'ഞങ്ങളെ വിഡ്ഢികളാക്കുകയാണോ?'; കേരളത്തിലെ ഡ്രഡ്ജര്‍ കേസില്‍ കേന്ദ്രത്തിന് പിഴയിട്ട് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുന്‍ പോലിസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രിംകോടതി. 25,000 രൂപയാണ് പിഴ. തെറ്റായ വിവരംനല്‍കി കോടതിയെ വിഡ്ഢിയാക്കാനാണോ ശ്രമമെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസിന്റെ അന്വേഷണത്തിനായി നെതര്‍ലാന്‍ഡ്സില്‍ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി നെതര്‍ലാന്‍ഡ്സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക നവംബറില്‍ സംസ്ഥാന വിജിലന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാല്‍, വിജിലന്‍സ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇന്ന് കോടതിയെ അറിയിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. നവംബറില്‍ സംസ്ഥാന വിജിലന്‍സ് കേന്ദ്രത്തിനയച്ച കത്തിന്റെ പകര്‍പ്പ് ഇരുവരും കോടതിക്ക് കൈമാറി. തുടര്‍ന്ന് ഇക്കാര്യത്തിലെ വസ്തുത അറിയിക്കാന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉച്ചക്കുശേഷം കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി. രാജു താന്‍ കോടതിയെ അറിയിച്ചത് തെറ്റായ വിവിവരമാണെന്ന് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ അറിയിച്ച വിവരമാണ് കോടതിയില്‍ വ്യക്തമാക്കിയതെന്നായിരുന്നു വിശദീകരണം. പതിനായിരത്തിലധികം കേസുകള്‍ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ ചെറിയ തെറ്റ് ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഈ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ചെങ്കില്‍ എന്തായിരുന്നു സംഭവിക്കുകയെന്ന് കോടതി ആരാഞ്ഞു. ആദ്യം 50,000 രൂപ പിഴയിടാനാണ് ബെഞ്ച് തീരുമാനിച്ചത്. എന്നാല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് അത് 25,000 ആയി കുറച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ചപറ്റിയതെന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനാണ് തങ്ങള്‍ പിഴ ഇടുന്നതെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരില്‍നിന്ന് അത് ഈടാക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം
ചെന്നൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ബൗളർമാരെ ഫലപ്രദമായി ഉപയോഗിക്കുന്നതിലോ, കൃത്യമായ തന്ത്രങ്ങൾ മെനയുന്നതിലോ ഗില്ലിന് വ്യക്തതയില്ലെന്ന് അശ്വിൻ തുറന്നടിച്ചു. അശ്വിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിമർശനം. ഡാരില്‍ മിച്ചലിനും ഗ്ലെൻ ഫിലിപ്സിനും എതിരെ കുൽദീപ് യാദവിനെ ഗിൽ ഉപയോഗിച്ച രീതിയെയാണ് അശ്വിൻ പ്രധാനമായും ചോദ്യം ചെയ്തത്. മഹേന്ദ്ര സിങ് ധോണിയെയും രോഹിത് ശർമയെയും പോലുള്ള നായകർക്ക് തങ്ങളുടെ ബൗളർമാരെ സാഹചര്യങ്ങൾക്കനുസരിച്ച് എങ്ങനെ കൃത്യമായി വിനിയോഗിക്കാമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാൽ, ഗില്ലിന് ആ കഴിവ് പ്രകടിപ്പിക്കാനായില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട കൂട്ടുകെട്ടുകൾ പൊളിക്കാൻ ഗില്ലിന്റെ പക്കൽ 'പ്ലാൻ ബി' ഉണ്ടായിരുന്നില്ലെന്നും, കുൽദീപിനെ ഒരു 'ആയുധം' ആയി ഉപയോഗിക്കാതെ 'കാത്തുവെക്കുക' മാത്രമാണ് ഗിൽ ചെയ്തതെന്നും അശ്വിൻ കുറ്റപ്പെടുത്തി. ഒന്നോ രണ്ടോ മത്സരങ്ങളിലെ പ്രകടനം വെച്ച് ഒരു ബൗളറിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിങ്ങളുടെ പക്കലുള്ള ഏറ്റവും മികച്ച ബൗളർമാരെ ഉപയോഗിക്കുക, പരാജയപ്പെട്ടാലും കുഴപ്പമില്ല. കൃത്യമായ സമയത്ത് ഏറ്റവും നല്ല ബൗളർമാർക്ക് പന്ത് കൈമാറുക എന്നത് പ്രധാനമാണ്, അശ്വിൻ പറഞ്ഞു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ 1-2നാണ് ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടത്. ഇന്ത്യയിൽ ന്യൂസിലൻഡ് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. ഡാരില്‍ മിച്ചൽ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം രണ്ട് സെഞ്ചുറികളും ഒരു അർദ്ധ സെഞ്ചുറിയും നേടിയിരുന്നു. ഗിൽ നയിച്ച രണ്ട് പരമ്പരകളും പരാജയപ്പെട്ട സാഹചര്യത്തിൽ, ബാറ്റിംഗ് സമ്മർദം കൂടി വരുമ്പോൾ ഭാവി പരമ്പരകളിൽ അദ്ദേഹത്തിന് മികവ് തെളിയിക്കാൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
സ്വര്‍ണവില ഒടുവില്‍ താഴ്ന്നു; 3 തവണ ഉയര്‍ന്ന ശേഷം ഇടിവ്, സ്വര്‍ണ വിപണിയില്‍ സംഭവിക്കുന്നത്
കൊച്ചി: സ്വര്‍ണ വിപണി ഇന്ന് നാടകീയതകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്ക് ശേഷവുമായി മൂന്ന് തവണ വലിയ കുതിപ്പ് നടത്തിയ ശേഷം വൈകീട്ട് വില കുറഞ്ഞു. രാജ്യാന്തര വിപണിയിലും വിലയില്‍ ചാഞ്ചാട്ടമുണ്ടായി. രൂപയുടെ മൂല്യത്തില്‍ വന്ന വലിയ ഇടിവ് വിപണിയെ കുലുക്കി. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സ്വര്‍ണവിപണിയില്‍. വിജയ് കേരളവും ലക്ഷ്യമിടുന്നോ? അതിര്‍ത്തി ജില്ലകളില്‍
കൊച്ചി: മോട്ടോര്‍ സൈക്കിളില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരുണ്ടായതിനാല്‍ മാത്രം വാഹനാപകടത്തിന്റെ ഉത്തരവാദിത്തം അവരുടെ തലയില്‍ കെട്ടിവയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനാപകടത്തില്‍ നഷ്ടപരിഹാരം കുറച്ചാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ മരത്താക്കര സ്വദേശി ബിനീഷ് നല്കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 03-09-2011ന് ശക്തന് തമ്പുരാന്-കാട്ടൂക്കാരന്‍ റോഡിലാണ് അപകടം നടന്നത്. പുറകില്‍ രണ്ടുപേരെ ഇരുത്തി ബിനീഷ് ഓടിച്ചിരുന്ന ബൈക്കില്‍ ഒരു ജീപ്പ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരത്തെ കുറിച്ച് തൃശൂര്‍ കോടതിയില്‍ കേസ് നടന്നു. അപകടത്തില്‍ ബിനീഷിന് പങ്കുണ്ടെന്ന ധാരണയില്‍ കോടതി നഷ്ടപരിഹാരമായി 1,47840 രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെ ബിനീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. വാഹനാപകടത്തില്‍ ജീപ്പിനാണ് പങ്കെന്ന് പോലിസ് രേഖയുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ട് പിന്‍സീറ്റ് യാത്രക്കാരുള്ളതിന് അപകടവുമായി നേരിട്ടും അടുത്തതുമായ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സാധിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് നഷ്ടപരിഹാരത്തുക 2,39,840 രൂപയായി വര്‍ധിപ്പിച്ചു. ഇത് 7.5 ശതമാനം പലിശയടക്കമാണ് നല്‍കേണ്ടത്.
തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് – എസ്എൻഡിപി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു. സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന ‘കങ്കാണിപണിക്കാരെ ‘പൊതുജനം തിരിച്ചറിയണമെന്നും… The post സമുദായങ്ങളെ കച്ചവടം നടത്തുന്ന ‘കങ്കാണിപണിക്കാരെ ‘പൊതുജനം തിരിച്ചറിയണം; എൻഎസ്എസ്-എസ്എൻഡിപി സഖ്യം ദുഖിതരുടെ പങ്കു കച്ചവടമെന്ന് പരിഹസിച്ച് വിദ്യാസാഗർ appeared first on RashtraDeepika .
മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകിയതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി. അന്വേഷണത്തിനായി കേരളം അപേക്ഷ നൽകിയില്ലെന്ന് ആദ്യം അറിയിച്ച കേന്ദ്രം, പിന്നീട് നിലപാട് തിരുത്തുകയായിരുന്നു
Republic Day 2026: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നത് എല്ലാ വർഷവും പതിവാണ്. രാജ്യത്തിന്റെ തലസ്ഥാനമായതുകൊണ്ടും പ്രധാന ആഘോഷങ്ങൾ നടക്കുന്നതുകൊണ്ടും സുരക്ഷാ ക്രമീകരണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഭീകരാക്രമണ സാധ്യതകൾ കണക്കിലെടുത്ത് പോലീസ് ഡൽഹിയിലടക്കം അതീവ ജാഗ്രത പുലർത്തുന്നുണ്ട്. മോസ്റ്റ് വാണ്ടഡ് ഭീകരരുടെ ഫോട്ടോ വിവിധ റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും തിരക്കേറിയ കച്ചവടസ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാലത്തെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എസ്ഐടി അന്വേഷണം തൃപ്തികരമാണ്. എന്നാൽ ഇതിനിടയിലെ ഇഡി അന്വേഷണം സംശയകരമാണ്. ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. കൈക്കൂലി കേസിൽ മുഖ്യമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പുറത്തായെന്നും ശബരിമല സ്വർണ്ണക്കൊള്ളക്കേസ് എസ്ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇ ഡി അന്വേഷണത്തിൽ പല ഉദ്ദേശങ്ങളും കാണാം. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ. തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെ. അന്വേഷണത്തിന് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എസ്ഐടിയാണ് അന്വേഷണം നടത്തുന്നത് സർക്കാർ അല്ലെന്നും വി എൻ വാസവൻ പറഞ്ഞു.
മഴ ശമിച്ചു, ഇനി കൊടുംചൂടോ? മുന്നറിയിപ്പുകളുമായി കാലാവസ്ഥ കേന്ദ്രം
സംസ്ഥാനത്ത് മഴ പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര് കാലാവസ്ഥ വകുപ്പ്. തുലാവർഷം കടന്നുപോയതോടെ ഇനി സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയ്ക്ക് സാധ്യത. ജനുവരി അവസാനത്തിലേയ്ക്ക് അടുത്തതോടെ ചൂടിൻ്റെ തോത് വർദ്ധിക്കുന്നതായും അനുഭവപ്പെടുന്നുണ്ട്. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (20/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലായി കേരളം ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ മഴ ഗണ്യമായി കുറഞ്ഞു. അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലിൽ വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രദേശത്ത് പ്രബലമാണ്. ഇതിന്റെ ഫലമായി 2026 ജനുവരി 19 മുതൽ തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ (തുലാവർഷം) അവസാനിച്ചതായി (cessation) കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
ദ്വാരപാലക കേസ്: ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം
കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. ഈ സാഹചര്യത്തിലാണ് ജാമ്യം.
2026-ൽ നിരത്തുകൾ ഭരിക്കാൻ 5 പുതിയ 7 സീറ്റർ വമ്പന്മാർ
ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. 2026-ന്റെ ആദ്യ പാദത്തിൽ മഹീന്ദ്ര സ്കോർപിയോ N ഫെയ്സ്ലിഫ്റ്റ്, നിസാൻ ഗ്രാവൈറ്റ്, എംജി മജസ്റ്റർ, വിൻഫാസ്റ്റ് ലിമോ ഗ്രീൻ, ഫോക്സ്വാഗൺ ടെയ്റോൺ ആർ-ലൈൻ
സ്വര്‍ണത്തെ വിട്ടേക്കൂ.. വിലക്കയറ്റം അവസാനിക്കില്ല, ഇനി കുതിപ്പ് മാത്രം, ഇടിഞ്ഞുവീഴില്ല!!
ഒറ്റ ദിവസം തന്നെ 3000 രൂപയിലേറെ വര്‍ധിച്ചതോടെ സ്വര്‍ണ വില 1.10 ലക്ഷം എന്ന മാന്ത്രികസംഖ്യയും പിന്നിട്ട് കുതിക്കുകയാണ്. അമേരിക്കയും യൂറോപ്പും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,725 ഡോളറും വെള്ളി ഔണ്‍സിന് 95 ഡോളറും കടന്നു. ഇതോടെ രണ്ട് വിലയേറിയ ലോഹങ്ങളും സര്‍വകാല റെക്കോഡില്‍ എത്തി. സമ്മാനമായി
90s ; ഫാഷൻ ലോകം കീഴടക്കാൻ പോകുന്ന 6 ഹീൽസ് ട്രെൻഡുകൾ
'ഔട്ട് ഓഫ് ഫാഷൻ' എന്ന് കരുതി ഉപേക്ഷിച്ച 90-കളിലെ ആ ബോൾഡ് സ്റ്റൈലുകൾ വിണ്ടും ഫാഷൻ റാമ്പുകൾ കീഴടക്കുകയാണ്. 2026-ൽ നിങ്ങളുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് മാറ്റാൻ പോകുന്ന ആ ആറ് ഹീൽസുകൾ ഇതാ:
തെന്നിന്ത്യൻ താര സുന്ദരിമാരാണ് തൃഷയും നയൻതാരയും. ഇരുവരും തമ്മിൽ അത്ര വലിയ രസത്തിലല്ല എന്ന അഭ്യൂഹങ്ങൾ പണ്ടു മുതലേ പരന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങളെല്ലാം കാറ്റിൽ അടിച്ചു പറത്തിവിട്ടിരിക്കുകയാണ് താര സുന്ദരിമാർ. തൃഷയും നയൻതാരയും ഒന്നിച്ചുള്ള ഫോട്ടോ ആണിപ്പോൾ വൈറലാകുന്നത്. ബോട്ടിൽ ഇരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. രണ്ടു പേരും കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ധരിച്ചിരിക്കുന്നത്. ചിത്രം എഐ ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ രണ്ടാളും പരസ്പരം കണ്ടുമുട്ടി പഴയ സൗഹൃദം പുതുക്കിയത് ഇരുവരുടേയും സിനിമകളിൽ പോലും ഇല്ലാത്ത ട്വിസ്റ്റ് ആണെന്നാണ് ആരാധകർ പറയുന്നത്. ‘തൃഷ ഇല്ലെങ്കിൽ നയൻതാര ഇല്ല’ എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. The post വർഷങ്ങൾക്ക് ശേഷം… ഗോസിപ്പുകൾ കാറ്റിൽ പറത്തിയൊരു കണ്ടുമുട്ടൽ; തൃഷ ഇല്ലാന നയൻതാരയെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ appeared first on RashtraDeepika .
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്താൽ ക്രിമിനൽ കുറ്റം ചുമത്താം: ഹൈക്കോടതി
ഒരേ സമയം നിരവധി അംഗങ്ങൾക്ക് മെസേജുകള്‍ വായിക്കാൻ കഴിയുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ശ്യാം കുമാര്‍ വി എം നിരീക്ഷിച്ചു
ആനകളെ എഐ കാമറ വെച്ച് പിടിക്കാൻ ടാറ്റയും വനംവകുപ്പും; ഫോണില്‍ ഉടൻ അലേർട്ട് എത്തും
വനാതിർത്തികളിൽ കാട്ടാനകളെ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ സംവിധാനം വരുന്നു. അത്യാധുനിക എഐ നിരീക്ഷണ സംവിധാനമാണ് വനംവകുപ്പ് ഒരുക്കുന്നത്. ടാറ്റ മോട്ടോഴ്സുമായി ചേർന്നാണ് ഈ പദ്ധതി.
നീണ്ട ഇടവേളക്കുശേഷം ആദ്യമായി ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഓപ്പണര്‍ സ്ഥാനത്ത് തിരിച്ചെത്തിയ സഞ്ജു ടി20 പരമ്പരയിലും ലോകകപ്പിലും ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഫോണും പാസ്പോര്‍ട്ടും പണവും രേഖകളുമടക്കം ദുബൈയിലെ ടാക്സികളില്‍ കഴിഞ്ഞ വർഷം യാത്രക്കാർ മറന്നുവെച്ചത് 1,04,162 സാധനങ്ങൾ. 20 ലക്ഷം ദിർഹം പണവും പാസ്പോര്‍ട്ടടക്കം മൂവായിരത്തിലേറെ രേഖകളും ഇതിൽപ്പെടുന്നു.
