ന്യൂഡല്‍ഹി: മൂന്നു ലക്ഷത്തോളം യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്ക്ക് ഭീമന് തുക പിഴ ചുമത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നടപടി രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയാകുന്നു. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിക്ക് 22.11 കോടി രൂപയാണ് പിഴ ചുമത്തിയത്. യാത്രക്കാരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതില്‍ കമ്പനി വലിയ അലംഭാവമാണ് കാട്ടിയതെന്ന് ഡിജിസിഎ വിലയിരുത്തി. കഴിഞ്ഞ
സിഡ്നി ബിഗ് ബാഷിൽ പാക് താരം ബാബർ അസം വീണ്ടും നിരാശപ്പെടുത്തി. ബ്രിസ്ബേൻ ഹീറ്റിനെതിരെ വെറും ഒരു റൺസിന് പുറത്തായ ബാബറിന്റെ പ്രകടനം, നേരത്തെ സിംഗിൾ നിഷേധിച്ച സഹതാരം സ്റ്റീവ് സ്മിത്തിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു.
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ
താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ. മുസ്ലിം മേഖലയിൽ ലീഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു
യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ
രണ്ട് പേര് ചേര്‍ന്ന് 7.65 രൂപ മോഷ്ടിച്ച കേസ്; അരനൂറ്റാണ്ട് മുമ്പ് നടന്ന കേസ് എഴുതി തള്ളി കോടതി
7.65 രൂപ മോഷ്ടിച്ച കേസ്; എഴുതി തള്ളി കോടതി
ഗ്രീൻലാൻഡിന് മേലുള്ള അമേരിക്കൻ അവകാശവാദത്തെ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കും. ഇതിന്റെ ഭാഗമായി യൂറോപ്പ് ഗ്രീൻലാൻഡിലേക്ക് സൈനികരെ നിരീക്ഷണത്തിനായി അയച്ചു. ഈ പ്രശ്നം യൂറോപ്പും യുഎസും തമ്മിൽ വ്യാപാര തർക്കത്തിനും കാരണമായി
ഒറ്റപ്പാലത്തെ ആ അരുംകൊലയ്ക്ക് പിന്നില്‍ ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ്
സോഷ്യല്‍ മീഡീയയിലെ അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ, കാരണമിത്
സോഷ്യൽ മീഡിയ നിരോധിക്കുന്നത് കുട്ടികളെ ഇന്റർനെറ്റ് ഉപേക്ഷിക്കുന്നതിന് പകരം മറ്റ് മാർഗങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാക്കുമെന്ന് ഓസ്ട്രേലിയൻ നിയമനിർമ്മാതാക്കൾക്ക് മെറ്റ നല്കിയ മുന്നറിയിപ്പില്‍ പറയുന്നു
കുടുംബം ഉപേക്ഷിച്ച് അമ്മയെ ചേത്ത്ത് നിർത്തിയ മകള്‍; നടി ലൗലി ബാബുവിനെ തനിച്ചാക്കി അമ്മ യാത്രയായി
ചലച്ചിത്ര-സീരിയല്‍-നാടക നടിയുമായ ലൗലി ബാബുവിന്റെ മാതാവ് കുഞ്ഞമ്മ പോത്തന് (93) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.15 നായിരുന്നു അന്ത്യം. 93 വയസ്സിന്റെ അവശതകളും അസുഖങ്ങളും നേരിട്ടിരുന്ന അമ്മയെ പരിചരിച്ച് മകള്‍ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു.
പി വി അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. അൻവറിന് ബേപ്പൂരിൽ വിജയം ഉറപ്പാണെന്നും യുഡിഎഫ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നും മുസ്ലിം ലീഗ് നേതാവ് എം സി മായീൻ ഹാജി.
ഗുജറാത്തില്‍ അഞ്ചുവര്‍ഷത്തില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് 75 പേര്
അഹമദാബാദ്: ഗുജറാത്തില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് 75 പേരെന്ന് നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോ റിപോര്‍ട്ട്. ഇതോടെ 2019-2023 കാലയളവില്‍ രാജ്യത്ത് ഏറ്റവുമധികം പേര് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംസ്ഥാനം ഗുജറാത്തായി. ഇക്കാലയളവില്‍ ഇന്ത്യയില്‍ ആകെ 386 പേരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2000ത്തിന്റെ തുടക്കത്തില്‍ ഗുജറാത്തില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാപകമായിരുന്നു. അവയില്‍ നിരവധി പോലിസുകാര്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. 2021 നവംബര്‍ ആറിന് ഹനീഫ് ഖാന് മാലിക്ക് എന്ന 45കാരനെ സുരേന്ദ്രനഗര്‍ പോലിസ് വെടിവച്ചു കൊന്നു. ഈ സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ 2025ല്‍ കോടതി ഉത്തരവിട്ടു. 2025 സെപ്റ്റംബര്‍ 24ന് വിപുല്‍ എന്നയാളെ ഗുജറാത്ത് പോലിസ് വെടിവച്ചു കൊന്നു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുകയാണ്.
ഇന്നലെ അർധരാത്രിയോടെയാണ് ദാരുണസംഭവം നടന്നത്. അക്രമത്തിൽ നാല് വയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ തമ്മിൽ അകന്നു താമസിക്കുകയായിരുന്നു.
ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍: ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യയ്ക്കും ക്ഷണം
വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയു.എസ് ബന്ധം തീരുവയുടെ പേരില്‍ വഷളാവുന്നതിനിടെയാണ് ട്രംപിന്റെ ക്ഷണമെന്നത് ശ്രദ്ധേയമാണ്. ട്രംപ് അധ്യക്ഷനാവുന്ന സമിതിയില്‍ നേരത്തേ പാകിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങള്‍ക്കാണ് സമാധാന സമിതിയിലേക്ക് ക്ഷണം ലഭിച്ചത്. പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും നല്‍കുകയും ചെയ്യുന്നു. ഈജിപ്ത് വഴി ഗാസയിലേക്കു സഹായം അയച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു. വെടിനിര്‍ത്തലിനു ശേഷം ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ഭാഗമായിട്ട് ജനുവരി 15നാണ് സമാധാന സമിതി രൂപീകരിച്ചത്. ഗാസയുടെ പുനര്‍നിര്‍മാണത്തിനും ഭരണത്തിനും മേല്‍നോട്ടം വഹിക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ രാജ്യാന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമായും സമാധാന സമിതിയെ മാറ്റാന്‍ ഉദ്ദേശമുണ്ട്.
