SENSEX
NIFTY
GOLD
USD/INR

Weather

24    C
... ...View News by News Source

'ബിഷ്ണോയ് അല്ല, സുന്ദറിന്‍റെ പകരക്കാരനാവേണ്ടിയിരുന്നത് ആ യുവതാരം', തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

കഴിഞ്ഞ ഐപിഎല്ലില്‍ ലക്നൗവിനായി കളിച്ച ബിഷ്ണോയിക്ക് 11 മത്സരങ്ങളില്‍ 10.84 ഇക്കോണമിയില്‍ 9 വിക്കറ്റ് മാത്രമാണ് വീഴ്ത്താനായിരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 7:27 am

'എന്നെ അധിക്ഷേപിച്ചവരെ, എന്റെ വീട് പൊളിച്ചുമാറ്റിയവരെ, മഹാരാഷ്ട്ര വിടാന്‍ ഭീഷണിപ്പെടുത്തിയവരെ ഇന്ന് മഹാരാഷ്ട്ര കൈവിട്ടിരിക്കുന്നു ; കങ്കണ

'ബിഎംസി തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 7:26 am

കാളിരാജ് മഹേഷ്‌കുമാര്‍ കൊച്ചി കമ്മീഷണര്‍, ജി ജയദേവ് കോഴിക്കോട്

തിരുവനന്തപുരം: ഐജി കാളിരാജ് മഹേഷ്‌കുമാറിനെ കൊച്ചി സിറ്റി പോലിസ് കമ്മിഷണറാക്കി നിയമിച്ചു. കമ്മിഷണറായിരുന്ന ഹരിശങ്കറിനെ സായുധ സേനാവിഭാഗം ഡിഐജിയാക്കിയും നിയമിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹരിശങ്കറിന്റെ പിതാവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ശങ്കര്‍ദാസ് ആശുപത്രിയിലായിരുന്നു. ഇതിന് പിന്നാലെ ഹരിശങ്കര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. കോഴിക്കോട് സിറ്റി കമ്മീഷണറായിരുന്ന ടി നാരായണനെ തൃശ്ശൂര്‍ റേഞ്ച് ഡിഐജിയാക്കി. ആഭ്യന്തര സുരക്ഷാ എസ്പി ജി ജയ്ദേവാണ് പുതിയ കോഴിക്കോട് കമ്മീഷണര്‍. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായിരുന്ന അരുള്‍ ബി കൃഷ്ണയെ എറണാകുളം റേഞ്ചിലേക്ക് മാറ്റി. കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണനെ ആഭ്യന്തര സുരക്ഷാ എസ്പിയായി നിയമിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പി കെ എസ് സുദര്‍ശനെ എറണാകുളം റൂറല്‍ എസ്പിയാക്കി. എറണാകുളം റൂറല്‍ എസ്പി ഹേമലതയെ കൊല്ലം കമ്മിഷണറാക്കി. കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിനെ കോസ്റ്റല്‍ പോലീസ് എഐജിയാക്കി. അവിടെനിന്ന് പദംസിങ്ങിനെ കോഴിക്കോട് ക്രമസമാധാന വിഭാഗം ഡിസിപിയാക്കി. തിരുവനന്തപുരം ഡിസിപിയായിരുന്ന ടി ഫറാഷിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി. തപോഷ് ബസുമതാരിയാണ് തിരുവനന്തപുരം സിറ്റി ഡിസിപി. കോഴിക്കോട് ഡിസിപിയായിരുന്ന അരുണ്‍ കെ പവിത്രനെ വയനാട് ജില്ലാ പോലിസ് മേധാവിയാക്കി. വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റായിരുന്ന മുഹമ്മദ് നദീമുദ്ദീനെ റെയില്‍വേ എസ്പിയാക്കി. കൊച്ചി ഡിസിപി ജുവ്വനപ്പടി മഹേഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയാക്കി. റെയില്‍വേ എസ്പിയായിരുന്ന കെ എസ് ഷഹന്‍ഷായെ കൊച്ചി സിറ്റി ഡിസിപി-2 ആയും നിയമിച്ചു.

തേജസ് ന്യൂസ് 17 Jan 2026 7:16 am

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകും. എവിടെ, ആര് മത്സരിക്കണമെന്ന കാര്യം കൃത്യമായി അറിയിക്കുമെന്നും ജെബി മേത്തർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 7:14 am

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങല്‍ നാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. 42 വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. 17 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. തൃശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു.

തേജസ് ന്യൂസ് 17 Jan 2026 7:12 am

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ

തൻ്റെ വീട് പൊളിച്ചവർക്കും അധിക്ഷേപിച്ചവർക്കും മുംബൈ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ മറുപടി നൽകിയെന്ന് കങ്കണ റണാവത്ത്

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 7:12 am

പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് 20 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; 20 വര്‍ഷം കഠിനതടവ്

മറുനാടൻ മലയാളീ 17 Jan 2026 7:06 am

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ വിധി പറയും

മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 7:06 am

ശബരിമല സ്വര്‍ണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

വിഎസ്എസ്‌സിയില്‍ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ആ റിപ്പോര്‍ട്ടാണ് ഇന്ന് കോടതി എസ്‌ഐടിക്ക് കൈമാറുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 7:02 am

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; ജാമ്യ ഹർജിയിൽ വിധി ഇന്നറിയാം, കോടതിയിൽ വാദം നടന്നത് രഹസ്യമായി

പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായക ദിനം. രാഹുലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷന്റെ അപേക്ഷ പ്രകാരം രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ കോടതി മുറിക്കുള്ളിൽ രഹസ്യമായാണ് നടന്നത്. മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം വിധി

ഒന്നു ഇന്ത്യ 17 Jan 2026 6:59 am

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

തൃശ്ശൂര്‍ കൊടകര എംബിഎ കോളേജില്‍ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 6:56 am

സി.പി.ഐയുടെ പക്കലുള്ള സീറ്റ് വിട്ടുനല്‍കുകയോ അല്ലെങ്കില്‍ അവരുടെ ചിഹ്നത്തില്‍ത്തന്നെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കുകയോ ചെയ്യണം; സതീശനെ തളയ്ക്കാന്‍ മുഖ്യമന്ത്രിയുടെ 'മാസ്റ്റര്‍ പ്ലാന്‍'; പറവൂരില്‍ വരുന്നത് 'ജനകീയ' സ്വതന്ത്രനോ? തോല്‍പ്പിക്കാന്‍ പിണറായി നേരിട്ടിറങ്ങും

കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വന്തം തട്ടകമായ പറവൂരില്‍ അപ്രസക്തനാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് തന്ത്രങ്ങള്‍ മെനയുന്നു. സതീശനെ നിയമസഭയ്ക്ക് പുറത്തെത്തിക്കുക എന്ന ഏക ലക്ഷ്യത്തോടെ പറവൂരില്‍ ഒരു 'പൊതുസ്വതന്ത്രനെ' ഇറക്കി പരീക്ഷണം നടത്താനാണ് സി.പി.എം നീക്കം. ഇതിനായി സി.പി.ഐയുടെ പക്കലുള്ള സീറ്റ് വിട്ടുനല്‍കുകയോ അല്ലെങ്കില്‍ അവരുടെ ചിഹ്നത്തില്‍ത്തന്നെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കുകയോ ചെയ്യണമെന്ന കടുത്ത നിലപാടിലാണ് സി.പി.എം നേതൃത്വം. പറവൂര്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാല്‍, പന്ന്യന്‍ രവീന്ദ്രനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചിട്ടും വി.ഡി. സതീശനെ കുലുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രമാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. വി.എസ്. സുനില്‍ കുമാറിന്റെ പേര് സി.പി.ഐ ഉയര്‍ത്തുന്നുണ്ടെങ്കിലും, സതീശനെ വീഴ്ത്താന്‍ അതിലും വലിയ തന്ത്രങ്ങള്‍ വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. രാഷ്ട്രീയത്തിന് അതീതമായ സ്വാധീനമുള്ള, പറവൂരുകാരനായ ഒരു വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കുക. ഇതിലൂടെ യു.ഡി.എഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാം. നിലവില്‍ പറവൂര്‍ സി.പി.ഐയിലുള്ള ഗ്രൂപ്പ് പോര് സതീശന് ഗുണകരമാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയേക്കും. പ്രതിപക്ഷ നേതാവ് മണ്ഡലത്തില്‍ നടത്തുന്ന ഇടപെടലുകളെ സര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുക. മണ്ഡലത്തിലെ നിര്‍ണ്ണായകമായ സമുദായ വോട്ടുകള്‍ സമാഹരിക്കാന്‍ പ്രാദേശിക സ്വാധീനമുള്ള വ്യക്തികളെ രംഗത്തിറക്കുക. 'സതീശനെതിരെ ഇത്തവണ അയഞ്ഞ പോരാട്ടം പാടില്ല. അത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമാണ്. ഇടതുമുന്നണി ഒറ്റക്കെട്ടായി നില്‍ക്കുന്നതിനൊപ്പം ജനകീയനായ ഒരു സ്വതന്ത്രന്‍ വന്നാല്‍ പറവൂരില്‍ അട്ടിമറി സാധ്യമാണ്.' - ഒരു മുതിര്‍ന്ന സി.പി.എം നേതാവ് സൂചിപ്പിച്ചു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ പറവൂര്‍ തന്റെ വിശ്വസ്ത കേന്ദ്രമാക്കി മാറ്റിയ വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ വെല്ലുവിളിയാണ്. എന്നാല്‍, സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള സീറ്റ് തര്‍ക്കം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ്. സതീശനെ ഏതുവിധേനയും പരാജയപ്പെടുത്തുക എന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.

