തെഹ്റാന് : അമേരിക്കയ്ക്കും ഇസ്രയേലിനും നേരെ കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്. അമേരിക്കന്‍ സൈന്യം കരയുദ്ധത്തിന് മുതിര്‍ന്നാല്‍ അത് അവര്‍ക്ക് വലിയ ദുരന്തമായി മാറുമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കന്‍ അധിനിവേശത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ''ഞങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുകയാണ്'' എന്നായിരുന്നു അരാഗ്ചിയുടെ മറുപടി. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ നടക്കുമ്പോഴും അമേരിക്ക ആക്രമണം നടത്തിയ മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി, സമാധാന നീക്കങ്ങളില്‍ അമേരിക്കയ്ക്ക് സത്യസന്ധതയില്ലെന്നും അതിനാല്‍ അവരെ വിശ്വാസമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.നിലവില്‍ അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചര്‍ച്ചകള്‍ക്കും ഇറാന് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ഇടിവാണ് കഴിഞ്ഞ മൂന്ന് ദിവസമായി രേഖപ്പെടുത്തുന്നത്. 5240 രൂപയുടെ കുറവാണ് പവൻ വിലയിൽ ഉണ്ടായത്. സാധാരണ നിലയിൽ യുദ്ധ സാഹചര്യങ്ങൾ സ്വർണത്തിൻ്റെ വില ഉയർത്താറുണ്ടെങ്കിലും ഇപ്പോൾ വിപരീത ട്രെൻഡാണ് നടക്കുന്നത്. ആഭരണപ്രേമികളുടെ പ്രതീക്ഷ ഉയർത്തി സ്വർണ വിലയിൽ ഇന്നും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് കേരളത്തിലും
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,880 രൂപയായി. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിലും പതിവിന് വിപരീതമായി വില കുറയുന്നത് വിപണിയിൽ അപ്രതീക്ഷിത ചലനങ്ങൾക്ക് കാരണമായി.
ആറ്റുകാൽ പൊങ്കാല
സ്വർണം കേന്ദ്രബാങ്കുകൾക്കും വേണ്ട? വാങ്ങൽ കുത്തനെ കുറിച്ചു...ഇനി വില കുത്തനെ ഇടിയും?
കഴിഞ്ഞ വർഷം സ്വർണ വിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു വർഷം കൊണ്ട് 65 ശതമാനത്തിലധികം വില ഉയർന്നു. ഈ വർഷവും സമാനരീതിയിലുള്ള കുതിപ്പാണ് സ്വർണം കാഴ്ചവെയ്ക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, നിക്ഷേപകരുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യം, കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങൽ എന്നിവയെല്ലാമാണ് വിലയിലെ മുന്നേറ്റത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. 2022 മുതൽ സ്വർണവിലയെ താങ്ങിനിർത്തിയ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്കെത്തിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ തന്നെ സ്ഥാനാർഥിയാക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. വിവാദം അനാവശ്യമെന്ന് പറഞ്ഞ ഗോവിന്ദൻ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഉയർന്ന വിമർശനങ്ങളോട് ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ എന്നായിരുന്നു പ്രതികരിച്ചത്. ജില്ലാ ഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ട് തവണ പരിശോധിച്ച പട്ടികയാണ് സംസ്ഥാന സമിതിക്ക് മുന്നിൽ വന്നത്. വിവാഹം കഴിക്കുമ്പോൾ പി.കെ. ശ്യാമള ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്ന കാര്യവും സംസ്ഥാന സെക്രട്ടറി മറുപടിയിൽ ഓർമ്മിപ്പിച്ചു. പാര്‍ട്ടിക്ക് വേണ്ടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചും പി.കെ. ശ്യാമള പല പദവികൾ വഹിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അനാവശ്യമായ വിവാദമാണ് ശ്യാമളയുമായി ബന്ധപ്പെട്ടുള്ളതെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു. The post ചിരിക്കാത്ത അവലോകനം… ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെ; ശ്യാമള ഡിവൈഎഫ്ഐ ഭാരവാഹിയായി പ്രവർത്തിച്ചുവന്നയാളെന്ന് എം.വി. ഗോവിന്ദൻ appeared first on RashtraDeepika .
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) വികിരണതോത് ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്സ് കണക്കുകള്‍ പ്രകാരം മൂന്നാര്‍, ചങ്ങനാശേരി, കോന്നി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക 8 ആയി രേഖപ്പെടുത്തി. അതേസമയം കൊട്ടാരക്കര, ചെങ്ങന്നൂര്‍, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. യുവി സൂചിക 6 മുതല്‍ 7 വരെയായാല്‍ യെല്ലോ അലേര്‍ട്ടും 8 മുതല്‍ 10 വരെയായാല്‍ ഓറഞ്ച് അലേര്‍ട്ടും 11നു മുകളിലെത്തുമ്പോള്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുന്നത്. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ പകല്‍ 10 മുതല്‍ മൂന്നു വരെ സമയങ്ങളിലാണ് അള്‍ട്രാവയലറ്റ് വികിരണം കൂടുതലായി രേഖപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും മല്‍സ്യബന്ധനം നടത്തുന്നവര്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളും നേത്രരോഗങ്ങളും ഉള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരാണ് പ്രത്യേക ജാഗ്രത പാലിക്കേണ്ടത്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവന്‍ മൂടുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു. യാത്രകള്‍ക്കിടെ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുന്നതും ആരോഗ്യസംരക്ഷണത്തിന് സഹായകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മലയോര പ്രദേശങ്ങളിലും ഉഷ്ണമേഖലാ മേഖലകളിലും യുവി സൂചിക സാധാരണയായി കൂടുതലായിരിക്കും. അതിനാല്‍ ഇത്തരത്തിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ സഞ്ജു സാംസണിന്റെ (89) വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 253/7 എന്ന കൂറ്റന്‍ സ്കോര്‍ നേടി. ബുമ്രയുടെ നിര്‍ണായക ഓവറുകളും അക്സര്‍ പട്ടേലിന്റെ ക്യാച്ചുകളും ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വലിയൊരു സൂചികയായി കരുതി പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് ബിജെപി. ഇതിനായി വ്യാപകപ്രചരണ പരിപാടിയാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. ഇത്തവണ വോട്ടുചോദിക്കാന്‍ ഇറങ്ങുമ്പോള്‍ ക്രിസ്ത്യന്‍ മുസ്ളീം വിഭാഗത്തിലെ ആള്‍ക്കാരെയും സഭാനേതൃത്വങ്ങളെയും വിട്ടുകളയരുതെന്നാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി കേന്ദ്ര നിര്‍ദേശം. മികച്ച സ്ഥാനാര്‍ത്ഥികളും അതിനൊത്ത പ്രചരണങ്ങളും നടത്തിയാല്‍ കേരളത്തിലെ പല സീറ്റുകളും കൂടെ പോരുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ക്രിസ്ത്യാനികളും മുസ്ളീങ്ങളുമായ ഒരാളെയും വിട്ടുകളയരുത്. ഓരോ വീടുകളിലെയും വ്യക്തികളെ നേരില്‍ കണ്ട് അവരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിക്കണം. ക്രൈസ്തവ സഭകളുടെ നേതാക്കന്മാരെ നേരില്‍ കണ്ട് ഫോട്ടോയെടുത്താല്‍ മാത്രം പോര വോട്ടുറപ്പിക്കണമെന്നും കേന്ദ്രനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ബിജെപിയ്ക്ക് സ്വാധീനം ഇല്ലാത്ത മണ്ഡലത്തില്‍ പോലും എല്ലാ വീടുകളും വ്യക്തികളുമെല്ലാം വോട്ടുചോദിക്കലിന്റെ പരിധിയില്‍ വരണമെന്നാണ് ബിജെപി കരുതുന്നത്. നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ യോഗത്തില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എല്ലാവരോടും വോട്ടുചോദിക്കണമെന്ന കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ബിജെപിയ്ക്ക് വോട്ടുകളോ സ്വാധീനമോ ഇല്ലാത്ത ഇടങ്ങളില്‍ പോലും എല്ലാവരേയും കണ്ട് വോട്ടു ചോദിക്കണം. ആയിരത്തില്‍ 995 പേരും എതിരാണെങ്കില്‍ പോലും ആയിരം പേരോടും വോട്ടുചോദിക്കണം. നേരത്തേ ബിജെപിയ്ക്ക് സീറ്റുകിട്ടിയ നേമം തിരിച്ചുപിടിക്കാനും മറ്റു ചില മണ്ഡലങ്ങള്‍ നേടാനും ശക്തമായ പ്രവര്‍ത്തനം നടത്തും. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ സജീവമാകണമെന്നും നിര്‍ദേശമുണ്ട്.
