വാട്സ്ആപ്പിലൂടെ മാത്രം നോട്ടിസ് നല്‍കിയുള്ള അറസ്റ്റ് നിയമപരമല്ല: രാജസ്ഥാന് ഹൈക്കോടതി
ജയ്പൂര്‍: വാട്ട്സ്ആപ്പ് വഴി മാത്രം നല്കുന്ന നോട്ടിസ് അറസ്റ്റിന് അടിസ്ഥാനമാകില്ലെന്ന് രാജസ്ഥാന് ഹൈക്കോടതി. രാജസ്ഥാന് സ്കില്‍ ആന്‍ഡ് ലൈവ്ലിഹുഡ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കൈക്കൂലി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി മീണ എന്നയാളുടെ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ രവി മീണയെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനും അന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) എഎസ്പി ആയിരുന്ന പുഷ്പേന്ദ്ര സിംഗ് റാത്തോഡിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. രവി മീണയുടെ ഹരജിയില്‍ ജസ്റ്റിസ് പ്രവീര്‍ ഭട്നഗറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ഫെബ്രുവരി 1 നാണ് എസിബി പരാതിക്കാരനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ്, അന്വേഷണ ഉദ്യോഗസ്ഥന് 2023 ജനുവരി 25 ന് വാട്ട്സ്ആപ്പ് വഴി നോട്ടീസ് അയച്ചിരുന്നു. ജനുവരി 31 ന് ഹാജരാകാന്‍ ആയിരുന്നു നിര്‍ദേശം. എന്നാല്‍ ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി ഹരജിക്കാരന് കൂടുതല്‍ സമയം തേടി. ഇത്തരം ഒരു ആശയവിനിമയം നിലനില്‍ക്കെ എസിബി റാണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസിബി നടപടി സെക്ഷന്‍ 41 എ സിആര്‍പിസിയുടെ വ്യക്തമായ ലംഘനമാണെന്നായിരുന്നു ഹരജിക്കാരന് ഉയര്‍ത്തിയ വാദം. അറസ്റ്റിന് മുമ്പ് ശരിയായ ഹാജരാകല്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല. ഈ നടപടി നിയമത്തെയും കോടതിയെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടികള്‍ വേണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.
യുഎഇയിൽ ആശങ്കയായി 'സരായാത്'; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണെന്ന് റിപ്പോർട്ട്.
വീടിന്റെ ജപ്തി ഒഴിഞ്ഞു; എം കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലീം ലീഗ്
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിന്റെ വായ്പ അടച്ചുതീർത്തു. മുസ്ലീം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ചത്.
നിസ്സീമ മഹിമാ പുരസ്കാരം സിറാജ് ലേഖിക മിനു ലിജിത്തിന്
ശനിയാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കെ ടി ടി സി വാർഷികാഘോഷ വേദിയിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രാഹുല്‍ഗാന്ധി കോഴിക്കോട് യാത്ര റദ്ദാക്കി
പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും.
ദിവസവും വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
ദിവസവും വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
കൊല്ലം: എല്ലാ അഞ്ചുകൊല്ലവും തിരഞ്ഞെടുത്തു വിട്ടവര്‍ എന്ത് ചെയ്തു എന്ന് ചോദിക്കേണ്ടത് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ അവകാശമാണെന്നും അത് ചോദിക്കുമ്പോള്‍ നിങ്ങള്‍ വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്നത് ജനാധിപത്യത്തിന് മേലുളള അവഹേളനവും അഹങ്കാരവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിങ്ങള്‍ എന്തു ചെയ്തു എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടിയായി നാട്ടില്‍ വികസനം കൊണ്ടുവരാന്‍ കഴിയുന്ന ഏക പാര്‍ട്ടി ബിജെപി ആണെന്നും ഇനി മാറ്റത്തിന്റെ കാലമാണെന്നും പറഞ്ഞു. നിങ്ങള്‍ എന്തു ചെയ്തു എന്ന് ജനപ്രതിനിധിയോട് ജനം ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി പറയുന്നത് വീട്ടില്‍ പോയി ചോദിക്കാനാണ്. ഈ അഹങ്കാരം ഇനി ഇല്ലാതാക്കണമെന്നും 70 വര്‍ഷം കേരളത്തെ ഭരിച്ചു നശിപ്പിച്ച എല്‍ഡിഎഫും യുഡിഎഫും വേണ്ടെന്ന് വെച്ച ജനങ്ങള്‍ക്കുള്ള ഓപ്ഷന് ബിജെപി എന്‍ഡിഎ ആണെന്നും പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായി മലയാളികള്‍ കാണുമ്പോള്‍ ഇത് മാറ്റം കൊണ്ടുവരാനുള്ള തിരഞ്ഞെടുപ്പായിട്ടാണ് എന്‍ഡിഎയും ബിജെപിയും കാണുന്നത്. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം, നാടിന്റെ സംസ്ക്കാരത്തിലും ദിശയിലും മാറ്റം, തുടങ്ങി അനേകം മാറ്റങ്ങള്‍ക്ക് കേരളം വിധേയമാകുന്ന തിരഞ്ഞെടുപ്പാണ് ഇത്. രണ്ടു ടേം മുമ്പ് എല്ലാം ശരിയാകും എന്ന് പറഞ്ഞുകൊണ്ട് അധികാരത്തില്‍ വന്നവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. രണ്ടു തവണ ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തില്‍ എത്തിയവരാണ്. ജനങ്ങള്‍ അവസരം കൊടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്കുന്ന വാക്ക് പാലിക്കണം. അഞ്ചുകൊല്ലം കഴിഞ്ഞ് അവര്‍ വാഗ്ദാനത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ ഇതാണ് വാഗ്ദാനം ചെയ്തത്. ഞാന്‍ വാക്കു പാലിച്ചിട്ടുണ്ട്. അതിന് പകരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ചോദ്യം ഉയര്‍ത്തിയ ആളോട് നിങ്ങള്‍ വീട്ടില്‍ പോയി ചോദിക്കാനാണ് മുഖ്യമന്ത്രി നല്കിയ മറുപടി. ഇതാണോ ജനാധിപത്യ സംവിധാനം? ഇതിനാണോ എംഎല്‍എ മാരെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്? എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്തു കൊല്ലമായി കേരളം ഭരിച്ച എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ ആദ്യം മൂമ്പോട്ട് വെച്ച ആശയം ഒന്നായി തുടരാം എന്നായിരുന്നു. അപ്പോള്‍ ബിജെപി ചോദിച്ചു. ഇവിടെ തുടരേണ്ടത് എന്താണ് കൊള്ളയോ, അഴിമതിയോ? അപ്പോള്‍ അവര്‍ അത് മാറ്റി വെച്ചു. രണ്ടാമത് പറഞ്ഞു എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്. അപ്പോള്‍ ജനങ്ങള്‍ . ഉണ്ടാല്ലോ ബിജെപിയും എന്‍ഡിഎയും ഉണ്ടല്ലോ എന്ന് പറഞ്ഞു. അപ്പോള്‍ അതും മാറ്റിവെച്ചു. പിന്നെ പറഞ്ഞു കൊള്ളാലോ കേരളം കൊള്ളാലോ എല്‍ഡിഎഫ്. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു. ഇത് കൊള്ളില്ല. മാറ്റണം. മതിയായി എല്‍ഡിഎഫേ മതിയായി യുഡിഎഫേ. ഇനി ഞങ്ങള്‍ക്ക് വേണ്ടത് വികസിത കേരളമാണ്. കാരണം അവര്‍ക്ക് വിവാദരാഷ്ട്രീയം, അഴിമതി രാഷ്ട്രീയം, വ്യാജവാഗ്ദാനങ്ങള്‍ എല്ലാം മതിയായി. ഇതുവരെ മറ്റൊരു ഓപ്ഷന് ഇല്ലാതിരുന്ന ജനങ്ങള്‍ക്ക് ഇപ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി എന്‍ഡിഎ യുണ്ട്. ഇനി വേണ്ടത് വികസിത രാഷ്ട്രീയവും വികസിത കേരളവുമാണ്.
നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതകഥയാണോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. Nivin Pauly B Unnikrishnan movie Prathichaya Oommen Chandi reference viral on social media
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതില്‍ റയല്‍ മാഡ്രിഡ് മെഡിക്കല്‍ ടീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട്. എംബാപ്പെയുടെ ഇടതുകാലിലെ മുട്ടിന് പരിക്കേറ്റപ്പോള്‍ മെഡിക്കല്‍ സംഘം എംആര്‍ഐ സ്കാന്‍ നടത്തിയത് വലതുകാലിലായിരുന്നുവെന്ന് പ്രമുഖ കായിക മാധ്യമമായ 'ദി അത്ലറ്റിക്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ ഏഴിന് സെല്‍റ്റ വിഗോയ്ക്കെതിരായ മല്‍സരത്തിനിടെയാണ് എംബാപ്പെയുടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റത്. എന്നാല്‍ പരിശോധനയില്‍ മെഡിക്കല്‍ സംഘത്തിന് പിഴവ് പറ്റി. പരിക്കില്ലാത്ത വലതുകാലില്‍ സ്കാന്‍ ചെയ്തതോടെ കുഴപ്പമൊന്നുമില്ലെന്ന നിഗമനത്തില്‍ താരത്തെ തുടര്‍ന്നും കളിക്കാന്‍ അനുവദിക്കുകയായിരുന്നു. ശരിയായ രോഗനിര്‍ണ്ണയം വൈകിയതോടെ പരിക്കേറ്റ കാല്‍മുട്ടുമായി എംബാപ്പെ മൂന്ന് മല്‍സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കി. ഈ പരിക്കുമായി കളിക്കുമ്പോഴാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 59 ഗോളുകള്‍ എന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബ് റെക്കോര്‍ഡിനൊപ്പം എംബാപ്പെ എത്തിയത്. പിന്നീട് നടത്തിയ കൃത്യമായ പരിശോധനയിലാണ് ഇടതുകാലിലെ ലിഗമെന്റിന് ഭാഗികമായി തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയത്. ഡിസംബര്‍ 31-നാണ് റയല്‍ മാഡ്രിഡ് താരത്തിന് പരിക്ക് ഉള്ളതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപ്പോഴും ലിഗമെന്റിന് ഏറ്റ ക്ഷതത്തെ വെറും നീര്‍ക്കെട്ട് എന്നാണ് ക്ലബ്ബ് വിശേഷിപ്പിച്ചത്. തുടര്‍ന്ന് ജനുവരിയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിയില്‍ എംബാപ്പെ കളിച്ചില്ലെങ്കിലും ബാഴ്സലോണക്കെതിരായ ഫൈനലില്‍ പകരക്കാരനായി ഇറങ്ങിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ സൗകര്യങ്ങളുള്ള ക്ലബ്ബുകളിലൊന്നായ റയല്‍ മാഡ്രിഡിന് ഇത്തരം ഒരു പിഴവ് സംഭവിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
'നിങ്ങൾക്ക് ബുദ്ധി ഉപയോഗിച്ചൂടേ?'; വൃദ്ധയെ പരിഹസിച്ച് ജീവനക്കാരൻ, മാപ്പ് പറയിപ്പിച്ച് യുവതി
ലണ്ടനിലെ പൊതുഗതാഗത സംവിധാനമായ ട്രാൻസ്പോർട്ട് ഫോർ ലണ്ടനിലെ ഒരു ജീവനക്കാരൻ വയോധികയോട് മോശമായി പെരുമാറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കുന്നു.
വോട്ട് പിടിക്കാന്‍ കോഴ വാ?ഗ്ദാനം: പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി കളക്ടര്‍
മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പാക്കിയാല്‍ 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായി ജില്ലാല വരണാധികാരികൂടിയായ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് വാഗ്ദാനം നല്‍കിയതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം മംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് ലീഗ് നേതാവ് വിവാദ പ്രസംഗം നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജലീല്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിലെ വി എസ് ജോയിയാണ് മത്സരിക്കുന്നത്. യുഡിഎഫിന് ലീഡ് നല്കുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് മുസ്ലിം ലീഗ് നേതാവ് 15 ദിവസത്തെ വിദേശയാത്ര ഓഫര്‍ ചെയ്തത്. തുടള്ച്ചയായി കെ ടി ജലീല്‍ ജയിച്ചുവരുന്ന മണ്ഡലമാണ് ഇത്.
ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നത് ആർക്ക് നേട്ടമാകുമെന്ന് ആലോചിക്കണമെന്നു ടി. പി രാമകൃഷ്ണൻ പോൾ ഗ്യാലക്സിയിൽ പ്രതികരിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 35 ദിവസമായി ഉയര്‍ത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. നിലവില്‍ നഗരപ്രദേശങ്ങളില്‍ 25 ദിവസവും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവുമാണ് രണ്ട് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള ഇടവേള.ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന്റെ ഭാഗമായാണ് രണ്ട് സിലിണ്ടറുകള്ക്കിടയിലുള്ള ബുക്കിംഗ് കാലാവധി നേരത്തെ 25 ദിവസമാക്കി നിശ്ചയിച്ചിരുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ എല്‍പിജി ഉല്‍പ്പാദിപ്പിക്കാന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ പൊതുസേവനങ്ങളെ ഈ സമയപരിധി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ ഔദ്യോഗിക അറിയിപ്പുകള് മാത്രം വിശ്വസിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്കി. രാജ്യത്ത് ആവശ്യത്തിന് പാചകവാതക ശേഖരം ഉണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
എം കെ മുനീറിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു മുസ്ലിംലീഗ്!
രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന; ഈ വർഷം 170 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന. ഈ വർഷം ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 170 കസ്റ്റഡി മരണങ്ങൾ. ബിഹാറിലാണ് ഏറ്റവും അധികം പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം രാജ്യത്ത് മൊത്തം റിപ്പോർട്ട് ചെയ്തത് 140 കസ്റ്റഡി മരണങ്ങളാണ്. എന്നാൽ ഇ വർഷം 74 ദിവസം പിന്നിട്ടപ്പോൾ തന്നെ ആ കണക്ക് കടന്നു. കസ്റ്റഡി മരണങ്ങൾ ഇ വർഷം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് ബീഹാറിലാണ്.19 മരണം. രാജസ്ഥാനിൽ പതിനെട്ടും, ഉത്തർപ്രദേശിൽ പതിനഞ്ചും പേരും മരിച്ചു. കേരളത്തിൽ ഇ വർഷം ഇതുവരെ പോലീസ് കസ്റ്റഡിയിൽ 3 പേരാണ് മരിച്ചത്.
പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ സ്റ്റെപ്റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ സജേഷിനെ തിരുവനന്തപുരം മംഗലപുരത്ത് വെച്ച് പോലീസ് പിടികൂടി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മതിൽ ചാടിയ പ്രതിയുടെ രണ്ട് കാലുകളും ഒടിഞ്ഞു. നിലവിൽ പോലീസ് കാവലിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.
ബെംഗളൂരു: നഗരത്തിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ടോവിംഗ് സംവിധാനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഇതിന്റെ ഭാഗമായി, ടോവിംഗ് നിരക്കുകൾ നിശ്ചയിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഇരുചക്ര വാഹനങ്ങൾക്ക് 650 രൂപയും കാറുകൾക്ക് 1000 രൂപയുമാണ് പുതിയ നിരക്കുകൾ. ട്രാഫിക് പോലീസ് പാർക്കിംഗ് ലംഘനങ്ങൾക്ക് ഈടാക്കുന്ന നിലവിലുള്ള പിഴകൾക്ക് പുറമെയായിരിക്കും ഈ
എം.കെ മുനീറിൻ്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്ത് മുസ്ലീം ലീഗ് | MK Muneer
ജപ്തി ഭീഷണി ഒഴിഞ്ഞു, എം കെ മുനീറിൻ്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്ത് മുസ്ലീം ലീഗ്; നടപടി ക്രമണങ്ങൾ പൂർത്തിയായതായി ബാങ്ക് Senior IUML leader Muneer’s Crescent House heads towards bank attachment | Muslim League
എന്ത് വിധിയിത്... കലാപക്കൊടിയിൽ വിയർത്ത് കണ്ണൂരിൽ സിപിഎം | TK Govindan | Kannur CPM
പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ടി.കെ.ഗോവിന്ദൻ, ഇടത് ബദല്ഡ വരുമെന്ന് കെ.കെ.രമ; കലാപക്കൊടിയിൽ വിയർത്ത് കണ്ണൂരിൽ സിപിഎം Kannur CPM | TK Govindan | KK Rema | Pinarayi Vijayan | Kerala Assembly Election 2026
യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ട്രംപ്; ഇറാനെതിരെ ആക്രമണം തുടര്‍ന്ന് അമേരിക്കയും
യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ട്രംപ്; ഇറാനെതിരെ ആക്രമണം തുടര്‍ന്ന് അമേരിക്കയും ഇസ്രയേലും, പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്ക Iran - Israel Attack | Donald Trump | America
'ശ്രേയസ് അയ്യർ തകർത്തടിച്ചപ്പോൾ ഹാർദിക് പകച്ചുപോയി'; രോഹിത്തിന്റെ അഭാവം മുംബൈയെ തളർത്തുമെന്ന് കൈഫ്
രോഹിത് ശർമ്മയെ വെറുമൊരു 'ഇംപാക്ട് പ്ലെയർ' ആയി മാത്രം ഉപയോഗിക്കുന്നത് മുംബൈ ചെയ്യുന്ന വലിയ തെറ്റാണെന്ന് കൈഫ് പറഞ്ഞു.
അമരത്തേക്ക് ആര്? കോൺഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു |Congress |Assembly Election
അമരത്തേക്ക് ആര്? കോൺഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു, ഇപ്പോള്‍ ചര്‍ച്ചകളില്ലെന്ന് ആവര്‍ത്തിച്ച് നേതാക്കള്‍ Congress | Kerala Assembly Election | VD Satheesan
ലൈംഗിക ആരോപണം: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടര്‍ന്ന്. ബോസ് കൃഷ്ണമാചാരിക്കെതിരെ പരാതി ലഭിച്ചിരുന്നുവെന്ന് ബിനാലെയുടെ നിലവിലെ ചെയര്മാന് വി. വേണു സ്വകാര്യ ചാനലിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയിലൂടെ സ്ഥിരീകരിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്ന ബോസ് കൃഷ്ണമാചാരി 2026 ജനുവരി 14ന് ആണ് രാജിവച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ബിനാലെയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന യുവതി നല്കിയ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ബോസ് കൃഷ്ണമാചാരിക്കെതിരേ ജനുവരിയില്‍ പരാതി ലഭിച്ചിരുന്നെന്നും ഇന്റേണല്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് നടപടി എടുത്തിരുന്നെന്നും ബിനാലെ ട്രസ്റ്റിന്റെ ചെയര്മാന് വി. വേണു സ്ഥിരീകരിച്ചു. ബോസ് കൃഷ്ണമാചാരിയുടെ രാജിക്കു പിന്നില്‍ ഈ സംഭവവും ഒരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി അറിയുന്നു. ബോസ് കൃഷ്ണമാചാരിയുടെ കീഴില്‍… The post ലൈംഗിക ആരോപണം: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു appeared first on RashtraDeepika .
