പരിസ്ഥിതി സംരക്ഷണം; ഹാനികര രാസവസ്തുക്കളുടെ ഇറക്കുമതിക്ക് ഖത്തറില്‍ വിലക്ക്
ദോഹ: ആഗോളതാപനത്തെ പ്രതിരോധിക്കുകയും പരിസ്ഥിതി സംരക്ഷണ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഹാനികരമായ രാസവസ്തുക്കളുടെയും വാതകങ്ങളുടെയും ഇറക്കുമതി നിരോധിക്കാന്‍ ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു. ഓസോണ്‍ പാളിയുടെ നാശത്തിന് ഇടയാക്കുന്ന പദാര്‍ഥങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഓസോണ്‍ പാളിക്ക് കേടുപാടുകള്‍ വരുത്തുകയും ആഗോളതാപനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന ഗ്യാസുകള്‍ ഇനി മുതല്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും കര്‍ശനമായി നിയന്ത്രിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രത്യേക നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഘട്ടം ഘട്ടമായി ഇത്തരം പദാര്‍ഥങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനപദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.
യുദ്ധത്തിന്റെ മൂന്നാം നാള് സംഭവിക്കുന്നതെന്ത്?
ഇറാനെതിരേ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങള്‍ മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോഴും ഇറാനിലും ഗള്‍ഫ് മേഖലയിലും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?
കരുവാരകുണ്ട്: ഇഞ്ചിക്കർഷക്കർക്ക് തിരിച്ചടിയായി ഫംഗസ് ബാധ. മലയോര മേഖലയിൽ അടക്കം ഫംഗസ് ബാധയാൽ വലിയ അളവിലുള്ള ഇഞ്ചിക്കൃഷിയാണ് നശിച്ചത്. ഇതോടെ വിത്തിനായി കർഷകർ പ്രയാസത്തിലായി. ഈയൊരു സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള വിത്ത് വിതരണം ചെയ്യാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കഴിഞ്ഞ സീസണിൽ ഏക്കർക്കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് രോഗം ബാധിച്ച് നശിച്ചത്.കർണാടകയിൽ ഇഞ്ചി കൃഷി നടത്തിയവർക്കും ഇത്തവണ രോഗബാധയെത്തുടർന്ന് കനത്ത നഷ്ടമാണുണ്ടായത്. രോഗ പ്രതിരോധശേഷിയുള്ള മികച്ച ഇനം ഇഞ്ചി വിത്ത് ലഭിക്കാത്തതാണ് കൃഷിക്ക് തിരിച്ചടി. വീട്ടാവശ്യത്തിന് ചെറിയ തോതിൽ കൃഷി നടത്തിയവരുടെ ഇഞ്ചിയും ഫംഗസ് ബാധയെ തുടർന്ന് പൂർണമായും നശിച്ചിട്ടുണ്ട്. വയനാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നത് കറി ഇഞ്ചിയാണ്. എന്നാൽ മലയോരമേഖലയിൽ നാടൻ ഇഞ്ചി ചുക്ക് ഉത്പാദിപ്പിക്കാനാണ് കർഷകർ ഉപയോഗിക്കുന്നത്. അതേസമയം വയനാടൻ… The post ഇഞ്ചിക്കൃഷിക്ക് ഫംഗസ്; വിത്ത് കിട്ടാനില്ല; രോഗ പ്രതിരോധശേഷിയുള്ള മികച്ച ഇനം വേണമെന്ന് കർഷകർ appeared first on RashtraDeepika .
ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം ഒരു കപ്പലിന് നേരെ ഇറാൻ ഡ്രോൺ ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെടുകയും ചെയ്തു
സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം ബോര്‍ഡിനുണ്ടെന്നും ഒരു തീരുമാനമെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി
സയണിസ്റ്റ്-സാമ്രാജ്യത്വ വാഴ്ച്ച തകരും: ഫ്രറ്റേണിറ്റി
തിരുവനന്തപുരം: ഇറാന് നേരെയുള്ള അമേരിക്കന്‍ ഇസ്രായേല്‍ അതിക്രമ അങ്ങേയറ്റം അപലപനീയമാണെന്നും സാമ്രാജ്യത്വ-സയണിസ്റ്റ് വംശീയ ഭീകരത തകരുക തന്നെ ചെയ്യുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് റമീസ് വേളം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പന്തം കൊളത്തി പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൈക്കാട് ജങ്ഷനില്‍ നിന്നാരംഭിച്ച നൈറ്റ് മാര്‍ച്ച് മാനവീയത്തില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സഈദ് ടി കെ, ഗോപു തോന്നക്കല്‍, ബാസിത് താനൂര്‍, അമീന് റിയാസ്, ലബീബ് കായക്കൊടി, സാബിര്‍ അഹ്സന്, ഷാഹിന്‍ തന്‍സീര്‍, ലമീഹ് ഷാക്കിര്‍ എന്നിവര്‍ നേതൃത്വം നല്കി.
അടുക്കളത്തോട്ടത്തിൽ വെളുത്തുള്ളി കൃഷി ചെയ്യാം
വലിയ പറമ്പുകളോ കൃഷിഭൂമിയോ ആവശ്യമില്ല, കുറഞ്ഞ സ്ഥലത്ത് പോലും വെളുത്തുള്ളി നല്ല രീതിയിൽ വിളവെടുക്കാൻ സാധിക്കും.
Archana Gautam opens up about facing physical abuse during her relationship. പ്രണയത്തിൽ ദുർബലയായിരുന്ന താൻ, കാമുകന് വേണ്ടി എല്ലാം ചെയ്തിട്ടും തിരികെ ലഭിച്ചത് കടുത്ത മർദ്ദനമായിരുന്നുവെന്ന് അവർ പറയുന്നു.
ഇവി ടയറുകൾ വേഗം തേയുന്നതിന്റെ രഹസ്യം
ഇലക്ട്രിക് വാഹനങ്ങളുടെ ടയറുകൾ പരമ്പരാഗത കാറുകളേക്കാൾ വേഗത്തിൽ തേയ്മാനം സംഭവിക്കാൻ സാധ്യതയുണ്ട്. വാഹനത്തിന്റെ അമിത ഭാരം, തൽക്ഷണ ടോർക്ക്, ഡ്രൈവിംഗ് ശീലങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.
മുസ്ലിം ലീഗിന് 2 സീറ്റ് മാത്രം; ചിഹ്നം മാറില്ല, കോണ്‍ഗ്രസുമായി യോജിക്കാതെ ഡിഎംകെ, തര്‍ക്കം
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ തർക്കങ്ങൾ രൂക്ഷം. ഡിഎംകെ സഖ്യകക്ഷികളുമായി സീറ്റ് വിഭജന ചർച്ചകൾ ഊർജിതമാക്കി. ടിആർ ബാലുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി ഓരോ കക്ഷികളുമായും ചർച്ചകൾ നടത്തുകയാണ്. സൗദി അരാംകോ റിഫൈനറി അടച്ചു; യുഎസ് യുദ്ധ വിമാനങ്ങള്‍ വീണു എന്ന് കുവൈത്ത്, എംബസിയില്‍ പുക ഡിഎംകെ രണ്ട് പാർട്ടികളുമായി സീറ്റ് കരാർ
ഇറാന്റെ ഏറ്റവും വലിയ ആണവ കേന്ദ്രമായ നടാൻസിലെ പ്ലാന്റിന് നേരെ ഞായറാഴ്ച അമേരിക്കയും ഇസ്റാഈലും ആക്രമണം നടത്തിയതായി ഐ എ ഇ എയിലെ ഇറാന്റെ പ്രതിനിധി റെസ നജാഫി സ്ഥിരീകരിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവ സേന (ഐആർജിസി) അവകാശപ്പെട്ടു. നെതന്യാഹുവിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല
കൊച്ചി: കൊച്ചിയിൽ
ഇറാനിലെ അധികാരമാറ്റം പശ്ചിമേഷ്യയില്‍ സൃഷ്ടിക്കുന്ന അസ്ഥിരത ഇന്ത്യയുടെ സാമ്പത്തിക, നയതന്ത്ര മേഖലകളെ സാരമായി ബാധിക്കുന്നു. ചബഹാര്‍ തുറമുഖം പോലുള്ള തന്ത്രപ്രധാന പദ്ധതികള്‍ക്കായി ഇറാനെ ആശ്രയിക്കേണ്ടി വരുന്ന ഇന്ത്യയും കടുത്ത പ്രതിസന്ധിയിലാണ്.
