ഇടുക്കി പുളിയന്മലയിൽ ഇതര സംസ്ഥാന തൊഴിലാളി ഒരു വീട് ആക്രമിച്ച് ജനൽ ചില്ലുകളും വീട്ടുപകരണങ്ങളും തകർത്തു. പുലർച്ചെ നടന്ന ആക്രമണത്തിൽ, നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ സമസ്ത പ്രമേയം പാസാക്കി. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും പ്രമേയത്തിൽ വിമർശനം
റോഡപകടത്തിൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ചു, പൊലീസുകാരന് സസ്പെൻഷൻ
മദ്യപിച്ചു മനപൂർവം പ്രശ്നം സൃഷ്ടിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് റോഡ് അപകടത്തിന്റെ പേരിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയ യുവാവിനെ നിർമ്മൽ കുമാർ മർദ്ദിച്ചത്.
ഡ്രജ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് 25,000 രൂപ പിഴ
ബേപ്പൂരില്‍ പി.വി. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും
കേരള നിയമസഭാ തെരഞ്ഞെടുപ്പ്: വിനോദ് താവ്ഡെ ബിജെപി ഇന്‍ചാര്‍ജ്, ശോഭ കരന്തലാജെയ്ക്ക് സഹ ചുമതല
കേരള നിയമസഭാ തെരഞ്ഞെടുപ്പ്: വിനോദ് താവ്ഡെ ബിജെപി ഇന്‍ചാര്‍ജ്
വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യം. പ്രധാനമന്ത്രി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കും. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ത്യൻ ബാഡ്മിന്റണിന്റെ ഇതിഹാസ താരം സൈന നെഹ്വാൾ കരിയർ അവസാനിപ്പിച്ചു
ഇന്ത്യൻ ബാഡ്മിന്റണിന്റെ മുഖം മാറ്റിയ ഇതിഹാസ താരം, ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്വാൾ തന്റെ മഹത്തായ കരിയർ അവസാനിപ്പിച്ചു. കാൽമുട്ട് വേദന കാരണം കഴിഞ്ഞ രണ്ട് വർഷമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ, തന്റെ ശരീരം ഇനി ഉയർന്ന തലത്തിലുള്ള മത്സരങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും പ്രൊഫഷണലായി കളിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഒരു പോഡ്കാസ്റ്റിൽ അടുത്തിടെ നടത്തിയ അഭിപ്രായങ്ങൾ അവരുടെ കരിയർ അവസാനിച്ചുവെന്ന് വ്യക്തമാക്കുന്നു. വിരമിക്കൽ പ്രത്യേകം പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് സൈന പറഞ്ഞു. ഈ […] The post ഇന്ത്യൻ ബാഡ്മിന്റണിന്റെ ഇതിഹാസ താരം സൈന നെഹ്വാൾ കരിയർ അവസാനിപ്പിച്ചു appeared first on ഇവാർത്ത | Evartha .
ടോൾ പിരിവ് ചട്ടങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എൻഒസി തുടങ്ങിയ ആർടിഒ സേവനങ്ങൾ ഇനി മുതൽ ലഭിക്കില്ല. ഫാസ്ടാഗ് വഴിയുള്ള ടോൾ പിരിവ് കാര്യക്ഷമമാക്കും
ടോൾ കുടിശ്ശികയുണ്ടോ? വാഹനങ്ങളുടെ ഈ സേവനങ്ങളൊന്നും ഇനി ലഭ്യമാകില്ല, വിശദമായി അറിയാം
ദേശീയപാതകളിലെ ടോൾ വെട്ടിക്കുന്നവർക്ക് ഇനി പണി കൂടും. കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നതോടെ അടയ്ക്കാത്ത ടോൾ ഫീസ് തീർപ്പാക്കാതെ വാഹന ഉടമകൾക്ക് പല പ്രധാന സർക്കാർ സേവനങ്ങളും ലഭിക്കില്ല. റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ഭേദഗതികളാണ് ഇത് സംബന്ധിച്ചുള്ള നിർണായക വിവരങ്ങളുള്ളത്. ടോൾ കൃത്യമായി അടയ്ക്കുന്നത് ഉറപ്പാക്കാനും വെട്ടിപ്പ് ഒഴിവാക്കാനുമാണ് ഈ നടപടി.
സ്വര്‍ണം വാങ്ങുന്നത് തല്ക്കാലം നിര്‍ത്തണോ? അതോ ഇപ്പോള്‍ തന്നെ വാങ്ങണോ?
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വ്യാപാരം റെക്കോര്‍ഡ് നിലവാരത്തില്‍ പുരോഗമിക്കുമ്പോള്‍ ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. നിലവിലെ രണ്ട് ലോഹങ്ങളുടെയും മൂര്‍ച്ചയുള്ള കുതിച്ചുചാട്ടം ഒരു ഹ്രസ്വകാല കുതിച്ചുചാട്ടമല്ല, മറിച്ച് സുരക്ഷിത നിക്ഷേപങ്ങള്‍ക്ക് അനുകൂലമായി തുടരുന്ന ആഴത്തില്‍ വേരൂന്നിയ ആഗോള അപകടസാധ്യതകളുടെ ഫലമാണ്. സമ്മാനമായി ലഭിച്ച സ്വര്‍ണത്തിനും വെള്ളിക്കും നികുതി നല്‍കണോ? ഇക്കാര്യം അറിയണം മോട്ടിലാല്‍ ഓസ്വാള്‍
തിരുവനന്തപുരത്ത് ലഹരികടത്തിന് ഒത്താശചെയ്ത രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. റൂറൽ നാർക്കോട്ടിക് സെൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ രാഹുൽ, അഭിൻജിത്ത് എന്നിവർക്കെതിരെ നടപടിയെടുത്തത്
കോട്ടയം: പുതുപ്പള്ളിയിലെ റബർ ബോർഡ് ആസ്ഥാനത്തുള്ള ക്വാർട്ടേഴ്സിൽ വൻ മോഷണം. റബർ ബോർഡ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സിൽ നിന്ന് ഏകദേശം 75 പവനോളം സ്വർണമാണ് കവർന്നത്. സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് അറിയിച്ചു. മോഷണം നടന്ന സമയത്ത് ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നിരുന്നില്ല. ആളില്ലാത്ത സമയം നിരീക്ഷിച്ച് ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ കോട്ടയം ഈസ്റ്റ് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാനമായ മോഷണക്കേസുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലാണെന്ന് എസ്.പി. ഷാഹുൽ ഹമീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബിജെപി അധ്യക്ഷൻ നിതിൻ നബിന് ഇസഡ് കാറ്റഗറി സുരക്ഷ
ബിജെപി ദേശീയ പ്രസിഡന്റായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട നിതിൻ നബിന് കേന്ദ്ര സർക്കാർ ഇസഡ്-കാറ്റഗറി സുരക്ഷ നൽകി. ഇന്റലിജൻസ് ബ്യൂറോയുടെ ഭീഷണി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്ത ഈ തീരുമാനം, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഉന്നത സംഘടനാ പദവിയിലേക്ക് അദ്ദേഹം ഉയർന്നതിന് തൊട്ടുപിന്നാലെയാണ്. സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായ യാത്രകളിലും, പൊതു ഇടപെടലുകളിലും, വസതിയിലും നബിനോടൊപ്പം […] The post ബിജെപി അധ്യക്ഷൻ നിതിൻ നബിന് ഇസഡ് കാറ്റഗറി സുരക്ഷ appeared first on ഇവാർത്ത | Evartha .
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ 32,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ദേവസ്വം ജീവനക്കാരൻ പിടിയിലായി. കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ രാകേഷ് കൃഷ്ണനെ ദേവസ്വം അധികൃതർ പിടികൂടി
കൊച്ചി: കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' ടീസർ പുറത്തിറങ്ങി. ഈ മാസം 23-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മുഴുനീള ഫാമിലി-കോമഡി എന്റർടെയ്നറായിരിക്കും ഈ ചിത്രമെന്നാണ് പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ചു പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നു പാടിയ 'തലോടി മറയുവതെവിടെ നീ...', ശങ്കർ മഹാദേവൻ ആലപിച്ച 'ഒന്നാം കുന്നിൻ' എന്നീ ഗാനങ്ങളും ഇതിനോടകം ജനപ്രിയമായിട്ടുണ്ട്. കെ.എസ്. ചിത്ര, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ തുടങ്ങി നിരവധി പ്രമുഖ ഗായകർ ചിത്രത്തിനായി ശബ്ദം നൽകിയിട്ടുണ്ട്. View this post on Instagram A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair) അക്ഷയ ഉദയകുമാറാണ് ചിത്രത്തിലെ നായിക. ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്., ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻ സാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കലാണ് 'മാജിക് മഷ്റൂംസ്' നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ ആകാശ് ദേവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഭാവന റിലീസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ജോൺകുട്ടിയാണ്. എം. ബാവ, ഷിജി പട്ടണം എന്നിവർ പ്രൊഡക്ഷൻ ഡിസൈനും നാദിർഷ സംഗീതവും മണികണ്ഠൻ അയ്യപ്പ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ. എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി എന്നിവർ ചേർന്നാണ് നൃത്തസംവിധാനം. ഫസൽ എ. ബക്കർ റിറെക്കോർഡിങ് മിക്സറും സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. പി.വി. ശങ്കർ മേക്കപ്പും ദീപ്തി അനുരാഗ് വസ്ത്രാലങ്കാരവും നരസിംഹ സ്വാമി ക്യാരക്ടർ സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരിക്കുന്നു. ഷൈനു ചന്ദ്രഹാസ് ചീഫ് അസോസിയേറ്റും രജീഷ് പത്തംകുളം പ്രൊജക്ട് ഡിസൈനറുമാണ്.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഒരുക്കങ്ങൾ ശക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല വിനോദ് താവ്ഡെക്ക് നൽകി. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്ക് സഹചുമതല
ഇന്നത്തെ രാഷ്ട്രീയത്തിൽ ത്യാഗ മനോഭാവമുള്ള പ്രവര്‍ത്തനം ഇല്ലാതായെന്നും, സുഖ ജീവിതത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും മുന്‍ മന്ത്രി ഇ.പി. ജയരാജന്.