നിക്ഷേപകരുടെ ആസ്തിയില്‍ ഒരു ദിവസം കൊണ്ട് ആറു ലക്ഷം കോടി രൂപയുടെ വര്‍ധന
മുംബൈ: മൂന്നു ദിവസത്തെ നഷ്ടക്കണക്കുകള്ക്കുശേഷം ഓഹരി വിപണിയിലെ പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുകയറി. തങ്ങളുടെ ആണവപദ്ധതികള്‍ ഉപേക്ഷിക്കാന്‍ തയാറാണെന്ന ഇറാന് അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരിവിപണി അവസാന മണിക്കൂറില്‍ പോസിറ്റീവിലെത്തിയത്. കഴിഞ്ഞ മൂന്നു സെഷനുകളിലായി ഇരു സൂചികകളും ഏകദേശം നാലു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയിരുന്നു. തങ്ങളുടെ ആണവപദ്ധതികള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയാറാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചി പറഞ്ഞതായി സ്കൈ ന്യൂസ് അറേബ്യ നടത്തിയ റിപ്പോര്‍ട്ടാണ് വിപണിക്ക് കരുത്തായത്. ഇതിനു പകരം യുഎസ് തൃപ്തികരമായ ബദല്‍ നിര്‍ദേശം മുന്നോട്ട് വയ്ക്കണമെന്നതാണ് ഇറാന്റെ പ്രധാന നിബന്ധന. യുഎസ്-ഇറാന് സംഘര്‍ഷം ലഘൂകരിക്കപ്പെട്ടേക്കാം എന്ന വാര്‍ത്ത വന്നത് നിക്ഷേപര്‍ക്കിടയില്‍ പ്രതീക്ഷ നല്കി. ഇതോടെ വെറും 20 മിനിറ്റിനുള്ളില്‍ ബിഎസ്ഇ സെന്‍സെക്സ് 1000 പോയിന്റിലധികം ഉയര്‍ന്നു. എന്നാല്‍, ഇറാന്റെ നിബന്ധനയോടു കൂടിയ… The post നിക്ഷേപകരുടെ ആസ്തിയില്‍ ഒരു ദിവസം കൊണ്ട് ആറു ലക്ഷം കോടി രൂപയുടെ വര്‍ധന appeared first on RashtraDeepika .
ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നു വീണ സംഭവം; രണ്ട് വ്യോമസേനാ പൈലറ്റുമാര്‍ മരിച്ചു
ന്യൂഡല്‍ഹി: അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു. അസമിലെ കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഇന്നലെ രാത്രി തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനത്തിലുണ്ടായിരുന്ന സ്ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ പതിവ് പരിശീലന ദൗത്യത്തിനിടെ സുഖോയ് Su-30MKI യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാരും മരിച്ചതായി ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ രാത്രി 7.42 ഓടെ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ജോര്‍ഹട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ്ങിലെ മലയോര മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്നാണ് വിവരം. തുടര്‍ന്നുള്ള തിരച്ചിലില്‍ രണ്ട് ക്രൂ അംഗങ്ങളും അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് സീറ്റുകളുള്ള, ബഹുമുഖ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയ്. റഷ്യന്‍ കമ്പനിയായ സുഖോയ് വികസിപ്പിച്ച ഈ വിമാനം നിലവില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍മ്മിക്കുന്നത്.
വംശനാശ ഭീഷണി നേരിടുന്ന കഴുത, കുതിര, ഒട്ടകം എന്നിവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചു. നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ (NLM) പ്രകാരം, ഇവയെ വളർത്തുന്ന വ്യക്തികൾക്ക് 50 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തുന്നതായാണ് വിവരം. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്.
തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ സ്ഥാപിച്ച എസിക്കുള്ളില്‍ അഞ്ചുപാമ്പുകള്
ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയർ കണ്ടീഷനറിനുള്ളില്‍ (എസി) നിന്ന് അഞ്ച് പാമ്പുകളെ കണ്ടെത്തി.ചെറുവയ്ക്കല്‍ സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരൻ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ എസിയുടെ അകത്തുനിന്നാണ് പാമ്പുകളെ കണ്ടെത്തിയത്.
UDFക്യാമ്പിന് ആവേശം പകരാൻ രാഹുൽ ഗാന്ധി എത്തുന്നു; ആദ്യ സന്ദർശനം കൊല്ലത്ത്
യുഡിഎഫ് ക്യാമ്പിന് ആവേശം പകരാൻ രാഹുൽ ഗാന്ധി എത്തുന്നു; ആദ്യ സന്ദർശനം കൊല്ലത്ത്, ശ്രീ നാരായണ ഗുരു- ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും
അ സമിലെ കര്‍ബി ആംഗ്ലോങ്ങില്‍ തകര്‍ന്നു വീണ സുഖോയ് -30 എം.കെ.ഐ യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ക്വാഡ്രന്‍ ലീഡര്‍ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് വ്യോമസേന അറിയിച്ചു. പൈലറ്റുമാരുടെ വിയോഗത്തില്‍ സേന അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. ഇന്നലെ വൈകിട്ട് 7:42-ഓടെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് ജോര്‍ഹട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. മലയോര മേഖലയിലെ മോശം കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും തിരച്ചിലിന് തടസ്സമായെങ്കിലും സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ ദൗത്യത്തിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ലൈസന്‍സോടെയാണ് നിര്‍മ്മിക്കുന്നത്. പരിശീലന പറക്കലിനിടെയുണ്ടായ ഈ വലിയ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നതോടെ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനവുമായുള്ള ബന്ധം ഇന്നലെ വൈകിട്ട് 7:42-ഓടെയാണ് നഷ്ടപ്പെട്ടത്. ജോര്‍ഹട്ടില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ് എന്ന മലയോര മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് വ്യോമസേന പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തന്നെ റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. റഷ്യന്‍ സാങ്കേതികവിദ്യയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് നിര്‍മ്മിച്ച രണ്ട് സീറ്റുകളുള്ള മള്‍ട്ടിറോള്‍ ലോംഗ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് -30 എം.കെ.ഐ. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ 260-ലധികം സുഖോയ് വിമാനങ്ങളുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിരച്ചിലിനായി അത്യാധുനിക സംവിധാനങ്ങളും ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
നേപ്പാള്‍ തിരഞ്ഞെടുപ്പ്: ബാലേന്ദ്ര ഷാ ലീഡ് ചെയ്യുന്നു; കെ പി ശര്‍മ ഒലി പിന്നില്‍
കെ പി ശര്‍മ ഒലിയുടെ പാര്‍ട്ടിയായ സിപിഎന്‍-യുഎംഎല്ലും ഗഗന് ഥാപ്പയുടെ നേപ്പാളി കോണ്‍ഗ്രസും നിലവില്‍ മൂന്ന് സീറ്റുകളില്‍ വീതം മാത്രമാണ് മുന്നിലുള്ളത്
'ഒറ്റപ്പെടുത്തിയില്ല,ആനന്ദ ബോസിന്റെ രാജി ആരോഗ്യ പ്രശ്നം കാരണം'; വിശദീകരണവുമായി BJP
'ഒറ്റപ്പെടുത്തിയില്ല,ആനന്ദ ബോസിന്റെ രാജി ആരോഗ്യ പ്രശ്നം കാരണം'; വിശദീകരണവുമായി ബിജെപി, എന്താകും ആനന്ദ ബോസിന്റെ പ്രതികരണം?
