തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത് ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കുമെന്നും ഇത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ എന്നിവ സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവരെ ഉടന്‍ തന്നെ തണലിലേക്ക് മാറ്റി ഇരുത്തുകയും കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്ത് ശരീരം തണുത്ത വെള്ളം കൊണ്ട് തുടയ്ക്കുകയും വേണം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്. സൂര്യാഘാതം തടയാന്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ദിവസവും രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കുന്നത് ശീലമാക്കണം. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയില് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. പുറത്തിറങ്ങുന്നവര്‍ കുടയോ തൊപ്പിയോ ഉപയോഗിക്കാനും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം. കുട്ടികളുടെയും പ്രായമായവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദ്ദേശമുണ്ട്.
'ഒരുപാട് ആളുകള്‍ സംവിധായകര്‍ ആയി ഉണ്ടെങ്കിലും അവര്‍ക്ക് ആ സിനിമ സംവിധാനം ചെയ്യുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ മതി.
'സേവ് ബോക്സ് ആപ്' തട്ടിപ്പ്; ജയസൂര്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
കൊച്ചി: 'സേവ് ബോക്സ്' ആപ് തട്ടിപ്പില്‍ നടന് ജയസൂര്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. 39 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്.സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ജയസൂര്യ. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. കേസില്‍ രണ്ട് തവണ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ ജയസൂര്യയെ പ്രതിചേര്‍ത്തിരുന്നു. നിക്ഷേപമെന്ന പേരില്‍ നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയതിന് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധമാണ് ഇ ഡി അന്വേഷിക്കുന്നത്.അതേസമയം പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തില്‍ ജയസൂര്യ നേരത്തെ പ്രതികരിച്ചത്.
മക്കളെ കൊന്ന പ്രതിക്ക് അഭയം നല്കി ബന്ധു; ബന്ധുവിനെ കൊന്ന് ആത്മഹത്യ ചെയ്ത് പ്രതി
ഭോപ്പാല്‍: അഭയം നല്കിയ ബന്ധുവിനെ കുത്തിക്കൊന്ന ശേഷം ട്രെയിനിന് മുന്നില്‍ ചാടി പ്രതി ആത്മഹത്യ ചെയ്തു. മധ്യ പ്രദേശിലെ ഭോപ്പാല്‍ ഗൗതംനഗര്‍ മേഖലയിലാണ് സംഭവം. ദുര്‍ഗ (50) എന്ന സ്ത്രീയെയാണ് ബന്ധുവായ പ്രീതം കുശ്വാഹ കുത്തിക്കൊന്നത്. മൂന്ന് ആണ്മക്കളെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്ന പ്രീതം ഏകദേശം ഒരു വര്‍ഷം മുന്‍പാണ് ജയില്‍മോചിതനായത്. ജയില്‍മോചനത്തിന് ശേഷം ഗ്രാമവാസികള്‍ ഇയാളെ ഒറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് ദുര്‍ഗ ഭോപ്പാലിലെ സ്വന്തം വീട്ടില്‍ പ്രീതത്തിന് അഭയം നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാള്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പ്പന ആരംഭിച്ചിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളം ദുര്‍ഗയുടെ വീട്ടിലായിരുന്നു പ്രീതം താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറുമാസമായി വീട്ടില്‍ നിന്ന് മാറിപ്പോകണമെന്ന് ദുര്‍ഗ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നും പോലിസ് വ്യക്തമാക്കി. നിര്‍മാണത്തിലിരിക്കുന്ന വീട് വൃത്തിയാക്കാമെന്ന വ്യാജേന ദുര്‍ഗയെ സ്ഥലത്തെത്തിച്ച ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പലതവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നെഞ്ചിലും വയറിലും ഗുരുതരമായി കുത്തേറ്റ ദുര്‍ഗ സംഭവസ്ഥലത്തുവച്ച് മരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി സമീപത്തെ റെയില്‍പാളത്തില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായി പോലിസ് അറിയിച്ചു.
കൊച്ചി: നഗരത്തിലെ സുപ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന റോ-റോ സർവീസിനെ കുറിച്ചുള്ള ആക്ഷേപങ്ങൾ അടുത്തകാലത്തായി സജീവമാണ്. പ്രധാനമായും ഇത് ഉയരുന്നത് ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസിനെ കുറിച്ചാണ്. അതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് ഈ റൂട്ടിലൂടെ സർവീസ് നടത്തുന്ന ഫെറികളുടെ ഭീമമായ നഷ്ട കണക്കുകളെ കുറിച്ചുള്ള ആശങ്കയാണ്. ഇത് അടുത്തകാലത്തായി വലിയ ചോദ്യം ഉയർത്തിയിരുന്നു. റോ-റോ സർവീസ് നടത്തിപ്പുമായി
സ്വകാര്യ സ്കൂള്‍ ജീവനക്കാരിയുടെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍
പത്തനംതിട്ട: സ്വകാര്യ സ്കൂള്‍ ജീവനക്കാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി, മയ്യത്തുംകര അര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരിയാണ് (33) അറസ്റ്റിലായത്. കടമ്പനാട് സ്വദേശിനിയായ സ്വകാര്യ സ്കൂള്‍ ജീവനക്കാരിയാണു ജീവനൊടുക്കിയത്. വീട്ടില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ സുഹൈല്‍ ശല്യപ്പെടുത്തുന്നതായും ഫോണിലൂടെ മാനസികമായി പീഡിപ്പിക്കുന്നതായും പരാമര്‍ശമുണ്ടെന്നു സൂചനയുണ്ട്. 14നു രാവിലെയാണു യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ സ്കൂളില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയും പരിചയക്കാരായിരുന്നു. ഇതു സംബന്ധിച്ച് യുവതിയെ ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ മരണത്തില്‍ സംശയമുള്ളതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ഏനാത്ത് പോലിസ് പറഞ്ഞു.
ക്രിസ്പിയായ പുറംഭാഗവും ഉള്ളിൽ നിറഞ്ഞ ചിക്കൻ മസാലയും!
ആവശ്യമായ സാധനങ്ങൾ: ചിക്കൻ ബ്രെസ്റ്റ് : 2 (ചെറുതായി അരിഞ്ഞത്) മഞ്ഞൾപൊടി : 1/4 ടീസ്പൂൺ
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ കൺസൾട്ടന്റ് ഡോക്ടറായ ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
ഇൻഡോർ മലിന ജല ദുരന്തം, ഭോപ്പാൽ ദുരന്തം ഓർമ്മിപ്പിച്ച് കോൺഗ്രസിനെ പ്രതിരോധിച്ച് ബിജെപി മന്ത്രി
ഇൻഡോറിലെ ഭഗീരഥ്പുരയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന് 23ലേറെ പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച കോൺഗ്രസിന്, 1984-ലെ ഭോപ്പാൽ വാതക ദുരന്തം ഓർമ്മിപ്പിച്ചാണ് നഗരവികസന മന്ത്രി കൈലാഷ് വിജയവർഗിയ മറുപടി നൽകിയത്.
സൗദി അറേബ്യയ്ക്ക് ചാകര; റഷ്യയ്ക്ക് കനത്ത തിരിച്ചടി, 200 കോടി കുറഞ്ഞു, ക്രൂഡ് ഓയിലില്‍ എട്ടിന്റെ പണി
ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്ന റഷ്യ നിലവില്‍ തിരിച്ചടി നേരിടുന്നു. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇന്ത്യ വന്‍തോതില്‍ വെട്ടിക്കുറച്ചു. ജനുവരിയിലെ കണക്കുകള്‍ പ്രകാരം 40 ശതമാനം എണ്ണ കുറച്ചിട്ടുണ്ട് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2025 ജനുവരിയിലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഈ കുറവ്. അമേരിക്കയും ഇന്ത്യയും വ്യാപാര കരാറിലെത്തുന്ന വേളയില്‍
റമദാനില്‍ റിയാദ് മെട്രോ യാത്രാസമയം നീട്ടി
റമദാൻ മാസത്തില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും പുതിയ സമയക്രമം റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.റമദാനിലെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് സർവിസ് സമയം പുലർച്ചെ വരെ നീട്ടിയത്.
2026 മാർച്ച് നാലിന് ആപ്പിൾ സംഘടിപ്പിക്കുന്ന ആഗോള ലോഞ്ച് ഇവന്റിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ബജറ്റ്-ഫ്രണ്ട്ലി ഐഫോൺ 17ഇ, താങ്ങാനാവുന്ന വിലയിലുള്ള പുതിയ മാക്ബുക്ക് ലാപ്ടോപ്പുകൾ എന്നിവയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്.
ബാറിൻ്റെ പ്രവർത്തന സമയം; ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ
യുവ തലമുറ രാത്രി ബാറിൽ കിടന്ന് ഉറങ്ങണം എന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്ന് അഡ്വ. ബിജു ഉമ്മൻ ചോദിച്ചു.
തിരുവനന്തപുരം: പിണറായി വിജയന് അധികാരം ഒഴിയുമ്പോള്‍ പൂച്ചപെറ്റുകിടക്കുന്നതായി മാറുന്ന ഖജനാവ് തങ്ങള്‍ പണം കൊണ്ടു നിറയ്ക്കുമെന്നും വെന്റിലേറ്ററിലായ കേരളത്തെ ആരോഗ്യവതിയാക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്തുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ പുറത്തേക്ക് പോകുന്നതെന്നും കോടികളുടെ കടമാണ് ബാക്കി വെയ്ക്കുന്നതെന്നും പറഞ്ഞു. നവകേരള സര്‍വേയില്‍ കോടതി തീരുമാനം പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു. പരിപാടിയിലൂടെ നാട്ടുകാരുടെ ചെലവില്‍ തിരഞ്ഞെ ടുപ്പ് പ്രചാരണം നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് ട്രൈബല്‍ മേഖലകളില്‍ ലഘുലേഖ വിതരണം നടത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ശബരിമല സ്വര്‍ണ്ണകൊള്ള പുറത്തുവന്നത് സാക്ഷാല്‍ അയ്യപ്പന് ഇടപെട്ടതുകൊണ്ടാണ്. അതിലെ എല്ലാ പ്രതികള്‍ക്കും പുറത്തിറ ങ്ങാനുള്ള സൗകര്യം നല്കുന്നു. ഈ കേസില്‍ തെളിവുകള്‍ ഇല്ലാതാവുമോ എന്ന് ആശങ്കയുണ്ടെന്നും വി ഡി സതീശന് വ്യക്തമാക്കി. സിപിഐഎമ്മിന് രക്തസാക്ഷികള്‍ ഉണ്ടാവുന്നത് ലോട്ടറി അടിക്കുന്ന പോലെയാണെന്നും അപ്പോള്‍ ബക്കറ്റുമായി പിരിവ് തുടങ്ങും. തെറ്റ് ചൂണ്ടിക്കാട്ടുന്ന കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുക, സംഘപരിവാറിന്റെ പാതയിലാണ് സിപിഐഎമ്മും. കേരളത്തിന്റെ മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതക്ക് തീ കൊളുത്തി. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ സജി ചെറിയാന് മന്ത്രിസഭയില്‍ തുടരുന്നു. യുഡിഎഫില്‍ ആയിരുന്നെങ്കില്‍ ചെവിക്ക് പിടിച്ചു പുറത്താക്കിയേനെ. ഏതു കൊലകൊമ്പന്‍ വര്‍ഗീയത പറഞ്ഞാ ലും യുഡിഎഫ് എതിര്‍ക്കും. വോട്ട് ബാങ്കുള്ളവര്‍ വര്‍ഗീയത പറഞ്ഞാലും ചോദ്യം ചെയ്യുമെന്നും പറഞ്ഞു.
