SENSEX
NIFTY
GOLD
USD/INR

Weather

32    C
...

'അമേരിക്കയ്ക്ക് മരണം!' ട്രംപിനെ ഇല്ലാതാക്കാന്‍ ഇറാന്‍ ഭരണകൂടം ശ്രമിച്ചു; സായുധ ഗ്രൂപ്പുകളെ നിയോഗിച്ചു; ഇസ്രായേലിനെ ഇല്ലാതാക്കാനും ശ്രമിച്ചു'; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക! ഖമേനിയുടെ അന്ത്യം നിയമപരം; 'ഇര' വാദത്തിനെതിരെ മൈക്ക് വാള്‍ട്ട്സ്; പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; പശ്ചിമേഷ്യ ഭീതിയില്‍

ജനീവാ/ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ വധത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര യുദ്ധം ശക്തമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുമായി യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്സ് രംഗത്തെത്തി. ഇറാന്‍ സ്വയം 'ഇര'യായി ചമയുകയാണെന്നും എന്നാല്‍ അവരുടെ ഭൂതകാലം രക്തപങ്കിലമാണെന്നും അദ്ദേഹം ആരോപിച്ചു. നേരിട്ടല്ലാതെ നിഴല്‍രൂപങ്ങള്‍ (Proxy groups) വഴി ഡൊണാള്‍ഡ് ട്രംപിനെ ഇല്ലാതാക്കാന്‍ ടെഹ്റാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത യുദ്ധസാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വാള്‍ട്ട്‌സിന്റെ ആരോപണം. കഴിഞ്ഞ 47 വര്‍ഷമായി 'അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യവുമായി രാജ്യാന്തര സമാധാനം ഇറാന്‍ തകര്‍ക്കുകയാണെന്ന് വാള്‍ട്ട്സ് കുറ്റപ്പെടുത്തി. പാര്‍ലമെന്റ് ആരംഭിക്കുമ്പോഴെല്ലാം ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാന്‍ അവര്‍ ശ്രമിച്ചു. അവസാനിക്കാത്ത രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലയുടെയും പ്രചാരണമാണ് അവര്‍ നടത്തിയത്. പ്രകോപനമില്ലാതെ തന്നെ അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ടുള്ള നിരവധി സായുധ ആക്രമണങ്ങള്‍ ഇറാന്‍ നടത്തി. യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനങ്ങള്‍ക്കും മിഡില്‍ ഈസ്റ്റിലുടനീളം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തിയതിന് ഇറാന്‍ ഉത്തരവാദികളാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലും അവര്‍ വധിക്കാന്‍ ശ്രമിച്ചു.' മൈക്ക് വാള്‍ട്ട്‌സ് ആരോപിച്ചു. നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരമുണ്ടായിട്ടും ആണവ പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ ഇറാന്‍ തയ്യാറായില്ല. രാജ്യാന്തര കപ്പല്‍ പാതകളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് ചൂണ്ടിക്കാട്ടി. ഇറാന്റെ ഭീഷണികളെ നേരിടാന്‍ ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്ക സ്വീകരിക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 പ്രകാരമുള്ള നിയമപരമായ നടപടികളാണെന്നും മൈക്ക് വാള്‍ട്ട്സ് വിശദീകരിച്ചു. പരസ്യമായി ഇരയാണെന്ന് അവകാശപ്പെടുമ്പോഴും, തങ്ങളുടെ മോശമായ പ്രവൃത്തികള്‍ 'മറച്ചുവെക്കാനും മൂടിവെക്കാനും' നേരിട്ട് മാത്രമല്ല, മറിച്ച് തങ്ങളുടെ നിഴല്‍രൂപങ്ങള്‍ വഴിയും ടെഹ്റാന്‍ ശ്രമിച്ചതായി വാള്‍സ് ആരോപിച്ചു. ഇറാന്റെ ഭീഷണി നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയെയും, അമേരിക്കന്‍ സൈനികരെയും, വിദേശത്തുള്ള താവളങ്ങളെയും, പങ്കാളികളെയും, ലോകമെമ്പാടുമുള്ള സഖ്യകക്ഷികളെയും നേരിട്ട് അപകടത്തിലാക്കുന്നതാണ്. ഇറാനുമായുള്ള ഈ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ അമേരിക്ക എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍, ഇറാന്‍ ആ അവസരം പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍, ഇസ്രായേല്‍ സര്‍ക്കാരുമായി അടുത്ത ഏകോപനത്തോടെ, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച്, ഈ ഭീഷണികളെ നേരിടാന്‍ അമേരിക്ക നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്തച്ചൊരിച്ചിലിനും ക്രമക്കേടിനും കാരണമാകുന്നത് ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പുകളാണ്. ഇറാന്‍ അമേരിക്കയുടെ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുന്നു. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്നുണ്ടെന്നും മൈക്ക് വാള്‍ട്ട്സ് കുറ്റപ്പെടുത്തി. നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരമുണ്ടായിട്ടും ആണവ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകാത്തത് ആണവ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ഇറാന്റെ ഈ നിലപാടിനെതിരെ അമേരിക്ക സ്വീകരിക്കുന്ന 'നിയമപരമായ നടപടി'കളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മൈക്ക് വാള്‍ട്ട്സ് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് 86കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനെയി ടെ?ഹ്‌റാനിലെ വസതിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഈ 'വലിയ കുറ്റകൃത്യത്തിന് ഒരിക്കലും ഉത്തരം ലഭിക്കാതെ പോകില്ല' എന്ന് ഇറാനിയന്‍ മന്ത്രിസഭ ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. ഇറാന്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും പരമോന്നത നേതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യില്‍ ടോമോഹോക്ക് മിസൈലുകളും സൂയിസൈഡ് ഡ്രോണുകളും ഉപയോഗിച്ചാണ് ഇസ്രായേല്‍-യുഎസ് സഖ്യം ആക്രമണം നടത്തിയത്. 1600 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം പോലും തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളാണ് ഇറാനെതിരെ പ്രയോഗിക്കപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെ ഇറാനെ നയിച്ച 86-കാരനായ ഖമനെയി സ്വന്തം വസതിയിലാണ് കൊല്ലപ്പെട്ടത്. മധ്യേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുമോ എന്ന ആശങ്കയിലാണ് ലോകം.

മറുനാടൻ മലയാളീ 1 Mar 2026 3:29 pm

ഫോക്സ്‍വാഗൺ ടെയ്‌റോൺ ആർ-ലൈൻ: പ്രീമിയം കരുത്തൻ ഡീലർഷിപ്പുകളിൽ എത്തി

ഫോക്സ്‍വാഗൺ ടെയ്‌റോൺ ആർ-ലൈൻ എസ്‌യുവി ഇന്ത്യൻ ഡീലർഷിപ്പുകളിൽ പ്രദർശനത്തിനെത്തി. ടിഗ്വാനെക്കാൾ ഉയർന്ന സ്ഥാനത്തുള്ള ഈ ത്രീ-റോ എസ്‌യുവി, 2.0 ലിറ്റർ ടിഎസ്ഐ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ്, 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ പ്രീമിയം ഫീച്ചറുകളോടെയാണ് വരുന്നത്

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:25 pm

ധനുഷിന്റെ നായികയായി മമിത, കര തിയറ്ററുകളിലേക്ക് എപ്പോള്‍?

മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:18 pm

'അന്നത്തെ ദിവസം ഉറങ്ങാന്‍ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു'; അനുഭവം പങ്കുവച്ച് സൂരജ്

കൈയില്‍ നിറയെ പണവുമായി ഒരു രക്ഷകനെ പോലെ മുമ്പില്‍ എത്തുന്ന അല്‍ ഫുഡി സൂരജിനെ പലര്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ പരിചിതമായിരിക്കും. സൂരജുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:17 pm

ഇറാന്റെ പടപ്പുറപ്പാടിന് തുടക്കം! അധിനിവേശ ശക്തികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ വാഹിദി വരുന്നു; പുതിയ ഐആർജിസി കമാൻഡറെ നിയമിച്ചു

മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിട്ടറി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്. ആറ് മാസം ഇടക്കാല മേധാവിയായി ഐആർജിസിയെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കമാൻഡർ-ഇൻ-ചീഫായി പ്രഖ്യാപിച്ചു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:16 pm

ആര്യയുടെ മാതൃക പിന്തുടരാൻ വി വി രാജേഷ്; 'പൊങ്കാലയുടെ ചുടുകട്ടകൾ ശേഖരിക്കും, വീട് നിർമാണത്തിന് നൽകും'

ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ഇത്തവണയും വീട് നിർമാണത്തിനായി ശേഖരിക്കുമെന്ന് തിരുവനന്തപുരം കോർപറേഷൻ അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:15 pm

‘അഭിമാനത്തോടെ പറയുന്നു ഞാൻ സംഘിയാണ്’: വീഡിയോ പങ്കുവച്ചു, പിന്നാലെ ബിജെപി പ്രവേശനം; റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ അന്ന് പ്രതികരിച്ചത്. പിന്നാലെയാണ് താരത്തിന്‍റെ ബിജെപി പ്രവേശനം. റോബിന്‍റെ വാക്കുകൾ… അഭിമാനത്തോടെ ഞാൻ പറയുന്നു ഞാൻ സംഘിയാണ്. എനിക്ക് ശ്രീ നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്, അമിത് ഷാ സാറിനെ ഇഷ്ടമാണ്, എനിക്ക് രാജീവ് ചന്ദ്രശേഖർ സാറിനെ ഇഷ്ടമാണ്, കെ സുരേന്ദ്രൻ സാറിനെയും ഇഷ്ടമാണ്. എന്താ പ്രശ്നം? എന്തെങ്കിലും പ്രശ്നമുണ്ടോ? നമുക്കെല്ലാവർക്കും വ്യക്തിപരമായി ഓരോ ഇഷ്ടങ്ങളുണ്ടാവും, ഞാനൊരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ അല്ലെങ്കിൽ എന്‍റെ ഇഷ്ടങ്ങൾ നിങ്ങളുടെ മുകളിൽ അടിച്ചേല്പിക്കാനോ ഞാൻ വരുന്നില്ല. എന്‍റെ ഇഷ്ടങ്ങൾ… The post ‘അഭിമാനത്തോടെ പറയുന്നു ഞാൻ സംഘിയാണ്’: വീഡിയോ പങ്കുവച്ചു, പിന്നാലെ ബിജെപി പ്രവേശനം; റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 1 Mar 2026 3:15 pm

സഞ്ജു സാംസണ്‍ റഫറൻസുമായി സീസണിലേക്കുള്ള പുതിയ ജേഴ്സി പുറത്തിറക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്; വിലയും പ്രത്യേകതകളും അറിയാം

നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ നേതൃത്വത്തില്‍ സിനിമാറ്റിക് ശൈലിയിലായണ് ചെന്നൈ ജേഴ്സി പുറത്തിറക്കുന്ന വീഡിയോ അവതരിപ്പിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:13 pm

ഒരൊറ്റ യുഎസ് കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിപ്പിക്കില്ല ; അതിനിർണായക നീക്കവുമായി ഇറാൻ

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെ യുഎസ് നാവികസേനയ്ക്ക് നേരെ കടുത്ത താക്കീതുമായി മുൻ ഐആർജിസി കമാൻഡറും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനുമായ മൊഹ്‌സൻ റെസായി. ഒരു അമേരിക്കൻ കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മേഖലയിൽ സംഘർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ അമേരിക്ക ഒരു വലിയ കപ്പൽപ്പടയെ വിന്യസിച്ചിരുന്നു. ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ ടോമഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്നതിന്‍റെയും വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയരുന്നതിന്‍റെയും ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിരുന്നു. ശനിയാഴ്ചത്തെ ആക്രമണത്തിന് തൊട്ടുമുൻപ് ചില യുഎസ് കപ്പലുകൾ പേർഷ്യൻ ഗൾഫിലും മറ്റുള്ളവ അറബിക്കടലിലും നിലയുറപ്പിച്ചിരുന്നു. എന്നാൽ നിലവിൽ ഇവ എവിടെയാണെന്ന വിവരം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പേർഷ്യൻ ഗൾഫിലെ അമേരിക്കൻ സാന്നിധ്യം പൂർണ്ണമായും അവസാനിപ്പിക്കുമെന്നാണ് ഇറാന്‍റെ നിലപാട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ് കപ്പലുകളെ നേരിടാൻ ഐആർജിസി നേവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മംഗളം 1 Mar 2026 3:13 pm

സംഘര്‍ഷ മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ആവശ്യമെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

സിറാജ് ലൈവ് 1 Mar 2026 3:12 pm

ട്രംപിനെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചു ; '47 വര്‍ഷമായി ഇറാന്‍ ഭരണകൂടം 'അമേരിക്കയ്ക്ക് മരണം' എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു; ഐക്യരാഷ്ട്രസഭയില്‍ യുഎസ്

പ്രകോപനമില്ലാതെ തന്നെ അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ടുള്ള നിരവധി സായുധ ആക്രമണങ്ങള്‍ ഇറാന്‍ നടത്തി

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 3:11 pm

ഗള്‍ഫ് മേഖലയിലെ 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു

ദുബയ്: ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് പത്തും പന്ത്രണ്ടും ക്ലാസുകളിലെ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ പരീക്ഷ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. സാഹചര്യം വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. അതേസമയം, ജമ്മു കശ്മീറില്‍ തുടരുന്ന വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന വിവിധ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തതെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

തേജസ് ന്യൂസ് 1 Mar 2026 3:10 pm

നെതന്യാഹുവിന്റെയും ട്രംപിന്റെയും മുന്നില്‍ തലകുനിച്ച ശേഷം ഇന്ത്യക്കാരെ രക്ഷിക്കാന്‍ മോദി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും യുഎസ് പ്രസിഡന്റ് ട്രംപിന്റെയും മുന്നില്‍ വിനീതനായി തലകുനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി. ഇറാന്‍ പരമോന്ന നേതാവ് ആയത്തുല്ല ഖാംനഈയുടെ വധത്തെ അപലപിച്ച് പ്രിയങ്ക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കുറിപ്പിലാണ് മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്. എന്തുതന്നെ കാരണം പറഞ്ഞാലും ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാല്‍, ഇറാന്റെയോ ആയത്തുല്ല അലി ഖാംനഈയുടെയോ പേര് പരാമര്‍ശിക്കാതെയാണ് പ്രസ്താവന. 'ജനാധിപത്യ ലോകത്തിന്റെ നേതാക്കളെന്നു വിളിക്കപ്പെടുന്നവര്‍ ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതും നിരപരാധികളായ അനേകം ജനങ്ങളെ കൊന്നൊടുക്കുന്നതും എന്തുതന്നെ കാരണം പറഞ്ഞാലും അങ്ങേയറ്റം അപലപനീയമാണ്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നു എന്നത് ദാരുണമാണ്. ലോകത്തിന് സമാധാനമാണ് ആവശ്യം. അനാവശ്യ യുദ്ധങ്ങളല്ല. 'കണ്ണിന് കണ്ണ് എന്ന നയം ലോകത്തെ മുഴുവന്‍ അന്ധരാക്കും' എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നെതന്യാഹുവിന്റെയും ട്രംപിന്റെയും മുന്നില്‍ തലകുനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -പ്രിയങ്ക പോസ്റ്റില്‍ പറഞ്ഞു.

