75 രാജ്യങ്ങള്‍ക്ക് വിസാ വിലക്കേര്‍പ്പെടുത്തി അമേരിക്ക
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബുധനാഴ്ചയാണ് തീരുമാനം പുറത്തുവിട്ടത്.
35കാരനെ കൊലപ്പെടുത്തിയ ബന്ധു അറസ്റ്റില്‍
ഖത്തറിലെ യുഎസ് താവളം ആക്രമിച്ചത് ട്രംപ് മറക്കരുത്: അഡ്മിറല്‍ അലി ശംഖാനി
തെഹ്റാന്: ഇറാന് നേരെയുള്ള ഏതൊരാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ് അഡ്മിറല്‍ അലി ശംഖാനി. ജൂണില്‍ ഇറാനെ ആക്രമിച്ച യുഎസിന്റെ ഖത്തറിലെ അല്‍ ഉദൈസ് സൈനികതാവളത്തിന് നേരെ നടത്തിയ മിസൈല്‍ ആക്രമണം ട്രംപ് മറക്കരുതെന്ന് അലി ശംഖാനി പറഞ്ഞു. '' ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചതില്‍ ട്രംപ് ആഹ്ലാദം പ്രകടിപ്പിക്കുന്നു. എന്നാല്‍, ഉല് ഉദൈദ് സൈനികത്താവളം ഇറാനിയന്‍ മിസൈലുകള്‍ ഉഴുതുമറച്ചത് മറക്കരുത്.''-2025 ജൂണിലെ ഇസ്രായേലി ആക്രമണത്തില്‍ പരിക്കേറ്റ അലി ശംഖാനി പറഞ്ഞു. യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനമാണ് അല്‍ ഉദൈദ് സൈനികത്താവളം.
കുട്ടികള്‍ ഷോര്‍ട്സ് കാണുന്നത് നിയന്ത്രിക്കാം; പുതിയ പാരന്റൽ കണ്ട്രോള് നിയമങ്ങളുമായി യൂട്യൂബ്
ഇനി മുതൽ മാതാപിതാക്കൾക്ക് കുട്ടികളും കൗമാരക്കാരും എത്ര സമയം യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ കാണണമെന്ന് തീരുമാനിക്കാൻ കഴിയും. ഇതിനായി ഷോർട്സ് സ്ക്രോൾ ചെയ്യുന്ന സമയം ക്രമീകരിക്കാം.
അഹമ്മദാബാദ്: ഇന്ത്യന്‍ വിദേശകാര്യ രംഗത്ത് നിര്‍ണ്ണായക നേട്ടം. ജര്‍മ്മനിയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി മുതല്‍ വിസയില്ലാതെ ട്രാന്‍സിറ്റ് സൗകര്യം ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സും തമ്മില്‍ അഹമ്മദാബാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജര്‍മ്മന്‍ ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ 19 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ജര്‍മ്മനി വഴി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. നേരത്തെ ജര്‍മ്മന്‍ എയര്‍പോര്‍ട്ടുകള്‍ വഴി കണക്ഷന് ഫ്ലൈറ്റുകളില്‍ യാത്ര ചെയ്യാന്‍ ട്രാന്‍സിറ്റ് വിസ എടുക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ഭാരവും സമയനഷ്ടവും ഉണ്ടാക്കിയിരുന്നു. പുതിയ വിസ ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യക്കാര്‍ക്ക് യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പമാകും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോള പാസ്പോര്‍ട്ട് റാങ്കിംഗിലും ഇന്ത്യ കരുത്ത് കാട്ടിയിട്ടുണ്ട്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ 80-ാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ജര്‍മ്മനി പ്രഖ്യാപിച്ച ഈ പുതിയ ഇളവ് കൂടി വരുന്നതോടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ആഗോള സ്വീകാര്യത വീണ്ടും കൂടി. യൂറോപ്പ്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ വഴി കണക്ഷന് ഫ്ലൈറ്റുകളില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇതൊരു വലിയ ആശ്വാസമാണ്. മുന്‍പ് ജര്‍മ്മനി വഴി കടന്നുപോകാന്‍ പ്രത്യേക ട്രാന്‍സിറ്റ് വിസ ആവശ്യമായിരുന്നു. ഇതിനായി വലിയൊരു തുക ഫീസായി നല്‍കേണ്ടി വന്നിരുന്നുവെന്നു മാത്രമല്ല, വിസ ലഭിക്കാനുള്ള കാലതാമസവും യാത്രക്കാരെ വലച്ചിരുന്നു. പുതിയ ഇളവ് നിലവില്‍ വരുന്നതോടെ വിമാനത്താവളങ്ങളിലെ പരിശോധന നടപടികള്‍ ലളിതമാവുകയും വിദേശ യാത്രകള്‍ കൂടുതല്‍ സുഗമമാവുകയും ചെയ്യും. ജര്‍മ്മനിയുടെ ഈ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ആഗോള പാസ്പോര്‍ട്ട് സൂചികയായ 'ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സി'ലും (2026) ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ഇപ്പോള്‍ ലോകത്തെ 55 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. ജര്‍മ്മനിയുടെ പുതിയ നിലപാട് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ റാങ്കിംഗ് ഇനിയും ഉയര്‍ത്താന്‍ സഹായിക്കും. ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും നഴ്സുമാര്‍ക്കും ജര്‍മ്മനിയിലേക്ക് കുടിയേറുന്നതിനായുള്ള 'സ്കില്‍ പാര്‍ട്ണര്‍ഷിപ്പ്' കരാറിലും ഇന്ത്യയും ജര്‍മനിയും ഒപ്പിട്ടു. പ്രതിരോധ വ്യവസായ മേഖലയില്‍ സഹകരിക്കാനും ആയുധങ്ങളുടെ സഹ-ഉല്‍പ്പാദനത്തിനും പുതിയ റോഡ്മാപ്പ് തയ്യാറാക്കും. ജര്‍മ്മന്‍ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 'പ്രതിരോധ-സുരക്ഷാ മേഖലകളിലെ വര്‍ദ്ധിച്ചുവരുന്ന സഹകരണം ഞങ്ങളുടെ പരസ്പര വിശ്വാസത്തിന്റെ പ്രതീകമാണ്. വിസ നടപടികള്‍ ലളിതമാക്കിയതിന് ചാന്‍സലര്‍ മെര്‍സിനോട് ഹൃദയപൂര്‍വ്വം നന്ദി പറയുന്നു,' പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു.
കലാപം യുഎസ് അതിക്രമത്തിന് വഴിയൊരുക്കാന്‍; ഇറാന് പൂര്‍ണ്ണ നിയന്ത്രണത്തില്‍: അബ്ബാസ് അരാഗ്ചി
തെഹ്റാന്: ഇറാനില്‍ കലാപം നടത്തിയത് യുഎസ് അതിക്രമത്തിന് വഴിയൊരുക്കാനാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന് സര്‍ക്കാരിന്റെ നടപടികളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടുവെന്നത് യുഎസ്-ഇസ്രായേലി മാധ്യമങ്ങളുടെ പ്രചാരണമാണ്. മരിച്ചവരുടെ എണ്ണം നൂറുകളാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമുള്ള പ്രതിഷേധത്തില്‍ നിന്നല്ല അക്രമം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തിന് പുറത്തുള്ള ഭീകരവാദികളാണ് അക്രമത്തിന് കാരണം. അവരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഐഎസ് സംഘടനയെ പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. അവര്‍ പോലിസുകാരെ വെടിവച്ചു, ജീവനോടെ കത്തിച്ചു, സാധാരണക്കാരെ ലക്ഷ്യമിട്ടു. മൂന്നു ദിവസം ഞങ്ങള്‍ ഭീകരവാദികളുമായാണ് പോരാടിയത്. പക്ഷേ, പ്രതിഷേധക്കാരെ ആക്രമിക്കുന്നുവെന്ന രീതിയില്‍ പ്രചാരണമുണ്ടായി. വിദേശ സൈനിക അധിനിവേശം ലക്ഷ്യമിട്ടായിരുന്നു ഈ പ്രചാരണം. അവര്‍ക്ക് മരണം കൂടുതല്‍ വേണമായിരുന്നു. ഇടപെടാന്‍ ന്യായമുണ്ടാക്കുകയായിരുന്നു. ഇതൊരു ഇസ്രായേലി പദ്ധതിയാണ്. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.
കേരളത്തിലെ എസ്ഐആര്‍: ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയവരാണ് ഹരജി നല്‍കിയിട്ടുള്ളത്.
