കൊടും വിഷമുള്ള പാമ്പുകൾ മാളം വിട്ട് പുറത്തേക്ക്: ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലെത്തും
പത്തനംതിട്ട : വേനൽച്ചൂട് കടുത്തതോടെ ഇഴജീവികൾ മാളംവിട്ട് പുറത്തിറങ്ങുന്നതിനാൽ ജാഗ്രത പുലർത്തണം. മലയോര ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലകളെയും പിടികൂടി.
'യുഡിഎഫിന്റേത് വെറും പുകമറ, എല്‍ഡിഎഫിന് ജനങ്ങളുമായാണ് ഡീൽ'
തിരുവനന്തപുരം: ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന അർത്ഥവത്തായ സംവാദങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന് ബ്രിട്ടാസ് പറഞ്ഞു.
കൊല്ലം: നിയമസഭയിലെ സംവാദത്തിൽ നിന്ന് ഒളിച്ചോടിയവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഫോൺ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം, യുഎഇയിൽ യുവാവ് അറസ്റ്റിൽ, പിഴ ലക്ഷങ്ങൾ
ഫുജൈറ: യുഎഇ ഫുജൈറയിലെ നിയന്ത്രിത പ്രദേശങ്ങളിൽ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ.
വീണ്ടും താഴേയ്ക്ക്; സ്വർണവിലയിൽ വൻ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.ഇന്ന്ഒരു ഗ്രാം സ്വർണത്തിന്റെവിപണി വില 13,500 രൂപയാണ്.
കിറ്റ്കാറ്റിന് ബ്രേക്കിട്ട് കള്ളന്മാർ; മോഷണം പോയത് 12 ടൺ, ഇനി കടകളിൽ കിട്ടില്ലേ?
റോം: ഈസ്റ്റർ വിപണി മുന്നിൽകണ്ട് വലിയ അളവിൽ നിർമ്മിച്ച് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് മോഷണം പോയി.
തെരഞ്ഞെടുപ്പിൽ വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും, എൻഡിഎയും. ടൗൺഷിപ്പിൽ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം ഇപ്പോൾ . അതേസമയം കോൺഗ്രസ് വീട് നിർമ്മാണം തുടങ്ങാത്തത് ആയുധമാക്കിരിക്കുകയാണ് എൽഡിഎഫും.
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തില്‍ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസാധാരണമായ പ്രതിഷേധ നാടകങ്ങള്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പാര്‍ട്ടി മുഖപത്രങ്ങള്‍ക്കും ചാനലുകള്‍ക്കും മാത്രം മുന്‍ഗണന നല്കുന്നു എന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. 'ഇത് മോശമാണ് സിഎമ്മേ... കൈരളിയുടേയും ദേശാഭിമാനിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി വിളിച്ചുപറഞ്ഞതോടെ വാര്‍ത്താസമ്മേളനം സംഘര്‍ഷഭരിതമായി. തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കാനും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സി.പി.എം അനുഭാവമുള്ള മാധ്യമങ്ങള്‍ക്ക് മാത്രം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്നുവെന്നും മറ്റുള്ളവരെ അവഗണിക്കുന്നുവെന്നും പ്രതിഷേധിച്ചവര്‍ ആരോപിച്ചു. മുഖ്യമന്ത്രി മറുപടി നല്‍കാതെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദേശാഭിമാനിയില്‍ നിന്നും കൈരളിയില്‍ നിന്നും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് ഏഴു പേരുണ്ടായിരുന്നു. ഇവരുടെ ചോദ്യങ്ങള്‍ ആദ്യം വരും. പിന്നീട് സമയമായെന്ന് പറഞ്ഞ് പിണറായി പോകും. എസ് ഡി പി ഐയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവര്ത്തകന് ഇയാള്‍ക്ക് എന്തോ സൂക്കേടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് പ്രസക്തി ഏറെയായിരുന്നു. കൊല്ലത്തെ വാര്‍ത്താസമ്മേളനത്തിലും നാടീകയ സംഭവങ്ങള്‍ ഉണ്ടായി. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങിയ മുഖ്യമന്ത്രി വീണ്ടും തിരിച്ചെത്തി മൈക്കിന് മുന്നിലിരുന്നു. മൂന്ന് ചോദ്യങ്ങള്‍ക്കുശേഷം മുഖ്യമന്ത്രി എഴുന്നേറ്റ് പോകാന്‍ ഒരുങ്ങിയതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരിച്ച് വന്നിരുന്ന് മറുപടി നല്‍കുകയായിരുന്നു. ചോദ്യം മനസിലുണ്ടായല്‍ പോരെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ-സിപിഐ ഡീല്‍ ആരോപണമടക്കമുള്ള ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി പത്ര സമ്മേളനം നിര്‍ത്തി പോയതോടെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംവാദം വേണമെന്നു പറയുന്ന മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പത്ത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിട്ട മുഖ്യമന്ത്രി, അതിലെ പാളിച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളെ ഭയപ്പെടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേമത്തെ സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയും മുഖ്യമന്ത്രിയും ഒരേപോലെ സംവാദ വെല്ലുവിളി നടത്തുമ്പോഴും, മാധ്യമങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ഇരട്ടത്താപ്പാണെന്ന് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. വികസന ചര്‍ച്ചകള്‍ക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള സമീപനവും ഇപ്പോള്‍ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. എല്ലാ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. നാളെയും എത്തും. ഈ സാഹചര്യത്തില്‍ നാളെ മുഖ്യമന്ത്രി എന്തു പറയുമെന്നത് നിര്‍ണ്ണായകമാണ്.
കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന വാര്‍ത്ത; റിപോര്‍ട്ടര്‍ ചാനലിനെതിരെ കേസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന വാര്‍ത്തയില്‍ റിപോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസ്. വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ പരാതിയിലാണ് കേസെടുത്തത്. കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന റിപോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്തയിലാണ് പരാതി. വ്യാജ വാര്‍ത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതായും പോലിസിന്റെ എഫ്ഐആറില്‍ പറയുന്നു. പ്രചാരണത്തിന് പുറത്ത് നിന്ന് ആളെ എത്തിച്ചെന്ന സിപിഎം പ്രചാരണം തോല്‍ക്കുമെന്ന ഭയത്താല്‍ ചെയ്യുന്നതാണെന്ന് കെ മുരളീധരന് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. യുഡിഎഫ് പ്രചാരണത്തിന് ആളെ ആവശ്യപ്പെട്ട് പരസ്യം നല്കി എന്ന പ്രചാരണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി കെ പ്രശാന്തിനെതിരെ കെ മുരളീധരന് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. തോല്‍ക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. വി കെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരന് ആരോപിച്ചു. അതേസമയം, കൂലിക്ക് ആളെ എടുക്കാന്‍ പരസ്യം കൊടുത്തത് കോണ്‍ഗ്രസ് തന്നെയാകുമെന്ന് വി കെ പ്രശാന്ത് ആരോപിച്ചു. മുരളീധരന് പരാജയഭീതിയിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം കൂടെപ്പോകാന്‍ ആളില്ല. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാന്‍ പരസ്യമിട്ടു. എന്നിട്ട് ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തലയിലിടുന്നുവെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരില്‍ ബിഎസ്എഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ഗുജ്ജര്‍ ബസ്തി ദ്വാരകാപുരി പ്രദേശത്തുണ്ടായ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്‍സ്പെക്ടര്‍ക്കും സബ് ഇന്‍സ്പെക്ടര്‍ക്കുമാണ് പരിക്കേറ്റത്. പുലര്‍ച്ചെ 1.30ഓടെ സുപ്വാള് മേഖലയില്‍ പരിശോധനയുടെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ ഒരു സംഘം ആളുകള്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ച് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഐപിഎല്ലില്‍ 'ടോസ് വിവാദം'; ടോസ് കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ലെന്ന് ആക്ഷേപം
ടോയ്ലറ്റ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ടോയ്ലറ്റ്. കാരണം അണുക്കൾ വളരെ വേഗത്തിൽ കൂടാൻ സാധ്യതയുള്ള ഇടം കൂടിയാണ് ടോയ്ലറ്റ്. ടോയ്ലറ്റ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
'ഇതുവരെ പറഞ്ഞതല്ല, കിച്ചു ഇനി പറയാനുള്ളതാണ് അതിഭീകരം'; രേണുവിനെതിരെ ഫിറോസ് വീണ്ടും രംഗത്ത്
രാഹുൽ ദാസിന്റെ വീഡിയോക്ക് പിന്നാലെ, സുധിയുടെ ഭാര്യ രേണുവിനെതിരെ രൂക്ഷവിമർശനവുമായി ഫിറോസ് കെഎച്ച്ഡിഇസി രംഗത്ത്
തൃക്കാക്കര: തൃക്കാക്കരയിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയായ അഖിൽ മാരാർ വിജയിച്ചാൽ കോഴിക്കോട് ബീച്ചിൽ അടിവസ്ത്രം മാത്രം ധരിച്ച് ഓടുമെന്ന വെല്ലുവിളി നടത്തിയ ഇൻഫ്ലുവൻസർ ഓകെ അനാഷ് മാരാരോട് മാപ്പ് പറഞ്ഞു. അനാഷിന്റെ ക്ഷമാപണം സ്വീകരിച്ച അഖിൽ മാരാർ, കണ്ടന്റ് റീച്ചിനായി തന്നെ ആക്ഷേപിക്കുന്നതിൽ വിരോധമില്ലെന്നും എന്നാൽ ബോധപൂർവ്വം സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ വെല്ലുവിളിയായിരുന്നു ഇത്. തൃക്കാക്കരയിലെ ജനവിധി പ്രഖ്യാപിക്കുന്നതിന് മുൻപാണ് അനാഷ് ഈ വെല്ലുവിളി നടത്തിയത്. ഇത് പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തിരുന്നു. തനിക്ക് ലഭിച്ച മാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ അനാഷിന്റെ ക്ഷമാപണ വിവരം പുറത്തുവിട്ടത്. മാരാർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് അനാഷ് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തെന്നും, താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് അത് പിന്നീട് നീക്കം ചെയ്തെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. നിങ്ങൾക്ക് കണ്ടന്റ് റീച്ച് കിട്ടാൻ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തിയെടുത്ത് എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല, മാരാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എങ്കിലും, ബോധപൂർവ്വം സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ ഒരു NDA സ്ഥാനാർഥി എന്ന നിലയിൽ നിയമപരമായി മുന്നോട്ട് പോകേണ്ടി വരും എന്ന് അദ്ദേഹം വ്യക്തമാക്കി. അനാഷിന്റെ മാന്യതയെ താൻ അംഗീകരിക്കുന്നതായും സത്യങ്ങൾ തിരിച്ചറിയാത്ത പലരും ഇതുപോലെ പറയുന്ന കാലം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാഷിന് റീച്ച് കിട്ടിയതുകൊണ്ട് സമാനമായ രീതിയിൽ പ്രവർത്തിക്കാൻ ഇറങ്ങിയ മറ്റുള്ളവർക്കും മാരാർ മുന്നറിയിപ്പ് നൽകി. ആക്ഷേപിച്ചോളൂ, ആക്രമിച്ചോളൂ, പക്ഷെ മനസാ വാചാ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എൻ്റെ മുകളിൽ ചാർത്തി പ്രചരിപ്പിച്ചാൽ നിയമത്തിൻ്റെ ഏതറ്റം വരെയും ഞാൻ പോകും, അദ്ദേഹം പറഞ്ഞു. എതിർപ്പുകൾ ആവാം, എന്നാൽ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അടിവരയിട്ടു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള സംവാദത്തിന് കളമൊരുങ്ങുന്നു. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോൾ, സ്ഥലവും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീശൻ മറുപടി നൽകി. പറയുന്ന സ്ഥലത്ത് എത്താമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്‍ഡിഗോ വിമാനത്തില്‍ ലാന്‍ഡിങിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം
ബെംഗളൂരു: ലാന്‍ഡിങിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി യുവാവ്. ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് യാത്രക്കാരനായ മുഹമ്മദ് അദ്നാന് അപകടകരമായ രീതിയില്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. പൈലറ്റിന്റെയും ക്രൂ അംഗങ്ങളുടെയും കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. യാത്ര ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോഴും ഇയാള്‍ എമര്‍ജന്‍സി വാതിലില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചിരുന്നു. യുവാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ലാന്‍ഡിങിന് തൊട്ടുമുമ്പ് വീണ്ടും ശ്രമം ആവര്‍ത്തിക്കുകയായിരുന്നു. വിമാനം നിലത്തിറങ്ങാന്‍ ഏകദേശം 500 അടി മാത്രം ബാക്കി നില്‍ക്കേയാണ് വീണ്ടും ഇത് ആവര്‍ത്തിച്ചത്. ഇതോടെ പൈലറ്റ് ഉടന്‍ ലാന്‍ഡിങ് ഒഴിവാക്കി വിമാനം വീണ്ടും ഉയര്‍ത്തി. തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം സുരക്ഷിതമായി വിമാനം ഇറക്കുകയായിരുന്നു. യാത്രക്കാര്‍ ക്രൂ അംഗങ്ങളുടെ ഇടപെടലിന് നന്ദി രേഖപ്പെടുത്തി. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സിഐഎസ്എഫിനും കൈമാറി. പോലിസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം വിചിത്രമായ വിശദീകരണം നല്കിയ ഇയാള്‍ പിന്നീട് സംഭവം അബദ്ധമായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ കുടുംബത്തെ വിവരം അറിയിച്ചതായും അവര്‍ വാരണാസിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും പോലിസ് അറിയിച്ചു.
