SENSEX
NIFTY
GOLD
USD/INR

Weather

25    C
... ...View News by News Source

വായ്നാറ്റം എളുപ്പത്തിൽ മാറ്റാം, വീട്ടിൽ ജീരകമുണ്ടോ

നാ ടൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവയാണ് പെരുംജീരകം. രുചിയും മണവും മാത്രമല്ല, പെരുംജീരകത്തിന് ചില ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണത്തിന് ശേഷം അൽപം ജീരകം വായിലിട്ടു ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനം കൂട്ടുകയും ദഹന എൻസൈമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ബദാം തൊലിയോടെ കഴിക്കണം, കാരണം ഇതാണ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ ജീരകത്തിലുണ്ട്. വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്.

സമകാലിക മലയാളം 9 May 2025 6:08 pm

ബദാം തൊലിയോടെ കഴിക്കണം, കാരണം ഇതാണ്

നാ രുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ബദാം ദിവസവും ഡയറ്റിൽ ചേർക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും. ബദാമിലടങ്ങിയ ആരോ​ഗ്യകരമായ കൊഴുപ്പ് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ പ്രോട്ടീനും നാരുകളും ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചതാണ്. ബദാമിന്റെ ആരോ​ഗ്യ​ഗുണങ്ങൾ പൂർണമായും ലഭ്യമാകാൻ ദിവസവും ഒരു പിടി ബദാം വെള്ളത്തിൽ കുതിർത്തു കഴിക്കുന്നതാണ് നല്ലത്. എന്നാൽ ചിലർ കുര്‍ത്ത ബദാമിന്‍റെ തൊലി കളഞ്ഞു കഴിക്കാറുണ്ട്. ഇത് ദഹനത്തിന് നല്ലതാണെങ്കിലും ബദാമിന്‍റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇവ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. തലവേദനയ്ക്ക് ചായ കുടിച്ചിട്ടു കാര്യമില്ല, ചെയ്യേണ്ടത് ഇങ്ങനെ ബദാം ദിവസവും കഴിക്കുന്നത് ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മികച്ചതാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.ബദാമിലെ വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മത്തെ തിളക്കമുള്ളതും മൃദുവുമാക്കും. തലമുടി കൊഴിച്ചിലില്‍ ഇല്ലാതാ ചെയ്യും.

സമകാലിക മലയാളം 9 May 2025 5:52 pm

തലവേദനയ്ക്ക് ചായ കുടിച്ചിട്ടു കാര്യമില്ല, ചെയ്യേണ്ടത് ഇങ്ങനെ

ത ലവേദന മാറാൻ ചായ കുടിക്കുന്നവരാണോ? ഈ ശീലം താൽക്കാലിക ആശ്വാസം നൽകുമെങ്കിലും സ്ഥിരമായാൽ തലവേദന വർധിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സമ്മര്‍ദം, ഉത്കണ്ഠ, നിര്‍ജ്ജലീകരണം അങ്ങനെ പല ആരോ​ഗ്യ അവസ്ഥകൾ തലവേദനയ്ക്ക് കാരണമാകാം. നിര്‍ജ്ജലീകരണം മൂലമാണ് തലവേദനയുണ്ടാകുന്നതെങ്കില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് അവസ്ഥ വഷളാക്കാം. ചായയിലും കാപ്പിയിലും അടങ്ങിയ കഫീൻ ശരീരത്തിലെ ജലാംശം കുറയ്ക്കാൻ കാരണമാകും. ഇത് വിപരീത ​ഫലമുണ്ടാക്കും. ചായയ്ക്ക് പകരം വെള്ളം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് ശമനമുണ്ടാക്കും. കൂടാതെ ഇഞ്ചി ചായ, ഗ്രീന്‍ ടീ എന്നിവ പരീക്ഷിക്കാവുന്നതാണ്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും തലവേദന ലഘൂകരിക്കാന്‍ സഹായിക്കും. ചര്‍മകാന്തിക്ക് വേണ്ടി മാത്രമല്ല, സമ്മര്‍ദം കുറയ്ക്കാനും റോസ് വാട്ടര്‍ ഒരു ദിവസം എത്ര ചായ വരെ ആകാം 400 മില്ലിഗ്രാം കഫീന്‍ വരെ ഒരു ദിവസം കുടിക്കുന്നത് സുരക്ഷിതമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത് നാല് കപ്പ് കാപ്പി അല്ലെങ്കില്‍ എട്ട് ഗ്ലാസ് വരെ ചായയും. എന്നാലും ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിക്കുന്നതില്‍ മിതത്വം പാലിക്കേണം.

സമകാലിക മലയാളം 9 May 2025 5:33 pm

ചര്‍മകാന്തിക്ക് വേണ്ടി മാത്രമല്ല, സമ്മര്‍ദം കുറയ്ക്കാനും റോസ് വാട്ടര്‍

ച ര്‍മസംരക്ഷണ ദിനചര്യയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് റോസ് വാട്ടര്‍. പ്രകൃതിദത്ത ടോണര്‍ ആയും മോസ്ചൈസറായുമൊക്കെ റോസ് വാട്ടര്‍ ഒരു സുരക്ഷിത ഓപ്ഷനായി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ചര്‍മസംരക്ഷണത്തില്‍ മാത്രമല്ല, സുഗന്ധത്തിനും ഭക്ഷണത്തിലും രോഗമുക്തിക്കുമൊക്കെ പണ്ട് കാലം മുതല്‍ പനിനീര്‍ അല്ലെങ്കില്‍ റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. റോസ് ഹൈഡ്രോസോൾ എന്നും റോസ് വാട്ടറിനെ വിളിക്കുന്നു. റോസാപ്പൂക്കളുടെ ഇതളുകൾ നീരാവി ഉപയോ​ഗിച്ച് വാറ്റിയെടുക്കുന്നതാണ് റോസ് വാട്ടർ ഉണ്ടാക്കുന്നത്. റോസാപ്പൂക്കളിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന നിരവധി ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങമുണ്ട്. റോസ് വാട്ടർ സാധാരണയായി ചർമസംരക്ഷണ ഉല്‍പന്നങ്ങളിലും പരമ്പരാഗത വിഭവങ്ങളില്‍ ഒരു ചേരുവയായോ ഒക്കെ ഉപയോഗിക്കുന്നത്. കൂടാതെ അവയുടെ സുഗന്ധം ശാന്തവും ആശ്വാസകരവുമായതിനാല്‍ സമ്മര്‍ദം കുറയ്ക്കാനും തിരഞ്ഞെടുക്കാറുണ്ട്. റോസ് വാട്ടറിന്‍റെ മൂന്ന് പ്രധാന ഗുണങ്ങള്‍ ആന്റിമൈക്രോബയൽ റോസ് വാട്ടറിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചർമത്തിന്റെ ഉപരിതലത്തിലെ ചില ബാക്ടീരിയകളെ കുറയ്ക്കാൻ സഹായിക്കും. ഇത് ചര്‍മത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും, മുറിവുകളിലും പൊള്ളലുകളിലുമുള്ള അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കും. ആന്റി-ഇൻഫ്ലമേറ്ററി റോസ് വാട്ടറിൽ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകും. സൂര്യതാപത്തിൽ നിന്ന് ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ നീക്കാൻ റോസ് വാട്ടിന്റെ ഈ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണം സഹായിക്കും. കൂടാതെ എക്സിമ അല്ലെങ്കിൽ റോസേഷ്യ മൂലം ചർമത്തിനുണ്ടാകുന്ന ചൊറിച്ചിൽ അസ്വസ്ഥത കുറയ്ക്കാനും റോസ് വാട്ടർ ഉപോ​ഗിക്കാവുന്നതാണ്. ഇനി അല്‍പം മ്യൂസിക് ആയാലോ, ശബ്ദ തരംഗത്തിലൂടെ തടി കുറയ്ക്കാം, കളിയല്ല കാര്യം സമ്മര്‍ദം കുറയ്ക്കും അരോമതെറാപ്പിയില്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ റോസ് ഓയില്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിച്ചതായും പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇതില്‍ അടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ചര്‍മത്തിലുണ്ടാകുന്ന ഓക്സിഡെറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

സമകാലിക മലയാളം 9 May 2025 4:17 pm

ഇനി അല്‍പം മ്യൂസിക് ആയാലോ, ശബ്ദ തരംഗത്തിലൂടെ തടി കുറയ്ക്കാം, കളിയല്ല കാര്യം

ത ടി കുറയ്ക്കാന്‍ പെടാപ്പാട് പെടുന്ന നിരവധി ആളുകളുണ്ട്. ജിമ്മില്‍ രാവും പകലും തീവ്ര വര്‍ക്ക്ഔട്ട്, കര്‍ശന ഡയറ്റ് തുടങ്ങി ചെയ്യാത്തതൊന്നുമില്ല. എന്നാല്‍ ഇനി ശബ്ദതരംഗത്തിലൂടെ പൊണ്ണത്തടി കുറയ്ക്കാനാകുമെന്നാണ് ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ബാരിയാട്രിക് ശസ്ത്രക്രിയ പോലുള്ളയ്ക്ക് പകരം ശരീരത്തിലെ കൊഴുപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നോണ്‍-ഇന്‍വേസിവ്, സുരക്ഷിതമായ രീതിയാണിതെന്നാണ് ഗവേഷകരുടെ വാദം. ശബ്ദ തരംഗ വൈബ്രേഷന്‍ ഉപയോഗിച്ച് കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തന്നെ ഒഴിവാക്കാന്‍ കഴിയുമെന്ന് പഠനത്തില്‍ കണ്ടെത്തി. ശബ്ദ തരംഗങ്ങള്‍ വെറും ശബ്ദം മാത്രമല്ല. വായു, വെള്ളം, ശരീര കലകള്‍ എന്നിവയിലൂടെ സഞ്ചരിക്കുന്ന വൈബ്രേഷനുകള്‍ കൂടിയാണ്. അവ ശരീരകോശങ്ങളെ സ്വാധീനിക്കുമെന്ന് പഠനം പറയുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ശബ്ദതരംഗങ്ങള്‍ കോശങ്ങള്‍ക്കുള്ളിലെ ജീനുകളെ സ്വാധീനിക്കുന്നതായി കണ്ടെത്തി. അരിയിലുമുണ്ട് ആയിരം വെറൈറ്റി, പോഷകമൂല്യത്തില്‍ കേമന്‍ ബ്ലാക്ക് റൈസ് എലികളുടെ പേശി കോശങ്ങളില്‍ മൂന്ന് വ്യത്യസ്ത തരം വൈറ്റ് നോയ്‌സ് കടത്തിവിട്ടു. ഒരു എ നോട്ട് പിയാനോ പോലെ സ്ഥിരമായ 440 ഹെര്‍ട്‌സ് ടോണും ഒടുവില്‍ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന പിച്ചായ 12 കിലോ ഹെര്‍ട്‌സ് ടോണും ഉപയോഗിച്ചു. ശബ്ദതരംഗങ്ങള്‍ കോശങ്ങള്‍ക്കുള്ളിലെ ജീനുകളെ സ്വാധീനിക്കുന്നതായി കണ്ടെത്തി. മാത്രമല്ല, കൊഴുപ്പ് കോശങ്ങളായി മാറിയ കോശങ്ങളില്‍ 15 ശതമാനം കുറവ് കൊഴുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ശബ്ദ തരംഗങ്ങൾക്ക് കൊഴുപ്പ് കോശ വികസന പ്രക്രിയയെ തടയാനും അവ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും കഴിയുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം 9 May 2025 1:15 pm

അരിയിലുമുണ്ട് ആയിരം വെറൈറ്റി, പോഷകമൂല്യത്തില്‍ കേമന്‍ ബ്ലാക്ക് റൈസ്

ന മ്മള്‍ മലയാളികള്‍ക്ക് അരി വെറുമൊരു ധാന്യമല്ല. അത് നമ്മുടെ ജീവിതരീതിയുടെ ഭാഗമാണ്. ചോറ് മുതല്‍ പലഹാരങ്ങള്‍ വരെ, അരിയാഹാരമില്ലാതെ മലയാളികള്‍ക്ക് ഒരു ദിവസം പൂര്‍ണമാകില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ അരി ഒരു പ്രധാന ഭക്ഷണമാണ്. ഓരോ പ്രദേശത്തെയും കാലാവസ്ഥയെയും മണ്ണിനും അനുസരിച്ച് പലതരത്തിലുള്ള നെല്ലു കൃഷി ചെയ്യുന്നുണ്ട്. അന്നജം, ബി വിറ്റാമിനുകള്‍, സിങ്ക്, മഗ്നീഷ്യം, സെലിനിയം തുടങ്ങിയ ധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ് അരി. വ്യത്യസ്ത നിറത്തിനും വലിപ്പത്തിലും ഘടനയിലും പലതരത്തിലുള്ള അരി ലഭ്യമാണ്. നെല്ലിന്റെ തരം, കാർഷിക പരിസ്ഥിതി (മണ്ണിന്റെ ഗുണനിലവാരം, വിളവെടുപ്പ് സമയം), മില്ലിങ്, സംസ്കരണ രീതികൾ എന്നിവയെ ആശ്രയിച്ച് അരിയുടെ പോഷക നിലവാരം വ്യത്യാസപ്പെടുന്നു. പോഷകമൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ കുറച്ച് അരി വെറൈറ്റികള്‍ പരീക്ഷിച്ചാലോ? ബ്രൗണ്‍ റൈസ്/ ചുവന്ന അരി ചുവന്ന അരിയും വെള്ള അരിയും നമുക്ക് ലഭ്യമാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ തവിട് അല്ലെങ്കിൽ പുറം പാളിയോടു കൂടിയതാണ് ചുവന്ന അരി (ബ്രൗണ്‍ റൈസ്). തവിട് കളഞ്ഞെടുക്കുന്നതാണ് വെളുത്ത അരി. ബ്രൗണ്‍ റൈസില്‍ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ മികച്ച ഓപ്ഷനാണ്. എന്നാല്‍ വെളുത്ത അരിയെ അപേക്ഷിച്ച് ആര്‍സെനിക്കിന്റെ അളവു ഇതില്‍ കൂടുതലാണ്. ആര്‍സെനിക് വിഷാംശം അടങ്ങിയ സംയുക്തമാണ്. ഇത് പതിവായി ശരീരത്തില്‍ എത്തുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ബ്ലാക്ക് റൈസ്/കറുത്ത അരി കറുപ്പും പര്‍പ്പിള്‍ നിറത്തിലും ലഭ്യമാകുന്ന ബ്ലാക്ക് റൈസിന് ആ നിറം നല്‍കുന്നത് ആന്തോസയാനിൻ എന്ന സംയുക്തമാണ്. ആന്തോസയാനിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെയും ലിപിഡിന്റെയും അളവ് മെച്ചപ്പെടുത്തുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ പർപ്പിൾ അരിക്ക് ചെറിയ മധുരമുണ്ട്. റെഡ് റൈസ് തായ്‌ലാൻഡ്, തെക്കൻ ഫ്രാൻസ്, ഭൂട്ടാൻ തുടങ്ങിയ ചില രാജ്യങ്ങളിലാണ് റെഡ് റൈസ് വ്യാപകമായി ഉപയോഗിക്കുന്നത്. ബസുമതി അരിക്ക് സമാനമായ രുചിയും മണവുമാണ് റെഡ് റൈസിനുള്ളത്. റെഡ് റൈസില്‍ ആന്തോസയാനിനുകളുടെ അളവു കൂടുതലാണ്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതിനും ഇത് മികച്ചതാണ്. വൈൽഡ് റൈസ് അക്വട്ടിക് ​ഗ്രാസിന്റെ വിത്താണ് കാട്ടു നെല്ല്. മറ്റ് അരികളെ അപേക്ഷിച്ച് ഇതിൽ പ്രോട്ടീനും കൊഴുപ്പും കുറവാണ്. വെള്ള, ചുവന്ന അരിയെ അപേക്ഷിച്ച് വൈല്‍ഡ് റൈസില്‍ പ്രതിരോധശേഷിയുള്ള അന്നജത്തിന്റെ അളവ് കൂടുതലാണ്. ദഹിക്കാവുന്ന അന്നജം പ്രതിരോധശേഷിയുള്ള അന്നജത്തേക്കാൾ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ ഇത് സഹായിക്കും വൈറ്റ് റൈസ് ബ്രൗണ്‍ റൈസ് അഥവാ തവിടോടു കൂടിയ അരിയുടെ തവിട് കളഞ്ഞ് പ്രോസസ് ചെയ്തെടുക്കുന്നതാണ് വെളുത്ത അരി. ഈ പ്രക്രിയ അരിയുടെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയ്ക്കുന്നു. വെളുത്ത അരിയിൽ നാരുകൾ കുറവും ഗ്ലൈസെമിക് സൂചിക ഉയർന്നതുമാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഉയർന്ന ഗ്ലൈസെമിക് സൂചിക ഗുണം ചെയ്യും. സൈക്ലിങ് അല്ലെങ്കില്‍ റേസിന് മുന്‍പ് റൈസ് കേക്കുകൾ കഴിക്കുന്നത് സാധാരണമാണ്. കാരണം അവ എളുപ്പത്തിൽ ദഹിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകളാണ്. അവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ വർധിപ്പിക്കുകയും വേഗത്തിൽ ഊർജ്ജം നൽകുകയും ചെയ്യുന്നു.

സമകാലിക മലയാളം 9 May 2025 11:24 am

രാത്രി ഉഷ്ണം സഹിക്കാൻ വയ്യ! കുറയ്ക്കാൻ വഴിയുണ്ട്

രാ ത്രിയും പകലും ഒരുപോലെ ഉഷ്ണം. എത്ര സ്പീഡിൽ ഫാൻ ഇട്ടാലും ഈ ചൂടുകാലാവസ്ഥയിൽ രാത്രി ഉറക്കം സുഖമാകില്ല. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ​ഗുണനിലവാരത്തെ ബാധിക്കും. വേനൽക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. രാത്രിയിലെ ഉഷ്ണം കുറയ്ക്കാൻ ചില പൊടിക്കൈകൾ ശരീര താപനില സ്വാഭാവികമായി കുറയ്ക്കുക രാത്രി ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് രാത്രികാലങ്ങളിലെ ഉഷ്ണം കുറയാനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ചൂടുകാലാവസ്ഥയിൽ തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പിന്നീട് ശരീരം ചൂടാകാൻ കാരണമാകും. രാത്രി അത്താഴം ലളിതമാക്കാം സ്ക്രീൻ ടൈം കുറയ്ക്കാം രാത്രി വൈകി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ആന്തരിക താപനില വർധിപ്പിക്കും. ഇത് ശരീരം ചൂടാകാനും ഉഷ്ണം തോന്നാനും കാരണമാകും. രാത്രി വൈകിയുള്ള സ്ക്രീൻ സമയവും ഇത് കാരണമാകാം. ഇത് മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, മാനസികമായും ബാധിക്കും. കിടപ്പുമുറി സജീകരിക്കുക പകൽ സമയത്ത് ചൂട് തടയാൻ ജനാലകളും കർട്ടനുകളും അടച്ചിടുക. രാത്രിയിൽ, കട്ടികുറഞ്ഞ കോട്ടൺ ബെഡ് ഷീറ്റുകൾ തിരഞ്ഞെടുക്കുക. രാത്രി ജനാലകൾ തുറന്നിടാൻ സുരക്ഷിതമെങ്കിൽ തണുത്ത കാറ്റ് കിട്ടാൻ സഹായിക്കും. വെള്ളം കുടിക്കുക ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. കൂടാതെ ഉറങ്ങുന്നതിനുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. അനാവശ്യമായ ലൈറ്റുകള്‍ ഓഫ് ചെയ്യുക ഇലക്ട്രോണിക് ഉപകരണങ്ങൾ മുറി ചൂടാവാൻ കാരണമാകുന്നു. അതിനാൽ ഉപകരണങ്ങൾ ഉറങ്ങുന്നതിന് മുൻപ് അൺപ്ല​ഗ് ചെയ്യാൻ മറക്കരുത്. ലൈറ്റുകൾ നേരത്തെ ഓഫ് ചെയ്യുക.

സമകാലിക മലയാളം 8 May 2025 6:36 pm

എപ്പോഴെങ്കിലുമല്ല, അത്താഴം എട്ട് മണിക്കപ്പുറം പോകരുത്

തിരക്കിനിടെ ഭക്ഷണത്തിന് കൃത്യമായ സമയക്രമം പാലിക്കുക എന്നത് പലർക്കും തലവേദനയാണ്. സമയക്രമം പാലിച്ചു കഴിക്കുന്നവർ ഇന്ന് വളരെ ചുരുക്കമാണെന്ന് തന്നെ പറയാം. രാവിലെ ബ്രേക്ക് ഫാസ്റ്റ് കൃത്യമാക്കു പലരും അത്താഴത്തിന്‍റെ കാര്യത്തില്‍ മടി വിചാരിക്കും. വിശപ്പായില്ല, ക്ഷീണം, ഭക്ഷണം ഉണ്ടാക്കാനുള്ള മടി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അത്താഴം പരമാവധി വൈകിപ്പിക്കും അല്ലെങ്കില്‍ പാതിരാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യും. കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഭക്ഷണത്തിന്‍റെ സമയക്രമവും. രാത്രി എട്ട് മണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനു ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കുമെന്ന് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ആയ ഡോ. ജോഷ് ആക്സ് പറയുന്നു. അത്താഴം എട്ട് മണിക്കു മുന്‍പ് കഴിക്കുക നിങ്ങള്‍ അത്താഴം രാത്രി എട്ട് മണിക്ക് ശേഷമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിലെ മെറ്റബോളിസത്തെയും ഇന്‍സുലിനെയും ഒരുപോലെ തടസപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സും തകിടം മറിക്കാന്‍ ഇടയാക്കും. ഉറക്കത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും. ഇത് ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും. ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിന്‍ ഉല്‍പ്പാദനം തുടങ്ങിയ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പ്രക്രിയകള്‍ നടക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മോലാറ്റോണിന്‍ ഉല്‍പാദനത്തെയും ബാധിക്കുന്നു. കുട്ടിക്ക് അപ്പന്റെ അല്ല, അമ്മേടെ ബുദ്ധിയാ! കൂടാതെ ശരീരത്തിലുണ്ടാകുന്ന ഇന്‍സുലിന്‍ സ്പൈക്ക് രക്തത്തിലെ പഞ്ചസാര വര്‍ധിക്കാനും കാരണമാകുന്നു. ഇത് നിങ്ങളുടെ ശരീരത്തെ കൊഴുപ്പ് സംഭരണ ​​അവസ്ഥയിൽ നിലനിർത്തും. ഒപ്പം വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിനും ഗ്രെലിനും ഉൾപ്പെടെയുള്ള ഹോർമോണുകളുടെ സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തും. മോശം ഉറക്കവും ഹോർമോൺ തകരാറുകളും വിശപ്പ് നിയന്ത്രണത്തെ ബാധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ദഹന പ്രകിയകളുടെ തകറാരിലേക്കും എത്തിക്കും

സമകാലിക മലയാളം 8 May 2025 5:26 pm

കുട്ടിക്ക് അപ്പന്റെ അല്ല, അമ്മേടെ ബുദ്ധിയാ!

കു ട്ടി ഉണ്ടായാല്‍ ആദ്യം ഉയരുന്ന ചോദ്യം, കാണാന്‍ അച്ഛനെ പോലെയാണോ അമ്മയെ പോലെയാണോ എന്നതാണ്. കണ്ണും മുടിയും രീതികളുമൊക്കെ ഈപ്പറഞ്ഞ പോലെ അച്ഛനോടൊ അമ്മയോടൊ സാമ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ബുദ്ധിയുടെ കാര്യത്തിൽ ആ തർക്കം വേണ്ടാത്തതാണെന്നാണ് ശാസ്ത്രം പറയുന്നത്. കുട്ടികൾക്ക് ബുദ്ധിശക്തി പാരമ്പര്യമായി അമ്മയുടെ ഭാഗത്ത് നിന്നാണ് ലഭിക്കുന്നത്, അച്ഛനിൽ നിന്നല്ലെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കുട്ടികൾക്ക് അവരുടെ ഐക്യു ലെവൽ ഉൾപ്പെടെയുള്ള സ്വഭാവവിശേഷങ്ങൾ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും തുല്യമായാണ് ലഭിക്കുന്നതെങ്കിലും ഒരു ജനിതക പഠനത്തിൽ കുട്ടികൾക്ക് ബുദ്ധിശക്തി അമ്മയിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്നുവെന്ന് കണ്ടെത്തി. 1994-ൽ നടത്തിയ ഒരു സർവേയിൽ നിന്നാണ് പഠനം ആരംഭിക്കുന്നത്. സൈക്കോളജി സ്പോട്ട് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സർവേയിൽ14നും 22നും ഇടയിലുള്ള 12,686 പേര്‍ പങ്കെടുത്തു. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് വിലയിരുത്തി. വംശം, വിദ്യാഭ്യാസ നിലവാരം, സാമൂഹിക-സാമ്പത്തിക നിലവാരം തുടങ്ങിയ ഘടകങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. അവരുടെ അമ്മമാരോടും സമാന ചോദ്യങ്ങൾ ചോദിച്ചു. വിശകലനത്തിൽ ബുദ്ധിശക്തിക്ക് കാരണമാകുന്ന ജീൻ പ്രധാന സ്ത്രീ ക്രോമസോമായ X ക്രോമസോമുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മറ്റൊരു പഠനത്തിൽ X ക്രോമസോമിന്റെ ഇരട്ടി എണ്ണം സ്ത്രീകൾക്ക് ഉള്ളതിനാൽ (‌XX), അവർക്ക് ബുദ്ധിശക്തിയ്ക്ക് കാരണമാകുന്ന ജീനുകൾ കുട്ടികളിലേക്ക് പകരാനുള്ള സാധ്യക കൂടുതലാണെന്ന് കണ്ടെത്തി. അമ്മയുടെ ജനിതക പാരമ്പര്യമാണ് ഒരു കുട്ടി എത്രത്തോളം ബുദ്ധിമാനാണെന്ന് നിർണയിക്കുന്നതെന്നാണ് പഠനം പറയുന്നത്. മാത്രമല്ല, അച്ഛന്റെ ജീനുകൾ കുട്ടിയുടെ ബുദ്ധിശക്തിയിൽ വലിയ വ്യത്യാസമൊന്നും വരുത്തുന്നില്ലെന്ന് കണ്ടെത്തി. കണ്ടീഷൻ ചെയ്തു ജീൻ ആണ് ബുദ്ധിശക്തിക്ക് കാരണം. അത് സാധാരണമായി അമ്മയിൽ നിന്ന് കൈമാറ്റം ചെയ്യുമ്പോഴാണ് സജീവമാകുന്നത്. എന്നാൽ അച്ഛന്റെ ഭാ​ഗത്ത് നിന്ന് കൈമാറുന്ന ഇത്തരം ജീനുകൾ നിർജ്ജീവമാക്കപ്പെടുന്നു. കൂടാതെ അച്ഛനെക്കാൾ കുട്ടികളെ അമ്മമാർ പരിപാലിക്കുന്നതിനാൽ കുട്ടികളുടെ വളർച്ചഘട്ടത്തിൽ അവരുടെ തലച്ചോറിന്റെ രൂപീകരണത്തെയും ഇത് സ്വാധീനിക്കുന്നു. പേവിഷബാധയെ മുന്‍കൂട്ടി പ്രതിരോധിക്കാം, എന്താണ് റാബീസ് പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ് കുത്തിവെപ്പ്? നിരവധി ഘടകങ്ങൾ ഒരു കുട്ടിയുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്നുണ്ട്. 40 മുതൽ 60 ശതമാനം വരെ ബുദ്ധിശക്തി പാരമ്പര്യമാണ്. ബാക്കിയുള്ളവ നിർണയിക്കുന്നത് മാതാപിതാക്കളുമായി കുട്ടി എത്രത്തോളം അടുത്തുനിൽക്കുന്നുവെന്നത് ഉൾപ്പെടെയുള്ള ചില പാരിസ്ഥിതിക ഘടകങ്ങളാണ്. കുട്ടികളുമായി അമ്മ വൈകാരിക അടുപ്പം കാണിക്കുന്നത് കുട്ടികളിലെ ബുദ്ധിശക്തി വർധിപ്പിക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വൈകാരികമായി സജീവമായ മാതാപിതാക്കൾ ഉണ്ടായിരിക്കുന്നത് കുട്ടികളുടെ ബുദ്ധി, വൈജ്ഞാനിക ബുദ്ധി, വ്യക്തിത്വം, യുക്തിസഹമായ ചിന്ത എന്നിവയെ സ്വാധീനിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം 8 May 2025 4:38 pm

പേവിഷബാധയെ മുന്‍കൂട്ടി പ്രതിരോധിക്കാം, എന്താണ് റാബീസ് പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ് കുത്തിവെപ്പ്?

ആ ഗോളതലത്തിൽ പേവിഷ ബാധയെ തുടര്‍ന്ന മരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ അതില്‍ 36 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് 22 ലക്ഷത്തോളം ആളുകൾക്ക് പട്ടികടിയേറ്റിട്ടുണ്ട്. കടിയേറ്റവരിൽ 20 ശതമാനവും 15 വയസ്സിൽ താഴെയുള്ളവരാണ്. അവരിൽ തന്നെയാണ് പകുതിയോളം പേവിഷബാധ കേസുകളും മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം കേരളത്തിൽ പട്ടികടിയേറ്റത് 3.17 ലക്ഷം പേർക്കാണ്. റാബീസ് മരണങ്ങൾ 2023 ൽ പതിനേഴും 2024 ൽ ഇരുപത്തി രണ്ടും ആയിരുന്നുവെങ്കിൽ ഇക്കൊല്ലം മെയ് അഞ്ച് വരെയുള്ള നാലുമാസം കൊണ്ടുതന്നെ അത് പതിമൂന്നായി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റാബീസ് ബാധിച്ച നായ്ക്കളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരു പഠനത്തിൽ, പരിശോധിച്ച നായ്ക്കളുടെ സാമ്പിളുകളിൽ 56 ശതമാനവും പേവിഷബാധ പോസിറ്റീവ് ആയിരുന്നു. വാക്സീൻ എടുത്തവരിൽപ്പോലും പേവിഷ മരണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. വാക്സിനേഷൻ കാമ്പെയ്‌നുകളിലും തെരുവുനായ നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ നൂറു ശതമാനം മരണസാധ്യതയുള്ള റാബീസ് ഒട്ടേറെ ജീവൻ നഷ്ടമാകുന്നതിന് കാരണമാകാം. വാക്‌സീനേഷനെക്കുറിച്ചും ഇമ്മ്യുണോഗ്ലോബുലിനെക്കുറിച്ചുമൊക്കെ ചർച്ച നടന്നു കൊണ്ടിരിക്കുകയാണല്ലോ. മുൻകരുതലെന്ന രീതിയിൽ, കടിയേൽക്കുന്നതിനും മുൻപേ ചെയ്യാനുള്ള പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസിന് (PrEP) പേവിഷബാധ തടയുന്നതിൽ വളരെ പ്രാധാന്യമുണ്ട്. ഡോ. ബി ഇക്ബാൽ അദ്ധ്യക്ഷനായ സംസ്ഥാന സർക്കാരിന്റെ വാക്സീൻ ഉപദേശക സമിതി 2022 ൽ പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ് പേവിഷബാധ എൻഡെമിക് ആയ ഇടങ്ങളിൽ ഇമ്മ്യുണൈസേഷനിൽ ഉൾപ്പെടുത്തണമെന്നുള്ള നിർദ്ദേശം സർക്കാരിന് നൽകിയിരുന്നുവെന്നാണ് അറിയുന്നത്. എന്താണ് റാബീസ് പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ് തിരിച്ചറിയപ്പെടാത്ത രീതിയിലുള്ള റാബീസ് വൈറസ് ബാധകളിലോ ചികിത്സ വൈകാൻ സാധ്യതയുള്ള സാഹചര്യങ്ങളിലോ മുൻകൂട്ടി പ്രതിരോധം നൽകാനും പോസ്റ്റ്-എക്‌സ്‌പോഷർ ചികിത്സാരീതി ലളിതമാക്കാനുമാണ് പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ് നൽകുന്നത്. ആർക്കൊക്കെ നിർബന്ധമായി നല്‍കണം വെറ്ററിനറി ഡോക്ടർമാർ, വെറ്ററിനറി സ്റ്റാഫ്, ക്ലിനിക്കൽ, ഫീൽഡ് സാഹചര്യങ്ങളിൽ മൃഗങ്ങളെ പതിവായി കൈകാര്യം ചെയ്യുന്ന ജീവനക്കാർ തുടങ്ങിയവർ മൃഗസംരക്ഷണ കേന്ദ്രങ്ങൾ, മൃഗശാലകൾ, രക്ഷാപ്രവർത്തന സംഘടനകൾ, വന്യജീവി പുനരധിവാസ കേന്ദ്രങ്ങൾ, പേവിഷബാധ ഉണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളെ ഉൾക്കൊള്ളുന്ന ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ. വന്യജീവി ഗവേഷകർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി വന്യമൃഗങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, വളർത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും പേവിഷബാധ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ. പേവിഷബാധ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, രോഗം സാധാരണമായതും, പെട്ടെന്നുള്ള വൈദ്യസഹായവും പേവിഷബാധയ്‌ക്കെതിരായ മരുന്നുകളും ലഭിക്കാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ താമസിക്കാൻ ഉദ്ദേശിക്കുന്നവർ. പേവിഷബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകൾ ഉണ്ടാകാൻ സാധ്യതയുള്ള ഗുഹകൾ പതിവായി സന്ദർശിക്കുന്നവർ, അവിടേക്ക് ചെല്ലുന്ന സാഹസിക വിനോദ സഞ്ചാരികൾ. നല്‍കേണ്ടത് എങ്ങനെ പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസിന്‍റെ രണ്ട് ഡോസാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്തെങ്കിലും നമ്മുടെ രാജ്യത്ത് മൂന്ന് ഡോസുള്ള ഇൻട്രാ ഡെർമൽ കുത്തിവയ്പ്പ് രീതിയാണ് പിന്തുടരുന്നത്. ഒന്നാം ഡോസ്: ഏത് ദിവസവും എടുക്കാം രണ്ടാം ഡോസ്: ആദ്യ ഡോസ് എടുത്ത് ഏഴാം ദിവസം മൂന്നാം ഡോസ് : 28-ാം ദിവസം തോളിലെ പേശിയുടെ മുകളിലുള്ള ചർമ്മത്തിലാണ് കുത്തിവയ്പ്പ് നൽകുന്നത്. തൊലിയുടെ അടിയിലേക്ക് പോവാതെ തൊലിക്കിടയിൽത്തന്നെ വേണം കുത്തി വയ്ക്കാൻ. കുത്തിവച്ചു കഴിഞ്ഞ്, ഓറഞ്ചിന്റെ തൊലി പോലെ, കുത്തി വച്ച ഭാഗം തടിച്ചു നിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ചെയ്തത് ശരിയായിട്ടല്ല എന്നു മനസ്സിലാക്കി ഇൻട്രാ ഡെർമൽ ആയിത്തന്നെ വീണ്ടും കുത്തിവെക്കണം. കുത്തിവെയ്പ് എടുത്താൽ എന്തു സംഭവിക്കുന്നു? പേവിഷബാധയ്‌ക്കെതിരായ വാക്സിൻ പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ് (PrEP) ആയി സ്വീകരിച്ചവരിൽ റാബീസ് വൈറസിനെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ രൂപപ്പെടും. അങ്ങനെയുണ്ടാവുന്ന ആന്റിബോഡികളുടെ അളവ് രക്ത പരിശോധനയിലൂടെ മനസ്സിലാക്കാൻ പറ്റും. ഒരു മില്ലിലിറ്ററിൽ 0.5 ഇന്റർനാഷണൽ യൂണിറ്റ് (IU/mL) എന്ന ടൈറ്റർ മതിയായ ന്യൂട്രലൈസിങ് ആന്റിബോഡികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. ബൂസ്റ്റർ ഡോസുകളും ടൈറ്റർ പരിശോധനകളും നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മൂന്ന് ഡോസ് കുത്തിവയ്പ്പ് കഴിഞ്ഞ് ഒന്ന് മുതൽ മൂന്ന് വർഷത്തിനുള്ളിൽ ഒരിക്കൽ മാത്രം റാബീസ് ആന്റിബോഡി ടൈറ്റർ പരിശോധിച്ചാൽ മതിയാകും. ടൈറ്റർ 0.5 IU/mL-ൽ കുറവാണെങ്കിൽ, ഒരു ബൂസ്റ്റർ ഡോസ് എടുക്കണം. അല്ലെങ്കിൽ, പ്രാഥമിക ഡോസ് കഴിഞ്ഞ് മൂന്ന് ആഴ്ചയ്ക്കും മൂന്ന് വർഷത്തിനും ഇടയിൽ ആൻ്റിബോഡി ടൈറ്റർ പരിശോധിക്കാതെ തന്നെ ഒരു ബൂസ്റ്റർ ഡോസ് നൽകാമെന്നും നിർദ്ദേശമുണ്ട്. വാക്സീന്റെ ശക്തമായ ആദ്യ പ്രതികരണം ദീർഘകാലത്തേക്ക് പ്രതിരോധം നൽകുന്നു എന്നതിനാൽ വെറ്ററിനറി ഡോക്ടർമാരും ജീവനക്കാരുമൊക്കെ മുൻപ് ചെയ്തിരുന്നതു പോലെ ഓരോ രണ്ട് വർഷത്തിലും ടൈറ്റർ പരിശോധിക്കണമെന്നില്ല. വാക്സിൻ എടുത്ത വ്യക്തിക്ക് നായയുടെ കടിയേറ്റാൽ? PrEP വാക്സിൻ എടുത്ത വ്യക്തിക്ക് മൂന്നു മാസത്തിനിടെ നായയുടെ കടിയേറ്റാൽ വീണ്ടും വാക്സിൻ എടുക്കേണ്ടതില്ല. എന്നാൽ മൂന്നുമാസത്തിനു ശേഷമാണെങ്കിൽ കടിയേറ്റ ദിവസവും മൂന്നാം ദിവസവും ഉള്ള രണ്ട് ബൂസ്റ്റർ ഡോസുകൾ മാത്രമെടുത്താൽ പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ് മുഴുവനാകും. . അവരിൽ ഇതിനകം തന്നെ പ്രതിരോധശേഷി കൈവന്നിരിക്കുന്നതിനാൽ ഇമ്മ്യുണോഗ്ലോബുലിൻ ചികിത്സ ആവശ്യമായി വരില്ല. ഒന്നാം ഡോസ്: കടിയേറ്റ ദിവസം രണ്ടാം ഡോസ്: 3-ാം ദിവസം പ്രാഥമിക ശുശ്രൂഷയുടെ പ്രാധാന്യം മുൻപ് വാക്സിൻ എടുത്തോ ഇല്ലയോ എന്നത് പരിഗണിക്കാതെ, പേവിഷബാധയേൽക്കാൻ സാധ്യതയുള്ള ഏത് സാഹചര്യത്തിലും മുറിവ് ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 10-15 മിനിറ്റ് നന്നായി കഴുകണം. ലഭ്യമെങ്കിൽ ബീറ്റാഡിൻ പോലുള്ളലായനി പുരട്ടുകയും ചെയ്യാം. PrEP എടുത്ത വ്യക്തികൾ പോലും, പേവിഷബാധയേൽക്കാൻ സാധ്യതയുള്ള ഏത് സാഹചര്യത്തിലും ഉടനടി വൈദ്യസഹായം തേടണം. ഇത് ഉചിതമായ ചികിത്സ ഉറപ്പാക്കാനും, ആവശ്യമെങ്കിൽ PEP നൽകാനും സഹായിക്കും. അമിത രക്തസ്രാവം, കഠിനമായ വേദന; ആർത്തവ സങ്കീർണതകളായി മാത്രം കണ്ട് തള്ളരുത്, എന്താണ് അഡിനോമയോസിസ്? പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ് (PrEP) എടുത്ത വ്യക്തികൾ പോലും, പേവിഷബാധയേൽക്കാൻ സാധ്യതയുള്ള ഏത് സാഹചര്യത്തിലും ഉടനടി വൈദ്യസഹായം തേടണം. ഇത് ഉചിതമായ ചികിത്സ ഉറപ്പാക്കാനും, ആവശ്യമെങ്കിൽ പോസ്റ്റ്-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ് (PEP) നൽകാനും സഹായിക്കും. റാബീസ് പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ് കുട്ടികൾക്ക് നൽകുന്നതിലെ അടിയന്തര പ്രാധാന്യം മനസ്സിലാക്കി സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ പേവിഷബാധ മരണങ്ങളുടെ നിരക്ക് കുറയ്ക്കാൻ സാധിക്കും. ഡോ. എം പി രാജേഷ് കുമാർ

സമകാലിക മലയാളം 8 May 2025 12:47 pm

അമിത രക്തസ്രാവം, കഠിനമായ വേദന; ആർത്തവ സങ്കീർണതകളായി മാത്രം കണ്ട് തള്ളരുത്, എന്താണ് അഡിനോമയോസിസ്?

ആ ർത്തവ സമയം അതികഠിനമായ വേദനയും രക്തസ്രാവവും, ഇത് സ്വാഭാവികമല്ലെയെന്ന് വിലയിരുത്താൻ വരട്ടെ. സ്ത്രീകളിൽ വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു രോ​ഗാവസ്ഥയാണ് അഡിനോമയോസിസ്. ഗർഭാശയത്തിൻ്റെ അകത്തെ പാളിയായ എൻഡോമെട്രിയം പേശികളുടെ ഭിത്തിയിലേക്ക് വളരുന്ന അവസ്ഥയാണ് അഡിനോമിയോസിസ്. ഇത് ഗര്‍ഭാശയത്തെ വലുതാക്കുകയും ആര്‍ത്തവ സമയത്ത് അമിതമായ രക്തസ്രാവം, മലബന്ധം, വയറു വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അഡിനോമിയോസിസ് ഒന്നുകിൽ ആർത്തവ സങ്കീർണതകളുമായോ എന്‍ഡോമെട്രിയോസിസുമായോ തെറ്റിദ്ധരിക്കപ്പെടാം. ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. അഡിനോമിയോസിസിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമല്ലെങ്കിലും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, പ്രസവം, ഗര്‍ഭാശയ ശസ്ത്രക്രിയ എന്നിവ അഡിനോമിയോസിസ് സംഭവിക്കാനുള്ള ഘടകങ്ങളായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അഡിനോമയോസിസും എന്‍ഡോമെട്രിയോസിസും തമ്മിലുള്ള വ്യത്യാസം ചില സന്ദര്‍ഭങ്ങളില്‍ അഡിനോമയോസിസിനെ എന്‍ഡോമെട്രിയോസിസുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇത് രണ്ടും വ്യത്യസ്ഥ അവസ്ഥകളാണ്. ഗര്‍ഭാശയത്തിന്റെ പേശി ഭിത്തിയില്‍ എന്‍ഡോമെട്രിയല്‍ പോലുള്ള ടിഷ്യു വളരുമ്പോഴാണ് അഡിനോമിയോസിസ് ഉണ്ടാകുന്നത്. എന്നാല്‍ എന്‍ഡോമെട്രിയോസിസ് എന്നത് ഗര്‍ഭാശയത്തിന് പുറത്ത് സമാനമായ ടിഷ്യു വളരുന്നതും പലപ്പോഴും അണ്ഡാശയങ്ങളെയോ ഫാലോപ്യന്‍ ട്യൂബുകളെയോ മറ്റ് പെല്‍വിക് അവയവങ്ങളെയോ ബാധിക്കുന്നതുമാണ്. രോ​ഗനിർണയം ശാരീരിക പരിശോധന, ട്രാൻസ്‌വാജിനൽ (ആന്തരിക) അൾട്രാസൗണ്ട് സ്കാൻ, അല്ലെങ്കിൽ പെൽവിക് എംആർഐ എന്നിവ അടിസ്ഥാനമാക്കി ഈ അവസ്ഥ നിർണയിക്കാനും ഉചിതമായ ചികിത്സ നിർദ്ദേശിക്കാനും കഴിയും. ലക്ഷണങ്ങള്‍ അമിതമായ രക്തസ്രാവം, ആർത്തവസമയത്ത് അനുഭവപ്പെടുന്ന അമിതമായ വേദന, നീണ്ട ആര്‍ത്തവം, ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന (ഡിസ്പാരൂനിയ), വയറുവേദന, തീവ്രമായ പെല്‍വിക് വേദന, വിളര്‍ച്ച് അല്ലെങ്കില്‍ ഇരുമ്പിന്‍റെ അഭാവം (കഠിനമായ രക്തസ്രാവത്തെ തുടര്‍ന്നുണ്ടാകുന്നത് ), ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ഫോൺ മാറ്റിവെയ്ക്കാം, രാവിലെ എഴുന്നേറ്റ ഉടന്‍ ചെയ്യേണ്ട 5 ശീലങ്ങൾ അഡിനോമിയോസിസും വന്ധ്യതയും അഡിനോമിയോസിസ് വന്ധ്യതയ്ക്ക് കാരണമാകാം. ഗര്‍ഭാശയത്തിന്റെ ആകൃതിയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുന്നതിലൂടെ ഇത് പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുകയും ഭ്രൂണത്തെ ഇംപ്ലാന്‍ ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. ഇത് ശരീരവീക്കം, ഗര്‍ഭധാരണത്തെ തടസപ്പെടുത്തുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്കും കാരണമാകുന്നു. എന്നാല്‍ അഡിനോമിയോസിസ് ഉള്ള എല്ലാ സ്ത്രീകള്‍ക്ക് വന്ധ്യത ഉണ്ടാകണമെന്നില്ല. എന്നാല്‍ ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണം.

