ഗാസിയാബാദ്: മുസ് ലിം വയോധികന്റെ ഇറച്ചിക്കട അടക്കണമെന്ന് ഹിന്ദുത്വന്റെ ഭീഷണി. ചൊവ്വാഴ്ച കട തുറന്നാല്‍ കടയ്ക്ക് തീ വെക്കും എന്നായിരുന്നു ഭീഷണി. കോട്ട്വാലി പോലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ഹിന്ദു വീര്‍ സേനയുടെ നേതാവായ സത്യാം പണ്ഡിറ്റ് ആണ് കട അടപ്പിച്ചത്. ക്ഷേത്രം സമീപമുള്ളതിനാല്‍ ചൊവ്വാഴ്ച ഇറച്ചി വില്‍പ്പന അനുവദിക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. ഫെബ്രുവരി 24-ന് നടന്ന സംഭവത്തിന്റെ വീഡിയോ സത്യാം പണ്ഡിറ്റ് ഫെബ്രുവരി 25-ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചു. 'ഗാസിയാബാദില്‍ ചൊവ്വാഴ്ച മുസ്ലിംകള്ക്ക് ഇറച്ചി വില്ക്കാന് അനുവദിക്കില്ല. ഇന്ന് കൈല ഭട്ടയില്‍ പോയി എല്ലാ ഇറച്ചിക്കടകളും അടപ്പിച്ചു' എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. साम्प्रदायिक तनाव पैदा करने के लिए धमकियाँ दी जा रही है। पुलिस इनपर कार्यवाही के नाम पर सिर्फ खानापूर्ति करती है। कौन कब किस समय क्या खायेगा ये भी अब इन गली के गुंडों से पूछना पड़ेगा क्या ? pic.twitter.com/Ev4uD8wojl — अश्विनी सोनी (@Ramraajya) February 26, 2026 വീഡിയോയില്‍ ഇയാള്‍ കടയിലേക്കെത്തി 'ചൊവ്വാഴ്ച ഇറച്ചി വില്ക്കാന് അനുമതി ഉണ്ടോ?' എന്ന് ചോദിക്കുന്നതും കട ഉടമയോട് കട അടയ്ക്കാന്‍ ഭീഷണിപ്പെടുത്തുന്നതും കാണാം. 'ഇപ്പോള്‍ തന്നെ അടക്കൂ. മുന്നില്‍ ക്ഷേത്രം കാണുന്നില്ലേ? ചൊവ്വാഴ്ച കട തുറക്കാന്‍ പാടില്ല. തുറന്നാല്‍ അടപ്പിക്കും,'' എന്നാണ് ഇയാള്‍ പറയുന്നത്. കടയുടമയും തൊഴിലാളികളും ഭീഷണിക്ക് വഴങ്ങി കട അടച്ചതായി ദൃശ്യങ്ങളില്‍ കാണാം. 'ചൊവ്വാഴ്ച കട തുറന്നതായി കണ്ടാല്‍ ഒരു മിനിറ്റിനുള്ളില്‍ തീ വെക്കും,' എന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കോട്ട്വാലി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സ്റ്റേഷന് ഹൗസ് ഓഫിസര്‍ അറിയിച്ചു. 'സോഷ്യല്‍ മീഡിയ വഴിയാണ് വിവരം ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും,' എന്നായിരുന്നു എസ്എച്ച്ഒയുടെ പ്രതികരണം.
2.075 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസ്; മുന്നാം പ്രതി അറസ്റ്റില്‍
വില്പനയ്ക്കായി കഞ്ചാവ് എത്തിച്ച് നല്കിയ നാലാം പ്രതി ദേവീകൃഷ്ണ (26)യെ കോട്ടയത്തു നിന്നും പിടികൂടിയിരുന്നു.
ഗൗരിയാണോ ഗംഗയാണോ എന്നൊന്നും അറിയില്ല, അവരല്ല അവാർഡ് തന്നത്: വിവാദത്തിൽ ഉർവശി
ഫിലിംഫെയർ അവാർഡ് വേദിയിൽ ഗൗരി നന്ദന ഉർവശിക്ക് പുരസ്കാരം നൽകിയെന്നതിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ ഉർവശി വിശദീകരണം നൽകി. തനിക്ക് പുരസ്കാരം നൽകിയത് ഇന്ദ്രജിത്താണെന്നും ഗൗരി പേര് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം; പാലക്കാട് സ്വദേശി ഏനാത്ത് പോലീസിന്റെ പിടിയില്‍
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ പാലക്കാട് സ്വദേശി പിടിയില്‍
പ്രളയകാലത്തും കോവിഡ് കാലത്തും കുടുംബത്തിൽ പറയുന്ന പോലെ ജനങ്ങളോട് സംസാരിച്ചു: ലാലിനോട് പിണറായി
ജനങ്ങളോട് കുടുംബത്തിൽ സംസാരിക്കുന്നതു പോലെയാണ് താൻ കോവിഡ് കാലത്ത് സംസാരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻൽ അത് വലിയ തോതിൽ ഏറ്റെടുക്കപ്പെട്ടു. തനിക്ക് എന്തെങ്കിലും പ്രത്യേക കഴിവുള്ളതായി തോന്നിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചിന്റെ 'അമ്മ'യ്ക്ക് ഡിമാൻഡ് ഏറി; പാവയുടെ വില 1,600 ൽ നിന്ന് 34,000!
ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയ കുട്ടിക്കുരങ
എറണാകുളത്ത് വൃദ്ധ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ്, ഭാര്യ വിമല എന്നിവരാണ് മരിച്ചത്. ക്ലീറ്റസിന് എഴുപത് വയസും വിമലയ്ക്ക് എഴുപത് വയസുമായിരുന്നു പ്രായം.
മലയാളത്തില്‍ മറക്കാനാവാത്തത് ആ സിനിമ: പിണറായി വിജയന്
ആയിരത്തഞ്ഞൂറിലേറെ വരുന്ന അന്തേവാസികളുടെ ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണം, മരുന്ന്, ചികിത്സ എന്നിവയ്ക്കായാണ് ഈ തുക. പത്തു വര്‍ഷമായി തുടരുന്ന ഈ സഹായം ഗാന്ധിഭവന് വലിയ ആശ്വാസമാണ്.
ചിന്നക്കനാൽ: വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ നേതാജി കോളനി സ്വദേശി കൗസല്യയുടെ മരണത്തിലാണ് ഭർത്താവ് രാജു മുരുകൻ അറസ്റ്റിലായത്. ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്നാണ് കൗസല്യ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരി 27-നാണ് കൗസല്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. കൗസല്യയുടെ ശരീരത്തിൽ ശാരീരിക ഉപദ്രവമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ബന്ധുക്കളുടെ വിശദമായ മൊഴികളും പോലീസ് രേഖപ്പെടുത്തി. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം മാത്രമേ ആയിരുന്നുള്ളൂ. കുറച്ചു കാലമായി ദമ്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. രാജു മുരുകൻ കൗസല്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഈ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയായ രാജു മുരുകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജീവിതത്തിൽ തെറ്റ് ചെയ്തതതായി ബോധ്യമില്ലെന്നും ഭയം പാർട്ടിയോട് മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഷ്ട സിനിമ, ഭക്ഷണം, യാത്ര തുടങ്ങിയ വ്യക്തിപരമായ ഇഷ്ടങ്ങളും പിണറായി വിജയൻ അഭിമുഖത്തിൽ പങ്കുവെച്ചു.
റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി വമ്പൻ റിക്രൂട്ട്മെന്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ
മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 5349 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത.
പ്ലാസ്റ്റിക് എൻജിനീയറിംഗിൽ അനന്തസാധ്യതകൾ
ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം.
മുകേഷ് അംബാനിയുടെ വീട്ടില്‍ ജോലി വേണോ? ഈ യോഗ്യതകള്‍ വേണം; ശമ്പളം രണ്ട് ലക്ഷം വരെ
മുംബൈ: ലോകത്തിലെ ഏറ്റവും വിലകൂടിയ വസതികളില്‍ ഒന്നാണ് വ്യവസായിയായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ആന്റിലിയ. ആഡംബര വസതിയായ 'ആന്റിലിയ'യില്‍ ജോലി ലഭിക്കുക എന്നത് പല ഇന്ത്യക്കാരുടെയും സ്വപ്നമാണ്. വെറുമൊരു വസതി എന്നു പറഞ്ഞ് 'ആന്റിലിയ'യെ ചെറുതായി കാണാനാവില്ല. എല്ലാ ആഡംബരങ്ങളുമുള്ള കൊട്ടാരതുല്യമായ വീടാണിത്. ആന്റിലിയയില്‍ എങ്ങനെയാണ് ജോലി ലഭിക്കുക എന്നതു സംബന്ധിച്ച് ജിജ്ഞാസയുള്ള ഒരുപാടു പേരുണ്ടാകും.
ജീവിതത്തിൽ പശ്ചാത്തപിക്കേണ്ടി വന്ന ഘട്ടം.., മനസ് തുറന്ന് മുഖ്യമന്ത്രി
നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ വലിയൊരു പശ്ചാത്താപത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മനസ് തുറന്നു.
കാനഡയിലെ ആക്രമണ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമില്ല ; കനേഡിയൻ സർക്കാർ
ഒട്ടാവ : കാനഡയിലെ ആക്രമണ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമില്ലെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരള TET 2026! വിജ്ഞാപനം പുറത്തിറങ്ങി
കേരള പരീക്ഷാ ഭവൻ ഫെബ്രുവരി 2026 സൈക്കിളിന്റെ കേരള അധ്യാപക യോഗ്യതാ പരീക്ഷ (കെടിഇടി) വിജ്ഞാപനം അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പാഠപുസ്തക വിവാദം ; സുപ്രീകോടതിയിൽ മാപ്പ് പറഞ്ഞ് കേന്ദ്രസർക്കാർ
പാഠപുസ്തക വിവാദത്തിൽ സുപ്രീകോടതിയിൽ മാപ്പ് പറഞ്ഞ് കേന്ദ്രസർക്കാർ. പാഠഭാഗങ്ങൾ തയാറാക്കിയവർക്കെതിരെ കർശന നടപടിയെടുക്കും. ഭാവിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു
വരുന്നു ആപ്പിൾ പേ ഇന്ത്യയിലേക്ക്; ഗൂഗിൾ പേക്ക് വെല്ലുവിളിയാകുമോ?
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ആപ്പിൾ ചർച്ചകൾ നടത്തിവരികയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു
പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ഇറാന്റെ ചബഹാർ തുറമുഖ പദ്ധതിക്ക് ഈ വർഷം ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം ഇന്ത്യക്കും ഇറാനും നിരാശാജനകമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മധ്യേഷ്യയും യൂറോപ്പുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഡമാക്കാൻ കഴിയുന്ന സുവർണ്ണ കവാടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതു തലമുറയിൽ വർധിച്ചുവരുന്ന ഡിജിറ്റൽ ആസക്തിയുടെ വ്യാപനത്തെക്കുറിച്ച് പഠിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ.
തമിഴ്നാട് ഭരിക്കേണ്ടത് ചെന്നൈ സെയിൻ്റ് ജോർജ് കോട്ടയിൽ നിന്നാകണം മറിച്ച് ഡൽഹിയിൽ നിന്നാകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ചായയ്ക്കൊപ്പം പറ്റിയ കിടിലൻ സ്നാക്ക് !
ചായയ്ക്കൊപ്പം പറ്റിയ കിടിലൻ സ്നാക്ക് !
മുടികൊഴിച്ചിലിന് കാരണമാകുന്ന ശീലങ്ങൾ
മുടികൊഴിച്ചിലിന് കാരണമാകുന്ന ശീലങ്ങൾ
കടുത്ത നടപടി ...! ഇന്ത്യയിൽ നിന്നുള്ള സോളാർ ഉൽപന്നങ്ങൾക്ക് 126 ശതമാനം തീരുവ ചുമത്തി യു.എസ്
ഇന്ത്യയിൽ നിന്നുള്ള സോളാർ ഉൽപന്നങ്ങൾക്ക് 126 ശതമാനം തീരുവ ചുമത്തി യു.എസ് കോമേഴ്സ് ഡിപ്പാർട്ട്മെന്റ്. അദാനി കമ്പനികളായ മുന്ദ്ര സോളാർ എനർജി, മുന്ദ്ര സോളാർ പി.വി എന്നിവ സബ്സിഡി സംബന്ധിച്ച അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. ഫെബ്രുവരി 20നാണ് അധിക തീരുവ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
മൾട്ടി സ്പെഷ്യലിറ്റി മൃഗാശുപത്രിയുടെ സമഗ്ര വികസനത്തിനായി 85 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി. സാധാരണക്കാർക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാൻ ന്യായവില മെഡിക്കൽ സ്റ്റോറും അടിയന്തിര ചികിത്സകൾക്കായി ക്രിട്ടിക്കൽ കെയർ യൂണിറ്റും സ്ഥാപിക്കും.
മോഹന്‍ലാലിന് മുന്നില്‍ മനസുതുറന്ന് മുഖ്യമന്ത്രി!
ഉദയ്പൂർ: തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ആ വിവാഹ ചിത്രങ്ങൾ ഒടുവിൽ പുറത്ത്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരായി. ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഫോട്ടോകൾക്കും വീഡിയോകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ വിവാഹചിത്രങ്ങൾ പുറത്തുവരാൻ ആരാധകർ ഏറെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ വിവാഹചിത്രങ്ങൾക്കൊപ്പം വിജയ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വികാരനിർഭരമായ വാക്കുകളോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഒരു ദിവസം, ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ദിവസം നന്നാകുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മിസ്സിംഗ്. അവൾ എന്റെ മുന്നിലിരുന്നിരുന്നെങ്കിൽ കഴിക്കുന്ന ഭക്ഷണം കൂടുതൽ ആരോഗ്യകരമാകുമെന്നും, അവൾ ഒപ്പമുണ്ടായിരുന്നെങ്കിൽ വ്യായാമം കൂടുതൽ എളുപ്പമാകുമെന്നും എനിക്ക് തോന്നി. എനിക്ക് അവളെ അത്രമേൽ ആവശ്യമായിരുന്നു. അങ്ങനെ, ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ... എന്റെ ഭാര്യയെ കണ്ടെത്തി, വിജയ് കുറിച്ചു. ദീർഘനാളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും താരങ്ങൾ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. വിവാഹവേദിയിലെ ഫോട്ടോകൾക്കും മറ്റും വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ അതീവ രഹസ്യമായാണ് ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 'ഗീത ഗോവിന്ദം', 'ഡിയർ കൊമ്രേഡ്' തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും കെമിസ്ട്രിക്ക് പിന്നാലെ ജീവിതത്തിലും ഇവർ ഒന്നിക്കണമെന്നായിരുന്നു ആരാധകരുടെ ആഗ്രഹം. ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ആരാധകലോകം.