വഞ്ചിനാട് എക്സ്പ്രസിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഫാഷൻ ഡിസൈനറായ യുവതിക്ക് നേരെ മധ്യവയസ്കൻ്റെ തുറിച്ചുനോട്ടം. ഭയാനകമായ ഈ ദുരനുഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച എലീന എലിസബത്ത് കുര്യൻ, ആർപിഎഫിൽ പരാതി നൽകി. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.
പ്രചാരണത്തിന് കൂലിക്ക് ആളെ തേടിയിട്ടില്ല, പരസ്യത്തിന് പിന്നില്‍ വി.കെ പ്രശാന്ത്: കെ.മുരളീധരന്
പ്രചാരണത്തിന് കൂലിക്ക് ആളെ തേടിയിട്ടില്ല, പരസ്യത്തിന് പിന്നില്‍ വി.കെ പ്രശാന്തെന്ന് കെ.മുരളീധരന്റെ ആരോപണം, പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തത് കൊണ്ട് പരസ്യം നല്‍കിയത് കോണ്‍ഗ്രസ് തന്നെയെന്ന് വി.കെ പ്രശാന്ത്
കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകും; കൂടിയാലോചന തുടരുന്നുവെന്ന് എം കെ ഫൈസി
കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകുമെന്ന് SDPI ദേശീയ അധ്യക്ഷൻ എം കെ ഫൈസി; സംസ്ഥാന ഘടകം കൂടിയാലോചന തുടരുന്നുവെന്നു , ഔദ്യോഗിക പ്രഖ്യാപനം ഉടനെന്നും ജമാ അത്തെ ഇസ്ലാമി വോട്ട തന്നാലും വാങ്ങുമെന്നും എം കെ ഫൈസി
കോണ്‍ഗ്രസ് റാലിയില്‍ ആളെക്കൂട്ടാന്‍ പരസ്യം നല്‍കിയെന്ന് വാര്‍ത്ത;റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസ്
കോണ്‍ഗ്രസ് റാലിയില്‍ ആളെക്കൂട്ടാന്‍ പരസ്യം നല്‍കിയെന്ന് വാര്‍ത്ത; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസ്,നടപടി കെ.മുരളീധരന്റെ പരാതിയില്‍
വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇസ്രായേലിനെയും അമേരിക്കയെയും പരസ്യമായി പരിഹസിച്ചുകൊണ്ട് ഇറാൻ പുറത്തുവിട്ട പുതിയ വീഡിയോ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. ദക്ഷിണാഫ്രിക്കയിലെ ഇറാനിയൻ എംബസിയാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ 'തമാശരൂപേണയുള്ള' വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടെൽ അവീവിനെ കൂടുതൽ കൃത്യതയോടെ ആക്രമിക്കാൻ മാതളനാരങ്ങ ജ്യൂസ് കുടിക്കൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇറാന്റെ സൈനിക ശക്തിയെ ഞങ്ങൾ തകർത്തു എന്ന ട്രംപിന്റെ വലിയൊരു ആരോപണത്തിനാണ് ഇറാന്റെ ആർമി ജനറൽ കൃത്യമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട ഈ വീഡിയോയിൽ ഒരു ഇറാനിയൻ സൈനികൻ അതീവ ശാന്തനായി സ്കേറ്റ് ബോർഡിൽ സഞ്ചരിക്കുന്നത് കാണാം. ഒരു കയ്യിൽ മാതളനാരങ്ങ ജ്യൂസ് കുപ്പിയുമായി റോഡിലൂടെ നീങ്ങുന്ന ഇദ്ദേഹത്തിന് പിന്നിലായി സൈനിക ട്രക്കുകളും മിസൈൽ ലോഞ്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഒരു മിസൈൽ കുതിച്ചുയരുന്ന ദൃശ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ലോ മോഷനിൽ ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയിലൂടെ, ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽ അവീവിനെ ലക്ഷ്യം വെക്കാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്നും, തങ്ങൾ ഭയത്തിലല്ലെന്നും കാണിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ലക്ഷ്യബോധവും ഏകാഗ്രതയും വർദ്ധിപ്പിക്കുമെന്നും അതുവഴി മിസൈലുകൾ കൃത്യമായി ഇസ്രായേലിൽ പതിക്കുമെന്നുമാണ് ഈ വീഡിയോയിലെ പരിഹാസരൂപേണയുള്ള സന്ദേശം. ഇസ്രായേലിനെ ലക്ഷ്യം വെക്കുന്നതിന് രണ്ട് ദിവസം മുൻപ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ഇറാൻ സമാനമായ രീതിയിൽ പരിഹാസം ചൊരിഞ്ഞിരുന്നു. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ടതായും, ഇറാനുമായി താൻ നല്ലതും ഫലപ്രദവുമായ ചർച്ചകൾ നടത്തിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദത്തെ പുച്ഛിച്ചുതള്ളുന്ന രീതിയിലുള്ള ഒരു വ്യാജ 'വാട്സാപ്പ് സ്ക്രീൻഷോട്ട്' ആണ് ഇറാൻ പങ്കുവെച്ചത്. 'പ്രസിഡന്റ് ഓഫ് പീസ്' (സമാധാനത്തിന്റെ പ്രസിഡന്റ്) എന്ന് പേര് നൽകിയിട്ടുള്ള ഒരാൾ അയക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാതെ ഇറാൻ അവഗണിക്കുന്ന രീതിയിലായിരുന്നു ആ ചിത്രം. ഹേയ് ആയത്തുള്ള, നമുക്ക് ഹോർമുസ് കടലിടുക്കിനെക്കുറിച്ച് സംസാരിക്കാം, ഞാൻ അഞ്ച് ദിവസത്തേക്ക് ആക്രമണം നിർത്തിവെക്കാം എന്നിങ്ങനെ ട്രംപിന്റെ ശൈലിയിലുള്ള സന്ദേശങ്ങൾ അതിൽ ഉണ്ടായിരുന്നു. ട്രംപ് തനിയെ സംസാരിക്കുകയാണെന്നും ഇറാൻ അദ്ദേഹത്തിന് പുല്ലുവില പോലും നൽകുന്നില്ലെന്നും വരുത്തിത്തീർക്കാനാണ് ഈ പോസ്റ്റിലൂടെ ഇറാൻ ശ്രമിച്ചത്. ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ലോകത്തെ വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. ഇറാന്റെ സൈനിക ശേഷി തകർത്തുവെന്നും അവർ ചർച്ചയ്ക്ക് തയ്യാറാണെന്നും ട്രംപ് ആവർത്തിക്കുമ്പോഴും യഥാർത്ഥ സാഹചര്യം മറ്റൊന്നാണെന്ന് ഇറാൻ അവകാശപ്പെടുന്നു. വാഷിംഗ്ടൺ അയച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ ഇറാൻ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മിസൈലുകൾക്ക് മുന്നിൽ ജ്യൂസ് കുടിച്ചു നിൽക്കുന്ന വീഡിയോയുമായി ഇറാൻ രംഗത്തെത്തുന്നത്. ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ മോദി-ട്രംപ് ചർച്ചകളിൽ പങ്കെടുക്കുകയും ആഗോള സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നതിനിടയിലാണ് ഇറാന്റെ ഈ പ്രകോപനപരമായ മറുപടി. സൈനികമായ കരുത്തിനേക്കാൾ ഉപരിയായി ഒരു 'സൈക്കോളജിക്കൽ വാർഫെയർ' (Psychological Warfare) അല്ലെങ്കിൽ മാനസിക യുദ്ധതന്ത്രമാണ് ഇറാൻ ഇപ്പോൾ പയറ്റുന്നത്. ഇറാന്റെ ഈ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇറാന്റെ ധൈര്യത്തെ അനുകൂലിക്കുന്നവരും, ഇത്തരം തമാശകൾ വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഭയപ്പെടുന്നവരും ഇതിലുണ്ട്. ഏറ്റവും കൂൾ ആയ പ്രതികരണം എന്ന് ചിലർ വിശേഷിപ്പിക്കുമ്പോൾ, അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്തമുള്ള ഒരു രാജ്യം ഇത്തരം പരിഹാസങ്ങൾ ഒഴിവാക്കണമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേലിന്റെയും ഭീഷണികളെ ഇറാൻ ഒട്ടും ഗൗരവമായി കാണുന്നില്ല എന്നതിന്റെ തെളിവാണ് ഇത്തരം വീഡിയോകൾ. വെറും വാചകക്കസർത്തുകൾ കൊണ്ട് ഇറാനെ കീഴ്പ്പെടുത്താനാവില്ലെന്നും തങ്ങൾ എന്തിനും തയ്യാറാണെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ 'മാതളനാരങ്ങ ജ്യൂസ്' വീഡിയോയിലൂടെ അവർ നൽകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകുമെന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; കല്യാണ പന്തലിൽ കൂട്ടത്തല്ല്, വീഡിയോ വൈറൽ!