ആകെ നേടിയത് 32 കോടി, ഇനി ഒടിടി റിലീസിന് മാര്‍ക്ക്
കിച്ച സുദീപിന്റെ മാര്‍ക്ക് ഒടിടിയിലേക്ക്.
മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് പ്രതിമാസ സ്പെഷ്യൽ അലവൻസ് ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോക്ടർമാർക്ക് പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ബ്രോഡ് സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാർക്ക് 5,000 രൂപയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലുള്ളവർക്ക് 10,000 രൂപയുമാണ് അലവൻസായി ലഭിക്കുക.
വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട
വയനാട്ടിൽ രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു
രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു.
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന ; പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
കാസര്‍കോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാല്‍ വര്‍ഗീയ ധ്രുവീകരണം മനസിലാക്കാമെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.
സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ തൂങ്ങിമരിച്ച സംഭവത്തിൽ പരിശീലകരുടെയും ജീവനക്കാരുടെയും മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി
സ്വകാര്യബസിലെ വീഡിയോ പ്രചാരണം മൂലം യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിയുടെ മൊഴിയെടുക്കും
കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും. ലൈംഗികാതിക്രമം നേരിട്ടെന്ന് അവകാശപ്പെട്ടെങ്കിലും പോലിസില്‍ പരാതി നല്‍കാതെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും അന്വേഷിക്കും. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസില്‍വച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പീഡനം കാണിക്കുന്നില്ലെന്ന വലിയ വിമര്‍ശനം അപ്പോള്‍ തന്നെ ഉയരുകയും ചെയ്തു. എന്നിരുന്നാലും വീഡിയോ വൈറലായതിനെ തുടര്‍ന്ന് യുവാവ് വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. എന്നാല്‍, ആരോപണത്തില്‍ യുവതി ഉറച്ചുനില്‍ക്കുന്നു. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവമെന്നും വടകര പോലിസില്‍ വിവരമറിയിച്ചിരുന്നുവെന്നും യുവതി അവകാശപ്പെടുന്നു. യുവാവിന്റെ ആത്മഹത്യക്ക് പിന്നാലെയും കടുത്ത വിമര്‍ശനമാണ് യുവതിക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ നിന്നും ഈ വിഡിയോ അടക്കം യുവതി ഡിലീറ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. യുവതിയുടെ അക്കൗണ്ട് മരവിച്ച നിലയിലാണ്.
ബേപ്പൂരിൽ അങ്കം കുറിച്ച് അൻവർ, പ്രചാരണം തുടങ്ങി; മരുമോനിസത്തിനെതിരായ പോരെന്ന് പ്രസ്താവന
ഇടതുമുന്നണി വിട്ട് എംഎൽഎ സ്ഥാനം രാജിവെച്ച പിവി അൻവർ, ബേപ്പൂർ മണ്ഡലത്തിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാനൊരുങ്ങുന്നു. യുഡിഎഫ് പിന്തുണയോടെയാണ് ഈ നീക്കം. തൻ്റെ പോരാട്ടം മരുമോനിസത്തിനും കുടുംബാധിപത്യത്തിനും എതിരെയാണെന്നും അൻവർ
മന്ത്രി സജി ചെറിയാനെതിരെ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
മന്ത്രി സജി ചെറിയാൻ മലപ്പുറത്തെയും കാസർകോട്ടെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടി വർഗീയ ധ്രുവീകരണം നടക്കുന്നുവെന്ന് നടത്തിയ പ്രസ്താവന വിവാദമായി.
ലൈംഗീകാതിക്രമണ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവം: യുവതിയ്ക്കെതിരെ പരാതിയുമായി കുടുംബം
ബസ്സില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ പരാതിയുമായി ദീപക്കിന്റെ കുടുംബം. ഇന്നലെ രാവിലെയാണ് ദീപക്കിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബസില്‍ വച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സറുടെ ആരോപണം. ദീപക്കിന്റെ ആത്മഹത്യക്ക് പിന്നാലെ യുവതിക്കെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. വിഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപകിന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന് നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു. ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും മാതാവ് പറഞ്ഞു. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും ദീപകിന്റെ അമ്മ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവന് ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തില്‍ ആയിരുന്നു. മകന് പാവമായിരുന്നു. കര്‍ശന നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്ന് പിതാവ് പറഞ്ഞു. അതേസമയം ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, അസ്വഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. യുവതിയുടെ സമൂഹമാധ്യമ പോസ്റ്റിലെ അവഹേളനമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന പരാതിയില്‍ പ്രത്യേക എഫ്ഐആര്‍ ഇല്ല. ഇന്ന് ദീപകിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തേക്കും. ആസ്വഭാവിക മരണ കേസില്‍ അന്വേഷണം നടത്തി പിന്നീട് വകുപ്പുകള്‍ ചേര്‍ക്കാനാണ് പോലീസ് തീരുമാനം. ബസില്‍ വച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സറുടെ ആരോപണം. സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്കി. ബസില്‍ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്
ശബരിമല തിരുമുറ്റത്തെ മണി സ്ഥാപിച്ച ക്രെഡിറ്റും പോക്കറ്റിലാക്കി 'ഉണ്ണിത്തിരുമേനി'
മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിലെ മികച്ച സൃഷ്ടികൾക്ക് 'സെമ്മൊഴി സാഹിത്യ പുരസ്കാരം' എന്ന പേരിൽ അഞ്ച് ലക്ഷം രൂപയുടെ അവാർഡ് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
പത്തനാപുരത്ത് പൊടിപാറും; ഗണേഷിനെ വീഴ്ത്താൻ ജ്യോതികുമാർ ചാമക്കാല, ബിജെപി സെലിബ്രിറ്റിയെ ഇറക്കുമോ?