തേജസ് ന്യൂസ് 1 Mar 2026 3:08 pm

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിനിടെ വികാരനിർഭര രംഗങ്ങൾ; മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ

വയനാട്ടിൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ വികാരനിർഭരമായ രംഗങ്ങൾ. മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ. ജനങ്ങൾക്ക് നടുവിലേക്കിറങ്ങിയ മന്ത്രിയെ ഒരുപാട് പേ‍‌ർ കെട്ടിപ്പുണ‌ർന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:07 pm

ഗൾഫ് മേഖലയിലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ CBSE മാറ്റിവച്ചു

സാഹചര്യം നിരീക്ഷിച്ച് പക്ഷം ചേരാതെ ഇന്ത്യ, വിദേശകാര്യ മന്ത്രിമാർ സംസാരിച്ചു; ഗൾഫ് മേഖലയിലെ 10, 12 ക്ലാസുകളിലെ എല്ലാ പരീക്ഷകളും CBSE മാറ്റിവച്ചു

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:06 pm

'ഇവിടെ ഞങ്ങൾ സമാധാനത്തോടെ ജീവിക്കുന്നതിന്റെ കാരണം UAEയിലെ ഭരണാധികാരികൾ, ഞങ്ങളിവിടെ സുരക്ഷിതരാണ്'

'ഇവിടെ ഞങ്ങൾ സമാധാനത്തിൽ ജീവിക്കുന്നതിന്റെ കാരണം ഈ ഭരണാധികാരികൾ, ആളുകളെ പരിഭ്രാന്തരാക്കാതെ UAEയിലെ ഭരണാധികാരികൾ, ഞങ്ങളിവിടെ സുരക്ഷിതരാണ്'; ദുബായിൽനിന്നും റോജിൻ പൈനുമൂട്

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:04 pm

സിപിഐ മുന്‍ എംഎല്‍എ കെ അജിത് ബിജെപിയില്‍

രണ്ട് തവണ വൈക്കം എംഎല്‍എയായിരുന്നു കെ അജിത്

സിറാജ് ലൈവ് 1 Mar 2026 3:04 pm

വിമാനങ്ങള്‍ റദ്ദാക്കി, നാട്ടിലേക്ക് മടങ്ങാനായില്ല; ബെഹ്‌റിന്‍ നിന്നും കോഴിക്കോട് ഡിസിസി അധ്യക്ഷന്‍

എയര്‍പോര്‍ട്ടിലേക്ക് പോകുവാന്‍ ഇറങ്ങിയപ്പോഴാണ് സ്‌ഫോടന വാര്‍ത്ത വരുന്നത്, വിമാനങ്ങള്‍ റദ്ദാക്കിയത് കാരണം ബെഹ്‌റിനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 3:02 pm

ആയത്തുല്ല അലി ഖാംനയെ വധിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്റാഈൽ

ടെഹ്‌റാൻ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമസേന (ഐ എ എഫ്) നേരിട്ട് ബോംബാക്രമണം നടത്തുകയായിരുന്നുവെന്ന് ഐഡിഎഫ്

സിറാജ് ലൈവ് 1 Mar 2026 3:01 pm

തന്റെ കല്യാണത്തെക്കുറിച്ച് തൃഷ ഒരിക്കല്‍ പറഞ്ഞത്; അന്ന് പരിഹാസം: ഇന്ന് ട്രോളി സോഷ്യല്‍ മീഡിയ

തമിഴ് സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്‌യുടെ വിവാഹമോചന വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമാലോകത്തെ ആകെ ഞെട്ടിച്ചു കൊണ്ടാണ് വിവാഹമോചന വാര്‍ത്ത പ്രചരിച്ചത്. വിജയ്‌ക്കെതിരേ കടുത്ത ആരോപണള്‍ ഉയര്‍ത്തിയാണ് ഭാര്യ സംഗീത ചെങ്കല്‍പെട്ട് കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംഗീതയാണ് വിവാഹമോചനത്തിന് മുന്‍കൈ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും തമിഴ്‌നാട്ടില്‍

ഒന്നു ഇന്ത്യ 1 Mar 2026 3:01 pm

ഇറാനെതിരായ യുഎസ് നടപടി അപലപനീയം: മുഖ്യമന്ത്രി

വയനാട്: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു രാജ്യത്തിന്റെ പരമാധികാരിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെയും രാജ്യാധിപത്യത്തെയും ലംഘിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് മുണ്ടക്കൈയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിരോധമുള്ള രാജ്യങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന സമീപനമാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭ്രാന്തമായ നടപടിയാണെന്നും, ഇതില്‍ ഇസ്രായേലും പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ പ്രതികരണം ഉയരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രവാസി ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സുരക്ഷിതമായി നാട്ടിലേക്ക് മടക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമായ ഹെല്‍പ്‌ലൈന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കാന്‍ കേരളം സന്നദ്ധമാണെന്നും കത്തില്‍ പറഞ്ഞു.

തേജസ് ന്യൂസ് 1 Mar 2026 3:01 pm

മധ്യസ്ഥനായ ഒമാനെയും വെറുതെ വിടാതെ ഇറാന്‍; ദുഖും തുറമുഖത്ത് ഡ്രോണ്‍ ആക്രമണം; ഇന്ത്യന്‍ ജീവനക്കാരുള്ള കപ്പലിന് നേരെയും മിസൈല്‍ വര്‍ഷം! മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ച് നിരന്തരം ഇറാന്‍; ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍; ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് മുന്നറിയിപ്പ്

ടെഹ്റാന്‍: പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖലയെ യുദ്ധഭീതിയുടെ മുള്‍മുനയിലാഴ്ത്തി ഇറാന്‍ ആക്രമണം കടുപ്പിക്കുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സഖ്യരാജ്യങ്ങളെയും യുഎസ് സൈനിക താവളങ്ങള്‍ നിലകൊള്ളുന്ന ഇടങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാന്റെ പ്രത്യാക്രമണം. ഇതാദ്യമായി മധ്യസ്ഥ രാജ്യമായ ഒമാന് നേരെയും ആക്രമണമുണ്ടായി എന്നത് മിഡില്‍ ഈസ്റ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. മേഖലയിലെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാറുള്ള ഒമാനെപ്പോലും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചു. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു. ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റു. ഇന്ധന ടാങ്കുകള്‍ക്ക് സമീപമാണ് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണത്. വന്‍ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയില്‍ ടാങ്കര്‍ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. 15 ഇന്ത്യക്കാരും 5 ഇറാനികളും ഉണ്ടായിരുന്ന 'സ്‌കൈലൈറ്റ്' എന്ന ഓയില്‍ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ നാല് ജീവനക്കാരെ ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാര്‍, 5 ഇറാന്‍ പൗരന്മാര്‍ എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒമാന്‍ സമുദര സുരക്ഷാ കേന്ദ്രമാണ് ഇടപെട്ടത്. രാജ്യത്തിന്റെയും നിവാസികളുടെയും സുരക്ഷയെ ബാധിക്കുന്ന ഏത് സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പങ്കിടുന്ന ഒമാനെതിരെയുള്ള നീക്കം ഇറാന്റെ സാമ്പത്തിക താല്പര്യങ്ങളെപ്പോലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എങ്കിലും, മേഖലയിലെ 27 യുഎസ് വ്യോമതാവളങ്ങള്‍ തകര്‍ത്തതായാണ് ഇറാന്റെ സൈന്യമായ ഐആര്‍ജിസി (IRGC) അവകാശപ്പെടുന്നത്. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആരംഭിച്ച പ്രത്യാക്രമണ പരമ്പരയ്ക്കിടെ യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാറുള്ള ഒമാനെതിരെ, നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. ഇറാനുമായി പതിറ്റാണ്ടുകളായി ബന്ധമുള്ള ഒമാന് നേര്‍ക്ക് ആക്രമണമുണ്ടായത് ഏറെ ഞെട്ടിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനും ഒമാനും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. രാജ്യാന്തര വ്യാപാരത്തിന് ഈ പ്രദേശം സുരക്ഷിതമായിരിക്കേണ്ടത് ഇറാന്റെയും ആവശ്യമാണ്. അതിനാല്‍ ഒമാനെ ആക്രമിക്കുന്നത് ഇറാന് വലിയ സാമ്പത്തിക-തന്ത്രപരമായ തിരിച്ചടിയുണ്ടാക്കും. ഇറാന്‍-ഒമാന്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടെ ഒമാന് നേര്‍ക്ക് ഇത്തരമൊരു ആക്രമണമുണ്ടായത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദുബായില്‍ ജനവാസ മേഖലകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് സ്വദേശികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച മാത്രം 65 മിസൈലുകളും 12 ഡ്രോണുകളുമാണ് ഇറാന്‍ ഖത്തറിന് നേരെ തൊടുത്തത്. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് വന്‍ തീപിടിത്തമുണ്ടായി. ബഹ്റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ. എന്നീ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ദുബായില്‍ രണ്ട് സ്വദേശി പൗരന്മാരുടെ വീടുകളുടെ വരാന്തകളില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദോഹയിലെ ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ തീപിടിത്തമുണ്ടായി. ബഹ്‌റൈനില്‍ ഹോട്ടലിന് നേരെ ആക്രമണമുണ്ടായി. ബഹ്‌റൈനിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇറാന്‍ ഇതുവരെ ആക്രമിച്ചത്. ജബല്‍ അലി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളിലും ആക്രമണം നടത്തി. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി തുടരും. നിരവധി മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയത്. ഖത്തറില്‍ അടിയന്തരജാഗ്രതാ നിര്‍ദേശം രാജ്യതലസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സ്ഫോടകശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെ അടിയന്തരജാഗ്രതാ നിര്‍ദേശം ഖത്തര്‍ പുറത്തിറക്കി. ജനങ്ങളോട് താമസസ്ഥലങ്ങളില്‍ തന്നെ തുടരാന്‍ ഭരണകൂടം ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളില്‍ ഒഴികെ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഖത്തറിലേക്ക് 65 മിസൈലുകളും 12 ഡ്രോണുകളുമാണ് ഇറാന്‍ ഞായറാഴ്ച വര്‍ഷിച്ചത്. വിവിധ ആക്രമണങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദോഹയിലെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാന്‍ മിസൈല്‍ ആകാശത്തുവെച്ചുതന്നെ തകര്‍ത്തതായി ഖത്തര്‍ അറിയിച്ചു. ദോഹയിലെ ഇറാന്‍ ആക്രമണശ്രമത്തിനിടെ വ്യാവസായിക മേഖലയില്‍ ചെറിയ തീപ്പിടിത്തമുണ്ടായി. ആളപായമില്ലെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചു. പരിക്കുകളും തീപ്പിടിത്തങ്ങളുമേറേയും ഇതിന്റെ അവശിഷ്ടങ്ങള്‍ താഴെ വീണതിനെത്തുടര്‍ന്നുണ്ടായതാണ്. അതേസമയം, ഖത്തറിലേക്ക് ഇറാന്‍ ഏത് മാര്‍ഗമുപയോഗിച്ചാണ് മിസൈലുകള്‍ വര്‍ഷിക്കുന്നതെന്ന് വ്യക്തമല്ലന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യയില്‍ 27 യുഎസ് വ്യോമതാവളങ്ങള്‍ തകര്‍ത്തതായി ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നേരത്തേ അവകാശപ്പെട്ടിരുന്നു. പ്രത്യാക്രമണത്തിന്റെ ആറാംഘട്ടമാണിപ്പോഴെന്നും ഐആര്‍ജിസി പറഞ്ഞു. ടെല്‍നോഫിലും ടെല്‍ അവീവിലും ഇസ്രയേലിന്റെ പ്രതിരോധസംവിധാനങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയെന്നും അവര്‍ അവകാശപ്പെട്ടു. ബഹ്‌റെയ്ന്‍ തലസ്ഥാനമായ മനാമയിലും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ ആകാശത്തുവച്ച് അവ തകര്‍ക്കുകയായിരുന്നു. രാജ്യത്ത് അമേരിക്കന്‍ സൈനിക താവളങ്ങളുടെ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. കഴിയുന്നതും വീടുകളില്‍ തന്നെ തുടരാനാണ് ജനങ്ങളോട് അധികൃതര്‍ പറയുന്നത്. ഇവിടത്തെ വിദ്യാലയങ്ങള്‍ താല്‍ക്കാലികമായി അടയ്ക്കുകയും ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബോര്‍ഡ് പരീക്ഷ നടക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ദുബായില്‍ ഡ്രോണ്‍ അവശിഷ്ടം വീടുകള്‍ക്കുമുകളില്‍ വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ അയച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങളാണ് കെട്ടിടങ്ങള്‍ക്കുമുകളില്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ക്കുനേരെയും ഇന്നലെ അര്‍ദ്ധരാത്രിയോടെ ആക്രമണമുണ്ടായി. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇറാന്‍ അയച്ച മിസൈലുകളില്‍ ഭൂരിഭാഗത്തെയും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു എന്നാണ് യുഎഇ അവകാശപ്പെടുന്നത്.ഇവയുടെ അവശിഷ്ടങ്ങളാണ് ജനവാസ മേഖലയിലുള്‍പ്പെടെ തീപിടിത്തത്തിന് കാരണമാകുന്നത്. ആഞ്ഞടിച്ച് യുഎഇ ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ രംഗത്തുവന്നു. ഇറാന്റെ ഈ നടപടികള്‍ ആ രാജ്യത്തെ ഒറ്റപ്പെടുത്തിയതായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് അദ്ദേഹം ടെഹ്റാനു മുന്നറിയിപ്പ് നല്‍കി. 'ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ കടന്നുകയറ്റം ഒരു തെറ്റായ കണക്കുകൂട്ടലായിരുന്നു, ഇത് നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ ഇറാനെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. നിങ്ങളുടെ യുദ്ധം അയല്‍ക്കാരുമായിട്ടല്ല,' അദ്ദേഹം പറഞ്ഞു. 'ഒറ്റപ്പെടലിന്റെയും സംഘര്‍ഷങ്ങളുടെയും ആഴം കൂടുന്നതിന് മുന്‍പ്, വിവേകത്തിലേക്കും നിങ്ങളുടെ ചുറ്റുപാടുകളിലേക്കും മടങ്ങിവരിക. അയല്‍വാസികളുമായി യുക്തിസഹമായും ഉത്തരവാദിത്തത്തോടും കൂടി ഇടപഴകുക,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ ആക്രമണം രണ്ടാം ദിവസത്തിലേക്ക് കടക്കവെ, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് വൈകുന്നേരം 9 മണിക്ക് തന്റെ സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചുകൂട്ടുമെന്ന് ഒരു മന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു. 10,12 ക്ലാസുകളില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടര്‍ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. മലയാളികള്‍ ആശങ്കയില്‍: ഖത്തര്‍ എയര്‍വേയ്സ് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ ആയിരക്കണക്കിന് മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ദോഹയിലും മനാമയിലും ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