ബെംഗളൂരു: വിവാഹം കഴിക്കാൻ പോകുന്ന യുവാവിന് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടലോടെ ബന്ധുക്കൾ. ബെംഗളൂരു എം.ഇ.ഐ. ലേഔട്ടിൽ താമസിക്കുന്ന എം.ബി.എ. ബിരുദധാരിയായ വിദ്യാജ്യോതിയാണ് (27) മരിച്ചത്. പ്രണയവിവാഹത്തിന് വീട്ടുകാർ പച്ചക്കൊടി കാട്ടിയതിന് പിന്നാലെയായിരുന്നു ജാതകപ്പൊരുത്തം വില്ലനായത്. വിദ്യാജ്യോതി പ്രണയിച്ചിരുന്ന ഇതരജാതിയിൽപ്പെട്ട യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാർ ആദ്യം എതിർപ്പറിയിച്ചിരുന്നു. ഒടുവിൽ ബന്ധുക്കൾ സമ്മതം മൂളിയതോടെയാണ് ജാതകം നോക്കാൻ തീരുമാനിച്ചത്. എന്നാൽ, പരിശോധിച്ച ജ്യോത്സ്യൻ യുവാവിന് ആയുസ്സ് കുറവാണെന്ന് വിധിയെഴുതി. ഇതിൽ പരിഹാരമായി ഒൻപതുദിവസം നീളുന്ന പ്രത്യേക പൂജകളും നിർദേശിച്ചു. ഇതനുസരിച്ച് കുടുംബം വീട്ടിൽ പൂജകൾ നടത്തിവരികയായിരുന്നു. എട്ടാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയായ ശേഷം മുറിയിൽ കയറി വാതിലടച്ച വിദ്യാജ്യോതിയെ പിന്നീട് വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മലയാളം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
കുട്ടികളുടെ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.
തിരുവനന്തപുരം: പോസ്റ്റില്‍ നിന്ന് വീണ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്. വിഴിഞ്ഞം ചാവടി നട ഉച്ചക്കട റോഡിലാണ് അപകടം നടന്നത്. വൈദ്യുത പോസ്റ്റില്‍ നിന്നുള്ള കേബിള്‍ പൊട്ടി വീണിരുന്നു. ഇതില്‍ കുരുങ്ങിയാണ് മല്ലൂര്‍ സ്വദേശിനി വൈഷ്ണയ്ക്ക് പരിക്കേറ്റത്. വൈഷ്ണയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രോണ്‍ ആക്രമണം; സഊദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം . ആക്രമണത്തില്‍ ആളപായമില്ല
ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ സ്ഥാനാർഥി സമവാക്യങ്ങൾ മാറ്റിമറിക്കുന്നു. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണമെന്ന നിർദ്ദേശത്തോടെ, കായംകുളത്ത് യു പ്രതിഭയ്ക്ക് പകരം ജില്ലാ സെക്രട്ടറി ആർ നാസറിനെ മത്സരിപ്പിക്കാനുള്ള നീക്കം പ്രതിസന്ധിയിലായി
ബെംഗളൂരു നിവാസികൾക്ക് ആശ്വാസ വാർത്ത; ഹെബ്ബാൾ തുരങ്ക പാത വൈകില്ല;പുതിയ വിവരങ്ങൾ
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ സഹായകമാകുന്ന ഹെബ്ബാൾ ജംഗ്ഷനിലെ ആറ് വരി തുരങ്കപാതയുടെ നിർമ്മാണത്തിന് വേഗം കൂട്ടി അധികൃതർ. നിലവിൽ നാല് പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ ബിഡുകൾ സമർപ്പിച്ചിട്ടുണ്ട്. ആദാനി ഗ്രൂപ്പ്, ദിലീപ് ബിൽഡ്കോൺ, വിശ്വ സമുദ്ര എഞ്ചിനീയറിംഗ്, റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്നിവരാണ് ബിഡുകൾ സമർപ്പിച്ചിട്ടുള്ളത്. സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങൾ പരിശോധിച്ച ശേഷം കരാറുകാരനെ ബിഡിഎ
ഐഫോൺ 17 പ്രോ മാക്സ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ആരും പ്രതീക്ഷിക്കാത്ത വിലക്കുറവ്
ആപ്പിളിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ഐഫോൺ 17 പ്രോ മാക്സ് (iPhone 17 Pro Max) ഓഫര്‍ വിലയില്‍ വിജയ് സെയിൽസ് ഇപ്പോള്‍ ലഭ്യമാക്കുന്നു. ഐഫോൺ 17 പ്രോ മാക്സിന് ലഭ്യമായ ഓഫറിനെ കുറിച്ച് വിശദമായി.
ഇറാന്റെ നിര്‍ണായക തീരുമാനങ്ങള്‍ക്ക് പിന്നിലെ ചാണക്യന്; ആരാണ് അലി ലാരിജാനി ?
അമേരിക്കയുമായി ഒരു ചര്‍ച്ചയും ഇല്ലെന്ന് ലോകത്തെ അറിയിച്ചത് ഇറാന്റെ പ്രസിഡന്റ് ആയിരുന്നില്ല, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ആയിരുന്നു
ജിസിസി രാജ്യങ്ങളിൽ ഇറാൻ ആക്രമണം; പൗരന്മാർക്ക് സുരക്ഷാ നിർദേശങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ
ജിസിസി രാജ്യങ്ങളിൽ ഇറാൻ ആക്രമണം; പൗരന്മാർക്ക് സുരക്ഷാ നിർദേശങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ; അധികൃതരുടെ മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിർദേശം
റോം: ഒരു മാര്‍പ്പാപ്പയുടെ വിയോഗത്തിന് ശേഷമോ സ്ഥാനത്യാഗത്തിലോ, അദ്ദേഹത്തിന്റെ പിന്‍ഗാമിയെ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ തെരഞ്ഞെടുക്കുന്നത് വിശ്വാസ സമൂഹം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഏറെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതാണ് സിസ്റ്റൈന്‍ ചാപ്പലിലെ നടപടി ക്രമങ്ങള്‍. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ കത്തോലിക്കാ സഭയുടെ തലവനായ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്ത രഹസ്യ കോണ്‍ക്ലേവില്‍ ഉള്‍പ്പെട്ട 133 കര്‍ദ്ദിനാള്‍മാരില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ കൈവശം വെച്ചിരുന്നതായി കണ്ടെത്തിയെന്ന വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇത് ഒരു വലിയ സുരക്ഷാ വീഴ്ചയാണെന്ന് ഇന്നലെ പുറത്തിറങ്ങിയ ഒരു പുസ്തകം വെളിപ്പെടുത്തി. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിനുള്ളില്‍ പുരോഹിതന്മാര് ആദ്യ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറെടുക്കുമ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സജീവമായ ഒരു മൊബൈല്‍ കണക്ഷന്റെ സിഗ്നല്‍ ലഭിച്ചു. കര്‍ദ്ദിനാള്‍മാര്‍ പരസ്പരം അവിശ്വസനീയമായി നോക്കി എന്നാണ് പുസ്്തകത്തില്‍ പറയുന്നത്. തുടര്‍ന്ന് മുതിര്‍ന്ന പുരോഹിതന്മാരില് ഒരാള്‍ തന്റെ പോക്കറ്റില്‍ ഒരു ഫോണ്‍ ഉണ്ടെന്ന് കണ്ടെത്തി അത് കൈമാറിയെന്ന് ദീര്‍ഘകാല വത്തിക്കാന്‍ ലേഖകരായ രണ്ട് പേരുടെ പുതിയ പുസ്തകമായ ദി ഇലക്ഷന് ഓഫ് പോപ്പ് ലെയോ പതിനാലാമന്‍ പറയുന്നു. ഈ പുസ്തകം കര്‍ദ്ദിനാളിന്റെ പേര് പറയുകയോ ഫോണ്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് എന്തെങ്കിലും കാരണമുണ്ടെന്ന് സൂചിപ്പിക്കുകയോ ചെയ്യുന്നില്ല. ആ നിമിഷം അദ്ദേഹത്തെ ദുഃഖിതനാക്കി എന്നാണ് പറയുന്നത്. 'ഒരു സിനിമയ്ക്ക് പോലും സങ്കല്പ്പിക്കാന് പോലും കഴിയാത്തതും ആധുനിക കോണ്‍ക്ലേവുകളുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ രംഗം ആയിരുന്നു ഇതെന്നാണ് ജറാര്‍ഡ് ഒ'കോണലും എലിസബറ്റ പിക്വെയും പുസ്തകത്തില്‍ പറയുന്നത്. 