ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകി. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്.
വയോധികയെ തെരുവുനായ വീട്ടില്‍ കയറി കടിച്ചു കൊന്നു
ജി സുധാകരനെ യൂദാസിനോട് ഉപമിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്
ചെങ്കൊടിയെയും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെയും തള്ളിപറയുകയാണ് സുധാകരനെന്നും എം ശിവപ്രസാദ് കുറിപ്പില്‍ പറയുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ സിപിഎം പുറത്താക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നടപടി തീരുമാനിക്കാൻ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.
പാചകവാതക ക്ഷാമം: ഇൻഡക്ഷൻ കുക്കറുകൾക്ക് വൻ ഡിമാൻഡ്; ഓൺലൈൻ വിപണികളിൽ സ്റ്റോക്ക് ഔട്ട്!
ആമസോണിലും ഫ്ലിപ്കാർട്ടിലും കെന്റ്, ഉഷ തുടങ്ങിയ ചുരുക്കം ചില ബ്രാൻഡുകൾ ഒഴികെ മറ്റുള്ളവയെല്ലാം വിറ്റുപോയിരിക്കുകയാണ്.
വാഹനപരിശോധനയ്ക്കിടെ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന് വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചു
യുദ്ധം അടുക്കളയിലേക്കും പടരുകയാണ്
അമേരിക്കയുടെ പിന്‍ബലത്തോടെ ജൂതരാഷ്ട്രം ഇസ്റാഈല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ഇറാന് നടത്തുന്ന പ്രത്യാക്രമണം ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെയാണെങ്കിലും അതില്‍ ആശങ്കപ്പെടുന്നവരായിരിക്കുന്നു നാം. ഇപ്പോള്‍ എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒന്നായി ആ യുദ്ധം മാറിയിരിക്കുന്നു. ഈ യുദ്ധം നമ്മെ ഏറ്റവുമാദ്യം ബാധിക്കുന്നത് ഇന്ധനക്ഷാമത്തിന്റെ രൂപത്തിലാണ്.
ഏറെ ശ്രേഷ്ഠമായ നിരവധി ആരാധനകള്‍ കൊണ്ട് സമ്പന്നമാണ് വിശുദ്ധ റമസാന്‍ മാസം. റമസാനില്‍ മാത്രം കടന്നു വരുന്നതും മറ്റു സമയങ്ങളിലും പതിവുള്ളതാണെങ്കിലും റമസാനില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ കാരണമാകുന്നതുമായ ആരാധനകളുണ്ട്. എന്നാല്‍ റമസാനായാല്‍ തമാശയായും അല്ലാതെയും ചോദിക്കുന്ന ചോദ്യങ്ങളാണ്, ‘സകാത്ത് കൊടുത്തോ?’, ‘നമുക്ക് സകാത്തില്ലേ’ എന്നതൊക്കെ. അവസാനത്തെ പത്തായാല്‍ സകാത്ത് സ്വീകരിക്കാന്‍ ചുറ്റിക്കറങ്ങുന്ന ചിലരെയും കാണാം. എന്നാല്‍ റമസാനാണ് എന്ന കാരണത്താല്‍ മാത്രം നല്‍കേണ്ട ഒരു സകാത്തുമില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രധാനമായും അഞ്ച് വിഭാഗം സ്വത്തുക്കളിലാണ് സകാത്ത് […]
യുദ്ധസാഹചര്യങ്ങളോ മറ്റു പ്രതിസന്ധികളോ ഇന്ധന ലഭ്യതയെയും വിലയെയും ബാധിക്കുമ്പോൾ അതിജീവിക്കാൻ ദീർഘകാല ഊർജ ശേഖരം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് അമേരിക്ക- ഇറാൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി വിരൽ ചൂണ്ടുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. മുൻവശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം കെട്ടിടത്തിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു.
വാക്കുതർക്കം; കൊല്ലം ചിതറയിൽ യുവാവിന് വെട്ടേറ്റു
കൊല്ലം ചിതറയിൽ യുവാവിന് വെട്ടേറ്റു; വാക്കുതർക്കത്തിനിടയിൽ മീൻ കടയിൽ നിന്ന് കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു, കാപ്പാ കേസ് പ്രതിയാണ് വെട്ടിയത്
പേര് കല്ല്യാണ രാമന്... ജോലി വിവാഹത്തട്ടിപ്പും തക്കംകിട്ടിയാല്‍ മോഷണവും
പേര് കല്ല്യാണ രാമന്... ജോലി വിവാഹത്തട്ടിപ്പും തക്കംകിട്ടിയാല്‍ മോഷണവും; കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയില്‍
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാൾ ആണ് പിടിയിലായ ദമുർ ബഹദൂർ ബുദ്ധ എന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയ രാകേഷ്, ദിലീപ് എന്നിവരുടെ മൊഴിയാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
കിടപ്പുരോഗിയായ വയോധികയുടെ മരണം; നായയെ പിടികൂടാൻ ശ്രമം തുടർന്ന് നാട്ടുകാർ
കിടപ്പുരോഗിയായ വയോധികയെ വീടിനകത്ത് കയറി തെരുവുനായ കടിച്ചുകൊന്നു; നായയെ പിടികൂടാൻ ശ്രമം തുടർന്ന് നാട്ടുകാർ, ചെണ്ട ഉണ്ടാക്കുന്ന സ്ഥലമാണിത്, മാംസം നായ്ക്കൾക്ക് കൊടുക്കുന്നതിനാൽ അവയ്ക്ക് നല്ല വലുപ്പമാണെന്നും നാട്ടുകാർ
പെട്രോള്‍ അടിച്ചതിന് പണം ചോദിച്ചതിന് ജീവനക്കാരനെ കാറുടമ കൊലപ്പെടുത്തി | Madhya Pradesh | Crime news
പെട്രോള്‍ അടിച്ചതിന് ശേഷം പണം ചോദിച്ച ജീവനക്കാരനെ കാര്‍ ഉടമ വാഹനത്തിന്റെ ഗ്ലാസ് കയറ്റിയ ശേഷം വലിച്ചിഴച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം Madhya Pradesh | Crime news | Indore
അലി ഖാംനഇയുടെ ഭാര്യ കൊല്ലപ്പെട്ടില്ല? വാര്‍ത്തകളില്‍ പ്രതികരണവുമായി ഇറാന്
ഇറാന്റെ അന്തരിച്ച പരമോന്നത നേതാവ് അലി ഖമേനിയുടെ പത്നി മന്സൂറെ ഖൊജസ്തേ ബാഗര്‍സാദെ കൊല്ലപ്പെട്ടുവെന്ന രീതിയില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ ഇറാന് ഔദ്യോഗികമായി നിഷേധിച്ചു. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധമുള്ള ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് ഇവര്‍ സുരക്ഷിതയാണെന്നും മരിച്ചെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത സംഘര്‍ഷത്തിനിടെ നടന്ന സൈനിക
അര്‍ധരാത്രി ഫാത്തിമയുടെ മുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ചെന്നു നോക്കിയത്. വാതിൽ തുറന്നു കിടക്കുകയായിരുന്നു. റൂമിലെത്തിയ വീട്ടുകാർ കണ്ടത് ശ്വാസം നിലച്ച നിലയിൽ കിടക്കുന്ന ഫാത്തിമയെ ആണ്.
