40 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ സൈനീക നടപടിയിലൂടെയാണ് ഇന്ത്യ തിരിച്ചടി നൽകിയത്. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു.
ആലിന്റെ അവയവങ്ങള്‍ നാലു കുഞ്ഞുങ്ങള്‍ക്ക് പുതുജീവിതമേകും
ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കുന്നത്.
പാസ്പോര്‍ട്ട് റാങ്കില്‍ ഇന്ത്യയുടെ കുതിപ്പ്, 10 റാങ്ക് മുന്നിലെത്തി
ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നുവെങ്കിലും, മുന്‍കൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നതാണ് ഇതിലെ വൈരുധ്യം.
സംഘര്‍ഷം അവസാനിപ്പിച്ച് ഗാസയുടെ പുനര്‍നിര്‍മ്മാണം തുടങ്ങാനുള്ള സമയമായെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു.
റാങ്കിംഗിൽ മെച്ചപ്പെട്ടപ്പോഴും ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് 13 ലക്ഷം കവര്‍ന്നു ; പ്രതി അറസ്റ്റില്‍
ബികോം ബിരുദധാരിയായ പ്രതി ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളില്‍ റൂമെടുത്ത് താമസിച്ചാണ് തട്ടിപ്പുനടത്തിയതെന്ന് പൊലീസ് പറയുന്നു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും
ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇതില്‍ 33,450 പേര് താമസം മാറിയവരും 1,630 പേര് വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്
ചാർട്ടേഡ് എക്കൗണ്ടൻ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുരുവായൂരിലെ ലോഡ്ജുടമയിൽ നിന്ന് 13.65 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജിഎസ്ടി കണക്കുകൾ ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ന്യൂഡല്‍ഹി: കേരളത്തിലെ ഏഴ് റെയില്‍ പദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സര്‍വേകള്‍ക്ക് അനുമതിയായിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ റെയില്‍വേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനായുള്ള സര്‍വേകള്‍ക്കാണ് അനുമതി നല്‍കിയത്. നാഗര്‍കോവിലിനും മംഗളൂരുവിനും ഇടയിലാണ് ഈ ഏഴ് പദ്ധതികള്‍. അതുകൊണ്ട് തന്നെ ഈ പദ്ധതികളിലൂടെ കേരളത്തിനാകെ ഗുണം ലഭിക്കുമെന്ന് മാത്രമല്ല മറിച്ച് കേരളത്തിലെ ട്രെയിന്‍ യാത്രകളുടെ ആകെ സ്വഭാവം തന്നെ മാറും. നാഗര്‍കോവില്‍ - തിരുവനന്തപുരം (71 കിലോമീറ്റര്‍) മൂന്നാം പാതയാണ് പുതിയ പദ്ധതികളില്‍ ഒന്ന്. തിരുവനന്തപുരം - കായംകുളം (105 കിലോമീറ്റര്‍) മൂന്നാം പാത, കായംകുളം - എറണാകുളം (കോട്ടയം വഴി, 115 കിലോമീറ്റര്‍) മൂന്നാം പാത, തുറവൂര്‍ - അമ്പലപ്പുഴ (46 കിലോമീറ്റര്‍) പാത ഇരട്ടിപ്പിക്കല്‍, ഷെര്ണ്ണൂര്- മംഗളൂരു ( 307 കിലോമീറ്റര്‍ ) മൂന്നും നാലും പാതകള്‍, -കോയമ്പത്തൂര്‍- ഷൊര്‍ണ്ണൂര്‍ മൂന്നും നാലും പാതകള്‍ -(99 കിലോമീറ്റര്‍) ഷൊര്‍ണ്ണൂര്‍- എറണാകുളം മൂന്നാം പാത- 106 കിലോമീറ്റര്‍ എന്നിവയാണ് മറ്റ് പാതകള്‍. ഇതോടെ കൂടുതല്‍ തീവണ്ടികളും കേരളത്തിന് കിട്ടും. പാതകളുടെ കുറവ് കാരണമാണ് അതിവേഗ തീവണ്ടികള്‍ അടക്കം കേരളത്തില്‍ എത്താത്തിന് കാരണം. സബ് അര്‍ബന്‍ തീവണ്ടികളും ഇതോടെ എത്താന്‍ സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും വലിത ഗതാഗത സംവിധാനമാണ് റെയില്‍വേ. ഏറ്റവും ചെലവ് കുറഞ്ഞ യാത്ര, ചരക്ക് ഗതാഗതവും ഇതുതന്നെ. ഇന്ത്യന്‍ റെയില്‍വേ വിപലീകരണം രാജ്യത്തിന്റെ തന്നെ മുഖഛായ മാറ്റുന്നതാണ്. നിലവില്‍ അംഗീകരിച്ചിരിക്കുന്ന നാല് പദ്ധതികള്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ ഏഴ് റെയില്‍വേ റൂട്ടുകളുടെ ഭാഗമാണെന്നതും വളരെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ കാര്‍ഗോയുടെ ഏകദേശം 41 ശതമാനവും, യാത്രാ ഗതാഗതത്തിന്റെ 41 ശതമാനവും ഈ റൂട്ടുകളിലൂടെ് കടന്നുപോകുന്നു. സംസ്ഥാനത്തുടനീളം റെയില്‍ ഗതാഗത ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞിരുന്നു. കേരളത്തിന് പുതിയ ട്രെയിനുകള്‍ നല്‍കുന്നത് ട്രാക്ക് വികസനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. 'കേരളത്തിലെ റെയില്‍വേ ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ എങ്ങനെയാണ് ശ്രമിക്കുന്നതെന്ന് ഞാന്‍ പറയാം. 60 വര്‍ഷം ഈ രാജ്യം ഭരിച്ച കോണ്‍ഗ്രസ് കേരളത്തില്‍ എന്ത് ചെയ്തു? പുതിയ ട്രെയിനുകള്‍ കൊണ്ടുവരണമെങ്കില്‍ റെയില്‍വേ ട്രാക്കുകളുടെ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സര്‍ക്കാര്‍ കേരളത്തിലെ അതിപ്രധാനമായ മുഴുവന്‍ റെയില്‍വേ ശൃംഖലയുടെയും ഡിപിആര്‍ തയ്യാറാക്കല്‍ ഏറ്റെടുത്തിരിക്കുകയാണ്..' അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യമെമ്പാടും റെയില്‍വേ വികസനം വേഗത്തിലാണെന്നും 2027 ആകുമ്പോഴേക്കും 500 സ്റ്റേഷനുകള്‍ നവീകരിക്കുന്ന ജോലി പൂര്‍ത്തിയാകുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയുടെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് പിന്നിലെ പ്രേരകശക്തിയായി നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മന്ത്രി പ്രശംസിച്ചു. ഇക്കാലത്ത് 34,000 കിലോമീറ്ററിലധികം റെയില്‍ ട്രാക്കുകള്‍ നിര്‍മിച്ചു. ജര്‍മനി പോലുള്ള ഒരു വികസിത രാജ്യത്തെയും മറികടക്കുന്നതാണ് റെയില്‍വേയുടെ ഈ നേട്ടമെന്നും റെയില്‍വേ പരിഷ്കാരങ്ങളിലും പുതിയ സ്റ്റേഷനുകളുടെ നിര്‍മാണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മാറ്റത്തിന് തുടക്കം കുറിച്ചുവെന്നും അശ്വിന് വൈഷ്ണവ് പറഞ്ഞു. സ്വാതന്ത്യത്തിനു ശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി റെയില്‍വേയില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ ഒരേസമയം 1,062 സ്റ്റേഷനുകള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. അതിന്റെ തുടര്‍ച്ചയാണ് 103 അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം. എട്ട് മാസത്തിനുള്ളില്‍ 100 സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനത്തിന് തയാറാകുമെന്നും അശ്വിന് വൈഷ്ണവ് അറിയിച്ചിരുന്നു. പഴയ ഐസിഎഫ് കോച്ചുകളെ എല്‍എച്ച്ബി കോച്ചുകളാക്കി മാറ്റുന്ന പ്രവൃത്തി ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 42,000 പുതിയ എല്‍എച്ച്ബി കോച്ചുകള്‍ സൃഷ്ടിച്ചതായും റെയില്‍വേ അവകാശപ്പെടുന്നു.
