മകളുടെ ഭാവി ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ 43കാരി വീണ്ടും ഒളിച്ചോടി
ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ രേഖരിക്കൽ ആരംഭിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: സന്നിധാനത്ത് പരിശോധന നടത്തി എസ്ഐടി
സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്
'ഞാന്‍ പണ്ടേ കര്‍ക്കശക്കാരി; ഇത്തരം നിയമലംഘനങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കാറുണ്ട്'; പ്രഭാവതി പറയുന്നു
നിങ്ങള്‍ നിയമം പറയുകയാണോയെന്നായിരുന്നു ബൈക്ക് ഡ്രൈവറുടെ ചോദ്യമെന്ന് പ്രഭാവതി പറയുന്നു.
'കണ്ണിൻ്റെ കാഴ്ച 85 ശതമാനം നഷ്ടമായി, ഇമ്രാൻ ഖാൻ്റെ ആരോഗ്യനില ഗുരുതരം'; റിപ്പോർട്ട് പുറത്ത്
ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. മെഡിക്കൽ അവഗണന കാരണം കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർടിൽ പറയുന്നു. സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.
ഭിക്ഷാടനത്തിന് അറസ്റ്റിലായ ആള് മൂന്ന് ആഡംബര കാറുകളുടെ ഉടമ
മകളുടെ ഭാവി മരുമകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച 43-കാരി വീണ്ടും ഒളിച്ചോടിയതായി പരാതി. പത്ത് മാസത്തിന് ശേഷം ഭർത്താവിൻ്റെ സഹോദരീ ഭർത്താവിനൊപ്പം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞെന്നാണ് ഭർത്താവ് രാഹുൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
മുസ്ലിം വിദ്വേഷവും വിളവെടുപ്പും
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുസ്ലിംകളെ എതിര്‍പക്ഷത്തു നിര്‍ത്തിയാല്‍ തന്റെ മുഖ്യമന്ത്രി കസേര ഉറപ്പിക്കാമെന്ന മോഹം ശര്മക്കുണ്ടായിരിക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാര്‍ച്ചിലോ ഏപ്രിലിലോ ആണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഒന്നിനുപിറകെ ഒന്നായി മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ കടുപ്പിക്കുകയാണ്.
അന്വേഷണ ഏജന്‍സികളുടെ അമിതാധികാര പ്രയോഗം
അന്വേഷണ ഏജന്‍സികളില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത് നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണമാണ്. സാഹചര്യം വിലയിരുത്താതെ സാമ്പത്തിക സുരക്ഷാ ഭീഷണി പോലുള്ള ആരോപണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കും.
കല്യാണ മാമാങ്കം: നമുക്ക് വഴിപിഴക്കുന്നോ?
വിവാഹം പരസ്യപ്പെടുത്തുന്നത് പുണ്യമാണ്. അതിനാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഹറാമുകള്‍ ഒഴിവാക്കിയും പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വിവേചനമില്ലാതെ ഭക്ഷണം നല്‍കിയും അതിനെ ധന്യമാക്കുക. കുടുംബ ബന്ധം ദൃഢമാക്കാന്‍ ഉപയോഗപ്പെടുത്തുക. സജ്ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കുക. സ്ത്രീകള്‍ക്ക് അവരുടെ സ്വകാര്യത വകവെച്ചു നല്കുന്ന സൗകര്യങ്ങള്‍ ഒരുക്കുക. അതിനപ്പുറത്തുള്ള ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഇസ്ലാമിനെ അവഹേളിക്കുന്ന ദുരന്തങ്ങളാണ്. അകറ്റിനിര്‍ത്താന്‍ ആര്‍ജവം കാണിക്കുക.
കൊടുവള്ളിയിൽ പിതൃസഹോദരന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ തൻഹ ഷോക്കേറ്റ് മരിച്ചു. താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് അപകടമുണ്ടായത്.
റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്
റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ച മുതൽ വൈകിട്ട് 6 വരെയെന്ന് കണക്കുകൾ
യുഎഇയിൽ 2024 ൽ പെയ്ത ആ മഴയ്ക്ക് പിന്നിൽ...
യുഎഇയിൽ 2024 ൽ പെയ്ത റെക്കോർഡ് മഴയ്ക്ക് കാരണം സമുദ്രോപരിതലത്തിലെ ഉയർന്ന ചൂടെന്ന് കണ്ടെത്തൽ
സ്റ്റീൽ പാളികളെന്ന പേരിൽ കുവൈറ്റിൽ കടത്താൻ ശ്രമിച്ചത് 3144 കുപ്പി മദ്യം
സ്റ്റീൽ പാളികളെന്ന പേരിൽ കുവൈറ്റിൽ കടത്താൻ ശ്രമിച്ചത് 3144 കുപ്പി മദ്യം; പുത്തൻ ഐഡിയ കണ്ട് അമ്പരന്ന് അധികൃതർ
കോൺഗ്രസ് പ്രചാരണ സമിതിയുടെ ചെയർമാനായി ചെന്നിത്തല
നയിക്കാൻ ചെന്നിത്തല; രമേശ് ചെന്നിത്തല കോൺഗ്രസ് പ്രചാരണ സമിതിയുടെ ചെയർമാൻ, ശശി തരൂർ ഉപാധ്യക്ഷൻ
കുവൈറ്റിന്റെ ബജറ്റ് കമ്മിയിൽ വൻ വർദ്ധനവ്
എണ്ണയിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന കുവൈറ്റിന്റെ ബജറ്റ് കമ്മിയിൽ വൻ വർദ്ധനവ്
ജവഹര്‍ നഗര്‍ ഭൂമി തട്ടിപ്പ് കേസ്; മുന്‍ സബ് രജിസ്ട്രാര്‍ ലക്ഷ്മിക്കെതിരെ മുൻപും കേസുകൾ | Trivandrum
തിരുവനന്തപുരം ജവഹർനഗറിലെ വൻ ഭൂമി തട്ടിപ്പ്; പ്രതി ലക്ഷ്മിക്കെതിരെ മുൻപും കേസുകൾ; പത്ത് കോടിയുടെ വീടും സ്ഥലവും തട്ടിയെടുത്തു Thiruvananthapuram | Land Scam | Sub Registrar
സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹതയേറുന്നു | CJ Roy Death case | Confident group
ഡോ സി.ജെ റോയി ജീവനൊടുക്കിയ സംഭവം; മരണകാരണം ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദം കൊണ്ടല്ലെന്ന് പ്രത്യേക അന്വേഷണ സംഘം CJ Roy Death case | Confident group
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നതായി റിപ്പോർട്ട്. 131 സീറ്റുകളിൽ മുന്നിലുള്ള ബിഎൻപി, മുൻ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയെക്കാൾ ബഹുദൂരം മുന്നിലാണ്.
തൃശൂര്‍: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പനംകുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് അറസ്റ്റ് ചെയ്തത് 34 ഗുണ്ടകളെ. ഇതില്‍ 20 പേരും ഒട്ടേറെ ക്രമിനല്‍ക്കേസുകളിലെ പ്രതികള്‍. ഗുണ്ടാ, ലഹരി മാഫിയകള്‍ക്കെതിരേ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് പോലീസ് സാമൂഹികവിരുദ്ധരുടെ പട്ടിക തയാറാക്കിവരുന്നതിനിടെയാണ് ഒറ്റയടിക്ക് 34 പേര് അറസ്റ്റിലാകുന്നത്. അനന്തപുരം ഞാറ്റുവെട്ടി വീട്ടില്‍ അനുരാജ് (28), വെള്ളാങ്ങല്ലൂര്‍ വേലമ്പറമ്പില്‍ ഷാഹിദ് (30), വെള്ളാങ്ങല്ലൂര്‍ വിലയനാട് കൊക്കാടന്‍ മാര്ട്ടിന് (28), കല്ലേറ്റുംകര വടക്കേത്തലക്കല്‍ ഷാഹിന്‍ (31), വെള്ളാങ്ങല്ലൂര്‍ തെക്കനാത്ത് എഡ്വിന് (26),നടത്തര ചിറ്റിലപ്പിള്ളി ഉണ്ണി റോയ് (34), മുരിയാട് വെളിയത്ത അയ്യപ്പദാസ് (34), അനന്തപുരം മാണ്ടമന അര്ജുന് (26), പുത്തന്‍ചിറ കോളനിപ്പറമ്പില്‍ രന്തീദീപ് (30), വെള്ളാങ്ങല്ലൂര്‍ വാളവര ഹിതിന് (25), അനന്തപുരം പഴയാറ്റില്‍ ഹെന്റി പോള്‍(21), വെള്ളാങ്ങല്ലൂര്‍ മനക്കലപ്പടി ചാണശ്ശേരി അദിത്ത് (28), അനന്തപുരം നെല്ലിശ്ശേരി റിന്റോ (29), ചൂരപ്പട്ടി ഷിബിന്‍ (46), വെള്ളാങ്ങല്ലൂര്‍ മനക്കലപ്പടി ചാണശ്ശേരി അശ്വിന് (26), മുരിയാട് വെള്ളപ്പാടി സൂരജ്, 1പൊറത്തിശ്ശേരി കണ്ണകുളം സൂരജ് (29), കല്ലേറ്റുംകര ചേരമല്ലൂക്കാരന്‍ ആല്‍ബര്‍ട്ട് (29), കാട്ടൂര്‍ കിഴുത്താണി കുഞ്ഞുവീട്ടില്‍ വിമല്‍ (29), അഞ്ചേരി കച്ചപ്പിള്ളി സനൂപ് (36), ഇരിങ്ങാലക്കുട സോള്‍വെന്റ് കൂടക്കരധനീഷ് (29), അനന്തപുരം ഞാറ്റുവെട്ടി ബിബിന്‍, അനന്തപുരം നെല്ലിപ്പറമ്പില്‍ സന്തോഷ് (55), വെള്ളാങ്ങല്ലൂര്‍ തരുപീടികയില്‍ നവാസ് (29), പട്ടേപ്പാടം തൈപ്പറമ്പില്‍ നിഖില്‍ (30), വെള്ളാങ്ങല്ലൂര്‍ പാമ്പിനേഴത്ത് നസീം (26), വെള്ളാങ്ങല്ലൂര്‍ പട്ടേപ്പാടം കുരിയപ്പുള്ളി ഹുസൈന് (28), വെള്ളാങ്ങല്ലൂര്‍ വഞ്ചിപ്പുര ആന്‍സണ്‍ (33), അനന്തപുരം വടക്കേക്കര ഗോകുല്‍(25), കോണത്തുകുന്ന് വേലപ്പറമ്പില് ഷാരോണ്‍ ദാസ് (29), അനന്തപുരം ഞാറ്റുവെട്ടി പ്രണവ് (23), പള്ളം തൊട്ടിപ്പാള്‍ പുതുപ്പുള്ളിപ്പറമ്പില്‍ ഷാരോണ്‍ പോള്‍സണ്‍ (27), അനന്തപുരം വാഴേക്കാടന്‍ സുനില്‍കുമാര്‍ (48), അനന്തപുരം വാഴേക്കാടന്‍ വിജിത്ത് വിജയന് (33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് മാരുതി സുസുക്കി ബലേനോ, മാരുതി സ്വിഫ്റ്റ്, മാരുതി സെന്‍, ഹുണ്ടായ് ഇയോണ്‍ കാറുകളും, പതിനാല് മോട്ടോര്‍സൈക്കിളുകളും, മൂന്ന് ആപ്പിള്‍ ഫോണുകളടക്കം മുപ്പത്തിമൂന്ന് മൊബൈല്‍ ഫോണുകളും വാള്, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി, മരത്തിന്റെ പട്ടിക, കുരുമുളക് പൊടി എന്നിവയും പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും. അനുരാജ് പുതുക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് ചാള്‍സ് ബെഞ്ചമിന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലും, കൊടകര, ഇരിങ്ങാലക്കുട, കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി സംഘംചേര്‍ന്നു കവര്‍ച്ച, കൊലപാതകശ്രമം, മയക്കുമരുന്ന് സൂക്ഷിക്കല്‍, മയക്കുമരുന്ന് ഉപയോഗം, ആയുധ നിയമം, സ്ഫോടക വസ്തു നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളടക്കം പതിനൊന്ന് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ഷാഹിദ് ഇരിങ്ങാലക്കുട, പുതുക്കാട് പോലീസ് സ്റ്റേഷന് പരിധികളിലായി കവര്‍ച്ചക്കേസിലും, കൊലപാതകശ്രമക്കേസിലും, അടിപിടിക്കേസുകളിലും പ്രതിയാണ്. മര്‍ട്ടിന്‍ കൊടകര ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധികളിലായി കവര്‍ച്ചക്കേസിലും കൊലപാതകശ്രമക്കേസിലും തട്ടിപ്പ് കേസുകളിലും അടിപിടിക്കേസിലും പ്രതിയാണ്.
