ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു.ഇസ്രയേലും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി അറിയിച്ചു.
ഖത്തറിലെ അമേരിക്കന്‍ റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്
ദോഹ: അമേരിക്ക-ഇസ്രയേല്‍ സഖ്യത്തിന്റെ ആക്രമണത്തിനു തിരിച്ചടിയായി ഖത്തറിലെ അമേരിക്കന്‍ വ്യോമത്താവളത്തിലെ റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്. 5,000 കിലോമീറ്റര്‍ ദൂരപരിധിയില്‍നിന്ന് വരെയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള എഫ്.പി. 132 റഡാര്‍ സംവിധാനവും ഉപകരണങ്ങളുമാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതെന്ന് ഇറാന് അവകാശപ്പെട്ടു. ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന് തൊടുക്കുന്ന മിസൈലുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതും ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ റഡാറുകള്‍ ഉപയോഗിച്ചാണ്. ആകാശത്തുവച്ചു തടയുന്ന മിസൈലുകള്‍ ജനവാസ മേഖലകളില്‍ പതിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന് മുമ്പേ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, യുദ്ധം തുടങ്ങി മിനിറ്റുകള്‍ക്കകം ആക്രമണം അഴിച്ചുവിട്ടത് ഏവരെയും അത്ഭുതപ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച പുതിയ തന്ത്രമാണ് ഇറാന് പയറ്റുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ റഡാര്‍, ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഇറാനിയന്‍ മിസൈലുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തടയാന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ബഹ്റൈനില്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം മിസൈല്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്നു ഖത്തര്‍ അറിയിച്ചു. ഇതില്‍ ജീവാപായമോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. സുരക്ഷാ സേനകള്‍ 24 മണിക്കൂറും ജാഗ്രതയിലാണ്. അപരിചിതവസ്തുക്കളോ മിസൈല്‍ അവശിഷ്ടങ്ങളോ കണ്ടാല്‍ തൊടാനോ നീക്കം ചെയ്യാനോ ശ്രമിക്കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നു ഖത്തറിലെ ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പു നല്കി. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നു ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിപണി സുസ്ഥിരമാണ്. മുഴുവന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഫോണിലൂടെ ചര്‍ച്ച നടത്തി. ഖത്തറിനു നേരേ നടന്ന ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഷഫീക്ക് അറയ്ക്കല്‍
ഇറാൻ്റെ അടുത്ത പ്ലാനെന്ത്? ആയുധനീക്കത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവച്ച് ഇറാൻ നേതാക്കൾ
ഇറാൻ്റെ അടുത്ത പ്ലാനെന്ത്? ആയുധനീക്കത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവച്ച് ആയത്തുള്ള അലിറേസ അറാഫി, ഇറാൻ ആക്രമണത്തിൽ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടു
ഖമനേയി വധം; ഇന്ത്യയിലും വ്യാപക പ്രതിഷേധം
ഖമനേയി വധം; ഇന്ത്യയിലും വ്യാപക പ്രതിഷേധം, ലഡാക്കിൽ ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു, ദില്ലിയിലും പ്രതിഷേധ പ്രകടനം
അശാന്തം; ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കലുഷിതമായി പശ്ചിമേഷ്യ
കൂട്ടനിലവിളി, തകർന്നടിഞ്ഞ കെട്ടിടങ്ങൾ; ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കലുഷിതമായി പശ്ചിമേഷ്യ
'യുഎസ് പടക്കപ്പലിന് ഒരു കേടുപാടുമില്ല, ഇറാന്റെ മിസൈലുകൾ ഏഴയലത്ത് പോലും എത്തിയില്ല' | Iran | Israel
'യുഎസ് പടക്കപ്പലിന് ഒരു കേടുപാടുമില്ല, ഇറാന്റെ മിസൈലുകൾ ഏഴയലത്ത് പോലും എത്തിയില്ല'; പടക്കപ്പലിൽ നാല് മിസൈലുകൾ പതിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക
കാത്തിരിപ്പിനൊടുവിൽ... വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വീടായി | Wayanad rehabilitation |Township
'പാരസ്പര്യത്തിന്റെ കേരള മാതൃക'; കാത്തിരിപ്പിനൊടുവിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വീടായി, ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറി Wayanad rehabilitation | Township | LDF Government
ഇറാനെതിരെ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നടപടി ശക്തമാക്കി. ടെഹ്റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തെന്നും 48 ഉന്നത നേതാക്കളെ വധിച്ചെന്നും അമേരിക്ക അവകാശപ്പെട്ടു.
കൊച്ചി; ശബരിമല സന്നിധാനത്ത് കൊടിമരം പുനര്നിര്മിച്ചതില് ക്രമക്കേട് കണ്ടെത്തി വിജിലന്‍സ് പ്രത്യേക അന്വേഷണസംഘം. സംഭാവനയായും മറ്റും ലഭിച്ച സ്വര്‍ണവും പൂശിയ സ്വര്‍ണവും തമ്മില്‍ അളവില്‍ വ്യത്യാസമുണ്ടെന്നാണു കണ്ടെത്തല്‍. കൊടിമര പുനഃസ്ഥാപനത്തിലെ സ്വര്‍ണത്തിന്റെയും പണത്തിന്റെയും ദുരുപയോഗം വ്യക്തമാക്കിയുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. കൊടിമര നിര്‍മാണ സമയത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണു തിരിമറി നടന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ലോഹങ്ങളുടെ കൃത്യമായ അളവ് തിട്ടപ്പെടുത്താന്‍ എക്സ്റേ, ഫ്ളൂറോസീന്‍സ്, സ്പെക്ട്രോസ്കോപ്പി തുടങ്ങിയ പരിശോധനകള്‍ നടത്തണം. കൊടിമരത്തില്‍ ആദ്യം പൂശിയ സ്വര്‍ണവും നിലവിലുള്ളതും തമ്മിലുള്ള വ്യത്യാസവും കണ്ടെത്തണം. ഈ സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കോടതിയെ അറിയിക്കും. 2017 മാര്‍ച്ച് 22 ന് കസ്റ്റംസ് വകുപ്പില്‍നിന്ന് 9.161 കിലോഗ്രാം സ്വര്‍ണം വാങ്ങിയെന്നും ഭക്തര്‍ 412 ഗ്രാം സ്വര്‍ണം സംഭാവന ചെയ്തെന്നും വ്യക്തമാണ്. ഇങ്ങനെ ആകെ സ്വര്‍ണം 9,573.010 ഗ്രാം ആയിരുന്നു. എന്നാല്‍ കൊടിമരത്തിന് ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന സ്വര്‍ണം 9,340.2 ഗ്രാമാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. കൊടിമരക്കേസ് പ്രത്യേക കേസായി അന്വേഷിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെയാണു ഹൈക്കോടതി നിര്‍ദേശിച്ചത്. അഴിമതി നിരോധന നിയമം, ക്രിമിനല്‍ ചട്ടംഎന്നിവ പ്രകാരം കേസെടുത്ത് സ്വതന്ത്ര വിജിലന്‍സ് അന്വേഷണം നടത്തണമെന്നായിരുന്നു നിര്‍ദേശം. കൊടിമരത്തിന്റെ പുനപ്രതിഷ്ഠയില്‍ ദേവസ്വം മാനുവലിലെ വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടതായും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കൊടിമരത്തിനു സ്വര്‍ണവും പണവും സംഭാവന ചെയ്ത 27 പേരില്‍ രണ്ടു നടന്മാരും ഉള്‍പ്പെടുന്നു. കഴിഞ്ഞദിവസം മോഹന്‍ലാലും ദിലീപും അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. കൂടുതല്‍ ആളുകള്‍ സ്വര്‍ണമോ പണമോ സംഭാവന ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതായി വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. വ്യക്തിഗത ദാതാക്കളുടെ രസീതുകള്‍ ഇല്ലാത്തതിനാല്‍ അക്കൗണ്ടിങ്ങിന്റെ രേഖാമൂലമുള്ള തെളിവുകള്‍ നഷ്ടപ്പെട്ടെന്നും ഇതു ഗുരുതരമായ വീഴ്ചയാണെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. ദേവസ്വം നിയമങ്ങളുടെയും സാമ്പത്തിക ഉത്തരവാദിത്വ മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനവും നടന്നിട്ടുണ്ട്. കൊടിമര പുനര്‍നിര്‍മാണത്തിനു സ്വര്‍ണം സ്വീകരിച്ചതില്‍ മുന്‍ അഡ്വക്കേറ്റ് കമ്മിഷണര്‍ എ.എസ്.പി. കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലന്‍സ് ഹൈക്കോടതിക്കു നല്കിയ റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം സ്വീകരിക്കാന്‍ എക്സിക്യുട്ടീവ് ഓഫീസറെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടും കുറുപ്പ് ഭക്തരില്‍നിന്ന് നേരിട്ടു സ്വര്‍ണം വാങ്ങി. സംഭാവനയായി സ്വീകരിച്ചവയുടെ അളവ് പരാമര്‍ശിച്ച് രസീത് നല്‍കുന്നതിലും വീഴ്ചയുണ്ടായി. സ്വര്‍ണബിസ്കറ്റുകളും നാണയങ്ങളും ഉള്‍പ്പെടെയാണ് കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വര്‍ണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജെബി പോള്‍
