SENSEX
NIFTY
GOLD
USD/INR

Weather

29    C
... ...View News by News Source

കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ

പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ക്യാന്റീനില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേര്‍ ചികിത്സ തേടി

സിറാജ് ലൈവ് 6 Feb 2026 9:30 pm

പ്രതിമാസ വേതനം 15,000 രൂപയാക്കണം; ബംഗാളില്‍ തെരുവിലിറങ്ങി ആശാവര്‍ക്കര്‍മാര്‍

ഇടക്കാല ബജറ്റില്‍ അര്‍ഹിക്കുന്ന ഓണറേറിയം വര്‍ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധം

തേജസ് ന്യൂസ് 6 Feb 2026 9:30 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലീസ്

പന്തീരാങ്കാവില്‍ താമസിക്കുന്ന യു.പി സ്വദേശിനി തന്നെയായ പതിനാറുകാരിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാനായാണ് ഇയാള്‍ പന്തീരാങ്കാവില്‍ എത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 9:29 pm

പരീക്ഷയ്ക്ക് പോയ കുട്ടിയെ വഴിയിൽ തടഞ്ഞു; 'ലിഫ്റ്റ്' നൽകാമെന്ന വ്യാജേന ബൈക്കിൽ കയറ്റി; വനത്തിൽ കാത്തുനിന്ന സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരത; കൂട്ടബലാത്സംഗത്തിൽ രണ്ട് പേർ പിടിയിൽ; ഒളിവിൽ പോയവർക്കായി വലവിരിച്ച് പോലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ എട്ടാം ക്ലാസ് പ്രീ-ബോർഡ് പരീക്ഷ എഴുതാൻ പോയ പതിനാലുകാരിയെ വനമേഖലയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ബേട്ടു ജയ്‌സ്വാൾ (24), രവിനന്ദൻ സിങ് ഗൗഡ് (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ശേഷം അവശ നിലയിലായ പെൺകുട്ടിയെ കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞത്. പരീക്ഷയ്ക്കായി സുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പരിചയക്കാരനായ ബേട്ടു ജയ്‌സ്വാൾ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് തടഞ്ഞുനിർത്തുകയായിരുന്നു. സുഹൃത്തിനെ വഴിയിൽ ഇറക്കിവിട്ട ശേഷം പെൺകുട്ടിയെ നിർബന്ധപൂർവ്വം കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഇയാളുടെ മൂന്ന് സുഹൃത്തുക്കൾ കാത്തുനിൽപ്പുണ്ടായിരുന്നു. പ്രതികൾ പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരമായിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബം തിരച്ചിൽ ആരംഭിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് ബേട്ടു ജയ്‌സ്വാൾ പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബോധരഹിതയായ നിലയിൽ കുട്ടിയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പെൺകുട്ടി പോലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും രണ്ട് പേരെ പിടികൂടിയതും. ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) നിയമപ്രകാരം പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി മൗഗഞ്ച് എസ്.പി ദിലീപ് സോണി അറിയിച്ചു.

മറുനാടൻ മലയാളീ 6 Feb 2026 9:19 pm

അണ്ടര്‍ 19 ലോകകപ്പ്: ഫൈനലിലും ടൂര്‍ണമെന്റിലും താരമായി വൈഭവ് സൂര്യവന്‍ഷി; കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമെന്ന് താരം

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വൈഭവ് സൂര്യവന്‍ഷി ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 9:18 pm

റോഡ് റോളര്‍ നന്നാക്കുന്നതിനിടെ അപകടം; ബിഹാര്‍ സ്വദേശി മരിച്ചു

കൊച്ചി: റോഡ് റോളര്‍ നന്നാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ബിഹാര്‍ സ്വദേശി മരിച്ചു. കൊച്ചിന്‍ റിഫൈനറിയിലാണ് സംഭവം. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്ന കരാര്‍ ജീവനക്കാരന്‍ ജാവേദ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി എത്തിച്ച റോഡ് റോളര്‍ തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കുന്നതിനിടയായിരുന്നു അപകടം. റോളര്‍ ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ജാവേദിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 11 വര്‍ഷമായി കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നു ജാവേദും സഹോദരനും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

തേജസ് ന്യൂസ് 6 Feb 2026 9:14 pm

Highlights of RBI's monetary policy

Mumbai : Following are the highlights of the bi-monthly monetary policy announced by Reserve Bank Governor Sanjay Malhotra on Friday: Benchmark lending rates unchanged with repo rate at 5.25 pc; Monetary policy stance remains neutral; GST reforms, monetary easing, low inflation to support pvt consumption; * Trade deals to boost exports;

പ്രവാസി എക്സ്പ്രസ്സ് 6 Feb 2026 9:11 pm

യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് തുടക്കം; നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് വി ഡി സതീശൻ

വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് കാസർഗോഡ് കുമ്പളയിൽ തുടക്കം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്‌തു. ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ […] The post യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് തുടക്കം; നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് വി ഡി സതീശൻ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 6 Feb 2026 9:10 pm

ക്യാന്‍റീനിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, കിൻഫ്ര പാർക്കിലെ 70 ഓളം ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു, ചികിത്സ തേടി

കൊച്ചി കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ ഒരു സ്വകാര്യ കമ്പനിയിലെ 70 ഓളം ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. കമ്പനി ക്യാന്‍റീനിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 9:08 pm

'ഷാഫി പറമ്പില്‍ ധര്‍മ്മടത്ത്, നേമത്ത് ശശി തരൂര്‍'; പ്രചരിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക വ്യാജമെന്ന് കെപിസിസി

തിരുവനന്തപുരം: സംസ്ഥാനത്തെ 92 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടേതെന്ന പേരില്‍ പ്രചരിക്കുന്ന പട്ടിക വ്യാജമാണെന്ന് കെപിസിസി. സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്‍പാകെ എത്തിയ സ്ഥാനാര്‍ത്ഥി പട്ടിക എന്ന പേരിലാണ് പ്രചരണം. ഓരോ സീറ്റിലും പരിഗണിക്കപ്പെടുന്ന ആളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് വ്യാജ പട്ടിക. ഒന്‍പത് പേരുള്ള പിഡിഎഫ് ആണ് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം, പാലക്കാട്, ബേപ്പൂര്‍, ധര്‍മ്മടം തുടങ്ങിയ മണ്ഡലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേമം മണ്ഡലത്തില്‍ ശശി തരൂര്‍, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍ എന്നിവരുടെ പേരുകളാണുള്ളത്. ധര്‍മ്മടത്ത് ഷാഫി പറമ്പില്‍ എംപിയുടെ പേരാണുള്ളത്. നേമത്തെ കൂടാതെ വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും കെ മുരളീധരന്റെ പേരുണ്ട്. പി വി അന്‍വറിന്റെ പേരുള്‍പ്പെടുത്തിയാണ് ബേപ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിവരം.

മംഗളം 6 Feb 2026 9:06 pm

അമൃത് ഭാരത് പദ്ധതിയിലൂടെ അടിമുടി മാറിയത് കേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ; രാജ്യത്താകെ 172 എണ്ണം

കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിലായി രാജ്യത്താകെ വികസിപ്പിച്ചത് 172 റെയിൽവേ സ്റ്റേഷനുകൾ. ഇതിൽ കേരളത്തിലെ ഏഴ് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ചാലക്കുടി, ചങ്ങനാശേരി, ചിറയിൻകീഴ്, കുറ്റിപ്പുറം, ഷൊർണ്ണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നിവയാണ് അവ.

സമയം 6 Feb 2026 9:05 pm

ഡല്‍ഹിയില്‍ ഐഎന്‍എ ഫ്‌ലൈഓവറിന് സമീപം വന്‍ തീപിടുത്തം; അഗ്‌നിബാധ എന്‍ഡിഎംസി ഗോഡൗണില്‍

ന്യൂഡല്‍ഹി: സഫ്ദര്‍ജംങില്‍ എന്‍ഡിഎന്‍സി ഗോഡൗണിന് തീപിടിച്ചു. സഫ്ദര്‍ജങില്‍ വിമാനത്തവളത്തിന് അടുത്താണ് വലിയ തീപിടുത്തമുണ്ടായിരിക്കുന്നത്. ഒരു വശത്തേക്കുളള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. വന്‍തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഗോഡൌണില്‍ പ്ലാസ്റ്റികും സിലിണ്ടറും ഉള്‍പ്പെടെയുള്ള വസ്തുക്കളുണ്ടായിരുന്നു. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഫ്‌ലൈ ഓവറിന്റെ ഒരു വശത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തിയത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ മരങ്ങളുള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. വിമാനത്താവളത്തിനടുത്താണ് അപകടം. കനത്ത പുകയും ചൂടുമാണ് പ്രദേശത്ത്. ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ഇതിനുള്ളില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തീയണക്കാനുള്ള തീവ്രശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.

തേജസ് ന്യൂസ് 6 Feb 2026 9:04 pm

ഡല്‍ഹിയില്‍ ഐഎന്‍എ ഫ്‌ലൈഓവറിനു സമീപം വന്‍ തീപിടിത്തം

സഫ്ദര്‍ജംഗില്‍ എന്‍ഡിഎംസി ഗോഡൗണ്‍ കത്തിയമരുന്നു, അണയ്ക്കാന്‍ തീവ്രശ്രമം

തേജസ് ന്യൂസ് 6 Feb 2026 9:02 pm

മര്‍കസിന്റെ ദേശീയ മികവ്; പൊന്‍തൂവല്‍ സമ്മാനിച്ച് മധ്യപ്രദേശിലെ നൂറാനി സഹോദരന്മാര്‍

ജെ ആര്‍ എഫ് കരസ്ഥമാക്കിയ റസാഉല്‍ മുസ്തഫ നൂറാനി, നിയമ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്ത സഹോദരന്‍ സനാഉല്‍ മുസ്തഫ നൂറാനി എന്നിവരാണ് മര്‍കസിന്റെ അഭിമാനമായത്.

