ആയുഷ് മാത്രെ മുതല്‍ വൈഭവ് വരെ; കളം നിറയുന്ന സൂപ്പര്‍ കിഡ്സ്, പക്ഷേ ഇന്ത്യൻ ടീം സ്വപ്നം കാണേണ്ട!
സെയ്ദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് പുരോഗമിക്കുകയാണ്. ലക്നൗവിലെ ഏകന സ്റ്റേഡിയത്തിലേക്ക് നോക്കിയാല്‍ റണ്‍സൊഴുകുന്ന ആയുഷ് മാത്രെ തിളങ്ങുന്നത് കാണാം
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്
ട്രംപിന്റെ വിശ്വസ്തനായ സ്റ്റീവ് വിറ്റ്കോഫ്, യുഎസ് പ്രസിഡന്റിനെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ ഉപദേശിക്കുന്ന ഫോൺ കോളുകൾ ചോർന്നു.ഈ രഹസ്യ ചർച്ചകൾ ട്രംപിൻറെ 28 ഇന യുക്രൈയ്ൻ സമാധാന നിർദ്ദേശം, പുടിൻറെ പദ്ധതിയാണെന്ന ആശങ്ക ഉയർത്തി.
ശബരിമല സ്വർണക്കൊളള കേസ്; എൻ വാസു ജയിലിൽ തുടരും, ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വാസു ജയിലിൽ തുടരും. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.
യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ
തിരക്ക് പിടിപ്പിച്ച ജീവിതത്തിലൂടെ കടന്നു പോകുന്നത് മോശം ജീവിതശൈലിയിലേക്ക് നയിക്കുന്നു. ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. six foods that increase uric acid levels
ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്; അപേക്ഷ ക്ഷണിച്ച് കെൽട്രോൺ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 6 മാസത്തെ കേരള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻ്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാകുമെന്നും ഷാഫി.
Gold Rate Today: വീണ്ടും 96,000 കടക്കുമോ? കുത്തനെ ഉയർന്ന് സ്വർണവില; വെള്ളിയും കത്തിക്കയറുന്നു
യുഎസ് ഡോളർ നിരക്കുകളിലെ ഇടിവും ട്രംപ് ഭരണകൂടം മൂലമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും സ്വർണ്ണ വില കുതിച്ചുയരുന്നതിന് പിന്തുണ നൽകുന്നുണ്ടെന്ന് വിദഗ്ദർ പറഞ്ഞു
ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെ ഫിറ്റ്നെസ് റിപ്പോര്‍ട്ട് കിട്ടാനായാണ് സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം വൈകിച്ചതെന്നാണ് സൂചന.
പാർട്ടി യോഗത്തിനിടെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശമാണ് വൻ വിവാദമായിട്ടുള്ളത്.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും വാട്സ്ആപ്പ് വെബ് ആവർത്തിച്ച് തനിയെ ലോഗ്ഔട്ട് ആകുന്നോ? കാരണം ഇത്
ഇനി മുതൽ വാട്സ്ആപ്പ് വെബ്, മറ്റ് വെബ് മെസേജിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവ ഓരോ ആറ് മണിക്കൂറിലും തനിയെ ലോഗ് ഔട്ട് ചെയ്യപ്പെടും. വീണ്ടും ലോഗിന്‍ ചെയ്യാതെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവില്ല.
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2025 ഡിസംബർ 03) പെട്രോൾ, ഡീസൽ വിലകൾ
നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന ഏഴ് പേരുടെ ജീവൻ രക്ഷിച്ച് പള്ളിയിലെ ഇമാം. പുലർച്ചെ അപകടം കണ്ട ഇമാം, ഓടിവരാൻ പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരോട് അഭ്യർത്ഥിക്കുകയായിരുന്നു
'മനസ്സിലായോ സാറേ?', ജയിലറിന്റെ രണ്ടാം ഭാഗത്തിലും ഉണ്ടാകും, സ്ഥിരീകരിച്ച് വിനായകൻ
രജനികാന്തിന്റെ ജയിലര്‍ രണ്ടില്‍ മലയാളി താരം വിനായകനും.
രാഹുലിനെതിരെ കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ആരോപണം തെളിഞ്ഞാൽ സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കുമെന്നും ഫെന്നി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കും. ഇന്നലെ ലഭിച്ച പരാതിയിലാണ് കേസ് എടുക്കുക.
ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയേക്കാമെന്നും എന്നാല്‍ വിഷയങ്ങളെ ക്ഷമയോടെയും ശാന്തതയോടെയെും കൈകാര്യം ചെയ്യാനാണ് ഗംഭീര്‍ ശ്രമിക്കേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു.
മറക്കാനാകുമോ ഈ മോനായിയെ..; കലാഭവൻ മണിയുടെ ഓർമയിൽ ടീം ‘സമ്മര്‍ ഇന്‍ ബത്ലഹേം ’
സിബി മലയിൽ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം 'സമ്മർ ഇൻ ബത്ലഹേം' 27 വർഷങ്ങൾക്ക് ശേഷം 4K പതിപ്പായി വീണ്ടും തിയേറ്ററുകളിലെത്തുന്നു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം പുതിയ പോസ്റ്റർ പുറത്തിറക്കി.
എന്തുകൊണ്ടാണ് ഇന്ത്യൻ പ്രവാസികൾ തിരിച്ചുവരാത്തത്? ഇന്ത്യൻ അമേരിക്കക്കാരുടെ ഉത്തരം വൈറൽ
ഇന്ത്യൻ ഉള്ളടക്ക നിർമ്മാതാവ് എന്തുകൊണ്ടാണ് പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കാത്തതെന്ന് ചോദിച്ചപ്പോൾ ലഭിച്ചത് സുരക്ഷ, സ്വകാര്യത, മെച്ചപ്പെട്ട ജീവിത സാഹചര്യം എന്നിവയെക്കുറിച്ചുള്ള മറുപടികൾ. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
30ാമത് ഐഎഫ്എഫ്കെ: അനെസി മേളയില്‍നിന്നുള്ള നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
മുപ്പതാമത് ഐഎഫ്എഫ്കെയില് അനിമേഷൻ സിനിമകളും.
സാമ്പത്തിക തട്ടിപ്പ് തടയാൻ സഞ്ചാർ സാഥി ആപ്പിലെ വിവരങ്ങൾ ഉപയോഗിക്കുമെന്ന് കേന്ദ്രസർക്കാർ. പുതിയ മൊബൈൽ ഫോണുകളിൽ ഈ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുണ്ട്. വിശദീകരണം നടപടി വിവാദമായ പശ്ചാത്തലത്തില്‍.