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പല മണ്ഡലങ്ങളിലും ആരൊക്കെയാവും ഇറങ്ങുന്നത് എന്നത് സംബന്ധിച്ച് ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും കാര്യമായി തന്നെ അണിയറയിൽ നടക്കുന്നുണ്ട്. രണ്ടല്ല, ഇക്കുറി മൂന്ന് മുന്നണികളാണ് മത്സര രംഗത്തുള്ളത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. മാത്രമല്ല പല മണ്ഡലങ്ങളിലും ത്രികോണ മത്സരം തന്നെയാണ് ഇത്തവണ നടക്കാൻ പോവുന്നതെന്നും വിലയിരുത്തലുണ്ട്. അത്തരത്തിൽ
മൂന്നാം ബലാത്സംഗ കേസില്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു
കാരറ്റ് ചീകിയത് - 1 ഇടത്തരം സവാള പൊടിയായി അരിഞ്ഞത് - 1 വലുത് മല്ലിയില അരിഞ്ഞത് - 1 പിടി അരിഞ്ഞ തക്കാളി -1/2 കപ്പ്
ഒറപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാലുവയസ്സുകാരന് ഗുരുതരപരിക്ക്: യുവാവ് കസ്റ്റഡിയില്‍
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. മകളായ സുല്‍ഫിയത്തിന്റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അര്‍ധരാത്രി 12ഓടെയാണ് സംഭവം. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട ബന്ധുവായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. നാലുവയസ്സുകാരനുമായി സുല്‍ഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ കാണുകയായിരുന്നു. ഇതോടെ കൊലപാതകവിവരം ഉള്‍പ്പെടെ പുറത്തുവന്നത്. യുവാവിനെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
തവനൂരിൽ പുതിയ ആൾ വരട്ടെയെന്നും താനില്ലെങ്കിലും തവനൂരിൽ സിപിഎം ജയിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു.
'കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം'
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നായർ-ഈഴവ സമുദായ നേതാക്കൾ ഒന്നിച്ചതിൽ കോൺഗ്രസിൽ ആശങ്ക. വിഡി സതീശൻ സമുദായ നേതാക്കളോടുള്ള വെല്ലുവിളി ഒഴിവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, ഇത് വോട്ട് നഷ്ടപ്പെടുത്തില്ലെന്ന് മറുവിഭാഗം വാദിക്കുന്നു.
'സമുദായ നേതാക്കളോടുള്ള വെല്ലുവിളി ഒഴിവാക്കണം'; സതീശനെ പിന്തുണക്കാൻ മടിച്ച് കോൺഗ്രസ് നേതാക്കൾ
സമുദായ നേതാക്കൾക്കെതിരായ നിലപാടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉറച്ചുനിൽക്കുന്നു. വർഗീയതയെയാണ് താൻ എതിർക്കുന്നതെന്നും സമുദായങ്ങളെയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയെങ്കിലും, ഈ ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.
ഗസ സമാധാന ബോര്‍ഡിലേക്ക് മോദിയെ ക്ഷണിച്ച് ട്രംപ്
വാഷിങ്ടണ്‍: ഗസ ബോര്‍ഡ് ഓഫ് പീസിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാനും ആഗോളസംഘര്ഷം പരിഹരിക്കാനും ക്ഷണിക്കുകയാണെന്ന് ട്രംപ് എഴുതിയ കത്ത് പറയുന്നു. ഗസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ താന്‍ തയ്യാറാക്കിയ 20 ഇന പദ്ധതിയുടെ വിവരങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് ബോര്‍ഡില്‍ അംഗമാവാമെന്നും ട്രംപ് പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും
പൂച്ചാക്കൽ തൈക്കാട്ടുശേരിയിൽ വിറകിനടിയിൽ നിന്ന് 11 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. രണ്ടാഴ്ച മുൻപ് ശവകോട്ടപാലത്തിന് സമീപത്തുനിന്നും നാല് പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു. പിടികൂടിയ വലിയ പെരുമ്പാമ്പിന് 11 അടി നീളം ഉണ്ടായിരുന്നു.
ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി.
ശരിക്കും ഞെട്ടിച്ചതും കളി തിരിച്ചതും ഹര്‍ഷിത് റാണയുടെ ബാറ്റിംഗായിരുന്നു. അവന് സിക്സടി തുടങ്ങിയതോടെ കിവീസ് താരങ്ങള്‍ ശരിക്കും വിറച്ചു.
അപകടത്തില്‍ പരുക്കേറ്റ് പഠനം മുടങ്ങി; വിദ്യാര്‍ത്ഥിക്ക് 1.62 കോടി രൂപ നഷ്ടപരിഹാരം
ദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന് ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്
ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്
കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. തയ്യില്‍ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികള്‍. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ ഒന്നരവയസുളള മകന് വിയാനെ കടല്‍ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ അകന്നുകഴിഞ്ഞിരുന്ന ഭര്‍ത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. വിചാരണയ്ക്കിടെ കോഴിക്കോട് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസില്‍ 47 സാക്ഷികളെ വിസ്തരിച്ചു.
പാകിസ്ഥാനില്‍ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര് മരിച്ചു
കാണാതായ 65 ലധികം പേര്‍ക്കായി അഗ്നിശമന സേന തെരച്ചില്‍ നടത്തുകയാണ്
എസ്ഐആര്‍: പരാതി നല്‍കാനുള്ള തീയ്യതി ജനുവരി 30 വരെ നീട്ടി
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിലെ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജനുവരി 30 വരെ നീട്ടി. ജനുവരി 22 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് ജനുവരി 30 വരെ നീട്ടിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവിറക്കിയത്. കേരളത്തില്‍ സമയം നീട്ടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നു. ഇതും സുപ്രിംകോടതി നിര്‍ദേശവുമാണ് സമയം നീട്ടാന്‍ കാരണം. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണ് ഇന്ത്യ, ഗംഭീർ യുഗത്തിലെ 'അതിഗംഭീര' തോല്‍വികള്‍
ചരിത്രത്തിലാദ്യമായി നാട്ടിൽ ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര തോറ്റ ഇന്ത്യ, ടെസ്റ്റിലും ഏകദിനത്തിലുമായി ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവർക്കെതിരെയും കനത്ത പരാജയങ്ങൾ ഏറ്റുവാങ്ങി.
കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ബജറ്റ് സമ്മേളനം നാളെ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പുചൂടിലേക്കു കടക്കുമ്പോള്‍ സഭയുടെ ബജറ്റ് സമ്മേളനം ചൊവ്വാഴ്ച തുടങ്ങും. ഈ സര്‍ക്കാരിന്റെ 16ാമത്തെയും അവസാനത്തെയും സമ്മേളനമാണിത്. 32 ദിവസം സഭ ചേരാനാണ് തീരുമാനം. 2026-27ലെ ബജറ്റ് അവതരിപ്പിച്ചു പാസാക്കുകയാണ് മുഖ്യ അജന്‍ഡ. 29നാണ് ബജറ്റ്. ചൊവ്വാഴ്ച നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപനമാണിത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയവുമായി എത്തുന്ന യുഡിഎഫിന് സഭയില്‍ വീര്യം കൂടും. എല്‍ഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സ്ഥാപിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനെ പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തും. അതേസമയം, മ്പോള്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയതിലെ കോണ്‍ഗ്രസ് ബന്ധം എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും. ഭരണകാലാവധി അവസാനിക്കുന്നതിനാല്‍ ബജറ്റ് അവതരിപ്പിച്ചശേഷം നാലുമാസത്തേക്കുള്ള ചെലവിന് വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിച്ചാല്‍ മതിയെന്നിരിക്കേ, ബജറ്റ് പൂര്‍ണമായി പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മാര്‍ച്ച് 28 വരെ 32 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി പകുതി കഴിഞ്ഞാല്‍ ഏതുനിമിഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. അങ്ങനെയെങ്കില്‍ സമ്മേളനം വെട്ടിച്ചുരുക്കേണ്ടിവരും.
പിആര്‍ ലഭിക്കാന്‍ യുകെയില്‍ താമസിക്കേണ്ട കാലം പത്ത് വര്‍ഷമായി നീട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാതെ സര്‍ക്കാര്‍ മുന്പോട്ട്
സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 21 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
എതിര് ദിശയില്‍ വന്ന ട്രെയിനും പാളം തെറ്റി.
ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും
വാജി വാഹന കൈമാറ്റത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായേക്കും
ഉരുളക്കുപ്പേരി മറുപടികള്‍ നല്കി പിണറായിയുടെ വായടപ്പിക്കുന്ന സതീശന് മുഖ്യശത്രു
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ്; ഒടുവിൽ പച്ചക്കൊടി, രണ്ടാംഘട്ട നിർമ്മാണം ഉടൻ, ടെൻഡർ നടപടികളിലേക്ക്
കൊച്ചി: നഗരത്തിലെ റോഡുകളും ചെറിയ പാതകളും ഒക്കെ വികസനത്തിന്റെ പാതയിലാണ്. ഇപ്പോഴിതാ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാലതാമസത്തിനൊടുവിൽ ഏവരും കാത്തിരിക്കുന്ന സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ സാങ്കേതിക അനുമതി ലഭ്യമായതോടെയാണ് ഇപ്പോൾ എയർപോർട്ട്-സീപോർട്ട് റോഡിന് പുതുജീവൻ വച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചു; ചെലവ് 7.56
ശബരിമലയില്‍ ദര്‍ശനം ഇന്ന് അവസാനിക്കും; പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിടുക വൈകീട്ട് അഞ്ചുവരെ മാത്രം
ശബരിമല മകരവിളക്ക് മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങായ കളമെഴുത്ത്, വിളക്കെഴുന്നള്ളത്ത്, നായാട്ടുവിളിക്ക് സമാപനം. മാളികപ്പുറം മണിമണ്ഡപത്തില്‍ മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്കായിരുന്നു കളമെഴുത്ത്
24 മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ശബരിമല സ്വർണക്കൊള്ള: നിർണായക അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
വാജി വാഹന കൈമാറ്റത്തിൽ അജയ് തറയിൽ അടക്കമുള്ളവർക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായേക്കും.
കണ്ണൂരില്‍ ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; കോടതി ഇന്നു വിധി പറയും
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം
ഷോപ്പിങ് മാളിൽ വൻ തീപിടിത്തം, 6 പേർ മരിച്ചു, 65 പേരെ കാണാനില്ല; കറാച്ചിയിൽ വൻ അപകടം
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്ന തീപിടിത്തം, രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുകയും കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുകയും ചെയ്തു.
ന്യൂസിലന്‍ഡിനെതിരെ തോറ്റതോടെ കോച്ച് ഗൗതം ഗംഭീറിനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡിനെ കബളപ്പിച്ച കോച്ച് ഗൗതം ഗംഭീറിന് ശരിക്കുമൊരും ദ്രോണാചാര്യ അവാര്‍ഡാണ് നല്‍കേണ്ടതെന്ന് ഒരു ആരാധകന് എക്സ് പോസ്റ്റില്‍ കുറിച്ചു
ഒറ്റപ്പാലത്ത് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു; ബന്ധുവായ യുവാവ് ഓടി രക്ഷപ്പെട്ടു
നാലകത്ത് നസീര്‍(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.
പലസ്തീനും ഇസ്രയേലിനും ഒരുപോലെ സ്വീകാര്യമായ രാജ്യം
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഉൾപ്പെടെയുള്ള മറ്റ് ഭാഗങ്ങളിലും സമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപരിചിതർ വണ്ടി തടയാൻ ശ്രമിച്ചാൽ ഡോറുകൾ ലോക്ക് ചെയ്ത് സുരക്ഷിതമായിരിക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നു
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ വിജയിക്കുന്ന അപകടമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്,'
ഒറ്റപ്പാലത്തെ നടുക്കി അര്‍ദ്ധരാത്രിയില്‍ അരുംകൊല; ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി
സതീശന്റെ പറച്ചിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് കോണ്‍ഗ്രസാണെന്നും സരിന് പറഞ്ഞു
ഹിന്ദു സമുദായിക സംഘടനകള്‍ ഐക്യപ്പെടുന്നതില്‍ കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ പരാതിയില്ല,
ഓടിക്കൊണ്ടിരിക്കെ കാറിന്റെ പിന്നില്‍ നിന്നും പുക; കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിന് പിന്നാലെ തീപിടിച്ചു
മലപ്പുറത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി യുഡിഎഫ് വർഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. ഈ പ്രസ്താവനയെ ന്യായീകരിച്ച എംഎ ബേബി, നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ നയിക്കുമെന്നും വ്യക്തമാക്കി.
സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡിനെ കബളപ്പിച്ച കോച്ച് ഗൗതം ഗംഭീറിന് ശരിക്കുമൊരും ദ്രോണാചാര്യ അവാര്‍ഡാണ് നല്‍കേണ്ടതെന്ന് ഒരു ആരാധകൻ എക്സ് പോസ്റ്റില്‍ കുറിച്ചു.
പൊന്നാനിയിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കപ്പൽ നിർമാണശാല വരുന്നു; ടെൻഡർ നടപടികൾ പൂർത്തിയായി
ഭാരതപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിനുസമീപം പഴയ ജങ്കാർ ജെട്ടിക്കുസമീപമാണ് പദ്ധതി. ഇതിനായി പ്രദേശത്തെ 30 ഏക്കർ ഭൂമി കമ്പനിക്ക് കരാർ അടിസ്ഥാനത്തിൽ നൽകും.
കേറി വരീനെടാ മക്കളെ : കപ്പടിച്ച കണ്ണൂർ ടീമിന് നാട് ഉജ്ജ്വല സ്വീകരണം നൽകും
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് 19 ന് തിങ്കളാഴ്ച്ച സ്വീകരണം നൽകും. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉച്ചയ് ക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് സ്വീകരിച്ച്
കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി
മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിൻ പാളം തെറ്റിയതോടെയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ട്രെയിനും പാളം തെറ്റി.
യൂട്യൂബില്‍ നിന്നാണ് പണം ലഭിച്ചതെന്നാണ് ചവാന് രൂപേഷ് ഡാന്‍സാഫ് സംഘത്തോട് പറഞ്ഞത്.
സിപിഎം നേതാവ് ഡോ. പി സരിൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നു. മുഖ്യമന്ത്രിയാകാൻ വേണ്ടി സതീശൻ അപകടകരമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കുകയും രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ളവരെ ഉപയോഗിച്ച് വലിച്ചെറിയുകയും ചെയ്തുവെന്ന് സരിൻ
സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം
അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിക്കഴിഞ്ഞു. രാത്രി വൈകിയും പ്രാദേശിക അധികാരികളുമായും റെൻഫെ, ഇറിയോ കമ്പനികളുമായും സഹകരിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്
സ്പെയിനില്‍ ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടയിടിച്ച് കൊല്ലപ്പെട്ടത് അനേകര്‍
കോഴിക്കോട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയത്, ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിനും വീഡിയോ പ്രചരണത്തിനും പിന്നാലെ. യുവതിയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇതിലുണ്ടായ മാനസിക സംഘർഷമാണ് മരണകാരണമെന്നും ബന്ധുക്കൾ
പാലക്കാട് കൊപ്പം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന ഡോക്ടറുടെ കാർ പൂർണമായും കത്തി നശിച്ചു. സമാനമായ മറ്റൊരു സംഭവത്തിൽ എറണാകുളം കോതമംഗലത്ത് വിവാഹ ചടങ്ങിൽ നിന്ന് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസിനും തീപിടിച്ചു.
കോണ്‍ഗ്രസിൻ്റെ ഒന്നാം നമ്പർ ശത്രു അത് വിഡി സതീശനാണ്, കേരളത്തിൻ്റേയും; പി സരിൻ
വിഡി സതീശനാണ് കോണ്‍ഗ്രസിൻ്റെ ഒന്നാം നമ്പർ ശത്രുവെന്ന് പി സരിൻ.താൻ പറയുന്നതിന് കോൺഗ്രസുകാർ കയ്യടിക്കാൻ നിർബന്ധിതരാവും എന്നുറപ്പുള്ള അയാൾ, തന്നെ മറികടന്ന് മറ്റൊരാളെ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ഒരു കാരണവശാലും ഇനിയുള്ള സമയങ്ങളിൽ മുതിരില്ല എന്ന കൃത്യമായ കണക്ക് കൂട്ടലിൽ, കോൺഗ്രസ് എന്നത് നേതാക്കൾക്കുമപ്പുറം ഒരു വികാരമായി കാണുന്ന അണികളെ പോലും തൻറെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി 'സെറ്റ്'
രാജ്യത്തുടനീളം ഒക്ടോബര്‍ മുതല്‍ നഗരസര്വീസുകള്ക്ക് ലോ-ഫ്ളോര്‍ ബസ് മതിയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വരുന്ന ഒക്ടോബര്‍ മുതല്‍ രാജ്യത്തുടനീളം നഗര സര്‍വീസുകള്‍ക്കുള്ള എല്ലാ പൊതു ബസുകളും ലോഫേ്ലാര്‍ ആയിരിക്കുമെന്ന് കേന്ദ്രം. ഈ ബസുകള്‍ക്ക് 400 മില്ലിമീറ്റര്‍ ഗ്രൗണ്ട്ക്ലിയറന്‍സ് ഉണ്ടായിരിക്കും. യാത്രക്കാര്‍ക്ക് ഇത് സൗകര്യപ്രദമാകുമെന്നും കരട് വിജ്ഞാപനം. വരുന്ന ഏപ്രില്‍ ഒന്നിനും അതിനുശേഷവും നിര്‍മിക്കുന്ന പുതിയ മോഡലുകള്‍ എ.ഐ.എസ്.- 216 മാനദണ്ഡങ്ങള്‍ പാലിക്കണം. 9 മീറ്ററും അതില്‍ കൂടുതലും നീളമുള്ള ഈ പുതിയ ബസുകള്‍ക്കെല്ലാം ഫേ്ലാര്‍ ഹൈറ്റ് 400 മില്ലി മീറ്റര്‍ ആയിരിക്കണമെന്നും വിജ്ഞാപനം നിര്‍ദേശിക്കുന്നു. നിര്‍മാതാക്കള്‍ ഇതിനകം തന്നെ ഇത്തരം ബസുകള്‍ നിര്‍മിക്കുന്നുണ്ടെന്നു കണക്കിലെടുത്താണ് മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉയര്‍ന്ന പടികളും ഇടുങ്ങിയ ഇടനാഴികളും മോശം ഹാന്ഡ്ഹോള്ഡുകളും ഇടുങ്ങിയ ഇരിപ്പിടങ്ങളുമൊക്കെ കൂടി നിലവിലെ മിക്ക സിറ്റി ബസുകളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രത്യേകിച്ച് പ്രായമായവര്‍, സ്ത്രീകള്‍, കുട്ടികള്‍, വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് കയറിപ്പറ്റാന്‍ കൂടി പ്രയാസമാണ്. ലോ-ഫേ്ലാര്‍ ബസുകള്‍ നിലവിലുണ്ടെങ്കിലും, ചെലവു കുറവായതിനാല്‍ പല നഗരങ്ങളിലും ഇപ്പോഴും ഹൈ-ഫേ്ലാര്‍ അതല്ലെങ്കില്‍ സെമി-ലോ-ഫേ്ലാര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസ് ബോഡികള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യണമെന്നു നിഷ്കര്‍ഷിക്കുന്ന ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (എ.ഐ.എസ് 216) പാലിക്കുന്നത് സിറ്റി ബസുകളെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട പ്രധാന പ്രതിയെ മാസങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. നേമം സ്വദേശിയായ തൗഫീറാണ് പിടിയിലായത്.