ബി.ജെ.പി ബീഫ് കയറ്റുമതിക്കാരിൽ നിന്ന് സംഭാവന സ്വീകരിക്കുന്നുവെന്ന ആരോപണവുമായി ഐ.ടി.ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്നത് ബി.ജെ.പിക്കാരാണ്. പർട്ടി നേതൃത്വത്തിന് ഇവരിൽ നിന്നാണ് ഏറ്റവും കൂടുതൽ സംഭാവന ലഭിക്കുന്നത്.
വിലപ്പെട്ട വോട്ടവകാശം വിനിയോഗിക്കാൻ കൂടുതൽ പേർ പോളിങ് ബൂത്തിലെത്തണമെങ്കിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി
റിച്ചാര്‍ഡ് നഗവരയുടെ നേരിട്ട രണ്ടാം പന്ത് തന്നെ സിക്സ് പറത്തിയാണ് തുടങ്ങിയത്. പിന്നാലെ ലെഗ് ബൈയിലൂടെ ഒരു ബൗണ്ടറി കൂടി ആദ്യ ഓവറില്‍ ലഭിച്ചതോടെ ഇന്ത്യ ആദ്യ ഓവറില്‍ 13 റണ്‍സടിച്ച് നല്ലതുടക്കമിട്ടു.
സൗദി അറേബ്യയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി നിര്യാതനായി
കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി.
ആര്യവേപ്പോ തുളസിയോ ; ചർമ്മത്തിന് ഏറ്റവും മികച്ചത് ഏത്?
മഴക്കാലത്ത് ചർമ്മത്തിൽ അണുക്കൾക്കും ഫംഗസുകൾക്കുമുള്ള സാധ്യത കൂടുതലാണ്. ഈർപ്പമുള്ള അന്തരീക്ഷം ബാക്ടീരിയകൾക്ക് ആവാസ കേന്ദ്രമാണ്. ഇത് ശരീര ദുർഗന്ധത്തിന് കാരണമാകും
കൊറിയൻ സ്വീറ്റ് കോൺ ലാറ്റെ വീട്ടിൽ ഉണ്ടാക്കാം
കൊറിയൻ സ്വീറ്റ് കോൺ ലാറ്റെ വീട്ടിൽ ഉണ്ടാക്കാം
ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പണം തട്ടിയ സംഭവം ; പ്രതികൾ പിടിയിൽ
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും പണം തട്ടുകയും ചെയ്ത സംഘത്തെ പോലീസ് പിടികൂടി.
കെ.എസ്.ആർ.ടി.സിയ്ക്ക് 73.50 കോടി രൂപകൂടി അനുവദിച്ചു :മന്ത്രി കെ.എൻ ബാലഗോപാൽ
കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്.
ബംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ സിനിമാ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യ ഉൾപ്പെടെ പതിനൊന്ന് പേരെയാണ് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. 'അനീഷ് ക്രിയേഷൻസ്' എന്ന പേരിൽ മോഡലിംഗ്-കാസ്റ്റിംഗ് ഏജൻസി നടത്തുന്ന തമിഴ്നാട് സ്വദേശിയായ ടി.എ അനീഷ് ആണ് അക്രമത്തിന് ഇരയായത്. സാമ്പത്തിക തർക്കത്തെത്തുടർന്നാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ഫെബ്രുവരി 11-നാണ് അനീഷ് അഡുഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ആശുപത്രി അധികൃതർ ഇതൊരു മെഡിക്കോ-ലീഗൽ കേസ് ആയി റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതികളിലൊരാളായ അനീഷിൽ നിന്ന് വാങ്ങിയ 2.5 ലക്ഷം രൂപയുടെ വായ്പയെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കൂടാതെ, അനീഷിന്റെ പുറത്തിറങ്ങാത്ത ചിത്രമായ 'ജീവനദ ഭാഷെ'യിൽ ലക്ഷ്മി നാരായണൻ എന്നയാൾ നിക്ഷേപിച്ച 6 ലക്ഷം രൂപയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളും അക്രമത്തിന് കാരണമായതായി പോലീസ് പറയുന്നു. ഏകദേശം രണ്ട് മാസം മുൻപാണ് അനീഷ് മുംബൈയിലേക്ക് താമസം മാറിയത്. തന്റെ പക്കലുള്ള ഹോണ്ട സിആർവി കാർ വിൽക്കാനുള്ള താല്പര്യം ബംഗളൂരു ഇന്ദിരാനഗറിലെ സുഹൃത്തായ നടി ഐശ്വര്യയെ ഇയാൾ അറിയിച്ചിരുന്നു. ഇതറിഞ്ഞ പ്രതികളുടെ സംഘം കാർ വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് ഫെബ്രുവരി 9-ന് അനീഷ് മുംബൈയിൽ നിന്ന് ബംഗളൂരുവിലെത്തി. ഇന്ദിരാനഗറിന് സമീപം വെച്ച് നടി ഐശ്വര്യയെയും ഷാഹിദ് എന്ന വ്യക്തിയെയും മറ്റൊരു കൂട്ടാളിയെയും അനീഷ് നേരിൽ കണ്ടു വാഹനം പരിശോധിക്കാനെന്നും അഡ്വാൻസ് തുക നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് അനീഷിനെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയ ഉടൻ അവർ പിന്നിൽനിന്ന് വാതിൽ പൂട്ടി. തുടർന്ന് അഞ്ചാറ് പേരടങ്ങുന്ന സംഘം ക്രിക്കറ്റ് സ്റ്റമ്പുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് അനീഷിനെ ക്രൂരമായി മർദ്ദിച്ചതായി പോലീസ് പറഞ്ഞു. തമിഴ്നാട് പോലീസിൽ നൽകിയ പരാതി ഉൾപ്പെടെ, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയിട്ടുള്ള എല്ലാ പരാതികളും പിൻവലിക്കണമെന്നും അവയുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അനീഷ് ഇതിന് വഴങ്ങാതിരുന്നതോടെ മർദ്ദനം തുടരുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. അനീഷിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടങ്ങുന്ന ഏകദേശം 22 ഗ്രാം സ്വർണ്ണാഭരണങ്ങളും 30,000 രൂപയും അക്രമികൾ തട്ടിയെടുത്തു. പിന്നീട് കാറിൽ കയറ്റി തുംകൂരു ജില്ലയിലെ മന്ദരഗിരി കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സംഘത്തിൽ രണ്ട് പേർ കൂടി ചേരുകയും അനീഷിനെ വീണ്ടും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടർന്ന് അഡുഗോഡി പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വെക്കൽ, മർദ്ദനം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. പ്രതികളിൽ നിന്ന് ആറ് മൊബൈൽ ഫോണുകൾ, സ്വർണ്ണാഭരണങ്ങൾ, ഒരു കാർ, പണം എന്നിവ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിന്റെ പൂർണ്ണരൂപം പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അനീഷ് നിരവധി ആൽബം ഗാനങ്ങളും ഹ്രസ്വചിത്രങ്ങളും 'ജീവനദ ഭാഷെ' എന്ന ഫീച്ചർ ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. കന്നഡ, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് 'ആഷ് മെല്ലോ' എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ. നേരത്തെ 'ഹള്ളി പവർ' എന്ന റിയാലിറ്റി ഷോയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. 'ദ്വംസ', 'ഭൈര' തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ ആഭരണത്തെച്ചൊല്ലിയുള്ള തർക്കം ; ചായക്കട ജീവനക്കാരന് പരിക്ക്
വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ ആഭരണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ താമരശ്ശേരിയിലെ ചായക്കട ജീവനക്കാരന് പരിക്കേറ്റു. ഹോട്ടൽ ജീവനക്കാരനായ ബിനേഷിനാണ് കയ്യാങ്കളിക്കിടെ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവെട്ട് കുഴി സ്വദേശി നാസറും ബിനേഷും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ചൂടോടെ ചോറിനും പൊറോട്ടയ്ക്കും പറ്റിയ റോസ്റ്റ് !
