ഇന്ത്യാ-യുഎസ് വ്യാപാര കരാര്‍: കര്‍ഷക താത്പര്യം സംരക്ഷിക്കുമെന്ന് പിയുഷ് ഗോയല്‍
ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ കര്‍ഷക താത്പര്യം സംരക്ഷിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധത്തിലെ സുവര്‍ണ അധ്യായമാണ് പുതിയ കരാര്‍. അമേരിക്കയുമായി പ്രതിവര്‍ഷം 500 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിനിമയമാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരക്കരാര്‍ എല്ലാ മേഖലകളിലും പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി മേഖലയില്‍ 30 ട്രില്യന്‍ ഡോളറിന്റെ വികസനം ഉണ്ടാകും. 50% തീരുവയില്‍ നിന്നാണ് 18% ആയി ഇപ്പോള്‍ അമേരിക്ക കുറച്ചിരിക്കുന്നത്. വിയറ്റ്നാമിനേക്കാളും ചൈനയേക്കാളും കുറഞ്ഞ നികുതിയാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇനിമുതല്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പൂജ്യം ശതമാനം നികുതി ആയിരിക്കും. സുഗന്ധ വ്യഞ്ജനങ്ങള്‍, നാളികേരം, എണ്ണകള്‍ക്കും പൂജ്യം ശതമാനം നികുതിയാകും. വിമാനങ്ങളുടെ യന്ത്ര ഭാഗങ്ങള്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. തേയിലക്കും പൂജ്യം ശതമാനം നികുതിയാകും. ഡയറി ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുമെന്ന് പറഞ്ഞ പിയുഷ് കര്‍ഷക വിരുദ്ധരായ ലോബികളാണ് ബില്ലിനെതിരെ പ്രചാരണം നടത്തുന്നതെന്നും ആരോപിച്ചു. മരുന്നുകള്‍, ഡയമണ്ട്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയ്ക്കും നികുതി പൂജ്യം ശതമാനമാകും. തുണിത്തരങ്ങള്‍, ലെതര്‍ വസ്തുക്കളുടെയും വ്യാപാരം വര്‍ധിക്കുമെന്നും സാങ്കേതിക മേഖലയില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി വിശദീകരണത്തില്‍ പറഞ്ഞു.
ഉത്തർപ്രദേശ്: വീടിനുള്ളിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി അബദ്ധത്തിൽ കഴുത്തിൽ കയർ മുറുകി യുവതി മരിച്ചു. ബന്ദ ജില്ലയിൽ താമസിക്കുന്ന മോഹിനി (27) ആണ് മരിച്ചത്. തൂങ്ങിമരണത്തിന്റെ ഒരു രംഗം റീൽസിനായി ചിത്രീകരിക്കാനാണ് മോഹിനി ശ്രമിച്ചത്. ഇതിനായി ഫാൻ കൊളുത്തിൽ കുരുക്കിട്ട ശേഷം സ്റ്റൂളിന് മുകളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിട്ടു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ സ്റ്റൂൾ മറിയുകയോ യുവതിയുടെ ബാലൻസ് നഷ്ടപ്പെടുകയോ ചെയ്തതായാണ് കരുതുന്നത്. ഇതോടെ കഴുത്തിൽ കുരുക്ക് മുറുകുകയും സെക്കൻഡുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു. യുവതിയുടെ നാല് വയസ്സുകാരിയായ മകൾ മുറിയിലേക്ക് വന്നപ്പോഴാണ് അമ്മ തൂങ്ങിനിൽക്കുന്നത് കണ്ടത്. കുട്ടി നിലവിളിച്ചതോടെ അയൽവാസികൾ ഓടിക്കൂടി. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി മൃതദേഹം താഴെയിറക്കുകയും ചെയ്തു. റീൽസ് ചിത്രീകരണത്തിനിടെയുണ്ടായ അപകടമാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
വിജയ് മല്‍സരിക്കുന്ന മണ്ഡലം പ്രവചനം; ജ്യോതിഷിയുടെ വാക്ക് താരം കേള്‍ക്കുമോ? എംജിആര്‍ മോഡല്‍
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കവെ ഇത്തവണ വ്യത്യസ്തമായ പ്രവചനങ്ങള്‍. സൂപ്പര്‍ താരം വിജയ് കൂടി മല്‍സര രംഗത്തിറങ്ങുന്ന തിരഞ്ഞെടുപ്പാണ് വരുന്നത്. വിജയ് മല്‍സരിക്കുമെന്നും അതല്ല, ടിവിടെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാകും ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉല്ലാസ് പന്തളം തിരിച്ചെത്തുന്നു; ഉടന്‍ എന്ന് താരം, പീക്ക് ടൈമില്‍ മുടക്കിയ മുന്തിരിപ്പന്തല്‍ ആശ്രയം എന്നാല്‍ വിജയ്
'എല്ലാത്തിനുമുള്ള ഉത്തരം കാലം നല്‍കും'
കാലം മാറുന്തോറും തൊഴിലിനോടുള്ള കാഴ്ചപ്പാടുകളും മാറുകയാണ്. മുൻകാലങ്ങളിൽ ഒരു ജോലിയിൽ പ്രവേശിച്ചാൽ അവിടെ കഠിനാധ്വാനം ചെയ്ത് ഉയർന്ന പദവികളിൽ എത്തുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. എന്നാൽ ജെൻ സികൾ ഈ പരമ്പരാഗത രീതികളോട് വിട പറയുകയാണ്.
എപ്സ്റ്റീന്-അനില്‍ അംബാനി ബന്ധം പുറത്ത്
ടി20 ലോകകപ്പില്‍ 300 റണ്‍സ് ആര് നേടും; ചരിത്രം കുറിക്കുമോ ഇന്ത്യ?
ഇന്ത്യയും ലങ്കയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പില്‍ 300 റണ്‍സ് പിറക്കാനുള്ള സാധ്യത കല്‍പ്പിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒന്ന് ബാറ്റിങ്ങിന് അനുകൂലമായുള്ള വിക്കറ്റുകള്‍ തന്നെയാണ്
പിണറായി വിജയന് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ; അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിലും വിമർശനം
സ്വർണ്ണക്കൊള്ളയില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ വിമർശനമുയര്‍ത്തി രാഹുൽ മാങ്കൂട്ടത്തിൽ . രാഷ്ട്രീയ പ്രേരിതമാണെ് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ നോട്ടീസ് അയക്കുന്ന അന്വേഷണ സംഘത്തിന്റെ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ എന്ന് രാഹുൽ ചോദിച്ചു. ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് 'ക്ലിഫ് ഹൗസി'ലേക്കാണെന്നും അദ്ദേഹം പരിഹസിച്ചു. 2019 മുതലാണ് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതെന്ന് പറയപ്പെടുന്നു. അന്ന് മുതൽ അടൂർ പ്രകാശ് പ്രതിപക്ഷ എംപി മാത്രമാണ്. ഭരണകൂടം ആസൂത്രിതമായി നടത്തിയ ഒരു കൊള്ളയിൽ പ്രതിപക്ഷ എംപിക്ക് എന്ത് പങ്കാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര 'കഴിവുകെട്ടവരാണോ' ഈ ഭരണകൂടമെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ശബരിമലയിലെ അയ്യപ്പന്റെ പൊന്നു വരെ കട്ട ഈ ജനവിരുദ്ധ സർക്കാരിന്റെ തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അവസാന വട്ട ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയേക്കാൾ വലുതാകും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുന്ന അടിയെന്നും രാഹുല്‍ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശബരിമല സ്വർണക്കൊള്ളക്കേസ്;എന്‍. വിജയകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു
14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്.
