SENSEX
NIFTY
GOLD
USD/INR

Weather

20    C
... ...View News by News Source

ശബരിമല സ്വർണക്കൊള്ള: പദ്മകുമാർ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പദ്മകുമാറിനെ കൂടാതെ കേസിൽ പ്രതികളായ മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ഹർജികളിലാണ് കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്.

സിറാജ് ലൈവ് 21 Jan 2026 7:35 am

വണ്ണം കുറയ്ക്കാന്‍ യൂട്യൂബില്‍ കണ്ട മരുന്നു കഴിച്ച യുവതി മരിച്ചു

മധുര: ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് കഴിച്ച യുവതി മരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പല്‍പുരത്തെ കലയരസി എന്ന വിദ്യാര്‍ഥിനിയാണ് ശരീരഭാരം കുറയ്ക്കാന്‍ വെങ്ങാരം (ബോറാക്‌സ്) വാങ്ങികഴിച്ചത്. ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാര്‍ഥിനി മരുന്നുകടയില്‍നിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.

തേജസ് ന്യൂസ് 21 Jan 2026 7:30 am

'ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ'; ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 7:29 am

ഷിംജിത നടത്തിയ 'സോഷ്യല്‍ മീഡിയ വിചാരണ' ദീപക്കിനെ മാനസികമായി തകര്‍ത്തു; വീഡിയോ വൈറലാക്കി ലൈക്കുകള്‍ക്കും റീച്ചിനും വേണ്ടി ശ്രമിച്ചത് ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണമായി; ദീപക് ചതിയില്‍ വീണത് തന്നെ; എല്ലാ തെളിവുകളും ഷിംജിതയ്ക്ക് എതിര്..; കുരുക്ക് മുറുകും

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെയുള്ള ഷിംജിതയുടെ ആരോപണങ്ങളെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, യുവതിയുടെ വാദങ്ങളെല്ലാം പൊളിയുന്നു. ദീപക് പയ്യന്നൂരില്‍ നിന്ന് അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണ് കയറിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതോടെ ഷിംജിതയുടെ വെളിപ്പെടുത്തലുകള്‍ സംശയനിഴലിലായി. ദീപക് ചതിയില്‍പ്പെട്ടതാണെന്ന വാദത്തിന് ബലം നല്‍കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബസിലെ ഡ്രൈവര്‍ ക്യാബിന് സമീപമുള്ള സിസിടിവിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-ന് ദീപക് ബസിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. പുറകില്‍ ബാഗ് തൂക്കി വളരെ സാധാരണ നിലയിലാണ് ദീപക് ബസില്‍ കയറുന്നത്. എന്നാല്‍ ബസില്‍ ദീപക് മോശമായി പെരുമാറിയെന്ന ഷിംജിതയുടെ വീഡിയോയിലെ ആരോപണങ്ങള്‍ ബസ് ജീവനക്കാര്‍ പൂര്‍ണ്ണമായും തള്ളി. ബസിനുള്ളില്‍ അന്ന് അസ്വാഭാവികമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. ദീപക് അപമര്യാദയായി പെരുമാറിയെന്ന് വീഡിയോയില്‍ ആരോപിച്ച ഷിംജിത, അന്ന് ബസിനുള്ളില്‍ വച്ച് ഇത്തരമൊരു പരാതി ആരോടും പറഞ്ഞിരുന്നില്ലെന്ന് കണ്ടക്ടര്‍ രാമകൃഷ്ണന്‍ വെളിപ്പെടുത്തി. മറ്റൊരു യുവതിയോട് മോശമായി പെരുമാറി എന്നതടക്കമുള്ള ഷിംജിതയുടെ വാദങ്ങള്‍ ബസ് ഉടമയോ ജീവനക്കാരോ അറിഞ്ഞിട്ടുപോലുമില്ല. ബസ് ഉടമ വീഡിയോ കാണിച്ചു തന്നപ്പോഴാണ് ഇങ്ങനെ ഒരു ആരോപണം ഉള്ള കാര്യം പോലും അറിഞ്ഞതെന്ന് ഇവര്‍ പറയുന്നു. ഷിംജിത ബസില്‍ കയറി ഒരു മിനിറ്റിനു ശേഷമാണ് ദീപക് ബസില്‍ കയറുന്നത്. ഇവര്‍ തമ്മില്‍ ബസിനുള്ളില്‍ വച്ച് തര്‍ക്കങ്ങളോ ബഹളങ്ങളോ നടന്നതായി ദൃക്സാക്ഷികളുമില്ല. ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി മെഡിക്കല്‍ കോളജ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. ദീപക്കിന്റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഷിംജിതയുടെ സോഷ്യല്‍ മീഡിയ വിചാരണയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമാണ് നിരപരാധിയായ ഒരു യുവാവിന്റെ ജീവനെടുത്തതെന്ന വികാരം ശക്തമാണ്. വരും ദിവസങ്ങളില്‍ ബസിലുണ്ടായിരുന്ന കൂടുതല്‍ യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതോടെ ഷിംജിതയ്ക്ക് മേലുള്ള കുരുക്ക് ഇനിയും മുറുകും. ബസില്‍ അന്നുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മൊഴികള്‍ കൂടി രേഖപ്പെടുത്തുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ പോലും അവസരം നല്‍കാതെ നടത്തിയ സൈബര്‍ വിചാരണയാണ് ദീപക്കിനെ മരണത്തിലേക്ക് തള്ളിയിട്ടതെന്ന പ്രതിഷേധം ശക്തമാണ്. നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ പ്രകാരം പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതീവ ഗുരുതരമായ വകുപ്പാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. സിസിടിവി ദൃശ്യങ്ങള്‍ ഷിംജിതയുടെ വാദങ്ങളെ പൊളിക്കുന്നതാണ്. ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന ജീവനക്കാരുടെ മൊഴിയും ഷിംജിതയ്ക്ക് കോടതിയില്‍ വലിയ തിരിച്ചടിയാകും. ഷിംജിതയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ബസില്‍ പ്രശ്‌നമുണ്ടായി എന്ന് വീഡിയോയില്‍ പറയുന്ന ഷിംജിത അന്ന് ബസിനുള്ളില്‍ വച്ച് പരാതി നല്‍കുകയോ ബഹളം വെക്കുകയോ ചെയ്തില്ലെന്നത് ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു നിരപരാധിയെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ മനഃപൂര്‍വ്വം നടത്തിയ നീക്കമാണിതെന്നാണ് സൈബര്‍ ലോകത്തുയരുന്ന ആക്ഷേപം. ഷിംജിത നടത്തിയ 'സോഷ്യല്‍ മീഡിയ വിചാരണ' ദീപക്കിനെ മാനസികമായി തകര്‍ക്കുകയായിരുന്നു. തെറ്റുണ്ടായെങ്കില്‍ നിയമപരമായ വഴി തേടാതെ വീഡിയോ വൈറലാക്കി ലൈക്കുകള്‍ക്കും റീച്ചിനും വേണ്ടി ശ്രമിച്ചതാണ് ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മറുനാടൻ മലയാളീ 21 Jan 2026 7:26 am

ഷിംജിത വിഡിയോ എഡിറ്റ് ചെയ്തു; ഫോണ്‍ പിടിച്ചെടുക്കാന്‍ പോലിസ്

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. എന്നാല്‍ ബസിലെ തിരക്കിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഷിംജിത മുസ്തഫ ഒളിവില്‍ പോയതായാണു സൂചന. യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോണ്‍ കണ്ടെത്താനാണു ശ്രമം. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്തയുടന്‍ പൊലീസ് ബസ് ഉടമയെ ബന്ധപ്പെടുകയും ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കല്‍ കോളജ് പൊലീസ് സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്. ഇത്തരമൊരു പീഡനം ബസില്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടില്ലെന്ന് കണ്ടക്ടര്‍ രാമകൃഷ്ണനും ഡ്രൈവര്‍ പ്രകാശനും പോലിസിനു മൊഴി നല്‍കി. ബസ് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല. അതേസമയം, വിദേശത്തേക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു.

തേജസ് ന്യൂസ് 21 Jan 2026 7:26 am

ടിക്കറ്റ് എടുക്കാന്‍ പറഞ്ഞത് ഇഷ്ടമായില്ല; യാത്രക്കാരന്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു

ടിക്കറ്റ് എടുക്കാന്‍ പറഞ്ഞത് ഇഷ്ടമായില്ല; യാത്രക്കാരന്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തി

മറുനാടൻ മലയാളീ 21 Jan 2026 7:25 am

ടിക്കറ്റെടുക്കാന്‍ പറഞ്ഞതിന് കണ്ടക്ടറെ കുത്തി യാത്രക്കാരന്‍

കൂത്താട്ടുകുളം: മുണ്ടക്കയം-എറണാകുളം സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറെ യാത്രക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. കെഎംഎസ് ബസിലെ കണ്ടക്ടര്‍ കാഞ്ഞിരപ്പള്ളി, ആനക്കല്ല് കിഴക്കേത്തലക്കല്‍ ജോജോ ആന്റണി (51) ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയന്നൂര്‍ പുതുവേലി പാലശ്ശേരിയില്‍ രാമചന്ദ്രന്‍ (62) പിടിയിലായി. ഇന്നലെ രാവിലെ 7.30-നാണ് സംഭവം. എറണാകുളത്തേക്കുള്ള ബസില്‍ കൂത്താട്ടുകുളത്ത് നിന്നാണ് രാമചന്ദ്രന്‍ കയറിയത്. പൈറ്റക്കുളം ഭാഗത്ത് ബസ് എത്തിയപ്പോള്‍ രാമചന്ദ്രനോട് ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ജോജോ ആവശ്യപ്പെട്ടു. എന്നാല്‍, രാമചന്ദ്രന്‍ ടിക്കറ്റെടുക്കാന്‍ തയ്യാറാകാതെ അശ്ലീല ആംഗ്യം കാണിച്ചതായി കണ്ടക്ടര്‍ പറയുന്നു. ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റത്തിനിടയില്‍ കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പുപകരണം ഉപയോഗിച്ച് ജോജോയെ കുത്തി പരിക്കേല്‍പ്പിച്ചു. നെഞ്ചില്‍ പരിക്കേറ്റ ജോജോയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേജസ് ന്യൂസ് 21 Jan 2026 7:22 am

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന നിലപാടാവും അന്വേഷണ സംഘം കോടതിയില്‍ സ്വീകരിക്കുക.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:14 am

ബ്രഹ്‌മദേവന്റെ യാഗഭൂമിയിലേക്ക് സകല പുണ്യനദികളും ചേര്‍ന്നൊഴുകുന്ന പുണ്യവാഹിനി; ഭാരതത്തില്‍ ഭാരതത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക നദിയായ ഭാരതപ്പുഴ; നിള ഇനി 15 നാള്‍ ഗംഗാപുണ്യത്തില്‍; കേരള കുംഭമേളയ്ക്ക് തിരുനാവായയില്‍; തമിഴ്‌നാട്ടിലും തടങ്ങള്‍; എല്ലാം അതിജീവിച്ച് സ്വാമി ആനന്ദവനം ഭാരതി; മഹാമണ്ഡലേശ്വര്‍ വിശ്വാസം പറയുമ്പോള്‍

