മനസ് നിറയെ നന്മ; ബസിൽ നിന്ന് കിട്ടിയ സ്വർണം അധികൃതർക്ക് കൈമാറി, കെഎസ്ആർടിസി ജീവനക്കാർക്ക് കയ്യടി
ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ദീപയും ഡ്രൈവർ ജയനും ബസിൽ നിന്ന് ലഭിച്ച ഒരു പവൻ സ്വർണം അധികൃതർക്ക് കൈമാറി മാതൃകയായി. യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചതിലൂടെയും ഇവർ ശ്രദ്ധ നേടിയിട്ടുണ്ട്.
മിഷിഗണിലെ സിനഗോഗ് ആക്രമിച്ചത് ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ പ്രതിരോധ സേന
ഹിസ്ബുള്ളയിലെ ബദർ യൂണിറ്റിലെ ആയുധ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളുടെ സഹോദരൻ ഇബ്രാഹിം മുഹമ്മദ് ഗസാലിയാണെന്ന് ഐഡിഎഫ് വാദിക്കുന്നത്
ഹര്‍ഷിത് റാണ ക്രച്ചസ്സില്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി, ആശങ്ക ആരാധകര്‍ക്ക്
ഐപിഎല്‍ 2026-ന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പരിക്ക്. ബിസിസിഐ അവാര്‍ഡ് ചടങ്ങിന് ക്രച്ചസ്സില്‍ എത്തിയ താരത്തിന് അടുത്തിടെ കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.
മാരാരിക്കുളത്ത് വൻ ലഹരിവേട്ട; കാറിലും ബാത്ത്റൂമിലുമായി ഒളിപ്പിച്ച 72 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ
മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരുതി ഒമ്നി കാറിൽ കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസ് പിടികൂടി. തുടർന്നുനടന്ന അന്വേഷണത്തിൽ എറണാകുളം മുനമ്പത്തെ ഒരു ബാത്ത്റൂമിൽ ഒളിപ്പിച്ച 62 ചാക്ക് ഹാൻസ് കൂടി കണ്ടെടുത്തു.
കേരള കോൺഗ്രസിൽ അപ്രതീക്ഷിത നീക്കം: പാലായിൽ ജോസ് കെ മാണി? കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി പരിഗണനയിൽ
പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കണോ എന്ന ചര്‍ച്ചകള്‍ക്കിയെ നിഷ ജോസ് കെ മാണിയുടെ പേരും ഉയര്‍ന്നു. കടുത്തുരുത്തിയിൽ പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് നിഷയുടെ പേര് കൂടി പരിഗണിക്കുന്നത്.
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠാധിപതി സ്ഥാനത്ത് ഇരുന്നുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുകയാണെന്നും സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ചെങ്ങന്നൂരിൽ മറിയ ഉമ്മൻ? തൃപ്പൂണിത്തുറയിൽ ദീപക് ജോയിക്കായി കെ ബാബു; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്
കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്; ചെങ്ങന്നൂരിൽ സർപ്രൈസ് സ്ഥാനാർഥിയായി മറിയ ഉമ്മൻ വരുമോ? തൃപ്പൂണിത്തുറയിൽ ദീപക് ജോയിക്കായി കെ ബാബു Chengannur | Congress | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics
പാലക്കാട് ഹോട്ടൽ വ്യവസായി N.M.R റസാഖ് LDF സ്ഥാനാർഥി | Assembly election | Palakkad | LDF
പാലക്കാട് LDF സ്വതന്ത്ര സ്ഥാനാർഥിയായി ഹോട്ടൽ വ്യവസായി NMR റസാഖ്മത്സരിക്കും; യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷമാകും LDFൻ്റെ പ്രഖ്യാപനം
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന് (KFDC) 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടം 25 വർഷത്തേക്ക് സർക്കാർ പുതുക്കി നൽകി. ഈ തീരുമാനത്തോടെ 600-ഓളം തൊഴിലാളികളുടെ പ്രതിസന്ധിക്ക് അവസാനമാവുകയും, നിർത്തിവെച്ചിരുന്ന യൂകാലിപ്റ്റ്സ്, അക്വേഷ്യ മരംമുറി പുനരാരംഭിച്ച് കോർപ്പറേഷന്റെ സാമ്പത്തിക നഷ്ടം നികത്താൻ വഴിയൊരുങ്ങുകയും ചെയ്തു.
കറ്റാർവാഴ കൊണ്ടുള്ള 8 ഫേസ് പാക്കുകൾ
കറ്റാർവാഴ ചർമ്മത്തിന് വളരെ നല്ലതാണ്. പല ചേരുവകളുമായി ചേര്‍ത്ത് കറ്റാർവാഴ ഫേസ് പാക്കുകൾ ഉണ്ടാക്കി ഉപയോഗിക്കുന്നത് ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം നൽകും. കറ്റാർവാഴ ഉപയോഗിച്ച് ഫേസ് പാക്കുകൾ ഉണ്ടാക്കാനുള്ള എളുപ്പവഴികൾ അറിയാം.
'അടുത്ത ലക്ഷ്യം ഏകദിന ലോകകപ്പ്'; ആഗ്രഹം വ്യക്തമാക്കി ശുഭ്മാന്‍ ഗില്‍
2023-ലെ ഫൈനല്‍ തോല്‍വി പ്രചോദനമാണെന്നും, സമീപകാലത്തെ ഐസിസി കിരീട നേട്ടങ്ങള്‍ക്ക് ശേഷം ഈ ലോകകപ്പ് കൂടി നേടി ചരിത്രം കുറിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിച്ചേക്കുമെന്ന് ചർച്ചകൾ ഉയരുന്നു. എന്നാൽ, കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്നും മറിയ മത്സരിക്കുന്നില്ലെന്നും സഹോദരൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഇതോടൊപ്പം അരൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്.
കാസർകോട് മണ്ഡലത്തിൽ കെ എം ഷാജിയെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും വർഗീയവാദിയെ പരാജയപ്പെടുത്തണമെന്നും മുസ്ലിം ലീഗുകാർ എന്ന പേരിലുള്ള പോസ്റ്ററുകളിൽ പറയുന്നു. ഷാജി എത്തിയാൽ ലീഗിന്റെ സിറ്റിംഗ് സീറ്റായ കാസർകോട്ടെ പോരാട്ട ചിത്രം മാറും.
ഇറാൻ്റേത് 'എഐ' യുദ്ധം; നെതന്യാഹുവുമായി പ്രശ്നങ്ങളില്ല, ഇസ്രായേലുമായി ശക്തമായ ബന്ധമെന്ന് ട്രംപ്
യുദ്ധരംഗത്തെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഇറാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകൾ തള്ളി.
ഇറാഖിലെ ഇറാന് അനുകൂല സൈനിക താവളത്തില്‍ വ്യോമാക്രമണം, മൂന്ന് പേര്‍ക്ക് പരിക്ക്
ജര്‍ഫ് അല്‍-സഖാര്‍: ഇറാഖിലെ ജര്‍ഫ് അല്‍-സഖാര്‍ പ്രദേശത്തുള്ള പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന്റെ (പിഎംഎഫ്) ആസ്ഥാനത്ത് വ്യോമാക്രമണം നടന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. ഇറാഖിലെ സര്‍ക്കാര്‍ സുരക്ഷാ സേനയുടെ ഭാഗമായതും ഇറാനുമായി ബന്ധപ്പെട്ട നിരവധി ഗ്രൂപ്പുകളും ഉള്‍പ്പെടുന്നതുമായ ഷിയ അര്‍ദ്ധസൈനിക ഗ്രൂപ്പുകളുടെ ഒരു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് (പിഎംഎഫ്).
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നുവെന്നും അതിനാൽ തന്നെ സ്ഥാനാർത്ഥികൾക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണെന്നും കെസി വേണുഗോപാൽ.
മറയൂർ: റോഡിനിരുവശത്തുമുള്ള മലനിരകളിലെ പച്ചപ്പും കോടമഞ്ഞുമായി പ്രശസ്തമായ മൂന്നാർ ഇത്തവണയും മാർച്ചിലേക്കു കടന്നതോടെ മറ്റൊരു നിറത്തിലേക്ക് മാറുന്നു. ശിശിരത്തിന്റെ കടും ചുവപ്പ് മാറി പാതയോരങ്ങൾ നീല – പർപ്പിൾ നിറത്തിലുള്ള ജക്രാന്ത പൂക്കളുടെ പന്തലായി മാറി. മൂന്നാർ – മറയൂർ റൂട്ടിലെ ഉമിയാംമലയുടെ താഴ് വരയിലുള്ള വാഗവരൈയാണ് ജക്രാന്ത മരങ്ങൾ പൂവിട്ട് നിൽക്കുന്ന മനോഹര കാഴ്ചയുടെ കേന്ദ്രം. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇലകൾ പൂർണമായി കൊഴിഞ്ഞ് ഉയരമുള്ള മരച്ചില്ലകൾ നിറയെ നീല, പർപ്പിൾ പൂക്കളാണ്. “വാഗ’ എന്ന തമിഴ് വാക്കിനർഥം പാറക്കെട്ടെന്നും “വരൈ’ എന്നതിനർഥം പാറയോട് ചേർന്ന പ്രദേശം എന്നുമാണ്. ഇവ കൂടിച്ചേർന്നാണ് ഈ ദേശനാമം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രാദേശികമായി “നീലവാക” അഥവാ “നീല ഗുൽമോഹർ” എന്നറിയപ്പെടുന്ന ഈ വൃക്ഷം ഏകദേശം 50 അടി ഉയരം വരെ വളരും. ദക്ഷിണ അമേരിക്കൻ (ബ്രസീൽ, അർജന്റീന, ബൊളീവിയ)… The post പർപ്പിൾ വസന്തം…ജക്രാന്ത പൂക്കൾ പന്തൽവിരിച്ച് മറയൂരിലെ പാതകൾ;’ടൂറിസ്റ്റുകളുടെ മനം കവരുന്നത് ദക്ഷിണ അമേരിക്കൻ പൂക്കൾ appeared first on RashtraDeepika .