മുഖ്യമന്ത്രി സ്ഥാനം; എല്ലാത്തിനുമുള്ള ഉത്തരം കാലം നല്‍കുമെന്ന് ഡി കെ ശിവകുമാര്‍
പാര്‍ട്ടി എന്തു പറഞ്ഞാലും കേള്‍ക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു
തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടതെന്നും, അതിന് ശേഷം താന്‍ തുക മടക്കി നല്‍കിയതായും ആന്റോ ആന്റണി പറഞ്ഞു
വടക്കൻ കേരളത്തിന്റെ തലവര മാറും; അഴീക്കൽ തുറമുഖം യാഥാർഥ്യത്തിലേക്ക്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വിജയകരമായ തുടക്കത്തിന് പിന്നാലെ കേരളത്തിന്റെ വികസന ഭൂപടത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി. കണ്ണൂർ ജില്ലയിലെ അഴീക്കലിൽ വിഭാവനം ചെയ്തിരിക്കുന്ന 'മലബാർ അന്താരാഷ്ട്ര തുറമുഖ' പദ്ധതിയുടെ(Malabar International Port) നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചു. വിഴിഞ്ഞത്തിനും കൊച്ചിക്കും ശേഷം കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖമായി അഴീക്കൽ മാറുന്നതോടെ വടക്കൻ കേരളത്തിന്റെ
കേരളത്തിന്റെ നാടൻ പ്രഭാതഭക്ഷണ രുചി ഇതാണ്
ഉണ്ടാക്കാനവശ്യമായത് അരിപ്പൊടി - 2 കപ്പ് ഉപ്പ് - പാകത്തിന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്ക്കും മനസിലാകുമെന്നും വി.ഡി. സതീശന് പറഞ്ഞു. ഗോവിന്ദന് ഇപ്പോൾ മറവിരോഗം ബാധിച്ചിരിക്കുകയാണ്. വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ട. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളത്. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഎം, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണ്. പഴയ ബന്ധങ്ങളെല്ലാം സൗകര്യപൂർവം മറന്നുകൊണ്ടാണ് ഗോവിന്ദൻ ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം.വി. ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍… The post ജയിലിൽ ക്രിമിനലുകൾക്ക് സുഖവാസം; ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങുന്ന കാലം; ഗോവിന്ദന് മറവി രോഗം; തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുമെന്ന് പരിഹസിച്ച് വി.ഡി. സതീശൻ appeared first on RashtraDeepika .
ന്യൂഡല്‍ഹി: കശ്മീരി യുവതിയെ യുപിയില്‍ ഗ്രാമത്തലവന് 10 ദിവസം തടവില്‍ പാര്‍പ്പിച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. പ്രണയിച്ച യുവാവിനോടൊപ്പം നാട് വിട്ട് യുപിയില്‍ എത്തിയ യുവതിയെ ആണ് ഗ്രാമത്തലവന് ബലാല്‍സംഗത്തിന് ഇരയാക്കിയത്. യുവാവിന് വിവാഹ പ്രായമായിട്ടില്ലെന്ന് കാണിച്ച് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കശ്മീരി യുവതിയെ അവരുടെ അമ്മാവന് ഗ്രാമത്തലവന്റെ വീട്ടില്‍ നിര്‍ത്തിയത്. ഇവിടെവച്ചാണ് 10 ദിവസത്തോളം ബലാല്‍സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പറഞ്ഞു. ബിജ്നോര്‍ ജില്ലയിലെ പുന്ദ്രി കാല ഗ്രാമത്തലവനായ സന്ദീപ് രതിക്കെതിരേയാണ് കശ്മീരി യുവതിയായ സാദിയ ജാവേദ് പരാതി നല്‍കിയത്. എന്നാല്‍, പരാതി നല്കി ഒന്നര മാസമായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ''ഞാന്‍ ബിജ്നോറില് നിന്നുള്ള ഒരു യുവാവിനെ വിവാഹം കഴിച്ചു. ആ സമയത്ത് അയാള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. പോലീസ് അയാളെ അറസ്റ്റ് ചെയ്തു. എന്നെ ഗ്രാമത്തലവന് സന്ദീപ് രതിയുടെ വീട്ടില്‍ തടഞ്ഞുവച്ചു. പത്ത് ദിവസത്തോളം അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. അവിടെ നിന്നും രക്ഷപ്പെട്ട് ബന്ധുക്കളുടെ സഹായം തേടുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ കേസെടുക്കാന്‍ പോലും പോലിസ് തയ്യാറായില്ല'. സാദിയ ജാവേദ് പറഞ്ഞു. പത്ത് ദിവസത്തിനിടെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തതായി കാശ്മീരി സ്ത്രീയായ സാദിയ ജാവേദ് പറഞ്ഞതായി അലഹബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അവരുടെ അഭിഭാഷക സോനു മാലിക് മാധ്യമങ്ങളോട് പറഞ്ഞു, 'സാദിയ കശ്മീരില്‍ നിന്നുള്ള മുഹമ്മദ് കൈഫിനൊപ്പമാണ് ഒളിച്ചോടിയത്. വിവാഹിതരായപ്പോള്‍ ഇരുവരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇപ്പോള്‍ ജയിലിലുള്ള കൈഫിനെതിരെ യുവതിയുടെ കുടുംബം പരാതി നല്കി. കൈഫിന്റെ അമ്മാവന് അവളെ സന്ദീപ് രതിയുടെ വീട്ടില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു. സന്ദീപ് തന്നെ ബലാത്സംഗം ചെയ്തുവെന്നും ദുബായില്‍ വില്ക്കാന് പദ്ധതിയിട്ടിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പിന്നീട് രതി അവളെ ജമ്മു കശ്മീര്‍ പോലീസിന് കൈമാറി. പോലിസ് വിട്ടയച്ചതിനെ തുടര്‍ന്നാണ് കശ്മീരിലേക്ക് മടങ്ങിയെത്തിയത്. തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അഭിഭാഷക സോനു മാലിക് കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ അവരുടെ അഭിഭാഷകനാണ്, ഇപ്പോള്‍ എനിക്കെതിരെയും പരാതികള്‍ വരുന്നു. അവര്‍ ഇതിനകം വിവാഹിതയാണെങ്കിലും, മുഹമ്മദ് കൈഫുമായി ഞാന്‍ അവളെ പുനര്‍വിവാഹം ചെയ്യിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാര്‍ അവകാശപ്പെടുന്നു. ഇത് എന്നെ കുടുക്കാനുള്ള ശ്രമമാണ്'. അഭിഭാഷക പറഞ്ഞു.
മുബൈയില്‍ അന്താരാഷ്ട്ര എണ്ണ ചരക്ക് കള്ളക്കടത്ത് റാക്കറ്റ് പിടിയില്‍; മൂന്ന് വിദേശ കപ്പലുകളെ വളഞ്ഞത് കോസ്റ്റ് ഗാര്‍ഡ്
കാരറ്റ് വാടിപ്പോയോ ? ഫ്രഷാക്കിമാറ്റാൻ ഒരു എളുപ്പവഴി
വാടിയിട്ടുള്ള കാരറ്റ് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് അത് കുറച്ച് തണുത്ത വെള്ളം ഇട്ടു കൊടുക്കുക.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത രണ്ട് സീറ്റുകൾ നിരസിച്ച പാർട്ടി, സിപിഎമ്മുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി.
'ഹാപ്പി ജേർണി , ബട്ട് ക്യാഷ്?' കമന്റുകൾ 100% പിആർ വർക്ക് ; എൻ.എം ബാദുഷ
എൻ.എം ബാദുഷയും ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കം സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. തന്നിൽ നിന്നും വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലെന്നായിരുന്നു ഹരീഷിന്റെ ആരോപണം. ഹരീഷ് കണാരന് ഏഴ് ലക്ഷം രൂപയാണ് ഇനി കൊടുക്കാനുള്ളതെന്നും ബാങ്ക് ഡീറ്റൈൽസുണ്ടെന്നും നിയമപരമായിട്ടാകും അക്കാര്യം തീരുമാനിക്കുകയെന്നും ബാദുഷ പറഞ്ഞിരുന്നു.
ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം വീടിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മുംബൈ ലോക്കൽ ട്രെയിനിൽ കല്ലേറ്, വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാം നാൾ യുവാവിന്റെ കാഴ്ച നഷ്ടമായി
ബാന്ദ്ര സ്റ്റേഷനിൽ വെച്ച് കല്ലേറിൽ 28 -കാരനായ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. വിവാഹനിശ്ചയം കഴിഞ്ഞ് വെറും രണ്ട് ദിവസം പിന്നിടുമ്പോഴാണ് നിരപരാധിയായ യുവാവിന് ഈ അനുഭവമുണ്ടായത്.
ടി20 ലോകകപ്പ്: ആറ് പന്തില്‍ അഞ്ച് വിക്കറ്റ്, ആമിറിന്റെ അത്ഭുത ഓവർ ഓർമയുണ്ടോ?
