SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്ര പവാര്‍; സത്യപ്രതിജ്ഞ നാളെ

മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചു മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് റിപോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. എന്‍സിപി നിയമസഭാ കക്ഷി യോഗം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരും. സുനേത്രയെ ബാരാമതിയില്‍ നിന്ന് മല്‍സരിപ്പിക്കാനും ആലോചനയുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്. എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സുനേത്രയോട് സ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ രാജ്യസഭാംഗമാണ് സുനേത്ര. ഇതോടെ 63കാരിയായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകും. മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാണെങ്കിലും സുനേത്ര അടുത്ത കാലം വരെ മുന്നണി രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗമാണ് അവരെ എന്‍സിപിയുടെ നേതൃ നിരയിലേക്ക് പെട്ടെന്ന് എത്തിച്ചത്. അതേസമയം ഇരു എന്‍സിപികളും ലയനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അജിത് പവാറിന്റെ വിയോഗം. ലയനമുണ്ടായാല്‍ ഏത് മുന്നണിയിലാവും പാര്‍ട്ടിയെന്നതാണ് പ്രധാന തര്‍ക്കം. പ്രതിപക്ഷത്തേക്ക് പോയാല്‍ പല പ്രധാന നേതാക്കളും പാര്‍ട്ടി വിട്ടേക്കാനും സാധ്യതയുണ്ട്. അജിത് പവാര്‍ വിട വാങ്ങിയെങ്കിലും ലയന ചര്‍ച്ച വഴിമുട്ടരുതെന്നാണ് പവാര്‍ പക്ഷ നേതാക്കളുടെ നിലപാട്.

തേജസ് ന്യൂസ് 30 Jan 2026 9:37 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 54 വയസ്സുകാരനെ കഠിന തടവിന് വിധിച്ച് കോടതി; ഇനി 14 വർഷം അഴിയെണ്ണണം

തൃശൂർ: പ്രായപൂർത്തിയാകാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54 വയസ്സുകാരന് 14 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഏഴ് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയായ ബാലികയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2023 സെപ്തംബർ ഒന്നിനും ഒക്ടോബർ 23നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം അറിഞ്ഞ വീട്ടുകാർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർ സംഗീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ അനിൽകുമാർ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്ത്യൻ രാജ് പ്രാഥമിക അന്വേഷണം നടത്തുകയും ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. വിസ്താര വേളയിൽ അതിജീവിതയും വീട്ടുകാരും കൂറുമാറി പ്രതിക്കനുകൂലമായി മൊഴിമാറ്റി പറഞ്ഞിരുന്നുവെങ്കിലും, പ്രോസിക്യൂട്ടർ നടത്തിയ തുടരന്വേഷണത്തിൽ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. സിവിൽ പോലീസ് ഓഫീസർമാരായ എം. ആർ. സിന്ധു, എ. പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിൽ പ്രോസിക്യൂഷനെ സഹായിച്ചു.

മറുനാടൻ മലയാളീ 30 Jan 2026 9:28 pm

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ യൂണിയന്‍ എസ് എഫ് ഐ തിരിച്ചു പിടിച്ചു

തുടര്‍ച്ചയായി എസ് എഫ് ഐ വിജയിച്ചു വരുന്ന കുസാറ്റില്‍ കഴിഞ്ഞ വര്‍ഷം കെ എസ് യു മുന്നണി വിജയിച്ചതു വലിയ വാര്‍ത്തയായിരുന്നു

സിറാജ് ലൈവ് 30 Jan 2026 9:27 pm

പറവൂർ മണ്ഡലത്തിൽ വിഡി സതീശൻ ജയിക്കാൻ സാധ്യത കുറവ്; ജനങ്ങൾ കോൺഗ്രസിന്എതിരാണ്: മന്ത്രി വി ശിവൻകുട്ടി

പറവൂർ നിയമസഭാ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജയിക്കാൻ സാധ്യത കുറവാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങൾ കോൺഗ്രസിനെതിരാണെന്നും ഒറ്റയ്ക്ക് അവിടെ ജയിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായാണ് നേമത്തും പറവൂരിലും കോൺഗ്രസ്–ബിജെപി ഡീൽ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മന്ത്രിയുടെ ആരോപണം. ഈ ഡീലിന് വ്യക്തമായ തെളിവുകളില്ലെങ്കിലും മുൻപും ഇത്തരത്തിലുള്ള ഒത്തുതീർപ്പുകൾ ഉണ്ടായിട്ടുണ്ടെന്ന് വി. ശിവൻകുട്ടി പറഞ്ഞു. അത്തരം ഡീലുകളുടെ ഫലമായി താൻ ചിലപ്പോൾ തോറ്റിട്ടുണ്ടെന്നും ചിലപ്പോൾ ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. […] The post പറവൂർ മണ്ഡലത്തിൽ വിഡി സതീശൻ ജയിക്കാൻ സാധ്യത കുറവ്; ജനങ്ങൾ കോൺഗ്രസിന്എതിരാണ്: മന്ത്രി വി ശിവൻകുട്ടി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 30 Jan 2026 9:22 pm

ജീവിതം ആഘോഷമാക്കിയ സംരംഭകന്‍, സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയ ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍; സി ജെ റോയിയുടെ ആത്മഹത്യയില്‍ നടുങ്ങി ബിസിനസ് സമൂഹം

ജീവിതം ആഘോഷമാക്കിയ സംരംഭകനാണ് സി ജെ റോയ്. സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയൊരു ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍. റോയി എന്ന സംരംഭകന്‍റെ ആത്മഹത്യ വലിയ നടുക്കമാണ് ബിസിനസ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 9:22 pm

ഐസിന്‍റെ കുടിയേറ്റ വേട്ട; മിനിയാപൊളിസിലെ കൊലപാതകങ്ങളും സംഘർഷവും

അമേരിക്കയിലെ മിനിയാപൊളിസിൽ കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടന്ന ICE റെയ്ഡുകൾ യുഎസ് പൗരന്മാരുടെ മരണത്തിൽ കലാശിച്ചു. ഇത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും ട്രംപ് ഭരണകൂടത്തിന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കും കാരണമായി.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 9:15 pm

'ലോകം ഫലസ്തീനെ ഒറ്റപ്പെടുത്തി' ; കെഫിയ അണിഞ്ഞ് ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പെപ്പ് ഗ്വാര്‍ഡിയോള

ബാഴ്‌സലോണ: ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിസന്ധിയിലായ ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. തന്റെ ജന്മനാടായ ബാഴ്സലോണയിലെ പാലാവു സാന്റ് ജോര്‍ഡി സ്‌പോര്‍ട്ടിംഗ് അരീനയില്‍ നടന്ന 'Act X Palestine' എന്ന ധനസമാഹരണ സംഗീത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ വിഷയങ്ങളില്‍ തന്റെ തുറന്ന നിലപാടുകള്‍ക്ക് പേരുകേട്ട ഇതിഹാസം കൂടിയാണ് ഗ്വാര്‍ഡിയോള. ഫലസ്തീന്റെ പരമ്പരാഗതമായ കറുപ്പും വെളുപ്പും കലര്‍ന്ന സ്‌കാര്‍ഫ് (കെഫിയ) ധരിച്ചെത്തിയ ഗ്വാര്‍ഡിയോള 'ഗുഡ് ഈവനിങ്' എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് 'നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ' എന്നര്‍ത്ഥം വരുന്ന 'അസലാമു അലൈക്കും' എന്ന ഇസ് ലാമിക അഭിവാദ്യവും അദ്ദേഹം നടത്തി. യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. On stage in Barcelona, Pep Guardiola @pepteam speaks for the children of Gaza during the Act x Palestine charity event. Wearing a keffiyeh, he welcomes everyone with a ‘Salam Aleykoum.’ Funds raised tonight are destined for grassroots and humanitarian projects in Palestine. pic.twitter.com/FFoIzPykNd — Leyla Hamed (@leylahamed) January 29, 2026 ഇതൊരു പ്രത്യയശാസ്ത്രപരമായ വിഷയമല്ല, മറിച്ച് മാനവികതയുടെ പ്രശ്നമാണെന്നും, നിരപരാധികളായ കുട്ടികളും അമ്മമാരും കൊല്ലപ്പെടുന്നത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'നാം അവരെ ഒറ്റപ്പെടുത്തിയെന്നും ഉപേക്ഷിച്ചെന്നുമാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലും കാണുന്ന ആ ദൃശ്യങ്ങള്‍, തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 'എന്റെ അമ്മ എവിടെ?' എന്ന് ചോദിച്ചു കരയുന്ന കുട്ടി, തന്റെ അമ്മ മരിച്ച വിവരം പോലും ആ കുഞ്ഞറിഞ്ഞിട്ടില്ല. ഇതൊക്കെ കാണുമ്പോള്‍ നാം എന്താണ് ചിന്തിക്കുന്നത്?' അദ്ദേഹം ചോദിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത ഗ്വാര്‍ഡിയോള, ലോകനേതാക്കളുടെ നിശബ്ദതയെ കടുത്ത ഭാഷയില്‍ അപലപിച്ചു. ലോകം ഫലസ്തീനെ ഒറ്റപ്പെടുത്തിയെന്നും, ശക്തരായവര്‍ ഭീരുക്കളാണെന്നും, അവര്‍ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗസയിലെ 'വംശഹത്യ'ക്കെതിരെ പ്രതിഷേധിക്കാന്‍ ബാഴ്സലോണയിലെ തെരുവുകളില്‍ ഇറങ്ങാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വന്തം വീടുകളില്‍ സുരക്ഷിതരായി ഇരുന്നുകൊണ്ട് നിരപരാധികളായ സാധാരണക്കാരെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ശക്തരായവര്‍ ഭീരുക്കളാണ്, കാരണം അവര്‍ നിരപരാധികളെ കൊല്ലാന്‍ മറ്റൊരു കൂട്ടം നിരപരാധികളെ അയക്കുന്നു. തണുപ്പുള്ളപ്പോള്‍ ഹീറ്ററും ചൂടുള്ളപ്പോള്‍ എസിയും ഇട്ട് അവര്‍ സുരക്ഷിതമായി സ്വന്തം വീടുകളില്‍ ഇരിക്കുകയാണ്,' അദ്ദേഹം വിമര്‍ശിച്ചു. മനുഷ്യാവകാശ സംഘടനകളുടെയും കറ്റാലന്‍ സാംസ്‌കാരിക സംഘടനകളുടെയും കൂട്ടായ്മ സംഘടിപ്പിച്ച ഈ പരിപാടി, ഫലസ്തീനിലെ മാനുഷിക സഹായത്തിനും സാംസ്‌കാരിക പുനര്‍നിര്‍മ്മാണത്തിനുമായി ധനസമാഹരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. ബാഡ് ഗ്യാല്‍, ലൂയിസ് ലാക്ക് എന്നീ കലാകാരന്മാര്‍ക്കൊപ്പം ഫലസ്തീനിയന്‍ ഗായകരായ സെയ്ന്‍, ലിന മഖൂള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഇവിടുന്ന് ലഭിക്കുന്ന വരുമാനം ഫലസ്തീന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് നെറ്റ്വര്‍ക്ക് (PPAN) വഴി അവിടുത്തെ സാംസ്‌കാരിക കേന്ദ്രങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കും. സംഗീതം ഒരു 'മികച്ച സമൂഹത്തെ' കെട്ടിപ്പടുക്കാന്‍ പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരു പ്രത്യാശയുടെ സന്ദേശവുമായാണ് ഗ്വാര്‍ഡിയോള തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഗസയ്ക്കും ഫലസ്തീനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഗസയിലെ സംഘര്‍ഷത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് 2025 ഒക്ടോബറില്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബര്‍ 4-ന് തന്റെ ജന്മനാടായ ബാഴ്സലോണയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2025 ജൂണില്‍ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ആദരസൂചകമായി ഡോക്റേറ്റ് സ്വീകരിച്ച വേളയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഗസയില്‍ നമ്മള്‍ കാണുന്നത് അതിയായ വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് എന്റെ ശരീരം മുഴുവന്‍ നോവിക്കുന്നു'. ഇത് സോഷ്യല്‍ മീഡിയയിലാകെ വൈറലായിരുന്നു.