തിരുനാവായ: ഭാരതത്തില്‍ ഭാരതത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക നദിയായ ഭാരതപ്പുഴയുടെ തീരത്ത് ഇനി പുണ്യ സ്‌നാനത്തിന്റെ 15 നാളുകള്‍. ഭാരതപ്പുഴയെന്നാല്‍ വെറുമൊരു നദിയല്ല, ബ്രഹ്‌മദേവന്റെ യാഗഭൂമിയിലേക്ക് സകല പുണ്യനദികളും ചേര്‍ന്നൊഴുകുന്ന പുണ്യവാഹിനിയാണെന്ന വിശ്വാസത്തെ സാക്ഷിയാക്കി കേരള കുംഭമേളയ്ക്ക് (മഹാമാഘ ഉത്സവം) തിരുനാവായയില്‍ തുടക്കമായി. നവാമുകുന്ദ ക്ഷേത്ര പരിസരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ധ്വജാരോഹണം നിര്‍വഹിച്ചതോടെ ദക്ഷിണഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് ശുഭാരംഭമായി. നിളാ സ്നാനം, നിളാ ആരതി എന്നീ പ്രധാന ചടങ്ങുകള്‍ക്കും ഇതോടൊപ്പം തുടക്കമായിട്ടുണ്ട്. സന്യാസി സമൂഹമായ ജുനാ അഘാഡയുടെ നേതൃത്വത്തിലാണ് മഹാമാഘ ഉത്സവം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സന്യാസിമാരും വിശ്വാസികളും ഇതിനോടകം നിളാതീരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. കുംഭമേളയുടെ പ്രസക്തിയെക്കുറിച്ച് ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ പ്രതികരണം ചുവടെ എന്താണ് ഈ കുംഭമേളയുടെ സന്ദേശം അധര്‍മ്മം വര്‍ധിക്കുന്ന കാലത്ത് സമൂഹത്തില്‍ ധര്‍മ്മചിന്ത ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അധികാരത്തെ ധര്‍മ്മത്തിന്റെ അടിത്തറയില്‍ ചിട്ടപ്പെടുത്തുക എന്ന സാമാജിക ലക്ഷ്യവും ഇതിനുണ്ട്. ഒരു വര്‍ഷത്തേക്കുള്ള ആത്മീയ കരുത്തിനെ ആവാഹിക്കാനുള്ള അവസരമാണിത്. തിരുനാവായ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം ബ്രഹ്‌മദേവന്റെ യാഗഭൂമിയാണിത്. കേരളത്തില്‍ പണ്ട് മഹാമാഘ ഉത്സവമായാണ് ഇത് അറിയപ്പെട്ടിരുന്നത്. കേരള പാണിനി എന്ന് എ.ആര്‍. രാജരാജവര്‍മ്മയെ വിശേഷിപ്പിക്കും പോലെയാണിത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലച്ചുപോയ ഈ ആചാരത്തെ വീണ്ടെടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇത്തവണത്തെ ഒരുക്കങ്ങള്‍ എങ്ങനെ 2028-ല്‍ വിപുലമായി നടത്താനായിരുന്നു ആദ്യ പ്ലാന്‍. എന്നാല്‍ നവംബറില്‍ തുടങ്ങിയ ആലോചന ഒരു മാസം കൊണ്ട് ജനങ്ങള്‍ നെഞ്ചേറ്റു. പ്രതീക്ഷിച്ചതിലും ഇരട്ടി വിപുലമായാണ് ഇപ്പോള്‍ മേള നടക്കുന്നത്. ഈ കുതിപ്പ് 2028-ലെ മഹാകുംഭമേളയിലേക്കുള്ള വലിയ തുടക്കമാണ്. തമിഴ്നാട്ടില്‍ രഥയാത്രയ്ക്ക് തടസ്സം; കേരള അതിര്‍ത്തിയില്‍ സ്വീകരിക്കും കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനമായ തിരുമൂര്‍ത്തി മലയില്‍ നിന്ന് ആരംഭിച്ച രഥയാത്രയ്ക്ക് തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചു. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അത്രി മഹര്‍ഷിയുടെയും അനസൂയ ദേവിയുടെയും തപോഭൂമിയായ തിരുമൂര്‍ത്തി മലയില്‍ നിന്ന് പൂജ ചെയ്ത മഹാമേരു പ്രതിഷ്ഠിച്ചാണ് യാത്ര പുറപ്പെട്ടത്. നേരത്തെ അനുമതി നല്‍കുകയും ഫീസ് അടയ്ക്കുകയും ചെയ്തതാണെങ്കിലും രഥയാത്ര തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് പൊലീസ് നിലപാട് മാറ്റിയത്. തുടര്‍ന്ന് രഥയാത്രയെ പൊലീസ് സുരക്ഷയില്‍ പാലക്കാട് അതിര്‍ത്തി വരെ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 22-ാം തീയതി രഥയാത്ര തിരുനാവായയില്‍ എത്തുംവിധം ക്രമീകരണങ്ങള്‍ മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.

മറുനാടൻ മലയാളീ 21 Jan 2026 7:07 am

സ്വര്‍ണക്കൊളള കേസില്‍ മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡ് ; ബാങ്ക് ഇടപാടികളിലും അന്വേഷണം

പരമാവധി വേഗത്തില്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇഡി കടക്കും.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 7:00 am

പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം: ഒരാളുടെ നില ഗുരുതരം

പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം

മറുനാടൻ മലയാളീ 21 Jan 2026 6:58 am

കോണ്‍ക്രീറ്റ് തൂണില്‍ എങ്ങനെ ചിതല്‍ പിടിക്കുമെന്ന സാമാന്യ യുക്തി പലവിധ സംശയങ്ങള്‍ക്ക് ആധാരം.; ശബരിമല സ്വര്‍ണ്ണക്കൊള്ള: 'കോണ്‍ക്രീറ്റ് കൊടിമരത്തില്‍' ദുരൂഹത; പുനഃപ്രതിഷ്ഠയുടെ പേരില്‍ നടന്നത് വന്‍ വെട്ടിപ്പെന്ന് സൂചന, പിന്നില്‍ കൃത്യമായ ആസൂത്രണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ഉണ്ടെന്ന് നിഗമനം; പുതിയ കേസെടുത്തേക്കും

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന് പിന്നാലെ ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സ്വര്‍ണ്ണക്കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പുതിയ വിവാദം. കൊടിമരത്തിന്റെ നിര്‍മ്മാണത്തിലും പുനഃപ്രതിഷ്ഠാ തീരുമാനത്തിലും അഴിമതിയും ദുരൂഹതയും ആരോപിച്ച് പ്രത്യേക അന്വേഷണ സംഘം മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ശബരിമലയിലെ നടപടികള്‍ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പഴയ കൊടിമരം ചിതലരിച്ചുവെന്നും അതിനാല്‍ പുനഃപ്രതിഷ്ഠ വേണമെന്നുമായിരുന്നു 2014-ല്‍ ഉണ്ടായ തീരുമാനം. എന്നാല്‍, പുനഃപ്രതിഷ്ഠാ നടപടികള്‍ക്കിടെ കൊടിമരം പൊളിച്ചപ്പോള്‍ അത് പൂര്‍ണ്ണമായും കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണെന്ന് കണ്ടെത്തിയിരുന്നു. കോണ്‍ക്രീറ്റ് തൂണില്‍ എങ്ങനെ ചിതല്‍ പിടിക്കുമെന്ന സാമാന്യ യുക്തിയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ക്ക് ആധാരം. കൊടിമരം കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചത് സംബന്ധിച്ച യാതൊരു ഔദ്യോഗിക രേഖകളും നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലില്ലെന്നത് ക്രമക്കേടിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. 2014 മുതല്‍ സ്വീകരിച്ച ഓരോ നടപടിയും അന്വേഷണ പരിധിയില്‍ വരും. കോണ്‍ക്രീറ്റ് തൂണില്‍ ചിതലരിച്ചുവെന്ന വ്യാജ റിപ്പോര്‍ട്ട് ചമച്ചവര്‍, പുനഃപ്രതിഷ്ഠയ്ക്കായി ഹൈദരാബാദില്‍ നിന്നുള്ള സ്‌പോണ്‍സറെ കണ്ടെത്തിയ രീതി എന്നിവ സംഘം പരിശോധിക്കും. ഇതിനു പിന്നില്‍ കൃത്യമായ ആസൂത്രണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിശോധനകള്‍ പൂര്‍ത്തിയാക്കി വരും ദിവസങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുന്‍ ബോര്‍ഡ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരിലേക്ക് അന്വേഷണം നീളും. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ കൊടിമര പുനഃപ്രതിഷ്ഠയിലെ വെട്ടിപ്പും പുറത്തുവരുന്നത് ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ വലിയൊരു മാഫിയാ ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാടിമരം, ശ്രീകോവില്‍ വാതില്‍ എന്നിവയില്‍ സ്വര്‍ണക്കൊള്ള നടന്നോ എന്നത് സംബന്ധിച്ച വിശദമായ അന്വേഷണത്തിനാകും പുതിയ കേസ്. കോണ്‍ക്രീറ്റ് കൊടിമരം ചിതലരിച്ചതെങ്ങനെ, എന്തുകൊണ്ടാണ് കൊടിമരം പുനഃപ്രതിഷ്ഠിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കും. ഒപ്പം, ശ്രീകോവില്‍ വാതിലിലെ സ്വര്‍ണം കവര്‍ന്നോ എന്നതടക്കം പ്രത്യേകം പരിശോധിക്കും. ദ്വാരപാലക ശില്‍പ സ്വര്‍ണക്കവര്‍ച്ച, കട്ടിളപ്പാളി കേസുകള്‍ക്ക് പിന്നാലെയാണ് മറ്റൊരു കേസ് കൂടി വരുന്നത്. ശബരിമലയില്‍ വമ്പന്‍ സ്വര്‍ണക്കൊള്ളയെന്ന വി.എസ്.എസ്.സി ശാസ്ത്രീയപരിശോധന റിപ്പോര്‍ട്ടോടെയാണ് കേസിന്റെ ദിശ മാറുന്നത്. 2014ലാണ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ചത്. അതിനാല്‍, 2014 മുതലുള്ള നടപടികള്‍ പരിശോധിക്കും. കൊടിമരം പുനഃപ്രതിഷ്ഠ നടത്തിയത് എന്തിനാണ് എന്നതാണ് സംശയം. ഉത്തരവില്‍ കൊടിമരം ചിതലരിച്ച് നശിച്ചു തുടങ്ങിയെന്ന് പറയുന്നുണ്ട്. എന്നാല്‍, പുനഃപ്രതിഷ്ഠക്ക് മുമ്പ് കോണ്‍ക്രീറ്റ് തൂണിനു പുറത്ത് സ്വര്‍ണം പൂശിയ ചെമ്പുപറ ഇട്ടായിരുന്നു കൊടിമരം നിര്‍മിച്ചത്.

മറുനാടൻ മലയാളീ 21 Jan 2026 6:54 am

ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണത്തില്‍ ഈച്ചയും പ്രാണിയും; യുവതിക്ക് 80,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഭക്ഷണത്തില്‍ ഈച്ചയും പ്രാണിയും; യുവതിക്ക് 80,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മറുനാടൻ മലയാളീ 21 Jan 2026 6:48 am

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന ;മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി

ദീപക്കിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:47 am

ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു

സ്വര്‍ണക്കൊളള കേസില്‍ ഇന്നലെ മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി. കേസുമായി ബന്ധമുളളതെന്ന് സംശയിക്കുന്ന നിരവധി ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട്

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:40 am

നിര്‍മാണ സൈറ്റിലെ വെള്ള കുഴിയില്‍ വീണ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ മരിച്ച സംഭവം ; ബില്‍ഡര്‍ അറസ്റ്റില്‍

കമ്പനിയുടെ മറ്റൊരു ഉടമയായ മനീഷ് കുമാറിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:39 am

ശബരിമലയിലെ കൊടിമരം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ പണത്തിന്റെ സ്രോതസ്സ് പരിശോധിക്കും. ഭക്തിയുടെയും വഴിപാടുകളുടെയും മറവില്‍ കണക്കില്‍പ്പെടാത്ത പണം ദേവസ്വം ബോര്‍ഡിലെ പദ്ധതികളിലേക്ക് ഒഴുക്കിയിട്ടുണ്ടോ എന്നതും അന്വേഷിക്കും; ശബരിമലയിലെ അന്വേഷണം സാമ്പത്തിക ക്രമക്കേടുകളിലേക്കും