മുംബൈ: ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന്(ബി.എം.സി) തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- ശിവസേന(ഷിന്‍ഡെ) സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മേയര്‍ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം. 227 അംഗ കോര്‍പറേഷനില്‍ ഭൂരിപക്ഷത്തിന് 114 സീറ്റുകളാണു വേണ്ടത്. സഖ്യത്തിന് 118 അംഗങ്ങളുടെ പിന്തുണയുണ്ട്. മേയര്‍ സ്ഥാനം തങ്ങള്‍ക്കുവേണമെന്ന ഷിന്‍ഡെ വിഭാഗത്തിന്റെ ആവശ്യമാണു തിരിച്ചടിയായത്. ഏറ്റവും വലിയ ഒറ്റ കക്ഷിക്ക് മേയര്‍ സ്ഥാനം ലഭിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും വലിയ കക്ഷികള്‍ക്കാണ് സാധാരണയായി ഈ സ്ഥാനം ലഭിക്കുന്നത്. 89 സീറ്റുകളുള്ള ബി.ജെ.പിയാണു വലിയ കക്ഷി. ഷിന്‍ഡെ പക്ഷത്തിന് 29 സീറ്റ് മാത്രമാണുള്ളത്. ശിവസേന (യു.ബി.ടി) 65 സീറ്റുകളുമായി രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായി. അവസാന മേയര്‍ ശിവസേനയുടെ കിഷോരി പെഡ്നേക്കര്‍ ആയിരുന്നു. അവര്‍ ഈ തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടുണ്ട്. മേയര്‍ സ്ഥാനം വിട്ടുകൊടുത്താല്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഷിന്‍ഡെ വിഭാഗത്തിനുണ്ട്. ആ സാഹചര്യം കണക്കിലെടുത്ത് ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും രംഗത്തുണ്ട്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ബി.ജെ.പിയെ ഭയക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ക്രമക്കേടുകളുടെ സഹായത്തോടെയാണു ബി.ജെ.പി. വിജയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്ക് കടലാസില്‍ വിജയിക്കാന്‍ കഴിയുമെങ്കിലും ഗ്രൗണ്ടില്‍ അതിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേന (യു.ബി.ടി) മേയര്‍ വരണമെന്നത് ഞങ്ങളുടെ സ്വപ്നമാണ്;ദൈവം സഹായിച്ചാല്‍ അത് സംഭവിക്കും.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ ശിവസേനയെന്നാല്‍ താന്‍ നയിക്കുന്നതാണ്. ഷിന്‍ഡെ വിഭാഗത്തിന്റെ ടിക്കറ്റില്‍ ജയിച്ചവരില്‍ യഥാര്‍ഥ ശിവസേനക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ മാതൃപാര്‍ട്ടിയിലേക്കു മടങ്ങിവരും. മേയര്‍ സ്ഥാനം നേടാനായി ബി.ജെ.പി കൂറുമാറ്റം നടത്താന്‍ സാധ്യതയുണ്ടെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്കി. ഷിന്‍ഡെ പക്ഷ ശിവസേന തങ്ങളുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേറ്റര്‍മാരെ ശനിയാഴ്ച മുംബൈയിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കോര്‍പ്പറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കാനാണു നീക്കമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ആദ്യത്തെ 2.5 വര്‍ഷത്തെ മേയര്‍ സ്ഥാനം തങ്ങള്‍ ആവശ്യപ്പെടുമെന്നു ഷിന്‍ഡെ വിഭാഗം അറിയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഉള്‍പ്പെടെ പ്രധാന കമ്മിറ്റി സ്ഥാനങ്ങള്‍ അനുപാതികമായി പങ്കിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. മേയര്‍ സ്ഥാനം സംബന്ധിച്ച് ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. പ്രതിപക്ഷത്തിന് ഭരണ മുന്നണിക്ക് വെല്ലുവിളിക്കാന്‍ ആവശ്യമായ എണ്ണം ഉണ്ടെങ്കിലും ജനാധിപത്യത്തെ ബഹുമാനിക്കുമെന്നു സേന (യു.ബി.ടി.) എം.പി. സഞ്ജയ് റാവത്ത് പറഞ്ഞു. ഷിന്‍ഡെയുടെ ശിവസേനയില്‍നിന്നുള്ള കോര്‍പ്പറേറ്റര്‍മാര്‍ക്ക് പോലും മുംബൈയില്‍ ബി.ജെ.പി മേയര്‍ വരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നു റാവത്ത് പറഞ്ഞു. നിരവധി ആളുകള്‍ തന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 28 നു മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനാണു സാധ്യത.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ ദ്വാരപാലക ശില്പ തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഈമാസം അവസാനം കുറ്റപത്രം സമര്‍പ്പിക്കും. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിക്കു സ്വാഭാവിക ജാമ്യം ലഭിക്കുന്നതു തടയാന്‍ ഇടക്കാല കുറ്റപത്രം നല്‍കില്ല. കേസന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍, ഇടപെടേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. അതിനാല്‍, പോറ്റിക്കു സ്വാഭാവിക ജാമ്യം കിട്ടുന്നതിനെ സര്‍ക്കാര്‍ തടയില്ല. പത്തുവര്‍ഷത്തിലേറെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്കു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച് എസ്.ഐ.