മറുനാടൻ മലയാളീ 17 Jan 2026 6:55 am

വെടിക്കെട്ടിന് വീണ്ടും വൈഭവ്, വിജയം തുടരാന്‍ ഇന്ത്യ, പ്രതികാരത്തിന് ബംഗ്ലാദേശ്, അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം

ഇരുരാജ്യങ്ങളും തമ്മില്‍ സമീപകാലത്ത് ക്രിക്കറ്റ് ബന്ധത്തിലുണ്ടായ ഉലച്ചിൽ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 6:49 am

കല്ലമ്പലത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മറുനാടൻ മലയാളീ 17 Jan 2026 6:35 am

'വീട്ടില്‍ പള്ളിയുണ്ടാക്കി ആളുകളെയെത്തിച്ച് മതപരിവര്‍ത്തനം'; യുപിയില്‍ പാസ്റ്റര്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍

പുറത്തുനിന്നെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തുവെന്നും പ്രദേശത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 6:21 am

പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി

പെൺകുട്ടിയെ സഹപാഠി എന്തിന് കൊന്നു, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾ ബാക്കി

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 6:18 am

ശുഭ്മാന്‍ ഗില്ലിനെ വീണ്ടും തഴഞ്ഞു, ശ്രേയസിന് കാവ്യനീതി, ബിഷ്ണോയിക്ക് സര്‍പ്രൈസ്, ഇന്ത്യൻ ടീമിലെ മാറ്റങ്ങള്‍

2023ൽ ഓസ്ട്രേലിയക്കെതിരെ ആണ് അയ്യര്‍ അവസാനമായി ഇന്ത്യക്കായി ടി20 മത്സരം കളിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 6:17 am

14 കാരിയെ കൊന്നത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ ; പൊലീസിനോട് കുറ്റം സമ്മതിച്ച് 16 കാരന്‍

പ്രതി തൊടിയപ്പുലം റെയില്‍വെ സ്റ്റേഷന്300 മീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയിരുന്നു

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 5:59 am

തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

Thiruvananthapuram Accident Today: തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

സമയം 17 Jan 2026 5:59 am

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 5:57 am

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ഏതാണ്ട് 10,000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 5:51 am

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡന കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

പ്രോസിക്യൂട്ടറെ അനുവദിച്ചില്ലെങ്കിലും നിയമപരമായി മുന്നോട്ട് പോകുമെന്ന് അതിജീവിത നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 5:46 am

മകരവിളക്ക് സീസൺ പരിസമാപ്തിയിലേക്ക്; തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഇന്നുവരെ തൊഴാം

ശബരിമലയിൽ അയ്യപ്പ ദർശനം തുടരുന്നു. തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പനെ ഇന്ന് രാത്രി എട്ടുവരെ തൊഴാം. ജനുവരി 19 വരെ ഭക്തർക്ക് ദർശന സൗകര്യമുണ്ട്. സ്പോട്ട് ബുക്കിങ്, വെർച്വൽ ക്യൂ ബുക്കിങ് എന്നിവയും ഈ മാസം 19 വരെ ലഭ്യമാകും. അതിനിടെ, മകരവിളക്ക് തീർഥാടനകാലത്തെ പടിപൂജ ഭക്തർക്ക് വേറിട്ട അനുഭവമായി.

സമയം 17 Jan 2026 5:42 am

ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

ഇന്നലെയാണ് വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ആ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറുന്നത്.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 5:42 am

കേരള യാത്ര വേദിയില്‍ നേതാക്കളുടെ രാഷ്ട്രീയ പ്രസംഗം; തിരുത്തി കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍

രാഷ്ട്രീയ സമ്മേളനമല്ല നടക്കുന്നതെന്നും പ്രത്യേക രാഷ്ട്രീയം തങ്ങള്‍ക്കില്ലെന്നും കാന്തപുരം ഓര്‍മ്മിപ്പിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 5:40 am

'തിരുമാന്ധാംകുന്നും ആലത്തിയൂരും മലപ്പുറത്താണ്,കേരളത്തിലെ ഗ്രാമങ്ങളില്‍ ഇറങ്ങിയാല്‍ വിദ്വേഷത്തിന്റെ നുണകള്‍ പൊളിയും' ; അധ്യാപകന്റെ കുറിപ്പ്

തിരുമാന്ധാം കുന്നും ആലത്തിയൂരും കാടാമ്പുഴയും നാവാമുകുന്ദ ക്ഷേത്രവും തൃക്കണ്ടിയൂരും തൃപ്പങ്ങോട്ടുമടക്കം ചരിത്ര പ്രാധാന്യമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഈ മലപ്പുറത്തുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 17 Jan 2026 5:32 am

മൂന്നാം ബലാത്സം​ഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷയിൽ വിധി പറയും

രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 5:32 am

സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഹൌറയ്ക്കും ഗുവാഹത്തിക്കും ഇടയിൽ ഫ്ലാഗ് ഓഫ് ചെയ്യും. ഈ ട്രെയിനിൽ ആർഎസി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഉണ്ടാകില്ല.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 5:30 am

സാമ്രാജ്യത്വം ഗ്രീന്‍ലാന്‍ഡിലേക്ക്

വില നല്‍കിയോ സൈനികശക്തി കൊണ്ടോ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ മുന്‍ഗണനാ പട്ടികയിലുള്ള വിഷയമാണെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റും വ്യക്തമാക്കുന്നു.

സിറാജ് ലൈവ് 17 Jan 2026 5:00 am

സിദ്റതുല്‍ മുന്‍തഹക്കപ്പുറത്തേക്ക്

നബി(സ)യുടെ അമാനുഷികതകളില്‍ ശ്രദ്ധേയമാണ് ഇസ്‌റാഉം മിഅ്റാജും. മക്കയില്‍ നിന്ന് അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് ഒറ്റ രാത്രിയില്‍ നടത്തിയ യാത്രയാണ് ഇസ്‌റാഅ്, അഥവാ രാപ്രയാണം. ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്റത്തുല്‍ മുന്‍തഹ വരെയുള്ള സഞ്ചാരമാണ് മിഅ്റാജ്. പല തലങ്ങളില്‍ നിന്നും വായിക്കാനാകുന്ന ഈ അത്ഭുത യാത്രയെ എങ്ങനെ നോക്കിയാലും അതില്‍ നിറഞ്ഞുനില്‍ക്കുന്നത് നബി(സ)യുടെ മഹത്വം തന്നെയാണ്.

സിറാജ് ലൈവ് 17 Jan 2026 5:00 am

ചരിത്രമെഴുതിയ പ്രയാണം

യാത്ര അവസാനിച്ചെങ്കിലും അതുയർത്തിയ മുദ്രാവാക്യവും സന്ദേശവും അവസാനിക്കുന്നില്ല. മനുഷ്യനോടൊപ്പം നിൽക്കുന്ന രാഷ്്ട്രീയവും സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളുമാണ് നാടിന് ആവശ്യമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താൻ യാത്രക്കായിട്ടുണ്ട്.

സിറാജ് ലൈവ് 17 Jan 2026 5:00 am

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയിൽ നടക്കും. നാലംഗ സംഘം പത്ത് ദിവസം നീളുന്ന യാത്രയിൽ ചന്ദ്രനെ ചുറ്റി തിരികെ വരും.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 3:44 am

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ

കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണത്തിൽ പൊലീസ് കേസെടുത്തു. ഷാനിമോൾ ഉസ്മാൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 2:13 am

കുതിപ്പ് തുടര്‍ന്ന് കണ്ണൂര്‍

രണ്ടാം സ്ഥാനത്ത് 693 പോയിന്റുകളോടെ കോഴിക്കോടും മൂന്നാം സ്ഥാനത്ത് 691 പോയിന്റുകളോടെ പാലക്കാടുമാണ്.

സിറാജ് ലൈവ് 17 Jan 2026 2:09 am

പ്രവര്‍ത്തനം ആത്മാവ് തൊട്ടറിഞ്ഞ്: ശശി തരൂര്‍

ശ്രീനാരായണ ഗുരുവിന്റെ സ്നേഹസന്ദേശം നാട്ടില്‍ നടപ്പാക്കുന്ന നേതാവാണ് കാന്തപുരമെന്ന് തരൂര്‍.

സിറാജ് ലൈവ് 17 Jan 2026 2:01 am

ചരിത്രത്തിലേക്ക് സെന്റിനറി ഗാര്‍ഡിന്റെ റാലി

നഗരി പ്രവേശനത്തിന് ഒന്നര മണിക്കൂര്‍.

സിറാജ് ലൈവ് 17 Jan 2026 1:49 am

ഈ യാത്ര ഇവിടെ അവസാനിക്കില്ല: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

മനുഷ്യത്വത്തില്‍ നിന്ന് പിഴച്ചുപോയവരെ നന്നാക്കാനാണ് ഈ യാത്ര. ലോകം മുഴുവനും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മഹാനാണ് കാന്തപുരം ഉസ്താദ്.

സിറാജ് ലൈവ് 17 Jan 2026 1:39 am

കാന്തപുരം അറിവിന്റെ വെളിച്ചം: പ്രതിപക്ഷ നേതാവ്

മനുഷ്യര്‍ക്കിടയില്‍ സ്നേഹവും സമാധാനവുമുണ്ടാക്കലാണ് സൂഫി പാരമ്പര്യം. 1970 കള്‍ മുതല്‍ ഈ പാരമ്പര്യത്തിന് നേതൃത്വം കൊടുത്ത നേതാവാണ് കാന്തപുരം. പതിനായിരക്കണക്കിനാളുകള്‍ക്ക് സാന്ത്വനം നല്‍കിയ പ്രസ്ഥാനമാണ് കേരള മുസ്‌ലിം ജമാഅത്ത്.

സിറാജ് ലൈവ് 17 Jan 2026 1:32 am

കാന്തപുരം മതേതരത്വത്തിന്റെ കാവലാള്‍: മുഖ്യമന്ത്രി

മതേതരത്വത്തിന്റെ കാവലാളായ കാന്തപുരം മുന്പ് നടത്തിയ രണ്ട് കേരളയാത്രകളും സമൂഹത്തിന്റെ ഐക്യത്തിന് ഊര്‍ജം പകരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മതത്തിന്റെ ശരിയായ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ 90 കടന്ന ഈ വലിയ മനുഷ്യന്‍ നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

സിറാജ് ലൈവ് 17 Jan 2026 1:24 am

'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍

തനിക്കെതിരായ സാമ്പത്തിക വഞ്ചനാ കേസിൽ പ്രതികരണവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ. താനോ കുടുംബാംഗങ്ങളോ പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഫ്ലാറ്റ് നിർമ്മാണ കമ്പനി തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 17 Jan 2026 1:10 am

കേരളയാത്രക്ക് ഉജ്ജ്വല പരിസമാപ്തി

ഒരു പുരുഷായുസ്സ് മുഴുവന്‍ സ്നേഹത്തിന്റെ ഇടപെടലുകള്‍ക്ക് വിനിയോഗിച്ച മഹാമനീഷി മനുഷ്യന്‍ മനുഷ്യരോടൊപ്പമുണ്ടോ എന്ന ചോദ്യമുയര്‍ത്തി നാടിന്റെ ഹൃദയഭൂമിയിലൂടെ കടന്നുവന്നപ്പോള്‍ ആ യാത്രയെ മത- രാഷ്ട്രീയ മതിലുകള്‍ക്കപ്പുറം ജനത വാരിപ്പുണര്‍ന്നു.

സിറാജ് ലൈവ് 17 Jan 2026 12:45 am

മനുഷ്യനാണ് വലുത്, നിലനിൽപ്പാണ് പ്രധാനം

മതവും സമുദായവും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കാന്തപുരം. സര്‍വകക്ഷി യോഗം വിളിച്ച് കേരളം മാതൃകയാകണം. സുന്നീ ഐക്യത്തിന് എന്നും അനുകൂലം.

