ജോർജുകുട്ടി എത്തുന്നു, ദൃശ്യം-3 ന്റെ റിലീസ് മോഹൻലാലിന്റെ ജന്മദിനത്തിൽ
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം-3 മെയ് 21ന് തിയെറ്ററ
ദൃശ്യം 3 ഏപ്രിൽ 2ന് എത്തില്ല, പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിർമ്മാതാക്കൾ
മലയാളത്തിൽ ഈ വർഷം റീലീസ് ചെയ്യുന്നവയിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. വിഷു- ഈസ്റ്റർ റിലീസായി ഏപ്രിൽ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
ചെെനയെ വെല്ലാൻ ഇന്ത്യ; വരുന്നത് സൂപ്പർ റഡാറുകൾ, സ്റ്റെൽത്ത് വരെ നിലം പതിക്കും
സ്റ്റെൽത്ത് വിമാനങ്ങൾ അടക്കമുള്ളവ രംഗപ്രവേശനം ചെയ്തിരിക്കെ അവയെ പ്രതിരോധിക്കുന്നതിൽ വിപ്ലവകരമായ ചുവടുവെപ്പ് നടത്താൻ ഇന്ത്യ.
ന്യൂഡൽഹി : വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ.
സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് അനുഷ്ക ഷെട്ടി. അടുത്തിടെയായി അനുഷ്ക വിവാഹിതയാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ശ്രീനാരായണഗുരു ഓപ്പൺ യൂണി. കായികമേള: പട്ടാമ്പി ആർ.സി മുന്നിൽ
ശ്രീനാരായണഗുരു ഓപ്പൺ യൂണി. കായികമേള: പട്ടാമ്പി ആർ.സി മുന്നിൽ
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; പണിമുടക്ക് വ്യാഴാഴ്ച മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം. നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ മാനേജ്മെൻ്റുകൾ തയ്യാറാകുന്നില്ല എന്നതാണ് പ്രധാനമായും യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ ഉന്നയിക്കുന്നത്. നഴ്സുമാരുടെ സമരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഇറാനു വേണ്ടി ഫണ്ട് സ്വരൂപിച്ച് കാശ്മീരി മുസ് ലീങ്ങള് (ചിത്രങ്ങള്‍)
ഇറാനു വേണ്ടി ഫണ്ട് സ്വരൂപിച്ച് കാശ്മീരി മുസ് ലീങ്ങള് (ചിത്രങ്ങള്‍)
ഇറാന്റെ ഊർജ്ജ മേഖലയെയും വൈദ്യുതി നിലയങ്ങളെയും തകർക്കുമെന്ന ഭീഷണിയിൽ നിന്നും അഞ്ച് ദിവസത്തെ വെടിനിർത്തലിലേക്ക് ട്രംപ് എത്തിയത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. അത് ഇറാന്റെ നയതന്ത്ര വിജയമാണ്
ശബരിമലയുടെ പ്രത്യേക പദവി ഉയര്‍ത്തിക്കാട്ടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍
ഐഫോണിലേക്ക് എളുപ്പത്തിൽ ഫയലുകൾ അയക്കാം; ഗാലക്സി എസ്26 സീരീസിൽ എയർഡ്രോപ്പ് പിന്തുണയുമായി സാംസങ്
നിലവിൽ ഗാലക്സി എസ്26 സീരീസ് ഫോണുകളിലാണ് ഈ സൗകര്യം പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ ഗാലക്സി ഉപകരണങ്ങളിലേക്ക് ഈ ഫീച്ചർ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി
തര്‍ക്കം കോണ്‍ഗ്രസിനെ ചതിക്കുമോ, സാമുദായിക സമവാക്യം എന്താകും? ആകാംക്ഷയുണര്‍ത്തി പെരുമ്പാവൂര്‍
ലൈംഗികാതിക്രമ കേസിനെ തുടർന്ന് സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ മാറ്റി മനോജ് മൂത്തേടനെ കോൺഗ്രസ് പെരുമ്പാവൂരിൽ സ്ഥാനാര്‍ഥിയാക്കിയിരുന്നു. ഈ സ്ഥാനാര്‍ഥി മാറ്റത്തിന് പിന്നിലെ സാമുദായിക സമവാക്യങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും?
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഈ മാസം 26 മുതല്‍ വീണ്ടും സമരത്തിലേക്ക്
ആശുപത്രി മാനേജ്മെന്റുകള്‍ ചര്‍ച്ചക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നതെന്ന് അസോസിയേഷന്
അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ എഫ് 35 യുദ്ധവിമാനം ഇറാൻറെ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. യുഎസ്-ഇറാൻ യുദ്ധത്തിൻറെ പുതിയ വിശേഷങ്ങളും എഫ് 35 വിമാനത്തിൻറെ പ്രത്യേകതകളും അറിയാം.
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം
എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ കഴിഞ്ഞ ദിവസം പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരെ രംഗത്തെത്തിയിരുന്നു. രമേഷ് പിഷാരടിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്ത് യോഗ്യതയാണെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇത്തരം ആക്ഷേപങ്ങളോട് പിഷാരടി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. നിലപാട് ഇല്ലാത്ത ആളാണ് അഖിലെന്നും പലപ്പോഴും തൻ്റെ നിലപാടുകൾ തിരുത്തുന്ന അഖിലിന് മറുപടി കൊടുക്കാൻ താൻ
ഡിഫൻസ് റിസർച്ച് ലബോറട്ടറിയിൽ ബിരുദാനന്തര ബിരുദക്കാർക്ക് അവസരം
വിവിധ ഗവേഷണ പദ്ധതികളിലേക്കായി ആകെ 15 ഒഴിവാണുള്ളത്.
പള്ളിച്ചട്ടമ്പി ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തിയ്യതി പുറത്ത്. ഏപ്രിൽ 10നാണ് പള്ളിച്ചട്ടമ്പി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. പള്ളിച്ചട്ടമ്പിയിൽ നായികയായി എത്തുന്ന കയാദുവിന്റെ അനൗൺസ്മെന്റ് വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ 'ഡ്രാഗൺ'ൽ നായികയായ കയാദു ലോഹറാണ് പള്ളിച്ചട്ടമ്പിയിലും പ്രധാന സ്ത്രീ കഥാപാത്രമായി എത്തക.