പാലക്കാട്: തമിഴ്നാട് ശൈലിയിലുള്ള ബിരിയാണിയുടെ രുചിക്കൂട്ടിലൂടെ പാലക്കാട്ടുകാരുടെ പ്രിയങ്കരനായ എന്‍.എം.ആര് ഹോട്ടല്‍ ശൃംഖല ഉടമ എന്‍. അബ്ദുള്‍ റസാഖിനെ കളത്തിലിറക്കി പാലക്കാട് പിടിക്കാന്‍ സിപിഎം നീക്കം. കുറഞ്ഞ വിലയില്‍ മികച്ച ബിരിയാണിയും അല്‍ഫാമും വിളമ്പി നഗരത്തിന് സുപരിചിതനായ റസാഖിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം സ്ഥിരീകരിക്കുന്നുണ്ട്. നിര്‍ണ്ണായകമായ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സിപിഎം രംഗത്തിറക്കുന്നത്. എന്നാല്‍ ശോഭാ സുരേന്ദ്രനും രമേശ് പിഷാരടിയും ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നതോടെ പാലക്കാട് ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ത്രികോണ പോരാട്ടഭൂമിയായി മാറും. മുമ്പ് മുസ്ലീം ലീഗിനൊപ്പമായിരുന്നു റസാഖ്. കുറച്ചു കാലമായി സിപിഎമ്മിനൊപ്പമാണ് നീക്കം. പാലക്കാട് മുഴുവന്‍ അറിയപ്പെടുന്ന ബ്രാന്‍ഡാണ് എന്‍എംആര്‍. ഇതിലാണ് സിപിഎം പ്രതീക്ഷ. പാലക്കാട്ടെ അതിപ്രശസ്തമായ എന്‍.എം.ആര് അപ് ടൗണ്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളുടെ ഉടമയായ എന്‍. അബ്ദുള്‍ റസാഖ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കൂടിയാണ്. ബിസിനസ് രംഗത്തെ മികവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനവുമാണ് റസാഖിനെ പരിഗണിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. മണ്ഡലത്തിലെ 40 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ മുന്‍കാലങ്ങളില്‍ യുഡിഎഫിനൊപ്പമായിരുന്നു. ഈ വോട്ടുകളില്‍ വിള്ളലുണ്ടാക്കി വിജയം ഉറപ്പിക്കാനാണ് സിപിഎം കണക്കുകൂട്ടുന്നത്. എന്നാല്‍ വോട്ട് ഭിന്നിപ്പ് ബിജെപിയെ തുണയ്ക്കുമോ എന്നും സംശയമുണ്ട്. യുഡിഎഫിനായി നടന് രമേശ് പിഷാരടി മത്സരിക്കുമെന്ന സൂചനകള്‍ ശക്തമാണ്. ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ മുസ്ലിം മേഖലകളില്‍ ഉണ്ടാക്കിയ വലിയ മുന്നേറ്റം നിലനിര്‍ത്താന്‍ പിഷാരടിക്ക് കഴിയുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കില്ല. പിഷാരടി മത്സരിച്ചില്ലെങ്കില്‍ ആരാകും സ്ഥാനാര്‍ത്ഥിയെന്നതും വ്യക്തതയില്ല. അതേസമയം, ബിജെപിക്ക് വലിയ സ്വാധീനമുള്ള പാലക്കാട്ട് കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന് എത്തുന്നതോടെ പോരാട്ടം പ്രവചനാതീതമാകും. കുറച്ചു തിരിഞ്ഞെടുപ്പുകളിലായി ബിജെപിയാണ് കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാമത്. ഷാഫി പറമ്പില്‍ തോല്‍പ്പിച്ച് ഇ ശ്രീധരനെയാണ്. കടുത്ത മത്സരമാണ് ശ്രീധരന് നടത്തിയത്. മുസ്ലിം വോട്ടുകള്‍ റസാഖിലൂടെ സിപിഎം പെട്ടിയിലാക്കുമ്പോള്‍ അത് യുഡിഎഫിനെയാകും കൂടുതല്‍ ബാധിക്കുക. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്. നഗരത്തിലെ മറ്റ് പ്രമുഖ വ്യവസായികളായ രാജു (ടോപ് ഇന്‍ ടൗണ്‍), നിഖില്‍ കൊടിയത്തൂര്‍ എന്നിവരെയും പാര്‍ട്ടി പരിഗണിച്ചിരുന്നെങ്കിലും റസാഖിനാണ് മുന്‍തൂക്കം ലഭിച്ചത്. ഇതിന് കാരണം മന്ത്രി എംബി രാജേഷുമായി റസാഖിനുള്ള അടുത്ത ബന്ധമാണ്. ബിരിയാണി രുചിയിലെന്നപോലെ രാഷ്ട്രീയത്തിലും പാലക്കാടന്‍ മനസ്സ് കീഴടക്കാന്‍ എന്‍.എം.ആര് റസാഖിന് കഴിയുമോ എന്ന് കാത്തിരുന്നു കാണണം. ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
സർഫറാസ് അഹമ്മദ് വിരമിച്ചു
കറാച്ചി: പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കറാച്ചി സ്വദേശിയായ കീപ്പർ ബാറ്ററായ 39കാരൻ സർഫറാസ് മൂന്ന് ഫോർമാറ്റുകളിലുമായി 100 അന്താരാഷ്ട്ര മത്സരങ്ങളിൽ പാക്കിസ്ഥാനെ നയിച്ച താരമാണ്. 54 ടെസ്റ്റുകളിലും 117 ഏകദിനങ്ങളിലും 61 ട്വന്റി20 മത്സരങ്ങളിലും പാക്കിസ്ഥാനുവേണ്ടി സർഫറാസ് കളിച്ചു. The post സർഫറാസ് അഹമ്മദ് വിരമിച്ചു appeared first on RashtraDeepika .
തൃശൂര്‍ : നാട്ടികയില്‍ സി സി മുകുന്ദന് എംഎല്‍എയ്ക്ക് കോണ്‍ഗ്രസ് പിന്തുണയില്ലെന്ന് റിപോര്‍ട്ടുകള്‍. നാട്ടികയില്‍ മുകുന്ദന് സ്വതന്ത്രനായി മല്‍സരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.കോണ്‍ഗ്രസ് പിന്തുണ തേടി സി സി മുകുന്ദന് ഡല്‍ഹിയില്‍ അടക്കം പോവുകയും കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടികയില്‍ സുനില്‍ ലാലൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. സിപിഐ പുറത്താക്കിയ 'സ്ക്രാപ്പ്' തങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. നാട്ടികയില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് 'പേയ്മെന്റ് സീറ്റ്' ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് മുകുന്ദന് പ്രഖ്യാപിക്കുകയായിരുന്നു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവരുടെ വിധി ജനം നേരത്തെ എഴുതിക്കഴിഞ്ഞെന്നും സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും കേരളത്തിലെ ജനങ്ങള്‍ക്ക് മതിയായെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. കേരളത്തിലെ ജനതയ്ക്ക് ഇനിയാവശ്യം വികസന രാഷ്ട്രീയമാണെന്നും അതു നല്കാന് ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും മാത്രമേ സാധിക്കൂ എന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും രാഷ്ട്രീയവിവാദങ്ങള്‍ക്ക് പുറകേ പോകുന്നതിന് കാരണം സാധാരണ ജനങ്ങളുടെ ദുരിതപൂര്‍ണ്ണമായ അവസ്ഥയെ മറികടക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞു. ശബരിമലയില്‍ അടക്കം നിലപാട് മാറ്റിയ ഇടതു സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ ചുമത്തിയ ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ കൂടി തയ്യാറാവണം. ജനങ്ങളുടെ നല്ല ഭാവിക്കായാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്ന ബോധ്യത്തോടെ മുന്നോട്ട് പോകും.പുതിയ കേരളം സൃഷ്ടിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും നാടിന്റെയും നാട്ടുകാരുടേയും ഭാവി പ്രവചിക്കുന്ന തെരഞ്ഞെടുപ്പാണെന്നും പറഞ്ഞു. നടക്കാന്‍ പോകുന്നത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. കേരളത്തില്‍ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടെന്നും 140 മണ്ഡലങ്ങളിലും എന്‍ഡിഎ ഒറ്റക്കെട്ടായി മത്സരിക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി രാജീവ് ചന്ദ്രശേഖര്‍. ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കേരളത്തില്‍ കാഴ്ച വെയ്ക്കാന്‍ ബിജെപിക്കാവും. മാറാത്തത് ഇനി മാറുമെന്നും കേരളം വളരുമെന്നുമുള്ള മുദ്രാവാക്യമാണ് ബിജെപിയും എന്‍ഡിഎയും ഈ തെരഞ്ഞെടുപ്പില്‍ മുമ്പോട്ട് വെയ്ക്കുന്നതെന്നും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് കച്ചവടത്തിന് കോൺഗ്രസ് കൂട്ടു നിൽക്കരുതെന്നും കോൺഗ്രസിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നുമാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്.