മറുനാടൻ മലയാളീ 1 Mar 2026 2:59 pm

എങ്ങോട്ടാണീ കത്തിച്ചു പോകുന്നത്…കുതിച്ചുയർന്ന് സ്വർണവില; പവന് കൂടിയത് 5,240 രൂപ

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ കത്തിക്കയറി സ്വർണവില. രാജ്യാന്തര വിപണി അവധിയായ ഞായറാഴ്ചയും കുതിച്ചുയർന്ന സ്വർണവില രണ്ടുതവണയായി ഗ്രാമിന് 365 രൂപയും പവന് 5,240 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 15,465 രൂപയിലും പവന് 1,23,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,770 രൂപയിലെത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണുണ്ടായത്. ഇന്നത്തെ കുതിപ്പു പരിഗണിച്ചാൽതന്നെ ഉടൻതന്നെ റിക്കാർഡ് തിരുത്താനാണ് സാധ്യത. പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന്… The post എങ്ങോട്ടാണീ കത്തിച്ചു പോകുന്നത്… കുതിച്ചുയർന്ന് സ്വർണവില; പവന് കൂടിയത് 5,240 രൂപ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 1 Mar 2026 2:55 pm

ഒന്നും രണ്ടുമല്ല, കർണാടകയിൽ പുതിയ അഞ്ച് റെയിൽവേ പാതകൾ; വിവരങ്ങളുമായി കേന്ദ്രം, പദ്ധതി വൈകുന്നുവെന്ന് അശ്വിനി വൈഷ്ണവ്

കർണാടകയിലെ അഞ്ച് പുതിയ റെയിൽവേ ലൈനുകളുടെ നിർമാണം വൈകുന്നുവെന്ന പരാതിയുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയിൽ ബിജെപി നേതാവ് ഗോവിന്ദ് കർജോളിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഫണ്ടുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി ഭൂമി ഏറ്റെടുക്കൽ തുടരുകയാണെന്ന് സംസ്ഥാനം.

സമയം 1 Mar 2026 2:54 pm

ഇറാനെതിരെ പൊട്ടിത്തെറിച്ച് യുഎഇ, ഇനി കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് മുന്നറിയിപ്പ്; വേണ്ടിവന്നാൽ തിരിച്ചടിക്കുമെന്ന് റീം അൽ ഹാഷിമി

തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎഇ ഇറാനു മുന്നറിയിപ്പ് നൽകി. സ്വയം പ്രതിരോധിക്കാൻ പൂർണ്ണ സജ്ജരാണെന്നും ആവശ്യം വന്നാൽ കൂടുതൽ ആക്രമണാത്മക നിലപാടിലേക്ക് മാറുമെന്നും സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:54 pm

'ChatGPT ഡോക്ടർമാരെക്കുറിച്ച് ബോധവാന്മാരായിരിക്കുക', വീഡിയോയുമായി യുവാവ്, ആരോപണങ്ങൾ തള്ളി ഡോക്ടർ

ചികിത്സയ്ക്ക് ഡോക്ടർ ChatGPT ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. എന്നാൽ, ഇത് തെറ്റിദ്ധാരണയാണ് വിശദീകരിച്ച് മറ്റൊരു ഡോക്ടര്‍.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:53 pm

ഇറാന് നേരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം: ഇറാന് നേരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ അതിക്രമം അങ്ങേയറ്റം അപലനീയമാണെന്നും സയണിസ്റ്റ്-സാമ്രാജ്യത്വ-വംശീയ വാഴ്ച്ചക്കെതിരെ പ്രതിഷേധിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ ആഹ്വാനം ചെയ്തു. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളിലേക്ക് കടന്നുകയറി അവിടങ്ങളിലെ പൗരന്മാരെ അതില്‍ തന്നെ സവിശേഷമായി സ്ത്രീകളെയും കുട്ടികളെയും കൊന്നുതള്ളുന്ന രീതി അമേരിക്കക്കും ഇസ്രായേലിനും പുത്തരിയല്ല. ലോകത്തിന്റെ സമാധാനത്തിനും ലോകത്താകമാനം നിലനില്‍ക്കുന്ന മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ക്കും അമേരിക്കയും ഇസ്രായേലും നല്‍കുന്ന പ്രാധാന്യം എന്താണെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇറാന് നേരെയുള്ള അധിനിവേശത്തോടെ പശ്ചിമേഷ്യയിലാകെ യുദ്ധഭീതി രൂപപ്പെട്ടിരിക്കുകയാണ്. ചരിത്രപരമായി ഇന്ത്യയുടെ വിദേശ നയത്തിന്റെ അടിസ്ഥാനം നീതിയാണ്. അത് ഫലസ്തീനൊപ്പവും കോളോണിയല്‍-സാമ്രാജ്യത്വ വിരുദ്ധവുമാണ്. കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടം അതില്‍ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. സയണിസ്റ്റ് രാജ്യവുമായി കൈക്കോര്‍ക്കുന്ന മോദി നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാനെതിരെയുള്ള നടപടികള്‍ക്കെതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വിഷയം ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കും. ഇറാന്റെ പരമോന്നത നേതാവ് ഖാംനഈയുടെ രക്തസാക്ഷിത്വം സാമ്രാജ്യത്വ-സയണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരും. 'സയണിസ്റ്റ് -സാമ്രാജ്യത്വ-വംശീയ വാഴ്ച്ചക്കെതിരെ നിരുപാധികം ഇറാനോടൊപ്പം' എന്ന തലക്കട്ടില്‍ ഇന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് രാത്രി 9.30ന് പാളയം മുതല്‍ മാനവീയം വരെ സംസ്ഥാന കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.

തേജസ് ന്യൂസ് 1 Mar 2026 2:53 pm

ഖാംനഈ വധം: പാകിസ്താനിലെ യു എസ് കോണ്‍സുലേറ്റിന് നേരെ പ്രതിഷേധം; വെടിവെപ്പില്‍ ഒന്‍പത് മരണം

ഖാംനഈയുടെ വധത്തെത്തുടര്‍ന്ന് പാകിസ്താന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധം തുടരുകയാണ്.

സിറാജ് ലൈവ് 1 Mar 2026 2:50 pm

'അമേരിക്കയ്ക്ക് മരണം', ഡൊണാൾഡ് ട്രംപിനെ വധിക്കാനും ഇസ്രായേലിനെ ഇല്ലാതാക്കാനും ഇറാൻ ശ്രമിച്ചു; യുഎന്നിൽ ആഞ്ഞടിച്ച് അമേരിക്ക

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാൻ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് യുഎസ് ഗുരുതരമായ ആരോപണം ഉന്നയിച്ചു. അതേസമയം, ഖമനെയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:48 pm

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും വൈക്കം മുന്‍ എംഎല്‍എ കെ അജിത്തും ബിജെപിയില്‍

നേരത്തെ തന്നെ ബിജെപി അനുഭാവിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. മുതിർന്ന സിപിഐ നേതാവാണ് പാർട്ടിവിട്ട കെ അജിത്.

സമയം 1 Mar 2026 2:48 pm

ഒമാനിലും ആക്രമണം: വാണിജ്യ തുറമുഖത്ത് രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍, ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു

മസ്‌കത്ത് : ഒമാന്റെ വാണിജ്യ തുറമുഖമായ ദുഖ്മിന് (Duqm) നേരെ ഞായറാഴ്ച രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി ഒമാന്‍ ന്യൂസ് ഏജന്‍സി (ONA) റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണങ്ങളില്‍ ഒരു ഡ്രോണ്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് പതിച്ചതിനെത്തുടര്‍ന്ന് ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ഇന്ധന ടാങ്കുകള്‍ക്ക് സമീപമാണ് വീണതെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ ശക്തമായി അപലപിച്ച ഒമാന്‍ ഭരണകൂടം, രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ ഒമാന്‍ നേരിട്ട് ആക്രമിക്കപ്പെടുന്നത് ഇതാദ്യമായാണ് എന്നത് മേഖലയിലെ ഭീതി വര്‍ധിപ്പിക്കുന്നു.

തേജസ് ന്യൂസ് 1 Mar 2026 2:48 pm

സ്വർണ വില ഉടൻ 1.87 ലക്ഷത്തിലേക്ക്? പവൻ വില 3 ലക്ഷം കടന്നാലും അത്ഭുതപ്പെടാനില്ല..ഞെട്ടിച്ച് പ്രവചനം

2025 ൻ്റെ തുടർച്ചയെന്നോണം ഈ വർഷവും സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. സാമ്പത്തിക അനിശ്ചിതത്വങ്ങളും ആഗോള പ്രതിസന്ധികളും നിക്ഷേപകരെ ആകർഷിച്ചപ്പോൾ, ജനുവരിയിൽ മാത്രം വില 18 ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 5,500 ഡോളറെന്ന റെക്കോഡും സ്ഥാപിച്ചു. സ്വർണ വില ഗ്രാമിന് 17000ത്തിന് മുകളിലേക്ക്? തിങ്കളാഴ്ച സ്വർണം കത്തിക്കയറും..പവൻ വില 1.50 ലക്ഷമാകും? ട്രംപ് ഭരണകൂടത്തിൻ്റെ കീഴിൽ യുഎസ്

ഒന്നു ഇന്ത്യ 1 Mar 2026 2:46 pm

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ

ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്ന് ജയ്‍ശങ്കർ

സിറാജ് ലൈവ് 1 Mar 2026 2:45 pm

ഖത്തറിലേക്ക് മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ച് ഇറാന്‍, ജാഗ്രതാനിര്‍ദേശം, ജനങ്ങളോട് താമസസ്ഥലങ്ങളില്‍ തന്നെ തുടരാന്‍

ദോഹ: രാജ്യതലസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സ്ഫോടകശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെ അടിയന്തരജാഗ്രതാ നിര്‍ദേശം പുറത്തിറക്കി ഖത്തര്‍. ജനങ്ങളോട് താമസസ്ഥലങ്ങളില്‍ തന്നെ തുടരാന്‍ ഭരണകൂടം ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളില്‍ ഒഴികെ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഖത്തറിലേക്ക് 65 മിസൈലുകളും 12 ഡ്രോണുകളുമാണ് ഇറാന്‍ ഞായറാഴ്ച വര്‍ഷിച്ചത്. വിവിധ ആക്രമണങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദോഹയിലെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാന്‍ മിസൈല്‍ ആകാശത്തുവെച്ചുതന്നെ തകര്‍ത്തതായി ഖത്തര്‍ അറിയിച്ചു. ദോഹയിലെ ഇറാന്‍ ആക്രമണശ്രമത്തിനിടെ വ്യാവസായിക മേഖലയില്‍ ചെറിയ തീപ്പിടിത്തമുണ്ടായി. ആളപായമില്ലെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചു. പരിക്കുകളും തീപ്പിടിത്തങ്ങളുമേറേയും ഇതിന്റെ അവശിഷ്ടങ്ങള്‍ താഴെ വീണതിനെത്തുടര്‍ന്നുണ്ടായതാണ്. അതേസമയം, ഖത്തറിലേക്ക് ഇറാന്‍ ഏത് മാര്‍ഗമുപയോഗിച്ചാണ് മിസൈലുകള്‍ വര്‍ഷിക്കുന്നതെന്ന് വ്യക്തമല്ലന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യയില്‍ 27 യുഎസ് വ്യോമതാവളങ്ങള്‍ തകര്‍ത്തതായി ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നേരത്തേ അവകാശപ്പെട്ടിരുന്നു. പ്രത്യാക്രമണത്തിന്റെ ആറാംഘട്ടമാണിപ്പോഴെന്നും ഐആര്‍ജിസി പറഞ്ഞു. ടെല്‍നോഫിലും ടെല്‍ അവീവിലും ഇസ്രയേലിന്റെ പ്രതിരോധസംവിധാനങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയെന്നും അവര്‍ അവകാശപ്പെട്ടു.

