പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി തന്നെയാണ് കൊണ്ടുപോയത്. കഞ്ഞാങ്ങാട്ടെ ഹോട്ടലിൽ ഫിലിപ്പ് റൂം എടുത്തത് സര്‍വീസിലുള്ളപ്പോൾ ഉപയോഗിച്ചിരുന്നു പൊലീസ് ഐഡി കാണിച്ചാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രസവ വേദനയെ തുടർന്ന് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോകാനായി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി 3 ചുറ്റായി കിടക്കുന്നതു കണ്ടത്.
'വണ്ടാനത്താണ് അവസാനമായി ശസ്ത്രക്രിയ നടത്തിയത്'; ഉഷ ജോസഫിന്റെ മകൻ | Vandanam Medical College
'വണ്ടാനത്താണ് അവസാനമായി ശസ്ത്രക്രിയ നടത്തിയത്'; ഉഷ ജോസഫിന്റെ മകൻ, കത്രികയുമായി ആലപ്പുഴയിൽ വീട്ടമ്മ കഴിഞ്ഞത് 5 വർഷം Vandanam Medical College | Alappuzha | Medical negligence
'ആദ്യം ഡോക്ടർക്ക് വീട്ടിൽ പോയി 2000 രൂപ കൊടുത്തതിന് ശേഷമാണ് ഓപ്പറേഷൻ ചെയ്തത്' | Medical College
എപ്പോഴും ആശുപത്രിയിൽ പോകും, മൂത്രത്തിലൂടെ ചോര വരും, ഡയപ്പറുകൾ ഉപയോഗിച്ചാണ് നടക്കുന്നത്, എക്സ് റേ റിസൾട്ട് കണ്ട് കഴിഞ്ഞപ്പോൾ പുറത്ത് ആരോടും പറയരുതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു ; ഉഷാ ജോസഫിന്റെ ബന്ധുക്കൾ Vandanam Medical College | Alappuzha | Medical negligence
അഞ്ചുവര്‍ഷമായി കഴിഞ്ഞത് തീരാവേദനയുമായി... ഉഷാ ജോസഫിന് നേരിട്ട ദുരവസ്ഥയ്ക്ക് ആര് മറുപടി പറയും
അഞ്ചുവര്‍ഷമായി കഴിഞ്ഞത് തീരാവേദനയുമായി... ഉഷാ ജോസഫിന് നേരിട്ട ദുരവസ്ഥയ്ക്ക് ആര് മറുപടി പറയും
'ഒരു തരത്തിലും നീതീകരിക്കാൻ കഴിയാത്ത അനാസ്ഥയാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് '
ഡോക്ടർ ജോലിയിൽ നിന്നും വിരമിച്ചാലും അവർ ഈ നാട്ടിൽ ജീവിക്കുന്നില്ലേ? സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും, ചികിത്സയ്ക്ക് ആവശ്യമായ സഹായം ചെയ്യും: എച്ച് സലാം എംഎൽഎ Vandanam Medical College | Alappuzha | Medical negligence
വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകാൻ പേടിയാ; വീട്ടമ്മയുടെ വയറ്റിൽ 5 വർഷമായി കത്രിക! | Alappuzha
'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകാൻ പേടിയാ, ഞാൻ പോകുന്നില്ല';വീട്ടമ്മയുടെ വയറ്റിൽ 5 വർഷമായി കത്രിക! ഗുരുതര ആരോപണവുമായി വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് Vandanam Medical College | Alappuzha | Medical negligence
പ്ലസ് ടു മോഡൽ പരീക്ഷ കഴിഞ്ഞിറങ്ങിയ അപർണയെ കാണാൻ ആൺ സുഹൃത്തായ 21കാരൻ ജവാദെത്തിയിരുന്നു. പ്രണയത്തിൽ നിന്ന് താൻ പിന്മാറുകയാണെന്ന് ജവാദ് പെൺകുട്ടിയെ അറിയിച്ചു. ഇതോടെ ഇരുവരും വഴിയിൽ വെച്ച് തർക്കമായി.
പാലക്കാട്: കെ.ടി.ഡി.സി ചെയര്മാന് സ്ഥാനം രാജിവച്ചതോടെ ജില്ലയിലെ സി.പി.എമ്മിന്റെ പ്രമുഖ നേതാവായ പി.കെ. ശശിയുടെ തുടര്‍നീക്കത്തില്‍ സസ്പെന്‍സ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയിലെ പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ കൈവിട്ടതാണ് പി.കെ. ശശിയെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പി.കെ. ശശി പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഈ നീക്കം സമ്മര്‍ദ്ദതന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്. ഒരുകാലത്ത് ജില്ലയിലെ പാര്‍ട്ടിയുടെ മുഖമായിരുന്നു പി.കെ. ശശി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും ഷൊര്‍ണൂര്‍ എം.എല്‍.എയായും വിലസിയ ശശി വൈകാതെ തുടര്‍ച്ചയായി ആരോപണങ്ങളെയും പാര്‍ട്ടി നടപടികളെയും നേരിടുന്ന കാഴ്ചയാണ് കണ്ടത്. ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ടു. പിന്നീട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയെങ്കിലും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളജുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി ആരോപണം നേരിട്ടു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ശശിക്കെതിരേ നടപടിക്ക് ജില്ലാ കമ്മിറ്റി നല്കിയ ശിപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതോടെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് ഒഴിവാക്കിയെങ്കിലും കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനം ശശി രാജിവച്ചില്ല. ഇതും ഒഴിവാക്കണമെന്ന് ജില്ലാ കമ്മിറ്റിയില്‍ ഒരു വിഭാഗം ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ശശി അത് മുഖവിലയ്ക്കെടുത്തില്ല. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്താനാവുമെന്നായിരുന്നു ശശിയുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍ മുമ്പ് നടന്ന ചര്‍ച്ചകളില്‍ തനിക്കൊപ്പം സ്ഥാനം നഷ്ടപ്പെട്ടവര്‍ക്കും അതാത് സ്ഥാനങ്ങള്‍ തിരിച്ചുകൊടുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. പക്ഷേ, അത് അംഗീകരിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് ശശി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. അവസാന പരീക്ഷണമെന്ന നിലയില്‍ നടത്തിയ നീക്കവും പാളി. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞ് സംസാരിക്കാം എന്ന നിലപാട് വ്യക്തമായതോടെ ശശി രാജി നല്‍കുകയായിരുന്നു. യു.ഡി.എഫിലേക്ക് പോകുന്നതിന്റെ ഭാഗമായല്ല കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനം രാജിവച്ചതെന്ന് പി.കെ. ശശി വ്യക്തമാക്കി. ഇപ്പോഴും സി.പി.എം. അംഗമാണ്. ട്രേഡ് യൂണിയന് ഭാരവാഹിയാണ്. മറിച്ച് ഒരു തീരുമാനം എടുത്തിട്ടില്ല. ഒരു മാറ്റത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഇടതുപക്ഷ രാഷ്ട്രീയം മുറുകെ പിടിക്കുന്ന ആളാണെന്നും ശശി പറയുന്നു. കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനം പി.കെ. ശശി രാജിവച്ചത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന്് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജിക്കാര്യം അറിഞ്ഞത്. ശശി പാര്‍ട്ടി വിടില്ലെന്നാണ് പ്രതീക്ഷ. ഇപ്പോഴും പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളയാളാണ് ശശിയെന്നും സുരേഷ്ബാബു പറഞ്ഞു. എന്നാല്‍ സി.പി.എമ്മിലെ അസംതൃപ്തരും വിമതരും ശശിയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും കൊഴിഞ്ഞാമ്പാറ മേഖല കേന്ദ്രീകരിച്ചുള്ളവര്‍. ശശിയെ മുന്‍നിര്‍ത്തി സ്വതന്ത്ര സ്വഭാവമുള്ള പാര്‍ട്ടിയായി മാറാനോ ഒറ്റപ്പാലത്തോ ഷൊര്‍ണൂരിലോ ശശിയെ സ്വതന്ത്രനായി മത്സരിപ്പിക്കാനോ ഉള്ള സാധ്യതയാണ് അവര്‍ നോക്കുന്നത്. എന്‍. രമേഷ്
