സംസ്ഥാനത്തെ വോട്ടർപ്പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നടന്ന ഹിയറിംഗിലൂടെ 21130 പേരെ ഒഴിവാക്കി. മരണപ്പെട്ടവരും താമസം മാറിയവരും വിദേശ പൗരത്വം സ്വീകരിച്ചവരുമാണ് പട്ടികയിൽ നിന്ന് പുറത്തായത്.
ബേക്കറികളിൽ നിന്നും മുൻകൂട്ടി ഓർഡർ ചെയ്ത് വാങ്ങുന്ന കേക്കുകളേക്കാൾ, വീട്ടിലെ അടുക്കളയിൽ പ്രിയപ്പെട്ടവർക്കായി കേക്ക് ബേക്ക് ചെയ്യുന്നത് ഒരു വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ..
ബാങ്ക് ബാലൻസ് ലക്ഷങ്ങൾ; 'ഇത് ചെലവിനുള്ളത് മാത്രമാണെന്ന്' ആറാട്ടണ്ണൻ..; വീഡിയോ വൈറൽ
സിനിമ റിവ്യൂകളിലൂടെ 'ആറാട്ടണ്ണൻ' എന്ന പേരിൽ പ്രശസ്തനായ സന്തോഷ് വർക്കി തന്റെ ബാങ്ക് ബാലൻസ് വെളിപ്പെടുത്തി. Santhosh Varkey
കുട്ടികളെല്ലാം കരയുകയായിരുന്നു, മാനേജരുടെ നടപടി വലിയ വിഷമമുണ്ടാക്കി: പ്രധാനാധ്യാപിക | Kollam
ചുരിദാർ ധരിച്ചെത്തിയതിന് വിലക്ക്: കുട്ടികളെല്ലാം കരയുകയായിരുന്നു, മാനേജരുടെ നടപടി വലിയ വിഷമമുണ്ടാക്കി, നിയമനടപടിയുമായി മുന്നോട്ടെന്നും പ്രധാനാധ്യാപിക Kollam |Principal barred from entering school wearing churidar; stages sit-in protest at school gate
പെർഫെക്റ്റ് ലിപ്സ് വേണോ? ശരിയായ ലിപ് ലൈനർ എങ്ങനെ തിരഞ്ഞെടുക്കാം?
മുഖത്തെ ഏറ്റവും ആകർഷകമായ ഭാഗം ചുണ്ടുകളാണ്. എന്നാൽ പലപ്പോഴും വിലകൂടിയ ലിപ്സ്റ്റിക്കുകൾ ഉപയോഗിച്ചാലും നമ്മൾ ആഗ്രഹിക്കുന്ന ആ ഒരു ഫിനിഷിംഗ് ലഭിക്കാറില്ല. ഇതിന് പ്രധാന കാരണം ലിപ് ലൈനറുകളെ അവഗണിക്കുന്നതാണ്.
പോറ്റിക്ക് ജാമ്യം കിട്ടിയത് സർക്കാറിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും. ജാമ്യത്തിന് കാരണം സർക്കാറിനറെ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു
യുകെയിൽ നിന്ന് ട്രാൻസിറ്റ് വഴിയെത്തിയ എയർ കാർഗോ ഷിപ്മെന്റിൽ ഒരു കിലോയോളം ഹാഷിഷ്. കുവൈത്ത് കസ്റ്റംസ് അധികൃതരുടെ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. 1.142 കിലോഗ്രാം ഭാരം വരുന്ന 12 കഷ്ണങ്ങൾ വീതമുള്ള ഹാഷിഷ് ശേഖരമാണ് പിടിച്ചെടുത്തത്.
സെമിയിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടിവന്നാല്‍ എന്തുചെയ്യും?, മറുപടി നല്കി പാക് നായകന് സല്മാന് ആഗ
ഇന്ത്യയ്ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സർക്കാരും ബോർഡും എടുക്കുന്ന തീരുമാനമാണ്. അവർ എന്ത് പറയുന്നുവോ അത് ഞങ്ങൾ ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മീഷൻ, പരിശീലനം തുടങ്ങി
തെരഞ്ഞെടുപ്പ് നിരീക്ഷകർക്കുള്ള പരിശീലനം ദില്ലിയിൽ തുടങ്ങി. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു
ഇന്ത്യ - അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും. വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നത് സ്ഥിരീകരിച്ചില്ല.
3 വർഷമായി ശല്യപ്പെടുത്തുന്ന വേട്ടക്കാർ, പൊലീസിൽ പരാതി നൽകിയിട്ടും കാര്യമില്ല: നടി രവീണ
വെറുപ്പുളവാക്കുന്ന ഭാഷയിലാണ് മെസേജുകളും കമന്റുകളും വരുന്നതെന്ന് പറഞ്ഞ ഇവര്‍, എല്ലാ സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.
കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ആരോപണങ്ങൾ നിഷേധിച്ച് എംഡി ടിഎ ജോസഫ്. മരിച്ചിട്ടും റോയിയെ ചിലർ വേട്ടയാടുകയാണെന്നും, കമ്പനിയുടെ പ്രവർത്തനങ്ങളെ മരണം ബാധിക്കില്ലെന്നും അദ്ദേഹം നിക്ഷേപകർക്ക് ഉറപ്പുനൽകി.
റിൽസിനായി എന്ത് സാഹസികതയും കാണിക്കാൻ മടിക്കാത്തൊരു സമൂഹമാണ് ഇപ്പോൾ വളർന്ന് വരുന്നത്. എന്ത് കാണിച്ച് ആയാലും വേണ്ടില്ല വൈലായാൽ മതിയെന്ന് ചിന്തിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. സോഷ്യൽ മീഡിയയിൽ മാസ് കാണിക്കാൻ വേണ്ടി 14 വയസുകാരൻ രാത്രിയിൽ ഥാറിലെത്ത് പോലീസ് ബാരിക്കേഡ് ഇടിച്ചിട്ടു. ലക്നോയിലെ ഗാന്ധിനഗറിലാണ് സംഭവം. ബാരിക്കേഡുകൾ മനപൂർവം ഇടിച്ച് താഴെ ഇട്ടതിനു പുറമെ അവൻ ഓടിക്കൊണ്ടിരിക്കുന്ന ഥാറിന്റെ വാതിൽ തുറന്ന് അതിൽ നിന്നുകൊണ്ട് കാമറയ്ക്ക് മുന്നിൽ പോസുകൾ നൽകി വീഡിയോയും പകർത്തി. അവന്റെ മാസ് പോസുകൾക്ക് എഫക്ടുകൾ നൽകി ബാക്ഗ്രൗണ്ട് മ്യൂസിക്കും ഇട്ട് ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മാസ് എഫക്ടിനു കൂടുതൽ മാസ് വരുത്താൻ പോസീസ് നൈസ് ആയി ആളെ അങ്ങ് തൂക്കി. പതിനെട്ട് വയസിനു താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നതിന് ശിക്ഷിക്കുന്നത് ആകട്ടെ മതാപിതാക്കളെയും. ഇവിടെയും അത്തന്നെ സംഭവിച്ചു. കുട്ടിയുടെ… The post 14-കാരൻ പോലീസ് ബാരിക്കേഡിൽ താർ ഇടിച്ചു കയറ്റി: പണികിട്ടിയത് അച്ഛന്; പിതാവിന്റെ ക്ഷമാപണ വീഡിയോ പുറത്തുവിട്ട് പോലീസ് appeared first on RashtraDeepika .
ടിക്കറ്റ് റദ്ദാക്കൽ വരുമാന വർധനവിന് കാരണമായതിനാൽ ആളുകളുടെ യാത്രാ പദ്ധതികളിൽ വന്ന മാറ്റം ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു അനുഗ്രഹമായി മാറി. ബെംഗളൂരു, മൈസൂരു, മംഗളൂരു ഡിവിഷനുകളിലായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടിക്കറ്റ് റദ്ദാക്കലുകളിൽ നിന്നോ ക്ലർക്കേജ് ചാർജുകളിൽ നിന്നോ സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ) 90.4 കോടി രൂപ സമ്പാദിച്ചു.