പ്രതിപക്ഷ നേതാവില്ല പകരം കോൺഗ്രസ് അധ്യക്ഷന്‍! രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല | Rahul Gandhi
പ്രതിപക്ഷ നേതാവില്ല പകരം കോൺഗ്രസ് അധ്യക്ഷന്‍! രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നിശ്ചയിച്ച റാലിയിൽ പങ്കെടുക്കാന്‍ എത്തില്ല, സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ യാത്ര മാറ്റിയത് Rahul Gandhi | Congress | Kerala Assembly Election |Sonia Gandhi
'തൃക്കാക്കരയ്ക്ക് വേണ്ടത് സിപിഎമ്മിന് എതിരെ അഗ്രസീവ് രാഷ്ട്രീയം പറയുന്ന എംഎൽഎയെ'
'തൃക്കാക്കരയ്ക്ക് വേണ്ടത് സിപിഎമ്മിന് എതിരെ അഗ്രസീവ് രാഷ്ട്രീയം പറയുന്ന എംഎൽഎയെ, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാത്ത ആളാണ് രമേഷ് പിഷാരടി, ഉമ തോമസിനെപ്പോലെ നല്ല അമ്മയെയോ ചേച്ചിയെയോ അല്ല രാഷ്ട്രീയത്തിന് വേണ്ടത്'; ഫുൾ കോൺഫിഡൻസിലാണ് താനെന്ന് അഖിൽ മാരാർ Akhil Marar | Ramesh Pisharody | Kerala Assembly Election | Uma thomas | Twenty20
കൊച്ചി: ലോകപ്രശസ്തമായ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ അധ്യക്ഷസ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗികാരോപണത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരണം. ജനുവരി 14-നായിരുന്നു അദ്ദേഹം രാജി സമര്‍പ്പിച്ചത്. അന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് പടിയിറങ്ങുന്നതെന്നാണ് വിശദീകരിച്ചിരുന്നതെങ്കിലും, ഫൗണ്ടേഷന്റെ കീഴില്‍ ജോലി ചെയ്തിരുന്ന യുവതി നല്കിയ ഗുരുതരമായ പീഡനപരാതിയാണ് രാജിക്ക് പിന്നിലെന്ന് ബിനാലെ ട്രസ്റ്റ് ചെയര്മാന് വി. വേണു ഇപ്പോള്‍ വ്യക്തമാക്കി. 2025 ഡിസംബര്‍ 28-നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ബിനാലെയില്‍ തനിക്ക് കീഴില്‍ ജോലി ചെയ്തിരുന്ന യുവതിയെ ബോസ് കൃഷ്ണമാചാരി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. യുവതി ഔദ്യോഗികമായി പരാതി നല്‍കിയതോടെ ബിനാലെ ട്രസ്റ്റ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സ്ഥാപകരില്‍ ഒരാള്‍ കൂടിയായ ബോസ് കൃഷ്ണമാചാരി പദവി ഒഴിഞ്ഞത്. കൊച്ചി ബിനാലെയെ സംബന്ധിച്ചിടത്തോളം ലൈംഗികാരോപണങ്ങള്‍ പുതിയതല്ല. 2018-ല്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മറ്റൊരു സ്ഥാപകനായ ആര്‍ട്ടിസ്റ്റ് റിയാസ് കോമുവിനും ബിനാലെയില്‍ നിന്നും രാജിവയ്ക്കേണ്ടി വന്നിരുന്നു. മീടൂ (#ങലഠീീ) ആരോപണങ്ങള്‍ കലാ ലോകത്ത് വലിയ ചര്‍ച്ചയായ കാലത്തായിരുന്നു അത്. ഇപ്പോള്‍ ബിനാലെയുടെ മുഖമായ ബോസ് കൃഷ്ണമാചാരിക്കെതിരെയും സമാനമായ നടപടിയുണ്ടായത് ഫൗണ്ടേഷന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. പരാതിക്കാരിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സ്ഥാപനത്തിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ചെയര്മാന് വി. വേണു അറിയിച്ചു. ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്. 2012-ല്‍ സഹ ക്യുറേറ്ററായി ബിനാലെയുടെ ഭാഗമായ ബോസ് കൃഷ്ണമാചാരി, ഈ അന്താരാഷ്ട്ര കലാമാമാങ്കത്തെ ലോകശ്രദ്ധയില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.
സൗദി ; എട്ട് പ്രവിശ്യകളില്‍ റെഡ് അലര്‍ട്ട്
റിയാദ്, മക്ക, ജിസാന്‍, ഹായില്‍, ഖസിം, അസീര്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
തോട്ടട പോളിടെക്നിക്ക് കോളേജിൽ വോട്ടു ചോദിക്കാനെത്തിയ യുഡിഎഫ് കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി ടി.ഒമോഹനനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റിലധികം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിച്ച് വനവാസത്തിന് പോകുമെന്ന വാക്ക് പാലിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തയ്യാറെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വനവാസത്തിന് പോകാനായി കൂടുംകുടുക്കയും തയ്യാറാക്കി ഭാണ്ഡം കെട്ടിവെക്കുന്നത് സതീശന് നന്നാകുമെന്നും അദ്ദേഹം പരിഹസിച്ചു. നൂറ് സീറ്റ് പോയിട്ട് അതിന്റെ പരിസരത്ത് പോലും യുഡിഎഫ് എത്തില്ലെന്ന് ബിനോയ് വിശ്വം അവകാശപ്പെട്ടു. കേരളത്തില്‍ നിലവില്‍ എല്‍ഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. വികസനത്തുടര്‍ച്ച ആഗ്രഹിക്കുന്ന ജനങ്ങള്‍ എല്‍ഡിഎഫിന് മൂന്നാമൂഴം നല്‍കുമെന്ന് ഉറപ്പാണ്. എല്‍ഡിഎഫ്-ബിജെപി ഡീല്‍ എന്ന യുഡിഎഫിന്റെ ആരോപണം പച്ചക്കള്ളമാണെന്നും ചരിത്രമറിയുന്ന ഒരാളും അത് വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന് നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് നേരത്തെ പലകുറി ആവര്‍ത്തിച്ച വി.ഡി. സതീശന് തിരഞ്ഞെടുപ്പ് അടുത്തതോടെ നിലപാടില്‍ മാറ്റം വരുത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും 'തിളക്കമാര്‍ന്ന ജയം' നേടിയില്ലെങ്കില്‍ വനവാസമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് സതീശന്റെ പുതിയ വിശദീകരണം. തോല്‍വി ഭയന്നാണ് സതീശന് വാക്കുകളില്‍ നിന്ന് പിന്നോക്കം പോകുന്നതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമുണ്ടോ, ആശങ്ക വേണോ? സ്ഥിതിഗതികൾ വ്യക്തമാക്കി എണ്ണക്കമ്പനികൾ
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമം ഉണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി എണ്ണക്കമ്പനികൾ രംഗത്ത്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ എണ്ണ കമ്പനികളാണ് സാഹചര്യം വിശദീകരിച്ചത്. രാജ്യത്തെ ഇന്ധനക്ഷാമത്തെക്കുറിച്ചുള്ള വ്യാപക ആശങ്കകൾ ഭാരത് പെട്രോളിയം ബുധനാഴ്ച തള്ളിക്കളഞ്ഞു.
പെട്രോൾ അടിക്കാൻ ഓടുന്നവർ ഇതൊന്ന് കേൾക്കൂ! ഇന്ധനക്ഷാമം ഉണ്ടോ ഇല്ലയോ? അറിയാം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോളിനും ഡീസലിനും കനത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നതോടെ പെട്രോൾ പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെട്രോൾ തീർന്നുപോകുമെന്ന പേടിയിൽ വാഹനങ്ങളുമായി ജനങ്ങൾ പമ്പുകളിലേക്ക് ഇരച്ചെത്തുന്നത് പലയിടത്തും വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ
ഇനി പാർട്ടി ചിഹ്നം..! തിരൂരിൽ വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുന്നത് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ
തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ കായികമന്ത്രി വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലെല്ലാം കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ചതിന് ശേഷമാണ് വി അബ്ദുറഹിമാൻ ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. ഒരു ലോക്സഭാ തെരഞ്ഞടുപ്പിലുമാണ് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുമിലുമാണ് കപ്പും സോസറും ചിഹ്നത്തിൽ അബ്ദുറഹിമാൻ മത്സരിച്ചത്.