തേജസ് ന്യൂസ് 30 Jan 2026 9:13 pm

കേരളയാത്ര ആളിലും അർഥത്തിലും വിജയിച്ചു; 125 കേന്ദ്രങ്ങളിൽ വിജയാരവം

കേരള യാത്രയും പ്രമേയവും സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങൾ ചർച്ച ചെയ്തും തുടർ പ്രവർത്തനങ്ങളും നിലപാടുകളും വിളംബരം ചെയ്തും ഫെബ്രുവരി 6,7,8 തിയ്യതികളിൽ 125 സോൺ കേന്ദ്രങ്ങളിൽ കേരളയാത്രാ വിജയാരവം സംഘടിപ്പിക്കും

സിറാജ് ലൈവ് 30 Jan 2026 9:13 pm

റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നുവെന്ന് കുടുംബം

ഐടി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം

തേജസ് ന്യൂസ് 30 Jan 2026 9:12 pm

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ക്ലാസിക് പോരാട്ടം; കാര്‍ലോസ് അല്‍ക്കരാസും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും; സിന്നറും സ്വരേവും പുറത്ത്; വനിതാ ഫൈനലില്‍ സബലേങ്കയും റിബാക്കിനും ഏറ്റുമുട്ടും

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഗ്ലാമര്‍ പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസും സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചും കിരീടത്തിനായി ഏറ്റുമുട്ടും. അഞ്ചര മണിക്കൂറിലധികം നീണ്ട ആദ്യ സെമി ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ തകര്‍ത്താണ് അല്‍കാരസ് ഫൈനലില്‍ ഇടം പിടിച്ചത്. അഞ്ചു സെറ്റിലേക്ക് നീണ്ട രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍ ഇറ്റാലിയന്‍ താരം യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ പതിനൊന്നാം ഓസ്‌ട്രേലിയന്‍ ഓപണും 25ാം ഗ്രാന്‍ഡ് സ്ലാമും തേടിയിറങ്ങുന്നത്.സ്‌കോര്‍: 3-6,6-3,4-6,6-4,6-4 ആദ്യം മുന്നിലെത്തിയത് സിന്നറായിരുന്നുവെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജോക്കോ സെമി കടമ്പ കടന്നത്. ആദ്യ സെറ്റ് 6-3 ന് അനായാസം സിന്നര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ അതേനാണയത്തില്‍ ജോക്കോയുടെ മറുപടി. 6-3 ന് ജോക്കോ രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് 6-4 എന്ന സ്‌കോറിന് സ്വന്തമാക്കി സിന്നര്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ ജോക്കോയുടെ പരിചയസമ്പത്തിന് മുന്നില്‍ സിന്നറിന് പിടിച്ചുനില്‍ക്കാനാവാത്തതാണ് മെല്‍ബണില്‍ പിന്നീട് കണ്ടത്. അടുത്ത രണ്ട് സെറ്റുകളും 6-4 എന്ന സ്‌കോറിന് നേടി ജോക്കോവിച്ച് മത്സരവും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി. കടുത്ത ചൂടിനെയും, പേശീവലിവിനെയും അതിജീവിച്ചാണ് അല്‍കാരസ് സെമി ഫൈനലില്‍ സ്വരേവിനെ മറികടന്നത്. സ്‌കോര്‍ 6-4, 7-6, 6-7, 6-7, 7-5. ആദ്യ സെമിയില്‍ അല്‍കാരസ് അനായാസം കടന്നുകൂടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 6-4ന് ആദ്യ സെറ്റ് അല്‍കാരസ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ പോരാട്ടം കനത്തു. ടൈ ബ്രേക്കറിലാണ് സെറ്റ് വിധിയായത്. മൂന്നാം സെറ്റിലും അനായാസം കുതിപ്പു തുടര്‍ന്ന് അല്‍കാരസിനെ പേശീവലിവ് പിടികൂടിയതോടെ മത്സരത്തിന്റെ ഗതി മാറി. ഒരു വേള താരം കളി അവസാനിപ്പിക്കുമോ എന്ന സംശയവുമുയര്‍ന്നു. താരത്തിന് കളത്തില്‍ തന്നെ ഫിസിയോ ചികിത്സ നല്‍കിയതില്‍ സ്വരേവ് എതിര്‍ക്കുകയും ചെയ്തു. എന്നാല്‍, ഗുളിക കഴിച്ചും, ഫിസിയോയുടെ സേവനം തേടിയും കളി തുടര്‍ന്ന അല്‍കാരസിന് ഒടുവില്‍ ആദ്യ ഓസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനല്‍ ബര്‍ത്ത് എന്ന സ്വപ്നം സാധ്യമാകുകയായിരുന്നു. ഞായറാഴ്ച കിരീടം ചൂടിയാല്‍ ഏറ്റവും പ്രായം കുറഞ്ഞ കരിയര്‍ ഗ്രാന്‍ഡ് സ്ലാം ജേതാവായി അല്‍കാരസ് മാറും. പ്രീ ക്വാര്‍ട്ടറില്‍ വാക്കോവര്‍ നേടിയും, ക്വാര്‍ട്ടറില്‍ മുസേറ്റിക്ക് പരിക്കേറ്റതും ഉള്‍പ്പെടെയുള്ള ഭാഗ്യത്തിന്റെ അകമ്പടിയിലാണ് ജോക്കോവിച്ച് സെമിയില്‍ എത്തിയതെങ്കിലും സിന്നറിനെതിരെ, കളി മികവ് മാത്രമായിരുന്നു കണ്ടത്. പഴയ ജോക്കോവിച്ചിന്റെ കളി കണ്ട ഹരത്തിലായിരുന്നു കാണികള്‍. ഫെഡററുടെയും നദാലിന്റെ നല്ലകാലത്ത് അവരെ വിറപ്പിച്ച ജോക്കോവിച്ച് സിന്നറുടെയും അല്‍കാരസിന്റെയും കാലത്തും മികവു ചോരാതെ തുടരുന്നത് ടെന്നീസിന്റെ വിസ്മയ ദൃശ്യമാണ്. ഞായറാഴ്ച ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകളെന്ന നേട്ടം ജോക്കോക്ക് ഒറ്റക്കു സ്വന്തമാവും. ജോക്കോവിച്ചിനും, വനിത ടെന്നീസ് താരം മാര്‍ഗരറ്റ് കോര്‍ട്ടിനുമാണ് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീങ്ങളുള്ളത്. 24 വീതം. വനിതാ ഫൈനലില്‍ ശനിയാഴ്ച ആര്യാന സബലേങ്കയും റിബാക്കിനും ഏറ്റുമുട്ടും. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയിനിന്റെ യുവതാരം കാര്‍ലോസ് അല്‍ക്കരാസാണ് ജോക്കോയുടെ എതിരാളി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൂടി സ്വന്തമാക്കി കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരമാകാനാണ് അല്‍ക്കരാസ് ലക്ഷ്യമിടുന്നത്. എന്നാല്‍ കരിയറിലെ 25-ാം ഗ്രാന്‍ഡ് സ്ലാമാണ് ജോക്കോയുടെ ലക്ഷ്യം.

മറുനാടൻ മലയാളീ 30 Jan 2026 9:10 pm

എന്റെ ശരീരം കാണണമെന്ന് പറഞ്ഞ് മാറാൻ അടിവസ്ത്രങ്ങൾ തന്നു; കുറച്ചുകൂടി സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ തയ്യാറാകുമായിരുന്നു'; തുറന്നുപറഞ്ഞ് ഐശ്വര്യ രാജേഷ്

കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 9:06 pm

പ്രണയപ്പകയിൽ മാതാപിതാക്കളെ ഇല്ലാതാക്കി മകൾ; നഴ്‌സായ യുവതി വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത് സ്വന്തം അച്ഛനെയും അമ്മയെയും

തെലങ്കാനയിലെ വികാരാബാദിൽ പ്രണയവിവാഹത്തെ എതിർത്ത മാതാപിതാക്കളെ 20-കാരിയായ നഴ്‌സ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച വിഷമരുന്നാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 9:05 pm

സി ജെ റോയിയുടെ ആത്മഹത്യ: 'ഉത്തരവാദി ഐടി ഉദ്യോ​ഗസ്ഥർ'; ആരോപണവുമായി കോൺഫിഡന്റ് ​ഗ്രൂപ്പ്; റോയിയുടെ സംസ്കാരം നാളെ ബെംഗളൂരുവിൽ

ഇന്ന് വൈകിട്ട് 3.15നാണ് സ്വയം വെടിയുതിർത്ത് സിജെ റോയ് ജീവനൊടുക്കിയത്. നാളെ ബെംഗളൂരുവിൽ വെച്ച് സംസ്കാരം നടക്കും.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 9:05 pm

പത്തനംതിട്ട കളക്ടറേറ്റിനെ നടുക്കി ബോംബ് ഭീഷണി; സന്ദേശം വന്നത് ഇ-മെയിൽ വഴി; പരിഭ്രാന്തിയിൽ ഉദ്യോഗസ്ഥർ; പരിസരത്ത് കനത്ത സുരക്ഷാ ഏർപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയിൽ വഴി ലഭിച്ച ഈ സന്ദേശത്തെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയും കളക്ടറേറ്റിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് രാവിലെ സമാനമായ ഒരു ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് രണ്ടാമത്തേത് എത്തിയിരിക്കുന്നത്. രാവിലെ ലഭിച്ച ആദ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർച്ചയായ ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു.

മറുനാടൻ മലയാളീ 30 Jan 2026 9:02 pm

ഇപിഎസ് പെൻഷൻ 5000 രൂപയാക്കും?കാത്തിരിക്കുന്നത് ലോട്ടറിയോ..ബജറ്റിൽ വൻ പ്രതീക്ഷ

ഞായറാഴ്ചയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. റെയിൽവേ ടിക്കറ്റ് നിരക്കിലെ ഇളവുകൾ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷകൾ, ജിഎസ്ടി നിരക്ക് കുറയ്ക്കൽ, നികുതി ഇളവുകൾ, സ്വർണത്തിൻ്റെ ഇറക്കുമതി നികുതി കുറക്കൽ തുടങ്ങി നിരവധി സുപ്രധാന പദ്ധതികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടയിലാണ് എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരമുള്ള മിനിമം പെൻഷൻ

ഒന്നു ഇന്ത്യ 30 Jan 2026 9:02 pm

ടി20 ലോകകപ്പ് നിയന്ത്രിക്കാന്‍ അനന്തപത്മനാഭനും; ഇന്ത്യയില്‍ നിന്ന് മൂന്ന് അംപയര്‍മാര്‍, മാച്ച് റഫറിയായി ശ്രീനാഥ്

ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ടി20 ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യൽസിനെ ഐസിസി പ്രഖ്യാപിച്ചു. മലയാളി താരം കെ എന്‍ അനന്തപത്മനാഭൻ ലോകകപ്പിൽ അംപയറായി അരങ്ങേറ്റം കുറിക്കും.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 9:02 pm

മുംബൈയിലെ ടാക്‌സി ചാര്‍ജ് ഞെട്ടിച്ചുവെന്ന് അമേരിക്കന്‍ വനിത

മുംബൈയിലെത്തിയ യുഎസ് വനിതയുടെ പക്കല്‍നിന്ന് അമിതമായ ചാര്‍ജ് ഈടാക്കിയ ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ദേശ് രാജ് യാദവ് ആണ് പിടിയിലായത്. 400 മീറ്റര്‍ ഓട്ടത്തിന് 18,000 രൂപയാണ് ഡ്രൈലര്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു. അര്‍ജന്‍റീനാ അരിയാനോ എന്ന വനിത തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. മുംബൈ വിമാനത്താവളത്തില്‍ നിന്നും അധികം അകലെയല്ലാത്ത പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകാനാണ് വനിത ടാക്‌സി വിളിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇവരെ വളഞ്ഞ വഴിയിലൂടെ 20 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന്, ലക്ഷ്യസ്ഥാനത്ത് ഇറക്കിവിടുകയും ഭീമമായ തുക ആവശ്യപ്പെടുകയും ചെയ്തു. തട്ടിപ്പ് തിരിച്ചറിഞ്ഞ അമേരിക്കന്‍ വനിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഡ്രൈവര്‍ കുടുങ്ങിയത്. വീഡിയോയില്‍ പറയുന്ന നമ്പര്‍ അന്വേഷിച്ചെത്തിയ പോലീസ് ഇയാളെ സഹര്‍ ഗ്രാമത്തില്‍നിന്നും പൊക്കി. സംഭവത്തില്‍ തൗഫീഖ് ഷെയ്ഖ് എന്ന മറ്റൊരാള്‍ കൂടി… The post മുംബൈയിലെ ടാക്‌സി ചാര്‍ജ് ഞെട്ടിച്ചുവെന്ന് അമേരിക്കന്‍ വനിത appeared first on RashtraDeepika .

രാഷ്ട്ര ദീപിക 30 Jan 2026 9:00 pm

വനിതാ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഈ സംസ്ഥാനത്ത് ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

ബെംഗളൂരു: സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ വനിതാ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശമ്പളത്തോടു കൂടിയ ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനം. സ്ത്രീകളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഈ തീരുമാനം ജോലി സ്ഥലങ്ങളിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഉത്തരവ് പ്രകാരം എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ അവധി നയങ്ങളില്‍ ഉടനടി മാറ്റം വരുത്തേണ്ടതുണ്ട്. ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ട്

ഒന്നു ഇന്ത്യ 30 Jan 2026 9:00 pm

ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി-20 നാളെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് 31ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം. 31ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം. കഴക്കൂട്ടം-അമ്പലത്തിന്‍കര- കാര്യവട്ടം എന്‍എച്ച് റോഡിലും അമ്പലത്തിന്‍കര - കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി - കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും പാര്‍ക്കിങ്ങ് അനുവദിക്കില്ല. തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാര്യവട്ടം- ത്തിതിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിട്ട് വാഹനഗതാഗതം വഴി തിരിച്ചു വിടും. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും കാര്യവട്ടം - ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം. ഉള്ളൂര്‍ ഭാഗത്ത് നിന്നും വെട്ടുറോഡ്- ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഉളളൂര്‍- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകണം. കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കാട്ടായിക്കോണം- ചേങ്കോട്ടുകോ?ണം- ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം. മല്‍സരം കാണാനായി ഇരുചക്ര വാഹനത്തില്‍ വരുന്ന പൊതുജനങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിന്‍കര ജങ്ഷനിലുള്ള മുസ് ലിം ജമാ അത്തിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടിലും അമ്പലത്തിന്‍കര- ടെക്നോപാര്‍ക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കാറുകളുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങളില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും വരുന്ന ആള്‍ക്കാര്‍ അള്‍സാജ് കണ്‍വെന്‍ഷന്‍ സെന്റെര്‍ പാര്‍ക്കിങ് ഗ്രൗണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാംപസ് പാര്‍ക്കിങ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. ശ്രീകാര്യം, കാട്ടായിക്കോണം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കാര്യവട്ടം - പുല്ലാന്നിവിള റോഡിലുളള എല്‍എന്‍സിപിഇ, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, ബി എഡ് കോളേജ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. തിരുവല്ലം, ചാക്ക ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ടിലും, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്റര്‍, വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ട് ഏന്നീ സ്ഥലങ്ങളില്‍ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൗണ്ടുകളിലേക്കും ആള്‍ക്കാരെ കൊണ്ടുപോകുന്നതിനായി സജന്യ ഷട്ടില്‍ സര്‍വീസുകള്‍ നടത്തും. ക്രിക്കറ്റ് മല്‍സരം കഴിഞ്ഞതിന് ശേഷം LNCPE, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തം, ബി എഡ് കോളേജ് എന്നീ ഗ്രൗണ്ടുകളില്‍ നിന്നും ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുല്ലാന്നിവിള- ചേങ്കോട്ടുകോണം- കാട്ടായിക്കോണം- പോത്തന്‍കോട്-മംഗലാപുരം വഴി പോകേണ്ടതാണ്. കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൗണ്ടിലെ വാഹനങ്ങള്‍ തൃപ്പാദപുരം - കുശമുട്ടം- കല്ലിങ്കല്‍ വഴി ബൈപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങള്‍ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്. നിര്‍ദ്ദേശിച്ചിട്ടുളള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. തിരുവനന്തപുരം സിറ്റി പോലിസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

