SENSEX
NIFTY
GOLD
USD/INR

Weather

27    C
...

15 വര്‍ഷത്തെ പ്രണയം ; മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ പ്രണയദിനത്തില്‍ പെണ്‍കുട്ടിയെ കാറില്‍ വച്ച് വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

കാമുകിയായ യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേരളം ഓൺലൈൻ ന്യൂസ് 15 Feb 2026 8:22 am

ഇന്ന് മഹാശിവരാത്രി, മണപ്പുറത്തേക്ക് ഒഴുകിയെത്തി ജനലക്ഷങ്ങള്‍: കനത്ത സുരക്ഷയൊരുക്കി പോലീസ്, ഗതാഗത നിയന്ത്രങ്ങള്‍ ഇങ്ങനെ

കൊച്ചി: മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തുക. ഇന്ന് ആണ് മഹാശിവരാത്രി. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബലിതര്‍പ്പണം ഔദ്യോഗികമായി ആരംഭിക്കുക. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനായി ലേലം ചെയ്ത് നല്‍കുന്നത്. ഇക്കൊല്ലം മൂന്നു ദിവസം ബലിതര്‍പ്പണത്തിന് തിരക്ക് ഉണ്ടാകുമെന്നു കരുതുന്നു. ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാമെന്നു മണപ്പുറം മഹാദേവ ക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി പറഞ്ഞു. ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാല്‍ അന്നു വാവുബലി തര്‍പ്പണവും നടത്താം. ഇന്ന് അര്‍ധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് മണപ്പുറത്ത് ഔപചാരികമായി ബലിതര്‍പ്പണം തുടങ്ങുക. പുഴയോരത്തെ ബലിത്തറകളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ അതിനു മുന്‍പേ പിതൃകര്‍മങ്ങള്‍ ആരംഭിക്കും. ശിവരാത്രിയോട് അനുബന്ധിച്ച് ഇന്ന് വൈകീട്ടു 4 മുതല്‍ തിങ്കളാഴ്ച പകല്‍ 2 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മണപ്പുറത്ത് എത്തുന്ന ഭക്തജനങ്ങള്‍ക്കു ദേവസ്വം ബോര്‍ഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ശിവരാത്രി ആഘോഷം. രാത്രി ഉറക്കമൊഴിയുന്നവര്‍ക്ക് അന്നദാനം നല്‍കും. ബലിതര്‍പ്പണത്തിനു 100 രൂപയാണ് ദേവസ്വം ബോര്‍ഡിന്റെ നിരക്ക്. മണപ്പുറത്തേക്കു കെഎസ്ആര്‍ടിസി 210 സ്‌പെഷല്‍ ബസ് സര്‍വീസ് നടത്തും. രാത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയില്‍വേയുടെയും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസും ഉണ്ടാകും. ബോര്‍ഡിനോടൊപ്പം ആലുവ നഗരസഭയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ഒത്തുചേര്‍ന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇന്ന് മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. ആലുവ നഗരത്തില്‍നിന്ന് ശിവരാത്രി നടപ്പാലം വഴി മണപ്പുറത്തേക്ക് വരുന്ന ഭക്തരെ വലതുഭാഗത്ത് കൂടി പ്രവേശിപ്പിക്കും. മണപ്പുറത്ത് നിന്ന് ഇടതുഭാഗത്ത് കൂടി നടപ്പാലത്തിലേക്ക് തിരികെ വിടും. സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് മണപ്പുറത്തും ആലുവയിലും വിന്യസിക്കുക. പ്രത്യേക പൊലീസ് സ്‌റ്റേഷനും പരിശോധനയ്ക്കായി വാച്ച് ടവറുകളും സ്‌ക്വാഡുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എയ്ഡ് പോസ്റ്റുകള്‍, സിസിടിവി, വാച്ച് ടവര്‍, മഫ്തി പൊലീസ്, സ്‌കൂബ ടീം, പട്രോളിങ്, ആംബുലന്‍സ് സേവനം, കുടിവെള്ളം എന്നിവയും ഉണ്ടാകും. അഗ്‌നിരക്ഷാ സേനയും സംവിധാനങ്ങളുമായി മണപ്പുറത്ത് ക്യാമ്പ് ചെയ്യും. ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ത്തു. പെരിയാറിന് അക്കരെ ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണം നടക്കും. ആലുവ നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ഒരു മാസക്കാലം നീളുന്ന വ്യാപാരമേളയ്ക്കും ഇന്ന് തുടക്കമാകും.

മംഗളം 15 Feb 2026 8:16 am

പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, എസ്എഫ്‌ഐക്കാര്‍ക്കെതിരെ നിസാര വകുപ്പ്; ഷോപ്പിംഗ് മാള്‍ സംഘര്‍ഷത്തില്‍ പൊലീസ് സേനയില്‍ അമര്‍ഷം

മാളില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 15 Feb 2026 8:12 am

15 വ‍ർഷത്തെ പ്രണയം, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു; പ്രണയദിനത്തിൽ കാമുകിയെ കാറിനുള്ളിൽ വെടിവെച്ച് കൊന്ന് യുവാവും ജീവനൊടുക്കി

യുവതിയും യുവാവും കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതി അടുത്തിടെ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു. ഈ വിവരം അറിഞ്ഞതിലെ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 8:11 am

കപിൽ സിബലിനെതിരെയും ആരോപണം; എപ്സ്റ്റീന്‍റെ സ്ഥാപനം നൽകിയ പുരസ്കാരം സ്വീകരിച്ചു, വിവാദം കോണ്‍ഗ്രസിനെതിരെ തിരിക്കാൻ ബിജെപി

എപ്സ്റ്റീൻ ഫയൽ വിവാദം കോൺഗ്രസിനെതിരെ തിരിക്കാൻ ബിജെപി ശ്രമം. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്‍റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നാണ് ബിജെപിയുടെ വാദം

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 8:06 am

രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആദ്യമായി പരസ്യ പ്രതികരണവുമായി ടിഐ മധുസൂദനൻ എംഎൽഎ; 'സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ല, നയാ പൈസ തട്ടിയെടുക്കാൻ പറ്റില്ല'

രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും ടിഐ മധുസൂദനൻ എംഎൽഎ. പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആദ്യമായാണ് മധുസൂദനൻ പരസ്യ പ്രതികരണം നടത്തുന്നത്.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 8:01 am

ഫാസ്റ്റ്ടാഗ് വാർഷിക പാസിൽ തട്ടിപ്പ്; ഈ സൈറ്റുകൾ ശ്രദ്ധിക്കുക, പണം നഷ്ടമാകും, എന്തെല്ലാം ശ്രദ്ധിക്കണം?

ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള വ്യാജ ഫാസ്റ്റ്ടാഗ് വാർഷിക പാസ് വെബ്‌സൈറ്റുകൾക്കെതിരെ ദേശീയ പാതാ അതോറിറ്റിമുന്നറിയിപ്പ് നൽകി. വ്യാജ ഫാസ്റ്റ്ടാഗ് വാർഷിക പാസ് വെബ്‌സൈറ്റുകളെക്കുറിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുകയും സാമ്പത്തിക തട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള പ്രധാന നടപടികൾ പങ്കുവെക്കുകയും ചെയ്തു.

സമയം 15 Feb 2026 8:00 am

അയൽപ്പൂരം; ഇന്ത്യാ- പാകിസ്താൻ പോരിന് മണിക്കൂറുകൾ മാത്രം ബാക്കി

അഭിഷേക് ശർമ ഇന്ന് കളിക്കും

സിറാജ് ലൈവ് 15 Feb 2026 7:59 am

ആലിന്‍ ഷെറിന് യാത്രാ മൊഴിയേകാന്‍ കേരളം; സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളിയില്‍

ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 15 Feb 2026 7:53 am

സ്വർണ വില ഇനി കുതിക്കില്ല? 6 മാസം വരെ ആശ്വാസം കിട്ടുമോ?..സാധ്യത ഇങ്ങനെ..പുതിയ പ്രവചനം

വെള്ളിയാഴ്ച വരെ കേരളത്തിലെ സ്വർണ പ്രേമികൾ വലിയ ആവേശത്തിലായിരുന്നു. ദിവസുമെന്നോണം സ്വർണ വില ഇടിയാൻ തുടങ്ങിയതോടെ വരും ദിവസങ്ങളും വില താഴേക്ക് പോകുമെന്നതായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ശനിയാഴ്ച വില കുതിച്ചു. പവൻ വില വീണ്ടും 1.15 ലക്ഷം രേഖപ്പെടുത്തി. അതിനർത്ഥം ഇനിയും സ്വർണ വില കുതിക്കുമെന്നാണോ? സ്വർണം വാങ്ങുന്നതല്ല,വിൽക്കുന്നതാണ് മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ പണം

ഒന്നു ഇന്ത്യ 15 Feb 2026 7:49 am

എസ്‌ഐയെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി ലക്ഷ്യം വച്ചത് മറ്റു രണ്ട് ഉദ്യോഗസ്ഥരെയെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് ടൗണ്‍ പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാഫിയെ കുത്തിപ്പരിക്കേല്‍പിച്ച പ്രതി പ്രമോദ് ലക്ഷ്യം വെച്ചത് മറ്റു രണ്ടു ഉദ്യോഗസ്ഥരെയെന്ന സംശയത്തില്‍ പൊലീസ്. മുമ്പ് മറ്റൊരു കേസില്‍ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ടു ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഈ പൊലീസുകാരെ ലക്ഷ്യം വെച്ചു കത്തി കൈയില്‍ കരുതിയിരുന്നതായി ഇയാള്‍ ചിലരോട് പറഞ്ഞിട്ടുണ്ടെന്ന വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ പ്രതിയുടെ പേഴ്‌സില്‍ നിന്നും കണ്ടെത്തി. മുന്‍ കസബ എസ്‌ഐ സിജിത്ത്, സിപിഒ നിറാസ് എന്നിവരെ ആക്രമിക്കുമെന്ന് പ്രതി ഭീഷണി മുഴക്കുകയും ചെയ്തു. പ്രമോദിനെ ഒരു കേസില്‍ അറസ്റ്റ് ചെയ്തതാണ് ഇവരോടുള്ള പകക്ക് കാരണം. പ്രതിക്കെതിരെ നിലവില്‍ എട്ടു കേസുകളുണ്ട്. കളക്ടറുടെ കാര്‍ ആക്രമിച്ചതിലും പോളിംഗ് ബൂത്ത് കയ്യേറിയതിലും പ്രതിയാണ്. മാവോവാദി പോസ്റ്റര്‍ ഒട്ടിച്ച കേസിലും പ്രതിയാണ്. കുത്തേറ്റ ഷാഫിയുമായി മുന്‍ വൈരാഗ്യം ഒന്നുമില്ലെന്നാണ് ഇയാളുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് സ്റ്റേഷന് മുന്നിലെ ഹോട്ടലില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രമോദ് എസ് ഐയെ കുത്തിപരിക്കേല്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ് ഐ ഷാഫിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

തേജസ് ന്യൂസ് 15 Feb 2026 7:49 am

ഊരാളുങ്കലിനെ രക്ഷിക്കാന്‍ ഓഡിറ്ററെ കുറ്റപ്പെടുത്തുന്ന സബൈര്‍ ക്യാപ്‌സ്യൂളുകള്‍ സജീവം; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നാല്‍ ഊരാളുങ്കലും ദേവസ്വം ബോര്‍ഡും ഒരുപോലെ പ്രതിക്കൂട്ടിലാകും; അന്വേഷണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ അണിയറയില്‍ കളികള്‍ സജീവം; ആരോള അയ്യപ്പ സംഗമം വെട്ടിപ്പിന്റെ വേദിയായോ?

പത്തനംതിട്ട: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന കോടികളുടെ അഴിമതിയില്‍ പിണറായി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി. ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഗുരുതരമായ പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ, കടുത്ത അതൃപ്തിയിലായ ഓഡിറ്റര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി കണക്കുകള്‍ വെള്ളപൂശാന്‍ സജീവമായ ഒത്തുതീര്‍പ്പ് ശ്രമങ്ങളാണ് നടക്കുന്നത്. തനിക്ക് ദേവസ്വം ബോര്‍ഡ് നല്‍കിയ ഔദ്യോഗിക കണക്കുകള്‍ വച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഓഡിറ്റര്‍ ഉറപ്പിച്ചു പറയുമ്പോള്‍, പിശകുകള്‍ ഊരാളുങ്കലിന് കീഴിലെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റേതാണെന്ന് വരുത്തിതീര്‍ത്ത് രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും നീക്കം. ടെന്‍ഡറില്ലാതെ പത്തു ശതമാനം അധിക തുകയ്ക്കാണ് ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്ക് കരാര്‍ നല്‍കിയത്. ഒന്നര മണിക്കൂര്‍ പരിപാടിക്ക് എട്ടു ലക്ഷം രൂപ നല്‍കിയതിലെ അസ്വാഭാവികത ഓഡിറ്റര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പേര് മാറിപ്പോയെന്ന വിചിത്ര വാദവുമായാണ് ബോര്‍ഡ് രംഗത്തെത്തിയത്. നന്ദഗോവിന്ദം ഭജന്‍സിന് പകരം ഇഷാന്‍ ദേവിനാണ് പണം നല്‍കിയതത്രേ. ജിഎസ്ടി ബില്ലുകള്‍ പോലുമില്ലാത്ത ഈ ഇടപാടുകള്‍ വഴി ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും ശരിവയ്ക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടില്‍ വാങ്ങിയതിനെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ മറവില്‍ ന്യായീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിലും ദുരൂഹമാണ് 50 ലക്ഷം രൂപയുടെ ഉപഹാര കിറ്റ് വിതരണം. വെറും അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ അയ്യായിരം പേര്‍ക്ക് കിറ്റ് നല്‍കിയെന്ന് കണക്കെഴുതിയത് വന്‍ കൊള്ളയാണ്. സൗജന്യമായി ലഭിച്ച അരവണയും അപ്പവും കിറ്റില്‍ വച്ച് ഓരോന്നിനും ആയിരം രൂപയോളം ഈടാക്കി ഭക്തരുടെ പണം നേതാക്കളുടെ ബിനാമികള്‍ തട്ടിയെടുത്തു. ബാക്കി വന്ന കിറ്റുകള്‍ തമിഴ്നാട്ടിലെ ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയെന്ന ആക്ഷേപം അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. ശബരിമലയിലെ ഓരോ ചില്ലിക്കാശിലും ഓഡിറ്റ് വേണമെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ കൊള്ളയ്ക്ക് മുന്നില്‍ ഇനി സ്ത്രീ സുരക്ഷാ വാദമെന്നോ സുതാര്യതയെന്നോ ഉന്നയിക്കാന്‍ കഴിയില്ല. സ്‌പോണ്‍സര്‍ഷിപ്പ് തുകയായ രണ്ട് കോടി രൂപയുടെ കണക്കുകള്‍ പോലും അവ്യക്തമാണ്. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള ധൃതിയിലാണ് പിശകുകള്‍ ഉണ്ടായതെന്ന ബോര്‍ഡിന്റെ കുറ്റസമ്മതം അഴിമതി മറയ്ക്കാനുള്ള തന്ത്രം മാത്രമാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നാല്‍ ഊരാളുങ്കലും ദേവസ്വം ബോര്‍ഡും ഒരുപോലെ പ്രതിക്കൂട്ടിലാകും. വിജിലന്‍സ് കേസ് ഒഴിവാക്കാനാണ് നീക്കം. ഇതിനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ഓഡിറ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും സര്‍ക്കാരിനും സിപിഎമ്മിനും വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ശബരിമലയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിച്ചു നില്‍ക്കുന്നതിനിടെ പുതിയ വിവാദം ഉയര്‍ന്നത് വന്‍ രാഷ്ട്രീയ നഷ്ടമുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ കരുതുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബോര്‍ഡ് രംഗത്തെത്തിയത്. പരിപാടിയുടെ കണക്കുകളില്‍ വ്യക്തത വരുത്താനും വിവാദം എങ്ങനെയെങ്കിലും തണുപ്പിക്കാനുമുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ മാസം 17-ന് ചേരുന്ന ബോര്‍ഡ് യോഗം വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.