ചെന്നൈ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെക്കുറിച്ച് തമിഴ്നാട് കൃഷിമന്ത്രി എം.ആര്.കെ. പനീര്‍സെല്‍വം നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഹിന്ദി മാത്രം പഠിക്കുന്നുവെന്നും അതിനാല്‍ തുച്ഛമായ പ്രതിഫലം ലഭിക്കുന്ന ജോലികളില്‍ ഒതുങ്ങുന്നതായും ദ്വിഭാഷാപഠന സംവിധാനമുള്ള തമിഴ്നാട്ടുകാര്‍ വിദേശരാജ്യങ്ങളില്‍ ജോലി സമ്പാദിക്കുന്നുവെന്നുമാണ് പനീര്‍സെല്‍വം പറഞ്ഞത്. 'വടക്ക് നിന്നുള്ളവര്‍ തമിഴ്നാട്ടില്‍ മേശ തുടയ്ക്കാന്‍ വരുന്നു. അവര്‍ ഇവിടെ നിര്‍മ്മാണ തൊഴിലാളികളാകുന്നു. പാനി പൂരി വില്ക്കാന് വരുന്നു, കാരണം അവര്‍ ഹിന്ദി മാത്രം പഠിച്ചു, എന്നാല്‍ നമ്മുടെ കുട്ടികള്‍ വിദേശത്തേക്ക് പോയിട്ടുണ്ട്... ഞങ്ങള്‍ രണ്ട് ഭാഷാ നയം പിന്തുടരുന്നതിനാല് ഇംഗ്ലീഷ് നന്നായി പഠിച്ചു. അവര്‍ വിദേശത്തേക്ക് പോകുകയും കോടികള്‍ സമ്പാദിക്കാനുള്ള അവസരങ്ങള്‍ നേടുകയും ചെയ്യുന്നു... യുഎസ്എ, ലണ്ടന്‍ എന്നിവിടങ്ങളില്‍.' മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആരെയും ഹിന്ദി സംസാരിക്കുന്നത് തടയില്ലെന്നും സംസ്ഥാനത്തെ വലിയ ജര്‍മ്മന്‍, ജാപ്പനീസ് ജനസംഖ്യയെക്കുറിച്ചു കഴിഞ്ഞ മാസം വ്യവസായ മന്ത്രി ടി.ആര്.ബി. രാജാ ഭാഷാസംബന്ധമായി പ്രതികരിച്ചിരുന്നു. വിദേശികള്‍ക്കെല്ലാം തമിഴ്നാട്ടില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുമെന്നും എന്നാല്‍ ഹിന്ദി സംസാരിക്കുന്ന സുഹൃത്തുക്കള്‍ക്ക് എന്തുകൊണ്ട് കഴിയില്ലെന്നും താന്‍ അത്ഭുതപ്പെടുന്നതായി രാജ പറഞ്ഞു. അതേസമയം, തമിഴിനെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ വികാരപരമായ വിഷയമായ ഭാഷ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പ്രചാരണ വിഷയമായിരിക്കും, ദേശീയ വിദ്യാഭ്യാസനയം വീണ്ടും ചര്‍ച്ചാവിഷയമാകും. ഇംഗ്ലീഷിനും സംസ്ഥാനത്തിന്റെ ഭാഷകള്‍ക്കും പുറമെ മൂന്നാമതൊരു ഭാഷ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്ന ത്രിഭാഷാനയത്തെ തമിഴ്നാട് തുടക്കം മുതലേ എതിര്‍ത്തിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രതികരിച്ചു.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് കടുത്ത കുറ്റബോധമുണ്ടെന്നും, അസഹനീയമായ കടബാധ്യതയാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നുമുള്ള നിർണായക വെളിപ്പെടുത്തലുമായി പിതാവ് അബ്ദുൾ റഹീം. സംഭവം നടന്നതിന് ശേഷം താനും ഭാര്യയും ബന്ധുക്കളാൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണെന്നും, മിണ്ടാൻ പോലും ആരും വരാറില്ലെന്നും അബ്ദുൾ റഹീം പറഞ്ഞു. അഫാനും ഭാര്യയും ചേർന്ന് 50 ലക്ഷം രൂപയുടെ കടബാധ്യതയാണ് വരുത്തിവെച്ചതെന്നും, ഈ പണം എന്തിനാണ് വാങ്ങിയതെന്ന് ഇന്നും തങ്ങളോട് പറഞ്ഞിട്ടില്ലെന്നും റഹീം വ്യക്തമാക്കി. കൊലപാതകങ്ങൾ നടന്ന ദിവസം 2 ലക്ഷം രൂപ കടക്കാർക്ക് നൽകേണ്ട സാഹചര്യമായിരുന്നു അഫാനും ഭാര്യക്കും. അന്ന് പല ബന്ധുക്കളെയും സമീപിച്ചെങ്കിലും അവർ സഹായിക്കാൻ തയ്യാറായില്ല. ഇത് കൂട്ടക്കൊലയിലേക്ക് നയിച്ച ഒരു പ്രധാന കാരണമാണെന്ന് അഫാൻ പിന്നീട് വെളിപ്പെടുത്തിയതായും റഹീം പറഞ്ഞു. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ പലരും അഫാന് വൻ പലിശയ്ക്ക് പണം നൽകിയിരുന്നു. പലിശക്കാർ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കടയ്ക്കൽ ചിതറയിൽ ഒരു പച്ചക്കറി കട നടത്തിയാണ് അബ്ദുൾ റഹീമും ഭാര്യയും ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്. കടയുടെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പം കഴിയുകയാണ് ഇദ്ദേഹം. കഷ്ടപ്പെട്ട് പണിത വെഞ്ഞാറമൂടിലെ വീടിന്റെ ബാധ്യതകൾ ഇതുവരെ തീർന്നിട്ടില്ല. വല്ലപ്പോഴും അവിടെ പോയി ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും, നാട്ടുകാരും ജമാഅത്തുമാണ് ഇപ്പോൾ തങ്ങൾക്ക് ഏക ആശ്രയമെന്നും അബ്ദുൾ റഹീം പറഞ്ഞു. അഫാൻ ജയിലിൽ പൂർണ്ണമായും തകർന്ന നിലയിലാണെന്ന് പിതാവ് അറിയിച്ചു. സഹോദരൻ അഫ്സാൻ, സുഹൃത്ത് ഫർസാന, വല്ലുമ്മ സൽമ എന്നിവരെ ഓർത്ത് അഫാൻ നിരന്തരം കരയാറുണ്ട്. മാനസികമായി ഒറ്റപ്പെട്ട നിലയിലായിരുന്ന അഫാനെ കാണണമെന്ന് ഡോക്ടർമാരാണ് ആദ്യം നിർദ്ദേശിച്ചത്. പിന്നീട് ജയിൽ അധികൃതരുടെ നിർദ്ദേശപ്രകാരം പല തവണ ജയിലിൽ പോയി കണ്ടിട്ടുണ്ടെന്നും അബ്ദുൾ റഹീം വ്യക്തമാക്കി. അഫ്സാനയുടെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് പറയാൻ താൻ ആഗ്രഹിക്കുന്നുവെങ്കിലും, അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അത് തടഞ്ഞതായും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കെതിരെ കേസ് കൊടുത്തത് മകനെ സംരക്ഷിക്കാനാണെന്ന് സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, അത് കേസിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണെന്നും, അല്ലാതെ മകനെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നില്ലെന്നും അബ്ദുൾ റഹീം വിശദീകരിച്ചു. താൻ മാപ്പ് നൽകിയാലും നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലല്ലോ എന്നും അദ്ദേഹം വേദനയോടെ ചോദിച്ചു. ഞാൻ മാപ്പ് നൽകിയാലും നഷ്ടപ്പെട്ടവർ ആരും തിരിച്ചുവരില്ലല്ലോ എന്ന അബ്ദുൾ റഹീമിന്റെ ചോദ്യം ഒരു കുടുംബത്തിന്റെ തകർച്ചയുടെയും വേദനയുടെയും ആഴം വ്യക്തമാക്കുന്നു. കടബാധ്യതയും പലിശക്കാരുടെ ഭീഷണിയും എങ്ങനെ ഒരു മനുഷ്യനെ ക്രൂരമായ കൊലപാതകിയാക്കി മാറ്റുന്നു എന്നതിന്റെ നേർസാക്ഷ്യം കൂടിയാവുകയാണ് ഈ വെളിപ്പെടുത്തലുകൾ. ഈ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയ്ക്കെതിരെ അബ്ദുൾ റഹീം കോടതിയെ സമീപിച്ചിരുന്നു. മകനെ സംരക്ഷിക്കാനല്ല, മറിച്ച് സിനിമ പുറത്തിറങ്ങുന്നത് കേസിലെ നിയമനടപടികളെ ബാധിക്കുമെന്നതിനാലാണ് താൻ കേസ് കൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് മാപ്പ് ചോദിക്കാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വേദനയോടെ കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് ഇഷ്ടപ്പെട്ട എഗ് പോട്ട് തയ്യാറാക്കാം
വീടുകളിൽ എല്ലായ്പോഴും കാണുന്ന രണ്ടു സാധനങ്ങൾ. ഇവ രണ്ടും പക്ഷേ, നിസ്സാരക്കാരല്ല. ഇവ രണ്ടും സമാസമം ചേർന്നാൽ ഉണ്ടാക്കാവുന്ന വിഭവങ്ങൾക്ക് കൈയും കണക്കുമില്ല. മുട്ടയും ബ്രെഡും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന എഗ് പോട്ട് പരിചയപ്പെടാം.
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകം തയ്യാർ, ഒപ്പം യൂണിഫോമും; സംസ്ഥാനതല വിതരണ ഉദ്ഘാടനം 13ന്
2025-26 അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെ പാഠപുസ്തക വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തു
വസ്ത്രത്തിന്റെ പേരിലോ ഭക്ഷണത്തിന്റെ പേരിലോ ആരെയും തടയാന്‍ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
'മോദിയെ ആക്രമിക്കാൻ നീക്കം'; പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി സ്പീക്കർ
'മോദിയെ ആക്രമിക്കാൻ നീക്കം'; പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി സ്പീക്കർ, മോദി സ്പീക്കറുടെ പിന്നിൽ ഒളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡിയും, ഇന്ന് തന്നെ സമൻസ് അയക്കും
ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ജാമ്യം നേടി പുറത്തിറങ്ങിയാലുടൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇഡി ചോദ്യം ചെയ്യും
പാര്‍ലമെന്റ് പടിക്കെട്ടില്‍ തെന്നി വീണ ശശി തരൂരിന് കാലെല്ലിന് പൊട്ടല്‍
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിക്ക് കാലെല്ലിന് പൊട്ടല്‍. പാര്‍ലമെന്റ് പടിക്കെട്ടില്‍ ഇന്നലെ തരൂര്‍ തെന്നി വീണിരുന്നു. കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പാര്‍ലമെന്റ് നടപടികളില്‍ വീല്‍ചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പാര്‍ലമെന്റിന് പുറത്തെ പടിക്കെട്ടില്‍ ഇന്നലെ ഉച്ചയോടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടില്‍ നിന്ന് തരൂര്‍ തെന്നി വീണത്. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു. വീഴുന്നതു കണ്ട സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്ന് തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പാര്‍ലമെന്റില്‍ എത്തിയതായിരുന്നു തരൂര്‍.
ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ജനകീയ രാഷ്ട്രീയ പ്രവർത്തകൻ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ ഒരാൾ; എം മുരളി അന്തരിച്ചു | M Murali
മാവേലിക്കര മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു; ജനകീയമായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലൂടെയും നിയമസഭയിലെ മികച്ച പ്രകടനത്തിലൂടെയും ശ്രദ്ധേയനായ നേതാവിനെയാണ് മുരളിയുടെ വിയോഗത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത് Congress Leader M Murali Passed Away
ഇന്ത്യയിലെ ഏറ്റവും വലിയ സഹകാരി സംഗമത്തിന് വേദിയായി ബെംഗളൂരു
ഇന്ത്യയിലെ ഏറ്റവും വലിയ സഹകാരി സംഗമത്തിന് വേദിയായൊരുക്കി ICCSL ജനറൽ ബോഡി യോഗം; പങ്കെടുത്തത് 12,000ത്തോളം സഹകാരികൾ
ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൻ്റെ പൂർണ രൂപം നാലഞ്ചു ദിവസത്തിനുള്ളിൽ: പിയൂഷ് ഗോയൽ
ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൻ്റെ പൂർണ രൂപം നാലഞ്ചു ദിവസത്തിനുള്ളിലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യ തീരുവ കുറയ്ക്കുക കരാർ ഒപ്പിട്ട ശേഷം, നിയമപരമായ നടപടികൾ മാർച്ച് പകുതിയോടെ
കുടിവെള്ളമില്ല, ജൽജീവൻ-അമൃത് പദ്ധതികളിൽ കോടികളുടെ അഴിമതിയെന്ന് പരാതി; ഇ ഡി അന്വേഷണത്തിന് ആവശ്യം
2025-ഓടെ എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി, കാസർഗോഡ് ജില്ലയിൽ വെറും 'പൈപ്പ് ഇടൽ' പ്രഹസനമായി മാറിയിരിക്കുകയാണ്.