കൊച്ചി: ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 50,166 കേസുകള്‍ തീര്‍പ്പാക്കിയെന്ന അപൂര്‍വ നേട്ടവുമായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് 2020 ഫെബ്രുവരി 13-നാണു ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പത്തുവര്‍ഷം കൊണ്ട് നേടിയ റെക്കോഡിന് സമാനമായ നേട്ടമാണു ജസ്റ്റിസ് കുഞ്ഞികൃഷ്ണന് തന്റെ ആറാം വര്‍ഷത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അദ്ദേഹം സംസ്ഥാനത്ത് ഒന്നാമതായിരുന്നു. 2024-ല്‍ 11,140 കേസുകളും 2025-ല്‍ 15,026 കേസുകളുമാണ് അദ്ദേഹം തീര്‍പ്പാക്കിയത്. കേവലം കേസുകള്‍ തീര്‍പ്പാക്കുക എന്നതിലുപരി, സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വോട്ടര്‍മാര്‍ക്കു പോളിങ് ബൂത്തുകളില്‍ ഇരിപ്പിടം ഉറപ്പാക്കണമെന്നും രാഷ്ട്രീയ അതിക്രമങ്ങളുടെ വിളനിലമല്ല കേരളമെന്ന് വോട്ടര്‍മാര്‍ തെളിയിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെക്കുറിച്ചു പരാമര്‍ശിക്കവെ, 'അവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്നു പറയില്ലല്ലോ' എന്ന വിഖ്യാതമായ നിരീക്ഷണവും ഈ ബെഞ്ചില്‍നിന്നുണ്ടായതാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്ന വയോധികര്‍ക്ക് ആശ്വാസമേകുന്ന ഉത്തരവ്, മകള്‍ അഭിഭാഷകയായി എന്റോള്‍ ചെയ്യുന്നത് കാണാന്‍ കൊലക്കേസ് പ്രതിയായ പിതാവിനു പരോള്‍ അനുവദിച്ചത്, നൂറു വയസായ അമ്മയെ മകള്‍ സംരക്ഷിക്കണമെന്ന വിധി എന്നിവ ശ്രദ്ധേയങ്ങളായി. ജീവനാംശം നല്കുന്നതിനെതിരേ അപ്പീല്‍ നല്കിയ മകനെ മനുഷ്യനായി കാണാന്‍ കഴിയില്ലെന്നും എല്ലാ ഭാര്യമാരെയും പോറ്റാന്‍ കഴിയില്ലെന്നുമുള്ള നിരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായി ഒരു ധാരണയിലെത്താൻ അമേരിക്കക്ക് കഴിയുമോ എന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണസമിതി; ചെന്നിത്തല അധ്യക്ഷന്‍, തരൂര്‍ സഹ അധ്യക്ഷന്‍, ഷാഫി കണ്‍വീനര്‍
നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതിയും പ്രകടന പത്രിക സമിതിയും രൂപീകരിച്ച, കോണ്‍ഗ്രസ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി അധ്യക്ഷന്‍. ശശി തരൂരാണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷന്‍. ഷാഫി പറമ്പില്‍ പ്രചാരണ സമിതി കണ്‍വീനര്‍ ആകും. ബെന്നി ബഹനാന് എഐസിസിയാണ് പട്ടിക പുറത്ത് വിട്ടത്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റിയുടെ ചെയര്‍മാനായി ബെന്നി
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യു.ഡി.എഫ്. സ്വീകരിക്കുന്നതു നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ ബി.ജെ.പി. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളോടു ശക്തമായ എതിര്‍പ്പുള്ള ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമാക്കിയാണു ബി.ജെ.പിയുടെ നീക്കം. ജമാഅത്തെ ഇസ്ലാമിക്കെതിരേ കടുത്ത നിലപാടു സ്വീകരിച്ചുവരുന്ന ബി.ജെ.പി, യു.ഡി.എഫ്. പുലര്‍ത്തുന്ന പരസ്യബന്ധവും ഇടതുമുന്നണിക്കുണ്ടായിരുന്ന പഴയ ബന്ധവും തുറന്നുകാട്ടാനാണു പദ്ധതിയിടുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെ മതരാഷ്ട്രവാദം ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്ലാമി നടത്തുന്നതെന്നും ബി.ജെ.പി. ആരോപിക്കുന്നു. ജമാഅത്തെ ഇസ്ലാമിക്കു മതരാഷ്ട്രവാദമില്ലെന്ന് അവര്‍തന്നെ പറഞ്ഞിട്ടുണ്ടെന്നും അവരുടെ നിലപാടില്‍ വ്യക്തതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പിന്തുണ സ്വീകരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ കാലങ്ങള്‍ മറന്നു ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്നതിനോടു ൈക്രസ്തവ വിഭാഗങ്ങള്‍ക്കു ശക്തമായ എതിര്‍പ്പുണ്ട്. നിലമ്പൂര്‍ ഉപതെഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചതു മുതലാണ് ജമാഅത്തെ ഇസ്ലാമിയുടൈ പിന്തുണ രാഷ്ട്രീയ ചര്‍ച്ചയായി മാറിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിനായിരുന്നു. ഇതോടെ, വര്‍ഗീയശക്തികള്‍ക്കൊപ്പം യു.ഡി.എഫ്. കൂടിയെന്ന ആരോപണവുമായി ഇടതുപക്ഷം രംഗത്തുവന്നു. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ കൂട്ടാളിയായിരുന്നു ജമാഅത്തെ ഇസ്ലാമിയെന്ന വാദമുയര്‍ത്തിയാണ് യു.ഡി.എഫ്. ഈ ആരോപണത്തെ നേരിട്ടത്. മതേതരവാദികളെന്നു നേരത്തെ ജമാഅത്തെ ഇസ്ലാമിയെപ്പറ്റി പറഞ്ഞവരാണ് ഇപ്പോള്‍ അവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നതെന്നും യു.ഡി.എഫ്. നേതാക്കള്‍ തിരിച്ചടിച്ചിരുന്നു. വര്‍ഗീയവാദികളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കൂടിക്കാഴ്ച നടത്തിയതെന്നും അതു ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫിന്റെ ആരോപണത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു. 1992-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതുകൊണ്ടാണ് 96-ല്‍ അവര്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണെന്നു സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന് അവര്‍ തങ്കക്കുടങ്ങളാണെന്നും ചൂണ്ടിക്കാട്ടി പിണറായി യു.ഡി.എഫിനുനേരേ പ്രത്യാക്രമണം നടത്തുകയും ചെയ്തു. ജമാ അത്തെ ഇസ്ലാമിയുമായുള്ള ഇടതു-വലതു മുന്നണികളുടെ ബന്ധം ഒളിച്ചുവയ്ക്കാനാകില്ലെന്നും ഈ വിഷയത്തിലുള്ള ൈക്രസ്താവരുടെ ആശങ്ക പരിഹരിക്കാന്‍ ബി.ജെ.പിക്കുമാത്രമേ കഴിയൂവെന്നു ൈക്രസ്തവ നേതാക്കള്‍ക്കു ബോധ്യമായിട്ടുണ്ടെന്നും ബി.ജെ.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: ശബരിമലയിലെ കൊടിമരത്തിന്റെ പുനഃപ്രതിഷ്ഠയിലും സ്വര്‍ണക്കവര്‍ച്ച നടന്നതായി വിജിലന്‍സിന്റെ പ്രാഥമികനിഗമനം. കൊടിമരം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് 2017-ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വീഴ്ച സംഭവിച്ചതായും കണ്ടെത്തല്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരുന്ന ഭരണസമിതിയില്‍ അംഗങ്ങളായിരുന്ന അജയ് തറയിലിനേയും കെ. രാഘവനെയും ഉടന്‍ ചോദ്യംചെയ്യും. കൊടിമരത്തിനു സ്വര്‍ണം സംഭാവന ചെയ്തവരില്‍നിന്നു വിജിലന്‍സ് മൊഴിയെടുക്കും. അന്നത്തെ ബോര്‍ഡ് അംഗങ്ങളായിരുന്ന അജയ് തറയില്‍ കോണ്‍ഗ്രസ് പ്രതിനിധിയും രാഘവന് സി.പി.എം. പ്രതിനിധിയുമായിരുന്നു. രേഖകള്‍ ഇല്ലാതെയാണു കൊടിമരത്തിനായി സ്വര്‍ണം സ്വീകരിച്ചതെന്നാണ് ആരോപണം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണു കേസ് സംസ്ഥാന വിജിലന്‍സ് അന്വേഷിക്കുന്നത്. കൊടിമരത്തില്‍ പൂശിയശേഷം മിച്ചം വന്ന 233 ഗ്രാം സ്വര്‍ണം എവിടെയെന്നു കണക്കില്ല. ദേവസ്വം ബോര്‍ഡ് കസ്റ്റംസില്‍നിന്നു വാങ്ങിയത് 9.16 കിലോഗ്രാം സ്വര്‍ണമാണ്. ഭക്തര്‍ 412 ഗ്രാം സ്വര്‍ണം നല്കി. ആകെ 9.573 കിലോഗ്രാം സ്വര്‍ണം ശേഖരിച്ചു. ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സ്വര്‍ണം നല്കി. 2017 ജൂണില്‍ ഒരു ചലച്ചിത്രതാരം നല്‍കിയത് 80.490 ഗ്രാം സ്വര്‍ണമാണ്. അതേമാസം ഒരു നിര്‍മാതാവ് 246.520 ഗ്രാം സ്വര്‍ണം നല്കി. ഇതിനൊന്നും രേഖയില്ല. ദേവപ്രശ്നത്തേത്തുടര്ന്നാണ് കൊടിമരം പുനര്‍നിര്‍മിക്കാന്‍ 2016-ല്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. കേടുപാടുകളില്ലാത്ത കൊടിമരം മാറ്റി പുതിയതു സ്ഥാപിക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണവും വിജിലന്‍സ് പരിശോധിക്കുന്നു. കൊടിമരത്തില്‍ ചിതലരിക്കുന്നുവെന്നായിരുന്നു ദേവപ്രശ്നത്തിലെ കണ്ടെത്തല്‍. കൊടിമരം മാറ്റാന്‍ തീരുമാനിച്ചതു 2014-ലാണ്. അതിന് അനുമതി നല്കിയ ഹൈക്കോടതി, അഡ്വക്കേറ്റ് കമ്മിഷനായി എ.എസ്.