മകളുടെ മരണത്തില്‍ നഷ്ടപരിഹാരം ലഭിച്ചതറിയാതെ പിതാവിന്റെ മരണം
ജാഹ്നവിയുടെ മരണത്തോടെ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.
അടിപിടിക്കിടെ നെറ്റിയിലേറ്റ പരിക്കിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന് സമിതി അധികൃതര്‍ അറിയിച്ചു
നിർമാണം പൂർത്തിയായില്ലെങ്കിൽ ടോൾ നിരക്കിൽ കുറവ്; ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം, 15 മുതൽ പ്രാബല്യത്തിൽ
ഭാഗികമായി പ്രവർത്തിക്കുന്ന ദേശീയ പാതകളിലെ ടോൾ നിരക്കുകൾ കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ദേശീയ ഹൈവേ ഫീസ് നിയമങ്ങൾ ഭേദഗതി ചെയ്തു. തിരക്കേറിയ ഹൈവേകളിൽ നിന്ന് പുതുതായി നിർമിച്ച എക്സ്പ്രസ് വേകളിലേക്ക് വാഹനങ്ങൾ മാറുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിർണായക തീരുമാനം. ഫെബ്രുവരി പതിനഞ്ച് മുതൽ ഭേദഗതി ചെയ്ത നിയമങ്ങൾ പ്രാബല്യത്തിൽ വരും.
വിവാഹ സല്‍ക്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ; തിരുവനന്തപുരത്ത് കൂട്ടത്തല്ല്
വിവാഹസല്‍ക്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു തമ്മില്‍തല്ല്.
'ലവ് ജിഹാദ്' ആരോപിച്ച് ഹിന്ദു സംഘടനയുടെ ഭീഷണി; യുപിയില്‍ മിശ്ര വിവാഹം മാറ്റിവെച്ചു
'ലവ് ജിഹാദ്' ആരോപിച്ച് ഭീഷണി; യുപിയില്‍ മിശ്ര വിവാഹം മാറ്റിവെച്ചു
പത്ത് വര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ സദ്ഫലമാണ് അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ സ്കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളത്
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും
എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായത്.
ചില കാര്യങ്ങള്‍ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല
ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശാസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്.
സെപ്റ്റിക് ടാങ്കിൽ ഇരുമ്പ് പെട്ടിയിൽ യുവതിയുടെ മൃതദേഹം, 24 മണിക്കൂറിൽ പ്രതിയെ കണ്ടെത്തി പൊലീസ്
മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച പ്രതിയുടെ കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഒളിവിലാണ്.
യുഡിഎഫ് കാലത്ത് ആകെ ഒരു തവണ മാത്രമേ പുസ്തകം വൈകിയിട്ടുള്ളൂ എന്നാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അവകാശപ്പെടുന്നത്.
രണ്ട് വർഷത്തിനിടെ റദ്ദാക്കിയത് അഞ്ച് കോടി മൊബൈൽ ഫോൺ കണക്ഷനുകൾ; സൈബർ തട്ടിപ്പിന് വൻപൂട്ട്
കഴിഞ്ഞ ഒൻപത് മാസത്തിനിടെ 1400 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾ തടഞ്ഞതായി ടെലികോം വകുപ്പ് അറിയിച്ചു. തട്ടിപ്പിന് ഉപയോഗിച്ച അഞ്ച് കോടിയിലധികം ഫോൺ കണക്ഷനുകൾ റദ്ദാക്കി.
അക്കാദമിക രേഖകൽ കൃത്യസമയത്ത് പുതുക്കണം; നിർണ്ണായക നടപടിയുമായി കുവൈത്ത്
സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് നിർദേശവുമായി കുവൈത്ത്: വിദ്യാഭ്യാസ രേഖകൾ സഹേൽ ആപ്പിൽ പുതുക്കണം
എപ്സ്റ്റീൻ ഫയൽസിൽ പരാമർശം; DP വേൾഡ് CEO സുല്‍ത്താന്‍ ബിന്‍ സുലായമിനെ സ്ഥാനത്ത് നിന്ന് നീക്കി
എപ്സ്റ്റീൻ ഫയൽസിൽ പരാമർശം; DP വേൾഡ് CEO സുല്‍ത്താന്‍ ബിന്‍ സുലായമിനെ സ്ഥാനത്ത് നിന്ന് നീക്കി, ഗ്രൂപ്പ് സിഇഒ ആയി യുവരാജ് നാരായണൻ നിയമിതനായി
വിജയ്ക്കും തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്
ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അധിക്ഷേപ പരാമർശം നടത്തി. തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയുടെ പ്രസംഗമാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.
അഞ്ച് മില്യൺ കുട്ടികളെ പട്ടിണിയിൽ നിന്ന് സംരക്ഷിക്കാൻ 100 കോടി ദിർഹം പദ്ധതി
ശൈഖ് മുഹമ്മദ് 11.5 എഡ്ജ് ഓഫ് ലൈഫ് റമസാൻ ക്യാമ്പയിൻ പ്രഖ്യാപിച്ചു
സിസിടിവികൾ തോർത്ത് കൊണ്ടുമൂടി, വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൻ കവർച്ച; നഷ്ടമായത് 27 പവൻ
വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് സിസിടിവി ക്യാമറകൾ തകർത്തും മൂടിയും മോഷ്ടാക്കൾ 27 പവൻ സ്വർണ്ണവും 30,000 രൂപയും കവർന്നു. പാറശ്ശാല പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുതിയ സർക്കാറിനൊപ്പം ഭരണഘടനാ ഭേദഗതി നിർദേശമായ ജൂലൈ ചാർട്ടറിനും വോട്ടർമാർ അംഗീകാരം നൽകി. നിലവിലെ ഭരണഘടന 70 ശതമാനമെങ്കിലും പൊളിച്ചെഴുതുന്ന നിർദേശങ്ങളാണ് ചാർട്ടറിലുള്ളത്.