കൊച്ചി: തൻ്റെ ഓൺലൈൻ വസ്ത്ര വ്യാപാര സംരംഭവുമായി ബന്ധപ്പെട്ട് ഒരു ഉപഭോക്താവിൽ നിന്ന് നേരിട്ട ദുഃഖകരമായ ഒരനുഭവം വെളിപ്പെടുത്തി ബീന ആന്റണി. ഒരു ദിവസത്തെ മറുപടി വൈകിയതിൻ്റെ പേരിൽ ഒരു ഉപഭോക്താവ് തൻ്റെ കുടുംബാംഗങ്ങളെ വരെ അധിക്ഷേപിച്ചതായാണ് അവർ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അറിയിച്ചത്. ഉപഭോക്താവിൻ്റെ പണം ഉടനടി തിരികെ നൽകിയെങ്കിലും, മാനസിക ബുദ്ധിമുട്ടുണ്ടാക്കിയ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഉപഭോക്താവ് ഓർഡർ ചെയ്ത രണ്ട് വസ്ത്രങ്ങളുടെ അളവിൽ മാറ്റം ആവശ്യപ്പെടുകയും, തുടർന്ന് ബീന ആന്റണി ചെറിയ അളവിലുള്ള വസ്ത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഷൂട്ടിംഗ് തിരക്കുകൾ കാരണം ബിസിനസ് ആവശ്യങ്ങൾക്കുള്ള ഫോൺ എടുക്കാൻ കഴിഞ്ഞില്ലെന്നും, ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തി ഫോൺ പരിശോധിച്ചപ്പോൾ ഉപഭോക്താവിൽ നിന്ന് അധിക്ഷേപകരമായ നിരവധി സന്ദേശങ്ങൾ കണ്ടുവെന്നും ബീന വിശദീകരിച്ചു. 'പറ്റിച്ച് ജീവിക്കുന്ന സ്ത്രീ', 'കഷ്ടപ്പെട്ട് സഹോദരിമാരെ കെട്ടിച്ചുവിട്ടു എന്ന് വായിച്ചിട്ടുണ്ട്, ഇങ്ങനെയാണോ കാശുണ്ടാക്കി നൽകിയത്' എന്നെല്ലാമായിരുന്നു ഉപഭോക്താവിൻ്റെ സന്ദേശങ്ങളിലെ ആരോപണങ്ങൾ. താൻ വലിയ കോടീശ്വരിയാണെന്നും ബീനയെപ്പോലെ ദരിദ്രവാസി അല്ലെന്നും ഉപഭോക്താവ് പറഞ്ഞതായും നടി കൂട്ടിച്ചേർത്തു. ഈ സന്ദേശങ്ങൾ ലഭിച്ച ഉടൻ തന്നെ വസ്ത്രത്തിൻ്റെ പണവും കൊറിയർ ചാർജും തിരികെ നൽകിയെന്ന് ബീന ആന്റണി പറഞ്ഞു. മുപ്പത് വർഷമായി അഭിനയരംഗത്ത് സജീവമായ ബീന ആന്റണി, ഭർത്താവും നടനുമായ മനോജ് കുമാറിനൊപ്പം പങ്കുവെക്കുന്ന വീഡിയോകളിലൂടെയും ശ്രദ്ധേയയാണ്. ഓൺലൈൻ വസ്ത്ര വ്യാപാരം തൻ്റെ പ്രധാന വരുമാന മാർഗമല്ലെന്നും, അഭിനയത്തിന് പുറമെയുള്ള ഒരു ചെറിയ സംരംഭം മാത്രമാണെന്നും അവർ വ്യക്തമാക്കി. താൻ ആരെയും വഞ്ചിക്കുകയില്ലെന്നും, എന്തു പ്രശ്നമുണ്ടായാലും അത് പരിഹരിക്കുമെന്നും, ആരുടെയും പണം ഒരു രൂപ പോലും എടുക്കാൻ നിൽക്കില്ലെന്നും അവർ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി. വലിയ ആഡംബര ജീവിതം നയിക്കുന്നില്ലെങ്കിലും, ആരെയും പറ്റിച്ചല്ല ഇതുവരെയും ജീവിച്ചതെന്നും ബീന ആന്റണി തൻ്റെ വീഡിയോയിൽ കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന അധ്യയന വർഷത്തെ ഒന്നാം വാല്യത്തിലേക്കായി ഏകദേശം 3.5 കോടി പുസ്തകങ്ങളാണ് ഇത്തവണ അച്ചടിക്കുന്നത്. ഇതിൽ 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ പൂർത്തീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി.
കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു
കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ജഹ്റ ഇൻഡസ്ട്രിയൽ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. അഗ്നിശമന സേന വളരെ വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കി.
ബാര്‍ക് റേറ്റിംഗിലെ കളി മാറുന്നു!
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തലാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നയം വ്യക്തമാക്കി ഇന്ത്യ. ട്രംപിന്റെ അവകാശവാദത്തിന് നേരിട്ട് മറുപടി നല്‍കാതെ, രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണിയിലെ ലാഭവും നോക്കി മാത്രമേ ഇന്ത്യ തീരുമാനമെടുക്കൂ എന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സര്‍ക്കാര്‍ തന്നെ നിരവധി തവണ പ്രസ്താവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്. അത് അങ്ങനെ തന്നെയായിരിക്കും. വെനസ്വേലയുമായി ഇന്ത്യക്ക് ദീര്‍ഘകാലമായി പങ്കാളിത്തമുണ്ട്. ലാഭകരമാണെങ്കില്‍ അവിടെ നിന്നോ മറ്റുസ്ഥലങ്ങളില്‍ നിന്നോ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യവക്താവ് പറഞ്ഞു. 2019-20 വരെ വെനസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അതിനുശേഷം അത് നിര്‍ത്തേണ്ടിവന്നു. 2023-24ല്‍ വീണ്ടും വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങി. പക്ഷേ, വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അതും നിര്‍ത്തി. വെനസ്വേല ഉള്‍പ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യനേട്ടങ്ങള്‍ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെനസ്വേലയിലെ ദേശീയ എണ്ണക്കമ്പനിയുമായി ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 2008 മുതല്‍ പങ്കാളിത്തമുണ്ട്. ലഭ്യതയും വാണിജ്യപരമായ മെച്ചവും പരിഗണിച്ച് വെനസ്വേല ഉള്‍പ്പെടെ ഏത് ഭൂപ്രദേശത്തുനിന്നും എണ്ണ വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിച്ചുകൊണ്ടിരിക്കുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം നല്കാന് വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. പകരം, 'ഊര്‍ജ്ജ സ്രോതസ്സുകളില്‍ വൈവിധ്യം കൊണ്ടുവരുക എന്നതാണ് ഇന്ത്യയുടെ തന്ത്രം' എന്ന് ജയ്സ്വാള്‍ ഓര്‍മ്മിപ്പിച്ചു. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഏത് രാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നതില്‍ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നാണ് ഇതിലൂടെ വിദേശകാര്യ മന്ത്രാലയം നല്കുന്ന സൂചന. കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാര്‍ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമോ എന്നതില്‍ പ്രധാനമന്ത്രിയോ സര്‍ക്കാരോ വ്യക്തത നല്‍കിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിര്‍ത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. നാവികരുടെ മോചനത്തില്‍ ആശ്വാസം വാര്‍ത്താ സമ്മേളനത്തിനിടെ ഇറാനില്‍ തടവിലായിരുന്ന ഇന്ത്യന്‍ നാവികരുടെ കാര്യത്തിലും സുപ്രധാന അറിയിപ്പുണ്ടായി. തടവിലുള്ള 16 നാവികരില്‍ എട്ടുപേരെ ഇറാന് വിട്ടയച്ചു. ഇവര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നും ബാക്കിയുള്ള എട്ടുപേരുടെ മോചനത്തിനായി ചര്‍ച്ചകള്‍ തുടരുകയാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. റഷ്യയുടെ പ്രതികരണം ട്രംപിന്റെ അവകാശവാദങ്ങള്‍ക്കിടയിലും റഷ്യ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. എണ്ണ ഇറക്കുമതി നിര്‍ത്തുമെന്ന് ഇന്ത്യ ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് റഷ്യന്‍ വക്താക്കളുടെ പ്രതികരണം. ചുരുക്കത്തില്‍, യുഎസുമായുള്ള വ്യാപാരക്കരാറിനെ സ്വാഗതം ചെയ്യുമ്പോഴും, ഊര്‍ജ്ജ ഇറക്കുമതിയുടെ കാര്യത്തില്‍ ആര്‍ക്കും വഴങ്ങാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇന്ത്യയുടെ നീക്കം.
കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ പിടിയില്‍
കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകന് പൊലീസ് പിടിയില്‍. മുക്കം സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. കുട്ടി സ്കൂളിലെ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പ്രാദേശികതലത്തിൽ ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാണ്. പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജയ്പുർ: കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയിൽ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഭാര്യ അഞ്ജുവും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ് എന്നിവരെയും പോലീസ് പിടികൂടി. ജനുവരി 30നാണ് സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം തങ്ങളെ ഇടിച്ച് വീഴ്ത്തിയെന്നും ആശിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമായിരുന്നു അഞ്ജുവിന്റെ മൊഴി. എന്നാൽ ആശിഷിന്റെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ അസ്വാഭാവികതയും അഞ്ജുവിനെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ കാരണം. മാത്രമല്ല അഞ്ജുവിന് പരിക്കുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇതുംപോലീസിൽ സംശയം ജനിപ്പിച്ചു. സംഭവ ദിവസം മദ്യപിച്ചിരുന്ന ആശിഷിനെ വൈകുന്നേരം ഒന്ന് നടന്നുവരാമെന്ന് പറഞ്ഞ് അഞ്ജു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ തങ്ങളെ ഇടിക്കുകയും കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും… The post കാമുകനെ സ്വന്തമാക്കാനായില്ല; വിവാഹശേഷവും യുവാവുമായി ബന്ധം തുടർന്നു; ഭർത്താവിനെ മദ്യത്തിന് അടിമയാക്കിയശേഷം ക്രൂരമായി കൊന്നുതള്ളി ഭാര്യയും കാമുകനും appeared first on RashtraDeepika .
'വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയില്‍'; കേന്ദ്ര വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന ട്രംപിന്റെ അവകാശവാദത്തില്‍ വ്യക്തതമായ മറുപടി നല്‍കാതെ വിദേശകാര്യ മന്ത്രാലയം. വെനിസ്വേല ഇന്ത്യയുടെ ദീര്‍ഘകാല വ്യാപാരപങ്കാളിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയില്‍. മുന്‍പും വെനിസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത്തിരുന്നു. എന്നാല്‍ പിന്നീട് അത് നിര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഊര്‍ജ്ജ സ്രോതസില്‍ തീരുമാനമെടുക്കുക ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിച്ചാകും എന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിപണി സാഹചര്യം മാറുന്നത് അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമോയെന്ന കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം വ്യക്തത വരുത്തിയില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചതായുള്ള ട്രംപിന്റെ അവകാശവാദത്തില്‍ വാണിജ്യ മന്ത്രിയുടെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. 140 കോടി ഇന്ത്യക്കാരുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സര്‍ക്കാര്‍ തന്നെ നിരവധി തവണ പ്രസ്താവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊര്‍ജ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്. അത് അങ്ങനെ തന്നെയായിരിക്കും. വെനസ്വേലയുമായി ഇന്ത്യക്ക് ദീര്‍ഘകാലമായി പങ്കാളിത്തമുണ്ട്. ലാഭകരമാണെങ്കില്‍ അവിടെ നിന്നോ മറ്റുസ്ഥലങ്ങളില്‍ നിന്നോ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യവക്താവ് പറഞ്ഞു. വിപണി സാഹചര്യങ്ങള്‍ക്കും വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കും അനുസൃതമായി ഊര്‍ജ്ജ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കും. ഇന്ത്യ യുഎസ് വ്യാപാരക്കരാര്‍, വാണിജ്യമന്ത്രി കാര്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതേസമയം ഇന്ത്യ-യുഎസ് വ്യാപാക്കരാര് മാര്‍ച്ച് പകുതിയോടെ നടപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പറഞ്ഞു. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ സംയുക്ത പ്രസ്താവന ഉണ്ടാകും. സംയുക്ത പ്രസ്താവനയ്ക്കു ശേഷം, താരിഫ് 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള ഉത്തരവ് യുഎസ് പുറപ്പെടുവിക്കും. 2047ലെ വികസിത് ഭാരത് ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കൂടുതല്‍ ഊര്‍ജ്ജ ഇറക്കുമതി ആവശ്യമാണെന്നും കേന്ദ്ര വാണിജ്യമന്ത്രി വ്യക്തമാക്കി. 2019-20 വരെ വെനസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അതിനുശേഷം അത് നിര്‍ത്തേണ്ടിവന്നു. 2023-24ല്‍ വീണ്ടും വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങി. പക്ഷേ, വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അതും നിര്‍ത്തി. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വെനിസ്വേലയുടെ നാഷണല്‍ ഓയില്‍ കമ്പനിയായ പിഡിവിഎസ്എയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വെനസ്വേല ഉള്‍പ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യനേട്ടങ്ങള്‍ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനില്‍ തടവിലുള്ള 16 ഇന്ത്യന്‍ നാവികരില്‍ എട്ടുപേരെ ഇറാന് വിട്ടയച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇവര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നും ശേഷിക്കുന്ന എട്ടുപേരുടെ മോചനം സംബന്ധിച്ച് ഇറാന് അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാര്‍ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമോ എന്നതില്‍ പ്രധാനമന്ത്രിയോ സര്‍ക്കാരോ വ്യക്തത നല്‍കിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിര്‍ത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
സിനിമയുടെ സ്ക്രീനിങ് പൂർത്തിയായില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതോടെയാണ് ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് മാറ്റിയത്. 8-ാം തീയതിയാണ് സ്ക്രീനിങ് എന്ന് ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു.
കമൽ ഹാസനും പൃഥ്വിരാജും അന്നേ പറഞ്ഞു, ഇയാൾ കലക്കുമെന്ന്; കരിയർ ഗ്രാഫിൽ പ്രകമ്പനവുമായി സാഗർ സൂര്യ
'പണി'യിലെ ഡോൺ സെബാസ്റ്റ്യൻ എന്ന ക്രൂരനായ വില്ലൻ വേഷത്തിന് ശേഷം, ‘പ്രകമ്പനം’ എന്ന ചിത്രത്തിൽ പുണ്യാളൻ എന്ന കോമഡി കഥാപാത്രമായി സാഗർ സൂര്യ പ്രേക്ഷകരെ ചിരിപ്പിക്കുന്നു. Sagar Surya getting praises for his performance in prakambanam movie
വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്തിനശിച്ചത് ഏക്കർ കണക്കിന് തോട്ടം
വെളളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് തോട്ടത്തിലേക്ക് തീ പടർന്നു. ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്.
ജർമ്മൻ ചാൻസലർ മെർസിന്റെ ത്രിരാഷ്ട്ര ഗൾഫ് യാത്രക്ക് സഊദി സന്ദർശനത്തോടെ തുടക്കമായി
ജർമ്മൻ ചാൻസലറും സഊദി കിരീവകാശിയും കൂടിക്കാഴ്ച്ച നടത്തി.
ചെന്നൈ: രാജകുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രം 'D55'ൽ മെഗാസ്റ്റാർ മമ്മൂട്ടിയും. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ധനുഷിനും മമ്മൂട്ടിക്കുമൊപ്പം സായ് പല്ലവിയും ശ്രീലീലയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രധാന അഭിനേതാക്കളെ സംബന്ധിച്ച് നിർമാതാക്കൾ നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വരവ് സ്ഥിരീകരിച്ചിരിക്കുന്നത്. നിങ്ങൾ എല്ലാവരെയും കണ്ടു എന്ന് കരുതിയിട്ടുണ്ടാകാം, പക്ഷേ ഏറ്റവും വലിയ ആൾ വരാനിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ 'M', ആ മാഗ്നിഫിസന്റ് താരം എന്നായിരുന്നു അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്. മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത് 'പേരൻപ്' എന്ന ചിത്രത്തിലാണ്. അതേസമയം, മമ്മൂട്ടി നായകനായ 'കമ്മത്ത് & കമ്മത്ത്' എന്ന മലയാള ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു. 'D55'ന്റെ കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ രാജ്കുമാർ പെരിയസാമി തന്നെയാണ്. ശിവകാർത്തികേയൻ നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'അമരൻ' സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. ധനുഷും സായ് പല്ലവിയും 'മാരി 2'വിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'D55'. കൂടാതെ, സംവിധായകൻ രാജ്കുമാർ പെരിയസാമിയും സായ് പല്ലവിയും 'അമരന്' ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുന്നു. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കാറാണ്. 'D55'ന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പദയാത്ര'യുടെ ഷൂട്ടിങ് തിരക്കുകളിലാണ് മമ്മൂട്ടി. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷമായിരിക്കും മമ്മൂട്ടി 'D55'ൽ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രഹസ്യ വിവരം ലഭിച്ചു, അതീവ ജാഗ്രതയോടെ നീക്കം, പ്രവാസിയിൽ നിന്ന് പിടികൂടിയത് വൻ ലഹരിമരുന്ന് ശേഖരം
പ്രവാസിയിൽ നിന്ന് പിടികൂടിയത് വൻ ലഹരിമരുന്ന് ശേഖരം. ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ അതീവ ജാഗ്രതയോടെ നടത്തിയ നീക്കത്തിലാണ് റോയൽ ഒമാൻ പൊലീസ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്.
ഡൽഹി: ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും മറവിൽ യുവതികളെ ചൂഷണം ചെയ്യുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്യുന്നെന്ന പരാതികളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) സ്വമേധയാ നടപടിയെടുത്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കമ്മീഷൻ നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ മിർസാപൂരിലെ ഒരു ജിം കേന്ദ്രീകരിച്ച് വൻ ചൂഷണ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ഈ റാക്കറ്റിന്റെ പ്രവർത്തനങ്ങളിൽ അമ്പതിലധികം യുവതികൾ ചൂഷണത്തിന് ഇരയായതായാണ് വിവരം. ഇതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരിട്ട് പങ്കുണ്ടെന്നത് അതീവ ഗൗരവകരമാണെന്ന് കമ്മീഷൻ അംഗം പ്രിയങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇത് പൊതുജന വിശ്വാസത്തെ തകർക്കുന്നതും മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഫിറ്റ്നസ് സെന്ററുകൾ ക്രിമിനൽ ശൃംഖലകളുടെ കേന്ദ്രങ്ങളായി മാറുന്നത് തടയാൻ ദേശീയതലത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജിമ്മുകൾക്ക് ലൈസൻസ് നൽകുന്ന രീതി, രജിസ്ട്രേഷൻ നിയമങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ജിമ്മുകളുടെ പ്രവർത്തനത്തിന് നിലവിലുള്ള ദേശീയ പോളിസികൾ വ്യക്തമാക്കണമെന്നും ജിമ്മുകൾ തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങളും ലൈസൻസിംഗ് വിവരങ്ങളും നൽകണമെന്നും കമ്മീഷൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയോടും (സായി) കേന്ദ്ര കായിക മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. മിർസാപൂർ ജില്ലാ മജിസ്ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും പരാതിയിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു. ഇരകൾക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കമ്മീഷൻ ഉത്തരവിട്ടു. രാജ്യവ്യാപകമായി ജിമ്മുകളുടെ പ്രവർത്തനം നിരീക്ഷണ വിധേയമാക്കാനും ദുരുപയോഗം തടയാനും സമഗ്രമായ നയങ്ങൾ ആവിഷ്കരിക്കാനുമാണ് കമ്മീഷന്റെ ഈ നടപടികൾ ലക്ഷ്യമിടുന്നത്.