അഹ്മദാബാദ്: പ്രതിരോധ കുത്തിവെപ്പ് എടുത്ത വളര്‍ത്തുനായുടെ കടിയേറ്റതിനെത്തുടര്‍ന്ന് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകള്‍ പേവിഷബാധയേറ്റ് മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. മരിച്ച 50കാരി മുതിര്‍ന്ന വിദ്യാഭ്യാസ വിദഗ്ധയും മുമ്പ് ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയുമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ സ്കൂള്‍ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള 'ബീഗിള്‍' ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് കടിയേറ്റത്. നായ വാക്സിനേഷന് എടുത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടിയേറ്റ് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഡിസംബര്‍ 30ന് ഇവരെ ഗാന്ധിനഗറിലെ ഭട്ട് സര്‍ക്കിളിന് സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 17ന് രാവിലെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഒക്ടോബര്‍ 17ന് നായയും ചത്തിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ഉപദേശകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എച്ച്.ഐ.വി, ക്ഷയരോഗം എന്നിവ തടയുന്നതിനുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ വലിയ പങ്ക് വഹിച്ചിരുന്നു. മരണസമയത്ത് ഗാന്ധിനഗറിലെ പ്രമുഖ സ്വകാര്യ സ്കൂളില്‍ അഡൈ്വസറി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തെരുവുനായ നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച നിരീക്ഷിച്ചിരുന്നു. നായ വാക്സിനേഷന് എടുത്തതാണെങ്കിലും അല്ലെങ്കിലും, കടിയേറ്റാലുടന്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞാല്‍ മരണം ഏതാണ്ട് ഉറപ്പാണ് എന്നതാണ് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
രാത്രി 12 ന് വാക്കുമാറ്റിയ സര്‍ക്കാരിന് ഗവര്‍ണര്‍ പണികൊടുത്തു!
ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്തയിൽ വിശദീകരണവുമായി ദലീമ എംഎൽഎ. അരൂക്കുറ്റിയിലെ 'കനിവ്' എന്ന പാലിയേറ്റീവ് സംഘടനയുടെ ആംബുലൻസ് ഫ്ലാഗ് ഓഫിനാണ് താൻ പങ്കെടുത്തതെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Christmas Bumper Lottery News: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂഇയർ ബമ്പർ ബിആർ 107 ലോട്ടറി നറുക്കെടുപ്പ് ജനുവരി 24ന് നടക്കും. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. 400 രൂപ ടിക്കറ്റ് വിലയുള്ള ഈ ബമ്പറിൽ ലക്ഷക്കണക്കിന് രൂപയുടെ മറ്റു സമ്മാനങ്ങളും ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളമുള്ള ഭാഗ്യാന്വേഷികൾ വലിയ ആകാംഷയോടെയാണ് ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് ഉറ്റുനോക്കുന്നത്.
കോട്ടയത്ത് ക്വാര്‍ട്ടേഴ്സില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 50 പവന് സ്വര്‍ണം
റബര്‍ ബോര്‍ഡിന്റെ പുതുപ്പള്ളി തലപ്പാടിയിലെ ആളില്ലാത്ത 2 ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ തുടരും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപപാളികളുടെ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും. The post ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലിൽ തുടരും appeared first on RashtraDeepika .
കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം
ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്.
നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
നയപ്രഖ്യാപന പ്രസംഗത്തിൽ വായിക്കാതെ വിട്ട ഭാഗങ്ങളിൽ അവാസ്തവമായ വിവരങ്ങൾ ഉണ്ടെന്നും അവ മാറ്റാൻ നിർദേശം നൽകിയിട്ടും സർക്കാർ മാറ്റിയില്ലെന്നും ലോക് ഭവൻ.
ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം നേതൃത്വം കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിനിടെ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുത്ത് ദലീമ ജോജോ എംഎല്‍എ. കേരള അമീര്‍ പി മുജീബ് റഹ്മാന് ഉദ്ഘാടകനായ കനിവ് സെന്റര്‍ ഉദ്ഘാടന ചടങ്ങിലായിരുന്നു എംഎല്‍എ പങ്കെടുത്തത്. പരിപാടിയില്‍ ആംബുലന്‍സ് ഉദ്ഘാടനത്തിനാണ് ദലീമ എത്തിയത്. ആംബുലന്‍സ് ഉദ്ഘാടനം നടത്തി പരിപാടിയില്‍ ഗാനം ആലപിച്ച ശേഷമാണ് എംഎല്‍എ വേദി വിട്ടത്. ആലപ്പുഴ വടുതലയില്‍ ഈ മാസം 11നായിരുന്നു പരിപാടി. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ദലീമ രംഗത്തെത്തി. കനിവിന്റെ ചാരിറ്റി പരിപാടിയിലേക്കാണ് തന്നെ ക്ഷണിച്ചതെന്നും അത് ജമാഅത്തെ ഇസ്ലാമിയുടെ ചാരിറ്റി സംഘടനയാണെന്ന് അറിയില്ലായിരുന്നുവെന്നും ദലീമ പറഞ്ഞു. അവര്‍ ചെയ്യുന്നത് ചാരിറ്റി പ്രവര്‍ത്തനമാണെന്ന് അറിയാമെന്നും എംഎല്‍എ പറഞ്ഞു. 'ആംബുലന്‍സ് കൈമാറുന്ന പരിപാടിയിലാണ് പങ്കെടുത്തത്. ഞാന്‍ ഒരു കലാകാരിയാണ്. ജമാഅത്തെ ഇസ്ലാമി ആണോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ചാരിറ്റി പരിപാടിയാണെന്ന് പറഞ്ഞു, പങ്കെടുത്തു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന എന്ത് പ്രവര്‍ത്തനത്തിലും പങ്കെടുക്കണമല്ലോ', ദലീമ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം നേതാക്കള്‍ നിരന്തരം പ്രതികരിക്കുന്നതിനിടയിലാണ് എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തത്. ചലച്ചിത്ര പിന്നണി ഗായികയായ ദലീമ യാദൃശ്ചികമായാണ് രാഷ്ട്രീയത്തിലെത്തിയത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ദലീമ അത്തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വിജയമാവര്‍ത്തിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ദലീമയ്ക്ക് ഇത്തവണ സിപിഎം അരൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കുകയായിരുന്നു. അതേസമയം മന്ത്രി വി. അബ്ദുറഹിമാന് ഇന്നലെ മലപ്പുറത്തെ ജമാ അത്തെ ഇസ്ലാമി വേദിയിലെത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമി-ബന്ധത്തിന്റെ പേരില്‍ എല്‍ഡിഎഫ് യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടയിലാണ് ആണ് മന്ത്രി ബൈത്തു സക്കാത്ത് ക്യാമ്പയിന് പരിപാടിയുടെ ഉദ്ഘാടകനായി പങ്കെടുത്തത്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതെയും ഒരു പോലെ എതിര്‍ക്കണമെന്ന് അബ്ദുറഹ്മാന് പറയുകയും ചെയ്തു. മലപ്പുറം താനൂര്‍ പുത്തന്‍ തെരുവിലായിരുന്നു പരിപാടി. ജമാഅത്തെ ഇസ്ലാമിയുടെ പേര് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സിപിഎം നേതൃത്വം കടന്നാക്രമിക്കുമ്പോഴാണ് സിപിഎം എംഎല്‍എയും മന്ത്രിയും വേദി പങ്കിടുന്നത്. നേതാക്കള്‍ നിരന്തരം ഇത്തരം വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ സ്വന്തം കാര്യത്തിയതു പോലെയാണ് ഇടതു മുന്നണിക്ക്. ജമാഅത്തെ ഇസ്ലാമി പരിപാടിയുടെ ഉദ്ഘാടകനായി സിപിഎം സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച മന്ത്രി വി അബ്ദുറഹിമാന് രംഗത്തെത്തിയപ്പോള്‍ നേതാക്കള്‍ക്ക് അതൊരു വിഷയമായില്ല. സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുഡിഎഫിനെ എല്‍ഡിഎഫ് കടന്നാക്രമിക്കുമ്പോഴാണ് മന്ത്രി ജമാ അത്തെ ഇസ്ലാമി വേദിയിലെത്തിയത്. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി ആരിഫലിയും വേദിയിലുണ്ടായിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു. ആഭ്യന്തര വകുപ്പില്‍ വരെ ജമാഅത്തെ ഇസ്ലാമി പിടിമുറുക്കുന്ന സാഹചര്യം യുഡിഎഫ് ഭരണമുണ്ടായാല്‍ ഉണ്ടാകുമെന്ന എ.കെ. ബാലന്റെ ആരോപണത്തെ നേരത്തെ മുഖ്യമന്ത്രി പിന്തുണച്ചിരുന്നു.വര്‍ഗ്ഗീയത പറയുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന് സംസാരിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിക്കുമ്പോഴും, പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എ.കെ. ബാലന്, സജി ചെറിയാന് തുടങ്ങിയ നേതാക്കളുടെ സമീപകാല പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ താല്പര്യം കൃത്യമായി അറിയാത്തതിനാല്‍ മറ്റ് നേതാക്കള്‍ ഇതില്‍ പരസ്യമായ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഭയപ്പെടുന്നു. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ വ്യക്തമായ നിലപാട് പറയാത്തത് പൊതുസമൂഹത്തില്‍ വലിയ സംശയങ്ങള്‍ക്ക് ഇടനല്കുന്നുണ്ട്. മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ വന്ന അഭിമുഖവും തുടര്‍ന്നുണ്ടായ വിവാദങ്ങളും സജി ചെറിയാന്റെ പ്രസ്താവനകളും ആര്.എസ്.എസ് ശൈലിയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. മുന്‍പ് ന്യൂനപക്ഷ വോട്ടുകള്‍ക്കായി പരിശ്രമിച്ചിരുന്ന സി.പി.എം, ഇപ്പോള്‍ ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ അകറ്റുന്ന തന്ത്രമാണോ പയറ്റുന്നത് എന്ന ചോദ്യവും ഉയരുന്നു. 2012-ല്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒന്നിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ 'വര്‍ഗീയ അജണ്ട' എന്ന് വിശേഷിപ്പിച്ച പിണറായി വിജയന്, ഇന്ന് അത്തരം നീക്കങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ മാറിയ രാഷ്ട്രീയ നിലപാടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.എമ്മിന്റെ ഈ നീക്കങ്ങളില്‍ അതൃപ്തിയുള്ള സി.പി.ഐ ആകട്ടെ, 'സി.പി.എം തന്നെ തിരുത്തട്ടെ' എന്ന നിലപാടിലാണ്. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സര്‍ക്കാരാണെന്നു ന്യൂനപക്ഷ സ്നേഹം ഓര്‍മിപ്പിക്കാന്‍ പറഞ്ഞുപോന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍, ജില്ലയെ മുസ്ലിം സമുദായവുമായി ബന്ധപ്പെടുത്തി സിപിഎം വിവാദമുണ്ടാക്കുന്നത് ആദ്യമല്ല. ഇംഗ്ലിഷ് ദിനപത്രത്തില്‍ മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തില്‍ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവും മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തിയതു വിവാദമായിരുന്നു. ഭിന്നിപ്പിനു വിത്തുവീണ ശേഷമായിരുന്നു, താന്‍ പറയാത്തത് അഭിമുഖത്തില്‍ അച്ചടിച്ചെന്ന മുഖ്യമന്ത്രിയുടെ തിരുത്ത്. സജിയും വര്‍ഗീയതയെക്കുറിച്ചു പറയാന്‍ ജില്ലകളെ കൂട്ടുപിടിച്ചത് ആര്‍എസ്എസ് രീതിയാണെന്ന വിമര്‍ശനമാണുയരുന്നത്.
Malayalam Short Story : നായാട്ട്, കെ ആര് രാഹുല്‍ എഴുതിയ ചെറുകഥ
ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് കെ ആര് രാഹുല്‍ എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by KR Rahul
മുംബൈ: സാമൂഹിക പ്രവര്‍ത്തകനായിരുന്ന പ്രഫ. ജി എന്‍ സായിബാബയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 'മുന്നറിയിപ്പ്' നല്കി പോലിസ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ഥികളായ ഒമ്പതുപേര്‍ക്കാണ് ജഡ്ജി ' മുന്നറിയിപ്പ്' നല്‍കിയത്. നിങ്ങളുടെ കരിയര്‍ നശിച്ചെന്ന് കേസിലെ അറസ്റ്റ് തടഞ്ഞത് നീട്ടുന്ന സമയത്ത് കോടതി പറഞ്ഞു. ''നിങ്ങളില്‍ എത്ര പേര് മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ളവരാണ്? ഇതിനൊക്കെ വേണ്ടിയാണോ നിങ്ങള്‍ മഹാരാഷ്ട്രയില്‍ പഠിക്കാന്‍ വന്നത്. നിങ്ങളുടെ അച്ഛന്മാര്ക്ക് കേസിനെക്കുറിച്ച് അറിയാമോ. നിങ്ങളുടെ അച്ഛന്മാര് സര്‍ക്കാര്‍ ജോലിയിലുണ്ടോ?. കേസുള്ളതിനാല്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല. സ്വകാര്യ ജോലിയില്‍ പ്രവേശിച്ചാലും ക്രിമിനല്‍ കേസ് വെളിപ്പെടുത്തേണ്ടിവരും''-ജഡ്ജി പറഞ്ഞു. ''നിങ്ങള്‍ക്ക് ഇപ്പോള്‍ ക്രിമിനല്‍ റെക്കോര്‍ഡുണ്ട്. അത് പോലിസിന്റെ കൈവശമുണ്ട്. ഇവിടെ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും അത് ലഭ്യമാണ്. കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ മണ്ടത്തരം ചെയ്തു. നിങ്ങളുടെ കരിയര്‍ നശിച്ചു.''-ജഡ്ജി പറഞ്ഞു. ഡല്‍ഹി സര്‍വകലാശാല അധ്യാപകനായ ജി എന്‍ സായിബാബയെ ബോംബൈ ഹൈക്കോടതി മാവോവാദി കേസില്‍ വെറുതെവിട്ടിരുന്നു. അതിന് പിന്നാലെ അദ്ദേഹം മരിക്കുകയും ചെയ്തു. സായിബാബയുടെ ഒന്നാം ചരമവാര്‍ഷികമായ 2025 ഒക്ടോബര്‍ 12നാണ് വിദ്യാര്‍ഥികള്‍ അനുസ്മരണ പരിപാടി നടത്തിയത്. തുടര്‍ന്ന് ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകള്‍ പരിപാടിക്കെതിരേ പ്രതിഷേധിച്ചു. അതിനെ തുടര്‍ന്നാണ് പരാതിയും കേസും.
ബേക്കറി രുചിയിൽ വീട്ടിലുണ്ടാക്കാം മുട്ട പഫ്സ്
പഫ്സ് പേസ്ട്രി ഷീറ്റുകൾ - 4 എണ്ണം പുഴുങ്ങിയ മുട്ട - 2 എണ്ണം സവാള - 2 എണ്ണം പച്ചമുളക് - 2-3 എണ്ണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
'നൊബേൽ സമ്മാനത്തെ ഞാനത്ര കാര്യമാക്കുന്നില്ല, അക്കാദമിയെ നോർവെ നിയന്ത്രിക്കുന്നുണ്ട്': ട്രംപ്
നൊബേൽ സമ്മാനത്തെ താൻ കാര്യമായി എടുക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നോർവേയുടെ നൊബേല്‍ സംബന്ധിച്ച നിലപാട് തന്നെ ഗ്രീൻലാൻഡ് വിഷയത്തിൽ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു. വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ ട്രംപിന് നൊബേൽ മെഡൽ സമ്മാനിച്ചിരുന്നു.
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊല്ലം സുധിയുടെ മകൻ കിച്ചു (രാഹുൽ ദാസ്). താനും അമ്മയും തമ്മിൽ തെറ്റുന്നത് കാണാനാണ് പലരും ആഗ്രഹിക്കുന്നതെന്നും നെഗറ്റീവിനാണ് സ്വീകാര്യതയെന്നും കിച്ചു പറയുന്നു.
അപകടത്തിൽ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട പ്രിയ സുഹൃത്ത് ഗോകുലിന്റെ അതിജീവനത്തെക്കുറിച്ച് സ്പീക്കർ എ.എൻ ഷംസീർ. പ്രതിസന്ധികളെ അതിജീവിച്ച് ഗോകുൽ നേടിയ വിജയങ്ങളും നിരവധി പേർക്ക് പ്രചോദനമായതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചു.
Malayalam Poem : റൂഹാനി, സജറ സമീര്‍ എഴുതിയ കവിത
ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സജറ സമീര്‍ എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sajara Sameer
ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷന്റെ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിലാണ് നോട്ടീസ്.
റിപ്പബ്ലിക് ദിന അവധി; ലാസ്റ്റ് മിനിറ്റ് പ്ലാനിംഗാണോ? വിസയില്ലാതെ പറക്കാം ഈ 5 രാജ്യങ്ങളിലേക്ക്
ജനുവരി മാസം അവസാനത്തോട് അടുക്കുമ്പോൾ ഒരു നീണ്ട വാരാന്ത്യം കൂടി വരാനിരിക്കുകയാണ്. ഈ മാസം ഇനി യാത്രകൾ പ്ലാൻ ചെയ്യാൻ ഈ അവധികൾ അനുയോജ്യമാണ്.