ആയുധക്കരാറുകളുടെ പിന്നാമ്പുറങ്ങൾ
തോക്കുകൾക്കും മിസൈലുകൾക്കും നൽകുന്ന പ്രധാന്യം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നൽകിയിരുന്നെങ്കിൽ ലോകം ഇന്ന് കൂടുതൽ സുരക്ഷിതവും സമ്പുഷ്ടവുമാകുമായിരുന്നു. ആയുധങ്ങളുടെ ബലത്തിലല്ല സുരക്ഷ, ജനങ്ങളുടെ ക്ഷേമത്തിലും സംതൃപ്തിയിലുമാണ്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 17 വരെ നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന 'വിഷന്‍ 2031: വികസനവും ജനാധിപത്യവും' എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് ലോകപ്രശസ്തരായ വിദഗ്ധര്‍ സംബന്ധിക്കുന്നത്
അജിത് പവാര്‍ തിരികെ വരാന്‍ ആഗ്രഹിച്ചിരുന്നു, ലയനം തീരുമാനിച്ചത് ഫെബ്രുവരി 12 ന്; ശശികാന്ത് ഷിന്‍ഡെ
മുംബൈ: കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദം മൂലമാണ് അജിത് പവാര്‍ തന്റെ മാതൃ സംഘടന വിടാന്‍ നിര്‍ബന്ധിതനായതെന്ന് എന്‍സിപി എസ്പി സംസ്ഥാന പ്രസിഡന്റ് ശശികാന്ത് ഷിന്‍ഡെ. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ അജിത് പവാറിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് എന്‍സിപികളുടെയും ലയനത്തിന് അദ്ദേഹം ആഗ്രഹിച്ചുവെന്നും ശശികാന്ത് ഷിന്‍ഡെ അവകാശപ്പെട്ടു. കുതിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം..!? കുത്തനെ കൂടില്ല, ഇനി
അതി സാഹസികമായ വേഗത്തില്‍ കിംസ് ആശുപത്രിയിലാണ് അവയവം എത്തിച്ചത്
വീട്ടുചെലവിന് പണം ചോദിച്ചതില്‍ അരിശം; അമ്മയെ മുറ്റത്തേക്ക് കസേരയടക്കം വലിച്ചെറിഞ്ഞ മകന് അറസ്റ്റില്‍
അമ്മയെ മുറ്റത്തേക്ക് കസേരയടക്കം വലിച്ചെറിഞ്ഞ മകന് അറസ്റ്റില്‍
കണ്ണൂരില്‍ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസ്; പ്രതിയായ കണ്ണൂര്‍ സിറ്റി സ്വദേശിയായ യുവാവ് അറസ്റ്റില്‍
വന്ദേഭാരതിന് കല്ലെറിഞ്ഞ പ്രതി പിടിയില്‍
സ്വകാര്യബസുകളുടെ വേഗപൂട്ട് പ്രവര്‍ത്തനരഹിതമാക്കുന്നു; പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
സ്വകാര്യബസുകളുടെ വേഗപൂട്ട് പ്രവര്‍ത്തനരഹിതമാക്കുന്നു
ചെല്ലാനത്ത് പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.
സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്സില്‍ 274-ന് പുറത്ത്
സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്സില്‍ 274-ന് പുറത്ത്
രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ച് സോണിയ ഗാന്ധി
പിന്തുണയുടെ കാരണം വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്
കുപ്രസിദ്ധ മോഷ്ടാവ് 'പാഞ്ചാലിക്കണ്ണന്‍' കൊച്ചിയില്‍ പിടിയില്‍
കേരളം വഴിയൊരുക്കിയപ്പോൾ ജെയ്നീഷ് ചവിട്ടിവിട്ടു; ആലിൻ്റെ അവയവങ്ങൾ എത്തിച്ചത് 3:25 മണിക്കൂറുകൊണ്ട്
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിക്കെ മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.
നഗരനയത്തിന് രൂപം നൽകി കേരളം, മന്ത്രിസഭയുടെ അംഗീകാരം, രാജ്യത്ത് ഇതാദ്യം
രാജ്യത്ത് തന്നെ ആദ്യമായി നഗരനയത്തിന് രൂപം നൽകി കേരളം. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കുന്നതിനാണ് നഗര നയം രൂപീകരിച്ചിരിക്കുന്നത്. രണ്ടു വർഷം നീണ്ടു നിന്ന തുടർച്ചയായ പ്രവർത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു
എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു; പരിഹാസവുമായി ജോൺ ബ്രിട്ടാസ്
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് ശക്തമായ പ്രതികരണം നടത്തി. കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കരുതെന്നും പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തോട് കേന്ദ്രം മര്യാദ കാണിക്കണമെന്നും, മറ്റു സംസ്ഥാനങ്ങൾക്ക് ലഭിച്ച ശേഷം മാത്രമേ കേരളത്തിന് എയിംസ് ലഭിക്കൂ എന്ന നിലപാടാണോ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. “എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നുവല്ലോ” എന്ന് പരിഹസിച്ച ബ്രിട്ടാസ്, […] The post എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു; പരിഹാസവുമായി ജോൺ ബ്രിട്ടാസ് appeared first on ഇവാർത്ത | Evartha .
നിക്ഷേപകരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ഹെക്സാര്‍ക്ക് ഇന്‍ഫ്ര ഉടമകള്‍ കുടുങ്ങി;
തിരുവനന്തപുരം: പത്ത് മാസം പ്രായമുള്ള ആലിന് ഷെറിന് അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തെത്തി. കിംസ് ആശുപത്രിയിലാണ് ആദ്യം അവയവം സുരക്ഷിതമായി എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ആലിന്റെ കരള്‍ മാറ്റിവെക്കുന്നത്. ശേഷം കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് വേണ്ടി കൈമാറി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്കാണ് രണ്ടു വൃക്കകളും മാറ്റി വയ്ക്കുന്നത്. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലും എത്തിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ആലിന് ഷെറിന് അബ്രഹാം ഇനി 5 കുരുന്നുകളിലൂടെ ജീവിക്കും. മൂന്ന് മണിക്കൂര്‍ 27 മിനിറ്റുകൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. കൊച്ചി അമൃത ആശൂപത്രിയില്‍ നിന്നും 7.13നാണ് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു. ആംബുലന്‍സ് പത്തരയോടെ കഴക്കൂട്ടം കിംസ് ആശുപത്രിയില്‍ എത്തി. ഇതിന് ശേഷം വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. മാള സ്വദേശി സുരേഷ് ആയിരുന്നു ആംബുലന്‍സിലെ ഡ്രൈവര്‍. മസ്തിഷ്ക മരണം സ്ഥീരീകരിച്ച സാഹചര്യത്തില്‍ അലിന് ഷെറിന്റെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അച്ഛന് അരുണ്‍ എബ്രഹാമും അമ്മ ഷെറിന് ആന്‍ ജോണുമാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്. കോട്ടയത്ത് ആലിന്റെ ജീവനെടുത്ത അപകടം നടന്ന പള്ളം എന്ന സ്ഥലം വഴിയാണ് കുഞ്ഞിന്റെ അവയവവും കൊണ്ടുള്ള