നത് അപകടമാണ്. കുട്ടികളിലെ പനിയുമായി ബന്ധപ്പെട്ട അപസ്മാരത്തിന് കാരണം സിങ്കിന്റെ കുറവെന്ന് പഠനം നാരുകള്‍ സുരക്ഷിത അളവില്‍ ഡയറ്റില്‍ ചേര്‍ക്കാം നാരുകള്‍ കഴിക്കുന്നത് രണ്ട് അല്ലെങ്കില്‍ മൂന്ന് ആഴ്ചകള്‍ക്കൊണ്ട് ക്രമേണ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. ദഹനം മെച്ചപ്പെടുത്തുന്നതിന്, ദിവസവും 2.5 മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുക. ലയിക്കുന്നതും (ചിയ, ഓട്‌സ്, പയറുവര്‍ഗം) ലയിക്കാത്തതുമായ (ഗോതമ്പ്, പച്ചക്കറികള്‍) നാരുകള്‍ സംയോജിപ്പിച്ചു ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും പയറുവര്‍ഗങ്ങളും കഴിക്കുന്നതിന് മുന്‍ഗണന നല്‍കുക. ദിവസത്തില്‍ 25-38 ഗ്രാമില്‍ കുറവു നാരുകള്‍ കഴിക്കാന്‍ ശ്രമിക്കുക.

സമകാലിക മലയാളം 13 Jun 2025 3:34 pm

കുട്ടികളിലെ പനിയുമായി ബന്ധപ്പെട്ട അപസ്മാരത്തിന് കാരണം സിങ്കിന്റെ കുറവെന്ന് പഠനം

കുട്ടികളിൽ സിങ്കിന്റെ കുറവും പനി കാരണമുണ്ടാകുന്ന അപസ്മാരവും (febrile seizures) തമ്മിലുള്ള ബന്ധം കണ്ടെത്തി. 2022 ഡിസംബർ മുതൽ 2024 ജൂൺ വരെ നടത്തിയ ഈ പഠനത്തിൽ ആറ് മുതൽ മുതൽ 72 മാസം വരെ പ്രായമുള്ള 158 കുട്ടികളെ ആരോഗ്യസ്ഥിതിയാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പനി സമയത്ത് അപസ്മാരം ബാധിച്ച കുട്ടികളിൽ ഏകദേശം 50% പേർക്ക് സിങ്കിന്റെ അളവ് കുറവാണെന്ന് കണ്ടെത്തലുകൾ വെളിപ്പെടുത്തി, അപസ്മാരം വരാതിരുന്ന, പനി ബാധിച്ച കുട്ടികളിൽ ഇത് വെറും 6% മാത്രമായിരുന്നു. അപസ്മാരം ബാധിച്ച കുട്ടികളുടെ രക്തത്തിലെ സിങ്കിന്റെ ശരാശരി അളവ് ഡെസിലിറ്ററിന് 81.1 മൈക്രോഗ്രാം (µg/dl)* ആയിരുന്നു, ഇത് അപസ്മാരം ഇല്ലാത്ത കുട്ടികളിലെ 142.4 µg/dl നേക്കാൾ വളരെ കുറവാണ് - 61.3 µg/dl ന്റെ വ്യത്യാസം, ഈ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കി വിശകലനം ചെയ്യുമ്പോൾ പ്രധാനപ്പെട്ട വസ്തുതയാണ്. (p< 0.01). പഠനത്തിന് വിധേയമാക്കിയ ഗ്രൂപ്പിലെ 6% കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ, അപസ്മാരം ബാധിച്ച ഗ്രൂപ്പിലെ ഏകദേശം 48% കുട്ടികളിലും സിങ്കിന്റെ അളവ് കുറവാണെന്ന് (65 µg/dl-ൽ താഴെ) കണ്ടെത്തി. ഇന്റർനാഷണൽ ജേണൽ ഓഫ് കണ്ടംപററി പീഡിയാട്രിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം 7000 പിന്നിട്ടു, 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് മരണം, മൂന്നെണ്ണം കേരളത്തില്‍ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് സിങ്കിന്റെ കുറവിന് കാരണമാകുമെന്ന് ഗവേഷണ സംഘത്തിലെ അംഗമായിരുന്ന ശിശുരോഗ വിദഗ്ദ്ധയായ ഡോ. രേഖ എസ് നായർ പറഞ്ഞു. ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം, നമ്മുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റമുണ്ടായി. ഈ കുട്ടികൾ പോഷകാഹാരക്കുറവുള്ളവരായി കാണപ്പെട്ടില്ല, പുറമേ നിന്ന് നോക്കുമ്പോൾ ആരോഗ്യമുള്ളവരായി കാണപ്പെട്ടേക്കാം. എന്നാൽ, അയൺ, വിറ്റാമിനുകൾ സി, ഡി, സിങ്ക് തുടങ്ങിയ പ്രധാന പോഷകങ്ങൾ അവർക്ക് കുറവായിരിക്കാം. സിങ്കിന്റെ കുറവ് പനിമൂലമുണ്ടാകുന്ന അപസ്മാരത്തിന് കാരണമാകുമെന്ന് സ്ഥിരീകരിക്കാൻ വലിയ തോതിലുള്ള പഠനം ആവശ്യമാണ്, അവർ പറഞ്ഞു. പനിമൂലമുണ്ടാകുന്ന അപസ്മാരം ബാധിച്ച 79 കുട്ടികളിലും പനിമൂലം അപസ്മാരം ബാധിക്കാത്ത ഇല്ലാത്ത 79 കുട്ടികളിലും ഈ പഠനം നടത്തി. എല്ലാപേരെയും അവരവരുടെ പ്രായവും ലിംഗഭേദവും അനുസരിച്ച് താരതമ്യം ചെയ്തു. എന്നാൽ, സിങ്ക് അളവുകളും പ്രായം, ലിംഗഭേദം, അപസ്മാര ബാധയുടെ സ്വഭാവം (ലളിതമോ സങ്കീർണ്ണമോ), അല്ലെങ്കിൽ അപസ്മാരം ആവർത്തിക്കൽ തുടങ്ങിയ ഘടകങ്ങളും തമ്മിൽ കാര്യമായ ബന്ധമൊന്നും ഗവേഷകർ കണ്ടെത്തിയിട്ടില്ല. പനിയും ജലദോഷവും അടുക്കില്ല, മഴക്കാലത്ത് ഡയറ്റിൽ വേണം ചോളം അയണിന്റെ കുറവ് അപകടകരമായൊരു ഘടകമാണ്, ഇതിൽ നിന്ന് വ്യത്യസ്തമായി, സിങ്കിന്റെ കുറവ് അപസ്മാരത്തിന്റെ തരവുമായോ ആവർത്തനവുമായോ ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ശരീരത്തിൽ സിങ്കിന്റെ റോൾ എത്രത്തോളം സങ്കീർണ്ണമാണെന്ന് ഇത് കാണിക്കുന്നു, കൂടാതെ അപസ്മാരം തടയാൻ സിങ്ക് സപ്ലിമെന്റുകൾ സഹായിക്കുമോ എന്ന് വിലയിരുത്തുന്നതിന് കൂടുതൽ ഗവേഷണത്തിന്റെ ആവശ്യകതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു, മുതിർന്ന ശിശുരോഗവിദഗ്ദ്ധയും പഠനത്തിന്റെ ഭാഗവുമായിരുന്ന ഡോ. ലളിത കൈലാസ് പറഞ്ഞു. അഞ്ച് മാസം മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് പനി മൂലമുള്ള അപസ്മാരം ഉണ്ടാകുന്നത്, ആ പ്രായത്തിലുള്ളവരിൽ ഏകദേശം 30% പേരെ ഇത് ബാധിക്കുന്നു. പനി മൂലമാണ് ഈ അപസ്മാരം ഉണ്ടാകുന്നത്, തലച്ചോറിൽ അണുബാധയോ, ഉപാപചയ പ്രശ്നങ്ങളോ, പനി കൂടാതെ അപസ്മാരത്തിന്റെ ചരിത്രമോ ഇല്ലാത്ത കുട്ടികളിലാണ് ഇത് സംഭവിക്കുന്നത്. മിക്ക പനി മൂലമുള്ള അപസ്മാരബാധകളും (80-85%) ആറ് മാസത്തിനും മൂന്ന് വയസ്സിനും ഇടയിലാണ് സംഭവിക്കുന്നത്, വളർച്ച, പ്രതിരോധശേഷി, നാഡികളുടെ പ്രവർത്തനം, ഹോർമോൺ നിയന്ത്രണം എന്നിവയ്ക്ക് സഹായിക്കുന്ന ഒരു അവശ്യ സൂക്ഷ്മ പോഷകമാണ് സിങ്ക്. നാഡീകോശങ്ങളുടെ അമിത ഉത്തേജനം തടയുന്ന തലച്ചോറിലെ ഒരു പ്രധാന രാസവസ്തുവായ GABA-യെ നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായകമാണ്. തലച്ചോറിന്റെ സിഗ്നലുകളെ സന്തുലിതമായി നിലനിർത്തുന്നതിലൂടെ അപസ്മാര സാധ്യത കുറയ്ക്കാൻ സിങ്ക് സഹായിച്ചേക്കാമെന്ന് പഠനം സൂചിപ്പിക്കുന്നു. 'ഉറങ്ങുമ്പോഴും ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടല്ലോ, പിന്നെങ്ങനെ ഉറക്കമില്ലായ്മ ബാധിക്കും': മൂന്ന് അപകടസാധ്യതകൾ *ഒരു നിശ്ചിത അളവ് രക്തത്തിൽ ഏതെങ്കിലുമൊരു പദാർത്ഥം എത്ര അടങ്ങിയിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു അളവാണ് മൈക്രോഗ്രാം പെർ ഡെസിലിറ്റർ (µg/dl). ഒരു മൈക്രോഗ്രാം ഒരു ഗ്രാമിന്റെ ദശലക്ഷത്തിലൊന്നാണ്, ഒരു ഡെസിലിറ്റർ ഒരു ലിറ്ററിന്റെ പത്തിലൊന്നാണ്. 65 µg/dl-ൽ താഴെയുള്ള സിങ്ക് അളവ് കുറവായി കണക്കാക്കപ്പെടുന്നു,

സമകാലിക മലയാളം 13 Jun 2025 6:05 am

കോവിഡ് ബാധിതരുടെ എണ്ണം 7000 പിന്നിട്ടു, 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് മരണം, മൂന്നെണ്ണം കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ ഉയരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് (Covid-19) രോഗബാധിതരുടെ എണ്ണം ഏഴായിരം കടന്നതായി ആരോഗ്യമന്ത്രാലയം കണക്കുകള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 7154 കോവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 306 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 6 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതില്‍ 3 മരണം കേരളത്തിലാണ്. പനിയും ജലദോഷവും അടുക്കില്ല, മഴക്കാലത്ത് ഡയറ്റിൽ വേണം ചോളം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. കോവിഡ് രോഗബാധയ്ക്ക് കാരണമായ വൈറസിന്റെ പുതിയ വകഭേദങ്ങളാണ് രാജ്യത്തെ രോഗബാധയുടെ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ജെഎന്‍.1, എന്‍ബി.81, എല്‍എഫ്.7, എക്‌സ്എഫ് സി തുടങ്ങിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ് രോഗബാധ ഉയരാന്‍ കാരണം. ഇവയുടെ വ്യാപനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് കുറവാണെന്നും മുന്നറിയിപ്പ് പറയുന്നു.

