സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു
വീട് വെറുതെ ഒന്ന് കാണാൻ പോലും ഒരുമാസത്തെ വാടക! ഞെട്ടിപ്പോയി എന്ന് യുവാവ്, അനുഭവം
ഒരു ഫ്ലാറ്റ് കാണുന്നതിന് വേണ്ടി മാത്രം ഒരു മാസത്തെ വാടക ആവശ്യപ്പെട്ട ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് ബെംഗളൂരുവില്‍ നിന്നുള്ള യുവാവ്. എന്ത് മറുപടി പറയണം എന്നുപോലും മനസിലാവാതെ അവിടെ നിന്നും പോന്നു എന്നാണ് യുവാവ് കുറിച്ചത്.
ലക്ഷ്മി പത്മയോട് ചോദ്യങ്ങളുമായി ഫെനി നൈനാന്
കണ്ണൂരില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേക്ക് പടരാന്‍ സാധ്യത? ജാഗ്രതാനിര്‍ദേശം
കണ്ണൂര്‍: മാലൂര്‍ പഞ്ചായത്തില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിള്‍ പരിശോധിച്ചതില്‍ പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ജനുവരി 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
'സ്വർണ്ണക്കൊള്ള റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെ കുറ്റംപറഞ്ഞവരുടെ പാർട്ടിക്കാരല്ലേ അകത്തായത്?'
'ശബരിമല സ്വർണ്ണക്കൊള്ളയുടെ വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെ കുറ്റം പറഞ്ഞിട്ട് അവരുടെ പാർട്ടിക്കാരല്ലേ അകത്തായത്?'; സിപിഎം ശബരിമല സ്വർണ്ണക്കൊള്ളയിലെ പ്രതികൾക്ക് സംരക്ഷണമൊരുക്കുക തന്നെയാണെന്ന് ശ്രീജിത്ത് പണിക്കർ
ലൈംഗിക വിവാദത്തില്‍ ആടിയുലഞ്ഞ് ഭാവി രാജ്ഞി; ബലാല്‍സംഗ കേസുകളില്‍ കുടുങ്ങി മകന്! | Epstein Files
ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് അങ്കലാപ്പിലായി നോര്‍വെയിലെ ഭാവി രാജ്ഞി. നാല് സ്ത്രീകളെ ബലാല്‍സംഗം ചെയ്തതുള്‍പ്പടെ കേസുകളില്‍ പ്രതിയായി അവരുടെ മകന്. നോര്‍വീജിയന്‍ രാജകുടുംബം വിവാദച്ചുഴിയില്‍
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക്. കരാർ വിവരം പാർലമെന്റിനെ അറിയിക്കുക പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിട്ടില്ലെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. ഇന്ത്യയിലേക്ക് ഒരു നികുതിയുമില്ലാതെ അമേരിക്കൻ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യണമെന്ന വ്യവസ്ഥ മറയില്ലാതെയുളള അമേരിക്കയുടെ കൊളോണിയൽ ചൂഷണമാണെന്നും അതിനെതിരെ പ്രതികരിക്കാൻ കെൽപ്പില്ലാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും തോമസ് ഐസക് ആരോപിക്കുന്നു. മാത്രമല്ല വില
സർവ്വം മായയുടെ ക്ലൈമാക്സ് മനസ്സിലായോ..?| Sarvam Maya
പ്രവചനങ്ങൾ പാളി, ഓടിടി റിലീസിന് പിന്നാലെ ചർച്ചകളിൽ നിറഞ്ഞ് സർവ്വം മായ
ബാഹ്യ സമ്മർദങ്ങളെ മറികടക്കാൻ SITക്ക് കഴിഞ്ഞിട്ടില്ല, അതിൽ അവർ തോൽവിയാണ്: TK രാജ്മോഹൻ | Sabarimala
SIT അട്ടിമറിക്കപ്പെട്ടു, ദിശാബോധം നഷ്ട്ടപ്പെട്ട അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്, ബാഹ്യ സമ്മർദങ്ങളെ മറികടക്കാൻ SITക്ക് കഴിഞ്ഞിട്ടില്ല, അതിൽ അവർ തോൽവിയാണെന്നും TK രാജ്മോഹൻ
രാജ്യരക്ഷയില്‍ വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ്| Surgical Strike By Unni Balakrishnan | BJP | Congress
മുന്‍ സൈനിക മേധാവിയുടെ വെളിപ്പടുത്തലില്‍ അടിതെറ്റി കേന്ദ്രസര്‍ക്കാര്‍. സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി, സര്‍ക്കാര്‍ മറുപടി നല്‍കുമോ ? കാണാം സര്‍ജിക്കല്‍ സ്ട്രൈക്ക് Surgical Strike By Unni Balakrishnan | BJP | Congress
ജനറല്‍ എംഎം നരവനെയുടെ വെളിപ്പെടുത്തലില്‍ നിന്നും ഒളിച്ചോടുകയല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്
ജനറല്‍ എംഎം നരവനെയുടെ വെളിപ്പെടുത്തലില്‍ നിന്നും ഒളിച്ചോടുകയല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് | Surgical Strike
ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ തീരുമാനം എടുക്കാതെ കേന്ദ്രസര്‍ക്കാര്‍ സൈനിക മേധാവിയെ കയ്യൊഴിഞ്ഞോ ?
ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ തീരുമാനം എടുക്കാതെ കേന്ദ്രസര്‍ക്കാര്‍ സൈനിക മേധാവിയെ കയ്യൊഴിഞ്ഞോ ? | Surgical Strike
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ വിറളിപിടിച്ച് ബിജെപി നേതാക്കള്‍ | Surgical Strike
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ വിറളിപിടിച്ച് ബിജെപി നേതാക്കള്‍ | Surgical Strike
മലയോര ഹൈവേ മുതൽ മലയൻകീഴ് താലൂക്ക് ആശുപത്രി വരെ | KIIFB Challenge
കിഫ്ബി ചലഞ്ചിൽ പങ്കാളിയാവാം, സ്മാർട്ട് ഫോൺ സമ്മാനം നേടാം. നിങ്ങൾ ചെയ്യേണ്ടത്: ഈ വീഡിയോ കണ്ട ശേഷം, 90720 00430 എന്ന നമ്പറിലേക്ക് ഒരു Hi അയക്കുക. അതിനു ശേഷം നിങ്ങളുടെ ലൊക്കേഷൻ വാട്സാപ്പ് ചെയ്യുക. മറുപടിയായി നിങ്ങളുടെ നാട്ടിലെ കിഫ്ബി പദ്ധതികളുടെ ലിസ്റ്റ് ലഭിക്കും. അത് പ്രകാരം തൊട്ടടുത്ത കിഫ്ബി പദ്ധതി പ്രദേശത്തുനിന്ന് ഒരു സെല്‍ഫി എടുക്കുക. അത് ഈ വീഡിയോയ്ക്ക് കമന്റായി പോസ്റ്റ് ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനം!
ജനറല്‍ എംഎം നരവനെയുടെ പുസ്തകം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നോ ?
ജനറല്‍ എംഎം നരവനെയുടെ പുസ്തകം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നോ ? | Surgical Strike
നരവനെയുടെ ഓർമ്മക്കുറിപ്പിൽ ലോക്സഭയിൽ പരസ്പരം കൊമ്പുകോർത്ത് ഭരണ - പ്രതിപക്ഷാംഗങ്ങൾ | Rahul Gandhi
മുൻ കരസേനാ മേധാവി എംഎം നരവനെയുടെ ഓർമ്മക്കുറിപ്പിൽ ലോക്സഭയിൽ പരസ്പരം കൊമ്പുകോർത്ത് ഭരണ- പ്രതിപക്ഷാംഗങ്ങൾ , രാഹുലിനെ തടഞ്ഞ നടപടി എതിർത്ത എട്ട് എംപിമാർക്ക് സസ്പെൻഷൻ Manoj Mukund Naravane | Rahul Gandhi Stopped From Speaking in Lok Sabha | Congress | Narendra Modi
വടകര: ട്രെയിനിലെ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ എടുത്ത് ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തിനിടെ കമ്പാര്‍ട്ട്മെന്റില്‍ പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.45 ന് കണ്ണൂര്‍ -യശ്വന്തപുരം എക്സ്പ്രസ് വടകര റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. കമ്പാര്‍ട്ട്മെന്റ് പൂര്‍ണമായും പുകയില്‍ അമര്‍ന്നതോടെ ട്രെയിന്‍ വടകരയിലെത്താറായതോടെ യാത്രക്കാര്‍ അപായ ചങ്ങല വലിക്കുകയായിരുന്നു. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തി. ഇതോടെ മുഴുവന്‍ യാത്രക്കാരും പ്ലാറ്റ്ഫോമിലേക്കിറങ്ങി. ട്രെയിന്‍ ഓട്ടത്തിനിടയിലാണെങ്കില് വന്‍ അപകട സാധ്യതയും ഉണ്ടാകുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. സംഭവത്തെതുടര്‍ന്ന് 15 മിനിറ്റ് വൈകിയാണ് ട്രെയിന്‍ വടകരയില്‍ നിന്ന് യാത്ര തുടര്‍ന്നത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയതോടെ ഓടിപ്പോകാന്‍ ശ്രമിച്ച യുവാക്കളെ യാത്രക്കാര്‍ തടഞ്ഞ് വെച്ചാണ് ആര്‍പിഎഫിനെ ഏല്പിച്ചത്. ട്രെയിനില്‍ യുവാക്കള്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ എടുത്ത് ഏറെ നേരം ഇതുകൊണ്ട് കളിച്ചതായി യാത്രക്കാര്‍ പറഞ്ഞു.