ഗാര്‍ഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്ക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറുകളുടെ തൂക്കം പത്ത് കിലോ കുറയ്ക്കുമെന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ തള്ളി കേന്ദ്രം. തൂക്കം കുറയ്ക്കുന്ന റിപോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും കിംവദന്തികളില്‍ ആരും വിശ്വസിക്കരുതെന്നും പെട്രോളിയം മന്ത്രാലയം ജോയിന്‍ സെക്രട്ടറി സുജാത ശര്‍മ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സര്‍ക്കാരുകളുടെ കൈവശം ഉണ്ടെന്നും സ്റ്റോക്ക് തീരുന്ന അവസ്ഥയില്ലെന്നും സുജാത ശര്‍മ വ്യക്തമാക്കി. പൊതുമേഖലാ ഹോട്ടലുകളെയും കാന്റീനുകളേയും വിഹിതത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഗാര്‍ഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. കിംവദന്തികളില്‍ വിശ്വസിക്കരുത്. രണ്ട് എല്‍പിജി ടാങ്കറുകള്‍ കൂടി ഹോര്‍മുസ് കടക്കുന്നു. രണ്ട് ടാങ്കറുകളിലായി 92,000 മെട്രിക് ടണ്‍ എല്‍പിജി ഉണ്ട്. ഹോര്‍മുസ് കടക്കുന്ന നടപടി ആരംഭിച്ചു. കൂടുതല്‍ കാര്യങ്ങള്‍ നാളെ വിശദീകരിക്കുമെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
തൊടുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി സിറിയക് ചാഴികാടൻ വന്നതോടെ എതിരാളികൾ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാൻ തുടങ്ങിയിരുന്നു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഭരണകൂടത്തിലെ ഒരു ഉന്നതനുമായി അമേരിക്ക ചർച്ച നടത്തുകയാണെന്ന് പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി. എന്നാൽ ഈ ചർച്ചകൾ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയുമായിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രഹസ്യ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണ്ണായകമാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.
ലോസ് ഏഞ്ചൽസ് ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി 'പേട്രിയറ്റ്'
മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് പേട്രിയറ്റ്. ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രമായി ആണ് പേട്രിയറ്റ് പ്രദർശിപ്പിക്കുക.
നാടിൻ്റെ സ്നേഹ പുഷ്പങ്ങളേറ്റുവാങ്ങി കുരുന്നുകളുടെ ഹൃദയം കവർന്ന് വി.കെ സനോജ്
നാടിൻ്റെ സ്നേഹ പുഷ്പങ്ങളേറ്റു വാങ്ങി മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിൻ്റെ പര്യടനം തുടരുന്നു.വരുവക്കുണ്ട് അങ്കണവാടിലെത്തിയ വി കെ സനോജിനെ കുരുന്നുകൾ സ്നേഹം കൊണ്ടു പൊതിഞ്ഞു.
ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ ഭാരം 14.2 കിലോയില്‍ നിന്നും 10 കിലോയായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സിലിണ്ടറുകളുടെ അളവ് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന് ശേഷമാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതല്‍ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കാനായി 10 കിലോ സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്നും, ഇതിലൂടെ സിലിണ്ടര്‍ വിലയില്‍ കുറവുണ്ടാകുമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരത്തില്‍ മാറ്റം വരുത്താന്‍ നിലവില്‍ യാതൊരു നീക്കവുമില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു. എല്‍പിജി വിതരണം സുസ്ഥിരമാക്കുന്നതിനും കരിഞ്ചന്ത തടയുന്നതിനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. വിതരണ കേന്ദ്രങ്ങളില്‍ നിലവില്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമമില്ലെന്നും സുജാത ശര്‍മ്മ വ്യക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് ഏകദേശം 3.5 ലക്ഷം പുതിയ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) കണക്ഷനുകള്‍ നല്കാന് സാധിച്ചു. വിതരണം സാധാരണ നിലയിലായതോടെ ആളുകള്‍ പരിഭ്രാന്തരായി സിലിണ്ടറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രം പുതിയ വിതരണ നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് വാണിജ്യ എല്‍പിജിയുടെ 50 ശതമാനം ക്വാട്ട ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നേരിട്ട് അനുവദിക്കും. ആളുകള്‍ പരിഭ്രാന്തരായി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. ഡെലിവറി സാധാരണ നിലയിലായി എന്നാണ് സുജാത ശര്‍മ്മ വിശദമാക്കിയത്.വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകള്‍ അനുവദിക്കുന്നതില്‍ പുതിയ നയം കൊണ്ടുവന്നതായും ജോയിന്റ് സെക്രട്ടറി അറിയിച്ചു. വാണിജ്യ എല്‍പിജിയുടെ 50 ശതമാനം ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നേരിട്ട് അനുവദിക്കും. ഈ ക്വാട്ട റെസ്റ്റോറന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ കാന്റീനുകള്‍, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍, ക്ഷീരോത്പാദന യൂണിറ്റുകള്‍, സര്‍ക്കാര്‍ നടത്തുന്ന സബ്സിഡി കാന്റീനുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള 5 കിലോ സിലിണ്ടറുകള്‍ എന്നിവയ്ക്ക് നല്‍കാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനകം 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ രീതിയില്‍ വാണിജ്യ എല്‍പിജി അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏകദേശം 15,800 ടണ്‍ എല്‍പിജി ഇങ്ങനെ വിതരണം ചെയ്തു കഴിഞ്ഞുവെന്നും സുജാത ശര്‍മ്മ വ്യക്തമാക്കി. തെക്കന്‍ തീരത്ത് തൊട്ടാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ മൈനുകള്‍ വിതറും, വര്‍ഷങ്ങള്‍ നീളുന്ന പ്രത്യാഘാതം, ഇറാന്റെ ഭീഷണി സുപ്രധാന ഊര്‍ജ്ജ ഇടനാഴിക്കെതിരെ പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതല്‍ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് 10 കിലോ സിലിണ്ടറിന്റെ വിതരണത്തിന്റെ ലക്ഷ്യമായി പ്രചാരണങ്ങള്‍ വിശദമാക്കിയത്. സാധാരണ ഗതിയില്‍ ഒരു 14.2 കിലോ സിലിണ്ടര്‍ 35-40 ദിവസം വരെ ലഭിക്കാറുണ്ട്. 10 കിലോ സിലിണ്ടര്‍ ഏതാണ്ട് ഒരു മാസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കണക്കാക്കുന്നു. സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് അതിന്റെ വിലയിലും ആനുപാതികമായ കുറവ് വരുത്തും.