മറുനാടൻ മലയാളീ 15 Feb 2026 7:48 am

'കൈയില്ലാത്ത' ദ്വാരപാലകന്‍ ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുന്നത് ശബരിമലയുടെ ചൈതന്യത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ വിശ്വാസികള്‍; അംഗഭംഗം വന്ന ശില്പങ്ങള്‍ മാറ്റി പുതിയവ നിര്‍മ്മിക്കാന്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചേക്കും; ശബരിമലയില്‍ വീണ്ടും സ്വര്‍ണ്ണപാളി നിര്‍മ്മാണം വേണ്ടി വരുമോ?

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അതീവ പവിത്രമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറിവേല്‍പ്പിച്ചുകൊണ്ട് സ്വര്‍ണ്ണക്കൊള്ള അന്വേഷണം നീളുന്നുവോ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പത്തിന്റെ കൈ മുറിച്ചെടുത്തും കട്ടിളപ്പാളികളില്‍ നിന്ന് സ്വര്‍ണ്ണം ചിരണ്ടിയെടുത്തുമുള്ള അന്വേഷണസംഘത്തിന്റെ നടപടി ചര്‍ച്ചകള്‍ക്ക് തീുകൊളുത്തുന്നു. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കാനെന്ന പേരില്‍ ശില്പത്തിന് അംഗഭംഗം വരുത്തിയത് തന്ത്രി കണ്ഠര് മഹേഷ് മോഹനരെ കടുത്ത അതൃപ്തിയിലാഴ്ത്തിയിരിക്കുകയാണ്. അംഗഭംഗം വന്ന ബിംബങ്ങളോ പാളികളോ ശ്രീകോവിലില്‍ നിലനിര്‍ത്തുന്നത് വലിയ ദോഷമാണെന്നിരിക്കെ, ദ്വാരപാലക ശില്പത്തിന്റെ കൈ മുറിച്ചുമാറ്റിയത് വലിയ ദുര്‍നിമിത്തമായാണ് വിശ്വാസികള്‍ കാണുന്നത്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ പരസ്യമായി പ്രതികരിക്കാന്‍ കഴിയാത്ത ധര്‍മ്മസങ്കടത്തിലാണ് തന്ത്രി കുടുംബം. മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവുകള്‍ എന്തുചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെ എന്ന് തന്ത്രി നിര്‍ദ്ദേശിച്ചെങ്കിലും, ആചാരലംഘനം പരിഹരിക്കാന്‍ അടിയന്തരമായി ദേവപ്രശ്‌നം നടത്തണമെന്ന ആവശ്യം സന്നിധാനത്ത് ഉയര്‍ന്നു കഴിഞ്ഞു. വി.എസ്.എസ്.സി റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാലാണ് മുംബൈയിലെ ബാര്‍ക്കില്‍പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനായി വലിയ അളവില്‍ സ്വര്‍ണ്ണപ്പാളികള്‍ മുറിച്ചെടുത്തതോടെ ദ്വാരപാലക ശില്പത്തിന്റെ രൂപം തന്നെ മാറിയിരിക്കുകയാണ്. മുറിച്ചെടുത്ത ഭാഗം ഇനി പഴയപടി കൂട്ടിയോജിപ്പിക്കുക അസാധ്യമാണ്. ഈ സാഹചര്യത്തില്‍ അംഗഭംഗം വന്ന ശില്പങ്ങള്‍ മാറ്റി പുതിയവ നിര്‍മ്മിക്കാന്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കും. 'കൈയില്ലാത്ത' ദ്വാരപാലകന്‍ ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുന്നത് ശബരിമലയുടെ ചൈതന്യത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് വിശ്വാസികള്‍ മുമ്പോട്ട് വയ്ക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇത്തവണ മുറിച്ചെടുത്തത് സ്വര്‍ണപ്പാളിയുടെ വലിയ ഭാഗങ്ങളാണ്. ദ്വാരപാലക ശില്പത്തിന്റെ കൈയുടെ ഭാഗവും മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിള്‍ പരിശോധനയ്ക്കായാണ് പാളികള്‍ മുറിച്ചെടുത്തത്. എന്നാല്‍ പാളികള്‍ ഈ രൂപത്തില്‍ ദീര്‍ഘകാലം വയ്ക്കാനാകില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നിര്‍ദേശിച്ചു. തന്ത്രിയുടെ അനുവാദം വാങ്ങിയശേഷമാണ് എസ്ഐടി പാളികള്‍ മുറിച്ചെടുത്തശേഷം പുനഃസ്ഥാപിച്ചത്. അംഗഭംഗം വന്നെങ്കിലും തത്കാലം സ്ഥാപിക്കാമെന്നും മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവുകള്‍ എന്തു ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടേയെന്നും തന്ത്രി നിലപാട് എടുത്തു. അല്ലാത്ത പക്ഷം സ്വര്‍ണ്ണ പാളികള്‍ എവിടെ സൂക്ഷിക്കും എന്നതില്‍ അടക്കം പ്രതിസന്ധിയുണ്ടാകുമായിരുന്നു. ഈ സ്ഥിതി വിശേഷം ഹൈക്കോടതിയെ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറും ബോധ്യപ്പെടുത്തിയേക്കും.

മറുനാടൻ മലയാളീ 15 Feb 2026 7:36 am

5 പേര്‍ക്ക് പുതുജീവന്‍; ആലിന്‍ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ ഇന്ന് കേരളം വിട നല്‍കും

തിരുവനന്തപുരം: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന് നടക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്റെ കരള്‍, വൃക്കകള്‍, ഹൃദയവാല്‍വ്, നേത്ര പടലങ്ങള്‍ എന്നിവ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയില്‍ നടക്കും. ആലിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. പത്ത് മാസം പ്രായമുള്ള ആലിന്റെ അവയവങ്ങള്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കാണ് പുതുജീവിതമേകുന്നത്. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ആലിന്‍ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് യാത്രയാക്കിയത്.

തേജസ് ന്യൂസ് 15 Feb 2026 7:25 am

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മറുപടി പോലും ലഭിക്കാതിരുന്നതും വാര്‍ത്തകള്‍ വന്നതിന് ശേഷം മാത്രം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ആഭ്യന്തര വകുപ്പിന്റെ ബോധപൂര്‍വ്വമായ വീഴ്ച; ആശയ്ക്ക് മുന്നില്‍ മുട്ടുമടക്കി 'ദൂതന്മാര്‍'; വിശ്വസിച്ചവര്‍ തന്നെ ചതിച്ചു; പിണറായിയുടെ സ്ത്രീ സുരക്ഷാ വാദം പൊളിയുന്നു; സിപിഎമ്മിന് ഇത് ഏറ്റവും വലിയ തിരിച്ചടി

കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ചലച്ചിത്ര പ്രവര്‍ത്തക ഡോ. ആശ ആച്ചി ജോസഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രമുഖ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും നീതി നിഷേധിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. മുഖ്യമന്ത്രിയെ നേരിട്ട് വിശ്വസിച്ച് പരാതി നല്‍കി 14 ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തത് സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ വാദങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിയിക്കുന്നു. കേസ് അട്ടിമറിക്കാനും പരാതി ഒത്തുതീര്‍പ്പാക്കാനും പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'ദൂതന്മാര്‍' തന്റെ വീട്ടിലെത്തിയെന്ന ഗുരുതര ആരോപണമാണ് ആശ ഉന്നയിച്ചിരിക്കുന്നത്. താന്‍ ഏറെ വിശ്വസിച്ചിരുന്ന പ്രമുഖര്‍ പോലും കുഞ്ഞുമുഹമ്മദിന് വേണ്ടി ഇടനിലക്കാരായി എത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആശ പറയുന്നു. മാപ്പ് നല്‍കിയാല്‍ മതിയെന്നും ഇതൊരു ചെറിയ കാര്യമല്ലേ എന്നും ചോദിച്ചാണ് ഇവര്‍ സമീപിച്ചത്. അധികാരമുള്ള പുരുഷന്മാര്‍ക്ക് എന്തുമാകാം എന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഇതിനെ തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മറുപടി പോലും ലഭിക്കാതിരുന്നതും വാര്‍ത്തകള്‍ വന്നതിന് ശേഷം മാത്രം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ആഭ്യന്തര വകുപ്പിന്റെ ബോധപൂര്‍വ്വമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന സി.പി.എമ്മിന് ന്യായീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഒരു സ്ത്രീയുടെ അന്തസ്സിനേക്കാള്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും പ്രതിസ്ഥാനത്തുള്ളവരുടെ സ്വാധീനത്തിനുമാണ് ഇവിടെ പ്രാധാന്യം ലഭിച്ചതെന്ന് ആശ തുറന്നടിക്കുന്നു. ഈ സംഭവം പിണറായി വിജയന്റെ സ്ത്രീ സുരക്ഷാ പ്രസംഗങ്ങളുടെ മുനയൊടിക്കുന്നതാണ്. തന്റെ സുരക്ഷ തനിക്ക് മാത്രമുള്ള ഉത്തരവാദിത്വമാണെന്ന് ഒരു ഇരയ്ക്ക് പറയേണ്ടി വരുന്നത് കേരളത്തിലെ നീതിന്യായ വ്യവസ്ഥയ്ക്ക് നാണക്കേടാണ്. നീതി ലഭിക്കും വരെ പൊരുതുമെന്ന് പ്രഖ്യാപിച്ച ആശ, ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു സ്ത്രീയെ മനസിലാക്കാന്‍ സിസ്റ്റത്തിന് കഴിയുന്നില്ല. കേസിന്റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ട്. അധികാരമുള്ള പുരുഷന്മാര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യം ആണ്. ഇത് തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇവിടെ ഇല്ല. ആരോപണ വിധേയനെ ഔദ്യോഗിക പദവികളില്‍ നിന്ന് നീക്കണമെന്ന വ്യവസ്ഥ പോലും പാലിക്കപ്പെട്ടില്ലെന്നും ഡോ. ആശ ആച്ചി ജോസഫ് തുറന്നടിച്ചു. അതിക്രമം കടുത്ത മാനസിക ആഘാതമുണ്ടാക്കി. വിശദമായ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കി 14 ദിവസം കഴിഞ്ഞിഞ്ഞിട്ടും എഫ്‌ഐആര്‍ ഇട്ടില്ല. പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിക്ക് കത്തയച്ചശേഷം രണ്ട് വനിത പൊലീസുകാര്‍ വീട്ടിലെത്തി അതിക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് മടങ്ങിയപ്പോള്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പിന്നീട് വാര്‍ത്ത വന്നശേഷമാണ് എഫ്‌ഐആര്‍ ഇട്ടത്. ഇതോടെ താന്‍ വിശ്വസിച്ചിരുന്ന സിസ്റ്റത്തില്‍ സംശയം തോന്നി തുടങ്ങി. സെലക്ഷന്‍ കമ്മിറ്റി ജൂറി എന്ന നിലയില്‍ എല്ലാവരും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലൊരു കാര്യം നടന്നുകൊണ്ടിരിക്കെ അതില്‍ ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്ന സംഭവം ഉണ്ടായപ്പോള്‍ തന്റെ അഭിമാനം തന്നെ ചോദ്യചെയ്യപ്പെടുകയായിരുന്നുവെന്നും ആശ ആച്ചി പറഞ്ഞു. കേസിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു. പരാതി നല്‍കിയശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആരും തന്നോട് പറഞ്ഞില്ല. ഒരു സ്ത്രീയെ മനസിലാക്കാന്‍ സിസ്റ്റത്തിന് കഴിയുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണ്. ഈ സിസ്റ്റം ആര്‍ക്കൊപ്പമാണെന്ന് മനസിലാകുന്നില്ല. പ്രോസിക്യൂട്ടറോട് സംസാരിക്കാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപക്ഷ പരിഗണിക്കുന്നതിന് മുമ്പും ശ്രമിച്ചു. എന്നാല്‍, വിശദമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. വിധി വന്നശേഷം പ്രോസിക്യൂട്ടറോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി കേസിന്റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ടെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു. നവംബര്‍ 23ന് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. രണ്ടാഴ്ചയിലേറെ കഴിഞ്ഞ് ഡിസംബര്‍ എട്ടിന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതിനിടെ അക്കാദമി ഭാരവാഹികള്‍ ഫോണിലൂടെ ദു:ഖം രേഖപ്പെടുത്തി. വാഗ്ദാനങ്ങള്‍ പലതും നല്‍കി. മിണ്ടാതിരിക്കുക എന്നത് തന്റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമെന്ന് തോന്നിയെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.പിടി കുഞ്ഞുമുഹമ്മദ് സ്വാധീനിക്കാന്‍ നോക്കി പല വഴിക്ക് പിടി കുഞ്ഞുമുഹമ്മദ് സ്വാധീനിക്കാന്‍ നോക്കി. ക്ഷമ ചോദിച്ചാന്‍ തയ്യാറാണെന്ന് അറിയിച്ചു.നിയമങ്ങള്‍ മനസിലാക്കി ഉത്തരവാദിത്വത്തോടെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം-ആശ ആച്ചി ജോസഫ് പറഞ്ഞു. സംവിധായകനും മുന്‍ ഇടത് എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ കഴിഞ്ഞ ദിവസം ചലച്ചിത്ര പ്രവര്‍ത്തകയായ ആശ ആച്ചി ജോസഫ് തുറന്നെഴുത്തുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ വെളിപ്പെടുത്തല്‍. വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ പിടി കുഞ്ഞുമുഹമ്മദിനെ പൊലീസ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.