കൊച്ചി: സിറ്റിങ് എം.എല്‍.എ കെ.ബാബു ഇനി മത്സരിക്കാനില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ ആകാംക്ഷ വര്‍ധിച്ചു. എറണാകുളം ജില്ലയില്‍ മറ്റെല്ലാ സിറ്റിങ് കോണ്‍ഗ്രസ് എം.എല്‍.എമാരും സ്ഥാനാര്‍ഥിയാകുമെന്നാണ് ഇപ്പോഴുള്ള സൂചന. ആരോഗ്യകാരണങ്ങളാലാണ് ബാബു കളമൊഴിയുന്നത്. ഇനി മത്സര രംഗത്തേക്ക് ഇല്ലെന്ന് ഇന്നലെ പത്രസമ്മേളനം വിളിച്ചാണ് കെ.ബാബു പറഞ്ഞത്. തൃപ്പൂണിത്തുറ മണ്ഡലത്തെ 30 വര്‍ഷമാണ് ബാബു പ്രതിനിധീകരിച്ചത്. ഒരു തവണ 2016 ല്‍ മാത്രമാണ് തോല്‍വി പിണഞ്ഞത്. ഇടതുമുന്നണിയാകട്ടെ 2016ല്‍ എം. സ്വരാജിലൂടെ തൃപ്പൂണിത്തുറ തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, 2021 ല്‍ കെ.ബാബു, സ്വരാജിനെ തോല്‍പ്പിച്ച് മധുരമായി പകരം വീട്ടുകയും ചെയ്തു. നിരവധി പേരുകള്‍ തൃപ്പൂണിത്തുറയിലേക്കു കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ചലച്ചിത്ര നടന് മുതല്‍ സാമുദായിക സാംസ്കാരിക പ്രവര്‍ത്തകരുടെ പേരും പട്ടികയില്‍ പെടുന്നു. കളമൊഴിയുന്ന കെ. ബാബു തന്നെ തന്റെ പകരക്കാരനെ നിശ്ചയിച്ച് പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്. കോണ്‍ഗ്രസുകാരനും നടനും അവതാരകനുമായ രമേഷ് പിഷാരടിയുടെ പേര് ആദ്യമേ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധവും താരപരിവേഷവുമാണ് പിഷാരടിക്കു കൂട്ടിനുള്ളത്. എന്നാല്‍, മണ്ഡലത്തിനു പുറത്തുനിന്നുള്ളയാളെ എത്രകണ്ട് വോട്ടര്‍മാര്‍ സ്വീകരിക്കുമെന്ന ആശങ്കയുമുണ്ട്. കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അജയ് തറയില്‍, പ്രാദേശിക നേതാക്കളായ രാജു പി. നായര്‍, മരട് മുന്‍ മുനിസിപ്പല്‍ ചെയര്മാന് ആന്റണി ആശാന് പറമ്പില്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പി.എസ്.ബാബുറാം, മുന്‍ കൊച്ചി മേയര്‍ സൗമിനി ജയിന് എന്നിങ്ങനെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷത്തു നിന്ന് സി.പി.എമ്മിനാണ് സീറ്റ്. മുന്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ പേരാണ് ഉയരുന്നത്. മുന്‍ സ്ഥലം എം.എല്‍.എ. കൂടിയായ എം.സ്വരാജിനും സാധ്യത കല്പ്പിക്കുന്നവരുണ്ട്. വിജയ പ്രതീക്ഷ പുലര്‍ത്തുന്ന സീറ്റിലേക്ക് മത്സരം കടുപ്പിക്കാന്‍ ഉറച്ചാണ് ബി.ജെ.പിയും നീങ്ങുന്നത്. മികച്ച സ്ഥാനാര്‍ഥിയെ ഇറക്കി ത്രികോണ മത്സരം സൃഷ്ടിക്കാന്‍ ബി.ജെ.പിയും ശ്രമം നടത്തും. കൊട്ടാരനഗരി നിലവില്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. 21 സീറ്റുകളാണ് ബി.ജെ.പിക്ക് തൃപ്പൂണിത്തുറയില്‍ ഉള്ളത്. ഇത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷ മേഖലയാണ് തൃപ്പൂണിത്തുറ മണ്ഡലം. അതില്‍ത്തന്നെ ഈഴവ വിഭാഗത്തിനാണ് മേല്‍ക്കെ. ജാതി സമവാക്യങ്ങളോട് ഇണങ്ങുന്ന സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ വിജയപ്രതീക്ഷ കൂടുതലാണെന്ന് പൊതുവേ മുന്നണികളില്‍ വിലയിരുത്തലുണ്ട്. ബൈജു ഭാസി
തൃശൂര്‍: അവസാന റാപ്പില്‍ ചാടിക്കയറി വരുന്നവര്‍ക്കു സീറ്റ് നല്കാന് കോണ്‍ഗ്രസ് നേതൃത്വം തയാറെടുക്കുന്നതിനെതിരേ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തം. എതിര്‍പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി നിന്ന് ആനുകൂല്യങ്ങള്‍ പരമാവധി കൈപ്പറ്റിയവര്‍ മറുകണ്ടം ചാടി സീറ്റിനായി വിലപേശുന്നതിലാണ് വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അമര്‍ഷം. ഇത് പൊട്ടിത്തെറിയിലേക്കു നീങ്ങുമോയെന്ന ആശങ്കയിലാണു നേതൃത്വം. കൊട്ടാരക്കരയില്‍ പലതവണ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച നേതാവ് രശ്മി, ഇത്തവണ നിയമസഭാ സീറ്റിനായി കാത്തിരിക്കുമ്പോഴാണ് ആയിഷാ പോറ്റിയുടെ രംഗപ്രവേശം. കഴിഞ്ഞ ടേമിലെല്ലാം സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ലഭിക്കാവുന്ന പദവികളൊക്കെ കൈപ്പിടിയില്‍ ചേര്‍ത്ത പോറ്റി, ഇടതുപക്ഷം തഴഞ്ഞെന്നു ബോധ്യമായതോടെയാണ് കോണ്‍ഗ്രസില്‍ ചേക്കേറിയത്. കൊട്ടാരക്കരയില്‍ അവര്‍ സീറ്റുറപ്പിച്ചതോടെ പരാജയത്തിന്റെ ഓരോ ഘട്ടവും തരണം ചെയ്ത് വിജയത്തിനായി കാത്തിരുന്ന രശ്മി ഔട്ട്. ഈ സാഹചര്യത്തില്‍ വിമതനീക്കം ശക്തമാക്കി ബി.ജെ.പി നേതൃത്വവുമായി രശ്മി ബന്ധപ്പെട്ടുവരുന്നു. ഹാസ്യതാരമായി ഉദയംകൊണ്ട നടന് പ്രേംകുമാര്‍ മുന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയോടെ ചലചിത്ര അക്കാദമി വൈസ് ചെയര്‍മാനും പിന്നീട് ചെയര്‍മാനുമായിരുന്നു. ചെറുവിവാദം ഉയര്‍ന്നതോടെ പ്രേംകുമാറിനെ നീക്കി ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയെ സര്‍ക്കാര്‍ അക്കാദമി ചെയര്‍മാനാക്കി. ഇതോടെ സ്ഥാനം പോയ പ്രേംകുമാര്‍ പഴയകാല കെ.എസ്.യു. പ്രവര്‍ത്തകനെന്നു പരിചയപ്പെടുത്തി കോണ്‍ഗ്രസിലെത്തി. പ്രേംകുമാറിനെ തിരുവനന്തപുരത്തെ ഏതെങ്കിലും സീറ്റില്‍ പരിഗണിക്കാനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ് നേതൃത്വം. ഇതോടെ ഈ സീറ്റുകള്‍ക്കു കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്ന പ്രാദേശിക നേതൃത്വം നിര്‍ദാക്ഷിണ്യം പടിക്കു പുറത്താകുന്ന അവസ്ഥയാണ്. പാലക്കാട്ട് പിണറായിപക്ഷത്തിനു കളമൊരുക്കി സി.പി.എമ്മില്‍ ആളെ കൂട്ടിയ പി.കെ.ശശി കെ.ടി.ഡി.സി ചെയര്മാന് സ്ഥാനം രാജിവച്ചതോടെ ചര്‍ച്ചകളും സജീവമായി. മുന്‍ സി.പി.എം എം.എല്‍.എയായ പി.കെ.ശശി നിലവില്‍ പാര്‍ട്ടിക്ക് അനഭിമതനാണ്. ലൈംഗികപീഡന പരാതിയില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായിരുന്ന എ.കെ.ബാലന്റെയും പി.കെ. ശ്രീമതിയുടെയും നേതൃത്വത്തിലുള്ള പാര്‍ട്ടി കോടതി വിധിപ്രഖ്യാപനം നടത്തിയതിനെ ട്രോളാക്കിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ ശശിയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്ത് സീറ്റ് വാഗ്ദാനം നല്‍കിയത്. സമാന പരാതിയില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എം.എല്‍.എയെ ധാര്‍മികതയുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ സാഹചര്യത്തിലാണ് ശശിയെ ചേര്‍ത്തുനിര്‍ത്തുന്നത്. നേതൃത്വത്തിന്റെ ഇത്തരം ഇടപെടലുകള്‍ പ്രവര്‍ത്തകരെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. പി.കെ. ശശി പാലക്കാട്ട് പിണറായി പക്ഷത്തിനായി തേര് തെളിക്കുമ്പോള്‍ ഉള്‍പാര്‍ട്ടി വിഭാഗീയയില്‍ വി.എസ്. പക്ഷത്തിനായി ആയുധമേന്തിയ എ. സുരേഷ് യു.ഡി.എഫ്. പക്ഷത്തേക്കു ചാഞ്ഞ് സീറ്റ് തരപ്പെടുത്താന്‍ തയാറെടുക്കുന്നത് വിരോധാഭാസമായി. സാധാരണ പ്രവര്ത്തകന് മാത്രമായിരുന്ന സുരേഷ്, വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിലാണ് ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. വിഭാഗീയത കത്തിക്കാളിയ കാലത്ത് വാര്‍ത്ത ചോര്‍ത്തിയെന്ന ആരോപണമുന്നയിച്ചാണ് പാര്‍ട്ടി സുരേഷിനെ പുറത്താക്കിയത്. പലതവണ അപ്പീല്‍ നല്‍കിയെങ്കിലും തിരിച്ചെടുത്തില്ല. അടഞ്ഞ അധ്യായമെന്നു പാര്‍ട്ടി സെക്രട്ടറി തന്നെ വിലയിരുത്തിയതോടെ വലത്തോട്ടായി ചാഞ്ചാട്ടം. കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാനുള്ള തയ്യാറെടുപ്പാണിപ്പോള്. എതിര്‍സ്ഥാനാര്‍ഥി വി.