സർക്കാർ ഇല്ലാതെ സർക്കാർ പദ്ധതി | Munshi 3 February 2026 | RRTS High speed rail | Kerala Government
സർക്കാർ ഇല്ലാതെ സർക്കാർ പദ്ധതി | Munshi 3 February 2026 RRTS High speed rail | E Sreedhran | Pinarayi Vijayan | Kerala Government
നേര്‍ക്കുനേര്‍ പോര് വിളികളുമായി ഭരണ-പ്രതിപക്ഷങ്ങള്‍;ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്തംഭിച്ച് നിയമസഭ
സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച് പ്രതിപക്ഷം;ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭയില്‍ നേര്‍ക്കുനേര്‍ പോര് വിളികളുമായി ഭരണ-പ്രതിപക്ഷങ്ങള്‍ Sabarimala Gold Theft case |Travancore Devaswom Board | Gold plating | Kerala Government | Kerala High court | Kerala Assembly
'ആടുജീവിതത്തിൽ നിന്ന് വലതു വശത്തെ കള്ളനിലേയ്ക്ക് മാറുമ്പോൾ..'| KR Gokul
'ടോക്സിക് പാരൻ്റിങ്ങിൻ്റെ വിക്ടിം ആണ് അയാൾ'. 'വലതു വശത്തെ കള്ളൻ' സിനിമയുടെ പ്രസ് മീറ്റിൽ കെ ആർ ഗോകുൽ.
ട്രംപിന് നന്ദി അറിയിക്കുന്നു, രാജ്യം മുഴുവൻ കരാറിനെ അഭിനന്ദിക്കുകയാണ്; പീയുഷ് ഗോയൽ | Piyush Goyal
ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ ഇന്ത്യയുടേയും അമേരിക്കയുടെയും ഇടയിലുള്ള ബന്ധം കൂടുതൽ ദൃഡമാകും, ട്രംപിന് നന്ദി അറിയിക്കുന്നു, രാജ്യം മുഴുവൻ കരാറിനെ അഭിനന്ദിക്കുകയാണ്; പീയുഷ് ഗോയൽ India - US Trade Deal | Narendra Modi | Donald trump | Piyush Goyal
ഉദ്ദംപൂരിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ | Operation Kiya | Jammu and Kashmir
ജമ്മുകശ്മീരിലെ ഉദ്ദംപൂരിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ, ഏറ്റുമുട്ടൽ ആരംഭിച്ചത് വൈകീട്ടോടെ Encounter Breaks Out Between Security Forces, Terrorists In J&K's Udhampur | Operation Kiya | Jammu and Kashmir
പാലക്കാട് കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ബസിൻ്റെ മുൻഭാഗം തകർന്നു | Palakkad
പാലക്കാട് - കോഴിക്കോട് ദേശിയപാതയിൽ കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ബസ് ഡ്രൈവർക്കും മുൻസീറ്റിൽ ഇരുന്ന യാത്രകാർക്കും പരിക്ക് Palakkad | Bus accident | KSRTC
'കേരളം ഒന്നും ചെയ്തില്ല'; സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനത്തിൽ ഹർജിക്കാർ | Special educators
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനം; കേരളം ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയുടെ ഇടപെടൽ വേണമെന്നും KSTAയുടെ ഭാഗമായുള്ള കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ, സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ V Sivankutty | Appointment of special educators | KSTA | Supreme court
എല്ലാ വാതിലുകളും ലോക്കായതായി മനസിലാക്കി ഭയപ്പാടോടെ ഇരുന്ന വീട്ടുകാരെ ജനൽ വഴി സമാധാനിപ്പിച്ച ശേഷം അടുക്കള വാതിലും ഹാളിലേക്കുള്ള വാതിലും കിടപ്പ് മുറിയുടെ വാതിലും തകർത്താണ് ഫയർഫോഴ്സ് ഇവരെ പുറത്തിറക്കിയത്.
സ്പെഷ്യൽ എജുക്കേറ്റർമാരുടെ നിയമനത്തിന് തടസമാകുന്നത് ഫണ്ട് ഇല്ലായ്മ: വി ശിവൻകുട്ടി | V Sivankutty
സ്പെഷ്യൽ എജുക്കേറ്റർമാരുടെ നിയമനത്തിന് തടസമാകുന്നത് ഫണ്ട് ഇല്ലായ്മ; കേന്ദ്രമാണ് ഫണ്ട് അനുവദിക്കേണ്ടത്, ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി V Sivankutty | Appointment of special educators
തൃശ്ശൂർ ചാലക്കുടിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തീപിടുത്തം | Accident news | Thrissur
തൃശ്ശൂർ ചാലക്കുടി പാലത്തിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തീപിടുത്തം; ബൈക്ക് യാത്രികന് പരിക്ക്, പെട്രോൾ ചോർന്നതാണ് അപകട കാരണം,അഗ്നിരക്ഷാസേന എത്തി തീയണച്ചു Accident news | Thrissur | Kerala fire force
ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ പ്രതിഷേധം, മോദി ട്രംപിന് കീഴടങ്ങിയെന്ന് പ്രതിപക്ഷം | India US Trade
'ഇന്ത്യയുടെ നയം പ്രഖ്യാപിക്കാന്‍ ആരാണ് ട്രംപിന് പുറംകരാര്‍ നല്‍കിയത്'; 'സറണ്ടര്‍ മോദി' മുദ്രാവാക്യവുമായി പ്രതിപക്ഷ എംപിമാര്‍ India - US Trade Deal | Narendra Modi | Donald trump
'ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നു' | Rahul Gandhi | Lok Sabha
'സസ്പെന്ഷന് ഞങ്ങള്‍ക്ക് പ്രശ്നമുള്ള കാര്യമല്ല, പാര്‍ലമെന്റ് ജനാധിപത്യത്തെ ഭരണപക്ഷം ഇല്ലാതാക്കുന്നു,ശക്തമായ പ്രതിഷേധം തുടരും'; ഹൈബി ഈഡന് എംപി Rahul Gandhi Stopped From Speaking in Lok Sabha | Congress | Narendra Modi | Hibi Eden
ഈണം കൊണ്ട് മാന്ത്രികത തീർത്ത എസ് പി വെങ്കിടേഷിന് വിട... | SP Venkatesh | Music Director
ഈണങ്ങളുടെ രാജകുമാരൻ എസ് പി വെങ്കിടേഷിന് വിട, തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന പ്രതിഭ, സിനിമ പരാജയപ്പെട്ടാലും എസ് പി വെങ്കിടേഷിന്റെ സംഗീതം എന്നും ഹിറ്റ് SP Venkatesh | Music Director
ടി20 ലോകകപ്പിന് മുന്നോടിയായി നാളെ ദക്ഷിണാഫ്രിക്കയോട് ആദ്യ സന്നാഹമത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. എല്ലാവര്ക്കും അവസരം നല്‍കുകയാണ് ലക്ഷ്യം. സഞ്ജുവിന് ഇനിയും അവസരം ലഭിക്കും. ഒരുപക്ഷേ അവസാന അവസരം. സന്നാഹം കളിക്കുന്ന പ്രധാന താരങ്ങള്‍ ഇവരൊക്കെയാണ്…
വിലയിൽ പൊള്ളുന്നവർക്ക് ആശ്വാസമേകി സപ്ലൈകോ, വെളിച്ചെണ്ണ വിലകുറച്ചു
സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ ലിറ്ററിന് 329 രൂപയ്ക്ക് വിൽപ്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്കി.
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ് നമ്മുടെ രാജ്യത്തിന്റെ വ്യാപാര കരാര്‍ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്.എല്ലാം ട്രംപ് തീരുമാനിച്ചത് അനുസരിച്ച് മോദി കീഴടങ്ങുകയാണ്. ഇതിലെന്താണ് സംഭവിച്ചതെന്ന് പാര്‍ലമെന്റിനെ അറിയിക്കണം. ഇത് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ അഭിമാനത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്. ബിജെപിക്ക് ദേശസ്നേഹത്തെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല. പ്രധാനമന്ത്രി പദത്തെ വെറും നോക്കുകുത്തിയാക്കി. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദവി ട്രംപിന് ഏല്‍പ്പിച്ചാല്‍ പോരെയെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു. ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ […] The post ബിജെപിക്ക് ദേശസ്നേഹത്തെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല; പ്രധാനമന്ത്രി പദത്തെ വെറും നോക്കുകുത്തിയാക്കി: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .
സൗഹൃദം നടിച്ച് അഭിഭാഷകയുടെ നഗ്നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചു; വക്കീല്‍ ഗുമസ്തന് പിടിയില്‍
സൗഹൃദം നടിച്ച് അഭിഭാഷകയുടെ നഗ്നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന് പിടിയില്‍; ഐടി ആക്ട് പ്രകാരം കേസെടുത്ത് പൊലീസ് Palakkad | Crime news | Kerala Police
ആദ്യം താഴോട്ട്, പിന്നെ മേലോട്ട്! സ്വർണവിലയിൽ നേരിയ വർദ്ധനവ് | Gold price today
ആദ്യം താഴോട്ട്, പിന്നെ മേലോട്ട്! സ്വർണവിലയിൽ നേരിയ വർദ്ധനവ്, ഗ്രാമിന് 200 രൂപയാണ് കൂടിയത് Gold price today | Gold rate
പൗരന്മാരുടെ സ്വകാര്യതയില്‍ തൊട്ടുകളിക്കേണ്ട; മെറ്റയ്ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി | Meta Data
പൗരന്മാരുടെ സ്വകാര്യതയില്‍ തൊട്ടുകളിക്കേണ്ട; മെറ്റയ്ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി, നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകണമെന്നും കോടതി Meta Data | Privacy | Supreme Court
പിന്നോട്ടില്ല മുന്നോട്ട്... ആർആർടിഎസ് പദ്ധതിയുമായി സർക്കാർ | RRTS High speed rail | Pinarayi Vijayan
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ... ഈ ശ്രീധരന് പിന്നാലെ ആർആർടിഎസ് പദ്ധതിയുമായി സർക്കാർ മുന്നോട്ട്, ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി RRTS High speed rail | E Sreedhran | Pinarayi Vijayan | Kerala Government
'34 വർഷത്തെ ആർമി സർവീസിന് ശേഷം സിനിമ നിർമ്മാണത്തിലേയ്ക്ക്'| Ragu Ram Movie
മലയാളത്തിൽ 'രഘു റാം' എന്ന സിനിമ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 6ന് ചിത്രം തിയേറ്ററുകളിൽ എത്തും.
സ്വര്‍ണക്കൊള്ളയെ ചൊല്ലി സഭയില്‍ അസാധാരണ നിമിഷങ്ങള്‍, നാടകീയ രംഗങ്ങള്‍ | Sabarimala Gold Theft
സ്വര്‍ണക്കൊള്ളയെ ചൊല്ലി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍, സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമം, ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍ Sabarimala Gold Theft case |Travancore Devaswom Board | Gold plating | Kerala Government | Kerala High court | Kerala Legislative assembly
ഇറാനിലെ വ്യാപാര കേന്ദ്രത്തിൽ വൻ തീപ്പിടുത്തം; തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു | Iran
ഇറാനിലെ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം; 2000 ചതുരശ്ര മീറ്റർ പ്രദേശത്താണ് തീ പിടുത്തമുണ്ടായത്, തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു Iran | Fire breakout | Jannat Basar
'രഘു റാമിൽ ഫൈറ്റില്ലാത്ത സ്ത്രീ കഥാപാത്രം എൻ്റേത് മാത്രമാണ്' | Ragu Ram Movie
മലയാളത്തിൽ 'രഘു റാം' എന്ന സിനിമ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 6ന് ചിത്രം തിയേറ്ററുകളിൽ എത്തും.
CJ റോയ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്കെതിരെ നൽകിയ കേസ് പിൻവലിച്ചതിലെ ദുരൂഹത നീക്കാൻ അന്വേഷണം
സി ജെ റോയ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്കെതിരെ നൽകിയ കേസ് പിൻവലിച്ചതിലെ ദുരൂഹത നീക്കാൻ അന്വേഷണം, നിയമോപദേശകരുടെ മൊഴി രേഖപ്പെടുത്തും; സി ജെ റോയി നികുതി ഭീകരതയുടെ ഇരയെന്ന് വ്യവസായ ലോകം CJ Roy |Confident Group | Bangalore
ഇറാൻ- അമേരിക്ക സമാധാന ചർച്ച യാഥാർത്ഥ്യമാകുന്നു |Iran - US Peace Talks
ഇറാൻ- അമേരിക്ക സമാധാന ചർച്ച യാഥാർത്ഥ്യമാകുന്നു, ഉചിതമായ സാഹചര്യം ഉണ്ടായാൽ ചർച്ചയ്ക്ക് വിദേശകാര്യ മന്ത്രിയെ ഇറാൻ പ്രസിഡന്റ് ചുമതലപ്പെടുത്തി Iran - US Peace Talks | Iran president orders foreign minister to pursue ‘fair, equitable’ negotiations with US amid regional mediation efforts
തൃശൂര്‍: കേരളത്തിലെ അതിവേഗ റെയില്‍ പാത വിഷയത്തില്‍ മെട്രോ മാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അതിവേഗ റെയില്‍ പദ്ധതികള്‍ക്കായി ശ്രീധരന് പൊന്നാനിയില്‍ ഓഫീസ് തുറന്നതിനെയടക്കം പരിഹസിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയിക്കുന്നതിന് മുന്‍പേ എം എല്‍ എ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും, താന്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം അന്ന് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കെ റെയില്‍ പദ്ധതിയുടെ അംഗീകാരത്തിനായി സംസ്ഥാനം ഒരുപാട് പരിശ്രമിച്ചിരുന്നു. കെ റെയില്‍ അല്ലെങ്കിലും കുഴപ്പമില്ല, ഏതു രീതിയിലായാലും ജനങ്ങള്‍ക്ക് വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു സംവിധാനം അല്ലെങ്കില്‍ അതിവേഗ ട്രെയിന്‍ വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിനോട് എന്തിന് ശത്രുത റെയില്‍വേ വികസനത്തില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് ശത്രുതാപരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങള്‍ പഴയ വേഗതയില്‍ തന്നെ യാത്ര ചെയ്താല്‍ മതി എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. രാജ്യത്ത് അഞ്ച് അതിവേഗ റെയിലുകള്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കി. കെ വി തോമസ് ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിട്ടും മറുപടി ലഭിച്ചില്ലെന്നും, കേരളം എന്ത് തെറ്റാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിവേഗ പാതക്കായി ഇ ശ്രീധരന് സമര്‍പ്പിച്ച രൂപരേഖ താന്‍ നേരിട്ട് റെയില്‍വേ മന്ത്രിക്ക് നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ല. ബി ജെ പിയെ പിന്തുണയ്ക്കാത്തതിന്റെ പക കേരളത്തിലെ ജനങ്ങളോട് തീര്‍ക്കുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന് അര്‍ഹമായത് നല്‍കാതെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
MM നരവനേയുടെ പുസ്തകം വായിക്കാൻ അനുമതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, എതിർത്ത് ഭരണപക്ഷം | Rahul Gandhi
ഇന്നും മുൻ കരസേനാ മേധാവിയുടെ ലേഖനവുമായി രാഹുൽ ഗാന്ധി, വായിക്കാൻ അനുമതി ആവശ്യപ്പെട്ടു; എതിർത്ത് ഭരണപക്ഷം MM Naravane | Rahul Gandhi | Parliament
'ഇന്ത്യയിലെ ഉൾഗ്രാമങ്ങൾ അമേരിക്കയേക്കാൾ സുരക്ഷിതം', ചർച്ചയായി വിദേശവനിതയുടെ പോസ്റ്റ്
20 -കാരിയായ സോഫിയ ലീ എന്ന യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് അമേരിക്കയെക്കാൾ സുരക്ഷിതമാണെന്നാണ് യുവതി കുറിച്ചിരിക്കുന്നത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പെട്രോൾ-ഡീസൽ വില കൂട്ടുമോ? എത്ര വരെ വർധനവ് ഉണ്ടാകും? അറിയാം
ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാരക്കരാറിന് ധാരണയായിരിക്കുകയാണ്. ഇത് പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ച് വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ സമ്മതിച്ചതായുമാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിക്കുമോ
അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകില്ലെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി
അരീക്കോട്: സുല്ലമുസ്സലാം സയന്‍സ് കോളേജ് സംഘടിപ്പിച്ച കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍-കൊളീജിയേറ്റ് ക്രോസ് കണ്ട്രി ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് ജേതാക്കളായി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനവും അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗം ടീം ഇനത്തില്‍ തൃശ്ശൂര്‍ വിമല കോളജ്, പാലക്കാട് മേഴ്സി കോളേജ്, തൃശ്ശൂര്‍ സെന്റ് മേരീസ് കോളജ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ വ്യക്തിഗതയിനത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെ അജിത്ത് കെ, മനോജ് കുമാര്‍ എം, അജ്മല്‍ എം. എഫ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയപ്പോള്‍ വനിതകളുടെ വ്യക്തിഗത മല്‍സരത്തില്‍ രഞ്ജിത വി (സെന്റ് മേരീസ് കോളേജ്, തൃശൂര്‍), ഐറിന് തോമസ് (മേഴ്സി കോളേജ്, പാലക്കാട്), ഐശ്വര്യ എസ് (വിമല കോളേജ്, തൃശൂര്‍) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജും വനിതാ വിഭാഗത്തില്‍ തൃശൂര്‍ വിമല കോളജും ജേതാക്കള്‍ക്കുള്ള വൈസ് ചാന്‍സലേഴ്സ് എവര്‍ റോളിങ്ങ് ട്രോഫിയും കരസ്ഥമാക്കി. ചൊവ്വാഴ്ച രാവിലെ 6.30 നു സുല്ലമുസ്സലാം സയന്‍സ് കോളേജില്‍ നിന്നാരംഭിച്ച് കുറ്റൂളി വഴി അരീക്കോട് ടൗണില്‍ അവസാനിച്ച പത്ത് കിലോമീറ്റര്‍ മത്സരത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിവിധ കോളേജുകളില്‍ നിന്നുള്ള നൂറോളം അത് ലിറ്റുകള്‍ പങ്കെടുത്തു. സുല്ലമുസ്സലാം സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. മുസ്തഫ ഫാറൂഖ് ഫ്ലാഗ് ഓഫ് ചെയ്തു. അരീക്കോട് എന്‍ വി. ഹൈറ്റ്സ്നു മുന്പില് നടന്ന സമാപന ചടങ്ങ് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. ചടങ്ങില്‍ സുല്ലമുസ്സലാം സയന്‍സ് കോളജ് മാനേജര്‍ പ്രൊഫ. എന്‍.വി. അബ്ദുറഹ്മാന്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. മുസ്തഫ ഫാറൂഖ്, കാലിക്കറ്റ് സര്‍വകലാശാല ഒബ്സര്‍വറും ടെക്നിക്കല്‍ ഒഫീഷ്യലുമായ ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം, കോളജ് മാനേജ്മെന്റ് കമ്മിറ്റിയംഗം കാഞ്ഞിരാല അബ്ദുല്‍ കരീം, കായിക വിഭാഗം മേധാവി ആമിര്‍ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദിച്ചു; പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് പിടിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പെരുമ്പാവൂരില്‍ മൊബൈല്‍ കട നടത്തുന്ന അന്‍വര്‍, മുനീറുല്‍ എന്നിവരെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി 20 പേര് ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവായ ഷെരീഫാണ് പിടിയിലായത്. വ്യാജ പരാതിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭായ് കോളനി എന്ന് പേരുള്ള സ്ഥലത്ത് മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഷെരീഫിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനിയില്‍ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്നും മൊബൈല്‍ ഷോപ്പിന്റെ മറവില്‍ ഇവരും മയക്കുമരുന്ന് വില്‍ക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാര്‍ ഇവരെ മര്‍ദിച്ചത്. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന ജനകീയ സമിതി അംഗങ്ങള്‍ക്കെതിരെ വ്യാജ പരാതിയില്‍ കേസെടുക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയത്. ജനകീയ മുന്നണിയുടെ പ്രവര്‍ത്തനം ഇഷ്ടമില്ലാത്ത ചിലരാണ് പരാതി നല്‍കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള: 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുരാരി ബാബുവിനെ വിട്ടയച്ച് ഇഡി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിട്ടയച്ചത്
പെൺസുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം സ്വദേശി സമ്പത്തിനെ, ദില്ലിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിൽ വെച്ചാണ് വടകര പൊലീസ് പിടികൂടിയത്.