ഡാളസില്‍ നിയമബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചത് പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി
ഗാര്‍ലന്‍ഡ് (ഡാളസ്): കേരള അസോസിയേഷന് ഓഫ് ഡാളസും (KAD) ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവല്‍ക്കരണ സെമിനാര്‍ പ്രവാസി മലയാളി സമൂഹത്തിന് പുത്തന്‍ അറിവുകള്‍ പകര്ന്നുനല്കി. മാര്‍ച്ച് 22 ഞായറാഴ്ച വൈകുന്നേരം 3:30-ന് ഗാര്‍ലന്‍ഡിലെ ഐ.സി.സി ബാങ്ക്വറ്റ് ഹാളില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. 'നിയമ അവബോധവും കുടുംബ മൂല്യങ്ങളും' എന്ന വിഷയത്തിലൂന്നിയായിരുന്നു സെമിനാര്‍. അമേരിക്കയിലെ സങ്കീര്‍ണ്ണമായ നിയമവ്യവസ്ഥകളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ കൃത്യമായ ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ അഭിഭാഷകരായ സൗമ്യ ജോര്‍ജ്, മെലിസ റോയ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പാലിക്കേണ്ട നിയമ നടപടികളെക്കുറിച്ചും വ്യക്തിഗത അവകാശങ്ങളെക്കുറിച്ചും അറ്റോര്‍ണി സൗമ്യ ജോര്‍ജ് വിശദീകരിച്ചു .ട്രസ്റ്റുകള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ഭാവി തലമുറയ്ക്കായി സ്വത്തുക്കള്‍ സുരക്ഷിതമായി കൈമാറുന്ന രീതികളെക്കുറിച്ചും അറ്റോര്‍ണി മെലിസ റോയ് ക്ലാസ്സുകള്‍ എടുത്തു.കുടുംബങ്ങളുടെ സാമ്പത്തികവും നിയമപരവുമായ ഭാവി സുരക്ഷിതമാക്കുന്നതിനായി എടുക്കേണ്ട മുന്‍കരുതലുകള്‍ സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് തങ്ങളുടെ lസംശയങ്ങള്‍ നേരിട്ട് ചോദിക്കാനും വിദഗ്ദ്ധരില്‍ നിന്ന് മറുപടി തേടാനുമുള്ള അവസരവും ലഭിച്ചു. പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമായ ഇത്തരം പരിപാടികള്‍ ഇനിയും തുടരുമെന്ന് കേരള അസോസിയേഷന് പ്രസിഡന്റ് ഷിജു അബ്രഹാം ആമുഖമായി അറിയിച്ചു. നിരവധി പേര് പങ്കെടുത്ത ചടങ്ങില്‍ കേരള അസോസിയേഷന് സെക്രട്ടറി മഞ്ജിത് കൈനിക്കര,ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം 3 മണിക്ക് അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. പത്രിക നൽകിയതിന് പിന്നാലെ മണ്ഡലങ്ങളിൽ അപരന്മാരും സജീവമാണ്. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറിന് 4 അപരൻമാർ ഉണ്ട്.ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും അപരനുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസിന് 2 അപരൻമാർ. മുഹമ്മദ് റിയാസ് TC, മുഹമ്മദ് റിയാസ് T T എന്നിവരാണ് പട്ടികയിലുള്ളത്. PV അൻവറിന് 4 അപരൻമാർ. അൻവർ, അൻവർ മൊയിദീൻ, അൻവർ അലി, അൻവർ എൻ എം എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പേരാവൂരിലും അപര ശല്യം രൂക്ഷമാണ്. കെ കെ ശൈലജക്കും സണ്ണി ജോസെഫിനും അപരന്മാർ ഉണ്ട്. സണ്ണി ജോസഫിന് രണ്ട് അപരന്മാർ. സണ്ണി, സണ്ണി ജോസഫ് എന്നി പേരുകളിലാണ് അപരന്മാർ ഉള്ളത്. ശൈലജ എ വി എന്ന പേരിലാണ് കെ കെ ശൈലജയുടെ അപര. UDF സ്ഥാനാർത്ഥി എകെഎം അഷറഫിന് മഞ്ചേശ്വരത്തും അപരന്മാർ ഉണ്ട്. സ്വതന്ത്രന്മാരായ ധർമ്മത്തടുക്ക സ്വദേശി മുഹമ്മദ് അഷറഫ്, കീഴൂർ സ്വദേശി മുഹമ്മദ് അഷറഫ് KA എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പൊന്നാനിയിൽ LDF സ്ഥാനാർഥി എം.കെ സക്കീറിന് 3 അപരന്മാർ. സക്കീർ എന്ന പേരിൽ രണ്ടും, സഗീർ എന്ന പേരിൽ ഒരാളും നാമനിർദേശ പത്രിക നൽകി. താനൂരിൽ UDF സ്ഥാനാർഥി പി.കെ നാവാസിനും അപരൻ. വാണിയമ്പലം സ്വദേശി നവാസ് പത്രിക നൽകി.
കളർഫുൾ എന്റർടെയ്നർ ഡർബിയുടെ ട്രെയ്ലർ റിലീസായി
സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രെയ്ലർ റിലീസായി. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും, പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻ്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 27 ന് ലോക വ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്ന ഡർബിയുടെ ടീസറും റങ്ക് തെളിന്ദവളല്ലേ ഗാനവും ടൂർ ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.
ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ഷാജി പാപ്പനും പിള്ളേരും
റിലീസ് ചെയ്ത് ആദ്യ 2 ദിനം കൊണ്ട് തന്നെ 48 കോടി രൂപക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് ആട് 3. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ആഗോള ബോക്സ് ഓഫീസിൽ തരംഗമായി മാറുകയാണ്. മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്.
സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് കുടുംബസംഗമം കരിക്കല്‍സ് റാഞ്ചില്‍ സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (SIUCC) ഈ വര്‍ഷത്തെ ആദ്യ കുടുംബസംഗമം കരിക്കല്‍സ് റാഞ്ചില്‍ വെച്ച് ആവേശകരമായി നടന്നു. സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ സ്നേഹബന്ധങ്ങള്‍ പുതുക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദിയായി ഈ ഒത്തുചേരല്‍ മാറി. സെക്രട്ടറി ബ്രൂസ് കൊളംബേല്‍, ട്രഷറര്‍ സണ്ണി കരിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും പൂര്‍ണ്ണ പിന്തുണയോടെ നടന്ന ചടങ്ങില്‍ വിവിധ വിനോദപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തില്‍ സംഘടനയുടെ നിലവിലെ പ്രവര്‍ത്തനങ്ങളും ഭാവി വളര്‍ച്ചയ്ക്കായുള്ള തന്ത്രപ്രധാനമായ പദ്ധതികളും ചര്‍ച്ച ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ഭക്ഷണക്രമീകരണങ്ങള്‍ക്കും ബാര്‍ബിക്യൂവിനും ജിജി ഒലിക്കന്, മോന്‍സി വര്‍ഗീസ്, രഞ്ജിത കൊളംബേല്‍, വിജി തോമസ് എന്നിവര്‍ നേതൃത്വം നല്കി. കഴിഞ്ഞ 15 വര്‍ഷമായി ബിസിനസ്സ് മേഖലയിലെ സംരംഭകരെയും വിവിധ താല്‍പ്പര്യമുള്ള ഗ്രൂപ്പുകളെയും ഒന്നിപ്പിക്കുന്നതില്‍ SIUCC നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ബിസിനസ്സുകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും നല്‍കാനും സംഘടന എന്നും മുന്‍പന്തിയിലുണ്ട്. ശക്തവും ഐക്യമുള്ളതുമായ ഒരു ബിസിനസ്സ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള SIUCC-യുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി ഈ കുടുംബസംഗമം മാറി.
