SBI job: എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍; അഞ്ച് ഇന്‍ക്രിമെന്റുകള്‍; ശമ്പളക്കണക്ക് ഞെട്ടിക്കുന്നത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ്ബിഐ) പ്രൊബേഷണറി ഓഫീസര്‍ തനിക്കു ലഭിക്കുന്ന പ്രതിമാസ ശമ്പളം വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയിലധികം മാസവരുമാനമാണ് അവര്‍ ശമ്പള ഇനത്തില്‍ വാങ്ങുന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ബാങ്ക് ജീവനക്കാരി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2022-ല്‍ ഐബിപിഎസ് പ്രൊബേഷണറി ഓഫീസര്‍ (പിഒ) പരീക്ഷ പാസായ ശേഷമാണ്
പാലക്കാട് മികച്ച സ്ഥാനാർഥി കോൺഗ്രസിന് ഉണ്ടാകും; ബിജെപി പാലക്കാട് വിജയിക്കില്ല: ഷാഫി പറമ്പിൽ
എംപിമാർ മത്സരിക്കേണ്ടെന്നു പാർട്ടി തീരുമാനിച്ചാൽ അത് എല്ലാവർക്കും ബാധകമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. പാലക്കാട് മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നും ബിജെപി അവിടെ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണയം പാർട്ടിയുടെ ആഭ്യന്തര ചർച്ചകളിലാണെന്നും അടുത്തുതന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു. അമൃതഭാരത ട്രെയിനുകൾക്ക് മലബാർ മേഖലയിൽ സ്റ്റോപ്പുകൾ കുറച്ചത് വലിയ നിരാശയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. വടകര റെയിൽവേ സ്റ്റേഷൻ നവീകരിച്ചിട്ടും സ്റ്റോപ്പ് അനുവദിക്കാത്തത് അംഗീകരിക്കാനാകില്ല. ഇതുസംബന്ധിച്ച് നാളെ റെയിൽവേ മന്ത്രിയെ നേരിൽ കാണുകയും വിഷയം […] The post പാലക്കാട് മികച്ച സ്ഥാനാർഥി കോൺഗ്രസിന് ഉണ്ടാകും; ബിജെപി പാലക്കാട് വിജയിക്കില്ല: ഷാഫി പറമ്പിൽ appeared first on ഇവാർത്ത | Evartha .
സഹയാത്രികയുടെ തലയ്ക്ക് മുകളില്‍ കാല് വെച്ച് യുവതിയുടെ പരാക്രമം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി റിനി ആൻ ജോർജ്. താൻ അവരുമായി സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും റിനി വ്യക്തമാക്കി.
ബുലാവായോ: അണ്ടര്‍-19 ലോകകപ്പിലെ സൂപ്പര്‍ സിക്സ് മത്സരത്തില്‍ സിംബാബ്വെക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ സെമി ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ച് ഇന്ത്യന്‍ കൗമാരനിര. 204 റണ്‍സിനാണ് ഇന്ത്യ സിംബാബ്വെയെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ 37.4 ഓവറില്‍ 148 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി ഉദ്ധവ് മോഹനും ആയുഷ് മാത്രെയും മൂന്ന് വീതം വിക്കറ്റെടുത്തു. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയാണ് സിംബാബ്വെ നിരയിലെ ടോപ് സ്കോറര്‍. ജയത്തോടെ സൂപ്പര്‍ സിക്സ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമതായി. ഇരുവര്‍ക്കും മൂന്ന് പോയിന്റ് വീതമാണെങ്കില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഒന്നാമതാവുകയായിരുന്നു. സൂപ്പര്‍ സിക്സിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച പാ്ക്കിസ്ഥാനെ നേരിടും. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്വെ നിരയില്‍ പിടിച്ചുനില്ക്കാന് സാധിച്ചത്. കിയാന് ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു. സിംബാബ്വേയെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. 24 റണ്‍സിനിടെ ടീമിന് മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. നതാനിയേല്‍(0), ധ്രുവ് പട്ടേല്‍(8), ബ്രാന്‍ഡന്‍ സെന്‍സിയര്‍(3) എന്നിവര്‍ വേഗം മടങ്ങി. നാലാം വിക്കറ്റില്‍ കിയാന് ബ്ലിഗ്നട്ടും ലീറോയ് ചിവൗലയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ടീമിനെ അല്‍പ്പമെങ്കിലും കരകയറ്റിയത്. കിയാന് 37 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ചിമുഗോരോയുമായി ചേര്‍ന്ന് ലിറോയ് സ്കോര്‍ നൂറുകടത്തി. ലീറോയ് അര്‍ധസെഞ്ചുറിയുമായി സിംബാബ്വേയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ 62 റണ്‍സില്‍ നില്‍ക്കേ താരത്തെ പുറത്താക്കി ഉദ്ധവ് മോഹന്‍ സിംബാബ് വേയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. ചിമുഗോരോ 29 റണ്‍സെടുത്ത് പുറത്തായി. ഒടുക്കം 148 റണ്‍സിന് സിംബാബ്വേ കൂടാരം കയറി. നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യ അമ്പത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവംശി വെടിക്കെട്ട് നടത്തി. അതോടെ പവര്‍പ്ലേയില്‍ തന്നെ ടീം സ്കോര്‍ കുതിച്ചു. ആരോണ്‍ ജോര്‍ജ്(23), ആയുഷ് മാത്രെ(21) എന്നിവര്‍ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 11-ാം ഓവറില്‍ സ്കോര്‍ നൂറുകടന്നതിന് പിന്നാലെ വൈഭവ് പുറത്തായി. 30 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. നാലുവീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പിന്നീടിറങ്ങിയ വേദാന്ത് ത്രിവേദി 15 റണ്‍സെടുത്ത് പുറത്തായെങ്കിലും വിഹാന് മല്‍ഹോത്രയും അഭിഗ്യാന്‍ കുണ്ഡുവും ടീമിനെ കരകയറ്റി. ഇരുവരും അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സിംബാബ്വേ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ ഇരുന്നൂറ് കടത്തി. 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അഭിഗ്യാന്‍ കുണ്ഡു(61) അര്‍ധസെഞ്ചുറിയോടെ തിളങ്ങി. വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചുനിന്ന വിഹാന് മല്‍ഹോത്രയാണ് ടീമിനെ മുന്നോട്ടുനയിച്ചത്. കനിഷ്ക് ചൗഹാന്(3), ആര്.എസ്. അംബ്രിഷ്(21), ഖിലാന്‍ പട്ടേല്‍(30) എന്നിവരും ചേര്‍ന്നതോടെ സ്കോര്‍ മുന്നൂറ് കടന്നു. വിഹാന് സെഞ്ചുറി തികച്ചതോടെ ടീം അമ്പത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സിലെത്തി. വിഹാന് 107 പന്തില്‍ നിന്ന് 109 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
വിഷാദ രോഗം മറികടക്കാൻ മൂത്രം നിറച്ച ശീതളപാനീയ കുപ്പികൾ കടകളിൽ വച്ചു, ഒടുവിൽ പിടിയിൽ
വിഷാദരോഗത്തെ തുടർന്ന് ചൈനയിൽ 63-കാരൻ ഒരു വർഷത്തോളം സൂപ്പർമാർക്കറ്റുകളിൽ മൂത്രം കലർത്തിയ ശീതളപാനീയങ്ങൾ വെച്ചു. ഒമ്പത് വയസ്സുകാരൻ ഇത് കുടിച്ച് ആശുപത്രിയിലായതോടെ ഇയാൾ അറസ്റ്റിലാവുകയും ഹോങ്കോങ് കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.
'ആദ്യ ബോംബ്, മോഹന്‍ലാല്‍ ഫാന്‍സ് തിയറ്ററിന് മുന്നില്‍ ബാനര്‍ വച്ചു'; വിനയന് പറയുന്നു
തന്റെ കരിയറിന്റെ തുടക്കത്തില്‍ വിവാദമായ 'സൂപ്പര്‍സ്റ്റാര്‍' എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന് വിനയന് വെളിപ്പെടുത്തുന്നു
കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരസ്യ മദ്യപാനത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു
സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന: മുഖ്യമന്ത്രി
രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർക്ക് ആവിഷ്കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകൾക്ക് ഏർപ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയിൽ അരങ്ങേറുമ്പോൾ പ്രതികരിക്കുന്ന കവികളെയാണ് കാലം
കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി പേരുമാറ്റ നീക്കത്തിനെതിരായ പ്രതിഷേധത്തിനിടെ, കർണാടകയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു.
