കൊച്ചി: മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന് ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജര്‍ അഴിമതിക്കേസ് അന്വേഷണത്തിനായി നെതര്‍ലന്‍ഡില്‍ പോകാനുള്ള യാത്രാനുമതിക്കായി കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്കി കേരളം. നെതര്‍ലന്‍ഡിലേക്ക് രണ്ടു ഉദ്യോഗസ്ഥരെ അയയ്ക്കാനാണു സംസ്ഥാനം, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ചോദിച്ചത്. സംസ്ഥാന വിജിലന്‍സ് ഉദ്യോഗസ്ഥരെ വിദേശത്ത് അന്വേഷണത്തിന് അയയ്ക്കുന്നതിന്റെ അനിവാര്യത എന്താണ് എന്നതുള്‍പ്പെടെയുടെ ചോദ്യാവലികള്‍ വിദേശകാര്യമന്ത്രാലയം അയച്ചുതന്നു. ഇതിനാണു കേരളം മറുപടി നല്‍കിയത്. കേരളത്തിന്റെ മറുപടി തൃപ്തികരമാണെങ്കില്‍ ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കും. മറുപടിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ഡ്രെഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ വിജിലന്‍സ് നല്കിയ അപ്പീല്‍ 20 നു പരിഗണിക്കും. തനിക്കെതിരായ കേസ് റദ്ദാക്കണേെന്നാവശ്യപ്പെട്ട് ജേക്കബ് തോമസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ ഐ.എച്ച്.സി. ബീവര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്ാനുള്ള നീക്കത്തോട് നെതര്‍ലന്‍ഡ് സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഐ.എച്ച്.സി. ബീവര്‍ കമ്പനിയെക്കുറിച്ച് നേരത്തെ ആവശ്യപ്പെട്ട രേഖകള്‍ക്കു പുറമേ, കമ്പനിയുടെ ലെഡ്ജര്‍ അകൗണ്ട് ഷീറ്റ്, ബാലന്‍സ് ഷീറ്റ്, ലാഭ നഷ്ട കണക്കുകള്‍ സംബന്ധിച്ച സ്റ്റേറ്റ്മെന്റ് എന്നിവ ലഭ്യമാക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യത്തെ കമ്പനി ഉള്‍പ്പെട്ട കേസ് ആയതിനാല്‍ അന്വേഷണത്തിനു സമയ പരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ 2019 ലാണു വിജിലന്‍സ് കേസെടുത്തത്. 2021 നവംബറില്‍ ഹൈക്കോടതി കേസ് റദ്ദാക്കി. 2023 ലാണ് ഡ്രജര്‍ അഴിമതിക്കേസില്‍ മുന്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെയാണു കേസില്‍ ജേക്കബ് തോമസിനെതിരേ അന്വേഷണത്തിനു വഴിയൊരുങ്ങിയത്. ജെബി പോള്‍
ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി തിരുവല്ല കോടതി ഇന്ന് പരിഗണിക്കും. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിക്കും.
കൊച്ചി: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട് ഹൈക്കോടതി. വിചാരണക്കോടതി ജഡ്ജിക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി ജഡ്ജി ചീഫ് എക്സാമിനേഷന് നടത്തിയതിനാല്‍ കുറ്റാരോപിതന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റാരോപിതനെ വെറുതെവിടുകയാണെന്നും ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണു ഹൈക്കോടതി ഉത്തരവ്. കുന്നേല്‍പീടിക എന്ന സ്ഥലത്തെ റോയല്‍ കിങ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ ഓണാഘോഷത്തിനിടയില്‍ ചീട്ടുകളിക്കിടെ കുത്തേറ്റ് ഒരാള്‍ മരിച്ചെന്ന കേസിലെ പ്രതിയായ സി.ജി. ബാബു എന്നയാള്‍ നല്കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. 2011 സെപ്റ്റംബറില്‍ നടന്ന കൊലപാതകത്തില്‍ 2019 ഒക്ടോബറിലാണ് വിചാരണ പൂര്‍ത്തിയായത്. ബാബുവിനെ കോടതി ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. തെളിവുകള്‍ ശരിയായ രീതിയില്‍ പരിശോധിക്കാതെയാണു ശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടി ബാബു ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസിലെ മുഖ്യസാക്ഷികളെ വിസ്തരിക്കാന്‍ ജഡ്ജി അനുവദിച്ചില്ലെന്നും ബാബു വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തപ്പോള്‍ ജഡ്ജി തന്നെ സാക്ഷികളെ ചോദ്യം ചെയ്തെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ഇത് വലിയ പ്രശ്നമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. സെഷന്‍സ് ജഡ്ജിയുടെ പ്രവൃത്തി നിയമവിരുദ്ധവും അനീതിയുമാണ്. വാദം തെളിയിക്കാന്‍ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിനും വാദിഭാഗത്തിനും അവകാശമുണ്ട്. ഇവിടെ ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറെ പോലെ പ്രവര്‍ത്തിച്ചു. തെളിവുനിയമത്തിലെ 165-ാം വകുപ്പ് പ്രകാരം ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ട്. എന്നാല്‍, പബ്ലിക് പ്രോസിക്യൂട്ടറെ പോലെ പ്രവര്‍ത്തിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണക്കാലയളവില്‍, ഏഴുവര്‍ഷം കുറ്റാരോപിതനു ജയിലിനു പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2012 സെപ്റ്റംബറില്‍ പ്രതിക്കു ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനായില്ലെന്നും കോടതി കണ്ടെത്തി.
മുളന്തുരുത്തി: യാക്കോബായ സഭ പള്ളിപ്പെരുന്നാള് ആഘോഷങ്ങളില്‍ വെടിക്കെട്ട് നിരോധിക്കാന്‍ ഒരുങ്ങുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ സുരക്ഷാക്രമീകരണം ഇല്ലാതെ അപകടകരമായ രീതിയില്‍ കരിമരുന്നു പ്രകടനം നടത്തുന്നതു പല ദാരുണ സംഭവങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസില്ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ വിഷയം അവതരിപ്പിക്കും. എല്ലാ ഭദ്രാസനങ്ങളിലെയും മെത്രാപ്പോലീത്തമാരുമായി വിശദമായ ചര്‍ച്ച നടത്തും. ഇതിനുശേഷം സഭ ഔദ്യോഗികമായി ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കല്പ്പനയിറക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന സമയത്തും പ്രദക്ഷിണത്തെ വരവേല്‍ക്കാനും വെടിക്കെട്ട് നടത്താറുണ്ട്. പ്രദക്ഷിണം രാത്രി പള്ളിയില്‍ തിരിച്ചെത്തി ആശീര്‍വാദത്തിനുശേഷം കരിമരുന്ന് പ്രകടനം എന്ന പേരില്‍ ദീര്‍ഘ നേരം വര്‍ണാഭമായ വെടിക്കെട്ടും നടത്തുന്ന പതിവുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ് പലപ്പോഴും ഇതു നടത്തുന്നതെന്നും സൂചനയുണ്ട്. അപകടം സംഭവിക്കുമ്പോള്മാത്രമാണ് പുനര്‍വിചിന്തനം. അടുത്തിടെ മൂവാറ്റുപുഴ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തില്‍ വെടിക്കെട്ട് നടത്തുന്നതിനിടെ ഒരാള്‍ പൊള്ളലേറ്റു മരണമടഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള ചാപ്പലില്‍ പെരുന്നാളിനോട് അനുബന്ധിച്ചു നടത്തിയ വെടിക്കെട്ടില്‍ അപകടം സംഭവിച്ചിട്ടുണ്ട്. ഇന്നത്തെശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ അക്കാലത്ത് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നു. അപകടത്തെത്തുടര്‍ന്നു കൊച്ചി ഭദ്രാസനത്തിലെ പള്ളികളില്‍ വെടിക്കെട്ടിനു നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നാളുകള്‍ക്കുശേഷം പെരുന്നാള്‍ ദിനങ്ങളില്‍ കരിമരുന്ന് പ്രയോഗം തുടര്‍ന്നു. സുഭാഷ് ആരക്കുന്നം
കാസര്‍കോട് ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അര ടണ്ണിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കാഞ്ഞങ്ങാട്, മീഞ്ച, പൈവളികെ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
ആലപ്പുഴയിൽ ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തിയ അഖിൽ നാഥ് എന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് കണ്ടുകെട്ടി. എംഡിഎംഎയുമായി പിടിയിലായ ഇയാളുടെയും ജിമ്മിന്റെയും അക്കൗണ്ടുകളിലെ അരലക്ഷം രൂപയാണ് മരവിപ്പിച്ചത്.
