ഗ്വോളിയോര്‍: അമിതാഭ് ബച്ചന് അവതാരകനായി എത്തുന്ന കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുത്ത് 50 ലക്ഷം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. മധ്യപ്രദേശ് ഗ്വോളിയോറിലെ അമിത സിങ് തോമറാണ് അറസ്റ്റിലായത്. പ്രളയ ബാധിതര്‍ക്കുള്ള 2.57 കോടി രൂപയുടെ ദുരുതാശ്വാസ ഫണ്ട് തട്ടിയെടുത്ത കേസിലാണ് നടപടി. 2011ലാണ് അമിത സിങ് തോമര്‍ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുക്കുന്നത്. 50 ലക്ഷം നേടിയതോടെ ഇവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബറോഡയിലെ തഹസില്‍ദാരായി ജോലി നോക്കുകയാണ് അമിത. 2021ല്‍ ഷിയോപുര്‍ ജില്ലയിലെ പ്രളയ ബാധിതര്‍ക്കായി അനുവദിച്ച പണം തട്ടിയെടുക്കുകയായിരുന്നു. ഇവരെ കൂടാതെ 25 ഉദ്യോഗസ്ഥരും 100ല്‍ അധികം ഇടനിലക്കാരും തട്ടിപ്പിന് കൂട്ടുനിന്നു. 127 വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി 2.57 കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബറോഡ ഡെപ്യൂട്ടി കലക്ടര്‍ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്ന് എഫ്ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സഹായധനം വിതരണം നടക്കുന്ന ചടങ്ങില്‍ പ്രളയ ബാധിതരായി എത്തിയത് ഉദ്യോഗസ്ഥരുടെ ബന്ധുക്കളായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മധ്യസ്ഥരുമെല്ലാം ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. 100 ലേറെ പേരുടെ പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അറസ്റ്റ് തടയാന്‍ അമിത കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി തള്ളിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. അതും തള്ളിയതോടെയാണ് അറസ്റ്റിലായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച
മഞ്ചേരി: തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചൂടേറുമ്പോഴും, ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് മഞ്ചേരി. മഞ്ചേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.എം മുസ്തഫയ്ക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം നല്കി മഞ്ചേരിയുടെ സിറ്റിങ് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. യു.എ ലത്തീഫ് രാഷ്ട്രീയ മാന്യതയുടെ പുത്തന്‍ മാതൃകയായി. മഞ്ചേരി വുമണ്‍സ് കോളേജിലാണ് ഹൃദ്യമായ
കേരളം ചുട്ടുപൊള്ളുന്നു: ഏറ്റവും കൂടിയ താപനില പാലക്കാട്, 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി.
മുംബൈ : ട്വന്റി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്കിയ വാഗ്ദാനം നിറവേറ്റി ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ലോകകപ്പിന് മുന്നോടിയായി വാംഖഡെ സ്റ്റേഡിയത്തില്‍ കഠിനമായ പരിശീലനത്തിലേര്‍പ്പെട്ടപ്പോള്‍ തനിക്ക് എല്ലാ സഹയവും നല്കിയ ഗ്രൗണ്ട് സ്റ്റാഫിന് ലക്ഷങ്ങളുടെ സമ്മാനം നല്‍കിയാണ് ഹാര്‍ദിക് വാക്കുപാലിച്ചത്. ഐപിഎല്ലിന് മുന്നോടിയായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പതിനൊന്നോളം ഗ്രൗണ്ട് സ്റ്റാഫിന് ഒരോരുത്തര്‍ക്കും 10 ലക്ഷം രൂപയുടെ ചെക്കും മറ്റ് നിരവധി സമ്മാനങ്ങളും നല്‍കിയാണ് ഹാര്‍ദിക് ആരാധകരുടെ ഹൃദയം തൊട്ടത്. പലപ്പോഴും രാത്രി വൈകിയും നീണ്ടുനിന്നിരുന്ന പരിശീലന സെഷനുകളില്‍ ഹാര്‍ദിക്കിന് എല്ലാവിധ പിന്തുണയും നല്‍കിയത് ഇവിടുത്തെ ഗ്രൗണ്ട് സ്റ്റാഫായിരുന്നു. അന്ന് അവര്‍ക്ക് നല്കിയ ഉറപ്പാണ് ലോകകപ്പ് വിജയത്തിന് ശേഷം ഹാര്‍ദിക് പാലിച്ചത്. വ്യാഴാഴ്ച വാംഖഡെയിലെത്തിയപ്പോഴാണ് ഹാര്‍ദിക് ഗ്രൗണ്ട് സ്റ്റാഫിന് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപയുടെ ചെക്ക് കൈ മാറിയത്. വാംഖഡെയില്‍ നടന്ന ആവേശകരമായ സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തായിരുന്നു ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയത്. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ ഹാര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.
മുള്ളന്‍പന്നിയെ കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ബോ ളിവുഡ് സൂപ്പർതാരം രൺവീർ സിംഗ് തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട കാസ്റ്റിംഗ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തി. അവസരങ്ങൾക്കായി ഒരു കാസ്റ്റിംഗ് ഏജന്റ് ലൈംഗികമായ ആവശ്യങ്ങൾ ഉന്നയിച്ചതായും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചതായും രൺവീർ വ്യക്തമാക്കി. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. എൻഡിടിവിക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിലാണ് രൺവീർ സിംഗ് ഈ ദുരനുഭവം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ധുരന്ധർ 2 എന്ന ചിത്രം ചർച്ചകളിൽ നിറയുന്നതിനിടെയാണ് ഈ അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നത്. കരിയറിന്റെ ആദ്യഘട്ടത്തിൽ ഒരു കാസ്റ്റിംഗ് ഏജന്റിന്റെ ശ്രദ്ധ നേടുന്നതിനായി മനോഹരമായൊരു പോർട്ട്ഫോളിയോയുമായാണ് താൻ പോയതെന്നും, എന്നാൽ അത് നോക്കാൻ പോലും അയാൾ തയ്യാറായില്ലെന്നും രൺവീർ പറഞ്ഞു. അയാൾക്ക് വേണ്ടത് മറ്റ് കാര്യങ്ങളായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ഏജന്റ് തന്നോട് പറഞ്ഞ വാക്കുകൾ രൺവീർ ഓർത്തെടുത്തു: നീ മിടുക്കനാകണം. സെക്സി ആവണം. സ്മാർട്ടും സെക്സിയും ആയാൽ ആരായാലും മുന്നോട്ട് പോകും. എനിക്ക് നിന്നെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. അന്ന് എനിക്ക് വേണ്ടതെല്ലാം നീ തരും. എന്നെ തൊട്ടോളൂ എന്ന് നീ പറയുമെന്ന്. ഇത് കേട്ട് താൻ ഞെട്ടിപ്പോയെന്ന് രൺവീർ വെളിപ്പെടുത്തി. തർക്കത്തിനിടെ അയാൾ തന്റെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെങ്കിലും, താൻ ശക്തമായി എതിർക്കുകയും അയാൾ അവിടെ നിന്ന് പോകുകയുമായിരുന്നു. പിന്നീട് ആ ഏജന്റിൽ നിന്ന് മറ്റ് പലർക്കും സമാനമായ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രൺവീർ വെളിപ്പെടുത്തി.
പിഷാരടിയെ കോമാളിയെന്ന് വിളിക്കാൻ എന്ത് അർഹതയാണ് ഇടത് പക്ഷത്തിന് ഉള്ളത്?: സലീം കുമാർ
പിഷാരടിയെ കോമാളിയെന്ന് വിളിക്കാൻ എന്ത് അർഹതയാണ് ഇടത് പക്ഷത്തിന് ഉള്ളത്?, മുഖ്യമന്ത്രിക്ക് വരേണ്യ വർഗ്ഗത്തിന്റെ ഭാഷ'; യുഡിഎഫിന്റെ ഒരു വലിയ തിരിച്ചു വരവുണ്ടാകുമെന്ന് സലീം കുമാർ
രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പിണറായിയുടേത് ഇരട്ടത്താപ്പെന്ന് സതീശൻ| Satheesan
കത്തുന്ന ഡീൽ വിവാദം; രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പിണറായിയുടേത് ഇരട്ടത്താപ്പെന്ന് വി.ഡി.സതീശൻ; വികസനം ചർച്ച ചെയ്യൂവെന്ന് BJP
ഈസ്റ്റര്‍ ദിനത്തിലെ ജെ ഇ ഇ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം അനുവദിക്കും
പരീക്ഷാ തീയതിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- ഈമാസം 28.