ജീപ്പ് കോൺഫിഡൻസ് 7: പുതിയ ഉറപ്പുമായി ജീപ്പ് ഇന്ത്യ
ജീപ്പ് ഇന്ത്യ, മെറിഡിയൻ, കോമ്പസ് മോഡലുകൾക്കായി 'ജീപ്പ് കോൺഫിഡൻസ് 7' എന്ന പുതിയ പ്രീമിയം ഉടമസ്ഥതാ പരിപാടി അവതരിപ്പിച്ചു. ഏഴ് വർഷം വരെ നീളുന്ന എക്സ്റ്റൻഡഡ് വാറണ്ടിയും മെയിന്റനൻസ് പാക്കേജും അഷ്വേർഡ് ബൈബാക്ക് സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.
ഡോ : അമീന് സഖാഫി ഇന്ത്യ-അറബ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍
അറബ് അംബാസഡേഴ്സ് കൗണ്‍സിലിന്റെ നാമനിര്ദേശമനുസരിച്ചാണ് നിയമനം.
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും
ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് ജാമ്യം ലഭിച്ചത്.
ആലപ്പുഴ: ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ജിൻസി - ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. കുളിമുറിയിലേക്ക് കുഞ്ഞ് പോകുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
വഖ്ഫ് ബോര്‍ഡ് പുനസംഘടനയില്‍ മുതവല്ലിമാരെ പരിഗണിക്കണം
മലപ്പുറം: വഖ്ഫ് ബോര്‍ഡ് പുന സംഘടനയില്‍ പുരാതന മുസ്ലിം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന് സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാന്‍ അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ട് വെച്ചു. സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന് യോഗം ഉദ്ഘാടനം ചെയ്തു. കൊയപ്പത്തൊടി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. കെ പി ഒ റഹ്മത്തുല്ല, ഇസ്മായില്‍ സലീം എന്ന ബച്ചന്, മൂസ്സ കടമ്പോട്ട്, കോട്ടുമല കുഞ്ഞിമോന് ഹാജി, കുഞ്ഞിമുഹമ്മദ് കൊളക്കാട്ടില്, അഞ്ചാലന്‍ സക്കീര്‍, അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ അമീര്‍ കള്ളിയത്ത്, നാക്കുന്നത്ത് ഷാഹുല്‍ ഹമീദ്, അന്‍സാര്‍ എം അഹമ്മദ്, ടി കെ മുസ്തഫ, വികെ അബൂബക്കര്‍, ടി കെ ഇഖ്ബല്‍, ടി കെ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
വെള്ളാപ്പള്ളി നടേശനെതിരേയും സിപിഎമ്മിനെതിരേയും രൂക്ഷമായി പ്രതികരിച്ച മുസ്ലീം ലീഗിനെതിരെ കെടി ജലീല്‍.
സ്വര്‍ണവില വര്‍ധിപ്പിക്കുന്നത് ബിജെപിയെന്ന് അഖിലേഷ് യാദവ്, 'പിന്നില്‍ വലിയ അഴിമതി'
സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലക്കുതിപ്പില്‍ ബി ജെ പിയെ പഴിച്ച് സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്. അനധികൃതമായി സമ്പാദിച്ച ലാഭം പണമായി വിലയേറിയ ലോഹങ്ങളാക്കി മാറ്റുക എന്ന 'ബിജെപിയുടെ അഴിമതി നിറഞ്ഞ പുതിയ സാമ്പത്തിക ആശയം' മൂലമാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലെ കുത്തനെയുള്ള വര്‍ധനവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സമ്മാനമായി ലഭിച്ച സ്വര്‍ണത്തിനും വെള്ളിക്കും നികുതി നല്‍കണോ?
ശബരിമല സ്വര്‍ണക്കൊള്ളL അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് വി മുരളീധരന്
കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കില്‍ ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് മുരളീധരന്.
ബാങ്കില്‍ പോകാനുണ്ടോ? വേഗമായ്ക്കോട്ടെ, തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
നീണ്ട ഇടവേളക്ക് ശേഷം തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങള്‍ വരികയാണ്. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തില്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.
പ്രധാനമായും ഡാരില്‍ മിച്ചലിനും ഗ്ലെൻ ഫിലിപ്സിനുമെതിരെ കുല്‍ദീപ് യാദവിനെ ഗില്‍ ഉപയോഗിച്ച രീതിയെയാണ് അശ്വിൻ വിമർശിച്ചിരിക്കുന്നത്.
ബസിനുള്ളിൽ ലൈംഗിക വികൃതികൾ നടത്തിയെന്ന് ആരോപിച്ചുള്ള വീഡിയോ യുവതി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മനം നൊന്ത് കോഴിക്കോട് മങ്കാവ് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയ്ക്ക് മരണപ്പെട്ട യുവാവുമായി പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നോയെന്നതടക്കം അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട പരാതി തുടർനടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി.
ഗ്രീൻലൻഡിൽ ഏറ്റുമുട്ടി യുഎസും യൂറോപ്പും | കാണാം ലോകജാലകം
കൊളോണിയലിസത്തിന് പുതിയ മുഖങ്ങൾ; കാണാം ലോകജാലകം
സംസ്ഥാനത്തെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം. രജിസ്ട്രേഷൻ ഇല്ലാതെ സംസ്ഥാനത്ത് ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്നും നൽകുന്ന സേവനങ്ങൾക്കും ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും, പരാതി പരിഹാര ആഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി എന്നിവരെ ബന്ധപ്പെടുവാനുള്ള സംവിധാനം, ഫോൺനമ്പറുകൾ തുടങ്ങി രോഗികളുടെ അവകാശങ്ങളും ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങളും റിസപ്ഷൻ സ്ഥലത്ത് പ്രദർശിപ്പിക്കുകയും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ അറിയിച്ചു.
കിളിമാനൂരിൽ ഥാർ ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇയാളുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു
സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണെന്ന് എ. ആർ റഹ്മാൻ. ‘ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും എന്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റിദ്ധരിക്കപ്പെടാമെന്ന് ഞാൻ മനസിലാക്കുന്നു. പക്ഷേ എന്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്. ഇത് എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും ആഘോഷത്തിന്റെയും ഇടം സൃഷ്ടിക്കാൻ എന്നെ അനുവദിക്കുന്നു’ എന്ന് എ.ആർ. റഹ്മാൻ പറഞ്ഞു. The post ‘സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള മാർഗമാണ്’: എ. ആർ റഹ്മാൻ appeared first on RashtraDeepika .
ഞൊടിയിടയിൽ വറുത്തെടുക്കാം ക്രിസ്പി അച്ചപ്പം
മൈദ- 1 കപ്പ് മുട്ട- 1 പഞ്ചസാര- 1/2 കപ്പ് എള്ള്- ഒരു ചെറിയ സ്പൂൺ
നല്ല ദഹനം ലഭിക്കുന്നതിന് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ
നല്ല ആരോഗ്യം ലഭിക്കുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കേണ്ടതുണ്ട്. എന്നാൽ എല്ലാത്തരം പ്രോട്ടീൻ ഭക്ഷണങ്ങളും കുടലിന്റെ ആരോഗ്യത്തിന് നല്ലതായിരിക്കില്ല. നല്ല ദഹനം ലഭിക്കുന്നതിന് ഇവ കഴിക്കൂ.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ് രേഖപ്പെടുത്തി. ഒരു പവന് 3160 രൂപ കൂടി 110400 രൂപയായി. ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് ആഗോളതലത്തിൽ വില കൂടാൻ കാരണമായത്. രാവിലെ പവന് 1560 രൂപയും ഉച്ചയ്ക്ക് ശേഷം 1600 രൂപയും വർധിച്ചു
അടിമുടി ദുരൂഹത, ത്രില്ലർ മൂഡ്… ‘ക്രിസ്റ്റീന’ 30ന് എത്തുന്നു
സൗഹൃദത്തിന്റെ പര്യായമായി മാറിയ ഗ്രാമത്തിലെ നാലു ചെറുപ്പക്കാർ കൂട്ടുകാർ. അവരുടെ ഇടയിലേക്കാണ് നിഗൂഢതകൾ ഒളിപ്പിച്ചു വച്ച് ആ സെയിൽസ് ഗേൾ കടന്നു വന്നത്. അതുവരെ ആരും കാണാത്ത പല സംഭവങ്ങൾക്കും ആ ഗ്രാമം സാക്ഷ്യം വഹിച്ചു. അവളുടെ വരവിന്റെ പിന്നിലെ യഥാർഥ ഉദ്ദേശ്യമെന്ത്? ആരെങ്കിലും അവളുടെ ടാർഗറ്റിലുണ്ടോ? പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ തുടർയാത്ര. സുധീർ കരമന, എം.ആർ. ഗോപകുമാർ, സീമ ജി. നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവതി, രാജേന്ദ്രൻ ഉമ്മണ്ണൂർ തുടങ്ങിയവരാണ് അഭിനേതാക്കൾ. ബാനർ- സി എസ് ഫിലിംസ്, രചന, സംവിധാനം… The post അടിമുടി ദുരൂഹത, ത്രില്ലർ മൂഡ്… ‘ക്രിസ്റ്റീന’ 30ന് എത്തുന്നു appeared first on RashtraDeepika .