കൊല്ലം: മൂന്നാമൂഴം എളുപ്പമല്ലെന്ന തിരിച്ചറിവില്‍ പുതിയ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനഞ്ഞ് സി.പി.എം. ഇതിന്റെ ഭാഗമായി കേരളം കണ്ട ഏറ്റവും വലിയ സമരനായകന് വി.എസ്. അച്യുതാനന്ദന്റെ വ്യക്തി പ്രഭാവം അദ്ദേഹത്തിന്റെ മകന് വി.എ അരുണ്‍കുമാറിലൂടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. അരുണ്‍കുമാറിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആരംഭം കുറിക്കാനാണ് ആലോചന. വി.എസിനെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓര്‍മകള്‍ ജനസമക്ഷം അവതരിപ്പിക്കുകയും പാര്‍ട്ടിയെ വിജയത്തില്‍ എത്തിക്കുകയുമാണ് ലക്ഷ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ മുന്നിലേക്കിറങ്ങി പാര്‍ട്ടിയുടെ നായകത്വം പ്രഖ്യാപിക്കാന്‍ നല്ലൊരു നേതാവില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍. പിണറായി പ്രഭാവത്തിനു മങ്ങലേറ്റുവെന്ന തോന്നലും പാര്‍ട്ടിക്കുള്ളിലുണ്ട്. ഇക്കാര്യം ഘടക കക്ഷികളും രഹസ്യമായി പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റം ഒട്ടൊന്നുമല്ല സി.പി.എമ്മിനെ തളര്‍ത്തിയത്. ഒരുകാലത്തും ഉണ്ടാവാത്ത പ്രഹരമാണ് ഇത്തവണ ഉണ്ടായത്. പാര്‍ട്ടി ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള നിരാശയും എതിര്‍പ്പുമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇക്കാര്യം സി.പി.എം. പരസ്യമായി അംഗീകരിക്കില്ലെങ്കിലും രഹസ്യമായ വിലയിരുത്തലുണ്ട്. തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നത്.അരുണ്‍കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനു പുറമെ പ്രചാരണ രംഗത്തു സജീവമാക്കാനുള്ള ആലോചനയുമുണ്ട്. കായംകുളത്തോ മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന. ഇതില്‍ മലമ്പുഴയ്ക്കാണ് പ്രഥമ പരിഗണന. 2001 മുതല്‍ 2016 വരെ വി.എസ് നിയമസഭയില്‍ പ്രതിനീധികരിച്ചത് മലമ്പുഴയെയായിരുന്നു. നിലവില്‍ ഐ.എച്ച്.ആര്.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുണ്‍കുമാര്‍ ഡയറക്ടറുടെ താല്കാലിക ചുമതലയും വഹിക്കുന്നു. ഉയര്‍ന്ന പദവിയായതിനാല്‍ രാജിവച്ചതിനു ശേഷമെ മത്സരിക്കാന്‍ കഴിയൂ. പാര്‍ട്ടി അംഗമല്ലെങ്കിലും അരുണ്‍കുമാറിനെ മത്സരിപ്പിക്കുന്നതില്‍ മറ്റു തടസങ്ങളൊന്നുമില്ല. ഉണ്ണി വി.ജെ.നായര്‍
ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന, തിരുവനന്തപുരത്ത് യുവാക്കളെ പിടികൂടി എക്സൈസ്
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ഇവരിൽ നിന്ന് ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു. മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിന്റെ പിടിയിലായത്.
നിങ്ങൾ നെയിൽ ആർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? അറിയാം ട്രെൻഡിനെക്കുറിച്ച് | Nail Art | Trends Cafe
ഇന്ന് എല്ലാവരും പേഴ്സണൽ ഗ്രൂമിംഗിൽ വളരെയധികം ശ്രദ്ധകൊടുക്കാറുണ്ട്. മുഖവും തലമുടിയുമൊക്കെ മിനുക്കുന്നതുപോലെ തന്നെ നഖങ്ങളും മനോഹരമാക്കാൻ സാധിക്കും. ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്ന നെയിൽ ആർട്ടിനെക്കുറിച്ച് വിശദമായി അറിഞ്ഞാലോ.
തീക്കുണ്ഡത്തിൽ ജീവനോടെ മുങ്ങി പൊട്ടൻ തെയ്യം; കാണാം കനലുപോലൊരു തെയ്യക്കാഴ്ച! | KLIBF | Pottan Theyyam
നിയമസഭാ പുസ്തകോത്സവത്തിൽ ആടി തിമിർത്ത് പൊട്ടൻ തെയ്യം...
തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലെ മത്സരക്രമം പ്രസിദ്ധീകരിച്ചു. ഇന്ന് കുച്ചുപുടിയും തിരുവാതിരക്കളിയും നടക്കും. മോണോ ആക്ട് ഉൾപ്പെടെ നിരവധി ഇനങ്ങൾ നഗരത്തിലെ വിവിധ വേദികളിൽ അരങ്ങേറും.
നെടുമങ്ങാടിന് സമീപം ആനാട് വെച്ച് കെഎസ്ആർടിസി ബസും ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് ഒരു വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. മംഗളൂരു ലോബിയുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്. മലബാറിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ഈ നീട്ടലിന് മംഗളൂരു യാത്രക്കാരുടെ സംഘടന എതിരാണ്.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കേരള യാത്രയിൽ പങ്കെടുത്തതിന് സമസ്ത ഇ കെ സുന്നി നേതാവിനെതിരെ നടപടി. കോട്ടയം ജില്ല വൈസ് പ്രസിഡന്റ് അബൂ ശമ്മാസ് മൗലവിയെ സംഘടനയിൽ നിന്ന് പുറത്താക്കി.