62 കാരനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; തൃശൂരിൽ ആറ് മാസത്തിന് ശേഷം പ്രതി പിടിയിൽ | Thrissur
മദ്യപിച്ച് ബോധമില്ലാതെ വീടിന് മുന്നിൽ കിടന്നതിന് 62 കാരനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; തൃശൂരിൽ ആറ് മാസത്തിന് ശേഷം പ്രതി പിടിയിൽ
ആക്രമണം അവസാനിക്കുന്നില്ല; ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം; ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ്
തുടരുന്ന സംഘർഷം; പിന്നിൽ ഇറാനോ? ഒമാനിലെ ആക്രമണങ്ങളിൽ പങ്കിലെന്ന് ഇറാൻ ആവർത്തിക്കുന്നതിനിടെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം; ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ്
കോഴിക്കോട് വാട്ടർടാങ്കിന് മുകളിൽ കയറി യുവാവിന്റെ ജീവനൊടുക്കൽ ഭീഷണി | Kozhikode | Crime news
കോഴിക്കോട് വാട്ടർടാങ്കിന് മുകളിൽ കയറി യുവാവിന്റെ ജീവനൊടുക്കൽ ഭീഷണി; മഞ്ചേശ്വരം സ്വദേശിയാണ് പൊലീസിനെയും ഫയർഫോഴ്സിനെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്
റിയാസും അന്‍വറും നേര്‍ക്കുനേര്‍; ഇത്തവണ ബേപ്പൂര്‍ കാണാന്‍ പോകുന്ന കളി വേറെ ലെവല്‍ | തീപാറും പോരാട്ടം
പിഎ മുഹമ്മദ് റിയാസും പിവി അന്‍വറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ബേപ്പൂരില്‍ പോരാട്ടം തീപാറും എന്ന് ഉറപ്പാണ്. എല്‍ഡിഎഫ് യുഡിഎഫ് ക്യാമ്പുകള്‍ ആവേശത്തിലാണ്. LDF | UDF | P. A. Mohammed Riyas | PV Anvar | Beypore Assembly constituency | Kerala assembly election 2026
തിരുവനന്തപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; മരണത്തിൽ ദൂരൂഹതയെന്ന് പൊലീസ് | Thiruvananthapuram
തിരുവനന്തപുരം വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; മരിച്ചത് അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്ര; കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്ത് പൊലീസ് Thiruvananthapuram | Crime news | Kerala Police
പണത്തിനും പൊന്നിനുമായി കൊലപാതകം; വയോധികയുടെ മരണത്തിൽ മൂന്നാം പ്രതിയും പിടിയിൽ | Coimbatore
കോയമ്പത്തൂരിൽ മലയാളി വയോധികയുടെ മരണത്തിൽ ഒരാൾ കൂടി പിടിയിൽ; സ്വർണവും പണവുമായി കടന്നുകളഞ്ഞ നേപ്പാൾ സ്വദേശിയാണ് പിടിയിലായത്, മുഖ്യ പ്രതി ഒളിവിൽ Coimbatore | Tamil Nadu | Crime news | Theft case
ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന് വെല്ലുവിളിയോ ? | Surgical Strike By Unni Balakrishnan | G Sudhakaran
പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനുള്ള ജി സുധാകരന്റെ നീക്കം സിപിഎമ്മിന് തിരിച്ചടിയാകുമോ ? അമ്പലപ്പുഴയില്‍ മത്സരം തീപാറും. കാണാം സര്‍ജിക്കല്‍ സ്ട്രൈക്ക് G Sudhakaran | CPM | Pinarayi Vijayan | Alappuzha | LDF
അമ്പലപ്പുഴയിലെ വിജയം സിപിഎമ്മിനും ജി സുധാകരനും അഭിമാന പ്രശ്നം | Surgical Strike
അമ്പലപ്പുഴയിലെ വിജയം സിപിഎമ്മിനും ജി സുധാകരനും അഭിമാന പ്രശ്നം | Surgical Strike
മകന് ഭക്ഷണവുമായി എത്തിയപ്പോള്‍ ഗുരുതരമായ നിലയിലായിരുന്നു കാര്‍ത്ത്യായനിയും ദേവദാസും
മകന് ഭക്ഷണവുമായി എത്തിയപ്പോള്‍ ഗുരുതരമായ നിലയിലായിരുന്നു കാര്‍ത്ത്യായനിയും ദേവദാസും
9 At Nine Malayalam News | വാർത്തകൾ വിശദമായി | 12 March 2026
9 At Nine Malayalam News | വാർത്തകൾ വിശദമായി | 12 March 2026
തിരുവനന്തപുരത്ത് വിജയൻ തോമസ് LDF പരിഗണനയിൽ | Thiruvananthapuram | Kerala assembly election
തിരുവനന്തപുരത്ത് വിജയൻ തോമസ് എൽഡിഎഫ് പരിഗണനയിൽ; ആന്റണി രാജു അയോഗ്യനായതോടെ പകരക്കാരനായാണ് ആലോചന LDF | Kerala assembly election 2026 | Vijayan Thomas | Antony Raju
'പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയാല്‍ വെറും കറിവേപ്പില'; സുധാകരന്റെ പുറത്തുപോകലില്‍ ജനം
'പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയാല്‍ വെറും കറിവേപ്പില'; ജി.സുധാകരന്റെ പുറത്തുപോകലില്‍ പ്രതികരിച്ച് ജനം
തമ്പാനൂർ ആർടിഒ ഓഫീസിൽ 11 മാസമായി ജോലി ചെയ്തു വരികയായിരുന്നു ശരണ്യ. ജോലി സമ്മർദ്ദത്തെ തുടർന്ന് ഇവർ ട്രാന്‍സഫറിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ അനുവദിച്ചിരുന്നില്ല.