സി.പി.എം-ബി.ജെ.പി ഡീല്‍ പിണറായിയുടെ ക്വട്ടേഷന്‍;
ഷെയ്ൻ 27' ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമായി
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് ഒരുങ്ങുന്നത്. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം 'മാദേവ് മൂവീസ് പ്രൊഡക്ഷൻ നമ്പർ 1' ആയാണ് അണിയറയിൽ ഒരുങ്ങുന്നത്.
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മാറിയത് ഇന്ന് നാല് തവണ. രാവിലെയും ഉച്ചയ്ക്കും വന്‍തോതില്‍ കുറഞ്ഞ സ്വര്‍ണം ഉച്ചയ്ക്ക് ശേഷം രണ്ടുതവണ കുതിച്ചു. വലിയ തോതില്‍ ഇടിയുകയും വലിയ തോതില്‍ കുതിക്കുകയും ചെയ്തതാണ് ഇന്നത്തെ വിപണിയിലെ കാഴ്ച. പശ്ചിമേഷ്യയിലെ യുദ്ധമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' യുദ്ധം
മോഹൻലാലിന് ഒപ്പമുള്ള 100-ാം ചിത്രം പ്രഖ്യാപിച്ച് പ്രിയദർശൻ
മോഹൻലാലിന് ഒപ്പമുള്ള 100-ാം ചിത്രം പ്രഖ്യാപിച്ച് പ്രിയദർശൻ
ന്യൂയോര്‍ക്ക് വിമാനത്താവളങ്ങളില്‍ കനത്ത തിരക്ക്: യാത്രക്കാര്‍ ദുരിതത്തില്‍
ന്യൂയോര്‍ക്ക് :ഫെഡറല്‍ ഗവണ്മെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോര്‍ക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ലാഗ്വാര്‍ഡിയ ജെ.എഫ്.കെ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയ്ക്കായി കിലോമീറ്ററുകളോളം നീളുന്ന വരികളാണ് ദൃശ്യമാകുന്നത്. പലര്‍ക്കും വിമാനങ്ങള്‍ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ജീവനക്കാരുടെ കുറവ്: രാജ്യവ്യാപകമായി 11 ശതമാനത്തിലധികം ടി.എസ്.എ ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നില്ല. ശമ്പളമില്ലാത്തതിനാല്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. സഹായഹസ്തവുമായി ബോഡേഗകള്: ശമ്പളം ലഭിക്കാത്ത ടി.എസ്.എ ജീവനക്കാര്‍ക്ക് പലചരക്ക് സാധനങ്ങളും മറ്റും കടമായി നല്കാന് ന്യൂയോര്‍ക്കിലെ ബോഡേഗ ഉടമകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വെബ്സൈറ്റുകള്‍ വഴിയോ ആപ്പുകള്‍ വഴിയോ വിമാനസമയവും തിരക്കും പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ടെക്സസ് ജയിലില്‍ ഹൈടെക് മാഫിയ; തടവുകാരന് ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വന്‍ ക്രൈം ശൃംഖല
ടെക്സസ് :കൊലക്കേസ് പ്രതിയായ തടവുകാരന് ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1992-ല്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വില്യം പാട്രിക് അലക്സാണ്ടര്‍ (55) ആണ് ഈ ഹൈടെക് ക്രിമിനല്‍ സംഘത്തിന്റെ തലവന്‍. ജയിലില്‍ തടവുകാര്‍ക്ക് നല്കുന്ന ഔദ്യോഗിക ടാബ്ലെറ്റുകള് ഹാക്ക് ചെയ്താണ് ഇയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുറംലോകവുമായി ബന്ധപ്പെടാനും മറ്റ് സംസ്ഥാനങ്ങളിലെ തടവുകാരുമായി ഹാക്കിംഗ് വിദ്യകള്‍ പങ്കുവെക്കാനും ഇത് ഉപയോഗിച്ചു. ഹാക്കിംഗിലൂടെ ജയില്‍ രേഖകളില്‍ തിരിമറി നടത്തി സ്വന്തം മോചനത്തീയതി മാറ്റാന്‍ പോലും ഇയാള്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ജയിലിന് പുറത്തുള്ള രണ്ട് പേരുടെ സഹായത്തോടെയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. സിം കാര്‍ഡുകള്‍, ഫോണുകള്‍, ഹാക്ക് ചെയ്ത ടാബ്ലെറ്റുകള് എന്നിവ എത്തിക്കാന്‍ ഒരു മുന്‍ ജയില്‍ ജീവനക്കാരനും റുനീന്‍ സ്മിത്ത് എന്ന സ്ത്രീയും സഹായിച്ചു. വിമാനത്താവളങ്ങള്‍ക്കും മറ്റും സമാനമായി ഡ്രോണുകള്‍ ഉപയോഗിച്ച് ജയിലിനുള്ളിലേക്ക് നിരോധിത സാധനങ്ങള്‍ എത്തിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഹൂസ്റ്റണിലെ റുനീന്‍ സ്മിത്തിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 35 ടാബ്ലെറ്റുകളും നിരവധി കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഈ ടാബ്ലെറ്റുകളെ അതിശക്തമായ ഹാക്കിംഗ് ഉപകരണങ്ങളാക്കി മാറ്റാനാണ് സംഘം ശ്രമിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും മോദിയും ഷായും ചേർന്നുണ്ടാക്കിയ ധാരണയുടെ ഭാഗമായാണ് ട്വന്റി20 എൻഡിഎയിൽ ചേർന്നതെന്ന് രമേശ് ചെന്നിത്തല. ഇത് യുഡിഎഫിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപറേഷൻ കോഴ്സിന് അപേക്ഷിക്കാം
അടുത്ത മാസം 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പ്രമേഹ പാദ രോഗ ചികിത്സയില്‍ ശില്പശാല 200-ലേറെ ഡോക്ടര്‍മാര്‍ പങ്കെടുത്തു
കൊച്ചി: പ്രമേഹരോഗികളിലെ പാദസംരക്ഷണത്തിലും അത്യാധുനിക ചികിത്സാ രീതികളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിനായി കൊച്ചി അമൃത ആശുപത്രിയില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. എന്‍ഡോക്രൈനോളജി, ഡയബറ്റിക് ഫൂട്ട് സര്‍ജറി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ 'അമൃത ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026' എന്ന പേരിലാണ് പരിപാടി നടന്നത്. 