ഇറാന് ബാലസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഇസ്റാഈലില്‍ കനത്ത നാശം
ജറുസലേമില്‍ സിനഗോഗ് തകര്‍ന്നു 9 പേര് കൊല്ലപ്പെട്ടു 40 പേര്‍ക്ക് പരിക്ക്
പന്തളം: അയ്യപ്പന് സ്വര്ണഭൂഷാദികളോടു താല്പര്യമില്ലെന്നും ഭക്തരുടെ കൗതുകത്തിനുവേണ്ടിയാണ് തിരുവാഭരണങ്ങള്‍ അണിയുന്നതെന്നും സ്വന്തം പുസ്തകത്തിലെ വാക്കുകള്‍ ചൂണ്ടിക്കാട്ടി പന്തളം കൊട്ടാരം നിര്‍വാഹകസംഘം മുന്‍ പ്രസിഡന്റ് വിശാഖംനാള് പി. രാമവര്‍മ രാജാ. ശബരിമല ശ്രീകോവില്‍ മുഴുവന്‍ സ്വര്‍ണം പതിച്ചതില്‍ പ്രസിദ്ധ തന്ത്രിയായ കുഴിക്കാട് ഭട്ടതിരി അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ടു നടക്കുന്ന കളവുകളില്‍ തന്റെ ദുഃഖം പങ്കുവയ്ക്കുകയായിരുന്നു എണ്‍പത്തിനാല് പിന്നിട്ട രാമവര്‍മ രാജാ. ''തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന തൊഴുന്നത് ഏറ്റവും പുണ്യമായി കരുതുന്നു. അങ്ങയുടെ വംശജര്‍ മകരോത്സവത്തിനു മുടങ്ങാതെ ശബരിമലയില്‍ വരികയും എനിക്കു കൗതുകമില്ലെങ്കിലും ഭക്തരുടെ കൗതുകത്തിന് ആഭരണങ്ങള്‍ അലങ്കരിക്കുകയും ചെയ്യണം. തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നു കൊണ്ടുവരികയും തിരികെ അങ്ങോട്ടുതന്നെ കൊണ്ടുപോകുകയും ചെയ്യണം. പന്തളം രാജധാനി ഉപേക്ഷിച്ച് അയ്യപ്പന് ശബരിമലയ്ക്കു യാത്രയാകുമ്പോള്‍ രാജാവിനു നല്കിയ ഉപദേശങ്ങളില്‍ പ്രധാനമാണിത്. പട്ടാഭിഷേകത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ പന്തളരാജനു നല്കിയ ഉപദേശങ്ങളില്‍ പ്രധാനമായിരുന്നു സ്വര്ണഭൂഷാദികളില് കമ്പമില്ലെന്നത്.'' ശബരിമല ചിന്തകള്‍ എന്ന തന്റെ പുസ്തകത്തില്‍ രാമവര്‍മ രാജാ എഴുതി. ഈ വരികളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതും. എഴുത്തുകള്‍ തന്റെ വ്യക്തിപരമായ ചിന്തകളാണെന്നും രാജകുടുബത്തിന്റെ അഭിപ്രായമായി അതിനെ കരുതേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പുസ്തകങ്ങള്‍ രാമവര്‍മ്മ രാജാ എഴുതിയിട്ടുണ്ട്. അതില്‍ രണ്ടെണ്ണം മലയാളത്തിലും 13 എണ്ണം ഇംഗ്ലീഷിലുമാണ്. ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ആയിരത്തോളം രചനകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''കൊല്ലവര്‍ഷം 1118 മുതല്‍ 1121 വരെ പന്തളമന്നന്‍ രാജാ രാജശേഖരന് തിരുവാഭരണങ്ങളുമായി ഭഗവാനെ കാണാന്‍ ശബരിമലയ്ക്കു പോയിട്ടുണ്ട്. രാജന് ആരോഗ്യപ്രശ്നമുണ്ടെന്നു കണ്ട ഭഗവാന് അരുള്‍ ചെയ്തു: ഞാന്‍ അവിടെയുണ്ടല്ലോ. പിന്നിട് വലിയകോയിക്കലില്‍ തേവാരപ്പുരയില്‍ സാളഗ്രാം പ്രതിഷ്ഠിച്ച് അയ്യനെ പ്രാര്‍ത്ഥിച്ചു. അതുവരെ കൈപ്പുഴയില്‍ ശിവക്ഷേത്രവും ശ്രീകൃഷ്ണ ക്ഷേത്രവും മാത്രമായിരുന്നു ഉള്ളത്. പിന്നീട് തിരുവാഭരണങ്ങള്‍ രാജാവ് പ്രതിനിധിയുടെ പക്കല്‍ നല്കി വിടുകയായിരുന്നു. 1194 ലാണ് പന്തളരാജ്യം പൂര്‍ണതയില്‍ സ്ഥാപിച്ചത്. അന്ന് രാജ്യത്തിന് ആയിരം ചതുരശ്ര മൈല്‍ വിസ്തീര്‍ണം. ക്രിസ്ത്യന്‍, മുസ്ലിം ദേവാലയങ്ങള്‍ സ്ഥാപിക്കാന്‍ പന്തളരാജന് സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവാഭരണ ഘോഷയാത്രയുടെ മഹത്വം കുറയുന്ന ഒരു പ്രവൃത്തിയും ദേവസ്വം ബോര്‍ഡോ ഭക്തജനങ്ങളോ ചെയ്തുകൂടെന്നു രാജാ പറയുന്നു. ഭക്തര്‍ നല്കുന്ന സ്വര്‍ണം ഭഗവാനു ചാര്‍ത്തുന്നത് ശരിയല്ല. വിശേഷാല്‍ പൂജകള്‍ കുടുതലായി നടത്തുന്നത് ചിലരുടെ ഹിതത്തിനാണ്. സമ്പത്ത് കുടുമ്പോള്‍ ദേവഹിതം മറക്കും. ആചാരം ലംഘിക്കും. പന്തളം രാജകുടുബത്തിന് അര്‍ഹിക്കുന്ന പരിഗണന നല്കി ക്കൊണ്ടു ഭരണസമിതി രൂപീകരിക്കപ്പെട്ടാല്‍ ദേവഹിതത്തോടൊപ്പം ശബരിമലയുടെ യശസും വീണ്ടും വര്‍ധിച്ചു വരുമെന്നും റിട്ട.പോളിടെക്നിക് പ്രിന്‍സിപ്പല്‍ കൂടിയായ രാമവര്‍മ രാജാ പറഞ്ഞു. നൂറനാട് മധു
കൊച്ചി: കഞ്ചാവ് കൈവശംവെച്ച കേസില്‍ അറസ്റ്റിലായ മകന് ആദം ഷീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് ടിനി ടോം. ഫെയ്സ്ബുക്ക് കുറിപ്പിലാണു മകനു പിന്തുണയര്‍പ്പിച്ചു ടിനി രംഗത്തുവന്നത്. എം.ജി. സര്‍വകലാശാല കലോത്സവത്തില്‍ മകനു ലഭിച്ച ഫലകത്തിന്റെയും സര്‍ട്ടിഫിക്കറ്റിന്റെയും ചിത്രം പങ്കുവച്ചാണു കുറിപ്പ്. എല്ലാം കാലം തെളിയിക്കുമെന്നും അപ്പന് കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു. 'മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തില്‍ നേട്ടം കരസ്ഥമാക്കിയ എന്റെ മകന് ആദം ഷീമിന് ആശംസകള്‍. നീ എപ്പോഴും എന്റെ ഹീറോയാണ്. സങ്കീര്‍ത്തനം 91: അവന് നിന്നെ വേട്ടക്കാരന്റെ കെണിയില്‍നിന്നും, നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും. തന്റെ തൂവലുകള്‍ കൊണ്ട് അവന് നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ. ഏതു കുരിശിനും മൂന്നാം നാള് ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പന് ഉണ്ടെടാ കൂടെ'- ടിനി കുറിച്ചു. ലഹരിക്കെതിരായ പോലീസിന്റെ യോദ്ധാവ് ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ ആയിരുന്നു ടിനി ടോം. ലഹരിയെ പേടിച്ചു മകനു സിനിമയില്‍ ലഭിച്ച അവസരം വേണ്ടെന്നുവച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവര്‍ഷം മുമ്പുള്ള പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.
വി. ജോയി മത്സരരംഗത്ത്; എ.എ. റഹീമിന് സി.പി.എമ്മിന്റെ ജില്ലാ ചുമതല
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എംപിയെ നിയോഗിച്ചു. നിലവിലെ ജില്ലാ സെക്രട്ടറി വി. ജോയിയെ വര്‍ക്കലയില്‍നിന്നു വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് പാര്‍ട്ടി ജില്ലാനേതൃത്വത്തില്‍ മാറ്റം വരുത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല റഹീമിനു നല്‍കിയതായി മാര്‍ച്ച് ആറിന് നടക്കുന്ന ജില്ലാക്കമ്മിറ്റി യോഗം ഔദ്യോഗികമായി പ്രഖ്യാപിക്കും. ജില്ലയിലെ നിയമസഭാംഗങ്ങളെ മുഴുവന്‍ അതത് മണ്ഡലങ്ങളില്‍ത്തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. സംസ്ഥാന നേതൃത്വവും ഇത് അംഗീകരിച്ചു. എന്നാല്‍ വി. ജോയിയുടെ കാര്യത്തില്‍ മാത്രം അനിശ്ചിതത്വമുണ്ടായിരുന്നു. മണ്ഡലം നിലനിര്‍ത്താന്‍ ജോയിതന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ജില്ലാക്കമ്മിറ്റിയുടെ നിലപാട്. മൂന്നാം വട്ടവും സംസ്ഥാനഭരണം നിലനിര്‍ത്താന്‍ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങള്‍ നിര്‍ണായകമാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. വിജയസാധ്യത മുന്‍നിര്‍ത്തിയാണ് ജോയിക്കു വീണ്ടും അവസരം നല്‍കിയതെന്നു നേതൃത്വം വ്യക്തമാക്കുന്നു. മണ്ഡലത്തില്‍ ജനപ്രിയനാണു ജോയി. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും വോട്ടര്‍മാരുമായുള്ള വ്യക്തിബന്ധവും നിര്‍ണായക ഘടകങ്ങളായാണ് പാര്‍ട്ടി കാണുന്നത്. വാമനപുരം നിയമസഭാംഗമായ ഡി.കെ. മുരളിയെ ജില്ലാ സെക്രട്ടറിയാക്കാമെന്ന ചര്ച്ചകളുണ്ടായിരുന്നെങ്കിലും, മണ്ഡലം ഉറപ്പിക്കാന്‍ മുരളിതന്നെ മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാകുകയായിരുന്നു. ഇതോടെയാണ് റഹീമിനെ ജില്ലാ സെക്രട്ടറിയാക്കാന്‍ ധാരണയായത്. ചെറിയ രീതിയില്‍ ഇപ്പോഴും വിഭാഗീയത അലട്ടുന്ന തിരുവനന്തപുരം ജില്ലയില്‍ ഇരുവിഭാഗത്തിനും സ്വീകാര്യനാണു റഹീം. ഈ സാഹചര്യത്തിലാണ് പുതിയ നിയോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും അദ്ദേഹത്തിനു ഗുണം ചെയ്തു. ഭാവിയില്‍ ജില്ലാ സെക്രട്ടറിയുടെ പൂര്‍ണ ചുമതലയും റഹിമിനു നല്‍കിയേക്കും.