180 കോടിയുടെ സ്വര്‍ണക്കവര്‍ച്ച: പ്രതിയെ ഇന്ത്യ കൈമാറണമെന്ന് കാനഡ
ഒട്ടാവ: 180 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നെന്ന കേസിലെ പ്രതിയായ പ്രീത് പനേസ്വറിനെ ഇന്ത്യ കൈമാറണമെന്ന് കാനഡ. എയര്‍ കാനഡ മാനേജറായിരുന്ന പ്രതി നിലവില്‍ ഇന്ത്യയില്‍ ഒളിവില്‍ കഴിയുകയാണ്. 2023ലാണ് കാനഡയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കൊള്ള നടന്നത്. ഈ സംഭവത്തില്‍ ഇന്ത്യക്കാരനായ അര്സലാന് ചൗധരിയെ ജനുവരി 12ന് പിടികൂടിയിരുന്നു. പക്ഷേ, ഇന്ത്യയിലേക്ക് കടന്ന പ്രീത് പനേസ്വര്‍ ഛണ്ഡീഗഡില്‍ എവിടെയോ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്. സ്വര്‍ണ്ണം വിറ്റ പണം മ്യൂസിക് ഇന്‍ഡസ്ട്രി വഴിയാണ് കാനഡയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചതെന്നും കണ്ടെത്തി. കൊള്ളയ്ക്ക് ശേഷം കാനഡയില്‍ നിന്നും ദുബൈയില്‍ നിന്നും ഇയാളുടെ അക്കൗണ്ടില്‍ പണം എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 2023 ഏപ്രില്‍ 17നാണ് ആസൂത്രിതമായ കൊള്ള നടന്നത്. സ്വിറ്റ്സര്‍ലാന്‍ഡിലെ സൂറിച്ചില്‍ നിന്നും എയര്‍ കാനഡ വഴി 400 കിലോഗ്രാം സ്വര്‍ണവും 2.5 ദശലക്ഷം വിദേശ കറന്‍സിയുമാണ് കാനഡയില്‍ എത്തിയത്. ഇത് വ്യാജ എയര്‍വേ ബില്ല് ഉപയോഗിച്ച് വെയര്‍ഹൗസില്‍ നിന്നും കടത്തിക്കൊണ്ടുപോവുകയായിരുന്നു. ആകെ ഒരു ലക്ഷം ഡോളറിന് തുല്യമായ തുകയുടെ സ്വര്‍ണം മാത്രമാണ് പോലിസിന് പിടിച്ചെടുക്കാനായത്. അവ ആഭരണങ്ങളുടെ രൂപത്തിലാണ് ലഭിച്ചത്.
നിലവില്‍ കട്ടിളപാളി കടത്തിയ കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക.
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് നിയമപോരാട്ടത്തിന്റെ പേരില്‍ മാത്രമല്ല, വക്കീല്‍ കാണിക്കുന്ന ചില വിചിത്രമായ നീക്കങ്ങളുടെ പേരില്‍ കൂടിയാണ്. കോടതിയില്‍ ജഡ്ജിയെ പരസ്യമായി അധിക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ശേഷം, ഇപ്പോള്‍ അതേ ജഡ്ജിക്കെതിരെ കേസുമായി നടക്കുകയാണ് നടിയുടെ വക്കീല്‍. സോഷ്യല്‍ മീഡിയയിലും നിയമവൃത്തങ്ങളിലും ഇത് വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. കോടതി നടപടികള്‍ക്കിടയില്‍ ജഡ്ജിയെ മോശമായി പരാമര്‍ശിച്ച വക്കീല്‍, ഇപ്പോള്‍ ജഡ്ജിക്കെതിരെ തന്നെ നിയമനടപടി സ്വീകരിക്കുകയാണ്. സ്വന്തം പക്ഷത്തെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ ജഡ്ജിയെ പ്രതിക്കൂട്ടിലാക്കുന്ന ഈ തന്ത്രം വെറും പ്രഹസനമാണെന്ന് നിയമവിദഗ്ധര്‍ പോലും പരിഹസിക്കുന്നു. ദിലീപ് കേസില്‍ നാടകീയമായ പല നീക്കങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും, സ്വന്തം വക്കീലിന്റെ ഈ പുതിയ നീക്കം കേസിലെ ഏറ്റവും വലിയ 'കോമഡി'യായി മാറിക്കഴിഞ്ഞു. കോടതിയില്‍ ജഡ്ജിയെ വെല്ലുവിളിക്കുകയും പിന്നീട് അതേ ജഡ്ജിക്കെതിരെ പരാതിയുമായി പോവുകയും ചെയ്യുന്നത് നീതിന്യായ ചരിത്രത്തിലെ തന്നെ വിചിത്രമായ കാഴ്ചയാണ്. ജഡ്ജി ഹണി എം. വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ ഹര്‍ജിയുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി രംഗത്ത് വന്നു. വിചാരണക്കോടതിക്കെതിരെ ടി.ബി. മിനി ഹര്‍ജി നല്കി. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹര്‍ജിയിലുണ്ട്. വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നുമായിരുന്നു അഡ്വ. ടി.ബി. മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം. കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമര്‍ശനം. അന്ന് കോടതിയില്‍ ടി.ബി. മിനി ഹാജരായിരുന്നില്ല. ടി.ബി. മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വിശ്രമിക്കാനാണോ കോടതിയില്‍ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരേയാണ് ടി.ബി. മിനി ഹര്‍ജിയുമായി മുന്നോട്ട് വന്നത്. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
കണ്ണൂരില്‍ രാസലഹരിയുമായി യുവതിയും യുവാവും അറസ്റ്റില്‍; യുവതി മുന്‍പും ലഹരി കടത്തിയ കേസുകളിലെ പ്രതി
കണ്ണൂരില്‍ രാസലഹരിയുമായി യുവതിയും യുവാവും അറസ്റ്റില്‍
തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി
പൊങ്കല്‍ പുക; ചെന്നൈ വിമാനത്താവളത്തില്‍ 14 വിമാനങ്ങള്‍ റദ്ദാക്കി
പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 3400-ൽ അധികം പേർ കൊല്ലപ്പെട്ട പ്രക്ഷോഭത്തിൽ അമേരിക്ക സൈനികമായി ഇടപെട്ടാൽ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയി: എംഎ ബേബി
വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയെന്ന് എംഎ ബേബി. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഹന ലോകത്തെ അമ്പരപ്പിച്ച ഡിസംബറിലെ വിൽപ്പന കണക്കുകൾ!
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (SIAM) ഡാറ്റ പ്രകാരം, 2025 ഡിസംബറിൽ ഇന്ത്യൻ വാഹന വിൽപ്പനയിൽ 27% വർദ്ധനവുണ്ടായി. എസ്യുവികൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഉള്ള റെക്കോർഡ് ഡിമാൻഡാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.
അമ്പായത്തോട് മുതൽ മട്ടന്നൂർ വിമാന താവളം വരെ നിർമ്മിക്കുന്ന നാലുവരിപ്പാതയുടെ നോട്ടിഫിക്കേഷൻ അറിയിപ്പ് പ്രസിദ്ധീകരിച്ചു.
പാണ്ടിത്താവളത്തിൽ കാട്ടാനയിറങ്ങി ; പരിഭ്രാന്തരായി ഓടിയ 17 തീർത്ഥാടകർക്ക് പരിക്ക്
ആനവരുന്നെന്ന ഭീതിയിൽ ഓടിയ17 തീർത്ഥാടകർക്ക് വീണ് പരിക്കേറ്റു. പാണ്ടിത്താവളം ഭാഗത്ത്13 ന് രാത്രിയിലും ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനോട് നിസ്സഹകരണം; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
കണ്ണൂരില്‍ രാസലഹരിയുമായി യുവതി അറസ്റ്റില്‍
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
കണ്ണൂർ പുഷ്പോത്സവം: പച്ചക്കറിത്തോട്ട,പൂന്തോട്ട മത്സരം ഉദ്ഘാടനം ചെയ്തു
കണ്ണൂർ ജില്ല അഗ്രി - ഹോർട്ടികൾച്ചറൽ സൊസൈറ്റി പോലീസ് മൈതാനിയിൽ ജനുവരി 22 മുതൽ നടത്തുന്ന പുഷ്പോത്സവത്തിന്റെ ഭാഗമായി സ്കൂൾ പച്ചക്കറി - പൂന്തോട്ട മത്സരം ചാല വെള്ളൂരില്ലം എൽ പി സ്കൂളിൽ മുൻ ചെമ്പിലോട് പഞ്ചായത്തംഗം ഗീതാ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
തിളങ്ങുന്ന ചർമ്മത്തിനായി ഈ പുത്തൻ സൗന്ദര്യക്കൂട്ടറിയാം
കാപ്പി പരിപ്പുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഓയിൽ മറ്റ് പ്രകൃതിദത്ത ബട്ടറുകളുമായി ഉദാഹരണത്തിന് ഷിയ ബട്ടർ ചേർത്തുണ്ടാക്കുന്ന ഒന്നാണിത്. ഇതിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
ന്യൂഡല്‍ഹി: ഇറാനില്‍ സര്‍ക്കാരിനെതിരേ നടക്കുന്ന ആക്രമാസക്തമായ പ്രതിഷേധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ വ്യോമാതിര്‍ത്തി അടച്ചിട്ടത് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ബാധിക്കുന്നു. അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്ന യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഴ്ച്ചകളായി ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുകയാണ്. ഈ സംഘര്‍ഷത്തില്‍ യുഎസിന്റെ ഇടപെടലും മറ്റും രാജ്യാന്തര തലത്തിലേക്കു പ്രശ്നം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്നാണ്
തമീം ഇക്ബാലിനെ ഇന്ത്യ ഏജന്റെന്ന് വിളിച്ച നസ്മുള്‍ ഇസ്ലാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ താരങ്ങളുടെ സംഘടന ക്രിക്കറ്റ് ബോര്‍ഡിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
സ്കൂളിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
കണ്ണൂര്‍: സ്കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂര്‍ ഇരൂഡ് സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്നാം നിലയില്‍നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയായ അയോണ മോന്സണ് (17) വീണത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ക്ലാസ് ആരംഭിക്കുന്നതും മുന്‍പ് സ്കൂളിലെത്തിയ അയോണ മോന്സണ് മൂന്നാം നിലയില്‍നിന്ന് താഴേക്കു ചാടിയെന്നാണ് പറയപ്പെടുന്നത്. ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലേക്കാണ് വിദ്യാര്‍ഥിനി വീണത്. സംഭവത്തില്‍ പയ്യാവൂര്‍ പോലിസ് അന്വേഷണം നടത്തുകയാണ്.