പി. കുറുപ്പിനെ നിയോഗിച്ചു. ചീഫ് എന്‍ജിനീയര്‍ തയാറാക്കിയ എസ്റ്റിമേറ്റ് 3.20 കോടി രൂപയുടേതായിരുന്നു. കൊടിമരനിര്മാണത്തിനാവശ്യമായ മുഴുവന്‍ തുകയും ഫോണിക്സ് ഗ്രൂപ്പ് 2017 ജൂണില്‍ ധനലക്ഷ്മി ബാങ്ക് അക്കൗണ്ട് മുഖേന ദേവസ്വം ബോര്‍ഡിനു നല്കി. എന്നാല്‍, ഇക്കാര്യം ബോര്‍ഡ് മറച്ചുവച്ചതായാണ് ആരോപണം. ചലച്ചിത്രതാരങ്ങളടക്കം ഭക്തരില്‍നിന്നു സ്വര്‍ണവും പണവും സ്വീകരിച്ചു. ആര്‍ക്കും രസീത് നല്‍കിയില്ല. സ്വര്‍ണത്താഴികക്കുടങ്ങള്‍ അഴിച്ചുപണിയാന്‍ തീരുമാനിച്ചത് ഹൈക്കോടതിയുടെ ഉത്തരവില്ലാതെയാണെന്നതും കൊടിമരത്തിന് ആവശ്യമായതു ലഭിച്ചശേഷവും സ്വര്‍ണം, വെള്ളി, വെങ്കലം ഉള്‍പ്പെടെ 45 കിലോഗ്രാം ദേവസ്വം ഭണ്ഡാരത്തില്‍നിന്ന് എടുത്തതും വിജിലന്‍സ് പരിശോധിക്കും. ദേവസ്വം കമ്മിഷണറുടെ 2012-ലെ നിര്‍ദേശത്തിനു വിരുദ്ധമായാണോ തന്ത്രിക്കു വാജിവാഹനം കൈമാറിയതെന്നതും അന്വേഷണപരിധിയിലുണ്ട്. എസ്.ഐ.ടി. ഫയലുകള്‍ വിജിലന്‍സിനു കൈമാറി ശബരിമലയിലെ കൊടിമരം 2017-ല്‍ പുനര്‍നിര്‍മിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) വിജിലന്‍സിനു കൈമാറി. സ്വര്‍ണം സംഭാവന ചെയ്ത 27 ഭക്തരുടെയും അഡ്വക്കേറ്റ് കമ്മിഷണറായിരുന്ന എ.എസ്.പി. കുറുപ്പിന്റെയും മൊഴി വിജിലന്‍സ് ഉടന്‍ രേഖപ്പെടുത്തുമെന്നു സൂചന.കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ആകെ 9,573 ഗ്രാം സ്വര്‍ണം ശേഖരിച്ചതില്‍ 412.010 ഗ്രാം 27 ഭക്തരുടെ സംഭാവനയായിരുന്നു. 2017 ജൂണ്‍ 10-ന് ഒരു സിനിമാ നിര്‍മാതാവും മറ്റൊരാളും ചേര്‍ന്ന് നല്കിയ 246.520 ഗ്രാം സ്വര്‍ണ ബിസ്കറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണം സംഭാവന ചെയ്തവര്‍ക്ക് ഫോം 3എ രസീത് നല്‍കിയില്ലെന്നും അഡ്വ. കമ്മിഷണറുടെ നടപടി അധികാരപരിധി മറികടന്നാണെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ജെബി പോള്‍
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തിലും എങ്ങുമെത്താതെ ഇടുക്കി എക്സ്റ്റന്‍ഷന്‍ പദ്ധതി. സംസ്ഥാനത്തിന്റെ വൈദ്യുതി ദൗര്‍ലഭ്യത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ഇതുവരെ ലഭ്യമായത് രണ്ട് അനുമതികള്‍ മാത്രം. ഇനിയും 12 അനുമതികള്‍ കൂടി ലഭിച്ചാല്‍ മാത്രമേ മുന്നോട്ടുപോകാനാകൂ. കരട് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാകുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിക്കുകയും ചെയ്തിരുന്നു. പദ്ധതിയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അനുമതികള്‍ തേടുന്നതിനുമായി കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള വാപ്കോസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുമ്പ് നിയമസഭയില്‍ അറിയിച്ചിരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിര്‍ദേശപ്രകാരം, 2015ലെ ഗ്രീന്‍ ട്രിബ്യൂണല്‍ വിധി അനുസരിച്ച് നദികളില്‍ വര്‍ഷം മുഴുവനും നിശ്ചിത അളവില്‍ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്തണം. ഇടുക്കി അണക്കെട്ടില്‍ നിന്ന് പെരിയാര്‍ നദിയിലേക്ക് ഈ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്താന്‍ നിലവില്‍ നിര്‍വാഹമില്ലെന്നു കെ.എസ്.ഇ.ബി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ആവശ്യം ഒഴിവാക്കി കിട്ടുന്നതിന് പരിസ്ഥിതി, വനം, കാലാവസ്ഥാ നിയന്ത്രണ മന്ത്രാലയത്തിന്റെ ഇടപെടല്‍ തേടി കേന്ദ്ര സംസ്ഥാന തലത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്ഥാപിത ശേഷി അംഗീകരിച്ചതിനു ശേഷമേ ബാക്കിയുള്ള ഡി.പി.ആര് അനുമതികള്‍ ലഭിക്കുകയുള്ളൂ. പുതിയ പവര്‍ ഹൗസില്‍ 200 മെഗാവാട്ട് വീതം ശേഷിയുള്ള 4 ജനറേറ്ററുകള്‍ സ്ഥാപിച്ച് 800 മെഗാവാട്ട് പീക്ക് സമയങ്ങളില്‍ ഉത്പാദിപ്പിക്കലാണ് ലക്ഷ്യം. ഇതോടെ ഇടുക്കിയുടെ സ്ഥാപിത ശേഷി 1580 മെഗാവാട്ടായി ഉയരും. പ്രതിവര്‍ഷം 1301 ദശലക്ഷം യൂണിറ്റാണ് വിപുലീകരണ പദ്ധതിയിലെ ഉത്പാദന ലക്ഷ്യം. 2669.67 കോടിയാണ് എസ്റ്റിമേറ്റ്. സിവില്‍ ജോലികള്‍ക്ക് 1309.67 കോടിയും ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ക്ക് 1360 കോടിയുമാണ് കണക്കാക്കുന്നത്. ഇടുക്കി പവര്‍ ഹൗസില്‍ ഒരു വര്‍ഷം ശരാശരി ഉത്പാദിപ്പിക്കുന്നത് 2500 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പീക്ക് ടൈമില്‍ ഇപ്പോള്‍ പവര്‍ എക്സ്ചേഞ്ചിലെ വൈദ്യുതി വില 7 മുതല്‍ 10 രൂപ വരെയാണ്. ഇടുക്കിയില്‍ മറ്റൊരു പവര്‍ ഹൗസ് കൂടി ഉണ്ടായാല്‍ ഈ സമയത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് കരുതുന്നത്. ഇത് സംസ്ഥാനത്തിന് ഏറെ പ്രയോജനകരമായി മാറും. എന്നാല്‍ ഇതിന്റെ നിര്‍മാണത്തിലെ പാരിസ്ഥിക പ്രശ്നങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ട്. വിനോദ് കണ്ണോളി
അമേരിക്കമായുള്ള വ്യാപാര കരാര്‍; വസ്തുതാപത്രത്തിലെ പുതിയ മാറ്റം സ്വാഗതം ചെയ്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് അമേരിക്ക പുറത്തിറക്കിയ വസ്തുതാപത്രത്തിലെ ഭേദഗതികള്‍ സ്വാഗതം ചെയ്ത് ഇന്ത്യ. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരധാരണയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. 'പരസ്പര പ്രയോജനകരമായ വ്യാപാര കരാറിനായുള്ള ചട്ടക്കൂടിനെക്കുറിച്ചുള്ള ഇന്ത്യ-യു.എസ്. പ്രസ്താവന ഫെബ്രുവരി ഏഴിന് പുറത്തിറക്കിയിരുന്നു. ഈ ചട്ടക്കൂടാണ് ഈ വിഷയത്തിലെ നമ്മുടെ പരസ്പര ധാരണയുടെ അടിസ്ഥാനമായി നിലനില്‍ക്കുന്നത്'- വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ഇടക്കാല കരാര്‍ അന്തിമമാക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഇരുപക്ഷവും ഇനി പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചില പരിപ്പുവര്‍ഗങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയും 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന വാഗ്ദാനത്തില്‍ മാറ്റം വരുത്തിയും അമേരിക്ക തങ്ങളുടെ വസ്തുതാപത്രം പരിഷ്കരിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണം. 'എല്ലാ യു.എസ്. വ്യവസായ ഉത്പന്നങ്ങളുടെയും ഉണക്കിയ ധാന്യങ്ങള്‍, ചുവന്ന ജോവര്‍, അണ്ടിപ്പരിപ്പ് വര്‍ഗങ്ങള്‍, പഴങ്ങള്‍, ചില പരിപ്പുവര്‍ഗങ്ങള്‍, സോയാബീന്‍ ഓയില്‍, വൈന്‍ എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെയും നികുതി ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്നുമായിരുന്നു ചൊവ്വാഴ്ച വൈറ്റ്ഹൗസ് പുറത്തിറക്കിയ വസ്തുതാപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ബുധനാഴ്ച പുറത്തിറക്കിയ പരിഷ്കരിച്ച പതിപ്പില്‍ 'ചില പരിപ്പുവര്‍ഗങ്ങള്‍' എന്ന പ്രയോഗം ഒഴിവാക്കി. 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്ന് ആദ്യ വസ്തുതാപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ പതിപ്പില്‍ 'കാര്‍ഷിക ഉത്പന്നങ്ങള്‍' എന്ന പരാമര്‍ശം ഒഴിവാക്കുകയും 'പ്രതിജ്ഞാബദ്ധമാണ്' എന്നതിന് പകരം 'ഉദ്ദേശിക്കുന്നു' എന്നാക്കി മാറ്റുകയും ചെയ്തു. ‘ഇന്ത്യ ഡിജിറ്റൽ സർവീസ് ടാക്സ് നീക്കം ചെയ്യും’ എന്ന മുൻപത്തെ പരാമർശം മാറ്റി. പകരം, ഡിജിറ്റൽ വ്യാപാര നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യ സമ്മതിച്ചു എന്ന് മാത്രമാക്കി. ഇത് ഇന്ത്യ ഏകപക്ഷീയമായി വിട്ടുവീഴ്ച ചെയ്യുമെന്ന ധാരണ ഇല്ലാതാക്കി. ഇലക്ട്രോണിക് ട്രാൻസ്മിഷനുകളുടെ കസ്റ്റംസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട പരാമർശങ്ങളും പരിഷ്കരിച്ച രേഖയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
വന്ദേ മാതരം നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജംഇയ്യത്ത് ഉലമെ ഹിന്ദ് രംഗത്ത്. ചില ശ്ലോകങ്ങൾ ഏകദൈവ വിശ്വാസത്തിന് വിരുദ്ധമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്നും പ്രസിഡന്റ് മൗലാന അർഷാദ് മദനി പറഞ്ഞു.
ആകാശം കാക്കാന്‍ 114 റഫാല്‍; ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാര്‍
3.25 ലക്ഷം കോടിയുടെ കരാറിന് അംഗീകാരം.
കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; ഒറ്റപ്പെട്ട സംഘര്‍ഷം
ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്.
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന് അലന് റൂമിയാണ് മരിച്ചത്.