സിറാജ് ലൈവ് 6 Feb 2026 9:00 pm

ആറ് കൊല്ലം കൊണ്ട് മൂന്ന് വിവാഹം; സ്ത്രീധനത്തിനായി ക്രൂരപീഡനം, ലക്ഷ്യം സ്വർണ്ണവും പണവും; കാര്യം നടന്നാൽ പിന്നെ ബന്ധത്തിൽ നിന്നും 'നൈസായിട്ട് ഊരും'; നാലാം കെട്ടിന് മോഹിച്ച സുനിലിന് കിട്ടിയത് എട്ടിന്റെ പണി; മൂന്ന് ഭാര്യമാരും കൂടി ഒരുമിച്ച് എത്തിയപ്പോൾ 'കല്യാണ കില്ലാടി' വീണു

ലളിത്‌പൂർ: സ്ത്രീകളെ വിവാഹം കഴിക്കുകയും സ്ത്രീധനത്തിനായി പീഡിപ്പിച്ച ശേഷം ഇവരെ ഉപേക്ഷിക്കുകയും ചെയ്ത യുവാവിന്റെ തട്ടിപ്പ് പുറത്ത് വന്നത് നാലാം വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെ. ആറ് വർഷത്തിനിടെ ഇയാൾ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. വെള്ളിയാഴ്ച മൂന്ന് ഭാര്യമാരും ഒന്നിച്ച് എസ്എസ്പി ഓഫീസിലെത്തി പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന ഈ വഞ്ചനയുടെ കഥ പുറംലോകമറിഞ്ഞത്. സംഭവത്തിൽ ലളിത്‌പൂർ ജില്ലയിലെ ജമുറ മാഹി സ്വദേശിയായ സുനിൽ കുമാറിനെതിരെ പോലീസ് കേസെടുത്തു. ഓരോ വിവാഹം കഴിക്കുമ്പോഴും മുൻപത്തെ വിവാഹങ്ങളെക്കുറിച്ച് ഒളിച്ചുവെച്ച് സുനിൽ കുമാർ വഞ്ചിക്കുകയായിരുന്നുവെന്ന് ബാബിന സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ.പി പാൽ പറഞ്ഞു. നാലാമതൊരു വിവാഹത്തിന് കൂടി സുനിൽ കുമാർ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്. ഇയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ശിവാനി അഹിർവാർ, രാഖി, ജ്യോതി എന്നിവരാണ് സുനിലിന്റെ ഭാര്യമാർ. 2019, 2021, 2023 എന്നീ വർഷങ്ങളിലായിരുന്നു ഇവരുടെ വിവാഹം. ഇതിൽ ബാബിന സ്വദേശിയായ ശിവാനി ഗർഭിണിയായിരിക്കെ സുനിൽ തന്നെ മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ആരോപിച്ചു. നിലവിൽ ഒരു വയസ്സുള്ള മകളുമായി മാതാപിതാക്കളുടെ കൂടെ താമസിക്കുന്ന തങ്ങളെ സുനിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശിവാനി പറഞ്ഞു. വിവാഹശേഷം സ്ത്രീധനമായി സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുക എന്നതായിരുന്നു സുനിലിന്റെ പ്രധാന ലക്ഷ്യം. ഏതാനും മാസങ്ങൾ കഴിയുമ്പോൾ വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ ഭാര്യമാരെ വീട്ടിൽ നിന്ന് പുറത്താക്കുമായിരുന്നു. ഇതിന് മുൻപ് ഇയാളുടെ ഒരു ഭാര്യ ലളിത്‌പൂരിലെ ജഖൗറ പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡനത്തിന് പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നും പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.

മറുനാടൻ മലയാളീ 6 Feb 2026 8:59 pm

പേരാമ്പ്രയില്‍ വീടിനുള്ളിലേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ സംഭവം നടന്നത്. ഷുക്കൂറിന്റെ ഭാര്യ റമീസയുടെയും മകളുടെയും കണ്ണുകളിലാണ് മുളകുപൊടി വീണത്. രാത്രി 10.30 ഓടെ റമീസ അടുക്കളയിലെ വാഷ്‌ബേസിനില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ ആരോ മുളകുപൊടി വലിച്ചെറിയുകയായിരുന്നു. റമീസയ്‌ക്കൊപ്പം അടുത്തുണ്ടായിരുന്ന രണ്ട് വയസ്സുകാരിയുടെ മുഖത്തും മുളകുപൊടി വീണു. കണ്ണിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും നിലവിളിച്ചതോടെ പരിസരത്തെ കടയില്‍ കച്ചവടം നടത്തുകയായിരുന്ന ഷുക്കൂറും നാട്ടുകാരും ഓടിയെത്തി. ഉടന്‍ തന്നെ കണ്ണുകള്‍ സോപ്പുപയോഗിച്ച് കഴുകി പ്രാഥമിക ശുശ്രൂഷ നല്‍കി. സംഭവസമയത്ത് ഇവരുടെ പ്രായമായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരുന്നു. ഇവരെ അപായപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനായിരുന്നു അക്രമികളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. സംഭവമറിഞ്ഞ് പേരാമ്പ്ര പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് കവര്‍ച്ചക്കാര്‍ക്ക് അവസരമൊരുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും പോലിസ് നിര്‍ദ്ദേശിച്ചു.

തേജസ് ന്യൂസ് 6 Feb 2026 8:54 pm

മസ്ക്കറ്റിൽ നിന്ന് ലോകം കാത്തിരുന്ന ആദ്യ വിവരം പുറത്തുവിട്ട് ഇറാൻ, 'അമേരിക്കയുമായുള്ള ചർച്ച പോസിറ്റീവ്', ചർച്ചകൾ തുടരുമെന്നും സ്ഥിരീകരണം

മസ്ക്കറ്റിൽ വെച്ച് നടന്ന ഇറാൻ-അമേരിക്ക ചർച്ചകൾക്ക് ശുഭകരമായ തുടക്കം. ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്ന് ഇറാൻ അറിയിച്ചു. ചർച്ചകൾ തുടരും എന്നും ഇറാനിയൻ പ്രതിനിധികൾ സ്ഥിരീകരിച്ചു

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:51 pm

ഒരു കാരണവശാലും കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല, പുതിയ സെൻസസ് നടക്കാനിരിക്കെ സർക്കാർ ഉത്തരവ്

കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. പുതിയ സെൻസസിന്റെ ഭാഗമായി എൻപിആർ ( (National Population Register) നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിട്ടു. പുതിയ സെൻസസ് നടക്കാനിരിക്കെയാണ് സർക്കാർ നിലപാട് ഉറപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വായിക്കാം: കേരളത്തിൽ സെൻസസിനൊപ്പം

ഒന്നു ഇന്ത്യ 6 Feb 2026 8:49 pm

ഇന്ത്യക്ക് അണ്ടര്‍-19 ലോകകിരീടം, വൈഭവ് സൂര്യവംശി തീയായി; തകര്‍ന്ന് തരിപ്പണമായി ഇംഗ്ലണ്ട്

ഹരാരെ: അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി ഇന്ത്യ തങ്ങളുടെ ആറാംകിരീടം ഉയര്‍ത്തി. ഇംഗ്ലീഷ് ബൗളര്‍മാരെ മുട്ടുകുത്തിച്ച ബാറ്റിങ് വിസ്ഫോടനത്തിനൊടുവില്‍ ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റണ്‍സില്‍ അവസാനിച്ചു. നൂറ് റണ്‍സിന്റെ ജയം. ബാറ്റിങ്ങില്‍ ഒരു മഹാപ്രളയം കണക്കെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, ഇംഗ്ലണ്ടിന്റെ കിരീടസ്വപ്നങ്ങള്‍ വെറും മണല്‍ക്കൊട്ടാരങ്ങള്‍പോലെ തകര്‍ന്നടിഞ്ഞു. കൗമാര ക്രിക്കറ്റിലെ ഇന്ത്യയുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലെ ഈ സമ്പൂര്‍ണ വിജയം. വെറും 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി എന്ന ബാറ്റിങ് വിസ്മയമാണ് ഈ ഫൈനലിന്റെ വിധി കുറിച്ചതെന്ന് നിസ്സംശയം പറയാം. മൈതാനത്തിന്റെ നാലുപാടും സിക്സറുകളും ഫോറുകളും പായിച്ച്, വെറും 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. അസാമാന്യമായ കരുത്തും പക്വതയും ഒത്തുചേര്‍ന്ന ഈ ഇന്നിങ്‌സ് അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പോരാട്ടവീര്യമായി വാഴ്ത്തപ്പെടുകയാണ്. ഒരു ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ ഈ കൊച്ചു മിടുക്കന്‍, വരാനിരിക്കുന്ന ക്രിക്കറ്റ് ലോകം തന്റേതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുകൂടിയാണ് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടി. വൈഭവ് സൂര്യവംശിയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെ (175) കരുത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെതിരേ പൊരുതിയ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311-ന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ഡോക്കിന്‍സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 67 പന്തില്‍ ഏഴ് സിക്‌സും ഒന്‍പത് ഫോറും സഹിതം 115 റണ്‍സെടുത്ത് പത്താമനായാണ് കീഴടങ്ങിയത്. ബെന്‍ മയേസ് (45), നായകന്‍ തോമസ് റ്യൂ (31), ജെയിംസ് മിന്റോ (28) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വലിയ സ്‌കോറിലേക്ക് എത്താനായില്ല. ഇന്ത്യക്കായി ആര്‍.എസ്. അംബ്രിഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ഖിലാന്‍ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. നേരത്തേ ഇംഗ്ലണ്ടിനെതിരേ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 411 റണ്‍സെടുത്തു. വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയതോടെയാണ് കലാശപ്പോരില്‍ ഇന്ത്യ റെക്കോഡ് സ്‌കോറിലേക്ക് കുതിച്ചത്. 80 പന്തില്‍ നിന്ന് 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെ കീഴടക്കി ആറാം ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പവര്‍പ്ലേയിലെ ആദ്യ ഓവറുകളില്‍ പതിയെ ആണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോറുയര്‍ത്തിയത്. സെമിയില്‍ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് വെറും ഒന്‍പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെന്ന നിലയിലായി. പിന്നീട് ക്രീസിലിറങ്ങിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 53 റണ്‍സിലെത്തിച്ചു. പിന്നീട് വൈഭവ് സൂര്യവംശി ട്രാക്ക് മാറ്റിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. ഒന്‍പതാം ഓവറില്‍ 18 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 11-ാം ഓവറില്‍ താരം അര്‍ധസെഞ്ചുറിയും തികച്ചു. 32 പന്തില്‍ നിന്നാണ് താരത്തിന്റെ ഫിഫ്റ്റി. ആയുഷ് മാത്രെയും വൈഭവിന് പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചതോടെ 14-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നു. 14 ഓവര്‍ അവസാനിക്കുമ്പോള്‍ 107-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വൈഭവ് കത്തിക്കയറി. ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. 15-ാം ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 17-ാം ഓവറില്‍ വൈഭവ് 22 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സറുകളും ഒരു ഫോറും താരം നേടി. അതോടെ ഇന്ത്യന്‍ സ്‌കോര്‍ 150 കടന്നു. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ആയുഷ് മാത്രെ കൂടാരം കയറി. 51 പന്തില്‍ 53 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ വൈഭവിന്റെ സെഞ്ചുറിയുമെത്തി. 55 പന്തിലാണ് വൈഭവ് മൂന്നക്കം തൊട്ടത്. 20 ഓവറില്‍ 167-2 എന്ന നിലയിലായിരുന്നു ഇന്ത്യ. സെഞ്ചുറിക്ക് പിന്നാലെയും വൈഭവ് കത്തിക്കയറി. 21-ാം ഓവറില്‍ 19 റണ്‍സും 22-ാം ഓവറില്‍ 26 റണ്‍സുമാണ് വൈഭവ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. 23-ാം ഓവര്‍ കഴിയുമ്പോഴേക്കും താരം 150 റണ്‍സും തികച്ചു. എന്നാല്‍ 175 റണ്‍സില്‍ നില്‍ക്കേ വൈഭവ് പുറത്തായി. അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരന്‍ മടങ്ങിയത്. 15 വീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. വൈഭവ് പുറത്താകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വേദാന്ത് ത്രിവേദിയും വിഹാന്‍ മല്‍ഹോത്രയും ടീമിനെ മുന്നൂറ് കടത്തി. പിന്നാലെ ഇരുവരും മടങ്ങി. വേദാന്ത് 32 റണ്‍സും വിഹാന്‍ 30 റണ്‍സുമെടുത്താണ് പുറത്തായത്. അഭിഗ്യാന്‍ കുണ്‍ഡു(40), ആര്‍.എസ്. ആംബ്രിഷ്(18), ഖിലാന്‍ പട്ടേല്‍(3) എന്നിവര്‍ പിന്നാലെ മടങ്ങി. കനിഷ്‌ക് ചൗഹാന്‍ 20 പന്തില്‍ നിന്ന് 37 റണ്‍സെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 411 ലെത്തി.