മാമി കേസിൽ വഴിത്തിരിവ്; പ്രവാസിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ഗൾഫിലേക്ക്, നാല് പേർ നിരീക്ഷണത്തിൽ
മാമിയുടെ തിരോധാനവുമായി
സമ്മാനമായി ലഭിച്ച സ്വര്‍ണത്തിനും വെള്ളിക്കും നികുതി നല്‍കണോ? ഇക്കാര്യം അറിയണം
സ്വര്‍ണവും വെള്ളിയും നിക്ഷേപകരേയും ഉപഭോക്താക്കളേയും ഒരുപോലെ ആശങ്കപ്പെടുത്തിക്കൊണ്ടാണ് കുതിക്കുന്നത്. ഇന്ത്യയിലെ നികുതി കൂടി വരുമ്പോള്‍ വിലയേറിയ ലോഹങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്ത് മൂല്യമുള്ള ആസ്തി വിഹിതമായി മാറുന്നു. ഇന്ത്യയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നികുതി രണ്ട് പ്രധാന ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. ഒന്ന് നിക്ഷേപത്തിന്റെ തരം അല്ലെങ്കില്‍ സ്വഭാവം. രണ്ട് നിങ്ങള്‍ അത് എത്ര കാലം കൈവശം വയ്ക്കുന്നു. പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്,
''ശരീരഭാഷ ശ്രദ്ധിക്കണം'': തെരുവുനായ് കേസിലെ പരാമര്‍ശത്തില്‍ മനേകാ ഗാന്ധിയെ വിമര്‍ശിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ നടക്കുന്ന കേസില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. കോടതിയില്‍ നടക്കുന്ന കേസിനെ കുറിച്ച് മനേകാ ഗാന്ധി എന്തൊക്കെ തരം മോശം പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് കോടതി ചോദിച്ചു. ''അവര്‍ കോടതിയലക്ഷ്യ കുറ്റം നടത്തിയിട്ടുണ്ട്. അത് ഞങ്ങള്‍ കണക്കിലെടുക്കുന്നില്ല. അതാണ് ഞങ്ങളുടെ മഹാമനസ്കത. നിങ്ങള്‍ അവരുടെ പോഡ്കാസ്റ്റ് കേട്ടിട്ടുണ്ടോ? എന്താണ് അവരുടെ ശരീരഭാഷ? അവര്‍ എന്തൊക്കെയാണ് പറയുന്നത്? ''-കോടതി വിമര്‍ശിച്ചു. മനേകാ ഗാന്ധി മൃഗാവകാശ പ്രവര്‍ത്തകയും കേന്ദ്രമന്ത്രിയുമായിരുന്നു. എന്നാല്‍, തന്റെ ആശയങ്ങള്‍ നടപ്പാക്കുന്നതിന് ബജറ്റില്‍ അവര്‍ എത്ര വിഹിതം വകയിരുത്തിയെന്നും കോടതി ചോദിച്ചു. തെരുവുനായ് ശല്യം ഇല്ലാതാക്കണമെന്ന സുപ്രിംകോടതി പരാമര്‍ശം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് മനേകാ ഗാന്ധി ആരോപിച്ചിരുന്നത്. രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം സുപ്രിംകോടതി സൃഷ്ടിച്ചെന്നും ഒരു വിഭാഗം ജീവികളെ മറ്റൊരു വിഭാഗം ജീവികള്ക്കെതിരെയാക്കിയെന്നും അവര്‍ ആരോപിച്ചു. ഇതാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ വിമര്‍ശനത്തിന് കാരണമായത്.
എംജി മജസ്റ്റർ ഇന്ത്യയിൽ 2026 ഫെബ്രുവരി 12-ന് ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചു
2026 ഫെബ്രുവരി 12-ന് ഇന്ത്യയിൽ പുറത്തിറങ്ങുന്ന എംജി മജസ്റ്റർ, ഒരു പുതിയ ഫുൾ-സൈസ് എസ്യുവിയാണ്. കരുത്തുറ്റ രൂപകൽപ്പന, പ്രീമിയം ഫീച്ചറുകൾ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ എന്നിവയുമായി എത്തും
'ഒരുകുട്ടി നയ'ത്തില്‍ മാറ്റം വരുത്തി ചൈനീസ് ഭരണകൂടം
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ സിബിഐ റെയ്ഡ്. വിര്‍ച്വല്‍ അറസ്റ്റിലൂടെ തൃശൂര്‍ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് പരിശോധന.
വര്‍ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എതിര്‍ക്കപ്പെടണം; സജി ചെറിയാനെ പിന്തുണച്ച് ശിവന്‍കുട്ടി
രണ്ട് വര്‍ഗീയതയും ചെറുക്കപ്പെടണം. ആ നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. അതുതന്നെയാണ് സജി ചെറിയാന് പറഞ്ഞതും.
അഞ്ചു മിനിറ്റിൽ ഒരു ഈവനിംഗ് സ്നാക്സ് ...
ഉരുളക്കിഴങ്ങ് ബോണ്ട (Potato Bites) ചേരുവകൾ: ഉരുളക്കിഴങ്ങ് – 2 എണ്ണം
കോഴിക്കോട്: ബസിനുള്ളിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനുപിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തക്കുറിച്ച് അറിഞ്ഞത്. വണ്ടിയിലെ വിഷ്വലിൽ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ മുതലാളിയാണ് പറഞ്ഞത്.ബസിനകത്ത് സിസിടിവി കാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ബസിൽ ലൈംഗീകാതിക്രമമെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി പുറത്തുവിട്ടതിന് പിന്നാലെ ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയത്. വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവർ ഒളിവിൽ പോയെന്നാണ് സൂചന. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി… The post ബസിനകത്ത് സിസിടിവി കാമറയുണ്ട്, അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ല; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ബസ് ജീവനക്കാരുടെ പ്രതികരണം appeared first on RashtraDeepika .
എസ്ഐടി അന്വേഷണം തൃപ്തികരമാണെന്നും ഇതിനിടയിലെ ഇഡി അന്വേഷണം സംശയകരമാണെന്നും ദേവസ്വം മന്ത്രി. ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും മന്ത്രി പറഞ്ഞു.
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിന് പിന്നിൽ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ
അബുദാബി: യുഎഇയിൽ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. പൊതുസ്ഥലത്തു വച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന ഒരാളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്തുവെന്നാണ് കേസ്. ഇരയായ വ്യക്തിക്കുണ്ടായ മാനഹാനിയും മാനസിക വിഷമവും പരിഗണിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ സ്നാപ്ചാറ്റ് അക്കൗണ്ട് റദ്ദാക്കാനും ഉത്തരവിട്ടു. 6 മാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഇരുവരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎഇ സൈബർ നിയമപ്രകാരം ഒരാളുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് കണക്കാക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കനത്ത പിഴയും തടവുമാണ് ശിക്ഷ.