തേജസ് ന്യൂസ് 1 Mar 2026 2:44 pm

സോഷ്യൽമീഡിയ ഏറ്റെടുത്ത് ശോഭാ സുരേന്ദ്രന്റെ വാക്കുകൾ; 'അമ്മമാർ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു'; പാളയം ഇമാമിനെ പുകഴ്ത്തി

പാളയം പള്ളി ഇമാം സുഹൈബ് മൗലവിയെ പ്രശംസിച്ച് ശോഭാ സുരേന്ദ്രന്‍. പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്നും സൗകര്യങ്ങൾ ഒരുക്കണമെന്നുമുള്ള ഇമാമിന്റെ ആഹ്വാനത്തെ അമ്മമാർ ഹൃദയത്തോട് ചേർത്തുനിർത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:44 pm

മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം

ദോഹ: മിഡില്‍ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഖത്തറിനെ ലക്ഷ്യമിട്ട് രണ്ടാം ദിനവും ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടുത്തമുണ്ടായി. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളിലെന്നാണ് റിപോര്‍ട്ട്. അതേസമയം, രാജ്യത്തെ ലക്ഷ്യമിട്ട 18 ബാലിസ്റ്റിക് മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ നിര്‍വീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബാഹ്യ ഭീഷണികളെ നേരിടുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഖത്തര്‍ സായുധ സേനയ്ക്ക് പൂര്‍ണ ശേഷിയുണ്ടെന്നും സുരക്ഷാ സാഹചര്യം നിയന്ത്രണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് ഇന്ന രാവിലെ എട്ടു പേര്‍ക്ക് കൂടി പരിക്കേറ്റതായി സ്ഥിരീകരിച്ചു. ഇതോടെ ആക്രമണം ആരംഭിച്ചതിന് ശേഷം പരിക്കേറ്റവരുടെ എണ്ണം 16 ആയി. ചില പ്രദേശങ്ങളില്‍ പരിമിതമായ ഭൗതിക നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഏജന്‍സികളും സിവില്‍ ഡിഫന്‍സ് ടീമുകളും ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളുമായി ഏകോപനം നടത്തി നടപടികള്‍ തുടരുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി. സുരക്ഷ മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നുണ്ടെന്നും ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്, തിരിച്ചറിയാത്ത വസ്തുക്കളോ മിസൈല്‍ അവശിഷ്ടങ്ങളോ കണ്ടാല്‍ സമീപിക്കരുത് ഉടന്‍ 999 എന്ന അടിയന്തര നമ്പറില്‍ വിവരം അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, പട്രോള്‍ യൂണിറ്റുകള്‍ എന്നിവയ്ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാന്‍ മുന്‍ഗണന നല്‍കണമെന്നും അപകടസ്ഥലങ്ങളിലേക്ക് ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചു. പ്രത്യേക ടീമുകള്‍ 24 മണിക്കൂറും രംഗത്തുണ്ടെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം ശക്തമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

തേജസ് ന്യൂസ് 1 Mar 2026 2:40 pm

പാകിസ്താനിൽ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധം അക്രമാസക്തമായി; ഏറ്റുമുട്ടലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

കോൺസുലേറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിലാണ് ഏറ്റുമുട്ടലിൽ ഉണ്ടായത്

സിറാജ് ലൈവ് 1 Mar 2026 2:36 pm

2026 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്‍മാറുന്നു; പകരം എത്തുക ഈ ടീം

തെഹ്‌റാന്‍: 2026ല്‍ അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്‍മാറാന്‍ ഒരുങ്ങുന്നു. ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് രാജ്യം ലോകകപ്പില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന സൂചന നല്‍കിയത്. അമേരിക്കയും ഇസ്രായേലും ഇറാനില്‍ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകള്‍ ഇതിനകം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ന് സംഭവിച്ച കാര്യങ്ങളും അമേരിക്കയുടെ ആക്രമണവും കണക്കിലെടുക്കുമ്പോള്‍, ഇനി ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക എന്നത് അസാധ്യമാണ്. എങ്കിലും കായിക മേധാവികളാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്- മെഹ്ദി താജ് ഇറാനിയന്‍ ടെലിവിഷനോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാ വിലക്ക് നേരിടുന്ന 39 രാജ്യങ്ങളില്‍ ഇറാനും ഉള്‍പ്പെടുന്നുണ്ട്. 2025-ല്‍ നടന്ന ലോകകപ്പ് ഡ്രോ ചടങ്ങില്‍ പോലും വിസ ലഭിക്കാത്തതിനെത്തുടര്‍ന്ന് മെഹ്ദി താജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ജി-യില്‍ ന്യൂസിലന്‍ഡ്, ബെല്‍ജിയം, ഈജിപ്ത് എന്നിവര്‍ക്കെതിരെ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലും സിയാറ്റിലിലുമായിരുന്നു ഇറാന്റെ മല്‍സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. ജൂണ്‍ 15-ന് ലോസ് ഏഞ്ചല്‍സില്‍ ന്യൂസിലന്‍ഡിനെതിരെയും, 21-ന് ബെല്‍ജിയത്തിനെതിരെയും, 26-ന് സിയാറ്റിലില്‍ ഈജിപ്തിനെതിരെയുമാണ് അമേരിക്കയിലെ ഇറാന്റെ മല്‍സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫിഫ നിയമപ്രകാരം ലോകകപ്പില്‍ നിന്ന് ഒരു രാജ്യം പിന്‍മാറിയാല്‍ ആ കോണ്‍ഫെഡറേഷനിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള, യോഗ്യത നേടാത്ത ടീമിന് അവസരം നല്‍കാം. അങ്ങനെ വന്നാല്‍ ഇറാന് പകരം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ലോകകപ്പിലേക്ക് എത്തിയേക്കാം. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറാഖിനോട് പരാജയപ്പെട്ട യുഎഇക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല. മറ്റൊരു സാധ്യതയനുസരിച്ച് ഇറാഖിനെ നേരിട്ട് ഇറാന്റെ സ്ഥാനത്തേക്ക് മാറ്റുകയും, ഇറാഖിന് പകരം യുഎഇയെ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ-ഓഫ് കളിപ്പിക്കുകയും ചെയ്യുക എന്നതാണ്. എല്ലാ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ട് സുരക്ഷിതമായ ഒരു ലോകകപ്പ് നടത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഫിഫ ജനറല്‍ സെക്രട്ടറി മാറ്റിയാസ് ഗ്രാഫ്‌സ്‌ട്രോം അറിയിച്ചു.

തേജസ് ന്യൂസ് 1 Mar 2026 2:32 pm

മധ്യസ്ഥ രാജ്യത്തെയും വിടാതെ ഇറാൻ; ഒമാനിലും ആക്രമണം, ഗൾഫ് മേഖല കനത്ത ജാഗ്രതയിൽ, ആറ് രാജ്യങ്ങളിൽ ഡ്രോൺ വർഷം

ഒമാനെയും ആക്രമിച്ച് ഇറാൻ. ദുഖും തുറമുഖത്തു രണ്ടു ഡ്രോണുകൾ പതിച്ച് ഒരു പ്രവാസിക്ക് പരിക്കേറ്റു. ദുബായിൽ രണ്ട് വീടുകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ബഹ്റൈനില്‍ ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണം.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:27 pm

റീ റിലീസില്‍ നേടിയത് 5 കോടിക്കടുത്ത്, വീണ്ടും ആ മോഹൻലാല്‍ ചിത്രം തിയറ്ററുകളിലേക്ക്

മോഹൻലാല്‍ നായകനായ ആ ചിത്രം തിയറ്റററുകളിലേക്ക് വീണ്ടും എത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:27 pm

ഇറാനെതിരേ വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപ്. സംയുക്ത ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാന്‍ ആസൂത്രിത നീക്കങ്ങളുമായി മുന്നോട്ടുവന്നാല്‍ ഇതുവരെ കാണാത്ത കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 'കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി അവര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണ്. എങ്കിലും, ഒരു കാര്യം വ്യക്തമാക്കാം. നിലവില്‍ ഒന്നിനും ഇറങ്ങിത്തിരിക്കാതിരിക്കുന്നതാണ് നല്ലത്. അവരെന്തെങ്കിലും ചെയ്തുകൂട്ടിയാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം കടുത്ത ആക്രമണങ്ങള്‍ അവര്‍ നേരിടേണ്ടിവരും'. ട്രംപ് മുന്നറിയിപ്പ് നല്‍കി. രാത്രിയിലുണ്ടായ സംയുക്ത ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഇറാനില്‍ നിന്നുള്ള ഭീഷണികളെ ചെറുക്കാന്‍ സൈനികനടപടി അനിവാര്യമായിരുന്നെന്നും അമേരിക്കയിലെ സാധാരണക്കാരെ രക്ഷിക്കുന്നതിനായാണ് നീക്കമെന്നും ട്രംപ് ന്യായീകരിച്ചു. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്നലെ രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി.

തേജസ് ന്യൂസ് 1 Mar 2026 2:26 pm

സിപിഐ നേതാവും മുന്‍ എം.എല്‍.എയുമായ കെ. അജിത്ത് ബിജെപിയില്‍ ചേര്‍ന്നു; റോബിന്‍ രാധാകൃഷ്ണനും ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: വൈക്കം മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഇതേ വേദിയില്‍ വെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. 2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് തുടര്‍ച്ചയായി രണ്ടുവട്ടം വൈക്കം എംഎല്‍എ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു കെ. അജിത്ത്. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപി പ്രവേശനം എന്നും ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ബിജെപി പ്രവേശനത്തിന് പിന്നാലെ കെ അജിത് പ്രതികരിച്ചു. അത് നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് അതൃപ്തി പ്രകടിപ്പിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപിയാണ്. ആ പാര്‍ട്ടിയില്‍ തനിക്ക് പ്രതീക്ഷയുണ്ട്. വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായത്. തന്റെ ജനാവിഭാഗത്തെ രക്ഷിക്കാന്‍ ബിജെപിക്ക് കഴിയും. വൈക്കത്തെ പുതുയുഗ മാറ്റത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ അജിത്തും പറഞ്ഞു. റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. അന്ന് താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം.

മറുനാടൻ മലയാളീ 1 Mar 2026 2:25 pm

അച്ഛനമ്മമാരെ സ്നേഹിക്കാം, കൈപിടിക്കാം, ട്രെൻഡായി 'റീപാരെന്റിംഗ്'

റീപാരന്റിംഗിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചൈനയിൽ ട്രെൻഡാവുന്ന പുതിയ രീതിയാണിത്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:23 pm

കൺസീലർ പാലറ്റിലെ ഈ വർണ്ണവൈവിധ്യം എന്തിന്? കളർ കറക്ഷനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

ഒരു കൺസീലർ പാലറ്റ് ആദ്യമായി കാണുന്ന ഒരാൾക്ക് അതൊരു മേക്കപ്പ് കിറ്റാണോ അതോ പെയിന്റിംഗ് ബോക്സാണോ എന്ന് സംശയം തോന്നാം. പച്ചയും പർപ്പിളും ഓറഞ്ചും ഒക്കെ നിറഞ്ഞ ഈ പാലറ്റ് ചർമ്മത്തിൽ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:22 pm

'ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം 'ദാവീദും ഗോലിയാത്തും' തമ്മിലുള്ള യുദ്ധം പോലെ; ചരിത്രം ആവര്‍ത്തിക്കുമെന്ന് ഒരു ചൊല്ലുണ്ട്; 2016 ആവര്‍ത്തിക്കും'; സൂര്യയ്ക്കും സംഘത്തിനും മുന്നറിയിപ്പുമായി വിന്‍ഡീസ് പരിശീലകന്‍

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പിലെ നിര്‍ണ്ണായക സൂപ്പര്‍ 8 പോരിന് മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി വെസ്റ്റ് ഇന്‍ഡീസിന്റെ മുഖ്യ പരിശീലകന്‍ ഡാരന്‍ സമി. 140 കോടി ജനങ്ങളുടെ പിന്തുണയുള്ള കരുത്തരായ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം 'ദാവീദും ഗോലിയാത്തും' തമ്മിലുള്ള യുദ്ധം പോലെയാണെന്ന് സമി വിശേഷിപ്പിച്ചു. എന്നാല്‍ ചരിത്രത്തില്‍ ദാവീദ് ഗോലിയാത്തിനെ വീഴ്ത്തിയതുപോലെ ഇന്നും അത് സംഭവിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്റെ പോരാളികള്‍ യുദ്ധത്തിന് സജ്ജരാണ്. ടോസ് കഴിഞ്ഞാലേ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കൂ. ഇതൊരു നോക്കൗട്ട് മത്സരമാണ്. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. തന്ത്രങ്ങള്‍ കൃത്യമായി ഗ്രൗണ്ടില്‍ നടപ്പിലാക്കുക എന്നതാണ് പ്രധാനം. 2016-ല്‍ കൊല്‍ക്കത്തയിലെ ഇതേ മൈതാനത്താണ് ഇംഗ്ലണ്ടിനെതിരെ ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ പറത്തി കാര്‍ലോസ് ബ്രാത്ത്വൈറ്റ് വിന്‍ഡീസിന് ട്വന്റി 20 ലോകകപ്പ് കിരീടം നേടിക്കൊടുത്തത്. പത്ത് വര്‍ഷം മുമ്പ്, 2016 ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് വിന്‍ഡീസ് ഫൈനലില്‍ കടന്നതും സമി ഓര്‍മിപ്പിച്ചു. 'ചരിത്രം ആവര്‍ത്തിക്കുമെന്ന് ഒരു ചൊല്ലുണ്ട്. അന്ന് മറ്റൊരു വേദിയായിരുന്നു (മുംബൈയിലെ വാങ്കഡെ), ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സും. ലോലകക്പ്പ ജയിക്കണമെങ്കില്‍ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇന്ത്യയെ മറികടന്നേ മതിയാകൂ. ഞങ്ങളെ സംബന്ധിച്ച് ആ ദിവസം ഞായറാഴ്ചയാണ്'- സമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്ന് വിന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ഡാരന്‍ സമി എന്നതും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 83-ന് 7 എന്ന നിലയില്‍ തകര്‍ന്നിട്ടും 176 റണ്‍സ് അടിച്ചുകൂട്ടിയ വിന്‍ഡീസ് ബാറ്റിംഗ് നിരയുടെ ആഴം ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഒരു ടീം 83 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ശേഷം 170 റണ്‍സിലേക്ക് എത്തുന്നത് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കാണാനാവില്ല. ഞങ്ങളുടെ ബാറ്റിംഗ് നിരയ്ക്ക് എത്രത്തോളം ആഴമുണ്ടെന്നതിന്റെ ശക്തമായ സന്ദേശമാണ് അതിലൂടെ നല്‍കിയതെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, ആ മത്സരം ഞങ്ങള്‍ അഹമ്മദാബാദില്‍ ഉപേക്ഷിച്ചു. കരുത്തരായ ഇന്ത്യക്കെതിരെ ഞങ്ങള്‍ എന്ത് ചെയ്യണം എന്നതിലാണ് ഇപ്പോള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആറാം നമ്പറിലും ഏഴാം നമ്പറിലും ഇറങ്ങി സിക്‌സറുകള്‍ പറത്തുന്ന ജേസണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്‍ഡും ടീമിന്റെ കരുത്താണെന്നും സമി ചൂണ്ടിക്കാട്ടി. കൂടാതെ, മികച്ച ഫോമിലുള്ള ഷിമ്രോണ്‍ ഹെറ്റ്മെയറിലാണ് വിന്‍ഡീസിന്റെ പ്രധാന പ്രതീക്ഷ.