കൊച്ചി; വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പ്രകൃതിസംരക്ഷണ സമിതി നല്കിയ അപ്പീല്‍ ഹര്‍ജിക്കെതിരേ സര്‍ക്കാര്‍ തടസഹര്‍ജി (കവിയറ്റ്) നല്കി. സംസ്ഥാന പരിസ്ഥിതി വകുപ്പാണു ഹര്‍ജി നല്‍കിയത്. തങ്ങളുടെ വാദം കേള്‍ക്കാതെ കേസില്‍ ഏതെങ്കിലും വിധി പുറപ്പെടുവിക്കരുതെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിര്‍മാണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വേണ്ടത്ര പഠനം നടത്താതെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. നേരത്തെ ഹൈക്കോടതി ഇതു തള്ളിയിരുന്നു. ഇതിനെതിരേയാണു സുപ്രീം കോടതിയിലെ അപ്പീല്‍. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസമാണു നിര്‍വഹിച്ചത്. ഈ സാഹചര്യത്തില്‍ പദ്ധതി നിര്‍മാണത്തിനു സ്റ്റേ വന്നാല്‍ തിരിച്ചടിയാകുമെന്നു കണ്ടാണ് സര്‍ക്കാര്‍ തിരക്കിട്ടു കവിയറ്റ് നല്‍കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സുപ്രീംകോടതിയില്‍നിന്ന് ഏതെങ്കിലും എതിര്‍പരാമര്‍ശം വന്നാല്‍ സര്‍ക്കാരിനു ക്ഷീണമാകും. പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കുമിടയിലൂടെ കടന്നുപോകുന്നതു കൊണ്ടാണ് പരിസ്ഥിതി സ്നേഹികള്‍ പാതയ്ക്കെതിരേ നിലപാടു സ്വീകരിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 60 ഉപാധികളോടെയാണ് തുരങ്കപാത അംഗീകരിച്ചിട്ടുള്ളത്. സംരക്ഷണ പട്ടികയിലുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതടക്കം ഇതില്‍ ഉള്‍പ്പെടുന്നു. 2025 ഓഗസ്റ്റ് 31 ന് തുരങ്കപാത നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്കു താമസിക്കാനുള്ള ക്യാമ്പ്ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. ഇതിന്റെ അപകട സാധ്യത മുന്‍നിര്‍ത്തി വലിയ സുരക്ഷയിലാണു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണു തുരങ്കപാത. 8.73 കിലോമീറ്റര്‍ നീളം വരുന്ന പാതയുടെ നിര്‍മാണം കിഫ്ബി ഫണ്ടുപയോഗിച്ചാണു പൂര്‍ത്തിയാക്കുന്നത്. ജെബി പോള്‍
ഇറാന് തളര്‍ന്നില്ല; യു എസ് രഹസ്യാന്വേഷണ റിപോര്‍ട്ട്
ഇറാന് ഇപ്പോഴും സുശക്തമാണെന്നും അവിടുത്തെ ഭരണകൂടം തകരില്ലെന്നും ഇതുമായി ബന്ധപ്പെട്ട യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
തൃശൂര്‍: സി.പി.ഐ. വിട്ട് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദന് എം.എല്‍.എയെ റാഞ്ചാന്‍ ചരടുവലിച്ച് ബി.ജെ.പി. നേതൃത്വം. മേഖലയില്‍ ശക്തനായൊരു നേതാവില്ലെന്ന കുറവ് മുകുന്ദനിലൂടെ പരിഹരിക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. മാത്രമല്ല, മുന്‍ ഇടത് എം.എല്‍.എ.മാരായ എസ്. രാജേന്ദ്രനും കെ. അജിത്തിനും ശേഷം മറ്റൊരു ദളിത് നേതാവായ മുകുന്ദനും ഒപ്പം ചേര്‍ന്നാല്‍ അത് നല്കുന്ന സന്ദേശം വലുതാണെന്ന് ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നു. നാട്ടിക സിറ്റിങ് എം.എല്‍.എയായ മുകുന്ദന് സി.പി.ഐ. നേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിന് മുമ്പുതന്നെ മുകുന്ദന് കോണ്‍ഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ട് പിന്തുണ തേടിയിരുന്നു. നാട്ടിക സംവരണ മണ്ഡലമായശേഷം ഇതുവരെ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മുകുന്ദനെ പിന്തുണച്ച് സീറ്റ് പിടിച്ചെടുക്കാമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വമെങ്കിലും പ്രാദേശിക തലത്തിന്റെ ശക്തമായ എതിര്‍പ്പ് മൂലം തീരുമാനം നീളുകയാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള കരുനീക്കമാണ് ബി.ജെ.പി. നടത്തുന്നത്. മുകുന്ദന് സ്വതന്ത്രനായി മത്സരിച്ചാല്‍ സി.പി.ഐ. വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നും ഇത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നുമാണ് ജില്ലാ നേതൃത്വത്തിലടക്കമുള്ള പൊതുവികാരം. അതേസമയം, മുകുന്ദനെ ചേര്‍ത്ത് നിര്‍ത്തിയില്ലെങ്കില്‍ അദ്ദേഹത്തെ ബി.ജെ.പി. ഒപ്പം ചേര്‍ക്കുമോ എന്ന ആശങ്കയും നേതാക്കള്‍ പങ്ക് വയ്ക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം ദേശീയ നേതൃത്വം പരിഗണിച്ച് തീരുമാനമെടുക്കട്ടെ എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വം എത്താനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാട്ടികയില്‍ മികച്ച വിജയം നേടിയ മുകുന്ദന് കുറച്ചുകാലമായി ജില്ലാ നേതൃത്വത്തിന് അനഭിമതനാണ്. എം.എല്‍.എ. എന്ന നിലയില്‍ പാര്‍ട്ടി നിയോഗിച്ച സെക്രട്ടറി ലെറ്റര്‍പാഡും ഒപ്പും ദുരുപയോഗം ചെയ്തുവെന്ന പരാതി മുകുന്ദന് ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി അദ്ദേഹത്തെ കൈവിട്ടത്. പിന്നാലെ മുകുന്ദനെ പാര്‍ട്ടി ജില്ലാ ഘടകത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആ ഘട്ടത്തില്‍ തന്നെ വീണ്ടും മത്സരിക്കാന്‍ മുകുന്ദന് സീറ്റ് നല്‍കില്ലെന്നു സൂചനകളുണ്ടായിരുന്നു. സീറ്റ് നിഷേധിച്ചതിനൊപ്പം രണ്ടുതവണ മത്സരിച്ച ഗീതാ ഗോപിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനവും മുകുന്ദനെ ചൊടിപ്പിച്ചു. നാട്ടികയിലേത് പേമെന്റ് സീറ്റാണെന്നും കാശ് പാര്‍ട്ടിക്ക് പിരിച്ചുനല്‍കാന്‍ തനിക്ക് ഗീതാ ഗോപിയുടെ അത്രയും കഴിവില്ലെന്നുമായിരുന്നു മുകുന്ദന്റെ ആരോപണം. പരസ്യ നിലപാടുമായി രംഗത്തുവന്ന മുകുന്ദന്, പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ ചേര്‍ന്ന സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് യോഗം മുകുന്ദനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിക മണ്ഡലം കമ്മിറ്റി ചേര്‍ന്ന് മുകുന്ദന്റെ പുറത്താക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നാല്‍ സുനില്‍ ലാലൂര്‍ നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന. സി.കെ. വിനോദിന്റെ പേരും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. നേതാക്കള്‍ മുകുന്ദനുമായി ബന്ധപ്പെട്ട് ആശയവിനിമയം സജീവമാക്കിയത്. മുകുന്ദന് പച്ചക്കൊടി കാട്ടിയാല്‍ ഒപ്പം ചേര്‍ക്കാനും നാട്ടികയില്‍ സീറ്റ് നല്‍കാനും ബി.ജെ.പി. തയാറായേക്കും. എം.എല്‍.എ. സ്ഥാനത്ത് ഒറ്റ ടേം പൂര്‍ത്തിയാക്കി രാഷ്ട്രീയ വനവാസത്തില്‍ പ്രവേശിക്കാന്‍ മുകുന്ദനും താല്പര്യമില്ല. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് തീരുമാനം ആശ്രയിച്ചായിരിക്കും ബി.ജെ.പിയോടുള്ള സമീപനം മുകുന്ദന് വ്യക്തമാക്കുക. ജിനേഷ് പൂനത്ത്
പരിഭ്രാന്തിയോ ആശങ്കയോ കാണാനില്ല; പെരുന്നാളിനായി ഒരുങ്ങി യു.എ.ഇയിലെ വിപണിയും ജനങ്ങളും
ഷോപ്പിങ് കേന്ദ്രങ്ങളിൽ വലിയ തിരക്ക്; പെരുന്നാളിനായി ഒരുങ്ങി യു.എ.ഇയിലെ വിപണിയും ജനങ്ങളും, വമ്പൻ ഓഫറുകളുമായി കമ്പനികൾ
ബസ് യാത്രക്കാരിൽ നിന്നും 90 ലക്ഷം രൂപയുടെ സ്വർണവും വജ്രവും കൊള്ളയടിച്ചു; സംഭവം കർണാടകയിൽ | Karnataka
ബസ് യാത്രക്കാരിൽ നിന്നും 90 ലക്ഷം രൂപയുടെ സ്വർണവും വജ്രവും കൊള്ളയടിച്ചു; സംഭവം കർണാടകയിൽ, പ്രതികൾക്കായി അന്വേഷണമാരംഭിച്ചെന്ന് പൊലീസ്
വാഹന പരിശോധനയ്ക്കിടെ അതിക്രമം; വിദ്യാർത്ഥിയെ മർദിച്ചത് MVD ഉദ്യോഗസ്ഥൻ | Thiruvananthapuram | MVD
തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ അതിക്രമം; വിദ്യാർത്ഥിയെ മർദിച്ചത് MVD ഉദ്യോഗസ്ഥൻ; കൈ കാണിച്ചിടത്ത് നിർത്താത്തതിനെ തുടർന്നായിരുന്നു ക്രൂര മർദ്ദനം
'പാർട്ടി പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് അകന്ന് പോകുന്നു, ഇടതുപക്ഷ ധാർമ്മികത ഇപ്പോഴില്ല' | CPM
പാർട്ടി പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് അകന്ന് പോകുന്നു, ഇടതുപക്ഷ ധാർമ്മികത ഇപ്പോഴില്ല, തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി കിട്ടുമെന്നും അഡ്വ.എ ജയശങ്കര്‍
News Time | ന്യൂസ് ടൈം | 12 March 2026
News Time | ന്യൂസ് ടൈം | 12 March 2026
യുദ്ധത്തിലേക്ക് എടുത്തുചാടാതെ ഗള്‍ഫ് രാജ്യങ്ങള്‍
സൈനിക നീക്കങ്ങള്‍ അവസാനിച്ചാലും അയല്‍രാജ്യമായ ഇറാനുമായി സഹവര്‍ത്തിത്വത്തില്‍ കഴിയേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.