കൊല്ലത്ത് കായിക വിദ്യാര്‍ത്ഥിനികള്‍ തൂങ്ങി മരിച്ച നിലയില്‍
റോഷി അഗസ്റ്റിന്റെ എതിർപ്പിനെ തുടർന്ന് കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ നീക്കം പ്രതിസന്ധിയിലായി. തിരുവമ്പാടി സീറ്റ് വിട്ടുനൽകി ജോസ് കെ മാണിയെ ഒപ്പം കൂട്ടാൻ മുസ്ലിം ലീഗ് ശ്രമിക്കുമ്പോൾ, സിപിഎം വികസന നേട്ടങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നു.
കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
ഇന്ന് അഞ്ച് മണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും രണ്ട് ഫാനുകളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലത്ത് ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: രണ്ട് കായിക വിദ്യാര്‍ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സായ് ഹോസ്റ്റലിലാണ് ഇന്നു രാവിലെ പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണിവര്‍. രാവിലെ പരിശീലനത്തിനു പോകാനായി സഹപാഠികള്‍ വിളിച്ചെങ്കിലും മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. രണ്ടു ഫാനുകളിലായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മിഷണര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്രയിൽ തദ്ദേശപ്പോര്; 29 കോർപറേഷനുകൾ പോളിങ് ബൂത്തിൽ; മുംബൈ പിടിക്കാൻ കടുത്ത പോരാട്ടം
Mumbai BMC Election: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലേക്ക് 3.48 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതുന്നു. 15,931 സ്ഥാനാർഥികൾ 2,869 വാർഡുകളിൽ ജനവിധി തേടുന്നു. മുംബൈ ബിഎംസിയിലെ കടുത്ത മത്സരം ശ്രദ്ധേയമാണ്. ജനുവരി 16ന് വോട്ടെണ്ണൽ നടക്കും.
പത്തനംതിട്ട: ശബരിമലക്ഷേത്രഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ജോലികഴിഞ്ഞ് ഇറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യുറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്. ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉള്‍െപ്പടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി നായരുടെ ബാഗില്‍നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്പി വി സുനില്‍കുമാര്‍ അറിയിച്ചു.
അഞ്ചാം ദിവസം നേരിയ ഇടിവ്, കളക്ഷനില്‍ പരാശക്തിയുടെ പോക്ക് എങ്ങോട്ട്?, കണക്കുകള്‍
ശിവകാര്‍ത്തികേയന്റെ പരാശക്തിയുടെ കളക്ഷൻ കണക്കുകള്‍.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായും പതിനായിരത്തിലേറെ പേർ അറസ്റ്റിലായതായും റിപ്പോർട്ട്. പ്രക്ഷോഭത്തിൽ അമേരിക്ക സൈനികമായി ഇടപെട്ടാൽ അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്
സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാംദിനം; മത്സരങ്ങളും വേദികളും, ഷെഡ്യൂൾ അറിയാം
School Kalolsavam Programme Schedule: രാവിലെ ഒൻപതരയ്ക്കാണ് ,സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. രാത്രിവരെ നീളും കലാപ്രകടനങ്ങൾ
യുഎസ് ആക്രമണ ഭീഷണിയെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ഇതോടെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർബന്ധിതരായി. ഇത് വിമാന സർവീസുകളുടെ കാലതാമസത്തിന് കാരണമായേക്കാം.
ടെഹ്റാന്: വന്‍ കലാപവും പ്രക്ഷോഭവും നടക്കുന്ന ഇറാനില്‍ പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ലെന്ന് വിദേശകാര്യമന്ത്രി. പ്രക്ഷോഭങ്ങളില്‍ ഇതുവരെ 3428 പേര് കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 12,000ത്തോളം പേര് കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാര്ത്താഏജന്സികള് പറയുന്നത്. ഇറാനെതിരേ ജി-7 രാജ്യങ്ങള്‍ ഉപരോധം കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ച്ചി ഫോക്സ് ന്യൂസിന് നല്കിയ പ്രതികരണത്തില്‍ വധിശിക്ഷയില്ലെന്ന് പറഞ്ഞത്. ഇറാനില്‍ കൂട്ടക്കുരുതി അവസാനിക്കുകയാണെന്ന് വിവരം ലഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കി. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം തീരുമാനിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ ഇറാനെതിരെ അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ രാജ്യം തയാറാണെന്ന് പ്രതിരോധമന്ത്രി അസീസ് നസീര്‍സാദെ പറഞ്ഞു. അതേസമയം ഇറാന് വ്യോമമേഖല അടച്ചു. ഇറാനില്‍ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളൊഴികെയുള്ള മറ്റെല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് വിലക്ക് എട്ടാം ദിവസവും തുടരുകയാണ്. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം 19-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ ഏറ്റുമുട്ടലിലൂടെയല്ലാതെ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടു. ഇറാന്റെ വ്യോമപാതയിലൂടെ സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതുകൊണ്ട് തന്നെ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു. സുരക്ഷിതമായി വഴിതിരിച്ചുവിടാന്‍ സാധിക്കാത്ത വിമാനങ്ങള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് യാത്രക്കാര്‍ വെബ്സൈറ്റില്‍ കയറി വിമാനത്തിന്റെ വിവരങ്ങള്‍ അറിയണമെന്നും എയര്‍ ഇന്ത്യ നിര്‍ദേശിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ടുകളായി ഇറാന് ചര്‍ച്ചകള്‍ക്ക് തയ്യാറായി കൊണ്ടിരിക്കുകയാണെന്നും യുദ്ധത്തേക്കാള്‍ നല്ല മാര്‍ഗം നയതന്ത്രമാണെന്നും അരഗ്ചി പറഞ്ഞു. ഇതിനിടെ ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കല്‍ അവധി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
ഒന്നാം റാങ്കിലെത്തിയതിന് പിന്നാലെ സച്ചിനെയും മറികടന്ന് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി
കിവീസിനെതിരെ കളിച്ച 42 ഏകദിനത്തിൽ സച്ചിൻ 1750 റൺസ് നേടിയിരുന്നു. രണ്ടാം ഏകദിനത്തിൽ കിവീസിനെതിരെ 23 റൺസ് നേടിയാണ് കോലി വെറും 35 മത്സരങ്ങളില്‍ നിന്നാണ് റെക്കോർഡ് സ്വന്തമാക്കിയത്.
'കൈതി 2' ഇനിയും വൈകും..; അല്ലു അർജുനുമായി കൈകോർത്ത് ലോകേഷ് കനകരാജ്
ലോകേഷ് കനകരാജും അല്ലു അർജുനും ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും.
ട്രംപിന്റെ ഗ്രീന്‍ലന്റ് ഏറ്റെടുക്കല്‍ പദ്ധതിയെ തള്ളി ഡെന്മാര്ക്കും ഗ്രീന്‍ലന്റും
അമേരിക്കയുമായി അടിസ്ഥാനപരമായ അഭിപ്രായ ഭിന്നതയെന്ന് ഡെന്മാര്ക്ക് വിദേശ മന്ത്രി ലാര്‍സ് റാസ്മ്യുസന്‍ പ്രതികരിച്ചു.
ബിഹാറിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നിൽ നിന്ന് ആറ് എംഎൽഎമാർ വിട്ടുനിന്നതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായി. എംഎൽഎമാർ എൻഡിഎ നേതാക്കളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
സമൃദ്ധിക്കുള്ളില്‍ ഇന്ദിര കാന്റീന് തുടങ്ങാനാണ് തീരുമാനം.
ബീറ്റ്റൂട്ട് ദോശ എളുപ്പം തയ്യാറാക്കാം
ഇഡലി അരി 2 കപ്പ് പച്ചരി 1 കപ്പ് ഉഴുന്ന് 1/2 കപ്പ് ഉലുവ 1 ടേബിൾ സ്പൂൺ
സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നനാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പട്ടം നൂല് തട്ടി കഴുത്ത് മുറിഞ്ഞ് തൊഴിലാളി മരിച്ചു
ഹൈദരാബാദ്: പട്ടം നൂല് തട്ടി കഴുത്ത് മുറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. യുപിയിലെ ലഖിംപൂര്‍ സ്വദേശിയായ അവധേഷ് കുമാര്‍ എന്ന 38കാരനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ അവധേഷ് കുമാര്‍ സംഗാര്ഡിയിലെത്തിയിരുന്നു. പിന്നീട് പച്ചക്കറി വാങ്ങാന്‍ ബൈക്കെടുത്ത് മാര്‍ക്കറ്റിലേക്ക് പോയപ്പോഴാണ് റോഡില്‍ വച്ച് പട്ടം നൂല് കഴുത്തില്‍ കുടുങ്ങിയത്. ഉടന്‍ റോഡില്‍ വീണ് മരിച്ചു. സംഭവത്തില്‍ മകന് മധുസൂദനന് റെഡ്ഡി പോലിസില്‍ പരാതി നല്കി. ചൊവ്വാഴ്ച നടന്ന മറ്റൊരു നൂല് സംഭവത്തില്‍ ഒരു പോലിസുകാരന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇയാളുടെ കഴുത്തില്‍ പത്തുതുന്നലുകള് ഇടേണ്ടി വന്നു. നിസാമാബാദില്‍ നാലുവയസുകാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയുടെ കഴുത്തില്‍ 12 തുന്നലുകളാണ് ഇടേണ്ടി വന്നത്. നൈലോണ്‍ കൊണ്ടോ പോളി പ്രൊപ്പ്ലീന് കൊണ്ടോ നിര്‍മിക്കുന്ന നൂലുകളാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.
കുമ്പള ആരിക്കാടിയില്‍ ടോള്‍ ബൂത്തിന് നേരെ പ്രതിഷേധം ; ചില്ലുകളും ക്യാമറകളും അടിച്ചു തകര്‍ത്തു
ഇന്നലെ രാത്രിയോടെയാണ് വന്‍ പ്രതിഷേധം ഉയര്‍ന്നത്. അതിനിടെ കുമ്പള ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഇമ്പശേഖറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
അടൂര്‍: ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ പോലീസ് പരിശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടായിരുന്നു ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രാഹുലിന്റെ അടൂരിലെ വീട്ടില്‍ നടന്ന നാടകീയ പരിശോധന. എന്നാല്‍ കേവലം പത്ത് മിനിറ്റ് കൊണ്ട് അവസാനിപ്പിച്ച ഈ പരിശോധന വെറും 'ഷോ' മാത്രമാണെന്നും വീട്ടിലിരുന്ന രാഹുലിന്റെ അമ്മയെയും സഹോദരിയെയും മാനസികമായി തളര്‍ത്താനാണ് പോലീസ് എത്തിയതെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. അമ്മയെ ഒന്നുകൂടി കരയിപ്പിക്കാന്‍ മാത്രമായിരുന്നു പത്തനംതിട്ടയില്‍ നിന്നുള്ള ഡിവൈഎസ്പിയും സംഘവും അവിടെ എത്തിയത്. രാഹുലിന്റെ മുറിയില്‍ എന്തോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന ഭാവത്തിലാണ് പോലീസ് അകത്തു കയറിയത്. രാഹുലിന്റെ ലാപ്ടോപ്പ് കണ്ടെത്തുക എന്നതായിരുന്നു പോലീസിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ വീട്ടിലെ ഒരു കോണിലും രാഹുലിന്റെ ലാപ്ടോപ്പ് കണ്ടെത്താന്‍ അവര്‍ക്കായില്ല. വീട്ടുകാരോട് ഒരു ചോദ്യം പോലും ചോദിക്കാതെ, മുറിയിലെ അലമാരകളും മറ്റും വലിച്ചുവാരി പരിശോധിച്ച ശേഷം പത്ത് മിനിറ്റിനുള്ളില്‍ തന്നെ പോലീസ് സംഘം മടങ്ങി. ഒന്നും കണ്ടെത്താനായില്ലെന്ന് പിന്നീട് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. തെളിവ് കിട്ടാന്‍ വേണ്ടിയാണോ അതോ കുടുംബത്തെ ഒന്ന് ഭയപ്പെടുത്താന്‍ വേണ്ടിയാണോ ഈ അസമയത്തുള്ള സന്ദര്‍ശനമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. രാഹുലിന്റെ ഫോണില്‍ നിരപരാധിത്വം തെളിയിക്കാന്‍ അനിവാര്യമായ പലതുമുണ്ട്. ഇത് നശിപ്പിക്കാനുള്ള നീക്കമായാണ് പോലീസ് പരിശോധനയെന്നും വാദമുണ്ട്. വീട്ടിലെ പരിശോധനയ്ക്ക് മുന്നോടിയായി അതീവ രഹസ്യമായി രാഹുലിനെ തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പുലര്‍ച്ചെ 5.40-ന് ആരും കാണാതെ എആര്‍ ക്യാമ്പില്‍ നിന്ന് പുറപ്പെട്ട പോലീസ് സംഘം 6.30-ഓടെ തിരുവല്ലയിലെ ഹോട്ടലിലെത്തി. പീഡനം നടന്നു എന്ന് ആരോപിക്കപ്പെടുന്ന 408-ാം നമ്പര്‍ മുറിയിലായിരുന്നു ഈ മിന്നല്‍ തെളിവെടുപ്പ്. കേവലം 15 മിനിറ്റ് മാത്രം നീണ്ട ഈ പരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ തിരികെ കൊണ്ടുപോയതും പിന്നാലെ വീട്ടില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയതും. രാഹുലിനെതിരെയുള്ള കുരുക്ക് മുറുക്കാന്‍ പോലീസ് പരമാവധി നോക്കുന്നുണ്ടെങ്കിലും വീട്ടില്‍ നടന്ന പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്നത് പോലീസിന് നാണക്കേടായി. വടകരയിലെ ചില വീടുകളിലും പോലീസ് റെയ്ഡ് ആലോചനയിലുണ്ട്.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; അന്വേഷണത്തോട് സഹകരിക്കാതെ രാഹുല്‍ ; കോടതിയില്‍ ഹാജരാക്കും
പത്തനംതിട്ട: മൂന്നാം ബാലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വൈകിട്ട് അഞ്ചിന് മുമ്പായി കോടതിയില്‍ എത്തിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡി കാലാവധി നീട്ടി നല്‍കുന്നതിനായി അപേക്ഷ നല്‍കനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എആര്‍ ക്യാമ്പില്‍ മണിക്കൂറകളോളം ചോദ്യം ചെയ്തെങ്കിലും രാഹുലിന്റെ നിസ്സഹകരണം അന്വേഷണ സംഘത്തിന് തിരിച്ചടിയായി. രണ്ടുദിവസം ചോദ്യം ചെയ്തിട്ടും മൊബൈല്‍ ഫോണുകളുടെ പാസ്വേര്ഡ് കൈമാറാനോ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എവിടെയാണെന്ന് പറയാനോ തയാറായിട്ടില്ല. ഉദ്യോഗസ്ഥരോട് പാസ്വേര്ഡ് തരാന്‍ ആകില്ലെന്ന് രാഹുല്‍ ഉറപ്പിച്ചു പറഞ്ഞു. മൊബൈല്‍ ഫോണുകളില്‍ തനിക്ക് അനുകൂലമായ തെളിവുകള്‍ ഉണ്ടെന്നും അവ അന്വേഷണസംഘം നശിപ്പിക്കും എന്നതിനാലാണ് പാസ്വേര്ഡ് കൈമാറാത്തത് എന്നാണ് രാഹുലിന്റെ വിശദീകരണം. പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് 7 ഹോട്ടലില്‍ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. അടൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും മൊബൈല്‍ഫോണുകളോ ലാപ്ടോപ്പോ കണ്ടെത്താനായില്ല.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
കാസർകോട് കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരായ ജനകീയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ടോൾ ബൂത്ത് അടിച്ചുതകർത്തു. നിർമ്മാണം പൂർത്തിയാകും മുൻപേ വെങ്ങളം-രാമനാട്ടുകര റീച്ചിലും ഉയർന്ന നിരക്കിൽ ടോൾ പിരിവ് ആരംഭിച്ചു
പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്.