മറുനാടൻ മലയാളീ 1 Mar 2026 2:19 pm

'യദുവിനെ പുറത്താക്കാൻ കാരണം ആര്യാ രാജേന്ദ്രനല്ല, അയാൾ ചെയ്തത് വലിയ മറ്റൊരു തെറ്റ്'; കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെ പുറത്താക്കിയത് മേയർ ആര്യാ രാജേന്ദ്രനുമായുള്ള പ്രശ്നം കൊണ്ടല്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. മണിക്കൂറുകളോളം ഇയർഫോൺ വെച്ച് ഫോണിൽ സംസാരിച്ച് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനാണ് നടപടിയെന്നും മന്ത്രി.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:19 pm

കുടിവെള്ളം നൽകാതെ ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ നോക്കുന്നുവെന്ന് ബിജെപി; എല്ലാ വാർഡിനും ഒരു വാട്ടർ ടാങ്കർ ലോറി നൽകിയെന്ന് എസ് സുരേഷ്

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് കൃത്രിമ ജലക്ഷാമം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് ബിജെപി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു. തലയിൽ കുടം കമഴ്ത്തി നടത്തിയ കുത്തിയിരിപ്പ് സമരവുമായി ബിജെപി

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:13 pm

വിമാന യാത്രകളിൽ അടിമുടി അനിശ്ചിതത്വം; സംഘർഷ വ്യോമപാതകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം | Iran | Israel

വിമാന യാത്രകളിൽ അടിമുടി അനിശ്ചിതത്വം; സംഘർഷ വ്യോമപാതകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം, ദില്ലിയിൽനിന്നും ബെംഗളൂരുവിൽനിന്നും ഉൾപ്പെടെ യൂറോപ്പിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:12 pm

പുതുജീവിതത്തിലേക്ക്: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, 178 വീടുകള്‍ കൈമാറി

കല്‍പ്പറ്റ: വയനാട് ദുരന്തബാധിതര്‍ക്കായുള്ള ആദ്യഘട്ട ടൗണ്‍ഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതര്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകള്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതര്‍ക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്.. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നല്ല പിന്തുണയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. ആദിവാസി കുടുംബളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓര്‍മകള്‍ കൂടി ഉയര്‍ന്നുവരുകയാണ്. പല നഷ്ടങ്ങള്‍ക്കും ഈ വീടുകള്‍ പകരമാവാന്‍ കഴിയില്ല. എന്നാല്‍ സാമീപ്യം കൊണ്ട് നഷ്ടത്തില്‍ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം .പാരസ്പര്യത്തിന്റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാല്‍, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നല്‍കരുത് എന്ന് ചിലര്‍ പറഞ്ഞുമാധ്യമങ്ങള്‍ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പുനരധിവാസത്തെ വൈരാഗ്യ ബുദ്ധിയോടെ ചിലര്‍ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നല്‍കി. കര്‍ണാടക , ആന്ധ്ര സര്‍ക്കാരുകള്‍ 10 കോടി വീതം നല്‍കി. രാജസ്ഥാന്‍ അഞ്ചു കോടി നല്‍കി. കേന്ദ്രസര്‍ക്കാര്‍ കടം എഴുതി തള്ളാന്‍ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാന്‍ പല തവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കല്‍പ്പറ്റയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വീടിനും ഫര്‍ണിച്ചര്‍ കൂടി നല്‍കുന്നത് പരിഗണിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. നാട്ടിലെ തെമ്മാടികള്‍ സ്വീകരിക്കുന്ന നില ചില തെമ്മാടി രാഷ്ട്രങ്ങള്‍ സ്വീകരിക്കുകയാണ്. അമേരിക്ക അതിന് നേതൃത്വം നല്‍കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മംഗളം 1 Mar 2026 2:11 pm

പാകിസ്ഥാനിലെ US കോൺസുലേറ്റിൽ അക്രമം ; ആറുപേർ മരിച്ചു | Pakistan | Us

പാകിസ്ഥാനിലെ കറാച്ചിൽ അമേരിക്കൻ കോൺസുലേറ്റിൽ അക്രമം, കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ, സുരക്ഷ ജീവനക്കാർ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു, 6 മരണം, 30 പേർക്ക് പരിക്ക്

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:11 pm

ഖമനെയിയെ പിന്തുണച്ചും എതിര്‍ത്തും.... ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ | Iran - Israel War

ഖമനെയിയുടെ മരണത്തിൽ പിന്തുണച്ചും എതിര്‍ത്തും ലോകം; ഇറാൻ തെരുവുകളിൽ പൊട്ടിക്കരഞ്ഞ് പ്രതിഷേധക്കാര്‍, ഇന്ത്യക്കകത്തും പ്രതിഷേധ മാര്‍ച്ച്, ഖമനെയിയുടെ മരണത്തിൽ വിവിധ ഭാഗങ്ങളിൽ ആഹ്ലാദ പ്രകടനങ്ങളും

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:11 pm

ഇനി ജനങ്ങളാണ് ഇറാന്റെ ഭാവി നിര്‍ണയിക്കേണ്ടത്, ഇത് അതിനുള്ള സുവര്‍ണാവസരം: റസ പഹ്ൽവി | Iran | Israel

ഇനി ജനങ്ങളാണ് ഇറാന്റെ ഭാവി നിര്‍ണയിക്കേണ്ടതെന്ന് അമേരിക്കയിലുള്ള ഇറാന്റെ വിമാത നേതാവ് റസ പഹ്ൽവി; അതിനുള്ള സുവര്‍ണാവസരമാണ് വന്നിരിക്കുന്നതെന്നും ട്രംപിന് നന്ദിയെന്നും റസ പഹ്ൽവി, ഇറാൻ വീഴുമെന്ന കണക്കുകൂട്ടലിൽ ഇസ്രയേലും അമേരിക്കയും

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:09 pm

ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് പതിവാക്കൂ, കാരണം

വെളുത്തുള്ളി വളരെ പോഷകഗുണമുള്ളതാണ്. വിറ്റാമിനുകൾ സി, ബി 6, സെലിനിയം, വിവിധ ആന്റിഓക്‌സിഡന്റുകൾ, സൾഫർ സംയുക്തങ്ങൾ, പ്രത്യേകിച്ച് അലിസിൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:09 pm

ഇസ്രയേല്‍ ലോക തെമ്മാടി രാഷ്ട്രം, വിരോധമുള്ള രാജ്യങ്ങളെ വാഴിക്കില്ലെന്ന നിലപാടിലാണ് യുഎസും ഇസ്രയേലും : വിമര്‍ശനവുമായി പിണറായി വിജയന്‍

താമസസ്ഥലത്ത് നിന്നും അക്രമിക്കപ്പെടുന്നവരും കൊലചെയ്യപ്പെടുന്നവരും നമ്മുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുകയാണ്

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 2:09 pm

പാകിസ്ഥാനിലെ അമേരിക്കൻ കോൺസുലേറ്റിൽ ആക്രമണം; കോൺസുലേറ്റിന് പ്രതിഷേധക്കാർ തീയിട്ടു | Pakistan

പാകിസ്ഥാനിലെ കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം; കോൺസുലേറ്റിന് അകത്ത് കയറിയ പ്രതിഷേധക്കാർ തീയിട്ടു; ദൃശ്യങ്ങൾ കാണാം

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:09 pm

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമണത്തില്‍ ആറുമരണം

വാഷിങ്ടണ്‍ : ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ച് ജനം. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരം. കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ചു കയറുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയ ശ്രമത്തിനിടെയാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.

തേജസ് ന്യൂസ് 1 Mar 2026 2:08 pm

ഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

പുതുക്കിയ തീയതി പിന്നട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:08 pm

വിൻഡീസിന്റെ സ്പിൻ ത്രയവും ബാറ്റിങ് നിരയും; ഇന്ത്യക്ക് എളുപ്പമാകില്ല | India vs West Indies

കൊല്‍ക്കത്തയിലെ ആകാശത്തിന് കീഴില്‍ ഒരു ജീവൻ മരണ പോരിന് സുര്യകുമാർ യാദവും കൂട്ടരും ഒരുങ്ങുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ ഈഡൻ ഗാർഡൻസിലെ മണ്ണ് ഇന്ത്യയെ കൈവിട്ട ചരിത്രം 1983ന് ശേഷം ഉണ്ടായിട്ടില്ല. പക്ഷേ, ട്വന്റി 20 ലോകകപ്പില്‍ കരിബീയൻ കരുത്തിനോട് കാലിടറിയിട്ടുണ്ട്, ഒന്നല്ല മൂന്ന് തവണ. അതുകൊണ്ട് ഒന്നു എളുപ്പമാകില്ല.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 2:08 pm

എന്തോ...അജ്ഞാതമായ ഒരു ശക്തി ഇതിന് ഉണ്ടേത്രെ..; മതി..അത് മതി ഇനി ഇത് പിടി; ഓ..ബ്ലഡി ഗ്രാമവാസിസ്; ഇനിയാണ് നമ്മുടെ പ്ലാൻ തുടങ്ങുന്നത്; പൂരം...കൊടി കയറി മക്കളെ..!! വീണ്ടും വരവറിയിച്ച് ഷാജിപാപ്പനും പിള്ളേരും; ചിത്രം 'ആട് 3 ' ട്രെയ്‌ലർ പുറത്ത്; ആകാംക്ഷയിൽ ആരാധകർ

മി ഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കോമഡി ഫ്രാഞ്ചൈസി 'ആട്' മൂന്നാം ഭാഗത്തിന്റെ ആവേശകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ഷാജി പാപ്പനും സംഘവും വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ് എന്ന പ്രഖ്യാപനത്തോടെ എത്തിയ ട്രെയ്‌ലർ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 2026 മാർച്ച് 19-ന് ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും. മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ '2018', 'മാളികപ്പുറം' തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും സംയുക്തമായാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായാണ് 'ആട് 3' ഒരുങ്ങുന്നത് എന്നത് പ്രേക്ഷകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന 23-ാമത്തെ ചിത്രമാണിത്. ഇത്തവണ 'ആട് 3' ഒരു ഫാന്റസി കോമഡി ചിത്രമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് എന്ന സൂചനയാണ് ട്രെയ്‌ലറും പോസ്റ്ററുകളും നൽകുന്നത്. ഒരു പഴയ രാജഭരണ കാലത്തെ വേഷവിധാനങ്ങളിലാണ് ഷാജി പാപ്പനെയും സംഘത്തെയും പോസ്റ്ററുകളിൽ കാണാൻ സാധിക്കുന്നത്. ഇതിൽ ഷാജി പാപ്പനായെത്തുന്ന ജയസൂര്യ ഒരു രാജാവിന്റെ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ആധുനിക കാലത്തെ ഈ വിചിത്ര കഥാപാത്രങ്ങൾ എങ്ങനെ ഒരു പുരാതന കാലഘട്ടത്തിന്റെ ഭാഗമാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സസ്പെൻസ്. ഈ പരീക്ഷണം മലയാള സിനിമയിൽ പുതിയൊരു അനുഭവമായിരിക്കും എന്ന് ഉറപ്പാണ്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ എല്ലാ കഥാപാത്രങ്ങളും മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്. വിനായകൻ അവതരിപ്പിക്കുന്ന ഐതിഹാസിക കഥാപാത്രമായ 'ഡ്യൂഡ്', സൈജു കുറുപ്പിന്റെ 'അറക്കൽ അബു', ഇന്ദ്രൻസിന്റെ 'പാപ്പൻ പ്രിയൻ', വിജയ് ബാബുവിന്റെ 'സർബത്ത് ഷമീർ', ധർമ്മജൻ ബോൾഗാട്ടിയുടെ 'ക്യാപ്റ്റൻ ക്ലീറ്റസ്' എന്നിവർക്കൊപ്പം സണ്ണി വെയ്ൻ, നോബി, നിർമ്മൽ പാലാഴി, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സുധി കോപ്പ, ബിജു കുട്ടൻ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും അതിശക്തമാണ്. ആട് സീരീസിന്റെ ജീവവായുവായ സംഗീതം ഇത്തവണയും ഷാൻ റഹ്മാൻ തന്നെയാണ് നിർവ്വഹിക്കുന്നത്. അഖിൽ ജോർജ്ജ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിഷ്ണു ഭരതനാണ് ക്രിയേറ്റീവ് ഡയറക്ടർ. അനീസ് നാടോടി (പ്രൊഡക്ഷൻ ഡിസൈനർ), റോണെക്സ് സേവ്യർ (മേക്കപ്പ്), സ്റ്റെഫി സേവ്യർ (കോസ്റ്റ്യൂം) എന്നിവരും അണിയറയിലുണ്ട്. 2015-ൽ പുറത്തിറങ്ങിയ 'ആട് ഒരു ഭീകരജീവിയാണ്' തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ഡിവിഡി ഇറങ്ങിയതോടെ വലിയ തരംഗമായി മാറിയ ചിത്രമാണ്. പിന്നീട് 2017-ൽ പുറത്തിറങ്ങിയ 'ആട് 2' ഇൻഡസ്ട്രി ഹിറ്റായി മാറി. ആറുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഷാജി പാപ്പനും പിള്ളേരും വീണ്ടും എത്തുന്നത്. അതുകൊണ്ട് തന്നെ മലയാള സിനിമാ പ്രേമികൾക്കിടയിൽ ഈ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഈദ് ആഘോഷങ്ങൾക്കൊപ്പം ഷാജി പാപ്പന്റെ മൂന്നാം വരവ് തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർക്കുമെന്ന് ഉറപ്പാണ്.

