ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്ക് ആദരവുമായി പ്രതിശ്രുത വരൻ പലേഷ് മുച്ചൽ. സ്മൃതിയുടെ ഇനിഷ്യലുകളും ജേഴ്സി നമ്പറും ചേർന്ന 'എസ്എം 18' എന്ന ടാറ്റൂ കൈത്തണ്ടയിൽ പതിപ്പിച്ചാണ് പലേഷ് തന്റെ സ്നേഹം പ്രകടിപ്പിച്ചത്.
ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ എക്സ്പെങ്ങിന്റെ ഉപസ്ഥാപനം പറക്കും കാറുകളുടെ പരീക്ഷണ നിർമ്മാണം ആരംഭിച്ചു. ടെസ്ല പോലുള്ള സ്ഥാപനങ്ങളെ മറികടന്ന്, 2026-ൽ വൻതോതിലുള്ള ഉൽപ്പാദനം ലക്ഷ്യമിടുന്ന ഈ നീക്കം ഗതാഗത രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
മില്‍മയുടെ തിരുവനന്തപുരം, മലബാര്‍ മേഖലാ യൂണിയനുകളില്‍ സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന നിയമനത്തില്‍ ആകെ 245 ഒഴിവുകളാണുള്ളത്.
സെന്റര്‍ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ദില്ലി ആറാം സ്ഥാനത്താണ്. ഹരിയാനയിലെ ധാരുഹേരയാണ് ഏറ്റവും മലിനമായ നഗരം.
സന്നിധാനത്ത് അക്കോമഡേഷൻ, ശബരിമലയിലെ പൂജകൾ; ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം
ശബരിമലയിലെ പൂജകളും സന്നിധാനത്തെ താമസസൗകര്യവും ഭക്തർക്ക് ഇപ്പോൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഇതിനോടൊപ്പം, ശബരിമല സീസൺ പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതനുസരിച്ച്, സംസ്ഥാനത്ത് നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക നടപ്പിലാക്കുന്നു. ജർമ്മനിയുമായുള്ള സഹകരണവും വിദേശ ഭാഷാ പരിശീലനവും ഈ ബൃഹത് പദ്ധതിയുടെ ഭാഗമാണ്.
കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയെന്ന വിമര്‍ശം; തരൂരിനെതിരെ ഹൈക്കമാന്‍ഡ്
കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ല. തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം
കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരായ പരസ്യ വിമര്‍ശനം; ശശി തരൂരിനെതിരേ ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരേ പരസ്യ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിക്കെതിരെ ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് വേളയില്‍ പ്രകോപന പ്രസ്താനവകള്‍ പാടില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. ശശി തരൂരിന്റെ ലേഖനം ബിജെപി ബിഹാറില്‍ പ്രചാരണയുധമാക്കിയതോടെയാണ് തരൂരിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. ബിഹാര്‍ തിരഞ്ഞെടുപ്പിനിടെയാണ് നെഹ്റു കുടുംബത്തെ നേരിട്ട് ആക്രമിച്ച് കഴിഞ്ഞ ദിവസം ശശി തരൂര്‍ എഴുതിയ ലേഖനം പുറത്ത് വന്നത്. ആദ്യ പ്രധാനമന്ത്രി നെഹ്റു, പിന്നെ ഇന്ദിര രാജീവ് ഗാന്ധി, ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരുള്‍പ്പെടുന്ന നെഹ്റു ഗാന്ധി കുടുംബത്തിന്റെ ചരിത്രം സ്വതന്ത്ര്യ സമരചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു. എന്നാല്‍ രാഷ്ട്രീയ നേതൃത്വം ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടുവെന്നാണ് ശശി തരൂരിന്റെ വിമര്‍ശനം. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിരക്ഷകൂടി വേണമെന്നും തരൂര്‍ പറഞ്ഞ് വെച്ചു. ലേഖനം ബിജെപി ബിഹാറില്‍ പ്രചാരണയുധമാക്കിയതോടെ തരൂരിനെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ലെന്നാണ് ഹൈക്കമാന്‍ഡ് പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് പ്രകോപന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്കി. എന്തുകൊണ്ട് ഇപ്പോഴിത് പറഞ്ഞെന്ന് തരൂരിനോട് ചോദിക്കണമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. കുടുംബാധിപത്യ രാഷ്ട്രീയം നെഹ്റു ഗാന്ധി കുടുംബത്തെ ബാധിക്കുന്നത് അല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ പാകിസ്ഥാന് രണ്ട് വിക്കറ്റിന്റെ ആവേശകരമായ ജയം. സൽമാൻ അഗ, മുഹമ്മദ് റിസ്വാൻ എന്നിവരുടെ അർധസെഞ്ചുറികളാണ് പാകിസ്ഥാന് തുണയായത്.
സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.
പുസ്തകം വായിച്ചല്ല കോണ്ഗ്രസാകേണ്ടത്; തലപ്പൊക്കം താഴെവച്ചിട്ട് തെരുവിറങ്ങൂ: തരൂരിന് രൂക്ഷവിമര്‍ശനം
കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ വരെ വലിയ തലക്കെട്ടില്‍ കൊടുത്ത ശശി തരൂര്‍ എംപിയുടെ വിവാദ ലേഖനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം പുകയുന്നു. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ രൂക്ഷമായ വിമര്‍ശിച്ചു കൊണ്ടായിരുന്നു ശശി തരൂര്‍ എംപിയുടെ ലേഖനം. കുടുംബാധിപത്യ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും യോഗ്യതയ്ക്ക് അനുസരിച്ച് ഭരണം ലഭിക്കണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ
കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേരള രജിസ്ട്രേഷന് ഓഫ് മാര്യേജ്സ്-2008 ചട്ടം പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അഭിപ്രായം തേടണമെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിര്‍ദേശം. '' മുസ്ലിം പുരുഷന് വിവാഹം കഴിക്കാന്‍ മുസ്ലിം വ്യക്തി നിയമം അവകാശം നല്കുന്നു. പക്ഷേ, രാജ്യത്തെ നിയമം നിലനില്‍ക്കണം. ഭരണഘടനാപരമായ അവകാശം പരിഗണിക്കുമ്പോള്‍ മതം രണ്ടാമതാവുന്നു.''-കോടതി വ്യാഖ്യാനിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് ഒരു മുസ്ലിം പുരുഷനും അയാളുടെ രണ്ടാം ഭാര്യയും നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. '' കേസില്‍ പുരുഷന്റെ ആദ്യ ഭാര്യ കക്ഷിയല്ല. അതിനാല്‍ തന്നെ ഹരജി കേള്‍ക്കാനാവില്ല. അതിനാല്‍ ഹരജിക്കാര്‍ക്ക് വിവാഹ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കാം. രജിസ്ട്രാര്‍ ആദ്യ ഭാര്യക്ക് നോട്ടിസ് നല്‍കണം. ആദ്യ ഭാര്യ രണ്ടാം വിവാഹം നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെടുകയാണെങ്കില്‍ കോടതിയെ സമീപിക്കാം. ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുമ്പോള്‍ നിലപാട് പറയാന്‍ മുസ്ലിം സ്ത്രീക്കും അവകാശം ലഭിക്കട്ടെ, ഏറ്റവും ചുരുങ്ങിയത് രജിസ്ട്രേഷന്റെ സമയത്തെങ്കിലും.''