കൊച്ചി: ശബരിമലയിലെ സാമ്പത്തിക ഇടപാടുകളെയും സ്വര്‍ണ്ണക്കവര്‍ച്ചയെയും കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. വര്‍ഷങ്ങളായി ശബരിമലയില്‍ നടന്നുവരുന്ന സ്‌പോണ്‍സര്‍ഷിപ്പുകളുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടുവെന്ന സംശയമാണ് കേന്ദ്ര ഏജന്‍സി പ്രധാനമായും പരിശോധിക്കുന്നത്. ശബരിമലയിലെ കൊടിമരം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ പണത്തിന്റെ സ്രോതസ്സ് ഇ.ഡി വിശദമായി പരിശോധിക്കും. ഭക്തിയുടെയും വഴിപാടുകളുടെയും മറവില്‍ കണക്കില്‍പ്പെടാത്ത പണം ദേവസ്വം ബോര്‍ഡിലെ പദ്ധതികളിലേക്ക് ഒഴുക്കിയിട്ടുണ്ടോ എന്നതാണ് പ്രധാന അന്വേഷണ വിഷയം. ഇതിനായി കഴിഞ്ഞ വര്‍ഷങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പ് രേഖകളും കരാറുകളും ഇ.ഡി ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു കഴിഞ്ഞു. സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ തുടങ്ങിയ അന്വേഷണം ഇപ്പോള്‍ ദേവസ്വം ബോര്‍ഡിലെ മൊത്തത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കേന്ദ്രസേനയുടെ സുരക്ഷയോടെയാണ് ഈ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ആചാരങ്ങളുമായും വഴിപാടുകളുമായും ബന്ധപ്പെട്ട പണമിടപാടുകളില്‍ വലിയ തോതിലുള്ള ക്രമക്കേട് നടന്നതായി ഇ.ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. സ്‌പോണ്‍സര്‍മാര്‍ ബോര്‍ഡുമായി നടത്തിയ ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ ലംഘനം നടന്നതായി കണ്ടെത്തിയാല്‍ സ്‌പോണ്‍സര്‍മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങും. നിലവില്‍ തന്ത്രി കണ്ഠര് രാജീവരെ ഒഴിവാക്കിയാണ് പരിശോധനകള്‍ നടക്കുന്നത് എങ്കിലും, ഉദ്യോഗസ്ഥരും സ്‌പോണ്‍സര്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവരാനാണ് ഇ.ഡി ശ്രമിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയായ മുരാരി ബാബുവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡ് 13 മണിക്കൂറുകള്‍ക്ക് ശേഷം അവസാനിച്ചിരുന്നു. 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ' എന്ന പേരില്‍ മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന അതീവ രഹസ്യമായ പരിശോധനയുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ മുരാരി ബാബുവിന്റെ വീട്ടിലെത്തിയത്. പരിശോധനയില്‍ മുരാരി ബാബു, ഭാര്യ, മകന്‍ എന്നിവരുടെ ബാങ്ക് ഇടപാടുകളുടെ രേഖകള്‍, ആസ്തി വിവരങ്ങള്‍, വാഹനങ്ങളുടെയും വീട് നിര്‍മ്മാണത്തിന്റെയും രേഖകള്‍ എന്നിവ ഇ.ഡി സംഘം കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണക്കവര്‍ച്ചയുടെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ ആഴം കണ്ടെത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 21 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ആസ്ഥാനം ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ മുന്‍കൂട്ടി വിവരം അറിയിച്ച ശേഷമായിരുന്നു ആസ്ഥാനത്തെ പരിശോധന. എന്‍. വാസുവിന്റെ പേട്ടയിലെ വീട്ടിലും കേസിലെ മറ്റ് പ്രതികളായ എ. ജയശ്രീ, കെ.എസ്. ബൈജു എന്നിവരുടെ വസതികളിലും ഇ.ഡി സംഘം എത്തിയതോടെ ഗൂഢാലോചനയുടെ ചുരുളഴിയുമെന്നാണ് കരുതപ്പെടുന്നത്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സ്മാര്‍ട്ട് ക്രിയേഷന്‍' എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമെ സാക്ഷികളുടെ മൊഴികളും ഇ.ഡി ശേഖരിച്ചു കഴിഞ്ഞു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതികള്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കവര്‍ച്ചയിലൂടെയും സ്‌പോണ്‍സര്‍ഷിപ്പ് ക്രമക്കേടുകളിലൂടെയും സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇ.ഡി ഉടന്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ സ്‌പോണ്‍സര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യതയുണ്ട്.

മറുനാടൻ മലയാളീ 21 Jan 2026 6:30 am

'750 കോടിക്ക് സര്‍ക്കാര്‍ എന്താണ് വയനാട്ടില്‍ ചെയ്യുന്നത്? ഞങ്ങള്‍ 100 വീട് പറഞ്ഞു, ആ വാഗ്ദാനം നിറവേറ്റും'

വയനാടിന്റെ പുനരധിവാസ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൊടുത്തത് ഏത് ടെന്‍ഡറിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 6:26 am

തെരുവുനായ ആക്രമണം; സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മരിച്ചത് 118 പേര്‍: കൂടുതല്‍ മരണം കൊല്ലത്ത്

തെരുവുനായ ആക്രമണം; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മരിച്ചത് 118 പേര്‍

മറുനാടൻ മലയാളീ 21 Jan 2026 6:24 am

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 6:16 am

വണ്ണം കുറയ്ക്കാന്‍ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് കഴിച്ച 19കാരി മരിച്ചു; പോലിസില്‍ പരാതി നല്‍കി പിതാവ്

വണ്ണം കുറയ്ക്കാന്‍ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് കഴിച്ച 19കാരി മരിച്ചു

മറുനാടൻ മലയാളീ 21 Jan 2026 5:53 am

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കാത്തത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ; ശമ്പളം കൊടുക്കുന്നത് പോലും ബുദ്ധിമുട്ടി ; മന്ത്രി ഗണേഷ് കുമാര്‍

ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ടും ജനങ്ങളുടെ സഹകരണം കൊണ്ടും കെഎസ്ആര്‍ടിസി നന്നായി പോവുകയാണ്.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 5:48 am

ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:46 am

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി ; വിനോദ് താവ്ഡേയ്ക്ക് ചുമതല, ശോഭ കരന്തലജെയ്ക്ക് സഹചുമതല

തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഏറ്റവും വേഗത്തില്‍ ആരംഭിക്കണമെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 5:43 am

കൊല്ലത്ത് അല്‍സേഷ്യന്‍ നായയുമായെത്തി പൊലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ്; ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കേരളം ഓൺലൈൻ ന്യൂസ് 21 Jan 2026 5:37 am

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും, എസ്ഐടി സംഘം ഇന്നും സന്നിധാനത്ത്

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും. സ്ട്രോങ്ങ് റൂമിലുള്ള ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികൾ ഇന്നലെ പുറത്ത് എടുത്ത് പരിശോധിച്ചു

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:23 am

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് ഹൈക്കോടതിയിൽ, പരിഗണിക്കുന്നത് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ രാഹുൽ നൽകിയ ഹർജിയിലാണ് നടപടി. മറ്റൊരു കേസിൽ അറസ്റ്റിലായ വിവരവും അതിജീവിതയുടെ മൊഴിയും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 5:07 am

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു

കൊല്ലം പത്തനാപുരത്ത് ക്രിമിനൽ കേസ് പ്രതി പൊലീസിന് നേരെ ആക്രമണം നടത്തി. ക്ഷേത്രത്തിലെ പ്രശ്നത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിൻ്റെ വാഹനം ജീപ്പുപയോഗിച്ച് ഇടിച്ച് തകർത്ത ശേഷം പ്രതിയായ സജീവ് രക്ഷപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 3:17 am

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ് മലയാളി സ്വര്‍ണ വ്യാപാരിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞയാഴ്ചയാണ് അനീഷും കൂട്ടാളികളും അറസ്റ്റിലായത്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 2:16 am

പ്രണയം നടിച്ചെത്തിയ യുവാവിനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി, കാമുകന്റെ ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍, ബാഗില്‍ ഗര്‍ഭനിരോധന ഉറകള്‍

പറവൂര്‍: പ്രണയംനടിച്ചെത്തിയ യുവാവിനൊപ്പം വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പതിനെട്ടുകാരിയെയാണ്‌ ചാവക്കാട്‌ സ്വദേശിയായ യുവാവിനൊപ്പം അസ്വഭാവികമായി കണ്ടത്‌. തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ ഗോതുരുത്ത്‌ പളളിപ്പടിയിലായിരുന്നു സംഭവം. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണു യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാളുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടെ ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൈഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യ ചെയ്യുമെന്നു യുവാവ്‌ പറഞ്ഞതിനാലാണ്‌ വീടുവിട്ട്‌ ഇറങ്ങിയതെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി. യുവാവിനെ ആദ്യമായാണ്‌ പെണ്‍കുട്ടി നേരിട്ടു കാണുന്നത്‌. യുവാവിന്റെ അമ്മ രണ്ടാംവിവാഹം കഴിച്ചതു ഗോതുരുത്തില്‍ നിന്നാണ്‌. അടുത്തിടെ അവര്‍ മരിച്ചതിനാല്‍ വീട്‌ പൂട്ടിക്കിടക്കുകയാണ്‌. ഇവിടേക്കെന്നു പറഞ്ഞാണ്‌ യുവാവ്‌ പെണ്‍കുട്ടിയെ കൊണ്ടുവന്നത്‌. സംസാരത്തില്‍ പന്തികേട്‌ തോന്നിയ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ മുന്‍ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. അദ്ദേഹമെത്തി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചതോടെ യുവാവ്‌ രക്ഷപ്പെടാന്‍ ശ്രമം തുടങ്ങി. പോലിസിനെ വിളിക്കരുതെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഇവിടെ നിന്നാല്‍ പ്രശ്‌നമാകുമെന്നു പറഞ്ഞ്‌ ഇരുവരേയും രണ്ടു സ്‌കൂട്ടറുകളിലായി കയറ്റി തന്ത്രപൂര്‍വം വടക്കേക്കര പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചു. അവിടെവച്ച്‌ രക്ഷപെടാന്‍ നോക്കിയ യുവാവിനെ ബലം പ്രയോഗിച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കൈയിലുള്ള മൊബൈല്‍ ഫോണില്‍ ഒട്ടേറെ യുവതികളുടെ നഗ്നചിത്രം കണ്ടെത്തി. ബാഗില്‍നിന്ന്‌ മറ്റൊരു സിം കാര്‍ഡും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു. പോലീസ്‌ കൊട്ടാരക്കര സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതി നല്‍കിയിട്ടുള്ളതായി അറിഞ്ഞു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിവരമറിയിച്ചു. തുടര്‍ന്ന്‌ ഇന്നലെ രാവിലെ കൊട്ടാരക്കര പോലീസ്‌ വടക്കേക്കര സ്‌റ്റേഷനിലെത്തി രണ്ടുപേരെയും കൊണ്ടുപോയി. തക്കസമയത്ത്‌ ഇടപെട്ട ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരായ ബ്രൈറ്റ്‌ലി സെബാസ്‌റ്റ്യന്‍, ആദില്‍ ഗില്‍സ്‌, ഷികില്‍ റോയ്‌ എന്നിവരുടെ മാതൃകാപരമായ നടപടിയെ അഭിനന്ദിക്കുന്നതായി സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ഐ. നസീര്‍ പറഞ്ഞു.

മംഗളം 21 Jan 2026 2:09 am

മുന്‍ ഡി.ജി.പി: ജേക്കബ്‌ തോമസ്‌ പ്രതിയായ ഡ്രഡ്‌ജര്‍ അഴിമതിക്കേസില്‍ കേന്ദ്രത്തിന്‌ 25,000 രൂപ പിഴ

കൊച്ചി: മുന്‍ ഡി.ജി.പി: ജേക്കബ്‌ തോമസ്‌ പ്രതിയായ ഡ്രഡ്‌ജര്‍ അഴിമതിക്കേസില്‍ തെറ്റായ വിവരം ധരിപ്പിച്ചതിന്‌ കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീംകോടതി പിഴ ചുമത്തി. കോടതിയെ വിഡ്‌ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്ന്‌ ചോദിച്ച സുപ്രീംകോടതി 25,000 രൂപയാണ്‌ പിഴയാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ ചുമത്തിയത്‌. നെതര്‍ലാന്‍ഡിലേക്ക്‌ അന്വേഷണത്തിന്‌ പോകാനുള്ള ഉദ്യോഗസ്‌ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സര്‍ക്കാര്‍ നല്‍കിയില്ലെന്ന്‌ കേന്ദ്രത്തിനായി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി.രാജു കോടതിയെ അറിയിച്ചു. എന്നാല്‍, ഇത്‌ തെറ്റാണെന്നും വിവരങ്ങള്‍ ധരിപ്പിച്ചെന്നും സംസ്‌ഥാനത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത്‌ മുത്തുരാജ്‌, സ്‌റ്റാന്‍ഡിങ്‌ കൌണ്‍സല്‍ ഹര്‍ഷദ്‌ വി.ഹമീദ്‌ എന്നിവര്‍ കോടതിയില്‍ വ്യക്‌തമാക്കി. തുടര്‍ന്ന്‌ കേസ്‌ വീണ്ടും പരിഗണിച്ചപ്പോള്‍ കേന്ദ്രം നിലപാട്‌ തിരുത്തി. ഇതോടെ രൂക്ഷമായ വിമര്‍ശനം നടത്തിയാണ്‌ സുപ്രീംകോടതി പിഴ ചുമത്തിയത്‌.