കൊച്ചിയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ 1.30 കോടി തട്ടി ; 1.06 കോടി തിരിച്ചുപിടിച്ച് സൈബർ പോലീസ്
വയോധിക ഡോക്ടറിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്ത പണത്തിൽ 1.06 കോടി രൂപ തിരിച്ചുപിടിച്ച് കൊച്ചി സൈബർ ക്രൈം പൊലീസ്. എറണാകുളം ചാത്യാത്ത് റോഡിൽ താമസിക്കുന്ന 81 വയസുള്ള ഡോക്ടറുടെ 1.30 കോടി രൂപയാണ് ഇതര സംസ്ഥാനക്കാരയ പ്രതികൾ തട്ടിയെടുത്തത്
കായംകുളം: കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് ചന്ദ്രാലയം വീട്ടിൽ അമിതാഭ് ചന്ദ്രനെ (താളവട്ടം ഉണ്ണി-40) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഒരു വർഷത്തേക്കാണ് കരുതൽ തടങ്കലിലാക്കിയത്. കൃഷ്ണപുരം കാപ്പിൽ കുറ്റിപ്പുറത്ത് അമ്പാടിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അമിതാഭ് ചന്ദ്രൻ. കൊലപാതകത്തിനു പുറമേ വ്യാജമദ്യം പിടികൂടിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. മുൻപ് 2025 ഫെബ്രുവരിയിൽ കാപ്പ നിയമപ്രകാരം ഇയാളെ ആറുമാസം കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നാൽ, ശിക്ഷാ കാലാവധിക്കുശേഷം പുറത്തിറങ്ങിയ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. ഒടുവിലായി 2025 ഡിസംബർ 24ന് കൊല്ലം എക് സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്ക്വാഡ് കൊല്ലം ജില്ലയിലെ ഇടപ്പള്ളിക്കോട്ടയിൽനിന്ന് 11.649 ഗ്രാം മയക്കുമരുന്നുമായി ഇയാളെ പിടികൂടിയിരുന്നു. തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ വീണ്ടും കർശനമായ നടപടി സ്വീകരിച്ചിരിക്കു ന്നത്. The post കൊലപാതകത്തിലും,വ്യാജമദ്യക്കേസിലും പ്രതിയായ കുപ്രസിദ്ധ ഗുണ്ട താളവട്ടം ഉണ്ണിയെ കാപ്പ തടങ്കലിലാക്കി appeared first on RashtraDeepika .
കുട്ടികളുടെ സുരക്ഷ രാജ്യത്തിന്റെ പ്രഥമ പരിഗണന; ഇമാറാത്തി ബാലദിനത്തില്‍ ആശംസകളുമായി യു എ ഇ പ്രസിഡന്റ്
രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും സുരക്ഷിതവും സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.
താന്‍ മത്സരിക്കുന്നത് മാഫിയ സംഘങ്ങളുടെ കയ്യില്‍ നിന്ന് സിപിഎമ്മിനെ രക്ഷിക്കാന്‍
സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ പിന്തുണ തേടി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തും. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്, എച്ച് സലാമാണ് മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി.
മാർച്ച് 11നാണ് ഭോപ്പാലിലെ സ്വകാര്യ കോളേജിൽ മുസ്ലിം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി ഇഫ്താർ വിരുന്ന സംഘടിപ്പിച്ചത്. ഇഫ്താർ വിരുന്നിൽ കോളേജിലെ ഹിന്ദു വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് തീവ്ര ഹിന്ദു അനുകൂല സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.
ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചെന്ന വാര്‍ത്ത നിഷേധിച്ച് ആസ്ട്രേലിയ
കാന്‍ബെറ : ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് ആസ്ട്രേലിയ വ്യക്തമാക്കി. ' ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് ഒരു കപ്പലിനെയും അയയ്ക്കില്ല. അത് എത്ര പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല, അങ്ങനെ ചെയ്യുന്നതിന് ഞങ്ങള്‍ സംഭാവന നല്‍കുന്നില്ല,' ആസ്ട്രേലിയയുടെ ഗതാഗത മന്ത്രി കാതറിന് കിംഗ് പറഞ്ഞു.
ഹോ ളിവുഡ് കാത്തിരുന്ന 98-ാമത് അക്കാദമി അവാർഡ് നിശയിൽ ശ്രദ്ധാകേന്ദ്രമായി ലിയോനാർഡോ ഡികാപ്രിയോയും അദ്ദേഹത്തിന്റെ പങ്കാളി വിറ്റോറിയ സെറെറ്റിയും. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ, 51-കാരനായ ഡികാപ്രിയോ തന്റെ പുതിയ കാമുകിയുമായി എത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. ഇറ്റാലിയൻ മോഡലായ 27 വയസ്സുകാരി വിറ്റോറിയയെ ആദ്യമായാണ് താരം ഒരു ഓസ്കാർ വേദിയിലേക്ക് ഒപ്പം കൂട്ടുന്നത്. 2023 മുതൽ പ്രണയത്തിലായ ഇവർ തങ്ങളുടെ ബന്ധം എത്രത്തോളം ദൃഢമാണെന്ന് ഈ വേദിയിലൂടെ ലോകത്തെ അറിയിച്ചു. റെഡ് കാർപെറ്റിൽ ഇവർ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടില്ലെങ്കിലും, സദസ്സിൽ ഡികാപ്രിയോയ്ക്ക് അരികിൽ വിറ്റോറിയ ഉണ്ടായിരുന്നു. രക്തവർണ്ണത്തിലുള്ള വസ്ത്രവും ആകർഷകമായ ഹെയർസ്റ്റൈലും വിറ്റോറിയയെ വേറിട്ടുനിർത്തി. മുൻപ് കാമില മോറോൺ (2020), ജിസെൽ ബണ്ട്ചെ (2005) എന്നിവർക്കൊപ്പമാണ് താരം മുൻപ് ഓസ്കാറിന് എത്തിയിട്ടുള്ളത്. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ കരിയറിലെ രണ്ടാമത്തെ ഓസ്കാറാണ് ഡികാപ്രിയോ ഇത്തവണ ലക്ഷ്യമിടുന്നത്. ഇത്തവണത്തെ നാമനിർദ്ദേശ പട്ടികയിൽ റയാൻ കൂഗ്ലറുടെ 'സിന്നേഴ്സ്' 16 നാമനിർദ്ദേശങ്ങളുമായി റെക്കോർഡ് കുറിച്ചു. മികച്ച നടനുള്ള വിഭാഗത്തിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 'സിന്നേഴ്സി'ലെ അഭിനയത്തിന് മൈക്കൽ ബി. ജോർദാനും 'മാർട്ടി സുപ്രീമി'ലൂടെ ടിമോത്തി ഷാല അതേസമയം, ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ 24 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' മികച്ച ചിത്രം, മികച്ച സംവിധാനം, അവലംബിത തിരക്കഥ, സഹനടൻ, കാസ്റ്റിങ്, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് 98-ാമത് ഓസ്കറിൽ തിളങ്ങിയത്. 11 ഓസ്കർ നോമിനേഷനുകൾക്ക് ശേഷം പോൾ തോമസ് ആൻഡേഴ്സൺ നേടുന്ന ആദ്യ ഓസ്കർ പുരസ്കാരമാണിത്. മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങൾ പോൾ തോമസ് ആൻഡേഴ്സൺ നേടിയപ്പോൾ, ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, മികച്ച കാസ്റ്റിങ് എന്നീ പുരസ്കാരങ്ങളും 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' കരസ്ഥമാക്കി. 'സിന്നേഴ്സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി ജോർദാൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, 'വെപ്പൺസ്' എന്ന ചിത്രത്തിലൂടെ എമി മാഡിഗൺ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള പുരസ്കാരമായിരുന്നു ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്. 'സിന്നേഴ്സ്' എന്ന ചിത്രത്തിലൂടെ ഓട്ടം ദുറാൾഡ് ആർകപോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടി ചരിത്രം കുറിച്ചു. ഈ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ. റയാൻ കൂഗ്ലർ 'സിന്നേഴ്സി'ലൂടെ മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. യോക്കിം ട്രയർ സംവിധാനം ചെയ്ത നോർവീജിയൻ ചിത്രം 'സെന്റിമെന്റൽ വാല്യൂ' മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. 'കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്' ആണ് മികച്ച ആനിമേഷൻ ചിത്രം. ലിയോണാർഡോ ഡി കാപ്രിയോ നായകനായ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സെപ്റ്റംബർ 26-ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പോൾ തോമസ് ആൻഡേഴ്സൺ ലിയോണാർഡോ ഡി കാപ്രിയോയുമായി സഹകരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. 'ബൂഗി നൈറ്റ്സ്', 'മാഗ്നോളിയ', 'ദേർ വിൽ ബി ബ്ലഡ്', 'ദി മാസ്റ്റർ', 'ഫാന്റം ത്രെഡ്' തുടങ്ങിയ നിരവധി പ്രശംസ നേടിയ ചിത്രങ്ങൾ ലോകസിനിമയ്ക്ക് സമ്മാനിച്ച പ്രതിഭയാണ് പോൾ തോമസ് ആൻഡേഴ്സൺ. ഈ ചിത്രം ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിലും തിളങ്ങിയിരുന്നു.
ഏതൊരാൾക്കും നോമ്പോർമകളെ എന്നും അവിസ്മരണീയമാക്കുന്നത് പട്ടിണിയെന്ന കൈപ്പുനീരിനെ മധുരാരാധനയാക്കി മാറ്റാൻ ശ്രമപ്പെടുന്ന കുഞ്ഞുനാളുകളിലെ വ്രതാനുഷ്ഠാനം തന്നെയാകും. നോമ്പെണ്ണത്തിൽ പരസ്പരം മത്സരം വെച്ചും വിശന്നു കുഴയുമ്പോൾ കരഞ്ഞും അക്ഷമ കാണിച്ചും പാതിക്ക് വെച്ച് നോമ്പ് മുറിച്ചുമെല്ലാം ആരംഭിക്കുന്ന ആദ്യകാലവ്രതങ്ങൾ പതിയെ പതിയെ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി മാറുന്നു. റമസാൻ മാസം വരുന്നതോടെ സ്വയം നോമ്പും നിസ്കാരങ്ങളും ഖുർആൻ പാരായണവുമെല്ലാം നിർവഹിക്കേണ്ട ഭാവികാലങ്ങളിലേക്ക് കുരുന്നുകളെ സ്വായത്തരാക്കുന്നത് ഉമ്മമാരുടെ ഉരകല്ലുകളിൽ വെച്ച് തന്നെയാണ്.
