ഹൈദരാബാദ്: ഖമ്മം ജില്ലയില്‍ അടുത്തിടെ നടന്ന വലിയ തോതിലുള്ള പൊളിച്ചുമാറ്റല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. 'ഇത് ഗാസയല്ല! രേവന്തിന്റെ ഭരണത്തിന് കീഴിലുള്ള തെലങ്കാനയാണിത്' എന്ന അടിക്കുറിപ്പോടെ ഖമ്മം ജില്ലയിലെ പൊളിച്ചുമാറ്റിയ ചേരിയുടെ ആകാശ കാഴ്ച്ച പുറത്ത് വിട്ടിരിക്കുകയാണ് ഭരതീയ രാഷ്ട്ര സമിതി(ബിആര്‍എസ്). രേവന്തിന്റെ ബുല്‍ഡോസര്‍ രാജ് എന്ന് വിമര്‍ശിച്ച ബിആര്‍എസ് വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു. THIS IS NOT GAZA! This is Telangana under Revanth’s rule. pic.twitter.com/ocHKjZRryG — BRS Party (@BRSparty) February 27, 2026 തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ നടപടി യുപിയിലെ യോഗിയുടേതിന് സമാനമാണെന്ന വിമര്‍ശനവുമായി എഐഎംഐഎം രംഗത്തെത്തി. ഇസ്രായേലിന്റെ സൈനിക നടപടിയെത്തുടര്‍ന്ന് തകര്‍ന്ന ഗസയിലെ പ്രദേശങ്ങളോട് താരതമ്യപെടുത്തിയാണ് തെലങ്കാനയിലെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ഖമ്മം ജില്ലയില്‍ അടുത്തിടെ നടന്ന വലിയ തോതിലുള്ള പൊളിച്ചുമാറ്റല്‍ നീക്കത്തിന്റെ 'മുമ്പും ശേഷവുമുള്ള' ചിത്രങ്ങള്‍ കാണിക്കാന്‍ ബിആര്‍എസ് സമാനമായ ഒരു ദൃശ്യ ഫോര്‍മാറ്റ് ഉപയോഗിച്ചു. വെള്ളിയാഴ്ചയാണ് പാര്‍ട്ടി അവരുടെ അക്കൗണ്ടില്‍ 'ഇത് ഗാസയല്ല! രേവന്തിന്റെ ഭരണത്തിന് കീഴിലുള്ള തെലങ്കാനയാണിത്' എന്ന അടിക്കുറിപ്പോടെ ഖമ്മം പൊളിച്ചുമാറ്റലിന്റെ ആകാശ കാഴ്ച കാണിക്കുന്ന ഒരു വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തത്. 500 കുടുംബങ്ങളേയാണ് ആവശ്യമായ പുനരധിവാസം പോലും ഉറപ്പ് വരുത്താതെ പെരുവഴിയിലാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. పేదల గొంతుకై నిలబడిన బీఆర్ఎస్! కాంగ్రెస్ నాయకుల రియల్ ఎస్టేట్ దందా కోసం, ఖమ్మం జిల్లా వెలుగుమట్లలోని భూదాన్ భూముల్లో, పేదల ఇండ్లను రేవంత్ బుల్డోజర్లు కూల్చివేయడంతో, నిరాశ్రయులైన పేద కుటుంబాలకు అండగా నిలిచిన రామన్న. @KTRBRS pic.twitter.com/BaYzWmLMGj — BRS Party (@BRSparty) February 27, 2026 ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ദുരിതബാധിത കുടുംബങ്ങളെ സന്ദര്‍ശിച്ചു. അതേ ഭൂമിയില്‍ അവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും സുപ്രീം കോടതിയെ സമീപിക്കാന്‍ ആവശ്യമായ ചെലവുകള്‍ തന്റെ പാര്‍ട്ടി വഹിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. മറ്റൊരു പോസ്റ്റില്‍, മുന്‍ സംസ്ഥാന സര്‍ക്കാരും രേവന്ത് റെഡ്ഡിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ പാര്‍ട്ടി വരച്ചുകാട്ടി. 'വ്യത്യാസം വ്യക്തമാണ്! കെസിആര്‍ ഭരണം: ദരിദ്രര്‍ക്ക് അഭയം നല്കിയ സര്‍ക്കാര്‍. രേവന്ത് ഭരണം: ദരിദ്രരുടെ അഭയം നശിപ്പിക്കുന്ന സര്‍ക്കാര്‍.' എന്നായിരുന്നു പോസ്റ്റ്. ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവ് അക്ബറുദ്ദീന്‍ ഉവൈസി രേവന്ത് റെഡ്ഡിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി താരതമ്യപ്പെടുത്തി. തെലങ്കാനയിലും ഉത്തര്‍പ്രദേശിലും പള്ളികളും ദര്‍ഗകളും തകര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 'യോഗി അവിടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുന്നു, ഇവിടെ റെഡ്ഡി വീടുകളും പള്ളികളും തകര്‍ക്കുന്നു. യോഗിയും ഈ റെഡ്ഡിയും തമ്മില്‍ വ്യത്യാസമില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല,' ഉവൈസി ആരോപിച്ചു.
ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാന്‍ അച്ഛനെ കൊലപ്പെടുത്തി: മകന് ജീവപര്യന്തം
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാന്‍ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം കരകുളം വേറ്റികോണം ചെക്കക്കോണം മാടവന ലെയ്ന്‍ വിനോദ് ഭവനിലെ ശശി (80, ആന്റണി)യെ കൊലപ്പെടുത്തിയ കേസില്‍ മകന് വിനോദിനെ (40)യാണ് തിരുവനന്തപുരം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ പി അനില്‍കുമാര്‍ ശിക്ഷിച്ചത്. 50000 രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കാത്തപക്ഷം അധികമായി 8 മാസം തടവും അനുഭവിക്കണം. ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനായിരുന്ന ആന്റണിയുടെ കൈയിലുണ്ടായിരുന്ന സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. 2022 ജൂലൈ 19ന് രാത്രി വീട്ടിലേക്കുള്ള ഇടവഴിയില്‍വച്ചായിരുന്നു ആക്രമണം. റോഡരികിലെ ഇരുമ്പുപൈപ്പില്‍ പിടിച്ചുനിന്ന ആന്റണിയുടെ വയറിനും മുതുകിനും വിനോദ് ചവിട്ടി. ആന്റണിയുടെ തല റോഡരികിലെ ഇരുമ്പുപൈപ്പില്‍ ഇടിപ്പിച്ചു. പൈപ്പിലെ പിടിവിട്ടപ്പോള് ഇടുപ്പില്‍ പിടിച്ചുയര്‍ത്തി തറയില്‍ അടിച്ചു. ആന്റണിയെ അരുവിക്കര പൊലീസ് എത്തിയാണ് പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഗവ. ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സെപ്തംബര്‍ 12നാണ് മരിച്ചത്. തലയ്ക്കേറ്റ ആന്തരികമായ മുറിവായിരുന്നു മരണകാരണം. പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി ജി റെക്സ് ഹാജരായി.
പുതുപ്പള്ളിയിൽ വികസന മുരടിപ്പിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. എംഎൽഎ ചാണ്ടി ഉമ്മനെ കൂകി വിളിച്ച പ്രവർത്തകരുമായി അദ്ദേഹം വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും ഒടുവിൽ സൗഹൃദം പങ്കിട്ടാണ് പിരിഞ്ഞത്
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്ന് പാളയം ഇമാം സുഹൈബ് മൗലവി ആഹ്വാനം ചെയ്തു. വിദ്വേഷത്തെ സ്നേഹം കൊണ്ട് പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നഗ്നത പ്രദർശനമെന്ന് സോഷ്യൽ മീഡിയ; ബെംഗളൂരു പൂൾ പാർട്ടി വീഡിയോയിൽ വിവാദം
ബെംഗളൂരുവിൽ അടുത്തിടെ സംഘടിപ്പിച്ച ഒരു ഡിജെ പൂൾ പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയൊരു വിവാദത്തിനാണ് തിരിതെളിച്ചത്. ഡിജെ രാഹുൽ അവധാനി തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുവെച്ച ഈ വീഡിയോയിൽ, സംഗീതത്തിനൊപ്പം പൂളിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഒരു കൂട്ടം യുവതീയുവാക്കളെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ, ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയൊരു തർക്കമാണ് ഉടലെടുത്തത്. പാശ്ചാത്യ സംസ്കാരത്തിന്റെ
വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട മനുഷ്യരെ ചേർത്തുപിടിക്കുന്നതിന് പകരം, ഈ മഹാദുരന്തത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാർഗ്ഗമായി കാണുന്ന കോൺഗ്രസ് നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിയങ്ക ഗാന്ധിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രങ്ങളാണ് കോൺഗ്രസ് ഇവിടെ പയറ്റുന്നത്. ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് കോടികൾ പിരിച്ചെടുക്കുകയും എന്നാൽ 19 മാസം പിന്നിട്ടപ്പോൾ ഒരു കല്ല് മാത്രം ഇട്ട് ജനങ്ങളെ വഞ്ചിക്കുകയുമാണ് കോൺഗ്രസ് ചെയ്തത്. ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന കല്ലിടൽ നാടകം ആർക്കും മനസ്സിലാകാത്തതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവർ പെൻഷൻ തുക മാറ്റിവെച്ചും സാധാരണക്കാർ തങ്ങളുടെ കുടുക്ക പൊട്ടിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോൾ, സ്വന്തം എം.പി ഫണ്ട് പോലും നൽകില്ലെന്ന് പറയുന്നത് കോൺഗ്രസിന് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് വെളിപ്പെടുത്തുന്നത്. ഇടതുപക്ഷ ജനപ്രതിനിധികൾ തങ്ങളുടെ ശമ്പളവും ഫണ്ടും നാടിന്റെ പുനർനിർമ്മാണത്തിനായി സന്തോഷത്തോടെ നൽകിയപ്പോൾ, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നയാപൈസ നൽകാൻ തയ്യാറായില്ല എന്നത് ചരിത്രം രേഖപ്പെടുത്തും. നാട് ഒറ്റക്കെട്ടായി നിൽക്കേണ്ട അതീവ ഗുരുതരമായ സാഹചര്യത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രചരിപ്പിക്കാനും കോൺഗ്രസ് നേതാക്കൾ മുതിരുന്നത് ദുരന്തബാധിതരോടുള്ള ക്രൂരതയാണ്. കർണാടക സർക്കാർ നൽകുന്ന ഔദ്യോഗിക സഹായം പോലും സ്വന്തം ഇടപെടലായി ചിത്രീകരിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ദുരന്തത്തേക്കാൾ വലുത് പണമാണെന്നും ജനങ്ങളെ വഞ്ചിക്കുന്ന ഈ 'കളക്ഷൻ' രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചർമ്മത്തിൽ ഇനി നാച്ചുറൽ ഗ്ലോ; 2026-ലെ ആ 'ഹൈലൈറ്റർ പ്രൈമർ' ട്രെൻഡ് അറിയാമോ?