2024-ലെ ഹിറ്റ് ചിത്രമായ കോണ്‍ക്ലേവ്, ഒരു പോപ്പിന്റെ സാങ്കല്‍പ്പിക തിരഞ്ഞെടുപ്പിനിടെയുള്ള ഗൂഢാലോചനകളുടെ കഥയാണ് ഇതിവൃത്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വമായ ഈ ഫോണ്‍ കണ്ടെത്തല്‍ ആ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതിനേക്കാള്‍ അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് ഒ'കോണല്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. യാഥാര്‍ത്ഥ്യം ഫിക്ഷനേക്കാള്‍ മികച്ചതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന വൈദികര്‍ പുറം ലോകവുമായി ആശയവിനിമയം നടത്തില്ലെന്നും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന നടപടിക്രമങ്ങള്‍ക്കിടയില്‍ അവരുടെ ഫോണുകളും മറ്റ് എല്ലാ ആശയവിനിമയ ഉപകരണങ്ങളും ഉപേക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നു. ലോകത്തിലെ ഏറ്റവും രഹസ്യമായ തിരഞ്ഞെടുപ്പുകളില്‍ ഒന്നിന്റെ തിരശ്ശീലയ്ക്ക് പിന്നിലെ വിശദാംശങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ പുസ്തകത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചതിന് വത്തിക്കാന്‍ പ്രസ് ഓഫീസ് മറുപടി നല്‍കിയില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായി മെയ് 7 മുതല്‍ 8 വരെ നടന്ന രണ്ട് ദിവസത്തെ കോണ്‍ക്ലേവില്‍ കര്‍ദ്ദിനാള്‍മാര്‍ യോഗം ചേര്‍ന്നു. ഏഷ്യയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഒരു പുതിയ പോപ്പിനെ കര്‍ദ്ദിനാള്‍മാര്‍ തിരഞ്ഞെടുക്കുമെന്ന സാധ്യതയിലായിരുന്നു അക്കാലത്തെ മിക്ക ഊഹാപോഹങ്ങളും കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ആ പ്രദേശങ്ങളില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിക്കും വലിയ പിന്തുണ ലഭിച്ചില്ലെന്ന് പുസ്തകം പറയുന്നു, പങ്കെടുക്കുന്ന പുരോഹിതന്മാരുമായുള്ള അഭിമുഖങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യമായി കര്‍ദ്ദിനാള്‍മാരുടെ വോട്ടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു.
'ഇംഗ്ലീഷ് സ്റ്റൈല്‍ എൻഗേജ്മെന്റ് എന്റെ പ്ലാന്‍, വിവാഹം ഈ വര്‍ഷം'; ഗ്ലാമി ഗംഗ
'എനിക്കൊരു ഇംഗ്ലീഷ് സ്റ്റൈൽ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ വളരെ മിനിമല്‍ രീതിയിലാണ് എൻഗേജ്മെന്റ് നടത്തിയത്. ഒരു റിങ് എക്സ്ചേഞ്ച് ഫോട്ടോഷൂട്ടാണ് ആദ്യം പ്ലാന്‍ ചെയ്തത്'- ഗംഗ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ലെബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചു; ശക്തമായി തിരിച്ചടിച്ച് ഇസ്രയേല്‍
ഇറാനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ലെബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചു, അതിശക്തമായ പ്രത്യാക്രമണമാണ് ഇസ്രയേല്‍
ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് നിലപാടെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് | Sabarimala Women entry
മറുകണ്ടം! ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്
ആഗോള അയ്യപ്പ സംഗമം; ഇനി കണക്ക് ഹൈക്കോടതി നേരിട്ട് പരിശോധിക്കും
ആഗോള അയ്യപ്പ സംഗമത്തിലെ കണക്ക് ഹൈക്കോടതി നേരിട്ട് പരിശോധിക്കും; ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ദേവസ്വം ബോര്‍ഡ് ഹൈകോടതിയിൽ വ്യാഴാഴ്ച്ച നേരിട്ട് ഹാജരാക്കണം
വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നത്
ഇറാനെതിരായ സൈനിക നടപടി; നാലാഴ്ച വരെ നീളാമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീളാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാൻ വലിയ രാജ്യമാണെന്നും സൈനിക നടപടിക്ക് നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കുമെന്നും ബ്രിട്ടീഷ് പത്രത്തോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും ഉടൻ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. അതേസമയം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം അറിയിച്ചു.കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉത്തരവാദിയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. The post ഇറാനെതിരായ സൈനിക നടപടി; നാലാഴ്ച വരെ നീളാമെന്ന് ട്രംപ് appeared first on RashtraDeepika .
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് (28) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 1.10 ലക്ഷം രൂപയാണ് പിഴ. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് ജഡ്ജി രാജീവൻ വാച്ചൽ വിധിച്ചു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. അതിക്രമത്തിന് പിന്നാലെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് മാനസികനില തകരാറിലായ അതിജീവത ഒന്നര മാസത്തോളം ജില്ലാ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരുനാഗപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന സുജാതൻ പിള്ള രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി. ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.
ശബരിമല യുവതീപ്രവേശനം: നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുന്‍പ് സ്വീകരിച്ച നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി. 2018ലെ യുവതീപ്രവേശന വിധിയെ എതിര്‍ക്കുകയും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രിംകോടതിയില്‍ അറിയിക്കാനുമാണ് ബോര്‍ഡിന്റെ പുതിയ നിലപാട്. കാലങ്ങളായി നിലവിലുണ്ടായിരുന്ന സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ബോര്‍ഡിന്റെ നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തീരുമാനം സുപ്രിംകോടതിയെ ഔദ്യോഗികമായി അറിയിക്കാനായി ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടതുതന്നെ ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും, അതിനാല്‍ തന്നെ വിശ്വാസികളുടെ വികാരങ്ങള്‍ പരിഗണിച്ചുള്ള നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 15നകം വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. വിശ്വാസികള്‍ക്കൊപ്പം നില്ക്കുന്ന നിലപാട് സ്വീകരിക്കണമെന്ന ഏകകണ്ഠമായ തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്. 2018ലെ യുവതീപ്രവേശന വിധിയെ പിന്തുണയ്ക്കില്ലെന്നും, ഈ തീരുമാനം സുപ്രിം കോടതിയെ അറിയിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. അതേസമയം, 2020ല്‍ യുവതീപ്രവേശന വിധി പുനപരിശോധിക്കണമെന്ന ഹരജി പരിഗണിക്കുമ്പോള്‍ വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. അന്ന് ബോര്‍ഡിന്റെ അഭിഭാഷകന് അതിനെ സാധൂകരിക്കുന്ന വാദങ്ങളും സുപ്രിംകോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വിധി പുനപരിശോധിക്കണം എന്ന നിലപാടിലേക്കാണ് ദേവസ്വം ബോര്‍ഡ് നീങ്ങുന്നതെന്ന വിലയിരുത്തലാണ് ഉയരുന്നത്.