സമാധാനം അകലെയോ? യുക്രെയ്നെതിരെ യുദ്ധം ശക്തമാക്കി റഷ്യ
സമാധാനം അകലെയോ? വിട്ടുവീഴ്ചയ്ക്കില്ലെന്ന് യുഎസുമായുള്ള ചർച്ചയ്ക്ക് പിന്നാലെ പുടിൻ, യുക്രെയ്നെതിരെ യുദ്ധം ശക്തമാക്കി റഷ്യ
സൊമാലിയക്കാർ 'ചവറ്', അവർ രാജ്യത്ത് വേണ്ടെന്ന് ട്രംപ്, ഇൽഹാൻ ഒമറിനും അധിക്ഷേപം
കാബിനറ്റ് യോഗത്തിനിടെയാണ് വിദേശികൾക്കെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയിലുള്ള പരാമർശം ഡൊണാൾഡ് ട്രംപ് നടത്തിയത്.
നിങ്ങളുടെ കാറിൽ ഈ മഞ്ഞലൈറ്റ് കണ്ടാൽ ജാഗ്രത; ഇതൊരു അപകടസൂചനയാണ്
കാറിന്റെ ഡാഷ്ബോർഡിൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ലൈറ്റ് തെളിയുന്നത് സിസ്റ്റത്തിലെ തകരാറിനെയാണ് സൂചിപ്പിക്കുന്നത്. ഇത് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ ചക്രങ്ങൾ ലോക്ക് ആകാനും നിയന്ത്രണം നഷ്ടപ്പെടാനും കാരണമായേക്കാം.
നടൻ മണികണ്ഠൻ ആചാരി തന്റെ കുട്ടിക്കാലത്തെ വേദനിപ്പിക്കുന്ന ഒരനുഭവം പങ്കുവെച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഒരു സ്വർണ്ണ പാദസരം മോഷ്ടിച്ചുവെന്ന പേരിൽ അദ്ദേഹത്തെ കള്ളനായി ചിത്രീകരിച്ചുവെന്നും നടന് പറയുന്നു.
സഞ്ചാർ സാഥി ആപ്പ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മൊബൈല്‍ ഫോണ്‍ കമ്പനികള്‍. ആപ്പിൾ, ഗൂഗിൾ കമ്പനികൾ സഞ്ചാര്‍ സാഥി ആപ്ലിക്കേഷന്‍ പ്രീ-ഇൻസ്റ്റാൾ ചെയ്തേക്കില്ല.
എ സര്‍ട്ടിഫിക്കറ്റുമായി ഇന്ദ്രജിത്തിന്റെ ധീരം
ഇന്ദ്രജിത്ത് പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ധീരം.
ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ ചാര റോബോട്ട്? ആശങ്കയോടെ വീഡിയോ
ഇന്ത്യ-ചൈന അതിർത്തിയിൽ ഒരു ചൈനീസ് ചാര റോബോർട്ടിനെ കണ്ടെന്ന് അവകാശപ്പെട്ടൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഒരു ഹ്യൂമനോയിഡ് രൂപം നിൽക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാത്തത് ആശങ്ക വർദ്ധിപ്പിച്ചു.
പോരാട്ടവും അനീതിയും, കുംബ്ലെ മുതല്‍ ഗംഭീര്‍ വരെ; കോഹ്ലിയുടെ 'യുദ്ധങ്ങള്‍'
ഗംഭീർ പരിശീലകസ്ഥാനത്ത് എത്തിയതുമുതല്‍ ശ്രദ്ധാകേന്ദ്രമാണ് കോഹ്ലി
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി സാലഡ് ; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സാലഡ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. healthy chickpeas salad recipe
കല്‍പ്പറ്റയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ച കാർ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് പോലീസ് കണ്ടെത്തി. പൊലീസിനെ കബളിപ്പിക്കാൻ ശ്രമം നടന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.
പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം.നിലപാട് പ്രസിഡൻ്റിനെ അറിയിച്ചു
ഐഎസ്എൽ പ്രതിസന്ധി, കേന്ദ്ര കായിക മന്ത്രി വിളിച്ച നിർണായക യോഗം ഇന്ന്, പ്രതീക്ഷയില്‍ ആരാധകര്‍
ഐഎസ്എൽ ഉൾപ്പെടെ ആഭ്യന്തര മത്സരങ്ങൾ നടത്താനുള്ള വാണിജ്യ പങ്കാളികളെ കണ്ടെത്താൻ കഴിയാത്തതാണ് ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി.
തൃശൂരിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്
തൃശൂരിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തൃശൂര്‍ ചേലക്കര ഉദുവടിയിൽ ഇന്ന് പുലര്‍ച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു
പ്രായത്തെ തോൽപിക്കുന്ന ബാറ്റിംഗ് മികവുള്ള വിരാട് കോലിയും രോഹിത് ശർമ്മയുമാണ് ഇന്നത്തെ മത്സരത്തിലും ശ്രദ്ധാകേന്ദ്രം.
രാഷ്ട്രീയം മറന്ന് കോൺഗ്രസ് രാഹുലിനെതിരെ നടപടി എടുക്കണം
Health Tips : ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ
വാൾനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കം തടയുകയും ചെയ്തേക്കാം. eight heart healthy foods include in your diet
ആലപ്പുഴയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി, പൊലീസ് അന്വേഷണം
ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂള്‍ ബാഗിൽ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്
തമിഴ്നാട്ടിൽ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 13 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ചെന്നൈയിൽ ഗണേശപുരം സബ്വേ അടച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് വീടിന്റെ ചുവരിടിഞ്ഞു വീണു.
തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാട്ടാക്കട ആമച്ചലിൽ ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്
ഫയര്‍ മോഡില്‍ രോഹിതും കോഹ്ലിയും, ആര്‍ക്കാണ് വിരമിപ്പിക്കേണ്ടത്?
2025ല്‍ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യൻ ബാറ്ററാണ് രോഹിത്, തൊട്ടുപിന്നില്‍ കോഹ്ലിയും
ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി
ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി. രാഹുലിന് കാര്‍ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സിനിമ നടിയുമായി പൊലീസ് സംഘം ഫോണിൽ സംസാരിച്ചത്
മമ്മൂട്ടിയുടെ അഞ്ച് സിനിമകളിൽ പ്രവർത്തിച്ചിട്ടും ഒരുമിച്ച് ഫോട്ടോ എടുക്കാൻ സാധിക്കാതിരുന്നതിനെക്കുറിച്ച് പോസ്റ്റർ ഡിസൈനർ ആന്റണി സ്റ്റീഫൻസ് ക്രോം.
ആലപ്പുഴ ജില്ലാ കളക്ടറാണ് അവധി സംബന്ധിച്ച ഉത്തരവിറക്കിയത്. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്
നാവിക സേന ദിനാഘോഷം ഇന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും. 'ഓപ്പറേഷൻ ഡെമോ' എന്ന പേരിലാണ് നാവിക സേന ദൃശ്യ വിസ്മയമൊരുക്കുക. തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.