സമകാലിക മലയാളം 12 Jun 2025 9:01 pm

പനിയും ജലദോഷവും അടുക്കില്ല, മഴക്കാലത്ത് ഡയറ്റിൽ വേണം ചോളം

മ ഴക്കാലത്ത് ഒരു ചെറുകടിക്കൊപ്പം കട്ടൻ കുടിച്ച് സൊറപറഞ്ഞിരിക്കുന്നതാണ് പലരുടെയും പ്രിയപ്പെട്ട നേരമ്പോക്ക്. പക്ഷെ ഇഷ്ടങ്ങളുടെ പുറകെ പോകുമ്പോഴും ആരോഗ്യക്കാര്യം മറക്കരുത്. മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് ചോളം (Corn). അവശ്യ പോഷകങ്ങളായ വിറ്റാറ്മിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. ഇത് മഴക്കാലത്ത് ദുർബലമാകാവുന്ന പ്രതിരോധശേഷിയെ പോഷിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ​ഗർഭിണികൾക്ക് ഇത് ബസ്റ്റാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് സഹായിക്കും. രോ​ഗപ്രതിരോധം മുതൽ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ വരെ ചോളത്തിലടങ്ങിയ പോഷകങ്ങൾ സഹായിക്കും. ചോളത്തിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം തടയുന്നതിനും ഉദരരോ​ഗരോ​ഗ്യം മെച്ചപ്പെടുത്താനും ചോളം കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഇതിൽ കൊഴുപ്പും കലോറിയിലും കുറവായതു കൊണ്ട് തന്നെ ശരീരഭാരം കൂടുമോ എന്ന ഭയമില്ലാതെ കഴിക്കാം. ഭക്ഷണം കഴിക്കുമ്പോഴും മൊബൈല്‍ ഫോണ്‍, പൊണ്ണത്തടിയും പ്രമേഹവും പിന്നാലെ ചോളത്തിൽ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. അതിനാൽ ചോളം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ ഇത് സഹായിക്കും. ചോളത്തിലുള്ള പ്രകൃതിദത്ത പഞ്ചസാര ആവശ്യമുള്ളപ്പോൾ പെട്ടെന്നു തന്നെ ഊർജം പ്രദാനം ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും. പ്രത്യേകിച്ച് വിറ്റാമിൻ സി ചർമം പെട്ടെന്ന് പ്രായം ആകുന്നത് തടയാൻ സഹായിക്കുന്നു. പെട്ടെന്നൊരു തരിപ്പ്, കണ്ണില്‍ ഇരുട്ടു കയറുന്നു; പക്ഷാഘാതത്തിന് മുന്നോടിയായി മിനി സ്ട്രോക്ക്, ലക്ഷണങ്ങൾ ആന്റി-ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളുമായി പൊരുതി കോശങ്ങൾ നശിക്കുന്നത് തടയും. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ അപകടകാരികളായ നീല വെളിച്ചത്തെ തടഞ്ഞ് ഓക്സീകരണ നാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് തിമിരം, മക്യുലാർ ഡീജനറേഷൻ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, സീലിയാക് ഡിസീസ് രോ​ഗമുള്ളവർക്കും ചോളം മികച്ച ഓപ്ഷനാണ്. ചോളത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും.

സമകാലിക മലയാളം 12 Jun 2025 6:37 pm

ഭക്ഷണം കഴിക്കുമ്പോഴും മൊബൈല്‍ ഫോണ്‍, പൊണ്ണത്തടിയും പ്രമേഹവും പിന്നാലെ

ഭ ക്ഷണം പാകമായതിന്റെ സി​ഗ്നൽ അടുക്കളിയിൽ നിന്ന് ഉയരുന്ന മണം പരത്തി തുടങ്ങുമ്പോൾ തന്നെ തലച്ചോറിൽ നിന്ന് അടുത്ത സി​ഗ്നൽ വരും.., വിശപ്പായി. ഉരുളകളാക്കി ഭക്ഷണം നാവിൽ തൊടുമ്പോൾ തന്നെ വായിൽ രുചിയുടെ മേളം തുടങ്ങും. കൂട്ടത്തോടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കൂടുതൽ ആസ്വാദ്യകരമാക്കും. എന്നാൽ ടിവിയുടെയും മൊബൈൽ ഫോണു കളുടെയും വരവോടെ ഈ ശീലങ്ങളിൽ കുറച്ചു മാറ്റങ്ങൾ വന്നു തുടങ്ങി. ഭക്ഷണത്തിന്റെ മണം അറി‍ഞ്ഞു വന്നിരുന്നവർ ഇപ്പോള്‍, ഒരു നൂറു ആവർത്തി വിളിച്ചാൽ മാത്രമാണ് മൊബൈൽ ഫോണിൽ നിന്ന് കണ്ണെടുക്കുന്നത്. ഭക്ഷണം കഴിക്കുന്നതോ? അതും മൊബൈൽ അല്ലെങ്കിൽ ടിവി കണ്ടു കൊണ്ട്. ഇത്തരത്തിൽ രുചിയും മണവും ഭക്ഷണം തിരിച്ചറിയാതെ പോകുന്നതും നമ്മുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. കാഴ്ചയില്‍ അത്ര അപകടമല്ലെന്ന് തോന്നുന്ന ഈ ദുശ്ശീലം മോച്ചബോളിസത്തെ മുതല്‍ മാനസികാരോഗ്യത്തെ വരെ ബാധിക്കാം. ഇത് പ്രധാനമായും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിക്കാതിരിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ശരീരത്തിൽ അധിക കലോറി വർധിക്കുന്നതിലേക്കും നയിക്കുന്നു. ഇത് പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു. മാത്രമല്ല, ബാലൻഡ് ഡയറ്റ് പിന്തുടരുന്നതിനെ ഇത് പരാജയപ്പെടുത്താം. പെട്ടെന്നൊരു തരിപ്പ്, കണ്ണില്‍ ഇരുട്ടു കയറുന്നു; പക്ഷാഘാതത്തിന് മുന്നോടിയായി മിനി സ്ട്രോക്ക്, ലക്ഷണങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ വേ​ഗത, അവബോധം എന്നിവ മെറ്റബോളിസത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതും ശ്രദ്ധിക്കാതെ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാന്‍ കാരണമാകും. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. 'ഉറങ്ങുമ്പോഴും ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടല്ലോ, പിന്നെങ്ങനെ ഉറക്കമില്ലായ്മ ബാധിക്കും': മൂന്ന് അപകടസാധ്യതകൾ മൈന്‍ഡ്ഫുള്‍ ഈറ്റിങ് (Mindfull Eating) ദിനചര്യയുടെ ഭാഗമാക്കാം ഭക്ഷണം കഴിക്കുമ്പോള്‍ മൊബോല്‍ ഫോണ്‍, ടിവി തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കി, ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവ ആസ്വദിക്കാന്‍ ശ്രമിക്കുക. ഇത് ഭക്ഷണം കൂടുതല്‍ ആസ്വാദ്യകരവും സംതൃപ്തിയും നല്‍കുന്നു. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വിശപ്പിനെ കൃത്യമായി മനസിലാക്കുക. സംതൃപ്തി തോന്നുന്ന അവസ്ഥയും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും വേണം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഭക്ഷണവുമായി മാനസികമായി ഒരു അടുപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇത് ഭക്ഷണം കഴിക്കുമ്പോള്‍ രുചിയും മാനസിക സംതൃപ്തിയും നല്‍കും. മറ്റുള്ളവര്‍ക്കൊപ്പമാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ അവര്‍ക്കൊപ്പം സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഇത് ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ ആസ്വാദ്യകരവും അളവു നിയന്ത്രിക്കാനും സഹായിക്കും. മൈന്‍ഡ്ഫുള്‍ ആയി ഭക്ഷണം കഴിക്കുന്നത് ദിനചര്യയാക്കുന്നത് ഭക്ഷണത്തോടുള്ള അടുപ്പം വര്‍ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ മെറ്റബോളിസം കൂട്ടാനും സഹായിക്കും.

സമകാലിക മലയാളം 12 Jun 2025 5:34 pm

പാലിയേറ്റീവ് കെയര്‍ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി, റെയ്ഡില്‍ കുടുങ്ങിയത് വ്യാജ ഡോക്ടര്‍

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. സാന്ത്വന പരിചരണത്തിൽ (palliative care)കഴിയുന്ന കിടപ്പ് രോഗിയുടെ പരാതിയെ തുടര്‍ന്നാണ് കോഴിക്കോട് കോര്‍പറേഷനിലെ മാറാട് പ്രവര്‍ത്തിക്കുന്ന മാറാട് മെഡിക്കല്‍ സെന്ററില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോ​ഗ്യവകുപ്പ് അറിയിച്ചു. മാറാട് ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ യാതൊരുവിധ രേഖകളും ഇല്ലാതെ വില്‍പനയ്ക്കായി സൂക്ഷിച്ച ധാരാളം മോഡേണ്‍ മെഡിസിന്‍ മരുന്നുകളാണ് കണ്ടെത്തിയത്. സ്ഥാപനത്തില്‍ കണ്ടെത്തിയ മരുന്നുകളില്‍ ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഇ.കെ. കണ്ണന്‍ രോഗികളെ ചികിത്സിച്ചിരുന്നത് എന്ന് കണ്ടെത്തി. മോഡേണ്‍ മെഡിസിന്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനാവശ്യമായ രജിസ്റ്റേട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ യോഗ്യതയോ മരുന്നുകള്‍ വില്‍പന നടത്തുന്നതിനാവശ്യമായ ഡ്രഗ് ലൈസന്‍സുകളോ ഇദ്ദേഹത്തിനില്ല എന്നും കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തില്‍ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ മരുന്നുകളും കസ്റ്റഡിയിലെടുത്തു. ആ മരുന്നുകളും രേഖകളും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇത് കൂടാതെ പൊലീസും കേസ് എടുത്തിട്ടുണ്ട്. സാർവത്രിക സാന്ത്വന പരിചരണ പോർട്ടലുമായി വീണ്ടും കേരളമാതൃക, സംസ്ഥാനത്ത് തുടർ പരിചരണം ആവശ്യമുള്ള 1,34,939 കിടപ്പുരോഗികൾ, ഇതിൽ 60% സ്ത്രീകൾ സ്ഥാപനത്തില്‍ കണ്ടെത്തിയ മരുന്നുകളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഈ സ്ഥാപനത്തിലേക്ക് എത്തിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ. സുജിത് കുമാര്‍ നിര്‍ദേശം നല്‍കി. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മരുന്ന് വാങ്ങുന്നവര്‍ കൂടി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും ഫാര്‍മസികളോ ക്ലിനിക്കുകളോ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നെന്ന് ബോധ്യപ്പെട്ടാല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ ടോള്‍ ഫ്രീ നമ്പറായ 1800 425 3182 ൽ അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. ഗുജറാത്തില്‍ വന്‍ വിമാന ദുരന്തം, എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; 242 യാത്രക്കാര്‍

സമകാലിക മലയാളം 12 Jun 2025 4:27 pm

പെട്ടെന്നൊരു തരിപ്പ്, കണ്ണില്‍ ഇരുട്ടു കയറുന്നു; പക്ഷാഘാതത്തിന് മുന്നോടിയായി മിനി സ്ട്രോക്ക്, ലക്ഷണങ്ങൾ

ന ടക്കുന്നതിനിടെ ശരീരത്തിന്റെ ഒരു ഭാഗത്ത് പെട്ടെന്ന് ഒരു തരിപ്പ് അല്ലെങ്കില്‍ ഒരു കണ്ണിന് ഇരുട്ട് കയറുന്നു, മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൂര്‍വസ്ഥിതിയില്‍ എത്തുകയും ചെയ്യുന്നതിനാല്‍ അത് അത്ര കാര്യമാക്കിയെടുക്കില്ല. എന്നാല്‍ ക്ഷീണവും തളര്‍ച്ചയും ദിവസങ്ങളോളം നീണ്ടു നില്‍ക്കും. മിനി-സ്‌ട്രോക്ക് (mini stroke)) എന്ന് അറിയപ്പെടുന്ന ട്രാന്‍സിയന്റ് ഇസ്കെമിക് അറ്റാക്കിന്റെ ചില ലക്ഷണങ്ങളാണിത്. എന്താണ് ട്രാന്‍സിയന്റ് ഇസ്കെമിക് അറ്റാക് തലച്ചോറിലേക്കുള്ള രക്തയോട്ടത്തില്‍ താല്‍ക്കാലികമായി ഉണ്ടാകുന്ന തടസമാണ് ട്രാന്‍സിയന്റ് ഇസ്കെമിക് അറ്റാക്ക് (ടിഐഎ) എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്. പക്ഷാഘാത ത്തിന് സമാനമായ ലക്ഷണങ്ങളാണ് ട്രാന്‍സിയന്റ് ഇസ്കെമിക് അറ്റാക്ക് സമയത്തും ഉണ്ടാവുക. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ വരെ മാത്രമായിരിക്കും ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുക. ഭാവിയില്‍ പക്ഷാഘാതം വരാനുള്ള സൂചനയായും ട്രാന്‍സിയന്റ് ഇസ്കെമിക് അറ്റാക്കിനെ വിലയിരുത്താറുണ്ട്. അതുകൊണ്ടാണ് മിനി സ്ട്രോക്ക് എന്ന് ഇസ്കെമിക് അറ്റാക്ക് അറിയപ്പെടുന്നത്. ടിഐഎ ഉള്ള മൂന്നിലൊന്ന് പേരില്‍ പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. അതില്‍ പകുതിയും ടിഐഎ ഉണ്ടായി ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാമെന്നും പറയുന്നു. മിനി സ്‌ട്രോക്ക് തിരിച്ചറിയുന്നത് പക്ഷാഘാത സാധ്യത തിരിച്ചറിയാനും തടയാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഉറങ്ങുമ്പോഴും ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടല്ലോ, പിന്നെങ്ങനെ ഉറക്കമില്ലായ്മ ബാധിക്കും': മൂന്ന് അപകടസാധ്യതകൾ ഡാനിഷ് ഗവേഷകര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ മിനി സ്‌ട്രോക്കിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണം ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നു. രക്തപ്രവാഹത്തിലെ താല്‍ക്കാലിക തടസം പരിഹരിക്കുന്നതിന് തലച്ചോര്‍ ഊര്‍ജ്ജം അധികമായി പ്രയോജനപ്പെടുത്തുന്നതാണ് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. മിനി സ്ട്രോക്കിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉയര്‍ന്ന കൊളസ്‌ട്രോള്‍ പ്രമേഹം ഹൃദ്രോഗം പുകവലി അതെറോസ്‌കിറോസിസ് കുഞ്ഞിന് ജന്മം നല്‍കുക എന്നത് മാത്രമല്ല, പ്രസവിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ലക്ഷണങ്ങള്‍ പെട്ടെന്നുള്ള ബലക്കുറവ്, മരവിപ്പ് സംസാരിക്കാന്‍ പെട്ടുന്നുണ്ടാകുന്ന ബുദ്ധിമുട്ട് അല്ലെങ്കിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ട് കണ്ണുകളിൽ പെട്ടെന്നുള്ള ഇരുട്ട് കയറുക, മങ്ങിയ കാഴ്ച. തലകറക്കം അല്ലെങ്കിൽ ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടപ്പെടുക തീവ്രമായ തലവേദന. ആശയക്കുഴപ്പം അല്ലെങ്കിൽ ഓർമക്കുറവ് വിഴുങ്ങാൻ ബുദ്ധിമുട്ട്