വായുമലിനീകരണം കൂടിയതാണ് ദില്ലിയിൽ പൂകമഞ്ഞ് രൂക്ഷമാകാൻ കാരണമായത്. ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു.
അതിജീവിതയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്തു
പത്തനംതിട്ട: പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ പോലീസ് കേസെടുത്തു. സൈബർ പോലീസാണ് കേസെടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചാറ്റ് ഉൾപ്പടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി. പീഡനത്തിന് ശേഷമുള്ള അതിജീവിതയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് കൂടിയായ ഫെനി
കൊയിലാണ്ടിയിൽ അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
രണ്ടു ദിവസമായി ഇയാൾക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് കൂടെയുള്ളവർ പറയുന്നത്.
വണ്ണം കുറച്ച്, പൂര്‍ണ ഫിറ്റ്! ന്യൂസിലന്‍ഡിനെതിരെ പുതിയ സഞ്ജുവിനെ കാണാം
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണ് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറും സഞ്ജു തന്നെയായിരിക്കും. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് സഞ്ജുവിന്റെ ഫിറ്റ്നെസ്.
നിലമ്പൂരിലെ സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുൻ ജീവനക്കാരനടക്കം മൂന്ന് പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയതു.
1 കോടി രൂപ ഒന്നാം സമ്മാനം അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
കൊട്ടാരക്കര ബൈപാസ്: ഒന്നര വർഷം കൊണ്ട് റോഡ് പണിയും ഫ്ലൈ ഓവർ പണിയും കഴിയുമെന്ന് ബാലഗോപാൽ
കൊട്ടാരക്കര ബൈപാസ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഒരു വർഷം മുതൽ ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ചർച്ചകൾക്കൊടുവിൽ, മേൽപ്പാലം സംബന്ധിച്ച ആശങ്കകൾ ദൂരീകരിച്ചാണ് നടപടികൾ വേഗത്തിലാക്കിയത്.
കേരളയാത്ര റാലിക്കിടെ സിറാജ്ലൈവിനോട് സംസാരിച്ച് കാന്തപുരം ഉസ്താദും ഖലീൽ തങ്ങളും പേരോട് ഉസ്താദും
ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?
കൊല്ലത്ത് ആവേശം തിരതല്ലി കേരളയാത്ര റാലി
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'പഴുത്'; 23 ന് തിയറ്ററുകളില്‍
രജൻ കൃഷ്ണ നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'പഴുത്' ജനുവരി 23-ന് തിയേറ്ററുകളിലെത്തുന്നു
ഐഷ കോണ്‍ഗ്രസില്‍ പോകാന്‍ പാടില്ലായിരുന്നു; തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കും: കെ എൻ ബാലഗോപാൽ
ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തോട് വികാരഭരിതമായ പ്രതികരണവുമായി ധനമന്ത്രിയും കൊട്ടാരക്കര എംഎൽഎയുമായ കെ. എൻ. ബാലഗോപാൽ. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരി നമ്മളെ തകർക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലേക്ക് ചേർന്നതിൽ അതീവ ദുഃഖമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഐഷ കോൺഗ്രസിൽ ചേരരുതായിരുന്നുവെന്നും ഈ തീരുമാനത്തിൽ അവർക്ക് പിന്നീട് ദുഃഖം തോന്നുമെന്നും കെ. എൻ. ബാലഗോപാൽ പറഞ്ഞു. “വാസ്തവത്തിൽ എനിക്ക് ഇതുവരെ അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെപ്പോലെയാണ് ഞാൻ അവരെ കണ്ടിരുന്നത്. അവർ കോൺഗ്രസിൽ പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതാനാവില്ല. […] The post ഐഷ കോണ്‍ഗ്രസില്‍ പോകാന്‍ പാടില്ലായിരുന്നു; തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കും: കെ എൻ ബാലഗോപാൽ appeared first on ഇവാർത്ത | Evartha .
മത സാഹോദര്യം ഉദ്ഘോഷിക്കുന്ന യാത്ര
കൊല്ലത്തേക്ക് കടന്ന് കേരള യാത്ര; ഓച്ചിറയിൽ തഴപ്പായ നൽകി സ്വീകരണം
ബെംഗളൂരുവിലെ ട്രാഫിക്ക് ബ്ലോക്ക് ഇനി വെറും പഴങ്കഥ; നഗരത്തിൽ 10 ഫ്ലൈഓവറുകൾ വരുന്നു! എവിടെയൊക്കെ?
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 10 ഫ്ലൈഓവർ പദ്ധതികൾ നടപ്പിലാക്കാൻ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) നടപടി തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇതിനായി പ്രത്യേക ടീമുകൾ രൂപീകരിച്ചു തുടങ്ങിയെന്നാണ് വിവരം. എങ്കിലും വിദഗ്ധർ ഈ പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുകയും ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. നമ്മ മെട്രോ വേറെ ലെവൽ; ബെംഗളൂരുകാർക്ക് മെട്രോയിൽ കേറാൻ കൈയിൽ കാശ്
'ന്നാ താൻ കേസ് കൊടി'ന് ശേഷം 'പെണ്ണും പൊറാട്ടും'; വീണ്ടും സോഷ്യൽ സറ്റയറുമായി സന്തോഷ് ടി കുരുവിള
നടൻ രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയിൽ നൂറോളം പുതുമുഖങ്ങളും നാനൂറോളം പക്ഷിമൃഗാദികളും പ്രധാന കഥാപാത്രങ്ങളാകുന്നു.
നെടുമ്പാശ്ശേരിയില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി
ആകാശ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന തീര്‍ത്ഥാടകരാണ് ദുരിതത്തിലായത്.
ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 22 വരെയായിരുന്നു ഇതിനുള്ള സമയപരിധി. പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രിംകോടതി നിര്‍ദ്ദേശം. ഒന്നോ രണ്ടോ ആഴ്ച കൂടി നീട്ടുന്നത് പരിഗണിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്. പരാതി കേള്‍ക്കാനുള്ള സമയം നീട്ടിയാല്‍ അന്തിമ പട്ടിക വരുന്നതും വൈകിയേക്കും.
കൊച്ചി: മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ. (വേൾഡ് റെസ്ലിങ് എന്റർടൈൻമെന്റ്) ശൈലി ആക്ഷൻ കോമഡി ചിത്രമായ 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' ട്രെയിലർ പുറത്തിറങ്ങി. അർജുൻ അശോകനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം 2026 ജനുവരി 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മിനി സ്ക്രീനുകളിൽ മാത്രം കണ്ടുപരിചയിച്ച ഡബ്ല്യൂ.ഡബ്ല്യൂ.ഇ. റെസ്ലിങ്ങിന്റെ ആവേശവും നാടകീയതയും ത്രില്ലും വെള്ളിത്തിരയിൽ എത്തിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. ശൈലി റെസ്ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആക്ഷനും കോമഡിയും വികാരങ്ങളും കൃത്യമായ അളവിൽ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. വിശാഖ് നായർ, 'മാർക്കോ' ഫെയിം ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെൻസുകളും ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും ട്രെയിലർ സൂചിപ്പിക്കുന്നു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച' റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയിട്ടുള്ളത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം വിതരണം ചെയ്യും. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ-ഇഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവർ ഈണം നൽകിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കും 'നാട്ടിലെ റൗഡീസ്' ഗാനവും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിക്കഴിഞ്ഞു.