ചൂടോടെ ചോറിനും പൊറോട്ടയ്ക്കും പറ്റിയ റോസ്റ്റ് !
തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യാൻ ശ്രമം ; മരുമകൻ ഒളിവിൽ
വർക്കല: ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ മരുമകനെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. 52 വയസ്സുകാരിയായ വീട്ടമ്മയുടെ പരാതിയിൽ വർക്കല പോലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
വിവാദ ചിത്രം 'ദി കേരളാ സ്റ്റോറി 2'വിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതിയുടെ സ്റ്റേ.
ഗാന്ധിഭവനിലെ അഗതികൾക്കായി വീണ്ടും യൂസഫലിയുടെ റംസാന് സമ്മാനം; 1 കോടി കൈമാറി
കൊല്ലം : റംസാന് നോമ്പുകാലത്ത് പതിവുപോലെ പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയുടെ സഹായം. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായമാണ് കൈമാറിയത്. എല്ലാവര്ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ വേതനം,
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഫെബ്രുവരി 28 മുതൽ പൊതുജനങ്ങൾക്കും പ്രവേശനം: മന്ത്രി കെ. രാജൻ
പുത്തൂർ സുവോളജിക്കൽ പാർക്ക് ഫെബ്രുവരി 28 ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. പുത്തൂർ സുവോളജിക്കൽ പാർക്ക് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 72-കാരനായ വ്യാപാരിക്ക് കഠിനതടവ്. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്ത്
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം മയക്കുമരുന്ന് എത്തിച്ച് വിൽപന ; പ്രതികൾ പിടിയിൽ
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവും മയക്കുമരുന്ന് ഗുളികകളും എത്തിച്ച് വിൽപന നടത്തിവന്ന രണ്ട് ക്രിമിനൽ കേസ് പ്രതികളെ തണ്ണീർമുക്കത്ത് വെച്ച് പോലീസ് പിടികൂടി.
മുഖത്ത് ഐസ് ക്യൂബ് ഇടാറുണ്ടോ? ഈക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്
മുഖത്ത് ഐസ് ഇടുന്നത് ഇപ്പോൾ ഒട്ടുമിക്ക ആളുകളും പതിവായി മാറ്റിയിരിക്കുകയാണ്. സൗന്ദര്യ സംരക്ഷണത്തിന് മുഖത്ത് ഐസ് ഇടുന്നത് വളരെ നല്ലതാണെന്നാണ് ചില വിദഗ്ധർ പറയുന്നത്.
ഹരിപ്പാട് ഉത്സവപ്പറമ്പിൽ വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി നഴ്സിങ് വിദ്യാർത്ഥി പിടിയിൽ
ഹരിപ്പാട് ഉത്സവപ്പറമ്പിൽ വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി നഴ്സിങ് വിദ്യാർത്ഥി പിടിയിൽ
അമേരിക്ക ഇറാനെ ആക്രമിക്കുമോ? അതോ, സമ്മര്‍ദ്ദ തന്ത്രത്തിലൂടെ ഇറാന്റെ മനസ്സു മാറ്റാന്‍ യു എസിനു കഴിയുമോ? അമേരിക്ക ആഗ്രഹിക്കുന്ന വിധത്തിലുള്ള ആണവകരാറിന് ഇറാന് വഴങ്ങുമോ? ജനീവയില്‍ ഇന്നാരംഭിച്ച മൂന്നാം ഘട്ട ചര്‍ച്ചകള്‍ക്കിടെ ഒരു വസ്തുതാന്വേഷണം.
നിസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിനിടെ കാര്‍ ഇടിച്ചു, 75കാരന് ദാരുണാന്ത്യം
മലപ്പുറം കണ്ണമംഗലത്ത് നമസ്കാരത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. തോട്ടശ്ശേരിയറ സ്വദേശി മാട്ടറ മുഹമ്മദ് ഹാജി (75) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ പിടിക്കാൻ ഉറച്ച് സിപിഎം. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി മെനയുന്നത്. മുൻ എംഎൽഎ കൂടിയായ എം സ്വരാജിനെ തന്നെ മണ്ഡലത്തിൽ ഇറക്കാനാണ് ആലോചന. കോണ്‍ഗ്രസിൻ്റെ സിറ്റിംഗ് എംഎൽഎയായ കെ ബാബു ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ബാബു മണ്ഡലത്തിൽ
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 34 കാരൻ പിടിയിൽ
പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരിമ്പിളിയം സ്വദേശിയായ ഷൗക്കത്തലിയെ (34) പോലീസ് അറസ്റ്റ് ചെയ്തു.
സമയം നീട്ടിയപ്പോൾ കുടുങ്ങിയത് ബാർ തൊഴിലാളികൾ; തുടർച്ചയായി 14 മണിക്കൂർ ജോലി; സിഐടിയു ഹൈക്കോടതിയിൽ
ബാർ സമയം കൂട്ടിയപ്പോൾ ബാർ തൊഴിലാളികൾക്ക് തിരിച്ചടിയായി. 14 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടി വരികയാണ് ഇവർക്ക്. സിഐടിയു ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു.
രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ കളമശ്ശേരിയില്‍ പിടിയില്‍
ഏത്തക്ക ദിവസവും കഴിക്കാറുണ്ടോ? ഈക്കാര്യങ്ങൾ അറിയാം
ഏത്തക്ക ശരീരത്തിന് വളരെ നല്ലൊരു ഫലമാണ്. ടിക്കസേന ഏത്തക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ ഒരുപാട് ധാതുക്കൾ ഏത്തക്കായിൽ അടങ്ങിയിട്ടുണ്ട്. ദിവസേന ഏത്തക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അമ്മയുടെ മരണത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ചു.