രാജ്യത്തെ 18 നഗരങ്ങളില്‍ വാട്ടര്‍മെട്രോക്ക് സാധ്യത; പഠന റിപോര്‍ട്ട് സമര്‍പ്പിച്ച് കെഎംആര്‍എല്‍
കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ വാട്ടര്‍മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകള്‍ വിലയിരുത്തിയ സമഗ്ര പഠന റിപോര്‍ട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തയ്യാറാക്കി. റിപോര്‍ട്ട് ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ലിയുഎഐ)യ്ക്ക് സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ 11 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 18 കേന്ദ്രങ്ങളിലാണ് സാധ്യതാപഠനം നടത്തിയത്. കഴിഞ്ഞ നവംബറിലാണ് മറ്റു നഗരങ്ങളില്‍ വാട്ടര്‍മെട്രോ മാതൃക നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കെഎംആര്‍എല്ലിനെ ചുമതലപ്പെടുത്തിയത്. പരിസ്ഥിതി സൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള ജലഗതാഗത സംവിധാനമായി ലോകത്തിന്റെ ശ്രദ്ധ നേടിയ കൊച്ചി വാട്ടര്‍മെട്രോയുടെ വിജയമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പദ്ധതി വ്യാപിപ്പിക്കാന്‍ പ്രേരണയായത്. കൊച്ചി മാതൃകയ്ക്ക് ദേശീയതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. ശ്രീനഗര്‍, ഗുവാഹത്തി, തേജ്പുര്, ഡിബ്രുഗഢ്, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗളൂരു, കൊല്ലം, ആലപ്പുഴ, ആന്‍ഡമാന്‍ എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ലക്ഷദ്വീപും കൊല്‍ക്കത്തയും ഉള്‍പ്പെടുന്ന രണ്ടു കേന്ദ്രങ്ങളിലെ പഠനം ഇപ്പോഴും പുരോഗമിക്കുകയാണ്. കനാല്‍, നദി, കായല്‍, കടല്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ ജലമേഖലകളില്‍ വാട്ടര്‍മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകളാണ് പ്രധാനമായും വിലയിരുത്തിയത്. ആലപ്പുഴയില്‍ വാട്ടര്‍മെട്രോ പദ്ധതി നടപ്പാക്കുന്നതിനായി എട്ടു പ്രധാന റൂട്ടുകള്‍ പഠനവിധേയമാക്കി. ഏകദേശം 87.77 കിലോമീറ്റര്‍ നീളമുള്ള ജലപാതയില്‍ സര്‍വീസ് നടത്താന്‍ 61 ബോട്ടുകളും 15 ടെര്‍മിനലുകളും ആവശ്യമായി വരുമെന്നാണ് റിപോര്‍ട്ടിലെ വിലയിരുത്തല്‍. കൊല്ലത്ത് ഏകദേശം 34.85 കിലോമീറ്റര്‍ നീളമുള്ള ജലപാതകളില്‍ സര്‍വീസ് നടത്താന്‍ 35 ബോട്ടുകളും 15 ടെര്‍മിനലുകളും ആവശ്യമായി വരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതേസമയം മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ ജലപാതകളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സംവിധാനം ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപോര്‍ട്ടും കെഎംആര്‍എല്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇ-കണ്‍സള്‍ട്ടന്‍സി സേവനത്തിലൂടെ നിലവിലുള്ള മനുഷ്യവിഭവശേഷി ഉപയോഗിച്ച് മറ്റു പദ്ധതികള്‍ക്ക് തടസ്സമുണ്ടാക്കാതെ കെഎംആര്‍എല്‍ ഏകദേശം എട്ടുകോടി രൂപയുടെ വരുമാനവും നേടിയതായി അധികൃതര്‍ അറിയിച്ചു.
ദിവസവും നാരങ്ങ കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ
നാരങ്ങ ജ്യൂസായും അച്ചാറിട്ടുമൊക്കെ നമ്മൾ കഴിക്കാറുണ്ട്. മറ്റ് പഴങ്ങളിൽ നിന്നും വ്യത്യസ്തമായ രുചിയാണ് നാരങ്ങയ്ക്കുള്ളത്. ദിവസവും നാരങ്ങ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണ് അപകടം, സഹോദരങ്ങള്‍ മരിച്ചു
തിരുവനന്തപുരം: കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുല്ലെയില്‍ സ്വദേശികളായ അഭി (20) അഭിഷേക് (22) എന്നിവരാണ് മരിച്ചത്. ബൈക്ക് റോഡില്‍ തെന്നി വീണാണ് അപകടം ഉണ്ടായത്. വിദ്യാര്‍ഥിയായ അഭിജിത്തിനെ കൊണ്ടുവിടാന്‍ ബസ്റ്റാന്ഡിലേക്കുള്ള യാത്രയിക്കിടെ രാവിലെ ആറരയോടെ ആയിരുന്നു അപകടം. വീടിന് സമീപത്ത് വച്ച് തന്നെയാണ് അപകടം ഉണ്ടായത്. ബൈക്ക് റോഡില്‍ തെന്നി വീണാണ് അപകടം ഉണ്ടായത്. വിദ്യാര്‍ഥിയായ അഭിജിത്തിനെ കൊണ്ടുവിടാന്‍ ബസ്റ്റാന്ഡിലേക്കുള്ള യാത്രയിക്കിടെ രാവിലെ ആറരയോടെ ആയിരുന്നു അപകടം. വീടിന് സമീപത്ത് വച്ച് തന്നെയാണ് അപകടം ഉണ്ടായത്.
യുദ്ധകാലത്ത് യുഎഇയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സംഘര്‍ഷത്തിനിടയില്‍, സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോകളും വിവരങ്ങളും പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 35 പേരെ അറസ്റ്റ് ചെയ്യാന്‍ യുഎഇ ഉത്തരവിട്ടു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് അശാന്തിയോ ഭയമോ പടരുന്നത് തടയാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് നിരീക്ഷിച്ച ശേഷമാണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസ് പറഞ്ഞു.
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നു
പയ്യന്നൂരിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.എൽ.എയുമായ ടി.ഐ.മധുസൂദനെതിരെ മത്സരിക്കുമെന്ന് മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും എൽഡിഎഫിൻ്റെ പ്രഖ്യാപനം ഉണ്ടാകുക. പാലക്കാട് സ്ഥാനാർഥിയ്ക്കായി നിരവധി വ്യവസായ പ്രമുഖരെ സിപിഎം സന്ദർശിച്ചുവെങ്കിലും തീരുമാനമായിരുന്നില്ല. ഒടുവിൽ ചർച്ചകൾക്കൊടുവിൽ റസാഖ് സമ്മതം അറിയിക്കുകയായിരുന്നു.
വട്ടിയൂർക്കാവിൽ യുഡിഎഫിനായി താൻ പ്രചാരണം തുടങ്ങുമെന്ന് കെ മുരളീധരൻ അറിയിച്ചു. സ്ഥാനാർത്ഥി പട്ടിക വൈകിയെങ്കിലും യുഡിഎഫ് വിജയിക്കുമെന്നും, എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിനെതിരെ രാഷ്ട്രീയ പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ബിജെപി മുഖങ്ങളെ നാളെ അറിയാം; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഒറ്റകെട്ടായി പ്രഖ്യാപിക്കും
തൃപ്പൂണിത്തുറയിൽ ബിജെപിയോ ട്വന്റി20യോ? പൂജ്യത്തിൽ നിന്നും നമ്പർ ഉയർത്താൻ ബിജെപി, ഒന്നായുള്ള സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും
പൊന്നാനിയിൽ എം.കെ.സക്കീറിനെ മത്സരിപ്പിക്കുന്നതിന് എതിരെ സിപിഎമ്മിൽ പരസ്യ പ്രതിഷേധം
ഒരാൾക്ക് തന്നെ എങ്ങനെ എല്ലാ പദവിയും കിട്ടുന്നു? എം.കെ.സക്കീര്‍ LDF സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ പൊന്നാനിയിലെ പാര്‍ട്ടിക്കാര്‍ക്കിടയിൽ അമർഷം പുകയുന്നു
ഇസ്രായേലിന് നേരെ ഇറാന് സെജില്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു, വീഡിയോ
തെഹ്റാന്: ഇസ്രായേലിന് നേരെ ഇറാന് സെജില്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. 2,000-2,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഖര ഇന്ധന തന്ത്രപരമായ മിസൈലായ മിസൈല്‍ ഇസ്രായേല്‍ സൈനിക, പ്രതിരോധ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) പറഞ്ഞു. Iran's WAVE 54 in the air with FIRST use of Sejjil ballistic missiles since start of war — IRIB pic.twitter.com/sWoOsCZawQ — RT (@RT_com) March 15, 2026 നാഷണല്‍ ഇന്ററസ്റ്റ് മാഗസിന് പറയുന്നതനുസരിച്ച്, ഈജിപ്ത്, സുഡാന്റെ ചില ഭാഗങ്ങള്‍, ഉക്രെയ്നിന്റെ വലിയ ഭാഗങ്ങള്‍, തെക്കന്‍ റഷ്യ, പടിഞ്ഞാറന്‍ ചൈന, ഇന്ത്യ, ഇന്ത്യന്‍ മഹാസമുദ്രത്തിലെയും മെഡിറ്ററേനിയന്‍ കടലിലെയും വലിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മിസൈലിന് എത്താന്‍ കഴിയും.
പോരിനുറച്ച് വി.കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകും
പാർട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റായ നിലപാടുകൾക്കെതിരായി പോരാട്ടം ശക്തിപ്പെടുത്തും; വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകും
വി കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കും
പോരാട്ടവുമായി മുന്നോട്ട് പോകാന്‍ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് കുഞ്ഞികൃഷ്ണന്.
