28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആര്‍.
കാസര്‍ഗോഡ്: കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ഉദിനൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെന്ന് പൊലീസ്. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഒരു വര്‍ഷത്തിനിടെ പെണ്‍കുട്ടി ഗുരുതര ലൈംഗിക ചൂഷണമാണ് നേരിട്ടത്. കേസില്‍ നിലവില്‍ അഞ്ച് പ്രതികളാണ് ഉള്ളത്. അന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ പ്രതിയായ പതിനഞ്ച് വയസുകാരനാണ് സമുഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 15 വയസുകാരന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കട ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികളായ റാഷിദ്, 15 വയസുകാരന്, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് എന്നിവരാണ് മറ്റുള്ള പ്രതികള്‍. ഇതില്‍ സഹോദരി ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് അസുഖ ബാധിതനായി മരിച്ചു. കേസിലെ മുഖ്യപ്രതിയായ 15 വയസുകാരനെയും റാഷിദിനെയുമാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. റാഷിദ് രണ്ടാഴ്ച്ച മുന്‍പ് ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ചുകൊടുത്തിരുന്ന ആളായിരുന്നു റാഷിദ്. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയപ്പോളാണ് ഒന്നിലേറെ പേര് പീഡിപ്പിച്ച വിവരം പുറത്തുവന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചതായി ചന്തേര പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആയിരം വർഷം പഴക്കമുളള കല്ലറയിൽ കണ്ടെത്തിയത് സ്വർണം! വളകളും കമ്മലുകളും നെഞ്ചാഭരണവും, വില എത്ര വരും?
ഒരു തരി പൊന്നിന് പോലും പൊന്നും വില കൊടുക്കേണ്ടി കാലമാണിത്. ഇന്ന് സ്വർണം അണിയാനുളള ആഭരണം എന്നതിനപ്പുറം വിലപ്പെട്ട നിക്ഷേപം കൂടിയാണ്. എന്നാൽ പണ്ട് അതല്ല സ്ഥിതി. പല നാടുകളിലും മരണപ്പെട്ട ആളുകളുടെ ശവക്കല്ലറകളിൽ സ്വർണം കൂടി വെച്ച് അടക്കം ചെയ്തിരുന്നു. പുരാതന കാലത്തെ ശവക്കല്ലറകൾ സ്വർണത്തിന് വേണ്ടി തേടിപ്പിടിച്ച് കുഴിച്ച് നോക്കുന്ന ആളുകളും ഉണ്ട്. ഇപ്പോഴിതാ
കേരളത്തിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് അപ്പീൽ നൽകാനുള്ള നടപടിക്രമങ്ങളും, ഓൺലൈനായി പേരുണ്ടോ എന്ന് പരിശോധിക്കാനുള്ള വഴികളും ഇതിൽ വിശദീകരിക്കുന്നു.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വേനൽ മഴ ശക്തമായി തുടരുന്നു. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജും യൂത്ത് കോണ്‍ഗ്രസും തെരുവില്‍ നേര്‍ക്കുനേര്‍!