ചോറിനു പകരം പുതിയ രുചി പരീക്ഷിക്കാം
ചോറിനു പകരം പുതിയ രുചി പരീക്ഷിക്കാം
കോഴിക്കോട്ടെ യുഡിഎഫ് പ്രചരണ റാലിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കില്ല
മാനന്തവാടിയിൽ ഉഷ വിജയനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ സജീവമായി ഉണ്ട്. മാനന്തവാടി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും പികെ ജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട്
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ
ബെംഗളുരു നമ്മ മെട്രോയില്‍ അനുദിനം വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നഗരത്തിലുടനീളം കണക്ടിവിറ്റി വര്‍ധിപ്പിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പിങ്ക് ലൈന്‍ മെയ് മാസത്തില്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാനുള്ള ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ബെംഗളുരു മെട്രോ റെയില്‍ പദ്ധതിയുടെ മൂന്നാം ഘട്ട വികസനവും നഗരവാസികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഘട്ടമാണ്. ബെംഗളുരു മെട്രോ റെയില്‍ പദ്ധതിയുടെ മൂന്നാം ഘട്ട
നാലുമണിപ്പലഹാരങ്ങളിൽ താരം ഇതാ!
ചേരുവകൾ ബൺ - 4 മുട്ട പുഴുങ്ങിയത് – 2 സവാള - 4
സോണിയയുടെ ആരോഗ്യ നില; നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കോഴിക്കോട് എത്തില്ല
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട് വരില്ല. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും. അമ്മ സോണിയാഗാന്ധി അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ കോഴിക്കോട് യാത്ര റദ്ദാക്കിയത്.
ബെംഗളൂരു: ഐടി സിറ്റിയിൽ ഒരു വാടകവീട് കണ്ടെത്തുക എന്നത് ഹിമാലയം കയറുന്നതിലും വലിയ കടമ്പയായി മാറുന്നു. കുതിച്ചുയരുന്ന വാടകയ്ക്കും സെക്യൂരിറ്റി ഡെപ്പോസിറ്റിനും പിന്നാലെ പാഞ്ഞ് വിയർക്കുന്ന ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മൂന്ന് വർഷത്തിനിടെ തന്റെ മൂന്നാമത്തെ വീട് അന്വേഷിച്ചിറങ്ങിയ ഉപാസന എന്ന യുവതിക്ക് നേരിടേണ്ടി വന്നത് അവിശ്വസനീയമായ ആവശ്യങ്ങളാണ്. വാടകവീടിനായി ഉടമസ്ഥനെ വിളിച്ച ഉപാസനയോട് സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ! 3 ലക്ഷം രൂപയോ? തമാശ പറയുകയാണോ? എന്ന ഉപാസനയുടെ മറുചോദ്യം നഗരത്തിലെ സാധാരണക്കാരുടെയെല്ലാം പ്രതിനിധിയായി മാറി. ഡെൽഹി ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ താമസിച്ചിട്ടുള്ള തനിക്ക് ഇത്രയും വലിയ തുക ഡെപ്പോസിറ്റായി നൽകേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് യുവതി പറയുന്നു. വാടകയുടെ പത്തിരട്ടി തുക ഡെപ്പോസിറ്റ് വാങ്ങുന്ന വിചിത്രമായ രീതി ബെംഗളൂരുവിൽ മാത്രമാണുള്ളതെന്നും അവർ വീഡിയോയിൽ തുറന്നടിച്ചു. View this post on Instagram A post shared by Upasna Dogra (@upasna_dogra) പണം മാത്രമല്ല, വീടുകളുടെ ഗുണനിലവാരമില്ലായ്മയും ഉപാസന ചൂണ്ടിക്കാട്ടുന്നു. വിശാലമായ, സൂര്യപ്രകാശം ലഭിക്കുന്ന വീടുകൾ തേടി ഇറങ്ങുന്നവർക്ക് ലഭിക്കുന്നത് ലിഫ്റ്റ് പോലുമില്ലാത്ത കെട്ടിടങ്ങളിലെ ഇടുങ്ങിയ മുറികളാണ്. ഓൺലൈൻ സൈറ്റുകളിൽ 'കോസി' എന്ന് വിശേഷിപ്പിക്കുന്ന വീടുകൾ യഥാർത്ഥത്തിൽ കാലുകുത്താൻ പോലും ഇടമില്ലാത്തവയാണെന്ന് യുവതി പരിഹസിക്കുന്നു. ഈ മാസാവസാനത്തിനുള്ളിൽ പുതിയ വീട് കണ്ടെത്തണമെന്ന വെല്ലുവിളിയാണ് തനിക്ക് മുന്നിലുള്ളതെന്ന് യുവതി പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിപ്പേരാണ് സമാനമായ അനുഭവങ്ങളുമായി എത്തുന്നത്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടിസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ഡല്‍ഹിയിലെ ഓഫീസുകള്‍ ഒഴിയാന്‍ നോട്ടിസ്. ഡല്‍ഹിയില്‍ എഐസിസിയുടെ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ കെട്ടിടവും യൂത്ത് കോണ്‍ഗ്രസിന്റെ റെയ്സിന റോഡില്‍ അഞ്ചാം നമ്പര്‍ കെട്ടിടവും ഒഴിയണമെന്നാണ് ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് 28നുള്ളില്‍ ഒഴിയണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. 1978 മുതല്‍ എഐസിസിയുടെ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരികയാണ് ഈ കെട്ടിടം. പുതിയ ആസ്ഥാനമായ ഐടിഒയ്ക്ക് സമീപത്തുള്ള ഇന്ദിരാ ഭവനിലേക്ക് പാര്‍ട്ടി പ്രവര്‍ത്തനം മാറ്റിയിരുന്നു. എന്നാല്‍ 1978 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഓഫീസ് കോണ്‍ഗ്രസ് നിലനിര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നോട്ടിസ് നല്‍കിയിരിക്കുന്നത്.നടപടി രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എപ്പോഴും വയറു വീർക്കുന്നത് പോലെ തോന്നാറുണ്ടോ ? ഈ പഴങ്ങൾ കഴിച്ചോളൂ
എപ്പോഴും വയറു വീർക്കുന്നത് പോലെ തോന്നാറുണ്ടോ? ഈ പഴങ്ങൾ കഴിച്ചോളൂ
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴില്ല;
വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസ് സുരക്ഷ വിലയിരുത്തിയ ശേഷം മാത്രം
സുരക്ഷാ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഈ മാസം രണ്ടു മുതലാണ് യുഎഇയിലെ സ്കൂളില്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയത്.
നാവിൽ വെള്ളമൂറുന്ന കേരളാ സ്റ്റൈൽ കരിമീൻ ഫ്രൈ; ഇതാ ഒരു സ്പെഷ്യൽ റെസിപ്പി
കരിമീൻ ക്ലീൻ ചെയ്ത് അടുപ്പിച്ച് വരഞ്ഞെടുത്തത് 8–10 എണ്ണം. മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ, കാശ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി അര ടീസ്പൂൺ, കുരുമുളകു പൊടി ഒരു ടീസ്പൂൺ,
ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഹൈദരാബാദ്: ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പെഡ്ഡി'യുടെ ചിത്രീകരണത്തിനിടെ മെഗാ പവർ സ്റ്റാർ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലേറ്റ മുറിവ് സാരമുള്ളതല്ലെന്നും താരം സെറ്റിൽ തിരിച്ചെത്തിയെന്നും ചിത്രത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മുറിവ് അല്പം ആഴത്തിലുള്ളതായതിനാൽ കണ്ണിന് മുകളിലായി നാല് തുന്നലുകൾ ഇടേണ്ടി വന്നു. കണ്ണിന് പരിക്കേറ്റെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്നും കണ്ണിന് കുഴപ്പമൊന്നുമില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വിശ്രമത്തിന് ശേഷം രാംചരൺ വീണ്ടും ഷൂട്ടിങ് സംഘത്തിനൊപ്പം ചേർന്നിട്ടുണ്ടെന്നാണ് വിവരം. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന 'പെഡ്ഡി' ഒരു സ്പോർട്സ് ഡ്രാമയാണ്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇഷാൻ സക്സേനയാണ് സഹനിർമാതാവ്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2024 നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ പുറത്തുവന്ന ഗാനം ഇതിനോടകം തന്നെ ചാർട്ട്ബസ്റ്ററുകളിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്.
