ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ അതേർട്ടൻ. വൈറ്റ് ബോൾ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയാണ് ഏറ്റവും കരുത്തരെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ 14 മയക്കുമരുന്ന് കേസുകളും 50 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. വാഹന പരിശോധനയും നടത്തി, നിയമലംഘനം നടത്തിയവർക്കെതിരെ നടപടിയെടുത്തു.
ടി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ 'മണ്ടന്‍' തീരുമാനം ഇന്ത്യയ്ക്ക് ലോട്ടറിയായി
ചികില്‍സാ പിഴവ്; സ്വകാര്യ ആശുപത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
മലപ്പുറം: രോഗിയെ ചികില്സിക്കുന്നതില് വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിക്കെതിരേ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷന്. മലപ്പുറം സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ കമ്മീഷന്റെ ഇടപെടല്‍. രോഗി പ്രമേഹബാധിതയാണെന്ന് മനസിലാക്കാതെയായിരുന്നു മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രി ചികില്‍സിച്ചത്. ഇത് രോഗിയുടെ മരണത്തിന് കാരണമായിരുന്നു. രോഗിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന് ഉത്തരവിട്ടു. രാത്രി വീട്ടില്‍ വീണ് കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് മാതാവിനെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എക്സ്റേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസത്തിന് ശേഷം വേദനയ്ക്ക് കുറവില്ലാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ തുടയെല്ല് പൊട്ടിയതായി കണ്ടെത്തി. ഉടന്‍ അഡ്മിറ്റ് ചെയ്ത് കാനുല വഴി മരുന്നു നല്കി. രണ്ട് ദിവസത്തിനകം കാനുല വെച്ച കൈ പൂര്‍ണ്ണമായും പഴുത്തതിനെ തുടര്‍ന്ന് രക്തം പരിശോധിച്ചപ്പോഴാണ് രോഗി പ്രമേഹ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ഓപ്പറേഷന് വഴി പഴുപ്പ് ബാധിച്ചത് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്തുദിവസം ആശുപത്രിയിലെ കിടത്തി ചികില്‍സ ഫലം കണാണത്തതിനാല്‍ തൃശുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികില്‍സക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തെങ്കിലും ഒരു മാസത്തിന് ശേഷം രോഗി മരണപ്പെട്ടു. തുടര്‍ന്നാണ് ചികില്‍സാ പിഴവിനെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ പ്രമേഹബാധിതയാണ് രോഗിയെന്ന് മനസിലാക്കാതെയുള്ള ചികില്‍സാരീതിയും അശ്രദ്ധയും കമ്മീഷന് കണ്ടെത്തി. പരാതിക്കാരന് പുറമെ രണ്ട് ഡോക്ടര്‍മാരെയും വിസ്തരിച്ചു. മരണകാരണം ചികില്‍സാ പിഴവായിരുന്നില്ലെങ്കിലും രോഗിയെ മരണത്തോടടുപ്പിക്കാന്‍ ചികില്‍സ നിമിത്തമായെന്ന് കമ്മീഷന് വിധിയില്‍ പറഞ്ഞു. ചികില്‍സാ ചെലവ് 1,73,736 രൂപയും നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും ഉള്‍പ്പെടെ ആകെ 493,736 രൂപ ഒരു മാസത്തിനകം ഹരജിക്കാരന് നല്കാന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമീഷന് വിധിച്ചു. നഷ്ടപരിഹാരത്തില്‍ വീഴ്ച വന്നാല്‍ ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്നാണ് ഉത്തരവ്.
കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ എം എല്‍ എ വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ നിര്‍വഹിച്ചു.
കോഴിക്കോട്ട് നഴ്സുമാരുടെ സമരത്തിനിടെ മന്ത്രി മുഹമ്മദ് റിയാസിനെ കൂകിവിളിച്ച സംഭവത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ ക്ഷമാപണം നടത്തി.
110 ശതമാനം കണ്ണൂരിൽ മത്സരിക്കും; അതിനെന്താണ് കുഴപ്പമെന്ന് കെ സുധാകരൻ
കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കെ സുധാകരന്. കണ്ണൂരില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം സുധാകരന് നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന് സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. ‘110 ശതമാനം മത്സരിക്കും അതിനെന്താണ് കുഴപ്പം. കണ്ണൂരില്‍ കെ. സുധാകരന് ഉണ്ടാകും. മത്സരിക്കും’ എന്നാണ് സുധാകരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നിലവില്‍ കണ്ണൂരിന്റെ എംപിയാണ് സുധാകരന്. എംപിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കേണ്ടത് ഹൈക്കമാന്റാണ്. എന്നാല്‍ ഹൈക്കമാന്റ് തീരുമാനം വരുന്നതിന് മുമ്പേയാണ് സുധാകരന്റെ പ്രഖ്യാപനം. […] The post 110 ശതമാനം കണ്ണൂരിൽ മത്സരിക്കും; അതിനെന്താണ് കുഴപ്പമെന്ന് കെ സുധാകരൻ appeared first on ഇവാർത്ത | Evartha .
അങ്കാറ: മിഡിൽ ഈസ്റ്റിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ തുർക്കി വിജയകരമായി തകർത്തു. ദക്ഷിണ തുർക്കിയിലെ ഗാസിയാൻടെപ്പ് പ്രവിശ്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച മിസൈലിനെ നാറ്റോയുടെ (NATO) വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് വെടിവെച്ചിട്ടത്. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തുർക്കിക്ക് നേരെ ഇത്തരത്തിൽ മിസൈൽ ഭീഷണി ഉണ്ടാകുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗാസിയാൻടെപ്പിലെ ജനങ്ങളെ പരിഭ്രാന്തരാക്കി വലിയ സ്ഫോടന ശബ്ദം കേട്ടത്. കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിരിക്കുന്ന നാറ്റോയുടെ മിസൈൽ പ്രതിരോധ ആസ്തികൾ ഉപയോഗിച്ചാണ് ഇറാന്റെ മിസൈൽ നിർവീര്യമാക്കിയതെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങൾ ഗാസിയാൻടെപ്പിലെ സാഹിൽബെ ജില്ലയിലുള്ള വിജനമായ പ്രദേശത്താണ് വീണത്. ജനവാസ മേഖലയിലല്ല അവശിഷ്ടങ്ങൾ പതിച്ചത് എന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. 2026 ഫെബ്രുവരി അവസാനം മുതൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം രൂപപ്പെട്ടത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും യുഎസ് ആസ്തികൾക്കും നേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചിരുന്നു. ഇറാൻ അയൽരാജ്യങ്ങളെ നേരിട്ട് ലക്ഷ്യം വെക്കുന്നില്ലെന്ന് അവകാശപ്പെടുമ്പോഴും, സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള മിസൈലുകൾ തുർക്കിയുടെ വ്യോമാതിർത്തി ലംഘിക്കുന്നത് അങ്കാറയെ പ്രകോപിപ്പിച്ചിട്ടുണ്ട്. മിസൈൽ ആക്രമണത്തിന് പിന്നാലെ തുർക്കി പ്രതിരോധ മന്ത്രാലയം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെയോ വ്യോമാതിർത്തിയെയോ ചോദ്യം ചെയ്യുന്ന ഏത് ഭീഷണിക്കെതിരെയും മടിയേതുമില്ലാതെ കർശനമായ നടപടികൾ സ്വീകരിക്കും, എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അയൽരാജ്യങ്ങളുമായുള്ള സമാധാനപരമായ ബന്ധത്തിന് തുർക്കി മുൻഗണന നൽകുന്നുണ്ടെങ്കിലും, സ്വന്തം സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അവർ വ്യക്തമാക്കി. തുർക്കിയുടെ മുന്നറിയിപ്പുകൾ അവഗണിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഗാസിയാൻടെപ്പ് ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ തുർക്കി മേഖലകളിലേക്ക് യാത്രാ മുന്നറിയിപ്പ് (Travel Advisory) പുറപ്പെടുവിച്ചു. ഭീകരവാദ ഭീഷണിയും സായുധ പോരാട്ട സാധ്യതയും കണക്കിലെടുത്ത് ഈ ഭാഗങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് നിർദ്ദേശം. അദാനയിലെ യുഎസ് കോൺസുലേറ്റിന്റെ പ്രവർത്തനങ്ങളും താല്‍ക്കാലികമായി നിർത്തിവെച്ചു. അസർബൈജാൻ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾ തുർക്കിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തുർക്കി ഒരു നാറ്റോ അംഗരാജ്യമായതിനാൽ, ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ നാറ്റോയുടെ 'ആർട്ടിക്കിൾ 5' (Article 5) പ്രകാരമുള്ള സൈനിക നീക്കങ്ങൾക്ക് കാരണമാകുമോ എന്ന ചർച്ചയും സജീവമാണ്. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം സഖ്യകക്ഷികൾക്കെല്ലാം നേരെയുള്ള ആക്രമണമായി കണക്കാക്കി തിരിച്ചടിക്കാനുള്ള വ്യവസ്ഥയാണിത്. നിലവിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ശ്രമിക്കുന്നത്. എങ്കിലും, അതിർത്തിയിൽ പാട്രിയറ്റ് മിസൈലുകളും എഫ്-16 വിമാനങ്ങളും അതീവ ജാഗ്രതയിൽ വിന്യസിച്ചിരിക്കുകയാണ്.