സമകാലിക മലയാളം 8 May 2025 11:29 am

ഫോൺ മാറ്റിവെയ്ക്കാം, രാവിലെ എഴുന്നേറ്റ ഉടന്‍ ചെയ്യേണ്ട 5 ശീലങ്ങൾ

ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ ആദ്യം അന്വേഷിക്കുന്നത് ഫോണ്‍ ആണ്. വാട്‌സ്ആപ്പ് വഴി നേരെ ഇന്‍സ്റ്റയിലേക്ക്. വിശേഷങ്ങള്‍ തേടിയും തിരക്കിയും മടക്കുമ്പോള്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കും. പലരുടെയും ദിവസങ്ങള്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. പൊണ്ണത്തടി, വിഷാദം, ഉത്കണ്ഠപോലുള്ള പല പ്രശ്‌നങ്ങളുടെയും തുടക്കം ഇവിടെ നിന്നാണ്. ഈ ശീലം ഒന്ന് മാറ്റിപ്പിടിച്ചാലോ. സന്തുലിതാവസ്ഥ, മെറ്റബോളിസം, മാനസികാവസ്ഥ എന്നിവയെ കേന്ദ്രീകരിച്ച് രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചെയ്യേണ്ട ചില ശീലങ്ങള്‍ ചിട്ടപ്പെടുത്തിയാലോ. വെള്ളം കുടിച്ചു കൊണ്ട് ആരംഭിക്കാം ചായ, കാപ്പി പോലുള്ളവയാണ് മിക്കവാറും ആളുകളുടെ രാവിലെയുള്ള പതിവ്. എന്നാൽ എഴുന്നേറ്റൽ ഉടൻ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കാം. ദഹനം ആരംഭിക്കുന്നതിനും വിഷാംശം പുറന്തള്ളുന്നതിനും ജലാംശം അത്യാവശ്യമാണ്. മെറ്റബോളിസം മെറ്റപ്പെടുത്തുന്നതിന് നാരങ്ങ അല്ലെങ്കിൽ പുതിന ചേർത്ത് വെള്ളം കുടിക്കാം. ഇതിനിടെ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് മാനസികമായി ആസൂത്രണം ചെയ്യുന്നത് തിരക്കു കുറയ്ക്കാനും മികച്ച തിരഞ്ഞെടുപ്പ് നടത്താനും സഹായിക്കും. 5–10 മിനിറ്റ് ആഴത്തിലുള്ള ശ്വസനം അല്ലെങ്കിൽ പ്രാണായാമം വ്യായാമത്തിലേക്ക് കടക്കുന്നതിന് മുൻപ് ആഴത്തിലുള്ള ശ്വസന വ്യായാമം അല്ലെങ്കിൽ പ്രാണായാമം ചെയ്യുന്നത് സമ്മർ​ദ ഹോർമോൺ ആയ കോർട്ടിസോളിനെ നിയന്ത്രിക്കാൻ സഹായിക്കും. ശേഷം ശരീരം സ്ട്രെച്ച് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാനും ശരീരം വഴക്കമുള്ളതാക്കാനും സഹായിക്കും. ഇത് പരിക്കിനുള്ള സാധ്യത കുറയ്ക്കും വ്യായാമം കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള നടത്തം പ്രഭാത ഭക്ഷണത്തിന് മുൻപ് 20 മിനിറ്റ് നടത്തം ഹൃദയാരോ​ഗ്യത്തിനും മാനസികാരോ​ഗ്യം മികച്ചതാണ്. ഇത് കൊഴുപ്പിനെ ആ​ഗിരണം ചെയ്യുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നതിനും നല്ലതാണ്. മെറ്റബോളിസത്തെ ശരിയായ ദിശയിലേക്ക് നയിക്കുകയും സ്വാഭാവിക ഊർജ്ജം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പ്രഭാതനടത്തത്തിന്റെ ലക്ഷ്യം. പ്രഭാതനടത്തത്തിനിടെ സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ ഉൽപാദനത്തിനും സർക്കാഡിയൻ റിഥം നിയന്ത്രിക്കാനും സഹായിക്കും. ഇത് മെറ്റബോളിസം, ഊർജ്ജ നില, ദഹനം എന്നിവയെ പോലും പിന്തുണയ്ക്കുന്നു. പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. രാവിലെ മധുര പലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വർധിക്കാൻ കാരണമാകും. പകരം പ്രോട്ടീൻ, നാരുകൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് തിരഞ്ഞെടുക്കുക. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ ഊർജ്ജം എടുക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ തരികയും ചെയ്യുന്നു. ഇത് പേശികളുടെ പരിപാലനത്തിനും മികച്ചതാണ്. ഭക്ഷണം കഴിച്ചതിനു ശേഷം നിവർന്നു നിൽക്കുക ഭക്ഷണം കഴിച്ച ഉടൻ കിടക്കുകയോ ഇരിക്കുകയോ ചെയ്യരുത്. ദഹനം മെച്ചപ്പെടുന്നതിന് 10 മുതൽ 15 മിനിറ്റ് നിൽക്കുകയും ചെറിയ തോതിൽ നടക്കുകയോ ചെയ്യാം. ലഘുവായ ചലനം പോലും പോഷകങ്ങളുടെ ആ​ഗിരണം മികച്ചതാക്കും. തീവ്രമായ വ്യായാമങ്ങളിലൂടെയോ നിയന്ത്രണങ്ങളുള്ള ഭക്ഷണക്രമങ്ങളിലൂടെയോ ശരീരഭാരം കുറയ്ക്കേണ്ട ആവശ്യമില്ല. വലിയ മാറ്റങ്ങൾക്ക് ദിവസേന ചെയ്യുന്ന ചെറിയ ശീലങ്ങൾ സഹായിക്കും.

സമകാലിക മലയാളം 7 May 2025 5:45 pm

ആപ്പിൾ പലതരം, പച്ചയോ ചുവന്നതോ നല്ലത്

ഒ ന്നല്ല ഒമ്പതു ഡോക്ടര്‍മാരെ അകറ്റിനിര്‍ത്താന്‍ ആപ്പിള്‍ കഴിക്കുന്നതു കൊണ്ട് സാധിക്കുമെന്നാണ് സമീപകാല പഠനങ്ങള്‍ പറയുന്നത്. നാരുകളും നിരവധി പോഷകങ്ങളുമടങ്ങിയ ആപ്പിള്‍ ദഹന വ്യവസ്ഥയെ പല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ആപ്പിള്‍ തന്നെ പലതരമുണ്ട്. ചുവന്ന വെറൈറ്റികളും ഗ്രീന്‍ ആപ്പിളുമാണ് പ്രധാനം. ഇതില്‍ ഏതാണ് കുടലിന്റെ ആരോഗ്യത്തിന് ഗുണകരം. പഞ്ചസാരയുടെ അളവും ആന്റിഓക്‌സിഡന്റുകളും നാരുകളുമാണ് ​ഗ്രീൻ ആപ്പിളിന്റെയും ചവന്ന ആപ്പിളിന്റെയും പോഷകഗുണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത്. ഗ്രീന്‍ ആപ്പിള്‍ ഗ്രീന്‍ ആപ്പിളുകള്‍ക്ക് മധുരത്തെക്കാള്‍ പുളിയാണ് മുന്നില്‍ നില്‍ക്കുന്നത്. കൂടാതെ ഇവയ്ക്ക് ഗ്ലൈസെമിക സൂചികയും കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ഗ്രീന്‍ ആപ്പിള്‍ ഒരു നല്ല ചോയിസ് ആണ്. നാരുകളുടെ അളവിലും ചുവന്ന ആപ്പിളിനെക്കാള്‍ ഗ്രീന്‍ ആപ്പിള്‍ തന്നെയാണ് മുന്നില്‍. ഇത് മലബന്ധം കുറയ്ക്കാനും കുടലിലെ നല്ല ബക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇവയില്‍ ആന്റി-ഇന്‍ഫ്ലമേറ്റിറി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്നും ശരീരവീക്കത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ചുവന്ന ആപ്പിള്‍ മധുരമുള്ള നല്ല ചുവന്ന ആപ്പിളില്‍ ആന്തോസയാനി എന്ന ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ തൊലിയിലാണ് ഇവ ഉള്ളത്. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരവീക്കം തടയുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ​ഗുണകരമാണ്. ചുവപ്പോ പച്ചയോ നല്ലത് ഇവ രണ്ടും കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ പഞ്ചസാരയുടെ അളവു കുറവായതുകൊണ്ടും നാരുകളുടെ അളവു കൂടുതലായതു കൊണ്ടും ചുവന്ന ആപ്പിളുകളെക്കാള്‍ അല്‍പം മികച്ചത് ഗ്രീന്‍ ആപ്പിള്‍ ആണ്. എന്നാല്‍ ചുവന്ന ആപ്പിള്‍ ഗ്രീന്‍ ആപ്പിളിനെ അപേക്ഷിച്ച് കൂടുതല്‍ പ്രീബയോക്ടിക് ആണ്. കൂടാതെ ഇവ രണ്ടിലും അടങ്ങിയ വിറ്റാമിന്‍ സി, പൊട്ടാസ്യം പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. പിസ പ്രേമികളോടാണ്, പ്രായം നോക്കി കഴിക്കണം! കരുതിയിരിക്കാം കോളന്‍ കാന്‍സറിനെ ആപ്പിള്‍ കഴിക്കുമ്പോള്‍ ഏതു തരം ആപ്പിള്‍ ആണെങ്കിലും തൊലിയോടെ കഴിക്കാന്‍ ശ്രമിക്കുക. കാരണം ആപ്പിളിന്റെ തൊലിയിലാണ് ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നത്.

സമകാലിക മലയാളം 7 May 2025 5:32 pm

പിസ പ്രേമികളോടാണ്, പ്രായം നോക്കി കഴിക്കണം! കരുതിയിരിക്കാം കോളന്‍ കാന്‍സറിനെ

50 കഴിഞ്ഞാല്‍ പിന്നെ ആരോ​ഗ്യം അത്ര ഈസി ആയിരിക്കില്ല. വേഗത കുറയും, പല വിധരോഗങ്ങള്‍ നാലുഭാഗത്തു നിന്നും പിടിമുറുക്കി തുടങ്ങും. അതുകൊണ്ട് തന്നെ വാർദ്ധ്യം ആരോ​ഗ്യകരമാക്കേണ്ടത് പ്രധാനമാണ്. പേശിബലം കുറയുന്നതു മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങൾ മുതൽ ദഹന വ്യവസ്ഥയിൽ വരെ മാറ്റങ്ങൾ വരും. വാർദ്ധക്യത്തോട് അടുക്കുമ്പോൾ ഏറ്റവും കൂടുതല്‍ ആളുകൾ അവ​ഗണിക്കുന്ന ഒന്നാണ് വൻകുടലിന്റെ ആരോ​ഗ്യം. ദഹനവ്യവസ്ഥയുടെയും ആമാശയത്തിന്റെയും ഏറ്റവും വലുതും തിരക്കേറിയതുമായ ഒരു ഭാഗമാണ് വൻകുടൽ. ചെറുകുടലിൽ ദഹിക്കാത്ത ഭക്ഷണങ്ങൾ ആരോഗ്യകരമായ ബാക്ടീരിയകളുടെ സഹായത്തോടെയാണ് വൻകുടൽ ദഹിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നും വെള്ളം, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ വൻകുടൽ വലിച്ചെടുക്കുന്നു ശരീരത്തിന് പോഷണം നല്‍കാന്‍ വന്‍കുടല്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്രായമാകുമ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ വൻകുടലും മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് കോളൻ അഥവാ വൻകുടൽ അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കും. ഏത് പ്രായത്തിലും കോളൻ കാൻസർ വികസിക്കാമെങ്കിലും, 50 വയസിനു മുകളിലുള്ളവരിൽ ഇത് വളരെ സാധാരണമാണ്. കൂടാതെ, പ്രായത്തിനനുസരിച്ച് പ്രീകാൻസർ പോളിപ്‌സിന്റെ വ്യാപനവും വർധിക്കുന്നു. അമ്പതു കഴിഞ്ഞവരിൽ 40 ശതമാനത്തിലധികം ആളുകളിലും പ്രീകാൻസർ പോളിപ്‌സ് സാന്നിധ്യമുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇവയുടെ അസാധാരണമായ വളർച്ചയാണ് കാൻസർ ആയി രൂപപ്പെടുന്നത്. കൊളോനോസ്കോപ്പി കൊളോനോസ്കോപ്പിയിലൂടെ പ്രീകാൻസർ പോളിപ്‌സ് നേരത്തെ കണ്ടെത്താനും കാൻസറായി വികസിക്കുന്നതിനു മുൻപ് നീക്കം ചെയ്യാനും സഹായിക്കും. 50 വയസു കഴിയുന്നവര്‍ കൊളോനോസ്കോപ്പി ചെയ്യുന്നത് വന്‍കുടല്‍ അര്‍ബുദ സാധ്യത നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കും. പ്രായം, അപകട സാധ്യതകള്‍, കുടുംബ പാരമ്പര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി പരിശോധനകളുണ്ട്. ഒന്നിലധികം കോളന്‍ കാന്‍സര്‍ സ്‌ക്രീനിങ് ഓപ്ഷനുകള്‍ ലഭ്യമാണ്. ആരോഗ്യകരമായ ഡയറ്റ് വന്‍കുടലിന്‍റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം ഡയറ്റ് തന്നെയാണ്. പിസ പോലുള്ള ഭക്ഷണങ്ങളോടുള്ള ജനപ്രീതി വര്‍ധിച്ചു വരികയാണ്. പിസയില്‍ അടങ്ങിയിരിക്കുന്ന പ്രോസസ്ഡ് മാംസത്തില്‍ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കോളൻ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പോലെ തന്നെ ഷുഗറി സ്‌നാക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ് വൈറ്റ് ബ്രെഡ് പോലുള്ളവയും ഡയറ്റില്‍ പതിവാക്കുന്ന ശീലം കുറയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പകരം നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലിവ് ഓയില്‍, സാല്‍മണ്‍, അവോക്കാഡോ, നട്‌സ് എന്നിവ നിങ്ങളുടെ വാര്‍ദ്ധക്യത്തെ ആരോഗ്യമുള്ളതാക്കും. വ്യായാമം വ്യായാമം ശരീരഭാരം ക്രമീകരിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മാത്രമല്ല, കോളന്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ചില കാന്‍സറുകളും അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കാം. ശരീരഭാരം ശരീരഭാരം വര്‍ധിക്കുന്നത് കോളന്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള പലതരത്തിലുള്ള കാന്‍സറുകളെ അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കോവിഡ് എവിടെയും പോയിട്ടില്ല, മാറിയത് ലക്ഷണങ്ങള്‍; അറിയേണ്ടത് വെള്ളം വന്‍കുടലിന്‍റെ ആരോഗ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ, വൻകുടൽ കൂടുതൽ വെള്ളം ആഗിരണം ചെയ്യേണ്ടിവരും. കൂടാതെ ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് മദ്യപാനവും പുകവലിയുടെ ഉപേക്ഷിക്കുന്നത് ഗുണം ചെയ്യും.

സമകാലിക മലയാളം 7 May 2025 3:17 pm

മുറിവ് തുന്നിക്കെട്ടരുത്, പത്തു മിനിറ്റെങ്കിലും സോപ്പിട്ടു കഴുകുക; പേവിഷ ബാധയ്‌ക്കെതിരെ ജാഗ്രത, കുറിപ്പ്

പേ വിഷബാധയേറ്റുള്ള മരണങ്ങള്‍ അടിക്കടിയുണ്ടാവുന്നത് വലിയ ആശങ്കയാണ് സമൂഹത്തിലുണ്ടാക്കുന്നത്. വാക്‌സിന്‍ എടുത്തിട്ടും രോഗം ബാധിക്കുന്നതും മരണത്തിലെത്തുന്നതും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്നുകഴിഞ്ഞു. അതിനിടെ ഇതുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ചില ശാസ്ത്രീയ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്, ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍. പട്ടി കടിച്ചു മുറിച്ചാല്‍ ആ മുറിക്ക് തുന്നിക്കെട്ടരുതെന്നും പത്തു മിനിറ്റെങ്കിലും സോപ്പ് പതപ്പിച്ച വെള്ളത്തില്‍ കഴുകണമെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു, അദ്ദേഹം. കുറിപ്പില്‍ നിന്ന്: പട്ടി കടിച്ച് മുറിച്ചാല്‍ ഒരിക്കലും ആ മുറിവ് തുന്നിക്കൂട്ടാന്‍ പാടില്ല ജീവാപായം ഉണ്ടാകും എന്ന വിധമുള്ള അവസ്ഥ അല്ലെങ്കില്‍ അത് അങ്ങിനെ തന്നെ തത്ക്കാലം വെക്കും. റാബിസ് വൈറസ് എന്നത് ഒരു വല്ലാത്ത വൈറസ് ആണ്. അത് പെരുകാന്‍, വീണ്ടും പെരുകി വളരാന്‍ ആണ് ഓരോരോ ജീവികളില്‍ കയറിക്കൂടുന്നത്. എല്ലാ ജീവികളും ഇങ്ങനെ വളരാന്‍ വേണ്ടി തന്നെ ആണ് സദാ ശ്രമിക്കുന്നതും. മുറിവുകളിലൂടെ, മ്യൂക്കസ് സ്തരത്തിലൂടെ ഒക്കെ ഉള്ളിലെത്തിയാല്‍ നെര്‍വുകളില്‍ എത്തലാണ് അടുത്ത പടി. എന്നിട്ട് പതുക്കെ സഞ്ചരിച്ച് സുഷുമ്‌നയിലും തലച്ചോറിലും എത്തും. എന്നിട്ട് പെരുകും. ഉമിനീര്‍ ഗ്രന്ഥികളിലും മറ്റും എത്തി അവിടെ നന്നായി പെരുകും. തലച്ചോറിലെത്തിയാല്‍ ദിവസങ്ങള്‍ കൊണ്ട് കയറിക്കൂടിയ ജീവി ചാവും എന്നതിനാല്‍ വേഗം അടുത്ത ജീവിയില്‍ കയറി ഈ പെരുകല്‍ പരിപാടി അനന്തമായി തുടരാന്‍ ഈ മാരക വൈറസ് ഒരു തന്ത്രം പയറ്റും. തലച്ചോറില്‍ മാറ്റങ്ങള്‍ വരുത്തി അക്രമ സ്വഭാവം ഉണ്ടാക്കും, കണ്ടവരെ പിടിച്ച് കടിപ്പിക്കും. അപ്പോള്‍ വായിലെ ഉമിനീരിന് മറ്റൊരാളുടെ ശരീരത്തില്‍ കയറാന്‍ വഴി ആയല്ലൊ. ഇത്തരത്തില്‍ പറ്റിയ മുറിവില്‍ നിന്നും അവര്‍ പതുക്കെ നീങ്ങി അടിയിലെ നെര്‍വ് തലപ്പുകള്‍ കണ്ടെത്തും. അതിനും മുമ്പ് സോപ്പിട്ട് കഴുകി ഒഴിവാക്കാന്‍ പറ്റിയാല്‍ തന്നെ വലിയൊരു അപകട സാദ്ധ്യത കുറയും. സോപ്പ് കാണും പോലെ അത്ര സാധുവല്ല. റാബിസ് വൈറസിന്റെ പുറത്തെ ലിപിഡ് പാളി സോപ്പ് തട്ടിയാല്‍ തകരും. പിന്നെ വൈറസ് വെറും ബടുക്കൂസ് ആകും, അതിന് നമ്മുടെ നെര്‍വുകളില്‍ ബന്ധിക്കാന്‍ കഴിയാതാവും നമ്മള്‍ രക്ഷപ്പെടും. അതിനാല്‍ 10-15 മിനിട്ട് സോപ്പ് പതച്ച്, പൈപ്പ് വെള്ളത്തില്‍ കഴുകുന്നതിലും പ്രധാന ചികിത്സ വേറെ ഒന്നും ഇല്ല. എന്നിട്ടേ ആശുപത്രിയിലേക്ക് എടുത്ത് ഓടാന്‍ പാടുള്ളു. അല്ലാതെ പാമ്പുകടി ഏറ്റ ആളെയും കൊണ്ട് ഓടും പോലെ വണ്ടി പിടിച്ച് ഓടരുത്. വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം എന്തുകൊണ്ട്? റാബീസിനെ അറിയാം, കരുതലോടെ പ്രതിരോധിക്കാം ഇനി തുന്നാത്ത കാര്യം. തുന്നലിനിടയില്‍ വെറുതെ നില്‍ക്കുന്ന വൈറസിന് നെര്‍വില്‍ എത്താന്‍ വഴി ഒരുങ്ങിക്കളയും അതൊഴിവാക്കാനാണ് തുന്നല്‍ വേണ്ടെന്ന് വെക്കുന്നത്. തലയിലും മുഖത്തും തലച്ചോറിനോട് അടുത്തുള്ള സ്ഥലത്താണെങ്കില്‍, കൂടുതല്‍ വലിയ മുറിവാണെങ്കില്‍, നെര്‍വ് എന്‍ഡിങ്ങുകള്‍ ധാരാളമുള്ള കൈപ്പത്തിയിലും മറ്റും ആണെങ്കില്‍ വളരെ വേഗം അവിടെ, മുറിവില്‍ എല്ലാ ഭാഗത്തും ആയി റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍ സിറം കുത്തിവെക്കുകയാണ് ചെയ്യുക. വാക്‌സിന്‍ കുത്തി വെച്ച് ശരീരം വൈറസിനെതിരെ ഉള്ള ആന്റി ബോഡികള്‍ ഉണ്ടാക്കാന്‍ കുറച്ച് ദിവസം എടുക്കും എന്നതിനാലാണ് അത്. സിറവും വാക്‌സിനും കൃത്യമായി എടുത്തിട്ടും പേ ബാധയുണ്ടായത് വളരെ ഗൗരവമുള്ളതും നമ്മെ എല്ലാവരേയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ കാര്യമാണ്. ആഴത്തിലുള്ള കടിയില്‍, പട്ടിയുടെ പല്ല് ഉള്ളിലെ നെര്‍വുകളില്‍ സ്പര്‍ശിക്കുകയും വൈറസുകള്‍ നെര്‍വുകളില്‍ നേരിട്ട് കയറുകയും ചെയ്തതാകാനും മതി, അത്യപൂര്‍വമായേ ഇങ്ങനെ സംഭവിക്കാറുള്ളു. വാക്‌സിനെടുക്കുമ്പോള്‍ കൃത്യമായും തൊലിക്കടിയില്‍ ഇന്‍ട്രാ ഡെര്‍മല്‍ തന്നെ ആയി വാക്‌സിന്‍ എത്തണം. സൂചി തൊലിയുടെ ആഴത്തിലേക്ക് കയറി പോയി സബ്ക്കുട്ടേനിയസ് ഏരിയയില്‍ വാക്‌സിന്‍ എത്തിപ്പോയാലും വാക്‌സിന്‍ കൊണ്ട് പ്രതീക്ഷിച്ചത്ര ഫലം ലഭിക്കില്ല. എന്നാല്‍ കേരളത്തിലെ ആരോഗ്യ വകുപ്പ് നേഴ്‌സ്മാര്‍ക്ക് ഹഉങഞ രീതിയില്‍ കുത്തിവെപ്പ് നല്‍കാന്‍ കൃത്യമായ പരിശീലനം നല്‍കാറുണ്ട്. കോള്‍ഡ് ചെയിന്‍ ശീതികരണ സംവിധാനവും വളരെ കാര്യക്ഷമമാണ, മരുന്നിന്റെ ഗുണനിലവാരത്തിലും പ്രശ്‌നമുള്ളതായി അറിവില്ല. എങ്കിലും എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിക്കണം.ഇനി ഒരു മരണം കൂടി ഉണ്ടാകരുത്.

സമകാലിക മലയാളം 5 May 2025 11:29 am

ഫോണ്‍ അടിക്കുമ്പോള്‍ നെഞ്ചിടിപ്പു കൂടും, ജെന്‍ സിയിലെ 65 ശതമാനം ആളുകളിലും റിങ്സൈറ്റി

'സ ദാസമയവും ഫോണിലാണ്, എന്നാൽ വിളിച്ചാൽ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യില്ല..' ജെൻ സിയിൽ പെട്ട പുത്തൻ തലമുറയിലെ പിള്ളാരെ കുറിച്ചു നിരന്തരമുള്ള പരാതിയാണ്. എന്നാൽ യുവാക്കൾ ഫോൺകോൾ അവ​ഗണിക്കുന്നതിന് പിന്നിൽ മനഃശസ്ത്രപരമായ ചില കാര്യങ്ങളുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ജെൻ സി തലമുറയിൽപെട്ട ഏതാണ്ട് 70 ശതമാനം ആളുകളും ഫോണിലൂടെ നേരിട്ടു സംസാരിക്കുന്നതിനെക്കാൽ ടെക്സ്റ്റ് അല്ലെങ്കിൽ വോയ്സ് മസേജ് അയക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നാണ് ദി ബോറിന്റെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ 23 ശതമാനം ആളുകളും ഇൻകമിങ് കോൾ പൂർണമാകും അവ​ഗണിക്കുന്നു. വിളിക്കുക എന്നത് മാത്രമാണ് ബന്ധപ്പെടാനുള്ള ഏക മാർഗമെന്ന് ചിന്തിക്കുന്ന പഴയ തലമുറയ്ക്ക് ഇത് ആശ്ചര്യമായി തോന്നാം. എന്തുകൊണ്ടാണ് പുതിയ തലമുറ ഫോൺ കോളുകളെ അവ​ഗണിക്കുന്നത് ടെക്‌സ്റ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, നേരിട്ടുള്ള സന്ദേശങ്ങൾ, സോഷ്യൽ മീഡിയ എന്നിവ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിലാണ് ജെൻ സി വളരുന്നത്. ഇതില്‍ ഫോൺ കോൾ എന്നത് അവര്‍ക്ക് ആശയവിനിമയത്തിനുള്ള ഒരു മാർ​ഗം മാത്രമാണ്. പറയാനുള്ള കാര്യങ്ങൾ ടൈപ്പ് ചെയ്യാനും, അവ എഡിറ്റ് ചെയ്യാനും, ടോണിനായി ഒന്നോ രണ്ടോ ഇമോജികൾ ഇടാനും തുടർന്ന് അയയ്ക്കാനുമുള്ള ഓപ്ഷൻ ഉള്ളപ്പോൾ, ഗിയർ മാറ്റി തത്സമയ സംഭാഷണത്തിൽ ഏർപ്പെടുന്നത് അവരിൽ സമ്മർദം ഉണ്ടാക്കാം. ഫോണിലൂടെ സംസാരിക്കുമ്പോൾ ആളുകളുടെ മുഖമോ ഭാവങ്ങളോ മനസിലാക്കാൻ പറ്റില്ല. കൂടാതെ ഫോണിന്‍റെ റിങ് പുതുതലമുറയിലെ മിക്കയാളുകളെയും അസ്വസ്ഥരാക്കുന്നു. ഇത് ഭയാനകമായ എന്തോ സംഭവിച്ചു എന്ന തോന്നൽ ഉണ്ടാക്കുന്നതായി അവർ പറയുന്നു. ഇത് റിങ്സൈറ്റി (ഫോണിന്റെ റിങ് കേൾക്കുമ്പോൾ ഉള്ള ഉത്കണ്ഠ) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ജെൻ സിയിൽപെടുന്ന ഏതാണ്ട് 65 ശതമാനം ആളുകളും ഫോൺ കോളുകളെ ഉത്കണ്ഠയോടെ കാണുന്നവരാണെന്നാണ് റിപ്പോർട്ട്. എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ഇൻസ്റ്റാഗ്രാം അടിക്കുറിപ്പുകളിലൂടെയോ കൃത്യമായി എഴുതിയ എഴുതി തയ്യാറാക്കിയ പോസ്റ്റിലൂടെയോ ആഖ്യാനം നിയന്ത്രിക്കാൻ ശീലിച്ച ഒരു തലമുറയാണിത്. റിങ്സൈറ്റിക്ക് പിന്നിലെ കാരണങ്ങൾ ഭാഗങ്ങളുടെ അഭാവം: ഫോണില്‍ സംസാരിക്കുമ്പോള്‍ അപ്പുറത്തുള്ള ആളെ നേരിട്ടു കാണാനോ അവരുടെ ഭാവവ്യത്യാസങ്ങള്‍ മനസിലാക്കാനോ കഴിയില്ല. സമ്മർദ്ദം: ഫോൺ കോളുകൾ അടിയന്തര സാഹചര്യങ്ങൾ പോലെയാണ് തോന്നുന്നതെന്ന് ജെന്‍ സി പറയുന്നു. ഇത് സമ്മര്‍ദം ഉണ്ടാക്കും. കൂടാതെ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന സാവകാശം ഉണ്ടാകില്ല. കുട്ടികളിലെ പൊണ്ണത്തടി പണിയാവും, ബുദ്ധികുറയാം, വേണം ജാഗ്രത നോട്ടിഫിക്കേഷൻ ഓവർലോഡ്: ഫോണിന്‍റെ നിരന്തര ബീപ്പുകള്‍, വൈബ്രേഷന്‍ എന്നിവ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കും. അത്യാവശ്യമല്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുന്നത് ഫോണുമായി ബന്ധപ്പെട്ട ഉത്കണ്ഠ ഗണ്യമായി കുറയ്ക്കും. ഫാന്റം റിങ്ങിങ്: ഫോണ്‍ സൈലന്‍റില്‍ ആണെങ്കില്‍ ഫോണ്‍ ബെല്ലടിച്ചില്ലെങ്കിലും ഫോണ്‍ കോള്‍ വരുന്നവെന്ന് തോന്നല്‍ സമ്മര്‍ദം ഉണ്ടാക്കും. ഇതാണ് ഫാന്റം റിങ്ങിങ്. ഇത് പുതുതലമുറയില്‍ ഉയർന്ന സ്മാർട്ട്‌ഫോൺ ആസക്തിയുമായി മനഃശാസ്ത്രഞ്ജര്‍ ചേര്‍ത്തു വെയ്ക്കുന്നു.

സമകാലിക മലയാളം 2 May 2025 3:06 pm

കുട്ടികളിലെ പൊണ്ണത്തടി പണിയാവും, ബുദ്ധികുറയാം, വേണം ജാഗ്രത

കു ട്ടികളിലെ പൊണ്ണത്തടി ഇപ്പോൾ ഒരു ആ​ഗോള ആരോ​ഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പൊണ്ണത്തടി പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം വികസിച്ചു കൊണ്ടിരിക്കുന്ന അവരുടെ തലച്ചോറിനെയും ബുദ്ധിശക്തിയെയും ബാധിക്കുന്നുവെന്നതാണ്. ജനിതകം, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയ നിരവധി ഘടകങ്ങൾ ബുദ്ധിശക്തിയെ രൂപപ്പെടുത്തുന്നു. എന്നാൽ പൊണ്ണത്തടി ശരീരവീക്കത്തിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകുന്നു. ഇവ രണ്ടും നാഡീ പാതകളെയും തലച്ചോറിന്റെ പ്ലാസ്റ്റിസിറ്റിയെയും തകരാറിലാക്കും. കൂടാതെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന അധിക കൊഴുപ്പ് ഓക്സി‍ഡേറ്റീവ് സമ്മർദത്തിന് കാരണമാകും. ഇത് ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയത്തെ തടസപ്പെടുത്തുകയും വൈജ്ഞാനിക തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടിക്കാലത്തെ പൊണ്ണത്തടി ഓർമശക്തി, ശ്രദ്ധ, പ്രശ്നപരിഹാരം തുടങ്ങിയ എക്സിക്യൂട്ടീവ് പ്രവർത്തനങ്ങളുടെ വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പൊണ്ണത്തടി നേരിട്ട് ബുദ്ധിശക്തിയെ നിർണയിക്കുന്നില്ലെങ്കിലും ഉപാപചയ, വാസ്കുലർ പാതകളിലൂടെയുള്ള വൈജ്ഞാനിക കഴിവുകളെ ഇത് സ്വാധീനിക്കും. പുതിയ കാലത്തെ ഡയറ്റ് കുട്ടികളിലെ പൊണ്ണത്തടി വർധിപ്പിക്കുന്നതിൽ ഒരു നിർണായക പങ്ക് വഹിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണക്രമം വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഉദാസിനമായ ജീവിതശൈലിയും കുട്ടികളിലെ പൊണ്ണത്തടി കൂട്ടുന്നു.ഇത് വൈജ്ഞാനിക കഴിവുകളെ പ്രതികൂലമായി ബാധിക്കുന്നു. ഒന്ന് ഉറങ്ങിയാല്‍ മതി, കാന്‍സറിനെ ചെറുക്കാനുള്ള മികച്ച വഴി സമീകൃത പോഷകാഹാരവും പതിവ് വ്യായാമവും ഉൾക്കൊള്ളുന്ന ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് ശാരീരികവും വൈജ്ഞാനികവുമായ ആരോഗ്യം നിലനിർത്തുന്നതിന് നിർണായകമാണ്. ഡയറ്റിൽ ഇവ ചേർക്കാം ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം തലച്ചോറിന്റെ പ്രവർത്തനത്തെയും ന്യൂറോപ്ലാസ്റ്റിസിറ്റിയെയും പിന്തുണയ്ക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും പുതിയ ന്യൂറോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെയും പതിവ് ശാരീരിക പ്രവർത്തനങ്ങൾ വൈജ്ഞാനിക പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നു.

സമകാലിക മലയാളം 2 May 2025 11:15 am

ഒന്ന് ഉറങ്ങിയാല്‍ മതി, കാന്‍സറിനെ ചെറുക്കാനുള്ള മികച്ച വഴി

കാ ൻസർ ഇന്ന് വളരെ സാധാരണമായ ഒരു രോ​ഗാവസ്ഥയായി മാറിയിരിക്കുന്നു. വൈദ്യശാസ്ത്രവും സാങ്കേതിക വിദ്യയും വളരെ വേ​ഗത്തിൽ വളരുന്ന സാഹചര്യത്തിലും കാൻസർ രോ​ഗികളുടെ എണ്ണം നാൾക്കുനാൾ പെരുകുകയാണ്. എന്താണ് കാരണം? അതിന്റെ ഒരു പ്രധാന ഘടകം നമ്മുടെ മാറിയ ജീവിതശൈലിയാണ്. അതിൽ ഏറ്റവും അവ​ഗണിക്കുന്ന ഒന്ന് ഉറക്കമാണ്. വിട്ടുമാറാത്ത രോ​ഗങ്ങൾ, ശരീര വീക്കം, ആരോ​ഗ്യപ്രശ്നങ്ങൾ തുടങ്ങിയവ പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെടുന്നവയല്ല. തുടർച്ചയായതും അനാരോ​ഗ്യകരവുമായ ഭക്ഷണരീതികൾ, വിട്ടുമാറാത്ത സമ്മർദ്ദം, ചലനക്കുറവ്, ഉറക്കമില്ലായ്മ എന്നിവയെല്ലാം വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ഉറക്കമില്ലായ്മ വിവിധ കാൻസറുകളുടെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുൻ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കം സർക്കാഡിയൻ റിഥം തടസപ്പെടുത്തുന്നു നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് സർക്കാഡിയൻ റിഥം (24 മണിക്കൂർ ചക്രത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വാഭാവിക ആന്തരിക ഘടികാരം) ആണ്. ദഹനം, ശുദ്ധീകരണം, ഹോർമോൺ പ്രകാശനം മുതൽ താപനില നിയന്ത്രണം, കോശം നന്നാക്കൽ, വളർച്ച, വിഭജനം തുടങ്ങിയ ശരീരത്തിലെ നൂറായിരം വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ താളമാണ്. കേടുപാടുകൾ സംഭവിച്ച കോശങ്ങൾ സ്വയം നന്നാക്കുകയോ അപ്പോപ്റ്റോസിസ് എന്ന സ്വാഭാവിക പ്രക്രിയയിലൂടെ സ്വയം നശിക്കുകയോ ചെയ്യുന്നു. ഇത് വികലമായ കോശങ്ങൾ പെരുകി ട്യൂമറുകൾ രൂപപ്പെടുന്നത് തടയുന്നു. എന്നാൽ, ഉറക്കമില്ലായ്മ ഈ സർക്കാഡിയൽ റിഥം തടസപ്പെടുത്തുന്നു. ഇത് വികലമായ കോശങ്ങൾ അനിയന്ത്രിതമായി വിഭജിക്കാനും കാൻസറിലേക്ക് നയിക്കാനും കാരണമാകും. കാന്‍സറിനെതിരെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധം മെലാറ്റോണിന്‍ കാൻസറിനെതിരെ പോരാടുന്ന ശരീരത്തിന്റെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനങ്ങളിൽ ഒന്ന് മെലറ്റോണിൻ എന്ന ഹോർമോൺ ആണ്. രാത്രി സമയത്താണ് മെലാറ്റോണിൻ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നത്. ഇത് ശരീരത്തെ ഉറക്കത്തിനായി തയ്യാറെടുക്കാൻ സി​ഗ്നൽ നൽകുന്നു. മെലറ്റോണിൻ നിങ്ങളെ ഉറങ്ങാൻ സഹായിക്കുക മാത്രമല്ല - ഇത് ശക്തമായ ഒരു കാൻസർ വിരുദ്ധ ഹോർമോണായി പ്രവർത്തിക്കുന്നു. തുടർച്ചയായി ഉറക്കമില്ലായ്മ മെലറ്റോണിൻ ഉത്പാദനം ഗണ്യമായി കുറയുകയും ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. 'എൻ കില്ലർ' കോശങ്ങള്‍ എൻ കില്ലർ കോശങ്ങളെ ശരീരത്തിലെ സൈന്യം എന്നാണ് അറിയപ്പെടുന്നത്. അവ കാൻസർ കോശങ്ങളെ നേരത്തേ കണ്ടെത്തി നശിപ്പിക്കുന്നു. എന്നാല്‍ ഉറക്കമില്ലായ്മ എൻ കില്ലർ കോശങ്ങളുടെ 70 ശതമാനം കുറവിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിച്ചാലും ശരീരത്തില്‍ എന്‍ കില്ലര്‍ കോശങ്ങള്‍ കുറവാണെങ്കില്‍ കാന്‍സര്‍ പ്രതിരോധം പ്രയാസമായിരിക്കും. ദീർഘകാല ഉറക്കക്കുറവ് മൊത്തത്തിലുള്ള പ്രതിരോധശേഷി 70 ശതമാനം കുറയ്ക്കുന്നു, ഇത് കാൻസറിന് മാത്രമല്ല, അണുബാധ, വീക്കം, മറ്റ് രോഗങ്ങൾ എന്നിവയിലേക്കും നയിക്കുന്നു. ഉറക്കം ശരീരം കോശങ്ങളുടെയും പേശികളുടെയും നന്നാക്കാനും പുനർനിർമിക്കാനും ഉപയോഗിക്കുന്നു. അകാലനര ഒഴിവാക്കാൻ പ്രത്യേക ഡയറ്റ്, ല്യൂട്ടോലിൻ അടങ്ങിയ ഭക്ഷണങ്ങൾ നരയെ പ്രതിരോധിക്കുമെന്ന് പഠനം ​ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നതിന് സർക്കാഡിയൻ റിഥം ക്രമീകരിക്കുന്നതിന് ആഴ്ചയിൽ കുറഞ്ഞത് അഞ്ച്-ആറ് ദിവസമെങ്കിലും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഉറങ്ങുന്നതിനു മുമ്പ് സ്ക്രീന്‍ടൈം കുറയ്ക്കുക. രാത്രി ഫോണില്‍ സമയം ചെവഴിക്കുന്നത് തലച്ചോറിനെ പകലാണ് തെറ്റിദ്ധരിപ്പിക്കാനും മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ മുമ്പ് വരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുക. അല്ലെങ്കില്‍ നീല വെളിച്ചം തടയുന്ന ഗ്ലാസുകൾ ഉപയോഗിക്കുക.

സമകാലിക മലയാളം 1 May 2025 6:50 pm

അകാലനര ഒഴിവാക്കാൻ പ്രത്യേക ഡയറ്റ്, ല്യൂട്ടോലിൻ അടങ്ങിയ ഭക്ഷണങ്ങൾ നരയെ പ്രതിരോധിക്കുമെന്ന് പഠനം

ചെ റുപ്രായത്തിൽ തന്നെ തലയിൽ നരകയറി തുടങ്ങിയോ? അകാലനരയ്ക്ക് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. പോഷകക്കുറവു മുതൽ സമ്മർദം പോലുള്ള കാരണങ്ങൾ കൊണ്ട് മുടിയുടെ കരുത്ത് നഷ്ടപ്പെടാനും നരകയറാനും കാരണമാകും. എന്നാൽ അകാലനരയെ പ്രതിരോധിക്കാൻ ബ്രോക്കോളി, കാരറ്റ്, ഉള്ളി പോലുള്ള പച്ചക്കറികളിൽ അടങ്ങിയ ല്യൂട്ടോലിൻ എന്ന ആന്റിഓക്സിഡന്റ് സഹായിക്കുമെന്ന് ​ഗവേഷകർ കണ്ടെത്തി. മിക്കവാറും എല്ലാ സസ്യ ഭക്ഷണങ്ങളിലും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ല്യൂട്ടോലിൻ അത്തരമൊരു ആന്റിഓക്സിഡന്റ് ആണ്. ചർമത്തിലെ വീക്കം, ചർമത്തിലുണ്ടാകുന്ന വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടസപ്പെടുത്താനും ല്യൂട്ടോലിൻ സഹായിക്കുമെന്ന് മുൻ ​പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ 16 ആഴ്ചകൾ കൊണ്ട് ല്യൂട്ടോലിൻ ഉപയോഗിച്ച് ചികിത്സിച്ച എലികളുടെ നര മാറി ഇരുണ്ട രോ​ഗവളർച്ച ഉണ്ടായതായി ആന്റിഓക്‌സിഡന്റ്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എൻഡോതെലിൻസ് എന്നറിയപ്പെടുന്ന പ്രോട്ടീനുകളിൽ ല്യൂട്ടോലിന്റെ പോസിറ്റീവ് സ്വാധീനമാണ് യുവത്വത്തിന് സഹായിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. ഈ പ്രോട്ടീനുകൾ മുടിയുടെ പിഗ്മെന്റേഷൻ അടങ്ങിയിരിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകളെ നിലനിർത്താൻ സഹായിക്കുന്നു. മെലനോസൈറ്റുകൾ വർധിപ്പിക്കുന്നത് മുടി നിറം വർധിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു. മനുഷ്യരിൽ ല്യൂട്ടോലിൻ എന്നാൽ ല്യൂട്ടോലിൻ മനുഷ്യരിൽ അകാലനര ഒഴിവാക്കാൻ നടത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് ​ഗവേഷകർ വ്യക്തമാക്കി. മനുഷ്യരിൽ മുടി നരയ്ക്കുക എന്നത് സങ്കീർണമാണ്. ഹോർമോണുകൾ, സമ്മർദം, ജനിതകം, പാരിസ്ഥിതികം തുടങ്ങിയ പല ഘടകങ്ങൾ ഇതിന്റെ പിന്നിലുണ്ടാവാം. ചര്‍മത്തിന്‍റെ തരം അനുസരിച്ച് എക്സ്ഫോളിയേറ്റ് ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നാൽ ല്യൂട്ടോലിൻ അടങ്ങിയ ഡയറ്റ് മുടിയുടെയും ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം, വ്യായാമം, മാനസികാരോ​ഗ്യത്തിന് പ്രാധാന്യം തുടങ്ങിയ ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് മുടി നരയ്ക്കുക എന്ന പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കും.