പഞ്ചാബിൽ മതപരിവർത്തനം നടക്കുന്നു ; അമിത് ഷാ
പഞ്ചാബിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഭഗവന്ത് മാൻ സർക്കാറിനോടും ജനങ്ങളോടും ഇത് തടയാൻ അദ്ദേഹം ആവശ്യപ്പെട്ടു. നവി മുംബൈയിലെ ഖാർഘറിൽ ഗുരു തേജ് ബഹാദൂറിന്റെ 350-ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് നടന്ന 'ഹിന്ദ്-ദി-ചാദർ' അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ .
ഇറച്ചി വറ്റിച്ചത് ഇങ്ങനെ ഉണ്ടാക്കാം
ഇറച്ചി വറ്റിച്ചത് ഇങ്ങനെ ഉണ്ടാക്കാം
2000 വർഷം പഴക്കമുള്ള മമ്മികളുടെ സിടി സ്കാൻ; പുരാതന മനുഷ്യരഹസ്യങ്ങൾ പുറത്ത്
2000 വർഷം പഴക്കമുള്ള രണ്ട് ഈജിപ്ഷ്യൻ മമ്മികളിൽ നടത്തിയ ഹൈ-റെസല്യൂഷൻ സിടി സ്കാൻ, പുരാതന മനുഷ്യർക്കും ആധുനിക മനുഷ്യരുടേതിന് സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു.
യുദ്ധം കനക്കുന്നു; യുഎസ്-ഇസ്രയേൽ ആക്രമണത്തില്‍ ഇറാനിൽ മരണസംഖ്യ 550 കടന്നതായി റെഡ് ക്രസന്റ്
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ മരണസംഖ്യ 555 കടന്നു. ആക്രമണം 131 ഇറാനിയൻ നഗരങ്ങളെ ബാധിച്ചു.
ഇസ്റാഈല്‍ -യുഎസ് ആക്രമണം; ഇറാനില്‍ മരണം 555 ആയി ഉയര്‍ന്നു
റെഡ് ക്രസന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആക്രമണങ്ങളില്‍ 555 പേര് കൊല്ലപ്പെടുകയും 747-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
പഞ്ചസാര- 2 ടീസ്പൂൺ ഒറിഗനോ- 1/2 ടീസ്പൂൺ ഒലിവ് ഓയിൽ- 3 ടീസ്പൂൺ മൈദ – ഒന്നര കപ്പ്
ഹാർദിക് പാണ്ഡ്യ പുറത്തായ ശേഷം അവസാന 10 പന്തിൽ 17 റൺസ് വേണമെന്നിരിക്കെയാണ് ദുബെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ ദുബെ, ആ ഓവറിലെ അഞ്ചാം പന്തിലും ഫോർ കണ്ടെത്തി. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 7 റൺസായി ചുരുങ്ങി.
ഇറാനിൽ യുദ്ധഭീതി; വടക്കൻ ടെഹ്റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെ വ്യോമാക്രമണം
ഇസ്രായേൽ-അമേരിക്കൻ സംയുക്ത
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരനായ പ്രതിക്ക് 23 വർഷം കഠിനതടവ്
ബാബ അലക്സാണ്ടര്‍ മുസ്ലിം ലീഗില്‍
അഭിനയ റാണിയായ മന്ത്രിവീണാ ജോർജാണ് കേരളത്തിൽ നടന്ന അക്രമങ്ങളുടെ ഉത്തരവാദിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കണ്ണൂർ ഡി.സി.സി ഓഫിസിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഫെബ്രുവരി 21-ന് നടന്ന ഒരു വിവാഹം നവവരന് സമ്മാനിച്ചത് തീരാത്ത ഞെട്ടല്‍. വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ മണിയറയിലെത്തിയ വരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ വധു, പിറ്റേന്ന് വീട്ടുകാരെ മയക്കിക്കിടത്തി സ്വര്‍ണ്ണവുമായി സ്വന്തം ചെറിയച്ഛനൊപ്പം ഒളിച്ചോടി. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ തുടക്കത്തില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രി മണിയറയിലെത്തിയ യുവാവ് സംസാരിക്കാന്‍ ശ്രമിച്ചതോടെ യുവതി കൈയ്യില്‍ കരുതിയ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. തന്നെ തൊടാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ യുവാവ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി യുവതിയോട് സംസാരിക്കുകയും, പുതിയ സാഹചര്യം കൊണ്ടുള്ള പരിഭ്രാന്തിയാകാം ഇതെന്ന് പറഞ്ഞ് എല്ലാവരെയും സമാധാനിപ്പിച്ച് മടങ്ങുകയും ചെയ്തു. പിറ്റേന്ന് രാത്രി വീട്ടുകാര്‍ക്കെല്ലാം നല്കിയ ഭക്ഷണത്തില്‍ യുവതി ഉറക്കമരുന്ന് കലര്‍ത്തി. ഭക്ഷണം കഴിച്ച എല്ലാവരും ബോധരഹിതരായതോടെ വീട്ടിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. യുവതി സ്വന്തം ചെറിയച്ഛനുമായി പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ നേരത്തെ തന്നെ ഈ തട്ടിപ്പ് പ്ലാന്‍ ചെയ്തിരുന്നതായും കണ്ടെത്തി. ചെറിയച്ഛനൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന് വ്യക്തമായതോടെ വരന് പോലീസില്‍ പരാതി നല്കി. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, വധുവിനും ചെറിയച്ഛനുമായി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചു. വിവാഹ സമയത്ത് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ഒരു തരത്തിലുമുള്ള അസ്വഭാവികതയും തോന്നിയിരുന്നില്ലെന്നാണ് വരന്റെ ബന്ധുക്കള്‍ പറയുന്നത്. നല്ല രീതിയില്‍ തന്നെയാണ് യുവതി വരന്റെ വീട്ടുകാരുമായി ഇടപെട്ടത്. തൊട്ടടുത്ത ദിവസമാണ് യുവതി വരന്റെ വീട്ടിലെത്തിയത്. എന്നാല്‍ അന്നേ ദിവസം നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. രാത്രി 9 മണിയോടെയാണ് നവവരന് മണിയറയിലെത്തിയത്. നവവധുവിനോട് സംസാരിക്കാന്‍ യുവാവ് ശ്രമിച്ചതോടെ യുവതി കയ്യില്‍ കരുതിയ കത്തി എടുക്കുകയായിരുന്നു. സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്നായിരുന്നു യുവതിയുടെ ഭീഷണി. യുവതിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ആക്രമിക്കാനും യുവതി മടിച്ചില്ല. പേടിച്ച് യുവാവും ബന്ധുക്കളും ഭാര്യയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു
വനവിഭവങ്ങള്‍ ശേഖരിക്കാനായി ഉള്‍കാട്ടിലേക്ക് പോയതായിരുന്നു സുന്ദരന്‍.
ബെംഗളൂരുവിൽ പുതിയ പരിഷ്കാരങ്ങൾ; 101 സ്കൈവാക്കുകൾ, 103 ബസ് സ്റ്റോപ്പുകൾ എന്നിവ മാറും
ബെംഗളൂരു ട്രാഫിക് പോലീസ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റിന്റെ പ്രധാന ഭാഗമാണ് ഈ നിർണായക നിർദേശങ്ങൾ. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് ബെംഗളൂരു നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായ 137 സ്ഥലങ്ങളെ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഒരു കുപ്പി വെള്ളത്തിന് 100 രൂപ! കരൺ ഔജ്ലയുടെ ഡൽഹി സംഗീതനിശ, വിവാദം
പ്രശസ്ത ഗായകൻ കരൺ ഔജ്ലയുടെ ഡെൽഹിയിലെ സംഗീത പരിപാടി മോശം സംഘാടനത്തിന്റെ പേരിൽ വിവാദത്തിലായി. കുടിവെള്ളത്തിന് 100 രൂപ വരെ ഈടാക്കിയതും കാണികൾക്കിടയിലെ സംഘർഷവും ആരാധകരുടെ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു.