തേജസ് ന്യൂസ് 6 Feb 2026 8:48 pm

സമ്മതവുമായി സർവീസ് സംഘടനകൾ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ ധാരണ

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കുന്നതിന് സർവീസ് സംഘടനകൾ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട്. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് പ്രതിപക്ഷ സംഘടനകളടക്കം ഇക്കാര്യത്തിൽ ഏകോപനം ഉണ്ടായത്. എന്നാൽ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നതിനൊപ്പം നിലവിലുള്ള അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കരുതെന്ന ആവശ്യം എല്ലാ സംഘടനകളും മുന്നോട്ടുവച്ചു.ശമ്പള പരിഷ്കരണ കമ്മീഷനും ഭരണപരിഷ്കരണ കമ്മീഷനും നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിഷയത്തിൽ ആലോചന നടത്തുന്നത്. പൊതുഅവധി ദിനങ്ങളും കാഷ്വൽ ലീവുകളും പുനഃക്രമീകരിക്കുന്നതും പരിഗണനയിലാണ്. നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 5 […] The post സമ്മതവുമായി സർവീസ് സംഘടനകൾ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ ധാരണ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 6 Feb 2026 8:47 pm

അടിച്ചുകയറി ഇന്ത്യ, തകർന്നു തരിപ്പണമായി ഇംഗ്ലണ്ട്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്; റൺമല കയറി 'ത്രീ ലയൺസ്' വീണു; ലോകകിരീടത്തിൽ ഇന്ത്യയുടെ ആറാം മുത്തം; ഹരാരെയിൽ ചരിത്രമെഴുതിയത് 100 റൺസിന്റെ കൂറ്റൻ ജയത്തോടെ; കൗമാര ക്രിക്കറ്റിൽ 'നീലപ്പട' തന്നെ രാജാക്കന്മാർ

ഹരാരെ: സിംബാബ്​‍വെയിലെ ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യക്ക് കിരീടം. കൗമാര സൂപ്പർ താരം വൈഭവ് സൂര്യവംശിയുടെ വിസ്ഫോടനാത്മക ബാറ്റിങ്ങും ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനവുമാണ് ടീമിന് ആറാം അണ്ടർ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്തത്. 2022-ൽ കിരീടം നേടിയതിന് ശേഷം ഇന്ത്യ നേടുന്ന അടുത്ത അണ്ടർ 19 ലോകകപ്പ് വിജയമാണിത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണർ ആരോൺ ജോർജിനെ (9) നഷ്ടമായെങ്കിലും, പിന്നീട് കണ്ടത് വൈഭവ് സൂര്യവംശിയുടെ താണ്ഡവമായിരുന്നു. വെറും 80 പന്തിൽ 175 റൺസാണ് ഈ ബിഹാറുകാരൻ അടിച്ചുകൂട്ടിയത്. 15 സിക്‌സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്. ഏകദിന ഫോർമാറ്റിലും ട്വന്റി-20യേക്കാൾ വേഗത്തിൽ റൺസ് കണ്ടെത്തിയ വൈഭവ്, 55 പന്തിൽ സെഞ്ച്വറി തികച്ചു. ടീം സ്കോർ 50ലെത്താൻ 48 പന്തുകളെടു​ത്തപ്പോൾ 13.2 ഓവറിൽ സ്കോർ 100ലെത്തി. ക്യാപ്റ്റൻ ആയുഷ് മാത്രെയെ (53) കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 142 റൺസാണ് വൈഭവ് കൂട്ടിച്ചേർത്തത്. ഒരു ഘട്ടത്തിൽ 25 ഓവറിൽ ഇന്ത്യ 250 റൺസിലെത്തിയിരുന്നു. എന്നാൽ വൈഭവ് പുറത്തായതോടെ ഇന്ത്യയുടെ റൺറേറ്റ് കുറഞ്ഞു. അവസാന ഓവറുകളിൽ കനിഷ്ക് ചൗഹാന്റെ (37) പോരാട്ടമാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. 412 റൺസെന്ന പടുകൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മികച്ച രീതിയിലാണ് തുടങ്ങിയത്. ബെൻ ഡോക്കിൻസ് (66) അർധസെഞ്ച്വറിയുമായി ടീമിനെ നയിച്ചു. എന്നാൽ 21-ാം ഓവറിൽ ഇംഗ്ലണ്ട് അപ്രതീക്ഷിതമായി തകർന്നു. മൂന്ന് വിക്കറ്റിന് 170 റൺസെന്ന നിലയിൽ നിന്ന് വെറും മൂന്ന് റൺസിനിടെ നാല് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. സ്കോർ 7ന് 177 എന്ന നിലയിൽ നിൽക്കെ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചതാണ്. എന്നാൽ എട്ടാം വിക്കറ്റിൽ കാലിബ് ഫാക്നറും ജെയിംസ് മിന്റോയും ചേർന്ന് ഇന്ത്യയെ വിറപ്പിച്ചു. വെറും 67 പന്തിൽ 115 റൺസ് അടിച്ചുകൂട്ടിയ ഫാക്നർ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ നൽകി. ഒടുവിൽ 40.2 ഓവറിൽ 311 റൺസിന് ഇംഗ്ലണ്ടിനെ ഓൾഔട്ടാക്കി ഇന്ത്യ വിജയം ആഘോഷിച്ചു. ഇന്ത്യക്ക് വേണ്ടി ആർ.എസ്. അംബരീഷ് മൂന്ന് വിക്കറ്റും കനിഷ്ക് ചൗഹാൻ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഈ വിജയത്തോടെ ഇന്ത്യ തങ്ങളുടെ ആറാം അണ്ടർ-19 ലോകകപ്പ് കിരീടമാണ് സ്വന്തമാക്കിയത് (2000, 2008, 2012, 2018, 2022, 2026). ഫൈനലിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ (175) എന്ന റെക്കോർഡ് ഇനി വൈഭവ് സൂര്യവംശിയുടെ പേരിൽ കുറിക്കപ്പെടും. ഫൈനലിൽ വൈഭവ് സൂര്യവംശി തകർത്ത റെക്കോർഡുകൾ: അണ്ടർ 19 ഫൈനലിലെ ഉയർന്ന സ്കോർ: 2012-ൽ ഉന്മുക്ത് ചന്ദ് നേടിയ 111* റൺസ് മറികടന്ന് 175 റൺസുമായി ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വൈഭവ് സ്വന്തമാക്കി. ഏറ്റവും കൂടുതൽ സിക്സറുകൾ: ഒരു അണ്ടർ 19 ഇന്നിങ്സിലോ ഫൈനലിലോ ഏറ്റവും കൂടുതൽ സിക്സറുകൾ (15 സിക്സുകൾ) നേടുന്ന താരമായി. രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി: അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി വൈഭവ് സ്വന്തമാക്കി (55 പന്തിൽ). വേഗമേറിയ 150 റൺസ്: യൂത്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 150 റൺസ് വൈഭവ് കുറിച്ചു. വെറും 71 പന്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി താരം: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പതിനാലാം വയസ്സിൽ വൈഭവ് സ്വന്തമാക്കി. ടൂർണമെന്റിലെ സിക്സർ രാജാവ്: ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരമെന്ന റെക്കോർഡുമായാണ് വൈഭവ് ടൂർണമെന്റ് അവസാനിപ്പിച്ചത്.

മറുനാടൻ മലയാളീ 6 Feb 2026 8:38 pm

വൈഭവ് വിസ്മയംl ഇന്ത്യ അണ്ടര്‍ 19 ലോകചാമ്പ്യന്മാര്‍

ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. ഇത് ആറാം തവണയാണ് അണ്ടര്‍ 19ല്‍ ഇന്ത്യ ലോക ചാമ്പ്യന്മാരാകുന്നത്.

സിറാജ് ലൈവ് 6 Feb 2026 8:36 pm

ഇതുവരെ നഷ്ടം 100 കോടി, ഒടുവില്‍ തന്ത്രപരമായ നീക്കവുമായി 'ജനനായകന്‍' നിര്‍മ്മാതാക്കള്‍; പ്രതീക്ഷിക്കാമോ സര്‍പ്രൈസ്?

വിജയ് നായകനായ 'ജനനായകന്‍' എന്ന ചിത്രത്തിന്‍റെ റിലീസ് സെന്‍സര്‍ അനുമതി ലഭിക്കാത്തതിനാല്‍ അനിശ്ചിതത്വത്തിലാണ്

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:34 pm

കൊല്ലത്ത് കേന്ദ്രം അനുവദിച്ച മെഡിക്കൽ കോളേജ് പിണറായി മുടക്കിയോ? മറുപടിയുമായി വി ശിവൻകുട്ടി

കൊല്ലത്ത് കേന്ദ്ര സർക്കാർ അനുവദിച്ച ഇഎസ്ഐ മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ മുടക്കിയെന്നുളള ബിജെപി-യുഡിഎഫ് ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊല്ലത്തെ ഇ.എസ്.ഐ. ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നതിന് നരേന്ദ്ര മോദി സർക്കാർ 600 കോടി രൂപ അനുവദിച്ചിരുന്നുവെന്നും പദ്ധതിക്ക് എൻ.ഒ.സി നൽകാതെ മനഃപൂർവ്വം തടസ്സം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്

ഒന്നു ഇന്ത്യ 6 Feb 2026 8:33 pm

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ യുവരാജാക്കന്മാര്‍, ആറാം തവണയും കിരീടം; ഇംഗ്ലണ്ടിനെ തകര്‍ത്തത് 100 റണ്‍സിന്

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ആറാം തവണയും കിരീടം നേടി.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:29 pm

യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചതായി റെയിൽവേ മന്ത്രാലയം. കേരളത്തിലെ ചാലക്കുടി, ചങ്ങനാശേരി, ചിറയൻകീഴ്, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നീ ഏഴ് സ്റ്റേഷനുകളും ഉൾപ്പെടുന്നു

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:27 pm

'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി

നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അദ്ദേഹത്തിന് തുണയായെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ദൃശ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ വേട്ടയാടുമായിരുന്നുവെന്നും അവർ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:27 pm

ചുരിദാര്‍ ധരിച്ചുവന്നതിന് പ്രധാനാധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ സ്‌കൂള്‍ മാനേജറെ പ്രതിചേര്‍ത്തു

കൊട്ടാരക്കര:  നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ സ്‌കൂള്‍ മാനേജരേയും പ്രതിചേര്‍ത്ത് പോലിസ്. മാനേജര്‍ സുരേഷ് കുമാറിനെയാണ് കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അധ്യാപികയെ തടയാന്‍ സെക്യൂരിറ്റിക്ക് നിര്‍ദേശം നല്‍കിയതിനാണ് മാനേജര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തിയത്. നേരത്തെ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരേ മാത്രമായിരുന്നു പോലിസ് കേസെടുത്തിരുന്നത്. പിന്നാലെ മാനേജ്മെന്റ് ശശാങ്കനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. എന്നാല്‍, താല്‍കാലിക ജീവനക്കാരനെതിരേ മാത്രം കേസെടുത്തത് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണെന്നും മാനേജരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും കാട്ടി പ്രധാനാധ്യാപിക സിന്ധു എസ് നായര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കൊട്ടാരക്കര പോലിസ് മാനേജരേയും പ്രതി ചേര്‍ത്തത്. സംഭവത്തില്‍ സ്‌കൂള്‍ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി കൊല്ലം ഡിഡിഇക്ക് ലഭിച്ച അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. കെഇആര്‍ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ പ്രധാനാധ്യാപികയെ മാറ്റി നിര്‍ത്തി അപമാനിച്ചത് തെറ്റായ നടപടിയാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിഇഒ തയാറാക്കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഡിഡിഇ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്. അധ്യാപികയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാവിലെ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞത്. തുടര്‍ന്ന് പോലിസ് ഇടപെട്ട് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തേജസ് ന്യൂസ് 6 Feb 2026 8:26 pm