എസിന്റെ മകന് അരുണ്‍ കുമാറാണെങ്കില്‍ വയ്യെന്നു മുന്‍കൂര്‍ ജാമ്യം. വി.എസിനു മരണാന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നിഷേധിപ്പിച്ച്, അരുണ്‍ കുമാറിനെ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കാനാണ് സി.പി.എമ്മിന്റെ നീക്കം. ബി.ജെ.പിയില്‍ കളംപിടിച്ചു തഴച്ചുവളര്‍ന്ന്, വേദിയില്‍ കസേര കിട്ടിയില്ലെന്നു സങ്കടപ്പെട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍ക്കും സീറ്റു കണ്ടെത്തേണ്ട ഗതികേടിലാണു കോണ്‍ഗ്രസ് നേതൃത്വം. തൃശൂരാണു വാര്യര്‍ക്കു താല്പര്യം. എന്നാല്‍ അവിടെ അടുപ്പിക്കില്ലെന്ന് തൃശൂര്‍ നേതാക്കളുടെ കട്ടായം. കൊട്ടാരക്കരയില്‍ കെട്ടിയിറക്കാമെന്നു കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് കൊടുത്ത അഖില്‍ മാരാര്‍, ആയിഷ പോറ്റിയുടെ വരവോടെ അപകടം മണത്ത് എന്‍.ഡി.എ.യിലേക്കു ചേക്കേറുന്ന മട്ടാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥിയാകാനാണു നീക്കം. തെരഞ്ഞെടുപ്പുകാലത്ത് സീറ്റ് തരപ്പെടുത്താന്‍ മാത്രം മറുകണ്ടം ചാടുന്ന നേതാക്കളുടെ വിശ്വാസ്യതയിലാണു പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിക്കുന്നത്. മറുകണ്ടം ചാടുന്നവര്‍ക്ക് നിശ്ചിത കാലയളവില്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വിശ്വാസ്യതയും ആത്മാര്‍ത്ഥതയും പ്രകടിപ്പിച്ച ശേഷമേ സീറ്റ് കൊടുക്കാവൂ എന്നതാണ് ഇവരുടെ ആവശ്യം. ജിനേഷ് പൂനത്ത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തില്‍ ഭിന്നത രൂക്ഷം. സണ്ണി ജോസഫ് കെ.പി.സി.സി. അധ്യക്ഷനായി തുടര്‍ന്നുകൊണ്ട് പേരാവൂരില്‍ മത്സരിക്കുമെന്ന നിലപാട് കടുപ്പിച്ചതോടെയാണിത്. കെ.പി.സി.സി. അധ്യക്ഷന്‍ മത്സരിക്കണമെന്ന നിലപാടിലാണ് ദേശീയനേതൃത്വം. എന്നാല്‍, ഒരുവിഭാഗം നേതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. സ്ഥാനാര്‍ഥിത്വവും സംഘടനാ ഏകോപനവും ഒന്നിച്ച് നടത്താന്‍ ബുദ്ധിമുട്ടില്ലെന്ന നിലപാട് സണ്ണി ജോസഫ് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ജയിച്ച് മന്ത്രിസ്ഥാനത്തേക്കോ മറ്റോ പരിഗണിക്കപ്പെടുന്ന ഘട്ടത്തില്‍ അധ്യക്ഷസ്ഥാനം ഒഴിയാമെന്ന ധാരണയും ചര്‍ച്ചയായി. കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ് എം.പിയേയാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗം ശക്തമായി പിന്തുണയ്ക്കുന്നത്. യുവതലമുറയില്‍നിന്ന് ഷാഫി പറമ്പില്‍ എം.പിയെ അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബെന്നി ബെഹനാനെ താത്കാലിക അധ്യക്ഷനാക്കുന്നതും പരിഗണിച്ചിരുന്നെങ്കിലും നിലവില്‍ ആ നീക്കം ഉപേക്ഷിച്ചതായാണ് സൂചന. സുനില്‍ ജെ. സണ്ണി
വെള്ളാപ്പള്ളിയില്‍നിന്ന് വിജിലന്‍സ് സംഘം മൊഴിയെടുത്തു
ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്നിന്നു വിജിലന്‍സ് സംഘം മൊഴിയെടുത്തു. മൈക്രോ ഫിനാന്‍സ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്‍കിയിരുന്ന പരാതിയിലാണു കൊച്ചിയില്‍നിന്നുള്ള സംഘം കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചത്. വൈകിട്ടെത്തിയ സംഘം വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങി.
ശബരിമല യുവതി പ്രവേശനം: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എം.ടി. രമേശ്
കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കേ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുവതി പ്രവേശനമാകാമെന്ന മുന്‍ നിലപാടില്‍ ഇപ്പോള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. പഴയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയതു നല്കാന് തയാറാകണം. അയ്യപ്പഭക്തരെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം. ആചാര സംരക്ഷണത്തിനായി അയ്പ്പഭക്തര് സംസ്ഥാന വ്യാപകമായി നടത്തിയ നാമ ജപ ഘോഷയാത്രകള്ക്കെതിരേ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം. പിണറായി സര്‍ക്കാരിന്റെ അയ്പ്പ വിരുദ്ധ സമീപനത്തെ തുറന്ന് കാണിച്ചും ആചാര സംരക്ഷണത്തിനനുകൂലമായ സത്യവാങ്മൂലം നല്കണമെന്നാവശ്യപ്പെട്ടും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും 24 ന് മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ അയ്പ്പജ്യോതി തെളിയിക്കും. സര്‍ക്കാരിന് സദ്ബുദ്ധിയുണ്ടാകണമെന്ന് പ്രാര്‍ഥിച്ച് ശബരിമലയുടെ കവാടമായ ചെങ്ങന്നൂരില്‍ 25ന് ശബരിമല സംരക്ഷണ സംഗമം നടക്കും. ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തെ സി.പി.എമ്മുമായി ചേര്‍ന്ന് ഒറ്റുകൊടുത്തവരാണു യു.ഡി.എഫ് എന്ന് രമേശ് കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ അന്വേഷണം അടൂര്‍ പ്രകാശില്‍ എത്തിയപ്പോള്‍ യു.ഡി.എഫ് ഇക്കാര്യത്തില്‍ നിശബ്ദരായി. ജാഥ നടത്തുന്ന വി.ഡി.സതീശന് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. യു.ഡി.എഫും എല്‍.ഡി.എഫും ഒന്നിച്ചു കൊള്ള നടത്തിയവരാണ്. കോണ്‍ഗ്രസില്‍ അന്വേഷണണമെത്തിയപ്പോള്‍ യു.ഡി.എഫ്. തുടര്‍ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ചുവെന്നും രമേശ് പറഞ്ഞു. ബാര്‍ മുതലാളിമാരില്‍നിന്ന് പണം പറ്റിയാണ് ബാര്‍ സമയം നീട്ടി നല്‍കിയത്. പ്രതിപക്ഷവും ഭരണപക്ഷവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. സ്കൂള്‍ പാഠ്യസമയം അരമണിക്കൂര്‍ നീട്ടി നല്‍കാത്തവരാണ് ബാറുകള്‍ക്ക് രണ്ട് മണിക്കൂര്‍ നീട്ടി നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ രൂപപ്പെട്ട യു.ഡി.എഫ്, എല്‍.ഡി.എഫ് ജിഹാദി കൂട്ടുകെട്ടിനെതിരേ ജനമനസാക്ഷി ഉണര്‍ത്താന്‍ 28 ന് കോഴിക്കോട് ജാഗ്രതാ റാലി നടത്തും. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.പി.പ്രകാശ് ബാബു, സംസ്ഥാന സെല്‍ കണ്‍വീനര്‍ അഡ്വ.വി.കെ.സജീവന്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത
വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം: ഉദ്ഘാടനം 25 ന്, 178 വീടുകളുടെ താക്കോല്‍ദാനം
തിരുവനന്തപുരം: മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം 25 നു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പൂര്‍ത്തിയായ 178 വീടുകളുടെ താക്കോല്‍ദാനമാണ് നടക്കുക. വൈകിട്ട് നാലിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും നിര്‍വഹിക്കും.ആകെ 327 ഗുണഭോക്താക്കള്‍ക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നല്കി പൂര്‍ണ പുനരധിവസം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സി എ എ: സുപ്രീം കോടതി മേയ് അഞ്ചിന് വാദം കേള്‍ക്കും
സി എ എയുമായി ബന്ധപ്പെട്ട ഹരജികള്‍ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് വാദം ഉന്നയിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്.