എൻ്റെ ഡീൽ ജനങ്ങളുമായി, ഈ നാടിൻ്റെ മനസ് എനിക്കറിയാം, : കടകംപള്ളി സുരേന്ദ്രൻ
'തെരഞ്ഞെടുപ്പ് കടുപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു, പക്ഷേ അതിനെ തരണം ചെയ്യും, എൻ്റെ ഡീൽ ജനങ്ങളുമായി'; കഴക്കൂട്ടം കൈവെള്ളയിലാകുമോ? കളത്തിലിറങ്ങി കടകംപള്ളി സുരേന്ദ്രൻ
'കെ സുധാകരന്റെ പോസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് എതിരെ, കുഞ്ഞികൃഷ്ണന്റെ അനുഭവമല്ല പറയാനുള്ളത്'
ജി സുധാകരൻ സഹകരിക്കാത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണത, ജി സുധാകരൻനല്ലൊരു സ്ഥാനാർത്ഥിയാണ്, അദ്ദേഹത്തിന് പിന്തുണ കൊടുക്കുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, എന്റെ കാര്യത്തിൽ തീരുമാനം ഒരു മാസം മുൻപേ തീരുമാനം ആയിട്ടുണ്ട്; ബെന്നി ബെഹനാൻ
ഒറ്റപേരിൽ എത്തിയ 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് | Assembly Election
ഒരു വശത്ത് തർക്കങ്ങൾ പരിഹരിക്കാൻ ശ്രമം; മറുവശത്ത് ഒറ്റപേരിൽ എത്തിയ 40 സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ്, ചർച്ചകൾ വേഗത്തിലാക്കാൻ നീക്കം, തിരുവനന്തപുരത്ത് മുതിർന്ന നേതാക്കൾ മുൻനിരയിൽ
സുധാകരന് കൈകൊടുത്ത് മുന്നോട്ടുപോകാൻ കോൺഗ്രസ്; കളം ഒരുങ്ങിയത് KC വേണുഗോപാലിൻ്റെ ഇടപെടൽ | G Sudhakran
അഴിമതിയുടെ കറപുരളാത്ത നേതാവ്, കളം ഒരുങ്ങിയത് കെ സി വേണുഗോപാലിൻ്റെ ഇടപെടൽ, സുധാകരന് കൈകൊടുത്ത് മുന്നോട്ടുപോകാൻ കോൺഗ്രസ്
ജി സുധാകരന് 'കൈ'താങ്ങ് ; രാഷ്ട്രീയ കേരളം അമ്പലപ്പുഴയിലേക്ക് | Assembly election | Ambalappuzha
അമ്പലപ്പുഴയുമായുള്ള ജി സുധാകരന്റെ വൈകാരിക ബന്ധം മുതലെടുക്കാൻ യുഡിഎഫ്; നിർണായക തീരുമാനം, രാഷ്ട്രീയ കേരളം അമ്പലപ്പുഴയിലേക്ക്
'കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഉടൻ, നേരത്തെ പ്രഖ്യാപിച്ചത് കൊണ്ട് ഇടതുപക്ഷത്തിന് മേൽക്കൈ ഉണ്ടാകില്ല'
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തുവരും, ഘടകക്ഷികളുമായി ചർച്ച കഴിഞ്ഞു, നേരത്തെ പ്രഖ്യാപിച്ചത് കൊണ്ട് ഇടതുപക്ഷത്തിന് മേൽക്കൈ ഉണ്ടാകില്ലയെന്നും കെ മുരളീധരൻ
ഹോർമുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി രണ്ടാമത്തെ കപ്പലും മുംബൈയിൽ എത്തി
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കറും മുംബൈയിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക വഹിക്കുന്ന സ്മിർണി എന്ന കപ്പലാണ് മുംബൈയിലെത്തിയത്. സൗദി അറേബ്യയിലെ റാസ് തനൂറയിൽ നിന്നാണ് ഈ കപ്പൽ യാത്ര തിരിച്ചത്. തിങ്കളാഴ്ചയോടെ കപ്പലിലെ എണ്ണ മാഹുലിലെ എച്ച്പി സി എൽ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങും.
ചപ്പാത്തിക്കും നാനും ബെസ്റ്റ് കൂട്ട്
ചപ്പാത്തിക്കും നാനും ബെസ്റ്റ് കൂട്ട്
തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കൊച്ചിയിൽ യുവതിയുടെ മാലയും ഫോണും കവര്‍ന്നു
കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ ആക്രമിച്ച് മൊബൈല്‍ഫോണും മാലയും കവര്‍ന്നു. കണ്ണൂര്‍ സ്വദേശിനി ജസ്ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. തലയില്‍ തുണിയിട്ട് മൂടിയശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് യുവതി പറയുന്നു. കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയില്‍വേ പാലത്തിന്റെ തൂണില്‍ തലയിടിപ്പിച്ചു എന്നും പറയുന്നു. യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ തലയില്‍ സ്റ്റിച്ചിട്ടിരിക്കുകയാണ്. ഒരു പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.
കൊച്ചിയിൽ യുവതിയുടെ തലയിൽ തുണിയിട്ട് മൂടി മൊബൈല്‍ഫോണും മാലയും കവര്‍ന്നു
കണ്ണൂര്‍ സ്വദേശിനി ജസ്ന ഫാത്തിമയുടെ തലയിലാണ് തുണിയിട്ട് മൂടി മൊബൈല്‍ഫോണും മാലയും കവര്‍ന്നത്.
നര്‍ത്തകിയെ വേദിക്ക് പുറത്തേയ്ക്ക് എടുത്ത് എറിഞ്ഞ് ഗായകൻ.
പെരുമാറ്റച്ചട്ടത്തിന് മുൻപേ എംവിഡിയിൽ തിടുക്കപ്പെട്ട സ്ഥലംമാറ്റങ്ങൾ
നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിന് മണിക്കൂറുകൾ മുൻപേ മോട്ടോർവാഹനവകുപ്പിൽ സ്ഥലംമാറ്റപ്പെരുമഴ. എൻഫോഴ്സ്മെന്റ്, മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥലംമാറ്റപ്പട്ടികയാണ് ഇറക്കിയിട്ടുള്ളത്.98 മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർക്കാണ് ആദ്യപട്ടികയിൽ സ്ഥലംമാറ്റം
അഗ്രി- ടൂറിസം നിക്ഷേപ തട്ടിപ്പ്; 100 കോടി രൂപയിലധികം വാങ്ങിയ അച്ഛനും മക്കളും പിടിയിൽ
അഗ്രി-ടൂറിസം പദ്ധതികളിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളിൽ നിന്ന് 100 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ അച്ഛനും രണ്ട് മക്കളും അറസ്റ്റിലായി.
40 വർഷം പഴക്കമുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനം പൂർണ്ണമായി മാറ്റാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. പുതിയ സംവിധാനം നിലവിലുള്ളതിനേക്കാൾ 5 ഇരട്ടി വേഗത നൽകുന്നതിനൊപ്പം, തത്കാൽ ടിക്കറ്റ് തട്ടിപ്പുകൾ തടയാനും വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാനും ലക്ഷ്യമിടുന്നു.
വിവാഹാഘോഷത്തിനിടെ വരന്റെ സുഹൃത്തുക്കള്‍ ഗുണ്ട് പൊട്ടിച്ചു. ശബ്ദം കേട്ട് വധു ബോധം കെട്ടുവീണു. മരട് തെക്കുംഭാഗം സരസ്വതീ വിലാസം എൽപി സ്കൂൾ ഹാളിൽ ഞായറാഴ്ച്ച വൈകിട്ട് നടന്ന വിവാഹ സൽക്കാരത്തിലായിരുന്നു സംഭവം. വധൂവരൻമാർ ഇരിക്കുന്ന സ്റ്റേജിനും റോഡിനുമിടയിലുള്ള ഭാഗത്തായിരുന്നു ഗുണ്ട് പൊട്ടിച്ചത്. ശബ്ദം കേട്ട് ഞെട്ടി ബോധം കെട്ടു വീണ വധുവിനെ ഉടൻ തന്നെ ബന്ധുക്കൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിയന്തര ശുശ്രൂഷകള്‍ നല്‍കിയതോടെ ശാരീരിക അസ്വസ്ഥതകള്‍ മാറി യുവതി ബോധം വീണ്ടെടുത്തു. വൈകാതെ തന്നെ തിരികെ വിവാഹ ഹാളിലേക്ക് മടങ്ങി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. The post ഇതൊക്കെ ശ്രദ്ധിക്കണ്ടേ അന്പാനേ… വിവാഹാഘോഷത്തിനിടെ വരന്റെ സുഹൃത്തുക്കള്‍ ഗുണ്ട് പൊട്ടിച്ചു; ശബ്ദം കേട്ട് വധു ബോധംകെട്ട് വീണു appeared first on RashtraDeepika .
ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ്സഹോദരങ്ങള്ക്ക് ദാരുണാന്ത്യം .കിളിമാനൂർ പുല്ലെയില്‍ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 6:30 ഓടെയായിരുന്നു അപകടം നടന്നത്.
കോഴഞ്ചേരി: വീട്ടമ്മയുടെ സ്വര്‍ണമാലയും താലിയും പൊട്ടിച്ചെടുത്ത് ഓടുന്നതിനിടെ രക്ഷപ്പെടാനായി പമ്പയാറ്റില്‍ ചാടിയ ആളെ പിന്നാലെ ആറ്റില്‍ ചാടി ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള കുഴിക്കാല കുറുന്താര്‍ കാവിന് മേലേതില്‍ വീട്ടില്‍ രാജേഷ്കുമാര്‍ (36) നെയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ കിരണ്‍, ആകേഷ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ പമ്പയാറ്റില്‍ ചാടി പിടികൂടിയത്. ആറന്മുള വഞ്ചിത്ര സ്വദേശിനി മേലകത്തില്‍ തുണ്ടിയില്‍ വീട്ടില്‍ പ്രസന്ന (62) യുടെ മുന്നു പവനില്‍ അധികം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതി പൊട്ടിച്ചെടുത്തത്. ശനിയാഴ്ച വൈകുന്നേരം വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ പതുങ്ങിയിരുന്ന പ്രതി സ്വര്‍ണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പെട്ടെന്ന് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് എസ്ഐ ആഷില്‍ രവിയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ പോലീസ് എത്തിയെങ്കിലും ഇയാള്‍ സമീപത്തെ മുളങ്കാട്ടില്‍ ഒളിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ പ്രതി മുളങ്കാട്ടില്നിന്നു… The post ആറന്മുള പോലീസിനോടാ കളി… സ്വര്‍ണമാല അപഹരിച്ച് പമ്പാനദിയിലേക്ക് ചാടി; പിന്നാലെ നീന്തി ആറിന് നടുവിൽ വെച്ച് വലയിലാക്കി; കരയ്ക്കെത്തിച്ച് ജയിലിലാക്കി appeared first on RashtraDeepika .
