തിരുവനന്തപുരം : നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കെ സി വേണുഗോപാല്‍ എം പി. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം പ്രതിഫലിക്കുന്ന ഫലമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കോണ്‍ഗ്രസിന് വോട്ടായി മാറാന്‍ പോകുന്നത്. 26 -ാം തീയതി കഴിഞ്ഞാല്‍ ഒരു വിമതരും ഉണ്ടാകില്ല എല്ലാവരും ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തോടെ എല്‍ഡിഎഫിനെ താഴെ ഇറക്കി യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കും എല്ലാ മേഖലയിലും നേട്ടം കൈവരിച്ച പത്ത് വര്‍ഷം എന്നത് എല്‍ഡിഎഫിന്റെ പി ആര് ഏജന്‍സി പറയുന്നതാണ്. പരസ്യവും യാഥാര്‍ഥ്യവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ജനങ്ങള്‍ക്ക് വേണ്ടിയല്ല ചില പ്രത്യേക വ്യക്തികള്‍ക്ക് വേണ്ടിയാണ് എല്‍ഡിഎഫ് ഭരണം. സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണിതെന്നും സിപിഎമ്മിന്റെ അണികള്‍ക്ക് തന്നെ അറിയാം ഇങ്ങനെ പോയാല്‍ ഈ പാര്‍ട്ടി ഉണ്ടാകില്ല എന്നുള്ള കാര്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോവളം: മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും കവർച്ച നടത്തി പിടിയിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാൻ(46) ആണ് പിടിയിലായത്. കോവളം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതി പോലീസിന് നൽകിയ മൊഴിയാണ് കൗതുകമുണർത്തുന്നത്. വീണ്ടും ജയിലിലേക്ക് പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് മോഷണം നടത്തിയതെന്നാണ് പിടിയിലായ ദിലീപ് ഖാൻ പോലീസിന് നൽകിയ മൊഴി. ജയിലിൽ സൗജന്യ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് 40,000 രൂപയും, മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിൽ നിന്ന് 4000 രൂപയും മൊബൈൽ ഫോണും കവർന്നു. സിസിടിവി… The post തിരിച്ചുവരാൻ നമ്മെ പ്രേരിപ്പിക്കും സാറേ…! താമസം, നല്ല ഭക്ഷണം, ചികിത്സ, മികച്ച കൂലി; മോഷണക്കേസിൽ വീണ്ടും ജയിലിലെത്തിയ കള്ളന്റെ കുറ്റസമ്മതം അത്ഭുതപ്പെടുത്തുന്നത് appeared first on RashtraDeepika .
തിരുവനന്തപുരം: നടൻ മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ടെന്ന് വിവരം.
ഇറാൻ യുദ്ധം; യുഎസിനൊപ്പം ചേരാൻ സൗദിയും യുഎഇയും, സംഘർഷം കടുക്കുമെന്ന് ആശങ്ക
ന്യൂഡൽഹി: ഇറാനെതിരായുള്ള യുദ്ധത്തിൽ ഇസ്രയേലിനും യുഎസിനുമൊപ്പം സൗദി അറേബ്യയും യുഎഇയും ചേരുന്നതായി റിപ്പോർട്ട്.
അങ്ങോട്ടും ഇങ്ങോട്ടും ചാടി പൊന്ന്; ഇന്നലെ ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയ പവൻ വില ഇന്ന് എത്ര?
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ 22കാരറ്റ് സ്വർണത്തിന് 1,02,920 രൂപയാണ്.
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി ക്ഷുഭിതനായ സംഭവത്തിൽ പ്രതികരണവുമായി കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി. ജോര്‍ജ്. താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് മാധ്യമങ്ങളോട് പറഞ്ഞു. “20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. ഞാൻ ഏറെ… The post ‘അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണ്, ചോദ്യം ചോദിച്ചത് തെറ്റായിപ്പോയി, അത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി’: ദാസ് പി. ജോര്‍ജ് appeared first on RashtraDeepika .
തെരഞ്ഞെടുപ്പിന് ലക്ഷ്യമിട്ടുള്ള ആ പി ആര് സ്റ്റണ്ടിനും ലക്ഷങ്ങള്‍ ചെലവ്!
ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ ജീവപര്യന്തം; നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ
ചെന്നൈ: ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ. കല്ലേറു കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ചെന്നൈ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ക്കു സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) ഗവ. റെയില്‍വേ പൊലീസും (ജിആര്‍പി) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി കാമറകള്‍ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ എറിയുന്ന കല്ലുകള്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
കിഴക്കേ നടക്കാവിലെ ക്രെസന്റ് ഹൗസ് എന്ന വീടിനാണ് മുനീറിന് 58 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. ഇത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു
തിരുവനന്തപുരം : കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ നല്ലൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിന് പകരം നുണകളെയും അപവാദങ്ങളെയും മാത്രം ആശ്രയിക്കുന്ന, തിരുത്താനാവാത്ത വിധം വിഡ്ഢികളുടെ കൂട്ടമായി കോണ്‍ഗ്രസ് മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമം സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. തന്റെ ജീവിതം സുതാര്യമാണെന്നും കഴിയാവുന്നതെല്ലാം കോണ്‍ഗ്രസ് പുറത്തെടുക്കാനും പറഞ്ഞു. ഒരു കാലത്ത് ഈ രാജ്യത്തെ ഏറ്റവും പഴയതും വലുതുമായ രാഷ്ട്രീയ പാര്ട്ടികളിലൊന്നായിരുന്ന കോണ്‍ഗ്രസ് ഇന്ന് ഈയൊരു അവസ്ഥയിലേക്ക് തരംതാഴ്ന്നത് കാണുമ്പോള്‍ ഓരോ ദിവസവും ഞാന്‍ അത്ഭുതപ്പെടുകയാണ്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ പങ്കാളിത്തമുണ്ടെന്നൊക്കെ അന്തരീക്ഷത്തില്‍ നിന്ന് ഭാവനാസമ്പന്നമായ നുണകള്‍ അവര്‍ക്ക് നിര്‍മ്മിക്കേണ്ടി വരുന്നു. അത് തകര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനുശേഷം അവര്‍ പഴയ ആരോപണങ്ങള്‍ വീണ്ടും കെട്ടഴിച്ചു വിടുകയാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനായിരുന്നു രാജീവ് ചന്ദ്രശേഖറുടെ മറുപടി. ബിജെപി സിപിഐഎം ഡീല്‍ എന്ന നുണക്കഥ പൊളിഞ്ഞതിനാല്‍ പുതിയ വിഷയവുമായി എത്തുകയാണെന്നാണ് വിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും അവര്‍ ഇത് പയറ്റി നോക്കിയതാണ്. അന്ന് തന്റെ ആദായനികുതിയെക്കുറിച്ചും വീടിനെക്കുറിച്ചും ആണ് അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതെന്നും പറഞ്ഞു. പത്തു പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന് തനിക്ക് നേരെ ഇതു തന്നെയാണ് പരിപാടിയെന്നും ഓരോ ആക്രമണത്തെയും ഞാന്‍ ഫലപ്രദമായി തന്നെ നേരിട്ടിട്ടുണ്ടെന്നും പറഞ്ഞു. ജീവിതത്തില്‍ എല്ലാകാര്യങ്ങളും ചെയ്തത് തികച്ചും തുറന്നതും സുതാര്യവുമായിട്ടാണ്. എത്രത്തോളം ആരോപണങ്ങള്‍ എറിയുന്നുവോ, നിങ്ങളെ പരാജയപ്പെടുത്താന്‍ ഞാന്‍ അത്രത്തോളം ദൃഢനിശ്ചയമുള്ളവനാകും എന്നും പറഞ്ഞു. 'നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം പുറത്തെടുക്കൂ, എനിക്കെതിരെ നിങ്ങളുടെ ഏറ്റവും മികച്ച നീക്കങ്ങള്‍ നടത്തൂ എന്ന് മാത്രമേ എനിക്ക് അവരോട് ഉപദേശിക്കാനുള്ളൂ. കഴിഞ്ഞ 15 വര്‍ഷമായി, അതായത് 2010 മുതല്‍ നിങ്ങള്‍ എനിക്കെതിരെ ഇത് പരീക്ഷിക്കുന്നു.
ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച പാകിസ്ഥാൻ ബന്ധമുള്ള ചാരശൃംഖലയെ പോലീസ് തകർത്തു. മുഖ്യസൂത്രധാരൻ ഉൾപ്പെടെ 22 പേർ അറസ്റ്റിലായി. സൈനിക കേന്ദ്രങ്ങൾ പോലുള്ള തന്ത്രപ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പാകിസ്ഥാന് കൈമാറുകയായിരുന്നു സംഘത്തിന്റെ രീതി.
2026-ലെ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ അപരന്മാർ നിർണായക ശക്തിയാകുന്നു. യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന് എസ്ഡിപിഐ സ്ഥാനാർഥി ഉൾപ്പെടെ ഒന്നിലധികം അപരന്മാരുള്ളത് വോട്ട് വിഭജനത്തിന് കാരണമായേക്കാം. ഈ സാഹചര്യം ബിജെപിയുടെ കെ. സുരേന്ദ്രന് അനുകൂലമാകുമോയെന്ന ആശങ്ക ശക്തമാണ്.
തെഹ്റാനില്‍ ഇസ്രായേല്‍ ആക്രമണം; മൂന്ന് പേര് കൊല്ലപ്പെട്ടു
തെഹ്റാന് : ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ വീട് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ ഒരു പ്രൊഫസറും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ഇറാനിലെ വാര്‍ത്താ ചാനലായ പ്രസ് ടിവി പറയുന്നതനുസരിച്ച്, ഇറാന് സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ സയീദ് ഷംഘദാരിയും അദ്ദേഹത്തിന്റെ മകന് മകന് മുഹമ്മദും മകള്‍ റെയ്ഹാനയുമാണ് മരിച്ചവര്‍. സംഭവത്തില്‍ സര്‍വകലാശാല അനുശോചനം രേഖപ്പെടുത്തി.
തിരുവനന്തപുരം: പത്മശ്രീ മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. 11,21,000 രൂപ അഭിമുഖത്തിന് ചെലവായെന്നും സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്നും വിവരാവകാശ രേഖയിൽ പറയുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളമാണ് ഇതു സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത് വിട്ടത്. അതേസമയം അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. കണ്ടും മിണ്ടിയും ഇരുവരും എന്ന പേരിൽ നടത്തിയ അഭിമുഖത്തിന്റെ ചിത്രീകരണം രണ്ട് ദിവസങ്ങളിലായി ക്ലിഫ് ഹൗസിലാണ് നടത്തിയത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. അതേസമയം അഭിമുഖം പിആർ വർക്കാണെന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സിപിഎം പറഞ്ഞത്. The post വീട്ടിൽ പോയി ചോദിക്കേണ്ടി വന്നില്ല..! റിജോയുടെ ചോദ്യത്തിന് ഉത്തരം ഉണ്ട്… കണ്ടും മിണ്ടിയും ഇരുവരും ചെലവാക്കിയത് 11,21,000 രൂപ; വിവരാവകാശ രേഖ പുറത്ത് appeared first on RashtraDeepika .
തട്ടിപ്പ് കേസിൽ നടൻ കലാഭവൻ സോബി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു
വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
രണ്ട് മാസമായി മലയാളമില്ല, ഇത്തവണ മഞ്ചേശ്വരം പിടിക്കും; ഹലോ വോട്ടറിൽ കെ സുരേന്ദ്രൻ
കഴിഞ്ഞ രണ്ട് തവണ ചെയ്ത അബദ്ധം ഇത്തവണ മഞ്ചേശ്വരത്തെ ജനങ്ങൾ ചെയ്യില്ല, ഡീൽ നടക്കുന്നത് മഞ്ചേശ്വരത്താണ്; ഹലോ വോട്ടറിൽ കെ സുരേന്ദ്രൻ
ഇടത് രാഷ്ട്രീയക്കാരെ കണ്ണീരണിയിക്കുമോ ഈ തെരഞ്ഞെടുപ്പ് എന്ന സംശയം ഉണ്ട്: റാഷിദ്
ഇടത് രാഷ്ട്രീയക്കാരെ കണ്ണീരണിയിക്കുമോ ഈ തെരഞ്ഞെടുപ്പ് എന്ന സംശയം ഉണ്ട് , ഈഴവ സമുദായത്തിന്റെ അടിസ്ഥാന വോട്ടിൽ ചാഞ്ചാട്ടമുണ്ടാകും, ഇടതിന്റെ അടിത്തട്ടിൽ പ്രശ്നങ്ങളുമുണ്ട്: രാഷ്ട്രീയ നിരീക്ഷകൻ റാഷിദ്
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലെ ബിജെപി സീൽ വിവരം ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകന് കേരള പൊലീസ് നോട്ടീസ്. ട്വീറ്റ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഉടനടി നീക്കിയില്ലെങ്കിൽ നിയമ നടപടിയെന്നും നോട്ടീസിൽ പറയുന്നു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പബ്ളിസിറ്റി സ്റ്റണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ച മലയാളം സൂപ്പര്‍സ്റ്റാര്‍ നടന് മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന് പണം ചെലവഴിച്ചത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന്. 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന പേരില്‍ പുറത്തിറങ്ങിയ ഈ അഭിമുഖത്തിനായി രണ്ട് ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് 11,21,000 രൂപയാണ് ചെലവഴിച്ചെന്നും ആരോപണം. അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിന് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ല. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി തന്നെയാണ് ഇത്തരമൊരു അഭിമുഖത്തിന്റെ ആശയം മോഹന്‍ലാലിനോട് പങ്കുവെച്ചത്. അദ്ദേഹം അത് സന്തോഷപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു എന്നുമാണ് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖം പ്രശസ്ത സംവിധായകന് ടി.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമറയിലാക്കിയത്. സര്‍ക്കാര്‍ഫണ്ട് ഇതിനായി ചെലവഴിച്ചത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ - സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഹൃദ്യമായ സംഭാഷണങ്ങളാണ് അഭിമുഖത്തില്‍ ഉള്ളത്. അഭിമുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചിരുന്നു. അതേസമയം ഇതൊരു വെറും 'പി ആര് സ്റ്റണ്ട്' മാത്രമാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. സര്‍ക്കാര്‍ പണം ഉപയോഗിച്ച് പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ആരോപിച്ചു. മോഹന്‍ലാലും പിണറായി വിജയനും തമ്മിലുള്ള ദൃഢമായ വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സി.പി.എം വ്യക്തമാക്കിയത്. സമാനമായ രീതിയില്‍ 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുമായും മോഹന്‍ലാല്‍ അഭിമുഖം നടത്തിയിരുന്നു. പ്രധാനമന്ത്രിയെ പുകഴ്ത്തി പോഡ്കാസ്റ്റും മോഹന്‍ലാല്‍ ഈ വര്‍ഷം നടത്തിയിയിരുന്നു.
സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ഒരു സമയത്ത് അഖിൽ മാരാർ. പിന്നീട് ചാനൽ ചർച്ചകളിലൂടെയും സിനിമ സംവിധാനം ചെയ്തതിലൂടെയും അദ്ദേഹം പ്രേക്ഷകരുടെ സ്വീകാര്യത നേടുകയായിരുന്നു. എന്നാൽ അഖിൽ മാരാറിനെ കൂടുതൽ പേരും അറിഞ്ഞു തുടങ്ങിയത് മലയാളത്തിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ്. അതിൽ പങ്കെടുക്കുക മാത്രമല്ല, വിജയി ആവുകയും ചെയ്തിരുന്നു മാരാർ. അങ്ങനെയുള്ള അഖിൽ
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ നാല് തവണ വിലയിൽ മാറ്റം വന്നതിന് ശേഷം ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,920 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്ന് വിലയിരുത്തുന്നു.
കണക്കുകള്‍ പുറത്ത്! മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 11,21,000
കണക്കുകള്‍ പുറത്ത്! മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 11,21,000, സര്‍ക്കാര്‍ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ല, വിവരാവകാശ മറുപടി പുറത്ത്
ടേസ്റ്റി ബീറ്റ്റൂട്ട് റെസിപ്പി
ടേസ്റ്റി ബീറ്റ്റൂട്ട് റെസിപ്പി
രാജ്യത്തെ വിവിധ അഴിമതിക്കേസുകളിൽ 5.6 ബില്യൺ ഡോളറിന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി
രാജ്യത്തെ വിവിധ അഴിമതിക്കേസുകളിലും സാമ്പത്തിക ക്രമക്കേടുകളിലും 5.6 ബില്യൺ ഡോളർ (ഏകദേശം 47,000 കോടിയിലധികം രൂപ) മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുകയും അർഹരായവർക്ക് തിരിച്ചുനൽകുകയും ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .ഇഡി ഡയറക്ടറാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ നിയമം എന്നിവ കർശനമായി നടപ്പിലാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പോലിസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പോലിസുകാരന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്ത്തകന് സലാഹുദ്ധീന്‍ കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുല്‍, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിന് എന്നിവരാണ് അറസ്റ്റിലായത്. കണ്ണവം പോലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണവം സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ യു പി അര്‍ജുന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടാത്തതിനാല് വന്‍ അപകടം ഒഴിവായി.
നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്.സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി ഇന്നലെയാണ് അവസാനിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം
എത്ര സങ്കടകരം! 75 -കാരി ട്രെയിനിൽ, കൂടെ ബർത്ത്ഡേ ആഘോഷിക്കുമോ എന്ന് ചോദ്യം, ആകെ പാടിയത് രണ്ടുപേർ
ന്യൂയോർക്ക് സബ്വേയിൽ വെച്ച് തന്റെ 75 -ാം ജന്മദിനം ആഘോഷിക്കാൻ ശ്രമിച്ച ലിൻഡ മാർക്കസ് സ്മിത്ത് എന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുത്. സഹയാത്രികരോട് തനിക്കൊപ്പം ജന്മദിന ഗാനം ആലപിക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും, ഒന്നോ രണ്ടോ പേർ മാത്രമാണ് പങ്കുചേർന്നത്.
ഐ കാലത്ത് രക്ഷതേടി ഗൗതംഗംഭീര്‍ കോടതിയെ സമീപിച്ചത് ദിവസങ്ങള്‍ക്ക് മുന്നെ
കഴിഞ്ഞ അഞ്ച് വർഷത്തെയും അതിനു മുമ്പുള്ള പത്ത് വർഷത്തെയും പ്രോഗ്രസ് കാർഡുകൾ താരതമ്യം ചെയ്യാൻ ക്ഷണിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ബൽറാം പ്രതികരിച്ചിട്ടില്ലെന്ന് എംബി രാജേഷ് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാനിരുന്ന മാട്ടൂൽ സ്വദേശിയായ യുവാവ് യു.എ ഇ യിൽ മരണമടഞ്ഞു
മാട്ടൂൽ സ്വദേശിയായ യുവാവ് യു.എ.ഇയിൽ മരണമടഞ്ഞു.മടക്കര സ്വദേശി അജ്നാസ് കോവിലകത്താണ്(28) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
പാചകവാതക പ്രതിസന്ധി: തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്റെ പ്രവർത്തനം നിർത്തി
ശവസംസ്കാരത്തിനായി ഒരു ബോഡിക്ക് ഒരു സിലിണ്ടറാണ് വേണ്ടി വരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു.
സൂര്യകുമാർ യാദവ് മുംബൈയുടെ ക്യാപ്റ്റനാകണം എന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അദ്ദേഹത്തിന് ആ സ്ഥാനം നൽകുക തന്നെ വേണം.
ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും
ഗുരുവായൂര്‍ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും. ക്ഷേത്രത്തില്‍ ഫ്ലൈ ഓവറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ഉച്ചക്ക് 1.30 ന് നട അടക്കുന്നതും
വിമാനയാത്രാ നിരക്ക് വർധന: മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം
വിമാനയാത്രാ നിരക്കിലെ അനിയന്ത്രിതമായ വർധനവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം അനുവദിച്ച് സുപ്രീംകോടതി. രാജ്യത്ത് നിലവിൽ ഇതിലും വലിയ പ്രശ്നങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് ബെഞ്ച് സമയം നീട്ടി നൽകിയത്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും മനുഷ്യത്വപരമായ വഴികളും കര്‍ത്തവ്യവും മറക്കാതെ കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. എന്‍ പ്രതാപ്കുമാര്‍. തിരക്കിട്ട പ്രചാരണ പരിപാടികള്‍ക്കിടയിലും 70 കാരന്റെ ജീവന്രക്ഷിച്ചാണ് മാതൃകയായത്. ഹൃദയസംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ച വയോധികന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തുന്നതിനായി പ്രചരണത്തിനിടയില്‍ ആശുപത്രിയില്‍ എത്തുകയും വിജയകരമായി പൂര്‍ത്തിയാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയുമായിരുന്നു. 'ബിജെപി കേരളം' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ സഹിതം ഈ വിവരം പുറത്തുവിട്ടത്. കൊല്ലം മെഡിട്രിന ആശുപത്രിയിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ഡോ. പ്രതാപ് കുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണം മാറ്റിവെച്ചാണ് അദ്ദേഹം സങ്കീര്‍ണ്ണമായ ഈ ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് എത്തിയത്. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടന്ന ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനത്തില്‍ ശസ്ത്രക്രിയ തത്സമയം സംപ്രേഷണം ചെയ്തു. ഇന്ത്യയില്‍ നിന്നും സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുമായി 3,500-ലധികം ഹൃദ്രോഗ വിദഗ്ധരാണ് ഈ തത്സമയ പരിപാടിയില്‍ പങ്കെടുത്തത്. ഈ ശസ്ത്രക്രിയയ്ക്ക് ശേഷം സമാനമായ രീതിയില്‍ മൂന്ന് ശസ്ത്രക്രിയകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഡോക്ടര്‍ വീണ്ടും വോട്ട് തേടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. ഡോ. പ്രതാപ് കുമാര്‍ പൊതുസേവനത്തിന് ഉത്തമ ഉദാഹരണമാണെന്നും, തന്റെ ഔദ്യോഗിക ജീവിതത്തില്‍ കാണിക്കുന്ന അതേ സ്നേഹവും കരുതലും കൊല്ലത്തെ ഓരോ പൗരനും അദ്ദേഹം ഉറപ്പുനല്‍കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മധ്യസ്ഥ ചര്‍ച്ചക്ക് പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് വേദിയായേക്കും
NDA candidate Akhil Marar shares a note about his struggles. തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ, തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ തൻ്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു.
നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട :1200 ലിറ്റർസ്പിരിറ്റുമായി രണ്ടു പേർ അറസ്റ്റിൽ
കർണ്ണാടകയിൽ നിന്നും ഇന്നോവ കാറിൽ ഒളിപ്പിച്ചുകടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ പോലീസ് പിടികൂടി.
ലാഭക്ഷമതയിലേക്കും എഐ നയിക്കുന്ന വളർച്ചയിലേക്കും കണ്ണുനട്ട് വെർസ് ഇന്നൊവേഷൻ; ഐപിഒയും വൈകില്ല
ന്യൂഡൽഹി: ഡെയ്ലിഹണ്ട്, ജോഷ്, മാഗ്സറ്റർ, നെക്സ് വെർസ്.എഐ എന്നിവയുടെ മാതൃ കമ്പനിയായ വെർസ് ഇന്നൊവേഷൻ ലാഭക്ഷമത, നിയന്ത്രിത വളർച്ച, നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത തന്ത്രങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. സഹസ്ഥാപകൻ ഉമംഗ് ബേദി ഡോ. അനുരാഗ് ബത്രയുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെലവ് ചുരുക്കുന്നതിലൂടെയും ചിട്ടയായ വളർച്ചാ തന്ത്രങ്ങളിലൂടെയും കമ്പനി ഇതിനോടകം
'മോശമായി നിലപാടുകളെടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരും'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും വിവാദപരാമർശങ്ങളെ ന്യായീകരിച്ച് ടി പി രാമകൃഷ്ണൻ.
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം: നിയമങ്ങൾ കടുപ്പിച്ച് ബ്രസീൽ
ബ്രസീലിയ: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ കടുപ്പിച്ച് ബ്രസീൽ. 16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രക്ഷിതാവിന്റെ അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിക്കണം.
ഹെൽസിങ്കി : ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യമായി തുടർച്ചയായ ഒമ്പതാം തവണയും തിരഞ്ഞെടുക്കപ്പെട്ട് യൂറോപ്യൻ രാജ്യമായ ഫിൻലൻഡ്.
കോഴിക്കോട്: എം കെ മുനീർ എംഎൽഎയുടെ വീടിന് ജപ്തി ഭീഷണി. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് നോട്ടീസ് അയച്ചു.
ഉള്ളിവട ക്രിസ്പിയാകാൻ ഇതാ ഒരു പൊടിക്കൈ
ഉള്ളിവട ക്രിസ്പിയാകാൻ ഇതാ ഒരു പൊടിക്കൈ
പഴയ കാല വായനശാല പ്രവർത്തകരെ ആദരിക്കാൻസ്മൃതി സദസ് നടത്തി
മൺമറഞ്ഞ വായനശാല പ്രവർത്തകരെ അനുസ്മരിക്കുന്നതിനും, മുൻകാല പ്രവർത്തകരെ ആദരിക്കുന്നതിനും വേണ്ടി
വഴിയിൽക്കിടന്ന് കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെനൽകി നാലാം ക്ലാസുകാരി
തിരുവനന്തപുരം: പത്തനംതിട്ടയില്‍ പ്രസംഗത്തിനിടയില്‍ ചോദ്യം ചെയ്തയാളോട് വീട്ടില്‍ പോയി പറയാന്‍ മുഖ്യമന്ത്രി നടത്തിയ മറുപടി വലിയ ചര്‍ച്ചയായി മാറുന്നതിനിടയില്‍ അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയും മുന്‍ സിപിഐഎം പ്രവര്‍ത്തകനുമായ ജി സുധാകരനെതിരേ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശവും അതിന് ജി സുധാകരന് നല്കിയ പ്രതികരണവും വൈറലാകുകയാണ്് നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാര്‍ഥി ജി. സുധാകരന്റെ നിലപാടിനെ ചെറ്റത്തരം എന്നായിരുന്നു വിശേഷിപ്പിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി ജി.സുധാകരനും രംഗത്ത് എത്തിയിരുന്നു. ''ഇതിന് പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്'' എന്നായിരുന്നു മറുപടി. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്. അത് മാറ്റി 'സുധാകുരന്‍' എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി ഏറ്റവും പാവപ്പെട്ടവരായ ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് അപമാനിച്ചതെന്നും പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും പറഞ്ഞു. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. കേസിനുപോയാല്‍ പ്രശ്നമാണ്. എന്തായാലും കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി തന്നെ നിങ്ങള്‍ക്ക് ആളെയും വോട്ുടം പിടിച്ചുതരുമെന്നും പറഞ്ഞു. നേരത്തേ ബിഷപ്പിനെ 'നികൃഷ്ട ജീവി' എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാര്‍ലമെന്റേറിനുമായ പ്രേമചന്ദ്രനെ 'പരനാറി' എന്നു വിളിച്ചു. ഇങ്ങനെയാക്കെ സംസാരിക്കാന്‍ ആരാണ് അദ്ദേഹത്തിന് അധികാരം നല്‍കിയതെന്ന് ചോദിച്ച സുധാകരന് ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ ഇരുന്നാല്‍ നമ്മുടെ സ്ഥിതിയെന്താണെന്നും എത്ര പേരെയാണ് അദ്ദേഹം പാര്‍ട്ടിക്ക് എതിരാക്കുന്നതെന്നും ചോദിച്ചു.