കൊച്ചി: കേരളത്തില്‍ സിനിമ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് പിന്‍വലിച്ചു. നാളെ നടക്കാനിരുന്ന സമരമാണ് പിന്‍വലിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. വിനോദ നികുതിയില്‍ ഇളവ് നല്‍കാമെന്ന് ഉറപ്പു നല്കിയ സാംസ്കാരിക വകുപ്പ് മന്ത്രി, മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു. സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ ന്യായമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മന്ത്രി നല്ല രീതിയില്‍ ഉള്ള പ്രതികരണം നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന കൂടെ മാനിച്ച് സമരം പിന്‍വലിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത് എന്ന് സംഘടന പ്രതിനിധികള്‍ അറിയിച്ചു. മന്ത്രിയായിട്ടുള്ള ചര്‍ച്ച കഴിഞ്ഞു. ഞങ്ങള്‍ ഉന്നയിച്ച ഏറ്റവും വലിയ പ്രശ്നം വിനോദ നികുതിയാണ്. അത് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് വേണ്ട ഇളവ് നല്‍കാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. കൂടാതെ ഞങ്ങള്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ തന്നെ ചര്‍ച്ചകള്‍ നടത്താമെന്നും പറഞ്ഞ കാര്യങ്ങള്‍ ന്യായമാണെന്നും അത് വേണ്ട രീതിയില്‍ ചെയ്യാമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ സമരം പിന്‍വലിക്കുകയാണ്. സംഘടന പ്രതിനിധികള്‍ അറിയിച്ചു. തിയേറ്ററുകള്‍ ലൈസന്‍സ്, ഷൂട്ടിംഗ് ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ച ചെയ്യും. വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാര്‍ശ മന്ത്രി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് അറിയിച്ചു. തിയറ്റര്‍ ലൈസന്‍സ്, ഷൂട്ടിങ് ഏകജാലക സംവിധാനം, തിയറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ച ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് വഴിയുള്ള സബ്സിഡിയുടെ കാര്യത്തില്‍ വര്‍ധനവ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. പൈറസിയും റിവ്യു ബോംബിങ്ങും ചര്‍ച്ചയില്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വിനോദ നികുതി നാല് ശതമാനമാക്കി കുറക്കണമെന്ന് മന്ത്രി നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് അറിയിച്ചു. അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫിലീം ചേമ്പര്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി ചേര്‍ന്നാണ് ജനുവരി 21ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ജിഎസ്ടി വന്നതിനുശേഷവും തുടര്‍ന്നുപോകുന്ന തദ്ദേശനികുതി ഒഴിവാക്കണമെന്നതായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യം. ജിഎസ്ടിക്ക് പുറമെ തദ്ദേശനികുതിയും വരുന്നതോടെ ഇത് ഫലത്തില്‍ ഇരട്ട നികുതിയാണ്. ഇത് വലിയ ഭാരമാണ് സിനിമ മേഖലയ്ക്ക് ഉണ്ടാക്കുന്നത്. എന്നാല്‍ ഈ കാര്യങ്ങളൊന്നും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കഴിഞ്ഞ സിനിമാ കോണ്‍ക്ലേവ് കണ്ണില്‍ പൊടിയിടാനാണ് സംഘടിപ്പിച്ചതെന്നും സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പുറമെ ദിവസവും വൈകിട്ട് ആറ് മണി മുതല്‍ തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് അനുവദിക്കുക, കെ.എസ്.എഫ്.ഡി.സിക്കും ചലച്ചിത്ര അക്കാദമിക്കും പ്രതിവര്‍ഷം തിയറ്ററുകളില്‍ നിന്ന് സ്വരൂപിച്ച് നല്കുന്ന 1.5കോടി രൂപയുടെ സംഭാവന നിര്‍ത്തുക, സര്‍ക്കാര്‍ ലൊക്കേഷനുകളിലെ ഷൂട്ടിങ് അനുമതിക്കും ഫീസ് അടയ്ക്കുന്നതിനും ഏകജാലക സംവിധാനം ഒരുക്കുക, ചിത്രാഞ്ജലിയില്‍ നിര്‍മിക്കുന്ന സിനിമകള്‍ക്കുള്ള സര്‍ക്കാര്‍ സബ്സിഡി 5ലക്ഷത്തില്‍ നിന്ന് 25ലക്ഷമാക്കി ഉയര്‍ത്തുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സിനിമ സംഘടനകള്‍ തീരുമാനിച്ചിരുന്നത്.
വിജയ് കേരളവും ലക്ഷ്യമിടുന്നോ? അതിര്‍ത്തി ജില്ലകളില്‍ നേട്ടമുണ്ടായേക്കും, പനീര്‍ശെല്‍വം മാറുമോ
കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഡിഎംകെ, അണ്ണാഡിഎംകെ സഖ്യത്തിന് പുറമെ ഇത്തവണ ശക്തമായ സാന്നിധ്യമായി വിജയ് നയിക്കുന്ന ടിവികെയുമുണ്ട്. ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസ് വിജയ്ക്ക് കൈ കൊടുത്തേക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി നടത്തുന്ന നീക്കങ്ങളും എഐസിസി സെക്രട്ടറി പ്രവീണ്‍ ചക്രവര്‍ത്തി വിജയിയെ കണ്ടതുമെല്ലാം ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ താമസിക്കാം; വെറും
ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുമായുള്ള അനുഭവം പങ്കുവെച്ച് യുവ ക്രിക്കറ്റ് താരം ഹർഷിത് റാണ. മെൻ എക്സ് പിക്ക് നൽകിയ അഭിമുഖത്തിലാണ് ഹർഷിത് റാണ ഇക്കാര്യം വെളിപ്പെടുത്തിയത്. അനുഷ്കയെ 'മാഡം' എന്ന് വിളിച്ചപ്പോൾ, 'ഭാബി' എന്ന് വിളിച്ചാൽ മതിയെന്ന് തമാശയായി കോലി ആവശ്യപ്പെട്ടെന്നാണ് ഹർഷിത് പറഞ്ഞത്. അനുഷ്കയെ ആദ്യമായി കണ്ടപ്പോൾ 'മാഡം' എന്ന് അഭിസംബോധന ചെയ്തതിനെ തുടർന്നായിരുന്നു കോലിയുടെ തിരുത്ത്. കളികഴിഞ്ഞപ്പോൾ തന്റെ ദേഹത്ത് ഷാംപെയിൻ പൊട്ടിച്ചൊഴിച്ചവനാണ് റാണയെന്ന് കോലി അനുഷ്കയോട് പറയുകയും ചെയ്തു. കളിക്കളത്തിന് പുറത്ത് വളരെ രസകരമായി പെരുമാറുന്ന വ്യക്തിയാണ് വിരാട് കോലിയെന്നും ഹർഷിത് റാണ ഓർത്തെടുത്തു. വിരാട് കോലിയെയും ഹാർദിക് പാണ്ഡ്യയെയും കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും റാണ അഭിമുഖത്തിൽ മനസ്സ് തുറന്നു. ടെലിവിഷനിൽ കണ്ട് ഇരുവരും വളരെ ഗൗരവക്കാരും ദേഷ്യക്കാരുമാണെന്ന് കരുതിയിരുന്ന റാണയ്ക്ക്, നേരിട്ട് കണ്ടപ്പോൾ അവർ തമാശക്കാരാണെന്നും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്നവരാണെന്നും മനസ്സിലായി. 2024 നവംബറിൽ ഓസ്ട്രേലിയക്കെതിരെ പെർത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് ഹർഷിത് റാണ ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. വിരാട് കോലിയുടെ അവസാന ടെസ്റ്റ് പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു കാര്യമാണെന്ന് റാണ കൂട്ടിച്ചേർത്തു. ഇന്ത്യൻ കുപ്പായത്തിൽ ഇതിനകം രണ്ട് ടെസ്റ്റുകളും 13 ഏകദിനങ്ങളും ആറ് ടി20 മത്സരങ്ങളും കളിച്ച റാണ, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി മികച്ചൊരു പേസ് ഓൾറൗണ്ടറായി വളരുകയാണ്. അരങ്ങേറ്റ മത്സരത്തിന് ശേഷം വിരാട് കോലിക്കൊപ്പമെടുത്ത ചിത്രം താൻ എന്നും വിലമതിക്കുന്ന ഒന്നാണെന്നും ഹർഷിത് റാണ പറഞ്ഞു.
രാജ്യത്ത് 500 രൂപ നോട്ട് നിരോധിക്കുന്നോ? വീണ്ടും വിശദീകരണവുമായി പിഐബി ഫാക്ട് ചെക്ക് വിഭാഗം
രാജ്യത്ത് 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ കാണാം. ഈ പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കാം.
പള്ളിക്കുന്ന് ജയ് ജവാൻ റോഡ് നിവാസികളുടെ കിണർ വെള്ളത്തിൽ ഇന്ധന സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിൽ പെട്രോൾ പമ്പിലെ ടാങ്കുകളിൽ സമ്മർദ്ദ പരിശോധന ആരംഭിച്ചു. ആദ്യപടിയായി ടാങ്കുകളിലെ ഇന്ധനം നീക്കം ചെയ്യുകയാണ്.