ഗ്യാസ് വിതരണം നിലച്ചതിനാൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കാത്ത അവസ്ഥ. മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന
'സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് കാരണമുണ്ട്'; വ്യക്തമാക്കി ഗൗതം ഗംഭീര്‍
ടി20 ലോകകപ്പില്‍ സഞ്ജു സാംസണെ ഒഴിവാക്കിയതല്ലെന്നും മാനസികമായി ഫ്രഷ് ആവാന്‍ വിശ്രമം നല്‍കിയതാണെന്നും മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഇറാന്- ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവച്ചതായി ഔദ്യോഗിക പ്രഖ്യാപനം. 2026 മാര്‍ച്ച് 16 വരെ പരീക്ഷകള്‍ മാറ്റിവച്ചതായി സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍) തിങ്കളാഴ്ച (മാര്‍ച്ച് 09) അറിയിച്ചു. പുതിയ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. 'ബഹ്റയ്ന്, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിയും വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയും നിലവിലുള്ള അനിശ്ചിതത്വവും കണക്കിലെടുത്താണ് തീരുമാനം. വിഷയം വിമര്‍ശനാത്മകമായി അവലോകനം ചെയ്ത ശേഷം, മാര്‍ച്ച് 12 മുതല്‍ 16 വരെ നടക്കാനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു' സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് സന്യാം ഭരദ്വാജ് പറഞ്ഞു. പുതിയ തിയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും. തുടര്‍ന്നുള്ള പരീക്ഷകള്‍ക്ക്, മാര്‍ച്ച് 14 ന് സാഹചര്യം അവലോകനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ് സിബിഎസ്ഇ മാര്‍ച്ച് 2, 5, 7, 9, 10, 11 തിയ്യതികളിലെ പരീക്ഷകള്‍ ഈ മേഖലകളില്‍ മാറ്റിവച്ചിരുന്നു. മാര്‍ച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും ഫലപ്രഖ്യാപനം പ്രത്യേകം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പരീക്ഷകള്‍ പൂര്‍ണമായി റദ്ദാക്കിയെന്ന തരത്തില്‍ വ്യാജ സര്‍ക്കുലറുകള്‍ പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്നും പരീക്ഷകള്‍ തത്ക്കാലം മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ദുബായിലെ സിബിഎസ്ഇ റീജിയണല്‍ ഓഫിസ് ഡയറക്ടര്‍ ഡോ. രാം ശങ്കര്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി വിശ്വസനീയമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാന്‍ അദ്ദേഹം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന വെളിപ്പെടുത്തലുകളെ തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ കോഴികളുമായി പ്രതിഷേധിച്ചപ്പോൾ, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.
കലേഷ് രാമാനന്ദ്- ഹന്ന റെജി കോശി ചിത്രം; ഫെയ്സസിലെ വീഡിയോ ഗാനം എത്തി
കലേഷ് രാമാനന്ദും ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഫെയ്സസ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നവാഗതനായ നീലേഷ് ഇ കെ സംവിധാനം ചെയ്ത ചിത്രം മാർച്ച് ആറിന് തിയേറ്ററുകളിലെത്തിയിരുന്നു.
''കുരുന്നുകള്‍ക്ക് വിദ്യപകരുകയെന്ന മോഹവുമായി പിഎസ്സി മത്സരപ്പരീക്ഷയെഴുതി പാസായ ശേഷം നിയമനത്തിനായി റോഡില്‍ വന്ന് കിടക്കേണ്ടിവരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല സാറെ''
അപകടം നടന്ന സ്ഥലത്തിനടുത്തുള്ള പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. മൂന്ന് കിലോയിലേറെ കഞ്ചാവാണ് പറമ്പിലെ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും
ബെംഗളൂരു: എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ഹോട്ടലുകള്‍ നാളെ മുതല്‍ അടച്ചിട്ടേക്കും. തിങ്കളാഴ്ച മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണം പെട്ടെന്ന് നിര്‍ത്തിയത് ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിര്‍ത്തിവച്ചതായി ബാംഗ്ലൂര്‍ ഹോട്ടല്‍സ് അസോസിയേഷന് പ്രഖ്യാപിച്ചു. യുദ്ധം തുടരുമ്പോഴും യുഎസ് ബജറ്റ് കമ്മിയുടെ 70%വും ഇല്ലാതാകും..! കാരണം
താരത്തെ പുറത്താക്കിയതല്ലെന്നും 2027 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഈ തീരുമാനമെന്നും കോച്ച് മൈക്ക് ഹെസ്സന് വ്യക്തമാക്കി.
മട്ടന്നൂരില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു
വയനാട്: വയനാട് മാനന്തവാടിയിൽ ഞെട്ടിക്കുന്ന അപകടം. ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് - മാനന്തവാടി റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചതിൽ ഒരാൾ. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ചാതുര്‍വര്‍ണ്യ ക്രമത്തെ അതിന്റെ എല്ലാ ജീര്‍ണതകളോടും കൂടി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരായ നിരന്തര പോരാട്ടമായിരുന്നു കെ എന്‍ പണിക്കരുടെ ജീവിതം.
വയനാട്: വയനാട് മാനന്തവാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് - മാനന്തവാടി റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ രണ്ടു പേരാണ് മരിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചതില്‍ ഒരാള്‍. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ചാണ്ടി ഉമ്മൻ. പൊതുസമൂഹം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സിപിഎം 10 വർഷം മുമ്പ് സോളാറിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയെയും എംപിമാരെയും അധിക്ഷേപിച്ചവരാണ്. മോറൽ പോലീസിംഗ് നടത്തിയ പാർട്ടി ആണ് സിപിഎം എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പത്തുവർഷം മുമ്പ് സോളാർ വിഷയം വന്നപ്പോൾ സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടുകൾ ഓർമ്മയുണ്ടെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ കാലം സത്യം തെളിയിക്കുമെന്നും […] The post ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം: ചാണ്ടി ഉമ്മൻ appeared first on ഇവാർത്ത | Evartha .