മറുനാടൻ മലയാളീ 15 Feb 2026 7:16 am

പട്ടാള ക്യാമ്പിൽ നിന്ന് മോഷണം പോയ ആനക്കൊമ്പുകള്‍ എവിടെ? നട്ടം തിരിഞ്ഞ് പൊലീസ്, രണ്ടു ദിവസമായിട്ടും കണ്ടെത്താനായില്ല

പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയ സംഭവത്തിൽ രണ്ടുദിവസം കഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടാതെ പൊലീസ്. ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസിന്‍റെ നിഗമനം

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 7:11 am

സ്വർണം വാങ്ങുന്നതല്ല,വിൽക്കുന്നതാണ് മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ പണം വരുന്ന വഴിയറിയില്ല;ഒരാഴ്ചക്കിടെ സംഭവിച്ചത്

കഴിഞ്ഞ ഒരാഴ്ച സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് കേരളത്തിൽ ഉണ്ടായത്. വില ഇടയ്ക്ക് വില കുത്തനെ കുറയുന്ന സാഹചര്യം ഉണ്ടായിരുന്നു. ആഭരണപ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് ഈ വിലക്കുറവിനെ നോക്കിക്കണ്ടത്. എന്നാൽ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി വില വീണ്ടും ഉയർന്നു. എന്തായാലും 7 മുതൽ 14 വരെയുള്ള ഒരാഴ്ചയിൽ ചാഞ്ചാട്ടങ്ങൾക്കിടയിലും സ്വർണ വില കുതിക്കുന്നത് തന്നെയാണ് കാഴ്ച. സ്വർണ

ഒന്നു ഇന്ത്യ 15 Feb 2026 7:07 am

'എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണം'; കാമുകിയുടെ ഭര്‍ത്താവിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി ബിഎല്‍ഒ

നാസിറിനെ കാണായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് കനാലില്‍ നിന്ന് മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ ലഭിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 15 Feb 2026 7:06 am

ആലപ്പുഴയില്‍ 14കാരിക്ക് ക്രൂര പീഡനം; മൂന്ന് വര്‍ഷമായി പീഡനത്തിനിരയായി; അച്ഛനും ബന്ധുക്കളും അറസ്റ്റില്‍

പെണ്‍കുട്ടിയുടെ പിതാവും മാതാവും വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 15 Feb 2026 6:58 am

രമേശ് ചെന്നിത്തലയുടെ തുഗ്ലക്ക് പരാമര്‍ശം: വെറുമൊരു ശൈലിയായി സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല: മന്ത്രി വി ശിവന്‍കുട്ടി

യഥാര്‍ത്ഥ മതേതരത്വമെന്നത് വാക്കുകളിലും പ്രയോഗങ്ങളിലും പുലര്‍ത്തേണ്ട സൂക്ഷ്മത കൂടിയാണ്. രാഷ്ട്രീയമായ വിയോജിപ്പുകളും വിമര്‍ശനങ്ങളും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.

കേരളം ഓൺലൈൻ ന്യൂസ് 15 Feb 2026 6:48 am

ആലപ്പുഴയിൽ 14കാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച സംഭവം; നാലാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ആലപ്പുഴ പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ നാലാം പ്രതിക്കായി അന്വേഷണം ഊർജിതം. അതിജീവിതയുടെ പിതാവിന്‍റെ ബന്ധുവാണ് നാലാം പ്രതി.പിതാവ്, പിതാവിന്‍റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 6:46 am

പുതുയുഗയാത്രയിലെ ഗാനം പാടിയത് പ്രൊഫഷന്റെ ഭാഗമായി,പൊളിറ്റിക്കല്‍ കമ്മിറ്റ്മെന്റായി ചിത്രീകരിക്കേണ്ട: അതുല്‍ നറുകര

തന്റെ രാഷ്ട്രീയ നിലപാടില്‍ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് ഈ ഗാനം ആലപിച്ചത് എന്ന രീതിയില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരണങ്ങളുണ്ടായി. അത്തരം പ്രചരണങ്ങള്‍ അപലപനീയമാണെന്ന് അതുല്‍ നറുകര വ്യക്തമാക്കി.

കേരളം ഓൺലൈൻ ന്യൂസ് 15 Feb 2026 6:41 am

തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് വലിയ വെല്ലുവിളി; ചൈനീസ് പ്രസിഡന്റിനെയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിന് പിന്നില്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തിലെ ബംഗ്ലാദേശിന്റെ പുതിയ നയതന്ത്ര നീക്കം; ബംഗ്ലാദേശില്‍ താരിഖ് യുഗം; സത്യപ്രതിജ്ഞയ്ക്ക് മോദി പോകില്ല

ന്യൂഡല്‍ഹി; ബംഗ്ലാദേശില്‍ പുതിയതായി അധികാരമേല്‍ക്കുന്ന താരിഖ് റഹ്‌മാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് പ്രധാനമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഫെബ്രുവരി 17-ന് മുംബൈയില്‍ വെച്ച് മാക്രോണുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്ഥാന്‍ പ്രധാനമന്ത്രിമാരെയും ചൈനീസ് പ്രസിഡന്റിനെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ക്ഷണിച്ചിട്ടുണ്ട്. സാര്‍ക് രാജ്യങ്ങളിലെ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് വിവരം. പ്രധാനമന്ത്രിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യ മന്ത്രിയോ ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തേക്കും. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ 300-ല്‍ 209 സീറ്റുകള്‍ നേടിയാണ് ബി.എന്‍.പി അധികാരം പിടിച്ചെടുത്തത്. താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി താരിഖ് റഹ്‌മാന്‍ ചര്‍ച്ചകള്‍ നടത്തും. രാജ്യതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 17-നാണ് താരിഖ് റഹ്‌മാനും ചെറിയൊരു മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്ന് ബി.എന്‍.പി വൃത്തങ്ങള്‍ അറിയിച്ചു. 299 സീറ്റുകളില്‍ 209 എണ്ണവും തൂത്തുവാരിയ ബിഎന്‍പി, 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭരണത്തില്‍ തിരിച്ചെത്തുന്നത്. ഷേഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് ഏഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ബിഎന്‍പി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകും. ബിഎന്‍പിക്ക് വലിയ വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന ജമാഅത്തെ ഇസ്ലാമി വെറും 68 സീറ്റുകളില്‍ ഒതുങ്ങി. ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്‌മാനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഹസീനയുടെ പുറത്താകലിന് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലുണ്ടായ വിള്ളലുകള്‍ പരിഹരിക്കാന്‍ പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിചാരണ നടപടികള്‍ക്കായി വിട്ടുകിട്ടണമെന്ന് ബിഎന്‍പി ആവശ്യപ്പെട്ടു. ഇന്ത്യയുമായി നല്ല സൗഹൃദം ആഗ്രഹിക്കുമ്പോഴും ഹസീന നിയമനടപടികള്‍ നേരിടണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബിഎന്‍പി നേതാവ് സലാഹുദ്ദീന്‍ അഹമ്മദ് വ്യക്തമാക്കി. പാര്‍ലമെന്റിന് ഉപരിസഭയും പ്രധാനമന്ത്രിക്ക് രണ്ട് ടേം മാത്രം ഭരണവും നിര്‍ദ്ദേശിക്കുന്ന 'ജൂലൈ നാഷണല്‍ ചാര്‍ട്ടര്‍' പരിഷ്‌കരണങ്ങള്‍ക്കും ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ ജനാധിപത്യത്തിന്റെ പുതിയ സൂര്യോദയം പ്രഖ്യാപിച്ചുകൊണ്ട് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ പ്രതീക്ഷയുടെ സന്ദേശമാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിഎന്‍പി അധികാരമുറപ്പിച്ച ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്. ബംഗ്ലാദേശില്‍ എന്തുവില കൊടുത്തും ക്രമസമാധാനം നിലനിര്‍ത്തണമെന്നും വിദ്വേഷ രാഷ്ട്രീയത്തിന് ഇനി സ്ഥാനമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'സുരക്ഷിതവും മാനുഷികവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. രാജ്യം പുനര്‍നിര്‍മ്മിക്കുന്നതില്‍ ഓരോ പൗരനും ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കണം. ഇന്ന് മുതല്‍ ബംഗ്ലാദേശിലെ ഓരോ ജനതയും സ്വതന്ത്രരാണ്,' താരിഖ് റഹ്‌മാന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ അടിച്ചമര്‍ത്തലുകളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. ഷേഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും തകര്‍ന്ന സമ്പദ്വ്യവസ്ഥയെയും ക്രമസമാധാന നിലയെയും തിരികെ കൊണ്ടുവരാനുമാകും താരിഖ് റഹ്‌മാന്‍ മുന്‍ഗണന നല്‍കുക. 20 വര്‍ഷത്തിന് ശേഷം അധികാരത്തിലേറുന്ന ബിഎന്‍പിക്ക് മുന്നില്‍ വലിയ പ്രതീക്ഷകളാണ് ബംഗ്ലാദേശ് ജനത വെച്ചുനീട്ടുന്നത്.

മറുനാടൻ മലയാളീ 15 Feb 2026 6:40 am

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

എസ്എഫ്ഐക്കാരെ മര്‍ദിച്ചു എന്ന പരാതിയിലാണ് പൊലീസുകാരനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. എ ആര്‍ ക്യാമ്പിലെ സിപിഒ മിഥുന്‍ റോയ്ക്കെതിരെയാണ് കേസ്.

കേരളം ഓൺലൈൻ ന്യൂസ് 15 Feb 2026 6:30 am

പ്രമോദ് ലക്ഷ്യമിട്ടത് മറ്റു രണ്ടു പൊലീസുകാരെ? ഗ്രേഡ് എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാഫിയെ കുത്തിപ്പരിക്കേല്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വെച്ചത് മറ്റു രണ്ടു ഉദ്യോഗസ്ഥരെയെന്ന സംശയത്തിൽ പൊലീസ്. കുത്തേറ്റ ഷാഫിയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് ഇയാളുടെ മൊഴി

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 6:27 am

'അവനെ അടിച്ചു കൊല്ല് ചേട്ടാ...': പോലീസുകാരനെതിരെ കള്ളക്കഥ മെനഞ്ഞ് എസ്എഫ്‌ഐ; മിഥുന്റെ കൂടെയുണ്ടായിരുന്ന പേരറിയാത്ത യുവതിയേയും പ്രതിയാക്കി; അടിച്ചവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം; കൊണ്ടവര്‍ ഇനി മുന്‍കൂര്‍ ജാമ്യം കോടതിയില്‍ നിന്നെടുക്കണം; ഇത് അധികാര തണലില്‍ എന്തിനും മടിക്കാത്ത എസ് എഫ് ഐ പ്രതികാര രാഷ്ട്രീയം; ആ സഹോദരിയേയും കേസില്‍ പ്രതിയാക്കുമ്പോള്‍

തിരുവനന്തപുരം: അധികാരത്തിന്റെ തണലില്‍ ആരെയും എന്തും ചെയ്യാമെന്ന അഹന്തയ്ക്ക് ഒടുവിലത്തെ ഉദാഹരണമായി മാളിലെ പോലീസുകാരനെതിരെയുള്ള മര്‍ദ്ദനക്കേസ് മാറുന്നു. കുടുംബത്തോടൊപ്പം മാളിലെത്തിയ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മിഥുന്‍ റോയിയെ എസ്എഫ്‌ഐ ഗുണ്ടകള്‍ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍, ഇപ്പോള്‍ മിഥുനെതിരെ ചുമത്തിയിരിക്കുന്ന എഫ്.ഐ.ആറിലെ പരാമര്‍ശങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. മര്‍ദ്ദനമേറ്റ പോലീസുകാരനെ ക്രൂരനായി ചിത്രീകരിക്കാന്‍ എസ്എഫ്‌ഐ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ എഫ്.ഐ.ആര്‍. 'അവനെ അടിച്ചു കൊല്ല് ചേട്ടാ...' എന്ന് മിഥുനൊപ്പമുണ്ടായിരുന്ന യുവതി ആക്രോശിച്ചു എന്നാണ് എസ്എഫ്‌ഐക്കാരനായ പരാതിക്കാരന്‍ വിനയ് പ്രകാശ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ പുറത്തുവന്ന നിരവധി വീഡിയോ ദൃശ്യങ്ങളില്‍ എവിടെയും ഇത്തരമൊരു പരാമര്‍ശം ആരും നടത്തുന്നതായി കേള്‍ക്കാനില്ല. മര്‍ദ്ദനമേറ്റ മിഥുനെ പ്രതിരോധിക്കാന്‍ ശ്രമിച്ച സഹോദരിയെ പോലും കേസിലേക്ക് വലിച്ചിഴയ്ക്കാനായി കെട്ടിച്ചമച്ചതാണ് ഈ മൊഴിയെന്ന് വ്യക്തം. എസ്എഫ്‌ഐക്കാര്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോകളില്‍ പോലും ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേസ് ബലപ്പെടുത്താനായി പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിഥുന്റെ സഹോദരിയായിരുന്നു കൂടെയുണ്ടായിരുന്നത്. ഇതോടെ സഹോദരിയും കേസില്‍ പ്രതിയായി. മിഥുന്റെ കൂടെയുണ്ടായിരുന്നത് മറ്റാരെങ്കിലും ആയിരിക്കുമെന്ന് കരുതി നല്‍കിയ മൊഴിയാണ്. പേരറിയാത്ത സ്ത്രീയെന്നാണ് എഫ് ഐ ആറിലുള്ളത്. കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്‍വലിക്കാന്‍ മിഥുന്‍ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോഴുള്ള വിരോധം മൂലം ഇടിവള (ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നുമാണ് എഫ്.ഐ.ആറിലെ വിചിത്രമായ വാദം. ഭാരതീയ ന്യായ സംഹിതയിലെ 296, 351(2), 115(2), 118(1), 3(5) എന്നീ ഗുരുതരമായ വകുപ്പുകളാണ് മിഥുനെതിരെ ചുമത്തിയിരിക്കുന്നത്. മര്‍ദ്ദനമേറ്റ പോലീസുകാരനെത്തന്നെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ജ് ചെയ്തതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് ഉറപ്പാണ്. ഇതിന് വേണ്ടിയുള്ള മൊഴിയാണ് നല്‍കിയത്. അത് അക്ഷരം പ്രതി പോലീസ് എഫ് ഐ ആറിലും ആക്കി. ഇതോടെ മുന്‍കൂര്‍ ജാമ്യം എടുക്കാതെ ഇനി മിഥുനും സഹോദരിക്കും പുറത്തു പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയുമായി. മിഥുനേയും സഹോദരിയേയും അറസ്റ്റു ചെയ്ത് ജയിലില്‍ അടക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്. പുതുവത്സര രാത്രിയില്‍ നിയമലംഘനം നടത്തിയ എസ്എഫ്‌ഐക്കാരെ തടഞ്ഞതിലുള്ള പകപോക്കലാണ് ഈ സംഭവത്തിന് പിന്നിലെന്ന് മിഥുന്‍ ആരോപിക്കുന്നു. പോലീസിനെ പോലും വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാനും പിന്നീട് അവര്‍ക്കെതിരെ തന്നെ കള്ളക്കേസുകള്‍ നല്‍കാനും മടിക്കാത്ത എസ്എഫ്‌ഐയുടെ ഈ 'പ്രതികാര ശൈലി' സേനയ്ക്കുള്ളിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അധികാരത്തിന്റെ പിന്‍ബലത്തില്‍ നീതിയെ അട്ടിമറിക്കുന്ന ഈ നടപടി സാധാരണക്കാരന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്. തിരുവനന്തപുരം മാളില്‍ വെച്ച് കുടുംബത്തോടൊപ്പം എത്തിയ പോലീസുകാരനെ വളഞ്ഞിട്ട് തല്ലിയ എസ്എഫ്‌ഐ ഗുണ്ടകള്‍ ഇപ്പോള്‍ പുതിയ കള്ളക്കഥയുമായി രംഗത്തെത്തിയിരിക്കുകയാണ്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിചിത്രമായ വാദങ്ങള്‍ കേട്ടാല്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് പൊതുസമൂഹം. എസ്എഫ്‌ഐക്കാര്‍ തന്നെ ആവേശത്തോടെ പകര്‍ത്തിയ വീഡിയോകളില്‍ പോലുമില്ലാത്ത ഈ 'കൊലവിളി' ഇപ്പോള്‍ എഫ്.ഐ.ആറില്‍ എങ്ങനെ വന്നു? പോലീസുകാരന്റെ കൂടെയുണ്ടായിരുന്ന സഹോദരിയെ പോലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഒതുക്കിത്തീര്‍ക്കാനുള്ള ഈ നീക്കം ആരുടെ ബുദ്ധിയാണ്? പ്രതികാരം തീര്‍ക്കാന്‍ ഏതറ്റം വരെയും പോകുമെന്നതിന് തെളിവാണ് മിഥുനെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍.