യുഎഇ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
യുഎഇക്കെതിരായ അക്രമണങ്ങളിൽ അപലപിച്ച് പ്രധാനമന്ത്രി മോദി, യുഎഇ പ്രസിഡന്റുമായി സംസാരിച്ചു
നേതൃനഷ്ടത്തെ തെഹ്റാൻ മറികടക്കുമോ?
നേതൃ നഷ്ടങ്ങൾക്കിടയിലും ഇറാൻ ജനത പൂർണമായി ശിഥിലമാക്കപ്പെടുകയും വ്യാമോഹങ്ങള്‍ക്ക് കീഴ്പ്പെടുകയും ചെയ്തിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം എത്രമാത്രം നീണ്ടുനില്‍ക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇറാനിലെ ആഭ്യന്തര കെട്ടുറപ്പിന്റെ ഭാവി. പുതിയ നേതൃത്വം അകത്തും പുറത്തും എത്രമാത്രം വഴക്കസ്വഭാവം കാണിക്കുമെന്നതാണ് ചോദ്യം.
ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ ജറുസലേമിൽ സിനഗോഗ് തകർന്നു. ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പ്രതികാരമായി നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ഖാംനഈയുടെ വധവും ഇറാന്റെ ഭാവിയും
അമേരിക്ക കിനാവ് കാണുന്നത് പോലെയുള്ള ഒരു ഭരണത്തിലേക്ക് ഇറാന് പെട്ടെന്ന് മാറാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇറാന്റെ ഭരണഘടനാപരവും സാമ്പത്തികവുമായ പാളികളെ തകര്‍ത്ത് കൈവരിക്കേണ്ട ഈ ലക്ഷ്യം ദീര്‍ഘകാലാടിസ്ഥാനത്തിലേ സാധ്യമാകൂ.
കൊല്‍ക്കത്ത: നിര്‍ണായക മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ വിന്‍ഡീസിനെ നാല് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ ട്വന്റി20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. 4 സിക്സും 12 ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജു വിശ്വനാഥ് സാംസണാണ് ഇന്ത്യയെ സെമി ഫൈനലിലേക്ക് കൈടപിടിച്ച് കയറ്റിയത്. കൂട്ടുകാര്‍ ഒരുവശത്ത് കാര്യമായ സംഭാവനകള്‍ നകല്കാതെ കൂടാരം കയറിക്കോണ്ടിരുന്നപ്പോള് ഒരിടത്ത് സഞ്ജു നിലയുറപ്പിച്ച് നിന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനെ. രണ്ട് ക്യാച്ച്, 97 റണ്‍സെടുത്ത സഞ്ജുവാണ് കളിയിലെ കേമന്‍. ഈമാസം അഞ്ചിനു നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിയച്ചു. എന്നാല്‍ 195/4 എന്ന സാമാന്യം വമ്പന്‍ ടോട്ടല്‍ കരീബിയന്‍സ് ഇന്ത്യക്കു മുന്നില്‍ വച്ചു. പതിനൊന്ന് ഓവറില്‍ 104 റണ്‍സിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. അഭിഷേക് ശര്‍മ്മ 10 റണ്‍സ് (11 പന്തില്‍), ഇഷാന് കിഷന് 10 റണ്‍സ് (6), സൂര്യകുമാര്‍ യാദവ് 18 റണ്‍സ് (16) എന്നിവരുടെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. തിലക് വര്‍മ്മ (27), ഹാര്‍ദിക് പാണ്ഡ്യ (17) എന്നിവര്‍ സഞ്ജുവിന് മികച്ച പിന്തുണ നല്കി. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കിയ വിന്‍ഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ച് തിരിച്ചുവരികയായിരുന്നു. ഓപ്പര്‍ണമാരായ ഷായ് ഹോപ്പ് (33 പന്തില്‍ 32), റോസ്റ്റണ്‍ ചേസ് (25 പന്തില്‍ 40), വമ്പനടിക്ക് മുതിര്‍ന്ന ഷിംറോണ്‍ ഹെറ്റ്മെയര്‍ (12 പന്തില്‍ 27), റൂല്‍ര്‍ഫോഡ് (9 പന്തില്‍ 14) എന്നിവരാണ് പുറത്തായത്. ഇതില്‍ ഹെറ്റ്മെയറിന്റെയും റൂതര്‍ഫോഡിന്റെയും ക്യാച്ച് കീപ്പര്‍ സഞ്ജു സാംസണാണ് എടുത്തത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടിയ ശേഷമായിരുന്നു അവര്‍ക്ക് ക്ഷണത്തില്‍ വിക്കറ്റുകള്‍ നഷ്ടമായത്. എന്നാല്‍, പിന്നീട് ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലിന് 119 എന്ന നിലയില്‍ നിന്നാണ് അവര്‍ സ്കോര്‍ 195-ല്‍ എത്തിച്ചത്. ഹോള്‍ഡര്‍ 22 പന്തില്‍ 37-ഉം പവല്‍ 19 പന്തില്‍ 34-ഉം റണ്‍സെടുത്തു. ട്വന്റി20യില്‍ വിന്‍ഡീസിനുവേണ്ടി ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന ബഹുമതിയും പവല്‍ സ്വന്തമാക്കി. 150 സിക്സാണ് സമ്പാദ്യം.ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ രണ്ടും ഹര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സെമി പ്രവേശനത്തിന് ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു.
യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് മോദി നന്ദി അറിയിച്ചു.
തങ്ങളുടെ നിശ്ചയശേഷിയെ സംശയിക്കരുതെന്ന് ലോകരാഷ്ട്രങ്ങളോട് അമേരിക്ക
ഇറാനെതിരെ ബി2 ബോംബർ പ്രയോഗിച്ചെന്ന് അമേരിക്ക; തങ്ങളുടെ നിശ്ചയശേഷിയെ സംശയിക്കരുതെന്ന് ലോകരാഷ്ട്രങ്ങളോട് അമേരിക്ക
പശ്ചിമേഷ്യയിലെ സംഘർഷം നിരീക്ഷിച്ച് ഇന്ത്യ; അടിയന്തര സുരക്ഷ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി
പശ്ചിമേഷ്യയിലെ സംഘർഷം നിരീക്ഷിച്ച് ഇന്ത്യ; അടിയന്തര സുരക്ഷ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒമാൻ വിദേശ കാര്യമന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ
ആഞ്ഞടിച്ച് അമേരിക്ക; ഇറാന്റെ 9 സൈനിക കപ്പൽ തകർതെന്ന അവകാശവാദവുമായി ട്രംപ്
ആഞ്ഞടിച്ച് അമേരിക്ക; ഇറാന്റെ 9 സൈനിക കപ്പൽ തകർതെന്ന അവകാശവാദവുമായി ട്രംപ്, യുഎസ് പടക്കപ്പലിൽ നാല് മിസൈലുകൾ പതിച്ചെന്ന ഇറാൻ അവകാശവാദം തള്ളി അമേരിക്ക
ചര്‍ച്ചക്കു തയ്യാറാണെന്ന് ഇറാന് അറിയിച്ചതായി ഒമാന്‍ വിദേശ കാര്യമന്ത്രി
ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി
ആരോഗ്യമന്ത്രിക്ക് വിശ്രമം, ആരോഗ്യകേരളം ഐസിയുവിലും... | Nerkkuner 01 March 2026
ആരോഗ്യമന്ത്രിക്ക് വിശ്രമം, ആരോഗ്യകേരളം ഐസിയുവിലും... | Nerkkuner 01 March 2026
സാക്ഷാല്‍ വിരാട് കോലിയെ മറികടന്ന് സഞ്ജു സാംസണ്; രോഹിത്തിനേയും പിന്നിലാക്കി നേട്ടങ്ങളുടെ പട്ടികയില്‍
ടി20 ലോകകപ്പിൽ റൺസ് പിന്തുടരുമ്പോൾ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന വിരാട് കോലിയുടെ റെക്കോർഡ് സഞ്ജു മറികടന്നു.
അമേരിക്ക ഇറാനെതിരെ മാരകമായ ബി 2 ബോംബറുകൾ ഉപയോഗിച്ച് ശക്തമായ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു
ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്; അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം
ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ തൃശൂർ സ്വദേശിക്ക് പരിക്കേറ്റു. ഇന്നലെയുണ്ടായ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു.
സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍
സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ അവസാന നാളിൽ എത്തി. . ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. കൊല്‍ക്കത്ത, ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ […] The post സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ appeared first on ഇവാർത്ത | Evartha .
ദോഹ: ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണങ്ങളിൽ ഒരു മലയാളിക്ക് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് ഖത്തറിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഹിഷാം നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം. അതേസമയം, ഒമാനിലെ കസബ് തീരത്തിന് സമീപം ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി. കപ്പലിന്റെ ക്യാപ്റ്റനായ ബിഹാർ സ്വദേശി ആശിഷ് കുമാർ, രാജസ്ഥാൻ സ്വദേശി ദിലീപ് സിങ് എന്നിവർക്കായാണ് തിരച്ചിൽ തുടരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. പത്ത് ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ടാങ്കർ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ഡ്രോൺ ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമും ജീവനക്കാർ താമസിച്ചിരുന്ന ക്യാബിനുകളും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ മറ്റ് മൂന്ന് ഇന്ത്യക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. കാണാതായവർക്കായി ഒമാൻ കോസ്റ്റ് ഗാർഡിന്റെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ നടന്നുവരികയാണ്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.
'ഞാന്‍ സ്വപ്നം കണ്ട ഇന്നിംഗ്സ്'; മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സഞ്ജു സാംസണ്
ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സാംസണിന്റെ മികവില്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു.
കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ വിജയം. 50 ബോളില്‍ 97 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ എട്ട്, ഹര്‍ദിക് പാണ്ഡ്യ 17, ശിവകുമാര്‍ യാദവ് 18, ഇഷാന് കിഷന് 10, അഭിഷേക് ശര്‍മ 10 റണ്‍സ് സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബോളിങ് നിരയെ കരുതലോടെ പ്രതിരോധിച്ച വിന്‍ഡീസ് പതിയെ താളം കണ്ടെത്തുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടി. പിന്നീട് തിരിച്ചടി നേരിട്ട വിന്‍ഡീസ് അവസാന ഓവറുകളില്‍ താളം തിരിച്ചുപിടിച്ചു. ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലുമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. 10 വീതം റണ്‍സ് വീതമെടുത്ത അഭിഷേക് ശര്‍മയുടേയും ഇഷാന് കിഷന്റേയും വിക്കറ്റുകളും സൂര്യകുമാര്‍ യാദവിന്റെ (18 റണ്‍സ്) വിക്കറ്റുമാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. പിന്നീട് എത്തിയ തിലക് വര്‍മ്മ, ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ഹേറ്റ്മെയറുടെ കൈയില്‍ കുടുങ്ങി കളം വിട്ടു. ശേഷമെത്തിയ ഹാര്‍ദിക് പാണ്ഡ്യെ സഞ്ജുവിന് ഒപ്പം നിന്നു. 14 പന്തില്‍ 17 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ ഷാമര്‍ ജോസഫ് ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ എത്തിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെ സഞ്ജുവിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു. ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ സഞ്ജു വാലറ്റം വരെ പിടിച്ചു നിന്നു. ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കിയ വിന്‍ഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ച് തിരിച്ചുവരികയായിരുന്നു. ഓപ്പര്‍ണമാരായ ഷായ് ഹോപ്പ് (33 പന്തില്‍ 32), റോസ്റ്റണ്‍ ചേസ് (25 പന്തില്‍ 40), വമ്പനടിക്ക് മുതിര്‍ന്ന ഷിംറോണ്‍ ഹെറ്റ്മെയര്‍ (12 പന്തില്‍ 27), റൂല്‍ര്‍ഫോഡ് (9 പന്തില്‍ 14) എന്നിവരാണ് പുറത്തായത്. ഇതില്‍ ഹെറ്റ്മെയറിന്റെയും റൂതര്‍ഫോഡിന്റെയും ക്യാച്ച് കീപ്പര്‍ സഞ്ജു സാംസണാണ് എടുത്തത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടിയ ശേഷമായിരുന്നു അവര്‍ക്ക് ക്ഷണത്തില്‍ വിക്കറ്റുകള്‍ നഷ്ടമായത്. എന്നാല്‍, പിന്നീട് ജേസണ്‍ ഹോള്‍ഡറും റോവ്?മാന്‍ പവലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലിന് 119 എന്ന നിലയില്‍ നിന്നാണ് അവര്‍ സ്കോര്‍ 195-ല്‍ എത്തിച്ചത്. ഹോള്‍ഡര്‍ 22 പന്തില്‍ 37-ഉം പവല്‍ 19 പന്തില്‍ 34-ഉം റണ്‍സെടുത്തു. ടി20യില്‍ വിന്‍ഡീസിനുവേണ്ടി ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന ബഹുമതിയും പവല്‍ സ്വന്തമാക്കി. 150 സിക്സാണ് സമ്പാദ്യം.ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ രണ്ടും ഹര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
കൊച്ചി: രാജേഷ് അമനകരയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'കല്യാണമര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മീര വാസുദേവ്, ധ്യാൻ ശ്രീനിവാസൻ, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. മറിയം സിനിമാസിന്റെ ബാനറിൽ സജി കെ. ഏലിയാസാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ ഒരു കുടുംബകഥ നർമ്മത്തിൽ ചാലിച്ചാണ് കല്യാണമരം പറയുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലുള്ള ഒരു ഫാമിലി എന്റർടെയ്നറാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. അമൽ രാജ്ദേവ്, മനോജ് കെ.യു, പ്രശാന്ത് മുരളി, പ്രബിൻ ബാലൻ, നസീർ കുത്തുപറമ്പ്, ഓമനയമ്മ എന്നിവർക്കൊപ്പം നിർമ്മാതാവായ സജി കെ. ഏലിയാസും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രജീഷ് രാമൻ ക്യാമറയും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിദ്യ രാജേഷിന്റെ കഥയ്ക്ക് പ്രദീപ് കെ. നായരാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം നൽകുന്നു. ശ്യാം ധർമ്മനാണ് പശ്ചാത്തല സംഗീതം. ശ്രേയ ജയദീപ് ഗായികയായും എത്തുന്നു. ഷാജി പട്ടിക്കര (പ്രൊഡക്ഷൻ കൺട്രോളർ), സഹസ് ബാല (കലാസംവിധാനം), പി.ആർ. സുമേരൻ (പി.ആർ.ഒ) എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ജിസൻ പോളാണ് പബ്ലിസിറ്റി ഡിസൈൻസ് ഒരുക്കിയിരിക്കുന്നത്.
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം; മൂന്ന് മലയാളികള്‍ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങി
ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം
'ചർച്ചയ്ക്ക് തയ്യാർ'; ഒമാൻ വിദേശകാര്യ മന്ത്രിയെ സന്നദ്ധത അറിയിച്ച് ഇറാൻ | Iran - Israel conflict
'ചർച്ചയ്ക്ക് തയ്യാർ'; ജിസിസി അടിയന്തര യോഗം അൽപ്പസമയത്തിനകം നടക്കാനിരിക്കെ ഒമാൻ വിദേശകാര്യ മന്ത്രിയെ സന്നദ്ധത ചർച്ചയ്ക്ക് അറിയിച്ച് ഇറാൻ
സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍
സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തുന്നത്
ടെഹ്റാനിൽ ആക്രമണം തുടരുന്നു; ബെയ്ത്ത് ഷെമെഷിൽ 10 പേർ കൊല്ലപ്പെട്ടു | Iran - Israel conflict | Tehran
പശ്ചിമേഷ്യ അശാന്തം; ടെഹ്റാനിൽ ആക്രമണം തുടരുന്നു; ബെയ്ത്ത് ഷെമെഷിൽ 10 പേർ കൊല്ലപ്പെട്ടു, മുന്നറിയിപ്പ് നൽകി നെതന്യാഹു
ഖമനയി വധം: കശ്മീർ കനത്ത ജാഗ്രതയിൽ; നിയന്ത്രണങ്ങൾക്ക് നിർദ്ദേശം; ഇന്ത്യയിലുടനീളം പ്രതിഷേധം
ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട വാർത്തയെ തുടർന്ന് ഇന്ത്യയിലെ ഷിയാ വിഭാഗങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം. ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ സുരക്ഷ ശക്തമാക്കുകയും ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
വെല്ലുവിളികളെ അതിജീവിക്കാനാകുമോ? ഇറാന് പുതിയ ഇടക്കാല നേതൃത്വം | Iran - Israel conflict | America
വെല്ലുവിളികളെ അതിജീവിക്കാനാകുമോ? ഇറാന് പുതിയ ഇടക്കാല നേതൃത്വം; താത്കാലിക നേതൃത്വത്തിൽ മൂന്ന് പേർ
'വീണ ജോർജിന് എല്ലാവരോടും അരിശം, സിസ്റ്റം കറക്ട് ചെയ്യാൻ ഇവരോടല്ലാതെ വേറെ ആരോടാണ് പറയേണ്ടത്?'
