അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് ഫുട്ബോള്‍ മല്‍സരങ്ങള്‍ മാറ്റണമെന്ന് ഇറാന്
തെഹ്റാന്: അമേരിക്കയ്ക്ക് പകരം മെക്സിക്കോയില്‍ ലോകകപ്പ് മല്‍സരങ്ങള്‍ നടത്താനാണ് ഇറാന് ആഗ്രഹിക്കുന്നത്. ഫിഫയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഇറാന് ഫുട്ബോള്‍ മേധാവി മെഹ്ദി താജ് പറഞ്ഞു. ഇറാന് ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ അവരുടെ ചില മല്‍സരങ്ങള്‍ ലോസ് ഏഞ്ചല്‍സിലും അമേരിക്കയിലെ സിയാറ്റിലിലും നടത്താന്‍ തീരുമാനിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ എല്ലാ മത്സരങ്ങളും മെക്സിക്കോയില്‍ നടത്തണമെന്നും ഇറാന് പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ടീമിന് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഇറാന് കായിക മന്ത്രിയും പറഞ്ഞു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ബിജെപിയില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യുവാണ് രംഗത്ത് വന്നിരിക്കുന്നത്. വെള്ളം കോരുന്നവരും വിറകു വെട്ടുന്നവരും പുറത്തുനില്‍ക്കുന്ന അവസ്ഥയാണെന്ന് നോബിള്‍ പറയുന്നു. ബിജെപി മുന്‍ കോട്ടയം ജില്ല പ്രസിഡന്റ് കൂടിയാണ് നോബിള്‍ മാത്യു. ജോര്‍ജ് കുര്യന് ഇരുപതിനായിരം വോട്ട് പോലും ലഭിക്കില്ല. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയാണ്. 18 തവണ ബിജെപിയില്‍ മത്സരിച്ചു. ഇദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 80 വോട്ടാണ്. ഗ്രൂപ്പുകളിയാണ് നടക്കുന്നത്. കോര്‍ കമ്മിറ്റിയംഗങ്ങള്‍ സീറ്റ് വീതം വച്ച് എടുത്തു. സുരേന്ദ്രന് പക്ഷവും കൃഷ്ണദാസ് പക്ഷവും പരസ്പരം സീറ്റ് വീതം വച്ചു. രാജിവ് ചന്ദ്രശേഖറിന്റെ ഇഷ്ടക്കാര്‍ക്കും സീറ്റ് ലഭിച്ചുവെന്നും നോബിള്‍ പറഞ്ഞു. The post വെള്ളം കോരുന്നവരും വിറകു വെട്ടുന്നവരും പുറത്തു; ജോര്‍ജ് കുര്യന്റെ സ്ഥാനാര്‍ഥിത്വത്തിൽ രൂക്ഷ വിമര്‍ശനവുമായി നോബിള്‍ മാത്യു appeared first on RashtraDeepika .
'അമ്മ വീണ്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു'; മനസു തുറന്ന് ഗംഗ
അമ്മയെ വീണ്ടും ഒരു കല്യാണം കഴിപ്പിക്കാൻ പ്ലാനുണ്ടാ എന്നായിരുന്നു ആരാധകരിൽ ഒരാൾ ചോദിച്ചത്.
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസില്‍ ഏകപ്രതിയായ ജി. സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ ഉള്‍പ്പെടെയുള്ള പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണമെന്ന പ്രോസിക്യൂഷന് വാദം നിലനില്‍ക്കേ, ശിക്ഷാവിധി മറ്റന്നാള്‍ (വ്യാഴാഴ്ച) പ്രഖ്യാപിക്കും. കൊലപാതകം ഉള്‍പ്പെടെ പ്രോസിക്യൂഷന് ചുമത്തിയ പ്രധാന വകുപ്പുകളെല്ലാം കോടതി ശരിവെച്ചു. പ്രതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് താന്‍ ചെയ്യുന്നത് എന്താണെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന പ്രോസിക്യൂഷന് വാദങ്ങള്‍ കോടതി അംഗീകരിച്ചു. ശാസ്ത്രീയ തെളിവുകളും ഡോക്ടര്‍മാരുടെ മൊഴികളും പ്രതിക്ക് അനുകൂലമായ മെഡിക്കല്‍ വാദങ്ങളെ പൊളിച്ചടുക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന പ്രോസിക്യൂഷന് നിലപാട് ശിക്ഷാവിധിയില്‍ നിര്‍ണ്ണായകമാകും. കോടതി വിധി കേള്‍ക്കാന്‍ വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും കോടതിയിലെത്തിയിരുന്നു. പ്രോസിക്യൂഷന് വാദങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് അവര്‍ പറഞ്ഞു. 'മകള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ മറ്റന്നാള്‍ ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായ നീതി ലഭിച്ചോ എന്ന് പറയാന്‍ കഴിയൂ,' എന്ന് വിതുമ്പിക്കൊണ്ട് അവര്‍ പ്രതികരിച്ചു. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന അതിക്രൂരമായ കൊലപാതകത്തില്‍ 26 മുറിവുകളാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് വന്ദനയെ പിന്തുടര്ന്ന് കുത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സിസിടിവി രേഖകള്‍ കേസിലെ അതിശക്തമായ തെളിവുകളായി. 1000 പേജുള്ള കുറ്റപത്രവും 70-ഓളം സാക്ഷികളുടെ മൊഴികളും പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചു. മറ്റന്നാള്‍ പ്രഖ്യാപിക്കുന്ന വിധിയില്‍ സന്ദീപിന് തൂക്കുമരം ലഭിക്കുമോ അതോ ജീവപര്യന്തം തടവാണോ എന്നത് ഉറ്റുനോക്കുകയാണ് കേരളം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ഈ വിധി ഒരു നാഴികക്കല്ലാകുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍
ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് സന്ദീപ് ഡോക്ടർ വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ശിക്ഷ പിന്നീട് വിധിക്കും.
മൈഗ്രേൻ: മൈഗ്രേൻ ഉത്തേജക ഘടകങ്ങൾ
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി(മൈഗ്രേൻ) ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്. ശബ്ദവും വെളിച്ചവുംഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്. ചോക്ലേറ്റ് ചിലരിൽ…ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന്… The post മൈഗ്രേൻ: മൈഗ്രേൻ ഉത്തേജക ഘടകങ്ങൾ appeared first on RashtraDeepika .
'ഗ്യാസ് ട്രബിളാണോ?' മനുഷ്യശരീരത്തിലായാലും സമ്പദ് വ്യവസ്ഥയിലായാലും പരിഹാരം ഒന്നുമാത്രം!
ഗ്യാസ് എന്നത് ദൈനംദിന ജീവിതത്തില്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന വാക്കാണ്, ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. ഡോക്ടര്‍മാര്‍ ദഹനപ്രശ്നമെന്നും സാമ്പത്തിക വിദഗ്ധര്‍ വിതരണ തടസമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഈ അനുഭവങ്ങളുടെ എല്ലാം കാതല്‍ ഒന്നുതന്നെയാണ് എന്നതാണ് രസകരമായ വസ്തുത, നീങ്ങാതെ കെട്ടിക്കിടക്കുന്ന മര്‍ദ്ദം. അഫ്ഗാനിസ്ഥാനിലെ ആശുപത്രിയില്‍ പാകിസ്ഥാന്റെ വ്യോമാക്രമണം; 400 പേര് കൊല്ലപ്പെട്ടു, 250 പേര്‍ക്ക് പരിക്ക് എണ്ണമയമുള്ള
എരുമേലി: ജെസ്ന മരിയ ജയിംസിന്റെ തിരോധനം എട്ട് വർഷം പൂർത്തിയാകുന്ന മാർച്ച് 22ന് കേസിൽ അവസാന അന്വേഷണത്തിനായി സിബിഐ. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും തുടർന്ന് സിബിഐ രണ്ട് തവണയും അന്വേഷണം നടത്തിയ കേസിലാണ് ഇപ്പോൾ വീണ്ടും സിബിഐയുടെ അന്വേഷണം. ഇന്ന് ഇതിനായി എരുമേലി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സിബിഐ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ആറ് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. എരുമേലി റസ്റ്റ് ഹൗസിൽ ഇതിനായി രണ്ട് മുറികൾ തയാറാക്കിയിട്ടുണ്ട്. കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് വീണ്ടും അന്വേഷണം നടത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നേരത്തെ അന്വേഷണം നടത്തി സിബിഐ റിപ്പോർട്ട് സമർപ്പിച്ചതാണ്. പുതിയ തെളിവുകൾ ലഭിച്ചാൽ വീണ്ടും അന്വേഷണം നടത്താമെന്ന് കോടതിയിൽ സിബിഐ അറിയിച്ചിരുന്നു. എന്നാൽ, പുതിയതായി തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ… The post ജെസ്നയെ കാണാതായിട്ട് മാർച്ച് 22 ന് എട്ടു വർഷം; അവസാനവട്ട അന്വേഷണത്തിന് സിബിഐ സംഘം എരുമേലിയിലേക്ക് appeared first on RashtraDeepika .
'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്'; മാര്‍ച്ച് 26 വരെ ചില ട്രെയിൻ സര്‍വീസ് ഭാഗികമായി റദ്ദാക്കി
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം.മാർച്ച് 26 വരെ ചില സർവീസുകള്‍ ഭാഗികമായി റദ്ദാക്കുകയും
യുഎസ് ഇസ്രായേല്‍ ആക്രമണം: ഇറാനിലെ അരാകില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞടക്കം നാലു മരണം
തെഹ്റാന്: ഇറാനിയന്‍ നഗരമായ അരാകില്‍ നടന്ന യുഎസ് ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) അറിയിച്ചു. ആക്രമണത്തില്‍ കുട്ടികളും അവരുടെ അമ്മയും മുത്തശ്ശിയും കൊല്ലപ്പെട്ടതായി ഐആര്‍ജിസി അറിയിച്ചു. സംഭവത്തോട് ഐആര്‍ജിസി ശക്തമായി പ്രതികരിച്ചതായും ഇത്തരം ആക്രമണങ്ങള്‍ അവരുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്നും ഇറാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രസ് ടിവി റിപോര്‍ട്ട് ചെയ്തു. ഫെബ്രുവരി 28 മുതല്‍ യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 1,444 പേര് മരിക്കുകയും 18,551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതിയെന്നും മറിയയ്ക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടെങ്കില് പുതുപ്പള്ളിയില്‍ നിന്ന് മാറിക്കൊടുക്കാന്‍ തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എസ്ഐടിയുടെ അപ്പീലില്‍ തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് തിരിച്ചടി. തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്കിയ അപീലിലാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. തന്ത്രിയുടെ ജാമ്യഹരജിയെയും വിചാരണ കോടതിയുടെ പരാമര്‍ശങ്ങളെയും എതിര്‍ത്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എസ്ഐടിയുടെ അപ്പീലില്‍ തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് നല്കി. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു. തന്ത്രിക്ക് കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയുമായും മറ്റുള്ള ആളുകളുമായും തന്ത്രിക്ക് ബന്ധമുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം എസ്ഐടിയുടെ പക്കല്‍ ഉണ്ടെന്നും വ്യക്തമാക്കിയിട്ടുപോലും അവ പരിശോധിക്കാനോ തെളിവുകള്‍ പരിഗണിക്കാനോ വിചാരണക്കോടതി തയ്യാറായിരുന്നില്ല എന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. തന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്. എസ്ഐടിയുടെ വാദങ്ങള്‍ തള്ളിയായിരുന്നു ജാമ്യ ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളില്‍ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ തന്ത്രിക്ക് ചുമതലയില്ല. ശില്‍പ്പങ്ങളും പാളികളും സ്വര്‍ണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനില്‍ക്കില്ലെന്നുമാണ് ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞിരുന്നത്.
കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന് കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം
വടക്കാഞ്ചേരി: മാരാത്തുകുന്ന് ഉന്നതിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. വാരിയത്ത് വീട്ടില്‍ വിഷ്ണു(32) ആണ് മരിച്ചത്. മകന് അരുഷ് കിണറ്റില്‍ വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു ഇയാൾ. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിന് സമീപത്തേക്ക് പോയി കാല് തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛന് വിഷ്ണു രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. അപ്പോഴേക്കും വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും അവിടെക്കെത്തുകയായിരുന്നു. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍ മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും നാട്ടുകാർ സംശയം പറഞ്ഞത്. അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്. വിഷ്ണുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിണറ്റിനുള്ളിൽ ഓക്സിജൻ കുറവായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവർ പറഞ്ഞു. നിർമാണത്തൊഴിലാളിയാണ് വിഷ്ണു.
തൃശ്ശൂരിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം: എസ്ഐയ്ക്ക് കുത്തേറ്റു
മണ്ണുത്തിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്ഐ വരുണിന് കൈക്ക് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്.സംഭവത്തിൽ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവർ പിടിയിലായി.
ഉറങ്ങാൻ ബുദ്ധിമുട്ടാണോ? നല്ല ഉറക്കത്തിനായി ചെയ്യേണ്ട കാര്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പയർ വർഗമാണ് സോയാബീൻ. ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ സോയാബീൻ കൃഷി ചെയ്യാനും എളുപ്പമാണ്. ഒരു എണ്ണക്കുരു കൂടിയാണിത്. സോയ പാൽ, ടെക്സ്ചർ ചെയ്ത പച്ചക്കറി പ്രോട്ടീൻ, സോയാ ചങ്ക്സ് തുടങ്ങിയ രൂപങ്ങളിലാണ് ഈ പയറുവർഗം കൂടുതലായി ഉപയോഗിക്കുന്നത്.
ഇന്ധന പ്രതിസന്ധി: ശ്രീലങ്കയിൽ പ്രവൃത്തിദിനങ്ങൾ കുറച്ചു
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ക്ഷാമം നേരിടുന്നതിനാൽ ശ്രീലങ്ക തൊഴിൽ സമയം കുറച്ചു. ആഴ്ചയിൽ നാലുദിവസമായിരിക്കും ഇനി പ്രവൃത്തിദിനമെന്ന് ശ്രീങ്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്ന വിചാരണക്കോടതിയുടെ മുൻപത്തെ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി.
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2026 മാർച്ച് 17) പെട്രോൾ, ഡീസൽ വിലകൾ അറിയാം
പരീക്ഷ ജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു: സർക്കാർ ഡോക്ടർ അറസ്റ്റിൽ
ഊട്ടി: മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക്ടറായ ഓം പ്രകാശ് ആണ് പിടിയിലായത്. പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായാണ് പരാതി. പരീക്ഷാ ഫലത്തിൽ സ്വാധീനം ചെലുത്തി മാർക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടർ വിദ്യാർത്ഥിനിയെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹോട്ടൽ മുറിക്കുള്ളിൽ വിദ്യാർത്ഥിനിയും ഡോക്ടറും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. ബഹളം കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പീഡനം നടന്നതായി ബോധ്യപ്പെട്ടതോടെ ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി ഇതിനു മുൻപും സമാനമായ രീതിയിൽ മറ്റ് വിദ്യാർത്ഥിനികളെ ചതിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും എന്നാൽ നിലവിൽ ആരുമായും ഒപ്പമല്ല താമസമെന്നും പോലീസ് അറിയിച്ചു. പ്രതിക്കെതിരെ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
യുഎസ് യുദ്ധക്കപ്പലിന് തീ പിടിച്ചു, കെടുത്താന്‍ 30 മണിക്കൂര്‍ എടുത്തെന്ന് റിപോര്‍ട്ടുകള്‍
വാഷിങ്ടണ്‍ : യുഎസ്എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡ് എന്ന വലിയ അമേരിക്കന്‍ യുദ്ധക്കപ്പലില്‍ തീപിടിത്തമുണ്ടായതായി റിപോര്‍ട്ട്. 30 മണിക്കൂറിലധികം സമയമെടുത്തു തീ അണയ്ക്കാനെന്നാണ് വാര്‍ത്തകള്‍. കപ്പലിലെ അലക്കു മുറിയിലാണ് തീ പടര്‍ന്നത്. നിരവധി സൈനികര്‍ക്ക് പുക ശ്വസിച്ച് പരിക്കേറ്റു, മറ്റ് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. തീപിടിത്തം യുദ്ധത്തിന്റെ ഫലമല്ലെന്നാണ് അമേരിക്കന്‍ നാവികസേനയുടെ വാദം. തീ നിയന്ത്രണവിധേയമാണെന്നും നാവികസേന അറിയിച്ചു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ച് കെ. സുധാകരന് എം.പി. ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുധാകരന് തന്റെ കടുത്ത അതൃപ്തി പരസ്യമാക്കിയത്. 'നമ്മുക്ക് നിലയും വിലയുമൊന്നുമില്ല, ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല' എന്ന സുധാകരന്റെ പരിഹാസം കലര്‍ന്ന വാക്കുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു അഗ്നിപര്‍വ്വതം പുകയുന്നതിന്റെ സൂചനയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സുധാകരനെ കാത്ത് വലിയൊരു മാധ്യമപ്പടയുണ്ടായിരുന്നു. എന്നാല്‍ സാധാരണ എം.പിമാര്‍ ഉപയോഗിക്കുന്ന വിഐപി ഗേറ്റ് ഒഴിവാക്കി മറ്റൊരു ഗേറ്റിലൂടെ വരുമെന്ന് അറിയിച്ച് മാധ്യമങ്ങളെ വഴിതിരിച്ചു വിട്ടു. ഒടുവില്‍ എല്ലാവരെയും വെട്ടിച്ച് വിഐപി ഗേറ്റിലൂടെ തന്നെ പുറത്തുവന്ന അദ്ദേഹം കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തില്‍ വേഗത്തില്‍ മടങ്ങി. അതൃപ്തിയുടെ പുകമറയ്ക്കിടയിലും അദ്ദേഹം ഇന്ന് പാര്‍ലമെന്റിലെത്തുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായോ മറ്റ് നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുമോ എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. കേരളത്തില്‍ എംപിമാര്‍ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനിയും അനുമതി നല്‍കിയിട്ടില്ല. തിങ്കളാഴ്ച തന്നെ രാഹുല്‍ ഗാന്ധി സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും 'ഉറപ്പ് ലഭിക്കാതെ വരില്ല' എന്ന കടുത്ത നിലപാടിലായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡ് വീണ്ടും നിര്‍ബന്ധിച്ചതോടെയാണ് ചൊവ്വാഴ്ച അദ്ദേഹം തലസ്ഥാനത്തെത്തിയത്. എന്നിട്ടും തന്നെ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നത് നേതൃത്വത്തോടുള്ള തുറന്ന പോര്‍വിളിയായാണ് രാഷ്ട്രീയ കേരളം കാണുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്റെ താല്പര്യങ്ങള് അവഗണിക്കുന്നതിലുള്ള രോഷമാണ് ഈ വാക്കുകള്‍ക്ക് പിന്നിലെന്നാണ് സൂചന. രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. എംപിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കരുതെന്ന വാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഇത് പാര്‍ട്ടിയില്‍ പുതിയ കീഴ്വഴക്കങ്ങള്‍ക്ക് കാരണമാകുമെന്നും ഉപതിരഞ്ഞെടുപ്പുകള്‍ അനാവശ്യമായി അടിച്ചേല്പ്പിക്കപ്പെടുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന ഉറച്ച നിലപാടിലാണ് സുധാകരന്. കണ്ണൂരില്‍ അദ്ദേഹത്തിനായി അണികള്‍ വ്യാപകമായി ഫ്ലക്സുകള്‍ ഉയര്‍ത്തുന്നത് നേതൃത്വത്തിന് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. അടൂര്‍ പ്രകാശ് എംപിയും കോന്നിയില്‍ അങ്കത്തിനിറങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതൃപ്തിയിലുള്ള ഈ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കും ഇളവ് നല്‍കിക്കൊണ്ട് താല്‍ക്കാലികമായി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.
37 കോടിയുടെ സ്വത്തിന് വേണ്ടി ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന ബാലസാഹിത്യകാരി കുറ്റക്കാരിയെന്ന് കോടതി
4 മില്യൺ ഡോളർ സ്വത്തിനായി ഭർത്താവിന് മാരകവിഷമായ ഫെന്റനൈൽ നൽകി കൊലപ്പെടുത്തിയ കേസിൽ ബാലസാഹിത്യകാരിയായ കൗറി റിച്ചിൻസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഭർത്താവിന്റെ മരണശേഷം, പ്രിയപ്പെട്ടവരുടെ നഷ്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർ യു വിത്ത് മി? എന്ന പേരിൽ ഇവർ ഒരു പുസ്തകവും എഴുതിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ്; പെരുമാറ്റ ചട്ടം പ്രാബല്യത്തിൽ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിൻ്റെ വലയില്‍ കുടുങ്ങി കൈതപ്രം സ്വദേശിയുടെ ഒരു കോടി 30 ലക്ഷം നഷ്ടമായി
ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിംഗ് തട്ടിപ്പില്‍ കുടുങ്ങി കൈതപ്രം സ്വദേശിയുടെ ഒരു കോടി മുപ്പത് ലക്ഷം രൂപ നഷ്ടമായി.മാതമംഗലം കൈതപ്രത്തെ കടഞ്ചേരി ഇല്ലത്ത് കെ.ആർ പുരുഷോത്തമനാണ് പണം നഷ്ടപ്പെട്ടത്
മഞ്ചേശ്വരം: ഇഫ്താര്വിരുന്നിന്റെ മറവില്‍ രാഷ്ട്രീയകൂട്ടുകെട്ടെന്ന ആരോപണവുമായി ബിജെപി മൂന് സംസ്ഥാന അദ്ധ്യക്ഷനും മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്. നടക്കുന്നത് ഇഫ്താര്‍ വിരുന്നല്ലെന്നും എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിഐയുമായി ഉണ്ടാക്കുന്ന പരസ്യധാരണകളാണെന്നും മഞ്ചേശ്വരത്ത് പരസ്യമായ രാഷ്ട്രീയ കൂട്ടുകെട്ടാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു. ഇഫ്താര്‍ വിരുന്നു പോലെയുള്ള പരിപാടികളില്‍ പരസ്യമായി പങ്കെടുക്കുന്നതില്‍ എല്‍ഡിഎഫിനും യുഡിഎഫിനും യാതൊരു മടിയുമില്ലെന്നും എന്നാല്‍ എന്നും ചക്ക വീണ് മുയല് ചാകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണികള്‍ പാര്‍ട്ടിയില്‍ നിന്നും ആളുകളുടെ ചോര്‍ച്ച തടയാന്‍ പാടുപെടുന്ന സ്ഥിതിയിലാണെന്ന് സുരേന്ദ്രന് പറഞ്ഞു. യുഡിഎഫിലും എല്‍ഡിഎഫിലും ഒരുപോലെ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ജി. സുധാകരന് കൈകൊടുക്കുമ്പോള്‍ തന്നെ കെ. സുധാകരന് പാര്‍ട്ടി വിടുമോ എന്ന അങ്കലാപ്പിലാണ് കോണ്‍ഗ്രസ് എന്നും പരിഹസിച്ചു. സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നതോ പ്രഖ്യാപിക്കാത്തതോ ഒന്നും വിജയത്തെ ബാധിക്കില്ലെന്നും പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ചത്് എല്‍ഡിഎഫ് ആയിരുന്നു. എന്നിട്ടും പരാജയപ്പെട്ടത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്. രാജേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി; ദേവികുളത്ത് ത്രികോണ മത്സരം
എസ്. രാജേന്ദ്രൻ
ഉച്ചത്തില്‍ പാട്ട് വെച്ചത് പൊലീസിനെ അറിയിച്ചു ; വയോധികയുടെ തല അയൽവാസി അടിച്ചു തകര്‍ത്തു
വീട്ടില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ശല്യമുണ്ടാക്കിയത് പൊലീസില്‍ അറിയിച്ചതിലെ വൈരാഗ്യത്തില്‍ വയോധികയുടെ തല കല്ലുകൊണ്ട് അടിച്ചു തകർത്തു അയല്‍വാസി.പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി ഏലിയാമ്മയുടെ (71) തലയ്ക്കാണ് അയല്‍വാസി സുമേഷ് കല്ലുകൊണ്ട് അടിച്ചത്.