സിറാജ് ലൈവ് 17 Jan 2026 12:34 am

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി

മഞ്ചേരിയിൽ നിന്ന് ഡിസ്ചാർജ് ആയി വരുമ്പോൾ വേദന അനുഭവപ്പെട്ടപ്പോൾ വീണ്ടും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കാണിച്ചപ്പോൾ വ്രണത്തിൽ നിന്ന് നിരവധി പുഴുക്കളെ കിട്ടി.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 11:59 pm

ശ്രേയസ് അയ്യര്‍ ടി20 ടീമില്‍ തിരിച്ചെത്തി; ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം

പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായി ശ്രേയസ് അയ്യരും വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്‌ണോയിയും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെത്തി.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 11:59 pm

സഊദി രാജാവ് ആശുപത്രിയില്‍

പതിവ് മെഡിക്കല്‍ പരിശോധനകള്‍ക്കായാണ് ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിനെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിറാജ് ലൈവ് 16 Jan 2026 11:47 pm

ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ

കഴിഞ്ഞ ദിവസമാണ് ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായി നിയമിച്ചത്. ഹരിശങ്കര്‍ സ്ഥാനമേല്‍ക്കാതെ അവധിക്ക് അപേക്ഷിച്ചിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 11:47 pm

അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം

സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടവരിൽ ഒരാൾ മരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 11:37 pm

എസ് ഹരിശങ്കറിനെ കൊച്ചി സിറ്റി കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റി; സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും മാറ്റം

സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങൾ. കൊച്ചി സിറ്റി കമ്മീഷണറായി കാളിരാജ് മഹേശ്വർ ചുമതലയേൽക്കും. എസ് ഹരിശങ്കറിനെ ബറ്റാലിയൻ ഡിഐജിയായും ടി നാരായണനെ തൃശൂർ റേഞ്ച് ഡിഐജിയായും അരുൺ ബി കൃഷ്ണയെ കൊച്ചി റേഞ്ച് ഡിഐജിയായും നിയമിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ ക്രമീകരണങ്ങൾ.

സമയം 16 Jan 2026 11:33 pm

അരുണാചല്‍ പ്രദേശിലെ സെല തടാകത്തില്‍ രണ്ട് മലയാളികള്‍ മുങ്ങിപ്പോയി; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

ദിനു (26) എന്നയാളാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ദിനുവിനോടൊപ്പമുണ്ടായിരുന്ന മഹാദേവ് എന്നയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.

സിറാജ് ലൈവ് 16 Jan 2026 11:28 pm

പണം ഇരട്ടിക്കുമെന്നും ഐശ്വര്യം വരുമെന്നും പറഞ്ഞ് ചതിച്ചു; ആള്‍ദൈവം മൊഹ്സാന്റെ തട്ടിപ്പിന് വനിതാ പോലീസിന്റെ കാവലും; മോട്ടിവേഷന്‍ ക്ലാസ്സിന്റെ മറവില്‍ തട്ടിയെടുത്തത് കോടികള്‍; സത്യദാസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം; മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നാലെ കേസെടുത്ത് പോലീസ്

കൊച്ചി: ആള്‍ദൈവം ചമഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ മുഹമ്മദ് സനീബ് എന്ന മൊഹ്‌സാനെതിരെ കേസെടുത്ത് പൊലീസ്. ദൈവമാണെന്ന് സ്വയം വിശ്വസിപ്പിച്ച് നൂറുകണക്കിന് ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വ്യക്തിയാണ് മൊഹ്സാന്‍ എന്ന മുഹമ്മദ് സനീബ്. പണം നല്‍കിയാല്‍ അത് അദ്ഭുതകരമായി ഇരട്ടിക്കുമെന്നും ജീവിതത്തില്‍ വലിയ ഐശ്വര്യം വരുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. മൊഹ്സാന്‍ നടത്തിയ ഒരു വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സത്യദാസ് എന്ന പരാതിക്കാരന്‍ വെളിപ്പെടുത്തിയതോടെയാണ് ഈ കഥയിലെ പോലീസ് ബന്ധം പുറത്തുവരുന്നത്. മറുനാടന്‍ മലയാളിയാണ് ഈ തട്ടിപ്പ് വാര്‍ത്ത പുറത്തുവിട്ടത്. മോട്ടിവേഷന്‍ ക്ലാസ്സിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മോട്ടിവേഷന്‍ ക്ലാസ്സുകളില്‍ പങ്കെടുത്താല്‍ കോടികള്‍ സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയും നെമ്മാറ പോലീസ് കേസെടുത്തു. 'Mystic Prayers Holy mass 6 AM Club' എന്ന വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു തട്ടിപ്പ്. ഗ്രൂപ്പിലെ മോട്ടിവേഷന്‍ ക്ലാസ്സുകളില്‍ പങ്കെടുത്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആറ് കോടി രൂപ വരെ ലാഭം ഉണ്ടാക്കാമെന്ന് പ്രതികള്‍ പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഇതിനായി 49,999/- രൂപ പ്രതികള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് പരാതിക്കാരന്‍ അയച്ചുകൊടുത്തു. 2025 ജൂണ്‍ 20-ന് പരാതിക്കാരന്റെ വാട്‌സാപ്പിലേക്ക് പ്രതികള്‍ അയച്ചുനല്‍കിയ സൂം (Zoom) ലിങ്ക് വഴി ക്ലാസ്സില്‍ പങ്കെടുത്ത ശേഷമാണ് പണം കൈമാറിയത്. ഫെഡറല്‍ ബാങ്കിലെ 'M. PROSPERITY' എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് ഗൂഗിള്‍ പേ (G.pay) വഴി തുക കൈമാറിയതെന്ന് എഫ്ഐആറില്‍ പറയുന്നു. പിന്നീട് വാട്‌സാപ്പ് ഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം പരാതിക്കാരന്‍ തിരിച്ചറിഞ്ഞത്. നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ തിരിച്ചു നല്‍കാതെ പ്രതികള്‍ ചതിയും വിശ്വാസവഞ്ചനയും കാട്ടിയെന്നാണ് പരാതിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് സെക്ഷന്‍ 66(D) പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം മൊഹസാന്‍) വലംകൈയായി പ്രവര്‍ത്തിക്കുന്നത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണെന്ന വിവരവും പുറത്തുവന്നിരുന്നു.. റീനാ ജീവന്‍ എന്ന പോലീസ് ഓഫീസര്‍ മുഹസിനോടുള്ള തന്റെ അമിതമായ ആരാധന വെളിപ്പെടുത്തുന്ന ശബ്ദരേഖകള്‍ പുറത്തായതോടെ പോലീസ് സേനയ്ക്കാകെ ഇത് നാണക്കേടായി മാറിയിരിക്കുകയാണ്. മൊഹസാന്റെ ഏറ്റവും അടുത്ത അനുയായിയും ആരാധകയുമാണ് പോലീസ് ഉദ്യോഗസ്ഥയായ റീന ജീവന്‍. പുറത്തുവന്ന ഓഡിയോയില്‍ ഇവര്‍ മൊഹസാനോടുള്ള തന്റെ ഭ്രാന്തമായ ആരാധന വെളിപ്പെടുത്തുന്നു. റീന ജീവന്റെ ശബ്ദരേഖയിലാതെ തട്ടിപ്പുകാരനോടുള്ള ആരാധന കരകവിഞ്ഞൊഴുകുകയാണ്. ദൈവമാണെന്ന് സ്വയം വിശ്വസിപ്പിച്ച് നൂറുകണക്കിന് ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വ്യക്തിയാണ് മൊഹ്സാന്‍ എന്ന മുഹമ്മദ് സനീബ്. പണം നല്‍കിയാല്‍ അത് അദ്ഭുതകരമായി ഇരട്ടിക്കുമെന്നും ജീവിതത്തില്‍ വലിയ ഐശ്വര്യം വരുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. മൊഹ്സാന്‍ നടത്തിയ ഒരു വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സത്യദാസ് എന്ന പരാതിക്കാരന്‍ വെളിപ്പെടുത്തിയതോടെയാണ് ഈ കഥയിലെ പോലീസ് ബന്ധം പുറത്തുവരുന്നത്. 'ലവ് യു മോസാന്‍, ഐ ലവ് യു സോ മച്ച്' എന്ന് തുടങ്ങുന്ന ശബ്ദരേഖയില്‍, മൊഹ്സാന്‍ തന്നെ വലിയ ആപത്തുകളില്‍ നിന്ന് സംരക്ഷിച്ചുവെന്നും ഇനി ഒരു ശക്തിക്കും തന്നെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും റീന പറയുന്നു. അമ്പലങ്ങളിലെ പാട്ട് കേള്‍ക്കുമ്പോള്‍ തനിക്ക് പുച്ഛം തോന്നുന്നുവെന്നും മുമ്പ് വിശ്വസിച്ചിരുന്ന കാര്യങ്ങളെല്ലാം തെറ്റായിരുന്നുവെന്നും ഇവര്‍ പറയുന്നു. മൊഹ്സാന്‍ ഇല്ലാത്ത ലോകത്ത് തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അങ്ങനെയൊന്ന് സംഭവിച്ചാല്‍ അന്ന് തന്റെ മരണം നടന്നിരിക്കുമെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.ഡ്യൂട്ടി സമയത്ത് പോലും ഹെഡ്സെറ്റ് വഴി മൊഹസാന്റെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന അനൗണ്‍സ്മെന്റിനിടെ പോലും അറിയാതെ മൊഹ്സാന്റെ പേര് വിളിച്ചുപോയതായി ഇവര്‍ സമ്മതിക്കുന്നു. ആറുമാസത്തിനുള്ളില്‍ പോലീസ് ജോലി രാജിവെച്ച് മൊഹ്സനാടൊപ്പം പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ താനും ഭര്‍ത്താവും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ ഓഡിയോയില്‍ പറയുന്നുണ്ട്. ഈ പോലീസ് ഉദ്യോഗസ്ഥ തട്ടിപ്പിന് കുടപിടിക്കുകയാണെന്ന് പരാതിക്കാരനായ സത്യദാസ് ആരോപിക്കുന്നു. പോലീസ് യൂണിഫോമിലുള്ള റീനയുടെ സാന്നിധ്യമാണ് പലരെയും ഈ തട്ടിപ്പ് ഗ്രൂപ്പില്‍ വിശ്വസിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. മകളുടെ വിവാഹത്തിന് പണം തികയാതെ വന്ന ആളോട്, 'മൊഹ്സാന്‍ തരും' എന്ന് വിശ്വസിപ്പിച്ച് പലിശയ്ക്ക് പണമെടുത്ത് നല്‍കാന്‍ ഇവര്‍ പ്രേരിപ്പിച്ചു. സത്യദാസ് എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. ആറിലധികം കോടി രൂപ വരുമെന്ന് മോഹിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് വന്‍തുകകള്‍ വാങ്ങി തട്ടിപ്പ് നടത്തുകയാണ് സംഘം ചെയ്യുന്നത്. കടക്കെണിയിലായവരോട് കൂടുതല്‍ പണം മൊഹ്സാന്റെ പക്കല്‍ നിക്ഷേപിക്കാന്‍ റീന പ്രേരിപ്പിക്കാറുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു നിയമപാലക അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പുകാരന് ഒത്താശ ചെയ്യുകയും ചെയ്യുന്നത് കേരള സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു ഔദ്യോഗിക യൂണിഫോമില്‍ ഇരുന്നുകൊണ്ട് പോലും ഇവര്‍ തട്ടിപ്പ് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. സംഭവത്തില്‍ റീനാ ജീവനെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നുമാണ് നിലവിലുയരുന്ന ആവശ്യം.