എറണാകുളം ജില്ലയിലെ നാല് സീറ്റുകളിൽ വിശ്വസ്തരെ സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ തർക്കം രൂക്ഷമാണ്. തൃപ്പൂണിത്തുറ, പെരുമ്പാവൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കൾ സ്വന്തം സ്ഥാനാർത്ഥികൾക്കായി വാദിക്കുമ്പോൾ, സിറ്റിംഗ് എംപിമാർ മത്സരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും ഹൈക്കമാൻഡിന് മുന്നിലുണ്ട്.
വാഷിംഗ്ടണ്‍: ഇറാന്റെ ഡ്രോണുകള്‍ അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് നുഴഞ്ഞുകയറി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയേക്കാമെന്ന് യുഎസ് സൈനിക ഡ്രോണ്‍ വിദഗ്ധന്റെ മുന്നറിയിപ്പ്. മുന്‍ യുഎസ് ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സൈനികനുമായ ബ്രെറ്റ് വെലിക്കോവിച്ച് ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഐസിസ് നേതാക്കളെ വേട്ടയാടാന്‍ വര്‍ഷങ്ങളോളം ഡ്രോണുകള്‍ ഉപയോഗിച്ച പരിചയസമ്പത്തുള്ള വെലിക്കോവിച്ച്, ഇറാന്റെ പക്കലുള്ള കുറഞ്ഞ വിലയുള്ള ചെറിയ ഡ്രോണുകള്‍ അമേരിക്കയ്ക്ക് വലിയ തലവേദനയാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതിവേഗ ആയുധങ്ങളെ കണ്ടെത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള നിലവിലെ റഡാര്‍ സംവിധാനങ്ങള്‍ക്ക് ഇറാന്റെ ഡ്രോണുകളെ കണ്ടെത്തുക പ്രയാസമാണെന്ന് വെലിക്കോവിച്ച് വ്യക്തമാക്കുന്നു. വേഗത കുറവ്, താഴ്ന്ന പറക്കല്‍: സാവധാനത്തിലും താഴ്ന്ന ഉയരത്തിലും പറക്കുന്നതിനാല്‍ റഡാറുകള്‍ ഇവയെ നിസ്സാരമായി കണക്കാക്കുകയോ കണ്ടെത്താന്‍ കഴിയാതെ വരികയോ ചെയ്യും. ഇറാന്റെ പക്കലുള്ള ഈ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ നേരിട്ട് ഇടിച്ച് പൊട്ടിത്തെറിക്കുന്നവയാണ്. 11 അടി നീളമുള്ള ഈ ഡെല്‍റ്റ-വിംഗ് ഡ്രോണുകള്‍ക്ക് 1,500 മൈലിലധികം സഞ്ചരിക്കാന്‍ ശേഷിയുണ്ട്. 44 മുതല്‍ 88 പൗണ്ട് വരെ സ്ഫോടകവസ്തുക്കള്‍ ഇവ വഹിക്കും. ഇറാന്റെ ഡ്രോണുകള്‍ നിര്‍മ്മാണ ചെലവ് കുറഞ്ഞതാണെങ്കിലും അവയെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് ഭീമമായ തുക ചിലവാക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. വെറും 30,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) ചിലവില്‍ നിര്‍മ്മിക്കുന്ന ഒരു ഇറാന് ഡ്രോണിനെ വെടിവച്ചിടാന്‍ ഇസ്രായേലും അമേരിക്കയും 40 ലക്ഷം ഡോളര്‍ (ഏകദേശം 33 കോടി രൂപ) വിലയുള്ള മിസൈലുകളാണ് ഉപയോഗിക്കുന്നത്. ഈ സാമ്പത്തിക അസന്തുലിതാവസ്ഥ ഇറാന് അനുകൂലമാണെന്ന് വെലിക്കോവിച്ച് നിരീക്ഷിക്കുന്നു. അമേരിക്കയില്‍ ഒരു ആക്രമണം നടത്താന്‍ ഇറാന് തീരുമാനിച്ചാല്‍ സാമ്പത്തിക പ്രാധാന്യവും ജനസാന്ദ്രതയും കണക്കിലെടുത്ത് കാലിഫോര്‍ണിയ ആയിരിക്കും പ്രധാന ലക്ഷ്യം. കാലിഫോര്‍ണിയയില്‍ ഇറാന് ആക്രമണത്തിന് ശ്രമിച്ചേക്കാമെന്ന ഫെഡറല്‍ മുന്നറിയിപ്പ് ചോര്‍ന്നത് വലിയ വിവാദമായിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് ഈ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞു. ഇത്തരമൊരു ഭീഷണി നിലവിലില്ലെന്നും ഇറാനില്‍ നിന്ന് മുന്‍പും അത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്. നിലവില്‍ ഇറാന്റെ പ്രതിരോധ ശേഷി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ നേരിട്ടൊരു ആക്രമണത്തിന് മുതിരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എങ്കിലും ഡ്രോണ്‍ യുദ്ധതന്ത്രത്തിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ നേരിടാന്‍ അമേരിക്ക സജ്ജമാണോ എന്ന ചോദ്യം ശക്തമാവുകയാണ്.
കീഴ്പ്പള്ളിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മെഡിക്കൽ ഷോപ്പ് ഉടമ മരിച്ചു
കീഴ്പ്പള്ളി അത്തിക്കലിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധി സ്ഥലങ്ങളില്‍ അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയര്‍ന്നതായി റിപോര്‍ട്ട്. അതീവ ജാഗ്രതയുടെ ഭാഗമായി കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം കൊട്ടാരക്കര, ഒല്ലൂര്‍, തൃത്താല, ബേപ്പൂര്‍, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രപ്രശ്നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ജാഗ്രതാ നിര്‍ദേശങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ സമയത്താണ് യുവി സൂചിക ഏറ്റവും ഉയരുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമാണ്. യാത്രകളില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് സാധാരണയായി യുവി സൂചിക ഉയരുന്നത്. അതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണെന്നും ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ലെന്നും വി കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞു കൊടുക്കരുതെന്നും കുഞ്ഞികൃഷ്ണൻ
എന്താണ് യുഎസിന്റെ 'ഹോർമുസ് സമുദ്രസഖ്യം'? ആരെല്ലാം ചേരും? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും?
ഹോർമൂസ് കടലിടുക്കിൽ ചില അസാധാരണ നീക്കങ്ങൾക്ക് തയ്യാറെടുക്കുകയാണ് യുഎസ്. ഹോർമുസ് സമുദ്രസഖ്യം രൂപീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്ങനെയാണ് ഇത് ഇന്ത്യ ബാധിക്കുക?
ഹോര്‍മുസ് കടലിടുക്ക് ബലമായി തുറക്കാന്‍ അമേരിക്ക ; ഇന്ത്യ നാവികസൈനിക നീക്കത്തില്‍ പങ്കാളിയാകില്ല
ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍, പാചകവാതക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് ബലമായി തുറക്കാനുള്ള അമേരിക്കനേതൃത്വം നല്കുന്ന നാവികസൈനിക നീക്കത്തില്‍ ഇന്ത്യ പങ്കാളിയാകില്ല. ഇപ്പോള്‍ ഈ ഓപ്പറേഷന്റെ ഭാഗമാകേണ്ട സാഹചര്യമില്ലെന്നും പകരം ഇറാനുമായി നയതന്ത്ര ചര്‍ച്ചയിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് പോകാന്‍ സാഹചര്യമൊരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. എണ്ണയും വാതകവും എത്തുന്നത് പ്രധാനമായും ഗള്‍ഫ് മേഖലയില്‍ നിന്നുമായതിനാല്‍ സാധാരണഗതിയില്‍ നുറുകണക്കിന് കപ്പലുകലാണ് ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നതാണ്. ഇതില്‍ നേരത്തേ ഇന്ത്യയിലേക്ക് പാചകവാതകവുമായി രണ്ടു കപ്പലുകളും ക്രൂഡ് ഓയിലുമായി രണ്ടുകപ്പലുകളും ഇറാന് പോകാന്‍ അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. പാചകവാതകത്തിന്റെ 40 ശതമാനം ഖത്തറില്‍ നിന്നും ക്രൂഡ് ഓയിലിന്റെ വരവും ഗള്‍ഫ് മേഖലയില്‍ നിന്നുമാണ്. ഇന്ത്യയില്‍ 50 ശതമാനം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ക്രൂഡ് ഓയിലും 25 ശതമാനം ഗള്‍ഫില്‍ നിന്നുമാണ്. നേരത്തേ പാചകവാതകവുമായി രണ്ടു ടാങ്കറുകള്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഇന്ത്യന്‍ നാവികസേന ഈ ടാങ്കറുകള്‍ക്കൊപ്പം ഉണ്ടായിരുന്നു. കൂടുതല്‍ കപ്പലുകള്‍ ഹോര്‍മുസ് വഴി കടത്തിവിടണമെന്ന ആവശ്യം ഇന്ത്യ ഇറാന് മുന്നിലേക്ക് വെച്ചിട്ടുണ്ട്. ഇപ്പോള്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ബല്‍ജിയത്തിലാണ് ഉള്ളത്. ഇറാനുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നും ഫലം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിന്റെ കാര്യത്തില്‍ ഈ മേഖലയിലെ രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണടാങ്കറുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ നാവികസേനയുടെ സഖ്യം ഉണ്ടാക്കണമെന്നാണ് അമേരിക്ക ഇപ്പോള്‍ മുമ്പോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. അതേസമയം ഇന്ത്യ ഇത് അംഗീകരിക്കുന്നില്ല. നാവികസേനയെ ഒരു ഓപ്പറേഷന്റെ ഭാഗമാക്കേണ്ട സാഹചര്യമില്ല എന്നതണ് ഇന്ത്യയുടെ നിലപാട്. പകരം ഇറാനുമായി ചര്‍ച്ച നടത്തുന്ന കാര്യമാണ് കുടുതല്‍ നല്ലതെന്ന നിലയിലുള്ള ആലോചനയാണ് ഇന്ത്യയ്ക്കുള്ളത്.