മറുനാടൻ മലയാളീ 15 Feb 2026 6:25 am

ആഹാ അടി കൊണ്ടോട്ടിയ പോലീസുകാരന്‍ പ്രതി; കൂടെ വന്ന സഹോദരിയും പ്രതി.... എന്താ അല്ലേ? എസ് എഫ് ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം അല്ലെങ്കില്‍ പോലീസുകാരന്നെതിരെ ബലാത്സംഗത്തിനും കേസ് എടുത്തേനെ! പോലീസ് ഗ്രൂപ്പുകളില്‍ വന്‍ പ്രതിഷേധവും അമര്‍ഷവും; സംഘടനകള്‍ക്ക് മൗനം; അടിച്ചവനും ആസൂത്രണം ചെയ്തവനും ജാമ്യം; അടികൊണ്ടവനെ ജയിലിലിടും! പോലീസിന് ഇതു എന്തുപറ്റി?

തിരുവനന്തപുരം: നീതിയും നിയമവും നോക്കുകുത്തിയാകുന്ന കാഴ്ചയ്ക്കാണ് കേരളം വീണ്ടും സാക്ഷ്യം വഹിക്കുന്നത്. സഹോദരിക്കൊപ്പം മാളിലെത്തിയ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മിഥുന്‍ റോയിയെ എസ്എഫ്‌ഐ ഗുണ്ടകള്‍ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍, മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് സേനയ്ക്കുള്ളില്‍ വന്‍ പ്രതിഷേധത്തിന് തീകൊളുത്തിയിരിക്കുകയാണ്. അന്ന് എസ്എഫ്‌ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം, അല്ലെങ്കില്‍ പോലീസുകാരനെതിരെ ബലാത്സംഗത്തിന് വരെ കേസെടുത്തേനെ എന്ന പരിഹാസവും അമര്‍ഷവുമാണ് പോലീസ് ഗ്രൂപ്പുകളില്‍ അണപൊട്ടിയൊഴുകുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദം പോലീസിനെ വഴിതെറ്റിക്കുന്നതിന് തെളിവാണ് ഈ കേസ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പോലീസുകാരനെതിരെ കേസെടുത്തതെന്നാണ് ആക്ഷേപം. പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് നിയമലംഘനം നടത്തിയ എസ്എഫ്‌ഐക്കാരെ നേരിട്ടതിലുള്ള പകപോക്കലാണ് മാളില്‍ നടന്ന ആസൂത്രിത മര്‍ദ്ദനം. മിഥുനെ പിന്തുടര്‍ന്ന് അസഭ്യം പറയുന്നതും 'നിന്റെ തിളപ്പ് മാറിയോടാ' എന്ന് ചോദിച്ച് വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലത്തിട്ട് ചവിട്ടിയിട്ടും പരാതി നല്‍കാന്‍ വഞ്ചിയൂര്‍ സ്റ്റേഷനിലെത്തിയ മിഥുനെ അവഗണിച്ച പോലീസ്, ഒടുവില്‍ കേസെടുത്തത് വെറും നിസാര വകുപ്പുകള്‍ ചുമത്തിയാണ്. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മിഥുനും സഹോദരിക്കുമെതിരെ കൊലപാതക ശ്രമത്തിന് തുല്യമായ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് ഒട്ടും മടിച്ചില്ല. തങ്ങളുടെ സഹപ്രവര്‍ത്തകന്‍ നടുറോഡില്‍ തല്ലുകൊള്ളുകയും കള്ളക്കേസില്‍ കുടുങ്ങുകയും ചെയ്തിട്ടും പോലീസ് സംഘടനകള്‍ പുലര്‍ത്തുന്ന മൗനമാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുന്നത്. യൂണിഫോമിട്ട പോലീസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും, രാഷ്ട്രീയ യജമാനന്മാരെ ഭയന്ന് കണ്ണടയ്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നടപടി പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതാണ്. അധികാരം കയ്യിലുള്ളവര്‍ക്ക് എന്തുമാകാമെന്ന അവസ്ഥാവിശേഷം പോലീസിനുള്ളില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുകയാണ്. രാഷ്ട്രീയ അടിമകളായി മാറുന്ന സംഘടനകള്‍ക്കെതിരെയും ഭരണകൂട ഭീകരതയ്‌ക്കെതിരെയും വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നുറപ്പാണ്. പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത് ആസൂത്രിതമായിട്ടാണ്. മാളിലെത്തിയ എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ മിഥുന്‍ റോയിയെ പിന്തുടര്‍ന്ന് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്ത ശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പൊലീസുകാരനെ മര്‍ദ്ദിച്ച് താഴെയിട്ട ശേഷം തൊഴിക്കുകയായിരുന്നു. പ്രതിരോധിക്കാന്‍ പൊലീസുകാരന്‍ ശ്രമിച്ചെങ്കിലും നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടമായി ആക്രമിച്ചതോടെ താഴെ വീണു. വീണു കിടക്കുമ്പോഴും മര്‍ദ്ദിക്കാനായിരുന്നു ശ്രമം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ മാളിലുണ്ടായിരുന്നവരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. മാളില്‍ എത്തിയ സമയം മുതല്‍ പൊലീസുകാരനെ പിന്തുടര്‍ന്ന് വെല്ലുവിളിച്ചുകൊണ്ടായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 'നിന്റെ തിളപ്പ് മാറിയോ? പേടിയാണോ? എന്തെടാ നോക്കുന്നത്? നിനക്ക് ഇപ്പോള്‍ അടിക്കണ്ടെ, അടിയടാ, നിന്റെയടുത്താണ് ചോദിക്കുന്നത്. എന്താ പേടിയോ, അവിടെക്കിടന്ന് ഭയങ്കര ഷോ ആയിരുന്നല്ലോ, ഇപ്പോള്‍ പേടിയോ, നിനക്കല്ലായിരുന്നോ കാണുന്നവരെ ഒക്കെ അടിക്കേണ്ടത്, അടിയടാ, നിന്റെയടുത്താണ് ചോദിക്കുന്നത്. എന്തടാ ഓടുന്നത്.... പേടിയോ...' എന്ന് ചോദിച്ചുകൊണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടമായി പൊലീസുകാരന് പിന്നാലെ നടന്നു പോകുന്നതും പിന്നീട് ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണം നേരിട്ടതിന് പിന്നാലെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മിഥുന്‍ റോയ് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചു എന്നാണ് വിവരം. പിന്നീട് പൊലീസ് സേനയിലെ സഹപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇടപെട്ടാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. അതേ സമയം എസ് എഫ് ഐ പ്രവര്‍ത്തകരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പേരില്‍ മര്‍ദ്ദനം ഏറ്റ പൊലീസുകാരനെതിരെയും കേസെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പൊലിസുകാരനൊപ്പമുണ്ടായിരുന്ന സഹോദരിയേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഉന്നത നിര്‍ദേശ പ്രകാരമാണ് ഈ കേസെടുത്തിരിക്കുന്നത്. പൊലീസുകാരന് പൊതുഇടത്ത് മര്‍ദ്ദനം ഏറ്റതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും കേസെടുക്കാന്‍ വിസമ്മതിക്കുകയും മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തതില്‍ പൊലീസ് സേനയ്ക്കുള്ളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് സേനയിലെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വിഷയം പ്രചരിക്കുന്നുണ്ട്. കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുന്‍ റോയിയുടെ പരാതി.

മറുനാടൻ മലയാളീ 15 Feb 2026 6:04 am

ഇന്ത്യയ്ക്കും പാകിസ്ഥാനും ക്ഷണം, ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ 17ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല

ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് ഇന്ത്യ, പാക് പ്രധാനമന്ത്രിമാരെ ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണൽ പാർട്ടി അറിയിച്ചു

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 5:55 am

സകാത്ത് ചൂഷണത്തിനെതിരെ ജാഗ്രത പാലിക്കുക- സമസ്ത

പാവപ്പെട്ടവരുടെ അവകാശമായി അല്ലാഹു നിശ്ചയിച്ച സകാത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഉപയോഗിക്കുന്നതും അവകാശികള്‍ക്ക് നല്‍കാതെ കൈവശപ്പെടുത്തുന്നതും സമുദായത്തോട് കാണിക്കുന്ന അക്രമമാണ്.

സിറാജ് ലൈവ് 15 Feb 2026 5:00 am

ഗതാഗത സാക്ഷരതയില്‍ മലയാളി പിന്നില്‍

നിസ്സാരമാണ് പലര്‍ക്കും റോഡുകളിലെ നിയമലംഘനം. ഈ മനോഭാവം മാറ്റേണ്ടതുണ്ട്. മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റവും ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതര പ്രശ്‌നവുമാണിതെന്ന തിരിച്ചറിവ് വേണം.

സിറാജ് ലൈവ് 15 Feb 2026 5:00 am

സമസ്തയുടെ ആദര്‍ശങ്ങളിലേക്ക് കൂടുതല്‍ പേര്‍ തിരിച്ചുവരുന്നു: ഖലീല്‍ തങ്ങള്‍

സമസ്തയുടെ അസ്തിത്വവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി താജുല്‍ ഉലമയും നൂറുല്‍ ഉലമയും സുല്‍ത്വാനുല്‍ ഉലമയും ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമായിരുന്നുവെന്ന കാര്യം വൈകിയാണെങ്കിലും എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സിറാജ് ലൈവ് 15 Feb 2026 5:00 am

മതരാഷ്ട്രവാദികള്‍ ഔട്ട്‌

നുഴഞ്ഞുകയറ്റക്കാരുടെ നാടെന്ന് ഹിമന്ത ബിശ്വ ശര്‍മ അധിക്ഷേപം ചൊരിയുന്ന അയല്‍ രാജ്യം തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുന്നത് കാണുന്നില്ലേ. മതരാഷ്ട്രത്തിന്റെ ബലിഷ്ഠ കരങ്ങള്‍ ഇവിടെ ജനാധിപത്യമൂല്യങ്ങളെ ഞെരുക്കുമ്പോള്‍ അവിടെ മതരാഷ്ട്രവാദികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതും കാണുന്നില്ലേ

സിറാജ് ലൈവ് 15 Feb 2026 5:00 am

തെരഞ്ഞെടുപ്പ് തൊട്ടരികിൽ, സംസ്ഥാന സർക്കാരിനും നിർണായകം; 2019 ന് ശേഷം ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച 2018ലെ വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. 2019ന് ശേഷം ആദ്യമായാണ് ഈ കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 4:04 am

5 പേർക്ക് പുതുജീവൻ നൽകി മടക്കം, ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് നടക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്റെ കരൾ, വൃക്കകൾ, ഹൃദയവാൽവ്, നേത്ര പടലങ്ങൾ എന്നിവ അഞ്ച് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 3:35 am

'എടാ... ഞങ്ങളെ നിനക്ക്‌ അറിയാമോടാ...' പോലീസുകാരനെ എസ്‌.എഫ്‌.ഐക്കാര്‍ ക്രൂരമായി തല്ലി ; പക്ഷേ കേസ്‌ പോലീസുകാരനെതിരേ , സേനയില്‍ അമര്‍ഷം

തിരുവനന്തപുരം: തലസ്‌ഥാനത്തെ പ്രമുഖ ഷോപ്പിങ്‌ മാളില്‍ പോലീസ്‌ ഉദ്യോഗസ്‌ഥനെ വളഞ്ഞിട്ട്‌ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ സംരക്ഷിച്ച്‌ പോലീസ്‌!.ഡ്യൂട്ടി തടസപ്പെടുത്തിയത്‌ ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ മിഥുന്‍ റോയിയെയാണ്‌ ഒരു സംഘം എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്‌. എന്നാല്‍, പ്രതികള്‍ക്ക്‌ എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചുമത്തി കേസ്‌ ഒതുക്കിത്തീര്‍ക്കാനാണ്‌ വഞ്ചിയൂര്‍ പോലീസ്‌ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്‌തം. മാള്‍ ഓഫ്‌ ട്രാവന്‍കൂറിലാണ്‌ സംഭവം. പിന്നാലെ പോലീസുകാരനെതിരേയും കേസെടുത്തു. കൗണ്ടര്‍ കേസാണ്‌ എടുത്തത്‌. പുറത്തുവന്ന സി.സി.ടിവി ദൃശ്യങ്ങളില്‍ എസ്‌. എഫ്‌.ഐക്കാരാണ്‌ മര്‍ദ്ദിച്ചതെന്നു വ്യക്‌തമായി കാണാം. കഴിഞ്ഞ ഡിസംബര്‍ 31-ന്‌ ശംഖുമുഖം ബീച്ചില്‍ പുതുവത്സര ഡ്യൂട്ടിക്കിടെ പ്രശ്‌നങ്ങളുണ്ടാക്കിയ പ്രതികളെ മിഥുന്‍ വിലക്കിയിരുന്നു. ഇതിന്റെ വിരോധം മനസില്‍വച്ചാണ്‌ ഇന്നലെ ഉച്ചയ്‌ക്ക് 3 ഓടെ ചാക്കയിലെ മാള്‍ ഓഫ്‌ ട്രാവന്‍കൂറില്‍ എത്തിയ മിഥുനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തിയത്‌. 'എടാ... ഞങ്ങളെ നിനക്ക്‌ അറിയാമോടാ...' എന്നു തുടങ്ങിയ അസഭ്യവര്‍ഷം ചൊരിഞ്ഞ്‌ ഒന്നാം പ്രതി രേവന്തും സംഘവും മഥുനെ നേരിട്ടത്‌. മിഥുനെ ഓടിവന്ന്‌ ചാടി ചവിട്ടിയ പ്രതികള്‍ പരസ്യമായി വധഭീഷണി മുഴക്കുകയും ചെയ്‌തു. ഇതെല്ലാം വീഡിയോയില്‍ വ്യക്‌തം. അക്രമികളെ സെക്യൂരിറ്റി തടയുന്നതും കാണാം. എസ്‌.എഫ. ഐക്കാര്‍ക്കെതിരേ നിസാര വകുപ്പുകളില്‍ കേസെടുത്തത്‌ വിവാദമായി. സംഭവം അതീവ ഗൗരവമാണെങ്കിലും ഭാരതീയ ന്യായ സംഹിതയിലെ 296(1), 115(2), 351, 3(5) എന്നീ വകുപ്പുകളാണ്‌ വഞ്ചിയൂര്‍ പോലീസ്‌ ചുമത്തിയിരിക്കുന്നത്‌. ഇതില്‍ ഭൂരിഭാഗവും ജാമ്യം ലഭിക്കാവുന്നതും പരമാവധി രണ്ട്‌ വര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റങ്ങളാണ്‌. സമനമായി പോലീസുകാരനെതിരേയും കൗണ്ടര്‍ കേസെടുത്തു. ഇതു പോലീസ്‌ സേനയില്‍ വലിയ അമര്‍ഷമായി. തലസ്‌ഥാനത്ത്‌ പോലീസ്‌ അസോസിയേഷന്റെ സിറ്റി ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ്‌ മാളില്‍വച്ച്‌ അക്രമം അരങ്ങേറിയത്‌. സംഘടനയുടെ ഉന്നത നേതാക്കള്‍ സ്‌ഥലത്തുണ്ടായിട്ടും ഒരു പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ആരും പ്രതികരിക്കാന്‍ തയാറായില്ല എന്നത്‌ വിരോധാഭാസമായി.

