ഇസ്രായേലിനെതിരേ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ആക്രമണം നടത്തി ഇറാന്
തെഹ്റാന്: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ 12-ാം ദിവസമാണ് ഇന്ന്. ഇസ്രായേലിനെതിരേ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ആക്രമണം ഇറാന് നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍. ഇസ്രായേലിനും മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായാണ് റിപോര്‍ട്ടുകള്‍. അമേരിക്കന്‍ ടെക് കമ്പനികളുടെ ഓഫീസുകളും ഡാറ്റാ സെന്ററുകളും ഇറാന് ലക്ഷ്യമിട്ടേക്കാമെന്ന് ഒരു ഇറാനിയന്‍ മാധ്യമ റിപോര്‍ട്ട് പ്രസ്താവിച്ചു. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ഐബിഎം, ഒറാക്കിള്‍ തുടങ്ങിയ കമ്പനികള്‍ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇസ്രായേല്‍, ദുബയ്, അബുദാബി എന്നിവിടങ്ങളിലെ ഈ കമ്പനികളുടെ ഓഫീസുകളും ഡാറ്റാ സെന്ററുകളും ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്. അതേസമയം, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ യുഎന്‍ സുരക്ഷാ സമിതി ഇന്ന് വോട്ടെടുപ്പ് നടത്തും.
ആഗോള വിപണിയിലെ എണ്ണവിതരണം ഉറപ്പാക്കാന്‍ 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്ലൈന് പൂര്‍ണ സജ്ജമാക്കി സൗദി
റിയാദ്: ഹോര്‍മുസ് കടലിടുക്കില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള എണ്ണവിപണിയുടെ സുസ്ഥിരത ഉറപ്പാക്കാന്‍ സൗദി അറേബ്യയുടെ നിര്‍ണ്ണായക നീക്കം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ചെങ്കടല്‍ തീരത്തെ യാംബു തുറമുഖത്തേക്ക് അസംസ്കൃത എണ്ണ എത്തിക്കുന്ന 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്ലൈന് പൂര്‍ണമായും സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടാകാനിടയുള്ള തടസ്സങ്ങള്‍ ആഗോള എണ്ണ വിതരണത്തെ ബാധിക്കാതിരിക്കാനാണ് ഈ ബദല്‍ മാര്‍ഗം ശക്തിപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ എണ്ണ ഗതാഗതം നേരിട്ട് ചെങ്കടല്‍ വഴി അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കാന്‍ സൗകര്യം ലഭിക്കും. ആഗോള ഊര്‍ജ്ജ ഭൂപടത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ യാംബു തുറമുഖം വഴി നിലവില്‍ ലോകത്തിലെ അഞ്ചു പ്രധാന ഭൂഖണ്ഡങ്ങളിലേക്കും സൗദി അറേബ്യ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യുന്നു. തന്ത്രപ്രധാനമായ ഭൗമസ്ഥിതിയും വേഗത്തിലുള്ള ചരക്ക് കൈമാറ്റ ശേഷിയും യാംബുവിനെ ആഗോള വിതരണ ശൃംഖലയിലെ നിര്‍ണ്ണായക കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം, എണ്ണ കയറ്റുമതിക്കായി 27 കൂറ്റന്‍ ഓയില്‍ ടാങ്കറുകളും കപ്പലുകളും യാംബു തുറമുഖത്തിലെ ബെര്ത്തുകളിലേക്ക് പ്രവേശിക്കാനായി അനുമതി കാത്തുനില്‍ക്കുകയാണ്. ഇത് തുറമുഖത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും പ്രവര്‍ത്തനക്ഷമതയും സൂചിപ്പിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ചെങ്കടല്‍ വഴിയുള്ള ഈ സുരക്ഷിത പാതയിലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിതരണവും വിലസ്ഥിരതയും നിലനിര്‍ത്താന്‍ സൗദി അറേബ്യയ്ക്ക് കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയങ്ങള്‍ക്ക് പിന്തുണ നല്കുന്നതിനുമുള്ള പ്രധാന നീക്കമായാണ ഇതിനെ ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്.
സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് കൂടുന്നു; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക.
ഇസ്രായേലി ആക്രമണത്തെത്തുടര്‍ന്ന് ലബ്നാനില്‍ 7.8 ലക്ഷം പേര് പലായനം ചെയ്തു
ലബ്നാന്‍ : ലബ്നാനില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഏകദേശം 780,000 ആളുകള്‍ക്ക് വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് ലെബനന് സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 120,000 പേര് സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്. അതേസമയം, അതിര്‍ത്തി പട്ടണമായ അല്‍മ ആഷ്-ഷാബില്‍ നിന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച തങ്ങളുടെ ജീവനക്കാരെ പിന്‍വലിച്ചു.
'കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ട്, എന്തുകൊണ്ട് പ്രഖ്യാപനം വൈകുന്നു?'; കേന്ദ്രത്തോട് ഹൈക്കോടതി
കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കാന്‍ വൈകുന്നതെന്താണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാല്‍ കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ടെന്നും, എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ 11 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തതെന്നും കോടതി ചോദിച്ചു. പുതിയതായി അനുവദിച്ച 22 എയിംസുകള്‍ക്കും സ്വീകരിച്ച മാനദണ്ഡം എന്തെന്നറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമായെന്നും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും, കേരളം ഇതിന് അനുയോജ്യമല്ലേ എന്നും ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. 2014ല്‍ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021, 2024-2025 കാലയളവിനുള്ളില്‍ സംസ്ഥാനത്തിനായി ആരോഗ്യമേഖലയില്‍ മാത്രം കേന്ദ്രം 4,173 കോടി അനുവദിച്ചതായും കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് എയിംസിനായി ഭൂമി കണ്ടെത്തി സജ്ജമാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകാത്തതെന്ന് കോടതി വിമര്‍ശിച്ചു. 2016ല്‍ പദ്ധതി മുന്നോട്ട് വെച്ചു. അതിന് ശേഷം നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്രം പറഞ്ഞു. അതേസമയം കേന്ദ്ര വാദം സംസ്ഥാനം തള്ളി. സ്ഥലം കണ്ടെത്തി നല്കി. അത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. നയപരമായ തീരുമാനങ്ങളുടെ പേരില്‍ മാത്രം കേരളത്തോട് വിവേചനം കാണിക്കരുത്. കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ മാത്രമേ സാധ്യതാ പഠനം നടത്താനാകൂ എന്ന കേന്ദ്രത്തിന്റെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു. എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്ര കാബിനറ്റ് തീരുമാനവും ഫണ്ട് വകയിരുത്തലും അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. നിലവില്‍ പുതിയതായി അനുവദിച്ച എയിംസുകളുടെ പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഉത്തർപ്രദേശിലെ ബറേലിയിൽ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതിക്ക് അത്ഭുതകരമായി ജീവൻ തിരികെ ലഭിച്ചു. വീട്ടിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് റോഡിലെ കുഴിയിൽ വീണതിനെത്തുടർന്നുണ്ടായ ആഘാതത്തിൽ യുവതി സ്വയം ശ്വാസമെടുക്കുകയും കൈകാലുകൾ അനക്കുകയും ചെയ്തു. തുടർന്ന് യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതന്‍
തെഹ്റാന്: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതനാണ്. ഇറാനിയന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് യൂസഫ് പെസെഷ്കിയാന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഈ വിവരം നല്‍കിയിട്ടുണ്ട്. യുദ്ധത്തില്‍ മുജ്തബ ഖാംനഈ പരിക്കേറ്റതായി ആദ്യം റിപോര്‍ട്ട് ചെയ്തിരുന്നു, എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം സുഖവും സുരക്ഷിതനുമാണെന്ന് തെളിഞ്ഞു.
10,800 കോടി രൂപയുടെ വിവധപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി
കൊച്ചി : സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു . കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുളള അവസരമാണ് ഇന്ന് നമുക്ക് കൈവന്നിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കലവൂര്‍ സേറ്റ്ഡിയത്തിലായിരുന്നു ചടങ്ങ് . 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നം പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലൂരിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം പി,ഗ വർണർ രാജേന്ദ്ര ആർലേകർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കുശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മോദി എത്തിയത്. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രിപറഞ്ഞു .എഐ മേഖലയിയും സെമികണ്ടക്ടര്‍ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ് . സൗരോര്‍ജ ശക്തയില്‍ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോര്‍ജ മേഖലയില്‍ മുന്നേറനം . ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുളള ഫോളട്ടിങ് സോളര്‍ പദ്ധതിക്കു തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു . ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബജറ്റിൽ ഈ മേഖലയിൽ വലിയ നീക്കിയിരുപ്പുണ്ട്. കേരളത്തിലും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ കണ്ട് വരുന്നുണ്ട്. കേരളത്തിലെ പുതിയ ആറുവരി ദേശീയപാതയിലൂടെ യാത്രസമയം കുറയും. കാർഷിക,വിനോദ സഞ്ചാര,വ്യവസായ മേഖലയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴി ഒരുക്കും. അടിസ്ഥാന വികസന സൗകര്യം മെച്ചപ്പെട്ടാൽ കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് കാരണമാകും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിൽ സാധ്യത ഉണ്ടാകുമെന്നും മോദി പറഞ്ഞു. കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ടീം അംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ പാണ്ഡ്യയുടെ ശൈലിയില്‍ ഗംഭീറിന് വലിയ മതിപ്പില്ല. ബുമ്രയുടെ പരിക്ക് പലപ്പോഴും തലവേദനയാണ്. ഈ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ത മിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സോന ഹെയ്ഡൻ രംഗത്തെത്തിയ വാർത്ത സിനിമാലോകത്ത് ചർച്ചയാകുന്നു. വടിവേലുവിനൊപ്പം അഭിനയിക്കാൻ ലഭിച്ച 16 സിനിമകൾ തന്റെ ആത്മാഭിമാനം പണയപ്പെടുത്താൻ തയ്യാറല്ലാത്തതിനാൽ നിരസിച്ചുവെന്നാണ് സോന വെളിപ്പെടുത്തിയത്. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ തുറന്നുപറച്ചിൽ നടത്തിയത്. സിനിമയിലെ മോശം അനുഭവങ്ങൾ കാരണം അഭിനയജീവിതം തന്നെ ഉപേക്ഷിക്കാൻ ആലോചിച്ചിരുന്നതായി സോന പറയുന്നു. ഈ ഇൻഡസ്ട്രിയിൽ ആരെയും വിശ്വസിക്കാൻ കഴിയില്ല. വടിവേലുവിനൊപ്പം പ്രവർത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില കാര്യങ്ങൾ പുറത്തു പറയാൻ കഴിയില്ല, എനിക്ക് എന്റെ ആത്മാഭിമാനമാണ് വലുത്, സോന വ്യക്തമാക്കി. വടിവേലുവിനോടുള്ള വിയോജിപ്പ് കാരണം നിരവധി അവസരങ്ങൾ താൻ വേണ്ടെന്നു വെച്ചതായും താരം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളായി ഹാസ്യവേഷങ്ങളിൽ തിളങ്ങിയ വടിവേലു, അടുത്ത കാലത്തായി മികച്ച ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. 2025 ജൂലൈയിൽ പുറത്തിറങ്ങിയ 'മാരീശൻ' ആണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രം. 'മാമന്നന്' ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിച്ച ഈ ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്തത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.