ബൈക്ക് മോഷ്ടാവിൽ നിന്നും 66 പവന് സ്വർണാഭരണങ്ങളും 67,000 രൂപയും പിടിച്ചെടുത്തു. കിള്ളിപ്പാലത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ കല്ലിയൂർ സ്വദേശി ശ്രീകാന്തില്‍ നിന്നാണ് ഫോർട്ട് പൊലീസ് ഇത്രയധികം സ്വര്‍ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്
ഏഷ്യന്‍ രാജ്യങ്ങള്‍ നിപാ ഭീതിയില്‍
ആട് പച്ചില തിന്നുന്ന പോലെയാണ് ജലീല്‍ നിലപാട് മാറ്റുന്നത്: സന്ദീപ് വാര്യർ
കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഒരിക്കലും പറയാത്ത കാര്യങ്ങള്‍ കെ ടി ജലീല്‍ പ്രചരിപ്പിച്ചുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ കാര്യമാണ് കെ ടി ജലീല്‍ ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കെ ടി ജലീലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് വാര്യര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കെ ടി ജലീലിന്റെ വിമര്‍ശനത്തിനായിരുന്നു മറുപടി. ’രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന്റെ കൂടെയാണ് ഉള്ളത്. നിരോധിച്ച സംഘടനയില്‍ പ്രവര്‍ത്തിച്ച ആളാണ് കെ […] The post ആട് പച്ചില തിന്നുന്ന പോലെയാണ് ജലീല്‍ നിലപാട് മാറ്റുന്നത്: സന്ദീപ് വാര്യർ appeared first on ഇവാർത്ത | Evartha .
കണ്ണൂർ ചുണ്ടയിൽ കൊലവിളി പ്രകടനവുമായി സി.പി.എം പ്രവർത്തകർ
കൈയ്യും വെട്ടും തലയും വെട്ടുമെന്ന കൊലവിളി മുദ്രാവാക്യവുമായി സിപിഎം .ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ് ചെങ്കൊടിയേന്തിയസിപിഎം പ്രവർത്തകർ ആർ.എസ്.എസിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചത് സ്ത്രീകൾ ഉൾപ്പെടെ അൻപതോളം പേർ പ്രകടനത്തിൽ പങ്കെടുത്തു.
സീബ്രാലൈനിൽ നിയമലംഘനം വേണ്ട; 'മോട്ടു' വിന്റെ തട്ടു കിട്ടും
വാഹനയാത്രികരെ, കാൽനടക്കാരെ പരിഗണിക്കണം. കാൽനട യാത്രികർക്കുള്ള സീബ്രാ ക്രോസിംഗിൽ സിഗ്നൽ അവഗണിച്ച് നിയമലംഘനം നടത്തുന്നവർക്ക് 'മോട്ടു 'വിന്റെ ഗദയുടെ തട്ടുകിട്ടും.
വൈജ്ഞാനിക സമൂഹസൃഷ്ടിയിൽ മാതൃഭാഷയ്ക്ക് നിർണ്ണായക പങ്ക്: മുഖ്യമന്ത്രി
വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിൽ മാതൃഭാഷയ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും അറിവ് പകരാൻ മാതൃഭാഷയാണ് ഏറ്റവും മികച്ച മാർഗ്ഗമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അഭയമറ്റവർക്ക് ആശ്വാസമായും രോഗത്താൽ വലയുന്നവർക്ക് താങ്ങായും സർക്കാർ എന്നും ഒപ്പമുണ്ട് - മുഖ്യമന്ത്രി
തീരാരോഗത്താൽ വലയുന്നവർക്ക് താങ്ങായും അഭയമറ്റവർക്ക് ആശ്വാസമായും സർക്കാർ എന്നും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാസങ്ങളോളം കാത്തിരുന്ന പഴയ രീതിക്ക് വിട നൽകിക്കൊണ്ട് 2016 നവംബറിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 100 മണിക്കൂറിനുള്ളിൽ തന്നെ അർഹരായവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നു. ദുരിതാശ്വാസനിധിയിൽ നിന്നു 2016-21 കാലയളവിൽ 5715.92 കോടി രൂപയാണ് വിനിയോഗിച്ചത്. ഇതിൽ ചികിത്സാ ധനസഹായമായി മാത്രം 918.95 കോടി രൂപ നൽകി. 2021 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2569.15 കോടി രൂപ വിവിധ സഹായങ്ങളായി നൽകിയതിൽ 917.13 കോടി രൂപ ചികിത്സാ സഹായമാണ്. 2011-16 കാലയളവിൽ യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് വെറും 808.78 കോടി രൂപ മാത്രമായിരുന്നുവെന്നും, അന്നത്തെ സർക്കാർ സഹായം അനുവദിച്ച് ഉത്തരവായെങ്കിലും തുക നൽകാതിരുന്ന 29,930 അപേക്ഷകളിൽപ്പോലും എൽഡിഎഫ് സർക്കാരാണ് പണം ലഭ്യമാക്കിയതെന്നും നാം തിരിച്ചറിയണം. അപേക്ഷകന് ധനസഹായം ലഭിക്കുന്നതിനായി ദീർഘനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്. ആർസിസിയിൽ ചികിത്സ നടത്തുന്നവർക്കും എച്ച്ഐവി ബാധിതർക്കും പ്രത്യേക ഓൺലൈൻ സംവിധാനങ്ങളും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടുള്ള സഹായവിതരണവും ഉറപ്പാക്കുന്നു. മാരകമായ അസുഖങ്ങൾ ബാധിച്ചവർക്ക് 3 ലക്ഷം രൂപ വരെയും, വാർഷിക വരുമാനം 2 ലക്ഷം വരെയുള്ള കുടുംബങ്ങൾക്കും ഈ ആശ്വാസ പദ്ധതിയുടെ തണൽ ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും ദുരന്തഘട്ടങ്ങളിൽ നൽകുന്ന വർദ്ധിപ്പിച്ച സഹായധനം ഈ സർക്കാരിന്റെ കരുതലിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
9, 10, +2 ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിച്ചു.
ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് റാലിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസംഗിക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.കെ. ശിവകുമാറിന് വേണ്ടി മുദ്രാവാക്യം വിളിച്ചു. പ്രകോപിതനായ സിദ്ധരാമയ്യ പ്രവർത്തകരോട് ദേഷ്യപ്പെടുകയും നിശബ്ദരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
പത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി പദയാത്ര ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ.
32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനൊപ്പം ഒന്നിക്കുന്ന പദയാത്ര എന്ന ചിത്രത്തിന്റെ സെറ്റിൽ പത്മഭൂഷൺ മമ്മൂട്ടിക്ക് സ്നേഹാദരം. പുരസ്കാര നേട്ടത്തിന് ശേഷം സെറ്റിലെത്തിയ മമ്മൂട്ടിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും,
നിയമസഭാ തെരഞ്ഞെടുപ്പ്: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി
തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്
'പ്രകമ്പനം' ചിത്രത്തിന്റെ ട്രയിലർ എത്തി
കാംബസ് എന്നും സന്തോഷത്തിൻ്റേയും, യൂത്തിൻ്റെ നെഗളിപ്പിൻ്റേയുമൊക്കെ വിളനിലമാണ്.കുട്ടികളുടെ തമാശയും , വീറും വാശിയും, സൗഹൃദവും, പിണക്കവും, പ്രണയുമൊക്കെ അവർക്കിടയിൽ അരങ്ങേറുന്ന ഘടകങ്ങളാണ്
കിറ്റെക്സിനെതിരെ ഇഡി നോട്ടീസ് വന്നിരുന്നു; കണക്കുകൾ സുതാര്യമെന്ന് സാബു എം. ജേക്കബ്
കിറ്റെക്സ് ഗ്രൂപ്പിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് വന്നിരുന്നുവെന്ന് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബ് സമ്മതിച്ചു. എന്നാൽ കിറ്റെക്സിന്റെ എല്ലാ കണക്കുകളും സുതാര്യമാണെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി ഒരു പരാതിയും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിറ്റെക്സ് ഗ്രൂപ്പിനെതിരെ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായെന്ന വാർത്തകൾ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സാബു ജേക്കബ് ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ ഇഡി അഞ്ച് വർഷത്തെ […] The post കിറ്റെക്സിനെതിരെ ഇഡി നോട്ടീസ് വന്നിരുന്നു; കണക്കുകൾ സുതാര്യമെന്ന് സാബു എം. ജേക്കബ് appeared first on ഇവാർത്ത | Evartha .