കോഴിക്കോട് പ്രഷർ വാഷർ ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പാവണ്ടൂർ മഞ്ചപ്പാറക്കൽ ചാത്തു-ഷിജി ദമ്പതികളുടെ മകൻ അഭിജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
മുന്‍പ് വെനസ്വേലയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തിവച്ചിരുന്നു.
കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎയുമായ എം മുരളി അന്തരിച്ചു | MM Murali
20 വർഷം മാവേലിക്കര മുഖമായിരുന്ന എം മുരളി വിടവാങ്ങി; 1991 മുതൽ 2011 വരെ മാവേലിക്കര എംഎൽഎ ആയിരുന്നു, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം MM Murali dies| Mavelikkara | Congress
ഉത്തർപ്രദേശിലെ ലളിത്പൂരിൽ മദ്യപിച്ച് ശല്യം ചെയ്യുന്ന പുരുഷന്മാരെക്കൊണ്ട് പൊറുതിമുട്ടിയ നൂറുകണക്കിന് സ്ത്രീകൾ മദ്യശാല ആക്രമിച്ച് 15 ലക്ഷത്തോളം രൂപയുടെ മദ്യം റോഡിലൊഴിച്ച് നശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലാണ്.
'24-ാമത്തെ വയസിൽ എനിക്ക് കാൻസർ, ഹോഡ്ജ്കിൻ ലിംഫോമ ആയിരുന്നു, ഇന്ന് ജീവിതം പാഷനാണ്'; മമ്ത മോഹൻദാസ്
നടി മമ്ത മോഹൻദാസ് തന്റെ കാൻസർ അതിജീവനാനുഭവങ്ങൾ പങ്കുവെച്ചു. 24-ാം വയസ്സിൽ ഹോഡ്ജ്കിൻ ലിംഫോമ കണ്ടെത്തിയെന്നും ആരോഗ്യശീലങ്ങൾക്കപ്പുറം, പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്താണ് പ്രധാനമെന്ന് മമ്ത ഓർമ്മിപ്പിച്ചു.
എന്ത് കാണിച്ചിട്ടായാലും വേണ്ടില്ല വൈറലായാൽ മതിയെന്ന് ചിന്തിക്കുന്ന കുറച്ചെങ്കിലും ആളുകൾ നമുക്കിടയിലുണ്ട്. ജീവൻ പോയാലും വേണ്ടില്ല റീച്ച് കിട്ടിയാൽ മതിയെന്ന് തോന്നിപ്പിക്കുന്ന പല വീഡിയോകളും ഇക്കൂട്ടർ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു റീൽ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണ്ണെണ്ണ വായിൽ നിറച്ച് തീയിലേക്ക് തുപ്പുന്ന വീഡിയോ ഒക്കെ പണ്ട്കാലം മുതലേ ആളുകൾ ചെയ്യുന്നതായിരുന്നു. അത്യധികം അപകടം പിടിച്ച ഇത്തരം സാഹസങ്ങൾ ചെയ്യുന്പോൾ കൃത്യമായ പരിശീലനവും മുന്നൊരുക്കവുമൊക്കെ നടത്തണം. അല്ലാത്തപക്ഷം ജീവൻ വരെ പോകുമെന്നത് യാഥാർഥ്യമാണ്. റീൽ ചിത്രീകരിക്കുന്നതിനു വേണ്ടി ഒരു കുട്ടി വായിൽ മണ്ണെണ്ണ നിറച്ചു. അതിനുശേഷം കൈയിൽ കരുതിയ ലൈറ്റർ ഓൺ ആക്കി അതിലേക്ക് തുപ്പി. എന്നാൽ തീ ആളി അവന്റെ മുഖത്തേക്ക് പടർന്നു. മുഖം മുഴുവൻ പൊള്ളിപ്പോയി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നല്ല രീതിയിൽ അവന്റെ മുഖം പൊള്ളി. ചുറ്റും കൂടി… The post റീലിനായി വായിൽ മണ്ണെണ്ണ നിറച്ച് ലൈറ്റർ ഓൺആക്കി തുപ്പി: മുഖം ഗുരുതരമായി പൊള്ളിപ്പോയി; വൈറലായി വീഡിയോ appeared first on RashtraDeepika .
സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റ് ഭീകരതയ്ക്കെതിരായ നീക്കങ്ങളിൽ സുപ്രധാന മുന്നേറ്റം. സുരക്ഷാ സേനയുടെ ഭാഗമായ സിആർപിഎഫ് മാവോയിസ്റ്റ് നേതാവ് രാവുല ശ്രീനിവാസ് എന്ന രമണ്ണയുടെ സ്മാരകം തകർത്തു. ദശാബ്ദങ്ങളോളം മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലായിരുന്ന സുക്മയിലെ ഗോഗുണ്ട ഗ്രാമത്തിൽ വ്യാഴാഴ്ചയായിരുന്നു ഈ സൈനിക നടപടി. മേഖലയിൽ സമാധാനവും വികസനവും കൊണ്ടുവരാനും ഇടത് തീവ്രവാദം തുടച്ചുനീക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. 74-ാം ബറ്റാലിയൻ സിആർപിഎഫ് സംയുക്ത ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രമണ്ണയുടെ സ്മാരകം നീക്കം ചെയ്തത്. 2010-ൽ 76 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ദന്തേവാഡ ആക്രമണത്തിന്റെയും 2013-ലെ ജീരംഘാട്ടി ആക്രമണത്തിന്റെയും മുഖ്യ സൂത്രധാരനായിരുന്നു രമണ്ണ. 2019-ൽ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചത്. വരുംതലമുറയ്ക്ക് ഭയരഹിതമായ ഭാവി ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അസിസ്റ്റന്റ് കമാൻഡന്റ് വിദേഖോ കിയെ പറഞ്ഞു. ഗോഗുണ്ട മേഖല ദീർഘകാലം മാവോയിസ്റ്റുകളുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നെങ്കിലും, 2025 നവംബർ 20-ന് സിആർപിഎഫ് ഇവിടെ ഒരു ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് സ്ഥാപിച്ചതോടെ സൈന്യത്തിന് മേൽക്കൈ ലഭിക്കുകയായിരുന്നു. പ്രദേശത്ത് വൈദ്യുതിയും കുടിവെള്ളവും എത്തിക്കാനുള്ള ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഹെലിപാഡ്, സ്കൂൾ കെട്ടിടം എന്നിവയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽ നിന്ന് ഇടത് തീവ്രവാദം 2026 മാർച്ച് 31-ഓടെ പൂർണ്ണമായും തുടച്ചുനീക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നടപടിയെ ഉന്നത വൃത്തങ്ങൾ വിലയിരുത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് മാവോയിസ്റ്റ് അക്രമങ്ങളിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2010-നെ അപേക്ഷിച്ച് അക്രമസംഭവങ്ങളിൽ 88 ശതമാനവും മരണങ്ങളിൽ 90 ശതമാനവും കുറവുണ്ടായി. 2025-ൽ മാത്രം 364 നക്സലുകളെ വധിക്കുകയും 1022 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും 2337 പേർ കീഴടങ്ങി മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. മാവോയിസ്റ്റ് ഭീഷണിക്കെതിരായ പോരാട്ടത്തിൽ സുരക്ഷാ സേനയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതും പ്രദേശത്ത് വികസനം എത്തിക്കുന്നതിനുള്ള വഴിയൊരുക്കുന്നതുമാണ് രമണ്ണയുടെ സ്മാരകം തകർത്ത നടപടി. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ നിർണ്ണായക വഴിത്തിരിവാകുന്ന വാർത്തയാണിത്. ദശാബ്ദങ്ങളോളം ചുവപ്പൻ ഭീകരതയുടെ നിഴലിലായിരുന്ന ഗോഗുണ്ട ഗ്രാമത്തിൽ, കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് രാവുല ശ്രീനിവാസ് എന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. കേന്ദ്ര സർക്കാരിന്റെ 'ഇടത് തീവ്രവാദ മുക്ത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. സിആർപിഎഫിന്റെ 74-ാം ബറ്റാലിയൻ നടത്തിയ കൃത്യമായ ആസൂത്രണത്തിലൂടെയാണ് മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രമണ്ണയുടെ സ്മാരകം നീക്കം ചെയ്തത്. 2010-ൽ രാജ്യം നടുങ്ങിയ ദന്തേവാഡ ആക്രമണത്തിന്റെ (76 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവം) മുഖ്യ ആസൂത്രകനായിരുന്നു രമണ്ണ. 2013-ലെ ജീരംഘാട്ടി ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. 2019-ൽ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെങ്കിലും, ഈ മേഖലയിൽ ഭീകരതയുടെ അടയാളമായി സ്മാരകം നിലനിന്നിരുന്നു. വരുംതലമുറയെ ഭയരഹിതമായി വളർത്തുന്നതിനും, വികസനത്തിന് തടസ്സം നിൽക്കുന്ന പ്രതീകങ്ങളെ നീക്കം ചെയ്യുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന് അസിസ്റ്റന്റ് കമാൻഡന്റ് വിദേഖോ കിയെ വ്യക്തമാക്കി. ഭയത്തിന്റെ അന്തരീക്ഷം മാറ്റി സമാധാനത്തിന്റെ പുതുയുഗം ഇവിടെ ആരംഭിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാവോയിസ്റ്റുകളുടെ അപ്രമാദിത്വം നിലനിന്നിരുന്ന ഗോഗുണ്ടയിൽ 2025 നവംബർ 20-ന് സിആർപിഎഫ് ഒരു 'ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ്' (FOB) സ്ഥാപിച്ചതോടെയാണ് സൈന്യത്തിന് മേഖലയിൽ മേൽക്കൈ ലഭിച്ചത്. ഇതിനു പിന്നാലെയാണ് സ്മാരകം തകർക്കുന്നതുൾപ്പെടെയുള്ള ധീരമായ നടപടികളിലേക്ക് സൈന്യം കടന്നത്. തോക്കിൻ മുനയിൽ നിശബ്ദമാക്കപ്പെട്ടിരുന്ന ഗ്രാമവാസികൾക്ക് ഈ മാറ്റം വലിയ ആശ്വാസമാണ് നൽകുന്നത്. ഭീകരത തുടച്ചുനീക്കുന്നതിനോടൊപ്പം പ്രദേശത്തെ വികസനത്തിനും മുൻഗണന നൽകുന്നുണ്ട്. വർഷങ്ങളായി വൈദ്യുതിയും കുടിവെള്ളവും ലഭിക്കാതിരുന്ന ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. നിലവിൽ ഇവിടെ ഒരു ഹെലിപാഡും സ്കൂൾ കെട്ടിടവും നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലൂടെ ഭാവിയിൽ തീവ്രവാദ ആശയങ്ങളിലേക്ക് യുവാക്കൾ ആകർഷിക്കപ്പെടുന്നത് തടയാൻ കഴിയുമെന്ന് അധികൃതർ കരുതുന്നു. 2026 മാർച്ച് 31-ഓടെ ഇന്ത്യയെ പൂർണ്ണമായും ഇടത് തീവ്രവാദത്തിൽ നിന്ന് മുക്തമാക്കുക എന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ മാവോയിസ്റ്റ് അക്രമങ്ങളിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്: 2010-നെ അപേക്ഷിച്ച് അക്രമസംഭവങ്ങൾ വലിയ തോതിൽ നിയന്ത്രിക്കാനായി. സാധാരണക്കാരുടെയും ജവാന്മാരുടെയും ജീവൻ നഷ്ടപ്പെടുന്നത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 364 നക്സലുകളെ സൈന്യം വധിച്ചു. 1022 പേരെ അറസ്റ്റ് ചെയ്യുകയും 2337 പേർ കീഴടങ്ങി പൊതുധാരയിലേക്ക് മടങ്ങുകയും ചെയ്തു. മാവോയിസ്റ്റ് കോട്ടകളിൽ ഭരണകൂടത്തിന്റെ സ്വാധീനം വർദ്ധിക്കുന്നത് സൈന്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. സുക്മയിലെ ഈ നടപടി കേവലം ഒരു സ്മാരകം തകർക്കലല്ല, മറിച്ച് പതിറ്റാണ്ടുകളായി മേഖലയെ പിന്നോട്ടടിച്ച ഭീകരതയുടെ വേരുകൾ പിഴുതെറിയുന്നതിന്റെ പ്രതീകമാണ്. വികസനവും സുരക്ഷയും കൈകോർക്കുന്നതോടെ ഛത്തീസ്ഗഡിലെ വനാന്തരങ്ങളിൽ സമാധാനത്തിന്റെ പുലരി തെളിയുമെന്ന് പ്രത്യാശിക്കാം.