ലോകത്തെ 40% സ്വര്‍ണവും കുഴിച്ചെടുത്ത സ്ഥലം... ചൈനയും പോളണ്ടും അല്ല; സ്വര്‍ണ തലസ്ഥാനം ഇവിടെ
നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് സ്വര്‍ണം. ചരിത്രത്തിലുടനീളം നഗരങ്ങളും സമ്പദ്വ്യവസ്ഥകളും സാമ്രാജ്യങ്ങളും പോലും സ്വര്‍ണം കൊണ്ട് കെട്ടിപ്പടുത്തതായി കാണാം. ഇന്ത്യയിലാകട്ടെ കുടുംബങ്ങള്‍ നൂറ്റാണ്ടുകളായി തലമുറകളായി കൈമാറിവരുന്ന കുടുംബ പാരമ്പര്യമായി വിലയേറിയ മഞ്ഞ ലോഹത്തെ സൂക്ഷിച്ച് വരികയാണ്. പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം കഴിഞ്ഞ വര്‍ഷം,
ലബ്നാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു
ലബ്നാന്‍: ലബ്നാനിലെ കിഴക്കന്‍ ബാല്‍ബെക്ക് ജില്ലയില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയന്‍ കുടുംബം താമസിച്ചിരുന്ന തമ്നിന് അല്‍-തഹ്ത അയല്പക്കത്തുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപോര്‍ട്ടുകള്‍.
വീട്ടുകാര്‍ പ്രണയം എതിർത്തു; കാമുകനൊപ്പം കേരളത്തിൽ അഭയം തേടി വൈറൽ താരം മൊണാലിസ
അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
സോളാർ കേസിൽ ഗണേഷ് കുമാറിന് തിരിച്ചടി, നടപടികൾ നിർത്തിവെക്കണമെന്ന ഹർജി തള്ളി കോടതി
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുൻ പേഴ്സൺ സ്റ്റാഫ് ആയ സുധീർ മലയിൽ മൊഴി നൽകിയിരുന്നു. സാക്ഷി മൊഴികൾ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഹർജിയിലെ വാദം.
നാരകം കായ്ക്കുന്നില്ലേ? വെറുതെയല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
വീട്ടില്‍ നാരകം നട്ടു. നന്നായി വളരുകയും ചെയ്തു എന്നാല്‍ കായ്ക്കുന്നില്ല. പലരും പറയുന്ന പരാതിയാണ് ഇത്. എന്നാല്‍, വെള്ളം നനയ്ക്കുന്നതും സൂര്യപ്രകാശവും ഒക്കെ ശ്രദ്ധിച്ചാല്‍ നാരകം കായ്ക്കും.
യാത്രയ്ക്കിടെ നെഞ്ചിടിപ്പ് കൂട്ടിയ ഒരു നിമിഷമുണ്ടായി. ആകാശത്തുവെച്ച് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിമിഷനേരത്തേക്ക് വിച്ഛേദിക്കപ്പെട്ടു. വിമാനത്തിനുള്ളിൽ നേരിയ ആശങ്ക പടർന്നെങ്കിലും ദീപികയും സംഘവും പതറിയില്ല...
മുംബൈ: ട്വന്റി 20 ലോകകപ്പ് ഫൈനലിലെതടക്കം വിസ്മയ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി മലയാളി താരം സഞ്ജു സാംസണ്. ലോകകപ്പിന് ശേഷം പുറത്തുവിട്ട ഏറ്റവും പുതിയ ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സഞ്ജു 22-ാം സ്ഥാനത്തെത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജു റാങ്കിംഗില്‍ 65-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ അഞ്ച് കളികളില്‍ നിന്ന് 321 റണ്‍സ് നേടിയതോടെ താരം 43 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ താരമായി (Player of the Tournament) തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവിന് നേട്ടമായി. സഞ്ജുവിന്റെ സഹ ഓപ്പണറായ അഭിഷേക് ശര്‍മ ലോകകപ്പ് ഫൈനലിലെ വെടിക്കെട്ട് പ്രകടനത്തോടെ 875 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടൂര്‍ണമെന്റില്‍ 317 റണ്‍സ് നേടിയ താരം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തി. ഒന്നാം സ്ഥാനത്തുള്ള അഭിഷേകിനേക്കാള്‍ വെറും നാല് പോയിന്റ് മാത്രം പിന്നിലാണ് ഇഷാന്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ശിവം ദുബെ 27-ാം റാങ്കിലെത്തി. അതേ സമയം തിലക് വര്‍മ ഒരു സ്ഥാനം നഷ്ടമായി ഏഴാം സ്ഥാനത്തേക്കും ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ് ഫോം മങ്ങിയതോടെ രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി ഒമ്പതാം സ്ഥാനത്തേക്കും വീണു. എങ്കിലും ആദ്യ പത്തില്‍ ഇന്ത്യയുടെ അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടംപിടിച്ചു. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 33 പന്തില്‍ സെഞ്ച്വറി നേടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന് അലന് ഏഴ് സ്ഥാനം ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ 20-ാം സ്ഥാനത്തെത്തി. സെമിയില്‍ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥേല്‍ 17 സ്ഥാനം ഉയര്‍ന്ന് 16-ാം റാങ്കിലെത്തി. നാലു സ്ഥാനം ഉയര്‍ന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സൈഫര്‍ട്ട് ആറാം റാങ്കിലെത്തിയതാണ് മറ്റൊരു മാറ്റം. ലോകകപ്പ് സൂപ്പര്‍ 8 മുതല്‍ നിരാശപ്പെടുത്തിയ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. അഫ്ഗാനിസ്ഥാന് ക്യാപ്റ്റന്‍ റാഷിദ് ഖാന് ആണ് വരുണിനെ പിന്നിലാക്കി 753 റേറ്റിംഗ് പോയന്റുമായി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 740 റേറ്റിംഗ് പോയന്റുള്ള വരുണ്‍ രണ്ടാം സ്ഥാനത്താണ്. ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ഓള് റൗണ്ടര്‍ അക്സര്‍ പട്ടേല്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ സിംബാബ്വെ നായകന് സിക്കന്ദര്‍ റാസ ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തും തുടരുന്നു. ഇരുവരും തങ്ങളുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റും ഈ ആഴ്ച സ്വന്തമാക്കി.
രണ്ട് മാസത്തിനിപ്പുറം ആ അനുപമ പരമേശ്വരൻ ചിത്രം ഒടിടിയില്‍, സ്ട്രീമിംഗ് ആരംഭിച്ചു
അനുപമ പരമേശ്വരൻ ചിത്രം ഒടിടിയില്‍.
570 കോടി രൂപയുടെ നിക്ഷേപത്തിൽ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ നിർമ്മിക്കാൻ ഹൈലൈറ്റ് ഗ്രൂപ്പ്. ഹൈലൈറ്റ് സൈബർ ടവർ, ഹൈലൈറ്റ് സൈബർ ഹബ് എന്നിങ്ങനെയാണ് ഇവക്ക് പേര് നൽകിയിരിക്കുന്നത്.
ശ്വേത മേനോനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി : അമ്മ സംഘടനയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളില്‍ അഭിനയിച്ചുവെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമുള്ള പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലിസാണ് നേരത്തെ കേസ് എടുത്തിരുന്നത്. എന്നാല്‍ ഈ പരാതി ദുരുദ്ദേശപരമാണെന്ന് കോടതി കണ്ടെത്തി. പരാതിക്കാരന് ഗൂഢലക്ഷ്യത്തോടെയും വ്യക്തിവൈരാഗ്യത്തിന്റെ പേരിലുമാണ് കേസ് നല്‍കിയതെന്ന് ഹൈക്കോടതി പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തെയോ പ്രതിച്ഛായയെയോ ബാധിക്കുന്ന തരത്തിലുള്ള നീക്കമാണിതെന്ന് കോടതി വിലയിരുത്തി. എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വകുപ്പുകള്‍ നടിക്കെതിരേ നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ധനലക്ഷ്മി DL 43 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലികളുടെ നമ്പറുകൾ ഇതാ..
ധനലക്ഷ്മി DL 43 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.
തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി കുംഭമേളയിലെ വൈറൽ താരം മൊണാലിസയും ആൺസുഹൃത്തും
അച്ഛൻ നാട്ടിലേക്ക് നിർബന്ധിച്ചു കടത്താൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് കാമുകനൊപ്പം മൊണാലിസയെ വിട്ടയച്ചു. പ്രയാഗ് കുംഭമേളക്കിടെയാണ് മൊണാലിസ താരമായത്.