തിരുവനന്തപുരം: ഇടതുകോട്ടകളെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന് പടിയിറങ്ങുമ്പോള്‍, പതറാതെ പിടിച്ചുനില്ക്കാന് സി.പി.എം. ആലപ്പുഴയിലെ അണികള്‍ സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പിക്കാന്‍ ചടുലനീക്കങ്ങളുമായി പാര്‍ട്ടി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ സുധാകരന്റെ പടിയിറക്കം വോട്ടായി മാറുന്നതു തടയാന്‍ പ്രത്യേക കര്‍മപദ്ധതി തയാറാക്കും. ആലപ്പുഴയിലെ പ്രാദേശിക നേതാക്കളുമായുള്ള വ്യക്തിപരമായ തര്‍ക്കങ്ങളാണ് അദ്ദേഹത്തെ അകറ്റിയതെന്നാണ് പാര്‍ട്ടിലൈന്‍. വ്യക്തിയുടെ 'ഈഗോ'യ്ക്കുമുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്ന് ലോക്കല്‍ കമ്മിറ്റികള്‍ വഴി അണികളെ ബോധ്യപ്പെടുത്തും. സുധാകരന് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും പാര്‍ട്ടിവിരുദ്ധ ശക്തികളുടെ കൈയിലെ ആയുധമായി അദ്ദേഹം മാറിയെന്നും അണികളെ വിശ്വസിപ്പിക്കാന്‍ ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെ നടത്തും. സുധാകരന് പാര്‍ട്ടി എല്ലാവിധ പരിഗണനയും നല്‍കിയിരുന്നു. പക്ഷേ, എച്ച്. സലാമിനോടും മന്ത്രി സജി ചെറിയാനോടുമുള്ള 'ഈഗോ' സുധാകരന്റെ പടിയിറക്കത്തിനു വഴിവച്ചെന്നും ധരിപ്പിക്കും. പതിറ്റാണ്ടുകളായി സുധാകരന്റെ നിഴലായിരുന്ന ആലപ്പുഴയിലെ ഉറച്ച കമ്യൂണിസ്റ്റുകള്‍ അദ്ദേഹത്തോടൊപ്പം പോകുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. സുധാകരന് സ്വതന്ത്രനായി മത്സരിക്കാന്‍ സാധ്യതയുള്ള അമ്പലപ്പുഴയില്‍ ശക്തനായ സ്ഥാനാര്‍ഥിയെത്തന്നെ ഇറക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ വിടവ് നികത്താന്‍ സംസ്ഥാന നേതാക്കള്‍ ആലപ്പുഴയില്‍ തമ്പടിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വരുംദിവസങ്ങളില്‍ ആലപ്പുഴയിലെ ഓരോ വാര്‍ഡിലും ശ്രദ്ധ കേന്ദ്രീകരിക്കും. സുധാകരന്റെ വ്യക്തിപ്രഭാവത്തേക്കാള്‍ ഉപരി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി വോട്ടുറപ്പിക്കാനാണ് ആലപ്പുഴയില്‍ സി.പി.എം. നീക്കം.
കടുത്ത ഊര്‍ജ പ്രതിസന്ധിയില്‍ തെക്കുകിഴക്കന്‍ ഏഷ്യ
ഫിലിപ്പൈന്‍സില്‍ ഓഫീസ് ദിനം കുറച്ചു. മ്യാന്മറില് ഡ്രൈവിംഗ് നിയന്ത്രണം
സീതയുടെ മകനും പ്രതിയായ സിന്സിലയും തമ്മിലുള്ള വിവാഹമോചനക്കേസിന്റെ മീഡിയേഷന് ചര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന സീതയെ സിന്‍സില തടഞ്ഞുനിര്‍ത്തുകയും കഴുത്തിന് പിടിച്ചു ഞെരിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.
സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല; ജി. സുധാകരന് പിന്തുണ നല്കാന് യു.ഡി.എഫ്.
ആലപ്പുഴ: സി.പി.എം. ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരന് ഈ മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പിന്തുണ നല്കാന് യു.ഡി.എഫ്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനത്തിലെത്തും. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ ഈ നീക്കത്തിന് അനുകൂലമാണ്. സുധാകരനെ ഒപ്പം നിര്‍ത്തിയാല്‍ സംസ്ഥാനമാകെ അത് യു.ഡി.എഫിനു ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അടിയുറച്ച കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരനെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. പറഞ്ഞു. പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായ തിക്താനുഭവങ്ങളാകും ഇപ്പോള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ കാരണം. പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ എല്ലാതലത്തിലുള്ളവരുമായി ആലോചിച്ചാണ് മണ്ഡലത്തിലെ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്.- വേണുഗോപാല്‍ പറഞ്ഞു. സുധാകരന് പിന്തുണ നല്‍കുമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പറഞ്ഞു. യു.ഡി.എഫ്. പിന്തുണ സ്വീകരിക്കുമെന്ന് സുധാകരന് അറിയിച്ചാല്‍ ആ നിമിഷം മുതല്‍ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഷുക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുധാകരനോടൊപ്പം ഉണ്ടാകും. സി.പി.എം. നേതാക്കള്‍ ആ പാര്‍ട്ടിയുടെ മോശം ശൈലികളെ വിമര്‍ശിച്ച് പുറത്തു വരുമ്പോള്‍ പ്രോത്സാഹിപ്പിക്കേണ്ടതു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഷുക്കൂര്‍ വ്യക്തമാക്കി.
മണ്ണെണ്ണ സബ്സിഡി 50 രൂപയായി വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം.