തേജസ് ന്യൂസ് 30 Jan 2026 8:56 pm

പ്രവാസികൾക്ക് ഇന്ന് നാടിന്‍റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ട്, ലോക കേരള സഭ വലിയ വിജയമെന്ന് സ്പീക്കർ എ എൻ ഷംസീർ

അഞ്ചാം ലോക കേരള സഭയ്ക്ക് തുടക്കമായി. പ്രവാസികൾക്ക് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നും നവകേരള നിർമ്മിതിക്കായി അവരുടെ അറിവും കഴിവും പ്രയോജനപ്പെടുത്തുമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 8:56 pm

വാക്കത്തിയും കൊണ്ട് പാഞ്ഞെത്തിയതും പ്രദേശത്തെ നടുക്കി നിലവിളി; വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; മകളെയും വെറുതെ വിട്ടില്ല; പ്രതി പിടിയിൽ

മുവാറ്റുപുഴ: മുവാറ്റുപുഴ മുടവൂരിൽ വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെയും മകളെയും വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മുടവൂർ തവള കവല ഭാഗത്ത് തോളൻ കരയിൽ (കാപ്പിൽ പുത്തൻപുരയിൽ) സജീവ് (56) ആണ് മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. പ്രതിയായ സജീവ് മുടവൂരിലെ വീട്ടിലെത്തി ഭാര്യയെയും, തടയാൻ ശ്രമിച്ച മകളെയും വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടൻ മുവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ എം.വി ദിലീപ് കുമാർ, പി.സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, ഹാരിസ് എച്ച്, സന്ദീപ് ബാബു, കെ.പി നിസാർ, സന്ദീപ് പ്രഭാകർ, കെ.ടി നിജാസ്, വിനോയ് കക്കാട്ടുകുടി, ശ്രീജു രാജൻ, എസ്.എം ബഷീറ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മറുനാടൻ മലയാളീ 30 Jan 2026 8:53 pm

അവിശ്വസനീയമായ സംഭവം , ഒരാവശ്യം വന്നാൽ ഓടിച്ചെല്ലാൻ വരെ സൗഹൃദമുണ്ടായിരുന്നു'; സി ജെ റോയ്‌യെ അനുസ്മരിച്ച് ആന്റണി പെരുമ്പാവൂർ

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. അവിശ്വസനീയമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും തനിക്കത് ഉള്‍ക്കൊളളാനായിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒരുപാട് വര്‍ഷത്തെ സൗഹൃദം തനിക്ക് റോയുമായി ഉണ്ടെന്നും നടന്‍ മോഹന്‍ലാലിനും തനിക്കുമൊപ്പം നിരവധി സിനിമകളില്‍ അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 'ആര്‍ക്കും വിശ്വസിക്കാനാവാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എനിക്കത് ഉള്‍ക്കൊളളാനായിട്ടില്ല. ഒരുപാട് വര്‍ഷത്തെ ബന്ധമാണ്. മോഹന്‍ലാല്‍ സാറും ഞങ്ങളുമൊക്കെ വളരെ സൗഹൃദത്തിലുളള കാലഘട്ടമായിരുന്നു. ഞങ്ങളോടൊപ്പം പല സിനിമകളിലും അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ട്. കാസനോവ എന്ന ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ് സി ജെ റോയ് എന്നും അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച്ച മുന്‍പ് കൊച്ചിയില്‍ വന്ന ദിവസം ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വളരെനേരം സംസാരിച്ചിട്ടാണ് പോന്നത്. കൊച്ചിയിലാണെങ്കിലും ദുബായില്‍ പോകുന്ന സമയത്തും എപ്പോഴും അദ്ദേഹവും കുടുംബവുമായി സൗഹൃദങ്ങള്‍ പങ്കുവെച്ചിട്ടുളള ആളാണ് ഞാന്‍. അവിശ്വസനീയമായ കാര്യമാണ് ആ മരണം': ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ്. അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാന്‍ പറ്റാത്തതാണ്. ഞെട്ടലുണ്ടാക്കി. എന്തോ നഷ്ടപ്പെട്ട ഫീലിലാണ് ഇരിക്കുന്നത്.

മംഗളം 30 Jan 2026 8:51 pm

കേരളത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ഇ. ശ്രീധരൻ; പരിഹാസവുമായി ഗോവിന്ദൻ മാസ്റ്റർ

RRTS ഒരു “മണ്ടൻ തീരുമാനം” ആണെന്ന ഇ. ശ്രീധരന്റെ പരാമർശത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. “കേരളത്തിൽ മുഖ്യമന്ത്രി ആയിരുന്ന ആളല്ലേ ഇ. ശ്രീധരൻ” എന്ന പരിഹാസത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. കെ-റെയിൽ ഉപേക്ഷിച്ചത് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനാലാണെന്നും അതിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. “കേരളത്തിന് കെ-റെയിൽ വേണ്ട, ശ്രീധരന്റെ അതിവേഗപാത മതി” എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നതെന്നും ഇതാണ് ഇരട്ടത്താപ്പെന്നും അദ്ദേഹം വിമർശിച്ചു. ശ്രീധരന്റെ […] The post കേരളത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ഇ. ശ്രീധരൻ; പരിഹാസവുമായി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 30 Jan 2026 8:49 pm

രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിച്ചോ? ഹൈക്കോടതി സ്റ്റേ മാറിയ ഉടനെ പാഞ്ഞെത്തി; രേഖകള്‍ ആവശ്യപ്പെട്ടതോടെ ക്യാബിനില്‍ കയറി വെടിയുതിര്‍ത്തു; ജീവനൊടുക്കിയത് അറസ്റ്റ് ഭയന്നോ? മരണത്തിന് ഉത്തരവാദി കേരളത്തില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥര്‍? ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്; സംസ്‌കാരം നാളെ ബംഗളരൂവില്‍

ബംഗളൂരു: പ്രമുഖ മലയാളി വ്യവസായി സി ജെ റോയിയുടെ മരണത്തിന് ഉത്തരവാദി ആദായ നികുതി ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആണ് ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയതെന്നും ഇവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പ്രകാശ് പറഞ്ഞു. ബംഗളൂരു അശോക് നഗറിലെ കോണ്‍ഫിഡന്റ് പെന്റഗണ്‍ എന്ന കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്സ് (ഐ ടി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തവെയാണ് സി ജെ റോയ് ആത്മഹത്യ ചെയ്തത്. സംസ്‌കാരം നാളെ ബംഗളരൂവില്‍ നടക്കും. ബംഗളൂരു അശോക് നഗറിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫിസില്‍ വച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. ഉച്ചയോടെയാണ് സി.ജെ. റോയ് ഓഫിസിലെത്തിയത്. ഒരുമണിക്കൂറിലധികം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളെടുക്കാന്‍ ക്യാബിനില്‍ കയറിയശേഷം സ്വയം നെഞ്ചില്‍ വെടിവെയ്ക്കുകയായിരുന്നു. സ്ലോവക് റിപ്പബ്ലിക്കിന്റെ ഹോണറേറി കോണ്‍സിലര്‍ ജനറലാണ് സി.ജെ റോയ്. കോണ്‍സുലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേകെട്ടിടത്തിലാണ്. ഈ ഓഫീസിന് അകത്തേക്ക് കയറിയാണ് റോയ് വെടിവച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. ശബ്ദം കേട്ട് ഉദ്യോഗസ്ഥരെത്തുന്ന സമയത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു റോയി. പൊലീസ് എത്തിയാണ് മൃതദേഹം എച്ച്എസ്ആര്‍ ലേഔട്ടിലുള്ള നാരായണ ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളി രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കോര്‍പറേറ്റ് ഓഫീസില്‍ എത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സെന്‍ട്രല്‍ ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള കോര്‍പറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ എടുത്ത് നല്‍കാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അവിടെ വെച്ച് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചിലാണ് വെടിവെച്ചത്. ഉടന്‍ തന്നെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.ജെ റോയിക്കെതിരെ ഒന്നരമാസം മുന്‍പാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവിലുള്ള പ്രമുഖ ബില്‍ഡര്‍മാരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ മേഖലകള്‍ നിന്നുള്ളവരുടെ കള്ളപ്പണം ബില്‍ഡര്‍മാര്‍ വഴി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അന്ന് ഈ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലും റെയ്ഡുണ്ടായിരുന്നു. ഈ സമയത്ത് സി.ജെ റോയ് രാജ്യത്തുണ്ടായിരുന്നില്ല. അന്നു നടന്ന പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുക്കുകയും രേഖകള്‍ ഇവിടെ തന്നെയുള്ള ഒരു മുറിയില്‍ വച്ച് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് വേണ്ടിയാണ് മൂന്ന് ദിവസം മുന്‍പ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് എത്തുന്നത്. ഈ രേഖകളാണ് ഇന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി ജെ റോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് കോടതി സ്റ്റേ അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി സ്റ്റേ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പരിശോധനകള്‍ ആരംഭിച്ചത്. തര്‍ക്കമോ സമ്മര്‍ദമോ ഉണ്ടായില്ലെന്നും ഇടപെട്ടത് സൗഹാര്‍ദപരമായെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. റോയിക്ക് അറസ്റ്റ് ഭീഷണി ഉണ്ടായെന്ന് ജീവനക്കാരുടെ മൊഴി. റോയി അറസ്റ്റിനെ ഭയന്നിരുന്നതായി ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം രണ്ട് വാഹനങ്ങളായി ആദായ നികുതി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്നും മടങ്ങി. റോയ് ആത്മഹത്യ ചെയ്യുന്ന സമയത്തും റെയ്ഡുകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതേസമയം, ഐ ടി ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. തൃശൂര്‍ സ്വദേശിയായ സി ജെ റോയിക്ക് കേരളത്തിലുള്‍പ്പെടെ നിരവധി സംരംഭങ്ങളുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് 160ല്‍ ഏറെ പ്രൊജക്ടുകള്‍ ബംഗളൂരുവില്‍ മാത്രമുണ്ട്. ഗള്‍ഫ് മേഖലയിലും നിക്ഷേപങ്ങളുണ്ട്. സിനിമാ നിര്‍മാണ രംഗത്തും സി ജെ റോയ് സജീവമായിരുന്നു. കാസനോവ, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഐഡന്റിറ്റി, അനോമി എന്നീ സിനിമകളുടെ സഹനിര്‍മാതാവാണ്. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഏവിയേഷന്‍, വിദ്യാഭ്യാസം, റീട്ടെയില്‍, സ്പോര്‍ട്സ് തുടങ്ങിയ രംഗങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

മറുനാടൻ മലയാളീ 30 Jan 2026 8:48 pm

വാറ്റുചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

പത്തനംതിട്ട ഗുരുനാഥന്‍ മണ്ണ് കുന്നം വെള്ളാട്ടേത്ത് വീട്ടില്‍ സന്തോഷ് വര്‍ഗീസ് (50) ആണ് അറസ്റ്റിലായത്.

സിറാജ് ലൈവ് 30 Jan 2026 8:48 pm

വംശീയക്കൊലകള്‍ക്കെതിരേ കേരളത്തില്‍ നിയമനിര്‍മാണം നടത്തണം: പ്രതിരോധ സംഗമം

സംഘ്പരിവാറിന്റെ വംശീയ കൊലകള്‍ക്ക് താക്കീതായി ജസ്റ്റിസ് ഫോര്‍ രാം നാരായണ്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സാഹോദര്യ റാലി

തേജസ് ന്യൂസ് 30 Jan 2026 8:47 pm

അജിത് പവാറിന്‍റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്, സത്യപ്രതിജ്ഞ നാളെ?