ബിജെപി എംപി നിഷികാന്ത് ദുബെ തനിക്കെതിരെ പ്രമേയത്തിന് നോട്ടീസ് നൽകിയതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി. നിങ്ങൾ ബിജെപിയുടെ മുഴുവൻ സമയ തൊഴിലാളികളല്ലെന്നും കുറച്ചെങ്കിലും വസ്തുനിഷ്ഠമായി ജോലി ചെയ്യണമെന്നും രാഹുല്‍.
ഇത്രക്കൊക്കെ ചിരിക്കാനുണ്ടോ? സഞ്ജുവിന്റെ വീഴ്ച്ച ആഘോഷിച്ച് ഗാരി കേര്‍സ്റ്റണ്‍; വൈറല്‍ വീഡിയോ
നമീബിയക്കെതിരായ ടി20 മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച സഞ്ജു സാംസൺ പെട്ടെന്ന് പുറത്തായി. സഞ്ജുവിന്റെ വിക്കറ്റ് വീണപ്പോൾ നമീബിയൻ മെന്ററായ ഗാരി കേര്‍സ്റ്റണ്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ വൈറലായി.
അച്ഛനെ കൊന്നത് അമ്മയെന്ന് ജ്യോത്സ്യൻ പറഞ്ഞു; മകൾ അമ്മയെ കൊലപ്പെടുത്തി; സംഭവം തുംകൂരുവിൽ
മകൾ അമ്മയെ കൊലപ്പെടുത്തി. ബെംഗളൂരുവിനടുത്ത് തുമകൂരുവിലാണ് സംഭവം. അച്ഛനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് ജ്യോത്സ്യൻ പറഞ്ഞത് കേട്ടാണ് മകൾ ഈ കൃത്യം ചെയ്തത്.
കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; തരൂർ ഉപാധ്യക്ഷന്‍, ഷാഫി പറമ്പിൽ കൺവീനര്‍
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി ചെയർമാനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിയോഗിച്ച് എഐസിസി. ശശി തരൂർ എംപിയാണ് പ്രചാരണ സമിതിയുടെ കോ ചെയർമാൻ. ഷാഫി പറമ്പിലാണ് സമിതിയുടെ കൺവീനർ. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവർക്കൊപ്പം രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർ പ്രചാരണ സമിതി അംഗങ്ങളായിരിക്കും. പ്രകടന പത്രിക സമിതിയുടെ അധ്യക്ഷനായി ബെന്നി ബെഹനാനെയും തെരഞ്ഞെടുത്തു. കൊടിക്കുന്നിൽ സുരേഷ് ആണ് ഉപാധ്യക്ഷൻ. എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് അംഗങ്ങൾ. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ശശി തരൂർ എംപിക്ക് പ്രധാന ചുമതല പാർട്ടി നൽകിയിരിക്കുന്നത്. നിയസഭാ തെരഞ്ഞടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട സമിതികളിൽ ഒന്നാണ് പ്രചരണ സമിതി. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയായിരുന്നു സമിതിയുടെ അധ്യക്ഷൻ
അയ്യപ്പന്റെ അടുത്ത പണിയോ? കോടതിയെയും ഭയമില്ലേ? | PG Suresh Kumar | News Hour 12 Feb 2026 |Sabarimala
സംഗമത്തിലും കൊള്ളയോ? 'പരിഹാരക്രിയ'യും പാളിയോ? | PG Suresh Kumar | News Hour 12 Feb 2026
പൈലറ്റുമാരുൾപ്പെടെയുള്ള ജീവനക്കാർക്ക് നിർദ്ദേശിച്ച പുതിയ വിശ്രമ നിയമങ്ങൾ ലഘൂകരിച്ചില്ലെങ്കിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരുമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: ആരാണ് താരിഖ് റഹ്മാൻ?
ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ബിഎൻപി ജയിക്കുകയാണെങ്കില്‍ താരിഖ് റഹ്മാൻ ആയിരിക്കും പ്രധാനമന്ത്രി. നിലവിൽ പ്രാഥമിക ഫലസൂചനകൾ ബിഎൻപിയുടെ വിജയമാണ് പ്രവചിക്കുന്നത്. ഏറെക്കാലം വിദേശത്ത് കഴിയുകയായിരുന്നു ഇദ്ദേഹം.
മണ്ഡലത്തിലെ വിവിധ റെയില്‍വേ പ്രശ്നങ്ങളുന്നയിച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എം പി നിവേദനം കൈമാറി.
കോഴിക്കോട് സ്വദേശിനിയായ പ്രഭാവതിയമ്മ, ഫൂട്ട്പാത്തിലൂടെ നിയമവിരുദ്ധമായി ബൈക്ക് ഓടിച്ച യാത്രികനെ തടഞ്ഞു. കാൽനടയാത്രക്കാർക്കുള്ള വഴി തടസ്സപ്പെടുത്തിയതിനെതിരെ ധീരമായി പ്രതികരിച്ച അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കേരളം തിരിച്ചുപിടിക്കാന്‍ ഹൈക്കമാന്‍ഡിന്റെ 'ബിഗ് ഫോര്‍'
മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ അകപ്പെട്ട് മരിച്ചു
കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരിച്ചത്.
2024 ഏപ്രിലിൽ യുഎഇയിൽ പെയ്ത റെക്കോർഡ് മഴയ്ക്ക് കാരണം സമുദ്രോപരിതലത്തിലെ വർധിച്ച ചൂടാണെന്ന് ഗവേഷകർ കണ്ടെത്തി. ഈ ചൂട് അന്തരീക്ഷത്തിലെ ഈർപ്പം കൂട്ടുകയും ഒരു വർഷത്തെ മഴ ഒറ്റ ദിവസം കൊണ്ട് പെയ്യാൻ കാരണമാകുകയും ചെയ്തെന്നാണ് കണ്ടെത്തൽ
ബംഗ്ലാദേശ് വോട്ടെണ്ണൽ: ആദ്യഫലസൂചനകളിൽ അടിപതറി ജമാഅത്തെ ഇസ്ലാമി; മുന്നേറി ബിഎൻപി
ബംഗ്ലാദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഫലസൂചനകൾ നൽകുന്നത് ജമാഅത്തെ ഇസ്ലാമിക്ക് തിരിച്ചടി ലഭിക്കുമെന്നാണ്. ബിഎൻപി വലിയ മുന്നേറ്റം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍, അമിനിറ്റി സെന്റര്‍, ഇവയോട് ചേര്‍ന്നുള്ള 64.52 സെന്റ് ഭൂമി എന്നിവയാണ് ലീസിന് നല്‍കുന്നത്.
മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ടും സ്ഥാനത്ത് തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അങ്ങനെയൊരാൾ യുഡിഎഫിലായിരുന്നെങ്കിൽ 24 മണിക്കൂറിനകം രാജിവെപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയിലേക്ക് കടക്കാൻ പത്തുവർഷത്തെ വിസയെടുത്തുവെന്ന് പി.വി. അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യാത്രയുടെ സമാപന വേദിയിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം.
ജർമനിയിലെ ഏറ്റവും വലിയ എയർലൈനായ ലുഫ്താൻസയിലെ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും അപ്രതീക്ഷിത പണിമുടക്ക് നടത്തി. ഇതേത്തുടർന്ന് 460-ൽ അധികം വിമാനങ്ങൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു.
പ്രമുഖ ആഗോള കമ്പനികളുമായി സഹകരണ കരാറുകള്‍ ഒപ്പിട്ടു; വ്യവസായ മേഖലക്ക് കരുത്തേകാന്‍ ഇത്തിഹാദ് റെയില്‍
ചരക്കുനീക്ക രംഗത്തെ പ്രമുഖരായ ഡി എച്ച് എല്‍ ഇന്‍ഡസ്ട്രിയല്‍ പ്രോജക്ട്സ്, ഭാരമേറിയ യന്ത്രസാമഗ്രികളുടെ കൈമാറ്റത്തില്‍ വൈദഗ്ധ്യമുള്ള ഹരേക്കറ്റ് എന്നീ കമ്പനികളുമായാണ് കരാറുകള്‍ ഒപ്പിട്ടത്.
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ വെച്ച് അപമാനിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
'മിന്നല്‍വള' കൂട്ടുകെട്ട് വീണ്ടും, 'പള്ളിച്ചട്ടമ്പി'യിലെ ഗാനം 'കാട്ടുചെമ്പകം' പുറത്തെത്തി
ടൊവിനോ തോമസ് നായകനാകുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'കാട്ടുചെമ്പകം' പുറത്തിറങ്ങി.
വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത ഗുണ്ടാ തലവൻ പുത്തൻപാലം രാജേഷിന് പേട്ട പൊലീസ് സ്റ്റേഷനിൽ ഫോൺ ഉപയോഗിക്കാൻ സൗകര്യം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷണറുടെ ഇടപെടലിനെ തുടർന്നാണ് രാജേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതും
Patriot BTS Video Out: Mammootty–Mohanlal Reunite in Malayalam Cinema’s Biggest Film Yet
The first behind-the-scenes (BTS) video of Patriot , touted as the biggest production in Malayalam cinema history, has been released. Directed by Mahesh Narayanan and headlined by superstars Mammootty and Mohanlal, the film is set for a worldwide theatrical release on April 23, 2026 . The BTS footage comes from the Sri
സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി റിമാന്റ് ചെയ്ത യുവാവിന് ജാമ്യം ലഭിച്ചു
കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റില്‍. കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാഴാഴ്ച അഹമ്മദാബാദില്‍നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ എംഎല്‍എയെ അറസ്റ്റ് ചെയ്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ബസവരാജിന്റെ വരവിനായി പോലീസ് സംഘം കാത്തുനിന്നിരുന്നു. കൊലപാതക കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ബസവരാജ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് പോലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2025 ജൂലൈ 15-ന് ഭാരതി നഗറില്‍ നാല്പതുകാരനായ ശിവപ്രകാശ് എന്ന ബിക്കു ശിവുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്. പ്രതികള്‍ കാറിലെത്തി ശിവപ്രകാശിനെ അമ്മയുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കിത്തഗനൂര് പ്രദേശത്തെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, എനിക്ക് ഒന്നും സംഭവിക്കില്ല'
ന്യൂഡല്‍ഹി: അയോഗ്യനാക്കാനുള്ള ബി ജെ പി നീക്കത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ കാര്‍ഷിക മേഖല മോദി വിറ്റെന്നും സത്യം പറഞ്ഞതിനാണ് തനിക്ക് എതിരായ നീക്കം എന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജനറല്‍ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഭാഗങ്ങള്‍ പാര്‍ലമെന്റില്‍ വായിച്ചതും ബജറ്റിനെതിരെ നടത്തിയ വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ബി ജെ പി എം പി നിഷികാന്ത് ദുബെ ആണ് രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയത്. രാഹുലിനെ അയോഗ്യനാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അജീവനാന്തം വിലക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് ദുബൈ മുന്നോട്ട് വച്ചിരിക്കുന്നത്. നേരത്തെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം അറിയിച്ചും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഭാവിക്കായുള്ള തീരുമാനം എടുക്കുമ്പോള്‍ തൊഴിലാളികളെ പൂര്‍ണമായും അവഗണിച്ചെന്നും മോദി ഇനിയെങ്കിലും അവരെ കേള്‍ക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ എന്നാണ് രാഹുല്‍ എക്സിലൂടെ ചോദിച്ചത്. ഇന്ന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി തെരുവിലിറങ്ങിയിരിക്കുകയാണ്. നാല് തൊഴില്‍ നിയമസംഹിതകള്‍ (ലേബര്‍ കോഡുകള്‍) അവരുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. വ്യാപാര കരാര്‍ അവരുടെ ജീവിതോപാധിയെ ബാധിക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താല്‍ ഗ്രാമങ്ങളുടെ അവസാന ആശ്രയവും നഷ്ടപ്പെടുമെന്ന ഭയവും നിലനില്ക്കുന്നു. അവരുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങള്‍ എടുത്തപ്പോള്‍ അവരുടെ ശബ്ദം അവഗണിക്കപ്പെട്ടു. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളോടും പോരാട്ടങ്ങളോടും ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിലെ ബിജെപി പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സദ്ഭരണ അജണ്ടയെക്കുറിച്ചും ചർച്ച ചെയ്തതായി മലയാളത്തിൽ പോസ്റ്റ് ചെയ്തു.
മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന; സെലക്റ്റീവ് റീ റിലീസുമായി 'പ്രേമം'
2015-ലെ ട്രെൻഡ് സെറ്റർ ചിത്രമായ 'പ്രേമം' വാലന്റൈന്‍സ് ഡേ സ്പെഷ്യലായി വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു
അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) തള്ളി. റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് വ്യക്തമാക്കിയ ഏജൻസി, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചരക്ക് വാഹനങ്ങൾക്കും ട്രെയിലറുകൾക്കും ടോവിംഗ് വാഹനങ്ങൾക്കുമുള്ള ഗതാഗത നിയമങ്ങൾ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ കർശനമാക്കി. ചരക്ക് വാഹനങ്ങളുടെ വേഗതയ്ക്ക് മണിക്കൂറിൽ 60 കിലോമീറ്റർ പരിധി നിശ്ചയിക്കുകയും, ട്രെയിലറുകളിൽ യാത്രക്കാരെ കയറ്റുന്നത് പൂർണ്ണമായി നിരോധിക്കുകയും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് അധികൃതർ പുറത്തിറക്കിയത്. 2015-ലെ 4391-ാം നമ്പർ മിനിസ്റ്റീരിയൽ റെസല്യൂഷൻ പ്രകാരമുള്ള നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പുതിയ നിർദ്ദേശങ്ങളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. വേഗത പരിധിക്ക് പുറമെ, ട്രെയിലറുകളുടെ അളവുകൾക്കും നിയന്ത്രണമുണ്ട്. ട്രെയിലറിന്റെ പരമാവധി വീതി 260 സെന്റീമീറ്ററും, നിലത്തുനിന്നുള്ള ഉയരം 4 മീറ്ററും കവിയരുത്. വാഹനത്തിന്റെയും ട്രെയിലറിന്റെയും ആകെ നീളം 15 മീറ്ററിൽ കൂടാനും പാടില്ല. സുരക്ഷ ഉറപ്പാക്കുന്നതിനായി, റോഡിലിറങ്ങുന്നതിന് മുമ്പ് വാഹനങ്ങളിലെ ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ, റിഫ്ലക്ടീവ് ടേപ്പ്, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വാഹനങ്ങളിൽ നിർബന്ധമാണ്. ട്രെയിലറുകളിലെ സാധനങ്ങൾ യാത്രയ്ക്കിടയിൽ ഇളകാത്ത രീതിയിൽ കൃത്യമായി വിന്യസിച്ച് സുരക്ഷിതമായി കെട്ടിവെക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ടോവിംഗ് വാഹനങ്ങൾക്കും പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങളിൽ അധിക സൈഡ് മിററുകൾ ഘടിപ്പിക്കണം. ടോവിംഗ് ഹിച്ച്, സുരക്ഷാ ശൃംഖലകൾ എന്നിവ പതിവായി പരിശോധിച്ച് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഡ്രൈവർമാർ റോഡിന്റെ വലതുവശത്തെ പാത മാത്രം ഉപയോഗിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ, ടോവിംഗ് വാഹനങ്ങൾ രജിസ്ട്രേഷൻ ബുക്കിൽ ടോവിംഗിനായി നിയുക്തമാക്കിയത് എന്ന് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കണം. ടോവിംഗ് പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ നീക്കം ചെയ്യാവുന്ന ടോവിംഗ് ഉപകരണങ്ങൾ വിച്ഛേദിക്കണമെന്നും നിയമം അനുശാസിക്കുന്നു.
ട്വന്റി-20 ലോകകപ്പില്‍ നമീബിയക്കെതിരേ ഇന്ത്യക്ക് 93 റണ്‍സ് ജയം
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. 93 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 116 റണ്‍സിന് പുറത്തായി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തു. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മല്‍സരത്തില്‍ യുഎസ്എയെ ഇന്ത്യ കീഴടക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയുടേത് മികച്ച തുടക്കമായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചു. ആറോവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലായിരുന്നു ടീം. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെയാണ് നമീബിയ നേരിട്ടത്. ഒമ്പതോവറില്‍ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സിലെത്തി. എന്നാല്‍ പത്താം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി നമീബിയയെ പ്രതിരോധത്തിലാക്കി. പിന്നീട് മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ നമീബിയയ്ക്കായില്ല. ലൗറന്‍ സ്റ്റീന്‍കാംപ്(29), ജാന്‍ ഫ്രൈലിങ്ക്(22), ജെറാര്‍ഡ് ഇറാസ്മസ്(18) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ നമീബിയയെ വരിഞ്ഞുകെട്ടി. 116 റണ്‍സിന് ടീം കൂടാരം കയറി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണെടുത്തത്. ഇഷാന് കിഷന്റെയും ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ കണ്ടെത്തിയത്. അസുഖബാധിതനായ അഭിഷേക് ശര്‍മയ്ക്ക് പകരം പാഡണിഞ്ഞ സഞ്ജു സാംസണ് അവസരം മുതലാക്കാനായില്ല.വെടിക്കെട്ടോടെ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും പെട്ടെന്ന് തന്നെ അണഞ്ഞു. എട്ട് പന്തില്‍നിന്ന് 22 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സിക്സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പിന്നാലെ നമീബിയന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇഷാന് കിഷന് 24 പന്തില്‍നിന്ന് 61 റണ്‍സ് നേടി. ആറാം ഓവറില്‍ ജെജെ സ്മിത് എറിഞ്ഞ ആറാം ഓവറില്‍ നാല് സിക്സറുകളും ഒരു ഫോറുമാണ് ഇഷാന് കിഷന് അടിച്ചെടുത്തത്. 28 പന്തില്‍നിന്ന് ഹര്‍ദിക് പാണ്ഡ്യ 52 റണ്‍സ് നേടി. ശിവം ദുബെ 16 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു. അതോടെ ടീം 200 കടന്നു. നമീബിയയ്ക്കായി ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് നാലുവിക്കറ്റെടുത്തു.
നമീബിയയെ കറക്കി വീഴ്ത്തി ഇന്ത്യ
തായ്പെയി: തായ്വാൻ പിടിച്ചടക്കിയാൽ ചൈനയുടെ വിപുലീകരണ മോഹങ്ങൾ അവിടെ അവസാനിക്കില്ലെന്നും, ജപ്പാനും ഫിലിപ്പീൻസുമായിരിക്കും അവരുടെ അടുത്ത ലക്ഷ്യങ്ങളെന്നും തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ മുന്നറിയിപ്പ് നൽകി. തായ്വാന്റെ പതനം ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തെയും അന്താരാഷ്ട്ര ക്രമത്തെയും തകർക്കുമെന്നും അദ്ദേഹം എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിന്റെ പ്രതിഫലനങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിക്കുമെന്നും ലായ് ചിംഗ്-തെ കൂട്ടിച്ചേർത്തു. ജപ്പാൻ മുതൽ ഫിലിപ്പീൻസ് വരെ നീളുന്ന ഏഷ്യ-പസഫിക് മേഖലയിലെ തായ്വാന്റെ തന്ത്രപ്രധാനമായ സ്ഥാനം പ്രാദേശിക സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും നിർണായകമാണ്. ചൈനയ്ക്ക് ജപ്പാനുമായും ഫിലിപ്പീൻസുമായും നിലവിൽ ഭൂമിശാസ്ത്രപരമായ തർക്കങ്ങളുണ്ട്. ആഗോള ഷിപ്പിംഗിനുള്ള പ്രധാന പാതയായ തായ്വാൻ കടലിടുക്കിന്റെ പ്രാധാന്യം കൂടി ചൂണ്ടിക്കാട്ടിയാണ് തായ്വാൻ പ്രസിഡന്റിന്റെ ഈ മുന്നറിയിപ്പ്. തായ്വാനെ പിടിച്ചെടുക്കാനുള്ള ചൈനീസ് പദ്ധതി ആസന്നമായിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കകൾക്ക് ആക്കം കൂട്ടിക്കൊണ്ട്, സമീപകാലത്തായി തായ്വാന്റെ സമുദ്രാതിർത്തിയും വ്യോമാതിർത്തിയും ചൈനീസ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും തുടർച്ചയായി ലംഘിക്കുന്നുണ്ട്. ചൈനയുടെ ഇത്തരം പ്രകോപനങ്ങൾക്ക് പിന്നാലെയാണ് ലായ് ചിംഗ്-തെ ചൈനീസ് വിപുലീകരണ മോഹങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. ചൈനയുടെ സൈനിക ഭീഷണിയെ നേരിടാൻ തായ്വാൻ തങ്ങളുടെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 40 ബില്യൺ ഡോളറിന്റെ അധിക പ്രതിരോധ ഫണ്ടിംഗിന് പാർലമെന്റ് അംഗീകാരം നൽകുമെന്ന് പ്രസിഡന്റ് ലായ് ചിംഗ്-തെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2030-ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 5 ശതമാനമായി ഉയർത്താനാണ് തായ്വാൻ ലക്ഷ്യമിടുന്നത്. അമേരിക്ക തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തായ്വാൻ പ്രസിഡന്റിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ചൈനീസ് വെബ്സൈറ്റായ സോഹുവിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വിവരങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. ചൈന വരും വർഷങ്ങളിൽ ലക്ഷ്യമിടുന്ന ആറ് പ്രധാന യുദ്ധങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. തായ്വാന്റെ ഏകീകരണമാണ് സമാധാനപരമായോ അല്ലാതെയോ ചൈന ഇതിൽ ആദ്യമായി ലക്ഷ്യമിടുന്നത്. ചൈനയുടെ അധിനിവേശ മോഹങ്ങൾ തായ്വാനിൽ അവസാനിക്കില്ല. തായ്വാൻ വീണാൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും അന്താരാഷ്ട്ര ക്രമവും തകരും. ജപ്പാൻ, ഫിലിപ്പീൻസ് എന്നിവയ്ക്ക് പുറമെ ഇതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കയിലും യൂറോപ്പിലും വരെ എത്തുമെന്നാണ് തായ്വാൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തന്റെ സൈനിക ജനറൽമാരെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടിയെ ലായ് ചിങ്-തെ അസാധാരണമായ സാഹചര്യം എന്ന് വിശേഷിപ്പിച്ചു. ഇത് തായ്വാൻ അധിനിവേശ പദ്ധതികളെ ബാധിച്ചേക്കാം. എങ്കിലും രാജ്യം എപ്പോഴും ജാഗ്രതയോടെയിരിക്കണം. ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ തായ്വാൻ പാർലമെന്റ് 40 ബില്യൺ ഡോളറിന്റെ അധിക ബജറ്റ് ഉടൻ അംഗീകരിക്കും. അമേരിക്കയിൽ നിന്നുള്ള അത്യാധുനിക ആയുധങ്ങൾ വാങ്ങാനാണ് ഈ തുക വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ട്രംപ്-ഷി ജിൻപിംഗ് കൂടിക്കാഴ്ച തായ്വാന്റെ നിലവിലെ സ്ഥിതി നിലനിർത്താൻ സഹായിക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ ബലംപ്രയോഗിച്ചും തായ്വാനെ കൂട്ടിചേർക്കുമെന്ന് ചൈന ആവർത്തിക്കുന്നുണ്ട്. സമീപകാലത്ത് തായ്വാന് ചുറ്റും ചൈന സൈനികാഭ്യാസം ശക്തമാക്കിയിരിക്കുകയാണ്. ഫിലിപ്പീൻസുമായും ജപ്പാനുമായും ചൈന നിലവിൽ സമുദ്ര അതിർത്തി തർക്കങ്ങളിലേർപ്പെട്ടിരിക്കുകയാണ് എന്നതും മേഖലയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു. തായ്വാൻ പ്രസിഡന്റിന്റെ അഭിമുഖത്തിന് പിന്നാലെ ചൈനീസ് വെബ്സൈറ്റായ സോഹുവിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വിവരങ്ങൾ വീണ്ടും ചർച്ചയായി. ചൈന ഇനിയുള്ള വർഷങ്ങളിൽ ലക്ഷ്യമിടുന്ന ആറ് പ്രധാന യുദ്ധങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. തായ്വാനെ സ്വന്തമാക്കുക എന്നതാണ് ആദ്യം. ശേഷം ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾ പിടിച്ചെടുക്കാൻ ചൈന നീക്കം നടത്തും, ഇന്ത്യയുടെ അരുണാചൽ പ്രദേശ് പിടിച്ചെടുക്കുന്നതിനായി പാകിസ്താനുമായി ചേർന്ന് ശ്രമിക്കും, ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകൾ പിടിച്ചെടുക്കാൻ ശ്രമിക്കും, തുടർന്ന് മംഗോളിയയെ ചൈനയുടെ ഭാഗമാക്കാനുള്ള സൈനിക നീക്കം നടത്തും എന്നെല്ലാമാണ് സോഹുവിലെ റിപ്പോർട്ടിലുള്ളത്. 2030 മുതൽ 2060 വരെയുള്ള കാലത്ത് ചൈന ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് തെന്നല അബൂഹനീഫല്‍ ഫൈസിക്ക് സമര്‍പ്പിച്ചു
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരും മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരിയും ചേര്‍ന്ന് പുരസ്കാരം കൈമാറി.