കൊല്ലം ആര്യങ്കാവിൽനിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ ബിനീഷ് എന്ന യുവാവിനായി വനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി. വീട്ടിലേക്ക് വരുന്നുവെന്ന് ഫോണിൽ പറഞ്ഞ ശേഷം കാണാതായ ബിനീഷിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
കൊച്ചി : കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യൂട്യൂബര്‍ ഷാജന് സ്കറിയ എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയില്‍ അടുത്ത മൂന്ന് മാസം കടവന്ത്ര പോലിസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഷാജന് സ്കറിയ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഷാജന് സ്കറിയ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്. പരാതിക്കാരനെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കേസിലെ പരാതിക്കാരനായ ഡോക്ടര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു കമന്റും നടത്തരുതെന്നും കോടതി പറഞ്ഞു.
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി
ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. സന്ധ്യ (28) എന്ന യുവതിയെ കുന്ത അഞ്ജയ്യ (40) എന്നയാളാണ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മഹബൂബാബാദ് ടൗണില്‍ പച്ചക്കറി വില്പന നടത്തിയിരുന്ന യുവതിയും സമീപത്തെ പാല് കടയുടമയായ അഞ്ജയ്യയും തമ്മില്‍ നേരത്തെ പരിചയവും സൗഹൃദവും ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവതി മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പ്രതി പ്രകോപിതനാകുകയും പിന്നീട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവതി ഇത് നിരസിച്ചതോടെ പ്രതി യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ യുവതിയെ പ്രതി കെട്ടിപ്പിടിച്ചതോടെ ഇയാളും പൊള്ളലേറ്റു. ഇരുവരെയും വാരങ്കല്ലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് രണ്ടു മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഭാര്യ മരിച്ച പ്രതിക്ക് മൂന്നു മക്കളുണ്ടെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ പ്രതിക്കെതിരേ വധശ്രമക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.
വാലന്റൈന്‍സ് ദിനത്തിലെ സായാഹ്നം ഒരുമിച്ച് ചെലവഴിച്ച യുവ ദമ്പതികള്‍ തുടര്‍ന്ന് അത്താഴം കഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
ഞങ്ങൾ വിവാഹം കഴിക്കാത്തതിന് പിന്നിൽ തികച്ചും പ്രായോഗികമായ കാരണങ്ങളുണ്ടായിരുന്നു. ഒന്നുകിൽ എനിക്ക് എന്റെ ജോലി ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകേണ്ടി വരുമായിരുന്നു.
പാലാ പിടിക്കാൻ നിഷ; ജോസിന് തടയിട്ട് റോഷി, സർപ്രൈസായി ഷോണ്‍ ജോര്‍ജ്: പാലായിൽ പ്രവചനാതീത പോര് വരുന്നു!
കോട്ടയം: കെ എം മാണിയുടെ പാരമ്പര്യം പേറുന്ന പാലാ മണ്ഡലത്തില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ചൂടേറിയ പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജും മത്സരിക്കുമെന്ന് ഉറപ്പായിരിക്കെ കേരള കോണ്‍ഗ്രസ് (എം) നിഷ ജോസ് കെ മാണിയെ കളത്തിലിറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞതവണ കൈവിട്ടുപോയ മണ്ഡലം കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചാല്‍ തിരിച്ചു പിടിക്കാമെന്നാണ് കേരളാകോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇത് മുന്‍ നിര്‍ത്തി മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിഷ ജോസ് കെ. മാണി സജീവമാണ്. ഇതോടെ കേരളാകോണ്‍ഗ്രസ് (എം) നിഷയെ പരിഗണിച്ചേക്കും എന്ന അഭ്യൂഹം രാഷ്ട്രീയ മേഖലകളിലെ എല്ലാ കോണുകളിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്. അടുത്തിടെയായി പാലാ മണ്ഡലത്തിലെ മത-സാമുദായിക പരിപാടികളിലും പൊതുചടങ്ങുകളിലും നിഷയുടെ സാന്നിധ്യമുണ്ട്. പുലിയന്നൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ അടുത്തിടെ നിഷ പങ്കെടുത്തിരുന്നു. ഗാനമേളയില്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്തതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിഷ പങ്കെടുക്കുന്നതും ഇതിന്റെയെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതും പതിവായിട്ടുണ്ട്. ഇതെല്ലാം നിയമസഭയിലേക്കു മത്സരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നാണ് എതിര്‍വിഭാഗം വിലയിരുത്തുന്നത്. കാന്‍സറിനെതിരായ പോരാട്ടനാളുകളെക്കുറിച്ച് എഴുതിയ കൊച്ചുകുറിപ്പുകള്‍,'ഐ ഫ്ലോ ഫ്രം ലൈറ്റ് ടു ലൈറ്റ്'-എ കാന്‍സര്‍ മെമ്മയര്‍' എന്ന പുസ്തകമാക്കിയിരുന്നു. ഇത് ഏറെ ശ്രദ്ധയക്കപ്പെടുകയും ചെയ്തിരുന്നു. നിഷ പാലാ മണ്ഡലത്തിലെ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത് തുടരുമ്പോള്‍ നഷ്ടമായ സീറ്റ് ഏതുവിധേനെയും തിരികെ കൊണ്ടുവരാനാണ് ജോസ് കെ മാണിയും അണിയറയില്‍ തന്ത്രം മെനയുന്നത്. സ്ത്രീ വോട്ടുകള്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വവും എന്നാണ് വിലയിരുത്തല്‍. അതേസമയം ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്ന ഒരു നിലപാട്. അടുത്ത ഡിസംബര്‍ വരെ രാജ്യസഭയില്‍ ജോസ് കെ മാണിക്ക് കാലാവധിയുണ്ട്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ പാലായിലെ ജനങ്ങള്‍ കൈവിട്ടാല്‍ രാജ്യസഭാ സ്ഥാനം കൂടി ചോദ്യം ചെയ്യപ്പെടുമോ എന്ന സംശയവും നിലനില്ക്കുന്നു. നിഷ സ്ഥാനാര്‍ഥിയായി വരാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് റോഷി അഗസ്റ്റിന് പാലായില്‍ പാര്‍ട്ടി ചെയര്മാന് തന്നെ മത്സരിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതെന്ന് കരുതുന്നവരുണ്ട്. നിഷ പാലായില്‍ സ്ഥാനാര്‍ഥിയാവുന്നത് റോഷി വിഭാഗം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധ്യതയില്ല. പാലായില്‍ നിഷ വിജയിക്കുകയും ജോസ് കെ. മാണി രാജ്യസഭാംഗമായി തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടിലെ തന്റെ മേധാവിത്വം ചോദ്യം ചെയ്യപ്പെടുമെന്ന് റോഷി വിഭാഗം കരുതുന്നു. 2019-ൽ കെ.എം. മാണിയുടെ മരണത്തെത്തുടർന്ന് നടന്ന പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അന്ന് പാര്‍ട്ടി യു.ഡി.എഫിലായിരുന്നു. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാർത്ഥിയാകേണ്ടെന്നായിരുന്നു യുഡിഎഫിലെ പൊതു വികാരം. നിഷയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിലൂടെ കെ.എം മാണിയുടെ കുടുംബാധിപത്യം തുടരുകയാണെന്ന ശക്തമായ ആരോപണം ഉയര്‍ന്നു. കൗതുകകരമായ മറ്റൊരു കാര്യം അന്ന് എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പനായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2021) 15,000ത്തിലധികം വോട്ടുകൾക്ക് ജോസ് കെ. മാണി പരാജയപ്പെടുത്തിയ അതേ മാണി സി. കാപ്പന്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലാ മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തത്. എന്നാൽ അന്ന് ഒരുമിച്ചായിരുന്ന ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുള്ള രൂക്ഷമായ ഭിന്നത മൂലം നിഷ ജോസ് കെ മാണിയെ ജോസഫ് വിഭാഗം അംഗീകരിച്ചില്ല. അനിശ്ചിതത്വത്തിനും അന്തര്‍നാടകങ്ങള്‍ക്കും ഒടുവിലാണ് കെ.എം. മാണിയുടെ വിശ്വസ്തനായ ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയാക്കി. ഫലം, തുടര്‍ച്ചയായി 51 വര്‍ഷം വിജയിച്ച മാണിയുടെ പൊന്നാപുരംകോട്ടയായിരുന്ന പാലായില്‍ കോട്ട തകർത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ വിജയിച്ചു. യുഡിഎഫിന്റെ ജോസ് ടോമിനെ 2,943 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത് ഇത്തവണ പാലായില്‍ മത്സരിച്ച് പരാജയപ്പെട്ടാൽ ജോസ് കെ. മാണിയുടെ രാഷ്ട്രീയഭാവിക്കും പാർട്ടി ചെയർമാൻ പദവിക്കും അത് വലിയ ഭീഷണിയാകും. ഈ അപകടം ഒഴിവാക്കാനാണ് നിഷ ജോസ് കെ. മാണിയെ മുൻനിർത്തിയുള്ള നീക്കത്തിന് പാർട്ടിയിലെ ഒരു വിഭാഗം ആലോചിക്കുന്നത്. കെ.എം. മാണിയുടെ മരുമകൾ, സാമൂഹിക പ്രവര്‍ത്തക തുടങ്ങിയ പ്രതിച്ഛായ വോട്ടർമാരിലെ മാണിസാറിനോടുള്ള വൈകാരികമായ സ്വാധീനം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ഇവർ കരുതുന്നു. പാലായിലെ സ്ഥാനാര്‍ത്ഥിയായി മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിച്ച് ജോസ് കെ. മാണിയുടെ പേര് പ്രഖ്യാപിക്കുന്നത് ജോസിന് വലിയ സമ്മർദ്ദമാണ് നൽകുന്നത്. മന്ത്രിസ്ഥാനാവും അധികാരവും ഉള്ളതുകൊണ്ട് പാർട്ടിക്കുള്ളിലെ രണ്ടാമത്തെ പവർ സെന്ററായി മാറിക്കഴിഞ്ഞു റോഷി അഗസ്റ്റിൻ. ജോസ് തോറ്റാല്‍ ഉറപ്പായും പാർട്ടിയുടെ കടിഞ്ഞാൺ റോഷിയുടെ കൈകളിലേക്ക് മാറാനുള്ള സാധ്യത ജോസ് പക്ഷത്തിന് നന്നായറിയാം. പാലാ തിരിച്ചുപിടിക്കുക എന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്നമാണ്. ജോസ് കെ. മാണിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ നിൽക്കുന്ന കാപ്പന് നിഷയാണ് എതിരാളിയെങ്കില്‍ പുതിയ പ്രതിരോധ തന്ത്രങ്ങള്‍ ഒരുക്കേണ്ടി വരും. എൻ.ഡി.എ. സ്ഥാനാര്‍ത്ഥിയായി ഷോൺ ജോർജ് കൂടി രംഗത്തെത്തുന്നതോടെ പാലായിൽ കടുത്ത ത്രികോണ മത്സരം ഉറപ്പാണ്. ക്രിസ്ത്യൻ വോട്ടുകൾ ഭിന്നിക്കുന്നത് ആർക്ക് ഗുണകരമാകും എന്നത് സ്ഥാനാര്‍ത്ഥിയുടെ വിജയസാദ്ധ്യത നിര്‍ണയിക്കും.
ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു.
കൊച്ചി: ആയുധ പരിശീലന കേസില്‍ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് എന്‍ ഐ എയുടെ പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് എന്‍ ഐ എ പിടികൂടിയത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. മൊയ്തീന്‍കുട്ടി 2022 മുതല്‍ ഒളിവില്‍ ആയിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. പിഎഫ്ഐ നിരോധവുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീന്‍കുട്ടി. മൊയ്തീന്‍കുട്ടിയെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി ഇയാളെ പിടികൂടിയത്.
ഒരു വർഷം മുമ്പ് മരണപ്പെട്ട അധ്യാപികയ്ക്ക് പരീക്ഷാ ഡ്യൂട്ടി; സംഭവം സാങ്കേതിക പിഴവെന്ന് ഡയറക്ടറേറ്റ്
ഒരു വർഷം മുമ്പ് അന്തരിച്ച അധ്യാപികയെ പരീക്ഷാ ചുമതല ഏല്‍പ്പിച്ച ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നടപടി വിവാദമാകുന്നു. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതായും ഉടൻ തന്നെ പരിഷ്കരിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
മദ്യം ഒർഡർ ചെയ്യും മുമ്പ് നാഡി പരിശോധിക്കാൻ ഡോക്ടർ; ചങ്കിലെ ചൈനയിലെ 'ഹെൽത്ത് ബാറുകൾ'
ചൈനയിലെ ഷാങ്ഹായിൽ യുവാക്കൾക്കിടയിൽ പുതിയൊരു ബാർ സംസ്കാരം പ്രചാരത്തിലാകുന്നു. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രവും കോക്ടെയിലുകളും സംയോജിപ്പിക്കുന്ന ഇവിടെ, മദ്യം നൽകുന്നതിന് മുൻപ് ഡോക്ടർമാർ ഉപഭോക്താക്കളുടെ നാഡി പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുന്നു.
ഇടതിന്റെ അടിത്തറ ഇളക്കുന്ന നീക്കങ്ങൾ; സജീവ ഇടപെടലുകളുമായി കെ.സി. വേണുഗോപാൽ
ഇടതുചിന്തകരെയും അനുഭാവികളെയും കോൺഗ്രസിനോട് അടുപ്പിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് കെസി വേണുഗോപാൽ നേതൃത്വം നൽകുന്നതായി വിലയിരുത്തപ്പെടുന്നു. കൊട്ടാരക്കര മുൻ എംഎൽഎ ആയിഷ പോറ്റി സിപിഎം വിട്ട സംഭവത്തിൽ, കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് നടത്തിയ പ്രവർത്തനങ്ങൾ നിർണായകമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇടതുപക്ഷത്തോടും സംസ്ഥാന സർക്കാരിനോടും അകന്ന് നിൽക്കുന്ന നടന്മാരായ Pപ്രേം കുമാർ, ജയൻ ചേർത്തല എന്നിവർ കെ.സി. വേണുഗോപാലുമായി ആശയവിനിമയം നടത്തിയതും രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്. ദേശീയപാത നിർമാണത്തിലെ അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ […] The post ഇടതിന്റെ അടിത്തറ ഇളക്കുന്ന നീക്കങ്ങൾ; സജീവ ഇടപെടലുകളുമായി കെ.സി. വേണുഗോപാൽ appeared first on ഇവാർത്ത | Evartha .
എട്ട് വര്‍ഷമായിട്ടും പണി തീരാതെ മേപ്പാടി-ചൂരല്‍മല മലയോര ഹൈവേ; പൊടി തിന്ന് രോഗികളായി ജനം
എട്ട് വര്‍ഷം പിന്നിട്ടിട്ടും മേപ്പാടി - ചൂരല്‍മല മലയോര ഹൈവെയുടെ പണി പൂര്‍ത്തിയായിട്ടില്ല. നിര്‍മാണം നിലച്ച റോഡിലെ പൊടിശല്യം കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണ്. വേനല്‍ കനക്കുന്നതിന് മുമ്പ് പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏപ്രില്‍ 1 മുതല്‍ ഇന്‍-ഹാന്‍ഡ് ശമ്പളം കൂടും; കാരണം പുതിയ ആദായ നികുതി നിയമം! എത്ര കൂടും
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ ശമ്പളക്കാരായ ജീവനക്കാരുടെ ഇന്‍-ഹാന്‍ഡ് ശമ്പളത്തില്‍ വര്‍ധനവുണ്ടായേക്കും. പതിറ്റാണ്ടുകള്‍ പഴക്കമുള്ള 1961 ലെ ആദായ നികുതി നിയമത്തിന് പകരമായി ഇന്ത്യ പുതിയ ആദായ നികുതി നിയമം 2025, വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാനിരിക്കുകയാണ്. അതിനാല്‍ ഏപ്രില്‍ 1 മുതല്‍ ശമ്പളക്കാരായ ജീവനക്കാരുടെ ടേക്ക്-ഹോം ശമ്പളത്തില്‍ നേരിയ വര്‍ധനവ് കാണാന്‍ കഴിയും. ഗള്‍ഫില്‍
ഗോതമ്പിന്റെ നാടൻ രുചിയിൽ ഹെൽത്തി പുഡിങ്
ഗോതമ്പിന്റെ നാടൻ രുചിയിൽ ഹെൽത്തി പുഡിങ്
പി ഡി എഫ് പൂര്‍ത്തീകരിച്ച ഡോ. മുഹമ്മദ് റോഷന് നൂറാനിയെ ആദരിച്ചു
ജാമിഅ മര്‍കസ് ഫൗണ്ടര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലായിരുന്നു ആദരം.
ചൂട് കൂടുന്നു;ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാൻ പൊതുജനങ്ങള്‍ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വരന് ബഹളം വച്ചതോടെ വധുവിന്റെ കുടുംബം പൊലീസിനെ വിളിച്ചു
സാമ്പത്തിക തട്ടിപ്പ്കേസ് ; സംവിധായകൻ ഷംസുദ്ദിൻ അറസ്റ്റിൽ
അഭിലാഷം സിനിമയുടെ സംവിധായകനാണ് ഷംസുദ്ദീൻ.
മാരുതി സുസുക്കി ഇ വിറ്റാര: കാത്തിരിപ്പിനൊടുവിൽ നിരത്തിലേക്ക്
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര ഇന്ത്യയിൽ അവതരിപ്പിച്ചു. 10.99 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഇലക്ട്രിക് എസ്യുവി, 543 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്.
ചെങ്ങന്നൂർ : സിഐ കുട്ടി നിക്കർ ധരിച്ച് പരാതി സ്വീകരിച്ചെന്നും സ്ത്രീകളെ അപമാനിച്ചെന്നും കാണിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ യുവതിക്കും ഓൺ ലൈൻ മീഡിയ ഉടമയ്ക്കുമെതിരെ വ്യാജ പ്രചാരണത്തിന് പോലീസ് കേസെടുത്തു. കിടു ഓൺ ലൈൻ മീഡിയ ഉടമ വിഷ്ണു വിജയൻ, ദൃശ്യങ്ങൾ പ്രചരിപ്പിച്ച മാങ്കാംകുഴി സ്വദേശിനി ശരണ്യ എന്നിവർക്കെതിരെയാണ് ചെങ്ങന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ സി ഐ കുട്ടിനിക്കർ ധരിച്ച് സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ എത്തിയെന്നും പരാതി നൽകാൻ ശ്രമിച്ചപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും യൂണിഫോം ധരിച്ചില്ലന്നും കാണിച്ച് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.എന്നാൽ ഡിവൈഎസ്പി ഉൾപ്പടെയുള്ളവർ ഈ സംഭവം അന്വേഷിച്ചപ്പോൾ അതിൽ വ്യാജ പ്രചാരണമാണ് നടന്നതെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് സിഐയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. ചെങ്ങന്നൂർ സിഐ എ.സി. വിപിനെതിരെയാണ് വ്യാജ പ്രചാരണം നടന്നത്. ഫോട്ടോകൾ ഉൾപ്പടെയാണ്… The post കുട്ടിനിക്കറിട്ട് പരാതി വാങ്ങിയെന്നത് വ്യാജ പ്രചാരണം: യുവതിക്കും ഓൺ ലൈൻ ചാനലിനുമെതിരേ പോലീസ് കേസ് appeared first on RashtraDeepika .
കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ജമ്മു കശ്മീര്‍ ഫൈനലില്‍. സെമിഫൈനലില്‍ പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് കീഴടക്കിയാണ് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും സുപ്രധാന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് ജമ്മു കശ്മീര്‍ യോഗ്യത നേടിയത്. കര്‍ണാടക-ഉത്തരഖണ്ഡ് മത്സരത്തിലെ വിജയികളാവും 24ന് തുടങ്ങുന്ന ഫൈനലില്‍ ജമ്മുവിന്റെ എതിരാളികള്‍. ബംഗാളിലെ കല്ല്യാണിയില്‍ നടന്ന ഫൈനലില്‍ ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ജമ്മു കശ്മീര്‍, രണ്ടാം ഇന്നിങ്സില്‍ ബംഗാളിനെ 99 റണ്‍സില്‍ പുറത്താക്കിയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ ബംഗാള്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം ജമ്മു കശ്മീര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ജമ്മു കശ്മീരിനായി രണ്ട് ഇന്നിംഗ്സിലുമായി 9 വിക്കറ്റെടുത്ത അക്വിബ് നബിയാണ് കളിയിലെ താരം. സ്കോര്‍ ബംഗാള്‍ 328, 99, ജമ്മു കശ്മീര്‍ 302, 126-4. ആഭ്യന്തര ക്രിക്കറ്റില്‍ 67 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലില്‍ ഇടംപിടിക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ 26 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ബംഗാളിനെ വെറും 99 റണ്‍സിന് എറിഞ്ഞിട്ടാണ് ജമ്മു കശ്മീര്‍ ചരിത്രനേട്ടത്തിലെത്തിയത്. തുടക്കത്തിലെ ഓപ്പണര്‍മാരായ ശുഭം കജൂരിയയുടെയും(1), യാവെര്‍ ഹസന്റെയും(6) വിക്കറ്റുകള്‍ നഷ്ടമായി മൂന്നാം ദിനം 43-2 എന്ന സ്കോറില്‍ ക്രീസ് വിട്ട ജമ്മു കശ്മീരിന് നാലാം ദിനം ശുഭം പുന്ദിര്(27), വന്‍ഷാജ് ശര്‍മ(43*), അബ്ദുള്‍ സമദ്(27 പന്തില്‍ 30) എന്നിവരുടെ ചെറുത്തുനില്പാണ് തുണയായത്. ക്യാപ്റ്റന്‍ പരസ് ദോഗ്രയെ നഷ്ടമായപ്പോള്‍ 71-4ലേക്ക് വീണ ജമ്മു കശ്മീര്‍ പതറിയെങ്കിലും വന്‍ഷജ് ശര്‍മയും അബ്ദുള്‍ സമദും ചേര്‍ന്ന് കശ്മീര്‍ ജയം പൂര്‍ത്തിയാക്കി. ബംഗാളിനായി ആദ്യ ഇന്നിംഗ്സില്‍ 8 വിക്കറ്റെടുത്ത മുഹമ്മദ് ഷമി രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റെടുത്തു. ജമ്മു കശ്മീരിനായി ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റെടുത്ത അക്വിബ് നബി രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്താണ് ബംഗാളിനെ 99 റണ്‍സില്‍ എറിഞ്ഞിട്ടത്. സുനില്‍ കുമാറും ജമ്മു കശ്മീരിനായി നാലു വിക്കറ്റെടുത്തപ്പോള്‍ യുദ്ധ്വീര്‍ സിംഗ് രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സെടുത്ത ഷഹബാസ് അഹമ്മദും 14 റണ്‍സെടുത്ത സൂരജ് സിന്ധു ജയ്സ്വാളും 12 റണ്‍സെടുത്ത അനുസ്തൂപ് മജൂംദാറും 11 റണ്‍സെടുത്ത മുഹമ്മദ് ഷമിയും 10 റണ്‍സെടുത്ത ഷാക്കിബ് ഹബീഹ് ഗാന്ധിയും മാത്രമാണ് ബംഗാള്‍ നിരയില്‍ രണ്ടക്കം കടന്നത്. 1959-60 സീസണ് മുതല്‍ രഞ്ജിയില്‍ കളിക്കുന്ന ജമ്മു കശ്മീര്‍ ആദ്യമായാണ് രഞ്ജി ഫൈനലിലെത്തുന്നത്. ഓള്‍റൗണ്ട് മികവുമായി ആഖിബ് നഖ്വി ഇരു ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റും ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഒന്നാം ഇന്നിങ്സില്‍ 42റണ്‍സും നേടിയ ആഖിബ് നഖ്വിയുടെ മിന്നും പ്രകടനമാണ് ജമ്മുവിന് ചരിത്ര യാത്രക്ക് അടിത്തറ പാകിയത്. 1960 മുതല്‍ രഞ്ജി ട്രോഫിയില്‍ ഭാഗമായ ജമ്മു കശ്മീര്‍ 2013 സീസണിലാണ് ആദ്യമായി നോക്കൗട്ട് റൗണ്ടില്‍ ഇടം നേടുന്നത്. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ പുറത്താവയര്‍, ഈ സീസണില്‍ സെമിയിലെത്തി ചരിത്രം കുറിച്ചു. ഇപ്പോള്‍, മിന്നും പ്രകടനവുമായി കാലശപ്പോരാട്ടത്തിലും ഇടം നേടിയാണ് കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു പറുദീസയായി അടയാളപ്പെടുത്തുന്നത്. പശ്ചിമ ബംഗാളിനായി ഒന്നാം ഇന്നിങ്സില്‍ മുഹമ്മദ് ഷമി എട്ടു വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചുവെങ്കിലും ബാറ്റിങ്ങില്‍ ടീം തകര്‍ന്നത് തിരിച്ചടിയായി. രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റും വീഴ്ത്തിയ ഷമി രണ്ട് ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റുകളാണ് ഒരു മത്സരത്തില്‍ സ്വന്തംപേരിലാക്കിയത്.
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു.കേസില്‍ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു.എന്നാല്‍ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്ന് ജയസൂര്യ നേരത്തെ പറഞ്ഞിരുന്നു.
ഭഷ്യവിഷബാധ; വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ
കൊല്ലം : നിലമേലില്‍ ഭഷ്യവിഷബാധ മൂലം രണ്ട് പേര് മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അടപ്പിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെയെന്ന് റിപോര്‍ട്ട്. ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അനധികൃത കെട്ടിടത്തിലാണെന്നും ഹോട്ടലിന് ലൈസന്‍സ് ഇല്ലെന്നുമാണ് വിവരം. വിഴിഞ്ഞം തീരത്ത് പ്രവര്‍ത്തിക്കുന്ന 14 ല്‍ 12 ഹോട്ടലുകള്‍ക്കും ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ല. സംഭവത്തിന് പിന്നാലെ ഹോട്ടലിലെ സാമ്പിളുകളും രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ച റഷീദ ബീവിയുടെ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടില്‍ മരണകാരണം ഭക്ഷ്യവിഷബാധ ആണെന്ന സംശയം ഉണ്ടെങ്കിലും മരുമകന് ഷാജിയുടെ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സാധ്യത കണ്ടെത്താനായിട്ടില്ല. ഇരുവരുടെയും ആന്തരിക അവയവങ്ങളുടെ പരിശോധന റിപോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. അതേസമയം, വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര് കൂടി ചികില്‍സ തേടി. തിരുവനന്തപുരം സ്വദേശികളാണ് സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയത്. മരിച്ച കൊല്ലം സ്വദേശികള്‍ ഭക്ഷണം കഴിച്ച അതേ ദിവസം ഇവരും പരാതി ഉയര്‍ന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങളില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ തീരുമാനം.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും കെ ടെറ്റിലും സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍.. ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ബാധകമാക്കി. കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും തീരുമാനം
സത്താറ: സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായി 65-ാം വയസ്സിൽ ഓട്ടോറിക്ഷ ഡ്രൈവറായി മാതൃകയാവുകയാണ് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നിന്നുള്ള മംഗള ആവ്ലെ. സാമൂഹികമായ മുൻധാരണകളെ തകർത്ത്, സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തി, പലർക്കും പ്രചോദനമാവുകയാണ് ഈ മുത്തശ്ശി. ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ സത്താറയിലെ കരാടിലും ഉണ്ടേലിലും ഓട്ടോ ഓടിച്ച് പ്രതിദിനം 500 മുതൽ 600 രൂപ വരെയാണ് ഇവർ സമ്പാദിക്കുന്നത്. 'മംഗള ആജി' എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന ഇവർ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. മക്കളെ സാമ്പത്തികമായി ആശ്രയിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ വഴി തിരഞ്ഞെടുത്തതെന്ന് ബിബിസി റിപ്പോർട്ട് പ്രകാരം മംഗള ആവ്ലെ പറയുന്നു. സ്വന്തം മരുന്നുകൾക്കും മകന്റെ കുടുംബത്തെ സഹായിക്കുന്നതിനും ഈ വരുമാനം മംഗള ആജിയെ സഹായിക്കുന്നുണ്ട്. മംഗള ആവ്ലെയുടെ ജീവിതയാത്ര അവരുടെ സഹനശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും തെളിവാണ്. ഭർത്താവിന്റെ മരണശേഷം നാല് മക്കളെ ഒറ്റയ്ക്ക് വളർത്തിയ അവർ, മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കാൻ കൂലിപ്പണിക്ക് പോയി. നിലവിൽ ഇവരുടെ മകൻ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഡ്രൈവറായി ജോലി ചെയ്യുന്നു, പെൺമക്കൾ വിവാഹിതരായി. മാസങ്ങൾക്ക് മുൻപാണ് മംഗള ആജി ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ചത്. മൂന്ന് ദിവസം കൊണ്ട് ഓട്ടോറിക്ഷയുടെ പ്രവർത്തനവും പതിനഞ്ച് ദിവസം കൊണ്ട് ഡ്രൈവിംഗും താൻ പഠിച്ചതായി അവർ പറയുന്നു. ഓട്ടോ ഡ്രൈവിംഗ് പഠിപ്പിച്ചത് മകനാണെന്നും മംഗള ആവ്ലെ കൂട്ടിച്ചേർത്തു. സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല, അന്തസ്സും ആത്മാഭിമാനവും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവസരം കൂടിയാണ് അമ്മയുടെ ഈ തീരുമാനമെന്ന് മകൻ പറയുന്നു.