ഇറാന് പിടിക്കാന്‍ റെസ പഹ്ലവിയെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ മറച്ചിടാന് വേണ്ട ജനകീയ പിന്തുണ സമാഹരിക്കാന്‍ സ്വയം പ്രഖ്യാപിത കിരീടാവകാശി റെസ പഹ് ലവിയെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാം തവണ യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന്റെ വാര്‍ഷികത്തില്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. '' അയാള്‍ രസമുള്ള ആളാണ്. പക്ഷേ, അയാള്‍ക്ക് അയാളുടെ രാജ്യത്ത് എന്തു ചെയ്യാനാവുമെന്ന് അറിയില്ല. ഞങ്ങള്‍ അക്കാര്യത്തിലേക്ക് കടന്നിട്ടുമില്ല. രാജ്യം അയാളുടെ നേതൃത്വം സ്വീകരിക്കുമോ ഇല്ലയോ എന്നും അറിയില്ല.''-ട്രംപ് പറഞ്ഞു. ഇറാന് സര്‍ക്കാര്‍ വീണാലും ഇല്ലെങ്കിലും ഇത് രസകരമായ സമയമാണെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതിലെ ഏറ്റവും വലിയ തടസം യുക്രൈന് പ്രസിഡന്റാണെന്നും ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്താന്‍ തയ്യാറാണ്. പക്ഷെ, യുക്രൈന് പ്രസിഡന്റ് തയ്യാറല്ലെന്നും ട്രംപ് വിശദീകരിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ; അറസ്റ്റിലായ കെ പി ശങ്കരദാസിന്റെ റിമാന്‍ഡ് നടപടികള്‍ ഇന്ന്
ഇന്നലെ തന്നെ പ്രോസ്റ്റിക്യൂട്ടര്‍ വഴി അറസ്റ്റ് വിവരം കോടതിയെ അറിയിച്ചിരുന്നു
75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക
അമേരിക്കന്‍ ജനതയുടെ പണം ദുരുപയോഗം ചെയ്യുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടി.
ഇന്ത്യയില്‍ സ്വര്‍ണം വെറുമൊരു ആഭരണമോ അലങ്കാരമോ മാത്രമല്ല, ദീര്‍ഘകാല നിക്ഷേപം കൂടിയാണ്. ചരിത്രപരമായി, ഇടയ്ക്കിടെ കുത്തനെ ഇടിവ് സംഭവിച്ചിട്ടും സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വം, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ സാധാരണയായി കാലക്രമേണ വില ഉയര്‍ത്തുന്നു. മുന്‍കാല പ്രവണതകള്‍ നോക്കുമ്പോള്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണം ഉയരുന്നത് തുടരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ലക്ഷ്മീനാരായണ യോഗവും രാജവൈഭോഗവും; ഈ രാശിക്കാരില്‍
ശവസംസ്ക്കാര ചടങ്ങുകള്‍ക്കിടെ 103കാരിയുടെ ശരീരിത്തില്‍ അനക്കം
'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടത് മറച്ചുവച്ച് വിവാഹം കഴിച്ച് യുവതി; കൊടുംക്രൂരതയെന്ന് ഹൈക്കോടതി
റാഞ്ചി: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടത് മറച്ചുവച്ച് വിവാഹം കഴിച്ച യുവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജാര്‍ഖണ്ഡ് ഹൈക്കോടതി. ഭര്‍ത്താവിനോട് ചെയ്ത കൊടുംക്രൂരതയാണ് യുവതിയുടെ നടപടിയെന്ന് ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിന് കോടതി വിവാഹമോചനം അനുവദിച്ചു. കൊലക്കേസിലെ ശിക്ഷ മറച്ചുവച്ചതിന് പുറമെ വയസിലും യുവതി മാറ്റം വരുത്തിയിരുന്നു. വിവാഹത്തിന് മുമ്പ് ഇത്തരം നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചത് ഭര്‍ത്താവിന് മാനസിക വേദനയുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരക്കാരിയെ വിശ്വസിക്കാന്‍ പറ്റാത്തതിനാല്‍ അയാള്‍ മാറിത്താമസിക്കേണ്ടി വന്നു. ''ഈ വിവാഹത്തിന്റെ അടിത്തറ തന്നെ തെറ്റാണ്. അതിനാല്‍ ഈ വിവാഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമല്ല. പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലും പങ്കിട്ട അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ദാമ്പത്യം വളരുക''-കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞ് അല്‍പ്പകാലത്തിന് ശേഷമാണ് യുവതിയുടെ യഥാര്‍ത്ഥ പ്രായം ഭര്‍ത്താവിന് മനസിലായത്. അത് അയാള്‍ കാര്യമാക്കിയില്ല. എന്നാല്‍, കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലാണെന്ന് മനസിലായത് പിന്നീടാണ്. തുടര്‍ന്നാണ് കുടുംബകോടതിയില്‍ വിവാഹമോചന ഹരജി നല്‍കിയത്. കുടുംബകോടതി ഭര്‍ത്താവിന് അനുകൂലമായാണ് വിധിച്ചത്. ഈ വിധിക്കെതിരെയാണ് യുവതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. തനിക്ക് ജീവനാംശം വേണമെന്നും യുവതി ആവശ്യപ്പെട്ടു. പക്ഷേ, ഹൈക്കോടതി അനുവദിച്ചില്ല.
അടിയന്തര സഹായത്തിനായി ഹെല്പ്പ്ലൈന് നമ്പറുകളും ഇമെയിലുകളും സജീവമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Kerala School Kalolsavam 2026: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല മുന്നിട്ടുനിൽക്കുന്നു. ആദ്യ ദിനം പിന്നിടുമ്പോൾ 250 പോയിന്റുകളോടെയാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. കോഴിക്കോട്, തൃശൂർ ജില്ലകൾ തൊട്ടുപിന്നിലുണ്ട്. കഴിഞ്ഞ തവണ തൃശൂർ ജില്ലയായിരുന്നു വിജയികൾ.
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി. വാമനപുരം എംഎൽഎ ഡികെ മുരളി യാണ് സ്പീക്കർക്ക് പരാതി നൽകിയത്. സ്പീക്കർ എഎൻ ഷംസീർ പരാതി പരോശോധിക്കാൻ ലെജിസ്ലെറ്റർ സെക്രട്ടറിയേറ്റിനും കൈ മാറി. നിരവധി സ്ത്രീ പീഡന കേസുള്ള പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ സഭയുടെ അന്തസ്സിനും ചട്ടങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ
മുൻ ദേവസ്വം ബോർഡ് അംഗമായ ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി എത്തി, റിമാൻഡ് നടപടികൾ പൂർത്തിയാക്കും.
റെയ്ഡ് നടക്കവേ മമത ബാനര്‍ജിയും സംഘവുമെത്തി എല്ലാ രേഖകളും തട്ടിയെടുത്തു ; ഗുരുതര ആരോപണവുമായി ഇഡി
ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.
ബഹിരാകാശ ശാസ്ത്രജ്ഞന് ആരോഗ്യപ്രശ്നം; ക്രൂ-11 ദൗത്യസംഘത്തിന്റെ മടക്കയാത്ര തുടങ്ങി
വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് (ഐഎസ്എസ്) ക്രൂ-11 ദൗത്യസംഘത്തിന്റെ മടക്കയാത്ര തുടങ്ങി. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്നത്തെത്തുടര്‍ന്നാണ് ദൗത്യം വെട്ടിച്ചുരുക്കി സംഘത്തിന്റെ മടക്കം. വൈദ്യചികിത്സ ആവശ്യമുള്ള ഒരു ബഹിരാകാശയാത്രികനും മറ്റു 3 പേരുമാണ് മടങ്ങുന്നത്. 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നത്തെത്തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വരുന്നത്. യുഎസ്, റഷ്യ, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിലുള്ളത്. സീന കാര്ഡ്മാന്, മൈക്ക് ഫിന്‍കെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടക്കയാത്ര നടത്തുന്നവര്‍. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗണ്‍ പേടകത്തിലാണ് ഇവര്‍ മടങ്ങുന്നത്. ക്രൂ-11 മടങ്ങുന്നതോടെ ബഹിരാകാശ നിലയത്തില്‍ താല്‍ക്കാലികമായി അംഗങ്ങളുടെ എണ്ണം കുറയും. നിലവില്‍ 7 പേരുള്ളിടത്ത്, ഇവര്‍ മടങ്ങുന്നതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യന്‍ സഞ്ചാരികളും മാത്രമാകും അവശേഷിക്കുക. രോഗബാധിതനായ സഞ്ചാരിയെ തിരിച്ചെത്തിയ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്കായി മാറ്റും. ഇവര്‍ ഭൂമിയെ ലക്ഷ്യമിട്ടുള്ള പത്തരമണിക്കൂര്‍ നീളുന്ന യാത്ര തുടങ്ങിക്കഴിഞ്ഞു. ആസ്ത്രേലിയക്ക് മുകളില്‍ വച്ചാണ് ബഹിരാകാശനിലയത്തില്നിന്നും പേടകം വേര്‍പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.11 ഓടെ ക്രൂ-11 ദൗത്യസംഘവുമായി എത്തുന്ന പേടകം യുഎസ് തീരത്ത് കടലില്‍ ഇറങ്ങും.