ലെറ്റൂസ് കഴിച്ചാൽ ശരീരഭാരം കുറയുമോ?
ലെറ്റൂസ് കഴിച്ചാൽ ശരീരഭാരം കുറയുമോ?
അവസാന ശ്രമം വരെയും നിര്‍ണായകം; രാഹുൽ ഗാന്ധിയെ കാണാൻ കെ സുധാകരൻ ദില്ലിയിൽ
രാഹുൽ ഗാന്ധിയെ കാണാൻ കെ സുധാകരൻ ദില്ലിയിലെത്തി; പാര്‍ലമെന്റിൽ വെച്ചാകും കൂടിക്കാഴ്ച്ച, കെ സുധാകരന് മത്സരിക്കാൻ അവസരം നൽകിയില്ലെങ്കിൽ ചില കടുത്ത തീരുമാനങ്ങൾ എടുക്കാനും സാധ്യത
പുതുപ്പള്ളി: ഏറെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു വേദിയായ പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട് ആളനക്കമില്ലാതെ ഒരു തെരഞ്ഞെടുപ്പിനുകൂടി സാക്ഷ്യം വഹിക്കുന്നു. ഉമ്മന്‍ ചാണ്ടിയെന്ന അതികായന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും സാക്ഷിയായ ഭവനത്തിലിപ്പോള് രാഷ്ട്രീയ കുശലാന്വേഷണങ്ങള്‍ക്ക് സ്ഥാനമില്ല. ഒട്ടേറെ നിർണായക തീരുമാനങ്ങള്‍ക്കു വേദിയായ ഈ ഭവനം ഇന്ന് രാഷ്ട്രീയ ചിത്രങ്ങളില്‍ സ്ഥാനം പിടിക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ അണഞ്ഞ ദീപം പുതുപ്പള്ളിയില്‍ പ്രകാശിക്കുന്നത് മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ്. ചാണ്ടി ഉമ്മന്റെ വിശ്രമകേന്ദ്രം കരോട്ട് വള്ളക്കാലില്‍ ഭവനത്തിലല്ല. ഉമ്മന്‍ ചാണ്ടിയുടെ സഹോദരന് അലക്സ് ചാണ്ടിയുടെ പേരിലുള്ള ഭവനത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വലിയ ഇടമില്ല. ചാണ്ടി ഉമ്മന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കുന്നത് പുതുപ്പള്ളിയില്‍നിന്നു രണ്ട് കിലോമീറ്റര്‍ കിഴക്കുമാറി വെട്ടത്തുകവല-നാരകത്തോട് റോഡില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനുസമീപമുള്ള വാടകവീട്ടിലാണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പ് സമയത്ത് ചാണ്ടി ഉമ്മന്‍ താമസിച്ചിരുന്നത്… The post ആളനക്കമില്ലാതെ തെരഞ്ഞെടുപ്പിനു സാക്ഷ്യം വഹിക്കാൻ പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലില്‍ വീട് appeared first on RashtraDeepika .
എല്‍പിജി ക്ഷാമത്തിന് ആശ്വാസം: ശിവാലികിന് പിന്നാലെ നന്ദ ദേവി ഇന്ന് ഇന്ത്യന്‍ തീരത്ത്
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നു ഹോര്‍മുസ് കടലിടുക്ക് അടച്ച സാഹചര്യത്തില്‍ ഇന്ത്യ നേരിട്ട പാചകവാതക ക്ഷാമത്തിന് ആശ്വാസമായി കൂടുതല്‍ എല്‍പിജി എത്തുന്നു. 'ശിവാലിക്' ടാങ്കറിന് പിന്നാലെ 'നന്ദ ദേവി'യും ഇന്ന് ഇന്ത്യന്‍ തീരത്തെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 47,000 മെട്രിക് ടണ്‍ എല്‍പിജി വഹിച്ചാണ് 'നന്ദ ദേവി' ഗുജറാത്തിലെ വാഡിനാര്‍ തീരത്ത് നങ്കൂരമിടുന്നത്. ഇതിനുമുമ്പ് 46,000 മെട്രിക് ടണ്‍ എല്‍പിജിയുമായി 'ശിവാലിക്' മുന്ദ്ര തുറമുഖത്ത് എത്തിച്ചിരുന്നു. ഈ അളവ് ഏകദേശം 32.4 ലക്ഷം ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് തുല്യമാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ കപ്പലുകളും നാവികരും സുരക്ഷിതരാണെന്ന് തുറമുഖ മന്ത്രാലയം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന് സമീപം ഉണ്ടായിരുന്ന 24 ഇന്ത്യന്‍ കപ്പലുകളില്‍ നിന്ന് 'ശിവാലിക്', 'നന്ദ ദേവി' എന്നീ ടാങ്കറുകള്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചതായും അധികൃതര്‍ അറിയിച്ചു. 'നന്ദ ദേവി' എത്തുന്നതോടെ 24,000 മെട്രിക് ടണ്‍ എല്‍പിജി തമിഴ്നാട്ടിലേക്ക് നല്‍കും. രാജ്യത്തെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്ന പാചകവാതക ക്ഷാമം മൂലം ഹോട്ടലുകള്‍ക്കും ചെറുകിട ഭക്ഷണശാലകള്‍ക്കും നേരിടേണ്ടി വന്ന പ്രതിസന്ധി ഇതോടെ കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതരും ഉപഭോക്താക്കളും. ഇരു ടാങ്കറുകളും രാജ്യത്തെത്തുന്നതോടെ എല്‍പിജി വിതരണത്തില്‍ സ്ഥിരത കൈവരുമെന്നും നിലവിലെ പ്രതിസന്ധി പതുക്കെ സാധാരണ നിലയിലാകുമെന്നും വിലയിരുത്തുന്നു.
ഇടതുപക്ഷ മൂല്യങ്ങള്‍ ചോരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് എ സുരേഷ്
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നില്‍ സ്വന്തം തീരുമാനമാണെന്ന് വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ്. ഇടതുപക്ഷ മൂല്യങ്ങള്‍ ചോരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും സുരേഷ് വ്യക്തമാക്കി. മൂന്നോ നാലോ തവണ അപ്പീല്‍ നല്‍കിയിട്ടും എന്തുകൊണ്ട് തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ 100 തവണ അപ്പീല്‍ നല്കിയാലും തിരിച്ചെടുക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ മറുപടി. പറച്ചിലും പുച്ഛത്തോടെയുള്ള ചിരിയും വേദനിപ്പിച്ചുവെന്നും സുരേഷ് വ്യക്തമാക്കി.തന്നെ പടിയടച്ച് പുറത്താക്കിയ സിപിഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോയെന്ന് പലതവണ ആലോചിച്ച് തീരുമാനമെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മലമ്പുഴയില്‍ സുരേഷ് സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. സുരേഷിനെ മല്‍സരിപ്പിച്ചാല്‍ ഇടത് കോട്ടയായ മലമ്പുഴയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. ഏറെക്കാലം വി എസിന്റെ പി എ ആയിരുന്നു സുരേഷ്. ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മല്‍സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വി എസ് മലമ്പുഴയില്‍ നിന്ന് വിജയിച്ചു. കഴിഞ്ഞതവണ എ പ്രഭാകരനായിരുന്നു സ്ഥാനാര്‍ഥി. 25,000ലധികം വോട്ടുകള്‍ക്കായിരുന്നു പ്രഭാകരന് വിജയിച്ചത്.
സർജിക്കൽ ഐസിയുവിൽ ഉണ്ടായിരുന്നത് 33 രോഗികളെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ | Thiruvananthapuram
'നമുക്ക് കിട്ടിയ കണക്ക് പ്രകാരം 33 രോഗികളാണ് ഉണ്ടായിരുന്നത്. മുഴുവൻ പേരെയും അവിടെനിന്ന് മാറ്റിയിട്ടുണ്ട്'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം, അപകടകരമായ സാഹചര്യം ഇല്ലെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ Fire breaks out at Thiruvananthapuram Medical College
മുഴുവൻ രോഗികളെയും ICUവിലേക്ക് മാറ്റി, ആര്‍ക്കം അപകടമില്ല: മേയര്‍ വി വി രാജേഷ്| Thiruvananthapuram
മുഴുവൻ രോഗികളെയും മെഡിക്കൽ ICUവിലേക്ക് മാറ്റി, 100 പേര് കിടത്താനുള്ള തായാറായിരുന്ന പുതിയ ICUവിലേക്കാണ് രോഗികളെ മാറ്റിയത്, ഡോക്ടര്‍മാര്‍ എല്ലാ ICUവിലെയും മെഷീനുകൾ ടെക്നീഷ്യന്മാരെ കൊണ്ട് പരിശോധിപ്പിക്കുന്നു: മേയര്‍ വി വി രാജേഷ് Fire breaks out at Thiruvananthapuram Medical College
സർജിക്കൽ ഐസിയുവിന്റെ ഭാഗത്ത് കനത്ത പുക | Thiruvananthapuram Medical College
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം; സർജിക്കൽ ഐസിയുവിന്റെ ഭാഗത്ത് കനത്ത പുക, തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നിട്ടില്ല Fire breaks out at Thiruvananthapuram Medical College
'പുറത്താക്കലിന് പിന്നിൽ ജോർജ് കുര്യൻ, രാജീവ് ചന്ദ്രശേഖറിന് എന്നെ സസ്പെൻഡ് ചെയ്യാനുള്ള അവകാശമില്ല'
ജൂൺ മാസത്തിൽ കാലാവധി കഴിയുന്ന കേന്ദ്രമന്ത്രിയെ നമുക്ക് മത്സരിപ്പിക്കണ്ടേയെന്ന് എന്നോട് ജാവ്ദേക്കർ ചോദിച്ചു, രാജീവ് ചന്ദ്രശേഖറിന് എന്നെ സസ്പെൻഡ് ചെയ്യാനുള്ള അവകാശമില്ല; ബിജെപിയിൽ നിന്ന് പുറത്താക്കിയ നോബിൾ മാത്യു Noble Mathew | George Kurian | BJP
എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ വിമത നീക്കത്തിന് സാധ്യതയുണ്ടെന്ന വാർത്തകൾക്കിടെ താൻ എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ വെട്ടിയിട്ടില്ലെന്നും ആര് മത്സരിക്കണമെന്ന തീരുമാനമെടുത്തത് ദേശീയ നേതൃത്വം ആണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
എഐ സൗജന്യ ടൂളുകളില്‍ നിന്ന് പെയിഡ് സർവീസുകളിലേക്ക്; അമിത ഉപയോഗം മനുഷ്യബുദ്ധിയെ തളർത്തുന്നോ?
ദൈനംദിന ജീവിതത്തിൽ നിർണായകമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ഭാവിയിൽ പണമടച്ച് ഉപയോഗിക്കേണ്ടി വന്നേക്കാം. ആരോഗ്യരംഗത്ത് ഗുണങ്ങളുണ്ടെങ്കിലും, എഐയുടെ അമിത ആശ്രയം വിമർശനാത്മക ചിന്ത കുറയ്ക്കുമെന്നും സാമ്പത്തികവും ബൗദ്ധികവുമായ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നും പഠനങ്ങളും വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു.