തൃശൂർ: നാട്ടിക കേന്ദ്രീകരിച്ച് മീൻപിടുത്തക്കാരൻ എന്ന വ്യാജേന ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവാവ് പോലീസിന്റെ പിടിയിലായി. നാട്ടിക സ്വദേശി വിഷ്ണു (37) ആണ് ആറേമുക്കാൽ കിലോയിലധികം കഞ്ചാവും മാരകായുധങ്ങളുമായി അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) ടീമും വലപ്പാട് പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പ്രതിയുടെ വീടിന്റെ ടെറസിനു മുകളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ വലിയ ഡിമാൻഡുള്ള 'ഗ്രീൻസ്' ഇനത്തിൽപ്പെട്ട 6 കിലോ 830 ഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ലഹരിമരുന്നിന് പുറമെ മാരക ആയുധങ്ങളും കണ്ടെത്തി. വ്യത്യസ്ത ആകൃതിയിലുള്ള അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ. കഞ്ചാവ് അളന്നു തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്സ്, പാക്കിംഗിനായുള്ള ചെറിയ പോളിത്തീൻ കവറുകൾ. നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാൻ എന്ന വ്യാജേന എത്തുന്ന വിഷ്ണു, ആർക്കും സംശയം തോന്നാത്ത രീതിയിലാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മീൻപിടുത്തക്കാരനായി വേഷം കെട്ടി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറിയിരുന്നത്. ഇത്തരത്തിൽ രഹസ്യമായി ലഹരി വിൽപ്പന നടത്തുന്നതിനെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരമാണ് നിർണ്ണായകമായത്. പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) ആക്ട് പ്രകാരവും ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മൊത്തക്കച്ചവടക്കാരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
കണ്ണൂരില്‍ മത്സരിക്കും, 110 ശതമാനം ഉറപ്പെന്ന് കെ.സുധാകരന്
കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് - മാനന്തവാടി റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാരായ രണ്ടാണ് മരിച്ചത്.
അന്ന് യാമിനി, ഇന്ന് ബിന്ദു; മാറാത്ത ഗണേഷ് ഗാഥ!
വാ ഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി) ശക്തമായ മുന്നറിയിപ്പുമായി രംഗത്ത്. മൊബൈൽ ഫോൺ കയ്യിൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് നിയമലംഘനമെന്നും അപകടകരമെന്നും കരുതുന്ന തെറ്റിദ്ധാരണ തിരുത്തണമെന്നും, ഡ്രൈവർമാരുടെ ശ്രദ്ധ പൂർണ്ണമായും റോഡിൽ നിന്ന് വ്യതിചലിപ്പിക്കുന്ന എല്ലാതരം മൊബൈൽ ഉപയോഗങ്ങളും തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്നും എംവിഡി വ്യക്തമാക്കി. ഓടുന്ന ഇരുചക്ര വാഹനത്തിൽ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്ത് ഹെൽമറ്റിനുള്ളിൽ വെച്ച് സംസാരിക്കുന്ന യുവതിയുടെ ചിത്രം സഹിതം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചെവിക്കുള്ളിൽ വെക്കുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ ഹെൽമറ്റ് കൊണ്ട് മറച്ച് 'അതിസാമർത്ഥ്യം' കാണിക്കുന്നവരും നിരത്തിലുണ്ടെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനുവേണ്ടി മാറ്റിവെക്കുന്ന തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ലെന്ന സുപ്രധാന സത്യം ഇത്തരം ഡ്രൈവർമാർ തിരിച്ചറിയുന്നില്ല. സുരക്ഷിതമായ ഡ്രൈവിംഗിന് പൂർണ്ണമായ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമാണ്. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗം ഈ ഏകാഗ്രതയെ ഇല്ലാതാക്കുകയും അപകടങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു. സത്യസന്ധമായി പറഞ്ഞാൽ, ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കുമെന്നും, കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന 'സമർത്ഥ'രാണ് ആൺ-പെൺ ഭേദമെന്യേ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്നും എംവിഡിയുടെ കുറിപ്പ് അടിവരയിടുന്നു. ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ ചോദ്യം ചെയ്യുന്നതായും എംവിഡി പരാമർശിക്കുന്നു. ഇത്തരം വ്യക്തികളെ ഉപദേശിക്കാൻ പോലും ഒപ്പം യാത്ര ചെയ്യുന്നവരോ, ഇവരെ അറിയാവുന്നവരോ ശ്രമിക്കുന്നില്ലെന്നത് അത്ഭുതകരമാണെന്നും മോട്ടോർ വാഹന വകുപ്പ് കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഇനി ഉച്ചക്ക് രണ്ടുവരെ ജോലി ചെയ്യണം; ഒ പി സമയം നീട്ടി
രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയായി ഒ പി സമയം ദീര്‍ഘിപ്പിച്ചു. ഒ പി സമയം കൂട്ടിയതിനെതിരെ കെ ജി എം ഒ എ.
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടന് മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടാൻ സാധ്യത
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത് വന്നിരുന്നു.രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തിയത്. ദൃശ്യം മൊബൈലിൽ പകർത്തിയ തന്നെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദു പറഞ്ഞിരുന്നു. ഇതോടെ വെട്ടിലായത് ഇടതുമുന്നണിയാണ്. ഗണേഷ് കുമാറിനെതിരെ ഉയർന്നത് ഗുരുതര ആരോപണമാണെന്നാണ് […] The post മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടാൻ സാധ്യത appeared first on ഇവാർത്ത | Evartha .
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ തന്റെ കരിയറിലെ പരാജയങ്ങളിൽ നിന്ന് വലിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് മുന്നോട്ട് പോയതെന്ന് പറഞ്ഞു. തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഘട്ടത്തിലാണ് എല്ലാ പന്തുകളും അടിച്ചുകളിക്കുന്ന ശൈലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. ഈ യാത്രയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ നൽകിയ പിന്തുണ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സച്ചിൻ കൂടെ നിന്നുവെന്നും ലോകകപ്പിന് മുൻപും […] The post തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഘട്ടത്തിലാണ് എല്ലാ പന്തുകളും അടിച്ചുകളിക്കുന്ന ശൈലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്: സഞ്ജു appeared first on ഇവാർത്ത | Evartha .
തളിപ്പറമ്പിൽ പര്യടനം ആരംഭിച്ച് പി.കെ ശ്യാമള; മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല പി.ജയരാജന്
ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപേ തളിപ്പറമ്പ് മണ്ഡലത്തിൽ സജീവ പ്രചാരണവുമായി പി.കെ ശ്യാമള ടീച്ചർ പര്യടനം ആരംഭിച്ചു. മണ്ഡലത്തിലെ മുതിർന്ന പാർട്ടി
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇളയ മകൻ രാജൻ തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഗണേഷ് കുമാർ സ്ഥിരം കുറ്റവാളിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കിട്ടുന്നത് 'കർമ്മഫലം'
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. ഗണേഷ് കുമാർ ഒരു സ്ഥിരം കുറ്റവാളിയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മനഃപൂർവം വേദനിപ്പിച്ചതിനുള്ള ശിക്ഷയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
അബ്ദുൽ സലാം മാസ്റ്ററുടെ സ്മരണാർത്ഥമുള്ള മാസ്റ്റർ ഫൗണ്ടേഷന്റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരന്. സമാനതകളില്ലാത്ത വികസന മാതൃകയിലൂടെ ആധുനിക ആലപ്പുഴയെ പുനർനിർമ്മിച്ച ധിഷണാശാലിയായ ജനപ്രതിനിധിയായിരുന്നു ജി സുധാകരനെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
സുകുമാരൻ നായർ പറഞ്ഞാൽ ഉടൻ രാജി വെക്കും, എന്റെ എക്സ്റേ പത്തനാപുരത്തുകാർക്ക് അറിയാം: ഗണേഷ് കുമാർ
സുകുമാരൻ നായർ ആവശ്യപ്പെട്ടാൽ പത്തനാപുരം എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സ്ഥാനം രാജി വെക്കുമെന്ന് ഗണേഷ് കുമാർ. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണ്. അദ്ദേഹം പറഞ്ഞാൽ അനുസരിക്കും.