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിആർ വർക്കുകൾക്കായി ലക്ഷങ്ങൾ പൊടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര താരം മോഹൻലാലും ഒന്നിച്ചെത്തിയ ഒരുമണിക്കൂർ ദൈർഘ്യമുള്ള കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചിലവാക്കിയത് 11,21,000 രൂപയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ
ബി.ജെ.പി സീൽ വിവാദം; നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം :
വനിതാ സംവരണത്തിന് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം
മുട്ടിക്കൊമ്പന് കാട്ടാനയെ കണ്ടെത്താനാകാതെ വനംവകുപ്പ്
വയനാട്: ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ വയനാട് മുട്ടിക്കൊമ്പന് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തില്‍ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പന് വീണ്ടും കാടുകയറി. നാല് റേഞ്ചുകളിലായുള്ള 70ലധികം ആര്‍ആര്‍ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. അഞ്ച് കുങ്കിയാനകളും എത്തിയിട്ടുണ്ട്. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം വിഫലമായതോടെ ദൗത്യം വനംവകുപ്പ് താത്കാലികമായി നിര്‍ത്തിവച്ചു. വള്ളുവാടിയിലെ ജനവാസമേഖലയിലാണ് കാട്ടാനയുള്ളത്. പുലര്‍ച്ചെ മൂന്നു മണിയോടെ ദൗത്യം ആരംഭിച്ച് ആനയെ മയക്കുവെടി വെക്കാനായിരുന്നു പദ്ധതി എന്നാല്‍ മുട്ടികൊമ്പന്‍ അക്രമാസക്തനായതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ആദ്യദിനം മയക്കുവെടി വെച്ചെങ്കിലും ആന കാടുകയറുകയായിരുന്നു. ജനവാസ മേഖലയ്ക്ക് അടുത്ത് കാട്ടാന വന്നാല്‍ മാത്രമേ പിടികൂടാന്‍ ആകൂ എന്ന് സംഘം അറിയിച്ചിട്ടുണ്ട്. ആനയെ പിടികൂടിയ ശേഷം മുത്തങ്ങയില്‍ ഒരുക്കിയിരിക്കുന്ന കൂട്ടിലേക്ക് മാറ്റാനാണ് തീരുമാനം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്. ഒരു തവണ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ദൗത്യസംഘം ആനയെ പിന്തുടര്ന്നെങ്കിലും ഉള്‍വനത്തിലേക്ക് പ്രവേശിച്ച കൊമ്പന് ആനക്കൂട്ടത്തോടൊപ്പം ഉള്‍വനത്തിലേക്ക് മറഞ്ഞതോടെ അന്നത്തെ ദൗത്യം വിഫലമായി. വൈല്‍ഡ് ലൈഫ് വാര്ഡന് വരുണ്‍ ഡാലിയയും ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയും ഉള്‍പ്പെടെ 80 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം താത്കാലികമായി നിലച്ചെങ്കിലും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ് ജാഗ്രത നിര്‍ദേശവും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
തെലുങ്ക് മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി ഈ താരതമ്യം
മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പിണറായി പരിണിത പ്രജ്ഞനായ നേതാവാണ്. ശൈലിയോടും നയത്തോടും മാത്രമാണ് എതിർപ്പെന്നും സതീശൻ വ്യക്തമാക്കി.
ബി ഗോപാലകൃഷ്ണൻറെ 'ഹിന്ദു MLA 'പരാമർശം; ചട്ടവിരുദ്ധമെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്
ബി ഗോപാലകൃഷ്ണൻറെ 'ഹിന്ദു MLA 'പരാമർശം; ചട്ടവിരുദ്ധമെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്, നടപടി വേണമെന്നും ശുപാര്‍ശ, തന്നെ ബാധിക്കില്ലെന്ന് ഗോപാലകൃഷ്ണൻ
പത്തനംതിട്ട: പ്രസംഗത്തിനിടയില്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട്, 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന മുഖ്യമന്ത്രിയുടെ ദേവിദയില് നിന്നു തന്നെയുള്ള പ്രതികരണം വിവാദമാകുന്നു. കോന്നിയില്‍ ജനീഷ്കുമാറിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി. പ്രസംഗത്തിനിടെ അത് തടസ്സപ്പെടുത്തി ചോദ്യം ചോദിച്ചയാളോടാണ് അത് വീട്ടില്‍പോയി ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. സിപിഐഎം അനുഭാവിയൂം പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനുമായ ആളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിസ്ഥാന സൗകര്യവികസന ങ്ങളെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരുന്നത്. ഈ സമയത്ത് 'സിഎമ്മേ ഒരു ചോദ്യം...' എന്ന് പറഞ്ഞ ആളോടാണ് മുഖ്യമന്ത്രിയുടെ ഈ വിധത്തിലുള്ള പ്രതികരണം. കോന്നി അട്ടച്ചാക്കല്‍ ഈസ്റ്റ് സ്വദേശിയായ ദാസ് പി. ജോര്‍ജിനാണ് മുഖ്യമന്ത്രിയുടെ നാവിന്റെ ചൂടറിയേണ്ടി വന്നത്. ഇയാള്‍ സജീവരാഷ്ട്രീയത്തിലുള്ളയാളും സിപിഐഎം അനുഭാവിയുമാണ്. ആവശ്യം കൂടുതലും സാമ്പത്തീകം കുറവുമാണെന്ന തരത്തിലേക്ക് പ്രസംഗം എത്തിയപ്പോഴായിരുന്നു ചോദ്യം. കേരളത്തിന് മതിയായ സാമ്പത്തീകശേഷി ഇല്ലാത്ത അവസ്ഥയില്‍ എങ്ങിനെ ഈ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കും എന്ന് ഉദ്ദേശിച്ചരായിരുന്നു ചോദ്യം. എന്നാല്‍ അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മറുപടിയും എത്തുകയായിരുന്നു. എന്തായാലും സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മുമ്പ് 2016 ല്‍ ഉമ്മന്‍ചാണ്ടി പ്രസംഗിച്ചപ്പോഴും സമാനരീതിയില്‍ ചോദ്യം ഉയര്‍ന്നെങ്കിലും ചിരിച്ച് തമാശ ആസ്വദിച്ചുകൊണ്ടായിരുന്നു മറുപടി നല്‍കിയത്.
'എൻ്റെ തെറ്റാണ്, മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു, ആവേശത്തിന് ചോദിച്ചു പോയതാണ്'
എൻ്റെ ആരാധ്യനായ വ്യക്തിയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ പ്രസംഗം ഞാൻ തടസപ്പെടുത്താൻ പാടില്ലായിരുന്നു, അത് എൻ്റെ തെറ്റാണ്; മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ തുനിഞ്ഞ സിപിഎം പ്രവർത്തകൻ ദാസ്.പി.ജോർജ്
കണ്ണാടിപ്പറമ്പ് സ്വദേശി റിയാദിൽ നിര്യാതനായി
കണ്ണാടിപ്പറമ്പ് സ്വദേശി റിയാദിൽ മരണമടഞ്ഞു. പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന മുഹമ്മദാണ് മരണമടഞ്ഞത്
'പിണറായി മന്ത്രിസഭയിലുള്ളവരാണ് പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്നത്;
സണ്ണി ജോസഫ് തുടരും പക്ഷേ പിണറായി തുടരാൻ സാധ്യതയില്ല; പേരാവൂരിൻ്റെ മനസിലെന്ത്?