ശബരിമല സ്വര്‍ണകൊള്ള കേസ്; എൻ വാസുവിന് ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ കോടതി വിധി പറയും
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. അതേസമയം, കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് ഇന്ന് കൈമാറും.
ദില്ലിയിൽ നടുറോഡിൽ ബസ് കത്തിയമർന്നു; തീപിടിച്ചത് യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെ; ആളപായമില്ല
വടക്കൻ ദില്ലിയിലെ ഷാം നാഥ് മാർഗിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആളപായം ഒഴിവായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് തെരയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം വീണ്ടും പരാതി വന്നതോടെ രാഹുലിനെതിരെ കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്
യൂറോപ്യൻ ശക്തികൾ യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് റഷ്യ തയ്യാറാണെന്ന് പ്രസിഡൻ്റ് വ്ലാദിമർ പുടിൻ മുന്നറിയിപ്പ് നൽകി. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെ യൂറോപ്പ് തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റിസര്‍വോയറിന് സമീപം മണ്ണിനടിയില്‍ അഞ്ച് ബാരലുകള്‍; ഉടമസ്ഥനില്ല! നശിപ്പിച്ചത് 1050 ലിറ്റര്‍ വാഷ്
കോഴിക്കോട് പെരുവണ്ണാമൂഴി ഡാമിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ 1050 ലിറ്റർ ചാരായ വാഷ് പിടികൂടി. റിസർവോയറിന് സമീപം മണ്ണിനടിയിൽ കുഴിച്ചിട്ട അഞ്ച് ബാരലുകളിൽ നിന്നാണ് വാഷ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പും ആഘോഷങ്ങളുടെയും ഭാഗമായാണ് പരിശോധന നടത്തിയത്
ഓലയ്ക്കും ഊബറിനും എതിരാളിയായി ഭാരത് ടാക്സി ജനുവരിയില്‍; ന്യായമായ നിരക്ക്: പ്രവര്‍ത്തനം ഇങ്ങനെ
ഊബര്‍, ഓല, റാപ്പിഡോ തുടങ്ങിയ സ്വകാര്യ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഭാരത് ടാക്സിയെക്കുറിച്ച് സുപ്രധാനമായ അപ്ഡേറ്റുമായി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭാരത് ടാക്സി അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങും. ഇഷ്ടാനുസരണം നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന സ്വകാര്യ കമ്പനികളുടെ കുത്തക തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഭാരത് ടാക്സി അവതരിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ്
'യൂറോപ്പിന് യുദ്ധം വേണമെങ്കിൽ റഷ്യ തയ്യാർ': പുടിൻ
യൂറോപ്പ് യുദ്ധം ആരംഭിച്ചാൽ നേരിടാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ യൂറോപ്യൻ രാജ്യങ്ങൾ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുക്രൈനിന്റെ കടൽ പ്രവേശന സാധ്യത ഇല്ലാതാക്കുമെന്നും പുടിൻ ഭീഷണിപ്പെടുത്തി.
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റത്തിനെതിരേ ശക്തമായ താക്കീതുമായി സുപ്രീം കോടതി. അനധികൃതകുടിയേറ്റക്കാര്ക്കു രാജ്യം ചുവപ്പുപരവതാനി വിരിച്ചിട്ടുണ്ടോയെന്നും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടോയെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു. കാണാതായ അഞ്ച് രോഹിന്ഗ്യന് വംശജരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അഞ്ച് രോഹിന്ഗ്യന് വംശജര്‍ കസ്റ്റഡിയില്‍നിന്ന് അപ്രത്യക്ഷരായത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍, നാടുകടത്തല്‍ നിയമനടപടികള്‍ക്കു ശേഷമാകണമെന്നും വാദിച്ചു. ഇതിനെതിരേ നിശിതമായ നിരീക്ഷണമാണ് കോടതി നടത്തിയത്. ആദ്യം നിങ്ങള്‍ നിയമവിരുദ്ധമായി, അതിര്‍ത്തി ലംഘിച്ച് എത്തി. നിങ്ങള്‍ തുരങ്കം നിര്‍മിക്കുകയോ വേലി കടക്കുകയോ ചെയ്തു. ഇപ്പോള്‍ വാദിക്കുന്നു, ഇവിടുത്തെ നിയമം നിങ്ങള്‍ക്കു ബാധകമാക്കണമെന്ന്. ഭക്ഷണത്തിനും വീടിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശമുണ്ടെന്നു പറയുന്നു. നിയമം ഞങ്ങള്‍ ഇതുപോലെ വളച്ചൊടിക്കണോ? ചീഫ് ജസ്റ്റിസ് ചോദിച്ചു. ഈ രാജ്യത്തും ദരിദ്രരായ ജനങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവര്‍ പൗരന്മാരാണ്. അവര്‍ക്കും ചില ആനുകൂല്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അവകാശമില്ലേ? അവരില്‍ എന്തുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല? ഇത്തരം കാര്യങ്ങളില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കുന്നതു വിചിത്രമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തടവിലുള്ള ഒരാളുടെ കസ്റ്റഡി നിയമവിധേയമാണോയെന്നു പരിശോധിക്കാന്‍ ഒരാളെ കോടതിക്കു മുമ്പാകെ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി. അതേസമയം, ഒരാള്‍ അനധികൃതമായി എത്തിയതാണെങ്കിലും മൂന്നാംമുറയ്ക്കു വിധേയമായിക്കൂടെന്നും കോടതി വ്യക്തമാക്കി. രോഹിന്‍ഗ്യകളെ കേന്ദ്രസര്‍ക്കാര്‍ അഭയാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടില്ല. അഭയാര്ത്ഥിയല്ലെങ്കില് നുഴഞ്ഞുകയറ്റക്കാര്‍ നിയമവിരുദ്ധകുടിയേറ്റക്കാരാണ്. അവരെ ഇവിടെ സംരക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടോ? ഉത്തരേന്ത്യയില്‍ തീവ്രസംവേദനക്ഷമമായ അതിര്‍ത്തിയാണുള്ളത്. ഒരു നുഴഞ്ഞുകയറ്റക്കാരന് വന്നാല്‍ ചുവപ്പുപരവതാനി വിരിച്ച് സ്വീകരിക്കണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ നേരിട്ട് കോടതിയെ സമീപിക്കാതെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലപാടെടുത്തു. സമാനമായ മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്ന 16-ലേക്ക് കേസ് മാറ്റിവച്ചു.
തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വിനോദയാത്ര ബസ് കോട്ടയം നെല്ലാപ്പാറയിൽ അപകടത്തിൽപെട്ടു. മൂന്നാറിൽ നിന്ന് മടങ്ങുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ എസ്.ഐ.ആര്. നടപടികള്‍ നീട്ടണമെന്നമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ ഇന്നു തെരഞ്ഞെടുപ്പ് കമ്മിഷനു നിവേദനം നല്‍കും. രണ്ടുമാസത്തെ സാവകാശം ചോദിക്കാനാണു നീക്കം. ഒരു മാസമെങ്കിലും കിട്ടുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്ത് അടുത്തവര്‍ഷം മേയിലാണു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍, തദ്ദേശ തെരഞ്ഞെടുപ്പു ജോലിക്കിടെ അടിയന്തരമായി എസ്.ഐ.ആര്. ജോലികളും പുര്‍ത്തിയാക്കേണ്ട സാഹചര്യമില്ല. ഫെബ്രുവരിയിലാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. കേരളത്തിന്റെയും പാര്‍ട്ടികളുടെയും ആവശ്യം ന്യായമാണെന്നു സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയതോടെയാണു ഇന്നു നിവേദനം നല്‍കുന്നത്. നിവേദനത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിതരണം ചെയ്ത ഫോമുകള്‍ ജനങ്ങളില്‍നിന്നു പൂരിപ്പിച്ചു കിട്ടുന്നതില്‍ താമസം നേരിടുമെന്നാണ് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും കോടതിയില്‍ വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കും ഇതിനെ ബാധിച്ചിട്ടുണ്ടെന്നാണു സര്‍ക്കാരും പാര്‍ട്ടികളും കോടതിയെ അറിയിച്ചത്. ഇതില്‍ കാര്യമുണ്ടെന്ന നിലപാട് സ്വീകരിച്ച ശേഷമാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനോടു സമയം നീട്ടി നല്‍കുന്നതിനെ സംബന്ധിച്ച് ആലോചിക്കണം എന്നാവശ്യപ്പെട്ടത്. അതേസമയം, കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്. സമയപരിധി നീട്ടിയിട്ടുണ്ട്. നേരത്തെ, ഈമാസം നാലായിരുന്നു ആയിരുന്നു പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതിയായി കമ്മിഷന് നിശ്ചയിച്ചത്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം, എന്യൂമറേഷന് ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി 11 ആണ്. വോട്ടര്‍ പട്ടികയുടെ പുതുക്കിയ കരട് പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കും. ഇതോടെ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ കരട് പട്ടിക പ്രസിദ്ധീകരിക്കൂ. എന്നാല്‍, ഈ സമയവും പോരെന്നാണു സര്‍ക്കാരിന്റെ നിലപാട്. 2026 ല്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവയുള്‍പ്പെടെ ഒമ്പതു സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലും കഴിഞ്ഞമാസം നാലിനാണു എസ്.ഐ.ആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ജെബി പോള്‍
കോൺഗ്രസ് നിയന്ത്രണത്തിലുള്ള കാരശേരി സർവീസ് സഹകരണ ബാങ്കിന്റെ ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേർന്ന് നീക്കം നടത്തിയെന്നാരോപിച്ച് ചെയർമാൻ എൻ.കെ.അബ്ദുറഹ്മാനെ കോൺഗ്രസ് പുറത്താക്കി. കോഴിക്കോട് ഡിസിസിയുടെ ആവശ്യപ്രകാരമാണ് നടപടി.
കൊച്ചി: തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 180 ഏക്കര്‍ ഭൂമി ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യുണിറ്റ് സ്ഥാപിക്കുന്നതിനായി കൈമാറാന്‍ സുപ്രീം കോടതിയുടെ അനുമതി. ഡി.ആര്.ഡി.ഒയ്ക്കു ഭൂമി കൈമാറാനാണു സുപ്രീം കോടതി കേരള സര്‍ക്കാരിന് അനുമതി നല്‍കിയത്. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 32 ഏക്കര്‍ ഭൂമി നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നല്‍കാനും സുപ്രീം കോടതി അനുമതി നല്കി. ഇതിനുപുറമേ സശസ്ത്ര സീമ ബല് ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്സ് സ്ഥാപിക്കാന്‍ 32 ഏക്കര്‍ ഭൂമി കൈമാറാനും സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്കി. ബ്രഹ്മോസ് എയ്റോ സ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സര്‍ക്കാരിനോട് ഡി.ആര്.ഡി.ഒ. ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക മിസൈല്‍ നിര്‍മാണത്തിനും തന്ത്രപ്രധാനമായ ഹാര്ഡ്വെയര് നിര്‍മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡി.ആര്.ഡി.ഒ. ഭൂമി ആവശ്യപ്പെട്ടത്. ബ്രഹ്മോസ് എയ്റോ സ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനേക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സശസ്ത്ര സീമ ബലിന്റെ ബറ്റാലിയന് ഹെഡ് ക്വാര്‍ട്ടേഴ്സ് കേരളത്തില്‍ ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീര്‍ഘകാല ആവശ്യമാണ്. ബറ്റാലിയന് ഹെഡ് ക്വാര്‍ട്ടേഴ്സ് നിലവില്‍വരുന്നതോടെ കേരളത്തില്‍ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും. ഇതു ദേശസുരക്ഷ ശക്തമാക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയും കേരളത്തിനു നിര്‍ണായകമാണ്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനു നിലവില്‍ 457 ഏക്കര്‍ ഭൂമിയാണുള്ളത്. ഇതില്‍ 200 ഏക്കര്‍ ഭൂമി ജയിലിനായി നിലനിര്‍ത്തിയശേഷം ബാക്കിയുള്ള 257 ഏക്കര്‍ ഭൂമിയാണു മൂന്നു വികസന പദ്ധതികള്‍ക്കായി കൈമാറാന്‍ പോകുന്നത്. തുറന്ന ജയില്‍ സ്ഥിതിചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കു കൈമാറണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണു സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറ്റത്തിനു സുപ്രീം കോടതിയുടെ അനുമതി തേടിയത്. സംസ്ഥാന സര്‍ക്കാരിനുവേവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ ആണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായത്. സുപ്രീം കോടതി ഉത്തരവോടെ മൂന്നു പദ്ധതികള്‍ക്കും ഉടന്‍ ഭൂമി കൈമാറും.