മംഗളം 21 Jan 2026 1:55 am

സംഭവം നടന്നിട്ട് 15 വര്‍ഷം; ഗവേഷകയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്ന കേസില്‍ വിചാരണ തുടങ്ങാന്‍ ഹര്‍ജി, വിചാരണക്കോടതിയോട് മറുപടി ചോദിച്ച് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം സ്വദേശിനിയായ ഗവേഷക കെ.ഇന്ദുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ തുടങ്ങണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ ഹൈക്കോടതിയെ സമീപിച്ചു. 2011 ഏപ്രില്‍ 25-ന്‌ കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ ഇന്ദുവിനെ പിന്നീട്‌ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട്‌ എന്‍.ഐ.ടിയിലെ അസിസ്‌റ്റന്റ്‌ പ്രഫസറായിരുന്ന സുഭാഷാണു കേസിലെ പ്രതി. ഇയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍, 15 വര്‍ഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. തനിക്കു പ്രായമായെന്നും മരണാവസ്‌ഥയിലാണെന്നും അതിനാല്‍ വിചാരണ തുടങ്ങാന്‍ കീഴ്‌കോടതിയ്‌ക്കു നിര്‍ദേശം നല്‍കണമെന്നും ഇന്ദുവിന്റെ പിതാവ്‌ തിരുവനന്തപുരം സ്വദേശി എന്‍. കൃഷ്‌ണന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി മറുപടി നല്‍കാന്‍ എറണാകുളം അഡീ. സെഷന്‍സ്‌ കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഹര്‍ജി അടുത്തമാസം മൂന്നിനു വീണ്ടും പരിഗണിക്കും. എന്‍.ഐ.ടിയില്‍ ഗവേഷകയായിരുന്ന ഇന്ദുവിനെ സഹയാത്രികനായ സുഭാഷ്‌ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്നു ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച്‌ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇന്ദുവിനെ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട്‌ കൊലപ്പെടുത്തിയതാണെന്നും പെരിയാറില്‍ വീണ്‌ തലയിടിച്ചാണ്‌ മരണം സംഭവിച്ചതെന്നും ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയെ അറിയിച്ചത്‌. സുഭാഷിനെ ബലാത്സംഗക്കുറ്റത്തില്‍നിന്ന്‌ ഒഴിവാക്കിയതിനെതിരേ ഇന്ദുവിന്റെ പിതാവ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ്‌ ഇന്നും തീര്‍പ്പായിട്ടില്ല. 2011 ഏപ്രില്‍ 25നു കോഴിക്കോട്‌ വച്ച്‌ ഇന്ദുവിനെ വിവാഹം രജിസ്‌റ്റര്‍ ചെയ്‌ത് സിക്കിമിലേക്ക്‌ കൊണ്ടുപോകാന്‍ സുഭാഷ്‌ ക്രമീകരണങ്ങള്‍ ചെയ്‌തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. അഭിഷേക്‌ എന്ന വ്യക്‌തിയുമായുള്ള വിവാഹത്തില്‍ നിന്ന്‌ ഇന്ദുവിനെ പിന്തിരിപ്പിക്കാന്‍ സുഭാഷ്‌ ശ്രമിച്ചു. ഏപ്രില്‍ 24ന്‌ യാത്രയ്‌ക്കിടെ, അഭിഷേകിനെ വിവാഹം കഴിക്കാനുള്ള പദ്ധതിയില്‍ നിന്ന്‌ പിന്മാറണമെന്നു സുഭാഷ്‌ നിര്‍ബന്ധിച്ചു, പക്ഷേ ഇന്ദു തീരുമാനത്തില്‍ ഉറച്ചുനിന്നു. അര്‍ദ്ധരാത്രി രണ്ടുമണിയോടെ, സുഭാഷ്‌ കമ്പാര്‍ട്ടുമെന്റിന്റെ വാതിലിനടുത്തേക്കു ഇന്ദുവിനെ കൊണ്ടുപോയി തള്ളിയിട്ടെന്നാണു കേസ്‌. ജെബി പോള്‍

മംഗളം 21 Jan 2026 1:53 am

ജമാഅത്തെ ഇസ്ലാമി വേദിയില്‍ ദലീമ; വിവാദം; ചാരിറ്റി പരിപാടിയിലാണ് പങ്കെടുത്തതെന്ന് വിശദീകരണം

പൂച്ചാക്കല്‍(ആലപ്പുഴ): ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ സി.പി.എം എം.എല്‍.എ: ദലീമ പങ്കെടുത്തത്‌ വിവാദമാകുന്നു. ജമാഅത്തെ ഇസ്ലാമി കേരള ഘടകം അമീര്‍ പി. മുജീബ്‌ റഹ്‌മാനുമായാണ്‌ അരൂര്‍ എം.എല്‍.എ വേദിപങ്കിട്ടത്‌. അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളിലെ കിടപ്പുരോഗികള്‍ക്ക്‌ സാന്ത്വന പരിചരണം നല്‍കിവരുന്ന സന്നദ്ധസംഘമായ കനിവ്‌ സെന്റര്‍ നാടിന്‌ സമര്‍പ്പിക്കുന്ന ചടങ്ങാണ്‌ വിവാദത്തിനു വേദിയായത്‌. കഴിഞ്ഞ 11നായിരുന്നു ചടങ്ങ്‌. ജമാഅത്തെ ഇസ്ലാമി ചേര്‍ത്തല ഏരിയയാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. പുതിയ കനിവ്‌ ഹോം കെയര്‍ വാഹനം നാടിനു സമര്‍പ്പിക്കാനാണ്‌ ദലീമ എത്തിയത്‌. പ്രസംഗിക്കുകയും പാട്ട്‌ പാടുകയും ചെയ്‌ത ശേഷമാണ്‌ വേദി വിട്ടത്‌. ഇതിനെതിരേ സി.പി.എമ്മിനുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. പാര്‍ട്ടി സംസ്‌ഥാന നേതൃത്വം ജമാഅത്തെ ഇസ്ലാമിക്കെതിരായ നിലപാട്‌ ആവര്‍ത്തിച്ച്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. ചാരിറ്റബിള്‍ പരിപാടിയായതുകൊണ്ടാണ്‌ പങ്കെടുത്തതെന്നാണ്‌ എം.എല്‍.എയുടെ വിശദീകരണം. 'ആംബുലന്‍സ് കൈമാറുന്ന പരിപാടിയിലാണ് പങ്കെടുത്തത്. ഞാന്‍ ഒരു കലാകാരിയാണ്. ജമാഅത്തെ ഇസ്‌ലാമി ആണോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ചാരിറ്റി പരിപാടിയാണെന്ന് പറഞ്ഞു, പങ്കെടുത്തു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന എന്ത് പ്രവര്‍ത്തനത്തിലും പങ്കെടുക്കണമല്ലോ', ദലീമ പറഞ്ഞു.

മംഗളം 21 Jan 2026 1:50 am

ഇന്ന്‌ നടത്താനിരുന്ന സിനിമാ പണിമുടക്ക്‌ പിന്‍വലിച്ചു

കൊച്ചി: മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെ ഇന്ന്‌ നടക്കാനിരുന്ന സിനിമാ സമരം പിന്‍വലിച്ചു. വിനോദ നികുതിയില്‍ ഇളവ്‌ നല്‍കാമെന്ന്‌ ഉറപ്പു നല്‍കിയ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി, മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന്‌ അറിയിച്ചു. സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ ന്യായമെന്ന്‌ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്‌തമാക്കി. തിയേറ്ററുകളുടെ ലൈസന്‍സ്‌, ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക്‌ എന്നിവ സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ച ചെയ്യും. വിനോദ നികുതി നാല്‌ ശതമാനമാക്കി കുറയ്‌ക്കാമെന്ന ശിപാര്‍ശ മന്ത്രി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത്‌ പൂര്‍ണമായും ഒഴിവാക്കണമെന്നാണ്‌ സംഘടനകളുടെ ആവശ്യമെന്ന്‌ ഫിലിം ചേംബര്‍ പ്രസിഡന്റ്‌ അനില്‍ തോമസ്‌ അറിയിച്ചു.

മംഗളം 21 Jan 2026 1:40 am

ജീവനെടുത്ത ലൈംഗികാതിക്രമ ആരോപണം; വീഡിയോ പുറത്തുവിട്ട യുവതി വിദേശത്തേക്കു കടന്നതായി സൂചന, ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാര്‍

കോഴിക്കോട്‌: സ്വകാര്യ ബസിലെ ലൈംഗികാതിക്രമ ആരോപണത്തിനു പിന്നാലെ യുവാവ്‌ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബസ്‌ ജീവനക്കാര്‍.ലൈംഗികാതിക്രമമുണ്ടായതായി അന്നേ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന്‌ ബസ്‌ ജീവനക്കാര്‍ പറഞ്ഞു. ആരെങ്കിലും പരാതി പറഞ്ഞാല്‍ പോലീസില്‍ അറിയിക്കുമായിരുന്നു. ബസിലെ സി.സി.ടിവി ദൃശ്യങ്ങളിലും അങ്ങനെയൊരു സംഭവം വ്യക്‌തമാകുന്നില്ലെന്നും രാമന്തളി-പയ്ന്നയൂര്‍ റൂട്ടിലോടുന്ന അല്‍ അമീന്‍ ബസിലെ ബസിലെ കണ്ടക്‌ടര്‍ രാമകൃഷ്‌ണനും ഡ്രൈവര്‍ പ്രകാശനും വ്യക്‌തമാക്കി. ബസില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന്‌ പിന്നാലെ കോഴിക്കോട്‌ ഗോവിന്ദപുരം സ്വദേശി ദീപക്‌ (41) ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ കേസെടുത്തിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിത മുസ്‌തഫ(35)യ്‌ക്കെതിരേയാണ്‌ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്‌. യുവതി ഒളിവിലാണെന്നാണു സൂചന. കേസെടുത്തതിനുപിന്നാലെ യുവതി വിദേശത്തേക്കു കടന്നതായാണ്‌ പറയുന്നത്‌. നേരത്തെ ദുബായിലായിരുന്ന യുവതി അവിടേക്ക്‌ മാറിയതായാണ്‌ പോലീസ്‌ സംശയിക്കുന്നത്‌.ദീപക്‌ സഞ്ചരിച്ച ബസിലെ സി.സി.ടിവി. ദൃശ്യങ്ങള്‍ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ദീപക്കും ഷിംജിത മുസ്‌തഫയും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങളാണ്‌ പോലീസ്‌ പരിശോധിക്കുന്നത്‌. ബസ്‌ ജീവനക്കാരുടെ മൊഴി രേഖപ്പെടത്തും. ഷിംജിത ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത ദൃശ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പോലീസ്‌ ആരംഭിച്ചു. കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്‌റ്റഡിയിലെടുക്കാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും നടന്നില്ല.

മംഗളം 21 Jan 2026 1:34 am

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ വ്യക്തിപരമായ വിമർശനങ്ങളും ട്രംപ് ഉന്നയിച്ചു

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 1:22 am

ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്: ഷാഫി പറമ്പിലില്‍ എം.പിക്ക്‌ അറസ്‌റ്റ് വാറന്റ്‌

പാലക്കാട്‌: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എം.പിക്ക്‌ അറസ്‌റ്റ് വാറന്റ്‌. പാലക്കാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി(ഒന്ന്‌)യാണ്‌ ഷാഫിയെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്‌. 2022 ജൂണ്‍ 24 ന്‌ പാലക്കാട്‌ കസബ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം.പി. ഓഫീസ്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ 2022 ജൂണ്‍ 24 ന്‌ വൈകിട്ട്‌ പാലക്കാട്‌ എം.എല്‍.എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട്‌ പാലത്തിന്‌ സമീപം ദേശീയപാത ഉപരോധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 143, 283, 149 വകുപ്പുകള്‍ പ്രകാരം കസബ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഷാഫി പറമ്പിലാണ്‌ ഒന്നാംപ്രതി. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ 16 പ്രതികളുടെ പേരുവിവരങ്ങളുണ്ട്‌. അന്ന്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക്‌ മാറിയ പി. സരിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതിപിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പില്‍ ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ കോടതി അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചത്‌. 24 ന്‌ കേസ്‌ വീണ്ടും പരിഗണിക്കും. അന്നോ അതിനുമുമ്പോ ഷാഫി പറമ്പിലിനെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാനാണ്‌ പോലീസിനുള്ള നിര്‍ദേശം. എന്‍. രമേഷ്‌

മംഗളം 21 Jan 2026 1:22 am

വച്ചത്‌ സതീശന്‌ കൊണ്ടത്‌ സജിക്ക്‌; സമുദായ നേതാക്കളുടെ വാക്കുകള്‍ പ്രചരിപ്പിക്കാനുള്ള നീക്കം ഏശിയില്ല, മന്ത്രിയുടെ പരാമര്‍ശം സി.പി.എമ്മിന് ബൂമറാങ്ങായി