2026-ൽ മേക്കപ്പ് ലോകം ഭരിക്കുന്നത് 'ഹെവി ലെയേഴ്സ്' അല്ല, മറിച്ച് ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി എടുത്തുകാണിക്കുന്ന 'സ്കിനിമലിസം' ട്രെൻഡാണ്. മുഖത്ത് ഒരുപാട് പ്രോഡക്റ്റുകൾ വാരിത്തേക്കുന്ന പഴയ രീതികളോട് വിടപറഞ്ഞ്, മിനിമൽ ലുക്കിലേക്ക് മാറിക്കഴിഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചയായി. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയും ഭാര്യ സംഗീത സ്വര്‍ണലിംഗവും 25 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു. വിജയിനെതിരെ പരസ്ത്രീ ബന്ധവും ക്രൂരതയും ആരോപിച്ച് സംഗീത കുടുംബ കോടതിയില്‍ ഡിവോഴ്സ് ഹര്‍ജി ഫയല്‍ ചെയ്തു. 1999 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. ജേസണ്‍ സഞ്ജയ്, ദിവ്യ ഷാഷ എന്നിവരാണ് മക്കള്‍. 1954-ലെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് സംഗീത നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു പ്രമുഖ നടിയുമായി വിജയിന് അവിഹിത ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. 2021-ലാണ് താന്‍ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്ന് സംഗീത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അത് ലംഘിക്കപ്പെട്ടുവെന്നും താരം യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ലെന്നും സംഗീത ആരോപിക്കുന്നു. സ്പെഷ്യല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ 27(1)(എ), 27(1)(ഡി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. പങ്കാളിക്ക് അവിഹിത ബന്ധമുണ്ടാവുക, ക്രൂരമായി പെരുമാറുക തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമോചനം തേടാന്‍ ഈ വകുപ്പുകള്‍ അനുമതി നല്‍കുന്നുണ്ട്. നിലവില്‍ ചെന്നൈയിലെ ഡിസ്ട്രിക്റ്റ് കോടതിയുടെ പരിഗണനയിലാണ് ഈ കേസ്. അടുത്തിടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയിന്റെ കുടുംബജീവിതത്തിലെ ഈ പുതിയ സംഭവവികാസങ്ങള്‍ തമിഴ് സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഏറെക്കാലമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് ഒരു ഔദ്യോഗിക നിയമനടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. 1954ലെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. പങ്കാളിയുടെ അവിഹിത ബന്ധം, ക്രൂരത എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന സെക്ഷന്‍ 27(1)(മ), 27(1)(റ) വകുപ്പുകള്‍ പ്രകാരമാണ് നടപടി. 1999-ല്‍ വിവാഹിതരായ ഇവര്‍ക്ക് ജേസണ്‍ സഞ്ജയ്, ദിവ്യ ഷാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി വിജയിന്റെ കുടുംബചിത്രങ്ങളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും സംഗീത വിട്ടുനില്‍ക്കുകയായിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് സജീവമാകുന്നതിനിടെ പുറത്തുവന്ന ഈ വിവാഹമോചന വാര്‍ത്ത രാഷ്ട്രീയ-സിനിമ മേഖലകളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. സംഗീത ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാഹത്തിന് ശേഷം പങ്കാളി മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതിനെ അടിസ്ഥാനമാക്കി വിവാഹമോചനം തേടാന്‍ അനുമതി നല്കുന്ന വകുപ്പ് പ്രകാരമാണ് നടപടികള്‍. ഒരു പ്രമുഖ നടിയുമായി വിജയിന് അവിഹിത ബന്ധമുണ്ടെന്ന സംഗീതയുടെ ആരോപണം ഈ വകുപ്പിന്റെ പരിധിയിലാണ് വരുന്നത്. പങ്കാളി ശാരീരികമായോ മാനസികമായോ ക്രൂരത കാണിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനം അനുവദിക്കുന്ന വകുപ്പാണിത്. അവിഹിത ബന്ധം തുടരുന്നതും അത് മാനസികമായി ആഘാതമുണ്ടാക്കുന്നതും ക്രൂരതയുടെ പരിധിയില്‍ വരാം.
പട്ന: മിണ്ടാപ്രാണിയോടുള്ള കരുണയാണോ അതോ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള കടുംകൈയാണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. ബീഹാറിൽ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. 40 അടിയോളം താഴ്ചയുള്ള ഒരു കിണറ്റിൽ വീണുപോയ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഒരു കൊച്ചുബാലനെ തുണിയിലും കയറിലും കെട്ടി കിണറ്റിലേക്ക് താഴ്ത്തുകയായിരുന്നു ഒരു കൂട്ടം ആളുകൾ. തുറന്നിട്ട ഒരു കിണറ്റിലേക്ക് അബദ്ധത്തിൽ ആട്ടിൻകുട്ടി വീഴുകയായിരുന്നു. കിണറിന് വലിയ ആഴമുള്ളതിനാൽ മറ്റാരും അതിലിറങ്ങാൻ തയ്യാറായില്ല. തുടർന്നാണ് നാട്ടുകാർ ഒരു ബാലന്റെ സഹായം തേടിയത്. കുട്ടിയുടെ അരക്കെട്ടിൽ കയറുകളും തുണികളും സുരക്ഷിതമെന്ന് തോന്നുന്ന രീതിയിൽ കെട്ടി. മുതിർന്നവർ എല്ലാവരും ചേർന്ന് ആ കയർ മുറുകെ പിടിക്കുകയും കുട്ടിയെ സാവധാനം കിണറിന്റെ ആഴങ്ങളിലേക്ക് താഴ്ത്തുകയും ചെയ്തു. ഏകദേശം 40 അടി താഴ്ചയിൽ എത്തിയ കുട്ടി ആട്ടിൻകുട്ടിയെ കൈകളിൽ കോരിയെടുക്കുകയും മുകളിലുള്ളവർക്ക് സിഗ്നൽ നൽകുകയും ചെയ്തു. തുടർന്ന് അതീവ ജാഗ്രതയോടെ കുട്ടിയെയും ആടിനെയും മുകളിലേക്ക് വലിച്ചുകയറ്റി. ഇരുവരും സുരക്ഷിതമായി കരയിലെത്തിയതോടെ കണ്ടുനിന്നവർ ആവേശത്തോടെ ആർപ്പുവിളിച്ചു. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുട്ടിയുടെ ധൈര്യത്തെയും മൃഗത്തോടുള്ള സ്നേഹത്തെയും അഭിനന്ദിച്ചുകൊണ്ട് ഒരു വിഭാഗം എത്തുമ്പോൾ, മറ്റൊരു വിഭാഗം രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. ജീവജാലങ്ങളോടുള്ള അനുകമ്പയുടെ മികച്ച ഉദാഹരണം, എന്നാണ് പലരും കുറിച്ചത്. കുട്ടിയുടെ സാഹസികതയെയും നാട്ടുകാരുടെ ഏകോപനത്തെയും ഇവർ പ്രശംസിക്കുന്നു. ഒരു മൃഗത്തിന്റെ ജീവൻ രക്ഷിക്കാൻ ഒരു കൊച്ചു കുട്ടിയുടെ ജീവൻ പണയപ്പെടുത്തിയത് ശരിയായില്ലെന്ന് ഇവർ വാദിക്കുന്നു. കയർ പൊട്ടുകയോ ബാലന് ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്തിരുന്നെങ്കിൽ വലിയൊരു ദുരന്തമാകുമായിരുന്നുവെന്നും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇത്തരമൊരു പ്രവർത്തിക്ക് പ്രോത്സാഹനം നൽകുന്നത് തെറ്റായ സന്ദേശമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും അപകടമൊന്നും കൂടാതെ ആട്ടിൻകുട്ടിയെയും ബാലനെയും രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.
കേരള സ്റ്റോറിയുടെ വിധിയെന്ത്?; നിർമ്മാതാക്കളുടെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് അൽപസമയത്തിനകം|Kerala Story
കേരള സ്റ്റോറിയുടെ വിധിയെന്ത്?; നിർമ്മാതാക്കളുടെ ഹർജിയിൽ ഹൈക്കോടതി വിധി അൽപസമയത്തിനകം, റിലീസ് തടയുമോ കോടതി? Kerala Story 2 | Kerala High Court | Movie release
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് | Kerala Story 2 | High Court
കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, നിർമ്മാതാക്കളുടെ ഹർജിയിൽ ഇടപെടൽ Kerala Story 2 | Kerala High Court | Movie release
നടൻ വിജയ്യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ് ഹാജരാകാൻ നിർദേശം
നടനും ടിവികെ അധ്യക്ഷനും ആയ വിജയ്യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ഏപ്രിൽ 20ന് വിജയ്യോട് ഹാജരാകാൻ കോടതി നിർദേശം നൽകി. ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്
ബോംബേറ് നടക്കുമ്പോള്‍ കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട്ടില്‍ കിടന്നുറങ്ങിയ വീട്ടമ്മ തങ്കത്തിനോട് ആരോഗ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും ഷാഫി
400 പേജുള്ള അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പഴയങ്ങാടി പാലത്തിലെ ടെലിഫോൺ കേബിൾ മോഷണം പോയി; ഇൻർനെറ്റ് ബന്ധം താറുമാറായി
പഴയങ്ങാടി: പഴയങ്ങാടി പാലത്തിൽ നിന്ന് ചെറുകുന്ന് ഭാഗത്തേക്കുള്ള ടെലിഫോൺ കേബിൾ മുറിച്ചു കൊണ്ടുപോയതായി പരാതി.പാലത്തിലെ 30 മീറ്ററിൽ കൂടുതൽ നീളത്തിൽ കേബിൾ മുറിച്ച് മോഷണം നടത്തിയതായാണ് പരാതി. ഇന്ന് പുലർച്ചെയാണ് സംഭവമെന്നു കരുന്നുന്നു. താവം മേൽപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ഈ വഴി വാഹന പെരുപ്പവും മറ്റും കുറഞ്ഞ സാഹചര്യം മുതലാക്കിയാണ് മോണം നടത്തിയതെന്നാണ് അനുമാനം. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. കേബിൾ മുറിച്ചു മാറ്റിയതോടെ പഴയങ്ങാടി ഭാഗത്തെ ഇന്റർനെറ്റ് ബന്ധം പൂർണമായും താറുമാറായ നിലയിലാണ്. The post പഴയങ്ങാടി പാലത്തിലെ ടെലിഫോൺ കേബിൾ മോഷണം പോയി; ഇൻർനെറ്റ് ബന്ധം താറുമാറായി appeared first on RashtraDeepika .