'സൂപ്പർ മാസീവ് ബ്ലാക്ക് ഹോളുകൾ', സമീപ ഗാലക്സികളെയും താരാപഥങ്ങളെയും നശിപ്പിക്കുന്ന സീരിയർ കില്ലന്മാർ
ഭൂമിയിലെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന പരിസ്ഥിതി സംവിധാനങ്ങളെപ്പോലെ, ഒരു മേഖലയിലെ മാറ്റം മറ്റൊന്നിനെ ഗൗരവമായി ബാധിക്കാമെന്നതാണ് അവരുടെ വിലയിരുത്തൽ. എല്ലാ വലിയ ഗാലക്സികളുടെയും കേന്ദ്രത്തിൽ സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്
എസ്ഐആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ വോട്ടര്‍പട്ടികയില്‍ 2.69 കോടി വോട്ടര്‍മാര്‍
തിരുവനന്തപുരം: എസ്ഐആര്‍ നടപടികള്‍ക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു electoralsearch.eci.gov.in എന്ന വോട്ടര്‍മാര്‍ക്ക് പേരുണ്ടോയെന്ന് പരിശോധിക്കാം. എപിക് നമ്പറും മൊബൈല്‍ ഫോണും ഉപയോഗിച്ച് പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കാം. അന്തിമ വോട്ടര്‍പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്. കരട് പട്ടികയില്‍ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകള്‍ പരിഗണിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേര് പട്ടികയില്‍നിന്ന് പുറത്തായതായിരുന്നു. എസ്ഐആര്‍ നടപടികള്‍ക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ലക്ഷം വോട്ടര്‍മാരുടെ കുറവും എസ്ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്. ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്മാര് - 1,31,26,048, സ്ത്രീകള്‍ - 1,38,27,319, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ - 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകും. ഡിസംബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്പട്ടികയിന്മേല് പരാതികള്‍ സ്വീകരിക്കുകയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് അന്തിമ വോട്ടര്‍ പട്ടികയാണ് പ്രദ്ധീകരിച്ചിരിക്കുന്നത്.
ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ ഇത് കുടിക്കൂ
ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ ഇത് കുടിക്കൂ
റീല്‍സ് ചിത്രീകരണത്തിനിടെ യുവതി അഴുക്കുചാലില്‍ വീണു; 22-കാരിയെ സാഹസികമായി രക്ഷിച്ച് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ആഴമേറിയ അഴുക്കുചാലില്‍ വീണ യുവതിയെ സാഹസികമായി ഡല്‍ഹി പോലീസ് രക്ഷപ്പെടുത്തി. ഡല്‍ഹി നജഫ്ഗഡില്‍ സോഷ്യല്‍മീഡിയ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വിഡിയോ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ കാല് വഴുതി വീണ 22-കാരിയെ ഡല്‍ഹി പൊലീസിന്റെ പട്രോളിംഗ് സംഘമാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അഴുക്കുചാലില്‍ വീണ യുവതി രക്ഷയ്ക്കായി നിലവിളിക്കുന്നത് കേട്ടാണ് പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ചളി നിറഞ്ഞ വെള്ളത്തില്‍ നിന്ന് യുവതിയെ കരയ്ക്കെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ കയര്‍ താഴ്ത്തി നല്കി. കയറില്‍ പിടിച്ച് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ യുവതി പലതവണ ബാലന്‍സ് തെറ്റി വീണ്ടും മലിനജലത്തിലേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ അതീവ ജാഗ്രതയോടെയാണ് പൊലീസ് അവരെ സുരക്ഷിതമായി പുറത്തെടുത്തത്. അപകടകരമായ രീതിയില്‍ റീല്‍സ് ചിത്രീകരിക്കാനല്ല താന്‍ ശ്രമിച്ചതെന്ന് രക്ഷപ്പെട്ട ശേഷം യുവതി പ്രതികരിച്ചു. പ്രദേശത്തെ അഴുക്കുചാലുകള്‍ മാലിന്യം നിറഞ്ഞ് അടഞ്ഞുപോകുന്നതിനെക്കുറിച്ചും അത് ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും ബോധവല്‍ക്കരണം നടത്താനാണ് വിഡിയോ എടുത്തതെന്ന് അവര്‍ വ്യക്തമാക്കി. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ അഭിനന്ദിക്കുമ്പോഴും, ഇത്തരം സ്ഥലങ്ങളില്‍ വിഡിയോ ചിത്രീകരിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.