മറുനാടൻ മലയാളീ 1 Mar 2026 2:05 pm

സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍

ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 2:03 pm

ഖാംനഈയുടെ വധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ വെല്ലുവിളി: സിപിഎ ലത്തീഫ്

കോഴിക്കോട്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ വധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തില്‍ കടന്നുകയറുകയും രാഷ്ട്ര തലവന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കന്‍ ഇസ്രയേല്‍ ഭീകരത ലോകത്തിന്റെയാകെ സമാധാനം തകര്‍ക്കുന്നതാണ്. ഫലസ്തീന്‍ നേതാവ് ഇസ്മയില്‍ ഹനിയ്യയെ മൊസാദ് ചാരന്മാരെ ഉപയോഗിച്ച് ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്രായേല്‍ എല്ലാ കാലത്തും ഭീകരതയുടെ ഉറവിടമാണ്. രാഷ്ട്രത്തലവനെ വധിച്ചത് കൊണ്ട് മാത്രം ഇറാന്‍ ജനതയുടെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ല. അമേരിക്കയുടെ ഏക ലോക ധ്രുവക്രമത്തിനെതിരെ എക്കാലത്തും ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ഖാംനഈയുടെ പിന്‍തലമുറ യാങ്കി-സയണിസ്റ്റ് ഭീകരതയ്ക്ക് മുമ്പില്‍ മുട്ടുമടക്കില്ല. പതിറ്റാണ്ടുകളോളം ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ബ്രിട്ടീഷ് പാവസര്‍ക്കാരായിരുന്ന ഷാപഹ്‌ലവിയുടെ ദുര്‍ഭരണത്തിനെതിരെ വിപ്ലവം നയിച്ച ചരിത്ര പുരുഷനായിരുന്നു ആയത്തുല്ല ഖാംനഈ എന്നും അദ്ദേഹം അനുസ്മരിച്ചു. ഖാംനഈയുടെ രക്തസാക്ഷിത്വം ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുകയും മൂന്നാം ലോക രാജ്യങ്ങളുടെ ഐക്യത്തിനു കാരണമാവുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ നിരന്തരം ലംഘിച്ചുകൊണ്ട് ലോകസമാധാനം തകര്‍ക്കുന്ന അമേരിക്കന്‍ ഇസ്രയേല്‍ ഭീകര അച്ചുതണ്ടിലേക്ക് ചേരിചേരാ നയം ചരിത്രത്തിലുടനീളം തുടര്‍ന്നുവരുന്ന നമ്മുടെ ഇന്ത്യയെ കൊണ്ടുപോയി കൂട്ടിക്കെട്ടാനുള്ള നരേന്ദ്രമോദിയുടെ നിലപാടിനെതിരെ ഇന്ത്യന്‍ ജനത രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേജസ് ന്യൂസ് 1 Mar 2026 1:53 pm

ഇന്ത്യൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനം; ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ സ്കോർ

ഹൊബാർട്ട്: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 409 റൺ‌സാണെടുത്തത്. ക്യാപ്റ്റൻ അലീസാ ഹീലിയുടെയും വിക്കറ്റ് കീപ്പർ ബേത് മൂണിയുടെയും സെഞ്ചുറികളുടെയും ജോർജിയ വോളിന്‍റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസ്ട്രേലിയൻ വനിതകൾ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 158 റൺസെടുത്ത ഹീലിയാണ് ഓസീസിന്‍റെ ടോപ്സ്കോറർ. 98 പന്തിൽ 27 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്സ്. മൂണി 106 റൺസാണെടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും താരം അടിച്ചെടുത്തു. ജോർജിയ വോൾ 62 റൺസും നിക്കോള ക്യാരി 34 റൺസും എടുത്തു. ഇന്ത്യൻ വനിതകൾക്ക് വേണ്ടി ശ്രീചരണിയും സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതമെടുത്തു. രേണുക സിംഗ് ഠാക്കൂറും കാഷ്‌വീ ഗൗതമും ദീപ്തി ശർമയും ഓരോ… The post ഇന്ത്യൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനം; ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ സ്കോർ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 1 Mar 2026 1:52 pm

ബൈക്കിൽ കടത്തിക്കൊണ്ടുപോയി കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡനം; പോക്സോ കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവ്

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആലപ്പാട്, ആലിശ്ശേരിയിൽ വീട്ടിൽ കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെ(28)യാണ് ശിക്ഷിച്ചത്. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചാലാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. അതിജീവതയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയെന്നാണ് കേസ്. പീഡനത്തെ തുടർന്നും പ്രതിയുടെ ഫോണിൽ കൂടിയുള്ള ഭീഷണി സഹിക്കാൻ പറ്റാത്ത സാഹചര്യത്തിലും അതിജീവതയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് ഒന്നരമാസത്തോളം ജില്ല ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സുജാതൻപിള്ള കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ വി. ബിജുവാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. 28 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. 

മറുനാടൻ മലയാളീ 1 Mar 2026 1:51 pm

തിരുവനന്തപുരം സിപിഎമ്മിൽ നേതൃമാറ്റം; എ എ റഹീം ജില്ലാ സെക്രട്ടറി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം. രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റുമായ എ എ റഹീമിനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പാർട്ടി നിശ്ചയിച്ചു. നിലവിലെ സെക്രട്ടറി വി ജോയിയെ വർക്കല മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പുതിയ അഴിച്ചുപണി. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്. നിലവിൽ വർക്കല എംഎൽഎ കൂടിയായ വി ജോയിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്താൻ നേരത്തെ ആലോചനകളുണ്ടായിരുന്നു. എന്നാൽ ജോയി […] The post തിരുവനന്തപുരം സിപിഎമ്മിൽ നേതൃമാറ്റം; എ എ റഹീം ജില്ലാ സെക്രട്ടറി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 1 Mar 2026 1:51 pm

അടുത്ത മഴക്കാലത്തിനു മുമ്പ്, മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും നൽകും; വയനാട്ടിൽ 178 വീടുകൾ കൈമാറി മുഖ്യമന്ത്രി

ഇത് സർക്കാരിൻ്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം നടന്നതാണ്. അതിനു നല്ലവരായ മുഴുവൻ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സർക്കാരിന്റെ കൂടെയുണ്ടായി. ആ പരസ്പരസ്‌നേഹം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ടു നീങ്ങാം.

സമയം 1 Mar 2026 1:49 pm

ഖമനയിയുടെ പിന്‍ഗാമിയാര്? രണ്ടാമത്തെ മകന്‍ മുജ്തബ അധികാരം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മകന്‍ മുജ്തബ ഖമനേയി പിന്‍ഗാമിയാകും. അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പുരോഹിത സമിതി പിന്‍ഗാമിയുടെ പേര് പ്രഖ്യാപിക്കും. നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ ആശങ്ക ഉയരുന്നതിനിടെയാണ് മുജ്തബ ഖമനേയി പിന്‍ഗാമിയാകും എന്ന വാര്‍ത്ത എത്തുന്നത്. മതരാഷ്ട്രമായ ഇറാനില്‍ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തരവിദേശ നയങ്ങളില്‍ അന്തിമവാക്കും അദ്ദേഹത്തിന്റേതാണ്. സായുധസേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായ പരമോന്നത നേതാവാണ് രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഐ.ആര്‍.ജി.സിയുടെ കമാന്‍ഡറെ നിയമിക്കാനും പിരിച്ചുവിടാനും പരമോന്നത നേതാവിനാണ് അധികാരം. 1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിന്റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമനെയി. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. 1989ല്‍ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. റൂഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമേനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്. 1989 മുതല്‍ ഇന്നുവരെ ഏകദേശം 35 വര്‍ഷം ഇറാന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനെയിയുടേതായിരുന്നു.

മംഗളം 1 Mar 2026 1:48 pm

ആയത്തുല്ലാ അലി ഖാംനഈയുടെ കൊലപാതകം; ബാഗ്ദാദില്‍ വന്‍ പ്രതിഷേധം (വീഡിയോ)

ബാഗ്ദാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇറാഖിലെ ബാഗ്ദാദില്‍ വന്‍ പ്രതിഷേധം. ആയിരകണക്കിന് വരുന്ന പ്രതിഷേധക്കാര്‍ ബാഗ്ദാദിലെ യുഎസ് എംബസിക്ക് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. യുഎസ് മേഖലയില്‍ അസ്ഥിരത വര്‍ധിപ്പിക്കുകയാണെന്നും മേഖലയിലെ വിദേശ സൈനിക ഇടപെടല്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധിക്കാര്‍ ആവശ്യപ്പെട്ടു. Protesters gathered outside the US Embassy in Baghdad amid a surge in regional tensions, sparked by anger over recent US and Israeli attacks on Iran, alongside the assassination of Iran's Supreme leader Khamenei. Demonstrators accuse Washington of fuelling instability in the… pic.twitter.com/X0wnXdhcvy — Middle East Eye (@MiddleEastEye) March 1, 2026

തേജസ് ന്യൂസ് 1 Mar 2026 1:47 pm

ഇന്ന് മാത്രം റദ്ദാക്കിയത് 444 വിമാന സർവീസുകൾ; എയർ ഇന്ത്യ നിർത്തിവച്ച സർവീസുകളറിയാം, നിർദേശവുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം

ഇസ്രായേൽ - യുഎസ് സംയുക്ത ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാനിലും മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലും വ്യോമാതിർത്തി നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ആഭ്യന്തര വിമാനക്കമ്പനികൾ നടത്തുന്ന 410 ലധികം വിമാനങ്ങളും ഞായറാഴ്ച ഏകദേശം 444 വിമാനങ്ങളും റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

സമയം 1 Mar 2026 1:46 pm

കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ; വെടിവയ്പ്പിൽ ആറ് മരണം

കറാച്ചി: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ വധിച്ചതിൽ പാകിസ്ഥാനിലും പ്രതിഷേധം. കറാച്ചിയിൽ അമേരിക്കൻ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ആറ് പേര്‍ കൊല്ലപ്പെട്ടു. ഖമനയ്‌യുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു. എല്ലാവരും സംയമനം പാലിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ആയത്തൊള്ള അലി ഖമനയ്‌യെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തെ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പ്രകടനങ്ങൾക്കിടെ പലരും പൊട്ടിക്കരഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. ഖമനയ്ക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങൾ. ഇന്ത്യയിൽ ലക്നോവിലും ജമ്മു കാഷ്മീരിലും ലഡാക്കിലുമാണ് വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്‍റെ കോലം കത്തിച്ചു.… The post കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ; വെടിവയ്പ്പിൽ ആറ് മരണം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 1 Mar 2026 1:46 pm

'കേരള സ്റ്റോറി' പ്രദര്‍ശനാനുമതി: ഹൈക്കോടതി വിധി അങ്ങേയറ്റം ദൗര്‍ഭാഗ്യകരം-വിമന്‍ ഇന്ത്യാ മൂവ്മെന്റ്

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും സാമൂഹികമായ ഭിന്നിപ്പിനും കാരണമായ 'കേരള സ്റ്റോറി' എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് പ്രദര്‍ശനാനുമതി നല്‍കിയ ഹൈക്കോടതി വിധി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. ഒരു പ്രത്യേക വിഭാഗത്തെയും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെയും തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകള്‍ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ മാത്രമേ സഹായിക്കൂ. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിക്കപ്പെടുന്നത് ആശങ്കാജനകമാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമെന്നോണം അവതരിപ്പിക്കുന്നത് കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒന്നാം ഭാഗത്തിലെന്നപോലെ രണ്ടാം ഭാഗത്തിലും കേരളത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്. ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ജാഗ്രതയോടെയുള്ള ഇടപെടലാണ് നീതിന്യായ പീഠത്തില്‍ നിന്നും പ്രതീക്ഷിച്ചത്. ഈ വിധി പുനഃപരിശോധിക്കണമെന്നും, വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് സിനിമാ പ്രവര്‍ത്തകര്‍ പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ മതേതര മനസ്സിനെ മുറിപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ഹക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും എം ഐ ഇര്‍ഷാന അഭ്യര്‍ഥിച്ചു.