ഹോട്ടൽ സ്റ്റൈൽ കോളിഫ്ലവർ മഞ്ചൂരിയൻ വീട്ടിൽ തന്നെ തയ്യാറാക്കാം
ഹോട്ടൽ സ്റ്റൈൽ കോളിഫ്ലവർ മഞ്ചൂരിയൻ വീട്ടിൽ തന്നെ തയ്യാറാക്കാം
പട്ന: സാരിയുടുത്ത് സാഹസികത: സ്റ്റീരിയോടൈപ്പുകളെ തകർത്ത് നിഷ മിശ്രകായികരംഗം എന്നത് കഠിനമായ മത്സരത്തിന്റേതാണ്; അവിടെ ഓരോ സെക്കൻഡും ചലനവും നിർണ്ണായകമാണ്. സാധാരണഗതിയിൽ അത്ലറ്റുകൾ ശരീരത്തിന് പരമാവധി വഴക്കം നൽകുന്ന അത്യാധുനിക സ്പോർട്സ് വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ഇത്തരം കീഴ്വഴക്കങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ആറുവാര സാരിയുടുത്ത് ഏഷ്യയിലെ തന്നെ ഏറ്റവും കഠിനമായ തടസ്സയോട്ടത്തിൽ പങ്കെടുത്ത് വിസ്മയിപ്പിക്കുകയാണ് ബീഹാറിൽ നിന്നുള്ള നിഷ മിശ്ര. സോഷ്യൽ മീഡിയയിൽ വൈറലായ നിഷയുടെ വീഡിയോകൾ ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ കയ്യടി നേടുകയാണ്. സാധാരണ സ്പോർട്സ് വസ്ത്രങ്ങൾ ധരിച്ചാൽ പോലും പൂർത്തിയാക്കാൻ ബുദ്ധിമുട്ടുള്ള അതിസാഹസികമായ ഇനങ്ങളാണ് നിഷ മിശ്ര സാരിയുടുത്ത് അനായാസം മറികടന്നത്. ഓട്ടം, കയറിലൂടെ വലിഞ്ഞുകയറൽ, വലിയ തടസ്സങ്ങൾ ചാടിക്കടക്കുക, ഐസ് നിറഞ്ഞ കുളത്തിലേക്ക് എടുത്തുചാടുക, തൂങ്ങിക്കിടക്കുന്ന വലകളിലൂടെയുള്ള ബാലൻസിങ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മീറ്ററുകളോളം നീളമുള്ള സാരി തന്റെ വേഗതയ്ക്കോ വഴക്കത്തിനോ ഒട്ടും തടസ്സമല്ലെന്ന് ഓരോ നീക്കത്തിലൂടെയും അവർ തെളിയിച്ചു. വസ്ത്രധാരണത്തേക്കാൾ പ്രധാനം വ്യക്തിയുടെ ദൃഢനിശ്ചയമാണെന്ന വലിയ സന്ദേശമാണ് ഈ പ്രകടനത്തിലൂടെ പുറത്തുവരുന്നത്. View this post on Instagram A post shared by Nisha Kumari | Urf Nisha Mishra (@nisha_optimist) എന്തിനാണ് ഇത്ര കഠിനമായ ഒരു മത്സരത്തിന് സാരി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് നിഷയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. ഇന്ത്യൻ സ്ത്രീകളെയും നമ്മുടെ സാംസ്കാരിക വസ്ത്രത്തെയും ആഗോളതലത്തിൽ പ്രതിനിധീകരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. പ്രത്യേകിച്ച്, ഗ്രാമപ്രദേശങ്ങളിൽ സാരി ധരിച്ച് നിത്യജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിച്ചു, നിഷ മിശ്ര ഫ്രീ പ്രസ് ജേർണലിനോട് പറഞ്ഞു. വസ്ത്രത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടേണ്ടവരല്ല തങ്ങളെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരമ്പരാഗതമായ വിമർശനങ്ങൾക്കും പരിമിതപ്പെടുത്തലുകൾക്കുമുള്ള ശക്തമായ മറുപടി കൂടിയാണ് നിഷയുടെ ഈ പങ്കാളിത്തം. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിഷയെ പ്രശംസിച്ച് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. വസ്ത്രം ഒരിക്കലും ഒരു വ്യക്തിയുടെ കഴിവിനെയോ സ്വപ്നങ്ങളെയോ നിർവചിക്കരുതെന്ന് ഈ വീഡിയോകൾ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് വലിയ തോതിലുള്ള ആത്മവിശ്വാസമാണ് നിഷയുടെ വിജയം പകരുന്നത്. നിഷ മിശ്രയുടെ ഈ പോരാട്ടം കേവലം ഒരു മത്സരത്തിലെ പങ്കാളിത്തം മാത്രമല്ല, മറിച്ച് വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന സമൂഹത്തിനുള്ള മറുപടിയാണ്. ആധുനിക കായിക ലോകത്തെ വെല്ലുവിളികളെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ വസ്ത്രം ധരിച്ചുകൊണ്ട് തന്നെ നേരിടാമെന്ന് അവർ ലോകത്തോട് വിളിച്ചുപറയുന്നു.
“എല്ലാവരും ക്ഷമിക്കണം, ഇപ്പോൾ പോകാനുള്ള സമയമായി” ചുറ്റുംകൂടിനിന്ന ഉറ്റബന്ധുക്കൾ വിതുന്പലോടെയാണ് ആ യാത്രാമൊഴി കേട്ടുനിന്നത്. ഗാസിയാബാദിലെ വീട്ടിൽ 13 വർഷമായി നിശ്ചലനായി കിടന്നിരുന്ന ഹരീഷ് റാണ എന്ന 32കാരനെ ദയാവധം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹി എയിംസ് പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റുന്നതിനായിരുന്നു ഹൃദയഭേദകമായ യാത്രയയപ്പ്. ഹരീഷ് റാണയുടെ കുടുംബം അദ്ദേഹത്തോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കുന്ന 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഹരീഷ് റാണയുടെ അമ്മ കിടക്കയിൽ തൊട്ടുചേർന്നു നിൽക്കുന്നത് കാണാം. ഒരു ബ്രഹ്മകുമാരി സന്യാസിനി ഹരീഷിന്റെ നെറ്റിയിൽ തൈലം പുരട്ടിയാണ് യാത്രാമൊഴി ഓതുന്നത്. പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർഥിയായ ഹരീഷ് 2013 ഓഗസ്റ്റിലാണ് താമസിച്ചിരുന്ന വാടക കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റത്. അന്നുമുതല്‍ കിടപ്പിലാണ്. ശരീരം അനക്കാന്‍ പോലും കഴിയാത്തവിധം നൂറു ശതമാനം വൈകല്യം ബാധിച്ചിരുന്നു. ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള നേരിയ സാധ്യതപോലും ഇല്ലായെന്നു സ്ഥിരീകരിച്ചതോടെ മനസില്ലാമനസോടെ കുടുംബം… The post ‘ക്ഷമിക്കണം, ഇപ്പോൾ പോകാൻ സമയമായി’: 13 വർഷമായി കോമയിൽ കഴിയുന്ന ഹരീഷ് റാണയ്ക്കു യാത്രാമൊഴിയേകി കുടുംബം appeared first on RashtraDeepika .
വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് കോണ്‍ഗ്രസില്‍
എ സുരേഷിന് പാലക്കാട് ഡിസിസി ഓഫീസില്‍ വെച്ച് പ്രസിഡന്റ് എ തങ്കപ്പന് അംഗത്വം നല്കി
മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് ഹൈക്കോടതി അനുമതി നല്കി . ജസ്റ്റിസ് എം ബി സ്നേഹലതയുടേതാണ് ഇടക്കാല ഉത്തരവ്. ചിക്കന്‍പോക്സിനെ തുടര്‍ന്ന് സെറിബ്രല്‍ വീനസ് ത്രോംബോസിസ് ബാധിച്ച് മസ്തിഷ്കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്ന് കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ബീജം ശേഖരിച്ച് ഫ്രീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്
സ്പേം കൗണ്ട് കുറവാണോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ചേർക്കൂ
മുതിര കഴിച്ചാൽ നല്ല കുതിരയെപ്പോലെ ശക്തി കിട്ടും എന്നാണ് പണ്ടുള്ളവർ പറയുന്നത്. നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മുതിര. മുതിര കഴിച്ചാൽ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
യു.ജി.സി നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു
യു.ജി.സി നെറ്റ് പേപ്പര്‍ ഒന്ന് പരിശീലനത്തിനായി അര്ഹതയുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു.
കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർഗീസ് അടക്കം 6 സ്ഥിര അധ്യാപകർക്കാണ് പാലയാട് ക്യാമ്പസിലേക്ക് ഇതോടെ മാറ്റം ലഭിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
നാടൻ രുചി ; എളുപ്പം തയ്യാറാക്കാം ചട്ടി പത്തിരി
നാടൻ രുചി ; എളുപ്പം തയ്യാറാക്കാം ചട്ടി പത്തിരി
പാലക്കാട്: കേരള രാഷ്ട്രീയത്തിലെ അത്യപൂര്‍വ്വമായ നീക്കങ്ങള്‍ക്കൊടുവില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് കോണ്‍ഗ്രസില്‍ ചേരുന്നു. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുരേഷ് മത്സരരംഗത്തിറങ്ങും. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചാലുടന്‍ തന്നെ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. സി.പി.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് സുരേഷ് കോണ്‍ഗ്രസിലേക്കുള്ള തന്റെ മാറ്റത്തെ ന്യായീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ഇപ്പോള്‍ പേരില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്നും ഇടതുപക്ഷ മൂല്യങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുപോയെന്നും അദ്ദേഹം ആരോപിച്ചു. 'പാര്‍ട്ടിയെ സ്നേഹിക്കുന്നവരും ഭരണത്തെ സ്നേഹിക്കുന്നവരും എന്നിങ്ങനെ രണ്ട് വിഭാഗമായി ഇടതുപക്ഷം മാറി. ഇതില്‍ ഭരണത്തെ സ്നേഹിക്കുന്ന ന്യൂനപക്ഷമാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. വര്‍ഗീയതയ്ക്കെതിരെ ഇന്ത്യയില്‍ ഏറ്റവും വലിയ പോരാട്ടം നയിക്കുന്നത് കോണ്‍ഗ്രസാണെന്നും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ സ്വയമെടുത്ത തീരുമാനമാണ് കോണ്‍ഗ്രസ് പ്രവേശനമെന്ന് സുരേഷ് വ്യക്തമാക്കി. മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ താത്പര്യം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ ജനങ്ങള്‍ക്ക് മടിയില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വി.ഡി. സതീശന് നയിച്ച 'പുതുയുഗ യാത്ര'യുടെ പാലക്കാട്ടെ സ്വീകരണ വേദിയില്‍ സുരേഷ് എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. അന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതിനോട് വിമുഖത കാട്ടിയിരുന്നുവെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ആ തീരുമാനം തിരുത്തുകയാണെന്ന് സുരേഷ് പറഞ്ഞു. സി.പി.എം വിട്ട ടി.കെ. ഗോവിന്ദന്റെ നിലപാടിനെയും സുരേഷ് പരാമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഖാക്കള്‍ എത്രത്തോളം വേദനയോടെയാണ് ഇപ്പോള്‍ പടിയിറങ്ങുന്നതെന്ന് ഗോവിന്ദന്റെ പത്രസമ്മേളനം കണ്ടാല്‍ മനസ്സിലാകുമെന്നും സുരേഷ് പറഞ്ഞു. ഇടതുപക്ഷത്തില്‍ ഇത്രത്തോളം ആഭ്യന്തര പ്രശ്നങ്ങളുണ്ടായ ഒരു തിരഞ്ഞെടുപ്പ് കാലം ചരിത്രത്തിലില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഏഴ് ദിവസത്തെ ഇടിവിന് വിരാമം; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു.