മ ാലിന്യ നീക്കത്തില്‍ പോരായ്മ ഉണ്ടോയെന്ന് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആർഡിഒക്ക് നിർദ്ദേശം
വൈക്കത്ത് ഐക്യമില്ല; മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പോര് രൂക്ഷം
സി.കെ ആശയെ ഒഴിവാക്കി സിപിഐ മണ്ഡലം കമ്മിറ്റി, സണ്ണി എം കപിക്കാടിനെ എതിർത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി, BDJS മത്സരിക്കുന്ന സീറ്റിൽ അവകാശവാദവുമായി ബിജെപി; വൈക്കത്ത് മുന്നണികളിൽ പോര് രൂക്ഷം
പശ്ചിമേഷ്യൻ സംഘർഷം; ലാൽചൗക്കിൽ കർശന ജാഗ്രത
പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രത ശക്തമാക്കി, ലാൽചൗക്കിൽ മുൾവേലി അടക്കം സ്ഥാപിച്ചു
KSRTC ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; വണ്ടിപ്പെരിയാറിൽ 12 പേർക്ക് പരിക്ക്
KSRTC ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്, സംഭവം ഇടുക്കി വണ്ടിപ്പെരിയാറിൽ
യുവതിയെ ബസില്‍ വെച്ച് ശല്യം ചെയ്തെന്ന കേസിലെ പ്രതി ലോഡ്ജില്‍ മരിച്ച നിലയില്‍
യുവതിയെ ശല്യം ചെയ്തെന്ന കേസിലെ പ്രതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമല്‍കുമാറിനെ വർക്കലയിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തകർന്ന് വീണ സുഖോയ് വിമാനത്തിലെ പൈലറ്റിനെ കുറിച്ച് വിവരമില്ല, തെരച്ചിൽ തുടരുന്നു
സുഖോയ് അപകടം : പൈലറ്റിനെ കുറിച്ച് വിവരമില്ല, അപകടസ്ഥലത്ത് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ മാത്രം, തെരച്ചിൽ തുടരുന്നതായി വ്യോമസേന
സീറ്റ് വിഭജന ചർച്ചകളിലേക്ക് യുഡിഎഫ്; ആദ്യ ചർച്ച കേരള കോൺഗ്രസുമായി
തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; സീറ്റ് വിഭജന ചർച്ചകളിലേക്ക് യുഡിഎഫ്, ഇന്നും നാളെയും ചർച്ച ,ആദ്യ ചർച്ച കേരള കോൺഗ്രസുമായി
'അന്ന രാജൻ്റെ അനുഭവം ഒറ്റപ്പെട്ടതല്ല, നമ്മുടെ ശരീരഭാഗം പ്രദർശിപ്പിക്കുന്നത് കാണുമ്പോൾ സങ്കടം വരും'
അന്ന രാജൻ്റെ അനുഭവം ഒറ്റപ്പെട്ടതല്ല, നമ്മുടെ ശരീരഭാഗം എടുത്ത് എല്ലായിടത്തതും പ്രദർശിക്കുമ്പോൾ അത് കാണുമ്പോൾ ഉണ്ടാകുന്ന സങ്കടമുണ്ട് , ഞാൻ നിരാശയുടെ വക്കിലായിരുന്നു:ദുരനുഭവം പങ്കുവച്ച് ബോഡി ബിൽഡർ ആരതി
ഇരിങ്ങാലക്കുടയും വടക്കാഞ്ചേരിയും വേണം; ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം
തൃശൂർ ജില്ലയിൽ രണ്ട് സീറ്റുകൾ വേണം, ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം, പാർട്ടി പ്രമേയം പാസാക്കിയെന്ന് ജില്ലാ അധ്യക്ഷൻ സി.വി കുര്യാക്കോസ്
രുചിയും ആരോഗ്യമൂല്യവും ഒന്നിച്ച പായസം
രുചിയും ആരോഗ്യമൂല്യവും ഒന്നിച്ച പായസം
അധ്യാപികമാർക്കെതിരെ പത്താം ക്ലാസുകാരൻ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതും നോട്ടെഴുതാത്ത വിവരം വീട്ടിലെത്തി അമ്മയോട് പറഞ്ഞതും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ കോഴിക്കോട് ബേപ്പൂർ ജി.എച്ച്.എസ്.എസിലെ രണ്ട് അധ്യാപികമാർക്കെതിരായ കേസുകളാണ് റാക്കിയത്.
റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി നല്കി അമേരിക്ക
30 ദിവസത്തെ താല്‍ക്കാലിക അനുമതിയാണ് നല്‍കിയത്
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്അപ്രതീക്ഷിത രാജി.മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി
മൗനം തുടർന്ന് ജി സുധാകരൻ, അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുമോ? കാത്തിരിക്കാൻ കോണ്‍ഗ്രസ്
എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടെങ്കിലും സുധാകരൻ അനുനയത്തിന് വഴങ്ങിയില്ല. സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്ന നീക്കം സുധാകരനിൽ നിന്നുണ്ടാവില്ല എന്നാണ് സിപിഎം കരുതുന്നത്. അതേസമയം കോണ്‍ഗ്രസ് ക്യാംപ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
ഉടുമ്പൻചോല മണ്ഡലത്തിൽ എംഎം മണിക്ക് സീറ്റ് നൽകാത്തതിൽ പാർട്ടിക്കുളളിൽ ഭിന്നതയെന്ന വാർത്തകൾ തള്ളി സിപിഎം. മൂന്നാം തവണയും സീറ്റ് പ്രതീക്ഷിച്ചെങ്കിലും എംഎം മണിക്ക് പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെകെ ജയചന്ദ്രനെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. നേരത്തെ മൂന്ന് തവണ ഉടുമ്പൻചോലയെ പ്രതിനിധീകരിച്ചിട്ടുളള കെകെ ജയചന്ദ്രൻ മുൻ സിപിഎം ജില്ലാ സെക്രട്ടറി കൂടിയാണ്. അതുകൊണ്ട് തന്നെ മണ്ഡലത്തിന്റെ
പനങ്ങാട്: വീട്ടിൽ പാചകം ചെയ്ത ഞണ്ടുകറി കഴിച്ചതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്. യുവാവിന് ഞണ്ടുകറിയോട് അലർജിയുണ്ടായിരുന്നു. നേരത്തെയും ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് എൽജിൻ ജൂഡിന് അലർജിയുണ്ടായതായി ബന്ധുക്കൾ അറിയിച്ചു. ശനിയാഴ്ച രാത്രി വീട്ടിൽ തയാറാക്കിയ ഞണ്ടുകറിയാണ് എൽജിൻ ജൂഡ് കഴിച്ചത്. ഇതിന് പിന്നാലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ജൂഡിനെ നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. The post ഞണ്ടുകറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ചികിത്സയിലിരിക്കെ യുവാവിന് ദാരുണാന്ത്യം; ഞണ്ടിനോട് അലർജിയുണ്ടായിരുന്നതായി ബന്ധുക്കൾ appeared first on RashtraDeepika .
