SENSEX
NIFTY
GOLD
USD/INR

Weather

32    C
...

കുട്ടനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരത്തിന് ഡി സി സി വൈസ് പ്രസിഡന്റ് , പിന്തുണച്ച് മൂന്ന് ജില്ലാ കമ്മറ്റി അംഗങ്ങള്‍ രാജിവെച്ചു

പേമെന്റ് സീറ്റാണ് കുട്ടനാട് എന്നാരോപിച്ചാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇപ്പോള്‍ വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ തയാറെടുക്കുന്നത്

സിറാജ് ലൈവ് 18 Mar 2026 3:34 pm

ആദ്യം വാക്കേറ്റം പിന്നാലെ ഉന്തും തള്ളും; ശാന്തരാക്കാൻ ആവശ്യപ്പെട്ടിട്ടും മുഴുവൻ ബഹളം; സ്റ്റാലിന്റെ ആസ്ഥാനത്ത് ചേരിതിരിഞ്ഞ് തല്ലി ഡിഎംകെ നേതാക്കൾ; സീറ്റിനെ ചൊല്ലി തർക്കം രൂക്ഷം

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ  പാർട്ടി നേതാക്കൾ തമ്മിലുണ്ടായ കടുത്ത വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയമോ അല്ലെങ്കിൽ പ്രാദേശിക പാർട്ടി ഭാരവാഹികളുടെ നിയമനമോ സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടിയുടെ ഉന്നതതല യോഗം നടക്കാനിരിക്കെ അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കെ പുറത്തുനിന്നുള്ള രണ്ട് വിഭാഗം നേതാക്കളും അവരുടെ അനുയായികളും തമ്മിലാണ് തർക്കം തുടങ്ങിയത്. ആദ്യം വാക്കേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് പരസ്പരം തള്ളുന്നതിലേക്കും മർദ്ദിക്കുന്നതിലേക്കും നീങ്ങി. തന്റെ അനുയായികൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയ ഒരു വിഭാഗം നേതാക്കൾ മറ്റ് ഭാരവാഹികളോട് തട്ടിക്കയറുകയായിരുന്നു. അണ്ണാ അറിവാലയത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഘർഷം രൂക്ഷമായതോടെ സ്ഥലത്തുണ്ടായിരുന്ന മുതിർന്ന നേതാക്കൾ ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കാൻ ശ്രമിച്ചു. പാർട്ടി ആസ്ഥാനത്ത് ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റം അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും നേതൃത്വം അറിയിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് അണ്ണാ അറിവാലയത്തിന് പുറത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. പാർട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമായത് ഡിഎംകെ നേതൃത്വത്തിന് വലിയ തലവേദനയുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ വിഷയത്തിൽ വിശദീകരണം തേടിയതായും വിവരമുണ്ട്.

മറുനാടൻ മലയാളീ 18 Mar 2026 3:29 pm

ഡല്‍ഹിയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഒന്‍പത് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഒന്‍പത് പേര്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം മേഖലയിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. രാവിലെ ഏഴ് മണിയോടെ കെട്ടിടത്തിനുള്ളിലെ ഒരു വീട്ടില്‍ നിന്നാണ് തീ പടര്‍ന്നത്. വിവരമറിഞ്ഞ ഉടന്‍ ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേന തീ പൂര്‍ണമായും അണച്ചു. നിലവില്‍ ഐജിഐ ആശുപത്രിയില്‍ നിരവധി പേര്‍ ചികില്‍സയിലുണ്ട്. തീയില്‍ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാന്‍ കഴിഞ്ഞതെന്ന് അഗ്‌നിശമന സേന വ്യക്തമാക്കി. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തിവരികയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

തേജസ് ന്യൂസ് 18 Mar 2026 3:29 pm

ജാതകം നോക്കി അവസരം: ഈ വിവരക്കേട് അംഗീകരിക്കാനാകില്ലെന്നു നടി ഫലഖ് നാസ്

ഹിന്ദി ടെലിവിഷന്‍ രംഗത്തെ പ്രശസ്ത നടിയാണ് ഫലഖ് നാസ്. താരങ്ങളെ കാസ്റ്റ് ചെയ്യുന്നതിനു മുമ്പായി അവരുടെ ജാതകം ചോദിക്കുന്ന ബോളിവുഡിലെ പുതിയ രീതിയെക്കുറിച്ചു സംസാരിക്കുകയാണ് താരം. ഈ രീതി കാരണമാണ് പല കഴിവുളള താരങ്ങള്‍ക്കും അവസരം കിട്ടാതെ പോകുന്നതെന്നും ഫലഖ് നാസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. നേരത്തെ അവസരം ലഭിച്ചിരുന്നത് അഭിനയിക്കാനുള്ള കഴിവ് നോക്കിയായിരുന്നു. പിന്നീട് അത് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ നോക്കിയിട്ടെന്നായി. ഇപ്പോള്‍ പുതിയ യുഗം ആരംഭിച്ചിരിക്കുകയാണ്. ജോലി തരും മുമ്പ് അവര്‍ നമ്മുടെ ജാതകം നോക്കും. അതു നോക്കി ഈ കഥാപാത്രം ചെയ്താല്‍ ഹിറ്റാകുമോ എന്ന് അവര്‍ നോക്കും. ഇന്നലെ എനിക്കൊരു കോള്‍ വന്നു. പ്രൊഡക്ഷന്‍ ഹൗസിന്‍റെ പേര് പറയുന്നില്ല. വളരെ പഴയതോ വളരെ പുതിയതോ അല്ല. ഒരു ചാനലില്‍ ഒരു ഷോ വരുന്നുണ്ടെന്നും ഇതാണു കഥാപാത്രമെന്നും പറഞ്ഞു. നല്ലത്, ഞാന്‍ എന്താണു… The post ജാതകം നോക്കി അവസരം: ഈ വിവരക്കേട് അംഗീകരിക്കാനാകില്ലെന്നു നടി ഫലഖ് നാസ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 18 Mar 2026 3:28 pm

കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു; കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വാദിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് തര്‍ക്കം തുടരുന്നത്. ഉദ്വേഗമുള്ള മണ്ഡലങ്ങള്‍ മുഴുവന്‍ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചാണ് കോണ്‍ഗ്രസ് ആദ്യ പട്ടിക ഇറക്കിയത്. കെ ബാബു സ്വയം പിന്മാറിയ തൃപ്പൂണിത്തുറയിലും എല്‍ദോസ് കുന്നപ്പിള്ളി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പെരുമ്പാവൂരിലും ആരാണ് വരികയെന്നറിയാന്‍ രണ്ടാം പട്ടിക വരെ കാത്തിരിക്കണം. കൊച്ചി സീറ്റിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. പട്ടികയില്‍ നോമിനികളുടെ പ്രാതിനിധ്യം കുറയുന്നതില്‍ കടുത്ത അതൃപ്തിയിലാണ് വി.ഡി. സതീശന്‍. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ മത്സരിപ്പിക്കണമെന്നാണ് വി.ഡി. സതീശന്‍റെ വാദം. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെ കൊച്ചിയില്‍ പരിഗണിക്കണമെന്നാണ് കെ.സി. വേണു ഗോപാലിന്‍റെ നിലപാട്. കോണ്‍ഗ്രസ് സമ്പൂര്‍ണ വിജയ പ്രതീക്ഷവച്ചു പുലര്‍ത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ,… The post കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു; കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വാദിച്ച് പ്രതിപക്ഷ നേതാവ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 18 Mar 2026 3:26 pm

ഒലീവ് ഓയിലിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്

ഒലീവ് ഓയിലിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:21 pm

ധനലക്ഷ്മി DL 44 ലോട്ടറിയുടെ ഒരുകോടി ആർക്ക് ? അറിയാം നറുക്കെടുപ്പ് ഫലം

ധനലക്ഷ്മി DL 44 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:20 pm

'പിഎംഎ സമീറിനെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു; പാര്‍ട്ടിക്കാരന്‍ എന്ന വികാരമാണ് പ്രകടിപ്പിച്ചത്; സിപിഎം നേതാക്കളുമായി നല്ല ബന്ധമാണുളളത്': മത്സര സാധ്യത തള്ളാതെ അബ്ദുറഹ്‌മാന്‍ രണ്ടത്താണി; യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.വിജയരാഘവന്‍

മലപ്പുറം: മുസ്ലിംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെ ഇടതുസ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മത്സരസാധ്യത തള്ളാതെ മുന്‍ എംഎല്‍എയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി. ആദര്‍ശപരമായി താന്‍ ലീഗുകാരനാണെന്നും ഇന്നുവരെ ആ ട്രാക്കില്‍നിന്ന് തെറ്റിപ്പോയിട്ടില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖാനിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരൂരങ്ങാടി സ്ഥാനാര്‍ഥിക്കെതിരെ താനിട്ട പോസ്റ്റ് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ നിലപാടാണ് ആ പോസ്റ്റിലുള്ളത്. പാര്‍ട്ടിക്കാരന്‍ എന്ന വികാരമാണ് പ്രകടിപ്പിച്ചത്. ലീഗ് വിടുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഐഡിയോളജിക്കലി ലീഗുകാരനാണെന്നും എന്നാല്‍ സിപിഐഎം നേതാക്കളുമായി നല്ല ബന്ധമാണെന്നും രണ്ടത്താണി പ്രതികരിച്ചു. മുഹമ്മദലി ശിഹാബ് തങ്ങള്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കി. അതേ പാത പിന്തുടരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും രണ്ടത്താണി കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യങ്ങളും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രകടമാണെന്നാണ് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞത്. ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ചിലരുടെ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞല്ലോ, എന്താണ് ആ താത്പര്യമെന്ന ചോദ്യത്തിന് അതൊക്കെ എല്ലാവര്‍ക്കും സ്വാഭാവികമായി അറിയുന്ന കാര്യമാണെന്നായിരുന്നു മറുപടി. ഒരു പാര്‍ട്ടിക്കാരന്‍ എന്ന നിലയിലുള്ള വികാരം മാത്രമാണ് പ്രകടിപ്പിച്ചത്. ആദര്‍ശപരമായി താന്‍ ലീഗുകാരനാണ്. ഇന്നുവരെ ആ ട്രാക്കില്‍നിന്ന് തെറ്റിപ്പോയിട്ടുള്ള ആളല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കളുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഈ പരിസരത്തുള്ള സിപിഎം നേതാക്കളുമായെല്ലാം തനിക്ക് സൗഹൃദമുണ്ടല്ലോ എന്ന ഒഴുക്കന്‍ മറുപടിയാണ് രണ്ടത്താണി നല്‍കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖാനിക്കുകയാണെന്നും അത് ഒരു പ്രതികരണം മാത്രമല്ലേയെന്നും രണ്ടത്താണി പറഞ്ഞു. മുസ്ലിംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് അബ്ദുറഹിമാന്‍ രണ്ടത്താണി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയത്. തിരൂരങ്ങാടിയില്‍ പി.എം.എ. സമീറിനെ സ്ഥാനാര്‍ഥിയാക്കിയതിനെയായിരുന്നു അദ്ദേഹം പ്രധാനമായും എതിര്‍ത്തത്. പ്രാദേശിക കമ്മിറ്റികളോ പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീര്‍ എന്നയാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും സ്ഥാനാര്‍ഥിയാക്കിയെന്നും നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താത്പര്യത്തിനായാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ മാനദണ്ഡം ചോദ്യംചെയ്യുന്നത് അച്ചടക്കലംഘനമായി കാണരുതെന്നും പാര്‍ട്ടിക്കായി കഠിനാധ്വാനംചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും രണ്ടത്താണി ഫെയ്സ്ബുക്കില്‍ കുറിച്ചു. അതേസമയം, മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ അബ്ദുറഹിമാന്‍ രണ്ടത്താണി തിരൂരിലോ താനൂരിലോ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നും സൂചനയുണ്ട്. യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പി.ബി അംഗം എ.വിജയരാഘവന്‍ പറഞ്ഞു. രണ്ടത്താണിയുടെ അതൃപ്തി ചെറിയ കാര്യമല്ലെന്നും രണ്ടത്താണി ലീഗിനെ പ്രതിരോധിച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വി. അബ്ദുറഹിമാന്‍ ഇതുവരെ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചിട്ടില്ല. താനൂരില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിലുള്ള നീരസമാണ് ഇതിനുകാരണമെന്ന് അറിയുന്നു. തിരൂരിലേക്ക് മാറാനും വി. അബ്ദുറഹിമാന് ആഗ്രഹമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അബ്ദുറഹിമാന്‍ രണ്ടത്താണിയുമായി സിപിഎം നേതാക്കള്‍ ബന്ധപ്പെട്ടെന്ന സൂചനകളും പുറത്തുവരുന്നത്. തിരൂരില്‍ ഇതുവരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ, വി. അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റി, അബ്ദുറഹിമാന്‍ രണ്ടത്താണിയെ താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുമെന്നാണ് സൂചന. അല്ലെങ്കില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയുണ്ട്.

മറുനാടൻ മലയാളീ 18 Mar 2026 3:17 pm

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നം കോണ്‍ഗ്രസില്‍ മാത്രമല്ല ഉള്ളതെന്ന് ഷാഫി പറമ്പില്‍ എംപി

പാലക്കാട്;  കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നം കോണ്‍ഗ്രസില്‍ മാത്രമല്ല ഉള്ളതെന്നും നേതാക്കള്‍ പാര്‍ട്ടി ലൈനില്‍ നില്‍ക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണം കിട്ടും എന്നതിനാല്‍ അര്‍ഹതയും ആഗ്രഹമുള്ള കൂടുതല്‍ പേര്‍ സ്ഥാനാര്‍ഥികളാവാന്‍ വരുന്നത് സ്വാഭാവികമാണ്. ഡല്‍ഹിയില്‍ നടക്കുന്നത് എംപിമാരെ കുറിച്ചുള്ള ചര്‍ച്ച മാത്രമല്ല. മറ്റ് സീറ്റുകളിലേക്കുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. എംപിമാരിലേക്ക് വിഷയം കേന്ദ്രീകരിക്കേണ്ടതില്ല. സിപിഎം വിട്ടുവന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണെന്നും ഷാഫി പറമ്പില്‍ എംപി വ്യക്തമാക്കി.