വിവാഹങ്ങൾ പലപ്പോഴും സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും വേദിയാണ്. എന്നാൽ ഉത്തർപ്രദേശിലെ അംറോഹയിൽ നടന്ന ഒരു വിവാഹം വാർത്തകളിൽ ഇടംപിടിച്ചത് തീർത്തും വ്യത്യസ്തമായ ഒരു കാരണത്താലാണ്. ബിരിയാണിയിൽ ചിക്കൻ ലെഗ് പീസ് കിട്ടിയില്ലെന്ന നിസാര കാരണത്തെച്ചൊല്ലി തുടങ്ങിയ തർക്കം ഒടുവിൽ അവസാനിച്ചത് വലിയൊരു കൂട്ടത്തല്ലിലാണ്. വധുവിന്റെയും വരന്റെയും ബന്ധുക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ കല്യാണപ്പന്തൽ ഒരു യുദ്ധക്കളമായി മാറി. സംഭവത്തിന്റെ തുടക്കം
മുഖ്യമന്ത്രിക്ക് സംവാദത്തിന് ധൈര്യമുണ്ടോ; ഇവിടെ കൃത്യമായി ഓഡിറ്റ് നടക്കുന്നില്ല; രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിക്ക് സംവാദത്തിന് ധൈര്യമുണ്ടോ; ഇവിടെ കൃത്യമായി ഓഡിറ്റ് നടക്കുന്നില്ല; FCRA ഭേദഗതി ആരെയും ബാധിക്കില്ല; രാജീവ് ചന്ദ്രശേഖർ
'FCRA ഭേദഗതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല, ഞാൻ കൂടെയുണ്ട്, രാഷ്ട്രീയം നോക്കാതെ കൂടെനിൽക്കും'
'FCRA ഭേദഗതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല, തെറ്റ് ചെയ്യുന്നവർ മാത്രം പേടിച്ചാൽ മതി, ഞാൻ കൂടെയുണ്ട്, രാഷ്ട്രീയം നോക്കാതെ കൂടെനിൽക്കും'; രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട്
'പിണറായി എന്തുകൊണ്ട് സംവാദത്തിന് തയാറാകുന്നില്ല, മുഖ്യനെ രക്ഷിക്കാന്‍ ശിവന്‍കുട്ടി ശ്രമിക്കേണ്ട'
'നേമത്തിന്റെ പൂട്ടും താക്കോലും എന്റെ കൈയിലാണെന്ന് പറയുന്നവരുടെ അഹങ്കാരം ജനങ്ങള്‍ മാറ്റും'; രാജീവ് ചന്ദ്രശേഖര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോയമ്പത്തൂരിൽ എത്താതിരുന്ന മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ നടപടി വിവാദമായി. എഐഎഡിഎംകെ-ബിജെപി സീറ്റ് വിഭജനത്തിൽ അതൃപ്തനാണ് അണ്ണാമലൈ. അണ്ണാമലൈയെ തഴയുകയാണെന്ന് അനുയായികൾ ആരോപിക്കുന്നു. .
വൃദ്ധമാതാവിനെ കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍
തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62)യെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
നെന്മാറ മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ ജനങ്ങൾ ചർച്ച ചെയ്യുന്നു | Nenmara
മണ്ഡലത്തിലെ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ, മലയോര മേഖലകളിലെ വന്യമൃഗ ശല്യം, ക്രമസമാധാനം തുടങ്ങിയവയാണ് ജനങ്ങൾ ഉന്നയിക്കുന്നത്
നിതീഷ് കുമാർ ഇന്ന് ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും
രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബീഹാർ രാഷ്ട്രീയത്തിന്റെ അതികായൻ നിതീഷ് കുമാർ ഇന്ന് രാജിവെക്കും. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനവും നിയമസഭ കൗൺസിൽ അംഗത്വവുമാണ് രാജിവെക്കുക.
വൃദ്ധയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്, മകൻ അറസ്റ്റിൽ
കഴിഞ്ഞ 15-ന് മൂന്നുമണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ കിണറ്റില്‍ വീണുകിടക്കുന്നതായി വര്‍ഗീസ് ബഹളംവെച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു.
SDPI ഡീല്‍ വിവാദം വികസന ചര്‍ച്ചകള്‍ മറച്ചുപിടിക്കാന്‍; വി.ശിവന്‍കുട്ടി | Assembly election
ഒരു സംഘടനയുടെ വോട്ടും വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല, വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താന്‍ ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് ആയാലും സ്വീകരിക്കും ആരുടെ വോട്ടും സ്വീകരിക്കും; മന്ത്രി വി.ശിവന്‍കുട്ടി
കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന് വ്യാജവാര്‍ത്ത
തിരുവനന്തപുരം: തന്റെ ഭരണത്തിന് പത്തില്‍ പത്ത് മാര്‍ക്കും എ പ്ലസും സ്വയം നല്‍കിക്കൊണ്ട്, പ്രതിപക്ഷത്തെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച മുഖ്യമന്ത്രിയുടെ നീക്കം രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചിരിക്കുകയാണ്. നേരത്തെ നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഉയര്‍ത്തിയ സംവാദ വെല്ലുവിളിയുടെ അതേ മാതൃകയിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും വി.ഡി. സതീശനെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ക്ഷണിച്ചിരിക്കുന്നത്. സംവാദത്തിന് തയ്യാറാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വെല്ലുവിളി പ്രതിപക്ഷ നേതാവ് ഏറ്റെടുത്തു. സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 'എന്നാല്‍ ഇനി സംവാദത്തിന് തയ്യാറായാലോ?' എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വികസന മുരടിപ്പ് ആരോപിക്കുന്ന യു.ഡി.എഫിനുള്ള കനത്ത മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചിത്രങ്ങള്‍ സഹിതം അക്കമിട്ടു നിരത്തിയാണ് ഈ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ദേശീയപാത വികസനം, ലൈഫ് മിഷനിലൂടെയുള്ള ലക്ഷക്കണക്കിന് വീടുകള്‍, മുടങ്ങാത്ത ക്ഷേമ പെന്ഷന്, പവര്‍ കട്ടില്ലാത്ത കേരളം എന്നിങ്ങനെ സര്‍ക്കാരിന്റെ ഓരോ നാഴികക്കല്ലുകളും മുഖ്യമന്ത്രി ഇതില്‍ എടുത്തുപറയുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ വലിയൊരു പട്ടികയുമായി മുഖ്യമന്ത്രി തിരിച്ചടിച്ചിരിക്കുകയാണ്. തന്റെ സര്‍ക്കാരിന്റെ ട്രാക്ക് റെക്കോര്‍ഡില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അത് ജനമധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നുമുള്ള ആത്മവിശ്വാസമാണ് പിണറായി വിജയന് പ്രകടിപ്പിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടേത് വെറും 'തള്ളല്‍' മാത്രമാണെന്നും യാഥാര്‍ത്ഥ്യങ്ങള്‍ മറ്റൊന്നാണെന്നുമാണ് വി.ഡി. സതീശന്റെ പക്ഷം. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ നിന്നും 'ഡീല്‍' രാഷ്ട്രീയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് വികസന റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ കേരളം ഒരു അമേരിക്കന്‍ മോഡല്‍ പ്രെസിഡന്‍ഷ്യല്‍ സംവാദത്തിന് സാക്ഷ്യം വഹിക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വികസനവും ആരോപണങ്ങളും നേര്‍ക്കുനേര്‍ നില്ക്കുന്ന ഈ പോരാട്ടത്തില്‍, കണക്കുകള്‍ നിരത്തിയുള്ള മുഖ്യമന്ത്രിയുടെ ഈ 'റിപ്പോര്‍ട്ട് കാര്‍ഡ്' ചലഞ്ച് ഇടത് സൈബര്‍ ഇടങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭരണവിരുദ്ധ വികാരത്തെ വികസന നേട്ടങ്ങള്‍ കൊണ്ട് മറികടക്കാനുള്ള ഇടതുപക്ഷത്തിന്റെ ഈ തന്ത്രം വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. സംവാദം നല്ലതാണെന്നും സംവാദത്തിന് നിയമസഭയാണ് നല്ല വേദിയെന്നും മുഖ്യമന്ത്രി പിണറായി പറയുന്നു. എന്നാല്‍ അവിടെ പ്രതിപക്ഷം ഒളിച്ചോടി. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള്‍ പ്രതിപക്ഷം ഒളിച്ചോടി. ബിജെപിയെ കോണ്‍ഗ്രസ് നോവിക്കുന്നില്ല. ഇതെല്ലാം സംവാദത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം പറയുന്നു.