'വീണ ജോർജിന് എല്ലാവരോടും അരിശം, സിസ്റ്റം കറക്ട് ചെയ്യാൻ ഇവരോടല്ലാതെ വേറെ ആരോടാണ് പറയേണ്ടത്?'; ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയപ്പോൾ ഇനി ഇത്തരം പ്രശ്നങ്ങളുണ്ടാകാതെ ഇരിക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് ജോസഫ് സി മാത്യു Veena George | Medical Negligence | Kerala Government Hospitals | LDF Government
ബെംഗളൂരുവിലെ ബ്ലോക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതി; ഏറ്റവും തിരക്കുള്ള മേഖലയില്‍ തുരങ്കപാത വരുന്നു
ബെംഗളൂരു നഗരം ഐടി ഹബ്ബെന്ന നിലയില്‍ അനുദിനം വളരുമ്പോഴും റോഡിലെ ഗതാഗതക്കുരുക്ക് ഒരു വലിയ പ്രതിസന്ധിയായി നിലനില്‍ക്കുകയാണ്. സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യത്താല്‍ റോഡില്‍ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നാണ് ഗൊരഗുണ്ടേപാളയ. ഈ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒരു ചെറിയ തുരങ്കപാത നിര്‍മ്മിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ബെംഗളൂരു വെസ്റ്റ് സിറ്റി
'കത്രികയുടെ കാര്യത്തിൽ അന്വേഷണം പോലുമില്ലാതെ സസ്പെൻഷൻ നൽകിയാൽ അത് ഡോക്ടറുടെ ധാർമികതയെ ബാധിക്കും'
'കത്രികയുടെ കാര്യത്തിൽ അന്വേഷണം പോലുമില്ലാതെ സസ്പെൻഷൻ നൽകിയാൽ അത് ഡോക്ടറുടെ ധാർമികതയെ ബാധിക്കും'; സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ഇത്തരം നടപടികൾ ശരിയല്ലെന്ന് ഡോ. റോസ്നാര ബീഗം Veena George | Medical Negligence | Kerala Government Hospitals | LDF Government
ടെഹ്റാന്: ഇറാന്റെ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹമദി നജാദ് കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ഇസ്രായേലും അമേരിക്കയും സംയുക്തമായി ടെഹ്റാനിലെ തന്ത്ര പ്രധാന മേഖലയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നജാദും ഉള്‍പ്പെടും എന്നാണ് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സഹായികളും ഉപദേശികളും കൊല്ലപ്പെട്ടുവത്രെ. യുദ്ധത്തിനിടെ ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത; സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെ
കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 4 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. മത്സരത്തിലുടനീളം വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ച സഞ്ജു സാംസണാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവാണ് ഇന്ത്യയുടെ വിജയശില്പി. ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ 196 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ അഭിഷേകിനെ നഷ്ടമായി. മൂന്നാം ഓവറിലായിരുന്നു അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായത്. ഹൊസീന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്മെയര്‍ക്ക് ക്യാച്ച്. അഞ്ചാം ഓവറില്‍ ഇഷാന് കിഷനും (10) മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. ഒരറ്റത്ത് കരുതലോടെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് ഫോറും സിക്സും നേടി. 26 പന്തുകളില്‍ നിന്നും താരം അര്‍ധ സെഞ്ചറി നേടി. പത്താം ഓവറിൽ സൂര്യകുമാർ യാദവിനെ (18 റൺസ്) ഷമർ ജോസഫ് പുറത്താക്കിയതോടെ ഇന്ത്യ 99/3 എന്ന നിലയിലായി. തിലക് വർമ്മയെ (27 റൺസ്) പുറത്താക്കി ജേസൺ ഹോൾഡർ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. പിന്നീട് ഹാർദിക് പാണ്ഡ്യയുമായി ചേർന്ന് സഞ്ജു ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. പത്തൊൻപതാം ഓവറിൽ ഹാർദിക് പുറത്താകുമ്പോൽ ഇന്ത്യ 179ൽ എത്തിയിരുന്നു. ശേഷം ക്രീസിലെത്തിയ ശിവം ദൂബായെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. റൊമാരിയോ ആദ്യ പന്ത് തന്നെ സഞ്ജു സിക്സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 50 പന്തുകള്‍ നേരിട്ട താരം നാല് സിക്സും 12 ഫോറും നേടി. ഓപ്പണർമാരായ ഷായ് ഹോപ്പും റോസ്റ്റൺ ചേസും ചേർന്ന് മികച്ച അടിത്തറയാണ് വിൻഡീസിന് നൽകിയത്. ഓപ്പണിങ് സഖ്യം 68 റൺസ് കൂട്ടിച്ചേർത്തു. 32 റൺസെടുത്ത ഹോപ്പിനെ പുറത്താക്കി ഇന്ത്യ ആദ്യ പ്രഹരമേൽപ്പിച്ചു. മറുഭാഗത്ത് നിലയുറപ്പിച്ചു കളിച്ച റോസ്റ്റൺ ചേസ് 40 റൺസെടുത്തു. മധ്യനിരയിൽ ഹെറ്റ്മെയറും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വെസ്റ്റ് ഇൻഡീസിനായി ജേസൺ ഹോൾഡർ, ഷമർ ജോസഫ്എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അകീൽ ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ നായകൻ റോവ്മാൻ പവലും ജേസൺ ഹോൾഡറും ചേർന്ന് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. പവൽ 19 പന്തിൽ 34 റൺസും ഹോൾഡർ 22 പന്തിൽ 37 റൺസും അടിച്ചുകൂട്ടി. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. സിംബാബ്വെയ്ക്കെതിരെ ചെന്നൈയിൽ കളിച്ച അതേ ടീമിനെത്തന്നെയാണ് ഇന്ത്യ കൊൽക്കത്തയിലും നിലനിർത്തിയത്.
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു.
ഓണ്‍ലൈനില്‍ വലവിരിച്ച് അജ്ഞാത സംഘം വയോധികനില്‍ നിന്ന് 19.62 ലക്ഷം കവര്‍ന്നു
ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം നല്‍കിയാണ് തട്ടിപ്പു നടത്തിയത്
ഇസ്രയേലുമായി ചേർന്ന് നടത്തിയ ആക്രമണത്തിൽ ഖമനേയി ഉൾപ്പെടെ 48 ഇറാനിയൻ നേതാക്കളെ വധിച്ചതായി ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. സംഘർഷങ്ങൾക്കിടയിലും ഇറാൻ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്നും താനും അതിന് തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി
യുകെ പശ്ചാത്തലമാക്കുന്ന മലയാള ചിത്രം; സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം 'കണ്ടന്'
ജിബിൻ ആന്റണി സംവിധാനം ചെയ്യുന്ന 'കണ്ടൻ' എന്ന പുതിയ മലയാള സൈക്കോളജിക്കൽ ക്രൈം ത്രില്ലർ പൂർണ്ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്
നിഖിലയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ‘ധൂമകേതു’; ചിത്രീകരണം പൂർത്തിയായി
പ്രേക്ഷകപ്രശംസ നേടിയ ‘സൂക്ഷ്മദർശിനി’യ്ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ്സും എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻ ഹൗസും ഒന്നിക്കുന്ന പുതിയ ചിത്രം ‘ ധൂമകേതു’ ചിത്രീകരണം പൂർത്തിയാക്കി.നിഖില വിമൽ, ഷൈൻ ടോം ചാക്കോ o എന്നിവർക്കൊപ്പം സിദ്ധാർഥ് ഭരതൻ, ഗണപതി എന്നിവർ ഉൾപ്പെടുന്ന ശക്തമായ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുധി മാഡിസൺ ആണ് സംവിധാനം. അടുത്തിടെ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ […] The post നിഖിലയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ‘ധൂമകേതു’; ചിത്രീകരണം പൂർത്തിയായി appeared first on ഇവാർത്ത | Evartha .
ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന് ആക്രമണം കടുപ്പിക്കുന്നതിനിടെ ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്യാന്‍ പദ്ധതിയിടുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. 'അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാന്‍ സമ്മതിച്ചു, അതിനാല്‍ ഞാന്‍ അവരുമായി സംസാരിക്കും,' ട്രംപ് പറഞ്ഞതായി ദി അറ്റ്ലാന്റിക് മാഗസിന് റിപ്പോര്‍ട്ട് ചെയ്തു. 'അവര്‍ അത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും ചെയ്യാന്‍ എളുപ്പവുമായത് നേരത്തെ ചെയ്യേണ്ടതായിരുന്നു. അവര്‍ വളരെ നേരം കാത്തിരുന്നു,' ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അമേരിക്കയുമായി ഇറാന് നേതാക്കള്‍ ചര്‍ച്ചക്ക് തയ്യാറായതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഇറാന് ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന് അവകാശപ്പെട്ടു. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടു
തെല്‍ അവീവ്: ഇറാന് നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രായേലില്‍ ഒന്‍പത് പേര് കൂടി കൊല്ലപ്പെട്ടു. ഇസ്രായേലി പട്ടണമായ ബെയ്റ്റ് ഷെമെഷില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒന്‍പത് പേര് മരിക്കുകയും, 28 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായേലിന്റെ ആകെ മരണസംഖ്യ 10 ആയി ഉയര്‍ന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തിനിടെ തെല്‍ അവീവിലെ ഒരു സ്ത്രീ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കട്ടപ്പന: വെള്ളയാംകുടി കാണക്കാലിപ്പടിയിൽ കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് സ്കൂട്ടർ മറിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊച്ചുതോവാള പാപ്പായിൽ സൂരജ് സിബി (21), ഉപ്പുകണ്ടം നത്തുകല്ല് കൈപ്പകശേരി ഡോൺ തോമസ് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു നാടിനെ നടുക്കിയ അപകടം. കെ.എസ്.ആർ.ടി.സി. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരേ വന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിലേക്ക് മറിയുകയും യുവാക്കളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിന്ദുവാണ് സൂരജിന്റെ മാതാവ്. സഹോദരൻ: സിറിൾ. നത്തുകല്ല് കൈപ്പകശേരിൽ തോമസ് - ലൈസമ്മ ദമ്പതികളുടെ മകനാണ് ഡോൺ. സഹോദരൻ: ഷോൺ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകിമാറി, ഡ്രൈവറുടെ ഇടപെടലിൽ അപകടമൊഴിവായി
ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകി മാറി
ഉര്‍വശിയുടെ കുടുംബത്തില്‍ നിന്ന് മറ്റൊരു സംവിധായകന് കൂടി; ആദ്യചിത്രവുമായി അഭയ് ശങ്കര്‍
നടി ഉർവശിയുടെ കുടുംബാംഗമായ അഭയ് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ത്രില്ലർ ചിത്രം അണിയറയിൽ ഒരുങ്ങുന്നു
'ശീലം അതാണ്, മാറ്റിയാൽ അഭിനയമാകും'; എളിമയെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
തന്റെ എളിമ നിറഞ്ഞ പെരുമാറ്റം സ്വാഭാവിക ശീലമാണെന്നും അത് മാറ്റാൻ ശ്രമിച്ചാൽ അഭിനയിക്കേണ്ടി വരുമെന്നും നടൻ ഇന്ദ്രൻസ്. ഈ ശീലം ഇതുവരെ തനിക്ക് ദോഷം ചെയ്തിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
കൊച്ചി: തന്റെ ഏക സംവിധാന സംരംഭത്തെക്കുറിച്ച് മനസ്സ് തുറന്ന് മലയാള സിനിമയിലെ എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഹിറ്റ് സിനിമൾക്ക് പിന്നിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ വിപിൻ മോഹൻ. ദിലീപ് നായകനായി 2003-ൽ പുറത്തിറങ്ങിയ 'പട്ടണത്തിൽ സുന്ദരൻ' എന്ന ചിത്രം തന്റെ കരിയറിലെ ഒരു 'അബദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ വിപിൻ മോഹൻ സംവിധാനം ചെയ്ത ഏക ചിത്രമാണിത്. സിനിമ സാമ്പത്തികമായി വിജയിച്ചെങ്കിലും തന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന സങ്കടം അദ്ദേഹം മറച്ചുവെച്ചില്ല. അങ്ങനെയൊരു അബദ്ധം ഞാൻ ചെയ്തുവച്ചു. സിനിമ ഞാൻ വിചാരിച്ചത് പോലെ കത്തിയില്ല. പടം ഓടുകയും നല്ല അഭിപ്രായം വരികയും ചെയ്തു. പക്ഷേ, എങ്കിലും ഞാൻ വിചാരിച്ചത് മാതിരിയല്ല ആ സിനിമ വന്നത്. സിന്ധുരാജ് എന്ന പുതിയ എഴുത്തുകാരനായിരുന്നു അന്ന്. ആ ചിത്രം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, വിപിൻ മോഹൻ പറഞ്ഞു. സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തോടെയല്ല ആ പ്രോജക്റ്റിലേക്ക് എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിന്ധുരാജ് പറഞ്ഞ കഥ ഇഷ്ടപ്പെട്ട വിപിൻ മോഹൻ ഇത് ചെയ്യാൻ പല സംവിധായകരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവിൽ ദിലീപ് ആണ് 'വിപിൻ ചേട്ടൻ ചെയ്താൽ പോരേ' എന്ന് ചോദിച്ചത്. അങ്ങനെ ദിലീപിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ക്യാമറയ്ക്ക് പിന്നിൽ നിന്ന് സംവിധായകന്റെ കുപ്പായമിട്ടതെന്ന് അദ്ദേഹം ഓർത്തെടുത്തു. ഇനി ഒരു ചിത്രം കൂടി സംവിധാനം ചെയ്യണമെന്ന് തോന്നിയില്ലേ എന്ന ചോദ്യത്തിന് 'അതോടെ എനിക്ക് മതിയായി' എന്നായിരുന്നു വിപിൻ മോഹന്റെ ചിരിയോടെയുള്ള മറുപടി. 2024-ലാണ് ഛായാഗ്രാഹകനായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിലെത്തിയത്.
'അത് എനിക്ക് പറ്റിയ അബദ്ധം'; ആ ദിലീപ് ചിത്രത്തെക്കുറിച്ച് സംവിധായകന് പറയുന്നു
പ്രമുഖ ഛായാഗ്രാഹകനായ വിപിൻ മോഹൻ, താൻ സംവിധാനം ചെയ്ത ഒരേയൊരു ചിത്രമായ 'പട്ടണത്തിൽ സുന്ദരനെ'ക്കുറിച്ച് സംസാരിക്കുന്നു
ഹോര്‍മുസ് കടലിടുക്ക് നിശ്ചലം; പൂർണമായും അടയ്ക്കില്ലെന്ന് ഇറാൻ, സാമ്പത്തിക മേഖലയെ ബാധിച്ച് യുദ്ധഭീതി
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ തുടരാക്രമണത്തെതുടർന്ന് സംഘർഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്ര വന്‍കിട ഷിപ്പിങ് കമ്പനികള്‍ റദ്ദാക്കി
ഇറാന് ആക്രണത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്ക
യു എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന മറ്റ് ആക്രമണങ്ങളിലാണ് പരിക്കുകളും മരണവും സംഭവിച്ചതെന്നാണ് അമേരിക്ക പറയുന്നത്
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ലഹരിയിലായിരുന്ന യുവതിയും ആൺസുഹൃത്തും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വഴിയിൽ നാട്ടുകാർ നോക്കിനിൽക്കെ ഇരുവരും തമ്മിൽ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയും സുഹൃത്തും തമ്മിലുണ്ടായ തർക്കമാണ് പരസ്യമായ അടിപിടിയിൽ കലാശിച്ചത്. യുവാവ് പെൺകുട്ടിയുടെ മർദനമേറ്റ് നിലത്തു വീഴുമ്പോൾ, ചുറ്റും കൂടിയവർ 'ഇടിക്കെടാ' എന്ന് ആക്രോശിച്ച് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കാണികൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ചതോടെ യുവതി മർദനം തുടരുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ തിരക്കിയെങ്കിലും 'തമാശയ്ക്ക് ചെയ്തതാണ്' എന്നായിരുന്നു ഇരുവരുടെയും വിചിത്രമായ മറുപടി. എന്നാൽ, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന് ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. തലസ്ഥാനത്തെ നൈറ്റ് ലൈഫിന്റെ അടയാളമായ മാനവീയം വീഥിയിൽ സംഘർഷങ്ങൾ പതിവാകുകയാണ്. നേരത്തെ ഇൻസ്റ്റാഗ്രാം വീഡിയോ പകർത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചിരുന്നു. മദ്യപാനവും കൂട്ടത്തല്ലും പതിവായതോടെ പോലീസ് ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകളും സ്ഥിരം എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലഹരി സംഘങ്ങളുടെ വിളയാട്ടം മാനവീയത്തിന്റെ സമാധാനം കെടുത്തുകയാണ്.
ഇറാന്റെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: ഇറാന്റെ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ഇറാനുമായുളള ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സൈന്യം തന്നെ സ്ഥിരീകരിച്ചു. 'ഓപ്പറേഷന് എപിക് ഫ്യൂറി'യുടെ ഭാഗമായി ഇറാനില്‍ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക സമ്മതിച്ചത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഹ്യൂമൻ ഇറർ ഉണ്ടാകാം, പക്ഷേ ജീവന് വില കൊടുത്ത് സംസാരിക്കണം; ഡോ. എസ്എസ് ലാൽ
'ഹ്യൂമൻ ഇറർ ഉണ്ടാകാം, പക്ഷേ ജീവന് വില കൊടുത്ത് സംസാരിക്കണം'; മരിച്ചവന്റെയും കൈ നഷ്ടപ്പെട്ട കുഞ്ഞിന്റെയും കണ്ണ് നഷ്ടപ്പെട്ടവന്റെയും കാര്യത്തിൽ മന്ത്രി ജനങ്ങളോട് ക്ഷമ ചോദിക്കണമെന്ന് ഡോ. എസ്എസ് ലാൽ Veena George | Medical Negligence | Kerala Government Hospitals | LDF Government
മെഡിക്കൽ കോളേജുകളിൽ വരുന്ന ഡോക്ടർമാരെല്ലാം ജോലി നിർത്തി പോകുകയാണ്: ഡോ. റോസ്നാര ബീഗം | Hospitals
'മെഡിക്കൽ കോളേജുകളിൽ വരുന്ന ഡോക്ടർമാരെല്ലാം ജോലി നിർത്തി പോകുകയാണ്'; പ്രോട്ടോക്കോൾ അനുസരിച്ച് സർജറി ചെയ്യാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലില്ലെന്ന് ഡോ. റോസ്നാര ബീഗം Veena George | Medical Negligence | Kerala Government Hospitals | LDF Government
ഇറാന്റെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു | Iran - Israel conflict | America
ഇറാന്റെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, അഞ്ച് സൈനികർക്ക് ഗുരുതര പരിക്ക്; അമേരിക്കൻ പടക്കപ്പലിൽ മിസൈലുകൾ പതിച്ചെന്ന ഇറാൻ അവകാശവാദം തള്ളി അമേരിക്ക
അബുദാബിയിലെ നേവൽ ബേസിൽ ഇറാൻ ആക്രമണം; അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഎഇ | Iran | Israel
അബുദാബിയിലെ നേവൽ ബേസിൽ ഇറാൻ ആക്രമണം; അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഎഇ, ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം
UAE നേരിട്ടത് കനത്ത ആക്രമണം; മൂന്ന് മരണം സ്ഥിരീകരിച്ചു, പരിക്കേറ്റവരിൽ ഇന്ത്യക്കാരും | Iran | Israel
UAE നേരിട്ടത് കനത്ത ആക്രമണം; 541 ഇറാനിയൻ ഡ്രോണുകൾ യുഎഇയിയെ ലക്ഷ്യമിട്ടെത്തി, മൂന്ന് മരണം സ്ഥിരീകരിച്ചു, പരിക്കേറ്റവരിൽ ഇന്ത്യക്കാരും
കുവൈത്തിലേക്കുള്ള യാത്രാമധ്യേ മൂന്ന് മലയാളികള്‍ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങി | Pakistan
കറാച്ചി വിമാനത്താവളത്തില്‍ മൂന്ന് മലയാളികള്‍ കുടുങ്ങി; കുടുങ്ങിയത് കുവൈത്തിലേക്കുള്ള യാത്രാമധ്യേ, കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ച് നോര്‍ക്ക
ഖമനെയിയുടെ വധത്തിൽ ദില്ലിയിലും പ്രതിഷേധം | Iran - Israel conflict | Delhi | Ayatollah Ali Khamenei
ഖമനെയിയുടെ വധത്തിൽ ദില്ലിയിലും പ്രതിഷേധം, പ്രതിഷേധിക്കുന്നത് ഓൾ ഇന്ത്യ ഷിയ കൗൺസിൽ അംഗങ്ങൾ Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
ലോകത്തെ അടിമപ്പെടുത്താനുള്ള നീക്കമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ ആക്രമണത്തിലൂടെ നടത്തുന്നത്. ഇത് മധ്യേഷ്യയെ മാത്രം ബാധിക്കുന്ന ഒരു യുദ്ധമല്ല. മറിച്ച് ലോകത്തെയാകെ യുഎസ്സിന്റെ കാൽക്കീഴിലെത്തിക്കുന്ന ഒരു സംഘർഷമാണ്.
ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു | Dubai Global Village | Iran | Israel
ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു, സന്ദർശകർക്ക് ഇന്ന് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ Dubai Global Village | Iran | Israel
പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും; നിലപാട് മാറ്റി ആർ ശ്രീലേഖ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനം മാറ്റി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിന് ഇറങ്ങുമെന്ന് ശ്രീലേഖ വ്യക്തമാക്കി. വട്ടിയൂർക്കാവിൽ ശ്രീലേഖയെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് വർഷം മറ്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് ആയിരുന്നു ശ്രീലേഖയുടെ മുൻ നിലപാട്. ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീലേഖയുടെ പ്രതികരണം. “ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ” എന്ന ക്യാപ്ഷനോടെയാണ് […] The post പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും; നിലപാട് മാറ്റി ആർ ശ്രീലേഖ appeared first on ഇവാർത്ത | Evartha .
സഞ്ജുവിന് അര്‍ധ സെഞ്ചുറി; വിന്‍ഡീസിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ
ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി.
കറാച്ചി വിമാനത്താവളത്തില്‍ മൂന്നു മലയാളികള്‍ കുടുങ്ങി
തിരുവനന്തപുരം: ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ഫലിതമാണെന്ന് സിപിഎം നേതാവ് എം. സ്വരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വരാജിന്റെ പ്രതികരണം. അമേരിക്കയും ഇസ്രായേലും മനുഷ്യവംശത്തിന്റെ ശത്രുക്കളായി മാറിയിരിക്കുകയാണെന്നും കൊല്ലപ്പെടുന്നവരൊക്കെയും നമ്മുടെ സഹോദരങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 'സാമ്രാജ്യത്വം തുലയട്ടെ' എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്. എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക... ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു. ഭൂമി മൃതശരീരങ്ങൾ കൊണ്ടും. സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുന്നു. അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവരുന്ന വാർത്ത പെൺകുട്ടികളുടെ സ്കൂൾ ആക്രമിക്കപ്പെട്ടതിന്റെയും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെയുമാണ്. എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു. മനുഷ്യത്വവും. ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവർ ഇപ്പോഴും ആണവായുധശേഖരം കൈവശമുള്ളവർ, ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ക്രൂരമായ ഫലിതമാണ്. അമേരിക്കയും, ഇസ്രായേൽ ഉൾപ്പെടെയുള്ള കൂട്ടാളികളും ഇറാന്റെ മാത്രമല്ല ലോകത്തിൻ്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ശത്രുക്കൾ. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് ലോകമെങ്ങുമുള്ള മനുഷ്യരുടെ കടമയാണ്. കൊല്ലപ്പെടുന്ന മനുഷ്യരൊക്കെയും നമ്മുടെ സഹോദരങ്ങളാണ്. യുദ്ധഭീകരതയ്ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകൾ ഉയരണം. മാനവികതയുടെ മുദ്രാവാക്യങ്ങൾ ലോകത്തിനു വഴികാട്ടുമ്പോൾ കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലജ്ജിക്കട്ടെ.... സാമ്രാജ്യത്വം തുലയട്ടെ....
ഇറാൻ – ഇസ്രായേൽ സംഘർഷം; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ്
വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്
യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂരിഭാഗം മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും, അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്
പശ്ചിമേഷ്യയിലെ സംഘര്‍ഷം; നോര്‍ക്ക ഹെല്‍പ്ഡെസ്കില്‍ ഇതുവരെ ലഭിച്ചത് 541 കോളുകള്‍
പശ്ചിമേഷ്യയിലെ സംഘര്‍ഷം; നോര്‍ക്ക ഹെല്‍പ്ഡെസ്കില്‍ ഇതുവരെ ലഭിച്ചത് 541 കോളുകള്‍
യുഎസ് വിമാനവാഹിനിക്കപ്പല്‍ തകര്‍ത്തെന്ന് ഇറാന്; മുക്കിയത് ഇറാന്റെ കപ്പലെന്ന് അമേരിക്ക
ടെഹ്റാന്: ഇറാനെതിരായ സംഘര്‍ഷത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്ക. അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ വിമാനവാഹിനിക്കപ്പല്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. യുഎസ്എസ് എബ്രഹാം ലിങ്കണ് എന്ന വിമാനവാഹിനിക്കപ്പലിനെ ലക്ഷ്യമാക്കി ഇറാന് തൊടുത്ത മിസൈലുകള്‍ അടുത്തുപോലും എത്തിയില്ല എന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഡോളറും പൗണ്ടും ചാഞ്ചാടുന്നു.. എന്നിട്ടും വീഴാതെ
കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക കെപിസിസി എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി . പ്രതിപക്ഷ നേതാവിന്റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും അന്‍പത് പേരുടെ പട്ടിക പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അവകാശപ്പെട്ടു. സിറ്റിംഗ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍പ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചര്‍ച്ചയില്‍ മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്. മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. വട്ടിയൂർക്കാവിൽ കെ മുരളീധരന്, നെയ്യാറ്റിന്‍കര എന്‍ ശക്തന്, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്മുള അബിന്‍ വർക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒജെ ജനീഷ്, മണലൂര്‍ ടി എന്‍ പ്രതാപന്, തൃത്താല വിടി ബല്‍റാം, നാദാപുരം കെ എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം ലിജുവിന്റെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയില്‍ വി എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.
തകർത്തത് ഹൃദയം; പ്രതികാരത്തിന്റെ ചെങ്കൊടി പാറിച്ച് ഇറാൻ
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്
അമേരിക്കന്‍ പടക്കപ്പല്‍ എബ്രഹാം ലിങ്കണ് ആക്രമിച്ചെന്ന് ഇറാന്
തെഹ്റാന്: അമേരിക്കന്‍ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാന്. ഗള്‍ഫ് മേഖലയില്‍ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് എബ്രഹാം ലിങ്കണ് പടകപ്പലിനു നേരെ നാല് ബാലസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചെന്നാണ് ഇറാന്റെ അവകാശവാദം. അമേരിക്കന്‍ പടക്കപ്പലിനെ ആക്രമിച്ചുവെന്ന് ഇറാന് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ്(ഐആര്‍ജിസി)പ്രസ്താവനയിലൂടെ അറിയിച്ചു. 'അധിനിവേശ ഭീകരരുടെ ശവപ്പറമ്പായി കരയും കടലും മാറും' എന്ന് ഇറാന് മുന്നറിയിപ്പ് നല്കി. അമേരിക്കന്‍-സയണിസ്റ്റ് ശത്രുക്കളുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ഇറാന് അവകാശപ്പെട്ടു. ഇറാന് സൈനിക കമാന്‍ഡര്‍മാരുടെ അഭിമാനകരമായ നീക്കമാണിതെന്നും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സാന്നിധ്യത്തിനെതിരേയുള്ള ശക്തമായ താക്കീതാണിതെന്നും ഐആര്‍ജി വ്യക്തമാക്കി. എന്നാല്‍ ഈ അവകാശവാദം അമേരിക്ക ഇപ്പോള്‍ തള്ളിക്കളഞ്ഞു. ഇറാന്റെ ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായോ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായോ ഉള്ള റിപോര്‍ട്ടുകള്‍ അമേരിക്കന്‍ സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത വ്യോമാക്രമണത്തില്‍ ആയത്തുല്ലാ അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന് തിരിച്ചടി കനപ്പിച്ചത്.
വയനാടിനെ ദുരന്തദിനം മുതൽ ചേർത്തു പിടിച്ച ജില്ലാ കളക്ടർക്ക് ജനങ്ങളുടെ അംഗീകാരം. ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ ജനങ്ങളുടെ കൈയടി മേഘശ്രീയെ വന്നുപൊതിഞ്ഞു.
മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ നടുറോഡിൽ അടിപിടിയുണ്ടായി, ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. ലഹരിയിലായിരുന്നെന്ന് സംശയിക്കുന്ന ഇരുവരും തമാശയ്ക്ക് ചെയ്തതാണെന്ന് പറഞ്ഞെങ്കിലും, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് പൊലീസ് കേസെടുക്കാനൊരുങ്ങുകയാണ്.