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ പ്രതിഷേധം നടത്തി. ഏകദേശം 50ഓളം പ്രവര്‍ത്തകര്‍ ബസ്സ് സ്റ്റാന്‍ഡിലേക്ക് ഇരച്ചുകയറി നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സുകളില്‍ പ്രതിഷേധ പോസ്റ്ററുകള്‍ ഒട്ടിച്ചു. ഗണേഷ് കുമാറിന്റെ തലയും കോഴിയുടെ ശരീരവും ചേര്‍ത്ത രൂപത്തിലുള്ള പോസ്റ്ററില്‍ 'തുടരണോ ഈ കോഴി മന്ത്രി' എന്ന എഴുതിയിട്ടുമുണ്ട്. പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ പോലിസ് അത് നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പോലിസ് പ്രവര്‍ത്തകരെ നിയന്ത്രണത്തിലാക്കിയത്. ഇതിനിടെ മന്ത്രിക്കെതിരായ വിവാദവുമായി ബന്ധപ്പെട്ട് ഭാര്യ ബിന്ദു മേനോന് രംഗത്തെത്തി. ഗണേഷ് കുമാര്‍ തന്നോട് മാപ്പുപറഞ്ഞതായും വിഷയത്തില്‍ ഇനി പരാതിയോ വിവാദമോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ മന്ത്രിയുടെ രാജിയെന്ന ആവശ്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ബിന്ദു മേനോന്റെ സഹോദരിയുമായി ഫോണ്‍ വഴി ബന്ധപ്പെട്ട ഗണേഷ് കുമാര്‍, ഭാര്യയോട് മാപ്പുപറയാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ബിന്ദു മേനോനുമായി നേരിട്ട് സംസാരിച്ച് ക്ഷമാപണം നടത്തിയതോടെ പ്രശ്നം പരിഹരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങള്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഭവം കുടുംബ പ്രശ്നമാണെന്നും ഭാര്യയുമായി സംസാരിച്ച് അത് പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് രാജി ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. അതേസമയം, പ്രതിപക്ഷം മന്ത്രി രാജിവയ്ക്കണമെന്ന ഉറച്ച നിലപാടില്‍ തുടരുകയാണ്.
മുസ് ലിമായതുകൊണ്ട് മാത്രം പട്ടികയ്ക്ക് പുറത്തുനില്‍ക്കേണ്ടി വന്നവള്‍
ന്യൂഡല്‍ഹി: മുസ് ലിമായതുകൊണ്ട് മാത്രം വോട്ടര്‍പട്ടികയില്‍ നിന്നു പുറത്താക്കപ്പെടുന്നവരുടെ എണ്ണം ദിനേനയെന്നോണം കൂടുകയാണ്. പലരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാനായി നിരവധി തവണ ശ്രമങ്ങള്‍ നടത്തിയിട്ടും വിജയം കാണാത്തവരാണ്. ഡാര്‍ജലിങിലെ ഒരു മുസ് ലിം വിദ്യാര്‍ഥിനി താന്‍ നേരിട്ട അവഗണന തുറന്നു പറയുമ്പോള്‍ കോട്ടം പറ്റുന്നത് എല്ലാവരും തുല്യരാണെന്ന മഹത്തായ ജനാധിപത്യമാതൃകക്കാണ്. കാരണം കടലാസുകളില്‍ തെളിയുന്ന നീതിയും നിയമവും ജീവിതത്തില്‍ എവിടെയും കാണാനില്ലെന്ന് ചില സമുദായങ്ങളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തും. ഈ കേസ് വരുന്നത് ഡാര്‍ജിലിങ് മുനിസിപ്പാലിറ്റിയിലെ 19-ാം വാര്‍ഡില്‍ നിന്നാണ്. മുനീര്‍ എന്ന താമസക്കാരന്റെ കുടുംബം പറയുന്നതിനുസരിച്ച്, വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) സമയത്ത് അവരുടെ വീട്ടിലെ അഞ്ച് പേരുകള്‍ ചെക്ക് ചെയ്തു. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ മുനീറിന്റെ മകളും ഡാര്‍ജിലിംഗ് ഗവണ്മെന്റ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ 21 വയസ്സുള്ള തനിഷ ഖാത്തൂണിന്റെ പേരില്ല. തന്റെ പേര് ഉള്‍പ്പെടുത്താന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും ഓരോ അപേക്ഷയും നിരസിക്കപ്പെട്ടു എന്ന് അവര്‍ പറയുന്നു. 'വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ ഞാന്‍ മൂന്ന് തവണ ശ്രമിച്ചു, പക്ഷേ ഇതുവരെ അത് നടന്നിട്ടില്ല. എനിക്ക് 21 വയസ്സുണ്ട്, മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഇത്തവണ എന്റെ പേര് എന്നു കരുതി, എന്നാല്‍ ഉണ്ടായില്ല. അതിനു കാരണം, ഞാന്‍ മുസ് ലിം സമുദായത്തില്‍ പെട്ടയാളായതുകൊണ്ടാണെന്ന് തോന്നുന്നു,' തനിഷ പറഞ്ഞു. ഇത് ഇവിടെ തനിഷയുടെ മാത്രം തോന്നലല്ല. പലരും തങ്ങുടെ പേരുകള്‍ തിരയുമ്പോഴാണ് വോട്ടര്‍പട്ടികയില്‍ നിന്നും തങ്ങള്‍ പുറത്തു പോയെന്ന് അറിയുന്നത്. കുടുംബം പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷമാണ് തനിഷ വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യമായി അപേക്ഷിച്ചത്. സര്‍ക്കാര്‍ രേഖകളില്‍ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തി എന്നു പറഞ്ഞ്, ഉദ്യോഗസ്ഥര്‍ അവളുടെ അപേക്ഷ നിരസിച്ചു. തെറ്റ് തിരുത്തിയ ശേഷം അവര്‍ വീണ്ടും അപേക്ഷിച്ചു. ആധാര്‍ കാര്‍ഡിലെ പേരും യഥാര്‍ഥ പേരും തമ്മില്‍ അക്ഷരതെറ്റുണ്ടെന്ന് പറഞ്ഞ് ആ പ്രാവശ്യവും അപേക്ഷ നിരസിച്ചു. തുടര്‍ന്ന് തനിഷ തന്റെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് മൂന്നാമത്തെ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അതും തള്ളപ്പെട്ടു. തന്റെ മകള്‍ ഈ രാജ്യത്തെ പൗരയാണ്, അവള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ടെന്നും എന്നിട്ടും അവളുടെ പേര് ഉള്‍പ്പെടുത്തുന്നില്ലെന്നും അവരുടെ പിതാവ് മുനീര്‍ പറയുന്നു. പ്രദേശത്തെ മുസ് ലിം വോട്ടര്‍മാരെ കുറയ്ക്കാനുള്ള വ്യാപകമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സാഹചര്യമെന്ന് മുനീര്‍ ആരോപിച്ചു. 'ഒരു മുസ് ലിം ഇന്ത്യക്കാരെയും വോട്ടര്‍മാരാക്കാന്‍ ബിജെപി സമ്മതിക്കില്ല. ഡാര്‍ജിലിങില്‍ ഏകദേശം 12,000 മുസ് ലിംകള്‍ മാത്രമേ താമസിക്കുന്നുള്ളൂ, ഏകദേശം 60 ശതമാനം പേരും പട്ടിക പുറത്താണ്. ഞങ്ങള്‍ ഡാര്‍ജിലിംങ് ഹില്‍സിലെ മുന്‍ എംപിയുടെ വോട്ടര്‍മാരാണ്. ഞങ്ങളുടെ നേതാവിന് വോട്ട് ചെയ്യാതിരിക്കാന്‍ ബിജെപി ഞങ്ങളുടെ പേരുകള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് സാധ്യമാകില്ല. ഞങ്ങള്‍ അവസാനം വരെ പോരാടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പൗരത്വം തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യനെ പോലെ കഴിയുന്ന അവസ്ഥയാണെന്ന് പലരും പറയുന്നു. മുസ് ലിംകള്‍ താമസിക്കുന്ന നിരവധി സ്ഥലങ്ങളില്‍ ഇതുതന്നെയാണ് സ്ഥിതിയെന്നും അവര്‍ വീണ്ടും ഓര്‍മിപ്പിച്ചു.
ഇസ്രായേല്‍-യുഎസ് ബാങ്കുകളും സാമ്പത്തിക കേന്ദ്രങ്ങളും ആക്രമണ ലക്ഷ്യമെന്ന് ഇറാന്
തെഹ്റാന്: യുഎസ്-ഇസ്രായേല്‍ ബാങ്കുകളും സാമ്പത്തിക കേന്ദ്രങ്ങളും തങ്ങളുടെ ആക്രമണ ലക്ഷ്യമായിരിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ഇറാനിയന്‍ ബാങ്കിനെതിരേ ഇസ്രായേല്‍-യുഎസ് സംയുക്ത സേന ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍-സയണിസ്റ്റ് ബാങ്കുകള്‍ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണക്കാര്‍ ബാങ്കുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും ഐആര്‍ജിസി അറിയിച്ചു. കണ്ണിന് കണ്ണ് എന്ന യുദ്ധ അടവിന്റെ ഭാഗമാണ് ഇറാന്റെ പ്രഖ്യാപനം. 'അമേരിക്കയുടെയും മേഖലയിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബാങ്കുകളെയും ലക്ഷ്യമിടുന്നതിന് ശത്രു നമ്മുടെ കൈകള്‍ തുറന്നിട്ടു. മേഖലയിലെ ജനങ്ങള്‍ ബാങ്കുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടാകരുത്' എന്ന് അത് മുന്നറിയിപ്പ് നല്കി. നേരത്തെ ഐടി കമ്പനികള്‍ക്ക് എതിരേയും ഇറാന് ആക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഗൂഗിളും മേഖലയിലെ ഇസ്രായേല്‍-യുഎസ് ഉടമസ്ഥതയിലുള്ള ഐടി കമ്പനികളും തങ്ങളുടെ ആക്രമണ ലക്ഷ്യമായിരിക്കുമെന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇസ്രായേലി വേരുകളുള്ള മുന്‍നിര യുഎസ് ഐടി കമ്പനികളുടെ ഒരു പട്ടിക തന്നെ റവല്യൂഷണറി ഗാര്‍ഡ് പുറത്തിറക്കി. ഇറാന്റെ പുതിയ ലക്ഷ്യങ്ങള്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ലിസ്റ്റ് പുറത്ത് വിട്ടതെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 'പ്രാദേശിക യുദ്ധത്തിന്റെ വ്യാപ്തി അടിസ്ഥാന സൗകര്യ യുദ്ധത്തിലേക്ക് വികസിക്കുമ്പോള്‍, ഇറാന്റെ നിയമാനുസൃത ലക്ഷ്യങ്ങളുടെ വ്യാപ്തിയും വികസിക്കുന്നു,' ഐആര്‍ജിസി അറിയിച്ചു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, പലന്തിര്‍, ഐബിഎം, എന്‍വിഡിയ, ഒറാക്കിള്‍ എന്നീ പ്രമുഖ കമ്പനികള്‍ ഇറാന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇസ്രായേലി നഗരങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലും സ്ഥിതിചെയ്യുന്ന ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്കായുള്ള ഓഫീസുകളും അടിസ്ഥാന സൗകര്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാന്റെ ഓയില്‍ റിഫൈനറികള്‍ ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടതിന് തിരിച്ചടിക്കുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഐടി കമ്പനികള്‍ക്കെതിരായ ഭീഷണി.