മുംബൈ വിമാന അപകടത്തിൽ അജിത് പവാർ മരിച്ചതിനെ തുടർന്ന് ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 8:45 pm

കരുത്തോടെ എസ്എഫ്ഐയുടെ തിരിച്ചുവരവ്; കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കുസാറ്റ് തിരിച്ചുപിടിച്ചു, കെഎസ്‍യുവിന് തിരിച്ചടി

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടി. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട യൂണിയൻ ഭരണം കെഎസ്‍യുവിൽ നിന്ന് പിടിച്ചെടുത്ത എസ്എഫ്ഐ, ഭാരവാഹി തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ നേടി ആധിപത്യം ഉറപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 8:42 pm

രഹസ്യ വിവരം കിട്ടിയതും ഇരച്ചെത്തിയ പോലീസ്; പരിശോധനയിൽ കിളി പോയി; രാസലഹരിയുമായി മലപ്പുറത്ത് നിന്ന് മുരുകനെ കൈയ്യോടെ പൊക്കി

മലപ്പുറം: ബംഗളുരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 40 ഗ്രാം എം.ഡി.എം.എയുമായി 'മുരുകൻ' എന്നറിയപ്പെടുന്ന യുവാവ് മലപ്പുറം വഴിക്കടവിൽ പൊലീസ് പിടിയിലായി. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയിൽ ലിജു എബ്രഹാമാണ് (28) അറസ്റ്റിലായത്. ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം വഴിക്കടവ് ആനമറിയിൽ രാത്രി ഒമ്പത് മണിയോടെ നടത്തിയ പരിശോധനയിലാണ് ലിജു പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ 'മുരുകൻ' എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് ലിജു എം.ഡി.എം.എ. വിൽപന നടത്തിയിരുന്നത്. എസ്.ഐ. പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ബി. തോമസ്, സീനിയർ സി.പി.ഒ. സൂര്യകുമാർ, സി.പി.ഒ. വിനു, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. രാസലഹരി ലഭിച്ച ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാസലഹരി കൈവശം വെച്ചതിന് ഇയാൾക്കെതിരെ എക്സൈസിലും കേസ് നിലവിലുണ്ട്. ബംഗളുരുവിൽ നിന്നുള്ള ലഹരി കടത്ത് തടയാനുള്ള പൊലീസ് നീക്കങ്ങൾക്ക് ഈ അറസ്റ്റ് നിർണ്ണായകമാകും.

മറുനാടൻ മലയാളീ 30 Jan 2026 8:42 pm

പിന്നണി ഗാന രംഗത്തു നിന്ന് വിരമിച്ച അര്‍ജിത് സിങ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: പിന്നണി ഗാന രംഗത്തു നിന്ന് അടുത്തിടെ വിരമിച്ച അര്‍ജിത് സിങ് രാഷ്ട്രീയത്തിലേക്കെന്ന് റിപോര്‍ട്ടുകള്‍. അര്‍ജിത് സിങ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ അര്‍ജിത് സിങ് ഇന്ത്യന്‍ സംഗീത ലോകത്ത് ഏറെ ആരാധകരുള്ള ഗായകനാണ്. അര്‍ജിത് സിങ്ങിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം ഉടനെ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ അര്‍ജിത് സിങ് ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സിനിമാ രംഗത്തു നിന്നുണ്ടായ ചില ദുരനുഭവങ്ങളാണ് പിന്നണി ഗാന രംഗത്തു നിന്നും അര്‍ജിത് സിങ് പിന്മാറിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തേജസ് ന്യൂസ് 30 Jan 2026 8:39 pm

അജിത് പവാറിന്റെ പത്നി സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; സത്യ പ്രതിജ്ഞ നാളെ

എക്സൈസ്, കായിക വകുപ്പുകളും സുനേത്ര പവാറിന് നൽകും

സിറാജ് ലൈവ് 30 Jan 2026 8:38 pm

യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് അഴിക്കുള്ളിലായി; എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയതും പക; അവരുടെ വീട്ടുമുറ്റത്തേക്ക് കയറിച്ചെന്ന് ലൈംഗിക ചേഷ്ടകൾ കാണിച്ചതിന് വീണ്ടും അകത്ത്

തൃശൂർ: മുൻവൈരാഗ്യത്തെ തുടർന്ന് യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി പുറത്തിറങ്ങിയ ശേഷം വീണ്ടും യുവതിയേയും അമ്മയേയും അപമാനിച്ചതിന് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ബീച്ച് കിഴക്കൻ വീട്ടിൽ ജിത്ത് (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെയാണ് ഈ അതിക്രമം നടന്നത്. 2025 ഫെബ്രുവരിയിലാണ് ജിത്ത് ഈ യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. യുവതി വഴക്കുപറഞ്ഞതിലുള്ള വിരോധത്തിൽ, വലപ്പാട് ബീച്ചിലുള്ള യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി എയർഗൺ ഉപയോഗിച്ച് വെടിവെക്കാൻ ശ്രമിക്കുകയായിരുന്നു. ഈ കേസിൽ ജിത്ത് അറസ്റ്റിലായി ജയിലിൽ കഴിയുകയും ചെയ്തിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികാരം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ വീണ്ടും യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയത്. അവിടെവെച്ച് യുവതിയേയും അമ്മയേയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാനി വരുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ് ജിത്ത്. വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമ കേസ്, ഒരു അടിപിടി കേസ്, വീട് അതിക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. കൂടാതെ, കാപ്പ നിയമപ്രകാരം സഞ്ചാര നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ഒരു തവണ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വലപ്പാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ സി.എൻ, എ.എസ്.ഐ സൈഫുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, ജെസ്ലിൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. 

മറുനാടൻ മലയാളീ 30 Jan 2026 8:35 pm

വിജ്ഞാനകേരളം പദ്ധതിയിൽ പ്രൊഫഷണലുകളായ ഒരു ലക്ഷം പ്രവാസികൾ മെന്റർമാരാകുമെന്ന് തോമസ് ഐസക്

തൊഴിൽ മേഖലയ്ക്ക് അനുയോജ്യമാക്കും വിധം യുവതലമുറയ്ക്ക് നൈപുണി പരിശീലനം നൽകുന്ന വിജ്ഞാനകേരളം പദ്ധതിയിൽ പ്രൊഫഷണലുകളായ ഒരു ലക്ഷം പ്രവാസികൾ മെന്റർമാരാകുമെന്ന് മുൻ ധനകാര്യമന്ത്രിയും വിജ്ഞാനകേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവുമായ തോമസ് ഐസക്.ലോകകേരള സഭയിൽ 'പുതുതലമുറ പ്രവാസവും വിജ്ഞാന നൈപുണ്യ വിനിമയ സാധ്യതകളും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 8:33 pm

സി ജെ റോയിയുടെ ആത്മഹത്യ; പോലിസ് കേസെടുത്തു

ബെംഗളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് കര്‍ണാടക പോലിസ്. അശോക് നഗര്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. കേരളത്തില്‍ നിന്നാണ് ആദായനികുതി സംഘം എത്തിയതെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്ത് റെയ്ഡ് നടന്നിരുന്നു. ജീവനക്കാരുടേയും ഐടി ഉദ്യോഗസ്ഥരുടേയും മൊഴിയെടുത്തു. ഫൊറന്‍സിക്, ബാലിസ്റ്റിക് ടീമുകള്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. സി ജെ റോയ്യെ ഇന്ന് ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു ഓഫീസിനകത്ത് സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചത്. ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള ഓഫീസിലാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

തേജസ് ന്യൂസ് 30 Jan 2026 8:32 pm

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെ വിവാദം; സെനഗലിനും മൊറോക്കോയ്ക്കും വന്‍ തുക പിഴ, ഇസ്മായില്‍ സെയ്ബാരിക്ക് മൂന്ന് മല്‍സരങ്ങളില്‍ വിലക്ക്

റബാത്ത് : ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെ വിവാദസംഭവങ്ങളില്‍ വന്‍തുക പിഴയിട്ട് ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. സെനഗല്‍ ഫുട്ബോള്‍ ഫെഡറേഷന് 5.65 കോടിയും മൊറോക്കോ ഫുട്ബോള്‍ ഫെഡറേഷന് 2.90 കോടി രൂപയുമാണ് പിഴയിട്ടത്. ബാള്‍ ബോയ്സ് സെനഗല്‍ ഗോള്‍ കീപ്പറില്‍നിന്ന് ടൗവല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം അടക്കമുള്ള വിഷയത്തിലാണ് മൊറോക്കോ ഫെഡറേഷന് പിഴയിട്ടത്. പിഴത്തുകയില്‍ 1.83 കോടിയും ബോള്‍ബോയ്സ് വിഷയത്തിലാണ്. സെനഗല്‍-മൊറോക്കോ ഫൈനല്‍ ഏറെ വിവാദമായിരുന്നു. ഇഞ്ചുറി ടൈമില്‍ മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍ട്ടി വിധിച്ചതില്‍ പ്രതിഷേധിച്ച് സെനല്‍ ടീം കളംവിട്ടിരുന്നു. ഇതോടെ 17 മിനിറ്റാണ് കളി മുടങ്ങിയത്. സെനഗല്‍ താരം സാദിയോ മാനെയുടെ ഇടപെടല്‍മൂലമാണ് സഹതാരങ്ങള്‍ തിരിച്ചെത്തിയത്. ഈ സംഭവത്തിലാണ് സെനഗല്‍ ഫെഡറേഷനെതിരേ നടപടി.സെനഗല്‍ ടീമിന്റെ പരിശീലകന്‍ പെപ്പെ തിയാവിന് അഞ്ചു മത്സരങ്ങളില്‍ വിലക്കും 92 ലക്ഷം രൂപ പിഴയുമുണ്ട്. സെനഗല്‍ താരങ്ങളായ ഇല്ലിമാന്‍ എന്‍ഡിയ, ഇസ്മായില സാര്‍ എന്നിവര്‍ക്ക് രണ്ടുമത്സരങ്ങളിലാണ് വിലക്ക്. മൊറോക്കോ താരം ഇസ്മായില്‍ സെയ്ബാരിക്ക് 92 ലക്ഷം രൂപയും മൂന്നുമത്സരങ്ങളില്‍ വിലക്കുമുണ്ട്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലിന് പിന്നാലെയാണ് 'കൂടോത്ര' വിവാദം ചര്‍ച്ചയായത്. ഫൈനലിനിടെ സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിക്ക് ടൗവല്‍ നല്‍കുന്നത് മൊറോക്കന്‍ താരങ്ങള്‍ തുടര്‍ച്ചയായി തടഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. താരങ്ങള്‍ക്ക് പുറമേ ബോള്‍ ബോയ്‌സിനെ നിയോഗിച്ചും ടൗവല്‍ നല്‍കുന്നത് തടയാനാണ് മൊറോക്കന്‍ ടീം ശ്രമിച്ചത്. ടൗവലില്‍ കൂടോത്രം ഒളിപ്പിച്ചിട്ടുണ്ടെന്ന വിശ്വസിച്ചാണ് മൊറോക്കന്‍ താരങ്ങള്‍ ഇത് കൈമാറുന്നത് തടയാനൊരുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ്. ആഫ്രിക്കന്‍ ഫുട്‌ബോളില്‍ ഇത്തരത്തില്‍ ടൗവലില്‍ കൂടോത്രം ഒളിപ്പിച്ചുകൊണ്ടുവരാറുണ്ടെന്ന് വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഫൈനലിലും സെനഗല്‍ ടീം ഇത്തരത്തില്‍ നീക്കം നടത്തിയതായാണ് മൊറോക്കന്‍ സംഘം വിശ്വസിച്ചത്. ഫൈനലിനിടെ ഗ്ലൗവിലെ നനവുതുടയ്ക്കാന്‍ സെനഗല്‍ ഗോള്‍കീപ്പര്‍ മെന്‍ഡി ഇടയ്ക്കിടെ ടൗവല്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അത് കൂടോത്രം ഒളിപ്പിച്ചതാണെന്ന് മോറോക്കന്‍ ടീം സംശയിച്ചു. മത്സരത്തില്‍ അവസരങ്ങള്‍ മുതലാക്കാനാവാത്തത് ഇതിനാലായിരിക്കാമെന്നാണ് മൊറോക്കന്‍ താരങ്ങള്‍ കരുതിയത്. അതോടെയാണ് എന്തുവിലകൊടുത്തും ടൗവല്‍ കൈമാറുന്നത് തടയാന്‍ അവര്‍ ഒരുങ്ങിയത്. ബോള്‍ ബോയ്സും ടൗവല്‍ എടുത്തുമാറ്റാന്‍തുടങ്ങി. ഒരുതവണ മൊറോക്കോ ക്യാപ്റ്റന്‍ അഷ്റഫ് ഹക്കീമിയും ടൗവല്‍ എടുത്ത് പുറത്തേക്കിട്ടു. ഗ്ലൗ തുടയ്ക്കാന്‍ ടൗവല്‍ കിട്ടാതിരിക്കാനാണ് ഇവര്‍ ഈ തന്ത്രം പയറ്റിയത്. ഇതോടെ രണ്ടാം ഗോള്‍കീപ്പര്‍ ദിയൂഫിനെ ടൗവലുമായി ടീം മാനേജ്മെന്റ് ഗോള്‍പോസ്റ്റിനടുത്തേക്ക് പറഞ്ഞുവിട്ടു. പിന്നീട് മെന്‍ഡിക്ക് ആവശ്യംവരുമ്പോഴൊക്കെ ദിയൂഫാണ് നല്‍കിയത്. ഒരുതവണ ബോള്‍ബോയ്സ് ദിയൂഫിന്റെ പക്കല്‍നിന്ന് ടൗവല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും ഗോള്‍കീപ്പര്‍ അത് തടയാന്‍ശ്രമിക്കുന്നതിനിടെ മൈതാനത്ത് വീഴുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഇഞ്ചുറി ടൈമില്‍ സെനഗല്‍ ഗോള്‍കീപ്പര്‍ മെന്‍ഡി മൊറോക്കോ പെനാല്‍ട്ടി രക്ഷപ്പെടുത്തുകയും എക്‌സ്ട്രാ ടൈമിലെ ഗോളില്‍ സെനഗല്‍ ജയിക്കുകയുംചെയ്തു. എതിര്‍കളിക്കാരില്‍നിന്നും ബോള്‍ ബോയ്‌സില്‍ നിന്നും മെന്‍ഡിയുടെ ടൗവല്‍ സംരക്ഷിച്ചതോടെ ദിയൂഫിന് ഹീറോ പരിവേഷം ലഭിക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലും ദിയൂഫിന്റെ ടൗവല്‍ സംരക്ഷണം വൈറലാണ്. ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആഫ്രിക്കയില്‍ ഒട്ടേറെതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജുജു എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം ക്രിയകള്‍ ചെയ്ത വസ്തുക്കളും മറ്റും കൈവശം വെച്ചാല്‍ ഭാഗ്യം വരുമെന്നാണ് വിശ്വാസം. ആ വിശ്വാസമാണ് മൊറോക്കന്‍ ടീമിനെ ടൗവല്‍ നല്‍കുന്നത് തടയാന്‍ പ്രേരിപ്പിച്ചത്.