കോട്ടയം: പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശനെതിരേ എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി.സമുദായ നേതൃത്വം നടത്തിയ പരാമര്‍ശത്തില്‍ രാഷ്‌ട്രീയ നേട്ടം കണ്ട സി.പി.എമ്മിനു മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ബൂമറാങ്ങായി. വര്‍ഗീയതയ്‌ക്കതിരേയുള്ള നിലപാടില്‍ പ്രതിപക്ഷ നേതാവി വി.ഡി. സതീശനു ലഭിച്ച ജനപിന്തുണ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ഒടുവില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വര്‍ഗീയതയെ തള്ളിപ്പറഞ്ഞ്‌ രംഗത്തു വരേണ്ടി വന്നു. മലപ്പുറത്തും കാസര്‍ഗോഡുമുള്ള ജനപ്രതിനിധികള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നാണെന്ന രീതിയില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരമാര്‍ശമാണു രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്‌. സി.പി.എം നേതൃത്വത്തില്‍ പോലും മന്ത്രിയുടെ പരാമര്‍ശം ശരിയായില്ല എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. മാത്രമല്ല വര്‍ഗീയതയ്‌ക്കെതിരേയുള്ള സതീശന്റെ നിലപാടിനു ലഭിച്ച ജനപിന്തുണയും സി.പി.എം. നേതൃത്വത്തെ അസ്വസ്‌ഥമാക്കി. ഇതോടെയാണു സി.പി.എം.സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വര്‍ഗീയതയെ തള്ളിപ്പറഞ്ഞ്‌ രംഗത്ത്‌ വന്നത്‌. വര്‍ഗീയത പറയുന്ന ഒരാളിനോട്‌ പോലും സി.പി.എമ്മിനു യോജിപ്പില്ലെന്നായിരുന്നു സംസ്‌ഥാന സെക്രട്ടറിയുടെ പരാമര്‍ശം. ഒരു വര്‍ഗീയ പരാമര്‍ശവും സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്‍.എസ്‌.എസ്‌.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്‌.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിപക്ഷ നേതാവിനെതിരേ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക്‌ വഴിതെളിച്ചിരുന്നു. എന്‍.എസ്‌.എസ്‌- എസ്‌.എന്‍.ഡി.പി. ഐക്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കിടെയാണ്‌ ഇരു നേതാക്കളും പ്രതിപക്ഷ നേതാവിനെതിരേയുള്ള പരാമര്‍ശം നടത്തിയത്‌. നായര്‍-ഈഴവ ഐക്യം സതീശനെതിരായ യുദ്ധപ്രഖ്യാപനത്തിനുള്ള ഐക്യകാഹളമാണെന്ന രീതിയില്‍ വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതോടെ നായര്‍ -ഈഴവ ഐക്യം സതീശനെതിരേയുള്ള യുദ്ധപ്രഖ്യാപനമല്ലെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പില്‍ എന്‍.എസ്‌.എസിന്റെ പ്രഖ്യാപിത നിലപാടായ സമദൂരത്തില്‍ നിന്നും മാറ്റമില്ലെന്നും എന്‍.എസ്‌.എസ്‌.ജനറല്‍ സെക്രട്ടറി വ്യക്‌തമാക്കി. എന്നാല്‍ ഇന്നലെയും വെള്ളാപ്പള്ളി നടേശന്‍ സോഷ്യല്‍ മീഡിയായിലൂടെ സതീശനെ വിമര്‍ശിച്ചു. മാത്രമല്ല മൂന്നാമതും പിണറായി വിജയന്‍ സര്‍ക്കാരാണ്‌ കേരള ഭരിക്കാന്‍ പോകുന്നതെന്ന്‌ പറഞ്ഞ്‌ തന്റെ രാഷ്‌ട്രീയ നിലപാട്‌ വ്യക്‌തമാക്കുകയും ചെയ്‌തു.സതീശനെതിരേ സമുദായ നേതാക്കള്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക്‌ വഴിയൊരുക്കുമെന്ന്‌ സി.പി.എം നേതൃത്വം പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല സതീശനെ ഒറ്റപ്പെടുത്തുമെന്നും കണക്കൂട്ടിയിരുന്നു.എന്നാല്‍ സതീശന്റെ വര്‍ഗീയതയ്‌ക്കെതിരേയുള്ള നിലപാട്‌ പാര്‍ട്ടിയുടെ നിലപാടാണന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം വ്യക്‌തമാക്കിയതോടെയാണ്‌ സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ പൊളിഞ്ഞത്‌.സമുദായ നേതാക്കള്‍ എത്ര പ്രകോപിപ്പിച്ചാലും മറുപടി വേണ്ടന്നും കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനമെടുക്കുകയും ചെയ്‌തു. ഷാലു മാത്യു

മംഗളം 21 Jan 2026 1:15 am

പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

പാലക്കാട് കല്ലടിക്കോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 1:07 am

മുന്‍മന്ത്രി ജി. സുധാകരന്‌ വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്‍കി സി.പി.എം.

ആലപ്പുഴ: തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‌ വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്‍കി സി.പി.എം നേതൃത്വം. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആറംഗ കമ്മിറ്റിയിലാണ്‌ ജി. സുധാകരനെ ഉള്‍പ്പെടുത്തിയത്‌. തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നുളള സ്‌ഥാനാര്‍ത്ഥികള്‍ ആരായിരിക്കണം, തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം എന്നതുള്‍പ്പെടെ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന്‌ ജി. സുധാകരന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. അദ്ദേഹം മത്സരിക്കണമെന്ന അഭിപ്രായം അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എം അണികള്‍ക്കിടയില്‍ ശക്‌തമാണ്‌.

മംഗളം 21 Jan 2026 1:05 am

റഷ്യന്‍ എണ്ണ വാങ്ങിയാല്‍ 500% തീരുവ... ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് യുഎസ്

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സെനറ്റിന്റെ അധികാരം ആവശ്യമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ട്രംപ് ഭരണകൂടം 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വര്‍ണം വാങ്ങുന്നത് തല്‍ക്കാലം നിര്‍ത്തണോ? അതോ ഇപ്പോള്‍ തന്നെ വാങ്ങണോ? റഷ്യയുടെ

ഒന്നു ഇന്ത്യ 21 Jan 2026 12:31 am

പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഇടുക്കി പുളിയന്മലയിൽ ഇതര സംസ്ഥാന തൊഴിലാളി ഒരു വീട് ആക്രമിച്ച് ജനൽ ചില്ലുകളും വീട്ടുപകരണങ്ങളും തകർത്തു. പുലർച്ചെ നടന്ന ആക്രമണത്തിൽ, നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 12:26 am

വിവാദ പരാമർശത്തിൽ സജി ചെറിയാനെതിരെ കടുപ്പിച്ച് സമസ്ത, പ്രമേയം പാസാക്കി; 'മാപ്പ് പറയണം, മന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ല'

സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ സമസ്ത പ്രമേയം പാസാക്കി. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും പ്രമേയത്തിൽ വിമർശനം

ഏഷ്യൻ നേടി ന്യൂസ് 21 Jan 2026 12:11 am

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: വിനോദ് താവ്ഡെ ബിജെപി ഇന്‍ചാര്‍ജ്, ശോഭ കരന്തലാജെയ്ക്ക് സഹ ചുമതല

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: വിനോദ് താവ്ഡെ ബിജെപി ഇന്‍ചാര്‍ജ്

മറുനാടൻ മലയാളീ 20 Jan 2026 11:43 pm

കൊച്ചിയിൽ '20 രൂപയുടെ ഗ്രേവി'യെച്ചൊല്ലി സംഘർഷം, കൗണ്ടറിലെ സ്ത്രീയെയും ഹോട്ടൽ ഉടമയെയും പൊറോട്ട വാങ്ങാനെത്തിയ യുവാവ് മർദ്ദിച്ചു

കൊച്ചി വൈപ്പിനിലെ ഹോട്ടലിൽ പൊറോട്ടയ്‌ക്കൊപ്പം അധികം ഗ്രേവി ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഗ്രേവിക്ക് 20 രൂപ അധികം നൽകണമെന്നറിയിച്ചതോടെ യുവാവ് ഹോട്ടലുടമയെയും കൗണ്ടറിലെ സ്ത്രീയെയും മർദ്ദിക്കുകയായിരുന്നു

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:43 pm

45ദിവസത്തിനകം വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും

വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യം. പ്രധാനമന്ത്രി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വികസിത തിരുവനന്തപുരത്തിന്‍റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കും. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

മംഗളം 20 Jan 2026 11:30 pm

ഇന്ത്യൻ ബാഡ്മിന്റണിന്റെ ഇതിഹാസ താരം സൈന നെഹ്‌വാൾ കരിയർ അവസാനിപ്പിച്ചു

ഇന്ത്യൻ ബാഡ്മിന്റണിന്റെ മുഖം മാറ്റിയ ഇതിഹാസ താരം, ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്‌വാൾ തന്റെ മഹത്തായ കരിയർ അവസാനിപ്പിച്ചു. കാൽമുട്ട് വേദന കാരണം കഴിഞ്ഞ രണ്ട് വർഷമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ, തന്റെ ശരീരം ഇനി ഉയർന്ന തലത്തിലുള്ള മത്സരങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും പ്രൊഫഷണലായി കളിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഒരു പോഡ്‌കാസ്റ്റിൽ അടുത്തിടെ നടത്തിയ അഭിപ്രായങ്ങൾ അവരുടെ കരിയർ അവസാനിച്ചുവെന്ന് വ്യക്തമാക്കുന്നു. വിരമിക്കൽ പ്രത്യേകം പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് സൈന പറഞ്ഞു. ഈ […] The post ഇന്ത്യൻ ബാഡ്മിന്റണിന്റെ ഇതിഹാസ താരം സൈന നെഹ്‌വാൾ കരിയർ അവസാനിപ്പിച്ചു appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Jan 2026 11:17 pm

ടോൾ പിരിവിൽ കുടിശ്ശികയെങ്കിൽ വാഹനങ്ങൾക്ക് എൻഒസിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമടക്കം ലഭിക്കില്ല, മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി കേന്ദ്രം

ടോൾ പിരിവ് ചട്ടങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എൻഒസി തുടങ്ങിയ ആർടിഒ സേവനങ്ങൾ ഇനി മുതൽ ലഭിക്കില്ല. ഫാസ്‌ടാഗ് വഴിയുള്ള ടോൾ പിരിവ് കാര്യക്ഷമമാക്കും

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:16 pm

ടോൾ കുടിശ്ശികയുണ്ടോ? വാഹനങ്ങളുടെ ഈ സേവനങ്ങളൊന്നും ഇനി ലഭ്യമാകില്ല, വിശദമായി അറിയാം

ദേശീയപാതകളിലെ ടോൾ വെട്ടിക്കുന്നവർക്ക് ഇനി പണി കൂടും. കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നതോടെ അടയ്ക്കാത്ത ടോൾ ഫീസ് തീർപ്പാക്കാതെ വാഹന ഉടമകൾക്ക് പല പ്രധാന സർക്കാർ സേവനങ്ങളും ലഭിക്കില്ല. റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ഭേദഗതികളാണ് ഇത് സംബന്ധിച്ചുള്ള നിർണായക വിവരങ്ങളുള്ളത്. ടോൾ കൃത്യമായി അടയ്ക്കുന്നത് ഉറപ്പാക്കാനും വെട്ടിപ്പ് ഒഴിവാക്കാനുമാണ് ഈ നടപടി.

സമയം 20 Jan 2026 11:13 pm

ലഹരികടത്തുകാരുമായി തിരുവനന്തപുരത്തെ 2 പൊലീസുകാർക്ക് നേരിട്ട് ബന്ധം, നാർക്കോട്ടിക് സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി; ഇരുവർക്കും സസ്പെൻഷൻ

തിരുവനന്തപുരത്ത് ലഹരികടത്തിന് ഒത്താശചെയ്ത രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. റൂറൽ നാർക്കോട്ടിക് സെൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ രാഹുൽ, അഭിൻജിത്ത് എന്നിവർക്കെതിരെ നടപടിയെടുത്തത്

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:59 pm

റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം; നഷ്ടമായത് 75 പവന്‍ സ്വര്‍ണം; കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം; പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം

കോട്ടയം: പുതുപ്പള്ളിയിലെ റബർ ബോർഡ് ആസ്ഥാനത്തുള്ള ക്വാർട്ടേഴ്സിൽ വൻ മോഷണം. റബർ ബോർഡ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സിൽ നിന്ന് ഏകദേശം 75 പവനോളം സ്വർണമാണ് കവർന്നത്. സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് അറിയിച്ചു. മോഷണം നടന്ന സമയത്ത് ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നിരുന്നില്ല. ആളില്ലാത്ത സമയം നിരീക്ഷിച്ച് ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ കോട്ടയം ഈസ്റ്റ് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാനമായ മോഷണക്കേസുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലാണെന്ന് എസ്.പി. ഷാഹുൽ ഹമീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 

മറുനാടൻ മലയാളീ 20 Jan 2026 10:58 pm

ബിജെപി അധ്യക്ഷൻ നിതിൻ നബിന് ഇസഡ് കാറ്റഗറി സുരക്ഷ

ബിജെപി ദേശീയ പ്രസിഡന്റായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട നിതിൻ നബിന് കേന്ദ്ര സർക്കാർ ഇസഡ്-കാറ്റഗറി സുരക്ഷ നൽകി. ഇന്റലിജൻസ് ബ്യൂറോയുടെ ഭീഷണി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്ത ഈ തീരുമാനം, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഉന്നത സംഘടനാ പദവിയിലേക്ക് അദ്ദേഹം ഉയർന്നതിന് തൊട്ടുപിന്നാലെയാണ്. സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായ യാത്രകളിലും, പൊതു ഇടപെടലുകളിലും, വസതിയിലും നബിനോടൊപ്പം […] The post ബിജെപി അധ്യക്ഷൻ നിതിൻ നബിന് ഇസഡ് കാറ്റഗറി സുരക്ഷ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Jan 2026 10:57 pm