എന്റെ അഭിമുഖം നീക്കം ചെയ്യാൻ മെറ്റയ്ക്ക് ശുപാർശ ചെയ്ത ഭീരുവാണ് പിണറായി വിജയൻ: VD സതീശൻ| VD Satheesan
പിണറായി വിജയനെ പോലെ RSSന്റെ പിന്തുണയോടെ ജയിച്ചു വന്നയാളല്ല ഞാൻ, എന്റെ അഭിമുഖം ഭയന്ന് റിമൂവ് ചെയ്യാൻ മെറ്റയ്ക്ക് ശുപാർശ ചെയ്ത ഭീരുവാണ് പിണറായി വിജയൻ: വി ഡി സതീശൻ
RSS പരിപാടിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ദില്ലി പൊലീസ് ആക്രമിച്ചെന്ന് SFI യുടെ പരാതി | Delhi
ദില്ലിയിൽ ആർഎസ്എസ് പരിപാടിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ആക്രമിച്ചെന്ന് എസ്എഫ്ഐയുടെ പരാതി Delhi Police | SFI | RSS | Crime news
അവശ്യവസ്തുക്കൾ ഉറപ്പാക്കും; രാജ്യത്ത് ഊർജ്ജ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് കേന്ദ്ര സർക്കാർ
UDF ന്റെ ഡീൽ ആരോപണം ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനുവേണ്ടിയെന്ന് കെ.എൻ ബാലഗോപാൽ | KN Balagopal
'ഡീൽ എവിടെയൊക്കെയാണ് എങ്ങനെയൊക്കെയാണെന്ന് കഴിഞ്ഞ ഒരു പത്തിരുപത്തഞ്ച് വർഷമായി നമുക്കറിയുന്നതാണ്. വടകരയും ബേപ്പൂരുമൊക്കെ നമുക്ക് മുന്നിലുണ്ട്', UDF ന്റെ ഡീൽ ആരോപണം ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനുവേണ്ടിയെന്ന് കെ.എൻ ബാലഗോപാൽ
ശോഭയെയും സുരേന്ദ്രനെയും പോലെ രണ്ട് സിംഹങ്ങള്‍ നിയമസഭയില്‍ വേണ്ടത് അത്യാവശ്യം; സുരേഷ് ഗോപി
ശോഭയെയും സുരേന്ദ്രനെയും പോലെ രണ്ട് സിംഹങ്ങള്‍ നിയമസഭയില്‍ വേണ്ടത് അത്യാവശ്യം; സുരേഷ് ഗോപി
ഐപിഎൽ ലൈവ് സ്ട്രീമിംഗ് എന്ന പേരിൽ തട്ടിപ്പ് ; ജാഗ്രതാ നിർദേശം
ഐ പി എൽ തുടങ്ങാനിരിക്കെ സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. XMTV Live തുടങ്ങിയ വ്യാജ ആപ്പുകൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. സൗജന്യമായി ഐപിഎൽ കാണാം എന്ന പരസ്യത്തിലൂടെ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തേക്കാം.
കൊവിഡ് കാലത്തിന് ശേഷം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുകയും ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇന്ത്യയുടെ ഇന്ധന, ചരക്ക് വിതരണം സംബന്ധിച്ച് നടപടികൾ അവലോകനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഒരു വെർച്വൽ മീറ്റിംഗ് നടത്തുന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധി ഇന്ത്യയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ സ്ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു. കൊറ്റിയാംവെള്ളിയില്‍ പതിനാറുകാരനായ യദു ദേവിനാണ് പരിക്കേറ്റത്. ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം നേതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുണ്ടായ വീട്ടില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കിയെന്നും പോലീസില്‍ പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ക്ഷേത്രത്തില്‍നിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. യുഡിഎഫിന്റേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്നാണ് എല്‍ഡിഎഫിന്റെ മറുപടി.
സംസ്ഥാനത്ത് ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില പാലക്കാട്, 39 ഡിഗ്രി സെൽഷ്യസ് കടന്നു
39.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് പാലക്കാട് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനിലയാണിതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്ത് ഊര്‍ജ്ജ 'ലോക് ഡൗണ്‍' ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഊര്‍ജ്ജ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും അവശ്യവസ്തുക്കളുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രം ആവര്‍ത്തിച്ചു. ഇന്ധന വിലക്കയറ്റം തടയാന്‍ ഇന്ധനങ്ങളുടേ മേലുള്ള അധിക തീരുവ പത്ത് രൂപ വെട്ടിക്കുറച്ചു. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി. രാജ്യത്ത് ഉടന്‍ ഊര്‍ജ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ആലോചനപോലും ഇപ്പോള്‍ ഇല്ല, ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകരുത്. ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ മറ്റ് കമ്പനികളും വില കൂട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇത് തടയാനാണ് പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചത്. എന്നാല്‍ ഇതുവഴി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ല. ലഭ്യത ഉറപ്പാക്കാന്‍ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കൂട്ടിയിട്ടുണ്ട്. ആഗോള പ്രതിസന്ധിയുടെ ബാധ്യത ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ നഷ്ടം സഹിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കൃത്രിമ ക്ഷാമമുണ്ടാക്കിയാല്‍ കര്‍ശന നടപടിക്ക് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. അധിക തീരുവ കുറച്ച ശേഷവും കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടാന്‍ ശ്രമിച്ചാല്‍ കടുത്ത നടപടിയുണ്ടാകും, ഇത് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. എന്നാല്‍ നികുതി കുറയ്ക്കുന്നത് കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നടപടിയുടെ ഗുണം ജനങ്ങള്‍ക്ക് ഉടന്‍ ലഭിക്കുമെന്ന് തോനുന്നില്ലെന്നും, കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങളെല്ലാം വൈകിപ്പോയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പെട്രോളും ഡീസലും എല്‍പിജിയും രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും, പ്രതിസന്ധിയില്ലെന്നും അധികൃതര്‍ ഇന്നും ആവര്‍ത്തിച്ചു. വ്യവസായ മേഖലയ്ക്ക് ആശ്വാസമായി 20 ശതമാനം കൂടി അധിക ക്വാട്ട കേന്ദ്രം അനുവദിച്ചു. സ്റ്റീല്‍, ടെക്സ്റ്റൈല്‍സ്, ഓട്ടോമൊബീല്‍, കെമിക്കല്‍, പ്ലാസ്റ്റിക് മേഖലകള്‍ക്കാണ് ഇത് മുന്‍ഗണന നല്കി വിതരണം ചെയ്യേണ്ടത്. ഇതോടെ വാണിജ്യ മേഖലയ്ക്ക് 70 ശതമാനം വിതരണം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതിനിടെ ആശ്വാസമായി ഹോര്‍മുസ് കടലിടുക്ക് കടന്ന ഒരു കപ്പല്‍കൂടി ഇന്ത്യയിലെത്തി. 47600 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് ജഗ് വസന്ത് എന്ന കപ്പല്‍ ഗുജറാത്തിലെ കണ്ട്ല തുറമുഖത്തെത്തിയത്. 45000 മെട്രിക് ടണ്‍ എല്‍പിജിയുമായി പൈന്‍ ഗ്യാസ് എന്ന ഒരു കപ്പല്‍കൂടി വൈകാതെ തീരത്തെത്തും.
37 വര്‍ഷത്തിന് ശേഷം ആ അപൂര്‍വ്വത; 'തുടരു'മിന് ശേഷവും കാസ്റ്റിംഗില്‍ കൗതുകങ്ങളുമായി തരുണ്‍ മൂര്‍ത്തി
മോഹന്‍ലാലും ജഗദീഷും 'വന്ദനം' എന്ന ചിത്രത്തിന് ശേഷം വീണ്ടും പൊലീസ് വേഷത്തില്‍ ഒന്നിക്കുന്നു
തുവരപ്പരിപ്പ് കൊണ്ട് അടിപൊളി ഡിഷ് ഉണ്ടാക്കാം
തുവരപ്പരിപ്പ് കൊണ്ട് അടിപൊളി ഡിഷ് ഉണ്ടാക്കാം
മന്ത്രവാദത്തിന്റെ മറവിൽ 14കാരനെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം തടവ്
മന്ത്രവാദത്തിന്റെ മറവിൽ 14കാരനെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. വളാഞ്ചേരി സ്വദേശിയായ സൈനുൽ ആബിദീനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ നടക്കാനിരിക്കുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷാ തീയതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. ഏപ്രില്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. അപേക്ഷിക്കേണ്ടത് ഇങ്ങനെ ഈ വര്‍ഷത്തെ ജെ.ഇ.ഇ മെയിന്‍ രണ്ടാം ഘട്ട പരീക്ഷകള്‍ ഏപ്രില്‍ 2 മുതല്‍ 10 വരെയാണ് നടക്കുന്നത്. ഇതില്‍ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 5-ലെ പരീക്ഷ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് തങ്ങളുടെ വിവരങ്ങള്‍ അയക്കേണ്ടതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 മാര്‍ച്ച് 28 ആണ്. ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് ബാവാ നിവേദനം നല്‍കിയിരുന്നു. വിഷയം ഗൗരവകരമായി പരിഗണിക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അനുകൂലമായ തീരുമാനം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് അതിപ്രധാനമായ ദിനത്തില്‍ പരീക്ഷ വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു.