'പ്രമേഹ പാദ രോഗ ചികിത്സ : പ്രായോഗിക സമീപനം' എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറിലധികം ഡോക്ടര്‍മാര്‍ ശില്പശാലയില് പങ്കെടുത്തു. രോഗം നേരത്തെ തിരിച്ചറിയുക, അണുബാധ നിയന്ത്രിക്കുക, അത്യാധുനിക മുറിവ് ചികിത്സാ രീതികള്‍, കാലുകള്‍ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാനുള്ള ശസ്ത്രക്രിയാ സാധ്യതകള്‍ എന്നിവയില്‍ ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. നഴ്സുമാര്‍ക്കും വൂണ്ട് കെയര്‍ സ്റ്റാഫിനുമായി പ്രത്യേക പ്രായോഗിക പരിശീലനവും ഇതോടൊപ്പം നടന്നു. നെഗറ്റീവ് പ്രഷര്‍ വൂണ്ട് തെറാപ്പി (NPWT), ലോക്കല്‍ ഓക്സിജന്‍ തെറാപ്പി, മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്നതിലെ ശാസ്ത്രീയ രീതികള്‍, പ്രമേഹരോഗികള്‍ ഉപയോഗിക്കേണ്ട പ്രത്യേക പാദരക്ഷകള്‍ എന്നിവയില്‍ ഇവര്‍ക്ക് പ്രായോഗിക പരിശീലനം നല്കി. എന്‍ഡോക്രൈനോളജി വിഭാഗവും ഡയബറ്റിക് ഫൂട്ട് സര്‍ജറി വിഭാഗവും ഏകോപിപ്പിച്ചുകൊണ്ടുള്ള അമൃതയിലെ ചികിത്സാ മാതൃക പ്രമേഹപാദ ചികിത്സയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഹൈപ്പര്‍ബാറിക് ഓക്സിജന്‍ തെറാപ്പി (HBOT), സ്റ്റെം സെല്‍ തെറാപ്പി, ആന്റിബയോട്ടിക് ബീഡ് തെറാപ്പി, പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (PRP) തുടങ്ങിയ നൂതന സൗകര്യങ്ങള്‍ ഉപയോഗിച്ച് അംഗവൈകല്യം ഒഴിവാക്കാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്നതിന്റെ പല അനുഭവങ്ങളും ഡോക്ടര്‍മാര്‍ പങ്കു വെച്ചു. ശില്പശാലയ്ക്ക് സംഘാടക സമിതി അംഗങ്ങളും , അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുമായ ഡോ. ഹരീഷ് കുമാര്‍, ഡോ. വസന്ത നായര്‍, ഡോ. ഉഷ മേനോന്, ഡോ. നിഷ ഭവാനി, ഡോ. മംഗളാനന്ദന്‍. ടി.എസ്., ഡോ. പ്രവീണ്‍. വി.പി., ഡോ. വിവേക് ലക്ഷ്മണ്, ഡോ. നിത്യ എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്കി.
ക്രിസ്തുവിനെ ചുമക്കുന്നവൻ...! ‘പള്ളിച്ചട്ടമ്പി' ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി'യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കയാദു ലോഹരാണ് നായികയായി എത്തുന്നത്.
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിക്കാൻ ‘പേട്രിയറ്റ്’..
മലയാളികളുടെ സ്വകാര്യ അഹങ്കാരം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരേസ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘പേട്രിയറ്റ്’ ഇപ്പോഴിതാ, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിച്ച് എത്തുകയാണ്.
സാംസങ് ഗാലക്സി S25 അൾട്രാ വാങ്ങിയാൽ 20,000 രൂപയോളം ലാഭിക്കാം
പുതിയ സാംസങ് ഗാലക്സി S26 അൾട്രാ വിപണിയിലെത്തിയതോടെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശകരമായ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷത്തെ പ്രീമിയം മോഡലായ സാംസങ് ഗാലക്സി S25 അൾട്രായുടെ വില കമ്പനി ഔദ്യോഗികമായി കുറച്ചു. നിലവിൽ സാംസങ്ങിന്റെ വെബ്സൈറ്റിലും പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും പുതിയ വില നിലവിൽ വന്നു കഴിഞ്ഞു. വെറും വിലക്കുറവ് മാത്രമല്ല, ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഏകദേശം 20,000 രൂപയോളം കുറവുണ്ടാകും.
വെറും 50,000 രൂപയ്ക്ക് ആപ്പിൾ ലാപ്ടോപ്പ്; ഐടി ലോകത്തെ വിസ്മയിപ്പിച്ച് മാക്ബുക്ക് നിയോ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ കമ്പ്യൂട്ടറാണ് ഇതെന്ന് വിദഗ്ധർ
4 ദിവസം കൊണ്ട് 87 കോടി കളക്ഷന്‍; 'ആട് 3' ബജറ്റ് എത്ര? വെളിപ്പെടുത്തി വിജയ് ബാബു
തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെ എത്തിച്ച ആട് 3 ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണ്
ബോക്സ് ഓഫീസിൽ ദിവസങ്ങൾ കൊണ്ട് 68 കോടി; ലോക, തുടരും റെക്കോർഡ് തകർത്ത് ആട് 3
റിലീസ് ചെയ്ത് 3 ദിവസം പിന്നിടുമ്പോൾ ജയസൂര്യ- മിഥുൻ മാനുവൽ തോമസ് ചിത്രം ആട് 3 സ്വന്തമാക്കിയത് 68 കോടി ആഗോള ഗ്രോസ് കളക്ഷൻ. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് സ്വന്തമാക്കുന്നത്
പത്തനംതിട്ടയില്‍ പോലീസിന്റെ ലഹരി വേട്ട
വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ പുതിയ നിർദേശം മുന്നോട്ടുവെച്ചു. ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകൾ 50% വർധിപ്പിച്ച്, വനിതകൾക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കാനാണ് പദ്ധതി. ഈ നിർദേശം നടപ്പായാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയരും
വന്യജീവി ശല്യം: സ്വകാര്യ തോട്ടങ്ങൾ വൃത്തിയാക്കണം : വയനാട് ജില്ലാ കളക്ടർ
ജില്ലയിൽ വന്യജീവി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വക്തികളുടെ തോട്ടങ്ങൾ കാട് വെട്ടി വൃത്തിയാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ ഉത്തരവിട്ടു.
സ്വര്‍ണവില വീണ്ടും ലക്ഷം കടന്നു
പവന് 5,600 രൂപ വര്‍ധിച്ച് 1,05,080 രൂപയായി
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് കോള്‍ഡ് സ്റ്റോറേജ് കേന്ദ്രത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് അപകടം. നാല് പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 12പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ കെട്ടിടത്തിലുണ്ടായിരുന്ന അമോണിയ വാതകം ചോര്‍ന്നു. ചോര്‍ച്ച തടയാനുള്ള നടപടികള്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കൂടുതല്‍ പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനായുള്ള നടപടികള്‍ തുടങ്ങിയെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിരോധിത ഫ്ലക്സ് പിടിച്ചെടുത്തത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി.
ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന് അസം കായിക മന്ത്രി
ഹാഫ്ലോംഗില്‍ നടന്ന ചടങ്ങിലാണ് നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ ധാരണയായി. 27 സീറ്റില്‍ ബിജെപി മത്സരിക്കും. ധാരണപ്രകാരം ബിജെപി 27 സീറ്റുകളിലും പിഎംകെ (അന്‍പുമണി ) 18 സീറ്റുകളിലും എഎംഎംകെ ( ടി.ടി.വി.ദിനകരന് )11 സീറ്റുകളിലും മത്സരിക്കും. പിഎംകെ (അന്‍പുമണി )-18, എഎംഎംകെ ( ടി.ടി.വി.ദിനകരന് )-11. തമിഴ്നാട് എന്‍ഡിഎയില്‍ ബിജെപി രണ്ടാമത്തെ വലിയ കക്ഷി ആകുന്നത് ഇതാദ്യമാണ്. 2021ല്‍ പിഎംകെ -23ഉം ബിജെപി-20ഉം ആയിരുന്നു. ബാക്കിയുള്ള 178 സീറ്റുകളുടെ കാര്യത്തില്‍ ചില ചെറിയ പാര്‍ട്ടികളുമായി കൂടി ചര്‍ച്ച നടത്തുമെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. എഐഎഡിഎംകെ (AIADMK) സര്‍ക്കാര്‍ വരും. തന്റെ ഡല്‍ഹി സന്ദര്‍ശനത്തെ കുറിച്ച് സ്റ്റാലിന് കള്ളം പ്രചരിപ്പിക്കുന്നു. എഐഎഡിഎംകെ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം അതിനു ശേഷം അറിയാമെന്നും എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. അതേസമയം 9 വര്‍ഷത്തിന് ശേഷം എഐഎഡിഎംകെ ആസ്ഥാനത്ത് എത്തി ദിനകരന്.
പല മണ്ഡലങ്ങളിലും സിപിഎം-ബിജെപി ഡീൽ ഉണ്ട്. ട്വന്റി ട്വന്റിയുടെ പേരിൽ സ്ഥാനാർത്ഥികളെ നിർത്തിയത് അതിന്റെ ഭാഗമാണ്. പാലക്കാട് രമേഷ് പിഷാരടിയെ നിർത്തിയതിൽ എന്താണ് കുഴപ്പം. സിനിമ നടനായ മുകേഷിനെ കൊല്ലത്ത് സിപിഎം മത്സരിപ്പിച്ചില്ലേ?
റാണിപുരം ഹിൽ സ്റ്റേഷൻ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധം അടിസ്ഥാന സംവിധാനമൊരുക്കുമെന്ന് റാണിപുരം സന്ദർശിച്ച ജില്ലാ കളക്ടർ ആർജുൻ പാണ്ഡ്യൻ പറഞ്ഞു.
ഇഡ്ഡലിയിൽ ഒരു വെറൈറ്റി നോക്കിയാലോ ?
ഇഡ്ഡലിയിൽ ഒരു വെറൈറ്റി നോക്കിയാലോ ?
ചൂട് 3 ഡിഗ്രിവരെ ഉയരും; അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ചൂട് വലിയ തോതിൽ ഉയരുന്നതായി റിപ്പോർട്ട്. 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നത്.
ഇറാനെതിരെയുള്ള യുദ്ധം ട്രംപ് നീട്ടിവെച്ചു; ആഗോള വിപണിയിൽ എണ്ണവില കൂപ്പുകുത്തി
ബ്രെന്റ് ക്രൂഡ് ഓയിൽ വില 15 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 100 ഡോളറിന് താഴെയെത്തി.
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിലക്ക് സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം എഴുതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്കയച്ച ബി.ജെ.പി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ.
ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന വാർത്തകൾക്കിടെ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഈ അപ്രതീക്ഷിത ആക്രമണം സമാധാന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്, അതേസമയം അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുവെന്ന വാർത്ത ഇറാൻ നിഷേധിച്ചു.
ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോയുടെ എൽപിജി സിലിണ്ടറുകൾ 10 കിലോ ആക്കി മാറ്റുമെന്ന വാർത്തകൾ വെറും ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
മലയാളികള്‍ക്കിനി ജര്‍മ്മനി ശരണം!
തിരഞ്ഞെടുപ്പ് പരസ്യങ്ങൾ സർട്ടിഫൈ ചെയ്യണം : കൊല്ലം ജില്ലാ കലക്ടർ
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സർട്ടിഫൈ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളും ഇതര ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലെ പരസ്യങ്ങളും എം.സി.എം.സി കമ്മിറ്റിക്ക് സമർപിച്ചാണ് സാക്ഷ്യപത്രം നേടേണ്ടത്.
മുസ്ലീം ലീഗിന്റെ കോട്ടയായിരുന്ന കോഴിക്കോട് സൗത്ത് കഴിഞ്ഞ തവണ ഇടതുപക്ഷം പിടിച്ചെടുത്തപ്പോൾ, കോഴിക്കോട് നോർത്ത് ഇടത് കോട്ടയായി തുടരുകയാണ്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖം ഗുരുതരമായതിനെത്തുടർന്ന് സൗദിയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. ജിസാൻ അബൂഅരീ
വിഎസ് അച്യുതാനന്ദൻ പക്ഷക്കാരനായ വികെ സുധാകരൻ മുൻപ് പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. വിഭാഗീയതയുടെ കാലത്ത് വിഎസിനൊപ്പം നിന്നതിന്റെ പേരിൽ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹം പിന്നീട് ചെത്തു തൊഴിലാളി യൂണിയനിൽ സജീവമായിരുന്നു.
പ്രതാപ്ഗഡ്: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുള്ള സുമേര്‍പുര്‍ ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവന്റെ മൃതദേഹം ചാക്കില്‍ കെട്ടി കനാലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകള്‍. രണ്ട് ഭാര്യമാരും 18 മക്കളുമുള്ള മുസ്തഖ ഗുല്‍ഷന്‍ എന്ന മുന്നയാണ് കാമുകിയുടെയും സഹോദരന്റെയും ക്രൂരതയ്ക്ക് ഇരയായത്. മാര്‍ച്ച് 18 മുതല്‍ കാണാതായ മുന്നയുടെ മൃതദേഹം ദിവസങ്ങള്‍ക്കുശേഷം ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു കനാലില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മുന്ന കൊല്ലപ്പെടുന്നത്. രണ്ട് ഭാര്യമാരിലുമായി ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളും വീതം ആകെ 18 മക്കളാണ് ഇയാള്‍ക്കുള്ളത്. ഇതിനിടയിലാണ് വിവാഹിതയായ സുമന് ദേവി എന്ന സ്ത്രീയുമായി മുന്ന പ്രണയത്തിലായത്. സുമന്റെ ഭര്‍ത്താവ് ജോലിക്കായി ഗ്രാമത്തിന് പുറത്തായിരുന്ന സമയത്ത് മുന്ന നല്കിയ സഹായങ്ങളാണ് ഇരുവരെയും അടുപ്പിച്ചത്. എന്നാല്‍, ഈ ബന്ധം വൈകാതെ തന്നെ പകയായി മാറി. സുമന് ദേവിയെ നിരന്തരം കാണണമെന്ന് ആവശ്യപ്പെട്ട് മുന്ന സമ്മര്‍ദ്ദം ചെലുത്താനും ബ്ലാക്ക് മെയില്‍ ചെയ്യാനും തുടങ്ങിയതോടെയാണ് കൊലപാതകത്തിന് കളമൊരുങ്ങിയത്. മുന്നയുടെ ശല്യം സഹിക്കവയ്യാതെ സുമന് തന്റെ സഹോദരനോട് വിവരം പറയുകയും ഇരുവരും ചേര്‍ന്ന് മുന്നയെ വകവരുത്താന്‍ പദ്ധതിയിടുകയുമായിരുന്നു. പദ്ധതിപ്രകാരം മാര്‍ച്ച് 18-ന് സുമന് മുന്നയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മുന്ന മുറിയില്‍ പ്രവേശിച്ച ഉടന്‍ സുമന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ചാക്കിലാക്കി കനാലില്‍ തള്ളി. മുന്നയുടെ ബൈക്ക് മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മുന്നയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയതോടെ പോലീസ് നടത്തിയ ഫോണ്‍ രേഖകളുടെ പരിശോധനയാണ് സുമന് ദേവിയിലേക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ സുമന് കുറ്റം സമ്മതിക്കുകയും മൃതദേഹം തള്ളിയ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. മാര്‍ച്ച് 22-ന് കനാലില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ സുമനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒരു കുടുംബനാഥന്റെയും മുന്‍ ജനപ്രതിനിധിയുടെയും അവിഹിത ബന്ധം ഒടുവില്‍ ദാരുണമായ അന്ത്യത്തിലാണ് കലാശിച്ചത്.