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്കും സെമിഫൈനലിലേക്കും നയിച്ച സഞ്ജു സാംസണെ പ്രശംസിച്ചു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ചോപ്ര മലയാളി താരത്തിന്റെ പ്രകടനത്തെ വാഴ്ത്തിയത്. വിൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസ് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള സഞ്ജു, ഇപ്പോൾ ദൈവത്തിന്റെ തന്നെ പ്ലാനിലുണ്ടെന്ന് ചോപ്ര പറഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യയുടെ പ്രധാന പദ്ധതികളിൽ സഞ്ജു ഉണ്ടായിരുന്നില്ല. എന്നാൽ മറ്റ് ബാറ്റർമാരുടെ ഫോമില്ലായ്മയും ടീമിലെ സാഹചര്യങ്ങളും സഞ്ജുവിനായി വഴിതുറക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ സഞ്ജുവിന് അവസരം ലഭിക്കില്ലായിരുന്നുവെന്നും ടീം ബാലൻസിനായി സഞ്ജുവിനെ ഉൾപ്പെടുത്തേണ്ടി വന്നത് വിധി നിയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 196 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ സഞ്ജു കാട്ടിയ പക്വത ചോപ്ര പ്രത്യേകം എടുത്തുപറഞ്ഞു. ഒരു ഓവറിൽ 10 റൺസ് വേണമെന്നിരിക്കെ റൺറേറ്റ് സമ്മർദ്ദമില്ലാതെ കളി നയിക്കാൻ സഞ്ജുവിനായി. ഈഗോയില്ലാതെ ടീമിനായി കളിച്ച് സ്ട്രൈക്ക് കൈമാറി. ഓപ്പണറായി ഇറങ്ങി ഇന്നിംഗ്സ് അവസാനം വരെ പൂർത്തിയാക്കുക എന്നത് പ്രയാസകരമാണ്. സഞ്ജു അത് സർജിക്കൽ പ്രിസിഷനോടെ പൂർത്തിയാക്കി, ചോപ്ര വ്യക്തമാക്കി. പഴയ സഞ്ജുവിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഉത്തരവാദിത്തമുള്ള താരത്തെയാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യയുടെ ബാധ്യതയാകുമെന്ന് കരുതിയ താരം ഇപ്പോൾ ടീമിന്റെ നട്ടെല്ലായി മാറിയിരിക്കുകയാണ്. സഞ്ജു മനോഹരമായി ബാറ്റ് ചെയ്യുമ്പോൾ ജീവിതം തന്നെ സുന്ദരമായി തോന്നും എന്ന വാക്കുകളോടെയാണ് ചോപ്ര വീഡിയോ അവസാനിപ്പിച്ചത്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ്.
കേസുകള്‍ നിക്ഷ്പക്ഷമായി അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് തടഞ്ഞു നിര്‍ത്തി കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ചത്
വയനാട്ടിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി.സിദ്ദീഖ് എം.എൽ.എ പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചത് ശരിയായില്ലന്ന് മന്ത്രി കെ.രാജൻ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദീഖിനെ പരാമർശിച്ചല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
വൃക്കകളെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
വൃക്കകളെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ. foods that damage the kidneys
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ആഗോള വിപണിയിലും കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 15,630 രൂപയും പവന് 520 രൂപ കൂടി 1,25,040 രൂപയുമായി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്ഡിന് 115.46 ഡോളര്‍ വര്‍ധിച്ച് 5,393.56 ഡോളറായി. 2.19 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയും പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയുമായി. യുഎസ്–ഇസ്രായേല്‍ സംയുക്തസേനകള്‍ ഇറാനില്‍ നടത്തുന്ന സൈനിക നടപടി സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. യുദ്ധം നാല് ആഴ്ച വരെ നീണ്ടുനില്‍ക്കാമെന്ന് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനിശ്ചിതത്വം നീണ്ടുനില്‍ക്കുന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള നീക്കം ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത് വരും ദിവസങ്ങളിലും വില ഉയരാന്‍ ഇടയാക്കുമെന്നാണ് സൂചന. അതേസമയം, ഇസ്രായേല്‍–യുഎസ് സംയുക്തസേനകളുടെ ഇറാന് ആക്രമണത്തിന് പിന്നാലെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ഏഴു ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലാകെ യുദ്ധഭീതിയുയര്ന്നതോടെയാണ് എണ്ണവിപണിയിലും ശക്തമായ പ്രതികരണം ഉണ്ടായത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 78.24 ഡോളറില്‍ നിന്ന് 82.37 ഡോളറായി ഉയര്‍ന്നു. 5.38 ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.66 ഡോളര്‍ കൂടി 75.33 ഡോളറിലെത്തി.
എംബസി പരിസരത്തേക്ക് പോകരുത്; മുന്നറിയിപ്പുകളുമായി കുവൈത്തിലെ എംബസി
കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അത്യാവശ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് മിസൈൽ- ഡ്രോൺ ആക്രമണ ഭീഷണി തുടരുന്നതായി എംബസി അറിയിച്ചു. സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, വീടുകളിൽ തന്നെ തുടരുകയും ജനാലകളിൽ നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കണമെന്നും നിർദേശിച്ചു. കുവൈത്തിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർ അവരുടെ വ്യക്തി സുരക്ഷാ പദ്ധതികൾ വീണ്ടും പരിശോധിക്കണമെന്നും, ഭാവിയിൽ ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പുതിയ നിർദേശങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ആദ്യ ഭാഗം നേടിയത് 1305 കോടി, രണ്ടാം ഭാഗം നാല് മണിക്കൂര്‍
നാല് മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം.
ബി.ജെ.പിയുടെ പുറത്തേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു : അരവിന്ദ് കെജ്രിവാൾ
ബി.ജെ.പിയുടെ പുറത്തേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസിൽ ഡൽഹി കോടതി കുറ്റമുക്തനാക്കിയതിന് 48 മണിക്കൂറിനുശേഷം ജന്തർ മന്തറിൽ ഞായറാഴ്ച നടത്തിയ കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഖമനേയി ആരാധകര്‍ വായിക്കേണ്ട വിവാദ ഫത്വകള് ഇതാ!
ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഫ്രഞ്ച് നയതന്ത്രജ്ഞന്
പാരിസ്: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ്. ഇറാനെതിരേ ഇസ്രായേലിന്റേയും അമേരിക്കയുടേയും ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭ പോലുള്ള സ്ഥാപനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്നും ജീന്‍-നോയല്‍ ബാരറ്റ്. എല്ലാവര്ക്കും അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാമായിരുന്നു, കാരണം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന് മുന്നില്‍ പോകുന്നതിലൂടെ മാത്രമേ ബലപ്രയോഗത്തിന് ആവശ്യമായ നിയമസാധുത നേടാനാകൂ എന്ന് പാരീസിലെ മന്ത്രാലയത്തില്‍ ഒരു യോഗം നടത്തിയ ശേഷം ബാരറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ഘട്ടത്തില്‍ ഫ്രഞ്ചുകാരൊന്നും ഇരകളായതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഫ്രഞ്ച് നയതന്ത്രജ്ഞന് കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ചു. രേഖകൾ ഹാജരാക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, ദേവസ്വം ബോർഡ് രൂപീകരിച്ച കമ്മിറ്റിയെ ഒഴിവാക്കി സ്വകാര്യ ഓഡിറ്ററോട് രേഖകൾ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിച്ചു
ആറളം ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന അനീഷ് കഴിഞ്ഞ ദിവസം കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തി നാണെന്ന് ഇതിനെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭസംസ്ഥാന കോഡിനേറ്റർ എം ഗീതാനന്ദൻ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരമല്ലെന്ന് മന്ത്രി വി.എൻ വാസവൻ. ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും, സർക്കാർ നിലപാട് മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുമ്മലിനെ അകറ്റാൻ ഈ ഒറ്റമൂലികള്‍ പരീക്ഷിക്കൂ
തുമ്മലിനെ നമ്മളെല്ലാം വളരെ നിസാരമായിട്ടാണ് കാണുന്നതെങ്കിലും നിര്‍ത്താതെ മിനുറ്റുകളോളമുള്ള തുമ്മല്‍ ദൈനംദിന ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടിക്കാറുണ്ട്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് നിര്‍ത്താതെയുള്ള തുമ്മല്‍ ഉണ്ടാകുന്നത്. നിര്‍ത്താതെയുള്ള തുമ്മലില്‍ നിന്ന് രക്ഷനേടാന്‍ ചില ഒറ്റമൂലികളെ പരിചയപ്പെടാം.