ഊഹാപോഹങ്ങള്‍ മാത്രമെന്ന് എഎഐബി
നടൻ മണിയൻപിള്ള രാജുവിന് നഷ്ടപ്പെട്ട പഴ്സ് ഒരു ഓട്ടോ ഡ്രൈവർ തിരികെ നൽകി. ഈ നന്മയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് താരം നൽകിയ മറുപടിയും ശ്രദ്ധ നേടുന്നു
ഡൽഹി: അമേരിക്കയിലെ വിദേശ ജീവിതം പ്രയാസങ്ങൾ നിറഞ്ഞതാണെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമായി യേൽ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥി. ഐഐടി ഡൽഹി പൂർവ വിദ്യാർത്ഥിയായ അമൻ റായ്, താൻ അമേരിക്കയിലേക്ക് മാറിയതിന് ശേഷം ജീവിതത്തിലുണ്ടായ ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ ജീവിതം 'കഷ്ടപ്പാടാണെന്ന്' വരുത്തിത്തീർക്കുന്ന സോഷ്യൽ മീഡിയ റീലുകൾക്കെതിരെയുള്ള ഒരു മറുപടിയായാണ് തന്റെ അനുഭവം അമൻ പങ്കുവെച്ചത്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന റോഡുകളെയും മികച്ച അടിസ്ഥാന സൗകര്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ബെംഗളൂരുവിലെ റോഡുകളിൽ വാഹനങ്ങൾ ഇടിക്കുമെന്ന ഭയമില്ലാതെ ഓടാൻ പോലും പ്രയാസമായിരുന്നെങ്കിൽ, അമേരിക്കയിലെത്തി രണ്ട് മാസത്തിനുള്ളിൽ തന്റെ ഭാര്യക്ക് ധൈര്യമായി വാഹനം ഓടിക്കാൻ സാധിച്ചുവെന്നും അമൻ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ കടുത്ത വായു മലിനീകരണത്തിൽ നിന്ന് മാറി അമേരിക്കയിലെ ശുദ്ധവായു ശ്വസിക്കുന്നത് 'അമൃത്' നുകരുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറിച്ചു. സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട് പോലുള്ള ഡെലിവറി സേവനങ്ങൾ ഇല്ലാത്തത് ഒരു കുറവായി കാണുന്നില്ലെന്നും, ആഴ്ചയിലൊരിക്കൽ ആവശ്യമായ സാധനങ്ങൾ വാങ്ങി വെക്കുന്നതിലൂടെ കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ കഴിയുന്നുണ്ടെന്നും ഈ യുവാവ് പറയുന്നു. പഠനത്തോടൊപ്പം ഒരു ബില്യൺ ഡോളർ മൂല്യമുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിൽ ജോലി ചെയ്യാൻ സാധിച്ചത് അമേരിക്കയിലെ മികച്ച അവസരങ്ങൾക്ക് ഉദാഹരണമായി അമൻ ചൂണ്ടിക്കാട്ടി. ഹോൺ ശബ്ദങ്ങളും അനാവശ്യ ബഹളങ്ങളുമില്ലാത്ത ശാന്തമായ അന്തരീക്ഷം മാനസികമായി വലിയ സമാധാനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമന്റെ പോസ്റ്റിന് സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പിന്തുണച്ചപ്പോൾ, റീച്ചിന് വേണ്ടി മാത്രമായി വിദേശ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാത്രം പറയുന്ന ഇൻഫ്ലുവൻസർമാർക്കിടയിൽ ഇത്തരം തുറന്നുപറച്ചിലുകൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, മറ്റുചിലർ കരിയറിന് മാത്രമല്ല ജീവിതത്തിൽ മുൻഗണന നൽകേണ്ടതെന്ന നിലപാടും സ്വീകരിച്ചു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ ജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന ഏകപക്ഷീയമായ ധാരണകൾക്ക് ഒരു പുതിയ മാനം നൽകുന്നതാണ് ഈ യുവാവിന്റെ അനുഭവം.
മിനസോട്ടയിലെ മിനിയാപൊളിസിൽ നടന്ന വലിയ പ്രതിഷേധങ്ങളെ തുടർന്ന് ട്രംപ് ഭരണകൂടം ഐസ് കുടിയേറ്റ റെയ്ഡുകൾ അവസാനിപ്പിച്ചു. രണ്ട് പൗരന്മാരുടെ മരണവും രാഷ്ട്രീയ സമ്മർദ്ദവും തീരുമാനത്തിന് കാരണമായപ്പോൾ, സർക്കാർ നടപടികൾ വിജയിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം
കാമുകിക്കായി ഒരുക്കിയ സർപ്രൈസ് പാളി, 1.8 ലക്ഷം രൂപ ആകാശത്തേക്ക്, പോയത് ഒരുമാസത്തെ ശമ്പളം!
പ്രണയവാർഷികത്തിൽ കാമുകിയെ അത്ഭുതപ്പെടുത്താൻ ശ്രമിച്ച ജർമ്മൻ യുവാവിന് നഷ്ടമായത് ഒരു മാസത്തെ ശമ്പളം. പണം കെട്ടിവെച്ച ബലൂണുകൾ ആകാശത്തേക്ക് പറന്നുപോവുകയായിരുന്നു.
ചൈനയുടെ അധിനിവേശ മോഹങ്ങൾ തായ്വാനിൽ അവസാനിക്കില്ലെന്നും ഇത് ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും തായ്വാൻ പ്രസിഡന്റ്. ചൈനയുടെ ആറ് യുദ്ധ പദ്ധതികളെക്കുറിച്ചുള്ള പഴയ റിപ്പോർട്ടും ഇതോടൊപ്പം ചർച്ചയാകുന്നു.
തീരുവ കുറയുന്നത് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കും
ചി ല വ്യക്തികൾക്ക് പുറത്ത് ചൂടായിരിക്കുമ്പോൾ പോലും ശരീരത്തിന് അമിതമായി തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോൾ നിസ്സാരമെങ്കിലും, പലപ്പോഴും ഇത് ആരോഗ്യപരമായ ചില സൂചനകളാവാം. ഉറക്കക്കുറവ്, രക്തയോട്ടമില്ലായ്മ, പെട്ടന്നുള്ള ശരീരഭാരക്കുറവ്, വിറ്റാമിൻ B12ൻ്റെ കുറവ്, അനീമിയ എന്നിവയാണ് ഇത്തരത്തിൽ ശരീരം തണുക്കുന്നതിന്റെ പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ സർക്കാഡിയൻ റിഥം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ ഈ താപനില നിയന്ത്രണത്തിൽ താളപ്പിഴകൾ സംഭവിക്കുകയും ശരീരം തണുക്കാൻ കാരണമാവുകയും ചെയ്യും. ശരീരത്തിൽ ശരിയായ രക്തയോട്ടം ഇല്ലാത്തതും തണുപ്പ് അനുഭവപ്പെടുന്നതിന് കാരണമാകാം. പതിവായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി പൂർണ്ണമായും ഒഴിവാക്കൽ എന്നിവയിലൂടെ രക്തയോട്ടം മെച്ചപ്പെടുത്താനും ഈ അവസ്ഥ ഒഴിവാക്കാനും സാധിക്കും. ശരീരത്തിലെ കൊഴുപ്പ് ശരീരത്തെ ഊഷ്മളമായി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ, പെട്ടെന്ന് ശരീരഭാരം കുറയുന്നത് ശരീരത്തിൽ തണുപ്പ് അനുഭവപ്പെടാൻ ഒരു കാരണമായി മാറിയേക്കാം. ശരീരത്തിലെ വിവിധ സുപ്രധാന പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ B12 ആവശ്യമാണ്. ഈ വിറ്റാമിൻ്റെ കുറവ് ക്ഷീണം, വിശപ്പില്ലായ്മ, മലബന്ധം എന്നിവയ്ക്കൊപ്പം എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നതിനും വഴിവെക്കും. അനീമിയ ഉള്ളവരിലും ശരീരം എപ്പോഴും തണുത്തിരിക്കുന്ന അവസ്ഥ കാണപ്പെടാറുണ്ട്. ക്ഷീണം, ശ്വാസം മുട്ടൽ, തലവേദന എന്നിവയും അനീമിയയുടെ മറ്റ് ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് ഉചിതമാണ്.