മറുനാടൻ മലയാളീ 16 Jan 2026 11:26 pm

മണ്ഡല മകരവിളക്ക് മഹോത്സവം: പരമ്പരാഗത കാനനപാതകളിലൂടെ എത്തിയത് 6.7 ലക്ഷം ഭക്തര്‍; വനമേഖലയില്‍ നിന്നും 2,400 കിലോ പ്ലാസ്റ്റിക്കും 20 കിലോ ലഹരി വസ്തുക്കളും പിടിച്ചു

മണ്ഡല മകരവിളക്കിന്റെ ഭാഗമായി അഴുതക്കടവ് പമ്പ കാനനപാതയിലൂടെ 4,74,423 അയ്യപ്പഭക്തരും സത്രം പുല്ലുമേട് പാത വഴി 1,96,243 ഭക്തരും ശബരിമലയില്‍ ദര്‍ശനം നടത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വിലുള്‍പ്പെടുന്ന 34.35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 11:22 pm

വിഴിഞ്ഞം തുറമുഖം: രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഈമാസം 24 ന്

വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. എക്സിം കാര്‍ഗോ സേവനങ്ങള്‍, പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനംഎന്നിവയും നടക്കും.

സിറാജ് ലൈവ് 16 Jan 2026 11:11 pm

കണ്ണീർ പൂവായി അയോണ, അഞ്ച് പേർക്ക് ജീവിത പ്രകാശമായ പെൺകുട്ടിക്ക് നാടിൻ്റെ കരളുരുകും യാത്രാമൊഴി

പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ച പയ്യാവൂർ തിരൂരിലെ കട്ടിയാങ്കൽ മോൻസൺ - അനിത ദമ്പതികളുടെ മകളും പ്ളസ് ടൂവിദ്യാർത്ഥിനിയുമായ അയോണയ്ക്ക്

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 11:09 pm

ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തി ട്രംപ്! എതിര്‍ക്കുന്നവര്‍ക്ക് മേല്‍ കനത്ത നികുതി; മറുപടിയായി സൈന്യത്തെ വിന്യസിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; ഗ്രീന്‍ലന്‍ഡില്‍ പറന്നിറങ്ങി ഫ്രഞ്ച് സൈന്യം; ട്രംപിന്റെ താരിഫ് വിരട്ടല്‍ തള്ളി ബ്രിട്ടനും ജര്‍മ്മനിയും; ലോകത്തിലെ ഏറ്റവും വലിയ ദ്വീപിനായി വന്‍ശക്തികള്‍ കൊമ്പുകോര്‍ക്കുന്നു

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത നീക്കം! ഗ്രീന്‍ലന്‍ഡ് എന്ന ദ്വീപ് സ്വന്തമാക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയാണ് രംഗത്തെത്തിയത്. ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് വിട്ടുതരാന്‍ സമ്മതിക്കാത്ത രാജ്യങ്ങളുടെ മേല്‍ കനത്ത ഇറക്കുമതി ചുങ്കം (Tariff) ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ താക്കീത്. 'ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഞങ്ങളുടെ നീക്കത്തിനൊപ്പം നില്‍ക്കാത്ത രാജ്യങ്ങള്‍ക്ക് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. അവര്‍ക്ക് മേല്‍ ഞാന്‍ താരിഫ് ഏര്‍പ്പെടുത്തും,' വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് ആഞ്ഞടിച്ചു. ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലന്‍ഡിനെ ചൊല്ലി ഒരു അന്താരാഷ്ട്ര തര്‍ക്കമാണ് ട്രംപ് തുറന്നുവിട്ടിരിക്കുന്നത്. ട്രംപ് ഒരു വശത്ത് ഭീഷണി മുഴക്കുമ്പോള്‍, മറുവശത്ത് അമേരിക്കയിലെ തന്നെ ഒരു സംഘം എംപിമാര്‍ ഈ നീക്കത്തെ തടയാന്‍ രംഗത്തുണ്ട്. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ എത്തിയ 11 അംഗ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം, ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണുമായി ചര്‍ച്ച നടത്തി. ട്രംപിന്റെ ഭീഷണിയില്‍ വിറച്ചുനില്‍ക്കുന്ന തങ്ങളുടെ സഖ്യകക്ഷികളെ സമാധാനിപ്പിക്കാനാണ് ഈ 'സമാധാന' സന്ദര്‍ശനം. അതേ സമയം ട്രംപിന്റെ വിരട്ടല്‍ കേട്ട് വെറുതെ ഇരിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും തയ്യാറല്ല. കഴിഞ്ഞ ദിവസം ബ്രിട്ടന്‍, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ സൈന്യത്തെ ഗ്രീന്‍ലന്‍ഡിലേക്ക് അയച്ചതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ മോഹങ്ങള്‍ക്ക് തടയിടാന്‍ യൂറോപ്യന്‍ ശക്തികള്‍ ഒന്നിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ട്രംപിന്റെ വാക്കുകള്‍ കേട്ട് ലോകം ഞെട്ടേണ്ടതില്ലെന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍ ഡിക് ഡര്‍ബിന്‍ പറയുന്നത്. 'അമേരിക്കന്‍ ജനതയുടെ വികാരമല്ല പ്രസിഡന്റ് പ്രകടിപ്പിക്കുന്നത്. ദശകങ്ങളായി ഞങ്ങളുടെ സുഹൃത്തുക്കളായ ഗ്രീന്‍ലന്‍ഡിനൊപ്പം ഞങ്ങള്‍ ഉറച്ചുനില്‍ക്കും,' അദ്ദേഹം വ്യക്തമാക്കി. ഡെന്മാര്‍ക്ക് പ്രതിനിധികളും ട്രംപിന്റെ ഈ ആവശ്യത്തോട് 'അടിസ്ഥാനപരമായ വിയോജിപ്പ്' നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ സൈന്യത്തെ വിന്യസിച്ചത് ട്രംപിനെ ബാധിക്കില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറയുന്നത്. 'യൂറോപ്പിലെ സൈനിക നീക്കങ്ങള്‍ പ്രസിഡന്റിന്റെ തീരുമാനത്തെയോ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള ലക്ഷ്യത്തെയോ ബാധിക്കില്ല' എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ നോക്കുന്ന ട്രംപിന് മുട്ടന്‍ പണി കൊടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി കഴിഞ്ഞു. വെറും വാക്കിലൊതുക്കാതെ, ഫ്രഞ്ച് സൈന്യത്തെ ഗ്രീന്‍ലന്‍ഡിലേക്ക് അയച്ചാണ് മാക്രോണ്‍ ട്രംപിനെ ഞെട്ടിച്ചിരിക്കുന്നത്. 'ഞങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം' എന്ന ശക്തമായ മുന്നറിയിപ്പാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിലൂടെ അമേരിക്കയ്ക്ക് നല്‍കുന്നത്. 'ഫ്രഞ്ച് സൈനികരുടെ ആദ്യ സംഘം ഇതിനോടകം തന്നെ ഗ്രീന്‍ലന്‍ഡില്‍ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കര, വ്യോമ, നാവിക സേനകളുടെ വന്‍ സന്നാഹം തന്നെ അവിടെ എത്തും,' മാക്രോണ്‍ പ്രഖ്യാപിച്ചു. വെറുമൊരു സൈനിക അഭ്യാസമല്ല ഇത്, മറിച്ച് അമേരിക്കയുടെ അനാവശ്യമായ കടന്നുകയറ്റ ശ്രമങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു എന്നതിന്റെ വ്യക്തമായ 'സിഗ്‌നല്‍' കൂടിയാണിതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ആലീസ് റുഫോയും വ്യക്തമാക്കി. ട്രംപിന്റെ അധികാര മോഹങ്ങള്‍ക്കെതിരെ ശനിയാഴ്ച ഡെന്മാര്‍ക്കിലും ഗ്രീന്‍ലന്‍ഡിലും വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വെറും പ്രതിഷേധമല്ല, ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നുക്കിലും കോപ്പന്‍ഹേഗനിലും മാത്രമല്ല, ആര്‍ഹസ്, ആല്‍ബോര്‍ഗ് തുടങ്ങി പ്രമുഖ നഗരങ്ങളെല്ലാം പ്രതിഷേധക്കടലാകും. ഗ്രീന്‍ലന്‍ഡിലെ അപൂര്‍വ്വ (മിനറല്‍) ശേഖരത്തിലാണ് ട്രംപിന്റെ കണ്ണ് എന്നാണ് ലഭിക്കുന്ന വിവരം. ഗ്രീന്‍ലന്‍ഡിന് മതിയായ സുരക്ഷയൊരുക്കാന്‍ ഡെന്മാര്‍ക്കിന് കഴിയുന്നില്ലെന്നും അതുകൊണ്ട് അമേരിക്ക അത് ഏറ്റെടുക്കുമെന്നുമാണ് ട്രംപിന്റെ വിചിത്രമായ വാദം. എന്നാല്‍, നാറ്റോ (NATO) സഖ്യത്തിന്റെ ഭാഗമായ ഗ്രീന്‍ലന്‍ഡിന് എന്ത് സുരക്ഷാ പ്രശ്‌നമാണ് ഉള്ളതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. അതേ സമയം അമേരിക്കന്‍ പ്രസിഡന്റിന്റെ മോഹങ്ങള്‍ തള്ളി ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസെന്‍ രംഗത്ത് വന്നു. 'ഗ്രീന്‍ലന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല' എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇതോടെ ട്രംപിന്റെ നീക്കങ്ങള്‍ പാളുമെന്നുറപ്പായി. ഡെന്മാര്‍ക്ക് തങ്ങളുടെ പ്രതിരോധം ശക്തമാക്കിയതോടെ ഗ്രീന്‍ലന്‍ഡിന്റെ തലസ്ഥാനമായ നുക്കില്‍ സൈനികരുടെ സാന്നിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രസ്താവനകള്‍ അമേരിക്കയില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഗ്രീന്‍ലന്‍ഡിന് വേണ്ടി ട്രംപ് ഇത്രത്തോളം വാശി പിടിക്കുന്നത് എന്തിനാണ്? ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് സ്വന്തമാക്കി ചരിത്രത്തില്‍ ഇടംപിടിക്കാനാണോ ട്രംപിന്റെ ശ്രമം? അതോ ഇതിനു പിന്നില്‍ മറ്റ് വന്‍കിട പ്രതിരോധ താല്‍പ്പര്യങ്ങളുണ്ടോ? ഡെന്മാര്‍ക്കും അമേരിക്കയും തമ്മിലുള്ള ഈ പോര് എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

മറുനാടൻ മലയാളീ 16 Jan 2026 11:08 pm

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് സര്‍ക്കാര്‍. മുന്‍ നിയമ സെക്രട്ടറി അഡ്വ. ബി ജി ഹരീന്ദ്രനാഥിനെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വിട്ട് നല്‍കാത്തത് കേസിലെ പരാതിക്കാരിയായ സി റാണിറ്റ് ഒരു സ്വകാര്യ ചാനലിനോട് തുറന്ന് പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ റാണിറ്റ് പ്രതികരിച്ചു. ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിയെഴുതിയാണ് കോട്ടയത്തെ വിചാരണ കോടതി ഫ്രാങ്കോയെ വെറുതെവിട്ടത്. സര്‍ക്കാരും സിസ്റ്റര്‍ റാണിറ്റും നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്ഥാനമൊഴിഞ്ഞ ഫ്രാങ്കോ ശക്തനായി പുറത്ത് നില്‍ക്കുമ്പോള്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നായിരുന്നു സിസ്റ്റര്‍ റാണിറ്റ് നിരന്തരം ആവശ്യപ്പെട്ടത്. 2025 ഫെബ്രുവരിയില്‍ കോട്ടയം എസ്പിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കി. നിസ്സാര കാരണം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് ആവശ്യം തള്ളി. ഒടുവില്‍ നവംബറില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടായില്ല. ഇതിനൊടുവിലായിരുന്നു സിസ്റ്റര്‍ റാണിറ്റ് തന്റെ സങ്കടം തുറന്നുപറഞ്ഞത്. ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ, സിസ്റ്റര്‍ റാണിറ്റ് നടത്തിയ പോരാട്ടമാണ് ഫലം കാണുന്നത്. സിസ്റ്ററുടെ കൂടി അഭ്യര്‍ത്ഥന പരിഗണിച്ചാണ് അഡ്വ ബി ജി ഹരീന്ദ്രനാഥിനെ നിയോഗിച്ചത്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നുവെന്ന സിസ്റ്റര്‍ റാണിറ്റിന്റെ തുറന്നുപറച്ചിലിന് പിന്നാലെ സിസ്റ്റര്‍ ഉള്‍പ്പടെ കുറിവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് പേര്‍ക്ക് റേഷന്‍ കാര്‍ഡും അനുവദിച്ചിരുന്നു.