'അനോമി' ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘തീരാ ദൂരം’ പുറത്തിറങ്ങി
റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 'അനോമി' (Anomie - The Equation of Death) യിലെ രണ്ടാമത്തെ ഗാനം ‘തീരാ ദൂരം’ ഇന്ന് പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബലായ ടി-സീരീസിലൂടെയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്
ഹെൽമറ്റില്ലാ യാത്രക്കാർക്കെതിരെ കേരള പോലീസിന്റെ കർശന നടപടി; ഒരാഴ്ച കൊണ്ട് 2.5 കോടി പിഴ !
സംസ്ഥാനത്ത് ഇരുചക്ര
മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്. മെമ്പർ ടാഗുകൾ, കസ്റ്റം ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവയാണ് മെറ്റ പുതുതായി അവതരിപ്പിച്ചത്. ഗ്രൂപ്പുകളിലെ ആശയവിനിമയം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഫീച്ചറുകൾ വരും
'വിദ്യാഭ്യാസമേഖലയിൽ ഒമ്പതിനായിരം കോടിയുടെ അടിസ്ഥാന സൗകര്യ വികസനം, ഇതാണോ സതീശൻ പറയുന്ന 'ഗതികേട്'?
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന് നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേര്‍ക്കുണ്ടായല്ലോ എന്ന് വിഡി സതീശന് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി വി ശിവന്‍കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ ഇടതുഭരണകാലത്ത് ഒമ്പതിനായിരം കോടി രൂപയുടെ
കഴക്കൂട്ടം സ്റ്റേഷന് മുന്നില്‍ വച്ച് പോലിസുകാരുടെ പരസ്യ മദ്യപാനം; ആറുപേര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം പോലിസ് സ്റ്റേഷനുമുന്നില്‍ വച്ച് പരസ്യമായി മദ്യപിച്ച ആറ് പോലിസുകാര്‍ക്കും സസ്പെന്ഷന്. പോലിസിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചുവെന്നും നടന്നത് അധികാര ദുര്‍വിനിയോഗവും അച്ചടക്കലംഘനവുമാണെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. നര്‍ക്കോടിക്സ് എസിപി രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ആറുപേരും ഡ്യൂട്ടിലിരിക്കെയായിരുന്നു മദ്യപാനമെന്നാണ് കണ്ടെത്തല്‍. സൈബര്‍ എസിപിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറുടേതാണ് സസ്പെന്ഷന് നടപടി. പോലിസുകാര്‍ക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും. ഉദ്യോഗസ്ഥര്‍ കഴക്കൂട്ടം പോലിസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എസ്ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരേയാണ് സസ്പെന്‍ഡ് ചെയ്തത്. ജോലി സമയത്താണ് ഇവര്‍ മദ്യപിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്റ്റേഷന് മുന്നില്‍ കാറില്‍ ഇരുന്നു മദ്യപിച്ചത്. സിവില്‍ ഡ്രസ്സില്‍ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി ഉന്നത ഉദ്യഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു വിവാഹ സല്ക്കാരത്തിനു പോകുന്നതിനു മുന്നോടിയായിട്ടായിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്നാണ് അന്വേഷണ റിപോര്‍ട്ടിലുള്ളത്.
ശ്രീ ഗോകുലം മൂവീസ് - മോഹൻലാൽ ചിത്രം L367 ; സംവിധാനം വിഷ്ണു മോഹൻ
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ.
‘പ്രവാസവും മനുഷ്യര്‍ക്കൊപ്പം’; കാന്തപുരത്തിന്റെ കേരള യാത്രക്ക് റിയാദില്‍ ഐക്യദാര്‍ഢ്യം
'പ്രവാസവും മനുഷ്യര്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ സി എഫ്) റിയാദ് റീജ്യണ്‍ കമ്മിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്.'
മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത 'കൂടോത്രം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്,
കൊറിയൻ യുവാവിന്റെ മരണത്തിൽ വിഷമം; എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി
എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുവാങ്കുളം മാമലയിൽ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യ. ഇന്ന് രാവിലെയാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് ചോറ്റാനിക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 'കൊറിയൻ യുവാവ്' ശരിക്കും മരിച്ചിട്ടുണ്ടോ എന്നതും പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്തെന്നും പൊലീസ് അന്വേഷിക്കും. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കളും പൊലീസ് പരിശോധിക്കും. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
കൊച്ചിയിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു
കാക്കനാട് അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു. സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വി എസ് അച്യുതാനന്ദന് ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നു: എംഎ ബേബി
വി എസ് അച്യുതാനന്ദന് ഉണ്ടായിരുന്നുവെങ്കില്‍ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പുരസ്കാരം വാങ്ങണോ എന്ന് തീരുമാനിക്കേണ്ടത് കുടുംബമാണെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ‘പാര്‍ട്ടിയെ സംബന്ധിച്ച് മുന്‍പ് ഇഎംഎസ്, ജ്യോതിബസു, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ബുദ്ധദേവ് ഭട്ടാചാര്യ ഈ നാലുപേരും അവര്‍ക്ക് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ ആദ്യം സന്തോഷമുണ്ടെന്ന് പറഞ്ഞു.പക്ഷേ പാര്‍ട്ടിയുടെ ഭാഗമായി പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു പുരസ്കാരം തരുമ്പോള്‍ അത് […] The post വി എസ് അച്യുതാനന്ദന് ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നു: എംഎ ബേബി appeared first on ഇവാർത്ത | Evartha .
കുവൈത്തിൽ മലയാളി യുവാവ് ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
കുവൈത്തിൽ മലയാളി യുവാവ് ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തിൽ(38)ആണ് മരിച്ചത്. കുവൈത്ത് റിഗയിൽ വെച്ചായിരുന്നു സംഭവം.
തിരുവനന്തപുരത്ത് ശുചിമുറിക്കുള്ളിൽ 68 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
ആറ്റിങ്ങൽ ആയാമ്പള്ളിയിൽ ശുചിമുറിക്കുള്ളിൽ 68 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആയാമ്പള്ളി സ്വദേശി മജീദ്(68)ആണ് മരിച്ചത്. വിവിധ രോഗങ്ങൾ അലട്ടിയിരുന്നു.
അഴീക്കോട് തീരത്ത് രാത്രികാല മിന്നൽ പരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാല് ബോട്ടുകൾ ഫിഷറീസ്-കോസ്റ്റൽ പോലീസ് സംഘം പിടികൂടി. നിയമലംഘനത്തിന് ബോട്ടുടമകൾക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്യുകയും ചെയ്തു.
ഈരാറ്റുപേട്ടയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. വീട്ടുടമയുടെ സുഹൃത്തായ സുനീർ പി.കെ47) ആണ് അറസ്റ്റിലായത്.
അര്‍ജന്റീനയിലെ ഉഷുവായി സൈനികതാവളത്തില്‍ യുഎസ് സൈനികവിമാനം
ബ്യൂണസ് ഐറീസ്: അര്‍ജന്റീനയിലെ ഉഷുവായി സൈനികതാവളത്തില്‍ യുഎസ് സൈനികവിമാനം എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. യുഎസിലെ മേരിലാന്‍ഡിലെ വ്യോമതാവളത്തില്‍ നിന്നാണ് വിമാനം ഉഷുവായിയില് എത്തിയത്. സൈനികവിമാനം എത്തുന്ന കാര്യം സര്‍ക്കാരോ സൈനിക ഉദ്യോഗസ്ഥരോ പൊതുജനങ്ങളെ അറിയിച്ചില്ലെന്ന് പേജിന-12 പത്രം റിപോര്‍ട്ട് ചെയ്തു. ഉഷുവായി തുറമുഖം യുഎസ് സൈന്യം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അര്‍ജന്റീന സര്‍ക്കാരും യുഎസ് സര്‍ക്കാരും രഹസ്യകരാറില്‍ എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ തുറമുഖം ലഭിച്ചാല്‍ അന്റാര്‍ട്ടിക്കയില്‍ യുഎസിന്റെ സ്വാധീനം വര്‍ധിക്കും. കടുത്ത യുഎസ് പക്ഷപാദിയായ സേവ്യര്‍ മിലെ പ്രസിന്റായ ശേഷം ട്രംപിന് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം അര്‍ജന്റീനയില്‍ നടക്കുന്നുണ്ട്.
സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ തോൽപിച്ച് കേരളം
23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.
യുപിയില്‍ യോഗി-ശങ്കരാചാര്യ പോര് മുറുകുന്നു; അയോധ്യ ജിഎസ്ടി കമ്മീഷണര്‍ രാജിവെച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ, മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ സിങ് രാജിവെച്ചു. മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ശങ്കരാചാര്യര്‍ അപമാനിച്ചുവെന്ന് ആരോപിച്ചാണ് അയോധ്യയിലെ ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാറിന്റെ രാജി. പ്രയാഗ്രാജിലെ മാഘമേളയ്ക്കിടെ സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതില്‍ നിന്ന് തന്നേയും അനുയായികളേയും പോലിസ് തടഞ്ഞുവെന്ന് ശങ്കരാചാര്യര്‍ ആരോപിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ തിരക്ക് കാരണം രഥയാത്ര തടയുക മാത്രമാണ് ചെയ്തതെന്നും നടന്നുപോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇത് തന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യര്‍ ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കെതിരായ ശങ്കരാചാര്യരുടെ അധിക്ഷേപങ്ങള്‍ സഹിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പ്രശാന്ത് കുമാര്‍ സിങ് രാജി സമര്‍പ്പിച്ചത്. സര്‍ക്കാരിനേയും ഭരണഘടനയേയും ജനാധിപത്യത്തേയും പിന്തുണയ്ക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരാണ് എന്റെ അന്നദാതാവ്, റോബോട്ടിനെപ്പോലെ വെറുതെ ശമ്പളം വാങ്ങാന്‍ എനിക്ക് കഴിയില്ലെന്നും രാജി അംഗീകരിച്ച ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനമെന്നും പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് ശങ്കരാചാര്യരും മുഖ്യമന്ത്രിയും തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നു. പേരെടുത്തു പറയാതെ ശങ്കരാചാര്യരെ 'കാലനേമി' (രാമായണത്തില്‍ സന്യാസി വേഷധാരിയായ അസുരന്) എന്ന് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചു. ഹനുമാനെ ചതിക്കാന്‍ സന്യാസി വേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണം എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. യോഗി ആദിത്യനാഥ് ഇപ്പോള്‍ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാര്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം തിരിച്ചടിച്ചു. ഇതിന് മറുപടിയായി, ഒരു മുഖ്യമന്ത്രി മതത്തെക്കുറിച്ചല്ല, മറിച്ച് വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് ശങ്കരാചാര്യര്‍ പ്രതികരിച്ചു. മതം സന്യാസിമാര്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷൂമാക്കര്‍ ആരോഗ്യം വീണ്ടെടുക്കുന്നു; കിടപ്പില്‍ നിന്ന് മുക്തനായതായി റിപോര്‍ട്ട്
വീല്‍ച്ചെയറില്‍ ഇരിക്കാവുന്ന നിലയിലേക്ക് 57കാരനായ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.
വയനാട്ടിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
വയനാട്ടിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മീനങ്ങാടി മണങ്ങുവയൽ കൊന്നക്കാട്ടുവിളയിൽ സൈദലവി (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ൽ വെച്ചായിരുന്നു അപകടം.
നടിയായും അവതാരകയായും മലയാളികൾക്ക് പ്രിയപ്പെട്ട മീനാക്ഷി അടുത്തിടെയായി സോഷ്യൽ മീഡിയയിലും താരമാണ്. മീനാക്ഷിയുടെ ചില പോസ്റ്റുകളും ഫോട്ടോ ക്യാപ്ഷനുകളും വൈറലായിരുന്നു. ഏറ്റവും ഒടുവിൽ റിപ്പബ്ലിക് ദിനത്തിൽ മീനാക്ഷി പങ്കുവെച്ച കുറിപ്പും ചർച്ചയായിരിക്കുകയാണ്. തനിക്ക് ഇന്ത്യയിൽ തന്നെ, പ്രത്യേകിച്ച് കേരളത്തിൽ ജീവിക്കാനാണ് ഇഷ്ടമെന്നും ഇപ്പാൾ ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നും മീനാക്ഷി
ലൈംഗികാതിക്രമക്കേസില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റവിമുക്തന്‍; വിധി ശരി വച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതേ വിട്ടു കൊണ്ടുള്ള ഉത്തരവ് ശരി വച്ച് സുപ്രിം കോടതി. ദീര്‍ഘകാലം നീണ്ടു നിന്ന് നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രിം കോടതി വിധി. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥ നല്കിയ പരാതിയിലാണ് നീലലോഹിതദാസന്‍ നാടാര്‍ക്കെതിരേ കേസെടുത്തത്. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. വിചാരണക്കോടതി കേസില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പരാതിക്കാരിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പരാതി നല്കുന്നതില് ഉണ്ടായ കാലതാമസം, പരാതിക്കാരിയുടെമൊഴികളിലെ വൈരുധ്യം എന്നിവ കണക്കിലെടുത്താണ് സുപ്രിം കോടതിയുടെ വിധി. പരാതി നല്കാന് വൈകുന്നത് തെളിവുകളുടെ കൃത്യ ഉറപ്പാക്കുന്നതില്‍ പ്രധാനമാണെന്നും അല്ലാത്ത പക്ഷം വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി പരാമര്‍ശിച്ചു. മജിസ്ട്രേറ്റിന് മുന്പില് നല്കിയ മൊഴിയും അന്വേഷസ്റ്റ ഉദ്യോഗസ്ഥര്‍ക്കു നല്കിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതു പോലെ പരാതിക്കാരി ആദ്യം നല്കിയ പരാതിയിലെ വിവരങ്ങളും പിന്നീട് നല്കിയ മൊഴികളും യോജിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. മുന്മന്ത്രിക്കെതിരേ നില നിന്നിരുന്ന മറ്റു കേസുകളോ പരാതികളോ ഈ കേസിലെ വിധിയെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 1999ല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് ഉന്നത ഉദ്യോഗസ്ഥയെ അതിക്രമിച്ചുവെന്നാണ് പരാതി.
അതിവേഗ ട്രെയിൻ’ പേര് മാറ്റം മാത്രം; നിലപാട് മാറ്റം യുഡിഎഫിന്റെ ഇരട്ടത്താപ്പെന്ന് തോമസ് ഐസക്
കെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’ എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. രണ്ട് പദ്ധതികളും ഏകദേശം ഒരേ വേഗതയും സവിശേഷതകളുമാണെന്ന് അദ്ദേഹം പറഞ്ഞു. കെ-റെയിലിനെ എതിർത്ത യുഡിഎഫ്, ഇ. ശ്രീധരന്റെ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും ഐസക് വിമർശിച്ചു. കെ-റെയിലിന് ലിഡാർ സർവെയും ഡിപിആറും ഉണ്ടായിരുന്നുവെങ്കിലും പുതിയ നിർദ്ദേശത്തിന് ഇപ്പോൾ ഡിപിആർ പോലും ഇല്ലെന്നും, കൂടുതൽ എലവേറ്റഡ് പാത മൂലം ചെലവ് ഇരട്ടിയിലധികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര […] The post അതിവേഗ ട്രെയിൻ’ പേര് മാറ്റം മാത്രം; നിലപാട് മാറ്റം യുഡിഎഫിന്റെ ഇരട്ടത്താപ്പെന്ന് തോമസ് ഐസക് appeared first on ഇവാർത്ത | Evartha .