ജന്മനാട്ടില് അഭിമാനത്തോടെ സഞ്ജു ; ആവേശോജ്ജ്വല സ്വീകരണം
തിരുവനന്തപുരം: ടി20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ ജന്മനാട്ടിലെത്തി മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി ശിവന്‍കുട്ടിയും എ എ റഹീം എംപിയുമടക്കം പ്രമുഖർ ചേര്‍ന്നാണ് സ്വീകരിച്ചത്. 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ അതിൽ ഏറ്റവും വലിയ പങ്കുവഹിച്ച താരങ്ങളിൽ ഒരാളായിരുന്നു സഞ്ജു. ഫൈനലിൽ അദ്ദേഹം നേടിയ 89 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വർഷങ്ങളോളം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു, ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന താരമാണ്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷമുള്ള ചെന്നൈയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പറായാണ് സഞ്ജു അറിയപ്പെടുന്നത്. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്. ഇതോടെ ടി20 ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഓപ്പണര്‍ സഞ്ജു സാംസൺ കാഴ്ചവെച്ചത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തില്‍ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും സഹിതം 89 റണ്‍സ് നേടി. മുന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോര്‍ഡും സഞ്ജു തകര്‍ത്തു. ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന് എന്ന റെക്കോര്‍ഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്.
എംപി ശമ്പളം വേണ്ട..! ലോക്സഭാ എംപിമാരില്‍ ശമ്പളം വേണ്ടെന്ന് വെച്ചവര്‍ ഇവര്‍
ന്യൂഡല്‍ഹി: തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മിക്ക പാര്‍ലമെന്റ് അംഗങ്ങള്‍ പലപ്പോഴും പാര്‍ട്ടി വ്യത്യാസമില്ലാതെ ഒരേ നിലപാട് സ്വീകരിക്കാറുണ്ട്. ചുരുക്കം ചില പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഇതിനെതിരെ നിലപാടെടുക്കാറുള്ളൂ. എന്നാല്‍ പ്രതിഫലത്തില്‍ ഒരു പൈസ പോലും ആഗ്രഹിക്കാത്ത ചിലരും നമ്മുടെ എംപിമാരുടെ കൂട്ടത്തിലുണ്ട് എന്ന് എത്ര പേര്‍ക്കറിയാം. യുദ്ധം തുടരുമ്പോഴും യുഎസ് ബജറ്റ് കമ്മിയുടെ 70%വും ഇല്ലാതാകും..!
ഇലന്തൂർ നരബലി കേസ്; പത്മ കേസിൽ വിചാരണ തുടങ്ങി
ഇലന്തൂര്‍ നരബലി കേസിന്റെ വിചാരണ തുടങ്ങി. സേലം സ്വദേശിനിയായ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണയാണ് ആദ്യം തുടങ്ങിയത്. കേസില്‍ ഇരുന്നൂറിലേറെ സാക്ഷികളാണ് ഉളളത്. നാല്‍പ്പത്തിയൊന്ന് മാസത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്. സേലം സ്വദേശിനി പത്മയെ കാണാനില്ലെന്ന് കാട്ടി 2022 ഒക്ടോബര്‍ 27ന് കുടുംബം കടവന്ത്ര പൊലീസില്‍ നല്കിയ പരാതിയുടെ അന്വേഷണത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ അരങ്ങേറിയ രണ്ട് ക്രൂര കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. കേസിലെ പ്രതികളായ ഷാഫി, ഇലന്തൂരിലെ നാട്ടുവൈദ്യന് ഭഗവല്‍ സിങ്, സിങ്ങിന്റെ ഭാര്യ ലൈല എന്നിവരെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചു. നടി ആക്രമണ കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് അജകുമാറാണ് ഇലന്തൂര്‍ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്. 15 ലക്ഷം രൂപ പ്രതിഫലം നല്കി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പത്മയേയും കാലടി സ്വദേശിനി റോസ്ലിനെയും മുഖ്യപ്രതി ഷാഫി ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് ഇരുവരെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പൂജകളുടെ പേരിലുളള നരബലിയാണ് നടന്നതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദങ്ങളിലും തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിലും നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആരെയും അറിയിക്കാതെ, ചെന്നൈയിൽ നിന്നും പുലർച്ചെ യാത്ര ചെയ്ത് ടൗൺഷിപ്പ് കാണാനുള്ള സദുദ്ദേശത്തോടെയാണ് മമ്മൂട്ടി വയനാട്ടിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി സംസാരിച്ചത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും അത് വിവാദമാക്കേണ്ടതില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താൻ വന്നത് ആരും ക്ഷണിച്ചിട്ടല്ലെന്നും, രാഷ്ട്രീയക്കാർ കൂടെ നടന്നാൽ അത് തെറ്റായി ചിത്രീകരിക്കപ്പെടുമോ […] The post മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on ഇവാർത്ത | Evartha .
90 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ 90 കാരിയെ കൂട്ടബലാല്‍സഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് വയോധികയെ ബലാല്‍സംഗം ചെയ്തതെന്നാണ് വിവരം. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പോലിസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ വയോധിക ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും പോലിസ് അറിയിച്ചു. തന്റെ കൃഷിയിടത്തിലെ കുടിലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വ്യാഴാഴ്ച രാത്രി നാലംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രാത്രി മുഖംമറച്ചെത്തിയ നാലുപേര്‍ വയോധികയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ ഇവര്‍ അടുത്ത ദിവസം രാവിലെയാണ് സമീപഗ്രാമത്തില്‍ താമസിക്കുന്ന മകളെ വിവരമറിയിച്ചത്. തുടര്‍ന്ന് മകളും ബന്ധുക്കളുമെത്തി വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 70 പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പോലിസ് അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലിസ് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗള്‍ഫില്‍ വ്യാപക ആക്രമണം; കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം എട്ടായി
ഇറാന് പ്രസിഡന്റ്