കല്‍ക്കരി കള്ളക്കടത്ത് കേസിന്റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐടി സെല്‍ മേധാവിയും ഐപാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്റെ വസതിയും ഓഫീസും ഇഡി റെയ്ഡ് ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
പൊലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' ചിത്രീകരണത്തിന് തുടക്കം
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന 'ആരം' എന്ന സിനിമയുടെ ചിത്രീകരണം പൂജയോടെ ആരംഭിച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ കേന്ദ്ര കഥാപാത്രമാകുന്നു. വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ.
മുന്നണി മാറ്റം തടഞ്ഞത് ഇങ്ങനെ
'സ്റ്റാലിന് ശിവദാസ്' നിര്‍മ്മാതാവിന് ലാഭമെന്ന് കമന്റ്; മറുപടിയുമായി നിര്‍മ്മാതാവ്
മമ്മൂട്ടി നായകനായ 'സ്റ്റാലിൻ ശിവദാസ്' എന്ന ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് ദിനേശ് പണിക്കർ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയായിരുന്നു കമന്റ്
കേരളത്തിലെ ഗ്രാമങ്ങളിൽ നഗരതുല്യമായ സൗകര്യങ്ങളോടെ 'വർക്ക് നിയർ ഹോം' പദ്ധതി വരുന്നു. കൊട്ടാരക്കരയിൽ ഇതിനകം പ്രവർത്തനം തുടങ്ങി. കളമശ്ശേരി, രാമനാട്ടുകര തുടങ്ങി ഒമ്പത് സ്ഥലങ്ങളിലും സൗകര്യമെത്തും.
നാഷണൽ മൂട്ട് കോമ്പറ്റീഷൻ തയ്യാറെടുപ്പുകൾ അലങ്കോലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കെഎസ്യു പ്രവർത്തകർ കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ നോക്കുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ കരുത്തരായ കർണാടകയെ ആറ് വിക്കറ്റിന് തകർത്ത് വിദർഭ ഫൈനലിൽ. ബംഗളൂരുവിൽ നടന്ന മത്സരത്തിൽ, 281 റൺസ് വിജയലക്ഷ്യം അമൻ മൊഖാതെയുടെ തകർപ്പൻ സെഞ്ചുറിയുടെ (138 റൺസ്) പിൻബലത്തിൽ വിദർഭ 46.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കർണാടക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 280 റൺസാണ് നേടിയത്. അർദ്ധ സെഞ്ചുറികൾ നേടിയ കരുൺ നായർ (76), കൃഷ്ണൻ ശ്രീജിത്ത് (54) എന്നിവരാണ് കർണാടക ഇന്നിംഗ്സിന് നെടുന്തൂണായത്. വിദർഭയ്ക്കായി ദർശൻ നാൾകണ്ഡെ അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. കർണാടകയ്ക്ക് മോശം തുടക്കമായിരുന്നു. മായങ്ക് അഗർവാൾ (9), സീസണിൽ മികച്ച ഫോമിലായിരുന്ന ദേവ്ദത്ത് പടിക്കൽ (4) എന്നിവരുടെ വിക്കറ്റുകൾ 20 റൺസിനിടെ നഷ്ടമായി. പിന്നീട് കരുൺ നായർ - ധ്രുവ് പ്രഭാകർ (28) സഖ്യം 54 റൺസ് കൂട്ടിച്ചേർത്തു. കരുൺ - ശ്രീജിത്ത് സഖ്യം 97 പന്തിൽ 113 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. ശ്രേയസ് ഗോപാൽ (36), അഭിനവ് മനോഹർ (26) എന്നിവരും സ്കോറിംഗിൽ സംഭാവന നൽകി. മറുപടി ബാറ്റിംഗിൽ, വിദർഭയ്ക്ക് തുടക്കത്തിൽ അതർവ ടൈഡെയുടെ (4) വിക്കറ്റ് നഷ്ടമായി. എന്നാൽ, അമൻ മൊഖാതെ - ധ്രുവ് ഷോറെ (47) സഖ്യം രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഷോറെ പുറത്തായെങ്കിലും, മൊഖാതെ - രവികുമാർ സമർത്ഥ് (76*) സഖ്യം നാലാം വിക്കറ്റിൽ 147 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുണ്ടാക്കി വിജയമുറപ്പിച്ചു. 138 റൺസെടുത്ത മൊഖാതെയും, പിന്നാലെ വന്ന രോഹിത് ബിങ്കറും (11) പുറത്തായെങ്കിലും, സമർത്ഥിന്റെ നേതൃത്വത്തിൽ വിദർഭ അനായാസം വിജയത്തിലെത്തി. ഹർഷ് ദുബെ പൂജ്യത്തിന് പുറത്താവാതെ നിന്നു.
പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ ഫെനി നൈനാനെതിരെ കേസ്
പരാതിക്കാരിക്കെതിരേ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരെ പൊലീസ് കേസെടുത്തു. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിയെയാണ് സൈബർ ആക്രമണം ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പരാതിക്കാരിയുടെ തിരിച്ചറിയൽ വെളിപ്പെടുത്തുന്ന തരത്തിലുള്ള ആക്രമണത്തിൽ ഫെന്നി നൈനാന് വ്യക്തമായ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ ആക്രമണത്തെ തുടർന്ന് പരാതിക്കാരി മുൻപ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് ഫെന്നി നൈനാനെതിരെ നടപടി സ്വീകരിച്ചത്. രാഹുലിനെതിരേ ഉയർന്ന […] The post പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ ഫെനി നൈനാനെതിരെ കേസ് appeared first on ഇവാർത്ത | Evartha .
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപി അനുഭാവം വെളിപ്പെടുത്തിയതിന് പിന്നാലെ, മിസ് യൂണിവേഴ്സ് ട്രിവാൻഡ്രം കല്യാണി പങ്കുവച്ച കമന്റ് വൈറല്‍. താൻ ബിജെപിയിൽ ചേർന്നപ്പോൾ കടുത്ത സൈബർ ആക്രമണം നേരിട്ടെന്നും കല്യാണി.
തൊടുപുഴ: മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 23ന് തൊടുപുഴയിൽ ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം 'തുടരും' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ പ്രോജക്ടിന്റെ ഔദ്യോഗിക വിവരങ്ങൾ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവെച്ചത്. രതീഷ് രവി രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. പ്രകാശ് വർമ്മ, ഇർഷാദ് എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ബിനു പപ്പുവാണ് ക്രിയേറ്റീവ് ഡയറക്ടർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിനായി ലൊക്കേഷൻ ഹണ്ടിംഗ് നടത്തുന്നതിനിടെ സംവിധായകൻ തരുൺ മൂർത്തി പങ്കുവെച്ച ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് ആഷിഖ് ഉസ്മാൻ ചിത്രീകരണം ആരംഭിക്കുന്ന തീയതി പുറത്തുവിട്ടത്. നേരത്തെ, മോഹൻലാലിനെയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രോജക്ട് പിന്നീട് ഉപേക്ഷിക്കുകയും, അതിനു പകരമായാണ് തരുൺ മൂർത്തിയെ സംവിധായകനാക്കി പുതിയ ചിത്രം ആഷിഖ് ഉസ്മാൻ പ്രഖ്യാപിച്ചത്. ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമല്ല ഇതെന്നും മറ്റൊരു പ്രോജക്ടാണെന്നും ആഷിഖ് ഉസ്മാൻ മുൻപ് വ്യക്തമാക്കിയിരുന്നു.
ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍
മമതക്ക് എതിരെ സുപ്രിംകോടതി; ഇഡിക്കെതിരായ കേസിന് സ്റ്റേ, 2 വര്‍ഷം എവിടെയായിരുന്നു എന്ന് സിബല്‍
ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിയും തമ്മിലുള്ള പോര് സുപ്രീംകോടതിയില്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായ ഐ-പാകിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ ഇഡി റെയ്ഡ് നടത്തിയതും മുഖ്യമന്ത്രി മമത തടഞ്ഞതുമാണ് വിവാദമായത്. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ശേഖരിക്കാന്‍ അമിത് ഷാ അയച്ചതാണ് ഇഡിയെ എന്നായിരുന്നു മമതയുടെ നിലപാട്. 'ദിലീപ് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റു';
യുഎസ്-ചൈന യുദ്ധം ഇനി ബഹിരാകാശത്ത്!
ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍? 'ജനനായകന്' നിര്‍മ്മാതാക്കള്‍ പരിഗണിക്കുന്ന അടുത്ത റിലീസ് തീയതി
വിജയ് നായകനായ 'ജനനായകന്' എന്ന ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വിഷയത്തില്‍ സുപ്രീം കോടതി ഹര്‍ജി തള്ളിയതോടെ നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയാണ്
‘ബാക്ക് ടു ദി ബേസിക്സ്’– 2026; കാർഡിയോളജിസ്റ്റുകൾക്കായുള്ള ‘സിമുലേറ്റർ അധിഷ്ഠിത’പരിശീലന പരിപാടി
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കാർഡിയോളോജി ചികിത്സാ പ്രക്രിയകളുടെ സിമുലേറ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ബാക്ക് ടു ദി ബേസിക്സ്’ എന്ന ട്രെയിനിംഗ് കോഴ്സിന്റെ പതിമൂന്നാമത്തെ വാർഷിക കോൺഫെറൻസ് 2026 ജനുവരി 16,17,18 തീയതികളിൽ നടത്തപ്പെടും. ഇതിൽ ഹൃദയാഘാതം, വാൽവ് രോഗങ്ങൾ, ജന്മനാലുള്ള ഹൃദ്രോഗങ്ങൾ തുടങ്ങിയവയുടെ രോഗനിർണയത്തിന്റെയും നൂതനമായ ചികിത്സാരീതികളുടെയും പരിശീലനം സിമുലേറ്റർ മുഖേന ഈ ശില്പശാലയിൽ നടത്തപ്പെടും. നവജാതശിശുക്കൾ മുതൽ മുതിർന്നവരെ വരെ ബാധിക്കുന്ന ജന്മനാലുള്ള […] The post ‘ബാക്ക് ടു ദി ബേസിക്സ്’ – 2026; കാർഡിയോളജിസ്റ്റുകൾക്കായുള്ള ‘സിമുലേറ്റർ അധിഷ്ഠിത’ പരിശീലന പരിപാടി appeared first on ഇവാർത്ത | Evartha .
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണ എൽ പ്രാറ്റ് വിമാനത്താവളത്തിൽ ബോംബ് ഭീഷണയെ തുടർന്ന് തുർക്കിഷ് എയർലൈൻസ് വിമാനം അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച രാവിലെ മെഡിറ്ററേനിയൻ കടലിന് മുകളിലൂടെ വിമാനം പറക്കുമ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെത്തുടർന്ന് ഫ്രഞ്ച്, സ്പാനിഷ് യുദ്ധവിമാനങ്ങൾ ആകാശത്ത് വെച്ച് വിമാനത്തിന് അകമ്പടി സേവിക്കുകയും സുരക്ഷിതമായി ബാഴ്സലോണയിൽ എത്തിക്കുകയുമായിരുന്നു. ആകാശത്തെ നാടകീയ നിമിഷങ്ങൾ തുർക്കിഷ് എയർലൈൻസിന്റെ എ320 (A320) വിമാനത്തിന് നേരെയാണ് ഭീഷണി ഉണ്ടായത്. മെഡിറ്ററേനിയൻ കടലിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ വിമാനത്തിൽ ബോംബ് ഉണ്ടെന്ന വിവരം അധികൃതർക്ക് ലഭിച്ചു. മറ്റൊരു യാത്രക്കാരൻ തന്റെ ഫോണിലൂടെ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കുന്നത് കണ്ടതായി ഒരു വനിതാ യാത്രക്കാരി വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അന്താരാഷ്ട്ര സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം അയൽരാജ്യങ്ങളായ ഫ്രാൻസിൽ നിന്നും സ്പെയിനിൽ നിന്നും ഓരോ യുദ്ധവിമാനങ്ങൾ വീതം കുതിച്ചുയരുകയും ചെയ്തു. ബാഴ്സലോണ എയർപോർട്ടിലേക്ക് വിമാനത്തെ സുരക്ഷിതമായി നയിക്കുന്നതിനാണ് ഇവ ആകാശത്ത് അകമ്പടി സേവിച്ചത്. മറ്റ് വിമാനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം റൺവേയിൽ തൊട്ടത്. വിമാനത്താവളത്തിൽ അതീവ ജാഗ്രത വിമാനം നിലത്തിറങ്ങിയതോടെ ബാഴ്സലോണ എയർപോർട്ടിൽ 'എയറോകാറ്റ്' എന്ന അടിയന്തര സുരക്ഷാ പദ്ധതി നടപ്പിലാക്കി. വിമാനത്താവളത്തിലെ പ്രധാന ടെർമിനലുകളിൽ നിന്നും മാറി സുരക്ഷിതമായ ഒരിടത്താണ് വിമാനം പാർക്ക് ചെയ്തത്. സ്പാനിഷ് സിവിൽ ഗാർഡും കറ്റാലൻ പോലീസും ഉടൻ തന്നെ വിമാനത്തെ വളഞ്ഞു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിമാനത്തിലും യാത്രക്കാരുടെ ബാഗുകളിലും വിശദമായ പരിശോധന നടത്തി. വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനം നിലവിൽ സാധാരണ നിലയിലാണെന്നും മറ്റ് വിമാന സർവീസുകളെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും വിമാനത്താവള മാനേജ്മെന്റ് കമ്പനിയായ ഏന വ്യക്തമാക്കി. ഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നും കണ്ടെത്താൻ സിവിൽ ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളിൽ ഇത്തരം വ്യാജ ബോംബ് ഭീഷണികൾ വർദ്ധിച്ചുവരുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. മുൻപ് 2022-ലും സമാനമായ രീതിയിൽ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനങ്ങൾ ഇറക്കേണ്ടി വന്ന സാഹചര്യമുണ്ടായിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിൽ പോലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
വിദ്യാര്‍ഥിയെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു
സ്ഥാപന മേധാവി എന്ന നിലയില്‍ സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് കുറ്റകരമായ വീഴ്ച ഉണ്ടായതായി എ.ഇ.ഒ വ്യക്തമാക്കി.