ദീപക്ക് ജീവനൊടുക്കിയ സംഭവം: ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലിസ്
കണ്ണൂര്‍: ലൈംഗികാതിക്രമമെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലിസ്. രാമന്തളി-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന അല്‍ അമീന് ബസില്‍ വച്ചാണ് യുവതി വിഡിയോ ചിത്രീകരിച്ചത്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ എടുത്തുവയ്ക്കണമെന്നും മറ്റാര്‍ക്കും കൈമാറരുതെന്നും നിര്‍ദേശമുണ്ട്. ബസില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി അറിവില്ലെന്ന് ബസ് കണ്ടക്ടര്‍ പറഞ്ഞു. ''വിഡിയോ പ്രചരിച്ചതിനു പിന്നാലെ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ബസിന്റെ മുതലാളി ചോദിച്ചിരുന്നു. ഇല്ലെന്നാണ് പറഞ്ഞത്. പിന്നീട് മുതലാളി വിഡിയോ അയച്ചു തന്നു. വീഡിയോയില്‍ ബസിന്റെ സീറ്റും സീലിങ്ങും കണ്ടപ്പോഴാണ് നമ്മുടെ ബസാണെന്ന് മനസ്സിലായത്. നല്ല തിരക്കുള്ള സമയമായതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇങ്ങനെ ഒരു സംഭവം വ്യക്തമല്ലെന്നാണ് മനസ്സിലാകുന്നത്. ബസില്‍ ആരും പരാതിപ്പെട്ടിട്ടില്ല. പോലിസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നു. ഹോം ഗാര്‍ഡും ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പോലിസിനെ അറിയിക്കുമായിരുന്നു.''-കണ്ടക്ടര്‍ പറഞ്ഞു. ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് മുസ്ലിം ലീഗ് മുന്‍ കൗണ്‍സിലറായ ഷിംജിത സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചതിനെതുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഷിംജിതക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
അഖണ്ഡ അമേരിക്ക? ട്രംപ് പോസ്റ്റ് ചെയ്ത യുഎസ് മാപ്പില്‍ കാനഡയും വെനസ്വേലയും ഗ്രീൻലാൻഡും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള നീക്കം ശക്തമാക്കുന്നു. കാനഡയും വെനസ്വേലയും യുഎസ്സിന്റെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് അദ്ദേഹം പങ്കുവെച്ചു. ഗ്രീൻലാൻഡ് യുഎസ് പ്രദേശമാണെന്നും സ്ഥാപിക്കപ്പെട്ടത് 2026ലാണെന്നും സൂചിപ്പിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ കാരണങ്ങളും റഷ്യയുടെയും ചൈനയുടെയും ഭീഷണികളും ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ ഈ നീക്കം.
ഇടിച്ചക്ക 1 എണ്ണം തേങ്ങ ചിരകിയത് അരമുറി ഉള്ളി 6-7 എണ്ണം ജീരകം ഒരു ടീസ്പൂൺ പച്ചമുളക് രണ്ടെണ്ണം
ടൊയോട്ടയുടെ ഡിസംബർ മാജിക്: വിൽപ്പനയിൽ അപ്രതീക്ഷിത കുതിപ്പ്
ടൊയോട്ട ഡിസംബറിൽ മികച്ച വാർഷിക വിൽപ്പന വളർച്ച കൈവരിച്ചു. ഹൈക്രോസ്, ഹൈറൈഡർ, ഗ്ലാൻസ തുടങ്ങിയ മിക്ക മോഡലുകളും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ക്രിസ്റ്റയുടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി.
സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. തലസ്ഥാനത്ത് ഗവർണർ ദേശീയ പതാക ഉയർത്തും; ജില്ലാ തലങ്ങളിൽ മന്ത്രിമാരും മറ്റ് തലങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചടങ്ങുകൾക്ക് നേതൃത്വം നൽകും. ആഘോഷങ്ങളിൽ 2002ലെ ഫ്ലാഗ് കോഡ് വ്യവസ്ഥകളും ഹരിത ചട്ടവും പാലിക്കണം.
'ഗംഭീര്‍ ഗോ ബാക്ക്', കലിപ്പിച്ച് കോലി, ഇൻഡോറിലും വിടാതെ ആരാധകർ; വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്
ഇൻഡോറിലെ ഹോൾക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആരാധകര്‍ ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരായി ചാന്റുകള്‍ മുഴക്കുന്നതും വിരാട് കോലി ദേഷ്യത്തോടെ ഗ്യാലറിയിലേക്ക് നോക്കുന്നതുമായ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബസ് ജീവനക്കാർ.ബസില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
ഹൈദരാബാദ്: ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത. മുന്‍നിര താരം തിലക് വര്‍മ ലോകകപ്പിന് മുമ്പ് ശാരീരിക ക്ഷമത വീണ്ടെടുത്ത് ടീമില്‍ മടങ്ങിയെത്തും. വിജയ് ഹസാരെ ട്രോഫിക്കിടെ ശസ്ത്രക്രിയക്ക് വിധേയനായ യുവതാരം തിലക് വര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുന്ന തിലക് ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ശസ്ത്രക്രിയ കഴിഞ്ഞ ഇടത്ത് തിലകിന് വേദനയൊന്നും അനുഭവപ്പെടുന്നില്ലെന്നും ഇന്ന് തന്നെ താരം കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനങ്ങള്‍ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാം വിചാരിച്ചതുപോലെ നടന്നാല്‍ ഈ മാസം 28ന് വിശാഖപട്ടണത്ത് നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ നാലാം ടി20ക്കുള്ള ടീമില്‍ തിലക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും മാറി മാറി കളിക്കുന്ന തിലകിന്റെ സാന്നിധ്യം ലോകകപ്പില്‍ നിര്‍ണായകമാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മങ്ങിയ ഫോമില്‍ തുടരുന്നതില്‍ മധ്യനിരയില്‍ ഇടം കൈയനായ തിലക് ഉള്ളത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്തുകൂട്ടും. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ തോല്പിച്ച് കിരീടം നേടിയപ്പോള്‍ ടോപ് സ്കോററായ തിലകിന്റെ ഇന്നിംഗ്സായിരുന്നു നിര്‍ണായകമായത്. കഴിഞ്ഞവര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ച 18 ഇന്നിംഗ്സുകളില്‍ നിന്ന് 129.15 സ്ട്രൈക്ക് റേറ്റിലും 47.25 ശരാശരിയിലും 567 റണ്‍സ് തിലക് നേടിയിരുന്നു. തിലക് തിരിച്ചുവരുന്നതോടെ ലോകകപ്പ് ടീമിലെത്താമെന്ന ശ്രേയസ് അയ്യരുടെ മോഹങ്ങള്‍ക്കും തിരിച്ചടിയേല്‍ക്കും. തിലകിന് പരിക്കേറ്റതോടെയാണ് ശ്രേയസിനെ ന്യൂസില്ഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലെടുത്തത്. നാളെ നാഗ്പൂരിലാണ് ന്യൂസിലന്‍ഡിനെതരായ ടി20 പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്.
പുതിയ കുഷാഖ് വരുന്നു; ടീസർ നൽകുന്ന രഹസ്യ സൂചനകൾ
സ്കോഡ ഇന്ത്യ വരാനിരിക്കുന്ന കുഷാഖ് ഫെയ്സ്ലിഫ്റ്റിന്റെ ആദ്യ ടീസർ പുറത്തിറക്കി. പുതിയ മോഡലിന് ചെറിയ ഡിസൈൻ മാറ്റങ്ങളും, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS പോലുള്ള സുപ്രധാന ഫീച്ചർ അപ്ഗ്രേഡുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു; അസ്വാഭാവികതയില്ലെന്ന് പൊലീസ്
കുളിമുറിയിലെ ബക്കറ്റിൽ കുട്ടി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കുഞ്ഞിനെ തിരഞ്ഞു നോക്കുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റിൽ വീണു കിടക്കുന്നത് കണ്ടത്.
ആലപ്പുഴ വടുതലയിൽ ഈ മാസം 11 ന് നടന്ന ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുത്ത് സിപിഎം എംഎൽഎ ദലീമ ജോജോ
ജസ്റ്റിസ് വി കെ മോഹനന് കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍.
സഞ്ചാരികളെയുമായെത്തിയ ടെമ്പോ ട്രാവലറിന് തീപിടിച്ചു; യാത്രക്കാരുടെ ബാഗുകൾ കത്തി നശിച്ചു, ആളപായമില്ല
കുമളിക്ക് സമീപം ടെമ്പോ ട്രാവലറിന് തീപിടിച്ചു. സഞ്ചാരികളെയുമായെത്തിയ വാഹനമാണ് കത്തി നശിച്ചത്. യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാരുടെ ബാഗുകൾ കത്തി നശിച്ചു.
ബിജെപി നേതാക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് യുകെ പൗരനായ ഡോക്ടർ സംഗ്രം പട്ടീലിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിനാലാണ് ഇദ്ദേഹത്തിന് ഇന്ത്യ വിടാൻ അനുമതി നിഷേധിച്ചത്
ഒരുകോടി രൂപ കീശയിൽ ! അറിയാം സ്ത്രീ ശക്തി SS 503 ലോട്ടറി ഫലം
സ്ത്രീ ശക്തി SS 503 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
പ്ലസ് ടു വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
രാവിലെ ഒമ്പത് മണിയായിട്ടും മുകളിലെ നിലയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാർ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

30 C