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സായുധ സേനയുടെ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രാജ്യത്തിനുള്ളിൽ തന്നെ പരിശീലന പറക്കലിനിടെയാണ് ദുരന്തമുണ്ടായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ തകർന്നു വീണതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 9 തിങ്കളാഴ്ചയാണ് രാജ്യം നടുങ്ങിയ ഈ വാർത്ത പുറത്തുവന്നത്. യുഎഇയുടെ പ്രതിരോധ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് സൈനികരുടെ 'രക്തസാക്ഷിത്വം' സ്ഥിരീകരിച്ചത്. രാജ്യത്തിനുള്ളിൽ ദേശീയ ചുമതലകൾ നിർവ്വഹിച്ചുകൊണ്ടിരിക്കെ സാങ്കേതിക തകരാർ കാരണം ഹെലികോപ്റ്റർ അപകടത്തിൽപ്പെടുകയും സായുധ സേനയിലെ രണ്ട് അംഗങ്ങൾ മരണപ്പെടുകയും ചെയ്തു എന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മരിച്ച സൈനികരുടെ കുടുംബങ്ങളോട് മന്ത്രാലയം ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബങ്ങൾക്ക് സമാധാനവും ധൈര്യവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം, മേഖലയിൽ ഇറാനും അയൽരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. യുഎഇയുടെ വ്യോമ പ്രതിരോധ സേന നിലവിൽ സജീവമായ നിരീക്ഷണത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഈയിടെ ഇറാനിൽ നിന്നുണ്ടായ മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ ശക്തമായി പ്രതിരോധിച്ചുവരികയാണ്. ഇത്തരം പ്രതിരോധ നടപടികളുടെയും നിരീക്ഷണങ്ങളുടെയും ഭാഗമായി സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും നിരന്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് ഈ ദൗർഭാഗ്യകരമായ അപകടം സംഭവിച്ചത്. അപകടകാരണമായി ചൂണ്ടിക്കാണിക്കുന്നത് ഹെലികോപ്റ്ററിലുണ്ടായ സാങ്കേതിക പിഴവാണ്. ശത്രുരാജ്യത്തിന്റെ ആക്രമണമല്ല, മറിച്ച് സാങ്കേതികമായ കാരണങ്ങളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നത് മേഖലയിലെ ഭീതി കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എങ്കിലും, ഏത് തരം തകരാറാണ് ഹെലികോപ്റ്ററിന് സംഭവിച്ചതെന്നും ഏത് മോഡൽ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്നും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്നാണ് കരുതപ്പെടുന്നത്. സൈനികരുടെ വിയോഗത്തിൽ അന്താരാഷ്ട്ര തലത്തിൽ നിന്നും അനുശോചനങ്ങൾ വരുന്നുണ്ട്. യുഎഇയുടെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ സേവനം രാജ്യം എന്നും ഓർക്കുമെന്ന് ഭരണാധികാരികൾ അറിയിച്ചു. ജോർദാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ യുഎഇ ഭരണകൂടത്തെയും ജനങ്ങളെയും അനുശോചനം അറിയിച്ചിട്ടുണ്ട്. യുഎഇയുടെ സുരക്ഷാ ചരിത്രത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പട്ടികയിലേക്ക് രണ്ട് പേർ കൂടി ചേർക്കപ്പെട്ടിരിക്കുന്നു. രാജ്യം അതീവ ജാഗ്രത പാലിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അപകടങ്ങൾ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. മരിച്ച സൈനികരുടെ പേരോ മറ്റു വിവരങ്ങളോ സ്വകാര്യത കണക്കിലെടുത്ത് നിലവിൽ പുറത്തുവിട്ടിട്ടില്ല. എങ്കിലും, രാജ്യത്തോടുള്ള അവരുടെ പ്രതിബദ്ധതയെയും ത്യാഗത്തെയും യുഎഇ ജനത ആദരവോടെ സ്മരിക്കുകയാണ്.
തിരുമൂലപുരം സ്കൂള്‍ പരിസരത്ത് ബെവ് കോ ഔട്ട് ലെറ്റ് തുറക്കുന്നതില്‍ പ്രതിഷേധം
ഗണേശ്കുമാറിനെതിരേ ദ്രുതഗതിയില്‍ നടപടിയില്ല ; ആദ്യം സംസാരിക്കട്ടെയെന്ന് സിപിഐഎം
തിരുവനന്തപുരം: ഭാര്യ ഉയര്‍ത്തിയ ആരോപണത്തില്‍ ഗണേശ്കുമാറുമായി ആദ്യം സംസാരിക്കട്ടെയെന്ന് സിപിഐഎം. ഗണേശ്കുമാറുമായി എല്‍ഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും. ഭാര്യയുടെ ആരോപണത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തില്‍ ദ്രുതഗതിയില്‍ നടപടിയെടുത്തേക്കില്ല. മന്ത്രി കെബി ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വാളകത്തെ കുടുംബ വീട്ടില്‍ കണ്ടെന്നും, ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ബിന്ദു മേനോന് നടത്തിയ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ചെന്നും ഫോണ്‍ പിടിച്ചുവാങ്ങിയെന്നും താന്‍ വിളിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദു മേനോന് ആരോപിച്ചു. സംശയരോഗമാണെന്ന് പറഞ്ഞ് മന്ത്രി ഉപദ്രവിച്ചെന്നും പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ അവിഹിതമോ പ്രണയബന്ധമോ അല്ല പ്രശ്നമെന്നും ഒരു യുവതി പരാതി പറഞ്ഞിട്ട് പോലീസ് എടുത്ത നിലപാടാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്ക് കത്ത് നല്കി. ഗണേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷം. വരും ദിവസങ്ങളില്‍ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. അതേസമയം ആരോപണം മന്ത്രി തള്ളിയിരിക്കുകയാണ്. എല്ലാ കാലത്തും വീട്ടില്‍ നിന്ന് തന്നെയാണ് തനിക്ക് ശത്രുക്കള്‍ ഉണ്ടാകുന്നതെന്നും പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പറഞ്ഞു.
ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി
വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ലെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വിശദമാക്കുന്നത്
നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിൻ്റെ പഴയ അഭിമുഖം വീണ്ടും ചർച്ചയാകുന്നു. മമ്മൂട്ടിക്ക് തന്നോട് ഇഷ്ടക്കുറവുണ്ടെന്നും കാരണം അറിയില്ലെന്നും ഗണേഷ് അതിൽ പറയുന്നു.
തിരുവനന്തപുരം മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനേയില്ലെന്ന് കോൺഗ്രസിലെ വി.എസ്. ശിവകുമാർ, തിരുവനന്തപുരത്ത് സി.പി.ജോണിനെ നിർത്തിയില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന് സി.എം.പിയിലെ ഒരു വിഭാഗം. ചുരുക്കിപ്പറഞ്ഞാൽ യു.ഡി.എഫിന്റെ ‘തർക്കഭൂമി' ആയിരിക്കുകയാണ് തിരുവനന്തപുരം മണ്ഡലം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യവും മുന്നണി രാഷ്ട്രീയവും തമ്മിൽ പോരടിക്കുമ്പോൾ ആർക്കൊപ്പം നിൽക്കണമെന്ന ആശങ്ക നേതൃത്വത്തിന് വിട്ടൊഴിഞ്ഞിട്ടില്ല. മുന്‍ ഡി.സി.സി പ്രസിഡന്റും മുന്‍മന്ത്രിയുമായ വി.എസ് ശിവകുമാറും
ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണെ വരവേറ്റ് കേരളം
തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരാധകരും മന്ത്രിമാരും ചേര്‍ന്ന് ഗംഭീര വരവേല്‍പ്പ്
മലബാറിലേക്ക് വീണ്ടും; മംഗളൂരു - തിരുനെല്‍വേലി ട്രെയിന്‍ മാർച്ച് 11 മുതൽ; കേരളത്തിൽ 6 സ്റ്റോപ്പുകള്‍
മലബാർ മേഖലയിലേക്ക് വീണ്ടുമൊരു ട്രെയിൻ കൂടി എത്തുന്നു. മംഗളൂരു - തിരുനെല്‍വേലി ട്രെയിന്‍ മധുരൈ വഴിയാണ് പോവുക. മലബാർ മേഖലയിൽ 6 സ്റ്റോപ്പുകൾ ഉണ്ടാകും.