ചൈനീസ് റോഡുകളില്‍ ഇനി റോബോട്ട് പോലീസിന്റെ ട്രാഫിക് നിയന്ത്രണം
ഹൈദരാബാദ്: അനശ്വര രാജൻ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം 'ഇട്ലു അർജുന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർഹിറ്റായ 'ചാമ്പ്യൻ' എന്ന ചിത്രത്തിന് ശേഷം അനശ്വര തെലുങ്കിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പുതുമുഖം അനീഷാണ് 'ഇട്ലു അർജുന'യിൽ അനശ്വരയുടെ നായകനായി എത്തുന്നത്. നവാഗതനായ മഹേഷ് ഉപ്പള സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറാണ്. വെങ്കി കുടുമുലയാണ് ചിത്രത്തിന്റെ നിർമ്മാണം. തമൻ.എസ് സംഗീതസംവിധാനം നിർവഹിക്കുമ്പോൾ, രാജാ മഹേന്ദ്രനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. അതേസമയം, അനശ്വര രാജൻ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച 'ചാമ്പ്യൻ' എന്ന ചിത്രം ജനുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. റോഷൻ മേക്ക നായകനായ ഈ സ്പോർട്സ് ഡ്രാമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതമാണ്. സ്വപ്ന സിനിമാസ്, ആനന്ദി ആർട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ചാമ്പ്യൻ' നിർമ്മിച്ചത്. നന്ദമുരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണല കിഷോർ, രച്ച രവി, ലക്ഷ്മൺ മീസാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മിക്കി ജെ. മേയർ സംഗീതവും കോത്തഗിരി വെങ്കിടേശ്വരറാവു എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് പ്രദീപ് അദ്വൈതം തന്നെയാണ്.
ബെംഗളൂരുവിന്റെ തിരക്കേറിയ ഔട്ടർ റിങ് റോഡ് നവീകരിക്കാൻ 450 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. സിൽക്ക് ബോർഡ് ജങ്ഷനും കെആർ പുരത്തിനും ഇടയിലുള്ള 17.01 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനാണ് ഈ വൻ തുക മുടക്കുന്നത്. നവീകരണത്തിനായി മുടക്കുന്നതിൽ ഏറ്റവും ചെലവേറിയ പദ്ധതികളിൽ ഒന്നാണ് ഔട്ടർ റിങ് റോഡ് നവീകരണ പദ്ധതി.
കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച് യുവതി പങ്കുവെച്ച് വീഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിൽ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് ഹേന സുഭദ്ര. ജീവനൊടുക്കിയ ദീപക് തെറ്റ് ചെയ്തോ ഇല്ലയോ എന്ന് വിധിക്കാൻ താൻ ആളല്ലെന്നും, എന്നാൽ സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിലേക്ക് നോട്ടം കൊണ്ടായാൽ പോലും കടന്നുകയറുന്നത് തെറ്റാണെന്നും ഹേന തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തനിക്ക് ഇഷ്ടപ്പെടാത്ത ദൃശ്യം പ്രചരിപ്പിച്ചു എന്നത് വലിയ അപരാധമായി കണ്ട് ആ സ്ത്രീയെ തൂക്കിക്കൊല്ലണം എന്ന് വിധിക്കുന്ന 'പുരുഷ പ്രേമികളോടാണ്' തനിക്ക് സംസാരിക്കാനുള്ളതെന്ന് ഹേന കുറിച്ചു. അയാൾ നിരപരാധി ആണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്, എന്ന് അവർ വിമർശിച്ചു. വർഷങ്ങളായി ഇത്തരം അതിക്രമങ്ങൾ സഹിച്ചു കഴിയുന്ന സ്ത്രീകൾക്ക് പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ അവരെ തെറ്റ് പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേന സുഭദ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: പതിനാറോ പതിനേഴോ വയസ്സുള്ളപ്പോഴാണ്. ഒരിക്കൽ അമ്മവീട്ടിൽ പോയി തിരിച്ചു വരുന്ന സമയം. പെരുമ്പാവൂർ ബസ് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ നിൽക്കുകയാണ്. ബസ് വന്നു നിന്നതും എവിടെ നിന്നില്ലാതെ കുറെ ആളുകൾ ബസിലേക്ക് ഇരച്ചു കയറി. ആദ്യം നിന്നത് ഞാനാണ്. കയ്യെടുത്ത് ബസിന്റെ കമ്പിയിൽ പിടിക്കാൻ നോക്കിയതും പുറകിൽ നിന്ന് ഒരു കൈ വന്നു എന്റെ നെഞ്ചത്ത് പിടിച്ചു ഞെരിച്ചു. ഒരു നിമിഷം പകച്ചു പോയി. തിരിഞ്ഞു നോക്കാൻ പോലും പറ്റാത്തത്ര തിരക്കാണ്. ചാടി ബസിൽ കയറി ഒരു സീറ്റിൽ ഇരുന്നു. ആ ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. ഭയന്ന് പോയി. ഈ ലോകം തന്നെ ഇല്ലാതാകുന്നത് പോലൊരു അനുഭവം. എതിർ സീറ്റ് ലൊരുത്തൻ വഷളൻ ചിരിയുമായി ഇരിക്കുന്നത് കണ്ടപ്പോ അയാളാകും അത് ചെയ്തത് എന്ന് തോന്നിയിരുന്നു. പ്രതികരിക്കാൻ ധൈര്യമില്ലാതെ വീർപ്പു മുട്ടി ആകെ ഭയവും ദേഷ്യവും സങ്കടവും കൊണ്ട് എവിടേക്കെങ്കിലും ഓടി ഒളിക്കണം എന്ന ചിന്തയുമായി ഇരുന്ന ആ ഒരു ഇരിപ്പുണ്ട്. എന്റെ ശരീരം എനിക്ക് തന്നെ വേണ്ടാത്ത പോലെ. അയാൾ പിടിച്ച ഭാഗം മുറിച്ചു കളയണമെന്നത്ര അറപ്പും വെറുപ്പും തോന്നി. ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു അന്ന്. ആകെ കുറ്റബോധവും ദേഷ്യവും ഭയവും സങ്കടവും ഒക്കെയായി ആ ഒരു ഓർമ്മ ഈ അടുത്ത കാലം വരെ എനിക്കുണ്ടായിരുന്നു. ഈ ഒരനുഭവം മാത്രമല്ല, അന്ന് ലോക്കൽ ബസുകളിലാണ് ഞങ്ങളൊക്കെ സ്കൂളിൽ പോകുന്നത്. കയറുമ്പോഴേ പിള്ളേരൊക്കെ പുറകിലേക്ക് പോ എന്നും പറഞ്ഞ് കണ്ടക്ടർ തള്ളി വിടും. എങ്ങാനും ഏറ്റവും പുറകിലെത്തി പോയാൽ പിന്നെ ഭയമാണ്. ഉദ്ധരിച്ച ലിംഗങ്ങൾ ദേഹത്ത് ഉരസാത്ത ഒരു കുട്ടിയും ഉണ്ടാകില്ലായിരുന്നു. അത് കൊണ്ട് തന്നെ സേഫ്റ്റി പിൻ കൊണ്ട് നടക്കാത്ത ഒരു പെൺകുട്ടിയും അന്നത്തെ കാലത്ത് എന്റെ അറിവിലില്ല. നല്ല തിരക്കാണെങ്കിൽ ഇത്തരം വൃത്തികേടുകൾ സഹിക്കുക എന്നല്ലാതെ മറ്റു വഴികളില്ല. മിക്കവാറും മിണ്ടാതെ ഭയന്ന് എങ്ങനെയും ഇറങ്ങാനുള്ള സ്ഥലം എത്തിയാൽ മതി എന്നൊക്കെ ചിന്തിച് നിൽക്കലാണ് പതിവ്. എങ്ങാനും