അതേസമയം ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ. കപ്പലുകൾക്ക് പുതിയ മാർഗ്ഗനിർദേശം ഏർപ്പെടുത്തി. നിയന്ത്രണത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളും.
ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല
തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കില്ല.
വടക്കേ ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇൻഷുറൻസ് പഞ്ചായത്തായി ഝാർഖണ്ഡിലെ കോൺബീർ
മികവിന് അംഗീകാരം; വടക്കേ ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇൻഷുറൻസ് പഞ്ചായത്തായി കോൺബീർ ഗ്രാമപഞ്ചായത്ത്, ഇൻഷുറൻസ് മാത്രമല്ല കെവൈസി പ്രക്രിയ പൂർത്തീകരിക്കാനും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് കഴിഞ്ഞു
'പതിനെട്ട് മണ്ഡലങ്ങളിൽ ബിജെപി - സിപിഎം ഡീൽ; മുഖ്യമന്ത്രി അമിത്ഷാ കൂടിക്കാഴ്ചയിൽ ഡീൽ ഉറപ്പിച്ചു'
പതിനെട്ട് മണ്ഡലങ്ങളിൽ ബിജെപി - സിപിഎം ഡീൽ, ബിജെപിക്ക് ജയസാധ്യതയില്ലാത്ത സ്ഥലങ്ങളിൽ സിപിഎം ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തി, മുഖ്യമന്ത്രി അമിത്ഷാ കൂടിക്കാഴ്ചയിൽ ഡീൽ ഉറപ്പിച്ചു: എം കെ പ്രേമചന്ദ്രൻ
യുദ്ധത്തിന് പരിഹാരം കാണാൻ ഖത്തർ അമീർ സൗദിയിൽ നേരിട്ട് സന്ദർശനം നടത്തി
'ഒരു രാഷ്ട്രത്തെയും ആർക്കും ഇല്ലാതാക്കാൻ ആകില്ല ,അയൽ ബന്ധം ഇനിയും തുടരും ';യുദ്ധത്തിന് പരിഹാരം കാണാൻ ഖത്തർ അമീർ സൗദിയിൽ നേരിട്ട് സന്ദർശനം നടത്തി, യുദ്ധത്തിൽ കക്ഷി ചേരാതെ പ്രതിരോധിച്ച് നിൽക്കുകയാണ് ഗൾഫ് രാജ്യങ്ങൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തെ ബാറിനു മുന്നിൽ സംഘർഷം; ഒരാൾക്ക് പരിക്കേറ്റു
മദ്യപിച്ച ശേഷം വാക്കേറ്റം; തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തെ ബാറിനു മുന്നിൽ സംഘർഷം; ഒരാൾക്ക് പരിക്കേറ്റു, കൊല്ലം സ്വദേശിക്കാണ് പരിക്കേറ്റത്
വ്യാജ താക്കോല്‍ ഉപയോഗിച്ച് സ്കൂട്ടറുകള് തുറന്ന് മോഷണം; പ്രതി പിടിയില്‍ | Kochi Theft
കൊച്ചിയില്‍ വ്യാജ താക്കോല്‍ ഉപയോഗിച്ച് സ്കൂട്ടറുകള് തുറന്ന് മോഷണം; പ്രതി പിടിയില്‍, അറസ്റ്റിലായത് യുപി സ്വദേശി ഇമ്രാന് Kochi Theft | Kerala Police
വിവാഹ വാഗ്ദാനം നൽകി പീഡനം; ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ | Alappuzha | Kerala Police
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അശ്ളീല ചിത്രം ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണി; ആലപ്പുഴയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമ അറസ്റ്റിൽ Alappuzha | Kerala Police | Sexual Abuse Case
ജിം ട്രെയിനറായ യുവതിയെ കൊല്ലാൻ ശ്രമം; നടുക്കുന്ന സംഭവം തിരുവനന്തപുരം പാറശാലയിൽ
ജിം ട്രെയിനറായ യുവതിയെ കൊല്ലാൻ ശ്രമം, കാവ്യയുടെ മുഖത്തും തലയിലും കുത്തി സുഹൃത്ത് അശ്വിൻ, നടുക്കുന്ന സംഭവം തിരുവനന്തപുരം പാറശാലയിൽ Gym trainer | Thiruvananthapuram | Parassala
കണ്ണൂരില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പൊലീസ് | Kannur
കണ്ണൂരില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പൊലീസ്, മാട്ടൂൽ സ്വദേശികളായ പതിനാറുകാരനെയും പതിനഞ്ചുകാരിയേയുമാണ് കാണാതായത് Kannur | Missing Case | Kerala Police
കളമശ്ശേരിയിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ യുവതി തിരിച്ചറിഞ്ഞു | Kochi
ക്രൂരതയുടെ മുഖം തിരിച്ചറിഞ്ഞു; കളമശ്ശേരിയിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു, അഗളി സ്വദേശി സനീഷുമായി തെളിവെടുപ്പ് നടത്തി Kochi | Kalamassery | Kerala Police
രാജ്യത്ത് നിന്ന് മാവോയിസം ഇല്ലാതാക്കിയത് നരേന്ദ്രമോദിയെന്ന് അമിത് ഷാ | Amit Shah
രാജ്യത്ത് നിന്ന് മാവോയിസം ഇല്ലാതാക്കിയത് നരേന്ദ്രമോദിയെന്ന് അമിത് ഷാ പാര്‍ലമെന്റില്‍, ഭാരത് ജോഡോ യാത്രയില്‍ മാവോയിസ്റ്റുകളെ ആദരിച്ചുവെന്നും അമിത് ഷാ Amit Shah | Maoism | Narendra Modi | BJP
9 At Nine Malayalam News | വാർത്തകൾ വിശദമായി | 30 March 2026
9 At Nine Malayalam News | വാർത്തകൾ വിശദമായി | 30 March 2026
സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ
രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ തുടങ്ങും.
വലിയതുറയിൽ യുവാവിനെ മർദിച്ച് കവർച്ച, മൊബൈലും 4000 രൂപയും തട്ടിയെടുത്തു, രണ്ടുപേർ പിടിയിൽ
വലിയതുറയിൽ യുവാവിനെ മർദിച്ച് കവർച്ച , മൊബൈലും 4000 രൂപയും തട്ടിയെടുത്തു, രണ്ടുപേർ പിടിയിൽ
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തുന്നു. ഇതിനിടെ, ഇന്ത്യയിൽ നിന്ന് സഹായം എത്തിക്കേണ്ടിയിരുന്ന ഇറാനിയൻ വിമാനം യുഎസ് വ്യോമാക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയ മമത, ബംഗാളിൽ അവർ അധികാരം പിടിച്ചാൽ മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി.
ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മഹൻ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് മരുന്നടക്കമുള്ള സഹായങ്ങൾ എത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായ വിമാനമാണിത്.
എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു
തിരുവനന്തപുരം എംസി റോഡിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു. പുനലൂർ സ്വദേശി ജഗത് വിജയ് (23) ആണ് മരിച്ചത്. കീഴായിക്കോണം ജങ്ഷനു സമീപം പുലർച്ചെയായിരുന്നു അപകടം.
ചോദിക്കുന്ന പണം തന്നില്ലെങ്കിൽ ഭാര്യയോട് അവിഹിതബന്ധത്തെ കുറിച്ച് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രവീന്ദ്രൻ ക്ഷുഭിതനായി. നേരത്തെ കരുതി വച്ചിരുന്ന കത്തി ഉപയോഗിച്ച് രവീന്ദ്രൻ മൌനീകയെ കുത്തിക്കൊലപ്പെടുത്തി.
ഉത്തർപ്രദേശ് സ്വദേശിയായ ഹൈടെക് മോഷ്ടാവ് ഇമ്രാൻ ഖാനെ ആലുവ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. സ്കൂട്ടറുകളിൽ നിന്ന് മൊബൈലും പേഴ്സും മോഷ്ടിച്ച്, സിം കാർഡ് ഉപയോഗിച്ച് എടിഎം പിൻ മാറ്റി പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതി. പ്രത്യേക അന്വേഷണ സംഘം വൈറ്റിലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മെഡിക്കൽ കോളേജ് ബാറിനു മുന്നിൽ സംഘർഷം; യുവാവിന് കുത്തേറ്റു, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സനോജിന് വയറ്റിലാണ് പരിക്കേറ്റത്. അതേസമയം, സനോജിനെ മർദ്ദിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. സനോജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ'; കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്! ജീമെയിൽ ഹാങ്
ജയസൂര്യ നായകനാകുന്ന 'ഓപ്പറേഷൻ ത്രാൾ' എന്ന പുതിയ സിനിമയുടെ കാസ്റ്റിംഗ് കോളിന് വൻ ജനശ്രദ്ധ. അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ കാസ്റ്റിംഗിനായി നൽകിയ ജിമെയിൽ ഹാങ്ങായി.
എഫ്സിആർഎയിലെ സഭകളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ?
എഫ്സിആർഎയിലെ സഭകളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ?
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. വൈഭവ് സൂര്യവൻഷിയുടെ അതിവേഗ അർധ സെഞ്ചുറിയാണ് (17 പന്തിൽ 52) രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്.