തേജസ് ന്യൂസ് 18 Mar 2026 3:16 pm

താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ; കൂളായി കൂളിംഗ് ഗ്ലാസ് വച്ച് ഫില്‍ട്ടറിട്ട് ഫോട്ടോ പോസ്റ്റ് ചെയ്താൽ പിന്നെ ഇൻബോക്സിൽ കാന്താരിമാരുടെ ശല്യം; ഒടുവിൽ വിരുതനെ അടുത്ത് അറിഞ്ഞവർക്ക് കിട്ടിയത് മുട്ടൻ പണി; മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ ഇനി പോലീസ് നോക്കിക്കൊള്ളും

മലപ്പുറം: സോഷ്യൽ മീഡിയയിലെ വ്യാജരൂപങ്ങളും മിനുക്കിയെടുത്ത പ്രൊഫൈലുകളും എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയും പ്രണയം നടിച്ച് അവരുടെ സ്വർണാഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്നത് പതിവാക്കിയ മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ജസീൽ (25) ആണ് വടകര പൊലീസിന്റെ പിടിയിലായത്. 'കിനാവിന്റെ രാജകുമാരൻ' എന്ന ആകർഷകമായ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ഇയാൾ തട്ടിപ്പുകൾക്ക് വലവിരിച്ചിരുന്നത്. നേരിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം ഫിൽട്ടറുകൾ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്താണ് ജസീൽ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തിരുന്നത്. ഈ വ്യാജ ലുക്കിൽ ആകൃഷ്ടരായി എത്തുന്ന യുവതികളുമായി ഇയാൾ വളരെ പെട്ടെന്ന് സൗഹൃദത്തിലാകും. നിരന്തരമായ ചാറ്റിംഗിലൂടെയും വീഡിയോ കോളുകളിലൂടെയും യുവതികളുടെ പൂർണ്ണ വിശ്വാസം നേടിയെടുക്കുകയാണ് ഇയാളുടെ ആദ്യ രീതി. വിവാഹ വാഗ്ദാനമോ തീവ്രമായ പ്രണയമോ നടിച്ച് വൈകാരികമായി അവരെ കീഴ്പ്പെടുത്തും. ബന്ധം ദൃഢമായിക്കഴിഞ്ഞാൽ യുവതികളെ പല സ്ഥലങ്ങളിലേക്കായി വിളിച്ചുവരുത്തും. സാമ്പത്തികമായ അത്യാവശ്യങ്ങൾ പറഞ്ഞോ, അല്ലെങ്കിൽ ആഭരണങ്ങൾ വൃത്തിയാക്കി തരാമെന്നോ മറ്റോ ഉള്ള കള്ളങ്ങൾ പറഞ്ഞ് സ്വർണം കൈക്കലാക്കും. ആഭരണങ്ങൾ കയ് കിട്ടിക്കഴിഞ്ഞാൽ ഇയാൾ പിന്നീട് ആ വഴിക്കേ വരില്ല. കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയാണ് ഇയാളെ കുടുക്കാൻ സഹായിച്ചത്. പന്ത്രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ ഈ യുവതിയിൽ നിന്ന് മാത്രം തട്ടിയെടുത്തത്. പരാതി ലഭിച്ചതോടെ വടകര പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജസീലിന്റെ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. ഇയാൾക്ക് വലിയൊരു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തി. കോഴിക്കോട് ടൗൺ സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ സ്വർണം തട്ടിയതിനും, യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ നേരത്തെ കേസുകളുണ്ട്. ഈ കേസുകളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ വടകര പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. മുഹമ്മദ് ജസീലിന്റെ തട്ടിപ്പിനിരയായ നിരവധി സ്ത്രീകൾ ഇനിയുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ പലരും കുടുംബപ്രശ്നങ്ങളോ നാണക്കേടോ ഭയന്ന് പരാതി നൽകാൻ തയ്യാറാകുന്നില്ല. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന അപരിചിതർക്ക് തന്റെ സാമ്പത്തിക വിവരങ്ങളോ ആഭരണങ്ങളോ കൈമാറുന്നത് വലിയ അപകടമാണെന്ന് പൊലീസ് ഓർമ്മിപ്പിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ അപരിചിതരായ ആളുകളുടെ പ്രൊഫൈലുകൾ കൃത്യമായി പരിശോധിക്കണമെന്നും, അമിതമായ സ്നേഹപ്രകടനങ്ങളിലും വാഗ്ദാനങ്ങളിലും വീഴരുതെന്നും വടകര സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ.

മറുനാടൻ മലയാളീ 18 Mar 2026 3:14 pm

വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്‌കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ്

വടകര: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒട്ടുമിക്ക പാർട്ടികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് മുന്നണികളുടെയും ഭാഗമായുള്ള പാർട്ടികളും സ്വതന്ത്രരും ഒക്കെ അണിനിരക്കുന്ന മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധ പതിയുന്ന ചില മണ്ഡലങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വടകര. പല രാഷ്ട്രീയ കാരണങ്ങൾ കൊണ്ടും കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി വടകര മണ്ഡലം കേരളത്തിന്റെ ശ്രദ്ധ മുഴുവൻ പതിയാറുണ്ട്. ഇത്തവണയും വടകരയുടെ

ഒന്നു ഇന്ത്യ 18 Mar 2026 3:14 pm

'സ്ഥാനാർഥികളെ മാറ്റാൻ മടിക്കില്ല'; രണ്ടത്താണിക്ക് 'ചെങ്കൊടി' കാട്ടി വിജയരാഘവൻ; 'ലീഗിലെ കലാപം ആയുധമാക്കും, പുറത്തുവന്നാൽ പിന്തുണ'

മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുള്ള ആഭ്യന്തര കലഹം മുതലെടുക്കാൻ എൽഡിഎഫ് ഒരുങ്ങുന്നതായി എ വിജയരാഘവൻ സൂചിപ്പിച്ചു. അബ്ദുറഹിമാൻ രണ്ടത്താണിയെപ്പോലുള്ള നേതാക്കൾ ലീഗ് വിട്ടാൽ പിന്തുണയ്ക്കാൻ തയ്യാറാണെന്നും, മലപ്പുറത്ത് നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ മാറ്റാൻ പോലും മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:14 pm

ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചന; കെ സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കും

സമവായത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന വാര്‍ത്ത സമ്മേളനം സുധാകരന്‍ ഉപേക്ഷിച്ചുവെന്നാണ് അറിയുന്നത്

സിറാജ് ലൈവ് 18 Mar 2026 3:12 pm

5 മിനിറ്റിൽ തയ്യാറാക്കാവുന്ന ഇൻസ്റ്റന്റ് പച്ചടി

ചേരുവകൾ 1.ബീറ്റ്റൂട്ട്-1 വലുത് (ചെറുതാക്കി അരിഞ്ഞത്) 2.കടുക്- അര ടീസ്പൂൺ 3.വെളിച്ചെണ്ണ- ആവശ്യത്തിന് 4.വറ്റൽ മുളക്- 3 എണ്ണം 5.കറിവേപ്പില -1 തണ്ട്

കേരളം ഓൺലൈൻ ന്യൂസ് 18 Mar 2026 3:10 pm

തൃക്കരിപ്പൂരിലേക്ക് സന്ദീപ് വാര്യർ? ഉദുമയിൽ പ്രദീപ് കുമാര്‍, എൽദോസിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു

കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ പരിഗണിക്കുമെന്ന് സൂചന. ഉദുമയിൽ പ്രദീപ് കുമാറിന്‍റെ പേരാണ് ഉയരുന്നത്. അതേസമയം, എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:10 pm

'അരച്ചാൺ വയറുനിറച്ച് ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട,വ്യക്തിഹത്യ അവസാനിപ്പിക്കാമോ'- രമ്യാ ഹരിദാസ്