തേജസ് ന്യൂസ് 16 Jan 2026 11:07 pm

ഓൺലൈൻ ട്രേഡിലൂടെ നിക്ഷേപ തട്ടിപ്പ്: മുക്കം സ്വദേശിയായ യുവാവ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിൽ

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ തുക നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 97.40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട്

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 11:02 pm

സ്റ്റീവന്‍ സ്മിത്ത് സിംഗിള്‍ നിഷേധിച്ചു, ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ച് ബാബര്‍

സിഡ്നി: ബിഗ് ബാഷില്‍ സ്റ്റീവന്‍ സ്മിത്ത് സിംഗിള്‍ നിഷേധിച്ചതിന് പിന്നാലെ കലിപ്പനായി ബാബര്‍ അസം. സിഡ്നി തണ്ടറിനെതിരായ മല്‍സരത്തില്‍ സിഡ്നി സിക്സേഴ്സ് താരമായ ബാബറിന് അരിശം മൂത്തത്. മല്‍സരത്തില്‍ സിക്സേഴ്സ് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. 41 പന്തില്‍ 100 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ ഇന്നിംഗ്സാണ് സിക്സേഴ്സിന് വിജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ബാബര്‍ അസം (47) സ്മിത്ത് സഖ്യം 141 റണ്‍സ് ചേര്‍ത്തിരുന്നു. 13-ാം ഓവറില്‍ മാത്രമാണ് തണ്ടറിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ബാബര്‍, മക്ആന്‍ഡ്രൂവിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ ബാബര്‍ പുറത്താവുന്നതിന് മുമ്പ് മറ്റൊരു സംഭവമുണ്ടായി. 11-ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളില്‍ ബാബറിന് സിംഗിളെടുക്കാന്‍ സാധിച്ചില്ല. അവസാന പന്ത് ബാബര്‍ ലോംഗ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ സ്മിത്ത് വിസമ്മതിച്ചു. ബാബര്‍ ആവട്ടെ പിച്ചിന് പാതിവരെ ഓടിയെത്തിയിരുന്നു. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് ബാബര്‍, സ്മിത്തിനോട് ചോദിക്കുന്നുണ്ട്. പവര്‍ സെര്‍ജ് (രണ്ടാം പവര്‍പ്ലേ) എടുക്കാന്‍ പോകുന്നുവെന്നായിരുന്നു സ്മിത്തിന്റെ മറുപടി. രണ്ട് ഓവര്‍ പവര്‍ സെര്‍ജ് സമയത്ത് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമെ സര്‍ക്കിളിന് പുറത്ത് അനുവദിക്കുകയുള്ളു. 12-ാം ഓവര്‍ സ്മിത്ത് ശരിക്കും മുതലാക്കുകയും ചെയ്തു. നാല് സിക്സുകള്‍ ഉള്‍പ്പെടെ 30 റണ്‍സാണ് സ്മിത്ത് അതില്‍ അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ ബാബറാവട്ടെ നേരിട്ട ആദ്യ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. പുറത്താകുമ്പോള്‍ നിരാശനായിരുന്നു ബാബര്‍. ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ചാണ് പവലിയനിലേക്ക് കയറി പോയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തണ്ടര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. 65 പന്തില്‍ പുറത്താവാതെ 110 റണ്‍സ് നേടിയ വെറ്ററന്‍ താരം ഡേവിഡ് വാര്‍ണറാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വാര്‍ണര്‍ ഒഴികെ മറ്റാര്‍ക്കും തണ്ടര്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 65 പന്തുകള്‍ നേരിട്ട 39കാരന്‍ നാല് സിക്സും 11 ഫോറും നേടി പുറത്താവാതെ നിന്നു. മാത്യൂ ഗില്‍കെസ് (12), സാം കോണ്‍സ്റ്റാസ് (6), സാം ബില്ലിംഗ്സ് (14), നിക്ക് മാഡിന്‍സണ്‍ (26), ക്രിസ് ഗ്രീന്‍ (0), ഡാനിയേല്‍ സാംസ് (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാം കറന്‍ സിക്സേഴ്സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

തേജസ് ന്യൂസ് 16 Jan 2026 11:02 pm

വഴുതന വെറുതെ നട്ടിട്ട് പോവല്ലേ, 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ വിളവ് കൂടും

വഴുതന മിക്കവർക്കും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ്. വീട്ടിൽ തന്നെ വഴുതന നട്ടുവളർത്താം. മികച്ച് വിളവ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:59 pm

കേന്ദ്ര കഥാപാത്രമായി മണികണ്ഠന്‍; 'രണ്ടാം മുഖം' ഒടിടിയില്‍

മണികണ്ഠൻ ആചാരിയെ കേന്ദ്ര കഥാപാത്രമാക്കി കഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘രണ്ടാം മുഖം’

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:55 pm

പുറത്താക്കിയത് പ്രേമചന്ദ്രന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തതിനാലെന്ന് ഇല്ലിക്കല്‍ അഗസ്തി; പാര്‍ട്ടിയെ രക്ഷിക്കാന്‍ സേവ് ആര്‍ എസ് പി രൂപീകരണം 23 ന് തിരുവനന്തപുരത്ത്

കണ്ണൂര്‍: കേരളത്തില്‍ മൂന്നാമതും ഇടതുഭരണം തന്നെ വരുമെന്ന് ആര്‍.എസ്.പി മുന്‍ കേന്ദ്ര കമ്മിറ്റിയംഗം ഇല്ലിക്കല്‍ അഗസ്തി. 'ആര്‍ എസ് പി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ഇല്ലിക്കല്‍ അഗസ്തി കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഈ കാര്യം തുറന്നടിച്ചത്. ഇടതുമുന്നണിയില്‍ നിന്നും പുറത്തു പോയ ആര്‍.എസ്.പിയെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് 4 സീറ്റുകളില്‍ ആര്‍.എസ്.പിയുടെ തോല്‍വി. യു.ഡി എഫിലേക്ക് പോകുന്നതിനെതിരെ പാര്‍ട്ടിക്കകത്ത് എതിര്‍ത്തവരാണ് താനും ചന്ദ്രചൂഡനും എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തെ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിലവില്‍ കുടുംബാധിപത്യമാണ് നടക്കുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും നേതൃത്വം പൂര്‍ണ്ണമായും വ്യതിചലിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ ചില വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് നിലവിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതെത്.പാര്‍ട്ടിയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ 'സേവ് ആര്‍ എസ് പി' (Save RSP) എന്ന പേരില്‍ പുതിയൊരു കൂട്ടായ്മയുമായി മുന്നോട്ട് പോകുമെന്നും ഇതില്‍ ആര്‍ക്കും കടന്നു വരാമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് പിയിലെ കൊല്ലത്തെ പ്രമുഖ നേതാവിനെ കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് ബോധ്യപ്പെടുകയാണെന്നും ആഗസ്തി കൂട്ടിച്ചേര്‍ത്തു.

മറുനാടൻ മലയാളീ 16 Jan 2026 10:50 pm

ഓണ്‍ലൈന്‍ ട്രേഡിംഗ് നിക്ഷേപത്തിന്റെ പേരില്‍ 97.40 ലക്ഷം തട്ടിയെടുത്തു; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍ :ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ തുക നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 97.40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം കക്കാട്ടെ നഗേരി വീട്ടില്‍ കെ.പി.മുഹമ്മദ് സലീമിനെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ഗോള്‍സ്മേന്‍ സാഷെ അസറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പയ്യന്നൂരിലെ വി.വി.ഗണേശനാണ് തട്ടിപ്പിനിരയായത്. വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഫെഡറല്‍ ബാങ്കിന്റെയും യൂക്കോ ബാങ്കിന്റെയും അക്കൌണ്ടുകളില്‍ നിന്നു 97,40,000 രൂപ ഓണ്‍ലൈന്‍ നിക്ഷേപമായി സ്വീകരിച്ച ശേഷം പ്രതിയായ മുഹമ്മദ്സലീം നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ നല്‍കാതെ വഞ്ചിച്ചതായാണ് കേസ്. 2024 ജൂലായ് 3 മുതല്‍ 23 വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തത്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഐ.ടി.നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

മറുനാടൻ മലയാളീ 16 Jan 2026 10:45 pm

ഭയപ്പെടുത്താന്‍ 'അരൂപി'; നവാഗതര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്‍റെ ടീസര്‍ എത്തി

അഭിലാഷ് വാര്യര്‍ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രമായ അരൂപിയുടെ ടീസര്‍ പുറത്തിറങ്ങി

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:45 pm

165 റണ്‍സ് അടിച്ചെടുത്ത് ജഡേജ; പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര ഫൈനലില്‍ പ്രവേശിച്ചു. 127 പന്തില്‍ 165 റണ്‍സെടുത്ത വിശ്വരാജ് ജഡേജയുടെ തകര്‍പ്പന്‍ പ്രകടനമാണ് സൗരാഷ്ട്രയ്ക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:45 pm