ലോട്ടറി സമ്മാനത്തുകയ്ക്കായി മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം
നെടുമങ്ങാട് ലോട്ടറി ടിക്കറ്റിലെ സമ്മനാത്തുക സ്വന്തമാക്കാൻ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി; മകൻ വിനോദിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും, 2022 ജൂലൈയിലായിരുന്നു സംഭവം
'ഇത്രം പണം ചെലവാക്കിയോ ഞാൻ?' എന്ന് ആശ്ചര്യമുണ്ടോ? എന്താണ് സ്പെൻഡിംഗ് അമ്നീഷ്യ | Spending Amnesia
എതെങ്കിലും സാധനങ്ങൾ ഷോപ്പ് ചെയ്തതിന് ശേഷമോ പേയ്മെന്റ് നടത്തിയതിന് ശേഷമോ “ഇത്രയും ചെലവാക്കിയോ?” എന്ന് ആശ്ചര്യം തോന്നിയിട്ടുണ്ടോ? ഇതിനെയാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ ‘സ്പെൻഡിംഗ് അമ്നീഷ്യ’ (Spending Amnesia) എന്ന് വിശേഷിപ്പിക്കുന്നത്. ചെലവഴിച്ച തുകകൾ ഓർമ്മയിൽ സൂക്ഷിക്കാതെ പോകുന്നതോ, ചെറിയ ചെറിയ ചെലവുകൾ കൂടിച്ചേർന്ന് വലിയ തുകയാകുന്നത് തിരിച്ചറിയാതെ പോകുന്നതോ ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
KK ശൈലജയ്ക്ക് സീറ്റില്ലെന്ന് സൂചന, മട്ടന്നൂരില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചു
കെ.കെ ശൈലജ ഇക്കുറി മത്സരത്തിനില്ല? മട്ടന്നൂര്‍ സീറ്റില്‍ യുവനേതാവ് വന്നേക്കും; ശൈലജയെ പേരാവൂരിലേക്ക് പരിഗണിക്കാനും സാധ്യത KK Shailaja | CPM | Keralam Assembly Election | Mattannur | Assembly Election
മഞ്ചേരി മെഡിക്കൽ കോളേജിൽ വെള്ളമില്ല, ശുചിമുറികൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ, രോഗികൾ ദുരിതത്തിൽ
'മോട്ടോർ കത്തിപ്പോയി എന്നാണ് പറയുന്നത്, ശുചിമുറികൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്'; മഞ്ചേരി മെഡിക്കൽ കോളേജിൽ വെള്ളമില്ല, രോഗികൾ ദുരിതത്തിൽ Manjeri Medical College | Water shortage | Malappuram
മൂന്ന് വിദ്യാർത്ഥികൾക്ക് നിർബന്ധിത ടിസി നൽകിയതിനെ തുടർന്ന് ആലുവ യുസി കോളേജിൽ കെഎസ്യു പ്രവർത്തകർ പ്രിൻസിപ്പലിന് നേരെ കരി ഓയിൽ പ്രയോഗിക്കാൻ ശ്രമിച്ചു. സംഭവത്തിൽ കെഎസ്യു സംസ്ഥാന സെക്രട്ടറി മിവ ജോളി ഉൾപ്പടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിയാരം: സ്കൂട്ടറിൽ നിന്ന് വീണ് ഇടത് കൈത്തണ്ടയിൽ പരിക്കുപറ്റിയ റഷ്യൻ യുവതിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ പത്തിന് ഇടത് കൈത്തണ്ടയിൽ വേദനയും നീരും അധികമായതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത നതാലിയ എന്ന രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അതേ ദിവസം തന്നെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. കൈത്തണ്ടയിൽ സംഭവിച്ച ഒടിവ് ഓപ്പൺ റിഡക്ഷൻ ഇന്റേർണൽ ഫിക്സെഷൻ സർജറി മുഖേന ഇംപ്ലാന്റുകൾ ഘട്ടിപ്പിക്കുകയാണ് ചെയ്തത്. രോഗിയെ 16ന് ഡിസ്ചാർജ് ചെയ്തു.കേരളത്തിൽ യോഗ ഗവേഷണത്തിന് റഷ്യയിൽ നിന്ന് വന്ന നതാലിയക്ക് കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മികവും സുതാര്യതയും അതിശയിപ്പിക്കുന്നതും കുറ്റമറ്റതാണെന്ന അഭിപ്രായമാണ് പറയാനുണ്ടായിരുന്നത്. ചുരുങ്ങിയ ചെലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ ഈ വിഭാഗത്തിൽ പെടുന്ന ശാസ്ത്രക്രിയകൾക്ക് റഷ്യ… The post പരിക്കേറ്റ റഷ്യൻ യുവതിക്ക് ആശ്വാസഹസ്തവുമായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് appeared first on RashtraDeepika .
ഇടുക്കി: വഴിത്തര്‍ക്കത്തിന്റെ പേരില്‍ ഇടുക്കി കുമ്പപ്പാറയില്‍ കോണ്‍ഗ്രസ് നേതാവും സംഘവും അഴിച്ചുവിട്ടത് ക്രൂരമായ അക്രമം. വഴിയില്‍ ഗേറ്റ് വെച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമമായി മാറുകയായിരുന്നു. അക്രമത്തില്‍ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ഷാജി കൊച്ചുകരോട്ട് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ രാജക്കാട് പോലീസ് കേസെടുത്തു. കുമ്പപ്പാറ സ്വദേശിനികളായ സുധ, മകള്‍ സുബി, സുധയുടെ സഹോദരി പൊന്നമ്മ, അയല്‍വാസി ബിന്ദു, ബിന്ദുവിന്റെ മകള്‍ കൃഷ്ണപ്രിയ എന്നിവര്‍ക്കാണ് കോണ്‍ഗ്രസ് നേതാവിന്റെയും സംഘത്തിന്റെയും മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇവരെ രാജക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഘര്‍ഷമുണ്ടായത്. കുറച്ചുനാളുകളായി ഇരുകൂട്ടരും തമ്മില്‍ വഴി സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ ഷാജി വഴിയരികില്‍ ഒരു ഗേറ്റ് സ്ഥാപിച്ചത് പ്രശ്നം വഷളാക്കി. ഈ ഗേറ്റ് മറുകൂട്ടര്‍ ഇളക്കിമാറ്റിയതോടെ ഷാജിയും സംഘവും അക്രമാസക്തരാവുകയായിരുന്നു. രാത്രി ബിന്ദുവിന്റെ വീടിന് സമീപമെത്തിയ ഷാജിയും സംഘവും സ്ത്രീകളെ വടികൊണ്ട് അടിക്കുന്നതും അസഭ്യം പറയുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ത്രീകളെയും കുട്ടികളെയും പോലും പരിഗണിക്കാതെയായിരുന്നു സംഘത്തിന്റെ പരാക്രമം. ഷാജി കൊച്ചുകരോട്ടിനെ കൂടാതെ മഠത്തിശ്ശേരി രാജു, ഇദ്ദേഹത്തിന്റെ മക്കളായ ടിനോയ്, ടിന്റു എന്നിവര്‍ക്കെതിരെയാണ് പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാട്ടില്‍ ക്രമസമാധാനം പാലിക്കേണ്ട രാഷ്ട്രീയ നേതാവ് തന്നെ സ്ത്രീകളെ തെരുവിലിട്ട് മര്‍ദ്ദിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജക്കാട് പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
കസ്റ്റഡി മര്‍ദ്ദനം; ഫോര്‍ട്ട് സ്റ്റേഷനിലെ നാലു പോലിസുകാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് നാലു പോലിസുകാരെ സസ്പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ്ഐ ശ്രീകുമാര്‍, പോലിസുകാരായ സുനില്‍, സിജു കുമാര്‍, ഗിരീഷ് എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത ജിനുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബാറിന് മുന്നില്‍ നിര്‍ത്തിയിരുന്ന ബൈക്ക് മോഷണം പോയ കേസിലാണ് കോട്ടയം സ്വദേശികളായ ജിനുവിനെയും ഉണ്ണിയെയും പോലിസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഡാന്‍സഫ് സംഘം ജിനുവിനെ സെന്‍ട്രല്‍ പോലിസിന് കൈമാറിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കൊണ്ടുവരുന്നതിനിടെ വാഹനത്തില്‍ വച്ച് മര്‍ദിച്ചുവെന്നാണ് ജിനു നല്കിയ മൊഴി. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജിനുവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതായാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം കൈയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയ ഇയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കൂട്ടുപ്രതിയായ ഉണ്ണിയും അവിടെ ചികില്‍സയിലാണ്. ഇതിനുപുറമെ, പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും മോഷ്ടിച്ച ബൈക്ക് പൊളിച്ച് വിറ്റതായി ആരോപിക്കപ്പെടുന്ന വര്‍ക്ക്ഷോപ്പ് ഉടമയെയും തെളിവെടുപ്പിനെന്ന പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുൻപ് അമ്പരപ്പിക്കുന്ന നീക്കം, മുൻ മുഖ്യമന്ത്രി ഓപിഎസ് ഡിഎംകെയിൽ, എൻഡിഎയ്ക്ക് ഞെട്ടൽ
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ അമ്പരപ്പിക്കുന്ന രാഷ്ട്രീയ നീക്കം. മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന എഐഎഡിഎംകെ നേതാവ് ഒ. പനീർസെൽവം ഡിഎംകെയിൽ ചേർന്നു. അണ്ണാ അറിവാലയത്തിൽ വെച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഓപിഎസിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. വിശ്വസ്തനായ ഉസിലംപട്ടി എംഎൽഎ അയ്യപ്പൻ അടക്കമുളളവും ഓപിഎസ്സിനൊപ്പമുണ്ടായിരുന്നു. തമിഴ്നാട്ടിൽ എഐഎഡിഎംകെയുടെ സഹായത്തോടെ മുന്നേറ്റമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഈ നീക്കം വലിയ
സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ; ‘ദ കേരള സ്റ്റോറി 2’റിലീസിന് ഹൈക്കോടതി അനുമതി
ചിത്രത്തിന്റെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര നടപടി.