സമകാലിക മലയാളം 12 Jun 2025 2:45 pm

'ഉറങ്ങുമ്പോഴും ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടല്ലോ, പിന്നെങ്ങനെ ഉറക്കമില്ലായ്മ ബാധിക്കും': മൂന്ന് അപകടസാധ്യതകൾ

മെ ച്ചപ്പെട്ട ആരോഗ്യത്തിന് ഉറക്കത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. കോശ തകരാറുകള്‍ പരിഹരിക്കുന്നതിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും തുടങ്ങി ശരീരത്തെ മൊത്തത്തില്‍ ഒന്ന് റീസെറ്റ് ചെയ്യുന്നതിന് ദിവസവും കുറഞ്ഞത് ആറ് മണിക്കൂര്‍ എങ്കിലും ഉറക്കം (sleep) അനുവാര്യമാണ്. എന്നാലും, ജോലിയും തിരക്കും ഒഴിഞ്ഞ് ഒന്ന് സമാധാനത്തില്‍ സിനിമയോ സീരീസോ കാണാനും സോഷ്യല്‍മീഡിയ പരതാനുമൊക്കെ രാത്രിയാണ് അല്‍പം സമയം കിട്ടുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഹൃദയത്തിന് ഇരട്ടിപ്പണിയാകും. ഉറങ്ങുമ്പോഴും ഹൃദയം പണിയെടുക്കുന്നുണ്ടെല്ലോ, അപ്പോള്‍ ഉറക്കമില്ലായ്മ ഹൃദയത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്നവരോട്: ഉറക്കവും ഹൃദയവും ദിവസവും ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍, പ്രായമോ മറ്റ് ഘടകങ്ങളോ പരിഗണിക്കാതെ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉറക്കക്കുറവു മൂലം ഉണ്ടാകാവുന്ന ഹൃദ്രോഗങ്ങള്‍ ആർറിത്മിയ വിട്ടുമാറാത്ത ഉറക്കമില്ലായ്മ, ഉറക്കനഷ്ടം, അല്ലെങ്കിൽ അസ്വസ്ഥമായ ഉറക്കം എന്നിവ ന്യൂറോ ഹോർമോൺ അസ്വസ്ഥതയ്ക്ക് കാരണമാകാം. ഇത് ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ക്രമഹരിത ഹൃദയമിടിപ്പ് ഉണ്ടാകാനും ആർറിത്മിയ എന്ന അവസ്ഥയിലേക്ക് നയിക്കാനും കാരണമാകുന്നു. കുഞ്ഞിന് ജന്മം നല്‍കുക എന്നത് മാത്രമല്ല, പ്രസവിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഉയർന്ന രക്തസമ്മർദം ഉപ്പ് അല്ലെങ്കിൽ മാനസിക സമ്മര്‍ദം മാത്രമല്ല ഉയര്‍ന്നരക്തസമ്മര്‍ദത്തിലേക്ക് നയിക്കുക. ഉറക്കം ഒരു പ്രധാനഘടകമാണ്. ഉറക്കവും രക്തസമ്മർദവും ശരീരത്തിന്റെ ഹോർമോൺ സംവിധാനത്താൽ, പ്രത്യേകിച്ച് കോർട്ടിസോളിന്റെയും അഡ്രിനെർജിക് സിസ്റ്റത്തിന്റെയും നിയന്ത്രണത്തിലാണ്. ശരീരത്തിന്റെ സ്വാഭാവികമായ താളം അസ്വസ്ഥമാകുമ്പോൾ, ഉറക്ക രീതികൾ അസ്വസ്ഥമാകും. ഇത് തുടർച്ചയായ ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം, ഇത് മറ്റ് അവയവങ്ങളെ സാവധാനം നശിപ്പിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിസത്തെ ബാധിക്കുകയും ചെയ്യും. അന്നും ഇന്നും ഒരുപോലെ, കിടക്കുന്നതിന് മുൻപ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ശാന്തി കൃഷ്ണ സ്ലീപ് അപ്നിയ ഉറക്കത്തിനിടയിൽ ഒട്ടേറെ തവണ ശ്വാസം നിലച്ചുപോകുന്ന അവസ്‌ഥയാണ് സ്ലീപ് അപ്നിയ. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നും ഇത് അറിയപ്പെടുന്നു. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്വാസനാളത്തിലെ പേശികൾക്കു കഴിയാതെ വരുമ്പോൾ ശ്വാസനാളം അടഞ്ഞു പോകുന്നതു കൊണ്ടാണ് സ്ലീപ് അപ്‌നിയ ഉണ്ടാകുന്നത്. ഇത് ന്യൂറോ ഹോർമോൺ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുകയും രക്തസമ്മര്‍ദം സ്ഥിരമായ വർധനവിന് കാരണമാകുകയും ചെയ്യുന്നു.

സമകാലിക മലയാളം 12 Jun 2025 11:35 am

കുഞ്ഞിന് ജന്മം നല്‍കുക എന്നത് മാത്രമല്ല, പ്രസവിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍

ലോ കത്തിലെ ഏത് വേദനയും പ്രസവവേദനയ്ക്ക് മുകളിലെത്തില്ലെന്ന് അമ്മമാര്‍ അനുഭവങ്ങള്‍ പറയാറുണ്ട്. പ്രസവ വേദന പേടിച്ചു പലരുടെ കുട്ടുകള്‍ വേണ്ടന്നു പോലും തീരുമാനിക്കാറുമുണ്ട്. എന്നാല്‍ ഗര്‍ഭധാരണവും പ്രസവവും (childbirth) മാതൃത്വവുമൊക്കെ അനുഭവം എന്നതിലുപലി, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിലും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അറിയാമോ? പ്രസവാനന്തരം ഉറക്കം, ഭക്ഷണം, ഫിറ്റ്നസ് എന്നിവയിലൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ട വന്നേക്കാം, എന്നാല്‍ അതില്‍ നിന്ന് ലഭ്യമാകുന്ന ദീര്‍ഘകാല സുരക്ഷ താല്‍ക്കാലികമായ ഇത്തരം പ്രശ്നങ്ങളം നികത്തും. പരിശോധന പ്രസവം ആരോ​ഗ്യ ​ഗുണങ്ങൾ കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍, പ്രസവാനന്തര പരിശോധനകൾ അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു മികച്ച സമയമാണ്, പ്രത്യേകിച്ചും വളരെയധികം മാറ്റങ്ങൾ വളരെ വേഗത്തിൽ സംഭവിച്ചതിനാൽ. പരിശോധനകൾ മികച്ച ആരോഗ്യത്തോടെ തുടരാനും കുട്ടികളുണ്ടാകുന്നതിന്റെ നിരവധി ശാരീരിക നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും സ്ത്രീകളെ സഹായിക്കും. ആർത്തവ വേദന കുറയ്ക്കും ആര്‍ത്തവ വേദന കുറയ്ക്കും കുഞ്ഞുങ്ങൾ ജനിക്കുന്നതോട് കഠിനമായ ആര്‍ത്തവ വേദന അനുഭവിക്കുന്ന സ്ത്രീകളില്‍ വേദന കുറഞ്ഞതായോ ഒഴിവായതായോ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. സിസേറിയന്‍ ചെയ്യുന്നവരെ അപേക്ഷിച്ചു പ്രസവിക്കുന്നവരില്‍ വേദനയ്ക്ക് ആശ്വാസം പ്രകടമായിട്ടുണ്ട്. പ്രസവസമയത്ത് ഗർഭാശയം വികസിക്കുന്നത് ആനുകൂല്യമാകുന്നു. ഇതാണ് വേദന കുറയാന്‍ സഹായിക്കുന്നതെന്നാണ് കരുതുന്നത്. സ്തനാർബുദ സാധ്യത കുറയ്ക്കുന്നു സ്തനാർബുദ സാധ്യത കുറയ്ക്കുന്നു ഗര്‍ഭധാരണവും മൂലയൂട്ടലും സ്ത്രീ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്, കൂടുതൽ ഗർഭധാരണങ്ങൾ എന്നാൽ ആർത്തവം കുറയുക എന്നാണ് അർത്ഥമാക്കുന്നത്. ഇത് ഈസ്ട്രജനും പ്രൊജസ്ട്രോണും തമ്മിലുള്ള സമ്പർക്കം പരിമിതപ്പെടുത്തുന്നു. അണ്ഡാശയങ്ങൾ ഉത്പാദിപ്പിക്കുന്ന ഈ ഹോർമോണുകൾ കോശ വളർച്ചയെ ഉത്തേജിപ്പിക്കുകയും സ്ത്രീയുടെ സ്തനാർബുദ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും സ്തനകോശങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ അവയെ കാൻസർ കോശങ്ങളായി മാറുന്നതിനെ കൂടുതൽ പ്രതിരോധിക്കും. മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് സാധ്യത കുറയ്ക്കും മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് സാധ്യത കുറയ്ക്കും തലച്ചോറിലെയും സുഷുമ്‌നാ നാഡിയിലെയും നാഡീകോശങ്ങളെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് പ്രസവിക്കാത്ത അല്ലെങ്കില്‍ കുറഞ്ഞ പ്രസവമുള്ള സ്ത്രീകളില്‍ കൂടുതല്‍ കാണപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നത്, ഈ ഓട്ടോഇമ്മ്യൂൺ ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യത പകുതിയായി കുറയ്ക്കുന്നു. നാലോ അതിലധികമോ കുട്ടികളുടെ അമ്മമാർ അവരുടെ അപകടസാധ്യത 95 ശതമാനം കുറയ്ക്കുന്നതിനാൽ, ഓരോ ഗർഭധാരണവും കൂടുതൽ സംരക്ഷണം നൽകുന്നു പക്ഷാഘാത സാധ്യത കുറയ്ക്കുന്നു പക്ഷാഘാത സാധ്യത കുറയ്ക്കുന്നു മുലയൂട്ടാത്ത സ്ത്രീകളെ അപേക്ഷിച്ച മുലയൂട്ടുന്ന സ്ത്രീകളില്‍ പക്ഷാഘാതം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, കുറഞ്ഞത് ആറ് മാസമെങ്കിലും ഒരു കുഞ്ഞിന് മുലയൂട്ടുന്നത് ഹൃദ്രോഗ സാധ്യതയും പ്രമേഹവും ഉയർന്ന രക്തസമ്മർദവും കുറയ്ക്കും. മുലയൂട്ടുന്ന സമയത്ത് പുറത്തുവിടുന്ന ഓക്സിടോസിനിൽ പക്ഷാഘാതത്തെ തടയാന്‍ ഒരു പങ്ക് വഹിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുന്നു മാനസികാവസ്ഥ മെച്ചപ്പെടുന്നു ഗർഭധാരണ സമയത്ത് മാറിമറിയുടെ മാനസികാവസ്ഥയ്ക്ക് അമ്മയായിക്കഴിഞ്ഞാൽ സ്ഥിരത കൈവരിക്കുന്നു. കുഞ്ഞിനെ എടുക്കുമ്പോഴോ മുലയൂട്ടുമ്പോഴോ സ്നേഹം പോലുള്ള നല്ല വികാരങ്ങള്‍ അനുഭവപ്പെടുന്നു. ഓക്സിടോസിൻ എന്ന ഹോര്‍മോണ്‍ ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഗർഭധാരണത്തിന്റെയും മാതൃത്വത്തിന്റെയും ആരോഗ്യഗുണങ്ങള്‍ വര്‍ഷങ്ങളോളം തുടരും.