മംഗളം 15 Feb 2026 3:20 am

സാമ്പിള്‍ ശേഖരിച്ചതു മൂലമുള്ള തകരാര്‍ വേഗം പരിഹരിക്കണം:തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌

ശബരിമല: കേസന്വേഷണത്തിന്റെ ഭാഗമായി ദ്വാരപാലക പുറം പാളിയുടെ സാമ്പിള്‍ ശേഖരിച്ചതു മൂലമുള്ള തകരാര്‍ വേഗം പരിഹരിക്കണമെന്ന്‌ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌. ദ്വാരപാലക പാളിയുടെ സാമ്പിള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഭഗവാന്റെ അനുഞ്‌ജയ്‌ക്കായി എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ തന്ത്രിക്ക്‌ നല്‍കിയ കത്തിനുള്ള മറുപടിയിലാണ്‌ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്‌. സ്വര്‍ണക്കൊള്ള കേസ്‌ അന്വേഷിക്കുന്ന എസ്‌.ഐ.ടി. സംഘമാണ്‌ ദ്വാരപാലക പുറംപാളിയില്‍നിന്നു പരിശോധനയ്‌ക്കായി സാമ്പിള്‍ ശേഖരിച്ചത്‌. നട തുറന്ന ദിവസം എത്തിയ എസ്‌.പി: ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സാമ്പിള്‍ ശേഖരണം പൂര്‍ത്തിയാക്കി കഴിഞ്ഞ 13 നു മടങ്ങി. ദ്വാരപാലക ശില്‍പത്തിന്റെ പുറംപാളിയുടെയും ശ്രീകോവിലിന്റെ വശങ്ങളിലുള്ള പാളിയുടെയും സാമ്പിളാണ്‌ ശേഖരിച്ചത്‌.

മംഗളം 15 Feb 2026 3:09 am

പാകിസ്‌താനിലേക്ക്‌ വിടില്ല ഝലം നദിയെ; വുളാര്‍ അണക്കെട്ട്‌ നിര്‍മാണം പുനരാരംഭിക്കാന്‍ ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തേത്തുടര്‍ന്ന്‌ പാകിസ്‌താനുമായുള്ള സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതിന്റെ തുടര്‍നടപടിയുമായി ഇന്ത്യ മുന്നോട്ട്‌. നിര്‍ത്തിവച്ചിരുന്ന വുളാര്‍ അണക്കെട്ട്‌ നിര്‍മാണം പുനരാരംഭിക്കാന്‍ ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചു. പാകിസ്‌താനിലേക്കൊഴുകുന്ന ഝലം നദിയിലെ ജലപ്രവാഹം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണിത്‌. നാല്‌ ദശാബ്‌ദമായി മുടങ്ങിക്കിടന്ന പദ്ധതിയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ പുനരാരംഭിക്കുന്നത്‌. വുളാറിലെ ജലത്തെ ആശ്രയിച്ച്‌ ഉപജീവനം കണ്ടെത്തുന്ന നാട്ടുകാര്‍ക്ക്‌ ഏറെ പ്രതീക്ഷ പകരുന്ന പദ്ധതിയാണിത്‌. നദി ഒഴുക്കുകുറഞ്ഞ്‌ വരണ്ടുകിടക്കുന്നതിനാല്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച്‌ ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നവര്‍ക്കും കര്‍ഷകര്‍ക്കും തൊഴില്‍ ഇല്ലാതായിരുന്നു. സര്‍ക്കാര്‍ ഇടപെട്ട്‌ അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നതോടെ ഉപജീവനമാര്‍ഗം തിരികെക്കിട്ടുമെന്ന്‌ ഇംതിയാസ്‌ അഹമ്മദ്‌ എന്ന മത്സ്യബന്ധനത്തൊഴിലാളി പറഞ്ഞു. പാക്‌ ഭീകരരുടെ ഭീഷണിയേത്തുടര്‍ന്ന്‌ തൊഴിലാളികള്‍ സ്‌ഥലംവിട്ടതോടെയാണ്‌ 2012-ല്‍ അണക്കെട്ട്‌ നിര്‍മാണം നിര്‍ത്തിവച്ചത്‌. എന്നാല്‍, കഴിഞ്ഞ ഏപ്രിലിലുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തേത്തുടര്‍ന്ന്‌ സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതായും പാകിസ്‌താനിലേക്കൊഴുകുന്ന സിന്ധു, ഝലം, ചെനാബ്‌ നദികളിലെ വെള്ളം തടയുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാകിസ്‌താനിലേക്കുള്ള ഒഴുക്ക്‌ തടയുന്നതിലുപരി, ജമ്മു കശ്‌മീരില്‍ പരമാവധി ജലവിനിയോഗം ഉറപ്പുവരുത്തുകയാണ്‌ വുളാര്‍ അണക്കെട്ട്‌ നിര്‍മാണം പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്‌. 1960-ല്‍ ലോകബാങ്ക്‌ മധ്യസ്‌ഥത വഹിച്ച്‌ രൂപം നല്‍കിയ സിന്ധുനദീജലക്കരാര്‍ പാലിക്കാന്‍ നിലവില്‍ ഇന്ത്യയ്‌ക്കു ബാധ്യതയില്ല. കരാര്‍ മരവിപ്പിച്ചതോടെ, പാകിസ്‌താന്റെ അനുമതിയില്ലാതെതന്നെ ഇന്ത്യന്‍ ഭൂവിഭാഗത്തിലൂടെ ഒഴുകുന്ന നദിയില്‍ തടയണകളോ അണക്കെട്ടുകളോ നിര്‍മിക്കാന്‍ കഴിയും. തുള്‍ബുള്‍ ജലഗതാഗതപദ്ധതിയെന്നും അറിയപ്പെടുന്ന വുളാര്‍ അണക്കെട്ട്‌ പദ്ധതിയെ പാകിസ്‌താന്‍ എക്കാലവും എതിര്‍ത്തിരുന്നു. അണക്കെട്ട്‌ നിര്‍മാണം പുനരാരംഭിക്കാന്‍ 1984-ലും 1989-ലും ഇന്ത്യ ശ്രമിച്ചപ്പോള്‍ ഭീകരപ്രവര്‍ത്തനത്തിലൂടെ തടസം സൃഷ്‌ടിച്ചു. 2010-ല്‍ വീണ്ടും നിര്‍മാണമാരംഭിച്ചെങ്കിലും സോപോറിലെ പദ്ധതിപ്രദേശങ്ങളെ പാക്‌ ഭീകരര്‍ ലക്ഷ്യമിട്ടതോടെ 2012-ല്‍ നിര്‍ത്തിവച്ചു. ഝലം നദിയിലെ ഒഴുക്കിന്റെ അടിസ്‌ഥാനത്തില്‍ വുളാര്‍ തടാകത്തിന്റെ വിസ്‌തീര്‍ണം 20 ചതുരശ്ര കിലോമീറ്റര്‍ മുതല്‍ 190 ചതുരശ്ര കി.മീ. വരെ ഓരോ സീസണിലും വ്യത്യാസപ്പെടാറുണ്ട്‌.

മംഗളം 15 Feb 2026 3:06 am

നിർണായകമായത് 10ഉം13ഉം വയസുള്ള മക്കളുടെ മൊഴി; മൃതദേഹത്തിനരികിൽ മദ്യപിച്ച് ബോധമില്ലാതെ ഭർത്താവ്, യുവതിയെ കഴുത്തിൽ സ്കാർഫ് ഇട്ട് മുറുക്കി കൊലപ്പെടുത്തി

ദില്ലിയിലെ സുൽത്താൻപുരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് 35 വയസ്സുള്ള ഭാര്യയെ കഴുത്തിൽ സ്കാർഫ് മുറുക്കി കൊലപ്പെടുത്തി. സംഭവത്തിന് സാക്ഷികളായ മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 3:05 am

പതിനാറുകാരിയുടെ മരണം; 'ബ്ലാക്ക്‌ വെനം' എന്ന അക്കൗണ്ട്‌ ദുരൂഹം; ഫോളോവേഴ്‌സ് മുങ്ങി, കുട്ടിയു ടെ ഒരു ഫോണില്‍ മാത്രം തുറന്നത്‌ എട്ട്‌ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകള്‍

കൊച്ചി: ചോറ്റാനിക്കരയിലെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിനാറുകാരിയുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട്‌ വിവരങ്ങള്‍ പരിശോധിച്ച്‌ പോലീസ്‌. മാമല കക്കാട്‌ സ്വദേശിയുടെ ഏകമകളാണ്‌ മരിച്ചത്‌. കുട്ടിയുടെ ഒരു ഫോണില്‍ മാത്രം തുറന്നത്‌ എട്ട്‌ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകളാണെന്നു ഫോറന്‍സിക്‌ പരിശോധനയില്‍ കണ്ടെത്തി. ഇവയുടെ ലോഗ്‌ ഇന്‍ വിവരങ്ങളും പോലീസിനു ലഭിച്ചു. പെണ്‍കുട്ടി ഫോളോ ചെയ്‌ത 'ബ്ലാക്ക്‌ വെനം' എന്ന പേരിലുള്ള അക്കൗണ്ടില്‍ കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുണ്ട്‌. മുപ്പതിലേറെപ്പേര്‍ പിന്തുടര്‍ന്ന പേജാണിത്‌. എന്നാല്‍, പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ പേജ്‌ പിന്തുടരുന്നത്‌ പലരും അവസാനിപ്പിച്ചതായി പോലീസ്‌ പറയുന്നു. സംഗീതവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത്‌ അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ്‌, വിഷമം സഹിക്കവയ്യാതെ ജീവന്‍ വെടിയുന്നുവെന്നാണ്‌ ആത്മഹത്യാക്കുറിപ്പ്‌. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പോലീസ്‌ അന്വേഷണം. എന്നാല്‍, മാതാപിതാക്കള്‍ അലംഭാവം ആരോപിച്ചതോടെ എറണാകുളം റൂറല്‍ എസ്‌.പി: കെ.എസ്‌. സുദര്‍ശന്‍ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചു. ഫോണിലെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പലതും ദുരൂഹമാണെന്നു പോലീസ്‌ പറയുന്നു. അധ്യാപകര്‍, സഹപാഠികള്‍ എന്നിവരുടെ മൊഴിയെടുത്തു. സാമൂഹികമാധ്യമങ്ങളില്‍ കൊറിയന്‍ സംഗീതവും സിനിമയും ആസ്വദിക്കാന്‍ കുട്ടി വളരെയേറെ സമയം ചെലവഴിച്ചിരുന്നെന്ന വിവരവും പോലീസ്‌ അന്വേഷിക്കുന്നു.

മംഗളം 15 Feb 2026 2:45 am

അസം ഹൈവേയില്‍ യുദ്ധവിമാനം ഇറക്കി, യാത്രികനായി പ്രധാനമന്ത്രി ; ചൈന അതിര്‍ത്തിക്ക് സമീപം തന്ത്രപ്രധാനമായ അടിയന്തര റണ്‍വേ പ്രവര്‍ത്തന സജ്ജം

ഗുവാഹത്തി: വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ഹൈവേ അടിയന്തര റണ്‍വേയില്‍ വിമാനം ഇറക്കി ഇന്ത്യ. യാത്രികനായി ഉണ്ടായിരുന്നത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രതിരോധ രംഗത്ത്‌ നിര്‍ണായക ചുവടുവയ്‌പ്പായ സംഭവം നടന്നത്‌ അസമിലെ ദിബ്രുഗഢ്‌ ജില്ലയിലെ മോറാനില്‍. ചൈനീസ്‌ അതിര്‍ത്തിക്ക്‌ സമീപമാണു മോറാന്‍. പ്രദേശിക നിവാസികളുടെ സാന്നിധ്യത്തിലാണു ഹൈവേയില്‍ വിമാനം ഇറക്കിയത്‌. ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ വിമാനം നാഷണല്‍ ഹൈവേ 02 (പഴയ എന്‍.എച്ച്‌37) ന്റെ 4.2 കിലോമീറ്റര്‍ നീളമുള്ള, പ്രത്യേക മേഖലയില്‍ വിജയകരമായി ഇറങ്ങി. അതോടെ ആ മേഖലയിലെ ആദ്യത്തെ അടിയന്തര ലാന്‍ഡിങ്‌ സൗകര്യം (ഇ.എല്‍.എഫ്‌.) ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ വ്യോമസേനയുമായി സഹകരിച്ച്‌ ഏകദേശം 100 കോടി രൂപ ചെലവഴിച്ച്‌ നിര്‍മിച്ച ഈ സൗകര്യം ഇരട്ട ഉപയോഗത്തിന്‌ വേണ്ടിയുള്ളതാണ്‌. 40 ടണ്‍ വരെയുള്ള യുദ്ധവിമാനങ്ങള്‍ക്കും 74 ടണ്‍ വരെയുള്ള വലിയ ഗതാഗത വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ കഴിയും. സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമെ, സിവില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും, പ്രത്യേകിച്ചും പ്രളയ സാധ്യതയുള്ള അപ്പര്‍ അസമില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ അതിവേഗം പ്രതികരിക്കാനുള്ള ഒരു കേന്ദ്രമായി ഇത്‌ പ്രവര്‍ത്തിക്കാനും ഉദ്ദേശിക്കുന്നു. പ്രധാനമന്ത്രി വിമാനമിറങ്ങിയതിനു പിന്നാലെ. റാഫേല്‍ യുദ്ധവിമാനങ്ങള്‍, സുഖോയ്‌ സു30എം.കെ.ഐകള്‍, ഗതാഗത വിമാനങ്ങള്‍, ഹെലികോപ്‌റ്ററുകള്‍ എന്നിവ 20 മിനിറ്റ്‌ നീണ്ടുനിന്ന വ്യോമാഭ്യാസ പ്രകടനം നടത്തി. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എയര്‍ ചീഫ്‌ മാര്‍ഷല്‍ എ.പി. സിങ്‌, മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം ദേശീയ ഗാനം ആലപിക്കുകയും പുതിയതായി ശക്‌തിപ്പെടുത്തിയ റോഡില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്‌തു. ചാബുവാ, തേസ്‌പൂര്‍ പോലുള്ള നിലവിലുള്ള വ്യോമതാവളങ്ങളില്‍ സംഘര്‍ഷം അല്ലെങ്കില്‍ തടസം ഉണ്ടായാല്‍, മോറന്‍ എയര്‍സ്‌ട്രിപ്പ്‌ യുദ്ധവിമാനങ്ങളുടെയും ഗതാഗത പ്രവര്‍ത്തനങ്ങളുടെയും ഒരു ബാക്കപ്പായി പ്രവര്‍ത്തിക്കാന്‍ കഴിയും. വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യയുടെ അതിവേഗ പ്രതികരണ ശേഷി ശക്‌തിപ്പെടുത്തി ഉദ്യോഗസ്‌ഥര്‍, ഉപകരണങ്ങള്‍, വിതരണങ്ങള്‍ എന്നിവയുടെ വേഗത്തിലുള്ള വിന്യാസം ഇത്‌ സാധ്യമാക്കുന്നു.രാജ്യത്തുടനീളം ഹൈവേ അടിസ്‌ഥാനമാക്കിയുള്ള 28 അടിയന്തര ലാന്‍ഡിങ്‌ സ്‌ട്രിപ്പുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ്‌ മോറാനില്‍ ഏര്‍പ്പെടുത്തിയ സൗകര്യം.