വണ്ടി ഓടും, വൈദ്യുതിയും റെഡി! ഇന്ത്യയിലെ ആദ്യ സോളാർ എക്സ്പ്രസ്വേ വരുന്നു
ബുന്ദേൽഖണ്ഡ് എക്സ്പ്രസ്വേ സോളാർ പദ്ധതി: രാജ്യത്തെ ആദ്യത്തെ സോളാർ എക്സ്പ്രസ്വേ ആകാൻ ഒരുങ്ങുകയാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ്വേ. വേഗമാര്‍ന്ന യാത്രയ്ക്കൊപ്പം 550 മെഗാവാട്ട് വൈദ്യുതിയും ഇവിടെ ഉത്പാദിപ്പിക്കും.
വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം
ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്ത് സർക്കാർ
സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു.
കൊച്ചി: അതിമാരക ലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി കബൂത്തര്‍ ഭായിയും കൂട്ടാളികളും പിടിയിലായ കേസില്‍ വില്പനയില് പ്രതികള്‍ക്ക് ലഭിച്ചിരുന്നത് 50 ഇരട്ടിയിലേറെ ലാഭമെന്ന് എക്സൈസ് പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഇന്നലെ കബൂത്തര്‍ ഭായിയുടെ കൂട്ടാളി ആസം മൊറിഗോണ്‍ തെങ്കാഗുരി സ്വദേശി മസൂദ് ആലം (25) എന്നയാളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ്, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തില്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തു നിന്ന് പിടികൂടുകയുണ്ടായി. ഇയാളുടെ പക്കല്‍ നിന്ന് 21 ഗ്രാം ചൈനാ വൈറ്റ് ഹെറോയിന്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന നടത്താന്‍ ഉപയോഗിച്ച ഇയാളുടെ സ്മാര്‍ട്ട് ഫോണും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം ടൗണ്‍ ഭാഗത്ത് നിന്ന് ഇത്രയും വലിയ അളവില്‍ ഹെറോയിന്‍ പിടികൂടുന്നത് ഇത് ആദ്യമാണ്.കഴിഞ്ഞ ദിവസം കാക്കനാട് ഭാരത് മാതാ കോളജിന്… The post കബൂത്തര്‍ ഭായിയും കൂട്ടാളികളും പിടിയിലായ കേസ്; ചൈനാ വൈറ്റ് ഹെറോയിന്‍ വില്പനയില് പ്രതികളുടെ ലാഭം 50 ഇരട്ടി appeared first on RashtraDeepika .
സ്വർണം വിൽക്കാനുള്ള പോക്കാണോ? ക്ഷമിച്ചാൽ ലോട്ടറി..ലക്ഷങ്ങൾ കയ്യിലെത്തും..വ്യാപാരികൾ പറയുന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. പവൻവില 3680 രൂപ താഴ്ന്നിറങ്ങി 1,13, 240 രൂപയായി. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയും. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവരുണ്ടെങ്കിൽ ഈ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പറയുകയാണ് ജ്വല്ലറിക്കാർ. ഇനിയും വില കുറയാൻ കാത്തിരിക്കുന്നത് വലിയ മണ്ടത്തരമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് സ്വർണ വ്യാപാരിയായ
ചെന്നൈ: താനും നടൻ വിശാലും തമ്മിലുള്ള വിവാഹം വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തി നടി സായ് ധൻസിക. നടികർ സംഘം കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്ന വിശാലിന്റെ സ്വപ്നമാണ് വിവാഹം വൈകുന്നതിന് പിന്നിലെ പ്രധാന കാരണം എന്ന് ധൻസിക വ്യക്തമാക്കി. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നുവെങ്കിലും വിവാഹത്തീയതി സംബന്ധിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഫെബ്രുവരി ആറിന് റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രം 'യോഗി ഡാ'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ധൻസികയുടെ പ്രതികരണം. നടികർ സംഘത്തിന്റെ ബിൽഡിങ് പണി പൂർത്തിയായ ശേഷമാകും വിവാഹം. അതിനാൽ വിവാഹ തീയതി പറയാൻ കഴിയില്ല. ആ കെട്ടിടം പൂർത്തീകരിക്കണം എന്നത് വിശാലിന്റെ സ്വപ്നമാണ്. അഞ്ച് വർഷമായി ആ സ്വപ്നവും വെച്ച് ഒരു മനുഷ്യൻ ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ? - സായ് ധൻസിക പറഞ്ഞു. തങ്ങൾക്കിടയിലെ പത്ത് വയസ് പ്രായവ്യത്യാസത്തെക്കുറിച്ചും നടി മനസ്സുതുറന്നു. പ്രായവ്യത്യാസം ഒരു വലിയ കാര്യമല്ലെന്നും, താൻ പക്വതയുള്ള വ്യക്തിയായതിനാൽ പക്വതയുള്ള ഒരു പങ്കാളിയെയാണ് ആഗ്രഹിക്കുന്നതെന്നും ധൻസിക വ്യക്തമാക്കി. പ്രായവ്യത്യാസത്തേക്കാൾ അണ്ടർസ്റ്റാന്റിങിനും സ്നേഹത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്നും അത് തങ്ങൾക്കിടയിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിശാൽ ജീവിതത്തിൽ വന്ന ശേഷം തന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. 'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് സായ് ധൻസികയും വിശാലും പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. ഏറെ നാളായി ഇരുവരും സൗഹൃദത്തിലായിരുന്നു. 'കബാലി', 'പേരാൺമൈ', 'പരദേശി' തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും ദുൽഖർ സൽമാൻ നായകനായ 'സോളോ' എന്ന മലയാള ചിത്രത്തിലൂടെയും സായ് ധൻസിക ശ്രദ്ധേയയാണ്. സുന്ദർ സി സംവിധാനം ചെയ്യുന്ന 'പുരുഷൻ' ആണ് വിശാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. തമന്നയും യോഗി ബാബുവുമാണ് ഈ സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള എസ്എസ്എൽസി പരീക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പുതിയ ചോദ്യമാതൃകകൾ വിദ്യാർത്ഥികൾക്ക് നേരത്തെ തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
1157 മീറ്റർ നീളം, കായലിന് കുറുകെ കേരളത്തിലെ ഏറ്റവും വലിയ പാലം; പെരുമ്പളം പാലം ഉദ്ഘാടനം ഉടൻ
Perumbalam Bridge Inauguration: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദ്വീപിലേക്ക് പുതിയപാലം ഒരുങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യും
കൊച്ചി: പ്രതിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഹൈക്കോടതി ആലോചിക്കുന്നു. മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ക്ഷേത്രത്തില്‍ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത്, ഒരു നിശ്ചിത തീയതിയിലും സമയത്തിലും വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്പോട്ട് ബുക്കിംഗ് പാസുകള്‍ കൈവശമുള്ള വ്യക്തികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. പ്രതിമാസ പൂജകളുടെ കാര്യത്തിലും ഇതേ നടപടിക്രമം നടപ്പിലാക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ശബരിമലയിലെ ചീഫ് പോലീസ് കോഓര്‍ഡിനേറ്ററും ഉള്‍പ്പെടെയുള്ളവരോട് കോടതി വിശദീകരണം തേടി. The post ശബരിമലയിലെ പ്രതിമാസ പൂജ; വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് സംവിധാനങ്ങൾ ആലോചനയില്‍ appeared first on RashtraDeepika .
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പഞ്ചാബിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കേരളത്തിന് സാധിച്ചു.