രുചികരമായ ചായക്കടി എളുപ്പം തയ്യാറാക്കാം
രുചികരമായ ചായക്കടി എളുപ്പം തയ്യാറാക്കാം
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം അവസാനിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും സ്ഥാനാര്‍ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
ത മിഴ് സൂപ്പർതാരം ദളപതി വിജയിയും ഭാര്യ സംഗീതയും വിവാഹബന്ധം വേർപെടുത്തുന്നുവെന്ന അഭ്യൂഹങ്ങൾ സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഈ പ്രചാരണങ്ങൾക്കിടെ, നടി തൃഷ കൃഷ്ണനുമായി വിജയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സോഷ്യൽ മീഡിയയിലെ വാദങ്ങളാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. താരങ്ങളുടെ സ്വകാര്യ ജീവിതം ഇത്തരത്തിൽ പൊതുവിടത്തിൽ ചർച്ച ചെയ്യുന്നതിനെതിരെ രൂക്ഷമായ വിമർശനവുമായി ഒരു ആരാധിക രംഗത്തെത്തിയത് വലിയ ശ്രദ്ധ നേടുകയാണ്. സംഗീത അയച്ചുവെന്ന് പറയുന്ന ഒരു വക്കീൽ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ നോട്ടീസിൽ, വിജയിക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് പരാമർശിച്ചിരുന്നുവെന്നും അത് വിവാഹമോചനത്തിലേക്ക് നയിക്കുന്നുവെന്നും അഭ്യൂഹങ്ങൾ പരന്നു. പിന്നാലെ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആ നടി തൃഷയാണെന്ന് 'കണ്ടെത്തി'. ഈ വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ, തന്റെ പ്രശ്നങ്ങൾ താൻ നോക്കിക്കോളാം എന്ന് ടിവികെ പരിപാടിയിൽ വിജയ് പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരാധിക രംഗത്തെത്തിയത്. ഭാര്യാഭർത്താക്കന്മാരുടെ വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണ് ഇത്തരത്തിൽ പൊതുവിടത്തിൽ വലിച്ചിഴയ്ക്കുന്നതെന്ന് അവർ വിമർശകരോട് ചോദിച്ചു. രണ്ട് വയസുള്ള പെൺകുട്ടിയെ റേപ്പ് ചെയ്തപ്പോൾ അത് കേൾക്കാനോ, ചെയ്തവനോട് പ്രതികരിക്കാനോ നിങ്ങൾക്ക് കഴിഞ്ഞില്ല. അപ്പോഴൊന്നും നിങ്ങൾക്കൊന്നും തോന്നിയില്ല. എന്നാൽ തൃഷയ്ക്കൊപ്പം വിജയ് വരുന്നതാണോ നിങ്ങൾക്ക് വലിയ കാര്യം? എന്ന് അവർ വൈകാരികമായി ചോദിച്ചു. വിജയിയും തൃഷയും വർഷങ്ങളായി ഒരുമിച്ച് അഭിനയിച്ച അടുത്ത സുഹൃത്തുക്കളാണെന്നും, വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതിലുള്ള ദേഷ്യമാണ് ഈ പ്രചരണങ്ങൾക്ക് പിന്നിലെന്നും ആരാധിക കൂട്ടിച്ചേർത്തു. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേർ ആരാധികയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
വയനാട്ടില്‍ ദുരന്തബാധിതക്കാര് സര്‍ക്കാര്‍ നിര്‍മ്മിച്ച ടൗണ്ഷിപ്പിലേക്കുളള മമ്മൂട്ടിയുടെ സന്ദര്‍ശനം ആഘോഷത്തിനപ്പുറം വലിയ വിവാദമായി മാറിയിരിക്കുകയാണ്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖിനോട് മാറി നില്ക്കാന് മമ്മൂട്ടി പറയുന്ന വീഡിയോ വൈറലായതോടെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നടന് നേരെ ഉയര്‍ന്നത്. പിന്നാലെ മമ്മൂട്ടി തന്നെ റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മമ്മൂട്ടിയോട് മുഖ്യമന്ത്രി
'എന്തുകൊണ്ട് അഭിഷേക് ശര്‍മയെ അവിശ്വസിച്ചില്ല'; കാരണം വ്യക്തമാക്കി ഗൗതം ഗംഭീര്‍
ടി20 ലോകകപ്പില്‍ മോശം ഫോമിലായിരുന്നിട്ടും യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പിന്തുണച്ചതിന്റെ കാരണം മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി.
യുദ്ധത്തില്‍, മൊജ്തബ ഖമേനിക്ക് പരുക്കേറ്റെന്ന് വെളിപ്പെടുത്തല്‍
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം
സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി
ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം തുടരുമ്പോഴും, യുദ്ധത്തിന്റെ ദിശയെച്ചൊല്ലിയും നേതൃത്വത്തെച്ചൊല്ലിയും ഇറാന്റെ ഭരണകൂടത്തിനുള്ളിൽ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടതായാണ് റിപ്പോർട്ട്
ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ സൈന്യം നിയമവിരുദ്ധമായി വൈറ്റ് ഫോസ്ഫറസ് ആയുധങ്ങൾ പ്രയോഗിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) വെളിപ്പെടുത്തി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഈ പ്രയോഗമെന്ന് തങ്ങളുടെ പുതിയ റിപ്പോർട്ടിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ മാരകമായ ഈ രാസായുധം ഉപയോഗിക്കുന്നത് സാധാരണക്കാർക്ക് കടുത്ത ദുരിതവും ജീവഹാനിയും വരുത്തിവെക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മാർച്ച് മൂന്നിന് ദക്ഷിണ ലെബനനിലെ യോഹ്മോർ പ്രദേശത്തെ ജനവാസ മേഖലയിലാണ് ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ചത്. ഈ ആക്രമണത്തെ തുടർന്ന് യോഹ്മോറിലെ ചുരുങ്ങിയത് രണ്ട് വീടുകളിലെങ്കിലും തീപിടിത്തമുണ്ടായി, ഇത് സാധാരണക്കാരുടെ സ്വത്ത് നശിപ്പിക്കുകയും ഭീതി പരത്തുകയും ചെയ്തു. മാർച്ച് മൂന്നിന് ലെബനീസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ ജിയോലൊക്കേറ്റ് ചെയ്ത് സൂക്ഷ്മമായി പരിശോധിച്ചതിലൂടെയാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഈ മാരകായുധത്തിന്റെ ഉപയോഗം സ്ഥിരീകരിച്ചത്. പാർപ്പിടങ്ങളുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും സാധാരണക്കാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എച്ച്ആർഡബ്ല്യുവിലെ മുതിർന്ന ഗവേഷകനായ റാംസി കൈസ് പ്രസ്താവിച്ചു. ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിവേഗം തീപിടിക്കുന്ന സ്വഭാവമുള്ള രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ഇത് വീടുകൾക്കും കൃഷിയിടങ്ങൾക്കും വളരെ വേഗം തീപിടിപ്പിക്കാൻ കാരണമാവുകയും മനുഷ്യശരീരത്തിൽ ഏൽക്കുകയാണെങ്കിൽ മാരകമായ പൊള്ളലേൽപ്പിക്കുകയും ചെയ്യും. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുള്ള ഒരു യുദ്ധക്കുറ്റമാണ്. ഇത് സാധാരണക്കാർക്ക് വിവേചനരഹിതമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും എന്നതിനാലാണ് ഈ നിരോധനം. ഈ നിയമവിരുദ്ധമായ പ്രയോഗം ഇസ്രയേൽ ഉടനടി അവസാനിപ്പിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ശക്തമായി ആവശ്യപ്പെട്ടു. കൂടാതെ, ഇസ്രയേലിന് വൈറ്റ് ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വിതരണം ചെയ്യുന്ന രാജ്യങ്ങളോട്, അതായത് അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി എന്നിവയുൾപ്പെടെയുള്ള പ്രധാന സഖ്യകക്ഷികളോട്, സൈനിക സഹായവും ആയുധ വിൽപ്പനയും ഉടൻ നിർത്തിവയ്ക്കാനും, ജനവാസ മേഖലകളിൽ ഇത്തരം യുദ്ധോപകരണങ്ങൾ പ്രയോഗിക്കുന്നത് നിർത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കാനും സംഘടന ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെ ഈ നടപടികൾ മേഖലയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കുന്നുവെന്നും എച്ച്ആർഡബ്ല്യു ചൂണ്ടിക്കാട്ടി. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനനിൽ അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് തങ്ങളുടെ വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 2023 ഒക്ടോബറിനും 2024 മെയ് മാസത്തിനും ഇടയിൽ ദക്ഷിണ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ പലതവണ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. ലെബനനിൽ ഈ സംഘർഷങ്ങൾക്കിടെ നാനൂറോളം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നതെന്ന വാദമുയർത്തി തെക്കൻ ബെയ്റൂട്ടിൽ ദിവസങ്ങളായി ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ ആയുധങ്ങളുടെ ഉപയോഗം പ്രാദേശിക സംഘർഷങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയും സാധാരണക്കാരുടെ ദുരിതം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ, ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് വ്യക്തമാക്കുന്നു.