-കോടതി പറഞ്ഞു. ഹരജിക്കാരനായ വ്യക്തിക്ക് ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്. രണ്ടാം വിവാഹത്തിലും രണ്ടു കുട്ടികളുണ്ട്. തന്റെ സ്വത്തില്‍ എല്ലാ മക്കള്‍ക്കും തുല്യമായ അവകാശം ലഭിക്കാനാണ് അയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത്. പക്ഷേ, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വിഷയത്തില്‍ രണ്ടു നിയമപ്രശ്നങ്ങളാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യക്ക് നോട്ടിസ് നല്‍കണോ, ആദ്യ ഭാര്യ രജിസ്ട്രേഷന് വിസമ്മതിച്ചാല്‍ എന്താണ് പരിഹാര മാര്‍ഗം എന്നിവയാണ് അവ. എല്ലാ വിവാഹ ബന്ധങ്ങളിലും നീതിയും ന്യായവും വേണമെന്നാണ് ഖുര്‍ആനും ഹദീസുകളും പറയുന്നതെന്ന് കോടതി പറഞ്ഞു. അതിനാല്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടുന്നതില്‍ തെറ്റില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സാഹിത്യോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ആര്‍ട്ട് സ്കൂളിന്റെ ഉദ്ഘാടനവും നടക്കുമെന്ന് എസ് എസ് ദേശീയ ഭാരവാഹികള്‍ പറഞ്ഞു
ചര്‍ച്ചകളെ തുടര്‍ന്ന് പ്രതിമാസ കൈമാറ്റ പരിധി 10,00,000ഡോളറായി മാലദ്വീപ് മോണിറ്ററി അതോറിറ്റി ഉയര്‍ത്തിയിട്ടുണ്ടെന്നും എസ്ബിഐ
ഹൈദരാബാദ്: 'ബാഹുബലി' സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള പുതിയ ആനിമേറ്റഡ് ചിത്രം 'ബാഹുബലി: ദി എറ്റേണൽ വാർ' ന്റെ ടീസർ പുറത്തിറങ്ങി. പ്രമുഖ നിർമ്മാതാക്കൾ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് ഭാഗങ്ങളായിരിക്കും ഈ ആനിമേറ്റഡ് ചിത്രം. ഇഷാൻ ശുക്ല സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ബാഹുബലി: ദി ബിഗിനിംഗ്', 'ബാഹുബലി 2: ദി കൺക്ലൂഷൻ' എന്നീ സിനിമകളിലെ പ്രധാന സംഭവങ്ങൾക്ക് ശേഷമുള്ള കഥയാണ് പറയുന്നത്. ടീസറിൽ നായകനെ ആനിമേഷൻ ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻ ചിത്രങ്ങളുടെ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായ ഇതിവൃത്തമായിരിക്കും പുതിയ ചിത്രത്തിനുണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ബാഹുബലി: ദി എറ്റേണൽ വാർ' ഇന്ത്യൻ ആനിമേറ്റഡ് ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും എന്ന് പ്രഭാസ് വ്യക്തമാക്കി. 120 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. ഇത് ഏകദേശം 'ബാഹുബലി: ദി ബിഗിനിംഗ്' ചിത്രത്തിന്റെ ബഡ്ജറ്റിന് തുല്യമാണ്.
പൈലറ്റുമാരുടെ കാഴ്ച മറച്ച് 9 വയസുകാരന്റെ അപകടകരമായ ഗ്രീന്‍ ലേസര്‍ പ്രയോഗം
കണ്ണൂർ പുല്ലൂപ്പി ടൂറിസം പദ്ധതി: നാറാത്ത് പഞ്ചായത്തിന് ചെക്ക് കൈമാറി
നാറാത്ത് ഗ്രാമപഞ്ചായത്തിന് പുല്ലൂപ്പി ടൂറിസം പദ്ധതിയിലൂടെ ലഭിച്ച വരുമാനമായ 3,07800 രൂപയുടെ ചെക്ക് കെ.വി സുമേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശന് കൈമാറി.
ബിഹാറിൽ ഭരണമാറ്റം ഉണ്ടാകുമോ?; തേജസ്വിക്ക് സ്വീകാര്യത കൂടുന്നോ?
കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യുഡിഎസ്എഫ് സംഘർഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു
കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) ആണ് കാലടി പോലീസിന്റെ പിടിയിലായത്. ചൊവ്വര തെറ്റാലി സ്വദേശിനിയായ വയോധികയെ ബൈക്കിലെത്തിയ പ്രതി വഴി ചോദിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ശാസ്ത്രീയമായ തെളിവെടുപ്പിലൂടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി കച്ചേരിപ്പടിയിലുള്ള ഒരു ഫൈനാൻസ് സ്ഥാപനത്തിൽ പണയം വെച്ചിരുന്ന തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തു. പ്രതി ഉപയോഗിച്ച ഇരുചക്രവാഹനം, കവർച്ച സമയത്ത് ധരിച്ചിരുന്ന ഹെൽമെറ്റ്, റെയിൻ കോട്ട്, മാസ്ക് എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ വരാപ്പുഴ, ചേരാനല്ലൂർ, ബിനാനി പുരം, നോർത്ത് പറവൂർ, ആലുവ സ്റ്റേഷനുകളിലായി സമാനമായ പത്തോളം കേസുകൾ നിലവിലുണ്ട്.
എത്യോപ്യൻ ആർച്ച് ബിഷപ്പ് ആബൂനെ മൽക്കിസദേക്ക് മലങ്കരസഭാ ആസ്ഥാനം സന്ദർശിച്ചു
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് ആബൂനെ മൽക്കിസദേക്ക് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്
മുംബൈ: ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. ഷർട്ട് ധരിക്കാതെയുള്ള താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 59-ാം വയസ്സിലും ഫിറ്റ്നസിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരത്തിന്റെ നിശ്ചയദാർഢ്യത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. ചിത്രങ്ങളിൽ വ്യക്തമായി കാണുന്ന സിക്സ് പാക്കും എബിഎസും താരത്തിൻ്റെ ശരീര സൗന്ദര്യത്തെയാണ് എടുത്തു കാണിക്കുന്നത്. 'ചിലത് നേടാൻ ചിലത് നഷ്ടപ്പെടുത്തേണ്ടി വരും. ഇത് ഒന്നും നഷ്ടപ്പെടുത്താതെ നേടിയതാണ്,' എന്ന അടിക്കുറിപ്പോടെയാണ് സൽമാൻ ഖാൻ ചിത്രങ്ങൾ പങ്കുവെച്ചത്. താരത്തിൻ്റെ ഫിറ്റ്നസ് കണ്ട് നിരവധി സെലിബ്രിറ്റികളും ആരാധകരും കമന്റുകളുമായി രംഗത്തെത്തി. നടൻ വരുൺ ധവാൻ 'ഭായ് ഭായ് ഭായ്' എന്നാണ് ചിത്രത്തിന് താഴെ കുറിച്ചത്. സൽമാൻ ഖാൻ തങ്ങൾക്ക് പ്രചോദനമാണെന്ന് നിരവധി ആരാധകർ അഭിപ്രായപ്പെട്ടു. View this post on Instagram A post shared by Salman Khan (@beingsalmankhan) അതേസമയം, അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ആർമി ചിത്രത്തിലാണ് സൽമാൻ ഖാൻ അടുത്തതായി അഭിനയിക്കുന്നത്. 2020 ജൂൺ 16-ന് ഗാൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.
കിഫ്ബി വായ്പ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയതാണ് ഏറ്റവും വലിയ തിരിച്ചടിയെന്ന് സിഇഒ കെ.എം. എബ്രഹാം.
'നീ കാണിച്ചാൽ തമാശ, മറ്റുള്ളവരാണെങ്കിൽ മോശം...'; അനുമോളുടെ പഴയ നിലപാടുകൾ ചോദ്യം ചെയ്ത് ബിൻസി
ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയോടടുക്കവേ, പുറത്തായ മത്സരാർത്ഥികൾ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ കാര്യങ്ങൾ വീണ്ടും കലുഷിതമായി. മുൻപ് ഉന്നയിച്ച ആരോപണങ്ങളെച്ചൊല്ലി ആർജെ ബിൻസിയും അപ്പാനി ശരത്തും അനുമോളുമായി ശക്തമായി ഏറ്റുമുട്ടി.