അതിവേഗ റെയിൽ: പദ്ധതി ആരുടേതായാലും മുന്നോട്ട് പോകണം: മുഖ്യമന്ത്രി

അതിവേഗ റെയിൽ പദ്ധതി ആരാണ് മുന്നോട്ടുവന്നതെന്നത് പ്രശ്നമല്ലെന്നും, പദ്ധതി വേഗത്തിൽ നടപ്പാക്കപ്പെടണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ-റെയിലിന് കേന്ദ്രത്തിൽ നിന്ന് തടസ്സം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വികസന പദ്ധതികൾ വരരുതെന്ന നിലപാടാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നതെന്നും, നാടിന്റെ പുരോഗതി മറന്നുള്ള കേന്ദ്രസർക്കാരിന്റെ സമീപനമാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇ. ശ്രീധരൻ അവതരിപ്പിച്ച പദ്ധതിയേക്കുറിച്ച് കേന്ദ്രത്തിന് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിൽ കേരളം ഉൾപ്പെടാത്തത് […] The post അതിവേഗ റെയിൽ: പദ്ധതി ആരുടേതായാലും മുന്നോട്ട് പോകണം: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 6 Feb 2026 8:20 pm

കൂത്തുപറമ്പ് കൈതേരിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

കൂത്തുപറമ്പ് - ചിറ്റാരിപറമ്പ് റോഡിലെ കൈതേരി പതിനൊന്നാം മൈലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി കുത്തുപറമ്പ് സെക്ഷനിലെ ഓവർസിയർ പാച്ചപ്പൊയ്ക സ്വദേശിയായ പി. മധു (53) വാണ് ണ് മരിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 8:19 pm

29 ദിവസങ്ങള്‍, ഒരു കിരീടം, 20 ടീമുകള്‍, ഇനി ടി20 ലോകകപ്പ് ആവേശം; കിരീടം നിലനിർത്തുമോ ഇന്ത്യ?

ടി20 ലോകകപ്പിന് നാളെ തുടക്കം. ആദ്യം മത്സരത്തില്‍ പാക്കിസ്ഥാൻ നെതര്‍ലൻഡ്‌സിനെ നേരിടും. ഇന്ത്യയുടെ എതിരാളികള്‍ യുഎസ്എ

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:16 pm

മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ അച്ഛന് നെഞ്ച് വേദന; ആലപ്പുഴയിൽ 62കാരൻ കുഴഞ്ഞ് വീണ് മരിച്ചു

മണ്ണഞ്ചേരിയിൽ മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ശിവപ്രസാദ് (62) ആണ് മരിച്ചത്. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:16 pm

സമസ്ത സമ്മേളനം എട്ടിന് കണ്ണൂരിൽ ഗതാഗത നിയന്ത്രണം

സമസ്തയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഈ മാസം എട്ടിന് കാസർഗോഡ് കുനിയയിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂർ ടൗണിലെ തിരക്ക് ഒഴിവാക്കുന്നതിനായി പരിപാടിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ട്രാഫിക്ക് പോലിസ് അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 8:16 pm

മൊരിഞ്ഞ ദോശ ഇങ്ങനെ ഉണ്ടാക്കാം

മൊരിഞ്ഞ ദോശ ഇങ്ങനെ ഉണ്ടാക്കാം

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 8:15 pm

മുൻപിൽ ആനക്കൂട്ടം, രക്ഷപ്പെടാൻ പുഴയിലേക്ക് എടുത്തുചാടി; അവിടെ കാത്തിരുന്നത് കൂറ്റൻ ചീങ്കണ്ണി; മീൻപിടുത്തക്കാരനെ ചീങ്കണ്ണി കടിച്ചുകീറി; വടികൊണ്ട് അടിച്ച് കരകയറിയിട്ടും രക്ഷിക്കാനായില്ല; സാംബിയയിലെ നടുക്കുന്ന ആ വാർത്ത ഇങ്ങനെ

സാംബിയ: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുഴയിൽ ചാടിയ മീൻപിടുത്തക്കാരൻ ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കിഴക്കൻ സാംബിയയിലാണ് 52 വയസ്സുകാരനായ ഡീൻ നയിരേന്ദ എന്ന വ്യക്തി ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച സുഹൃത്തുക്കളോടൊപ്പം മീൻപിടിച്ച് മടങ്ങുന്നതിനിടെയാണ് ഇവർ അപ്രതീക്ഷിതമായി ആനക്കൂട്ടത്തിന്റെ മുൻപിൽപ്പെട്ടത്. ജീവൻ രക്ഷിക്കാനായി മൂവരും ചിതറിയോടി. ഇതിനിടെ ലുവാങ്‌വ നദിക്ക് സമീപമുള്ള ഒരു തോട് നീന്തിക്കടക്കാൻ ശ്രമിച്ച നയിരേന്ദയെ വെള്ളത്തിൽ വെച്ച് ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. ചീങ്കണ്ണി നയിരേന്ദയുടെ വലതു തുടയിൽ ആഴത്തിൽ കടിച്ചു. എന്നാൽ കയ്യിലുണ്ടായിരുന്ന വടികൊണ്ട് ചീങ്കണ്ണിയെ അടിച്ചും പ്രതിരോധിച്ചും അദ്ദേഹം എങ്ങനെയോ കരയിലേക്ക് ഇഴഞ്ഞുകയറി. ദൂരെ മാറിനിന്ന് ഇത് കണ്ടുനിന്ന സുഹൃത്തുക്കൾ ഓടിയെത്തി അദ്ദേഹത്തെ കരയിലേക്ക് മാറ്റി. അമിതമായി രക്തം വാർന്നൊഴുകിയ നയിരേന്ദയെ രക്ഷിക്കാൻ സുഹൃത്തുക്കൾ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രാദേശിക പോലീസ് മേധാവി റോബർട്ട്സൺ എംവീംബ അറിയിച്ചു. വന്യജീവി സങ്കേതങ്ങൾ ധാരാളമുള്ള സാംബിയയിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പതിവാണ്. ലുവാങ്‌വ നദിയിൽ ആഫ്രിക്കയിലെ തന്നെ ഏറ്റവും കൂടുതൽ നൈൽ ചീങ്കണ്ണികൾ അധിവസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. കണക്കുകൾ പ്രകാരം, 2023-ൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ 26 മരണങ്ങളിൽ 15 എണ്ണവും ചീങ്കണ്ണികളുടെ ആക്രമണം മൂലമാണ് ഉണ്ടായത്; ഇവയിൽ ഭൂരിഭാഗവും ലുവാങ്‌വ നദിക്ക് തീരത്തായിരുന്നു. വന്യജീവി സങ്കേതങ്ങളിലൂടെയോ അവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലൂടെയോ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സാംബിയൻ അധികൃതർ നാട്ടുകാരോടും വിനോദസഞ്ചാരികളോടും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കുന്നതിനായി സുരക്ഷാ വേലികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിക്ടോറിയ വെള്ളച്ചാട്ടത്തിന് സമീപമുള്ള സാംബെസി നദിയിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് ആസ്വദിക്കുകയായിരുന്നു 18 വയസ്സുകാരിയായ അമേലി ഓസ്ബോൺ-സ്മിത്ത്. നദിയിൽ നീന്തുന്നത് സുരക്ഷിതമാണെന്ന് ഗൈഡുകൾ ഉറപ്പുനൽകിയിരുന്നെങ്കിലും ആ പടുകൂറ്റൻ ചീങ്കണ്ണി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ചീങ്കണ്ണി വെള്ളത്തിനടിയിലേക്ക് വട്ടംകറക്കി വലിച്ചിഴച്ച ആ ഭീകരമായ സംഭവത്തിന്റെ നടുക്കുന്ന ഓർമ്മകളും ദുസ്വപ്നങ്ങളും ഇന്നും അവളെ വേട്ടയാടുന്നുണ്ട്. അമേലി ബോട്ടിന്റെ വശത്ത് കാൽ വെച്ച് വിശ്രമിക്കുമ്പോഴാണ് ചീങ്കണ്ണി അവളുടെ കാൽമുട്ടിന് താഴെ കടന്നുപിടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോയതെന്ന് പിതാവും മുൻ ആർമി മേജറുമായ ബ്രന്റ് ഓസ്ബോൺ-സ്മിത്ത് നേരത്തെ പറഞ്ഞിരുന്നു. സാംബിയയിലെ മെഡ്‌ലാൻഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുമ്പോൾ മനസ്സ് അതിവേഗത്തിൽ പ്രവർത്തിച്ചുവെന്നും ആത്മരക്ഷാർത്ഥമുള്ള സഹജവാസനയാണ് തന്നെ രക്ഷിച്ചതെന്നും അമേലി വെളിപ്പെടുത്തി.

മറുനാടൻ മലയാളീ 6 Feb 2026 8:15 pm

കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം

കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (JPHN), വെറ്ററിനറി സർജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തീയതികളിൽ നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 8:10 pm

ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ഭക്ഷണശീലങ്ങൾ മാറണമെന്ന് മന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന കേരളം നേരിടുന്ന പ്രധാന വെല്ലുവിളി ജീവിതശൈലീ രോഗങ്ങളാണെന്നും, ഇത് പ്രതിരോധിക്കാൻ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 8:09 pm

കേരളം വർഗ്ഗീയതയില്ലാത്ത പ്രദേശമായി നിലകൊള്ളുന്നത്തിൽ നവോത്ഥാന സമതിക്ക് നിർണ്ണായക പങ്ക്: മുഖ്യമന്ത്രി

സംസ്ഥാനം വർഗ്ഗീയ സംഘർഷം ഇല്ലാത്ത പ്രദേശമായി നിൽക്കുന്നതിൽ നവോത്ഥാന സമതിക്കും അതിലെ സംഘടനകൾക്കും നിർണ്ണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 8:08 pm

കേരളം പിടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷൻ; കേരളത്തിലെ പ്രവർത്തകരെ മാതൃകയാക്കണമെന്ന് പുകഴ്ത്തൽ, 'നിരവധി പദ്ധതികൾ നൽകി'

കേരളത്തിലെ ഇരുമുന്നണികളും അഴിമതിയും പ്രീണന രാഷ്ട്രീയവും വഴി സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്തിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. സനാതന ധർമ്മത്തെയും ശബരിമലയെയും തകർക്കാൻ ശ്രമിച്ച എൽഡിഎഫിനെയും യുഡിഎഫിനെയും ജനം തള്ളിക്കളയുമെന്നും നിതിൻ.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:06 pm

എക്‌സൈസ് വകുപ്പിൽ സംസ്ഥാനതലത്തിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ രൂപീകരിക്കും: മന്ത്രി എം.ബി രാജേഷ്