ഒരു വിദ്യാര്‍ഥിക്കായി പൂര്‍ണ സുരക്ഷാ ക്രമീകരണം; ജാര്‍ഖണ്ഡില്‍ കൗതുകകരമായ പരീക്ഷാ കേന്ദ്രം
റാഞ്ചി: പരീക്ഷ എഴുതാന്‍ എത്തിയത് ഒരേയൊരു വിദ്യാര്‍ഥി. എന്നാല്‍ സുരക്ഷയ്ക്കും മേല്‍നോട്ടത്തിനുമായി മജിസ്ട്രേറ്റും പോലിസും ഉള്‍പ്പടെ മുപ്പതോളം ഉദ്യോഗസ്ഥര്‍. ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അപ്ഗ്രേഡഡ് മിഡില്‍ സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയിലെ സംഗീതം പേപ്പര്‍ എഴുതാന്‍ ശങ്കര്‍ കുമാര്‍ സിങ് എന്ന വിദ്യാര്‍ഥിയാണ് ഒറ്റയ്ക്ക് ഹാജരായത്. 406 വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാവുന്ന സൗകര്യമുള്ള കേന്ദ്രത്തില്‍ സംഗീതം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത് ശങ്കര്‍ മാത്രമായിരുന്നു. വിദ്യാര്‍ഥി ഒരാളേ ഉണ്ടായിരുന്നുവെങ്കിലും പരീക്ഷാ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് അധികൃതര്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കി. 18 നിരീക്ഷണ സംഘങ്ങള്‍, 12 പോലിസ് ഉദ്യോഗസ്ഥര്‍, പരീക്ഷാ ചുമതലയുള്ള മജിസ്ട്രേറ്റ് എന്നിവരെ കേന്ദ്രത്തില്‍ നിയോഗിച്ചു. കൂടാതെ സിസിടിവി നിരീക്ഷണവും ഉറപ്പാക്കിയിരുന്നു. സംഭവം പ്രാദേശിക തലത്തില്‍ വലിയ ചര്‍ച്ചയായെങ്കിലും പരീക്ഷയുടെ സുതാര്യതയും അച്ചടക്കവും ഉറപ്പുവരുത്തുന്നതിനായാണ് എല്ലാ സംവിധാനങ്ങളും ഒരുക്കിയതെന്ന് പരീക്ഷാ കേന്ദ്രം സൂപ്രണ്ട് ഹര്‍ഷ് ജ്യോതി ശുക്ല വ്യക്തമാക്കി. ഒരു വിദ്യാര്‍ഥിക്കായി കുടിവെള്ളം ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സ്കൂളില്‍ സജ്ജീകരിച്ചിരുന്നു. ഇത്തവണ ജാര്‍ഖണ്ഡില്‍ ഏഴു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതുന്നത്.
കോഴിക്കോട് കുറ്റ്യാടിയിൽ പുതുയുഗ യാത്രക്കിടെയുണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫി പറമ്പിലിന് നീരസമുണ്ടായെന്നും അതൊരു ചെറിയ അവധാനതക്കുറവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൊച്ചി കായലിൽ പുതിയ തോക്കു ചെമ്മീനെ കണ്ടെത്തി കുസാറ്റ് ഗവേഷകർ; 'ആൽഫിയസ് മധുസൂദനൈ'യെന്ന് പേരിട്ടു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ പുതിയ ഇനം ചെമ്മീൻ കണ്ടെത്തി. കേരള ഫിഷറീസ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാർത്ഥം ഇതിന് 'ആൽഫിയസ് മധുസൂദനൈ' എന്ന് പേരിട്ടു.
ജീവിത നിലവാരവും പൊതു സംവിധാനങ്ങളും കാരണങ്ങളാണെന്ന് സുജീത് ദാഹിയ പറയുന്നു.
ചെന്നൈ : തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ക്രിസ്ത്യന്‍ മിഷണറി സ്കൂളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ കേസില്‍ സുപ്രിംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. കേസില്‍ മതപരിവര്‍ത്തനത്തിന്റെ സാധ്യത സിബിഐ തള്ളികളഞ്ഞു. 2022ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള സ്കൂളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഇതോടെ, കേസ് അന്വേഷിക്കണമെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. എന്നാല്‍ അത്തരത്തില്‍ മതപരിവര്ത്തനത്തിന്റേതായ ഒരു സമ്മര്‍ദ്ദവും കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞു. അതേസമയം, ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന സിസ്റ്റര്‍ സഗയ മേരി പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനും ചൂഷണത്തിനും വിധേയയാക്കിയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക സലമ്മര്ദ്ദം താങ്ങാനാകാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും സിബിഐ പറയുന്നു. സിബിഐ പറയുന്നതനുസരിച്ച്, ഹോസ്റ്റല്‍ വാര്‍ഡനായ സഗയ മേരി പെണ്‍കുട്ടിയെ കൊണ്ട് അക്കൗണ്ടിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യിപ്പിക്കുകയും നിരന്തരം ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. അവര്‍ കുട്ടിയെ പഠിക്കാനും അനുവദിച്ചിരുന്നില്ല. ഇത്തരത്തിലുള്ള നിരന്തര സമ്മര്‍ദ്ദമാണ് പെണ്‍കുട്ടി കടുംകൈ ചെയ്യാന്‍ കാരണമെന്ന് സിബിഐ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 305, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 എന്നിവ പ്രകാരം സിസ്റ്റര്‍ സഗയ മേരി കുറ്റക്കാരിയാണെന്ന് സിബിഐ കണ്ടെത്തി. ജസ്റ്റിസ് ദീപങ്കര്‍ ദത്ത , ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് നാളെ കേസില്‍ വീണ്ടും വാദം കേള്‍ക്കും.
താറാവ് മുട്ട ഗുണത്തില്‍ കേമന്‍, ഏഴ് ആരോഗ്യഗുണങ്ങൾ
താറാവ് മുട്ടയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും.
തിരുവനന്തപുരം: നവകേരള സര്‍വേ രാഷ്ട്രീയ താത്പര്യത്തിനും തുടര്‍ഭരണത്തിനും വേണ്ടിയുള്ളതാണെന്നതിനു തെളിവായി മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്. സര്‍വേ ശില്പശാലയില് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ അക്കമിട്ട് അദ്ദേഹം വിവരിക്കുന്നത്. സര്‍വേക്ക് പോകുന്ന വോളന്റിയര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ വിവരിച്ചത്. വികസനത്തിന് തുടര്‍ഭരണം അനിവാര്യമാണ്. സര്‍വേക്ക് പോകുന്ന ഓരോ വോളന്റിയര്‍മാരുടെയും മനസില്‍ ഇക്കാര്യം ഉണ്ടായിരിക്കണം. ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കണം. വോളന്റിയര്മാരുടേത് വലിയ ദൗത്യമാണ്. ഭരണവിരുദ്ധവികാരമില്ലെന്ന് ബോധ്യപ്പെടണം. ജനങ്ങളില്‍ ചിലര്‍ പ്രകോപിതരാകാം. ശാന്തമായി സംസാരിച്ച് അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം. തുടര്‍ഭരണത്തിന്റെ ആവശ്യം ഓരോ വോളന്റിയര്‍മാരുടെയും മനസില്‍ ഉണ്ടാകണമെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സര്‍വേയ്ക്കായി നിയോഗിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍വേയുടെ പ്രസക്തിയെക്കുറിച്ച് വോളന്റിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ ചീഫ്… The post വലിയ ദൗത്യമാണ്, ഭരണവിരുദ്ധവികാരമില്ലെന്ന് ബോധ്യപ്പെടണം; നവകേരള സര്‍വേ രാഷ്ട്രീയ താത്പര്യത്തിനും തുടര്‍ഭരണത്തിനും വേണ്ടിയുള്ളതാണെന്നതിനു തെളിവ്; മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് appeared first on RashtraDeepika .
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം ; തെളിവുകള്‍ ഹാജരാക്കാനായില്ല
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്കി. ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരായ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 41 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് ഇപ്പോള്‍ തന്ത്രിക്ക് ജാമ്യം ലഭിച്ചത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും. മതിയായ തെളിവകള്‍ ഹാജരാക്കാനായില്ലെന്ന് വിലയിരുത്തയാണ് കോടതി തന്ത്രിക്ക് ജാമ്യം നല്‍കിയത്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് എസ്ഐടി ജയിലില്‍ എത്തി കട്ടിളപ്പാളി കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി ഒന്‍പതിനായിരുന്നു തന്ത്രിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി അവസാനമായി അറസ്റ്റ് ചെയ്തത് തന്ത്രിയെ ആയിരുന്നു. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ എസ്ഐടി കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ബന്ധമുള്ളതെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. പ്രോസിക്യൂഷന് വാദങ്ങളെ പ്രതിഭാഗം പൂര്‍ണമായി എതിര്‍ത്തു. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്ഐടി കോടതിയെ അറിയിച്ചു. തന്ത്രിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു. കേസില്‍ ഇതുവരെ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമായിരുന്നു ലഭിച്ചിരുന്നത്. കേസില്‍ ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.
ഏഴുവയസുകാരിയോട് ക്രൂരത..! അയൽവാസി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
അന്നമയ്യ ജില്ലയിലെ മദനപ്പള്ളെ നഗരത്തിലാണ് സംഭവം.
സേവ് ബോക്സ് ആപ്പ് തട്ടിപ്പില്‍ ജയസൂര്യയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി
സേവ് ബോക്സ് ലേല ആപ്പിനെ സാധാരണക്കാര്‍ക്ക് ഇടയിലേക്ക് പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നടന് ജയസൂര്യയെ ഇഡി ചോദ്യം ചെയ്തത്
അനശ്വരയെ കണ്ടുപഠിക്കണം, തമിഴ്നാട്ടില്‍ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു
തമിഴകത്തും അനശ്വര രാജൻ മിന്നിത്തിളങ്ങുകയാണ്.
ഇഞ്ചിയുടെ രുചിയും ഗുണവും നഷ്ടപ്പെടുത്തുന്ന സാധാരണ അബദ്ധങ്ങൾ
ഇഞ്ചിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും, രോഗ പ്രതിരോധശേഷി കൂട്ടാനുമൊക്കെ സഹായിക്കുന്നു.
കെസിഎ നിയമാവലിയിൽ വിപ്ലവകരമായ മാറ്റം, മുൻ പുരുഷ-വനിതാ താരങ്ങൾക്കും അമ്പയർമാർക്കും ഇനി അംഗത്വം
പുതിയ ഭേദഗതി നിലവിൽ വന്നതോടെ കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ച വ്യക്തികൾക്കും അസോസിയേഷനിൽ വ്യക്തിഗത അംഗത്വം നൽകാൻ സാധിക്കും.