ദുബായ്: ഏഷ്യാ കപ്പ് ടൂർണമെന്റിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരങ്ങളിലെ വിവാദ സംഭവങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിച്ചു. പാക്കിസ്ഥാൻ താരം ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയായി ഈടാക്കാനും രണ്ട് ഡീമെറിറ്റ് പോയിന്റുകൾ നൽകാനും ഐസിസി വിധിച്ചു. സെപ്റ്റംബർ 14, 21, 28 തീയതികളിൽ നടന്ന ഇന്ത്യ-പാക് മത്സരങ്ങൾക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് ഐസിസി അന്വേഷണം നടത്തിയത്. ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ അർധ സെഞ്ചുറി നേടിയതിന് ശേഷം ബാറ്റുകൊണ്ട് വെടിയുതിർത്തത് പോലെ ആക്ഷൻ കാണിച്ച പാക്കിസ്ഥാൻ താരം സാഹിബ്സാദ ഫർഹാനും നടപടി നേരിട്ടു. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് ലഭിക്കുകയും ഔദ്യോഗിക മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചു. ഹാരിസ് റൗഫിനെതിരെ നടപടിയെടുത്തത്, പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് നേരെ ആറ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകൾ കൊണ്ട് കാണിച്ചതിനായിരുന്നു. ഈ സംഭവം ഐസിസിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിലയിരുത്തപ്പെട്ടു. അതേസമയം, അർഷ്ദീപ് സിംഗിനെതിരെ യാതൊരു നടപടിയുമില്ലെന്ന് ഐസിസി അറിയിച്ചു.
സൂപ്പർ ലീഗ് കേരള; തകർപ്പൻ ജയത്തോടെ മലപ്പുറം എഫ്സി, തോൽവി തുടർക്കഥയാക്കി ഫോഴ്സ കൊച്ചി
ഫോഴ്സ കൊച്ചി എഫ്സി 1-4 മലപ്പുറം എഫ്സി
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഹെൽമെറ്റിന് പകരം തലയിൽ പാത്രം വെച്ച് ബൈക്കിൽ യാത്ര ചെയ്ത യുവാവിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നടപടി സ്വീകരിച്ച് പോലീസ്. റൂപ്പേന അഗ്രഹാരക്ക് സമീപം ഗതാഗതക്കുരുക്കിനിടയിലൂടെ ബൈക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ബൈക്ക് ഓടിച്ചയാൾ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും, പിന്നിലിരുന്നയാൾ തലയിൽ ചീനച്ചട്ടി (കടായി) വെച്ചാണ് യാത്ര ചെയ്തത്. ഈ കാഴ്ച രസകരമായി തോന്നാമെങ്കിലും, റോഡ് സുരക്ഷയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഇത് വഴിവെച്ചിട്ടുണ്ട്. 'കർണാടക പോർട്ട്ഫോളിയോ' എന്ന പേജിലാണ് ആദ്യം ഈ വീഡിയോ പങ്കുവെച്ചത്. 'ഒരു ഫ്രൈയിങ് പാനിന് ഓംലെറ്റ് വേവിച്ചെടുക്കാൻ കഴിയും, പക്ഷേ തലയോട്ടി രക്ഷിക്കാൻ കഴിയില്ല' എന്ന അടിക്കുറിപ്പോടെയാണ് ഇത് പ്രചരിപ്പിച്ചത്. ഇത് സംഭവത്തെ തമാശയായി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ശരിയായ ഹെൽമെറ്റിൻ്റെ പ്രാധാന്യം പലരും ഓർമ്മിപ്പിച്ചു. വീഡിയോ വൈറലായതോടെ ബെംഗളൂരു പോലീസ് വിഷയത്തിൽ ഇടപെട്ടു. ട്രാഫിക് കൺട്രോൾ വിങ്ങിന് വീഡിയോ കൈമാറിയതായി പോലീസ് അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പോലീസ് സൂചിപ്പിച്ചു. നിരവധി പേർ വീഡിയോയ്ക്ക് താഴെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ചിലർ മുടി സംരക്ഷിക്കുന്നതിനോ പണം ലാഭിക്കുന്നതിനോ വേണ്ടിയാണ് ഹെൽമെറ്റ് ഒഴിവാക്കുന്നതെന്നും, എന്നാൽ ഇത് അപകടകരമാണെന്നും അഭിപ്രായപ്പെട്ടു. View this post on Instagram A post shared by Pop Keeda (@popkeeda) സാധാരണ നിർമ്മാണ ജോലികൾക്ക് ഉപയോഗിക്കുന്ന ഹെൽമെറ്റുകളും റോഡ് സുരക്ഷാ ഹെൽമെറ്റുകളും തമ്മിൽ വ്യത്യാസമുണ്ടെന്നും, അവയുടെ ഉപയോഗം സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കണമെന്നും പലരും ചൂണ്ടിക്കാട്ടി. 'ഹെൽമെറ്റുകൾ ജീവൻ രക്ഷകരാണ്, അല്ലാതെ സമൂഹമാധ്യമങ്ങളിൽ വൈറലാകാനുള്ള കണ്ടന്റുകളല്ല' എന്ന രീതിയിലുള്ള പ്രതികരണങ്ങളും വ്യാപകമായിരുന്നു.
ഉത്തർപ്രദേശിലെ ഹാപൂരിൽ ആറ് കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത യുവാവിന്റെ ചിത്രം വൈറലായി. നിയമലംഘനം കണ്ട് നിസ്സഹായനായി കൈകൂപ്പി നിൽക്കുന്ന ട്രാഫിക് പോലീസുകാരനെയും ചിത്രത്തിൽ കാണാം.
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടുന്നതിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ
കുട്ടികളുടെ ആരോഗ്യമെന്നത് ഏറെ പ്രധാനമാണ്. ചില പ്രത്യേക തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി നല്കുന്നവയാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്... food for increase immunity
സൈന്യം രാജ്യത്തെ 10 ശതമാനം പേരുടെ നിയന്ത്രണത്തിലെന്ന് രാഹുൽ ഗാന്ധി, വിവാദം
ന്യൂ ഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദത്തിലായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. സവര്‍ണരായ രാജ്യത്തെ 10 ശതമാനം ആളുകളുടെ നിയന്ത്രണത്തിലാണ് സൈന്യം എന്നാണ് ഔറംഗാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. വ്യാഴാഴ്ചയാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കുന്നത്. കോര്‍പറേറ്റ് മേഖലയിലും ബ്യൂറോക്രസിയിലും നീതിന്യായ വ്യവസ്ഥയിലും എന്തിന് സൈന്യത്തെ പോലും നിയന്ത്രിക്കുന്നത്
കേരളത്തിന് എസ്എസ്കെ ഫണ്ടിനത്തില്‍ ആദ്യ ഗഡു കൈമാറി കേന്ദ്രം; നല്‍കിയത് 92.41 കോടി രൂപ
. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കേരളം നടപ്പാക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ തുക കൈമാറിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്
തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക് ഫൈബർ വള്ളവുമായി പോയ പിക്കപ്പ് വാഹനം തൃശ്ശൂരിൽ പിടിയിലായി. ഫിറ്റ്നസ്, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ അപകടകരമായ രീതിയിൽ ലോഡ് കയറ്റിയതിന് 27500 രൂപ പിഴ ചുമത്തി
ന്യൂഡൽഹി: ഇന്ത്യയെ 'ഗ്ലോബൽ സൂപ്പർ പവർ' എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദെയോൻ സർ. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധം, നൂതനാശയങ്ങൾ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച ആദ്യത്തെ ലോക നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു എന്ന വസ്തുത ഞങ്ങൾ മറക്കില്ല. ഇന്ത്യ ഞങ്ങളോടൊപ്പം നിന്നു, ഞങ്ങൾ അത് ഓർക്കും,' ഗിദെയോൻ സാർ പറഞ്ഞു. ഈ പിന്തുണക്ക് ഇസ്രയേൽ പ്രതിപക്ഷമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഇരു രാജ്യങ്ങളും തയ്യാറെടുക്കുകയാണെന്നും മന്ത്രി അറിയിച്ചു. പ്രതിരോധം, കൃഷി, സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങൾക്കും ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസ സമാധാന പ്രക്രിയ ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്കുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഹമാസിന്റെ സൈനിക ശക്തിയെ തകർക്കുകയും ഗാസയിലെ അവരുടെ ഭരണം ഇല്ലാതാക്കുകയുമാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭയമുളവാക്കാൻ പട്ടാപ്പകൽ എതിരാളികളെ വധിക്കുന്നത് അവർ തുടരുന്നു. മറ്റൊരാളെ അധികാരത്തിലേറ്റുകയും ഈ ഭീകരഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയുമാണ് അവരുടെ പദ്ധതി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'ട്രംപിന്റെ പദ്ധതിയിൽ ഒരു പലസ്തീൻ രാഷ്ട്രം വേണമെന്ന് നിർബന്ധമില്ല, അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പഴയ തെറ്റുകളിൽനിന്ന് ഞങ്ങൾ പാഠം പഠിച്ചു, അവ ഞങ്ങൾ ആവർത്തിക്കുകയില്ല, ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനുള്ള താല്പര്യം മന്ത്രി ഗിദെയോൻ സാർ ആവർത്തിച്ചു. അദാനിയുടെ നിക്ഷേപം, പ്രത്യേകിച്ചും ഹൈഫ തുറമുഖത്തിന്റെ വികസനത്തിൽ, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലകളിലെ വളർച്ച ഇസ്രയേലിന് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലപ്പൊക്കത്തില്‍ അദാനി പോര്‍ട്ട്സ്; 2026 സാമ്പത്തിക വര്‍ഷം ലാഭത്തിലും വരുമാനത്തിലും മികച്ച വളര്‍ച്ച
അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മികച്ച നേട്ടം കൈവരിച്ചു. ലോജിസ്റ്റിക്സും മറൈന്‍ മേഖലയും അസാധാരണമായ വളര്‍ച്ചയാണ് കൈവരിച്ചത്. -- 5550 കോടി നേടി. യില്‍ 27 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 9,503 കോടി പ്രവര്‍ത്തന വരുമാനമാണ് നേടിയത്.