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്?
ഇറാൻ-യുഎസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണ വില കൂപ്പുകുത്തുകയാണ്. ഇന്ന് മാത്രം ഏഴായിരത്തോളം വില കുറഞ്ഞു. വില അടിക്കടി കുറയാൻ തുടങ്ങിയതോടെ ആഭരണപ്രേമികൾ ആശ്വാസത്തിലാണ്. ഇനിയും വില കുത്തനെ ഇടിയുമെന്നാണ് പലരുടേയും പ്രതീക്ഷ. എന്നാൽ സ്വർണ വിലയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടം യഥാർത്ഥത്തിൽ തിരിച്ചടിയായിരിക്കുന്നത് തങ്ങൾക്കാണെന്ന് പറയുകയാണ് ജ്വല്ലറിക്കാർ. വില കുറഞ്ഞിട്ടും സ്വർണം വാങ്ങാൻ ആളുകൾ എത്തുന്നില്ലെന്ന് വ്യാപാരിയായ അരുണ്‍
കണ്ണൂർ ജില്ലയിൽ 52,163 പ്രവാസി വോട്ടർമാർ; 18-19 പ്രായമുള്ള വോട്ടർമാരുടെ എണ്ണം 40,263
ഈ വർഷം ജനുവരി ഒന്നിലെ കണക്കനുസരിച്ച് 52,163 പ്രവാസി വോട്ടർമാരാണ് കണ്ണൂർ ജില്ലയിലുള്ളത്. ഇത് എസ്.ഐ.ആർ പട്ടിക വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാസി വോട്ടർമാരുടെ എണ്ണത്തെക്കാൾ 274.7 ശതമാനം കൂടുതലാണ്.
രമേഷ് പിഷാരടി അരസംഘിയാണ് : ഇ.എൻ. സുരേഷ് ബാബു
പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി അരസംഘിയാണെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. അദ്ദേഹം ഷാഫിയുടെ നോമിനിയാണെന്നും ഷാഫിയാണ് സ്ഥാനാർഥിയാക്കി കൊണ്ടുവന്നതെന്നും സുരേഷ് ബാബു ആരോപിച്ചു.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3-ന്റെ റിലീസ് തീയതി മാറ്റി
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി. ശബരിമലയില്‍ ലിംഗ വിവേചനമില്ലെന്നും പ്രായപരിധിയിലുള്ള വിലക്ക് മാത്രമേയുള്ളൂവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമലയിലെ പ്രതിഷ്ഠയുടെ സ്വഭാവം മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണമെന്നും ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ എഴുതി നല്കിയ വാദത്തില്‍ പറഞ്ഞു. ശബരിമല ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രമാണ്. മതപരമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി തീരുമാനമെടുക്കാന്‍ ബോര്‍ഡിന് സ്വയംഭരണാധികാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. മതസ്വാതന്ത്ര്യം ആചാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. വിശ്വാസ കാര്യങ്ങളില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ട്. കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് വിധി പറയരുത്. കോടതി പിന്തുടരുന്ന അനിവാര്യ മതാചാര പരിശോധന ഒഴിവാക്കണം. മതാചാരത്തെ അനിവാര്യമെന്നും അല്ലാത്തതെന്നും തരംതിരിക്കരുത്. മതസ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ല. മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സന്തുലിതമായി വേണം വ്യാഖ്യാനിക്കാന്‍. ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഹൈക്കോടതി വിധിയെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡിനായി മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി എഴുതി തയ്യാറാക്കിയ വാദം ദേവസ്വം ബോര്‍ഡ് സ്റ്റാന്‍ഡിങ് കൌണ്‍സല്‍ പി എസ് സുധീറാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ചത്.
ബെല്‍ഫാസ്റ്റില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 24, 25 ന്
ബെല്‍ഫാസ്റ്റ്: സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം മാര്‍ച്ച് 24, 25 (ചൊവ്വ, ബുധന്‍) തീയതികളില്‍ ബെല്‍ഫാസ്റ്റിലെ സെന്റ് ബെനെടെറ്റ് ദേവാലയത്തില്‍ (St. Bernadette Church, Rosetta Road, Belfast BT6 0LU) നടക്കും. വൈകുന്നേരം 5.00 മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രൂഷകള്‍ പ്രശസ്ത ധ്യാനഗുരുവായ ഫാ. . ജോസഫ് പുത്തന്‍പുരക്കല്‍ OFM Cap നയിക്കും. ഇരുദിവസങ്ങളിലും വൈകുന്നേരം 5.00 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുകയും തുടര്‍ന്ന് രാത്രി 9.00 മണിവരെ ധ്യാന ശുശ്രൂഷകള്‍ ഉണ്ടായിരിക്കുകയും ചെയ്യും. കൂടാതെ, ആണ്ടുകുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വലിയ ആഴ്ചയിലേക്കുള്ള നോമ്പിന്റെ ആത്മാര്‍ത്ഥത ഉള്‍ക്കൊണ്ട് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സംഘാടകര്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഈശോമിശിഹായുടെ പീഢാനുഭവവും കുരിശുമരണവും ഉത്ഥാനവും അനുസ്മരികുന്ന വലിയ ആഴ്ചയിലേക്കുള്ള ആത്മീയ ഒരുക്കമായി ഈ ധ്യാനത്തില്‍ പങ്കുചേര്‍ന്ന് നോമ്പിന്റെ ചൈതന്യം ഉള്‍ക്കൊണ്ട്, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ചാപ്ലിന്മരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ് വഞ്ചിപ്പറയില്‍ എന്നിവര്‍ അറിയിച്ചു. ടോം തോമസ് പി.ആര്.ഒ, എസ്.എം.സി.സി ബെല്‍ഫാസ്റ്റ്
സി.പി.എമ്മിനോട് പിണങ്ങി അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയോടെ ജനകീയ സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പ്രയോഗത്തെ ന്യായീകരിച്ച് മുൻ മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രി ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു ശക്തിക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ജില്ലയിലെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി (H5N1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വളർത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം അറിയിച്ചു.