ന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തില്‍ ആശങ്ക വേണ്ട; പത്ത് വര്‍ഷത്തിനിടെ വര്‍ഗീയസംഘര്‍ഷമില്ലെന്ന് മുഖ്യമന്ത്രി; വിദ്വേഷം പറയുന്നവരെ പൊന്നാട ഇട്ട് സ്വീകരിക്കരുതെന്ന് വി.ഡി സതീശന്‍; കാറില്‍ ആളെ കയറ്റുന്നത് സൂക്ഷിച്ച് വേണം; കേരളയാത്ര സമാപന സമ്മേളനത്തില്‍ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; പരിപാടി രാഷ്ട്രീയ സമ്മേളനം അല്ലെന്ന് കാന്തപുരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും രാഷ്ട്രീയ അവകാശവാദങ്ങള്‍ക്കും പരോക്ഷ വിമര്‍ശനങ്ങള്‍ക്കും വേദിയായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച കേരളയാത്ര സമാപന സമ്മേളനം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ശക്തമായ നിലപാട് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്മഹുതി ചെയ്തായാലും മതനിരപേക്ഷത സംരക്ഷിക്കുക എന്നതായിരുന്നു നിലപാട്.മാറാട് അടക്കമുള്ള വര്‍ഗീയ കലാപങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിരവധി വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായിരുന്ന നാടായിരുന്നു കേരളം. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു വര്‍ഗീയസംഘര്‍ഷം പോലുമുണ്ടായിട്ടില്ല. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നിലപാട് എടുത്തതിനാലാണ് കഴിഞ്ഞ പത്തു വര്‍ഷമായി ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടാകാത്തത്. ന്യൂനപക്ഷം കേരളത്തില്‍ ആശങ്ക പെടേണ്ടതില്ല.കേരളം ശാന്തിതീരം. അധികാര കേന്ദ്രങ്ങളില്‍ തങ്ങള്‍ ഉണ്ടെങ്കിലെ ചിലര്‍ക്ക് കാര്യങ്ങള്‍ ലഭിക്കൂവെന്ന് ചിലര്‍ പറയുന്നുണ്ടെന്നും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പറഞ്ഞു. 'കേരളം എന്നത് വര്‍ഗീയസംഘര്‍ഷം ഒരുകാലത്തും ഇല്ലാതിരുന്ന ഒരു നാടല്ല. വിവിധഘട്ടങ്ങളില്‍ വര്‍ഗീയസംഘര്‍ഷമുണ്ടായിട്ടുണ്ട്. ആ നാട്ടില്‍ ഇപ്പോള്‍ വര്‍ഗീസംഘര്‍ഷം തീര്‍ത്തും മാറ്റി നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം?. ഒരു വര്‍ഗീയതയെയും പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുത്. എല്ലാ വര്‍ഗീയതയോടും കര്‍ക്കശമായ നിലപാട് സ്വീകരിക്കണം, മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഒരു വശത്ത് മതേതരത്വം പറഞ്ഞ് മറുവശത്ത് വിദ്വേഷം പറയുന്നവരെ പൊന്നാടയിട്ട് സ്വീകരിക്കരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി.തെരഞ്ഞെടുപ്പില്‍ തോറ്റാലും മതേതരത്വം വിട്ട് മറ്റൊരു നിലപാട് സ്വീകരിക്കില്ല.തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പോട്ടെയെന്ന് വെക്കണം. അതാണ് ഈ അവസരത്തില്‍ നിങ്ങള്‍ക്ക് തരുന്ന ഉറപെണ്ണും അദ്ദേഹം പറഞ്ഞു. മതേതരത്വം പറയാനും പ്രസംഗിക്കാനും എളുപ്പമാണ്. മറുവശത്ത് വിദ്വേഷം പറയുന്നവരെ പൊന്നാട ഇട്ട് സ്വീകരിക്കരുത്. കാറില്‍ കയറ്റിയാല്‍ പ്രശ്‌നം ഇല്ലെന്നും ഇരട്ടത്താപ്പ് പാടില്ലെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. മറ്റുള്ളവരെ കാറില്‍ സൂക്ഷിച്ചുകയറ്റണം. അവര്‍ വിദ്വേഷം പ്രസംഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതേതരത്വത്തെ തൊട്ടുകളിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കേരളയാത്രാ സമാപന സമ്മേളനത്തില്‍ സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമ പരിപാടിക്കിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാറില്‍ കയറ്റിയതിനെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു സതീശന്‍. നമുക്ക് മതേതരത്വം പറയാന്‍ എളുപ്പമാണ്. പ്രസംഗിക്കാനും എളുപ്പമാണ്. നമുക്കൊരുപാട് കാര്യങ്ങള്‍ പറയാം. മതേതരത്വം ഒരുവശത്ത് പറഞ്ഞുകൊണ്ട് മറ്റൊരുവശത്ത് വിദ്വേഷപ്രസംഗം നടത്തുന്നവരെ നമ്മള്‍ പൊന്നാടയിട്ട് സ്വീകരിക്കരുത്. നമ്മള്‍ കാറില്‍ കയറ്റിയാലൊന്നും കുഴപ്പമില്ല. പക്ഷേ കാറില്‍ കയറ്റുന്നവരെ നമ്മള്‍ സൂക്ഷിച്ചുവേണം (കയറ്റാന്‍), സതീശന്‍ പറഞ്ഞു. 'നമുക്കൊരുപാട് കാര്യങ്ങള്‍ പറയാം' എന്ന് തുടങ്ങിക്കൊണ്ടാണ് സതീശന്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശന്റെ സമീപകാല നിലപാടുകളെയും സര്‍ക്കാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും പരോക്ഷമായി പരിഹസിച്ച സതീശന്‍, വര്‍ഗീയതയോടും ഫാസിസത്തോടും സന്ധി ചെയ്യുന്ന നിലപാടുകളെ ശക്തമായി എതിര്‍ത്തു. ഭരണകൂടം ഇത്തരം പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ടുള്ള സതീശന്റെ ഈ 'നേര്‍ക്കുനേര്‍' പ്രസംഗം യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ആവേശം പകര്‍ന്നിരിക്കുകയാണ്. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയ കാര്യം പരോക്ഷമായി ഓര്‍മ്മിപ്പിച്ചായിരുന്നു കടന്നാക്രമണം. എന്നാല്‍ പരിപാടി രാഷ്ട്രീയ സമ്മേളനം അല്ലെന്നായിരുന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മറുപടി. മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ ജനുവരി ഒന്നിന് കാസര്‍കോട്ട് നിന്നാരംഭിച്ച യാത്രയാണ് തിരുവനന്തപുരത്ത് സമാപിച്ചത്.

മറുനാടൻ മലയാളീ 16 Jan 2026 10:42 pm

നിർമാണ പ്രവർത്തനങ്ങളിലെ സ്റ്റോപ്പ് മെമൊ; തിരുനാവായ കുംഭമേളയിൽ അനിശ്ചിതത്വം

തിരുനാവായ കുംഭമേളയ്ക്ക് അനുമതി ലഭിക്കുന്നതിൽ അനാവശ്യ വൈകീപ്പുണ്ടെന്ന് സംഘാടകർ പരാതി ഉയർത്തി. ജില്ലാ ഭരണകൂടത്തിൽ നിന്ന് ഇതുവരെ എഴുത്തുപരമായ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സംഘാടകൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് അറിയിച്ചു. വാചികമായി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിന് നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് കുംഭമേളയുടെ സുഗമമായ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും സ്വാമി പറഞ്ഞു. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് ചില അനുമതികൾ ആവശ്യമായിരുന്നുവെന്നും ഇതുസംബന്ധിച്ച് ജില്ലാ കലക്ടർമാർക്ക് കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം […] The post നിർമാണ പ്രവർത്തനങ്ങളിലെ സ്റ്റോപ്പ് മെമൊ; തിരുനാവായ കുംഭമേളയിൽ അനിശ്ചിതത്വം appeared first on ഇവാർത്ത | Evartha .

ഇവാർത്ത 16 Jan 2026 10:42 pm

പാനൂര്‍ ചെണ്ടയാട് യുപി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി; ദൂരൂഹതയെന്ന് ബന്ധുക്കളുടെ പരാതി

കണ്ണൂര്‍ :പാനൂര്‍ ചെണ്ടയാട് യു പി സ്‌കൂള്‍ അധ്യാപികയെ ഭര്‍തൃഗൃഹത്തില്‍തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി.ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയില്‍ ചമ്പടത്ത് അഷികയാണ് (31) കഴിഞ്ഞ ദിവസം മരിച്ചത്. പാട്യം വെസ്റ്റ് യുപി സ്‌കൂള്‍ അധ്യാപികയായിരുന്നു അഷിക' ഇതേ സ്‌കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വൈവാഹിക പ്രശ്‌നത്തെത്തുടര്‍ന്ന് വിവാഹ മോചനത്തിന് ഒരുങ്ങിയെങ്കിലും പിന്നീട് ഒരുമിച്ച് പോകുകയായിരുന്നു. ഒരു വര്‍ഷത്തോളം അഷിക സ്വന്തം വീട്ടിലായിരുന്നു താമസം. പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും മധ്യസ്ഥതയിലാണ് ഭര്‍തൃഗൃഹത്തിലേക്ക് തിരിച്ചു വന്നത്. പിന്നീട് ഭര്‍ത്താവായ ശരത്തിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകിട്ട് സംസ്‌കാരം നടത്തി. ഇതിനെ തുടര്‍ന്നാണ് കുടംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. രുദ്രനാണ് അഷികയുടെ മകന്‍ അശോകന്‍ - രോഹിണി ദമ്പതികളുടെ മകളാണ്. സംഭവത്തില്‍ പാനൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനമാണ് അധ്യാപിക ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പരാതി.

മറുനാടൻ മലയാളീ 16 Jan 2026 10:41 pm

ചെറിയ പണിയല്ല വരുന്നത്; സസ്പെൻസ് നിറച്ച് ബേബി ​ഗേൾ ട്രെയിലർ, വേറിട്ട പ്രകടനത്തിന് നിവിൻ പോളി

നിവിൻ പോളി ആശുപത്രി അറ്റൻഡറായി എത്തുന്ന 'ബേബി ഗേൾ' എന്ന ത്രില്ലർ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. ജനുവരി 23ന് തിയേറ്ററുകളിലെത്തിക്കും.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:39 pm

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി; 1,000 രൂപ വീതം ഒരു വർഷത്തേയ്ക്ക് സ്കോളർഷിപ്പ് നേടാം, അപേക്ഷ ക്ഷണിച്ചു

18-നും 30-നും ഇടയിൽ പ്രായമുള്ള, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണ്യ വികസന കോഴ്‌സുകൾ പഠിക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സ്കോളർഷിപ്പ് ലഭിക്കും.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:33 pm

പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും: മന്ത്രി ബാലഗോപാല്‍

ഡി എ കുടിശ്ശിക അടക്കം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഒരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെക്കില്ല.