തൃശൂർ: കാറിന് അകത്ത് 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി വാടകക്ക് മുല്ലക്കാടാണ് ജോസും കുടുംബവും താമസം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാമില്‍ മുല്ലക്കാട് അംഗന്‍വാടിക്ക് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വൈകുന്നേരം നാല് മണി മുതല്‍ കാര്‍ ഇവിടെ കണ്ടെതായി പരിസരവാസികള്‍ പറയപ്പെടുന്നു. കാര്‍ ഉള്ളില്‍ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കാറിനുള്ളില്‍ നിന്നും പിസ്റ്റല്‍ പോലീസ് കണ്ടെടുത്തു. കാറിൽ നിന്നും കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഇന്ത്യൻ അഭിരുചിയിൽ ലംബോർഗിനി റെവൽറ്റോയുടെ പിറവി
ഇന്ത്യയിൽ സൂപ്പർകാറുകളോടുള്ള, പ്രത്യേകിച്ച് കസ്റ്റമൈസ് ചെയ്ത മോഡലുകളോടുള്ള താൽപ്പര്യം വർധിച്ചുവരികയാണ്. ഈ ട്രെൻഡ് തിരിച്ചറിഞ്ഞ ലംബോർഗിനി, തങ്ങളുടെ 'ആഡ് പേഴ്സണം' പ്രോഗ്രാമിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം രൂപകൽപ്പന ചെയ്ത റെവൽറ്റോ സൂപ്പർകാറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നു.
PM Modi in Kerala: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിലെ പോളിപ്രൊഫൈലിൻ യൂണിറ്റ് ഉൾപ്പെടെ ഏകദേശം 10,800 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഈ പദ്ധതിയിലെ നിക്ഷേപം 5,500 കോടിയിലധികം രൂപയാണ്.
ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചതിൽ മലയാളി താരം സഞ്ജു സാംസണിന്റെ പങ്ക് സമാനതകളില്ലാത്തതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാൻ മഹാരാഷ്ട്ര നിയമസഭ പാസാക്കിയ പ്രമേയത്തിന്മേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിന്റെ അസാമാന്യ പ്രകടനത്തെ മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.
ചോറിന് പകരമായി ഒരു സ്പെഷ്യൽ വിഭവം
ചേരുവകള്‍:- ബസ്മതി അരി ചോറ് - രണ്ടു കപ്പ് നെയ്യ് - രണ്ടു ചെറിയ സ്പൂൺ
ഇന്ത്യയിൽ വാഹനങ്ങൾക്ക് നിയമപരമായി നിർബന്ധമായ തേർഡ്-പാർട്ടി ഇൻഷുറൻസിനെക്കുറിച്ച് അറിയാം. ഇത് മൂന്നാം കക്ഷിക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് സാമ്പത്തിക പരിരക്ഷ നൽകുന്നു, എന്നാൽ സ്വന്തം വാഹനത്തിന് പരിരക്ഷ നൽകാത്തതും ചില സാഹചര്യങ്ങളിൽ ക്ലെയിം നിരസിക്കപ്പെടാവുന്നതുമാണ്.
അപകടം തായ്ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ; ലാൻഡിംഗിനിടെ വിമാനത്തിന്റെ മുൻവശത്തെ ചക്രം തകരുകയും വിമാനം റൺവേയിലൂടെ തെന്നിനീങ്ങുകയും ചെയ്തു
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക്
ദേശീയപാത ഉദ്ഘാടനത്തിൽ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ കേന്ദ്ര നടപടി വലിയ അതൃപ്തി വിളിച്ചു വരുത്തിയിരിക്കുകയാണ് ഇടതുപക്ഷത്തിൽ നിന്നും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് വന്ന് വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാനും അതുവഴി മേൽക്കൈ നേടാനുമാണ് എൻഡിഎയുടെയും ബിജെപിയുടെയും ശ്രമമെന്നാണ് ഇടത് മുന്നണി ആരോപിക്കുന്നത്. റിയാസിനെ ചടങ്ങിൽ നിന്ന്
പ്രവാസികള്‍ക്ക് നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയുമായി ഒമാന്‍
രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് വിശദീകരിക്കവേയാണ് പുതിയ പദ്ധതിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
പൊട്ടിയ ധനകാര്യ സ്ഥാപനങ്ങളുടെ ആസ്തി കൊള്ളയടിക്കാന്‍ പവര്‍ഗ്രൂപ്പ് ബ്രദേഴ്സ്
പുനലൂർ ആളുകേറാമലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം നൂറനാട് സ്വദേശി അനിൽകുമാറിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. പൊലീസ് പ്രതിയെന്ന് സംശയിച്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ ആളാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞതോടെ കേസിൽ നിർണായക വഴിത്തിരിവായി. യഥാർത്ഥ കൊലയാളിക്കായുള്ള അന്വേഷണം തുടരുകയാണ്.
ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട എന്‍സിഇആര്‍ടി പുസ്തക വിവാദത്തില്‍ കര്‍ശന നടപടിയെടുത്ത് സുപ്രിംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേരേ കരിക്കുലം സമിതിയില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്കി. പ്രൊഫസര്‍ മൈക്കല്‍ ഡാനിനോ, അധ്യാപിക സുപര്‍ണ ദിവാകര്‍, നിയമ ഗവേഷകന് അലോക് പ്രസന്ന കുമാര്‍ എന്നിവര്‍ക്കതിരേയാണ് നടപടി. സമൂഹമാധ്യമ പോസറ്റുകള്‍ക്കെതിരെ നടപടിയെടുക്കാനും സുപ്രിംകോടതി ഉത്തരവിട്ടു.പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രിംകോടതി നിര്‍ദേശം നല്കി. ഇക്കഴിഞ്ഞ ദിവസം വിഷയത്തില്‍ എന്‍സിഇആര്‍ടി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജുഡീഷ്യറിയിലെ അഴിമതി' എന്ന വിഷയത്തിലുള്ള പകര്‍പ്പുകള്‍ ഉടനടി പിടിച്ചെടുക്കാനും പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പുകള്‍ നീക്കം ചെയ്യാനും കോടതി ഫെബ്രുവരി 26ന് ഉത്തരവിട്ടിരിന്നു. പുസ്തകം മുഴുവന്‍ പിന്‍വലിച്ചതായും അതിപ്പോള്‍ ലഭ്യമല്ലെന്നും ക്ഷമാപണത്തില്‍ പറഞ്ഞു. പാഠപുസ്തകത്തില്‍ നല്കുന്ന വിഷയങ്ങളില്‍ കൃത്യതയും നിലവാരവും ഉത്തരവാദിത്തവും നിലനിര്‍ത്തുമെന്നും എക്സില്‍ എന്‍സിഇആര്‍ടി കുറിച്ചു. ഫെബ്രുവരി 23നാണ് 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം എന്‍സിഇആര്‍ടി പുറത്തിറക്കിയത്. എന്നാള്‍ 32 കോപ്പികള്‍ വിറ്റതിന് ശേഷമാണ്് അത് പിന്‍വലിച്ചത്. എന്‍സിആര്‍ടിയുടെ എട്ടാം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു ഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഇന്ത്യയുടെ ജുഡീഷ്യറിയില്‍ നിലനില്ക്കുന്നു. ഈ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ചാടിവീണ് ആക്രമിക്കാന്‍ ശ്രമം; പുള്ളിപുലിയെ കല്ലുകൊണ്ട് അടിച്ചുകൊന്ന് വിദ്യാര്‍ഥി
ധര്‍മശാല: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍, തന്നെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ കല്ലുകൊണ്ട് വിദ്യാര്‍ഥി അടിച്ചുകൊന്നു. ഐ.ടി.ഐ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രവേശ് ശര്‍മ്മയാണ് മരണമുഖത്തുനിന്നും അവിശ്വസനീയമാംവിധം രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ സോളനിലെ സാര്‍ലി ഗ്രാമത്തില്‍ പാല് ശേഖരിക്കാന്‍ പോവുകയായിരുന്നു പ്രവേശ്. വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെ വെച്ച് ഒരു പുള്ളിപ്പുലി പ്രവേശിന്റെ നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. പ്രവേശിന്റെ കഴുത്തിന് നേരെയായിരുന്നു വന്യമൃഗത്തിന്റെ ലക്ഷ്യം. മരണം മുന്നില്‍ കണ്ട നിമിഷം പ്രവേശ് പതറാതെ പുള്ളിപ്പുലിയുടെ താടിയെല്ലുകളില്‍ പിടിമുറുക്കി. കഴുത്തില്‍ കടിക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമത്തെ കൈകള്‍ കൊണ്ട് പ്രതിരോധിച്ച പ്രവേശ്, സഹായത്തിനായി ഉറക്കെ നിലവിളിച്ചു. പത്ത് മിനിറ്റോളം നീണ്ടുനിന്ന മല്‍പ്പിടുത്തത്തിനൊടുവില്‍, സമീപത്ത് കിടന്ന കല്ലുകള്‍ എടുത്ത് പുള്ളിപ്പുലിയുടെ താടിയെല്ലുകളിലും നഖങ്ങളിലും ആവര്‍ത്തിച്ച് അടിച്ചു. ഈ കടുത്ത പോരാട്ടത്തിനൊടുവില്‍ പുള്ളിപ്പുലി ചാവുകയായിരുന്നു. ഏറ്റുമുട്ടലില്‍ പ്രവേശിന്റെ കൈകള്‍ക്കും തോളിലും മുഖത്തും കാലുകളിലും പുള്ളിപ്പുലിയുടെ നഖം കൊണ്ടും പല്ല് കൊണ്ടും സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആര്‍ക്കി ആശുപത്രിയില്‍ ചികിത്സയിലാണ് ഈ യുവാവ്. ആശുപത്രിയില്‍ പ്രവേശിനെ സന്ദര്‍ശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യത്തെ പ്രശംസിക്കുകയും അടിയന്തര സഹായമായി 5,000 രൂപ കൈമാറുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് പുള്ളിപ്പുലി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. മാര്‍ച്ച് 6-നും സമാനമായ രീതിയില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന് നേരെ ആക്രമണമുണ്ടായിരുന്നു.