ടി. നാളെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉണ്ണിക്കൃഷ്ണന് പോറ്റിയെ അറസ്റ്റുചെയ്തത് ഒക്ടോബര്‍ 17 നാണ്. ഇന്നലെ 90 ദിവസം പിന്നിട്ടു. കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ഈയാഴ്ചതന്നെ പോറ്റി ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. കോടതി സ്വമേധയാ എടുത്ത കേസായതിനാല്‍, പോറ്റിയുടെ സ്വാഭാവിക ജാമ്യവിഷയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. കട്ടിളപ്പാളി കവര്‍ച്ചയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ നവംബര്‍ മൂന്നിനാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനാല്‍ ആദ്യ കേസില്‍ ജാമ്യം ലഭിച്ചാലും രണ്ടാമത്തെ കേസില്‍ പ്രതിക്കു ജയിലില്‍ തന്നെ തുടരേണ്ടി വരും. എന്നാല്‍, രണ്ടാമത്തെ കേസില്‍ 90 ദിവസത്തിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണു എസ്.ഐ.ടി. ഉദ്ദേശിക്കുന്നത്. അതോടെ പോറ്റിയുടെ ജയില്‍വാസം നീളും. അന്വേഷണത്തില്‍ നിര്‍ണായകമായ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ശബരിമലയില്‍ നിന്നു ശേഖരിച്ച സ്വര്‍ണപ്പാളി സാമ്പിളുകളുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണു വിജിലന്‍സ് കോടതിയില്‍ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചത്. മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിയാക്കില്ലെന്നാണു വിവരം. മണ്ഡലകാലത്തിനുശേഷം തന്ത്രി മഹേഷ് മോഹനരില്‍നിന്നും മൊഴിയെടുക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ സാധ്യതയില്ല. തന്ത്രി കണ്ഠര് രാജീവര്‍ക്കു ദക്ഷിണയായി താന്‍ മൂന്നു ലക്ഷം രൂപ നല്‍കിയെന്നും ഉണ്ണിക്കൃഷ്ണന് പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. ജെബി പോള്‍
കൊല്ലം: സിനിമാ-സീരിയല്‍-നാടക നടിയും പത്തനാപുരം ഗാന്ധിഭവന് കുടുംബാംഗവുമായ ലൗലി ബാബുവിന്റെ മാതാവ് കുഞ്ഞമ്മ പോത്തന് (93) യാത്രയായി. സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ പിടിവാശിക്കു മുന്നില്‍ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ചേര്‍ത്തല എസ്.എല്‍ പുരം കുറുപ്പ് പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16നാണ് ഗാന്ധിഭവനില്‍ അഭയം തേടിയെത്തിയത്. അവശതകളും അസുഖങ്ങളും നേരിട്ട അമ്മയെ പരിചരിച്ച് ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു അന്ത്യം. ഒരുപാട് സ്ഥലങ്ങളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങാന്‍ ലൗലി തയാറല്ലായിരുന്നു. അങ്ങനെ തനിക്ക് കൂടി നില്ക്കാന് പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഗാന്ധിഭവനെക്കുറിച്ച് അറിയുന്നത്. എല്ലാം കേട്ട ശേഷം ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് ലൗലിയോട് പറഞ്ഞു: 'അങ്ങനെയെങ്കില്‍ ഇങ്ങ് പോന്നേക്ക്'. അങ്ങനെ ലൗലി അമ്മയെയും കൂട്ടി ഗാന്ധിഭവനിലെത്തി. മാതാപിതാക്കളെ അനാഥാലയങ്ങളില്‍ കൊണ്ടു തള്ളുന്ന മക്കള്‍ക്ക് വലിയ പാഠമായിരുന്നു ഈ അമ്മ-മകള്‍ സ്നേഹം. അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയാണ് നാട്ടിലുള്ളത്. അമ്മയുടെ ആഗ്രഹംപോലെ അവിടെയാണ് അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ വാളയാറിലെ മലബാര്‍ സിമെന്റ്സ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, തന്നെ കുറ്റവിമുക്തനാക്കണമെന്ന് അഭ്യര്‍ഥിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഈയാഴ്ച വാദം കേള്‍ക്കും. ജോണ്‍ മത്തായി ഉള്‍പ്പെടെ കേസില്‍ പ്രതിയാക്കപ്പെട്ട മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍, തങ്ങളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രതികള്‍ കുറ്റപത്രം വായിച്ചു കേട്ടു.മലബാര്‍ സിമെന്റ്സില്‍ നടന്ന 400 കോടിയുടെ അഴിമതി 2006-07 കാലത്തെ സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതാണ് കേസായി വികസിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം പുരോഗമിക്കുമ്പോള്‍ പ്രതികള്‍ വിചാരണ നടപടികള്‍ തടസപ്പെടുത്തും വിധം തുടര്‍ച്ചയായി ഹര്‍ജികള്‍ നല്കിക്കൊണ്ടിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ ഒന്നര പതിറ്റാണ്ടായിട്ടും പൂര്‍ത്തിയായില്ല. അതിനിടെ, സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം ഈ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യമുന്നയിച്ചു. വിജിലന്‍സിലെ താല്‍ക്കാലിക പ്രോസിക്യൂട്ടര്‍ രാജിവച്ചു പോയ സാഹചര്യത്തിലായിരുന്നു ഈ ആവശ്യം. തുടര്‍ന്ന് സര്‍ക്കാര്‍ മലബാര്‍ സിമൈന്റ്സ് കേസില്‍ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ. ശൈലജനെ നിയമിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കി.