താര പ്രചാരകരുടെ പട്ടികയില്‍ കെ സുധാകരനും; 40 പേരടങ്ങുന്ന പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് താര പ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 40 പേര് അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗേ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എ കെ ആന്റണി, പ്രിയങ്കാ ഗാന്ധി, കെ സുധാകരന്, ഡി കെ ശിവകുമാര്‍, കനയ്യ കുമാര്‍, ഷമ മുഹമ്മദ്, ജോസഫ് വാഴക്കന് എന്നിവരടക്കം പട്ടികയിലുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്റണി, കെ സി വേണുഗോപാല്‍, പ്രീയങ്ക ഗാന്ധി, ദീപ ദാസ് മുന്‍ഷി, സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാര്‍, മുകുല്‍ വാസ്നിക്, സച്ചിന് പൈലറ്റ്, സണ്ണി ജോസഫ്, വി ഡി സതീശന്, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രന്, വി എം സുധീരന്, എം എം ഹസന്, കെ മുരളീധരന്, പി ജെ കുര്യന്, ബെന്നി ബെഹനാന്, എം കെ രാഘവന്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, രാജ്മോഹന്‍ ഉണ്ണിത്താന്, കെ ജെ ജോര്‍ജ്, സമീര്‍ അഹമ്മദ് ഖാന്, ജെബി മേത്തര്‍, ഇമ്രാന് പ്രതാപ്ഗര്‍ഹി, കനയ്യ കുമാര്‍, മൊഹമ്മദ് അസറുദ്ദീന്, കെ സി ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കന്, അലോഷ്യസ് സേവിയര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
വൈകുന്നേരം ഒരു കൊഴുക്കട്ട ഉണ്ടാക്കിയാലോ
ഓട്സ് 1 കപ്പ് റവ 1 കപ്പ് വെള്ളം 3 കപ്പ് കായപൊടി 1/2 ടീസ്പൂൺ പച്ചമുളക് 3 എണ്ണം
'നാഗബന്ധം' ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റെ ആഗോള റിലീസ് തീയതി പുറത്ത്. 2026, ജൂലൈ 3 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. ചിത്രത്തിൻ്റെ ഒരു മാസ് പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ച് മെറ്റ
മെറ്റ നീക്കം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ചു. ഫേസ്ബുക്ക് പേജില്‍ വീഡിയോ റീസ്റ്റോര്‍ ചെയ്തു. വീഡിയോ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു.മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു എന്നായിരുന്നു ആരോപണം.
'പെദ്ധി'ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. 'പെദ്ധി പെഹൽവാൻ' എന്ന പേരിൽ മാസ്സ് അവതാരമായി രാം ചരൺ എത്തുന്ന വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗ്ലിമ്പ്സ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
ബീഫും ചിക്കനും ഒഴിവാക്കി ഈ ബിരിയാണി ട്രൈ ചെയ്തോ?
ബീഫും ചിക്കനും ഒഴിവാക്കി ഈ ബിരിയാണി ട്രൈ ചെയ്തോ?
ഇന്ധനവിലക്കയറ്റത്തില്‍ ജനത്തിന് 'കവചമായി' കേന്ദ്രം; നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് സുരേഷ് ഗോപി
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാധാരണക്കാരന് ആശ്വാസമേകി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാന്‍ പെട്രോളിന്റെ തീരുവ 13 രൂപയില്‍ നിന്ന് 3 രൂപയായും ഡീസലിന്റേത് 10 രൂപയില്‍ നിന്ന് പൂജ്യമായും കുറച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ സുപ്രധാന ഇടപെടലിനെ പ്രകീര്‍ത്തിച്ച് സുരേഷ് ഗോപി രംഗത്തെത്തി. കഴിഞ്ഞ 30 ദിവസത്തിനിടെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളറില്‍ നിന്ന് 122 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. ലോകമെമ്പാടും ഇന്ധനവിലയില്‍ 50 ശതമാനത്തോളം വര്‍ദ്ധനവുണ്ടായപ്പോള്‍ ഇന്ത്യയില്‍ വില പിടിച്ചുനിര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വയം ഒരു 'ഷോക്ക് അബ്സോര്‍ബറായി' പ്രവര്‍ത്തിക്കുകയാണെന്ന് സുരേഷ് ഗോപി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. പെട്രോളിന് ലിറ്ററിന് 24 രൂപയും ഡീസലിന് 30 രൂപയും വീതം വരുന്ന അധിക ബാധ്യത സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തുകൊണ്ടാണ് വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത്. രാജ്യത്തെ റിഫൈനറികള്‍ക്ക് കയറ്റുമതി നികുതി ഏര്‍പ്പെടുത്തി ആഭ്യന്തര വിതരണം ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. റഷ്യ-ഉക്രെയ്ന് യുദ്ധം സൃഷ്ടിച്ച ആഗോള അസ്ഥിരതയ്ക്കിടയിലും ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കുന്ന ഒരു 'കവചമാണ്' ഈ നയമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. സാധാരണക്കാരന്റെ ബജറ്റിനെ തകര്‍ക്കാതെയുള്ള കേന്ദ്രത്തിന്റെ ധീരമായ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മ്മല സീതാരാമനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ തീരുമാനമെന്നും ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരം ഇടപെടലുകള്‍ രാജ്യത്തിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ വാന്‍ കത്തിനശിച്ചു
കോഴിക്കോട്: കുന്നമംഗലം കോണോട്ട് വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ വാന്‍ കത്തിനശിച്ചു. സ്കൂള്‍ കുട്ടികളുമായുള്ള ട്രിപ്പ് കഴിഞ്ഞു വീട്ടില്‍ നിര്‍ത്തിയിട്ട ഉടന്‍ തന്നെ തീ പടരുകയായിരുന്നു. പ്രദീഷ് കാട്ടില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാന്‍ ആണ് കത്തി നശിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഡീസല്‍ ടാങ്കിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് ആളിക്കത്തിയ തീ വീടിന്റെ ഒരു ഭാഗത്തേക്കും പടര്‍ന്നു പിടിച്ചു. തുടര്‍ന്ന് വെള്ളിമടുകുന്നില് നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങള്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. സ്റ്റേഷന് ഓഫിസര്‍ റോബി വര്‍ഗീസ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. കോണോട്ട് എല്‍പി സ്കൂളിന് വേണ്ടി സര്‍വീസ് നടത്തുന്ന വാഹനമാണ്. പ്രദീഷ് വാടകയ്ക്ക് താമസിക്കുന്ന അബ്ദുറഹ്മാന് തൂമ്പറ്റച്ചാലില്‍ എന്നയാളുടെ വീട്ടുമുറ്റത്താണ് അപകടം നടന്നത്.
ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു.
ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ അമരക്കാരൻ ആഷ്ലി വെസ്റ്റ്വുഡ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ ഹെഡ് കോച്ചായി ആഷ്ലി വെസ്റ്റ്വുഡിനെ നിയമിച്ചു. ഇന്ത്യൻ ഫുട്ബോളിൽ മികച്ച പരിചയസമ്പത്തുള്ള അദ്ദേഹം, ബെംഗളൂരു എഫ്സിയെ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി അദ്ദേഹം ഉടൻ ടീമിന്റെ ചുമതലയേൽക്കും.
WhatsApp rolls out dual account support for iPhone users, introduces Meta AI tools
New Delhi : Meta-owned messaging platform WhatsApp on Friday announced a slew of new features, allowing Apple iPhone users to operate two accounts on a single device simultaneously, while also introducing new artificial intelligence (AI) tools for photo editing and drafting messages. The 'two accounts, one phone' feature, which
കോൺഗ്രസ് താര പ്രചാരകരുടെ പട്ടികയിൽ കെ സുധാകരനും; 40 പേരടങ്ങുന്ന പട്ടിക പുറത്തുവിട്ടു
താര പ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 40 പേർ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മല്ലികാർജുൻ ഖാർഗേ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, എ കെ ആൻ്റണി, പ്രിയങ്കാ ഗാന്ധി, കെ സുധാകരൻ എന്നിവരടക്കം പട്ടികയിലുണ്ട്.
'ഏ അജ്നബി' എന്ന ഗാനത്തിലൂടെ കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 4 ആരംഭിക്കുന്നു
ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പൈതൃകത്തെ ആഘോഷിക്കുന്ന പ്ലാറ്റ്ഫോമായ കോക്ക് സ്റ്റുഡിയോ ഭാരത്ആദ്യ ട്രാക്കായ ഏ അജ്നബിയോടെ സീസൺ 4-ന് തുടക്കം കുറിക്കുന്നു.