പാലക്കാട്: തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ നടക്കുന്ന വ്യക്തിഹത്യകൾക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമ്യാ ഹരിദാസ്. വ്യക്തിഹത്യകൾ നിരന്തരം കേൾക്കുമ്പോൾ മനസ് ഇടറാറുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിലെ ആക്ഷേപങ്ങളിൽ ഭൂരിഭാഗവും ഫേക് ഐഡികളിൽ നിന്നാണെന്നും പക്ഷേ ഒരു നുണ ആയിരം തവണ ആവർത്തിക്കുക എന്ന രീതി നിഷ്‌കളങ്കരായ ചിലരെയെങ്കിലും സ്വാധീനിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നതെന്നും രമ്യ പറയുന്നു. ഇടതുപക്ഷം മാത്രം ജയിക്കുന്ന മണ്ഡലങ്ങളിൽ മത്സരിച്ചു, അവിടെ ഒരുതവണ ജയിച്ചു എന്നതാണോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്താൻ കാരണം? ലക്ഷങ്ങൾ ഭൂരിപക്ഷം ഇടതുപക്ഷത്തിന് നൽകിയിരുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറച്ചു എന്നതാണോ പ്രശ്‌നം?. ഇടതുപക്ഷ പാർട്ടികളെ എതിർക്കുന്നവരെ വർഗ്ഗ വഞ്ചകരും ആജന്മ ശത്രുക്കളുമായി കണ്ട് വ്യക്തിപരമായും സാമൂഹ്യപരമായും ആക്രമിക്കുന്ന നയത്തിന്റെ ഇരയാക്കി തന്നെ മാറ്റുകയല്ലേ ചെയ്യുന്നതെന്നും രമ്യ ഹരിദാസ് ചോദിക്കുന്നു. ഇടതുപക്ഷ പ്രതിനിധികൾ മണ്ഡലത്തെ പ്രതിനിധീകരിച്ച സമയത്ത് നടത്തിയ വികസന പ്രവർത്തനങ്ങളോളം മികച്ചതായിരുന്നു താൻ പ്രതിനിധാനം ചെയ്ത സമയത്തും നടത്തിയത് എന്നത് കണക്കുകൾ നോക്കിയാൽ വ്യക്തമാകും. ആ തിരിച്ചറിവാണ് കള്ളപ്രചരണങ്ങളും വ്യക്തിഹത്യ നടത്താനും ഇടതുപക്ഷത്തെ പ്രേരിപ്പിച്ചതെന്നും രമ്യ ഹരിദാസ് ആരോപിച്ചു. ഒരു അധികാരമോഹവും ഇല്ല, സ്ഥാനമാനങ്ങളിൽ അമിത താൽപര്യവുമില്ല. കാരണം ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത സ്ഥാനങ്ങൾ പാർട്ടിയും ജനങ്ങളും തനിക്ക് തന്നിട്ടുണ്ടെന്നും രമ്യഹരിദാസ് കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽനിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയാണ് രമ്യ ഹരിദാസ്. രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.. സാമൂഹ്യ മാധ്യമങ്ങളിലെ ഈ വ്യക്തിഹത്യ അവസാനിപ്പിക്കാമോ, പ്ലീസ്… ?? 'രമ്യ ഹരിദാസിന് ഒന്നരലക്ഷം ശമ്പളം തികയില്ല..' 'മണ്ഡലത്തിൽ വികസനം നടത്താതെ പാട്ടുംപാടി നടന്നു'.. പറയാതെ വയ്യ, നിരന്തരം കേൾക്കുമ്പോൾ മനസ്സ് ഇടറുന്നുണ്ട്.. നാട്ടിൻപുറത്ത് സിമന്റ് പൂശാത്ത, പഞ്ചായത്ത് സഹായം കൊണ്ട് നിർമ്മിച്ച വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് അരച്ചാൺ വയർ നിറച്ച് ഒരുമാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട. മറ്റു യാതൊരു വരുമാനവും ഇല്ലാത്ത എന്നെപ്പോലെ സാധാരണക്കാരിയായ ഒരാൾക്ക് ആലത്തൂർ പോലെ ഒരു വലിയ മണ്ഡലത്തിലെ ജനങ്ങളിലേക്ക് ഓടിയെത്തുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ പറഞ്ഞതിനാണ് ഈ പഴി മുഴുവൻ കേൾക്കേണ്ടി വന്നത്. ഇല്ലായ്മയുടെ കുട്ടിക്കാലത്തും ഇന്നും ഒരു ആർഭാടമോ അലങ്കാരമോ എന്നെ മോഹിപ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് എനിക്ക് ശമ്പളം തികയാതെ വരുന്നത്? പാർലമെന്റ് ജനപ്രതിനിധി എന്ന രീതിയിൽ ഞാൻ നടത്തിയ പ്രവർത്തനങ്ങൾ ആർക്കും പരിശോധിക്കാം. എംപി വികസന ഫണ്ടുകൾ മുഴുവൻ ചെലവഴിച്ചിട്ടുണ്ട്. പാർലമെന്റ് യോഗങ്ങളിൽ കൃത്യമായി പങ്കെടുത്തിട്ടുണ്ട്. പാർലമെന്റിൽ അവതരിപ്പിച്ച ബില്ലുകളിൽ നിരവധി തവണ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട് ( ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലെങ്കിലും മലയാളികളെ അപമാനിക്കാത്ത ഇംഗ്ലീഷിൽ തന്നെ) മണ്ഡലത്തിന്റെ, കേരളത്തിന്റെ പ്രശ്‌നങ്ങൾ സബ്മിഷനിലൂടെ പാർലമെന്റിൽ നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതികരിച്ച സസ്‌പെൻഷനിൽ ആയിട്ടുണ്ട്. മണ്ഡലത്തിലെ ജനങ്ങളോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചിട്ടുണ്ട്.. ഒരു പ്രതിപക്ഷ എം പി എന്ന നിലയിൽ സംസ്ഥാന ഭരണവും കേന്ദ്രഭരണവും ഇല്ലാതിരുന്നിട്ടും പരമാവധി ചെയ്തിട്ടുണ്ട്. ഇടതുപക്ഷം മാത്രം ജയിക്കുന്ന മണ്ഡലങ്ങളിൽ മത്സരിച്ചു, അവിടെ ഒരുതവണ ജയിച്ചു എന്നതാണോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്താൻ കാരണം? ലക്ഷങ്ങൾ ഭൂരിപക്ഷം ഇടതുപക്ഷത്തിന് നൽകിയിരുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറച്ചു എന്നതാണോ പ്രശ്‌നം? ഇടതുപക്ഷ പാർട്ടികളെ എതിർക്കുന്നവരെ വർഗ്ഗ വഞ്ചകരും ആജന്മ ശത്രുക്കളുമായി കണ്ട് വ്യക്തിപരമായും സാമൂഹ്യപരമായും ആക്രമിക്കുന്ന നയത്തിന്റെ ഇരയാക്കി എന്നെ മാറ്റുകയല്ലേ ചെയ്യുന്നത്. ആലത്തൂരിൽ മത്സരിക്കാൻ എത്തുമ്പോൾ 7 നിയോജകമണ്ഡലങ്ങളിൽ 43 വോട്ടിന് അനിൽ അക്കര ജയിച്ച വടക്കാഞ്ചേരി മാത്രമായിരുന്നു യുഡിഎഫിനൊപ്പം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടെങ്കിലും നെന്മാറ, ചിറ്റൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്തു. 7 നിയമസഭാ മണ്ഡലങ്ങൾ ഉള്ള ആലത്തൂരിലെ ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും 40,000 വോട്ടിന് വിജയിച്ച,90ലധികം സീറ്റുമായി കേരളം ഭരിക്കുന്ന ഒരു മന്ത്രിയായ കേരളത്തിലെ സിപിഐഎമ്മിന്റെ ഏറ്റവും സീനിയറായ നേതാവിനോടാണ് ലോക്‌സഭയിലേക്ക് ഞാൻ 20,000 വോട്ടിനു പരാജയപ്പെട്ടത്. ഇന്നേവരെ യുഡിഎഫ് ജയിക്കാത്ത ആലത്തൂർ ഏതുവിധേനയും തിരിച്ചുപിടിക്കുക എന്നത് 2019ൽ മണ്ഡലം നഷ്ടപ്പെട്ടത് മുതൽ ഇടതുപക്ഷത്തിന്റെ അജണ്ടയായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിഹത്യകൾ നടത്താനും കള്ള പ്രചാരണങ്ങൾ ഇറക്കാനും മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പരമാവധി തടസ്സങ്ങൾ സൃഷ്ടിക്കാനും അനുമതികൾ കൃത്യസമയത്ത് നൽകാതെയും ഒരുപാട് ബുദ്ധിമുട്ടിച്ചു. അതെല്ലാം മറികടന്നാണ് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്. ഇടതുപക്ഷ പ്രതിനിധികൾ മണ്ഡലത്തെ പ്രതിനിധീകരിച്ച സമയത്ത് നടത്തിയ വികസന പ്രവർത്തനങ്ങളോളം മികച്ചതായിരുന്നു ഞാൻ പ്രതിനിധാനം ചെയ്ത സമയത്തും നടത്തിയത് എന്നത് കണക്കുകൾ നോക്കിയാൽ വ്യക്തമാകും. ആ തിരിച്ചറിവാണ് കള്ളപ്രചരണങ്ങളും വ്യക്തിഹത്യ നടത്താനും ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്. യുഡിഎഫ് ഇന്നേവരെ ജയിക്കാത്ത, 9 വർഷമായി കേരളം ഭരിക്കുന്ന, ഭരണത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച മുന്നണിയോട് മത്സരിച്ചപ്പോൾ ചേലക്കരയിൽ നിലവിലെ 40000 വോട്ടിന്റെ ഭൂരിപക്ഷം 11,000 വോട്ടായാണ് കുറഞ്ഞത്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ യാതൊരു എതിർപ്പും കൂടാതെ അനുസരിക്കുകയായിരുന്നു. പ്രിയപ്പെട്ടവരെ, ഒരു അധികാരമോഹവും ഇല്ല, സ്ഥാനമാനങ്ങളിൽ അമിത താൽപര്യവുമില്ല. കാരണം ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത സ്ഥാനങ്ങൾ പാർട്ടിയും ജനങ്ങളും എനിക്ക് തന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി, ആലത്തൂർ എംപിയായി, യൂത്ത് കോൺഗ്രസിന്റെ ദേശീയജനറൽ സെക്രട്ടറിയായി, കെപിസിസിയുടെ വൈസ് പ്രസിഡണ്ടായി. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ സംഘടനാ പ്രവർത്തനങ്ങളുമായി ഓടി നടന്നു പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഓരോ പ്രവർത്തകന്റെയും പ്രയാസങ്ങളിൽ കൂടെ നിന്നിട്ടുണ്ട്. ഓരോരുത്തരും ആവോളം സ്‌നേഹം തന്നിട്ടുണ്ട്. ഇതെല്ലാം തന്ന നിങ്ങളോട് നന്ദിയോടെ, കടപ്പാടോടെ അല്ലാതെ ജീവിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയയിലെ ആക്ഷേപങ്ങളിൽ ഭൂരിഭാഗവും ഫേക് ഐഡികളിൽ നിന്നാണ്,പക്ഷേ ഒരു നുണ ആയിരം തവണ ആവർത്തിക്കുക എന്ന രീതി നിഷ്‌കളങ്കരായ ചിലരെയെങ്കിലും സ്വാധീനിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്. ഇടതുപക്ഷത്തെ എതിർക്കുക, വിമർശിക്കുക എന്നത് വ്യക്തിഹത്യ നടത്താനുള്ള പ്രധാന കാരണമാണ്. നേതാക്കളായ രമേശ് ചെന്നിത്തലയും വി ഡി സതീശനും കെ സുധാകരനും ഷാഫി പറമ്പിലും വി ടി ബൽറാമും മാത്യു കുഴൽനാടനും നേരിട്ടതും ഇത് തന്നെയാണ്, സിപിഐഎമ്മിന്റെ നയത്തിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട ജി സുധാകരനും കുഞ്ഞികൃഷ്ണനും ആയിഷ പോറ്റിയും നേരിട്ടുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. പത്തുവർഷമായി കേരളമനുഭവിക്കുന്ന ദുരിതം മാറണം. ഈ നാട് കടക്കെണിയിലാക്കിയവരെ തിരിച്ചറിയണം. ശബരിമലയുടെ പവിത്രതയില്ലാതെയാക്കിയവരെ ഒറ്റപ്പെടുത്തണം. യുവജനങ്ങളുടെ പ്രതീക്ഷകൾ ഇല്ലാതെയാക്കിയ ഈ സർക്കാർ മാറണം. ലഹരി മാഫിയകളെ കൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയവരെ ഭരണത്തിൽ നിന്ന് പുറത്താക്കണം. അതായിരിക്കണം നമ്മുടെ ലക്ഷ്യം.. ആ മുന്നേറ്റത്തിൽ ജനങ്ങൾ കൂടെയുണ്ടെന്നാണ് വിശ്വാസം, അതുകൊണ്ടാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മലയാളികൾ ചേർത്തു പിടിച്ചത്. ഈ തെരഞ്ഞെടുപ്പിൽ വ്യക്തികളല്ല, പാർട്ടിയാണ് യുഡിഎഫ് മുന്നണിയാണ് മത്സരിക്കുന്നത്. ഞാൻ അടക്കമുള്ള ഓരോ സ്ഥാനാർത്ഥിയും ഒരു നിമിത്തമാകുന്നു എന്ന് മാത്രം. സാമൂഹ്യ മാധ്യമങ്ങളിലെ ഫെയ്ക്ക് ഐഡികളോടല്ല, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ജനങ്ങളോടാണ് ഇക്കാര്യങ്ങൾ പറയുന്നത്. പ്രിയപ്പെട്ടവരെ, നമുക്ക് ഒന്നിച്ച് പോരാടാം.. പിന്തുണയോടെ കൂടെയുണ്ടാകണം

മംഗളം 18 Mar 2026 3:09 pm

എമിറേറ്റ്സ് ഡ്രോ – 10 ഗ്രാം സ്വർണ്ണംവീതം നേടി രണ്ട് വിജയികൾ

ഇത്തവണത്തെ വിജയികളിൽ ഒരു കർഷകനും ലീഗൽ അഡ്വൈസറും. വിജയികളിൽ ഒരാൾ ഇന്ത്യയിൽ നിന്നും.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:09 pm

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം ;  സുധാകരന്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണമെന്നും ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹവുമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം യുഡിഎഫില്‍ കലാപക്കൊടി ഉയരുന്ന ആലപ്പുഴയില്‍ കുട്ടനാട് സീറ്റിനെ ചൊല്ലിയും വിവാദം. സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെ പെയ്‌മെന്റ് സീറ്റ് ആരോപണവും ഉയര്‍ത്തി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് രംഗത്ത് വന്നിരിക്കുകയാണ്. കുട്ടനാട്ടിലേത് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലികൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അമ്പലപ്പുഴയിലും യുഡിഎഫ് വിമതശല്യം നേരിടുന്നുണ്ട്. ജി സുധാകരന് യുഡിഎഫ് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ്. ഉടന്‍ നാമനിര്‍ദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതിലാണ് പ്രതിഷേധം.

മംഗളം 18 Mar 2026 3:09 pm

മക്കൾക്കായി വീട് പണിത് ജീവിതം ഹോമിക്കരുത്; ഇന്ത്യൻ മാതാപിതാക്കളോട് ജസ്‌വീർ സിംഗ്

നോട്ട് ഡേറ്റിംഗ് സഹസ്ഥാപകൻ ജസ്‌വീർ സിംഗ്, മക്കൾക്കായി വീട് പണിയാൻ ആയുഷ്കാല സമ്പാദ്യം ചിലവഴിക്കുന്ന ഇന്ത്യൻ മാതാപിതാക്കളുടെ രീതിയെ വിമർശിക്കുന്നു. മക്കൾ മികച്ച ജീവിതം തേടി പോകുമ്പോൾ ഈ വീടുകൾ ഉപയോഗശൂന്യമാകുന്നുവെന്നും, അതിനാൽ മാതാപിതാക്കൾ സ്വന്തം വിരമിക്കൽ കാലത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:09 pm

പുതിയ ഡസ്റ്റർ വാങ്ങാൻ വൻ തിരക്ക്; ഉയർന്ന ഡിമാൻഡ് കാരണം ബുക്കിംഗ് നിർത്തി

പുതിയ റെനോ ഡസ്റ്റർ വിപണിയിലെത്തി, ഇതിന്റെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റ് ഉയർന്ന ഡിമാൻഡ് കാരണം 2026 വരെ വിറ്റുതീർന്നു. പുതിയ ഡസ്റ്ററിന്റെ വില, ഫീച്ചറുകൾ, എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെക്കുറിച്ചും പഴയ മോഡലുമായുള്ള വിശദമായ താരതമ്യവും അറിയാം.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:09 pm

വൈദ്യുതീകരണം പൂർത്തിയാകുന്നു; ഡീസൽ എൻജിനുകൾ പൂർണമായും ഒഴിവാക്കാൻ റെയിൽവേ തീരുമാനം

പരവൂർ: രാജ്യത്ത് ട്രാക്കുകളുടെ വൈദ്യുതീകരണം ഏറെക്കുറെ പൂർത്തിയായ സ്ഥിതിക്ക് ഡീസൽ എൻജിനുകൾ പൂർണമായും ഒഴിവാക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ഏതാനും മാസങ്ങൾക്കുള്ളിൽ പാളങ്ങളിൽ നിന്ന് ഡീസൽ എൻജിനുകൾ അപ്രത്യക്ഷമാകും. ഇതോടെ കോടിക്കണക്കിന് രൂപയുടെ അധിക ചെലവ് ഒഴിവാക്കാൻ കഴിയുമെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. രാജ്യത്ത് ഇതിനകം ട്രെയിനുകൾ ഡീസൽ എൻജിനിൽ നിന്ന് വൈദ്യുതി എൻജിനിലേക്ക് മാറ്റിയതിലൂടെ മാത്രം റെയിൽവേയ്ക്ക് 6,000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. ഊർജത്തിനായുള്ള ഭീമമായ ചെലവ് കുറയ്ക്കാൻ വൈദ്യുതികരണത്തിലൂടെ സാധിച്ചിട്ടുണ്ട്. മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം 2014 ന് ശേഷം രാജ്യത്ത് 35,000 കിലോമീറ്റർ പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചു. മാത്രമല്ല 27,000 കിലോമീറ്റർ പാത വൈദ്യുതീകരിക്കുകയും ചെയ്തു. റെയിൽവേയുടെ നിലവിലെ ചെലവുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ജീവനക്കാരുടെ ശമ്പളമാണ്. രണ്ടാമത്തേത് ഊർജ സംബന്ധിയായ ചെലവുകളുമാണ്. ഡീസൽ ലോക്കോമോട്ടീവുകൾക്ക് പകരം പൂർണമായും… The post വൈദ്യുതീകരണം പൂർത്തിയാകുന്നു; ഡീസൽ എൻജിനുകൾ പൂർണമായും ഒഴിവാക്കാൻ റെയിൽവേ തീരുമാനം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 18 Mar 2026 3:07 pm