കൊച്ചി: ഭർത്താവും സംവിധായകനുമായ ബോബൻ സാമുവൽ അഭിനയിച്ച സിനിമകളിലെ ഇൻ്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കി നടി രശ്മി ബോബൻ. ഒരു കലാകാരനെന്ന നിലയിൽ അത് അദ്ദേഹത്തിൻ്റെ തൊഴിലിൻ്റെ ഭാഗമാണെന്നും, വ്യക്തിപരമായ ഇടത്തിൽ നിന്നല്ല താൻ അതിനെ കാണുന്നതെന്നും രശ്മി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് രശ്മി ഈ വിഷയത്തിൽ വീണ്ടും പ്രതികരിച്ചത്. മുൻപ് ഭർത്താവ് അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തെറ്റില്ലെന്ന് രശ്മി ബോബൻ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അദ്ദേഹം അങ്ങനെയൊരു രംഗം ചെയ്തപ്പോൾ ചിലർ ചോദിച്ചിരുന്നു, രശ്മി എങ്ങനെയാണ് അത് കണ്ടുനിൽക്കുന്നത് എന്ന്. ഞാൻ എന്റെ വീടിന്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ലല്ലോ അത് കണ്ടത്. അദ്ദേഹം ഒരു ആർട്ടിസ്റ്റാണ്. അതൊരു കഥാപാത്രമാണ്. ആ കഥ ഡിമാൻഡ് ചെയ്യുന്നതുകൊണ്ടാണ് അത് ചെയ്തത്. അത്രയേയുള്ളൂ, രശ്മി വ്യക്തമാക്കി. മിനിസ്ക്രീനിലെ അവതാരകയായി കരിയർ ആരംഭിച്ച് പിന്നീട് സീരിയലുകളിലും സിനിമകളിലും സജീവമായ താരമാണ് രശ്മി ബോബൻ. 'മനസിനക്കരെ', 'അച്ചുവിന്റെ അമ്മ', 'പോക്കിരിരാജ', 'ബാബാ കല്ല്യാണി', 'റെഡ് ചില്ലീസ്' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും രശ്മിക്ക് വലിയ ആരാധകവൃന്ദമുണ്ട്. രശ്മിയെപ്പോലെ തന്നെ മലയാളികൾക്ക് സുപരിചിതനാണ് അവരുടെ ഭർത്താവും പ്രശസ്ത സംവിധായകനുമായ ബോബൻ സാമുവൽ. ഒരു പരമ്പരയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് രശ്മിയും ബോബനും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്. തങ്ങളുടേത് പ്രണയവിവാഹമായിരുന്നുവെന്നും, തുടക്കത്തിൽ ചിലർ ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും രശ്മി പങ്കുവെച്ചു. നിനക്ക് പറ്റിയ ആളല്ല എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്, രശ്മി കൂട്ടിച്ചേർത്തു.
യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്നീ വിമാനവാഹിനികൾ ഇറാൻ തീരത്തിന് സമീപം നിലയുറപ്പിച്ചതിനെ തുടര്‍ന്ന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. വിമാനവാഹിനിക്കപ്പലുകൾ അപകടകാരികളാണ്, എന്നാൽ അവയെ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുക്കാൻ ശേഷിയുള്ള ആയുധങ്ങൾ അതിലും അപകടകാരികളാണ് എന്നായിരുന്നു ഫെബ്രുവരി 17ന് നടത്തിയ പ്രസംഗത്തിൽ ഖമേനിയുടെ പ്രഖ്യാപനം. ആയുധത്തിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, ഹോർമുസ് കടലിടുക്കിൽ മേധാവിത്വം സ്ഥാപിക്കാനുള്ള ഇറാന്റെ പ്രഹരശേഷിയെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണിത്. ഇറാന്റെ പക്കലുള്ള അത്യാധുനിക 'ഫത്താഹ്' ഹൈപ്പർസോണിക് മിസൈലുകളാണ് ഖമേനി സൂചിപ്പിച്ച ആയുധങ്ങളിൽ പ്രധാനമായി കരുതപ്പെടുന്നത്. ശബ്ദത്തേക്കാൾ 13 മുതൽ 15 മടങ്ങ് വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഫത്താഹ്-1, മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ രൂപകൽപ്പന ചെയ്തതാണ്. ഇതിന്റെ പരിഷ്കരിച്ച പതിപ്പായ ഫത്താഹ്-2 കൂടുതൽ സങ്കീർണ്ണമായ പാതയിലൂടെ സഞ്ചരിച്ച് ശത്രു കപ്പലുകളെ തകർക്കാൻ ശേഷിയുള്ളതാണെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു. 2024 ഒക്ടോബറിൽ ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിൽ ഇത്തരം മിസൈലുകൾ ഇറാൻ വിജയകരമായി പരീക്ഷിച്ചിരുന്നു.