സമകാലിക മലയാളം 1 May 2025 5:33 pm

ചര്‍മത്തിന്‍റെ തരം അനുസരിച്ച് എക്സ്ഫോളിയേറ്റ് ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ച ര്‍മസംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് സ്കിന്‍ എക്സ്ഫോളിയേഷൻ. ചർമത്തിന്റെ ഉപരിതലത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുന്ന ഒരു പ്രക്രിയയാണിത്. ഇത് ചർമത്തെ തിളക്കമുള്ളതും ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചർമത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ചർമസംരക്ഷണ ഉൽപ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നതിനും സ്കിന്‍ എക്സ്ഫോളിയേഷൻ പ്രധാനമാണ്. എന്നാല്‍ എക്സ്ഫോളിയേഷൻ അമിതമായി അല്ലെങ്കിൽ ചെറിയ തോതില്‍ ചെയ്യുന്നത് ചർമത്തിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കും. എക്സ്ഫോളിയേഷന്‍ അമിതമായോ കുറഞ്ഞോ എങ്ങനെ തിരിച്ചറിയാം അമിതമായി എക്സ്ഫോളിയേഷൻ ചെയ്യുന്നതിന്‍റെ ലക്ഷണങ്ങൾ: ചർമത്തിൽ ചുവപ്പ്, മുഖക്കുരു, പാടുകൾ, പൊള്ളുന്ന അനുഭവം, ചൊറിച്ചിൽ, ചർമം വലിയുക, വരൾച്ച അല്ലെങ്കിൽ വീക്കം തുടങ്ങിയ ചില ലക്ഷണങ്ങൾ അമിതമായി സ്കിന്‍ എക്സ്ഫോളിയേറ്റ് ചെയ്യുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. എക്സ്ഫോളിയേഷന്‍ ചെയ്യുന്നത് അല്‍പം കുറയ്ക്കണമെന്നതിന്‍റെ സൂചനയാണിത്. ചർമം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് കുറഞ്ഞാല്‍: ചര്‍മത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് മിതകോശങ്ങള്‍ പുറംതള്ളപ്പെടാതിരിക്കുന്നത് ചര്‍മത്തിന്‍റെ നിറം മങ്ങാന്‍ കാരണമാകും. ചർമത്തിലെ സുഷിരങ്ങൾ അടയുകയും ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പ്രയോഗിക്കുന്നതു മൂലം ചര്‍മം പെട്ടെന്ന് പരുക്കനാവുകയും ചെയ്യുന്നു. മോയ്‌സ്ചറൈസർ പുരട്ടുമ്പോൾ ചർമ്മത്തിൽ അടഞ്ഞുകിടക്കുന്ന പാടുകൾ എന്നിവ ഉണ്ടാകാം. ചര്‍മത്തിന്‍റെ തരം തിരിച്ച് എക്സ്ഫോളിയേഷന്‍ എണ്ണമയമുള്ള ചർമം ആഴ്ചയിൽ 2–3 തവണ എക്സ്ഫോളിയേറ്റ് ചെയ്യുക സുഷിരങ്ങൾ തുറക്കാൻ സാലിസിലിക് ആസിഡ് (BHA) അടിസ്ഥാനമാക്കിയുള്ള എക്സ്ഫോളിയേറ്ററുകൾ ഉപയോഗിക്കുക കഠിനമായ സ്‌ക്രബുകൾ ഒഴിവാക്കുക, സൗമ്യമായ കെമിക്കൽ എക്സ്ഫോളിയന്റുകൾ തിരഞ്ഞെടുക്കുക. വരണ്ട ചർമം ആഴ്ചയിൽ 1–2 തവണ എക്സ്ഫോളിയേറ്റ് ചെയ്യുക ലാക്റ്റിക് ആസിഡ് (AHA) പോലുള്ള നേരിയ എക്സ്ഫോളിയേറ്റർ തിരഞ്ഞെടുക്കുക ഉടൻ തന്നെ ഒരു ഹൈഡ്രേറ്റിങ് സെറവും മോയ്സ്ചറൈസറും ഉപയോഗിക്കുക. സെൻസിറ്റീവ് ചർമം 10–14 ദിവസത്തിലൊരിക്കൽ എക്സ്ഫോളിയേറ്റ് ചെയ്യുക പോളിഹൈഡ്രോക്സി ആസിഡുകൾ (PHA) പോലുള്ള വളരെ സൗമ്യമായത് മാത്രം ഉപയോഗിക്കുക ഫിസിക്കൽ സ്‌ക്രബുകൾ ഒഴിവാക്കുക; ആദ്യം പാച്ച് ടെസ്റ്റ് കെമിക്കൽ എക്സ്ഫോളിയന്റുകൾ ഉപയോഗിച്ച ശേഷം ഉല്‍ന്നങ്ങള്‍ വാങ്ങുക. സാധാരണ ചർമം ആഴ്ചയിൽ 1–2 തവണ എക്സ്ഫോളിയേറ്റ് ചെയ്യുക ഗ്ലൈക്കോളിക് ആസിഡ് പോലുള്ള സൗമ്യമായവ ഉപയോഗിക്കുക സ്ഥിരത നിലനിർത്തുക, എന്നാല്‍ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. എക്ഫോളിയേഷൻ; ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും എക്സ്ഫോളിയേറ്റ് ചെയ്തതിനു ശേഷം ചര്‍മത്തില്‍ മോയ്സ്ചറൈസർ ഉപയോഗിക്കുക. എക്സ്ഫോളിയേറ്റ് ചെയ്ത ചർമ്മത്തിന് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സണ്‍സ്ക്രീന്‍ പുരട്ടണം. ചര്‍മത്തില്‍ എക്ഫോളിയേറ്റ് ചെയ്യുമ്പോള്‍ മുഖക്കുരുവിനെ വലിയ രീതിയില്‍ ബാധിക്കാത്ത തരത്തില്‍ ചെയ്യുക. കാരണം ഇത് വീക്കം കൂടുതല്‍ വഷളാക്കും. സ്തനാർ​ബുദത്തിന്റെ അഞ്ച് സ്റ്റേജുകൾ, ലക്ഷണങ്ങൾ റെറ്റിനോയിഡുകളോ അതുപോലുള്ള ശക്തമായ ആക്ടീവുകളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍, പ്രകോപനം തടയാൻ എക്സ്ഫോളിയേഷൻ ആവൃത്തി കുറയ്ക്കുക. ചർമത്തിന് അസ്വസ്ഥത അനുഭവപ്പെട്ടാല്‍, അത് സുഖപ്പെടുന്നതുവരെ എക്സ്ഫോളിയേഷൻ താൽക്കാലികമായി നിർത്തുക.

സമകാലിക മലയാളം 1 May 2025 3:18 pm

സ്തനാർ​ബുദത്തിന്റെ അഞ്ച് സ്റ്റേജുകൾ, ലക്ഷണങ്ങൾ

സ്ത നത്തിലെ അസാധാരണമായ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് സ്തനാർബുദം. തീവ്രതയെ അടിസ്ഥാനപ്പെടുത്തി ഘട്ടം 0 മുതൽ ഘട്ടം 4 വരെ, അഞ്ച് സ്റ്റേജുകളായാണ് സ്തനാർബുദത്തെ വേർതിരിച്ചിരിക്കുന്നത്. ട്യൂമറിന്റെ വലിപ്പം, കാൻസർ എത്രത്തോളം വ്യാപിച്ചിരിക്കുന്നു തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് കാൻസർ എത്രത്തോളം പുരോഗമിച്ചിരിക്കുന്നതെന്ന് വിലയിരുത്തുക. സ്തനാർബുദ ഘട്ടം എങ്ങനെ നിർണയിക്കാം? ശാരീരിക പരിശോധന: നിങ്ങളുടെ സ്തനങ്ങളും പരിസര പ്രദേശങ്ങളും പരിശോധിക്കുന്നതിനൊപ്പം വ്യക്തിപരവും കുടുംബപരവുമായ മെഡിക്കൽ വിവരങ്ങളെ കുറിച്ച് വിലയിരുത്തും. ഇമേജിങ് പരിശോധന: എക്സ്-റേ, സിടി സ്കാനുകൾ, എംആർഐ, പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പിഇടി) സ്കാനുകൾ, അൾട്രാസൗണ്ട് തുടങ്ങിയ പരിശോധനകളിലൂടെ കാൻസർ ശരീരത്തിൽ എത്രത്തോളം വ്യാപിച്ചിരിക്കുന്നവെന്ന് മനസിലാക്കാൻ സാധിക്കും. രക്ത പരിശോധന: കരൾ പോലുള്ള അവയവങ്ങളുടെ പ്രവർത്തവും പ്രോട്ടീൻ അളവും വിലയിരുത്തുന്നതിന് രക്തപരിശോധനകൾ ആവശ്യമായി വരാം. ബയോപ്സി: വ്യത്യസ്ത തരത്തിലുള്ള സ്തന ബയോപ്സികളുണ്ട്. സെന്റിനൽ ലിംഫ് നോഡ് ബയോപ്സി (SLNB) പോലുള്ളവ വളരെ സഹായകരമായിരിക്കും. കൂടാതെ ഹോർമോൺ റിസപ്റ്റർ പ്രോട്ടീനുകളുടെയും ഹ്യൂമൻ എപ്പിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ 2 (HER2) പ്രോട്ടീനുകളുടെയും സാന്നിധ്യം, അഭാവം അല്ലെങ്കിൽ അളവ് എന്നിവ പരിശോധിക്കുന്നതിനും ബയോപ്സി ചെയ്യാം. ടിഎൻഎം സ്റ്റേജിങ് സിസ്റ്റം കാൻസറിനെ ഘട്ടം ഘട്ടമായി നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ടിഎൻഎം സ്റ്റേജിങ് സിസ്റ്റം. ടി സ്റ്റേജിങ് കാറ്റ​ഗറി: പ്രൈമറി ട്യൂമറിന്റെ വലുപ്പമാണ് ടി കാറ്റ​ഗറി പരിഗണിക്കുന്നത്. ട്യൂമറിന്റെ വലുപ്പത്തെയും അത് നെഞ്ചിന്റെ ഭിത്തിയിലെക്കോ, ചർമത്തിലെക്കോ, സ്തനത്തിനടിയിലെക്കോ വ്യാപിച്ചിട്ടുണ്ടോ എന്നതിനെയും ആശ്രയിച്ച് 0-4 ​​അക്കങ്ങളാൽ അവ സ്കെയിൽ ചെയ്യുന്നു. എൻ സ്റ്റേജിങ് കാറ്റ​ഗറി: സമീപത്തുള്ള ലിംഫ് നോഡുകളിലേക്ക് കാൻസർ കോശങ്ങൾ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നതിനാണ് എൻ സ്റ്റേജിങ് കാറ്റ​ഗറി. എം സ്റ്റേജിങ് കാറ്റ​ഗറി: സ്തനകലകളിൽ നിന്ന് കാൻസർ കോശങ്ങൾ വിദൂര അവയവങ്ങൾ, അതായത് കരൾ, അസ്ഥികൾ എന്നിവയിലേക്ക് വ്യാപിച്ചിട്ടുണ്ടോ അല്ലെങ്കിൽ എത്രത്തോളം വ്യാപിച്ചു എന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ്. ടിഎൻഎം സ്റ്റേജിങ് സിസ്റ്റത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കാൻസറിന്റെ സ്റ്റേജ് മനസിലാക്കുന്നത്. സ്തനാർബുദത്തിന്റെ 5 ഘട്ടങ്ങൾ 0 സ്റ്റേജ്: ഈ ഘട്ടത്തെ നോൺ-ഇൻവേസീവ് സ്തനാർബുദം എന്നറിയപ്പെടുന്നു. ട്യൂമർ സ്തന ലോബ്യൂളുകളിലും (പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ) സ്തന നാളങ്ങളിലും (മുലക്കണ്ണിലേക്ക് മുലപ്പാൽ കൊണ്ടുപോകുന്ന ട്യൂബുകൾ) മാത്രമാണ് കാണപ്പെടുന്നത്. ലക്ഷണങ്ങൾ: ഈ ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ മാമോ​ഗ്രാമിലൂടെ അസാധാരണ വളർച്ച കണ്ടെത്താം. 1 സ്റ്റേജ്: ലിംഫ് നോഡുകളിലേക്ക് കാൻസർ കോശങ്ങൾ വ്യാപിച്ചിട്ടുണ്ട്. ആക്രമണാത്മകമാണ്. ട്യൂമർ രണ്ട് സെന്റിമീറ്റർ വരെ വലിപ്പമുണ്ടാകും. ഈ ഘട്ടത്തെ രണ്ടായി തിരിക്കാം 1A: സ്തനങ്ങൾക്ക് പുറത്തേക്ക് മുഴകൾ വ്യാപിച്ചിട്ടില്ല, പക്ഷേ 2 സെന്റീമീറ്റർ വരെ വലിപ്പമുണ്ട്. 1B: ട്യൂമർ രണ്ട് സെന്റിമീറ്ററിൽ താഴെയാണ്, എന്നാൽ ചെറിയ ഗ്രൂപ്പുകളായി അടുത്തുള്ള ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ലക്ഷണങ്ങൾ: ഈ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകമാകാനും ഉണ്ടാവാതിരിക്കാനും സാധ്യതയുണ്ട്. സ്തനത്തിൽ മുഴകൾ മുലക്കണ്ണിൽ നിന്ന് സ്രവണം ചർമം മങ്ങൽ മുലക്കണ്ണ് ഉള്ളിലേക്ക് മാറുന്നു 2 സ്റ്റേജ്: സ്തനാർബുദം രണ്ട് മുതൽ അഞ്ച് സെന്റീമീറ്റർ (അല്ലെങ്കിൽ അതിൽ കൂടുതൽ) വരെയാകുമ്പോഴോ അല്ലെങ്കിൽ ഒന്ന് മുതൽ മൂന്ന് വരെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിരിക്കുന്നുവെന്നതാണ് സ്റ്റേജ് 2. ലക്ഷണങ്ങൾ: സ്റ്റേജ് ഒന്നിൽ ഉണ്ടായ അതെ ലക്ഷണങ്ങൾ ഈ ഘട്ടത്തിലും ഉണ്ടാകാം. 3 സ്റ്റേജ്: കാൻസർ നാല് മുതൽ ഒമ്പത് വരെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിരിക്കാം, അല്ലെങ്കിൽ ട്യൂമർ 5 സെന്റിമീറ്ററിൽ കൂടുതൽ വലുപ്പം വച്ചിരിക്കാം, അല്ലെങ്കിൽ ട്യൂമർ ഏത് വലുപ്പത്തിലാണെങ്കിലും നെഞ്ചിന്റെ ഭിത്തിയിലേക്ക് വ്യാപിച്ചിരിക്കാം. ഈ ഘട്ടം മൂന്നായി തിരിക്കാം സ്റ്റേജ് 3A: സ്തനാർബുദം 5 സെന്റീമീറ്ററിൽ കൂടുതൽ വലുതും ഒന്ന് മുതൽ മൂന്ന് വരെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ട്, അല്ലെങ്കിൽ ഏത് വലുപ്പത്തിലുള്ള ട്യൂമറിലേക്കും നാല് മുതൽ ഒമ്പത് വരെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ട്. സ്റ്റേജ് 3B : കാൻസർ നെഞ്ചിലെ ഭിത്തിയിലേക്ക് വ്യാപിച്ചിരിക്കുന്നു, ഒമ്പത് ലിംഫ് നോഡുകളിൽ വരെ കാണപ്പെടാം. സ്റ്റേജ് 3D : ഏത് വലുപ്പത്തിലുള്ള ട്യൂമറായാലും സ്തനത്തിന്റെ തൊലിയിലേക്കും നെഞ്ചിന്റെ ഭിത്തിയിലേക്കും പത്തോ അതിലധികമോ ലിംഫ് നോഡുകളിലേക്കും വ്യാപിച്ചിട്ടുണ്ടാകും. ലക്ഷണങ്ങൾ: മുൻ ഘട്ടങ്ങളെ അപേക്ഷിച്ച് മൂന്നാം ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമായിരിക്കും. സ്തനത്തിൽ മുഴ ചർമത്തിന്റെ ഘടനയിൽ മാറ്റം വ്രണങ്ങൾ ചൊറിച്ചിൽ വീക്കം മുലക്കണ്ണിൽ നിന്ന് സ്രവണം 4 സ്റ്റേജ്: സ്തനാർബുദത്തിന്റെ ഏറ്റവും അഡ്വാൻഡ് ഘട്ടമാണിത്. സ്തനത്തിനും സമീപത്തുള്ള കലകൾക്കും അപ്പുറം കരൾ, അസ്ഥി, തലച്ചോറ് തുടങ്ങിയ വിദൂര അവയവങ്ങളിലേക്ക് കാൻസർ വ്യാപിച്ചിരിക്കുന്നു. ലക്ഷണങ്ങൾ: നാലാം ഘട്ട സ്തനാർബുദ ലക്ഷണങ്ങൾ കാൻസർ എവിടെയാണ് പടർന്നിരിക്കുന്നത് എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. അസ്ഥികളിലേക്ക് പടർന്നിരിക്കുന്നതെങ്കിൽ ഒടിവുകൾക്കും വേദനയ്ക്കും കാരണമാകും. ശ്വാസകോശത്തിലെ കാൻസർ ശ്വാസതടസ്സത്തിനും ശ്വസിക്കാൻ ബുദ്ധിമുട്ടിനും കാരണമാകും. തലച്ചോറിലെ കാൻസർ തലവേദനയ്ക്കും അപസ്മാരത്തിനും കാരണമാകും. കരളിലേക്ക് പടർന്ന കാൻസർ മഞ്ഞപ്പിത്തത്തിന് കാരണമാകും വർക്ക് ഔട്ടിന് വേണ്ടി ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്യാറുണ്ടോ? ഒളിഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സ്തനാർബുദം ഒരു ഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക് എങ്ങനെ പുരോഗമിക്കുന്നു എന്നത് ഹോർമോൺ റിസപ്റ്റർ പ്രോട്ടീനുകളുടെ പ്രവർത്തനം, നിങ്ങളുടെ കുടുംബത്തിലെ സ്തനാർബുദ ചരിത്രം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം. കാൻസറിനെതിരെ പ്രതിരോധം തീർക്കാം ശരീരഭാരം ക്രമീകരിച്ചു നിലനിർത്തുക അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയ്ക്ക് പകരം ആരോ​ഗ്യകരമായ ഭക്ഷണം ക്രമം പിന്തുടരുക. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ലീൻ പ്രോട്ടീൻ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. ശാരീരികമായി സജീവമായിരിക്കുക മദ്യപാനവും പുകവലിയും ഒഴിവാക്കുക

സമകാലിക മലയാളം 1 May 2025 1:25 pm

വർക്ക് ഔട്ടിന് വേണ്ടി ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്യാറുണ്ടോ? ഒളിഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍

മൊ ത്തത്തിലുള്ള ആരോ​ഗ്യം നിലനിര്‍ത്തുന്നതിന് ഉറക്കത്തിനും വ്യായാമത്തിലും തുല്യ പ്രധാന്യമാണ് ഉള്ളത്. എന്നാൽ ഉറക്കം പൂര്‍ത്തിയാക്കണോ അതോ ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്തു വർക്ക്ഔട്ട് ചെയ്യണമോ എന്ന കാര്യത്തിൽ പലപ്പോഴും ആളുകൾ ആശയക്കുഴപ്പത്തിലാകാറുണ്ട്. ഹോർമോൺ നിയന്ത്രണം, ന്യൂറോളജിക്കൽ റിപ്പയർ, പേശികളുടെ തകരാറുകൾ പരിഹരിക്കൽ തുടങ്ങിയ മിക്ക ശാരീരിക പ്രക്രിയകളും നമ്മൾ ഉറങ്ങുമ്പോഴാണ് ശരീരം നടത്തുന്നത്. എന്നാൽ സ്ഥിരമായ ഒരു വ്യായാമ ദിനചര്യ നമ്മുടെ ശരീരഭാരം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും പേശികളുടെ ശക്തി വർധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സഹായിക്കുന്നു. ദിവസം ഫ്രഷ് ആയി ആരംഭിക്കുന്നതിന് പ്രഭാതദിനചര്യ പ്രധാനമാണ്. എന്നാൽ പ്രഭാതദിനചര്യ മെച്ചപ്പെടുത്താൻ ഉറക്കത്തിൽ വീട്ടുവീഴ്ച ചെയ്യുന്നത് ദിവസം മുഴുവൻ ക്ഷീണവും ഉന്മേഷം കുറയാനും കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉറക്കത്തിനോ വ്യായാമത്തിനോ കൂടുതല്‍ പ്രധാന്യം മതിയായ ഉറക്കം ലഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നു. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നത് ആരോ​ഗ്യത്തിന് ഹാനികരമാണ്. ഉറക്കക്കുറവ് ശരീരഭാരം വർധിപ്പിക്കുന്നതിനും കോർട്ടിസോളിന്റെ ഉൽപാദനം കൂട്ടാനും കാരണമാകും. കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കാം. രാവിലെ വ്യായാമം അല്ലെങ്കിൽ വര്‍ക്ക്ഔട്ട് ചെയ്യാൻ വേണ്ടി തുടർച്ചയായി ആറ് മുതൽ ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ​ഗുണത്തെക്കാൾ ദോഷം ഉണ്ടാക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വ്യായാമം ശരീരത്തിന് ആവശ്യമാണ്. എന്നാൽ പതിവായി ഉറക്കം നഷ്ടപ്പെടുത്തുന്നത് ക്ഷീണം, മോശം പ്രകടനം, പരിക്കുകൾക്കുള്ള സാധ്യത എന്നിവ വർധിപ്പിക്കുന്നു. മതിയായ ഉറക്കവും വർക്ക്ഔട്ടിനുള്ള സമയവും കിട്ടുന്ന തരത്തിൽ ഷെഡ്യൂൾ ക്രമീകരിക്കുക എന്നതാണ് ഏറ്റവും മികച്ച സമീപനം. രണ്ടും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസമായി വരുന്നവെങ്കിലും വ്യായാമം കുറച്ചാലും ഉറക്കത്തിൽ വിട്ടുവീഴ്ച പാടില്ല. ഉറക്കത്തിന് മേൽ വ്യായാമത്തിന് പ്രധാന്യം നൽകുന്നത് വിപരീതഫലമുണ്ടാക്കും. എത്ര മണിക്കൂർ ഉറങ്ങണം മുതിർന്ന വ്യക്തി ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണം. ഉറക്കം ശരീരത്തിന്റെ റിപ്പയർ മെക്കാനിസത്തിനും മെച്ചപ്പെട്ട പ്രകടനത്തിനും വ്യായാമം ചെയ്യാനുള്ള ഊർജ്ജത്തിനും പ്രധാനമാണെന്ന് മനസിലാക്കുക. അമിത പരിശീലനത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉയർന്ന സമ്മർദമുള്ള സാഹചര്യങ്ങളില്‍, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഉറക്കത്തിന് മുൻഗണന നൽകുക. വര്‍ഷങ്ങളോളം ശീതികരിച്ചു സൂക്ഷിക്കാം, എഗ് ഫ്രീസിങ് ടെക്നോളജി ഇങ്ങനെ, ആരോഗ്യ പ്രശ്നങ്ങള്‍ ഉറക്കക്കുറവ് ശരീരത്തെ എങ്ങനെ ബാധിക്കുന്നു ഉറക്കക്കുറവ് ഹ്രസ്വകാല, ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ജാഗ്രത കുറവു, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, തീരുമാനം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങള്‍. എന്നാല്‍ ദീർഘകാലാടിസ്ഥാനത്തിൽ ഉറക്കക്കുറവ് ഹൃദ്രോഗം, പക്ഷാഘാതം, പൊണ്ണത്തടി, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച് വിഷാദം പോലുള്ള അവസ്ഥകളുമായി ഉറക്കത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഉറക്ക ശുചിത്വത്തിലെ ലളിതമായ മാറ്റങ്ങൾ പോലും വളരെയധികം പുരോഗതി കൈവരിക്കും.

സമകാലിക മലയാളം 1 May 2025 11:11 am

സംഭവം അടിപൊളിയൊക്കെ തന്നെ, എന്നാൽ ഇവയൊന്നും സ്മൂത്തിയിൽ ചേർക്കരുത്

ഫി റ്റനസ് ഫ്രീക്കുകളുടെ ഭക്ഷണക്രമത്തിൽ എപ്പോഴും ഉണ്ടാകുന്ന വിഭവമാണ് സ്മൂത്തി. യോ​ഗർട്ടും പഴങ്ങളും പാലും നട്സുമൊക്കെ ചേർത്ത് ഉണ്ടാക്കുന്ന സ്മൂത്തികൾ ആരോ​ഗ്യകരമായ ഒരു ചോയിസ് തന്നെയാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഉന്മേഷം നിലനിർത്തുന്നതിലും ഇത്തരം ഹെൽത്തി സ്മൂത്തികൾ സഹായിക്കും. എന്നാൽ ചില ചെരുവകൾ സ്മൂത്തിയിൽ ചേർക്കുന്നത് നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം തരണമെന്നില്ല. സ്മൂത്തിയിൽ ഇവ ചേർക്കരുത് ഫ്ലേവേർഡ് യോ​ഗർട്ട് ​സ്മൂത്തിയിൽ യോ​ഗർട്ട് ചേർക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. എന്നാൽ ഫ്ലേവറുകൾ ചേർത്ത യോ​ഗർട്ടുകൾ സ്മൂത്തിയിൽ ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിൽ ഉയർന്ന അളവിൽ പഞ്ചസാരയും മറ്റ് കൃത്രിമമായ ചേരുവകളും ചേർത്തു വരുന്നതിനാൽ ആരോ​ഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. സ്മൂത്തിയിൽ പ്ലേയിൻ യോ​ഗർട്ട് ചേർക്കുന്നതാണ് എപ്പോഴും നല്ലത്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്സ് സ്മൂത്തി തയ്യാറാക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് ചേർക്കുന്ന പതിവു പലർക്കുമുണ്ട്. എന്നാൽ ഇത് അത്ര ആരോ​ഗ്യകരമല്ലെന്നതാണ് യാഥാർഥ്യം. ഡ്രൈ ഫ്രൂട്സിൽ‌ ജലാംശം ഇല്ലാത്തതു കൊണ്ട് അതിൽ പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ടും അവ ബ്രേക്ക് ഫാസ്റ്റിന് സ്മൂത്തിൽ ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യകരമല്ല. കൂടാതെ ശരീരത്തിൽ കലോറിയുടെ എണ്ണം കൂടാനും ഇത് കാരണമാകുന്നു. പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് സ്മൂത്തിയില്‍ ചേര്‍ക്കുന്നത് പലപ്പോഴും ദഹനക്കേടിന് കാരണമാകുന്നു. വയറു വേദന, അസ്വസ്ഥത, വയറ്റിൽ ഗ്യാസ് രൂപപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്നു. പഴങ്ങളിലും പച്ചക്കറികളിലും വ്യത്യസ്തമായ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് സ്മൂത്തികളില്‍ പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് ചേര്‍ക്കുന്നത് ഒഴിവാക്കുക. പ്രോട്ടീൻ പൗഡർ സ്മൂത്തികളിൽ പ്രോട്ടീൻ പൗഡറുകളും ചേർക്കുന്നത് ആരോ​ഗ്യത്തിന് അത്ര സുരക്ഷിതമല്ല. പുറത്തു നിന്ന് വാങ്ങുന്ന പ്രോട്ടീൻ പൗഡറുകൾ ആഡഡ് ഷു​ഗറിന്റെ അളവു കൂടുതലായിരിക്കും. പ്രോട്ടീൻ ലഭ്യതയ്ക്ക് യോ​ഗർട്ട്, പാൽ പോലുള്ള പ്രകൃതിദത്ത ചേരുവകൾ ചേർക്കുന്നതാണ് നല്ലത്. ജ്യൂസ് സ്മൂത്തിയില്‍ പഴങ്ങള്‍ ജ്യൂസ് അടിച്ചു ചേര്‍ക്കുന്ന ശീലമുണ്ടോ? എന്നാല്‍ അത് അത്ര ആരോഗ്യകരമല്ല. ഫ്രൂട് ജ്യൂസില്‍ പഞ്ചസാരയുടെ അളവും കലോറിയും കൂടുതലായിരിക്കും. ഇത് സ്മൂത്തിയുടെ പോഷകഗുണം കുറയ്ക്കും. പഴങ്ങള്‍ നേരിട്ടു ചേര്‍ക്കുന്നതാണ് ആരോഗ്യകരം.

സമകാലിക മലയാളം 30 Apr 2025 6:22 pm

ഗര്‍ഭിണികള്‍ തൊടരുത്, തടി വെയ്ക്കും, പ്രമേഹം കൂടും; മാമ്പഴത്തെ ചുറ്റിപ്പറ്റിയുള്ള ചില മിഥ്യാധാരണകള്‍

പഴങ്ങളുടെ രാജാവാണ് മാമ്പഴം. നല്ല പഴുത്ത മാമ്പഴം കിട്ടിയാൽ കഴിക്കാത്തവർ ഉണ്ടാകില്ല. രുചിക്കാളേറെ ആരോ​ഗ്യ​ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് മാമ്പഴം. മാമ്പഴമായും ജ്യൂസ് ആയും കറിയായും അച്ചാറായുമൊക്കെ മാങ്ങ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താറുണ്ട്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവ മാമ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ മാമ്പഴചത്തെ ചുറ്റിപ്പറ്റി ചില മിഥ്യാധാരണകളും നമുക്ക് ചുറ്റുമുണ്ട്. മാമ്പഴം കഴിച്ചാല്‍ തടിവെക്കും മാമ്പഴം കഴിച്ചാൽ ശരീരഭാരം കൂടുമെന്നതാണ് ഒരു പ്രചരണം. മാമ്പഴത്തിൽ കലോറിയും പ്രകൃതിദത്ത പഞ്ചസാരയും കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്ന് കരുതിയ നിങ്ങൾക്ക് ശരീരഭാരം കൂടുണമെന്നില്ല്. മിതത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മാമ്പഴത്തിൽ വിറ്റാമിന്‍ എ, സി, ഇരുമ്പ്, പൊട്ടാസ്യം, കോപ്പര്‍, മാംഗിഫെറിന്‍, കാറ്റെച്ചിന്‍സ്, ക്വെര്‍സെറ്റിന്‍ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന് ആവശ്യമാണ്. മാമ്പഴം കഴിച്ചാല്‍ മുഖക്കുരു വരും മാമ്പഴം കഴിക്കുന്നത് ശരീരത്തിൽ ചൂട് വർധിപ്പിക്കാൻ കാരണമാകും. ഇത് ചർമം പൊട്ടാൻ കാരണമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ചർമത്തിന് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല. പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കരുത് മാമ്പഴത്തിന്റെ ​ഗ്ലൈസെമിക് സൂചിക ഉചികയാണെന്ന് വിശ്വാസത്തിലാണ് ഇത്തരത്തിലൊരു പ്രചാരണം. എന്നാൽ പ്രമേഹ രോ​ഗികൾക്ക് 55 താഴെ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങള്‍ കഴിക്കാം. മാമ്പഴത്തിന് 51 ജിഐ ഉണ്ട്, അതിനാല്‍ രക്തത്തിലെ പഞ്ചസാരയെ ഇത് അമിതമായി ബാധിക്കില്ല. അതിനാല്‍ പ്രമേഹരോഗികള്‍ രാവിലെ അല്‍പം മാമ്പഴം കഴിക്കുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും, മാമ്പഴത്തിന്റെ അമിതമായ ഉപഭോഗം പ്രമേഹ രോഗികള്‍ക്ക് ഹാനികരമാണ്. ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കരുത് ​ഗർഭകാലത്ത് ആവശ്യമായ നിരവധി പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മാമ്പഴം കഴിക്കുന്നത് ശരീരഭാരവും ഗര്‍ഭകാല പ്രമേഹവും വർധിക്കുമെന്ന് വിശ്വാസത്തിലാണ് ​ഗർഭിണികൾ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. ഇവയിലേതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ പകല്‍ സമയത്ത് മാത്രം കുറച്ച് മാമ്പഴം കഴിക്കാവുന്നതാണ്. മാമ്പഴം കഴിക്കേണ്ട സമയം മാമ്പഴം ആരോ​ഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു പഴമാണ്. എന്നാല്‍ ഈ ആരോഗ്യ ഗുണങ്ങളെല്ലാം ഏറ്റവും മികച്ച രീതിയില്‍ ലഭിക്കുന്നതിന് പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലോ ഉച്ചഭക്ഷണത്തിന് ശേഷമോ, പകല്‍ സമയത്ത് ലഘുഭക്ഷണമായി മാമ്പഴം കഴിക്കുക. രാത്രിയിലോ ഉറങ്ങുന്നതിന് മുമ്പോ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക.

സമകാലിക മലയാളം 30 Apr 2025 4:52 pm

വെളുക്കാന്‍ തേച്ചതു പാണ്ടാകരുത്; അവോക്കാഡോ ഫെയ്സ് മാസ്ക് വീട്ടിലുണ്ടാക്കുമ്പോൾ ശ്രദ്ധിക്കണം

നി രവധി പോഷകങ്ങൾ അടങ്ങിയ അവോക്കാഡോ ആരോ​ഗ്യത്തിന് ഒരു സൂപ്പർ ഫുഡ് ആണെന്നതിൽ തർക്കമില്ല. സ്മൂത്തിയിലും ടോസ്റ്റുമൊക്കെയായി ബ്രേക്ക്ഫാസ്റ്റിന് അവോക്കാഡോ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഭക്ഷണമായി മാത്രമല്ല, ചർമസംരക്ഷണത്തിന് പുറമെ പുരട്ടാനും അവോക്കാഡോ ഉപയോ​ഗിക്കാറുണ്ട്. അവോക്കാഡോ ഫെയ്സ് മാസ്ക് ചർമത്തിന് ഈർപ്പവും തിളക്കവും നൽകുന്ന അവോക്കാഡോ ഫെയ്സ് മാസ്ക്കുകൾ സോഷ്യൽമീഡിയയിലും വൈറലാണ്. ഇത് ചർമത്തിന് വരണ്ട സ്വഭാവം മാറ്റി ഈർപ്പമുള്ളതും ആരോ​ഗ്യപ്രദവുമാക്കി മാറ്റും. എന്നാൽ അവോക്കാഡോ എല്ലാത്തരം ചർമത്തിനും യോജിക്കില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വിറ്റാമിൻ ഇ, ഒലിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ഇലാസ്തികത വർധിപ്പിച്ച് ആരോ​ഗ്യമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കും. എന്നാൽ സെൻസിറ്റീവും മുഖക്കുരു സാധ്യതയുള്ള ചർമമുള്ളവർ അവോക്കാഡോ മുഖത്ത് നേരിട്ടു പുരട്ടുന്നത് അത്ര ​ഗുണകരമായിരിക്കണമെന്നില്ല. വീട്ടിലെ പൊടിക്കൈ വീട്ടില്‍ ചെയ്യുന്നതെല്ലാം സുരക്ഷിതമാകണമെന്നില്ല. അവോക്കാഡോ ഫെയ്സ് മാസ്ക്കുകള്‍ വീട്ടിലുണ്ടാക്കി മുഖത്ത് പ്രയോഗിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത് ചില സന്ദര്‍ഭങ്ങളില്‍ വിപരീതഫലമുണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിക്കുന്നത് മക്കള്‍ക്കും വരും തലമുറയ്ക്കും ഗുണം ചെയ്യും, തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കും അവോക്കാഡോയിൽ പ്രകൃതിദത്ത എണ്ണകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കുകയോ ചിലരിൽ മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു. വീട്ടിൽ അവോക്കാഡോ ഫെയ്സ് മാസ്ക് ഉണ്ടാക്കുന്നതിന് പകരം ഡെർമറ്റോളിസ്റ്റുകൾ പരിശോധിച്ച് പിച്ച് ബാലൻസ്ഡ് ആയതും നോൺ-കോമഡോജെനിക്കും സുരക്ഷിതവുമായ അവോക്കാഡോ ഫെയ്സ് മാസ്ക്കുകൾ ഉപയോ​ഗിക്കാവുന്നതാണ്. അവോക്കാഡോ നിങ്ങളുടെ ചർമത്തിന് നല്ലതായിരിക്കുമെങ്കിലും, അസംസ്കൃത പഴങ്ങൾ നേരിട്ട് പുരട്ടുന്നത് ആരോഗ്യകരമായ സമീപനമായിരിക്കില്ല. മിതത്വം പാലിച്ചും അറിവോടെയും മുന്നോട്ട് പോകുന്നതാണ് ബുദ്ധി.

സമകാലിക മലയാളം 30 Apr 2025 4:19 pm

കരളിന്‍റെ പ്രവര്‍ത്തനം താളം തെറ്റും, പിത്തരസത്തിന്‍റെ അസന്തുലിതാവസ്ഥ അര്‍ബുദത്തിന് കാരണമാകുമെന്ന് പഠനം

കൊ ഴുപ്പിനെ വിഘടിപ്പിക്കുന്നതിന് കരൾ ഉൽപാദിപ്പിക്കുന്ന ബൈൽ ആസിഡിന്റെ (പിത്തരസം) അസന്തുലിതാവസ്ഥ കരൾ കാൻസറിന് കാരണമാകാമെന്ന് പുതിയ പഠനം. കൊഴുപ്പുകളുടെയും കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളുടെയും ദഹനത്തിലും ആഗിരണത്തിലും ബൈൽ ആസിഡ് നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ ഇവയുടെ അസന്തുലിതാവസ്ഥ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (HCC) ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾക്ക് കാരണമാകാമെന്ന് ഹാർവാർഡ് സ്കൂൾ ഓഫ് ഡെന്റൽ മെഡിസിനിലെ ഡെവലപ്‌മെന്റ് ബയോളജി ​ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. കരളിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ബൈൽ ആസിഡ് ഒരു പ്രകൃതിദത്ത ഡിറ്റർജന്റായി പ്രവർത്തിക്കുകയും കൊഴുപ്പിനെ ചെറുകുടലിനെ കോശങ്ങൾക്ക് വേ​ഗത്തിൽ ആ​ഗിരണം ചെയ്യാന്‍ സഹായകരമാകുന്ന തരത്തില്‍ ചെറിയ തുള്ളികളായി വിഘടിപ്പിക്കുന്നു. കൂടാതെ കൊളസ്ട്രോൾ മെറ്റബോളിസത്തിന്‍റെ നിയന്ത്രണം, കോശ പ്രവർത്തനങ്ങളുടെ സിഗ്നലിങ് എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രക്രിയകളിലും ബൈല്‍ ആസിഡുകൾ ഉൾപ്പെടുന്നു. സെൽ സി​ഗ്നലിങ്ങിനെ കുറിച്ചുള്ള പഠനത്തിൽ ഹിപ്പോ/വൈഎപി പാത ട്യൂമർ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ബൈല്‍ ആസിഡ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ അതിശയിപ്പിക്കുന്ന പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വൈഎപി ഒരു റിപ്രസ്സറായി പ്രവർത്തിക്കുകയും എഫ്എക്സ്ആർ എന്നറിയപ്പെടുന്ന ഒരു പ്രധാന ബൈൽ ആസിഡ് സെൻസറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതായും പഠനത്തില്‍ കണ്ടെത്തിയെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് കരളിൽ ബൈൽ ആസിഡുകളുടെ അമിത ഉൽപാദനത്തിന് കാരണമാവുകയും ഫൈബ്രോസിസിനും വീക്കത്തിനും കാരണമാവുകയും ഒടുവിൽ കരൾ അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വെറും നാല് ആഴ്ച കൊണ്ട് തടി കുറയ്ക്കാം; വൈറലായി കൊറിയൻ ഭക്ഷണക്രമം, എന്താണ് സ്വിച്ച് ഓൺ ഡയറ്റ് എന്നാൽ എഫ്എക്സ്ആർ പ്രവർത്തനം വർധിപ്പിച്ചോ ബൈൽ ആസിഡിന്റെ വിസർജ്ജനം പ്രോത്സാഹിപ്പിച്ചോ വൈഎപിയുടെ റെപ്രസ്സർ പ്രവർത്തനം തടയുന്നത് ഈ ദോഷകരമായ ചക്രം നിയന്ത്രിക്കുന്നത് സഹായിക്കുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. എഫ്എക്സ്ആർ സജീവമാക്കൽ, വൈഎപി റെപ്രസ്സർ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്ന എച്ച്ഡിഎസി1 തടയൽ, അല്ലെങ്കിൽ ബൈൽ ആസിഡ് എക്പോർട്ട് പ്രോട്ടീൻ (BSEP) വർധിപ്പിക്കൽ എന്നിവയെല്ലാം കരൾ തകരാറും കാൻസർ രോ​ഗങ്ങളും കുറയ്ക്കാൻ സഹായിച്ചുവെന്നും പഠനത്തിൽ കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു. എഫ്എക്സ്ആർനെ ഉത്തേജിപ്പിക്കുന്ന മരുന്നുകൾ ഉൽപ്പാദിക്കേണ്ടതിന്റെ ആവശ്യവും പഠനം ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം 30 Apr 2025 2:51 pm

വെറും നാല് ആഴ്ച കൊണ്ട് തടി കുറയ്ക്കാം; വൈറലായി കൊറിയൻ ഭക്ഷണക്രമം, എന്താണ് സ്വിച്ച് ഓൺ ഡയറ്റ്

കൊ റിയൻ സം​ഗീതത്തിനും സിനിമകൾക്കും സീരിസുകൾക്കുമൊക്കെ ഇവിടെ കേരളത്തിൽ നല്ല ഡിമൻഡ് ആണ്. മലയാളികൾക്കിടയിൽ ദക്ഷിണ കൊറിയ ബാൻഡ് ആയ ബിടിഎസിന് പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. സം​ഗീതത്തോടും സിനിമകളോടും മാത്രമല്ല, അവരുടെ ജീവിതശൈലിയും ഭക്ഷണക്രമവും മാതൃകയാക്കുന്നവര്‍ നിരവധിയാണ്. നാല് ആഴ്ചകൊണ്ട് തടി കുറയ്ക്കാനുള്ള ഒരു കൊറിയന്‍ ഡയറ്റ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. എന്താണ് സ്വിച്ച്-ഓൺ ഡയറ്റ് പ്രധാനമായി മെറ്റബോളിസത്തെ ഉണർത്തുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ഒരു ഘടനാപരമായ നാല് ആഴ്ച പ്രോ​ഗ്രാമാണ് സ്വിച്ച്-ഓൺ ഡയറ്റ്. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ, ഇന്റർമിറ്റന്റ് ഫാസ്റ്റിങ്റ്റ്, കുടൽ പുനഃസജ്ജീകരണം എന്നിവയെ കേന്ദ്രീകരിച്ച് ഘട്ടം ഘട്ടമായുള്ള സംവിധാനത്തിലൂടെയാണ് ഡയറ്റ് പ്ലാൻ ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ പഞ്ചസാരയും മദ്യവും കഫീനും പരിമിധിപ്പെടുത്തിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റുകൾ കഴിക്കാന്‍ പ്രത്യേകം സമയവും ക്രമീകരിച്ചിട്ടുണ്ട്. ഡോ. പാർക്ക് യോങ്-വൂ എന്ന ദക്ഷിണ കൊറിയൻ ആരോഗ്യ വിദഗ്ധനാണ് സ്വിച്ച്-ഓൺ ഡയറ്റ് എന്ന ഈ പുതിയ ഭക്ഷണക്രമത്തിന് പിന്നിൽ. ഒന്നാമത്തെ ആഴ്ച : കുടൽ വിഷവിമുക്തമാക്കലും പുനഃസജ്ജീകരണവും ആഴ്ചയുടെ ആദ്യ മൂന്ന് ദിവസം നാല് പ്രോട്ടീൻ ഷേക്കുകൾ, പ്രോബയോട്ടിക്സും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഒരു മണിക്കൂർ നടത്തം പോലുള്ള സൗമ്യമായ വ്യായാമം. ഇടയ്ക്ക് വിശന്നാല്‍ യോഗര്‍ട്ട്, ടോഫു, നാരുകളുള്ള പച്ചക്കറികൾ എന്നിവ ചെറിയ തോതില്‍ കഴിക്കാം. നാലാം ദിവസം മുതൽ, ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ കാർബ് ഉച്ചഭക്ഷണം ഉള്‍പ്പെടുത്തുന്നു. രണ്ടാമത്തെ ആഴ്ച : ഇന്റർമിറ്റന്റ് ഫാസ്റ്റിങ്റ്റ് ഡയറ്റ് രണ്ടാമത്തെ ആഴ്ചയിലെത്തുമ്പോള്‍ ആഴ്ചയിലൊരിക്കൽ 24 മണിക്കൂർ ഫാസ്റ്റിങ് തുടങ്ങുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, കുറഞ്ഞ കാർബ് അടങ്ങിയ ഉച്ചഭക്ഷണവും കാർബ് രഹിത അത്താഴവും എന്നിവ ഇതിൽ ഉൾപ്പെടുന്നു. പയർവർഗങ്ങൾ, കാപ്പി തുടങ്ങിയ ഭക്ഷണങ്ങൾ വളരെ കുറച്ച് മാത്രമേ അനുവദനീയമായിട്ടുള്ളൂ. പേശികളുടെ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനായി ഫാസ്റ്റിങ് ദിവസങ്ങളിൽ വ്യായാമം പരിമിതപ്പെടുത്തിയിരിക്കുന്നു. മൂന്നാമത്തെ ആഴ്ച: കൊഴുപ്പ് കത്തിക്കുന്ന രീതി മൂന്നാമത്തെ ആഴ്ചയിൽ 24 മണിക്കൂർ ഫാസ്റ്റിങ് രണ്ട് ദിവസമാക്കുന്നു. തക്കാളി, ബെറിപ്പഴങ്ങള്‍ പോലുള്ള ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ പഴങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഡയറ്റ് ചെറിയ രീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്. നാലാമത്തെ ആഴ്ച: അവസാന പുഷ് ഫാസ്റ്റിങ് ആഴ്ചയിൽ മൂന്ന് ദിവസമായി വർധിക്കുന്നു. വ്യായാമത്തിനു ശേഷമുള്ള ഭക്ഷണത്തിൽ മധുരക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്താം. പക്ഷേ മിതമായ അളവിൽ മാത്രം. സ്വിച്ച് ഓണ്‍ ഡയറ്റിന്‍റെ ഗുണങ്ങൾ ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പലരിലും ഡയറ്റ് മികച്ച ഫലപ്രാപ്തി ഉണ്ടാക്കും. പേശികളുടെ പരിപാലനത്തെ പിന്തുണയ്ക്കുന്നു ഡയറ്റിന്‍റെ ഡീടോക്സ് ഘട്ടം വയറുവേദന കുറയ്ക്കാൻ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിക്കുന്നത് മക്കള്‍ക്കും വരും തലമുറയ്ക്കും ഗുണം ചെയ്യും, തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്വിച്ച് ഓണ്‍ ഡയറ്റിന് ചില ശാസ്ത്രീയ ആശങ്കകള്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഒരു പഠനത്തില്‍ കര്‍ശന നിയന്ത്രിത ഭക്ഷണക്രമങ്ങള്‍ ഹൃദയസംബന്ധമായ അപകട സാധ്യത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഘടനാപരമായ, ഹ്രസ്വകാല പുനഃക്രമീകരണം ആഗ്രഹിക്കുന്നവർക്ക് സ്വിച്ച്-ഓൺ ഡയറ്റ് ഇഷ്ടപ്പെട്ടേക്കാം. എന്നാൽ ഇത് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. ഫാസ്റ്റിങ് ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. പുതിയ ഭക്ഷണ ക്രമം പരീക്ഷിക്കുന്നതിന് മുന്‍പ് ഒരു ആരോഗ്യ വിദ്ഗധനെ സമീപിക്കുന്നത് ആരോഗ്യ അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

സമകാലിക മലയാളം 30 Apr 2025 12:54 pm

ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിക്കുന്നത് മക്കള്‍ക്കും വരും തലമുറയ്ക്കും ഗുണം ചെയ്യും, തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കും

'ആ ന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദി ഡോക്ടര്‍ എവേ'- എന്ന് ചെറിയ ക്ലാസുകൾ മുതൽ നമ്മൾ പഠിപ്പിക്കുന്നതാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ അവശ്യ പോഷകങ്ങൾ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഗർഭിണികൾ ആപ്പിൾ കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിന് മാത്രമല്ല വരും തലമുറകൾക്ക് കൂടി ​ഗുണം ലഭിക്കുമെന്നാണ് ഓസ്‌ട്രേലിയയിലെ മൊനാഷ് യൂണിവേഴ്‌സിറ്റി ബയോമെഡിസിൻ ഡിസ്‌കവറി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തൽ. ആപ്പിളിലെ എർസോളിക് ആസിഡാണ് തലച്ചോറിന്റെ ആരോഗ്യം കാക്കുന്നത്. ആപ്പിൾ മാത്രമല്ല, തുളസി, റോസ്മെറി പോലുള്ളവയിലും എർസോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ ന്യൂറോണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആക്‌സൊൻ ശൃംഖലയ്ക്കു ബലക്ഷയമുണ്ടാകാതിരിക്കാൻ എർസോളിക് ആസിഡ് സഹായിക്കും. മാത്രമല്ല, ആപ്പിളിൽ അടങ്ങിയ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ​ഗുണങ്ങൾ വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് സിംഗപൂര്‍ നാഷണല്‍ സര്‍വകലാശാല നടത്തിയ മെറ്റൊരു പഠനത്തിൽ കണ്ടെത്തി. ചര്‍മം എപ്പോഴും വരണ്ടിരിക്കുന്നു, ശരീരത്തില്‍ ഒമേഗ-3 കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍, സപ്ലിമെന്‍റുകള്‍ എപ്പോള്‍ കഴിക്കണം ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവ പഴങ്ങളില്‍ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളും ആന്റ-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ പഴങ്ങള്‍ മിക്കവാറും പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ട് തന്നെ പോഷകങ്ങള്‍ മുഴുവനായും ലഭ്യമാകുന്നു. പഴങ്ങളില്‍ അടങ്ങിയ മൈക്രോന്യൂട്രിയറന്റുകളായ വിറ്റാമിന്‍ സി, കരോറ്റനോയിഡ്‌സ്, ഫ്‌ളവനോയിഡ്‌സ് ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇവ രണ്ടും വിഷാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതാണ്.