നഴ്സുമാരുടെ നേതൃത്വത്തില്‍ ഈ മാസം 21ന് സംസ്ഥാന വ്യാപക പണിമുടക്ക്
തിരുവനന്തപുരം: കേരളത്തില്‍ നഴ്സുമാരുടെ നേതൃത്വത്തില്‍ ഈ മാസം 21ന് സംസ്ഥാന വ്യാപകമായ പണിമുടക്ക് നടക്കും. ശമ്പള പ്രതിസന്ധിയെ തുടര്‍ന്നാണ് നീക്കം. സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കുമെന്നാണ് അറിയിപ്പ്. അടിസ്ഥാന ശമ്പളം നാല്‍പതിനായിരമാക്കണം എന്നാണ് ആവശ്യം. നഴ്സുമാരുടെ ശമ്പളത്തില്‍ ഏഴു വര്‍ഷമായി വര്‍ധനയില്ലെന്നാണ് പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ശമ്പളം കൂട്ടാന്‍ ഉത്തരവിറക്കുന്നില്ലെന്ന് ആരോപിച്ചാണ് നഴ്സുമാര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
മെസേജിന് മറുപടി നല്കാന് ഒരു ദിവസം വൈകിയതിന് ഒരു കസ്റ്റമര്‍ താരത്തെയും കുടുംബത്തെയും അധിക്ഷേപിക്കുകയായിരുന്നു
പേരയ്ക്ക കൊണ്ടൊരു ജെല്ലി ഉണ്ടാക്കിയാലോ?
പേരയ്ക്ക, പഴുത്തു മൃദുവായത് – ഏഴ് വെള്ളം – അഞ്ചു കപ്പ് നാരങ്ങാനീര് – മൂന്നു വലിയ സ്പൂണ്‍
ഒരു ബസ്സിനോളം നീളം..! ലോകത്തെ ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തി
പ്രകൃതിയുടെ അത്ഭുതങ്ങൾ പലപ്പോഴും മനുഷ്യന്റെ ഭാവനയ്ക്കും അപ്പുറമാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പ് എവിടെയായിരിക്കും എന്ന ചോദ്യത്തിന് ഇതുവരെ ലഭിച്ച ഉത്തരങ്ങളെല്ലാം തിരുത്തിക്കുറിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ഇന്തോനേഷ്യയിൽ നിന്ന് പുറത്തുവരുന്നത്. ആമസോൺ കാടുകളിലെ അനാക്കോണ്ടകളെയും ഹോളിവുഡ് സിനിമകളിലെ ഭീകരരൂപികളെയും ഓർമ്മിപ്പിക്കുന്ന വിധം കൂറ്റൻ ശരീരപ്രകൃതിയുള്ള 'ഇബു ബാരൻ' (Ibu Baron) എന്ന റെറ്റിക്കുലേറ്റഡ് പൈത്തൺ ആണ്
കൊച്ചി: ശബരിമല സ്വര്‍ണ കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ പൂട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജാമ്യം നേടി പുറത്തിറങ്ങിയാലുടന്‍ ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി. ഇയാള്‍ക്ക് ഇന്ന് ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ പോറ്റിയ്ക്ക് ഇഡി സമന്‍സ് അയയ്ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചോദ്യം ചെയ്യലിന് പോറ്റിയെ വിളിച്ചു വരുത്താനുള്ള സമന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കി വച്ചിരിക്കുകയാണെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്. The post ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയെ പൂട്ടാന്‍ ഇഡിയും; ഇന്നുതന്നെ സമൻസ് അയച്ചേക്കുമെന്ന് സൂചന appeared first on RashtraDeepika .
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ റോയിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിട്ട് പലരും രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ നടി ഡിംപിൾ റോസ്, സി ജെ റോയിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടിയിരിക്കുന്നത്. ''റോയ് സാറിന്റെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫാമിലി മെമ്പറാണ് ഞാനും. എന്റെ കരിയറിൽ ഹൈപ്പ് തന്ന കാസിനോവ സിനിമയുടെ നിർമാതാവും അദ്ദേഹമായിരുന്നു. ആ സിനിമ വഴി റോയ് സാറിനെ എനിക്ക് വ്യക്തിപരമായി പരിചയമുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും വീട്ടിൽ പോയി കാണുകയും ചെയ്തിട്ടുണ്ട്. ഡൗൺ ടു എർത്തായിട്ടുള്ള ആളുകളാണ്. ഞാൻ അടുത്തിടെ എടുത്ത ഫ്ലാറ്റും കോൺഫിഡന്റിന്റെയാണ്. അതുകൊണ്ട് തന്നെ എന്റെ ആരോ ആണ് റോയ് സാർ എന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. അപകട മരണമായിരുന്നുവെങ്കിൽ ഇത്ര വിഷമം തോന്നില്ലായിരുന്നു. ആത്മഹത്യയായിരുന്നുവെന്നത് ഏറെ വേദനിപ്പിച്ചു. മരണവാർത്ത കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്റെ വീട്ടിൽ ആരോ മരിച്ച് പോയത് പോലൊരു ഫീലിങ്ങ് ആയിരുന്നു. പിന്നെ മറ്റൊരു കാര്യം, കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിന്റെ ഭാവി എന്താകുമെന്ന ഭയം ഉണ്ടായിരുന്നു. എല്ലാം ഉണ്ടായിരുന്ന ഒരു മനുഷ്യൻ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്ന തോന്നലും എന്റെ ഉള്ളിലുണ്ടായിരുന്നു. എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. റോയ് സാറുമായി സംസാരിച്ച ഓർമകളുണ്ട്. ഞങ്ങളുടെ സ്വപ്ന ഭവനത്തിന്റെ കാര്യം കോൺഫിഡന്റ് ഗ്രൂപ്പ് വഴിയാണ് പുരോഗമിക്കുന്നത്. ഇതെല്ലാം കൂടി മനസിൽ കിടന്നാണ് എന്റെ ഉറക്കം പോയത്. എങ്ങനെ അത് എക്സ്പ്രസ് ചെയ്യണമെന്നും അറിയില്ലായിരുന്നുവെന്നും ഡിംപിൾ വ്യക്തമാക്കി.
പാലക്കാട് ഏഴാം ക്ലാസുകാരൻ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
പാലക്കാട്: പാലക്കാട് മേനോൻപാറയിൽ ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ.മേനോൻപാറ മേലെപ്പോക്കാൻത്തോട് സ്വദേശി വിശ്വജിത്ത്(13)ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഫുവാദ് പനങ്ങായി നിർമ്മിച്ച ആദ്യ സിനിമ ‘വേറെ ഒരു കേസ്’; ഷെബി ചൗഘട്ടിന് മികച്ച കഥയ്ക്കുള്ള അംഗീകാരം
സാമൂഹിക പ്രസക്തി ഉള്ള പ്രമേയം നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നു. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. Vere oru case shebi chowghat wins best story award
ഇന്ത്യ-യുഎസ് വ്യാപാര കരാർ വൈകില്ല; സൂചനയുമായി വിദേശകാര്യ മന്ത്രി, മാർച്ചിൽ ഒപ്പിടാൻ സാധ്യത
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഉടമ്പടി ഉടൻ ഒപ്പിടുമെന്ന സൂചനയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഉടമ്പടി പ്രകാരം, യുഎസ് ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നാണ് വിവരം. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തി, അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഊർജ്ജ, സാങ്കേതിക ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ഇതോടെ പ്രതിജ്ഞാബദ്ധമാകും. ഇന്ത്യയും അമേരിക്കയും
70,000ത്തിൽ താഴെ വില, ഞെട്ടിക്കുന്ന മൈലേജ്! ഇടത്തരക്കാരുടെ ഫേവറിറ്റ് ബഡ്ജറ്റ് ബൈക്കുകൾ ഇവയാണ്
പെട്രോൾ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ, ദൈനംദിന യാത്രകൾക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ മൈലേജ് നൽകുന്ന ബൈക്കുകൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. 70,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച മൈലേജുള്ള ബൈക്കുകളെക്കുറിച്ച് അറിയാം.
ടാറ്റയുടെ ഇരട്ട അത്ഭുതം; വിപണി കീഴടക്കി നെക്സോണും പഞ്ചും
ടാറ്റ നെക്സോണും ടാറ്റ പഞ്ചും ജനുവരിയിലെ വിൽപ്പനയിൽ വിപണിയെ അത്ഭുതപ്പെടുത്തി. നെക്സോൺ, പഞ്ച് മോഡലുകളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിൽ. നെക്സോൺ ഒന്നാം സ്ഥാനത്തും പഞ്ച് മൂന്നാം സ്ഥാനത്തുമെത്തി.
റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍
കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്ഐ പ്രവര്ത്തകന് അടക്കമുള്ള കഞ്ചാവ് സംഘത്തില്‍ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം ലഭിച്ചത്
പരവൂർ: ട്രാക്കുകളിൽ ആനകൾ ഇറങ്ങുന്നതും അപകടത്തിൽ അവ കൊല്ലപ്പെടുന്നതും തടയാൻ ഇന്ത്യൻ റെയിൽവേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നുഴഞ്ഞുകയറ്റം കണ്ടെത്തൽ സംവിധാനം വിന്യസിക്കുന്നു.ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം എന്നാണ് ഈ നൂതന സംവിധാനമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമായി. റെയിൽവേ ലൈനുകളിൽ പ്രത്യേകിച്ച് വനപ്രദേശങ്ങളിലും വര്യജീവി സംവേദനക്ഷമതയുള്ള പ്രദേശങ്ങളിലും ആനകൾ ട്രെയിനിടിച്ച് കൊല്ലപ്പെടുന്നത് തടയാനാണ് ഈ നടപടി. പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് റെയിൽ മന്ത്രാലയം ഈ സംവിധാനം നടപ്പിലാക്കുന്നതിന് മുൻകൈ എടുത്തിട്ടുള്ളത്.റെയിൽവേ ട്രാക്കുകൾക്ക് സമീപത്തെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്ട്രിബ്യൂട്ടഡ് അക്കോസ്റ്റിക് സെൻസറുകൾ വഴിയാണ് കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമായ ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആനകളുടെ ചലനത്തിന്റെ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത അക്കോസ്റ്റിക് സിഗ്നേച്ചറുകൾ ഈ സംവിധാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ട്രാക്കുകൾക്ക് സമീപമുള്ള ആനകളുടെ ചലനം കണ്ടെത്താൻ പ്രാപ്തമാക്കും. ട്രാക്കിൽ ആനകളുടെ സാന്നിധ്യം ഇത്തരത്തിൽ കണ്ടെത്തിക്കഴിഞ്ഞാൽ… The post ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം; ട്രാക്കിൽ ആനകൾ ഇറങ്ങിയാൽ കണ്ടെത്താൻ സംവിധാനവുമായി റെയിൽവേ മന്ത്രാലയം appeared first on RashtraDeepika .
ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും മറവിൽ യുവതികളെ ചൂഷണം ചെയ്യുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്യുന്നെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ നടപടിയെടുത്തു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ പാകിസ്താനിൽ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് കാരണമായി. ഇന്ത്യക്ക് 18% താരിഫ്, പാകിസ്താന് 19%. ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമർശനം
പിസി ജോര്‍ജ് കളത്തിലിറങ്ങും; 14000 വോട്ടിന്റെ വെല്ലുവിളി, ഷോണ്‍ ജോര്‍ജും, വേറിട്ട കാഴ്ച
കോട്ടയം: ബിജെപി ദേശീയ സമിതി അംഗം പിസി ജോര്‍ജ് ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. ആദ്യം മല്‍സരിക്കാനില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ പിസി ജോര്‍ജ് പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് പിന്നീട് മാറ്റി പറഞ്ഞത്. മല്‍സരിക്കുന്നെങ്കില്‍ പൂഞ്ഞാര്‍ തന്നെയാകുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ബിജെപി നേതൃത്വം ഇദ്ദേഹത്തോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പുതിയ വിവരം. വിജയ്ക്ക് പിന്തുണ;
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണം ; ദുരൂഹത അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷന് പരാതി
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായിരുന്ന സി.ജെ. റോയിയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി. കേരള ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ്ങാണ് പരാതി നൽകിയത്.
ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി പി.എസ്. മുഹമ്മദ് ഇസ്മായിൽ (82) ഖത്തറിലെ ദോഹയിൽ നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹത്തിൻ്റെ കബറടക്കം വ്യാഴാഴ്ച മഗ്രിബ് നമസ്കാരനന്തരം ഖത്തറിലെ അബൂഹമൂർ ഖബർസ്ഥാനിൽ നടക്കും. കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശിയായ മുഹമ്മദ് ഇസ്മായിൽ ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ദീർഘകാലം ജോലി ചെയ്ത ശേഷം വിരമിച്ച് നാട്ടിലും ഖത്തറിലുമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖത്തെ തുടർന്ന് ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. എരുമേലി മാളികവീട്ടിൽ കുടുംബാംഗമായ ഷൈലയാണ് ഭാര്യ. മക്കൾ: നജീം (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി), നിയാസ് (ബീമാ ഇൻഷുറൻസ്), സജ്ന (ബംഗളൂരു). മരുമക്കൾ: സജ്ന ഹാരിസ്, ഷമീർ മുഹമ്മദ്, റോഷ്ന ഹാരിസ്. മൃതദേഹം കബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഒരു കാലഘട്ടത്തിലെ പ്രവാസ ജീവിതത്തിൻ്റെ ഓർമ്മകളുമായിട്ടാണ് ഈ കോട്ടയം സ്വദേശി ഖത്തറിനോട് വിടപറയുന്നത്.
ജോലിയില്ലാത്ത യുവതീ യുവാക്കള്‍ക്ക് മാസം 1500 രൂപ; പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ
കൊല്‍ക്കത്ത: ലക്ഷ്മി ഭണ്ഡാര്‍ പദ്ധതി പ്രകാരം വനിതാ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 500 രൂപ കൂടി നല്‍കിക്കൊണ്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള 4.06 ലക്ഷം കോടി രൂപയുടെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. ജോലിയില്ലാത്ത യുവതീ യുവാക്കള്‍ക്ക് മാസം 1500 രൂപ ധനസഹായം നല്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പ്രഖ്യാപിച്ചു. ജോലി കിട്ടാത്ത യുവാക്കള്‍ക്ക് പ്രതിമാസം 1500 എന്ന നിരക്കില്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷമാണ് സഹായം ലഭിക്കുക. 21നും 40വയസ്സിനും ഇടയിലുള്ളവരാകും പദ്ധതിയുടെ ഗുണഭോക്താക്കള്‍. സ്ത്രീകള്‍ക്കാണെങ്കില്‍ പദ്ധതി പ്രകാരം 500 രൂപ കൂടി അധികം ലഭിക്കും. തിരഞ്ഞെടുപ്പിനു ശേഷം, തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നിര്‍ദ്ദിഷ്ട ബജറ്റിന് കീഴില്‍, സ്വസ്ത്യസതി പോലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഗിഗ് തൊഴിലാളികളെ ഉള്‍പ്പെടുത്തും.അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും സഹായികള്‍ക്കും ഉള്ള അലവന്‍സുകള്‍ 1,000 രൂപ വീതം വര്‍ദ്ധിപ്പിച്ചു, മരണമടഞ്ഞാല്‍ അടുത്ത ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ബജറ്റില്‍ വാഗ്ദാനം ചെയ്തു.
മാനന്തവാടിയില്‍ സീറ്റ് ആവശ്യപ്പെട്ട് രാഹുലിനും പ്രിയങ്കക്കും കത്തയച്ച് സി കെ ജാനു
സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് നിയമസഭയില്‍ മല്‍സരിക്കാനുള്ള സീറ്റ് യുഡിഎഫ് വെട്ടിയിരുന്നു
'കടൽ മീനുകൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം അങ്കമാലി ഫിസാറ്റില്‍
അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന 'കടൽമീനുകൾ' എന്ന സിനിമയുടെ ട്രെയ്ലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജില്‍ വച്ച് പ്രകാശനം ചെയ്തു
ഇരട്ട ഹൈബ്രിഡ് കരുത്തുമായി കിയ സെൽറ്റോസ് എത്തുന്നു
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ, സെൽറ്റോസ് ഹൈബ്രിഡ് എസ്യുവി 2027-ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഇതിന് 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിനായിരിക്കും കരുത്തേകുക.
നെല്ലിൻ്റെയും വിളവിൻ്റെയും കൊയ്ത്തിൻ്റെയും മനോഹര കാഴ്ചകൾ
ഞങ്ങൾ കൊളംബോയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഞങ്ങൾ എന്തായാലും കൊളംബോയിലേക്ക് പോകും.
ഓലന്റെ രുചി ഇരട്ടിയാക്കാൻ ഈ ഒരു ട്രിക്ക് പരീക്ഷിക്കൂ; രഹസ്യക്കൂട്ട് ഇതാ
ആവശ്യമായ സാധനങ്ങൾ കുമ്പളങ്ങ - ഇടത്തരം വലിപ്പമുളളത് - 1 മത്തങ്ങ കഷണങ്ങളാക്കിയത് - 1 കപ്പ്
മരിച്ചിട്ടും സിജെ റോയിയെ ചിലർ വേട്ടയാടുന്നു, ഞങ്ങളുടെ പക്കൽ കള്ളപ്പണം ഇല്ല: കോൺഫിഡന്റ് ഗ്രൂപ്പ്
സി ജെ റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ല, മരിച്ചിട്ടും സിജെ റോയിയെ ചിലർ വേട്ടയാടുന്നു, ഞങ്ങളുടെ പക്കൽ ആരുടേയും കള്ളപ്പണം ഇല്ല: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി
യുജിസി 2026 തുല്യത ചട്ടങ്ങൾ പുനസ്ഥാപിക്കണം; ദില്ലിയിൽ പ്രതിഷേധവുമായി എസ്എഫ്ഐ
യുജിസി 2026 തുല്യത ചട്ടങ്ങൾ പുനസ്ഥാപിക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐയുടെ മാർച്ചിൽ സംഘർഷം, പ്രതിഷേധത്തിന് എത്തിയവർ പൊലീസ് കസ്റ്റഡിയിൽ
അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഫെബ്രുവരി 21ന് പണിമുടക്കും. സംസ്ഥാനത്ത് 476 സ്വകാര്യ ആശുപത്രികളിലാണ് നഴ്സുമാർ പണിമുടക്കുന്നത്. ശമ്പളം വർധിപ്പിക്കുന്നതുമായി സംബന്ധിച്ച് പുതിയ ഉത്തരവുകൾ ഒന്നും സർക്കാർ പുറത്തിറക്കുന്നില്ലെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
ഹെൽത്തി ഹൈ-ഫൈവ് ചലഞ്ചുമായി സൊമാറ്റോ; നാല് ഓർഡറിന് ശേഷം ഒരു ഹെൽത്തി ഫുഡ് ഫ്രീ
‘ഹെൽത്തി ഹൈ-ഫൈവ് ചലഞ്ച്’ എന്ന പേരിലുള്ള ഈ ക്യാംപെയിൻ വഴി ഉപഭോക്താക്കൾക്ക് നാല് ആരോഗ്യ ഭക്ഷണ ഓർഡറുകൾക്കുശേഷം ഒരു ആരോഗ്യകരമായ വിഭവം സൗജന്യമായി ലഭിക്കും.
'ആരുടേയും കള്ളപ്പണം ഞങ്ങളുടെ പക്കൽ ഇല്ല, നിക്ഷേപകർക്ക് ആശങ്ക വേണ്ട'; കോൺഫിഡന്റ് ഗ്രൂപ്പ് എംഡി
സിജെ റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ല, കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ EDയോ CBIയോ ഇല്ല: എംഡി ടിഎ ജോസഫ് CJ Roy | Confident Group | TA Joseph
മരം മുറിക്കുന്ന യന്ത്രത്തിൽ കുടങ്ങി വലതുകൈയുടെ നാല് വിരലുകൾ അറ്റ്പോയ ജാർഖണ്ഢ് സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ വിരലുകൾ കണ്ണൂർ ആസ്റ്റർ മിംസിൽ തുന്നിച്ചേർത്തു. 21 വയസ്സുകാരനായ രൂപേഷ്കുമാറിനാണ് ജോലിസ്ഥലത്ത് വെച്ച് അപകടം സംഭവിച്ചത്.

32 C