എക്‌സൈസ് വകുപ്പിൽ സംസ്ഥാനതലത്തിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ രൂപീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ, പാർലമെന്ററികാര്യ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃശ്ശൂർ,

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 8:04 pm

ദില്ലിയിൽ ഐഎൻഎ ഫ്ലൈഓവറിന് സമീപം വൻ തീപിടുത്തം; അഗ്നിബാധ എൻഡിഎംസി ഗോഡൗണിൽ, അണയ്ക്കാൻ തീവ്രശ്രമം

സഫ്ദർജംഗ് വിമാനത്തവളത്തിന് അടുത്താണ് വലിയ തീപിടുത്തമുണ്ടായിരിക്കുന്നത്. ഒരു വശത്തേക്കുളള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:03 pm

സുരക്ഷാ ജീവനക്കാർ തടഞ്ഞിട്ടും പള്ളിക്കകത്തേക്ക് ഓടിക്കയറി ചാവേറ്, ആക്രമണം വെള്ളിയാഴ്ച പ്രാർഥന തുടങ്ങിയതിന് പിന്നാലെ

പാകിസ്താനിലെ ഇസ്ലാമാബാദിൽ ഷിയ ഇമാംബാരയിൽ ഉണ്ടായ ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരാൻ സാധ്യത. നിലവിൽ 31 പേർ കൊല്ലപ്പെട്ടു. 130ലധികം പേർക്ക് പരിക്കേറ്റു. പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥന തുടങ്ങിയതിന് പിന്നാലെയാണ് ചാവേറാക്രമണം ഉണ്ടായത്. സുരക്ഷാ ജീവനക്കാർ അക്രമിയെ തടഞ്ഞെങ്കിലും വെടിയുതിർത്ത ശേഷം പള്ളിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.

സമയം 6 Feb 2026 8:03 pm

സാംസ്‌കാരിക കേരളത്തിന്റെ വളർച്ചയ്ക്ക് കലോത്സവങ്ങൾ ശക്തിയാകണം; മന്ത്രി ഒ.ആർ.കേളു

സാംസ്‌കാരിക കേരളത്തിന്റെ വളർച്ചയ്ക്ക് കലോത്സവങ്ങൾ ശക്തിയാകണമെന്ന് പട്ടികജാതിപട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. 2024-25 വർഷത്തെ കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 8:01 pm

സഞ്ജു ടീമില്‍, കിഷന്‍ മൂന്നാം നമ്പറില്‍, റിങ്കു സിംഗ് പുറത്ത്; ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ തെരഞ്ഞെടയുത്ത് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. സഞ്ജു സാംസണേയും ഉള്‍പ്പെടുത്തിയുള്ള ഇലവനാണ് പത്താന്റേത്. സഞ്ജു വന്നപ്പോള്‍ റിങ്കു സിംഗ് ടീമിന് പുറത്തായി. പത്താന്‍ തെരഞ്ഞെടുത്ത ടീം ഇങ്ങനനെ…

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:01 pm

അടുത്ത വർഷം മുതൽ എൻപിആർ നടപ്പാക്കുമെന്ന അഭ്യൂഹം: ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ, 'കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല'

പുതിയ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ ഉത്തരവിറക്കി കേരള സർക്കാർ. സെൻസസ് പുനരാരംഭിക്കുന്ന സാഹചര്യത്തിൽ എൻപിആർ നടപ്പാക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് ഈ നീക്കം.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 7:59 pm

തുമ്പയിൽ ഷോൺ റോജറിന്റെ തകർപ്പൻ സെഞ്ചുറി; വരുണ്‍ നായനാരും പൊരുതി; സി കെ നായിഡു ട്രോഫിയിൽ കേരളം 255 റൺസിന് പുറത്ത്; ആദ്യ ദിനം ഗോവയ്ക്ക് ആധിപത്യം

തിരുവനന്തപുരം: അണ്ടർ 23 സി കെ നായിഡു ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഗോവയ്‌ക്കെതിരെ കേരളം ആദ്യ ഇന്നിങ്‌സിൽ 255 റൺസിന് പുറത്ത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ കെസിഎ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ, കേരളത്തിനായി സെഞ്ച്വറി നേടിയ ഷോൺ റോജറാണ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. ആദ്യ ദിവസം കളി നിർത്തുമ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെടുത്തിട്ടുണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണർമാരായ അഭിഷേക് ജെ നായരും എസ്.എസ്. അക്ഷയും യഥാക്രമം 18-ഉം 11-ഉം റൺസെടുത്ത് മടങ്ങി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച വരുൺ നായനാരും ഷോൺ റോജറും ചേർന്ന് 130 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്ന വരുൺ 64 റൺസെടുത്തു. എന്നാൽ, വരുണിന് ശേഷം ക്രീസിലെത്തിയ അഹ്മദ് ഇമ്രാൻ ആദ്യ പന്തിൽ തന്നെ പുറത്തായി. ആസിഫ് അലി ഒൻപത് റൺസും ക്യാപ്റ്റൻ അഭിജിത് പ്രവീൺ ആറ് റൺസും നേടി നിരാശപ്പെടുത്തി. മറുവശത്ത് ഉറച്ചുനിന്ന ഷോൺ റോജർ 182 പന്തുകളിൽ നിന്ന് 14 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 101 റൺസെടുത്ത് സെഞ്ച്വറി പൂർത്തിയാക്കി. തുടർന്നെത്തിയവരിൽ 27 റൺസെടുത്ത എ. ജിഷ്ണു മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഗോവയ്ക്ക് വേണ്ടി യഷ് കസവങ്കറും സമർത്ഥും നാല് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവയുടെ വിരാജ് നായിക് 10 റൺസോടെയും ശാർദ്ദൂൽ സന്തോഷ് സേത്ത് നാല് റൺസോടെയും ക്രീസിലുണ്ട്. 

മറുനാടൻ മലയാളീ 6 Feb 2026 7:59 pm

മസ്ക്കറ്റിൽ സംഭവിച്ചതെന്ത്? ഇറാൻ-അമേരിക്ക ആദ്യ ദിന ചർച്ചകൾ അവസാനിച്ചു; അതീവ രഹസ്യം, ചർച്ചയിലെ വിവരങ്ങൾ പുറത്തുവിട്ടില്ല, കൂടുതൽ ചർച്ചകൾക്ക് സാധ്യത

ഇറാനും അമേരിക്കയും തമ്മിലുള്ള ആദ്യ ദിന ചർച്ചകൾ മസ്ക്കറ്റിൽ അതീവ രഹസ്യമായി അവസാനിച്ചു. ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കൂടുതൽ ചർച്ചകൾ നടക്കുമെന്ന സൂചനയുണ്ട്

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 7:57 pm

ബീഫും ചിക്കനും ഒഴിവാക്കി ഈ ബിരിയാണി ട്രൈ ചെയ്‌തോ?

ബീഫും ചിക്കനും ഒഴിവാക്കി ഈ ബിരിയാണി ട്രൈ ചെയ്‌തോ?

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:55 pm

ഐ ആം ഗെയിം ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്

ദുൽഖർ സൽമാൻ നായകനാവുന്ന ഐ ആം ഗെയിം സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ച് 14 വർഷങ്ങൾ തികയുന്ന ദിവസം പ്രമാണിച്ചാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:54 pm

കാന്‍ജ് ന്യൂ ഇയര്‍ - റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ ഗംഭീരമായി

ന്യൂജഴ്സി : പുതുവര്‍ഷത്തിലെ ആദ്യ പരിപാടി ഗംഭീരമാക്കി കാന്‍ജ്, കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്സി (കാന്‍ജ്) സംഘടിപ്പിച്ച 2026 ന്യൂ ഇയര്‍-റിപ്പബ്ലിക് ഡേ സംയുക്ത ആഘോഷം ന്യൂജഴ്സിയിലെ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും അവഗണിച്ച് എത്തിയ വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഘടനയുടെ 2026-ലെ ആദ്യ ഔദ്യോഗിക പരിപാടിയെന്ന നിലയില്‍ നടന്ന ചടങ്ങ് വിപുലമായ പരിപാടികളോടെയാണ് അരങ്ങേറിയത്. ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയില്‍, പുതുവര്‍ഷവും റിപ്പബ്ലിക് ദിനവും ഒരുമിച്ച് ആഘോഷിച്ചു. ഇതോടൊപ്പം 2026-ലെ കാന്‍ജിന്റെ പുതിയ നേതൃത്വത്തെയും ഭാരവാഹികളെയും സദസ്സിന് ഔദ്യോഗികമായി പരിചയപ്പെടുത്തി. പ്രസിഡന്റ് വിജയ് നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ജോര്‍ജി സാമുവല്‍, ട്രഷറര്‍ ഖുര്‍ഷിദ് ബഷീര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടന്‍, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറര്‍ ദയ ശ്യാം, മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ചുമതലയുള്ള അസ്ലം ഹമീദ്, സ്‌പോര്‍ട്‌സ് അഫയേഴ്‌സ് അനൂപ് മാത്യൂസ് രാജു, ഐടി ഓഫീസര്‍ നിധിന്‍ ജോയ് ആലപ്പാട്ട്, പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് രേഖ നായര്‍, ചാരിറ്റി അഫയേഴ്‌സ് ജയകൃഷ്ണന്‍ എം. മേനോന്‍, കള്‍ച്ചറല്‍ അഫയേഴ്‌സ് രേഖ പ്രദീപ്, യൂത്ത് അഫയേഴ്‌സ് ശ്രീകുമാര്‍ കെ.എസ്., എക്‌സ്-ഓഫീഷ്യോ സോഫിയ മാത്യു എന്നിവരാണ് പുതുതായി ചുമതലയേറ്റ മറ്റ് ഭാരവാഹികള്‍. KANJ 'Got Talent' വേദികളിലൂടെ കഴിവ് തെളിയിച്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ സദസ്സില്‍ ആവേശം പകര്‍ന്നു. റിപ്പബ്ലിക് ദിന സന്ദേശവുമായി ഡോ. സന്തോഷ് കുമാര്‍ നടത്തിയ പ്രഭാഷണം ചടങ്ങിന്റെ മറ്റൊരു ശ്രദ്ധേയ ഘടകമായി. ശാസ്ത്രീയ ബോധം വളര്‍ത്തുന്നതിന്റെ പ്രാധാന്യവും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രാത്മക ചിന്താധാരകളും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. 2026-ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അവരുടെ ഫോക്കസ് ഗ്രൂപ്പ് ടീമുകളെയും ചടങ്ങില്‍ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് മ്യൂസിഫൈ ഫിലി അവതരിപ്പിച്ച സംഗീത സദസ്സ് ഹാളിനെ ആവേശം കൊള്ളിച്ചു,വര്‍ഷം മുഴുവന്‍ സംഘടിപ്പിക്കാനിരിക്കുന്ന വിവിധ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചുകൊണ്ടാണ് ന്യൂ ഇയര്‍-റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചത്.