ജീവനക്കാരുടെ അതിവേഗമുള്ള രക്ഷാ പ്രവർത്തനത്തിൽ ഒഴിവായത് വൻ ദുരന്തം. തീപ്പിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സംശയിക്കുന്നുണ്ട്. ഇതിൽ നിലവിൽ സ്ഥിരീകരണമില്ല.
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സിപിഐഎം നേരിടുന്നത് സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വന്‍പ്രതിസന്ധി. മുതിര്‍ന്ന നേതാക്കള്‍ പാര്ട്ടിവിട്ടുപോകുകയും മുമ്പ് പാര്‍ട്ടിയുടെ മുഖമായിരുന്നവര്‍ എതിര്‍പാളയത്ത് ചേക്കേറി അവരുടെ പിന്തുണ തേടി മുഖംമാറി വരുന്നതും ഇത്തവണ സിപിഐഎം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഭരണതുടര്ച്ചതേടി ജനങ്ങളെ സമീപിക്കാനൊരുങ്ങുമ്പോള്‍ വലിയ അച്ചടക്കമുള്ള പാര്‍ട്ടികോട്ടകളില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുകയും വിമതശബ്ദങ്ങള്‍ ഉയര്‍ന്ന നിലയില്‍ കേള്‍ക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ സ്വജനപക്ഷപാതവും മുഖ്യമന്ത്രിയുടെ മൗനവുമാണ്. കൊട്ടാരക്കര എംഎല്‍എ ആയിരുന്ന അയിഷാ പോറ്റിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ആദ്യം കലാപക്കൊടി ഉയര്‍ത്തിയത്. മുമ്പ് ജയിച്ചുകയറിയ അതേ മണ്ഡലത്തില്‍ എതിര്‍പാളയത്തിലെ സ്ഥാനാര്‍ത്ഥിയായിട്ടാണ് അയിഷാപോറ്റി എത്തുന്നത്. മുമ്പ് സിപിഐഎമ്മിനൊപ്പം വളര്‍ന്നുകയറിയ അയിഷാപോറ്റി മാസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസില്‍ എത്തിയത്. സിറ്റിങ് എംഎല്‍എയും ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാലിനെതിരേ അയിഷാപോറ്റിയുടെ സ്ഥാനാര്‍ത്ഥിത്വം കൊട്ടാരക്കരയില്‍ പാര്‍ട്ടിക്ക് കീറാമുട്ടിയായേക്കുമെന്ന് ഉറപ്പാണ്. പാലക്കാട്ടെ് പാര്‍ട്ടിയുടെ മുഖമായിരുന്ന ഷെര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയേയും ഇത്തവണ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നേക്കം. യുഡിഎഫ് കൈകൊടുത്താല്‍ നേര്‍ക്കുനേര്‍ എത്തുന്ന പ്രമുഖരില്‍ ഒരാള്‍ പി.കെ. ശശിയായിരിക്കുമെന്ന് ഉറപ്പായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് പാലക്കാട്ട് പി.കെ. ശശി എത്തിയത്്. സിപിഎമ്മിന് എക്കാലവും വിഭാഗീയതയുടെ വലിയ തലവേദന സൃഷ്ടിച്ച ആലപ്പുഴയില്‍ ഇപ്പോള്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത് മുതിര്‍ന്ന നേതാവായ ജി. സുധാകരനാണ്. പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന സുധാകരന്, അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയില്‍ മത്സരിക്കാനൊരുങ്ങുകയാണ്. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ രണ്ടുതവണയാണ് തെരഞ്ഞെടുപ്പിനോട് അടുത്ത കാലത്ത് പാര്‍ട്ടിക്ക് വിമതശല്യം ഉണ്ടായത്. ആദ്യത്തേത് പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ന്റെ വകയായിരുന്നു. രണ്ടാമത്തേത് തളിപ്പറമ്പില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദന്റേതായിരുന്നു. പയ്യന്നൂരില്‍ സ്ഥലം എംഎല്‍എ ടി.ഐ മധുസുദനെതിരേ രക്തസാക്ഷിഫണ്ടില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുന്നയിച്ചത് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന് ആയിരുന്നു. തളിപ്പറമ്പിലേത് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ കുടുംബാധിപത്യ ആരോപണമാണ്. ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കി. തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം ഭാര്യ പി.കെ. ശ്യാമളയ്ക്ക് ലഭിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദന് ആസൂത്രിത നീക്കം നടത്തിയെന്ന ആരോപണമാണ് മുതിര്‍ന്ന ടി.കെ. ഗോവിന്ദന് ഉന്നയിച്ചത്. സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് ബിജെപിയ്ക്കൊപ്പം പാര്‍ട്ടിക്കെതിരേ മത്സരിക്കാനൊരുങ്ങുകയാണ്. എം.എം. മണിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു രാജേന്ദ്രന്. മൂന്നാറിലെയും മറ്റും തോട്ടം തൊഴിലാളികള്‍ക്കുമിടയിലെ രാജേന്ദ്രന്റെ സ്വാധീനം വോട്ടായി മാറുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളില്‍ പുതിയതായി ഉണ്ടായിരിക്കുന്ന പ്രകമ്പനങ്ങളെ മുതലാക്കാനാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നീക്കം. വിമര്‍ശിക്കപ്പെടുന്ന പാര്‍ട്ടി നേതൃത്വം കോടിയേരി ബാലകൃഷ്ണനെപ്പോലെ പാര്‍ട്ടിയെ കൂട്ടിപ്പിടിച്ചുനിര്‍ത്താന്‍ എം.വി. ഗോവിന്ദന് സാധിക്കുന്നില്ലെന്ന വിമര്‍ശനം ഒളിഞ്ഞും തെളിഞ്ഞും ഉയരാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി. സിപിഎമ്മിനുള്ളിലെ കലാപക്കൊടികളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇവരെ തന്നെ അതാത് മണ്ഡലങ്ങളില്‍ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. അമ്പലപ്പുഴയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സുധാകരനെ പിന്തുണയക്കാന് നീക്കം നടത്തുന്ന കോണ്‍ഗ്രസ് തളിപ്പറമ്പില്‍ പി.കെ. ശ്യാമളയ്ക്കെതിരേ മത്സരിക്കാനൊരുങ്ങുന്ന ടി.കെ. ഗോവിന്ദനെയും പിന്തുണച്ചേക്കും. പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെതിരേ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന് മത്സരിച്ചാലും കോണ്‍ഗ്രസ് പിന്തുണയ്ക്കും.
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ
ബാക്കി വരുന്ന ഭക്ഷണങ്ങൾ കേടുവരാതിരിക്കാൻ ഫ്രിഡ്ജിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയില്ല. അവ ഏതൊക്കെയാണെന്ന് അറിയാം.
മലപ്പുറം: വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ പ്രതി പിടിയില്‍. ആതവനാട് കാട്ടിലങ്ങാടി കാരത്തൂരില്‍ താമസിക്കുന്ന ശ്രീജിത്താണ് പിടിയിലായത്. നോമ്പ് കാലത്ത് ഇയാളുടെ ഹോട്ടലില്‍ ഭക്ഷണം വില്‍പ്പന നടത്തിയതിന് മുസ് ലിംകള്‍ ആക്രമിച്ചെന്നും, കട അടപ്പിച്ചുവെന്നുമാണ് ഇയാള്‍ വാട്സ്ആപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയത്. ഇത് വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തിയ തിരൂര്‍ പോലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരുംമുൻപേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ബിന്ദു കൃഷ്ണ. കൊല്ലം ഡിസിസി ഓഫീസിന് മുൻപിൽ നിന്നുമാണ് ബിന്ദു കൃഷ്ണയുടെ പ്രചരണം ആരംഭിച്ചത്. വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇടത് ദുർഭരണത്തിനെതിരെയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് എതിരെയും പോരാടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച എംഎൽഎ ഇവിടെ ഇല്ലാതിരുന്നിട്ടും കുറച്ച് വോട്ടിന് തോറ്റ ഞാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നത് ജനങ്ങൾക്ക് അറിയാം. അവരുടെ കുടുംബാംഗമായി ഇന്നും നാളെയും അവരോടൊപ്പം ഞാനുണ്ടാകും.-ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു. The post ഒരുമുഴം മുമ്പേ… എംഎൽഎയെക്കാൾ കൂടുതൽ സമയം തോറ്റ ഞാൻ ഇവിടെ ഉണ്ടായിരുന്നു, സ്ഥാനാർഥി പ്രഖ്യാപനം വരുംമുമ്പ് പ്രചരണം ആരംഭിച്ച് ബിന്ദു കൃഷ്ണ appeared first on RashtraDeepika .
ടികെ ഗോവിന്ദനെ സിപിഐഎം പുറത്താക്കാന്‍ സാധ്യത: മലപ്പട്ടത്ത് ഇന്ന് വിശദീകരണ യോഗം
മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ ഗോവിന്ദനെ പുറത്താക്കാന്‍ സിപിഐഎം. ഗോവിന്ദന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് ഒരുങ്ങുകയാണ് സിപിഐഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗത്തില്‍ എം വി ജയരാജന് സംസാരിക്കും. സ്വന്തം നാട്ടില്‍ ടി കെ ഗോവിന്ദനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മലപ്പട്ടം ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രകടനത്തിന് ടി കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടികെ സുലേഖ നേതൃത്വം നല്കി. അതേസമയം ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കുന്നതില് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും അതൃപ്തിയിലാണ്. പ്രാദേശിക നേതാക്കള്‍ ജില്ലാ നേതൃത്വത്തിന് മുന്നില്‍ രാജി വെക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് ടികെ ഗോവിന്ദന്റെ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ടികെ ഗോവിന്ദന് പാര്‍ട്ടി വിട്ടത്. മൂന്നു തവണ എംഎല്‍എ ആയതിന് ശേഷം നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാര്‍ഥി ആക്കിയതിന്റെ പിന്നില്‍ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദന് ആരോപിച്ചു. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദന് പറഞ്ഞു. പികെ ശ്യാമളയ്ക്ക് എതിരെ ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ വിഷയവും ടി കെ ഗോവിന്ദന് ഉയര്‍ത്തി. താന്‍ നഗരസഭ ചെയര്‍പേഴ്സന്റെ കസേരയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അനുമതി കൊടുക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് സാജന് ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യയ്ക്ക് ശേഷം, പികെ ശ്യാമളയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും ടി കെ ഗോവിന്ദന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് വിമത സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന വാർത്തകളോട്, താൻ ആരെയും വെട്ടിയിട്ടില്ലെന്നും തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും മന്ത്രി പ്രതികരിച്ചു. എന്നാൽ, മത്സരരംഗത്ത് ഉറച്ചുനിൽക്കാനാണ് മുക്കം മുഹമ്മദ് വിഭാഗത്തിന്റെ തീരുമാനം. ഇത് എൽ ഡി എഫിന് തലവേദനയായിട്ടുണ്ട്.
വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രമായ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസർ പുറത്തിറങ്ങി
ത മിഴ് സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ ആർ. പാർത്ഥിപൻ ഹൈദരാബാദിൽ നടത്തിയ ജാതി പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പവൻ കല്യാൺ നായകനാകുന്ന 'ഉസ്താദ് ഭഗത് സിംഗ്' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ താനൊരു 'നായിഡു' (Naidu) ആണെന്ന് വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് പാർത്ഥിപൻ തന്റെ സ്വത്വത്തെക്കുറിച്ച് പരാമർശിച്ചത്. എന്നെക്കുറിച്ച് ഒരു ചെറിയ മുഖവുര നൽകാം. ഞാൻ പാർത്ഥിപൻ, രാധാകൃഷ്ണൻ പാർത്ഥിപൻ. ഒരു നായിഡു ബോയ്... അതെ, ഒരു നായിഡു ബോയ്, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചെന്നൈയിൽ ജനിച്ചു വളർന്നതിനാൽ തെലുങ്ക് വശമില്ലെന്നും എന്നാൽ തന്റെ യഥാർത്ഥ പേര് 'മൂർത്തി' എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ വിജയത്തിന് ശേഷം വീണ്ടും കാണുമ്പോൾ തെലുങ്കിൽ സംസാരിക്കുമെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകി. തമിഴ്നാട്ടിൽ നിൽക്കുമ്പോൾ ദ്രാവിഡ രാഷ്ട്രീയത്തിന്റെയും ജാതിരഹിത ചിന്താഗതിയുടെയും വക്താവായി സ്വയം അവതരിപ്പിക്കുകയും, അയൽസംസ്ഥാനങ്ങളിൽ പോകുമ്പോൾ പ്രാദേശിക പിന്തുണയ്ക്കായി ജാതി കാർഡ് ഇറക്കുകയും ചെയ്യുന്നത് 'ഇരട്ടത്താപ്പ്' ആണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ആക്ഷേപം. തമിഴ്നാട്ടിലെ വേദികളിൽ ജാതിവിരുദ്ധ പ്രസംഗങ്ങൾ നടത്തുന്ന പാർത്ഥിപൻ, തെലുങ്ക് മണ്ണിലെത്തിയപ്പോൾ ജാതി പറഞ്ഞ് മേനി നടിക്കുന്നത് അവസരവാദമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പ്രസംഗത്തിനിടെ തമിഴ് ഭാഷയെയും തമിഴ് ജനതയെയും ബഹുമാനിക്കാത്ത തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായെന്നും എക്സ് (X) പോലുള്ള പ്ലാറ്റ്ഫോമുകളിൽ വിമർശനം ഉയരുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ കാണുമ്പോൾ സിനിമക്കാർ പറയുന്ന പുരോഗമന ചിന്തകൾ വെറും പ്രഹസനമാണെന്ന് തോന്നിപ്പോകുന്നുവെന്ന് സിനിമാ നിരീക്ഷകർ കുറിക്കുന്നു. പാർത്ഥിപൻ അടുത്തകാലത്തായി ഇതാദ്യമായല്ല വിവാദങ്ങളിൽ അകപ്പെടുന്നത്. നേരത്തെ ഒരു അവാർഡ് വേദിയിൽ നടി തൃഷയെക്കുറിച്ച് നടത്തിയ പരാമർശവും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. നടൻ വിജയ്ക്കൊപ്പം തൃഷ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു അന്ന് അദ്ദേഹം സംസാരിച്ചത്. കുന്ദവൈ (തൃഷയുടെ കഥാപാത്രം) വീട്ടിലിരിക്കുന്നതാണ് നല്ലത്, പുറത്തിറങ്ങിയാൽ പല പ്രശ്നങ്ങളുമുണ്ടാകും എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം അന്നുണ്ടായിരുന്നു. പുതിയ വിവാദത്തോടെ സോഷ്യൽ മീഡിയയിൽ പാർത്ഥിപനെതിരെയുള്ള ട്രോളുകളും വിമർശന പോസ്റ്റുകളും സജീവമാണ്. തമിഴ് സിനിമയിലെ 'ബുദ്ധിജീവി' പരിവേഷമുള്ള ഒരാളിൽ നിന്ന് ഇത്തരമൊരു ജാതി പ്രകടനം പ്രതീക്ഷിച്ചില്ലെന്നാണ് സിനിമാ പ്രേമികളുടെ പൊതുവായ അഭിപ്രായം.
തൃച്ഛംബരത്തെ പാലമൃതൻ ; പാൽ കൊണ്ട് വരുതിയിലായ കുഞ്ഞികൃഷ്ണൻ
ഉല്‍സവത്തിലെ പ്രധാന ചടങ്ങാണ് പാൽ എഴുന്നള്ളിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഒരു വിശ്വാസം തന്നെ നിലനിൽക്കുന്നുവെന്നാണ്പറയപ്പെടുന്നത്.
ടി.കെ ഗോവിന്ദനെ പാർട്ടിയിൽ നിന്നും പുറത്താക്കും: മലപ്പട്ടത്ത് രാഷ്ട്രീയ വിശദീകരണ യോഗവുമായി സി.പി.എം
തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടിക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദനെ സി പി എം പുറത്താക്കിയേക്കും.ഇതിനായി ഇന്നോ നാളെയോ അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗംചേരും.
സാരിയുടുത്ത് ഏഷ്യയിലെ ഏറ്റവും കഠിനമായ ഒബ്സ്റ്റാക്കിൾ റേസ് നടത്തി ബീഹാർ യുവതി; വീഡിയോ വൈറൽ
ബീഹാറിൽ നിന്നുള്ള നിഷ മിശ്ര, ഓട്ടം, കയർ ഞാന്ന് കയറുക. തുടങ്ങിയ സ്പോർട്ട് ഐറ്റങ്ങൾ ഉൾക്കൊള്ളുന്ന ഏഷ്യയിലെ ഏറ്റവും കഠിനമായ ഒബ്സ്റ്റാക്കിൾ റേസിൽ സാരി ധരിച്ച് പങ്കെടുത്തതിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമായി. ഇന്ത്യൻ സ്ത്രീകളെ പ്രതിനിധീകരിക്കാനും വസ്ത്രധാരണത്തെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകൾ തകർക്കാനും ലക്ഷ്യമിട്ടാണ് നിഷ ഈ മത്സരത്തിൽ പങ്കെടുത്തത്.
ചോളം കഴിക്കുന്നവർ അറിയണം: ശരീരത്തിന് കിട്ടുന്ന പ്രധാന ഗുണങ്ങൾ
ചോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാൽ ചോളം നിർബന്ധമായും നിങ്ങൽ കഴിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണസാധനമാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. ആസ്വാദ്യകരമായ രുചിയേക്കാളുമപ്പുറം ചോളത്തിന് നിരവധി പോഷക ഗുണങ്ങളുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക.
സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ നാലു ജില്ലകളില്‍ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജസ്ഥാൻ റോയൽസ് വിടാനുള്ള കാരണം തുറന്നുപറഞ്ഞ് സഞ്ജു സാംസൺ, 'എന്റെ സമയം കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞു'
ജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഒഴിഞ്ഞാണ് സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറിയത്. ആരാധകരെ ഞെട്ടിച്ച തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ സഞ്ജു.
ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടി; ബ്രസീൽ സ്ക്വാഡിൽ നെയ്മർ പുറത്ത്
ബ്രസീലിയൻ താരം നെയ്മറിന്റെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി. ദേശീയ ടീമിന്റെ ലോകകപ്പിന് മുന്നോടിയായി ഉള്ള ഈ മാസത്തെ സൗഹൃദ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നെയ്മാറിനെ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ ലോകകപ്പ് കളിക്കാനുള്ള നെയ്മറിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണിരിക്കുകയാണ്.
മലപ്പുറത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി ; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ബ്രഡ് ചിക്കൻ മയോ ചീസ് പോക്കറ്റ് തയ്യാറാക്കിയിട്ടുണ്ടോ
എണ്ണ -ഒരു ടേബിൾസ്പൂൺ ചിക്കൻ വേവിച്ച് ഉടച്ചത്- 250ഗ്രാം ക്യാപ്സിക്കം- അര
എറണാകുളം ജങ്ഷനില്‍ പ്ലാറ്റ്ഫോം നവീകരണം; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
കൊച്ചി: എറണാകുളം ജങ്ഷന്(സൗത്ത്) റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച്ച് 17 മുതല്‍ 26 വരെയാണ് നിയന്ത്രണം. ഇതോടെ നിരവധി സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. കൊച്ചിയിലേക്കും തിരിച്ചുമുള്ള മെമു, പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനുകള്‍ പലതും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ മനസ്സിലാക്കി യാത്ര ക്രമീകരിക്കണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാലക്കാട് നിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന പാലക്കാട്-എറണാകുളം മെമു(66609) മാര്‍ച്ച് 18 മുതല്‍ 26 വരെ ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഉച്ചക്ക് 2.45ന് പുറപ്പെടേണ്ട എറണാകുളം-പാലക്കാട് മെമു(66610) 26 വരെ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. മാര്‍ച്ച് 17 മുതല്‍ ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍(56317) ഇടപ്പള്ളിയിലും, കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്(16304) ഈ ദിവസങ്ങളില്‍ കോട്ടയം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ വഞ്ചിനാട് എക്സ്പ്രസ് സര്‍വീസ് ഉണ്ടായിരിക്കില്ല. വടക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാരെയും നിയന്ത്രണം ബാധിക്കും. രാവിലെ ആറിന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305) എറണാകുളത്തിന് പകരം ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല. കൂടാതെ, ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന എംജിആര്‍ ചെന്നൈ-ആലപ്പുഴ ഡെയ്ലി എക്സ്പ്രസ്(22639) മാര്‍ച്ച് 25 വരെ 30 മിനിറ്റ് വൈകിയായിരിക്കും ഓടുക. പ്ലാറ്റ്ഫോം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സര്‍വീസുകള്‍ പഴയപടിയാക്കാനാണ് റെയില്‍വേയുടെ തീരുമാനം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോഗികളെ സുരക്ഷിതമായി മാറ്റി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിച്ചു. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപ്പിടിത്തം ഉണ്ടായത്.രോഗികളെ ഒഴിപ്പിക്കുകയാണ്. 33 രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ലെന്നാണ് വിവരം. അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ ആണ് കത്തിയത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തം ഉണ്ടായത് എന്നാണ് സംശയം. ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയതായി മെഡിക്കൽ
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ഉറച്ച നിലപാടില്‍ കെ സുധാകരന്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ഉറച്ച നിലപാടില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയിലും അദ്ദേഹം ഈ നിലപാട് വ്യക്തമാക്കുമെന്നാണ് റിപോര്‍ട്ടുകള്‍. മല്‍സരിക്കാന്‍ എം.പിമാരെ അനുവദിക്കാതെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവരുടെ അഭിപ്രായം കൂടി പരിഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലവിലെ നീക്കം. എംപി സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം നിലനില്‍ക്കെയാണ് സുധാകരന് തന്റെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്. എം.പിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ കെ. സുധാകരനും അടൂര്‍ പ്രകാശിനും ഇത്തവണ സീറ്റ് ലഭിക്കാനിടയില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.
തപാൽ വകുപ്പിന്റെ പുതിയ പ്രീമിയം സ്പീഡ്പോസ്റ്റ് സേവനങ്ങൾ ഇന്നു മുതൽ
സ്വകാര്യ കൊറിയർ, ലോജിസ്റ്റിക്സ് കമ്പനികളെ വെല്ലുന്ന വേഗതയിൽ രേഖകൾ കൈമാറാൻ തപാൽ വകുപ്പ് സജ്ജമായി. രേഖകളും പാഴ്സലുകളും അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പ്രീമിയം ‘24 സ്പീഡ് പോസ്റ്റ് ’, ‘48 സ്പീഡ് പോസ്റ്റ് ’ സേവനങ്ങൾക്ക് ഇന്ത്യ പോസ്റ്റ് തുടക്കമിടുന്നു. പുതിയ സേവനങ്ങൾ ഇന്നു പ്രാബല്യത്തിൽവരും. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങൾക്കിടയിലാണ് ഈ സേവനം ലഭ്യമാകുക. സമീപഭാവിയിൽ തന്നെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ‘24 സ്പീഡ് പോസ്റ്റ് ’ വഴി ബുക്കിംഗ് നടത്തുമ്പോൾ തൊട്ടടുത്ത ദിവസംതന്നെ ഡെലിവറി ഉറപ്പാക്കും. ‘48 സ്പീഡ് പോസ്റ്റ് ’ വഴിയുള്ള ബുക്കിംഗ് രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൈമാറും. ഇതിനു പുറമെ അഞ്ച് കിലോഗ്രാം വരെയുള്ള പാഴ്സലുകൾക്കായി ‘24 സ്പീഡ് പോസ്റ്റ് പാഴ്സൽ’ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പാഴ്സലുകൾ അതിവേഗം എത്തിക്കാൻ പ്രധാനമായും ആഭ്യന്തര വിമാന സർവീസുകളെയാകും… The post തപാൽ വകുപ്പിന്റെ പുതിയ പ്രീമിയം സ്പീഡ്പോസ്റ്റ് സേവനങ്ങൾ ഇന്നു മുതൽ appeared first on RashtraDeepika .