'മതമാണ് പ്രശ്നമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? സ്വവർഗാനുരാഗം മാനസികരോഗം, ചികിത്സിക്കണം'; കെഎം ഷാജി
കോഴിക്കോട്: മതമാണ് പ്രശ്നമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവുമായി മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജി. മതമല്ല പ്രശ്നം എന്ന് പറയുന്നതാണ് തെറ്റ്. 4599 ജാതി, മതങ്ങൾ ഒക്കെയുള്ള ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഇവിടെ മതമാണ് പ്രശ്നമെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കെഎം ഷാജി പറയുന്നു. ഇവിടെ മതത്തിന്റെ പേരിലാണ്
ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയി; പൊലീസിനു മുന്നിൽപ്പെട്ടത് ഗുണ്ടാ നേതാവ് മരട് അനീഷ്, അറസ്റ്റ്
കൊച്ചി: നിരവധി
കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി, അനുനയിപ്പിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയും
കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വടക്കാഞ്ചേരി ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിൽ ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം
കരുത്തരായ കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍; അമന് മൊഖാതെയ്ക്ക് സെഞ്ചുറി
വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കരുത്തരായ കര്‍ണാടകയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് വിദര്‍ഭ ഫൈനലില്‍ പ്രവേശിച്ചു.
നവകേരള ജയിലിൽ അടിപൊളി വേതനമോ? ദിവസം 620 രൂപ ന്യായീകരിക്കാവുന്നതോ?
നവകേരള ജയിലിൽ അടിപൊളി വേതനമോ? ദിവസം 620 രൂപ ന്യായീകരിക്കാവുന്നതോ?| കാണാം ന്യൂസ് അവർ
വോട്ട് ചോരി ആരോപണവുമായി ബിഹാറില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് നിലം പരിശായ കോണ്‍ഗ്രസിന് ഇരട്ട പ്രഹരം. മുഴുവന്‍ എംഎല്‍എമാരും എന്‍ഡിഎയിലേക്ക് കൂറ് മാറാൻ നീക്കം തുടങ്ങി
വാൾട്ടറിന്റെ പിള്ളേരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ല; ആക്ഷൻ കാർണിവലുമായി 'ചത്താ പച്ച' ട്രെയിലർ
'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' മലയാളത്തിലെ ആദ്യത്തെ ഡബ്ല്യൂ ഡബ്ല്യൂ ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ്. ഫോർട്ട് കൊച്ചിയിലെ അണ്ടർഗ്രൗണ്ട് റെസ്ലിങ് പശ്ചാത്തലമാക്കുന്ന സിനിമയിൽ അർജുൻ അശോകനും റോഷൻ മാത്യുവുമാണ് പ്രധാന താരങ്ങൾ.
എസ്ഐആറില്‍ സുപ്രീംകോടതി ഇടപെട്ടു; സമയം നീട്ടും, പുറത്തായവരുടെ പട്ടിക പരസ്യപ്പെടുത്തും
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആര്) നടപടികളില്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കിയവര്‍ക്ക് എതിര്‍പ്പ് ഫയല്‍ ചെയ്യാനുള്ള സമയം നീട്ടിനല്‍കുന്നത് പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി. ഒന്നോ രണ്ടോ ആഴ്ച സമയം നീട്ടുന്നത് പരിഗണിക്കണം എന്നാണ് നിര്‍ദേശം. ബിഹാറിലെ വിഷയത്തില്‍ സ്വീകരിച്ചതിന് സമാനമായ നടപടി തന്നെയാണ് സുപ്രീംകോടതി കേരളത്തിന്റെ കാര്യത്തിലും എടുത്തിരിക്കുന്നത്. 'ദിലീപ് വന്നപ്പോള്‍ ജഡ്ജി
ചങ്കിലെ ചൈനയെന്ന് പൊക്കിയിട്ടും സിപിഎമ്മിനും സിപിഐക്കും അവഗണന മാത്രം
പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഒന്നോ രണ്ടോ ആഴ്ച കൂടി നീട്ടുന്നത് പരിഗണിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
കൊച്ചി: എറണാകുളത്തെ പ്രമുഖ സർക്കാർ സ്കൂളിന്റെ പിടിഎ ഫണ്ടിൽ നിന്ന് പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ കേസിൽ താത്കാലിക ജീവനക്കാരി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനി ഷെറീനയാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. നാല് ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയത്. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏഴ് ചെക്കുകൾ വ്യാജമായി ഉപയോഗിച്ച് ഷെറീന പണം കൈക്കലാക്കിയതായാണ് കണ്ടെത്തൽ. കുട്ടികളുടെ ആവശ്യത്തിനായി പണമെടുക്കാൻ ഹൈസ്കൂൾ പ്രധാനാധ്യാപിക ചെക്കുമായി ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താത്കാലിക ജീവനക്കാരി പലപ്പോഴായി പണം പിൻവലിച്ചതായി ബാങ്ക് ജീവനക്കാർ അറിയിക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ പരാതിയിൽ വ്യാജരേഖ ചമച്ച് പണം തട്ടിയതിനാണ് ഷെറീനയെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുമ്പ് പിടിഎ മുൻകൈയെടുത്ത് നിയമിച്ച ജീവനക്കാരിയാണ് ഷെറീന. പിടിഎയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓഫീസിലെ ജോലികളുമായിരുന്നു ഇവർക്ക്. പ്രിൻസിപ്പലിന്റെ ഓഫീസിനോട് ചേർന്നായിരുന്നു ജോലിസ്ഥലം എന്നതിനാൽ ചെക്കുകളും മറ്റ് രേഖകളും സൂക്ഷിക്കുന്ന ഇടങ്ങളെക്കുറിച്ച് ഇവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്കൂളിന്റെ ആവശ്യങ്ങൾക്കായി ബാങ്കിൽ പോകുന്ന അവസരങ്ങളിലാണ് വ്യാജ ചെക്കുകൾ സമർപ്പിച്ച് പണം കൈക്കലാക്കിയത്. മറ്റാരുടെയോ ഭീഷണിക്ക് വഴങ്ങിയാണ് യുവതി പണം തട്ടിയെടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിപ്പിൽ ജീവനക്കാരിയുമായി അടുപ്പമുള്ള സ്കൂളിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. പണം തിരിച്ചടച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര നിഷേധിച്ച് ആകാശ എയര്‍ലൈന്‍സ്. കയ്യില്‍ കണ്‍ഫേംഡ് ടിക്കറ്റുകള്‍ ഉണ്ടായിട്ടും അവസാന നിമിഷം വിമാനക്കമ്പനി കൈയൊഴിഞ്ഞതാണ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കിയത്. എന്നാല്‍ പകരം യാത്ര എന്നെന്ന് ആകാശ എയര്‍ വ്യക്തമാക്കിയിട്ടില്ല. അധികൃതര്‍ ഉടന്‍ ഇടപെട്ട് തീര്‍ത്ഥാടകര്‍ക്ക് ബദല്‍ യാത്രാ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ പോലിസും വിമാനത്താവള അധികൃതരും ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിവരികയാണ്. മലപ്പുറത്തെ ടാഗ് ഇന്ത്യ എന്ന ഏജന്‍സി വഴിയാണ് തീര്‍ത്ഥാടകര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. ഡിസംബര്‍ 26ന് തന്നെ സംഘത്തിലെ എല്ലാവര്ക്കും കണ്‍ഫേംഡ് സ്റ്റാറ്റസിലുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തങ്ങളുടെ സിസ്റ്റത്തില്‍ തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി വിശ്വാസം വീണ്ടെടുക്കാൻ വീടുകൾ കയറി ഇറങ്ങി ഇടതുമുന്നണി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കളുടെ കുറ്റം തെളിഞ്ഞാൽ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നാണ് നേതാക്കൾ ആവർത്തിച്ച് പറയുന്നത്
വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തി
കുടുംബത്തിലെ ജേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റിയെന്നും നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ചേർന്നതിൽ അതീവ ദു:ഖമുണ്ടെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. കോൺഗ്രസ്സിൽ പോകാൻ പാടില്ലായിരുന്നു. വ്യക്തിപരമായി ദേഷ്യമില്ല.
ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഏഴ് ദിവസം രണ്ടരമണിക്കൂര്‍ അടച്ചിടും
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സൈബറാക്രമണത്തിന് എടുത്ത കേസിനെ നിയമപരമായി നേരിടുമെന്ന് ഫെനി നൈനാന്
'ആ സ്ഥലം ഇപ്പോഴൊരു പള്ളിയല്ല, ഇന്ത്യയുടെ ആക്രമണത്തിൽ അത് പൂർണ്ണമായും തകർന്നു'- ഹാഫിസ് പറഞ്ഞു. അമേരിക്ക രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദ നേതാവാണ് ഹാഫിസ് അബ്ദുൽ റൗഫ്.
കണ്ണൂർ പേരാവൂരിൽ ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്ത സംഘത്തിലെ യുവാവ് അറസ്റ്റിൽ
പേരാവൂരിൽ ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്തെന്ന പരാതിയിൽ ഒരാളെ അറസ്റ്റുചെയ്തു. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റ് തട്ടിയെടുത്തുവെന്നാണ് പരാതി.
'ബിന്ദു പണിക്കർക്കായി എഴുതിയ വേഷമാണ് എനിക്ക് വന്നത്'| Maneesha K S| Nadirsha
ബിന്ദു പണിക്കർക്കായി എഴുതിയ വേഷം തനിക്ക് ലഭിച്ചുവെന്ന് നടി മനീഷ. നാദിർഷാ സംവിധാനം ചെയ്ത മാജിക് മഷ്റൂംസ് സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അവർ.
ലക്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അയോധ്യ രാമക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം സന്യാസിമാർ. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെ 'രാഷ്ട്രീയ പരിപാടി' എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ ഹിന്ദുമത വിശ്വാസത്തെ ചോദ്യം ചെയ്താണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. പ്രമുഖ സന്യാസിയും ജ്യോതിർമഠിലെ ശങ്കരാചാര്യയുമായ സ്വാമി അവിമുക്താശ്വേരാനന്ദാണ് ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്. രാഹുൽ ഗാന്ധി ഹിന്ദുവല്ലെന്നും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാനാവില്ലെന്നും സ്വാമി അവിമുക്താശ്വേരാനന്ദ് വ്യക്തമാക്കി. ശ്രീ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനോട് രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഹിന്ദുക്കളെ ദ്രോഹിച്ച ഒരാൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ യോഗ്യതയുണ്ടോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും സ്വാമി അവിമുക്താശ്വേരാനന്ദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മനുസ്മൃതിക്കെതിരെ സംസാരിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി താൻ പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനം ഒരു 'പ്രചാരണ തന്ത്രം' മാത്രമാണെന്ന് ബി.ജെ.പി വിമർശിച്ചു. എന്നാൽ, രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നോ കോൺഗ്രസ് നേതൃത്വത്തിൽനിന്നോ അയോധ്യ സന്ദർശനം സംബന്ധിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിൽ, രാഹുൽ ഗാന്ധിയുടെ അയോധ്യ രാമക്ഷേത്ര സന്ദർശനം സംബന്ധിച്ച അനിശ്ചിതത്വവും വിവാദങ്ങളും തുടരുകയാണ്.
ഇറാന് സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ഫലസ്തീനി പ്രസ്ഥാനങ്ങള്‍
ഗസ: സയണിസ്റ്റ്-യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ഇറാന് സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ഫലസ്തീനി പ്രസ്ഥാനങ്ങള്‍. പാശ്ചാത്യ- സയണിസ്റ്റ്-അമേരിക്കന്‍ ക്രൂരതയെ നേരിടാന്‍ ജിഹാദിന്റെ പാതയില്‍ ഇറാന് ജനത ഉറച്ചുനില്‍ക്കുകയാണെന്ന് സംയുക്ത പ്രസ്താവന പറയുന്നു. ഇറാനികളുടെ സമ്പത്തും വിഭവങ്ങളും കൊള്ളയടിച്ച് കൊളോണിയല്‍ സയണിസ്റ്റ് പദ്ധതിക്ക് കീഴില്‍ കൊണ്ടുപോവാനാണ് ശ്രമിക്കുന്നത്. പക്ഷേ, രാജ്യത്തിന്റെ പരമാധികാരവും ഐക്യവും വിലപേശലിന് വിധേയമല്ലെന്ന് തെളിയിച്ച ഇറാന് ഇച്ഛാശക്തിയുടെ പോരാട്ടത്തില്‍ വിജയിച്ചു. ഇറാനിയന്‍ ജനതക്ക് സുരക്ഷ ഒരുക്കാനും സയണിസ്റ്റ് പിന്തുണയുള്ള തീവ്രവാദ സംഘടനകളെ നേരിടാനും ഇറാന് സര്‍ക്കാരിന് അവകാശമുണ്ട്. അതിനാല്‍ തന്നെ ഇറാനിലെ നേതൃത്വത്തോടും ജനങ്ങളോടും സൈന്യത്തോടും സര്‍ക്കാരിനോടും ഫലസ്തീനികള്‍ പൂര്‍ണമായും ഐക്യപ്പെടുകയാണെന്നും പ്രസ്താവന പറയുന്നു.
'കുല്‍ദീപ് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍'; വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണച്ച് ചാഹല്‍
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന കുല്‍ദീപ് യാദവിന് പിന്തുണയുമായി സഹതാരം യൂസ്വേന്ദ്ര ചാഹല്‍ രംഗത്ത്.