ടി20 ലോകകപ്പില്‍ മൈറ്റി ഓസീസിനെ തരിപ്പണമാക്കിയ ആറുപന്തുകള്‍. ആ ബൗളറേയും മത്സരവും അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ. 2010 എഡിഷനിലെ ഓസ്ട്രേലിയ - പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിലായിരുന്നു സംഭവം
നോയിഡയിലെ പബ്ബില്‍ യുവാക്കള്‍ക്ക് നേരെ ബൗണ്‍സര്‍മാരുടെ ക്രൂരമര്‍ദ്ദനം;
തിരുവനന്തപുരം : ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് നടൻ മണിയൻപിള്ള രാജുവിന്റെ് വാദം തള്ളി മ്യൂസിയം സിഐ. അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജു സംഭവം സ്റ്റേഷനിൽ അറിയിച്ചു എന്ന വാദം തെറ്റാണെന്നും അപകട വിവരം മണിയൻപിള്ള രാജു അറിയിച്ചിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന് സിഐ മൊഴി നൽകി. അപകടം സംഭവിച്ചതിന് ശേഷം രാവിലെ 7.30നാണ് മണിയൻപിള്ളയെ ബന്ധപ്പെടാൻ സാധിച്ചത്. രാത്രി മുഴുവൻ വീടിന് മുന്നിൽ കാവൽ കിടന്നുവെന്നും മണിയൻപിള്ളയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സിഐ വ്യക്തമാക്കി. രാവിലെ നേരിട്ട് കണ്ട് സ്റ്റേഷനിൽ ഹാജരാകണം എന്ന് അറിയിച്ചു. ഇല്ലെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും സിഐ മൊഴി നൽകി. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിസിപി വിനോദിനാണ് സിഐ മൊഴി നൽകിയത്. വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് ഇറങ്ങിയ മണിയൻപിള്ള രാജുവിൻ്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനം നിർത്താതെ മണിയൻപിള്ള രാജു സ്ഥലത്തുനിന്ന് പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിർത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് എത്തിക്കാൻ പറഞ്ഞതായും മണിയൻപിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മണിയൻപിള്ള രാജു സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഹോട്ടല്‍ മുറികളിലെ കിടപ്പറ ദൃശ്യങ്ങള്‍ ലൈവ്, ഒളിക്യാമറ ദൃശ്യങ്ങള്‍ തല്‍സമയം കാണിക്കുന്ന സൈറ്റുകള്‍!
ലോകമെങ്ങുമുള്ള അനേകം പോണ്‍സൈറ്റുകളില്‍ നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നിറയും. നിങ്ങളുടെ സ്വകാര്യദൃശ്യങ്ങളുടെ പരസ്യ വീഡിയോകള്‍ അനേകം ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പുതിയ കാഴ്ചക്കാരെ ക്ഷണിച്ചുകൊണ്ടിരിക്കും. Hotel Rooms | Live Streaming
ബജറ്റിന് മുമ്പേ തന്നെ അതിനെതിരായ വിമര്‍ശനങ്ങള്‍ സ്ക്രിപ്റ്റ് ചെയ്ത് വെക്കുന്ന കാലമാണിതെന്നും ജനം ഇത്തരം ശ്രമങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
2 ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലേക്ക് യാത്രതിരിച്ചു. രാവിലെ ദില്ലിയില്‍നിന്നാണ് മോദി പുറപ്പെട്ടത്.രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി മലേഷ്യയിലെത്തുന്നത്. മലേഷ്യൻ സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വിമാനത്താവളത്തില്‍ നരേന്ദ്രമോദിക്ക് സ്വീകരണം നല്‍കും.
കൊച്ചി: ചെന്നൈയില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ മലയാളി നടി അഞ്ജു കൃഷ്ണ അറസ്റ്റിലായെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പുലിവാല് പിടിച്ചിരിക്കുന്നത് മറ്റൊരു നടിയാണ്. അതേ പേരുള്ള യുവ നടി അഞ്ജു കൃഷ്ണ അശോക്. പിടിയിലായ അഞ്ജു കൃഷ്ണയുടെ ഫോട്ടോയ്ക്ക് പകരം യുവ നടി അഞ്ജു കൃഷ്ണ അശോകിന്റെ ഫോട്ടോയാണ് പല മാധ്യമങ്ങളും വാര്‍ത്തയ്ക്കൊപ്പം നല്‍കിയത്. തന്റെ ചിത്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതിനെതിരെ നടി അഞ്ജു കൃഷ്ണ അശോക് രംഗത്ത് വന്നിരിക്കുകയാണ്. പേര് സാമ്യമുള്ളതിനാല്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പേജുകളും തന്റെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്നത് തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് നടി വ്യക്തമാക്കി. എല്ലാ മീഡിയ പേജുകളും വ്യക്തികളും എന്റെ ചിത്രങ്ങളും ടാഗുകളും ഉടന്‍ നീക്കം ചെയ്യണമെന്നും, ശരിയായ തിരിച്ചറിയല്‍ ഉറപ്പാക്കിയ ശേഷം മാത്രം പോസ്റ്റുകള്‍ പങ്കുവെക്കണമെന്നാണ് അഞ്ജു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പിടിയിലായ അഞ്ജു കൃഷ്ണ താനല്ലെന്നും, കേവലം പേര് സാമ്യമുള്ളതിനാല്‍ തന്റെ ചിത്രങ്ങള്‍ ടാഗ് ചെയ്ത് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നടി അഭ്യര്‍ത്ഥിച്ചു. തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നടി മുന്നറിയിപ്പ് നല്കി. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു കൃഷ്ണ അശോക് വെള്ളിത്തിരയില്‍ എത്തുന്നത്. പ്രതി പൂവന്‍കോഴി, കുഞ്ഞെല്‍ദോ, രമേശ് ആന്‍ഡ് സുമേഷ്, പുറത്തിറങ്ങാനിരിക്കുന്ന കായ്പ്പോള എന്നീ ചിത്രങ്ങളിലും അഞ്ജു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ ഇവര്‍ പല മാഗസീനുകളും കവര്‍ ഗേള്‍ ആയി എത്തിയിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് ചെന്നൈ പോലീസിലെ മഫ്തി സംഘം നടത്തിയ പരിശോധനയിലാണ് നടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ പിടിയിലായത്. നടി അഞ്ജു കൃഷ്ണ, സഹസംവിധായിക വിന്‍സി നിവേദ, ലഹരി ഇടപാടുകാരന് വെങ്കിടേശ് കുമാര്‍ എന്നിവരടക്കം എട്ടുപേരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് മെത്താഫിറ്റമിന്‍, ഒജി കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങിയ മാരക ലഹരിമരുന്നുകള്‍ കണ്ടെടുത്തിരുന്നു. ജോജു ജോര്‍ജ് നായകനായ 'ആരോ' എന്ന സിനിമയിലും തമിഴ് ചിത്രം 'വെള്ളിമലൈ'യിലും അഭിനയിച്ച അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. അഞ്ജു കൃഷ്ണ അശോകിന്റെ വാക്കുകള്‍: ഇപ്പോള്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അടുത്തകാലത്തെ അറസ്റ്റുമായി ബന്ധപ്പെട്ട നടി ഞാന്‍ അല്ല എന്ന് വ്യക്തമായി അറിയിക്കുന്നു. പേര് സാമ്യമുള്ളതിനാല്‍ എന്റെ ഫോട്ടോകള്‍ തെറ്റായി ഉപയോഗിക്കുകയും ടാഗ് ചെയ്യുകയും ചെയ്യുന്നത് എനിക്കും എന്റെ കുടുംബത്തിനും വലിയ മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ലഘുവായി കാണാനാകുന്ന വിഷയം അല്ല. എല്ലാ മീഡിയ പേജുകളും വ്യക്തികളും എന്റെ ചിത്രങ്ങളും ടാഗുകളും ഉടന്‍ നീക്കം ചെയ്യണമെന്നും, ശരിയായ തിരിച്ചറിയല്‍ ഉറപ്പാക്കിയ ശേഷം മാത്രം പോസ്റ്റുകള്‍ പങ്കുവെക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഈ തെറ്റായ പ്രചരണം തുടരുന്ന പക്ഷം, നിയമ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകും. ദയവായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുക.അഭിനയിച്ച സിനിമകള്‍ സുമേഷ് &രമേശ്,കൈപ്പോളാ ,പ്രതി പൂവന്‍കോഴി , പറന്ന് പറന്ന് ചെല്ലാന്‍, ആദ്യ രാത്രി. അതേസമയം ഇതാദ്യമായിട്ടല്ല അഞ്ജു കൃഷ്ണ അശോകിന് ഇതുപോലൊരു അനുഭവമുണ്ടാകുന്നത്. 2023 ല്‍ തൃക്കാക്കരയില്‍ നാടക നടി അഞ്ജു കൃഷ്ണ പിടിയാലയപ്പോഴും വാര്‍ത്തയ്ക്കൊപ്പം വന്നത് അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രങ്ങളായിരുന്നു. അന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതയാക്കരുതെന്നും അഞ്ജു കൃഷ്ണ അശോക് പറഞ്ഞിരുന്നു. വ്യക്തത വരുത്തി 'അമ്മ' ലഹരിവസ്തുക്കളുമായി ചെന്നൈയില്‍ മലയാളി യുവനടിയും തമിഴ് ചിത്രങ്ങളിലെ സഹസംവിധായികയും പിടിയിലായ സംഭവത്തിലെ വ്യാജപ്രചാരണങ്ങളില്‍ വ്യക്തത വരുത്തി താരസംഘടന 'അമ്മ' രംഗത്ത് വന്നു. പിടിയിലായ നടിയുടെ പേരില്‍ പ്രചരിക്കുന്ന ഫോട്ടോ മറ്റൊരു നടിയുടേതാണെന്ന് സംഘടന വ്യക്തമാക്കി. 'അമ്മ' അംഗമായ അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രമുപയോഗിച്ച് പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നാണ് സംഘടനയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയില്‍ പറയുന്നത്. 'ഈ ഫോട്ടോ അഭിനേത്രിയും അമ്മ അംഗവുമായ അഞ്ജു കൃഷ്ണന്റേതാണ്. ഈ അഭിനേത്രിയുടെ ചിത്രമുപയോഗിച്ച് പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഇത്തരം അസത്യവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്', എന്നാണ് അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ സംഘടന വ്യക്തമാക്കിയത്. മറ്റൊരു സ്റ്റോറിയില്‍, പിടിയിലായ നടിയുടെ ചിത്രം പങ്കുവെച്ചും താരസംഘടന വ്യക്തതവരുത്തി.
അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളോടെ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
300 എന്ന മാന്ത്രിക സംഖ്യ പിറക്കുമോ ടി20 ലോകകപ്പില്‍; സാധ്യതകള്‍ ഏറെ, ആരടിക്കും?
ഒൻപത് ടി20 ലോകകപ്പുകള്‍ പിന്നിടുമ്പോഴും ആ മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ഒരു ടീമിന് പോലും സാധിച്ചിട്ടില്ല. ഏറ്റവും അടുത്തെത്തിയത് ശ്രീലങ്കയാണ്, അതും പ്രഥമ ടൂര്‍ണമെന്റില്‍
നഴ്സിങ് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കരുത് ; കർശന നടപടി സ്വീകരിക്കാൻ നിർദേശം
നഴ്സിങ് വിദ്യാർഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്ന നഴ്സിങ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിലിന് നിർദേശം നൽകിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി, ആന്റോ ആന്റണി എം.പിയെ അറിയിച്ചു.
ചെമ്മീൻ മുളകിട്ടത് തയ്യാറാക്കാം
ചെമ്മീൻ മുളകിട്ടത് തയ്യാറാക്കാം
ഗൂഗിൾ ട്രാൻസ്ലേറ്ററിന് ഇവനൊരു വെല്ലുവിളി? ഓപ്പൺഎഐയുടെ ‘ചാറ്റ്ജിപിടി ട്രാൻസ്ലേറ്റ്’ വന്നു
ഗൂഗിൾ ട്രാൻസ്ലേറ്റിന് വെല്ലുവിളിയായി ഓപ്പൺഎഐ, ചാറ്റ്ജിപിടി ട്രാൻസ്ലേറ്റ് എന്ന പുതിയ ഉപകരണം അവതരിപ്പിച്ചു. 50-ൽ അധികം ഭാഷകളെ പിന്തുണയ്ക്കുന്ന ഇതിന്, വിവർത്തനത്തിന്റെ ശൈലിയും സ്വരവും (ഔദ്യോഗികം, ലളിതം) ആവശ്യാനുസരണം മാറ്റാൻ സാധിക്കും.
കാട്ടാക്കട ജംഗ്ഷനിലെ മുടിപ്പുര ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ കവർച്ചാശ്രമം നടന്നു. കെട്ടിടത്തിന്റെ ഭിത്തി കമ്പിപ്പാര ഉപയോഗിച്ച് തുരന്ന മോഷ്ടാവ്, ക്ഷേത്ര ജീവനക്കാരനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി
ടി20 ലോകകപ്പ്: ഹൈപ്പിനപ്പുറമാണ് സൂര്യയുടെ ഇന്ത്യ; കിരീടം നേടിയില്ലെങ്കില്‍ അത്ഭുതം!
ഒരു ടീമും കിരീടം നിലനിര്‍ത്തിയ ചരിത്രം പിന്നിലില്ല, ആതിഥേയര്‍ ലോകകപ്പ് നേടിയ കാഴ്ചകളും ഒൻപത് എഡിഷനുകളിലുമുണ്ടായിട്ടില്ല. പക്ഷേ, ഇവയെല്ലാം തിരുത്താൻ പോന്നവരാണ് ഇന്ത്യയെന്നത് തര്‍ക്കങ്ങളില്ലാത്ത വസ്തുതയാണ്
റോഡില്ലെന്ന് പറഞ്ഞ് ആംബുലൻസ് ഡ്രൈവര്‍ മൃതദേഹം പാതിവഴിയില്‍ ഉപേക്ഷിച്ചു
റോഡ് സൗകര്യമില്ലെന്ന കാരണത്താല്‍ ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയില്‍ ഇറക്കിവിട്ടു.മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ബന്ധുക്കള്‍ക്ക് മൃതദേഹം തുണിയില്‍ കെട്ടി രണ്ട് കിലോമീറ്ററോളം ചുമന്നുകൊണ്ട് കാല്‍നടയായി വീട്ടിലെത്തിക്കേണ്ടി വന്നു.
ഇസ്ലാമാബാദ് ചാവേര്‍ ആക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
ചാവേര്‍ ആക്രമണം നടത്തിയ വ്യക്തി സെയ്ഫുള്ള അന്‍സാരിയാണെന്ന് സംഘടന അറിയിച്ചു.
ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 2027ൽ സെൻസസ് നടപടികൾ പുനരാരംഭിക്കുമ്പോൾ എൻപിആർ നടപ്പാക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ചാൽ അത് അയ്യപ്പൻ കൈകാര്യം ചെയ്തുകൊള്ളുമെന്ന് പറഞ്ഞ ശിവൻകുട്ടി,
ബീഹാറില്‍ കര്‍ണാടക സ്വദേശികളായ നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയില്‍
ബീഹാറിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ രാജ്ഗിറിലെ ഒരു ധര്‍മ്മശാലയില്‍ കര്‍ണാടക സ്വദേശികളായ ഒരേ കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.78 വയസ്സുള്ള അമ്മയും മകനും രണ്ട് പെണ്മക്കളുമാണ് മരിച്ചത്.
ജോലി സമ്മര്‍ദ്ദം താങ്ങാനായില്ല; കൊച്ചിയില്‍ ബി എല്‍ ഒ ജീവനൊടുക്കി
കൊച്ചി: കൊച്ചിയില്‍ എസ്ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പറവൂര്‍ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എന്‍എം കോളേജിലെ ക്ലാര്‍ക്കുമായ ഷിജി (49) ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. എസ് ഐ ആറുമായി ബന്ധപ്പെട്ട ഫയലുകള്‍ മടങ്ങിവന്നത് ഷിജിയെ വല്ലാതെ മാനസികമായി തളര്‍ത്തിയിരുന്നു. ജോലിയിലെ സ്ട്രെസും ഭാരവും ഒക്കെ സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും ഇദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ താന്‍ ജോലി ചെയുന്ന കോളജിലെ പ്രിന്‍സിപ്പലിന് ആത്മഹത്യ സന്ദേശം അയക്കുകയും ജീവനൊടുക്കുകയുമായിരുന്നു. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
'അപകട വിവരം മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ അറിയിച്ചില്ല; ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു
തിരുവനന്തപുരം: എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പിഴയടക്കാനാവശ്യപ്പെട്ട് വാട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പില്‍ തിരുവനന്തപുരത്ത് നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പണം നഷ്ടമായതായി തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറിയിച്ചു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് വഴിവരുന്ന സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുന്നവരുടെ പണമാണ് നഷ്ടമാകുന്നത്. വാട്സ്ആപ്പ് സന്ദേശത്തിലെ 'എപികെ' ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പിഴത്തുക അടയ്ക്കണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഫോണിലെ ഗൂഗിള്‍പേ, ഫോണ്‍പേ ബാങ്ക് ആപ്പുകളില്‍ കയറിയാണ് സൈബര്‍ തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുന്നത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ആറ് കേസുകളില്‍ തട്ടിപ്പിനിരയായവര്‍ക്ക് 12000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്ന് സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു. ഗതാഗതനിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസിലൂടെ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് സന്ദേശം അയക്കുന്നത്. വാട്സ്ആപ്പിലൂടെ ഒരിക്കലും ഔദ്യോഗിക അറിയിപ്പ് അയക്കില്ല. എം പരിവാഹന്റെ പേരില്‍ വാട്സ്ആപ്പ് വഴി വരുന്ന മുഴുവന്‍ സന്ദേശവും വ്യാജമാണെന്നും ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി
ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി സഞ്ജു ഓപ്പണ്‍ ചെയ്യില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മോശം ഫോമിനെ തുടര്‍ന്ന് വിമര്‍ശനങ്ങളും സഞ്ജുവിനെതിരെ വന്നു. ചില വ്യാജ പ്രചരണങ്ങളും. അതിലൊന്ന് സഞ്ജു മാപ്പ് പറഞ്ഞുവെന്നായിരുന്നു. വസ്തുത ഇങ്ങനെ…
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത് അന്വേഷണത്തിൻ്റെ ഭാഗമായെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
സിബിസിഐ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളാണ് കർദിനാൾ ആന്റണി പൂല. ഈ മാസം പത്തോടെ നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ചുമതല ഒഴിയും.