.ഈ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഇല്ലായ്മയും അപകടസാധ്യത യും കണക്കിലെടുത്താണ് ഈ കെട്ടിടങ്ങള്‍ പൊളിച്ചു മറ്റുന്നത്
ബെംഗളൂരുവിൽ നിന്നുള്ള ഈ വിചിത്ര വീഡിയോ കണ്ടാൽ ആര്‍ക്കും ചിരിവരും; പക്ഷെ കാര്യം അത്ര തമാശയല്ല!
ബെംഗളൂരുവിൽ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തയാൾ ഹെൽമറ്റിന് പകരം തലയിൽ ചീനച്ചട്ടി വെച്ചതിൻ്റെ വീഡിയോ വൈറലായി. ഈ സംഭവം ചിരി പടർത്തിയെങ്കിലും, റോഡ് സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കും ഇത് വഴിവെച്ചു.
പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടൽ വേണ്ടെന്ന് ബിനോയ് വിശ്വം. സംസ്ഥാന കൗൺസിലിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്
സിഡ്നി: ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ സ്പിന്നർ മാറ്റ് കുഹ്നെമാൻ. മെൽബണിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ അഭിഷേക് കാഴ്ചവെച്ച പ്രകടനത്തെക്കുറിച്ചാണ് കുഹ്നെമാൻ സംസാരിച്ചത്. 'അഭിഷേക് ഒരു ബാറ്റിംഗ് പ്രതിഭയാണ്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വലിയ ഷോട്ടുകൾ കളിക്കാൻ സാധിക്കുന്ന താരമാണ് അയാൾ,' കുഹ്നെമാൻ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവിൽ 1-1 എന്ന നിലയിൽ സമനിലയിലാണ്. മെൽബണിൽ നടന്ന രണ്ടാം മത്സരത്തിൽ, ഒരുവശത്ത് ഇന്ത്യൻ വിക്കറ്റുകൾ വീഴുമ്പോഴും അഭിഷേക് 37 പന്തിൽ 68 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ അഭിഷേകിന്റെ പ്രകടനം നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിൽ നടന്ന ഏഷ്യാ കപ്പിൽ ടൂർണമെൻ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മെൽബണിൽ അഭിഷേക് തൻ്റെ യഥാർത്ഥ ധൈര്യം പുറത്തെടുത്തത്. 'ഞങ്ങൾ കളിക്കുന്ന രീതിയും ഓസ്ട്രേലിയ കളിക്കുന്ന രീതിയും ഒരുപോലെ സ്ഫോടനാത്മകമാണെന്ന് ഞാൻ കരുതുന്നു. നിലവിൽ, ആദ്യ പന്തു മുതൽ കളി വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. മധ്യനിരയിൽ വിക്കറ്റ് വീഴ്ത്തുന്നത് ഇരുടീമുകൾക്കും നിർണായകമാണ്,' കുഹ്നെമാൻ നിരീക്ഷിച്ചു. 'അടുത്ത രണ്ട് മത്സരങ്ങളിൽ ഏതെങ്കിലും ഒരു താരത്തിന് മികച്ച പ്രകടനം നടത്താനായാൽ ഐപിഎല്ലിലേക്ക് വഴി തുറക്കാൻ സാധ്യതയുണ്ട്. ഒരു സ്ലോ ലെഫ്റ്റ് ആം ബൗളർക്ക് നല്ലൊരു അവസരം ലഭിക്കുന്നത് നല്ല കാര്യമാണെന്നും' കുഹ്നെമാൻ അഭിപ്രായപ്പെട്ടു. താൻ ഐപിഎൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഒരു സ്പിന്നർ എന്ന നിലയിൽ നേട്ടമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മംദാനി പ്രതിക്കൂട്ടില്‍
90,000 കോടിയും കടന്ന് സംസ്ഥാനത്ത് വികസന പദ്ധതികൾ, കിഫ്ബി ധീരമായ പരീക്ഷണം, പുകഴ്ത്തി മുഖ്യമന്ത്രി
സംസ്ഥാനത്തെ വികസന നേട്ടങ്ങളിൽ കിഫ്ബിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 1999ൽ രൂപീകരിക്കപ്പെട്ട കിഫ്ബിക്ക് ഇന്ന് 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്തുടനീളം കിഫ്ബിയുടെ സഹായത്തോടെ സർക്കാർ നടപ്പിലാക്കിയിട്ടുളളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബി ഒരു ധീരമായ പരീക്ഷണം ആയിരുന്നുവെന്നും ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുളളത് എന്നും മുഖ്യമന്ത്രി
'നീ എന്തടാ ബോസ് കളിക്കുന്നോ?'; ഇന്ത്യക്കാരന്റെ കോളറിന് കുത്തിപ്പിടിച്ച് കനേഡിയൻ; വീഡിയോ വൈറൽ
ടൊറന്റോയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിൽ വെച്ച് ഒരു കനേഡിയക്കാരൻ ഇന്ത്യൻ വംശജനെ ആക്രമിക്കുന്ന വീഡിയോ വൈറലായി. പ്രകോപനമില്ലാതെ നടന്ന ഈ ആക്രമണം വംശീയമാണെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഡാനാംഗ്: വിയറ്റ്നാമിലെ ഡാനാംഗിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരിയുടെ പിടിവാശിയെ തുടർന്ന്. സഹയാത്രികരുടെ മുന്നിൽ വെച്ച് പങ്കാളിയുമായി വഴക്കുണ്ടാക്കിയ യുവതി, തനിക്ക് ഇഷ്ടപ്പെട്ട സീറ്റിൽ ഇരിക്കണം എന്ന വാശിപിടിച്ചതാണ് വിമാന സർവീസ് വൈകാൻ കാരണമായത്. കാമുകനൊപ്പം ഒരേ സീറ്റിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ഹോങ്കോംഗ് എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റ് ലഭിച്ച സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ച യുവതി ജീവനക്കാരെയും സഹയാത്രികരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് അധികൃതർ യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. വൈകുന്നേരം 6.30-ന് പുറപ്പെടേണ്ടിയിരുന്ന എച്ച്കെ എക്സ്പ്രസ് UO559 വിമാനം യുവതിയുടെ ബഹളത്തെ തുടർന്ന് രണ്ട് മണിക്കൂറോളമാണ് വൈകിയത്. തുടർന്ന് 8.10-നാണ് വിമാനം യാത്ര തിരിച്ചത്. വിമാനത്തിൽ കയറുന്നതിന് മുമ്പുതന്നെ യുവതിയും കാമുകനും തമ്മിൽ വാക്കുതർക്കം നടന്നിരുന്നതായി സഹയാത്രികർ പറയുന്നു. കാമുകൻ തന്നോട് വഞ്ചന കാണിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. അനുചിതമായ ലൈംഗിക പെരുമാറ്റം നടത്തിയെന്നും മറ്റുള്ളവരെ നോക്കി കണ്ണുകാണിച്ചെന്നും ആരോപിച്ച് വിമാനത്തിൽ കയറിയത് മുതൽ യുവതി ബഹളം ഉണ്ടാക്കി. പങ്കാളിയുടെ ഭാഗത്ത് നിന്ന് 40 തവണയെങ്കിലും ലൈംഗിക ഉപദ്രവമുണ്ടായെന്നും ഇതിന് വൈദ്യസഹായം തേടിയ രേഖകളുണ്ടെന്നും യുവതി പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഇരുവരെയും പ്രത്യേകം സീറ്റുകളിലാണ് ഇരുത്തിയത്. എന്നാൽ, ഇതിൽ അതൃപ്തി പ്രകടിപ്പിച്ച യുവതി, പങ്കാളിയുടെ അടുത്ത സീറ്റ് വേണമെന്ന് വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടു. നിലവിൽ സീറ്റുകൾ നിശ്ചയിച്ചുകഴിഞ്ഞെന്നും മാറ്റാൻ കഴിയില്ലെന്നും ജീവനക്കാർ അറിയിച്ചതോടെ യുവതി വീണ്ടും പ്രകോപിതയായി. വിമാനത്തിലെ ജീവനക്കാരിയെ പിടിച്ചുതള്ളുകയും സംസാരിക്കുന്നതിനിടയിൽ മുഖത്ത് നോക്കി കരയുകയും അലറുകയും ചെയ്തു. സഹയാത്രികർ ഞെട്ടലോടെയാണ് ഇത് കണ്ടുനിന്നത്. യുവതിയേയും പങ്കാളിയേയും വിമാനത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരെയും വിമാനത്തിൽ നിന്ന് ഇറക്കിയ ശേഷമാണ് വിമാനം യാത്ര തിരിച്ചത്. വിമാനത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം മാഞ്ചസ്റ്ററിൽ നിന്ന് ഇബിസയിലേക്ക് തിരിച്ച ഒരു ജെറ്റ് ടു വിമാനത്തിലും സമാന സംഭവം നടന്നിരുന്നു. വിമാനത്തിൽ കൂട്ടത്തല്ല് നടത്തിയ യാത്രക്കാരെ പോലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു. അതാകട്ടെ, ഏറെ നാശനഷ്ടം വരുത്തുകയും ചെയ്തു.
എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെ നിരവധി പുതിയ പദ്ധതികളുമായി സപ്ലൈകോ. സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവും സ്ത്രീകൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചു
അഗത്തി ഉസ്താദ്; സെമിനാറും പുസ്തക പ്രകാശനവും നടന്നു
അഗത്തി അബൂബക്കര്‍ സഖാഫിയുടെ സെമിനാറിനോടനുബന്ധിച്ച് നടന്ന 'അഗത്തിയം ദ മെമോറിയല്‍ കളക്ഷന്‍ എക്സപോ ശ്രദ്ധേയമായി
ഹാരിസ് റൗഫിന് വിലക്ക്, സൂര്യകുമാറിന് പിഴ; ഇന്ത്യ - പാകിസ്ഥാന് താരങ്ങള്‍ക്ക് ശിക്ഷ വിധിച്ച് ഐസിസി
പാക് താരം ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളിൽ വിലക്കും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30% പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റും ചുമത്തി. ജസ്പ്രി ബുമ്രയ്ക്കും ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചു.
യഥാർത്ഥ ഇടതു നിലപാട് ഉയർത്തിപ്പിടിക്കാൻ നേതൃത്വത്തിന് കഴിഞ്ഞെന്നാണ് അഭിനന്ദനം. അതേ സമയം തർക്കത്തിനിടെ എംഎ ബേബിയോട് പ്രകാശ് ബാബുവും ശിവൻകുട്ടിയോടു എഐവൈഎഫും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ.
ചാരുംമൂട്: ഇറച്ചിക്കോഴികളെ കയറ്റി വന്ന ലോറി പാഞ്ഞുകയറി തട്ടുകട തകർന്നു. വശത്തേക്ക് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലം-തേനി പാതയിൽ താമരക്കുളം ജങ്ഷനു സമീപം ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. താമരക്കുളം നെടിയാണിക്കൽ ക്ഷേത്ര ജങ്ഷനിലുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും ഇറച്ചിക്കോഴികളെ കയറ്റി കൊല്ലത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം തട്ടുകട ഇടിച്ചു തകർത്ത് തൊട്ടടുത്ത വീടിനോട് ചേർന്ന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ ഡ്രൈവർ ശ്യാം, ക്ലീനർ സിദ്ധാർഥ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും ധാരാളം കോഴികൾ ചത്തു. താമരക്കുളം വാലുപറമ്പിൽ തുളസിയുടെ വീടിനോട് ചേർന്നുള്ള തട്ടുകടയാണ് പൂർണമായും തകർന്നത്. ഗ്യാസ് സിലിണ്ടർ, സ്റ്റൗ എന്നിവയും കടയിലുണ്ടായിരുന്നു. ഫർണിച്ചറും പാത്രങ്ങളും പൂർണമായും നശിച്ചു. വാഹനം ഇടതുവശത്തേക്ക് അൽപം കൂടി മാറിയിരുന്നെങ്കിൽ രണ്ടു വീടുകൾ തകർന്ന് വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം വളവിലെത്തിയപ്പോൾ നായ കുറുകെ ചാടിയതാണ് അപകടകാരണമെന്നാണ് ഡ്രൈവർ പറയുന്നത്. സംഭവമറിഞ്ഞ് നൂറനാട് പോലീസും വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നിർദേശപ്രകാരം കോഴികളെ മറ്റൊരു ലോറിയിലേക്ക് മാറ്റി. ലോറി ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തുനിന്നു മാറ്റി. രാത്രി പത്തരയോടെ തട്ടുകട ഒതുക്കി ഉറങ്ങാൻ കിടന്നശേഷം ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞെട്ടിയുണർന്നുവെന്ന് കടയുടമ തുളസി പറഞ്ഞു. തുളസിയുടെ ഉപജീവനമാർഗമായ തട്ടുകട നാല് മാസം മുമ്പ് കാറ്റിലും മഴയിലും മരം വീണ് തകർന്നിരുന്നു.
സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രിയുടെ നിര്‍ണായക കൂടിക്കാഴ്ച
അജ്മീര്‍ ദര്‍ഗ സ്ഫോടനം: ദര്‍ഗ കമ്മിറ്റി അപ്പീല്‍ നല്കി
ന്യൂഡല്‍ഹി : അജ്മീര്‍ ദര്‍ഗയിലെ സ്ഫോടനത്തിലെ പ്രതികളായ ഹിന്ദുത്വരെ ഹൈക്കോടതി വെറുതെവിട്ടതിനെതിരേ ദര്‍ഗ കമ്മിറ്റി നല്കിയ അപ്പീല്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലെവെ, മുകേഷ് വാസ്നി, ഹര്‍ഷാദ് എന്ന മുന്ന, അസീമാനന്ദ എന്ന നബാകുമാര്‍, മെഹുല്‍, ഭരത് ഭായ് എന്നിവരെ വെറുതെവിട്ട രാജസ്ഥാന് ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. ഹരജിയില്‍ കുറ്റാരോപിതര്‍ക്ക് സുപ്രിംകോടതി നോട്ടിസ് അയച്ചു. 2007 ഒക്ടോബര്‍ 11ന് റമദാനിലെ ഇഫ്താറിന് മുമ്പ് അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടിഫിന്‍ ബോക്സില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. കേസ് അന്വേഷിച്ച രാജസ്ഥാന് തീവ്രവാദ വിരുദ്ധ സേന സ്ഫോടനത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയിബ എന്ന സംഘടനയാണ് എന്നാണ് ആരോപിച്ചത്. എന്നാല്‍, അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. 2010ല്‍ സ്വാമി അസീമാനന്ദ് നടത്തിയ കുറ്റസമ്മതത്തോടെയാണ് കേസിന്റെ ഗതി മാറിയത്. സ്ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ സംഘടനകളാണ് എന്നാണ് സ്വാമി അസീമാനന്ദ് വെളിപ്പെടുത്തിയത്. അജ്മീര്‍ സ്ഫോടനത്തിന് പുറമെ ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്ഫോടനം, മഹാരാഷ്ട്രയിലെ മലേഗാവ് സ്ഫോടനം, സംജോത എക്സ്പ്രസ് സ്ഫോടനം എന്നിവയുടെ ഉത്തരവാദിത്തവും അസീമാനന്ദ് വെളിപ്പെടുത്തി. ഇതോടെ പ്രതിസ്ഥാനത്ത് നിന്ന് മുസ്ലിം സംഘടനകള്‍ മാറി ഹിന്ദുത്വര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന ദേവേന്ദ്ര ഗുപ്ത, ഭവേഷ് ഭായ് പട്ടേല്‍, സുനില്‍ ജോഷി, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലെവി, ഹര്‍ഷാദ് സോളങ്കി, മെഹുല്‍ കുമാര്‍, മുകേശ് വാസ്നി, ഭരത് ഭായ് എന്നിവരെയും പ്രതിചേര്‍ത്തു. കേസില്‍ 2017 മാര്‍ച്ച് 22ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്തയേയും ഭവേഷ് ഭായ് പട്ടേലിനെയും എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുനില്‍ ജോഷി അതിന് മുമ്പ് തന്നെ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.
ചക്കരക്കൽ - മട്ടന്നൂർ വിമാനതാവള റോഡിലെ 'അഞ്ചരക്കണ്ടിയിൽ കാറപകടം. എൻ. ആർ മന്ദിരത്തിന് സമീപമാണ് അപകടം. അമിത വേഗതയിൽ വന്ന കണ്ണൂർ മെഡിക്കൽ കോളേജ്
എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിന് കിട്ടിയിരിക്കുന്നത്
ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; മലപ്പുറം സ്വദേശി അറസ്റ്റില്‍
ഹൈക്കോടതിക്കു മുന്നില്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന് കാണിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു
ദുബായ്: വനിതാ ഏകദിന ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായ ലോറ വോൾവാർഡാണ് പുതിയ ഒന്നാം സ്ഥാനക്കാരി. ലോകകപ്പ് ടൂർണമെന്റിന് മുമ്പ് വരെ മന്ദാനയായിരുന്നു ഒന്നാം സ്ഥാനത്ത്. ലോകകപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കൻ ഓപ്പണർ ലോറ വോൾവാർഡ്, ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 71.37 ശരാശരിയിൽ 571 റൺസ് നേടി. ഇതിൽ രണ്ട് സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. ഇംഗ്ലണ്ടിനെതിരെ നേടിയ 169 റൺസാണ് അവരുടെ ഉയർന്ന സ്കോർ. 814 റേറ്റിംഗ് പോയിന്റോടെയാണ് വോൾവാർഡ് ഒന്നാം സ്ഥാനത്തെത്തിയത്. ഏകദിന ലോകകപ്പിൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തെത്തിയ സ്മൃതി മന്ദാന, ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 54.25 ശരാശരിയിൽ 434 റൺസ് നേടി. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും നേടിയ മന്ദാനയുടെ ഉയർന്ന സ്കോർ 109 ആണ്. 811 റേറ്റിംഗ് പോയിന്റോടെ അവർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റാങ്കിംഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയാണ് ഇന്ത്യൻ താരം ജെമീമ റോഡ്രിഗ്സ് ആദ്യമായി ആദ്യ പത്തിൽ ഇടം നേടിയത്. ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്ക് ഉയർന്ന റോഡ്രിഗ്സ്, ലോകകപ്പിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 292 റൺസ് നേടിയിരുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 127 റൺസാണ് അവരുടെ ഉയർന്ന സ്കോർ. ആഷ്ലി ഗാർഡ്നർ (ഓസ്ട്രേലിയ), നതാലി സ്കർ ബ്രന്റ് (ഇംഗ്ലണ്ട്), ബേത് മൂണി (ഓസ്ട്രേലിയ), അലീസ ഹീലി (ഓസ്ട്രേലിയ), സോഫി ഡിവൈൻ (ന്യൂസിലൻഡ്), എല്ലിസ് പെറി (ഓസ്ട്രേലിയ), ഹെയ്ലി മാത്യൂസ് (വെസ്റ്റ് ഇൻഡീസ്) എന്നിവർ യഥാക്രമം മൂന്ന് മുതൽ ഒമ്പത് വരെ സ്ഥാനങ്ങളിൽ തുടരുന്നു. ബൗളർമാരുടെ റാങ്കിംഗിൽ സോഫി എക്ലെസ്റ്റോൺ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ്പ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യ ഏകദിന ലോകകപ്പ് ഉയര്‍ത്തിയെങ്കിലും ടീം റാങ്കിംഗില്‍ ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിന് പിന്നില്‍ മൂന്നാമതാണ് ഇന്ത്യ. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്ക നാലാമത്.
''പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു, ബോധവല്‍ക്കരണം വേണ്ടി വരും'' സുപ്രിംകോടതി
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രിംകോടതി. വിവാഹ ബന്ധത്തിലെ തര്‍ക്കങ്ങളിലും കൗമാരക്കാര്‍ക്കിടയിലെ പ്രണയങ്ങളിലും നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് ജസ്റ്റിസുമാരായ ബി വി നാഗരത്നയും ആര് മഹാദേവും പറഞ്ഞത്. ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്നും മറ്റും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. ''പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഒളിച്ചോടി പോവുമ്പോള്‍ ആണ്‍കുട്ടികള്‍ക്കെതിരേ പോക്സോ നിയമം ഉപയോഗിക്കുന്നു.''-ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു. പോക്സോ നിയമത്തെ കുറിച്ച് ആണ്‍കുട്ടികളെയും പുരുഷന്മാരെയും ബോധവല്‍ക്കരിക്കേണ്ട സാഹചര്യമുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൗമാരക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിനുള്ള വയസ് 16 ആക്കി കുറക്കണമെന്ന ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്. പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമാക്കരുതെന്നാണ് അമിക്കസ് ക്യൂറി ഇന്ദിരാ ജയ്സിങ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. പ്രണയങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയെ പോക്സോ കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതായി ഡല്‍ഹി ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹതര്‍ക്കങ്ങളില്‍ പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതായി കേരള ഹൈക്കോടതി നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു.
ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ
ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ.
സതീഷ് തൻവി സംവിധാനം ചെയ്യുന്ന 'ഇന്നസെന്റ്' നവംബർ 7-ന് തിയേറ്ററുകളിലെത്തും. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ കോമഡി ചിത്രത്തിൽ, ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ അതിഥി വേഷം ചെയ്യുന്നു.
വികസനത്തിനുള്ള ശേഷി ഖജനാവിനുണ്ടായിരുന്നില്ല
ട്രൈബ്യൂണൽ റിഫോംസ് ആക്റ്റ് 2021-ൻ്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ അഞ്ചംഗ ബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിൻ്റെ അപേക്ഷയിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വാദം കേട്ട ശേഷം അപേക്ഷ നൽകിയത് ബെഞ്ചിനെ ഒഴിവാക്കാനുള്ള തന്ത്രമാണോ എന്ന് കോടതി
ചാവശ്ശേരി റോഡ് എം വി ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ടല്ല നിര്‍മ്മിച്ചത്
പുത്തൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ചന്ദ്രപ്രഭ ഗൗഡ തുണയായി.