എച്ച്1ബി വിസ: അപേക്ഷകർ കൂടി, അപ്രൂവൽ കുത്തനെ താഴ്ന്നു; 2025ലെ വാർഷിക റിപ്പോർട്ട് പുറത്ത്
അമേരിക്കയുടെ താൽക്കാലിക വർക്ക് വിസയായ എച്ച്1ബി വിസയുടെ 2025ലെ വാർഷിക റിപ്പോർട്ട് പുറത്ത്. 2025 സാമ്പത്തിക വർഷം വിസയ്ക്ക് അംഗീകാരം നൽകുന്നതിൽ 17.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇക്കാലയളവിൽ അപേക്ഷകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവ് ഉണ്ടായിരുന്നു.
തനിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ വേണ്ടി മാത്രം ഉയര്‍ത്തിക്കൊണ്ടുവന്ന പരാതിയാണ് ഇതെന്ന് ആര് ശ്രീലേഖ
കുഞ്ഞുങ്ങൾ ജനിക്കുന്പോൾ സാധാരണ അവരുടെ തൂക്കം നാല് കിലോയിൽ മുകളിൽ പോകാറില്ല. അഥവാ പോയാൽ തന്നെ വളരെ അപൂർവങ്ങളിൽ അപൂർവമായിട്ടാകും. അത്തരമൊരു സംഭവമാണ് ന്യൂയോർക്കിലെ കയുഗ മെഡിക്കൽ സെന്ററിൽ നടന്നത്. ടെറിക്ക- ഷോൺ ദന്പതികളുടെ നാലാമത്തെ കുട്ടിക്കാണ് അമിതഭാരം. കുട്ടിക്ക് ഭാരം കൂടുതൽ ആയിരിക്കുമെന്ന് മാതാപിതാക്കൾക്ക് ഡോക്ടർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതായിരുന്നു, എങ്കിലും കുഞ്ഞ് ജനിച്ച് കഴിഞ്ഞ് ഭാരം നോക്കിയപ്പോൾ അക്ഷരാർഥത്തിൽ എല്ലാവരും ഞെട്ടിപ്പോയി. 559കിലോ ആയിരുന്നു അവന്റെ തൂക്കം. ആറ് മുതൽ എട്ട്വരെ മാസം പ്രായമുള്ള കുഞ്ഞുങ്ങളെ ധരിപ്പിക്കുന്ന ഡയപ്പർ ആണ് നവജാത ശിശുവിനെ ഇപ്പോൾ ധരിപ്പിക്കുന്നത്. അതേസമയം, ആശുപത്രിയിൽ 1 കിലോ മാത്രം ഭാരമുള്ള മറ്റൊരു കുഞ്ഞും ജനിച്ചിരുന്നു. ഒരേ ദിവസം ഒരേ സമയം ഭാരക്കൂടുതലുള്ള കുഞ്ഞും ഭാരം കുറഞ്ഞ മറ്റൊരു കുഞ്ഞും അവിടെ ജനിച്ചു എന്നത് വലിയ പ്രത്യേകത ആണെന്ന് ആശുപത്രി അധികൃതർ… The post 5.9കിലോ ഭാരവുമായി നവജാത ശിശു ജനിച്ചു: കുഞ്ഞിനെ കണ്ട് അന്പരന്ന് മാതാപിതാക്കളും ബന്ധുക്കളും appeared first on RashtraDeepika .
നിലമ്പൂർ :പാൽവില വർധന ആവശ്യപ്പെട്ട് നിലന്പൂരിൽ ക്ഷീരകർഷകരുടെയും ജീവനക്കാരുടെയും പ്രതിഷേധം. ജില്ലയിലെ ക്ഷീരകർഷകരും ക്ഷീര സംഘങ്ങളിലെ ജീവനക്കാരും പ്രതിഷേധ സമരത്തിൽ പങ്കാളികളായി. നിലന്പൂർ മിൽമ ഓഫീസിന് മുന്നിലാണ് പാലൊഴുക്കി പ്രതിഷേധ ധർണ നടത്തിയത്. പാൽ പാത്രങ്ങളിലും കുപ്പികളിലും കരുതിയിരുന്ന പാലൊഴുക്കി കളഞ്ഞു. നിലന്പൂർ കോടതിപ്പടിയിൽനിന്ന് സ്ത്രീകൾ ഉൾപ്പടെ നൂറുക്കണക്കിന് ക്ഷീരകർഷകരും സംഘം ജീവനക്കാരും പ്രകടനമായെത്തിയാണ് അരുവാക്കോട് മിൽമ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തിയത്. പൊന്നാനി ബ്ലോക്കിലെ വട്ടംകുളം ക്ഷീര സഹകരണ സംഘം പ്രസിഡന്റ് അഷ്റഫ് ധർണ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികാരികൾ തയാറാകണമെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാലിന് ലഭിക്കുന്ന തുക കൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ല. കാലിത്തീറ്റയ്ക്ക് ഉൾപ്പടെ വലിയ വില നൽകി വാങ്ങി പശുവളർത്തൽ നടത്താൻ സാധ്യമല്ല. പാലിന് വില വർധിപ്പിച്ച് ക്ഷീരകർഷക മേഖലയെ… The post വിലവർധന ആവശ്യപ്പെട്ട് മിൽമയ്ക്ക് മുന്നിൽ പാലൊഴുക്കി ക്ഷീരകർഷകരുടെ പ്രതിഷേധം appeared first on RashtraDeepika .
കാപ്പാട് അബ്ദുല്‍ അലി മാഷിനെ കോഴിക്കോടിന്റെ ആദരം
പഴം പുളിശ്ശേരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ
* നേന്ത്രപ്പഴം പഴുത്തത് 2 * അരമുറി നാളികേരം ചിരകിയത് * നല്ല ജീരകം മഞ്ഞൾപൊടി മുളകുപൊടി 3 പച്ചമുളക് * തൈര് * ഉണക്കമുളക് ഉലുവ കടുക് കറിവേപ്പില
വിവാദ സിനിമ 'കേരള സ്റ്റോറി 2' പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
തിരുവനന്തപുരം: സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്. ഹരജിക്ക് പൊതുതാല്പര്യ സ്വഭാവമുള്ളതാണെന്നും സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കള്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സിനിമ മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് ചിത്രത്തിന്റെ പ്രദര്‍ശനം 15 ദിവസത്തേക്ക് തടഞ്ഞത്. സിനിമ കണ്ട് സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ഉള്ളടക്കം പരിശോധിക്കണമെന്നും സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
തൃപ്പൂണിത്തുറയിൽ വൻ കഞ്ചാവ് വേട്ട; നടൻ ടിനി ടോമിന്റെ മകൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം, കാർത്തിക്, അമിത് ജോർജ് എന്നിവരാണ് പിടിയിലായത്
കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ആര്.എസ്.പിയില്‍ ഉടലെടുത്ത നാടകീയ നീക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ താല്‍ക്കാലിക വിരാമം. എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ മകന് കാര്‍ത്തിക് പ്രേമചന്ദ്രനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ ചേരിതിരിവ് അഡ്വ. വിഷ്ണു മോഹനെ ഇരവിപുരത്ത് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെ പരിഹരിക്കപ്പെട്ടു. ആര്.വൈ.എഫ് സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹന്‍. പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ ഷിബു ബേബിജോണ്‍ പക്ഷവും പ്രേമചന്ദ്രന് പക്ഷവും നേര്‍ക്കുനേര്‍ പോരടിച്ചതോടെ ആര്.എസ്.പി പിളര്‍പ്പിന്റെ വക്കോളമെത്തി. സ്വന്തം മകന് വേണ്ടി പ്രേമചന്ദ്രന് വാശിപിടിക്കുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍, ചവറയിലെ സ്ഥാനാര്‍ത്ഥിയായ ഷിബു ബേബിജോണ്‍ പാര്‍ട്ടിയെ വിഭാഗീയതയിലേക്ക് നയിക്കുന്നുവെന്ന മറുവിഭാഗത്തിന്റെ ആരോപണവും യോഗത്തെ കലുഷിതമാക്കി. രാവിലെ 11-ന് തീരേണ്ട യോഗം തര്‍ക്കം കാരണം ഉച്ച കഴിഞ്ഞിട്ടും നീണ്ടുപോയി. പാര്‍ട്ടി സെക്രട്ടറിയുടെ താല്കാലിക ചുമതലയുളള എഎ അസീസും പ്രേമചന്ദ്രനെതിരെ നിലയുറപ്പിച്ചു. പുത്രവാത്സല്യം വേണ്ടെന്ന് ഷിബു പക്ഷം ആവശ്യപ്പെട്ടു. ഇരവിപുരത്ത് കാര്‍ത്തിക് പ്രേമചന്ദ്രനെ ഇറക്കാനുള്ള നീക്കത്തെ ഷിബു ബേബിജോണ്‍ പക്ഷം ശക്തമായി എതിര്‍ത്തു. നേതാക്കളുടെ കുടുംബവാഴ്ച പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നായിരുന്നു പ്രധാന വിമര്‍ശനം. ഒടുവില്‍ ഇരുകൂട്ടര്‍ക്കും സമ്മതനായ ഒരു യുവനേതാവ് എന്ന നിലയിലാണ് വിഷ്ണു മോഹന്റെ പേരില്‍ സമവായമുണ്ടായത്. മറ്റു തീരുമാനങ്ങള്‍: കുന്നത്തൂര്‍: ആര്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂര്‍ മത്സരിക്കും. ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. ആറ്റിങ്ങല്‍: സന്തോഷ് ഭദ്രന് ജനവിധി തേടും. മട്ടന്നൂര്‍: ഈ മണ്ഡലത്തിന് പകരം വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് യു.ഡി.എഫിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. തര്‍ക്കം പരിഹരിച്ചെങ്കിലും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഈ കൊമ്പുകോര്‍ക്കല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്. അതിനിടെ കോണ്‍ഗ്രസ് നേതൃത്വവും ആര്‍എസ്പിയിലെ വിഷയങ്ങള്‍ പരിഹരിക്കാന്‍ സജീവ ഇടപെടല്‍ നടത്തി.
ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍
കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി നടക്കാവ് ബി.ജി റോഡ് സ്വദേശി ചെട്ടിത്തോപ്പ് പറമ്പിൽ വീട്ടില്‍ രതീഷിനെ (40) വെള്ളയില്‍ പൊലീസ് പിടികൂടി. 2023ല്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ബി.ജി റോഡിലുള്ള ശ്മശാനത്തിന് സമീപം വെച്ച് വാഹന ഗതാഗതത്തിനും, പൊതുജനങ്ങള്‍ക്കും ശല്യമായതിന് വെള്ളയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. പ്രതിയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പ്രതി അയാളുടെ വീടിനടുത്തുണ്ടെന്ന് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ശിവദാസന്‍, സിപിഒമാരായ മധുസൂദനന്, അനിതാബ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
'ഇതൊരു സുവർണാവസരമാണ്, അടുത്ത 3 മത്സരങ്ങളിലും സഞ്ജു സെഞ്ചുറി അടിക്കണം', തുറന്നുപറഞ്ഞ് ആര് അശ്വിൻ
സിംബാബ്വെയ്ക്കെതിരെ റിങ്കു സിംഗിന് പകരം പ്ലേയിങ് ഇലവനിലെത്തിയ സഞ്ജു, അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറായാണ് കളത്തിലിറങ്ങിയത്.
ലേഡീസ് ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറി സ്ത്രീകൾക്കെതിരെ അതിക്രമം; പ്രതി പിടിയില്‍
അറക്കുളം സ്വദേശി അഖിൽ പി രഘുവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികൾ ബഹളം വച്ചതോടെ അഖിൽ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ട പ്രതി പൊലീസ് അന്വേഷണത്തിലാണ് പിടിയിലായത്.
പലിശരഹിത ഇ എം ഐയും ക്യാഷ്ബാക്കും; ഹോളി ഓഫറുമായി ഒപ്പോ! വമ്പൻ ഇളവുകളും
മാർച്ച് 1 മുതൽ മാർച്ച് 8 വരെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഈ ഓഫറുകൾ ലഭ്യമാകും.
പ്രണയിനികൾക്കൊപ്പം മലകയറാൻ പോകുന്നവർ ജാഗ്രതൈ! സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്ന 'ആൽപൈൻ ഡിവോഴ്സ്' എന്ന വാക്ക് കേവലം ഒരു തമാശയല്ല, മറിച്ച് പ്രണയബന്ധങ്ങളിലെ ക്രൂരതയുടെയും അവഗണനയുടെയും ഞെട്ടിക്കുന്ന മുഖമാണെന്നാണ് പുതിയ റിപ്പോട്ട്.
കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026 നിയമസഭ പാസാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ ബിൽ പ്രകാരം, വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന നേറ്റിവിറ്റി കാർഡിന് നിയമപ്രാബല്യം ലഭിക്കും.
ഗൂഡല്ലൂര്‍: ജനവാസ കേന്ദ്രത്തിനടുത്തുള്ള ഉപേക്ഷിച്ച കിണറ്റില്‍ വീണ കടുവ ചത്തു. മുതുമല കടുവാസങ്കേതം പരിധിയിലെ നെല്ലാക്കോട്ട റേഞ്ചില്‍ മുക്കട്ടി പൊനമ്മൂലയിലാണ് സംഭവം. ഏകദേശം ആറു വയസ് പ്രായമുള്ള കടുവയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് കിണറ്റില്‍ കടുവയുടെ ജഡം കണ്ടത്. വിവരം ലഭിച്ചതോടെ മുതുമല കടുവാസങ്കേതം ഡയറക്ടര്‍ കൃപാശങ്കറിന്റെയും നെല്ലാക്കോട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീനിവാസന്റെയും നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്തെത്തി തുടര്നടപടുകള് ആരംഭിച്ചു. കടുവകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കാല്‍തെറ്റി കിണറ്റില്‍ വീണതാകാമെന്നാണ് വനസേനാംഗങ്ങളുടെ പ്രാഥമിക നിഗമനം.
ചീര കഴിക്കാം, ആഴ്ചയിൽ ഒരിക്കൽ മാത്രം മതി; ശരീരത്തിലുണ്ടാകുന്നത് നിരവധി മാറ്റങ്ങൾ
ചീരയ്ക്ക് അത്ഭുതകരമായ ആരോഗ്യഗുണങ്ങളുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരുപാട് ഗുണം ചെയ്യും. ഇത് എങ്ങനെയാണ് കഴിക്കേണ്ടതെന്ന് അറിഞ്ഞിരുന്നാൽ മാത്രം മതി.
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് മല്‍സരിക്കണമെന്ന് കേരള ഘടകം. പിണറായി വിജയന് മല്‍സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്. പിബി തീരുമാനം വൈകീട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. 75 വയസ് കഴിയുമ്പോള്‍ നേതാക്കള്‍ വിരമിക്കണം എന്നതാണ് നിലവിലെ സിപിഎമ്മിനുള്ളിലെ ചട്ടം. എന്നാല്‍ പിണറായിക്ക് നേരത്തെ പോളിറ്റ് ബ്യൂറോയില്‍ ഇളവ് നല്കയിരുന്നു. മുഖ്യമന്ത്രി എന്ന രീതിയിലാണ് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തുന്നത് എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
'ദി കേരളാ സ്റ്റോറി 2' വരുന്നു; സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്!
വിവാദ ചിത്രമായ 'ദി കേരളാ സ്റ്റോറി 2'-ന്(The Kerala Story 2) പ്രദർശനാനുമതി ലഭിച്ചു. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണ്ണായകമായ ഈ ഉത്തരവ്. കോടതിയിലെ വാദങ്ങൾ ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെത്തുടർന്ന് നിർമ്മാതാക്കൾ അടിയന്തരമായി
കൊച്ചി: കേരള സ്റ്റോറി-2വിന് പ്രദർശനാനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സിനിമയുടെ പ്രദർശനം പാടില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്മേൽ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് കോടതി ഇടപെടൽ. ജസ്റ്റീസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുതാല്പര്യ സ്വഭാവമുള്ള ഹർജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. സിനിമ സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു. The post കേരള സ്റ്റോറി-2വിന് പ്രദർശനാനുമതി; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ; നിർമാതാക്കൾ നൽകിയ അപ്പീലിലാണ് കോടതി ഇടപെടൽ appeared first on RashtraDeepika .
ദ് കേരള സ്റ്റോറി 2 തടയാനാവില്ല!
കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ.
ഡൽഹി: ഇന്ത്യൻ ആകാശത്തിന് കാവലൊരുക്കുന്ന എസ്-400 ലോംഗ് റേഞ്ച് മിസൈൽ സംവിധാനത്തിന്റെ കരുത്ത് വിളിച്ചോതുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ വ്യോമസേന. 'സുദർശൻ' എന്ന് ഇന്ത്യ നാമകരണം ചെയ്ത ഈ മിസൈൽ സംവിധാനം, സൈനിക ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകർത്തുകൊണ്ട് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. 2025 മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നീക്കത്തിനിടെ, പാക് അതിർത്തിക്കുള്ളിൽ ഏകദേശം 300 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തെ സുദർശൻ കൃത്യമായി തകർത്തിരുന്നതായി സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ലോകത്ത് ഇത്രയും ദൂരപരിധിയിൽ ഒരു മിസൈൽ ആക്രമണം ലക്ഷ്യം കാണുന്നത് ഇതാദ്യമായാണ്. റഡാറുകൾ ശത്രുവിനെ തിരിച്ചറിയുന്നതും നിമിഷങ്ങൾക്കുള്ളിൽ മിസൈൽ കുതിച്ചുയർന്ന് ലക്ഷ്യം തകർക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ശത്രു നമ്മുടെ കണ്ണിൽപ്പെട്ടില്ലെങ്കിലും സുദർശൻ ചക്രത്തിന്റെ പരിധിക്ക് പുറത്തല്ല എന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ വ്യോമസേന നൽകുന്നത്. റഷ്യൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച എസ്-400 ട്രയംഫ് സംവിധാനത്തെ 2018-ലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദേശം 5.4 ബില്യൺ ഡോളറിന്റെ കരാർ പ്രകാരമാണ് ഈ അത്യാധുനിക സംവിധാനം ഇന്ത്യയിലെത്തിയത്. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ഇതിന് സാധിക്കും. 600 കിലോമീറ്റർ ദൂരെയുള്ള ശത്രുനീക്കങ്ങൾ പോലും തിരിച്ചറിയാൻ ഇതിന്റെ റഡാറുകൾക്ക് ശേഷിയുണ്ട്. ഇതിലെ 40N6 മിസൈലുകൾക്ക് 400 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാനാകും. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ പിന്തുടരാനും ആക്രമിക്കാനും സാധിക്കുമെന്നത് ഇതിനെ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളിലൊന്നാക്കി മാറ്റുന്നു. പൊഖ്റാനിൽ നടക്കാൻ പോകുന്ന 'വായു ശക്തി' അഭ്യാസപ്രകടനത്തിൽ സുദർശൻ തന്റെ കരുത്ത് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി പ്രദർശിപ്പിക്കും. സുദർശനൊപ്പം ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ്, റഫാൽ, സുഖോയ്-30MKI, മിഗ്-29, ജാഗ്വാർ തുടങ്ങിയവയും അണിനിരക്കും. ആകാശ് മിസൈലുകൾക്കൊപ്പം സുദർശൻ കൂടി ചേരുന്നതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധം അജയ്യമായി മാറിയിരിക്കുകയാണ്. പാക്ക് അതിർത്തിക്കുള്ളിൽ ഏകദേശം 300 കിലോമീറ്റർ ദൂരെയുള്ള ശത്രുലക്ഷ്യത്തെ സുദർശൻ കൃത്യമായി തകർത്തു. ലോകത്ത് ഇത്രയും വലിയ ദൂരപരിധിയിൽ ഒരു മിസൈൽ പ്രതിരോധ സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. റഡാർ ദൃശ്യങ്ങൾ വഴി ശത്രുവിനെ തിരിച്ചറിഞ്ഞ് നിമിഷങ്ങൾക്കകം മിസൈൽ കുതിച്ചുയർന്ന് ലക്ഷ്യത്തെ ഭസ്മമാക്കുന്ന ദൃശ്യങ്ങൾ ശത്രുരാജ്യങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളിലൊന്നാണ് 'സുദർശൻ' എന്ന് പേരിട്ടിരിക്കുന്ന എസ്-400 ട്രയംഫ് (S-400 Triumf) മിസൈൽ പ്രതിരോധ സംവിധാനം. ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ ഭൂതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണിത്. ശത്രുക്കളുടെ വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ശേഷിയുള്ളതിനാലാണ് ഇതിനെ പുരാണത്തിലെ അജയ്യമായ ആയുധമായ 'സുദർശനചക്ര'ത്തോട് ഉപമിക്കുന്നത്. എന്താണ് സുദർശൻ (S-400)? റഷ്യ വികസിപ്പിച്ചെടുത്ത എസ്-400 മിസൈൽ സംവിധാനത്തെയാണ് ഇന്ത്യ 'സുദർശൻ' എന്ന് വിളിക്കുന്നത്. 2018-ൽ റഷ്യയുമായി ഏകദേശം 35,000 കോടി രൂപയുടെ (5.4 ബില്യൺ ഡോളർ) കരാറിലാണ് ഇന്ത്യ ഒപ്പിട്ടത്. അഞ്ച് യൂണിറ്റ് എസ്-400 മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഏതൊരു വ്യോമാക്രമണത്തെയും തടയാൻ ശേഷിയുള്ള ഒരു 'അദൃശ്യ കവചം' ആയി ഇത് പ്രവർത്തിക്കുന്നു. പ്രധാന പ്രത്യേകതകൾ അസാമാന്യമായ ദൂരപരിധി: 600 കിലോമീറ്റർ ദൂരെയുള്ള ശത്രുനീക്കങ്ങൾ വരെ തിരിച്ചറിയാൻ ഈ സംവിധാനത്തിലെ അത്യാധുനിക റഡാറുകൾക്ക് സാധിക്കും. ഇതിലെ മിസൈലുകൾക്ക് 400 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ കൃത്യമായി തകർക്കാനാകും. മൾട്ടി-ലെയർ ഡിഫൻസ്: സുദർശനിൽ നാല് വ്യത്യസ്ത തരം മിസൈലുകൾ അടങ്ങിയിട്ടുണ്ട്. വളരെ ദൂരെയുള്ള ലക്ഷ്യങ്ങൾക്കും അടുത്തുള്ള ലക്ഷ്യങ്ങൾക്കും വെവ്വേറെ മിസൈലുകൾ ഉപയോഗിക്കുന്നു. ഇത് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നു. ഒരേസമയം നിരവധി ലക്ഷ്യങ്ങൾ: ഒരേസമയം 36 ലക്ഷ്യങ്ങളെ പിന്തുടരാനും ആക്രമിക്കാനും ഈ സംവിധാനത്തിന് കഴിയും. ഒരേസമയം നൂറിലധികം ശത്രുവിമാനങ്ങളെ നിരീക്ഷിക്കാനുള്ള ശേഷിയും ഇതിനുണ്ട്. വേഗതയും കൃത്യതയും: സ്റ്റെൽത്ത് വിമാനങ്ങൾ (റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്തവ), ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തകർക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. വെറും അഞ്ച് മിനിറ്റിനുള്ളിൽ ഈ സംവിധാനം യുദ്ധസജ്ജമാക്കാൻ സാധിക്കും. ഇന്ത്യയ്ക്ക് ഇതിന്റെ പ്രാധാന്യം എന്ത്? ഇന്ത്യയുടെ അയൽരാജ്യങ്ങളായ ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണികളെ നേരിടാൻ സുദർശൻ അത്യന്താപേക്ഷിതമാണ്. പാകിസ്ഥാനിലോ ചൈനയിലോ ഉള്ള വിമാനത്താവളങ്ങളിൽ നിന്ന് ശത്രുവിമാനങ്ങൾ പറന്നുയരുമ്പോൾ തന്നെ അവയെ തിരിച്ചറിയാനും അതിർത്തി കടക്കുന്നതിന് മുൻപ് തന്നെ തകർക്കാനും സുദർശന് സാധിക്കും. ഡൽഹി പോലെയുള്ള തന്ത്രപ്രധാനമായ നഗരങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഇത് വലിയ പങ്കുവഹിക്കുന്നു. സുദർശൻ ചക്രവും പുതിയ റെക്കോർഡും അടുത്തിടെ നടന്ന പരീക്ഷണങ്ങളിൽ, ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ദൂരെയുള്ള ലക്ഷ്യത്തെ തകർത്ത് സുദർശൻ പുതിയ റെക്കോർഡ് കുറിച്ചു. 2025-ൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നീക്കത്തിൽ ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം ഈ മിസൈൽ തകർത്തിരുന്നു. ഇത് ഇന്ത്യയുടെ ആകാശക്കരുത്ത് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിച്ചു.
ബെംഗളൂരുവില്‍ കൊടുംചൂട്; താപനില 31.6 ഡിഗ്രി സെല്‍ഷ്യസ്
ബെംഗളൂരു: ഫെബ്രുവരി ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാല്‍ ഒരുകാലത്ത് സുഖകരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരുവില്‍ ഇപ്പോള്‍ തന്നെ കടുത്ത ചൂടെന്ന് റിപോര്‍ട്ടുകള്‍. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ശനിയാഴ്ച (ഫെബ്രുവരി 21) മുതല്‍ ബെംഗളൂരുവിലെ പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസ് കടന്നു. സാധാരണയായി മാര്‍ച്ചിലാണ് വേനല്‍ക്കാലം ആരംഭിക്കുന്നത്. എന്നാല്‍, ഇത്തവണ ബെംഗളൂരുവില്‍ അതിനുമുമ്പേ തന്നെ, ഫെബ്രുവരി അവസാനത്തോടെ, കടുത്ത ചൂട് വര്‍ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഫെബ്രുവരി 21 ന് നഗരത്തില്‍ 30.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഫെബ്രുവരി 22 ന് 32.4 ഡിഗ്രിയും, ഫെബ്രുവരി 23 ന് 32.8 ഡിഗ്രിയും, ഫെബ്രുവരി 24 ന് 31.1 ഡിഗ്രിയും, ഫെബ്രുവരി 25 ന് 31.6 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു താപനില.
ജുഡീഷ്യറിയിലെ അഴിമതി പാഠഭാഗമാക്കിയ എൻ.സി.ഇ.ആർ.ടിയുടെ എട്ടാം ക്ലാസ് പാഠപുസ്തകം സുപ്രീംകോടതി നിരോധിച്ചു. ലക്ഷക്കണക്കിന് കോപ്പികൾ അടിച്ചു തിങ്കളാഴ്ച വിതരണം തുടങ്ങിയ പുസ്തകം പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മാപ്പ് പറഞ്ഞുവെങ്കിലും സുപ്രീംകോടതി തൃപ്തിപ്പെട്ടില്ല.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവാദമായ മദ്യനയ കേസില്‍ സിബിഐക്ക് നാണംകെട്ട തിരിച്ചടി. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും ഡല്‍ഹി റോസ് അവന്യൂ കോടതി വെറുതെ വിട്ടു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം വെറും 'ഊഹാപോഹങ്ങളുടെയും സങ്കല്പ്പങ്ങളുടെയും' കെട്ടുകഥയാണെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേവലം അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ആസൂത്രിതമായി തയ്യാറാക്കിയ ഈ കേസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ സിബിഐയുടെ പ്രധാന വാദമായ '12 ശതമാനം ഹോള്‍സെയില്‍ മാര്‍ജിന്‍' സിദ്ധാന്തത്തെ കോടതി തരിപ്പണമാക്കി. ഇതിനെ 'സാമ്പത്തിക നിരക്ഷരത' എന്നാണ് കോടതി വിശേഷിപ്പിച്ചത്. വസ്തുതകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില നിഗമനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി സിബിഐ വളച്ചൊടിക്കുകയായിരുന്നു. സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നത് കുറ്റകൃത്യമായി കാണാനാവില്ലെന്നും, ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയ പൊതുപ്രവര്‍ത്തകരെ തെളിവുകളില്ലാതെ പ്രതിയാക്കിയ രീതി അപകടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കോടതി വിധിക്കെതിരെ സിബിഐ അതിവേഗ അപ്പീലിന് പോയേക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികള്‍ നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. 'സൗത്ത് ഗ്രൂപ്പ്' എന്നതടക്കമുള്ള പ്രയോഗങ്ങള്‍ സിബിഐയുടെ ഭാവന മാത്രമാണെന്നും തെളിവുകളുടെ യാതൊരു പിന്‍ബലവും ഇതിനില്ലെന്നും വിധിയില്‍ പറയുന്നു. ലളിതമായ സാമ്പത്തിക ഇടപാടുകളെ ക്രിമിനല്‍ ഉദ്ദേശ്യത്തോടെ ചിത്രീകരിക്കാനാണ് ഏജന്‍സി ശ്രമിച്ചത്. സിബിഐയുടെ വാദങ്ങള്‍ നിയമപരമായി ഒരിടത്തും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം ഒരു 'ആസൂത്രിത നടപടി' മാത്രമായിരുന്നുവെന്ന് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ സിബിഐ കൈകടത്തിയതിനെയും കോടതി വിമര്‍ശിച്ചു. ഒടുവില്‍, വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കെജ്രിവാളും കൂട്ടരും കുറ്റവിമുക്തരായത് സിബിഐ എന്ന കേന്ദ്ര ഏജന്‍സിയുടെ വിശ്വാസ്യതയ്ക്കേറ്റ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും കോടതി വെള്ളിയാഴ്ച കുറ്റവിമുക്തരാക്കി. സിബിഐയുടെ അന്വേഷണം അപൂര്‍ണവും മുന്‍വിധികള്‍ നിറഞ്ഞതുമാണെന്നും റോസ് അവന്യൂ കോടതി നിരീക്ഷിച്ചു. മതിയായ തെളിവുകളില്ലാതെ കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം തയ്യാറാക്കിയതെന്ന് പറഞ്ഞ കോടതി, അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള നിയമവിരുദ്ധമായ അന്വേഷണ രീതികളാണ് സിബിഐ നടത്തിയതെന്നാണ് കോടതി വിമര്‍ശിച്ചത്. ഇത്തരത്തിലൊരു വിമര്‍ശനം സിബിഐയ്ക്ക് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള 23 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവില്‍, പ്രോസിക്യൂഷന്റെ വിവരണം തെളിവുകള്‍ക്ക് പകരം ഊഹാപോഹങ്ങളെയും നിയമപരമായി നിലനില്‍ക്കാത്ത അനുമാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോടതി പറഞ്ഞു. ഈ കേസ് ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ലെന്നും അത് പൂര്‍ണമായും തള്ളിക്കളയേണ്ടതാണെന്നും കോടതി വിധിച്ചു. സിബിഐ ഉപയോഗിച്ച 'സൗത്ത് ഗ്രൂപ്പ്' എന്ന പദം ഏകപക്ഷീയമാണെന്നും തെളിവുകളുടെ അടിസ്ഥാനമില്ലാത്തതാണെന്നും കോടതി വ്യക്തമാക്കി.