'എളുപ്പമുള്ള കാര്യമല്ല': ഹോര്‍മുസ് വിഷയത്തില്‍ യുഎസ്-ഇറാന് ചര്‍ച്ചക്ക് ആഹ്വാനം ചെയ്ത് ചൈന
ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ചൈന. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സാധാരണ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് മറ്റു മാര്‍ഗങ്ങളില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറയുന്നു. പാകിസ്താന് വിദേശകാര്യ മന്ത്രിയുമായുള്ള ഒരു ഫോണ്‍ സംഭാഷണത്തിനിടെയാണ് വാങ് ഈ പ്രസ്താവന നടത്തിയത്. 'സൈനികേതര ലക്ഷ്യങ്ങളുടെയും ജലപാതകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വെടിനിര്‍ത്തലും ശത്രുത അവസാനിപ്പിക്കലും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കലും സംയുക്തമായി പ്രോത്സാഹിപ്പിക്കാന്‍ ഇരുവരും സമ്മതിച്ചു' എന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ആഹ്വാനത്തിന്റെ സംഗ്രഹത്തില്‍ പറയുന്നു. മധ്യസ്ഥന്‍ എന്ന നിലയില്‍ പാകിസ്താന്റെ പങ്കിനെ ചൈന പിന്തുണയ്ക്കുന്നുവെന്ന് വാങ് പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനോട് പറഞ്ഞു.
ഒരു ഹെൽത്തി ഷേക്ക് തയ്യാറാക്കിയാലോ
ആവശ്യമായ ചേരുവകൾ ബട്ടർ ഫ്രൂട്ട് അര കിലോ പഞ്ചസാര നാല് സ്പൂൺ പാല് അരലിറ്റർ അണ്ടിപ്പരിപ്പ് 4 എണ്ണം
ഷുഗർ ഇല്ലാതെ മധുരമുള്ള റെസിപ്പി
ഷുഗർ ഇല്ലാതെ മധുരമുള്ള റെസിപ്പി
മലബാർ സ്പെഷ്യൽ ഇടിച്ചക്ക മസാല കറി
ചേരുവകൾ 1. ഇടിച്ചക്ക /ഇടിയൻ ചക്ക - 1/2 എണ്ണം 2. ചെറിയ ഉള്ളി - 8 - 10 എണ്ണം 3. പച്ചമുളക് - 2 എണ്ണം 4. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 5. ഉപ്പ് - ആവശ്യത്തിന്
ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത
വാക്കുല്‍സവത്തില്‍ ഇന്ന് പ്രശസ്തമായ ജാപ്പനീസ് കവിതയായ Twenty Billion Light Years of Lonelines സ്വതന്ത്ര വിവര്‍ത്തനം. ജപ്പാനിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരനും വിവര്‍ത്തകനുമായ ഷൂന്‍താരോ താനീകവ എഴുതിയതാണ് ഈ കവിത. മൊഴിമാറ്റം: സന്ന്യാസു
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ നാലാം ദിവസവും അതിശക്തമായ മഴ തുടരുന്നു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ ഇന്നലെ രാവിലെ മുതൽ പെയ്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ
ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ടോണി ടീന്‍സ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story By tony Teens
പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടം: 2.38 ലക്ഷം കോടി രൂപയുടെ ആയുധ കരാറുകൾക്ക് കേന്ദ്രാനുമതി
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയെ ആധുനികവൽക്കരിക്കുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി 2.38 ലക്ഷം കോടി രൂപയുടെ വമ്പൻ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി.
'രണ്ട് പേർക്കും അത് വേണമെന്ന് തോന്നണം'; ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണെന്ന് ഗൗരി കൃഷ്ണൻ
താൻ ഭർത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ആരുടെയും ജീവിതത്തിൽ ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി സീരിയൽ താരം ഗൗരി കൃഷ്ണൻ.
ഇത്തരമൊരു ക്രൂരമായ ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കേണ്ടതുണ്ട്.
കടുത്ത വേനലിൽ കരിഞ്ഞുണങ്ങി നാട്, കൊട്ടിയത്ത് വീട് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം
കൊല്ലം കൊട്ടിയത്ത് കടുത്ത വേനലിൽ വീടിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി, അഗ്നിരക്ഷാസേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കണ്ണൂർ: ആലക്കോട് കൊറിയറിൽ എത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കൈയ്യോടെ പൊക്കി. 12.510 ഗ്രാം എംഡിഎംഎ ആണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്. ഷൂവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. വെള്ളാട് സ്വദേശി അഖിൽ ജ്യോതിഷ് (26), ആലക്കോട് സ്വദേശി അദ്വൈത് എം.കെ (21) എന്നിവരാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിൽ 59 സ്ഥാനാർത്ഥികൾ
നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോൾ മത്സര രംഗത്ത് 59 സ്ഥാനാർത്ഥികൾ. കരുനാഗപ്പള്ളി- 5, ചവറ- 3, കുന്നത്തൂർ- 5, കൊട്ടാരക്കര- 6, പത്തനാപുരം- 7, പുനലൂർ- 6, ചടയമംഗലം- 6,
എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു അടിപൊളി വിഭവം തയ്യാറാക്കിയാലോ ...
ചില്ലി ചിക്കൻ വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കുന്ന വിധം. കാപ്സികം മൂന്ന്എണ്ണം, സവാള മൂന്ന് എണ്ണം, മുട്ട മൂന്ന് എണ്ണം, കോണ്ഫ്ലോ ര്‍ അഞ്ചു ടി സ്പൂണ്‍,
തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ആള് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷന്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷങ്ങള്‍ തിരിച്ചടി കൊടുത്തപ്പോള്‍ ഭൂരിപക്ഷ പ്രീണനമായി. ഡല്‍ഹിയില്‍ പോയി ദി ഹിന്ദു ദിനപത്രത്തിന് മലപ്പുറത്തിന് എതിരെ അഭിമുഖം നല്കിയതും ഇതേ മുഖ്യമന്ത്രിയാണ്. വര്‍ഗീയത പ്രസംഗിക്കുന്നവര്‍ക്ക് പൊന്നാട അണിയിക്കാന്‍ പോയതും മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെ മാറി മാറി പ്രോത്സാഹിപ്പിച്ച ആളാണ് പിണറായി വിജയന്. പറയുന്നത് മാറ്റി മാറ്റി പറയുന്ന ആളാണ് പിണറായി. ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തിട്ട് മാധ്യമങ്ങളോട് ഒരു ബന്ധവും ഇല്ലെന്ന നുണ പറഞ്ഞതും പിണറായി വിജയനാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ജമാ അത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തിന്റെ വീഡിയോ ക്ലിപ് പുറത്ത് വിട്ടപ്പോഴാണ് നിലപാട് മാറ്റിയത്. ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദേശാഭിമാനിയുടെ എഡിറ്റോറിയലുമുണ്ട്. എന്നിട്ടും മുഖ്യമന്ത്രി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശബരിമല യുവതി പ്രവേശനത്തില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞതാണ്. പിന്നീട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എല്ലാ വീടുകളില്‍ കയറി സി.പി.എം മാപ്പ് ചോദിച്ചില്ലേ? ശബരിമല സ്വര്‍ണക്കേസില്‍ സി.പി.എമ്മുകാര്‍ ജയിലില്‍ കിടന്നിട്ടും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായോ. കൊള്ളക്കാരെയും കവര്‍ച്ചക്കാരെയുമാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെ 55 മണിക്കൂര്‍ ഇ.ഡി ചോദ്യം ചെയ്തു. പക്ഷെ മുഖ്യമന്ത്രിയുടെ മകന് സമന്‍സ് മാത്രമെ വന്നുള്ളൂ. അത് പിന്നീട് എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. എന്റെ പറവൂരിലെ വീട്ടിലേക്ക് എല്ലാ മാസവും ബി.ജെ.പി മാര്‍ച്ചാണ്. എല്ലാ കാലത്തും എനിക്കെതിരെയാണ് അവര്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് ബി.ജെ.പി നടക്കുന്നത്. പാലക്കാട് ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ ബി.ജെ.പി - സി.പി.