തേജസ് ന്യൂസ് 1 Mar 2026 1:44 pm

എന്തൊരു മോശം അവസ്ഥയാണിത്..!! ട്രെയിനിൽ കച്ചവടം നടത്തുന്ന പാവപ്പെട്ടവരിൽ നിന്ന് അതിവിദഗ്ധമായി കള്ളത്തരം കാണിക്കുന്ന യാത്രക്കാരൻ; വ്യാപക വിമർശനം

ഡൽഹി: ട്രെയിനിൽ കഠിനാധ്വാനം ചെയ്ത് സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരിൽ നിന്നും ഒരു യാത്രക്കാരൻ ലഘുഭക്ഷണങ്ങളും വെള്ളക്കുപ്പികളും മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിന് കാരണമാകുന്നു. 'ഒപ്രസ്സർ' എന്ന എക്സ് (Twitter) ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ട്രെയിനിലെ മുകളിലത്തെ ബർത്തിൽ  ഇരിക്കുന്ന യാത്രക്കാരൻ, താഴെ ഇടനാഴിയിലൂടെ നടന്നുപോകുന്ന കച്ചവടക്കാരുടെ കൊട്ടയിൽ നിന്നും പെട്ടികളിൽ നിന്നും അവർ അറിയാതെ സാധനങ്ങൾ കൈക്കലാക്കുന്നതാണ് വീഡിയോയിലുള്ളത്. മാംഗോ ജ്യൂസ് പാക്കറ്റുകൾ, സമൂസ, കുപ്പിവെള്ളം, എഗ്ഗ് ബിരിയാണി എന്നിവ ഇയാൾ ഇത്തരത്തിൽ തട്ടിയെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കച്ചവടക്കാർ കടന്നുപോകുമ്പോൾ പണം നൽകാതെ സാധനങ്ങൾ എടുക്കുകയും തുടർന്ന് മോഷ്ടിച്ച എഗ്ഗ് ബിരിയാണി ഇയാൾ കഴിക്കുകയും ചെയ്യുന്നുണ്ട്. മോഷ്ടിക്കുന്ന ഓരോ തവണയും ഈ യാത്രക്കാരൻ ചിരിക്കുന്നതും കൂടെയുള്ളവർ ഇത് ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. ഇത് ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് അടിസ്ഥാനപരമായ മര്യാദയോ ലജ്ജയോ ഇല്ലാത്തതുകൊണ്ടാണ് ഇയാൾ ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. തുച്ഛമായ ലാഭത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട കച്ചവടക്കാരെ പരിഹസിച്ച ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തെയും ആർ.പി.എഫിനെയും (RPF) ടാഗ് ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

മറുനാടൻ മലയാളീ 1 Mar 2026 1:44 pm

ഖമനയിയുടെ കൊലപാതകം; കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന് തീയിട്ട് പ്രതിഷേധക്കാര്‍

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

കേരളം ഓൺലൈൻ ന്യൂസ് 1 Mar 2026 1:41 pm

സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി എ.എ. റഹീം; വർക്കലയിൽ ജോയി

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു. നിലവിലെ സെക്രട്ടറിയായിരുന്ന വി. ജോയ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ഈ പുതിയ നിയമനം ഉണ്ടായത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക

ഒന്നു ഇന്ത്യ 1 Mar 2026 1:41 pm

ഇറാനില്‍ വന്‍ പ്രതിഷേധ മാര്‍ച്ചുകള്‍; കറാച്ചിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് തീയിട്ട് പ്രതിഷേധക്കാര്‍; സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്തു; വെടിവെയ്പില്‍ ആറ് മരണം; കശ്മീരിലും ലഖ്നൗവിലും തെരുവിലിറങ്ങി ഷിയാ വിഭാഗം; ഏകാധിപതിയുടെ അന്ത്യം മധുരം നല്‍കി ആഘോഷിച്ച് മറ്റൊരു വിഭാഗം

ലാഹോര്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ വധത്തിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധങ്ങള്‍. ഇറാനിലും പാകിസ്ഥാനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഈ സംഭവത്തോടനുബന്ധിച്ച് പ്രതിഷേധങ്ങള്‍ അരങ്ങേറി. പാകിസ്ഥാനിലെ കറാച്ചിയിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ പ്രക്ഷോഭകാരികള്‍ അതിരൂക്ഷമായ ആക്രമണം നടത്തി. സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് കോണ്‍സുലേറ്റിനകത്ത് കടന്ന പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ക്ക് തീയിട്ടു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം വിളികളുമായാണ് ജനക്കൂട്ടം എംബസി വളഞ്ഞത്. ഇറാഖിലെ ബാഗ്ദാദിലും അമേരിക്കന്‍ എംബസിക്ക് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറി. ഇറാനില്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി കരഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ മുന്‍ഭാഗം പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. ചിലഭാഗങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധത്തിന്റേയും ആക്രമണത്തിന്റേയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍ ആക്രമണത്തിനെതിരായി പ്രതിഷേധിക്കുന്ന പാക് പൗരന്മാര്‍ കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിലേക്ക് ഇരച്ചെത്തി. തുടര്‍ന്ന് മുന്‍ഭാഗത്തെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പലയിടങ്ങളിലും തീയിടുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന വെടിവെയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ ഷിയാ വിഭാഗം പ്രബലമായ ഇടങ്ങളിലെല്ലാം വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ലക്നൗ, കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും തെരുവിലിറങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. ഖമനയിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഘടനവാദി സംഘടനകള്‍ കാശ്മീരില്‍ ബന്ദിന് ആഹ്വാനം നല്‍കി. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഇതിനെ പിന്തുണച്ചിട്ടുണ്ട്. 'സംയമനം പാലിക്കണം. പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുത്.' എന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആഹ്വാനം ചെയ്തു. ഇറാനില്‍ എല്ലാവരും ദുഃഖത്തിലല്ല എന്നതാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ കടുത്ത ഭരണകൂട നിയന്ത്രണങ്ങളില്‍ അതൃപ്തിയുള്ള ഒരു വിഭാഗം ജനങ്ങള്‍ ഖമനയിയുടെ അന്ത്യം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കയിലുള്ള ഇറാനിയന്‍ വംശജരും ആഹ്ലാദ പ്രകടനങ്ങളുമായി രംഗത്തെത്തി. സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാ രാജ്യങ്ങളും ഈ വധത്തെ അപലപിക്കണമെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 'ഈ ഘട്ടത്തില്‍ ആരും നിശബ്ദത പാലിക്കരുത്' എന്നാണ് എംബസി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. ഇറാനില്‍ നിലവിലെ ഭരണകൂടത്തിനെതിരെ നേരത്തെ ഒരു വിഭാഗം പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു. ഖമനേയിയെ വധിച്ചതില്‍ ഇവര്‍ രാജ്യത്തെ പലയിടങ്ങളിലും തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമേരിക്കയില്‍ താമസിക്കുന്ന നൂറുകണക്കിന് ഇറാനികളും ഖമനേയിയെ വധിച്ചതിനെ അനുകൂലിച്ച് പ്രകടനം നടത്തി.

മറുനാടൻ മലയാളീ 1 Mar 2026 1:41 pm

'വിജയ് മക്കളോട് സംസാരിച്ചിട്ട് പോലും വർഷങ്ങളായി, ഭർത്താവ് മടങ്ങി വരുമെന്ന് കരുതി സംഗീത കാത്തിരുന്നത് അഞ്ച് വർഷം..'; ആലപ്പി അഷ്‌റഫ് പറയുന്നു

It's been years since Vijay even spoke to his children. കേൾക്കുന്നതെല്ലാം സത്യമാണെങ്കിൽ വിജയ് എന്ന വലിയൊരു പ്രതിബിംബത്തിന്റെ പ്രതിച്ഛായയാണ് തകർന്ന് അടിയുന്നതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:39 pm

ദുബയില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

ദുബയ്: യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിനിടെ ദുബയില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദുബയില്‍ രണ്ട് വീടുകളുടെ മുറ്റത്തേക്ക് ഡ്രോണുകള്‍ തെറിച്ചുവീണതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി നഗരത്തിലെ മീഡിയ ഓഫിസ് അറിയിച്ചു. എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങള്‍ രാജ്യത്തെ വ്യോമ പ്രതിരോധത്തിന്റെ വിജയകരമായ ഇടപെടലിന്റെ ഫലമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഇസ്രായേലും യുഎസും സംയുക്തമായി ഇറാന് നേരെ നടത്തിയ ഏകപക്ഷീയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ ശക്തമായി തിരിച്ചടിച്ചത്. അറബ് രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണങ്ങള്‍. Authorities confirmed that debris from drones intercepted by air defences fell in the courtyards of two homes in Dubai, resulting in two injuries. The injured have received the necessary medical care. Authorities also clarified that the sounds heard across the emirate were the… — Dubai Media Office (@DXBMediaOffice) March 1, 2026

തേജസ് ന്യൂസ് 1 Mar 2026 1:38 pm

കരുതലിന്‍റെ കേരള സ്റ്റോറി: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നാടിനു സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് കൈമാറി. ചടങ്ങിനു മുമ്പായി കല്‍പ്പറ്റയിലെ ബൈപ്പാസ് റോഡിലെ ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തുടർന്ന് ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കിയത്. The post കരുതലിന്‍റെ കേരള സ്റ്റോറി: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 1 Mar 2026 1:33 pm

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: പാകിസ്താനില്‍ യുഎസ് എംബസി ആക്രമിച്ച് ജനം (വീഡിയോ)

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പാകിസ്താനിലെ യുഎസ് എംബസി ആക്രമിച്ച് ജനം. കറാച്ചിയിലെ എംബസി ഓഫില്‍ ഇരച്ചെത്തിയവര്‍ തീയിട്ട് പ്രതിഷേധിക്കുകയായിരുന്നു. അല്‍പ്പം മുമ്പാണ് സംഭവം. 100 കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ എംബസിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. Locals protesting stikes on Iran have stormed the entrance area of the US Consulate in Karachi, Pakistan. pic.twitter.com/fiqSoRRpPt — OSINTtechnical (@Osinttechnical) March 1, 2026

തേജസ് ന്യൂസ് 1 Mar 2026 1:33 pm

ഇറാന്റെ വ്യാപക തിരിച്ചടി; പശ്ചിമേഷ്യയില്‍ 27 യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം

തെഹ്‌റാന്‍: യുഎസും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടെതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാന്‍. പശ്ചിമേഷ്യന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന 27 യുഎസ് സൈനിക താവളങ്ങളുള്‍പ്പെടെയുള്ള കേന്ദ്രങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്നാണ് റിപോര്‍ട്ട്. ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇതുവരെ കാണാത്ത ശക്തമായ മറുപടി നല്‍കുമെന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് ഇറാഖിലെ ഇര്‍ബില്‍ നഗരത്തിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം നടന്നത്. പശ്ചിമേഷ്യയിലുടനീളമുള്ള എല്ലാ ഇസ്രായേലി-അമേരിക്കന്‍ സൈനിക ലക്ഷ്യങ്ങളും ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്ക് വിധേയമായതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് അവകാശപ്പെട്ടു. 'ശത്രു നിര്‍ണായകമായി പരാജയപ്പെടുന്നതുവരെ ഈ നടപടി തുടരുമെന്ന്' അവര്‍ വ്യക്തമാക്കി. മേഖലയില്‍ ഉള്ള എല്ലാ അമേരിക്കന്‍ ആസ്തികളും ലക്ഷ്യമാക്കുമെന്നും ഇറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇറാനിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമീദ് ഗന്‍ബാരി, നിലവിലെ സൈനിക സംഘര്‍ഷം മൂലമുണ്ടാകുന്ന മാനുഷിക നഷ്ടങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു.

തേജസ് ന്യൂസ് 1 Mar 2026 1:31 pm

സമാധാനമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവർ വരെ ഇറങ്ങിയോടി; ആർക്കും പിടിച്ചുമാറ്റാൻ പറ്റാത്ത രീതിയിൽ പൊരിഞ്ഞ അടി; കൈയ്യിൽ കിട്ടിയവരെയെല്ലാം അടിച്ചുനുറുക്കി; എല്ലാത്തിനും കാരണം ആ ഡിജെ മ്യൂസിക്; ഒരു വിവാഹചടങ്ങിനിടെ സംഭവിച്ചത്

ലക്നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വിവാഹാഘോഷത്തിനിടെ ഡിജെ  നിർത്തിവച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. വധൂവരന്മാരുടെ കുടുംബാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ദിലീപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി 27-ന് രാത്രിയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദേഹത് കോട്‌വാലി സ്വദേശിയായ അമിത് ഗുപ്തയുടെ വിവാഹഘോഷത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹത്തിന്റെ ഭാഗമായുള്ള 'ദ്വാരപൂജ' ചടങ്ങുകൾക്കും ലഘുഭക്ഷണത്തിനും ശേഷം രാത്രി പത്തരയോടെ ഡിജെ ഓപ്പറേറ്റർ സംഗീതം നിർത്തിവച്ചു. നിലവിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുന്നതിനാലും രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന പോലീസ് നിർദ്ദേശം ഉള്ളതിനാലും ഡിജെ ഓപ്പറേറ്ററായ രാംജി മോദൻവാൾ നിയമം പാലിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, നൃത്തം തുടരണമെന്ന് വാശിപിടിച്ച വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇതിനെ എതിർത്തതോടെ വാക്കേറ്റം ആരംഭിച്ചു. ഡിജെ നിർത്തിവയ്ക്കാൻ പെൺവീട്ടുകാർ പിന്തുണ നൽകിയതോടെ തർക്കം വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിലുള്ള പോരായി മാറി. ഉന്തും തള്ളും ആരംഭിച്ചതോടെ അതിഥികൾ പരിഭ്രാന്തരായി ചിതറിയോടി. വരന്റെ വീട്ടുകാർ പെൺവീട്ടുകാരെയും ഡിജെ ഓപ്പറേറ്ററെയും മർദ്ദിക്കാൻ തുടങ്ങിയതോടെ രംഗം വഷളായി. ദൃക്‌സാക്ഷികൾ പുറത്തുവിട്ട വീഡിയോകളിൽ ആളുകൾ പരസ്പരം തെരുവിലൂടെ ഓടിച്ചിട്ടു തല്ലുന്നതും വസ്ത്രങ്ങൾ കീറുന്നതും കാണാം. സംഘർഷത്തിൽ ലല്ലു ഗുപ്ത, ശുഭം ഗുപ്ത (35), രാംജി മോദൻവാൾ (50), കൗശൽ കുമാർ (42) എന്നിവർക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ദിലീപ്പൂർ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഡിജെ ഓപ്പറേറ്ററെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ഒൻപതോളം പേർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പരീക്ഷാ സീസണായതിനാൽ ഉച്ചത്തിലുള്ള സംഗീതം ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ഇത് കർശനമായി നേരിടുമെന്നും പോലീസ് അറിയിച്ചു. സന്തോഷത്തോടെ അവസാനിക്കേണ്ടിയിരുന്ന വിവാഹവേദി ഇതോടെ സംഘർഷഭരിതമായി മാറുകയും പല അതിഥികളും ചടങ്ങുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മടങ്ങുകയും ചെയ്തു. പലപ്പോഴും ഉത്തരേന്ത്യൻ വിവാഹങ്ങളിൽ ഡിജെ പാട്ടുകളെച്ചൊല്ലിയുള്ള തർക്കങ്ങൾ കൊലപാതകങ്ങളിൽ വരെ കലാശിക്കാറുണ്ട്. പ്രതാപ്ഗഡിലെ ഈ സംഭവവും അനാവശ്യമായ വാശികൾ എങ്ങനെ ഒരു ആഘോഷത്തെ ദുരന്തമാക്കാം എന്നതിന്റെ തെളിവായി മാറുകയാണ്.