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഒരു വയസുള്ള മകളെ യുവാവ് വെള്ളത്തില്‍ മുക്കി കൊന്നു
ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഒരു വയസുള്ള മകളെ കൊന്നു.രുചി-ഗോപാല്‍ ദമ്പതികളുടെ മകളാണ് മരിച്ചത്.
ഇന്നലെ സിംബാബ്വെയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ആറാം തവണയും യുവരാജാക്കന്മാാരയത്.
ആന്റോ ആന്റണി രണ്ടുകോടി വാങ്ങി, 20 ലക്ഷം മാത്രം തിരികെ നല്കി: ആരോപണവുമായി എന്‍ എം രാജു
വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് തന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആന്റോ ആന്റണിയുടെ വീട്ടിലെത്തി അപേക്ഷിച്ചിട്ടും വായ്പ തിരികെ നല്കാന് അദ്ദേഹം തയാറായില്ലെന്നും എന്‍ എം. രാജു ആരോപിച്ചു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
പ്രണയനൈരാശ്യത്തെ തുടർന്ന് കൊച്ചിയിലെ റെയിൽവെ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ മുളന്തുരുത്തി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആർ.രജീഷ് രക്ഷപ്പെടുത്തി. തീവണ്ടിക്ക് മുന്നിൽ കൈവിരിച്ച് നിന്ന യുവാവിനെ ബലം പ്രയോഗിച്ച് ട്രാക്കിൽ നിന്നും മാറ്റി
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ സംബന്ധിച്ച് നിര്‍ണായക മുന്നറിയിപ്പുമായി ഗൂഗിളിന്റെ 'പ്രോജക്റ്റ് സീറോ' ടീം. ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ സെറ്റിംഗുകളില്‍ വരുത്തേണ്ട മാറ്റങ്ങളാണ് നിര്‍ദേശത്തിലുള്ളത്. വാട്ട്സ്ആപ്പിലെ 'ഓട്ടോമാറ്റിക് ഡൗണ്‍ലോഡ്' ഫീച്ചറിലൂടെയാണ് വൈറസ് ബാധിച്ച ഫയലുകള്‍ ഫോണിലേക്ക് എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ ചേര്‍ത്ത ശേഷം അതിലൂടെ അയക്കുന്ന ഫയലുകള്‍ ഫോണിലേക്ക് തനിയെ ഡൗണ്‍ലോഡ് ആകുന്നതാണ് അപകടം. അപരിചിതമായ നമ്പറുകളില്‍ നിന്നോ ഗ്രൂപ്പുകളില്‍ നിന്നോ വരുന്ന ലിങ്കുകളോ ഫയലുകളോ തുറക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. ഫോണുകളിലേക്ക് നേരിട്ട് ഫയലുകള്‍ അയച്ചുകൊണ്ട് ഹാക്കര്‍മാര്‍ക്ക് വ്യക്തിഗത ഡാറ്റ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു പോരായ്മ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഗൂഗിളിന്റെ പ്രോജക്റ്റ് സീറോ ടീം ആദ്യം എടുത്തുകാണിച്ച ഈ പ്രശ്നം ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ഫംഗ്ഷനില്‍ നിന്നാണ് ഉടലെടുത്തത്. സൈബര്‍ തട്ടിപ്പുകാര്‍ വ്യാജ ഗ്രൂപ്പ് ചാറ്റുകള്‍ സജ്ജീകരിച്ച് ഉപയോക്താക്കളെ ചേരാന്‍ ക്ഷണിച്ചതായി കരുതപ്പെടുന്നു. ജോലിക്ക് വേണ്ടി നിങ്ങള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുകയാണെങ്കില്‍, അറിയപ്പെടുന്ന കോണ്ടാക്റ്റുകള്ക്കും അംഗീകൃത അഡ്മിന്മാര്ക്കും മാത്രമായി ഗ്രൂപ്പ് അംഗത്വം നിലനിര്‍ത്തുന്നത് പരിഗണിക്കുന്നതും നല്ലതാണ്. സുരക്ഷിതരാകാന്‍ ഈ മാറ്റങ്ങള്‍ ഉടന്‍ ചെയ്യുക: മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കുക: വാട്ട്സ്ആപ്പിലെ Settings > Storage and Data എന്നതില്‍ പോകുക. Media auto-download എന്നതിന് താഴെയുള്ള മൂന്ന് ഓപ്ഷനുകളിലും (Mobile data, Wi-Fi, Roaming) ക്ലിക്ക് ചെയ്ത് ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവയുടെ 'ടിക്കുകള്‍' മാറ്റുക. ഇപ്പോള്‍ എല്ലാ വിഭാഗത്തിലും 'No Media' എന്ന് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഗ്രൂപ്പ് പ്രൈവസി മാറ്റുക: Settings > Privacy > Groups എന്നതില്‍ പോയി 'Everyone' എന്നതിന് പകരം 'My Contacts' എന്നത് തിരഞ്ഞെടുക്കുക. ഇത് അപരിചിതര്‍ നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് തടയും. ആപ്പ് അപ്ഡേറ്റ് ചെയ്യുക: ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് (Latest Version) തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കുക.
ഏകവരുമാന മാർഗം, എന്നിട്ടും 2.30 ലക്ഷത്തിന്റെ വാഹനം നടുറോഡിലിട്ട് കത്തിച്ച് യുവതി, കാരണമുണ്ട്
ഉപജീവനത്തിനായി വാങ്ങിയ ഇ-റിക്ഷ നിരന്തരം തകരാറിലായതിലും നന്നാക്കാൻ കമ്പനി വിസമ്മതിച്ചതിലും പ്രതിഷേധിച്ച് മധ്യപ്രദേശിലെ ശിവ്പുരിയിൽ യുവതി വാഹനം കത്തിച്ചു. ഏക വരുമാന മാർഗ്ഗമായിരുന്ന വാഹനമാണ് യുവതി കത്തിച്ചത്.
തുർക്കുമാൻ ഗേറ്റിലെ അന്യായ അറസ്റ്റ് ; ഡൽഹി പൊലീസിന് കോടതിയുടെ വിമർശനം
തുർക്കുമാൻ ഗേറ്റിലെ ഫൈസെ ഇലാഹി പള്ളിക്ക് സമീപം ഇടിച്ചുനിരത്തൽ നടന്നപ്പോൾ കാഴ്ചക്കാരായി നിന്നവരെ കല്ലേറ് നടത്തിയ ആൾക്കൂട്ടത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കാനാകില്ലെന്ന് ഡൽഹി ഹൈകോടതി. ആൾക്കൂട്ടത്തെ ഇളക്കിവിട്ടെന്ന് പൊലീസ് ആരോപിച്ച സാജിദ് ഇഖ്ബാലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് പ്രതീക് ജലാന്റേതാണ് വാക്കാലുള്ള നിരീക്ഷണം.
ഫാറ്റി ലിവർ കുറയ്ക്കുന്നതിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
ഫാറ്റി ലിവർ ഇന്ന് ആളുകളിൽ കണ്ടുവരുന്ന സാധാരണ രോഗമാണ്. മദ്യപിക്കുന്നവരെ മാത്രമല്ല അല്ലാത്തവരെയും രോഗം ബാധിക്കാറുണ്ട്. ഫാറ്റി ലിവർ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
എണ്ണ കുറയ്ക്കാം, ആയുസ്സ് കൂട്ടാം: ഹൃദയത്തെ സ്നേഹിക്കുന്നവർക്കായി ചില ടിപ്സ്
എണ്ണപ്പലഹാരങ്ങളുടെ രുചിക്ക് പലപ്പോഴും നമ്മൾ അടിമകളാകാറുണ്ട്. എന്നാൽ ഈ രുചിക്ക് പിന്നിലെ ആരോഗ്യവില നമ്മൾ ചിന്തിക്കാറില്ല. അമിതമായി എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുകയും ശരീരഭാരം കൂടാനും കാരണമാകുകയും ചെയ്യുന്നു. ദീർഘകാലത്തിൽ ഇത് ഉയർന്ന രക്തസമ്മർദത്തിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും വഴിവെക്കാം.