മറുനാടൻ മലയാളീ 6 Feb 2026 7:53 pm

പുതിയ രണ്ട് മോഡലുകൾ വിപണിയിലിറക്കി ഹോണ്ട മോട്ടോർസൈക്കിൾസ്

ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പുതിയ രണ്ടു മോഡലുകൾ അവതരിപ്പിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് സ്‌പോർട്ടി ലുക്കിലുള്ള ഡിയോ 125 എക്‌സ്-എഡിഷനും, പ്രീമിയം ലുക്കിലുള്ള ഷൈൻ 125 ലിമിറ്റഡ് എഡിഷനുമാണ് കമ്പനി അവതരിപ്പിച്ചത്. ഡിയോ 125 എക്‌സ്-എഡിഷന് 87,733 രൂപയും ഷൈൻ 125 ലിമിറ്റഡ് എഡിഷന് 86,211 രൂപയുമാണ് ഡൽഹി എക്‌സ്-ഷോറൂം വില.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:52 pm

'എല്‍ഡിഎഫ് ജാഥയെ സ്വീകരിക്കാന്‍ അതിഥി തൊഴിലാളികളാണുള്ളത്'; പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: എല്‍ഡിഎഫ് ജാഥയെ പരിഹസിച്ച് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫ് ജാഥയെ സ്വീകരിക്കാന്‍ അതിഥി തൊഴിലാളികള്‍ മാത്രമാണുള്ളതെന്നും ആളില്ലാത്ത ബുദ്ധിമുട്ട് അവര്‍ അനുഭവിക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി. ഒരു ജാഥ കണ്ടു. ആളില്ലാത്ത ജാഥ, ബംഗാളില്‍ നിന്ന് വന്നവരാണ് ജാഥയില്‍ കൂടുതല്‍ കാണാന്‍ സാധിച്ചതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഇപ്പോള്‍ പോറ്റിയേ ഇറക്കിയെ എന്ന് പാടേണ്ട സ്ഥിതി. അയ്യപ്പന്റെ സ്വര്‍ണം കട്ടത് പൊറുക്കാന്‍ കഴിയില്ല. ജനങ്ങള്‍ മൊത്തം ബുദ്ധിമുട്ടിലാണ്. യുഡിഎഫ് ഗവണ്‍മെന്റ് ഭരിച്ചിരുന്നപ്പോള്‍ ഞങ്ങളുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 കൊല്ലം ഒരു നേട്ടവും പറയാന്‍ സര്‍ക്കാരിനില്ല. ശബരിമല സ്വര്‍ണക്കൊള്ള എല്‍ഡിഎഫ് ഒതുക്കിതീര്‍ക്കുകയാണെന്നും അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ വെറുതെ വിടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പുതു തലമുറ നാട് വിടുകയാണ്. ഞങ്ങളുടെ കൈയില്‍ പ്രതിവിധിയുണ്ട് യുഡിഎഫ് വരുമ്പോള്‍ കാണിച്ചുതരാം. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കൈയില്‍ പ്രതിവിധിയുണ്ട്. സെമിഫൈനല്‍ ജയിച്ച യുഡിഎഫ് കപ്പും കൊണ്ടേ പോകൂ. പുതിയ യുഗം പിറക്കും. യുഡിഎഫ് വരും, ഇനി നിങ്ങളുടെ ടൈം അല്ല ഞങ്ങളുടെ ടൈം ആണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വി ഡി സതീശന്റെ ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ പുതുയുഗം പിറക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സെമി ജയിച്ച ടീമിനെ കാണാന്‍ ജനങ്ങളുണ്ട്. ജനങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ ഒരുപാട് ആളുകള്‍ ഇവിടെ തടിച്ചുകൂടി. നിരാശപ്പെടേണ്ടി വരില്ല കപ്പും കൊണ്ടേ യുഡിഎഫ് പോകൂ. അതിനു ഞങ്ങള്‍ കൂടെയുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേജസ് ന്യൂസ് 6 Feb 2026 7:51 pm

സിമ്പിൾ ആയി ഇത് വീട്ടിൽ ഉണ്ടാക്കാം

സിമ്പിൾ ആയി ഇത് വീട്ടിൽ ഉണ്ടാക്കാം

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:50 pm

സാമൂഹിക സ്വസ്ഥതയെ ഹനിക്കുന്ന പ്രചാരണങ്ങൾ മതേതര സമൂഹം തള്ളിക്കളയണം : കാന്തപുരം

മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ പഠനം പൂർത്തിയാക്കിയ 548 മതപണ്ഡിതർക്കും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകൾക്കും ബിരുദം സമ്മാനിച്ചു

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:50 pm

അമേരിക്കയില്‍ പങ്കാളികളെ വിഷം കൊടുത്തു കൊല്ലുന്ന പ്രവണത വര്‍ധിക്കുന്നു: ഹോംലാന്‍ഡ് സെക്യൂരിറ്റി മുന്നറിയിപ്പ്

കൊളറാഡോ : അമേരിക്കയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പങ്കാളികള്‍ പരസ്പരം വിഷം (രാസ-ജൈവ പദാര്‍ത്ഥങ്ങള്‍) നല്‍കി അപായപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം (DHS) മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച ഒരു ഉദാഹരണം കൊളറാഡോയിലെ ഒരു ദന്തഡോക്ടറുടേതാണ്. തന്റെ ഭാര്യയുടെ പ്രോട്ടീന്‍ ഷേക്കില്‍ സയനൈഡും ആര്‍സെനിക്കും കലര്‍ത്തിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും സാധാരണ അസുഖമാണെന്ന് കരുതി മടക്കി അയക്കുകയായിരുന്നു. വിഷപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ സാധാരണ അസുഖങ്ങളുടേതിന് സമാനമായതിനാല്‍ പെട്ടെന്ന് കണ്ടെത്താനോ അന്വേഷണം നടത്താനോ സാധിക്കുന്നില്ല.സയനൈഡ്, ആന്റിഫ്രീസ്, ഐ ഡ്രോപ്‌സ്, ഇന്‍സുലിന്‍ തുടങ്ങിയവയാണ് കൊലപാതകങ്ങള്‍ക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരം വിഷാംശങ്ങള്‍ വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരുന്നത് വീട്ടിലെ കുട്ടികള്‍ക്കും അയല്‍ക്കാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വരെ അപകടമുണ്ടാക്കാം.മെഡിക്കല്‍ പരിശോധനകളിലും പോലീസ് അന്വേഷണങ്ങളിലും കൂടുതല്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

മറുനാടൻ മലയാളീ 6 Feb 2026 7:48 pm

വരും തലമുറയെ കണ്ടുകൊണ്ടാകണം കേരളത്തിന്റെ വികസനം: ഫ്യൂച്ചർ കേരള സമ്മിറ്റ്

കേരളത്തിന്റെ ഭാവി വികസന മാതൃകകൾ വരുംതലമുറയെ കൂടി ഉൾക്കൊള്ളുന്നതും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതുമാകണമെന്ന് ഫ്യൂച്ചർ കേരള സമ്മിറ്റ്. മർകസ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റ് സംസ്ഥാന വ്യവസായ-നിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:48 pm

ഔദ്യോ​ഗിക വാഹനം അപകടകരമായി ഓടിച്ചു, മാന്നാർ സ്റ്റേഷനിലെ സിപിഒയെ സസ്പെൻഡ് ചെയ്തു; ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടി

പൊലീസ് വാഹനം അപകടകരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് വാഹനം റോഡരികിൽ നിർത്തിയിട്ടു. വാഹനത്തിനുള്ളിൽ ഛർദ്ദിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 7:47 pm

ടെക്‌സസിലെ സ്‌കൂളില്‍ അനുമതിയില്ലാതെ ഖുറാന്‍ വിതരണം: പ്രതിഷേധം ശക്തം

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്‌കൂളില്‍ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും ഹിജാബും വിതരണം ചെയ്തത് വിവാദമാകുന്നു.ടെക്‌സസില്‍ മാര്‍ച്ച് 3-ന് ഷരിയ നിയമം നിരോധിക്കുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് സ്‌കൂളിലെ ഹൈസ്‌കൂള്‍ റിപ്പബ്ലിക്കന്‍സിന്റെ പ്രസിഡന്റിനെ ഉള്‍പ്പെടുത്തി എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വൈറല്‍ വീഡിയോ പ്രകാരം, 'വൈ ഇസ്ലാം' (Why Islam) എന്ന സംഘടനയിലെ അംഗങ്ങള്‍ 'ശരീഅത്ത് മനസ്സിലാക്കല്‍', ഖുറാന്‍, ഹിജാബ് എന്നിവ എന്ന തലക്കെട്ടിലുള്ള ബ്രോഷറുകള്‍ വിതരണം ചെയ്തു. വ്യക്തികള്‍ മിഠായി വിതരണം ചെയ്തതായും ഒരു ജില്ലാ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സംഘടനയ്ക്ക് ഇതിനായി അനുമതി നല്‍കിയിരുന്നില്ലെന്നും നടപടിക്രമങ്ങളില്‍ വന്ന പിഴവാണിതെന്നും സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചു. സംഭവത്തില്‍ സ്‌കൂള്‍ മാപ്പ് പറഞ്ഞു.കുട്ടികളില്‍ മതപരമായ സ്വാധീനം ചെലുത്താനുള്ള നീക്കമാണിതെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

മറുനാടൻ മലയാളീ 6 Feb 2026 7:46 pm

അറോയ ക്രൂയിസ്: അറേബ്യന്‍ ഗള്‍ഫ് സീസണ്‍ യാത്രക്കൊരുങ്ങുന്നു

2026 ഫെബ്രുവരി 21 മുതല്‍ മെയ് എട്ട് വരെയാണ് അറേബ്യന്‍ ഗള്‍ഫ് സീസണ്‍.

സിറാജ് ലൈവ് 6 Feb 2026 7:46 pm

വട്ടിയൂർക്കാവിലെ ഫ്ലവർ മില്ലിലെ യന്ത്രത്തിനുള്ളിൽ യുവാവിന്റെ കൈ കുടുങ്ങി; അരമണിക്കൂർ നീണ്ട പരിശ്രമം; ഒടുവിൽ യന്ത്രം മുറിച്ചുമാറ്റി അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനം

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഫ്ലവർ മില്ലിൽ അരി അരയ്ക്കുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങി അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. വട്ടിയൂർക്കാവ് സ്വദേശി ബിനു ലാൽ (29) ആണ് ഇന്ന് പുലർച്ചെ നാല് മണിയോടെ മില്ലിലെ അറപ്പുരയിൽ അപകടത്തിൽപ്പെട്ടത്. ബിനുവിന് എല്ലിന് പൊട്ടലുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. അബദ്ധത്തിൽ യന്ത്രത്തിനുള്ളിലേക്ക് കൈ കുടുങ്ങുകയായിരുന്നു. ബിനു ലാലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ യന്ത്രം ഓഫ് ചെയ്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിക്കിടന്നതിനാൽ ഇവർ ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിതേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യന്ത്രത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് ബിനു ലാലിന്റെ കൈ പുറത്തെടുത്തത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ അഗ്നിരക്ഷാസേനാംഗങ്ങൾ ബിനുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറുനാടൻ മലയാളീ 6 Feb 2026 7:45 pm

ചോക്ലേറ്റ് കേക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ

ചോക്ലേറ്റ് കേക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:45 pm

കേരളത്തെ കാൻസർ ചികിത്സയുടെ ഹബ്ബാക്കി മാറ്റി : മന്ത്രി വീണ ജോർജ്

കാൻസർ ചികിത്സയുടെ ഹബ്ബാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:45 pm

സകല മര്യാദകളും ലംഘിച്ച് ഡോണൾഡ് ട്രംപ്, ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച് വീഡിയോ; യുഎസിൽ പ്രതിഷേധം

മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയ വീഡിയോ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 7:45 pm

പുതുയുഗ യാത്രയ്ക്കു പിന്തുണയുമായി ഇന്‍കാസ് യു എ ഇ.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 2026 ഫെബ്രുവരി 6 മുതല്‍ കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന യുഡിഎഫ് പദയാത്ര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും കേരളത്തിന്റെ സമഗ്ര വികസനത്തിനും സമൂല മാററങ്ങള്‍ക്കും ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ രാഷ്ട്രീയ മുന്നേറ്റമാണ്. മഹത്തായ ഈ യാത്രയ്ക്ക് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് ഐക്യദാര്‍ഢ്യവും സമ്പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് ആക്ടിംഗ് പ്രസിഡണ്ട് യേശുശീലന്‍, ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍, ട്രഷറര്‍ ബിജു എബ്രഹാം എന്നിവര്‍ അറിയിച്ചു. ഇന്‍കാസിനെ പ്രതിനിധികരിച്ച് പ്രസിഡണ്ട് സുനില്‍ അസീസ് യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.. പ്രവാസലോകത്തെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഇന്‍കാസ്, യാത്ര ഉയര്‍ത്തുന്ന ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹ്യനീതി, ജനാധിപത്യം, ഫെഡറലിസം എന്നീ ആശയങ്ങളെ പ്രവാസലോകത്ത് ശക്തമായി പ്രചരിപ്പിക്കും. വിവിധ സ്റ്റേറ്റുകളിലെ ഇന്‍കാസ് ജില്ലാകമ്മിറ്റികള്‍ വഴി ഐക്യദാര്‍ഢ്യ പരിപാടികള്‍, സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിച്ച് പദയാത്രയ്ക്ക് പ്രവാസി ലോകത്തിന്റെ ശക്തമായ പിന്തുണ ഉറപ്പാക്കും. നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി നടക്കുന്ന പോരാട്ടത്തില്‍, കേരളത്തിലെ ജനങ്ങളോടൊപ്പം ഇന്‍കാസ് കൂടെയുണ്ടാവും. കഴിഞ്ഞ പത്ത്യു വര്‍ഷത്തെ വികസന മുരടിപ്പിനും ഭരണ പരാജയത്തിനുമെതിരായി ഡിഎഫ് നടത്തുന്ന പുതുയുഗ യാത്ര കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ ശക്തിപ്പെടുത്തുന്ന സമഗ്ര മാററങ്ങള്‍ക്ക് വഴിത്തിരിവാകുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ പറഞ്ഞു.

മറുനാടൻ മലയാളീ 6 Feb 2026 7:44 pm

സ്‌കൂളുകളിലെ തസ്തിക നിർണ്ണയത്തിന് യു.ഐ.ഡി അടിസ്ഥാനമാക്കിയ മാർഗനിർദ്ദേശങ്ങൾ ശക്തമാക്കും : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിർണ്ണയ നടപടികൾ കൂടുതൽ സുതാര്യവും കൃത്യവുമാക്കുന്നതിന് യു.ഐ.ഡി അടിസ്ഥാനമാക്കിയ മാർഗനിർദ്ദേശങ്ങൾ ശക്തമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:43 pm

എൻഎച്ച് 66ൽ അതിവേഗ ട്രാക്കിലൂടെ റോങ്ങ് സൈഡിൽ വന്നത് ടിപ്പർ ലോറി, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു, പെർമിറ്റ് റദ്ദാക്കും

ഗുരുവായൂരിൽ ആറുവരി പാതയിലെ ഫാസ്റ്റ് ട്രാക്കിലൂടെ എതിർദിശയിൽ ഓടിച്ച ടിപ്പർ ലോറിക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ, വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 7:42 pm

പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് മാധ്യമങ്ങൾ അകലുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ്യമങ്ങൾ അകലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:41 pm

അപൂര്‍വ മസ്തിഷ്‌കരോഗവും ശ്വാസകോശ തകരാറും; കൊല്‍ക്കത്ത സ്വദേശിയായ കുഞ്ഞിന് അമൃതയില്‍ പുതുജീവന്‍

കൊച്ചി: മസ്തിഷ്‌കത്തെ ബാധിക്കുന്ന അതീവ സങ്കീര്‍ണ്ണമായ ജന്മനാ ഉള്ള വൈകല്യവും (Pediatric Brain Disorder) അതോടൊപ്പമുള്ള ശ്വാസകോശ തകരാറും ബാധിച്ച കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ വിജയകരമായി ചികിത്സിച്ചു. പീഡിയാട്രിക് ന്യൂറോളജി, ന്യൂറോ സര്‍ജറി, പള്‍മണോളജി, റീഹാബിലിറ്റേഷന്‍ വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കൊല്‍ക്കത്ത സ്വദേശിയായ കുഞ്ഞിന് ജനിച്ച ആദ്യ ആഴ്ച മുതല്‍ തന്നെ കഠിനമായ അപസ്മാരം ബാധിച്ചിരുന്നു. ലോകത്ത് വളരെ കുറച്ച് കുട്ടികളില്‍ മാത്രം കാണപ്പെടുന്ന, തലച്ചോറിന്റെ ഒരു വശത്തെ പൂര്‍ണ്ണമായും ബാധിക്കുന്ന വൈകല്യമായിരുന്നു ഇത്. മരുന്നുകള്‍ കൊണ്ട് നിയന്ത്രിക്കാനാവാത്ത വിധം അപസ്മാരം തുടര്‍ന്നതും ഒപ്പം ബാധിച്ച ഗുരുതരമായ ശ്വാസകോശ അണുബാധയും ചികിത്സ അതീവ ദുഷ്‌കരമാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ എയര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊല്‍ക്കത്തയില്‍ നിന്നും അമൃത ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മസ്തിഷ്‌കത്തിലെ തകരാറുള്ള ഭാഗം മറ്റ് ഭാഗങ്ങളില്‍ നിന്നും വേര്‍പെടുത്തുന്ന 'ഹെമിസ്‌ഫെറോടമി' (Hemispherotomy) എന്ന സങ്കീര്‍ണ്ണ ശസ്ത്രക്രിയയ്ക്ക് കുഞ്ഞിനെ വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം അപസ്മാരം പൂര്‍ണ്ണമായും ഭേദമായി. എന്നാല്‍ ശ്വാസകോശ രോഗം നിലനിന്നിരുന്നതിനാല്‍ ദീര്‍ഘകാലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരേണ്ടി വന്നു. കഴുത്തില്‍ ഘടിപ്പിച്ച ട്യൂബിലൂടെയുള്ള ശ്വസന സഹായിയും (Tracheostomy), ആമാശയത്തിലേക്ക് നേരിട്ട് ഭക്ഷണം നല്‍കുന്ന ട്യൂബും (Gastrostomy) കുഞ്ഞിന് അത്യാവശ്യമായിരുന്നു. രണ്ടര വര്‍ഷം നീണ്ട നിതാന്ത പരിശ്രമത്തിനൊടുവില്‍ കുഞ്ഞ് പൂര്‍ണ്ണമായി സുഖം പ്രാപിച്ചു. ട്യൂബുകളെല്ലാം നീക്കം ചെയ്യുകയും ഫിസിയോതെറാപ്പിയിലൂടെ ശാരീരിക ചലനശേഷി വീണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുഞ്ഞും കുടുംബവും കൊല്‍ക്കത്തയിലേക്ക് മടങ്ങി. ഇത്തരം സങ്കീര്‍ണ്ണമായ കേസുകളില്‍ കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയവും വിവിധ വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള ചികിത്സയുമാണ് നിര്‍ണ്ണായകമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയന്‍ കെ.പി. ചികിത്സയ്ക്ക് നേതൃത്വം നല്‍കി. ഡോ. അശോക് പിള്ള (ന്യൂറോ സര്‍ജറി), ഡോ. സജിത് കേശവന്‍ (ഐസിയു, പള്‍മണോളജി), ഡോ. വൈശാഖ് ആനന്ദ് (പീഡിയാട്രിക് ന്യൂറോളജി), ഡോ. രവി ശങ്കരന്‍ (ഫിസിക്കല്‍ മെഡിസിന്‍) എന്നിവരടങ്ങിയ സംഘമാണ് ചികിത്സ ഏകോപിപ്പിച്ചത്.

മറുനാടൻ മലയാളീ 6 Feb 2026 7:40 pm

വാക്ക് പാലിച്ച് റോഷ്ണി തോംസണ്‍ കവീക്കുന്ന് സ്‌കൂളില്‍

കവീക്കുന്ന്: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികള്‍ക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടര്‍ന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. റോഷ്ണിയുടെ ഭര്‍ത്താവ് മുണ്ടത്താനത്ത് അഭിലാഷ് ജോസ് ബാല്യകാല വിദ്യാഭ്യാസം നടത്തിയത് കവീക്കുന്ന് സ്‌കൂളിലായിരുന്നു. സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയില്‍ കവീക്കുന്ന് സ്‌കൂളിലെ കുട്ടികള്‍ റോഷ്ണി തോംസണുമായി നടത്തിയ അഭിമുഖം ഉള്‍പ്പെടുത്തിയിരുന്നു. അന്ന് കവീക്കുന്ന് സ്‌കൂളില്‍ ഒരിക്കല്‍ എത്തിച്ചേരുമെന്ന് കുട്ടികള്‍ക്കു വാക്കും നല്‍കിയിരുന്നു. ഈ വാക്ക് പാലിക്കാന്‍ കൂടിയായിരുന്നു റോഷ്ണിയുടെ സന്ദര്‍ശനം. ഇത് കുട്ടികള്‍ക്കു പ്രചോദനവും ആവേശവും പകര്‍ന്നു. സ്‌കൂളിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ സജി ജോസഫ് വിശദീകരിച്ചുകൊടുത്തു. സ്‌കൂളിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'കൈറ്റ്‌സ്' എന്ന എന്ന ഹൃസ്വസിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ അഭിലാഷും റോഷ്ണിയും ബാല്യകാല സ്മരണകള്‍ പങ്കുവച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്ന സ്‌കൂളിനെ റോഷ്ണി തോംസണ്‍ അനുമോദിച്ചു. ഇവക്കൊപ്പം മക്കളായ ആമി, നോറ എന്നിവരും ഉണ്ടായിരുന്നു. റോഷ്ണി തോംസണിന്റെ അഭിമുഖം ഉള്‍പ്പെടുത്തിപ്പുറത്തിറക്കിയ ശതാബ്ദി സ്മാരക സ്മരണിക പൂര്‍വ്വ വിദ്യാര്‍ത്ഥിയും ചീഫ് എഡിറ്ററുമായ എബി ജെ ജോസ് സമ്മാനിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റര്‍ സജി ജോസഫ്, ശാലിനി ജോയി, ജോബിന്‍ ആര്‍ തയ്യില്‍, അജിമോള്‍ എസ്, അബി സിബി, ഐറിന ടോണി, ജെറോണ്‍ ജസ്റ്റിന്‍, ദിയാ സോണി, വിനായക് വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

മറുനാടൻ മലയാളീ 6 Feb 2026 7:38 pm

ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത് കാസർ​ഗോ‍ട് ജില്ല കളക്ടർ ; ഇ.വി.എമ്മിന്റെ പ്രവർത്തനം പരിചയപ്പെടുത്തി

പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ല ഇലക്ഷൻ വിഭാഗം ജില്ലാ കളക്ടറേറ്റ്, ജില്ലയിലെ ആർ ഡി ഒ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇ വി എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ ആരംഭിച്ചു

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:37 pm

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടയും ഭാര്യയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; നിലയ്ക്കൽ അന്നദാനത്തിലെ ലക്ഷങ്ങളുടെ ക്രമക്കേടിൽ നടപടി

നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും 40.48 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 2018-19 സീസണിൽ വ്യാജ ബില്ലുകൾ ചമച്ച് 59.98 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 7:36 pm

ഇൻഡോറിൽ കുൽദീപ് സെൻ ഷോ; തകർപ്പൻ 'ഫൈവ് വിക്കറ്റ്' നേട്ടം; രഞ്ജി ക്വാർട്ടറിൽ ജമ്മുകശ്മീർ 194ന് പുറത്ത്; ശുഭം ഖജൂരിയക്ക് അർധസെഞ്ചുറി; ആദ്യ ദിനം പിടിമുറുക്കി മധ്യപ്രദേശ്

ഇൻഡോർ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ ആദ്യ ദിനം ജമ്മു കശ്മീരിനെതിരെ മധ്യപ്രദേശിന് മികച്ച തുടക്കം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ മോശം ഷോട്ട് സെലക്ഷനും ശ്രദ്ധക്കുറവും മൂലം ജമ്മു കശ്മീർ 194 റൺസിന് ഓൾ ഔട്ടായി. 60 റൺസ് നേടിയ ഓപ്പണർ ശുഭം ഖജൂരിയയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റൺസ് എന്ന നിലയിലാണ്. ഹർഷ് ഗൗളി (8), യഷ് ദുബെ (14) എന്നിവരാണ് ക്രീസിൽ. ടൂർണമെന്റിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസർ കുൽദീപ് സെൻ ആണ് മധ്യപ്രദേശ് ബൗളിംഗിൽ തിളങ്ങിയത്. പിച്ചിൽ നിന്ന് ലഭിച്ച ബൗൺസ് മുതലെടുത്തായിരുന്നു കുൽദീപിന്റെ പന്തേറ്. ടോസ് നേടിയ മധ്യപ്രദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ യാവർ ഹസ്സനെയും (13), ശുഭം പുണ്ടിറിനെയും (1) പുറത്താക്കി കുൽദീപ് മധ്യപ്രദേശിന് മികച്ച തുടക്കം നൽകി. പിന്നീട് ഖജൂരിയയും ക്യാപ്റ്റൻ പരസ് ഡോഗ്രയും ചേർന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും, ഇടങ്കയ്യൻ സ്പിന്നർ കുമാർ കാർത്തികേയയുടെ പന്തിൽ സ്ലിപ്പിൽ രജത് പാട്ടീദാർക്ക് ക്യാച്ച് നൽകി ഖജൂരിയ പുറത്തായത് തിരിച്ചടിയായി. വൈകാതെ തന്നെ 33 റൺസെടുത്ത ഡോഗ്രയെ കുൽദീപ് സെൻ പുറത്താക്കി. അമ്പയർ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഡിആർഎസിലൂടെ (DRS) മധ്യപ്രദേശ് വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. ടീ ടൈമിന് തൊട്ടുമുമ്പ് അബ്ദുൾ സമദ് (12) പുറത്തായതാണ് ജമ്മു കശ്മീരിന് ഏറ്റവും വലിയ പ്രഹരമായത്. കൃത്യമായ പ്ലാനിംഗില്ലാതെ ബാറ്റ് വീശിയ സമദ് സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങുമ്പോൾ ജമ്മു കശ്മീർ ആറ് വിക്കറ്റിന് 134 എന്ന നിലയിലായി. കനയ്യ വാധ്വാനും ആബിദ് മുഷ്താഖും അനാവശ്യമായി ആക്രമിച്ചു കളിക്കാൻ ശ്രമിച്ചു വിക്കറ്റ് കളഞ്ഞു. എന്നാൽ വാലറ്റത്ത് യുധ്‌വീർ സിംഗ് (41 റൺസ്, 3 ഫോർ, 3 സിക്സ്) നടത്തിയ വെടിക്കെട്ട് പ്രകടനം കാണികളെ ആവേശത്തിലാക്കി. ഒടുവിൽ കുൽദീപ് സെൻ തന്നെ യുധ്‌വീറിനെ പുറത്താക്കി ജമ്മു കശ്മീർ ഇന്നിംഗ്‌സിന് വിരാമമിട്ടു. ക്ഷമയോടെ ബാറ്റ് ചെയ്യാൻ കഴിവുള്ള മധ്യപ്രദേശ് ബാറ്റർമാർ രണ്ടാം ദിനം ജമ്മു കശ്മീരിനെ കടുത്ത പരീക്ഷണത്തിലേക്ക് തള്ളിയിടാനാണ് സാധ്യത.

മറുനാടൻ മലയാളീ 6 Feb 2026 7:33 pm

സമസ്തയുടെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടി; സുരക്ഷ ഉറപ്പാക്കണം

കാസർകോട് കുണിയയിൽ ഫെബ്രുവരി എട്ടിന് നടക്കുന്ന സമസ്തയുടെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിയുടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജില്ലാ കളക്ടർ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. 1

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:33 pm

സ്വർണവും വെള്ളിയും വാങ്ങിക്കൂട്ടാൻ മടിക്കേണ്ട; ഡോളറിന്റെ വീഴ്‌ച ഗുണമാവും? മോത്തിലാൽ ഓസ്വാൾ പറയുന്നത്

സ്വർണവും വെള്ളിയും അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടന്നുപോവുന്നത്. വില കുത്തനെ ഇടിയുകയും പിന്നീട് അതേ വേഗത്തിൽ തിരികെ കയറുകയും ഒക്കെ ചെയ്യുന്ന പ്രതിഭാസം ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആശങ്കയിലേക്ക് തള്ളിവിട്ടിരുന്നു . ഈ പെട്ടെന്നുള്ള മാറ്റങ്ങൾ വെറുതെ ഉണ്ടായതല്ല. യുഎസ് ഡോളർ ശക്തിപ്പെട്ടതും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള പുതിയ വാർത്തകൾക്കും അനുസരിച്ചാണ് ഇതുണ്ടായതെന്ന് വ്യക്തം. ഈ

ഒന്നു ഇന്ത്യ 6 Feb 2026 7:32 pm

കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം, അച്ഛനും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം. എആർ ക്യാമ്പ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറയുകയായിരുന്നു

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 7:31 pm

ജപ്പാനിൽ 14 ദിവസം കൊണ്ട് 6.1 കോടി കലക്ഷൻ നേടി അല്ലു അർജുൻ ചിത്രം

ഐക്കൺ സ്റ്റാർ അല്ലു അർജുന്‍റെ ‘പുഷ്പ 2: ദ റൂൾ’ ജപ്പാനിലും തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 ദിവസത്തിനുള്ളിൽ 6.1 കോടി രൂപ (105 ദശലക്ഷം യെൻ) ജപ്പാൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം സ്വന്തമാക്കി. ഏകദേശം 17,000 ത്തോളം ആളുകളാണ് രണ്ടാഴ്ചക്കുള്ളിൽ ജാപ്പനീസ് തിയറ്ററുകളിൽ സിനിമ കാണാനെത്തിയത്.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:30 pm

ചത്താ പച്ചാ രണ്ടാഴ്ച കൊണ്ട് നേടിയത്

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി എന്ന വിശേഷണവുമായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മമ്മൂട്ടിയുടെ കാമിയോ റോളും വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:30 pm

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല

പുരസ്‌കാരം വാങ്ങേണ്ട എന്നതാണ് സിപിഎം നിലപാടെന്ന് ജനറല്‍ സെക്രട്ടറി എം എ ബേബി

തേജസ് ന്യൂസ് 6 Feb 2026 7:28 pm

റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു

ഷവോമിയുടെ ഉപബ്രാൻഡായ റെഡ്മി കഴിഞ്ഞ മാസം പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 15 പ്രോ 5ജി (Redmi Note 15 Pro 5G), റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി (Redmi Note 15 Pro+ 5G) എന്നിവയുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ആമസോൺ, ഷവോമി ഓൺലൈൻ സ്റ്റോർ, മറ്റ് പ്രമുഖ ഓഫ്‌ലൈൻ റീട്ടെയിൽ കടകൾ എന്നിവ വഴി ഇപ്പോൾ ഈ ഫോണുകൾ സ്വന്തമാക്കാം.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:27 pm

ആധാറിലും പാൻ കാർഡിലും ഇനി വീട്ടിലിരുന്ന് പേരുമാറ്റം

ആധാറിലും പാൻ കാർഡിലും ഇനി വീട്ടിലിരുന്ന് പേരുമാറ്റം

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:26 pm

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതു സംബന്ധിച്ച് സംശയങ്ങളുണ്ടോ?

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതു സംബന്ധിച്ച് സംശയങ്ങളുണ്ടോ?. വെറുതെ ഒന്നു വോട്ടു ചെയ്ത് നോക്കിയാൽ കൊള്ളാമെന്നുണ്ടോ? കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും അവസരമുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:26 pm

കാരറ്റ് ഹൽവ വീട്ടിൽ തന്നെ ; അതും കുക്കറിൽ!

കാരറ്റ് ഹൽവ വീട്ടിൽ തന്നെ ; അതും കുക്കറിൽ!

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:25 pm

ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഗവ. റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം സേവനം ലഭ്യമാക്കണമെന്ന വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്‌റെ ഓഫീസിൽ ഇതിനായി അഭിമുഖം നടത്തും. യോഗ്യതകൾ: എം.ഫിൽ (ക്ലിനിക്കൽ സൈക്കോളജി).

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:25 pm

മാത്യു തോമസിന്‍റെ 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' ഒ.ടി.ടിയിലേക്ക്

മാത്യു തോമസ് കേന്ദ്രകഥാപാത്രമാകുന്ന ഹൊറർ-കോമഡി ചിത്രം 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' ഒ.ടി.ടിയിലേക്ക്. പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മിത്തുകളും നിഗൂഢതകളും നിറഞ്ഞ നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 6 മുതൽ സീ5ൽ സ്ട്രീം ചെയ്യും.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:25 pm

കാഞ്ഞങ്ങാട് എസ്.ഒ.എഫ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം

കാഞ്ഞങ്ങാട് എസ്.ഒ.എഫ് ആശുപത്രിയിൽ ജില്ലാ ഹോമിയോ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു. അപേക്ഷകർ 50നും 60നും ഇടയിൽ പ്രായമുള്ളവരും എട്ടാം ക്ലാസ് പാസായവരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:23 pm

ആലപ്പുഴയിൽ വെറ്ററിനറി സർജൻ, പി.ജി,യു.ജി വെറ്റ് ഒഴിവുകൾ

ജില്ലയിലെ മൊബൈൽ സർജറി യൂണിറ്റിലേക്ക് പി.ജി.വെറ്റ്, യു.ജി.വെറ്റ് തസ്തികയിലേക്കും ഹരിപ്പാട് ബ്ലോക്കിലേക്ക് രാത്രികാല അടിയന്തര മൃഗചികിൽസ സേവനത്തിന് വെറ്ററിനറി സർജൻ തസ്തികയിലേക്കും താൽക്കാലികമായി നിയമനം നടത്തുന്നു.

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 7:22 pm