ആയിരത്തോളം പേര്‍ക്ക് ജോലി പോകും; കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ഈ ടെക് കമ്പനി: എഐയില്‍ നിക്ഷേപം
ടെക് മേഖലയിലെ പിരിച്ചുവിടലുകള്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഇടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കൂടുതലും വൈറ്റ് കോളര്‍ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ ഉള്‍പ്പെടെ ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. തൊഴില്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുകയറ്റമാണ് നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമായത്. സമീപകാലത്ത് ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളില്‍
ഖമനെയിയുടെ മകൻ ഇറാന്റെ നേതാവാകുന്നത് അംഗീകരിക്കില്ല: ഡോണൾഡ് ട്രംപ്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിക്ക് പകരം, മകനെ തെരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനിസ്വേലയുടെ കാര്യത്തിൽ ചെയ്തതുപോലെ, ഖമനെയിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കു വഹിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് പറഞ്ഞു
മലബന്ധം അലട്ടുന്നുണ്ടോ? പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്!
ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഇത് പോഷക ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ചെറിയ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണം കൂടിയാണ്. ആരോഗ്യ ഗുണം മാത്രമല്ല, പല അസുഖങ്ങൾക്കും ഇത് പരിഹാരമാണ്.
പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചു, ഡോ.സിറിയക്കിൻ്റെ അച്ഛൻ അറസ്റ്റില്‍
അങ്കമാലിയില്‍ വിദ്യാർത്ഥിനി കാറിടിച്ച് മരിച്ച സംഭവം; ഡോ.സിറിയക്കിൻ്റെ അച്ഛൻ അറസ്റ്റില്‍, പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചെന്ന് പൊലീസ്.അങ്കമാലി മോർണിംഗ് സ്റ്റാർ കോളജ് വിദ്യാർഥിനി ജാസ്ലിയയെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഓടിച്ചിരുന്ന ഡോക്ടറെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇന്നലെ പുറപ്പെടുവിച്ചിരുന്നു.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ക്ഷേത്ര കൗണ്ടറിന്റെ ചുമരുകളിൽ ശ്രീകൃഷ്ണന്റെ ബാലലീലകൾ ആവിഷ്കരിച്ച മ്യൂറൽ ചിത്രങ്ങൾ ശ്രദ്ധേയമായി.
സുഖോയ് അപകടം: മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ സ്ഥിരീകരണം, രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു
ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സിഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ, വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു.
അസമിലെ വിമാനാപകടം; രണ്ട് വ്യോമസേനാ പൈലറ്റുമാര്‍ മരിച്ചു
ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനം, പറന്നുയര്‍ന്ന ഉടന്‍ തന്നെ കാണാതാവുകയായിരുന്നു.
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും യാത്രകള്‍ പുനരാരംഭിച്ചു
ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ഇന്ന് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും നൂറ് സര്‍വീസ് നടത്തുമെന്നാണ് എമിറേറ്റ്സ് അറിയിച്ചത്. കൊച്ചി, തിരുവനന്തപുരം അടക്കമുള്ള 14 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വീസുകള്‍ നടത്തും.
കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ കാറപടത്തില്‍ പ്രതി സിറിയാക്കിന്റെ പിതാവ് ജോര്‍ജ് മാത്യു അറസ്റ്റില്‍. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പോലിസിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിന് പിന്നാലെയാണ് പ്രതി സിറിയാക്കിന്റെ പിതാവിനെ അറസ്റ്റ് ചെയ്തത്. ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പോലിസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം, നാലുപേര്‍ക്ക് പുതുജീവനേകിയാണ് 19 കാരിയായ ജസ്ലിയ വിട പറഞ്ഞത്. അങ്കമാലി മോണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു ജസ്ലിയ. പഠനത്തോടൊപ്പം സ്പോര്‍ട്സിലും മികവ് പുലര്‍ത്തിയിരുന്നു. പാര്‍ട്ട്ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വില്‍പ്പന ശാലയിലായിരുന്നു ജസ്ലിയ ജോലി ചെയ്തിരുന്നത്. ജോലിക്ക് പോയിരുന്നതിനാല്‍ കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് അങ്കമാലിയില്‍ വച്ച് അമിത വേഗത്തില്‍ എത്തിയ കാര്‍ ജസ്ലിയയെ ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജസ്ലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ജസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
'ഇറാനെ തീർത്ത ശേഷം ക്യൂബയിലേക്ക്': സൂചന നൽകി ട്രംപ്
ഇറാനു ശേഷം ക്യൂബയെ ഇല്ലാതാക്കുമെന്ന് സൂചിപ്പിച്ച് ട്രംപ്. ക്യൂബയിലേക്ക് തിരികെ പോകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിനെ നയിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയെ മദ്രാസ് ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു.
വാഷിംഗ്ടണ്‍: മദ്ധ്യേഷ്യയില്‍ ആശങ്ക ഉയര്‍ത്തി ഇറാന് മേല്‍ നടത്തുന്ന ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ ശ്രദ്ധ ക്യുബയിലേക്കെന്ന് റിപ്പോര്‍ട്ട്. ക്യൂബയുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള മറ്റ് വിദേശനയ വിഷയങ്ങളിലേക്കും ശ്രദ്ധ തിരിക്കാന്‍ ഉദേശിക്കുന്നെന്ന സൂചന ട്രംപ് നല്കി. ഇറാനിലെ സംഘര്‍ഷം പരിഹരിച്ചുകഴിഞ്ഞാല്‍, ഹവാനയിലേക്ക് നയതന്ത്ര ശ്രമങ്ങള്‍ തിരിക്കുമെന്ന് പറഞ്ഞു. മേജര്‍ ലീഗ് സോക്കര്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിയാമി സിഎഫിനെ ആദരിക്കുന്ന പരിപാടിയില്‍ വൈറ്റ് ഹൗസില്‍ സംസാരിച്ച ട്രംപ്, മിഡില്‍ ഈസ്റ്റിലെ യുദ്ധമാണ് നിലവില്‍ വാഷിംഗ്ടണിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് സൂചിപ്പിച്ചു. ഇറാനുമായുള്ള ഏറ്റുമുട്ടലിനെ പരാമര്‍ശിച്ചുകൊണ്ട് ഇത് ആദ്യം പൂര്‍ത്തിയാക്കട്ടെ എന്നാണ് ട്രംപ് പറഞ്ഞത്. വാഷിംഗ്ടണുമായി ഒരു കരാറിലെത്താന്‍ ക്യൂബയ്ക്ക് താല്‍പ്പര്യമുണ്ടെന്നും ബന്ധം മെച്ചപ്പെട്ടാല്‍ നിരവധി ക്യൂബന്‍ അമേരിക്കക്കാര്‍ക്ക് ദ്വീപിലേക്ക് മടങ്ങാന്‍ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ക്യൂബയുമായും അവിടുത്തെ ജനങ്ങളുമായും കൂടുതല്‍ അടുത്തബന്ധം പുലര്‍ത്തുന്നതിനെ അമേരിക്ക സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള നിലവിലുള്ള സംഘര്‍ഷത്തിന് തന്റെ ഭരണകൂടം മുന്‍ഗണന നല്‍കുന്നുണ്ടെന്നും ക്യൂബയുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള മറ്റ് വിദേശനയ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് മുമ്പ് അത് പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. മേജര്‍ ലീഗ് സോക്കര്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിയാമി സിഎഫിനെ ആദരിക്കുന്ന പരിപാടിയില്‍ വൈറ്റ് ഹൗസില്‍ സംസാരിച്ച ട്രംപ്, മിഡില്‍ ഈസ്റ്റിലെ യുദ്ധമാണ് നിലവില്‍ വാഷിംഗ്ടണിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് സൂചിപ്പിച്ചു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.20, തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് അലാറം തുടർച്ചയായി മുഴങ്ങി.
അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ
അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ലെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും മോശം രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ആരതി പറഞ്ഞു.
സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍
കേരളത്തില്‍ നിന്നും സര്‍വീസുകള്‍
ആലപ്പുഴ: സി.പി.എം നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന മുന്‍ മന്ത്രി ജി. സുധാകരന് അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായി. പാര്‍ട്ടി നിലപാടുകള്‍ക്ക് വഴങ്ങില്ലെന്ന കര്‍ക്കശമായ തീരുമാനത്തിലാണ് അദ്ദേഹം. തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരസ്യമായി പ്രഖ്യാപിക്കുമെന്ന് സുധാകരനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ട്ടി വിരുദ്ധനാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, വ്യക്തിയെന്ന നിലയില്‍ ജനവിധി തേടാനാണ് അദ്ദേഹത്തിന്റെ നീക്കം. സുധാകരന് മത്സരരംഗത്തിറങ്ങിയാല്‍ ആലപ്പുഴ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും അത് ഇടതുമുന്നണിയുടെ വിജയസാധ്യതകളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം. അമ്പലപ്പുഴയില്‍ മത്സരിക്കാനുള്ള താല്പര്യം സുധാകരന് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി അത് മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇതിനിടെ സുധാകരനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എം.എ. ബേബിയും നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ശനിയാഴ്ച വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ആലപ്പുഴയിലെത്തുന്നുണ്ട്. മുഖ്യമന്ത്രി സുധാകരനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 'മൗനം ശക്തമാണ്' എന്ന നിലപാടിലാണ് സുധാകരന് ഇപ്പോഴുള്ളത്. അതേസമയം, സുധാകരന് ഫാക്ടര്‍ അനുകൂലമാക്കാന്‍ യു.ഡി.എഫും കരുതലോടെ നീങ്ങുകയാണ്. അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാതെ മാറ്റിവെച്ചിരിക്കുന്നത് സുധാകരന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്. കെ.സി. വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം ഈ മണ്ഡലം തല്ക്കാലം ഒഴിച്ചിട്ടിരിക്കുകയാണ്. സുധാകരന് സ്വതന്ത്രനായി നിന്നാല്‍ പുറമെ നിന്ന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് ആലോചന. പി.കെ. ശശിയെ പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെ സുധാകരനും സമാനമായ രീതിയില്‍ നീങ്ങുന്നത് സി.പി.എമ്മിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സുധാകരന്റെ മനംമാറ്റത്തിനായി പാര്‍ട്ടി ഇനിയും ശ്രമിക്കുമോ അതോ അദ്ദേഹം രാഷ്ട്രീയ അട്ടിമറിക്ക് തുടക്കമിടുമോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയില്‍ നേരിടുന്ന കടുത്ത അവഗണനയിലും അച്ചടക്ക നടപടികളിലും മനംനൊന്താണ് അദ്ദേഹം ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. രണ്ടു ദിവസത്തിനകം തന്റെ നിലപാട് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കും. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി തിരഞ്ഞെടുപ്പ് ഗോദയില്‍ നല്‍കാനാണ് സുധാകരന്റെ നീക്കം. 2021-ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ വീഴ്ചയുടെ പേരില്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരെടുത്ത് കുറ്റപ്പെടുത്തിയ ഏക നേതാവ് സുധാകരനായിരുന്നു. എച്ച്. സലാം എംഎല്‍എയുടെ പരാതിയില്‍ 22 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും യോഗങ്ങളിലേക്ക് അദ്ദേഹത്തെ വിളിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിയിലെ ജൂനിയര്‍ നേതാക്കള്‍ പോലും അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതും സുധാകരനെ ചൊടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ വിവേചനം: പുന്നപ്ര-വയലാര്‍ വാര്‍ഷിക പരിപാടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ഏകനായി എത്തി പുഷ്പാര്‍ച്ചന നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എം.എ. ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരോക്ഷമായി തന്നെ പരിഹസിച്ചതും അദ്ദേഹം ഗൗരവത്തോടെയാണ് കാണുന്നത്. തപാല്‍ ബാലറ്റ് വിവാദത്തിലും ടി.ജെ. ആഞ്ചലോസിനെതിരായ നടപടിയിലുമുള്ള സുധാകരന്റെ തുറന്നുപറച്ചിലുകള്‍ ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നാണ് സുധാകരന്റെ പക്ഷം. സുധാകരന് സ്വതന്ത്രനായി രംഗത്തെത്തിയാല്‍ അത് അമ്പലപ്പുഴയില്‍ മാത്രമല്ല, ആലപ്പുഴ ജില്ലയിലാകെ ഇടതുമുന്നണിയുടെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടാക്കും. സുധാകരനെ പിന്തുണച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റിവെച്ചേക്കുമെന്ന വാര്‍ത്തകള്‍ കൂടി പുറത്തുവരുന്നതോടെ അമ്പലപ്പുഴയിലെ പോരാട്ടം പ്രവചനാതീതമാകും.
അഭിഷേക് ശര്‍മയെ ചേര്‍ത്തുപിടിച്ച് സഞ്ജു; ലോകകപ്പ് ഫൈനലില്‍ യുവതാരം കരുത്ത് തെളിയിക്കുമെന്ന് ഉറപ്പ്
ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി, ഫോം കണ്ടെത്താൻ വിഷമിക്കുന്ന അഭിഷേക് ശർമ്മയ്ക്ക് പിന്തുണയുമായി സഞ്ജു സാംസൺ.
അധ്യാപികമാരെ കേസില്‍ കുടുക്കി പത്താംക്ലാസുകാരന്: റദ്ദാക്കി ഹൈക്കോടതി
ആദ്യം ഇറാനെ തീർക്കും; പിന്നെ ക്യൂബയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം!
ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പുതിയ വിദേശനയങ്ങൾ പ്രഖ്യാപിച്ചു. ഇറാന്റെ ഭീഷണികൾ പൂർണ്ണമായും അവസാനിപ്പിക്കുക എന്നതാണ് നിലവിൽ തന്റെ ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും അതിന് ശേഷം ക്യൂബയ്ക്ക് നേരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ഒരു ഔദ്യോഗിക ചടങ്ങിനിടെയായിരുന്നു ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. പശ്ചിമേഷ്യൻ മേഖലയിൽ
വേദ ജ്യോതിഷിയായ ആചാര്യ റീന ശർമ്മ, 2026 മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് പ്രവചിക്കുന്ന വീഡിയോ വൈറലായി. യുദ്ധത്തിനായി തയ്യാറെടുക്കാൻ ആവശ്യപ്പെട്ട ഈ പ്രവചനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
നമ്പർ വെട്ടിയൊട്ടിച്ച ലോട്ടറി ടിക്കറ്റ് നൽകി ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും പണം തട്ടിയെടുത്തു
നമ്പർ വെട്ടിയൊട്ടിച്ച ലോട്ടറി ട്ടിക്കറ്റ് നൽകി വയോധിക നായ ലോട്ടറി വിൽപ്പനക്കാര നെ കബളിപ്പിച്ചു. എരഞ്ഞോ ളി ചുങ്കം കുടക്കളത്തെ ആയി മ്മൽ പറമ്പത്ത് എ ഹരീശനാ ണ് (65) തട്ടിപ്പിനിരയായത്. ഇരുകാലുകൾക്കും അസുഖമു ള്ള ഹരീശൻ കഴിഞ്ഞ 30 വർ ഷമായി തലശേരിപഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ലോട്ടറി വിൽപന നടത്തിവരികയാണ്.