എം ഡീലുണ്ട്. മലമ്പുഴയിലും കോങ്ങാടും യു.ഡി.എഫ് വിജയിക്കും. ഇപ്പോഴുള്ള ഡീല്‍ ആരോപണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീണിടത്ത് കിടന്ന് സി.പി.എം ഉരുളുകയാണ്. മുഖ്യമന്ത്രി ഇട്ടിരിക്കുന്ന പടത്തിന് പിന്നില്‍ 'മുന്നണി രാഷ്ട്രീയവും മതവാദവും' എന്ന സംവാദത്തിന്റെ ബോര്‍ഡുണ്ട്. അവിടെ പോയി ഞാന്‍ കോണ്‍ഗ്രസിന്റെ അഭിപ്രായമാണ് പറഞ്ഞത്. പണ്ട് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഉള്‍പ്പെടെ എല്ലാവരുടെ വേദികളിലും എല്ലാവരും സംവാദത്തിനും സെമിനാറിനും പോകുമായിരുന്നു. അവിടെ പോയി കോണ്‍ഗ്രസിന്റെ അഭിപ്രായം പറയുന്നത് ആര്.എസ്.എസിനെ പുകഴ്ത്തലാകുന്നത് എങ്ങനെയാണ്? കെ.വി തോമസ് കോണ്‍ഗ്രസിലായിരിക്കുമ്പോള്‍ കണ്ണൂരിലെ സി.പി.എം സമ്മേളനത്തിലേക്ക് വിളിച്ചിട്ടില്ലേ. പറവൂര്‍ ഇ.എം.എസ് സാംസ്കാരിക കേന്ദ്രത്തിന്റെ പരിപാടിയിലേക്ക് പണ്ട് സി.പി.എം വിളിക്കുമായിരുന്നു. ഇപ്പോള്‍ ആരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറില്ല. ഒരു സംവാദത്തില്‍ പങ്കെടുത്താല്‍ എന്താണ് കുഴപ്പം? ഞാന്‍ പിണറായി വിജയനെ പോലെ ആര്.എസ്.എസിന്റെ പിന്തുണയില്‍ ജയിച്ചു വന്ന ആളല്ല. ആര്.എസ്.എസിന് ഒപ്പം നിന്ന് മത്സരിച്ച ആളാണ് പിണറായി വിജയന്. മാസ്കറ്റ് ഹോട്ടലില്‍ ഒന്നാം നമ്പര്‍ കാര്‍ മാറി വന്ന് അടച്ചിട്ട മുറിയില്‍ ശ്രീ. എമ്മിന്റെ മധ്യസ്ഥതയില്‍ ആര്.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയില്ലേയെന്ന് നിയമസഭയില്‍ മുഖത്ത് നോക്കി ചോദിച്ചപ്പോള്‍ തല കുനിച്ചിരുന്ന ആളാണ് പിണറായി വിജയന്. ഇപ്പോഴും അതിന് മറുപടി പറഞ്ഞിട്ടില്ല. തൃശൂരില്‍ ഞാന്‍ പ്രകാശനം ചെയ്ത പി. പരമേശ്വരന്റെ പുസ്തകം തിരുവനന്തപുരത്ത് വി.എസ് അച്യുതാനന്ദനാണ് പ്രകാശനം ചെയ്തത്. എം.പി വീരേന്ദ്രകുമാര്‍ ക്ഷണിച്ചിട്ടാണ് ഞാന്‍ ആ പരിപാടിക്ക് പോയ്ത്. വി.എസ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത പുസ്തകം വി.ഡി സതീശന് തൃശൂരില്‍ പ്രകാശനം ചെയ്യാന്‍ പാടില്ലേ? മുഖ്യമന്ത്രി ഒരു കാര്യം പറഞ്ഞപ്പോള്‍ പഴയ പല കാര്യങ്ങളും ഓര്‍മ്മിപ്പിക്കാന്‍ പറ്റി. ആര്.വി ബാബു എന്നയാള്‍ കോണ്‍ഗ്രസ് വിരോധിയാണ്. ഒരു തട്ടിപ്പു കേസില്‍ പെട്ടിട്ട് പറവൂരില്‍ വന്ന് താമസിക്കുന്ന ആളാണ്. അക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടു വന്നതിന്റെ വിദ്വേഷം തീര്‍ക്കാനാണ് ഓരോന്ന് പറയുന്നത്. മനോരമ ന്യൂസിന് കൊടുത്ത ഇന്റര്‍വ്യൂ പൊലീസ് ആവശ്യപ്പെട്ടിട്ട് മെറ്റ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. ആ ഇന്റര്‍വ്യൂവിനെ പോലും ഇവര്‍ ഭയപ്പെടുകയാണ്. എന്തിനാണ് ഇത്രയും ഭയക്കുന്നത്? എത്ര നേതാക്കളാണ് തിരഞ്ഞെടുപ്പ് കാലത്ത് അഭിമുഖങ്ങള്‍ നല്‍കുന്നത്. ഇന്റര്‍വ്യൂ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ പൊലീസിന് എന്ത് അവകാശമാണുള്ളത്? രാഷ്ട്രീയ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. ഇവിടെ ഭരിക്കുന്നത് ഭയമാണ്. എല്ലാ ഏകാധിപതികളെയും ഭയമാണ് ഭരിക്കുന്നത്. ഹിറ്റ്ലറിനും സ്റ്റാലിനും ഭയമായിരുന്നു. പിണറായി വിജയനും ഭയമാണ്. ഒരു ഇന്റര്‍വ്യൂവിനെ പോലും ഭയക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. പ്രതിപക്ഷ നേതാവ് ഒരു ഇന്റര്‍വ്യൂ നല്കിയപ്പോള് അത് മാറ്റാന്‍ സ്വന്തം പൊലീസിനെ കൊണ്ട് മെറ്റയോട് ശിപാര്‍ശ ചെയ്യിച്ച ഭീരുവാണ് പിണറായി വിജയന്. കേരളത്തിലെ പൊലീസ് മെറ്റയോട് ശിപാര്‍ശ ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കമന്റില്‍ എന്താണ് കുഴപ്പം? തിരഞ്ഞെടുപ്പ് കമ്മിഷനല്ല, പൊലീസാണ് ശിപാര്‍ശ ചെയ്തത്. എല്ലാ ചെയ്തത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് പറയുന്നത് വീണിടത്ത് കിടന്ന് ഉരുളലാണ്. നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. അതുതന്നെയാണ് സ്വഭാവം. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ആ ശ്രേണിയിലെ അവസാനത്തെ ആളാണ് പിണറായി വിജയന്. പ്രതിപക്ഷ നേതാവിന്റെ ഇന്റര്‍വ്യൂവിനോട് പോലും അസഹിഷ്ണുതയും ഭയവുമാണ്. ഭയമാണ് ഇവിടെ ഭരിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്-സതീശന് പറഞ്ഞു.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ ചരക്കുക്കപ്പലുകളുടെ നീക്കം സുരക്ഷിതമായി തുടരുന്നതായി വിദേശകാര്യ മന്ത്രാലയം. ഇതുവരെ നാല് എല്‍പിജി ടാങ്കറുകള്‍ വിജയകരമായി ഈ പ്രദേശം കടന്നെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരെ നിലവില്‍ അടിയന്തരമായി ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. വിവിധ രാജ്യങ്ങളുമായി നിരന്തരമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദ്ദേശം നല്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിലവില്‍ തടസ്സമില്ലാതെ തുടരുന്നു. പ്രതിദിന സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ല. സ്ഥിതിഗതികളില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ കൃത്യസമയത്ത് അറിയിപ്പുകള് നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ഇന്ധന, ചരക്ക് വിതരണം അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് ആക്രമിക്കാന്‍ റഷ്യ ഇറാനെ സഹായിച്ചതായി ജര്‍മ്മനി
യുഎസ്-ഇസ്രായേല്‍ ആക്രമണ ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ റഷ്യ ഇറാനെ സഹായിക്കുന്നതായി ജര്‍മനി. കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയനും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. സ്ട്രൈക്ക് സാധ്യതയുള്ള ലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ ഇറാനെ റഷ്യ സഹായിച്ചതായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍ ആരോപിച്ചു. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് യുഎസ്-ഇസ്രായേല്‍ യുദ്ധത്തെ തന്റെ ഉക്രെയ്ന് അധിനിവേശത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഫ്രാന്‍സില്‍ നടന്ന ജി 7 യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച വാഡെഫുള്‍, യുദ്ധം അവസാനിച്ചതിനുശേഷം ഹോര്‍മുസ് കടലിടുക്കില്‍ സഹായിക്കാന്‍ തയ്യാറാണെന്ന ജര്‍മ്മനിയുടെ നിലപാട് വിശദീകരിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍സിയോ റൂബിയോയുമായി സംസാരിച്ചതായും പറഞ്ഞു. 'മധ്യേഷ്യയിലെ സംഘര്‍ഷം ഉക്രെയ്നിലെ തന്റെ കുറ്റകൃത്യങ്ങളില്‍ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കുമെന്ന് പുടിന് കപടമായി പ്രതീക്ഷിക്കുന്നു,'' വാഡെഫുള്‍ പറഞ്ഞു. ''ഈ കണക്കുകൂട്ടല്‍ വിജയിക്കരുത്. രണ്ട് സംഘര്‍ഷങ്ങളും എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് വളരെ വ്യക്തമായി കാണാന്‍ കഴിയും. സാധ്യതയുള്ള ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കി റഷ്യ ഇറാനെ പിന്തുണയ്ക്കുന്നുണ്ട്.' ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം
കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു. 16 വയസ്സുള്ള യദു ദേവിനാണ് പരിക്കേറ്റത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു
സിനിമ താരങ്ങളിൽ പലരും രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ നിരവധി താരങ്ങൾ മത്സരിക്കുന്നുണ്ട്. നടൻമാരായ ഗണേഷ് കുമാർ, രമേഷ് പിഷാരടി, സുധീർ കരമന, നടി അഞ്ജലി തുടങ്ങിയവരെല്ലാം സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയവരാണ്. തമിഴ്നാട്ടിലെ കാര്യമെടുത്താൽ അവിടുത്തെ സൂപ്പർ താരങ്ങൾ ആയ കമൽ ഹാസൻ, നടൻ വിജയ് എന്നിവരടക്കം രാഷ്ട്രീയത്തിൽ ഇറങ്ങിക്കഴിഞ്ഞു. എന്നാൽ
'മെറ്റയ്ക്ക് പറ്റിയ അബദ്ധം'; VD സതീശന്റെ അഭിമുഖം നീക്കം ചെയ്തതിൽ വിശദീകരണവുമായി രത്തൻ ഖേൽക്കർ
'ആവശ്യപ്പെട്ടത് മോശം കമന്റുകള്‍ നീക്കാൻ, മെറ്റയ്ക്ക് പറ്റിയ അബദ്ധം'; വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തതിൽ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ
ജമാഅത്തെ വിവാദത്തിന് പിന്നിൽ പരാജയ ഭീതിയോ?; എകെ ബാലൻ്റെ പ്രസ്താവനയിൽ പ്രതികരിച്ച് നേതാക്കൾ
ജമാഅത്തെ വിവാദത്തിന് പിന്നിൽ പരാജയ ഭീതിയോ?; എകെ ബാലൻ്റെ പ്രസ്താവനയിൽ പ്രതികരിച്ച് നേതാക്കൾ, വേങ്ങരയിൽ ഉൾപ്പെടെ എസ്ഡിപിഐ-സിപിഎം ധാരണ ഉണ്ടെന്ന് കെഎം ഷാജി
ആകാശപാത പദ്ധതി അട്ടിമറിച്ചത് മുഖ്യമന്ത്രി: തിരുവഞ്ചൂർ രാധാകൃഷ്ണൻ | Thiruvanchoor Radhakrishnan
കോട്ടയത്തെ ആകാശപാത പദ്ധതി അട്ടിമറിച്ചത് മുഖ്യമന്ത്രി, പണം അനുവദിക്കാതെ പദ്ധതി മരവിപ്പിച്ചു, ജനങ്ങൾക്ക് മുന്നിൽ എന്നെ പരിഹാസ്യനാക്കി: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഇറാനിലെ ഭാഗിക വെടിനിർത്തൽ ട്രംപ് നീട്ടി
അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമ
പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ വിമാനങ്ങൾ പരിശോധിച്ചതും തകരാറുകൾ കണ്ടെത്തിയതും ഇൻഡിഗോ എയർലൈൻസിന്റെ വിമാനങ്ങളാണ്.
ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം; 2 മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം; പരുമാറ്റ ചട്ടം നിലനിൽക്കെ എന്ത് നടപടിയെടുത്തുവെന്ന് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി, 2 മാസത്തിനകം നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി
തെങ്ങ് നാടിൻ്റെ ഐശ്വര്യമാണ്, തെങ്ങ് ചതിക്കില്ല,ഞാനും ചതിക്കില്ല;വോട്ടർമാരെ ചിഹ്നം പഠിപ്പിച്ച് PK ശശി
ഇതാണ് ചിഹ്നം, തെങ്ങ് നാടിൻ്റെ ഐശ്വര്യമാണ്, തെങ്ങ് ചതിക്കില്ല, ഞാനും ചതിക്കില്ല; വോട്ടർമാരെ ചിഹ്നം പഠിപ്പിച്ച് പി.കെ ശശി
'ഈ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കില്ല'; ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സി പി ഐ | CPI
ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരായ പരാമർശങ്ങൾ ഒഴിവാക്കി പരിപാടി റെക്കോർഡ് ചെയ്യാമെന്ന് അറിയിപ്പ്; ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സി പി ഐ, ഈ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം CPI | Binoy Viswam | Doordarshan
തൃപ്പൂണിത്തുറ UDF സ്ഥാനാർത്ഥി ദീപക് ജോയിയുടെ പ്രചാരണ ബോർഡ് പൊലീസ് നശിപ്പിച്ചെന്ന് പരാതി | Election
തൃപ്പൂണിത്തുറ യുഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ പ്രചാരണ ബോർഡ് പൊലീസ് നശിപ്പിച്ചെന്ന് പരാതി, കമ്മീഷ്ണർക്ക് പരാതി നൽകി കോൺഗ്രസ്
വേനല്‍ചൂടിനിടെ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ എത്തുന്നു; കാറ്റും മഴയും വീണ്ടും
തിരുവനന്തപുരം: കടുത്ത വേനല്‍ചൂടിനിടെ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ എത്തുന്നു. ഈ മാസം 30 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് നിലവില്‍ താരതമ്യേന ആശ്വാസകരമായ കാലാവസ്ഥയുള്ളത്. മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുകയാണ്. ചൂട് കടുക്കുന്ന സാഹചര്യത്തില്‍ ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 38ത്ഥഇ വരെ ഉയര്‍ന്നേക്കാം എന്ന് മുന്നയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37ത്ഥഇ വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36ത്ഥഇ വരെ താപനില ഉയരും. അള്‍ട്രാവയലറ്റ് ഇന്‍ഡക്സ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പകല്‍ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക. വേനല്‍മഴ എത്തുന്നതോടെ അന്തരീക്ഷ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇടിമിന്നല്‍ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറണമെന്നും മരച്ചുവട്ടില്‍ നില്‍ക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
മലമ്പുഴയിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത് ദുർബലനായ സ്ഥാനാർത്ഥിയെ; ഡീൽ ആരോപണം ആവർത്തിച്ച് എം.ബി രാജേഷ്
മലമ്പുഴയിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത് ദുർബലനായ സ്ഥാനാർത്ഥിയെയാണ്, അത് സംശയാസ്പദമാണ് തൃത്താലയിൽ കോൺഗ്രസ് - ബിജെപി ഡീലെന്ന് ആവർത്തിച്ച് എം ബി രാജേഷ് MB Rajesh | Thrithala | Kerala Assembly Election 2026
ലംബോർഗിനിയുടെ ആദ്യ ഇവി എത്താൻ 2030 കഴിയും
അത്യാഡംബര വാഹന നിർമാതാക്കളായ ലംബോർഗിനിയുടെ ആദ്യ ഇവി എത്ത
ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയിൽ 52-കാരിയായ കാമുകിയെ 21-കാരനായ യുവാവ് ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പാറമടയിൽ തള്ളിയ വാർത്ത നടുക്കത്തോടെയാണ് പുറംലോകം അറിഞ്ഞത്. മധുര സ്വദേശിയായ ശരവണകുമാർ (21) ആണ് സൊട്ടതട്ടി സ്വദേശിനി സരസ്വതിയെ (52) കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ, വിവാഹം കഴിക്കണമെന്ന് സരസ്വതി നിർബന്ധം പിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഫെബ്രുവരി 11-ന് കാണാതായ സരസ്വതിയെക്കുറിച്ച് സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ ഏകദേശം ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നുവെന്ന് ശരവണകുമാർ മൊഴി നൽകി. പ്രായവ്യത്യാസം കാരണവും മറ്റും വിവാഹത്തിന് താല്പര്യമില്ലാതിരുന്ന യുവാവിനെ സരസ്വതി നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. സംഭവദിവസം സരസ്വതിയെ അനുനയിപ്പിച്ച് കൂടകോവിലിലെ ഒരു ഫാം ഹൗസിലെത്തിച്ച ശരവണകുമാർ, അവിടെവെച്ചുണ്ടായ തർക്കത്തിനിടെ അവരെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ കല്ലുകൾ കെട്ടി അടുത്തുള്ള വെള്ളം നിറഞ്ഞ പാറക്കുളത്തിൽ താഴ്ത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു കഴിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. പാറമടയിൽ നിന്ന് സരസ്വതിയുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കമുള്ളവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ സ്ഥാപനത്തിലായിരുന്നു സരസ്വതിയും ശരവണകുമാറും ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 11ന് സരസ്വതിയെ കൊലപ്പെടുത്തിയെന്നാണ് 21കാരൻ മൊഴി നൽകിയിട്ടുള്ളത്. ഒരുമാസത്തോളം ഒളിവിൽ തുടർന്ന 21കാരനെ പൊലീസ് തന്ത്രപരമായാണ് പിടികൂടിയത്. സരസ്വതിയുടെ മൃതദേഹത്തിൽ കല്ല് കെട്ടിയാണ് ക്വാറിയിൽ തള്ളിയതെന്നാണ് യുവാവ് നൽകിയ മൊഴി.
ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വരുമാനം വെളിപ്പെടുത്തിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കാരറ്റ് ഹൽവ വീട്ടിൽ തന്നെ ; അതും കുക്കറിൽ!
കാരറ്റ് ഹൽവ വീട്ടിൽ തന്നെ ; അതും കുക്കറിൽ!
കാസർകോട് ഗവ. കോളേജിൽ തിരഞ്ഞെടുപ്പ് പരിശീലനം; ജനറൽ നിരീക്ഷകർ വിലയിരുത്തി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലന പരിപാടി കാസർകോട് ഗവൺമെന്റ് കോളേജിൽ നടന്നു.
ചാലക്കുടി നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്? | Chalakudy
വ്യവസായ മേഖല എന്ന നിലയിൽ ചാലക്കുടിയുടെ സ്ഥാനം എവിടെയാണ്? ടൂറിസത്തിന് മതിയായ ശ്രദ്ധ ലഭിച്ചോ? താലൂക്ക് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെട്ടോ? മണ്ഡലത്തിലെ വോട്ടർമാർ അവരുടെ പ്രശ്നങ്ങൾ പറയുന്നു.
കൊറിയറിലെത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
ഷൂവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. വെള്ളാട് സ്വദേശി അഖിൽ ജ്യോതിഷ് (26), ആലക്കോട് സ്വദേശി അദ്വൈത് എം.കെ (21) എന്നിവരെ പൊലീസ് പിടികൂടി
ചൂട്: വേനൽക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം
ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ, സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു
രാത്രിയില്‍ വെറൈറ്റി ആയി ബട്ടര്‍ നാന് ഉണ്ടാക്കിയാലോ?
മൈദ – 4 കപ്പ് ഓയിൽ – 1/4 കപ്പ് ഉപ്പ് – 1/2 ടീസ്പൂൺ ആക്ടീവ് ഡ്രൈ യീസ്റ്റ് – 1 1/2 ടീസ്പൂൺ പഞ്ചസാര – 1 ടീസ്പൂൺ
മരിച്ചയാളുടെ മക്കളുടെ പഠനച്ചെലവ് കമ്പനി ഏറ്റെടുക്കുകയും ഭാര്യക്ക് സമ്മതമാണെങ്കില്‍ ജോലി നല്‍കുകയും വേണം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ ചരക്കുകപ്പലുകൾ സുരക്ഷിതമായി നീങ്ങുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാല് എൽപിജി ടാങ്കറുകൾ ഇതിനകം കടന്നുപോയെന്നും ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാന സർവീസുകളും സാധാരണ നിലയിൽ തുടരുന്നു.
ഇത് അറിയാതെ കാതും മൂക്കും കുത്തുന്നത് വേണ്ട!
സൗന്ദര്യം വർദ്ധിക്കുന്നതിന്റെ പ്രധാനകാര്യമാണ് അവർ അണിയുന്ന ആഭരണങ്ങൾ. അതിൽ തന്നെ കമ്മലുകൾക്ക് പ്രത്യേകത കൂടുതലാണ്. ഇക്കാലത്ത് ചെവിയില്‍ ഒന്നിലേറെ കമ്മല്‍ അണിയുന്നത് സ്വഭാവികമാണ്. ഒപ്പം മൂക്ക് കുത്തുന്നതും ഫാഷന്റെ ഒരു ഭാഗമാണ്.
സതേണ്‍ കാലിഫോര്‍ണിയയില്‍ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിര്‍ദ്ദേശം
തൗസന്‍ഡ് ഓക്സ്: സതേണ്‍ കാലിഫോര്‍ണിയയിലെ ട്രെയിലുകളില്‍ വീണ്ടും അണലി (Rattlensake) കടിയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തതോടെ വിനോദസഞ്ചാരികള്‍ക്കും പദയാത്രികര്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. മൂര്‍പാര്‍ക്കില്‍ നിന്നുള്ള 46 വയസ്സുകാരി വൈല്‍ഡ് വുഡ് റീജിയണല്‍ പാര്‍ക്കില്‍ വെച്ച് കടിയേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഈ മാസം ആദ്യം ഇര്‍വിനില്‍ വെച്ച് സമാനമായ രീതിയില്‍ 25 വയസ്സുകാരനും മരിച്ചിരുന്നു. വെഞ്ചുറ കൗണ്ടിയില്‍ മാത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നാല് പാമ്പ് കടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ന്യൂബറി പാര്‍ക്കില്‍ വെച്ച് കടിയേറ്റ ഒരു പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കാല്‍നടപ്പാതകള്‍ മാത്രം ഉപയോഗിക്കുക,ഉയരമുള്ള പുല്ലുകള്ക്കിടയിലൂടെയോ അടയാളപ്പെടുത്താത്ത വഴികളിലൂടെയോ നടക്കുന്നത് ഒഴിവാക്കുക.അകലം പാലിക്കുക: പാമ്പിനെ കണ്ടാല്‍ പ്രകോപിപ്പിക്കാതെ ഏതാനും അടി പിന്നോട്ട് മാറി നില്ക്കുക. വിഷം വലിച്ചെടുക്കരുത്: പണ്ട് ചെയ്തിരുന്നതുപോലെ മുറിവില്‍ നിന്ന് വിഷം വലിച്ചെടുക്കാനോ മുറിവിന് മുകളില്‍ ബാന്‍ഡേജ് ഇട്ട് മുറുക്കാനോ ശ്രമിക്കരുത്.ഐസ് ഉപയോഗിക്കരുത്: കടിയേറ്റ ഭാഗത്ത് ഐസ് വെക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അനങ്ങാതെ ഇരിക്കുക: കടിയേറ്റാല്‍ പരിഭ്രമിക്കാതെ എത്രയും വേഗം 911-ല്‍ വിളിക്കുക. സഹായം എത്തുന്നത് വരെ ശരീരം അധികം അനക്കാതെ കിടക്കാന്‍ ശ്രമിക്കുക.ആനി കാലിഫോര്‍ണിയയില്‍ ഏഴ് ഇനം അണലികളുണ്ടെങ്കിലും ഇവ മനുഷ്യരെ നേരിട്ട് ആക്രമിക്കുന്നത് കുറവാണെന്ന് വന്യജീവി വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തില്‍ ആവേശത്തിന്റെ അലയടികള്‍ ഉയര്‍ത്തിക്കൊണ്ട് മുന്നേറുമ്പോള്‍ അതിന്റെ പതിന്മടങ്ങു ആവേശവുമായി അമേരിക്കയിലും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു കൊണ്ട് ഹൂസ്റ്റണില്‍ അരങ്ങേറുന്ന കേരള ഇലക്ഷന് 2026 ഡിബേറ്റിന്റെ (അങ്കത്തട്ട് @അമേരിക്ക) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (മാഗ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്ററും ചേര്‍ന്ന് സംയുക്തമായാണ് ഡിബേറ്റ് സംഘടിപ്പിച്ചിരിക്കുതിനാല്‍. മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്ഫോര്‍ഡിലെ കേരളാ ഹൗസില്‍ വച്ച് മാര്‍ച്ച് 29 നു ഞായറാഴ്ച 5.30 യ്ക്ക് ഡിബേറ്റ് ആരംഭിയ്ക്കും.ഈ സംവാദത്തിന് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹൂസ്റ്റണില്‍ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂര്‍വം ക്ഷണിക്കുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. കാലിക പ്രസക്തവും സങ്കീര്‍ണവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റില്‍ കേരളത്തിലെ മൂന്ന് മുന്നണികളെയും ( എല്‍ഡിഎഫ്, യുഡിഎഫ്, എന്‍.ഡി.എ ) പ്രതിനിധീകരിച്ചു മുന്നണി നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യും. സജീവ ചര്‍ച്ചകള്‍ക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങള്‍ക്കും അവസരവും ഉണ്ടായിരിക്കും. ഇന്‍ഡ്യ ഗേറ്റ് ഗ്രോസ്ഴ്സ് ബേക്കേഴ്സ് റെസ്റ്റോറന്റ് (ഗ്രാന്‍ഡ് സ്പോണ്സര്) , ജെ .ഡബ്ലിയു വര്‍ഗീസ് ( പ്രോംപ്റ്റ് റിയാല്‍റ്റി ആന്‍ഡ് മോര്‍ട്ട്ഗേജ്) ഉമ്മന്‍ തോമസ് (റോയല്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ) ജീമോന്‍ റാന്നി (TWFG ചാണ്ടപ്പിള്ള മാത്യൂസ് ഇന്‍ഷുറന്‍സ് ) എന്നിവരാണ് ഇവന്റ് സ്പോണ്‍സര്‍മാര്‍. ഈ ഡിബേറ്റിനു തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്ന തോടൊപ്പം വിവിധ ദൃശ്യ മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും. ഡിബേറ്റിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റോയ് മാത്യു - 717 608 1995 വിനോദ് ചെറിയാന് - 832 689 4742 സുനില്‍ തങ്കപ്പന് - 502 468 0608 ഫിന്നി രാജു - 832 646 9078 ജീമോന്‍ റാന്നി - 832 873 0023 വിജു വര്‍ഗീസ് - 832 785 5442
'പാനിപൂരി വിറ്റ് ഈ യുവാവ് ഒരു മാസം ഉണ്ടാക്കുന്നത് 90,000 രൂപ! ബികോംകാരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ..'