ഏറ്റുമാനൂർ: തീപാറുന്ന രാഷ്ട്രീയ പോരാട്ടങ്ങൾ നടന്നിട്ടുള്ള നിയോജക മണ്ഡലമാണ് ഏറ്റുമാനൂർ. 1957ലും 1960ലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരുന്നു വിജയം. കേരള കോൺഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ1965 ൽ കേരള കോൺഗ്രസ് വിജയിച്ചു. 1967ലും 1970ലും കേരള കോൺഗ്രസ് രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായി. 1977 ൽ യുഡിഎഫിൽ കോൺഗ്രസിനായിരുന്നു സീറ്റ്. കോൺഗ്രസ് രണ്ടാമതെത്തി. 1980ൽ എൽഡിഎഫ് വിജയിച്ചു. 1982ൽ യുഡിഎഫിൽ സീറ്റ് ലഭിച്ച കേരള കോൺഗ്രസ് വിജയിച്ചു. 1987ൽ ഇരു മുന്നണികളെയും തോല്പിച്ച് സ്വതന്ത്രൻ വിജയിച്ചു. 1991ൽ തോമസ് ചാഴികാടനിലൂടെ കേരള കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2006 വരെ കേരള കോൺഗ്രസും ചാഴികാടനും വിജയം ആവർത്തിച്ചു. 2011ൽ മണ്ഡലം പുനർനിർണയത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുമാരനല്ലൂർ പഞ്ചായത്ത് കോട്ടയം നിയോജക മണ്ഡലത്തോട് ചേർക്കുകയും കോട്ടയത്തുനിന്നും കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ ഏറ്റുമാനൂരിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ മണ്ഡലത്തിന്റെ… The post അയ്യപ്പൻമാരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിന്റെ അങ്കത്തട്ടിൽ തീപാറും പോരാട്ടം; മണ്ഡലം തിരിച്ചുപിടിക്കാൻ നാട്ടകം, വിജയം ആവർത്തിക്കാൻ വി.എൻ. വാസവൻ appeared first on RashtraDeepika .
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ നിയമസഭ കൗൺസിൽ (എംഎൽസി) അംഗത്വം രാജിവെച്ചു, ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി സ്ഥാനവും ഉടൻ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹത്തിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയായേക്കുമെന്നും സൂചനയുണ്ട്.
എന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോ? തന്റെ പരുക്ക് വ്യാജമാണെന്ന് പറയുന്നവര്‍ക്ക് നാണമില്ലേ?
ഗർഭസ്ഥ ശിശുവിന്റെ തലച്ചോറ് വളരാൻ സഹായിക്കുന്ന അത്ഭുത ഭക്ഷണങ്ങൾ ഇതാണ്
കുറച്ചു കാലത്തിനു മുൻപ് വരെ നമ്മൾ മിക്കവരുടെയും വീട്ടുപറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന കിഴങ്ങുവർഗത്തിൽ പെട്ട ഒന്നാണ് കൂവ .
പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
ഇന്ന് മുതല്‍ 'വീട്ടില്‍ വോട്ട്'
തിരുവനന്തപുരം: സംസ്ഥാനത്ത് 85 വയസ്സിനു മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമായി ഒരുക്കിയ 'വീട്ടില്‍ വോട്ട്' സംവിധാനം ഇന്ന് മുതല്‍ ആരംഭിക്കും. ഏപ്രില്‍ നാലു വരെയാണ് ഈ സൗകര്യം ലഭ്യമാകുക. മുന്‍കൂട്ടി ബിഎല്‍ഒമാര്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച വോട്ടര്‍മാര്‍ക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താനാകുക. മൊബൈല്‍ പോളിങ് ടീമിന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കുക. പോളിങ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലിസ് എന്നിവരടങ്ങുന്ന സംഘം നേരിട്ട് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരും സംഘത്തോടൊപ്പം ഉണ്ടാകണം. വോട്ടെടുപ്പ് നടത്തുന്നതിനുള്ള തിയ്യതിയും സമയവും മുന്‍കൂട്ടി വോട്ടര്‍മാരെ അറിയിക്കും. ആദ്യ അവസരത്തില്‍ വോട്ടര്‍ ലഭ്യമാകാത്ത പക്ഷം, രണ്ടാം അവസരത്തിനായി പുതുക്കിയ തിയ്യതിയും സമയവും നിശ്ചയിക്കും. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഹോം വോട്ടിന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കൈമാറും.
തുറന്ന സംവാദത്തിന് സജ്ജമാണ് സർക്കാർ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി
വികസനത്തെക്കുറിച്ച് തുറന്ന സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉറച്ച മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തിനുള്ളിൽ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ വ്യക്തമായി കാണിച്ചു കൊണ്ടാണ് മുഖ്യമന്ത്രി എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ എന്ന് ഫേസ്ബുക്കിലൂടെ കുറിച്ചത്.
റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ശക്തമായ തിരിച്ചുവരവ് നടത്തി റെക്കോർഡ് തകർച്ച നേരിട്ട രൂപ. ബാങ്കുകൾക്ക് കൈവശം വെക്കാവുന്ന ഡോളറിന്റെ അളവിന് പരിധി നിശ്ചയിച്ചതാണ് രൂപയുടെ മൂല്യം ഒറ്റയടിക്ക് ഉയരാൻ കാരണമായത്. ഈ നീക്കം വിപണിയിലെ ഊഹക്കച്ചവടം തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ 234 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിജയ് പെരന്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കും. ചെന്നൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പാർട്ടി യോഗത്തിനുശേഷം വിജയ് ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചെന്നൈയിലാണ് പെരന്പൂർ മണ്ഡലം. മധ്യ തമിഴ്നാട്ടിലാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം. ടിവികെയിലെ മുതിർന്ന നേതാക്കളായ എൻ. ആനന്ദ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, ആർ. അരുൺരാജ്, സി.ടി.ആർ. നിർമൽകുമാർ, കെ.എ. സെങ്കോട്ടയ്യൻ എന്നിവർ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടി. മുൻ അണ്ണാ ഡിഎംകെ മന്ത്രി കു.പാ. കൃഷ്ണൻ ലാൽഗുഡിയിൽ ടിവികെ ടിക്കറ്റിൽ മത്സരിക്കും. മുൻ ഡിഎംകെ, അണ്ണാ ഡിഎംകെ നേതാക്കളും സ്ഥാനാർഥികളാണ്. തമിഴ്നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരമെന്ന് വിജയ് പറഞ്ഞു. The post ഇളയ ദളപതിക്ക് ജയിച്ചേ മതിയാകൂ… നടൻ വിജയ് പെരുമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും; മത്സരം ഡിഎംകെയും ടിവികെയുമെന്ന് വിജയ് appeared first on RashtraDeepika .
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയും 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ബുധനാഴ്ച്ച വരെ മഴയും ഇടിമിന്നലും തുടരുമെന്ന സൂചനയും ഉണ്ട്. ഇടിമിന്നല്‍ അതീവ അപകടകാരിയായതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. കാര്‍മേഘം കാണുന്ന ഘട്ടം മുതല്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക നിര്‍ബന്ധമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളില്‍ വീടുകളുടെ ജനല്‍വാതിലുകള്‍ അടച്ചിടുകയും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും വേണം. ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരച്ചുവട്ടില്‍ നില്ക്കല്, ടെറസിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ തുടരല്‍, ജലാശയങ്ങളില്‍ ഇറങ്ങല്‍ തുടങ്ങിയവ അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇടിമിന്നല്‍ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുന്നതാണ് സുരക്ഷിതം. സൈക്കിള്‍, ബൈക്ക് എന്നിവയില്‍ യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മല്‍സ്യബന്ധനം, ബോട്ടിങ് എന്നിവയും ഈ കാലാവസ്ഥയില്‍ നിര്‍ത്തിവയ്ക്കണം. മിന്നലേറ്റാല്‍ ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും വൈദ്യസഹായം ഉറപ്പാക്കുകയും വേണം. ആദ്യ നിമിഷങ്ങള്‍ ജീവന് രക്ഷിക്കാന്‍ നിര്‍ണായകമാണെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
ജെഎഎൽ പാപ്പരത്ത പ്രക്രിയയിൽ ആശങ്ക ഉയർത്തി വേദാന്ത; സിഒസി, ട്രൈബ്യൂണൽ പിന്തുണ അദാനിയ്ക്ക്
ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡിന്റെ (ജെ എഎൽ) പാപ്പരത്വ നടപടികളിൽ വേദാന്ത ഉന്നയിച്ച പുതിയ ആരോപണങ്ങൾ ലേലപ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള സംവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാൽ, കടം നൽകിയവരുടെ സമിതി (സിഒസി), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി), നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) എന്നിവ അദാനി ഗ്രൂപ്പിന്റെ ലേലവും പരിഹാര പ്രക്രിയയും നിയമപരവും ഘടനാപരവും നിയന്ത്രണ മാനദണ്ഡങ്ങൾ
എസ്ഡിപിഐ -സിപിഎം ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയൻ എല്ലാകാലത്തും ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയതയെ പുണരുകയാണെന്നും വാക്കിന് ഒരു വിലയും ഇല്ലാത്ത ആളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വൈറല്‍ വെല്ലുവിളി, ഒടുവില്‍ മാപ്പ്; ഇന്‍ഫ്ലുവന്‍സറുടെ ചാറ്റ് പുറത്തുവിട്ട് അഖില്‍ മാരാര്‍
സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അഖില്‍
രാജ്യത്തെ വിവിധയിടങ്ങളിൽ ബോംബ് ഭീഷണി സന്ദേശമയച്ച വിരുതനെ പിടികൂടി, കണ്ടെത്തിയത് മിന്നൽ പരിശോധനയിൽ
ബംഗളൂരു: കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് നിരന്തരം സന്ദേശങ്ങളയച്ചയാളെ പിടികൂടി.
'എനിക്കേറ്റവും ഇഷ്ടം ഇറാനിലെ എണ്ണ സ്വന്തമാക്കുന്നത്', ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്നും ട്രംപ്
വാഷിംഗ്ടൺ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്നും ഇറാനിലെ എണ്ണ കൈക്കലാക്കുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം: മുഖ്യപ്രതി മുഹമ്മദ് റോഷൻ പിടിയിൽ
മലപ്പുറം: ദിവസങ്ങൾക്ക് മുമ്പ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
ബംഗാളി നടന് രാഹുല്‍ അരുണോദയ് ബാനര്‍ജി കടലില്‍ മുങ്ങിമരിച്ചു
കൊല്‍കത്ത: പ്രശസ്ത ബംഗാളി നടന് രാഹുല്‍ അരുണോദയ് ബാനര്‍ജി(43)അന്തരിച്ചു. ഒഡീഷയിലെ താല്‍സാരി ബീച്ചില്‍ കടലില്‍ മുങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 29നാണ് സംഭവം. നടി പ്രിയങ്ക സര്‍ക്കാറാണ് രാഹുലിന്റെ ഭാര്യ. സഹോജ് സഹോജാണ് മകന്. 2017ല്‍ ഇവര്‍ വേര്‍പിരിഞ്ഞെങ്കിലും 2023ല്‍ വീണ്ടും ഒന്നിച്ചു. ഈ ദുഷ്കരമായ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് പ്രിയങ്കയും മറ്റ് സഹപ്രവര്‍ത്തകരും അഭ്യര്‍ത്ഥിച്ചു. 2008ല്‍ പുറത്തിറങ്ങിയ 'ചിരോദിനി തുമി ജെ അമര്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് രാഹുല്‍ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തുമി ആസ്ബേ ബോലേ, ടേക്ക് വണ്‍, സുള്‍ഫിക്കര്‍, ബ്യോംകേഷ് ഗോത്രോ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. സംവിധായകന് ശ്രീജിത്ത് മുഖര്‍ജിക്കൊപ്പം ജാതീശ്വര്‍, ബ്യോംകേഷ് ദുര്ഗോ രഹസ്യ തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുലിന്റെ മരണവാര്‍ത്ത അറിഞ്ഞ് ബംഗാളിലെ പ്രശസ്ത താരങ്ങളായ ജീത്, ദേവ്, ശുഭശ്രീ ഗാംഗുലി, പരംബ്രത ചാറ്റര്‍ജി തുടങ്ങിയ പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. ജീവിതം എത്രമാത്രം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണെന്ന് ഈ മരണം ഓര്‍മ്മിപ്പിക്കുന്നുവെന്ന് നടന് ജീത് കുറിച്ചു. 'ഇന്ദുബാല ഭാതര് ഹോട്ടല്‍' എന്ന പരമ്പരയില്‍ രാഹുലിനൊപ്പം അഭിനയിച്ച ശുഭശ്രീ ഗാംഗുലിയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം പ്രകടിപ്പിച്ചു. കലാരംഗത്ത് സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തീര്‍ത്തും ഒരു വേറിട്ട വ്യക്തിത്വമായിരുന്നുവെന്ന് ഗായിക സഹാന ബാജ്പേയി അനുസ്മരിച്ചു.