കൊച്ചി: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിന് താഴെ വധഭീഷണി മുഴക്കിയുള്ള കമന്റിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. നിനക്കൊക്കെ ഇന്നോവ പോരാതെ വരുമെന്നായിരുന്നു ഭീഷണി. ഉണ്ണി സി കെ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് കമന്റ്. ഇയാളുടെ ഫോട്ടോയും കമന്റുമുള്പ്പെടെ പോസ്റ്റ് ചെയ്ത് അബിന്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിട്ട ഇന്നോവയാണ് ഉദ്ദേശിച്ചതെങ്കില്‍, അതിന് ഉണ്ണി മോന് ഇച്ചിരി കൂടെ മൂക്കാനുണ്ട് എന്നാണ് അബിന്‍ വര്‍ക്കി പറഞ്ഞത്. സിപിഎമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയയ്ക്കുക എന്നതാണ് അവരുടെ ഭീഷണിയെന്നും പയ്യന്നൂരില്‍ പ്രകടനം നടത്തിയാല്‍ ഉടനെ അവരെ കൈകാര്യം ചെയ്യുക, ആരോപണം ഉന്നയിച്ചാല്‍ ഉടനെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുക തുടങ്ങിയവയാണ് സിപിഎമ്മിന്റെ രീതികളെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. അബിന്‍ വര്‍ക്കിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം 'കഴിഞ്ഞ ദിവസം എന്റെ ഒരു പോസ്റ്റിന് അടിയില്‍ വന്ന കമന്റാണ്. സിപിഎമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയക്കുക എന്നതാണ് അവരുടെ ഭീഷണി. പയ്യന്നൂരില്‍ പ്രകടനം നടത്തിയാല്‍ ഉടനെ അവരെ കൈകാര്യം ചെയ്യുക. ആരോപണം ഉന്നയിച്ചാല്‍ ഉടനെ വീടിന് മുന്പില് പടക്കം പൊട്ടിക്കുക. ഇതൊക്കെയാണ് സിപിഎം രീതികള്‍. പിന്നെ ഈ കമന്റ് ഇട്ട ചേട്ടനോട് ആണ്. ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിട്ട ഇന്നോവയാണ് ഉദേശിച്ചത് എങ്കില്‍ 'അതിന് ഉണ്ണി മോന് ഇച്ചിരി കൂടെ ഒന്ന് മൂക്കാന്‍ ഉണ്ട്. ആദ്യം മഞ്ഞപ്പ് ഒക്കെ മാറട്ടെ ഡാ കൊച്ചനെ '
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ ഫോമാണ്. കിവീസിനെതിരെ മൂന്ന് മത്സരങ്ങളില്‍ 16 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൗളിംഗ് കോച്ച് മോര്‍ക്കല്‍.
അടിസ്ഥാന സൗകര്യ വികസനം തുണച്ചു; കുറഞ്ഞ ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ ഗൾഫ് നഗരമായി ദോഹ
ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഖത്തർ തലസ്ഥാനമായ ദോഹ രണ്ടാം സ്ഥാനത്തെത്തി. ജീവിതനിലവാര സൂചികകൾ വിശകലനം ചെയ്യുന്ന ഓൺലൈൻ ഡാറ്റാബേസായ 'നംബിയോ' പുറത്തുവിട്ട
കിടിലന്‍ വെറൈറ്റി കോളിഫ്ലവര്‍ ബജ്ജി
1 കോളി ഫ്ലവര്‍ ഒന്നര കപ്പ് കടലമാവ് കാല് കപ്പ് അരിപ്പൊടി 1 ടീസ്പൂണ്‍ കോണ്‍ഫ്ലോര്‍
ഫോൺപേ ലിമിറ്റഡ് ഐപിഒയ്ക്ക് യുഡിആർഎച്ച്പി-I സമർപ്പിച്ചു
ഫോൺപേ ലിമിറ്റഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആർഎച്ച്പി-I) സമർപ്പിച്ചു. പേയ്മെൻറ് സേവനദാതാക്കൾ,
ഏവരും കാത്തിരിക്കുന്ന ദൃശ്യം 3, പേട്രിയറ്റ് എന്നീ ചിത്രങ്ങൾക്കു മുൻപായി മോഹൻലാലിന്റെ മറ്റൊരു ചിത്രം തിയറ്ററുകളിലേക്ക്
ബംഗളുരുവിലെ ഓട്ടോ ഡ്രൈവറുടെ ആള്‍മാറാട്ടം; അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു
ബംഗളുരുവിലെ ഓട്ടോ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ മോശം അനുഭവം വിവരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിനു മുന്‍പും ഐടി തലസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് യാത്രക്കാര്‍ പരാതികള്‍ ഉന്നയിക്കുന്ന നിരവധി വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ഞെട്ടിക്കുന്നതാണെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു. സംഭവം ഇങ്ങനെയാണ്. വയോധികയായ തന്റെ അമ്മയ്ക്കു വേണ്ടി ഒരാള്‍ ഊബര്‍ റൈഡ് ബുക്ക് ചെയ്യുന്നു. മറ്റൊരു ലൊക്കേഷനില്‍ നിന്നാണ് ബുക്ക് ചെയ്തത്. കൃത്യസമയത്ത് പിക്ക് പോയിന്റിൽ എത്തി ഒരു ഓട്ടോ ഡ്രൈവര്‍ വയോധികയെ വാഹനത്തില്‍ കയറ്റുന്നു. അതേസമയം, ഇവരുടെ മകന് വീട്ടിലിരുന്ന് ആപ്പിലൂടെ യാത്ര ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. താന്‍ ബുക്ക് ചെയ്ത ഓട്ടോയിലല്ല അമ്മ കയറിയിരിക്കുന്നതെന്ന് അദ്ദേഹം ഉടൻ തന്നെ മനസിലാക്കുകയും ചെയ്തു. എന്നാല്‍, ഓട്ടോക്കാരന് അബദ്ധം പിണഞ്ഞതോ ആശയക്കുഴപ്പമുണ്ടായതോ അല്ല. കാരണം യാത്രാമധ്യേ ഡ്രൈവര്‍ വളരെ ലാഘവത്തോടെ അയാൾ വയോധികയോട് പറഞ്ഞു. ‘ഞാന്‍… The post ബംഗളുരുവിലെ ഓട്ടോ ഡ്രൈവറുടെ ആള്‍മാറാട്ടം; അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു appeared first on RashtraDeepika .
വെറും 1000 രൂപക്ക് വേണ്ടി ചെയ്ത 'അബദ്ധം', ജോലിയും മാനവും പോയി, ഏഴ് വർഷം തടവും 35000 രൂപ പിഴയും
27.5 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു.
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ യാത്രക്കാര്‍ക്ക് വീണ്ടും ഒരു സന്തോഷവാര്‍ത്ത. നഗരത്തില്‍ പാര്‍ക്കിങ് ഒരു വലിയ പ്രശ്നമായി നിലനില്ക്കുമ്പോള് അതിന് പ്രായോഗികമായ ഒരു പരിഹാരമാര്‍ഗം മുന്നോട്ടുവയ്ക്കുകയാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). നഗരത്തില്‍ സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം മെട്രോ സ്റ്റേഷനുകളില്‍ സൗജന്യ സൈക്കിള്‍ പാര്‍ക്കിങ് കൂടി ഏര്‍പ്പെടുത്താനാണ് അധികൃതരുടെ നീക്കം. നിലവില്‍ ചെറിയ തുക
സംസ്ഥാനത്ത് ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെ കേരള പോലീസ് നടത്തിയ 'ഹെൽമെറ്റ് ഓൺ- സേഫ് റൈഡ്' പരിശോധനയിൽ ഒരാഴ്ചകൊണ്ട് 50,969 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിലൂടെ 2.5 കോടിയിലധികം രൂപ പിഴയായി ഈടാക്കി.
സന്തോഷ് ട്രോഫിയില്‍ കേരളം മുന്നോട്ട്; ഒഡിഷയെ തകര്‍ത്തു
ദിബ്രുഗഢ്: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം. ഗ്രൂപ്പ് ബിയിലെ മൂന്നാം മല്‍സരത്തില്‍ ഒഡിഷയെ കേരളം കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ ജയം. മൂന്നുമല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്. മുന്നേറിയും പ്രതിരോധിച്ചുമാണ് കേരളം ഒഡിഷയ്ക്കെതിരേ തുടങ്ങിയത്. പന്തടക്കത്തില്‍ ഒഡിഷ ആധിപത്യം പുലര്‍ത്തിയതോടെ കേരളം കളി കടുപ്പിച്ചു. പിന്നാലെ 22-ാം മിനിറ്റില്‍ ലീഡെടുത്തു. ഒഡിഷ താരത്തിന്റെ പിഴവ് മുതലെടുത്താണ് കേരളം വലകുലുക്കിയത്. മൈതാന മധ്യത്തുനിന്ന് നിന്ന് ഒഡിഷ പ്രതിരോധതാരം നല്കിയ പാസ് പിഴച്ചു. പന്ത് പിടിച്ചെടുത്ത ഷിജിന് തകര്‍പ്പന്‍ ഡ്രിബ്ലിങ്ങുമായി മുന്നേറിയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ വീണില്ല. രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് ഒഡിഷ ഇറങ്ങിയത്. എന്നാല്‍ കേരളം വിട്ടുകൊടുത്തില്ല. പലതവണ കേരളത്തിന്റെ ബോക്സിലേക്ക് ഒഡിഷ താരങ്ങള്‍ ഇരച്ചെത്തി. പക്ഷേ ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതി പ്രതിരോധിച്ച കേരളം ജയത്തോടെ മടങ്ങി.