ദേശീയപാതകളില്‍ 147 ഇവി സ്റ്റേഷനുകളും! പദ്ധതി നടത്തിപ്പ് കെഎസ്ഇബിക്ക്
പയ്യന്നൂര്‍: ദേശീയപാതയില്‍ ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇതിനായി കേരളത്തിലെ ദേശീയ പാതകളില്‍ 147 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സംരംഭത്തിന്റെ ഭാഗമായ ഈ പദ്ധതിയുടെ സംസ്ഥാനത്ത് നടത്തിപ്പ് മേല്‍നോട്ടം വഹിക്കാന്‍ കെ എസ് ഇ ബിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം
കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്വെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
'കേരളത്തെ അപമാനിക്കുന്നത് പോലെ'; മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ മാലാ പാർവതി
ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ നടി മാലാ പാർവതി ശക്തമായി രംഗത്തെത്തി. റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന് മാത്രം വിശേഷിപ്പിക്കുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവർ കുറിച്ചു.
വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ സ്പൈസി കാട മുട്ട ഫ്രൈ
ചേരുവകൾ കാട മുട്ട പുഴുങ്ങി വെച്ചത് 25 എണ്ണം ഉപ്പ്. 1 /2 സ്പൂൺ മുളക്് പൊടി. 3 സ്പൂൺ ഇഞ്ചി വെളുത്തുള്ളി
അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഹെഡ്സെറ്റ് ഉപയോഗിക്കാതെ ഉറക്കെ വീഡിയോ വെച്ച യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കി. ജീവനക്കാരുടെ നിർദ്ദേശം അവഗണിച്ച് ബഹളം വെച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്.
പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ പാചകവാതക വിതരണ പ്രതിസന്ധി വീടുകളിലെയും ഹോട്ടലുകളിലെയും പാചക രീതികളെ മാറ്റിമറിക്കുന്നു. ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ, ആളുകള്‍ ഇലക്ട്രിക് ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്ക് മാറുകയാണ്.
ആഗോള എണ്ണ വിപണിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈസ്റ്റ് വെസ്റ്റ് പൈപ്പ്ലൈനുമായി സൗദി അറേബ്യ
കിഴക്കന്‍ മേഖലയില്‍ നിന്ന് ചെങ്കടല്‍ തീരത്തെ യാംബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്നതിനുള്ള ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈന്‍ സൗദി ഇപ്പോള്‍ പൂര്‍ണമായും സജ്ജമായിരിക്കുകയാണ്.
മെഴ്സിഡസ് സിഎൽഎ ഇലക്ട്രിക്: വിപണി കീഴടക്കാൻ പുതിയ മുഖം
മെഴ്സിഡസ്-ബെൻസ് തങ്ങളുടെ സിഎൽഎ ഇലക്ട്രിക് കൂപ്പെ സെഡാൻ നിര വിപുലീകരിച്ചു. സിഎൽഎ 200 സ്റ്റാൻഡേർഡ് റേഞ്ച്, സിഎൽഎ 250+ ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകളാണ് അവതരിപ്പിച്ചത്. ഇവയുടെ ബുക്കിംഗ് ആരംഭിച്ചതായും പ്രതീക്ഷിക്കുന്ന വില, റേഞ്ച്, ചാർജിംഗ് വിവരങ്ങൾ എന്നിവയും ലേഖനത്തിൽ വിശദീകരിക്കുന്നു.
പോർച്ചുഗീസ് വ്ലോഗറായ ഇനസ് ഫാരിയക്ക് ഇന്ത്യൻ ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബാത്ത്റൂമിൽ കയറിയപ്പോൾ ഒരു യുവാവ് പിന്തുടരുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
സ്കോഡയുടെ മാർച്ച് മാജിക്: കാറുകൾക്ക് വൻ വിലക്കുറവ്
മാർച്ചിൽ സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ കുഷാഖ്, സ്ലാവിയ, കൊഡിയാക്ക് തുടങ്ങിയ എസ്യുവികൾക്കും സെഡാനുകൾക്കും ബമ്പർ ഡിസ്കൗണ്ടുകൾ നൽകുന്നു. ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് സ്കീമുകൾ എന്നിവയിലൂടെ ലക്ഷങ്ങൾ വരെ ലാഭിക്കാൻ അവസരമുണ്ട്. പുതിയ സാമ്പത്തിക വർഷത്തിന് മുമ്പായി പഴയ സ്റ്റോക്കുകളിൽ ഏറ്റവും മികച്ച ഡീലുകൾ ലഭ്യമാണ്.
നവോദയയിലെ വിദ്യാര്‍ത്ഥിയുടെ മരണം; കൊലപാതകമെന്ന് പിതാവ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി അഭിഗീതിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു
ഇൻഡിഗോ എയർലൈൻസിന്റെ സി.ഇ.ഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം ഉണ്ടായത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും അദ്ദേഹത്തിന്റെ രാജി ഉടൻ പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചു.
കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചിയില്‍ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇന്‍ ഇന്ത്യ വഴി പെട്രോളിയം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നും പോളിപ്രോപെലിന്‍ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലൂരില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഹൈബി ഈഡന് എം പി,ഗ വര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കു ശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മോദി എത്തിയത്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്കരിച്ചു. സമാന്തരമായി ഉദ്ഘാടനവും തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുത്തില്ല. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ പോളിപ്രൊപ്പിലിന്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടര്‍ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോര്‍ജ ശക്തിയില്‍ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോര്‍ജ മേഖലയില്‍ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളര്‍ പദ്ധതിക്കു തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം കര്‍ഷകര്‍ക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരും. അടിസ്ഥാന സൗകര്യ മേഖലയില്‍ ചെലവഴിക്കുന്ന പണം തൊഴിവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ മറൈന്‍ ഡ്രൈവില്‍ നടന്ന ധീവരസഭയുടെ സുവര്‍ണ ജൂബിലി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. 'കടലിന്റെ മക്കള്‍ക്ക് നമസ്കാരം' എന്നു അഭിസംബോധന ചെയ്താണ് മോദി പ്രസംഗം ആരംഭിച്ചത്. ചരിത്രനിമിഷത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി മത്സ്യത്തൊഴിലാളികളുടെ അവകാശത്തിനായി സംഘടന പ്രവര്‍ത്തിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ''ജനങ്ങളുടെ അനുഗ്രഹം തേടാനാണ് താന്‍ എത്തിയത്. കേരള എന്ന പേരു മാറ്റി കേരളം എന്നാക്കണമെന്ന് ജനങ്ങളുടെ ആഗ്രഹമായിരുന്നു. അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. അതിന്റെ സന്തോഷം ജനങ്ങളുടെ മുഖത്ത് എനിക്ക് കാണാം'' പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനും വിവിധ വികസന പദ്ധതികലുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് 11.45 ഓടെയാണ് മോദി വിമാനമിറങ്ങിയത്. ഡിജിപി റവാഡ ചന്ദ്രശേഖര്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, റൂറല്‍ എസ്പി സുദര്ശന് തുടങ്ങിയവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ നാവികസേനാ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. നാവിക സേന വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് മറൈന്‍ ഡ്രൈവിലെ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന റോഡ് ഷോയ്ക്കുശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് മോദിയെത്തിയത്. കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍ഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി മോദി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടു കൂടി എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമാകും. ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനും മന്ത്രിമാരടക്കമുള്ളവര്‍ എത്തിയിരുന്നില്ല. ചീഫ് സെക്രട്ടറിയും കളക്ടറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. എന്‍ എച്ച് ആറു വരിപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിച്ചിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കില്ല. ദേശീയ പാത 66 ന്റെ തലപ്പാടി- ചെങ്കള, വെങ്ങളം -രാമനാട്ടുകാര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ പണം ചെലവാക്കിയിട്ടും പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. റിയാസിനെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയതിനെ മന്ത്രിമാരും സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയെ വിളിച്ചെന്നും മരുമകനെ കൂടി ഉള്‍പ്പെടുത്താനാവില്ലെന്നുമായിരുന്നു ബിജെപി മറുപടി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ അവശിഷ്ടം വീണ് നാലു പേർക്ക് പരിക്ക്. ഇന്ത്യക്കാരൻ, രണ്ട് ഘാന സ്വദേശികള്‍, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആഗോള സമ്പദ് വ്യവസ്ഥയെ ഉലച്ച് ഗള്‍ഫ് പ്രതിസന്ധി ; മുന്നറിയിപ്പുമായി ഖത്തര്‍ പ്രധാനമന്ത്രി
ആഗോള സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയെയും ബാധിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ജാസിം അല്‍താനി മുന്നറിയിപ്പു നല്കി.