നാല് കുട്ടികളുടെ അമ്മയായ 40 വയസ്സുള്ള സ്ത്രീ തന്റെ മക്കളുടെയും കുടുംബത്തിന്റെയും വൈകാരിക അഭ്യർത്ഥനയെത്തുടർന്ന് വീട്ടിലേക്ക് മടങ്ങി.
തമിഴ്നാട്ടിൽ വിജയ് ഇന്ന് പത്രിക നൽകും; ആഘോഷമാക്കാൻ ടിവികെ പ്രവർത്തകർ
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.
ടാഗോറിന്റെ 'ചാരുലത' ലണ്ടൻ ഗുരുമിഷനിൽ അരങ്ങേറി
ലണ്ടൻ: രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാത കൃതിയായ 'നഷ്ടനീഡിനെ' (Nastanirh) ആസ്പദമാക്കി ഗുരുപ്രഭ അവതരിപ്പിച്ച 'ചാരുലത' എന്ന നാടകം ലണ്ടനിലെ ഈസ്റ്റ് ഹാം ഗുരുമിഷൻ സെന്ററിൽ അരങ്ങേറി.
കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പൊലീസ്
കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്തയിൽ റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പൊലീസ് കേസെടുത്തു. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു.
ഡെര്‍ബി: ശനിയാഴ്ച വൈകിട്ട് ഡെര്‍ബി ടൗണ്‍ സെന്ററില്‍ നടന്ന കാര്‍ അപകടത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍ ആയതിനെ കേരളത്തിലെ മുന്‍നിര മാധ്യമം മലയാളി യുവാവ് അറസ്റ്റിലായെന്നു സംശയമെന്നു വ്യാജപ്രചരണം നടത്തിയതോടെ ആശങ്കയിലായത് യുകെ മലയാളികളും നാട്ടിലെ ബന്ധുക്കളും. അറസ്റ്റില്‍ ആയ യുവാവിനെ സംബന്ധിച്ച് ഒരു സൂചനയും പോലീസ് നല്‍കാതിരിക്കെയാണ് മലയാളിയെന്ന സംശയമുണ്ടെന്ന വ്യാജ പ്രചാരണം ഏറ്റവും കൂടുതല്‍ വായനക്കാര്‍ ഉണ്ടെന്നു പറയുന്ന പത്രം തന്നെ നടത്താന്‍ മുന്നിട്ടിറങ്ങിയത്. ഇതേതുടര്‍ന്ന് അനേകം ആളുകള്‍ മറുനാടന്‍ മലയാളിയില്‍ ബന്ധപ്പെട്ടതോടെ ഡെര്‍ബി മലയാളി അസോസിയേഷന് ഭാരവാഹികള്‍ അടക്കം ഉള്ളവരുമായി വിവരം തേടിയെങ്കിലും മലയാളി യുവാക്കള്‍ ആരും അറസ്റ്റില്‍ ആയതായി സംശയിക്കുന്നില്ല എന്നാണ് മറുനാടന്‍ മലയാളിക്ക് ലഭിച്ച വിവരം. മാത്രമല്ല സംഭവം നടക്കുന്ന സമയം ഡെര്‍ബി ടൗണില്‍ ടാക്സി ഓടിച്ചിരുന്ന മലയാളി പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ നേരില്‍ കാണുകയും ചെയ്ത സ്ഥിതിക്ക് മലയാളിയല്ല അറസ്റ്റില്‍ ആയത് എന്ന സ്ഥിരീകരണത്തിനാണ് വാസ്തവവും ആയി പൊരുത്തമേറുന്നതും. അറസ്റ്റില്‍ ആയ യുവാവ് ഇന്ത്യന്‍ വംശജന് ആണെന്നും ഏതാനും വര്‍ഷമായി യുകെയില്‍ താമസിക്കുന്ന വ്യക്തി ആണെന്നുമുള്ള വിവരം മാത്രമാണ് ഇപ്പോള്‍ പോലീസ് പങ്കുവയ്ക്കുന്നത്. ഇറാന് യുദ്ധ സാഹചര്യത്തില്‍ ബ്രിട്ടനില്‍ ഭീകര ആക്രമണം ഉണ്ടായേക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസ് ജാഗ്രത പാലിക്കുന്ന സന്ദര്‍ഭത്തില്‍ ഉണ്ടായ അസാധാരണ അപകടത്തെ ഇപ്പോള്‍ കൗണ്ടര്‍ ടെറിറസം പൊലീസാണ് കൈകാര്യം ചെയ്യുന്നത്. മുന്‍പ് സമാനമായ വിധത്തില്‍ മാഞ്ചസ്റ്ററിലും ഗ്ലാസ്ഗോയിലും ടൗണ്‍ സെന്ററുകളില്‍ കൂട്ട അപകടം ഉണ്ടായപ്പോഴും ഭീകര വിരുദ്ധ സേനയാണ് കേസ് കൈകാര്യം ചെയ്തതെങ്കിലും പിന്നീട് ആ സംഭവങ്ങള്‍ സാധാരണ അപകടം മാത്രമെന്ന് സ്ഥിരീകരിക്കുക ആയിരുന്നു. മുന്‍കരുതല്‍ എന്ന നിലയിലാണ് ഇപ്പോള്‍ ഡെര്‍ബിയിലും പോലീസ് ഭീകര ആക്രമണ സാധ്യത കൂടി ചേര്‍ത്തുള്ള അന്വേഷണം നടത്തുന്നത്. മദ്യലഹരിയിലോ ഫോണ്‍ ഉപയോഗിച്ചത് വഴി ഉണ്ടായ ശ്രദ്ധക്കുറവിലോ സംഭവിച്ച അപകടമാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ കൂടുതലായും പറയപ്പെടുന്നത്. ഒട്ടേറെ വഴിയാത്രക്കാരിലേക്ക് കാര്‍ ഇടിച്ചു കയറിയതാണ് ഭീകര ആക്രമണ സാധ്യതയിലേക്ക് ബ്രിട്ടിഷ് പോലീസിന്റെ സംശയം എത്താന്‍ കാരണമായത്. ഡ്രൈവര്‍ ബ്രിട്ടീഷ് വംശജന് അല്ലാത്തതും മറ്റൊരു പ്രധാന കാരണമായി. അപകടത്തില്‍ പരുക്കേറ്റ ഏഴു പേരില്‍ ആരുടെയും നില ഗുരുതരമല്ല എന്നാണ് ഒടുവില്‍ എത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ കറുത്ത മാരുതി സുസുകി കാറാണ് അപകടം ഉണ്ടാക്കിയത്. കൊലപാതക ശ്രമം അടക്കമുള്ള കുറ്റത്തിനാണ് ഇപ്പോള്‍ ഇന്ത്യക്കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരുക്കേറ്റവര്‍ റോഡിലും കാല്‍നടക്കുള്ള സ്ഥലത്തും ഒക്കെയായി വീണു കിടന്നതു സ്തോഭജനകമായ കാഴ്ചയാണ് നാട്ടുകാരില്‍ സൃഷ്ടിച്ചത്. എങ്കിലും പോലീസ് എത്തുമ്പോഴേക്കും ആളുകള്‍ ഓടിക്കൂടി ജീവന്‍രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജനങ്ങളുടെ ക്രിയാത്മക സഹകരണത്തിനും ഇന്നലെ പോലീസ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. സെക്കന്റുകള്‍ക്കുള്ളില്‍ പോലീസ് പാഞ്ഞെത്തി എന്നതും പരുക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായകമായി. ഇന്നലെ ഉച്ചകഴിഞ്ഞു മാധ്യമങ്ങളെ കാണുമ്പോഴും ഡെര്‍ബി പോലീസ് ചീഫ് സുപ്രണ്ടന്റ് എമ്മ അല്‍ഡ്രെഡ് അപകടത്തെ പറ്റി കൂടുതല്‍ വെളിപ്പെടുത്തലിനു തയ്യാറായിട്ടില്ല. ഡ്രൈവര്‍ പറയുന്ന കാര്യങ്ങള്‍ നൂറു ശതമാനം വിശ്വാസത്തിലെടുക്കാന്‍ സമയമായിട്ടില്ല എന്ന നിലപാടിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു സാധ്യതയും തള്ളിക്കളയുന്നില്ല എന്നാണ് പോലീസിന്റെ നിലപാട്. എങ്കിലും ഒരു ഒറ്റപ്പെട്ട സംഭവം എന്ന സൂചന നല്കാന് പോലീസ് തയ്യാറായത് സംഭവത്തിന്റെ ഗൗരവം കുറയ്ക്കുകയാണ്. മാത്രമല്ല ഈ അപകടം വഴി പൊതുജനങ്ങള്‍ കൂടുതല്‍ ആശിക്കപ്പെടേണ്ടതില്ല എന്നും പോലീസ് വ്യക്തമാക്കുന്നു. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെ അപകടം നടന്ന സ്ഥലം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തതും പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നില്ല എന്നാണ് സൂചിപ്പിച്ചത്. ഇതോടെ ആശങ്കകള്‍ക്കും വിരാമമായിരിക്കുകയാണ്. വ്യാജ വാര്‍ത്തയില്‍ കുടുങ്ങിയത് ക്രിഞ്ച് കൊണ്ടന്റ് ക്രിയേറ്റേഴ്സ് മലയാളി യുവാവാണ് ഈ സംഭവത്തില്‍ അറസ്റ്റില്‍ ആയതെന്ന വാര്‍ത്ത ഇന്നലെ കേരളത്തിലെ പത്രത്തിലെ വിദേശ വിഭാഗം വാര്‍ത്തയില്‍ കടന്നു കൂടിയത് ഒട്ടേറെ മലയാളികളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. വ്യാജമെന്ന് ബോധ്യമായിട്ടും ഇത്തരം ഒരു വാര്‍ത്ത നല്കിയതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ വേണ്ടി തന്നെ ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നൂറു കണക്കിന് മലയാളികള്‍ താമസിക്കുന്ന ഡെര്‍ബി പോലെയുള്ള പട്ടണത്തില്‍ ഉണ്ടായ അപകടത്തെ കുറിച്ചു മലയാളി സമൂഹത്തില്‍ തിരക്കിയാല്‍ തന്നെ ഏറെക്കുറെ വ്യക്തത ഉള്ള വിവരം ലഭിക്കും എന്നിരിക്കെയാണ് വ്യാജ വാര്‍ത്തകള്‍ നല്കാന് ഒരു മടിയും ഇല്ലാത്ത, അതേസമയം പ്രൊഫഷണല്‍ ആണെന്നു സ്വയം പറയുകയും ചെയ്യുന്ന പത്രം വിവരം തിരക്കാന്‍ മിനക്കെടാതെ കഥ മെനഞ്ഞത് എന്നാണ് ഇപ്പോള്‍ അനുമാനിക്കാനാകുന്നത്. ഡ്രൈവര്‍ മലയാളി ആണെങ്കില്‍ തന്നെ അതിനു പോലീസ് സ്ഥിരീകരണം വന്ന ശേഷം നല്കുന്നതല്ലേ കൂടുതല്‍ മാന്യത എന്നാണ് ഡെര്‍ബിയിലെ ആദ്യകാല മലയാളികള്‍ തന്നെ രോഷത്തോടെ ഇപ്പോള്‍ പങ്കുവയ്ക്കുന്ന വികാരം. ജനശ്രദ്ധയ്ക്ക് വായനക്കാര്‍ ഇല്ലാത്ത മാധ്യമങ്ങള്‍ ഇത്തരത്തില്‍ കള്ളക്കഥകള്‍ മിനയുന്നത് പതിവാണെങ്കിലും പ്രൊഫഷണല്‍ മാധ്യമ സ്ഥാപനത്തില്‍ നിന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ യുകെ മലയാളികള്‍ക്കിടയില്‍ ഏറി വരുന്നത് സഹതാപത്തോടെ മാത്രമേ കാണാനാകൂ എന്നാണ് ഡെര്‍ബിയില്‍ പടരുന്ന വികാരം. വ്യാജ വാര്‍ത്ത മുന്‍പിന്‍ നോക്കാതെ വീഡിയോ ചെയ്യാന്‍ തയ്യാറായ വ്ലോഗര്‍മാരും യൂട്യൂബര്‍മാരും അബദ്ധം മനസിലായതോടെ വീഡിയോ പിന്‍വലിച്ചതും കൗതുകമായി. രോഷത്തോടെ ഡെര്‍ബി മലയാളികള്‍ പ്രതികരിക്കാന്‍ തയ്യാറായതിന്റെ ചൂട് തിരിച്ചറിഞ്ഞാണ് ക്രിഞ്ച് കൊണ്ടന്റ് ക്രിയേറ്റേഴ്സ് എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത വീഡിയോ റിപ്പോര്‍ട്ടേഴ്സ് പറഞ്ഞതൊക്കെ വിഴുങ്ങി വീഡിയോകള്‍ പിന്‍വലിച്ചത്. കേട്ടപാതി കേള്‍ക്കാത്ത പാതി കയറെടുക്കുന്ന ഇത്തരക്കാര്‍ തങ്ങള്‍ ചെയ്യുന്ന വീഡിയോ ആദ്യം കാഴ്ചക്കാരില്‍ എത്താനുള്ള വ്യഗ്രത കാണിക്കുന്നതാണ് ഇത്തരം വ്യാജ വിവരങ്ങള്‍ കാട്ടു തീ പോലെ പടരാന്‍ കാരണക്കാര്‍ ആയി മാറുന്നതും.
സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് പണം തട്ടാൻ ശ്രമം ; പ്രതി അറസ്റ്റിൽ
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ. സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുകയായിരുന്നു.
4 ഐറ്റം കൊണ്ട് തയാറാക്കാം മധുരമൂറും തേങ്ങാ ബര്‍ഫി
തേങ്ങ ചിരകിയത്: 2 കപ്പ് • പഞ്ചസാര – ഒന്നര കപ്പ് • ഏലയ്ക്കാപ്പൊടി • അണ്ടിപ്പരിപ്പ് തയാറാക്കുന്ന വിധം
ഗുളികയില്ലാതെ ബിപി നിയന്ത്രിക്കണോ? ഇതാ ചില നാടൻ വഴി
ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമായ മറ്റു പല പഴങ്ങളുണ്ട്. ഇതിലൊന്നാണ് പാഷന് ഫ്രൂട്ട്. മറ്റു പഴങ്ങള്‍ക്കൊപ്പം പ്രാധാന്യം ലഭിക്കാത്ത പാഷന് ഫ്രൂട്ട് ഗുണമേന്മയും ഔഷധ മൂല്യവും നിറഞ്ഞതാണ്.
കാസർകോട് മൗവ്വലിൽ വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ പന്തലിന് തീപിടിച്ചു. വരന്റെ വീട്ടുകാർ എത്തിയപ്പോൾ ഉണ്ടായ അപകടത്തിൽ പന്തലിന്റെ അലങ്കാരങ്ങൾക്കാണ് തീ പടർന്നത്. നാട്ടുകാർ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ബിഹാറില്‍ നിതീഷ് കുമാര്‍ പടിയിറങ്ങുന്നു
മുഖ്യമന്ത്രിയെ സംവാദത്തിന് വിളിച്ചിട്ടും അദ്ദേഹം തയ്യാർ ആയില്ല. എസ്ഡിപിഐയെ ശിവൻ കുട്ടി കെട്ടി പിടിക്കുന്നത് പേടി കൊണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്നോ: കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസുകാരിയെ പിതാവ് അടിച്ചുകൊന്നു. സംഭവത്തിൽ പുഷ്പേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതു. നടക്കുന്ന സംഭവം ഉത്തർപ്രദേശിലെ രത്തന്‍പുരിൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മകള്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്പേന്ദ്രയോട് പറഞ്ഞിരുന്നു. തുടർന്ന് കോപാകുലനായ ഇയാൾ മകളെ വടികൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരതി പോലീസിനോട് പറഞ്ഞു. കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. The post മകൾ മിഠായി മോഷ്ടിച്ചെന്ന കടക്കാരന്റെ പരാതി; പിതാവ് മകളെ തല്ലിക്കൊന്നു; പരാതിയുമായി കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ appeared first on RashtraDeepika .
പറവൂര്‍: നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രവര്‍ത്തക കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. പറവൂര്‍ മന്നത്ത് നടന്ന കണ്വെന്ഷന് യങ് ഡെമോക്രാറ്റ്സ് ദേശീയ ജോയിന്‍ കണ്‍വീനര്‍ കെ എ മുഹമ്മദ് ഷമീര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പോസിറ്റീവ് പൊളിറ്റിക്സ് ഏറെ ചര്‍ച്ചയായ സാഹചര്യത്തില്‍ പറവൂരില്‍ വി എം ഫൈസല്‍ വലിയ മുന്നേറ്റം കാഴ്ച വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡണ്ട് കെ കെ റൈഹാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍, എസ്ഡിറ്റിയു പറവൂര്‍ ഏരിയ പ്രസിഡന്റ് കെ എം ഷാജഹാന് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി സ്വാഗതവും വൈസ് പ്രസിഡന്റ് നിഷാദ് അഷറഫ് നന്ദിയും രേഖപ്പെടുത്തി.
സ്വർണ വിലയിൽ ഇടിവ്; കേറിയും ഇറങ്ങിയും 30 ദിവസത്തിനിടെ കുറഞ്ഞത് 18,900 രൂപ! ഇന്നത്തെ വിലയറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് വിലയിടിവിന് കാരണം. ഇക്കഴിഞ്ഞ ഒരു മാസത്തിൽ സ്വർണ വിലയിൽ ആകെയുണ്ടായ മാറ്റങ്ങൾ അറിയാം.
സ്കൂളുകൾ, കോടതികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയാണ് ഭീഷണിയുണ്ടായത്. ശ്രീനിവാസ് ലൂയിസ് എന്ന 47കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് പൊലീസ്
സഞ്ജുവിന് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ അരങ്ങേറ്റം; ആദ്യ മത്സരം തന്നെ രാജസ്ഥാന് റോയല്‍സിനെതിരെ
ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സഞ്ജു സാംസണ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു. മുന്‍ ടീമായ രാജസ്ഥാന് റോയല്‍സാണ് എതിരാളികള്‍. രവീന്ദ്ര ജഡേജ രാജസ്ഥാന് നിരയില്‍ എത്തുമ്പോള്‍, പരിക്കുകള്‍ ചെന്നൈ ക്യാമ്പിനെ അലട്ടുന്നുണ്ട്.
അ ന്തരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മരണദിവസം താൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചുവെന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഭാര്യ രേണു സുധി രംഗത്ത്. ഈ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും സുധിയുടെ മൃതദേഹം കൊണ്ടുവരാൻ പോയ സംഘത്തിൽ താനുണ്ടായിരുന്നില്ലെന്നും രേണു വ്യക്തമാക്കി. കഴിഞ്ഞ ദിവസം സുധിയുടെ മകൻ കിച്ചു തന്റെ ബാല്യകാലാനുഭവങ്ങൾ പങ്കുവെച്ച് ഒരു യുട്യൂബ് വീഡിയോ പുറത്തിറക്കിയിരുന്നു. അച്ഛന്റെ മരണവിവരം അറിഞ്ഞപ്പോൾ തനിക്കൊപ്പമുണ്ടായിരുന്ന ചിലർ ആഘോഷത്തിന്റെ മട്ടിലായിരുന്നെന്നും യാത്രാമധ്യേ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചുവെന്നും കിച്ചു വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ സമയത്ത് രേണു സുധി ഒപ്പമുണ്ടായിരുന്നുവെന്ന് കിച്ചു തന്റെ വീഡിയോയിൽ ഒരിടത്തും പരാമർശിച്ചിരുന്നില്ല. കിച്ചുവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രേണു സുധിക്കെതിരെ വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായത്. എന്റെ മനുഷ്യരേ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത്, സുധിച്ചേട്ടന് മരിച്ചു കിടന്നപ്പോള്‍ ഞാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി കഴിച്ചെന്നോ? നിങ്ങള്‍ക്ക് നാണമാകുന്നില്ലേ, രേണു സുധി ചോദിക്കുന്നു. അന്നത്തെ ദിവസം ആ വിവരം അറിഞ്ഞപ്പോൾ മുതൽ ഞാൻ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. കാപ്പി പോലും കഴിച്ചിട്ടില്ല. സുധിച്ചേട്ടന്റെ മൃതദേഹം കൊണ്ടുവരാൻ ഞാൻ പോയിട്ടില്ലല്ലോ. ഫ്ലവേഴ്സിലോ ട്വന്റിഫോറിലോ ഒന്നും ഞാൻ പോയിട്ടില്ല. മരിച്ചതിന്റെ പിറ്റേദിവസം പൊങ്ങന്താനത്തെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് ഞാൻ മൃതദേഹം കാണുന്നത്. ആ സമയത്ത് ഞാൻ അവിടെ തളർന്നു കിടക്കുകയായിരുന്നു. ഞാൻ പോയിട്ടില്ല സുധിച്ചേട്ടന്റെ ഡെഡ് ബോഡി കൊണ്ടുവരാൻ. ആരോട് വേണമെങ്കിലും ചോദിച്ചോ. എന്തിനാണ് ഈ കള്ളം പറയുന്നത്. പിന്നെ എങ്ങനെയാണ് ഫൈവ് സ്റ്റാര്‍ കടയില്‍ നിന്ന് ഫുഡ് കഴിക്കുന്നത്? സത്യം അറിഞ്ഞിട്ട് വേണം സംസാരിക്കാന്‍. കിച്ചുവിന്റെ വീഡിയോക്ക് ശേഷം തനിക്കെതിരെ സൈബർ ആക്രമണം ശക്തമായപ്പോൾ രേണു നേരത്തെയും ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താൻ ഇതുവരെ പറയാത്ത പല കാര്യങ്ങളുണ്ടെന്നും ആത്മഹത്യയിൽ നിന്ന് തന്നെ പിടിച്ചുനിർത്തുന്നത് ചില കാര്യങ്ങളാണെന്നും അവർ അന്ന് സൂചിപ്പിച്ചിരുന്നു. കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെയുണ്ടായിട്ടുള്ള സൈബർ ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ പുതിയ വ്യാജപ്രചരണങ്ങളും.
മേയ് അഞ്ചിന് UDF മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും, 85 സീറ്റ് വരെ നേടും:ചാണ്ടി ഉമ്മന്‍
മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുംപിടിത്തം കാണിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍, കുടുംബത്തില്‍ അത്തരമൊരു ചര്‍ച്ച വന്നിട്ടില്ലെന്നും ചാണ്ടി ഏഷ്യാനെറ്റ് ന്യൂസ് പോള്‍ ഗ്യാലക്സിയില്‍
ഇറച്ചിയും മീനും തിന്നണോ? ബിജെപിക്ക് വോട്ട് ചെയ്യരുത്; മമത ബാനര്‍ജി
കൊല്‍ക്കത്ത: ഇറച്ചിയും മീനും തിന്നണമെങ്കില് ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മല്‍സ്യ, മാംസ ഭക്ഷണം അനുവദിക്കുന്നില്ല. ബിജെപി അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് ഇറച്ചിയോ മീനോ കഴിക്കാനാകില്ല. ബിജെപി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ഭക്ഷണ രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പുരുളിയ ജില്ലയിലെ മാന്‍ബസാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മമതയുടെ പരാമര്‍ശം. ബിജെപി നിലപാടുകള്‍ ഏകപക്ഷീയമാണ്. അവര്‍ കലാപങ്ങള്‍ക്ക് പ്രേരിപ്പിച്ചും, ആളുകളെ കൊലപ്പെടുത്തിയുമാണ് അധികാരത്തിലെത്തിയത്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ബിജെപി പലയിടത്തും കലാപം ആസൂത്രണം ചെയ്താണ് അധികാരത്തില്‍ വരുന്നതെന്നും മമത ബാനര്‍ജി ആരോപിച്ചു. പ്രോട്ടീന്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്കെന്ത് അധികാരമെന്നും മമത ചോദിച്ചു. ഗോത്രവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമങ്ങള്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാളി സംസാരിക്കുന്ന നമ്മുടെ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആക്രമിക്കപ്പെടുന്നു. നാം ആരെയും അടിച്ചമര്‍ത്തുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ 'ലക്ഷ്മി ഭണ്ഡാര്‍' ബിജെപി അധികാരത്തിലെത്തിയാല്‍ നിര്‍ത്തലാക്കുമെന്നും മമത ബാനര്‍ജി ആരോപിച്ചു. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, സംഗീതോപകരണങ്ങള്‍ വായിക്കുന്നതില്‍ പോലും നിയന്ത്രണം കൊണ്ടുവരുമോ എന്ന് മമത പ്രസംഗത്തില്‍ ചോദിച്ചു. ഡ്രംസ്, ഹാര്‍മോണിയം, ഗിറ്റാര്‍, സിത്താര്‍ എന്നിവയില്‍ ഏതെല്ലാമെന്ന് നിങ്ങള്‍ തീരുമാനിക്കുമോ എന്നാണ് ചോദ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടര്‍ പട്ടിക പരിഷ്കരണ(എസ്ഐആര്‍)ത്തിലൂടെ 1.2 കോടി വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും മമത വിമര്‍ശിച്ചു. അതിനിടെ ബംഗാളില്‍ 284 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റയ്ക്ക് എല്ലാ സീറ്റിലും മല്‍സരിക്കുന്നത്. രണ്ടുഘട്ടമായാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നുമാണ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.
UDF ക്യാമ്പിന് ആവേശമാകാന്‍ രാഹുല്‍ ഗാന്ധി; കോട്ടയത്തും പത്തനംതിട്ടയിലും പരിപാടികളില്‍ പങ്കെടുക്കും
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ദിവസങ്ങളിലേക്ക്;യുഡിഎഫ് ക്യാമ്പിന് ആവേശമാകാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്, കോട്ടയത്തും പത്തനംതിട്ടയിലും പരിപാടികളില്‍ പങ്കെടുക്കും
മുസ്ലീം സ്ത്രീകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിലെ വിവാദം; ഉമർ ഫൈസി മുക്കത്തിനെതിരെ നേതാക്കൾ
മുസ്ലീം ലീഗ് സ്ത്രീകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിലെ വിവാദം; ഉമർ ഫൈസി മുക്കത്തിനെതിരെ നേതാക്കൾ, പാർട്ടി നിലപാടിൽ മതസംഘടന ഇടപെടുന്നതിൽ ദുരൂഹതയെന്ന് അബ്ദു സമദ് പൂക്കോട്ടൂർ
യുദ്ധം തുടരാൻ ഇസ്രയേലും ഇറാനും; പദ്ധതികളില്ലാതെ ട്രംപ്, ഇടനിലയാകാൻ പാകിസ്ഥാൻ
ഒരു മാസം പിന്നിട്ട ഇറാൻ യുദ്ധത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നയതന്ത്ര നീക്കങ്ങൾ നടത്തുമ്പോൾ, നീണ്ടുനിൽക്കുന്ന യുദ്ധത്തിലൂടെ തിരിച്ചടിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങളുടെ ആശങ്കകൾക്കും റഷ്യയുടെ മുന്നറിയിപ്പിനുമിടയിൽ, പാകിസ്ഥാനിൽ നടക്കുന്ന ചർച്ചകളിലാണ് ഇനി ലോകത്തിന്റെ ശ്രദ്ധ.
ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തം
ശാസ്തമംഗലത്തെ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തീപിടിത്തം. അക്ഷയ ടവേഴ്സ് കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള കണ്ണാട്ട് ഫിൻഗോൾഡ് എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്.