ക്യാൻസർ ; നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത അഞ്ച് ലക്ഷണങ്ങൾ
കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിലുടനീളം ക്യാൻസർ സംബന്ധമായ മരണങ്ങൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കണ്ണൂർ ഡി.സി.സി ഓഫീസിന് മുൻപിൽ വീണ്ടും കെ സുധാകരൻ്റെ ഫ്ലക്സ്
കണ്ണൂർ തളാപ്പ് റോഡിലെ ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ് സ്ഥാപിച്ചു.പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ സുധാകരൻ എത്തുന്നു വെന്നാണ് ഫ്ളക്സിൽ എഴുതി വെച്ചിരിക്കുന്നത്.കണ്ണൂരിന്റെ ഹൃദയമാണ് കെ എസ് എന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്.
ഒരിക്കൽ കുടിച്ചാൽ പതിവാക്കും ഈ ചായ
ഒരിക്കൽ കുടിച്ചാൽ പതിവാക്കും ഈ ചായ
കൊച്ചി: ഇന്നത്തെ കാലത്ത് നിയമവും വികാരങ്ങളും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന സങ്കീർണ്ണമായ ഒരു സാഹചര്യത്തിനാണ് കേരള ഹൈക്കോടതി സാക്ഷ്യം വഹിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച് വെന്റിലേറ്ററിൽ കഴിയുന്ന യുവാവിന്റെ ബീജം ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മാനുഷിക പരിഗണനയുടെയും നൂതന നിയമവ്യാഖ്യാനത്തിന്റെയും മികച്ച ഉദാഹരണമാണ്. കണ്ണൂർ സ്വദേശിയായ ഒരു യുവതിയാണ് തന്റെ ഭർത്താവിന്റെ പിതൃത്വം നിലനിർത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ചിക്കൻപോക്സ് ബാധയെത്തുടർന്നുണ്ടായ 'സെറിബ്രൽ വീനസ് ത്രോംബോസിസ്' എന്ന ഗുരുതരമായ അവസ്ഥയാണ് യുവാവിനെ മസ്തിഷ്ക മരണത്തിലേക്ക് നയിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, വൈദ്യശാസ്ത്രപരമായി തിരിച്ചുവരവ് അസാധ്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തന്റെ ഭർത്താവിന്റെ അംശം ഒരു കുഞ്ഞിലൂടെ നിലനിർത്തണമെന്ന ആഗ്രഹവുമായി യുവതി കോടതിയിലെത്തിയത്. ഇന്ത്യയിലെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ART) നിയമപ്രകാരം, ബീജശേഖരണത്തിനും കൃത്രിമ ഗർഭധാരണ നടപടികൾക്കും ദാതാവിന്റെ രേഖാമൂലമുള്ള സമ്മതം അനിവാര്യമാണ്. എന്നാൽ ഈ കേസിൽ ഭർത്താവ് മസ്തിഷ്ക മരണം സംഭവിച്ച അവസ്ഥയിലായതിനാൽ അദ്ദേഹത്തിന് സ്വന്തം നിലയിൽ സമ്മതം നൽകാൻ സാധിക്കില്ല. യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പ്രധാനമായും രണ്ട് കാര്യങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. ചികിത്സ വൈകുകയോ മരണം സംഭവിക്കുകയോ ചെയ്താൽ ഭർത്താവിന്റെ ബീജം ശേഖരിക്കാനുള്ള അവസരം എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇത് യുവതിയുടെ മാതൃത്വത്തിനുള്ള അവകാശത്തെയും ഭർത്താവിന്റെ പിതൃത്വത്തിനുള്ള സാധ്യതയെയും ബാധിക്കും. മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ച് സമയം അതിനിർണ്ണായകമാണ്. ഹർജി പരിഗണിച്ച ജസ്റ്റിസ് എം.ബി. സ്നേഹലത, വിഷയത്തിന്റെ ഗൗരവവും വൈകാരികതയും കണക്കിലെടുത്ത് ബീജം ശേഖരിച്ച് ശീതീകരിച്ച് സംരക്ഷിക്കാൻ (Sperm Cryopreservation) അടിയന്തരമായി അനുമതി നൽകുകയായിരുന്നു. അനുമതി നൽകിയെങ്കിലും, വരുംകാലങ്ങളിൽ ഉണ്ടായേക്കാവുന്ന നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കാൻ കോടതി കൃത്യമായ നിബന്ധനകൾ വെച്ചിട്ടുണ്ട്നിലവിൽ ബീജം ശേഖരിക്കാനും അത് ശാസ്ത്രീയമായി സംരക്ഷിക്കാനും മാത്രമാണ് അനുമതിയുള്ളത്. ശേഖരിച്ച ബീജം ഉപയോഗിച്ച് കൃത്രിമ ഗർഭധാരണം (ART Procedures) നടത്തുന്നതിന് മുൻപ് വീണ്ടും കോടതിയുടെ പ്രത്യേക അനുമതി വാങ്ങണം. കേസ് കൂടുതൽ വിശദമായി പഠിക്കുന്നതിനായി ഏപ്രിൽ 7-ലേക്ക് മാറ്റി. വ്യക്തിസ്വാതന്ത്ര്യവും മാതൃത്വത്തിനുള്ള അവകാശവും സംബന്ധിച്ച പുതിയ ചർച്ചകൾക്ക് ഈ വിധി വഴിതുറക്കുന്നു. ഒരു വ്യക്തിക്ക് ബോധപൂർവ്വം തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പങ്കാളിയുടെ താല്പര്യത്തിന് എത്രത്തോളം മുൻഗണന നൽകാം എന്നതിൽ ഈ കേസിലെ അന്തിമ വിധി നിർണ്ണായകമാകും. സമാനമായ കേസുകൾ മുൻപ് ഡൽഹി, ഗുജറാത്ത് ഹൈക്കോടതികളുടെ പരിഗണനയിലും വന്നിട്ടുണ്ട്. സാങ്കേതികമായ നിയമവശങ്ങൾക്കപ്പുറം, പ്രിയപ്പെട്ടവന്റെ വിയോഗത്തിന് ശേഷവും അദ്ദേഹത്തിന്റെ ഒരു ഓർമ്മ നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു ഭാര്യയുടെ പോരാട്ടമായാണ് പൊതുസമൂഹം ഇതിനെ നോക്കിക്കാണുന്നത്.
പാലക്കാട്: കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മകനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി മാരാത്തുകുന്ന് ഉന്നതി വാരിയത്ത് വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരന് അരുഷ് കിണറ്റിലേക്ക് കാല്‍തെന്നി വീഴുകയായിരുന്നു. മകന് കിണറ്റില്‍ വീണതറിഞ്ഞ വിഷ്ണു ഉടന്‍തന്നെ രക്ഷിക്കാനായി താഴേക്ക് ചാടി. ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിശമനസേന കുട്ടി സുരക്ഷിതനാണെന്ന് കണ്ട് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയിക്കുന്നത്. തുടര്‍ന്ന് സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ കിണറ്റിലെ ചേറില്‍ കുടുങ്ങിയ നിലയില്‍ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കിണറ്റിനുള്ളിലെ ഓക്സിജന്‍ കുറവും ശ്വാസതടസവുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. പരിക്കേറ്റ അരുഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില… The post കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിതാവ് പിന്നാലെ ചാടി; ബഹളം കേട്ടെത്തിയ യുവാവ് കുട്ടിയെ രക്ഷിച്ചു; പിതാവിന് ശ്വാസം മുട്ടി ദാരുണാന്ത്യം appeared first on RashtraDeepika .
ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് പ്രതി കസ്റ്റഡിയിലാണ്
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ തീപിടിത്തം വന്‍ ദുരന്തത്തിന്റെ വക്കിലെത്തി നിന്നു. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഒന്നാം നിലയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചതിന് സമാനമായി തീപിടിത്തമുണ്ടായത്. ആശുപത്രി ജീവനക്കാരുടെ അതിവേഗത്തിലുള്ള ഇടപെടലും സമയോചിതമായ നീക്കങ്ങളുമാണ് 33 രോഗികളുടെ ജീവന് രക്ഷിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ഐസിയുവിലെ ഒരു വെന്റിലേറ്ററിനുള്ളില്‍ നിന്നാണ് തീപടര്‍ന്നത്. നിമിഷങ്ങള്‍ക്കകം ഉപകരണം കത്തി ഒരു കട്ടിലിലേക്ക് തീ പടര്‍ന്നു. ഓക്സിജന്‍ ലൈനുകള്‍ക്ക് തീപിടിച്ചിരുന്നെങ്കില്‍ ആശുപത്രിയാകെ വലിയ സ്ഫോടനത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ അപായ സൂചന കണ്ട ഉടന്‍ തന്നെ ജീവനക്കാര്‍ ഐസിയുവിലെ ഓക്സിജന്‍ വിതരണം വിച്ഛേദിച്ചു. അഗ്നിശമന സേന എത്തുന്നതിന് മുന്‍പ് തന്നെ കൈവശമുള്ള അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് ജീവനക്കാര്‍ തീ അണച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. തീ അണച്ചെങ്കിലും വെന്റിലേറ്ററില്‍ ഓക്സിജന്‍ ലീക്ക് ഉണ്ടായതോടെ ഐസിയുവിനുള്ളില്‍ കനത്ത പുക നിറഞ്ഞു. ശ്വാസം മുട്ടിക്കുന്ന പുക ഉയര്‍ന്നതോടെ ഗുരുതരാവസ്ഥയിലായിരുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. ഇതോടെയാണ് ഐസിയുവില്‍ ചികിത്സയിലായിരുന്ന 33 രോഗികളെയും അടിയന്തരമായി മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയത്. നിലവില്‍ ഈ രോഗികളെല്ലാം വിദഗ്ധ പരിശോധനയ്ക്ക് വിധേയരാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവമറിഞ്ഞ ഉടന്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ രോഗികളും സ്റ്റേബിള്‍ ആണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതകളും പരിശോധിക്കാന്‍ മെഡിക്കല്‍ കോളേജിലെ എല്ലാ ഐസിയുകളിലും അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഒന്നാം നിലയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് വെന്റിലേറ്റര്‍ കത്തി അപകടമുണ്ടായത്. 33 രോഗികളുടെ ജീവന് രക്ഷിച്ച ജീവനക്കാര്‍ ശരിക്കു 'സൂപ്പര്‍ ഹീറോ'കളായി മാറിയ നിമിഷങ്ങള്‍ക്കായിരുന്നു ആശുപത്രി സാക്ഷ്യം വഹിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ഐസിയുവിലെ ഒരു വെന്റിലേറ്ററിനുള്ളില്‍ നിന്ന് തീപടരുന്നത് കണ്ട ഉടന്‍ തന്നെ ജീവനക്കാര്‍ അസാമാന്യ ധൈര്യമാണ് കാട്ടിയത്. ഒരു കട്ടിലിലേക്ക് തീ പടര്‍ന്നുവെങ്കിലും ജീവനക്കാര്‍ ഉടന്‍ തന്നെ ഐസിയുവിലെ ഓക്സിജന്‍ വിതരണം വിച്ഛേദിച്ചു. ഓക്സിജന്‍ ലൈനുകളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വലിയൊരു സ്ഫോടനത്തിന് ആശുപത്രി സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. അഗ്നിശമന സേന എത്തുന്നതിന് മുന്‍പ് തന്നെ കൈവശമുള്ള അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് ജീവനക്കാര്‍ തീ അണച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. തീ നിയന്ത്രണ വിധേയമായെങ്കിലും വെന്റിലേറ്ററില്‍ ഓക്സിജന്‍ ലീക്ക് ഉണ്ടായതോടെ ഐസിയുവിനുള്ളില്‍ കനത്ത പുക നിറഞ്ഞു. ശ്വാസം മുട്ടിക്കുന്ന പുക ഉയര്‍ന്നതോടെ ഗുരുതരാവസ്ഥയിലായിരുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. ഇതോടെയാണ് ഐസിയുവില്‍ ചികിത്സയിലായിരുന്ന 33 രോഗികളെയും അടിയന്തരമായി മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയത്. നിലവില്‍ ഒഴിപ്പിച്ച രോഗികളെല്ലാം വിദഗ്ധ പരിശോധനയ്ക്ക് ശേഷം സുരക്ഷിതരാണെന്ന ആശ്വാസ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജിലെ എല്ലാ ഐസിയുകളിലും അടിയന്തര സുരക്ഷാ പരിശോധനയ്ക്കും ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
'സ്വന്തം കുഞ്ഞ് വേണം'; മസ്തിഷ്കമരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ അനുമതി നൽകി കോടതി
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്കി ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ജസ്റ്റിസ് എം ബി സ്നേഹലതയുടെ ഇടക്കാല ഉത്തരവ്. ചിക്കന്‍പോക്സിനെത്തുടര്‍ന്ന് സെറിബ്രല്‍ വീനസ് ത്രോംബോസിസ് (മസ്തിഷ്ക വീക്കം) ബാധിച്ചാണ് ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് മസ്തിഷ്കമരണം സംഭവിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിട്ടുള്ളത്. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ബീജം ശേഖരിച്ച് ഫ്രീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ബീജം ശേഖരിക്കാനാണ് അനുമതിയെന്നും മറ്റ് അസിസ്റ്റഡ് റീപ്രോഡക്ടീവ് ടെക്നോളജി നടപടികളിലേക്ക് കടക്കാന്‍ പ്രത്യേക അനുമതി വേണമെന്നും കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എആര്‍ടി) നിയമപ്രകാരം ബീജം ശേഖരിക്കാന്‍ ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം വാങ്ങാന്‍ കഴിയില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഇനി വൈകിയാല്‍ പിതൃത്വത്തിനുള്ള സാധ്യത എന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നും അറിയിച്ചു. തുടര്‍ന്ന് യുവാവിന്റെ ബീജം ശേഖരിക്കാനും ശീതീകരിച്ച് സൂക്ഷിക്കാനും (ക്രയോപ്രിസര്‍വേഷന്‍) കോടതി അനുമതി നല്‍കുകയായിരുന്നു. ചികിത്സയിലുള്ള ആശുപത്രിയോ മറ്റു അംഗീകൃത എആര്‍ടി ക്ലിനിക്കുകളോ മുഖേന ബീജം ശേഖരിക്കാം. എന്നാല്‍, ഗര്‍ഭധാരണത്തിനടക്കം മറ്റു എആര്‍ടി നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. കേസ് ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും.