സമകാലിക മലയാളം 29 Apr 2025 7:13 pm

ചര്‍മം എപ്പോഴും വരണ്ടിരിക്കുന്നു, ശരീരത്തില്‍ ഒമേഗ-3 കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍, സപ്ലിമെന്‍റുകള്‍ എപ്പോള്‍ കഴിക്കണം

ച ർമത്തിന് ഉള്ളിൽ നിന്ന് പോഷണം ലഭിച്ചില്ലെങ്കിൽ എത്ര ചർമസംരക്ഷണ ഉൽപന്നങ്ങൾ‌ മാറി മാറി ഉപയോ​ഗിച്ചിട്ടും കാര്യമില്ല. ചർമത്തിന് ആവശ്യമായ പോഷണങ്ങൾ ഡയറ്റിൽ നിന്ന് ലഭ്യമായില്ലെങ്കിൽ ചർമത്തിൽ പെട്ടെന്ന് ചുളിവുകൾ വീഴാനും വരണ്ടതാകാനും കാരണമാകുന്നു. ചർമത്തിന്റെ ആരോ​ഗ്യത്തിൽ അത്തരത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പോഷകമാണ് ഒമേ​ഗ-3 ഫാറ്റി ആസിഡ്. ശരീരത്തിൽ ഒമേ​ഗ-3 ഫാറ്റി ആസിഡ് കുറയുന്നതിന്റെ ലക്ഷണങ്ങൾ ചർമം വരണ്ടതും ചുളിവുകൾ, നേർത്ത വരകൾ, തൂങ്ങൽ എന്നിവയുൾപ്പെടെയുള്ള അകാല വാർദ്ധക്യ ലക്ഷണങ്ങളെ ത്വരിതപ്പെടുത്തും. ഒമേ​ഗ-3 ഫാറ്റി ആസിഡിന്റെ അഭാവം മുഖക്കുരു പോലുള്ള വീക്കം വഷളാക്കാനും ചൊറിച്ചിൽ അസ്വസ്ഥത എന്നിവയ്ക്കും കാരണമാകുന്നു. മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്ന ശരീരത്തില്‍ ഒമേഗ-3 യുടെ അഭാവം സൂചിപ്പിക്കുന്നു. ഒമേ​ഗ-3 ഫാറ്റി ആസിഡ് ​ഗുണങ്ങൾ ഡീപ് ഹൈ​ഗ്രേഷൻ: ഒമേഗ-3 ചർമത്തിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ചർമം മൃദുവും വഴക്കമുള്ളതും ഈർപ്പമുള്ളതുമായി നിലർത്താൻ സഹായിക്കുന്നു. വീക്കം കുറയ്ക്കുന്നു: ഇത് വീക്കം കുറയ്ക്കുന്നു. സോറിയാസിസ്, എക്സിമ പോലുള്ള അവസ്ഥകളുടെ തീവ്രത ലഘൂകരിക്കാനും ഇത് സഹായിക്കും. സൂര്യാഘാതത്തിൽ നിന്നുള്ള സംരക്ഷണം: ഒമേഗ-3 ചർമകോശങ്ങളെ അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു. മെച്ചപ്പെട്ട തിളക്കം: ആരോഗ്യകരമായ ചർമകോശങ്ങളും രക്തയോട്ടം വർധിക്കുന്നതും മൂലം ചർമം സ്വഭാവികമായും തിളക്കമുള്ളതും യുവത്വമുള്ളതുമാക്കുന്നു. ചർമ ഘടന മെച്ചപ്പെടുത്തുന്നു: ഒമേഗ-3 കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു, ഇത് ചർമത്തെ ഉറച്ചതും ഇലാസ്തികതയുള്ളതുമായി നിലനിർത്തുന്നു. ഒമേ​ഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കൊഴുപ്പ് അടങ്ങിയ മത്സ്യം: സാൽമൺ, അയല, സാർഡിൻ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യളിൽ ഒമേഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണയെഭങ്കിലും ഇത് ഡയറ്റിൽ ഉൾപ്പെടുത്താം. ചിയ: ചിയ വിത്തുകളിൽ ഒമേ​ഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. സ്മൂത്തിയിലോ വെള്ളത്തിൽ കുതിർത്തോ ഇവ ഡയറ്റിൽ ചേർക്കാവുന്നതാണ്. വാൽനട്ട്സ്: നിരവധി പോഷകങ്ങൾ അടങ്ങിയ വാൽനട്ടിൽ ഒമേ​ഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. വാൽനട്ട് ദിവസവും കഴിക്കുന്നത് ചർമത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ​ഗുണം ചെയ്യും. ഫ്ലാക്സ് വിത്തുക്കൾ: ഒമേ​ഗ-3 അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ഫ്ലാക്സ് വിത്തുകൾ. ഇത് സലാഡിലും യോ​ഗർട്ടിലും ചേർത്ത് കഴിക്കാവുന്നതാണ്. ആൽ​ഗൽ ഓയിൽ: സസ്യാഹാരികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒമേ​ഗ-3 സ്രോദസ്സാണ് ആൽ​ഗൽ ഓയിൽ. രാത്രി പഴങ്ങളും സാലഡും, തടി കേടാക്കുന്ന മൂന്ന് അത്താഴ അബദ്ധങ്ങൾ ഒമേ​ഗ-3 സപ്ലിമെന്റുകൾ എപ്പോൾ എടുക്കണം ഭക്ഷണത്തിലൂടെ ഒമേ​ഗ-3 ലഭിമാക്കുന്നതാണ് എപ്പോഴും നല്ല മാർ​ഗം. എന്നാൽ ചില സന്ദർഭങ്ങളിൽ‌ സപ്ലിമെന്റുകൾ കഴിക്കേണ്ടതായി വരും. മത്സ്യമോ ഒമേഗ-3 അടങ്ങിയ സസ്യ സ്രോതസ്സുകളോ കഴിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ ആവർത്തിച്ചുള്ള വരണ്ട ചർമ്മം, ചുവപ്പ്, എക്സിമ, മുഖക്കുരു എന്നിയുണ്ടെങ്കിൽ ഒമേഗ-3 സപ്ലിമെന്റുകൾ ആവശ്യമായി വന്നേക്കാം. ഉയർന്ന വീക്കം, ഹൃദയ സംബന്ധമായ അപകടസാധ്യത, സ്വയം രോഗപ്രതിരോധ രോഗങ്ങൾ, അല്ലെങ്കിൽ വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടരുന്നവർക്ക് ഒമേഗ-3 സപ്ലിമെന്‍റുകളുടെ ആവശ്യം വന്നേക്കാം. രക്തപരിശോധനയിൽ ഒമേഗ-3 ന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയാൽ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റുകള്‍ സ്വീകരിക്കാവുന്നതാണ്.

സമകാലിക മലയാളം 29 Apr 2025 6:41 pm

രാത്രി പഴങ്ങളും സാലഡും, തടി കേടാക്കുന്ന മൂന്ന് അത്താഴ അബദ്ധങ്ങൾ

ബ്രേ ക്ക്ഫാസ്റ്റ് പോലെ തന്നെ രാത്രിയിലെ അത്താഴവും ആരോഗ്യത്തിന് പ്രധാനമാണ്. മെച്ചപ്പെട്ട ഉറക്കം നല്‍കുന്നതിനും ശരീരവീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഉറങ്ങുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്തുന്നതിലും അത്താഴത്തിന് കഴിക്കുന്ന ഭക്ഷണം ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. അത്താഴം കഴിക്കുമ്പോള്‍ സാധാരണയായി വരുത്തുന്ന ഈ മൂന്ന് അബദ്ധങ്ങള്‍ ഒഴിവാക്കുന്നത് നമ്മുടെ ദീര്‍ഘകാല ആരോഗ്യത്തിന് ഫലം ചെയ്യും. സാലഡ് അത്താഴത്തിന് പലരും ആരോഗ്യകരമായ ചോയ്‌സ് ആയി കണക്കാക്കുന്ന ഭക്ഷണമാണ് സാലഡ്. എന്നാല്‍ സാലഡില്‍ ഉപയോഗിക്കുന്ന എല്ലാത്തരം പഴങ്ങളും പച്ചക്കറികളും രാത്രി കഴിക്കുന്നത് ദഹനത്തിന് മികച്ചതായിരിക്കില്ല. പ്രത്യേകിച്ച് ക്യാബേജ്, കോളിഫ്ലവര്‍, ബ്രോക്കോളി പോലുള്ളവ. ഇത്തരം ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിക്കുന്നത് ഒഴുവാക്കുന്നതാണ് നല്ലത്. രാത്രി പഴം വേണ്ട രാത്രി പഴങ്ങള്‍ കഴിക്കുന്നത് ഒരു മികച്ച തിരഞ്ഞെടുപ്പായി ആളുകള്‍ കരുതാറുണ്ട്. എന്നാല്‍ രാത്രി പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ എന്‍സൈമുകളെ സജീവമാക്കുകയും നിങ്ങളുടെ ഉറക്കചക്രത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ പഴങ്ങള്‍ കഴിക്കുന്നത് ഗ്ലൂക്കോസ് സ്‌പൈക്ക് ഉണ്ടാക്കും. ഇത് കാരണം ഉണ്ടാകുന്ന അനാവശ്യ ഊര്‍ജ്ജം കൊഴുപ്പായി അടിഞ്ഞു കൂടാനും കാരണമാകും. ഇത് നിങ്ങളുടെ ശരീരഭാരം കൂട്ടാം. ഇതൊക്കെ ഒരു അഡ്ജസ്റ്റുമെന്റല്ലേ! ദമ്പതികൾക്കിടയിൽ മാനസിക-ശാരീരിക അടുപ്പം കുറയുന്നു, എന്താണ് സൈലന്റ് ഡിവോഴ്സ്? പിസ പിസ, പാസ്ത പോലെ അന്നജം അടങ്ങിയ ഭക്ഷണം ദഹന പ്രക്രിയ മന്ദഗതിയിലാക്കും. ലളിതമായ അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരം. അത് ദഹനത്തിനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.

സമകാലിക മലയാളം 29 Apr 2025 5:24 pm

വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം എന്തുകൊണ്ട്? റാബീസിനെ അറിയാം, കരുതലോടെ പ്രതിരോധിക്കാം

മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആറു വയസുകാരി സിയ ഫാരിസ് പേ വിഷ ബാധയെ തുടര്‍ന്ന് മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. മാര്‍ച്ച് 29നാണു സിയ അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചത്. പട്ടികടിയേറ്റ് രണ്ട് മണിക്കൂറിനകം പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. എല്ലാ ഡോസുകളും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനിയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സിയയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. കഴുത്തിന് മുകളിലുണ്ടായിരുന്ന പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഏകദേശം 20000 റാബിസ് മരണങ്ങളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36 ശതമാനം വരും. ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ. റാബ്‌ഡോവിറിഡോ കുടുംബത്തില്‍പെട്ട ആര്‍എന്‍എ വൈറസാണ് പേ വിഷബാധയക്ക് കാരണമായ റാബിസ് വൈറസ്. റാബിസ് മാരകമാകുന്നതെങ്ങനെ മനുഷ്യരിലേക്ക് ഈ വൈറസ് മൃഗങ്ങളുടെ തുപ്പല്‍ വഴിയോ, അവ കടിക്കുമ്പോഴോ, മുറിവില്‍ നക്കുമ്പോഴോ പ്രവേശിക്കാം. രോഗം പ്രധാനമായും ബാധിക്കുന്നത് തലച്ചോറിനെയാണ്. മുറിവില്‍ നിന്ന് നാഡികള്‍ വഴി രോഗാണുക്കള്‍ തലച്ചോറില്‍ എത്തുകയും അവിടെ വെച്ച് വൈറസ് പെരുകുകയും ചെയ്യുന്നു. ഏകദേശം 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ രോഗലക്ഷണം പ്രകടമാകാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തെന്നും വരാം. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ പിന്നെ അസുഖം ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. അങ്ങനെ രക്ഷപ്പെട്ടുള്ളവര്‍ ലോകത്ത് തന്നെ ചുരുക്കമാണ്. ലക്ഷണങ്ങള്‍ സാധാരണ പനി ലക്ഷണങ്ങളായ ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, തുടങ്ങിയവയാണ് റാബിസിന്റെ പ്രാരംഭ ലക്ഷണം. കടിയേറ്റ ഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിക്കുന്നതിന്റെ സൂചനയാണ്. ഏതൊക്കെ മൃഗങ്ങളില്‍ നിന്ന് റാബിസ് പകരാം 90 ശതമാനം കേസുകളിലും രോഗം പടരുന്നത് നായകളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യരില്‍ പേവിഷ ബാധയ്ക്ക് കാരണമാകുന്ന മറ്റൊരു മൃഗം പൂച്ചയാണ്. മരപ്പട്ടി, കുരങ്ങ്, വവ്വാല്‍, അണ്ണാന്‍ എന്നീ ജീവികളുടെ കടിയേല്‍ക്കുന്നതും അപകടമാണ്. പ്രതിരോധം മൂന്ന് തരത്തില്‍ മൃഗങ്ങളെ തൊടുകയോ, ഭക്ഷണം നല്‍കുന്നതിനിടെ അവ മുറിവില്ലാത്ത തൊലിപ്പുറത്ത് നക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് ഒന്നാമത്തെ കാറ്റഗറി. ഇത്തരം സാഹചര്യങ്ങളില്‍ ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാം. പ്രതിരോധ മരുന്ന് വേണ്ട. തൊലിപ്പുറത്ത് മാന്തുകയോ, പോറല്‍ ഉണ്ടാക്കുകയോ ചെയ്യുന്നതാണ് രണ്ടാമത്തെ കാറ്റഗറി. ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ മുറിവു നന്നായി കഴുകണം. കൂടാതെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്. മുറിവില്‍ നക്കുക, ആഴത്തിലുള്ള മുറിവുണ്ടാക്കുക, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മുറിവ് നന്നായി ഒഴുകുന്ന വെള്ളത്തില്‍ കഴുകിയ ശേഷം മുറിവില്‍ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിനും ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടന്‍ തുടങ്ങണം. മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത, ലക്ഷണങ്ങള്‍ മാറിയാലും പകര്‍ച്ചാ സാധ്യത ശ്രദ്ധിക്കേണ്ട കാര്യം കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. കയ്യില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വിഷബാധ പകരാന്‍ ഇത് കാരണമാകും. കടിച്ച നായയ്ക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്യൂണിറ്റിയെ കുറിച്ച് ഉറപ്പില്ലാത്തതു കൊണ്ട് വാക്‌സില്‍ തീര്‍ച്ചയായും എടുക്കണം.

സമകാലിക മലയാളം 29 Apr 2025 11:50 am

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത, ലക്ഷണങ്ങള്‍ മാറിയാലും പകര്‍ച്ചാ സാധ്യത

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശിവേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരത്ത് മരണമടഞ്ഞ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവര്‍ക്കെല്ലാവര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. കോളറ വളരെ ശ്രദ്ധിക്കണം വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്. രോഗലക്ഷണങ്ങള്‍ പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും. ശ്രദ്ധിക്കുക രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗചികിത്സയെയും പോലെ തന്നെയാണ് കോളറ ചികിത്സയും. ആരംഭം മുതല്‍ ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും. പ്രവാസി ഐഡി കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കി കോളറ പ്രതിരോധം തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത് ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി കഴുകുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക പരിസരം ശുചിയായി സൂക്ഷിക്കുക. വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം വെള്ളം കുടിയ്ക്കുക ഒ.ആര്‍.എസ്. പാനീയം ഏറെ നല്ലത് എത്രയും വേഗം ചികിത്സ തേടുക.

സമകാലിക മലയാളം 28 Apr 2025 5:57 pm

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കമില്ല, ദിവസവും രാത്രി രണ്ട് കിവി, ഉറക്കം മെച്ചപ്പെടുമെന്ന് പഠനം

കാ ണുന്ന പോലെ അത്ര സിംപിൾ അല്ല കിവിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ. ഉറക്കമില്ലായ്മ മുതൽ കാൻസറിനെ വരെ തുരത്താൻ കഴിയുന്ന പഴമാണ് കിവി. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്‍റ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ന്യൂസിലാൻഡിൽ നിന്ന് കടൽ കടന്നെത്തിയ കിവി പഴത്തെ ചൈനീസ് ഗൂസ്ബെറി എന്നും വിളിക്കാറുണ്ട്. സ്മൂത്തിയിലും ജ്യൂസ് ആയും സാലഡിനോടൊപ്പവും ഡിസേർട്ടുകളോടൊപ്പവും കിവി ചേർക്കാം. കിവിയിൽ സെറോടോണിൻ, ഫോളേറ്റ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് കിവി കഴിക്കുന്നത് നല്ലതാണെന്ന് ദി ജേർണൽ ഓഫ് സ്ലീപ്പ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പൊരിച്ചതോ പുഴുങ്ങിയതോ ആരോഗ്യത്തിന് നല്ലത്, മുട്ട ഇനി ഇങ്ങനെ കഴിക്കാം കൂടാതെ ധമനികളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോ​ഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിൽ അയണിന്‍റെ ആഗിരണം മെച്ചപ്പെടുത്താനും വളരെയധികം ഗുണം ചെയ്യും. കിവിയിൽ ഓറഞ്ചിനേക്കാൾ 100 ഗ്രാമിലധികം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയ കിവി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ എൻസൈമുകൾ ദഹന പ്രശ്നങ്ങൾ അകറ്റി മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കും.

സമകാലിക മലയാളം 27 Apr 2025 4:51 pm

പൊരിച്ചതോ പുഴുങ്ങിയതോ ആരോഗ്യത്തിന് നല്ലത്, മുട്ട ഇനി ഇങ്ങനെ കഴിക്കാം

ബ്രേക്ക് ഫാസ്റ്റിന് പുഴുങ്ങിയും ഊണിന് പൊരിച്ചും മുട്ട കഴിക്കുന്നതാണ് നമ്മുടെ ശീലം. നിരവധി പോഷകങ്ങള്‍ അടങ്ങിയ മുട്ടയെ ഒരു സൂപ്പര്‍ ഫുഡ് ആയാണ് കരുതുന്നത്. എന്നാല്‍ മുട്ട പുഴുങ്ങിയതാണോ പൊരിച്ചതാണോ ആരോഗ്യകരമെന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പത്തിലാകും. പുഴുങ്ങിയ മുട്ട കാണാന്‍ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ് മുട്ട പുഴുങ്ങി കഴിക്കുന്നത്. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലൻസ് നൽകുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഊർജ ഉൽപാദനത്തിനും സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ് പുഴുങ്ങിയ മുട്ട. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കുന്നു. പുഴുങ്ങിയ മുട്ട കാണാന്‍ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ് പുഴുങ്ങിയ മുട്ട. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലൻസ് നൽകുന്നു. പൊരിച്ച മുട്ട മുട്ട പൊരിക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അനുസരിച്ച് രുചിയിലും പോഷകഗുണത്തിലും വ്യത്യാസമുണ്ടാകാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണ പോലുള്ളത് ഉപയോഗിക്കുന്നതിനാല്‍ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വർധിപ്പിക്കും. ക്ഷീണം മാറാന്‍ കാപ്പി, ഇതിന്‍റെ മാജിക് എന്താണെന്ന് അറിയാമോ? ഏതാണ് ആരോഗ്യകരം? ഈ രണ്ട് രീതിയിലും മുട്ട പാകം ചെയ്യുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. മുട്ട പൊരിക്കുന്നത് രുചി കൂട്ടുമ്പോള്‍ പുഴുങ്ങിയ മുട്ട കലോറി കുറയ്ക്കാന്‍ സഹായിക്കും. പൊരിച്ച മുട്ടയില്‍ നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ മുട്ട പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ എന്നിവയുടെ മികച്ച ഉറവിടമാണ്. പ്രോട്ടീൻ ഉപഭോഗം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് പുഴുങ്ങിയ മുട്ട കഴിക്കുന്നത് മികച്ച ഓപ്ഷനാണ്.

സമകാലിക മലയാളം 27 Apr 2025 4:41 pm

ക്ഷീണം മാറാന്‍ കാപ്പി, ഇതിന്‍റെ മാജിക് എന്താണെന്ന് അറിയാമോ?

എ ത്ര ക്ഷീണമാണെങ്കിലും ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാൽ ഉടനടി ഉഷാറാക്കും. ഇതെന്ത് മാജിക് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ? കഫീന്‍ അടങ്ങിയ ഇത്തരം പാനീയങ്ങളെ നൂട്രോപിക്‌സ് അഥവാ സ്മാർട്ട് ഡ്രഗ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കാനുള്ള കഴിവു ഉണ്ട്. കൂടാതെ നാഡീകോശങ്ങളുടെ ആരോഗ്യം നിലനിർത്താനും ഊർജ്ജ ഉൽപ്പാദനം കൂട്ടുന്നതിനും ഇവ സഹായിക്കുന്നു. ഗ്രീക്ക് വാക്കുകളായ നൂസ് (ആലോചന) ട്രോപീന്‍ ( വഴികാട്ടി) എന്ന് അര്‍ത്ഥം വരുന്ന വാക്കുകളില്‍ നിന്നാണ് നൂട്രോപിക്‌സ് എന്ന വാക്ക് ഉണ്ടായത്. 1970 കളിൽ റൊമാനിയന്‍ സൈക്കോളജിസ്റ്റും കെമിസ്റ്റുമായ കോര്‍ണിലിയസ് ഇ ഗിര്‍ജിയയാണ് നൂട്രോപിക്‌സ് എന്ന വാക്ക് ആദ്യം ഉപയോ​ഗിക്കുന്നത്. പണ്ട് കാലം മുതൽ ഉന്മേഷം നൽകുന്ന ഇത്തരം നൂട്രോപിക്‌സ് ആളുകൾ ഉപയോ​ഗിച്ചിരുന്നു. അതിൽ ഒന്ന് മാത്രമാണ് കഫീൻ അടങ്ങിയ കാപ്പിയും ചായയും. ചില നൂട്രോപിക്സുകൾക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. കഫീൻ അടങ്ങിയ പാനീയങ്ങൾ കഫീൻ വളരെ പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും എല്ലാ കോശങ്ങളിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. തലച്ചോറിലെ നാഡികളെ സ്വാധീനിക്കുകയും പെട്ടെന്ന് ഊർജ്ജം തോന്നുകയും ചെയ്യുന്നു. ഒരു ദിവസം 400 മില്ലിഗ്രാം വരെ കഫീൻ കഴിക്കാം എന്നതാണ് സാധാരണ അളവ് (മൂന്ന് എസ്‌പ്രെസോകൾക്ക് തുല്യം). ഇതിൽ കൂടിയാൽ കഫീൻ അപകടകാരിയാണ്. അമിത ഉത്കണ്ഠ, പരിഭ്രാന്തി, ഉറക്കമില്ലായ്മ, കുടൽ അസ്വസ്ഥതകൾ എന്നിവയ്‌ക്ക് കാരണമാകും. അശ്വ​ഗന്ധ അശ്വ​ഗന്ധ ഒരു സ്മാർട്ട് ഡ്ര​ഗ് ആണ്. ഇവയ്‌ക്ക് ഓർമ്മശക്തി മെച്ചപ്പെടുത്താനും മാനസിക ഉത്തേജനമുണ്ടാക്കാനും സഹായിക്കും. കോഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി, വിഷ്വൽ മെമ്മറി, തീരുമാനം എടുക്കാനുള്ള കഴിവ് എന്നിവയിൽ പുരോ​ഗതി കണ്ടെത്തി. രക്തസമ്മര്‍ദം പെട്ടെന്ന് കൂടിയാലും കുറഞ്ഞാലും അപകടം, സ്വയം ചെയ്യാവുന്ന ചില കാര്യങ്ങള്‍ ക്രിയേറ്റിൻ ശരീരം ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതും സ്പോർട്സ് സപ്ലിമെൻ്റായും ഉപയോഗിക്കുന്ന ഒരു ജൈവ സംയുക്തമാണ് ക്രിയേറ്റിൻ. ഇവയ്ക്കും തലച്ചോറിനെ സ്വാധീനിക്കാൻ കഴിയും. എന്നാൽ ശരീരഭാരം കൂടുന്നതും, ദഹനനാളത്തിൻ്റെ അസ്വസ്ഥത എന്നിവ ക്രിയേറ്റിൻ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് ഉണ്ടാവാം

സമകാലിക മലയാളം 27 Apr 2025 3:26 pm

രക്തസമ്മര്‍ദം പെട്ടെന്ന് കൂടിയാലും കുറഞ്ഞാലും അപകടം, സ്വയം ചെയ്യാവുന്ന ചില കാര്യങ്ങള്‍

ശ രീരത്തിൽ രക്തചംക്രമണം നടക്കുമ്പോൾ അത് രക്തക്കുഴലിന്റെ ഭിത്തിയിൽ ഏൽപിക്കുന്ന മർദമാണ് രക്തസമ്മർദം. തലച്ചോറിലേക്കും കരളിലേക്കും കോശങ്ങളിലേക്കുമെല്ലാം ആവശ്യത്തിന് വായുവും ഊർജവും ലഭിച്ചാല്‍ മാത്രമാണ് ശാരീരിക പ്രവർത്തനങ്ങൾ ഊർജസ്വലമായി നടക്കുക. അതിന് രക്തസമ്മര്‍ദം ആവശ്യമാണ്. എന്നാല്‍ ഇത് അളവില്‍ കൂടുന്നതും കുറയുന്നതും അപകടമാണ്. 120/80 mm.Hg ആണ് സാധാരണ രക്തസമ്മര്‍ദം കണക്കാക്കുന്നത്. ഹൈപ്പര്‍ടെന്‍ഷന്‍ മാനസിക സമ്മർദം, മരുന്നുകളുടെ ഉപയോ​ഗം, അമിതാധ്വാനം, ചില ഭക്ഷണങ്ങൾ, അഡ്രിനാൽ ഗ്രന്ഥിയുടെ പ്രശ്നങ്ങൾ, പുകവലി, അമിതമദ്യപാനം തുടങ്ങിയവ രക്തസമ്മർദം പരിധി വിട്ടുയരുന്നതിലേക്ക് നയിക്കാം. തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരൽ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇതിനുപുറമേ കാഴ്ച പ്രശ്നം, മൂക്കിൽ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മുഴക്കം, ഉറങ്ങാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മർദം ഉയരുന്നതിന്റെ ഭാ​ഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്. ഹൈപ്പോടെൻഷൻ രക്തസമ്മര്‍ദം താഴാന്‍ പലകാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. രക്തം നഷ്ടമാകുമ്പോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എൻഡോക്രെയ്ൻ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം രക്തസമ്മര്‍ദം കുറയാം. ദാഹം, തലകറക്കം, ക്ഷീണം, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുകയും ചികിത്സ തുടങ്ങുകയും വേണം. അതേസമയം ഡോക്ടറെ ഉടൻ കാണാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. പെട്ടെന്നു കൂടിയാൽ ചെയ്യേണ്ടത് ശരീരം റിലാക്സ് ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തളര്‍ച്ച തോന്നിയാല്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ നിർത്തിവച്ച് റിലാക്സ് ചെയ്ത് ഇരിക്കുക. ബിപി പരിശോധിച്ച് സിസ്റ്റോളിക് 200നു മുകളിലും ഡയസ്റ്റോളിക് 140നും മുകളിലാണെങ്കിൽ അര മണിക്കൂറെങ്കിലും ബെഡ് റെസ്റ്റ് വേണം. ശരീരം റിലാക്സ് ആയ ശേഷം ശ്വസന വ്യായാമങ്ങൾ ചെയ്യാം. ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തേക്കു വിടാം. 15 മിനിറ്റിന് ശേഷം ബിപി പരിശോധിക്കുക. കുറയുന്നുണ്ടെങ്കിൽ ഇതു തുടരുക. ചില മരുന്നുകൾ കാരണവും ഹൃദയപ്രശ്നങ്ങൾ, പക്ഷാഘാതം എന്നിവയുടെ ഭാഗമായും ബിപി കൂടാം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടണം. കുറഞ്ഞാല്‍ ചെയ്യേണ്ടത് രക്തസമ്മർദം താഴുന്നു എന്നു തോന്നിയാൽ ഉപ്പ് ചേർത്ത പാനീയങ്ങൾ കുടിക്കുക. ഉപ്പിട്ട നാരാങ്ങാവെള്ളവും നല്ലതാണ്. 90/60 mm Hg ക്ക് താഴെയാണ് രക്തസമ്മര്‍ദം എങ്കില്‍ ശ്രദ്ധിക്കണം. നന്നായി വിശ്രമിക്കുക. വേറെ സങ്കീർണതയില്ലെങ്കിൽ കിടന്നാൽ 15–20 മിനിറ്റുകൊണ്ട് ബിപി നോർമലാകും. അല്ലാത്തപക്ഷം ഡോക്ടറെ കാണുക. 30 കഴിഞ്ഞവരാണോ? വേനൽക്കാലത്ത് മോസ്ചറൈസർ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ചായയോ കാപ്പിയോ കുടിക്കാം. പെട്ടെന്നു ദഹിക്കുന്ന തരത്തില്‍ ചെറിയ അളവിൽ ഭക്ഷണം കഴിക്കാം. ഓട്സ്, റവ കാച്ചിയത്, ബ്രെഡ്, ബിസ്കറ്റുകൾ എന്നിവ. അലർജി, രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ കാരണവും ബിപി കുറയാം. ഉടന്‍ വൈദ്യസഹായം തേടുക

സമകാലിക മലയാളം 27 Apr 2025 1:35 pm

30 കഴിഞ്ഞവരാണോ? വേനൽക്കാലത്ത് മോസ്ചറൈസർ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വേ നൽക്കാലത്ത് ചർമത്തിൽ എണ്ണമയം വര്‍ധിക്കുന്നതിനാല്‍ പലരും ചര്‍മത്തില്‍ മോസ്ചറൈസർ പുരട്ടുന്നത് മനപൂർവം ഒഴിവാക്കാറുണ്ട്. മുഖം ഒന്നാമതെ ഓയിലി ആണ് അതിനൊപ്പം മോസ്ചറൈസർ കൂടി പുരട്ടിയാല്‍ ഈർപ്പം ഇരട്ടിയാകുമെന്ന തോന്നലിലാണ് ഇത്. എന്നാൽ വേനൽക്കാലത്ത് മോസ്ചറൈസർ ഒഴിവാക്കുന്നത് ചര്‍മം പെട്ടെന്ന് ഡള്ളാകാന്‍ കാരണമാകും. പ്രത്യേകിച്ച് നിങ്ങൾ നിങ്ങളുടെ 30-കളിലോ 40-കളിലോ ആണെങ്കിൽ. 30 വയസു കഴിഞ്ഞാൽ ചർമത്തിന് ഈർപ്പം നിലനിർത്താനുള്ള സ്വാഭാവിക കഴിവ് നഷ്ടപ്പെട്ടു തുടങ്ങും. വേനൽ ചൂടും ഈർപ്പവും സൂര്യപ്രകാശവും ചേരുമ്പോൾ ചർമത്തെ അത് വളരെ പെട്ടെന്ന് ബാധിക്കും. ചർമത്തിന്റെ പുറം പാളി (സ്ട്രാറ്റം കോർണിയം) പുനഃസ്ഥാപിക്കുന്നതിൽ മോയ്‌സ്ചറൈസർ ഒരു നിർണായക പങ്ക് വഹിക്കുന്നു. ഇത് പൊടി, അഴുക്ക്, നിർജ്ജലീകരണം എന്നിവയിൽ നിന്ന് ചര്‍മത്തിന് സംരക്ഷണം നൽകുന്നു. ഇവയെല്ലാം പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കുന്ന ഘടകങ്ങളാണ്. മോസ്ചറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍ വേനൽക്കാലത്ത് ചർമത്തിന്റെ സുഷിരങ്ങൾ അടയാതെ ജലാംശം നൽകുന്ന, ഭാരം കുറഞ്ഞതും, വാട്ടർ ബേസ്ഡ് ആയതും കോമഡോജെനിക് അല്ലാത്തതുമായ മോയ്‌സ്ചറൈസറുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 40 കഴിഞ്ഞവരിൽ വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അല്ലെങ്കിൽ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. കുറഞ്ഞത് SPF 30 ഉള്ള ഒരു ഡേ ക്രീം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ചർമത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചുളിവുകളും പിഗ്മെന്റേഷനും തടയാൻ സഹായിക്കുകയും ചെയ്യുന്നു. രാവിലെയും രാത്രിയും പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല, രാവിലെയും രാത്രിയും മോസ്ചറൈസർ പുരട്ടാം. രാവിലെ, SPF അടങ്ങിയ ഒരു ഡേ ക്രീം ഉപയോഗിക്കുക. രാത്രിയിൽ, ലൈറ്റ് ആയ ഹൈഡ്രേറ്റിങ് മോയ്‌സ്ചറൈസർ ഉറങ്ങുന്നതിന് മുൻപ് പുരട്ടാം. ഇത് ചർമത്തിന്റെ നന്നാക്കലിനും പുനരുജ്ജീവനത്തിനും സഹായിക്കും. വേനൽക്കാലത്ത് ചര്‍മത്തില്‍ മോയ്‌സ്ചറൈസിങ് ചെയ്യുന്നത് വെറുമൊരു ശീലമല്ല, ചര്‍മത്തിന്‍റെ തിളക്കം, പ്രതിരോധശേഷി, യുവത്വം എന്നിവ സംരക്ഷിക്കുന്ന ഒരു മികച്ച മാര്‍ഗം കൂടിയാണ്. വൃക്ക സംബന്ധമായ രോഗങ്ങള്‍ പിടിമുറക്കുന്നു, ലക്ഷണങ്ങളും മുന്‍കരുതലും

സമകാലിക മലയാളം 27 Apr 2025 11:33 am

വൃക്ക സംബന്ധമായ രോഗങ്ങള്‍ പിടിമുറക്കുന്നു, ലക്ഷണങ്ങളും മുന്‍കരുതലും

ശ രീരത്തിലെ രക്തത്തിൽ നിന്ന് പോഷകങ്ങളും അധിക ​ദ്രാവകങ്ങളും വേർതിരിച്ചെടുക്കുന്ന ജോലിയാണ് വൃക്കകളുടേത്. അതുകൊണ്ട് തന്നെ വൃക്കയുടെ ആരോ​ഗ്യം വളരെ പ്രധാനമാണ്. എന്നാൽ മോശം ജീവിതശൈലിയും ഭക്ഷണക്രമവും വൃക്ക സംബന്ധമായ രോ​ഗങ്ങളുടെ നിരക്ക് വർധിച്ചു. പ്രമേഹം, പൊണ്ണത്തടി, പുകവലി, പ്രായം, പോളിസിസ്റ്റിക് കിഡ്‌നി രോഗം അഥവാ മറ്റ് പാരമ്പര്യ വൃക്കരോഗങ്ങള്‍, ഹൃദ്രോഗം, പൈലോനെഫ്രൈറ്റിസ് എന്നറിയപ്പെടുന്ന വൃക്കസംബന്ധമായ അണുബാധ, വൃക്കകളെ തകരാറിലാക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് തുടങ്ങിയവ വൃക്കരോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, തളര്‍ച്ച, ഉറക്കം കിട്ടാതിരിക്കുക, മൂത്രം ഇടയ്ക്കിടെ പോകുക, മൂത്രം പോകാതിരിക്കുക, പേശിവലിവ്, കാലുകള്‍ക്ക് വീക്കം, വരണ്ട ചര്‍മം, ചൊറിച്ചില്‍, രക്താതിമര്‍ദ്ദം, ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലം ശ്വസിക്കാന്‍ കഴിയാതെ നെഞ്ചുവേദന അനുഭവപ്പെടുന്നത് മുതലായ ലക്ഷണങ്ങള്‍ വൃക്ക തകരാറിലാണെന്നതിന്റെ സൂചനകളാണ്. വൃക്കകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പതിവായി ആരോഗ്യ പരിശോധന മുടക്കാതിരിക്കുകയും ഇടയ്ക്കിടെ ഡോക്ടറെ സന്ദര്‍ശിച്ച് കൃത്യമായി ഫോളോ അപ്പ് ചെയ്യുകയും വേണം. ഡോക്ടര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ തുടരുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദേശിക്കും. ഉപ്പ് ഉപയോഗം കുറച്ചും മദ്യം ഒഴിവാക്കിയുമൊക്കെ ജീവിതത്തില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങള്‍ ഗുണം ചെയ്യും. ആയുർവേദത്തിൽ അമൃതം, പഞ്ചസാരയ്ക്ക് പകരം ഉപയോ​ഗിക്കാം തേൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണ് ചെയ്യേണ്ട മറ്റൊരു കാര്യം. പ്രമേഹമുള്ളവര്‍ വൃക്കകളെ സംരക്ഷിക്കാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യമാണിത്. ആരോഗ്യകരമായ നിലയില്‍ ശരീരഭാരം ക്രമീകരിച്ചുനിര്‍ത്താന്‍ കഴിയണം. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ച് വൃക്കരോഗ സാധ്യതയെ അകറ്റിനിര്‍ത്താം. പുകവലി ശ്വാസകോശത്തെ മാത്രമല്ല വൃക്കയെയും തകരാറിലാക്കും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

സമകാലിക മലയാളം 26 Apr 2025 6:55 pm

വേനല്‍ക്കാലത്ത് ചര്‍മം തിളക്കാന്‍ ഒരു സ്പെഷ്യല്‍ ഡ്രിങ്ക്, ദഹനത്തിനും ബെസ്റ്റാ

പു റത്തെ കത്തുന്ന ചൂടിൽ നിന്ന് രക്ഷ നേടാൻ പുറമെ നിന്നും അകമെ നിന്നും സംരക്ഷണം ആവശ്യമാണ്. വേനൽക്കാലത്ത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഒരു സ്പെഷ്യൽ പൈനാപ്പിൽ ഡ്രിങ്ക് ആയാലോ? പൈനാപ്പിളും കരിക്കിന്‍വെള്ളവുമാണ് പ്രധാന ചേരുവകൾ. വിറ്റാമിൻ സിയും ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമടങ്ങിയ പാനീയം വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. കൂടാതെ ഇവയ്ക്ക് കലോറിയും കുറവായതിനാൽ ശരീരഭാരം കൂടുമെന്ന ടെൻഷനും വേണ്ട. ചർമത്തിന് മാത്രമല്ല, ദഹനവ്യവസ്ഥ മെച്ചപ്പെടാനും ഈ പാനീയം നല്ലതാണ്. ചേരുവകൾ പൈനാപ്പിൾ (2 കഷ്ണങ്ങൾ) - വിറ്റാമിൻ സി, ബ്രോമെലൈൻ എന്നിവയാൽ സമ്പുഷ്ടമായ പൈനാപ്പിൾ ചർമത്തിലെ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ചർമത്തിലെ കറുത്തപാടുകൾ കുറച്ച് യുവത്വമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കും. തേങ്ങാവെള്ളം (1 ഗ്ലാസ് ) - ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ കരിക്കിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ഇലാസ്തികതയും മൃദുത്വവും നിലനിർത്താൻ സഹായിക്കുന്നു. അരച്ച ഇഞ്ചി (1 ടേബിൾസ്പൂൺ) - ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള ഇഞ്ചി രക്തയോട്ടം വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചർമത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളാനും സഹായിക്കുന്നു. കൂടാതെ ചർമത്തിലെ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുയും ശരീരവീക്കം കുറയ്ക്കയും ചെയ്യുന്നു. നാരങ്ങാനീര് (ഒരു മുഴുവൻ നാരങ്ങ) - വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ ചർമത്തിന് തിളക്കം നൽകുകയും കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും. ഏതെങ്കിലും പോര! സൺ​ഗ്ലാസിന് സൺ പ്രൊട്ടക്ഷൻ വേണം, യുവി രശ്മികൾ ദീർഘനേരം ഏൽക്കുന്നത് തിമിരത്തിന് കാരണാകും തയ്യാറാക്കേണ്ട വിധം പൈനാപ്പിൾ, കരിക്കിൻവെള്ളം, ഇഞ്ചി, നാരങ്ങ നീര് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. ഇതിനൊപ്പം ഒരു നുള്ള് മുളകുപൊടിയും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കാം. നന്നായി അടിച്ചെടുത്ത ശേഷം കുടിക്കാവുന്നതാണ്.

സമകാലിക മലയാളം 26 Apr 2025 6:12 pm

ഏതെങ്കിലും പോര! സൺ​ഗ്ലാസിന് സൺ പ്രൊട്ടക്ഷൻ വേണം, യുവി രശ്മികൾ ദീർഘനേരം ഏൽക്കുന്നത് തിമിരത്തിന് കാരണമാകും

വേ നല്‍ച്ചൂട് കനക്കുകയാണ്. സൂര്യപ്രകാശത്തില്‍ നിന്ന് നേരിട്ടടിക്കുന്ന യുവി രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ഇപ്പോള്‍ ഒട്ടുമിക്ക എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കണ്ണിന്റെ കാര്യമോ... ചര്‍മം പോലെ കണ്ണുകള്‍ക്കും സൂര്യന്‍റെ അള്‍ട്രാവൈലറ്റ് രശ്മികള്‍ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. യുവി രശ്മികള്‍ മൂന്ന് തരം അള്‍ട്രാവൈലറ്റ് എ (യുവി എ) അള്‍ട്രാവൈലറ്റ് ബി (യുവി ബി) അള്‍ട്രാവൈലറ്റ് സി (യുവി സി) യുവി എ ഏറ്റവും കൂടുതല്‍ തരംഗദൈർഘ്യമുള്ള രശ്മികളാണ് യുവി എ. ഭൂമിയില്‍ പതിക്കുന്ന 95 ശതമാനം യുവി രശ്മികളും യുവി എ രശ്മികളാണ്. ഈ രശ്മികൾക്ക് യുവി ബി രശ്മികളേക്കാൾ കൂടുതൽ ആഴത്തിൽ ചർമത്തിലേക്കും കണ്ണുകളിലേക്കും തുളച്ചുകയറാൻ കഴിയും. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. യുവി ബി യുവി എ രശ്മികളെക്കാള്‍ തരംഗദൈർഘ്യ കുറവാണ് യുവി ബി രശ്മികള്‍ക്ക്. ഇവ അമിതമായി ഏല്‍ക്കുന്നത് സൂര്യതാപത്തിന് കാരണമാകും. യുവി സി തരംഗദൈര്‍ഘ്യം വളരെ കുറഞ്ഞ യുവി സി രശ്മികളെ ഓസോൺ പാളി ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നില്ല. യുവി രശ്മികള്‍ കണ്ണുകളില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശരീരത്തില്‍ അവശ്യം വേണ്ട വിറ്റാമിന്‍ ഡിയുടെ ഉല്‍പ്പാദനത്തിന് ഏറ്റവും ആവശ്യമായ യുവി എ, യുവി ബി രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് ചര്‍മത്തിനും കണ്ണുകള്‍ക്കും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. യുവി രശ്മികള്‍ കാരണം കണ്ണുകള്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നം തിമിരമാണ്. പതിവായി യുവി രശ്മികള്‍ കണ്ണുകളില്‍ പതിയുന്നത് ക്രമേണ കണ്ണുകളില്‍ തിമിരം രൂപപ്പെടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ യുവി രശ്മികള്‍ കണ്ണുകളുടെ റെറ്റിനയെ നേരിട്ടു ബാധിക്കുന്നതിനാല്‍ ഇത് മാക്യുലര്‍ ഡീജനറേഷനിലേക്ക് നയിക്കുന്നു. ഇത് കാഴ്ചശക്തിയെ ബാധിക്കാം. ദീര്‍ഘനേരം യുവി രശ്മികള്‍ ഏല്‍ക്കുന്നത് കണ്ണുനീര്‍ ഗ്രസ്ഥികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും കണ്ണുകള്‍ വരണ്ടതാക്കാനും കാരണമാകും. കണ്ണുകളില്‍ ഉണ്ടാകുന്ന സൂര്യതാപമാണ് ഫോട്ടോകെരാറ്റിറ്റിസ്. കണ്ണിന് ചുവപ്പ്, വേദന, കാഴ്ച മങ്ങൽ, താൽക്കാലിക കാഴ്ച നഷ്ടം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഇത് കാരണമാകുന്നു. സണ്‍ഗ്ലാസ് വെച്ചാല്‍ പോരേ! സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുമ്പോള്‍ കണ്ണുകളുടെ റെറ്റിന സ്വാഭാവികമായി ചുരുങ്ങും. ഇത് യുവി രശ്മികളെ കണ്ണുനുള്ളിലേക്കു കടത്തിവിടാതെ സഹായിക്കും. ഇത് യുവി രശ്മികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കണ്ണുകളുടെ സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ വെയിലത്തിറങ്ങുമ്പോള്‍ ആളുകള്‍ സണ്‍ഗ്ലാസ് വെയ്ക്കുന്നത് ഈ പ്രക്രിയ തടസപ്പെടുകയും ഗ്ലാസുകളിലൂടെ യുവി എ രശ്മികള്‍ കണ്ണില്‍ ഏല്‍ക്കുകയും ചെയ്യുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ദോഷമാണ്. ദേഷ്യവും സങ്കടവും ഉള്ളില്‍ ഒതുക്കേണ്ട, സമ്മര്‍ദത്തിന് തലയണ തെറാപ്പി യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസ് സണ്‍ഗ്ലാസ് വെയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഗുണനിലവാരുമുള്ള യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസ് തന്നെ വെയ്ക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ അത് കണ്ണുകള്‍ക്ക് വിപരീത ഫലമുണ്ടാക്കും.