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ പൊട്ടി അപകടം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു
നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും, മറിഞ്ഞ ഓട്ടോ മറ്റൊരു കാറിലിടിച്ച് നില്‍ക്കുകയുമായിരുന്നു.
നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്, നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈത്തിൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനയിൽ 319 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ലൈസൻസില്ലാതെ വാഹനം ഓടിച്ച കുട്ടികളടക്കം നിരവധി പേർ പിടിയിലാവുകയും 80 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിച്ചിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു
ഹാർഡ്വെയർ നിർമാണ രംഗത്തേക്ക് ഓപ്പൺ എഐ; സ്മാർട്ട് സ്പീക്കറുകളും സ്മാർട്ട് ഗ്ലാസുകളും നിർമിക്കും
പ്രശസ്ത ആപ്പിൾ ഡിസൈനർ ജോണി ഐവിന്റെ സ്റ്റാർട്ടപ്പായ ഐ ഒ പ്രോഡക്ട്സിനെ 6.5 ബില്യൺ ഡോളറിന് ഏറ്റെടുത്തതോടെയാണ് ഓപ്പൺ എ ഐ ഈ രംഗത്ത് സജീവമായത്.
കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിൽ ബിവറേജസ് കോർപ്പറേഷന്റെ ആദ്യ പ്രീമിയം മദ്യ വില്പനശാലയായ 'ഹൈ സ്പിരിറ്റ്സ് - എ ബെവ്കോ ബൊട്ടീക്' പ്രവർത്തനം ആരംഭിച്ചു. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഈ ഔട്ട്ലെറ്റിനെതിരെ കെസിബിസി മദ്യ വിരുദ്ധ സമിതി പ്രതിഷേധം.
ഇന്ത്യയിലെ ബൗദ്ധ കേന്ദ്രങ്ങളിലൂടെ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇതാണ് അവസരം. ഐആർസിടിസിയുടെ ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിൻ പാക്കേജില്‍ വൻ കിഴിവ്.
ജെൻ സി ട്രാവൽ വേൾഡിലെ പുതിയ വൈറൽ ട്രെൻഡ്; യാത്ര കഴിഞ്ഞു വരുമ്പോൾ ഇനി നിങ്ങൾ ലുക്കിലും സ്മാർട്ടാകും
ജെൻ സികൾ ട്രാവൽ പ്ലാൻ ചെയ്യുന്നത് വെറുതെ കാഴ്ചകൾ കാണാൻ വേണ്ടിയല്ല, മറിച്ച് വെക്കേഷൻ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ലുക്കിലും കോൺഫിഡൻസിലും ഒരു വലിയ ‘ഗ്ലോ-അപ്പ്’ കൊണ്ടുവരാൻ വേണ്ടിയാണ്. ഇതിനെയാണ് സോഷ്യൽ മീഡിയ വേൾഡ് 'ഗ്ലോക്കേഷൻ' എന്ന് വിളിക്കുന്നത്.