ആംബുലന്‍സ് കടന്നുപോയത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ കുഞ്ഞ് ആലിന് ഷെറിന് അബ്രഹാമിന് ഒരു റോഡപകടത്തെത്തുടര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ചത്. കുഞ്ഞിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ആശുപത്രി അധികൃതര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കുഞ്ഞിന് വിട നല്‍കിയത്. ആലിന് ഇനിയില്ലെങ്കിലും കുഞ്ഞിന്റെ ജീവന് മറ്റ് കുരുന്നുകള്‍ക്ക് ജീവന് നല്കുന്നതില് ചാരിതാര്‍ഥ്യമുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന് റെജി സാമുവല്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം ചങ്ങനാശേരിയിലേയും പിന്നീട് തിരുവല്ലയിലേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ചു. എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. മാതാപിതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം ഡോക്ടര്‍മാരെ അറിയിച്ചതോടെ സര്ട്ടിഫിക്കേഷന് നടപടി ക്രമങ്ങളിലേക്കു കടന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ സ്റ്റെം ഡെത്ത് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. ഇന്നലെ രാവിലെയായിരുന്നു ആദ്യ ടെസ്റ്റ്. ഇന്നു രാവിലെ രണ്ടാമത്തെ ടെസ്റ്റും കഴിഞ്ഞു. ഈ രണ്ടു ടെസ്റ്റും കഴിഞ്ഞാണ് അവയവ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്. അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആറു മാസം പ്രായമുള്ള കുട്ടി കരള്‍ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന വിവരം അറിഞ്ഞു. എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് നടത്തുന്ന കുട്ടികളുടെ വിവരങ്ങളും ലഭിച്ചു. ആലിനിന്റെ വൃക്കകള്‍ 5 സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാല്‍ രണ്ടു വൃക്കകളും ഒരു കുട്ടിക്കു നല്‍കാനാണ് തീരുമാനിച്ചത്. ശസ്ത്രക്രിയ നടത്തുന്നതു മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും. ഹൃദയവാല്‍വ് ശ്രീചിത്രയിലും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലുമാണ് കൈമാറിയത്. ഹൃദയവാല്‍വിന്റെ സ്വീകര്‍ത്താവിനെ പിന്നീടാവും തീരുമാനിക്കുകയെന്നും ഡോ. നോബിള്‍ പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു ശേഷം ഹെലികോപ്ടര്‍ പറത്തുന്നതില്‍ സാങ്കേതിക പ്രശ്നമുള്ളതിനാലാണ് റോഡ് മാര്‍ഗം അവയവം എത്തിക്കാന്‍ തീരുമാനിച്ചത്. വിടപറയും മുന്‍പേ നാല് പേര്‍ക്ക് അവയവങ്ങള്‍ ദാനംചെയ്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയാണ് ആലിന്റെ മടക്കം. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. കുട്ടിയുടെ കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും. ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആലിനെ യാത്രയാക്കി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങി ആലിന് ഷെറിന് നിത്യതയിലേക്ക്. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത ആലിന് ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകാന്‍ ആലിന് ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുന്നതിനിടെയാണ് അലിന് ആലിന് ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. എറണാകുളം അമൃത ആശുപത്രിയില്‍ നടന്ന ശസത്രക്രിയകള്‍ക്ക് ശേഷം ആലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹം സംസ്കരിക്കും. അമൃത ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആലിനെ യാത്രയാക്കിയത്. ഞായറാഴ്ചയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
സുരക്ഷാ അനുമതിയില്ലാതെ വിമാനം സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരുകോടി പിഴയിട്ട് ഡിജിസിഎ
ന്യൂഡല്‍ഹി: സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ബസ് വിമാനം എട്ടുതവണ പറത്തിയതിന് എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)ഒരു കോടി രൂപ പിഴ ചുമത്തി. ഗുരുതരമായ നിയമലംഘനമാണ് എയര്‍ ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ വിശേഷിപ്പിച്ചു. സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ എയര്‍ഇന്ത്യയുടെ ഉന്നതതല മാനേജ്മെന്റിനെ ഡിജിസിഎ കുറ്റപ്പെടുത്തുകയും ചെയ്തു. എയര്‍ബസ് എ320 വിമാനമാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകള്‍, മറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രതിവര്‍ഷ പരിശോധന റിപോര്‍ട്ടാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ്. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ എട്ട് സര്‍വീസുകളാണ് എയര്‍ഇന്ത്യ നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലാണ് സര്‍വീസ് നടത്തിയത്. എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ പക്കല്‍ ഉണ്ടായിരുന്നതാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ എയര്‍ബസ് എ320 വിമാനം. ഫെബ്രുവരി അഞ്ചിനാണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവന്നത്. 30 ദിവസത്തിനുള്ള പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തുന്നത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണ്. നിയമലംഘനത്തിന് സാധ്യമായ ഏറ്റവും ഉയര്‍ന്ന പിഴയാണ് ചുമത്തിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.
പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു. Bhishmar directed by east coast vijayan latest update
അടിപട പൂരവുമായി ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; റാപ്പർ ചന്ദൻ ഷെട്ടി ചത്രം ഫെബ്രുവരി 20ന്
കന്നഡ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' ഫെബ്രുവരി 20-ന് തിയേറ്ററുകളിലെത്തും. അരുൺ അമുക്ത സംവിധാനം ചെയ്യുന്ന ചിത്രം, ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ എന്റർടെയ്നറാണ്.