സമകാലിക മലയാളം 11 Jun 2025 6:10 pm

അന്നും ഇന്നും ഒരുപോലെ, കിടക്കുന്നതിന് മുൻപ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ശാന്തി കൃഷ്ണ

ഭ രതന്‍റെ നിദ്രയിലൂടെ വെള്ളിത്തിരയിലേക്ക് പുഞ്ചിരിച്ചുകൊണ്ട് കയറിവന്ന ശാലിന സുന്ദരി, നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ശാന്തി കൃഷ്ണയ്ക്ക് (Santhi Krishna) യാതൊരു മാറ്റവുമില്ലെന്ന് ആരാധകര്‍ പറയുന്നു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന താരം നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇന്നും കാത്തുസൂക്ഷിക്കുന്ന അഴകിന് പിന്നില്‍ ചിട്ടയായ ജീവിത രീതിയാണെന്ന് താരം പറയുന്നു. ദിനചര്യ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അര നാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്തു കുടിച്ചുകൊണ്ടാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നതെന്ന് ശാന്തി കൃഷ്ണ പറയുന്നു. ഷൂട്ടിങ് ഉള്ള സന്ദര്‍ഭങ്ങളില്‍ നാരങ്ങയും തേനും കിട്ടാത്ത സാഹചര്യത്തിലാണെങ്കില്‍ ചൂടുവെള്ളം മാത്രം കുടിക്കും. അരമണിക്കൂറിനകത്ത് ഒരു ചെറുപഴം കഴിക്കും. ഇതിന് ശേഷമേ ചായ കൂടിക്കൂ, അതും വീണ്ടും അര മണിക്കൂര്‍ ഗാപ്പില്‍. പഞ്ചസാരയെ പൂര്‍ണമായും ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ് ശാന്തി കൃഷ്ണ പിന്തുടരുന്നത്. മധുരത്തിന് കോക്കനട്ട് ഷുഗര്‍ ആണ് ഉപയോഗിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിന് ഏറ്റവും ഇഷ്ടം പോഹ ആണ്. ഉച്ചയ്ക്ക് ഹെല്‍ത്തി പ്ലേറ്റ് മാതൃകയാണ് പിന്തുടരുന്നത്- ചോറ് കുറച്ചും കറികള്‍ കൂടുതലുമാണ് കഴിക്കുന്നത്. ചെറുപ്പം മുതല്‍ വെജിറ്റേറിയന്‍ ആയതിനാല്‍ പച്ചക്കറിയോടാണ് താല്‍പര്യം. മോര് ഉറപ്പായും ഉച്ചയ്ക്ക് ഉണ്ടാകും. വൈകുന്നേരം ചായയും കടിയുമൊന്നും അത്ര നിര്‍ബന്ധമില്ല, എന്നാല്‍ ലൊക്കേഷനില്‍ കിട്ടുന്ന ഇലയട കഴിക്കാന്‍ ഇഷ്ടമാണെന്നും താരം പറയുന്നു. ഇടയ്ക്ക് വൈകുന്നേരങ്ങളില്‍ ഗ്രീന്‍ ടീ കുടിക്കാറുണ്ട്. അത്താഴം രാത്രി 8.30ന് മുന്‍പ് കഴിക്കും. ദോശ അല്ലെങ്കില്‍ ഉപ്പുമാവ് ആയിരിക്കും അത്താഴം. ഇടയ്ക്ക് ദോശമാവില്‍ പച്ചക്കറിയും സവാളയും അരിഞ്ഞു ഊത്തപ്പം പോലെ ഉണ്ടാക്കാറുണ്ട്. പണ്ട് മുന്‍തലേ രാത്രി ചോറ് കഴിക്കുന്ന ശീലമില്ല. വ്യായാമം ആറ് വയസു മുതല്‍ നൃത്തം അഭിസിച്ചിട്ടുണ്ട്. കൗമാര പ്രായത്തിലും യൗവ്വനത്തിലുമൊക്കെ ശരീരം ആക്ടീവ് ആയി ഇരിക്കാന്‍ നൃത്തം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. മനസിനും ശരീരത്തിനും തെളിച്ചം കിട്ടാനും നൃത്തം മികച്ചതാണ്. എന്നാല്‍ രണ്ട് മൂന്ന് വര്‍ഷമായി നൃത്തപരിശീലനം മുടങ്ങി. നൃത്തത്തിലെ ചില അടവുകള്‍ പരിശീലിക്കാറുണ്ട്, സ്ട്രെച്ചിങ് പോലുള്ളത്. ഫ്ലെക്സിബിലിറ്റി കിട്ടാൻ ഇത് മികച്ച മാര്‍ഗമാണ്. രാവിലെയുള്ള അര മണിക്കൂര്‍ നടത്തം മുടക്കാറില്ല. ലോകത്തിലെ മികച്ച പ്രാതല്‍; പട്ടികയില്‍ ഇടംപിടിച്ച് മൂന്ന് ഇന്ത്യന്‍ വിഭവങ്ങള്‍ ചുരുണ്ട ഇടതൂര്‍ന്ന മുടിയായിരുന്നു മുന്‍പ്. മുടിക്കോ ചര്‍മത്തിനോ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. മുടി വരണ്ടതായി തോന്നുമ്പോള്‍ അല്‍പം സെറം അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടും അതാണ് ഇപ്പോള്‍ ചെയ്യുന്നത്. അമ്മയുടെ ചര്‍മം മനോഹരമാണ്, ആ പാരമ്പര്യം തന്നെയാണ് തനിക്കും കിട്ടിയിരിക്കുന്നത്. ഡാൻസിനൊഴികെ പണ്ടും കാര്യമായി മേക്കപ്പ് ചെയ്യാറില്ലായിരുന്നു. എന്നും രാത്രി കിടക്കുന്നതിനു മുൻപു മുഖം നന്നായി കഴുകിയശേഷം വിർജിൻ കോക്കനട്ട് ഓയിൽ മുഖത്തു പുരട്ടും. എന്റെ ചർമം സെൻസിറ്റീവ് ആണ്. അതിനാൽ നല്ല മേക്കപ്പ് ഉൽപന്നങ്ങൾ അല്ല എങ്കിൽ പ്രശ്നമാണ്. സിക്സ് പാക്കിന് വേണ്ടി ബലം പിടിക്കേണ്ട; ആബ്സും കോറും ഒന്നല്ല, രണ്ട് സംഗീതം സംഗീതമാണ് സ്ട്രെസ് ബസ്റ്റർ. റിലാക്സ് ആകാൻ മെലഡി പാട്ടുകൾ കേൾക്കാനാണു താൽപര്യം. എന്നാലും മനസ്സിന്റെയും ശരീരത്തിന്റെയും സൗന്ദര്യത്തിന്റെ ക്രെഡിറ്റ് നൃത്തത്തിനാണ് നല്‍കുന്നതെന്നും താരം പറയുന്നു.

സമകാലിക മലയാളം 11 Jun 2025 5:50 pm

ലോകത്തിലെ മികച്ച പ്രാതല്‍; പട്ടികയില്‍ ഇടംപിടിച്ച് മൂന്ന് ഇന്ത്യന്‍ വിഭവങ്ങള്‍

ടേ സ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യൻ വിഭവങ്ങൾ (Best Breakfast in the world). മഹാരാഷ്‌ട്രയിൽ നിന്നുള്ള മിസൽ പാവ് 18-ാം സ്ഥാനവും, പറാത്ത 23-ാം സ്ഥാനവും, ഡൽഹിയില്‍ നിന്നുള്ള ചോലെ ബട്ടൂരെ 32-ാം സ്ഥാനവും നേടി. 2025 ജൂൺ വരെയുള്ള റാങ്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക, ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ടത്. View this post on Instagram A post shared by TasteAtlas (@tasteatlas) ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വ്യായാമം വേണം മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണ് മിസൽ പാവ്. എരിവുള്ളതും ക്രിസ്പിയുമായ ഒരു കളർഫുൾ വിഭവമെന്നാണ് മിസൽ പാവിനെ ടേസ്റ്റ് അറ്റ്ലസ് വിവരിച്ചിരിക്കുന്നത്. പറാത്തയും ചോലെ ബട്ടൂരെയുമാണ് പട്ടികയിലുള്ള മറ്റ് രണ്ട് വിഭവങ്ങൾ. ഉത്തരേന്ത്യൻ വിഭവങ്ങളാ ണെങ്കിലും രാജ്യത്തുടനീളം ഇവയ്ക്ക് ആരാധകരുണ്ട്. ഓര്‍മയും ഏകാഗ്രതയും കൂട്ടും, അല്‍ഷിമേഴ്സിനെ തടയാനും റോസ്മേരി ടേസ്റ്റ് അറ്റ്ലസ് ഇൻസ്റ്റാഗ്രാമിൽ മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പേരുകൾ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂവെങ്കിലും, വെബ്‌സൈറ്റില്‍ 100 വരെ റാങ്കുകൾ ഉള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 50-തിന് ശേഷം നിഹാരി, ശ്രീഖണ്ഡ്, പാലക് പനീർ എന്നിവയുൾപ്പെടെ കൂടുതൽ ഇന്ത്യൻ വിഭവങ്ങൾ ഇടം നേടിയിട്ടുണ്ട്. നേരത്തെ ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബ്രെഡുകളുടെ പട്ടികയിൽ നിരവധി ഇന്ത്യൻ വിഭവങ്ങൾ ഇടം നേടിയിരുന്നു.