ഡല്‍ഹിയില്‍ മിന്നിത്തിളങ്ങി അനന്തപുരിയുടെ പ്രതിനിധികള്‍
കേരളത്തിൽ അധികാരത്തിൽ വന്നാൽ ഹെല്‍ത്ത് കമ്മീഷന് നടപ്പിലാക്കുമെന്നും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി തുടങ്ങും എന്നുമുളള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അമ്മയും കുഞ്ഞും ആശുപത്രികൾ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. മാത്രമല്ല എല്ലാ ഗ്രാമങ്ങളിലും സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. വീണാ
ജ നപ്രിയ യൂട്യൂബ് സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് താൻ ഒരു സിനിമയുടെ റിവ്യൂ നീക്കം ചെയ്തതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഒരു സിനിമയുമായി ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് നേരിട്ട വധഭീഷണിയും മാനസിക സമ്മർദ്ദവുമാണ് വീഡിയോ ഡിലീറ്റ് ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും അശ്വന്ത് വ്യക്തമാക്കി. 'മൂവി വേൾഡ് മീഡിയ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമകളെ രൂക്ഷമായി വിമർശിക്കുന്ന അശ്വന്തിന്റെ ശൈലി സിനിമാമേഖലയിലെ ചിലരുമായി അദ്ദേഹത്തിന് അലോഹ്യങ്ങൾ സൃഷ്ടിച്ചിരുന്നു. അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലിൽ നിന്ന് ഒരു റിവ്യൂ നീക്കം ചെയ്തത് വലിയ ചർച്ചയായിരുന്നു. ഈ സംഭവത്തെക്കുറിച്ചാണ് ഇപ്പോൾ അശ്വന്ത് വിശദീകരണം നൽകിയിരിക്കുന്നത്. അയാൾ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും ഫോണിലൂടെ നിരന്തരം അസഭ്യവർഷം നടത്തിയെന്നും അശ്വന്ത് പറയുന്നു. ആ സമയത്ത് ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഒറ്റപ്പെടലും ദൗർബല്യവും എന്നെ വേട്ടയാടി. കൊച്ചിയിൽ നിന്ന് വിളിച്ച ആ വ്യക്തി അഞ്ചാറ് ആളുകളുമായി കോഴിക്കോടേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തി, അശ്വന്ത് പറഞ്ഞു. റിവ്യൂ ഡിലീറ്റ് ചെയ്യാൻ ആദ്യം വിസമ്മതിച്ചെങ്കിലും, രാത്രിയിൽ വീണ്ടും വിളിച്ച് ഭീഷണി തുടർന്നപ്പോൾ മാനസികമായി തളർന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ തനിക്ക് മുന്നിൽ മൂന്ന് വഴികളാണുണ്ടായിരുന്നതെന്ന് അശ്വന്ത് വെളിപ്പെടുത്തി. ഒന്ന്, നിയമപരമായി മുന്നോട്ട് പോകുക. ഇതിനായി വധഭീഷണി ഉൾപ്പെടെയുള്ള സംഭാഷണങ്ങളുടെ കോൾ റെക്കോർഡുകൾ തന്റെ പക്കലുണ്ടായിരുന്നു. രണ്ടാമതായി, അയാളുടെ വെല്ലുവിളി സ്വീകരിച്ച് ഒരു ഏറ്റുമുട്ടലിന് തയ്യാറാകുക. മൂന്നാമതായി, ശല്യം ഒഴിവാക്കുന്നതിനായി റിവ്യൂ ഡിലീറ്റ് ചെയ്യുക. അന്നത്തെ എന്റെ മാനസികാവസ്ഥയിൽ കൂടുതൽ സമ്മർദ്ദം താങ്ങാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് മൂന്നാമത്തെ വഴി തിരഞ്ഞെടുത്ത് റിവ്യൂ ഡിലീറ്റ് ചെയ്തത്, അശ്വന്ത് വിശദീകരിച്ചു. ' അന്ന് എന്റെ കണക്കുകൂട്ടല്‍ തെറ്റിയത് എവിടെയാണെന്ന് വച്ചാല്‍ ഞാന്‍ കരുതി ഇത് ഡിലീറ്റ് ചെയ്താല്‍ ആരും ശ്രദ്ധിക്കില്ല എന്ന്, ചെറിയ പടം ആ?തുകൊണ്ട്. പക്ഷേ ഇത് ഡിലീറ്റ് ചെയ്ത് മിനിറ്റുകള്‍ക്കുളില്‍ ഫേസ്ബുക്കിലെ ഒരു സിനിമാഗ്രൂപ്പില്‍ ഇത് പറഞ്ഞ് പോസ്റ്റ് വന്നു. അതും അവരുടെ കളിയാണെന്നാണ് ഞാന്‍ മനസിലാക്കിയത്. പിന്നീട് നിരന്തരം പോസ്റ്റുകള്‍ വരാന്‍ തുടങ്ങി. പല സിനിമാക്കാരും പിന്നീട് പറയുന്നത് കേട്ടിട്ടുണ്ട്. അയാള്‍ നേരെ എന്റെ വീട്ടിലേക്ക് വന്നിട്ട് എന്നെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി. തലയ്ക്ക് തോക്ക് വച്ചിട്ട് അപ്പോള്‍ തന്നെ ഞാന്‍ റിവ്യൂ ഡിലീറ്റ് ചെയ്തു എന്നൊക്കെയാണ് സിനിമക്കാര്‍ പറഞ്ഞുനടക്കുന്നത്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഡിലീറ്റ് ചെയ്തതില്‍ എനിക്ക് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്. അതുവരെ ഞാന്‍ ഒരു രീതിയിലും വഴങ്ങാത്ത ഒരാള്‍ എന്നൊരു ധാരണയായിരുന്നു ഇവര്‍ക്ക്. ആ ക്രെഡിബിലിറ്റി ഇവര്‍ക്ക് പൊളിക്കണമായിരുന്നു. ഡിലീറ്റ് ചെയ്ത കാര്യം ഇവര്‍ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതിയില്ല”, അശ്വന്ത് കോക്ക് പറയുന്നു. ചെറിയ ചിത്രമായതുകൊണ്ട് റിവ്യൂ ഡിലീറ്റ് ചെയ്താൽ ആരും ശ്രദ്ധിക്കില്ലെന്നാണ് താൻ കരുതിയതെന്നും എന്നാൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും അശ്വന്ത് പറഞ്ഞു. വീഡിയോ ഡിലീറ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അത് അവരുടെ തന്ത്രമായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിന്നീട് നിരന്തരമായി പോസ്റ്റുകൾ വന്നുകൊണ്ടിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. റിവ്യൂവർമാർക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദങ്ങളെയും ഭീഷണികളെയും ഈ സംഭവം ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നു.
Kerala HC stays liquor company contest seeking logo, name for new brandy
Kochi : The Kerala High Court on Thursday stayed a contest announced by Malabar Distilleries seeking a name and logo for its upcoming brand of brandy. A bench of Chief Justice Soumen Sen and Justice Syam Kumar V M issued the interim order on two separate pleas moved by Kollam-resident M
ദക്ഷിണ മേഖല അണ്ടര്‍-14: കരുത്തരായ തമിഴ്നാടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കേരളം
ദക്ഷിണ മേഖല അണ്ടര്‍-14 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കരുത്തരായ തമിഴ്നാടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
സമസ്ത നൂറാം വാര്‍ഷികം: വിളംബര സമ്മേളനം ശനിയാഴ്ച കോട്ടക്കലില്‍
വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സമാപന സമ്മേളന പ്രഖ്യാപനം നടത്തും.
ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ അയക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്.
‘എടുത്ത് കൊണ്ട് പോടാ സ്കൂട്ടര്‍, ഫുട്പാത്തിലൂടെയാണോ വണ്ടിയോടിക്കുന്നത്’; അമ്മയ്ക്ക് കയ്യടി
കോഴിക്കോട് :
സംഗമത്തിലും കൊള്ളയോ? 'പരിഹാരക്രിയ'യും പാളിയോ? | PG Suresh Kumar | News Hour 12 Feb 2026
യുഎസുമായുള്ള ഭിന്നതകൾക്കിടെ ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ ഇന്ത്യയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കും. ന്ത്യ - ബ്രസീൽ ബന്ധം ശക്തിപ്പെടുത്തുന്നതിന് ലുലയുടെ സന്ദർശനം ഗുണമാകുമെന്നാണ് പ്രതീക്ഷ
രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം സച്ചിന് ടെണ്ടുല്‍ക്കര്‍ ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തതായി ആരോപണം.
ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന
സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയ
താരമായി 'ഡിജിറ്റൽ ഇന്റലിജൻസ്' പ്ലാറ്റ്ഫോം; 1400 കോടിയുടെ തട്ടിപ്പ് തടഞ്ഞു
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടാൻ സാധ്യതയുള്ള മൊബൈൽ നമ്പറുകളെ തരംതിരിക്കുന്ന ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ എന്ന സംവിധാനം നടപ്പാക്കിയതിലൂടെയാണ് ഈ നേട്ടം
ഇത്രയും വലിയ പ്രതിഫലം വേണ്ട; ‘ഡി 55’ലെ പ്രതിഫലം കുറച്ചുമതിയെന്ന് മമ്മൂട്ടി
ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡി 55’. മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും ധനുഷിനൊപ്പം ചിത്രത്തിലെത്തുന്നതു കൊണ്ട് തന്നെ ഡി 55 ലുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. മമ്മൂട്ടി വീണ്ടും തമിഴിൽ എത്തുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ആ സിനിമയ്ക്കായി കാത്തിരിക്കുന്നതും. സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോൾ ‘ഡി 55’ലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഡി55 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ധനുഷ് തന്നെയാണ്. 45 കോടി […] The post ഇത്രയും വലിയ പ്രതിഫലം വേണ്ട; ‘ഡി 55’ ലെ പ്രതിഫലം കുറച്ചുമതിയെന്ന് മമ്മൂട്ടി appeared first on ഇവാർത്ത | Evartha .