ആരെങ്കിലുമൊക്കെ പ്രതികരിച്ചു പോയാൽ ആ പെൺകുട്ടികളുടെ കൂടെ മറ്റു സ്ത്രീകൾ ഉൾപ്പെടെ ഒരാൾ പോലും നിൽക്കുന്നത് കണ്ടിട്ടില്ല. ഈ അനുഭവങ്ങളെ കുറിച്ച് ആദ്യമായി ഞാൻ സംസാരിക്കുന്നത് ഈ ഇടക്ക് POSH ആക്ട് ലേ ഐ സി കമ്മിറ്റി അംഗങ്ങൾക്ക് വേണ്ടിയുള്ളൊരു training programme ലാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന, ബിരുദാനന്തര ബിരുദമുള്ള മനുഷ്യരായിരുന്നു അവർ എല്ലാവരും തന്നെ. അന്ന് ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ സ്ത്രീകൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അതിന്റെ ട്രോമ പേറുന്ന മനുഷ്യരുണ്ട്. പലരും വിറച്ചു കൊണ്ട് ആകമാനം കരഞ്ഞ് അവരുടെ സമാന അനുഭവങ്ങൾ പങ്കു വച്ചു. പലരും പറഞ്ഞത് ഇത് ഞാൻ ജീവിതത്തിൽ ആദ്യമായാണ് പുറത്ത് പറയുന്നത്. ഉറ്റ സുഹൃത്തുക്കളോട് പോലും ഞാനിത് പറഞ്ഞിട്ടില്ല എന്നാണ്. ഒരു സ്ത്രീ പറഞ്ഞത് എനിക്ക് സമാനമായ അതിക്രമം നേരിടെണ്ടി വന്നിട്ടുണ്ട്. അത് പറയാൻ പോലും എനിക്ക് താല്പര്യമില്ല എന്നാണ്. ഇത് പോലെയുള്ള അതിക്രമങ്ങൾ കാരണം സ്വന്തം വീട്ടിലുള്ള പുരുഷന്മാരോട് പോലുമുള്ള വിശ്വാസം നഷ്ടപ്പെട്ടവർ, ദുസ്വപനങ്ങൾ കണ്ടും സ്വയം കുറ്റപ്പെടുത്തിയും കഴിയുന്ന അനേകായിരം സ്ത്രീകൾ നമുക്ക് ചുറ്റും ധാരാളമുണ്ട്. ആരോടും പറയാനുള്ള ധൈര്യം ഇല്ലാതെ കഴിയുന്ന എത്രയോ പേർ. ഈ അടുത്ത കാലത്താണ് എന്റെ പങ്കാളിയോട് ഞാനീ കാര്യം പറയുന്നത്. ഇത്രേം തന്റെടി ആയ നിനക്ക് വരെ ഇത് പറയാൻ ഇത്ര വിഷമം ഉണ്ടെങ്കിൽ പാവം പിള്ളേരുടെ കാര്യം എന്തായിരിക്കും അല്ലെ എന്നദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ് ബസിൽ ഇത്തരം വൃത്തികെട്ടുകൾ കാണിക്കുന്ന മനുഷ്യരെ തുറന്നു കാട്ടുന്നത് കാണുമ്പോൾ വല്ലാത്ത സമാധാനവും സംതൃപ്തിയും ആശ്വാസവും ഒക്കെ തോന്നുന്നത്. ഇന്നലെ അത്തരത്തിൽ തുറന്നു കാട്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്ത വാർത്ത വന്നിരുന്നു. അയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്നൊന്നും വിധിക്കാൻ ഞാൻ ആളല്ല. പക്ഷെ അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത് അത് നോട്ടം കൊണ്ട് ആയാൽ പോലും അത് തെറ്റ് തന്നെയാണ് . തനിക്ക് ഇഷ്ടപ്പെടാത്ത, കടന്നു കയറ്റം ആയി തോന്നിയ ദൃശ്യം പ്രചരിപ്പിച്ചു എന്നത് വലിയ അപരാധമായി കണ്ട് ആ സ്ത്രീയെ തൂക്കി കൊല്ലണം എന്നൊക്കെ വിധിക്കുന്ന പുരുഷ പ്രേമികളോട് പറയാനുള്ളത് അയാൾ നിരപരാധി ആണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്. കാലാ കാലങ്ങളായി ഇത്തരം അതിക്രമങ്ങൾ സഹിച്ച് കഴിയുന്ന വലിയൊരു കൂട്ടം സ്ത്രീകൾ നമ്മുടെ ചുറ്റിനും ഉണ്ട്. ഇത്തരം പെരുമാറ്റങ്ങൾ ഒക്കെ അവർക്ക് അതിക്രമമായി തോന്നിയെങ്കിൽ അതിൽ ഇത്തരം സ്ത്രീകളെ തെറ്റ് പറയാൻ പറ്റില്ല. കാരണം അതാണ് അനുഭവങ്ങൾ. എന്തായാലും ഇങ്ങനെ ഒക്കെ പ്രതികരിക്കുന്ന ന്യായം പറയുന്ന മനുഷ്യരെ കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്ത് ചെയ്യാൻ, സ്വയം കൃതാനർത്ഥം! എന്നോട് പലരും പറഞ്ഞിട്ടുണ്ട് നീ പുരുഷ വിരോധി ആണല്ലേ? എന്ന്. പൂർണ്ണമായും അങ്ങനെ അല്ലാതാവാൻ ഒരേ ഒരു കാരണം സ്വന്തം പ്രിവിലേജുകൾ തിരിച്ചറിഞ്ഞു എന്നോട് കരുണയോടെ പെരുമാറിയിട്ടുള്ള അപൂർവ്വം ചില പുരുഷന്മാർ ഉള്ളത് കൊണ്ട് മാത്രമാണ്. ആത്മഹത്യ ചെയ്ത ആ മനുഷ്യന് ആദരാഞ്ജലികൾ!
സിപിഎം പച്ച വർഗീയത പറയുന്നോ? | കാണാം ന്യൂസ് അവർ
സിപിഎം പച്ച വർഗീയത പറയുന്നോ? | കാണാം ന്യൂസ് അവർ
ശബരിമല സ്വര്‍ണക്കടത്ത്: ഇ ഡി റെയ്ഡ് പതിനാല് മണിക്കൂര്‍ പിന്നിട്ടു
ബെംഗളൂരു: ശബരിമല സ്വര്‍ണ്ണക്കടത്തുകേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇ.ഡി. റെയ്ഡ് തുടരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സിലും ഇ.ഡി. റെയ്ഡ് തുടരുന്നതായാണ് വിവരം. കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധയിടങ്ങളില്‍ ഒരേ സമയത്താണ് ഇ.ഡി. റെയ്ഡ്. ഉണ്ണികൃഷ്ണന് പോറ്റിയുടേയും സഹോദരിയുടേയും വീട്ടിലെ റെയ്ഡ് അവസാനിച്ചു. വീട്ടുകാരുടെ മൊഴി ഇ.ഡി. ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. തിരുവിതാം ദേവസ്വം ബോര്‍ഡിന്റെ നന്ദന്‍കോട്ടെ ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പതിനാല് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ഏഴ് മണിയോടെയാണ് ഇ ഡി റെയ്ഡ് തുടങ്ങിയത്. ഇഡിയുടെ ഒരു സംഘമായിരുന്നു ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തിയത്. പിന്നീട് മറ്റൊരു സംഘം കൂടി അന്വേഷണത്തിനൊപ്പം ചേരുകയായിരുന്നു.ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന രണ്ട് ഭാഗങ്ങളായാണ് പരിശോധന തുടരുന്നത്. സ്വര്‍ണക്കൊള്ളക്കൊപ്പം ശബരിമലയിലെ വഴിപാടുമായി ബന്ധപ്പെട്ട വിവരങ്ങളും നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് അടക്കമുള്ളവ പരിശോധിക്കുന്നതായാണ് വിവരം. എന്‍ വാസുവിന്റെ വീട്ടിലെ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ മാതാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടേയുടേയും സഹോദരിയുടെ ഭര്‍ത്താവിന്റേയും മൊഴി ഇ ഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ഭൂമി സംബന്ധിയായ പ്രമാണങ്ങള്‍, ബാങ്ക് പാസ്ബുക്കുകള്‍, പാസ്പോര്‍ട്ട് തുടങ്ങിയവയുടെ പകര്‍പ്പ് ഇ.ഡി. ഉദ്യോസ്ഥര്‍ ശേഖരിച്ചതായാണ് വിവരം.
ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയ്ക്ക് നാഗ്പൂരിൽ തുടക്കമാവുകയാണ്. ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജിതേഷ് ശർമ്മ, നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീമിനെയും സഞ്ജു സാംസണെയും സന്ദർശിച്ചത് ശ്രദ്ധേയമായി.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നു
ഗ്രീൻലാൻഡ് വിഷയത്തിൽ ഡോണാൾഡ് ട്രംപിന് യുദ്ധ മുന്നറിയിപ്പുമായി ഡെന്മാർക്ക്. ഗ്രീൻലാൻഡിനെ കീഴടക്കാൻ അമേരിക്ക ശ്രമിച്ചാൽ യുദ്ധമുണ്ടാകുമെന്ന് ഡാനിഷ് എംപി റാസുമസ് ജാർലോവ്. വിഷയത്തിൽ ഇന്ത്യ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു
ജനുവരി 22 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക. ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്കരണത്തോടെ ആരംഭിക്കുന്ന സമരം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്കരണത്തിലേക്കും ഒന്പതുമുതല് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കും. കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്ഷന് സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ അധികൃതര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് പ്രവേശിക്കുന്നത്. 2025 ജൂലൈ മുതല്‍ സംഘടന പ്രതിഷേധത്തിലായിരുന്നുവെങ്കിലും ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ 2026 ജനുവരി 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. എന്‍ട്രി കേഡറിലെ ഡോക്ടര്‍മാരുടെ ശമ്പളക്കുറവ് പരിഹരിക്കുന്നതിനായി അനുവദിച്ച അലവന്‍സിന് മുന്‍കാല പ്രാബല്യമില്ലാത്തതും അടുത്ത ശമ്പള പരിഷ്കരണത്തിലേക്ക് ഇതിന് തുടര്‍ച്ചയില്ലാത്തതും ഡോക്ടര്‍മാരെ നിരാശരാക്കിയിട്ടുണ്ട്. കോവിഡ്, നിപ്പ കാലഘട്ടങ്ങളില്‍ സ്വന്തം ജീവന് പണയപ്പെടുത്തി സേവനം അനുഷ്ഠിച്ച തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കുടിശ്ശിക പോലും നല്‍കാതെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2021-ല്‍ നാല് ഗഡുക്കളായി കുടിശ്ശിക നല്‍കുമെന്ന് ഉത്തരവിറക്കിയെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അത് നീട്ടിവെക്കുകയായിരുന്നു. 2025-ല്‍ മറ്റ് ജീവനക്കാര്‍ക്ക് ആദ്യ രണ്ട് ഗഡുക്കള്‍ പി എഫ് അക്കൗണ്ടിലേക്ക് നല്കിയപ്പോഴും ഡോക്ടര്‍മാരെ തഴഞ്ഞത് നീതികേടാണെന്ന് സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി. ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്യൻ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തിയതിനാണ് ഈ രൂക്ഷ വിമർശനം.
നയപ്രഖ്യാപനത്തില്‍ വിശദീകരണവുമായി ലോക്ഭവന്
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തെപറ്റിയുള്ള വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്ന് ലോക്ഭവന്. അര്‍ധസത്യങ്ങളും അസത്യങ്ങളും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ലോക്ഭവന് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സര്‍ക്കാരില്‍ നിന്നുണ്ടായ പ്രതികരണം. ലോക്ഭവന് നിര്‍ദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചു നല്‍കുമെന്ന് അറിയിച്ചെങ്കിലും ഭേദഗതികള്‍ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം രാത്രി വൈകി ലോക്ഭവനിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് കോഴിക്കോട് നിന്നും വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ താന്‍ നിര്‍ദ്ദേശിച്ചതും, സര്‍ക്കാര്‍ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് രാവിലെ സഭയില്‍ വായിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചുവെന്നും പരമോന്നതകോടതി അത് ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. സുപ്രിംകോടതി അവ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ കരടിലെ പ്രസ്തുത പരാമര്‍ശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്. കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നവയാണ് എന്ന പരാമര്‍ശവും കരടില്‍ നിന്ന് ഒഴിവാക്കണം എന്ന് ലോക്ഭവന് നിര്‍ദ്ദേശിച്ചിരുന്നു. പകരം മുന്‍കൂര്‍ തുകകള്‍ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവന് നിര്‍ദ്ദേശിച്ചിരുന്നത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും വരുത്തിയതായി മുഖ്യമന്തി പിണറായി വിജയന് സഭയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് ഔദ്യോഗിക അംഗീകാരമെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ലോക്ഭവന് വൃത്തങ്ങള്‍ രംഗത്തെത്തിയത്.
കൊച്ചി: മലയാള സിനിമയിൽ നിന്ന് ഒരു കാലത്ത് വിട്ടുനിന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഭാവന. മമ്മൂട്ടി, പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ എന്നിവരുടെ ചിത്രങ്ങളിൽ നിന്ന് അന്ന് പിന്മാറിയെന്നും നടി വ്യക്തമാക്കി. ഭരദ്വാജ് രംഗനുമായുള്ള ഗലാട്ട പ്ലസ് അഭിമുഖത്തിലാണ് ഭാവനയുടെ ഈ നിർണായക വെളിപ്പെടുത്തൽ. പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നു അതെന്നും, എന്നാൽ അതിനുള്ള കൃത്യമായ കാരണം തനിക്കിപ്പോഴും അറിയില്ലെന്നും ഭാവന പറഞ്ഞു. ആ കാലത്ത് മലയാള സിനിമകൾ ചെയ്യാനുള്ള പദ്ധതികളൊന്നും തനിക്കുണ്ടായിരുന്നില്ല. കന്നഡ സിനിമകളിൽ അഭിനയിച്ച് താൻ സംതൃപ്തയായിരുന്നുവെന്നും, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരു 'കംഫർട്ട് സോണി'ലായിരുന്നു താനെന്നും ഭാവന കൂട്ടിച്ചേർത്തു. നാലോ അഞ്ചോ വർഷത്തിന് ശേഷമാണ് താൻ മലയാളത്തിലേക്ക് തിരിച്ചെത്തിയതെന്നും നടി ഓർമ്മിപ്പിച്ചു. 'ന്റിക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്. ആദ്യം ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിളിച്ചപ്പോഴും താൻ വിസമ്മതിച്ചിരുന്നു. തിരക്കഥ വായിക്കാൻ പറഞ്ഞപ്പോൾ, അത് ഇഷ്ടപ്പെട്ടാൽ പിന്നീട് സിനിമ ചെയ്യാൻ കഴിയാതെ വന്നാൽ വിഷമമാകുമെന്ന് കരുതിയാണ് കേൾക്കേണ്ടെന്ന് പറഞ്ഞതെന്നും ഭാവന വ്യക്തമാക്കി. പിന്നീട് പലരിലൂടെയും തിരക്കഥ തന്റെ അടുത്തെത്തി. മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുന്നത് എന്തിനാണെന്നും അതിൽ എന്തു ലഭിച്ചുവെന്നും സുഹൃത്തുക്കൾ ചോദിച്ച് നിർബന്ധിച്ചതിനെത്തുടർന്നാണ് സ്ക്രിപ്റ്റ് കേൾക്കാൻ സമ്മതിച്ചതെന്നും നടി കൂട്ടിച്ചേർത്തു.
അവധി പൂരവുമായി ബാങ്കുകൾ; ഇടപാടുകൾ ഉണ്ടോ? വേഗം തീർത്തോളൂ
സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കിലേക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഒന്ന് നിൽക്കണേ. ജനുവരി 24 മുതൽ അങ്ങോട്ട് നാല് ദിവസം രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല. ശനിയാഴ്ച തുടങ്ങുന്ന ഈ അവധി ചൊവ്വാഴ്ച വരെ നീളും. മാസാവസാനമായതുകൊണ്ട് തന്നെ ശമ്പളം കാത്തിരിക്കുന്നവർക്കും ബിസിനസ്സുകാർക്കും ഇത് വലിയൊരു പണിയാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പ്രാധാന്യമുള്ള ഇടപാടുകൾ നേരത്തെ തീർക്കുന്നതാണ് ബുദ്ധി. ബാങ്ക് അവധികൾ
ഡാവോസില്‍ വന്‍ശക്തികള്‍ തമ്മില്‍ തീപാറും പോരാട്ടം
അമൃത് ഭാരത് ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ ആന്റണി എം പിയും മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പിയും അറിയിച്ചു.
'ബേബി ഗേൾ' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
നിവിൻ പോളി ചിത്രം 'ബേബി ഗേൾ' വേൾഡ് വൈഡ് റിലീസ് ജനുവരി 23 ന്.സൂപ്പർഹിറ്റിന്റെ നിറവിൽ നിൽക്കുന്ന നിവിൻ പോളിയുടെ അടുത്ത ചിത്രം 'ബേബി ഗേൾ' ജനുവരി 23 ന് വേൾഡ് വൈഡ് റിലീസായി തീയറ്ററുകളിൽ എത്താനിരിക്കെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
‘നോർക്ക റൂട്ട്സ് -പ്രവാസി ബിസിനസ് കണക്ട്'; 2026 ഫെബ്രുവരിയിൽ പാലക്കാട്… ഇപ്പോൾ രജിസ്റ്റർ ചെയ്യാം
ജില്ലയിലെ പ്രവാസികൾക്കും പ്രവാസിസംരംഭകർക്കുമായി നോർക്ക ബിസ്സിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരിയിൽ ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്' സംഘടിപ്പിക്കുന്നു.