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രിൻസസ് ബിയാട്രിസ്, പ്രിൻസസ് യൂജിനി എന്നിവർ തങ്ങളുടെ മാതാപിതാക്കളെ ബാധിച്ച ലൈംഗികാരോപണ വിവാദങ്ങളിൽ പെട്ട് വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ. പീഡനക്കേസിലെ പ്രതിയായ ജെഫ്രി എപ്സ്റ്റീനുമായി പിതാവ് പ്രിൻസ് ആൻഡ്രൂവിനുള്ള ബന്ധവും, മാതാവ് സാറ ഫെർഗൂസൺ നേരിടുന്ന സാമ്പത്തിക-സാമൂഹിക വെല്ലുവിളികളും ഈ സഹോദരിമാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പിതാവിന്റെ വിവാദങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ സഹോദരനായ പ്രിൻസ് ആൻഡ്രൂവും അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ആത്മബന്ധം വർഷങ്ങളായി രാജകുടുംബത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കുന്നത്. എപ്സ്റ്റീൻ ഉൾപ്പെട്ട ലൈംഗിക ചൂഷണക്കേസുകളിൽ പ്രിൻസ് ആൻഡ്രൂവിനെതിരെയും ആരോപണങ്ങൾ ഉയർന്നതോടെ അദ്ദേഹം തന്റെ ഔദ്യോഗിക പദവികളിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതനായി. ഈ വിവാദങ്ങൾ മക്കളായ ബിയാട്രിസിനെയും യൂജിനിയെയും പൊതുസമൂഹത്തിൽ വലിയ തോതിൽ ബാധിക്കുന്നുണ്ട്. രാജകുടുംബാംഗങ്ങളാണെങ്കിലും മറ്റ് പലരിൽ നിന്നും തങ്ങൾക്ക് വ്യത്യസ്തമായ പരിഗണനയോ പരിഹാസമോ ലഭിക്കുന്നുണ്ടെന്ന് ഇവർ തിരിച്ചറിയുന്നു. പിതാവിനെതിരെയുള്ള ലോകവ്യാപകമായ വിമർശനങ്ങൾ മക്കൾ എന്ന നിലയിൽ ഇവർക്ക് വലിയ ഭാരമാണ് നൽകുന്നത്. മാതാപിതാക്കളുടെ നിഴലിൽ ഒതുങ്ങിപ്പോകുന്ന ജീവിതം പ്രിൻസ് ആൻഡ്രൂവിന്റെയും സാറ ഫെർഗൂസന്റെയും വിവാഹമോചനം നേരത്തെ നടന്നതാണെങ്കിലും, ഇരുവരും ഇപ്പോഴും ഒരുമിച്ച് റോയൽ ലോഡ്ജിലാണ് താമസിക്കുന്നത്. മാതാപിതാക്കൾ നേരിടുന്ന നിയമപോരാട്ടങ്ങളും സാമ്പത്തിക പ്രശ്നങ്ങളും മക്കളെയും ഇതിലേക്ക് വലിച്ചിഴക്കുന്നു. പ്രത്യേകിച്ച്, എപ്സ്റ്റീൻ കേസിൽ പിതാവിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതോ അല്ലെങ്കിൽ അതിൽ നിന്ന് വിട്ടുനിൽക്കുന്നതോ ആയ നിലപാടുകൾ സ്വീകരിക്കാൻ കഴിയാതെ ഇവർ ധർമ്മസങ്കടത്തിലാണ്. തങ്ങളുടെ സ്വന്തം കരിയറിലും കുടുംബജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുമ്പോഴും, മാതാപിതാക്കളുടെ പഴയകാല പ്രവർത്തികൾ മാധ്യമങ്ങൾ വീണ്ടും ചർച്ച ചെയ്യുന്നത് ഇവരുടെ സ്വകാര്യതയെ ബാധിക്കുന്നു. രാജകുടുംബത്തിന്റെ പരിപാടികളിൽ പോലും ഇവരെ മാറ്റിനിർത്തുന്ന സാഹചര്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമൂഹികമായ ഒറ്റപ്പെടലും മനോവിഷമവും രാജകുടുംബത്തിലെ അടുത്ത തലമുറയിലെ പ്രമുഖരായി മാറേണ്ടിയിരുന്ന ഇവർക്ക്, പിതാവിന്റെ ചെയ്തികൾ കാരണം ആ പദവികൾ നഷ്ടപ്പെട്ടേക്കാം എന്ന ഭയവുമുണ്ട്. എപ്സ്റ്റീൻ വിവാദത്തിൽ ആൻഡ്രൂവിന് തിരിച്ചടിയേറ്റതോടെ, അദ്ദേഹത്തിന്റെ പെൺമക്കൾക്കും ഭാവിയിൽ വലിയ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും, പ്രതിസന്ധി ഘട്ടത്തിലും ഇരുവരും പരസ്പരം താങ്ങായി നിൽക്കുന്നുണ്ടെന്നും, തങ്ങളുടെ മാതാപിതാക്കളോടുള്ള വിശ്വസ്തതയും ഒപ്പം രാജകുടുംബത്തിന്റെ അന്തസ്സും കാത്തുസൂക്ഷിക്കാൻ പാടുപെടുകയാണെന്നും രാജകുടുംബവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു പീഡനക്കേസിന്റെ നിഴലിൽ നിന്ന് സ്വന്തം ജീവിതത്തെ കെട്ടിപ്പടുക്കുക എന്നത് ഈ രണ്ട് രാജകുമാരിമാർക്കും വലിയ വെല്ലുവിളിയായി തുടരുകയാണ്.
കേരളത്തില്‍ വീണ്ടും മഴയെത്തുന്നു; വരും ദിവസങ്ങളിൽ ഗ്രീൻ അലർട്ട്, തെക്കൻ ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം (Low Pressure Area) പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും ഫെബ്രുവരി പതിനെട്ടോടെ (2026 ഫെബ്രുവരി 18) തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളിൽ കൂടുതൽ ശക്തമാകാനും സാധ്യത. കൂടാതെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും; 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍ കുമാര്‍. ഞങ്ങളുടേത് പാര്‍ട്ടി കുടുംബം ആണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി പറയുന്നതേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വം ഇതുവരെ തന്നോട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല. സുരേഷ് മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരപരമായ കാര്യമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. മത്സര സാധ്യത തള്ളാതെയാണ് അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങള്‍ എന്നും പാര്‍ട്ടി കുടുംബമാണെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് തന്റെത് ഒരു പാര്‍ട്ടി കുടുംബം എന്നും അദ്ദേഹം മറുപടി നല്കി. പത്മവിഭൂഷണ്‍ സ്വീകരിക്കാത്തത് കുടുംബത്തിന്റെ തീരുമാനം. മലമ്പുഴ അച്ഛനും തനിക്കും വൈകാരികമായി ബന്ധമുള്ള ഇടം. മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. പാര്‍ട്ടി പറയുന്നത് ആണ് ചെയ്യുക ഇതുവരെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പിഎ ആയിരുന്ന എ. സുരേഷ് മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അരുണ്‍ കുമാറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫിന്റെ പുതുയുഗ യാത്രയില്‍ സുരേഷ് പങ്കെടുത്തിരിന്നു. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറുന്നു. പാര്‍ട്ടിയെ സ്നേഹിക്കുന്നവരൊക്കെ അസംതൃപ്തരാണ് എന്നും സുരേഷ് വേദിയില്‍ വച്ച് പറഞ്ഞു. വിഎസിന് വിധിച്ചത് ക്യാപിറ്റല്‍ പണിഷ്മെന്റ് ആണ്. അതേ ക്യാപിറ്റല്‍ പണിഷ്മെന്റ് ആണ് തനിക്ക് ലഭിച്ചതെന്നും സുരേഷ് പറഞ്ഞിരുന്നു.
സേവ് ബോക്സ് ആപ്പ് തട്ടിപ്പില്‍ ജയസൂര്യക്കെതിരെ ഇഡിയുടെ നടപടി
സണ്ണി ജോസഫ് തന്നെ ..! കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരും
തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരുമോ എന്നതിൽ അന്തിമ തീരുമാനം.
ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ മോദിയും മാക്രോണും ചർച്ച നടത്തി
പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചർച്ച നടത്തി. എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ മാക്രോൺ ഡൽഹിയിലും മുംബൈയിലുമായി പ്രധാനമന്ത്രിക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു.
കണ്ണൂർ സ്പെഷ്യൽ കേക്ക് തയ്യാറാക്കിയാലോ
ആവശ്യമായ സാധനങ്ങൾ മൈദ : 500 ഗ്രാം, മുട്ട അടിച്ചത് : 3 എണ്ണം, പഞ്ചസാര പൊടിച്ചത് : 2 കപ്പ്, നെയ്യ് : ഒരു ടേബിൾ ടീസ്പൂൺ, പാൽ : ഒരു ടേബിൾ സ്പൂൺ, വാനില എസൻസ് : അര ടീസ്പൂൺ, ഏലക്കായ് പൊടിച്ചത് : 5എണ്ണം, സോഡാപ്പൊടി : കാൽ ടീസ്പൂൺ, റവ : 100 ഗ്രാം വെട്ടു കേക്ക് തയാറാക്കുന്ന വിധം
ആയുധ പരിശീലന കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പിടിയില്‍
മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടിയെയാണ് എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്.
വലിയ സ്ക്രീനുകൾ വീണ്ടും സ്വപ്നം കണ്ടുതുടങ്ങുമ്പോൾ; തിയേറ്ററുകളെ പ്രണയിച്ച് ജെൻ സി
ഇരുപതാം നൂറ്റാണ്ടിൽ സിനിമ നേരിട്ട ഏറ്റവും വലിയ ഭീഷണി ടെലിവിഷൻ ആയിരുന്നു. എന്നാൽ ഇന്ന് സൊന്റാഗ് ഭയപ്പെട്ട ആ തകർച്ചയുടെ ആഴം വർദ്ധിപ്പിച്ചുകൊണ്ട് ‘സ്ട്രീമിംഗ്’ യുഗം എത്തിയിരിക്കുന്നു. നിലവിൽ സിനിമ ഒരു വലിയ അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്.
13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുഎസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ പൗരനും അനധികൃത കുടിയേറ്റക്കാരനുമായ വോഡേല യശസ്വി കോട്ടപ്പള്ളിയെ യുഎസിൽ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് ഐസിഇ അറിയിച്ചു.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം. The post നാൽപത്തിയൊന്നാം നാൾ… ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം; ആചാരപരമായ കാര്യങ്ങളിൽ മാത്രമേ ഇടപെട്ടിട്ടുള്ളുവെന്ന് കണ്ഠര് രാജീവര് appeared first on RashtraDeepika .