ഡൽഹിയിൽ യുവതിയെയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഡൽഹിയിലെ സമയ്പുർ ബദ്ലിയിലെ ചന്ദൻ പാർക്ക് പ്രദേശത്ത് യുവതിയെയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ
ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാവ് വിവാഹം ചെയ്താൽ രാജ്യത്തിന്റെ ദേശീയ ചട്ടക്കൂട് തകരുമോ ? സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
മധുരക്കിഴങ്ങ് കൊണ്ട് അടിപൊളി സ്വീറ്റ്
മധുരക്കിഴങ്ങ് കൊണ്ട് അടിപൊളി സ്വീറ്റ്
ഇളം കുരുത്തോല അരച്ചെടുത്തു ശര്‍ക്കരയില്‍ വരട്ടിയത്- 1 1/2 കപ്പ് ചെറുപയര്‍ വറുത്തു വേവിച്ചത്- 1 കപ്പ് ഇളം കരിക്ക് – 1/4 കപ്പ് ശര്‍ക്കരപ്പാനി (പ്രത്യേകം)- 1 1/2 കപ്പ് തേങ്ങ ചിരകിയത്- 4 കപ്പ്
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഒളിവിലായിരുന്ന മൂന്നാം പ്രതി ബെംഗളൂരുവില്‍ പിടിയില്‍
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഒളിവിലായിരുന്ന മൂന്നാം പ്രതി ബെംഗളൂരുവില്‍ പിടിയില്‍
തിയേറ്ററിനുള്ളിൽ വെച്ച് ബലാത്സംഗം; തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
തിയേറ്ററിനുള്ളിൽ വച്ച് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം രശ്മിക മന്ദാനയുമൊത്തുള്ള വിവാഹ ചിത്രങ്ങൾ പങ്കുവച്ച് വിജയ് ദേവരക്കൊണ്ട.
ദക്ഷിണാഫ്രിക്കയുടെ ഈ വമ്പൻ വിജയം ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ കൂടുതൽ എളുപ്പമാക്കി. പ്രധാനമായും നെറ്റ് റൺറേറ്റിന്റെ സങ്കീർണ്ണമായ കണക്കുകളിൽ നിന്ന് ഇന്ത്യക്ക് തൽക്കാല ആശ്വാസം ലഭിച്ചു.
മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള താരമാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിനൊപ്പം അടുത്തിടെ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ആശകൾ ആയിരം എന്ന ചിത്രം. തിയേറ്ററിൽ മികച്ച വിജയമായിരുന്നു സിനിമ നേടിയിരുന്നത്. സിനിമയുടെ ഭാഗമായി തമിഴ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ കാളിദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ അടുത്ത് കണ്ട ഏറ്റവും മോശം സിനിമ ഏതെന്ന ചോദ്യത്തിനായിരുന്നു കാളിദാസിന്റെ മറുപടി.
കുട്ടികൾക്ക് ഇഷ്ടമാകും ഈ ഫ്രൂട്ട് സാലഡ്
കുട്ടികൾക്ക് ഇഷ്ടമാകും ഈ ഫ്രൂട്ട് സാലഡ്
സിനിമാസ്വാദകർ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ഏപ്രിൽ 2-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. “ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കുന്നില്ല” എന്ന ശ്രദ്ധേയമായ ടാഗ്ലൈനോടെ എത്തുന്ന ചിത്രം,
തൃശൂരില്‍ യുവ ഡോക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സൂചന
തൃശൂര്‍: തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാന്. രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മരണത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഉള്‍പ്പെടെ വിവരങ്ങള്‍ തേടും.
രാമേശ്വരത്തേക്ക് മലബാറിൽ നിന്ന് നേരിട്ട് ട്രെയിൻ മാർച്ച് 1 മുതൽ. ആഴ്ചയിൽ ഒരു സർവീസ് വീതമാണ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും.
2026 അവസാനത്തോടെയോ 2027 ആദ്യത്തോടെയോ സ്വർണവില പവന് മാന്ത്രിക സംഖ്യയായ 2 ലക്ഷം രൂപയിലേക്ക് എത്തും എന്നാണ് സാമ്പത്തിക വിദഗ്ധർ അടക്കം പലരും പ്രവചിക്കുന്നത്. 1,30000ത്തിലേക്ക് വരെ എത്തിയ സ്വർണവില ഏതാനും ദിവസങ്ങളായി വലിയ കയറ്റങ്ങളില്ലാതെ മുന്നോട്ട് പോവുകയാണ്. അതിനിടെ സ്വർണവില 2 ലക്ഷത്തിലേക്ക് എത്താൻ സാധ്യത ഇല്ലെന്നും അതിനുളള കാരണങ്ങളും പറയുകയാണ് സീ ന്യൂസ് മലയാളത്തിന്
കേടാകാത്ത ‘നാടൻ അരിയുണ്ട’ റെസിപ്പി
മട്ട അരി വറുത്തത് – 2 1/2 കപ്പ് തേങ്ങ – 1 ചിരവിയത് ശർക്കര – 5 അച്ച് ഏലക്ക – 3
ഡാർക്ക് ഹൊറർ ത്രില്ലർ..! ആമോസ് അലക്സാണ്ടർ ഒടിടിയിലെത്തി
ജാഫർ ഇടുക്കിയുടെ ഡാർക്ക് ഹൊറർ ത്രില്ലർ ചിത്രം ‘ആമോസ് അലക്സാണ്ടർ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ജാഫർ ഇടുക്കി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന
ദേശീയ ദിനത്തിന്റെ ഭാഗമായി കുവൈത്തില്‍ വ്യോമസേനയുടെ ആവേശകരമായ പ്രകടനം അരങ്ങേറി
65-ാമത് ദേശീയ ദിനത്തിന്റെയും 35-ാമത് വിമോചന ദിനത്തിന്റെയും ഭാഗമായി കുവൈത്തില്‍ വ്യോമസേനയുടെ ആവേശകരമായ പ്രകടനം അരങ്ങേറി. ഐതിഹാസികമായ കുവൈത്ത് ടവേഴ്സിന് സമീപം നടന്ന ഈ അഭ്യാസപ്രകടനങ്ങൾ കാണാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ തടിച്ചുകൂടിയത്. വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനങ്ങൾക്കിടയിലും ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ വിസ്മയ കാഴ്ച ആസ്വദിക്കാനായി വാട്ടർഫ്രണ്ട് പാർക്കുകളിലും പരിസരങ്ങളിലും എത്തിയത്.വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന വിവിധ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് വർണ്ണാഭമായ രൂപങ്ങൾ തീർത്തപ്പോൾ അത് കാണികളിൽ വലിയ ആവേശം സൃഷ്ടിച്ചു. അഭ്യാസപ്രകടനത്തി അപ്പാച്ചെ, കാരക്കൽ ഹെലികോപ്റ്ററുകൾ, സി-130 ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനങ്ങൾ, ബോയിംഗ് സി-17 ഗ്ലോബ് മാസ്റ്റർ എന്നിവയ്ക്കൊപ്പം എഫ്/എ-18 ഹോർനെറ്റ്, യൂറോഫൈറ്റർ ടൈഫൂൺ എന്നീ അത്യാധുനിക യുദ്ധവിമാനങ്ങളും പങ്കെടുത്തു. വ്യോമാഭ്യാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈറ്റ് നാവികസേനയും കോസ്റ്റ് ഗാർഡും സമുദ്രതീരത്ത് ഏകോപിപ്പിച്ചുള്ള പ്രദർശനങ്ങൾ നടത്തി.