ആലപ്പുഴ: ക്ഷേത്രോത്സവങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് പ്രോത്സാഹനമേകി ആലപ്പുഴ ജില്ലയിലെ രണ്ടു ക്ഷേത്രങ്ങളില്‍ റോബോട്ടിക് ആനകളെ സമര്‍പ്പിച്ചു. വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സൊസൈറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ആദ്യമായി ജീവനുള്ള ആനകള്‍ക്കു പകരം അത്യാധുനികമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേര്‍ത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുമാണ് റോബോട്ടിക് ആനകളെ കൈമാറിയത്. നീലംകുളങ്ങര വിഷ്ണുദാസന്, ഓംകാരേശ്വരം രാമസേനാപതി എന്നീ പേരുകളിലുള്ള റോബോട്ടിക് ആനകളെ പൂര്‍ണമായ ആചാരങ്ങളോടെ ക്ഷേത്രസമിതികള് ഏറ്റുവാങ്ങി. ചാലക്കുടിയിലെ ഫോര്‍ ഹീ- ആര്‍ട്സ് ക്രിയേഷന്‍സ് ആര്‍ട്ടിസ്റ്റ് പ്രശാന്ത് പ്രകാശിന്റെ നേതൃത്വത്തില്‍ ഫൈബറും റബ്ബറും ഉപയോഗിച്ചാണ് ആനകളെ നിര്‍മിച്ചത്. പത്തടി ഉയരവും 500 കിലോ ഭാരവുമുള്ള ഈ റോബോട്ടിക് ആനകളുടെ കണ്ണുകള്‍, ചെവികള്‍, തുമ്പിക്കൈ, വാല് എന്നിവ ചലിക്കുന്നവയാണ്. എഴുന്നള്ളത്ത് സമയത്ത് നാലു പേര്‍ക്ക് വരെ ഇവയുടെ പുറത്തിരിക്കാന്‍ സാധിക്കും. 2025 മാര്‍ച്ച് ഒന്നിനും 2026 ജനുവരി രണ്ടിനും ഇടയിലുള്ള പത്ത് മാസത്തിനിടെ കേരളത്തില്‍ 20 ആനകളാണ് ചരിഞ്ഞതെന്ന് വി.എഫ്.എ.ഇ.എസ്. പ്രവര്‍ത്തകര്‍ പറയുന്നു. അടുത്തകാലത്തതായി ഉത്സവങ്ങള്‍ക്ക് വരുന്ന ആനകളുമായി ബന്ധപ്പെട്ട അപകടങ്ങളും പാപ്പാന്മാരുടെ ദാരുണ അന്ത്യവുമെല്ലാം നിലവിലെ രീതികള്‍ മാറേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണന്ന് വി.എഫ്.എ.ഇ.എസ്. സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ സംഗീത അയ്യര്‍ പറഞ്ഞു. ആചാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ജീവജാലങ്ങളോട് കാരുണ്യം കാണിക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് നീലംകുളങ്ങര ക്ഷേത്ര സമിതി പ്രസിഡന്റ് പി.ആര്. പുരുഷന് പറഞ്ഞു. റോബോട്ടിക് ആനയെ സ്പോണ്സര് ചെയ്ത വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സൊസൈറ്റി(വി.എഫ്.എ.ഇ.എസ്) അംഗങ്ങള്‍ക്ക് ഓംകാരേശ്വരം ക്ഷേത്ര സമിതി പ്രസിഡന്റ് എന്‍.ആര്. സുരേന്ദ്രന് നന്ദി അറിയിച്ചു. നേരത്തേ തമിഴ്നാട്ടിലെ ശ്രീശങ്കരന് കോവിലിലും തൃശൂര്‍ ചക്കംപറമ്പ് ഭഗവതി ക്ഷേത്രത്തിലും സംഘടന റോബോട്ടിക് ആനകളെ നല്‍കിയിരുന്നു. നിലമ്പൂരില്‍ 340 കാട്ടാനകള്‍ക്കായി സുരക്ഷിത ഇടനാഴി ഉറപ്പാക്കാന്‍ നാല് ഏക്കര്‍ ഭൂമി വിട്ടുനല്‍കിയതും പശ്ചിമ ബംഗാളില്‍ എലിസെന്‍സ് എ.ഐ. സാങ്കേതികവിദ്യയിലൂടെ ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കിയതും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീ വയറ്റില്‍ കത്രികയുമായി അഞ്ചുവര്‍ഷമായി കടുത്ത യാതനയില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59)ണ് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ദുരിതം പേറുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ 2021 മേയ് 10-നാണ് ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. അതിനുശേഷം കടുത്തവേദനയും തുടര്‍ച്ചയായി രക്തസ്രാവവുമുണ്ടായി. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. കഴിഞ്ഞദിവസം ആലപ്പുഴയിലുള്ള യൂറോളജി ഡോക്ടറെ സമീപിച്ചപ്പോള്‍ എക്സ്റേ ഉള്‍പ്പെടെ പരിശോധനകള്‍ നിര്‍ദേശിച്ചു. ഇതോടെയാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. തുടര്‍ന്ന്, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. അടുത്തദിവസം ശസ്ത്രക്രിയയിലൂടെ കത്രിക നീക്കംചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും എന്നാല്‍ അവിടേയ്ക്കു പോകാന്‍ ഭയമാണെന്നും ഉഷ പറഞ്ഞു. ബന്ധുക്കള്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചതിനേത്തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്കി.
വിവാദപുസ്തകം ഏറ്റുവാങ്ങിയ വി.എസ്. അനില്‍കുമാറിന്റെ വീടിനു മുന്പില് റീത്ത്
കണ്ണൂര്‍: പയ്ന്നൂര്‍ എം.എല്‍.എക്കെതിരേ ആരോപണമുന്നയിച്ച വി. കുഞ്ഞിക്കൃഷ്ണന്റെ വിവാദ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ വി.എസ്. അനില്‍കുമാറിന്റെ കണ്ണപുരത്തെ വീടിനു മുന്പില് റീത്ത്. ഇന്നലെ രാവിലെയാണ് ഗേറ്റിന് സമീപം റീത്ത് വച്ചത്. അനില്‍കുമാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് കണ്ണപുരം പോലീസ് കേസെടുത്തു. മലയാള സാഹിത്യത്തിലെ വിമര്‍ശകനും ഇടതുചിന്തകനുമായിരുന്ന പ്രഫ. എം.എന്‍ വിജയന്റെ മകനാണ് വി.എസ് അനില്‍കുമാര്‍. വി. കുഞ്ഞിക്കൃഷ്ണന്റെ ''നേതൃത്വത്തെ അണികള്‍ തിരുത്തണം'' എന്ന പുസ്തകം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവില്‍ നിന്നും ഏറ്റുവാങ്ങി പ്രകാശനം ചെയ്തത് സി.പി.എം. വിമര്‍ശനം തുടരുന്ന വി.എസ് അനില്‍കുമാറായിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളില്‍ വന്‍ സൈബര്‍ ആക്രമണമാണ് സി.പി.എം പ്രവര്‍ത്തകരില്‍നിന്ന് കുഞ്ഞിക്കൃഷ്ണനും ജോസഫ് സി. മാത്യുവിനും വി.എസ് അനില്‍കുമാറിനും നേരിടേണ്ടി വന്നത്. ഇതിനു തുടര്‍ച്ചയായാണ് റീത്ത് പ്രത്യക്ഷപ്പെട്ടതെന്ന് പോലിസ് സംശയിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം: സൗജന്യം എത്രകാലം; വിമര്‍ശിച്ച് സുപ്രീം കോടതി
ദീര്‍ഘകാല സാമ്പത്തിക വികസനത്തെ തടസ്സപ്പെടുത്തും.
ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഉഷ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്.
തളിപ്പറമ്പ് ഹാപ്പനസ് ഫെസ്റ്റിവലിൽ വേടന്റെ പരിപാടിക്കിടെ ഫ്ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസം. ആന്തൂരിൽ നടക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റ് സമാപന വേദിയിലാണ് സംഭവം
വണ്ടാനം മെഡിക്കൽ കോളേജിന്റെ ക്രൂരത; വയറ്റിൽ കത്രികയുമായി യുവതി കഴിഞ്ഞത് 5 വർഷം
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ (Vandanam Medical College) അതീവ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. അഞ്ചു വർഷം മുൻപ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തി. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തിയത്. സംഭവം ഇങ്ങനെ2021 മെയ് 5-നാണ് ഉഷാ ജോസഫ് വണ്ടാനം
കാനഡയ്ക്കെതിരെ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ടി 20 ലോകകപ്പ് ടൂര്‍ണ്ണമെന്റ് ജയത്തോടെ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്; നാല് വിക്കറ്റുമായി തിളങ്ങി നബി; കഴിഞ്ഞ സെമിഫൈനലിസ്റ്റുകള്‍ മടങ്ങുന്നത് 2 ജയവുമായി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം
‘കേരള സ്റ്റോറി 2’; സിനിമക്കെതിരെ ശക്തമായ പ്രചാരണത്തിനൊരുങ്ങി എസ് എഫ് ഐ
നാളെ തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊറോട്ടയും ബീഫും വിളമ്പിയാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. 'നല്ല ചൂട് പൊറോട്ടയും ബീഫും' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രോഗ്രം നടക്കുന്നതിനിടെയാണ് ഉയരത്തിലുള്ള ഫ്ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി അപകടകരമായ രീതിയിൽ യുവാവ് അഭ്യാസം നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട വേടൻ പാട്ട് നിർത്തി ഇയാളോട് താഴെ ഇറങ്ങാൻ പറയുകയായിരുന്നു.
സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്.
ഈ എയര്‍പോര്‍ട്ടില്‍ ചായയ്ക്ക് പത്തു രൂപ: 20 രൂപയ്ക്ക് വട; എല്ലായിടത്തും വേണമെന്ന് സോഷ്യല്‍ മീഡിയ
വിമാനത്താവളങ്ങളില്‍ ഭക്ഷണം കഴിക്കുക എന്നു പറയുന്നത് സാധാരണക്കാരന് ചിന്തിക്കാനാകാത്ത കാര്യമാണ്. ഒരു കപ്പ് ചായയ്ക്ക് 150 രൂപ വരെ നല്‍കേണ്ടി വരുന്ന വാര്‍ത്തകളും നാം കേട്ടിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഭക്ഷണത്തിന് തീപിടിച്ച വിലയാണെന്ന പതിവ് പരാതികള്‍ക്ക് വിരാമമിട്ടുകൊണ്ട് യാത്രക്കാര്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്തകളാണ് വരുന്നത്. വിമാനത്താവള ടെര്‍മിനലുകളില്‍ ഇപ്പോള്‍ വെറും 10 രൂപയ്ക്ക് ചായ ലഭ്യമാകുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വലിയ
മുസ്ലിങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യയാണ്; കാന്തപുരത്തിന്റെ മകൻ
ദുബായ്:മുസ്ലിങ്ങൾക്ക് ഏറ്റവും
ചെന്നൈ: മഹാരാഷ്ട്രയിൽ മുസ്ലിം സംവരണം റദ്ദാക്കിയ ബി.ജെ.പി. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രാജ്യമെമ്പാടും ബി.ജെ.പി. നടപ്പാക്കാൻ പോകുന്നതിന്റെ ഒരു സൂചനയാണ് ഈ നീക്കമെന്നും, മുസ്ലിംകൾക്കുള്ള ബി.ജെ.പിയുടെ 'റമദാൻ സമ്മാനം' വെറുപ്പും മതഭ്രാന്തുമാണെന്നും സ്റ്റാലിൻ ആരോപിച്ചു. 2014-ൽ അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന അന്തരിച്ച അജിത് പവാർ പിന്നാക്ക വിഭാഗത്തിൽപ്പെട്ട മുസ്ലിംകൾക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ വേർപാടിന്റെ ദുഃഖം മാറുംമുമ്പ് ബി.ജെ.പി. ആ സംവരണം റദ്ദാക്കിയത് അപലപനീയമാണെന്ന് സ്റ്റാലിൻ തന്റെ എക്സ് (X) പോസ്റ്റിൽ കുറിച്ചു. ബി.ജെ.പിക്ക് വികസനത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നും വെറുപ്പും മതഭ്രാന്തുമാണ് അവരുടെ രാഷ്ട്രീയമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. എൻ.ഡി.എ. ഒരിക്കലും തമിഴ്നാട്ടിൽ അധികാരത്തിൽ വരാൻ താൻ ആഗ്രഹിക്കാത്തതിന്റെ പ്രധാന കാരണം ഇതാണെന്നും, അവർ അധികാരത്തിലെത്തിയാൽ വലിയ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ ഈ നടപടി രാജ്യത്ത് സംവരണ നയങ്ങൾക്കെതിരെ ബി.ജെ.പി. സ്വീകരിക്കുന്ന നിലപാടുകളുടെ പ്രതിഫലനമാണെന്നും, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ രാഷ്ട്രീയ വിഷയമായി മാറുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന വനിതാ താരം; അപൂർവ്വ നേട്ടവുമായി ഹർമൻപ്രീത്
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ കളിക്കാനിറങ്ങിയതോടെ, ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന വനിതാ താരം എന്ന അപൂർവ്വ നേട്ടം ഹർമൻപ്രീത് സ്വന്തമാക്കി. തന്റെ കരിയറിലെ 356-ാം മത്സരമാണ് താരം കാൻബറയിൽ പൂർത്തിയാക്കിയത്. ഇതോടെ 355 മത്സരങ്ങൾ കളിച്ച ന്യൂസിലൻഡ് താരം സുസി ബെയ്റ്റ്സിനെ പിന്നിലാക്കിയാണ് ഹർമൻപ്രീത് പട്ടികയിൽ ഒന്നാമതെത്തിയത്. ഇന്ത്യയ്ക്കായി 189 ടി20 പോരാട്ടങ്ങളിലും 161 ഏകദിനങ്ങളിലും […] The post ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന വനിതാ താരം; അപൂർവ്വ നേട്ടവുമായി ഹർമൻപ്രീത് appeared first on ഇവാർത്ത | Evartha .
അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണാണ് അപകടം സംഭവിച്ചത്. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5ന് ആയിരുന്നു അക്ഷയുടെ വിവാഹം.
ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായത് ഗുരുതര വീഴ്ച. അഞ്ചുവര്‍ഷത്തോളമായി താൻ വേദന കടിച്ചമര്‍ത്തുകയായിരുന്നുവെന്നും പലപ്പോഴായി വയറുവേദന വരുമ്പോള്‍ ചികിത്സ തേടിയിരുന്നുവെന്നും ഉഷാ ജോസഫ്.
'കേരള സ്റ്റോറി' പോലുള്ള പ്രൊപ്പഗണ്ട സിനിമകൾക്കെതിരെ എ എ റഹീം എംപി. വെറുപ്പ് വിതയ്ക്കുന്നതിന് മുൻപ് കേരളത്തിന്റെ യഥാർത്ഥ ജീവിതം വന്ന് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആറ് വർഷമായി സൈബർ ലോകത്ത് തന്നെ വേട്ടയാടിയ മുൻ സഹപാഠിയെ നിയമത്തിന് മുന്നിലെത്തിച്ച് അമൂല്യ ശർമ എന്ന യുവതി. ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ വെളിപ്പെടുത്തൽ വൈറലായതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിനെതിരേ ഗുരുതര ആരോപണം. പുന്നപ്രയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തി. അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് അഞ്ചിനാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമായത്. അതിനിടെ കുടുങ്ങിയ കത്രികയാണ് ഇതെന്നാണ് പരാതി. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. 2021ല്‍ ഗര്‍ഭ പാത്രത്തിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച സ്വകാര്യ ലാബില്‍ നടത്തിയ എംആര്‍ഐ സ്കാനിങ്ങിലാണ് ഉഷയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്. ഇതിനു പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമെന്നാണ് ചികില്‍സാപിഴവിന് ഇരയായ ഉഷ പറയുന്നത്.
കോഴിക്കോട് സിപിഎമ്മില്‍ തിരയിളക്കങ്ങള്‍
നോമ്പിന്റെ തുടക്കത്തില്‍ തന്നെ സജീവമായി ജാമിഉല്‍ ഫുതൂഹ്; ഇഫ്താറിനെത്തിയത് നിരവധി പേര്
വരും ദിവസങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ളത്.
കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ അത്താണി മാളിയേക്കൽ ബെന്നി (57) യെയാണ് പിറവം പോലീസ് വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടിൽ നിന്ന് പിടികൂടിയത്. പിറവം സ്വദേശിയായ ഒരു യുവാവിൽ നിന്നാണ് ഇയാൾ 2023 മാർച്ചിൽ പണം തട്ടിയെടുത്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബെന്നിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. കണ്ണൂർ, തൃശൂർ ജില്ലകളിലായി 13 മറ്റ് കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ് മോന്റെ നിർദേശപ്രകാരം പിറവം എസ്എച്ച്ഒ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ സെയ്തു മുഹമ്മദ്, എൻ.പി.ബിജു, എഎസ്ഐമാരായ ചന്ദ്രബോസ്, സന്ദീപ്, യോഹന്നാൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും, കേസിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
പത്തുദിവസം തരാം, ഇല്ലെങ്കില്‍ ബോംബിടും! ഇറാന് അന്ത്യശാസനം നല്കി ട്രംപിന്റെ ഭീഷണി
ശശിയും വലത്തേക്കോ? ഒപ്പമെത്തുന്നവരെല്ലാം വിശുദ്ധരാകുമോ? | PG Suresh Kumar | News Hour 19 Feb 2026
ഒറ്റപ്പാലത്ത് മത്സരിക്കുമോ? പാർട്ടി കോട്ടയിൽ വിള്ളൽ വീഴുമോ?| PG Suresh Kumar |News Hour 19 Feb 2026
പലതവണ തോറ്റാലും മത്സരിക്കുന്നവർക്ക് കെ ബാബു ഒരു മാതൃകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കെ ബാബുവിന്റെ 2021-ലെ വിജയവും അദ്ദേഹം നേരിട്ട വ്യക്തിപരമായ വേട്ടയാടലുകളും രാഹുൽ ഓർത്തെടുത്തു.
നുണ പറയുന്നതില്‍ നൊബേല്‍ സമ്മാനം ഉണ്ടെങ്കില്‍ അത് വി ഡി സതീശന് കൊടുക്കണം: മന്ത്രി ബാലഗോപാല്‍
'പ്രതിപക്ഷ നേതാവിന്റെ പൂച്ചകള്‍ ഏതായാലും ഭാഗ്യം ചെയ്തവരാണ്. രണ്ടുലക്ഷം കോടി രൂപ വരവ് ചെലവുള്ള ട്രഷറിയില്‍ ജീവിക്കാനുള്ള ഭാഗ്യം അവര്‍ക്ക് കിട്ടിയല്ലോ.'
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്തു, പ്രതി പിടിയിൽ
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ അത്താണി മാളിയേക്കൽ ബെന്നി(57)യെയാണ് പിറവം പൊലീസ് അറസ്റ്റ് ചെയ്തത്
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ജയില്‍ മോചിതനായി
തീഹാര്‍: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് MK ഫൈസി തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ദേശീയ വൈ: പ്രസിഡന്റ് മുഹമ്മദ് ഷെഫി, ജന: സെക്രട്ടറി മാരായ റിയാസ് പറങ്കിപ്പേട്ട്, അബ്ദുല്‍ മജീദ് ഫൈസി, ഇല്യാസ് മുഹമ്മദ് തുമ്പെ, സെക്രട്ടറി BS ബിന്ദ്ര, കേരള സംസ്ഥാന പ്രസിഡന്റ് CPA ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരാണ് തീഹാര്‍ ജയിലിന് പുറത്ത് മൊയ്ദീന് കുട്ടി ഫൈസിയെ സ്വീകരിച്ചത്.
ധ്രുവ് വിക്രമും മലയാളി താരം അനുപമ പരമേശ്വരനും ഡേറ്റിങ്ങിൽ
മാരി സെൽവരാജിൻ്റെ ‘ബൈസൺ കാളമാടൻ’ എന്ന ചിത്രത്തിൽ ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനു മുമ്പേ തന്നെ പ്രചരിച്ചതാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ. സ്ഥിരീകരിക്കാത്ത കിസ്സിങ് സെൽഫിയടക്കം ഈ ഊഹാപോഹങ്ങൾക്ക് ശക്തി പകരുകയും ചെയ്തു. പക്ഷേ, ഇത്തരം അഭ്യൂഹങ്ങളോടൊക്കെ നിശ്ശബ്ദത പാലിക്കുകയാണ് എപ്പോഴുമവർ ചെയ്യുക. അടുത്തിടെ അവാർഡ് ഷോകളിൽ ഇരുവരെയും ഒരുമിച്ച് കണ്ടതോടെ ആരാധകർ ഉറപ്പിച്ചു പറയുന്നത് ഇരുവരും ഡേറ്റിങ്ങിൽ തന്നെയാണെന്നാണ്.അതിനു കാരണമായി പറയുന്നത് ഇതൊക്കെയാണ്- ധ്രുവും അനുപമയും ബൈസൺ ടീമും അടുത്തിടെ […] The post ധ്രുവ് വിക്രമും മലയാളി താരം അനുപമ പരമേശ്വരനും ഡേറ്റിങ്ങിൽ appeared first on ഇവാർത്ത | Evartha .