അൽപം ആശ്വാസം; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറച്ചു; പുതിയ നിരക്ക് അറിയാം
Kerala Coconut Oil Price News: സംസ്ഥാനത്ത് സബ്സിഡി വെളിച്ചെണ്ണ വില ലിറ്ററിന് 289 രൂപയായി കുറച്ചു. സപ്ലൈകോയുടെ ശബരി ബ്രാൻഡിൻ്റെ വിലയാണ് കുറച്ചത്. നേരത്തെ 309 രൂപയായിരുന്ന സബ്സിഡി വെളിച്ചെണ്ണയുടെ വിലയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്.
പത്തനംതിട്ട: ജില്ലയില്‍ കഞ്ചാവ് വേട്ടയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാന്‍, ആസിഫ് എന്നിവരെയാണ് പോലിസ് അതിസാഹസികമായി പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കഞ്ചാവ് പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെയാണ് പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടത്. ഉദ്യോഗസ്ഥര്‍ വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ പ്രതികള്‍, തടയാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിനെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്തുവീണ ആനന്ദിന്റെ ദേഹത്തുകൂടി കാര്‍ കയറ്റി ഇറക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വശത്തേക്ക് ഉരുണ്ടുമാറിയതിനാല് തലനാരിഴയ്ക്കാണ് ജീവന് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആനന്ദിന്റെ കാലിന് രണ്ട് ഭാഗങ്ങളില്‍ പൊട്ടലുണ്ട്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും ലഹരിക്കടത്തിനും കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കുന്ന അർത്ഥവത്തായ ഒരു പേര് നിർദേശിക്കുന്നവരിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയും അവർക്ക് ആകർഷകമായ സമ്മാനം നൽകുകയും ചെയ്യും.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് മന്ത്രി പി രാജീവ് കേരളത്തെ റെയർ എർത്ത് ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചു. വിഴിഞ്ഞം-കൊച്ചി റെയർ എർത്ത് കോറിഡോർ സ്ഥാപിക്കുന്നതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അജിത് ഡോവല്‍ എത്തിയതെന്നാണ് വിവരം
ബലൂചിസ്ഥാന്‍ നിന്നുകത്തുമ്പോള്‍!
വെളിച്ചെണ്ണ വില കുറയും; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. 289 രൂപ ലിറ്ററിന് സപ്ലൈകോയില്‍ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. നോണ്‍ സബ്സിഡി വെളിച്ചെണ്ണ 309 രൂപക്ക് ലഭിക്കും.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ 329/ രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309/ രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ പുതുക്കിയ വിലവിവരങ്ങള്‍ താഴെ നല്കുന്നു:
കുട്ടമ്പുഴയില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് തകര്‍ത്തു, വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു
കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണം. വീട് തകര്‍ത്തു. മാമലകണ്ടം ചാമപ്പാറ സ്വദേശി ഡെനിഷ് ജോസഫിന്റെ വീടാണ് തകര്‍ത്തത്. വീട്ടുപകരണങ്ങളും കാട്ടാന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഒരു വര്‍ഷം മുന്‍പ് രണ്ട് പേര് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയെ കൂടാതെ പന്നിയും പുലിയും കുരങ്ങുമെല്ലാം കാര്‍ഷികവിളകള്‍ ഉള്‍പ്പെടെ നശിപ്പിക്കുന്നുണ്ട്.
എറണാകുളം: കളമശ്ശേരിയിലെ എച്ച്എംടി കോളനിയിൽ പ്രവർത്തിക്കുന്ന ഒരു സോഫാ നിർമ്മാണ യൂണിറ്റിന് ഇന്നലെ രാത്രി വൻ തീപിടിത്തം. രാത്രി എട്ട് മണിയോടെ ഉണ്ടായ അപകടത്തിൽ യൂണിറ്റ് ഏതാണ്ട് പൂർണ്ണമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും, ജോലിക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടയുടൻ തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സോഫാ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫോം, പ്ലൈവുഡ് തുടങ്ങിയ അതിവേഗം തീപിടിക്കുന്ന വസ്തുക്കൾക്ക് തീ പടർന്നത് നാശനഷ്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകൾ ഏകദേശം ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെ മാതാപിതാക്കള്‍ കടക്കല്‍ പോലീസില്‍ പരാതി നല്കി
സൗദി- തുര്‍ക്കി - പാകിസ്ഥാന് സൈനിക സഖ്യ സാധ്യത? ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ സൗദിയില്‍
റിയാദ്: സൗദി- തുര്‍ക്കി - പാകിസ്ഥാന് സൈനിക സഖ്യ സാധ്യത സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സൗദിയിലെത്തി. മേഖലയിലെ തന്ത്രപ്രധാന കൂടിക്കാഴ്ച്ചകളുടെ സാധ്യതകള്‍ നിലനില്‍ക്കെയാണ് സന്ദര്‍ശനം. റിയാദില്‍ ഇന്ത്യന്‍ അംബാസഡര്‍ സുഹൈല്‍ അജാസ് ഖാന് അദ്ദേഹത്തെ സ്വീകരിച്ചു. നിര്‍ണായക കൂടിക്കാഴ്ച്ചകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുമെന്നാണ് സൂചന. നേരത്തെ പാകിസ്ഥാനുമായി സൗദി ഒപ്പിട്ട പ്രതിരോധ സഹകരണ കരാറുകളും ഇതിന്മേല് ഇന്ത്യയുടെ നിലപാടും വലിയ ചര്‍ച്ചയായിരുന്നു. സൗദിയ്ക്കോ പാകിസ്ഥാനോ മേല്‍ ഏതെങ്കിലും തരം ആക്രമണം ഉണ്ടായാല്‍ അത് ഇരു രാജ്യങ്ങള്‍ക്കും മേല്‍ ഒരുപോലെയുള്ള ആക്രമണമായി കണക്കാക്കി നേരിടുന്നത് ഉള്‍പ്പടെയുള്ള കരാറുകളായിരുന്നു ഇവ. ഇപ്പോള്‍ അഭ്യൂഹമായി നിലനില്‍ക്കുന്ന സൗദി- തുര്‍ക്കി - പാകിസ്ഥാന് സൈനിക സഖ്യ സാധ്യതകളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സന്ദര്‍ശനം അതിപ്രധാനമാണ്.