പ്രശാന്ത് മുരളി ചിത്രം 'ബട്ടർഫ്ലൈ ഗേൾ 85' തിയറ്ററുകളിലേക്ക്...
പ്രശാന്ത് മുരളി എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബട്ടർഫ്ലൈ ഗേൾ 85’ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. 4D പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീധന്യ വിശ്വനാഥ് ആണ് ചിത്രം നിർമിക്കുന്നത്. മാർച്ച് 6ന് ചിത്രം തിയറ്ററുകളിൽ എത്തും.
ഇറാൻറെ ആയുധശേഖരണ ശൃംഖലകൾക്കും കപ്പൽവ്യൂഹങ്ങൾക്കും ഉപരോധമേർപ്പെടുത്തി അമേരിക്ക
ഇറാൻറെ ആയുധശേഖരണ ശൃംഖലകൾക്കും അനധികൃത എണ്ണക്കടത്ത് നടത്തുന്ന കപ്പൽവ്യൂഹങ്ങൾക്കും ഉപരോധമേർപ്പെടുത്തി അമേരിക്ക. രാജ്യത്തിൻറെ ആയുധ വികസനത്തിനും
നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ വ്യക്തിപരമായ ചില കാര്യങ്ങൾ വെളിപ്പെടുത്തി. ചെറുപ്പത്തിൽ ഭൂതപ്രേതങ്ങളെ ഭയപ്പെട്ടിരുന്നുവെന്നും, ഒഴിവുസമയങ്ങളിൽ സിനിമ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർഭരണത്തിലെ സ്വച്ഛാധിപത്യ സ്വഭാവം; ഇന്ത്യൻ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികൾ
ആഗോളതലത്തിലും ഇന്ത്യയിലും ഇടതുപക്ഷ രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധികൾ വിലയിരുത്തുന്ന ലേഖനം. വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് സാംസ്കാരിക യുദ്ധങ്ങളിലേക്കുള്ള മാറ്റം, ജനകീയ സമരങ്ങളിൽ നിന്നുള്ള അകൽച്ച, തുടർഭരണത്തിൻ്റെ അപകടം എന്നിവ ചർച്ച ചെയ്യുന്നു.
ചായയ്ക്കൊപ്പം കഴിക്കാൻ ക്രിസ്പ്പി ഫ്രൈ !
ചായയ്ക്കൊപ്പം കഴിക്കാൻ ക്രിസ്പ്പി ഫ്രൈ !
കാലിന്റെ പെരുവിരലിനേക്കാൾ വലുതാണോ രണ്ടാമത്തെ വിരൽ? എങ്കിൽ ഇതറിയൂ...
ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ലക്ഷണ ശാസ്ത്രത്തിൽ മുഖവും പാദങ്ങൾ നോക്കിയും ഫലം പറയാറുണ്ട്. ഒരു വ്യക്തിയുടെ കാല് നോക്കിയും സ്വഭാവം നിർണയിക്കാൻ സാധിക്കും. ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങളും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും നമ്മുടെ പാദങ്ങൾ നോക്കി അറിയാൻ കഴിയും.
ടി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ നിർണായക ടോസ് നേടിയ സിംബാബ്വെ ഫീൽഡിംഗ് തിരഞ്ഞെടുത്തു. സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
ലഹരിമരുന്ന് മാഫിയയുടെയും ലഹരി കടത്തുകാരുടെയും ഉറക്കംകെടുത്തിയ കേരള പോലീസിലെ ആദ്യനാര്ക്കോട്ടിക് സ്നിഫര്‍ ഡോഗായ ബ്രൂസ് (നീലി) ദൗത്യത്തില്‍നിന്നു വിരമിച്ചു. കേരള പോലീസിന്റെ അഭിമാനമായിരുന്ന ബ്രൂസ് 11 വര്‍ഷത്തെ സേവനത്തിനുശേഷമാണ് പടിയിറങ്ങിയത്. 2015 ജൂണ്‍ 30നാണ് ബ്രൂസ് പോലീസ് സേനയുടെ ഭാഗമായത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ ഒന്‍പതു മാസത്തെ പരിശീലനത്തിനുശേഷമാണ് ജില്ലാ ഡോഗ് സ്ക്വാഡിലെത്തുന്നത്. തുടര്‍ന്ന് ഈ നായ ലഹരിമരുന്ന് വേട്ടയില്‍ പോലീസിന് കരുത്തായിമാറി. അന്‍പതോളം പ്രധാന ലഹരിമരുന്ന് കേസുകള്‍ തെളിയിക്കാന്‍ പോലീസിന് ബ്രൂസ് നല്കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. ബ്രൂസിന്റെ സഹായമില്ലായിരുന്നെങ്കില്‍ പല ലഹരിക്കേസുകളും തെളിയിക്കാന്‍ കഴിയാതെ പോകുമായിരുന്നു. ലഹരിമരുന്നിന്റെ സാന്നിധ്യം എവിടെയുണ്ടെന്നു കൃത്യമായി നിര്‍ണയിക്കാന്‍ ബ്രൂസിനുണ്ടായിരുന്നത് അസാധാരണമായ കഴിവായിരുന്നു. അതിനാല്‍ ലഹരിയുടെ “കില്ലര്‍’ ആയാണ് ഈ നായ അറിയപ്പെട്ടിരുന്നത്. നല്ല ഇണക്കവും കുശാഗ്രബുദ്ധിയും ബ്രൂസിന്റെ പ്രകൃതമായിരുന്നു. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച്… The post ഇവനെ അങ്ങനെ വിട്ടു കളയാൻ ആകുമോ എനിക്ക്… ലഹരിമരുന്ന് മാഫിയയെ വിറപ്പിച്ച ബ്രൂസ് ഇനി രഞ്ജിത്തിന്റെ കൈകളില്‍ appeared first on RashtraDeepika .