തുടര്‍ച്ചയായി വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്ന തൃശൂര്‍ കൈപ്പറമ്പിലെ റോഡരികിലെ മര കുറ്റി കെഎസ്ടിപി അധികൃതര്‍ മാറ്റി
ആലപ്പുഴ: അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയാ കത്രിക കണ്ടെത്തിയത് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണത്തിന് വഴിവെച്ചു. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5-നാണ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയക്ക് ശേഷം നിരന്തരമായ വയറുവേദന ഉഷയെ അലട്ടിയിരുന്നു. വർഷങ്ങളോളം വേദനയ്ക്ക് മരുന്ന് കഴിച്ചാണ് ഇവർ മുന്നോട്ട് പോയത്. വേദന കാരണം വീണ്ടും മെഡിക്കൽ കോളേജിൽ സഹായം തേടിയപ്പോൾ, മൂത്രത്തിൽ കല്ലാണെന്ന് പറഞ്ഞ് അധികൃതർ ഇവരെ തിരിച്ചയച്ചതായി ഉഷ പറയുന്നു. തുടർന്ന്, ബുധനാഴ്ച ഒരു സ്വകാര്യ ലാബിൽ നടത്തിയ എക്സ്-റേ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തുന്നത്. സംഭവത്തിൽ ഉഷയുടെ കുടുംബം അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. വയറ്റിൽ കണ്ടെത്തിയ കത്രിക പുറത്തെടുക്കാൻ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, വീണ്ടും വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയയാകാൻ ഭയമാണെന്ന് ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫ് പ്രതികരിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ചികിത്സാ പിഴവുകളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്ന ഈ സംഭവം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നു. അവഗണനയുടെ അഞ്ചു വർഷങ്ങൾ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ വേദനയുമായി പലതവണ ഉഷ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ സമീപിച്ചിരുന്നു. എന്നാൽ സാധാരണമായ വേദനയാണെന്ന് പറഞ്ഞ് മരുന്നുകൾ നൽകി തിരിച്ചയയ്ക്കുകയായിരുന്നു. വേദന അസഹനീയമായപ്പോൾ വീണ്ടും എത്തിയെങ്കിലും, പരിശോധനകൾക്ക് ശേഷം 'മൂത്രത്തിൽ കല്ലാണെ'ന്ന വിചിത്രമായ കണ്ടെത്തലാണ് ഡോക്ടർമാർ നടത്തിയത്. യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധനകൾ നടത്താൻ അധികൃതർ തയ്യാറാകാത്തതാണ് ഉഷയുടെ ദുരിതം അഞ്ചു വർഷത്തോളം നീളാൻ കാരണമായത്. എക്സ്-റേയിൽ തെളിഞ്ഞ സത്യം കഴിഞ്ഞ ബുധനാഴ്ച ഒരു സ്വകാര്യ ലാബിൽ നടത്തിയ എക്സ്-റേ പരിശോധനയിലാണ് ഉഷയെയും കുടുംബത്തെയും ഞെട്ടിച്ച ആ സത്യം പുറത്തുവന്നത്. വയറ്റിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വലിയൊരു കത്രിക കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. വർഷങ്ങളോളം തന്നെ വേട്ടയാടിയ വേദനയുടെ കാരണം വയറ്റിൽ കിടന്ന ഈ ഇരുമ്പ് കഷണമായിരുന്നു എന്ന് ഉഷ തിരിച്ചറിഞ്ഞത് അപ്പോഴാണ്. സാധാരണക്കാരെ ചികിത്സിക്കുന്ന സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് ഇത്രയും വലിയൊരു വീഴ്ച ഉണ്ടായതിൽ കുടുംബം കടുത്ത അമർഷത്തിലാണ്. വീണ്ടും അതേ ആശുപത്രിയിൽ ശസ്ത്രക്രിയയോ? വയറ്റിലെ കത്രിക പുറത്തെടുക്കാൻ വരുന്ന തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കൽ തന്റെ ജീവിതം നരകതുല്യമാക്കിയ അതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ഉഷ ഭയപ്പെടുന്നു. ഡോക്ടർമാരെ വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അവർ പ്രതികരിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്കെതിരെയും ആരോഗ്യവകുപ്പിനും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ചികിത്സാ പിഴവുകൾ ആവർത്തിക്കുന്നത് ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹർഷീനയുടെ സംഭവത്തിന് പിന്നാലെ ആലപ്പുഴയിലും സമാനമായ അനാസ്ഥ റിപ്പോർട്ട് ചെയ്തത് ഗൗരവകരമായ അന്വേഷണം ആവശ്യപ്പെടുന്നു.
സിപിഎം സൈബർ ഗ്രൂപ്പിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് മാധ്യമ പ്രവർത്തകരായ മോഹൻ ദാസും ഇ എസ് സുബാഷും വ്യക്തമാക്കി. നികേഷ് കുമാറുമായുള്ള അതൃപ്തിയെ തുടർന്ന് ഇവർ ടീം വിട്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.
എപ്സ്റ്റീന് ഫയലുകളില്‍, രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി 'മിന്നല്‍ അറസ്റ്റ്'
എസ് എസ് എഫ് പ്രവര്‍ത്തന ഫണ്ട് റഈസുല്‍ ഉലമ ഉദ്ഘാടനം ചെയ്തു
ഫണ്ട് ദിനം നാളെ.
സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരില്‍ നടക്കും
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തി
വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം 26 ന് ഉച്ചയ്ക്ക് രണ്ടിന് മേപ്പാടി പഞ്ചായത്തിലെ കുന്നംമ്പറ്റയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിര്‍വഹിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ചൂരല്‍മലയിലേയും മുണ്ടക്കയത്തിലേയും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്ത കച്ചവടസ്ഥാപനത്തിന്റെ 40 ഉടമകള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ചടങ്ങില്‍ കൈമാറും. ഇവര്‍ പ്രിയങ്കഗാന്ധിയെ നേരില്‍കണ്ട് അവരുടെ പ്രയാസങ്ങള്‍ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്കഗാന്ധിയുടെ സഹായം. 3.24 ഏക്കര്‍ സ്ഥലമാണ് […] The post വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടൽ 26ന്; രാഹുൽ ഗാന്ധി നിർവഹിക്കും appeared first on ഇവാർത്ത | Evartha .
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മരണം: പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്
ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇടുക്കി: ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ (75) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം ആണ് അപകടം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജകുമാരി സ്വദേശി സഞ്ചരിച്ച ബൈക്ക് ആണ് ഇടിച്ചത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അഞ്ചൽ: മലയോര ഹൈവേയിൽ കുളത്തൂപ്പുഴ-അഞ്ചൽ പാതയിയിൽ വാഹനാപകടം. സ്വകാര്യ ബസ് തെറ്റായ വശത്തേക്ക് കയറി സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. കുളത്തൂപ്പുഴ ചരുവിള സ്വദേശി ജോസ്ന (33), മകൾ ജുവാന (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ആരോഗ്യ വകുപ്പുമായുള്ള ചർച്ച വിജയകരമായതിനെ തുടർന്ന് പിജി ഡോക്ടർമാർ നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ചു. സ്റ്റൈപ്പൻഡ് വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി. എന്നാൽ, സീനിയർ ഡോക്ടർമാർ നടത്തുന്ന സമരം തുടരും
അമേരിക്കയിൽ സുഹൃത്തിന് വ്യാജ ജോലി, 11 കോടി തട്ടിയ ഇന്ത്യൻ വംശജൻ കുറ്റക്കാരൻ
അമേരിക്കയിലെ പ്രമുഖ കമ്പനിയായ ഒപ്റ്റത്തിൽ സീനിയർ ഡയറക്ടറായിരുന്ന ഇന്ത്യൻ വംശജൻ കരൺ ഗുപ്ത, യോഗ്യതയില്ലാത്ത സുഹൃത്തിന് വ്യാജ ജോലി നൽകി 11 കോടി രൂപ തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കോടതി.
ഇടുക്കി: മറയൂരിലെ കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് കൊല്ലം ചിതറ സ്വദേശിയായ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ചിതറ സ്വദേശി ദീപക് (29) ആണ് മരണപ്പെട്ടത്. വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. അഞ്ചംഗ സുഹൃദ് സംഘത്തോടൊപ്പമാണ് ദീപക് മറയൂർ സന്ദർശിക്കാനെത്തിയത്. അപകടത്തെത്തുടർന്ന് ഉടൻതന്നെ ദീപകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലുവ വാഴക്കുളത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 51 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന വ്യാജേന വാടകയ്ക്കെടുത്ത വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പോലിസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്കെതിരേ നെടുമങ്ങാട് പോലിസ് കേസെടുത്തത്. അതേസമയം, കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പാലോട് പന്നിയോട്ടുകടവുള്ള വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും സൂപ്രണ്ടിനെ ഉപദ്രവിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. ആശുപത്രിയില്‍ ചികില്‍സാപിഴവ് സംഭവിച്ചെന്ന് ആരോപിച്ച് ഇവര്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയെന്നും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തുവെന്നും പരാതിയിലുണ്ട്. നെടുമങ്ങാട് എസ്ഐ മുഹ്സിന് മുഹമ്മദിനാണ് അന്വേഷണച്ചുമതല. സംഭവത്തില്‍, ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സര്‍ക്കാര്‍ തല അന്വേഷണവും പുരോഗമിക്കുകയാണ്. എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റേയും പിതാവിന്റേയും മൊഴി രേഖപ്പെടുത്തി. മാതാപിതാക്കള്‍ ഗൈനക്കോളജിസ്റ്റ് ബിന്ദു സുന്ദറിനെതിരേയുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. രണ്ടുതവണയായി കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഈ കാര്യങ്ങള്‍ വിദഗ്ധസമിതിക്കു മുന്നിലും മാതാപിതാക്കള്‍ അറിയിച്ചു. അന്വേഷണ റിപോര്‍ട്ട് ഉടന്‍ ആരോഗ്യവകുപ്പിന് കൈമാറുമെന്നാണ് വിവരം. പാലോട് സ്വദേശിനി നിരഞ്ജനയുടേയും ബിനിലിന്റേയും കുഞ്ഞാണ് കഴിഞ്ഞ ദിവസം പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. മുന്‍പ് ആരോപണവിധേയയായ ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു സിസേറിയന്. ഇവര്‍ക്കെതിരേ ചികില്‍സാപിഴവിന് മുന്‍പും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തിനു പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ക്കെതിരേ കുറ്റം തെളിയുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സൂപ്രണ്ട് ഓഫീസിന് മുന്പില് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബിന്ദു സുന്ദറിന്റെ കാര്‍ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. പിന്നാലെ പോലിസെത്തിയാണ് ഡോക്ടറെ സംഭവ സ്ഥലത്ത് നിന്ന് ജീപ്പില്‍ കയറ്റി തിരികെ ആശുപത്രിയിലെത്തിച്ചത്. ഇതിനുപിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് ബാർ സമയം കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നതെന്ന് എംകെ മുനീര്‍ എംഎല്‍എ
ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് എസ് ഐ ടി
സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജാംഷഡ്പൂരിലെ ലാബില്‍ നടത്തുമെന്നും എസ് ഐ ടി
രാഷ്ട്രീയത്തിലെ അപൂര്‍വ്വ മാതൃകയെ വാഴ്ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍!