ഇത് പ്രേക്ഷകർ നൽകിയ വിജയം; ഹൗസ്ഫുൾ ഷോകളുമായി 'ഡർബി' മുന്നോട്ട്
സജിൽ മമ്പാട്ട് സംവിധാനം ചെയ്ത 'ഡർബി' തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്നു. യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം, ക്യാമ്പസ് പശ്ചാത്തലത്തിലുള്ള പ്രണയവും സൗഹൃദവുമാണ് പറയുന്നത്.
ദില്ലിയിലെ ഡിഡിഎ ഹൌസിംഗ് കോംപ്ലെക്സിലേക്ക് ഒരു മാസം മുൻപാണ് ദമ്പതികൾ താമസത്തിനെത്തിയത്. ദമ്പതികളുടെ ഒരു കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസം.
പഞ്ചിന്റെ കുത്തക തകർക്കാൻ പുതിയ മൈക്രോ എസ്യുവികളുമായി മാരുതിയും ഹ്യുണ്ടായിയും
ഇന്ത്യൻ വിപണിയിൽ ടാറ്റ പഞ്ചിന്റെ ആധിപത്യത്തിന് വെല്ലുവിളിയുമായി ഹ്യുണ്ടായിയും മാരുതി സുസുക്കിയും പുതിയ മൈക്രോ എസ്യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഹ്യുണ്ടായി ഒരു ഇലക്ട്രിക് മോഡൽ പരീക്ഷിക്കുമ്പോൾ, മാരുതി മൈൽഡ് ഹൈബ്രിഡ്, ഇവി, സിഎൻജി ഓപ്ഷനുകളുള്ള ഒരു കോംപാക്റ്റ് ക്രോസ്ഓവർ പുറത്തിറക്കും.
നെടുമങ്ങാട് പത്താംകല്ലിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്
കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായാണ് പരാതി. കോൺഗ്രസ് പാർട്ടി ഓഫീസ് കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ രണ്ട് വനിതകൾ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
അമ്പമ്പോ, സ്വന്തം വീട്ടുകാർ വരെ ഞെട്ടിപ്പോയി; അതിമനോഹരിയായ ഇന്ത്യൻ വധുവായി അമേരിക്കക്കാരി!
പരമ്പരാഗത ഇന്ത്യൻ വധുവായി അണിഞ്ഞൊരുങ്ങി ഒരു അമേരിക്കന്‍ യുവതി. അമ്പരപ്പോടും സന്തോഷത്തോടും കൂടി കുടുംബാംഗങ്ങള്‍. വൈറലായി ഒരു മനോഹര വീഡിയോ.
മഹീന്ദ്ര ഇവി രഹസ്യം: വൻ വിലക്കുറവിൽ സ്വന്തമാക്കാം
മഹീന്ദ്ര ഈ മാസം തങ്ങളുടെ ഇലക്ട്രിക് കാറുകൾക്ക് നാല് ലക്ഷം രൂപ വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര XUV400 EL പ്രോ, BE 6, XEV 9e തുടങ്ങിയ മോഡലുകൾക്ക് വൻ കിഴിവുകൾ ലഭ്യമാണ്. ഓരോ മോഡലിനും ലഭിക്കുന്ന ഡിസ്കൗണ്ടുകളും അവയുടെ പ്രധാന സവിശേഷതകളും അറിയാം.
വാൽനക്ഷത്രത്തിന്റെ ഭ്രമണം വിപരീത ദിശയിലേക്ക് മാറിയത് പകർത്തി ഹബിൾ ദൂരദർശിനി
നാസയുടെ ഹബിൾ ദൂരദർശിനി ഉപയോഗിച്ച് ശാസ്ത്രജ്ഞർ ഒരു അപൂർവ പ്രതിഭാസം പകർത്തി. സൂര്യനോട് അടുത്ത Comet 41P എന്ന ധൂമകേതുവിന്റെ ഭ്രമണം, വാതക ജെറ്റുകളുടെ സ്വാധീനത്താൽ പൂർണ്ണമായും വിപരീത ദിശയിലേക്ക് മാറി. ഈ മാറ്റം ധൂമകേതുവിനെ സ്വയം നശിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
രാഹുൽ ഗാന്ധിയെ കണ്ടു, കെട്ടിപിടിച്ചു; സന്തോഷം അടക്കാനാകാതെ ബിഗ് ബോസ് താരം ആർജെ ബിൻസി
ബിഗ് ബോസ് മലയാളം സീസണ് 7ലെ മത്സരാര്‍ത്ഥിയായിരുന്നു ബിന്‍സി.
മന്ത്രിയെന്ന നിലയില്‍ കടകംപള്ളിക്ക് ഉത്തരവാദിത്വമുണ്ടെന്ന് സതീശന് വാദിക്കുമ്പോൾ, മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കടകംപള്ളിയും രംഗത്തുണ്ട്. ഇരുവരും തമ്മിലുള്ള നിയമപോരാട്ടം തിരുവനന്തപുരം സബ് കോടതിയുടെ പരിഗണനയിലാണ്.
പട്ടിക തയ്യാറാക്കിയതിനെതിരെ പരാതി; അസി. ഇൻഫർമേഷൻ ഓഫീസർ നിയമന പട്ടിക മരവിപ്പിച്ചു
പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ നിയമന പട്ടിക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആണ് മരവിപ്പിച്ചത്. പട്ടിക തയ്യാറാക്കിയതിനെതിരായ പരാതിയിലാണ് നടപടി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച പ്രിസം ജീവനക്കാരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സ്റ്റേ.
സാധാരണ ഗതിയില്‍ നാലോ അഞ്ചോ വര്‍ഷം എടുക്കാറുള്ള പ്രക്രിയയ്ക്ക് ഭരണം തീരുംമുന്പേ വേണ്ടി വന്നത് ഒരു വര്‍ഷവും രണ്ടു മാസവും മാത്രമാണെന്നു് എഐസിസി ജനറല്‍ സെക്രട്ടറി
രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തകര്‍ന്നു; 128 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 127 റൺസിന് പുറത്തായി. 43 റൺസെടുത്ത ജാമി ഓവർടോണിന്റെ പ്രകടനമാണ് ചെന്നൈയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
കോവളം: തീരദേശ കാറ്റ് ആരെ തുണയ്ക്കും? മണ്ഡലത്തില്‍ വന്‍ ചർച്ചയായി വിഴിഞ്ഞം തുറമുഖം
കോവളം നിയമസഭാ മണ്ഡലത്തിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ട് യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ എം വിൻസെൻ്റ് വീണ്ടും മത്സരരംഗത്തുണ്ട്. മുന്നണി മാറിയെത്തിയ സ്ഥാനാർഥികളുമായി എൽഡിഎഫും എൻഡിഎയും കടുത്ത പോരാട്ടം കാഴ്ചവെക്കുമ്പോൾ, വിഴിഞ്ഞം പദ്ധതിയും തീരദേശ പ്രശ്നങ്ങളും മണ്ഡലത്തിലെ വിധി നിർണ്ണയിക്കുന്ന നിർണ്ണായക ഘടകങ്ങളായി മാറുന്നു.
ജപ്പാനിൽ പോയപ്പോഴാണ് ഇക്കാര്യം മനസിലായത്, ഇന്ത്യയിലെ പൗരബോധവുമായി താരതമ്യപ്പെടുത്തി യുവതി
ജപ്പാൻ സന്ദർശനത്തിന് ശേഷം ഒരു ഇന്ത്യൻ യുവതി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ജപ്പാനിലെ സാങ്കേതികവിദ്യയേക്കാൾ തന്നെ അത്ഭുതപ്പെടുത്തിയത് അവിടുത്തെ ജനങ്ങളുടെ അച്ചടക്കവും പൗരബോധവുമാണെന്ന് യുവതി പറയുന്നു.
നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൻപിആർഡി
സലിംകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
വിമത നീക്കവും ഡീൽ ആരോപണവും; പികെ ശശിയുടെ പടയൊരുക്കം എൽഡിഎഫിന് തലവേദനയാകുമോ?
പാലക്കാട് ജില്ലയിലെ 12 നിയമസഭ മണ്ഡലങ്ങളിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാനിരിക്കുന്നത്. പരമ്പരാഗതമായി ഇടതുപക്ഷത്തിന് മേൽക്കൈയുള്ള ജില്ലയിൽ, പികെ ശശിയുടെ വിമത നീക്കവും തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റവും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിവെക്കുന്നു. തൃത്താല, പട്ടാമ്പി, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെ മത്സരം നിർണ്ണായകമാകും.
സംസ്ഥാനത്ത് ഇന്ന് 10,922 പേർ ഹോം വോട്ടിംഗ് ചെയ്തു; അപേക്ഷിച്ചത് രണ്ടുലക്ഷത്തിലധികം പേർ
ഇന്ന് 8 മണി വരെ 10,922 പേര് ഹോം വോട്ടിംഗ് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം 85 വയസ്സിന് മുകളിലുള്ള 7561 പേരും ശാരീരിക പരിമിതിയുള്ള 3361 പേരും വോട്ട് ചെയ്തു.