ഹുബ്ലി: രഞ്ജി ട്രോഫി ഫൈനലിൽ കിരീടപ്രതീക്ഷയോടെ ഇറങ്ങിയ വമ്പന്മാരായ കർണാടകയെ വിറപ്പിച്ച് ജമ്മു കശ്മീർ. ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ പടുത്തുയർത്തിയ ശേഷം പന്തെടുത്ത ജമ്മു, പേസ് ബൗളർ ആഖിബ് നബിയുടെ തകർപ്പൻ സ്പെല്ലിൽ കർണാടകയുടെ നട്ടെല്ലൊടിച്ചു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ കർണാടക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലാണ്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും തളരാതെ സെഞ്ചുറി നേടിയ ക്യാപ്റ്റൻ മായങ്ക് അഗർവാളിലാണ് (130*) ഇനി കർണാടകയുടെ പ്രതീക്ഷ. ജമ്മു കശ്മീർ ഉയർത്തിയ 584 റൺസ് എന്ന ഹിമാലയൻ സ്കോർ പിന്തുടരാനിറങ്ങിയ കർണാടകയെ ആഖിബ് നബി തുടക്കത്തിലേ ഞെട്ടിച്ചു. പന്ത്രണ്ടാം ഓവറിൽ സൂപ്പർ താരം കെ.എൽ. രാഹുലിനെ (13) പുറത്താക്കി ആഖിബ് തുടങ്ങിയ നായാട്ട് പിന്നീട് കരുൺ നായരെയും സ്മരൺ രവിചന്ദ്രനെയും കൂടാരത്തിലെത്തിച്ചു. കരുൺ നായരെ ക്ലീൻ ബൗൾഡാക്കിയതിന് തൊട്ടടുത്ത പന്തിൽ സ്മരണിനെ പുറത്താക്കി ആഖിബ് കർണാടകയെ 57-ൽ നാല് എന്ന നിലയിലേക്ക് തകർത്തു. കരുണിനും സ്മരണിനും റണ്ണൊന്നുമെടുക്കാനായില്ല. ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കലിനെ (11) സുനിൽ കുമാർ പുറത്താക്കി. മറുഭാഗത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഏകദിന ശൈലിയിൽ ബാറ്റ് വീശിയ മായങ്ക് അഗർവാൾ കർണാടകയെ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ശ്രേയസ് ഗോപാലിനെ (27) കൂട്ടുപിടിച്ച് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ മായങ്ക് ടീമിനെ 200 കടത്തി. കളി നിർത്തുമ്പോൾ മായങ്കിനൊപ്പം കൃതിക് കൃഷ്ണയാണ് (27*) ക്രീസിലുള്ളത്. 5 വിക്കറ്റുകൾ കൈയിലിരിക്കെ ജമ്മുവിന്റെ സ്കോറിനൊപ്പമെത്താൻ കർണാടകയ്ക്ക് ഇനിയും 364 റൺസ് കൂടി വേണം. ആദ്യ ഇന്നിംഗ്സ് ലീഡ് നേടാനായാൽ ജമ്മു കശ്മീരിന് കന്നി രഞ്ജി കിരീടത്തിലേക്കുള്ള വഴി തെളിയും. ജമ്മുവിനായി ആഖിബ് നബി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വമ്പൻ ബാറ്റിംഗ് നിരയുള്ള കർണാടകയെ പിടിച്ചുകെട്ടാനായത് ജമ്മുവിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സ്കോർ ചുരുക്കത്തിൽ: ജമ്മു കശ്മീർ: 584 (ഒന്നാം ഇന്നിംഗ്സ്) കർണാടക: 220/5 (മൂന്നാം ദിനം അവസാനിക്കുമ്പോൾ) - മായങ്ക് അഗർവാൾ (130*)
260 കോടി രൂപയുടെ ആനക്കൊമ്പുകള്‍ ആദ്യം കത്തിക്കും; ചാരം വില്ക്കാന് ആലോചിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കേസുകളില്‍ പിടിച്ചെടുത്തതും ചരിഞ്ഞ കാട്ടാനകളുടെയും നാട്ടാനകളുടെയും അടക്കം വനംവകുപ്പിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള വിപണന സാധ്യത പരിശോധിക്കുന്നു. 13 ടണ്ണിലേറെ ആനക്കൊമ്പാണ് വകുപ്പിന്റെ കൈവശമുള്ളത്. ഇതിന് 260 കോടി രൂപയുടെ മൂല്യമുണ്ട്. സംസ്ഥാനത്തിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ 2023ലെ നിയമപ്രകാരം കത്തിച്ചു നശിപ്പിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് പ്രകാരമാണ് ആനക്കൊമ്പുകള്‍ കത്തിച്ചു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.ഈ ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള ചാരത്തിന്റെ വിപണനമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഔഷധ കമ്പനികളുമായി ചര്‍ച്ച നടത്തിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.
സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടയർ പൊട്ടിത്തെറിച്ച് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീമിന് സമീപമുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന മറ്റ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
മധുരക്കിഴങ്ങ് പുഡ്ഡിംഗ് ഉണ്ടാക്കിയാലോ ?
മധുരക്കിഴങ്ങ് പുഡ്ഡിംഗ് ഉണ്ടാക്കിയാലോ ?
ചട്ടുകം വച്ച് കുട്ടികളെ പൊള്ളിച്ചു;അച്ഛനും രണ്ടാനമ്മയും റിമാന്‍ഡില്‍
മലപ്പുറം: ചട്ടുകം വച്ച് രണ്ടാനമ്മ മക്കളെ പൊള്ളിച്ചു. പൊള്ളലേറ്റത് 5, 6, 11 വയസുള്ള കുട്ടികള്‍ക്കാണ്. അരീക്കോട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് രക്ഷിതാക്കള്‍. കുട്ടികളുടെ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് നടപടി. കുട്ടികളെ സിഡബ്ലുസി സംരക്ഷണയിലേക്ക് മാറ്റി. ബിഹാര്‍ സ്വദേശികളാണ് രണ്ടാനമ്മയും കുട്ടിയുടെ അച്ഛനും.
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ. സൂപ്പർ 8 പോരാട്ടത്തിൽ വിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം, 23 പന്തുകൾ ബാക്കിനിൽക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക മാറി. പ്രോട്ടിയാസിന്റെ ഈ വമ്പൻ ജയം ഇന്ത്യയുടെ സെമി സാധ്യതകൾക്കും കരുത്തേകിയിട്ടുണ്ട്. ക്യാപ്റ്റൻ ഏയ്ഡൻ മാർക്രത്തിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കൻ വിജയം അനായാസമാക്കിയത്. 46 പന്തിൽ 82 റൺസുമായി മാർക്രം പുറത്താകാതെ നിന്നു. 27 പന്തിൽ നിന്നായിരുന്നു മാർക്രത്തിന്റെ അർധസെഞ്ചുറി. ഓപ്പണർ ക്വിന്റൺ ഡി കോക്ക് (47), റിയാൻ റിക്കിൾടൺ (45 നോട്ടൗട്ട്) എന്നിവരും മികച്ച പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ മാർക്രം-ഡി കോക്ക് സഖ്യം പവർപ്ലേയിൽ അടിച്ചുകൂട്ടിയത് 69 റൺസാണ്. വിൻഡീസ് ഫീൽഡർമാരുടെ പിഴവുകളും ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ദക്ഷിണാഫ്രിക്കൻ പേസിനു മുന്നിൽ വിറയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തിൽ 81 റൺസിന് 7 വിക്കറ്റ് എന്ന ദയനീയ നിലയിലായിരുന്നു അവർ. എന്നാൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച റൊമാരിയോ ഷെപ്പേർഡും (37 പന്തിൽ 52*) ജേസൺ ഹോൾഡറും (31 പന്തിൽ 49) ചേർന്നുള്ള 89 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റെടുത്തു. റബാഡയും കോർബിൻ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്ക വിൻഡീസിനെ തകർത്തത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ഗ്രൂപ്പിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ സിംബാബ്വെയെയും (ഇന്ന്), ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെയും തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് സുഗമമായി സെമിയിലേക്ക് മാർച്ച് ചെയ്യാം. സ്കോർ ചുരുക്കത്തിൽ: വെസ്റ്റ് ഇൻഡീസ്: 176/8 (20 ഓവർ) - റൊമാരിയോ ഷെപ്പേർഡ് (52*), ജേസൺ ഹോൾഡർ (49) ദക്ഷിണാഫ്രിക്ക: 177/1 (16.1 ഓവർ) - ഏയ്ഡൻ മാർക്രം (82*), ക്വിന്റൺ ഡി കോക്ക് (47)
ഇനിയും അരിജിത് സിങിന്റെ പാട്ടുകൾ കേൾക്കാം
സംഗീത ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടായിരുന്നു പ്രശസ്ത പിന്നണി ഗായകൻ അരിജിത് സിങ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ആരാധകർക്ക് ആശ്വാസമേകുന്ന വാർത്തയുമായി എത്തുകയാണ് അരിജിത് സിങ്. താൻ പുതുതായി പാട്ടുകൾ എടുകുന്നില്ലെങ്കിലും നിരവധി പാട്ടുകൾ തന്റേതായി പുറത്തിറങ്ങാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രതികരണം.