മാങ്കോ ബനാന മിൽക് ഷേക്ക്
മാങ്ങ – 1-2 റോബസ്റ്റ് പഴം-1 പാൽ – 1 ഗ്ലാസ് പഞ്ചസാര – ആവശ്യത്തിന് ഐസ്ക്രീം
അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതിനാണ് ചോദ്യം ചെയ്യലെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്കാണെന്നും അദ്ദേഹം പരിഹസിച്ചു.
ഓഹരി വിപണികളും എസ്ഐപികളും ഇന്ന് ജനപ്രിയമാണെങ്കിലും, സുരക്ഷിതത്വം ആഗ്രഹിക്കുന്ന നിക്ഷേപകരെ ആകർഷിക്കുന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ്. അത്തരത്തിൽ വിശ്വസിക്കാവുന്ന ഒരു പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ എസ് സി).
ആന്റോ ആന്റണി എംപിക്കെതിരേ വെളിപ്പെടുത്തലുമായി നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു
തിരുവനന്തപുരം : ആന്റോ ആന്റണി എംപിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നേരിടുന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്റോ ആന്റണി പലതവണ വന്ന് കണ്ടിരുന്നതായും, പ്രചാരണാവശ്യത്തിനായി രണ്ട് കോടി രൂപ പലിശയ്ക്ക് വാങ്ങിയിരുന്നതായും രാജു ആരോപിച്ചു. നിക്ഷേപകരുടെ പണമാണ് നല്‍കിയതെന്നും രണ്ട് മാസത്തിനുള്ളില്‍ മടക്കി നല്‍കാമെന്ന് പറഞ്ഞ തുകയില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷമായി എന്‍.എം. രാജുവും കുടുംബവും ഇഡി അന്വേഷണം നേരിടുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് പണം നല്കിയ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജുവും കുടുംബവും അറസ്റ്റിലാവുകയും ഇഡി സ്ഥാപനത്തിന്റെ 44 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നൂറുകണക്കിന് കേസുകളാണ് നെടുമ്പറമ്പില്‍ ഗ്രൂപ്പിനെതിരെ നിലവിലുള്ളത്.
കല്ലായി സ്വദേശി ശഹറീസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവർക്കെല്ലാം എതിരെ വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും കേസുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലേക്ക് യാത്രതിരിച്ചു. ദില്ലിയിൽനിന്ന് രാവിലെയോടെയാണ് മോദി പുറപ്പെട്ടത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി മലേഷ്യയിലെത്തുന്നത്. മലേഷ്യൻ സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വിമാനത്താവളത്തിൽ നരേന്ദ്രമോദിക്ക് സ്വീകരണം നൽകും. ഇതിന് ശേഷം ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. നാളെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കും മലേഷ്യയ്ക്കും ഇടയിൽ വ്യാപാര ബന്ധം ശക്തമാക്കുന്നതടക്കമുളള ചർച്ചകൾ നടക്കും.
ഇറാന്റെ ‘ഷാഡോ ഫ്ലീറ്റിന്’അമേരിക്കയുടെ ഉപരോധം
വാഷിംഗ്ടൺ: ഇറാന്റെ എണ്ണ അനധികൃതമായി കടത്തുന്നതിനായി ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റിലെ’ കപ്പലുകൾക്കും അവയുമായി ബന്ധപ്പെട്ട കമ്പനികൾക്കും മേൽ അമേരിക്കൻ ഭരണകൂടം കർശനമായ ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ വരുമാന സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഈ നടപടി. രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് ഇറാന്റെ പെട്രോളിയം ഉത്പന്നങ്ങൾ വിദേശ വിപണികളിൽ എത്തിക്കാൻ സഹായിക്കുന്ന ഡസൻ കണക്കിന് കപ്പലുകളെയും അവയുടെ ഉടമസ്ഥരെയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഈ കപ്പലുകൾ പലപ്പോഴും പഴയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണെന്ന് യുഎസ് ആരോപിക്കുന്നു. മധ്യപൂർവേഷ്യയിലെ സായുധ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതിനായി ഇറാൻ ഈ എണ്ണക്കടത്തിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്കും പ്രാദേശിക അസ്ഥിരതയ്ക്കും എതിരെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് യുഎസ് വ്യക്തമാക്കി. ഉപരോധം ഏർപ്പെടുത്തിയതോടെ ഈ കമ്പനികൾക്കും കപ്പലുകൾക്കും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുമായുള്ള ബന്ധം… The post ഇറാന്റെ ‘ഷാഡോ ഫ്ലീറ്റിന്’ അമേരിക്കയുടെ ഉപരോധം appeared first on RashtraDeepika .
കണ്ണൂര്‍: ബഹ്റൈനില്‍നിന്ന് കുടുംബത്തോടൊപ്പം നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കുന്നംകുളം വേലൂര്‍ സ്വദേശിയായ യുവാവാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. വെങ്ങിലശേരി ചാങ്കരവീട്ടില്‍ സുധാകരന്റെ മകന് അഖിലാണ് (35) മരിച്ചത്. കൊച്ചിയിലേക്കുള്ള വിമാനം കണ്ണൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി അഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മകളും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. രാവിലെ 8.15ന് ബഹ്റൈനില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അഖില്‍. യാത്രയ്ക്കിടെ അഖിലിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അഖില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ചശേഷം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
42 വര്‍ഷം ജമാഅത്ത് ഇസ്ലാമിയെ ഒപ്പം കൊണ്ടു നടന്ന എം.വി ഗോവിന്ദന് മറവിരോഗം നടിക്കുന്നു
കാട്ടക്കട കിള്ളി കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം; സ്വർണ്ണപ്പൊട്ടുകളും നാണയങ്ങളും മോഷണം പോയി
കാട്ടക്കടയിലെ കിള്ളി കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം
ആൻറോ ആൻറണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ലെന്ന് തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ്. ആൻറോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചു,
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും നിർണായക ഇടക്കാല കരാർ പ്രഖ്യാപിച്ചു. കരാർപ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കും. ഇരു രാജ്യങ്ങൾക്കും പരസ്പര ഗുണകരമാകുന്ന രീതിയിലുള്ള സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള (ബിടിഎ) ആദ്യപടിയായാണ് ഈ നീക്കത്തെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. കരാർ പ്രകാരം വരും വർഷങ്ങളിൽ ഏകദേശം 500 ബില്യൺ ഡോളറിന്റെ യുഎസ് ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2025 ഫെബ്രുവരിയിൽ ആരംഭിച്ച ചർച്ചകളുടെ ക്രോഡീകരണമാണ് ഈ പുതിയ പ്രഖ്യാപനം. പ്രധാന മാറ്റങ്ങൾകരാർ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശ്വാസമാകും. വസ്ത്രങ്ങൾ, പാദരക്ഷകൾ, ലെതർ ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, റബർ, ജ്വല്ലറി, ഗൃഹാലങ്കാര വസ്തുക്കൾ എന്നീ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കുറഞ്ഞ നികുതി നിരക്കിന്റെ ഗുണം ലഭിക്കും.അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്കുള്ള… The post ഇടക്കാല കരാർ പ്രഖ്യാപിച്ച് ഇന്ത്യയും അമേരിക്കയും; തീരുവ 50 ശതമാനത്തിൽനിന്ന് 18 ആയി കുറച്ചു appeared first on RashtraDeepika .
വാലൻ്റൈൻസ് ഡേ 2026; അവസാന നിമിഷം യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പോകാൻ 5 റൊമാൻ്റിക് സ്ഥലങ്ങൾ
അവസാന നിമിഷം വാലൻ്റൈൻസ് ഡേ യാത്ര പ്ലാൻ ചെയ്യുന്നവർക്കായി ഇന്ത്യയിലെ അഞ്ച് റൊമാൻ്റിക് സ്ഥലങ്ങൾ പരിചയപ്പെടാം. മനോഹരമായ ഹിൽ സ്റ്റേഷനുകൾ മുതൽ ശാന്തമായ കായലോരങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഒരു ചെറിയ വാരാന്ത്യ യാത്രയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളാണിവ.
ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളും. അമേരിക്കയില്‍ നിന്നുള്ള നിരവധി കാര്‍ഷിക വ്യവസായിക ഉത്പന്നങ്ങള്‍ക്ക് നികുതിയില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്ത്തുംമെന്നാണ് അമേരിക്കയുടെ സ്ഥിരീകരണം. ട്രംപിന് നന്ദി പറഞ്ഞു മോദി.
മൂന്ന് മാസം മുൻപ് തമിഴ്നാട് നാഗർകോവിലിൽ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടെത്തി. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ വൈറ്റിലയിൽ കണ്ടെത്തിയ ഡോക്ടറെ, പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മാതാപിതാക്കളെ കണ്ടെത്തി നാട്ടിലേക്ക് തിരികെ അയച്ചു.
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിൽ കൊട്ടാരക്കര കോടതിയിൽ മൊഴി നൽകി. സോളാർ പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്തതിൽ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീർ ജേക്കബിൻ്റെ പരാതിയിലാണ് മൊഴി നൽകിയത്.
സിപിഎം ഒരു കാലത്തും ജമാഅത്തെയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ല
'ആ ആഗ്രഹം ട്രോമ ട്രിഗറായി വന്നതാണോ എന്നറിയില്ല..'; മകളെക്കുറിച്ച് അമൃത സുരേഷ്
Singer Amrutha Suresh about her daughter. തെറ്റുകൾ പറ്റിയാലും തുറന്നുപറയാൻ മകളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് അമൃത സുരേഷ്.
ഒബാമ ദമ്പതികളെ കുരങ്ങന്മാരായി ചിത്രീകരിച്ചു;ട്രംപിനെതിരേ പ്രതിഷേധം ശക്തം
വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങന്മാരായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധവുമുയരുന്നു. ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ആണു വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, 2020ലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന പഴയ ആരോപണങ്ങൾ ആവർത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങന്മാരുടെ ശരീരത്തിൽ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. “ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണു ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പ്രതിഷേധവുമായി ഡെമോക്രാറ്റുകൾട്രംപിന്റെ നടപടി അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചു.എല്ലാ റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിന്റെ പ്രവൃത്തിയെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ട്രംപിന്റെ അനുയായികൾ വംശീയവാദികളാണെന്നും അമേരിക്കൻ ചരിത്രത്തിലെ ഒരു കറുത്ത പാടായി ട്രംപ് അവശേഷിക്കുമെന്നും ബരാക് ഒബാമയുടെ മുൻ… The post ഒബാമ ദമ്പതികളെ കുരങ്ങന്മാരായി ചിത്രീകരിച്ചു;ട്രംപിനെതിരേ പ്രതിഷേധം ശക്തം appeared first on RashtraDeepika .
കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ പാക്കിസ്ഥാന് നിറം മങ്ങിയ ജയം. ഒരു ഘട്ടത്തില്‍ തോല്‍വി മുഖാമുഖം കണ്ട മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്കാണ് പാക്കിസ്ഥാന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഉദ്ഘാടന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനില്‍ക്കെ പാക്കിസ്ഥാന് മറികടന്നു. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ, ലോഗന് വാന്‍ ബീക്ക് എറിഞ്ഞ പത്തൊന്‍പതാം ഓവറാണ് കളി മാറ്റിയത്. ഈ ഓവറില്‍ മാത്രം ഫഹീം അഷ്റഫ് 24 റണ്‍സ് അടിച്ചുകൂട്ടി. ഇതിനിടെ ഫഹീം നല്കിയ ക്യാച്ച് മാക്സ് ഒഡൗഡ് കൈവിട്ടത് ഡച്ച് പടയ്ക്ക് കനത്ത തിരിച്ചടിയായി. 11 പന്തില്‍ 29 റണ്‍സുമായി ഫഹീം പുറത്താവാതെ നിന്നു. കൊളംബോ, സിംഗളീസ് സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നെതര്‍ലന്‍ഡ്സ് 19.5 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. 29 പന്തില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സാണ് ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന് 19.3 മൂന്ന് ഓവറില്‍ ലക്ഷ്യം മറികടന്നു. സഹിബ്സാദ ഫര്‍ഹാനാണ് (47) പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. എന്നാല്‍ 11 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്ന ഫഹീം അഷ്റഫാണ് പാക്കിസ്ഥാന് ജയമൊരുക്കിയത്. അവസാന രണ്ട് ഓവറില്‍ 29 റണ്‍സാണ് പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ലോഗന് വാന്‍ ബീക്ക് എറിഞ്ഞ 19-ാം ഓവറില്‍ ഫഹീം അഷ്റഫ് 24 റണ്‍സ് അടിച്ചെടുത്തു. അതേ ഓവറിലെ രണ്ടാം പന്തില്‍ ഹഹീം നല്കിയ അവസരം മാക്സ് ഒഡൗട്ട് വിട്ടുകളഞ്ഞതും നെതര്‍ലന്‍ഡ്സിന് തിരിച്ചടിയായി. ക്യാച്ചെടുത്തിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനെ. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട് അഞ്ച് റണ്‍സ്. ബാസ് ഡി ലീഡേയുടെ ആദ്യ പന്തില്‍ ഷഹീന് അഫ്രീദി ഒരു റണ്‍ നേടി. രണ്ട് പന്തില്‍ ഫഹീമിന് റണ്ണൊന്നും നേടാന്‍ സാദിച്ചില്ല. മൂന്നാം പന്ത് ബൗണ്ടറി കടത്തി പാകിസ്ഥാന് ജയമാഘോഷിച്ചു. പാകിസ്ഥാന് വേണ്ടി സയിം അയൂബ് 24 റണ്‍സെടുത്തു. സല്മാന് അഗ (12), ബാബര്‍ അസം (15), ഉസ്മാന് ഖാന് (0), ഷദാബ് ഖാന് (8), മുഹമ്മദ് നവാസ് (6) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ഷഹീന് അഫ്രീദി (5) ഫഹീമിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നെതര്‍ലന്‍ഡിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 105 എന്ന ശക്തമായ നിലയിലായിരുന്നു നെതര്‍ലന്‍ഡ്സ്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. പ്രത്യേകിച്ച് പാകിസ്ഥാന്റെ സ്പിന്‍ നിരയാണ് ഡച്ച് മദ്ധ്യനിരയുടെ നട്ടെല്ലൊടിച്ചത്. നെതര്‍ലന്‍ഡ്സിനായി 37 റണ്‍സെടുത്ത ക്യാപ്ടന് സ്കോട്ട് എഡ്വേര്‍ഡ്സാണ് ടീമിന്റെ ടോപ്പ് സ്കോറര്‍. ബാസ് ഡി ലീഡ് 30 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കിയെങ്കിലും മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല. മാക്സ് ഒഡൗഡിന്റെ (5) വിക്കറ്റാണ് അവര്‍ക്ക് ആദ്യ നഷ്ടമാകുന്നത്. സല്മാന് മിര്‍സയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ മൈക്കല്‍ ലെവിറ്റും മടങ്ങി. കോളിന് ആക്കര്മാന് കൂടി പോയതോടെ എട്ട് ഓവവറില്‍ മൂന്നിന് 65 എന്ന നിലയിലായി ഓറഞ്ച് പട. തുടര്‍ന്ന് സ്കോട്ട് എഡ്വേര്‍ഡ്സ് (37) ബാസ് ഡി ലീഡെ (30) സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. എന്നാല്‍ ഇരുവരും പോയതോടെ പൊരുതാന്‍ പോലും നില്‍ക്കാതെ നെതര്‍ലന്‍ഡ്സ് കീഴടങ്ങി. സാച്ച് ലിയോണ്‍ ക്യാച്ചെറ്റ് (9), ലോഗന് വാന്‍ ബീക്ക് (0), ആര്യന് ദത്ത് (13), റോള്‍ വാന്‍ ഡര് മെര്‍വ് (4), പോള്‍ വാന്‍ മീകെരെന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പാകിസ്ഥാന് വേണ്ടി മിര്‍സ മൂന്ന് വിക്കറ്റെടുത്തു. അബ്രാര്‍ അഹമ്മദ്, സയിം അയൂബ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
തിളങ്ങുന്ന ചർമ്മത്തിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ സ്പെഷ്യൽ ബെറി സ്മൂത്തി
ബെറി സ്മൂത്തി ചേരുവകൾ സ്ട്രോബെറി- മൂന്ന് ഗൂസ്ബെറി- മൂന്ന്
മധ്യപ്രദേശിൽ എട്ടാം ക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാല് പേർ അറസ്റ്റിൽ
മധ്യപ്രദേശില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുംസുഹൃത്തും ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ഈ സമയം ബൈക്കില്‍ അതുവഴി വരികയായിരുന്ന പരിചയക്കാരന് ഇരുവരെയും ബൈക്കില്‍ കയറ്റി.