മറുനാടൻ മലയാളീ 1 Mar 2026 1:30 pm

ഒരുവശത്ത് ആഹ്ലാദം, മറുവശത്ത് ദുഃഖം, ഖമേനി കൊല്ലപ്പെട്ടതോടെ ഉയരുന്ന ആശങ്കകളും...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതോടെ ഇറാന്‍ ജനതയ്ക്കിടയില്‍ തന്നെ സമ്മിശ്ര വികാരങ്ങള്‍. ഒരുഭാഗത്ത് ആഹ്ളാദ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് ആളുകള്‍ വിലപിക്കുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:26 pm

പശ്ചിമേഷ്യയില്‍ വ്യോമാക്രമണങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും രൂക്ഷം; ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാര്‍ക്ക് വിസ ഇളവ് നല്‍കും

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വ്യോമാക്രമണങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ച്‌കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിസാ കാലാവധി നീട്ടുന്നതിനോ താമസം നിയമാനുസൃതമാക്കുന്നതിനോ സഹായം ആവശ്യമുള്ള വിദേശികള്‍ അടുത്തുള്ള പ്രാദേശിക രജിസ്‌ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ മൂലം യാത്രാ പദ്ധതികള്‍ മാറ്റേണ്ടി വന്ന എല്ലാ വിദേശ പൗരന്മാരും വിസാ വിപുലീകരണത്തിനോ താമസം ക്രമപ്പെടുത്തുന്നതിനോ അടുത്തുള്ള എഫ്ആര്‍ആര്‍ഒ ഓഫീസുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാന റദ്ദാക്കല്‍ മൂലം ഇന്ത്യയില്‍ എത്ര വിദേശ ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് മേഖലയിലെ വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം മിഡില്‍ ഈസ്റ്റിലും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും നൂറുകണക്കിന് വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്.

മറുനാടൻ മലയാളീ 1 Mar 2026 1:23 pm

കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ, വെടിവെയ്പിൽ 6 മരണം

ചില മേഖലകളിൽ ജനങ്ങൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഖമനയിയുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു.

ഏഷ്യൻ നേടി ന്യൂസ് 1 Mar 2026 1:22 pm

രമേശ് ചെന്നിത്തല രചിച്ച ഗാന്ധിഗ്രാമങ്ങളിലൂടെ; പ്രകാശനം ചെയ്ത് മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും

കൊച്ചി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച മൈ ജേര്‍ണി ത്രൂ ഗാന്ധി വില്ലേജ്( ഗാന്ധിഗ്രാമങ്ങളിലൂടെ) എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്‍ മമ്മൂട്ടിയും, ലോകപ്രശസ്ത സംവിധായകനായ ആടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി - പട്ടികവര്‍ഗകോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012 ല്‍ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഗ്രാം പദ്ധതിയില്‍പ്പെടുന്ന ഗ്രാമങ്ങള്‍ക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടില്‍ നിന്നും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിക്കുകയും ചെയ്തു. ഗാന്ധിഗ്രാം പദ്ധതിയിലൂടെ നമ്മുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഗ്രാമങ്ങളുടെ മുഖഛായ മാറിതയെങ്ങിനെയെന്ന്് ഈ പുസ്തകത്തില്‍ വ്യക്തമായി വിശദീരിക്കുന്നുണ്ട്. അവിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍,സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ ഇവയുടെയെല്ലാം സമഗ്രമായ ചിത്രം ഈ പുസ്തകത്തിലൂടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

മറുനാടൻ മലയാളീ 1 Mar 2026 1:18 pm

അന്നേരം മിസൈൽ വിക്ഷേപണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു; വിമാനത്താവളങ്ങൾ അടയ്ക്കുന്നതിന് മുമ്പ് തന്നെ പശ്ചിമേഷ്യവിട്ടു; അനുഭവം പറഞ്ഞ് സംഗീത സംവിധായകൻ

പ ശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നാരായണനും സംഘവും ഖത്തറിൽ നിന്ന് തിരികെ ഇന്ത്യയിലെത്തി. ഇറാൻ-ഇസ്രായേൽ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുകയും അമേരിക്കൻ ഇടപെടൽ ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് സന്തോഷ് നാരായണൻ ഖത്തർ വിട്ടത്. ഖത്തറിലെ തന്റെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ വിമാന സർവീസുകൾ താറുമാറായതും സുരക്ഷാ ഭീഷണിയുമാണ് പെട്ടെന്നുള്ള മടങ്ങിവരവിന് കാരണമായത്. ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും വ്യോമപാതകൾ അടച്ചതും യാത്രയെ ബാധിച്ചു.ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ താരം പി.വി. സിന്ധു സ്ഫോടനത്തിന് സാക്ഷിയായ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സന്തോഷ് നാരായണനും ഖത്തറിൽ നിന്ന് സുരക്ഷിതമായി മടങ്ങിയ വിവരം പുറത്തുവരുന്നത്. നിലവിൽ അദ്ദേഹം ഇന്ത്യയിൽ സുരക്ഷിതനായി എത്തിയതായാണ് വിവരം. യുദ്ധസമാനമായ സാഹചര്യം കാരണം ഗൾഫ് രാജ്യങ്ങളിലുള്ള പല പ്രമുഖരും ഇന്ത്യക്കാരായ യാത്രക്കാരും വലിയ ആശങ്കയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മറുനാടൻ മലയാളീ 1 Mar 2026 1:18 pm

വി ജോയ് വീണ്ടും മത്സരിക്കും; എഎ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

സിപിഎം ആദ്യ സ്ഥാനാര്‍ഥിപട്ടിക ഈ ആഴ്ച പുറത്തിറങ്ങും ഭൂരിഭാഗം മന്ത്രിമാരടക്കം 50 സിറ്റിങ് എംഎല്‍എമാരെ വീണ്ടും രംഗത്തിറക്കാനാണ് പാർട്ടി തീരുമാനം.

സമയം 1 Mar 2026 1:17 pm

ചീഫ് സെക്രട്ടറി ടി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോള്‍ കൂക്കിവിളിച്ച് ഒരു വിഭാഗം; ചില്ലിക്കാശ് നല്‍കരുതെന്ന് പറഞ്ഞവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കയ്യടി; ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല, കല്ലിന് മേലെ കല്ല് വെക്കും എന്ന് മന്ത്രി കെ. രാജന്റെ പരിഹാസം

കല്‍പ്പറ്റ: സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങില്‍ ടി സിദ്ദിഖ് എംഎല്‍എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാജനും. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖ് എംഎല്‍എയുടെ പേര് പറഞ്ഞപ്പോള്‍ കൂക്കിവിളിച്ചാണ് ഒരു വിഭാഗം പ്രതികരിച്ചത്. അതേസമയം, ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് സര്‍ക്കാരിന് സഹായം നല്‍കരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോള്‍ സദസില്‍ നിന്ന് കയ്യടികളുമുണ്ടായി. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. സിപിഎം പ്രവര്‍ത്തകരാണ് കൂക്കിവിളിച്ചത്. ദുരന്തത്തിന് ഇരയായ ഒരാള്‍ പോലും തനിക്കെതിരെ അസ്വസ്ഥയുടെ ശബ്ദം ഉണ്ടാക്കില്ലെന്നാണ് ടി സിദ്ദിഖ് പ്രതികരിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താന്‍ കണക്കാക്കുന്നില്ല. സര്‍ക്കാരിനോട് ചേര്‍ന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതര്‍ക്കായി പ്രവര്‍ത്തിച്ചത്. ഇനിയും ദുരന്ത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കും. ഇന്നലെ 50ലധികം വീടുകള്‍ ദുരന്ത ബാധിതര്‍ക്കായി സമര്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഉദ്ഘാടന വേദിയില്‍ എംഎല്‍എയെ വേദിയിലിരുത്തി റവന്യു മന്ത്രിയും പരിഹസിച്ചു. ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല കല്ലിന് മേലെ കല്ല് വെക്കും എന്നായിരുന്നു മന്ത്രി കെ. രാജന്റെ പമാമര്‍ശം. ടി. സിദ്ധിഖ് എംഎല്‍എ വേദിയില്‍ സന്നിഹിതനായിരുന്നു. ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള ഇന്ത്യയില്‍ തന്നെ ആദ്യ ടൗണ്‍ഷിപാണിതെന്നും ഭൂമി ഏറ്റെടുക്കുന്നതിലുള്ള കോടതി വ്യവഹാരം നീണ്ടുപോയിരുന്നില്ലെങ്കില്‍ വീടുകള്‍ നേരത്തെ തന്നെ കൈമാറാന്‍ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡിസാസ്റ്റര്‍ എന്‍ജിനീയറിങ് സാധ്യത കൂടി പരിഗണിച്ചാണ് വീട് ഉണ്ടാക്കിയത്. ഒരു ദിവസം പോലും നിര്‍ത്താതെ പണി തുടരുമെന്നും കെ. രാജന്‍ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുമ്പ് അവസാനത്തെ താക്കോലും കൊടുക്കുമെന്നും 9000 രൂപയുടെ സഹായം സര്‍ക്കാര്‍ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളാര്‍മല സ്‌കൂള്‍ തിരിച്ചുകൊടുക്കും മന്ത്രി വ്യക്തമാക്കി. 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതര്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകള്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതര്‍ക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നല്ല പിന്തുണയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓര്‍മകള്‍ കൂടി ഉയര്‍ന്നുവരുകയാണ്. പല നഷ്ടങ്ങള്‍ക്കും ഈ വീടുകള്‍ പകരമാവാന്‍ കഴിയില്ല. എന്നാല്‍ സാമീപ്യം കൊണ്ട് നഷ്ടത്തില്‍ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം. പാരസ്പര്യത്തിന്റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാല്‍, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നല്‍കരുത് എന്ന് ചിലര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പുനരധിവാസത്തെ വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നല്‍കി. കര്‍ണാടക , ആന്ധ്ര സര്‍ക്കാരുകള്‍ 10 കോടി വീതം നല്‍കി. രാജസ്ഥാന്‍ അഞ്ചു കോടി നല്‍കി. കേന്ദ്രസര്‍ക്കാര്‍ കടം എഴുതി തള്ളാന്‍ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാന്‍ പല തവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുനാടൻ മലയാളീ 1 Mar 2026 1:17 pm

ഞങ്ങള്‍ അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും, ഗള്‍ഫ് രാജ്യങ്ങളുമായി യുദ്ധത്തിനില്ല: ഖാംനഈയുടെ വലംകൈ ആയ അലി ലാരിജാനിയുടെ മുന്നറിയിപ്പ്

തെഹ്റാന്‍: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പിന്നാലെ, അമേരിക്കയ്‌ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. അമേരിക്കക്കാര്‍ ഇറാനിയന്‍ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങള്‍ അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഖമേനിയുടെ വലം കൈയും ഇറാന്റെ നിര്‍ണായക നയതന്ത്രജ്ഞനുമായ ലാരിജാനിയുടെ ഈ പ്രസ്താവന മേഖലയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള സൈനിക നടപടി ഇതിലും ശക്തമായി തുടരും. അടിച്ച് ഓടിപ്പോകാന്‍ ഇത് സിനിമയല്ലെന്ന് അവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഖാംനഈയുടെ അഭാവത്തില്‍ രാജ്യം ഭരിക്കാന്‍ പ്രസിഡന്റും ജുഡീഷ്യറി തലവനും ഉള്‍പ്പെടുന്ന ഒരു താത്കാലിക നേതൃത്വ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായി യുദ്ധത്തിന് ഇറാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരും. അമേരിക്കന്‍ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് തെളിയിച്ചു കൊടുക്കുമെന്നും ലാരിജാനി കൂട്ടിചേര്‍ത്തു. അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിന് മറുപടിയായി ഇറാന്റെ സൈന്യം ഇതിനകം തന്നെ മിസൈല്‍ പ്രയോഗം ആരംഭിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫിലെ യുഎസ് കപ്പലുകള്‍ക്ക് നേരെയും കുവൈറ്റിലെയും ഖത്തറിലെയും അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ലാരിജാനിയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇറാന്റെ ഈ പുതിയ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയില്‍ ഒരു സമാധാന ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ച മട്ടാണ്.

തേജസ് ന്യൂസ് 1 Mar 2026 1:13 pm