‘ചെമ്മീൻ ഉലർത്തിയത്’ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
ചെമ്മീൻ: 500 ഗ്രാം സവാള: 3 എണ്ണം ഇഞ്ചി-വെളുത്തുള്ളി അരച്ചത്: 3 സ്പൂൺ പച്ചമുളക്: 6 എണ്ണം പൊടികൾ: മുളകുപൊടി (രണ്ടര സ്പൂൺ), മഞ്ഞൾപൊടി (മുക്കാൽ സ്പൂൺ), മല്ലിപ്പൊടി (1 സ്പൂൺ), ഗരം മസാല (അര സ്പൂൺ). മറ്റുള്ളവ: വെളിച്ചെണ്ണ, കറിവേപ്പില, വെള്ളം, ഉപ്പ് (ആവശ്യത്തിന്).
തെലങ്കാനയില്‍ 800 വര്‍ഷം പഴക്കമുള്ള ദര്‍ഗ പൊളിച്ചുമാറ്റിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജന്ന സിര്‍സില്ല ജില്ലയില്‍ വേമുലവാടയില് സ്ഥിതി ചെയ്തിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹസ്രത് താജുദ്ധീന്‍ ഖാജ ബാഗ് സവാര്‍ ദര്‍ഗയാണ് നിയമവിരുദ്ധണായി സര്‍ക്കാര്‍ പൊളിച്ചു നീക്കിയതെന്ന് മുസ് ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശസ്തമായ ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിന് സമീപം നിലനിന്നിരുന്ന ദര്‍ഗ ക്ഷേത്ര വികസനത്തിനായി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാന സംസ്ഥാന വഖഫ് ബോര്‍ഡും മുസ് ലിം നേതാക്കളും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ആസൂത്രിതമായി ദര്‍ഗ പൊളിച്ചുമാറ്റുകയായിരുന്നു. വഖ്ഫ് ബോര്‍ഡ് രാജന്ന സിര്‍സില്ല ജില്ലാ കലക്ടര്‍ക്കു നല്കിയ കത്തില്‍, ദര്‍ഗയും അതിനോട് അനുബന്ധിച്ച 25.20 ഏക്കര്‍ സ്ഥലവും വഖ്ഫ് സ്വത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1990 ജനുവരി 11-ലെ ആന്ധ്രപ്രദേശ് ഗസറ്റ് നമ്പര്‍ 2-ല്‍ (ക്രമസംഖ്യ 8813) ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഏകദേശം 800 വര്‍ഷം പഴക്കമുള്ളതാണെന്ന് പറയപ്പെടുന്ന (ചില വൃത്തങ്ങള്‍ 400-600 വര്‍ഷം എന്നാണ് ചൂണ്ടിക്കാണിക്കുന്നത്) ഈ ദര്‍ഗയും സമീപത്തെ ക്ഷേത്രവും വര്‍ഷങ്ങളായി സമാധാനപരമായി സഹവര്‍ത്തിത്വത്തോടെ നിലനിന്നിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇരുവിഭാഗം ഭക്തരും ഇവിടെ തങ്ങളുടെ മതാചാരങ്ങള്‍ അനുഷ്ഠിച്ചുവരികയായിരുന്നു. വഖ്ഫ് ബോര്‍ഡിന്റെ ടാസ്ക് ഫോഴ്സ് നടത്തിയ അന്വേഷണത്തില്‍, പ്രദേശത്തെ വികസന സമിതിയും മുതവല്ലിയും ദര്‍ഗാ മാറ്റുന്നതിനായി 'സമ്മതപത്രം' നല്‍കിയതായി കണ്ടെത്തി. എന്നാല്‍ വഖ്ഫ് സ്വത്തുക്കളുടെ വില്‍പ്പന, കൈമാറ്റം, ലീസ്, അല്ലെങ്കില്‍ മാറ്റം എന്നിവക്ക് അനുമതി നല്‍കാനുള്ള അധികാരം വഖ്ഫ് ബോര്‍ഡിന് മാത്രമേ ഉള്ളൂവെന്ന് ബോര്‍ഡ് വ്യക്തമാക്കി. മുതവല്ലി പിന്നീട് തന്റെ പ്രസ്താവന പിന്‍വലിച്ച് ആവശ്യമായ അധികാരം തനിക്കില്ലെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ Majlis Bachao Tehreek (എംബിടി) തെലങ്കാന സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ സമീപിച്ച് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 17, 2025-ലെ വഖ്ഫ് ബോര്‍ഡ് നടപടികളെ ചൂണ്ടിക്കാട്ടി അനുമതിയില്ലാതെ യാതൊരു മാറ്റവും നടത്തരുതെന്ന് അവര്‍ ആവര്‍ത്തിച്ചു. കൂടാതെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരമുള്ള മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ മതകാര്യങ്ങള്‍ നടത്താനുള്ള അവകാശവും എംബിടി ഉന്നയിച്ചു. മുഖ്യമന്ത്രി രെവന്ത് റെഡ്ഡിയുടെ ഭരണകാലത്ത് ദര്‍ഗ പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്ന വിഭാഗങ്ങളുടെ സമ്മര്‍ദ്ദം വര്‍ധിച്ചുവെന്ന് എംബിടി വക്താവ് അമ്ജെദുള്ള ഖാന് ആരോപിച്ചു. പ്രദേശത്തെ കോണ്‍ഗ്രസ് എംഎല്‍എ ആഡി ശ്രീനിവാസിനെയും കേന്ദ്രമന്ത്രി ബണ്ടി സഞ്ജയിനെയും അദ്ദേഹം കുറ്റപ്പെടുത്തി. മുസ് ലിം ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും വിദ്വേഷ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായും അദ്ദേഹം ആരോപിച്ചു. ദര്‍ഗ പൊളിച്ച നടപടി നിയമവിരുദ്ധവും അപലപനീയവും ആണെന്ന് എഐഎംഐഎം പ്രതികരിച്ചു. പ്രാദേശിക എംഎല്‍എയും ''നിയമവിരുദ്ധമായി നിയമിതനായ'' മുതവല്ലിയും ചേര്‍ന്നാണ് ദര്‍ഗ മാറ്റത്തിന് വഴിയൊരുക്കിയതെന്നാണ് അവരുടെ ആരോപണം. ദര്‍ഗ പൊളിക്കാന്‍ കൂട്ടുനിന്ന് മുതവല്ലിയെ അറസ്റ്റ് ചെയ്യണമെന്ന് എഐഎംഐഎം ആവശ്യപ്പെട്ടു. സംഭവത്തില്‍ സ്വതന്ത്ര്യ അന്വേഷണം നടത്തണമെന്നും ദര്‍ഗ പഴയ സ്ഥലത്ത് തന്നെ പുനനിര്മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

30 C