തേജസ് ന്യൂസ് 30 Jan 2026 8:32 pm

വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വാക്കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമം, മകൾക്ക് നേരെയും ആക്രമണം

പ്രതി രാവിലെ മുടവൂർ ഉള്ള വീട്ടിൽ എത്തി ഭാര്യയെയും തടയാൻ എത്തിയ മകളെയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 8:29 pm

പ്രവാസികൾക്ക് ഇന്ന് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ട്: സ്പീക്കർ എ. എൻ. ഷംസീർ

ഭൗതികമായി നാട്ടിലില്ലാത്തതിനാൽ ഭരണകൂടത്തിന്റെ പരിഗണനകളിൽ നിന്ന് മുൻപ് പുറത്തായിപ്പോയ പ്രവാസികൾക്ക് ഇന്ന് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നു സ്പീക്കർ എ. എൻ. ഷംസീർ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 8:28 pm

സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർത്തു; റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലകളെ ഞെട്ടിച്ചുകൊണ്ട്‌ സി ജെ റോയ് യുടെ മരണം

കെട്ടിട നിര്‍മ്മാണ രംഗത്തെ അതികായരായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഉടമസ്ഥന്‍ സി ജെ റോയ് ആത്മഹത്യ ചെയ്‌തു. 57 വയസായിരുന്നു. ബെംഗളുരുവിലെ അശോക്‌നഗറിലെ റിച്ച് മോണ്ട് സര്‍ക്കിളിലുള്ള കോര്‍പ്പറേറ്റ് ഓഫീസിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. കൊച്ചി സ്വദേശിയാണ് റോയ്. വ്യവസായ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് റോയിയുടെ മരണം. വ്യോമയാന വ്യവസായ രംഗത്തും സ്വന്തം സ്വാധീനം അറിയിച്ചിട്ടുണ്ട്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നിരവധിയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ ബെംഗളുരുവിലും കേരളത്തിലും ദുബായിലുമായി നിര്‍മ്മിച്ചിട്ടുണ്ട്. […] The post സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർത്തു; റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലകളെ ഞെട്ടിച്ചുകൊണ്ട്‌ സി ജെ റോയ് യുടെ മരണം appeared first on ഇവാർത്ത | Evartha .

ഇവാർത്ത 30 Jan 2026 8:27 pm

ഖലീലുൽ ബുഖാരി തങ്ങളുടെ ബംഗാൾ യാത്ര ഫെബ്രുവരി 9 മുതൽ

ബംഗാളിലെ ചോപ്ര, ഇസ്‌ലാംപൂർ , കിഷൻഗഞ്ച്, ജർബാരി, ദാൽക്കൊല ,റായ്ഗഞ്ച്, ത്വയ്ബ ഗാർഡൻ എന്നീ സ്ഥലങ്ങളിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിൽ അദ്ധേഹം പ്രസംഗിക്കും

സിറാജ് ലൈവ് 30 Jan 2026 8:26 pm

എനിക്കിത് വിശ്വസിക്കാനാകുന്നില്ല; നഷ്ടമായത് ഉറ്റചങ്ങാതി; അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു; ജീവിതത്തെ വളരെ രസകരമായി കണ്ട ഒരാൾ; പറയാൻ വാക്കുകൾ ഇല്ല..; ഇത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം; സി.ജെ. റോയിയുടെ മരണത്തിൽ പ്രതികരിച്ച് ആന്റണി പെരുമ്പാവൂർ

കൊച്ചി: തന്റെ ഉറ്റസുഹൃത്തും സിനിമാ മേഖലയിൽ മോഹൻലാലിന്റെ ഒട്ടേറെ ചിത്രങ്ങളിൽ സഹകരിക്കുകയും ചെയ്തിരുന്ന സി.ജെ. റോയിയുടെ വിയോഗത്തിൽ വിശ്വസിക്കാനാകാതെ സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂർ. റോയിയുടെ വിയോഗം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും, എപ്പോഴും ചേർത്തുനിർത്തുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു. റോയിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, അടുത്തിടെ കൊച്ചിയിൽ വെച്ച് കണ്ടിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ ഓർത്തെടുത്തു. തനിക്കും മോഹൻലാലിനുമൊപ്പം നിരവധി സിനിമകളിൽ റോയി സഹകരിച്ചിട്ടുണ്ട്. ജീവിതത്തെ രസകരമായി കണ്ടിരുന്ന വ്യക്തിയായിരുന്നു സി.ജെ. റോയി. എല്ലാവരെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന നല്ല മനസ്സുണ്ടായിരുന്ന അദ്ദേഹം മറ്റുള്ളവർക്ക് എപ്പോഴും ഉപകാരങ്ങൾ ചെയ്തുകൊടുക്കാൻ സന്നദ്ധനായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഇത്രയും പ്രിയപ്പെട്ട സൗഹൃദം നഷ്ടപ്പെട്ടു എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും, അദ്ദേഹവുമായുള്ള സൗഹൃദം ഒരിക്കലും മറക്കാനാകില്ലെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു. ഈ അപ്രതീക്ഷിത വേർപാട് റോയിയുടെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണ്. അതേസമയം, ഇന്ന് ഇന്‍കം ടാക്‌സ് റെയ്ഡിനിടെ ആണ് ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്ത് അദ്ദേഹം ജീവനൊടുക്കിയത്. സംഭവ ബംഗളുരുവിലെ അശോക് നഗറിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസില്‍ വെച്ചാണ്. പ്രദേശത്ത് പോലീസ് സുരക്ഷ ഒരുക്കിയിരിക്കയാണ്. മൃതദേഹം നാരയണ ആശുപത്രിയിലേക്ക് മാറ്റി. ഇങ്ങനെ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യാന്‍ സി ജെ റോയിയെ പ്രേരിപ്പിച്ചത് എന്താണ് എന്ന് വ്യക്തമല്ല. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടക്കവേ ഇന്ന് ഉച്ചയോടെയാണ് റോയ് ഓഫീസിലേക്ക് എത്തിയത്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. റോയി ആത്മഹത്യ ചെയ്‌തെന്ന വിവരം വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയില്‍ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. സമുദ്ര സംബന്ധിയായ ജോലികള്‍ക്ക് ശേഷമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് റോയി കടന്നുവന്നത്. വിദ്യാഭ്യാസം, ഹൃദയശസ്ത്രക്രിയ, ഡയാലിസിസ് ക്യാമ്പുകള്‍, വീട് നിര്‍മ്മാണം എന്നിവയ്ക്ക് കോണ്‍ഫിഡന്‍സ് ഫൗണ്ടേഷന്‍ വഴി വലിയ സഹായങ്ങള്‍ നല്‍കി ലന്നിരുന്നു. 200-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോടിരൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ്, എഡ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എന്നീ മേഖലകളിലും പങ്കുവെച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 30 Jan 2026 8:26 pm

ഹിമമികളും ഹാഫിളുകളും കര്‍മരംഗത്തേക്ക്; സുല്‍ത്താനുല്‍ ഉലമയില്‍ നിന്ന് സനദുകള്‍ ഏറ്റുവാങ്ങും

നാളെ വൈകിട്ട് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്ന് 'ഹിമമി ശഹാദ' സ്വീകരിക്കും.

സിറാജ് ലൈവ് 30 Jan 2026 8:26 pm

എക്സൈസ് സേനയിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കും: മന്ത്രി എം.ബി രാജേഷ്

എക്സൈസ് സേനയിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. എക്സൈസ് സേനയെ നവീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഈ രണ്ടു സർക്കാരിന്റെ കാലത്ത് നടന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 8:26 pm

പോസ്റ്റില്‍ നിന്ന് റോഡിലേക്ക് വീണ കേബിളില്‍ കുരുങ്ങി; യുവാവിന്റെ കൈപ്പത്തിയില്‍ ആഴത്തില്‍ മുറിവേറ്റു

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ പോസ്റ്റില്‍ നിന്ന് റോഡിലേക്ക് വീണ കേബിളില്‍ കുരുങ്ങി യുവാവിന് ആഴത്തില്‍ മുറിവേറ്റു. കുന്ദമംഗലം സ്വദേശിയായ ബിജുവിനാണ് പരിക്കേറ്റത്. ബിജുവിന്റെ കൈപ്പത്തിയില്‍ ആഴത്തിലുള്ള മുറിവേറ്റു. ബൈക്കിന് വേഗം കുറവായത് കൊണ്ടാണ് കേബിള്‍ കഴുത്തില്‍ കുരുങ്ങാതിരുന്നതെന്ന് ബിജു പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് കുന്ദമംഗലം പന്തീര്‍പ്പാടം സ്വദേശിയായ ബിജുവിന് കേബിള്‍ കയ്യില്‍ കുരുങ്ങി പരിക്കേല്‍ക്കുന്നത്. ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് കേബിള്‍ കിടന്നിരുന്നത് എന്ന് ബിജു പറയുന്നു. പിന്നില്‍ നിന്ന് മറ്റൊരു വാഹനം ഹോണടിച്ചപ്പോള്‍ വണ്ടി സൈഡാക്കിയതാണ്. കേബിള്‍ കയ്യില്‍ കുരുങ്ങി രക്തസ്രാവമുണ്ടായി. അപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയി. ആ സമയത്ത് അവിടെ ആരും ഇല്ലായിരുന്നെങ്കില്‍ താന്‍ വളരെയധികം ബുദ്ധിമുട്ടിയേനെയെന്നും ബിജുവിന്റെ വാക്കുകള്‍. പെട്ടെന്ന് കാഴ്ചയില്‍ പെടുന്ന രീതിയിലായിരുന്നില്ല കേബിള്‍ കിടന്നിരുന്നത്. അവിടങ്ങളില്‍ ഒരുപാട് സ്ഥലത്ത് ഇത്തരത്തില്‍ കേബിളുകള്‍ കിടക്കുന്നുണ്ട്.

മറുനാടൻ മലയാളീ 30 Jan 2026 8:25 pm

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു സ്വപ്നം മാത്രമല്ല യാഥാർഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 8:23 pm

കെ.എം. മാണി: ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവഹിച്ച ഭരണാധികാരി :കെ മുരളീധരൻ

കാലാകാലങ്ങളിൽ ഏറ്റെടുത്ത മുഴുവൻ ഉത്തരവാദിത്വങ്ങളും ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥതയോടുകൂടി നിർവഹിച്ച ഭരണാധികാരിയായിരുന്നു കെ. എം. മാണി സാർ എന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് ശ്രീ. കെ. മുരളീധരൻ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 8:19 pm

തിരുവനന്തപുരത്ത് എസ്ഐക്ക് മര്‍ദനം; സിപിഓയും സഹോദരനുമടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരത്ത് എസ്ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. പള്ളിക്കൽ സ്റ്റേഷനിലെ സിപിഓയും സഹോദരനും അടക്കം 3 പേരെ പൊലീസ് കസ്റ്റടിയിലെടുത്തു.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 8:19 pm

'അതിവേഗ റെയില്‍ പാതയ്ക്കായി ഇ ശ്രീധരനെ കേന്ദ്രം ചുമതലപ്പെടുത്തിയതിന് തെളിവുണ്ടോ?'; വ്യവസായ മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയില്‍ പാതയെക്കുറിച്ചോ, അതിന്റെ ചുമതല മെട്രോമാന്‍ ഇ ശ്രീധരനെ ഏല്‍പ്പിച്ചതിനെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇ ശ്രീധരനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. ശ്രീധരനെ സ്‌പെഷ്യല്‍ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കട്ടെയെന്നും, അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും പി രാജീവ് പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത വേണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. വ്യവസായ മേഖലക്ക് കുതിപ്പുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ സുഖമായി നടപ്പിലാക്കാന്‍ പറ്റുന്ന സര്‍ക്കാര്‍ വരണമെന്നും കെ-റെയില്‍ ഒറ്റക്ക് നടപ്പിലാക്കാന്‍ പറ്റുന്നതായിരുന്നെങ്കില്‍ ഇതാകുമായിരുന്നോ സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. ഹൈസ്പീഡ് കണക്ടിവിറ്റി നമുക്ക് വേണം. കേന്ദ്ര ബജറ്റില്‍ അതിവേഗ റെയില്‍ പ്രഖ്യാപിക്കുമെങ്കില്‍ അത് സ്വീകരിക്കാമെന്നും പി രാജീവ്. മറ്റന്നാള്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, അതില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താമല്ലോയെന്നും രാജീവ് ചോദിച്ചു. സാങ്കേതികമായ കാര്യങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും പി രാജീവ് പറഞ്ഞു. അതിവേഗ റെയില്‍ പാതയ്ക്കായി ആര്‍ആര്‍ടിഎസ് മോഡല്‍ കൊണ്ടുവരുന്നതിനെ കേന്ദ്ര നഗര വികസന മന്ത്രി പരസ്യമായി പിന്തുണച്ചിട്ടുള്ളതാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി ഇത്തരം മാതൃകകള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന സൂചനകള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ ഈ പ്രതികരണം. അതേസമയം, സ്പ്രിന്‍ക്ലര്‍ ഇവിടെ വരേണ്ടുന്ന സ്ഥാപനമായിരുന്നെന്നും പ്രതിപക്ഷമാണ് കേരളത്തിന് പുറത്തേക്ക് ഓടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി വന്നപ്പോള്‍ അവര്‍ക്ക് സന്തോഷമായോയെന്നും മന്ത്രി ചോദിച്ചു. സൂര്യന് കീഴിലെ എല്ലാത്തിനെപ്പറ്റിയും അറിവുണ്ടെന് കരുതരുത്. അറിയാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് മനസ്സിലാക്കണം. അങ്ങേയറ്റം വസ്തുതാ വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് പ്രതിപക്ഷനേതാവ് ആധികാരികമായി പറയുന്നത്. അനാവശ്യ വിവാദം ഉണ്ടാക്കി. ശരിയായ രൂപത്തില്‍ ചര്‍ച്ച ചെയ്തിരുന്നേല്‍ ഇത് ഉണ്ടാവില്ലായിരുന്നു. കേരളത്തിലേക്ക് വരേണ്ട വലിയൊരു നിക്ഷേപം മുടക്കിയ പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്നും പി രാജീവ് പറഞ്ഞു.