'നെഗറ്റീവെ പറയാവൂ'ന്ന് പറഞ്ഞു, തുടക്കകാരാണ് കൊല്ലരുത്; തൊഴുകയ്യോടെ അൽ അമീൻ
സോഷ്യൽ മീഡിയ താരമായ അൽ അമീന്റെ 'ഡർബി' എന്ന പുതിയ സിനിമയ്ക്കെതിരെ വ്യാപകമായ നെഗറ്റീവ് പ്രചാരണം നടക്കുന്നതായി ആരോപണം. ഇതൊരു ചെറിയ സിനിമയാണെന്നും, ചിലരെ നിർബന്ധിച്ച് നെഗറ്റീവ് പറയിപ്പിക്കുകയാണെന്നും അമീൻ പറയുന്നു.
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്ന് മോഷണം; യുപി സ്വദേശിയെ ആലുവയിൽ പിടികൂടി
ബൈക്കുകളുടെ ഡിക്കി തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഈ മാസം പതിനാലിന് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥിയുടെ പേഴ്സും എടിഎമ്മും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആലുവ, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ ഇയാൾ സമാന മോഷണം നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.
ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണം; സംസ്ഥാനതല പ്രചാരണത്തിന് തുടക്കം കുറിച്ച് യുഡിഎഫ്
വീടുകൾ സന്ദർശിച്ച് കുടുംബങ്ങളുമായി സംവദിക്കുന്ന നേതാക്കൾ, യുഡിഎഫ് അധികാരത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന ഉറപ്പാണ് നൽകുന്നത്
ഈദ് മിലന് സംഗമത്തില്‍ മനുഷ്യാവകാശ അഭിഭാഷകര്‍ക്ക് ആദരം
മുംബൈ: ഇസ് ലാം ജിംഖാനയില്‍ നടന്ന ഈദ് മിലന് അഭിഭാഷകര്‍, പണ്ഡിതര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ സംഗമമായി. ആഘോഷത്തോടൊപ്പം സംവാദങ്ങള്‍ക്കും വേദിയായ ഈദ് മിലനില്‍ മൂന്ന് പ്രമുഖ അഭിഭാഷകര്‍ക്ക് 'ചാമ്പ്യന്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ് 2026' നല്കി ആദരിച്ചു. ഇന്നസന്‍സ് നെറ്റ് വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28-ന് സംഘടിപ്പിച്ച ഈ പരിപാടി, നീതിന്യായ വ്യവസ്ഥയില്‍ നേരിടുന്ന വെല്ലുവിളികളെ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഈദ് ആഘോഷത്തിന്റെ സന്തോഷവും പങ്കുവെച്ചു. വ്യക്തികള്‍ക്ക് നിയമം ഉറപ്പ് നല്കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നല്കിയ ദീര്‍ഘകാല സംഭാവനകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് അഭിഭാഷകരെ ആദരിച്ചത്. ഭീമ കൊറേഗാവ് കേസില്‍ ഭരണകൂടം അന്യായമായി തടവിലിട്ട അഡ്വ. സുരേന്ദ്ര ഗാഡ്ലിംഗും പുരസ്കാരജേതാക്കളില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ മകന് സുമിത് ഗാഡ്ലിംഗ് പുരസ്കാരം ഏറ്റുവാങ്ങി. മുംബൈ എടിഎസ് അറസ്റ്റ് ചെയ്ത 20-കാരനായ വിദ്യാര്‍ത്ഥി ആയന് ഷെയ്ഖിന്റെ കേസില്‍ നിയമ സഹായം നല്കിയതും ഭീഷണികള്‍ക്കിടയിലും പ്രവര്‍ത്തനം തുടരുന്ന അഡ്വ. ഇബ്രാഹിം ഹര്ബത്ത്ക്കും ആദരം നല്കി. സിമി കേസുകളുമായി ബന്ധപ്പെട്ട പ്രതികളെ പ്രതിനിധീകരിച്ച അഡ്വ. എം എം സയ്യിദിനെയും പുരസ്കാരം നല്കി ആദരിച്ചു. പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ട്രേഡ് യൂണിയന് പ്രവര്‍ത്തകയും മനുഷ്യാവകാശ അഭിഭാഷകയുമായ സുധാ ഭാരദ്വാജ് നിയമസഹായത്തിന്റെ പ്രാധാന്യവും മനുഷ്യാവകാശ കേസുകളിലെ ബൗദ്ധിക കഠിനാധ്വാനത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. സിവില്‍ ലിബര്ട്ടികളെ സംരക്ഷിക്കുന്നതില്‍ കൂട്ടായ നിയമശ്രമങ്ങളുടെ പ്രസക്തിയെക്കുറിച്ചും അവര്‍ സംസാരിച്ചു. മുസ് ലിം അഭിഭാഷകരും വനിതാ അഭിഭാഷകരും നിയമരംഗത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് സീനിയര്‍ അഭിഭാഷക ഗായത്രി സിംഗ് സംസാരിച്ചു. ഭരണകൂടവും സംവിധാനങ്ങളും സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ക്കിടയിലും മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്നിറങ്ങിയപ്പോൾ കണ്ട കടയിൽ നിന്ന് ടിക്കറ്റ് എടുത്തു, അടിച്ചത് 10 കോടി
തിരുവനന്തപുരം: ഭാഗ്യം എങ്ങനെ, എപ്പോൾ ഏതു വഴി വരുമെന്ന് പറയാനാവില്ല.
അടൂരില്‍ എം.ജി.കണ്ണന് എന്ന വികാരം ഇന്നും കത്തുമ്പോള്‍
സ്മാർട്ട്ഫോൺ ലോകത്ത് ഡിസൈൻ വിപ്ലവം; ആപ്പിള്‍ ഫോൾഡബിൾ ഐഫോൺ വരുന്നു
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ടെക് ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ബുക്ക്-സ്റ്റൈൽ ഡിസൈനിൽ എത്തുന്ന ഈ ഉപകരണം, വലിയ സ്ക്രീനുള്ള കാരണം ഐപാഡിന്റെ ആവശ്യം തന്നെ ഇല്ലാതാക്കിയേക്കാം. 'ഐഫോൺ അൾട്ര' എന്ന പേരിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഫോണിന് സ്വയം കേടുപാടുകൾ തീർക്കുന്ന ഗ്ലാസ് പോലുള്ള നൂതന സവിശേഷതകളും പ്രതീക്ഷിക്കുന്നു.
ഇതുവരെ ലക്ഷ്യം വെക്കാത്ത ശുദ്ധജല വിതരണത്തിനുള്ള ഡീസലൈനേഷൻ പ്ലാന്റുകളും ആക്രമിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ്
കോഴിക്കോട്: വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു. കോഴിക്കോട് പുതുപ്പാടി കാക്കവയലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാക്കവയല്‍ വട്ടപ്പറമ്പില്‍ നിഷാദ്(40) ആണ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ആക്രമണം അഴിച്ചുവിട്ടത്. രാവിലെ ബസില്‍ കയറാനായി റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ ഇയാള്‍ തൂമ്പ വീശുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബഹളം കേട്ട് കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ ചാമപ്പുറായില്‍ റഷീദ് ഓടിയെത്തി. എന്നാല്‍ നിഷാദ്, റഷീദിന്റെ തലയ്ക്ക് നേരെ തൂമ്പ വീശി. ഇത് തടയുമ്പോഴാണ് കൈക്ക് പരിക്കേറ്റത്. ഇടത് കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. കൂടുതല്‍ ആക്രമണത്തിനൊരുങ്ങി ആളുകള്‍ക്ക് പിന്നാലെ ഓടുന്നതിനിടയില്‍ റോഡില്‍ വീണ് നിഷാദിനും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കൈ കാലുകള്‍ കൂടിക്കെട്ടി ഇയാളെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അശുപത്രിക്കുള്ളില്‍ വെച്ചും ഇയാള്‍ പലതവണ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് എത്തി ആംബുലന്‍സില്‍ കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റി. മുന്‍പ് വിദേശത്തായിരുന്ന നിഷാദ് ലഹരിക്ക് അടിമയായിരുന്നുവെന്നും ലഹരിക്കച്ചവടം നടത്തുന്നയാളാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ
സൈബർ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വേണ്ടി പ്രചാരണ രംഗത്ത് ലക്ഷ്മി പ്രിയ സജീവമാണ്. ട്വന്റി 20 സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ചുവെങ്കിലും വോട്ടർ പട്ടികയിൽ പേരില്ലെന്നതിനാൽ നടിക്ക് സ്ഥാനാർത്ഥിയാകാൻ സാധിച്ചിരുന്നില്ല. രാജ്യത്ത് മുസ്ലിം മതം മാറിയ ആദ്യത്തെ വ്യക്തിയോ ബിജെപിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വനിതയോ അല്ല താനെന്ന് ഫേസ്ബുക്ക് കുറിപ്പിൽ
എന്‍ ഡി എ എം എല്‍ എമാരുടെ പിന്തുണ ഇല്ലാതെ ഇരുമുന്നണികള്‍ക്കും മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി
പനാജി: ഇന്ത്യൻ ക്വിക്ക് കൊമേഴ്സ് സേവനങ്ങളുടെ വേഗതയും കുറഞ്ഞ നിരക്കും കണ്ട് അമ്പരന്നിരിക്കുകയാണ് ക്ലോ എന്ന വിദേശ യുവതി. ഗോവയിൽ വെച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഗ്രോസറി ഓർഡർ ചെയ്ത തന്റെ വേറിട്ട അനുഭവം ഇൻസ്റ്റഗ്രാമിലൂടെയാണ് ബ്രിട്ടൻ സ്വദേശിയായ ക്ലോ പങ്കുവെച്ചത്. വെറും 29 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിയതാണ് യുവതിയെ പ്രധാനമായും ഞെട്ടിച്ചത്. മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കുറഞ്ഞ നിരക്കാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് ക്ലോ പറയുന്നു. മല്ലിയില, വെളുത്തുള്ളി, കുക്കുംബർ, തക്കാളി എന്നിവയ്ക്ക് പുറമെ മൂന്ന് പാക്കറ്റ് ഡോഗ് ഫുഡും അടങ്ങിയതായിരുന്നു ക്ലോയുടെ ഓർഡർ. ഇതിനെല്ലാം കൂടി ആകെ ചിലവായത് 822 രൂപ മാത്രമാണ്. ബ്രിട്ടനിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വിശ്വസിക്കാനാവില്ലെന്നാണ് യുവതിയുടെ സാക്ഷ്യം. മൂന്ന് പാക്കറ്റ് ഡോഗ് ഫുഡിന് മാത്രം ഏകദേശം 439 രൂപയാണ് ചിലവ് വന്നത്. യുകെയിൽ ഇതിന് വലിയ തുക നൽകേണ്ടി വരുമെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു. 'യുകെ ഇക്കാര്യത്തിൽ ഇന്ത്യയെ കണ്ടു പഠിക്കണം' എന്ന കുറിപ്പോടെയാണ് ക്ലോ വീഡിയോ പങ്കുവെച്ചത്. View this post on Instagram A post shared by Chlo|Travels (@solowithchlox) ക്ലോയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് മേഖലയുടെ വളർച്ചയാണ് ഇത് കാണിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. മറ്റ് പല രാജ്യങ്ങളിലും മൂന്നിരട്ടി വില നൽകിയാലും ഇത്ര വേഗത്തിൽ സാധനങ്ങൾ ലഭിക്കില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പോലുള്ള സേവനങ്ങൾ നിത്യജീവിതം എത്രത്തോളം ലളിതമാക്കുന്നു എന്നതിലേക്കാണ് ഈ വിദേശ യുവതിയുടെ അനുഭവം വിരൽ ചൂണ്ടുന്നത്.
പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനം പിന്‍വാതില്‍ നിയമനമാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയും പട്ടികയിലുണ്ടെന്നും, വ്യാജ പരിചയ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനം സ്റ്റേ ചെയ്തെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഇടതു ചിന്തകനും എഴുത്തുകാരനുമായ ഡോ. ആസാദ് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സി.പി.എം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ആര്.എസ്.എസ് - ബി.ജെ.പി താത്പര്യങ്ങള്‍ക്ക് അനുസൃതമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. 'എസ്.ഡി.പി.ഐ എന്ന് ഉച്ചത്തില്‍ നാവനക്കരുത്, പക്ഷേ അവരുടെ വോട്ട് വാങ്ങാം' എന്ന വിചിത്രമായ നിലപാടാണ് ഇടതുമുന്നണി ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ജമാഅത്തെ ഇസ്ലാമിയോ പി.ഡി.പിയോ എസ്.ഡി.പി.ഐയോ ആര്.എസ്.എസോ ആയ ആളുകളൊന്നും പ്രതിപക്ഷ മുന്നണിക്ക് വോട്ടു ചെയ്യാന്‍ പാടില്ല. അതേസമയം, അവരെല്ലാം എല്‍.ഡി.എഫിന് വോട്ട് ചെയ്യുമ്പോള്‍ അത് വിശുദ്ധമാവുന്നുവെന്നും ഡോ. ആസാദ് പരിഹസിച്ചു. 'എസ്.ഡി.പി.ഐ പിന്തുണ എല്‍.ഡി.എഫിനാണെന്ന് പറഞ്ഞതുപോലെയുള്ള ഒരു പിന്തുണക്കാര്യമേ വെല്‍ഫയര്‍ പാര്‍ട്ടി നേരത്തേ പറഞ്ഞുള്ളു. അതുപക്ഷേ, യു.ഡി.എഫിനായിരുന്നു പിന്തുണ. അത് ഞങ്ങള്‍ സഹിക്കില്ല. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിനെ നയിക്കുന്നു എന്ന് ഞങ്ങളങ്ങു പറയും. അവരുമായി സഖ്യത്തിലാണെന്ന് പറയും. ആര്.എസ്.എസ് പഠിപ്പിച്ച ന്യൂനപക്ഷ വിരുദ്ധത മുഴുവന്‍ കെട്ടഴിച്ചുവിടും. അവര്‍ തന്ന സാമുദായിക സംഘര്‍ഷത്തിന്റെ വിത്തുകള്‍ പാകും. ആര്.എസ്.എസ് ചട്ടുകമായ നടേശന് സാറിന്റെ മുസ്ലിം വിരുദ്ധ വായ്ത്താരിക്ക് താളമിടും. അടിമ നാവുകളെല്ലാം കോറസ് പാടി അതങ്ങ് ഉറപ്പിക്കുമെന്നും ഡോ. ആസാദ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും പിന്‍വാതിലിലൂടെ എസ്.ഡി.പി.ഐ, പി.ഡി.പി വോട്ടുകള്‍ ഉറപ്പാക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചിട്ടുണ്ടെന്ന് ഡോ. ആസാദ് ചൂണ്ടിക്കാട്ടി. മുന്‍പ് വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ അതിനെ വര്‍ഗീയ കൂട്ടുകെട്ടായി ചിത്രീകരിച്ച് ആര്.എസ്.എസ് ശൈലിയിലുള്ള ന്യൂനപക്ഷ വിരുദ്ധത കെട്ടഴിച്ചുവിടാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ അതേ മതമൗലികവാദ സംഘടനകള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ അത് 'വിശുദ്ധമായ വോട്ടായി' മാറുന്ന അദ്ഭുതമാണ് കേരളം കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്ന സി.പി.എം നേതാക്കള്‍ മുന്‍പ് അവരുടെ പിന്തുണയോടെ എം.പി സ്ഥാനം കൈക്കലാക്കിയത് വിസ്മരിക്കരുത്. 'ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല' എന്ന ഇ.പി. ജയരാജന്റെയും എ. വിജയരാഘവന്റെയും നിലപാട് ഇതിന്റെ തെളിവാണ്. സാമുദായിക പാര്‍ട്ടിയെന്ന് പറഞ്ഞ് ഐ.എന്‍.എല്ലിനെയും അഴിമതിയുടെ പേരില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയും വര്‍ഷങ്ങളോളം മാറ്റിനിര്‍ത്തിയവര്‍, ഇപ്പോള്‍ അധികാരത്തിനായി അവരെയെല്ലാം വിശുദ്ധരായി പ്രഖ്യാപിച്ച് കൂടെക്കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ആരോപണം നേരിട്ടവര്‍ക്കും ഇടതുമുന്നണിയില്‍ മോക്ഷം ലഭിക്കുന്നത് അത്ഭുതകരമാണ്. സ്മാരകങ്ങള്‍ക്കായി പൊതുഖജനാവില്‍ നിന്ന് കോടികള്‍ അനുവദിക്കുന്നതും കാബിനറ്റ് പദവികള്‍ നല്‍കുന്നതും ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ 'കാരുണ്യവാനായ ക്യാപ്റ്റന്‍' എന്ന് ഡോ. ആസാദ് പരിഹസിച്ചു. ആര്.എസ്.എസ് അജണ്ടകള്‍ക്ക് തണലൊരുക്കുന്ന രീതിയിലേക്ക് ഇടതുപക്ഷം മാറിയെന്നും, വോട്ടിനായി ഏത് വര്‍ഗീയ ശക്തിയുമായും സന്ധി ചെയ്യാന്‍ അവര്‍ക്ക് മടിയില്ലെന്നും ഡോ. ആസാദ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി ഡോ. ആസാദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ആര്.