കൊച്ചി: കേരളത്തില്‍ മണ്‍സൂണ്‍ മഴക്കാലാരംഭത്തിനു മുന്നോടിയായും മഴക്കാലത്തിനു ശേഷവും ഇടിമിന്നലോടുകൂടിയ ശക്തമായ കോണ്‍വെക്റ്റീവ് സ്റ്റോം(തണ്ടര്സേ്റ്റാം) സംഭവിക്കുന്നത് സാധാരണമാണെന്നു പഠനം. മിന്നല്‍, അടിക്കാറ്റ് (പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്), കനത്തമഴ എന്നിവ ചുരുങ്ങിയ സമയംകൊണ്ട് തന്നെ വലിയ നാശനഷ്ടം വരുത്തുന്നതാണ് ഇതിന്റെ പരിണിത ഫലം. പ്രീ മണ്‍സൂണ്‍ സീസണില്‍ ഇത്തരം തണ്ടര്‍സ്റ്റോം വര്‍ധിച്ചു കാണപ്പെടുന്നതായും സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളില്‍ ഇതുവഴിയുള്ള അപകടസാധ്യത കൂടുന്നതായും കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമായി. മൂന്നു ദുരന്തങ്ങള്‍ വേഗത്തില്‍ രൂപപ്പെടുന്ന ഈ കൊടുങ്കാറ്റുകള്‍ പ്രധാനമായും മിന്നല്‍, അടിക്കാറ്റ്, അപ്രതീക്ഷിത കനത്തമഴ തുടങ്ങിയ മൂന്നു അപകടങ്ങളാണ് സൃഷ്ടിക്കുക. ഇത്തരം മിന്നല്‍ മേഘങ്ങള്‍ ഏറ്റവുമധികം ഉണ്ടാകുന്ന കേരളത്തിലെ പ്രധാന ഹോട്ട്സ്പോട്ടുകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മിന്നല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന പ്രദേശത്തു തന്നെ കാറ്റും മഴയും കൂടുതല്‍ ഉണ്ടാകണമെന്നില്ല എന്ന പ്രത്യേകതയുമുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവ ഇടിമിന്നല്‍ മൂലമുള്ള അപകടസാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകളാണ്. തീരപ്രദേശങ്ങളില്‍ ഏറ്റവും ശക്തമായ മഴ ലഭിക്കുമ്പോള്‍ പശ്ചിമഘട്ട മലനിരകളിലും അടിവാര പ്രദേശങ്ങളിലും ഇടിമിന്നല്‍ മേഘങ്ങളും മഴയും പതിവായി രൂപപ്പെടുന്നു. ഏറ്റവും തീവ്രതയേറിയ മഴ എറണാകുളം മുതല്‍ വടക്കന്‍ കേരളം വരെയുള്ള തീരപ്രദേശത്ത് ലഭിക്കുമ്പോള്‍ തെക്കന്‍ കേരളത്തില്‍ അതിലേറെ മഴ പെയ്യുന്നു. ഇതുമൂലം ഇവിടങ്ങളില്‍ ഉരുള്‍പൊട്ടലുകള്‍ക്കും മിന്നല്‍ പ്രളയങ്ങള്‍ക്കും കൂടുതല്‍ സാധ്യതയുണ്ട്. കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കേരളത്തിലെ ഓരോ പ്രദേശങ്ങളും കൂമ്പാരമേഘങ്ങള്‍ (കുമുലോ നിംബസ്) കൊണ്ടുണ്ടാകുന്ന ഏതു തരത്തിലുള്ള കാലാവസ്ഥാ അപകടങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യത ഉള്ളത് എന്ന് ഈ പഠനം വ്യക്തമാക്കുന്നു. കട്ടിയേറിയ കൂമ്പാര രൂപത്തിലുള്ള മേഘങ്ങളാണിവ. കനത്ത മഴ, മിന്നല്‍ പ്രളയം എന്നിവ സൃഷ്ടിക്കാന്‍ ഇതിനു കഴിയും. ഉയരത്തിലുള്ള മേഘങ്ങള്‍ പെട്ടെന്ന് ശക്തമായ അടിക്കാറ്റുകള്‍ സൃഷ്ടിക്കും. കൂമ്പാരമേഘങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകട മേഖലകളും ഗവേഷകര്‍ കണ്ടെത്തി. കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ്, ഇ.കെ. കൃഷ്ണകുമാര്‍, സി.എസ്. അഭിരാം നിര്‍മല്‍, പ്രഭാത് എച്ച്. കുറുപ്പ് എന്നിവര്‍ ഗവേഷണത്തില്‍ പങ്കെടുത്തു. പഠനത്തിന്റെ കണ്ടെത്തലുകള്‍ രാജ്യാന്തര ജേര്‍ണലായ നാച്ചുറല്‍ ഹസാര്‍ഡ്സ് ആന്‍ഡ് റിസ്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈജു ഭാസി
കൊച്ചി/കളമശേരി: കളമശേരി എച്ച്.എം.ടി. വളപ്പിലെ ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം ബംഗളുരു സ്വദേശി സൂരജ് ലാമയുടേതാണോയെന്ന് തിരിച്ചറിയാനുള്ള ഡി.എന്‍.എ. പരിശോധനാഫലം വൈകും. പോസ്റ്റ്മോര്‍ട്ടത്തില്‍ ശേഖരിച്ച സാമ്പിളും ലാമയുടെ മകന് സാന്റോണിന്റെ രക്തസാമ്പിളും ഹൈദരാബാദ്, തിരുവനന്തപുരം ലാബുകളിലേക്കാണ് അയച്ചത്. ഡി.എന്‍.എ. പരിശോധനാഫലം ലഭിക്കാന്‍ അഞ്ചുദിവസമെങ്കിലും വേണ്ടിവരുമെന്നാണു പോലീസ് നല്കുന്ന സൂചന. പിതാവിനെ കാണാതായതില്‍ കളമശേരി മെഡിക്കല്‍ കോളജിനും പോലീസിനും വീഴ്ചയുണ്ടായെന്നു സാന്റോണ്‍ ലാമ ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് ഇറങ്ങി അലഞ്ഞുതിരിയുന്നതിനിടെ സൂരജ് എച്ച്.എം.ടി. വളപ്പിലെ ചതുപ്പില്‍ അകപ്പെട്ടിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൃതദേഹത്തിന് ഒന്നരമാസത്തോളം പഴക്കമുണ്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കണ്ടെത്താനായില്ല. കണ്ടെത്തിയ അജ്ഞാതമൃതദേഹം പിതാവിന്റേതാണോയെന്നറിയാന് കൊച്ചിയിലെത്തിയപ്പോഴാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കെതിരേ സാന്റോണ്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍നിന്നു വിട്ടയച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പിതാവിനെ കാണാതായശേഷം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരാള്‍ ചികിത്സ തേടിയിട്ടില്ലെന്നാണ് പറഞ്ഞത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പോലീസിനൊപ്പം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോള്‍ പിതാവിനെ ചികിത്സിച്ചിരുന്നെന്നു തിരുത്തിപ്പറഞ്ഞു. അസുഖം ഭേദമായതുകൊണ്ടാണ് പറഞ്ഞുവിട്ടതെന്നും സൂപ്രണ്ട് പറഞ്ഞു. വിഷമദ്യദുരന്തത്തില്പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ടയാളുടെ അസുഖം എങ്ങനെയാണ് ഭേദമായതെന്നും സാന്റോണ്‍ ചോദിച്ചു. മദ്യദുരന്തത്തിനിരയായി മാനസികനില തെറ്റിയ സൂരജ് ലാമയെ കുവൈറ്റില്‍നിന്ന് കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. പാസ്പോര്‍ട്ട് മാത്രം കൈയിലുള്ള, ഓര്‍മശക്തി നഷ്ടപ്പെട്ടയാള്‍ എങ്ങനെയാണ് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി പുറത്തുവന്നതെന്ന് ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സാന്റോണ്‍ ചോദിച്ചിരുന്നു.