സമകാലിക മലയാളം 26 Apr 2025 5:40 pm

ദേഷ്യവും സങ്കടവും ഉള്ളില്‍ ഒതുക്കേണ്ട, സമ്മര്‍ദത്തിന് തലയണ തെറാപ്പി

സ മ്മര്‍ദം താങ്ങാനാകാതെ വരുമ്പോള്‍ ഒന്ന് അലറിക്കരയാന്‍ തോന്നാറില്ലേ? അങ്ങനെ നില്‍ക്കുന്ന നില്‍പ്പില്‍ അലറിക്കരഞ്ഞുവെന്ന് കരുതുക. നിങ്ങളെ അറിയാവുന്നവരും അറിയാത്തവരുമായി ചുറ്റുമുള്ളവരുടെ നോട്ടവും അന്വേഷണവും ഉണ്ടാക്കുന്ന സമ്മര്‍ദം അതിലും വലുതായിരിക്കും. അതുകൊണ്ട് അലറിക്കരയാന്‍ ഏറ്റവും ബെസ്റ്റ് മാര്‍ഗം, മുറിയില്‍ കയറി വാതില്‍ അടച്ച് തലയണയിലേക്ക് മുഖം പൊത്തി പരമാവധി ഊര്‍ജ്ജം എടുത്തു കരയുക എന്നതാണ്. ആരും അറിയില്ല. ദേഷ്യം, നിരാശ, സങ്കടം, ഉത്കണ്ഠ തുടങ്ങിയ വികാരങ്ങള്‍ കൈവിട്ടു പോകുമ്പോഴാണ് തീവ്ര വികാരങ്ങള്‍ ഉണ്ടാകുന്ന്. ഇത് ഉള്ളിലൊതുക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. ചിലര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ ശക്തി ചോര്‍ന്നു പോകുന്നതായി തോന്നാം. പൊട്ടിക്കരയുന്നതും ഉച്ചത്തില്‍ കരയുന്നതുമൊന്നും നാടകീയമായി കരുതേണ്ടതില്ല. ചിലപ്പോഴൊക്കെ ഇത് ഉന്മേഷദായകമായി തോന്നാം. ഇത് പെട്ടെന്ന് ആശ്വാസം നല്‍കുകയും പേശികളുടെ പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു. ഉള്ളിലുള്ള വികാരങ്ങളുടെ തീവ്രത ഉടനടി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. അമിതമായ സമ്മര്‍ദവും നിരാശയുമൊക്കെ തോന്നുമ്പോള്‍ തലയണയില്‍ മുഖം അമര്‍ത്തിക്കരയുന്നത് വളരെ സുരക്ഷിതമായ ഒരു മാര്‍ഗമാണ്. ശാരീരികമായ മാലിന്യങ്ങള്‍ കഴുകിക്കളയുന്നതു പോലെ ഇങ്ങനെ അലറിക്കരയുന്നതിനെ വൈകാരിക ശുചിത്വമായി കരുതുക. ശരീരത്തില്‍ നിന്ന് ഭാരിച്ച വികാരങ്ങളെ പുറത്തു കളയേണ്ടത് വളരെ അത്യാവശ്യമാണ്. സമ്മര്‍ദത്തിന് തലയണ തെറാപ്പി സ്വകാര്യത നൽകുന്നു: മറ്റൊരാളോട് സ്വയം വിശദീകരിക്കാതെ അസംസ്കൃത വികാരങ്ങളെ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. കൂടാതെ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും സഹായിക്കുന്നു. ശാരീരിക പിരിമുറുക്കം ഒഴിവാക്കുന്നു: ഇത്തരത്തില്‍ ഉച്ചത്തില്‍ കരയുന്നത് ഡയഫ്രം, മുഖത്തെ പേശികള്‍, കോര്‍ എന്നിവയെ സജീവമാക്കുന്നു. ഇത് ശാരീരിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. റീസെറ്റ് ബട്ടൺ സ്വഭാവം: ഇതിലൂടെ നെഗറ്റീവ് ചിന്തകളുടെ ഒഴുക്ക് തടയാനാകും. കൂടാതെ നിങ്ങളുടെ തലച്ചോറിന് അമിതമായ വികാരങ്ങളിൽ നിന്ന് പുറത്തുകടന്ന് പുതിയ കാഴ്ചപ്പാടോടെ മടങ്ങാൻ അവസരം നൽകും. ബന്ധങ്ങൾ സംരക്ഷിക്കുന്നു: ഇതിലൂടെ പ്രിയപ്പെട്ടവര്‍ക്ക് നേരെ തീവ്രമായ വികാരം അഴുച്ചുവിടുന്നത് ഒഴിവാക്കാനും ബന്ധങ്ങളെ സംരക്ഷിക്കാനും സഹായിക്കും. കുടവയര്‍ കുറയ്ക്കണോ? ഈ ഒരു അബദ്ധം ഒഴിവാക്കൂ എന്നാൽ ഈ തലയണ തെറാപ്പി തികച്ചും താത്ക്കാലികമാണ്. മൂലകാരണം മനസ്സിലാക്കാൻ ഇത് സഹായിക്കില്ല. കൂടാതെ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ഒരു ദൈനംദിന പരിഹാരമായി ഇതിനെ കാണാനാകില്ല. മാനസികപ്രശ്നങ്ങളുടെ ട്രിഗര്‍ മനസിലാക്കി അവയെ ആരോഗ്യവിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കുകയാണ് ശാശ്വത മാര്‍ഗം.

സമകാലിക മലയാളം 26 Apr 2025 2:10 pm

കുടവയര്‍ കുറയ്ക്കണോ? ഈ ഒരു അബദ്ധം ഒഴിവാക്കൂ

കു ടവയര്‍ ഒന്ന് കുറഞ്ഞു കിട്ടാന്‍ ജിമ്മില്‍ പെടാപ്പാട് പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ മനസിലാക്കേണ്ട ഒരു കാര്യം, നിങ്ങളുടെ അടിവയറില്‍ കൊഴുപ്പു അടിഞ്ഞു കൂടുന്നതാണ് വയറു ചാടാനുള്ള പ്രധാന കാരണം. അത് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അതുകൊണ്ട് തന്നെ കുടവയര്‍ കുറയ്ക്കുന്നതിലും അത്ര തന്നെ സമയം എടുക്കും. ക്ഷമയോടെ നിരന്തരമായ പരിശീലനമാണ് കുടവയര്‍ കുറയ്ക്കുന്നതിന്‍റെ ആദ്യ പടി. കുടവയര്‍ കുറയ്ക്കുന്നതിന് ഏറ്റവും മികച്ച വ്യായാമമായി കണക്കാക്കുന്നത് ക്രഞ്ചസ് ആണ്. അത് വയറിന്റെ പേശികള്‍ക്ക് നല്ലതാണെങ്കിലും കുടവയര്‍ കുറയ്ക്കുന്നതില്‍ അത്ര ഫലപ്രദമായിരിക്കില്ലെന്ന് അമേരിക്കന്‍ ഫിറ്റ്‌നസ് കോച്ച് ആയ റിജി മസീന പറയുന്നു. ജിമ്മിൽ ക്രഞ്ചസുകള്‍ ചെയ്തു കുടവയർ കുറയ്ക്കാൻ ശ്രമിക്കുന്ന നിരവധി ആളുകളെ കണ്ടിട്ടുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന മിക്ക ആളുകളും ചെയ്യുന്ന ഒരു സാധാരണ പിഴവാണിത്. View this post on Instagram A post shared by Reggie Macena | Online Fitness & Fat Loss Coach (@good_for_life_training) ക്രഞ്ചസ് എന്നത് ഒരു കോർ-സ്ട്രെങ്തനിങ് വ്യായാമമാണ്. ഇത് പ്രധാനമായും വയറിലെ പേശികളെ, പ്രത്യേകിച്ച് റെക്ടസ് അബ്ഡോമിനിസിനെ ലക്ഷ്യം വച്ചുള്ളതാണ്. ഇത് നമ്മുടെ പോസ്ചർ മെച്ചപ്പെടുത്തുന്നതോടൊപ്പം നടുവേദന അകറ്റാനും സഹായിക്കും. എന്നാല്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഇത് സഹായിക്കില്ലെന്ന് റിജി മസീന. തടി കുറയ്ക്കാൻ കുറുക്കുവഴിയില്ല; പിന്തുടരാം 7-1 റൂൾ, 90 ദിവസത്തില്‍ കുടവയര്‍ കുറയും കുടവയര്‍ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ കലോറി കുറച്ചു കൊണ്ട് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക വെയ്റ്റ് ട്രെയിനിങ്, കാർഡിയോ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എന്നിവ പിന്തുടരുന്നത് ആരോഗ്യകരമായി കൊഴുപ്പ് നീക്കാന്‍ സഹായിക്കും. ക്ഷമ, കാരണം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സമയം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ വേണ്ടി വരും.

സമകാലിക മലയാളം 26 Apr 2025 11:42 am

ശരീരത്തിന്‍റെ എയർ കണ്ടീഷൻ, വിയര്‍പ്പിനുണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍

വേ നല്‍ക്കാലത്തെ ഏറ്റവും വലിയ പരാതി വിയർക്കുന്നുവെന്നതാണ്. സഹനീയമായ ചൂട് കാരണം അകത്തിരുന്നാലും പുറത്തിരുന്നാലും ശരീരം മുഴുവൻ വിയർത്തു കുളിക്കും. വിയര്‍പ്പ് കാരണമുണ്ടാകുന്ന ദുര്‍ഗന്ധ പ്രശ്‌നം വേറെയും. എന്നാല്‍ ചൂടു കൂടുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയർക്കുക എന്നത്. ഇത് ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. വിയർപ്പിൽ ആൻ്റിമൈക്രോബയൽ സ്വഭാവമുള്ള പെപ്റ്റൈഡുകൾ ഉള്ളതിനാൽ അണുബാധ തടയാനും സഹായിക്കും. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൽ എൻഡോർഫിൻ ഉൽപാദിപ്പിക്കും ഇത് മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. വിയര്‍പ്പിന്‍റെ ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിന്‍റെ താപനില ഉയരുമ്പോള്‍ വിയർപ്പ് ഗ്രന്ഥികളിലൂടെ ഈർപ്പം ചർമ്മത്തിൻ്റെ ഉപരിതലത്തിലേക്ക് വിടുന്നു. ഈ ഈർപ്പം ബാഷ്പീകരിക്കരിക്കുന്നതിലൂടെ ചൂട് കുറയുകയും ശരീരതാലനില ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് വിഷാംശവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതില്‍ വിയര്‍പ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊളസ്ട്രോൾ, ഉപ്പ് തുടങ്ങിയവ വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്നു. എത്ര വാരിവലിച്ചു കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ലേ? പിന്നില്‍ ചില ശാസ്ത്രമുണ്ട് വിയർപ്പ് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ആൻ്റിമൈക്രോബയൽ പെപ്റ്റൈഡുകൾ വിയർപ്പിൽ അടങ്ങിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൻ്റെ സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിൻ ഉൽപാദിപ്പിക്കുന്നു. ഈ 'ഫീൽ-ഗുഡ്' ഹോർമോണുകൾ മാനസികനില മെച്ചപ്പെടുത്തും. കൂടാതെ, ശാരീരിക പ്രവർത്തനത്തിന് ശേഷമുണ്ടാകുന്ന വിയർപ്പ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠയെ ചെറുക്കുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

സമകാലിക മലയാളം 25 Apr 2025 6:40 pm

എത്ര വാരിവലിച്ചു കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ലേ? പിന്നില്‍ ചില ശാസ്ത്രമുണ്ട്

ചി ലര്‍ എത്ര വാരിവലിച്ചു കഴിച്ചാലും വണ്ണം വയ്ക്കാത്തതു ശ്രദ്ധിച്ചിട്ടില്ലേ. ഇങ്ങനെയുള്ള ആളുകളെയാണ് ഒബീസ് റസിസ്റ്റന്‍സ് ഫീനോടൈപ്പ് എന്ന് പറയുന്നത്. ഇവരുടെ ശരീരം സ്വാഭാവികമായ ശരീരഭാരം നിലനിര്‍ത്താനുള്ള കഴിവു പുലര്‍ത്തുന്നു. ഇതിന്റെ ഒരു പ്രധാന കാരണം നോണ്‍- എക്‌സൈസ് ആക്ടിവിറ്റി തെര്‍മോജനിസിസ് (എന്‍ഇഎടി) ആണ്. വ്യായാമം കൂടാതെ നമ്മളുടെ ചില ബോഡി മൂവ്‌മെന്റുകള്‍ മൂലം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അധിക കലോറിയാണ് എന്‍ഇഎടി. വെറുതെ ഇരിക്കുമ്പോള്‍ കാലാട്ടുക, സംസാരിക്കുമ്പോള്‍ കൈകളും ശരീരഭാഗങ്ങളും ഇളക്കുക, നടക്കുമ്പോള്‍ കൈകള്‍ വീശുക ഇവയെല്ലാം മൂലം കലോറി നഷ്ടമാകുന്നു. മയോ ക്ലിനിക്കിലെ ഡോ. ജെയിംസ് ലിവൈന്‍ നടത്തിയ പഠനത്തില്‍ എന്‍ഇഎടി ഉയര്‍ന്ന ആളുകളില്‍ ദിവസവും 700 കിലോ കലോറി വരെ അധികമായി ബേണ്‍ ചെയ്യുന്നവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആളുകള്‍ തടി വെയ്ക്കണമെങ്കില്‍ മെയ്ന്റനെന്‍സ് കലോറിയെക്കാള്‍ അധികം കലോറി കഴിക്കേണ്ടതായി വരുമെന്ന് വിദഗ്ദര്‍ പറയുന്നു. പതിവായി ചിക്കന്‍ കഴിക്കാറുണ്ടോ? ആഴ്ചയിൽ 300 ​ഗ്രാമിൽ കൂടിയാൽ കാൻസർ സാധ്യതയെന്ന് പഠനം ജനികതം, ഹോണ്‍മോണ്‍ എന്നിവയും ഒബീസ് റസിസ്റ്റന്‍സ് ഫീനോടൈപ്പ് ആളുകള്‍ മെലിഞ്ഞിരിക്കാന്‍ പ്രധാന ഘടകമാണ്. ശരീരഭാരം എന്നത് നിങ്ങൾ എന്ത് കഴിക്കുന്നു എന്നല്ല, മറിച്ച് നിങ്ങളുടെ ശരീരം അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്‍റെ കൂടി സൂചനയാണ്.

സമകാലിക മലയാളം 25 Apr 2025 5:56 pm

പതിവായി ചിക്കന്‍ കഴിക്കാറുണ്ടോ? ആഴ്ചയിൽ 300 ​ഗ്രാമിൽ കൂടിയാൽ കാൻസർ സാധ്യതയെന്ന് പഠനം

ചി ക്കന്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ചിക്കന്‍ കഴിക്കുന്നത് പതിവാക്കിയാല്‍ ആരോഗ്യത്തിന് പണി കിട്ടും. ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നത് ദഹനനാളത്തിലോ ദഹനവ്യവസ്ഥയിലോ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. അന്നനാളം, ആമാശയം, വൻകുടൽ, പാൻക്രിയാസ്, കരൾ എന്നിവയുൾപ്പെടെയുള്ള ദഹനവ്യവസ്ഥയിലെ കാൻസറുകൾ വരാനുള്ള സാധ്യതയും അതുമൂലം അകാല മരണത്തിനുമുള്ള സാധ്യത പതിവായി ചിക്കന്‍ കഴിക്കുന്നതിലൂടെ വര്‍ധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കാന്‍സര്‍ സാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാംസമാണ് കോഴിയിറച്ചി. എളുപ്പത്തിൽ ലഭ്യമാകുന്നതും വിലക്കുറവുമാണ് ആഗോളതലത്തില്‍ ചിക്കന്‍റെ ഉപഭോഗം ഇത്രയധികം വര്‍ധിപ്പിക്കുന്നത്. മാത്രമല്ല, ചിക്കൻ ഒരു പ്രോട്ടീൻ സ്രോതസ്സായി മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഹൃദ്രോഗ സാധ്യത കുറയിക്കുന്നതിനും ചിക്കന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു.‍ എന്നാല്‍ ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ ചിക്കന്‍ കഴിക്കുന്ന ആളുകൾക്ക് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ കാൻസർ വരാനുള്ള സാധ്യതയും നേരത്തെയുള്ള മരണവും കൂടുതലാണെന്നാണ് വ്യക്തമാക്കുന്നു. മാത്രമല്ല, ആഴ്ചയിൽ 100 ​​ഗ്രാമോ അതിൽ കുറവോ ചിക്കന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ ചിക്കന്‍ കഴിക്കുന്നവരില്‍ മരണ സാധ്യത 27 ശതമാനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ചൂടു കാരണം മുടി പരുക്കനായോ? വേനൽക്കാലത്ത് ചെയ്യേണ്ട 5 ഹെയർ സ്പാ ചികിത്സകള്‍ അതേസമയം ചിക്കന്‍റെ പരിമിതമായ ഉപഭോഗം ദോഷം ചെയ്യില്ലെന്നും ഗവേഷകര്‍ പറയുന്നു. ഉയർന്ന താപനിലയും നീണ്ട പാചക സമയവും ഒഴിവാക്കിക്കൊണ്ട് പാകം ചെയ്യുന്നത് വളരെ അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം 25 Apr 2025 5:08 pm

ചൂടു കാരണം മുടി പരുക്കനായോ? വേനൽക്കാലത്ത് ചെയ്യേണ്ട 5 ഹെയർ സ്പാ ചികിത്സകള്‍

വേ നൽചൂട് നമ്മുടെ ശരീരത്തെ മാത്രമല്ല, തലമുടിയുടെ ആരോ​ഗ്യത്തെയും ബാധിക്കും. വെയിലും വിയർപ്പും പൊടിയും അഴുക്കുമൊക്കെയായി ചൂടുകാലത്ത് മുടി പരുക്കനും മോശവുമാകാൻ കാരണമാകും. തലമുടിയിൽ ജലാംശം നിലനിർത്താനും തലയോട്ടിയുടെ ആരോ​ഗ്യവും മെച്ചപ്പെടുത്തുന്നതിന് വിവിധതരം സ്പാകൾ പരീക്ഷിക്കാവുന്നതാണ്. വേനൽക്കാലത്ത് മുടിയുടെ ആരോ​ഗ്യം സംരക്ഷിക്കാൻ 5 ഹെയർ സ്പാ ചികിത്സകള്‍. തലമുടി സംരക്ഷിക്കാൻ ആയുർവേദം ആയുർവേദം പ്രകാരം വേനൽക്കാലത്ത് വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ സിംപിളായ ഹെയർ സ്പാ ഉണ്ട്. തേൻ, കറ്റാർവാഴ പോലുള്ള പ്രകൃതിദത്ത ഹ്യൂമെക്ടന്റുകളും ഹൈഡ്രേറ്ററുകളും ഉപയോഗിച്ചാണ് ഹെയർ സ്പാ ചെയ്യുന്നത്. തേനും കറ്റാർവാഴയും യോജിപ്പിച്ചു വരണ്ട മുടിയിലേക്ക് പുരട്ടുക. തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത ശേഷം 30 മുതൽ 40 മിനിറ്റിന് ശേഷം കണ്ടീഷണർ ഉപയോ​ഗിച്ച് കഴുകാം. മുടിയുടെ ഘടനയും ​ഗുണനിലവാരവും മെച്ചപ്പെടുത്താൻ ഈ സിംപിൾ സ്പാ ഉപകാരപ്രദമാണ്. കൂടാതെ ഇത് തലയോട്ടിയിൽ ഈർപ്പം നൽകാനും മുടി കൂടുതൽ മൃദുവാക്കാനും സഹായിക്കും. ബോണ്ടിങ്-ബിൽഡിങ് വേനൽക്കാലത്ത് ചെയ്യാവുന്ന മറ്റൊന്നാണ് ബോണ്ട്-ബിൽഡിങ് ചികിത്സ. പൊടിയും അഴുക്കും മുടി കളർ ചെയ്യുന്നതും മുടിയെ ദുർബലവും അവ പെട്ടെന്ന് പൊട്ടിപ്പോകാനും കാരണമാകുന്നു. ഇത് മുടി വരണ്ടതും പരുക്കനുമാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ ഇലാസ്തികതയും ബലവും ഈർപ്പവും പുനഃസ്ഥാപിക്കുന്നതിന് ബോണ്ട്-ബിൽഡിങ് അല്ലെങ്കിൽ ബോണ്ട്-റിപ്പയറിങ് ചികിത്സ സഹായിക്കും. ഫേഷ്യൽ ഫോർ ഹെയർ മുഖത്ത് ഫേഷ്യൽ ചെയ്യുന്നതിന് കുറിച്ച് കേട്ടിട്ടുണ്ടാകും, എന്നാൽ തലമുടിയിൽ ഫേഷ്യൽ ചെയ്യുന്നതിനെ കുറിച്ച് അറിയാമോ? ഇത് തലയോട്ടി വൃത്തിയാക്കാനും ഹയർ ഫോളിക്കുകളിൽ ശക്തിപ്പെടുത്താനും ഈർപ്പം നിലനിർത്താനും സഹായിക്കും. മുടി ആരോ​ഗ്യത്തോടെ വളരാനും ഈ സ്പാ സഹായിക്കും. ആഴത്തിൽ വൃത്തിയാക്കുന്നതിനും മികച്ച ഉന്മേഷ അനുഭവം നൽകാനും സഹായിക്കും. ഡീപ് കണ്ടീഷനിങ് വേനൽക്കാലത്തെ ഏറ്റവും വലിയ പ്രശ്നം മുടി വരണ്ടതും പരുക്കനുമാകുന്നുയെന്നതാണ്. ഇതിന് ഏറ്റവും മികച്ച ചികിത്സ ഡീപ് കണ്ടീഷനിങ് ആണ്. ഷിയ ബട്ടർ, കെരാറ്റിൻ അല്ലെങ്കിൽ അവോക്കാഡോ ഒയിൽ തുടങ്ങിയവ ഉപയോ​ഗിച്ചുണ്ടാക്കുന്ന ഹെയർ മാസ്ക്കുകൾ ഉപയോ​ഗിക്കാവുന്നതാണ്. ഇത് മുടിയുടെ വരണ്ട ഘടന മാറ്റി മുടി മൃദുവാകാൻ സഹായിക്കും. മുടി ബലമുള്ളതാകാനും അറ്റം പൊട്ടിപോകുന്നത് തടയാനും സഹായിക്കും. ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ സെറാമൈഡുകൾ അടങ്ങിയ മാസ്കുകളും നല്ലതാണ്. ഹോട്ട് ഓയിൽ മസാജ് വേനൽക്കാലത്ത് വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്ന മറ്റൊരു സിംപിൾ സ്പാ ആണ് ഹോട്ട് ഓയിൽ മസാജ്. വെളിച്ചെണ്ണ, അർ​ഗർ ഓയിൽ, ബദാം ഓയിൽ പോലുള്ള എണ്ണ അൽപം ചൂടാക്കിയ ശേഷം തലയോട്ടിയിൽ നല്ലതു പോലെ മസാജ് ചെയ്യുക. ഇത് ഈർപ്പം നിലനിർത്താനും മൃതകോശങ്ങൾ പുറന്തള്ളാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.

സമകാലിക മലയാളം 25 Apr 2025 4:12 pm

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വേ നലവധി തുടങ്ങിയതോടെ കുട്ടികളുള്ള വീടുകളിൽ നല്ല അരങ്ങാണ്. കുസൃതി കുറുമ്പുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണം. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അൽപം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങൾ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളിൽ പെട്ടെന്ന് ഊർജ്ജ നിലകളിൽ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരിൽ ഇത് മാനസികാലസ്ഥയിൽ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷു​ഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികൾക്ക് ഹെൽത്തിയായ ഭക്ഷണം നൽകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങൾ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണൽ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നൽകാം. എനൽജി ഡ്രിങ്കുകൾക്ക് പകരം നാരങ്ങ വെള്ളമോ, കരിക്ക് അല്ലെങ്കിൽ തേങ്ങ വെള്ളമോ കുട്ടികൾക്ക് കൊടുത്ത് ശീലിക്കാം. ഐസ്ക്രീമിന് പകരം യോ​ഗർട്ട്, പേസ്ട്രികൾക്കും ഡോനട്ടുകൾക്കും പകരം ഫ്രൂട്ട് കസ്റ്റാർഡ് പോലുള്ള വീട്ടിൽ ഉണ്ടാക്കുന്ന പുഡ്ഡിംഗുകൾ കുട്ടികൾക്ക് നൽകാം. ഉണക്കമുന്തിരി, ഈത്തപ്പഴം, നട്ട് ബട്ടർ, വാഴപ്പഴം തുടങ്ങിയവ കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇത് കുട്ടികൾക്ക് ജങ്ക് ഫുഡിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. ലേബലുകൾ വായിക്കുക കുട്ടികളുടെ വാശിക്ക് വഴങ്ങി ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിന് പകരം കൃത്യമായി ലേബൽ വായിച്ചു പരിശോധിച്ച ശേഷം മാത്രം ഭക്ഷ്യ ഉൽപ്പന്നങ്ങൾ വാങ്ങുക. പലപ്പോഴും കുട്ടികളെ കബിളിപ്പിക്കുന്നതിന് പാക്കേജുകൾ ആകർഷകമായി കമ്പനികൾ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്താറുണ്ട്. അതിൽ പെട്ടു പോകാതെ നോക്കാം. പരിധി നിശ്ചയിക്കുക മധുരം പൂർണമായും ഒഴിവാക്കുന്നതിന് പകരം ഒരു പരിധി നിശ്ചയിക്കുക എന്നതാണ് പ്രധാനം. കുട്ടികളുടെ പഞ്ചസാര അടങ്ങിയ പ്രിയപ്പെട്ട ഭക്ഷണങ്ങൾ എല്ലാ ദിവസവും നൽകുന്നതിന് പകരം പ്രത്യേകം അവസരങ്ങളിൽ മാത്രമാക്കി ചുരുക്കുക. പേസ്ട്രികൾ, ഡോനട്ടുകൾ പോലുള്ള ഭക്ഷണങ്ങൾ ഇത്തരത്തിൽ നൽകാം. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുട്ടികൾക്ക് നൽകുന്നത് പരിമിതപ്പെടുത്തണം. അനാവശ്യ പഞ്ചസാര ഉപഭോ​ഗം കുറയ്ക്കുന്നതിന് വീട്ടിൽ തന്നെ ഷേയ്ക്ക്, സ്മൂത്തി പോലുള്ളത് തയ്യാറാക്കി കുട്ടികൾക്ക് നൽകാവുന്നതാണ്. കുട്ടികളെ ബോധവൽക്കരിക്കുക അമിതമായി പഞ്ചസാര കഴിക്കുന്നതു കൊണ്ടുള്ള ദോഷവശങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞു മനസിലാക്കുക. ഇത് പഞ്ചസാരയുടെ അമിത ഉപഭോ​ഗം കുറയ്ക്കാൻ വളരെയധികം സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങൾക്ക് പകരം ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

സമകാലിക മലയാളം 25 Apr 2025 12:45 pm

വേനൽക്കാലത്ത് കുരുമുളക് ഉപയോ​ഗം കുറയ്ക്കണം, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

മു ട്ട പൊരിക്കാൻ ആണെങ്കിലും ബീഫ് കറിക്കാണെങ്കിലും കുരുമുളക് വാരി വിതറുകയെന്നത് നമ്മുടെ ഒരു ശീലമാണ്. പല നാടൻ വിഭവങ്ങളുടെയും രുചി കൂട്ടാൻ കുരുമുളക് തന്നെ വേണം. എന്നാൽ വേനൽക്കാലത്ത് ഈ ശീലം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങൾ വേണം വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ. കുരുമുളക് ശരീര താപനില വർധിപ്പിക്കുന്ന ഒന്നാണ്. ഇത് വേനൽക്കാലത്ത് കഴിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കും. കുരുമുളകിന്റെ അമിത ഉപഭോഗം നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട് ഉണ്ടാക്കും. വേനല്‍ക്കാലത്ത് ലിപ്ബാം തിരഞ്ഞെടുക്കുന്നതില്‍ വേണം ശ്രദ്ധ, ഈ മൂന്ന് കാര്യങ്ങള്‍ മറക്കരുത് കൂടാതെ കുരുമുളക് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തിയേക്കാമെന്നും ആരോ​ഗ്യ വി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു, അതിനാൽ ഏതെങ്കിലും മരുന്നു കഴിക്കുന്നവർ കുരുമുളക് കഴിക്കുന്നതിന് മുൻപ് ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നത് നല്ലതാണ്.

സമകാലിക മലയാളം 24 Apr 2025 7:21 pm

വേനല്‍ക്കാലത്ത് ലിപ്ബാം തിരഞ്ഞെടുക്കുന്നതില്‍ വേണം ശ്രദ്ധ, ഈ മൂന്ന് കാര്യങ്ങള്‍ മറക്കരുത്

വേ നൽക്കാലത്ത് ചുണ്ടുകൾക്ക് വേണം എക്സ്ട്ര കെയർ. ചൂടു കൂടുമ്പോൾ ചുണ്ടുകൾ വിണ്ടുകീറും വരളാനുമുള്ള സാധ്യതയുണ്ട്. ചുണ്ടിൽ ഈർപ്പം നിലനിർത്താൻ കഴിയുന്ന ​ഗ്രന്ഥികള്‍ ഇല്ലാത്തതിനാൽ പ്രത്യേക ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. വേനൽക്കാലത്ത് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. ചര്‍മം എന്ന പോലെ ചുണ്ടുകളും മൃദുവായി സ്ക്രബ് ചെയ്യുന്നത് മ‍ൃതകോശങ്ങള്‍ നീക്കാൻ സഹായിക്കും. ഇതിനുശേഷം ലിപ്ബാം പുരട്ടുകയും വേണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾക്ക് നല്ലതാണ്. ചുണ്ടുകൾ പെട്ടന്ന് വരണ്ടുപോകുന്നത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ചുണ്ടു വരളുമ്പോൾ നാവുകൊണ്ട് നനക്കുന്നതും ഒഴിവാക്കണം, കാരണം ഇത് ചുണ്ടുകൾ കൂടുതൽ ഡ്രൈ ആക്കുകയും ചുണ്ടിലെ തൊലി പൊളിയാൻ കാരണമാകുകയും ചെയ്യും. നല്ല ക്രിസ്പിയായി ചക്ക വറുക്കാം, ഒരു സിംപിൾ ട്രിക്ക് ചുണ്ടുകളും മോയ്സ്ച്ചറെെസ് ചെയ്യണം. എസ്പിഎഫ് 15നു മുകളിലുള്ള ലിപ്ബാം വേണം വേനൽക്കാലത്ത് ഉപയോ​ഗിക്കാൻ. രാത്രിയിൽ കിടക്കുന്നതിനു മുൻപും ചുണ്ടിൽ മോയ്സ്ച്ചറൈസർ പുരട്ടണം. ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടുന്നതും ഈർപ്പം നിലനിർത്താൻ സഹായിക്കും.

സമകാലിക മലയാളം 24 Apr 2025 6:57 pm

നല്ല ക്രിസ്പിയായി ചക്ക വറുക്കാം, ഒരു സിംപിൾ ട്രിക്ക്

സീ സൺ ആയാൽ പിന്നെ വീടുകളിലൊക്കെ ചക്കവിഭവങ്ങളാകും. ചക്ക വേവിച്ചത്, ചക്ക അപ്പം, ചക്ക വറുത്തത് അങ്ങനെ നീളും ആ പട്ടിക. ചക്ക വറുത്തതിനോട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്. എന്നാൽ ക്രിസ്പ്പിയായി ചക്ക വറുക്കുക എന്നത് മിക്കവാറും ആളുകൾക്ക് വലിയൊരു ടാസ്ക് ആണ്. നല്ല ക്രിസ്പിയായി ചക്ക വറുത്തെടുക്കാം പച്ച ചക്ക മുറിച്ച് കുരു കളഞ്ഞ് ചുള പറിച്ചു നന്നായി വൃത്തിയാക്കിയെടുക്കുക. ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂർ വയ്ക്കാം. ഈ സമയം കൊണ്ട് ചക്കയിലെ ജലാംശം വാർന്ന് പോകും. മാമ്പഴം കാണുമ്പോള്‍ ചാടി വീഴരുത്, കഴിച്ചാല്‍ തലകറക്കവും ഛര്‍ദ്ദിയും, കാൽസ്യം കാർബൈഡ് ഇട്ടു പഴുപ്പിച്ചവയെ എങ്ങനെ തിരിച്ചറിയാം ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം രണ്ട് മണിക്കൂർ വിശ്രമിക്കാൻ വെച്ച ചക്ക വറുത്തെടുക്കാം. ചക്ക വറുത്തത് നല്ല ക്രിസ്പിയായി വരുന്നതു കാണാം. വായു കടക്കാതെ നല്ല കണ്ടെയ്നറുകളിൽ അടച്ചുവച്ചാൽ ചക്ക ചിപ്സ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.

സമകാലിക മലയാളം 24 Apr 2025 5:58 pm

മാമ്പഴം കാണുമ്പോള്‍ ചാടി വീഴരുത്, കഴിച്ചാല്‍ തലകറക്കവും ഛര്‍ദ്ദിയും, കാൽസ്യം കാർബൈഡ് ഇട്ടു പഴുപ്പിച്ചവയെ എങ്ങനെ തിരിച്ചറിയാം

സീ സണ്‍ ആയതോടെ വിപണിയില്‍ പല രുചിയിലും വലിപ്പത്തിലുമുള്ള മാമ്പഴങ്ങള്‍ കുന്നുകൂടുയാണ്. നല്ല പഴത്ത മാമ്പഴം കാണുമ്പോൾ കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ നല്ലതുപോലെ പഴുത്ത മാമ്പഴങ്ങൾ കടകളിൽ നിന്ന് വാങ്ങുന്നതിന് മുൻപ് ഒന്നു ചിന്തിക്കണം. ഇക്കൂട്ടത്തിൽ പാകമാകാത്ത മാങ്ങ കൃത്രിമമായി പഴുപ്പിച്ചു വിൽക്കുന്ന രീതി വ്യാപകമാണ്. നിരോധിച്ചിട്ടുണ്ടെങ്കിലും കാൽസ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോ​ഗിച്ചു പഴുപ്പിച്ച മാമ്പഴങ്ങൾ വിപണിയിലുണ്ട്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഇവ കഴിച്ചാൽ തലവേദന, തലകറക്കം, ശർദ്ദിൽ, നാഡീതളർച്ച എന്നിവയുണ്ടാകാം. എന്തുകൊണ്ട് കാൽസ്യം കാർബൈഡ് കാൽസ്യം കാർബൈഡ് അസറ്റിലീൻ എന്ന വാതകം പുറത്തുവിടുന്നു. ഇതിൽ ആർസെനിക്, ഫോസ്ഫറസ് എന്നിവയുടെ അംശം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ ആരോ​ഗ്യത്തിന് ഹാനികരമാണ്. ഇത് തലകറക്കം, ഛർദ്ദി, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ചർമത്തിൽ അൾസർ തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇന്ത്യയിൽ കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ കൃത്രിമമായി പഴപ്പിച്ച മാമ്പഴത്തിൽ ഈ ​ഗുണങ്ങൾ ഉണ്ടാകില്ല. കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ചു പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം ഒരു ലാബ് പരിശോധനയിലൂടെ മാത്രമേ 100 ശതമാനം ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാനാകൂ. എങ്കിലും കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ചു പഴുപ്പിച്ച മാങ്ങ സാധാരണക്കാര്‍ക്ക് തിരിച്ചറിയാൻ മൂന്ന മാർ​ഗ്​ഗങ്ങളുണ്ട്. തൊലി ശ്രദ്ധിക്കുക : സ്വഭാവികമായി പഴുത്ത മാങ്ങയുടെ തൊലിയുടെ എല്ലാഭാ​ഗവും ഒരുപോലെ കാണപ്പെടും. തൊലിയിൽ നിറവ്യത്യാസം ഉണ്ടായാൽ അത് കൃത്രിമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. കൂടാതെ തൊലിയിൽ കറുത്ത കുത്തുകൾ വീണിട്ടുണ്ടെങ്കിൽ അത്തരം മാമ്പഴം വാങ്ങരുത്. പച്ച മുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട്; 'ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവും' പ്രഷർ ടെസ്റ്റ് നടത്തുക: മാമ്പഴം പുറമെ പിടിച്ച ഉടൻ മൃദുവായി തോന്നുന്നത് അത് കൃത്രിമായി പഴുപ്പിച്ചതു കൊണ്ടാകാം. മാമ്പഴത്തിന് സ്വാഭാവികമായി അൽപ്പം കട്ടിയുണ്ടാകും. വെള്ളത്തിലിട്ട് പരിശോധന: ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാങ്ങ അതിൽ മുക്കുക. മാമ്പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അവ കൃത്രിമമായി പഴപ്പിച്ചതാകാം. കാരണം, കാൽസ്യം കാർബൈഡിന്റെ ഉപയോഗം മാങ്ങയിലെ പൾപ്പിന്റെ അളവ് കുറയ്ക്കുകയും അതിനെ ഭാരം കുറഞ്ഞതാക്കുകയും ചെയ്യുന്നു, അതിനാൽ അത് പൊങ്ങിക്കിടക്കുകയും മുങ്ങാതിരിക്കുകയും ചെയ്യും.

സമകാലിക മലയാളം 24 Apr 2025 5:38 pm

ഫോണ്‍ എടുത്തത് എന്തിനാണെന്ന് പോലും മറന്ന് സ്ക്രോളിങ്, നിങ്ങള്‍ ഒരു സ്ക്രീന്‍ അഡിക്റ്റ് ആണോയെന്ന് എങ്ങനെ തിരിച്ചറിയാം

ഭ ക്ഷണം ഇല്ലെങ്കിലും മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരു ദിവസം കടന്നു പോകാനാത്ത മനുഷ്യരുണ്ട്. ബന്ധങ്ങളും തൊഴിലും വിനോദവുമെല്ലാം ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ ഒതുങ്ങിയിരിക്കുന്നു. മൊബൈല്‍ ഫോണുകളോടുള്ള അതിരുകടന്ന അടുപ്പം പലരിലും ആസക്തിയായി മാറിയിരിക്കുന്നു. സ്ക്രീന്‍ ആസക്തിയോട് ചേര്‍ത്ത് പറയാവുന്ന ഒന്നാണ് ഡൂംസ്‌ക്രോളിങ്. ഫോണ്‍ അണ്‍ലോക്ക് ആക്കുന്ന നിമിഷം സോഷ്യല്‍മീഡിയ പേജുകളിലേക്ക് ക്ലിക്ക് ചെയ്യുകയും യാന്ത്രികമായി സ്‌ക്രോളിങ് ആരംഭിക്കുകയും ചെയ്യുന്നു. ദിവസം മുഴുവൻ ഫോൺ സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഡൂംസ്‌ക്രോളിങ്. വിരസത തോന്നിയാല്‍ അപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് സ്‌ക്രോളിങ് തുടങ്ങും. അതിപ്പോള്‍ വരി നില്‍ക്കുന്നതിനിടെയാണെങ്കിലും മറ്റാരോടെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണെങ്കിലും. ചില സന്ദര്‍ഭങ്ങളില്‍ മറ്റെന്തെങ്കിലും നോക്കാന്‍ ഫോണ്‍ എടുത്ത ശേഷം ഉദ്ദേശിച്ച കാര്യം പോലും മറന്ന് സ്ക്രോള്‍ ചെയ്യുന്നവരുണ്ട്. ഇതൊരു സ്വാഭാവിക പ്രക്രിയയായി മാറിയിരിക്കുകയാണ് പലരിലും. സ്ക്രീന്‍ ആസക്തി ശാരീരിക-മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് അറിയാതെയല്ല, എന്നാലും ആരും ഇത് ഗൗരവമായി എടുക്കാറില്ല. അമിതമായി സ്ക്രീന്‍ ഉപയോഗിക്കുന്നതിന്‍റെ ഏറ്റവും വലിയ പ്രത്യാഘാതമാണ് ഷോര്‍ട്ട് അറ്റന്‍ഷന്‍ സ്പാന്‍. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തന രീതിയെ തന്നെ തകിടം മറിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഷോര്‍ട്ട് അറ്റന്‍ഷന്‍ സ്പാന്‍ ഡിജിറ്റൽ മീഡിയയിലേക്കുള്ള അമിതമായ സമ്പർക്കം തലച്ചോറിനെ നിരന്തരമായ പുതുമ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഏകാഗ്രത കുറയുക, സ്ഥിരതയില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് എന്നിവ നേരിടുന്നു. ഈ റീവയറിങ് നമ്മുടെ ശീലങ്ങളെ മാറ്റുക മാത്രമല്ല, ആഴത്തിലുള്ള ന്യൂറോളജിക്കൽ പ്രക്രിയകളിലേക്ക് നയിക്കുകയും ചെയ്യുന്നു. വൈജ്ഞാനിക ദുർബലതകളെ ചൂഷണം ചെയ്യുന്ന തരത്തിലാണ് സ്‌ക്രീനുകളും ആപ്പുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങള്‍ സ്ക്രീന്‍ അഡിക്റ്റ് ആണോ, എങ്ങനെ തിരിച്ചറിയാം ശക്തമായ നിർബന്ധബുദ്ധിയും പെരുമാറ്റം നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടും പിൻവലിക്കൽ ലക്ഷണങ്ങൾ, ഉത്കണ്ഠ, അസ്വസ്ഥത, അല്ലെങ്കിൽ നിർത്താൻ ശ്രമിക്കുമ്പോൾ ശാരീരിക അസ്വസ്ഥത എന്നിവ. ഒരിക്കൽ നിങ്ങൾക്ക് സന്തോഷം നൽകിയിരുന്ന മറ്റ് പ്രവർത്തനങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുന്നു. എങ്ങനെ മാറ്റിയെടുക്കാം സമയം അനുവദിക്കുക: സ്‌ക്രീൻ ആസക്തിയിൽ നിന്ന് മുക്തി നേടുന്നത് അത്ര എളുപ്പമുള്ള പ്രക്രിയയല്ലെന്ന് ആദ്യം തന്നെ അംഗീകരിക്കുക. അതിനാല്‍ നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ സമയം അനുവദിക്കുക. പെരുമാറ്റ രീതികളില്‍ വ്യത്യാസം, അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകാം. അതിരുകൾ നിശ്ചയിക്കുക: സ്‌ക്രീനുകൾ പൂർണ്ണമായും ഒഴിവാക്കുക എന്നല്ല, പരിധി കല്‍പ്പിക്കുകയാണ് പ്രധാനം. ഉദാഹരണത്തിന് ഉണർന്നതിനുശേഷം ആദ്യ മണിക്കൂർ അല്ലെങ്കിൽ ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് സ്‌ക്രീൻ ഉപയോഗിക്കരുത്. സാമൂഹിക സാഹചര്യങ്ങളിൽ സ്‌ക്രീനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത്തരം അതിരുകൾ മറ്റ് പ്രവർത്തനങ്ങൾക്ക് ഇടം സൃഷ്ടിക്കാനും നിങ്ങളുടെ സ്‌ക്രീൻ ഉപയോഗത്തെക്കുറിച്ച് കൂടുതൽ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കാനും സഹായിക്കുന്നു. കൈകള്‍ വിറയ്ക്കാൻ തുടങ്ങും, നെഞ്ചിടിപ്പ്; വിമാനയാത്രയോടു ഭയം, ഇൻ-ഫ്ലൈറ്റ് ആങ്സൈറ്റി എങ്ങനെ കുറയ്ക്കാം സ്‌ക്രീൻ ഉപയോഗത്തിന് പിന്നിലെ യഥാർത്ഥ കാരണം തിരിച്ചറിയുക: എന്തിനാണ് ഫോണ്‍ എടുക്കുന്നതെന്ന് സ്വയം ചോദിക്കുക. വിരസത, സമ്മർദ്ദം, അല്ലെങ്കിൽ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍ എന്നിവ കൊണ്ടാണോ അത്? നിങ്ങളുടെ സ്‌ക്രീൻ ഉപയോഗത്തിന് പിന്നിലെ ആഴത്തിലുള്ള വൈകാരിക പ്രേരകങ്ങൾ തിരിച്ചറിയുന്നത്, നിങ്ങൾ പിന്തുടരുന്നത് സ്‌ക്രീൻ മാത്രമല്ല, മറിച്ച് അത് പ്രതിനിധീകരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു.