ആലിൻ ഷെറിൻ അവയവദാന ദൗത്യം: ആംബുലൻസ് തിരുവനന്തപുരത്തെത്തി, സംസ്ഥാനത്തിത് പുതു ചരിത്രം
ആലിൻ ഷെറിൻ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്.
റവന്യൂ അവാര്‍ഡ് വേണ്ടേ വേണ്ട
കൊല്ലം: ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് മുരാരി തന്ത്രി എന്നറിയപ്പെടുന്ന വി.എസ് രാജന്‍ബാബു അറസ്റ്റിലായത്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തില്‍ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവില്‍ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജില്‍ നിന്നാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റീല്‍സിലും താരമായിരുന്ന രാജന്‍ബാബു ചാനല്‍ ചര്‍ച്ചകളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ മുരാരി തന്ത്രിയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ ജാസില്‍ ജാസി. അയാള്‍ സിനിമഎടുക്കാന്‍ പോവുകയാണെന്നും അതില്‍ റോള്‍ തരാമെന്നും പറഞ്ഞാണ് തന്നെ സമീപിച്ചെന്നും, ഒരു ദിവസം ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും ജാസി വെളിപ്പെടുത്തുന്നു. ആദ്യമായി കാണാന്‍ ചെന്നപ്പോള്‍ അയാള്‍ തന്നെ ജ്യൂസ് താന്‍ കുടിച്ചില്ലെന്നും കര്‍മ്മ എന്ന ഒരു കാര്യമുണ്ടെന്ന് തനിക്ക് ഇപ്പോള്‍ മനസിലായെന്നും ജാസി പറയുന്നു. 'കൊല്ലം പുത്തൂരില്‍ പോക്സോ കേസില്‍ അറസ്റ്റിലായ ജ്യോത്സ്യന് മുരാരി തന്ത്രിയെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. അയാളെ ആദ്യമായി ഞാന്‍ കാണുന്നത് ദുബായില്‍ വെച്ചാണ്. അയാളെ എനിക്ക് ആദ്യം പരിചയപ്പെടുത്തി തരുന്നത് മറ്റാരുമല്ല നന്ദിനി റെഡ്ഡിയാണ്. അന്ന് ആ സ്ത്രീ എന്റെ സുഹൃത്തായിരുന്നു. 'നീ നന്നായി ആക്ടിങ് ചെയ്യുന്നയാളല്ലേ, മുരാരി തന്ത്രി എന്നൊരാളെ എനിക്ക് അറിയാം. അയാള്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ്. അതിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുകയാണ് ഒപ്പം ട്രാന്‍സ്ജെന്ററായ ഡാന്‍സറുടെ വേഷം ചെയ്യാന്‍ ആളെ ആവശ്യമുണ്ട്. ആ റോള്‍ നിനക്ക് വേണ്ടി ഞാന്‍ പറഞ്ഞ് വെച്ചിട്ടുണ്ട്. നിന്റെ ഫോണ്‍ നമ്പര്‍ അയാള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ കൊടുക്കട്ടെ' എന്ന് നന്ദിനി ചോദിച്ചു.' ജാസി പറയുന്നു. 'സിനിമ സ്വപ്നം കണ്ട് നടക്കുന്നയാളായതുകൊണ്ട് നമ്പര്‍ കൊടുക്കാന്‍ ഞാനും സമ്മതം അറിയിച്ചു. ലേസര്‍ ട്രീറ്റ്മെന്റ് മാത്രമാണ് ഞാന്‍ ആ സമയത്ത് ചെയ്തത്. ഹോര്മോണ്സും എടുക്കുന്നുണ്ട്. അങ്ങനെ ഒരു ദിവസം മുരാരി തന്ത്രി എന്നെ വിളിച്ചു. ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ എനിക്ക് പറഞ്ഞ് തന്നു. വീഡിയോകള്‍ കാണാറുണ്ടെന്നും പറഞ്ഞു. പഠിക്കാന്‍ ഡയലോഗും തന്നു. കിസീസിലാണ് തന്ത്രിയുടെ താമസം. നന്ദിനി റെഡ്ഡിയുടെ ബാറും അതിന് അടുത്താണ്. നന്ദിനി ഇതുപോലെ കുറേ കൂതറകളാണ് കമ്പനി.' ജാസി പറയുന്നു. 'ചിലരെയൊക്കെ എനിക്കും പരിചയപ്പെടുത്തി തന്നിട്ടുണ്ട്. സിനിമയുടെ കഥ കേട്ടപ്പോള്‍ വലിയ കുഴപ്പം തോന്നിയിരുന്നില്ല. ഒരു ദിവസം വീട്ടിലേക്ക് ഇയാള്‍ എന്നെ ക്ഷണിച്ചു. അപ്പോഴൊന്നും മോശമായി ഒന്നും തോന്നിയിരുന്നില്ല. ഇയാള്‍ ഫ്രോഡാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനും ആഷിയും മറ്റൊരു സുഹൃത്തും കൂടിയാണ് പോയത്. ജ്യൂസ് അയാള്‍ തന്നെങ്കിലും ഞാന്‍ കുടിച്ചില്ല. അതിനിടയില്‍ അയാള്‍ എനിക്ക് സിനിമയിലെ സീനുകള്‍ അഭിനയിച്ച് കാണിച്ച് തന്നു.' യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ ജാസി പറയുന്നു. 'ഞാനും ചില രംഗങ്ങള്‍ അഭിനയിച്ച് കാണിച്ച് കൊടുത്തു. ശേഷം വീണ്ടും ഒരു ദിവസം അയാള്‍ എന്നെ വിളിച്ച് ഡയലോഗ് പഠിച്ചുവോയെന്ന് അന്വേഷിച്ചു. ശേഷം ഒറ്റയ്ക്ക് കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു. എനിക്ക് അതില്‍ ഒരു റോങ് ഫീല്‍ ചെയ്തു. നന്ദിനി റെഡ്ഡി തന്ത്രിയെകൊണ്ട് പറഞ്ഞ് ചെയ്യിപ്പിച്ചതാണ്. കാരണം അയാള്‍ പകര്‍ത്തിയ വീഡിയോകള്‍ അവള്‍ക്കാണ് അയച്ച് കൊടുത്തത്. ഞാന്‍ അത് പിന്നീട് കണ്ടുപിടിച്ചു. അയാള്‍ എന്നെ ഒരുപാട് വിളിച്ചെങ്കിലും ഞാന്‍ പോയില്ല. അയാള്‍ പക്ക ഫ്രോഡാണ്. കര്‍മ എന്നൊന്നുണ്ടെന്ന് ഇപ്പോള്‍ മനസിലായി.' ജാസി കൂട്ടിച്ചേര്‍ത്തു.
അടുക്കളത്തോട്ടത്തിലെ വർണ്ണവിസ്മയം; ക്യാപ്സിക്കം കൃഷി ചെയ്യാം എളുപ്പത്തിൽ
പച്ചക്കറി വിപണിയിലെ വിലകൂടിയ താരമാണ് ക്യാപ്സിക്കം അഥവാ ബെൽ പെപ്പർ. ശരിയായ രീതിയിൽ പരിചരിച്ചാൽ നമ്മുടെ വീട്ടുമുറ്റത്തും ടെറസ്സിലും മികച്ച വിളവ് തരുന്ന ഒന്നാണ് ഈ വിള.
ഇത് പിണറായിയുടെ തിരക്കഥയും അജിത് കുമാറിന്റെ സംവിധാനവുമാണെന്ന് കെ മുരളീധരന്
കോഴിക്കോട് പേരാമ്പ്ര സ്വദേശി ദാമോദരന്‍ പോക്സോ കേസിൽ ആറ് വർഷം കഠിന തടവും 10,000 രൂപ പിഴയും. കല്യാണ വീട്ടിൽ വെച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് നാദാപുരം പോക്സോ കോടതിയുടെ വിധി.
സൗത്ത് ബ്ലോക്ക് ചരിത്രം; ഇനി 'സേവാ തീര്‍ഥ്'; പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ മന്ദിരത്തിലേക്ക് മാറി
ന്യൂഡല്‍ഹി: സൗത്ത് ബ്ലോക്കിനോട് വിടപറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ ആസ്ഥാനമായ 'സേവാ തീര്‍ഥിലേക്ക്' മാറി. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ഓഫീസ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം സേവാ തീര്‍ഥിലെ തന്റെ പുതിയ ചേംബറില്‍ എത്തിയ പ്രധാനമന്ത്രി സ്ത്രീകള്‍, യുവാക്കള്‍, അശരണരായ പൗരന്മാര് എന്നിവരുടെ
'ഒരുമുറൈ വന്ത് പാർത്തായ..' കൊറിയോഗ്രാഫി നാൻ സെഞ്ചത്, റീമേക്കിൽ ഹിന്ദി മാത്രം കണ്ടു: ശോഭന
ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ 'ഒരുമുറൈ വന്ത് പാർത്തായ' എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത് താനാണെന്ന് നടി ശോഭന. ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഗംഗ എന്ന കഥാപാത്രത്തിന്റെ ഈ നൃത്തം, 30 വർഷങ്ങൾക്കിപ്പുറവും ആഘോഷിക്കപ്പെടുന്നു.
കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്
രണ്ടാഴ്ച കൊണ്ട് ഇടിഞ്ഞത് 1.50 ലക്ഷം രൂപ!! ദുരന്തമായി വെള്ളി, ഇന്ന് മാത്രം 13,500 രൂപ കുറഞ്ഞു
റെക്കോഡ് നിലവാരത്തില്‍ നിന്ന് മൂക്കുംകുത്തി വീണിരിക്കുകയാണ് വെള്ളി. സ്വര്‍ണത്തേക്കാള്‍ അധികം വരുമാനം നല്കി കൊണ്ട് എക്കാലത്തേയും വലിയ കുതിപ്പ് നടത്തിയ വെള്ളി നിലവില്‍ അനുദിനം താഴേക്ക് പതിച്ചിരിക്കുകയാണ്. ഇന്നത്തെ നിരക്ക് അനുസരിച്ച് വെള്ളി കിലോഗ്രാമിന് 2.55 ലക്ഷം രൂപയായി കുറഞ്ഞു. അതേസമയം, പ്രാദേശിക വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് സ്വര്‍ണം 10 ഗ്രാമിന് 1.58 ലക്ഷം രൂപയായി
തിരുവനന്തപുരം: തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ സാഹിത്യ അക്കാഡമി അദ്ധ്യക്ഷന്‍ കെ. സച്ചിദാന്ദനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ട നീതിയാണെന്ന് നടന് പ്രേംകുമാര്‍. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. തനിക്ക് ഇല്ലാത്ത എന്തോ അദ്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നും പ്രേംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. ചലച്ചിത്ര മേളയുടെയും സിനിമാ അവാര്‍ഡ് നിര്‍ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ ഒരു അറിയിപ്പും കൂടാതെയാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാര്‍ വിമര്‍ശിച്ചു. അധികാരം പാര്‍ട്ടിയെ നശിപ്പിക്കും എന്നും തുടര്‍ച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നുമാണ് ഒരഭിമുഖത്തില്‍ എഴുത്തുകാരനും സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദന് പറഞ്ഞത്. ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പില്‍ ഉണ്ട്. അവിടെ തുടര്‍ച്ചയായി ഭരണം കൈ വന്നപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടു. അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാര്‍ത്ഥരായ ആളുകള്‍ അധികാരം കൈകാര്യം ചെയ്തു. അധികാരം പാര്‍ട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാള്‍. തുടര്‍ച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുകയെന്നും സച്ചിദാനന്ദന് പറഞ്ഞിരുന്നു. പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാല്‍ സി പി എം നീക്കം നടത്തുമ്പോഴാണ് കമ്യൂണിസ്റ്റ് സഹയാത്രികനായ എഴുത്തുകാരന്റെ പ്രസ്താവന. 'സച്ചിദാനന്ദന് മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച' എന്ന തലക്കെട്ടിട്ടാണ് കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന് മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്നും പ്രേം കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നുണ്ട്. 'സച്ചിദാനന്ദന് മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല' എന്നും കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സച്ചിദാനന്ദന് മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി... അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച - ചില കാര്യങ്ങള്‍ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല IFFK യുടെ മുപ്പതാം എഡിഷന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയായിരുന്നു ഒരുഭാഗത്ത്. സംസ്ഥാന സിനിമ അവാര്‍ഡിന്റെ നിര്‍ണയം ജൂറി മാരുടെ ചൂട് പിടിച്ച ചര്‍ച്ചകളുമായി മറ്റൊരുഭാഗത്ത്. അക്കാദമിയുടെ നിരവധിയായ മറ്റു പരിപാടികളും പ്രവര്‍ത്തനങ്ങളും വേറൊരുഭാഗത്ത്. ചലച്ചിത്രഅക്കാദമി ചെയര്മാന് എന്നനിലയില്‍ ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചും നേതൃത്വം നല്‍കിയും എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച കര്‍മനിരതമായ നാളുകള്‍.... സിനിമാ നയരൂപീകരണ സമിതി അംഗം എന്ന നിലയില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. അപ്പോള്‍ - ഇത്തവണത്തെ സിനിമാഅവാര്‍ഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയര്മാന് സ്ഥാനത്തുനിന്നും ഞാന്‍ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെ പുറത്താക്കുന്നു. ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും സാംസ്കാരികപ്രവര്‍ത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു. ഒരവസരത്തില്‍ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയര്‍മാനെന്ന നിലയില്‍ 'പ്രേംകുമാറിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീര്‍ത്തിക്കുകയുണ്ടായി. ആ എന്റെ പ്രവര്‍ത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീര്‍ത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസ്സാരമായാണ് അലിഞ്ഞില്ലാതായത്. ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കര്‍മനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാന്‍ സന്ദേഹിയായി. മാസങ്ങള്‍ക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന 'ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും' നാം ഓര്‍ക്കേണ്ടതല്ലേയെന്ന' തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് - എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു. ചെയര്മാന് സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം. കേരള സാഹിത്യഅക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന് മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്മാന് സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല. ചെയര്‍മാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയര്മാന് ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ - അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന് മാഷിനുണ്ടെന്നതോന്നലുളവാക്കുന്നു. അത് എന്നെ ശരിക്കും അത്ഭുതപെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന് മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്ന ചോദ്യം ബാക്കിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേര്‍ക്ക് ഒരു നീതി മറ്റു ചിലര്‍ക്ക് വേറൊരു നീതി എന്ന നിര്‍വചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ 'കിഴവനും കടലും' എന്ന നോവലിലെ 'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഒട്ടും യാദൃശ്ചികമല്ല. സാമാന്യനീതിയെന്നത് ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണല്ലോ... പ്രേംകുമാര്‍ മുന്‍ ചെയര്മാന് കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി
ചൈനയിൽ ഒരു പത്തുവയസ്സുകാരി, പുതുവത്സര സമ്മാനമായി ലഭിച്ച പണം മാതാപിതാക്കൾ ചെലവാക്കുമെന്ന് ഭയന്ന് സ്വർണ്ണം വാങ്ങി സൂക്ഷിച്ചതാണ് വാര്‍ത്തയാവുന്നത്. സ്വർണ്ണവില കുതിച്ചുയർന്നതോടെ വന്‍ലാഭം.
ഇനി വൈഫൈ മോഡലില്‍ വായുവിലുടെ വയര്‍ലെസ് വൈദ്യുതി!
കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ചൊല്ലിയുള്ള തര്‍ക്കം അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു. ഡി.സി.സി പ്രസിഡന്റ് വിളിച്ച യോഗം ബഹിഷ്കരിച്ച ആറ് കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്.
കൊച്ചി: ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ ആശകൾ ആയിരം ആഗോളതലത്തിൽ ചിത്രം പത്ത് കോടി രൂപ എന്ന വലിയ ഗ്രോസ് കളക്ഷൻ നേട്ടത്തിലേക്ക് അടുക്കുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോളാണ് ഈ നേട്ടം. 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദ്ദീൻ, ആശ ശരത്ത്, ഇഷാനി കൃഷ്ണ എന്നിവരുടെ മികച്ച പ്രകടനങ്ങൾ ചിത്രത്തിന് വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിത്തരുന്നുണ്ട്. രമേശ് പിഷാരടി, സുധീർ പരവൂർ, കുഞ്ചൻ, ഷാജു ശ്രീധർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്ന് നിർമ്മിച്ച ചിത്രം ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണവും സനൽ ദേവിന്റെ സംഗീതവും ചിത്രത്തിന്റെ ആകര്ഷണത വർധിപ്പിക്കുന്നു.
സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത്
ആഗോള അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ളയെന്ന് കെ സി വേണുഗോപാല്‍
കൊച്ചി : മലയാള സിനിമയിൽ ഇതുവരെ കാണാത്ത വേറിട്ട പ്രൊമോഷൻ തന്ത്രങ്ങളുമായി സൈജു കുറുപ്പിന്റെ പുതിയ ചിത്രം ഭരതനാട്യം 2: മോഹിനിയാട്ടം എത്തുന്നു. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ സൂപ്പർ താരങ്ങൾ പോസ്റ്ററുകൾ പുറത്തിറക്കുമ്പോൾ, ഇവിടെ മലയാളത്തിലെ കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങളാണ് ചിത്രം പരിചയപ്പെടുത്തുന്നത്. വില്ലന്മാർ തുടങ്ങിയ മോഹിനിയാട്ടം: കളം കാവലിലെ സ്റ്റാൻലി ദാസ്, കമ്മാര സംഭവത്തിലെ കമ്മാരൻ നമ്പ്യാർ, മാർക്കോ എന്നീ 'ഐക്കോണിക്' കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. എന്തുകൊണ്ടാണ് ഈ വില്ലൻ കഥാപാത്രങ്ങൾ സൈജു കുറുപ്പിന്റെ ചിത്രത്തിന് കൈകോർക്കുന്നത് എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. ഒരു സ്ലോ പോയിസൺ പോലെ പ്രേക്ഷകരിലേക്ക് നിഗൂഢത പടർത്താൻ ഈ നീക്കത്തിലൂടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. സൈജു കുറുപ്പിന്റെ മൈൽസ്റ്റോൺ ചിത്രം: സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിനുണ്ട്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രം ഡാർക്ക് ഹ്യൂമർ (ഇരുണ്ട ഹാസ്യം) ശൈലിയിലാണ് ഒരുങ്ങുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവരാണ് നിർമ്മാതാക്കൾ. വിഷ്ണു ആർ. പ്രദീപ്, കൃഷ്ണദാസ് മുരളി എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നു. ബബ്ലു അജുവാണ് ഛായാഗ്രഹണം. ഇലക്ട്രോണിക് കിളിയുടേതാണ് സംഗീതം.