സമകാലിക മലയാളം 11 Jun 2025 2:12 pm

സിക്സ് പാക്കിന് വേണ്ടി ബലം പിടിക്കേണ്ട; ആബ്സും കോറും ഒന്നല്ല, രണ്ട്

ആ ബ്സ് ട്രെയിനിങ്ങും കോര്‍ സ്ട്രെങ്ത്തനിങ്ങും ഒന്നാണെന്ന് വിശ്വസിക്കുന്ന നിരവധി ആളുകളുണ്ട്. രണ്ടും ഓരേ ശരീരഭാഗത്തെ സൂചിപ്പിക്കുന്നുവെന്ന് തോന്നിയാലും ഇവ രണ്ട് വ്യത്യസ്തമാണ് (Difference Between Abs And Core). സിക്സ് പാക്ക് അല്ലെങ്കില്‍ ഫ്ലാറ്റ് മസിലുമായി ബന്ധപ്പെട്ട്, അതായത് ഏസ്‌തെറ്റിക് സ്ട്രക്ചര്‍ ഉണ്ടാക്കുന്ന മസിലുകളാണ് ആബ്‌സ്. വയറിന്റെ മുന്‍വശത്തും വശങ്ങളിലും പ്രവര്‍ത്തിക്കുന്ന പേശികളാണിവ. എന്നാല്‍ കോര്‍ നട്ടെല്ല്, പെല്‍വിക് തുടങ്ങിയ ഇടങ്ങളിലെ 20 പേശികള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പ് ആണ്. റെക്ടസ് അബ്ഡോമിനസിനെ ശക്തിപ്പെടുത്തുന്നതിനാണ് ആബ്സ് ട്രെയിനിങ് പ്രധാനമായും ചെയ്യുന്നത്. അവയാണ് ക്ലാസിക് സിക്സ് പായ്ക്ക് പേശികള്‍. ഇത് വയറിന് മുൻവശത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് ഫിറ്റ്നസിന്റെ ഒരു സൂചനയാണെന്ന് കരുതാമെങ്കിലും പ്രവർത്തനപരമായ ശക്തിയെ അർത്ഥമാക്കുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തെ മുകളിലേക്കും താഴെയും ചലിപ്പിക്കുക എന്നതാണ് റെക്ടസ് അബ്ഡോമിനസ് മസിലുകളുടെ കടമ. ഉദ്ദാഹരണത്തിന്, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക അല്ലെങ്കില്‍ കസേരയില്‍ ഇരിക്കുക എന്നിങ്ങനെ. റിവേഴ്സ് ക്രഞ്ച്, സിറ്റ്-അപ്പ്, ലെഗ് റെയ്‌സുകൾ തുടങ്ങിയ വ്യായാമങ്ങളാണ് റെക്ടസ് അബ്ഡോമിനിസിനെ ശക്തിപ്പെടുന്നതുന്ന വ്യായാമങ്ങൾ. മറ്റ് പേശികള്‍ ഉള്‍പ്പെടുന്നുവെങ്കിലും വയറിലെ പേശികളാണ് ഇത്തരം വ്യായാമങ്ങളില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. കോര്‍ മസിലുകള്‍ കോര്‍ പരിശീലനം ഡീപ് സ്റ്റെബിലൈസറുകൾ മുതൽ ഒബ്ലിക്‌സ്, ലോവർ ബാക്ക് വരെയുള്ള ശരീരത്തിന്‍റെ മുഴുവൻ മധ്യഭാഗത്തെയും സന്തുലിതമായ രീതിയിൽ പ്രവർത്തിക്കുന്നു. കോര്‍ ഒരു പേശിയല്ല, സ്റ്റെബിലൈസറുകളുടെ ഒരു വലിയ കൂട്ടമാണ്. അവ ഒരു കോർസെറ്റ് അല്ലെങ്കിൽ ബെൽറ്റ് പോലെ ശരീരത്തിന്‍റെ മധ്യഭാഗത്തെ ചുറ്റിനില്‍ക്കുന്നു. റെക്ടസ് ആൻഡ് ട്രാൻസ്വേർസസ് അബ്ഡോമിനിസ്, ഗ്ലൂറ്റിയസ് മാക്സിമസ്, മീഡിയസ്, മിനിമസ്, മൾട്ടിഫിഡസ്, പുറം, ലാറ്റ്സ്, ഇടുപ്പ് തുടങ്ങിയ ഇടയങ്ങിലെ 20 പേശികള്‍ കോര്‍ എന്ന ഭാഗത്ത് ഉള്‍പ്പെടുന്നു. ശരീരത്തിന്‍റെ മധ്യഭാഗം ശക്തിപ്പെടുന്നതിനും സൗന്ദര്യാത്മക ആവശ്യങ്ങള്‍ക്കും ആബ്സ് പരിശീലനം മികച്ചതാണ്. കോര്‍ സ്ട്രേങ്തനിങ്ങിനെ ഫങ്ഷനല്‍ ട്രെയിനിങ് എന്നും വിളിക്കുന്നു. ഇത് നട്ടെല്ലിന്‍റെ ആരോഗ്യത്തിന് നിര്‍ണായകമാണ്. നട്ടെല്ലിന് പരിക്കുകള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ കോര്‍ പരിശീലനം ആവശ്യമാണ്. ആരോഗ്യകരമായ കോർ മികച്ച പോസ്ചര്‍, ഏകോപനം, സ്ഥിരത, സന്തുലിതാവസ്ഥ മെച്ചപ്പെട്ട ശരീര നിയന്ത്രണം ഊർജ്ജ ഉൽപ്പാദനം വ്യായാമം ചെയ്യുമ്പോഴോ ദൈനംദിന ജീവിതത്തിലോ പരിക്കേൽക്കാനുള്ള സാധ്യത കുറയുന്നു ശരീരിക പ്രകടന മികവു മെച്ചപ്പെട്ട ശ്വസനം മികച്ച ദഹനം നട്ടെല്ല്, നടുവേദന എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വ്യായാമം വേണം പെർഫെക്റ്റ് ബെല്ലി എന്നാല്‍ കോർ ബലം എന്നാണോ? അങ്ങനെ ആവണമെന്ന് നിര്‍ബന്ധമില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ബുദ്ധിപൂർവ്വം സ്ട്രെങ്ത് ട്രെയിനിംഗ് നടത്തുന്ന, താരതമ്യേന തടിച്ച ഒരാൾക്ക് പോലും, സിക്സ് പായ്ക്ക് ഉള്ള ഒരു ബോഡി ബിൽഡറിനേക്കാൾ വളരെ ശക്തമായ കോർ ഉണ്ടായിരിക്കും. ഓര്‍മയും ഏകാഗ്രതയും കൂട്ടും, അല്‍ഷിമേഴ്സിനെ തടയാനും റോസ്മേരി കോർ വ്യായാമം ആബ്സ് ഉണ്ടാക്കുമോ കൊഴുപ്പ് കുറയുന്നതനുസരിച്ച് ആബ്സ് ദൃശ്യമാകും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുകയും കാര്‍ഡിയോ പരിശീലിക്കുകയും ചെയ്യണം. റെക്ടസ് അബ്ഡോമിനിസ് കോറിന്റെ ഭാഗമായതിനാൽ, കോര്‍ പരിശീലനം ചെയ്യുന്നതിലൂടെ റെക്ടസ് അബ്ഡോമിനിസ് ശക്തിപ്പെടും. എന്നാല്‍ സിക്സ് പാക്ക് ഉണ്ടാക്കുക എന്നല്ല, കോര്‍ ബലമുള്ളതാക്കുക എന്നതാണ് പ്രധാനമെന്നും വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം 11 Jun 2025 1:10 pm

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വ്യായാമം വേണം

പ്ര മേഹം പോലെ തന്നെ ഉയർന്ന രക്തസമ്മർദ്ദവും (High Blood Pressure) ഒരു ജീവിതശൈലി രോ​ഗമാണ്. ലോകത്ത് ഏതാണ്ട് 128 കോടി ആളുകളാണ് ഉയർന്ന രക്തസമ്മർദ്ദത്തോടെ ജീവിക്കുന്നതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾക്കും അകാല മരണത്തിനും ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ഒരു പ്രധാന കാരണമായി കണക്കാക്കുന്നു. 20കളില്‍ ശാരീരികമായി സജീവിമായിരുന്ന പലരും അവരുടെ മധ്യവയസെത്തുമ്പോള്‍ ഉദാസീനമായ ജീവിതശൈലിയിലേക്ക് നീങ്ങുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാനുള്ള ഒരു പ്രധാനകാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം ധമനികളുടെ ഭിത്തികളിൽ രക്തത്തിന്റെ ബലം വളരെ ഉയർന്ന നിലയിൽ തുടരുമ്പോഴാണ് ഇത് വികസിക്കുന്നത്, ഇത് കാലക്രമേണ ഗുരുതരമായ അവയവങ്ങൾക്ക് ദോഷം ചെയ്യും. ദശലക്ഷക്കണക്കിന് ആളുകൾ അത് തിരിച്ചറിയാതെ ഉയര്‍ന്ന രക്തസമ്മര്‍ദവുമായി ജീവിക്കുന്നു. അതുകൊണ്ടാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിശബ്ദ കൊലയാളി എന്നും വിശേഷിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാന്‍ മിതമായതോ കഠിനമോ ആയ വ്യായാമം ഫലപ്രദമായ മാർഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിന്, മുതിര്‍ന്നവരില്‍ നിലവിലുള്ള ഏറ്റവും കുറഞ്ഞ വ്യായാമ ദൈര്‍ഘ്യത്തിന്‍റെ ഇരട്ടി ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാല ഗവേഷകര്‍ പറയുന്നു. ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ വ്യായാമം ഹൃദയാരോ​ഗ്യത്തെ സംബന്ധിക്കുന്ന പഠനത്തിൽ അമേരിക്കയിൽ നിന്നുള്ള ഏതാണ്ട് 5,100 ആളുകളാണ് ഭാ​ഗമായത്. 30 വർഷം നീണ്ടു നിന്ന പഠനത്തിൽ ആളുകളുടെ ശരീരഭാരം മുതലുള്ള എല്ലാ ഡാറ്റകൾ പരിശോധിക്കുകയും വ്യായാമ ദിനചര്യകൾ നിരീക്ഷിക്കുകയും ചെയ്തു. ഇതിലൂടെ സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ പിന്നീടുള്ള ജീവിതത്തിൽ രക്തസമ്മർദത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഓരോ ഘട്ടത്തിലും, കൂടുതൽ മണിക്കൂർ ശാരീരിക പ്രയത്നം നടത്തിയ ആളുകളില്‍ മെച്ചപ്പെട്ട രക്തയോട്ടം ഉള്ളതായി കണ്ടെത്തി. ആഴ്ചയിൽ അഞ്ച് മണിക്കൂർ മിതമായ വ്യായാമം ചെയ്തവരിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഓര്‍മയും ഏകാഗ്രതയും കൂട്ടും, അല്‍ഷിമേഴ്സിനെ തടയാനും റോസ്മേരി മിതമായ വ്യായാമം ശരീരത്തെ രക്തക്കുഴലുകളെയും സമ്മർദവുമായി ബന്ധപ്പെട്ട ഹോർമോണുകളെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാല്‍ തീവ്ര വ്യായാമത്തിന് പകരം സ്ഥിരമായി സജീവമായി തുടരുന്നത് ഹൃദയ സിസ്റ്റത്തെ സ്ഥിരതയുള്ള പാതയിൽ നിലനിർത്താൻ സഹായിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. മിതമായ എയറോബിക് വ്യായാമങ്ങള്‍ (വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് പോലുള്ളവ) കൂടുതലായി ചെയ്യുന്നത് സിസ്റ്റോളിക് രക്തസമ്മർദത്തിൽ വലിയ കുറവിന് കാരണമാകുമെന്ന പഠനങ്ങളും പുതിയ പഠനത്തില്‍ വിശകലനം ചെയ്തു. ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറവാണെന്നും ഗവേഷകര്‍ പറയുന്നു. 'അന്ന് ആ ടീ-ഷര്‍ട്ട് ഫിറ്റായ ദിനം ഞാന്‍ തുള്ളിച്ചാടി, ലിപ്പോസക്ഷൻ ചെയ്തിട്ടില്ല', ശരീരഭാരം കുറച്ചതിനെ കുറിച്ച് അദ്നാൻ സാമി ആരോഗ്യമുള്ള മുതിർന്നവരിൽ പതിവായി വ്യായാമം ചെയ്യുന്നത് സിസ്റ്റോളിക് രക്തസമ്മർദം ശരാശരി 3.5 mmHg യും രക്താതിമർദം ഉൾപ്പെടെയുള്ള ജീവിതശൈലി സംബന്ധമായ രോഗങ്ങളുള്ളവരിൽ 5.5 mmHg യും കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചു. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം 8 Jun 2025 4:35 pm