മുംബൈ കോർപറേഷൻ മേയർ സ്ഥാനത്തേക്ക് ബിജെപിയുടെ ഋതു താവ്ഡെയെ നാമനിർദേശം ചെയ്തു.
ഈ ഐസ്ക്രീം ഉണ്ടാക്കാൻ ഇത്ര എളുപ്പമോ ?
ഈ ഐസ്ക്രീം ഉണ്ടാക്കാൻ ഇത്ര എളുപ്പമോ ?
കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് മാണ്ഡ്യ എക്സൈസ് ഡെപ്യൂട്ടി കമീഷണർ (ഡി.സി) ആർ. നാഗശയനയെ സസ്പെൻഡ് ചെയ്തു. സിഎൽ-ഏഴ് ലൈസൻസ് അനുവദിക്കുന്നതിന് നാഗശയന 60 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സുന്ദർ എന്നയാൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് നടപടി.
തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി
23 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികള്‍ പിടിയില്‍
ചെന്നൈ: തായ്ലന്ഡില് നിന്ന് കടത്താന്‍ ശ്രമിച്ച 23 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികള്‍ പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഇവര്‍ കസ്റ്റംസിന്റെ വലയില്‍ കുടുങ്ങിയത്. ബാങ്കോക്കില്‍ നിന്നുള്ള രണ്ട് വ്യത്യസ്ത വിമാനങ്ങളിലായി എത്തിയ ഇവരില്‍ നിന്ന് ആകെ 23 കിലോ കഞ്ചാവാണ് പിടികൂടിയത്. ടൂറിസ്റ്റ് വിസയില്‍ തായ്ലന്ഡിലേക്ക് പോയ പ്രതികള്‍ അവിടെ എത്തി അടുത്ത ദിവസം തന്നെ മടങ്ങിയത് ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് അന്താരാഷ്ട്ര വിപണിയില്‍ വന്‍ വിലയുള്ള ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തിയത്. ഭക്ഷണപ്പൊതികളിലും ചോക്ലേറ്റ് പാക്കറ്റുകളിലും അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കാസര്‍കോട്, കൊച്ചി സ്വദേശികളായ ഇവര്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പിടിയിലായവര്‍ ബിരുദധാരികളും വിദഗ്ധരായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരുമാണ്. വിദ്യാഭ്യാസത്തിന് അനുയോജ്യമായ ജോലി ലഭിക്കാത്തതും നിലവിലെ ജോലിയിലെ തുച്ഛമായ വരുമാനവുമാണ് തങ്ങളെ ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്കി.ആദ്യ സംഘത്തില്‍ നിന്ന് 15 കോടിയുടെയും രണ്ടാമത്തെ സംഘത്തില്‍ നിന്ന് 8 കോടിയുടെയും കഞ്ചാവ് പിടിച്ചെടുത്തു. വിദേശത്ത് മയക്കുമരുന്ന് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അണ്ടർ 19 കിരീട ജേതാക്കളായ ഇന്ത്യൻ ടീമിന് 7.5 കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു
അധികാരം പങ്കിടല്‍ കരാര്‍ സത്യം; ഡി കെ ശിവകുമാറിനെ പിന്തുണച്ച് എംഎല്‍എ ശിവഗംഗ ബസവരാജ്
ദാവണഗെരെ: രണ്ടര വര്‍ഷത്തേക്ക് അധികാര പങ്കിടല്‍ കരാറിലെത്തിയെന്നത് സത്യമാണെന്നും തനിക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും കോണ്‍ഗ്രസ് എംഎല്‍എ ശിവഗംഗ ബസവരാജ്. ഡിസിഎം ഡി കെ ശിവകുമാറിന് 139 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡി കെ ശിവകുമാര്‍ പറയുന്നതെന്തും ചെയ്യാന്‍ ഞങ്ങള്‍ 40 മുതല്‍ 50 വരെ യുവ എംഎല്‍എമാര്‍ തയ്യാറാണ്. അദ്ദേഹം ആവശ്യപ്പെട്ടാലും ജീവന് നല്കാന് ഞങ്ങള്‍ തയ്യാറാണ്. എന്റെ അറിവനുസരിച്ച്, അധികാര പങ്കിടല്‍ കരാറുണ്ട്. അഞ്ച് വര്‍ഷത്തേക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുമെന്ന് നിയമസഭാ കൗണ്‍സില്‍ അംഗം യതീന്ദ്ര സിദ്ധരാമയ്യ ആവര്‍ത്തിച്ച് പ്രസ്താവിച്ചുവരികയാണ്. യതീന്ദ്ര സിദ്ധരാമയ്യയുടെ പ്രസ്താവന പാര്‍ട്ടി ഹൈക്കമാന്‍ഡ് ശ്രദ്ധിച്ചു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഒപ്പമുണ്ട്. പാര്‍ട്ടിയില്‍ അധികാര പങ്കിടല്‍ കരാറുണ്ടോ? ഇല്ലേ? അത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് ഉടന്‍ തന്നെ കരാറിനെക്കുറിച്ച് വ്യക്തത വരുത്തണമെന്നും ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കണമെന്നും ബസവരാജ് ആവശ്യപ്പെട്ടു.
മുംബൈ : അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ അനന്തരവനും മുന്‍ എന്‍സിപി-എസ്പി നേതാവുമായ രോഹിത് പവാര്‍ ഫെബ്രുവരി 10 ന് ബാരാമതി വിമാനാപകടത്തെക്കുറിച്ച് വിശദമായ കാര്യങ്ങള്‍ പങ്കുവയ്ക്കും. ബാരാമതിയിലെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പവാര്‍ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തില്‍ അന്തരിച്ച നേതാവ് അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എല്ലാവര്ക്കും സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ആഗ്രഹം അജിത് പവാര്‍ പ്രകടിപ്പിച്ചതായും ലയനത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബാരാമതിയില്‍ മാധ്യമങ്ങളോട് സംസാരിച്ച എംഎല്‍എ രോഹിത് പവാര്‍ പറഞ്ഞു.
പ്രളയരഹിത കോട്ടയം: പഴുക്കാനിലക്കായല്‍ തെളിക്കാന്‍ കിഫ്ബി ടെണ്ടർ
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി 2017 മുതല്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി പഴുക്കാനിലക്കായല്‍ തെളിക്കുന്ന 103.72 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ടെണ്ടര്‍ ക്ഷണിച്ചു. കോട്ടയം നഗരസഭയിലെ എഫ് ബ്ലോക്ക്, തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലെ ചുറ്റുബണ്ടുകള് നാല് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ പഴുക്കാനിലക്കായലില് അടിഞ്ഞുകൂടിയ ചെളി ഉപയോഗിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പതനസ്ഥാനത്ത് രൂപപ്പെട്ട 1.62 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള തുരുത്ത് മാറ്റാനാകും. ഇതോടെ നദികളിലെ പ്രളയജലം വളരെ വേഗം ഒഴുകി വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും.കിഫ്ബിയുടെ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് ഡോ. തോമസ് ഐസക് 2021ല്‍ ധനമന്ത്രിയായിരിക്കെ പദ്ധതി പ്രഖ്യാപിച്ചത്. 2025 നവംബറില്‍ കിഫ്ബി അന്തിമാനുമതി നല്‍കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയായി സാങ്കേതിക അനുമതിയും നേടി ടെണ്ടര്‍ നടപടികളിലേക്ക് കടന്നു. മൂന്ന് പാടശേഖരങ്ങളുടെയും ബണ്ടുകള്‍… The post പ്രളയരഹിത കോട്ടയം: പഴുക്കാനിലക്കായല്‍ തെളിക്കാന്‍ കിഫ്ബി ടെണ്ടർ appeared first on RashtraDeepika .
ദിവസവും കിവി കഴിക്കുന്നതിന്റെ 5 അത്ഭുത ഗുണങ്ങൾ അറിയാം
കിവിയുടെ തൊലി കളയേണ്ട ആവശ്യമില്ല. കാരണം ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
സ്വർണം വീണ്ടും കുതിക്കുന്നു, രണ്ട് ദിവസംകൊണ്ട് ഉയർന്നത് 3,000 രൂപയിലധികം
ഇന്നലെ പവൻ്റെ വില ഇന്ന് രാവിലെ 1,520 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,000 രൂപ ഉയർന്നു.

32 C