എസ്.എസ് - ബി.ജെ.പി ഇംഗിതങ്ങള്‍ക്കൊത്ത് സംസ്ഥാനം ഭരിച്ച കേരളത്തിലെ എല്‍.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും പിന്‍വാതിലിലൂടെ മുന്നണിക്കു പുറത്തുള്ള എസ്.ഡി.പി.ഐ - പി.ഡി.പി വോട്ടും ഉറപ്പു വരുത്തിക്കഴിഞ്ഞു. കോടിക്കണക്കിനു രൂപ മുടക്കി പാതകളിലും തെരുവുകളിലും പരസ്യബോര്‍ഡുകള്‍ വെച്ചു. മാധ്യമങ്ങളെ വരുതിയിലാക്കി. സോഷ്യല്‍ മീഡിയയില്‍ കുലംകുത്തിച്ചാടി. അപ്പോള്‍ ഇനി ജയിക്കാന്‍ എന്തു വേണം എസ്.ഡി.പി.ഐ പിന്തുണ എല്‍.ഡി.എഫിനാണെന്ന് അവര്‍ പറഞ്ഞല്ലോ. അങ്ങനെ ഒരു പിന്തുണക്കാര്യമേ വെല്‍ഫയര്‍ പാര്‍ട്ടി നേരത്തേ പറഞ്ഞുള്ളു. അതുപക്ഷേ, യു.ഡി.എഫിനായിരുന്നു പിന്തുണ. അത് ഞങ്ങള്‍ സഹിക്കില്ല. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിനെ നയിക്കുന്നു എന്ന് ഞങ്ങളങ്ങു പറയും. അവരുമായി സഖ്യത്തിലാണെന്ന് പറയും. ആര്.എസ്.എസ് പഠിപ്പിച്ച ന്യൂനപക്ഷ വിരുദ്ധത മുഴുവന്‍ കെട്ടഴിച്ചുവിടും. അവര്‍ തന്ന സാമുദായിക സംഘര്‍ഷത്തിന്റെ വിത്തുകള്‍ പാകും. ആര്.എസ്.എസ് ചട്ടുകമായ നടേശന് സാറിന്റെ മുസ്ലിം വിരുദ്ധ വായ്ത്താരിക്ക് താളമിടും. അടിമ നാവുകളെല്ലാം കോറസ്സ് പാടി അതങ്ങ് ഉറപ്പിക്കും. ഞങ്ങള്‍ ജമാഅത്തെ ആപ്പീസില് പോയി വണങ്ങി വാങ്ങിയ എം.പി സ്ഥാനങ്ങള്‍ നിലനില്‍ക്കെ ജമാ അത്തെയെ തള്ളിപ്പറയാനും യു.ഡി.എഫിനെ കുരുക്കാനുമുള്ള ഞങ്ങളുടെ കഴിവല്ലേ ഹീറോയിസം അതല്ലേ പുരോഗമന രാഷ്ട്രീയം ആരുടെ വോട്ടും വേണ്ടെന്നു പറയില്ല ഇ.പി ജയരാജനും എ. വിജയരാഘവനും വി. ശിവന്‍കുട്ടിയും. എസ്.ഡി.പി.ഐ എന്ന് ഉച്ചത്തില്‍ നാവനക്കരുതെന്നേയുള്ളു. വോട്ടുവാങ്ങാം. എന്നാല്‍, ജമാഅത്തെ വോട്ട് ഇപ്പോള്‍ പാപമാണ്. തരാത്ത വോട്ട് ഞങ്ങള്‍ക്കു വേണ്ട. തന്നപ്പോള്‍ വാങ്ങിയത് അന്നവര്‍ പുരോഗമനത്തിന്റെ മുഴുത്തങ്കമായിരുന്നതുകൊണ്ടല്ലേ ഭരണത്തിനെതിരെ വോട്ടു ചെയ്യാന്‍ വരുന്നവര്‍ കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവരെ തോല്‍പ്പിക്കാന്‍ കൂടുതല്‍ പറ്റുന്നവര്‍ക്ക് വോട്ടു ചെയ്യും. പക്ഷേ, അക്കൂട്ടത്തില്‍ ജമാ അത്തെയോ പി.ഡി.പിയോ എസ്.ഡി.പി.ഐയോ ആര്.എസ്.എസോ ജമാഅത്തെയോ ആയവരോ ആയിരുന്നവരോ ആയ ആളുകള്‍ പ്രതിപക്ഷ മുന്നണിക്ക് വോട്ടു ചെയ്യാന്‍ പാടില്ല. അത് തെറ്റാണ്. കുറ്റമാണ്. ഞങ്ങള്‍ക്ക് തരൂ ആ വോട്ടൊക്കെ. അപ്പോള്‍ അത് വിശുദ്ധമാവുന്നു! ഞങ്ങള്‍ക്ക് എന്തും പാകമാണ്. എന്തും ഭൂഷണമാണ്. ഐ.എന്‍.എല്ലിനെ ദീര്‍ഘകാലം പിറകില്‍ നടത്തിയത് അത് സാമുദായിക പാര്‍ട്ടിയോ വര്‍ഗീയ പാര്‍ട്ടിയോ ആണെന്ന് പറഞ്ഞാണ്. 'പള്ളിയെയും പട്ടക്കാരെയും' തള്ളിപ്പറയാത്തതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിനെ പുറത്തു നിര്‍ത്തിപ്പോന്നത്. അഴിമതിക്കേസില്‍ ജയിലില്‍പോയ ഏക നേതാവിന്റെ പാര്‍ട്ടിയായതുകൊണ്ടാണ് കൈകോബിയെ മുന്നണിയില്‍ അടുപ്പിക്കാതിരുന്നത്. ഇപ്പോള്‍ എല്ലാവരോടും പൊറുത്തു. കാരണം അവരെല്ലാം പുതിയ രക്ഷകന്റെ കാല്‍ക്കല്‍വീണ് ക്ഷമയിരന്നു! കാരുണ്യവാനായ ക്യാപ്റ്റന്‍ പ്രസാദിച്ചു. ഇക്കൂട്ടരൊക്കെ യു.ഡി.എഫിനു പിറകിലോ ഒപ്പമോ നടന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി തെരുവുകളില്‍ ഓരി നില്‍ക്കുമായിരുന്നോ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്കാന് യു.ഡി.എഫിന് കഴിയുമായിരുന്നോ കോഴ അഴിമതി ആരോപണത്തില്‍ കുരുങ്ങിയ മാണിസാറിന് മോക്ഷം ലഭിക്കുമായിരുന്നോ അഞ്ചുകോടി രൂപ പൊതുഖജനാവില്‍നിന്ന് സ്മാരകത്തിന് ലഭിക്കുമായിരുന്നോ ഒന്നായ ഐ.എന്‍.എല്‍ രണ്ടായി ഇരട്ടിച്ചു കിട്ടുമായിരുന്നോ ഗണേശകുമാരന് അയ്യായിരപ്രഭുവായി ഞെളിഞ്ഞു നടക്കുമായിരുന്നോ അതിനാല്‍ വത്സലഹൃദയനും കാരുണ്യവാനുമായ കാരണഭൂതന്റെ സിദ്ധിവിശേഷങ്ങളെ വാഴ്ത്തുവിന്‍! മൂന്നാമത്തെ കാലടിയും വെക്കാന്‍ ശിരസ്സു താഴ്ത്തിക്കൊടുക്കുവിന്‍!
ബിറ്റ്കോയിനും ഡിപ്ലോമസിയും ചേര്‍ത്തുവെച്ച ഈ പുതിയ തന്ത്രത്തിന് പിന്നില്‍ 35 വയസ്സുകാരനായ ഒരു യുവാവാണ്. പേര് ബിലാല്‍ ബിന്‍ സാഖിബ്. വെറുമൊരു ക്രിപ്റ്റോ ഇടപാടുകാരനല്ല ബിലാല്‍.