പ്രണയപ്പകയെ തുടർന്നുള്ള അരുംകൊല; ചിത്ര പ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു | Chithrapriya Case
200 പേജുള്ള കുറ്റപത്രത്തിൽ 167 സാക്ഷികൾ; പ്രണയപ്പകയെ തുടർന്നുള്ള അരുംകൊലയായ ചിത്ര പ്രിയയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു, കാലടി പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത് Chithrapriya Case | Malayattoor | Kerala Police | Crime news
കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു; ദാരുണ സംഭവം തൃശ്ശൂർ എരുമപെട്ടിയിൽ | Thrissur
കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 84 വയസ്സുള്ള കാർത്ത്യാനി; ദാരുണ സംഭവം തൃശ്ശൂർ എരുമപെട്ടിയിൽ Thrissur | Stray dog attack | Animal attack
ചൂട് 37 ഡിഗ്രി വരെ; എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രത
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.
ക്രീമിലെയര്‍ വിഭാഗത്തില്‍ തെറ്റായി ഉള്‍പ്പെടുത്തിയതിനാല്‍ ഒ ബി സി സംവരണം നിഷേധിക്കപ്പെട്ടവരെ അധിക തസ്തികകള്‍ സൃഷ്ടിച്ച് ഉള്‍പ്പെടുത്താന്‍ ഉത്തരവ്.
കൊല്ലപ്പെട്ട ഇറാനികളുടെ ചോരക്ക് പകരം ചോദിക്കുമെന്ന് പുതിയ പരമോന്നത നേതാവ്
അമേരിക്കൻ- ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പുതിയ പരമോന്നത നേതാവ്; മിനാബിലെ പെൺകുട്ടികളുടെ സ്കൂളിലെ ആക്രമണമടക്കം എടുത്ത് പറഞ്ഞായിരുന്നു മൊജ്തബയുടെ സന്ദേശം
ഒരു വയസുകാരി മരിച്ച നിലയിൽ; മരിച്ചത് അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്ര | Thiruvananthapuram
തിരുവനന്തപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; മരിച്ചത് അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്ര; മരണത്തിൽ ദൂരൂഹതയെന്ന് പൊലീസ് Thiruvananthapuram | Crime news | Kerala Police
കുട്ടികളുടെ വാട്സ്ആപ്പ് ഇനി രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചറുമായി മെറ്റ
കുട്ടികളുടെ അക്കൗണ്ട് പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും രക്ഷിതാക്കൾക്ക് അധികാരം നൽകുന്ന സുരക്ഷാ ക്രമീകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു
ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന ഭർത്താവിന് ജീവപര്യന്തം തടവ്; നിർണായകമായത് മകളുടെ മൊഴി | Malappuram
മലപ്പുറത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന ഭർത്താവിന് ജീവപര്യന്തം തടവ്; നിർണായകമായത് മകളുടെ മൊഴി, ആഭരണം കവർന്നതിനും ശിക്ഷ Malappuram | Crime news | Theft case
ഞങ്ങൾ മൂന്നാമതും വരുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതല്ലേ ആത്മവിശ്വാസ കുറവ്: എ കെ മുനീർ
എല്ലാം പാർട്ടി തീരുമാനിക്കും; കോൺഗ്രസ് വളരെ മെച്ചപ്പെട്ടു, ഭരണം ഉണ്ടാകുകയെന്നതാണ് ലക്ഷ്യം, ആര് മുഖ്യമന്ത്രി ആകണമെന്ന നിർദേശം ലീഗ് നൽകില്ല: എ കെ മുനീർ
സാംസങ് ഗ്യാലക്സി S26 സീരിസിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ ലോഞ്ച് കേരളത്തില്‍| Samsung Galaxy S26
സാംസങ് ഗ്യാലക്സി S26 സീരിസിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ ലോഞ്ച് കേരളത്തില്‍ നടത്തി മൈജി; നടി രജീഷ വിജയന് മുഖ്യാതിഥി
പ്രാദേശിക കാര്‍ഷിക വിപണിയുമായി കൈകോര്‍ത്ത് ലുലു. കുവൈത്ത് എയര്‍വെയ്സിന്റെ കാര്‍ഗോ വിമാനം 36 ടണ്‍ പഴം-പച്ചക്കറികളും വഹിച്ച് മടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍.
രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി; പ്രതിസന്ധി ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി
ലോക്സഭയിൽ ബഹളം; രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി; LPG പ്രതിസന്ധി ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി
ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന: ഇറാന് പ്രസിഡന്റിനോട് ഫോണില്‍ സംസാരിച്ച് മോദി
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിന് ശേഷം ഇരു നേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള സംഭാഷണമാണിത്. പശ്ചിമേഷ്യയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത ചരക്ക് നീക്കത്തിനും ഇന്ധനലഭ്യതയ്ക്കുമാണ് ഇന്ത്യ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന
ഒമാനിൽ രണ്ട് ദിവസമായി നിരന്തരം അതിശക്തമായ അക്രമണങ്ങൾ നടക്കുകയാണ്. ഒമാനെ തങ്ങൾ ഇതുവരെ ആക്രമിച്ചിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കാൻ മറ്റാരെങ്കിലും നടത്തുന്ന ആക്രമണമാണ് ഇതെന്നാണ് ഇറാൻ പറയുന്നത്.
വെള്ളാപ്പള്ളിക്കെതിരായ വിധി ധര്മവിശ്വാസികളുടെ പ്രാര്‍ഥനയുടെ ഫലം: ശ്രീനാരായണ സേവാ സംഘം
നടേശന് ഒരു സാമൂഹിക വിപത്തായി പരിണമിച്ചിരുന്നു. ഈ ദുരവസ്ഥയില്‍ നിന്നുള്ള മോചനം കൂടിയാണ് ഹൈക്കോടതി വിധിയിലൂടെ സാധ്യമായത്.
വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയത് റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി
വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങി നിരവധി കേസുകളില്‍ നടേശന് പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി ശ്രീനാരായണ ധര്‍മ പ്രബോധന സംരക്ഷണ സമിതിയാണ് ഹരജി സമര്‍പ്പിച്ചത്.
പൂഞ്ചിലെ ഒരു പാറയിടുക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. ഇവിടെ നിന്നും പാചകം ചെയ്ത ഭക്ഷണവും സൈന്യം കണ്ടെത്തി. പ്രദേശത്ത് സൈന്യവും പൊലീസും ശക്തമായ തെരച്ചിൽ തുടരുകയാണ്.
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് നേമം. ബിജെപി ആദ്യമായി ജയിച്ചുകയറിയ മണ്ഡലം. പിന്നീട് ഇടതുപക്ഷം തിരിച്ചുപിടിച്ച ഈ മണ്ഡലത്തില്‍ ഇത്തവണ ആദ്യം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് ബിജെപിയാണ്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി മല്‍സരിക്കുന്നത്. രാജീവ് തന്നെയാണ് സ്ഥാനാര്‍ഥിത്വം പരസ്യമാക്കിയത്. യുഎസ് കേന്ദ്രങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണം, ഹോര്‍മുസ് തുറക്കില്ല, പകരം ചോദിക്കുമെന്ന് മുജ്തബ ഖാംനഇ
കൊല്ലം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഹരിത കർമ സേന അംഗങ്ങളുടെ സംഗമം കൊട്ടാരക്കരയിലെ അനോറ ഹെറിറ്റേജ് ഹോട്ടലിൽ സംഘടിപ്പിച്ചു. ഹരിത കർമ സേനയുടെ വരുമാന വർധനവിനായി കുടുംബശ്രീ വഴി ഹരിതകർമസേനക്ക് പുത്തൻ സംരംഭ സാധ്യതതകൾ സൃഷ്ടിക്കുമെന്നും ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. നവകേരള നിർമിതിയിൽ ഹരിത കർമ സേന അംഗങ്ങളുടെ പങ്ക് അഭിമാനാർഹം ആണെന്നും ഹരിത കർമ സേന ചെയ്യുന്ന നിസ്തുല സേവനത്തെ […] The post ഹരിത കർമ്മ സേനയുടെ വരുമാനവർധനവ്; നവീന സംരംഭ മാതൃകകൾ കുടുംബശ്രീ വഴി നടപ്പിലാക്കും : മന്ത്രി കെ എൻ ബാലഗോപാൽ appeared first on ഇവാർത്ത | Evartha .
പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഹോട്ടലുകളിലെ എൽപിജി പ്രതിസന്ധിക്ക് പരിഹാരമായി കേന്ദ്രം. വാണിജ്യ സിലിണ്ടറുകൾക്ക് പകരം കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ അനുമതി നൽകി. ഗാർഹിക ഉപഭോക്താക്കൾക്ക് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു
ഒരു ക്ഷാമവുമില്ല; ആവശ്യത്തിന് പ്രെട്രോളിയം ഉത്പന്നമുണ്ട്; ഹർദീപ് പുരി | Hardeep Singh Puri | LPG
ആശങ്ക വേണ്ട; പെട്രോൾ, ഡീസൽ, മണ്ണണ്ണ, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ഒരു ക്ഷാമവുമില്ലെന്ന് പെട്രോളിയം മന്ത്രി, ഗ്രാമീണ മേഖലയിൽ സിലിണ്ടർ ബുക്കിംഗ് ഇടവേള 45 ദിവസമാക്കി Cooking gas shortage | Gas cylinder | LPG | Hardeep Singh Puri
സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി: അടിയന്തര നടപടികള്‍ക്ക് തീരുമാനം
ഗാര്‍ഹികേതര സിലിന്‍ഡറുകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. സിലിന്‍ഡറുകളുടെ ഉപഭോഗം നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റി. ഗാര്‍ഹികേതര വിതരണത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കും
സിസി മുകുന്ദനെ ദില്ലിക്ക് വിളിച്ച് കോൺഗ്രസ് നേതൃത്വം; നാളെ കെസി വേണുഗോപാൽ ചർച്ച നടത്തും | Congress
സിസി മുകുന്ദനെ ദില്ലിക്ക് വിളിച്ച് കോൺഗ്രസ് നേതൃത്വം; നാളെ കെസി വേണുഗോപാൽ ചർച്ച നടത്തും, മുകുന്ദനെ വിളിപ്പിച്ചിട്ടില്ലെന്ന് എഐസിസി നേതൃത്വം Congress Party | CC Mukundan | Kerala assembly election 2026 | AICC | KPCC
ഹരിമുരളിയുടെ മരണത്തില്‍ അസ്വഭാവികത അന്വേഷിച്ച് പൊലീസ്; വിഷാദം വില്ലനായോ ? | Actor Harimurali
ബാലതാരമായി വന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹരിമുരളിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കടുത്ത വിഷാദം അലട്ടിയിരുന്നതായി പൊലീസ് സൂചന നല്കുന്നു Actor Harimurali | Kerala Police
രാഹുല്‍ ഈശ്വറിനെ സ്ഥാനാര്‍ഥിയാക്കുമോ?
ജീവനെടുത്ത് തെരുവുനായ; തൃശ്ശൂരിൽ വയോധികയെ തെരുവുനായ കടിച്ചു കൊന്നു | Thrissur | Stray dog attack
ജീവനെടുത്ത് തെരുവുനായ; തൃശ്ശൂരിൽ വയോധികയെ തെരുവുനായ കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 84 വയസ്സുള്ള കാർത്ത്യാനി Thrissur | Stray dog attack | Animal attack
പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കേസ് പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് നാസിക്കിലെ കോടതി കേസ് റദ്ദാക്കിയത്.
പശ്ചിമേഷ്യയിലെ സംഘർഷം കാരണം വിദേശത്ത് കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇ. ഫെബ്രുവരി 28-ന് ശേഷം താമസവിസ കാലാവധി കഴിഞ്ഞവർക്ക് മാർച്ച് 31-നകം യുഎഇയിലേക്ക് തിരിച്ചുവരാം.
പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാന്‍ അടിയന്തര നടപടികള്‍
ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി; ബൈക്ക് യാത്രികരെ ആക്രമിച്ചു
മുക്കം: മുത്താലം അങ്ങാടിക്ക് സമീപം പകല്‍ സമയത്ത് ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി. മുത്താലം-വട്ടോളി റോഡില്‍ പോയ ബൈക്ക് യാത്രികരെ കാട്ടുപന്നി കുത്തി തെറിപ്പിച്ചു. റോഡില്‍ തെറിച്ച് വീണ യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
ചെറായിയില്‍ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍
കൊച്ചി: ചെറായിയില്‍ വന്‍ രാസ ലഹരി വേട്ട. 42 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കള്‍ പൊലീസ് പിടിയില്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംങ്ഷനില്‍ ഷിനാസ് (28) പുതിയ റോഡില്‍ പനച്ചിക്കാപ്പറമ്പ് ഷാജഹാന് (31), പുതിയറോഡില്‍ മഹാജനവാടി സഫീര്‍ (ഷിലാസ് 28), ബസാര്‍ റോഡില്‍ പുതുക്കാട്ട് പറമ്പ് സഫീര്‍ (എപ്പീര്‍ 32 ) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും, മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് പിടികൂടിയത്. ചെറായിയിലെ ഒരു റിസോര്‍ട്ടില്‍ മുറിയെടുത്തിരിക്കുകയായിരുന്നു സംഘം. സഫീര്‍ (ഷിലാസ്) ബംഗലൂരുവില്‍ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി. ചെറായി, പുതുവൈപ്പ് ബീച്ച്, കൊച്ചി ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായി തയ്യാറാക്കുമ്പോഴാണ് സംഘം പിടിയിലാകുന്നത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജെ.ഉമേഷ് കുമാര്‍, മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്, ഇന്‍സ്പെക്ടര്‍ കെ.എസ് സന്ദീപ്, എസ്.ഐ വന്ദന കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പണ്ടൊക്കെ ഗ്യാസുണ്ടായിട്ടാണോ? ഇതാ ബദൽ അടുപ്പുകൾ
ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ മാത്രമല്ല പരിഹാരം. റോക്കറ്റ് അടുപ്പും നല്ലൊരു പരിഹാരമാണ്. ചെലവും കുറവ്.