ഇന്ത്യയിലെ ജനപ്രിയമായ സ്ട്രീറ്റ് ഫുഡുകളിലൊന്നാണ് പാനി പൂരി. മസാല ചേർത്ത വെള്ളവും ഉരുളക്കിഴങ്ങും വെളുത്ത കടലയും ചേർത്ത ഫില്ലിംഗും മൊരിഞ്ഞ പൂരികളും ചേരുമ്പോൾ ഇത് പലരുടെയും ഇഷ്ടവിഭവമാകുന്നു. ഉത്തരേന്ത്യൻ ഭക്ഷണം ആണെങ്കിലും പാനി പൂരി കേരളത്തിലും താരമാണ്. റോഡരികിൽ ഇഷ്ടം പോലെ പാനി പൂരി കച്ചവടക്കാരെ കേരളത്തിലും കാണാം. പാനിപൂരി കച്ചവടത്തിൽ നിന്ന് ഒരാൾക്ക് എത്ര പണമുണ്ടാക്കാൻ
ചിക്കാഗോ : സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെയും രജത ജൂബിലി കണ്‍വെന്‍ഷന്റെയും ഭാഗമായി, രൂപതയുടെ വളര്‍ച്ചയ്ക്ക് അടിത്തറപാകിയ പ്രഥമ പ്രവര്‍ത്തകരെയും മുതിര്‍ന്ന അംഗങ്ങളെയും ആദരിക്കുന്നതിനായി വിപുലമായ 'മഹാ സംഗമം' സംഘടിപ്പിക്കുന്നു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തീയതികളില്‍ ഷിക്കാഗോയിലെ മക്കോര്‍മിക് പ്ലേസ് കണ്വന്ഷന് സെന്ററില്‍ വെച്ച് നടക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷനിലാണ് ഈ സംഗമം. രൂപതയുടെ പ്രാരംഭകാലം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചവരുടെ അനുഭവങ്ങളും സേവനങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സവിശേഷ കൂട്ടായ്മ ഒരുങ്ങുന്നത്. രൂപതയുടെ ചരിത്രവഴികളിലെ സുപ്രധാനമായ ഈ സംഗമത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അനുഗ്രഹ പ്രഭാഷണങ്ങള്‍, അനുഭവസമ്പന്നരായ അംഗങ്ങളുടെ ചര്‍ച്ചകള്‍ എന്നിവ ഈ സംഗമത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. നമ്മുടെ ഇടവകകളും സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനും രൂപകല്‍പ്പന ചെയ്യുന്നതിനും പ്രാരംഭഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളികളെയും അവര്‍ നല്കിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രത്യേക അഭിമുഖങ്ങളും സിമ്പോസിയങ്ങളും ഈ അവസരത്തില്‍ നടക്കും. സീറോ മലബാര്‍ ചിക്കാഗോ രൂപത വികാരി ജനറാള്‍ റവ. മോണ്‍. ജോണ്‍ മേലേപ്പുറം, വികാരി ജനറാളും ചിക്കാഗോ കത്തീഡ്രല്‍ പള്ളി വികാരിയുമായ റവ. മോണ്‍. തോമസ് കടുകപ്പള്ളിലും സംഘവുമാണ് ഈ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ സംഭാഷണങ്ങളും അഭിമുഖങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്ത് പില്ക്കാലത്തേക്കായി പ്രക്ഷേപണം ചെയ്യാനും സംഘാടകര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഈ സുവര്‍ണ്ണാവസരത്തില്‍ പയനീര്‍സ്, സീനിയേഴ്സ് വിഭാഗങ്ങളില്‍ നിന്നുള്ള ബഹുമാനപ്പെട്ട വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ പ്രായഭേദമന്യേ എല്ലാവരുടെയും സാന്നിധ്യം സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും അതില്‍ സജീവമായി പങ്കുചേരുന്നതിനും താല്പര്യമുള്ള രൂപതയിലെ പ്രഥമ പ്രവര്‍ത്തകരും മുതിര്‍ന്നവരും എത്രയും വേഗം കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (847-636-0936 / kottukappally@comcast.net), തോമസ് പുതുകുളം (847-924-8079) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. രജത ജൂബിലി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കും അതിഥികള്‍ക്കും ഈ പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കും.
ചോക്ലേറ്റ് കേക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ
ചോക്ലേറ്റ് കേക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ
വിഡി സതീശൻ്റെ അഭിമുഖം നീക്കം ചെയ്ത സംഭവം; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
വിഡി സതീശൻ്റെ വീഡിയോ നീക്കം ചെയ്യാൻ മെറ്റയോട് കേരള പോലീസ് ആവശ്യപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം
ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷാ തീയതി മാറ്റിക്കിട്ടും; ഈ മെയില്‍ ഐഡിയിലേക്ക് വിവരങ്ങൾ അയയ്ക്കുക
ജീ പരീക്ഷാ തീയതി മാറ്റിക്കിട്ടാൻ അവസരം. ഈസ്റ്റർ ദിനത്തിലുള്ള പരീക്ഷാ തീയതി മാറ്റാനാണ് അവസരം ലഭിക്കുക. കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവയുടെ അഭ്യർത്ഥന പരിഗണിച്ചാണിത്.
റവന്യൂ മന്ത്രി കെ. രാജൻ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ഒല്ലൂർ മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞ പത്ത് വർഷത്തെ വികസനം എൽഡിഎഫ് ഉയർത്തിക്കാട്ടുമ്പോൾ, വികസന മുരടിപ്പ് ആരോപിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ശ്രമം.
വാഷിംഗ്ടണ്‍ ഡിസി: അനധികൃതമായി ഓണ്‍ലൈന്‍ വഴി ഗര്‍ഭഛിദ്ര ഗുളികകള്‍ വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റര്‍മാര്‍ ഫെഡറല്‍ റെഗുലേറ്റര്‍മാരോട് ആവശ്യപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം മരുന്നുകളുടെ വിതരണ ശൃംഖലയെക്കുറിച്ചും ഇവര്‍ മുന്നറിയിപ്പ് നല്കി. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA) കമ്മീഷണര്‍ മാര്ട്ടിന് മകാരിക്ക് അയച്ച കത്തിലാണ് സെനറ്റര്‍മാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ശരിയായ മെഡിക്കല്‍ മേല്‍നോട്ടമില്ലാതെ മിഫെപ്രിസ്റ്റോണ്‍ (Mifepristone), മിസോപ്രോസ്റ്റോള്‍ (Misoprostol) എന്നീ മരുന്നുകള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി. വിദേശ വെബ്സൈറ്റുകള്‍ വഴി വില്‍ക്കുന്ന മരുന്നുകള്‍ പലപ്പോഴും ഇന്ത്യയിലെ വിവിധ നിര്‍മ്മാതാക്കളില്‍ നിന്നാണ് എത്തുന്നതെന്ന് കത്തില്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ 43,259 പാക്കേജുകള്‍ വരെ ഒരു വിതരണക്കാരന് അമേരിക്കയിലെ 30 സംസ്ഥാനങ്ങളിലേക്ക് അയച്ചതായും, 2023-ല്‍ ഏകദേശം ഒരു ലക്ഷത്തോളം പാക്കേജുകള്‍ അമേരിക്കയിലേക്ക് എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എഫ്ഡിഎ അംഗീകരിച്ച മരുന്നുകളാണെന്ന വ്യാജേനയാണ് പല വെബ്സൈറ്റുകളും ഇവ വില്‍ക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും സെനറ്റര്‍മാര്‍ മുന്നറിയിപ്പ് നല്കി. ബില്‍ കാസിഡി, സ്റ്റീവ് ഡെയ്ന്‍സ്, ജെയിംസ് ലങ്ക്ഫോര്‍ഡ് തുടങ്ങിയ സെനറ്റര്‍മാരുടെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ്, പോസ്റ്റല്‍ അധികൃതരുമായി സഹകരിച്ച് ഇത്തരം മരുന്നുകളുടെ നീക്കം തടയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

30 C