തേജസ് ന്യൂസ് 30 Jan 2026 8:18 pm

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

സോണിയാഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം നേതാക്കൾ നടത്തുന്ന ദുഷ്പ്രചാരണം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ്‌ കമ്മറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 8:17 pm

ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്! പാർക്കിംഗ് ഓർത്ത് പേടി വേണ്ട!

ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 8:15 pm

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ: കൊല്ലം ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച കമ്പനി-വിതരണക്കാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വെളിച്ചെണ്ണ

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 8:12 pm

മാനേജരായ യുവതിയെ കെട്ടിപ്പിടിച്ചു; മത്സരത്തിനിടെ ഞാന്‍ ഒരു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചെന്നായിരുന്നു വാര്‍ത്ത; ഗോസിപ്പുകാര്‍ക്ക് മറുപടിയുമായി യുവരാജ് സിംഗ്; സാനിയ മിര്‍സയുടെ ഷോയില്‍ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് കരിയറിന്റെ തുടക്കം മുതല്‍ ഒട്ടേറെ ഗോസിപ്പുകള്‍ക്ക് ഇരയായ മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിങിന്റെ തുറന്നുപറച്ചില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. യുവിയുടെ വ്യക്തിജീവിതവും ബന്ധങ്ങളുമെല്ലാം പലപ്പോഴും വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി തനിക്കെതിരെ പല കിംവദന്തികളും ഉയര്‍ന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയുടെ 'സെര്‍വിങ് ഇറ്റ് അപ് വിത്ത് സാനിയ' എന്ന യൂട്യൂബ് ടോക്ക് ഷോയിലാണ് യുവിയുടെ തുറന്നുപറച്ചില്‍. ഒരിക്കല്‍ തന്റെ മാനേജരായ യുവതിയെ താന്‍ ആലിംഗനം ചെയ്‌തെന്നും എന്നാല്‍ മറ്റൊരു രീതിയിലാണ് അതു ചിത്രീകരിക്കപ്പെട്ടതെന്നും യുവരാജ് പറഞ്ഞു. ''എനിക്ക് ഒരു ഏജന്റ് ഉണ്ടായിരുന്നു, എന്നോടൊപ്പം പുതുതായി ജോലി ചെയ്യാന്‍ തുടങ്ങിയ ആളാണ്. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു. നമ്മള്‍ ഒരാളെ കാണുമ്പോള്‍, അവരെ കെട്ടിപ്പിടിക്കും. എന്നാല്‍ മത്സരത്തിനിടെ ഞാന്‍ ഒരു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചെന്നായിരുന്നു വാര്‍ത്ത.'' യുവരാജ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇത്തരം കിംവദന്തികള്‍ സാധാരണമാണെന്നും എന്നാല്‍ ഇത്തരം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും യുവരാജ് പറഞ്ഞു. ''ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വിവാദപരമോ പ്രതികൂലമോ ആയ വാര്‍ത്തകളില്ലെങ്കില്‍ ആളുകള്‍ വായിക്കില്ലെന്നാണ് മാധ്യമങ്ങള്‍ കരുതുന്നതെന്നു തോന്നുന്നു. പോസിറ്റീവിറ്റിയേക്കാള്‍ കൂടുതല്‍ നെഗറ്റീവിറ്റി ഉണ്ടെന്ന് എനിക്ക് തോന്നുന്നു. കൂടുതല്‍ പോസിറ്റീവ് കഥകള്‍ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നു.'' സാനിയയോടു യുവരാജ് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ 2000ല്‍ അരങ്ങേറ്റം കുറിച്ച യുവരാജ്, 2019ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിവിധ ഫോര്‍മാറ്റുകളിലായി 398 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം, 11,000 ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്. 2011ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം, പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായിരുന്നു. ഇതിനു പിന്നാലെ അര്‍ബുദ ബാധിതനാണെന്നു വെളിപ്പെടുത്തിയ താരം കരിയറില്‍നിന്ന് ഇടവേളയെടുത്തു. ഇതിനു ശേഷം ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും പഴയതു പോലെ തിളങ്ങാന്‍ സാധിച്ചില്ല.

മറുനാടൻ മലയാളീ 30 Jan 2026 8:12 pm

ജനനായകൻ സിനിമ വിവാദം; സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി സെൻസർ ബോർഡ്

സിനിമയ്ക്ക് സെന്‍സര്‍ സർട്ടിഫിക്കറ്റ് നൽകാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 8:04 pm

മട്ടന്നൂരിൽ ഗ്ലോബൽ ഗോൾഡ് സിറ്റി: ഗോൾഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡുമായി കിൻഫ്ര ധാരണാപത്രത്തിൽ ഒപ്പുവച്ചു

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ഗ്ലോബൽ ഗോൾഡ് സിറ്റി (ജിജിസി) എന്ന പേരിൽ ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി സ്ഥാപിക്കുന്നതിനായി ഗോൾഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡുമായി കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷൻ (കിൻഫ്ര) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 8:03 pm

'കിടിലൻ ക്രൈം ഡ്രാമ ത്രില്ലർ, മസ്റ്റ് വാച്ച് തീയേറ്റർ എക്സ്പീരിയൻസ്' | Valathu Vashathe Kallan

ജിത്തു ജോസഫ് സംവിധാനം ചെയ്ത് ബിജു മേനോൻ, ജോജു ജോർജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'വലതുവശത്തെ കള്ളൻ' എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പ്രതികരിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 8:02 pm

തിയേറ്റർ തോരോട്ടം അവസാനിപ്പിച്ച് 'രാജ സാബ്'; പ്രഭാസ് ചിത്രം ഇനി മുതൽ ഒടിടിയിൽ കാണാം

പ്രഭാസും മാരുതിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 8:01 pm

'സഞ്ജു എന്നും സഞ്ജു തന്നെയാണ്; അവന്റെ കഴിവിനെക്കുറിച്ച് നമുക്കെല്ലാം വ്യക്തമായ ധാരണയുണ്ട്; സമ്മര്‍ദങ്ങളെ എങ്ങനെ അതിജീവിക്കണം എന്ന് അറിയാം'; മലയാളി താരത്തെ പിന്തുണച്ച് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്; ഹോം ഗ്രൗണ്ടിലെ മിന്നും പ്രകടനത്തിനായി പ്രതീക്ഷയോടെ ആരാധകര്‍

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ നിരയില്‍ കളിച്ചേക്കുമെന്ന സൂചന നല്‍കി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക്. നാളെ സഞ്ജുവിന്റെ ഹോം ഗ്രൗണ്ടായ തിരുവനന്തരപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മോശം ഫോമിനെത്തുടര്‍ന്ന് സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ടീം മാനേജ്‌മെന്റിന് താരത്തിലുള്ള വിശ്വാസം ബാറ്റിങ് കോച്ച് തുറന്നുപറഞ്ഞത്. സഞ്ജുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് സിതാന്‍ഷു പറയുന്നത്. ഇന്ത്യന്‍ ബാറ്റിംഗ് കോച്ചിന്റെ വാക്കുകള്‍... ''സഞ്ജു എന്നും സഞ്ജു തന്നെയാണ്. എല്ലാവരും ആഗ്രഹിക്കുന്ന അത്രയും റണ്‍സ് ഒരുപക്ഷേ ഈ മത്സരങ്ങളില്‍ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല, പക്ഷേ അത് കളിയുടെ ഭാഗമാണ്. ചിലപ്പോള്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിംഗ്‌സുകളില്‍ നിങ്ങള്‍ മികച്ച സ്‌കോര്‍ നേടും, ചിലപ്പോള്‍ അതിന് കഴിയില്ല. സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് നമുക്കെല്ലാം വ്യക്തമായ ധാരണയുണ്ട്. സഞ്ജു ടീമിലേ സീനിയര്‍ താരമാണ്. കഴിഞ്ഞ മത്സരങ്ങളില്‍ റണ്‍സ് നേടാന്‍ ആവാത്തത് കാര്യമാക്കുന്നില്ല. സഞ്ജുവിന് എന്ത് ചെയ്യാനാകുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. സമ്മര്‍ദങ്ങളെ എങ്ങനെ അതിജീവിക്കണം എന്ന് സഞ്ജുവിന് അറിയാം.'' സിതാന്‍ഷു പറഞ്ഞു. താരങ്ങളെ മികച്ച മാനസികാവസ്ഥയില്‍ നിലനിര്‍ത്തുക എന്നതാണ് മാനേജ്‌മെന്റിന്റെ ജോലിയെന്നും സഞ്ജു കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 24 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. 2025ന് ശേഷം സഞ്ജുവിന്റെ പ്രകടനം മോശമാണ്. അവസാന 10 ഇന്നിംഗ്‌സുകളില്‍ 128 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ശരാശരി 12.8. ഈൗ പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നായി ആകെ നേരിയത് 40 റണ്‍സ് മാത്രം. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം തുടരുന്നതും തിലക് വര്‍മ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്നതും സഞ്ജുവിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്‍പ് താളം കണ്ടെത്താനുള്ള സഞ്ജുവിന്റെ അവസാന അവസരമായാണ് നാളെ കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20യെ ആരാധകര്‍ കാണുന്നത്.

മറുനാടൻ മലയാളീ 30 Jan 2026 7:57 pm

സി ജെ റോയിയുടെ മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ്; ആരോപണവുമായി കുടുംബം

'റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് റോയിയുടെ മരണത്തിന് കാരണം.'

സിറാജ് ലൈവ് 30 Jan 2026 7:55 pm

സുജയ പോയി, കൂടെ റേറ്റിംഗും പോയോ? ബാർക് റേറ്റിംഗിൽ റിപ്പോർട്ടറിന് വീഴ്ചയോ? പുതിയ കണക്കുകൾ പുറത്ത്

മലയാളത്തിലെ വാര്‍ത്താ ചാനലുകളില്‍ ഈ കൂടുമാറലുകളുടെ കാലമാണ്. നിരവധി പ്രമുഖ അവതാരകരാണ് റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും അടക്കമുളള ചാനലുകള്‍ വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ടിവിക്കാണെന്ന് പറയാം. മുന്‍നിര അവതാരകയായ സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ വിട്ട് പുതിയതായി ആരംഭിക്കുന്ന ബിഗ് ടിവിയിലെത്തി. ഇനി ജിമ്മി ജെയിംസ് ആണ് റിപ്പോര്‍ട്ടറിന്റെ

ഒന്നു ഇന്ത്യ 30 Jan 2026 7:52 pm

സ്വർണം വാങ്ങുന്നതിനേക്കാൾ ലാഭം റോസ് ഗോൾഡും വൈറ്റ് ഗോൾഡും ആണോ? വിൽക്കുമ്പോൾ വില കിട്ടില്ലേ? അറിയാം

സ്വർണ വില ഇന്നലെ ഒറ്റ ദിവസം കൊണ്ട് കുതിച്ചത് 8000ത്തോളം രൂപയാണ്. ഇന്ന് 5000 രൂപയോളം കുറഞ്ഞെങ്കിലും ആശ്വസിക്കാനുള്ള വകയൊന്നുമില്ല. ഇപ്പോഴും ഒരു പവൻ വാങ്ങണമെങ്കിൽ 1.24 രൂപ വരെയെങ്കിലും കൊടുക്കേണ്ടതുണ്ട്. വില ഉയരാൻ തുടങ്ങിയതോടെ ഏറ്റവും കുറഞ്ഞ ചിലവിൽ സ്വർണം വാങ്ങാനുള്ള വഴികൾ തേടുകയാണ് ആളുകൾ. സ്വർണ വില കേരളത്തിൽ വരും ദിവസങ്ങളിലും കുറയും; വേഗം

ഒന്നു ഇന്ത്യ 30 Jan 2026 7:52 pm

'വിശ്വസിക്കാനാകുന്നില്ല, നഷ്ടമായത് ഉറ്റസുഹൃത്തിനെ, എപ്പോഴും ചേർത്തുനിർത്തുന്നയാൾ'; പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂർ

രസകരമായി ജീവിതത്തെ കണ്ട ഒരാളായിരുന്നു. അതുകൊണ്ട് തന്നെ ഉൾക്കൊള്ളാൻ പറ്റുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന ആളായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 7:48 pm

വിനോദയാത്രയ്ക്കിടെ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ച് അപകടം; കര്‍ണാടക സ്വദേശി മരിച്ചു