ബെംഗളൂരുവിൽ കൊടുംതണുപ്പ് തുടരുന്നു. ഡിസംബർ 8 വരെ മൂടൽമഞ്ഞ് ഉണ്ടായിരിക്കും. മഴ കൂടി ചേരുന്നതോടെ തണുത്ത കാലാവസ്ഥ തുടരും.
ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെ തടവുകാർ, ജയിലിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ മൊബൈൽ ഫോണും സിഗരറ്റും തിരികെ ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി. അധികൃതർ വഴങ്ങാത്തതിനെ തുടർന്ന് തടവുകാർ സമരം പിൻവലിച്ചു.
കിഫ്ബി മാനേജ്മെന്റിന്റെ ഞെട്ടിക്കുന്ന തട്ടിപ്പ് വെളിപ്പെടുത്തി ഓഡിറ്റ് റിപ്പോര്‍ട്ട്
ബാര്‍ക്ക് തട്ടിപ്പ് കേസില്‍ 24 ന്യൂസിന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്ക് എതിരെ കേസ്
കൊച്ചി: ടെലിവിഷൻ
തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർ സെൽവം ദില്ലിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ടി.ടി.വി.ദിനകരനും ഒപിഎസ്സും ഒപ്പം നിൽക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
രാഹുലിനെതിരെ കടുത്ത നടപടിക്ക് കോൺഗ്രസ്; ചർച്ചകൾ സജീവമാക്കി നേതാക്കൾ, പുറത്താക്കണമെന്ന ആവശ്യം ശക്തം
വിഷയത്തിൽ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് നേതാക്കൾ. രാഹുലിനെ പുറത്താക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.
ഇരുവരും അയൽവാസികളാണെന്നും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനെ തുടർന്നാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിശാഖ് പ്രദീപിനെ കുത്തിയത്.
റാഞ്ചി: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ ജാര്‍ഖണ്ഡില്‍ വന്‍ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, ഭാര്യ കല്പന സോറന് എന്നിവര്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. ഇരുവരും ഡല്‍ഹിയില്‍ തുടരുകയാണ്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിളര്‍പ്പിന് പിന്നിലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകള്‍ക്കായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ശ്രമിച്ചിരുന്നു. എന്നാല്‍ ആര്‍ജെഡി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാര്‍ട്ടി നേതൃത്വത്തെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിലൂടെ ജാര്‍ഖണ്ഡ് വികസനം കൈവരിക്കുക, അന്തരിച്ച ജെഎംഎം സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നല്കുന്ന കാര്യം പരിഗണിക്കുക മുതലായ ലക്ഷ്യങ്ങളും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കൂടാതെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സോറനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലുള്ള കേസുകളും മുന്നണി മാറ്റത്തിന്റെ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും നിലവില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ളതുമായ പുതിയ ബില്ല് പ്രകാരം, മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ 31-ാം ദിവസം സ്ഥാനമൊഴിയണം. അല്ലെങ്കില്‍ തനിയെ സ്ഥാനം നഷ്ടപ്പെടും. അറസ്റ്റും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയും മൂലമുണ്ടായ ആശങ്കയും മുന്നണി മാറ്റത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ഝാര്‍ഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എല്‍ജെപി ഒന്ന്, എജെഎസ്യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ജെഎംഎം ബിജെപിയുമായി സഖ്യം രൂപവത്കരിക്കുകയാണെങ്കില്‍ സഖ്യത്തില്‍ 58 എംഎല്‍എമാരുണ്ടാകും. 16 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കുറഞ്ഞത് എട്ട് പേരെങ്കിലും ബിജെപി പിന്തുണയില്‍ ജെഎംഎമ്മിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാന്‍, കുറഞ്ഞത് 11 കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെങ്കിലും പാര്ട്ടിപിളര്ത്തി മുന്നണി മാറേണ്ടിവരും.
റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ '24 ന്യൂസ്' ചെയര്മാന് ആലുങ്കല്‍ മുഹമ്മദ്
രാഷ്ട്രപതിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം
നാളെ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി ഒന്‍പത് വരെയും മറ്റന്നാള്‍ രാവിലെ ആറു മുതല്‍ 11 മണിവരെയുമാണ് നിയന്ത്രണം.
തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം
ഒരു വിക്കറ്റിന് 71 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിന്, ക്യാപ്റ്റൻ ആരോൺ ജോർജിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
കൊച്ചി: മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പാക്ക് അപ്പ് വീഡിയോയും പങ്കുവയ്ച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകന് ഒളിപ്പിച്ചുവച്ച സസ്പെന്‍സും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകന് ജീത്തു ജോസഫ് പറഞ്ഞു. മലയാള സിനിമയില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു തലം കൊണ്ടുവന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം ഒരു വീഡിയോയിലൂടെ അണിയറപ്രവര്‍ത്തകരാണ് അറിയിച്ചത്. സിനിമയുടെ അവസാന ഷോട്ട് എടുക്കുന്ന വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഷോട്ട് ഓകെയാണെന്ന് പറയുമ്പോഴുള്ള മോഹന്‍ലാലിന്റെ ഭാവപ്രകടനമാണ് വീഡിയോയിലെ ഹൈലൈറ്റ്. 'ജോര്‍ജുകുട്ടി കറക്റ്റ് ആണോ, എല്ലാരും പറഞ്ഞപ്പോള്‍ ഒരു ഡൗട്ട് എന്ന് മോഹന്‍ലാല്‍ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹന്‍ലാല്‍ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയില്‍ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം സന്തോഷവും പങ്കിടുന്നതും വീഡിയോയില്‍ കാണാം. സിനിമയുടെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മീന, എസ്തര് അനില്‍, അന്‍സിബ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ദൃശ്യം 3യുടെ ആഗോള തിയേറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. 350 കോടിയുടെ ബിസിനസ് നേട്ടം ഇതിനകം ചിത്രം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വിജയമായിരുന്നതിനാല്‍ തന്നെ മൂന്നാം ഭാഗം വരുമ്പോള്‍ എന്തൊക്കെ പുതുമയാണ് ചിത്രത്തിലുണ്ടാവുക എന്നുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. കൊവിഡ് കാലമായതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. അന്യഭാഷാ റീമേക്കുകള്‍ക്ക് മുമ്പുതന്നെ ദൃശ്യം 3 തിയറ്ററിലെത്തുമെന്നാണ് സംവിധായകന് വ്യക്തമാക്കുന്നത്. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാള്‍ ഉയര്‍ന്ന ചിത്രമാണ് ദൃശ്യം 3 എന്ന് ചിന്തിക്കേണ്ടതില്ല. നാലര വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജിത്തു പറഞ്ഞു. ദൃശ്യം, ദൃശ്യം 2 സിനിമകള്‍ സാമ്പത്തികമായും അല്ലാതെയും വലിയ വിജയമായിരുന്നു. വര്‍ഷങ്ങളോളം സംവിധായകനുമായി സംസാരിച്ചാണ് ദൃശ്യം 3ലേക്ക് എത്തിയതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി ജോര്‍ജുകുട്ടിയുടെ പുതിയ കരുനീക്കങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം
തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. 0471 2773100 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തനമാരംഭിച്ചു.