ദമാസ്കസ്: സിറിയയിലെ തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളത്തിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറി. ഒരു വ്യാഴവട്ടക്കാലത്തെ സാന്നിധ്യത്തിന് ശേഷമാണ് അമേരിക്കൻ സേനയുടെ ഈ പിന്മാറ്റം. ഇതോടെ താവളത്തിന്റെ പൂർണ്ണ നിയന്ത്രണം സിറിയൻ സേന ഏറ്റെടുക്കുകയും അതിർത്തി പ്രദേശങ്ങളിലെ സ്വാധീനം ഗണ്യമായി ശക്തിപ്പെടുത്തുകയും ചെയ്തു. 2014-ൽ ഐഎസ്ഐഎസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അൽ-തൻഫ് സൈനിക താവളം അമേരിക്കൻ സേന സ്ഥാപിച്ചത്. സിറിയയിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായി മുൻനിശ്ചയിച്ച തീരുമാനപ്രകാരമാണ് ഈ പിന്മാറ്റമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ സേനയുടെ പിന്മാറ്റം സിറിയൻ സേനയ്ക്ക് തന്ത്രപ്രധാനമായ അതിർത്തി മേഖലകളിൽ പൂർണ്ണ നിയന്ത്രണം നേടാൻ സഹായകമായി. ഈ നടപടി സിറിയയിലെ രാഷ്ട്രീയ, സൈനിക സാഹചര്യങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. സിറിയൻ യുദ്ധഭൂമിയിൽ നിന്നും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേട്ടുകൊണ്ടിരുന്ന വാർത്തകളിൽ ഏറ്റവും നിർണ്ണായകമായ ഒന്ന് ഇപ്പോൾ ദമാസ്കസിലെ ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നു. സിറിയ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളത്തിൽ നിന്നും അമേരിക്കൻ സേന പൂർണ്ണമായും പിന്മാറി. ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്ന സൈനിക സാന്നിധ്യത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ഈ പിന്മാറ്റം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. അൽ-തൻഫ്: ചരിത്രവും തന്ത്രപ്രാധാന്യവും 2014-ൽ ഐഎസ്ഐഎസ് (ISIS) ഭീകരവാദികൾ സിറിയയിലും ഇറാഖിലും ആധിപത്യം ഉറപ്പിച്ച കാലത്താണ് അന്താരാഷ്ട്ര സഖ്യസേനയുടെ ഭാഗമായി അമേരിക്ക അൽ-തൻഫിൽ താവളമുറപ്പിച്ചത്. സിറിയയിലെ ബദിയ മരുഭൂമിയിലൂടെ കടന്നുപോകുന്ന ദമാസ്കസ്-ബാഗ്ദാദ് ഹൈവേയുടെ നിയന്ത്രണം ഈ താവളത്തിനായിരുന്നു. കേവലം ഐഎസ് വിരുദ്ധ പോരാട്ടം എന്നതിലുപരി, ഇറാനിൽ നിന്നും സിറിയയിലേക്കും ലെബനനിലേക്കും നീളുന്ന കരമാർഗ്ഗമുള്ള വിതരണ ശൃംഖലയെ തടയുക എന്നതായിരുന്നു ഈ താവളത്തിന്റെ പ്രധാന തന്ത്രപരമായ ലക്ഷ്യം. കഴിഞ്ഞ 12 വർഷമായി ഈ പ്രദേശം അമേരിക്കൻ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലായിരുന്നു. സിറിയൻ ഗവൺമെന്റിന് ഇവിടേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു എന്ന് മാത്രമല്ല, താവളത്തിന് ചുറ്റുമുള്ള 55 കിലോമീറ്റർ പ്രദേശം സുരക്ഷിത മേഖല (De-confliction zone) ആയി അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാടകീയമായ പിന്മാറ്റം: കാരണങ്ങൾ തേടി ലോകം മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമാണ് ഈ പിന്മാറ്റമെന്നാണ് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. സിറിയയിലെ സൈനിക ചിലവ് കുറയ്ക്കുന്നതിനും ഇൻഡോ-പസഫിക് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയുള്ള വാഷിംഗ്ടണിന്റെ നീക്കമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനു പിന്നിൽ മറ്റ് ചില വശങ്ങൾ കൂടി നിരീക്ഷകർ കാണുന്നു: ഐഎസ്ഐഎസിന്റെ വലിയ തോതിലുള്ള സ്വാധീനം സിറിയയിൽ ഇല്ലാതായ സാഹചര്യത്തിൽ സൈനിക സാന്നിധ്യം അനാവശ്യമാണെന്ന നിലപാട് അമേരിക്കയ്ക്കുണ്ടായിരുന്നു. സിറിയൻ ഗവൺമെന്റും റഷ്യയും ഇറാനും നിരന്തരം അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഈ സാന്നിധ്യമെന്നായിരുന്നു സിറിയയുടെ വാദം. അമേരിക്കയ്ക്കുള്ളിൽ തന്നെ വിദേശ രാജ്യങ്ങളിലെ അനന്തമായ യുദ്ധങ്ങളിൽ നിന്ന് സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന പൊതുജനാഭിപ്രായം ശക്തമായിരുന്നു. സിറിയൻ സൈന്യത്തിന്റെ ആധിപത്യം അമേരിക്കൻ സേന ഒഴിഞ്ഞുപോയതിന് പിന്നാലെ മിന്നൽ വേഗത്തിലാണ് സിറിയൻ അറബ് ആർമി (SAA) അൽ-തൻഫിന്റെ നിയന്ത്രണം ഏറ്റെടുത്തത്. റഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെ അതിർത്തി മേഖലകളിൽ സിറിയൻ സൈന്യം ഇപ്പോൾ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഇത് സിറിയയെ സംബന്ധിച്ചിടത്തോളം വലിയൊരു സൈനിക വിജയമാണ്. ഇറാഖുമായുള്ള അതിർത്തിയിൽ പൂർണ്ണ നിയന്ത്രണം ലഭിച്ചതോടെ അനധികൃതമായ കടന്നുകയറ്റങ്ങളും കള്ളക്കടത്തും തടയാൻ സിറിയയ്ക്ക് സാധിക്കും. ദമാസ്കസ്-ബാഗ്ദാദ് ഹൈവേ തുറന്നതോടെ ഇറാഖുമായുള്ള വ്യാപാരം പുനരാരംഭിക്കാനും യുദ്ധം തകർത്ത സിറിയൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വഴിയൊരുങ്ങും. സ്വന്തം മണ്ണിലെ വിദേശ അധിനിവേശം അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നത് ബഷർ അൽ അസദ് സർക്കാരിന് വലിയ രാഷ്ട്രീയ നേട്ടമാണ് നൽകുന്നത്. ഇത് അമേരിക്കയുടെ കുതന്ത്രമോ? അമേരിക്കൻ സൈന്യത്തിന്റെ ഈ പിന്മാറ്റത്തെ സംശയത്തോടെ വീക്ഷിക്കുന്നവരും കുറവല്ല. പശ്ചിമേഷ്യയിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുപോകാതെ, തന്ത്രപരമായ മറ്റൊരു ചുവടുവെപ്പിന് മുന്നോടിയായുള്ള പിന്മാറ്റമാണോ ഇതെന്ന് പലരും സംശയിക്കുന്നു. ഏഴാംകടലിന് അപ്പുറത്ത് നിന്ന് ഐഎസ്ഐഎസിനെ നേരിടാൻ വന്നവർ ഇത്ര പെട്ടെന്ന് പിൻവാങ്ങുന്നത് പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഭീകരവാദത്തിന്റെ വിത്തുകൾ അവിടെത്തന്നെ ബാക്കി നിർത്തിക്കൊണ്ടുള്ള ഈ പിന്മാറ്റം വീണ്ടും അസ്ഥിരതയുണ്ടാക്കാനുള്ള അമേരിക്കൻ കുതന്ത്രമാണോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. - ഒരു പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഭിപ്രായപ്പെട്ടു. കുർദിഷ് ഗ്രൂപ്പുകളുമായുള്ള അമേരിക്കയുടെ ബന്ധം തുടരുന്നത് സിറിയൻ സർക്കാരിന് ഇപ്പോഴും തലവേദനയാണ്. അൽ-തൻഫിൽ നിന്ന് പിന്മാറിയെങ്കിലും സിറിയയുടെ വടക്കുകിഴക്കൻ മേഖലകളിലെ എണ്ണപ്പാടങ്ങൾക്ക് കാവൽ നിൽക്കുന്ന അമേരിക്കൻ സൈന്യം എപ്പോൾ മടങ്ങുമെന്നത് ഇപ്പോഴും അവ്യക്തമാണ്. അൽ-തൻഫിലെ അമേരിക്കൻ സാന്നിധ്യം അവസാനിക്കുന്നത് സിറിയൻ യുദ്ധചരിത്രത്തിലെ ഒരു പ്രധാന അധ്യായത്തിന്റെ അന്ത്യമാണ്. ഇത് മേഖലയിൽ സമാധാനത്തിന് വഴിയൊരുക്കുമോ അതോ പുതിയ അധികാര വടംവലികൾക്ക് കാരണമാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. സിറിയൻ മണ്ണ് സിറിയക്കാർക്ക് തന്നെ ലഭിക്കണമെന്ന വാദത്തിന് ഈ പിന്മാറ്റം കരുത്ത് പകരുന്നു. എങ്കിലും, തകർന്നുപോയ ഒരു രാജ്യത്തെ കെട്ടിപ്പടുക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇനി സിറിയൻ ജനതയ്ക്ക് മുന്നിലുള്ളത്.
കേന്ദ്ര ബജറ്റിനെ പുകഴ്ത്തി ബോയിംഗ്; വിമാന ഭാഗങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി സഹായകരമാകും
വിമാനങ്ങളുടെ അസംസ്കൃത വസ്തുക്കൾക്കും ഘടകങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയതിലൂടെ, നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമുള്ള തടസ്സങ്ങൾ കുറഞ്ഞു.
ഇസ്ലാമാബാദ്: അദിയാല ജയിലില്‍ കഴിയുന്ന പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനവും നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ട്. സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സല്മാന് സഫ്ദര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജയില്‍ അധികൃതരുടെ അനാസ്ഥ കാരണം കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇമ്രാന് ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തിയാണ് 85 ശതമാനത്തോളം നഷ്ടപ്പെട്ടത്. 2025 ഒക്ടോബര്‍ വരെ അദ്ദേഹത്തിന് സാധാരണ കാഴ്ചശക്തിയുണ്ടായിരുന്നു. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി 73 വയസ്സുകാരനായ ഇമ്രാന് ഖാന് കടുത്ത ഏകാന്ത തടവിലാണ്. പുറംലോകവുമായോ മറ്റ് തടവുകാരുമായോ ബന്ധപ്പെടാന്‍ അദ്ദേഹത്തിന് അനുവാദമില്ല. ആവശ്യമായ രക്തപരിശോധനകളോ ദന്തചികിത്സയോ അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും സ്വന്തം ഡോക്ടര്‍മാരെ കാണാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മക്കളുമായി രണ്ടു തവണ മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചത്. നിലവില്‍ ഭാര്യയെ ആഴ്ചയിലൊരിക്കല്‍ 30 മിനിറ്റ് കാണാന്‍ മാത്രമാണ് അനുമതിയുള്ളത്. കഴിഞ്ഞ അഞ്ചു മാസമായി പ്രധാന അഭിഭാഷകരെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കാത്തത് നിയമപോരാട്ടങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇമ്രാന് ഖാനെ ശാരീരികമായും മാനസികമായും തകര്‍ക്കാന്‍ പാകിസ്ഥാന് സൈന്യവും സര്‍ക്കാരും നടത്തുന്ന നീക്കമാണിതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നു. ജയിലില്‍ സംഭവിച്ചത് 2025 ഒക്ടോബര്‍ വരെ കൃത്യമായ കാഴ്ചശക്തി ഉണ്ടായിരുന്ന ഇമ്രാന് ഖാന്, കണ്ണിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ജയില്‍ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങളോളം ഇത് അവഗണിച്ചു. പിന്നീട് വലതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഡോക്ടറെ കാണിക്കാന്‍ അധികൃതര്‍ തയ്യാറായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കട്ടപിടിച്ച രക്തം കണ്ണിന്റെ നാഡികള്‍ക്ക് ഗുരുതരമായ നാശം വരുത്തിയതോടെ കാഴ്ച 15 ശതമാനമായി ചുരുങ്ങി. കണ്ണിന് കാഴ്ച മങ്ങുന്നു എന്ന് ഇമ്രാന് ഖാന് ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ഒക്ടോബര്‍ മുതല്‍ ജയില്‍ അധികൃതര്‍ അത് അവഗണിച്ചു. കണ്ണിനുള്ളില്‍ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്. 2023 ഒക്ടോബര്‍ മുതല്‍ അതീവ സുരക്ഷയുള്ള അദിയാല ജയിലില്‍ ക്രൂരമായ ഏകാന്ത തടവിലാണ് അദ്ദേഹം. 73 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കേണ്ട മിനിമം പരിഗണന പോലും ഇമ്രാന് ഖാന് ലഭിക്കുന്നില്ല. സഹോദരിമാരെ കാണാന്‍ അനുവാദമില്ല. ഭാര്യ ബുഷ്റ ബീബിയെ ആഴ്ചയില്‍ 30 മിനിറ്റ് മാത്രമാണ് കാണാന്‍ കഴിയുന്നത്. വിദേശത്തുള്ള മക്കളുമായി 2025-ല്‍ ആകെ രണ്ടുതവണ മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയത്. രക്തപരിശോധനയോ ദന്തചികിത്സയോ നടത്താന്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ അഞ്ച് മാസമായി തന്റെ അഭിഭാഷകരെ കാണാന്‍ ഇമ്രാന് ഖാന് സാധിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ നിയമപോരാട്ടത്തെ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ്. പാക് സൈന്യത്തിനെതിരെ രോഷം ഇമ്രാന് ഖാനെ ശാരീരികമായി ഇല്ലാതാക്കാനുള്ള നീക്കമാണ് ജയിലിനുള്ളില്‍ നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ മകന് കാസിം ഖാന് എക്സില്‍ (X) കുറിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ തടവറയിലിട്ട് പീഡിപ്പിക്കുന്നത് പാകിസ്ഥാന്റെ പ്രതിച്ഛായയെ രാജ്യാന്തര തലത്തില്‍ കൂടുതല്‍ വഷളാക്കുകയാണ്.

24 C