ഏപ്രില്‍ 1 മുതല്‍ എച്ച്ഡിഎഫ്സി, പിഎന്‍ബി, ബന്ധന് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ എടിഎം പണം പിന്‍വലിക്കല്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. യുപിഐ പിന്‍വലിക്കലുകള്‍ സൗജന്യ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതും, പ്രതിദിന പിന്‍വലിക്കല്‍ പരിധി കുറയ്ക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതൽ വിവരങ്ങൾ നോക്കാം..
ഭരണ തുടർച്ച ഉറപ്പിക്കാൻ ജനം ഒറ്റക്കെട്ടായി അണി നിരക്കുകയാണ് : മുഖ്യമന്ത്രി പിണറായി വിജയൻ
ഭരണ തുടർച്ച ഉറപ്പിക്കാൻ ജനം ഒറ്റക്കെട്ടായി അണി നിരക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് എൽ.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ വെക്കുന്ന ചർച്ചാ വിഷയം. അസത്യം പ്രചരിപ്പിച്ചും വർഗീയത പ്രചരിപ്പിച്ചും ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്.
പ്രയാഗ്രാജില് കോള്‍ഡ് സ്റ്റോറേജ് കെട്ടിടം തകര്‍ന്നു വീണ് അപകടം; നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു
അപകടത്തിന് പിന്നാലെ പ്ലാന്റില്‍ നിന്ന് അമോണിയ വാതകം ചോര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.
ആഗോള ബോക്സ് ഓഫീസിൽ തരംഗമായി ആട് 3
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്നു.
‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി പുറത്ത്
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷൻ ഡ്രാമ ‘പള്ളിച്ചട്ടമ്പി’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.
മുപ്പതിലധികം യുവതികളുടയും ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട്ട് സ്റ്റുഡിയോ ആൽബം ഡിസൈനർ അറസ്റ്റിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഏപ്രിൽ 10-ന് തീയറ്ററുകളിലേക്ക്
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന “ഭരതനാട്യം 2: മോഹിനിയാട്ടം” എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘വാഴ’, ‘തലവര’ എന്നീ ചിത്രങ്ങൾക്ക്
കോട്ടയ്ക്കലിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചീട്ടുകളിയിലേർപ്പെട്ട 19 അംഗ സംഘത്തെയും പിടികൂടി, ഇവരിൽ നിന്ന് 60,000 രൂപയും കണ്ടെടുത്തു.
തമിഴ്നാട് എൻഡിഎയിൽ ബിജെപി രണ്ടാമത്തെ വലിയ കക്ഷി ആകുന്നത് ഇതാദ്യമാണ്. 2021ൽ പിഎംകെ -23ഉം ബിജെപി-20ഉം ആയിരുന്നു.
കുട്ടികൾക്ക് ഇഷ്ടമാകും ഈ ഐറ്റം
കുട്ടികൾക്ക് ഇഷ്ടമാകും ഈ ഐറ്റം
മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സ് ദുബായ് സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബുർജീൽ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു.
‘പ്രതിഛായ’ മാർച്ച് 26-ന് എത്തും
വ്യാജനിർമ്മിതികൾ മൂലം ഒരാളുടെ പ്രതിഛായ നഷ്ടപ്പെടുമ്പോൾ അത് അയാളുടെ കുടുംബത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന പ്രമേയവുമായാണ് നിവിൻ പോളിയുടെ പുതിയ ചിത്രം ‘പ്രതിഛായ’ എത്തുന്നത്. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാർച്ച് 26-ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകവ്യാപാരത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് : നരേന്ദ്ര മോദി
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും ഈ പ്രതിസന്ധി സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക ഇമെയില്‍ സന്ദേശത്തോടൊപ്പമുള്ള കത്തില്‍ ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ഇത് തികച്ചും സാങ്കേതികമായ ക്ലെറിക്കല്‍ പിശക് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ വ്യക്തമാക്കി. സംഭവിച്ചത് ബോധപൂര്‍വമായ ഇടപെടലല്ലെന്നും കേവലം സാങ്കേതികമായ 'ക്ലറിക്കല്‍ പിശക്' മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം വെച്ചിരുന്ന 2019-ലെ കത്തിന്റെ പകര്‍പ്പിലാണ് ബിജെപിയുടെ സീല്‍ ഉണ്ടായിരുന്നത്. ബിജെപി നല്കിയ ഈ കത്ത് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അയച്ചു കൊടുക്കുകയാണുണ്ടായത്. എന്നാല്‍ മാര്‍ച്ച് 21-ന് തന്നെ ഈ പിശക് ശ്രദ്ധയില്‍പ്പെട്ടതായും ഉടന്‍ തന്നെ ആ നിര്‍ദ്ദേശം പിന്‍വലിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അറിയിപ്പ് നല്‍കിയതായും കമ്മീഷന് അറിയിച്ചു. എന്നാല്‍ 2019 മാര്‍ച്ച് 19-ലെ തീയതിയുള്ള ഈ കത്ത് സിപിഎം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വലിയ രാഷ്ട്രീയ ചര്‍ച്ചയായത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒരേ സീലാണോ ഉപയോഗിക്കുന്നത് എന്ന ചോദ്യമുയര്‍ത്തി സിപിഎം സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ എം.വി നികേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കമ്മീഷന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് സിപിഎം ഉന്നയിച്ചത്. വോട്ടിംഗ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയുന്നു എന്ന ആരോപണങ്ങള്‍ക്കിടെ, കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ വന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. എന്നാല്‍, പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരുക്കിയിട്ടുള്ളതെന്നും ഇത്തരം ക്ലറിക്കല്‍ പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി തെറ്റായ സന്ദശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അഭ്യര്‍ത്ഥിച്ചു. ഒരു ബാഹ്യശക്തിക്കും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, വിവാദ കത്ത് നേരത്തെ തന്നെ പിന്‍വലിച്ചതാണെന്നും വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുമ്പോഴും സാങ്കേതികമായ ഒരു അശ്രദ്ധ ഭരണഘടനാ സ്ഥാപനത്തെ പ്രതിരോധത്തിലാക്കിയ കാഴ്ചയാണ് തിരുവനന്തപുരത്ത് കണ്ടത്.

30 C