മാമ്പഴം ഇനി ഇങ്ങനെ സൂക്ഷിച്ചു വയ്ക്കൂ
നന്നായി പഴുത്ത മാമ്പഴം, പഞ്ചസാര, വൃത്തിയുള്ള ഗ്ലാസ് ജാറുകൾ അല്ലെങ്കിൽ സിപ്ലോക്ക് ബാഗുകൾ
പെരുമ്പാവൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുന്നു. തെരഞ്ഞെടുപ്പ്, പെരുന്നാള്‍, വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍ എന്നിവയുടെ പശ്ചാത്തലത്തിലാണു തൊഴിലാളികള്‍ വലിയ തോതില്‍ തങ്ങളുടെ നാടുകളിലേക്കു തിരിക്കുന്നത്. തൊഴിലാളികള്‍ നാടുകളിലേക്കു മടങ്ങുന്നത് കേരളത്തിലെ നിര്‍മാണ മേഖലയിലും ഹോട്ടല്‍, കൃഷി, വ്യവസായ മേഖലകളിലും പ്രതിസന്ധിയുണ്ടാക്കിയെന്നു തൊഴിലുടമകള്‍ പറയുന്നു. പലയിടത്തും കെട്ടിട നിര്‍മാണ ജോലികള്‍ പാതിവഴിയില്‍ നിലയ്ക്കുന്ന അവസ്ഥയാണ്. മാര്‍ച്ച് മാസമായതിനാല്‍ പൊതുമരാമത്തിന്റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും നിര്‍മാണ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട കരാറുകാരും ബുദ്ധിമുട്ടിലായിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം ജോലികള്‍ മുടങ്ങുന്ന സ്ഥിതിയാണെന്നു കരാറുകാരും പറയുന്നു. പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം ഒരു ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക വിവരങ്ങള്‍പ്രകാരം എണ്ണം ഇതിലും കൂടും. പ്ലൈവുഡ് വ്യവസായത്തിന്റെ പ്രധാന മേഖലയായ പെരുമ്പാവൂരില്‍ ഇതരസംസ്ഥാനക്കാരുടെ കൊഴിഞ്ഞുപോക്ക് ആ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും പ്രതിദിന ഉല്പാദനം പകുതിയായി കുറഞ്ഞു.… The post വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കലും പെരുന്നാളും; ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; നിര്‍മാണ മേഖലയില്‍ പ്രതിസന്ധി appeared first on RashtraDeepika .
ദേശീയപാതയടക്കം വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരുമെന്നും മോദി പറഞ്ഞു.
മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസിന്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. സി.പി.ഐ(എം) സംസ്ഥാന കമ്മറ്റി അംഗവും, മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന, സഖാവ് ഇ.എൻ. മോഹൻദാസിൻ്റെ, നിര്യാണം ഏറെ ദുഃഖകരമാണെന്ന് എ എൻ ഷംസീർ അനുശോചന കുറിപ്പിൽ പറഞ്ഞു.
പൃഥ്വിരാജ് നായകനായ താന്തോന്നി എന്ന ചിത്രത്തിനു ശേഷം പതിനാറ് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് സംവിധായകന് ജോര്‍ജ് വര്‍ഗീസ് തന്റെ പുതിയ ചിത്രമായ ഐസിയുവിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഫെബ്രുവരി അവസാനം തിയറ്ററിലെത്തിയ ഐസിയുവില്‍ ബിബിന്‍ ജോര്‍ജ്, മുരളി ഗോപി, ബാബുരാജ്. വിസ്മയ, മീരാ വാസുദേവ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന് ജോര്‍ജ് വര്‍ഗീസിന്റെ ജീവിതകഥ വായിക്കാം. സിനിമയെ പ്രണയിച്ച പഠനകാലംപ്രീഡിഗ്രി പഠനകാലത്തു തന്നെ ജോര്‍ജ് വര്‍ഗീസിന്റെ മനസുനിറയെ സിനിമയായിരുന്നു. ഒന്നാം വര്‍ഷം പഠിക്കുന്ന സമയത്ത് ഒരു തിരക്കഥയുമായി സംവിധായകന് കമല്‍, നടന് ശ്രീനിവാസന് എന്നിവരെയൊക്കെ കാണിച്ചു. വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കണമെന്ന് വല്ലാതെ മോഹിച്ചു. അക്കാലത്താണ് ജോര്‍ജ് വര്‍ഗീസിന്റെ ജന്മനാടായ മലപ്പുറം മഞ്ചേരിയില്‍ ഗസല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. കൊണ്ടോട്ടിക്കാരനായ ടി.എ. റസാഖായിരുന്നു അതിന്റെ തിരക്കഥാകൃത്ത്. അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്ന ജോര്‍ജ് ഇടയ്ക്കിടെ റസാഖിനെ കാണാന്‍ ചെല്ലുമായിരുന്നു, അവിടെ വച്ചാണ്… The post ‘സിനിമയിൽനിന്ന് മാറിനിന്നിട്ടില്ല’: പതിനാറ് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് സംവിധായകന് ജോര്‍ജ് വര്‍ഗീസ് പുതിയ ചിത്രമായ “ഐസിയു’വിലൂടെ തിരിച്ചെത്തി; സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു appeared first on RashtraDeepika .
ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ; ഇന്ത്യക്കാരനടക്കം നാലു പേര്‍ക്ക് പരുക്ക്
വിമാനത്താവളത്തിലെ വ്യോമഗതാഗതം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
'സഹിക്കാനാവുന്നതിലും അപ്പുറം, ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ല'; നടൻ വടിവേലുവിനെതിരെ നടി
തമിഴ് നടൻ വടിവേലുവിനെതിരെ ആരോപണവുമായി നടി സോന ഹൈഡൻ. വടിവേലുവിനൊപ്പം അഭിനയിക്കാൻ ലഭിച്ച 16 സിനിമകൾ താൻ നിരസിച്ചുവെന്ന് സോന വെളിപ്പെടുത്തി. അദ്ദേഹത്തെ സഹിക്കാൻ പ്രയാസമാണെന്നും താരം.
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വിസ്താരം ഇന്നും തുടരും. രണ്ടാം സാക്ഷി സെല്‍വരാജിന്റെ വിസ്താരമാണ് ഇന്നും തുടരുന്നത്. കൊല്ലപ്പെട്ട പത്മയുടെ മകനാണ് സെല്‍വരാജ്. ഇന്നലെ രണ്ടാം ദിവസത്തെ സാക്ഷി വിസ്താരത്തില്‍ മരണപ്പെട്ട പത്മയുടെ സഹോദരി പഴനിയമ്മയുടെ പ്രതിഭാഗം വിസ്താരം പൂര്‍ത്തിയായി. കേസിലെ ഒന്നാം സാക്ഷിയാണിവര്‍. വിചാരണ നേരിടുന്ന ഒന്നാം പ്രതി പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, ഇലന്തൂര്‍ സ്വദേശികളായ രണ്ടാം പ്രതി ഭഗവല്‍സിങ്, മൂന്നാം പ്രതി ഭാര്യ ലൈല എന്നിവര്‍ ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായി. കേസിലെ മുഖ്യസാക്ഷികളില്‍ രണ്ടു പേരായ ലോട്ടറി വില്‍പ്പനക്കാരിയുടെയും കൊല്ലപ്പെട്ട പത്മ വാടകയ്ക്കു താമസിച്ചിരുന്നു വീടിന്റെ ഉടമയുടെയും വിസ്താരം ഇന്നാരംഭിക്കും. ജഡ്ജി ടി. മധുസൂദനനാണു കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.അജകുമാര്‍ ഹാജരായി. The post ഇലന്തൂര്‍ ഇരട്ട നരബലി കേസ്: കൊല്ലപ്പെട്ട പത്മയുടെ മകൻ സെൽവരാജിനെ വിസ്തരിക്കും appeared first on RashtraDeepika .
തൊഴില്‍ പരിശീലന കോഴ്സുകള്‍; വനിതകള്‍ക്ക് അപേക്ഷിക്കാം
ഡ്രസ് മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്ളവര്‍ ടെക്നോളജി ആന്‍ഡ് ഹാന്റിക്രാഫ്റ്റ് എന്നിവയാണ് കോഴ്സുകള്‍.
ഈ കാർ കമ്പനിയുടെ ലാഭം കുത്തനെ ഇടിഞ്ഞു, കൂട്ടപ്പിരിച്ചുവിടൽ
ഫോക്സ്വാഗൺ 2030-ഓടെ ജർമ്മനിയിൽ 50,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ ലാഭം, ചൈനീസ് ഇവി നിർമ്മാതാക്കളിൽ നിന്നുള്ള മത്സരം, വർധിച്ച ഉൽപ്പാദനച്ചെലവ് എന്നിവയാണ് ഈ തീരുമാനത്തിന് പിന്നിൽ
അശ്ലീല സിനിമകളില്‍ അഭിനയിച്ചു,ശ്വേത മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
അശ്ലീല സിനിമകളില്‍ അഭിനയിച്ചു എന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയില്‍ താരസംഘടന അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കി ഹൈക്കോടതി.
മാർച്ച് 11 ന് ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തിൽ വെച്ച് നോസ് വീലിൽ തകരാർ സംഭവിച്ചു എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞത്. സംഭവത്തെ തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു.
ഗൂഗിളും ഇസ്രായേല്‍-യുഎസ് ഉടമസ്ഥതയിലുള്ള ഐടി കമ്പനികളും ആക്രമണ ലക്ഷ്യമായിരിക്കുമെന്ന് ഇറാന്
തെഹ്റാന്: ഗൂഗിളും മേഖലയിലെ ഇസ്രായേല്‍-യുഎസ് ഉടമസ്ഥതയിലുള്ള ഐടി കമ്പനികളും തങ്ങളുടെ ആക്രമണ ലക്ഷ്യമായിരിക്കുമെന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇസ്രായേലി വേരുകളുള്ള മുന്‍നിര യുഎസ് ഐടി കമ്പനികളുടെ ഒരു പട്ടിക തന്നെ റവല്യൂഷണറി ഗാര്‍ഡ് പുറത്തിറക്കി. ഇറാന്റെ പുതിയ ലക്ഷ്യങ്ങള്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ലിസ്റ്റ് പുറത്ത് വിട്ടതെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 'പ്രാദേശിക യുദ്ധത്തിന്റെ വ്യാപ്തി അടിസ്ഥാന സൗകര്യ യുദ്ധത്തിലേക്ക് വികസിക്കുമ്പോള്‍, ഇറാന്റെ നിയമാനുസൃത ലക്ഷ്യങ്ങളുടെ വ്യാപ്തിയും വികസിക്കുന്നു,' ഐആര്‍ജിസി അറിയിച്ചു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, പലന്തിര്‍, ഐബിഎം, എന്‍വിഡിയ, ഒറാക്കിള്‍ എന്നീ പ്രമുഖ കമ്പനികള്‍ ഇറാന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇസ്രായേലി നഗരങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലും സ്ഥിതിചെയ്യുന്ന ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്കായുള്ള ഓഫീസുകളും അടിസ്ഥാന സൗകര്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാന്റെ ഓയില്‍ റിഫൈനറികള്‍ ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടതിന് തിരിച്ചടിക്കുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഐടി കമ്പനികള്‍ക്കെതിരായ ഭീഷണി.
ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു; ഇന്ന് മാത്രം നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം
ഹോർമുസ് കടലിടുക്കിൽ നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു.
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബിജെപിയില്‍ വിഭാഗീയതയും ഭിന്നതയും ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും താന്‍ പോലും അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ കൂടി വരുന്നതെന്നും ബിജെപി വനിതാനേതാവ് എംഎല് അശ്വിനി. കാസര്‍ഗോഡ് ബിജെപിയില്‍ ഒരു വിഭാഗീയതയും ഇല്ലെന്നും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും പറഞ്ഞു. സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്നതാണ് തനിക്കിഷ്ടമെന്ന് ആദ്യമേ പറഞ്ഞിരുന്നു. കെ സുരേന്ദ്രന് തന്റെ രാഷ്ട്രീയ ഗുരു ആണെന്നും അദ്ദേഹത്തെ വിജയിപ്പിക്കാന്‍ വേണ്ടി ശക്തമായ പ്രവര്‍ത്തനത്തില്‍ ആണെന്നും പറഞ്ുഞ. മാധ്യമങ്ങള്‍ നുണ പ്രചരണം അവസാനിപ്പിക്കണമെന്നും ബിജെപി യുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടവര്‍ ആണ് ഇത്തരത്തില്‍ വാര്‍ത്ത പടച്ചു വിടുന്നതെന്നും വാര്‍ത്തയ്ക്കു വേണ്ടി പൊതുപ്രവര്‍ത്തകരുടെ ഭാവി നശിപ്പിക്കരുതെന്നും അശ്വനി ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്്റ്റ്. ഞാന്‍ പോലും അറിയാത്ത കാര്യങ്ങള്‍ ആണ് മാധ്യമങ്ങളില്‍ കൂടി വരുന്നത് ഇവിടെ ഒരു വിഭാഗീയതയും ഇല്ല ശ്രി കെ സുരേന്ദ്രന് എന്റെ രാഷ്ട്രീയ ഗുരു ആണ് അദ്ദേഹം മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി ആണ് അതിനു വേണ്ടി ശക്തമായ പ്രവര്‍ത്തനത്തില്‍ ആണ് നമ്മള് എല്ലാവരും ഒറ്റ കെട്ടായി. മാധ്യമങ്ങള്‍ നുണ പ്രചരണം അവസാനിപ്പിക്കണം ബിജെപി യുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടവര്‍ ആണ് ഇത്തരത്തില്‍ വാര്‍ത്ത പടച്ചു വിടുന്നത് ആദ്യമേ ഞാന്‍ പറഞ്ഞിരുന്നു സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്നതാണ് എനിക്കിഷ്ടം എന്ന് മാധ്യമങ്ങളോട് :- വാര്‍ത്തയ്ക്കു വേണ്ടി പൊതുപ്രവര്‍ത്തകരുടെ ഭാവി നശിപ്പിക്കരുത്
സംഹാരതാണ്ഡവം ചിത്രീകരണം പൂർത്തിയായി
കേരളത്തെ നടുക്കിയ ഒരു പ്രമുഖ രാഷ്്ട്രീയ കൊലപാതകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സംഹാരതാണ്ഡവം എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. എസ്ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ എന്നിവർ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു. ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി, മാമാങ്കം, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും,വിജയ് സേതുപതി, ശെൽവരാഘവൻ എന്നിവർ നായകന്മാരായ,സത്ത മിൻട്രി മുത്തം താ എന്ന തമിഴ് ചിത്രത്തിൽ, വില്ലനായി തിളങ്ങുകയും ചെയ്ത വിയാൻ ശക്തമായ വേഷത്തിൽ എത്തുന്ന ചിത്രമാണ് സംഹാര താണ്ഡവം.അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു, ജിത്തു ജോസഫിന്റെ മമ്മി അൻഡ് മീ, റിപ്പോർട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോഷ്, നാലാം മുറ, ഒരു വടക്കൻ പ്രണയപർവം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഋഷി സുരേഷ് തുടങ്ങിയവരും വിയാനൊപ്പം നായകന്മാരായി എത്തുന്നു. നിരവധി… The post സംഹാരതാണ്ഡവം ചിത്രീകരണം പൂർത്തിയായി appeared first on RashtraDeepika .
ദുബായ്: ദുബായ് വിമാനത്താവളത്തിനു നേരെ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. രണ്ടു ഡ്രോണുകളാണ് വിമാനത്താവളത്തിന്റെ ഭാഗത്ത് പതിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ രണ്ട് ഘാന പൗരന്മാര്ക്കും ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശിക്കുമാണ് പരുക്കേറ്റത്. അതേസമയം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും സാധാരണപോലെ പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാര്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, ദുബായ് തീരത്ത് വടക്കുപടിഞ്ഞാറായി 50 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായി. ജീവനക്കാര്‍ സുരക്ഷിതരാണ്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി യു.എസ്- ഇസ്രയേല്‍ സംയുക്ത സേന ഇറാനില്‍ വലിയ ആക്രമണമാണ് നടത്തിയത്. ടെഹ്റാനിലും പുറമെ ഇസ്ഫഹാന്, കരാജ് നഗരങ്ങളിലും ആക്രമണം നടത്തി. തിരിച്ചടിയായി ഇറാന് സൗദി, ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. യുഎസിന്റെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തേക്ക് മിസൈല്‍ ആക്രമണം നടത്തിയതായും അടിസ്ഥാനസൗകര്യങ്ങള്‍ നശിപ്പിച്ചതായും ഐഎസ്എന്‍എ വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു. സൗദി റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന് വര്‍ഷിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ എട്ട് ഡ്രോണുകള്‍ തകര്‍ത്തു. ഖത്തറിലും ബാലിസ്റ്റിക് മിസൈല്‍ ആക്രമണ നീക്കം തകര്‍ത്തു. യുഎഇയിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. ടെല്‍ അവീവ്, വെസ്റ്റ് ജറുസലേം, ഹൈഫ എന്നിവിടങ്ങളില്‍ ഇറാന് വ്യോമാക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനുകള്‍ സ്ഥാപിക്കുന്ന16 ഇറാനിയന്‍ കപ്പലുകള്‍ തകര്‍ത്തെന്ന് യുഎസ് സൈന്യം അറിയിച്ചു. കടലിടുക്കില്‍ ഇറാന് സ്ഥാപിക്കുന്ന മൈനുകള്‍ ഉടനടി നീക്കം ചെയ്യണമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്കുവഴി എണ്ണക്കപ്പലിന് അകമ്പടി പോയെന്ന യുഎസ് ഊര്‍ജസെക്രട്ടറിയുടെ അവകാശവാദം വൈറ്റ് ഹൗസ് തള്ളി. ഊര്‍ജസെക്രട്ടറി ക്രിസ് റൈറ്റ് എക്സില്‍ പോസ്റ്റ് ചെയ്തെങ്കിലും ഉടന്‍ പിന്‍വലിച്ചു. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ഫോണില്‍ സംസാരിച്ചു. ഈദിന് മുന്നോടിയായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം.
2013ലെ അപകടം, 13 വർഷമായി കോമയിൽ, ഇനി ദയാവധം; ആരാണ് ഹരീഷ് റാണ?
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് പതിമൂന്ന് വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി. മകന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി മാതാപിതാക്കൾ സമർപ്പിച്ച ദയാവധ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആണ് ഹരീഷ് റാണ കഴിയുന്നത്.
ടെൻഷൻ അടിച്ചു മടുക്കേണ്ട; മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇത് കഴിക്കാം
എല്ലാ ഭക്ഷണങ്ങളിലും നാം ചേർത്ത് വരുന്ന ഒന്നാണ് പച്ചമുളക്. എരിവിന് വേണ്ടി കറിയിലും മറ്റും ചേർക്കുമെങ്കിലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലെ പോലെ വലിച്ചെറിയുന്ന മറ്റൊരു വസ്തുവാണ് പച്ചമുളക്. എന്നാൽ, വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്.
സ്വന്തമായി വാട്സാപ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ. സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമോ ഇല്ലയോ എന്ന അഭ്യൂഹം നിലനിൽക്കെയാണ് സ്വന്തമായി മീഡിയ ഗ്രൂപ്പ് തുടങ്ങിയത്
പശ്ചിമേഷ്യൻ സംഘർഷം ; അലുമിനിയം വില റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയരുന്നു
മുംബൈ: ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തുന്ന യുദ്ധത്തെത്തുടർന്ന് അലുമിനിയം വിപണിയിലും വലിയൊരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ഹുർമുസ് കടലിടുക്കിലെ ചരക്ക് ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടതോടെ അലുമിനിയം വില റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്നു.
എൻ.ഡി.എയുടെ പ്രചാരണ പരിപാടികൾക്കും സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെ നാവികസേന ആസ്ഥാനത്തേക്ക് പുറപ്പെട്ടു.
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം പാര്‍ട്ടിക്ക് നേട്ടമാക്കാന്‍ ബിജെപി. കൂടുതല്‍ താരങ്ങളെയും സമുദായങ്ങളെയും പാര്‍ട്ടിയുമായി അടുപ്പിക്കാനാണ് ശ്രമം. ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഇന്ന് കൊച്ചിയില്‍ നരേന്ദ്ര മോദിയെ കാണാന്‍ വന്നു. ബിജെപി പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ച് രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ചിലര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. സൗദി അറേബ്യ ഇല്ലെങ്കിലും
സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററി, വിവോ ടി5എക്സ് 5ജി ഇന്ത്യയിൽ ലോഞ്ച് തീയതി പ്രഖ്യാപിച്ചു
വിവോ ടി5എക്സ് 5ജി സ്മാർട്ട്ഫോൺ മാർച്ച് 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും. മീഡിയാടെക്ക് ഡൈമൻസിറ്റി 7400 ടർബോ പ്രോസസർ, 7,200 എംഎഎച്ച് ബാറ്ററി, IP68/IP69 റേറ്റിംഗ് എന്നിവയാണ് പ്രധാന സവിശേഷതകൾ. 23,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന ഈ ഫോൺ ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഓൺലൈൻ സ്റ്റോർ, ഓഫ്ലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി ലഭ്യമാകും.