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ ചൂലെടുത്ത് എഎപി, ഏഴ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അഴിമതിരഹിത ഭരണവും ജനക്ഷേമ വികസനവും ലക്ഷ്യമിട്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനകീയ മുഖങ്ങളെയാണ് പാർട്ടി മത്സരരംഗത്തിറക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:07 pm

കോണ്‍ഗ്രസ് നേതൃത്വം വഴങ്ങി ; കണ്ണൂരില്‍ മത്സരിക്കാന്‍ കെ.സുധാകരന്‍ ; അടൂര്‍ പ്രകാശിനും ഇളവ്

കണ്ണൂര്‍: ദിവസങ്ങള്‍ നീണ്ടുനിന്ന പ്രതിസന്ധിക്ക് ശേഷം കണ്ണൂരിലെ നേതാവ് കെ.സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് ഹൈമാന്റ് വഴങ്ങുന്നു. കെ.സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിക്കൊണ്ട് സമവായം ഉണ്ടാക്കാനാണ് ശ്രമം. ഇതോടെ കണ്ണൂരില്‍ സുധാകരന്‍ മത്സരിക്കുമെന്ന കാര്യവും ഉറപ്പായി. അടൂര്‍ പ്രകാശിനും മത്സരിക്കാന്‍ അവസരം നല്‍കുന്നുണ്ടെന്നും ഇരുവരും പത്രിക സമര്‍പ്പിക്കാന്‍ ഒരുക്കം തുടങ്ങിയതായിട്ടുമാണ് റിപ്പോര്‍ട്ട്. കണ്ണൂരും കോന്നിയും ഒഴിച്ചിട്ട് രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഇറക്കിയേക്കും എന്നാണ് വിവരം. ഹൈക്കമാന്റ് അംഗീകരിച്ചില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ കെ.സുധാകരന്‍ തീരുമാനം എടുത്തിരുന്നു. ഇതിനായി മത്സരിക്കുന്നതിന് ആവശ്യമായ കേരള ഹൗസില്‍ നിന്നുള്ള ബാധ്യത രഹിത സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യ തീരുമാനം. എന്നാല്‍ സുധാകരന്‍ യാതൊരു സമവായം ഉണ്ടാക്കാന്‍ സഹകരിക്കാതെ ഇരിക്കുകയും തര്‍ക്കം തുടരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേയ്ക്ക് നീട്ടി. ഇന്ന് സുധാകരന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനവും ഹൈക്കമാന്റ് നിര്‍ദേശത്തെ തുടര്‍ന്ന് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അതേസമയം തര്‍ക്കം തുടര്‍ന്ന സാഹചര്യത്തില്‍ കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്. ബാക്കിയുള്ള നാല്‍പത് സീറ്റിലും ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. വൈകിട്ടത്തെ തിരഞ്ഞെടുപ്പ് സമിതിയോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു സണ്ണിജോസഫും പ്രതികരിച്ചത്.

മംഗളം 18 Mar 2026 3:06 pm

നമ്മുടെ ശത്രുക്കള്‍ ശരീഅത്ത് നിയമത്തിന് മുന്‍ഗണന നല്‍കുന്നവര്‍; മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാഹുല്‍ ബച്ച സോങ്കര്‍, വീഡിയോ

കാണ്‍പൂര്‍:  മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാഹുല്‍ ബച്ച സോങ്കര്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ബില്‍ഹൗര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് രാഹുല്‍ ബച്ച സോങ്കര്‍. ഏകദേശം 1 മിനിറ്റ് 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ മുസ് ലികളെ അവഹേളിക്കുന്നത് കാണാം. कानपुर के बिल्हौर से बीजेपी विधायक राहुल बच्चा सोनकर का एक वीडियो वायरल हुआ है, जिसमें उन्होंने शरिया कानून और संविधान को लेकर टिप्पणी की. pic.twitter.com/VgJE1m6LWH — तौसीफ आलम (@Tauseefalamzee) March 18, 2026 'നമ്മുടെ ശത്രുക്കള്‍ ഉയര്‍ന്ന ജാതിക്കാരല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ ശരീഅത്ത് നിയമത്തിന് മുന്‍ഗണന നല്‍കുന്നവരാണ്' എന്നാണ് വിവാദ പരാമര്‍ശം. രാജ്യത്തെ സര്‍ക്കാര്‍ പദ്ധതികള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അത്തരം ആളുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍, അവരുടെ 'ഗൈഡുകളും' 'മാസ്റ്റര്‍മാരും' വിദേശത്താണ് താമസിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സംവരണം മൂലമാണ് ഇന്ന് തനിക്ക് എംഎല്‍എ ആകാന്‍ കഴിഞ്ഞതെന്നും സമൂഹത്തിലെ പല വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നും ബച്ച പറഞ്ഞു. സമൂഹത്തിലെ ചില അംഗങ്ങള്‍ 'ജാതി കരാറുകാരായി' പ്രവര്‍ത്തിക്കുന്നുവെന്നും ബച്ച ആരോപിച്ചു. അവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അവരെ പരസ്പരം ഭിന്നിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ബച്ച പറഞ്ഞത്.

തേജസ് ന്യൂസ് 18 Mar 2026 3:04 pm

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 'രഹസ്യ' നീക്കം; യുദ്ധത്തിനിടയിലും 90 കപ്പലുകൾ കടന്നുപോയി, ഇന്ത്യയ്ക്കും പാകിസ്ഥാനും ആശ്വാസം

യുദ്ധം കാരണം ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ അടഞ്ഞുകിടക്കുകയാണെങ്കിലും, ഇറാൻ രഹസ്യമായി എണ്ണ കയറ്റുമതി തുടരുന്നു. റഡാറുകളിൽ പെടാത്ത 'ഡാർക്ക്' കപ്പലുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. നയതന്ത്ര ചർച്ചകളിലൂടെ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:03 pm

പുതുക്കാട് പാചകവാതക പൈപ്പ്‌ലൈനില്‍ ചോര്‍ച്ച

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വാതകം പടര്‍ന്നുള്ള അപകടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്.

സിറാജ് ലൈവ് 18 Mar 2026 3:03 pm

ക്യൂബയ്ക്ക് ആശ്വാസം; വൈദ്യുതി പുനസ്ഥാപിച്ചു

ഹവാന: സമ്പൂര്‍ണ്ണ വൈദ്യുതി തടസ്സത്തിന് ശേഷം ക്യൂബയില്‍ ഭാഗികമായി വൈദ്യുതി വിതരണം പുനസ്ഥാപിച്ചെങ്കിലും, രാജ്യത്ത് പ്രതിസന്ധി തുടരുകയാണ്. ഇന്ധനക്ഷാമം മൂലം 29 മണിക്കൂറിലധികം നീണ്ട ബ്ലാക്കൗട്ട് രാജ്യത്തെ ജനജീവിതത്തിന്റെ താളം തെറ്റിച്ചു. രാജ്യത്തെ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ 'അന്റോണിയോ ഗ്വിറ്റെറാസ്' പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് വൈദ്യുതി ബന്ധം തിരിച്ചെത്തിയത്. എന്നാല്‍ ഉത്പാദനം ഇപ്പോഴും പരിമിതമായതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഏകദേശം ഒരു കോടിയോളം ആളുകളാണ് പ്രതിസന്ധിയിലായത്. വൈദ്യുതി മുടക്കവും വിലക്കയറ്റവും അടക്കമുള്ള പ്രശ്‌നങ്ങളില്‍ പ്രതിഷേധം രാജ്യത്ത് ശക്തിപ്രാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. തലസ്ഥാനത്തോട് ചേര്‍ന്ന മൊറോണില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ് കെട്ടിടത്തിന് തീയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പേലിസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിഗുവല്‍ ഡിയാസ് കാനല്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അംഗീകരിച്ചെങ്കിലും അക്രമവും നശീകരണവും അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ക്ഷാമം മൂലം ജനങ്ങളുടെ അതൃപ്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനമായ ഹവാനയില്‍ പോലും ദിവസേന 16 മണിക്കൂറിലധികം വൈദ്യുതി മുടക്കമാണ് അനുഭവപ്പെടുന്നത്. ഇത് ഭക്ഷണജല വിതരണത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയും ക്യൂബയും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ക്യൂബ ഒരു ഒത്തുതീര്‍പ്പിന് തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡേണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. ഈ വര്‍ഷം ഇതുവരെ രണ്ടു ചെറിയ കപ്പലുകള്‍ മാത്രമാണ് ക്യൂബയില്‍ ഇന്ധനവുമായി എത്തിയത്. ഹോങ്കോങ് പതാകയുള്ള മറ്റൊരു കപ്പല്‍ നിലവില്‍ ക്യൂബ ലക്ഷ്യമാക്കി വരുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

തേജസ് ന്യൂസ് 18 Mar 2026 3:02 pm

നാരങ്ങാവെള്ളത്തിന് 'ഗ്യാസ് ചാർജ്'; ബില്ല് വൈറലായതോടെ മലക്കംമറിഞ്ഞ് കഫേ!

ഹോട്ടൽ ബില്ലുകളിൽ അപ്രതീക്ഷിതമായി എത്തുന്ന അധിക നിരക്കുകൾ പലപ്പോഴും ഉപഭോക്താക്കളെ ചൊടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ ഒരു കഫേ ബില്ലിൽ ഉൾപ്പെടുത്തിയ പുതിയൊരു ചാർജ്ജ് കണ്ട് നെറ്റിചുളിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. പാചകവാതക പ്രതിസന്ധിയുടെ പേരിൽ 'ഗ്യാസ് ക്രൈസിസ് ചാർജ്ജ്' എന്ന പേരിൽ 5 ശതമാനം തുക അധികമായി ഈടാക്കിയതാണ് വിവാദമായിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 3:00 pm

അലുവ അതുലിനെ തീർക്കാൻ വാട്‌സ്ആപ്പ് വഴി ക്രൗഡ് ഫണ്ടിങ്? ജിം സന്തോഷിന്‍റെ കുടുംബത്തിനെന്ന പേരിൽ പണം സമാഹരിച്ചത്

തിരുവനന്തപുരം: ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്താൻ വാട്‌സ്ആപ്പ് വഴി ക്രൗഡ് ഫണ്ടിങ് നടന്നതായി സൂചന. അലുവ അതുലിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ ജിം സന്തോഷിന്റെ കുടുംബത്തെ സഹായിക്കാൻ എന്ന പേരിലാണ് ക്രൗഡ് ഫണ്ടിങ് നടത്തിയത്. സന്തോഷിന്റെ സുഹൃത്തുക്കൾ ചേർന്നാണ് പണം പിരിച്ചത്. ഈ പണം അലുവ അതുലിന്റെ കൊലപാതകത്തിനായി ഉപയോഗിച്ചുവെന്നാണ് സംശയം. നിരോധിത സംഘടനകളുടെ ഫണ്ട് അതുൽ വധക്കേസ് പ്രതികൾക്ക് ലഭിച്ചോ എന്നറിയാൻ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഗുണ്ടാ നേതാവായ അലുവ അതുലിനെ അക്രമിസംഘം നടുറോഡിലിട്ട് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ അതുൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജാമ്യത്തിലിറങ്ങിയാൽ എല്ലാ ശനിയാഴ്ചയും പൊലീസിനു മുന്നിൽ ഹാജരാകാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് കൃത്യമായി മനസിലാക്കിയാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്. ഒപ്പുവെച്ച് സ്റ്റേഷനിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ ആയിരുന്നു ആക്രമണം. ഇന്നോവ കാറിലെത്തിയ സംഘം അലുവ അതുൽ സഞ്ചരിച്ച വാഹനത്തെ ദേശീയപാതയ്ക്കായി എടുക്കുന്ന റോഡിലെ കുഴിയിലേക്ക് തട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. അതേസമയം അലുവ അതുലിനെ വെട്ടിക്കൊന്നവർ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കഴിഞ്ഞത് സിനിമാ നിർമാതാവിന്റെ കൊല്ലം വാളകത്തെ ക്വാറിയിലായിരുന്നുവെന്ന വിവരം റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. കൊലയിൽ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, എ അനീർ, എസ് ഹുസൈൻ, ഷിനു പീറ്റർ എന്നിവർ അടക്കമുള്ള നാല് പേരാണ് ഇവരെന്ന് പൊലീസ് സ്ഥീരീകരിച്ചെങ്കിലും ആ വിവരം പൊലീസ് മറച്ചുവെയ്ക്കുകയായിരുന്നു. കൊല്ലം വാളകത്തെ ശിവശ ഗ്രാനൈറ്റ്‌സ് എന്ന ക്വാറിയിൽ കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങളും ദിവസങ്ങളോളം ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

മംഗളം 18 Mar 2026 3:00 pm

ഡൽഹിയിൽ വൻ തീപിടിത്തം ; മൂന്ന്‌ കുട്ടികളുള്‍പ്പടെ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു

തെക്ക് പടിഞ്ഞാറൻ ഡല്‍ഹിയിലെ മെട്രോപാലത്തിന് സമീപംതീപിടിത്തത്തില്‍ ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

കേരളം ഓൺലൈൻ ന്യൂസ് 18 Mar 2026 2:58 pm

ഡല്‍ഹി ക്യാപിറ്റല്‍സിന് അഗ്‌നിപരീക്ഷ; അക്‌സര്‍ പട്ടേലിന് ചേതേശ്വര്‍ പൂജാരയുടെ മുന്നറിയിപ്പ്

ഐപിഎല്‍ 2026-ന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്‌സര്‍ പട്ടേലിന് മുന്നറിയിപ്പുമായി ചേതേശ്വര്‍ പൂജാര. കഴിഞ്ഞ സീസണിലെ രണ്ടാം പകുതിയിലെ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാന്‍ അമിതമായി റിലാക്‌സ്ഡ് ആകരുതെന്ന് പുജാര പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:58 pm

ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് ഉറപ്പിച്ച് പികെ ശശി; നാളെ മണ്ഡലത്തില്‍ റോഡ് ഷോ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് സിപിഎം വിട്ട പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശശിയ്ക്കായ് മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. ഇന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം നാളെ മണ്ഡലത്തില്‍ റോഡ് ഷോ നടത്തും. നേരത്തെ, ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പ്രതിഷേധത്തെ മറികടന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. സിപിഎമ്മിനോട് പിണങ്ങിയ ശശി ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ടത്.