കേരളത്തിന് ഇനി സുഖയാത്ര; പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം അറിയാം, ഉദ്ഘാടനം വെള്ളിയാഴ്ച
Kerala Amrit bharat express routes: കേരളത്തിന് അനുവദിച്ച പുതിയ മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം റെയിൽവേ പുറത്തുവിട്ടു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് അനുവദിച്ച ഈ മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ ;അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി മർകസിലെ കശ്മീരി വിദ്യാർഥികൾ. എ ഗ്രെയ്ഡ് നേടിയ കശ്മീർ വിദ്യാർഥികളെ കലോത്സവ നഗരിയിൽ മന്ത്രി ശിവൻകുട്ടി നേരിൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു.
ബസ്സിൽ വെച്ച് വീഡിയോ പകർത്തിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്ക് നേരെ വലിയ സൈബർ ആക്രമണം ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. റീച്ചിന് വേണ്ടി മനപ്പൂർവ്വം വീഡിയോ ചിത്രീകരണം നടത്തിയതാണെന്നും ദീപക് നിരപരാധിയാണ് എന്നുമാണ് വാദങ്ങൾ. അതേസമയം ഇത്തരത്തിൽ ബസ്സ് അടക്കമുളള പൊതുവിടങ്ങളിൽ അധിക്ഷേപം നേരിടുകയും അത് തുറന്ന് കാണിക്കുകയും ചെയ്ത
മണിക്കൂറുകളോളം നീണ്ട പരിശോധനയില്‍ വിവിധ രേഖകള്‍ സംഘം ശേഖരിച്ചു. ഭൂമി ഇടപാടുകള്‍ അടക്കമുള്ളവ നടത്തിയിട്ടുണ്ടോയെന്നും സംഘം പരിശോധിച്ചതായാണ് സൂചന.
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ഫോമിലെ പൊരുത്തക്കേടുകൾ കാരണം കൊൽക്കത്തയിൽ നടന്ന എസ്ഐആർ ഹിയറിംഗിൽ പങ്കെടുത്തു. ഹിയറിങ് പൂർത്തിയാക്കാൻ താരം ജനങ്ങളോട് അഭ്യർത്ഥിച്ചു.
സൗത്ത് യോർക്ഷർ: ട്രെയിനിൽ വെച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബർ 14-നാണ് ഈ സംഭവം നടന്നത്. ഷെഫീൽഡിനും വർക്ക്സോപ്പിനും ഇടയിൽ സർവീസ് നടത്തിയ ട്രെയിനിൽ വെച്ചാണ് ആക്രമണം നടന്നതെന്ന് സൗത്ത് യോർക്ഷർ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിനും ചിത്രത്തിലുള്ള സ്ത്രീയെ തിരിച്ചറിയുന്നതിനും പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പുറത്തുവിട്ട ചിത്രങ്ങളിൽ, നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സുമാണ് ധരിച്ചിരുന്നത്.
ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിൽ ; ആപ്പിൾ, സാംസങ് ബ്രാൻഡുകൾക്ക് വൻ വിലക്കുറവ്
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ക്രോമ, റിപ്പബ്ലിക് ദിന സെയിൽ പ്രഖ്യാപിച്ചു. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ഓഡിയോ ഉത്പന്നങ്ങൾ മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് വൻ ഓഫറുകളാണ് ക്രോമ ഒരുക്കിയിരിക്കുന്നത്. ജനുവരി 26 വരെ എല്ലാ ക്രോമ സ്റ്റോറുകളിലും ഈ ഓഫറുകൾ ലഭ്യമായിരിക്കും.
കൊച്ചി തേവരയിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. വേമ്പനാട് കായലിലെ എക്കൽ അടിഞ്ഞുള്ള തടസ്സങ്ങൾ നീക്കി മത്സ്യത്തൊഴിലാളികൾക്ക് സഹായമാകുന്ന ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല മേജർ ഇറിഗേഷൻ വകുപ്പിന് കൈമാറി
കോഴിക്കോട്: ബസിൽ
ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഐഎം എംഎൽഎ ദലീമ ജോജോ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്. മണ്ഡലത്തിലെ പാലീയേറ്റീവ് – ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന […] The post മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല; ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ദലീമ എംഎൽഎ appeared first on ഇവാർത്ത | Evartha .
ശബരിമല സ്വര്‍ണക്കൊള്ള; എസ് ഐ ടി സംഘം ശബരിമലയില്‍ പരിശോധന നടത്തി
എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പരിശോധന നടത്തിയത്.
മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകൾ, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ, വാഹനങ്ങളുടെ രേഖകൾ, വീട് നിർമ്മാണത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
സി.കെ. നായിഡു ട്രോഫിയിൽ കേരളത്തെ വരുൺ നായനാർ നയിക്കും
ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ടീമിന്റെ ക്യാപ്റ്റൻ. അണ്ടർ 19 വിഭാഗത്തിൽ തിളങ്ങിയ മാനവ് കൃഷ്ണ, ഹൃഷികേശ് എൻ. തുടങ്ങിയ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
കോണ്‍ഗ്രസ് അംഗത്തിന് സ്ഥാനം തെറിക്കാന്‍ സാധ്യത
തിരുവനന്തപുരം: എംസി റോഡിൽ കിളിമാനൂർ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. അപകടത്തിൽപ്പെട്ട ജീപ്പ് പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് അജ്ഞാതർ തീയിട്ടു നശിപ്പിച്ചത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാർ ആരോപിച്ചു. കുമ്മിൾ പഞ്ചായത്ത് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനിൽ താമസിക്കുന്ന രഞ്ജിത്ത് (41), ഭാര്യ അംബിക (36) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ആറും ഒന്നരയും വയസ്സുള്ള രണ്ടു കുട്ടികളാണ് രഞ്ജിത്-അംബിക ദമ്പതികളുടെ മരണത്തോടെ അനാഥരായത്. കേസ് എടുക്കാൻ വൈകിയെന്നും അപകടത്തിൽപ്പെട്ട ജീപ്പിന് രാത്രി തീവെച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് രഞ്ജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചു. കുടുബത്തിന് നീതി ഉറപ്പാക്കണമെന്നും ഉന്നതരെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി നാലിനാണ് രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചത്. കിളിമാനൂരിൽ നിന്ന് പുതുക്കോട്ടേക്ക് പോവുകയായിരുന്ന ഇവർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ജീപ്പ് പോസ്റ്റിലിടിക്കുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന ജീപ്പ് ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അംബിക ജനുവരി ഏഴിന് മരിച്ചു. പിന്നാലെ, ഇന്നലെ വൈകുന്നേരമാണ് ഭർത്താവ് രഞ്ജിത്തും മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ തകരാറു സംഭവിച്ച ജീപ്പ് കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്താണ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി അജ്ഞാതർ ഈ ജീപ്പിന് തീയിട്ടു. തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് നാട്ടുകാരും ബന്ധുക്കളും ശക്തമായി ആരോപിക്കുന്നത്. കേസ് എടുക്കാൻ പോലീസ് വൈകിയെന്നും അപകടത്തിനു പിന്നിൽ ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമമുണ്ടെന്നും ആരോപണമുണ്ട്. ജീപ്പിൽ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ രണ്ടുപേരുടെ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. ഭർത്താവും കൂടി മരണപ്പെട്ടതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. രഞ്ജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചത് മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിന് കാരണമായി. വിഷ്ണുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ നല്കിയ ഹരജിയാണ് പരിഗണിക്കുക.
കേരളം മതനിരപേക്ഷതയുടെ കരുത്തുറ്റ തുരുത്ത്: മുഖ്യമന്ത്രി
മതനിരപേക്ഷതയുടെ കരുത്തുറ്റതുരുത്തായി കേരളം നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
എടച്ചേരിയില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിന് പിറകിലായി വന്ന നീല നിറത്തിലുള്ള കാര്‍ ആദ്യം ബൈക്കിനെ മറികടന്ന് തടസ്സമുണ്ടാക്കി.
മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ്; സന്ദേശ യാത്രകള്‍ക്ക് ഉജ്ജ്വല തുടക്കം
ദക്ഷിണ മേഖലാ യാത്ര 24 മുതല്‍ ആരംഭിക്കും.
കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു: മുഖ്യമന്ത്രി
കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം ‘കമ്മ്യൂൺ' ഉദ്ഘാടനം കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവർത്തികമാക്കാനാകും.