തിരുവനന്തപുരം: വിവാഹ സദ്യക്ക് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വരന്റേയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലടിച്ചു. ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയില്‍ വിവാഹ സല്‍ക്കാര ഹാളില്‍ കഴിഞ്ഞദിവസമാണ് സംഭവം. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു, ഒടുവില്‍ ഇരുകൂട്ടരും തമ്മിലുള്ള പൊരിഞ്ഞ സംഘര്‍ഷത്തില്‍ കലാശിച്ചു. മാറനല്ലൂര്‍ നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പൊലീസ് കല്യാണ മണ്ഡപത്തിലെത്തി. അതേസമയം സംഭവത്തില്‍ ഇരു കൂട്ടരും പരാതി നല്കാന് തയ്യാറായില്ല. ഇതോടെ പൊലീസ് സംഘം മടങ്ങി. ഇന്ന് രാവിലെ മുതല്‍ അടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി.
വടകരയില്‍ അടച്ചിട്ട വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച
മന്നമ്പത്ത് സുബൈറിന്റെ വീട്ടില്‍ നിന്ന് ഏഴ് പവന് സ്വര്‍ണവും ഏഴായിരം രൂപയുമാണ് കളവുപോയത്
Jasi allegation against murari thantri.പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെതിരെ സോഷ്യൽ മീഡിയ താരം ജാസി രംഗത്ത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സമീപിച്ചെന്നും ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെട്ടെന്നും ജാസി വെളിപ്പെടുത്തി.
മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടി പരിക്കേല്പിച്ച പ്രതികള്‍ പിടിയില്‍
മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടി പരിക്കേല്പിച്ച പ്രതികള്‍ പിടിയില്‍
ബലേനോയോ, ഇഗ്നിസോ? ഏത് വാങ്ങണം? കൺഫ്യൂഷൻ തീർക്കാം…
നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഡ്രൈവ് ചെയ്യാൻ ഇഗ്നിസാണ് കൂടുതൽ മികച്ചത്. ഉയർന്ന സീറ്റിംഗ് പൊസിഷൻ ഡ്രൈവർക്ക് റോഡ് വ്യക്തമായി കാണാൻ സഹായിക്കുന്നു. എന്നാൽ ഹൈവേകളിൽ ബലേനോയാണ് കൂടുതൽ സുരക്ഷിതമായി തോന്നിക്കുക. വേഗത കൂടുമ്പോഴും തറയോട് ചേർന്ന് നിൽക്കുന്ന ബലേനോയുടെ ഡിസൈൻ കാറ്റിന്റെ ആഘാതത്തെ പ്രതിരോധിക്കും.
കൊളംബോ: ടി20 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ നേരിട്ട അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയൻ നിരയെ ആശങ്കയിലാഴ്ത്തി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്റെ പരിക്ക്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സിംബാബ്വെ ഓസ്ട്രേലിയയെ 23 റൺസിനാണ് തകർത്തത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റത് പന്തെറിയുന്നതിനിടെ: സ്വന്തം ഓവറിൽ പന്ത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സ്റ്റോയിനിസിന്റെ കൈവിരലിന് പരിക്കേറ്റത്. കടുത്ത വേദനയെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹം കളം വിട്ടിരുന്നു. ആ ഓവറിലെ അവസാന പന്ത് എറിഞ്ഞത് കാമറൂൺ ഗ്രീൻ ആയിരുന്നു. പിന്നീട് ഏഴാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും 4 പന്തിൽ 6 റൺസ് എടുക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. സ്റ്റോയിനിസിന്റെ പരിക്ക് ഗൗരവകരമാണോ എന്ന് മെഡിക്കൽ സംഘം പരിശോധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്നും സഹതാരം മാത്യു റെൻഷോ പറഞ്ഞു. സിംബാബ്വെയുടെ ചരിത്ര വിജയം: ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്വെ നിശ്ചിത 20 ഓവറിൽ 169 റൺസാണ് എടുത്തത്. ഓപ്പണർ ബ്രയാൻ ബെന്നറ്റിന്റെ (64*) പോരാട്ടവീര്യമാണ് അവർക്ക് മികച്ച സ്കോർ നൽകിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയെ ബ്ലെസിങ് മുസറബാനിയുടെയും (4/17) ബ്രാഡ് ഇവാൻസിന്റെയും (3/23) ബൗളിംഗ് പ്രകടനം 146 റൺസിൽ തളച്ചു. 65 റൺസെടുത്ത മാത്യു റെൻഷോ മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്. ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സിംബാബ്വെ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത്.
ഖലീലുല്‍ ബുഖാരി തങ്ങളുടെ ബംഗാള്‍ യാത്രക്ക് പ്രൗഢമായ സമാപനം
റൂട്ട്ഡ് 2026 ;തൈബ ഗാര്ഡന് റമളാന്‍ ഇന്റേണ്‍ഷിപ്പ് ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഒരു നൂറ്റാണ്ടിന് ശേഷം പൂർവ്വികരുടെ മണ്ണിലേക്ക്, 8 കോടിയുടെ ഫാം ഹൗസ് വാങ്ങി യുവാവ് !
ഇറ്റലിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പൂർവ്വികരുടെ മണ്ണിലേക്ക് ഒരു അമേരിക്കൻ അഭിഭാഷകൻറെ മടക്കം. വിറ്റോ ആൻഡ്രിയ റാക്കനെല്ലി എന്ന യുവാവ് 8 കോടിയിലധികം രൂപ മുടക്കി ഇറ്റലിയിലെ ടസ്കാനിയിൽ ചരിത്രപ്രസിദ്ധമായ ഒരു ഫാം ഹൗസ് സ്വന്തമാക്കിയിരിക്കയാണ്.