സംസ്ഥാനത്ത് പാല് വില കൂടും; തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പാല് വില കൂട്ടാന്‍ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വില വര്‍ധന നടപ്പാക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷമാവും വില വര്‍ധനവ് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നേരിയ വില വര്ധനവാകും ഉണ്ടാവുകയെന്നും ഇത് സംബന്ധിച്ച് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ അനുമതിയോടെ മില്‍മ പാല് വില വര്‍ധിപ്പിക്കും. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല് ഉല്പന്നങ്ങള്ക്കും ആനുപാതികമായി വില വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചാവശ്ശേരി റോഡ് ഉദ്ഘാടനത്തിന് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനാണ് പോയതെന്നും എം വി ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിര്‍മിക്കുന്ന റോഡാണെങ്കിൽ
വഴി ചോദിക്കാനെന്ന വ്യാജേനെ വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) എന്നയാളാണ് കാലടി പൊലീസിന്റെ പിടിയിലായത്
ശുചിത്വ മേഖലയില്‍ ക്ലീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം; മന്ത്രി എം.ബി രാജേഷ്
നാടിന്റെ ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഹരിതകര്‍മ സേന വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ്.
കൊച്ചി: കേരളത്തിലെ ആദ്യത്തെ ഹൊറർ-കോമഡി വെബ് സീരീസ് എന്ന വിശേഷണത്തോടെ 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' പ്രേക്ഷകരിലേക്ക് എത്തുന്നു. നവംബർ 14 മുതൽ സീ5 പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്ന ഈ പുതിയ മലയാളം ഒറിജിനൽ സീരീസിൻ്റെ ട്രെയിലർ നടൻ ദിലീപ് പുറത്തിറക്കി. സൈജു എസ്.എസ്. സംവിധാനം ചെയ്യുന്ന ഈ വെബ് സീരീസിൽ ശബരീഷ് വർമയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വീണ നായർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വീണ നായർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ രചന സുനീഷ് വരനാടാണ്. ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' ഭയത്തോടൊപ്പം ഹാസ്യവും ഉദ്വേഗവും പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് സംവിധായകൻ പറഞ്ഞു. ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരീസ് വിഷയമാക്കുന്നത്. ഭയത്തിന് അടിമയായ ഒരു സബ് ഇൻസ്പെക്ടറെ, നാട്ടുകാർ 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' എന്ന് വിശേഷിപ്പിക്കുന്ന ഒരു ഉപേക്ഷിക്കപ്പെട്ട സർക്കാർ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റാൻ ചുമതലപ്പെടുത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഒരു സാധാരണ സ്ഥലംമാറ്റമായി തോന്നുന്നത് ക്രമേണ ഭീതിജനകമായ അന്വേഷണങ്ങളിലേക്ക് വഴിമാറുന്നു. ശബരീഷ് വർമ തൻ്റെ കഥാപാത്രമായ വിഷ്ണുവിനെക്കുറിച്ച് പറയുന്നതിങ്ങനെ: ഈ കഥാപാത്രം ഞാൻ മുമ്പ് ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രേക്ഷകർ ഈ സീരീസ് ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് എൻ്റെ പ്രതീക്ഷ. കേരളത്തിലെ ആദ്യത്തെ ഹൊറർ-കോമഡി വെബ് സീരീസിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 'കമ്മട്ടം' എന്ന സൂപ്പർഹിറ്റ് സീരീസിന് ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് ശേഷം മികച്ച ഉള്ളടക്കം മലയാള പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണെന്ന് സീ5 മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡൻ്റും ബിസിനസ് ഹെഡുമായ ലോയിഡ് സി. സേവ്യർ പറഞ്ഞു. 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' ഒരു മികച്ച ദൃശ്യാനുഭവം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിലെ അശോക് നഗറിൽ, കാമുകിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവാവ് 150 അടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി. 16 മണിക്കൂറോളം ആത്മഹത്യാ ഭീഷണി മുഴക്കിയ ശൈലേന്ദ്ര എന്ന യുവാവിനെ ഒടുവിൽ അധികൃതർ സുരക്ഷിതമായി താഴെയിറക്കി കസ്റ്റഡിയിലെടുത്തു.
നോർക്ക റൂട്സ് പി.ഡി.ഒ.പി പ്രോഗ്രാമുകൾക്ക് തുടക്കമായി
വിദേശ തൊഴിൽ കുടിയേറ്റത്തിനു മുന്നോടിയായി നോർക്ക റൂട്സ് നടപ്പാക്കുന്ന പരിശീലന പരിപാടിയായ പ്രീ ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (പി.ഡി.ഒ.പി) നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ക്യാമ്പ് തിരുവനന്തപുരം
ഏത് മൂഡ്..'ഡേലുലു' മൂഡ്.. അതിഭീകര കാമുകനിലെ പുതിയ ഗാനം വിജയ് സേതുപതി പുറത്തു വിട്ടു
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകൻറെ റോളിൽ എത്തുന്ന 'അതിഭീകര കാമുകൻ' സിനിമയുടെ പുതിയ ഗാനം സൗത്ത് ഇന്ത്യൻ സൂപ്പർ താരം വിജയ് സേതുപതി പുറത്തിറക്കി. ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. 'ഡേലുലു..' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഫെജോയാണ്.
പത്തനംതിട്ട: ഡിസംബര്‍ മൂന്നിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ നടന് ദുല്‍ഖര്‍ ദുല്‍ഖര്‍ സല്മാന് നോട്ടീസ്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എന്‍ ജയരാജന് ഫയല്‍ ചെയ്ത ഹരജിയിലാണ് നോട്ടീസ് അയച്ചത്. കാറ്ററിങ് കരാറുകാരനാണ് പരാതിക്കാരന്.റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദുല്‍ഖര്‍ സല്മാന്. വാങ്ങിയ 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ചാക്കില്‍ പാക്കിങ് തിയ്യതിയും എക്സ്പയറി തിയ്യതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി.
നവകേരളത്തിലേക്കുള്ള യാത്രയിൽ കണ്ണി ചേരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ
നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതിൽ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമിയിൽ സംഘടിപ്പിച്ച വിഷൻ 2031 സാംസ്കാരിക സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി
അപകടത്തിൽ എട്ടുപേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും റെയിൽവേ സഹായധനം പ്രഖ്യാപിച്ചു.
ബിയു4 ഓട്ടോ തിരുവനന്തപുരം വിപണിയിൽ പ്രവേശിച്ചു
ഗുജറാത്ത് ആസ്ഥാനമായ ഇലക്ട്രിക് ടൂ-വീലർ ബ്രാൻഡായ ബിയു4 ഓട്ടോ തിരുവനന്തപുരം വിപണിയിൽ പ്രവേശിച്ചു. ബ്രാൻഡിന്റെ എക്സ്ക്ലൂസീവ് ഷോറൂം ജില്ലയിലെ ഔദ്യോഗിക ഡീലറായ നന്ദവനം മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ ബിനു രാഘവൻ ഉദ്ഘാടനം ചെയ്തു.
ആഗോള നിക്ഷേപകരായ ആന്റ്ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം
ആഗോള നിക്ഷേപകരായ ആന്റ്ലറിൽ നിന്ന് പ്രീ-സീഡ് ഫണ്ടിംഗായി 125,000 ഡോളർ കരസ്ഥമാക്കി കോഴിക്കോട് സ്വദേശി താരക് ശ്രീധരൻ കോ-ഫൗണ്ടറായുള്ള എ.ഐ സംരംഭം.
പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 49.1 ഓവറിൽ 263 റൺസിന് പുറത്തായി. ഏകദിനത്തിലേക്ക് തിരിച്ചെത്തിയ ക്വിന്റൺ ഡി കോക്ക് (63), ലുവാൻ ഡ്രെ പ്രിട്ടോറിയസ് (57) എന്നിവരുടെ അർധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.