ആനന്ദബോസിന് ധൻകറിന്റെ ഗതിയാകുമെന്ന് കോൺഗ്രസ്, ആർ എൻ രവി 'മോദി എക്കോസിസ്റ്റത്തിൻ്റെ' ഭാഗം
ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് അപ്രതീക്ഷിതമായി രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിജെപി പറയുമ്പോൾ, ഇത് മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിക്ക് സമാനമാണെന്നും രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.
6 ത്രില്ലറുകള്‍, ഒരു റൊമാന്റിക് ഡ്രാമ; മലയാളത്തില്‍ നിന്ന് ഇന്ന് 7 പുതിയ റിലീസുകള്‍
ഈ ആഴ്ച മലയാളത്തിൽ ഏഴ് പുതിയ സിനിമകൾ റിലീസ് ചെയ്യുന്നു, അതിൽ ആറെണ്ണവും ത്രില്ലർ വിഭാഗത്തിൽപ്പെട്ടവയാണ്.
കണ്ണൂരിൽ മാസങ്ങൾക്ക് മുൻപ് മരിച്ച പ്രഥമാധ്യാപകന് പരീക്ഷാ ഡ്യൂട്ടി ; വിവാദത്തിൽ വിദ്യാഭ്യാസവകുപ്പ്
കണ്ണൂരിൽ മാസങ്ങൾക്ക് മുൻപ് മരിച്ച പ്രഥമാധ്യാപകന് ഹയർ സെക്കൻഡറി പരീക്ഷാജോലി. ജനുവരി 19-ന് അന്തരിച്ച പാലത്തായി യു.പി. സ്കൂൾ പ്രഥമാധ്യാപകൻ പാറോൾ സായിസദനത്തിൽ പി. ബിജോയിക്കാണ് (50) പരീക്ഷാജോലി നൽകി വകുപ്പ് ഉത്തരവിറക്കിയത്. പെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് പട്ടികയിൽ എൺപത്തിയഞ്ചാമനായി ബിജോയിയെ നിയോഗിച്ചിരിക്കുന്നത്.
റഷ്യയില്‍ നിന്നും എണ്ണവാങ്ങാന്‍ 30 ദിവസത്തെ ഇളവ് അനുവദിച്ച് യു എസ്
ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്
തീരുമാനമാകാനുള്ളത് മലപ്പുറവും പുതുപ്പള്ളിയും ; സിപിഐഎമ്മിനായി 55 സിറ്റിംഗ് എംഎല്‍എമാര്‍ ഇറങ്ങും
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മുന്നണികള്‍ ഒന്നാകെ തയ്യാറെടുക്കുമ്പോള്‍ സിപിഐഎമ്മില്‍ തീരുമാനം ആകാനുള്ളത് പുതപ്പള്ളിയും മലപ്പുറവും. മിക്കവാറും എല്ലാ നേതാക്കളും ഇത്തവണയും മത്സരിക്കുമ്പോള്‍ മണ്ഡലം മാറി മത്സരിക്കുന്നത് കെ.കെ. ശൈലജയും കെ.എന്‍. ഉണ്ണികൃഷ്ണനുമാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണയും ധര്‍മ്മടത്തെത്തും. കെ.കെ. ശൈലജ പേരാവൂരിലും കെ.എന്‍. ഉണ്ണികൃഷ്ണന് തൃപ്പുണിത്തുറയിലുമാണ് മത്സരിക്കാനെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമേ പാലക്കാട്ട് ആര് മത്സരിക്കുമെന്ന് സിപിഐഎമ്മും പ്രഖ്യാപിക്കു. പൊതുസ്വതന്ത്രനെ ഇത്തവണയും പരീക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍. പുതുപ്പള്ളിയില്‍ ആരു മത്സരിക്കണമെന്ന കാര്യവും പിന്നീടേ തീരുമാനം എടുക്കു. എറണാകുളം ജില്ലയിലെ ഏതാനും സീറ്റുകളും തീരുമാനമാകാതെ നില്‍ക്കുകയാണ്. അതേസമയം സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എ മാര്‍ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായി. നേമത്ത് മന്ത്രി വി.ശിവന്‍കുട്ടി, വര്‍ക്കലയില്‍ വിജോയ്, ആറ്റിങ്ങല്‍ ഒഎസ് അംബിക, വാമനാപുരത്ത് ഡികെ മുരളി, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്, വട്ടിയൂര്‍കാവില്‍ വി. കെ.പ്രശാന്ത്, അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, പാറശ്ശാലയില്‍ സി.കെ.ഹരീന്ദ്രന്‍, കാട്ടാക്കടയില്‍ ഐ.ബി.സതീഷ്, നെയ്യാറ്റിന്‍കര കെ.ആന്‍സലന്‍ എന്നിവരാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികള്‍. കൊട്ടാരക്കരയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍, കൊല്ലത്ത് എസ്.ജയമോഹന്, ഇരവിപുരത്ത് എം.നൗഷാദ്, ചവറയില്‍ ഡോ.സുജിത് വി ജയന്‍പിള്ള, കുണ്ടറയില്‍ എസ്.എല്‍.സജികുമാര്‍ എന്നിങ്ങനെയാണ് കൊല്ലത്തെ പേരുകള്‍. പത്തനംതിട്ടയില്‍ ആറന്മുളയില് വീണാജോര്‍ജ്ജും കോന്നിയില്‍ കെ.യു. ജനീഷ്കുമാറും മത്സരിക്കുമ്പോള്‍ ഇടുക്കിയിലെ ര്ണ്ടു സീറ്റുകളില്‍ ദേവികുളത്ത് എ രാജയും ഉടുമ്പന്‍ചോലയില്‍ എംഎം മണിയെ മാറ്റി കെ.കെ. ജയചന്ദ്രനും മത്സരിക്കാനെത്തും. കോട്ടയത്തെ രണ്ടു സീറ്റുകളില്‍ കെ. അനില്‍കുമാര്‍ കോട്ടയത്തും ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍. വാസവനുമാകും മത്സരത്തിനിറങ്ങുക. അരൂര്‍ ദലീമ ജോജോ, ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജന്, അമ്പലപ്പുഴയില്‍ എച്ച്. സലാം, മാവേലിക്കരയില്‍ എം.എസ്.അരുണ്‍കുമാര്‍, ചെങ്ങന്നൂര്‍ മന്ത്രി സജി ചെറിയാന്, കായംകുളത്ത് യു. പ്രതിഭ എന്നിവരാണ് ആലപ്പുഴയില്‍ കേള്‍ക്കുന്ന പേരുകള്‍ എറണാകുളത്ത് കളമശ്ശേരിയില്‍ മന്ത്രി പി.രാജീവ്, കൊച്ചിയില്‍ കെ.ജെ.മാക്സി, തൃപ്പൂണിത്തുറയില്‍ കെ.എന്‍.ഉണ്ണികൃഷ്ണന്, വൈപ്പിനില്‍ എം.ബി. ഷൈനി, കോതമംഗലം ആന്റണി ജോണ്‍, കുന്നത്ത്നാട്ടില്‍ പി.വി.ശ്രീനിജന് എന്നിവരും മത്സരിക്കും. കുന്നംകുളത്ത് എ.സി. മൊയ്തീന്, ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്. ബിന്ദു, പുതുക്കാട് രാമചന്ദ്രന്, വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി, ചേലക്കരയില്‍ യു.ആര്.പ്രദീപ്, ഗുരുവായൂരില്‍ എന്‍.കെ. അക്ബര്‍, മണലൂരില്‍ സി. രവീന്ദ്രനാഥ് എന്നിവരും വരുന്നു. തൃത്താലയില്‍ മന്ത്രി എം.