പി.വി. ഗോവിന്ദൻ മാസ്റ്റർ നിര്യാതനായി
പി. വി. ഗോവിന്ദൻ മാസ്റ്റർ (93) നിര്യാതനായി
വയനാട് ടൗൺഷിപ്പ് നിർമ്മാണം വൈകുന്നതിൽ വേദന; ആശങ്ക ഒഴിയാതെ ദുരന്ത ബാധിതർ | Wayanad Township Project
വയനാട് സർക്കാർ ടൗൺഷിപ്പ്; നിർമ്മാണം വൈകുന്നതിൽ വേദന പങ്കുവച്ച് ദുരന്തബാധിതർ; വീട് മാറാനാകാത്തതിൽ സങ്കടവും ആശങ്കയും Wayanad Township Project | Kerala Government
പാണക്കാട് സാദിഖലി തങ്ങൾക്കെതിരായി പോസ്റ്റിട്ടയാൾ പിടിയിൽ | Sayyid Sadiq Ali Shihab Thangal
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഫെയ്സ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട കേസിലെ പ്രതി പിടിയിൽ; പ്രതി മുഹമ്മദ് റോഷനെ പിടികൂടിയത് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം തന്ത്രപരമായി Sayyid Sadiq Ali Shihab Thangal | Cyber attack | Crime news | Kerala Police
നേമത്തെ പ്രധാന എതിരാളി BJP, എന്നാൽ വോട്ട് ശതമാനത്തിൽ ആശങ്കയില്ല: വി ശിവൻകുട്ടി | Assembly election
നേമത്തെ പ്രധാന എതിരാളി BJP, എന്നാൽ വോട്ട് ശതമാനത്തിൽ ആശങ്കയില്ല, കഴിഞ്ഞ 3 തെരഞ്ഞെടുപ്പിൽ രണ്ടും ജയിച്ചത് LDF ആണ്, ഞാൻ ഇപ്പോഴും സംവാദത്തിന് തയാറാണ്: വി ശിവൻകുട്ടി
'ഞാനൊരു സ്ഥാനാർത്ഥിയാണ്, ജയിക്കുക എന്നതാണ് ലക്ഷ്യം, ആര് വോട്ട് ചെയ്താലും സ്വീകരിക്കും' |V Sivankutty
'ഞാനൊരു സ്ഥാനാർത്ഥിയാണ്, ജയിക്കുക എന്നതാണ് ലക്ഷ്യം, ആര് വോട്ട് ചെയ്താലും സ്വീകരിക്കും'; SDPI ഡീൽ ആരോപണത്തിൽ മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടി
ഉത്സവാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം: കൊട്ടിയത്ത് ആറുപേർ അറസ്റ്റിൽ
കൊട്ടിയത്ത് ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലെ ഫ്ളോട്ടിനു മുൻപിൽ നൃത്തംചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്നാരോപിച്ച് 19-കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ. മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന തേജസിനെ ശനിയാഴ്ച രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്ന നേമം മണ്ഡലത്തില്‍ എസ്ഡിപിഐ പിന്തുണയെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി. ശിവന്‍കുട്ടി. ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് പറഞ്ഞു. എസ്ഡിപിഐ വോട്ട് സ്വീകരിക്കും എന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും, മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് തന്റെ നിലപാടെന്നും ശിവന്‍കുട്ടി വിശദീകരിച്ചു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എല്ലാവരോടും വോട്ട് അഭ്യര്‍ത്ഥിക്കുക എന്നത് സ്വാഭാവികമായ നടപടിയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിനെ അംഗീകരിക്കുന്ന ആര്‍ക്കും വോട്ട് നല്‍കാം. അത് ജമാഅത്തെ ഇസ്ലാമിയുടേതായാലും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് ആരുടേതായാലും അത് ഭരണഘടന നല്കുന്ന അവകാശമാണെന്നും അതിനെ തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ് മന്ത്രിയുടെ വാദം. നേമത്ത് യുഡിഎഫും ബിജെപിയും ഉന്നയിക്കുന്ന 'ഡീല്‍' ആരോപണങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ നേമത്ത് വോട്ട് കച്ചവടം നടത്തിയത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുനല്‍കിയ ചരിത്രമാണ് നേമത്തിനുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം എസ്ഡിപിഐ ഡീല്‍ ആരോപണം ഉന്നയിക്കുന്നത്. ജനക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഇത് നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം വര്‍ഗീയ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. കേരളത്തിന്റെ മതേതര മനസ്സിനെ മുറിപ്പെടുത്തുന്ന രീതിയില്‍ അഘോരികളുടെയും മറ്റും വരവ് സംസ്ഥാനത്തിന് ഒട്ടും രസിക്കുന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ പോരാട്ടങ്ങളെ ആശയപരമായി നേരിടുന്നതിന് പകരം അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. നേമത്തെ വോട്ടര്‍മാര്‍ക്ക് എല്ലാം അറിയാമെന്നും വികസനത്തിനാകും അവര്‍ വോട്ട് നല്‍കുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ശിവന്‍കുട്ടിയുടെ ഈ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നേമത്ത് കഴിഞ്ഞ തവണ പിടിച്ചെടുത്ത ആധിപത്യം നിലനിര്‍ത്താന്‍ ഓരോ വോട്ടും നിര്‍ണ്ണായകമാണെന്ന് എല്‍ഡിഎഫ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ വോട്ട് സ്വീകരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ഇടത് കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. അതേസമയം, ശിവന്‍കുട്ടിയുടെ പ്രസ്താവനയെ ആയുധമാക്കാന്‍ യുഡിഎഫും എന്‍ഡിഎയും രംഗത്തെത്തിക്കഴിഞ്ഞു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ വോട്ട് തേടുന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്ന് ബിജെപി ആരോപിക്കുന്നു. കോണ്‍ഗ്രസാകട്ടെ, സി.പി.എം - എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട് ഈ പ്രസ്താവനയിലൂടെ മറനീക്കി പുറത്തുവന്നുവെന്നാണ് വാദിക്കുന്നത്. മണ്ഡലത്തിലെ ത്രികോണ മത്സരത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന ന്യൂനപക്ഷ വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്നത് സ്ഥാനാര്‍ത്ഥികളുടെ ഉറക്കം കെടുത്തുന്നുണ്ട്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും സ്വീകരിക്കുന്ന നിലപാട് ഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടി മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. വികസന ചര്‍ച്ചകള്‍ക്കൊപ്പം തന്നെ വര്‍ഗീയതയും വോട്ട് ബാങ്ക് രാഷ്ട്രീയവും വട്ടിപ്പും തിരിമറിയും നേമത്തെ തിരഞ്ഞെടുപ്പ് ഗോദയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൂടുതല്‍ കടുക്കാനാണ് സാധ്യത. വോട്ടര്‍മാരുടെ പള്‍സ് അറിഞ്ഞുകൊണ്ടുള്ള കരുനീക്കങ്ങളാണ് മൂന്ന് മുന്നണികളും ഇപ്പോള്‍ നടത്തുന്നത്. ജനവിധി തേടുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കുക എന്നത് ഏതൊരു സ്ഥാനാര്‍ത്ഥിയുടെയും ലക്ഷ്യമാണ്. നേമത്ത് അത് വി ശിവന്‍കുട്ടി പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിവാദങ്ങള്‍ വോട്ടെണ്ണിക്കഴിയുമ്പോള്‍ ആര്‍ക്ക് ഗുണകരമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
വമ്പൻമാരോട് ക്ലാഷ്‍വെച്ച യൂത്ത്, ആഗോള കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ മറികടന്നു
കെഎൻ കരുണാസാണ് ചിത്രത്തിലെ നായകൻ.
കൂട്ടുകറി ഇനി നിങ്ങൾക്കും ഉണ്ടാക്കാം
കൂട്ടുകറി ഇനി നിങ്ങൾക്കും ഉണ്ടാക്കാം
പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യത്തിന്റെ അഭിമാനമായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങൾ തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ പ്രധാനമന്ത്രി മറന്നോ എന്ന് രാഹുൽ ചോദിച്ചു.
വി ഡി സതീശനുമായി വികസന സംവാദത്തിനു തയ്യാര്‍: മുഖ്യമന്ത്രി
സംവാദത്തിനു വെല്ലുവിളിച്ച വി ഡി സതീശന് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്
കൊച്ചിയില്‍ ബൈക്ക് അപകടങ്ങളില്‍ മൂന്നു മരണം
കൊച്ചി: കൊച്ചിയില്‍ രണ്ട് ബൈക്ക് അപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. ബൈക്ക് പോസ്റ്റിലും മരത്തിലുമായി ഇടിച്ചു രണ്ടു പേരും ബൈക്കുകള്‍ കൂട്ടിയിടിച്ചു ഒരാളുമാണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ നസ്രത്ത് സമൂസ പാര്ക്കിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ തോപ്പുംപടി സ്വദേശികളായ കാല്വിന് ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പള്ളുരുത്തി സ്വദേശി അനന്തുവാണ് മരിച്ചത്. പിന്നില്‍ ഇരുന്ന് യാത്ര ചെയ്ത അനന്തു എന്ന 22 വയസുകാരനാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ചോക്ലേറ്റിനും രക്ഷയില്ലാ !! ഇറ്റലിയിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് മോഷണം പോയി
പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലെറ്റ് കള്ളന്മാർ കൊണ്ടുപോയി. മധ്യ ഇറ്റലിയിലെ ഉത്പാദനകേന്ദ്രത്തിൽനിന്ന് പൊളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകുംവഴിയാണ് അടിച്ചുമാറ്റൽ.
മഗ്നീഷ്യത്തിന്റെ കുറവ് ; ശരീരം കാണിക്കുന്ന ഈ ഏഴ് ലക്ഷണങ്ങൾ അവഗണിക്കരുത്
ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അപര്യാപ്തമായ അളവ് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് മഗ്നീഷ്യം കുറവ്. ഇതിനെ ഹൈപ്പോമാഗ്നസീമിയ എന്നും പറയുന്നു.
ആലപ്പുഴ: വീട്ടിൽ തെരുവുനായ്ക്കളെ വളർത്തുകയും മാലിന്യം കൂട്ടിയിട്ട് ആരോഗ്യഭീഷണി ഉയർത്തുകയും ചെയ്ത ദമ്പതികൾക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. ആലപ്പുഴ നഗരസഭ 49-ാം വാർഡിൽ ആറാട്ടുവഴി പാലത്തിന് സമീപം മീരാ ഹോംസ്റ്റേ നടത്തുന്ന പ്രീതി, ബിനു ജേക്കബ് എന്നിവർക്കെതിരെയാണ് നടപടി. പകർച്ചവ്യാധി പടരാൻ സാധ്യതയുള്ള രീതിയിൽ മാലിന്യം കൂട്ടിയിട്ടതിനും സുരക്ഷയില്ലാതെ നായ്ക്കളെ വളർത്തി ജനജീവിതത്തിന് ഭീഷണിപ്പെടുത്തിയതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. നാട്ടുകാരുടെ നിരന്തരമായ പരാതികളെത്തുടർന്ന് പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് വീടിനുള്ളിലെ രൂക്ഷഗന്ധം കാരണം ഛർദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് മാസ്ക് ധരിച്ചാണ് പോലീസ് സംഘം റെയ്ഡ് നടപടികൾ പൂർത്തിയാക്കിയത്. ദമ്പതികളുടെ വീടിനുള്ളിലെ ഓരോ മുറിയിലും തെരുവുനായ്ക്കളെയാണ് പാർപ്പിച്ചിരുന്നത്. പട്ടിപിടിത്തക്കാരുടെ സഹായത്തോടെ ഇവയെ മാറ്റിയ ശേഷമാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്. വിവാഹ വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷ്യമാലിന്യവും പ്ലാസ്റ്റിക്കും ഹോംസ്റ്റേയ്ക്കുള്ളിലിട്ട് കത്തിക്കുകയും അഴുകിയ അവശിഷ്ടങ്ങൾ ഈച്ചയാർക്കുകയും ചെയ്യുന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്. ഇതിനുപുറമെ, രാത്രികാലങ്ങളിൽ പൊതുവഴിയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിലൂടെ ഇവ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. ക്രിമിനലുകളുടെയും ലഹരിസംഘങ്ങളുടെയും താവളമായി ഇവിടം മാറുന്നത് തടയാൻ രാത്രികാല പട്രോളിങ് ശക്തമാക്കുമെന്ന് ആലപ്പുഴ നോർത്ത് സിഐ എം ജെ അരുൺ അറിയിച്ചു. സ്ഥാപനത്തിന് നഗരസഭയുടെ ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന സൂചന നൽകുന്നതാണ് ഈ കേസ്.
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ രൂപ മൂല്യം കുതിച്ചത് സ്വര്‍ണവില കുറയാന്‍ കാരണമായി. മാത്രമല്ല, ക്രൂഡ് ഓയില്‍ വില കുതിച്ചുകയറുന്നതും സ്വര്‍ണവില കുറയാന്‍ കാരണാണ്. ഇതേ സാഹചര്യം നിലനിന്നാല്‍ വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും. അതുകൊണ്ടുതന്നെ തിടുക്കത്തില്‍ സ്വര്‍ണം വാങ്ങേണ്ടതില്ല. നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി,

30 C