തേജസ് ന്യൂസ് 18 Mar 2026 2:55 pm

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല

കഴുത്തിലും തോളിലും നായയുടെ പരിക്കേറ്റതിന് പിന്നാലെ ചികിത്സ തേടിയ 8 വയസുകാരന് വാക്സിനും നൽകിയിരുന്നു

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:55 pm

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാർ നേട്ടങ്ങൾ വിവരിച്ച് പരസ്യം, പെരുമാറ്റ ചട്ടലംഘനമെന്ന് സതീശൻ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷവും സർക്കാർ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃക പെരുമാറ്റ ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:54 pm

കാരണമില്ലാതെയും തലവേദന

പ്രൈമറി ഹെഡെയ്ക്ക്പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും. കാരണമുള്ള തലവേദനഎന്നാൽ ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്. മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക് ഉണ്ടാക്കുന്നു. മൈഗ്രേൻ തുടങ്ങുന്നത്…പ്രാഥമിക വിഭാഗത്തിൽപ്പെട്ട തലവേദനയിൽ രോഗലക്ഷണങ്ങളുടെ കാഠിന്യംകൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേൻതന്നെ. സ്ത്രീകളിൽ 16 ശതമാനം പേരിലും പുരുഷന്മാരിൽ ആറു ശതമാനം പേരിലും മൈഗ്രേൻ ഉണ്ടാകാറുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബ്രെയിൻ സ്റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവർത്തനമോ വീക്കമോ മൂലമാണ് മൈഗ്രേൻ ഉണ്ടാകുന്നത്. സെറോട്ടോണിൻ എന്ന സവിശേഷ രാസപദാർഥത്തിന്‍റെ അഭാവം… The post കാരണമില്ലാതെയും തലവേദന appeared first on RashtraDeepika .

രാഷ്ട്ര ദീപിക 18 Mar 2026 2:54 pm

സൗദി ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

സൗദിയിലെ ജുബൈലിൽ ചികിത്സയിലായിരുന്ന ഡൽഹി സ്വദേശി മുംതാസ് കരീം (63) നിര്യാതനായി. കഴിഞ്ഞ 30 വർഷമായി ജുബൈലിൽ പ്രവാസിയായ അദ്ദേഹം ഉർദു, മലയാളി സമൂഹങ്ങളിൽ സുപരിചിതനായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജുബൈലിൽ ഖബറടക്കും.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:53 pm

'മത്സര സാധ്യത തള്ളുന്നില്ല, സിപിഎം നേതാക്കളുമായി നല്ല ബന്ധമാണുളളത്': പ്രകടിപ്പിച്ചത് പാർട്ടിക്കാരന്റെ വികാരമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി

ഐഡിയോളജിക്കലി ലീഗുകാരനാണെന്നും എന്നാൽ സിപിഐഎം നേതാക്കളുമായി നല്ല ബന്ധമാണെന്നും രണ്ടത്താണി പ്രതികരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:50 pm

ലളിതമായി തയ്യാറാക്കാവുന്ന ഇൻസ്റ്റന്റ് മത്തങ്ങ എരിശ്ശേരി

ആവശ്യമുള്ളവ മത്തങ്ങ-അര മുറി വന്‍ പയര്‍-ഒരു പിടി മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍

കേരളം ഓൺലൈൻ ന്യൂസ് 18 Mar 2026 2:50 pm

വടകരയില്‍ കെ കെ രമ ആര്‍എംപി സ്ഥാനാര്‍ഥി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കെ കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥിയാകും. എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വിജയിച്ചിരുന്നത്. ഇത്തവണയും വന്‍ ഭൂരിപക്ഷത്തില്‍ രമ ജയിച്ചുകേറുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. 'വടകരയില്‍ കെ.കെ. രമ തന്നെ ആര്‍.എം.പി.ഐ സ്ഥാനാര്‍ഥി. യു.ഡി.എഫ് പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നിര്‍വഹിച്ച് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെ തോല്‍വി ഉറപ്പാക്കുകയാണ് ആര്‍എംപിഐ ലക്ഷ്യം. അതിനായി എല്ലായിടത്തും യുഡിഎഫിനെ പിന്തുണക്കും. സിപിഎം വലിയ ആഭ്യന്തര പ്രശ്‌നത്തില്‍ പെട്ട് ഗതികെട്ട് നില്‍ക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ വരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നത്. ആര്‍എംപിഐ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് സിപിഎമ്മിലെ കണ്ണൂരിലെയടക്കം നേതാക്കള്‍ ഇപ്പോള്‍ തുറന്നു പറയുന്നത്. വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനുമൊന്നും വിമതരല്ല. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകളാണ്. അത്തരക്കാരെ ആര്‍എംപിഐ ചേര്‍ത്തുപിടിക്കും. അത്തരക്കാര്‍ക്കെല്ലാമായി ഒരു പൊതു പ്ലാറ്റ്‌ഫോം ഒരുക്കുന്നതും ആലോചിക്കും'. സിപിഎമ്മിന്റെയും പിണറായി വിജയന്‍ സര്‍ക്കാരിന്റെയും അന്ത്യകൂദാശ, ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം കൂടിയായ മേയ് നാലിന് ജനവിധിയിലൂടെ ഉണ്ടാകുമെന്നും വേണു പറഞ്ഞു.

തേജസ് ന്യൂസ് 18 Mar 2026 2:49 pm

'ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ വോട്ട് നഷ്ടപ്പെടും'; ചെങ്ങന്നൂരിൽ ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരാതി

ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബാബു പ്രസാദിനെ പരിഗണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് എഐസിസിക്ക് പരാതി നൽകി. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ പരാതി നൽകിയ വ്യക്തിയുടെ ബന്ധുവാണ് ബാബു പ്രസാദ് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കമാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:47 pm

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസഹിഷ്ണുത; ആലപ്പുഴ കോണ്‍ഗ്രസില്‍ കൂട്ടരാജി

ആലപ്പുഴ:  ആലപ്പുഴ കോണ്‍ഗ്രസില്‍ കൂട്ടരാജി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഡിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ രാജിവെച്ചു. വെച്ചത്. കുട്ടനാട്ടില്‍ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമത സ്ഥാനാര്‍ഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പൊട്ടിക്കരഞ്ഞു. സ്വാതന്ത്രനായി മത്സരിക്കുന്നത് വേദനയോടെയാണെന്നും സജി പറഞ്ഞു. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത വിമര്‍ശനവുമായി സജി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് കുട്ടനാട് സീറ്റ് വിറ്റെന്നാണ് ആരോപണം. അതേസമയം, അമ്പലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും.

തേജസ് ന്യൂസ് 18 Mar 2026 2:46 pm

ഭർത്താവ് അപകടത്തിൽ മരിച്ചു, പുനർ വിവാഹിതയായതിനാൽ നഷ്ടപരിഹാരം നൽകാതെ ഇൻഷുറൻസ് കമ്പനി, 16.25 ലക്ഷം രൂപ നൽകണമെന്ന് ഹൈക്കോടതി

ഭർത്താവ് വാഹനാപകടത്തിൽ മരിച്ച ശേഷം പുനർവിവാഹിതയായി എന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നിഷേധിച്ച കേസിൽ യുവതിക്ക് അനുകൂലമായി ഹൈക്കോടതി വിധി. പുനർവിവാഹം ആശ്രിതാവകാശത്തെ ഇല്ലാതാക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, നഷ്ടപരിഹാരത്തുക 4.60 ലക്ഷത്തിൽ നിന്ന് 16.25 ലക്ഷം രൂപയായി ഉയർത്തി.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:46 pm

'നമസ്‌കാരം പള്ളികളില്‍ മാത്രം'; യുഎഇയില്‍ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ചെറിയ പെരുന്നാള്‍ നമസ്കാര സമയങ്ങള്‍ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി നമസ്‌കാരം പള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

കേരളം ഓൺലൈൻ ന്യൂസ് 18 Mar 2026 2:44 pm

പശ്ചിമേഷ്യൻ യുദ്ധം, ഹോ‍ർമുസിലെ സാഹചര്യം; യുഎഇ പ്രസിഡൻ്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി; 'സമാധാനത്തിനും കപ്പൽ ഗതാഗത സുരക്ഷയ്ക്കും മുൻഗണന'

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ടെലിഫോണിൽ ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഇരു നേതാക്കളും, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:44 pm

ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു; ഒരു അമേരിക്കക്കാരൻ പൗരനും 6 യുക്രൈൻ പൗരന്മാരും എൻഐഎയുടെ പിടിയിൽ

ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തെന്ന കേസിൽ ഒരു അമേരിക്കക്കാരനും ആറ് യുക്രൈൻ പൗരന്മാരും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായി. ദില്ലി, ലക്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകളുമായി ഇവർ ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:44 pm

സ്വര്‍ണവില താഴോട്ട് തന്നെ

പവന് 240 രൂപ കുറഞ്ഞു

സിറാജ് ലൈവ് 18 Mar 2026 2:44 pm

പശ്ചിമേഷ്യൻ ആക്രമണം; പ്രതിസന്ധി രൂക്ഷം; രാജ്യത്ത് പാചക വാതക ഉപയോഗം 17 ശതമാനം കുറഞ്ഞു

പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ പാചകവാതക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മാർച്ച് ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ എൽപിജി ഉപഭോഗം 17.7 ശതമാനം കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കാരണം ഗാർഹിക പാചകവാതക ലഭ്യത ഉറപ്പാക്കാൻ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള വിതരണം സർക്കാർ വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം മാർച്ച് ആദ്യ രണ്ടാഴ്ചയിൽ 1.387 ദശലക്ഷം ടണ്ണായിരുന്ന ഉപഭോഗം ഇത്തവണ 1.147 ദശലക്ഷം ടണ്ണായി ചുരുങ്ങി. ഫെബ്രുവരി ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 26.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്‍റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ ഭൂരിഭാഗവും എത്തുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള വിതരണവും ഇതോടെ ഭാഗികമായി തടസപ്പെട്ടു. യുദ്ധം കാരണം ഗൾഫ് രാജ്യങ്ങളിൽ… The post പശ്ചിമേഷ്യൻ ആക്രമണം; പ്രതിസന്ധി രൂക്ഷം; രാജ്യത്ത് പാചക വാതക ഉപയോഗം 17 ശതമാനം കുറഞ്ഞു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 18 Mar 2026 2:41 pm

ഇറാനിലെ ലോറെസ്താന്‍ പ്രവിശ്യയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഇറാനിലെ ലോറെസ്താന്‍ പ്രവിശ്യയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നേരത്തെ, ഇതേ പ്രവിശ്യയിലെ ചെഗെനി മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി തസ്‌നിം റിപോര്‍ട്ട് ചെയ്തിരുന്നു.

തേജസ് ന്യൂസ് 18 Mar 2026 2:40 pm

ഐപിഎല്‍ 2026: ഹാട്രിക്കും സെഞ്ചുറിയും, അപൂര്‍വത കൈവശമുള്ള ഒരേയൊരു ഇന്ത്യൻ താരം

ഐപിഎല്ലില്‍ സെഞ്ചുറിയും ഹാട്രിക്കും. ചരിത്രത്തില്‍ മൂന്ന് പേർക്ക് മാത്രം കൈവരിക്കാനായ അപൂർവത

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:40 pm

കുട്ടനാട്ടില്‍ യുഡിഎഫിനു വിമത സ്ഥാനാര്‍ത്ഥി ; മത്സരിക്കാന്‍ കോണ്‍ഗ്രസ് ഡിസിസി വൈസ്പ്രസിഡന്റ് സജിജോസഫ്

ആലപ്പുഴ: യുഡിഎഫില്‍ കലാപക്കൊടി ഉയരുന്ന ആലപ്പുഴയില്‍ കുട്ടനാട് സീറ്റിനെ ചൊല്ലിയും വിവാദം. സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെ പെയ്‌മെന്റ് സീറ്റ് ആരോപണവും ഉയര്‍ത്തി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് രംഗത്ത് വന്നിരിക്കുകയാണ്. കുട്ടനാട്ടിലേത് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലികൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൊടിക്കുന്നില്‍ വിഭാഗം നേതാവാണ് സജി ജോസഫ് പണക്കാര്‍ക്ക് എംഎല്‍എ മോഹം സാദ്ധ്യമാക്കാനുള്ള ഉപഭോഗവസ്തുവാക്കി കുട്ടനാടിനെ മാറ്റിയെന്നും ഇത് കുട്ടനാട്ടിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് നീക്കം. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായും തന്നോടൊപ്പം 50 പേരും രാജിവെയ്ക്കുമെന്ന് സജി ജോസഫ് അറിയിച്ചു. സീറ്റ് ഏറ്റെടുക്കുമെന്ന് നേതൃത്വം ഉറപ്പു നല്‍കിയിരുന്നുവെന്നും സജി പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി കെ ഗോപകുമാറും രാജിവച്ചു. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് സ്ഥാനാര്‍ത്ഥി. കൊടിക്കുന്നില്‍ സുരേഷ് വിഭാഗത്തില്‍പ്പെട്ട ആളാണ് സജി ജോസഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ ആ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്. ആലപ്പുഴയിലെ മറ്റൊരു സീറ്റായ അമ്പലപ്പുഴയിലും യുഡിഎഫ് വിമതശല്യം നേരിടുന്നുണ്ട്. ജി സുധാകരന് യുഡിഎഫ് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ്. ഉടന്‍ നാമനിര്‍ദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതിലാണ് പ്രതിഷേധം.