സമകാലിക മലയാളം 24 Apr 2025 4:42 pm

കൈകള്‍ വിറയ്ക്കാൻ തുടങ്ങും, നെഞ്ചിടിപ്പ്; വിമാനയാത്രയോടു ഭയം, ഇൻ-ഫ്ലൈറ്റ് ആങ്സൈറ്റി എങ്ങനെ കുറയ്ക്കാം

വി മാനത്താവളത്തിൽ എത്തുമ്പോഴേ കൈകൾ വിറയ്ക്കാൻ തുടങ്ങും. ഫ്ലൈറ്റിലേക്ക് കയറാനുള്ള ഓരോ ഘട്ടങ്ങൾ കഴിയുംന്തോറും നെഞ്ചിടിപ്പ് കൂടിക്കൂടി വരും. നാഡികൾ വലിഞ്ഞുമുറുകുന്ന പോലെയൊരു തോന്നൽ. എയറോഫോബിയ അഥവാ ഇന്‍-ഫ്ലൈറ്റ് ആങ്സൈറ്റി എന്നാണ് ഇത്തരത്തിൽ പറക്കാനുള്ള ഭയത്തെ വിളിക്കുന്നത്. ലോകത്ത് എയറോഫോബിയ കാരണം വിമാനത്തില്‍ കയറാന്‍ ഭയപ്പെടുന്ന നിരവധി ആളുകളുണ്ട്. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിങ് ചെയ്യുമ്പോഴും അല്ലെങ്കിൽ വിമാനത്തിനുള്ളിൽ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴുമാണ് തീവ്രമായ ഉത്കണ്ഠ തോന്നുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. കുട്ടിക്കാലത്ത് വിമാനയാത്രയിൽ വിമുഖത കാണിച്ചിരുന്നില്ലെങ്കിലും പ്രായമാകുമ്പോഴാണ് എയറോഫോബിയ പലരെയും കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുകയെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. വിമാന ദുരന്തങ്ങളെ കുറിച്ച് കേള്‍ക്കുകയോ അറിയുകയോ ചെയ്ത ശേഷം വിമാന യാത്ര ഭയപ്പെടുന്ന നിരവധി ആളുകളുണ്ട്. പല കേസുകളിലും, ആളുകൾ അവരുടെ 20-കളിലോ 30-കളിലോ വിവാഹിതരാകുകയോ മാതാപിതാക്കളാകുകയോ പോലുള്ള വലിയ ജീവിത മാറ്റങ്ങളും പുതിയ ഉത്തരവാദിത്തങ്ങളും അനുഭവിക്കുമ്പോഴാണ് എയറോഫോബിയ തല പൊക്കുകയെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എയറോഫോബിയ സങ്കീർണ്ണമായ ഒരു അവസ്ഥയാണ്. പലർക്കും അപകടത്തെക്കുറിച്ചുള്ള ഭയമായിരിക്കണമെന്നില്ല, മറിച്ച് വിമാനത്തിൽ അടച്ചിട്ട ക്യാബിനിൽ കഴിയുമ്പോഴുള്ള ക്ലസ്ട്രോഫോബിക് ആണ് പ്രശ്നമാകുന്നതെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു. ശ്വസിക്കാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന തോന്നൽ ഇത് ഉണ്ടാക്കും. ഇൻ ഫ്ലൈറ്റ്- ആങ്സൈറ്റി കുറയ്ക്കാൻ സഹായിക്കുന്ന ചില ടെക്നിക്ക് ആഴത്തിലുള്ള ശ്വസനം : ദീർഘമായി ശ്വാസം വിടുന്നത് ശരീരത്തിന് വിശ്രമം നൽകാൻ സഹായിക്കുന്നു. ഇത് ഉത്കണ്ഠ ലഘൂകരിക്കാൻ സഹായിക്കും. നോയ്സ് കാൻസലേഷൻ വയർലെസ് ഇയർബഡുകൾ : ഇത് പശ്ചാത്തല ശബ്ദങ്ങളെ ഇല്ലാതാക്കുന്നു, സെൻസറി ഓവർലോഡ് കുറയ്ക്കുന്നതിലൂടെ വിമാനയാത്രയിലെ ഉത്കണ്ഠ ലഘൂകരിക്കാനും നാഡീവ്യവസ്ഥയെ വിശ്രമിക്കാനും നിയന്ത്രിക്കാനും എളുപ്പമാക്കും. പച്ച മുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട്; 'ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവും' സംഗീതം : ശാന്തമാക്കുന്ന സംഗീതം, മൈൻഡ്ഫുൾനെസ് ആപ്പുകൾ പോലുള്ളവ നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ സഹായിക്കും. മറ്റ് ശബ്‌ദം തടഞ്ഞുകൊണ്ട് നോയ്‌സ് നോയ്സ് കാൻസലേഷൻ വയർലെസ് ഇയർബഡുകൾ ഈ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. വിശ്രമം, ഉറക്കം : നോയ്സ് കാൻസലേഷൻ വയർലെസ് ഇയർബഡുകൾ ശബ്ദത്തെ തടസപ്പെടുത്തുമെങ്കിലും യാത്രക്കിടെ ഉണ്ടാകാവുന്ന കുലുക്കം കുറയ്ക്കാൻ കഴിയില്ല. ഫ്ലൈറ്റിൽ കയറിയ ശേഷം ചെറുതായി ഉറങ്ങുന്നത് ഇത് തോന്നാതിരിക്കാൻ സഹായിക്കും. കൂടാതെ തലച്ചോറിനും ഇത് വിശ്രമം നൽകും. കൂടുതൽ തീവ്രമായ കേസുകളിൽ എക്സ്പോഷർ തെറാപ്പിയിലൂടെ സഹായിക്കാനാകും.

സമകാലിക മലയാളം 24 Apr 2025 1:15 pm

പച്ച മുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട്; 'ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവും'

ചെന്നൈ: തമിഴ്നാട്ടിൽ പച്ച മുട്ട ചേർത്ത മയോണൈസിന്റെ ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഒരു വർഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സസ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു , നാരങ്ങാനീര്, വിനാ​ഗിരി എന്നിവയാണ് മയോണൈസ് ഉണ്ടാക്കാനായി ഉപയോ​ഗിക്കുന്നത്. ഇതിൽ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയ സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ച കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ സാൽമൊണല്ല ബാക്ടീരിയകളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നിരവധിയിടങ്ങളിൽ മയോണൈസ് തയ്യാറാക്കാൻ പച്ച മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ ​​സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഒരുപാട് സമയം തുറന്നുവച്ചതിന് ശേഷം മയോണൈസ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. വായുവിൽ തുറന്ന് ഇരിക്കുന്തോറും ബാക്ടീരിയ പെരുകുന്നു. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകും. ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. രക്തസമ്മർദ്ദം വർധിക്കാനും ഇത് ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്നതിലേക്കും നയിക്കുന്നു. ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ 2023ൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് കേരളത്തിൽ നിരോധിച്ചിരുന്നു. 2022ൽ കാസർ​കോട് ഭക്ഷ്യവിഷബാധയെ തുടർന്ന് 16-കാരി മരിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് മയോണൈസിനെതിരെ നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഒരേ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് 58 പേർക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്.

സമകാലിക മലയാളം 24 Apr 2025 11:52 am

'തോന്നുമ്പോള്‍ കഴിക്കും, തോന്നിയതൊക്കെ കഴിക്കും'; ഇതത്ര നല്ലതല്ല കെട്ടോ, വിദഗ്ധര്‍ പറയുന്നു

'എ ന്തു ചെയ്തിട്ടും ഉറക്കം വരുന്നേയില്ല, വയറാണെങ്കില്‍ ആകെ പ്രശ്‌നവും' അങ്ങനെയാണ് ആ മുപ്പത്തിയഞ്ചുകാരന്‍ തന്റെ മുന്നില്‍ എത്തിയതെന്ന് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യന്‍ ഡോ. മഞ്ജു ജോര്‍ജ് പറയുന്നു. നോക്കിയപ്പോള്‍ കരളിലെ കൊഴുപ്പ് കൂടുതലാണ്, കൊളസ്‌ട്രോളും. പ്രമേഹത്തിന്റെ വക്കിലാണ് കക്ഷി. ശീലങ്ങള്‍ ഉണ്ടാക്കിയ ഗ്യാസ്ട്രിക് കുഴപ്പങ്ങളായിരുന്നു ആളുടെ ആരോഗ്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനം. പ്രഭാതഭക്ഷണം അങ്ങനെ പതിവായി കഴിക്കാറില്ല, അത്താഴമാണെങ്കില്‍ രാത്രി വൈകിയും. പലപ്പോഴും അര്‍ധരാത്രിയില്‍ ചെറുതായി എന്തെങ്കിലും കഴിക്കും. ഇതൊക്കെയായിരുന്നു ആ യുവാവിന്റെ ശീലങ്ങള്‍. കഴിക്കുന്നതോ അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍! എക്‌സൈര്‍സൈസോ മറ്റ് ശാരീരിക അധ്വാനമോ ഇല്ലെന്നു തന്നെ പറയാം. ഇതൊക്കെയായപ്പോള്‍ ആളുടെ തടി കൂടി, ഒപ്പം രോഗങ്ങളും എത്തി. ജീവിതശൈലിയൊന്നു പൊളിച്ചെഴുതുകയും ഒപ്പം ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതോടെ നാലു മാസം കൊണ്ട് കാര്യങ്ങള്‍ മാറിയെന്ന് ഡോക്ടര്‍ പറയുന്നു. ഫാറ്റി ലിവര്‍, അസിഡിറ്റി എന്നിവ മരുന്നുകളുടെ സഹായത്തോടെ ചികിത്സിച്ചു. കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറഞ്ഞ, ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാനായിരുന്നു നിര്‍ദേശം. കൂടുതല്‍ വെള്ളം കുടിക്കാനും പഞ്ചസാര കുറയ്ക്കാനും രാത്രി 8 മണിക്ക് മുമ്പ് അത്താഴം കഴിക്കാനും നിര്‍ബന്ധമായും പറഞ്ഞു. ഒരു മാസം കൊണ്ടു കുറഞ്ഞത് മൂന്നു കിലോ. രണ്ട് മാസത്തിനുശേഷം ഇത് 7-8 കിലോയിലെത്തി. ഭക്ഷണക്രമത്തിലെ മാറ്റങ്ങളോടെ തന്നെ രോഗിക്ക് സുഖം തോന്നിത്തുടങ്ങി. ഡോ. മഞ്ജുവിന്റെ അഭിപ്രായത്തില്‍, മോശം ഭക്ഷണക്രമം, അമിതവണ്ണം, അമിത പോഷകാഹാരം എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യസ്ഥിതി മാറ്റാന്‍ ഭക്ഷണക്രമം പാലിക്കേണ്ടത് അത്യാവശ്യമാണ്. പോഷകാഹാര പ്രശ്നങ്ങള്‍ 'പോഷകാഹാരക്കുറവ്' എന്ന പദം ഇപ്പോള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. കാരണം ഇത് പോഷകാഹാരക്കുറവിനെയും അമിത പോഷകാഹാരത്തെയും സൂചിപ്പിക്കുന്നു. മുമ്പ്, ഭാരക്കുറവിന്റെ പ്രശ്‌നമാണ് കൂടുതലായി കണ്ടിരുന്നത്. ഇപ്പോള്‍ ഭക്ഷണത്തിന്റെ ലഭ്യതയും മാറുന്ന സംസ്‌കാരവും ഓണ്‍ലൈന്‍ ഡെലിവറി സംവിധാനവും വ്യായാമത്തിന്റെ കുറവും ജീവിതശൈലിയും കാരണം അമിത പോഷകാഹാരം മൂലമുണ്ടാകുന്ന അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്,' ഡോക്ടര്‍ മഞ്ജു പറയുന്നു. 2018 മാര്‍ച്ചില്‍ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇന്ത്യയില്‍ ഒമ്പത് സ്‌കൂള്‍ കുട്ടികളില്‍ ഒരാള്‍ക്ക് അമിത പോഷകാഹാരപ്രശ്‌നങ്ങള്‍ അനുഭവപ്പടുന്നുണ്ട്. ലോകാരോഗ്യ സംഘടനയും പോഷകാഹാരക്കുറവിനെ നിര്‍വചിക്കുന്നത് പോഷക ഉപഭോഗത്തിലെ കുറവുകള്‍ അല്ലെങ്കില്‍ അമിതത്വം, അവശ്യ പോഷകങ്ങളുടെ അസന്തുലിതാവസ്ഥ അല്ലെങ്കില്‍ പോഷക ഉപയോഗത്തിലെ തകരാറുകള്‍ എന്നിങ്ങനെയാണ്. അമിത പോഷകാഹാര അളവ്, പ്രത്യേകിച്ച് അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശിശുരോഗവിദഗ്ദ്ധയായ ഡോ. സജന ടി എം പറയുന്നു. 'ഈ പ്രവണത ടൈപ്പ് 2 പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പോഷകക്കുറവുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം, ടെലിവിഷന്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവ അവരുടെ ഭക്ഷണ മുന്‍ഗണനകളെ സ്വാധീനിക്കുകയും അമിതവണ്ണത്തിന് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു,' ഡോക്ടര്‍ സജന പറയുന്നു. കൊച്ചി അമൃത ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ വിഭാഗം മേധാവി ഡോ. നിവേദിത പി പറയുന്നത്, ഇന്‍സുലിന്‍ പ്രതിരോധമാണ് ആദ്യ സൂചന എന്നാണ്. ശരീരം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണായ ഇന്‍സുലിനോട് കൂടുതല്‍ പ്രതിരോധശേഷി നേടുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ. 'പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളിലൂടെ അമിതമായ കലോറി ഉപഭോഗം മൂലമാണ് ഇന്‍സുലിന്‍ പ്രതിരോധം കൂടുതലും ഉണ്ടാകുന്നത്. 'അമിത പോഷകാഹാരം, ഫാറ്റി ലിവര്‍, പിസിഒഎസ്, ടൈപ്പ് 2 പ്രമേഹം, മറ്റ് അവസ്ഥകള്‍ എന്നിവയ്ക്കും ഇതു കാരണമാകും. അടുത്തിടെ, ചെറുപ്രായത്തില്‍ തന്നെ ടൈപ്പ് 2 പ്രമേഹം കണ്ടെത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്,'- അവര്‍ പറയുന്നു. 'നമ്മുടെ ജനസംഖ്യയില്‍ കുട്ടിക്കാലത്തെ അമിതവണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ടൈപ്പ് 2 പ്രമേഹം, രക്താതിമര്‍ദ്ദം, ചെറുപ്പത്തില്‍ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ വര്‍ദ്ധനവിന് വഴിയൊരുക്കുന്നു,' കുട്ടിക്കാലത്തെ അമിതവണ്ണം പരിഹരിക്കുന്നതിന് സമീകൃതവും പോഷകസമൃദ്ധവും പ്രായത്തിനനുസരിച്ചുള്ളതുമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണുള്ളതെന്ന് ഡോ. നിവേദിത പറഞ്ഞു. ഹിഡന്‍ ഹംഗര്‍ പോഷകാഹാരക്കുറവിന്റെ മറ്റൊരു രൂപം ഹിഡന്‍ ഹംഗര്‍ (മൈക്രോ ന്യൂട്രിയന്റ് കുറവ്) ആണ്. ഇത് അയണ്‍, വിറ്റാമിന്‍ ഡി, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കുറവുള്ള ആളുകള്‍ അനുഭവിക്കുന്നു. 'മിക്ക കേസുകളിലും, വ്യക്തിക്ക് ഇത് മനസ്സിലാകണമെന്നില്ല. ഭക്ഷണത്തില്‍ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഒരാള്‍ക്ക് വിശപ്പ് അനുഭവപ്പെടുമ്പോള്‍, അത് ഹിഡന്‍ ഹംഗര്‍ന്റെ സൂചനയായിരിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍, അവര്‍ ഒരു ഡോക്ടറെ സമീപിക്കണം. ഹിഡന്‍ ഹംഗര്‍ തൃപ്തിപ്പെടുത്താന്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും,' ഡോ. മഞ്ജു കൂട്ടിച്ചേര്‍ത്തു. കാരണങ്ങള്‍ പ്രോസസ് ചെയ്ത ലഘുഭക്ഷണങ്ങള്‍, അള്‍ട്രാപ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുള്‍പ്പെടെയുള്ള HFSS (കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള) ഭക്ഷണങ്ങളുടെ വ്യാപകമായ ലഭ്യതയും ഉപഭോഗവുമാണ് പ്രധാന കാരണങ്ങള്‍. കുട്ടികളില്‍ അനാരോഗ്യകരമായ ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും അസന്തുലിതാവസ്ഥയ്ക്കും അവ കാരണമാകുന്നു. 'ഈ ഭക്ഷണങ്ങള്‍ പലപ്പോഴും പോഷകങ്ങള്‍ കുറവുള്ളതാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡ്‌ലേക്കും ലഘുഭക്ഷണങ്ങളിലേക്കുമുള്ള പ്രലോഭനത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.' ഡോ. നിവേദിത പറയുന്നു. മുലയൂട്ടല്‍ കുറയ്ക്കല്‍, പ്രൊസസ്സ് ചെയ്ത ആഹാരസാധനങ്ങള്‍ കൂടുതലായി ആശ്രയിക്കല്‍ തുടങ്ങിയ കുടുംബത്തിലെ മാറ്റങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് ഡോ. സജന കൂട്ടിച്ചേര്‍ത്തു. മറ്റേണല്‍ ഡിപ്രഷന്‍ പോലുള്ള വൈകാരിക സമ്മര്‍ദ്ദങ്ങള്‍ കുട്ടികളുടെ ഭക്ഷണ സ്വഭാവങ്ങളെയും പ്രവര്‍ത്തന നിലവാരത്തെയും ബാധിച്ചേക്കാം, ഇത് അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം,' ഡോ. സജന ചൂണ്ടിക്കാട്ടി. NOVA ഫുഡ് ക്ലാസ്സിഫൈകേഷന്‍ അനുസരിച്ച്, വ്യാവസായിക ഫോര്‍മുലേഷനുകളുള്ള അള്‍ട്രാപ്രോസസ്ഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പ്, മധുരം, രുചികരമായ അല്ലെങ്കില്‍ ഉപ്പിട്ട പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, മുന്‍കൂട്ടി തയ്യാറാക്കിയ (പാക്കേജ് ചെയ്ത) മാംസം, മത്സ്യം, പച്ചക്കറികള്‍, ബിസ്‌കറ്റുകള്‍ (കുക്കികള്‍), മുന്‍കൂട്ടി തയ്യാറാക്കിയ പിസ്സ, പാസ്ത വിഭവങ്ങള്‍, ഐസ്‌ക്രീമുകള്‍, ഫ്രോസണ്‍ ഡെസേര്‍ട്ടുകള്‍, ഫ്‌ലേവര്‍ഡ് തൈര്, എനര്‍ജി, സ്‌പോര്‍ട്‌സ് പാനീയങ്ങള്‍, മറ്റ് സമാനമായ ഭക്ഷണ ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം, നല്ല ഉറക്കവും പ്രധാനമാണെന്ന് ഡോ. സജന പറയുന്നു. 'ശരിയായ ഉറക്കം രോഗപ്രതിരോധ ശേഷി, ശ്രദ്ധാ ദൈര്‍ഘ്യം എന്നിവയ്‌ക്കൊപ്പം മൊത്തത്തിലുള്ള വളര്‍ച്ചയും വികാസവും വര്‍ധിപ്പിക്കുന്നു. ഉറക്കക്കുറവ് അമിതവണ്ണം, മോശം അക്കാദമിക് പ്രകടനം, മാനസികാവസ്ഥയിലെ തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌ക്രീന്‍ സമയം കുറയ്ക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഇടപെടല്‍, മികച്ച ഉറക്കം എന്നിവ പ്രോത്സാഹിപ്പിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ ചായയും കാപ്പിയും കുടിക്കാൻ പ്രത്യേക സമയം, ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

സമകാലിക മലയാളം 23 Apr 2025 4:57 pm

രാവിലെ ചായയും കാപ്പിയും കുടിക്കാൻ പ്രത്യേക സമയം, ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

പോ ഷകാഹാര വിദഗ്ധയായ അഡെല്ലെ ഡേവിസ് ഒരിക്കൽ പറഞ്ഞു, രാജാവിനെ പോലെ പ്രാതലും രാജകുമാരനെ പോലെ ഉച്ചഭക്ഷണവും ദരിദ്രനെ പോലെ അത്താഴവും കഴിക്കണം. അത് പിൻകാലത്ത് ഒരു പഴഞ്ചൊല്ലായി മാറി. ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി പ്രഭാതഭക്ഷണത്തെ വിശേഷിപ്പിക്കാറുണ്ട്. അതിന് മതിയായ കാരണങ്ങൾ ഉണ്ടുതാനും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഊർജ്ജം കുറയ്ക്കുക മാത്രമല്ല, നമ്മുടെ ശാരീരിക-മാനസിക ആരോ​ഗ്യത്തിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. രാവിലെ കഴിക്കുന്ന ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിലും, വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിലും, ദിവസം മുഴുവൻ നമ്മുടെ ഊർജ്ജ നിലകൾക്കും മാനസികാവസ്ഥയും നിലനിർത്തുന്നതിനും നിർണായക പങ്ക് വഹിക്കുന്നു. മനസിനും ശരീരത്തിനും ഇന്ധനം സമീകൃത പ്രഭാതഭക്ഷണം നമ്മുടെ ശരീരത്തെയും മനസിനെയും ഉണർത്തുന്നതിൽ നിർണായകമാണ്. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകൾക്ക് മികച്ച മാനസിക ജാഗ്രതയും ശ്രദ്ധയും ഉണ്ടെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ, പ്രഭാതഭക്ഷണം അവരിൽ മികച്ച അക്കാദമിക് പ്രകടനവുമായും ഓർമശക്തി, ഏകാ​ഗ്രത എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മധുരം, കാർബോഹൈഡ്രേറ്റുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ പെട്ടെന്നുള്ള ഊർജ്ജ വർധനവിന് കാരണമാകുകയും തുടർന്ന് പെട്ടെന്ന് ഊർജ്ജം താഴാനും കാരണമാകും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും മാനസികാവസ്ഥയിൽ മാറ്റമുണ്ടാകാനും ക്ഷീണം തോന്നാനും കാരണമാകും. എന്നാൽ സങ്കീർണമായ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണം മാനസികവും ശാരീരികവുമായ പ്രകടനത്തെ സഹായിക്കുന്നതിന് സുസ്ഥിരമായ ഊർജ്ജം നൽകുന്നു. രാവിലെ കാപ്പി കുടിക്കുമ്പോൾ മിക്കയാളുകളും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കാപ്പി, ചായ എന്നിവയിലാണ് ദിവസം ആരംഭിക്കുക. എന്നാൽ ഇത് അത്ര നല്ല തിരിഞ്ഞെടുപ്പല്ല. രാവിലെ 8 മണിക്കും 9 മണിക്കും ഇടയിൽ, ശരീരം സ്വാഭാവികമായും ഉയർന്ന അളവിൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു. ഇത് നമ്മെ ഉണർത്താൻ സഹായിക്കുന്ന ഒരു ഹോർമോണാണ്. ഈ സമയത്ത് കഫീൻ കുടിക്കുന്നത് ശരീരത്തെ അമിതമായി ഉത്തേജിപ്പിക്കുകയും പരിഭ്രാന്തിയിലേക്ക് നയിക്കുകയും ചെയ്യും. കോർട്ടിസോളിന്റെ അളവ് കുറയാൻ തുടങ്ങുന്ന, രാവിലെ 9.30 നും 11.30 നും ഇടയിൽ ‌കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതായിരിക്കും നല്ലതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത് എല്ലാ പ്രഭാതഭക്ഷണങ്ങളും ഒരുപോലെയല്ല. ചില കോമ്പിനേഷന്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്യാം ബ്രെഡ് റോളുകള്‍, പേസ്ട്രി, ബ്രെഡ് പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ രുചികരമാണെങ്കിലും അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാന്‍ കാരണമാകും. ഇത് കുറച്ചു സമയത്തിന് ശേഷം വിശപ്പ് കൂട്ടുകയും മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. കാപ്പി, ചായ പഞ്ചസാര ചേര്‍ത്ത കാപ്പിയോ ചായയോ രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ബ്രേക്ക്ഫാസ്റ്റിന് പകരമാകില്ല. പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടില്ല. ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുമെങ്കിലും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും. സ്മൂത്തി സ്മൂത്തി പോലുള്ളവ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും, പഞ്ചസാരയും കലോറിയും അമിതമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകള്‍ കുറവുമായിരിക്കും. എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം, നെഞ്ചിനൊരു പിടിത്തം; ഹൃദയം പണി മുടക്കുന്നതിന്‍റെ 10 ലക്ഷണങ്ങള്‍ കോണ്‍ഫ്ളക്സ് കോണ്‍ഫ്ളക്സ് പോലുള്ള പായ്ക്ക് ധാന്യങ്ങളില്‍ പഞ്ചസാര കൂടുതലും പോഷകങ്ങൾ കുറവുമാണ്. ഇത് പിന്നീട് ഊർജ്ജ നില കുറയാൻ കാരണമാകും.

സമകാലിക മലയാളം 23 Apr 2025 2:20 pm

എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം, നെഞ്ചിനൊരു പിടിത്തം; ഹൃദയം പണി മുടക്കുന്നതിന്‍റെ 10 ലക്ഷണങ്ങള്‍

വ ർഷംതോറും ദശലക്ഷക്കണക്കിന് ആളുകളാണ് ലോകമെമ്പാടും ഹൃദ്രോ​ഗങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്നത്. ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവമാണെന്ന് അറിയാമെങ്കിലും ഹൃദയാരോ​ഗ്യത്തിൽ വേണ്ട പരി​ഗണന ആളുകൾ നൽകാറില്ലെന്നതാണ് സത്യം. ആരോ​ഗ്യം ഗുരുതരമായ ശേഷമായിരിക്കും പലപ്പോഴും രോഗനിര്‍ണയം പോലും നടത്തുക. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പെട്ടെന്ന് വഷളാകുന്നതിന് പിന്നിൽ ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കുന്നത് ഒരു പ്രധാന കാരണമാണ്. ലക്ഷണങ്ങളെ ആരും അത്ര കാര്യമാക്കിയെടുക്കാറില്ല ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ പകുതിയിലേറെ ആളുകളും അവ​ഗണിക്കുന്നുവെന്ന് പല ആരോ​ഗ്യ സർവെകളും ചൂണ്ടിക്കാണിക്കുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത, ഒരു മുതിര്‍ന്ന വ്യക്തിക്ക് 20 സെക്കന്റ് നേരം ശ്വാസം പിടിച്ചുവെക്കാന്‍ സാധിക്കണം. ശ്വാസതടസമില്ലാതെ പടികൾ കയറാനും ടോയ്‌ലറ്റിൽ കുത്തിയിരിക്കാനും കഴിയണം. ആരോഗ്യമുള്ള ഹൃദയത്തിന്‍റെ ലക്ഷണങ്ങളാണ് ഇത്. അടുത്തിടെ നടന്ന ഒരു പബ്ലിക് സ്റ്റഡിയില്‍ ഇരിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ അഞ്ചിൽ ഒരാൾക്ക് വീതം തലകറക്കവും 11 ശതമാനം ആളുകൾക്ക് നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. മൂന്നിലൊന്ന് ആളുകളും അത്തരം ലക്ഷണങ്ങള്‍ പല വ്യത്യസ്ത കാര്യങ്ങളില്‍ നിന്നാകാമെന്ന് കരുതുന്നു. അതേസമയം 26 ശതമാനം ആളുകള്‍ അവയെ ​ഗൗരവമായി എടുക്കാറില്ല. 17 ശതമാനം ആളുകള്‍ ഇത്തരം ലക്ഷണങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയാൻ മടി കാണിക്കുന്നു. 13 ശതമാനം ആളുകള്‍ തങ്ങൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള പ്രായമായിട്ടില്ലെന്ന് കരുതി ലക്ഷണങ്ങൾ അവ​ഗണിക്കുന്നു. ഹൃദ്രോഗം പ്രായമായവരില്‍ മാത്രമല്ല പ്രായമായവരിലാണ് ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന തെറ്റിദ്ധാരണ സമീപകാല സംഭവങ്ങളോടെ മാറിത്തുടങ്ങി. പ്രത്യേകിച്ച് കോവിഡ് കാലത്തിന് ശേഷം. ഏത് പ്രായക്കാരിലും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാം. വൈറസ് ഹൃദയത്തെയും ഹൃദയ പാളിയെയും ആക്രമിക്കും. ഇത് മയോപെരികാര്‍ഡിറ്റിസ് (വീക്കം നിറഞ്ഞ ഹൃദയവും ഹൃദയ ആവരണവും) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. പടികള്‍ കയറമ്പോഴുണ്ടാകുന്ന ശ്വാസ തടസം അല്ലെങ്കില്‍ ബുദ്ധിമുട്ട് ശ്വാസകോശ സംബന്ധമായ അസുഖമോ, ഫിറ്റ്‌നസ് കുറവോ, ശരീരഭാരം കൂടുന്നതോ ആകാം. എന്നാല്‍ ഇതിന് കൊറോണറി ആർട്ടറി രോഗം, ഹൃദയ വാല്‍വ് പ്രശ്‌നങ്ങള്‍, ക്രമരഹിതമായ ഹൃദയതാളം പോലുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധമുണ്ടാകാം. ഹൃദയാരോഗ്യം വളരെ പ്രധാനമാണെന്ന് അറിയാമെങ്കിലും ഹൃദ്രോഗ ലക്ഷണങ്ങളെ കുറിച്ച് മിക്ക ആളുകളുകള്‍ക്കും അറിവില്ല. സ്ത്രീകളിലെ ഹൃദയാരോഗ്യം; 20 വയസു മുതൽ മുൻകരുതൽ, ചെയ്തിരിക്കേണ്ട 5 പരിശോധനകള്‍ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് വേഗത്തിൽ എഴുന്നേൽക്കുമ്പോൾ തലകറക്കം ശ്വാസതടസ്സം കുനിയാൻ ബുദ്ധിമുട്ട് ഹൃദയമിടിപ്പ് (നാഡിതുടിക്കല്‍) നെഞ്ച് വേദന (നെഞ്ചില്‍ വലിഞ്ഞു മുറുകുന്ന വേദന) ഇടതു കൈ വേദന - (കഴുത്തിലോ കൈകളുടെ മുകൾ ഭാഗത്തോ) എഴുന്നേൽക്കാൻ ബുദ്ധിമുട്ട് നെഞ്ചിലെ അസ്വസ്ഥത കാലുകളില്‍ നീര് ക്രമരഹിതമായ ഹൃദയമിടിപ്പ്

സമകാലിക മലയാളം 23 Apr 2025 11:56 am

തടി കുറയുന്നില്ലേ, നാരങ്ങയിട്ടൊരു സ്പെഷ്യല്‍ ഡ്രിങ്ക് ആയാലോ?

ജി മ്മിലെ വർക്ക് ഔട്ട് ഫലം കാണുന്നില്ലേ? എങ്കിൽ തടി കുറയ്ക്കാൻ ഒരു സ്പെഷ്യൽ നാരാങ്ങ വെള്ളമായാലോ! നാരങ്ങ, ജീരകം, തേൻ, വെള്ളം എന്നിവയാണ് ചേരുവകൾ. ഈ സ്പെഷ്യൽ ഡ്രിങ്ക് ശരീരത്തിൽ നിന്ന് അധിക കലോറിയെ ഒഴിവാക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനാകും. കൂടാതെ അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ കുടിക്കാം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. നടത്തത്തിലും പെരുമാറ്റത്തിലും മാറ്റം, ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കും, ലക്ഷണങ്ങള്‍ സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കാം ഒരു രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ജീരകം രാത്രി കുതിർത്തു വെയ്ക്കാം. പിറ്റേന്ന് രാവിലെ ഈ വെള്ളം ചെറുതീയില്‍ തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞൊഴിയ്ക്കണം. ഒരു ടീസ്പൂണ്‍ തേനും കൂടി ചേർത്താൽ നാരങ്ങ ജീരകവെള്ളം റെഡി. തേന്‍ നിര്‍ബന്ധമില്ല, വേണമെങ്കില്‍ ഒഴിവാക്കാം. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം 20 Apr 2025 1:20 pm

രണ്ട് മണിക്കൂര്‍ വ്യായാമം, ഉറക്കത്തിന്‍റെ ദൈര്‍ഘ്യം കൂട്ടി; പ്രമേഹത്തെ വരുതിയിലാക്കിയ ആരോഗ്യരഹസ്യം വെളിപ്പെടുത്തി അമിത് ഷാ

ന്യൂഡൽഹി: ശരീരഭാരം കുറച്ചതിന് പിന്നിലെ ആരോ​ഗ്യരഹസ്യം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നീ മൂന്ന് കാര്യങ്ങളിൽ നാല് വർഷത്തിനിടെ വരുത്തിയ മാറ്റങ്ങളാണ് തന്റെ ആരോ​ഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയാനും സഹായിച്ചതെന്ന് മന്ത്രി ലോക കരൾ ദിനത്തിൽ ഡൽ​ഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ലിവർ ആൻഡ് ബൈലറി സയൻസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു. ദിവസവും രണ്ട് മണിക്കൂർ വ്യായാമം, ആറ് മണിക്കൂർ ഉറക്കം എന്നിങ്ങനെ ദിനചര്യ ക്രമീകരിച്ചു. ഇത് ശരീരത്തിന്റെ ക്ഷേമത്തിനും തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇത് വളരെ ​ഗുണകരമാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 2020 മുതലാണ് ദിനചര്യയിൽ മാറ്റം വരുത്തിയത്. ഇപ്പോള്‍ അലോപ്പതി മരുന്നുകളോ ഇന്‍സുലിനോ ഉപയോഗിക്കുന്നില്ല. രാജ്യത്തെ യുവാക്കൾ ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ അടുത്തൊരു 40 മുതൽ 50 വർഷത്തേക്ക് കൂടി ജീവിക്കാൻ കഴിയുമെന്നും അതുവഴി രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. ആരോഗ്യം കാക്കാന്‍ വ്യായാമം ആരോ​ഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. വ്യായാമം പ്രമേഹം, ഹൃദ്രോ​ഗം, ചില അർബദ സാധ്യതകൾ വരെ ചെറുക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. 2019 ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ദിവസവും 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് കണ്ടെത്തി. ചെറിയ ശാരീരിക പ്രവർത്തനങ്ങൾ പോലും മാറ്റങ്ങളുണ്ടാക്കുന്നവെന്ന് ഈ പഠനം തെളിയിക്കുന്നു. നടത്തത്തിലും പെരുമാറ്റത്തിലും മാറ്റം, ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കും, ലക്ഷണങ്ങള്‍ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാന്‍ ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്. സ്ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാൻ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.

സമകാലിക മലയാളം 20 Apr 2025 12:10 pm

നടത്തത്തിലും പെരുമാറ്റത്തിലും മാറ്റം, ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കും, ലക്ഷണങ്ങള്‍

കേ രളത്തില്‍ ഫാറ്റി ലിവർ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ ലിവർ സിറോസിസിലെക്കോ കാൻസറിനോ വരെ കാരണമാകാവുന്ന നിശബ്ദവില്ലനാണ് ഫാറ്റി ലിവർ ഡിസീസ്. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോ​ഗം കണ്ടുവരുന്നത്. വയറുവേദന, ‌വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പിൽ മാറ്റം പ്രകടമാകുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും. 'ഭക്ഷണമാണ് മരുന്ന്' എന്നതാണ് ഇത്തവണത്തെ ലോക കരള്‍ ദിനത്തിന്‍റെ പ്രമേഹം. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവർ (EASL) 1966-ൽ ഇഎഎസ്‌എല്ലിന്റെ സ്ഥാപക ദിനത്തെ അനുസ്മരിച്ചുകൊണ്ട് 2010 മുതലാണ് ലോക കരൾ ദിനം ആചരിക്കാൻ തുടങ്ങിയത്. ആ​ഗോളതലത്തിൽ ഓരോ വർഷവും 20 ലക്ഷം ആളുകൾ കരൾ രോഗങ്ങൾ മൂലം മരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. 24 മണിക്കൂറും തണുപ്പ് വേണം, വേനല്‍ക്കാലത്ത് എസി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും മദ്യപാനം, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, ചില മരുന്നുകളും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. കരൾ രോ​ഗങ്ങൾ പലപ്പോഴും മൂർച്ഛിച്ച ശേഷമാണ് രോഗ ലക്ഷണങ്ങൾ പ്രകടമാവുക. രോ​ഗനിർണയം വൈകുന്നത് സ്ഥിതി ഗുരുതരമാക്കും.

സമകാലിക മലയാളം 19 Apr 2025 6:01 pm

24 മണിക്കൂറും തണുപ്പ് വേണം, വേനല്‍ക്കാലത്ത് എസി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

വേ നല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ 24 മണിക്കൂറും എസി 'പണി' മോഡിലായിരിക്കും. എന്നാല്‍ പണിയെടുപ്പിച്ചാല്‍ മാത്രം പോര, അവ വൃത്തിയാക്കാനും ശ്രദ്ധിക്കണം, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ കണങ്ങള്‍ എന്നിവ കൂടുതലായിരിക്കും. ഇവ എസി വെന്റുകളില്‍ കുടുങ്ങിയാല്‍ റിനിറ്റിസ് അല്ലെങ്കില്‍ സൈനസൈറ്റിസ് പോലുള്ള ശ്വാസന പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ രോഗലക്ഷണം ഗുരുതരമാരക്കാം. ദീര്‍ഘനേരത്തെ ഉപയോഗത്തെ തുടര്‍ന്ന് എസിയില്‍ അടിഞ്ഞുകൂടുന്ന പൊടിയും സൂഷ്മകണങ്ങളും നിങ്ങളില്‍ തുമ്മല്‍, ചുമ, ജലദോഷം, അലര്‍ജി എന്നിവയ്ക്ക് കാരണമാകും. കൂടാതെ അന്തരീക്ഷത്തില്‍ നിന്നുള്ള ഈര്‍പ്പത്തെ ഇവ ഇല്ലാതാക്കുന്നു. ഇത് മൂക്ക്, തൊണ്ട, ചര്‍മം എന്നിവ ഡ്രൈ ആക്കും. ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. കൂടാതെ ചര്‍മത്തില്‍ അസ്വസ്ഥത, ചുമ, മൂക്കടപ്പ് തുടങ്ങിവയ്ക്ക് കാരണമാകും. എസി വൃത്തിയാക്കാത്തതു മൂലം പൊടിയും വസ്തുക്കളും തങ്ങി ചിലര്‍ക്ക് തലവേദന, ശ്വസന ബുദ്ധിമുട്ടുകള്‍ വരെ നേരിടാം. ഹ്യുമിഡിഫയർ എസി ഉപയോഗിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പം ക്രമീകരിക്കുന്നതിന് ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് വീടിനുള്ളിലെ വായുവിന്റെ ഗുണമേന്മ മികച്ചതായും. ഹ്യുമിഡിഫയർ ഈര്‍പ്പം 45 മുതല്‍ 50 ശതമാനം വരെയായി ക്രമീകരിച്ചു നിര്‍ത്തും. ഇന്‍ഡോര്‍ താപനില 23 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താനും ഈർപ്പത്തിന്റെ അളവ് സന്തുലിതമായി നിലനിർത്താൻ ഒരു ഹ്യുമിഡിഫയർ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഇൻഡോർ വായു മലിനീകരണം കുറയ്ക്കുക മാത്രമല്ല, ശ്വാസനാളത്തിന് പ്രകൃതിദത്ത മോയ്‌സ്ചറൈസറായും പ്രവർത്തിക്കുന്നു. മക്കളെ കെട്ടിപ്പിടിക്കാറുണ്ടോ?, ആലിംഗനം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നിർണായകമെന്ന് പഠനം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ എസി കൃത്യമായി വൃത്തിയാക്കുന്നത് അവ കൂടുതല്‍കാലം പ്രവര്‍ത്തിക്കാന്‍ സഹായിക്കും. കൂടാതെ ഇത് വൈദ്യുതി ബില്ലുകള്‍ നിയന്ത്രിക്കാനും സഹായിക്കും. എസി കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നത് വെള്ളം ചോർച്ച പോലുള്ള സാധാരണ പ്രശ്‌നങ്ങളും ദുർഗന്ധവും തടയുന്നു.

സമകാലിക മലയാളം 19 Apr 2025 5:17 pm

മക്കളെ കെട്ടിപ്പിടിക്കാറുണ്ടോ?, ആലിംഗനം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നിർണായകമെന്ന് പഠനം

മ ക്കളോട് സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ അറിയാത്ത മാതാപിതാക്കള്‍ ഇന്നും ധാരാളമുണ്ട്. കുട്ടികളോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും സിംപിളായ മാര്‍ഗമാണ് അവരെ ഒന്നു കെട്ടിപ്പിടിക്കുക അല്ലെങ്കില്‍ ആലിംഗനം ചെയ്യുക എന്നത്. അത് അവരെ വളരെ ആഴത്തില്‍ സ്വാധീനിക്കുകയും സ്വഭാവരൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ സൈക്കോളജിസ്റ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. അഞ്ചിനും പത്തു വയസിനും ഇടയിലാണ് കുട്ടികളില്‍ സ്വഭാവ രൂപീകരിണം നടക്കുന്നത്. ഈ പ്രായത്തില്‍ അമ്മയില്‍ നിന്നുള്ള ആലിംഗനം കുട്ടികളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും കരുണയുള്ളവരും ഉത്തരവാദിത്വമുള്ളവരുമാക്കുമെന്ന് പഠനം വിശദീകരിക്കുന്നു. കുട്ടിക്കാലത്ത് കുഞ്ഞുങ്ങള്‍ നേരിടുന്ന സമ്മര്‍ദങ്ങളും വെല്ലുവിളികളും പിന്‍കാലത്ത് അവരില്‍ ട്രോമയും മാനസികപ്രശ്നങ്ങളും ഉണ്ടാക്കാം. ഇത് ഒഴിവാക്കാന്‍ അമ്മയില്‍ നിന്ന് അല്ലെങ്കില്‍ മുതിര്‍ന്നവരില്‍ നിന്നുള്ള സ്നേഹവും കരുതലും നല്‍കുന്ന ആത്മവിശ്വാസം സഹായിക്കും. ഓരേ ഡിഎന്‍എ പങ്കിടുന്ന, ഓരേ സാഹചര്യത്തില്‍ വളരുന്ന യുകെയിലെ 2,200 ഇരട്ട കുട്ടികള്‍ പഠനത്തിന്‍റെ ഭാഗമായി. രണ്ട് കുട്ടികള്‍ക്കും അമ്മയില്‍ നിന്ന് ലഭിക്കുന്ന പരിഗണനയും ലാളനയും വ്യത്യസ്തമായിരിക്കും. പഠനത്തില്‍ അമ്മയില്‍ നിന്ന് കൂടുതല്‍ സ്‌നേഹവും ആലിംഗനവും അനുഭവിച്ച കുട്ടി വളന്നപ്പോള്‍ കൂടുതല്‍ അനുകമ്പയുള്ളവരും കരുതലുള്ളവരും സംഘടിത മനോഭാവമുള്ളവരും വിശ്വസനീയരുമായിരുന്നു. ഇവ തുറന്ന മനസ്, മനസാക്ഷിപരമായ മനോഭാവം, സമ്മതബോധം തുടങ്ങിയ പ്രധാന വ്യക്തിത്വ സവിശേഷതകളെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ ഒരു ചെയിന്‍ ഇഫക്റ്റ് പോലെ, സ്വഭാവസവിശേഷത മൂലം അവര്‍ക്ക് മികച്ച ജോലി, ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. ഈ സ്വഭാവ വിശേഷങ്ങള്‍ യഥാര്‍ഥ ജീവിതത്തിലെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്ടിസത്തിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകര്‍, അമ്മയുടെ മൈക്രോബയോമിന്‍റെ പങ്ക് എന്ത് വളരെ സിംപിള്‍ ആണെന്ന് തോന്നിയാലും ആലിംഗനങ്ങള്‍ കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ ജനിതകശാസ്ത്രത്തിനപ്പുറം, രക്ഷാകർതൃത്വം കുട്ടികളില്‍ ശാശ്വതമായ ഒരു സ്വാധീനം ചെലുത്തുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഒരു കുട്ടിയെ എത്ര തവണ മാതാപിതാക്കള്‍ ആലിംഗനം ചെയ്യുന്നുവെന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും ദീർഘകാലാടിസ്ഥാനത്തിൽ അവർ ആരായിത്തീരുന്നു എന്നതിനെ രൂപപ്പെടുത്തുമെന്ന് പഠനം സൂചിപ്പിക്കുന്നു.