സ്മൃതി മന്ദാന-പലാഷ് മുച്ചല്‍ വിവാഹ തീയതി തീരുമാനിച്ചോ?, ഒടുവില്‍ പ്രതികരിച്ച് സഹോദരന്
വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതിയും ഇന്ത്യൻ ടീമിലെ സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്പന സോറനും ദില്ലിയിൽ മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ഇരുവരും ദില്ലിയിൽ തുടരുകയാണ്
'ഇത്രയും പ്രശ്നമുണ്ടാക്കിയ മേയറും എംഎല്‍എയും നല്ല പോലെ ജീവിക്കുന്നു, ഞാന്‍ ബുദ്ധിമുട്ടിലുമായി'
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തീരുമാനിക്കുന്നത് കമ്പനികൾ ആണെന്നിരിക്കെ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയുണ്ടാവില്ല.
കോഴിക്കോട് പ്ലാസ്റ്റിക് ബോട്ടിലുകളും മരച്ചില്ലകളും ഉപയോഗിച്ച് അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തിയ രണ്ട് തോണികൾ അധികൃതർ പിടികൂടി. തമിഴ്നാട്, കൊല്ലം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തോണികളാണ് തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് പിടിച്ചെടുത്തത്.
കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ ജയിലിലെത്തി കണ്ട് സഹോദരി
ലാഹോര്‍ : കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്മ ഖാന്. റാവല്‍പിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഇമ്രാനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാല്‍ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ജയില്‍ അധികൃതര്‍ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു. നൂറുകണക്കിന് പിടിഐ പ്രവര്‍ത്തകര്‍ക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകള്‍ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാന്‍ അനുവദിച്ചത്. ഒക്ടോബര്‍ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാന്‍ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതോടെ , ഇമ്രാന് മരിച്ചെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലടക്കം പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വഴങ്ങിയത്. ജയിലില്‍ കഴിയുന്ന ഇമ്രാന് ഖാന് കൊല്ലപ്പെട്ടുവെന്നും മൃതദേഹം ജയിലില്‍ നിന്നും മാറ്റിയെന്നുമടക്കം നേരത്തെ പ്രചരിച്ചിരുന്നു. സഹോദരിമാര്‍ക്ക് അടക്കം ഇമ്രാന് ഖാനെ കാണാന്‍ അനുമതി നിഷേധിച്ചതോടെയാണ് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത്. ഇതോടെ ഇമ്രാന് അനുയായികള്‍ തെരുവിലിറങ്ങി. ഇമ്രാന് ഖാന് ജീവനുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പി.ടി.ഐ. പ്രവര്‍ത്തകരും പ്രതിഷേധം ശക്തമാക്കി. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഇമ്രാന് ഖാന്റെ മറ്റൊരു സഹോദരിയായ അലീമ ഖാന് നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നു. ആഴ്ചയില്‍ 2 തവണ ഇമ്രാന് ബന്ധുക്കളെയും മറ്റും കാണാന്‍ അവസരമൊരുമെന്നായിരുന്നു ഇസ്ലാമാബാദ് ഹൈക്കോടതി മാര്‍ച്ചില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും കൂടിക്കാഴ്ചകള്‍ നിഷേധിക്കുന്നത് ഇമ്രാന് ഖാന്റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നും പ്രചാരമുണ്ടായി. ഇതിനിടെയാണ് പി.ടി.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഉസ്മ ഖാനത്തിന് ഇമ്രാന് ഖാനെ സന്ദര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയത്.
കര്‍ണാടകയില്‍ മുഖ്യമന്ത്രിമാറ്റക്കരാര്‍ നടപ്പാക്കാത്തതിന് പിന്നിലും ജാതിമത സമവാക്യങ്ങള്‍
നേടിയത് 82 കോടി, മൂന്നാം നാൾ സ്ട്രീമിംഗ്; ഡീയസ് ഈറേ ഒടിടി ട്രെയിലർ എത്തി
ഡീയസ് ഈറേ ഡിസംബർ 5ന് ഒടിടിയിൽ എത്തും. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഹൊറർ ത്രില്ലറാണ്.
ദേശീയ ദിനം ആഘോഷിച്ച് ഡല്‍ഹിയിലെ യുഎഇ എംബസി
എമിറാത്തി പാരമ്പര്യങ്ങളും ആചാരങ്ങളും പ്രദര്‍ശിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടിയില്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ മുഖ്യാതിഥിയും എം പി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, അഡ്വ. ഹാരിസ് ബീരാന്, സസ്മിത് പത്ര, സ്വാതി മാലിവാള്‍ തുടങ്ങിയവര്‍ അതിഥികളായിരിന്നു.