പത്തനാപുരം: ഭൂമി തരം മാറ്റി നല്‍കുന്നതിന് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് സംഘം പിടികൂടി. പിറവന്തൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും തിരുവനന്തപുരം പേട്ട സ്വദേശിയുമായ മുഹമ്മദ് ഖാനെയാണ് കൊല്ലം വിജിലന്‍സ് ഡി.വൈ.എസ്.പി.ബൈജു എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടികൂടിയത്. പിറവന്തൂര്‍ സ്വദേശിയായ പരാതിക്കാരന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്റ് ഭൂമി തരം മാറ്റി നല്‍കുന്നതിനാണ് വില്ലേജ് അസിസ്റ്റന്റ് പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 22 വര്‍ഷത്തെ സര്‍വീസുള്ള മുഹമ്മദ്ഖാന് മൂന്ന് നാല് മാസത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയിലാകുന്നത്. ഭൂമി തരം മാറ്റി നല്‍കുന്നതിന് വസ്തുവിന്റെ ഫെയര്‍ വാല്യു നിശ്ചയിക്കാന്‍ 10000 രൂപ പരാതിക്കാരന്റെ അമ്മയോട് ആവശ്യപ്പെട്ടു. വിവരം വിജിലന്‍സില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. വിജിലന്‍സ് ഡിവൈഎസ്പി എസ് എസ് ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൂടുതല്‍ പരാതികളുണ്ടോ എന്ന കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. വിജിലന്‍സ് നല്കിയ തുകയുമായിട്ട് പരാതിക്കാരന് മുഹമ്മദ് ഖാനെ സമീപിച്ചു. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇതിന് മുന്‍പ് ആരുടെയെങ്കിലും പക്കല്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഭൂമി തരം മാറ്റി നല്‍കുന്നതിന് പുനലൂര്‍ ആര്.ഡി.ഒ.ഓഫീസില്‍ നല്‍കിയിരുന്ന അപേക്ഷ ഇതിന്റെ ഫെയര്‍ വാല്യൂ കണക്കാക്കുന്നതിനു വേണ്ടി വില്ലേജ് ഓഫീസിലേക്ക് അയച്ചു നല്‍കിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഫയല്‍ വില്ലേജ് ഓഫീസില്‍ നിന്നും ആര്. ഡി.ഒ ഓഫീസിലേക്ക് മടക്കി അയച്ചുവെങ്കിലും ഇതില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും തിരിച്ചയച്ചു. പിന്നീട് പരാതിക്കാരന് പിറവന്തൂര്‍ വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ കാണുന്നില്ലെന്നായിരുന്നു മറുപടി. ഫയല്‍ ശരിയാക്കി തരാന്‍ വില്ലേജ് അസിസ്റ്റന്റ് പരാതിക്കാരനോട് പതിനായിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരന് വില്ലേജ് അസിസ്റ്റന്റുമായി ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. പിന്നീട് നേരിട്ട് എത്തിയപ്പോളും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച്ച വില്ലേജ് അസിസ്റ്റന്റ് പരാതിക്കാരന്റെ സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഗൂഗിള്‍ പേ വഴിയോ നേരിട്ടോ പണം നല്‍കാനായിരുന്നു ആവശ്യം. ഇതേ തുടര്‍ന്നാണ് പരാതിക്കാരന് വിജിലന്‍സിനെ സമീപിച്ചത്. ഇതനുസരിച്ച് വിജിലന്‍സ് നല്കിയ പതിനായിരം രൂപയുമായി പരാതിക്കാരന് ശനിയാഴ്ച വില്ലേജ് ഓഫീസിനു മുന്നിലെത്തി. രാവിലെ സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ വില്ലേജ് ഓഫീസിനു പുറത്തുവന്ന വില്ലേജ് അസിസ്റ്റന്റ് മുഹമ്മദ്ഖാന് പരാതിക്കാരനില്‍ നിന്നും പതിനായിരം രൂപ കൈപ്പറ്റി. ഇതോടെ വിജിലന്‍സ് സംഘം മുഹമ്മദ്ഖാനെ പിടികൂടുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് ഡി. വൈ. എസ്. പി ക്ക് പുറമെ ഉദ്യോഗസ്ഥന്മാരായ ബിജു, ജസ്റ്റിന് ജോണ്‍, ഇഗ്നെശ്യസ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു. രണ്ടു വര്‍ഷമായി മുഹമ്മദ് ഖാന് പിറവന്തൂരില്‍ എത്തിയിട്ട്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ കൈക്കൂലി കേസില്‍ കുടുങ്ങി നടപടിയിലേക്കും.