സമകാലിക മലയാളം 19 Apr 2025 3:38 pm

മൂത്തയാളാണ് പൊളി! ദേ, ഗവേഷകരും അതു തന്നെ പറയുന്നു

വീ ട്ടിലെ ഇളയകുട്ടികള്‍ പൊതുവെ അല്‍പം കുസൃതി കൂടുതലുള്ള ആളുകളാണ്. എന്നാല്‍ മൂത്ത കുട്ടികളെ ശ്രദ്ധിച്ചാല്‍ അവര്‍ കുറച്ചു കൂടി പക്വതയും സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കരുമാണെന്ന് കാണാം. ഇളയകുട്ടികളെ അപേക്ഷിച്ച് മൂത്തകുട്ടികള്‍ അൽപം ഉയർന്ന ഐക്യു പ്രകടിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. സ്കോട്ലാൻഡിലെ എഡിൻബറോ സർവകലാശാല നടത്തിയ പഠനത്തില്‍ മൂത്തകുട്ടികൾ ഒരു വയസ്സിൽ തന്നെ സഹോദരങ്ങളെക്കാൾ ഐക്യു ടെസ്റ്റുകളിൽ ഉയർന്ന സ്കോർ നേടുന്നുവെന്ന് കണ്ടെത്തി. ഇവര്‍ ഇളയ സഹോദരങ്ങളെക്കാള്‍ സ്കൂളില്‍ മികച്ച പ്രകടനവും മാര്‍ക്കും വാങ്ങുന്നുവെന്ന് പഠനത്തില്‍ പറയുന്നു. വായനയും ചിത്രരചനയും വിലയിരുത്തിയുള്ള പരിശോധനയിൽ മൂത്തകുട്ടികൾ ഉയർന്ന സ്കോർ നേടി. ആദ്യ കുട്ടി ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയും പിന്തുണയും കൂടുതല്‍ ലഭിക്കുന്നു. ഇത് അവരുടെ ചിന്താശേഷി വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇത് പ്രശ്ന പരിഹാര കഴിവ്, വായന, ​ഗ്രഹണ കഴിവുകൾ എന്നിവയില്‍ പ്രതിഫലിച്ചു. എന്നാല്‍ ഇളയകുട്ടികള്‍ക്ക് താരതമ്യേന മാതാപിതാക്കളുടെ ശ്രദ്ധ കുറയുമെന്ന് പഠനം പറയുന്നു. ഇളയകുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതും അവര്‍ക്ക് മാനസിക ഉത്തേജനം നല്‍കുന്നതും കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. എസെക്സ് സർവകലാശാല നടത്തിയ മറ്റൊരു പഠനത്തില്‍ മൂത്തകുട്ടികള്‍ ഇളയസഹോദരങ്ങളെ അപേക്ഷിച്ച് 16 ശതമാനം കൂടുതൽ അക്കാദമിക് മികവ് പുലർത്താൻ സാധ്യതയുണ്ടെന്നും, മൂത്ത പെൺമക്കൾ മൂത്ത ആൺമക്കളെ അപേക്ഷിച്ച് നാല് ശതമാനം കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധ, ഇളയ സഹോദരങ്ങളെ പഠിപ്പിക്കുന്നതിലും നയിക്കുന്നതിലും അവർ വഹിക്കുന്ന പങ്ക് തുടങ്ങിയ ഘടകങ്ങളാണ് പലപ്പോഴും ഈ വ്യത്യാസങ്ങൾക്ക് കാരണം. ഇത് മൂത്തകുട്ടികളുടെ വൈജ്ഞാനിക വികാസത്തെ മെച്ചപ്പെടുത്തുമെന്നും പഠനം പറയുന്നു. അടിമുടി ആരോഗ്യഗുണങ്ങള്‍, കരളിനെ കാക്കാനും കാന്‍സര്‍ തടയാനും ചെമ്പരത്തി എന്നാല്‍ പഠനങ്ങൾ ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള പരസ്പരബന്ധം സൂചിപ്പിക്കുന്നുണ്ടെങ്കിലും വ്യത്യാസങ്ങൾ താരതമ്യേന നിസ്സാരമാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ വിവിധ പാരിസ്ഥിതിക ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം 19 Apr 2025 12:05 pm

അടിമുടി ആരോഗ്യഗുണങ്ങള്‍, കരളിനെ കാക്കാനും കാന്‍സര്‍ തടയാനും ചെമ്പരത്തി

ന മ്മുടെ വീട്ടുവളപ്പില്‍ ധാരാളം കണ്ടുവരുന്ന അലങ്കാര ചെടിയാണ് ചെമ്പരത്തി. പല രൂപത്തിലും ഭാവത്തിലും ഇവയുണ്ട്. കാണുന്ന പോലെ തന്നെ കളര്‍ഫുള്‍ ആണ് ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങളും. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോ​ഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാന്‍ സഹായിക്കും. കൂടാതെ ചർമരോ​ഗങ്ങൾക്കും ഉരദാരോ​ഗ്യത്തിനും ഇത് ബെസ്റ്റാണ്. ചെമ്പരത്തിയുടെ ആരോ​ഗ്യ​ഗുണങ്ങൾ കൂടുതല്‍ ആളുകളിലേക്ക് എത്തിയതോടെ ചെമ്പരത്തിയുടെ വെറൈറ്റി വിഭവങ്ങൾ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. ചെമ്പരത്തി ജ്യൂസ്, ചെമ്പരത്തി ചായ തുടങ്ങിയവയൊക്കെ അത്തരത്തിൽ ട്രെൻഡിങ് ആയ ഐറ്റംസ് ആണ്. ആന്റി-ഓക്സിഡന്റ് ​ഗുണങ്ങൾ ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നൽകുന്നത്. ഇത് രോ​ഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോ​ഗങ്ങളെ ചെറുക്കാനും സഹായിക്കും. ഇവ ഫ്രീ-റാഡിക്കൽ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ സഹായിക്കും. ചോറ് കഴിച്ചാൽ കാൻസർ ഉണ്ടാകുമോ? നെല്ലില്‍ ആർസെനിക് വര്‍ധിക്കുന്നതായി ഗവേഷകര്‍ തിളങ്ങുന്ന ചര്‍മത്തിന് ഇതിൽ അടങ്ങിയ വിറ്റാമിൻ ഡി ചർമസംരക്ഷണത്തിന് ​ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും. കരളിന്റെ ആരോ​ഗ്യം കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു നീക്കാൻ സഹായിക്കുന്നു.

സമകാലിക മലയാളം 18 Apr 2025 6:38 pm

ചോറ് കഴിച്ചാൽ കാൻസർ ഉണ്ടാകുമോ? നെല്ലില്‍ ആർസെനിക് വര്‍ധിക്കുന്നതായി ഗവേഷകര്‍

ദി വസത്തിൽ ഒരു നേരമെങ്കിലും ചോറ് കഴിക്കാതെ മലയാളികൾക്ക് സുഖമുണ്ടാകില്ല. എന്നാൽ ചോറിനോടുള്ള ഈ പ്രിയം അത്ര ആരോ​ഗ്യകരമല്ലെന്നാണ് അമേരിക്കയിലെ കൊളംമ്പിയ സർവകലാശാല ​ഗവേഷകരുടെ പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം അരിയിൽ ആർസെനിക്കിന്റെ അളവ് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ​ഗവേഷകർ കണ്ടെത്തി. 2050 ആകുമ്പോഴേക്കും ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങളിൽ കാൻസറിന് ഇതൊരു പ്രധാന കാരണമായേക്കാമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. മണ്ണിലും ജലത്തിലും കാണപ്പെടുന്ന സ്വാഭാവിക മെറ്റലോയിഡ് മൂലകമാണ് ആർസെനിക്. അജൈവ ആർസെനിക് വിഷാംശം ഉള്ളതാണ്. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് മനുഷ്യശരീരത്തിൽ എത്തുന്നത് കാന്‍സര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ താപനിലയിലെ വര്‍ധനവും അന്തരീക്ഷത്തില്‍ കാർബൺ ഡൈ ഓക്സൈഡിന്റെ ഉയര്‍ന്ന അളവും മണ്ണിന്റെ രാസഘടനയിൽ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത് മണ്ണിലെ അജൈവ ആർസെനിക് സാന്നിധ്യം വര്‍ധിപ്പിക്കുന്നു. നെല്ല് വളർത്തുമ്പോൾ മലിനമായ മണ്ണും ജലസേചനത്തിനായി ഉപയോ​ഗിക്കുന്ന വെള്ളവും നെല്ലിലെ അജൈവ ആർസെനിക് വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു. ആർസെനിക്കുമായുള്ള സമ്പർക്കം ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ ഭാഗങ്ങളിൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ 28 നെല്ലിനങ്ങളിൽ താപനിലയിലെ വർധനവും കാർബൺ ഡൈ ഓക്സൈഡും ചെലുത്തുന്ന സ്വാധീനം ഗവേഷകർ വിലയിരുത്തി. കൂടാതെ ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ ഏഴ് ഏഷ്യൻ രാജ്യങ്ങളിലെ അജൈവ ആർസെനിക് ഡോസുകളും ആരോഗ്യ അപകടസാധ്യതകളും മോഡലുകൾ ഉപയോഗിച്ച് കണക്കാക്കിയുമാണ് പഠനം നടത്തിയത്. കുറ്റംപറച്ചില്‍ മാത്രമല്ല, ഗോസിപ്പ് പറയുന്നതിന് ചില ആരോഗ്യഗുണങ്ങളുമുണ്ട് അരിയിലെ ആർസെനിക് സാന്ദ്രത വർധിപ്പിക്കുന്നതിന് താപനിലയും കാർബൺ ഡൈ ഓക്സൈഡും പ്രധാന ഘടകങ്ങളാണെന്ന് കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു. പ്രമേഹം, ഗർഭധാരണത്തിലെ പ്രതികൂല ഫലങ്ങൾ, നാഡീ വികസന പ്രശ്നങ്ങൾ, രോഗപ്രതിരോധ സംവിധാനത്തിലെ പ്രത്യാഘാതങ്ങൾ എന്നിവയുമായി ആർസെനിക് എക്സ്പോഷർ ബന്ധപ്പെട്ടിരിക്കാമെന്ന് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നു.

സമകാലിക മലയാളം 18 Apr 2025 6:22 pm

കുറ്റംപറച്ചില്‍ മാത്രമല്ല, ഗോസിപ്പ് പറയുന്നതിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്

ആ രുടെയെങ്കിലും ഒരു കുറ്റമെങ്കിലും പറയാതെ ദിവസം കടന്നു പോവുക വിരളമാണ്. ഗോസിപ്പ് ചെയ്യുക എന്നത് തികച്ചും മാനുഷികമാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഗോസിപ്പിങ് അപകടകരമാകുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ട്. ബന്ധങ്ങള്‍ ഇല്ലാതാക്കാനും മറ്റൊരാളുടെ പ്രതിച്ഛായ മോശമാക്കാനും ഗോസിപ്പിങ്ങിന് ആകും. എന്നാല്‍ ഗോസിപ്പിങ്ങിന് ചില ആരോഗ്യഗുണങ്ങളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? നമ്മള്‍ക്കറിയാവുന്ന ഗോസിപ്പ് എന്നാല്‍ കുറ്റംപറച്ചിലാണ്. ഒരാള്‍ ഒന്നു തിരിഞ്ഞാല്‍ അയാളെ കുറിച്ച് അറിയാവുന്നതും ഇല്ലത്തവുമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്ന ഗോസിപ്പിങ് രീതി അപകടമാണ്. അത് പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. എന്നാല്‍ പോസിറ്റീവ് ആയും ഗോസിപ്പ് ചെയ്യാം. പോസിറ്റീവ് ഗോസിപ്പ് സമൂഹങ്ങളെ ഒരുമിപ്പിക്കുന്നതിന് ഒരു 'സോഷ്യല്‍ ഗ്ലൂ' എന്നാണ് നിരുപദ്രവകരമായ ഗോസിപ്പിങ്ങിനെ മനഃശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മാനസികാരോഗ്യത്തിനും ഇത് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും, അറിവ് പങ്കിടുന്നതിനും, വിവരങ്ങൾ കൈമാറുന്നതിനുമുള്ള ഒരു മാർഗമായി ഗോസിപ്പ് ഉപയോഗപ്പെടുത്താം. ഗോസിപ്പിലൂടെയാണ് സമൂഹത്തിന്റെ അലിഖിത നിയമങ്ങൾ നമ്മൾ മനസ്സിലാക്കുന്നത്. മറ്റുള്ളവരുടെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് സമാനമായ വെല്ലുവിളികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ചിന്തിക്കാൻ നമ്മെ സഹായിക്കുന്നു. കൂടാതെ അത് ആളുകളെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും ആളുകളുമായി അടുത്ത ബന്ധം വളർത്തിയെടുക്കാനും സഹായിക്കുന്നു. അതുമാത്രമല്ല, ഗോസിപ്പുകളിൽ നിന്ന് പൂർണ്ണമായ വിട്ടുനിൽക്കാൻ ആര്‍ക്കും കഴിയില്ല. മറ്റുള്ളവരുടെ ജീവിത സാഹചര്യങ്ങൾ പങ്കുവെക്കുന്നതിലൂടെ ആളുകൾ പരസ്പരം പൊരുത്തപ്പെടുകയും പരസ്പരം അടുക്കുകയും ചെയ്യുന്നു. ഗോസിപ്പ് ചെയ്യുന്നത് മറ്റുള്ളവരുമായി അടുക്കാമോ, മനസ്സിലാക്കാനോ, ഉപദേശം തേടാനോ ആണെങ്കിൽ അത് മാനുഷികമാണ്. പകരം മറ്റുള്ളവരെ നിയന്ത്രണത്തിനോ സ്വാധീനിക്കുന്നതിനോ വേണ്ടിയാണെങ്കില്‍ അത് അപകടമാണ്. എങ്ങനെ പോസിറ്റീവ് ​ഗോസിപ്പ് ചെയ്യണം പോസിറ്റീവ് ഗോസിപ്പുകൾ പരിശീലിക്കാനുള്ള ഒരു മാർഗം മറ്റുള്ളവരെക്കുറിച്ച് അനുകമ്പയോടെ സംസാരിക്കുക എന്നതാണ്. ഊഹങ്ങളിലേക്ക് എടുത്തുചാടുന്നതിനു പകരം, ഒരാൾ കടന്നുപോകുന്ന കാര്യങ്ങളിൽ സഹാനുഭൂതി പ്രകടിപ്പിക്കാൻ ശ്രമിക്കുക. ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനുമുമ്പ്, നിങ്ങളുടെ കഥയിലെ ഒരു കഥാപാത്രമെന്നതിലുപരി അയാളെ അയാളുടെ കഥയിലെ നായകനായി ചിന്തിക്കുക. ഇത് സഹാനുഭൂതിയും സന്ദർഭോചിതമായ ധാരണയും പ്രോത്സാഹിപ്പിക്കും, കൂടാതെ വിമർശനങ്ങളെ നല്ലൊരു കാഴ്ചപ്പാടുകളിലേക്കുള്ള മാറ്റാനും സഹായിക്കും. സ്വയം ചോദിക്കുക: മറ്റൊരാളെ കുറിച്ച് ഒരു കാര്യം പങ്കിടുന്നതിന് മുൻപ് സ്വയം ചോദിക്കുക- ഈ കാര്യം ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിന്റെ പുറത്താണോ പറയുന്നത് എന്ന് പരിശോധിക്കുക. മറ്റുള്ളവരെ കുറിച്ച് പകുതി കാര്യം മാത്രമേ അറിയുള്ളവെങ്കിലും അയാളെ ഉടനടി വില്ലനാക്കുന്നതിന് പകരം, ആഖ്യാനങ്ങളെ കരുണയോടെ പൂർത്തിയാക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തണം. ഇത് ലളിതമായ സ്വഭാവരൂപീകരണങ്ങളോടുള്ള നമ്മുടെ സ്വാഭാവിക പ്രവണതയെ സന്തുലിതമാക്കുന്നു. ഒരാൾ എങ്ങനെ വളർന്നു, മാറ്റം സംഭവിച്ചു, അല്ലെങ്കിൽ ഒരു ദുഷ്‌കരമായ സാഹചര്യം എങ്ങനെ അതിജീവിച്ചു എന്നതിനെക്കുറിച്ചുള്ള കഥകൾ പങ്കിടുന്നത് നല്ലതാണ്. കുറ്റംപറച്ചിലായല്ല, അതിന് പ്രതിരോധശേഷി, പരിവർത്തനം അല്ലെങ്കിൽ ജ്ഞാനം എന്നിവ എടുത്തുകാണിക്കാൻ കഴിയും. കത്തുന്ന വേനൽച്ചൂട്, കാലാവസ്ഥമാറ്റം മാനസികാവസ്ഥയെ ബാധിക്കാം, എന്താണ് ക്ലൈമറ്റ് ആങ്സൈറ്റി എത്ര പ്രലോഭനകരമാണെങ്കിലും, ചില വിവരങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്ന് തീരുമാനിക്കുക. ഈ സ്വകാര്യ വാ​ഗ്ദാനം ആത്മവിശ്വസം വളർത്തും. ഗോസിപ്പിന്റെ നെഗറ്റീവ് ആഘാതം എപ്പോഴും ഓർക്കുക. അത് ആളുകളെ നാണക്കേടിലാക്കുകയും നിശബ്ദരാക്കുകയും ചെയ്യും.വളരെ ആഴമേറിയതും ദോഷകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

സമകാലിക മലയാളം 18 Apr 2025 4:08 pm

കത്തുന്ന വേനൽച്ചൂട്, കാലാവസ്ഥമാറ്റം മാനസികാവസ്ഥയെ ബാധിക്കാം, എന്താണ് ക്ലൈമറ്റ് ആങ്സൈറ്റി

പു റത്തോട്ടിറങ്ങിയാൽ കഠിന ചൂട്, ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ ഈ വേനൽച്ചൂട് മാനസികാവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ചിലരിൽ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാപ്രശ്നങ്ങൾ ഉണ്ടാക്കാം. ക്ലൈമറ്റ് ആങ്സൈറ്റി അഥവാ ഇക്കോ-ആങ്സൈറ്റി എന്നാണ് മനഃശാസ്ത്രത്തിൽ ഈ ഭീതിയെ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള തീവ്രമായ ഭയം എന്നാണ് ക്ലൈമറ്റ് ആങ്സൈറ്റിയെ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ നിർവചിക്കുന്നത്. 2021-ൽ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു ആ​ഗോള സർവേ പ്രകാരം 16നും 25നും ഇടയിൽ പ്രായമായവരിൽ 10,000 പേരെയെടുത്താൽ അതിൽ 60 ശതമാനവും ആളുകളും കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ പകുതിയിലേറെ പേരുടെ ദൈനംദിന ജീവിതത്തെ ഈ ആശങ്ക ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സണ്‍ഫ്ലവര്‍ ഓയിലിന്‍റെ പതിവ് ഉപയോഗം, ട്രിപ്പിൾ-നെഗറ്റീവ് സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആശങ്കയാണ് ക്ലൈമറ്റ് ആങ്സൈറ്റി. എന്നാൽ ഇത് രോഗനിർണ്ണയം ചെയ്യാവുന്ന ഒരു രോഗമല്ലെന്ന് ആരോ​ഗ്യവിദ്​ഗധർ പറയുന്നു. കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ പ്രതീക്ഷിക്കുന്നത് ഭയത്തിനും ദുരിതത്തിനും കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് നമ്മുടെ ശരീരത്തം 'ഫൈറ്റ് ഓർ ഫ്രീറ്റ്' എന്ന പ്രതികരണത്തിലേക്ക് നയിക്കുന്നു. പലർക്കും ഇത് ഒരു ട്രാമയായി പരിണമിക്കാം. ഇത് സീസണൽ അഫക്റ്റീവ് ഡിസോർഡറിന് സമാനമാണ്. ദിശാബോധമില്ലായ്മ, നിസ്സഹായത, ആകുലത എന്നിവയുടെ മിശ്രിതമാണിത്.

സമകാലിക മലയാളം 18 Apr 2025 2:15 pm

സണ്‍ഫ്ലവര്‍ ഓയിലിന്‍റെ പതിവ് ഉപയോഗം, ട്രിപ്പിൾ-നെഗറ്റീവ് സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

സ ണ്‍ഫ്ലവര്‍ ഓയില്‍, സോയാബീൻ ഓയില്‍, കടുകെണ്ണ തുടങ്ങിയ വിത്ത് എണ്ണകള്‍ സുരക്ഷിതമെന്ന് പറയുമ്പോഴും ഇവയുടെ പതിവ് ഉപഭോഗം സ്തനാര്‍ബുദം ഉണ്ടാക്കുമെന്ന് ന്യൂയോർക്കിലെ വെയ്ൽ കോർണൽ മെഡിസിനിലെ ​ഗവേഷകർ നടത്തിയ പഠനം കണ്ടെത്തി. ഇവയിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പായ ലിനോലെയിക് ആസിഡ് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലിനോലെയിക് ആസിഡ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിൽ വളർച്ചാ പാത നേരിട്ട് സജീവമാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരണ അര്‍ബുദത്തെക്കാള്‍ ദ്രുത​ഗതിയില്‍ വ്യാപിക്കുകയും കുറഞ്ഞ അതിജീവന നിരക്കുമായിരിക്കും ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം എന്ന അവസ്ഥ. മൊത്തം സ്തനാർബുദ കേസുകളിൽ ഏകദേശം 15% ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദമാണ്. എഫ്എബിപി5 (ഫാറ്റി ആസിഡ്-ബൈൻഡിങ് പ്രോട്ടീൻ 5) എന്ന പ്രോട്ടീനുമായി ലിനോലെയിക് ആസിഡ് ബന്ധിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ വ്യാപകമാക്കുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഉയര്‍ന്ന ലിനോലെയിക് ആസിഡ് അടങ്ങിയ ഭക്ഷണം നല്‍കിയ എലികളില്‍ ട്യൂമര്‍ വളര്‍ച്ച കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ രോഗികളിൽ നിന്നുള്ള രക്ത സാമ്പിളുകളിൽ എഫ്എബിപി5, ലിനോലെയിക് ആസിഡ് എന്നിവ ഉയർന്ന അളവില്‍ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. ഭക്ഷണക്രമം കാൻസറിന്റെ വളർച്ചയെ കൂടുതൽ വഷളാക്കിയെക്കുമെന്ന് ഈ പഠന ചൂണ്ടിക്കാണിക്കുന്നതായി ഗവേഷകര്‍ പറയുന്നു. വേനല്‍ക്കാലത്ത് വേണം പ്രത്യേകം ഡയറ്റ്, രാവിലെ ചോളം കഞ്ഞി, ചായയും കാപ്പിയും ഒഴിവാക്കാം അതേസമയം ലിനോലെയിക് ആസിഡ് ഒരു അവശ്യ ഫാറ്റി ആസിഡാണ്. ചർമത്തിന്റെ ആരോഗ്യം, കോശ ഘടന, ശരീര വീക്കം നിയന്ത്രിക്കുക എന്നിവയിൽ ലിനോലെയിക് ആസിഡ് ഒരു പങ്കു വഹിക്കുന്നു. എന്നാല്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍, വിത്തു എണ്ണകള്‍ തുടങ്ങിയവയില്‍ ലിനോലെയിക് ആസിഡ് അമിതമായി അടങ്ങിയിരിക്കുന്നു. അസന്തുലിതാവസ്ഥ വിട്ടുമാറാത്ത വീക്കം പ്രോത്സാഹിപ്പിച്ചേക്കാം, ഇത് കാൻസറിനും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം 18 Apr 2025 12:24 pm

വേനല്‍ക്കാലത്ത് വേണം പ്രത്യേകം ഡയറ്റ്, രാവിലെ ചോളം കഞ്ഞി, ചായയും കാപ്പിയും ഒഴിവാക്കാം

ഈ വേനൽക്കാലത്ത് ശരീരത്തിൽ ഊര്‍ജ്ജം നിലനിര്‍ത്താന്‍ പ്രത്യേക കരുതല്‍ വേണം. ചൂടിനെ ചെറുക്കുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ഒറ്റയിരിപ്പില്‍ ഒരുപാട് വെള്ളം കുടിക്കുന്നതിന് പകരം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് നല്ലത്. വെറും വെള്ളം കുടിക്കുന്നതിന് പകരം കുക്കുമ്പർ, നാരങ്ങ, മിന്റ് എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. വേനല്‍ക്കാലത്ത് വേണം പ്രത്യേകം ഡയറ്റ് പ്ലാന്‍ പതിവായി കഴിക്കുന്ന ഭക്ഷണക്രമത്തിലേക്ക് ചില കൂട്ടിച്ചേര്‍ക്കലുകള്‍ ചൂടിനെ പ്രതിരോധിക്കാനായി വേണ്ടിവരും. എണ്ണയില്‍ വറുത്ത പലഹാരങ്ങളും എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളും വേനല്‍ക്കാലത്ത് ഒഴിവാക്കണം. വേനല്‍ക്കാലത്ത് പവിഴച്ചോളം എന്ന് വിളിക്കുന്ന ബജ്‌റ കൊണ്ടുള്ള കഞ്ഞി രാവിലെ കുടിക്കുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം. തൈര് പ്രത്യേകം ചേര്‍ക്കണം. കിടക്കുന്നതിന് നാല് മണിക്കൂര്‍ മൂമ്പ് അത്താഴം കഴിക്കുകയും വേണം. പച്ചക്കറികള്‍ വേവിച്ച് അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് അത്താഴത്തിന് കഴിക്കാം. ഇതിനൊപ്പം ചപ്പാത്തിയും പരിപ്പുകറിയും കഴിക്കാവുന്നതാണ്. ഒരു മാസം നാല് മൂഡ്! ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് വ്യായാമം മാറണം, എന്താണ് സൈക്കിൾ സിങ്കിങ് വർക്ക്ഔട്ടുകൾ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ശരീരത്തില്‍ ചൂട് കൂടാന്‍ കാരണമാകും. അതേസമയം ഇവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പകരം ചെറിയ അളവില്‍ കഴിക്കാവുന്നതാണ്. ക്ഷീണം തോന്നുപ്പോള്‍ ഒരു ചായയോ കാപ്പിയോ കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന് പകരം സംഭാരം, നാരങ്ങാവെള്ളം, ഇളനീര് എന്നിവ കുടിക്കുന്നതാണ് നല്ലത്. രണ്ട് കപ്പില്‍ കൂടുതല്‍ ചായയോ കാപ്പിയോ കുടിക്കരുത്.

സമകാലിക മലയാളം 17 Apr 2025 6:53 pm

ഒരു മാസം നാല് മൂഡ്! ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് വ്യായാമം മാറണം, എന്താണ് സൈക്കിൾ സിങ്കിങ് വർക്ക്ഔട്ടുകൾ

ജി മ്മിലാണെങ്കിലും അല്ലാതെയാണെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വര്‍ക്ക്ഔട്ട് രീതികളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ പുരുഷന്മാരെപ്പോലെ സ്ത്രീകളുടെ ശരീരം 24 മണിക്കൂർ സൈക്കിളിൽ പ്രവർത്തിക്കില്ല. പകരം ഊർജ്ജം, ശക്തി, മാനസികാവസ്ഥ, വീണ്ടെടുക്കൽ എന്നിവയെ ബാധിക്കുന്ന പ്രതിമാസ ഹോർമോൺ താളത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വര്‍ക്ക്ഔട്ട് ക്രമീകരിക്കുന്നതിനെയാണ് സൈക്കിൾ സിങ്കിങ് വർക്ക്ഔട്ടുകൾ എന്ന് വിളിക്കുന്നത്. വ്യായാമം ആർത്തവ ഘട്ടങ്ങളുമായി യോജിപ്പിക്കുന്നത് പ്രകടനം മെച്ചപ്പെടുത്താനും പരിക്കുകളുടെ സാധ്യത കുറയ്ക്കാനും മാനസികാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകൾക്ക് അവരുടെ ശരീരവുമായി പൊരുത്തപ്പെടാനും ഫിറ്റ്നസ് കൂടുതല്‍ രസകരമാക്കാനും സൈക്കിൾ സിങ്കിങ് വർക്ക്ഔട്ടുകൾ സഹായിക്കും. നാല് ഘട്ടങ്ങള്‍ ആര്‍ത്തവം, ഫോളിക്കുലാര്‍, ഓവുലേഷന്‍, ല്യൂട്ടല്‍ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഉള്ളത്. ഓരോ ഘട്ടങ്ങളിലും വ്യത്യസ്ത ഹോര്‍മോണുകളാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകനുസരിച്ച് വര്‍ക്ക്ഔട്ട് ക്രമീകരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക മാറ്റങ്ങള്‍ക്കനുസരിച്ച് പ്രതിരോധിക്കാന്‍ സഹായിക്കും. ആർത്തവ ഘട്ടത്തിൽ (ദിവസം 1–5)- ആര്‍ത്തവ ഘട്ടത്തില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. മൃദുവായ ചലനങ്ങളാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നടത്തം, യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ഫോളികുലാർ ഘട്ടം (ദിവസം 6–14)- ഈ ഘട്ടത്തില്‍ ഈസ്ട്രജൻ ഉയരുന്നു, മാനസികാവസ്ഥ മെച്ചപ്പെടും. ശക്തി പരിശീലനം, നൃത്ത ക്ലാസുകൾ അല്ലെങ്കിൽ പുതിയ വ്യായാമം പരീക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. ആർത്തവത്തിന്റെ രണ്ട് ഘട്ടങ്ങളിൽ നാല് തരം വിത്തുകൾ; പൊങ്ങിച്ചാടുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാം, എന്താണ് സീഡ് സൈക്ലിങ്? ഓവുലേഷൻ (ദിവസം 14–16)- ഈ ഘട്ടത്തില്‍ തീവ്രമായ കാർഡിയോ, ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ടെസ്റ്റോസ്റ്റിറോൺ ഈ ഘട്ടത്തില്‍ ഉയര്‍ന്നു നില്‍ക്കും. ലുട്ടെൽ ഘട്ടം (ദിവസം 17–28)- ഈ ഘട്ടത്തില്‍ പ്രൊജസ്ട്രോൺ സജീവമാകാന്‍ തുടങ്ങുന്നു. ഊര്‍ജ്ജനില കുറയുന്നു. പൈലേറ്റ്സ് അല്ലെങ്കിൽ ലോ-ഇംപാക്ട് സ്ട്രെങ്ത് പരിശീലനം പോലുള്ള സാവധാനത്തിലുള്ള വ്യായാമങ്ങൾ ബേൺഔട്ട് തടയാനും ആര്‍ത്തവത്തിന് മുന്‍പുള്ള ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.

സമകാലിക മലയാളം 17 Apr 2025 5:54 pm

വിശപ്പ് സഹിക്കാൻ വയ്യേ! ഭക്ഷണം കഴിച്ചു കൊണ്ട് തടി കുറയ്ക്കാം, കലോറി കുറഞ്ഞ 5 ഭക്ഷണങ്ങൾ

ശ രീരഭാരം കുറയ്ക്കാനുള്ള കഠിന അധ്വാനത്തിനിടെ വിശപ്പിനെ അടിച്ചമര്‍ത്തുക എന്നതാണ് പലരുടെയും വലിയ വെല്ലുവിളി. വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ കലോറി വര്‍ധിക്കാനും അത് ശരീരഭാരം കൂട്ടാനും കാരണമാകും. എന്നാല്‍ ഭക്ഷണം കഴിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെങ്കിലോ... വിശക്കുമ്പോള്‍ കഴിക്കാം കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ആപ്പിള്‍ കലോറി കുറഞ്ഞ പഴം എന്നതിലുപതി ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പെക്റ്റിൻ, ഇത് വയറ്റിനുള്ളില്‍ ഒരു ജെല്ലായി മാറുകയും വയര്‍ നിറഞ്ഞതായി കൂടുതല്‍ സംതൃപ്തി നല്‍കുകയും ചെയ്യുന്നു. കൂടാതെ ആപ്പിളില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ബ്ലൂബെറി കണ്ടാല്‍ ചെറുതാണെങ്കിലും ബ്ലൂബെറിയുടെ ആരോഗ്യഗുണങ്ങള്‍ക്ക് വലിപ്പം കൂടുതലാണ്. ഇവയ്ക്ക് കലോറി കുറവാണ്. കൂടാതെ ഗ്ലൈസെമിക് സൂചിക കുറവായതു കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാതെ തന്നെ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ ആന്തോസയാന്‍ എന്ന ആന്‍റിഓക്സിഡന്‍റുകള്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് വേവിച്ചത് കഴിക്കുന്നത് വിശപ്പ് കുറയാനും ദീര്‍ഘനേരം വയറിന് സംതൃപ്തി നല്‍കാനും സഹായിക്കും. കൂടാതെ ഇവയില്‍ 79 ശതമാനം ജലാംശമാണ്. കൂടാതെ കലോറിയും കുറവാണ്. കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. കുടലിന് അനുയോജ്യമായ അന്നജം വർധിപ്പിക്കുന്നതിന് ഇവ വേവിച്ച് കഴിക്കുന്നത് നല്ലതാണ്. ആസ്പരാഗസ് ആസ്പരാഗസില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഗ്ലൈസെമിക് സൂചിക കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താന്‍ സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വിശപ്പ് ഹോർമോണുകളെ സന്തുലിതമാക്കുകയും ചെയ്യുന്നു. വൈറ്റ് ഫിഷ് വെളുത്ത മാംസമുള്ള മീനുകളാണ് വൈറ്റ് ഫിഷ്. ഇവയ്ക്ക് കലോറി കുറവാണ്. മാത്രമല്ല, അവ ദീര്‍ഘനേരം വയറ്റിന് സംതൃപ്തി നല്‍കാന്‍ സഹായിക്കും.

സമകാലിക മലയാളം 17 Apr 2025 12:50 pm

28 ദിവസം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കി, സ്തനാര്‍ബുദ സാധ്യത കുറയുന്നതായി കണ്ടെത്തല്‍

സൗന്ദര്യവർദ്ധക വസ്തുകളില്‍ സാധാരണയായി കാണപ്പെടുന്ന പാരബെൻസും ഫ്താലേറ്റുകളും ഒഴിവാക്കുന്നത് സ്തനകലകളിലെ കാൻസറുമായി ബന്ധപ്പെട്ട മാറ്റങ്ങളെ തടയുമെന്ന് പുതിയ പഠനം. ലോകത്ത് സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ ആണ് സ്തനാര്‍ബുദം. സ്തന ലോബ്യൂളുകളിലോ നാളങ്ങളിലോ ഉള്ള കോശങ്ങളുടെ അസാധാരണ വളർച്ചയാണ് സ്തനാര്‍ബുദം എന്നത്. എന്താണ് പാരബെൻസും ഫ്താലേറ്റുകളും സൗന്ദര്യവർദ്ധക വസ്തുക്കളിലും പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളിലും സാധാരണയായി അടങ്ങിയിരിക്കുന്ന സീനോ ഈസ്‌ട്രോജനിക്ക് ആയ സംയുക്തങ്ങളാണ് പാരബെൻസും ഫ്താലേറ്റുകളും. ഇവ ഉല്‍പ്പന്നങ്ങളുടെ സുഗന്ധം വർധിപ്പിക്കുന്നതിനും പ്രിസർവേറ്റീവുകളായും പ്രവര്‍ത്തിക്കുന്നു. ഇവ സീനോ ഈസ്ട്രജൻ സംയുക്തങ്ങളാണ്. ഇവ സ്തനാർബുദ വികസനത്തിന് കാരണമാകുന്ന ഈസ്ട്രജനെ അനുകരിക്കുന്ന സിന്തറ്റിക് സംയുക്തങ്ങൾ. വെറും 28 ദിവസം ഇവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നത് സ്തനകോശങ്ങളില്‍ കാൻസറുമായി ബന്ധപ്പെട്ട ഫിനോടൈപ്പുകളുടെ ശേഖരണം കുറയുന്നുവെന്ന് പ്രകടമായതായി കീമോസ്പിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്തനാർബുദ പ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക് സെല്ലുലാർ തലത്തിൽ കാർസിനോജെനിക് അനുകൂല ഫിനോടൈപ്പുകളെ അടിച്ചമർത്താനുള്ള സാധ്യത ഈ പഠനം വ്യക്തമാക്കുന്നു. പാരബെൻസ് എവിടെയൊക്കെ കാണാം സൗന്ദര്യവർദ്ധക വസ്തുക്കൾ, പേഴ്സണല്‍ കെയര്‍ ഉൽപ്പന്നങ്ങൾ, ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ് പോലുള്ളവയില്‍ ബാക്ടീരിയ, ഫംഗസ്, യീസ്റ്റ് എന്നിവയുടെ വളർച്ച തടയുന്നതിനും അതുവഴി ഉൽപ്പന്നങ്ങളുടെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിനും സാധാരണയായി ഉപയോഗിക്കുന്ന ഒരു കൂട്ടം കെമിക്കൽ പ്രിസർവേറ്റീവുകളാണ് പാരബെൻസ്. എഫ്ഡിഎ പോലുള്ള റെഗുലേറ്ററി ബോഡികൾ പൊതുവെ സുരക്ഷിതമായാണ് പാരബെൻസുകളെ കാണുന്നത്. മേക്കപ്പ്, മോയ്‌സ്ചറൈസര്‍, ഷാംപൂ, കണ്ടീഷണര്‍, ബോഡി ലോഷന്‍, സൺസ്‌ക്രീന്‍ തുടങ്ങിയ ഉൽപ്പന്നങ്ങളില്‍ പാരബെൻസ് അടങ്ങിയിട്ടുണ്ട്. മൂന്ന് നാല് കാപ്പികുടിച്ചാലും ക്ഷീണം മാറുന്നില്ല, അമിതമായി കോട്ടുവായ ഇടുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട് ഫ്താലേറ്റുകൾ എവിടെയൊക്കെ കാണാം പ്ലാസ്റ്റിക്കുകളെ കൂടുതൽ വഴക്കമുള്ളതും, ഈടുറ്റതാക്കുന്നതിനും, ഷെൽഫ് ലൈഫ് വര്‍ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന രാസ അഡിറ്റീവുകളാണ് ഫ്താലേറ്റുകൾ. പ്ലാസ്റ്റിക് റാപ്പുകൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയില്‍ ഇവ സ്ഥിരമായി കാണാം. പ്ലാസ്റ്റിക് പാക്കേജിങ്, കളിപ്പാട്ടങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, നെയിൽ പോളിഷ്, പെർഫ്യൂമുകൾ എന്നിവയില്‍ ഫ്താലേറ്റുകൾ അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം 17 Apr 2025 11:42 am

വാക്‌സിനെടുത്തവര്‍ കുഴഞ്ഞു വീണു മരിക്കുമോ? ഡി-ഡൈമര്‍ ടെസ്റ്റ് നടത്തണോ? - കുറിപ്പ്

കോ വിഡ് വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയ കാലം തൊട്ടേയുണ്ട്, ഇതു ഹൃദയാഘാതത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുമെന്ന പ്രചാരണം. വാക്‌സിനെടുത്തവര്‍ കുഴഞ്ഞു വീണു മരിക്കുന്നു എന്ന പ്രചാരണം ശക്തമായപ്പോള്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ തന്നെ മുന്‍കൈയെടുത്ത് ഇക്കാര്യത്തില്‍ പഠനം നടത്തി. കോവിഡിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹൃദയാഘാത മരണങ്ങള്‍ക്കു വാക്‌സിനുമായി ബന്ധമൊന്നുമില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ ഇടയ്ക്കിടെ ഇങ്ങനെയൊരു പ്രചാരണം പൊന്തിവരും. വാക്‌സിനെടുത്തവര്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടോ എന്നറിയുന്നതിനുള്ള ഡി ഡൈമര്‍ ടെസ്റ്റ് നടത്തണമെന്ന പ്രചാരണത്തിനു സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ മറുപടി നല്‍കുകയാണ് ഡോ. മനോജ് വെള്ളനാട്. കുറിപ്പു വായിക്കാം: കോവിഡ് വാക്സിനെടുത്തവർ D-Dimer ടെസ്റ്റ് നടത്തണമെന്ന ഒരു പോസ്റ്ററിൻ്റെ ചിത്രം അയച്ചു തന്നിട്ട് പലരും അതിൻ്റെ സത്യാവസ്ഥ ചോദിക്കുന്നുണ്ട്. ആ വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലും മറ്റു ചില വാർത്താ മാധ്യമങ്ങളിലും 2021-മുതൽ പ്രചരിക്കുന്ന ഒരു വിഷയമാണ്. ഇന്നിപ്പോൾ പെട്ടെന്ന് ആരോ ഇത് ഏതോ കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തെന്ന് തോന്നുന്നു. എന്തായാലും നാട്ടിലെ കേശവൻ മാമന്മാർ നന്നായി പണി എടുക്കുന്നുണ്ട്. D-Dimer ടെസ്റ്റ് ഒരു രക്തപരിശോധനയാണ്. ഇത് രക്തത്തിൽ രക്തം കട്ടപിടിക്കുന്നതിന്റെ സൂചനകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഒന്നാണ്. രക്തം കട്ടപിടിക്കുമ്പോൾ, ഫൈബ്രിൻ എന്ന പ്രോട്ടീൻ രൂപപ്പെടുകയും അത് പിന്നീട് വിഘടിക്കുകയും ചെയ്യും. ഈ വിഘടന പ്രക്രിയയിൽ D-Dimer എന്ന ഒരു ഉപോൽപ്പന്നം ഉണ്ടായി രക്തത്തിൽ കലരും. D-Dimer-ന്റെ അളവ് ഉയർന്നതാണെങ്കിൽ, അത് ശരീരത്തിൽ അസാധാരണമായി രക്തം കട്ടപിടിക്കാനുള്ള സാധ്യത ഉണ്ടെന്ന് ‘വേണമെങ്കിൽ’ പറയാം. കാരണം, D-Dimer ടെസ്റ്റ് 100% ഉറപ്പുള്ള ഒന്നല്ല. മറ്റു പല കാരണങ്ങളാലും, ഉദാ : അണുബാധ, ഗർഭം, ശസ്ത്രക്രിയ, പരിക്കുകൾ- അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഇത് കൂടാം. കോവിഡ് വാക്സിനുകൾ, പ്രത്യേകിച്ച് ആസ്ട്രസെനെക്ക (AstraZeneca) / കോവിഷീൽഡ് (Covishield) പോലുള്ള അഡിനോവൈറസ് അധിഷ്ഠിത വാക്സിനുകൾ, വളരെ അപൂർവമായി Thrombosis with Thrombocytopenia Syndrome (TTS) എന്ന അവസ്ഥ ഉണ്ടാക്കാം. TTS-ന്റെ ലക്ഷണങ്ങളിൽ രക്തം കട്ടപിടിക്കലും പ്ലേറ്റ്‌ലെറ്റിന്റെ കുറവും ഉൾപ്പെടുന്നു. ഇത്തരം കേസുകളിൽ D-Dimer-ന്റെ അളവ് ഉയർന്നേക്കാം, ഇത് TTS-ന്റെ രോഗനിർണയത്തിന് സഹായകമാകും. എന്നാൽ, ഇത് വളരെ വളരെ അപൂർവമാണ്. എന്നുവച്ചാൽ ലക്ഷക്കണക്കിന് പേർക്ക് വാക്സിൻ കൊടുക്കുമ്പോൾ ഒന്നോ രണ്ടോ കേസുകളിൽ മാത്രം കാണപ്പെടുന്നത്. സ്ത്രീകള്‍ സ്വയംഭോഗം ചെയ്താല്‍ പാപം!, ഇത് ഇരട്ടത്താപ്പ്; വൈറല്‍ കുറിപ്പ്‌ ഇക്കാര്യത്തിൽ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ പറയാം. 1. ആസ്ട്രസെനെക്ക / കോവിഷീൽഡ് വാക്സിനുകൾ TTS-ന് വളരെ അപൂർവമായി കാരണമാകാമെന്ന് 2021-ൽ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് പ്രധാനമായും 60 വയസ്സിന് താഴെയുള്ളവരിലും, വാക്സിനേഷന്റെ ആദ്യ 2-3 ആഴ്ചകളിലുമാണ് കാണപ്പെട്ടത്. mRNA വാക്സിനുകളായ ഫൈസർ (Pfizer), മോഡേർണ (Moderna) എന്നിവയ്ക്ക് ഇത്തരം അപകടസാധ്യത വളരെ കുറവാണ്. 2. D-Dimer ടെസ്റ്റ് സാധാരണയായി രോഗലക്ഷണങ്ങൾ (Eg: severe headache, abdominal pain, leg swelling, neurological issues) ഉള്ളവർക്കാണ് ശുപാർശ ചെയ്യുന്നത്. വാക്സിനെടുത്ത എല്ലാവർക്കും നിർബന്ധമായി നടത്തേണ്ട ഒന്നല്ല. TTS-ന്റെ സാധ്യത വളരെ കുറവായതിനാൽ, ലക്ഷണങ്ങളില്ലാതെ എല്ലാവരും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല. 3. ‘കോവിഡ് രോഗം’ vs ‘കോവിഡ് വാക്സിൻ’: ഇതിലാരാണ് വില്ലൻ? കോവിഡ്-19 രോഗത്തിന് രക്തം കട്ടപിടിക്കൽ, D-Dimer-ന്റെ ഉയർന്ന അളവ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വാക്സിനുകളെക്കാൾ വളരെ കൂടുതൽ സാധ്യതയുണ്ട്. വാക്സിനുകൾ ഈ അപകടസാധ്യതകളെ ഗണ്യമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. മനസിലാക്കേണ്ടത്, 1000 പേർക്ക് കോവിഡ് രോഗം വരുമ്പോൾ അതിൽ 100 മുതൽ 300 പേർക്ക് വരെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ട്. എന്നുവച്ചാൽ 10 മുതൽ 30% വരെ. സംശയമുള്ളവർക്ക് ഗൂഗിൾ ചെയ്താൽ ഇഷ്ടം പോലെ പഠനറിപ്പോർട്ടുകൾ. ഇനി വാക്സിനുകളുടെ കാര്യം പറയാം, a) ആസ്ട്രസെനെക്ക / കോവിഷീൽഡ്: • യൂറോപ്യൻ മെഡിസിൻസ് ഏജൻസി (EMA, 2021): 2021 ഏപ്രിൽ വരെ, 2.5 മില്യൺ ആളുകൾക്ക് ആസ്ട്രസെനെക്ക വാക്സിൻ നൽകിയപ്പോൾ 86 TTS കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നുവച്ചാൽ ഒരു ലക്ഷം പേരിൽ ഏകദേശം 3.4 കേസുകൾ (0.00034%) • ഓസ്‌ട്രേലിയ (2021): Therapeutic Goods Administration (TGA) റിപ്പോർട്ട് ചെയ്തത്, 6.1 മില്യൺ ഡോസുകൾക്ക് 48 TTS കേസുകൾ, അതായത് 1 ലക്ഷം ഡോസുകൾക്ക് 7.9 കേസുകൾ • യു.കെ. (MHRA, 2021): 20 മില്യൺ ഡോസുകൾക്ക് 79 കേസുകൾ, ഏകദേശം 4 കേസുകൾ per 1 ലക്ഷം പേർ ശരാശരി. b) ജോൺസൺ & ജോൺസൺ (Janssen): • CDC (2021): യു.എസിൽ 8 മില്യൺ ഡോസുകൾക്ക് 6 TTS കേസുകൾ, അതായത് 0.75 കേസുകൾ per 1 ലക്ഷം. • EMA: Janssen-ന് TTS സാധ്യത ആസ്ട്രസെനെക്കയേക്കാൾ കുറവാണ്, ഏകദേശം 1-2 കേസുകൾ per 1 ലക്ഷം. c) mRNA വാക്സിനുകൾ (ഫൈസർ, മോഡേർണ): • mRNA വാക്സിനുകൾക്ക് TTS- മായി ബന്ധമൊന്നുമില്ല. എന്നാൽ, വളരെ അപൂർവമായി myocarditis (ഹൃദയ പേശികളുടെ വീക്കം) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. • VTE (venous thromboembolism): mRNA വാക്സിനുകളിൽ VTE-ന്റെ അപകടസാധ്യത general population-ന്റെ baseline rate-ന് (0.1-0.2% per year) തുല്യമാണ്. 1 ലക്ഷം പേർക്ക് 1-2 കേസുകൾ മാത്രം, അതും വാക്സിനുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. ‘വാക്സിനെടുത്തവർ ഹൃദയാഘാതം വന്ന് മരിക്കുന്നു’, ‘കുഴഞ്ഞു വീണ് മരിക്കുന്നു’ എന്നൊക്കെയുള്ള വാർത്തകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമൊന്നുമില്ല. കേരളത്തിൽ മാത്രമല്ല ലോകം മൊത്തം കോടിക്കണക്കിന് മനുഷ്യർ ഈ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം വാക്സിനെടുത്തവരേക്കാൾ ആ സാധ്യത 100 മടങ്ങ് കൂടുതലാണ് രോഗം വന്നവർക്ക്. ചില അപൂർവ കേസുകളിൽ മയോകാർഡിറ്റിസ് (myocarditis) mRNA വാക്സിനുകളുമായി ബന്ധപ്പെട്ട് വന്നിരുന്നു, പക്ഷേ ഇതും വളരെ അപൂർവവും സാധാരണയായി ചികിത്സയോടെ ഭേദമാകുന്നതുമാണ്. ഫൈനലി ഇത്രയുമാണ് പറയാനുള്ളത് : D- dimer test കുറച്ച് ചെലവേറിയ ഒന്നാണ്. അതുകൊണ്ട് ആ പോസ്റ്റർ ഏതോ ലാബുകാരൻ അടിച്ചിറക്കിയ ഒന്നാകാനേ തരമുള്ളൂ. ഈ പോസ്റ്റ് സൂക്ഷിച്ച് വച്ചിരുന്നാൽ ഇടയ്ക്കിടെ ഉപയോഗിക്കാം. കാരണം ആ പോസ്റ്റർ കൃത്യമായ ഇടവേള കഴിയുമ്പോൾ വീണ്ടും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓടാൻ തുടങ്ങും. സംശയമുള്ള വളരെ കുറച്ച് ആൾക്കാർ മാത്രം വീണ്ടും സത്യാവസ്ഥ അന്വേഷിച്ച് നടക്കാൻ തുടങ്ങും. ഇനി ഇത്രയൊക്കെ വിശദമാക്കിയാലും ഇതൊക്കെ നിങ്ങൾ മെഡിക്കൽ മാഫിയയുടെ കളിയല്ലേ എന്ന് ചിന്തിക്കുന്നവരും വാദിക്കുന്നവരും ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും പോയി ആ ടെസ്റ്റ് ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം.