ഓര്‍മയും ഏകാഗ്രതയും കൂട്ടും, അല്‍ഷിമേഴ്സിനെ തടയാനും റോസ്മേരി

ക ഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യല്‍ മീഡിയയിലാകെ റോസ്മേരി വാട്ടറിനെ കുറിച്ചുള്ള ചര്‍ച്ചകളാണ്. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കുന്ന റോസ്മേരിയുടെ ഗുണങ്ങളെ കുറിച്ച് ആളുകള്‍ പുകഴ്ത്താറുണ്ട്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല, അല്‍ഷിമേഴ്സ് വരെ തടയാന്‍ റോസ്മേരി (Rosemary Health Benefits) സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഒരു മെഡിറ്ററേനിയൻ സുഗന്ധദ്രവ്യ സസ്യമാണ് റോസ്മേരി (റോസ്മാരിനസ് അഫിസിനാലിസ്). വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്നതിന് മെഡിറ്ററേറിയൽ മേഖലയിൽ പാചകത്തിന് ഇവ അവശ്യവസ്തുവാണ്. ഇവയ്ക്ക് തലച്ചോറിന്റെ ആരോ​ഗ്യം, വീക്കം, രോ​ഗപ്രതിരോധ ശേഷി എന്നിവയിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയും. പുരാതന ഗ്രീസിലും റോമിലും വിദ്യാർഥികളും പണ്ഡിതന്മാരും ഏകാ​ഗ്രതയും ഓർമശക്തിയും മെച്ചപ്പെടുത്തുന്നതിന് റോസ്മേരി ഉപയോ​ഗിച്ചിരുന്നു. റോസ്മേരി സു​ഗന്ധം ശ്വസിച്ച ആളുകളിൽ ഓർമശക്തി മെച്ചപ്പെടുന്നതായി കണ്ടെത്തിയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. റോസ്മേരി തലച്ചോറിന്‍റെ ആരോഗ്യം റോസ്മേരിക്ക് രക്തയോട്ടം വർധിപ്പിക്കാനുള്ള ​ഗുണങ്ങളുണ്ട്. ഇത് തലച്ചോറിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഇവയ്ക്ക് മനസിനെ ശാന്തമാക്കാനുള്ള കഴിവുണ്ട്. ഇത് മാനസികവ്യക്തത മെച്ചപ്പെടുത്താൻ സഹായിക്കും. റോസ്മേരിയുടെ സു​ഗന്ധം ഉത്കണ്ഠയും സമ്മർദവും കുറച്ച് മികച്ച ഉറക്കവും ശ്രദ്ധയും ഓർമശക്തിയും നിലനിർത്താൻ സഹായിക്കും. 'അന്ന് ആ ടീ-ഷര്‍ട്ട് ഫിറ്റായ ദിനം ഞാന്‍ തുള്ളിച്ചാടി, ലിപ്പോസക്ഷൻ ചെയ്തിട്ടില്ല', ശരീരഭാരം കുറച്ചതിനെ കുറിച്ച് അദ്നാൻ സാമി റോസ്മേരിയിൽ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുമായി ഇടപഴകുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ പഠനത്തിനും ഓർമയ്ക്കും അത്യാവശ്യമായ തലച്ചോറിലെ രാസവസ്തുവായ അസറ്റൈൽകോളിന്റെ തകർച്ച തടയുന്നതിന് 1,8-സിനിയോൾ എന്ന സംയുക്തം സഹായിക്കും. അസറ്റൈൽകോളിൻ സംരക്ഷിക്കുന്നതിലൂടെ, റോസ്മേരി വൈജ്ഞാനിക പ്രകടനത്തെ പിന്തുണയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് പ്രായമാകുമ്പോൾ. ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; തലച്ചോറിന്റെ ആരോ​ഗ്യസംരക്ഷണത്തിന് 5 ശീലങ്ങൾ മാത്രമല്ല, ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ റോസ്മേരിയിൽ ധാരാളമുണ്ട്. ഇത് വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. റോസ്മേരിയിൽ ആരോഗ്യം വർധിപ്പിക്കുന്ന സസ്യ സംയുക്തങ്ങളായ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും ശക്തമായ ഒന്നാണ് കാർനോസിക് ആസിഡ്, ആന്റിഓക്സിഡന്റും ആന്റി ഇൻഫ്ലമേറ്ററി ഏജന്റായും ഇവ തലച്ചോറിലെ കോശങ്ങളെ ദോഷങ്ങളിൽ നിന്ന് പ്രത്യേകിച്ച് അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

സമകാലിക മലയാളം 8 Jun 2025 3:35 pm

'അന്ന് ആ ടീ-ഷര്‍ട്ട് ഫിറ്റായ ദിനം ഞാന്‍ തുള്ളിച്ചാടി, ലിപ്പോസക്ഷൻ ചെയ്തിട്ടില്ല', ശരീരഭാരം കുറച്ചതിനെ കുറിച്ച് അദ്നാൻ സാമി

ആ രാധകരെ ആകെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു ഗായകൻ അദ്നാൻ സാമിയുടെ ( Adnan Sami ) ബോഡി ട്രാന്‍ഫോര്‍മേഷന്‍. ഏതാണ്ട് ആറ് മാസങ്ങള്‍ക്കൊണ്ട് 230 കിലോയില്‍ നിന്നാണ് 110 കിലോയിലേക്ക് ശരീരഭാരം ചുരുങ്ങി. അതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ബാരിയാട്രിക് സർജറി ചെയ്തെന്നും ലിപ്പോസക്ഷൻ നടത്തിയെന്നുമൊക്കെ ആളുകള്‍ പറഞ്ഞു, ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിക്കിടെ അദ്ദേഹം തന്‍റെ ശരീരഭാരം കുറയ്ക്കാന്‍ പ്രചോദനമായതിനെ കുറച്ചും ശരീരഭാരം എങ്ങനെ കുറച്ചുവെന്നതിനെ കുറിച്ചും തുറന്നു പറയുകയാണ്. 'ഞാൻ ശരീരഭാരം കുറച്ചപ്പോൾ ചിലർ പറഞ്ഞു ബാരിയാട്രിക് സർജറി ചെയ്തുവെന്ന്, മറ്റ് ചിലർ പറഞ്ഞത് ഞാൻ ലിപ്പോസക്ഷൻ ആണ് നടത്തിയതെന്ന്. ഒരു സൂചി ഉപയോഗിച്ച് ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്ന പ്രക്രിയയാണ് ലിപ്പോസക്ഷൻ. ഒരു പ്രത്യേക ഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നതിനാണ് സാധാരണയായി ഇത് ചെയ്യുന്നത്. എനിക്ക് 230 കിലോ ഭാരമുണ്ടായിരുന്നു. അത്രയും കൊഴുപ്പ് നീക്കം ചെയ്യണമെങ്കിൽ സൂചിക്ക് പകരം വാക്വം ക്ലീനർ വേണ്ടിവരുമായിരുന്നു'- അദ്നാൻ തമാശയോടെ പറഞ്ഞു. View this post on Instagram A post shared by India TV Aap Ki Adalat (@indiatvaapkiadalat) പോഷകാഹാര വിദഗ്ദ്ധൻ നിർദ്ദേശിച്ച കർശനമായ ഉയർന്ന പ്രോട്ടീൻ ഡയറ്റ് ആണ് ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചതെന്ന് അദ്നാൻ വ്യക്തമാക്കുന്നു. റൊട്ടി, അരി, പഞ്ചസാര, എണ്ണ, മദ്യം എന്നിവ പാടെ ഉപേക്ഷിച്ചു. ആ ഡയറ്റ് പിന്തുടർന്നു തുടങ്ങിയതോടെ ക്രമേണ ശരീരഭാരം കുറയാൻ തുടങ്ങി. ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; തലച്ചോറിന്റെ ആരോ​ഗ്യസംരക്ഷണത്തിന് 5 ശീലങ്ങൾ ഭാരം കുറഞ്ഞതായി തോന്നുമ്പോഴെല്ലാം, ആ ഷർട്ട് ധരിക്കാൻ ശ്രമിക്കുമായിരുന്നു, ചിലപ്പോൾ രാത്രിയിൽ രണ്ടോ മൂന്നോ തവണ ധരിക്കാന്‍ ശ്രമിക്കും. പിന്നീട് ഒരു ദിവസം ധരിച്ചപ്പോള്‍ ആ ഷര്‍ട്ട് ഫിറ്റായി, ഏതാണ്ട് പുലര്‍ച്ചെ മൂന്ന് മണിയായിരുന്നു. അപ്പോള്‍ തന്നെ അച്ഛനെ വിളിച്ചു അത് കാണിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. മുമ്പ് കൊഴുപ്പിനടിയിൽ മറഞ്ഞിരുന്ന കൈകളിലെ മുട്ടുകൾ കാണാന്‍ സാധിച്ച നിമിഷവും അദ്ദേഹം ഓര്‍ത്തു പറഞ്ഞു. ജീവിതത്തില്‍ കുറുക്കു വഴിയില്ല, കഠിനാധ്വാനത്തിലൂടെയാണ് ശരീരഭാരം കുറച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മനസറിഞ്ഞു കഴിക്കാം, ആരോഗ്യകരമായ ഭക്ഷണക്രമം എങ്ങനെയായിരിക്കണം തുടക്കത്തിൽ തന്നെ ശരീരത്തിൽ നിന്ന് ധാരാളം ജലാംശം ഒഴിവാക്കി, അതുതന്നെ ആദ്യ മാസത്തിൽ 20 കിലോ കുറയ്ക്കാൻ സഹായിച്ചു. വളരെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും അദ്ദേഹം ഓര്‍മിക്കുന്നു. 'ഒരു ദിവസം, ഷോപ്പിങ് മാളിൽ പോയപ്പോൾ XL അളവിൽ ഒരു ടി-ഷർട്ട് കണ്ടു, അന്ന് ഞാന്‍ 9XL അളവിലുള്ള ടി-ഷർട്ട് ആണ് ഉപയോ​ഗിച്ചിരുന്നത്. എനിക്ക് അത് ശരിക്കും ഇഷ്ടപ്പെട്ടു. എന്‍റെ കൈ പോലും ആ ടീ-ഷര്‍ട്ടില്‍ ഒകുങ്ങില്ലെന്ന് എന്‍റെ അമ്മ എന്നോട് പറഞ്ഞു. ആ നിമിഷം ഒരു ദിവസം, ആ ഷര്‍ട്ടില്‍ ഞാന്‍ ഒകുങ്ങുന്ന ദിവസം ഉണ്ടാക്കുമെന്ന് സ്വയം വാഗ്ദാനം നല്‍കി'- അദ്നാൻ പറഞ്ഞു.

സമകാലിക മലയാളം 8 Jun 2025 1:46 pm

ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; തലച്ചോറിന്റെ ആരോ​ഗ്യസംരക്ഷണത്തിന് 5 ശീലങ്ങൾ

ഇ ന്ന് ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം, ഇന്ത്യയിൽ പ്രതിവർഷം ഏതാണ്ട് 28,000-ത്തിലധികം ആളുകളെ ബ്രെയിൻ ട്യൂമർ ബാധിക്കുന്നുവെന്നാണ് ഇന്ത്യൻ ജേണൽ ഓഫ് ന്യൂറോളജിയുടെ കണക്ക്. ബ്രെയിൻ ട്യൂമറിനെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ജൂൺ എട്ടിന് ലോക ബ്രെയിൻ ട്യൂമർ ദിനം (World Brain Tumour Day) ആചരിക്കുന്നത്. തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ വളര്‍ച്ചയെയാണ് ബ്രെയിന്‍ ട്യൂമര്‍. രണ്ട് തരത്തില്‍ ബ്രെയിൻ ട്യൂമര്‍ വികസിക്കാം. കാന്‍സറിന് കാരണമാകുന്ന മുഴകളും കാന്‍സറിന് (ബിനൈന്‍) കാരണമാകാത്തവയും. ഇവ രണ്ടും നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ജനിതകം, റേഡിയേഷന്‍ എക്സ്പോഷർ, അനാരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ, അപൂർവ സന്ദർഭങ്ങളിൽ ചില വൈറൽ അണുബാധകൾ തുടങ്ങിയ ഘടകങ്ങള്‍ ബ്രെയിന്‍ ട്യൂമര്‍ സാധ്യത വര്‍ധിപ്പിക്കാം. എന്നാല്‍ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത് രോഗാവസ്ഥ ഗുരുതരമാകാന്‍ കാരണമാകുന്നു. ലക്ഷണങ്ങള്‍ തുടർച്ചയായ തലവേദന കാഴ്ച പ്രശ്നങ്ങൾ, ഓക്കാനം അപസ്മാരം സന്തുലിതാവസ്ഥയിലെ ബുദ്ധിമുട്ട് ഓർമ പ്രശ്നങ്ങൾ അല്ലെങ്കിൽ വ്യക്തിത്വ മാറ്റങ്ങൾ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട 5 ശീലങ്ങള്‍. ബ്രെയിന്‍ ഫ്രണ്ട്ലി ഭക്ഷണങ്ങള്‍ പേരയ്ക്ക തലച്ചോറിന്റെ ആരോ​ഗ്യത്തിന് മികച്ചത് തലച്ചോറിന്റെ നാഡികളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ വാൽനട്ട്, ഫ്ളാക്സ് സീഡുകൾ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്. കൂടാതെ പേരയ്ക്ക, മാതളനാരങ്ങ തുടങ്ങിയ പഴങ്ങൾ തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എണ്ണമയമുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ തലച്ചോറിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നല്ല ഉറക്കം തലച്ചോറിന്റെ ആരോ​ഗ്യത്തിന് ഉറക്കം പ്രധാനമാണ് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഓര്‍മകള്‍ പ്രോസസ് ചെയ്യാനും തലച്ചോറിന് വിശ്രമം ആവശ്യമാണ്. എന്നാൽ വൈകി ഉറങ്ങുകയോ രാത്രിയിൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇരുണ്ടതും ശാന്തവുമായ സാഹചര്യത്തില്‍ 7–8 മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും. വ്യായാമം നടത്തം പോലുള്ള മിതമായ വ്യായാമം ചെയ്യാം വ്യായാമം ശരീരത്തിന് മാത്രമല്ല - തലച്ചോറിനും അനിവാര്യമാണ്. നടത്തം, യോഗ, സൈക്ലിങ്, ജോഗിങ് തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ഓർമശക്തി വർധിപ്പിക്കാനും സഹായിക്കുന്നു. ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. ബ്രെയിന്‍ എക്സര്‍സൈസ് ബ്രെയിൻ വ്യായാമങ്ങൾ പസിലുകൾ, പുസ്തകം വായിക്കുക, ജേണലിങ് പോലുള്ള ബ്രെയിന്‍ വ്യായാങ്ങള്‍ തലച്ചോറിനെ ഉന്മേഷഭരിതമാക്കുന്നു. മെഡിറ്റേഷന്‍, ജേണലിങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ദിവസത്തില്‍ കുറഞ്ഞത് 15-20 മിനിറ്റ് ചെയ്യുന്നതിലൂടെ ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് സമ്മർദം കുറയ്ക്കാനും മാനസിക ബലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സാമൂഹിക ബന്ധങ്ങള്‍ മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ സാമൂഹിക ബന്ധങ്ങൾ അമിതമായ സമ്മർദവും ഏകാന്തതയും കാലക്രമേണ തലച്ചോറിനെ ബാധിക്കും. പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഇത് മറികടക്കാന്‍ സഹായിക്കും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുക, സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ചെറിയ നടത്തം എന്നിവ പരീക്ഷിക്കാവുന്നതാണ്.