റിയാദ്/കൊച്ചി: സൗദി അറേബ്യയിലെ ജിസാനിൽ ഹൃദയാഘാതം മൂലം അന്തരിച്ച ചെങ്ങന്നൂർ സ്വദേശി കെ.എസ്. മുരളീധരന്റെ (60) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. കഴിഞ്ഞ മാസം 20-നാണ് മുരളീധരൻ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ബുധനാഴ്ച രാവിലെ പെരിങ്ങിലിപ്പുറത്തെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ജിസാൻ ഫിഷ് മാർക്കറ്റിന് സമീപത്തെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദനയെ തുടർന്ന് അബോധാവസ്ഥയിലായ മുരളീധരനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 30 വർഷമായി ജിസാനിൽ ജോലി ചെയ്തുവന്ന അദ്ദേഹം, ആറ് വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. റിയാദ് ആസ്ഥാനമായ അൽദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാൻ ശാഖയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ജോലി ആവശ്യങ്ങൾക്കായി ജിസാനിൽ തുടരുന്നതിനിടെ ഭാര്യ അജി പലതവണ സന്ദർശക വിസയിൽ ഇവിടെയെത്തിയിരുന്നു. ചെങ്ങന്നൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ഹണി വില്ലയിൽ താമസിച്ചിരുന്ന മുരളീധരൻ, ശ്രീധരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ അജി മുരളി. അമൽ മുരളി (ബഹ്റൈൻ), അമൃത് മുരളി, അമർ മുരളി എന്നിവരാണ് മക്കൾ. പ്രവാസി സംഘടനയായ ‘ജല’യുടെ സജീവ ഇടപെടലിലൂടെയാണ് മൃതദേഹം റിയാദ് വഴി കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാമിങ് നടപടികൾക്കായി അബൂഅരീഷ് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗം താഹ കൊല്ലേത്ത് നേതൃത്വം നൽകി. ‘ജല’ ജനറൽ സെക്രട്ടറി സലാം കൂട്ടായി നടപടികൾ ഏകോപിപ്പിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ, ഭാരവാഹികളായ ജമാൽ കടലുണ്ടി, ഗഫൂർ പൊന്നാനി, സമീർ പരപ്പനങ്ങാടി തുടങ്ങിയവരും ഈ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നു. കൂടാതെ, സംസ്ഥാന മന്ത്രി സജി ചെറിയാൻ മുരളീധരന്റെ വീട് സന്ദർശിക്കുകയും നോർക്ക വഴിയുള്ള നടപടികൾ വേഗത്തിലാക്കാൻ ഇടപെടുകയും ചെയ്തിരുന്നു.
വിശ്വസ്തതയോ അരക്ഷിതാവസ്ഥയോ? ഇന്ത്യന്‍ തൊഴിലാളികളുടെ വിജയത്തിന് പിന്നിലെന്തെന്ന് തര്‍ക്കം
ഇന്ത്യയിലെ ശ്രദ്ധേയമായ ടെക്നോളജി സ്ഥാപനമായ സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു ഇന്ത്യക്കാരുടെ തൊഴില്‍ സംസ്കാരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ വിദേശത്തെ കമ്പനികളിലെ നേതൃനിരയിലേക്ക് അനായാസം എത്തുന്നത് എങ്ങനെയാണ് എന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യക്കാരുടെ സ്വതസിദ്ധമായ വിശ്വസ്തതയാണ് ഉയരങ്ങള്‍ കീഴടക്കാന്‍ അവര്‍ക്ക് സഹായകരമാകുന്നതെന്നാണ് വെമ്പു പറഞ്ഞത്. ജീവിതത്തില്‍ വിജയിച്ചുകയറാനും മറ്റുള്ളവരുടെ മുന്നില്‍ സ്വയം തെളിയിക്കാനുമുള്ള കടുത്ത സമ്മര്‍ദം ഇന്ത്യയിലുള്ളതുകൊണ്ടാണ് ആ സംസ്കാരത്തില്‍ വളര്‍ന്നുവരുന്നവര്‍ക്ക് വിജയങ്ങള്‍ നേടാനാകുന്നതെന്ന് പ്രമുഖ വ്യവസായി ജസ്വീര് സിംഗ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ശ്രീധര്‍ വെമ്പുവിന്റെ കമന്റ്. ഇന്ത്യയിലെ കുടുംബവ്യവസ്ഥയും ഇതിനെല്ലാം അനുകൂലമാണ്. കൂട്ടുകുടുംബ വ്യവസ്ഥയില്‍ മറ്റ് കുടുംബാംഗങ്ങളെ എങ്ങനെയാണോ കാണുന്നത്, അതേ രീതിയിലാണ് ജോലി സ്ഥലത്തെയും ഇന്ത്യക്കാര്‍ കാണുന്നത്. ഇതുമൂലം അവര്‍ക്ക് തൊഴിലിടത്തോടും സ്ഥാപനത്തോടും വിശ്വസ്തതയേറുമെന്നും വെമ്പു കൂട്ടിച്ചേര്‍ക്കുന്നു. നിരവധി പേരാണ് വെമ്പുവിന്റെ അഭിപ്രായത്തോട് പ്രതികരിച്ചത്.… The post വിശ്വസ്തതയോ അരക്ഷിതാവസ്ഥയോ? ഇന്ത്യന്‍ തൊഴിലാളികളുടെ വിജയത്തിന് പിന്നിലെന്തെന്ന് തര്‍ക്കം appeared first on RashtraDeepika .
ഈണങ്ങളുടെ തമ്പുരാന് യാത്രയാകുമ്പോള്‍ ഓര്‍മ്മച്ചിത്രങ്ങള്‍ ഇങ്ങനെ
പമ്പാ നദിയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു
നിരഞ്ജന് ഒഴുക്കില്‍പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈ വിട്ട് മുങ്ങി താഴുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ പ്രവാസി മലയാളി ഡി വി ആലിക്കോയ അന്തരിച്ചു. കുവൈത്തിലെ ജാബർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിൻ്റെ മരണം. പരേതരായ സി.പി കുഞ്ഞായിന്റെയും പള്ളിയാളി സൈനബയുടെയും മകനാണ്. റോസ്ന മണ്ണാലത്ത് (മാളിക്കടവ്) ആണ് ഭാര്യ. അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ, മുഹമ്മദ് ബസീം എന്നിവർ മക്കളാണ്. പരേതരായ ബീരാൻ കോയ, മമ്മു, ഇസ്മായിൽ എന്നിവരും മറിയംബി, മൊയ്തീൻ കോയ, മുസ്തഫ, അബൂബക്കർ, ഇബ്രാഹിം, സെൽമാബി, സുഹറാബി, ഗഫൂർ, മുജീബ്, നൂർജഹാൻ, കദീജ എന്നിവരും അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.
അശാസ്ത്രീയ നിർമ്മാണം; വൈറ്റില മേൽപ്പാലം തല്ലിപ്പൊളിച്ച് നീക്കണം: മന്ത്രി കെ ബി ഗണേഷ് കുമാർ
വൈറ്റില മേൽപ്പാലത്തിന്റെ നിർമാണം അശാസ്ത്രീയമാണെന്നും പാലം തല്ലിപ്പൊളിച്ച് നീക്കേണ്ട സാഹചര്യമുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുകളുണ്ടെന്നും, പാലത്തിന് താഴെ വാഹനങ്ങൾ തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. അശാസ്ത്രീയ നിർമാണത്തിലെ പിഴവുകൾ തിരുത്തുന്നതിനായി ഒന്നരക്കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. തെറ്റായ റോഡ് നിർമാണങ്ങളാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതെന്നും, റോഡ് നിർമാണത്തിലെ പ്ലാനിംഗ് കുറവ് മൂലം സംസ്ഥാനത്ത് ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. […] The post അശാസ്ത്രീയ നിർമ്മാണം; വൈറ്റില മേൽപ്പാലം തല്ലിപ്പൊളിച്ച് നീക്കണം: മന്ത്രി കെ ബി ഗണേഷ് കുമാർ appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദര്‍ശിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും അഭിനന്ദനവും നേര്‍ന്ന് കുരുവട്ടുര്‍ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിയായിരുന്നു സാവിയത്തു സൂഫിയ്യ പ്രതിനിധികളായ നൗഷാദ് അഹ്സനി ഒതുക്കുങ്ങല്‍, തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവര്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ചകള്‍ നടത്തിയത്. കോഴിക്കോട് കുരുവട്ടുര്‍ ആസ്ഥാനമായ സാവിയത്തു സൂഫിയ നേതാവ് ശൈഖുന ഹാഫിള് ഉസ്താദിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിനികള്‍ കൂടികാഴ്ചനടത്തിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മനുഷ്യരില്‍ പരസ്പര സ്നേഹം നില നിര്‍ത്തുന്നതിന് സൂഫി സാന്നിധ്യങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്ന പിന്തുണ ശ്ശാഘനീയമാണെന്നും നൗഷാദ് അഹ്സനി ഒതുക്കുങ്ങലും തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫിയും പറഞ്ഞു. രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ചു. സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ടു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാം, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് ഷാഹിദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ഓട്ടോറിക്ഷയിൽ ചാരായം കടത്തി വിൽപ്പന നടത്തിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ. പ്രേം നവാസ് എന്നറിയപ്പെടുന്ന പൊടിയൻ പ്രദീപിനെയാണ് 11 ലിറ്റർ ചാരായവുമായി എക്സൈസ് സംഘം പിടികൂടിയത്. ഇതിനിടെ, കോഴിക്കോട് അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് കാറിൽ കടത്തിയ 54.5 ലിറ്റർ മാഹി മദ്യവും പിടിച്ചെടുത്തു. സംഭവത്തിൽ കർണാടക സ്വദേശി ബാബു എച്ച്.എൻ. അറസ്റ്റിലായി. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നതനുസരിച്ച് ഓട്ടോറിക്ഷയിൽ ചാരായം എത്തിച്ചു നൽകുന്നതായിരുന്നു പ്രദീപിന്റെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈ ഡേകളിലും മറ്റ് വിശേഷദിവസങ്ങളിലുമായിരുന്നു ഇയാൾ രഹസ്യമായി ചാരായം വിൽപ്പന നടത്തിയിരുന്നത്. ഓട്ടോറിക്ഷയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 11 ലിറ്റർ ചാരായം കണ്ടെത്തിയത്. ഇരു കാലുകൾക്കും ഇടത് കൈക്കും പോളിയോ ബാധിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനാൽ പ്രദീപിന്റെ അറസ്റ്റ് തൽസമയം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നാസറുദീൻ, പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് ചാരായവേട്ട നടത്തിയത്. കോഴിക്കോട് അഴിയൂർ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിയ മാഹി മദ്യം പിടിച്ചെടുത്തത്. കർണ്ണാടക സ്വദേശിയായ ബാബു എച്ച്.എൻ. ആണ് മദ്യശേഖരവുമായി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ കെ., പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുലാൽ, അശ്വിൻ ആനന്ദ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