കുടുംബശ്രീ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനം : മന്ത്രി വീണാ ജോര്‍ജ്
കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി
ഇത്തിരിനേരം ചിത്രത്തിന്റെ ട്രെയിലർ റീലിസ് ചെയതു
പ്രണയത്തിന്റെ വിങ്ങലും,വേദനയും,പരിഭവവും, ആവേശവും ഒക്കെ പ്രേക്ഷകരിലേക്ക് പകരുന്ന ഒരു ട്രെയിലറാണ് ഇത്തിരി നേരം സിനിമയുടേതായി പുറത്തിറങ്ങിയത്.റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നവംബർ 7ന് തിയറ്ററുകളിൽ എത്തും.കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ പാട്ടിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി ഇത്തിരിനേരത്തിന്റെ പ്രണയാർദമായ ട്രെയ്ലർ സോഷ്യ മീഡിയയിൽ ചർച്ചയാകുന്നു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ നേമം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാകും
‘ആശാൻ' ചിത്രത്തിലെ ട്രിബ്യുട്ട് ഗാനം പുറത്ത്
ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആശാനി‘ലെ ആദ്യഗാനം “കുഞ്ഞിക്കവിൾ മേഘമേ..“ പുറത്ത്! ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ ട്രിബ്യുട്ട് ഗാനമായാണ് ’കുഞ്ഞിക്കവിൾ’ ഒരുങ്ങിയിരിക്കുന്നത്.! വിനായക് ശശികുമാരിന്റെ വരികൾക്ക് ജോൺ പോളാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
പൊങ്കാല ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും
പൊങ്കാല റിലീസ് ഡിസംബർ 5ന്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാല ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും.
2025 ഒക്ടോബറിൽ ഒഡീസ് ഇലക്ട്രിക്കിന് 148% വിൽപ്പനാ വളർച്ച
മുംബൈ – പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഒഡീസ് ഇലക്ട്രിക് 2025 ഒക്ടോബറിൽ 148% വിൽപ്പനാ വർദ്ധനവ് രേഖപ്പെടുത്തി. 2024 ഒക്ടോബറിൽ 453 യൂണിറ്റായിരുന്നത് ഈ വർഷം 1125 യൂണിറ്റായി ഉയർന്നു.
'ഗിഫ്റ്റു'മായി സോണിയ അഗർവാളിന്റെ ശക്തമായ തിരിച്ചു വരവ്; ചിത്രം തിയേറ്ററിലെത്തുന്നു...
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന പുതിയ ചിത്രം ഗിഫ്റ്റ് നവംബർ 07ന് തീയേറ്ററുകളിലേക്ക് എത്തുന്നു.
പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ റിലീസിന് ഒരുങ്ങി 'ഭായ്: സ്ലീപ്പർ സെൽ'
നവാഗതനായ ആധവ ഈശ്വര, ഗായികയും കനോഡിയൻ മോഡലുമായ നിക്കേഷ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി കമലനാഥൻ ഭുവൻ കുമാർ കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ആണ് 'ഭായ്
ബാങ്ക് വിളിയെ അധിക്ഷേപിച്ച സംഭവം: യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി
പൊലീസിൽ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്താണ് മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി മൊയ്തീൻകുട്ടി അഡ്വ. വി.കെ റഫീഖ് മുഖേന കോടതിയെ സമീപിച്ചത്.
വിരമിക്കാനുള്ള മുന്നൊരുക്കങ്ങൾ മെച്ചപ്പെടുന്നുവെന്ന് ആക്സിസ് മാക്സ് ലൈഫ് പഠനം
ഇന്ത്യയിൽ തൊഴിലിൽ നിന്നും വിരമിക്കാനുള്ള മുന്നൊരുക്കങ്ങൾ കൂടുതൽ മെച്ചപ്പെടുന്നുവെന്ന് ആക്സിസ് മാക്സ് ലൈഫ് ഇന്ത്യ റിട്ടയർമെന്റ് ഇൻഡക്സ് പഠനം. 2022ൽ 44 ആയിരുന്ന രാജ്യത്തിന്റെ വിരമിക്കൽ സൂചിക സ്കോർ 2025ൽ 48 ആയി ഉയർന്നുവെന്ന് കാന്തറുമായി സഹകരിച്ച് ആക്സിസ് മാക്സ് ലൈഫ് ഇൻഷുറൻസ് നടത്തിയ ഇന്ത്യ റിട്ടയർമെന്റ്
യുഎസ് ചരിത്രത്തിലെ ശക്തനായ വൈസ് പ്രസിഡന്റ്; ഡിക് ചിനി അന്തരിച്ചു
വാഷിങ്ടൻ : യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചിനി (റിച്ചാർഡ് ബ്രൂസ് ചിനി, 84) അന്തരിച്ചു . വാഷിംഗ്ടണ്‍ ജോർജ്ജ് ഡബ്ല്യു. ബുഷ് കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച മുൻ യുഎസ് വൈസ് പ്രസിഡന്റായിരുന്ന ഡിക്ക് ചെനി അന്തരിച്ചു, ന്യുമോണിയ, ഹൃദയ, രക്തക്കുഴൽ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയിലിരിക്കെയാണ് മരണം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തരായ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു ചെനി. 2003-ൽ ഇറാഖ് യുദ്ധവും അധിനിവേശവും ഡിക് ചെനിയുടെ തലയിലുദിച്ച പദ്ധതിയായിരുന്നുവെന്നാണ് വിലയിരുത്തൽ. 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം യു.എസിന്റെ അഫ്ഗാന് അധിനിവേശത്തിന് പിന്നില്‍ സുപ്രധാന പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു. മുൻ വ്യോമിംഗ് കോൺഗ്രസ് അംഗവും പ്രതിരോധ സെക്രട്ടറിയുമായിരുന്ന റിപ്പബ്ലിക്കൻ, 2000-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബുഷ് അദ്ദേഹത്തെ തന്റെ സഹയാത്രികനായി തിരഞ്ഞെടുത്തപ്പോൾ വാഷിംഗ്ടണിലെ ഒരു ഉന്നത രാഷ്ട്രീയ വ്യക്തിയായി അദ്ദേഹം മാറിയിരുന്നു.
ചാരമംഗലം ഗവൺമെന്റ് സംസ്കൃത ഹൈസ്കൂളിൽ അതിക്രമിച്ചു കയറിയ സമൂഹവിരുദ്ധർ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. രണ്ട് ക്ലാസ് മുറികൾ പൂർണ്ണമായി തകർക്കുകയും, വിലപ്പെട്ട പഠനോപകരണങ്ങളും വിദ്യാർത്ഥികളുടെ കൃഷിത്തോട്ടവും നശിപ്പിക്കുകയും ചെയ്തു
രഞ്ജി ട്രോഫിയിൽ കേരളത്തിന് ഫോളോ ഓൺ, ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് 348 റൺസിൻ്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി.തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്. 586 റൺസായിരുന്നു കർണ്ണാടക ആദ്യ ഇന്നിങ്സിൽ നേടിയത്.
സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ
സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്.
മൈനാഗപ്പള്ളി സ്വദേശി ജിനോ ജോൺസൺ ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് കുണ്ടറ ആശുപത്രി മുക്കിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊല്ലം ആർടിഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്ക് നേരെ പ്രതി അസഭ്യവർഷം നടത്തി.
കാസർകോട് നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ ഐസ്ക്രീം ബോംബ് കണ്ടെത്തി
കാസർകോട് നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി. ഇന്ന് വൈകുീട്ടോടെയാണ് സംഭവം.നീലേശ്വരം നരിമാളത്ത് സാബു ആന്റണി എന്നയാളുടെ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്. കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതോടെ സ്ഥലം ഉടമ നീലേശ്വരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി ബോംബ് നിർവീര്യമാക്കി.

27 C