ഹരിപ്പാട് ബന്ധുവിനെ എയർപോർട്ടിൽ കൊണ്ടുപോകാനെത്തിയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കൈക്കുഞ്ഞ് അടക്കമുള്ള നാലംഗ കുടുംബം നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടിൽ വെള്ളം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.
അശാസ്ത്രീയമായ ചാർജിംഗ് ഫോണിന് വില്ലൻ; കൃത്യമായ ചാർജിംഗ് രീതികളിലൂടെ ബാറ്ററിയുടെ കരുത്ത് നിലനിർത്താം
ഒരു പുതിയ ഫോൺ വാങ്ങിക്കുമ്പോൾ ബാറ്ററിയുടെ ആരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട് . കാരണം സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററിയാണ്. പക്ഷെ പലപ്പോഴും നമ്മുടെ അശാസ്ത്രീയമായ ചാർജിങ് രീതികൾ ബാറ്ററി വേഗം തകരാർ സംഭവിക്കാൻ കാരണമാകുന്നു,
ജീവനക്കാരിയെ കടന്നു പിടിച്ച് ഉമ്മ വച്ചു
റെഡ്മി നോട്ട് 14 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവിൽ ലഭ്യമാണ്. 18,999 രൂപ വിലയുണ്ടായിരുന്ന ഈ ഫോൺ, ബാങ്ക്, കാർഡ് ഓഫറുകൾ സഹിതം 12,500 രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാം.
ഗ്രീൻലൻഡിൽ ഫലം കണ്ട റട്ടെ തന്ത്രം, യുഎസിന്റെ പുതിയ ശത്രുപട്ടികയിൽ നിന്ന് റഷ്യയും ചൈനയം പുറത്ത്!
യുഎസ് പ്രതിരോധ വകുപ്പ് പുതിയ നയരേഖ പുറത്തുവിട്ടതോടെ ലോകക്രമത്തിൽ മാറ്റങ്ങൾ പ്രകടമാവുകയാണ്. ഇതിനിടെ, ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണി യൂറോപ്പിനെ അസ്വസ്ഥമാക്കി. എന്നാൽ, മാർക്ക് റട്ടെയുടെ ഇടപെടൽ ഈ പ്രതിസന്ധിക്ക് താൽക്കാലിക വിരാമമിട്ടു.
ISRO SAC റിക്രൂട്ട്മെന്റ് 2026: തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്പേസ് ആപ്ലിക്കേഷൻ സെന്റർ സയന്റിസ്റ്റ്/എഞ്ചിനീയർ 2026 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാൻ, ഉദ്യോഗാർത്ഥികൾക്ക് ISRO യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
മാനന്തവാടി: കല്പ്പറ്റയ്ക്ക് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. സ്കൂള്‍ വിട്ട് വരും വഴി പത്താം ക്ലാസുകാരനെ മറ്റ് മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മുള്ളുവേലിയിലേക്ക് കിടത്തി ക്രൂരമായി മര്‍ദിച്ച് അവശനാക്കി. എട്ടാം ക്ലാസില്‍ വച്ചുണ്ടായ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം. കുട്ടിയെ മുള്ളുവേലിയില്‍ കിടത്തി ചവിട്ടുകയും തലയില്‍ മര്‍ദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കമ്പളക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. നേരത്തെ പഠിച്ചിരുന്ന സ്കൂളിലെ സഹപാഠിയായ പത്താം ക്ലാസുകാരനും രണ്ട് സുഹൃത്തുകളും ചേര്‍ന്നാണ് വിളിച്ചുവരുത്തി ആക്രമിച്ചത്. സമീപത്തെ മുള്ളുവേലിയിലേക്ക് കിടത്തി ചിവിട്ടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. പരുക്കേറ്റ വിദ്യാര്‍ഥി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടാം ക്ലാസില്‍ വച്ചുണ്ടായ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നും കുട്ടിയെ സ്കൂള്‍ മാറ്റിയിട്ടും ആക്രമണം തുടരുകയാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് എതിരെ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കല്‍പ്പറ്റ ടൗണില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഒരു സംഘം വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുട്ടികള്‍ തമ്മിലുള്ള വൈരാഗ്യം ക്രൂര മര്‍ദനങ്ങളില്‍ കലാശിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്ഡ്സണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
പെര്‍ത്ത്: ഓസ്ട്രേലിയന്‍ താരം കെയ്ന്‍ റിച്ചാര്ഡ്സണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കുകയാണെന്ന കാര്യം താരം വ്യക്തമാക്കിയത്.ബിഗ് ബാഷ് ലീഗില്‍ ഫൈനല്‍ മല്‍സരത്തില്‍ കെയ്ന്‍ റിച്ചാര്‍ഡ്സന്റെ സിഡ്നി സിക്സേഴ്സ് തോല്‍വി അറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരം ക്രിക്കറ്റ് മതിയാക്കുകയാണെന്ന കാര്യം അറിയിച്ചത്. ബിഗ് ബാഷ് ലീഗ് ആരംഭിച്ചപ്പോള്‍ മുതല്‍ കളിക്കുന്ന കെയ്ന്‍ 15 സീസണുകളില്‍ നിന്നായി 142 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബിബിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് താരം. ഓസ്ട്രേലിയക്കു വേണ്ടി 25 ഏകദിനവും 36 ട്വന്റി-20യും കളിച്ചിട്ടുണ്ട്. 2021 ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ഓസീസ് ടീമിന്റെ ഭാഗമായിരുന്നു കെയ്ന്‍ റിച്ചാര്ഡ്സണ്. ഐപിഎല്‍ ഉള്‍പ്പെടെ മറ്റു ലീഗുകളിലും റിച്ചാര്ഡ്സണ് കളിച്ചിട്ടുണ്ട്.
സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തു
മാത്യൂ തോമസും ദേവികാ സഞ്ജയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. പ്രായഭേദമന്യേ കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും സുഖമാണോ സുഖമാണ് ട്രയ്ലർ ഉറപ്പ് നൽകുന്നു.
നയപ്രഖ്യാപന പ്രസംഗ വിവാദം; പോരിനുറച്ച് സ്പീക്കറും, ഗവര്‍ണറുടെ കത്തിന് മറുപടി നൽകില്ല
നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ ഗവര്‍ണറുമായി പോരിനുറച്ച് സ്പീക്കറും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കര്‍ എഎൻ ഷംസീര്‍ വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്തത് 8285 കോടി, യുഡിഎഫിന്റേത് 809 കോടി, കണക്കുമായി മുഖ്യമന്ത്രി
വയനാട്ടിലെ ദുരന്തബാധിതര്‍ക്കുളള ടൗണ്‍ഷിപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പിണറായി വിജയന്. 2016 മുതല്‍ 2026 വരെയുളള കാലഘട്ടത്തില്‍ ഇടത് സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്ത സഹായ ധനത്തിന്റെ കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രിയുടെ മറുപടി. 2011-2016 കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ ചിലവാക്കിയത് 809 കോടി മാത്രമാണെന്നും അക്കാലത്തെ
കൊച്ചി മെട്രോയുടെ കടവന്ത്ര-പമ്പള്ളി നഗര്‍ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വ്വീസ് കസ്തൂര്‍ബാ നഗര്‍-കല്ലുപാലം വരെ നീട്ടി. ഇതിനിടെ, ലോകോത്തര അത്ലറ്റ് ബെൻ ജോൺസൺ കൊച്ചി വാട്ടർ മെട്രോ സന്ദർശിക്കുകയും യാത്രയെ വിസ്മയകരം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ പള്ളിയുടെ നിര്‍മ്മാണ രീതിയും ചരിത്ര പ്രാധാന്യവും സുനിതാ വില്യംസ് നേരിട്ടറിഞ്ഞു.