മലപ്പുറം: പെരുമ്പടപ്പില്‍ ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എന്‍.കെ റോഡ് മാക്കാലിക്കല്‍ വീട്ടില്‍ നജീബ് (38), കിഴക്കുമുറി പെരുമ്പുംകാട്ടില്‍ വീട്ടില്‍ ഷഹീദ് (38) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ പെരുമ്പടപ്പ് പാറ ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. പുലര്‍ച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ചു. ഇവർ വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 924 ഗ്രാം കഞ്ചാവാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. പെരുമ്പടപ്പ് എസ്എച്ച്ഒ സി.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ് ഇന്‍സ്പെക്ടര്‍ പി. ബസന്ത്, എഎസ്ഐ ഉഷ, സിപിഒമാരായ ശ്രീകുമാര്‍, വിഷ്ണു തമ്പാന്, ഗണേഷ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ… The post പോലീസിനെ കണ്ടപ്പോൾ പേടിച്ച് ബൈക്ക് വെട്ടിച്ചു, പക്ഷെ പിടിവീണു; വാഹനം പരിശോധിച്ചപ്പോൾ കിട്ടിയത് കഞ്ചാവ്; 2 പേർ പിടിയിൽ appeared first on RashtraDeepika .
വീട്ടില്‍ ഉണക്കച്ചെമ്മീനും മാങ്ങയുമുണ്ടോ ?
വീട്ടില്‍ ഉണക്കച്ചെമ്മീനും മാങ്ങയുമുണ്ടോ ?
തന്നെ അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടറി ഒ രാജനാണെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന മുൻ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ആര് രശ്മി ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചതെന്നും ആര് രശ്മി ആരോപിച്ചു
'ഇനി വീടിന്റെ കാര്യമല്ലേ... അതും നടക്കും, ഉറപ്പ്! സന്ധ്യയുടെ കൈപിടിച്ച് മമ്മൂട്ടി
പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു; ചികിത്സയിൽ പിഴവെന്ന് ബന്ധുക്കളുടെ ആരോപണം
പൂര്‍ണ ഗര്‍ഭിണിയായ നൗഷിദയെ ഈ മാസം പതിനാറിനാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊച്ചി: മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവെച്ചു. രക്ഷാദൗത്യം വൈകിയതിനെത്തുടർന്നുണ്ടായ കനത്ത ഗതാഗതക്കുരുക്കാണ് ദൗത്യം നിർത്തിവെക്കാൻ കാരണമായത്. രാത്രി 11.30ക്ക് ശേഷം ദൗത്യം വീണ്ടും പുനരാരംഭിക്കും. പകരം വാഹനം എത്തിച്ചതിന് ശേഷം മാത്രമേ ദൗത്യം പുനഃരാരംഭിക്കാന്‍ കഴിയൂ. 'ഓപ്പറേഷൻ മ്യാവു' എന്ന് പേരിട്ട ഈ രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സും അനിമൽ റെസ്ക്യു സംഘവും സ്ഥലത്തെത്തിയിരുന്നു. ദൗത്യത്തിനായി നിർത്തിവെച്ചിരുന്ന കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കുന്നതിനാണ് സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചത്. പൂച്ച അവശനിലയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ഉടനടി നടത്താൻ നടപടിയുണ്ടായത്. മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് പൂച്ചയെ രക്ഷിക്കാനായിരുന്നു അധികൃതർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, അവശനിലയിലുള്ള പൂച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം ഉടൻ നടത്തണമെന്ന് ആവശ്യം ശക്തമായി. ഇതിനെത്തുടർന്ന് മൃഗസ്നേഹികളും രക്ഷാപ്രവർത്തന സംഘവും സ്ഥലത്ത് പ്രതിഷേധം നടത്തുകയും ചെയ്തു. തുടർന്ന് മെട്രോ സർവീസുകൾ നിർത്തിവെച്ച് പകൽ സമയത്ത് തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. നിലവിൽ ഗാന്ധിനഗറിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രക്ഷാദൗത്യം തടസപ്പെട്ടു. പകരം പുതിയ ലിഫ്റ്റ് എത്തിച്ചാണ് രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. നേരത്തെ, 385-ാം നമ്പർ പില്ലറിന് സമീപത്ത് ആദ്യം പരിശോധന നടത്തിയെങ്കിലും പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ തിരച്ചിലിനൊടുവിലാണ് പൂച്ചയെ പില്ലറിൽ കണ്ടെത്തിയത്.