മംഗളം 18 Mar 2026 2:38 pm

ട്രെയിൻ ടിക്കറ്റ് കൺഫേമാകാൻ സാധ്യത കൂടും, ബുക്കിംഗ് ഇനി സൂപ്പർ ഫാസ്റ്റ്! പുത്തൻ സിസ്റ്റവുമായി റെയിൽവേ

ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകും. 'സൂപ്പർഫാസ്റ്റ് ടിക്കറ്റിംഗ് സിസ്റ്റം' എന്ന പുതിയ സംവിധാനം ജൂണിൽ നിലവിൽ വരും.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:37 pm

ഐപിഎല്‍ 2026: പോരായ്മകള്‍ തിരുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്; കാത്തിരിപ്പ് ഇക്കുറി അവസാനിക്കുമോ?

18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇത്തവണ ഡല്‍ഹിക്കാകുമോ, പോരായ്മകള്‍ തിരുത്താൻ പോന്നതോ ടീം?

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:36 pm

'ഇറാന്‍ ഒരു വ്യക്തിയെയും ആശ്രയിക്കുന്നില്ലെന്ന് അമേരിക്കയും ഇസ്രായേലും തിരിച്ചറിഞ്ഞിട്ടില്ല'; ലാരിജാനിയുടെ വധം ഇറാനിയന്‍ രാഷ്ട്രീയ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തില്ലെന്ന് അബ്ബാസ് അരാഗ്ചി

തെഹ്‌റാന്‍: ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് ഇറാന്റെ നേതൃത്വത്തിന് മാരകമായ പ്രഹരമേല്‍പ്പിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ലാരിജാനിയുടെ കൊലപാതകം ബുധനാഴ്ച പുലര്‍ച്ചെ തെഹ്റാന്‍ സ്ഥിരീകരിച്ചതിന് ശേഷം അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ സര്‍ക്കാര്‍ ഒരു വ്യക്തിയെയും ആശ്രയിക്കുന്നില്ലെന്ന് അമേരിക്കയും ഇസ്രായേലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 'ഇറാന്‍ ഇസ് ലാമിക് റിപ്പബ്ലിക്കിന് ശക്തമായ ഒരു രാഷ്ട്രീയ ഘടനയും, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്ഥാപനങ്ങളും ഉണ്ടെന്ന് അമേരിക്കക്കാര്‍ക്കും ഇസ്രായേലികള്‍ക്കും ഇപ്പോഴും മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല,' അരാഗ്ചി പറഞ്ഞു. 'ഒരൊറ്റ വ്യക്തിയുടെ സാന്നിധ്യമോ അഭാവമോ ഈ ഘടനയെ ബാധിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു. 'തീര്‍ച്ചയായും, വ്യക്തികള്‍ സ്വാധീനമുള്ളവരാണ്, ഓരോ വ്യക്തിയും അവരവരുടെ പങ്ക് നിര്‍വഹിക്കുന്നു - ചിലര്‍ മികച്ചവരാണ്, ചിലര്‍ സ്വാധീനമുള്ളവരാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് ഇറാന്റെ രാഷ്ട്രീയ സംവിധാനവും ഘടനയും'. അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28 ന് യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിയായ കാര്യവും അരാഗ്ചി ചൂണ്ടിക്കാട്ടി. വലിയ ദേശീയ നഷ്ടം ഉണ്ടായിട്ടും, 'വ്യവസ്ഥ ശക്തമായി തുടര്‍ന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി. 'പരമോന്നത നേതാവിനെക്കാള്‍ പ്രധാനപ്പെട്ട ആരെയും നമുക്ക് ലഭിച്ചിട്ടില്ല, അദ്ദേഹം പോലും രക്തസാക്ഷിയായി, എന്നിട്ടും വ്യവസ്ഥ ശക്തമായി മുന്നോട്ട് പോയി, ഉടന്‍ തന്നെ ഒരു പകരക്കാരനെ നല്‍കി,' അരാഗ്ചി പറഞ്ഞു. 'മറ്റാരെങ്കിലും രക്തസാക്ഷിത്വം വരിച്ചാല്‍, അത് അങ്ങനെ തന്നെയായിരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിദേശകാര്യ മന്ത്രി എപ്പോഴെങ്കിലും രക്തസാക്ഷിത്വം വരിച്ചാല്‍, ആ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റൊരാള്‍ ഉണ്ടാകും'. അരാഗ്ചി പറഞ്ഞു.

തേജസ് ന്യൂസ് 18 Mar 2026 2:34 pm

കോണ്‍ഗ്രസിലെ അതൃപ്തിക്ക് പരിഹാരമായില്ല; നിലപാട് കടുപ്പിച്ച് കെ.സുധാകരനും അടൂര്‍ പ്രകാശും

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ കോണ്‍ഗ്രസിലെ അതൃപ്തിക്ക് പരിഹാരമായില്ല. സീറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടുമായി കെ.സുധാകരനും അടൂര്‍ പ്രകാശും സമ്മര്‍ദം തുടരുന്നു.തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് ദോഷം ഉണ്ടാകുമെന്നും കൂടാതെ ലോക്‌സഭാ അംഗത്വം രാജിവയ്ക്കുമെന്നുമാണ് സുധാകരന്‍ ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.ഇന്നലെ രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും സുധാകരനുമായി ചര്‍ച്ച നടത്തിയെങ്കിലും സുധാകരന്‍ തന്‍റെ നിലപാടില്‍ നിന്നു പിന്നോട്ടുപോകാന്‍ തയാറായിട്ടില്ല. അടൂര്‍ പ്രകാശും സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത് വിലങ്ങുതടിയായി മാറിയിട്ടുണ്ട്. എല്‍ഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണവുമായി മുന്നോട്ടു പോകവെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളുടെ പിടിവാശിയും സ്വാര്‍ഥ താത്പര്യങ്ങളും കോണ്‍ഗ്രസ് നേതാക്കളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പിണറായി ഭരണത്തില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ ജനങ്ങള്‍ യുഡിഎഫിന് വേണ്ടി ചെയ്യാന്‍ തയാറായി നില്‍ക്കുമ്പോള്‍… The post കോണ്‍ഗ്രസിലെ അതൃപ്തിക്ക് പരിഹാരമായില്ല; നിലപാട് കടുപ്പിച്ച് കെ.സുധാകരനും അടൂര്‍ പ്രകാശും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 18 Mar 2026 2:33 pm

യേശുവിനോട് എന്തെങ്കിലും അത്ഭുതം നടക്കാൻ പ്രാർത്ഥിക്കുകയാണ്; ഇനി എത്ര നാൾ എന്ന് അറിയില്ല! തന്റെ കാമുകന്റെ അസുഖ വിവരം ആദ്യമായി പങ്കുവെച്ച് റിയാലിറ്റി ഷോ താരം

ഗ ർഭിണിയായ സോഫി കസേയിയുടെ കാമുകൻ ജോർദാൻ ബ്രൂക്കിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കാജനകമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തലച്ചോറിലെ വീക്കത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ജോർദാൻ, ഒരു 'അത്ഭുതത്തിനായി' പ്രാർത്ഥിക്കുകയാണെന്ന് വെളിപ്പെടുത്തി. റിയാലിറ്റി ഷോ താരം സോഫി കസേയിയുടെ പങ്കാളിയായ ജോർദാൻ ബ്രൂക്കിന്റെ പെട്ടെന്നുള്ള ഈ അസുഖം ആരാധകരെയും കുടുംബത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജോർദാൻ ആശുപത്രിയിൽ ചികിത്സയിലാണ്. തലച്ചോറിലെ വീക്കം കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നിരീക്ഷണത്തിലാണ് അദ്ദേഹം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ജോർദാൻ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ഞാൻ ഒരു അത്ഭുതത്തിനായി യേശുവിനോട് പ്രാർത്ഥിക്കുകയാണ് എന്ന് അദ്ദേഹം കുറിച്ചു. ചികിത്സ തുടരുകയാണെന്നും എന്നാൽ നിലവിലെ അവസ്ഥ അല്പം സങ്കീർണ്ണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വേദനയിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നുപോകുന്നതെങ്കിലും പോസിറ്റീവായി ഇരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജോർദാൻ ആശുപത്രിയിലായതോടെ സോഫി കസേയിയും വലിയ മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ ഗർഭിണിയായ സോഫി, തന്റെ പങ്കാളിയുടെ ആരോഗ്യത്തിനായി കൂടെയുണ്ട്. ഈ ദുഷ്കരമായ സമയത്ത് ആരാധകർ നൽകുന്ന പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും താരം നന്ദി അറിയിച്ചു. പങ്കാളിയുടെ അസുഖം സോഫിയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണെങ്കിലും അവർ ധൈര്യപൂർവ്വം ഈ ഘട്ടത്തെ നേരിടുകയാണ്. സോഷ്യൽ മീഡിയയിൽ ജോർദാൻ തന്റെ ആരോഗ്യനില പങ്കുവെച്ചതിന് പിന്നാലെ ആയിരക്കണക്കിന് ആരാധകരും സഹപ്രവർത്തകരുമാണ് അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ധൈര്യമായിരിക്കൂ, പ്രാർത്ഥനകൾ കൂടെയുണ്ട് തുടങ്ങിയ സന്ദേശങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്.

മറുനാടൻ മലയാളീ 18 Mar 2026 2:32 pm

ഐപിഎല്‍ 2026: സഞ്ജു വന്നു, ഡബിള്‍ പവറില്‍ ചെന്നൈ സൂപ്പർ കിങ്സ്; കിരീടം ചെപ്പോക്കിലേക്കോ?

പരിചയസമ്പത്തും യുവത്വവും ധോണിയും ചേരുന്ന ബാറ്റിങ് നിര. ഇത് തന്നെയാണ് ചെന്നൈയെ പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. വയസൻ പടയില്‍ നിന്നുള്ള ചുവടുമാറ്റം

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:32 pm

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം; മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കിടയിലും റേഡിയേഷൻ നിലയിൽ ആശങ്ക വേണ്ടെന്ന് കുവൈത്ത്

കുവൈത്തിൽ റേഡിയേഷൻ നില സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ്. ശൈഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയോളജിക്കൽ മോണിറ്ററിംഗ് സെന്ററിലെ വിദഗ്ധ സംഘം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണ്.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:31 pm

വിവാഹ ചടങ്ങിനിടെ രവീന്ദ്ര ജഡേജയുടേയും ഭാര്യ റിവാബയുടേയം പാദങ്ങള്‍ തൊട്ട് കുല്‍ദീപ് യാദവ്; വൈറല്‍ വീഡിയോ

വിവാഹ ചടങ്ങിനിടെ സഹതാരം രവീന്ദ്ര ജഡേജയുടെയും ഭാര്യ റിവാബയുടെയും പാദങ്ങള്‍ തൊട്ട് വന്ദിക്കുന്ന കുല്‍ദീപിന്റെ വീഡിയോ വൈറലായി.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:30 pm

മലബാർ ശൈലിയിലുള്ള തേങ്ങയരച്ച അവിയൽ

ചേരുവകൾ വെള്ളരിക്കാ, അച്ചിങ്ങപയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍ ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് – അരകിലോ മുളകുപൊടി – അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍ പച്ചമുളക് രണ്ടായി പിളര്‍ന്നത് – അഞ്ച്

കേരളം ഓൺലൈൻ ന്യൂസ് 18 Mar 2026 2:30 pm

പ്രതിരോധശേഷി കുറയ്ക്കുന്ന 6 ഭക്ഷണങ്ങൾ

പ്രതിരോധശേഷി കുറയ്ക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:29 pm

മലപ്പുറത്ത്‌ കാട്ടാന ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരിക്ക്

നിലമ്പൂർ ടി.കെ. കോളനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മുണ്ടേരി അപ്പൻകാപ്പ് സ്വദേശിയായ വെള്ളുത്തേടത്ത് ദാസനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

കേരളം ഓൺലൈൻ ന്യൂസ് 18 Mar 2026 2:28 pm

'എന്നെ തടയാനാവില്ല!'; റെസ്റ്റോറന്‍റിൽ നിർത്താതെ നൃത്തം ചവിട്ടി റോബോട്ട്; അമ്പരന്ന് ജീവനക്കാരും ഉപഭോക്താക്കളും

കാലിഫോർണിയയിലെ ഹൈഡിലാവോ റെസ്റ്റോറന്റിൽ ഒരു സർവീസ് റോബോട്ട് സാങ്കേതിക തകരാർ മൂലം നിയന്ത്രണം വിട്ട് നൃത്തം ചെയ്തു. ജീവനക്കാർ ഇടപെട്ട് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ റോബോട്ടിനെ നിർത്തിയെങ്കിലും, ഈ സംഭവം സർവീസ് റോബോട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് വഴിവെച്ചു.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:27 pm

ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്; 2050 ഓടെ ലക്ഷക്കണക്കിന് മരണം, താപനില 27.8 ഡിഗ്രി കടന്നാൽ അപകടം! ആഗോളതാപനം വ്യായാമത്തെയും അധ്വാനത്തെയും ബാധിക്കും

ശാരീരികാധ്വാനം കുറയുന്നതോടെ 2050 ഓടെ ഓരോ വർഷവും 4,70,000 മുതൽ 7,00,000 വരെ അധിക അകാല മരണങ്ങൾക്ക് കാരണമാകും. 156 രാജ്യങ്ങളിൽ നിന്നും 2000 നും 2022 നും ഇടയിലുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഉയരുന്ന താപനില ആളുകളുടെ ശാരീരിക പ്രവർത്തന ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:27 pm

സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കെ.സി.വേണുഗോപാൽ; കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് അഭ്യർഥന

‌ന്യൂഡൽഹി: നിയമസഭാ സീറ്റിനായി കടുംപിടിത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ.ഇന്നലെ രാത്രി ഫ്ലാറ്റിലെത്തി ഇരുവരും തമ്മിൽ സംസാരിച്ചതായാണ് വിവരം. കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് സുധാകരനോട് അഭ്യർഥിച്ചതായാണ് വിവരം. എന്നാൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സുധാകരൻ. നിലപാട് പ്രഖ്യാപിച്ച് ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി കെ സുധാകരൻ ന്യൂഡൽഹിയിലെത്തിയത്. നിരവധി നേതാക്കൾ സുധാകരനുമായി സംസാരിച്ചെങ്കിലും സുധാകരൻ അയവില്ലാതെ തുടരുകയാണ്. സുധാകരന്‍റെ നിലപാടിൽ കടുത്ത ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.അതേസമയം, കെ സുധാകരൻ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ കണ്ണൂരിൽ പരസ്യമായി തെരുവിലിറങ്ങി ഒരു കൂട്ടം അണികൾ. കെ സുധാകരനു പിന്തുണയുമായി പന്തം കൊളുത്തി പ്രകടനമാണ് ഇന്നലെ രാത്രിയിൽ നടത്തിയത്. The post സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കെ.സി.വേണുഗോപാൽ; കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് അഭ്യർഥന appeared first on RashtraDeepika .