Ganesh Kumar's wife alleges infidelity, minister rejects charges
Thiruvananthapuram : Kerala Transport Minister K B Ganesh Kumar's wife on Monday levelled allegations of infidelity against him after he denied the rumours circulating on social media regarding the matter. Speaking to a news channel, Bindhu Menon said there had been marital issues with Ganesh Kumar since their marriage
ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി സുശക്തി മിഷൻ മാറും: മുഖ്യമന്ത്രി
മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് തുടക്കമിട്ട കുടുംബശ്രീ പോലെ ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി സുശക്തി മിഷൻ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന രൂപത്തിലാണ് ഇത് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ആണ് സുഹൃത്ത് അറസ്റ്റില്‍
രണ്ട് വര്‍ഷത്തോളമായി തുമ്പമണില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ബിന്ദുവിനെയാണ് ഇയാള്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കാഞ്ഞങ്ങാട് മധ്യവയസ്കനെ തലയ്ക്കടിച്ച് വധിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
മേൽപ്പറമ്പ്റോഡിൽ വാഹനങ്ങൾ നിർത്തി മാർഗ്ഗതടസ്സം കണ്ട് ചോദിക്കാൻ ചെന്ന വഴി യാത്രക്കാരനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് മൊബൈൽ ഫോണും 32,000 രൂപയും കവർന്നവധശ്രമ കേസിൽ പ്രതി
പാലക്കാട് വയോധിക ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട് മണ്ണാര്‍ക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ
മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
കണ്ണൂരിൽ മത്സരിക്കും, 110 ശതമാനം ഉറപ്പെന്ന് കെ.സുധാകരൻ എം.പി
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ എം.പി കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം നൂറല്ല 110 ശതമാനം ഉറപ്പാണ് കണ്ണൂരിൽ മത്സരിക്കുമെന്നത്
നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാൻ എന്ന വ്യാജേനയാണ് യുവാവ് എത്തിയിരുന്നത്. മീൻപിടിത്തക്കാരൻ എന്ന വ്യാജേന എത്തി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ചാണ് ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറിയിരുന്നത്.
ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ലോക്സഭയില്‍ ചോദിച്ച ചോദ്യത്തിന് ധനമന്ത്രാലയത്തില്‍ നിന്നുള്ള മറുപടി ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു സംസ്ഥാനത്തെ പാടേ അവഗണിക്കുന്നതും ആശങ്കാജനകവുമാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും 202526
'മന്ത്രി കെ ബി ഗണേഷ്കുമാര് സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനം'; പി അബ്ദുല്‍ ഹമീദ്
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും അദ്ദേഹം സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്ന മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. ഒരു പൊതുപ്രവര്ത്തകന്, പ്രത്യേകിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയ്ക്ക് ചേരുന്ന മറുപടിയല്ല ഗണേഷ് കുമാറിന്റേത്. കേവലമായ രാഷ്ട്രീയ ആരോപണമല്ല ഗണേഷ് കുമാറിനെതിരേ ഉയര്‍ന്നിട്ടുള്ളത്. സ്വന്തം ഭാര്യയാണ് വ്യക്തമായ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി രംഗത്തു വന്നിരിക്കുന്നത്. ഇനിയും കൂടുതല്‍ അപഹാസ്യനാകുന്നതിനു മുന്‍പ് മന്ത്രി സ്ഥാനം രാജിവെക്കുന്നതാണ് ഗണേഷ് കുമാറിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യയോടൊപ്പം നടക്കവേ അമിത വേഗത്തിൽ പിന്നിൽ നിന്നുമെത്തിയ ഇരുചക്രവാഹനമിടിച്ചു, ഒരാൾ മരിച്ചു
ഇടിയുടെ ആഘാത്തിൽ ദൂരെ തെറിച്ചു വീണ പുഷ്കരനെ സമീപവാസികൾ ചേർന്ന് ആദ്യം പ്രൊവിഡൻസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ഗുരുതരമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
യൂത്ത് ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്
തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യൂത്ത് ട്രെയ്ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്.
മൂന്ന് മുതല്‍ അഢ്ച് വരെ ജില്ലകൾക്കു വേണ്ടിയുള്ള ആവശ്യം സംസ്ഥാനത്ത് വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്. മൂവാറ്റുപുഴ, തിരൂർ, നെയ്യാറ്റിൻകര എന്നിവയാണ് ഈ ആവശ്യങ്ങളിൽ പ്രധാനം. വള്ളുവനാട് ജില്ല അടക്കം വേറെയും ആവശ്യങ്ങൾ ഉയരുന്നുണ്ട്.
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'ലക്കി ഭാസ്കർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി മീനാക്ഷി ചൗധരി, ഭാവി വരനെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ പങ്കുവെച്ചു. കുറഞ്ഞത് നൂറ് ഏക്കർ സ്ഥലവും, പാചകം, അലക്ക്, തേപ്പ് തുടങ്ങിയ വീട്ടുജോലികള്‍ പങ്കാളി അറിഞ്ഞിരിക്കണമെന്ന് പറയുന്നു.
“പഗിട കളി” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “പഗിട കളി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.ദേവസൂര്യ,
ലീഡർ ചിത്രത്തിന്റെ ടീസർ പുറത്ത്
ലെജൻഡ് ശരവണൻ ടൈറ്റിൽ റോളിൽ എത്തുന്ന 'ലീഡർ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. വ്യാഴാഴ്ച ചെന്നൈയിലെ കമല തിയേറ്ററിൽ നടന്ന ഗംഭീര പരിപാടിയിൽ, ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെയും ആരാധകരുടെയും സാന്നിധ്യത്തിൽ ആണ് ടീസർ ഔദ്യോഗികമായി പുറത്തു വിട്ടത്. പ്രശസ്ത സംവിധായകൻ, ആർ. എസ്. ദുരൈ സെന്തിൽകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം, ലെജൻഡ് ശരവണ സ്റ്റോർസ് പ്രൊഡക്ഷൻസ് ആണ് വമ്പൻ കാൻവാസിൽ നിർമ്മിക്കുന്നത്. ഏപ്രിൽ മാസത്തിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പാൻ-ഇന്ത്യൻ റിലീസായി തീയേറ്ററുകളിലെത്തും.