കഞ്ഞിക്കുഴിയിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കൊല്ലം മലയോര ഹൈവേയിൽ കുളത്തൂപ്പുഴ-അഞ്ചൽ പാതയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടമുണ്ടായി. സ്കൂട്ടർ യാത്രികരായ കുളത്തൂപ്പുഴ സ്വദേശി ജോസ്നയ്ക്കും മകൾ ജുവാനയ്ക്കും പരിക്കേറ്റു.
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുമതി
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുമതി. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തെരഞ്ഞെടുപ്പ് കാലത്ത് പകരം ചുമതല വേണ്ടതില്ലെന്ന നിലപാടിലേക്ക് എ ഐ സി സി എത്തി .ദില്ലിയിലേക്ക് സണ്ണി ജോസഫിനെ വിളിപ്പിച്ച് നടത്തിയ ചര്‍ച്ചയില്‍ നേതൃത്വം നിലപാട് വ്യക്തമാക്കി. സണ്ണി ജോസഫ് മത്സരിക്കുമ്പോള്‍ പുതിയ ആള് ആ പദവിയിലേക്ക് വരില്ല, പകരം വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ആരെയെങ്കിലും താത്കാലികമായി ചുമതലയേല്‍പ്പിക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ വിഷ്ണുനാഥും, […] The post കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുമതി appeared first on ഇവാർത്ത | Evartha .
രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം (എസ്ഐആർ) നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഏപ്രിൽ മാസത്തോടെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി തുടങ്ങും
മറയൂരിൽ വിനോദ സഞ്ചാരിയായ യുവാവ് പാറയിൽ നിന്ന് തെന്നി വീണു, ദാരുണാന്ത്യം
ഇടുക്കി മറയൂരിൽ വിനോദസഞ്ചാരി പാറയിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു. കൊല്ലം ചിതറ സ്വദേശി ദീപക് (29) ആണ് മരിച്ചത്. കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവം
Ambani pledges Rs 10 lakh cr investment to make AI affordable
New Delhi : Billionaire Mukesh Ambani on Thursday announced a Rs 10 lakh crore investment in artificial intelligence over the next seven years, pledging to do with AI what his group had achieved with making mobile and internet data affordable and accessible across India. Speaking at the India IA Impact Summit,
തിരുവനന്തപുരത്തെ പാരമൗണ്ട് സ്റ്റുഡിയോ ഫോട്ടോഗ്രഫിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. ഈ പുതിയ സേവനത്തിലൂടെ പഴയ ഫോട്ടോകൾ മികച്ച നിലവാരത്തിൽ പുനഃസ്ഥാപിക്കാനും ചിത്രങ്ങളിലെ ചെറിയ മാറ്റങ്ങൾ എഡിറ്റ് ചെയ്യാനും സാധിക്കും.
എറണാകുളം അടുത്ത ബെംഗളൂരു ആകുമോ? സാധ്യതയുണ്ടെന്ന് റിപ്പോർട്ട്, ഹൈദരാബാദിനൊപ്പം ഈ നഗരങ്ങളും പട്ടികയിൽ
ഇന്ത്യൻ നഗരങ്ങളിൽ ഗതാഗതത്തിന്റെ കാര്യത്തിൽ ഏറ്റവും മോശം ഇന്ത്യൻ നഗരമെന്ന സ്ഥാനം ബെംഗളൂരു സ്വന്തമാക്കിയിരുന്നു. ഡച്ച് സ്ഥാപനമായ ടോംടോമിന്റെ സമീപകാല റിപ്പോർട്ടിൽ കർണാടക തലസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമായി റാങ്ക് ചെയ്തിരുന്നു. ഇവിടെ യാത്രക്കാർക്ക് പ്രതിവർഷം ശരാശരി 168 മണിക്കൂർ തിരക്കേറിയ ഗതാഗതം നഷ്ടപ്പെടുന്നു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയതിനും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തതിനുമാണ് കേസ്.
നിസാൻ 'ഗ്രാവൈറ്റ്' പുറത്തിറക്കി, വില 5.65 ലക്ഷം മുതൽ
നിസാന്റെ ഏഴ് സീറ്റർ എംപിവി 'ഗ്രാവൈറ്റ്' പുറത്തിറക്കി . 5.65 ലക്ഷം രൂപയാണ് പ്രാരംഭ വില. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ 30ലധികം സുരക്ഷാ സവിശേഷതകളോടെയാണ് നിസാൻ ഗ്രാവൈറ്റ് എത്തുന്നത്.
'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന് ആരോപണം . സിപിഎം ഉന്നത നേതാവിന്റെ അടുത്ത ബന്ധുവായ പരാതിക്കാരി ചെലുത്തിയ സമ്മർദ്ദം കാരണമാണ് നടപടിക്രമങ്ങൾ പാലിക്കാതെ തന്നെ അറസ്റ്റ് ചെയ്തതെന്ന് ഷംസുദ്ദീൻ പറഞ്ഞു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹിൽപാലസ് എസ് എച്ച് ഒ യെ നേരിട്ട് വിളിച്ച് വരുത്തിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റിന് പിന്നിലെ അനാവശ്യ തിടുക്കത്തെ രൂക്ഷമായി വിമർശിച്ചു. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് രണ്ട് ദിവസങ്ങളായി നടക്കുന്നത്. എഫ്ഐആർ ഇട്ടതുമുതൽ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ ഇങ്ങനെയൊരു കേസുള്ള കാര്യം അറിയുന്നത്. രാത്രി പത്ത് മണിയോട് കൂടിയാണ് എന്റെ ഫ്ലാറ്റിന്റെ ഡോറുകൾ രണ്ടും കുത്തിത്തുറന്ന് അകത്ത് കയറിയിട്ടാണ് ഒരു സംഘം പോലീസുകാർ എന്നെ അറസ്റ്റ് ചെയ്യുന്നത്. ഇന്നലെയാണ് ജാമ്യം കിട്ടിയത്. ഒത്തുതീർപ്പിൽ മുന്നേതന്നെ അവസാനിച്ച ഒരു കേസായിരുന്നു ഇത്. പാനഞ്ചോളം ടെക്നീഷ്യൻസിന്റെ പ്രതിഫലം ഇനിയും കിട്ടാനുണ്ട്, ആർട്ടിസ്റ്റുകളുടെയും കിട്ടാനുണ്ട്. നിർമ്മാതാക്കളിൽ ഒരാളായ ആൻ സരിഗ അത്യാവശ്യം രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തിൽ നിന്നാണ് . അങ്ങനെയൊരു രാഷ്ട്രീയ ബന്ധം ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം. . സിനിമയുടെ ഹാർഡ് ഡിസക് കൈവശപ്പെടുത്തി, എസ്റ്റിമേറ്റിലധികം പണം ചിലവാക്കി തുടങ്ങിയ പരാതികളിലാണ് അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദ്ദീനടക്കം 5 പേർക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തത്.