സമകാലിക മലയാളം 8 Jun 2025 11:27 am

മനസറിഞ്ഞു കഴിക്കാം, ആരോഗ്യകരമായ ഭക്ഷണക്രമം എങ്ങനെയായിരിക്കണം

അ നാരോ​ഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കാരണം ജീവിതശൈലി രോ​ഗങ്ങളുടെ തോത് വലിയ രീതിയിൽ വർധിച്ചു. ആരോഗ്യകരമായ ഭക്ഷണശീലം (Healthy Diet) ക്രമീകരിക്കുന്നതിന് ഇഷ ഫൗണ്ടേഷൻ സ്ഥാപകനായ സദ്​ഗുരുവിന്‍റെ ചില ടെക്നിക്കുകൾ പരിശോധിക്കാം. അവബോധത്തോടെ ഭക്ഷണം കഴിക്കുക ഭക്ഷണത്തെ വെറും ഇന്ധനമായി മാത്രം കാണെരുതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. പൂർണ അവബോധത്തോടെ ഭക്ഷണം കഴിക്കുന്നത്, എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ ശ്രദ്ധ ചെലുത്താൻ സഹായിക്കും. ഇത് വയറിന് തൃപ്തിയും ആരോ​ഗ്യവും നൽകും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് ഒഴിവാക്കാൻ സഹായിക്കുമെന്നും അ​ദ്ദേഹം പറയുന്നു. ഭക്ഷണത്തിന് മുമ്പും ശേഷവും കുറച്ച് മിനിറ്റ് നിശബ്ദമായി ഇരിക്കാം, അത് ശരീരത്തെ ദഹനത്തിനായി തയ്യാറെടുക്കാൻ സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും. ഭക്ഷണം നന്നായി ചവയ്ക്കുക ഭക്ഷണം നന്നായി ചവയ്ച്ചു കഴിക്കുക. ദഹനം ആരംഭിക്കുന്നത് വായിൽ നിന്നാണ്. ചവയ്ക്കുന്നത് ഭക്ഷണത്തെ ശാരീരികമായി വിഘടിപ്പിക്കുകയും കാർബോഹൈഡ്രേറ്റുകളെ തകർക്കാൻ ആവശ്യമായ എൻസൈമുകളുള്ള ഉമിനീരുമായി കലർത്തുകയും ചെയ്യുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആ​ഗിരണം ചെയ്യാനും സഹായിക്കും. ഓരോ കഷണവും കുറഞ്ഞത് 24 തവണയെങ്കിലും ചവയ്ക്കാൻ ശ്രമിക്കണം. ഇത് ഊർജ്ജ നിലകളെയും മാനസികാവസ്ഥയെയും ദഹനാരോഗ്യത്തെയും മെച്ചപ്പെടുത്തും. രാവിലെ ദിവസം ആരംഭിക്കുന്നത് ഒരു സ്പൂണ്‍ നെയ്യില്‍, മലൈക്ക അറോറയുടെ മോര്‍ണിങ് റുട്ടീന്‍ ഭക്ഷണത്തിനിടയിൽ ഇടവേള ഭക്ഷണ ആവർത്തികിടെ ശരീരത്തിന് ഭക്ഷണം ദഹിക്കാനുള്ള സമയം അനുവദിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണ ക്രമത്തിൽ കുറഞ്ഞത് അഞ്ച് മുതൽ ആറ് മണിക്കൂർ വരെ ഇടവേള വേണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ആമാശയത്തിൽ നിരന്തരം ഭക്ഷണം നിറയ്ക്കുന്നത് വിഷവസ്തുക്കളുടെ ശേഖരണത്തിലേക്ക് നയിച്ചേക്കാം. ഇത് ഊർജ്ജത്തെയും വ്യക്തതയെയും ദീർഘകാല ആരോഗ്യത്തെയും ബാധിക്കുന്നു. മനുഷ്യശരീരം ദീർഘനേരം ഭക്ഷണമില്ലാതെ കഴിയാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഇടയ്ക്കിടെയുള്ള ഉപവാസം ശരീരത്തിന് വിഷവിമുക്തമാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ഒരു സ്വാഭാവിക അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിനർത്ഥം ‌വിശന്നിരിക്കണം എന്നല്ല, ശരീരം അതിന്റെ ഒപ്റ്റിമൽ ശേഷിയിൽ പ്രവർത്തിക്കുന്നതിന് ബോധപൂർവമായ സമയക്രമീകരണവും ഭക്ഷണ ഇടവേളയും ഇതിൽ ഉൾപ്പെടുന്നു. ബക്രീദ് സ്പെഷ്യൽ മട്ടൻ വിഭവങ്ങൾ അസംസ്കൃതമായി കഴിക്കാം ഭക്ഷണക്രമത്തിന്റെ ഒരു ഭാ​ഗം അസംസ്കൃത ഭക്ഷണം ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പഴങ്ങളും പച്ചക്കറികളും മുളപ്പിച്ചവ പോലുള്ളവ അസംസ്കൃതമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇത് സൂക്ഷ്മ ഊർജ്ജം പകരാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. വേവിക്കേണ്ട ഭക്ഷണം വേവിച്ചു തന്നെ കഴിക്കണം. വേവിച്ചതും അസംസ്കൃതവുമായ ഭക്ഷണങ്ങൾ സന്തുലിതമാക്കുന്നത് ശരീരത്തിന്റെ ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു.അസംസ്കൃത ഭക്ഷണങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇത് ദഹനത്തെയും ചർമ്മത്തിന്റെ ആരോഗ്യത്തെയും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

സമകാലിക മലയാളം 7 Jun 2025 3:02 pm

രാവിലെ ദിവസം ആരംഭിക്കുന്നത് ഒരു സ്പൂണ്‍ നെയ്യില്‍, മലൈക്ക അറോറയുടെ മോര്‍ണിങ് റുട്ടീന്‍

ബി ടൗണില്‍ അഴകിലും ഫിറ്റ്നസിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് മലൈക്ക അറോറ (Malaika Arora). കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ തന്‍റെ ഒരു ദിവസം ആരംഭിക്കുന്നത് ഒരു സ്പൂണ്‍ നെയ്യിലാണെന്ന് താരം വെളിപ്പെടുത്തിയതിന് പിന്നാലെ നെയ്യ് കാപ്പി സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. രാവിലെ പതിവുള്ള കാപ്പിയില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്താണ് കുടിക്കുന്നത്. ഇത് ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് താരം പറയുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് ആണ് നെയ്യില്‍ അടങ്ങിയിരിക്കുന്നത് ഉദര ആരോഗ്യത്തിന് നെയ്യ് മികച്ച ഓപ്ഷനാണെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധരും. ദഹന എന്‍സൈമുകളെയും ഗ്യാസ്ട്രിക് ആസിഡും പുറപ്പെടുവിക്കാന്‍ ഒരു ടീസ്പൂണ്‍ നെയ്യ്ക്ക് കഴിയും. മാത്രമല്ല നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനം സുഖമമാക്കും. മാത്രമല്ല, ഇതിന് ആന്റി-ഇഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ, കുടല്‍ ആവരണത്തെയും ഗട്ട് മൈക്രോബയോമിനെയും സംരക്ഷിക്കുന്നു. കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ അവ ഊര്‍ജ്ജത്തിന്റെ മികച്ച ഉറവിടം കൂടിയാണ്. നെയ്യുടെ പോഷകഗുണങ്ങള്‍ വെണ്ണ ഉരുക്കി ഉണ്ടാക്കുന്നതാണ് നെയ്യ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളെയും (എ, ഡി, ഇ, കെ) ആന്റിഓക്‌സിഡന്റുകളെയും ആഗിരണം ചെയ്ത് കോശങ്ങളിലേക്ക് എത്തിക്കുന്ന അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇതിൽ മോണോസാച്ചുറേറ്റഡ് ഒമേഗ-3 യുടെ സാന്ദ്രത കൂടുതലാണ്. ചെറിയ അളവിൽ നെയ്യ് ദഹന എൻസൈമുകളെയും പിത്തരസം ഉൽപാദനത്തെയും പിന്തുണയ്ക്കുകയും അസിഡിറ്റിയും റിഫ്ലക്സും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് വയറിന് സംതൃപ്തി നൽകുന്നു. 'പാമ്പെണ്ണ വില്‍ക്കാന്‍ വരുന്നവരെ സൂക്ഷിക്കുക!' ഹെൽത്ത് സപ്ലിമെന്റ് പ്രമോഷന് പിന്നാലെ സാമന്തയ്ക്ക് രൂക്ഷ വിമർശനം നെയ്യിൽ മീഡിയം-ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ കൊഴുപ്പായി സംഭരിക്കുന്നതിനു പകരം വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഊർജ്ജത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. ഇത് വിശ്രമിക്കുമ്പോൾ പോലും ഉയർന്ന കലോറി കത്തിക്കാൻ ഇടയാക്കും. നെയ്യിലെ കൊഴുപ്പ് ശരീരത്തെ കൊഴുപ്പിനെ പ്രാഥമിക ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. കീറ്റോസിസ് എന്ന അവസ്ഥയാണ്. ഇത് കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ബക്രീദ് സ്പെഷ്യൽ മട്ടൻ വിഭവങ്ങൾ നെയ്യില്‍ അടങ്ങിയ പൂരിത കൊഴുപ്പ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഒരു ദിവസം ഒരു ടീസ്പൂൺ (5 ഗ്രാം) വരെ സുരക്ഷിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് ദൈനംദിന കലോറിയുടെ 20 മുതൽ 30 ശതമാനത്തിൽ കൂടരുത്. രാവിലെ കഴിക്കുകയാണെങ്കിൽ, പിന്നീട് ദിവസത്തില്‍ ഉള്‍പ്പെടുത്തണമെന്നില്ല.