ഉമ്മന്‍ ചാണ്ടിയോട് കാട്ടിയ നീതികേടിന് ലഭിച്ച കൂലി
വേതന വര്‍ധനവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത രണ്ട് നഴ്സുമാരെ പിരിച്ചുവിട്ടു
കോഴിക്കോട്: വേതന വര്‍ധനവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത രണ്ട് നഴ്സുമാരെ പിരിച്ചുവിട്ട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്മെന്റ്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുത്തതിനാണ് രണ്ട് നഴ്സുമാരെ പിരിച്ചുവിടുകയും, മറ്റുള്ളവരോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം നല്കിയതും. നഴ്സുമാര്‍ എരഞ്ഞിപ്പാലം-മാവൂര്‍ റോഡ് ഉപരോധിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് യുണൈറ്റഡ് നഴ്സ് അസോസിയേഷന്(യുഎന്‍എ)വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരേയും മറ്റു നടപടികള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് നഴ്സുമാര്‍. എന്നാല്‍ ബേബി മെമ്മോറിയല്‍ മാനേജ്മെന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും സമരം ഹോസ്പിറ്റലിലേക്ക് മുന്നിലേക്ക് മാറ്റുമെന്നും യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന് ഷാ പറഞ്ഞു. രാവിലെ 10 മണിയോടെ കോഴിക്കോട് കലക്ടറേറ്റിനു മുന്നിലേക്ക് നൂറുകണക്കിന് നഴ്സുമാരാണ് ഒഴുകിയെത്തിയത്. അടിസ്ഥാന ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചു. പിരിച്ചുവിട്ടവരെ ഉടന്‍ തിരിച്ചെടുക്കണം. 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാന്‍ പറഞ്ഞ പ്രതികാര നടപടിയും പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ ഉറങ്ങുമെന്നും സമരം അവിടെ നടത്തുമെന്നും ജാസ്മിന് ഷാ പറഞ്ഞു. ബേബി മെമ്മോറിയലിലേത് ഉള്‍പ്പെടെ നാല് പ്രധാന ആശുപത്രികളിലെ നഴ്സുമാരാണ് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. ഇന്ന് രാവിലെ സമരം ചെയ്യുന്ന നഴ്സുമാരില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ച നഴ്സുമാരെ മാനേജ്മെന്റ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പരിശീലന ക്ലാസിന്റെ പേരില്‍ വിളിച്ചു വരുത്തിയ ഇവരോട് ജോലിക്ക് കയറാന്‍ മാനേജ്മന്റ് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ സമരത്തിലുള്ള ഇവര്‍ അതിന് തയ്യാറാകാതിരുന്നതോടെ ഇവരെ എല്ലാം പുറത്താക്കിയതായി പറയുകയും എല്ലാവരെയും ബ്ലാക്ക് ലിസ്റ്റില്‍ ചേര്‍ക്കുമെന്നും ഒരിടത്ത് നിന്നും ജോലി കിട്ടില്ലെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് നഴ്സുമാര്‍ പറഞ്ഞു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരാനുകൂലികളായ നഴ്സിങ് വിദ്യാര്‍ഥികളും ആശുപത്രി അധികൃതരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് സമരം ചെയ്ത ബേബി മെമോറിയല്‍ ആശുപത്രിയിലെ നഴ്സുമാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റല്‍ ഒഴിയാന്‍ നോട്ടീസ് നല്കി. പിന്നാലെ രണ്ടുപേരെ പിരിച്ചുവിട്ടതായുള്ള അറിയിപ്പും ലഭിച്ചു. നഴ്സുമാരുടെ നേതൃത്വത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആശുപത്രി മാനേജ്മെന്റും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ച അല്പസമയത്തിനകം ആരംഭിക്കും.
റോഡ് ഉപരോധിച്ച് നഴ്സുമാർ; ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച
കോഴിക്കോട് : സമരം ചെയ്ത ബേബി മെമോറിയൽ ആശുപത്രിയിലെ നഴ്സുമാർക്ക് 24 മണിക്കൂറിനുള്ളിൽ ഹോസ്റ്റൽ ഒഴിയാൻ നോട്ടീസ് നൽകി മാനേജ്മെന്റിന്റെ പ്രതികാര നടപടി ഉണ്ടായി. രണ്ട് കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായി. നഴ്സുമാർ എരഞ്ഞിപ്പാലം-മാവൂർ റോഡ് ഉപരോധിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് യുണൈറ്റഡ് നഴ്സ് അസോസിയേഷൻ (യുഎൻഎ) വ്യക്തമാകുന്നത്. രാവിലെ 10 മണിയോടെ കോഴിക്കോട് കളക്ടറേറ്റിനു മുന്നിലേക്ക് നൂറുകണക്കിന് നഴ്സുമാരാണ് ഒഴുകിയെത്തിയത്. അടിസ്ഥാന ശമ്പള വർധനവ് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവർ പ്രഖ്യാപിച്ചു. നഴ്സുമാരുടെ നേതൃത്വത്തിൽ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമരാനുകൂലികളായ നഴ്സിംഗ് വിദ്യാർഥികളും ആശുപത്രി അധികൃതരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബിജെപി നേതാക്കൾ ആശുപത്രിയിലേക്ക് തള്ളിക്കായറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ആശുപത്രി മാനേജ്മെന്റും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും തമ്മിലുള്ള ചർച്ച അല്പസമയത്തിനകം ആരംഭിക്കും.
വേശ്യാലയത്തില്‍നിന്നും അധോലോകത്തേക്ക് ഒരു വഴി; ആര്‍ക്കും വേണ്ടാത്തവരുടെ മഹാറാണി!
അധോലോകം: ബാലന് തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ഗംഗാ ഹര്‍ജീവന്‍ദാസ് അഥവാ ഗംഗുബായ് കത്യവാഡിയുടെ ജീവിതം. അടുത്ത ആഴ്ച ഹസീന പാര്‍ക്കര്‍. | Mumbai Underworld | Column| Sarad Shetty
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം പൊൻകുന്നത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സാജൻ, ഭാര്യ അനീഷ എന്നിവരെയാണ് വാടക വീട്ടിലെ കിടപ്പുമുറിയിൽ രക്തം വാർന്നനിലയിൽ കണ്ടെത്തിയത്.
Sanju Samson to Be Greeted with Triumphant Homecoming in Kerala Following T20 World Cup Win
Kerala will honour Sanju Samson with a formal reception following his starring role in India’s T20 World Cup win, where he was named the Player of the Tournament, said General Education and Labour Minister V Sivankutty. Hailing from the coastal town of Vizhinjam in Thiruvananthapuram, Samson has made
നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ് : യുവാവ് അറസ്റ്റിൽ
അസമിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അസം സ്വദേശി ബിജൻ താന്തി ( 26 ) ആണ് അറസ്റ്റിലായത്.
സിപിഎം 10 വർഷം മുമ്പ് സോളാറിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയെയും എംപിമാരെയും അധിക്ഷേപിച്ചവരാണ്. മോറൽ പോലീസിംഗ് നടത്തിയ പാർട്ടി ആണ് സിപിഎം എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെബി ഗണേഷ്കുമാര് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത് -വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നതെന്നും ബി ഗോപാലകൃഷ്ണൻ
ഇതാ കുട്ടികൾക്ക് ഇഷ്ടമാകുന്ന പ്രാതൽ
ഇതാ കുട്ടികൾക്ക് ഇഷ്ടമാകുന്ന പ്രാതൽ
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടി അപകടം; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. 16 വയസായിരുന്നു.
തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം
നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് - ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം ആയിരുന്നു അപകടം.
സ്വർണത്തിന് യുഎഇയിൽ വൻ വിലക്കുറവ്: കുറഞ്ഞ വിലക്ക് വാങ്ങി ഇന്ത്യയിൽ വിൽക്കാം? പരിധി അറിയാം
ഇറാൻ-ഇസ്രായേൽ സംഘർഷം കനത്തതോടെ വിമാന സർവ്വീസുകളും കൂട്ടത്തോടെ നിർത്തലാക്കുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. സർവീസുകളെ ബാധിച്ചതോടെ ദുബായിൽ നിന്നുള്ള സ്വർണ കയറ്റുമതിക്കും തിരിച്ചടിയായി. അതായത് സ്വർണം യുഎഇയിൽ കെട്ടികിട്ടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ദുബായിലെ വ്യാപാരികൾ ലണ്ടനിലെ ആഗോള നിലവാര വിലയേക്കാൾ ഔൺസിന് 30 ഡോളർ വരെ കുറച്ചാണ് സ്വർണം വിൽക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷം തുടരുന്ന
അമേരിക്കൻ-ഇസ്രയേൽ സംയുക്ത

29 C