കേരളത്തിൽ ഉയർന്ന കരിയർ സാധ്യതകൾ പോളിടെക്നിക്കുകളിൽ; മന്ത്രി ഡോ. ആർ ബിന്ദു
കേരളത്തിലെ മറ്റേത് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനെക്കാളും കരിയർ സാധ്യതകൾ കൂടുതലുള്ളത് പോളിടെക്നിക് ക്യാമ്പസുകളിലാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു
F-22 Raptors, F-35 Lightnings: US Unleashes Massive Air Armada, Iran Watches
Tehran: The United States is ready to attack Iran anytime now. The US military has assembled the greatest amount of air power in the Middle East since the 2003 invasion of Iraq by sending significant numbers of cutting-edge F-35 and F-22 jet fighters and support aircraft to the region, according
സ്വർണം വിൽക്കാൻ കാത്തിരുന്നവർക്ക് ലോട്ടറി; 'കേരളത്തിൽ വരും ദിവസങ്ങളിലും വില മുകളിലേക്ക്'
തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ കേരളത്തിൽ സ്വർണ വിലയിൽ വലിയ കുതിപ്പാണ് ഇന്ന് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് 2000ത്തിലധികം രൂപയാണ് പവന് വർധിച്ചത്. വില കുതിച്ചതോടെ വീണ്ടും കടുത്ത ആശങ്കയിലായിരിക്കുകയാണ് ആഭരണപ്രേമികൾ. വരും ദിവസങ്ങളിൽ വില ഇടിയുമോ അതോ ഇനിയും വലിയ ഉയരങ്ങളിലേക്ക് പോകുമോയെന്നതാണ് ചോദ്യം. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് സ്വർണ
കൊല്ലം: കൊല്ലം പുത്തൂർ മലനട ക്ഷേത്രോത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രത്തിന് സമീപമുണ്ടായ തർക്കമാണ് പരസ്പരം ആക്രമിക്കുന്നതിൽ കലാശിച്ചത്. ഹെൽമറ്റ് അടക്കം ഉപയോഗിച്ച് സ്ത്രീകൾ പരസ്പരം മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്സവ ആഘോഷങ്ങൾക്കിടെയുണ്ടായ തർക്കം ഉടൻതന്നെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും അടിപിടി തുടർന്നു. ഒടുവിൽ പുരുഷൻമാർ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. ഈ സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ പുത്തൂർ പോലീസ് കേസെടുത്തിട്ടില്ല. ഉത്സവത്തോടനുബന്ധിച്ച് നടന്ന ഈ സംഘർഷം പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്. തുടക്കം നിസ്സാര തർക്കത്തിൽ ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ വെച്ചാണ് തർക്കം ഉടലെടുത്തത്. ഉത്സവത്തിനെത്തിയ രണ്ട് സംഘം സ്ത്രീകൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് നിമിഷങ്ങൾക്കകം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തർക്കം മൂത്തതോടെ പരസ്പരം ചീത്തവിളിക്കാനും മർദ്ദിക്കാനും തുടങ്ങി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ ഹെൽമറ്റ് എടുത്താണ് ഒരു സ്ത്രീ മറുവിഭാഗത്തെ മർദ്ദിച്ചത്. മുടിക്ക് കുത്തിപ്പിടിച്ചും നിലത്തിട്ട് ഉരുട്ടിയും സ്ത്രീകൾ പരസ്പരം ആക്രമിക്കുന്നത് കണ്ട് കണ്ടുനിന്നവർ ആദ്യം പകച്ചുപോയി. തടയാനാവാതെ ഒപ്പമുണ്ടായിരുന്നവർ കൂടെയുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഇവരെ പിടിച്ചുമാറ്റാൻ പരമാവധി ശ്രമിച്ചെങ്കിലും ആക്രോശത്തോടെ വീണ്ടും തല്ലുകൂടാനാണ് അവർ മുതിർന്നത്. സംഘർഷം നിയന്ത്രണാതീതമായതോടെ അവിടെയുണ്ടായിരുന്ന പുരുഷന്മാർ ഓടിക്കൂടുകയും ബലമായി പിടിച്ചുമാറ്റുകയുമായിരുന്നു. ഉത്സവത്തിനെത്തിയ നൂറുകണക്കിന് ആളുകൾക്ക് മുന്നിലായിരുന്നു ഈ പരസ്യമായ 'തല്ലുമാല'. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ സംഭവം നിമിഷങ്ങൾക്കകം വൈറലായി. പോലീസ് നടപടി സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും സംഘർഷത്തിൽ ഏർപ്പെട്ടവർ അപ്പോഴേക്കും അവിടെ നിന്നും മാറിയിരുന്നു. ആക്രമണത്തിൽ ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം. ഇതുവരെയും രണ്ട് ഭാഗത്തുനിന്നും ആരും പോലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. പരാതി ഇല്ലാത്തതിനാൽ പുത്തൂർ പോലീസ് നിലവിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എങ്കിലും ഉത്സവ പറമ്പുകളിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. മതപരമായ ചടങ്ങുകളും വർണ്ണാഭമായ ആഘോഷങ്ങളും നടക്കുന്ന ഉത്സവത്തിനിടെ ഉണ്ടായ ഈ മോശം പ്രവണതയ്ക്കെതിരെ വലിയ വിമർശനമാണ് പ്രദേശവാസികൾക്കിടയിൽ ഉയരുന്നത്. ഭക്തിയുടെയും സൗഹൃദത്തിന്റെയും വേദിയാകേണ്ട ക്ഷേത്രമുറ്റം ഒരു ഗുസ്തിക്കളമായി മാറിയതിൽ വിശ്വാസികൾ പ്രതിഷേധം രേഖപ്പെടുത്തി.
മലയാളത്തിൽ ഫാൻ്റസി റിവൻജ് ത്രില്ലറുമായി പുതുമുഖങ്ങളുടെ റാന്തൽ; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി...
മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. അത്തരത്തിൽ വീണ്ടുമൊരു ഫാൻ്റസി റിവൻജ് ത്രില്ലർ ഒരുങ്ങുകയാണ്.
ധാക്ക: താരിഖ് റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) രാജ്യത്ത് അധികാരമേറ്റതിന് പിന്നാലെ ക്രിക്കറ്റില്‍ ഇന്ത്യയുമായുള്ള പ്രശ്നപരിഹാരത്തിന് ശ്രമം. കായിക രംഗത്തെ പ്രശ്നങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നതായി പുതുതായി സത്യപ്രതിജ്ഞ ചെയ്ത കായിക മന്ത്രി അമിനുള്‍ ഹഖ് വ്യക്തമാക്കി. ബിസിസിഐയുമായി ഇനി കൊമ്പുകോര്‍ക്കാനില്ലെന്ന് അടിവരയിടുന്നതാണ് പുതിയ കായികമന്ത്രിയുടെ പ്രസ്താവന. ഈ വര്‍ഷം സെപ്തംബറില്‍ നിശ്ചയിച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പര തീരുമാനിച്ചതുപോലെ നടന്നേക്കും. 'അധികാരമേറ്റയുടന്‍ ഞാന്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ സന്ദര്‍ശിച്ചു. സൗഹൃദ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താനും കായിക രംഗത്തെ പ്രശ്നങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റില്‍, ഐസിസി നിയമങ്ങള്‍ക്ക് അനുസൃതമായി ചര്‍ച്ചകളിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. - ഡെയ്ലി സ്റ്റാര്‍ അമിനുള്‍ ഹഖിനെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു. 'നയതന്ത്രപരമായ സങ്കീര്‍ണ്ണതകള്‍ കാരണം ലോകകപ്പില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ആ പ്രശ്നങ്ങള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കില്‍, ഞങ്ങളുടെ ടീമിന് പങ്കെടുക്കാന്‍ കഴിഞ്ഞേനെ. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പിനെ താന്‍ മുമ്പ് തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ശരിയായ ദിശയില്‍ മുന്നോട്ട് പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആവശ്യമായ നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും. - അമിനുള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം റിലീസ് മാറ്റിവച്ചിരുന്നു.
ബിരുദ പഠനം; 1,000 സ്കോളർഷിപ്പ്
കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ഐ എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളജുകളിലും ബിരുദത്തിന് പഠിക്കുന്നവർക്കാണ് അവസരം.
ജനങ്ങൾക്കിടയിൽ കായിക സാക്ഷരത വളർത്തും: മന്ത്രി വി അബ്ദുറഹിമാന്
കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ കായിക സാക്ഷരതയും കായിക ക്ഷമതയും വളര്‍ത്തലാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു. തളിപ്പറമ്പ് കരിമ്പം കില ക്യാമ്പസില്‍ ജില്ലാ സ്റ്റേഡിയത്തിന്റെയും സ്പോര്‍ട്സ് കോംപ്ലക്സിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജെഫ്രി എപ്സ്റ്റീന് കേസിലെ വെളിപ്പെടുത്തലുകളെ തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗമായ ആന്‍ഡ്രു രാജകുമാരൻ അറസ്റ്റിലായതിൽ പ്രതികരിച്ച് അതിജീവിതയുടെ സഹോദരൻ. 7 വയസുള്ള സമയത്ത് 3 തവണ ആൻഡ്രൂ രാജകുമാരൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി.
സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി
മാധ്യമങ്ങള്‍ വാര്‍ത്തയുടെ നിജസ്ഥിതി മനസിലാക്കി ഇടപെടുകയും സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനവുമാണ് സ്വീകരിക്കേണ്ടതെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ് എന്നതാണ് വി ഡി സതീശന്റെ സ്ഥിരം പ്രയോഗം. ഒരു നുണ പലയാവർത്തി പറഞ്ഞാൽ സത്യമാക്കാം എന്ന ഹിറ്റ്ലറുടെ പ്രചരണ വിഭാഗം തലവൻ ഗീബൽസിന്റെ തന്ത്രമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഖജനാവിൽ നിന്ന് ചെലവഴിച്ച പണം ഈ സാമ്പത്തിക വർഷം 2 ലക്ഷം കോടി രൂപ കടക്കാൻ പോകുന്നുവെന്നും മന്ത്രി ഫാവെബുക്ക് പോസ്റ്റിലൂടെ […] The post പ്രതിപക്ഷ നേതാവിന്റെ പൂച്ചകൾ ഭാഗ്യം ചെയ്തവർ; . രണ്ട് ലക്ഷം കോടി രൂപ വരവ് ചെലവുള്ള ട്രഷറിയിൽ ജീവിക്കാനുള്ള ഭാഗ്യം അവർക്ക് കിട്ടിയല്ലോ: മന്ത്രി കെഎൻ ബാലഗോപാൽ appeared first on ഇവാർത്ത | Evartha .
അർദ്ധരാത്രിയിൽ ശ്വാസതടസ്സം നേരിട്ട 90 വയസ്സുകാരിയായ മുത്തശ്ശിക്ക് 'ബ്ലിങ്കിറ്റ്' ആംബുലൻസ് സർവീസ് തുണയായി. റെഡ്ഡിറ്റിൽ വൈറലായി മാറി പോസ്റ്റ്.
‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി
ഒരു പതിറ്റാണ്ടിന് ശേഷം ചാക്കോച്ചനും മഞ്ജു വാര്യറും ഒന്നിക്കുന്ന ചിത്രം ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ലുങ്കി മടക്കിയുടുത്ത്, നാടൻ ലുക്കിൽ ചാക്കോച്ചൻ പുറം തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ പോസ്റ്ററിൽ ചൊവ്വാ ഗ്രഹമാണ് പശ്ചാത്തലം;

28 C