സഹോദരീഭർത്താവിൻ്റെ വിയോഗത്തിൽ തനിക്ക് താങ്ങായവരെക്കുറിച്ച് നടി സീമ ജി. നായർ ഫേസ്ബുക്കിൽ കുറിച്ചു. Actress Seema G Nair talks about people who stood by her when her brother died
രാജ്യത്ത് നടത്തുന്ന കഠിനമായ ചില പരീക്ഷകളെ അറിയാം.
ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍ ബുസൈദിയും നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.
റിയാദ്: സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോണ്‍ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. റാസ് തനുര റിഫൈനറിയില്‍നിന്നുള്ള ദൃശ്യങ്ങളെന്ന പേരില്‍ ചില വീഡിയോകള്‍ സാമൂഹികമാധ്യമമായ എക്സിലടക്കം ചില മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍, ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. രാവിലെയാണ് ആക്രമണം ഉണ്ടായത്. ഷഹീദ് 136 ഡ്രോണ്‍ ആണ് ഇറാന് പ്രയോഗിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രോണ്‍ പതിച്ചതിന് പിന്നാലെ തീ പിടിത്തമുണ്ടായെന്നും വലിയ പുക ഉയര്‍ന്നുവെന്നും ആളുകള്‍ കുറിക്കുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സൗദി അറിയിച്ചു. ആള്‍നാശമോ മറ്റ് നഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അരാംകോയും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിദേശ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ആകാശത്തുവെച്ച് തന്നെ സൈന്യം ഡ്രോണുകളെ വെടിവെച്ചിട്ടു. തകര്‍ക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് പ്ലാന്റില്‍ ചെറിയ രീതിയില്‍ തീപിടുത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ അത് നിയന്ത്രണവിധേയമാക്കി. ഇറാന് ബന്ധമുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് പ്ലാന്റ് താത്കാലികമായി അടച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തുനിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും മേഖലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം, ഹൂതികളാണ് ആക്രമണം നടത്തിയതെന്നും ഇറാന് നേരിട്ടല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എണ്ണ ഉല്‍പ്പാദനത്തെ ബാധിക്കില്ല ആക്രമണം എണ്ണ ഉല്‍പ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും, പ്ലാന്റ് അടച്ചിട്ടത് ഭാവിയില്‍ ബാധിക്കുമോ എന്ന കാര്യത്തില്‍ അരാംകോ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുവൈത്തില്‍ എംബസി മുന്നറിയിപ്പ് യുഎസ് എംബസി കുവൈത്തിലുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് അത്യാവശ്യ സുരക്ഷാ മുന്നറിയിപ്പ് നല്കി. രാജ്യത്ത് മിസൈല്‍- ഡ്രോണ്‍ ആക്രമണ ഭീഷണി തുടരുന്നതായി എംബസി അറിയിച്ചു. സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, വീടുകളില്‍ തന്നെ തുടരുകയും ജനാലകളില്‍ നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കണമെന്നും നിര്‍ദേശിച്ചു. ലെബനനില്‍ നിന്നും ഹിസ്ബുല്ലയും ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്. സൈനിക നടപടി തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കുവൈത്തിലെ യുഎസ് എംബസിയിലും ദുബായിലും അബുദബിയിലും ദോഹയിലും ബഹ്റൈനിലുമടക്കം ഇറാന് കടുത്ത ആക്രമണമാണ് നടത്തിയത്. അമേരിക്കയുടെ എഫ്15 ഇഗിള്‍ യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയെന്ന് അവകാശപ്പെട്ട ഇറാന്,പടിഞ്ഞാറന്‍ കുവൈത്തില്‍ ഇത് തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. സ്ഥിഗതികള്‍ കലുഷിതമായി തുടരുന്നതിനിടെ യുഎസിനൊപ്പം അണിചേരുമെന്ന് ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വ്യക്തമാക്കി. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ബഹ്റൈന്‍,ജോര്‍ദന്‍,ഖത്തര്‍,സൗദി അറേബ്യ,യുഎഇ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. അടിയന്തര യോഗം ചേര്‍ന്ന ജിസിസി വിദേശകാര്യമന്ത്രിമാര്‍ ഇറാന് തിരിച്ചടി നല്‍കുമെന്ന സൂചനയുമായി രംഗത്തെത്തി. ജിസിസിയെ പ്രതിനിധീകരിച്ച് ഒമാന്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് വീണ്ടും നീക്കം തുടങ്ങി
യുഎസ് സൈനിക വിമാനങ്ങള്‍ തകര്‍ന്നു വീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം; വെടിവെച്ചിട്ടതെന്ന് ഇറാന്
തകര്‍ന്ന വിമാനങ്ങളില്‍ യുഎസ് എയര്‍ഫോഴ്സിന്റെ എഫ് 15-ഇ സ്ട്രൈക്ക് ഈഗിള്‍ വിമാനങ്ങളും ഉള്‍പ്പെടും
ഇതാണവസരം! ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 ഇപ്പോള്‍ 18000 രൂപയിലേറെ വിലക്കുറവില്‍, മോഹവിലയില്‍ വാങ്ങാം
ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 ഫ്ലിപ്കാർട്ടിൽ വലിയ വിലക്കുറവിൽ ലഭ്യമാണ്. 1,09,999 രൂപ വിലയുണ്ടായിരുന്ന ഫോണിന് ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 18,000 രൂപയിലേറെ ഇളവ് ലഭിക്കും. ഈ പ്രീമിയം ഫോൾഡബിൾ ഫോണിന്റെ പ്രധാന സവിശേഷതകളും ഓഫർ വിവരങ്ങളും അറിയാം.
ആക്രമണത്തില്‍ രണ്ട് കണ്ടെയ്നറുകള്‍ക്ക് തീപിടിച്ചെങ്കിലും പ്രത്യേക സംഘം അത് വിജയകരമായി അണച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗർഭിണികൾ പുറത്തിറങ്ങരുത് ..! പൂര്‍ണ ചന്ദ്രഗ്രഹണം നാളെ; ശ്രദ്ദിക്കാം ചിലതൊക്കെ
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉച്ചയ്ക്ക് 2.14 നാണ് ഗ്രഹണം ആരംഭിക്കുന്നത്.
വിവാഹം കഴിഞ്ഞാൽ പല കാര്യങ്ങളും നമ്മൾ തന്നെ ചെയ്യണം. ഇന്നു രണ്ടുപേരും തുല്യമായി കുടുംബം നോക്കുന്നവരുണ്ട്. പക്ഷേ, ഇപ്പോൾ എനിക്ക് അമ്മയോടും ചേച്ചിയോടുമെല്ലാം പൈസ ചോദിക്കാം. പക്ഷേ, ഭാര്യയോടു ചോദിക്കുമ്പോൾ അവർക്ക് മനസിലാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അത് ചിലപ്പോൾ വിഷമമാകും. വർക്കില്ലാതിരിക്കുമ്പോൾ ഞാൻ വീട്ടിൽ തന്നെയാണ്. സിനിമ കാണും. ഡാൻസ് പഠിക്കാൻ പോകും. സെറ്റിൽഡ് ആകട്ടെ എന്ന് വിചാരിച്ചു. അത് നടന്നില്ല. ഇപ്പോൾ ഈ ലൈഫിൽ ഞാൻ ഓക്കെയാണ്. ഇനി അങ്ങനെയൊരാൾ വന്നുചേർന്നാൽ നടക്കട്ടെ എന്നേയുള്ളൂ. ഇനി പ്രയത്നിക്കുന്നില്ല. സിനിമയ്ക്കുവേണ്ടി മാത്രമേ പ്രയത്നിക്കുന്നുള്ളൂ. കല്യാണമൊക്കെ വന്നു ചേരേണ്ട കാര്യങ്ങളാണ്. വീട്ടിൽ കല്യാണക്കാര്യം പറയുമ്പോൾ എനിക്ക് ദേഷ്യം വന്നാൽ ഞാൻ എറണാകുളത്ത് മാറി താമസിക്കും. പിന്നെ തിരിച്ചുവരും. കല്യാണക്കാര്യം പറയുന്നത് എനിക്ക് പൊതുവെ വലിയ ദേഷ്യമുള്ള കാര്യമല്ല.-മണിക്കുട്ടൻ The post കല്യാണം വന്നുചേരേണ്ട കാര്യം; തന്റെ പ്രയത്നം ഇനി സിനിമയ്ക്ക് വേണ്ടിയെന്ന് മണിക്കൂട്ടൻ appeared first on RashtraDeepika .