കോഴിക്കോട് പുതുപ്പാടിയില്‍ വിദ്യാര്‍ത്ഥികളെ തൂമ്പ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞയാളുടെ കൈ അടിച്ചൊടിച്ചു. ലഹരിക്ക് അടിമയെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന നിഷാദ് എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന്റെ സഹായത്തോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട 'സ്റ്റൈലിഷ് സ്റ്റാർ' അല്ലു അർജുന്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രം 'ഹാപ്പി' വീണ്ടും വെള്ളിത്തിരയിലേക്ക്. 20 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക തികവോടെയാണ് ചിത്രം റീ-റിലീസിനൊരുങ്ങുന്നത്. അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ എട്ടിന് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. അന്യഭാഷാ നടന്മാരിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് അല്ലു അർജുൻ. 'ആര്യ', 'ഹാപ്പി', 'കൃഷ്ണ' തുടങ്ങിയ സിനിമകളിലൂടെയാണ് അല്ലു മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട 'മല്ലു അർജുനായി' മാറിയത്. ഇതിൽ എ. കരുണാകരൻ സംവിധാനം ചെയ്ത 'ഹാപ്പി' കേരളത്തിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ വിജയമാണ് അന്ന് സ്വന്തമാക്കിയത്. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസനാണ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്. 4കെ അൾട്രാ ഇംപാക്റ്റ് സാങ്കേതിക വിദ്യയിലാണ് ചിത്രം ഒരുങ്ങുന്നത്. മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നതാണ് ഈ രണ്ടാം വരവിന്റെ ലക്ഷ്യം. 2006-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജെനീലിയ ഡിസൂസയായിരുന്നു നായിക. മനോജ് ബാജ്പേയിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. യുവാൻ ശങ്കർ രാജ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ പ്രിയപ്പെട്ടവയാണ്. അല്ലു അർജുന്റെ ചടുലമായ നൃത്തച്ചുവടുകളും കോമഡി രംഗങ്ങളും വീണ്ടും വലിയ സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
ഹൈദരാബാദ്: നഗരമധ്യത്തിൽ നിയമവിരുദ്ധമായി ഗ്യാസ് സിലിണ്ടറുകൾ സംഭരിക്കുകയും കൊള്ളവിലയ്ക്ക് വിൽക്കുകയും ചെയ്ത പത്തംഗ സംഘത്തെ പോലീസ് പിടികൂടി. ബഞ്ചാര ഹിൽസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിൽ നിന്ന് 21.88 ലക്ഷം രൂപ വിലമതിക്കുന്ന 414 സിലിണ്ടറുകളും പത്ത് വിതരണ വാഹനങ്ങളും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് ജൂബിലി ഹിൽസ് സോൺ ടാസ്ക് ഫോഴ്സ് ഞായറാഴ്ച നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഷംഷാബാദിലെ 'മെട്രോ ഗ്യാസ് ഏജൻസി' ഉടമയായ മുഹമ്മദ് ആമിർ (42) ആണ് തട്ടിപ്പിന്റെ സൂത്രധാരൻ. തന്റെ ഏജൻസിയിലേക്ക് വരുന്ന സിലിണ്ടറുകൾ നാഗാർജുന എക്സ് റോഡിന് സമീപമുള്ള ഒരു ശ്മശാനത്തിലേക്ക് മാറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. തൊഴിലാളികളുടെയും ഡ്രൈവർമാരുടെയും സഹായത്തോടെ ഇവിടെ സിലിണ്ടറുകൾ സുരക്ഷിതമല്ലാത്ത രീതിയിൽ കൂട്ടിയിടുകയായിരുന്നു. അടിയന്തരമായി സിലിണ്ടറുകൾ ആവശ്യമുള്ളവരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവർത്തനം. സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ വലിയ തുകയാണ് സംഘം ഈടാക്കിയിരുന്നത്. പിടിയിലായവരിൽ ഡെലിവറി തൊഴിലാളികൾ, ഡ്രൈവർമാർ, സിലിണ്ടറുകൾ സൂക്ഷിക്കാൻ സ്ഥലം വാടകയ്ക്ക് നൽകിയ വ്യക്തി എന്നിവരും ഉൾപ്പെടുന്നു. പോലീസ് നടത്തിയ റെയ്ഡിൽ വൻതോതിലുള്ള സിലിണ്ടർ ശേഖരവും വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. ഇതിൽ 47 കിലോയുടെ 30 കൊമേഴ്സ്യൽ സിലിണ്ടറുകൾ, 19 കിലോയുടെ 148 സിലിണ്ടറുകൾ, 5 കിലോയുടെ 35 സിലിണ്ടറുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 192 എണ്ണം 19 കിലോയുടേതും 9 എണ്ണം 5 കിലോയുടേതുമായി ആകെ 201 ഒഴിഞ്ഞ സിലിണ്ടറുകളും കണ്ടെടുത്തു. സിലിണ്ടറുകൾ കടത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഡിസിഎം വാനുകൾ, രണ്ട് ബോലേറോ വാഹനങ്ങൾ, ടാറ്റ എയ്സ്, ടാറ്റ ഇൻട്രാ, ടാറ്റ മാജിക് എന്നിവയ്ക്ക് പുറമെ നാല് ഓട്ടോറിക്ഷകളും പോലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനവാസ മേഖലയ്ക്ക് സമീപം സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമായിരുന്നു. അനധികൃത വിൽപനക്കാർക്കെതിരെ കർശന നടപടി തുടരും.ഗെയ്ക്വാദ് വൈഭവ് രഘുനാഥ്, ഡിസിപി. അനധികൃത വിൽപനക്കാരിൽ നിന്ന് സിലിണ്ടറുകൾ വാങ്ങരുതെന്നും ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ കേരളം മുഴുവന്‍ കോളിളക്കമുണ്ടാക്കിയ സിപിഎമ്മും എല്‍ഡിഎഫും, ഇപ്പോള്‍ എസ്ഡിപിഐയുടെ പിന്തുണയെപ്പറ്റി മിണ്ടുന്നില്ല
ഇസ്ലാമാബാദ്: നയതന്ത്ര ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലെത്തിയ ഈജിപ്ത് വിദേശകാര്യമന്ത്രി ബദര്‍ അബ്ദലട്ടിയെ സ്വീകരിക്കുന്നതിനിടെ പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാര്‍ കാല് തെന്നി വീണ് പരുക്കേറ്റു. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തില്‍ വെച്ചാണ് ഇദ്ദേഹം കാല് തെന്നി വീണത്. വീഴ്ചയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചരിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന ചതുര്‍രാഷ്ട്ര ഉച്ചകോടിയില്‍ (സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, പാകിസ്ഥാന്) പങ്കെടുക്കാനാണ് ഈജിപ്ഷ്യന്‍ പ്രതിനിധി എത്തിയത്. വിദേശകാര്യമന്ത്രിയെ ക്ഷണിക്കുന്നതിനായി മുന്നോട്ട് നീങ്ങിയ ഇഷാഖ് ദാര്‍ പെട്ടെന്ന് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചു. വീഴ്ചയ്ക്ക് ശേഷം ഒന്നുമറിയാത്ത ഭാവത്തില്‍ അദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുത്തുവെങ്കിലും, പരിശോധനയില്‍ തോളിന് 'ഹെയര്‍ലൈന്‍ ഫ്രാക്ചര്‍' സംഭവിച്ചതായി മകന് അലി ദാര്‍ പറഞ്ഞു.
കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എല്ലാ പാര്‍ട്ടികളും പതിനെട്ടടവും പയറ്റുകയാണ്. ഇത്തവണ കൂടുതല്‍ ചര്‍ച്ചയാകുന്നത് എസ്ഡിപിഐ ആണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് എസ്ഡിപിഐ 'സ്റ്റാര്‍' ആയത്. പകുതിയില്‍ താഴെ മാത്രം സീറ്റില്‍ മല്‍സരിക്കുന്ന ഇവരുടെ പിന്തുണ മറ്റുള്ള മണ്ഡലങ്ങളില്‍ ആര്‍ക്ക് എന്നതാണ് ചോദ്യം. സമ്മര്‍ ബമ്പര്‍ അടിച്ചുമോനേ... 10 കോടി ലഭിച്ച പത്മനാഭന് വീടൊന്ന്
തിരുവനന്തപുരം: ഡോ. പി. സരിന് മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കാണിച്ച് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. നിലവില്‍ കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ അഡൈ്വസറാണ് ഡോ. പി. സരിന്. സാമൂഹിക മാധ്യമ പോസ്റ്റുകള്‍ സഹിതമാണ് പരാതി നല്‍കിയത്. പ്രതിമാസം 80,000 രൂപ ശബളവും ഔദ്യോഗിക വാഹനമുള്‍പ്പെടെയുള്ള സൗകര്യങ്ങളും വാങ്ങുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ വാഹന ആവശ്യങ്ങള്‍ക്കായി മാസം തോറും 88,000 രൂപ സെന്റ്ര് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന് കെ.ഡിസ്ക് നല്‍കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന മറ്റു ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും സമൂഹികമാധ്യമത്തില്‍ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പങ്കുവെക്കരുതെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഡോ. പി. സരിന് തന്റെ ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ ആഭിമുഖ്യമുള്ള പോസ്റ്റുകള്‍ പങ്കുവെക്കുകയും പരസ്യമായി രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഔദ്യേഗിക വാഹനവും മറ്റ് ആനുകൂല്യങ്ങളും കൈപറ്റുന്ന ഉദ്യോഗസ്ഥന് രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്നും സരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണണമെന്നും പരാതിയില്‍ പറയുന്നു. അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍നിന്ന് രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിടുകയായിരുന്നു. ശേഷം സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരാജയപ്പെട്ടു. ശേഷം കോണ്‍ഗ്രസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മില്‍ എത്തിയതിന് ശേഷമാണ് കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ അഡൈ്വസര്‍ എന്ന സര്‍ക്കാര്‍ പദവിയിലേക്ക് നിയമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് കമീഷന് കീഴിലാണ് വരുന്നത്. അവരുടെ ജോലികളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നത് കമീഷനാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപ്പിക്കുന്ന ആ ദിവസം മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്ന ശേഷം ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത് എന്നാണ് ചട്ടം.
പ്രധാനമന്ത്രി മോദി ഏപ്രിൽ 4 ന് കേരളത്തിൽ, പാലായിലും തിരുവനന്തപുരത്തും റോഡ് ഷോ
പാലായിലും തിരുവനന്തപുരതും റോഡ് ഷോയൽ പങ്കെടുക്കും. തിരുവല്ലയിലെ പൊതുപരിപാടിയിലും മോദി പങ്കെടുക്കുമെന്നാണ് വിവരം.