മംഗളൂരു:കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റ് എത്തിച്ച് ഇരട്ടി വില ഈടാക്കി വില്പന നടത്താനുള്ള ശ്രമത്തിനിടെ കുടക് സ്വദേശി കസ്റ്റഡിയില്‍. ലോട്ടറി നിരോധം നിലവിലുള്ള കര്‍ണാടകയില്‍ അനധികൃതമായി വില്‍പ്പനക്ക് കടത്തുകയായിരുന്ന 72,000 രൂപ വിലയുടെ 1220 കേരള ഭാഗ്യക്കുറി ടിക്കറ്റുകളാണ് കര്‍ണാടക പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കുടക് മടിക്കേരിയിലെ ബാലെംബി ചാമ്പു ഗ്രാമത്തില്‍ താമസിക്കുന്ന എം.എല്‍. സിബിയെ (58) സുള്ള്യ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ ബന്തടുക്ക മാണിമൂല വഴിയാണ് കേരള ടിക്കറ്റുകള്‍ കര്‍ണാടകത്തിലേക്ക് കടത്തിയത്. സിബി സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ടിക്കറ്റുകള്‍ കണ്ടെത്തിയത്. ഉയര്‍ന്ന വിലക്ക് വില്‍പ്പനക്കായി കര്‍ണാടക-കുടക് അതിര്‍ത്തിയിലെ സാമ്പാജെയിലേക്കാണ് ടിക്കറ്റുകള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ലോട്ടറി ടിക്കറ്റ് എത്തിച്ച് ഇരട്ടി വില ഈടാക്കി വില്പന നടത്തുന്നതായി കര്‍ണാടക പൊലീസിന് വിവരം ലഭിച്ചിരുന്നു. കര്‍ണാടക ലോട്ടറി നിരോധന നിയമപ്രകാരം കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ കൊണ്ടു പോകുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധ ലോട്ടറി വ്യാപാരം തടയുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ പതിവ് നിരീക്ഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി വില്‍പ്പന നിരോധിച്ചിട്ടുണ്ടെങ്കിലും കേരള ലോട്ടറി ടിക്കറ്റുകള്‍ നിയമവിരുദ്ധമായ വില്‍പ്പനക്കായി കര്‍ണാടകയിലേക്ക് കടത്തുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത്തരം ടിക്കറ്റുകളുടെ പ്രചാരം തടയുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ സമീപ മാസങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ആള്‍ക്കെതിരെ കര്‍ണാടക ലോട്ടറി, സമ്മാന മത്സര നിയന്ത്രണ, നികുതി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും. കര്‍ണാടക പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ കര്‍ണാടക ലോട്ടറി നിരോധന നിയമപ്രകാരം 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2024ല്‍ ഇത് 54 കേസുകളായി കുറഞ്ഞു. എന്നാല്‍, നവംബര്‍ വരെ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 64 ആയി വീണ്ടും ഉയര്‍ന്നു. അതിര്‍ത്തി ജില്ലകളില്‍ കര്‍ശന നിരീക്ഷണവും ഏകോപിത നടപടികളും വില്‍പ്പന തടയാന്‍ അത്യാവശ്യമാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.
ബിജെപിയെ പിന്തുണയ്ക്കാത്തതിന്റെ പക കേരളത്തിലെ ജനങ്ങളോട് തീര്‍ക്കുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ അമേരിക്കയിൽ, പതിറ്റാണ്ടുകളായി ജനലക്ഷങ്ങളുടെ വിശ്വസ്ത വാഹനമായി ഷെവർലെ (Chevrolet) തുടരുകയാണ്. ഫോർഡും ടെസ്ലയും ടൊയോട്ടയും കടുത്ത മത്സരം കാഴ്ചവെക്കുമ്പോഴും, 'ഷെവി' എന്ന് അമേരിക്കക്കാർ സ്നേഹത്തോടെ വിളിക്കുന്ന ഈ ബ്രാൻഡ് എങ്ങനെയാണ് അവരുടെ സംസ്കാരത്തിന്റെ ഭാഗമായത്?. അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വരെ സുരക്ഷാ ഒരുക്കുന്ന കരുത്തരാണ് ഇവർ. വെറുമൊരു വാഹനമെന്നതിലുപരി അമേരിക്കൻ സ്വപ്നങ്ങളുടെയും കരുത്തിന്റെയും അടയാളമായി ഷെവർലെ മാറിയതിന് പിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്. പാരമ്പര്യവും വൈകാരികമായ അടുപ്പവും 1911-ൽ സ്ഥാപിതമായ ഷെവർലെക്ക് നൂറിലധികം വർഷത്തെ സുദീർഘമായ ചരിത്രമുണ്ട്. തലമുറകളായി അമേരിക്കൻ കുടുംബങ്ങൾ ഉപയോഗിച്ചുവരുന്ന ബ്രാൻഡ് എന്ന നിലയിൽ ഇതിന് വലിയൊരു വൈകാരിക മൂല്യമുണ്ട്. പല അമേരിക്കക്കാർക്കും അവരുടെ ആദ്യത്തെ കാർ അല്ലെങ്കിൽ അവരുടെ പിതാവോ മുത്തച്ഛനോ ഓടിച്ചിരുന്ന കാർ ഒരു ഷെവർലെ ആയിരിക്കും. ഈ പാരമ്പര്യം ബ്രാൻഡിനോടുള്ള അചഞ്ചലമായ കൂറ് (Brand Loyalty) വർദ്ധിപ്പിക്കുന്നു. 'സിൽവറാഡോ' എന്ന കരുത്തൻ: ട്രക്കുകളോടുള്ള കമ്പം അമേരിക്കക്കാർക്ക് കാറുകളേക്കാൾ പ്രിയം പിക്കപ്പ് ട്രക്കുകളോടാണ്. ഇവിടെയാണ് ഷെവർലെയുടെ 'സിൽവറാഡോ' (Silverado) വിപ്ലവം സൃഷ്ടിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പിക്കപ്പ് ട്രക്കുകളിലൊന്നായി സിൽവറാഡോ കണക്കാക്കപ്പെടുന്നു. ഭാരമേറിയ വസ്തുക്കൾ വലിക്കാനും (Towing) ഏത് ദുർഘടമായ പാതയിലൂടെ സഞ്ചരിക്കാനും സിൽവറാഡോ പ്രാപ്തമാണ്. കൃഷിയിടങ്ങളിലും നിർമ്മാണ മേഖലകളിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ ട്രക്ക് അമേരിക്കൻ തൊഴിൽ സംസ്കാരത്തിന്റെ ഭാഗമാണ്. ഫോർഡ് എഫ്-സീരീസിനോട് കടുത്ത മത്സരം കാഴ്ചവെക്കുന്ന സിൽവറാഡോ, ഓരോ വർഷവും ദശലക്ഷക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. സ്പോർട്സ് കാറുകളുടെ വിപ്ലവം: കൊർവെറ്റും കാമറോയും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലോകനിലവാരമുള്ള സ്പോർട്സ് കാറുകൾ എത്തിച്ചു എന്നതാണ് ഷെവർലെയുടെ മറ്റൊരു വിജയം. കൊർവെറ്റ് (Corvette): 'അമേരിക്കയുടെ സ്പോർട്സ് കാർ' എന്നാണ് കൊർവെറ്റ് അറിയപ്പെടുന്നത്. യൂറോപ്യൻ സൂപ്പർ കാറുകളായ ഫെരാരിയോടും ലംബോർഗിനിയോടും കിടപിടിക്കുന്ന പ്രകടനം കാഴ്ചവെക്കുമ്പോഴും, അവയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ ഇത് ലഭ്യമാണ്. കാമറോ (Camaro): മസിൽ കാർ (Muscle Car) പ്രേമികളുടെ ഹരമായ കാമറോ, അമേരിക്കൻ സിനിമകളിലൂടെയും പോപ്പ് സംസ്കാരത്തിലൂടെയും ആഗോള പ്രശസ്തി നേടി. താങ്ങാനാവുന്ന വിലയും വിശ്വാസ്യതയും അമേരിക്കൻ മധ്യവർഗത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള വില്പന തന്ത്രമാണ് ഷെവർലെയുടേത്. മെയിന്റനൻസ് കുറവാണെന്നതും, സ്പെയർ പാർട്സുകൾ എളുപ്പത്തിൽ ലഭ്യമാണെന്നതും അമേരിക്കക്കാരെ ഷെവർലെയിലേക്ക് ആകർഷിക്കുന്നു. ഇക്വിനോക്സ് (Equinox), ട്രാവേഴ്സ് (Traverse) തുടങ്ങിയ എസ്യുവികൾ കുടുംബയാത്രകൾക്ക് ഏറ്റവും അനുയോജ്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. നവീകരണവും ഇലക്ട്രിക് വാഹനങ്ങളും മാറുന്ന കാലത്തിനനുസരിച്ച് സ്വയം പരിഷ്കരിക്കാൻ ഷെവർലെ കാണിക്കുന്ന താല്പര്യം എടുത്തുപറയേണ്ടതാണ്. ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്ല ആധിപത്യം പുലർത്തുമ്പോഴും, 'ഷെവർലെ ബോൾട്ട്' (Bolt EV) എന്ന മോഡലിലൂടെ സാധാരണക്കാർക്ക് ഇലക്ട്രിക് വിപ്ലവം പ്രാപ്യമാക്കി. കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ച് നൽകുന്ന ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി ഷെവർലെ ഭാവിയിലേക്കുള്ള ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. പോപ്പ് സംസ്കാരത്തിലെ സാന്നിധ്യം അമേരിക്കൻ സിനിമകൾ, സംഗീതം, സാഹിത്യം എന്നിവയിലെല്ലാം ഷെവർലെയുടെ സാന്നിധ്യം പ്രകടമാണ്. നൂറുകണക്കിന് പാട്ടുകളിൽ 'ഷെവി' എന്ന പേര് കടന്നുവരുന്നുണ്ട്. ഇതൊരു വാഹനം എന്നതിലുപരി ഒരു ലൈഫ് സ്റ്റൈൽ ബ്രാൻഡായി മാറിയത് ഇത്തരം സാംസ്കാരിക സ്വാധീനം കൊണ്ടുകൂടിയാണ്. കരുത്തുറ്റ എഞ്ചിനുകൾ, ആകർഷകമായ ഡിസൈൻ, സാധാരണക്കാരന്റെ പോക്കറ്റിന് ഇണങ്ങുന്ന വില, ഒപ്പം ഒരു നൂറ്റാണ്ടിന്റെ വിശ്വാസ്യത - ഇവയാണ് അമേരിക്കക്കാരെ ഷെവർലെയുടെ ആരാധകരാക്കി മാറ്റുന്നത്. ഫോർഡുമായുള്ള വിഖ്യാതമായ പോരാട്ടം ഇന്നും തുടരുമ്പോഴും, അമേരിക്കൻ നിരത്തുകളിലെ നീല എംബ്ലമുള്ള ഈ വാഹനങ്ങൾ ആ രാജ്യത്തിന്റെ സ്വത്വത്തിന്റെ ഭാഗമായി നിലകൊള്ളുന്നു. അമേരിക്കൻ പാട്ടുകളിലും ഹോളിവുഡ് സിനിമകളിലും ഷെവർലെ എന്നത് ഒരു സ്ഥിരം സാന്നിധ്യമാണ്. ഒരു അമേരിക്കൻ ലൈഫ് സ്റ്റൈലിന്റെ പ്രതീകമായി ഈ ബ്രാൻഡ് വളർന്നു. ബേസ്ബോളും ആപ്പിൾ പൈയും ഷെവർലെയും എന്നത് അമേരിക്കൻ സംസ്കാരത്തിലെ ഒരു ചൊല്ല് പോലെ തന്നെ പ്രസിദ്ധമാണ്. ചുരുക്കത്തിൽ, കരുത്തുറ്റ എഞ്ചിനുകൾ, ആകർഷകമായ രൂപകൽപ്പന, എല്ലാവർക്കും താങ്ങാനാവുന്ന വില, എന്നിവയോടൊപ്പം നൂറ്റാണ്ടുകളുടെ വിശ്വാസ്യതയും ചേർന്നതാണ് ഷെവർലെയെ അമേരിക്കൻ നിരത്തുകളിലെ അനഭിഷിക്ത രാജാവാക്കി നിലനിർത്തുന്നത്. ഫോർഡുമായുള്ള വിഖ്യാതമായ പോരാട്ടം ഇന്നും തുടരുമ്പോഴും, ഷെവി എന്നത് അമേരിക്കൻ സ്വപ്നങ്ങളുടെ വേഗതയുള്ള പ്രതീകമായി ഇന്നും കുതിക്കുന്നു.
രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗമായ ദേശീയ സുരക്ഷയെക്കുറിച്ച് പാർലമെന്റിൽ ചർച്ച ആവശ്യമാണെന്നും രാഹുൽ
‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്ത് വിട്ട് ജസ്ല മാടശേരി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും, വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫെയ്സ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ് രംഗത്ത് എത്തിയിരുന്നു. The post ‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്ത് വിട്ട് ജസ്ല മാടശേരി appeared first on ഇവാർത്ത | Evartha .
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണിലെ റോവില്ലിലുള്ള ഓസ്ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ അജ്ഞാതര്‍ മോഷ്ടിച്ചു. പ്രതിമയുടെ കാല്‍ഭാഗം മുറിച്ചാണ് മോഷണം. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി. മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയാണ് അജ്ഞാതര്‍ മുറിച്ചെടുത്ത് കടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോവില്ലിലെ കിങ്സ്ലി ക്ലോസിലെ ചാരിറ്റി പരിസരത്ത് നിന്ന് മൂന്ന് അജ്ഞാതരാണ് പ്രതിമ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്) സമ്മാനമായിരുന്നു ഈ പ്രതിമ. തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 12.50 ഓടെയാണ് മോഷണം നടന്നതെന്ന് ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഗിള്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ചാണ് 426 കിലോഗ്രാം ഭാരമുള്ള പ്രതിമ അജ്ഞാതരായ മോഷ്ടാക്കള്‍ മുറിച്ചെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടേകളില് പ്രതിമയുടെ കണങ്കാലില്‍ ഒന്ന് മുറിഞ്ഞ നിലയിലാണ്. മുഖംമൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയത് എന്ന് കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വിക്ടോറിയ പോലീസ് നോക്സ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ചുവരികയാണ്. വെങ്കല പ്രതിമ വില്ക്കാന് ശ്രമിക്കുന്നവരെ കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സ്ക്രാപ്പ് മെറ്റല്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ പ്രതിമയുടെ കണങ്കാലില്‍ മുറിഞ്ഞ നിലയിലും കാലുകള്‍ മാത്രം പിന്നിലായ നിലയിലും ഉള്ളതായി കാണിച്ചു. ഇന്ത്യന്‍ അധികൃതര്‍ ഓസ്ട്രേലിയന്‍ അധികാരികളുമായി ഔദ്യോഗികമായി ബന്ധപ്പെടുകയും പ്രതിമ വീണ്ടെടുക്കാനും ഉത്തരവാദിത്തപ്പെട്ടവരെ തിരിച്ചറിയാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിമ നശിപ്പിച്ച സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) സമ്മാനിച്ച ഈ പ്രതിമ 2021 നവംബര്‍ 12-ന് മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസനാണ് അനാച്ഛാദനം ചെയ്തത്. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ അജ്ഞാതരായ വ്യക്തികള്‍ ഇത് ആദ്യമായി നശിപ്പിച്ചു. ഓസ്ട്രേലിയയില്‍ ഇന്ത്യാ വിരുദ്ധ വികാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിമ മോഷണം പോയത്. 2025 ജൂലൈയില്‍ മെല്‍ബണിന്റെ കിഴക്കന്‍ പ്രാന്തപ്രദേശമായ ബൊറോണിയയിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രം വംശീയ ചുവരെഴുത്തുകളാല്‍ വികലമാക്കിയിരുന്നു.
കണ്ണൂർ സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രണ്ട് കിലോ കഞ്ചാവുപിടികൂടി
കണ്ണൂർ സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രണ്ട് കിലോ കഞ്ചാവുപിടികൂടി
സുപ്രീം കോടതിയുടെ അന്ത്യശാസനം; വാട്സ് ആപ്പ് ഇന്ത്യ വിടുമോ?
വാട്സാപ്പിന് രാജ്യത്ത് തുടരണമെങ്കിൽ ഇവിടുത്തെ ഭരണഘടനയും പൗരന്മാരുടെ സ്വകാര്യതയും മാനിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
മോദി സര്‍ക്കാര്‍ 10000 കോടി രൂപ വിനിയോഗിച്ചില്ല; പട്ടിക ജാതി ക്ഷേമത്തിലെ വീഴ്ച ചൂണ്ടി കണക്കുകള്‍
പട്ടിക ജാതി ക്ഷേമത്തിന് വേണ്ടിയുള്ള 10000 കോടിയില്‍ അധികം രൂപ കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തി എന്ന് കണക്കുകള്‍. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് സാമൂഹിക നീതി വകുപ്പ് മന്ത്രി വീരേന്ദ്ര കുമാര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മന്ത്രി നല്കിയ മറുപടിയിലെ വിവരങ്ങള്‍ വിശദീകരിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി. ബോബി
കാസർകോട് ആരിക്കാടിയിൽ ഇനി ടോളില്ലാതെ കടന്നുപോകാം; ടോൾ പിരിവ് നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനം
Kumbala Arikady Toll Booth: കാസർകോട് കുമ്പള ആരിക്കാടി ടോൾ ബൂത്ത് പൂട്ടാൻ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം. ടോൾ പിരിവിനെതിരെ ശക്തായ പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി നേതൃത്വവും വിഷയം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ ആശങ്ക
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ കയറ്റുമതി മേഖലയ്ക്ക് ആശ്വാസം ... പക്ഷേ കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ ആശങ്ക India - US Trade Deal | Donald Trump | Narendra Modi
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി എസ്ഐടി |Sabarimala Gold Theft
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി എസ്ഐടി, ശാസ്ത്രീയ പരിശോധന ഫലം കൂടി ഉൾപ്പെടുത്തും Sabarimala Gold Theft Case |SIT
ശബരിമല സ്വർണക്കൊള്ള; നിയമസഭയിൽ കൊണ്ടും കൊടുത്തും ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ | Sabarimala
ശബരിമല സ്വർണക്കൊള്ള; നിയമസഭയിൽ കൊണ്ടും കൊടുത്തും ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ, സഭയിൽ നാടകീയ രംഗങ്ങൾ Sabarimala Gold Theft Case |SIT | Pinarayi Vijayan | Kerala Legislative Assembly
അമേരിക്കയുമായുള്ള വ്യാപാര കരാർ; ഉദ്പാദന രംഗത്ത് വൻ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി
അമേരിക്കയുമായുള്ള വ്യാപാര കരാർ; ഉദ്പാദന രംഗത്ത് വൻ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി, ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷം India - US Trade Deal | Donald Trump
പത്തനംതിട്ട വലഞ്ചുഴി നസീം സുലൈമാന്‍, സുഹൃത്ത് അസീഫ് എന്നിവരാണ് പിടിയിലായത്.