കുറ്റപത്രം വായിച്ചു കേട്ട ജോണ്‍ മത്തായി വീണ്ടും നടപടികള്‍ തടസപ്പെടുത്താന്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ മനുഷ്യാവകാശ കേന്ദ്രം അഡ്വ. ജോസ് ഏബ്രഹാം മുഖേന തടസഹര്‍ജി നല്‍കുകയായിരുന്നു. ഇതോടെ ജോണ്‍ മത്തായിയുടെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചില്ല. തടസ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ വാദം കേള്‍ക്കുന്നതിന് സുപ്രീം കോടതി കേസ് ഒരാഴ്ചത്തേക്ക് മാറ്റി. അതിനിടെ, ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട, കേസില്‍ സാക്ഷിയായ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെ 16-ാം ചരമവാര്‍ഷികം ഈ മാസം 24ന് പാലക്കാട് നെന്മേനിയിലുള്ള തറവാട്ട് വീട്ടില്‍ രക്തസാക്ഷിത്വ ദിനമായി ആചരിക്കും. ശശീന്ദ്രന്റെ രണ്ടു മക്കളും ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കുറ്റപത്രം നല്കിയ മൂന്നു കേസിലും പ്രധാന സാക്ഷിയായിരുന്നു മലബാര്‍ സിമെന്റ്സിലെ ഇന്റേണല്‍ ഓഡിറ്ററും കമ്പനി സെക്രട്ടറിയുമായിരുന്ന വി. ശശീന്ദ്രന്. രാജു പോള്‍
ചേര്‍ത്തല/ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. ഇന്നലെ പൂത്ത തകരയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെന്ന് വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. താന്‍ വര്‍ഗീയവാദിയാണെന്നു കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടില്ല. ഈ മാന്യന് മാത്രമാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സതീശനെ പരസ്യമായി താക്കീത് ചെയ്താണ് കാന്തപുരം സംസാരിച്ചത്. തന്റെ കുടുംബത്തില്‍ പണ്ടേ കാറും സമ്പത്തുമുണ്ട്. സതീശന് ജനിക്കുംമുമ്പ് തന്റെ അച്ഛന് തന്റെ സഹോദരിക്ക് ഇംണ്ടില്‍ നിന്നാണ് കാര്‍ വാങ്ങിക്കൊടുത്തത്. രാഷ്ട്രീയത്തില്‍ വരുന്നതിനു മുമ്പ് ഇയാള്‍ക്ക് എന്തുണ്ടായിരുന്നു. തന്നെ നിരന്തരം വേട്ടയാടുകയാണ്. ഈഴവര്ക്കെതിരേയാണ് എന്നും സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരു വിചാരിച്ചാലും എസ്.എന്‍.ഡി.പിയെ തകര്‍ക്കാന്‍ സാധിക്കില്ല. എസ്.എന്‍.ഡി.പിയെ പിളര്‍ത്താന്‍ ശ്രമിച്ചവരെല്ലാം സ്വയം നശിച്ചിട്ടേയുള്ളു. ഞങ്ങളെ എതിര്‍ക്കുന്നവരെ ഞങ്ങളും എതിര്‍ക്കും. ലീഗിന്റെ ഗുഡ്ബുക്കില്‍ കയറാനാണു സതീശന്റെ ശ്രമം. കെ.സി. വേണുഗോപാലിനോ രമേശ് ചെന്നിത്തലയ്ക്കോ മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല. എ.കെ. ആന്റണിക്ക് വേണമെങ്കിലും ഇനി മുഖ്യമന്ത്രിയാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും വി.ഡി. സതീശനെതിരേ രൂക്ഷവിമര്‍ശനമാണു നടത്തിയത്. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്നു പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയതു തിണ്ണ നിരങ്ങാനല്ലേയെന്നു ജി. സുകുമാരന്‍ നായര്‍ ചോദിച്ചു. വര്‍ഗീയതയ്ക്കെതിരേ സംസാരിക്കാന്‍ സതീശന് എന്തു യോഗ്യതയാണുള്ളത്. തനിക്കെതിരെയും സതീശന് എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുന്നതു ശരിയല്ല. സമുദായങ്ങള്‍ക്കെതിരേ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാള്‍ എന്‍.എസ്.എസിനെതിരേയും രൂക്ഷമായി പറഞ്ഞു. നയപരമായ വിഷയങ്ങള്‍ തീരുമാനിക്കാന്‍ സതീശന് എന്ത് അധികാരം. കോണ്‍ഗ്രസിനു പ്രസിഡന്റ് ഇല്ലേ. കെ.പി.സി.സി. പ്രസിഡന്റ് നോക്കുകുത്തി ആണോ? എല്ലാത്തിനും കയറി സതീശന് എന്തിനാണു മറുപടി പറയുന്നത്. കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പില്‍ അടി കിട്ടുമെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ ഞങ്ങള്‍ക്കെന്തു കിട്ടാനാ? അവരാരും യോഗ്യരല്ല. വരാന്‍ പോകുന്നതു കണ്ടോ-സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ്, ഭരണത്തില്‍ വരില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഇത്തരത്തിലാണു കൈയിലിരിപ്പെങ്കില്‍ അവര്‍ അനുഭവിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. വര്‍ഗീയത പറയരുതെന്ന് മാത്രമാണ് നിലപാട്: സതീശന് സമുദായനേതാക്കളെ കാണില്ലെന്നു പറഞ്ഞിട്ടില്ലെന്നും വര്‍ഗീയത പറയരുതെന്നു മാത്രമാണു തന്റെ നിലപാടെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഇരു സമുദായ സംഘടനകള്‍ക്കുമെതിരേ താന്‍ സംസാരിച്ചിട്ടില്ല. സമുദായങ്ങള്‍ തമ്മില്‍ ശത്രുത പാടില്ല. സമൂഹത്തില്‍ ഭിന്നത ഉണ്ടാകരുത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. വര്‍ഗീയത പറയരുതെന്നതാണ് തന്റെ നിലപാട്. അതുകൊണ്ടാണ് തനിക്കെതിരേ സംസാരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
'പറവൂരില്‍ എന്നെ തോല്‍പ്പിക്കാന്‍ ബിജെപിയും സിപിഎമ്മും സഖ്യത്തിൽ': വിഡി സതീശൻ
കേരളത്തിൽ സിപിഎം സംഘ്പരിവാറിൻ്റെ അതേ വിദ്വേഷ പ്രചാരണ തന്ത്രങ്ങൾ പിന്തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പറവൂരിൽ തന്നെ തോൽപ്പിക്കാൻ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതായും വർഗീയതയ്ക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

26 C