മംഗളം 15 Feb 2026 2:33 am

വിദേശ വനിതകളെ യുഎസിൽ കുടുക്കി നി‌‍‌ർത്തിയ എപ്സ്റ്റീൻ തന്ത്രങ്ങൾ ഇവ; തെളിവുകൾ പുറത്തുവിട്ട് അമേരിക്കൻ നീതിന്യായ വകുപ്പ്

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ വിദേശ വനിതകളെ അമേരിക്കയിൽ നിർത്താൻ സ്റ്റുഡന്റ് വിസ, വ്യാജ വിവാഹങ്ങൾ, ഇംഗ്ലീഷ് കോഴ്‌സുകൾ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചതായി അമേരിക്കൻ നീതിന്യായ വകുപ്പ് കണ്ടെത്തി. ഇത് സംബന്ധിച്ച നിരവധി തെളിവുകൾ പുറത്തു വിട്ടു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 2:16 am

ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്‌ തിരുവഞ്ചൂര്‍: മന്ത്രി വാസവന്‍

കോട്ടയം: ജീവിച്ചിരുന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏറ്റവും കൂടുതല്‍ വേട്ടയാടിയിരുന്നത്‌ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്നു മന്ത്രി വി.എന്‍. വാസവന്‍. ഇതു സി.പി.എം. പറഞ്ഞതല്ല, മറിയാമ്മ ഉമ്മന്‍ ചാണ്ടിയും കെ.സി. ജോസഫുമാണ്‌. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷവും സി.പി.എം. അദ്ദേഹത്തെ വേട്ടയാടുന്നുവെന്ന പ്രസ്‌താവന തിരുവഞ്ചൂര്‍ പിന്‍വലിക്കണം. ടെനി ജോപ്പന്റെ അറസ്‌റ്റ് ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിച്ചുവെന്നും വാസവന്‍ പറഞ്ഞു. റോഷി അഗസ്‌റ്റിനും ജോസ്‌ കെ. മാണിയും ചക്കരയും തേനുമാണെന്നായിരുന്നു കേരളാ കോണ്‍ഗ്രസി(എം)ലെ തര്‍ക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വാസവന്റെ മറുപടി. അവര്‍ക്കിടയില്‍ ഒരു പ്രശ്‌നമില്ല. സ്‌നേഹമുള്ളതിനാലാണു ജോസ്‌ കെ. മാണി പാലായില്‍ മത്സരിക്കുമെന്നു റോഷി പറഞ്ഞത്‌. പാര്‍ട്ടി ചെയര്‍മാന്‍ പാലായില്‍ മത്സരിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ആഗ്രഹിക്കുന്നുവെന്നും വാസവന്‍ പറഞ്ഞു.

മംഗളം 15 Feb 2026 2:14 am

ആഗോള അയ്യപ്പ സംഗമം: സാമ്പത്തിക ക്രമക്കേടുകളും ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും;​‍ സര്‍ക്കാരിനും സി.പി.എമ്മിനും തലവേദന

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും സര്‍ക്കാരിനും സി.പി.എമ്മിനും തലവേദന. ശബരിമല വിഷയത്തിലെ ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിനിടെ ഉയര്‍ന്ന പുതിയ വിവാദം രാഷ്‌ട്രീയ നഷ്‌ടമുണ്ടാക്കുമെന്ന്‌ പാര്‍ട്ടി വിലയിരുത്തല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ്‌ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണമായതെന്നാണു സര്‍ക്കാര്‍ അനുമാനം. ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട്‌ അതൃപ്‌തി അറിയിച്ചതായാണ്‌ വിവരം. ഇതിനു പിന്നാലെയാണ്‌ വിശദീകരണവുമായി ബോര്‍ഡ്‌ രംഗത്തെത്തിയത്‌. സംഗീത പരിപാടി അവതരിപ്പിച്ചവരുടെ പേരുമാറിയതും മുഖ്യമന്ത്രിക്കു കട്ടില്‍ വാങ്ങിയെന്ന പ്രചാരണങ്ങളും ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലെ അവ്യക്‌തതയില്‍ നിന്നാണ്‌ ഉണ്ടായതെന്നു വ്യക്‌തം. ഇഷാന്‍ ദേവ്‌ പരിപാടി അവതരിപ്പിച്ച സ്‌ഥാനത്ത്‌ 'നന്ദഗോവിന്ദം ഭജന്‍സ്‌' എന്ന്‌ രേഖപ്പെടുത്തിയതിന്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഏജന്‍സിയെയാണു ബോര്‍ഡ്‌ പഴിക്കുന്നത്‌. കോടികള്‍ കൈകാര്യം ചെയ്യുന്ന സംവിധാനത്തില്‍ ഇത്തരം പിശകുകള്‍ ഭരണസമിതിയുടെ ഗൗരവമില്ലായ്‌മയെ തുറന്നുകാട്ടുന്നതാണ്‌. ഗസ്‌റ്റ് ഹൗസ്‌ നവീകരണത്തിനായി ഫര്‍ണിച്ചറുകള്‍ വാങ്ങിയതിനെ മുഖ്യമന്ത്രിക്കുവേണ്ടി കട്ടില്‍ വാങ്ങിയെന്ന്‌ വ്യാഖ്യാനിച്ചതിലും ബോര്‍ഡിന്‌ വീഴ്‌ചയുണ്ടായി. കണക്കുകള്‍ കൃത്യസമയം വെളിപ്പെടുത്താതിരുന്നത്‌ ആരോപണങ്ങള്‍ക്കു വളമായി. കോടതിയില്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനുള്ള ധൃതിയിലാണ്‌ പൊരുത്തക്കേടുകള്‍ ഉണ്ടായതെന്ന ബോര്‍ഡിന്റെ വിശദീകരണം സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തില്‍ 17ന്‌ ചേരുന്ന ബോര്‍ഡ്‌ യോഗം വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ്‌ സൂചന. ഉപഹാരം നല്‍കാന്‍ ചെലവഴിച്ചത്‌ അരക്കോടി തിരുവനന്തപുരം: പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്നത്‌ കോടികളുടെ കൊള്ളയെന്ന്‌ വ്യക്‌തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. പങ്കെടുത്തവര്‍ക്ക്‌ ഉപഹാരം നല്‍കിയ വകയില്‍ മാത്രം അരക്കോടി രൂപയുടെ തിരിമറി നടന്നതായി ആക്ഷേപം. ഇവന്റ്‌ മാനേജ്‌മെന്റ്‌ ഏജന്‍സിയുടെ ഒത്താശയോടെയാണ്‌ ക്രമക്കേടു നടന്നത്‌. പങ്കെടുത്ത പ്രതിനിധികള്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും ഉപഹാരം നല്‍കാനായി 50 ലക്ഷം രൂപയാണ്‌ ചെലവഴിച്ചത്‌. കിറ്റിലെ അരവണ, ഭസ്‌മം, നെയ്യ്‌ എന്നിവ ദേവസ്വം ബോര്‍ഡ്‌ സൗജന്യമായി നല്‍കിയതാണ്‌. വസ്‌തുത ഇതായിരിക്കെ ഒരു കിറ്റിന്‌ ആയിരം രൂപയോളം കണക്കെഴുതിയത്‌ വലിയ അഴിമതിയിലേക്കു വിരല്‍ ചൂണ്ടുന്നു. 5,000 പേര്‍ക്ക്‌ ഉപഹാരം നല്‍കിയാല്‍മാത്രമേ ഈ കണക്ക്‌ ശരിയാകൂ. സര്‍ക്കാര്‍ കണക്കനുസരിച്ച്‌ 4,126 പേരാണ്‌ പങ്കെടുത്തത്‌. യഥാര്‍ഥത്തില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ്‌ എത്തിയതെന്നാണ്‌ സൂചന. ബാക്കി വന്ന ബാഡ്‌ജുകളും കിറ്റുകളും തമിഴ്‌നാട്ടിലെ ആളൊഴിഞ്ഞ സ്‌ഥലത്തു കൊണ്ടുപോയി തള്ളിയതായും ആരോപണമുണ്ട്‌. ടെന്‍ഡറോ ക്വട്ടേഷനോ വിളിക്കാതെ തലസ്‌ഥാനത്തെ പ്രമുഖ നേതാവിന്റെ ബിനാമി സ്‌ഥാപനത്തിനാണ്‌ ഈ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയത്‌. സഞ്ചി ബാഗിന്‌ മാത്രം ആയിരം രൂപയോളം ഈടാക്കിയാണ്‌ ഈ സ്‌ഥാപനം കൊള്ള നടത്തിയത്‌. 500 പേര്‍ക്ക്‌ മാത്രം ഭക്ഷണവും താമസവും ഒരുക്കിയ പരിപാടിയില്‍ അയ്യായിരം പേരുടെ കണക്ക്‌ കാണിച്ച്‌ തുക എഴുതിയെടുത്തത്‌ ആസൂത്രിതമായ നീക്കമാണെന്നും സംശയിക്കുന്നു.

മംഗളം 15 Feb 2026 2:02 am

'ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിക്കുന്നവരോട്', മറുപടിയുമായി മേയർ വി വി രാജേഷ്; 'തിരുവനന്തപുരത്ത് പോർട്ടബിൾ എബിസി സെന്റ‍‍ർ വരും'

ഡൽഹി യാത്രയുടെ ഗുണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. ചർച്ചയെ തുടർന്ന്, 45 ദിവസം കൊണ്ട് 450 തെരുവുനായകളെ വന്ധീകരിക്കുന്നതിനുള്ള വന്ധീകരിയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 1:17 am

ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ മറക്കണ്ട! ശിവരാത്രിക്ക് ആലുവ മണപ്പുറത്തേക്ക് പോകും മുൻപ് പ്രധാന പാർക്കിംഗ് ക്രമീകരണങ്ങൾ അറിയാം

ശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്നവർക്കായി പാർക്കിംഗ്, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. ക്യുആർ കോഡ് വഴി പാർക്കിംഗ് സ്ഥലം കണ്ടെത്താം. ടൗണിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകുമെന്നും അറിയിപ്പ്.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 12:49 am

ഇതും കേരളത്തിൽ ആദ്യം! 900 ഗ്രാം തൂക്കം, കഴിക്കുന്നതെല്ലാം ഛർദിക്കും, വേണ്ടി വന്നത് 6 മണിക്കൂറെടുത്ത അതിസങ്കീ‍ർണ ശസ്ത്രക്രിയ; ഷിറ്റ്സുവിന് പുതുജീവൻ

2 മാസം പ്രായമുള്ള ഷിറ്റ്സു നായ്ക്കുട്ടിക്ക് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചു. പെർസിസ്റ്റന്‍റ് റൈറ്റ് അയോർട്ടിക് ആർച്ച് എന്ന അപൂർവ വൈകല്യത്തിന് വിധേയമായ 900 ഗ്രാം മാത്രം തൂക്കമുള്ള നായ്ക്കുട്ടിയിലെ ശസ്ത്രക്രിയ കേരളത്തിൽ ആദ്യത്തേതാണ്.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 12:17 am

സിലബസിന് പുറത്തെ ചോദ്യം നേരിടാൻ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ, പരിശീലനത്തിനിടെ ഉസ്മാൻ താരിഖിനെ അനുകരിച്ച് പന്തെറിഞ്ഞ് സൂര്യകുമാര്‍

റണ്ണപ്പ് എടുത്ത് ബൗളിംഗ് ക്രീസിനടുത്തെത്തി ആക്ഷന്‍ തുടങ്ങിയശേഷം പെട്ടെന്ന് നിശ്ചലനാവുകയും(പോസ് ചെയ്ത്) പിന്നീട് റൗണ്ട് ആം ആക്ഷനിലൂടെ പന്തെറിയുകയും ചെയ്യുന്ന താരിഖിന്‍റെ ശൈലി സൂര്യകുമാർ കൃത്യമായി അനുകരിക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 15 Feb 2026 12:11 am

ലൈംഗികബന്ധത്തിന് സ്ത്രീ നൽകിയ സമ്മതം വിവാഹവാഗ്ദാനം ലംഘിക്കപ്പെട്ടാൽ റദ്ദാകില്ല: ഉത്തരാഖണ്ഡ് ഹൈക്കോടതി

ലൈംഗികബന്ധത്തിന് സ്ത്രീ നൽകിയ സമ്മതം വിവാഹവാഗ്ദാനം പാലിക്കപ്പെടാതിരുന്നാൽ റദ്ദാകില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. വിവാഹ വാഗ്ദാനം ലംഘിച്ചാൽ അത് ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ല. പോലീസ് എഫ്ഐആർ കോടതി റദ്ദാക്കി.

സമയം 15 Feb 2026 12:02 am

പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയത് തവളയിൽ നിന്നുള്ള ഉഗ്ര നൽകി, ജയിലിൽ വെച്ച് പുടിൻ ഭരണകൂടത്തിന്റെ ക്രൂരത, റഷ്യക്കെതിരെ യൂറോപ്പിന്റെ വെളിപ്പെടുത്തൽ

നവാൽനിയുടെ ശരീരസാമ്പിളുകളിൽ നടത്തിയ ലാബ് പരിശോധനയിൽ ‘എപ്പിബാറ്റിഡിൻ’ എന്ന മാരകമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തിയതായും ഇത് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 14 Feb 2026 11:33 pm

റഷ്യൻ എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയുടെ ഉറപ്പെന്ന് മാർക്കോ റൂബിയോ; സ്വതന്ത്രമായി ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുമെന്ന് ജയ്ശങ്കർ

ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഉറപ്പ് തന്നിട്ടുണ്ടെന്ന് മാർകോ റൂബിയോ. ഇക്കാര്യത്തിൽ സ്വതന്ത്രമായി ചിന്തിച്ച് തീരുമാനം എടുക്കുമെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ.

സമയം 14 Feb 2026 11:22 pm

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്; 'ബന്ധത്തില്‍ ഉലച്ചിലുണ്ടാകില്ല'

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറുമെന്ന് തന്റെ പാര്‍ട്ടി ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവ് മിര്‍സ ഫഖ്രുല്‍ ഇസ്ലാം ആലംഗീര്‍. ഈ വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു തടസമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹസീനയെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും നിയമനടപടികളെയും അന്താരാഷ്ട്ര നിയമങ്ങളെയും പിന്തുടരുമെന്ന് ഫഖ്രുല്‍ പറഞ്ഞു.

ഒന്നു ഇന്ത്യ 14 Feb 2026 11:22 pm

വീട്ടുപറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയുടെ പുറകിലേക്ക് ചാടിക്കയറി ആക്രമണം; ചാലക്കുടിയിൽ രണ്ട് പേ‍ർക്ക് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്

ചാലക്കുടിയിലെ ജനവാസ കേന്ദ്രത്തിൽ കുരങ്ങിന്റെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. വീട്ടുപറമ്പിൽ ജോലി ചെയ്യുകയായിരുന്ന മോളിക്കും ഗിരിജയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.