ഇംഫാല്‍: മണിപ്പൂരില്‍ ഒരുവര്‍ഷം നീണ്ട രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കവുമായി ബിജെപി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് തീരുമാനം. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മണിപ്പൂര്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏല്ക്കും. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിള്‍ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം. രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാന്‍ ഇരിക്കെയാണ് നിര്‍ണായക തീരുമാനം. ബിജെപി പാര്‍ലമെന്ററി സമിതി കേന്ദ്ര നിരീക്ഷകനായി നിയോഗിച്ച തരുണ്‍ ചുഗ്ഗിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഖേംചന്ദ് മണിപ്പൂരിന്റെ അടുത്ത മുഖ്യമന്ത്രിയാകും. മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മണിപ്പൂര്‍ എന്‍ഡിഎയിലെ കക്ഷികളും കൂടിക്കാഴ്ച നടത്തി. വംശീയ കലാപത്തില്‍ കലുഷിതമായ മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണമൊഴിയുകയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയുമായിരുന്നു. കുക്കി - മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വന്‍ കലാപത്തിന് കാരണമാകുകയും നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ബിജെപി നേതാവായ ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചത്. കലാപമാരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ബിരേന്‍ സിങ്ങിന്റെ രാജി. രാഷ്ട്രപതി ഭരണം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെ പാര്‍ലമെന്റ് ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. സിങ്ജമേയ് മണ്ഡലത്തില്‍ നിന്നുള്ള മെയ്തി ഹിന്ദു വിഭാഗക്കാരനാണ് യുംനാം ഖേംചന്ദ് സിങ് . രണ്ടു തവണ സിങ്ജമേയില്നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഖേംചന്ദ് 2017-22 കാലയളവില്‍ നിയമസഭാ സ്പീക്കറായിരുന്നു. രണ്ടാം ബിരേന്‍ സിങ് മന്ത്രിസഭയില്‍ കാബിനെറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ എംഎല്‍എയായ നെംച കിപ്ജെന് മണിപ്പൂരിന്റെ ഉപമുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. കാങ്പോപ്പി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നെംച കിപ്ജെന്. മുന്‍പ് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 60 അംഗ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്. അഞ്ച് എംഎല്‍എമാരുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ടും ഒരു എംഎല്‍എയുള്ള ജെഡിയും ബിജെപിയുടെ സഖ്യകക്ഷികളാണ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ആറ്), കോണ്‍ഗ്രസ് (അഞ്ച്), സ്വതന്ത്രര്‍ (മൂന്ന്) കെപിഎ (രണ്ട്) എന്നീ കക്ഷികളാണ് പ്രതിപക്ഷത്തുള്ളത്. നേരത്തെ ബിരേന്‍ സിങ് സര്‍ക്കാരിന് കെപിഎ പിന്തുണ നല്‍കിയിരുന്നെങ്കിലും 2023 ഓഗസ്റ്റില്‍ ഇത് പിന്‍വലിച്ചിരുന്നു. 2025 ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്. ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. മുതിര്‍ന്ന നേതാവ് തരുണ്‍ ചുഗിനെ കേന്ദ്ര നിരീക്ഷകനായി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് അടക്കം മേല്‍നോട്ടം വഹിക്കാന്‍ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. കേന്ദ്രനേതൃത്വം വിളിപ്പിച്ചതിനെ തുടര്‍ന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തിയിരുന്നു.മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്പീക്കര്‍ തോക്ചോം സത്യബ്രത സിംഗ്, പൊതുമരാമത്ത് മന്ത്രിയായിരുന്ന തോന്‍ഗം ബിസ്വജിത് സിംഗ് എന്നിവരെയും പരിഗണിച്ചിരുന്നു.
ക്രിക്കറ്റില്‍ പലപ്പോഴും രാഷ്ട്രീയവും സുരക്ഷാ പ്രശ്നങ്ങളും കളിക്കളത്തിലേക്ക് പടരാറുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന് ബഹിഷ്കരിക്കുമെന്ന് പറയുന്നു. മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. പരിശോധിക്കാം…
കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാൻ തനിക്കുണ്ടായിരുന്ന ക്ഷണം പിന്‍വലിച്ചെന്ന് കാരവന് മാസികയുടെ മുന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'ഇന്ത്യന്‍ ജാനാധിപത്യത്തിന്റെ അവസ്ഥ' എന്ന വിഷയത്തില്‍ ഫെബ്രുവരി അഞ്ചിനായിരുന്നു പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോളേജ് അധികൃതര്‍ ക്ഷണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് വിനോദ് കെ ജോസ് പറയുന്നത്. താനൊരു കോണ്ട്രവേര്ഷ്യല് ഫിഗര്‍ (വിവാദ വ്യക്തി) ആണെന്നും പ്രിന്‍സിപ്പലും കോളേജ് മാനേജ്മെന്റും കാമ്പസില്‍ തന്നെ സാന്നിധ്യം ആഗ്രഹിക്കുന്നില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്നും വിനോദ് കെ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. കോളേജിലെ മുന്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ടി സി തോമസിന്റെ പേരില്‍ സംഘടിപ്പിക്കുന്ന 'ടി സി തോമസ് എന്‍ഡോവ്മെന്റ് ലെക്ചര്‍ 2025'പരിപാടിയില്‍ പ്രഭാഷകനായാണ് തന്നെ ക്ഷണിച്ചിരുന്നതെന്ന് വിനോദ് കെ ജോസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ' എന്ന വിഷയത്തിലാണ് പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാല്‍ തന്നോട് ഒരു വാക്ക് പോലും പറയാതെ ക്ഷണം പിന്‍വലിക്കുകയായിരുന്നുവെന്നും വിനോദ് കെ ജോസ് പറഞ്ഞു. കത്തോലിക് സഭയുടെ കീഴില്‍ വരുന്നതാണ് പാലാ സെന്റ് തോമസ് കോളേജ്. കേരളത്തിലെ ഒരു വിഭാഗം ക്രിസ്ത്യന്‍ സമൂഹമെങ്കിലും പ്രസക്തവും സുതാര്യവുമായ സംഭാഷണങ്ങള്‍ തടയുക എന്ന ബിജെപി-ആര്‍എസ്എസ് നിലപാടിനെ പിന്തുണയ്ക്കുകയാണെന്ന് വിനോദ് കെ ജോസ് പറയുന്നു. ഇത് ഹിന്ദുത്വ വലതുപക്ഷത്തിന് കേരളത്തില്‍ കാലുറപ്പിക്കാന്‍ സഹായകമാകുന്ന നിലപാടാണ്. അടുത്തിടെ തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം കുറയുന്നതായി ചില ക്രിസ്ത്യന്‍ മാനോജ്മെന്റ് അധികൃതര്‍ പരാതി പറയുന്നത് കേട്ടിരുന്നു. എന്നാല്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ എന്ത് ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് വാഗ്ദാനം ചെയ്യുന്നതെന്ന ചോദ്യം ഉയരേണ്ടതുണ്ടെന്നും വിനോദ് കെ ജോസ് കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കാരവനിന് അച്ചടിച്ചുവന്ന മുന്‍ സൈനിക മേധാവി എം എം നരവനെയുടെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ദോക്ലാമിലെ ചൈനീസ് കയ്യേറ്റം, അഗ്നിപഥ് അടക്കം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നരവനെയുടെ പുസ്തകത്തിലെ ചില ഭാഗങ്ങളായിരുന്നു കാരവന് പ്രസിദ്ധീകരിച്ചത്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിക്കിത്താതടക്കമുള്ള വിഷയം ഉയര്‍ത്തിയായിരുന്നു രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. എന്നാല്‍ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് വിശദീകരണം നല്‍കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷാ ലോക്സഭയില്‍ നല്കിയ മറുപടി. ഇന്നും സമാനമായി ലോക്സഭയില്‍ നരവനെ വിഷയം രാഹുല്‍ ഗാന്ധി ഉയര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ കാരവന് എഡിറ്ററായ വിനോദ് കെ ജോസിനുള്ള ക്ഷണം കത്തോലിക് സഭയുടെ കീഴിലുള്ള ഒരു കോളേജ് പിന്‍വലിച്ചതെന്ന അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്
മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കും; മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ്
മണിപ്പൂരിൽ നിർണായക നീക്കവുമായി ബിജെപി. പുതിയ സർക്കാർ രൂപീകരിക്കാനാണ് തീരുമാനം. നിയമസഭാ കക്ഷി നേതാവായി ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ തെരഞ്ഞെടുത്തു. രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് പുതിയ സർക്കാർ രൂപീകരണം. മണിപ്പൂർ മുഖ്യമന്ത്രിയായി സ്ഥാനം ഏൽക്കും. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിൻ്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.

29 C