1)തേങ്ങ 2)ശർക്കര 3)ഏലക്ക പൊടി തയ്യാറാക്കുന്ന വിധം
സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; പിതാവിനെ കൊന്ന മകന് ജീവപര്യന്തം
തിരുവനന്തപുരം: സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. പ്രതിയായ വിനോദിനെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ലോട്ടറി വില്‍പ്പനക്കാരനായിരുന്ന ആന്റണിയാണ് കൊല്ലപ്പെട്ടത്. 2022 മെയ് 19നാണ് സംഭവം നടന്നത്. ആന്റണിയുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റുകളിലൊന്നിന് സമ്മാനം ലഭിച്ചതിനെ തുടര്‍ന്ന്, ടിക്കറ്റ് തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് വിനോദ് പിതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. എന്നാല്‍ ടിക്കറ്റ് നല്കാന് ആന്റണി തയ്യാറായില്ല. തുടര്‍ന്ന് വീട്ടില്‍നിന്ന് പുറത്തുപോയ ആന്റണി മടങ്ങിവരുന്നതിനിടെ വീട്ടിലേക്കുള്ള വഴിയില്‍വച്ച് വിനോദ് ആക്രമണം നടത്തുകയായിരുന്നു. ക്രൂര മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആന്റണിയെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
വടക്കഞ്ചേരി: വിഭജനത്തിന്റെയും അന്യമതവിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങളുണ്ടാകുമ്പോൾ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും മാതൃകയാവുകയാണ് വണ്ടാഴി പഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്. പഞ്ചായത്തിലെ ചെമ്പോട് വാർഡ് മെംബറും യൂത്ത് കോൺഗ്രസ് നേതാവുമാണ് പ്രമോദ്. മുസ്ലിം സഹോദരങ്ങൾക്കൊപ്പം വ്രതമെടുക്കുന്ന പ്രമോദ് പുലർച്ചെ വീട്ടിൽനിന്നും ഭക്ഷണംകഴിച്ച് നോമ്പു തുടങ്ങും. വൈകുന്നേരം മഗരിബ് ബാങ്ക് വിളിക്കുമ്പോൾ പാലമൊക്ക് നിസ്കാരപള്ളിയിൽ വിശ്വാസികൾക്കൊപ്പമിരുന്നാണ് നോമ്പുതുറ.രാഷ്ട്രീയത്തിനപ്പുറം മനുഷ്യർക്കിടയിലെ മതിൽക്കെട്ടുകൾ പൊളിച്ചെഴുതാൻ ഇത്തരം കൂട്ടായ്മകൾ വേണമെന്നു പ്രമോദ് പറയുന്നു. The post മുസ്ലിംസഹോദരങ്ങൾക്കൊപ്പം നോമ്പെടുത്ത് വണ്ടാഴി ഗ്രാമപഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട് appeared first on RashtraDeepika .
തിലക് വര്‍മ മുതല്‍ സുനില്‍ ഗവാസ്കര്‍ വരെ; സഞ്ജുവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ടി20 ലോകകപ്പില്‍ സിംബാബ്വെക്കെതിരെ പുറത്തെടുത്ത പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. 15 പന്തില്‍ 24 റണ്‍സാണ് സഞ്ജു നേടിയത്. ശേഷം പ്രമുഖര്‍ പറഞ്ഞതിങ്ങനെ…
ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഎ പുന:സ്ഥാപിച്ചതും സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണ്.
മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പ്രാര്‍ഥന നടത്താന്‍ സ്ഥലം തേടി ടാക്സി, ക്യാബ് ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി കോടതി നിരസിച്ചു. പകരം മറ്റൊരു സ്ഥലം നമസ്കാരത്തിന് കൊടുക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റമദാന് സമയമായതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റിയും എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബിപി കൊളബാവാല, ഫിര്‍ദൗസ് പുനിവാല എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് തീരുമാനം. വിമാനത്താവള പ്രദേശത്ത് ധാരാളം മുസ് ലിം ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്നും നമസ്കരിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ഹരജിക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജ്യോതി ചവാന്, പ്രസ്തുത പ്രദേശം ഒരു ഉയര്‍ന്ന സുരക്ഷാ മേഖലയാണെന്നും അവിടെ ധാരാളം ആളുകള്‍ ഇടയ്ക്കിടെ ഒത്തുകൂടുന്നത് സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും കോടതിയെ അറിയിച്ചു. സാധ്യമെങ്കില്‍ റമദാന് മാസത്തില്‍ താല്‍ക്കാലിക അനുമതി നല്‍കാമെന്നും പിന്നീട് സ്ഥലം പഴയ അവസ്ഥയിലേക്ക് പുനസ്ഥാപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
വിവരം ചോര്‍ന്നുവെന്നതിനെ സാധൂകരിക്കുന്ന സാങ്കേതിക തെളിവുകളൊന്നും ഇല്ല. രേഖകളുടെ പിന്‍ബലവുമില്ലെന്നും സര്‍ക്കാര്‍.
വിവാദം ഇനി സ്ക്രീനിൽ ; 'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി
വിവാദ ചിത്രം 'ദി കേരളാ സ്റ്റോറി 2'ക്ക് പ്രദർശനാനുമതി. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇരവിപുരത്തെ ചൊല്ലി ആര്എസ്പിയില് ഭിന്നത രൂക്ഷം
മൂന്നാം മുറയിൽ പ്രതിയുടെ വൃക്കകൾ തകരാറിലായി; എസ്ഐ അടക്കം നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്
ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്നതിനെക്കുറിച്ച് വിദഗ്ധർ തയ്യാറാക്കിയ മാർഗനിർദേശങ്ങളും അലർട്ടിനൊപ്പം മാതാപിതാക്കൾക്ക് ലഭിക്കും
കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തിയേക്കും
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ വലിയ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. വീണാ ജോർജിന്റേത് അഭിനയം ആണെന്നാണ് കോൺഗ്രസ് നേതാക്കളും അനുകൂലികളും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ആരോപിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടെ നഴ്സുമാർക്കൊപ്പമുളള സെൽഫിയുടെ പേരിലും ആരോഗ്യമന്ത്രി വ്യാപകമായി വിമർശിക്കപ്പെടുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്യുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാടിനെയും, ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകാതെ വഞ്ചിച്ചുവെന്നും മന്ത്രി രൂക്ഷമായി വിമർശിച്ചു.
ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്ക് മദ്യനയ അഴിമതി കേസിലുണ്ടായ അനുകൂലമായ കോടതി വിധിയിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിൻ . കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ലജ്ജ തോന്നണമെന്നും സ്റ്റാലിൻ തുറന്നടിച്ചു. കടുത്ത സമ്മർദങ്ങൾക്കിടയിലും തളരാതെ പിടിച്ചുനിന്ന അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും അഭിനന്ദിച്ച അദ്ദേഹം, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് വ്യക്തമാക്കി.
'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്
'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
4 മാസം, 4 കോടി! വിസ്കി വിപണിയില്‍ 'സിങ്കമായി' അജയ് ദേവ്ഗണ്; തരംഗമായി 'ദ ഗ്ലെന്‍ ജേര്‍ണീസ്'
ബോളിവുഡ് താരം അജയ് ദേവ്ഗൺ പുറത്തിറക്കിയ പ്രീമിയം വിസ്കി ബ്രാൻഡായ 'ദ ഗ്ലെൻ ജേർണീസ്' വിപണിയിൽ വൻ മുന്നേറ്റം നടത്തുന്നു. വെറും നാല് മാസത്തിനുള്ളിൽ 4.14 കോടി രൂപയുടെ വിറ്റുവരവ് നേടിയ ബ്രാൻഡ്, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയിടുന്നു.
ഇത് ഉർവശി ഷോ, ടോട്ടൽ എന്റര്ടെയ്നര്; 'എൽ ജഗദമ്മ' റിവ്യൂ
ഉർവശി കേന്ദ്രകഥാപാത്രമാകുന്ന 'എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' ഒരു സമ്പൂർണ്ണ കുടുംബചിത്രമാണ്
രാത്രി യാത്രയില്‍ ശാന്തത നിര്‍ബന്ധം; നിയമലംഘനത്തിന് പിഴയുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ട്രെയിന്‍ സര്‍വീസുകള്‍ ദിനംപ്രതി ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നത്. ബസ്സിലേതുപോലെ കുലുക്കമില്ലാതെ സൗകര്യപ്രദമായി വിശ്രമിക്കാനാകുന്നതാണ് ട്രെയിന്‍ യാത്രയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ സമീപകാലത്ത് ചില യാത്രക്കാരുടെ അച്ചടക്കക്കുറവ് സഹയാത്രികരുടെ സ്വസ്ഥതയ്ക്ക് ഭീഷണിയാകുന്നുവെന്ന പരാതികള്‍ ഉയരുന്നു. റിസര്‍വേഷന്‍ കോച്ചുകളില്‍ രാത്രി സമയത്ത് പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും പലപ്പോഴും അവ ലംഘിക്കപ്പെടുന്നതായാണ് റിപോര്‍ട്ട്. രാത്രി പത്ത് മുതല്‍ രാത്രി ആറു വരെ ഉറക്കെ സംസാരിക്കല്‍, ഹെഡ്ഫോണ് ഉപയോഗിക്കാതെ പാട്ടുകളോ വീഡിയോകളോ പ്രക്ഷേപണം ചെയ്യുക, ലൈറ്റുകള്‍ ഓഫ് ചെയ്യാതിരിക്കുക തുടങ്ങിയ പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. ചിലര്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുകയും റീലുകള്‍ കാണുകയും ചെയ്യുന്നതും മറ്റു യാത്രക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന പരാതിയും ഉയരുന്നു. പ്രത്യേകിച്ച് 60 വയസിന് മുകളിലുള്ള മുതിര്‍ന്ന യാത്രക്കാരാണ് ഇതിലൂടെ കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്കു പോലും രാത്രി വിശ്രമിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കര്‍ശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാത്രി പത്തു മണിക്ക് ശേഷം നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി പത്തു മണിക്ക് ശേഷം ഹെഡ്ഫോണ് ഇല്ലാതെ പാട്ട് കേള്‍ക്കുകയോ വീഡിയോകള്‍ കാണുകയോ ചെയ്യരുത്. സഹയാത്രികരോടും ഫോണിലൂടെയും പതിഞ്ഞ സ്വരത്തില്‍ മാത്രം സംസാരിക്കണം. പത്തു മണിക്ക് ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്നും മിഡില്‍ ബെര്‍ത്ത് രാത്രി പത്തിനു ശേഷം ഉയര്‍ത്തി രാവിലെ ആറിന് മുന്‍പ് താഴ്ത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്കി.