പരീക്ഷയില്ലാതെ പോസ്റ്റൽ വകുപ്പിൽ ജോലി നേടാം; 28,740 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യ പോസ്റ്റ് രാജ്യത്തുടനീളമുള്ള വിവിധ തപാൽ സർക്കിളുകളിലായി 28,740 ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ,
കോട്ടയം കറുകച്ചാലിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
എറണാകുളം രജിസ്ട്രേഷനുള്ള ഫോര്‍ച്ച്യൂണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഗുജറാത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ആലപ്പുഴ സ്വദേശിനിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം
ഗുജറാത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് (41) ആണ് സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ബിൻസിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സില് പാകിസ്ഥാനോട് എട്ട് വിക്കറ്റിന് തോറ്റതോടെ ന്യൂസിലന്‍ഡ് സെമി കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ മഴ മത്സരഫലങ്ങളെ ബാധിച്ചതും ഇന്ത്യയോടേറ്റ തോല്‍വിയും കിവീസിന് തിരിച്ചടിയായിരുന്നു.
കിടിലന്‍ മത്തങ്ങ എരിശ്ശേരി തയ്യാറാക്കാം
കിടിലന്‍ മത്തങ്ങ എരിശ്ശേരി തയ്യാറാക്കാം
കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഗോവ
ആസ്ട്രേലിയയെ മാതൃകയാക്കാന്‍ നീക്കം
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മില്‍ പുതിയ സംഭവമല്ലെന്നും കാലങ്ങളായി തുടരുന്ന ഒന്നാണെന്നും കെ കെ രമ എം എല്‍ എ. 2005-06 കാലഘട്ടത്തില്‍ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരില്‍ 25 കോടി രൂപയിലധികം പാര്‍ട്ടി പിരിച്ചിരുന്നു. 'വരാനിരിക്കുന്ന രക്തസാക്ഷികള്‍ക്ക് കൂടി' വേണ്ടിയുള്ള ഫണ്ട് എന്ന നിലയിലാണ് അന്ന് ഇത് പിരിച്ചതെങ്കിലും പിന്നീട് ഇതിന്റെ കണക്കുകള്‍ എവിടെയും ലഭ്യമായിട്ടില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.50 വര്‍ഷത്തോളം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച വി. കുഞ്ഞികൃഷ്ണന് പാര്‍ട്ടിക്കുള്ളിലെ പോരാട്ടം പരാജയപ്പെട്ടപ്പോഴാണ് ജനങ്ങളോട് സത്യം വെളിപ്പെടുത്തിയത്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച പണമായതിനാല്‍ അതിന്റെ കണക്ക് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകള്‍ ആക്രമിക്കുന്നതും വാഹനങ്ങള്‍ കത്തിക്കുന്നതും പയ്യന്നൂര്‍ പോലുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ അറിവോടെയേ നടക്കൂ. ഒഞ്ചിയത്ത് തങ്ങള്‍ നേരിട്ടതിന് സമാനമായ സാഹചര്യമാണിതെന്നും രമ ചൂണ്ടിക്കാട്ടി. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍, 'കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ' എന്നും കെകെ രമ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലും ഓൺലൈൻ ചൂതാട്ടവും ; പ്രവാസികൾക്ക് 10 വർഷം തടവും കോടികളുടെ പിഴയും
ഓൺലൈൻ ചൂതാട്ട-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ പ്രവാസികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കഠിന ശിക്ഷ വിധിച്ചു. ഒരു ബാങ്ക് ജീവനക്കാരനും യുവതിയും ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് 10 വർഷം കഠിനതടവും 10 ലക്ഷം ദിനാർ പിഴയുമാണ് ശിക്ഷ വിധിച്ചത്. ആന്റി ടെററിസം ആൻഡ് മണി ലോണ്ടറിംഗ് വിഭാഗം നടത്തിയ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട ഒരു ഇംപോർട്ട് കമ്പനിക്ക് 18,39,000 ദിനാർ പിഴ ചുമത്തുകയും കുവൈത്തിൽ ഒരു തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തു. രാജ്യത്തെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ-യൗമിൽ' ഈ വിധി പ്രസിദ്ധീകരിക്കാൻ കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേരോട് കോടതി ഉദാരമായ നിലപാട് സ്വീകരിച്ചു.
ല്യൂമിനെക്സ്’ അന്താരാഷ്ട്ര വിദ്യാഭ്യാസ കാർണിവൽ നാളെ
18ലധികം വ്യത്യസ്തമായ പഠന-പ്രവൃത്തി പരിചയ സെഷനുകൾ ഉൾക്കൊള്ളുന്ന ബഹുമുഖ വിദ്യാഭ്യാസ കാർണിവലാണ് ല്യൂമിനെക്സ്.
അലഹബാദ്: ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പിന്നാലെ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ യുവാവിനെ ഹൈക്കോടതി വെറുതെവിട്ടു. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയും പിന്നീട് പീഡനക്കേസ് നല്‍കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥും പ്രശാന്ത് മിശ്രയും പറഞ്ഞു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് തകര്‍ന്നാല്‍ ഉടന്‍ ക്രിമിനല്‍ കേസ് നല്‍കുകയാണ്. നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. ലിവ്് ഇന്‍ റിലേഷന്‍ഷിപ്പ് ഇല്ലാത്ത കാലത്ത് രൂപീകരിച്ച നിയമങ്ങള്‍ മൂലം പുരുഷന്മാര് ജയിലില്‍ പോവുന്ന അവസ്ഥയാണുള്ളതെന്നും ചന്ദ്രേഷ് എന്ന യുവാവിന് വിചാരണക്കോടതി നല്കിയ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി പറഞ്ഞു. 2021 ഫെബ്രുവരി 21നാണ് യുവതിയുടെ അമ്മ പോലിസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാവാത്ത തന്റെ മകളെ ചന്ദ്രേഷ് തട്ടിക്കൊണ്ടുപോയെന്നും ആറുമാസത്തിന് ശേഷം മകള്‍ വീട്ടില്‍ തിരികെ എത്തിയില്ലെന്നും പരാതിയില്‍ അമ്മ ആരോപിച്ചു. തിരികെ വന്നപ്പോള്‍ മകള്‍ ഗര്‍ഭിണിയായിരുന്നുവെന്നും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു. യുവതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് പറഞ്ഞതിനാല്‍ പോക്സോ നിയമവും പോലിസ് കേസില്‍ ഉപയോഗിച്ചു. ഈ വാദങ്ങള്‍ പരിഗണിച്ച വിചാരണക്കോടതി ചന്ദ്രേഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ പ്രായം 20 ആണെന്ന് രേഖകള്‍ പരിശോധിച്ച് ഹൈക്കോടതി കണ്ടെത്തി. താന്‍ ചന്ദ്രേഷിന്റെ കൂടെ സ്വന്തം ഇഷ്ടത്തിനാണ് പോയതെന്ന പെണ്‍കുട്ടിയുടെ മൊഴിയും കോടതി പരിശോധിച്ചു. പോക്സോ നിയമം ഈ കേസില്‍ നിലനില്ക്കാത്തതിനാല് ബന്ധം സമ്മതത്തോടെയുള്ളതാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും മനസിലാവുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ചന്ദ്രേഷിനെതിരായ വിചാരണക്കോടതി വിധി റദ്ദാക്കിയത്.
താൻ അഭിനയിക്കുന്ന മൂന്ന് പുതിയ സിനിമകളെക്കുറിച്ചും ദാസേട്ടൻ കോഴിക്കോടുമൊത്തുള്ള ആൽബത്തെക്കുറിച്ചും പറഞ്ഞ് രേണു സുധി
വൈത്തിരിയില്‍ കാറില്‍ കടത്തുകയായിരുന്ന 11.2 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ അബൂബക്കര്‍ എന്നയാളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
77 വയസ്സുള്ള മുത്തശ്ശിയുടെ ഏകാന്തതയകറ്റാൻ വീഡിയോ ഗെയിം കളിക്കാൻ പഠിപ്പിക്കുന്ന കൊച്ചുമകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നാഗ്പൂർ സ്വദേശി പങ്കുവെച്ച ഈ ദൃശ്യം തലമുറകൾക്കിടയിലെ സ്നേഹബന്ധത്തിന്റെ മനോഹാരിത വ്യക്തമാക്കുന്നതായിരുന്നു.