പാലാ: മദ്യവും ലോട്ടറിയും മാത്രം വരുമാനവും കോടികളുടെ കടവുമുള്ള ഒരു സംസ്ഥാനത്ത് വന്‍തുക മുടക്കി എങ്ങിനെ വികസനം കൊണ്ടുവരുമെന്ന് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ജോര്‍ജ്ജ്. ആറുലക്ഷം കോടി കടത്തില്‍ നില്ക്കുന്ന പിണറായി സര്‍ക്കാരോ വരാന്‍ പോകുന്ന സര്‍ക്കാരിനോ വികസനം കൊണ്ടുവരാനാകില്ലെന്നും നരേന്ദ്രമോദിക്ക് വികസനം സൃഷ്ടിക്കാന്‍ കഴിയുമെന്നും പറഞ്ഞു. പാലായില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു ഷോണ്‍. ഈ നാട്ടില്‍ ആരോഗ്യരംഗത്ത് കാര്‍ഷികരംഗത്ത് ടൂറിസം രംഗത്ത് വലിയ വികസനമുണ്ടാകണമെന്നും അതിന് ആറുലക്ഷം കോടി കടത്തില്‍ നില്ക്കുന്ന പിണറായി സര്‍ക്കാരോ വരാന്‍ പോകുന്ന സര്‍ക്കാരോ സാധ്യമാകില്ലെന്നും പറഞ്ഞു. അതിനപ്പുറത്ത് ഈ നാട്ടില്‍ കാഴ്ചപ്പാടുള്ള ജനപ്രതിനിധികള്‍ ഉണ്ടാകണമെന്നും പറഞ്ഞു. മദ്യവും ലോട്ടറിയും മാത്രം വരുമാനമുള്ള സംസ്ഥാനത്ത് നടത്താന്‍ പറ്റുന്ന വികസനത്തിന് അപ്പുറത്ത് ഈ നാട്ടില്‍ കോടികളുടെ വികസനം സൃഷ്ടിക്കാന്‍ നരേന്ദ്രമോദിക്ക് കഴിയുമെന്നും പറഞ്ഞു. പാലാ ബസ് സ്റ്റാന്റില്‍ ഒരു പെണ്‍കുട്ടി വന്നാല്‍ മാന്യമായി ടോയ്ലറ്റില് പോകാന്‍ സ്ഥലമില്ലെന്നും സര്‍ക്കാര്‍ വികസിപ്പിച്ചെന്ന് പറയുന്ന പാലായിലെ ആശുപത്രിയില്‍ ചെന്നാലുടന്‍ മെഡിക്കല്‍ കോളേജിന് പറഞ്ഞുവിടുമെന്നും പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പോകാന്‍ പറയാന്‍ മാത്രം ഒരു ആശുപത്രിയുടെ ആവശ്യം പാലായില്‍ ഇല്ലെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. പാലായില്‍ ഷോണ്‍ ജോര്‍ജ് 20,000 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടെന്നുമാണ് നേരത്തേ ബിജെപി നേതാവ് പി.സി. ജോര്‍ജിന്റെ പ്രതികരണം. പ്രചരണം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് ഷോണ്‍.
ജപ്തി ഭീഷണി ഒഴിഞ്ഞു, എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു; 49 ലക്ഷം രൂപ അടച്ചത് മുസ്ലീം ലീഗ്
മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ പാർട്ടി നേതൃത്വം അടച്ചുതീർത്തു. വായ്പ മുടങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ക്രെസെന്റ് ഹൗസ് എന്ന വീടിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ ബാധ്യത തീർത്തത്.
സി.പി.എം നേതൃത്വവുമായി പരസ്യമായി കലഹിക്കുകയും ക്വട്ടേഷൻ-മാഫിയ ബന്ധങ്ങൾ ഉന്നയിച്ച് പാർട്ടിയിൽ നിന്ന് പുറത്തുപോകുകയും ചെയ്ത മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതായി സൂചന
പശ്ചിമേഷ്യൻ സംഘർഷം ; ഇന്ത്യയിൽ അവശ്യ മരുന്നുകളുടെ വില വർധിക്കാൻ സാധ്യത
പശ്ചിമേഷ്യയിൽ സംഘർഷം മൂലമുള്ള പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ മരുന്നുകളുടെ വില വർധിക്കാൻ സാധ്യത. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധനയാണ് മരുന്ന് ക്ഷാമത്തിനും വിപണന ശൃംഖല പ്രതിസന്ധിയിലാക്കാനും കാരണം. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 200 മുതൽ 300 ശതമാനം വരെ അസംസ്കൃത വസ്തുക്കളുടെ വില വർധനയുണ്ടായി.
കൊച്ചി: പാലക്കാട് രമേശ് പിഷാരടി ജയിച്ചുകഴിഞ്ഞാൽ എന്റെ ഭാഗ്യമാണെന്ന് നടനും സുഹൃത്തുമായ ടിനി ടോം.
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്.
ലീഡ് നേടുന്ന ബൂത്ത് കമ്മിറ്റി ഭാരവാഹികൾക്ക് വിദേശയാത്ര ഓഫർ, എസ്പിയോട് റിപ്പോർട്ട് തേടി കളക്ടർ
മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലീഡ് നേടിക്കൊടുക്കുന്ന ബൂത്ത് ഭാരവാഹികൾക്ക് മുസ്ലീം ലീഗ് സംസ്ഥാന നേതാവ് വിദേശ യാത്രാ ഓഫർ മുന്നോട്ടുവച്ചസംഭവം വിവാദമായതോടെ ജില്ലാ കളക്ടർ എസ്പിയോട് റിപ്പോർട്ട് തേടി.
തടി കുറയ്ക്കാന്ഏലയ്ക്കാ വെള്ളം ശീലമാക്കാം
നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി കാണാറുള്ളതാണ് ഏലയ്ക്ക. ചായ ഉണ്ടാക്കുമ്പോഴും പായസം വയ്ക്കുമ്പോഴും ഏലയ്ക്ക ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്
സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു
സൗദി അറേബ്യയിലെ താമസസ്ഥലത്ത് വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത്.
അതിരാവിലെ പത്രമിടല്‍, പിന്നാലെ പ്ലാസ്റ്റിക് വരിച്ചില്, വ്യത്യസ്തനായി ഗോപാലൻ എന്ന എൺപതുകാരൻ
വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
കേരളത്തില്‍ ഏപ്രില്‍ ഒമ്ബതിന് നിയമസഭ തെരഞ്ഞെടുപ്പിന് പോവുമ്പോൾ വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ കൈയില്‍ കരുതാം.വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്
നിരന്തരം ഫോൺ വിളിച്ചിട്ടും എടുക്കാത്ത ഭാര്യയെ പിഞ്ചു മക്കളുടെ മുന്നിലിട്ട് ഭർത്താവ് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ധൻപത്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സേവ്ര ചാർത്തൈ ഗ്രാമത്തിൽ ഭാര്യയെ വടികൊണ്ട് അടിച്ചുകൊന്ന കേസിൽ 45 വയസ്സുള്ള ആളെ അറസ്റ്റ് ചെയ്തതായി പോലീസ്. നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന നഖ്ചേദ് (45) എന്ന പ്രതി ഭാര്യ കുസുമിനെ (42) രാവിലെ മുഴുവനും ഫോൺ വിളിച്ചെങ്കിലും, തിരക്കിലായതിനാൽ അവർ ഫോൺ എടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ല.ഇതിൽ പ്രകോപിതനായ നഖ്ചേദ് അർദ്ധരാത്രിയോടെ വീട്ടിലേക്ക് മടങ്ങി. മക്കളായ ഉദയ്ഭാൻ (9), ദീക്ഷ (8) എന്നിവരുടെ മുന്നിൽ വെച്ച് കുസുമിനെ ഇയാൾ വടികൊണ്ട് ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. കുട്ടികൾ ഇടപെടാൻ ശ്രമിച്ചപ്പോൾ അയാൾ അവരെ മാറ്റി നിർത്തിയെന്ന് പോലീസ് പറഞ്ഞു.
അമേരിക്കൻ വിമാനത്താവളങ്ങളിൽ ഐസിഇ ഏജൻ്റുമാരെ വിന്യസിച്ച സാഹചര്യത്തിൽ കുടിയേറ്റക്കാർക്ക് മുന്നറിയിപ്പുമായി ഇമിഗ്രേഷൻ അഭിഭാഷകയായ സായ്മിത്ര റെഡ്ഡി. യുഎസിലെ 14 വിമാനത്താവളങ്ങളിൽ ഐസിഇ ഏജൻ്റുമാരെ വിന്യസിച്ചത് കുടിയേറ്റക്കാർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മുഹമ്മദ് സലാ ലിവര്‍പൂള്‍ വിടുന്നു; ആന്‍ഫീല്‍ഡില്‍ അവസാനത്തെ സീസണ്
ലണ്ടന്‍: ലിവര്‍പൂള്‍ എഫ്സിയുടെ ഇതിഹാസ താരം മുഹമ്മദ് സലാ ആന്‍ഫീല്‍ഡിലെ ഒന്‍പത് വര്‍ഷം നീണ്ട കരിയറിന് ശേഷം ഈ സീസണൊടുവില്‍ ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചു. 2017-ല്‍ ലിവര്‍പൂളിലെത്തിയ സലാ ക്ലബ്ബിനായി 255 ഗോളുകള്‍ നേടിയിട്ടുണ്ട്. ടീമിന് ചാംപ്യന്‍സ് ലീഗ് ഉള്‍പ്പെടെ എട്ട് പ്രധാന കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് താരം ഈ സീസണ് അവസാനത്തോടെ പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. സലാ ക്ലബ്ബ് വിടുന്ന കാര്യം ലിവര്‍പൂള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 33കാരനായ സലാ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2017-ല്‍ എഎസ് റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ സലാ, ക്ലബ്ബിനായി 435 മത്സരങ്ങളില്‍ നിന്നാണ് 255 ഗോളുകള്‍ നേടിയത്. ലിവര്‍പൂള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയവരില്‍ റോജര്‍ ഹണ്ട്, ഇയാന്‍ റഷ് എന്നിവര്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് താരം. ഒമ്പതു വര്‍ഷത്തെ ലിവര്‍പൂള്‍ കരിയറില്‍ ക്ലബ്ബിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ചാംപ്യന്‍സ് ലീഗ്, എഫ്.എ കപ്പ്, രണ്ട് ലീഗ് കപ്പുകള്‍, ക്ലബ്ബ് വേള്‍ഡ് കപ്പ്, യുഇഎഫ്എ സൂപ്പര്‍ കപ്പ് എന്നിവ ഉള്‍പ്പെടെ എട്ട് പ്രധാന കിരീടങ്ങള്‍ താരം നേടി. നാല് തവണ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് (2017-18, 2018-19, 2021-22, 2024-25) സ്വന്തമാക്കിയിട്ടുണ്ട്.