തിരുവനന്തപുരം: പാറശാലയില്‍ നടന്ന വാഹനാപകടത്തില്‍ കര്‍ണാടക സ്വദേശി മരിച്ചു. കന്യാകുമാരിയില്‍നിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ പാറശാല വന്യക്കോട് വച്ച് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കര്‍ണാടക സ്വദേശി രവി (50)ആണ് മരിച്ചത്. രവിക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസുകാരനായ ഷിഡ്ജല്‍ ഗൗഡ, മമത (35), ലക്ഷ്മി(45), ലോകേഷ് (44) എന്നിവര്‍ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് നാലുമണിയോടുകൂടി കളിയിക്കാവിള ചെറുവാരക്കോണം റോഡില്‍ ആയിരുന്നു അപകടം. വിനോദ സഞ്ചാരികളായ ഇവര്‍ കന്യാകുമാരി സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ചെറുവാരക്കോണം ഭാഗത്തുനിന്ന് കോഴിവിളയിലേക്കു പോവുകയായിരുന്ന ടിപ്പര്‍ ലോറി ഇടിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ശബ്ദംകേട്ട് എത്തിയ പ്രദേശവാസികളും പാറശാല പൊലീസും ചേര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തേക്കെടുത്ത് പാറശാല താലൂക്ക് ആശുപത്രയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് രവി മരിച്ചത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മറുനാടൻ മലയാളീ 30 Jan 2026 7:47 pm

യുഎസ് പടക്കപ്പലുകൾ എത്തിയതോടെ ഇറാന്‍റെ നീക്കം; മണ്ണിനടിയിലൊളിപ്പിച്ചത് അവരുടെ 'ന്യൂക്ലിയർ ഗോൾഡ്', ആണവ കേന്ദ്രങ്ങൾ സംരക്ഷിക്കുക ലക്ഷ്യം

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഇതിന് മറുപടിയായി, മുൻ ആക്രമണങ്ങളെ തുടർന്ന് ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ കൂടുതൽ സുരക്ഷിതമായി ഭൂമിക്കടിയിലേക്ക് മാറ്റുകയും മിസൈൽ ബോട്ടുകളും ഡ്രോൺ കാരിയറും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 7:46 pm

സ്വത്വവും ആന്തരിക വ്യക്തതയും തേടി: കാര്‍ത്തികേയ വാജ്പേയിയുടെ 'ദി അണ്‍ബിക്കമിംഗ്' ശ്രദ്ധേയമാകുന്നു

പ്രമുഖ അഭിഭാഷകനായ കാര്‍ത്തികേയ വാജ്പേയിയുടെ 'ദി അണ്‍ബിക്കമിംഗ്' എന്ന കന്നി നോവല്‍ ശ്രദ്ധ നേടുന്നു.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 7:45 pm

കേബിളിൽ കുരുങ്ങി വീണ് പരിക്ക്, യുവാവിന്റെ കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റു, അപകടം കോഴിക്കോട് മലാപ്പറമ്പിൽ

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് കുന്ദമംഗലം പന്തീർപ്പാടം സ്വദേശിയായ ബിജുവിന് കേബിൾ കയ്യിൽ കുരുങ്ങി പരിക്കേൽക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 7:44 pm

ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പ്ലേ ഓഫ് ഡ്രോ പ്രഖ്യാപിച്ചു; റയല്‍ മാഡ്രിഡും ബെന്‍ഫിക്കയും വീണ്ടും നേര്‍ക്കുനേര്‍

ബെര്‍ണബ്യൂ: യുവേഫ ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫ് നോക്കൗട്ട് മല്‍സരങ്ങള്‍ പ്രഖ്യാപിച്ചു. അവസാന 16ലേക്ക് പ്രവേശിക്കാനുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്ന 16 ടീമുകള്‍ക്ക് എതിരാളികളെ ഡ്രോയില്‍ ലഭിച്ചു. പ്ലേ ഓഫ് മല്‍സരങ്ങള്‍ ഫെബ്രുവരി 17,18 തീയതികളിലും രണ്ടാം പാദ മല്‍സരങ്ങള്‍ ഫെബ്രുവരി 24,25 തീയതികളിലുമാണ് നടക്കുക. റയല്‍ മാഡ്രിഡ് ഫെബ്രുവരി 18നു തന്നെ ബെന്‍ഫിക്കയെ നേരിടും. കഴിഞ്ഞ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ റയലിനെ ബെന്‍ഫിക്ക രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. 18ന് ഫ്രഞ്ച് ക്ലബ്ബുകളായ മൊണാക്കോയും പിഎസ്ജിയും തമ്മില്‍ ഏറ്റുമുട്ടും.

തേജസ് ന്യൂസ് 30 Jan 2026 7:41 pm

'ഒരാവശ്യം വന്നാൽ ഓടിച്ചെല്ലാൻ വരെ സൗഹൃദമുണ്ടായിരുന്നു'; അവിശ്വസനീയമായ വിടവാങ്ങൽ - സി ജെ റോയ്‌യെ അനുസ്മരിച്ച് ആന്റണി പെരുമ്പാവൂർ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യെ അനുസ്മരിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. അവിശ്വസനീയമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഉള്‍ക്കൊളളാനായിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒരുപാട് വര്‍ഷത്തെ സൗഹൃദം തനിക്ക് റോയുമായി ഉണ്ടെന്നും നടന്‍ മോഹന്‍ലാലിനും തനിക്കുമൊപ്പം നിരവധി സിനിമകളില്‍ അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 7:41 pm

അത്യാഡംബരങ്ങളുടെ നടുവിലും ജീകാരുണ്യ പ്രവർത്തനങ്ങൾ: ആരായിരുന്നു ഡോ. സി ജെ റോയി

ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സി ജെ റോയിയുടെ ആസ്തി ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8000 കോടി രൂപയിലേറെ) വരുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ബിസിനസ് തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം മുന്നിലുണ്ടായിരുന്നു. പ്രളയകാലത്ത് കേരളത്തിൽ നൂറോളം വീടുകൾ പുനർനിർമ്മിച്ചു നൽകാനും നിരവധി പേരുടെ ഹൃദയശസ്ത്രക്രിയകൾ ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി.

സിറാജ് ലൈവ് 30 Jan 2026 7:37 pm

നാടുകാണിയിലെ സഫാരി പാർക്ക് കാസിയ ഇറക്കുമതി ലോബിയെ സഹായിക്കാൻ :ലിയാനാർഡ് ജോൺ

തളിപ്പറമ്പ് നാടുകാണിയിലെ 250 ഏക്കർ സ്ഥലത്ത് നിർദ്ദിഷ്ട സഫാരി പാർക്ക് യാഥാർത്ഥ്യമാക്കാൻ സർക്കാരിന് കഴിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനും കറുവ പട്ട കർഷകനുമായ ലിയാ നാർഡ് ജോൺ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 7:35 pm

കാസനോവ മുതൽ ഐഡിയ സ്റ്റാർ സിംഗർ വരെ; വെറുമൊരു ബിസിനസ്സുകാരനായിരുന്നില്ല സിജെ റോയ്

സി.ജെ. റോയ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ സംഭവം മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.. മലയാളം, കന്നഡ സിനിമാ രംഗത്ത് അദ്ദേഹം സജീവമായിരുന്നു. 'കാസനോവ', 'മരക്കാർ', 'മേം ഹൂ മൂസ' തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയായ റോയ്, വിനോദ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധേയനായിരുന്നു.

സമയം 30 Jan 2026 7:33 pm

കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവിന്‍റെ 'ക്രൂരമായ തമാശ'; പിന്നാലെ മോഡൽ ആത്മഹത്യ ചെയ്തു

ലഖ്‌നൗ സ്വദേശിയായ മോഡൽ തനു സിംഗ് ആത്മഹത്യ ചെയ്തു. കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവ് രൂപത്തെക്കുറിച്ച് നടത്തിയ തമാശയിൽ മനംനൊന്താണ് തനു ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 7:33 pm

സിബിഎസ്ഇ പൊതു പരീക്ഷ ഫെബ്രുവരി 17-ന് ആരംഭിക്കും

ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പത്ത്, പന്ത്രണ്ട് ക്ലാസ് പൊതുപരീക്ഷകളുടെ അഡ്മിറ്റ് കാർഡ് അടുത്ത ആഴ്ച ലഭ്യമാകും. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ വിദ്യാർഥികൾക്ക് ലോഗിൻ വിവരങ്ങൾ നൽകി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 7:32 pm

സി.ജെ റോയിയുടെ മരണത്തില്‍ ദുരൂഹതയോ? തൃശൂര്‍ സ്വദേശിയുടെ അവസാന നിമിഷങ്ങള്‍ കാമറയിലുണ്ടോ? ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലത്ത്; വിശദമായ പരിശോധന നടത്തി പൊലീസ്; തോക്ക് കസ്റ്റഡിയില്‍ എടുത്തു; കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌കുകളും വിശദ പരിശോധനയ്ക്ക്

ബെംഗളൂരു: ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധന നടത്തുന്നതിനിടെ ഉടമ സി ജെ റോയ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതിന് പിന്നാലെ സ്ഥലത്ത് വിശദമായ പരിശോധന നടത്തി പൊലീസ്. വെടിവെച്ച തോക്ക് കസ്റ്റഡിയില്‍ എടുത്തു. കോണ്‍ഫിഡന്റ് പെന്റഗന്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. എഫ്എസ്എല്‍ ലാബ് ഉദ്യോഗസ്ഥരും അശോക് നഗര്‍ പൊലീസും സ്ഥലത്ത് വിശദമായി പരിശോധന നടത്തുകയാണ്. അതേസമയം, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളില്‍ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌കുകളും എല്ലാം കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി ജെ റോയ് ആത്മഹത്യ ചെയ്തു എന്ന വിവരം ജീവനക്കാരാണ് അറിയിച്ചത്. വെടിയുതിര്‍ത്ത ശബ്ദം കേട്ട് ഐടി ഉദ്യോഗസ്ഥരെ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവരില്‍ നിന്നും വിശദമായി മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സി ജെ റോയ്യുടെ മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. ഇതിനിടെ സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോയ്യെ ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്നെയാണ് ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. റോയ്യുടെ മൃതദേഹം നിലവില്‍ നാരായണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദായ വകുപ്പിന്റെ പരിശോധന നടന്നുവരികയായിരുന്നു. ഇതില്‍ റോയ് മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ മുന്‍പ് പല തവണ ആദായ വകുപ്പിന്റെ പരിശോധന നടന്നിട്ടുണ്ട്. തൃശൂര്‍ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് റോയ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ല്‍ തുടക്കമിട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കിയാണ് വളര്‍ന്നത്. തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു സി ജെ റോയ്.

മറുനാടൻ മലയാളീ 30 Jan 2026 7:31 pm

എസ് ഐ ആര്‍: ഫോം 7ന്റെ ദുരുപയോഗത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി

വോട്ടര്‍ പട്ടികയില്‍ നിന്നും യോഗ്യരായ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്യുകയാണ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന ജാഗ്രതയും നിരീക്ഷണവും ഉണ്ടാകണം.

സിറാജ് ലൈവ് 30 Jan 2026 7:30 pm

ട്വന്റി-20യിൽ വീണ്ടും കൂടുമാറ്റം; ഐക്കരനാട്,കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രാദേശിക നേതാക്കൾ കോൺഗ്രസിൽ ചേർന്നു

കൊച്ചി: ട്വന്റി 20 എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ പാർട്ടി വിട്ട് ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രാദേശിക നേതാക്കളാണ് ട്വന്റി-20 വിട്ട് കോൺഗ്രസിൽ ചേർന്നത്. എന്‍ഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പാർട്ടി വിട്ടവർ വ്യക്തമാക്കി. കൂടുതൽ പേർ ഒപ്പം വരുമെന്നും ഇവർ അവകാശപ്പെട്ടു. പാലക്കാട് മുതലമടയിലും സാബു എം ജേക്കബിന്റെ ട്വന്റി 20യുമായുള്ള ബന്ധം പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഇതോടെ മുതലമട പഞ്ചായത്തില്‍ രൂപീകരിച്ച ട്വന്റി 20 നെന്മാറ മണ്ഡലം കമ്മിറ്റി ഇല്ലാതായി. പഴയതുപോലെ ജനകീയ വികസന മുന്നണിയായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. സാബു എം ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചതെന്ന് പാലക്കാട്ടെ നേതാക്കള്‍ പറഞ്ഞു.

മംഗളം 30 Jan 2026 7:29 pm

ചോദ്യം ചെയ്യലിന് പിന്നാലെ ദാരുണാന്ത്യം: കോർപ്പറേറ്റ് ലോകത്തെ നടുക്കി സി ജെ റോയിയുടെ മരണം

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയത് ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച്. രാവിലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു

കേരളം ഓൺലൈൻ ന്യൂസ് 30 Jan 2026 7:29 pm

അജിത് പവാർ തുടങ്ങിവെച്ച ലയന ചർച്ച തുടർന്ന് എൻസിപിയിലെ ഇരുവിഭാഗങ്ങളും; ലയനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം

കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ അജിത് പവാർ തന്റെ അമ്മാവൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചകളാണ് ലയനത്തിന് വഴിയൊരുക്കിയത്.