എല്‍ ഡി എഫ് ചിക്കനിട്ട സാമ്പാര്‍ മുന്നണി
കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിൽ ഇറാൻ ആക്രമണം, ഇന്ത്യക്കാരന് ദാരുണാന്ത്യം
കുവൈറ്റിലെ ഒരു വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി മരിക്കുകയും കെട്ടിടത്തിന് വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് എമർജൻസി ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്യാവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം പാരമ്യത്തിലെത്തിച്ച് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയില്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനൊപ്പം സൈക്കിള്‍ ചവിട്ടി വോട്ട് തേടിയിറങ്ങിയത് മണ്ഡലത്തില്‍ പുതിയൊരു രാഷ്ട്രീയ കാഴ്ചയായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ സൈക്കിളില്‍ മണ്ഡലത്തിലുടനീളം സഞ്ചരിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ചാണ്ടി ഉമ്മന്റെ വ്യത്യസ്തമായ പ്രചാരണ ശൈലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒപ്പം ചേര്‍ന്നത്. രാഹുല്‍ കൂടി സൈക്കിളുമായി റോഡിലിറങ്ങിയതോടെ പുതുപ്പള്ളിയിലെ വീഥികള്‍ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും വലിയ ആവേശത്തിന് സാക്ഷ്യം വഹിച്ചു. സാധാരണക്കാരനായ വോട്ടറിലേക്ക് നേരിട്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാണ്ടി ഉമ്മന്‍ തന്റെ പ്രചാരണത്തിനായി സൈക്കിള്‍ തിരഞ്ഞെടുത്തത്. ആഡംബര വാഹനങ്ങളിലെ റോഡ് ഷോകളില്‍ നിന്ന് വ്യത്യസ്തമായി, ജനങ്ങള്‍ക്കിടയിലൂടെ സൈക്കിള്‍ ചവിട്ടി നീങ്ങിയ നേതാക്കളെ കാണാന്‍ വഴിയോരങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഉമ്മന്‍ ചാണ്ടിയുടെ ജനകീയ ശൈലിയുടെ തുടര്‍ച്ചയായാണ് ചാണ്ടി ഉമ്മന്റെ ഈ സൈക്കിള്‍ യാത്രയെ കോണ്‍ഗ്രസ് നേതൃത്വം വിശേഷിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി കൂടി എത്തിയതോടെ ഈ പ്രചാരണ പരിപാടി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായി മാറി. ഇതിന്റെ ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി പങ്കുവച്ചതോടെ പാര്‍ട്ടി അണികള്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് സ്വാധീനിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടല്‍. ഉമ്മന്‍ ചാണ്ടിയുമായുള്ള ഗാന്ധി കുടുംബത്തിന്റെ ആത്മബന്ധം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. പുതുപ്പള്ളിയിലെ ഗ്രാമീണ പാതകളിലൂടെ ജനങ്ങള്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടി നീങ്ങിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് എത്തിയത്. തെരഞ്ഞെടുപ്പ് ചൂടില്‍ നില്ക്കുന്ന മണ്ഡലത്തില്‍ ഈ സൈക്കിള്‍ യാത്ര രാഷ്ട്രീയമായ വലിയൊരു ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തില്‍ താന്‍ നിര്‍ബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പുതുപ്പള്ളി മണ്ഡലത്തിനായി പാമ്പാടിയിലെ യോഗത്തില്‍ പ്രസംഗം രാഹുല്‍ തുടങ്ങിയത്. അനാരോഗ്യം മറന്നും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടിയുടെ ജനസ്വീകാര്യത അദ്ദേഹത്തിന്റെ വിലാപയാത്രയിലൂടെ ലോകം കണ്ടതാണ്. 10 വര്‍ഷം ഭരണത്തിലിരുന്നിട്ടും റബര്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഇടത് സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ചേരുന്ന ആദ്യ മന്ത്രിസഭായോഗം തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. അധികാരത്തിലേറിയാല്‍ യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ആദ്യ തീരുമാനം ഇതായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റബര്‍ താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്കി. മോദി സര്‍ക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും പിണറായി സര്‍ക്കാരിനെയും രാഹുല്‍ കടന്നാക്രമിച്ചു. അമേരിക്കയുമായുള്ള കരാറുകളിലൂടെ ഇന്ത്യന്‍ കര്‍ഷകരെ മോദി തീറെഴുതിക്കൊടുത്തുവെന്നും ഡോണള്‍ഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും അദ്ദേഹം പരിഹസിച്ചു. അദാനി അമേരിക്കയിലേക്ക് പോയാല്‍ പിടിച്ച് അകത്തിടുമെന്ന സ്ഥിതിയാണെന്നും ബി ജെ പിയുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരത വരുന്ന നാളുകളില്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ'യുടെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണ്ണം ഇടത് നേതാക്കള്‍ മോഷ്ടിച്ചിട്ടും എന്തുകൊണ്ടാണ് മോദി മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാത്തത് കേരളത്തില്‍ എല്‍ ഡി എഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണ്. കോണ്‍ഗ്രസിന് മാത്രമേ ബി ജെ പിയെയും എല്‍ ഡി എഫിനെയും നേരിടാന്‍ കഴിയൂ. കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നത് താന്‍ സ്വപ്നം കാണുന്നുണ്ടെന്നും വനിതാ ശാക്തീകരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.
അയ്യമ്പുഴ: കൊച്ചിയിൽ വീണ്ടും വൻ ലഹരിവേട്ട. 27 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അയ്യമ്പുഴ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സെൻ്റു സർക്കാർ (32), ഇനാമുൽ ഹഖ് (36) എന്നിവരാണ് പിടിയിലായത്. അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ് ഇവർ വലയിലായത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എറണാകുളത്ത് എത്തിയ പ്രതികൾ അവിടെ നിന്നാണ് ഓട്ടോറിക്ഷ മാർഗ്ഗം അയ്യമ്പുഴയിലേക്ക് തിരിച്ചത്. ഒഡീഷയിൽ നിന്ന് വെറും 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ച് കിലോയ്ക്ക് 25,000 രൂപ വരെ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നത്. വൻ ലാഭം കൊയ്ത് ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. പിടിയിലായവർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. അയ്യമ്പുഴ ഇൻസ്പെക്ടർ പ്രിൻസ് ജോസഫ്, സബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, കെ.എസ് വിനോദ്, പി.ഒ സെബി, സീനിയർ സി.പി.ഒമാരായ കെ.ജി പ്രസാദ്, കെ.എസ് സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മുളന്തുരുത്തിയിലും സമാനമായ രീതിയിൽ 20 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
സമ്മർ ബമ്പർ ലോട്ടറി 2026ൻ്റെ ഒന്നാം സമ്മാനം മലപ്പുറം പരപ്പനങ്ങാടി നെടുവ സ്വദേശി എൻവി പത്മനാഭന്. പാലക്കാട് നിന്ന് വാങ്ങിയ SB 517026 എന്ന ടിക്കറ്റിനാണ് 10 കോടി രൂപ അടിച്ചത്. കോയമ്പത്തൂർ യാത്ര കഴിഞ്ഞ് മടങ്ങിവരവെ ആണ് പത്മനാഭൻ ടിക്കറ്റെടുത്തത്.
മഞ്ചേശ്വരത്തടക്കം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വി ഡി സതീശന്; എല്ലാ വോട്ടിനും വിലയുണ്ടെന്ന് പിഎംഎ സലാം
കോഴിക്കോട്: എസ്ഡിപിഐ വോട്ട് വേണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്. മഞ്ചേശ്വരത്ത് അടക്കം എസ്ഡിപിഐ വോട്ട് വേണ്ടെന്നാണ് വി ഡി സതീശന് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളും മുസ് ലിം ലീഗ് നേതാക്കളും സതീശന്റെ നിലപാടിനെ തള്ളുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് നടത്തിയത്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാ വോട്ടിനും വിലയുണ്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എതിര്‍സ്ഥാനാര്‍ത്ഥിയോട് പോലും വോട്ട് ചോദിക്കുന്നതാണ് തങ്ങളുടെ രീതിയെന്നും പിഎംഎ സലാം പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സംഘടനയുടെ വോട്ടും അവരുമായുളള ബാന്ധവവുമല്ല ആഗ്രഹിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും എല്ലാ വോട്ടര്‍മാരെയും ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ കാണാറുണ്ട്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാകും. ഒരു സ്ഥാനാര്‍ത്ഥിയുടെ ഉത്തരവാദിത്തമാണ് ആ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും വോട്ട് അഭ്യര്‍ത്ഥിക്കുക എന്നത്. അതല്ലാതെ ഏതെങ്കിലും സംഘടനകളുമായി ഞങ്ങള്‍ക്ക് ബന്ധമോ ധാരണയോ നീക്കുപോക്കോ ഒന്നുമില്ല. ജനാധിപത്യ സംവിധാനത്തില്‍ വോട്ടിന് നല്ല വിലയുണ്ട്. മണ്ഡലത്തിലെ വോട്ടര്‍ ആരായിരുന്നാലും അദ്ദേഹത്തിന്റെ വോട്ട് ആ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചോദിക്കാം' എന്നാണ് പിഎംഎ സലാം പറഞ്ഞത്. എസ്ഡിപിഐ വോട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയും സമാനമായ അഭിപ്രായ പ്രകടനമാണ് നടത്തിയത്. നേമത്ത് ആരുടേയും വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് യുഡിഎഫ് വലിയ വിവാദമാക്കുന്നതിനിടെയാണ് ലീഗ് നേതാവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്, ഈ ആളുകള്‍ മാത്രം വോട്ടു ചെയ്താല്‍ മതി എന്നൊന്നും പറയാന്‍ പറ്റില്ല. അത് വോട്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ നേമത്ത് ശിവന്‍കുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞിരുന്നു. എസ്ഡിപിഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിരുന്നില്ല. എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
നിയമ ഭേദഗതിയുമായി മുന്നോട്ടു പോകുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
നടൻ വിജയ്ക്ക് 600 കോടിയിലേറെ രൂപയുടെ സ്വത്ത് , കഴിഞ്ഞ അഞ്ചു വർഷത്തെ വരുമാനം 734 കോടി രൂപ
ചെന്നൈ: ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ്യുടെ തിരഞ്ഞെടുപ്പ് സത്വവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്.
ഗോവയിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി സാധനങ്ങൾ ഓർഡർ ചെയ്ത ഒരു വിദേശി യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. വളരെ എളുപ്പത്തില്‍ ചെറിയ തുകയ്ക്ക് സാധനങ്ങള്‍ കിട്ടിയത് തന്നെ അമ്പരപ്പിച്ചു എന്നാണ് യുവതി പറയുന്നത്.
കിടുക്കാച്ചി പുളിച്ചോറ് കഴിച്ചാലോ?
പച്ചരി ചോറ് വേവിച്ച തണുപ്പിച്ചത് – 2 കപ്പ് എണ്ണ – ഒരു ടേബിൾ സ്പൂൺ കടുക് – ഒരു ടീസ്പൂൺ ഉഴുന്ന് – അര ടീസ്പൂൺ
കൊച്ചിയിൽ 27 കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ അയ്യമ്പുഴ പൊലീസ് പിടികൂടി. ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തിച്ച് കൂടിയ വിലയ്ക്ക് വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതി.
സൂര്യന്റെ ആഴങ്ങളിൽ നിന്നുള്ള ആ രഹസ്യം പുറത്ത്; സൗര കൊടുങ്കാറ്റുകളുടെ ഉറവിടം കണ്ടെത്തി
ന്യൂ ജേഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ സൗര കൊടുങ്കാറ്റുകളുടെ ഉറവിടം കണ്ടെത്തി. സൂര്യന്റെ ആഴത്തിലുള്ള 'ടാക്കോക്ലൈൻ' എന്ന പാളിയിലാണ് ഈ പ്രതിഭാസം ആരംഭിക്കുന്നതെന്ന് പഠനം പറയുന്നു. ഈ കണ്ടെത്തൽ ഭാവിയിൽ ബഹിരാകാശ കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കൃത്യമാക്കാൻ സഹായിക്കും.
ഗുവാഹത്തി: ഐപിഎൽ 2026-ലെ ഗ്ലാമർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മേൽ കരിനിഴലായി മഴഭീഷണി നിലനിൽക്കുന്നത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ സ്റ്റേഡിയം പരിസരത്ത് മഴയില്ലെങ്കിലും, കാലാവസ്ഥാ പ്രവചനം അത്ര ശുഭകരമല്ല. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡിലൂടെ സഞ്ജു സാംസണും രവീന്ദ്ര ജഡേജയും തങ്ങളുടെ പഴയ തട്ടകങ്ങളിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ പോരാട്ടമാണിത്. സഞ്ജു ചെന്നൈ ജേഴ്സിയിലും ജഡേജ രാജസ്ഥാൻ നിരയിലും അണിനിരക്കുന്നത് കാണാൻ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പരിക്കിനെത്തുടർന്ന് ഇതിഹാസ താരം എം.എസ്. ധോണിക്ക് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരുന്നത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയാണ്. റുതുരാജ് ഗെയ്ക്വാദിന് കീഴിൽ ഇറങ്ങുന്ന സിഎസ്കെ, കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായതിന്റെ ക്ഷീണം തീർക്കാനാണ് ലക്ഷ്യമിടുന്നത്. മറുഭാഗത്ത്, രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം ക്യാപ്റ്റനായി റിയാൻ പരാഗ് അരങ്ങേറ്റം കുറിക്കുന്നു. യശസ്വി ജയ്സ്വാളും, 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയും നയിക്കുന്ന വെടിക്കെട്ട് ഓപ്പണിങ് സഖ്യത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ചെന്നൈ സൂപ്പർ കിങ്സ് (പ്ലേയിങ് ഇലവൻ): സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ആയുഷ് മ്ഹാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ്മ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്. രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ്, ബ്രിജേഷ് ശർമ്മ. ഇംപാക്ട് പ്ലെയർ: ചെന്നൈ സൂപ്പർ കിങ്സ്: സർഫറാസ് ഖാൻ, പ്രശാന്ത് വീർ, രാഹുൽ ചാഹർ, ഗുർജപ്നീത് സിംഗ്, രാമകൃഷ്ണ ഘോഷ്. രാജസ്ഥാൻ റോയൽസ്: ഡൊനോവൻ ഫെരേര, ലുവാൻ-ഡ്രെ പ്രിട്ടോറിയസ്, രവി സിംഗ്, സുശാന്ത് മിശ്ര, തുഷാർ ദേശ്പാണ്ഡെ.
ധനുഷ് ചിത്രത്തിൽ മുത്തുസെൽവനായി ജയറാം
ധനുഷിനെ പ്രധാന കഥാപാത്രമാക്കി വിഘ്നേഷ് ശിവ സംവിധാനം ചെയ്യുന്ന കര സിനിമയിലെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രം അടുത്ത മാസം റിലീസിനെത്താനിരിക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നുവെന്നും ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണെന്നും എംവി ഗോവിന്ദൻ
പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു, കുതിച്ച് കയറി അലുമിനിയം, ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടം
ആഗോളതലത്തില്‍ അലുമിനിയം വിതരണത്തില്‍ തടസ്സം നേരിടുന്നത് ഇന്ത്യയിലെ പ്രാഥമിക ഉല്‍പ്പാദകര്‍ക്ക് ഗുണകരമാകുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട്
പള്ളിച്ചട്ടമ്പി'യായി ടൊവിനോ തോമസ്; ചിത്രം റിലീസിനൊരുങ്ങുന്നു
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി' റിലീസിനൊരുങ്ങുന്നു. പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കയാദു ലോഹരാണ് നായികയായി എത്തുന്നത്
ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ട്. വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നതെന്നും അമിത് ഷാ പറഞ്ഞു.
രാഹുലിന്റെ ഉള്ളിലിരുപ്പ് എന്ത്?
സമാധാന ചർച്ച; നിർദേശങ്ങൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തത്, ട്രംപിന്റെ നിലപാട് തള്ളി ഇറാൻ | Iran
തീരതെ ആശങ്ക... സമാധാന ചർച്ചകൾക്കായുള്ള അമേരിക്കയുടെ നിർദേശങ്ങൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ഇറാൻ, ട്രംപിന്റെ നിലപാട് തള്ളി, കുടിവെള്ള പ്ലാന്റ് ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു Iran - Israel Conflict | America | Donald Trump | US
വൺപ്ലസ് നോർഡ് സിഇ 6, നോർഡ് സിഇ 6 ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു
അടുത്ത മാസം വൺപ്ലസ് നോർഡ് 6 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിനൊപ്പം, 2026-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് നോർഡ് സിഇ 6, നോർഡ് സിഇ 6 ലൈറ്റ് എന്നീ രണ്ട് പുതിയ മോഡലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. 7,000 എംഎഎച്ച് ബാറ്ററിയും മീഡിയാടെക്ക് ഡൈമൻസിറ്റി 6300 പ്രോസസറുമാണ് നോർഡ് സിഇ 6 ലൈറ്റിന്റെ പ്രധാന ആകർഷണങ്ങൾ.
എൽ 366'ൽ മോഹൻലാൽ-മുകേഷ്-ജഗദീഷ് കോമ്പോ
മലയാളികളുടെ പ്രിയ ചിത്രമായ 'വന്ദനം' ടീം വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പ്രിയദർശൻ ഒരുക്കിയ വന്ദനത്തിലെ മോഹൻലാൽ-മുകേഷ്-ജഗദീഷ് കോമ്പോ ഇന്നും പ്രേക്ഷകർക്ക് ചിരിയുടെ വിരുന്നാണ്. ഇപ്പോഴിതാ തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന മോഹൻലാൽ ചിത്രം 'എൽ 366'ലൂടെ ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണെന്ന് റിപ്പോർട്ട്.
മുഖ്യമന്ത്രി V/S പ്രതിപക്ഷ നേതാവ്! ഹൈ വോള്‍ട്ടേജ് സംവാദത്തിന് കളമൊരുങ്ങുന്നോ? ആകാംഷയോടെ കേരളം
മുഖ്യമന്ത്രി V/S പ്രതിപക്ഷ നേതാവ്! ഹൈ വോള്‍ട്ടേജ് സംവാദത്തിന് കളമൊരുങ്ങുന്നോ? ആകാംഷയോടെ രാഷ്ട്രീയ കേരളം, ആവേശത്തില്‍ അണികള്‍, വികസനത്തിലടക്കം ചര്‍ച്ച Pinarayi Vijayan | VD Satheesan | UDF | Congress | Kerala Assembly Election
ചിരിയും റൊമാൻസുമായി ഷറഫുദ്ദീൻ ചിത്രം; 'മധുവിധു'
ഷറഫുദ്ദീൻ നായകനാകുന്ന ഫാമിലി റൊമാന്റിക് കോമഡി ചിത്രം 'മധുവിധു'വിന്റെ ടീസർ പുറത്തിറങ്ങി. വിഷ്ണു അരവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണിത്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം.
എഫ്.സി.ആർ.എ നിയമ ഭേദഗതി; BJP പ്രതിരോധത്തിൽ, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി |Narendra Modi
തെരഞ്ഞെടുപ്പ് സമയത്ത് എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ കടുത്ത വിമർശനവുമായി സഭകൾ; ബില്ലിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ, എഫ്.സി.ആർ.എ നിയമ ഭേദഗതി ആശങ്കയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി FCRA | Pinarayi Vijayan | Narendra Modi | Union Government | BJP

26 C