തൃശ്ശൂർ: ഗുരുവായൂർ - തൃശ്ശൂർ റൂട്ടിലെ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി റെയിൽവേ മന്ത്രാലയം. സുരേഷ് ഗോപി തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെ ആയിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനങ്ങൾ ഉന്നയിച്ച നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ദിവസേന സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനാണ് ഈ റൂട്ടിൽ പുതുതായി കൊണ്ട് വന്നിരിക്കുന്നത്. രാത്രി 08:10-ന് തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. വൈകുന്നേരം 06:10-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും. സർവീസ് തുടങ്ങുന്നതിന്റെ വിശദാംശങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജനങ്ങളുടെ ആവശ്യം അറിഞ്ഞുകൊണ്ട് ട്രെയിൻ സർവീസ് പ്രഖ്യാപിച്ച റെയിൽവേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു. തുടർന്നും നാടിന്റെ വികസനത്തിനായി ഒരുമിച്ച് നീങ്ങാമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഗുരുവായൂർ - തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ച സന്തോഷവാർത്ത പങ്കുവെക്കുന്നു! ഏറെ കാലമായി സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും നിങ്ങൾ നല്കിയ അഭ്യര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഇപ്പോൾ ശുഭകരമായ ഒരു തീരുമാനമായിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം നമ്മുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകും. പുതിയ ട്രെയിൻ വിവരങ്ങൾ താഴെ നൽകുന്നു: ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ. സർവീസ്: ദിവസേന (Daily). സമയക്രമം: തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും. ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഈ പ്രൊപ്പോസലിന് അംഗീകാരം നൽകിയ റെയിൽവേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം.
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പി.എസ്.സി.യുടെ വിവരശേഖരണത്തിലെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സന്ദീപ് പ്രദീപ് നായകനായ 'എക്കോ' എന്ന ചിത്രത്തെയും അഭിനേതാക്കളെയും പ്രമുഖ അഭിനേതാക്കളുൾപ്പെടെ പലരും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തെന്നിന്ത്യൻ
75 രാജ്യങ്ങൾക്ക് വിസ വിലക്കേർപ്പെടുത്തി യു.എസ്
കുടിയേറ്റ വിരുദ്ധ നടപടി ശക്തമാക്കുന്നതിെന്റ ഭാഗമായി റഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി 75 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുടെ വിസ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ച് അമേരിക്ക.
മൂന്ന് വയസ് വരെ വിക്ക്, ശബരിമലയിൽ പോയി വന്നപ്പോൾ അതില്ല; സ്റ്റാർ സിങ്ങറിലെ സൂര്യ നാരായണൻ
സ്റ്റാർ സിംഗർ പത്താം സീസണിലെ ശ്രദ്ധേയ മത്സരാർത്ഥിയായ സൂര്യ നാരായണൻ, തനിക്ക് മൂന്നാം വയസ്സുവരെ വിക്ക് ഉണ്ടായിരുന്നതായി വെളിപ്പെടുത്തി. ശബരിമലയിൽ പോയി വഴിപാട് കഴിച്ചതോടെയാണ് ഇത് മാറിയതെന്നും സൂര്യ ഷോ വേദിയില്‍ പറഞ്ഞു.
റെയിൽവേ ഗുരുവായൂർ - തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ സർവീസ് ആരംഭിച്ചു. ഗുരുവായൂരിൽ നിന്ന് വൈകിട്ട് 6.10ന് പുറപ്പെട്ട് 6.50ന് തൃശ്ശൂരിലെത്തും. തിരിച്ച് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും.
പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ചിത്രം ജനുവരി 16-ന് പ്രദർശനത്തിനെത്തും
ഉണ്ണിരാജ,സി.എം ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്നു.ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ,
ഡോണൾഡ് ട്രംപ് വൻ താരിഫ് പ്രഖ്യാപിച്ചിട്ടും ചൈയുടെ കയറ്റുമതി കുതിച്ചുയർന്നു
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൻ താരിഫ് പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ വർഷം ചൈയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്. സാമ്പത്തിക വളർച്ചയിൽ മെല്ലെപ്പോക്ക്
ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിച്ചെന്ന് റിപോര്‍ട്ട്
തെഹ്റാന്: ഇറാനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചെന്ന് പാകിസ്താനിലെ ഇറാന് അംബാസഡര്‍ റെസ അമീരി മൊഗദ്ദം. ഇതിന് പിന്നാലെ ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ യുഎസ് സൈനികര്‍ തിരിച്ചെത്തി തുടങ്ങി. ഇറാനെ ആക്രമിക്കുന്നത് പ്രദേശത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്ന് സൗദിയും ഖത്തറും ഒമാനും യുഎസിനെ അറിയിച്ചിരുന്നു. ആയത്തുല്ല അലി ഖാംനഇക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗദിയില്‍ തന്നെ ആഭ്യന്തര കലാപം നടക്കാന്‍ സാധ്യതയുണ്ടെന്നും സൗദി യുഎസിന് മുന്നറിയിപ്പ് നല്കിരുന്നു.
'അനോമി' ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത്!
മലയാളികളുടെ പ്രിയനായിക ഭാവനയുടെ തൊണ്ണൂറാമത് ചിത്രം 'അനോമി'യുടെ ടീസർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായി വാണിജ്യ ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന ട്രംപിൻറെ പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് ശശി തരൂർ. ഒരു ഇന്ത്യൻ കമ്പനിക്കും 75 ശതമാനം താരിഫിൽ യു.സിലേക്ക് കയറ്റുമതി നടത്താൻ കഴിയില്ലെന്ന് തരൂർ പറഞ്ഞു.
കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; സംഘത്തിലെ ഒരാൾ പിടിയിൽ
കണ്ണൂർ പേരാവൂരിൽ
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രേക്ഷകരെ ത്രസിപ്പിച്ച ഫസ്റ്റ് ലുക്കിന് ശേഷം, ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ ഒന്നാമതായി യുഎഇയുടെ ഇത്തിഹാദ് എയർവേയ്സ്
വിമാനയാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ലോകത്തെ വമ്പൻമാരെ പിന്തള്ളി യുഎഇയുടെ സ്വന്തം വിമാനക്കമ്പനികൾ ഒന്നാം നിരയിൽ.എയർലൈൻ റേറ്റിംഗ്സ്' പുറത്തുവിട്ട
ബെംഗളൂരു മെട്രോയില്‍നിന്ന് സ്കൈവാക്കില്‍ നേരെ ഓഫീസിലെത്താം; ഗുണം ഐടി ജീവനക്കാര്‍ക്ക്
മെട്രോയില്‍ നിന്ന് ഇറങ്ങി ബെംഗളൂരുവിലെ നഗരത്തിരക്കില്‍ റോഡ് ക്രോസ് ചെയ്യുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പ്രത്യേകിച്ച് ഐടിപിഎല്‍ ടെക് പാര്‍ക്കിലേക്കു പോകുന്ന ഐടി പ്രൊഫഷണലുകള്‍ക്ക്. ഇവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് വൈറ്റ്ഫീല്‍ഡിലെ പുതിയ സ്കൈവാക്ക്. ബെംഗളൂരു നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിന്റെ ഭാഗമായ സ്കൈവാക്ക് നാളെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഐടി ജീവനക്കാര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം
ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കും, രാജ്യം യുദ്ധത്തിന് സജ്ജമാണ് ; ട്രംപിന് മറുപടിയുമായി ഇറാൻ
ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച്

25 C