ചുട്ട വെളുത്തുള്ളി ആരോഗ്യത്തിന് എത്ര ഗുണം? അറിയാം പ്രധാന കാര്യങ്ങൾ
വെളുത്തുള്ളി ആന്റിഓക്സിഡന്റുകളുടെ കലവറയാണ്. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്ന്.വെളുത്തുള്ളി ചുടുന്നതിനു മുന്‍പായി വശങ്ങള് ചെറുതായി ചതയ്ക്കുക. ഇതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് ഇതു ചുട്ടെടുക്കാം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാട്ടാക്കട നിയോജകമണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ രൂക്ഷമായ വിഭാഗീയത. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന എം. ആർ ബെെജുവിനെതിരെ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പാർട്ടിയെയും മുതിർന്ന നേതാക്കളെയും സ്വന്തം ആവശ്യങ്ങൾക്കായി വഞ്ചിച്ചുവെന്ന് ആരോപിച്ച് ബെെജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകളാണ് കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ പ്രചരിക്കുന്നത്. ബെെജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. മുൻ സ്പീക്കർ എൻ ശക്തന്റെ ഒപ്പം നിന്ന് നേട്ടങ്ങൾ ഉണ്ടാക്കിയ ശേഷം അദ്ദേഹത്തെ ബെെജു പിന്നിൽ […] The post കാട്ടാക്കട കോൺഗ്രസിൽ പൊട്ടിത്തെറി; യുഡിഎഫ് സ്ഥാനാർഥിയാകാൻ ഒരുങ്ങുന്ന ബെെജുവിനെതിരെ ഒരു വിഭാഗം രംഗത്ത് appeared first on ഇവാർത്ത | Evartha .
കണ്ണൂരിൽ കടന്നപ്പള്ളി തന്നെ : ഹാട്രിക് വിജയം തേടി വീണ്ടും ഇറങ്ങുന്നു
കണ്ണൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻ്റ് രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും ജനവിധി തേടും.
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ ഇറാൻ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് വലിയ തലവേദനയാകുന്നു. സഖ്യകക്ഷികളെ ഒപ്പം നിർത്തി ഇറാനെ പൂട്ടാൻ ഇറങ്ങിയ ഡൊണാൾഡ് ട്രംപ് ഇപ്പോൾ കടുത്ത വാശിയിലാണ്. യൂറോപ്യൻ രാജ്യങ്ങൾക്കും നാറ്റോ സഖ്യത്തിനും ട്രംപ് നൽകിയിരിക്കുന്നത് ഒരു അന്ത്യശാസനമാണ്. റഷ്യയുമായുള്ള യുദ്ധത്തിൽ ഞങ്ങൾ യുക്രൈനെ സഹായിച്ചു, എന്നാൽ തിരിച്ച് ഹോർമുസിൽ നിങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നില്ല എന്നാണ് ട്രംപിന്റെ പരിഭവം. സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി തന്നെ അവതാളത്തിലാകുമെന്ന ഭീഷണി ഒരു കൊച്ചു കുട്ടിയുടെ വാശി പോലെയാണ് പലരും കാണുന്നത്. ചൈനയെയും ട്രംപ് വെറുതെ വിടുന്നില്ല. ചൈനയിലേക്കുള്ള 90% എണ്ണയും പോകുന്നത് ഈ കടലിടുക്ക് വഴിയാണ്. എന്നിട്ടും ചൈന മൗനം പാലിക്കുന്നത് ട്രംപിനെ ചൊടിപ്പിക്കുന്നു. ഉച്ചകോടിക്ക് മുമ്പ് ചൈനയുടെ നിലപാട് വ്യക്തമാക്കണമെന്നും ഇല്ലെങ്കിൽ കൂടിക്കാഴ്ച മാറ്റിവെക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ഓസ്ട്രേലിയയും ജപ്പാനും ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ഇപ്പോൾ കപ്പലുകൾ അയക്കാൻ സൗകര്യമില്ലെന്ന് അറിയിച്ചത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഹോർമുസ് കടലിടുക്കിലെ ഇറാൻ നിയന്ത്രണങ്ങൾക്കെതിരെ ആഗോളതലത്തിൽ സഖ്യകക്ഷികളെ ഒന്നിപ്പിക്കാനുള്ള കടുത്ത നീക്കങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ്, തന്നെ സഹായിക്കാത്ത പക്ഷം നാറ്റോ (NATO) സഖ്യത്തിന്റെ ഭാവി അപകടത്തിലാകുമെന്ന കടുത്ത ഭീഷണി ട്രംപ് മുഴക്കിയത്. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രൈനെ അമേരിക്ക സഹായിച്ചതുപോലെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയെ സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രതികരണമില്ലാതിരിക്കുകയോ സഹകരിക്കാതിരിക്കുകയോ ചെയ്താൽ അത് നാറ്റോയുടെ ഭാവിയെ ദോഷകരമായി ബാധിക്കും. വർഷങ്ങളായി അമേരിക്കയുടെ ഔദാര്യത്തിലാണ് ഈ സഖ്യം നിലനിൽക്കുന്നത്, ട്രംപ് ഓർമ്മിപ്പിച്ചു. സഖ്യകക്ഷികൾ ഒപ്പം നിന്നില്ലെങ്കിൽ നാറ്റോയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകുന്നത്. ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. അതുകൊണ്ട് തന്നെ മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ ചൈനയ്ക്കും വലിയ ബാധ്യതയുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ചൈനീസ് പ്രസിഡന്റുമായി നടത്താനിരിക്കുന്ന ഉച്ചകോടിക്ക് മുൻപ് ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കണമെന്നും, അല്ലെങ്കിൽ കൂടിക്കാഴ്ച വൈകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചൈനയും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് എണ്ണയെ അമേരിക്കയേക്കാൾ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ, അതിന്റെ സുരക്ഷാ ചെലവ് അമേരിക്ക മാത്രം വഹിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നു കൊടുക്കുന്നതിനായി ഏഴോളം രാജ്യങ്ങളുമായി അമേരിക്ക ചർച്ചകൾ നടത്തുന്നുണ്ട്. ചൈനയെ കൂടാതെ മറ്റ് ഏതൊക്കെ രാജ്യങ്ങളുമായാണ് സംസാരിക്കുന്നതെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. എന്നാൽ ട്രംപിന്റെ ഈ ആഹ്വാനത്തിന് സഖ്യകക്ഷികളിൽ നിന്ന് ആദ്യഘട്ടത്തിൽ വലിയ പിന്തുണ ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. അമേരിക്കയുടെ അടുത്ത പ്രതിരോധ പങ്കാളിയാണെങ്കിലും, ഹോർമുസിലേക്ക് കപ്പലുകൾ അയക്കില്ലെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. യുഎഇക്ക് പ്രതിരോധ വിമാനങ്ങൾ നൽകുന്നുണ്ടെങ്കിലും നേരിട്ടുള്ള സൈനിക നീക്കത്തിനില്ലെന്നാണ് ഓസ്ട്രേലിയൻ നിലപാട്. മേഖലയിലേക്ക് കപ്പലുകൾ അയക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് ജപ്പാനും അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഭീഷണി ഒഴിവായിട്ടില്ലെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് മുന്നറിയിപ്പ് നൽകുന്നു. സംഘർഷം ആരംഭിച്ച ശേഷം ഏകദേശം 20-ഓളം കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായാണ് കണക്കുകൾ. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ആഗോള എണ്ണ വിപണിയെ ബാധിക്കുമെന്നതിനാൽ, സഖ്യകക്ഷികളെ സമ്മർദ്ദത്തിലാക്കി ഒരു സംയുക്ത സൈനിക നീക്കത്തിനാണ് ട്രംപ് ശ്രമിക്കുന്നത്. ഇതിന് വഴങ്ങാത്ത രാജ്യങ്ങൾക്കെതിരെ സാമ്പത്തികവും നയതന്ത്രപരവുമായ കർശന നടപടികൾ അമേരിക്ക സ്വീകരിച്ചേക്കാം.
ഒഡീഷയിലെ സർക്കാർ ആശുപത്രി ഐസിയുവിൽ വൻ തീപിടിത്തം: 10 മരണം
Odisha Hospital Fire: തീപിടിത്തത്തിന് പിന്നാലെ ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അമ്പലപ്പുഴയിൽ കോൺഗ്രസ്സ് സ്ഥാനാർഥി ഇല്ല; ജി സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനം
സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിക്കാൻ തീരുമാനിച്ച ജി സുധാകരനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം
G Krishnakumar justifying his statement related to caste practice താൻ ജാതീയമായി ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും, കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മയാണ് പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
അഡോബ് സി.ഇ.ഒ ശാന്തനു നാരായണ്‍ സ്ഥാനമൊഴിയുന്നു
ബേപ്പൂരിൽ അട്ടിമറിയുണ്ടാകുമെന്ന് അൻവർ, യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടുമെന്ന് റിയാസ്
ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസും യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. മണ്ഡലത്തിൽ വികസനം നടന്നില്ലെന്ന് അൻവർ ആരോപിക്കുമ്പോൾ, ഭൂരിപക്ഷം വർധിപ്പിച്ച് വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുഹമ്മദ് റിയാസ്.