പതിനായിരം ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ നിന്ന് നാലായിരം പേരെ ഒറ്റയടിക്ക് പുറത്താക്കി. ട്വിറ്റർ സഹ സ്ഥാപകനും, മുൻ സിഇഒയുമായ ജാക്ക് ഡോർസിയുടെ കമ്പനിയാണ് ബ്ലോക്ക്.
ഡല്‍ഹി: വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. കേന്ദ്രസർക്കാരിന്റെ ‘ഗുഡ് സമ്മരിറ്റൻ’ പദ്ധതിയുടെ ഭാഗമായി ‘രാഹ് വീർ’ എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അപകടം നടക്കുമ്പോൾ നിയമക്കുരുക്കുകൾ ഭയന്ന് പരിക്കേറ്റവരെ സഹായിക്കാൻ ആളുകൾ മടിക്കുന്നത് ഒഴിവാക്കാനും കൂടുതൽ പേരെ രക്ഷാപ്രവർത്തനത്തിലേക്ക് ആകർഷിക്കാനുമാണ് ഈ വമ്പിച്ച തുക പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സഹായം നൽകുന്നവരുടെ വിവരങ്ങൾ പരിശോധിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ, ചീഫ് മെഡിക്കൽ ഓഫീസർ, ആർ.ടി.ഒ എന്നിവരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാർശ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് സമ്മാനത്തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി കൈമാറും. സുതാര്യത ഉറപ്പുവരുത്താൻ കർശനമായ പരിശോധനകൾക്ക് ശേഷമായിരിക്കും പണം നൽകുക. അപകടത്തിന്റെ ആദ്യ മണിക്കൂറുകളിൽ വൈദ്യസഹായം ഉറപ്പാക്കി മരണനിരക്ക് കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
കെ എം ഡി എ ജില്ലാ സമ്മേളനം മാർച്ച് ഒന്നിന് കണ്ണൂരിൽ
കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ( കെ എം ഡി എ ) കണ്ണൂർ ജില്ലാ സമ്മേളനം മാർച്ച് ഒന്നിന് കണ്ണൂരിലെ ഹോട്ടൽ ബ്രോഡ് ബീനിൽ വെച്ച് നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സുനിൽ ഇടക്കാടൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി മത്സരിക്കുമോ? പി ബി തീരുമാനം അൽപസമയത്തിനകം
നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടി നയിക്കണമെന്ന ആവശ്യം പി ബി യോഗത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ചു
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍
കോഴിക്കോട്: കോഴിക്കോടുവഴി തമിഴ്നാട്ടിലേക്ക് രണ്ട് പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍കൂടി. മംഗളുരൂ-രാമേശ്വരം എക്സ്പ്രസും മംഗളൂരു-താംബരം അമൃത് ഭാരത് സ്ലീപ്പര്‍ എക്സ്പ്രസും മാര്‍ച്ച് ഒന്നിന് മധുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ മലബാറിലെ യാത്രാദുരിതത്തിന് ആശ്വാസമാകും. രണ്ടും പ്രതിവാര ട്രെയിനുകളാകുമെന്ന് റെയില്‍വേ വ്യക്തമാക്കുന്നത്. രാമേശ്വരം ട്രെയിന്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴിയായിരിക്കും രാമേശ്വരത്തെത്തുക. മംഗളൂരു-താംബരം എക്സ്പ്രസില്‍ എട്ട് സ്ലീപ്പര്‍ കോച്ചും എട്ട് ജനറല്‍ കമ്പാര്‍ട്ട്മെന്റുമാണുണ്ടാവുക. ഉത്തരകേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തീര്‍ഥാടകര്‍ക്കും പ്രയോജനകും ഇവ. രാമേശ്വരം, ഏര്‍വാടി, വേളാങ്കണ്ണി, നാഗൂര്, തഞ്ചാവൂര്‍, ശ്രീരംഗം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മലബാറില്‍നിന്ന് ധാരാളം യാത്രക്കാരുണ്ട്. മലബാറില്‍നിന്ന് ഇതാദ്യമായാണ് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിന്‍ ലഭിക്കുന്നത്. വന്ദേഭാരതിനും നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് പ്രതിവാര എക്സ്പ്രസിനും പിന്നാലെ പുതിയ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനമാകും.
ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ മാറ്റങ്ങൾ; അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കീറും
2026-ന്റെ തുടക്കം മുതൽ ഇന്ത്യയിലെ പ്രധാന ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് കർശനമായ പല മാറ്റങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എസ്.ബി.ഐ (SBI), എച്ച്.ഡി.എഫ്.സി (HDFC), ഐ.സി.ഐ.സി.ഐ (ICICI) തുടങ്ങിയ പ്രമുഖ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളിലും സേവന ചാർജുകളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: പ്രധാന മാറ്റങ്ങൾ ഇവയാണ്
എല്ലാവരെയും തെറിവിളിക്കുന്ന MLAയെന്ന് സതീശൻ, വൃത്തികെട്ട പ്രതിപക്ഷ നേതാവെന്ന് MM മണി
ലോകത്തെ എല്ലാവരെയും തെറിവിളിക്കുന്ന എംഎൽഎയുണ്ടല്ലോ എന്ന് സതീശൻ, ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് എംഎം മണി; ഇടുക്കിയിൽ അടിക്ക് തിരിച്ചടി
ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത 18 കുടുംബങ്ങൾ പത്തനംതിട്ട കലഞ്ഞൂരിൽ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധിക്കുന്നു. മുൻപ് അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന് ആരോപിച്ചാണ് സമരം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. അരുവിക്കര കളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്.ഇന്ന് രാവിലെ കാച്ചാണിയിലായിരുന്നു അപകടം. അരുവിക്കര ഭാഗത്ത് നിന്ന് കാച്ചാണി ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് ഷിബിന സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്.
വീണാ ജോർജിന് 'വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള' ട്രോഫിയും മെഡിക്കൽ നെക്ക് കോളറും തപാൽ വഴി അയച്ച് കെഎസ്യു പ്രതിഷേധിച്ചു. മന്ത്രിയുടെ പരിക്ക് വ്യാജമാണെന്ന് ആരോപിക്കുന്ന കെഎസ്യു, പ്രതിഷേധം ശക്തമാക്കുകയാണ്.
ലോട്ടറി ക്ഷേമനിധി ബോർഡ് ക്രമക്കേട് കേസിലെ പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്ത് കണ്ടുകെട്ടാൻ വിജിലൻസ് കോടതി ഉത്തരവ്. പ്രതികളായ സംഗീത്, അനിൽ കുമാർ, സമ്പത്ത് എന്നിവരുടെയും അവരുടെ ബന്ധുക്കളുടെയും ഉൾപ്പെടെ ജില്ലയിലെ വിവിധ വില്ലേജ് ഓഫിസുകൾക്ക് കീഴിലുള്ള 15 ഭൂമികൾ കണ്ടുകെട്ടാനാണ് ഇടക്കാല ഉത്തരവ്.
അപ്രതീക്ഷിതമായി വലിയൊരു പണച്ചെലവ് വരുമ്പോള്‍ നമ്മുടെ മുന്നിലുള്ള രണ്ട് എളുപ്പവഴികളാണ് ക്രെഡിറ്റ് കാര്‍ഡും പേഴ്സണല്‍ ലോണും. പെട്ടെന്ന് പണം കയ്യിലെത്തുമെങ്കിലും ഇവ രണ്ടും രണ്ട് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
കരിങ്കൊടി കാണിച്ചതിനാണോ അഡ്വാൻസ് ആദരാഞ്ജലി എന്നും വീടിന് ബോംബെറിഞ്ഞത് രക്ഷാപ്രവർത്തനത്തിന്റെ പരിധിയിൽ വരുമോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് നല്‍കാത്തതിന് അച്ഛനെ കൊന്നു,മകന് ജീവപര്യന്തം
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി.നെടുമങ്ങാട് സ്വദേശി ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ മകൻ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്.2022 ജൂലൈയിലാണ് കൊലപാതകം നടന്നത്.
ടി20 ലോകകപ്പ്: ചെപ്പോക്കില്‍ ഇന്ത്യക്ക് റെക്കോർഡ് മഴ, സിംബാബ്വെയ്ക്ക് നാണക്കേടും
ജയത്തോടെ ടി20 ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിർത്താനും ഇന്ത്യക്ക് കഴിഞ്ഞു. നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്
'ചെന്നൈയുടെ സ്നേഹം ആസ്വദിക്കുന്നു', പക്ഷെ ഇപ്പോള്‍ ലക്ഷ്യം ലോകകപ്പ് മാത്രമെന്ന് സഞ്ജു സാംസൺ
ചെന്നൈയുടെ സ്വന്തം 'ചേട്ടനായി' മാറിയ സഞ്ജുവിന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലഭിച്ച സ്വീകരണം അഭൂതപൂർവ്വമായിരുന്നു. ഐപിഎല്ലിലെ അടുത്ത സീസണ് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസിൽ നിന്നും സഞ്ജു ചെന്നൈയിലേക്ക് മാറിയത്.
കോഴിക്കോട് ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രന്(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോവൂര്‍ നെന്മേനി കാളികുളങ്ങര ഭഗവതി കാവിലെ ഉത്സവത്തിനിടെ സുരേന്ദ്രന് കുഴഞ്ഞുവീഴുകയായിരുന്നു. വെളിച്ചപ്പാട് വേഷത്തില്‍ നില്‍ക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നബിയുടെ പ്രകടനത്തില്‍ മതിപ്പുളവായ സൗരവ് ഗാംഗുലി, താരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് സെലക്ടര്‍മാരോട് ആവശ്യപ്പെട്ടു.

30 C