സൂപര്‍ ലീഗ് കേരള; തൃശൂരിനെ തോല്‍പ്പിച്ച് സെമി സാധ്യത നിലനിര്‍ത്തി കണ്ണൂര്‍
തൃശൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കണ്ണൂര്‍ തോല്‍പ്പിച്ചത്
കാമുകിക്കൊപ്പം ഇരിക്കാന്‍ സീറ്റ് തര്‍ക്കം
തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റ്, ചലച്ചിത്ര വികസന കോര്പറേഷന്, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബര്‍ നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ചായിരുന്നു 'മലയാളം വാനോളം ലാല്‍സലാം' സംഘടിപ്പിച്ചത്. ചടങ്ങില്‍ രാഷ്ട്രീയ- സിനിമ രംഗത്തുനിന്നുള്ള നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത പിന്നണി ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയത് എം ജി ശ്രീകുമാറാണ്. 5,19,200 രൂപയാണ് ഏം ജി ശ്രീകുമാര്‍ കൈപ്പറ്റിയത്. സുജാത മോഹന്‍ 2,36,000 രൂപയും റിമി ടോമി രണ്ട് ലക്ഷം രൂപയും കൈപ്പറ്റിയതായാണ് കണക്കുകള്‍ പറയുന്നത്. പങ്കെടുത്ത മറ്റ് പിന്നണി ഗായകര്‍ക്ക് അമ്പതിനായിരത്തില്‍ കുറയാത്ത പ്രതിഫലം നല്‍കിയിട്ടുണ്ട്. ലക്ഷ്മി ഗോപാലസ്വാമിക്ക് 1,18,000 രൂപ പ്രതിഫലമായി നല്കി. ഷോ ഡയറക്ടറായ ടി കെ രാജീവ് കുമാറിന് 3,54,000 രൂപയും 'തിരനോട്ടത്തിനായി' കഥകളി സ്കൂളിന് രണ്ട് ലക്ഷം രൂപയും അനുവദിച്ചു. പരിപാടിയുടെ ബ്രാന്‍ഡിങിനും പി ആര് വര്‍ക്കിനുമായി 7,08,000 രൂപയും ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനായി 4,41,000 രൂപയും ചെലവിട്ടു. വീഡിയോ ഫോട്ടോ ഡോക്യുമെന്റേഷന് വേണ്ടി 3,46,100 രൂപയാണ് ചെലവിട്ടത്. പരിപാടിക്കായി സാംസ്കാരിക വകുപ്പില്‍ യുവകലാകാരന്മാര്ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പ്ലാന്‍ ശീര്‍ഷകത്തില്‍ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചത്. രണ്ടു കോടി രൂപ സാംസ്കാരിക വകുപ്പ്, കേരള ചലച്ചിത്ര അക്കാദമി, കേരള ചലച്ചിത്ര വികസന കോര്പറേഷന് എന്നിവ വഴിയും 84 ലക്ഷം രൂപ അധിക ധനാനുമതി വഴിയുമാണ് നല്‍കിയത്.കെ.എസ്.എഫ്.ഡി.സിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷം വീതമാണ് നല്‍കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ലാല്‍സലാമിനുള്ള തുക കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കേണ്ടത് പദ്ധതിയിതര ഫണ്ട് വഴിയാണെന്ന നിബന്ധന നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ പരിപാടിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ട റി കെ.സി. വേണുഗോപാല്‍ ആരോപിച്ചിരുന്നു. ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യവും ചോദ്യംചെയ്യപ്പെട്ടിരുന്നു.
'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്', സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് ക്യാമ്പെയിൻ, പങ്കുവെച്ച് നേതാക്കൾ
രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ ലൈംഗിക പീഡന കേസിൽ പ്രതിരോധത്തിലായ കോൺഗ്രസ്, 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന പേരിൽ പുതിയ സമൂഹ മാധ്യമ ക്യാമ്പയിൻ ആരംഭിച്ചു. ശബരിമല സ്വർണ്ണക്കടത്ത് വിഷയം ഉയർത്തി സിപിഎമ്മിനെതിരെ പ്രതിരോധം തീർക്കാൻ ലക്ഷ്യം
വെർച്വൽ ക്യൂ വഴി ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് പൊലീസ് അറിയിച്ചു. ബുക്കിംഗ് തീയതി തെറ്റിച്ചെത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സ്പെഷ്യൽ പൊലീസ് ഓഫീസർ.
സിന്ധവ് ഗുജറാത്തിയിൽ 'സുഖമാണോ' എന്നും ചോദിക്കുന്നു. നിമിഷങ്ങൾക്കുള്ളിലാണ് സിന്ധവിനെയും മിറലിനെയും ഞെട്ടിച്ചുകൊണ്ട് യുവാവ് ഗുജറാത്തിയിൽ തന്നെ 'സുഖമാണ്' എന്ന് മറുപടി പറയുന്നത്.
ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍ 5, 15, 14, 0 എന്നിങ്ങനെയായിരുന്നു പരാഗിന്റെ സ്കോര്‍. കഴിഞ്ഞ ഐപിഎല്ലില്‍ അസാധരണ പ്രകടനമൊന്നു പരാഗ് നടത്തിയിട്ടുമില്ല.
രാഷ്ട്രപതിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. നാളെ ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയും മറ്റന്നാള്‍ രാവിലെ ആറു മുതല്‍ 11 മണിവരെയുമാണ് നിയന്ത്രണമെന്ന് അസിസ്റ്റന്റ് സിറ്റി പോലിസ് കമ്മീഷണര്‍ (ട്രാഫിക്) പി അനില്‍കുമാര്‍ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ വൈകുന്നേരം നാലു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ശംഖുംമുഖം ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട് വരെയുള്ള റോഡിലും എയര്‍ പോര്‍ട്ട് ആറാട്ട് ഗേറ്റ്-വള്ളകടവ്-ഈഞ്ചയ്ക്കല്‍ മിത്രാനന്ദപുരം എസ് പി ഫോര്‍ട്ട്-ശ്രീകണ്ഠേശ്വരം പാര്‍ക്ക്-തകരപ്പറമ്പ് മേല്‍പ്പാലം- ചൂരക്കാട്ടുപാളയം തമ്പാനൂര്‍ ഫ്ലൈഓവര്‍ തൈയ്ക്കാട്-വഴുതയ്ക്കാട്-വെള്ളയമ്പലം-കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. മറ്റന്നാള്‍ രാവിലെ ആറു മുതല്‍ 11മണി വരെ കവടിയാര്‍-വെള്ളയമ്പലം-മ്യൂസിയം-വേള്ഡ്വാര്-വിജെറ്റി-ആശാന് സ്ക്വയര്‍-ജനറല്‍ ആശുപത്രി-പാറ്റൂര്‍-പേട്ട-ചാക്ക ആള്‍സെയിന്റ്സ് ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ് നിരോധിച്ചു. കൂടാതെ നാളെ ശംഖുംമുഖം വലിയതുറ-പൊന്നറ-കല്ലുംമൂട് ഈഞ്ചയ്ക്കല്‍ വരേയും മറ്റന്നാള്‍ വെള്ളയമ്പലം വഴുതക്കാട്-തൈക്കാട്-തമ്പാനൂര്‍ ഫ്ലൈഓവര്‍-ചൂരക്കാട്ട് പാളയം-തകരപറമ്പ് മേല്‍ പാലം ശ്രീകണ്ഠേശ്വരം പാര്‍ക്ക്-എസ് പി ഫോര്‍ട്ട് മിത്രാനന്ദപുരം-ഈഞ്ചക്കല്‍-കല്ലുംമൂട്-പൊന്നറ പാലം വലിയതുറ-ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസിപി അറിയിച്ചു. ാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്. വിമാനത്താവളത്തിലേക്കും റയില്‍വേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ക്ക് 9497930055, 04712558731 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
റിലീസായില്ല, അപ്പോഴേക്കും പ്രണവിന് ചെക്ക് വച്ച് മമ്മൂട്ടി ! കോടികൾ വാരി കളങ്കാവൽ പ്രീ സെയിൽ ബിസിനസ്
'കളങ്കാവൽ' ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഈ ക്രൈം ത്രില്ലറിൽ വിനായകനാണ് നായകൻ. വൻ പ്രേക്ഷക പ്രതീക്ഷയിലുള്ള ചിത്രത്തിന് മികച്ച പ്രീ-സെയിൽ ബുക്കിംഗാണ് ലഭിക്കുന്നത്.

31 C