സ്കൂൾ മുറ്റത്തേക്ക് പാനീ പൂരി വിൽപനക്കാരനെ വിളിച്ചു വരുത്തിയായിരുന്നു സ്പെഷ്യൽ ഉച്ച ഭക്ഷണ വിതരണം. ആറോ ഏഴോ പാനീ പൂരി വീതമാണ് വിദ്യാർത്ഥികൾക്ക് പ്ലേറ്റിൽ വച്ച് നൽകുന്നത്.
കാനഡയിലെ വാൾമാർട്ട് ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19-കാരി ഗുർസിമ്രാൻ കൗറിന്റെ മരണത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷവും ഉത്തരം തേടുകയാണ് അമ്മ മന്ദീപ് കൗർ. പോലീസ് കൊലപാതക സാധ്യത തള്ളിക്കളഞ്ഞെങ്കിലും, മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു. പോലീസ് അന്വേഷണത്തിൽ അതൃപ്തരായ കുടുംബം വാൾമാർട്ടിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്.
രണ്ടരലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്: ഗുജറാത്തിലെ ഞെട്ടിക്കുന്ന കണക്ക്
ഗുജറാത്തിൽ ഞെട്ടിക്കുന്ന കണക്കുമായി വനിത-ശിശുക്ഷേമ മന്ത്രാലയം. രണ്ടരലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി റിപ്പോർട്ട്. ഗുജറാത്തിൽ ആരോഗ്യ മേഖല തകർന്നടിയുന്നതിന്റെ ഞെട്ടിക്കുന്ന കണക്കാണ് വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നത്.
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്
ആഗോളതലത്തിൽ ഇന്നും സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളർ ശക്തിപ്പെട്ടതും ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടൻ കുറയ്ക്കുമെന്ന പ്രതീക്ഷ മങ്ങിയതുമാണ് ഇതിന് കാരണം. ഡോളർ കരുത്താർജിക്കുമ്പോൾ, മറ്റ് കറൻസി വാങ്ങുന്നവർക്ക് സ്വർണ്ണം വിലയേറിയതാകും, ഇത് ആവശ്യം കുറയ്ക്കും. വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ്
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ പൊതുവേദിയില്‍ യുവനേതാവിനെ പരസ്യമായി ശകാരിച്ച എം.എം. മണി എം.എല്‍.എയുടെ നടപടിയില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അമര്‍ഷം. മുതിര്‍ന്ന നേതാവ് തുടര്‍ച്ചയായി അതിരുവിടുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നു എന്ന വിലയിരുത്തലിനെത്തുടര്‍ന്ന്, മണിയോട് വാക്കുകള്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ നേതൃത്വം തീരുമാനിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിയുടെ ഇത്തരം പ്രസ്താവനകള്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഉദ്ഘാടകനായി എത്തിയതായിരുന്നു എം.എം. മണി. പ്രസംഗം നീണ്ടുപോവുകയും സദസ്സില്‍ നിന്ന് ആളുകള്‍ എഴുന്നേറ്റു പോകാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമായ രമേശ് കൃഷ്ണന് സമയം ഓര്‍മ്മിപ്പിച്ച് കുറിപ്പ് നല്‍കിയത്. ഇതോടെ ക്ഷുഭിതനായ മണി, **'താന്‍ ജനിക്കുന്നതിനും മുന്‍പേ ഞാന്‍ ഈ പണി തുടങ്ങിയതാണെന്നും എന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നു'**മും വേദിയിലിരുത്തി രമേശിനെ ശകാരിച്ചു. പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച മണി ഉടന്‍ വേദി വിടുകയും ചെയ്തു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.എം. മണിക്ക് മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഇതിലുള്ള അമര്‍ഷമാണ് പാര്‍ട്ടിക്കുള്ളിലെയും പോഷക സംഘടനകളിലെയും നേതാക്കള്‍ക്കെതിരെയുള്ള മണിയുടെ പരസ്യ പ്രതികരണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. നേരത്തെ, ഓണ്‍ലൈന്‍ ഉദ്ഘാടനം നടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെയും മണി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു മന്ത്രിക്കു നേരെ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവ് പരസ്യമായി രംഗത്തെത്തിയത് സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ തലവേദനയുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഗോദയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ മണിയുടെ ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം കരുതുന്നു. യുവനേതാക്കളെ പരസ്യമായി അവഹേളിക്കുന്നത് യുവാക്കള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള അതൃപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഈ പശ്ചാത്തലത്തിലാണ് മണിയെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം അടിയന്തരമായി ഇടപെടുന്നത്. പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അണികള്‍ക്കും നേതാക്കള്‍ക്കും മാതൃകയാകണമെന്നും മണിയോട് പാര്‍ട്ടി കര്‍ശനമായി ആവശ്യപ്പെടും. അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് ഫലത്തെ ഇത് ബാധിക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പും നല്‍കിയേക്കും.
ടാറ്റയുടെ ഇലക്ട്രിക് പടയോട്ടം; മൂന്ന് പുതിയ കാറുകൾ കൂടി വരുന്നു
ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ടാറ്റാ മോട്ടോഴ്സ് 2026-ഓടെ മൂന്ന് പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിയറ ഇവി, ടിയാഗോ ഇവിയുടെ ഫേസ്ലിഫ്റ്റ് പതിപ്പ്, പ്രീമിയം മോഡലായ അവിന്യ ഇവി എന്നിവയാണ് ഈ നിരയിൽ ഉൾപ്പെടുന്നത്.
അമ്പലപ്പുഴയില്‍ ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണച്ചേക്കും
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ധാരണ. അമ്പലപ്പുഴിയില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ജി സുധാകരന് പ്രഖ്യാപിച്ചിരുന്നു.സുധാകരന് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികള്‍ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. ജി സുധാകരന് നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. കെ സി വേണുഗോപാലുമായി ജി സുധാകരന് ചര്‍ച്ച നടത്തിയതായാണ് വിവരം. നിലവിലത്തെ സാഹചര്യത്തില്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് പകരം ജി സുധാകരനെ പിന്തുണക്കുന്നതാകും നല്ലതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.പ്രാദേശിക നേതൃത്വത്തെ കൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
ഒഡിഷയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻതീപ്പിടിത്തം ; പത്ത് രോഗികൾ മരിച്ചു
ഒഡിഷയിലെ കട്ടക്കിലുള്ള എസ്.സി.ബി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻതീപ്പിടിത്തത്തിൽ 10 രോഗികൾ കൊല്ലപ്പെട്ടു. അപകടത്തിൽ മരണം സംഭവിച്ച വിവരം മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിരീകരിച്ചു.
ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി
കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ രജില (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്ത (72) യെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിയമസഭ തിരഞ്ഞെടുപ്പ്; ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്
നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി, 27 സീറ്റുകളിൽ പാർട്ടി മത്സരിച്ചേക്കും.
കോട്ടയം: സിലിണ്ടര്‍ പ്രതിസന്ധിയില്‍ ഇന്നലെ ജില്ലയിലെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുകിടന്നു. ഇന്ത്യന്‍ കോഫി ഹൗസുകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ഹോട്ടലുകളിലും ചായ, കാപ്പി എന്നിവ നല്കുന്നതു നിശ്ചിത സമയങ്ങളില്‍ മാത്രമാക്കി. രാവിലെയും വൈകുന്നേരവും മാത്രമാണ് ചായയും കാപ്പിയും നല്‍കുന്നത്. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധിയിൽ ഹോട്ടല്‍ മേഖലയ്ക്കു പിന്നാലെ റബര്‍ കര്‍ഷകരും വിഷമവൃത്തത്തിലായി. സിലിണ്ടര്‍ കിട്ടാതായതോടെ ജില്ലയിലെ ക്രമ്പ് ഫാക്ടറികള്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ഇതോടെ ഒട്ടുപാല്, ചിരട്ടപ്പാല്‍ ഉത്പാദിപ്പിക്കുന്ന റബര്‍ കര്‍ഷകര്‍ക്ക് വില്പന നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. ജില്ലയിലെ 12 ഫാക്ടറികളില്‍ എട്ടെണ്ണമാണ് പ്രവര്‍ത്തനം താത്കാലിമായി നിര്‍ത്തിയത്. 30 ടണ്‍ ഉത്പാദനം നടക്കുന്ന ഒരു ഫാക്ടറിയില്‍ പ്രതിദിനം 150 കിലോയില്‍പ്പരം ഗ്യാസ് വേണ്ടിവരും. സിലിണ്ടര്‍ ലഭ്യത ഉറപ്പാക്കിയാല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങാനാകൂ. ഭൂരിഭാഗം ഫാക്ടറികളും ഗ്യാസ് ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രമ്പ് കഴിഞ്ഞ ഒരാഴ്ച മുമ്പു… The post സിലിണ്ടര്‍ പ്രതിസന്ധി തുടരുന്നു; ചായ, കാപ്പി നിശ്ചിത സമയത്ത് മാത്രം; ക്രമ്പ് ഫാക്ടറികള്‍ താത്കാലികമായി അടച്ചു appeared first on RashtraDeepika .
എലത്തൂരിൽ നാലാം തവണയും എകെ ശശീന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയായി എൻസിപി നേതൃത്വം തീരുമാനിച്ചതോടെ എതിര്‍പ്പ് ശക്തമാക്കി ഒരു വിഭാഗം. എകെ ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിനെതിരെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് തുടരുകയാണ്. എൻസിപിയിലെ മുക്കം മുഹമ്മദ് വിഭാഗം പ്രത്യേക കണ്‍വെൻഷനും വിളിച്ചു.
അൽപ്പം ആശ്വസിക്കാം !! ഇന്നും സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി ആറാം തവണയാണ് സ്വര്‍ണവില കുറയുന്നത്. മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില.
സിബിഐക്ക് വിജയ്യുടെ കത്ത്, 'അന്വേഷണത്തിലെ തുടർനടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണം'
സിബിഐക്ക് നടൻ വിജയ്യുടെ കത്ത്.

32 C