കാണിയ്ക്ക എണ്ണുന്നതിനിടെ 32,000 രൂപ തട്ടാൻ ശ്രമം; കോൺ​ഗ്രസ് പ്രാദേശിക നേതാവായ ദേവസ്വം ജീവനക്കാരൻ പിടിയിൽ

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ 32,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ദേവസ്വം ജീവനക്കാരൻ പിടിയിലായി. കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ രാകേഷ് കൃഷ്ണനെ ദേവസ്വം അധികൃതർ പിടികൂടി

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:47 pm

'ഞാൻ ഗ്യാപ്പിട്ടല്ലേ നിന്നത്, അവൾ വീഡിയോ ഒന്നും എടുത്തിട്ടില്ല'; നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; രസകരമായ ടീസർ പുറത്ത്

കൊച്ചി: കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' ടീസർ പുറത്തിറങ്ങി. ഈ മാസം 23-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മുഴുനീള ഫാമിലി-കോമഡി എന്റർടെയ്നറായിരിക്കും ഈ ചിത്രമെന്നാണ് പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ചു പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നു പാടിയ 'തലോടി മറയുവതെവിടെ നീ...', ശങ്കർ മഹാദേവൻ ആലപിച്ച 'ഒന്നാം കുന്നിൻ' എന്നീ ഗാനങ്ങളും ഇതിനോടകം ജനപ്രിയമായിട്ടുണ്ട്. കെ.എസ്. ചിത്ര, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ തുടങ്ങി നിരവധി പ്രമുഖ ഗായകർ ചിത്രത്തിനായി ശബ്ദം നൽകിയിട്ടുണ്ട്. View this post on Instagram A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair) അക്ഷയ ഉദയകുമാറാണ് ചിത്രത്തിലെ നായിക. ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്., ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻ സാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കലാണ് 'മാജിക് മഷ്റൂംസ്' നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ ആകാശ് ദേവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഭാവന റിലീസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ജോൺകുട്ടിയാണ്. എം. ബാവ, ഷിജി പട്ടണം എന്നിവർ പ്രൊഡക്ഷൻ ഡിസൈനും നാദിർഷ സംഗീതവും മണികണ്ഠൻ അയ്യപ്പ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ. എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി എന്നിവർ ചേർന്നാണ് നൃത്തസംവിധാനം. ഫസൽ എ. ബക്കർ റിറെക്കോർഡിങ് മിക്സറും സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. പി.വി. ശങ്കർ മേക്കപ്പും ദീപ്തി അനുരാഗ് വസ്ത്രാലങ്കാരവും നരസിംഹ സ്വാമി ക്യാരക്ടർ സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരിക്കുന്നു. ഷൈനു ചന്ദ്രഹാസ് ചീഫ് അസോസിയേറ്റും രജീഷ് പത്തംകുളം പ്രൊജക്ട് ഡിസൈനറുമാണ്.

മറുനാടൻ മലയാളീ 20 Jan 2026 10:46 pm

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഒരുക്കങ്ങൾ ശക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല വിനോദ് താവ്ഡെക്ക് നൽകി. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്ക് സഹചുമതല

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:42 pm

ഇന്നത്തെ രാഷ്ട്രീയത്തിൽ ത്യാഗ മനോഭാവം കുറഞ്ഞു. സുഖജീവിതത്തിന്റെ രാഷ്ട്രീയമാണ് കണ്ടുകൊണ്ടിരിക്കുന്നത് ; ഇ പി ജയരാജൻ

ഇന്നത്തെ രാഷ്ട്രീയത്തിൽ ത്യാഗ മനോഭാവമുള്ള പ്രവര്‍ത്തനം ഇല്ലാതായെന്നും, സുഖ ജീവിതത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും മുന്‍ മന്ത്രി ഇ.പി. ജയരാജന്‍.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:33 pm

ചാമ്പ്യനു ശേഷം അനശ്വര വീണ്ടു തെലുങ്കിൽ; റൊമാന്റിക്ക് ആക്ഷൻ ത്രില്ലർ 'ഇട്ലു അർജുന'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ഹൈദരാബാദ്: അനശ്വര രാജൻ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം 'ഇട്ലു അർജുന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർഹിറ്റായ 'ചാമ്പ്യൻ' എന്ന ചിത്രത്തിന് ശേഷം അനശ്വര തെലുങ്കിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പുതുമുഖം അനീഷാണ് 'ഇട്ലു അർജുന'യിൽ അനശ്വരയുടെ നായകനായി എത്തുന്നത്. നവാഗതനായ മഹേഷ് ഉപ്പള സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറാണ്. വെങ്കി കുടുമുലയാണ് ചിത്രത്തിന്റെ നിർമ്മാണം. തമൻ.എസ് സംഗീതസംവിധാനം നിർവഹിക്കുമ്പോൾ, രാജാ മഹേന്ദ്രനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. അതേസമയം, അനശ്വര രാജൻ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച 'ചാമ്പ്യൻ' എന്ന ചിത്രം ജനുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. റോഷൻ മേക്ക നായകനായ ഈ സ്പോർട്സ് ഡ്രാമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതമാണ്. സ്വപ്ന സിനിമാസ്, ആനന്ദി ആർട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ചാമ്പ്യൻ' നിർമ്മിച്ചത്. നന്ദമുരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണല കിഷോർ, രച്ച രവി, ലക്ഷ്മൺ മീസാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മിക്കി ജെ. മേയർ സംഗീതവും കോത്തഗിരി വെങ്കിടേശ്വരറാവു എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് പ്രദീപ് അദ്വൈതം തന്നെയാണ്. 

മറുനാടൻ മലയാളീ 20 Jan 2026 10:28 pm

ബെംഗളൂരുവിൽ ഇത്രയും വലിയ സാങ്കേതികവിദ്യ ആദ്യം, ആറ് പ്രധാന ജങ്ഷനുകളിലൂടെ കടന്നുപോകുന്ന പാത; ഔട്ടർ റിങ് റോഡ് നവീകരിക്കും, ചെലവ് 450 കോടി

ബെംഗളൂരുവിന്റെ തിരക്കേറിയ ഔട്ടർ റിങ് റോഡ് നവീകരിക്കാൻ 450 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. സിൽക്ക് ബോർഡ് ജങ്ഷനും കെആർ പുരത്തിനും ഇടയിലുള്ള 17.01 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനാണ് ഈ വൻ തുക മുടക്കുന്നത്. നവീകരണത്തിനായി മുടക്കുന്നതിൽ ഏറ്റവും ചെലവേറിയ പദ്ധതികളിൽ ഒന്നാണ് ഔട്ടർ റിങ് റോഡ് നവീകരണ പദ്ധതി.

സമയം 20 Jan 2026 10:26 pm

ബസിന്റെ കമ്പിയിൽ പിടിക്കാൻ ഒരുങ്ങുമ്പോൾ ആരോ നെഞ്ചത്ത് പിടിച്ചു ഞെരിച്ചു; എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല; വഷളൻ ചിരിയുമായി ഒരുത്തൻ ഇരിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാനായില്ല; അയാൾ പിടിച്ച ഭാഗം മുറിച്ചു കളയണമെന്ന് തോന്നി; ദീപക് നിരപരാധിയാണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്; കുറിപ്പുമായി ഹേന സുഭദ്ര

കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച് യുവതി പങ്കുവെച്ച് വീഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിൽ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് ഹേന സുഭദ്ര. ജീവനൊടുക്കിയ ദീപക് തെറ്റ് ചെയ്തോ ഇല്ലയോ എന്ന് വിധിക്കാൻ താൻ ആളല്ലെന്നും, എന്നാൽ സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിലേക്ക് നോട്ടം കൊണ്ടായാൽ പോലും കടന്നുകയറുന്നത് തെറ്റാണെന്നും ഹേന തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തനിക്ക് ഇഷ്ടപ്പെടാത്ത ദൃശ്യം പ്രചരിപ്പിച്ചു എന്നത് വലിയ അപരാധമായി കണ്ട് ആ സ്ത്രീയെ തൂക്കിക്കൊല്ലണം എന്ന് വിധിക്കുന്ന 'പുരുഷ പ്രേമികളോടാണ്' തനിക്ക് സംസാരിക്കാനുള്ളതെന്ന് ഹേന കുറിച്ചു. അയാൾ നിരപരാധി ആണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്, എന്ന് അവർ വിമർശിച്ചു. വർഷങ്ങളായി ഇത്തരം അതിക്രമങ്ങൾ സഹിച്ചു കഴിയുന്ന സ്ത്രീകൾക്ക് പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ അവരെ തെറ്റ് പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേന സുഭദ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: പതിനാറോ പതിനേഴോ വയസ്സുള്ളപ്പോഴാണ്. ഒരിക്കൽ അമ്മവീട്ടിൽ പോയി തിരിച്ചു വരുന്ന സമയം. പെരുമ്പാവൂർ ബസ് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ നിൽക്കുകയാണ്. ബസ് വന്നു നിന്നതും എവിടെ നിന്നില്ലാതെ കുറെ ആളുകൾ ബസിലേക്ക് ഇരച്ചു കയറി. ആദ്യം നിന്നത് ഞാനാണ്. കയ്യെടുത്ത് ബസിന്റെ കമ്പിയിൽ പിടിക്കാൻ നോക്കിയതും പുറകിൽ നിന്ന് ഒരു കൈ വന്നു എന്റെ നെഞ്ചത്ത് പിടിച്ചു ഞെരിച്ചു. ഒരു നിമിഷം പകച്ചു പോയി. തിരിഞ്ഞു നോക്കാൻ പോലും പറ്റാത്തത്ര തിരക്കാണ്. ചാടി ബസിൽ കയറി ഒരു സീറ്റിൽ ഇരുന്നു. ആ ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. ഭയന്ന് പോയി. ഈ ലോകം തന്നെ ഇല്ലാതാകുന്നത് പോലൊരു അനുഭവം. എതിർ സീറ്റ്‌ ലൊരുത്തൻ വഷളൻ ചിരിയുമായി ഇരിക്കുന്നത് കണ്ടപ്പോ അയാളാകും അത് ചെയ്തത് എന്ന് തോന്നിയിരുന്നു. പ്രതികരിക്കാൻ ധൈര്യമില്ലാതെ വീർപ്പു മുട്ടി ആകെ ഭയവും ദേഷ്യവും സങ്കടവും കൊണ്ട് എവിടേക്കെങ്കിലും ഓടി ഒളിക്കണം എന്ന ചിന്തയുമായി ഇരുന്ന ആ ഒരു ഇരിപ്പുണ്ട്. എന്റെ ശരീരം എനിക്ക് തന്നെ വേണ്ടാത്ത പോലെ. അയാൾ പിടിച്ച ഭാഗം മുറിച്ചു കളയണമെന്നത്ര അറപ്പും വെറുപ്പും തോന്നി. ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു അന്ന്. ആകെ കുറ്റബോധവും ദേഷ്യവും ഭയവും സങ്കടവും ഒക്കെയായി ആ ഒരു ഓർമ്മ ഈ അടുത്ത കാലം വരെ എനിക്കുണ്ടായിരുന്നു. ഈ ഒരനുഭവം മാത്രമല്ല, അന്ന് ലോക്കൽ ബസുകളിലാണ് ഞങ്ങളൊക്കെ സ്കൂളിൽ പോകുന്നത്. കയറുമ്പോഴേ പിള്ളേരൊക്കെ പുറകിലേക്ക് പോ എന്നും പറഞ്ഞ് കണ്ടക്ടർ തള്ളി വിടും. എങ്ങാനും ഏറ്റവും പുറകിലെത്തി പോയാൽ പിന്നെ ഭയമാണ്. ഉദ്ധരിച്ച ലിംഗങ്ങൾ ദേഹത്ത് ഉരസാത്ത ഒരു കുട്ടിയും ഉണ്ടാകില്ലായിരുന്നു. അത് കൊണ്ട് തന്നെ സേഫ്റ്റി പിൻ കൊണ്ട് നടക്കാത്ത ഒരു പെൺകുട്ടിയും അന്നത്തെ കാലത്ത് എന്റെ അറിവിലില്ല. നല്ല തിരക്കാണെങ്കിൽ ഇത്തരം വൃത്തികേടുകൾ സഹിക്കുക എന്നല്ലാതെ മറ്റു വഴികളില്ല. മിക്കവാറും മിണ്ടാതെ ഭയന്ന് എങ്ങനെയും ഇറങ്ങാനുള്ള സ്ഥലം എത്തിയാൽ മതി എന്നൊക്കെ ചിന്തിച് നിൽക്കലാണ് പതിവ്. എങ്ങാനും ആരെങ്കിലുമൊക്കെ പ്രതികരിച്ചു പോയാൽ ആ പെൺകുട്ടികളുടെ കൂടെ മറ്റു സ്ത്രീകൾ ഉൾപ്പെടെ ഒരാൾ പോലും നിൽക്കുന്നത് കണ്ടിട്ടില്ല. ഈ അനുഭവങ്ങളെ കുറിച്ച് ആദ്യമായി ഞാൻ സംസാരിക്കുന്നത് ഈ ഇടക്ക് POSH ആക്ട് ലേ ഐ സി കമ്മിറ്റി അംഗങ്ങൾക്ക് വേണ്ടിയുള്ളൊരു training programme ലാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന, ബിരുദാനന്തര ബിരുദമുള്ള മനുഷ്യരായിരുന്നു അവർ എല്ലാവരും തന്നെ. അന്ന് ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ സ്ത്രീകൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അതിന്റെ ട്രോമ പേറുന്ന മനുഷ്യരുണ്ട്. പലരും വിറച്ചു കൊണ്ട് ആകമാനം കരഞ്ഞ് അവരുടെ സമാന അനുഭവങ്ങൾ പങ്കു വച്ചു. പലരും പറഞ്ഞത് ഇത് ഞാൻ ജീവിതത്തിൽ ആദ്യമായാണ് പുറത്ത് പറയുന്നത്. ഉറ്റ സുഹൃത്തുക്കളോട് പോലും ഞാനിത് പറഞ്ഞിട്ടില്ല എന്നാണ്. ഒരു സ്ത്രീ പറഞ്ഞത് എനിക്ക് സമാനമായ അതിക്രമം നേരിടെണ്ടി വന്നിട്ടുണ്ട്. അത് പറയാൻ പോലും എനിക്ക് താല്പര്യമില്ല എന്നാണ്. ഇത് പോലെയുള്ള അതിക്രമങ്ങൾ കാരണം സ്വന്തം വീട്ടിലുള്ള പുരുഷന്മാരോട് പോലുമുള്ള വിശ്വാസം നഷ്ടപ്പെട്ടവർ, ദുസ്വപനങ്ങൾ കണ്ടും സ്വയം കുറ്റപ്പെടുത്തിയും കഴിയുന്ന അനേകായിരം സ്ത്രീകൾ നമുക്ക് ചുറ്റും ധാരാളമുണ്ട്. ആരോടും പറയാനുള്ള ധൈര്യം ഇല്ലാതെ കഴിയുന്ന എത്രയോ പേർ. ഈ അടുത്ത കാലത്താണ് എന്റെ പങ്കാളിയോട് ഞാനീ കാര്യം പറയുന്നത്. ഇത്രേം തന്റെടി ആയ നിനക്ക് വരെ ഇത് പറയാൻ ഇത്ര വിഷമം ഉണ്ടെങ്കിൽ പാവം പിള്ളേരുടെ കാര്യം എന്തായിരിക്കും അല്ലെ എന്നദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ് ബസിൽ ഇത്തരം വൃത്തികെട്ടുകൾ കാണിക്കുന്ന മനുഷ്യരെ തുറന്നു കാട്ടുന്നത് കാണുമ്പോൾ വല്ലാത്ത സമാധാനവും സംതൃപ്തിയും ആശ്വാസവും ഒക്കെ തോന്നുന്നത്. ഇന്നലെ അത്തരത്തിൽ തുറന്നു കാട്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്ത വാർത്ത വന്നിരുന്നു. അയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്നൊന്നും വിധിക്കാൻ ഞാൻ ആളല്ല. പക്ഷെ അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത് അത് നോട്ടം കൊണ്ട് ആയാൽ പോലും അത് തെറ്റ് തന്നെയാണ് . തനിക്ക് ഇഷ്ടപ്പെടാത്ത, കടന്നു കയറ്റം ആയി തോന്നിയ ദൃശ്യം പ്രചരിപ്പിച്ചു എന്നത് വലിയ അപരാധമായി കണ്ട് ആ സ്ത്രീയെ തൂക്കി കൊല്ലണം എന്നൊക്കെ വിധിക്കുന്ന പുരുഷ പ്രേമികളോട് പറയാനുള്ളത് അയാൾ നിരപരാധി ആണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്. കാലാ കാലങ്ങളായി ഇത്തരം അതിക്രമങ്ങൾ സഹിച്ച് കഴിയുന്ന വലിയൊരു കൂട്ടം സ്ത്രീകൾ നമ്മുടെ ചുറ്റിനും ഉണ്ട്. ഇത്തരം പെരുമാറ്റങ്ങൾ ഒക്കെ അവർക്ക് അതിക്രമമായി തോന്നിയെങ്കിൽ അതിൽ ഇത്തരം സ്ത്രീകളെ തെറ്റ് പറയാൻ പറ്റില്ല. കാരണം അതാണ്‌ അനുഭവങ്ങൾ. എന്തായാലും ഇങ്ങനെ ഒക്കെ പ്രതികരിക്കുന്ന ന്യായം പറയുന്ന മനുഷ്യരെ കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്ത് ചെയ്യാൻ, സ്വയം കൃതാനർത്ഥം! എന്നോട് പലരും പറഞ്ഞിട്ടുണ്ട് നീ പുരുഷ വിരോധി ആണല്ലേ? എന്ന്. പൂർണ്ണമായും അങ്ങനെ അല്ലാതാവാൻ ഒരേ ഒരു കാരണം സ്വന്തം പ്രിവിലേജുകൾ തിരിച്ചറിഞ്ഞു എന്നോട് കരുണയോടെ പെരുമാറിയിട്ടുള്ള അപൂർവ്വം ചില പുരുഷന്മാർ ഉള്ളത് കൊണ്ട് മാത്രമാണ്. ആത്മഹത്യ ചെയ്ത ആ മനുഷ്യന് ആദരാഞ്ജലികൾ!

മറുനാടൻ മലയാളീ 20 Jan 2026 10:18 pm

നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗം: കെസി വേണുഗോപാല്‍

നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിന് പിന്നില്‍ ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ഒരുമിച്ച് നടത്തുന്ന നാടകമാണിത്. ഗവര്‍ണ്ണര്‍ക്ക് വെട്ടാന്‍ സൗകര്യം ഒരുക്കിയപ്പോള്‍, അത് തിരുത്താന്‍ പിണറായിക്ക് അവസരവും നല്‍കി. ഗവര്‍ണ്ണര്‍ വെട്ടുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കില്‍ എന്തേ മുന്‍പ് ഇതുചെയ്തില്ല. മുന്‍ ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഇതുപോലെ വലിയ വെട്ടലുകള്‍ നയപ്രഖ്യാപനത്തില്‍ അന്ന് നടത്തിയപ്പോള്‍ കൈയും കെട്ടിനിന്നവരാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു. […] The post നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗം: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Jan 2026 10:17 pm

സിപിഎം പച്ച വർഗീയത പറയുന്നോ? | കാണാം ന്യൂസ് അവർ

സിപിഎം പച്ച വർഗീയത പറയുന്നോ? | കാണാം ന്യൂസ് അവർ

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:14 pm

ശബരിമല സ്വര്‍ണക്കടത്ത്: ഇ ഡി റെയ്ഡ് പതിനാല് മണിക്കൂര്‍ പിന്നിട്ടു

ബെംഗളൂരു: ശബരിമല സ്വര്‍ണ്ണക്കടത്തുകേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇ.ഡി. റെയ്ഡ് തുടരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സിലും ഇ.ഡി. റെയ്ഡ് തുടരുന്നതായാണ് വിവരം. കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധയിടങ്ങളില്‍ ഒരേ സമയത്താണ് ഇ.ഡി. റെയ്ഡ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും സഹോദരിയുടേയും വീട്ടിലെ റെയ്ഡ് അവസാനിച്ചു. വീട്ടുകാരുടെ മൊഴി ഇ.ഡി. ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. തിരുവിതാം ദേവസ്വം ബോര്‍ഡിന്റെ നന്ദന്‍കോട്ടെ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പതിനാല് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ഏഴ് മണിയോടെയാണ് ഇ ഡി റെയ്ഡ് തുടങ്ങിയത്. ഇഡിയുടെ ഒരു സംഘമായിരുന്നു ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തിയത്. പിന്നീട് മറ്റൊരു സംഘം കൂടി അന്വേഷണത്തിനൊപ്പം ചേരുകയായിരുന്നു.ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന രണ്ട് ഭാഗങ്ങളായാണ് പരിശോധന തുടരുന്നത്. സ്വര്‍ണക്കൊള്ളക്കൊപ്പം ശബരിമലയിലെ വഴിപാടുമായി ബന്ധപ്പെട്ട വിവരങ്ങളും നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ളവ പരിശോധിക്കുന്നതായാണ് വിവരം. എന്‍ വാസുവിന്റെ വീട്ടിലെ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ മാതാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടേയുടേയും സഹോദരിയുടെ ഭര്‍ത്താവിന്റേയും മൊഴി ഇ ഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ഭൂമി സംബന്ധിയായ പ്രമാണങ്ങള്‍, ബാങ്ക് പാസ്ബുക്കുകള്‍, പാസ്‌പോര്‍ട്ട് തുടങ്ങിയവയുടെ പകര്‍പ്പ് ഇ.ഡി. ഉദ്യോസ്ഥര്‍ ശേഖരിച്ചതായാണ് വിവരം.

തേജസ് ന്യൂസ് 20 Jan 2026 10:13 pm

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!

ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയ്ക്ക് നാഗ്പൂരിൽ തുടക്കമാവുകയാണ്. ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജിതേഷ് ശർമ്മ, നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീമിനെയും സഞ്ജു സാംസണെയും സന്ദർശിച്ചത് ശ്രദ്ധേയമായി.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:01 pm

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നു

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:01 pm

ജനുവരി 22 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക. ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണത്തോടെ ആരംഭിക്കുന്ന സമരം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്‌കരണത്തിലേക്കും ഒന്‍പതുമുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കും. കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്‌കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് പ്രവേശിക്കുന്നത്. 2025 ജൂലൈ മുതല്‍ സംഘടന പ്രതിഷേധത്തിലായിരുന്നുവെങ്കിലും ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ 2026 ജനുവരി 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. എന്‍ട്രി കേഡറിലെ ഡോക്ടര്‍മാരുടെ ശമ്പളക്കുറവ് പരിഹരിക്കുന്നതിനായി അനുവദിച്ച അലവന്‍സിന് മുന്‍കാല പ്രാബല്യമില്ലാത്തതും അടുത്ത ശമ്പള പരിഷ്‌കരണത്തിലേക്ക് ഇതിന് തുടര്‍ച്ചയില്ലാത്തതും ഡോക്ടര്‍മാരെ നിരാശരാക്കിയിട്ടുണ്ട്. കോവിഡ്, നിപ്പ കാലഘട്ടങ്ങളില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി സേവനം അനുഷ്ഠിച്ച തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കുടിശ്ശിക പോലും നല്‍കാതെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2021-ല്‍ നാല് ഗഡുക്കളായി കുടിശ്ശിക നല്‍കുമെന്ന് ഉത്തരവിറക്കിയെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അത് നീട്ടിവെക്കുകയായിരുന്നു. 2025-ല്‍ മറ്റ് ജീവനക്കാര്‍ക്ക് ആദ്യ രണ്ട് ഗഡുക്കള്‍ പി എഫ് അക്കൗണ്ടിലേക്ക് നല്‍കിയപ്പോഴും ഡോക്ടര്‍മാരെ തഴഞ്ഞത് നീതികേടാണെന്ന് സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.

തേജസ് ന്യൂസ് 20 Jan 2026 9:58 pm

'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി. ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്യൻ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തിയതിനാണ് ഈ രൂക്ഷ വിമർശനം.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:55 pm

നയപ്രഖ്യാപനത്തില്‍ വിശദീകരണവുമായി ലോക്ഭവന്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തെപറ്റിയുള്ള വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്ന് ലോക്ഭവന്‍. അര്‍ധസത്യങ്ങളും അസത്യങ്ങളും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ലോക്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സര്‍ക്കാരില്‍ നിന്നുണ്ടായ പ്രതികരണം. ലോക്ഭവന്‍ നിര്‍ദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചു നല്‍കുമെന്ന് അറിയിച്ചെങ്കിലും ഭേദഗതികള്‍ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം രാത്രി വൈകി ലോക്ഭവനിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് കോഴിക്കോട് നിന്നും വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ താന്‍ നിര്‍ദ്ദേശിച്ചതും, സര്‍ക്കാര്‍ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് രാവിലെ സഭയില്‍ വായിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചുവെന്നും പരമോന്നതകോടതി അത് ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. സുപ്രിംകോടതി അവ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ കരടിലെ പ്രസ്തുത പരാമര്‍ശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്. കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നവയാണ് എന്ന പരാമര്‍ശവും കരടില്‍ നിന്ന് ഒഴിവാക്കണം എന്ന് ലോക്ഭവന്‍ നിര്‍ദ്ദേശിച്ചിരുന്നു. പകരം മുന്‍കൂര്‍ തുകകള്‍ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവന്‍ നിര്‍ദ്ദേശിച്ചിരുന്നത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും വരുത്തിയതായി മുഖ്യമന്തി പിണറായി വിജയന്‍ സഭയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് ഔദ്യോഗിക അംഗീകാരമെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ലോക്ഭവന്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്.