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഉത്തംനഗറിലെ മുസ് ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോാടതി. ഉത്തം നഗറില്‍ 26 വയസ്സുള്ള ഒരാളുടെ മരണത്തിന് കാരണമായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെ വീടുകളാണ് കോര്പറേഷന് പൊളിക്കാനെത്തിയത്. എന്നാല്‍ ഇതിനെതിരേ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന ഇമ്രാന്, ഷഹനാസ് എന്നിവരുടെ മാതാവ് ജറീന സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ന്യൂഡല്‍ഹിയിലെ ഉത്തം നഗറിലെ ജെജെ കോളനിയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ് തങ്ങളെന്നും താനും ഭര്‍ത്താവും പതിവായി വൈദ്യുതി ബില്ലുകളും വസ്തുവിന്റെ മറ്റ് മുനിസിപ്പല്‍ ചാര്‍ജുകളും അടച്ചുവരികയാണെന്നും ഹരജിയില്‍ പറയുന്നു. രണ്ടു കുട്ടികള്‍ അബദ്ധത്തില്‍ ചെയ്ത ചില കാര്യങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഉത്തംനഗറിലേത്. ഹോളി ആഘോഷത്തിനിടെ കുട്ടികള്‍ എറിഞ്ഞ വാട്ടര്‍ ബലൂണ്‍ മറ്റൊരു സ്ത്രീയുടെ ശരീരത്തില്‍ ചെന്ന് പതിക്കുകയായിരുന്നു. ഇതിനേ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുക്കുന്നത്. സംഘര്‍ഷം പിന്നീട് കയ്യാങ്കളിയിലേക്കു നീങ്ങിയതോടെയാണ് തരുണ്‍ ഭൂട്ടോലിയ മരിക്കുന്നത്. പിന്നീട് ചില ഹിന്ദുത്വര്‍ സംഭവം വര്‍ഗീയവല്‍ ക്കരിക്കുയായിരുന്നു. തുടര്‍ന്നാണ് പ്രതികളെന്ന് ആരോപിക്കുന്നവരുടെ വീടുകള്‍ പൊളിച്ചു നീക്കുന്ന നടപടികളിലേക്ക് കോര്പറേഷന് കടന്നത്. അനധികൃത നിര്‍മ്മാണം എന്നു പറഞ്ഞായിരുന്നു നടപടി.
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പണി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ. അസോസിയേറ്റ് ഡയറക്ടർ- മുരളി… The post ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം: പഗിട കളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ appeared first on RashtraDeepika .
ഇന്നത്തെ അടുക്കള സ്പെഷ്യൽ: കപ്പ പുരട്ടി
ഇന്നത്തെ അടുക്കള സ്പെഷ്യൽ: കപ്പ പുരട്ടി
ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിലെ വെടിക്കെട്ട് അർദ്ധസെഞ്ച്വറിയോടെ അഭിഷേക് ശര്‍മ 875 റേറ്റിംഗ് പോയന്റുമായി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിർത്തി.
പഴത്തൊലി ഇനി മുതൽ കളയരുതേ, ചർമ്മവും മുടിയും അടിപൊളിയാക്കാം
പഴം കഴിച്ചു കഴിഞ്ഞാൽ പഴത്തൊലി എല്ലാവരും കളയാറാണ് പതിവ്. എന്നാൽ ഇനി മുതൽ പഴത്തൊലി കളയരുതേ. പഴത്തൊലി മാത്രം ഉപയോഗിച്ച് ചർമത്തിന്റെയും മുടിയുടെയും സൗന്ദര്യം വർദ്ധിപ്പിക്കാം.
ഹൈദരാബാദ്: തായ്ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ ഹൈദരാബാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ മുൻ ലാൻഡിംഗ് ഗിയറിന് തകരാറുണ്ടായതിനാൽ റൺവേ മണിക്കൂറുകളോളം അടച്ചിട്ടു. വിമാനത്തിലെ 133 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല. റൺവേ പരിശോധനകൾക്കും ക്ലിയറൻസിനുമായി വൈകുന്നേരം 6 മണി വരെ അടച്ചിടാൻ വിമാനത്താവള അധികൃതർ നിർദേശിച്ചു. ലാൻഡിംഗിനിടെ
ഇസ്രായേല്‍- ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ ബോളിവുഡ് താരം ഉര്‍വശി റൗട്ടേല ഇന്ത്യയിലേക്ക് വിമാനം കയറുമ്പോള്‍ തന്റെ മാനസികാവസ്ഥ വിശദീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വൈകാരിക കുറിപ്പ് വൈറലാകുന്നു. ഞാന്‍ വിമാനത്തില്‍ കയറിയ നിമിഷം വരെ എനിക്ക് പൂര്‍ണമായും സുഖമായിരുന്നു. പക്ഷേ , സീറ്റില്‍ ഇരുന്ന ഉടനെ പെട്ടെന്ന് ഈ ഭയം എന്നെ കീഴടക്കി. എന്റെ ഹൃദയം മിടിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷേ, പെട്ടെന്ന് എനിക്ക് ഭയം തോന്നിത്തുടങ്ങി. ഇപ്പോള്‍ എനിക്ക് അല്പം ദുര്‍ബലതയും ഉത്കണ്ഠയും തോന്നുന്നു. നിങ്ങളുടെ പ്രാര്‍ഥനകള്‍ എനിക്ക് ശരിക്കും ആവശ്യമാണ്. സുരക്ഷിതമായ യാത്രയ്ക്കായി ദയവായി എന്നെ നിങ്ങളുടെ ചിന്തകളില്‍ ഉള്‍പ്പെടുത്തുക. അത് എനിക്ക് വളരെയധികം ആശ്വാസമാകും. ഇത് വൈകാരികമായി തോന്നുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഏതെങ്കിലും വിധത്തില്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എനിക്ക് എങ്ങനെ തോന്നുന്നുവെന്ന് പങ്കുവയ്ക്കണമെന്നു തോന്നി. നിങ്ങളുടെ പ്രാര്‍ഥനകളും പിന്തുണയുമാണ് ഇപ്പോള്‍… The post ‘വിമാനത്തിൽ കയറിക്കഴിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് പേടിയായി, നിങ്ങളുടെ പ്രാർഥനയ്ക്ക് നന്ദി’: ഉർവശി റൗട്ടേല appeared first on RashtraDeepika .
എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി.
ബ്രസീല്‍ സ്ക്വാഡില്‍ തിരിച്ചെത്തി നെയ്മര്‍
സാവോപോളോ : ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മര്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും അന്താരാഷ്ട്ര ടീമില്‍ തിരിച്ചെത്തി. ഈ മാസം അവസാനം ഫ്രാന്‍സ്, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെ നടക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള താല്‍ക്കാലിക പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിനുള്ള അന്തിമ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഈ മല്‍സരങ്ങള്‍ വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് മുന്‍പായി തന്റെ പദ്ധതികള്‍ ഒരുക്കുന്നതിനുള്ള നിര്‍ണായകമായ ചുവടുവയ്പ്പായാണ് ബ്രസീല്‍ മുഖ്യപരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ഈ മല്‍സരങ്ങളെ കാണുന്നത്. പരിക്കുകള്‍ കാരണം 2023 അവസാന പകുതി മുതല്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായിരുന്നു നെയ്മര്‍. ഇപ്പോള്‍ തന്റെ പഴയ ക്ലബ്ബായ സാന്റോസ് എഫ്സിയില്‍ തിരിച്ചെത്തിയ 34കാരനായ നെയ്മര്‍, ഈ വര്‍ഷം ആദ്യം കളത്തിലേക്ക് തിരിച്ചെത്തിയത് മുതല്‍ മികച്ച ഫോമിന്റെ സൂചനകള്‍ നല്‍കിയിരുന്നു. വെലോ ക്ലബ്ബിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ താരം, പിന്നീട് നോവോറിസോണ്ടിനോ, വാസ്കോ എന്നീ ടീമുകള്‍ക്കെതിരെ ആദ്യ ഇലവനില്‍ കളിക്കുകയും രണ്ടു ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പ്രാഥമിക ടീമില്‍ ഇടം നേടിയെങ്കിലും ദേശീയ ടീമിലേക്കുള്ള മടക്കം അത്ര എളുപ്പമാകില്ല. സാന്റോസിന്റെ ലീഗ് മല്‍സരത്തില്‍ നെയ്മറെ നിരീക്ഷിക്കാന്‍ കോച്ച് ആഞ്ചലോട്ടി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നെയ്മര്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇനി കൊറിന്ത്യന്സിനെതിരെയാണ് സാന്റോസിന്റെ മല്‍സരം. താന്‍ ഫിറ്റ്നെസ് വീണ്ടെടുത്തുവെന്ന് കോച്ചിംഗ് സ്റ്റാഫിനെ ബോധ്യപ്പെടുത്താന്‍ നെയ്മറിന് ഈ മല്‍സരം നിര്‍ണ്ണായകമാണ്.
'കേരള'യെ 'കേരളം' ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍;
ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ലബ്നാനില്‍ 10 പേര് കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരിക്ക്
പശ്ചിമേഷ്യയിലെ യുദ്ധം 12 ാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം രൂക്ഷമാക്കി ഇസ്രായേല്‍. കിഴക്കന്‍ ലബ്നാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലെബനന്റെ കിഴക്കന്‍ ബാല്‍ബെക്ക് ജില്ലയിലെ തമ്നിന് അല്‍-തഹ്തയിലെ കെട്ടിടത്തിന് നേരെയാണ് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഇസ്രായേലിനെതിരേ ഹിസ്ബുല്ലയും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ നിരവധി ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.
ദേശീയപാതാ ഉദ്ഘാടന വിവാദം; മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു
കോഴിക്കോട് രാമനാട്ടുകര മുതല്‍ വെങ്ങളം വരെയാണ് റോഡ് ഷോ.

32 C