പുരുഷന്മാര്ക്ക് പരാതികള്‍ അറിയിക്കാം; ‘മെന്‍സ് കമ്മീഷന്’വെബ്സൈറ്റുമായി രാഹുല്‍ ഈശ്വർ
പുരുഷന്മാര്ക്ക് അവരുടെ പരാതികള്‍ അറിയിക്കാൻ ‘മെന്‍സ് കമ്മീഷന്’ വെബ്സൈറ്റുമായി രാഹുല്‍ ഈശ്വറും മുകേഷ് എം നായരും. ഇരുവരും ചേര്‍ന്ന് വെബ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പുരുഷന്മാര്ക്ക് അവരുടെ പരാതികള്‍ ഈ സൈറ്റിലൂടെ അറിയിക്കാം. അതേ സമയം ബസില്‍ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന വീഡിയോ പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ‘മെന്‍സ് കമ്മീഷന്’. ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് മെന്‍സ് കമ്മീഷന്റെ പ്രഖ്യാപനം. ഇക്കാര്യം രാഹുല്‍ ഈശ്വറാണ് അറിയിച്ചത്. വിഷയത്തില്‍ […] The post പുരുഷന്മാര്ക്ക് പരാതികള്‍ അറിയിക്കാം; ‘മെന്‍സ് കമ്മീഷന്’ വെബ്സൈറ്റുമായി രാഹുല്‍ ഈശ്വർ appeared first on ഇവാർത്ത | Evartha .
ഗാസയിൽ സമാധാനം ലക്ഷ്യമിട്ടുള്ള ‘ബോർഡ് ഓഫ് പീസി'ൽ അംഗമാകാനുള്ള ക്ഷണം യുഎഇ ഔദ്യോഗികമായി സ്വീകരിച്ചു. ട്രംപിന്റെ നേതൃത്വത്തിലുള്ള ഈ ബോർഡ്, ഗാസയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മാനുഷിക സഹായം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ
നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന് സ്പോണ്‍സേര്‍ഡ് ഡ്രാമ
മലപ്പുറം: പായസച്ചെമ്പിൽ വീണു പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച മലപ്പുറം പണിക്കോട്ട് പടിയിൽ വെച്ച് നടന്ന ദാരുണമായ സംഭവമാണിത്. ഒരു വിവാഹച്ചടങ്ങിന് പായസം തയ്യാറാക്കുന്നതിനിടെയാണ് അയ്യപ്പൻ തിളച്ച പായസച്ചെമ്പിലേക്ക് വീണത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ദിവസങ്ങളോളം നീണ്ട തീവ്ര പരിചരണത്തിനൊടുവിൽ അയ്യപ്പൻ ഇന്ന് മരണപ്പെടുകയായിരുന്നു.
കലോത്സവ ജേതാക്കള്‍ക്ക് സ്വീകരണം നല്കി
ഫര്ഹാന് റാസ (ഉറുദു പ്രസംഗം), ഇര്ഫാന് അഞ്ചൂം (കവിതാ രചന), മുഹമ്മദ് കാസിം (കഥാരചന), സുഹൈല്‍ (പ്രബന്ധ രചന) എന്നിവരാണ് എ ഗ്രേഡ് നേടി മികവു പുലര്‍ത്തിയത്.
സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025-ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡികൽ അലൈഡ് കോഴ്സുകളിലേയ്ക്കുള്ള അഞ്ചാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച പരാതികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം
അൻവറിനെതിരെ സ്ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി ജി ഉണ്ണി പറഞ്ഞു.
കാലിഫോര്‍ണിയ: ഗവര്‍ണര്‍ ഗാവിന് ന്യൂസം പ്രമുഖ സിവില്‍ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുല്‍ക്കര്‍ണിയെ 'സ്റ്റേറ്റ് ഏഷ്യന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ അഫയേഴ്സ് കമ്മീഷനിലേക്ക്' നിയമിച്ചു. ജനുവരി 16-ന് പ്രഖ്യാപിച്ച ഈ നിയമനം, കാലിഫോര്‍ണിയയിലെ ഏഷ്യന്‍-പസഫിക് ഐലന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു. മഞ്ജുഷ കുല്‍ക്കര്‍ണി നിലവില്‍ ഇക്വിറ്റി അലയന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഏകദേശം 16 ലക്ഷം നിവാസികളെ പ്രതിനിധീകരിക്കുന്ന 40-ലധികം സംഘടനകളുടെ കൂട്ടായ്മയാണിത്. 2020-ല്‍ ഏഷ്യന്‍ വംശജര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അവര്‍ 'സ്റ്റോപ്പ് എഎപിഐ ഹേറ്റ്' എന്ന സംഘടന സഹസ്ഥാപിച്ചു.ഇന്ന് ഇത് അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കേന്ദ്രമാണ്. ടൈം മാഗസിന് ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ ഒരാളായും ബ്ലൂംബെര്‍ഗ് 50 പട്ടികയിലും അവര്‍ ഇടംപിടിച്ചിട്ടുണ്ട്..രണ്ടാം ലോകമഹായുദ്ധകാലത്ത് തടവിലാക്കപ്പെട്ട ജാപ്പനീസ് ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തുകയും അവര്‍ക്ക് നഷ്ടപരിഹാരവും അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് ഔദ്യോഗിക മാപ്പും നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.സമൂഹം നേരിടുന്ന വെല്ലുവിളികള്‍ (2025-26 റിപ്പോര്‍ട്ട് പ്രകാരം)മഞ്ജുഷയുടെ നിയമനം പ്രസക്തമാകുന്നത് എഎപിഐ സമൂഹം ഇപ്പോഴും നേരിടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ്. കാലിഫോര്‍ണിയയിലെ 70 ലക്ഷത്തിലധികം വരുന്ന എഎപിഐ നിവാസികളുടെ പ്രശ്നങ്ങള്‍ ഗവര്‍ണറെയും നിയമസഭയെയും അറിയിക്കുക എന്നതാണ് ഈ കമ്മീഷന്റെ പ്രധാന ചുമതല. പ്രതിഫലമില്ലാത്ത ഈ പദവിയില്‍ മഞ്ജുഷയുടെ സാന്നിധ്യം കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് കരുതപ്പെടുന്നു.
ടൊയോട്ടയുടെ ഇലക്ട്രിക് വിസ്മയം: ഇതാ ഇലക്ട്രിക് അർബൻ ക്രൂസർ എബെല്ല
ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ ഓൾ–ഇലക്ട്രിക് എസ്യുവിയായ അർബൻ ക്രൂസർ എബെല്ല ഇന്ത്യയിൽ അവതരിപ്പിച്ചു. 543 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഈ വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലും ശക്തമായ ഉടമസ്ഥാവകാശ പാക്കേജുകളോടെയും ലഭ്യമാണ്.
അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ശ്വേതാ മേനോന് പറയുന്നത് ഇങ്ങനെ
ടെക്സസിലെ ഐസ് തടങ്കല്‍ പാളയത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം
എല്‍ പാസോ (ടെക്സസ്): ടെക്സസിലെ എല്‍ പാസോയിലുള്ള ഫോര്‍ട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കല്‍ പാളയത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. നിക്കരാഗ്വ സ്വദേശിയായ വിക്ടര്‍ മാനുവല്‍ ഡയസ് (36) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. വിക്ടര്‍ മാനുവല്‍ ഡയസിനെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. എന്നാല്‍ മരണത്തില്‍ ഔദ്യോഗിക അന്വേഷണം തുടരുകയാണ്. ജനുവരി 6-ന് മിനിയാപൊളിസില്‍ നടന്ന കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നാടുകടത്തുന്നതിനായി ടെക്സസിലേക്ക് മാറ്റുകയായിരുന്നു. ഇതേ ക്യാമ്പില്‍ ജനുവരി 3-ന് ക്യൂബന്‍ സ്വദേശിയായ ജെറാള്‍ഡോ ലുനാസ് കാമ്പോസ് (55) മരിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ കഴുത്തിലും നെഞ്ചിലും അമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കൊലപാതകമാണെന്ന് സഹതടവുകാര്‍ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഐസ് കസ്റ്റഡിയില്‍ 32 പേരാണ് മരിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ വര്‍ഷം ഇതുവരെ അഞ്ച് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇമിഗ്രേഷന്‍ തടങ്കല്‍ പാളയങ്ങളിലെ ഉദ്യോഗസ്ഥരുടെ ക്രൂരതകളെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും നേരത്തെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ ഭരണകൂടം കുടിയേറ്റ വിരുദ്ധ നടപടികള്‍ കര്‍ശനമാക്കിയതോടെ തടങ്കല്‍ പാളയങ്ങളിലെ മരണനിരക്ക് വര്‍ധിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
അമ്മ അറിയാതെ കുഞ്ഞ് കുളിമുറിയിൽ കയറി, ബക്കറ്റിൽ തലകീഴായി വീണു; 2 വയസ്സുകാരന് ദാരുണാന്ത്യം
ആലപ്പുഴ∙ ചെങ്ങന്നൂരിൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകും : പ്രധാനമന്ത്രി
കേരളത്തിലും മഹാരാഷ്ട്രയിലും നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തിരുവനന്തപുരത്ത് ദീർഘകാല ഇടതുഭരണം അവസാനിച്ചതും ഏകദേശം നൂറോളം കൗൺസിലർമാരെ പാർട്ടി നേടിയതും വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് മോദി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയവും ഇടതുപക്ഷ മാതൃകകളും രാജ്യം […] The post നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകും : പ്രധാനമന്ത്രി appeared first on ഇവാർത്ത | Evartha .
സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ - ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്കരിക്കാൻ ധാരണയായതായി മന്ത്രി ജിആർ അനിൽ അറിയിച്ചു.
കോര്പ്പറേഷന് പിടിച്ചാല്‍ എത്തുമെന്ന വാക്ക് പാലിച്ച് മോദി
യൂണിയന് കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂര്‍ത്തിയായി
കൂടുതല്ഗുണമേന്മയും സൗകര്യവും വൈവിധ്യമാര്‍ന്ന ചോയ്സുകളും നവീകരണത്തിലൂടെ സാധ്യമായി.യൂണിയന് കോപ് ഹത്ത സൂക്കിലെ ശാഖ നവീകരിച്ചു. നിലവിലെ 2,163 ചതുരശ്രയടിയില്‍ നിന്നും 11,625 ചതുരശ്രയടിയായാണ് റീട്ടെയില്‍ സ്പേസ് വര്‍ധിപ്പിച്ചത്. സ്റ്റോക്ക് കീപ്പിങ് യൂണിറ്റുകളിലും വര്‍ധനയുണ്ട്. മൊത്തം എസ്.കെ.യുകളില്‍ 201% വര്‍ധനയുണ്ട്. മൊത്തം 12,091 എസ്.കെ.യുകളാണ് ഇപ്പോഴുള്ളത്.2025 അവസാനപാദത്തില്‍ തുടങ്ങിയ നവീകരണമാണ് ഇത്. സ്റ്റോര്‍ ലേഔട്ട്, റീട്ടെയില്‍ കപ്പാസിറ്റി, വിവിധ കാറ്റ?ഗറികള്‍ പുതുക്കല്‍ എന്നിവയും നടന്നു. കൂടുതല്ഗുണമേന്മയും സൗകര്യവും വൈവിധ്യമാര്‍ന്ന ചോയ്സുകളും പുതിയ നവീകരണം ഉറപ്പാക്കുമെന്ന് യൂണിയന് കോപ് പറഞ്ഞു.
കുവൈത്ത് പഴയപള്ളി ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളി സാന്തോം ഫെസ്റ്റ് 2025 എന്ന പേരില്‍ കൊയ്ത്തുത്സവം ആഘോഷിച്ചു.2026 ജനുവരി 16 വെള്ളിയാഴ്ച ഡല്‍ഹി പബ്ലിക് സ്കൂളില്‍ നടന്ന പരിപാടി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. എബ്രഹാം പി.ജെ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ എംബസിയുടെ സെക്കന്‍ഡ് സെക്രട്ടറി ഹരീദ് കേദന് ഷെലാറ്റ് മുഖ്യ സന്ദേശം നല്കി. മെറിറ്റ് ഇന്റര്‍നാഷണല്‍ സി.ഇ.ഒ. ഗോപകുമാര്‍, അല്‍ മുസൈനി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ വിപിന്‍ മാത്യു, നാഷണല്‍ ഇവാഞ്ചലിക്കല്‍ സെക്രട്ടറി റോയി കെ. യോഹന്നാന്, കുവൈത്ത് എക്യുമെനിക്കല്‍ ചര്‍ച്ച് ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ബിനു എബ്രഹാം, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. അജു കെ. വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ഇടവക ട്രസ്റ്റി റെജി പി. ജോണ്‍ സ്വാഗതവും, ജനറല്‍ കണ്‍വീനറും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ പോള്‍ വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. ഫാ. ഡോ. ബിജു പാറയ്ക്കല്‍, ഫാ. മാത്യു തോമസ്, ഫാ. ജെഫിന് വര്‍ഗീസ്, ഫാ. ജോമോന് ചെറിയാന്, ഫാ. അരുണ്‍ ജോണ്‍, ഇടവക സെക്രട്ടറി ബാബു കോശി, സാന്തോം ഫെസ്റ്റ് കോ-കണ്‍വീനര്‍ പ്രിന്‍സ് തോമസ്,സുവനിയര്‍ കണ്‍വീനര്‍ ജോണ്‍ വി. തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗം ദീപക് അലക്സ് പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഈ വര്‍ഷത്തെ സുവനിയര്‍ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്തു. ഇതോടനുബന്ധിച്ച് ലിബിന് സ്കറിയ, ശ്യാം ലാല്‍, ശ്വേത അശോക്, ഫൈസല്‍, ആരോമല്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത സായാഹ്നം, ഡി.കെ ഡാന്‍സ് വേള്‍ഡിന്റെ നൃത്താവതരണം, അദ്ധ്യാത്മിക സംഘടനകളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.രുചികരമായ വിവിധ നാടന്‍ വിഭവങ്ങള്‍, വിവിധയിനം ചെടികളുടെ വില്‍പ്പന, ഗെയിംസ് കോര്‍ണര്‍ എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു
'ദീപക്കിന്റെ അവസ്ഥ ബിഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ബിഗ് ബോസിൽ താന്‍ ദീപക്കിന് സംഭവിച്ച പോലൊരു അനുഭവം നേരിട്ടെന്ന് അക്ബർ ഖാൻ. റിയാലിറ്റി ഷോയെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്തതിന് അക്ബറിനെതിരെ വിമർശനമുയർന്നു.
യുവജനങ്ങൾക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി; ഉദ്ഘാടനം 21 ന്
കേരളത്തിലെ യുവതീയുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 21ന് നടക്കും
ഗ്രീൻലാൻഡ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന ഡോണാൾഡ് ട്രംപ്, ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ യൂണിയനോട് ഈ ആവശ്യം ശക്തമായി ഉന്നയിക്കാൻ ഒരുങ്ങുന്നു. അമേരിക്കയുടെ ഈ നീക്കത്തെ യൂറോപ്പ് എങ്ങനെ പ്രതികരിക്കും
മുഹമ്മദ് മാഹീന് ഗിഫ സേവന പുരസ്കാരം സമ്മാനിച്ചു
ദോഹ. ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഇന്ത്യാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മാഹീന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സേവന പുരസ്കാരം സമ്മാനിച്ചു.ദോഹയില്‍ നടന്ന ചടങ്ങില്‍ ഖത്തരീ സംരംഭകനും അല്‍ റഈസ് ഗഗൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസ് പുരസ്കാരം സമ്മാനിച്ചു. ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു.ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ന്യൂ ഗുല്‍ വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് , മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക് ബര് എന്നിവര്‍ സംബന്ധിച്ചു
പരീക്ഷാ പരിശീലന ധനസഹായം: ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധികരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഘടകമായ മെഡിക്കൽ/
സ്വകാര്യ മീഡിയക്ക് അനുവദിച്ച 'ഇന്‍ ദി പിക്ചര്‍' എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സഊദി റെയില്‍വേ കമ്പനി (എസ് എ ആര്) സി ഇ ഒ. എന്‍ജിനീയര്‍ ബഷര്‍ അല്‍-മാലിക് ഇക്കാര്യം സ്ഥിരീകരിച്ചത്.
മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം
മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു.
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്
ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിൽ, ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് 78-കാരിയായ നബീസ എന്ന വയോധികയ്ക്ക് തലയ്ക്ക് പരിക്കേറ്റു. നബീസ വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി
കുവൈറ്റ് സെന്റ് പീറ്റേഴ്സ് സി.എസ്. ഐ ഇടവക ആദ്യഫല പെരുന്നാള്‍ സംഘടിപ്പിച്ചു
കുവൈത്ത് സെന്റ് പീറ്റേഴ്സ് സി.എസ്. ഐ ഇടവക ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാള്‍ റവ. സാജന് പി. മാത്യു ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വേദനകളില്‍ സാന്ത്വനമായി നിലകൊള്ളുമ്പോഴാണ് ഏതൊരു ആഘോഷവും പൂര്‍ണ്ണമാകുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനുഷ്യര്‍ക്കിടയില്‍ സ്നേഹവും ഐക്യവും വളര്‍ത്താന്‍ ഇത്തരം കൊയ്ത്തുത്സവങ്ങള്‍ വേദിയാകണമെന്നും അദ്ദേഹം ആഹ്വാനം നല്കി. റവ. സി എം ഈപ്പന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധി ഹരീത്ത് ഖേത്താന്‍ ഷെലാത്ത്, എന്‍ .ഇ.സി.കെ സെക്രട്ടറി റോയ് കെ. യോഹന്നാന്, ജറാള്‍ഡ് ഗോള്ബക്ക് റവ: മൈക്കിള്‍ മേബോന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. റവ:അജു വര്‍ഗീസ്, റവ:തോമസ് മാത്യു ,റവ:സാജന് ജോര്‍ജ്, റവ: ജേക്കബ് വര്‍ഗീസ്, റവ: റീജിന് ബേബി ,റവ:ബിനു എബ്രഹാം, റവ:സിബി പി ജെ, റവ: കോശി കുന്നത്ത് ,വിനോദ് കുര്യന് ,ഫില്‍ജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ജലമോഷണം, ജലചൂഷണം: വാട്ടർ അതോറിറ്റിയെ വിവരം അറിയിക്കാം
ജലമോഷണം, ജലചൂഷണം എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളവാട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചു.