സണ്ണി ജോസഫ് തുടരും പക്ഷേ പിണറായി തുടരാൻ സാധ്യതയില്ല, 25,000 വോട്ടിന് സണ്ണി ജോസഫ് ജയിക്കും; പേരാവൂരിൽ ഇത്തവണ മാറ്റമുണ്ടാകുമോ? അതോ സണ്ണി ജോസഫ് തുടരുമോ?
മരണപ്പെട്ടവരേയും ബാധിച്ച് LPG പ്രതിസന്ധി; തൊടുപുഴയില്‍ ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചു
ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരണപ്പെട്ടവരേയും ബാധിച്ച് എല്‍പിജി പ്രതിസന്ധി; തൊടുപുഴയില്‍ ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചു, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നഗരസഭ
ടിവികെ അധ്യക്ഷന്‍ വിജയ്യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ത്ഥി മരിച്ചു
മാര്‍ച്ച് നാലിന് വിജയ്യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെയാണ് അപകടം
സമാധാന ചര്‍ച്ചകൾ നടക്കുന്നുവെന്ന് ട്രംപ്; നിഷേധിച്ച് ഇറാൻ
സമഗ്രവും ശാശ്വതവുമായി സമാധാന ചര്‍ച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ്; നിഷേധിച്ച് ഇറാൻ, പരാജയ ഭീതിയിൽ നിന്നാണ് അമേരിക്ക ചര്‍ച്ചകൾ നടക്കുന്നുവെന്ന വ്യാജ അവകാശവാദം ഉന്നയിക്കുന്നതെന്നും ഇറാൻ
'വയറ് വേദന വന്നതിന് ശേഷം ഭ്രൂണം പുറത്തേക്കു വന്നു, കട്ട് ചെയ്ത് ഫ്രിഡ്ജിൽ എടുത്തുവെച്ചു'
'വയറ് വേദന വന്നതിന് ശേഷം ഭ്രൂണം പുറത്തേക്കു വന്നു, കട്ട് ചെയ്ത് ഫ്രിഡ്ജിൽ എടുത്തുവെച്ചു'; കൊടുങ്ങലൂരിൽ ഫ്ളാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്
നേരിയ ആശ്വാസം! ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് എൽപിജി ടാങ്കറുകൾ കൂടി ഇന്ത്യയിലേക്ക്
നേരിയ ആശ്വാസം! ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് എൽപിജി ടാങ്കറുകൾ കൂടി ഇന്ത്യയിലേക്ക്, മാർക്കോ റൂബിയോയുമായി ചര്‍ച്ച നടത്തി എസ് ജയശങ്കര്‍
മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിലാണെന്ന് കെ സുരേന്ദ്രൻ. തനിക്കെതിരെ അപരന്മാരെ നിർത്തുന്നത് രാഷ്ട്രീയ നേതാക്കൾ ആണെന്നും സുരേന്ദ്രൻ ഹലോ വോട്ടറിൽ പറഞ്ഞു.
തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും നടത്തുന്ന കള്ളക്കളി കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാമെന്നും സിപിഎം-ബിജെപി ഡീല്‍ ആരോപണം പ്രതിപക്ഷ നേതാവ് നടത്തുന്നത് സ്വന്തം വീഴ്ച മറയ്ക്കാനാണെന്നും ബിജെപി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. ബിജെപിയെ പരാജയപ്പെടുത്താന്‍ വര്‍ഗീയ സംഘടനകളായ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി കൈകോര്‍ക്കുന്നതാണ് യുഡിഎഫ്-എല്‍ഡിഎഫ് ശൈലിയെന്നും ആരോപിച്ചു. രാഷ്ട്രീയ ഡീലുകളുടെ മാസ്റ്ററായ വി.ഡി. സതീശന് ബിജെപിയ്ക്ക് എതിരേ ആരോപണം ഉയര്‍ത്തിയത് സിപിഐഎമ്മുമായി പതിറ്റാണ്ടുകളായി നടത്തുന്ന വോട്ട് കച്ചവടവും വര്‍ഗീയ പ്രീണനവും സാമ്പത്തിക ഇടപാടുകളും ഡീലുകളും മറച്ചുവെക്കാനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരനെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെയും തോല്‍പ്പിക്കാന്‍ കെ. മുരളീധരന് 'ചാവേറായി' എത്തിയത് ഇതിന്റെ തെളിവാണ്. കുമ്മനത്തെ പരാജയപ്പെടുത്താന്‍ സിപിഎം വോട്ട് മറിച്ചുവെന്ന് മുരളീധരന് തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ട്. ഇ. ശ്രീധരനെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐയും സിപിഎമ്മും നടത്തിയ വോട്ട് കച്ചവടം കേരളം മറന്നിട്ടില്ല. രാജീവ് ചന്ദ്രശേഖറിനെ തോല്‍പ്പിക്കാന്‍ സ്വന്തം വോട്ട് കോണ്‍ഗ്രസിന് മറിച്ചുനല്‍കി സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയതും ഈ ഡീലിന്റെ ഭാഗമാണ്. ഇതെല്ലാം മറയ്ക്കാനാണ് സതീശനും പിണറായിയും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാലഹരണപ്പെട്ട 'കോലിബി' സഖ്യ ആരോപണങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന രീതി ബിജെപിക്കില്ല. ക്ഷേത്രങ്ങളും വിശ്വാസികളുടെ അവകാശങ്ങളും കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒരേ തൂവല്‍ പക്ഷികളാണ്. വിശ്വാസികള്‍ക്ക് വേണ്ടി സംസാരിക്കുന്നത് വര്‍ഗീയതയാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം ഇനി കേരളത്തില്‍ ചെലവാകില്ല ഗുരുവായൂര്‍ പോലുള്ള സ്ഥലങ്ങളില്‍ ഒരു വിശ്വാസി ജയിച്ചുവരണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന മതേതരത്വമാണ് ബിജെപിയുടെ നയമെന്നും സുരേഷ് വ്യക്തമാക്കി.
സ്വന്തക്കാരെയും ബന്ധുക്കളെയും രക്ഷിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്പില് സാഷ്ടാംഗം വീണ മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തതിന്റെ ഭാഗമായാണ് കേരളത്തിലെ നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി .
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും ഈ റെസിപ്പി
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും ഈ റെസിപ്പി
ചടയമംഗലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ ആർ.എസ് അരുൺരാജ്
ചടയമംഗലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ ആർ.എസ് അരുൺരാജ്
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയില്‍ തുടരും. പേരാവൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുമ്പോഴും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അറിയിച്ചതോടെ, അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സണ്ണി ജോസഫിനെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്കി. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, എം എ വാഹിദ്, മര്യാപുരം ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ നാലംഗ സമിതിക്കാണ് രൂപം നല്‍കിയത്. സാധാരണ നിലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കെപിസിസി അധ്യക്ഷന്മാര് പോകുമ്പോള്‍ പകരം ചുമതല നല്‍കുന്നതാണ് പതിവ്. ആദ്യഘട്ടത്തില്‍ അങ്ങനെ ആലോചന നടന്നിരുന്നു. ബെന്നി ബെഹനാന്, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ പരിഗണിക്കുകയും ചെയ്തതാണ്. എന്നാല്‍ അധ്യക്ഷ പദവി ഒഴിയില്ലെന്ന ഉറച്ച നിലപാട് സണ്ണി ജോസഫ് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് സണ്ണി ജോസഫ് തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്ന തീരുമാനം നേതൃത്വം സ്വീകരിച്ചത്. സണ്ണി ജോസഫിന്റെ അഭാവത്തില്‍ കെപിസിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് നാലംഗ സമിതിയെ തീരുമാനിച്ചത്.
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും ആർ.എസ്.എസ് അജണ്ടയാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എൽഡിഎഫ് ഭരണകൂടത്തെ 'സംഘി ക്യാബിനറ്റ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുഡിഎഫിനെ പിന്തുണയ്ക്കുന്ന കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്ന് കുറ്റപ്പെടുത്തി. നടൻ രമേഷ് പിഷാരടിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സൈബർ ആക്രമണങ്ങളും രാഷ്ട്രീയ നീക്കങ്ങളും ഇതിന്റെ
പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ ആസ്തിയില്‍ 10 വര്‍ഷംകൊണ്ട് വന്‍ കുതിപ്പ്.
തൃശൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ മൂന്നു മാസം പ്രായമുള്ള മനുഷ്യഭ്രൂണം; ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ
യുവതിയും യുവാവും താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് മൂന്നുമാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. നഗരത്തിലെ ഫ്ലാറ്റിൽ ഫ്രിഡ്ജിൽ ബോക്സിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇത്
എൽഡിഎഫ് തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥി പികെ ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനം ബുധനാഴ്ച ആരംഭിക്കും. ആറുദിവസമായി ജില്ലയിൽ വൈകിട്ട് മൂന്നുമുതൽ എട്ടുവരെയായി 80ലേറെ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 25ന് വൈകിട്ട് മൂന്നിന് വാണിയങ്കരയിൽനിന്ന് പര്യടനം ആരംഭിക്കും
ഇറാനുമായി ചര്‍ച്ചകള്‍ തുടരുന്നുവെന്നും ട്രംപ് പറഞ്ഞു.
പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടങ്ങളില്‍ ഒന്ന് നടക്കുന്ന പാലക്കാട്ട് വീട്ടമ്മമാര്‍ക്ക് ഗുണകരമാകുന്ന പദ്ധതി വാഗ്ദാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. അക്ഷയ കാര്‍ഡ് എന്ന പേരില്‍ വീട്ടമ്മാര്‍ക്ക് പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ പ്രതിമാസം 1500 രൂപ നല്‍കാനാണ് തീരുമാനം. വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വാഗ്ദാനം. ഡബിറ്റി വഴി നേരിട്ട് അക്കൗണ്ടില്‍ നല്‍കും. ഒട്ടേറെ സ്ഥലങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ മോഡല്‍ പാലക്കാടും നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ശോഭാ സുരേന്ദ്രന് പ്രഖ്യാപിച്ചു. പാലക്കാട്ടുകാരുടെ ക്ഷേമത്തിന് താമര ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ നല്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശോഭാസുരേന്ദ്രന്റെയും പ്രഖ്യാപനം വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം. വീട്ടമ്മമാര്‍ക്ക് പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍1500 രൂപ മാസം നല്കുന്ന അക്ഷയ കാര്‍ഡാണ് ഈ തെരെഞ്ഞെടുപ്പില്‍ പാലക്കാട്ടുകാര്‍ക്ക് മുന്നില്‍ ഞാന്‍ വെക്കുന്ന ഉറപ്പ്.പ്രതിമാസം 1,500/ നേരിട്ട് പച്ചക്കറിസാധനങ്ങള്‍ വാങ്ങാന്‍ ഉള്ള അക്ഷയ കാര്‍ഡ്.DBT വഴി നേരിട്ട് അക്കൗണ്ടില്‍.ഒട്ടേറെ സ്ഥലങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ മോഡല്‍ നമുക്ക് പാലക്കാട്ടു ഒരുമിച്ച് നടപ്പിലാക്കാന്‍ സാധിക്കും. പാലക്കാട്ടുകാരുടെ ക്ഷേമത്തിന് താമര ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട്....നിങ്ങളുടെ സ്വന്തം-ശോഭാ സുരേന്ദ്രന്.
ജയിലിലേക്ക് പോകാന്‍ വീണ്ടും മോഷണം നടത്തി 46കാരന്
സാദിഖലി തങ്ങളെ അപമാനിച്ചുള്ള സമൂഹമാധ്യമ പോസ്റ്റ്; കേസെടുത്ത് പോലിസ്
മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ തിങ്കളാഴ്ച വൈകീട്ട് ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മലപ്പുറം സൈബര്‍ പോലിസ് അറിയിച്ചു. പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പ്രൊഫൈലിന്റെ വിവരങ്ങള്‍ തേടി പോലിസ് മെറ്റയ്ക്ക് കത്തയച്ചതായി സൈബര്‍ സെല്ല് അറിയിച്ചു. അതേസമയം, അപകീര്‍ത്തികരമായ പോസ്റ്റ് ഇന്നലെ പിന്‍വലിച്ചിട്ടുണ്ട്. വ്യാജമായി ഫേസ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോണ്‍നമ്പര്‍ നല്കി വിപിഎന്‍ വഴി ലോഗിന്‍ ചെയ്താണ് സാദിഖലി തങ്ങളെ അപമാനിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിതന്നെ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി സൈബര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. യുഡിഎഫ് നേതാക്കള്‍ക്കു പുറമേ, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന് അടക്കമുള്ളവരും പോസ്റ്റിനെതിരേ രംഗത്തുവന്നു. സമൂഹം ബഹുമാനിക്കുന്നവരെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമാണെന്ന്, തവനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
അത് ദാസ് പി ജോര്‍ജ് എന്ന സജീവ പാര്‍ട്ടി പ്രവര്ത്തകന്
കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ പരിശോധനയിൽ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം ; പൊലീസ് അന്വേഷണം
കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ പരിശോധനയിൽ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാര്
കണ്ണൂര്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ മുന്നണി സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി അപരന്മാരുടെ ചിത്രവും തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരടക്കം പ്രമുഖരായ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും ഇത്തവണ അപരന്മാരുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി വോട്ട് ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലപ്പോഴും ഇത്തരം അപര സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ മാത്രമേ മത്സരരംഗത്തെ അന്തിമ ചിത്രം വ്യക്തമാകൂ. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജയന് എ.എം ആണ് അപരനായി പത്രിക നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഭീഷണിയായി കെ.ബി. സതീശനും രംഗത്തുണ്ട്. മലബാറിലെ മറ്റ് പ്രധാന മണ്ഡലങ്ങളിലും സ്ഥിതി സമാനമാണ്. പേരാവൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയ്ക്ക് സി. ശൈലജ, ശൈലജ എ.വി എന്നിങ്ങനെ രണ്ട് അപരന്മാരാണുള്ളത്. അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. സുമേഷിനും അപരഭീഷണിയുണ്ട്. മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്റഫിനെതിരെ രണ്ട് മുഹമ്മദ് അഷ്റഫുമാരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹിമാന്, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയും അപരന്മാര് അണിനിരക്കുന്നുണ്ട്. ബേപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത്; ഇവിടെ ആകെ ആറ് പേരാണ് മത്സരിക്കുന്നത്. മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാരും പി.വി. അന്‍വറിനെതിരെ നാല് അപരന്മാരുമാണ് ഉള്ളത്. അരുവിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിനും എല്‍.ി.എഫ് സ്ഥാനാര്‍ത്ഥി ജി. സ്റ്റീഫനും അപരന്മാരുണ്ട്. ഇതില്‍ ശിവകുമാര്‍ എന്ന പേരില്‍ തന്നെ രണ്ടുപേരാണ് പത്രിക നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തെ സി.പി. ജോണിനും അപരനായി ജോണ്‍ എസ് രംഗത്തുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അപരഭീഷണി ശക്തമാണ്. കളമശേരിയില്‍ പി. രാജീവിനെതിരെ രാജീവ് എന്ന പേരുള്ള ആള് തന്നെയാണ് പത്രിക നല്‍കിയത്. കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് ഷിബു എന്ന പേരിലും തൃപ്പൂണിത്തറയില്‍ കെ.എന്‍. ഉണ്ണികൃഷ്ണന് ഉണ്ണികൃഷ്ണന് എന്ന പേരിലുമാണ് അപരന്മാര്. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിനെതിരെ കെ. പ്രശാന്ത് മത്സരിക്കുന്നു. അമ്പലപ്പുഴയില്‍ ജി. സുധാകരനെതിരെ സുധാകരന് എന്ന പേരില്‍ തന്നെ പത്രിക ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ അപരന്മാരെ പിന്‍വലിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാകും മുന്നണികള്‍.
‘കണ്ണൂരിലെ ടീച്ചർമാർ’ റോഡ് ഷോ ഇന്ന്
സ്ത്രീ പോരാട്ടങ്ങളുടെ വേദികളിലെ നിറസാന്നിധ്യങ്ങളായ മൂന്നുപേർ, ദേശീയതലത്തിൽതന്നെ പൊതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും ശ്രദ്ധേയരായ മൂന്ന് അധ്യാപികമാർ
അമേരിക്ക- ഇറാന് ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങുന്നുവെന്ന് സൂചന
ഓപ്പറേഷന് എപ്പിക് ഫ്യൂറി എന്ന പേരില്‍ അമേരിക്കയും ലയണ്‍സ് റോര്‍ എന്ന പേരില്‍ ഇസ്രയേലും ഇറാനില്‍ സംയുക്താക്രമണം നടത്തിയത്
വാഹനത്തർക്കം; കോട്ടയത്ത് യുവാവിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 12 വർഷത്തിന് ശേഷം വിധി
ബസ് ബൈക്കിൽ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 12 വർഷത്തിന് ശേഷം വിധി.അഞ്ച് പ്രതികൾക്ക് കോടതി കഠിനതടവ് വിധിച്ചു.ഏഴുവർഷം കഠിനതടവിനും 50,000 രൂപ വീതം പിഴ അടയ്ക്കാനുമാണ് വിധി. അതേസമയം കേസിലുണ്ടായിരുന്ന മറ്റു നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
മോഹൻലാൽ മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപ; ഉപയോഗിച്ചത് സർക്കാർ ഫണ്ട്
വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്.
കൊച്ചി: റോഡുകൾ സാധാരണഗതിയിൽ വാഹനങ്ങൾ കടന്നുപോവാനും ആളുകൾക്ക് സുഗമമായി മറ്റൊരിടത്തേക്ക് എത്തിച്ചേരാനും വേണ്ടിയുള്ള മാർഗങ്ങളാണ്. എന്നാൽ കേരളത്തിൽ ചിലയിടത്തെങ്കിലും നാം കാണുന്ന സാധാരണ കാര്യമാണ് റോഡുകൾ പാർകിംഗ് ഏരിയകൾ ആവുന്നത്. പലപ്പോഴും റോഡുകളിലെ സഞ്ചാര സാഹചര്യങ്ങൾ കഠിനമാവുന്നത് ഇത്തരം നിയമലംഘനങ്ങളിലൂടെയാണ്. അതിപ്പോൾ ഏറ്റവും അനുഭവിക്കുന്നത് കൊച്ചിക്കാരാണ്. എറണാകുളം കടവന്ത്രയിലെ ഉദയനഗർ റോഡിലൂടെ കടന്നുപോകുമ്പോൾ ഈ പറഞ്ഞതിന്റെ പ്രാധാന്യം
മുംബയ്: പ്രണയിച്ച് വിവാഹം കഴിച്ചതിന് വരനെ കെട്ടിയിട്ട് മർദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ.
നാമനിര്‍ദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന് ; ആകെ സ്ഥാനാര്‍ഥികള്‍ 1252, പത്രികകള്‍ 2117
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. ഈ മാസം 26 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിയും. ഇനി വെറും പതിനാറ് ദിവസം കഴിഞ്ഞാല്‍ കേരളം പോളിംഗ് ബൂത്തിലേക്ക് എത്തും. മാര്‍ച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവര്‍ത്തി ദിവസം മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാര്‍ഥികള്‍ 1252 ആണ്. പല മണ്ഡലങ്ങളിലും വിമത സ്ഥാനാര്‍ഥികളുടെ ഇടപെടല്‍ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കള്‍. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദേശീയ പ്രതിപക്ഷനേതവുമെല്ലാം പ്രചരണരംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ 10 മണിക്ക് കട്ടപ്പനയില്‍ മാധ്യമങ്ങളെ കാണും. ഇന്ന് ഇടുക്കി ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തും. തുടര്‍ന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് 11 മണിക്ക് കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കും. ദേവികുളം മണ്ഡലത്തിന്റെ ഭാഗമായി അടിമാലിയില്‍ മൂന്നു മണിക്കും, ഉടുമ്പന്‍ഞ്ചോല മണ്ഡലത്തിന്റെ ഭാഗമായി വൈകിട്ട് നാലുമണിക്ക് നെടുങ്കണ്ടത്തും, പീരുമേട് മണ്ഡലത്തിന്റെ കണ്വന്ഷന് ആറ് മണിക്ക് പീരുമേട്ടിലും ഉദ്ഘാടനം ചെയ്തു സംസാരിക്കും. പട്ടയ ഭൂമിയിലെ നിര്‍മ്മാണ നിരോധനം നീക്കിയശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഇടുക്കിയില്‍ എത്തുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ എത്തും.എന്‍ ഡി എ ക്യാംപിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍ എത്തും.

32 C