തൃശൂരില്‍ അയല്‍വാസി യുവതിയെ കുത്തിക്കൊന്നു
അയല്‍വാസി യുവതിയെ കുത്തിക്കൊന്നു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി 45 കാരി സൗമ്യയാണ് മരിച്ചത്.സൗമ്യയുടെ അയല്‍വാസിയായ തോമസാണ് കുത്തിയത്. കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.സൗമ്യയുടേയും തോമസിന്റേയും കുടുംബങ്ങള്‍ തമ്മില്‍ കാലങ്ങളായി വഴക്കിലായിരുന്നു
ഈ പാനീയം പതിവാക്കൂ; അൽഷിമേഴ്സ് സാധ്യത കുറയ്ക്കാൻ സഹായിക്കാം
അടുക്കള വിഭവങ്ങളിൽ ഏറ്റവും മണവും രുചിയും നൽകുന്ന ഒന്നാണ് കറുവപ്പട്ട.നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പല വിഭവങ്ങളിലും രുചിയും സ്വാദും കൂട്ടാൻ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
സുരക്ഷാ ആശങ്ക: എഐ വഴി ആരോഗ്യവിവരങ്ങൾ നൽകുന്ന സേവനം ഗൂഗിൾ അവസാനിപ്പിച്ചു
ഗൂഗിൾ സെർച്ചിലെ ഏറ്റവും പുതിയ മാറ്റങ്ങളിലൊന്നായ ‘വാട്ട് പീപ്പിൾ സജസ്റ്റ്’ എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സേവനം കന്പനി പിൻവലിച്ചു. സാധാരണക്കാർ പങ്കുവയ്ക്കുന്ന ആരോഗ്യ സംബന്ധമായ അനുഭവനങ്ങളും ചികിത്സാ നിർദേശങ്ങളും എഐ ഉപയോഗിച്ച് ക്രോഡീകരിച്ചു നൽകുന്ന ഈ ഫീച്ചർ സുരക്ഷാ ഭീഷണികൾ ഉയർത്തുന്നുവെന്ന ആക്ഷേപത്തെത്തുടർന്നാണ് നടപടി. ആഗോളതലത്തിൽ ആരോഗ്യ വിവരങ്ങൾ മെച്ചപ്പെടുത്താൻ ഈ ഫീച്ചർ സഹായിക്കുമെന്ന് നേരത്തേ ഗൂഗിൾ അവകാശപ്പെട്ടിരുന്നെങ്കിലും, ഇതിലെ വിവരങ്ങളുടെ കൃത്യതയില്ലായ്മ വലിയ ആശങ്കകൾക്കു വഴിമരുന്നിട്ടു. സെർച്ച് പേജ് കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഗൂഗിൾ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിമാസം 200 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ഈ സംവിധാനം വഴി വിദഗ്ധ ഉപദേശങ്ങൾക്കുപകരം തെറ്റായ നിഗമനങ്ങളാണ് പ്രചരിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. ഇതേത്തുടർന്ന് ചില സുപ്രധാന മെഡിക്കൽ തെരച്ചിലുകളിൽനിന്ന് എഐ ഓവർവ്യൂകൾ ഗൂഗിൾ ഒഴിവാക്കിയിരുന്നു. സമാനമായ രോഗാവസ്ഥകളിലൂടെ കടന്നുപോയവരുടെ അനുഭവങ്ങൾ എഐ വഴി തരംതിരിച്ച് ഉപയോക്താക്കളിലെത്തിക്കുക… The post സുരക്ഷാ ആശങ്ക: എഐ വഴി ആരോഗ്യവിവരങ്ങൾ നൽകുന്ന സേവനം ഗൂഗിൾ അവസാനിപ്പിച്ചു appeared first on RashtraDeepika .
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രുതഗതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപനവുമെല്ലാം നടത്തുന്ന തിരക്കിലാണ് മുന്നണികള്‍. ഇന്നലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ മറ്റുപാര്‍ട്ടികളില്‍ നിന്നും എത്തിയവരില്‍ അഞ്ചിലധികം പേരാണ് ജനവിധി തേടുന്നത്. മുന്‍ എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരുമായി കോണ്‍ഗ്രസ്, സിപിഐ, സിപിഐഎം, കേരളാകോണ്‍ഗ്രസ് ജനപക്ഷം പാര്‍ട്ടികള്‍ക്കൊപ്പം മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത പരിചിതമായ മുഖങ്ങള്‍ ഇത്തവണ ബിജെപിയില്‍ ജനവിധി തേടുന്നു. മറ്റു പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്ക് എത്തിയവരും ജയസാധ്യതയുള്ളതുമായ നേതാക്കളെ തുറുപ്പുചീട്ടാക്കി പട്ടികയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസില്‍ നിന്നും മത്സരിച്ച മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി സി. രഘുനാഥ് ഇത്തവണ ബിജെയുടെ സ്ഥാനാര്‍ത്ഥിയായാണ് കണ്ണൂരില്‍ മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പദ്മജ വേണുഗോപാല്‍ തൃശ്ശൂരില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കും. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രശ്മി കൊട്ടാരക്കരയില്‍നിന്നും ജനവിധി തേടും. ഇടതുമുന്നണി വിട്ടെത്തിയ മുന്‍ എംഎല്‍എമാര്‍ക്കും പട്ടികയില്‍ സ്ഥാനമുണ്ട്. ഇടതുപക്ഷത്തുനിന്നും കേരള കോണ്‍ഗ്രസില്‍ നിന്നും എത്തിയവരില്‍ പ്രമുഖര്‍ സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനാണ് പ്രമുഖന്. ദേവികുളത്ത് അദ്ദേഹം ഇത്തവണ ബിജെപിയ്ക്കൊപ്പം മത്സരിക്കുകയാണ്. സിപിഐ മുന്‍ എംഎല്‍എ കെ. അജിത്ത് വൈക്കത്തും ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കൂടാതെ, കേരള കോണ്‍ഗ്രസ്, ജനപക്ഷം തുടങ്ങിയ പാര്‍ട്ടികളിലൂടെ ശ്രദ്ധേയനായ പി.സി. ജോര്‍ജ് തന്റെ തട്ടകമായ പൂഞ്ഞാറിലും, മകന് ഷോണ്‍ ജോര്‍ജ് പാലായിലും സ്ഥാനാര്‍ഥികളാകും.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. രണ്ടാം നിലയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിലെ എല്ലാ ബെഡ്ഡിലും രോഗികളുണ്ടായിരുന്നു. ഇവരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. The post തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ തീപിടിത്തം; തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന് അധികൃതർ appeared first on RashtraDeepika .
മഞ്ചേശ്വരത്ത് എൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയുമായി ധാരണ -കെ. സുരേന്ദ്രൻ
കാസർകോട്: മഞ്ചേശ്വരത്ത്
എട്ടു വര്‍ഷം മുമ്പ് പിതാവിനെ കൊന്നയാളെ മകൻ വെടിവച്ചു കൊലപ്പെടുത്തി
കാലടി മഞ്ഞപ്രയില്‍ മധ്യവയസ്കനെ വെടി വച്ചു കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്.പോളി എന്നയാളാണ് കൊലപ്പെടുത്തിയത്.കൊലപാതകത്തിനുശേഷം പ്രതി പോളി തോക്കുമായി അയ്യമ്പുഴ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
താനും T.K ഗോവിന്ദനും ചൂണ്ടിക്കാട്ടിയത് പാർട്ടിക്കുള്ളിലെ അപചയമെന്ന് വി. കുഞ്ഞികൃഷ്ണൻ|V.kunhikrishnan
'ഞാനും ടി.കെ ഗോവിന്ദനും ചൂണ്ടിക്കാട്ടിയത് പാർട്ടിക്കുള്ളിലെ അപചയം, വസ്തുത എന്താണ് എന്ന് പരിശോധിക്കാൻ പാർട്ടി നേതൃത്വം സന്നദ്ധമാകാത്തിടത്തോളം കാലം ഈ കൊഴിഞ്ഞുപോക്ക് തുടരും', സിപിഎമ്മിന് അകത്തുള്ളവരും തന്നെ പിന്തുണയ്ക്കുമെന്ന് വി.കുഞ്ഞികൃഷ്ണൻ V.kunhikrishnan | CPM | Payyannur
'നിങ്ങൾ പന്തയം വച്ചോ, മണലൂർ ഞങ്ങൾ തൂക്കും'; ടി.എൻ പ്രതാപൻ ഫുൾ ഓൺ, ഫുൾ പവർ
'നിങ്ങൾ പന്തയം വച്ചോ, മണലൂർ നിയോജകമണ്ഡലം ഇത്തവണ യുഡിഎഫ് പതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചിരിക്കും. ഇത് കോൺഗ്രസിന്റെ മണ്ണാണ്', ടി.എൻ പ്രതാപൻ ഫുൾ കോൺഫിഡൻസിലാണ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം
രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

31 C