സിറാജ് ലൈവ് 16 Jan 2026 10:32 pm

അന്വേഷണത്തിൽ രാഷ്ട്രീയം കലരുന്നോ? ആദ്യ കേസുകളിൽ നിന്ന് വഴിമാറുന്നോ? | Vinu V John | News Hour 16 Jan

സ്വർണ്ണക്കൊള്ള അന്വേഷണം കീഴോട്ടോ? വാജിവാഹനം കൈമാറിയത് നിയമലംഘനമോ? | Vinu V John | News Hour 16 January 2026

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:30 pm

അണ്ടര്‍ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡിനെതിരെ ഓസീസിന് എട്ട് വിക്കറ്റ് ജയം

അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന് തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ അട്ടിമറി ജയം നേടി

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:20 pm

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറിയും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് മലയാള സിനിമകളുടെ വിതരണത്തിനായി പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:19 pm

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ

ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായുള്ള കോൺഗ്രസ് ഭവനപദ്ധതിയുടെ കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ച ഷാഫി പറമ്പിൽ എംപി, പദ്ധതിക്കെതിരെ സിപിഎം പ്രചരണം നടത്തുകയാണെന്ന് ആരോപിച്ചു.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:19 pm

ടാക്സി ചെയ്യുന്നതിനിടെ ബാഗേജ് കണ്ടെയ്നർ വലിച്ചെടുത്ത് എയർ ഇന്ത്യ വിമാനം, ഡിജിസിഎ റിപ്പോർട്ട് പുറത്ത്

കടുത്ത മഞ്ഞിനിടെയാണ് ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവങ്ങൾ നടന്നത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:18 pm

മൊബൈൽ നമ്പറും ഇ-മെയിലും ആധാറുമായി ലിങ്ക് ചെയ്തോ? പരിശോധിക്കേണ്ടത് ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ. ബാങ്കിംഗ്, സർക്കാർ പദ്ധതികൾ, മൊബൈൽ വെരിഫിക്കേഷൻ, ആദായനികുതി ഫയലിംഗ്, മറ്റ് നിരവധി അവശ്യ സേവനങ്ങൾക്കായി ഇപ്പോൾ ആധാർ വെരിഫിക്കേഷൻ നിർബന്ധമാണ്. ആധാർ സുഗമമായി ഉപയോഗിക്കുന്നതിന് ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും കൃത്യമാണെന്നും നിലവിൽ പ്രവർത്തിക്കുന്നതാണെന്നും ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. എന്തെന്നാൽ ആധാർ വെരിഫിക്കേഷനും

ഒന്നു ഇന്ത്യ 16 Jan 2026 10:15 pm

'അയല്‍വാസികളോട് പറഞ്ഞത് പല കഥകള്‍; മരിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ മക്കളും ബന്ധുക്കളും എത്തിയില്ല! ഷേര്‍ളിയുടെ ജീവിതം പോലെ തന്നെ മരണവും നിഗൂഢം; 48കാരിയെ കൊലപ്പെടുത്തിയ ആയുധം എവിടെ? വിശ്വസിച്ചു കൂടെക്കൂടിയ ജോബിനെ ചതിച്ചതോ? സാമ്പത്തിക ഇടപാടുകളോ പ്രണയപ്പകയോ? കുളപ്പുറം കോളനിയിലെ ഇരട്ടമരണത്തിലെ ദുരൂഹതകള്‍ ഏറുന്നു

കോട്ടയം: കൂവപ്പള്ളിയിലെ കുളപ്പുറം ഹൗസിങ് കോളനിയിലെ വീടിനുള്ളില്‍ 48കാരിയും 38 കാരനും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ദുരുഹത ഒഴിയുന്നില്ല. നെടുങ്കണ്ടം കല്ലാര്‍ തുരുത്തിയില്‍ ഷേര്‍ലി മാത്യു, കോട്ടയം കുമ്മനം ആലുംമൂട് കുരുട്ടുപറമ്പില്‍ ജോബ് സക്കറിയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷേര്‍ളി മാത്യു കഴിഞ്ഞ മേയിലാണ് ഇവിടെ താമസത്തിനായി എത്തിയത്. വീട് നിര്‍മാണസമയംമുതല്‍ എന്നും എത്താറുള്ള ഷേര്‍ളി പ്രദേശവാസികളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. എന്നാല്‍, പലരോടും പറഞ്ഞിരുന്നത് പല കഥകള്‍. കൊലപാതകത്തിന് ശേഷം ഷേര്‍ളിയുടെ യഥാര്‍ഥ കഥകള്‍ പോലീസ് പറഞ്ഞ് അറിയുമ്പോഴാണ് നാട്ടുകാര്‍പോലും സത്യം അറിയുന്നത്. ഇടുക്കിക്കാരി ഷേര്‍ളിയുടെ ജീവിതം പോലെ തന്നെ മരണവും നാട്ടുകാര്‍ക്ക് ഏറെ ദുരൂഹത നിറഞ്ഞതാണ്. എട്ട് മാസം മാത്രം സൗഹൃദമുണ്ടായിരുന്നയാള്‍ ഷേര്‍ളിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയെന്നത്് പെട്ടെന്ന് ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഷേര്‍ളിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തില്ലായെന്നതും ഇരുവരുടെയും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ജോബ് സക്കറിയായെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക തര്‍ക്കത്തിന്റെയും സംശയത്തിന്റെയും പേരില്‍ ജോബ് ഷേര്‍ളിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതായാണ് പോലീസ് നിഗമനം. ഇവര്‍ തമ്മില്‍ എട്ടു മാസത്തെ ബന്ധത്തിനിടയില്‍ ഷേര്‍ളിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. വീടിന്റെ ഒരു താക്കോല്‍ പോലും ജോബിന്റെ കൈവശമുണ്ടായിരുന്നു. ഇയാളില്‍ നിന്നും ഇക്കാലയളവിനുള്ളില്‍ എങ്ങനെ ഇത്രയും തുക വാങ്ങിയെടുത്തു അതിന് പിന്നില്‍ മറ്റാരുടെയെങ്കിലും സാന്നിധ്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്. ഈ പണം ജോബ് തിരികെ ചോദിച്ചതായും ഇയാളെ ഒഴിവാക്കാന്‍ പോലീസില്‍ ഷേര്‍ളി പരാതിയും നല്‍കിയിരുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞ ജോബ് സക്കറിയ ഷേര്‍ളിയെ വിശ്വസിച്ച് ഒപ്പം കൂടി. ഷേര്‍ളി ഇയാളെ അകറ്റി നിര്‍ത്തുന്നതില്‍ കടുത്ത മാനസിക വിഷമത്തിലായി ജോബ്. ഇയാളുമായി വഴക്കും പതിവായിരുന്നു. മാനസിക നില തെറ്റിയ രീതിയില്‍ പെരുമാറിയ ഷേര്‍ളിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ജോബ് തീരുമാനിച്ചു. കൊലപാതകം നടക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസം മകനും ജോബ് സക്കറിയായും ചേര്‍ന്ന് ഷേര്‍ളിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ബലമായി കൊണ്ടു പോയിരുന്നു. ഇത് എന്തിനെന്ന് പോലീസ് അന്വേഷിച്ചിട്ടില്ല. ആശുപത്രിയില്‍ നിന്നും ഷേര്‍ളി വരുന്നതിന് മുന്‍പെ ജോബ് വീട്ടിലെത്തി കാത്തിരുന്നിരുന്നു. കൊലപാതകത്തിന് മുന്‍പ് ഇവിടെ ആരെല്ലാം വന്ന് പോയിട്ടുണ്ടെന്ന് വീടിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി. വി. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. ഇടുക്കി വെള്ളിയാംകുടിയില്‍ സാമാന്യം ഭേദപ്പെട്ട കര്‍ഷക കുടുംബത്തിലേയ്ക്കാണ് ഷേര്‍ളിയെ വിവാഹം കഴിച്ചയച്ചത്. ഭര്‍ത്താവ് സാജുവിന്റെ മദ്യപാനത്തെ തുടര്‍ന്ന് ഇവരുടെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. മക്കളെ വളര്‍ത്തുന്നതിനും മറ്റുമായി ഒരുപാട് കഷ്ടപ്പെട്ടിരുന്ന കുടുംബം. ഷേര്‍ളിയുടെ അധ്വാനശീലവും മിടുക്കും കുടുംബത്തെ കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കാന്‍ കഴിഞ്ഞു. ഇളയമകള്‍ സൗദിയില്‍ നേഴ്സായി ജോലി ചെയ്യുന്നു. ഇതിനിടയില്‍ പലതരത്തില്‍ കടബാധ്യതയുണ്ടായി. ഇവരുടെ പേരില്‍ ഇരട്ടയാറില്‍ ഉണ്ടായിരുന്ന് രണ്ട് ഏക്കര്‍ വസ്തുവും വീടും രണ്ട് ബാങ്കുകളിലായി പണയം വച്ചിരുന്നു. എട്ട് വര്‍ഷം മുന്‍പ് ജപ്തി വന്നതോടെ മറ്റൊരാള്‍ നല്‍കിയ വസ്തുവുമായി കൈമാറ്റം ചെയ്തെങ്കിലും ഇതുവരെയും ലോണിന്റെ ബാധ്യത തീര്‍ക്കാന്‍ കഴിഞ്ഞില്ല. പുഷ്പഗിരിയിലുണ്ടായിരുന്ന 38 സെന്റ് സ്ഥലം ഷേര്‍ളിയ്ക്കും ഭര്‍ത്താവിനുമായി വീതിച്ചു നല്‍കി. കടബാധ്യത കൂടിയതോടെ ഇരുവരും പല ബിസിനസുകള്‍ ചെയ്തു. അവിടെ കോഴിഫാം, വേയ്സ്റ്റ് മാനേജ്മെന്റ് എന്നിവയുടെ ബിസിനസും നടത്തിയിരുന്നു. ഇടുക്കി കല്ലാര്‍ സ്വദേശിയമായി ബന്ധം സ്ഥാപിച്ച ഷേര്‍ളി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഇയാളുമായി പല ബിസിനസ് ഇടപാടുകള്‍ നടത്തിയിരുന്നു. ഇയാളുടെ സഹായത്തോടെയാണ് കൂവപ്പള്ളി കുളപ്പുറത്തുള്ള സ്ഥലം വാങ്ങുന്നതും വീട് നിര്‍മ്മിക്കുന്നതും. ഇവിടെ വരാറുള്ള കല്ലാര്‍ സ്വദേശി ഭര്‍ത്താവാണെന്നാണ് ഷേര്‍ളി അയല്‍വാസികളോട് പറഞ്ഞിരുന്നത്. പാറത്തോട് മുക്കാലിയില്‍ വാടകയ്ക്ക് താമസിച്ചാണ് വീട് നിര്‍്മ്മാണം നടത്തിയത്. വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സമയത്ത് ജോബുമായി സൗഹൃദത്തിലായി. ഈ വിവരം കല്ലാര്‍ സ്വദേശി അറിഞ്ഞെങ്കിലും പിന്നീട് ജോബുമായി കല്ലാര്‍ സ്വദേശി സൗഹൃദത്തിലുമായി. ഇതിനിടയില്‍ കോട്ടയം സ്വദേശികളായ രണ്ട് പേരുമായി ഷേര്‍ളി സൗഹൃദ ബന്ധം തുടര്‍ന്നു. ജോബുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിക്കുന്ന മൂന്ന് ദിവസം മുന്‍പ് ഷേര്‍ളിയെ മകനും ജോബും ചേര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടു പോകുന്നത്. കഴിഞ്ഞ ദുഃഖവെള്ളി ദിനത്തില്‍ ഭര്‍ത്താവ് സാജു രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടിട്ടും ഷേര്‍ളി കാണാന്‍ പോയിരുന്നില്ല. ബന്ധുക്കളുമായും മക്കളുമായും അടുപ്പം ഇല്ലാതെയാണ് ഷേര്‍ളി കഴിഞ്ഞിരുന്നത്്. ഇടയ്ക്ക് ഇവിടെ വരുമായിരുന്ന 27 കാരനായ മകന്‍ ഷേര്‍ളിയുമായി വഴക്ക് പതിവാണ്. മകന്‍ ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം. ഇടുക്കി നരിയംപാറയില്‍ നിന്നും ഇയാള്‍ സുഹൃത്തിന്റെ ഭാര്യയുമായി ഒളിച്ചോടിയിരുന്നു. ഭാര്യ ഒളിച്ചോടി പോയ വിഷമത്തില്‍ സുഹൃത്ത് ആത്മഹത്യ ചെയ്ത സംഭവും നടന്നു. കൃത്യമായ വരുമാനം ഒന്നുമില്ലാത്ത മകന്‍ ഷേര്‍ളിയോട് പണം ചോദിക്കുന്നത് പതിവായിരുന്നു. മകനെ ഭയന്നാണ് നാട്ടുകാരോട് കൃത്യമായ വിവരങ്ങള്‍ ഒന്നും ഷേര്‍ളി പറയാതിരുന്നത്. ഷേര്‍ളി നടത്തിയ ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് മരണത്തിലേയ്ക്ക് തള്ളിവിട്ടതെങ്കില്‍ ആരുടെയൊക്കെ പങ്ക് ഉണ്ടെന്ന് വ്യക്തമാക്കണം. നിലവില്‍ പണവും ഷേര്‍ളിയെയും നഷ്ടമാകുന്നതിന്റെ മനോവിഷമത്തിലാണ് ജോബ് കൊലപാതകം നടത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്തതെന്നാണ് പോലീസ് നിഗമനം. ഷേര്‍ളിയുടെ മൃതദേഹം ജന്മനാട്ടിലേയ്ക്ക് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. കാറില്‍ ചിരിച്ച മുഖവുമായി പോകുകയും വരുകയും ചെയ്യുന്ന നല്ല അയല്‍ക്കാരി ഷേര്‍ളിയെ മാത്രമാണ് നാട്ടുകാര്‍ക്ക് പരിചയം. പൂച്ചെടി പരിപാലനവും മൃഗസ്നേഹവുമുള്ള ഷേര്‍ളിയെ പ്രദേശവാസികളും സംശയിച്ചില്ല. ജോബും ഷേര്‍ളിയും ചേര്‍ന്നാണ് ചെടികളും ഫലവൃക്ഷങ്ങളും വീട്ടുമുറ്റത്തും വീടിന്റെ മുകളിലുമായി നട്ടുവളര്‍ത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. ഭര്‍ത്താവ് വിദേശത്താണെന്നും മരിച്ചുപോയെന്നുമുള്ള കഥകള്‍ പറഞ്ഞ് അയല്‍വാസികളെ വിശ്വസിപ്പിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ജോബ് സഹോദരനാണെന്നാണ് പറഞ്ഞിരുന്നത്. ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വരുകയും മടങ്ങിപ്പോകുകയും ചെയ്യുന്നത് കാണുന്നതിനാല്‍ നാട്ടുകാരും അത് വിശ്വസിച്ചു. ഞായറാഴ്ച രാത്രി പോലീസ് ഷേര്‍ളിയുടെ വീട്ടിലെത്തുമ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്. ഒരു മതിലിനപ്പുറത്തെ വീട്ടില്‍ യാതൊരു സംശങ്ങള്‍ക്കും ഇടവരുത്താതെ കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും.ഷേര്‍ളി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്നയാള്‍ മരണപ്പെടുകയും ചെയ്തതോടെ ബൊഗയ്ന്‍വില്ല പൂക്കളാല്‍ നിറഞ്ഞ പുതിയ വീട് ഇനി അനാഥമാണ്.