സിറാജ് ലൈവ് 30 Jan 2026 7:24 pm

നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം റഹ്മത്ത് അഷ്റഫിന്

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരത്തിന് പ്രവാസി സംരഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശ്രീമതി റഹ്മത്ത് അഷ്റഫ് വെള്ളപ്പാടത്തിനെ തെരഞ്ഞെടുത്തു. പ്രവാസ ലോകത്തെ മികച്ച ജീവകാരുണ്യ സാമൂഹിക സേവനങ്ങള്‍ക്ക് നന്മ നല്‍കി വരുന്നതാണ് ഈ ആദരവ്. കോവിഡ് കാലത്തും തുടര്‍ന്നും നടത്തി വരുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് നന്മ ഭാരവാഹികള്‍ അറിയിച്ചു. ഇപ്പോള്‍ റിയാദ് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയാണ് റഹ്മത്ത് അഷ്‌റഫ്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ അഷ്റഫ് താമരശ്ശേരിയും സിദ്ധീഖ് തുവ്വൂരും മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള സംരഭകര്‍ക്കായി പുതിയതായി ഏര്‍പ്പെടുത്തിയ നന്മ ബിസിനസ്സ് ഐക്കണ്‍ പുരസ്‌കാരം മുനീര്‍ കണ്ണങ്കരയ്ക്ക് നല്‍കുന്നതാണ്. കൂട്ടായ്മയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ നല്‍കുന്ന പിന്തുണയോടൊപ്പം ബിസിനസ്സ് രംഗത്ത് പുലര്‍ത്തുന്ന മികവ് കണക്കിലെടുത്താണ് മുനീറിനെ അവാര്‍ഡിനായി പരിഗണിച്ചത്. നന്മോത്സവം 2026 എന്ന പേരില്‍ ഫെബ്രുവരി ആറിന് നടക്കുന്ന നന്മയുടെ ആറാം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് പുരസ്‌കാരം കൈമാറും. റിയാദ് ഷോല മാള്‍ അല്‍വഫ അട്രിയത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. കൂടാതെ, കലോത്സവ പ്രതിഭയായ അസിന്‍ വെള്ളില, പട്ടുറുമാല്‍ സീസണ്‍ 12 ടൈറ്റില്‍ വിന്നറും ഫ്‌ലവര്‍സ് ടോപ്പ് സിംഗര്‍ ഫൈനലിസ്റ്റുമായ അസ്‌ന നിസ്സാം, ശിവഗിരി മഹാസമ്മേളനത്തില്‍ ദൈവദശകം ആലപിച്ച് പ്രശസ്തയായ അഷ്ഫിയ അന്‍വര്‍ തുടങ്ങിയവര്‍ ആഘോഷരാവിനെ ധന്യമാക്കും. വാര്‍ഷിക ആഘോഷങ്ങള്‍ക്ക് സുലൈമാനിയ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് സെന്ററില്‍ ജനുവരി 30 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ സംഘടിപ്പിച്ചിട്ടുള്ള രക്തദാന ക്യാമ്പോടെ തുടക്കമാകും.

മറുനാടൻ മലയാളീ 30 Jan 2026 7:24 pm

സി കെ നായിഡു ട്രോഫി: മേഘാലയയ്‌ക്കെതിരെ കേരളം ശക്തമായ നിലയില്‍

സി.കെ. നായിഡു ട്രോഫിയില്‍ മേഘാലയയ്‌ക്കെതിരെ കേരളം ഒന്നാം ഇന്നിങ്‌സില്‍ ശക്തമായ നിലയില്‍.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 7:18 pm

രോഹന്‍ കുന്നുമ്മലിന് സെഞ്ച്വറി; രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

രഞ്ജി ട്രോഫിയിൽ ഗോവയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 355 റൺസിനെതിരെ കേരളം ശക്തമായി തിരിച്ചടിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 30 Jan 2026 7:15 pm

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊച്ചി: എന്‍ഡിഎയില്‍ ചേര്‍ന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ഒരു വിഭാഗം ട്വന്റി-20 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വന്റി-20 പ്രവര്‍ത്തകരുടെ പ്രാദേശിക നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ ചേരുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി പി സജീന്ദ്രന്‍ പറഞ്ഞു. ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രാദേശിക നേതാക്കളാണ് ട്വന്റി-20 വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കി. കൂടുതല്‍ പേര്‍ ഒപ്പം വരുമെന്നും ഇവര്‍ അവകാശപ്പെട്ടു. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് ചേരുന്നതിനായി തയ്യാറായി നില്‍ക്കുന്ന നിരവധിയാളുകള്‍ ഇനിയുമുണ്ട്. ട്വന്റി-20യില്‍ നിന്ന് ശമ്പളം വാങ്ങിക്കുന്നവരുടെ ശരീരം അവിടെയാണുള്ളതെങ്കിലും മനസുകൊണ്ട് അവര്‍ ഞങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് കൂടെയുണ്ട്. കോണ്‍ഗ്രസില്‍ ചേരുന്നവര്‍ക്കെല്ലാം പാര്‍ട്ടി സംരക്ഷണം നല്‍കും'. സജീന്ദ്രന്‍ വ്യക്തമാക്കി നേരത്തെ, ട്വന്റി-20യുടെ എന്‍ഡിഎ മുന്നണിപ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20യില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു. വടവുകാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേല്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ രാജിവെച്ചവര്‍. എന്‍ഡിഎ സഖ്യത്തെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് അറിവില്ലായിരുന്നുവെന്നും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു നിലപാടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകരുടെ രാജി. പാലക്കാട് മുതലമടയിലും സാബു എം ജേക്കബിന്റെ ട്വന്റി 20യുമായുള്ള ബന്ധം പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഇതോടെ മുതലമട പഞ്ചായത്തില്‍ രൂപീകരിച്ച ട്വന്റി 20 നെന്മാറ മണ്ഡലം കമ്മിറ്റി ഇല്ലാതായി. പഴയതുപോലെ ജനകീയ വികസന മുന്നണിയായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. സാബു എം ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചതെന്ന് പാലക്കാട്ടെ നേതാക്കള്‍ പറഞ്ഞു. ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം സാബു എം ജേക്കബിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതിനിടെയാണെന്ന വിമര്‍ശനം വ്യാപകമായിട്ടുണ്ട്. കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരേ ഫെമ ചട്ടലംഘനത്തില്‍ ഇഡി കേസ് എടുത്തിരുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്നുതവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

തേജസ് ന്യൂസ് 30 Jan 2026 7:14 pm

പി.ടി ഉഷ എംപിയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്:രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസി

പ്രവാസി എക്സ്പ്രസ്സ് 30 Jan 2026 7:13 pm

ഇനി എന്റെ ഭാവി 'താമര'യെന്ന് ഉറക്കെപ്പറഞ്ഞ കിറ്റെക്സ് തലവൻ; ഇതോടെ പാർട്ടിക്കുള്ളിൽ ഭിന്നത; എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ കോൺഗ്രസിൽ ചേർന്നു

എറണാകുളം: എൻ.ഡി.എ. മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് ട്വന്റി-20യിൽ നിന്ന് രാജിവെച്ച ആറ് പ്രാദേശിക നേതാക്കളായ പ്രവർത്തകർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ട്വന്റി-20യുടെ എറണാകുളം ഘടകത്തിലെ പ്രവർത്തകരാണ് കോൺഗ്രസിന്റെ ഭാഗമായത്. കോൺഗ്രസിൽ ചേരുന്നവർക്കെല്ലാം പാർട്ടി സംരക്ഷണം നൽകുമെന്ന് കോൺഗ്രസ് നേതാവ് വി.പി. സജീന്ദ്രൻ അറിയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് ചേരുന്നതിനായി തയ്യാറായി നിൽക്കുന്ന നിരവധിയാളുകൾ ഇനിയുമുണ്ട്. ട്വന്റി-20യിൽ ശമ്പളം വാങ്ങുന്നവരുടെ ശരീരം അവിടെയാണെങ്കിലും മനസ്സുകൊണ്ട് അവർ ഞങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ട് കൂടെയുണ്ട്, സജീന്ദ്രൻ കൂട്ടിച്ചേർത്തു. നേരത്തെ, ട്വന്റി-20യുടെ എൻ.ഡി.എ. പ്രവേശനത്തിൽ പ്രതിഷേധിച്ച് വടവുകാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂർ പഞ്ചായത്ത് കോർഡിനേറ്റർ രഞ്ചു പുളിഞ്ചോടൻ, ഐക്കരനാട് പഞ്ചായത്ത് മുൻ മെമ്പർ ജീൽ മാവേൽ എന്നിവരടക്കം നിരവധി പേർ ട്വന്റി-20യിൽ നിന്ന് രാജിവെച്ചിരുന്നു. രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാൽ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു മുൻ നിലപാടെന്നും, എൻ.ഡി.എ. സഖ്യത്തെക്കുറിച്ച് ജനപ്രതിനിധികൾക്ക് അറിവില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് പ്രവർത്തകർ രാജി പ്രഖ്യാപിച്ചത്. കൂടുതൽ പ്രവർത്തകർ രാജിവെക്കുമെന്നും അവർ കോൺഗ്രസിൽ ചേരുമെന്നും വടവുകാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ റസീന പരീത് അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ ട്വന്റി-20 പ്രവർത്തകർ കോൺഗ്രസിലെത്തിയത്. ട്വന്റി-20യുടെ മുന്നണി മാറ്റം പ്രാദേശിക രാഷ്ട്രീയത്തിൽ തുടർച്ചയായ കൂറുമാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്.

മറുനാടൻ മലയാളീ 30 Jan 2026 7:06 pm

ഇഡി റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു; ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു

റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കുന്

പ്രവാസി എക്സ്പ്രസ്സ് 30 Jan 2026 7:05 pm

'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി ഫെബ്രുവരി 2 ന് അല്‍ഫോന്‍സാ കോളജില്‍

പാലാ: ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 2 ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനും അല്‍ഫോന്‍സാ കോളജ് വിമണ്‍ സെല്ലും ചേര്‍ന്ന് അല്‍ഫോന്‍സാ കോളജില്‍ 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി സംഘടിപ്പിക്കുന്നു. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണ്‍ രാവിലെ 11 ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ സിസ്റ്റര്‍ മിനിമോള്‍ മാത്യു അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, വിമണ്‍ സെല്‍ കോ ഓര്‍ഡിനേറ്റര്‍ സ്മിത ക്ലാരി ജോസഫ്, എയ്‌ലീന്‍ മരിയ ഷിബു, അലോന സോജന്‍, അനൂപ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഭാരതത്തിന്റെ വിദേശനയങ്ങളെക്കുറിച്ചും നയതന്ത്രലോകത്തെ വെല്ലുവിളികളെക്കുറിച്ചും ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിനെക്കുറിച്ചും റോഷ്ണി തോംസണ്‍ സംവദിക്കും. ഫോറിന്‍ സര്‍വ്വീസിനെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ള മറ്റു വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 1 മുമ്പ് 9447702117 എന്ന വാട്ട്‌സ്ആപ്പ് നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.

മറുനാടൻ മലയാളീ 30 Jan 2026 7:05 pm

നികുതി ഭീകരത'യോ സി.ജെ. റോയിയുടെ മരണത്തിന് പിന്നില്‍ ; വി.ജി. സിദ്ധാർഥയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേ മറ്റൊരു ബിസിനസ് പ്രമുഖന്‍റെ മരണം

രാജ്യത്തെ ആദായ നികുതി വകുപ്പ് വീണ്ടും ആരോപണ മുനയിൽ. സി.ജെ. റോയിയുടെ ആത്മഹത്യയോടെ ആറ് വർഷത്തിനിടെ രണ്ടാമത്തെ ബിസിനസ് ഭീമനാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്യുന്നത്. 2019ൽ കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ ആത്മഹത്യ വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പിൽ ആദായനികുതി വകുപ്പിന്റെ പീഡനവും മറ്റ് ബാഹ്യ സമ്മർദ്ദങ്ങളുമാണ് തന്നെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും അയച്ച കത്തിൽ കർണാടക, ഗോവ റേഞ്ച് ഇൻകം ടാക്സ്, മുൻ ഡയറക്ടർ ജനറൽ-ഇൻവെസ്റ്റിഗേഷൻസ് ആയിരുന്ന ബി.ആർ. ബാലകൃഷ്ണന്റെ പേര് അദ്ദേഹം പരാമർശിച്ചു. ആരോപണത്തെക്കുറിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഇപ്പോൾ അന്വേഷണവും നടത്തി. അന്നത്തെ പ്രതിപക്ഷം ആദായനികുതി വകുപ്പിനെതിരെ രം​ഗത്തെത്തുകയും ചെയ്തു. ആ സംഭവത്തിന് വെറും ആറ് വർഷം പിന്നിടുമ്പോഴാണ് മറ്റൊരു ബിസിനസ് പ്രമുഖന്റെ മരണം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കിയത്.

മംഗളം 30 Jan 2026 7:04 pm

പ്രവാസികള്‍ക്ക് കുമ്പിളില്‍ തന്നെ? പതിവ്‌പോലെ അവഗണനമാത്രം: ഇന്‍കാസ് നാഷണല്‍ കമ്മിററി

ഫുജൈറ: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റും പ്രവാസികള്‍ക്ക് നിരാശ മാത്രം നല്‍കി അവഗണിച്ചുവെന്ന് ഇന്‍കാസ് യു എ ഇ പ്രസിഡണ്ട് സുനില്‍ അസീസ് ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യക്ഷേമ പദ്ധതികള്‍ ഒന്നും തന്നെയില്ല. പ്രവാസിക്ഷേമ പെന്‍ഷന്‍ 5000 മായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം നിരാകരിച്ചു. പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും ഒരു സഹായവും ഇല്ല. അധികാരമൊഴിയുന്ന സര്‍ക്കാരിന്റെ വിട വാങ്ങല്‍ ബജററിന്റെ വായ്ത്താരികളും സോഴ്സ് ഇല്ലാത്ത പൊള്ളയായ വഗ്ദാനങ്ങളും മാത്രമാണ് ബജററിലുള്ളതെന്നും ഇന്‍കാസ് നേതാക്കള്‍ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ പ്രമാസികളുടെയും കുടുംബങ്ങളുടെയും പ്രധിഷേധ പ്രതികരണ മുണ്ടാവുമെന്നും ചൂണ്ടിക്കാട്ടി.

മറുനാടൻ മലയാളീ 30 Jan 2026 7:03 pm