കെ.എസ്.ആര്.ടി.സി കണക്ട് സിഎംഡി & ടെക്കീസ്'' ടെക്നോപാര്‍ക്കില്‍
കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി , ടെക്കികളുടെ പൊതുഗതാഗത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ''കെ.എസ്.ആര്.ടി.സി കണക്ട് സിഎംഡി & ടെക്കീസ്'' ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ചു. ചെയര്മാന് & മാനേജിങ് ഡയറക്ടര്‍ ശ്രീ പ്രമോജ് ശങ്കര്‍ പി എസ് IOFS നിര്‍ദ്ദേശങ്ങള്‍ക്കും ചര്‍ച്ചയ്ക്കും മറുപടി നല്കി. ഈ ചര്‍ച്ചയില്‍ കെ.എസ്.ആര്.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. പ്രദീപ് കുമാര്‍, ഐ ടി വിഭാഗത്തില്‍ നിന്നും നിഷാന്ത്, കണിയാപുരം, ആറ്റിങ്ങല്‍, വികാസ്ഭവന്‍, തമ്പാനൂര്‍, പാപ്പനംകോട് എന്നീ ഡിപ്പോകളിലെ എ.ടി.ഒ മാര്‍ തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്തു. വിവിധ ഐ.ടി കമ്പനികളില്‍ നിന്നുള്ള 60-ലധികം ഐ ടി ജീവനക്കാര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. ജീവനക്കാരില്‍ നിന്നു നേരിട്ട് ലഭിച്ച അനുഭവങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി നല്കി. ടെക്നോപാര്‍ക്ക് പ്രതിധ്വനി പ്രതിനിധികളായ രാജീവ് കൃഷ്ണന്, വിഷ്ണു രാജേന്ദ്രന് , ജയകൃഷ്ണ R, ബിസ്മിത, അരുണ്‍ ദാസ് എന്നിവര്‍ ഐ.ടി ജീവനക്കാരില്‍ നിന്നു ശേഖരിച്ച നിലവിലെ യാത്രാസംബന്ധമായ പ്രശ്നങ്ങളും നിര്‍ദേശങ്ങളും വിശദമായി അവതരിപ്പിച്ചു. ടെക്നോപാര്‍ക്കിലേക്കുള്ള പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, സമയക്രമത്തിലെ ബുദ്ധിമുട്ടുകള്‍, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള സര്‍വീസുകളുടെ ആവശ്യം,പള്ളിപ്പുറം ടെക്നോപാര്‍ക് ഫേസ് 4, കിന്‍ഫ്രാ പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള യാത്ര പ്രശ്നം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും ടെക്നോപാര്‍ക്കിലേക്ക് പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നീ വിവിധ ഡിപ്പോകളില്‍ നിന്നായി പുതിയ റൂട്ടുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെ.എസ്.ആര്.ടി.സി എം ഡി ഉറപ്പ് നല്കി. കൂടാതെ, കോട്ടയം, എറണാകുളം, ആലുവ, അങ്കമാലി, അടിമാലി, തൊടുപുഴ, തൃശൂര്‍ തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകളുടെ നിര്‍ദ്ദേശങ്ങളില്‍ ചിലത് ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. ബൈപാസ് വഴി രാത്രി കാലങ്ങളില്‍ കൂടുതല്‍ സര്‍വീസ്, നിലവില്‍ നേരത്തെ ബുക്കിങ് ഫുള്‍ ആകുന്ന ബസ്സുകക്ക് അഡിഷണല്‍ ബസ്സുകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉടന്‍ നടപ്പാക്കും. ഐ.ടി ജീവനക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ഒരു സുപ്രധാന മുന്നേറ്റമായാണ് ഈ ചര്‍ച്ചയും ഇതിലൂടെ കൈവരിച്ച തീരുമാനങ്ങളും വിലയിരുത്തപ്പെടുന്നത്.
വിവാഹവീട്ടിലെ പായസ ചെമ്പില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു
മലപ്പുറം: പായസ ചെമ്പില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. താഴെ ചേളാരി പത്തൂര്‍ കോളനിയിലെ പത്തൂര്‍ അയ്യപ്പനാണ് ചികിത്സയിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പാപ്പനൂര്‍ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അയ്യപ്പന് പായസ ചെമ്പില്‍ വീണത്. വിവാഹ സത്കാരത്തിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അബദ്ധത്തില്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. താഴെചേളാരി വെളിമുക്ക് എയുപി സ്കൂളിലെ ബസ് ഡ്രൈവറാണ് അയ്യപ്പന്. ഭാര്യ: സരസ്വതി.
സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍: രജിസ്ട്രേഷന് തുടരുന്നു
ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാര്‍ - ഒരുക്കം 2026 ഫെബ്രുവരി, മെയ്, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നടത്തപ്പെടും. ഈ വര്‍ഷം നടക്കാനിരിക്കുന്ന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ് ഡബ്ലിനില്‍ വച്ചാണ് നടത്തപ്പെടുന്നത്. ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. അടുത്ത കോഴ്സ് ഫെബ്രുവരി 13, 14, 15 (വെള്ളി, ശനി, ഞായര്‍) തീയതികളിലായിരിക്കും. നിലവില്‍ ഏതാനും സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. കൂടാതെ, മെയ് 23, 24, 25, ജൂണ്‍ 26, 27, 28, നവംബര്‍ 6, 7, 8 തീയതികളില്‍ നടക്കുന്ന കോഴ്സുകളിലേക്കും ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കുക, രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും.വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണമെണമെന്നും സഭാ നേതൃത്വം അറിയിച്ചു. കൂടുതല്‍ വിശദവിവരങ്ങള്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സിജോ വെങ്കിട്ടയ്ക്കല്‍ - +353 894 884 733 ആല്‍ഫി ബിനു - +353 87 767 8365 ലിജി ലിജോ - +353 86 303 4930
മൂവാറ്റുപുഴയിൽ രണ്ട് പേരെ 15 കിലോ കഞ്ചാവുമായി പിടികൂടി
മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ റാണി നഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പള്ളിത്താഴത്ത് നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്. വെസ്റ്റ് ബംഗാളിൽ നിന്നും കിലോ ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങിയ ശേഷം കിലോയ്ക്ക് 25,000 രൂപയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. മൂവാറ്റുപുഴ പൊലീസും എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തലസ്ഥാനത്ത് ഗവർണറും ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരും പതാക ഉയർത്തും. ഫ്ലാഗ് കോഡ്, ഹരിത ചട്ടം എന്നിവ കർശനമായി പാലിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
പൊന്നിന്റെ കാര്യത്തില്‍ പോളണ്ടിനെ പറ്റി മിണ്ടരുത്..! യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വരെ ഏറെ പിന്നില്‍
നാഷണല്‍ ബാങ്ക് ഓഫ് പോളണ്ട് അതിന്റെ ബുള്ളിയന്‍ കരുതല്‍ ശേഖരം ഏകദേശം 550 ടണ്ണായി വര്‍ധിപ്പിച്ചു. 63 ബില്യണ്‍ യൂറോയില്‍ കൂടുതലാണ് ഇതിന്റെ മൂല്യം. നാഷണല്‍ ബാങ്ക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റ് ആദം ഗ്ലാപിന്‍സ്കി, സ്വര്‍ണം കരുതല്‍ ശേഖരത്തിന്റെ ഘടനയില്‍ ഒരു പ്രത്യേക പങ്ക് വഹിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മറ്റ് രാജ്യങ്ങളുടെ പണനയ തീരുമാനങ്ങളില്‍ നിന്ന്
നിരാലംബരായ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും; അഡ്വ. സോമപ്രസാദ്
സമൂഹത്തിലെ നിരാലംബരായ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് വയോജന കമ്മീഷൻ മുൻഗണന നൽകുമെന്ന് സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ അഡ്വ കെ.സോമപ്രസാദ് പറഞ്ഞു.

28 C