വണ്ടിപ്പെരിയാര്‍: കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രവര്ത്തകന് ചോദ്യം ചോദിച്ചപ്പോള്‍ നടത്തിയ പ്രതികരണം വന്‍ വിവാദമായിരിക്കെ സമാന നീക്കത്തില്‍ ഇടുക്കിയും മുഖ്യമന്ത്രിയുടെ പെരുമാറ്റം. 'കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തും' എന്ന പ്രതികരണമാണ് ഇപ്പോള്‍ ചര്‍്ച്ചയാകുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടയിലാണ് അദ്ദേഹം മൈക്കിലൂടെ കര്‍ശനമായി പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടപ്പോഴായിരുന്നു സംഭവം. പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായും ആര്‍പ്പുവിളികളുമായും ഒച്ചവെച്ചതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ശബ്ദം നിയന്ത്രണാതീതമായതോടെ, പ്രസംഗം കേള്‍ക്കാന്‍ കഴിയാത്ത വിധത്തിലായി പോയി. 'കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തും' എന്ന് അദ്ദേഹം മൈക്കിലൂടെ കര്‍ശനമായി പറഞ്ഞു. ഇതോടെ സദസ്സ് പെട്ടെന്ന് നിശബ്ദമായി. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിച്ചതും ഭൂമി തരംമാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കിയതും കേരളം അതിദാരിദ്ര്യ മുക്തമായതും മുഖ്യമന്ത്രി പ്രസംഗത്തില്‍ എടുത്തുപറഞ്ഞപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ ആവേശഭരിതരായത്. എന്നാല്‍ മുഖ്യമന്ത്രിയുടെ കര്‍ക്കശമായ പ്രതികരണത്തോടെ കൈയടികള്‍ നിലയ്ക്കുകയും സദസ്സ് പൂര്‍ണ്ണമായും നിശബ്ദമാവുകയും ചെയ്തു. രണ്ടു ദിവസം മുമ്പ് കോന്നിയില്‍ നടന്ന കണ്‍വെന്‍ഷനിലും സമാനമായ രീതിയില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെക്കുറിച്ച് സംസാരിക്കവെ സദസ്സില്‍ നിന്ന് ഒരാള്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍, 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോന്നിയിലെ പരാമര്‍ശം വിവാദമായപ്പോള്‍ തന്റെഭാഗം ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. പൊതുയോഗങ്ങള്‍ പത്രസമ്മേളനങ്ങള്‍ അല്ലെന്നും അവിടെ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തില്‍ സംസാരിക്കുന്നത് ഇഷ്ടമില്ലാത്തവര്‍ക്ക് അത് കേള്‍ക്കാതെ പോകാം, എന്നാല്‍ തടസ്സപ്പെടുത്താന്‍ പാടില്ല. ചോദ്യങ്ങള്‍ ചോദിക്കേണ്ടത് പത്രസമ്മേളനങ്ങളിലാണ്. പൊതുയോഗങ്ങളില്‍ അനാവശ്യമായി ഇടപെട്ടാല്‍ കിട്ടുന്ന മറുപടി ഇത്തരത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം കോടികൾ കോഴവാങ്ങി ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്തു : ആരോപണവുമായി കെ.സി.വേണുഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ കോടികൾ മറിക്കുന്ന സിപിഎം അതിനു വേണ്ടി ബാർ മുതലാളിമാരിൽ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് സംസ്ഥാനത്തെ ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്തതെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു.
വാമനപുരം മണ്ഡലത്തിൽ മൂന്ന് മുന്നണികളെയും വിറപ്പിക്കാൻ ബി എസ് പിയും
മൂന്ന് മുന്നണികളും കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചതോടെ,വാമനപുരം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർഷാ, എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഡി.കെ.മുരളി , എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വേണു കാരണവർ എന്നിവർക്കൊപ്പം ബഹുജൻ സമാജ് പാർട്ടി ( ബി എസ് പി ) സ്ഥാനാർത്ഥി വിപിൻ ലാലും ആന അടയാളത്തിൽ മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്. വിപിൻലാൽ 2019 ആറ്റിങ്ങൽ പാർലിമെന്റ്,2021ആറ്റിങ്ങൽ അസംബ്ലി , 2024 ൽ കൊല്ലം പാർലിമെന്റ് എന്നിങ്ങിനെ ബി എസ് പി ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്. […] The post വാമനപുരം മണ്ഡലത്തിൽ മൂന്ന് മുന്നണികളെയും വിറപ്പിക്കാൻ ബി എസ് പിയും appeared first on ഇവാർത്ത | Evartha .
ജയ്പുര്‍ : ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന് ഇനി പുതിയ ഉടമസ്ഥര്‍. അമേരിക്കന്‍ സംരംഭകനായ കല് സൊമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം രാജസ്ഥാനെ ഏറ്റെടുത്തു. ഫ്രാഞ്ചൈസിയെ ഏകദേശം 15,286 കോടി രൂപയ്ക്കാണ് (1.63 ബില്ല്യണ്‍ യുഎസ് ഡോളര്‍) സ്വന്തമാക്കിയതെന്നാണ് വിവരം. രാജസ്ഥാന്റെ മുഴുവന്‍ ഓഹരികളും വാങ്ങിയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നേരത്തേ രാജസ്ഥാനില്‍ ചെറിയ ഓഹരി സ്വന്തമാക്കിയയാളാണ് സൊമാനി. ഒരു ബില്ല്യണ്‍ യുഎസ് ഡോളറിലധികം തുകയ്ക്ക് വില്‍ക്കുന്ന ആദ്യ ഐപിഎല്‍ ടീമായും രാജസ്ഥാന് മാറി. നേരത്തേ 940 മില്ല്യണ്‍ യുഎസ് ഡോളറിനാണ് സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ 67% ഓഹരികള്‍ ടൊറന്റ് ഗ്രൂപ്പ് വാങ്ങിയതാകട്ടെ 575 മില്ല്യണ്‍ യുഎസ്ഡോളറിനാണ്. രാജസ്ഥാന്റേതാകട്ടെ ഒരു ബില്ല്യണും കടന്ന് 1.63 ബില്ല്യണ്‍ യുഎസ് ഡോളറിലെത്തി. രാജസ്ഥാനെ വില്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ട് ആറുമാസത്തോളമായി. നൂറ് ശതമാനം ഓഹരികളും വില്ക്കാന് ഉടമസ്ഥര്‍ അന്ന് തന്നെ തീരുമാനിച്ചിരുന്നു. കരാര്‍ ഒപ്പിട്ടെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ 2026 സീസണിന് ശേഷമമായിരിക്കും ഈ ഉടമസ്ഥക്കൈമാറ്റമുണ്ടാകുകയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പത്തനംതിട്ട: സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. അഴിമതികള്‍ക്കെതിരെ നിലപാടെടുത്ത ബാങ്ക് പ്രസിഡന്റ് പൊന്‍താമര പിള്ള സ്ഥാനം രാജിവെച്ച് സഹകാരികള്‍ക്കൊപ്പം ചേര്‍ന്നു. അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിക്ഷേപകരും വലിയ ആശങ്കയിലായിട്ടുണ്ട്. മുന്‍ പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ പി. രവീന്ദ്രനെതിരെ പൊന്‍താമരപിള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ 75 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്. 24 ഓളം ഭരണപരമായ വീഴ്ചകളും 16 ഗുരുതരമായ നിയമലംഘനങ്ങളുമാണ് ബാങ്കില്‍ നടന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരുവാറ്റ സ്വദേശിനിയായ ഒരു നിക്ഷേപകയുടെ 30 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. 2019-ല്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാനെത്തിയപ്പോഴാണ് പണം അക്കൗണ്ടിലില്ലെന്ന വിവരം ഇവര്‍ അറിയുന്നത്. നിക്ഷേപകരുടെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുള്ളതായും ഈട് നല്കുന്ന ഭൂമിയുടെ വിപണി മൂല്യം കൃത്യമായി പരിശോധിക്കാതെ, ചട്ടങ്ങള്‍ മറികടന്ന് വന്‍തുകകള്‍ വായ്പയായി നല്കിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. വായ്പയ്ക്കായി അപേക്ഷകര്‍ സമര്‍പ്പിക്കുന്ന ആധാരങ്ങളും മറ്റ് ഭൂമി രേഖകളും ഉപയോഗിച്ച്, അപേക്ഷകര്‍ അറിയാതെ തന്നെ കൂടുതല്‍ തുക ബാങ്ക് അധികൃതര്‍ കൈക്കലാക്കി. ഈ അധിക തുക ആരുടെ കൈകളിലേക്കാണ് എത്തിയതെന്ന കാര്യത്തില്‍ നിലവില്‍ രേഖകളില്ല. താന്‍ പ്രസിഡന്റായിരുന്നപ്പോഴും ഭരണത്തില്‍ രവീന്ദ്രന് അനാവശ്യമായി ഇടപെട്ടിരുന്നെന്നും അഴിമതികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാന്‍ നീക്കം നടത്തിയെന്നും പൊന്‍താമര പിള്ള പറയുന്നു. ഈ സാഹചര്യത്തിലാണ് സത്യാവസ്ഥ പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും അര്‍ഹതയുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന രീതിയും നിലനിന്നിരുന്നതായി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ അടൂരിലും അഴിമതി പുറത്തുവന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ കുറ്റാരോപിതനായ പി. രവീന്ദ്രനെതിരെയോ വെളിപ്പെടുത്തല്‍ നടത്തിയ പൊന്‍താമര പിള്ളക്കെതിരെയോ നടപടി എടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി പണം തിരികെ പിടിക്കണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്തുണ്ട്.