തേജസ് ന്യൂസ് 20 Jan 2026 9:54 pm

‘പരാശക്തി’യിലൂടെ 100 കോടി ക്ലബ്ബിൽ വീണ്ടും ശിവകാർത്തികേയൻ

സൂരറൈ പോട്ട്രു എന്ന ചിത്രത്തിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത സിനിമയാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തിയ ചിത്രം ഒരു പീരിയഡ് പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതോടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ശിവകാർത്തികേയന്റെ കരിയറിലെ രണ്ടാമത്തെ 100 കോടി ചിത്രമാണിത്. 2024ൽ പുറത്തിറങ്ങിയ അമരൻ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ 100 കോടി പടം. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ നടന്ന പ്രതിഷേധങ്ങളുടെ […] The post ‘പരാശക്തി’യിലൂടെ 100 കോടി ക്ലബ്ബിൽ വീണ്ടും ശിവകാർത്തികേയൻ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Jan 2026 9:53 pm

'സിനിമയിൽ നിന്ന് വിട്ടുനിന്നത് സ്വന്തം തീരുമാനം'; മ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും സിനിമകളോട് നോ പറഞ്ഞു; വെളിപ്പെടുത്തലുമായി ഭാവന

കൊച്ചി: മലയാള സിനിമയിൽ നിന്ന് ഒരു കാലത്ത് വിട്ടുനിന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഭാവന. മമ്മൂട്ടി, പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ എന്നിവരുടെ ചിത്രങ്ങളിൽ നിന്ന് അന്ന് പിന്മാറിയെന്നും നടി വ്യക്തമാക്കി. ഭരദ്വാജ് രംഗനുമായുള്ള ഗലാട്ട പ്ലസ് അഭിമുഖത്തിലാണ് ഭാവനയുടെ ഈ നിർണായക വെളിപ്പെടുത്തൽ. പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നു അതെന്നും, എന്നാൽ അതിനുള്ള കൃത്യമായ കാരണം തനിക്കിപ്പോഴും അറിയില്ലെന്നും ഭാവന പറഞ്ഞു. ആ കാലത്ത് മലയാള സിനിമകൾ ചെയ്യാനുള്ള പദ്ധതികളൊന്നും തനിക്കുണ്ടായിരുന്നില്ല. കന്നഡ സിനിമകളിൽ അഭിനയിച്ച് താൻ സംതൃപ്തയായിരുന്നുവെന്നും, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരു 'കംഫർട്ട് സോണി'ലായിരുന്നു താനെന്നും ഭാവന കൂട്ടിച്ചേർത്തു. നാലോ അഞ്ചോ വർഷത്തിന് ശേഷമാണ് താൻ മലയാളത്തിലേക്ക് തിരിച്ചെത്തിയതെന്നും നടി ഓർമ്മിപ്പിച്ചു. 'ന്റിക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്. ആദ്യം ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിളിച്ചപ്പോഴും താൻ വിസമ്മതിച്ചിരുന്നു. തിരക്കഥ വായിക്കാൻ പറഞ്ഞപ്പോൾ, അത് ഇഷ്ടപ്പെട്ടാൽ പിന്നീട് സിനിമ ചെയ്യാൻ കഴിയാതെ വന്നാൽ വിഷമമാകുമെന്ന് കരുതിയാണ് കേൾക്കേണ്ടെന്ന് പറഞ്ഞതെന്നും ഭാവന വ്യക്തമാക്കി. പിന്നീട് പലരിലൂടെയും തിരക്കഥ തന്റെ അടുത്തെത്തി. മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുന്നത് എന്തിനാണെന്നും അതിൽ എന്തു ലഭിച്ചുവെന്നും സുഹൃത്തുക്കൾ ചോദിച്ച് നിർബന്ധിച്ചതിനെത്തുടർന്നാണ് സ്ക്രിപ്റ്റ് കേൾക്കാൻ സമ്മതിച്ചതെന്നും നടി കൂട്ടിച്ചേർത്തു.

മറുനാടൻ മലയാളീ 20 Jan 2026 9:52 pm

അവധി പൂരവുമായി ബാങ്കുകൾ; ഇടപാടുകൾ ഉണ്ടോ? വേഗം തീർത്തോളൂ

സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കിലേക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഒന്ന് നിൽക്കണേ. ജനുവരി 24 മുതൽ അങ്ങോട്ട് നാല് ദിവസം രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല. ശനിയാഴ്ച തുടങ്ങുന്ന ഈ അവധി ചൊവ്വാഴ്ച വരെ നീളും. മാസാവസാനമായതുകൊണ്ട് തന്നെ ശമ്പളം കാത്തിരിക്കുന്നവർക്കും ബിസിനസ്സുകാർക്കും ഇത് വലിയൊരു പണിയാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പ്രാധാന്യമുള്ള ഇടപാടുകൾ നേരത്തെ തീർക്കുന്നതാണ് ബുദ്ധി. ബാങ്ക് അവധികൾ

ഒന്നു ഇന്ത്യ 20 Jan 2026 9:51 pm

അമൃത് ഭാരത് എക്സ്പ്രസ്സ്: കോട്ടയം വഴി മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ്

അമൃത് ഭാരത് ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ ആന്റണി എം പിയും മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പിയും അറിയിച്ചു.

സിറാജ് ലൈവ് 20 Jan 2026 9:39 pm

‘നോർക്ക റൂട്ട്സ് -പ്രവാസി ബിസിനസ് കണക്ട്'; 2026 ഫെബ്രുവരിയിൽ പാലക്കാട്… ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ജില്ലയിലെ പ്രവാസികൾക്കും പ്രവാസിസംരംഭകർക്കുമായി നോർക്ക ബിസ്സിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരിയിൽ ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്' സംഘടിപ്പിക്കുന്നു.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 9:36 pm

കേരളത്തിന് ഇനി സുഖയാത്ര; പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം അറിയാം, ഉദ്ഘാടനം വെള്ളിയാഴ്ച

Kerala Amrit bharat express routes: കേരളത്തിന് അനുവദിച്ച പുതിയ മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം റെയിൽവേ പുറത്തുവിട്ടു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് അനുവദിച്ച ഈ മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യും.

സമയം 20 Jan 2026 9:34 pm

കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ ;അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി മർകസിലെ കശ്മീരി വിദ്യാർഥികൾ. എ ഗ്രെയ്ഡ് നേടിയ കശ്മീർ വിദ്യാർഥികളെ കലോത്സവ നഗരിയിൽ മന്ത്രി ശിവൻകുട്ടി നേരിൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 9:34 pm

നീല നിറത്തിലുള്ള കാര്‍ ബൈക്കിനെ മറികടന്ന് തടസ്സമുണ്ടാക്കി; പിന്നാലെ വന്ന കാറിലുണ്ടായിരുന്നവർ മധ്യവയസ്‌കനെ ആക്രമിച്ച് തട്ടിയത് ലക്ഷങ്ങൾ; അന്വേഷണം ആരംഭിച്ച് പോലീസ്

വടകര: ബൈക്ക് യാത്രികനായ മധ്യവയസ്‌കനെ ആക്രമിച്ച് ഒമ്പത് ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം ആരംഭിച്ച് എടച്ചേരി പോലീസ്. കോഴിക്കോട് വടകര എടച്ചേരി വില്യാപ്പള്ളി-തലശ്ശേരി സംസ്ഥാന പാതയിലെ ഇരിങ്ങണ്ണൂരിൽ വെച്ചാണ് സംഭവം. കൊയിലോത്ത് താഴക്കുനി വീട്ടിൽ ഇബ്രാഹിം (58) ആണ് കവർച്ചക്കിരയായത്. എടച്ചേരിയിൽ നിന്ന് ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിന്റെ ബൈക്കിന് പിറകിലായി വന്ന നീല നിറത്തിലുള്ള കാർ ആദ്യം മറികടന്ന് തടസ്സമുണ്ടാക്കുകയായിരുന്നു. പിന്നാലെ കാറിലുണ്ടായിരുന്ന, മാസ്‌ക് ധരിച്ച് മുഖം മറച്ച നാലുപേർ ഇബ്രാഹിമിനെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മറുനാടൻ മലയാളീ 20 Jan 2026 9:34 pm

'അവളെ തൂക്കിക്കൊല്ലണമെന്ന് പറയുന്ന പുരുഷപ്രേമികളോട്, അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്', കുറിപ്പ് വൈറൽ

ബസ്സിൽ വെച്ച് വീഡിയോ പകർത്തിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്ക് നേരെ വലിയ സൈബർ ആക്രമണം ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. റീച്ചിന് വേണ്ടി മനപ്പൂർവ്വം വീഡിയോ ചിത്രീകരണം നടത്തിയതാണെന്നും ദീപക് നിരപരാധിയാണ് എന്നുമാണ് വാദങ്ങൾ. അതേസമയം ഇത്തരത്തിൽ ബസ്സ് അടക്കമുളള പൊതുവിടങ്ങളിൽ അധിക്ഷേപം നേരിടുകയും അത് തുറന്ന് കാണിക്കുകയും ചെയ്ത

ഒന്നു ഇന്ത്യ 20 Jan 2026 9:31 pm

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ പത്മകുമാര്‍, എസ് ജയശ്രീ, ഡി സുധീഷ് കുമാര്‍ എന്നിവരുടെ വീടുകളില്‍ പരിശോധന

മണിക്കൂറുകളോളം നീണ്ട പരിശോധനയില്‍ വിവിധ രേഖകള്‍ സംഘം ശേഖരിച്ചു. ഭൂമി ഇടപാടുകള്‍ അടക്കമുള്ളവ നടത്തിയിട്ടുണ്ടോയെന്നും സംഘം പരിശോധിച്ചതായാണ് സൂചന.

സിറാജ് ലൈവ് 20 Jan 2026 9:29 pm

ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ഫോമിലെ പൊരുത്തക്കേടുകൾ കാരണം കൊൽക്കത്തയിൽ നടന്ന എസ്ഐആർ ഹിയറിംഗിൽ പങ്കെടുത്തു. ഹിയറിങ് പൂർത്തിയാക്കാൻ താരം ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:26 pm

ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സും ധരിച്ച ആ യുവതിയെ തേടി പൊലീസ്; ചിത്രം പുറത്ത്

സൗത്ത് യോർക്ഷർ: ട്രെയിനിൽ വെച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബർ 14-നാണ് ഈ സംഭവം നടന്നത്. ഷെഫീൽഡിനും വർക്ക്സോപ്പിനും ഇടയിൽ സർവീസ് നടത്തിയ ട്രെയിനിൽ വെച്ചാണ് ആക്രമണം നടന്നതെന്ന് സൗത്ത് യോർക്ഷർ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിനും ചിത്രത്തിലുള്ള സ്ത്രീയെ തിരിച്ചറിയുന്നതിനും പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പുറത്തുവിട്ട ചിത്രങ്ങളിൽ, നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സുമാണ് ധരിച്ചിരുന്നത്.

മറുനാടൻ മലയാളീ 20 Jan 2026 9:24 pm

ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിൽ ; ആപ്പിൾ, സാംസങ് ബ്രാൻഡുകൾക്ക് വൻ വിലക്കുറവ്

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ക്രോമ, റിപ്പബ്ലിക് ദിന സെയിൽ പ്രഖ്യാപിച്ചു. സ്‌മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ഓഡിയോ ഉത്പന്നങ്ങൾ മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് വൻ ഓഫറുകളാണ് ക്രോമ ഒരുക്കിയിരിക്കുന്നത്. ജനുവരി 26 വരെ എല്ലാ ക്രോമ സ്റ്റോറുകളിലും ഈ ഓഫറുകൾ ലഭ്യമായിരിക്കും.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 9:23 pm

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും

കൊച്ചി തേവരയിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. വേമ്പനാട് കായലിലെ എക്കൽ അടിഞ്ഞുള്ള തടസ്സങ്ങൾ നീക്കി മത്സ്യത്തൊഴിലാളികൾക്ക് സഹായമാകുന്ന ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല മേജർ ഇറിഗേഷൻ വകുപ്പിന് കൈമാറി

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:22 pm

മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല; ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ദലീമ എംഎൽഎ

ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഐഎം എംഎൽഎ ദലീമ ജോജോ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്. മണ്ഡലത്തിലെ പാലീയേറ്റീവ് – ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന […] The post മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല; ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ദലീമ എംഎൽഎ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Jan 2026 9:20 pm