ഏഷ്യൻ നേടി ന്യൂസ് 14 Feb 2026 11:21 pm

അസമില്‍ നിന്ന് വെറും ഒരു മണിക്കൂര്‍ മാത്രം ദൂരം, മണിപ്പൂരിലേക്ക് വരൂ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവില്‍ അസമില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍, അവിടെ നിന്ന് വെറും ഒരു മണിക്കൂര്‍ മാത്രം ദൂരമുള്ള മണിപ്പൂരിലേക്ക് കൂടി അദ്ദേഹം പോകണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. കേവലം ഒരു അഭ്യര്‍ത്ഥന എന്നതിലുപരി, പ്രധാനമന്ത്രിക്കായി ഗുവാഹത്തിയില്‍ നിന്ന് ഇംഫാലിലേക്ക് ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. 'താങ്കളുടെ നമ്പര്‍ എന്റെ പക്കലില്ലാത്തതിനാല്‍ ടിക്കറ്റ് ഇവിടെ (എക്‌സ് പ്ലാറ്റ്ഫോമില്‍) പങ്കുവെക്കുന്നു. ദയവായി ഇത് ഉപയോഗിക്കുക, 'പിഎം കെയേഴ്‌സ്' എന്ന് തെളിയിക്കുക,' എന്ന് പവന്‍ ഖേര കുറിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിങ്ങള്‍ മുന്‍ഗണന നല്‍കാറുണ്ടെങ്കിലും മണിപ്പൂരിനെ ഉപേക്ഷിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു. Dear PM @narendramodi , We understand that poll-bound states are always your top priority. But Manipur should not be abandoned. The state has been burning since 2023 - and it is burning again. You are already in Assam today. Manipur is just an hour away. Please go there as well.… pic.twitter.com/kW2zBJICSS — Pawan Khera (@Pawankhera) February 14, 2026 2023 മുതല്‍ മണിപ്പൂര്‍ കത്തുകയാണെന്നും ഇപ്പോള്‍ വീണ്ടും അവിടെ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണെന്നും പവന്‍ ഖേര ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സാന്നിധ്യം അവിടുത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5,450 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇപ്പോള്‍ അസമിലെത്തിയത്. ഇത്രയും അടുത്തെത്തിയിട്ടും മണിപ്പൂരിലേക്ക് പോകാത്തതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. 2023 മേയില്‍ വംശീയ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയെ പ്രതിപക്ഷം നിരന്തരം വിമര്‍ശിക്കാറുണ്ട്. എന്നാല്‍ പവന്‍ ഖേരയുടെ ഈ 'ടിക്കറ്റ് ബുക്കിങ്' നീക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. പവന്‍ ഖേരയുടെ ഈ പോസ്റ്റിനോട് പ്രധാനമന്ത്രിയുടെ ഓഫിസോ ബിജെപിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തേജസ് ന്യൂസ് 14 Feb 2026 11:10 pm

മഞ്ചേശ്വരത്ത് കന്നുകാലികളെ ഇറക്കിയവരെ അക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് ലോറിയില്‍ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കെ തൊഴിലാളികളെ അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കുഞ്ചത്തൂരിലെ അനില്‍കുമാര്‍(23), പെര്‍മുദയിലെ ഭരത് രാജ്(19), ഇച്ചിലങ്കോട്ടെ ഭരത്(19), രക്ഷിത്(21) എന്നിവരെയാണ് മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തത്. അക്രമികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ സ്ഥലത്തുനിന്ന് കണ്ടെടുത്തതോടെയാണ് സംഘത്തെ വേഗത്തില്‍ പിടികൂടിയത്. ആറുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്. മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തു കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുമ്പോള്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയാണ് സംഘം ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിച്ചത്. ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ ഇരുമ്പുവടി കൊണ്ട് അക്രമിച്ച് നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഉത്തര്‍പ്രദേശ് സ്വദേശികളും പാലക്കാട്ട് താമസിക്കുന്നവരുമായ ഫുര്‍ക്കാന്‍(47), ദാവൂദ്(28) എന്നിവരെ ഇന്ന് പുലര്‍ച്ചെയാണ് അക്രമിച്ചത്. പരിക്കേറ്റവരെ എകെഎം അഷ്‌റഫ് എംഎല്‍എ ആശുപത്രിയിലെത്തി കണ്ടിരുന്നു. പ്രതികള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു.

തേജസ് ന്യൂസ് 14 Feb 2026 11:04 pm

നാല് സിക്സറും എട്ട് ഫോറുകളും അടക്കം 44 പന്തില്‍ 86 റണ്‍സ്; മുന്നില്‍ നിന്ന് പട നയിച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം; ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ജയം

അഹമ്മദബാദ്: ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഡി യിലെ സൂപ്പര്‍ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് പ്രോട്ടീസിന് തുണയായത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്‍ഡ് മുന്നോട്ടുവെച്ച ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന വിജയലക്ഷ്യം 17 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പ്രോട്ടീസ് മറികടക്കുകയായിരുന്നു. മാര്‍ക്രം 44 പന്തില്‍ നാല് സിക്സറും എട്ട് ഫോറുകളും അടക്കം 86 റണ്‍സുമായി പുറത്താകാതെ നിന്നു. ഡീ കോക്ക് (20 ), റയാന്‍ റിക്കില്‍ട്ടന്‍(21 ), ഡെവാള്‍ഡ് ബ്രവിസ്(21 ), ഡേവിഡ് മില്ലര്‍(24*) എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് വേണ്ടി മാര്‍ക്ക് ചാംപ്മാന്‍ 48 റണ്‍സും ഡാരില്‍ മിച്ചല്‍ 32 റണ്‍സും ഫിന്‍ അലന്‍ 31 റണ്‍സും നേടി. പ്രോട്ടീസിന് വേണ്ടി മാര്‍ക്കോ യാന്‍സണ്‍ നാല് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഡി യില്‍ ആറ് പോയിന്റുമായി ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ന്യൂസിലാന്‍ഡ് രണ്ടാമതാണ്.

മറുനാടൻ മലയാളീ 14 Feb 2026 11:03 pm

കൊളംബോയിലെ ഹോട്ടല്‍ ലോബിയില്‍ കാമുകി മഹികയ്ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ; ബാത്ത്‌റോബ് ധരിച്ചെത്തിയ താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍; കഴുത്തിനു പിന്നില്‍ പുതിയ ടാറ്റൂ; പ്രണയദിനത്തിലെ ചിത്രങ്ങള്‍ വൈറലാകുന്നു

കൊളംബോ: ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെ നേരിടാന്‍ കൊളംബോയിലെത്തിയ ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരങ്ങള്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കാന്‍ പോലും അനുവാദമില്ല. കുടുംബത്തെ ഒപ്പം കൂട്ടാമെങ്കിലും ടീം ഹോട്ടലില്‍ താമസിപ്പിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഞായറാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിനു മുന്നോടിയായി വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യന്‍ ടീം കൊളംബോയിലെത്തിയത്. ബിസിസിഐ നിയന്ത്രണങ്ങളുണ്ടെങ്കിലും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, കാമുകി മഹിക ശര്‍മയുമായാണ് കൊളംബോയിലെത്തിയത്. ഇരുവരും ഒരുമിച്ച് വിമാനത്താവളത്തില്‍നിന്നു പുറത്തേയ്ക്കു വരുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ടീം ഹോട്ടലിലും മഹികയെ കണ്ടു. മഹികയുടെ കൈപിടിച്ച് ഹാര്‍ദിക് ടീം ഹോട്ടലിനുള്ളില്‍ നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചു. ഹോട്ടലിലെ ലോബിയിലൂടെ ഇരുവരും നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, ബാത്ത്‌റോബ് ധരിച്ചാണ് ഹാര്‍ദിക് ഹോട്ടലിനുള്ളിലൂടെ നടക്കുന്നതെന്നാണ് ആരാധകരെ അമ്പരിപ്പിച്ചത്. ഇതോടെ ഇതു സംബന്ധിച്ച് ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ കൊഴുത്തു. എന്നാല്‍ ഹാര്‍ദിക്കിനെ സന്ദര്‍ശിക്കാനെത്തിയ മഹികയെ ടീം ഹോട്ടലില്‍നിന്നു യാത്രയാക്കാനാകും ഹാര്‍ദിക് ആ വേഷത്തിലെത്തിയതെന്നാണ് കരുതുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് തൊട്ടുപിന്നാലെ, ഹാര്‍ദിക് പുതിയൊരു ടാറ്റൂ കുത്തിയ വാര്‍ത്തയും പുറത്തുവന്നു. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചാണ് താരം പുതിയ പച്ചക്കുത്തിയത്. കഴുത്തിനു പിന്നിലുള്ള ടാറ്റൂവില്‍ രണ്ട് പുള്ളിപ്പുലികളും മഹികയുടെ പേരിന്റെ ആദ്യാക്ഷരമായ 'എം' ഉം ആണുള്ളത്. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ് രണ്ടു പുള്ളിപ്പുലികളും. 2025 ഒക്ടോബറില്‍, ഹാര്‍ദിക്കിന്റെ ജന്മദിനത്തിലാണ് മഹികയുമായുള്ള പ്രണയം താരം സ്ഥിരീകരിച്ചത്. ജന്മദിനാഘോഷത്തിനായി വിദേശത്ത് ഒരുമിച്ചു പോയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. മഹിക, പങ്കുവച്ച ഒരു ചിത്രത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ജഴ്‌സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ആദ്യമായി ഉയരുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളില്‍ പലതും ഒരേ സ്ഥലങ്ങളില്‍നിന്നുള്ളതായിരുന്നെന്നും ആരാധകര്‍ കണ്ടെത്തി. ഏഷ്യ കപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക്, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. നിലവില്‍ ഉഗ്രന്‍ ഫോമിലുള്ള താരം, നമീബിയക്കെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ് മാച്ചായിരുന്നു. അര്‍ധസെഞ്ചറി കൂടാതെ ബോളിങ്ങില്‍ രണ്ടു വിക്കറ്റും താരം വീഴ്ത്തി.

മറുനാടൻ മലയാളീ 14 Feb 2026 10:53 pm

എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച പോലിസുകാരനെതിരേ കേസ്

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരേ കേസെടുത്തത്

തേജസ് ന്യൂസ് 14 Feb 2026 10:51 pm

ബെംഗളൂരുവിൽ സ്ത്രീകൾക്കായി സഖി ഓട്ടോ സര്‍വീസ്; രാവിലെ 6 മുതൽ അർദ്ധരാത്രി വരെ; എങ്ങനെ ബുക്ക് ചെയ്യാം?

ബെംഗളൂരുവിൽ സഖി ഓട്ടോ സർവീസ് ആരംഭിക്കുന്നു. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ ഓടിക്കുന്ന സർവീസുകളാണിവ. അർദ്ധരാത്രി വരെ സർവീസ് ലഭ്യമാകും.

സമയം 14 Feb 2026 10:50 pm

മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സില്‍ മര്‍കസ് വിദ്യാര്‍ഥികള്‍ പങ്കെടുക്കും

വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ഇന്ത്യന്‍ ആയുഷ് മന്ത്രാലയവും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്

സിറാജ് ലൈവ് 14 Feb 2026 10:49 pm

വിസ്മയിപ്പിക്കുന്ന ചുവടുകളുമായി പുഷ്പ താരം സുനിൽ; കാട്ടാളനിലെ 'മജക്കോ മല്ലിക' ഗാനം പുറത്ത്

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന സിനിമയിലെ 'മജക്കോ മല്ലിക' എന്ന ഗാനം പുറത്തിറങ്ങി. ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 14 Feb 2026 10:47 pm

ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരേ അഭിഷേക് ശര്‍മ്മ കളിക്കും; സഞ്ജു സാംസണ്‍ പുറത്തേക്ക്?

കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ വെടിക്കെട്ട് താരം അഭിഷേക് ശര്‍മ്മ തന്നെ ഓപ്പണ്‍ ചെയ്യും. താരം ഫിറ്റാണെന്നും ഇന്ത്യക്കായി ഞായറാഴ്ച കൊളംബോയില്‍ കളിക്കുമെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. അഭിഷേക് കളിക്കാത്ത പക്ഷം ഏവരും മലയാളി താരം സഞ്ജു സാംസണില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജു ആണ് ഇന്ത്യക്കായി അഭിഷേകിന് പകരം ഇറങ്ങിയത്. എന്നാല്‍ അഭിഷേകിന്റെ വരവോടെ സഞ്ജുവിന്റെ സ്ഥാനം ഏറെ കുറെ പുറത്തേക്കായി.ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ഞായറാഴ്ചത്തെ മത്സരത്തിലുണ്ടാകുമെന്ന് സൂര്യകുമാര്‍ യാദവ് സൂചന നല്‍കി. അതേസമയം ഇന്ത്യന്‍ ടീം നാളത്തെ മല്‍സരത്തില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കുമോ എന്നത് സംബന്ധിച്ച ചോദ്യത്തിന് സൂര്യകുമാര്‍ യാദവ് മൗനം പാലിച്ചു. 24 മണിക്കൂര്‍ കാത്തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കളിയെ അതിന്റെ സ്പിരിറ്റില്‍ കാണണമെന്നും നേരത്തെ പാക് ക്യാപറ്റന്‍ സല്‍മാന്‍ അലി ആഗ പറഞ്ഞു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ക്യാപ്റ്റന്‍മാരുടെ പ്രതികരണങ്ങള്‍. 'ഞങ്ങള്‍ക്ക് ഒരു മോശം തുടക്കമാണ് ലഭിച്ചത്, അത് നിഷേധിക്കാന്‍ കഴിയില്ല. അതിന് യാതൊരു ഒഴികഴിവുമില്ല. ബുദ്ധിമുട്ടുള്ള വിക്കറ്റുകളില്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് അവരുടെ സ്വന്തം പദ്ധതികള്‍ ഉണ്ടാകണം. ഞങ്ങള്‍ നന്നായി തുടങ്ങി, പക്ഷേ ഒരു തടസ്സം നേരിട്ടു, എന്നിട്ടും അതിനെ നന്നായി മറികടന്നു. ഇതാണ് ട്വന്റി-20 ക്രിക്കറ്റിന്റെ ഭംഗി' സൂര്യകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ എതിരാളികളിലല്ല സ്വന്തം രീതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. 'ഞങ്ങള്‍ ഞങ്ങളുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എതിരാളികള്‍ എങ്ങനെ കളിക്കുന്നു എന്നതില്‍ അല്ല. ആരാണോ മികച്ച ക്രിക്കറ്റ് കളിക്കുന്നത് അവര്‍ വിജയിക്കും. അതാണ് പ്രധാനം' സൂര്യകുമാര്‍ പറഞ്ഞു.

തേജസ് ന്യൂസ് 14 Feb 2026 10:45 pm

ദൗത്യം പൂര്‍ത്തിയാക്കി; കുഞ്ഞ് ആലിന്‍ നാളെ സ്മരണകളില്‍ പറന്നുയരും

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ അന്ത്യയാത്ര പൂര്‍ണ സംസ്ഥാന സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും.

സിറാജ് ലൈവ് 14 Feb 2026 10:44 pm

അയ്യപ്പ സംഗമത്തിൽ കള്ളം പറയുന്നതാര്?

അയ്യപ്പ സംഗമത്തിൽ കള്ളം പറയുന്നതാര്? കണക്കുകളിലെ ക്രമക്കേടിന് ഉത്തരവാദിയാര്?

ഏഷ്യൻ നേടി ന്യൂസ് 14 Feb 2026 10:42 pm

ഇന്ത്യക്കെതിരായ നിര്‍ണായക പോരിനിറങ്ങും മുമ്പ് ഡഗ് ഔട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി പാകിസ്ഥാൻ

പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും സംഘവും പരിശീലനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഗ്രൗണ്ട് സ്റ്റാഫെത്തി പാമ്പിനെ ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് കയറ്റുന്ന വീഡിയോ ആണ് പുറത്തുവന്നത്.