സമകാലിക മലയാളം 7 Jun 2025 1:40 pm

ബക്രീദ് സ്പെഷ്യൽ മട്ടൻ വിഭവങ്ങൾ

ഭ ക്ഷണമില്ലാതെ നമ്മള്‍ക്കെന്ത് ആഘോഷം, ബക്രീദ് ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് നാടെങ്ങും. വിശ്വാസവും സൗഹൃദവും സ്നേഹവും നിറഞ്ഞ വലിയ പെരുന്നാളിന് ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. മട്ടന്‍ വിഭവങ്ങള്‍ക്കാണ് ബക്രീദ് ദിനത്തില്‍ മുന്‍തൂക്കം കൂടുതല്‍. ബക്രീദ് ദിനത്തില്‍ ചില പരമ്പരാഗത മട്ടന്‍ വിഭവങ്ങള്‍ (Mutton Curry). റോഗന്‍ ജോഷ് റോഗന്‍ ജോഷ് കശ്മീരില്‍ നിന്ന് ഉത്ഭവിച്ചെന്ന് കരുതുന്ന റോഗന്‍ ജോഷ് ബ്ക്രീദ് ദിനത്തിലെ ഒരു പരമ്പരാഗത വിഭവമാണ്. ആട്ടിറച്ചി നെയ്യിലോ എണ്ണയിലോ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് വേവിച്ച് കട്ടി തൈരും ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ വിഭവമാണ് റോഗന്‍ ജോഷ്.  ഹജ്ജ് കർമ്മം കഴിഞ്ഞ് വന്നതിനു ശേഷം പുതുവർഷം തുടങ്ങുന്ന പതിവുണ്ട്. ഈ സമയത്ത് രോഗൻ ജോഷ് ആഘോഷങ്ങളിലെ ഒരു പ്രധാന വിഭവമാണ്. കോശ മാങ്ഷോ കോശ മാങ്ഷോ മട്ടനോ ചിക്കനോ ഉപയോഗിച്ച് ഫ്ലേവേഡ് റിച്ച് ആയി ഉണ്ടാക്കുന്ന ഒരു ബംഗാളി വിഭവമാണ് കോശ മാങ്ഷോ. ബക്രീദ് ദിനത്തില്‍ കോശ മാങ്ഷോ ഒരു പ്രധാന വിഭവമാണ്. കോശ എന്നാൽ പതുക്കെ വേവിക്കുന്നത് എന്നും മാങ്ഷോ എന്നാൽ മാംസം എന്നുമാണ് അർത്ഥം. സോസ് പതുക്കെ വേവിച്ചെടുക്കുകയും തുടർന്ന് അതിലേക്ക് മാംസം ചേർത്ത് സമയമെടുത്ത് വേവിച്ചെടുത്താണ് ഈ പരമ്പരാഗത വിഭവം തയ്യാറാക്കുന്നത്. ചമ്പാരന്‍ മട്ടന്‍ കറി ചമ്പാരന്‍ മട്ടന്‍ കറി ബിഹാറില്‍ നിന്നുള്ള പരമ്പരാഗത വിഭവമാണ് ചമ്പാരന്‍ മട്ടന്‍ കറി. ചേരുവകളില്‍ വ്യത്യാസമില്ലെങ്കില്‍ പാകം ചെയ്യുന്ന രീതി തന്നെയാണ് ഈ വിഭവത്തെ വ്യത്യസ്തമാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളും മട്ടനും ചേര്‍ത്ത് മണ്‍പാത്രത്തില്‍ മണിക്കൂറുകള്‍ എടുത്താണ് ഈ വിഭവം തെയ്യാറാക്കുന്നത്. ഹൈദരാബാദ് മട്ടന്‍ ബിരിയാണി ഹൈദരാബാദ് മട്ടന്‍ ബിരിയാണി ബസ്മതി റൈസും ആട്ടിറച്ചിയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ദം ഇട്ട് ഉണ്ടാക്കുന്ന ഹൈദരാബാദ് മട്ടന്‍ ബിരിയാണി പരീക്ഷിക്കാതെ ആഘോഷം പൂര്‍ത്തിയാകില്ല. മണവും രുചിയുമാണ് ഹൈദരാബാദ് മട്ടന്‍ ബിരിയാണിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മട്ടന്‍ സ്റ്റ്യൂ മട്ടന്‍ സ്റ്റ്യൂ ബക്രീദ് ദിനത്തില്‍ വിളമ്പാവുന്ന ഒരു നാടന്‍ വിഭവമാണ് മട്ടന്‍ സ്റ്റ്യൂ. അപ്പത്തിനും ഇടിയപ്പത്തിനുമൊക്കെ ഇത് ഡൈഡ് വിഭവമാണ് നല്‍കാറുണ്ട്. തേങ്ങാപ്പാലും കുരുമുളകും മട്ടനുമൊക്കെ ചേര്‍ത്തുണ്ടാക്കുന്നതാണ് മട്ടന്‍ സ്റ്റ്യൂ.

സമകാലിക മലയാളം 7 Jun 2025 11:25 am

ഇനി കെമിക്കല്‍ ഷാംപൂ മറന്നേക്കൂ, വീട്ടില്‍ തന്നെ ഉണ്ടാക്കാം ചെമ്പരത്തി ഷാംപൂ

ആ രോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന സുരക്ഷിതമെന്ന് വാഗ്ദാനം നല്‍കുന്ന കെമിക്കല്‍ ഷാംപൂ നിങ്ങളുടെ മുടി കൂടുതല്‍ പരുക്കനും കനംകുറഞ്ഞതുമാക്കുന്നുണ്ട്. എന്നാല്‍ ഇനി അതു ഉണ്ടാകില്ല. കാരണം സാധാരണ ചെരുവകള്‍ ഉപയോഗിച്ചു വരെ വളരെ സിംപിളായി വീട്ടില്‍ നാച്ചുറല്‍ ഷാംപൂ ഉണ്ടാക്കാം. ഉലുവ, ചെമ്പരത്തി (hibiscus flower), സോപ്പ് നട്സ്, വിറ്റാമിന്‍ ഇ കാപ്സൂള്‍ ഇത്രയും ഉണ്ടെങ്കില്‍ രണ്ട് ആഴ്ചത്തേക്കുള്ള ഷാംപൂ തെയ്യാറാക്കാം. ചെമ്പരത്തി ഷാംപൂ ഉണ്ടാക്കുന്ന വിധം തലേന്ന് ഉലുവ കുതിര്‍ത്തു വയ്ക്കുക. പിറ്റേ ദിവസം അതിലേക്ക് ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും സോപ്പ് നട്‌സും ചേര്‍ക്കുക. ശേഷം തിളപ്പിക്കുക. തിളപ്പിച്ച ശേഷം ഈ മിശ്രിതം അരിച്ചെടുക്കാം. അതിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ക്കാം. ഒരു വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇത് രണ്ട് ആഴ്ച വരെ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്. ഉപ്പിലിട്ട മാങ്ങയെന്ന് ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും, ഉപ്പിനോടുള്ള അമിത ആസക്തി ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമോ? ഇത് മുടിയിഴകളെ ബലമുള്ളതും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കും.

സമകാലിക മലയാളം 6 Jun 2025 6:23 pm

ഉപ്പിലിട്ട മാങ്ങയെന്ന് ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും, ഉപ്പിനോടുള്ള അമിത ആസക്തി ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമോ?

ഉ പ്പിലിട്ട മാങ്ങ, നെല്ലിക്ക, ചാമ്പക്ക എന്നൊക്കെ സങ്കൽപ്പിക്കുമ്പോൾ തന്നെ വായിൽ നിന്ന് വെള്ളം ഊറും. ഉപ്പിനോടുള്ള ഇത്തരം ആസക്തി സ്വാഭാവികമാണ്. ഉപ്പിൽ അടങ്ങിയ പ്രാഥമിക ധാതുവായ സോഡിയം ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ അമിതമായ ഉപ്പിലിട്ടതിനോട് ആസക്തി ( Crave Salt) ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം. ഉപ്പിലിട്ടതിനോടുള്ള ആസക്തിക്ക് പിന്നിൽ ഉപ്പിൽ സോഡിയം എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പേശികളുടെ ചലനത്തെ പിന്തുണയ്ക്കാൻ സോഡിയം ആവശ്യമാണ്. മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും നാഡികളിലേക്ക് സി​ഗ്നലുകൾ അയയ്ക്കുന്നതിനും സോഡിയം ആവശ്യമാണ്. ഭക്ഷണത്തിൽ ഉപ്പ് ചേർക്കുക എന്നതാണ് സോഡിയം ശരീരത്തിൽ എത്താനുള്ള എളുപ്പ വഴി. എന്നാൽ ചിലപ്പോൾ ഉപ്പിട്ട ഭക്ഷണത്തോടുള്ള ശക്തമായ ആസക്തി ആളുകൾക്ക് അനുഭവപ്പെടാം. ഇത് പല കാരണങ്ങളാൽ സംഭവിക്കാം: നിർജ്ജലീകരണം: അമിതമായ വിയർപ്പ്, ഛർദ്ദി അല്ലെങ്കിൽ മൂത്രമൊഴിക്കൽ കാരണം ശരീരത്തിൽ നിന്ന് ഏറെ ജലം നഷ്ടപ്പെടുന്നതിനൊപ്പം സോഡിയവും നഷ്ടപ്പെടുന്നു. അത് നിങ്ങളുടെ തലച്ചോറിലേക്ക് കൂടുതൽ ഉപ്പ് കഴിക്കാൻ പ്രേരിപ്പിക്കുന്ന സിഗ്നലുകൾ അയയ്ക്കുന്നു. ഇത് ഉപ്പിട്ട ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കാം. ഇമോഷണൽ ഈറ്റിങ്: സമ്മർദം, ദുഃഖം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ ആളുകൾ ഉപ്പിട്ട ഭക്ഷണം കഴിക്കാൻ ആ​ഗ്രഹിക്കുന്നു. ഇത് സെറോടോണിൻ, നോർപിനെഫ്രിൻ എന്നിവ ഉൽപാദിപ്പിക്കുന്നു. വിഷാദവും ഉത്കണ്ഠയും മൂലം പലപ്പോഴും അസ്വസ്ഥമാകുന്ന കുറഞ്ഞു പോകുന്ന ഹോർമോണുകളാണിവ. ഉറക്കക്കുറവ്: ഉയർന്ന നിലവാരമുള്ള ഉറക്കം ലഭിക്കാത്തത് ഭക്ഷണക്രമത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഉപ്പിലിട്ട അല്ലെങ്കിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കും. ആരോഗ്യസ്ഥിതികൾ: ചില മെഡിക്കൽ അവസ്ഥകൾ ഉപ്പിനോടുള്ള ആസക്തിയെ പ്രോത്സാഹിപ്പിച്ചേക്കാം. ഉദാഹരണത്തിന്, അഡിസൺസ് രോഗം അഡ്രീനൽ ഗ്രന്ഥികളെ ബാധിക്കുന്നു. ഇത് സോഡിയത്തിന്റെയും ദ്രാവകത്തിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. സിസ്റ്റിക് ഫൈബ്രോസിസ്, ബാർട്ടർ സിൻഡ്രോം എന്നിവയും സോഡിയത്തിന്റെ അളവിനെ സ്വാധീനിക്കുകയും ഉപ്പിനോടുള്ള ആസക്തിക്ക് കാരണമാകുകയും ചെയ്യും. കാണുന്നത് മുഴുവൻ പേടിസ്വപ്നങ്ങൾ, ഉറക്കം കെടുത്തി മരണഭയം; എന്താണ് തനാറ്റോഫോബിയ? ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയർന്ന സോഡിയത്തിന്റെ അളവ് ശരീരത്തിൽ വളരെയധികം ജലാംശം പിടിച്ചുനിർത്താൻ ഇടയാക്കും. ഇത് ഹൃദയത്തിന്റെ പണി ഇരട്ടിയാക്കുകയും. മറ്റ് അവയവങ്ങൾക്ക് സമ്മർദം കൂട്ടുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം, കാലക്രമേണ ഹൃദയം, വൃക്കകൾ, തലച്ചോറ് എന്നിവയ്ക്ക് തകരാറുകൾ ഉണ്ടാക്കാം. ഹൃദയത്തിന് മാത്രമല്ല, കണ്ണിനും പ്രശ്നമാണ്; ഉയർന്ന രക്തസമ്മർദം മൂലമുണ്ടാകുന്ന 6 നേത്ര പ്രശ്നങ്ങൾ അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കക്കാർക്കുള്ള ഏറ്റവും പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യപ്രശ്നങ്ങളില്ലാത്ത ശരാശരി മുതിർന്നവർ ഒരു ദിവസം സോഡിയം കഴിക്കുന്നത് 2,300 മില്ലിഗ്രാമോ അതിൽ കുറവോ ആയി പരിമിതപ്പെടുത്തണമെന്ന് ശുപാർശ ചെയ്യുന്നു. അത് ഏകദേശം ഒരു ടീസ്പൂൺ ഉപ്പിന് തുല്യമാണ്. എന്നാൽ, ദ്രാവകനഷ്ടം, ശാരീരിക പ്രവർത്തനങ്ങൾ, മെഡിക്കൽ ചരിത്രം തുടങ്ങിയ മറ്റ് ഘടകങ്ങളെ ആശ്രയിച്ച് സോഡിയത്തിന്റെ ആവശ്യകത വ്യത്യാസപ്പെടാം.

സമകാലിക മലയാളം 6 Jun 2025 5:49 pm