ഇസ്രായേലി ആക്രമണത്തില്‍ ലബനീസ് സര്‍വകലാശാലയില്‍ രണ്ട് പേര് കൊല്ലപ്പെട്ടു
ബെയ്റൂട്ടിലെ ലെബനീസ് സര്‍വകലാശാലയില്‍ ഇസ്രായേലി ആക്രമണത്തില്‍ രണ്ട് അക്കാദമിക് വിദഗ്ധര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ബെയ്റൂട്ടില്‍ നടന്ന ആക്രമണത്തില്‍ സയന്‍സ് ഫാക്കല്‍റ്റി ഡയറക്ടര്‍ ഹുസൈന് ബാസിയും പ്രഫസര്‍ മൊര്‍ട്ടഡ സറൂറുമാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്നാനില്‍ ഇതുവരെ 98 കുട്ടികളും 52 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. മൊത്തം് മരണസംഖ്യ 687 കടന്നു. മാര്‍ച്ച് രണ്ട് മുതലാണ് ലബ്നാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. ഇതുവരെ 687 പേര് കൊല്ലപ്പെട്ടതായി ലബ്നാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍ക്കോസ് നേരത്തെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് രണ്ട് പേര് കൂടി കൊല്ലപ്പെട്ടത്. ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് സംയുക്ത സേന ഇറാനില്‍ ആക്രമണം തുടങ്ങിയതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ലബ്നാനിലെ ഹിസ്ബുല്ല ഇറാന് പിന്തുണയുമായി എത്തിയിരുന്നു. ഇതോടെ ലബ്നാനിന് നേരെ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി.
ചിത്രപ്രിയ കൊലപാതകക്കേസില്‍ ആണ് സുഹൃത്ത് അലനെ ഏക പ്രതിയാക്കി കാലടി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രേമനൈരാശ്യത്തെ തുടര്‍ന്നുള്ള പകയാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 200 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തുടര്‍നടപടികള്‍ക്കായി എറണാകുളം സെഷന്‍സ് കോടതിയിലേക്ക് കൈമാറി.
ചെങ്കടലില്‍ നങ്കൂരമിട്ടിരുന്ന യു എസ് പടക്കപ്പലിന് തീപിടിച്ചു; രണ്ട് നാവികര്‍ക്ക് പരുക്ക്
യു എസ് എസ് ജെറാള്‍ഡ് ആര് ഫോര്‍ഡ് എന്ന ലോകത്തിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.
താൻ റമദാൻ നോമ്പ് എടുക്കാറുള്ളതിനെക്കുറിച്ച് പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര
വാഷിംഗ്ടണ്‍: ഫിഫ ലോകകപ്പ് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇറാന് ഫുട്ബോള്‍ ടീം അമേരിക്കയില്‍ വരുന്നതില്‍ നിലപാട് കടുപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് ദേശീയ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുവെങ്കിലും, അവരുടെ സുരക്ഷ മുന്‍നിര്‍ത്തി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് ഉചിതമാകില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അമേരിക്ക വധിച്ച പശ്ചാത്തലത്തില്‍ ഒരു കാരണവശാലും ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് ഇറാന് പ്രഖ്യാപിച്ചിരുന്നു. ഇറാന് ടീമിന് ലോകകപ്പില്‍ പങ്കെടുക്കാന്‍ തടസമില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ ട്രംപ് അറിയിച്ചെങ്കിലും ഈ നിലപാടല്ല തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് ആവര്‍ത്തിച്ചത്. ഇറാന് ദേശീയ ഫുട്ബോള്‍ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവരുടെ ജീവനും സുരക്ഷയും കണക്കിലെടുക്കുമ്പോള്‍ അവര്‍ അവിടെ ഉണ്ടാകുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതുന്നില്ല എന്നാണ് ട്രംപ് കുറിച്ചത്. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് തങ്ങളുടെ നേതാവ് അലി ഖമേനിയെ വധിച്ച സാഹചര്യത്തില്‍ ശത്രുരാജ്യത്ത് പോയി പന്ത് തട്ടാനില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്. ഇറാന്റെ കായിക മന്ത്രി അഹമ്മദ് ദുന്നിയമാലി സര്‍ക്കാര്‍ ടെലിവിഷനിലൂടെയാണ് പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അഴിമതി നിറഞ്ഞ ഈ ഭരണകൂടം ഞങ്ങളുടെ നേതാവിനെ വധിച്ചു. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയവര്‍ക്കൊപ്പം ഒരു വേദി പങ്കിടാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങളുടെ മക്കള്‍ അവിടെ സുരക്ഷിതരല്ല എന്നായിരുന്നു കായിക മന്ത്രി പറഞ്ഞത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഇറാന്റെ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലും സിയാറ്റിലിലുമാണ്. ഇറാന്റെ പിന്മാറ്റം ഫിഫയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറാന് പിന്മാറുന്ന പക്ഷം ഏഷ്യന്‍ മേഖലയില്‍ നിന്ന് മറ്റൊരു ടീമിനെ (ഇറാഖ് അല്ലെങ്കില്‍ യുഎഇ) ഉള്‍പ്പെടുത്തുന്ന കാര്യം ഫിഫ പരിഗണിക്കുന്നുണ്ട്. ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കത്തില്‍ ഏകദേശം 1,255 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പ്രതികാരമായി ഇറാന് മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ലോകകപ്പിനെ ചൊല്ലിയുള്ള ഈ പുതിയ പോര്.
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ
കുട്ടികൾക്ക് മികച്ച ജീവിതം ഉറപ്പാക്കുക എന്ന ഒരേയൊരു സ്വപ്നമായിരുന്നു ഓരോ തവണയും എമിറേറ്റ്സ് ഡ്രോ കളിക്കാൻ രാജിന് പ്രചോദനം. ജയിക്കുമെന്ന പ്രതീക്ഷയ്ക്കപ്പുറം ഓരോ ടിക്കറ്റും ഒരു സാധ്യതയായിരുന്നു.
ഇറാൻ ടീമിന് ലോകകപ്പിൽ പങ്കെടുക്കാൻ തടസമില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ട്രംപ് അറിയിച്ചിരുന്നു. എന്നാൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് നിലപാട് കടുപ്പിച്ചു.