‘വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകിയ തീരുമാനം പിൻവലിക്കണം’; രാഷ്ട്രപതിക്ക് നിവേദനം
തിരുവനന്തപുരം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R.S.ശശികുമാർ ആണ് നിവേദനം നൽകിയത്. രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ദരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് മൈക്രോ ഫിനാൻസിലൂടെ തുച്ഛമായ പലിശയിൽ സ്വന്തം സമുദായഅംഗങ്ങൾക്ക് വായ്പയായി നൽകേണ്ട കോടിക്കണക്കിന് രൂപയിൽ കൃത്രിമം കാട്ടിയതായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു കൊലപാതക കേസ് ഉൾപ്പടെ 127 ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപെട്ട , നിലവിൽ21 കേസുകൾ കുറ്റപത്രം നൽകുന്ന ഘട്ടത്തിലായ വെള്ളാപ്പള്ളി നടേശന് രാഷ്ട്രത്തിൻറെ ഉന്നത ബഹുമതി പുരസ്ക്കാരം നൽകുന്നത് ഇതിനകം പദ്മ പുരസ്കാരം നേടിയവരോട് കാട്ടുന്ന അനാദരവാണ്-. സംസ്ഥാന സർക്കാരിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിലാണ് ഇദ്ദേഹത്തിനെതിരായുള്ള ക്രിമിനൽ കേസ് നടപടികൾ നീട്ടി കൊണ്ട് പോകുന്നതെന്ന് പരക്കെ ആരോപണമുണ്ട്. ദരിദ്രരേഖയ്ക്ക് താഴെയുള്ള വർക്ക് ലഭിക്കേണ്ട വായ്പകളിൽ തിരിമറി കാട്ടിയതിന്റെ പേരിൽ അർഹരായവർക്ക് ലഭിക്കേണ്ട വായ്പതുകകൾ നഷ്ടപ്പെടുന്നതിന് കാരണക്കാരനായ കുറ്റവാളിയാണ് ഇവിടെ പദ്മപുരസ്കാരം നൽകി ആദരിക്കപെട്ടിരിക്കുന്നത്.
തിരുനാവായ കുംഭമേള: വാരാണസിയിൽ നിന്നും ഋഷികേശിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസ്
കേരളത്തിൻ്റെ കുംഭമേളയായ മലപ്പുറം തിരുനാവായ മാഘ മഹോത്സവത്തോടനുബന്ധിച്ച് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. വാരാണസിയിൽ നിന്നും ഋഷികേശിൽ നിന്നും എറണാകുളത്തേക്ക് തീർഥാടകരുടെ സൗകര്യാർഥം ട്രെയിനുകൾ അനുവദിച്ചു. ഭക്തജനങ്ങളുടെ സൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കുറ്റിപ്പുറം സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് സ്റ്റോപ്പും നൽകിയിട്ടുണ്ട്.
തരൂരിനെ സിപിഎമ്മിലെത്തിക്കുന്നത് എംഎ യൂസഫലി ആണോ? ദുബായിൽ വെച്ച് ചർച്ച? മറുപടിയുമായി ലുലു ചെയർമാൻ
കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസില്‍ അസംതൃപ്തനായി തുടരുന്ന ശശി തൂരൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മില്‍ ചേര്‍ന്നേക്കും എന്നുളള പ്രചാരണങ്ങള്‍ ശക്തമാണ്. തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ തരൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെക്കാലമായി അകല്‍ച്ചയിലാണ്. ഇടയ്ക്കിടെ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തുന്ന ശശി തരൂര്‍ ബിജെപിയിലേക്ക് പോയേക്കും എന്നായിരുന്നു നേരത്തെ നടന്ന പ്രചാരണങ്ങള്‍.
ബിഎംഡബ്ല്യുവും മെഴ്സിഡസും ഇനി പകുതി വിലയ്ക്ക്
കോലിക്ക് കീഴില്‍ ഇന്ത്യ 2008ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ ഫൈനലില്‍ അവിശ്വസനീയ പ്രകടനം നടത്തിയ ബൗളറുണ്ടായിരുന്നു, അജിതേഷ് അര്‍ഗല്‍. പിന്നീട് എവിടെയോ അപ്രത്യക്ഷമായി. ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം ഇപ്പോഴും ഗ്രൗണ്ടിലുണ്ട്. ഡബ്ല്യുപിഎല്ലില്‍ അമ്പയറായി.
സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ്
ഒഡേസ: റഷ്യ-യുക്രെയ്ന് യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റഷ്യന്‍ കമാന്‍ഡര്‍മാരുടെ ക്രൂരതയുടെ വാര്‍ത്തകളും പുറത്തുവരികയാണ്. അതുപക്ഷേ ശത്രുക്കള്‍ക്ക് നേരെയല്ല മറിച്ച സ്വന്തം സൈനികര്‍ക്ക് നേരെ റഷ്യ നടത്തുന്ന ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. യുദ്ധമുഖത്ത് ഉത്തരവുകള്‍ ധിക്കരിക്കുകയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയും ചെയ്ത റഷ്യന്‍ സൈനികരെ ക്രൂരമായി ശിക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അതിശൈത്യത്തില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മരത്തില്‍ തലകീഴായി കെട്ടിത്തൂക്കിയ നിലയിലാണ് സൈനികരെ ദൃശ്യങ്ങളില്‍ കാണുന്നത്. ഒരു സൈനികനെ കൊടുംതണുപ്പില്‍ മഞ്ഞുകട്ട തിന്നാന്‍ നിര്‍ബന്ധിക്കുന്നതും കമാന്‍ഡര്‍മാരുടെ ഭാഗത്തുനിന്ന് മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടാകുന്നതും ഈ വീഡിയോയിലുണ്ട്. യുദ്ധമുഖത്ത് അടുത്തിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തണുത്തുവിറച്ച് ഭയചകിതരായി നില്ക്കുന്ന സൈനികരുടെ വിന്റര്‍ യൂണിഫോം ഊരിമാറ്റിയ നിലയിലാണ്. 'നിങ്ങള്‍ക്ക് ജോലി ചെയ്യണം, ഒഴിഞ്ഞുമാറരുത്. എവിടെ പോകണമെന്ന് ഞാന്‍ പറഞ്ഞിരുന്നോ?' എന്ന് കമാന്‍ഡര്‍ ഒരു സൈനികനോട് രോഷത്തോടെ ചോദിക്കുന്നതും 'ക്ഷമിക്കണം, ഇനി ആവര്‍ത്തിക്കില്ല' എന്ന് സൈനികന് കേഴുന്നതും വീഡിയോയിലുണ്ട്. മഞ്ഞുകട്ട വായിലേക്ക് തിരുകിക്കൊണ്ട്, കമാന്‍ഡര്‍ രോഷാകുലനായി അസഭ്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. ആക്രമണങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനാണ് ഈ ശിക്ഷയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുക്രെയ്നുമായുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യന്‍ സൈന്യത്തിനുള്ളിലെ ക്രൂരതയുടെ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. റഷ്യന്‍ സൈന്യത്തിലെ കമാന്‍ഡര്‍മാര്‍ പുതിയ പീഡനമുറകള്‍ നടപ്പിലാക്കുകയാണെന്ന് യുക്രെയ്ന് മാധ്യമങ്ങളായ ബുട്ടുസോവ് പ്ലസ്, വാര് ആര്‍ക്കൈവ്, നെവ്സോറോവ് ടെലിഗ്രാം ചാനല്‍ എന്നിവ ആരോപിച്ചു. 'റഷ്യ ആളുകളെ കന്നുകാലികളാക്കി മാറ്റുന്നു, കാരണം മൃഗങ്ങള്‍ മാത്രമേ ഒന്നും മിണ്ടാതെ ഉത്തരവുകള്‍ അനുസരിക്കൂ,' ബുട്ടുസോവ് പ്ലസ് അഭിപ്രായപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം നടത്തുണ്ട്. ഖാര്‍കിവ് നഗരത്തിന് നേരെ നടന്ന കനത്ത ആക്രമണത്തില്‍ നഗരത്തിന്റെ 80 ശതമാനവും വൈദ്യുതി ബന്ധം തകര്‍ന്നു. ഒഡേസയിലെ തുറമുഖ നഗരത്തില്‍ ജനവാസ മേഖലകളിലേക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ 86 വയസ്സുള്ള വൃദ്ധയടക്കം നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. 'ഒഡേസ ഒരു റഷ്യന്‍ നഗരമാണെന്ന് പറയുന്നവര്‍ തന്നെ അവിടുത്തെ ജനങ്ങളെ മനഃപൂര്‍വ്വം കൊന്നൊടുക്കുകയാണ്,' എന്ന് യുക്രെയ്നിയന്‍ മാധ്യമപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

29 C