പൊതുഖജനാവിന് ബാധ്യതയോ? സർക്കാർ പിആറിലെ വിമർശനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്
കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് വിലയിരുത്തുന്നു. എൽഡിഎഫിന്റെ ഭീമമായ പ്രചാരണ ചെലവുകൾക്കെതിരെ യുഡിഎഫ് വിമർശനം ഉന്നയിക്കുന്നുണ്ട്. ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ മുൻനിർത്തി എൽ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതും വിമർശനമുയർത്തുന്നുണ്ട്.
തുടങ്ങിയത് മോഹന്‍ലാല്‍; നിവിന്‍ പിന്നാലെ ആ എലൈറ്റ് ക്ലബ്ബിലേക്ക് ജയസൂര്യയും, 9-ാമനായി എന്‍ട്രി
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ആട് 3 ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം ഉണ്ടാക്കുന്നു
വിഎസ് ജോയിക്ക് ലീഡ് നല്കിയാല് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; റിപ്പോർട്ട് തേടി കളക്ടര്‍
തവനൂരിൽ വിഎസ് ജോയിക്ക് ലീഡ് നല്കിയാല് ഭാരവാഹികൾക്ക് ലീഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; എസ്പിയോട് റിപ്പോർട്ട് തേടി കളക്ടര്‍, ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കും
അമിതമായി ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞിരിക്കണം!
തിങ്കൾ മുതൽ വെള്ളി വരെ ഓടിനടന്ന് പണിയെടുക്കുന്നതിന്റെ ക്ഷീണമെല്ലാം പലരും വാരാന്ത്യങ്ങളിലാണ് വിശ്രമിച്ച് തീർക്കുന്നത്. രാത്രിയിൽ കൂടുതൽ സമയം കിടന്നുറങ്ങിയും പറ്റിയാൽ പകൽ സമയത്തുപോലും കട്ടിലിൽ ഇടംപിടിച്ചുമൊക്കെയാണ് പലരുടെയും വീക്കെൻഡുകൾ കടന്നുപോകുന്നത്.
വോട്ട് ചോദിച്ചെത്തിയ ടി ഒ മോഹനനോട് അപമര്യാദയായി പെരുമാറി SFI പ്രവർത്തകർ, പരാതി
കണ്ണൂർ പോളിടെക്നിക് കോളേജിലെത്തിയ ടി ഒ മോഹനനോട് അപമര്യാദയായി പെരുമാറി SFI പ്രവർത്തകർ, വോട്ട് ചോദിക്കാൻ അനുവദിക്കാതെ ബഹളം വെച്ചതായി പരാതി
യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്; അധിക്ഷേപ പരാമർശം യുഡിഎഫ് കൺവെൻഷനിൽ
വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദം ചക്കാലശ്ശേരിയുടെ പരാമർശം.
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, ഈ ഭക്ഷണങ്ങൾ പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കും
അൾട്രാ - പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് പുരുഷ പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പഠനം.
'ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരു ഓഫീസിലോ?' പരിഹാസ വീഡിയോയുമായി കോൺഗ്രസ്
'ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരു ഓഫീസിലോ?' തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലെ BJP സീൽ വന്ന സംഭവത്തില്‍ പരിഹാസ വീഡിയോയുമായി കോൺഗ്രസ്
കേരളം BJP ഭരിക്കുന്ന കാലം അകലെയല്ല, ക്രൈസ്തവർ ഇക്കുറി ബിജെപിക്കൊപ്പം; അനിൽ ആന്റണി | Anil Antony
'കേരളം ബിജെപി ഭരിക്കുന്ന കാലം അകലെയല്ല, ക്രൈസ്തവർ ഇക്കുറി ബിജെപിക്കൊപ്പം'; മറ്റ് മുന്നണികൾ വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അനിൽ ആന്റണി Anil Antony | BJP | NDA | Kerala Assembly Election 2026
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1 പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,07,560 രൂപയുമായി. ഇന്നലെ വൈകുന്നേരം ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 1,04, 800 രൂപയായിരുന്നു വില. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം.
യുഡിഎഫിന് ഭരണം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരനും പി ജെ കുര്യനും പരസ്യമായി ആവശ്യപ്പെട്ടു. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി നടപടിക്രമം അനുസരിച്ച് തീരുമാനിക്കുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും.
ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്ക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്. എന്നാൽ പരിശോധനയിൽ മെഡിക്കൽ സംഘത്തിന് പിഴവ് പറ്റി.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം
ബെംഗളൂരു: ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമസ്ഥര്‍. ആദിത്യ ബിര്‍ള ഗ്രൂപ്പുള്പ്പെട്ട കണ്‍സോര്‍ഷ്യമാണ് ടീമിനെ ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വില്‍പ്പന സംബന്ധിച്ച നടപടിക്രമങ്ങള്‍ നടന്നുവരികയായിരുന്നു. 1.78 ബില്ല്യണ്‍ യുഎസ് ഡോളറിനാണ് (16,706 കോടി ഇന്ത്യന്‍ രൂപ) വില്‍പ്പന നടന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന് പുറമേ ടൈംസ് ഓഫ് ഇന്ത്യ, ബോള്‍ട്ട് വെന്‍ച്വേഴ്സ്, ബ്ലാക്ക് സ്റ്റോണ്‍സ് പെര്പെച്വല് പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജി എന്നീ ഗ്രൂപ്പുകളാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടവര്‍. ടീമിന്റെ നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡുമായി ഇവര്‍ കരാറില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ടീമിന്റെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കി. ആര്‍സിബിയുടെ പുരുഷ, വനിതാ ടീമുകളെല്ലാം ഇനി പുതിയ ഉടമകളുടെ കീഴിലാകും. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ടീമായി ആര്‍സിബി മാറി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നതായി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ആര്‍സിബി തങ്ങളുടെ കന്നി ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഫ്രാഞ്ചൈസിയുടെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എല്‍) എന്ന കമ്പനിയായിരുന്നു ആര്‍സിബിയുടെ ആദ്യകാല ഉടമസ്ഥര്‍. 11.1 കോടി ഡോളറിനായിരുന്നു അന്ന് യുഎസ്എല്‍, ടീമിനെ സ്വന്തമാക്കിയത്. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.
ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം സ്വന്തമാക്കിയതിന് പിന്നാലെ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത് ഒരു 28-കാരന്റെ പേരാണ്, ആര്യമൻ വിക്രം ബിർള. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകനായ ആര്യമൻ ആർസിബിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റു. വെറുമൊരു വ്യവസായി എന്നതിലുപരി മികച്ചൊരു ക്രിക്കറ്റർ കൂടിയായ ആര്യമൻ ടീമിന്റെ തലപ്പത്തെത്തുന്നത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഏകദേശം 16,700 കോടി രൂപയ്ക്കാണ് (1.78 ബില്യൺ ഡോളർ) ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, അമേരിക്കൻ നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്സറുടെ ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക്സ്റ്റോൺ എന്നിവരടങ്ങിയ സഖ്യം യുണൈറ്റഡ് സ്പിരിറ്റ്സിൽ നിന്ന് ആർസിബിയെ ഏറ്റെടുത്തത്. നവംബർ 2017-ൽ ഒഡീഷയ്ക്കെതിരെ രഞ്ജി ട്രോഫിയിൽ അരങ്ങേറുന്നതിന് മുമ്പ് തന്നെ മധ്യപ്രദേശിന്റെ ജൂനിയർ ക്രിക്കറ്റിൽ ആര്യമാൻ ബിർള മികവ് തെളിയിച്ചിരുന്നു. തുടക്കത്തിൽ കുറഞ്ഞ സ്കോറുകൾ മാത്രമാണ് നേടിയതെങ്കിലും അദ്ദേഹം തന്റെ കഴിവിന്റെ സൂചനകൾ നൽകി. 2018-ലെ രഞ്ജി സീസണിൽ ഈഡൻ ഗാർഡൻസിൽ ബംഗാളിനെതിരെ പുറത്താകാതെ സെഞ്ചുറി നേടിയതോടെയാണ് ആര്യമാൻ ശ്രദ്ധിക്കപ്പെടുന്നത്. ഈ പ്രകടനം ഐപിഎൽ സ്കൗട്ടുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ക്രിക്കറ്റ് മൈതാനത്തെ പരിചയസമ്പത്തുമായാണ് ആര്യമൻ ബിസിനസ് പിച്ചിലേക്ക് ഇറങ്ങുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ മലയാളി താരം സഞ്ജു സാംസന്റെ സഹതാരമായിരുന്നു ഇദ്ദേഹം. 2018-ലെ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ ആര്യമനെ ടീമിലെടുത്തത്. എന്നാൽ ഐപിഎല്ലിൽ ഒരു മത്സരം പോലും കളിക്കാൻ താരത്തിന് സാധിച്ചില്ല. ഒരു വലങ്കയ്യൻ ഓൾറൗണ്ടർ എന്ന നിലയിൽ രണ്ട് സീസണുകൾ (2018-19) അദ്ദേഹം ടീമിനൊപ്പം ചെലവഴിച്ചു. എന്നാൽ പരിക്കുകളും കടുത്ത മത്സരവും കാരണം ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ചില മത്സരങ്ങളിൽ പകരക്കാരനായി ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നു. അന്ന് ആര്യമൻ ബിർള ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: ഞാൻ ഒരു തടവറയിൽ അകപ്പെട്ടതുപോലെയാണ് അനുഭവിപ്പെട്ടത്. ഇതുവരെയുള്ള എല്ലാ മാനസിക വിഷമങ്ങളെയും അതിജീവിച്ച് ഞാൻ എന്നെത്തന്നെ മുന്നോട്ട് നയിച്ചു. എന്നാൽ ഇപ്പോൾ മറ്റെന്തിനേക്കാളും ഉപരിയായി എന്റെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. നമുക്കെല്ലാവർക്കും നമ്മുടേതായ യാത്രകളുണ്ട്. ഈ സമയം എന്നെത്തന്നെ കൂടുതൽ നന്നായി മനസ്സിലാക്കാനും, പുതിയതും വൈവിധ്യമാർന്നതുമായ കാഴ്ചപ്പാടുകളിലേക്ക് മനസ്സ് തുറക്കാനും, എന്റെ കണ്ടെത്തലുകളിൽ ഒരു ലക്ഷ്യം കണ്ടെത്താനും ഞാൻ ആഗ്രഹിക്കുന്നു. അവസരങ്ങൾ കുറവായിരുന്നിട്ടും, ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം (414 ഫസ്റ്റ് ക്ലാസ് റൺസ്) അദ്ദേഹത്തിന്റെ മൂല്യം തെളിയിക്കുന്നതായിരുന്നു. 2020 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ ഒഴിവാക്കി. തുടർന്ന് തന്റെ 22-ാം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധി അദ്ദേഹം പ്രഖ്യാപിച്ചു. 2019-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം, ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്നുള്ള എംബിഎ (ഓണേഴ്സ്), ബെയ്സ് ബിസിനസ് സ്കൂളിലെ മാസ്റ്റേഴ്സ് ഇൻ ഗ്ലോബൽ ഫിനാൻസ്, മുംബൈ യൂണിവേഴ്സിറ്റിയിലെ ബിരുദം എന്നിവയുടെ കരുത്തിൽ ആര്യമൻ ബിർള ആദിത്യ ബിർള ഗ്രൂപ്പിൽ അതിവേഗം ഉയർച്ചകൾ കീഴടക്കി. ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി മേഖല വികസിപ്പിക്കുന്നതിനായി 'ആദിത്യ ബിർള ന്യൂ ഏജ് ഹോസ്പിറ്റാലിറ്റി', വളരുന്ന സ്റ്റാർട്ടപ്പുകളെ ലക്ഷ്യമിട്ടുള്ള 'ആദിത്യ ബിർള വെഞ്ചേഴ്സ്' എന്നിവ അദ്ദേഹം സ്ഥാപിച്ചു. 2023-ഓടെ ഗ്രൂപ്പിന്റെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന സമിതിയായ ആദിത്യ ബിർള മാനേജ്മെന്റ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിലും ഹിൻഡാൽകോ, ഗ്രാസിം, എബിഎഫ്ആർഎൽ (ABFRL) എന്നീ പ്രമുഖ കമ്പനികളുടെ ബോർഡുകളിലും അദ്ദേഹം അംഗമായി. 2026 മാർച്ച് 24-ന്, 1.78 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കലിലൂടെ ആർസിബി (RCB) കൺസോർഷ്യത്തിന്റെ ചെയർമാനായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ ഐപിഎല്ലിൽ ഒരു കളിക്കാരനായും ഫ്രാഞ്ചൈസി ചെയർമാനായും സേവനമനുഷ്ഠിക്കുന്ന ആദ്യ വ്യക്തിയായി ആര്യമൻ മാറി.
കോൾ റെക്കോർഡ് പങ്കുവച്ച് യുവതി, ഇതെന്തൊരു കഷ്ടം, വാടകവീടിന് ഡെപ്പോസിറ്റ് 3 ലക്ഷമോ!
ബെംഗളൂരുവിൽ വാടകവീട് അന്വേഷിക്കുന്ന ഉപാസന എന്ന യുവതി ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു വീട്ടുടമസ്ഥൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടത് 3 ലക്ഷം രൂപയാണത്രെ!
സതീശേട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വരുമോ എന്നതായിരുന്നു എന്റെ ആദ്യ ആവശ്യമെന്ന് പികെ ശശി. അപ്പുറവും ഇപ്പുറവും ആയിരുന്നെങ്കിലും എനിക്ക് ഈ മനുഷ്യനെ അത്രയ്ക്ക് മതിപ്പും ഇഷ്ടവും ആയിരുന്നുവെന്നും പികെ ശശി
തിരിച്ചടി ശക്തമായി തുടർന്ന് ഇറാൻ; സൈനിക കേന്ദ്രങ്ങളിൽ മിസൈൽ വർഷം; പകച്ച് ഇസ്റാഈലും അമേരിക്കയും
വടക്കൻ അധിനിവേശ പ്രദേശങ്ങളിലെ സൈനിക കമാൻഡ് സെൻ്ററുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായി ഐ ആർ ജി സി
തിരഞ്ഞെടുപ്പു പ്രചരണം കൂടുതല്‍ ഉഷാറാകട്ടെ..! പ്രവര്‍ത്തകര്‍ക്ക് വമ്പന്‍ ഓഫറുമായി മുസ്ലിംലീഗ് നേതാവ്
ഡയറ്റിനും ഡിന്നറിനും പറ്റിയ ഓപ്ഷൻ
ഡയറ്റിനും ഡിന്നറിനും പറ്റിയ ഓപ്ഷൻ
വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോലീസിന്റെ പരിശോധന; നടത്തിപ്പുകാരന് എംഡിഎംഎയുമായി പിടിയില്‍
ഷൈജല്‍ നടത്തി വരുന്ന പുഴമുടി ഫ്രീബേഡ് റിസോര്‍ട്ടില്‍ നിന്നാണ് ഇപ്പോള്‍ പിടിയിലായത്.
എളുപ്പത്തില്‍ വീട്ടില്‍ പാനിപൂരി ഉണ്ടാക്കാം
റവ – 1 കപ്പ് മൈദ – 3 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് ബേക്കിങ് സോഡ – 1/4 ടീസ്പൂണ്‍ വെള്ളം – 4 കപ്പ് പുതിന ഇല – 1/ 2 കപ്പ് മല്ലി ഇല – 1/ 4 കപ്പ്
അമേരിക്കൻ താവളങ്ങൾ പൂട്ടണം, ഹോർമുസ് കടലിടുക്കിൽ ടാക്സ്; ട്രംപിന് മുന്നിൽ കടുത്ത നിബന്ധനകളുമായി ഇറാൻ
ഇറാന്റെ ഔദ്യോഗിക നിലപാട് കടുത്തതാണെങ്കിലും ചില വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്
കോഴിക്കോട്: മാർച്ച്
പെരിങ്ങോം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ നഷ്ടമായത് 62 പവന്റെ സ്വര്‍ണാഭരണങ്ങള്‍. എരമം-കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ കെ.കെ. നഫീസയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയിലാണ് 62 പവന്റെ ആഭരണങ്ങള്‍ നഷ്ടമായത്. അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലെ പെരുന്നാളാഘോഷത്തിനായി വീട് പൂട്ടിപ്പോയ നഫീസയും നാലുമക്കളും ഇന്നലെ രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ അടുക്കളയിലെ കിണറ്റില്‍നിന്നു വെള്ളമെടുക്കുന്നതിനുള്ള കിളിവാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയതെന്നാണു നിഗമനം. കിടപ്പുമുറിയിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. 62 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായെന്ന നഫീസയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജു, സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ… The post കണ്ണൂരിൽ വീട് കുത്തിത്തുറന്ന് 62 പവൻ കവര്‍ന്നു, സിസിടിവിയിൽ തെളിഞ്ഞത് മുഖം മൂടി ധരിച്ചെത്തിയ കള്ളൻ; പ്രതിക്കായി തെരച്ചിൽ appeared first on RashtraDeepika .
വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ എവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ് പറഞ്ഞ വാഗ്ദാനം പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം നിസ്സഹായവസ്ഥയിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ വിമർശിക്കാൻ പ്രതിപക്ഷത്തിന് ഒന്നുമില്ല. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അത് കണ്ടതാണ്. സഭയിൽ ചർച്ചയിൽ പങ്കെടുക്കാൻ പോലും പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും വസ്തുത വച്ച് കൊണ്ട് സർക്കാരിനെ വിമർശക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിന് സംഭാവന നൽകാമെന്ന് പറഞ്ഞ പ്രതിപക്ഷം അതിൽ നിന്ന് പിന്മാറി. ലീഗ് പ്രത്യേക പദ്ധതിയുമായി പോയത് […] The post സർക്കാരിനെതിരെ വിമർശിക്കാൻ പ്രതിപക്ഷത്തിന് ഒന്നുമില്ല; വയനാട്ടിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ എവിടെ?: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .

33 C