മുംബൈ: ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങളില്‍ ശിവം ദുബെയ്ക്ക് ഒപ്പം പങ്കെടുത്ത ഭാര്യ അഞ്ജും ഖാന് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നാലെ ഇരുവരും അഹമ്മദാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മുംബൈയിലെത്തിയ വാര്‍ത്തകള്‍ പ്രചരിച്ചത് ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ട്രെയിനില്‍ ആരാധകരുടെ കണ്ണില്‍പ്പെടാതെ തേര്‍ഡ് എസി കോച്ചില്‍ കയറിയ ദുബെ അപ്പര്‍ ബര്‍ത്തില്‍ കയറിക്കിടന്നെങ്കിലും ടിക്കറ്റ് പരിശോധകന് പേര് കണ്ട് ക്രിക്കറ്റ് താരമാണോ എന്ന് സംശയിച്ചു നിന്നപ്പോള്‍ തന്ത്രപൂര്‍വം ഇടപെട്ടത് ഭാര്യ അഞ്ജും ഖാനായിരുന്നു. ക്രിക്കറ്റ് താരം ശിവം ദുബെ ഇവിടെ എങ്ങനെ വരാനാണെന്ന അഞ്ജുമിന്റെ മറുചോദ്യത്തിലും സംശയം തീര്‍ന്നില്ലെങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ ടിക്കറ്റ് പരിശോധകന് മടങ്ങി. അങ്ങനെ ആരാധകരില്‍ നിന്നും ടിക്കറ്റ് പരിശോധകനില്‍ നിന്നും തന്ത്രപൂര്‍വം രക്ഷിച്ചെടുത്ത് അഞ്ജും ഖാന് ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ നാട്ടിലെത്തിച്ചു. ഇതിന് പിന്നാലെ ഇവരുടെ പ്രണയവും വിവാഹവും എല്ലാം വാര്‍ത്തകളില്‍ നിറയുകയാണ്. ദുബെയേക്കാള്‍ 8 വയസ്സ് പ്രായക്കൂടുതലുള്ള അഞ്ജും താരത്തിന്റെ കരിയറിലും ജീവിതത്തിലും ഏറ്റവും വലിയ പിന്തുണയാണ്. 1986 സെപ്റ്റംബര്‍ 2-ന് ഉത്തര്‍പ്രദേശിലെ ഒരു മുസ്ലിം കുടുംബത്തിലാണ് അഞ്ജും ഖാന് ജനിച്ചത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയ അഞ്ജും അറിയപ്പെടുന്ന മോഡലും നടിയും വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റുമാണ്. റാണി മുഖര്‍ജി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'ഹിച്ച്കി' ഉള്‍പ്പെടെയുള്ള സിനിമകളിലും നിരവധി ടിവി പരമ്പരകളിലും അഞ്ജും വേഷമിട്ടിട്ടുണ്ട്. ശിവം ദുബെയുടെയും അഞ്ജും ഖാന്റെയും പ്രണയകഥ ഒരു പൊതുസുഹൃത്തിലൂടെയാണ് ആരംഭിക്കുന്നത്. ആ സൗഹൃദം പിന്നീട് ഗാഢമായ പ്രണയമായി മാറുകയും വര്‍ഷങ്ങളോളം നീണ്ട ഡേറ്റിംഗിന് ശേഷം അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നിട്ടും തങ്ങളുടെ ബന്ധത്തില്‍ ഉറച്ചുനിന്ന ഇവര്‍ 2021 ജൂലൈ 16-ന് മുംബൈയില്‍ വെച്ച് വിവാഹിതരായി. ഹിന്ദു-മുസ്ലീം മതാചാരപ്രകാരമായിരുന്നു മുംബൈയില്‍ വെച്ച് ഇവരുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. 2022-ല്‍ ജനിച്ച മകന് അയാനും 2025-ല്‍ ജനിച്ച മകള്‍ മെഹ്വിഷുമാണ് മക്കള്‍. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ദുബെ കാഴ്ചവെച്ച മികച്ച പ്രകടനത്തെയും ടീം ഇന്ത്യയുടെ വിജയത്തെയും അഭിനന്ദിച്ചുകൊണ്ട് അഞ്ജും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്റ്റോറികള്‍ ഇപ്പോള്‍ വൈറലാണ്.
ആന്റിബയോട്ടിക് പ്രതിരോധം ശക്തമാക്കി കേരളം; രാജ്യത്ത് ആദ്യമായി ജില്ലാതല ആന്റിബയോഗ്രാം പുറത്തിറങ്ങി
ഇന്ത്യലാദ്യമായി ജില്ലാതലത്തിൽ ആന്റിബയോഗ്രാം പുറത്തിറക്കി. കേരളം ആന്റിബയോട്ടിക് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഏറ്റവും താഴേത്തട്ടിൽ വരെ പ്രതിരോധ പരിപാടികൾ മെച്ചപ്പെടുത്തുകയാണ് സംസ്ഥാനം.
‘ആട് 3’ ഈ മാസം 19-ന് തിയേറ്ററുകളിലേക്ക്
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ മുൻപ് നിശ്ചയിച്ച പ്രകാരം തന്നെ തിയേറ്ററുകളിലെത്തും. ഈ മാസം 19-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗൾഫിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റിലീസ് മാറ്റിവെച്ചേക്കുമെന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും ഇതോടെ വ്യക്തമായി. 2026 മാർച്ച് 19-ന് ഈദ് റിലീസായിട്ടായിരിക്കും ഷാജി പാപ്പനും സംഘവും ആരാധകർക്ക് മുന്നിലെത്തുക. […] The post ‘ആട് 3’ ഈ മാസം 19-ന് തിയേറ്ററുകളിലേക്ക് appeared first on ഇവാർത്ത | Evartha .
ജി സുധാകരൻ സിപിഎമ്മിനെ തറപറ്റിക്കുമോ? | PG Suresh Kumar | News Hour 12 March 2026 | G Sudhakaran
കോൺഗ്രസ്സ് കൈ കൊടുക്കുമോ? യുഡിഎഫിൻറെ വിസ്മയം തുടരുമോ? | PG Suresh Kumar | News Hour 12 March 2026 G Sudhakaran | CPM | Pinarayi Vijayan | Alappuzha | LDF | UDF | Kerala assembly election 2026
അറബ് രാജ്യങ്ങളിലെ യുഎസ് സൈനിക ക്യാംപുകള്ക്കെതിരായി ഇറാന് ആക്രമണം കടുപ്പിച്ചതോടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇതിനായി മിഡില്‍ ഈസ്റ്റില്‍ നിന്നും 50 ചാര്‍ട്ടര്‍ വിമാനങ്ങളാണ് ഒരുക്കിയത്. അരലക്ഷത്തോളം യുഎസ് പൗരന്മാര് പശ്ചിമേഷ്യയില്‍ നിന്ന് നാടുവിട്ടതായി നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം 28000 പൗരന്മാരെ നാട്ടിലെത്തിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തന്നെ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. യുദ്ധം തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കണ്ട് നിരവധി പേര് നേരത്തെ തന്നെ സ്ഥലം നാട്ടിലേക്ക് തിരിച്ചിരുന്നു. 'ഇന്നത്തോടെ ഞങ്ങള്‍ ഏകദേശം നാല് ഡസന്‍ വിമാനങ്ങള്‍ പൂര്‍ത്തിയാക്കുകയും ആ വിമാനങ്ങളില്‍ ആയിരക്കണക്കിന് അമേരിക്കക്കാരെ മിഡില്‍ ഈസ്റ്റില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്യും,' ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് പറഞ്ഞു. വാണിജ്യ വിമാന ലഭ്യത മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ചാര്‍ട്ടര്‍ വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും ഉദ്യോഗസ്ഥന് അറിയിച്ചു. സംഘര്‍ഷത്തോടുള്ള നേരത്തെയുള്ള പ്രതികരണത്തിനും മേഖലയിലെ യുഎസ് പൗരന്മാര്ക്ക് സഹായത്തിന്റെ അഭാവത്തിനും ട്രംപ് ഭരണകൂടം വിമര്‍ശിക്കപ്പെട്ടിരുന്നു.
'നമ്മളെ ആശ്രയിച്ചു വരുന്ന കുറേപ്പേരുണ്ട്, അതിനാൽ മുന്നോട്ടുപോയേപറ്റൂ'; പാചകവാതക പ്രതിസന്ധി രൂക്ഷം
പാചകവാതക പ്രതിസന്ധി രൂക്ഷം; ചായയും ചൈനീസ് ഐറ്റംസും കുറച്ചു , ഈ നില തുടർന്നാൽ നമുക്കെല്ലാം ബുദ്ധിമുട്ടാകും, ഞങ്ങൾ അടുപ്പിലേക്ക് മാറുകയാണെന്ന് ഹോട്ടൽ ഉടമകൾ Cooking gas shortage | Gas cylinder | LPG | Hotels
'ജനങ്ങളെല്ലാം ഭീതിയിലാണ്, നായയെ പിടികൂടാനുള്ള ശ്രമത്തിലാണ് എല്ലാവരും' | Thrissur | Stray dog attack
'ജനങ്ങളെല്ലാം ഭീതിയിലാണ്, മകൻ വരുമ്പോൾ അമ്മ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്'; വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടാനുള്ള ശ്രമത്തിൽ നാട്ടുകാർ Thrissur | Stray dog attack | Animal attack

27 C