സമകാലിക മലയാളം 16 Apr 2025 12:09 pm

മൂന്ന് നാല് കാപ്പികുടിച്ചാലും ക്ഷീണം മാറുന്നില്ല, അമിതമായി കോട്ടുവായ ഇടുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്

വി രസത, മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ നമ്മുടെ തലച്ചോര്‍ നല്‍കുന്ന മുന്നറിയിപ്പാണ് കോട്ടുവായ. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെ അളവ് കുറയുകയും ഇത് കൂടുതൽ ജാഗരൂഗരാകാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ കോട്ടുവായ അമിതമായാലോ? തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയായി കരുതാം. തെർമോൺഗുലേഷൻ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഉറക്കച്ചടവു മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ കണക്ക് ഓരോ ദിവസവും പെരുകിവരുന്നു. കൂടാതെ ജോലിയിലെ അശ്രദ്ധ, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഇതിന്‍റെ പ്രത്യാഘാതങ്ങളാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതും കോട്ടുവായ ഇടുന്നതും പലപ്പോഴും നമ്മള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ ഉറക്കക്കുറവിന്‍റെ ലക്ഷണമായി കണക്കാക്കാറില്ല. പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകൾ കാരണം പകൽസമയത്ത് ഉറക്കം അനുഭവപ്പെടുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകാം. രാത്രിയിൽ കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഗുണനിലവാരമുള്ള വിശ്രമം ലഭിക്കാത്തത് പ്രമേഹം, വിഷാദം, ഹൃദയം, വൃക്ക രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവ ഉണ്ടാകാനോ വഷളാകുന്നതിനോ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. മൈക്രോ സ്ലീപ് തുടർച്ചയായ ഉറക്കമില്ലായ്മയെ തുടര്‍ന്ന് തലച്ചോറ് ചെറിയ ഉറക്കങ്ങൾ എടുത്തേക്കാം. മൈക്രോ സ്ലീപ് എന്നാണ് വിദഗ്ധര്‍ അത്തരം ഉറക്കത്തെ വിളിക്കുന്നത്. രണ്ട്, മൂന്ന്, പത്ത് സെക്കന്‍ഡുകള്‍ വരെയാകാം ഓരോ മൈക്രോ സ്ലീപ്പിന്‍റെയും ദൈര്‍ഘ്യം. ഇത് അവസ്ഥ നിങ്ങള്‍ അറിയുക പോലുമില്ല. ഇത് പല അപകടങ്ങളും ഉണ്ടാക്കാം. ഉറക്കക്കുറവ് അളക്കാം എത്ര ഉറക്കം ഉണ്ടെങ്കിലും അത് കുഴപ്പമില്ലെന്ന മട്ടിലാണ് പലരും മുന്നോട്ടു പോകുന്നത്. എന്നാല്‍ ഉറക്കക്കുറവ് ദീര്‍കാല അടിസ്ഥാനത്തില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ഉറക്കക്കുറവിനെ എപ്‌വർത്ത് സ്ലീപ്പിനെസ് സ്കെയിൽ ഉൾപ്പെടെ വിവിധ സ്കെയിലുകളിൽ അളക്കാവുന്നതാണ്. ഉറക്കക്കുറവ് പുരോഗമിക്കുമ്പോൾ, ഉറക്കമില്ലായ്മയുടെ അപകടകരമായ ലക്ഷണങ്ങൾ വർധിച്ചേക്കാം. പൊള്ളുന്ന ചൂടാണ്, വെള്ളത്തിലേക്ക് എടുത്തു ചാടും മുൻപ്, സൂക്ഷിക്കുക; അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത ഉറക്കക്കുറവ് ​ഗുരുതര ലക്ഷണങ്ങള്‍ നിങ്ങളുടെ കണ്‍പോളകള്‍ തൂങ്ങുന്നു, ശരീരം തളരുന്നു, നിവർന്നു നിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, ചിലരിൽ തലകറക്കം, കഠിനമായ ബലക്കുറവ്, കൈകൾ വിറയ്ക്കുക, ചിലരില്‍ ഉറക്കക്കുറവ് അശ്രദ്ധയും ആവേശവും ഉണ്ടാകാം. കോട്ടുവായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചന തലച്ചോറിലെ ചില അവസ്ഥകൾ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. ട്യൂമറുകൾ മൂലം തലച്ചോറിൻ്റെ താപ നിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളില്‍ അമിതമായി കോട്ടുവായ ഇടാം. മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട തെർമോൺഗുലേറ്ററി അപര്യാപ്തത കാരണം സ്ട്രോക്ക് സംഭവിച്ചവരിൽ അമിതമായ കോട്ടുവാ കാണപ്പെടാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം 16 Apr 2025 11:50 am

പൊള്ളുന്ന ചൂടാണ്, വെള്ളത്തിലേക്ക് എടുത്തു ചാടും മുൻപ്, സൂക്ഷിക്കുക; അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കാൻ നിർദേശം. ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് ചെളിയില്‍ അടങ്ങിയ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിങ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 12 കേസുകളും അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2024-ല്‍ 38 കേസുകളും എട്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ രോഗം തിരിച്ചറിയുന്നത് സ്ഥിതി ഗുരുതരമാകാതെ സഹായിക്കും. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. അതേസമയം കേരളത്തില്‍ 37 പേരെ രക്ഷിക്കാനായി. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കേരളം ആരംഭിച്ചു. ഇതിനായി കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലേയും വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്തനാർബുദവും കോളൻ കാൻസറും വരാൻ സാധ്യത, ഡയറ്റിൽ നിന്നും ഒഴിവാക്കാം ഈ 4 ഭക്ഷണങ്ങൾ ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

സമകാലിക മലയാളം 15 Apr 2025 5:01 pm

സ്തനാർബുദവും കോളൻ കാൻസറും വരാൻ സാധ്യത, ഡയറ്റിൽ നിന്നും ഒഴിവാക്കാം ഈ 4 ഭക്ഷണങ്ങൾ

ലോ കത്ത് ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു രോ​ഗമാണ് കാൻസർ. രോ​ഗാവസ്ഥ നേരത്തെ കണ്ടെത്തുന്നത് കാൻസറിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വർധിപ്പിക്കും. എന്നാൽ രോ​ഗം വരാതെ നോക്കുക എന്നതാണ് പ്രധാനം. നമ്മൾ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾ കാൻസറിന് കാരണമാകുന്നു എന്ന് പലരും അറിയുന്നില്ല. കാൻസറിന് കാരണമായേക്കാവുന്ന നാല് ഭക്ഷണങ്ങൾ. മധുരപാനീയങ്ങള്‍ ദാഹം മാറാനും ഊര്‍ജ്ജം ലഭിക്കാനുമൊക്കെയായി ദിവസവും നമ്മള്‍ കുടിക്കുന്ന വിവിധതരം മധുരപാനീയങ്ങള്‍ എത്രത്തോളം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമോ? ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്നത് കോളന്‍ കാന്‍സര്‍ വരാനുള്ള സാധ്യത 32 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 50 വയസിനു മുകളിലുള്ളവരിലാണ് അപകടസാധ്യത കൂടുതല്‍. കോക്ടെയ്‌ലുകള്‍ മദ്യം ചേര്‍ത്തുള്ള കോക്ടെയ്‌ലുകള്‍ പാര്‍ട്ടികളിലും അല്ലാതെയുമൊക്കെ ഇപ്പോള്‍ സുലഭമാണ്. എന്നാല്‍ മദ്യം ഒരു തുള്ളിയാണെങ്കിലും അത് ആരോഗ്യത്തിന് ദോഷമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ ദിവസവും മദ്യപിക്കുന്നത്, അത് ചെറിയ അളവിലാണെങ്കിലും 10 ശതമാനം വരെ സ്തനാര്‍ബുദ സാധ്യത വര്‍ധിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. റെഡ് മീറ്റ് ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ അമിതമായാല്‍ കോളന്‍ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. റെഡ് മീറ്റിന് പകരം മത്സ്യം, ചിക്കന്‍ പോലുള്ള മെലിഞ്ഞ പ്രോട്ടീന്‍ തിരഞ്ഞെടുക്കാം. ശുദ്ധീകരിച്ച ധാന്യങ്ങള്‍ പാസ്ത, പൊറോട്ട പോലുള്ള ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ശുദ്ധീകരിച്ച ധാന്യമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് പലതരം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം. ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം മില്ലറ്റ്, ഗോതമ്പു പോലുള്ളവ ഉപയോഗിക്കാം. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

സമകാലിക മലയാളം 15 Apr 2025 4:25 pm

പുതിയ തരം പ്രമേഹം കണ്ടെത്തി, ടൈപ്പ് 1, 2 ഡയബറ്റീസ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തം

ആ ഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 2024-ലെ കണക്ക് പ്രകാരം ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം 800 ദശലക്ഷം കടന്നു. 1990 മുതല്‍ ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ് ഇരട്ടിയായി വര്‍ധിച്ചതായി ദി ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതിനിടെ പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹത്തെ 'ടൈപ്പ് 5 പ്രമേഹം' എന്ന പേരില്‍ ഔദ്യോഗികമായി അംഗീകരിച്ചു. തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) വേൾഡ് ഡയബറ്റിസ് കോൺഗ്രസിലായിരുന്നു പ്രഖ്യാപനം. എന്താണ് ടൈപ്പ് 5 പ്രമേഹം പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഒരു പ്രമേഹമാണിത്. മെലിഞ്ഞവരിലും (ശരീരഭാരം കുറഞ്ഞവരില്‍) പോഷകാഹാരക്കുറവുള്ളതുമായ കൗമാരക്കാരെയും യുവാക്കളെയുമാണ് രോഗാവസ്ഥ ബാധിക്കുന്നത്. പ്രതിവർഷം ടൈപ്പ് 5 പ്രമേഹ ബാധിതരുടെ എണ്ണം 20 മുതൽ 25 വരെ ദശലക്ഷം വരെയാണ്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ടൈപ്പ് 1 പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമായി, ടൈപ്പ് 5 പ്രമേഹമുള്ള രോഗികളിൽ സാധാരണ ആന്റിബോഡികൾ കാണിക്കില്ല. 50 ശതമാനം കേസുകളിലും ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടി വരാറില്ല, ഗുളികകള്‍ കൊണ്ട് കൈകാര്യം ചെയ്യാവുന്നതാണ്. 2022-ൽ ഡയബറ്റിസ് കെയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രമേഹം, പൊണ്ണത്തടി മൂലമുണ്ടാകുന്ന ടൈപ്പ്-2 പ്രമേഹത്തിൽ നിന്നും, ടൈപ്പ് 1 പ്രമേഹത്തിൽ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ തെളിയിക്കുന്നു. ജെ-ടൈപ്പ് പ്രമേഹം 1955-ല്‍ ജമൈക്കയിലാണ് ആദ്യമായി പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹം തിരിച്ചറിയുന്നത്. 1960-ല്‍ ജെ-ടൈപ്പ് പ്രമേഹമെന്ന് പേരിട്ടു. 1985-ല്‍ ലോകാരോഗ്യ സംഘടന ജെ- ടൈപ്പ് പ്രമേഹം പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ 1998-ല്‍ നീക്കം ചെയ്തു. പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രമേഹം ക്ഷയരോഗത്തേക്കാൾ സാധാരണമാണെന്ന് പഠനത്തിന് നേതൃത്വം വഹിച്ച വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് , ഗവേഷക ഹോക്കിന്‍സ് പറഞ്ഞു. രോഗത്തെ ഔദ്യോഗിക പ്രഖ്യാപിക്കുന്നത് രോഗികളെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സകൾ കണ്ടെത്തുന്നതിനും സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ സ്വയംഭോഗം ചെയ്താല്‍ പാപം!, ഇത് ഇരട്ടത്താപ്പ്; വൈറല്‍ കുറിപ്പ്‌ ടൈപ്പ് 5 പ്രമേഹം ചികിത്സക്കിന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇതുവരെയില്ലെങ്കിലും, ചെറിയ അളവിൽ ഇൻസുലിൻ ഓറൽ ഏജന്റുകൾക്കൊപ്പം കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് പഠനം സൂചിപ്പിക്കുന്നു.

സമകാലിക മലയാളം 15 Apr 2025 2:32 pm

സ്ത്രീകള്‍ സ്വയംഭോഗം ചെയ്താല്‍ പാപം!, ഇത് ഇരട്ടത്താപ്പ്; വൈറല്‍ കുറിപ്പ്‌

ഇ ന്ത്യയിലെ സ്ത്രികൾക്ക് ലൈം​ഗികതയോടുള്ള കാഴ്ചപ്പാട് വളരെ വ്യത്യസ്തമാണ്. അടുത്തിടെ നടി നീന ​ഗുപ്ത നൽകിയൊരു അഭിമുഖത്തിൽ ഇന്ത്യയിലെ സ്ത്രീകൾ ലൈം​ഗികത ആനന്ദമായി കരുതുന്നതിന് പകരം കടമയായാണ് കാണുന്നതെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചകളും ചൂടുപിടിച്ചു. അതിനിടെ ഐടി വിദ​ഗ്ധനും എഴുത്തുകാരനുമായ നസീർ ഹുസൈൻ കിഴക്കേടത്ത് ഫെയ്സ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. സോഷ്യല്‍ കണ്ടിഷനിങ്ങിന് വിധേയരായി വളര്‍ന്നു വരുന്ന ഇന്ത്യയിലെ പെണ്‍കുട്ടികള്‍ സെക്സിന് കാണുന്നത് പുനരുൽപാദനത്തിനുള്ള ഒരു ഉപകരണം മാത്രമായാണ്. രണ്ടു പേർ തമ്മിലുള്ള അടുപ്പത്തിൻ്റെയോ സന്തോഷത്തിൻ്റെയോ ഉറവിടമായി നമ്മൾ ലൈംഗികതയെ ഇതു വരെ കണ്ടിട്ടില്ലെന്നും നസീർ ഹുസൈൻ കുറിപ്പില്‍ പറയുന്നു. സ്ത്രികള്‍ മിക്കപ്പോഴും ഭർത്താവിൻ്റെ സന്തോഷത്തിനായിട്ടാണ് സെക്സ് ചെയ്യുന്നത്. കര പെട്ടെന്ന് ചൂടാവുകയും തണുക്കുകയും ചെയ്യുന്നത് പോലെ ആണുങ്ങൾ, സ്ത്രീകളുടെ ഓർഗാസം ഉണ്ടാകുമെന്നതിനെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലാതെ, പെട്ടെന്ന് ചൂടവുകയും, കാര്യം കഴിഞ്ഞു മറുഭാഗത്തേക്ക് തിരിഞ്ഞുകിടന്നുറങ്ങുകയും, ഇതാണ് സെക്സെന്ന് കരുതി ഭൂരിപക്ഷം സ്ത്രീകളും നെടുവീർപ്പിട്ട് കിടന്നുറങ്ങുകയും ചെയ്യും. ഫോർപ്ലേ, സ്ത്രീകളുടെ ഓർഗാസം എന്നൊക്കെ ഉള്ള കാര്യങ്ങൾ ഈയടുത്താണ് കേരളത്തിലെ സ്ത്രീകളുടെ ഡിക്ഷനറിയിൽ ഇടം പിടിക്കാൻ തുടങ്ങിയത്. അതിന്റെ ഒരു കാരണം സാമ്പത്തികമാണ്. അതുവരെ കുടുംബത്തിന്റെ വരുമാന സ്രോതസ് പുരുഷൻ മാത്രമായിരുന്നപ്പോൾ സ്ത്രീകൾക്ക് തങ്ങളുടെ ഭാഗം സംസാരിക്കാനുള്ള അവകാശം കുറവാണെന്ന് കരുതി പൊന്നു, പക്ഷെ ഇപ്പോൾ, സ്ത്രീകളും കുടുംബത്തിന്റെ വരുമാനത്തിന്റെ ഉറവിടത്തിൽ നല്ലൊരു പങ്ക് വഹിക്കാൻ തുടങ്ങി, ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ തങ്ങൾക്കും അവകാശമുണ്ടെന്നുള്ള ബോധം വന്നു തുടങ്ങി. അവരുടെ ലൈംഗിക ആനന്ദം ഒളിച്ചുവയ്ക്കേണ്ട ഒന്നാണെന്ന് അവരെ നമ്മൾ തെറ്റിദ്ധരിപ്പിക്കുന്നു. ലൈംഗികത ഒരു തെറ്റല്ല, പാപമല്ല, രഹസ്യമായി വയ്‌ക്കേണ്ട കാര്യമോ ഒരു ഡ്യൂട്ടിയോ അല്ല. പങ്കാളിക്ക് ഉപയോഗിച്ച് വലിച്ചെറിയണ്ട സ്ത്രീകളുടെ ലൈംഗികത. മനസ്സിൽ കുറ്റബോധം തോന്നാതെ, സ്വയമോ പരസ്പരമോ ആസ്വദിക്കേണ്ട ഒന്നാണ്. പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക അവയവങ്ങളെ കുറിച്ച് അറിവില്ല എന്നതാണ് സത്യം. കൂടാതെ കന്യാചർമം എന്നൊക്കെ പറഞ്ഞു പലരും നമ്മുടെ കുട്ടികളെ പേടിപ്പിച്ച് വച്ചിരിക്കുകയാണ്. സെക്സ് എഡ്യൂകേഷന്റെ ഭാഗമായി ശരീര ഭാഗങ്ങൾ പഠിപ്പിക്കുന്ന കൂട്ടത്തിൽ പഠിപ്പിക്കേണ്ട ഒരു കാര്യമാണ് സുരക്ഷിതമായ ലൈംഗികത പാപമല്ലെന്നും അതാസ്വദിക്കുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നതും. പ്രസവിക്കാന്‍ ചെന്നപ്പോള്‍ വയറ്റില്‍ കുഞ്ഞില്ല, ഈ ഗര്‍ഭം വ്യാജമല്ല, എന്താണ് ഫാന്‍റം പ്രഗ്നന്‍സി? ആണുങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടെന്ന് പറഞ്ഞാൽ അതൊരു സാധാരണ കാര്യമായി അംഗീകരിക്കുന്ന നമ്മുടെ സമൂഹം, എന്നാല്‍ സ്ത്രീകള്‍ സ്വയം ഭോഗം ചെയ്താല്‍ പാപമാണെന്ന് മുദ്രകുത്തുന്ന ഇരട്ടത്താപ്പ് നയമാണെന്നും അദ്ദേഹം കുറിച്ചു. സ്ത്രീകൾ സ്വയം സുഖിക്കുക എന്നത് നമുക്കാലോചിക്കാൻ കൂടി കഴിയാത്ത ഒന്നാണ്. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ പോലെ ഇഷ്ടപെടുന്ന ആളുകൾ പങ്കാളികളയുണ്ടാവാം. അവർ ഇതെങ്ങിനെ അവതരിപ്പിക്കുമെന്ന് വിചാരിച്ച് പകച്ചു നില്കുന്നുണ്ടാകാം. ലൈംഗികത തുറന്നു സംസാരിക്കാന്‍ കഴിയാതെ വരുന്ന ഇടങ്ങില്‍ നമ്മള്‍ക്ക് നമ്മുടെ ഒരു അംശം തന്നെ നഷ്ടപ്പെടാമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 'തലമുറകളായുള്ള പാപചിന്തയിൽ നിന്ന് പുറത്തേക്ക് വരാൻ നമുക്ക് സമയമായി. നമ്മുടെ ശരീരത്തെക്കുറിച്ചും, നമ്മുടെ ആനന്ദത്തെ കുറിച്ചും, നമ്മുടെ ഫാന്റസികളെ കുറിച്ചും അഭിമാനത്തോടെ, പരസ്പര ബഹുമാനത്തോടെ തുറന്നു സംസാരിക്കാൻ സമയമായി. ലൈംഗികത ഒരാൾ കൊടുക്കുകയും ഒരാൾ വാങ്ങുകയും ചെയ്യുന്ന ഒരു കച്ചവടം അല്ലെന്നും, അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന ഒരു പരസ്പര്യമാണെന്നും നമ്മുടെ ആൺകുട്ടികളെയും പെൺകുട്ടികളെയും, അതിനേക്കാളേറെ നമ്മളെത്തന്നെയും പറഞ്ഞു മനസിലാക്കാൻ സമയമായി. ഒരു സ്ത്രീയുടെ ഓർഗാസം അവളുടെ അവകാശമാണെന്നും, പലപ്പോഴും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആണുങ്ങൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും നമ്മൾ സ്വയം മനസിലാക്കേണ്ട സമയമായി'. 'ലൈംഗികത പാപമായി കാണുന്നതും, സ്ത്രീകളുടെ ആനന്ദത്തെ കണ്ടെത്താനുളള ആഗ്രഹത്തെ ഒരു മോശം കാര്യമായി കാണുന്നതുമൊക്കെ നമുക്ക് നിർത്താൻ സമയമായി. തുല്യതയ്ക്കും, ആനന്ദത്തിനും, വിശ്വാസത്തിനും ഉള്ള ഒരു സ്പേസ് ആയി ലൈംഗികത നമുക്ക് പരിഗണിക്കാൻ തുടങ്ങണം. സ്ത്രീകൾ അവരുടെ പങ്കാളികളോട് നിങ്ങളുടെ ലൈംഗിക ആവശ്യത്തെ കുറിച്ച് മനസ് തുറന്നു സംസാരിക്കുക. കാരണം ചില സംസ്കാരങ്ങളുടെ മാറ്റങ്ങൾ തുടങ്ങുന്നത് ഒരു പക്ഷെ കിടപ്പറകളിൽ നടക്കുന്ന ഒരു ചെറിയ സംഭാഷണത്തിൽ നിന്നായിരിക്കും. നമ്മുടെ വളർന്നു വരുന്ന തലമുറ ലൈംഗികതയെ കൂടുതൽ ആരോഗ്യകരമായി കാണുകയും, അതിനെകുറിച്ച് കൂടുതൽ ഓപ്പൺ ആയി സംസാരിക്കുകയും ചെയ്യുന്നത് കാണുന്നതാണ് ഒരാശ്വാസം. ലൈംഗികത പാപമായി കാണുന്ന അവസാനത്തെ തലമുറ നമ്മുടേത് ആകട്ടെ.'

സമകാലിക മലയാളം 15 Apr 2025 12:28 pm

മാമ്പഴ സീസണ്‍ തുടങ്ങി, ആരോഗ്യ ലക്ഷ്യങ്ങള്‍ അറിഞ്ഞു കഴിക്കാം, പച്ചയ്ക്കും പഴുത്തതിനും വ്യത്യസ്ത ഗുണങ്ങള്‍

മാ മ്പഴ സീസൺ തുടങ്ങിയതോടെ വഴിയോര കച്ചവടങ്ങൾ ഉഷാറായി. കണ്ണിമാങ്ങ മുതൽ മധുരമൂറുന്ന മാമ്പഴങ്ങൾ വരെ പല വരികളിലായി അടുക്കിവെച്ചിട്ടുണ്ടാവും. സീസണൽ ഫ്രൂട്ടിന് പുറമേ രോ​ഗ പ്രതിരോധശേഷിക്കും കുടലിന്റെ ആരോ​ഗ്യത്തിനും ഊർജ്ജം നിലനിർത്താനും മാമ്പഴം ബെസ്റ്റാണ്. ചിലർക്ക് പഴുത്ത മാങ്ങയോടാണ് പ്രിയം മറ്റു ചിലർച്ച് പച്ചമാങ്ങയോടും. ഇവ രണ്ടിനും വ്യത്യസ്തമായ ആരോ​ഗ്യ​ഗുണങ്ങളാണ് ഉള്ളത്. എന്നാൽ പച്ചമാങ്ങയാണോ പഴുത്ത മാങ്ങയാണോ പോഷക​ഗുണങ്ങളിൽ കേമന്‍ എന്ന് ചോദിച്ചാല്‍, ഇത് വ്യക്തിഗത ഭക്ഷണ മുൻഗണനകൾ, ആരോഗ്യ ലക്ഷ്യങ്ങൾ, പോഷകാഹാര ആവശ്യകതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പച്ചമാങ്ങ പഴുത്ത മാമ്പഴങ്ങളെ അപേക്ഷിച്ച് പച്ചമാങ്ങയിൽ വിറ്റാമിൻ സിയും അസിഡിറ്റിയും നാരുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കും. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പച്ചമാങ്ങയ്‌ക്കുണ്ട്. മാമ്പഴം ബീറ്റാ കരോട്ടിൻ പോലുള്ള ചില ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പഴുത്ത മാങ്ങ, ഇതാണ് അവയ്‌ക്ക് ഓറഞ്ച്-മഞ്ഞ നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ചിലതരം കാൻസറുകളിൽ നിന്നുമെല്ലാം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്. പഴുത്ത മാമ്പഴത്തിൽ ഉയർന്ന വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ആരോഗ്യകരമായ കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മത്തിൻ്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് അത്യാവശ്യമാണ്. എന്നിരുന്നാലും പഴത്ത മാങ്ങയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു വളരെ കൂടുതലായിരിക്കും. താരങ്ങളെ പ്രണയിച്ച് ചങ്ക് തകരുന്ന ആരാധികമാര്‍; എന്താണ് പാരാസോഷ്യല്‍ റിലേഷന്‍ഷിപ്പ് പച്ചമാങ്ങയോ പഴുത്ത മാങ്ങയോ? ആരോഗ്യ ആവശ്യതകള്‍ അനുസരിച്ച് പരിശോധിക്കാം രോഗ പ്രതിരോധശേഷി കൂട്ടാൻ : വിറ്റാമിൻ സി ഉയർന്ന അളവിലുള്ള പച്ചമാങ്ങയാണ് നല്ലത്. ആൻ്റിഓക്‌സിഡൻ്റ്: ആന്റിഓക്സിഡന്റ് ​ഗുണങ്ങൾ ലഭിക്കുന്നതിന് ബീറ്റാ കരോട്ടിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയ പഴുത്ത മാങ്ങ കഴിക്കുന്നതാണ് നല്ലത്. ദഹനം മെച്ടപ്പെടുത്താൻ ; പച്ചമാങ്ങയിലാണ് പഴുത്തമാങ്ങയെ അപേക്ഷിച്ച് നാരുകൾ കൂടുതൽ. അതിനാൽ ദഹനത്തിന് പച്ചമാങ്ങയാണ് നല്ലത്. രുചിക്ക് : മധുരമുള്ളതു കൊണ്ട് തന്നെ പഴുത്ത മാങ്ങയെ പലരും സ്നാക് ആയും ഉപയോ​ഗിക്കാറുണ്ട്.

സമകാലിക മലയാളം 13 Apr 2025 4:39 pm

താരങ്ങളെ പ്രണയിച്ച് ചങ്ക് തകരുന്ന ആരാധികമാര്‍; എന്താണ് പാരാസോഷ്യല്‍ റിലേഷന്‍ഷിപ്പ്

'ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം.. ,' പാടി കേരളത്തിലെ പെണ്ണുങ്ങളെയെല്ലാം ഒറ്റയടിക്ക് പോക്കറ്റിലാക്കിയ നായകനാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിലെ ചോക്ലേറ്റ് ഹീറോയോട് അന്ന് ക്രഷ് തോന്നാത്ത പെണ്ണുങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ കുഞ്ചാക്കോ ബോബന്റെ പ്രണയം അന്ന് സിനിമ മാസികകളിലൂടെ വായിച്ചറിഞ്ഞ പല പെണ്ണുങ്ങളുടെയും ഹൃദയം പൊടിഞ്ഞു. കുഞ്ചാക്കോ ബോബൻ ഒരു ഉദാഹരണം മാത്രമാണ്, ഇത്തരത്തിൽ സെലിബ്രിറ്റികളെ പ്രണയിച്ച് ചങ്ക് തകർന്ന നിരവധി സ്ത്രീകളുണ്ട്. പാരാസോഷ്യല്‍ റിലേഷന്‍ഷിപ്പ് എന്നാണ് ഇത്തരം സാങ്കൽപ്പിക പ്രണയത്തെ മനഃശാസ്ത്ര‍ജ്ഞർ വിളിക്കുന്നത്. പാരാസോഷ്യൽ റിലേഷൻഷിപ്പ് ഒരു വശത്തോട്ട് മാത്രമുള്ള പ്രണയമാണ്. അപ്പുറത്തെ വശത്തുള്ള ആൾ അതായത് സെലിബ്രിറ്റികൾ ഇവരെ അറിയണമെന്ന് പോലുമില്ല. എന്നാൽ ആരാധികയുടെ ഉള്ളിൽ ഇവരോട് തീവ്രപ്രണയവുമായിരിക്കും. സെലിബ്രിറ്റികളുടെ പ്രണയം സൈക്കോളജി ഓഫ് പോപ്പുലര്‍ മീഡിയയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പാരാസോഷ്യല്‍ റിലേഷന്‍ഷിപ്പിലുള്ള ആരാധികയ്ക്ക് താൻ സ്നേഹിക്കുന്ന താരം മറ്റാരെങ്കിലുമായി ഡേറ്റ് ചെയ്യുന്നുവെന്ന് അറിഞ്ഞാൽ അസൂയയും സങ്കടവും അസ്വസ്ഥതകളുമൊക്കെ തീവ്രമായി തന്നെ തോന്നാമെന്നാണ്. സാങ്കൽപ്പികമാണെങ്കിലും ഇത് അവരുടെ പ്രണയത്തെ തകർക്കുമോ എന്ന ഭയം അവരിൽ അസ്വസ്ഥത ഉണ്ടാക്കാമെന്നും പഠനം പറയുന്നു. പ്രത്യേകിച്ച് താരം പ്രണയിക്കുന്ന വ്യക്തി അവരിൽ നിന്ന് കാഴ്ചയിലോ വ്യക്തിത്വത്തിലോ വ്യത്യാസപ്പെട്ടിരുന്നാൽ. സ്ട്രെച്ച് മാര്‍ക്കിനെ കുറിച്ചു ചിന്തിച്ച് ടെന്‍ഷന്‍ വേണ്ട, രണ്ട് സ്റ്റെപ്പില്‍ പരിഹരിക്കാം സാമ്യം തോന്നിയാല്‍ മറുവശത്ത്, എന്തെങ്കിലും സാമ്യം ഏതെങ്കിലും വിധത്തിൽ തോന്നിയാൽ അത് അവരെ കൂടുതൽ സന്തോഷപ്പെടുത്തും. എന്നെ പോലെയാണ് എന്ന ആശ്വാസം ഉണ്ടാക്കും. പങ്കാളിയുമായി ഏതാണ്ട് സമാനമായ ഗുണങ്ങളും പെരുമാറ്റങ്ങളും പങ്കിടുന്നതായി അവർക്ക് സ്വയം സങ്കൽപ്പിക്കാൻ കഴിയും.

സമകാലിക മലയാളം 13 Apr 2025 4:11 pm

സ്ട്രെച്ച് മാര്‍ക്കിനെ കുറിച്ചു ചിന്തിച്ച് ടെന്‍ഷന്‍ വേണ്ട, രണ്ട് സ്റ്റെപ്പില്‍ പരിഹരിക്കാം

അ മ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ്. എന്നാല്‍ പ്രസവാനന്തരം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറത്താണ്. അതില്‍ ഒന്നാണ് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍. ആരോഗ്യകരമായി ദോഷം ചെയ്യില്ലെങ്കിലും മാനസികാമായി പലരെയും ഇത് ബുദ്ധിമുട്ടിക്കും. ഗർഭാവസ്ഥയിൽ മാത്രമല്ല, പലകാരണങ്ങൾ കൊണ്ട് ശരീരത്തില്‍ സ്ട്രെച്ച് മാർക്കുകള്‍ ഉണ്ടാകാം. പേശികൾ വലിയുന്നതും പിന്നീട് ചുരങ്ങുന്നതും, ശരീരഭാരം വർധിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതും, പ്രായാധിക്യം ഇങ്ങനെ പല അവസ്ഥകളിലും ചർമത്തില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ പ്രക്ഷപ്പെടാം. ഇത് കളയാനായി വിലകൂടിയ ക്രീമുകൾ ഒക്കെ ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാല്‍ വെറും രണ്ട് സ്റ്റെപ്പില്‍ വളരെ ഈസിയായി ഇത്തരം സ്ട്രെച്ച് മാര്‍ക്കുകള്‍ നീക്കം സാധിക്കും. വര്‍ക്ക്ഔട്ട് ചെയ്യാന്‍ സമയമില്ലേ? ടെൻഷൻ വേണ്ട, സിംപിളായി ചെയ്യാം സൂര്യനമസ്ക്കാരം, 12 സ്റ്റെപ്പുകൾ മാത്രം സ്റ്റെപ്പ് വണ്‍: ശരിയായ ചേരുവ കണ്ടെത്തുക ഹൈലൂറോണിക് ആസിഡ്, സെന്റല്ല എന്ന രണ്ട് ചേരുവകളാണ് പ്രധാനം. ഇവ അടങ്ങിയ ഏത് ക്രീമും ഉപയോഗിക്കാം. സ്റ്റെപ്പ് ടു: എങ്ങനെ ഉപയോഗിക്കണം ദിവസവും അഞ്ച് മിനിറ്റ് നേരം സ്ട്രെച്ച് മാര്‍ക്ക് ഉള്ളയിടത്ത് മസാജ് ചെയ്യുക. മസാജ് ചെയ്യുന്നത് കൊളാജൻ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നു. ഇത് സ്ട്രെച്ച് മാര്‍ക്ക് അപ്രത്യക്ഷമാക്കാന്‍ സഹായിക്കും.

സമകാലിക മലയാളം 13 Apr 2025 3:07 pm

കുരുന്നു ജീവനുകൾക്ക് കൈത്താങ്ങ്; അപൂര്‍വ രോഗ ചികിത്സാ പദ്ധതിയ്ക്ക് 'വിഷു കൈനീട്ടം'നീക്കിവയ്ക്കാം

തിരുവനന്തപുരം: കുട്ടികളിലെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിയ്ക്ക് പൊതുജനങ്ങളില്‍ നിന്ന് സഹായം തേടി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി ഈ സര്‍ക്കാര്‍ കെയര്‍ പദ്ധതിയിലേക്ക് 'വിഷു കൈനീട്ടം' നീക്കിവയ്ക്കാന്‍ അവസരം. സര്‍ക്കാര്‍ ബജറ്റിന് അപ്പുറത്തേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനായാണ് ആരോഗ്യ വകുപ്പ് പൊതുജന സഹകരണം തേടുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പത്രക്കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാരിന്റെ കെയര്‍ പദ്ധതി കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയര്‍ത്തി. അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സര്‍ക്കാര്‍ ബജറ്റിലൂടെ മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നല്ല. കാരണം ഇത്തരം ചികിത്സയ്ക്കുള്ള ഒരു വയല്‍ മരുന്നിന് 6 ലക്ഷം രൂപയിലധികമാകും. പല രോഗങ്ങള്‍ക്കും ആജീവനാന്തം മരുന്ന് കഴിക്കേണ്ടി വരുന്നതിനാല്‍ ചികിത്സയ്ക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും. ഈ അവസരത്തില്‍ നമുക്ക് കഴിയാവുന്നത് ഈ കുഞ്ഞുങ്ങള്‍ക്കായി നല്‍കുക. അത് എത്രയായാലും, ഓരോ രൂപയും വിലപ്പെട്ടതാണ്. അപൂര്‍വ രോഗങ്ങള്‍ക്കെതിരെ, ഈ കുഞ്ഞുങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് ചേരാമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലവിലുള്ള എസ്എംഎ, ഗ്രോത്ത് ഹോര്‍മ്മോണ്‍, ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ എന്നിങ്ങനെയുള്ള അപൂര്‍വ രോഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി അനേകം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി വരുന്നുണ്ട്. നിലവില്‍ അപൂര്‍വ രോഗങ്ങള്‍ക്ക് പുതിയ ചികിത്സാ മാര്‍ഗങ്ങളും മരുന്നുകളും ആഗോളതലത്തില്‍ വികസിപ്പിച്ച് വരുന്നുണ്ട്. ഇത്തരം ചികിത്സകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക എന്നതാണ് ലക്ഷ്യം. കോടികള്‍ ചെലവ് വരുന്ന ഇത്തരം ചികിത്സകള്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരില്‍ സംഭാവനകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വിഷുകൈനീട്ടം അയയ്ക്കേണ്ട അക്കൗണ്ട് നമ്പര്‍: 39229924684IFSC Code: SBIN0070028. പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം പിഴയുടെ 25 ശതമാനമാക്കും; നടപടികള്‍ കര്‍ശനമാക്കുന്നു വിഷു കൈനീട്ടത്തിന്റെ ഭാഗമായി എസ്എംഎ ബാധിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ക്യുവര്‍ എസ്എംഎ എന്ന സംഘടനയുടെ വിഷു കൈനീട്ടമായ 25 ലക്ഷം രൂപ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് സംഘടനാ പ്രതിനിധി രജിത്ത് കൈമാറി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, കെയര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവര്‍ സന്നിഹിതരായി.

സമകാലിക മലയാളം 13 Apr 2025 1:20 pm

വര്‍ക്ക്ഔട്ട് ചെയ്യാന്‍ സമയമില്ലേ? ടെൻഷൻ വേണ്ട, സിംപിളായി ചെയ്യാം സൂര്യനമസ്ക്കാരം, 12 സ്റ്റെപ്പുകൾ മാത്രം

ദി വസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക എല്ലാവരെയും സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടിലെയും ജോലിയിലെയും തിരക്കും മൂലം ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാനുള്ള സമയം കിട്ടിയെന്ന് വരില്ല. അങ്ങനെയുള്ളവർക്ക് ഏറ്റവും കുറഞ്ഞ സമയത്തിൽ ചെയ്യാവുന്ന ഒന്നാണ് സൂര്യനമസ്ക്കാരം. ഒരുപാട് സമയമോ വലിയ സൗകര്യങ്ങളോ സൂര്യനമസ്ക്കാരത്തിന് ആവശ്യമില്ലെന്നതാണ് പ്രത്യേകത. എന്നാൽ സ്ട്രെച്ചിങ്, സ്ട്രെങ്ത് ട്രെയിനിങ് തുടങ്ങിയ എല്ലാത്തരം വ്യായാമങ്ങളും സൂര്യനമസ്ക്കാരത്തിൽ ഉൾപ്പെടുന്നു. ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് ഗുണം ചെയ്യുന്ന ഒട്ടേറെ ആസനങ്ങളുടെ ചെറുരൂപമാണ് സൂര്യനമസ്കാരം. തുടക്കക്കാര്‍ക്ക് മൂന്ന് ആവര്‍ത്തി ചെയ്യാം. ക്രമേണ എണ്ണം കൂട്ടാം. 12 സ്റ്റെപ്പുകളോടെ പൂർത്തിയാകുന്ന ലഘു വ്യായാമമാണ് സൂര്യനമസ്ക്കാരം. പ്രണാമാസനം - പ്രാർത്ഥനാ പോസ് ഹസ്ത ഉത്തനാസനം ഹസ്തപാദാസനം അശ്വസഞ്ചാലനാസനം ദണ്ഡാസനം അഷ്ടാംഗ നമസ്‌ക്കാരം ഭുജംഗാസനം പര്‍വ്വതാസനം അശ്വസഞ്ചാലനാസനം ഹസ്തപാദാസനം ഹസ്ത ഉത്തനാസനം തടാസനം പരിക്കുകൾ വകവെച്ചില്ല, മസിൽ ലോസ് ഇല്ലാതെ ആറ് മാസം കൊണ്ട് കുറച്ചത് 15 കിലോ, രജിഷയുടെ അഡാർ ട്രാൻസ്ഫോർമേഷൻ സുര്യനമസ്കാരം രാവിലെ ചെയ്യുന്നതാണ്‌ ഏറ്റവും നല്ലത്. സൂര്യനമസ്ക്കാരം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ രക്തചംക്രമണം ശരിയായി നടക്കും ദഹനവ്യവസ്ഥ മികച്ചതാക്കും. വയറിലെ കൊഴുപ്പ് കുറയുകയും ശരീരത്തിന് വഴക്കമുണ്ടാക്കാനും സഹായിക്കുന്നു. ആർത്തവം ക്രമപ്പെടുത്താന്‍ സഹായിക്കും നടുവേദന, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സൂര്യനമസ്‌കാരം സഹായിക്കും. ശരീരത്തിന് വിശ്രമം നൽകാനും ഉന്മേഷം നൽകാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സൂര്യ നമസ്കാരം.

സമകാലിക മലയാളം 13 Apr 2025 1:17 pm

പരിക്കുകൾ വകവെച്ചില്ല, മസിൽ ലോസ് ഇല്ലാതെ ആറ് മാസം കൊണ്ട് കുറച്ചത് 15 കിലോ, രജിഷയുടെ അഡാർ ട്രാൻസ്ഫോർമേഷൻ

വ രാനിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി നടി രജിഷ വിജയൻ നടത്തിയ ബോഡി ട്രാൻസ്ഫോർമോഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആറ് മാസം കൊണ്ട് 15 കിലോ ശരീരഭാരമാണ് താരം കുറച്ചത്. കേൾക്കുമ്പോൾ സിംപിൾ ആണെങ്കിലും സം​ഗതി കുറച്ചു ടഫ് ആയിരുന്നുവെന്ന് രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് പറയുന്നു. അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്. View this post on Instagram A post shared by Ali Shifas | ACSM CPT (@ali_shifas_vs) 'ഖാലിദ് റഹ്മാന്റെ റഫറൻസിൽ 2024-ലാണ് രജിഷ ആദ്യമായി എന്റെയടുത്ത് വരുന്നത്. പാർക്ക്‌വേകൊച്ചിയിൽ വെച്ച് രജിഷയെ കാണുമ്പോൾ അവർ ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയമായിരുന്നു. മുൻപ് ഒരു ഷൂട്ടിങ്ങിനിടെ അവരുടെ ലി​ഗമെന്റുകൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആരംഭിക്കാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടി രജിഷ എത്ര കഷ്ടപ്പെടാനും തയ്യാറായിരുന്നു. View this post on Instagram A post shared by Rajisha Vijayan (@rajishavijayan) ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച്, പതിഞ്ഞിരിക്കുന്ന അപകടം കാണാതെ പോകരുത് View this post on Instagram A post shared by Rajisha Vijayan (@rajishavijayan) ആറ് മാസത്തിനുള്ളിൽ ശരീരഭാരം 15 കിലോ കുറച്ചു. മുൻപ് പിന്തുടർന്നിരുന്ന ക്രാഷ് ഡയറ്റുകൾക്ക് പകരം ബാലൻസ്ഡ് ആയ ഡയറ്റ് ആയിരുന്നു എടുത്തിരുന്നത്. മസിൽ ലോസ് ഇല്ലാതെയാണ് ശരീരഭാരം കുറച്ചത്. ഇതിനിടെ നിരവധി പരിക്കുകൾ ഉണ്ടായെങ്കിലും രജിഷ തളർന്നില്ല.- ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച് കുറിപ്പില്‍ അലി ഷിഫാസ് പറഞ്ഞു.

സമകാലിക മലയാളം 13 Apr 2025 12:06 pm