ബാങ്കിൽ നിന്ന് എടുത്ത 50 പവനും 50000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേയ്ക്ക് പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽ നിന്ന് സ്കൂട്ടര്‍ ഉള്‍പ്പടെ കാണാതായതിൽ ക്രൈംബ്രാഞ്ചിന്റെ തിരച്ചിൽ
കൊളംബോ: ഇന്ത്യക്കെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ നിര്‍ണായകമായ മറ്റൊരു ലോകകപ്പ് പോരാട്ടത്തിന് പാകിസ്താന്. ബുധനാഴ്ച നമീബിയയാണ് പാകിസ്താന്റെ എതിരാളികള്‍. തോറ്റാല്‍ പുറത്താകുമെന്നിരിക്കേ സല്മാന് ആഗയ്ക്കും സംഘത്തിനും അതിനിര്‍ണായകമാണ് മല്‍സരം. നാലു ഗ്രൂപ്പിലെ ഏഴു ടീമുകള്‍ നിലവില്‍ സൂപ്പര്‍ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെട്ട എ ഗ്രൂപ്പിലെ രണ്ടാമത്തെ ടീമിനെ മാത്രമാണ് അറിയാനുള്ളത്. ഗ്രൂപ്പ് എയില്‍ മൂന്ന് കളികളില്‍ മൂന്നും ജയിച്ച ഇന്ത്യ ആറു പോയന്റോടെയാണ് സൂപ്പര്‍ എട്ടിലെത്തിയത്. നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി നാല് പോയന്റ് നേടിയ യുഎസ്എയാണ് രണ്ടാമത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയന്റ് തന്നെയുള്ള പാകിസ്താന് മൂന്നാം സ്ഥാനത്താണ്. -0.403 എന്ന മോശം നെറ്റ് റണ്‍റേറ്റാണ് പാകിസ്താനെ മൂന്നാം സ്ഥാനത്താക്കിയത്. സൂപ്പര്‍ എട്ടിലെത്താന്‍ നമീബിയക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരം പാകിസ്താന് ജയിക്കണം. മല്‍സരം ജയിക്കാനായാല്‍ നാല് കളികളില്‍ നിന്നായി ആറ് പോയന്റോടെ പാകിസ്താന് സൂപ്പര്‍ എട്ടിലെത്തും. രണ്ടാം മല്‍സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച നമീബിയ മികച്ച പോരാട്ടവീര്യം പുറത്തെടുക്കുന്ന ടീമാണ്. നമീബിയ തിളങ്ങിയാല്‍ നേട്ടം യുഎസ്എയ്ക്കാണ്. പാകിസ്താന് പരാജയപ്പെട്ടാല്‍ നാല് കളികളില്‍ നിന്ന് നാല് പോയന്റുള്ള യുഎസ്എ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ സൂപ്പര്‍ എട്ടിലെത്തും. ഇനി എന്തെങ്കിലും കാരണം മൂലം പാകിസ്താന്-നമീബിയ മല്‍സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെയ്ക്കേണ്ടി വന്നാലും പാകിസ്താന് സൂപ്പര്‍ എട്ടിലെത്തും. മല്‍സരം ഉപേക്ഷിച്ചാല്‍ പാകിസ്താന് അഞ്ചുപോയിന്റാകും. അതോടെ യുഎസ്എയെ മറികടക്കാം. മല്‍സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
ബെംഗളൂരു: കര്‍ണാടകയിലെ സ്കൂളുകളില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഫേഷ്യല്‍ റെക്കഗ്നിഷന്‍ അധിഷ്ഠിത ഹാജര്‍ സംവിധാനം സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. മുഖം തിരിച്ചറിഞ്ഞ് ഹാജര്‍ രേഖപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണിത്. കര്‍ണാടകയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നിയമം ബാധകമാണ്. സംസ്ഥാനത്തെ സ്കൂള്‍ ഭരണനിര്‍വഹണ രംഗത്ത് വലിയൊരു ഡിജിറ്റല്‍ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഈ പുതിയ
വിവാഹത്തിൽ വധുവിന് നേരെ നിർത്താതെ നോട്ടുമഴ, 8.5 കോടിയുടെ കറൻസിയെന്ന് പ്രചാരണം, തള്ളി കുടുംബം
പഞ്ചാബി വിവാഹങ്ങളുടെ ഭാഗമായുള്ള താൺ തരൺ എന്ന ചടങ്ങിന്റെ ഭാഗമായായിരുന്നു നോട്ടുമഴ.
ശബരിമലയിൽ ഭക്തർക്ക് നടപ്പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായ പികെ ചന്ദ്രാനന്ദനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വണ്ടാനത്ത് 'പികെസി. മെമ്മോറിയൽ കെയർഹോമി'ന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ഇഡി, തട്ടിപ്പ് കേസിൽ നടന് വൻ കുരുക്ക്
കൊച്ചി: സേവ് ബോക്സ് തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയ്ക്ക് വന്‍ തിരിച്ചടി. ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയ്ക്ക് ജയസൂര്യയെ ഇഡി രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഓണ്‍ലൈന്‍ ആപ്പ് വഴി നൂറ് കണക്കിന് ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തു എന്നതാണ് സേവ് ബോക്സ്
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കും
ചെന്നൈയില്‍ നിന്ന് 474 ഗ്രാം സ്വര്‍ണം അടങ്ങിയ പാക്കറ്റ് ബെല്ലാരിയിലെ ജ്വല്ലറിയില്‍ എത്തിച്ചെന്നാണ് കല്‍പേഷിന്റെ മൊഴി.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്
ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ക്യാംപസിനുള്ളില്‍ ഗോശാല നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐ . സംസ്ഥാന സെക്രട്ടറി അമന് പഠാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആറാം സെമസ്റ്റര്‍ ബിഎ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളാണ് ഉപവാസ സമരം നടത്തിയത്. 2017ല്‍ ഗോശാല നിര്‍മാണത്തിനായി സര്‍വകലാശാലയില്‍ സ്ഥലം അനുവദിച്ചിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങളായി ഈ ഭൂമി വെറുതെ കിടക്കുകയാണെന്നും അമന് പഠാന് പറഞ്ഞു. ഗോശാല നിര്‍മിക്കാന്‍ കഴിയില്ലെങ്കില്‍ […] The post ക്യാംപസിനുള്ളില്‍ ഗോശാല നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന; അംഗീകാരം നല്കി രജിസ്ട്രാര്‍ appeared first on ഇവാർത്ത | Evartha .
കൊളംബോ: ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ 8 ഉറപ്പിക്കാന്‍ ജീവന് മരണ പോരാട്ടത്തിന് പാക്കിസ്ഥാന്. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. തോറ്റാല്‍ പുറത്താകുമെന്നിരിക്കേ സല്മാന് ആഗയ്ക്കും സംഘത്തിനും അതിനിര്‍ണായകമാണ് മത്സരം. നാലു ഗ്രൂപ്പിലെ ഏഴു ടീമുകള്‍ നിലവില്‍ സൂപ്പര്‍ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെട്ട എ ഗ്രൂപ്പിലെ രണ്ടാമത്തെ ടീമിനെ മാത്രമാണ് ഇനി അറിയാനുള്ളത്. ഗ്രൂപ്പ് എയില്‍ മൂന്ന് കളികളില്‍ മൂന്നും ജയിച്ച ഇന്ത്യ ആറു പോയന്റോടെയാണ് സൂപ്പര്‍ എട്ടിലെത്തിയത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നാല് പോയന്റ് നേടിയ യുഎസ്എയാണ് രണ്ടാമത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയന്റ് തന്നെയുള്ള പാക്കിസ്ഥാന് മൂന്നാം സ്ഥാനത്താണ്. -0.403 എന്ന മോശം നെറ്റ് റണ്‍റേറ്റാണ് പാക്കിസ്ഥാനെ മൂന്നാം സ്ഥാനത്താക്കിയത്. സൂപ്പര്‍ എട്ടിലെത്താന്‍ നമീബിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം പാക്കിസ്ഥാന് ജയിച്ചേ തീരു. മത്സരം ജയിക്കാനായാല്‍ നാല് കളികളില്‍ നിന്നായി ആറ് പോയന്റോടെ പാക്കിസ്ഥാന് സൂപ്പര്‍ എട്ടിലെത്തും. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച നമീബിയ മികച്ച പോരാട്ടവീര്യം പുറത്തെടുക്കുന്ന ടീമാണ്. നമീബിയ തിളങ്ങിയാല്‍ നേട്ടം യുഎസ്എയ്ക്കാണ്. പാക്കിസ്ഥാന് പരാജയപ്പെട്ടാല്‍ നാല് കളികളില്‍ നിന്ന് നാല് പോയന്റുള്ള യുഎസ്എ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ സൂപ്പര്‍ എട്ടിലെത്തും. ഇനി എന്തെങ്കിലും കാരണം മൂലം പാക്കിസ്ഥാന്-നമീബിയ മത്സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെയ്ക്കേണ്ടി വന്നാലും പാക്കിസ്ഥാന് സൂപ്പര്‍ എട്ടിലെത്തും. മത്സരം ഉപേക്ഷിച്ചാല്‍ പാക്കിസ്ഥാന് അഞ്ചുപോയിന്റാകും. അതോടെ യുഎസ്എയെ മറികടക്കാം. മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതേ സമയം ടീമിലെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമും ഷഹീന് അഫ്രീദിയും ഫോമിലല്ലാത്തത് പാകിസ്ഥാനെ വലയ്ക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബാബര്‍ അസം വീണ്ടും പതറുന്നത് വലിയ ആശങ്കയാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഷഹീന് അഫ്രീദി റണ്‍സ് വിട്ടുകൊടുക്കുന്നതും ടീമിന് തിരിച്ചടിയാവുന്നു. ഇരുവരുടെയും ടീമിലെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ന് നമീബിയക്കെതിരെ ഇരുവരെയും പാകിസ്ഥാന് പുറത്തിരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ടൂര്‍ണമെന്റില്‍ നിന്ന് ഇതിനോടകം പുറത്തായ നമീബിയയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയ അവര്‍ക്ക് പാകിസ്ഥാനെ അട്ടിമറിച്ചുകൊണ്ട് ലോകകപ്പിനോട് വിടപറയാനാകും ശ്രമം.
പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ പിടിയില്‍; അറസ്റ്റിലായത് ആയുധ പരിശീലകനായ മലപ്പുറം സ്വദേശി
പി എഫ് ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. മൊയ്തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു. പിഎഫ്ഐ നിരോധവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീൻകുട്ടി. പ്രതിയെ റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കൊച്ചി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ആലിഫ് ഇസ്ലാം ഇടുക്കിയിലെ മറയൂരിൽ അറസ്റ്റിലായി. കൊച്ചി കപ്പൽശാലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കർണാടക ഉഡുപ്പി പൊലീസാണ് ആലിഫ് ഇസ്ലാമിനെ പിടികൂടിയത്. കൊച്ചിൻ ഷിപ്പ്യാർഡിന്റെ മാൽപേ യൂണിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ആലിഫ്. പിടിയിലായവർ വാട്ട്സ്ആപ്പ് വഴി പാകിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറിയെന്നാണ് പ്രാഥമിക വിവരം. രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൊച്ചിൻ ഷിപ്പ്യാർഡുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയ കേസിൽ വൻ വഴിത്തിരിവ്. പശ്ചിമ ബംഗാൾ സ്വദേശിയായ ആലിഫ് ഇസ്ലാം എന്ന യുവാവിനെ ഇടുക്കിയിലെ മറയൂരിൽ വെച്ച് കർണാടക പോലീസ് പിടികൂടി. രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന ചാരവൃത്തിക്കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ വ്യക്തിയാണ് ഇയാൾ. കൊച്ചി കപ്പൽശാലയുടെ കർണാടകയിലെ മാൽപേ യൂണിറ്റ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉഡുപ്പി പോലീസിന്റെ നിർണ്ണായക നീക്കം. മറയൂരിലെ ഒളിത്താവളത്തിൽ നിന്ന് പിടിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളാ പോലീസിന്റെ സഹായത്തോടെയാണ് കർണാടക സംഘം ഇടുക്കിയിലെത്തിയത്. കുറച്ചുനാളുകളായി ഇടുക്കി മറയൂരിലെ ലേബർ ക്യാമ്പുകളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് സൂചന. കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി ചെയ്തിരുന്ന സമയത്ത് ശേഖരിച്ച നിർണ്ണായക വിവരങ്ങൾ പാക്കിസ്ഥാനിലെ ചാരസംഘടനകൾക്ക് കൈമാറി എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. ഇയാളെ പിടികൂടിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ഫോൺ രേഖകളും ബാങ്ക് ഇടപാടുകളും സൈബർ പോലീസ് പരിശോധിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് വഴി വിവരങ്ങൾ ചോർത്തി അറസ്റ്റിലായ പ്രതികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പാക്കിസ്ഥാനിലെ ഏജന്റുമാരുമായി ആശയവിനിമയം നടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കപ്പൽശാലയിലെ സുരക്ഷാ ക്രമീകരണങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന കപ്പലുകളുടെ പ്രത്യേകതകൾ, യൂണിറ്റിലെ സാങ്കേതിക വിവരങ്ങൾ എന്നിവ ഫോട്ടോകളായും സന്ദേശങ്ങളായും കൈമാറിയെന്നാണ് കണ്ടെത്തൽ. ഈ ചാരശൃംഖലയിലെ മൂന്ന് പേരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. അവരിൽ നിന്ന് ലഭിച്ച മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആലിഫ് ഇസ്ലാമിനെ തിരിച്ചറിഞ്ഞത്. അന്വേഷണം വ്യാപിപ്പിക്കുന്നു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ നിർമ്മാണ കേന്ദ്രങ്ങളിലൊന്നായ കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന് വിവരങ്ങൾ ചോരുന്നത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികളും കാണുന്നത്. ഐ.എസ്.ആർ.ഒ (ISRO), നാവികസേന തുടങ്ങിയവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ കൂടുതൽ പേർ ഈ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതിക്ക് പാക്കിസ്ഥാനിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നോ എന്നും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്നും എൻ.ഐ.എ (NIA) ഉൾപ്പെടെയുള്ള ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്. കപ്പൽശാലയിലെ സുരക്ഷാ ഓഡിറ്റും ഇതോടൊപ്പം കർശനമാക്കിയിട്ടുണ്ട്.
മന്ത്രിസഭയെയും മുന്നണിയെയും അറിയിക്കാതെ ബാര്‍സമയം നീട്ടിയ തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട്
നെടുങ്കണ്ടം: പുഷ്പകണ്ടത്ത് ഗൃഹനാഥന് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത് ഭൂമാഫിയയുടെ ഭീഷണിയും സമ്മര്‍ദവും മൂലമാണെന്ന് കുടുംബവും സ്വയംസഹായ സംഘവും ആരോപിച്ചു. അണക്കരമെട്ട് സ്വദേശിയായ യദുഭവനില് നടരാജന്(55) ആണ് കഴിഞ്ഞ എട്ടിന് ജീവനൊടുക്കാൻ ശ്രമിച്ചത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. രോഗിയും കൂലിപ്പണിക്കാരനുമായ നടരാജനും ഭാര്യ ഷീലയും വീട് വയ്ക്കുന്നതിനായി പുഷ്പകണ്ടം അണക്കരമെട്ട് റോഡരികില്‍ 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ തറ കെട്ടുന്നതിന് മണ്ണ് നീക്കുന്ന സമയം മുതല്‍ ചിലര്‍ റവന്യു വകുപ്പിനും മറ്റും പരാതി നല്കി തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നതായി ഷീല പറഞ്ഞു. ഏറ്റവുമൊടുവില്‍ സ്ഥലത്തെ രണ്ട് ഉരുളന്‍ കല്ലുകള്‍ പൊട്ടിച്ചപ്പോള്‍ അതിനെതിരേയും പരാതി നല്കി. വില്ലേജ് ഓഫീസില്‍നിന്നാണെന്നും പറഞ്ഞ് രണ്ടു പേര് വന്ന് വീടുപണി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ വന്‍ തുക പിഴ അടയ്ക്കണമെന്നും അറിയിച്ചു. ഇതിന്റെ മാനസിക സമ്മര്‍ദത്തിലാണ് നടരാജൻ… The post പുഷ്പകണ്ടത്ത് ഗൃഹനാഥന് ജീവനൊടുക്കാൻ ശ്രമിച്ചത് ഭൂമാഫിയയുടെ ഭീഷണി മൂലം; ഭൂമിവാങ്ങിയ അന്നുമുതൽ ഉപദ്രവും തുടങ്ങിയെന്ന് വീട്ടമ്മ appeared first on RashtraDeepika .
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യം, പുറത്തേക്ക്
Tantri Kandararu Rajeevaru: ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം
സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാഘാതത്തെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അമ്പലവയല്‍ ടൗണില്‍ പാര്‍ക്ക് ചെയ്ത സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം സ്വദേശി ഷാഹുല്‍ ഹമീദ്, അമ്പലവയല്‍ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്.
കര്‍ണാടക-ഉത്തരാഖണ്ഡ് രണ്ടാം സെമിഫൈനല്‍ വിജയികളെയാണ് 24ന് തുടങ്ങുന്ന ഫൈനലില്‍ ജമ്മു കശ്മീര്‍ നേരിടുക.
ഈ ചൂടത്ത് മനസും ശരീരവും കൂളാക്കാം ; വീട്ടിൽ തന്നെ തയ്യാറാക്കാം കിടിലനൊരു ഡ്രിങ്ക്
ചൂട് കാലത്ത് കുടിക്കാൻ പറ്റിയ അടിപൊളി ഡ്രിങ്കാണ് സേമിയ ഫ്രൂട്ട് ഡ്രിങ്ക്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ ഹെൽത്തി ഡ്രിങ്ക്.
തേങ്ങയിട്ടു വച്ച നല്ല അയിലപ്പാര കറി തയ്യാറാക്കിയാലോ ?
തേങ്ങയിട്ടു വച്ച നല്ല അയിലപ്പാര കറി തയ്യാറാക്കിയാലോ .. ചേരുവകൾ അയിലപ്പാര ഒരു കിലോ സവാള ഒന്ന് ( വളരെ ചെറുതായി അരിഞ്ഞത്) തക്കാളി ഒന്ന് വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ
അബൂദബിയില്‍ ബസ് സര്‍വീസ് സമയക്രമത്തില്‍ മാറ്റം
വിവിധ റൂട്ടുകളിലെ ബസുകളുടെ ഇടവേളകളിലും പ്രവര്‍ത്തന സമയത്തിലും പ്രകടമായ മാറ്റങ്ങള്‍.
റിയാദ് മെട്രോ റമദാനിൽ യാത്രാസമയം നീട്ടി, ബസ് സർവിസുകളിലും വിപുലമായ മാറ്റങ്ങൾ
റമദാൻ മാസത്തിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി മെട്രോയുടെയും സിറ്റി ബസുകളുടെയും സർവീസ് സമയം പുലർച്ചെ വരെ നീട്ടി.
ഇന്നും സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. തുടർച്ചയായ മൂന്നാം ദിവസമാണ് മഞ്ഞ ലോഹത്തിന് വില കുറയുന്നത്. ഡോളർ മൂല്യം ഉയർന്നതാണ് സ്വർണത്തിൻ്റെ തിരിച്ചടിയായത്. ഇറാൻ-യുഎസ് സമാധാന ചർച്ചകളും വിലയെ സ്വാധീനിച്ചു. ഇതോടെ ഇന്ന് രാജ്യാന്തര വിപണിയിൽ ഔൺസിന് രണ്ട് ശതമാനത്തോളം കുറഞ്ഞ് 4,896 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ഈ ഇടിവ് അധികകാലം നീണ്ടുനിൽക്കാൻ
പൈതൃക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി 99.90 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ചാലിയം മാലിക് ബിൻ ദിനാർ മസ്ജിദ് (പുഴക്കര പള്ളി) ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എഐ മനുഷ്യബുദ്ധിക്ക് പകരക്കാരനല്ല; എഐ കാരണം തൊഴിൽ പോകില്ല, ഉറപ്പ് നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ
വയറ് വേദനയാണെന്ന് തെറ്റിദ്ധരിക്കുന്ന ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ
ഭക്ഷണം കഴിച്ചതിന് ശേഷമുണ്ടാകുന്ന വയറ് വീർക്കൽ, ചെറിയ രീതിയിലുള്ള വേദനകൾ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും നമ്മൾ കാര്യമാക്കി എടുക്കാറില്ല. എന്നാൽ ഇവ കരളിന്റെ പ്രശ്നങ്ങൾ ആകാം. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.
ആന്തൂരിനെ ആവേശത്തിരയിൽ ഉയർത്തി റിമിടോമിയുടെ മ്യൂസിക് ഷോ; ഒഴുകിയെത്തിയത് ആയിരങ്ങൾ
ഏറെ ശ്രദ്ധയാകർഷിച്ചതും ജനങ്ങളെ ആവേശം കൊള്ളിച്ചതുമായിരുന്നു റിമിടോമിയും ടീമും അണിനിരന്ന മ്യൂസിക് ഷോ

33 C