തിരുവനന്തപുരം; കേരളത്തിന്റെ തൊഴില്‍ വിപണിയുടെ നട്ടെല്ലൊടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നമ്മുടെ നാടിന്റെ നിര്‍മ്മാണ മേഖലയും ഹോട്ടലുകളും പ്ലൈവുഡ് ഫാക്ടറികളും ചലിപ്പിച്ചിരുന്ന 'ഭായിമാര്‍' കൂട്ടത്തോടെ നാടുവിടുകയാണ്. വെറുമൊരു അവധിക്കാല യാത്രയല്ല ഇത്, ബംഗാളിലും അസമിലും നടക്കാന്‍ പോകുന്ന നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പും പൗരത്വ വിഷയങ്ങളുമാണ് ഇവരെ നാട്ടിലേക്ക് മടക്കുന്നത്. ഇത് കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. സ്വന്തം നാട്ടില്‍ പോയി വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുമോ എന്ന ഭീതിയിലാണ് ഇവര്‍. 'ചുനാവ് ഹേ ഭായ്' എന്ന് പറഞ്ഞ് പെരുമ്പാവൂരിലെയും എറണാകുളത്തെയും ഫാക്ടറികളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ഇറങ്ങുന്നവര്‍ പതിനായിരങ്ങളാണ്. ഇതോടെ വരാനിരിക്കുന്ന മാസങ്ങളില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാകുമെന്ന ഭീതിയിലാണ് വ്യാപാരികളും ഹോട്ടല്‍ ഉടമകളും. നിലവില്‍ കേരളത്തിലെ ഹോട്ടലുകളില്‍ പണിയെടുക്കുന്നവരില്‍ 90 ശതമാനവും ഇതര സംസ്ഥാനക്കാരാണ്. അസമില്‍ നിന്നുമാത്രം അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവര്‍ കൂട്ടത്തോടെ പോകുന്നതോടെ പല റെസ്റ്റോറന്റുകളും അടച്ചിടേണ്ടി വരുമെന്ന് ഹോട്ടല്‍ ഉടമകള്‍ തന്നെ വ്യക്തമാക്കുന്നു. പകരം മലയാളികളെ ജോലിക്കെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. ഭായിമാരെ പിടിച്ചുനിര്‍ത്താന്‍ ബോണസും ശമ്പള വര്‍ദ്ധനവും പോലും മുതലാളിമാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പൗരത്വ പേടിക്ക് മുന്നില്‍ അതൊന്നും വിലപ്പോകുന്നില്ല. ഇവര്‍ മടങ്ങുമ്പോള്‍ വെറുമ കയ്യോടെയല്ല പോകുന്നത്, കേരളത്തില്‍ നിന്നും വിയര്‍പ്പൊഴുക്കി നേടിയ കോടിക്കണക്കിന് രൂപയുമായാണ്. ഇത് കേരളത്തിന്റെ പ്രാദേശിക വിപണിയെയും ദോഷകരമായി ബാധിക്കും. ചുരുക്കത്തില്‍, വരും ദിവസങ്ങളില്‍ ഒരു പൊറോട്ട കഴിക്കണമെങ്കിലും വീടിന്റെ ഒരു പണി തീര്‍ക്കണമെങ്കിലും മലയാളികള്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബംഗാളും അസമും കേരളത്തിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വോട്ടര്‍ പട്ടിക പരിഷ്കരണം, പൗരത്വ വിഷയം തുടങ്ങിയവ വടക്കുകിഴക്കന്‍ മേഖലയില്‍ ചൂടന്‍ വിഷയമായതിനാല്‍ തിരഞ്ഞെടുപ്പിന് പോകേണ്ടത് അനിവാര്യമാണെന്ന് കരുതുകയാണ് ഇതര സംസ്ഥാനക്കാര്‍. മാര്‍ച്ച്-ഏപ്രില്‍ കാലയളവിലായി നടക്കാന്‍ സാധ്യതയുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി പതിനായിരക്കണക്കിന് അസം, ബംഗാള്‍ സംസ്ഥാനക്കാരാണ് കേരളത്തില്‍ നിന്ന് പോകുന്നത്. ആയിരക്കണക്കിനുപേര്‍ ഇതിനകംതന്നെ പോയിക്കഴിഞ്ഞു. ഈ സംസ്ഥാനങ്ങളിലേക്ക് എത്താവുന്ന ട്രെയിനുകളെല്ലാം തിരക്കിലായി കഴിഞ്ഞു. ടിക്കറ്റും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാനക്കാര്‍ ലോങ് ലീവെടുത്ത് പോകുന്നത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു തന്നെ കനത്ത അടിയാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ സേവന, വ്യവസായ മേഖലയ്ക്ക് ഇവരുടെ അഭാവം വലിയ തിരിച്ചടിയാകും. റസ്റ്ററന്റുകള്‍, കൃഷിത്തോട്ടങ്ങള്‍, കടകള്‍, കെട്ടിടനിര്‍മാണം മുതല്‍ ഫാക്ടറികള്‍ വരെയുള്ള കേരളത്തിന്റെ അടിസ്ഥാന തൊഴില്‍വിപണിയുടെ നട്ടെല്ല് ഇപ്പോള്‍ ഇതര സംസ്ഥാനത്തൊഴിലാളികളാണ്. കൂടുതലും അസം, ത്രിപുര, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍. ആകെ ഇതര സംസ്ഥാന തൊഴിലാളികളില്‍ 31 ശതമാനവും അസമില്‍ നിന്നുള്ളവര്‍. ഇതിലേറെയുണ്ട് ബംഗാളില്‍ നിന്നുള്ളവര്‍. ഫെബ്രുവരി മുതലാണ് കൂടുതല്‍ പേരും നാട്ടിലേക്ക് മടങ്ങിത്തുടങ്ങുക. കുറഞ്ഞത് 45 ദിവസമെങ്കിലും കഴിയാതെ ഇവര്‍ മടങ്ങാറുമില്ല.
സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ഗുരുതരാവസ്ഥയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു
താക്കോല്‍ ഉപയോഗിച്ച് കഴുത്തില്‍ കുത്തി ; ചിറ്റൂരില്‍ ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് കൊല്ലപ്പെട്ട ശരത്.
കോണ്‍ഗ്രസ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് വിശദീകരണം തേടിയത്.
സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
പ്ലസ് ടു വിദ്യാർത്ഥിനി അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
'രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം'; സ്പീക്കര്‍ക്ക് പരാതി നല്കി ഡി കെ മുരളി എംഎല്‍എ
പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ടൗണ്‍ഷിപ്പ് വന്നാല്‍ ഫെന്‍സിംഗും സുരക്ഷാ സംവിധാനങ്ങളും വരുമെന്നും, വന്യമൃഗശല്യം കുറയുമെന്നും പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ സമീപിച്ചത്.
കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; 11കാരന് ദാരുണാന്ത്യം
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍
ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതര്‍ വിശദീകരിച്ചു.
തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ സര്‍പ്രൈസ് ഒരുക്കാന്‍ സി.പി.എം. ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മലയാളികളുടെ പ്രിയ താരം ഭാവനയെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി തലപ്പത്തെ ആലോചന. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ മത്സരരംഗത്തിറക്കുന്നതിലൂടെ കേരളമാകമാനം വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ അഭിപ്രായം പാര്‍ട്ടി ഉടന്‍ ആരായും. നടി സമ്മതം മൂളിയാല്‍ ഉടന്‍തന്നെ ഔദ്യോഗിക തീരുമാനം വരും. ഇക്കാര്യത്തില്‍ നിലവില്‍ സി.പി.എം. ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ നടിയുമായി ആശയവിനിമയം നടത്താനാണ് തീരുമാനമെന്ന് മംഗളം പറയുന്നു. മുന്‍ എം.എല്‍.എ. ഐഷാ പോറ്റി സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനെ വിസ്മയം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. അതിലും വലിയ വിസ്മയം ഒരുക്കുമെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി പറയുന്നത്. ഏറ്റവും സുരക്ഷിതമായ മണ്ഡലംതന്നെ ഭാവനയ്ക്ക് നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതുധാരണയെന്നാണ് മംഗളത്തില്‍ എസ് നാരായണന് റിപ്പോര്‍ട്ട് ചെയ്യുന്നത്. സീനിയര്‍ നേതാവ് ഐഷാ പോറ്റി കഴിഞ്ഞ ദിവസം സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്കേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഭാവനയെപ്പോലൊരു ജനപ്രിയ മുഖത്തെ കൊണ്ടുവരുന്നതിലൂടെ ആ ക്ഷീണം മാറ്റാമെന്നും പാര്‍ട്ടി കരുതുന്നു. യുവ വോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും ഭാവനയുടെ സ്ഥാനാര്‍ഥിത്വം വലിയ തരംഗം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. അന്തിമ തീരുമാനം ഭാവനയുടേതാകും. മുഖ്യമന്ത്രി പിണറായി വിജയന് സംഘടിപ്പിച്ച വിവിധ ചടങ്ങുകളില്‍ ഭാവന അതിഥിയായി എത്തിയിരുന്നു. മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിലും മുഖ്യാതിഥി ഭാവനയായിരുന്നു. വിവിധ സാമൂഹിക വിഷയങ്ങളില്‍ താരം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്ക് ഇടതുപക്ഷം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുമായി വലിയ അടുപ്പവും ഭാവനയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഭാവന മത്സരിക്കാന്‍ സമ്മതം മുളുമെന്നാണ് പിണറായിയുടേയും പ്രതീക്ഷ. ഭാവന ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത് മന്ത്രി വി. ശിവന്‍കുട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആഘോഷമാക്കിയിരുന്നു. നടന് മുകേഷ് അടക്കമുള്ളവരെ ഇത്തവണ സി.പി.എം. മത്സര രംഗത്തുനിന്നു മാറ്റിനിര്‍ത്തുന്നതും മറ്റുള്ളവര്‍ക്ക് അവസരമൊരുക്കാനാണ്. ഈ സാഹചര്യത്തിലാണ് ഭാവനയെ പ്രധാനമായും പരിഗണിക്കുന്നത്.
സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്ത നടന്റെ ഗുണ്ടകള്‍ 'പരാശക്തി'യെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് സംവിധയികയുടെ പ്രതികരണം.
America Visa Pause News: അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന വിദേശികൾക്ക് തിരിച്ചടി. 75 രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇമിഗ്രൻ്റ് വിസ നടപടികൾ അമേരിക്ക നിർത്തിവെച്ചു. അമേരിക്കൻ ജനതയുടെ പണം ദുരുപയോഗം ചെയ്യുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ നടപടി. പുതിയ കുടിയേറ്റക്കാർ അമേരിക്കൻ സമ്പത്ത് ചൂഷണം ചെയ്യില്ലെന്ന് ഉറപ്പാക്കുന്നതുവരെ വിലക്ക് തുടരും.
മലയാളിയുടെ മനസ്സ് ഏറ്റവും കൂടുതല്‍ തൊട്ടറിഞ്ഞ എഴുത്തുകാരന് ശ്രീനിവാസനാണ്
ടെഹ്റാന്: ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 26 വയസ്സുകാരനായ വസ്ത്രവ്യാപാര സ്ഥാപന ഉടമ ഇര്ഫാന് സുല്‍ത്താനിയുടെ വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി മാറ്റിവെച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ശിക്ഷയാണ് മാറ്റിവെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇറാന് ഭരണകൂടം അയഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനാണ് ഇര്ഫാന് വധശിക്ഷ വിധിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കിയാല്‍ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വധശിക്ഷകള്‍ നിര്‍ത്തിവെച്ചതായി തനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇറാന് തങ്ങളുടെ ആകാശസീമ താല്‍ക്കാലികമായി അടച്ചു. ഇതോടെ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി വിടുകയോ റദ്ദാക്കുകയോ ചെയ്തു. പശ്ചിമേഷ്യയിലെ പല വിദേശ എംബസികളും സൈനിക താവളങ്ങളും ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇറാനില്‍ ഡിസംബര്‍ അവസാനം മുതല്‍ തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ മൂവായിരത്തിലധികം പേര് കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്. ഇര്ഫാന് സുല്‍ത്താനിയുടെ വധശിക്ഷ തല്ക്കാലം നിര്‍ത്തിവെച്ചെങ്കിലും ഏതു നിമിഷവും നടപ്പാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശങ്കയിലാണ്. പ്രതിഷേധക്കാരെ തൂക്കിലേറ്റിയാല്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് 'അതിശക്തമായ നടപടി' ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന് അധികൃതര്‍ ശിക്ഷാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. വധശിക്ഷ നടപ്പാക്കാനുള്ള നീക്കം ഇറാന് ഉപേക്ഷിച്ചതായി തനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചെന്ന് ട്രംപ് പിന്നീട് സ്ഥിരീകരിച്ചു. ഇറാനെതിരായ യുദ്ധത്തിന് അമേരിക്ക നീക്കം തുടങ്ങിയിട്ടുണ്ട്. ജനുവരി എട്ടിനാണ് വസ്ത്രവ്യാപാര സ്ഥാപന ഉടമയായ എര്‍ഫാനെ 'ദൈവത്തോടുള്ള ശത്രുത' എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിയമപരമായ നടപടിക്രമങ്ങളോ കോടതി വിചാരണയോ ഇല്ലാതെ അതിവേഗം വധശിക്ഷ വിധിക്കുകയായിരുന്നു. അവസാനമായി പത്ത് മിനിറ്റ് മാത്രം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിച്ച അധികൃതര്‍, ബുധനാഴ്ച ശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഇത് മാറ്റിവെച്ചു. അതേസമയം, ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാണ്. എര്‍ഫാന്റെ ശിക്ഷ മാറ്റിവെച്ചെങ്കിലും ഇയാള്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഏത് നിമിഷവും ശിക്ഷ നടപ്പാക്കിയേക്കാമെന്ന ഭീതിയിലാണ് കുടുംബം. സംഘര്‍ഷാവസ്ഥ പരിഗണിച്ച് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലും എംബസികളിലും കടുത്ത ജാഗ്രത തുടരുകയാണ്. ഖമേനി വിരുദ്ധ പ്രതിഷേധത്തിനിടെ ജനുവരി എട്ടിനാണ് എര്ഫാന് അറസ്റ്റിലായത്. എന്നാല്‍ പിന്നീട് ഇയാള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് ആര്‍ക്കും ഒരറിവും ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം, ആയത്തുല്ല അലി ഖമേനിയുടെ ഭരണകൂടത്തിന്റെ സുരക്ഷാ വിഭാഗത്തില്‍ നിന്ന് ഒരു അറിയിപ്പ് വന്നു. അത് എര്‍ഫാന്റെ കുറ്റങ്ങളെക്കുറിച്ചോ അതിന്റെ കോടതി നടപടികളെക്കുറിച്ചോ ആയിരുന്നില്ല. മറിച്ച് എര്‍ഫാന്റെ വധശിക്ഷയെക്കുറിച്ചായിരുന്നു. എര്‍ഫാനെ അവസാനമായി കാണാന്‍ കുടുംബത്തിന് അനുമതിയുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചത്, അതും വെറും 10 മിനിറ്റ് മാത്രം. ജനുവരി 14 ബുധനാഴ്ച എര്‍ഫാനെ തൂക്കിലേറ്റും എന്ന