ഭോപ്പാല്‍: ഭോപ്പാലില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നാല് വ്യത്യസ്ത വാഹനങ്ങള്‍ക്കുള്ളിലിട്ട് ക്രൂരമായി പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഒരു ഥാര്‍ എസ്യുവി ഉള്‍പ്പെടെ നാല് കാറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഔസഫ് അലി ഖാന് ഫെബ്രുവരി 3-ന് അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ കൂട്ടാളിയും ഭോപ്പാലില്‍ ജിം നടത്തുന്നയാളുമായ മാജ് ഖാന് ഫെബ്രുവരി 8-നാണ് പിടിയിലായത്. കേസിന്റെ ഗൗരവം പരിഗണിച്ച് എസിപി അങ്കിത ഖത്രക്കറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് കമ്മീഷണര്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ വെച്ച് നാല് വ്യത്യസ്ത കാറുകളിലായിട്ടാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് എസ്ഐടിയുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഖാനുഗാവ് മേഖലയില്‍ വെച്ച് ഔസഫ് അലി ഖാന് പെണ്‍കുട്ടിയെ ഥാര്‍ കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയും ഐഫോണ്‍ ഉപയോഗിച്ച് ജനലിലൂടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതായി ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. ഈ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് 40,000 രൂപ ഇവര്‍ തട്ടിയെടുക്കുകയും പലതവണ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ സീഹോര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു, ഇത് പോലീസ് കണ്ടെടുത്തു. എന്നാല്‍ വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച ഐഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിനിടെ, കൊഹെഫിസ പോലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ മാജ് ഖാനുമായി ബന്ധം പുലര്‍ത്തുകയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ എസ്ഐടി വിശദമായ അന്വേഷണം നടത്തിവരികയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെന്ന വ്യാജേന പ്രവേശിച്ച യുവതി സുരക്ഷാ ജീവനക്കാരുടെ പിടിയിലായി. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. “ഇവ” എന്നാണ് യുവതി ആദ്യം പേര് പറഞ്ഞത്. പെരുന്ന സ്വദേശിനിയാണെന്നും ഇപ്പോൾ പേരൂർക്കടയിൽ താമസിക്കുന്നുവെന്നും അവൾ അറിയിച്ചു. രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവേശിച്ച യുവതി, താൻ സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്ന് സുരക്ഷാ ജീവനക്കാരോട് പറഞ്ഞു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ സുരക്ഷാ വിഭാഗം അധികൃതരെ വിവരം അറിയിച്ചു. ബന്ധപ്പെട്ട വിഭാഗത്തിൽ […] The post തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍ appeared first on ഇവാർത്ത | Evartha .
മഞ്ചേശ്വരത്ത് വോട്ടര്‍ പട്ടിക അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന് പരാതി
ബിജെപി നേതാവ് ഫോം 7 ദുരുപയോഗം ചെയ്യുന്നതായി എ കെ എം അഷ്റഫ് എംഎല്‍എ
വടകര ചെക്കോട്ടി ബസാറിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. മന്നയിൽ മന്നമ്പത്ത് സുബൈറിന്റെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണ്ണവും ഏഴായിരം രൂപയുമാണ് മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആകാശത്ത് തല്ലുമാല!
കൊച്ചി: വിവാഹ മോചിതയായ യുവതിയോട് ചങ്ങാത്തം സ്ഥാപിച്ച് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവന് സ്വര്‍ണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ടി.ടി.ആര് ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാള്‍ ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കാലടി പൊലീസ് അറിയിച്ചു.
വർക്കലയിൽ 17കാരി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല മേൽവെട്ടൂർ സ്വദേശിനി ശിവകാമി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെടുങ്ങണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശിവകാമി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റർ .ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് എം വി ഗോവിന്ദന് മാസ്റ്റർ ചോദിച്ചു. ജനത്തിരക്കല്ല കണ്ടത്. സ്റ്റേജിലെ തിരക്ക് ആണ്. ഒരു സ്റ്റേജ് മാനേജ്മെന്റ് പോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് സ്റ്റേറ്റ് മാനേജ്മെന്റ് നടത്താനാവുക. അതൊക്കെ ജനം കണ്ടതാണ്. […] The post ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുക: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha .
ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാന നഗരി; അധിക സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി, ക്രമീകരണങ്ങൾ അറിയാം
മാർച്ച് 3ന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്കായി കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റൂട്ടുകൾ, ബസുകളുടെ പാർക്കിംഗ്, സർവീസ് സമയം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നോക്കാം.
വിശ്വാസികളല്ലാത്തവര്‍ അമ്പലം ഭരിക്കുമ്പോള്‍ കണ്ണ് സമ്പത്തില്‍ മാത്രം: കെ സി വേണുഗോപാല്‍
ശബരിമല അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന ഏറ്റവും വലിയ കൊള്ള ഹൈക്കോടതി പരിശോധിക്കണം
അനോമിയുടെ സക്സസ്സ് ടീസർ പുറത്തിറക്കി മമ്മൂട്ടിയും മോഹൻലാലും
അനോമിയുടെ സക്സസ്സ് ടീസർ പുറത്തിറക്കി മമ്മൂട്ടിയും മോഹൻലാലും
സ്വകാര്യത നഷ്ടപ്പെടാതെ വാട്സാപ്പ് ഉപയോഗിക്കണോ?
വാട്സാപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഫോൺ നമ്പറുമായി നമ്മുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സ്വകാര്യതയ്ക്ക് പലപ്പോഴും വെല്ലുവിളി നേരിടാറുണ്ട്. നമുക്ക് പരിചയമില്ലാത്തവർക്ക് പോലും നമ്മുടെ നമ്പർ കാണാൻ കഴിയുമെന്നത് വലിയൊരു പ്രശ്നമാണ്. എന്നാൽ സ്വന്തം ഫോൺ നമ്പർ പരസ്യമാക്കാതെ തന്നെ വാട്സാപ്പ് ഉപയോഗിക്കാൻ ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
പയ്യാമ്പലം പടന്നപ്പാലം തോട്ടിൽ വെള്ളം കെട്ടിനിന്ന് ജലം മലിനമാകുന്നത് ഒഴിവാക്കാനായി തോടും കടലും ചേരുന്ന പയ്യാമ്പലം ഭാഗത്ത് അഴി മുറിക്കൽ പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കും
ദൃശ്യം 3’ തിയറ്റർ കരാർ പുറത്ത്
മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന മലയാള ചിത്രം ദൃശ്യം 3യുടെ തിയറ്റർ ഉടമകളുമായുള്ള ആശീർവാദ് സിനിമാസിന്റെ കരാർ പുറത്ത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ദൃശ്യം സിനിമയാണ് ചർച്ചാവിഷയം. ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് ദിവസവും നാല് പ്രദർശനം നടത്താന്‍ തിയറ്റർ ഉടമകൾ സമ്മതം മൂളിയെന്ന് ആണ് കരാറിൽ പറയുന്നത്.
മഹാശിവരാത്രി: ബെംഗളൂരുവിൽ മാംസ വിൽപനയ്ക്ക് വിലക്ക്
മഹാശിവരാത്രി പ്രമാണിച്ച് ബെംഗളൂരുവിൽ മാംസ വിൽപനയ്ക്ക് വിലക്കേർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) യുടേതാണ് ഉത്തരവ്. ശിവരാത്രി ദിവസമായ ഫെബ്രുവരി 15ന് അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും കടകളിൽ മാംസം വിൽക്കുന്നതും പൂർണമായും നിരോധിക്കുമെന്ന് ജിബിഎ അറിയിച്ചു.
യുവതിയെ പ്രതി വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലൈംഗികമായി ഉപദ്രവിച്ചും, ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവൻ സ്വർണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.
ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാം; യോഗ്യതകൾ അറിയാം
ഇന്ത്യൻ ആർമിയിൽ ഓഫീസർമാരായി ചേരാൻ ആഗ്രഹിക്കുന്ന എൻസിസി ഉദ്യോഗാർത്ഥികൾക്ക് 124-ാം NCC സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷിക്കാം. ഫെബ്രുവരി 13 മുതൽ ഓൺലൈനായാണ് രജിസ്ട്രേഷൻ ആരംഭിക്കുക. ഒക്ടോബർ മുതൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

26 C