കൊച്ചി: സമകാലിക മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട അഭിനേതാക്കളെക്കുറിച്ച് മനസ്സ് തുറന്ന് നടി ഉർവശി. നസ്രിയ നസീം മലയാള സിനിമയിൽ സജീവമായി നിന്നിരുന്നെങ്കിൽ ഏത് തരം വേഷവും കൈകാര്യം ചെയ്യുന്ന മികച്ച നടിയായി മാറുമായിരുന്നു എന്ന് ഉർവശി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചത്. നസ്രിയയുടെ സ്ക്രീൻ പ്രസൻസിനെ വാനോളം പുകഴ്ത്തിയ ഉർവശി, താരം സിനിമയിൽ അത്ര സജീവമല്ലാത്തതിൽ ചെറിയ വിഷമമുണ്ടെന്നും കൂട്ടിച്ചേർത്തു. മീര ജാസ്മിനും നവ്യ നായരുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷേ നസ്രിയ ഇവിടെ സജീവമായി നിന്നിരുന്നെങ്കിൽ ഒരു ഉഗ്രൻ നടിയായേനെ. ഒരേസമയം മോഡേൺ വേഷങ്ങളും നാടൻ കഥാപാത്രങ്ങളും സ്മാർട്ടായി ചെയ്യാൻ ആ കുട്ടിക്ക് സാധിക്കും. 'ഓം ശാന്തി ഓശാന' ആയാലും 'ബാംഗ്ലൂർ ഡെയ്സ്' ആയാലും ആ കുട്ടിയെ കണ്ടിരിക്കാൻ നല്ല രസമാണ്. അങ്ങനെയൊരു ഭാഗ്യം ആ കുട്ടിക്കുണ്ട്, ഉർവശി പറഞ്ഞു. യുവനിരയിലെ നടന്മാരിൽ ഫഹദ് ഫാസിലിനോടാണ് തനിക്ക് ഏറെ താല്പര്യമെന്നും ഉർവശി വെളിപ്പെടുത്തി. നായക പരിവേഷത്തിന് പിന്നാലെ പോകാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഫഹദിനെ ഇഷ്ടപ്പെടാൻ കാരണമെന്നും അവർ പറഞ്ഞു. ഫഹദിനോട് എനിക്ക് വലിയ ഇഷ്ടമാണ്. അഭിനയിക്കാൻ വന്ന കാലം മുതൽ ഇതുവരെ അദ്ദേഹം നടത്തിയ കഥാപാത്ര തിരഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. ഒരിക്കലും ഹീറോയിസം കാണിക്കാൻ വേണ്ടിയുള്ള വേഷങ്ങളല്ല ഫഹദ് ചെയ്യുന്നത്. ലുക്കിലോ വിഗ്ഗ് വെക്കുന്നതിലോ ഒന്നും അദ്ദേഹത്തിന് നിർബന്ധങ്ങളില്ല. കഥാപാത്രത്തിന് പ്രാധാന്യമുള്ള വേഷങ്ങൾ ഏറ്റവും മനോഹരമായി ചെയ്യുക എന്ന നിലപാടാണ് ഫഹദിന്റേത്. ഏകദേശം എന്റെ അതേ നിലപാടാണത്, ഉർവശി വ്യക്തമാക്കി. 2024-ൽ പുറത്തിറങ്ങിയ 'സൂക്ഷ്മദർശിനി'യാണ് നസ്രിയയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. സൂര്യ നായകനാകുന്ന 'സൂര്യ 47' ആണ് നസ്രിയയുടെ പുതിയ പ്രോജക്റ്റ്.
'ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്,
ഇറാന്റെ പടത്തലവന്മാരും കൊല്ലപ്പെട്ടു! പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും കൊല്ലപ്പെട്ടു
ഇറാൻ പരമോന്നത നേതാവിന് പിന്നാലെ രാജ്യത്തെ ഉന്നത സൈനിക നിരയും വധിക്കപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, സൈനിക ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽ റഹീം മൂസവി എന്നിവർ കൊല്ലപ്പെട്ടു. ഐ ആർ ജി സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് പാക്പൂർ, സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി എന്നിവരും വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പ്രവാസികൾ സുരക്ഷിതരോ? ഗൾഫ് രാഷ്ട്രങ്ങളുമായി അടിയന്തര ചർച്ച നടത്തി ജയ്ശങ്കർ
പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ രംഗത്തിറങ്ങി. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ വിവിധ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അടിയന്തര ചർച്ചകൾ നടത്തി. യു എ ഇ, സഊദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായാണ് അദ്ദേഹം ഫോണിലൂടെ സംസാരിച്ചത്.
പഞ്ചാബില്‍ മതപരിവര്‍ത്തനം നടക്കുന്നു
ഖാംനഈയുടെ കൊട്ടാരം തകർത്തു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്റാഈൽ
ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വസതി ഇസ്റാഈൽ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‘ഓപ്പറേഷൻ റോറിങ് ലയൺ’ എന്ന് പേരിട്ട അതിശക്തമായ സൈനിക നീക്കത്തിലൂടെയാണ് ഇസ്റാഈൽ പ്രതിരോധ സേന (ഐ ഡി എഫ്) ടെഹ്റാനിലെ ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. വിമാനങ്ങളിൽ നിന്നുള്ള ബോംബുകൾ ഖാംനഈയുടെ വാസസ്ഥലത്ത് വന്നു വീഴുന്നതും നിമിഷങ്ങൾക്കകം പ്രദേശം പുകച്ചുരുളുകളിൽ മുങ്ങുന്നതും പുറത്തുവിട്ട വീഡിയോയിലുണ്ട്.
ഖാംനഈയുടെ വധം അപലപനീയം: കെഎന്‍എം മര്‍കസുദഅവ
കോഴിക്കോട്: സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനിന്റെ രാഷ്ട്രനായകന് അലി ഖാംനഈയെ വധിച്ച സയണിസ്റ്റ് ഭീകരതയെ ചെറുത്തു തോല്പിക്കേണ്ടത് ലോകത്തിന്റെ ബാധ്യതയാണെന്ന് കെഎന്‍എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ അന്യായമായി കടന്നു കയറി രാഷ്ട്രനായകരെയും സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാരെയും കൊന്നൊടുക്കുകയും ആശുപത്രികളും വിദ്യാലയങ്ങളുമടക്കം നശിപ്പിക്കുകയും വിഭവങ്ങള്‍ കൊളളയടിക്കുകയും ചെയ്യുന്ന അമേരിക്ക-ഇസ്രായേല്‍ ഭീകര കൂട്ടുകെട്ടിനെതിരേ ലോകം ഒന്നിക്കണം. ആഗോള സമ്പദ്ഘടനയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന ഇസ് ലാമിക രാജ്യങ്ങളെ അകാരണമായി ആക്രമിക്കുന്നത് നീതീകരിക്കാവതല്ല. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം. യുദ്ധം കാരണം ഫ്ലൈറ്റ് റദ്ദായും മറ്റും ജോലി സ്ഥലങ്ങളിലേക്ക് യഥാസമയം എത്തിപ്പെടാന്‍ കഴിയാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചും മറ്റും ജോലി ഉറപ്പു വരുത്താന്‍ സര്‍ക്കാറുകളുടെ ശ്രദ്ധ വേണം. ഇസ്ലാമിക ലോകത്തിന്റെ പുണ്യഗേഹങ്ങളുടെയും തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താനും ആരാധനകള്‍ക്ക് മുടക്കം വരാതിരിക്കാനും മേഖലയില്‍ സമാധാനം പുലരാനും വിശ്വാസികള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. കെഎന്‍എം മര്‍കസുദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ.കെ പി സകരിയ്യ, കെ പി അബ്ദുറഹിമാന് സുല്ലമി, എ ടി ഹസ്സന് മദനി, കെ എ സുബൈര്‍, പി പി ഖാലിദ്, കെ എല്‍ പി ഹാരിസ്, അഡ്വ.പി മുഹമ്മദ് ഹനീഫ, കെ എം കുഞ്ഞമ്മദ് മദനി, സി മമ്മു കോട്ടക്കല്‍, എം കെ മൂസ മാസ്റ്റര്‍, എം ടി മനാഫ് മാസ്റ്റര്‍, കെ എന്‍ സുലൈമാന്‍ മദനി, ഡോ.ഫുഖാര്‍ അലി, സുഹൈല്‍ സാബിര്‍, കെ പി മുഹമ്മദ് വയനാട്, സലീം കരുനാഗപ്പള്ളി, ഡോ.എ പി നൗഷാദ്, ഡോ.ഇസ്മായില്‍ കരിയാട്, ഫൈസല്‍ നന്മണ്ട, ബിപിഎ ഗഫൂര്‍, കെ പി അബ്ദുറഹീം ഖുബ, അബ്ദുറഷീദ് ഉഗ്രപുരം, പി അബ്ദുസലാം മദനി, ഡോ. ഐ പി അബ്ദുസ്സലാം, പ്രൊഫ. ഷംസുദ്ദീന് പാലക്കോട്, ഇ ഐ സിറാജ് മദനി,സി അബ്ദുലത്തീഫ് മാസ്റ്റര്‍, അദീബ് പൂനൂര് പ്രസംഗിച്ചു.
വി ജെ തോമസിന്റെ എരണ്ടക്കെട്ട് കഥാ സമാഹാരം പ്രകാശനം ചെയ്തു
മനുഷ്യരുടെ ജീവിതത്തിനു കഥാകാരാന് വാക്കുകളിലൂടെ ജീവന് കൊടുക്കുകയാണ് കഥയെഴുത്തിലൂടെ നിര്‍വ്വഹിക്കുന്നതെന്ന് കല്പറ്റ നാരായണന് പറഞ്ഞു

26 C