66 പൈസ തിരികെ നൽകിയില്ല; ബാങ്കിനെതിരെ നിയമനടപടിക്ക1രുങ്ങി കർഷകൻ
66 പൈസ തിരികെനൽകിയില്ലെന്നാരോപിച്ച് ബാങ്കിനെതിരേ നിയമനടപടിക്കൊരുങ്ങി കർഷകൻ. കർണാടകത്തിലെ ഹാസൻ ജില്ലയിലെ ചൊക്കണ്ണ ഗൗഡയാണ് ബാങ്കിനെ പാഠംപഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ വിപുലീകരിക്കുന്നു
വിദേശ വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വിദ്യാർഥികൾ യാത്രക്ക് മുമ്പ് സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
മധ്യപൂര്‍വ മേഖലയില്‍ 1579 വിമാന സര്‍വീസുകള്‍ റദ്ദാക്കി
സൗദി, യുഎഇ ,ഈജിപ്ത്, ഖത്തര്‍, ഇറാന്, ഇസ്രയേല്‍, ഒമാന്‍, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ 3990 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.
നടനും ബിഗ്ബോസ് മുന്‍ താരവുമായ ഗബ്രി ജോസ് തനിക്ക് അടുത്തിടെ സംഭവിച്ച അപകടത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു
ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളിലെ സമീപകാല കുതിച്ചുചാട്ടം സ്വര്‍ണത്തെയും വെള്ളിയെയും വീണ്ടും ശ്രദ്ധാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. വിലയേറിയ ലോഹങ്ങളുടെ സുരക്ഷിതമായ വില കാരണം അവയുടെ പ്രതീക്ഷയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍, ഇന്ത്യന്‍ സമയം 1:17 പ്രകാരം, സ്പോട്ട് ഗോള്‍ഡ് 2.5 ശതമാനം അഥവാ 134 ഡോളര്‍ ഉയര്‍ന്ന് 5,413.42 ഡോളറിലെത്തി. ഹോട്ടലുകളില്‍ നിന്ന് ആരേയും പുറത്താക്കരുത്, ചെലവ് സര്‍ക്കാര്‍
സൗദിയിലെ അരംകോ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം
സൗദിയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയാണ് അരാംകോയുടെ റാസ് തനൂര റിഫൈനറി.
സാമ്രാജ്യത്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഭരണാധികാരിയെയും വേണമെങ്കിൽ അമേരിക്കയ്ക്ക് പിടിച്ചു കൊണ്ട് പോകാവുന്ന സാഹചര്യമാണുള്ളതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ' നെൽകൃഷിക്കാരുടെ സബ്സിഡി കേന്ദ്ര സർക്കാർ നിഷേധിച്ചതിനെതിരെ കണ്ണൂർ ആർ.എസ്. പോസ്റ്റ് ഓഫീസിന് മുൻപിൽ അഖിലേന്ത്യാകർഷക സംഘം നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
സസ്പെൻസ് ക്രൈം ത്രില്ലർ ഐസിയു തിയറ്ററുകളിൽ
താന്തോന്നി എന്ന ചിത്രത്തിനു ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്ത് ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങിയ ചിത്രം ഐസിയു തിയറ്ററുകളിലെത്തി. കൊച്ചിയിൽ നടന്ന ട്രെയിലർ ലോഞ്ചിൽ നടൻ ദിലീപ് മുഖ്യാതിഥിയായിരുന്നു. സിനിമാമേഖലയിൽ 13 വർഷം തികയുന്ന ബിബിൻ വെടിക്കെട്ട് എന്ന ചിത്രത്തിനു ശേഷം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണിത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത് സന്തോഷ് കുമാർ.സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയിലെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. ഗുഡ് ഫെല്ലാസിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം- സി. ലോകനാഥൻ, സംഗീതം- ജോസ്… The post സസ്പെൻസ് ക്രൈം ത്രില്ലർ ഐസിയു തിയറ്ററുകളിൽ appeared first on RashtraDeepika .
മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ കോഫി ഫേസ് പാക്കുകൾ
2 ടേബിൾസ്പൂൺ കാപ്പിപ്പൊടി 1 ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖം സുന്ദരമാക്കാൻ മികച്ചതാണ് ഈ ഫേസ് പാക്ക്.
ഡീസൽ കരുത്തിൽ വിപണി പിടിക്കാൻ പുതിയ എസ്യുവികൾ
കർശനമായ എമിഷൻ മാനദണ്ഡങ്ങൾക്കിടയിലും ഡീസൽ എഞ്ചിനുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഈ വർഷം മഹീന്ദ്ര സ്കോർപിയോ-എൻ ഫെയ്സ്ലിഫ്റ്റ്, അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ പുതിയ ഡീസൽ എസ്യുവികൾ ഇന്ത്യയിൽ പുറത്തിറങ്ങും.
ഓഹരിവിപണിയില്‍ യുദ്ധക്കെടുതി; തകര്‍ന്ന് തരിപ്പണമായി വിപണി; നിക്ഷേപകര്‍ക്ക് 7.8 ലക്ഷം കോടി നഷ്ടം
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്ന വാർത്തയും ക്രൂഡ് ഓയിൽ വിലവർധനയും രൂപയുടെ മൂല്യത്തകർച്ചയുമാണ് പ്രധാന കാരണങ്ങൾ.
കോന്നി: കേരളത്തിലെ എല്ലാ കുടുംബങ്ങളിലും ഭക്ഷണം എത്തിക്കുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ചെങ്ങറ സമരഭൂമിയിൽ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദിവാസി ഉന്നതികളിൽ താമസിക്കുന്നവർക്ക് പലപ്പോഴും റേഷൻ കടകളിൽ നേരിട്ട് എത്തി ഭക്ഷ്യ ധാന്യങ്ങൾ വാങ്ങുവാൻ സാധിക്കാതെ വരുന്നു. ഇതിന് ഒരു പരിഹാരമായാണ് സഞ്ചരിക്കുന്ന റേഷൻ കടകൾ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. പത്തനാപുരം ഗാന്ധിഭവൻ, മാജിക് പ്ലാനറ്റ്, സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങൾ എന്നിവടങ്ങൾ അടക്കം ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. കിടപ്പു രോഗികൾക്ക് റേഷൻ കടകളിൽ പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒപ്പം എന്ന പദ്ധതിയിലൂടെ സാധനങ്ങൾ എത്തിക്കും.ദാരിദ്ര്യ മുക്ത കേരളം എന്ന സ്വപ്നം പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാലയളവിലാണ് ചെങ്ങറ സമരഭൂമിയിൽ റേഷൻ വിതരണം ഇല്ലായെന്ന വിഷയം… The post കേരളത്തിലെ എല്ലാ കുടുംബങ്ങളിലും ഭക്ഷണം എത്തിക്കുക എന്നത് സർക്കാർ നിലപാടെന്ന് മന്ത്രി അനിൽ appeared first on RashtraDeepika .
നിരവധി സ്കോളർഷിപ്പുകൾ ലഭ്യമായതിനാൽ സൈപ്രസ് തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്നതായാണ് റിപോർട്ട്.
മണിയറയിൽ കത്തിയുമായി കാത്തിരുന്ന് നവവധു, ചെറിയച്ഛനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്റെ വീട് കൊള്ളയടിച്ച്
രാത്രി 9 മണിയോടെയാണ് നവവരൻ മണിയറയിലെത്തിയത്. നവവധുവിനോട് സംസാരിക്കാൻ യുവാവ് ശ്രമിച്ചതോടെ യുവതി കയ്യിൽ കരുതിയ കത്തി എടുക്കുകയായിരുന്നു.