ഏഷ്യൻ നേടി ന്യൂസ് 14 Feb 2026 10:36 pm

വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റില്‍

മുംബൈ:  വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ പാമ്പിനെ തുറന്നുവിട്ടയാളെ പിടികൂടി റെയില്‍വെ പോലിസ്. ഡിസംബര്‍ 27ന് മുംബൈ സോലാപുര്‍ വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ പാമ്പിനെ തുറന്നുവിട്ട മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ജഗന്‍ അര്‍ജുന്‍ ഭാലെ(37)യാണ് ശനിയാഴ്ച റെയില്‍വേ പോലിസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് സെന്‍ട്രല്‍ ആര്‍പിഎഫ് പ്രതിയെ തിരിച്ചറിഞ്ഞത്. ട്രെയിന്‍ നമ്പര്‍ 22225ലെ കോച്ച് സി 16ലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ റെയില്‍വെ ജീവനക്കാരെ വിവരം അറിയിച്ചു, തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ ശുചിമുറി പൂട്ടി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ട്രെയിന് സോലാപുരിലെത്തിയ ശേഷം പാമ്പുപിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. സുരക്ഷാ സംവിധാനങ്ങളുള്ള ട്രെയിനില്‍ പാമ്പ് കയറിക്കൂടിയതില്‍ അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍, കോച്ചിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പാമ്പിനെ തുറന്നുവിടുകയായിരുന്നു എന്ന് കണ്ടെത്തി. താനെയില്‍നിന്ന് ട്രയിനില്‍ കയറിയ ജഗന്‍ ശുചിമുറിയിലേക്ക് പാമ്പിനെ തുറന്നുവിടുന്നത് ട്രെയിനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ ജഗന്‍ അര്‍ജുന്‍ ബാലെയാണ് ഇയാളെന്ന് തിരിച്ചറിയുകയായിരുന്നു. കല്യാണിലെ റെയില്‍വേ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തേജസ് ന്യൂസ് 14 Feb 2026 10:33 pm

സ്വർണം വേണ്ടവർ ഇപ്പോൾ വാങ്ങിച്ചോളൂ, മാർച്ച് കഴിഞ്ഞാൽ വില പിടിച്ചാൽ കിട്ടില്ല, വിപണിയിലെ ട്രെൻഡ് ഇങ്ങനെ

സ്വർണവില ഇപ്പോൾ കുറയുന്ന ട്രെൻഡ് ഏതാനും ദിവസങ്ങളായി കാണുന്നുണ്ട്. വില 1 ലക്ഷത്തിന് താഴേക്ക് പോകുമോ എന്നുളള പ്രതീക്ഷയിലാണ് പലരും. അതിന് വിപരീതമായി സ്വർണവില പവന് 2 ലക്ഷത്തിലേക്ക് എത്തുമോ എന്നുളള ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ സ്വർണവില 1 ലക്ഷത്തിന് താഴേക്ക് പോകില്ലെന്ന് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് സീ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

ഒന്നു ഇന്ത്യ 14 Feb 2026 10:32 pm

മുംബൈയില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണിന്റെ ഒരു ഭാഗം തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

മുംബൈ: മുംബൈ മുളുണ്ടില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് എല്‍ബിഎസ് റോഡിലുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് തൂണ് പതിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെട്രോ തൂണിന്റെ മുകള്‍ഭാഗം ഇളകി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് സിമന്റ് പാളികള്‍ വീണത്. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതീവ തിരക്കുള്ള എല്‍ബിഎസ് റോഡിലുണ്ടായ അപകടത്തില്‍ ഫയര്‍ഫോഴ്‌സും പൊലീസും മെട്രോ അധികൃതരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മറുനാടൻ മലയാളീ 14 Feb 2026 10:26 pm

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ 10 കിലോ കഞ്ചാവ് കണ്ടെത്തി

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 10 കിലോ കഞ്ചാവിന് അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്നതാണ്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്തുള്ള റെയില്‍വേ നടപ്പാലത്തിന്റെ താഴെയുള്ള സിഗ്‌നല്‍ ബോക്‌സിനുള്ളില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ടീം, ആലുവ ആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എ പി വേണു, ക്രൈം ഇന്റലിജന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ജിബിന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി എസ് പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെത്തിയതെങ്കിലും പ്രതികളെ ആരേയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

തേജസ് ന്യൂസ് 14 Feb 2026 10:21 pm

ആലിന്റെ അവയവങ്ങൾ ഇനി നാല് കുരുന്നുകൾക്ക് പുതുജീവനേകും

ആലിന്റെ അവയവങ്ങൾ ഇനി നാല് കുരുന്നുകൾക്ക് പുതുജീവനേകും; കേരളത്തിന്റെ കുഞ്ഞുമാലാഖയുടെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ, നാളെ മല്ലപ്പള്ളിയിൽ സംസ്കാരം

ഏഷ്യൻ നേടി ന്യൂസ് 14 Feb 2026 10:13 pm

'നിന്റെ തിളപ്പ് മാറിയോ? നിനക്ക് ഇപ്പോള്‍ അടിക്കണ്ടെ, അടിയടാ; നിന്റെയടുത്താണ് ചോദിക്കുന്നത്; എന്താടാ പേടിയാണോ?'; മാളില്‍ കുടുംബത്തിനൊപ്പം എത്തിയ പൊലീസുകാരനെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചത് ആസൂത്രിതമായി; എ ആര്‍ ക്യാമ്പിലെ മിഥുന്‍ റോയ് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മടിച്ച് വഞ്ചിയൂര്‍ പൊലീസ്; എസ്എഫ്‌ഐക്കാരുടെ പരാതിയില്‍ കേസെടുത്തത് ജാമ്യമില്ലാ കുറ്റം ചുമത്തി; പൊലീസ് സേനയില്‍ പ്രതിഷേധം; മൗനം പാലിച്ച് പൊലീസ് സംഘടനകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തിനൊപ്പം പ്രമുഖ ഷോപ്പിംഗ് മാളിലെത്തിയ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത് ആസൂത്രിതമായി. മാളിലെത്തിയ എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ മിഥുന്‍ റോയിയെ പിന്തുടര്‍ന്ന് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്ത ശേഷമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പൊലീസുകാരനെ മര്‍ദ്ദിച്ച് താഴെയിട്ട ശേഷം തൊഴിക്കുകയായിരുന്നു. പ്രതിരോധിക്കാന്‍ പൊലീസുകാരന്‍ ശ്രമിച്ചെങ്കിലും നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടമായി ആക്രമിച്ചതോടെ താഴെ വീണു. വീണു കിടക്കുമ്പോഴും മര്‍ദ്ദിക്കാനായിരുന്നു ശ്രമം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ മാളിലുണ്ടായിരുന്നവരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. മാളില്‍ എത്തിയ സമയം മുതല്‍ പൊലീസുകാരനെ പിന്തുടര്‍ന്ന് വെല്ലുവിളിച്ചുകൊണ്ടായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 'നിന്റെ തിളപ്പ് മാറിയോ? പേടിയാണോ? എന്തെടാ നോക്കുന്നത്? നിനക്ക് ഇപ്പോള്‍ അടിക്കണ്ടെ, അടിയടാ, നിന്റെയടുത്താണ് ചോദിക്കുന്നത്. എന്താ പേടിയോ, അവിടെക്കിടന്ന് ഭയങ്കര ഷോ ആയിരുന്നല്ലോ, ഇപ്പോള്‍ പേടിയോ, നിനക്കല്ലായിരുന്നോ കാണുന്നവരെ ഒക്കെ അടിക്കേണ്ടത്, അടിയടാ, നിന്റെയടുത്താണ് ചോദിക്കുന്നത്. എന്തടാ ഓടുന്നത്.... പേടിയോ...' എന്ന് ചോദിച്ചുകൊണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടമായി പൊലീസുകാരന് പിന്നാലെ നടന്നു പോകുന്നതും പിന്നീട് ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണം നേരിട്ടതിന് പിന്നാലെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മിഥുന്‍ റോയ് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചു എന്നാണ് വിവരം. പിന്നീട് പൊലീസ് സേനയിലെ സഹപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇടപെട്ടാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. അതേ സമയം എസ് എഫ് ഐ പ്രവര്‍ത്തകരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പേരില്‍ മര്‍ദ്ദനം ഏറ്റ പൊലീസുകാരനെതിരെയും കേസെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പൊലിസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഉന്നത നിര്‍ദേശ പ്രകാരമാണ് ഈ കേസെടുത്തിരിക്കുന്നത്. പൊലീസുകാരന് പൊതുഇടത്ത് മര്‍ദ്ദനം ഏറ്റതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും കേസെടുക്കാന്‍ വിസമ്മതിക്കുകയും മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തതില്‍ പൊലീസ് സേനയ്ക്കുള്ളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് സേനയിലെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വിഷയം പ്രചരിക്കുന്നുണ്ട്. അതേ സമയം പൊലീസ് സംഘടനകള്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐക്കാരെ തല്ലിയ പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുന്‍ റോയിയുടെ പരാതി.

മറുനാടൻ മലയാളീ 14 Feb 2026 10:11 pm

സമ്മാനം കിട്ടിയ പണം സ്വർണത്തിൽ നിക്ഷേപിച്ച് പത്ത് വയസ്സുകാരി, വർഷങ്ങൾക്ക് ശേഷം കണ്ണ് തള്ളിക്കുന്ന ലാഭം!

സ്വർണ വില കുതിച്ച് ഉയർന്നതോടെ ഓഹരികളിലെ നിക്ഷേപം വിട്ട് സ്വർണത്തിൽ നിക്ഷേപം നടത്തുകയാണ് ഇപ്പോൾ പലരും ചെയ്യുന്നത്. അതിനിടെ സ്വർണത്തിൽ നിക്ഷേപം നടത്തി വൻ ലാഭം കൊയ്ത് വൈറലായിരിക്കുകയാണ് ഒരു പത്തുവയസ്സുകാരി പെൺകുട്ടി. വടക്കൻ ചൈനയിൽ നിന്നുള്ള ഈ പെൺകുട്ടി തനിക്ക് പുതുവർഷ സമ്മാനമായി ലഭിച്ച പണമാണ് സ്വർണ്ണത്തിൽ നിക്ഷേപിച്ചത്. . 2023-ൽ തുടങ്ങിയ ഈ നിക്ഷേപം

ഒന്നു ഇന്ത്യ 14 Feb 2026 10:07 pm

എട്ടാം സിപിസി: പുതുക്കിയ ശമ്പളം പരിശോധിക്കാം..! വാട്‌സാപ്പില്‍ ഇങ്ങനെയൊരു സന്ദേശം വന്നാല്‍ നോക്കല്ലേ!

എട്ടാം ശമ്പള കമ്മീഷനെച്ചൊല്ലി കഴിഞ്ഞ നാലഞ്ച് മാസമായി ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും എട്ടാം സിപിസി നടപ്പാക്കുന്നതിനും ശമ്പള വര്‍ധനവിനുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നിരുന്നാലും, ഈ ചര്‍ച്ചകള്‍ക്കിടയില്‍, ഒരു വലിയ തട്ടിപ്പ് പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ഏജന്‍സിയായ സൈബര്‍ ദോസ്താണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച്

ഒന്നു ഇന്ത്യ 14 Feb 2026 10:06 pm

നടുറോഡിൽ വണ്ടി നിർത്തിയിറങ്ങി ഗണേഷ് കുമാർ; എത്ര രൂപ മുടക്കിയാണ് റോഡ് പണിഞ്ഞതെന്നറിയാമോ? തകരാർ വരുത്തിയവർക്ക് ശാസന

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തന്‍റെ മണ്ഡലമായ പത്തനാപുരത്ത് പുതുതായി നിർമ്മിച്ച റോഡ് തടി കയറ്റുന്നതിനിടെ തകർത്തവരെ പരസ്യമായി ശാസിച്ചു. റോഡ് പൊളിച്ചത് ശരിയാക്കിയിട്ടേ വിടൂ എന്ന് നിലപാടെടുത്ത മന്ത്രിയുടെ നടപടിയുടെ ദൃശ്യങ്ങൾ വൈറലായി

ഏഷ്യൻ നേടി ന്യൂസ് 14 Feb 2026 10:06 pm

കമ്യൂണിസം തിരസ്‌കരിക്കപ്പെട്ട പ്രത്യയശാസ്ത്രം; ആര് ഭരിച്ചാലും ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കും: രമേഷ് പിഷാരടി

കോട്ടയത്ത് നടക്കുന്ന സംസ്‌കാരസാഹിതി ഉത്സവ് 2026 ന്റെ ഭാഗമായി സംഘടിപ്പിച്ച സിനിമ-രാഷ്ട്രീയം - സമൂഹം എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സിറാജ് ലൈവ് 14 Feb 2026 10:05 pm

കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി; കളമശ്ശേരിയില്‍ പുതിയ ലോജിസ്റ്റിക്സ് സംരംഭം

കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളീ 14 Feb 2026 10:01 pm

അന്തര്‍ദേശീയ ഫാല്‍ക്കണ്‍ സംഘടനയില്‍ ഇന്ത്യക്ക് അംഗത്വം; പുതിയ സാധ്യതകള്‍ തുറക്കും

ആഗോള തലത്തില്‍ ഇരുപത്തി അഞ്ച് രാഷ്ട്രങ്ങള്‍ ഉള്ള ഈ സംഘടനയില്‍ ഇരുപത്തി ആറാമത്തെ രാഷ്ട്രമായാണ് ഇന്ത്യ അംഗീകരിക്കപ്പെടുന്നത്.

സിറാജ് ലൈവ് 14 Feb 2026 9:56 pm

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് കാന്തപുരത്തിന്റെ മറുപടി, 'അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയാൽ എംഎൽഎ സ്ഥാനം നഷ്ടമാകുമോ', സമസ്തയിൽ നിന്ന് പുറത്ത് പോയിട്ടില്ല'

സമസ്തയിൽ നിന്ന് ഞങ്ങൾ പുറത്തുപോയിട്ടില്ലെന്നും മുശാവറ യോഗത്തിലെ തീരുമാനത്തോട് യോജിപ്പ് ഇല്ലാത്തത് കൊണ്ട് യോഗത്തിൽ നിന്നും മാത്രം ഇറങ്ങിപ്പോയതാണെന്നുമാണ് കാന്തപുരത്തിന്റെ മറുപടി

ഏഷ്യൻ നേടി ന്യൂസ് 14 Feb 2026 9:55 pm

എസ്എഫ്ഐക്കാരുടെ പരാതിയിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസ്; സേനയിൽ പ്രതിഷേധം, മിണ്ടാതെ പൊലീസ് സംഘടനകൾ

എസ്എഫ്ഐക്കാർ മർദിച്ച പൊലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തത്.

ഏഷ്യൻ നേടി ന്യൂസ് 14 Feb 2026 9:50 pm

കണ്ണന്‍ ഗോപിനാഥന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് സിവില്‍ സര്‍വീസില്‍നിന്നു രാജിവച്ചത്

സിറാജ് ലൈവ് 14 Feb 2026 9:47 pm

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസുകാരനെ മര്‍ദിച്ചതായി പരാതി

കേസെടുത്ത് വഞ്ചിയൂര്‍ പോലിസ്

തേജസ് ന്യൂസ് 14 Feb 2026 9:40 pm