മറുനാടൻ മലയാളീ 16 Jan 2026 10:14 pm

ഇത് ഒരു 'ഫെമിനിസ്റ്റ്' ഗ്രാമം! പുരുഷന്മാര്‍ക്ക് വിലക്ക്, ഒരു തരി മണ്ണില്‍ പോലും അവകാശവുമില്ല

അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്കായി റെബേക്ക ലോലോസോലി സ്ഥാപിച്ച ഈ ഗ്രാമം ഇന്ന് ടൂറിസത്തിലൂടെയും കരകൗശല വിദ്യകളിലൂടെയും സ്വയംപര്യാപ്തത നേടിയിരിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:13 pm

ആവേശം കൊടിയേറി മക്കളേ..; ബേസിൽ-ടൊവിനോ- വിനീത് ചിത്രം 'അതിരടി' റിലീസ് പ്രഖ്യാപിച്ചു

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന 'അതിരടി' മെയ് 14-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം, ആക്ഷനും കോമഡിയും നിറഞ്ഞ ഒരു ക്യാമ്പസ് എന്റർടെയ്‌നറാണ്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 10:13 pm

ലഹരി മാഫിയയ്ക്കെതിരെ 'ഓപ്പറേഷന്‍ ഡി-ഹണ്ട്'; സംസ്ഥാനവ്യാപകമായി വന്‍ റെയ്ഡ്; നിരവധി പേര്‍ പിടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ' ഭാഗമായി വ്യാപക റെയ്ഡ്. സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക ഡ്രൈവില്‍ ലഹരി മരുന്ന് വില്‍പനക്കാരും ഇടനിലക്കാരുമുള്‍പ്പെടെ നിരവധി പേരെ പോലീസ് പിടികൂടി. ലഹരിമരുന്ന് കടത്തുകാരെയും മൊത്തക്കച്ചവടക്കാരെയും ലക്ഷ്യമിട്ടായിരുന്നു ഈ സ്‌പെഷ്യല്‍ ഡ്രൈവ്. പിടിയിലായവരില്‍ നിന്ന് എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി മരുന്ന് കേസുകളില്‍ മുന്‍പ് പ്രതികളായവരുടെ വീടുകളിലും താവളങ്ങളിലും ഒരേസമയം പോലീസ് സംഘം പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ലഹരി വ്യാപനം തടയാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.

മറുനാടൻ മലയാളീ 16 Jan 2026 10:01 pm

ന്യൂസിലൻഡിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരും രവി ബിഷ്ണോയിയും

ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തിലക് വർമ്മയ്ക്ക് പകരക്കാരനായി ശ്രേയസിനെ തിരഞ്ഞെടുത്തപ്പോൾ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ലെഗ് സ്പിന്നർ ബിഷ്നോയിയെ ടീമിൽ ഉൾപ്പെടുത്തി. ഈ മാസം ആദ്യം വയറുവേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലകിന് കിവീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമാകും. “പരിശീലനത്തിലേക്കും നൈപുണ്യത്തിലേക്കും മടങ്ങിവരുന്ന ഘട്ടങ്ങളിലെ പുരോഗതിയെ അടിസ്ഥാനമാക്കി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള അദ്ദേഹത്തിന്റെ […] The post ന്യൂസിലൻഡിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരും രവി ബിഷ്ണോയിയും appeared first on ഇവാർത്ത | Evartha .

ഇവാർത്ത 16 Jan 2026 10:00 pm

ബെംഗളൂരു മെട്രോ; ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കെതിരേ യാത്രക്കാര്‍; ഈ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കണം

ബെംഗളൂരു നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് അഞ്ചു ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. സാധാരണക്കാരുടെ ആശ്രയമായ മെട്രോയുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് കുടുംബ ബജറ്റിനെ ബാധിക്കുമെന്ന വിമര്‍ശനം ശക്തമാണ്. ഐടി ജീവനക്കാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നത്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം സമയം നഷ്ടപ്പെടുത്താതെ പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താം

ഒന്നു ഇന്ത്യ 16 Jan 2026 9:57 pm

ഇംഗ്ലണ്ടിനെതിരെ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനായില്ല; പാകിസ്ഥാന് അണ്ടര്‍ 19 ലോകകപ്പില്‍ തോല്‍വി

അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 46.3 ഓവറില്‍ 173 റണ്‍സിന് പുറത്തായി.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 9:56 pm

യാത്രക്കാര്‍ക്ക് ആശ്വാസം; ഡിസംബറിലെ വിമാന റദ്ദാക്കല്‍: മുഴുവന്‍ തുകയും റീഫണ്ട് ചെയ്തതായി ഇന്‍ഡിഗോ

മുംബൈ: ഡിസംബര്‍ 3-നും 5-നും ഇടയില്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് തുക തിരികെ നല്‍കിയതായി ഇന്‍ഡിഗോ വിമാനക്കമ്പനി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ (ഉഏഇഅ) ആണ് കമ്പനി ഇക്കാര്യം അറിയിച്ചത്. സാങ്കേതിക തടസ്സങ്ങളും മോശം കാലാവസ്ഥയും കാരണം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ തടസ്സപ്പെട്ടിരുന്നു. റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയതായും യാത്രക്കാര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക ലഭ്യമാകുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍ യാത്രക്കാര്‍ നേരിട്ട പ്രയാസങ്ങളില്‍ ഡിജിസിഎ വിശദീകരണം തേടിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ അറിയിപ്പ്. തുക ലഭിക്കാത്തവര്‍ക്ക് ഇന്‍ഡിഗോയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.

മറുനാടൻ മലയാളീ 16 Jan 2026 9:54 pm

റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ കേരള പോലീസ്; നിയമവിരുദ്ധ പാര്‍ക്കിങ്ങിനെതിരെ സംസ്ഥാനവ്യാപക നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് കര്‍ശന നടപടികളിലേക്ക്. റോഡരികിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ ആയിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തു. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. സ്‌കൂളുകള്‍, ആശുപത്രികള്‍, തിരക്കേറിയ ജംഗ്ഷനുകള്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ റിക്കവറി വാനുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരാനാണ് പോലീസ് തീരുമാനം.

മറുനാടൻ മലയാളീ 16 Jan 2026 9:51 pm

ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: അഡ്വ. ബി.ജി. ഹരീന്ദ്രനാഥ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ നിയമിച്ചു. വിചാരണക്കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നിയമനം. മുന്‍ നിയമസെക്രട്ടറി കൂടിയാണ് ഹരീന്ദ്രനാഥ്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ട് പുറപ്പെടുവിച്ച വിധി വലിയ നിയമപോരാട്ടങ്ങള്‍ക്കാണ് വഴിവെച്ചത്. ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ശക്തമായ വാദമുഖങ്ങള്‍ നിരത്താനാണ് പരിചയസമ്പന്നനായ ബി.ജി. ഹരീന്ദ്രനാഥിനെ ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ജിതേഷ് ജെ. ബാബു സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ പുതിയ നിയമനം.

മറുനാടൻ മലയാളീ 16 Jan 2026 9:49 pm

കോഴഞ്ചേരി സെന്റ് തോമസ് കോളജ് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടല്‍: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആന്റോ ആന്റണി എം പി

പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നത് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉള്‍പ്പെടെ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

സിറാജ് ലൈവ് 16 Jan 2026 9:49 pm

12 വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 9:49 pm

കുടുംബശ്രീയിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മൈക്രോ ഫിനാൻസ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 9:44 pm