ടൊയോട്ടയുടെ ഫെബ്രുവരി മാജിക്: വിൽപ്പന കുതിച്ചുയർന്നു
2026 ഫെബ്രുവരിയിൽ ടൊയോട്ട കിർലോസ്കർ മോട്ടോർ 34,034 വാഹനങ്ങൾ വിറ്റ് മികച്ച പ്രകടനം കാഴ്ചവച്ചു, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർധനവാണ്.
കൊല്‍ക്കത്ത: ഒരു ത്രില്ലര്‍ സിനിമ കാണും പോലെയായിരുന്നു ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 പോരാട്ടത്തെ ഭൂരിഭാഗം ആരാധകരും നോക്കിക്കണ്ടത്. തുടക്കം മുതല്‍ ഒടുക്കം വരെ ബാറ്റിങ് വെടിക്കെട്ടും മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്ന വിക്കറ്റുവേട്ടയും മാസ്മരിക ക്യാച്ചുകളും കൈവിട്ട കളി തിരിച്ചുപിടിച്ച സഞ്ജുവിന്റെ നായകന് ഇന്നിംഗ്സും ഒടുവില്‍ ക്ലൈമാക്സില്‍ കാമിയോ ഇന്നിംഗ്സുമായി ശിവം ദുബെയും ഒക്കെ ചേര്‍ന്ന് ആരാധകരെ ത്രസിപ്പിച്ച് ഇന്ത്യയുടെ സെമി പ്രവേശനവും. ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ പ്രകടനത്തിന് പോലും ഒരു 'ലാലേട്ടന് ടച്ച്' എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കുറച്ചുകാലമായി തുടര്‍ച്ചയായി നേരിട്ട പരാജയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം ബോക്സ് ഓഫീസില്‍ ഹിറ്റുകളുമായി ലാലേട്ടന് തിരിച്ചുവന്നതുപോലെ, സഞ്ജുവും കരിയറിലെ ഏറ്റവും മികച്ച തിരിച്ചുവരവാണ് ടി20 ലോകകപ്പില്‍ നടത്തിയത്. നിര്‍ണ്ണായക മത്സരത്തില്‍ 97 റണ്‍സ് എടുത്ത് ഇന്ത്യയെ വിജയിപ്പിച്ച ശേഷം സഞ്ജു മുട്ടുകുത്തിനിന്ന് ദൈവത്തോട് നന്ദി പറയുന്ന ദൃശ്യങ്ങളെ സിനിമയിലെ ഹീറോയിക് സീനുകളോടാണ് ആരാധകര്‍ ഉപമിക്കുന്നത്. മലയാള സിനിമയില്‍ മോഹന്‍ലാലിന് ഉള്ളതുപോലെ ക്രിക്കറ്റില്‍ വന്‍തോതിലുള്ള 'സ്ലീപ്പര്‍ സെല്‍സ്' ആരാധകരുള്ള താരമാണ് സഞ്ജു എന്ന് ഈ പ്രകടനത്തിലൂടെ തെളിയിക്കപ്പെട്ടതായി ആരാധകര്‍ പറയുന്നു. മുന്‍പ് ഒരു പത്രസമ്മേളനത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് സഞ്ജു പറഞ്ഞ വാക്കുകളും ഇപ്പോള്‍ വൈറലാവുകയാണ്. സിനിമയില്‍ ലാലേട്ടന് ചെയ്യുന്നതുപോലെ ക്രിക്കറ്റില്‍ തനിക്കും വില്ലനായും നായകനായും ജോക്കറായും പല റോളുകള്‍ ചെയ്യേണ്ടി വരുമെന്ന് സഞ്ജു പറഞ്ഞിരുന്നു. അന്ന് തമാശയായി തന്നെ 'സഞ്ജു മോഹന്‍ലാല്‍ സാംസണ്' എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. മാച്ച് വിന്നിംഗ് ഇന്നിംഗ്സിലൂടെ മോഹന്‍ലാലിന്റെ മാസ് തിരിച്ചുവരവുകളെപ്പോലെ സഞ്ജു സാംസണും കായികലോകത്ത് ഒരു 'ലാലേട്ടന് ടച്ച്' കൊണ്ടുവന്നിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി പ്രമുഖര്‍ സഞ്ജുവിന്റെ ഈ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ മുതല്‍ മലയാളത്തിന്റെ മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും വരെ സഞ്ജുവിന്റെ പോരാട്ടവീര്യത്തെ വാനോളം പുകഴ്ത്തി. നമ്മുടെ കുട്ടികള്‍ ഈ പോരാട്ടം അതിമനോഹരമായി കൈകാര്യം ചെയ്തുവെന്ന് സച്ചിന് പറഞ്ഞു. രണ്ട് ഇന്നിംഗ്സുകളിലെയും അവസാന ഓവറുകള്‍ കൃത്യമായി നിയന്ത്രിക്കാനായത് നമുക്ക് മുന്‍തൂക്കം നല്കി. ക്രീസില്‍ സഞ്ജു സാംസണ് പുലര്‍ത്തിയ ആ ശാന്തത കാണാന്‍ തന്നെ എന്തൊരു ഭംഗിയായിരുന്നു. അത്തരമൊരു സാന്നിധ്യം ഒരു ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇനി നേരെ സെമി ഫൈനലിലേക്ക്, എന്നായിരുന്നു സച്ചിന് ടെന്‍ഡുല്‍ക്കര്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്.
ആയുസ് കുറവാണെന്ന ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് 28കാരി ജീവനൊടുക്കി
ബെംഗളൂരു: ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് കടുത്ത മാനസിക ആശങ്കയിലായിരുന്ന 28കാരിയായ യുവതി ജീവനൊടുക്കിയ നിലയില്‍. ബെംഗളൂരു ബഗലഗുണ്ടെ എന്‍ഇഎല്‍ ലേയൗട്ടിലാണ് സംഭവം. വിദ്യാ ജ്യോതി എന്ന യുവതി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കുടക് സ്വദേശിയായ യുവാവുമായി ഇവര്‍ക്കു ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തിന് കുടുംബങ്ങള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സസമ്മതിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട ഭാവികാര്യങ്ങള്‍ അറിയാനായി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് യുവതി ഒരു ജ്യോതിഷിയെ സമീപിച്ചത്. ആയുസ് കുറവാണെന്നും ദീര്ഘദാമ്പത്യജീവിതത്തിനായി പ്രത്യേക പൂജകള്‍ അനിവാര്യമാണെന്നും ജ്യോതിഷി പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ ഒന്‍പത് ദിവസത്തെ പൂജകള്‍ നടത്തിയിരുന്നു. എന്നാല്‍ യുവതി കടുത്ത ആശങ്കയിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. അവര്‍ പലപ്പോഴും ആശ്വസിപ്പിച്ചിരുന്നുവെങ്കിലും യുവതിയുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടായില്ലെന്ന് പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ യുവതി ഏറെ നേരം പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പരിശോധിച്ചപ്പോള്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന യുവതി ജോലിത്തിരക്കിലായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ബഗലഗുണ്ടെ പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ്, സംഭവത്തില്‍ മറ്റു കാരണങ്ങളുണ്ടോയെന്ന് ഉള്‍പ്പെടെ വിശദമായി അന്വേഷിച്ച് വരികയാണ്.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്.ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്
'ഒരു ചർച്ചയുമില്ല'; അമേരിക്കയുമായി സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി | Iran
യുദ്ധം അവസാനിക്കുന്നില്ല; അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി,ഇറാനെ നയിക്കാൻ ശേഷിയുള്ള ആരും ഇറാനിൽ ഇല്ലെന്ന് ട്രംപ് Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News
മധ്യപ്രദേശിലെ ഗ്വാളിയോർ-ദബ്ര ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഒരു കാറിനെ വലിച്ചിഴച്ചത് ഒന്നര കിലോമീറ്ററോളം ദൂരം. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

31 C