രാഷ്ട്ര ദീപിക 18 Mar 2026 2:26 pm

ബെംഗളുരുവില്‍ പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം; റീലിന് വേണ്ടിയെന്ന് വിശദീകരണം

യുവതി ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീല്‍ പോലീസ് പോസ്റ്റ് ചെയ്യിപ്പിച്ചു. പിന്നീട് കര്‍ശന മുന്നറിയിപ്പ് നല്‍കി പോലീസ് വിട്ടയച്ചു.

സിറാജ് ലൈവ് 18 Mar 2026 2:25 pm

പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിനിടെ, നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌ക്ക് വ്യക്തിപരമായ വെല്ലുവിളി. ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവിയെ ചോദ്യം ചെയ്തേക്കാം. ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും അതിനായുള്ള ഒരുക്കങ്ങളും സജീവമായിരിക്കെയാണ് വിജയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ചർച്ചസാമൂഹിക മാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്. ഖത്തര്‍

ഒന്നു ഇന്ത്യ 18 Mar 2026 2:23 pm

ലോഞ്ച് ചെയ്‌തിട്ട് മൂന്ന് മാസം; സാംസങ് ഗാലക്‌സി ഇസഡ‍് ട്രൈഫോള്‍ഡ് കമ്പനി നിര്‍ത്തുന്നു! കാരണമെന്ത്?

പുറത്തിറങ്ങി മൂന്ന് മാസം മാത്രം പിന്നിട്ടപ്പോള്‍ സാംസങ് അവരുടെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണായ ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡിന്‍റെ വില്‍പന അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിലെ സങ്കീർണ്ണതയാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്, ഇതോടെ ഫോണിന്‍റെയും ട്രിപ്പിള്‍ ഫോള്‍ഡബിള്‍ വിപണിയുടെയും ഭാവി അനിശ്ചിതത്വത്തിലായി.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:20 pm

കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് മൂന്ന് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു; ബൈക്കിന്‍റെ പിൻവശം തകർന്നതിൽ ദുരൂഹത

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് മൂന്നു മെഡിക്കൽ വിദ്യാർഥികൾ തത്ക്ഷണം മരിച്ചു. സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.മലബാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളായ നന്ദകിഷോർ, അഭിയാൻ വർമ, അഭിനവ് സുരേഷ് എന്നിവരാണ് മരണമടഞ്ഞത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇലക്്ട്രിക് പോസ്റ്റിൽ ഇടിച്ചശേഷം മതിലിൽ ഇടിക്കുകയായിരുന്നു എന്നാണു വിവരം. മൂന്നുപേരും തത്ക്ഷണം മരിച്ചു. അതുവഴി പോവുകയായിരുന്ന ഓട്ടോക്കാരനാണ് അപകടത്തിൽപ്പെട്ടവരെ കണ്ടത്. ഉടൻതന്ന നാട്ടുകാരെ അറിയിച്ചശേഷം പോലീസും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . അപകടത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാനായി പോലീസ് സമീപത്തെ സിസിടിവി ഫുട്ടേജുകൾ പരിശോധിച്ചു വരുകയാണ്. അപകടം നടന്ന സ്ഥലം പോലീസ് വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്.ഇവർ സഞ്ചരിച്ച ബൈക്കിന്‍റെ പിൻവശം തകർന്നതാണ് ദുരൂഹതയുണ്ട് എന്ന… The post കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് മൂന്ന് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു; ബൈക്കിന്‍റെ പിൻവശം തകർന്നതിൽ ദുരൂഹത appeared first on RashtraDeepika .

രാഷ്ട്ര ദീപിക 18 Mar 2026 2:17 pm

മൂന്ന് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍ജെഡി

തിരുവനന്തപുരം : മൂന്ന് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍ജെഡി. വടകരയില്‍ എം കെ ഭാസ്‌ക്കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്‍പ്പറ്റയില്‍ പി കെ അനില്‍കുമാറുമാണ് സ്ഥാനാര്‍ഥികള്‍. ഇതിന് പുറമേ കൊടുവള്ളി സീറ്റ് കൂടി ആര്‍ജെഡിക്ക് ലഭിക്കുമെന്നാണ് സൂചന. വടകരയില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന പൊതുവികാരം അംഗീകരിക്കപെടുകയായിരുന്നു. സിറ്റിങ് സീറ്റായ കൂത്തുപറമ്പില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി കെ പ്രവീണാണ് മല്‍സരിക്കുന്നത്. കല്‍പ്പറ്റയില്‍ സംസ്ഥാന കമ്മറ്റിയംഗം പി കെ അനില്‍കുമാറ് മല്‍സരിക്കും. അതേസമയം കൊടുവള്ളിയില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരിനെ പരിഗണിക്കുന്നുവെന്നാണ് സൂചന.

തേജസ് ന്യൂസ് 18 Mar 2026 2:15 pm

മാധ്യമങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പിൽ; 'നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം'

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല ഉള്ളത്. ഡൽഹിയിൽ നടക്കുന്നത് എംപിമാരെ കുറിച്ചുള്ള ചർച്ച മാത്രമല്ല. മറ്റ് സീറ്റുകളിലേക്കുള്ള ചർച്ചയും നടക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:13 pm

പുഴയില്‍ ഒന്ന് മുഖം കഴുകി എഴുന്നേറ്റതും മുൻപിൽ കാട്ടാന; തുമ്പിക്കൈ കൊണ്ട് കർഷകത്തൊഴിലാളിയെ ചുഴറ്റി എറിഞ്ഞു; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂർ ടി.കെ. കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. മുണ്ടേരി അപ്പൻകാപ്പ് സ്വദേശിയും ടി.കെ. കോളനി താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസനാണ് (54) ആനയുടെ പിടിയിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പ്രതീക്ഷിക്കാത്ത ആഘാതം: കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികൾക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസൻ. പുന്തോട്ടംകടവ് പുഴയിലിറങ്ങി മുഖം കഴുകുന്നതിനിടെ, സമീപത്തെ കാട്ടിൽ ഒളിച്ചുനിന്നിരുന്ന ആന ദാസനെ പിന്നിലൂടെ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് ദൂരേക്ക് എറിയുകയായിരുന്നു. ദാസനെ ആന ആക്രമിക്കുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെയാണ് ആന പിന്തിരിഞ്ഞ് കാട്ടിലേക്ക് കയറിയത്. വലിയൊരു ദുരന്തമാണ് സഹപ്രവർത്തകരുടെ ഇടപെടലിലൂടെ ഒഴിവായത്. ദാസനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെങ്കിലും, വീഴ്ചയിൽ ആന്തരിക പരിക്കുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ വിദഗ്ധ പരിശോധനയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ മേഖലയോട് ചേർന്നുള്ള കൃഷിയിടത്തിൽ വന്യമൃഗ സാന്നിധ്യം വർധിക്കുന്നത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പുഴക്കടവിലും തോട്ടങ്ങളിലും ജോലിക്ക് പോകുന്ന തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

മറുനാടൻ മലയാളീ 18 Mar 2026 2:13 pm

വേനൽക്കാലത്ത് കരിക്കിൻ വെള്ളം അമിതമായി കുടിക്കുന്നത് പ്രശ്നമാണ്, കാരണം

കരിക്കിൻ വെള്ളം ശരീരത്തിന്റെ ആന്തരിക താപനില നിയന്ത്രിക്കാൻ സഹായിക്കുകയും ക്ഷീണം, ചർമ്മത്തിലെ തിണർപ്പ്, തലവേദന തുടങ്ങിയ ചൂടുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:12 pm

ഇസ്രായേലിലും ആറ് യൂറോപ്യൻ രാജ്യങ്ങളിലും പരിശീലനം, മൊസാദിന് നിർണായക വിവരങ്ങൾ ചോർത്തി, ചാരനെ തൂക്കിലേറ്റി ഇറാൻ

ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ച കൗറൂഷ് കീവാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കി.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:12 pm

മാർച്ചിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച; സോളങ് വാലിയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്

മാർച്ചിൽ അപ്രതീക്ഷിതമായി പെയ്ത മഞ്ഞ് സോളങ് വാലിയിലെ ടൂറിസം വ്യവസായത്തിന് പുതുജീവൻ നൽകി. വരൾച്ചയെത്തുടർന്ന് നിർത്തിവെച്ചിരുന്ന സ്കീയിങ് പോലുള്ള സാഹസിക വിനോദങ്ങൾ പുനരാരംഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 2:09 pm

ബെംഗളൂരുവിലേക്കുള്ള ഈ വിമാന സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നിര്‍ത്തിവച്ച് ഇന്‍ഡിഗോ: കാരണം ഇതാണ്

ബെംഗളൂരു: പൈലറ്റുമാരുടെ ക്ഷാമം ഇന്ത്യയിലെ വിമാനക്കമ്പനികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളാണ് പൈലറ്റുമാരുടെ ക്ഷാമത്തിന് കാരണം. ഇതില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് ഇന്‍ഡിഗോ വിമാനക്കമ്പനിയാണ്. പുതുതായി നിരവധി പൈലറ്റുമാരെ നിയമിച്ചെങ്കിലും ഇപ്പോഴും വിമാന സര്‍വീസുകള്‍ പഴയതു പോലെ സുഗമമായിട്ടില്ല. ഇപ്പോഴിതാ, ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി

ഒന്നു ഇന്ത്യ 18 Mar 2026 2:09 pm

ഒറ്റ രാത്രി കൊണ്ട് അയോഗ്യര്‍ യോഗ്യരായി: യോഗ്യര്‍ പുറത്തുമായി: പുലര്‍ച്ചെ പ്രൊമോഷന്‍ ലിസ്റ്റും ഇറക്കി: വേണ്ടപ്പെട്ടവര്‍ എല്ലാം ഉടന്‍ ചുമതലയും ഏറ്റു: ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനം വിവാദത്തില്‍: യുജിസി ചട്ടം മുഴുവന്‍ അട്ടിമറിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ വന്‍ അട്ടിമറി. തിരക്കിട്ട് പുലര്‍ച്ചെ പുറത്തു വിട്ട പട്ടികയില്‍ നിന്നുള്ളവര്‍ ഉടന്‍ തന്നെ ചുമതലയും ഏറ്റു. യുജിസി മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തിയുള്ള നിയമനങ്ങള്‍ക്കെതിരെ ട്രിബ്യുണലില്‍ പരാതി പ്രളയം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തിരക്കിട്ട് പ്രിന്‍സിപ്പല്‍ നിയമനം നടത്തുകയായിരുന്നു. 33 പേരെ ആണ് ഇപ്പോള്‍ വീണ്ടും തട്ടിക്കൂട്ട് ഇന്റര്‍വ്യൂ നടത്തി നിയമിച്ചിരിക്കുന്നത്. 2022 ല്‍ ആണ് പ്രിന്‍സിപ്പല്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. 110 പേരില്‍ നിന്ന് 67 പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്തു. ഇതില്‍ 23 പേര്‍ക്ക് അയോഗ്യത കല്‍പ്പിച്ചു. ശേഷിച്ച 44 പേരില്‍ നിന്ന് 36 പേരെ നിയമിക്കാന്‍ അന്ന് കോളേജിയേറ്റ് ഡയറക്ടര്‍ ആയിരുന്ന വിഘ്നേശ്വരി ഉത്തരവിട്ടു. സെലക്ഷന്‍ കിട്ടാതെ പോയവര്‍ പരാതി നല്‍കി. ഇത് പരിശോധിച്ച ഡയറക്ടര്‍ ഇവരെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് തീരുമാനിച്ചു. പരാതിക്കാര്‍ ട്രിബ്യുണലിനെ സമീപിച്ചു. 36 പേരെയും താല്‍ക്കാലികമായി നിയമിക്കാന്‍ ട്രിബ്യുണല്‍ അനുമതി നല്‍കി. ഇതിനിടെ 2023 ല്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് വീണ്ടും വിജ്ഞാപനം ക്ഷണിച്ചു. നേരത്ത താല്‍ക്കാലികമായി നിയമിക്കപ്പെട്ടവര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ നിയമനം റെഗുലറൈസ് ചെയ്തതിനു ശേഷം മതി പുതിയ നിയമനം എന്ന അവരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ വിജ്ഞാപനം റദ്ദാക്കി. പിന്നീട് വേറൊരു സെലക്ഷന്‍ കമ്മിറ്റി വച്ച് 75 പേരുടെ ലിസ്റ്റ് തയാറാക്കി. എന്നാല്‍ താല്‍ക്കാലിക നിയമനം നിലവില്‍ ഉണ്ടായിരിക്കെ മറ്റൊന്നും പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒടുവില്‍ നിയമനം നടത്താന്‍ ട്രിബ്യുണല്‍ അനുമതി കൊടുത്തു. 2022 ലെ 110 പേരുടെ ലിസ്റ്റില്‍ നിന്ന് വീണ്ടും ഇന്റര്‍വ്യൂ നടത്തി 51 പേരുടെ പട്ടിക കഴിഞ്ഞ ഒക്ടോബറില്‍ തയാറാക്കി. റിസര്‍ച്ച് സ്‌കോര്‍ അടിസ്ഥാനമാക്കി നിയമനം നടത്താനുള്ള നീക്കത്തില്‍ വീണ്ടും ട്രിബ്യുണല്‍ ഇടപെട്ടു. അയോഗ്യര്‍ കടന്നു കൂടിയെന്ന് ആരോപിച്ചുള്ള പരാതിയിലാണ് ട്രിബ്യുണല്‍ തീരുമാനം എടുത്തത്. അയോഗ്യര്‍ ഉണ്ടെന്ന് സര്‍ക്കാരിനും സമ്മതിക്കേണ്ടി വന്നു. അഴിമതി നടന്നതിനും സ്ഥിരീകരണമായി. അങ്ങനെ ആ ലിസ്റ്റ് സര്‍ക്കാര്‍ റദ്ദാക്കി. സിപിഎമ്മിനും സര്‍ക്കാരിനും വേണ്ടപ്പെട്ടവര്‍ക്ക് നിയമനം നല്‍കാനുള്ള അതിവേഗ നീക്കം ആണ് പിന്നീട് നടന്നത്. കഴിഞ്ഞ മാസം 18 നു തൈക്കാട് വച്ച് 82 പേരുടെ ഇന്റര്‍വ്യൂ നടത്തി. ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും തലേന്ന് തിരക്കിട്ടു പരിശോധന നടത്തി. 18 നു രാവിലെ 11 ന് തുടങ്ങിയ അഭിമുഖം വൈകിട്ട് 5.30 ന് സമാപിച്ചു. ഒരാളെ രണ്ടു മുതല്‍ മൂന്ന് മിനിറ്റ് വരെയാണ് ഇന്റര്‍വ്യൂ ചെയ്തത്. അതില്‍ നിന്ന് തന്നെ സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. യുജിസി മാനദണ്ഡത്തിനു വിരുദ്ധമായി ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് റാങ്ക് പട്ടിക തയാറാക്കിയത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇത് വരെ പുറത്തു വിട്ടിട്ടില്ല. റാങ്ക് ലിസ്റ്റില്‍ 51 പേരെ ആണ് ഉള്‍പ്പെടുത്തിയത്. 2025 ലെ ലിസ്റ്റില്‍ അയോഗ്യത കല്പിക്കപ്പെട്ട 14 പേര് ഇതില്‍ യോഗ്യരായി എന്ന് മാത്രമല്ല, ആദ്യത്തെ റാങ്കുകളില്‍ ഇടം പിടിക്കുകയും ചെയ്തു. 18 പേര് നേരത്തെ വിരമിച്ചതിനാല്‍ അന്തിമ പട്ടികയില്‍ 33 പേരാണ് വന്നത്. ഇവര്‍ക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് മാര്‍ച്ച് 9 നു പുലര്‍ച്ചെ 12.45 ന് പുറത്തിറക്കി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ വേണ്ട യോഗ്യത ഉള്ളവര്‍ ഉണ്ടായിരുന്നില്ല എന്നുള്ള ആരോപണം പരക്കെ നിലനില്‍ക്കുമ്പോഴാണ് ഇവര്‍ തെരെഞ്ഞെടുത്ത റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടന്നത്. ഉത്തരവ് കൈപ്പറ്റിയവര്‍ അന്ന് തന്നെ അതാത് സ്ഥലങ്ങളില്‍ ചുമതല ഏല്‍ക്കുകയും ചെയ്തു. ആരും കേസിനു പോകരുതെന്ന ഗൂഢലക്ഷ്യത്തോടെയാണ് പുലര്‍ച്ചെ നിയമന ഉത്തരവ് പുറത്തു വിട്ടത് എന്ന് പറയുന്നു. അയോഗ്യരായവര്‍ ഒറ്റ രാത്രി കൊണ്ട് യോഗ്യരും യോഗ്യരായവര്‍ അയോഗ്യരും ആകുന്ന ഞെട്ടിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. 2022 ലെ ലിസ്റ്റില്‍ ഉണ്ടായിരുന്ന യോഗ്യരായവരില്‍ ചിലരെ ആണ് ഇപ്പോള്‍ അയോഗ്യരാക്കിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ 33 പ്രിന്‍സിപ്പല്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചും സുതാര്യതയില്ലാതെയുമാണെന്ന് ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ജിസിടിഒ) ആരോപിച്ചു. മുമ്പ് പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ പ്രിന്‍സിപ്പല്‍ ലിസ്റ്റുകളിലും അതിനുശേഷം രണ്ടാമത് തയ്യാറാക്കിയ പ്രിന്‍സിപ്പല്‍ ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്ന യോഗ്യരായ പലരെയും അന്തിമ നിയമന ഉത്തരവില്‍ നിന്നും അകാരണമായി ഒഴിവാക്കിയതായി സംഘടന ചൂണ്ടിക്കാട്ടി. പ്രൊവിഷണല്‍ പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിക്കുന്ന എട്ടോളം അധ്യാപകര്‍ക്ക് പുതിയ ഉത്തരവ് പ്രകാരം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പ്രൊവിഷണല്‍ പ്രിന്‍സിപ്പല്‍മാരായി തുടരാനുള്ള അനുവാദം മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കാത്തത് നീതി നിഷേധമാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഇന്റര്‍വ്യൂവിനുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കാതെയും റാങ്ക് ലിസ്റ്റ് പുറത്തുവിടാതെ രാത്രികാലങ്ങളില്‍ ഉത്തരവുകള്‍ ഇറക്കുന്നതും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ദുരൂഹമായ നീക്കങ്ങളാണെന്ന് സൂചിപ്പിക്കുന്നു. അക്കാദമിക് രംഗത്തെ ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നിയമന ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ജിസിടിഒ ആവശ്യപ്പെട്ടു. കൂടാതെ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ സമഗ്രമായ മാനദണ്ഡം തയ്യാറാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ഗ്ലാഡ്സ്റ്റണ്‍ രാജ് എസ്, ജനറല്‍ സെക്രട്ടറി ഡോ. ഷിനില്‍ ജെയിംസ്, ട്രഷറര്‍ ഡോ. രാജേഷ് സി.യു എന്നിവര്‍ അറിയിച്ചു.

മറുനാടൻ മലയാളീ 18 Mar 2026 2:08 pm

തെരഞ്ഞെടുപ്പു പോരാട്ടത്തിൽ ഇനിയും വിസ്മയങ്ങൾ അവസാനിക്കുന്നില്ല: കണ്ടു കണ്ടങ്ങിരിക്കും നേതാക്കളെ പിന്നെ കാണുന്നത് മറുകണ്ടത്ത്

തിരുവനന്തപുരം: കണ്ടു കണ്ടങ്ങിരിക്കും നേതാക്കളെ…. പിന്നെ കാണുന്നത് മറുകണ്ടത്താണ്. ചാട്ടവും ചരടുവലികളും ഏറെ കണ്ട നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് കേരളം നീങ്ങുന്നത്. അപ്രതീക്ഷിത നീക്കങ്ങൾ മൂന്നു മുന്നണികളിലും ഏറെ കണ്ട തെരഞ്ഞെടുപ്പു പോരാട്ടത്തിൽ ഇനിയും വിസ്മയങ്ങൾ അവസാനിക്കുന്നില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മുൻ തെരഞ്ഞെടുപ്പുകളിലൊന്നും കാണാനാകാത്ത വിധം ഇക്കുറി വിമത സ്ഥാനാർഥികളും തെരഞ്ഞെടുപ്പു ഗോദയിൽ നിറയുകയാണ്. മുൻമന്ത്രിയും എംഎൽഎമാരും നിയമസഭാംഗങ്ങളായിരുന്നവരും തലമുതിർന്ന നേതാക്കളുമൊക്കെയായി ഒരു ഡസനിലേറെപ്പേർ പലകണ്ടം ചാടി നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ഭീഷണിയുയർത്തുന്നു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കേഡർ പാർട്ടിയായ സിപിഎമ്മാണ് വിമത ശല്യത്തിൽ ഇത്തവണ ഏറെ പൊറുതി മുട്ടുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നുള്ള തലമുതിർന്ന നേതാക്കൾ പോലും എതിർ പാളയത്തിൽ എത്തി സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിക്കുന്നു. ആലപ്പുഴ ജില്ലയിൽ ഭീഷണിയുയർത്തി ജി. സുധാകരൻഅന്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുന്നതോടെ ഇതിന്‍റെ… The post തെരഞ്ഞെടുപ്പു പോരാട്ടത്തിൽ ഇനിയും വിസ്മയങ്ങൾ അവസാനിക്കുന്നില്ല: കണ്ടു കണ്ടങ്ങിരിക്കും നേതാക്കളെ പിന്നെ കാണുന്നത് മറുകണ്ടത്ത് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 18 Mar 2026 2:05 pm

പാലക്കാട് വന്‍ രാസലഹരി വേട്ട : മുന്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് എറണാകുളം സ്വദേശികള്‍ പിടിയില്‍

വന്‍ രാസലഹരി വേട്ട, മുന്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് എറണാകുളം സ്വദേശികള്‍ പിടിയില്‍. ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍, എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്

കേരളം ഓൺലൈൻ ന്യൂസ് 18 Mar 2026 2:05 pm

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ അടിയന്തര യോഗം ഉടന്‍

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ സമുദ്ര സംഘടനയായ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ഉടന്‍ തന്നെ അടിയന്തര യോഗം ചേരും. ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേരുക. യുദ്ധം അവിടത്തെ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് തീരുമാനം. യോഗത്തില്‍ നിരവധി രാജ്യങ്ങള്‍ പങ്കെടുക്കും. അതേസമയം, ഈ സാഹചര്യത്തിന് ഉത്തരവാദി അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍ വ്യക്തമാക്കി.

തേജസ് ന്യൂസ് 18 Mar 2026 2:03 pm

പിതൃത്വ അവധി സാമൂഹിക സുരക്ഷാ ആനുകൂല്യമായി അംഗീകരിച്ച് വ്യവസ്ഥ ചെയ്യണം : സുപ്രീംകോടതി

പിതൃത്വ അവധി സാമൂഹിക സുരക്ഷാ ആനുകൂല്യമായി അംഗീകരിച്ച് വ്യവസ്ഥ ചെയ്യണമെന്ന് സുപ്രീംകോടതി. കുട്ടിയെ ദത്തെടുക്കുന്ന അമ്മമാരുടെ മെറ്റേണിറ്റി അവധി സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് പിതൃത്വ അവധിയും വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 18 Mar 2026 2:00 pm

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടും

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടും

കേരളം ഓൺലൈൻ ന്യൂസ് 18 Mar 2026 2:00 pm

യുഎഇയിൽ പെരുന്നാൾ നമസ്‌കാര സമയം പ്രഖ്യാപിച്ചു, ഈദ്ഗാഹുകൾ ഉണ്ടാകില്ല

ഏഴ് എമിറേറ്റുകളിലെയും ചെറിയ പെരുന്നാൾ നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ച് യുഎഇ അധികൃതർ. ഇത്തവണ പൊതുവായ ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 1:59 pm

കശ്മീരില്‍ വീണ്ടും മഞ്ഞുവീഴ്ച

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും മഞ്ഞുവീഴ്ച. ഗുല്‍മര്‍ഗ്, പഹല്‍ഗാം, സോനാമാര്‍ഗ് തുടങ്ങിയ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇപ്പോള്‍ മുഴുവനായും മഞ്ഞിനടിയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ മഴ ലഭിച്ചിരുന്നെങ്കിലും, ഉയര്‍ന്ന മലനിരകളിലെ ശക്തമായ മഞ്ഞുവീഴ്ച താപനില കുത്തനെ താഴ്ത്തി. ശ്രീനഗര്‍ നഗരത്തിലടക്കം തണുത്ത കാറ്റും ചെറു മഴയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്, ഇത് പ്രദേശത്തെ തണുപ്പ് കൂടുതല്‍ കടുപ്പിക്കുകയാണ്. ഈ അപ്രതീക്ഷിത മഞ്ഞുവീഴ്ച വിനോദസഞ്ചാരികള്‍ക്ക് ആവേശം പകരുന്നുണ്ടെങ്കിലും ഗതാഗത സംവിധാനങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മലയോര പാതകളില്‍ യാത്ര ചെയ്യുന്നവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അതേസമയം, അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.

തേജസ് ന്യൂസ് 18 Mar 2026 1:56 pm

വവ്വാലിന്റെ ഈ ആഴ്‍ച മുത്തുകുമാർ എന്ന നടന്റേത്, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

സരപ്പാട്ട പരമ്പര, മഹാൻ, പേട്ട തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ മാസ് വേഷങ്ങളിൽ തിളങ്ങിയ നടനാണ് മുത്തുകുമാർ.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 1:55 pm

വേനൽക്കാലത്ത് എസി ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

വേനൽക്കാലത്ത് എസി ഉപകാരപ്പെടുമെങ്കിലും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

ഏഷ്യൻ നേടി ന്യൂസ് 18 Mar 2026 1:54 pm