ബി രാജേഷ്, ഷൊര്‍ണൂറില്‍ പി.മമ്മിക്കുട്ടി, ഒറ്റപ്പാലത്ത് കെ പ്രേംകുമാര്‍, കോങ്ങാട് കെ. ശാന്തകുമാരി, മലമ്പുഴയില്‍ എ.പ്രഭാകരന്, തരൂര്‍ പിപി സുമോദ്, നെന്മാറയില് കെ.പ്രേമന്, ആലത്തൂര്‍ ടിഎം ശശിയും പാലക്കാട് മത്സരത്തിനെത്തും. പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്ണന്, ബേപ്പൂരില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കൊയിലാണ്ടി കെ.ദാസന്, കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്, കുറ്റ്യാടിയില്‍ കെ. പി കുഞ്ഞമ്മദ് കുട്ടി, തിരുവമ്പാടി ലിന്റോ ജോസഫ്, ബാലുശ്ശേരി കെഎം സച്ചിന്‍ദേവ് എന്നിവരാണ് കോഴിക്കോട് മത്സരിക്കുക. മലപ്പുറം താനൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്, തവനൂരില്‍ കെ.ടി.ജലീല്‍, പൊന്നാനിയില്‍ എം.കെ. സക്കീര്‍, നിലമ്പൂരില്‍ യു.ഷറഫലി, വേങ്ങരയില്‍ കെ.സബാഹ് എന്നിവരാണ് പട്ടികയിലുള്ളത്. വയനാട്ടില്‍ മാനന്തവാടിയില്‍ ഒ.ആര്. കേളുവും ബത്തേരിയില്‍ എം.എസ്. വിശ്വനാഥനും മത്സരിക്കും. കണ്ണൂരില്‍ മട്ടന്നൂരില്‍ വി. കെ.സനോജ്, പയ്യന്നൂരില്‍ ടി.ഐ.മധുസൂദനന്, കല്യാശേരിയില്‍ എം.വിജിന്, അഴീക്കോട് കെ.വി. സുമേഷ്, തളിപ്പറമ്പില്‍ പി.കെ. ശ്യാമള, തലശ്ശേരിയില്‍ കാരായി രാജന് എന്നിവരും കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലങ്ങളില്‍ ഉദുമയില്‍ സി.എച്ച്. കുഞ്ഞമ്പു, തൃക്കരിപ്പൂരില്‍ വി.പി.പി. മുസ്തഫയെയും മത്സരിക്കാനാണ് തീരുമാനം.
ഇറാൻ കപ്പൽ യുഎസ് തകർത്ത വിഷയം ഇന്ത്യ ഉന്നത തലത്തിൽ വിലയിരുത്തും. ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കർ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്
വയനാട് തുരങ്കപാത, പറ തുരക്കൽ പ്രവർത്തികൾക്ക് ഇന്ന് തുടക്കം, ആദ്യ ബ്ലാസ്റ്റിങ് എങ്ങനെ?
വയനാട് തുരങ്കപാത നിർമാണം, പറ തുരക്കൽ പ്രവർത്തികൾക്ക് ഇന്ന് തുടക്കം, ആദ്യ ബ്ലാസ്റ്റിങ് എങ്ങനെ?, സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
'പൊങ്കാലയ്ക്ക് ശേഷം വേസ്റ്റ് മാനേജ്മെന്റ് നടത്താൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല'; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
'പൊങ്കാലയ്ക്ക് ശേഷം വേസ്റ്റ് മാനേജ്മെന്റ് നടത്താൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല'; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, രാഷ്ട്രീയ പ്രതിഷേധമെന്ന് ബിജെപി
ആറ് ദിവസം പിന്നിട്ടു...ജാസ്ലിയെ ഇടിച്ചിട്ട കാറോടിച്ച ഡോ.സിറിയക് എവിടെ? | Jasliya Johnson
ആറ് ദിവസം പിന്നിട്ടു...ജാസ്ലിയെ ഇടിച്ചിട്ട കാറോടിച്ച ഡോ.സിറിയക്.പി.ജോർജ് എവിടെ?, മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി
രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
ഇറാൻ യുദ്ധത്തെയും പശ്ചിമേഷ്യൻ പ്രതിസന്ധിയെയും തുടർന്ന് രാജ്യത്ത് പാചക എണ്ണയുടെ, പ്രത്യേകിച്ച് സൺഫ്ലവർ ഓയിലിന്റെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ലിറ്ററിന് 5 രൂപ വരെ വർധിച്ചു
അങ്കമാലി: അങ്കമാലിയില്‍ ബി.കോം വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്സണ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ഡോക്ടറെ ഒളിവില്‍ പോകാന്‍ സഹായിച്ച അച്ഛന് അറസ്റ്റില്‍. കോട്ടയം അതിരമ്പുഴ പണ്ടാരകളം വീട്ടില്‍ ജോര്‍ജ് മാത്യുവിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന മകന് ഡോ. സിറിയക് പി. ജോര്‍ജിനെ ഒളിപ്പിക്കാന്‍ ശ്രമിച്ചതിനാണ് നടപടി. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാസ്ലിയയെ അമിതവേഗത്തില്‍ വന്ന മഹീന്ദ്ര എക്സ്.യു.വി 700 ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയി. ചാലാക്കല്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയായ സിറിയക് പി. ജോര്‍ജാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി സിറിയക് പി. ജോര്‍ജിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അതിരമ്പുഴയിലെ വീട് പൂട്ടിക്കിടക്കുകയാണ്. പ്രതിക്കായി ഇടുക്കി, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആലുവ ഡിവൈ.എസ്.പി എന്‍. ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപകടമുണ്ടാക്കിയ കാര്‍ തുറവൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് അക്ഷയ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്നു എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ. മസ്തിഷ്ക മരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്താണ് കുടുംബം അവളെ യാത്രയാക്കിയത്. ഒളിവില്‍ കഴിയുന്ന പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന് ആവശ്യം. രാഹുല്‍ വാട്ട്സ്ആപ്പ് കോള്‍ ചെയ്തെന്ന് യുവതി പോലിസിന് നല്കിയ പരാതിയെ തുടര്‍ന്നാണ് ഹരജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി.