തരത്തിലാണ് അറിയിപ്പ് ലഭിച്ചത്. എന്നാല്‍ ഇയാള്‍ വധിക്കപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഖമേനി ഭരണകൂടത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത എര്ഫാനുമേല് 'ദൈവത്തോടുള്ള ശത്രുത' എന്ന കുറ്റമാണ് ചുമത്തപ്പെട്ടത്. തൂക്കിലേറ്റപ്പെട്ടിട്ടുണ്ടെങ്കില്, രാജ്യവ്യാപകമായി നടക്കുന്ന ഖമേനി വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ വധശിക്ഷയാവും ഇത്. എര്‍ഫാന്റെ കുടുംബത്തോട് ഇക്കാര്യം സംബന്ധിച്ച് ആരോടും സംസാരിക്കരുത് എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ കൂടുതല്‍ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്നും അധികാരികള്‍ ഭീഷണിപ്പെടുത്തിയതായി അവര്‍ പറയുന്നു. കടുത്ത ഭീതിയിലാണ് ഇയാളുടെ കുടുംബം ഇപ്പോള്‍ കഴിയുന്നത് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അറസ്റ്റിലായി ഒരു ആഴ്ചയ്ക്കുള്ളില്‍ നടന്ന എര്‍ഫാന്റെ വധശിക്ഷ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. അതിവേഗമുള്ള ഇത്തരം വധശിക്ഷകള്‍ ഇറാനില്‍ എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നുവെന്നും അവര്‍ ആശങ്ക പങ്കുവെച്ചു. ജനുവരി എട്ടിന് വൈകുന്നേരം, കരാജ് ജില്ലയിലെ ഫാര്‍ഡിസ് എന്ന സ്ഥലത്തുള്ള സ്വന്തം വീടിനടുത്ത് വെച്ചാണ് എര്ഫാന് സൊല്‍ത്താനി അറസ്റ്റിലായത്. ജനുവരി 11 ഞായറാഴ്ചയാണ് ഖമേനിയുടെ സുരക്ഷാ ഏജന്റുമാര്‍ കുടുംബത്തെ ബന്ധപ്പെട്ടത്. എര്ഫാന് തങ്ങളുടെ കസ്റ്റഡിയിലാണെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെന്നും ആണ് കുടുംബത്തെ അറിയിച്ചതെന്ന് ഇറാന്‍വയര്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച്, എര്ഫാനെതിരെ ഔദ്യോഗികമായി കുറ്റങ്ങള്‍ ഒന്നും ചുമത്തിയിട്ടില്ല, കോടതി നടപടികള്‍ നടന്നിട്ടില്ല, നിയമപരമായ സഹായം നിഷേധിക്കപ്പെട്ടിരുന്നു. എര്‍ഫാന്റെ കുടുംബത്തിന്റെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം മാത്രമാണ് ഉദ്യോഗസ്ഥര്‍ ഒരു കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്, അതും വെറും 10 മിനിറ്റിന് മാത്രം. വധശിക്ഷയ്ക്ക് മുമ്പുള്ള അവസാന വിടവാങ്ങലായാണ് ഈ കൂടിക്കാഴ്ചയെ അവര്‍ വിശേഷിപ്പിച്ചത്. ഇറാനിയന്‍ സര്‍ക്കാര്‍ എര്‍ഫാന്റെ കുടുംബത്തിനുമേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് കുടുംബവുമായി അടുത്ത ബന്ധമുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ ഇറാന്വയറിനോട് സംസാരിക്കവെ വിവരിച്ചു. ഇറാനിലെ നിയമപ്രകാരം, മുഹറേബെഹ് ഏറ്റവും ഗുരുതരമായ കുറ്റങ്ങളില്‍ ഒന്നാണ്. ഇത് പലപ്പോഴും സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കും പ്രതിഷേധക്കാര്‍ക്കും നേരെ ഉപയോഗിക്കപ്പെടുന്നു. ഇത് ചുമത്തപ്പെടുന്നവര്‍ക്ക് വധശിക്ഷയാണ് നല്‍കുക. ഇറാനിലെ അധികാരികള്‍ ഒരു രാഷ്ട്രീയ ആയുധമായി ഈ 'കുറ്റം' ഉപയോഗിക്കുന്നതായി മനുഷ്യാവകാശ സംഘങ്ങള്‍ ദീര്‍ഘകാലമായി ആരോപിക്കുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട് അധികൃതര്‍ വിവരിച്ച സമയപരിധി ഇറാനിയന്‍ ക്രിമിനല്‍ കോഡിന് കീഴില്‍ നിയമപരമായി സാധ്യമല്ലെന്നാണ് വിദഗ്ധരും നിരീക്ഷകരും പറയുന്നത്. 'ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് ദിവസത്തിനുള്ളില്‍ തൂക്കിലേറ്റുകയും ചെയ്യുന്നത് നിയമപരമായി അസാധ്യമാണ്.' മനുഷ്യാവകാശ അഭിഭാഷകന് മുഹമ്മദ് ഓലിയായിഫാര്ഡ് പറഞ്ഞതായി ഇറാന്‍വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'സര്‍ക്കാര്‍ നിയമിച്ച ഒരു അഭിഭാഷകനുപോലും, അത്തരം നടപടിക്രമങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 10 ദിവസമെങ്കിലും എടുക്കും. വ്യക്തിക്ക് ഒരു സ്വതന്ത്ര അഭിഭാഷകന് ഉണ്ടെങ്കില്‍, അപ്പീലുകള്‍ക്ക് നിയമപരമായ സമയം കണക്കാക്കാന്‍ കുറഞ്ഞത് 30 ദിവസമെങ്കിലും എടുക്കും.' ഓലിയായിഫാര്ഡ്പറഞ്ഞു. ചൈനയ്ക്ക് ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാനെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 2024-ല്‍ കുറഞ്ഞത് 975 പേരെ ഈ രാജ്യം തൂക്കിലേറ്റിയതായി മനുഷ്യാവകാശ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം ഇരുപത് വര്‍ഷത്തിനിടയില്‍ ഇറാനില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതുമാത്രമല്ല, ഖമേനി ഭരണകൂടം എതിര്‍പ്പുകളെ ഭയപ്പെടുത്തി അടിച്ചമര്‍ത്താന്‍ വധശിക്ഷ വ്യാപകമായി ഉപയോഗിക്കുന്നതായി കാണപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും.
ലോകത്തുള്ള എല്ലാ തമിഴ് പ്രേക്ഷകരും ഭഗവന്ത് കേസരി കാണണമെന്നില്ല,' അനില്‍ രവിപുഡി കൂട്ടിച്ചേര്‍ത്തു.
നമ്മുക്ക് ഒരു സ്റ്റിക്കര്‍ വരുന്നതും ഏത് നിമിഷത്തിലാണ് അന്തരീക്ഷത്തിലേക്ക് പോകുന്നതെന്നും പറയാന്‍ കഴിയില്ല' പിഷാരടി.
ഹൃദയാഘാതം; യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു
നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
നിവിന്‍ പോളി ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് സനല്‍ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.
തൃശൂരില്‍ ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച സംഭവം; 55കാരന് ആറ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും
ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച 55കാരന് ആറ് വര്‍ഷം കഠിന തടവു
പ്രതിഷേധക്കാരെ തൂക്കിലേറ്റാനുള്ള തീരുമാനം ഇറാൻ നിർത്തിവെച്ചു? അവകാശവാദവുമായി ട്രംപ്
ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തൂക്കിലേറ്റാനുള്ള തീരുമാനം നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇതുസംബന്ധിച്ച വിവരം ലഭിച്ചുവെന്നാണ് ട്രംപിൻ്റെ അവകാശവാദം. എന്നാൽ പ്രതിഷേധക്കാരെ വേഗത്തിൽ വിചാരണ ചെയ്യാനും വധിക്കാനും പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
പതിമൂന്നുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; മുത്തച്ഛന് അറസ്റ്റില്‍
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗ്രീൻലന്റ് ഏറ്റെടുക്കൽ പദ്ധതിയെ തള്ളി ഡെന്മാർക്കും ഗ്രീൻലന്റും. വൈറ്റ് ഹൗസിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. എന്നാൽ, മറ്റ് ചർച്ചകൾക്ക് തയ്യാറാണെന്ന് ഡെന്മാർക്ക് അറിയിച്ചു.
അടുത്തിടെ നടപ്പാക്കിയ തൊഴില്‍ നിയമങ്ങള്‍ ജനവിരുദ്ധമാണ്. കര്‍ഷക സമരത്തിലേക്ക് നയിച്ച പരിഷ്കാരങ്ങള്‍ ജനവിരുദ്ധമായിരുന്നു. ഇപ്പോള്‍ വിബി ജി റാം ജിയും ജനോപകാരപ്രദമായ ഒന്നാണെന്ന് കരുതാന്‍ തെളിവുകള്‍ ഒന്നുമില്ല. ഈ നിലയില്‍ 'അമൃതകാലം' വന്നാല്‍ അതനുഭവിക്കാന്‍ നാട്ടില്‍ പാവപ്പെട്ടവര്‍ അവശേഷിക്കുമോ എന്ന് കണ്ടറിയണം.
ജയില്‍ തടവുകാരുടെ വേതനം കാലോചിതമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജയില്‍ മേധാവി നല്കിയ ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിലക്കയറ്റം രൂക്ഷമായ ഇക്കാലത്ത് സംസ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന ചെറിയ വേതനം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന വിമര്‍ശവും ശക്തമായിരുന്നു.
സമൃദ്ധിക്ക് പകരം 10 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീൻ തുടങ്ങാനുള്ള പുതിയ നീക്കം കുടുംബശ്രീയെ ഇല്ലാതാക്കാനുള്ള കോൺഗ്രസിന്റെയും മേയർ മിനിമോൾ വികെയുടെയും ശ്രമമാണെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

28 C