വിമതനീക്കം വ്യാപിപ്പിക്കാൻ പി.കെ ശശി; അസംതൃപ്തരെ കൂട്ടായ്മയിൽ എത്തിക്കാൻ നീക്കം | PK Sasi
പി.കെ ശശി തിരിച്ചടിക്കുമോ? അഞ്ച് മണ്ഡലങ്ങൾ കേന്ദ്രീകരിക്കും; അസംതൃപ്തരെ കൂട്ടായ്മയിൽ എത്തിക്കാൻ നീക്കം
'യുഡിഎഫ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ വേണ്ടി ശക്തമായി പ്രവർത്തിക്കുമ്പോഴാണ് ഇത്തരം വൃത്തികേട്'
യുഡിഎഫ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ വേണ്ടി ശക്തമായി പ്രവർത്തിക്കുമ്പോഴാണ് ഇത്തരം വൃത്തികേട്, എവിടെയൊക്കെ അബിൻ വർക്കിക്ക് എതിരെ പോസ്റ്ററുകളുണ്ടോ അവയൊക്കെ കീറി കളയും: നഹാസ് പത്തനംതിട്ട
സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്നത്തെ അറിയിപ്പുകൾ | Innariyan 6 March 2026
സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, മീൻപിടുത്തത്തിന് തടസമില്ല; ഇന്നത്തെ അറിയിപ്പുകൾ
വീട്ടിൽ എളുപ്പം തയ്യാറാക്കാവുന്ന കറി
വീട്ടിൽ എളുപ്പം തയ്യാറാക്കാവുന്ന കറി
സൗദിയിലും ഒമാനിലും വിമാന സർവിസുകൾ പുനരാരംഭിച്ചു
സൗദി, ഒമാൻ വിമാന സർവിസുകൾ പുനരാരംഭിച്ചു. ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സർവിസാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തുടങ്ങിയത്. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും ഇന്നു മുതൽ സർവിസ് നടത്തും.
അഞ്ച് മിറ്റിനുള്ളിൽ സേമിയ ഇഡലി
സേമിയ- 2കപ്പ് തൈര് -1കപ്പ് പച്ചമുളക് — 3 ഇഞ്ചി – 1 കഷണം കാരറ്റ് ഒരു എണ്ണം ഗ്രേറ്റ് ചെയ്തത്.
മഹാന്മാര് ഇരുന്ന കസേരയില്‍ സ്പിരിറ്റ് കച്ചവടക്കാരന്: പി.കെ. ശശി
ജനകീയരായ മഹാന്മാര് ഇരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് പി.കെ. ശശി. മാര്‍ക്സിസ്റ്റ് കൂട്ടായ്മ ജില്ലാതല കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി.
അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കി ട്രംപ്
ഒക്ലഹോമയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്ക്വെയ്ന്‍ മുള് പുതിയ സെക്രട്ടറി
അങ്കമാലി അപകടം: പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ അച്ഛൻ അറസ്റ്റിൽ
അങ്കമാലി അപകടത്തിൽ പ്രതി സിറിയക് പി ജോർജിൻ്റെ അച്ഛൻ ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷം ആയിരുന്നു അറസ്റ്റ്.
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. ഇന്ന് ഫിസിക്സ്, സോഷ്യോളജി, ആന്ത്രപോളജി വിഷയങ്ങളിലാണ് പരീക്ഷ.
തൃശൂരിൽ വീട് കുത്തിത്തുറന്ന് മോഷണം:അന്വേഷണം ഊർജ്ജിതമാക്കി
വണ്ടിത്താവളം കൊല്ലങ്കോട് ഊട്ടറയിൽ വീട് കുത്തിത്തുറന്ന്് 44.5 പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ പോലിസ് അന്വേഷണം ഊർജ്ജിതമാക്കി.
യുഎസിന്റെ സര്‍പ്രൈസ് മൂവ്..! കടലില്‍ കുടുങ്ങിയ റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് വാങ്ങാം; ഉപരോധത്തില്‍ ഇളവ്
ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഉപരോധത്തില്‍ ഇളവ് നല്കി അമേരിക്ക. ഒരു മാസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള എണ്ണ വിപണികളിലെ സമ്മര്‍ദ്ദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നടപടി. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പൊന്നും പണവും കൈയിലേക്ക്.. ഈ രാശിക്കാര്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ രാജകീയ ജീവിതം!
ആനന്ദ ബോസിനെ ഏതെങ്കിലും രീതിയിൽ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും രാഷ്ട്രപതിയുടെ പ്രതിനിധിയായ അദ്ദേഹത്തെ ബഹുമാനിച്ചിട്ടേയുളളുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
പശ്ചിമേഷ്യൻ സംഘർഷം; വ്യോമമേഖല ഭാഗികമായി തുറന്നു, സർവീസുകൾ പുനരാരംഭിച്ച് വിമാനക്കമ്പനികൾ
പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച ആകുമ്പോൾ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്. പല വിമാന കമ്പനികളും സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്
കരയുദ്ധത്തില്‍ അമേരിക്കയെ കാത്തിരിക്കുകയാണ് ; ഇറാന്
ഇസ്രയേല്‍-യുഎസ് സംയുക്താക്രമണത്തില്‍ ഏകദേശം 1230 പേര്‍ക്ക് ജീവന് നഷ്ടമായെന്നാണ് ഇറാനിയന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്ഥാനാർത്ഥി നിർണായത്തിൽ മൂന്ന് മൂന്നണിയിലും പോര് രൂക്ഷമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി സണ്ണി എം കപിക്കാടിനെ വേണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടേയും നിലപാട്.
ഇസ്രായേലും അമേരിക്കയും ഇറാനാനെതിരെയുള്ള ആക്രമണം ഒരു പൂര്‍ണ യുദ്ധമായി മാറിയിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സൈന്യം ഇറാനെതിരെ വ്യോമാക്രമണങ്ങളും മറ്റ് നടപടികളും തുടരുകയാണ്.
ഇറാനുമായുള്ള യുദ്ധം അമേരിക്കയും ഇസ്രയേലും കടുപ്പിക്കവെ, ഇന്ത്യയുടെ എണ്ണ സുരക്ഷയ്ക്ക് ഭീമമായ വെല്ലുവിളി ഉയര്‍ന്നുവന്നിരിക്കുകയാണ്.
കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മാ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
അങ്കമാലിയില്‍ ജസ്ലിയ വാഹനമിടിച്ച് മരിച്ച സംഭവം ; പ്രതിയുടെ പിതാവ് മാത്യു ജോര്ജ്ജനെ അറസ്റ്റ് ചെയ്തു
കോട്ടയം: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരണമടഞ്ഞ സംഭവത്തില്‍ പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയും കായികതാരവുമായ ജസ്ലീന് വാഹനമിടിച്ച് മരണമടഞ്ഞ സംഭവത്തില്‍ പ്രതി സിറിയക്ക് ജോര്‍ജ്ജിന്റെ പിതാവ് ജോര്‍ജ്ജ് മാത്യുവാണ് അറസ്റ്റിലായിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘമാണ് ജോര്ജ്ജ്മാത്യുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. അപകടസമയത്ത് സിറിയക്ക് ഓടിച്ച വാഹനം ജോര്‍ജ്ജ് മാത്യുവിന്റേതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം പ്രതി സിറിയക് ജോര്‍ജ്ജ് കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും. സംഭവത്തില്‍ ഇത്രദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസും കുറ്റവാളിയും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന ജസ്ലിയയുടെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. പ്രതിയെ പോലീസ് തന്നെയാണ് സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണസംഘവും പറയുന്നു. അപകടം നടന്ന സമയത്ത് തന്നെ സിസിടിവി പരിശോധന നടത്തി പ്രതിയെ കണ്ടെത്തിയെന്നും അയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നുമാണ് പോലീസിന്റെ ന്യായീകരണം. അതേസമയം സ്റ്റേഷനില്‍ ഹാജരാകാമെന്ന് പ്രതി ആദ്യം പറഞ്ഞത് പോലീസ് വിശ്വസിച്ചെന്നും പ്രതിയെ അന്ന് അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ആരോപണം. പിന്നീട് പറഞ്ഞസമയത്ത് പ്രതി ഹാജരായില്ലെന്ന് മാത്രമല്ല ഒളിവില്‍ പോകുകയും ചെയ്തു. ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജോര്‍ജ്ജ് മാത്യുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി, തിരുവനന്തപുരം അടക്കമുള്ള 14 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വീസുകള്‍ നടത്തും.

28 C