മയക്കുമരുന്ന് കേസ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ഡി ദേവസ്യയുടെ കുറ്റം ഹൈക്കോടതി സ്ഥിരീകരിച്ചു.
മീനുക്കുട്ടിക്കും കുടുംബത്തിനും മുന്നോട്ട് ജീവിക്കണം; സുമനസുകളുടെ പിന്തുണ തേടുന്നു
കോട്ടയം: മീനുക്കുട്ടിക്കും കുടുംബത്തിനും മുന്നോട്ടു ജീവിക്കണം, പക്ഷേ സുമനസുകളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂ. കോടിമത അറയ്ക്കല്ച്ചിറ എം. മീനുക്കുട്ടി (32)യാണ് സുമനസുകളുടെ സഹായം അഭ്യര്‍ഥിക്കുന്നത്. ഒമ്പതാം വയസു മുതല്‍ സൈക്രാട്രി, ന്യൂറോ സംബന്ധിയായ രോഗങ്ങള്‍ക്കു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നയാളാണ് മീനുക്കുട്ടി. ഇപ്പോള്‍, ഒരു മാസം 6000 രൂപയുടെ മരുന്നു വേണം. മരുന്നിന്റെ ശക്തിയാല്‍ ദിവസത്തിന്റെ പകുതിയിലേറെ സമയവും ഉറക്കത്തിലായിരിക്കും. ജോലികള്‍ക്ക് ഒന്നും പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഭര്‍ത്താവിനു എറണാകുളത്ത് ചെറിയ ഒരു ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് മീനുക്കുട്ടിയും മൂന്നു വയസുകാരിയായ മകളും വയോധികയായ അമ്മയും കഴിയുന്നത്. അമ്മ ശ്വാസ കോശ സംബന്ധിയായ രോഗത്താല്‍ ബുദ്ധിമുട്ടുന്നയാളാണ്. പിതാവ് 1999 ല്‍ മരിച്ചിരുന്നു. ഏക സഹോദരന് സ്ട്രോക്കിനെത്തുടര്‍ന്നു 2016ലും മരിച്ചു. ഒന്നര സെന്റ് സഥലത്തെ വീട്ടിനുള്ളിലാണ് അമ്മയും മകളും കഴിയുന്നത്. അമ്മയ്ക്കു ലഭിക്കുന്ന ക്ഷേമ പെന്ഷന് മരുന്നു വാങ്ങാന്‍ പോലും തികയില്ല. പലരുടെയും സഹായത്താലാണ് ഇതുവരെ മുന്നോട്ടു പോയതെന്നു മീനുക്കുട്ടി പറയുന്നു. ഈ സാഹചര്യത്തില്‍ സുമനസുകളുടെ കരുണയില്‍ മാത്രമാണ് മീനുക്കുട്ടിയുടെയും കുടുംബത്തിന്റെയും ഏക പ്രതീക്ഷ. മീനുക്കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ എസ്ബി. ഐ. കോടിമത ബ്രാഞ്ച്., ഐ.എഫ്.എസ്.സി. കോഡ് - എസ്.ബി. ഐ. എന്‍ 0070379, അക്കൗണ്ട് നമ്പര്‍ 67011314779.
ലഹരിക്കെതിരെ കൈകോർക്കാൻ ചാംപ്യൻസ് ട്രോഫി സീസൺ 2
ട്രാവൻകൂർ ക്യാമറ ക്ലബ് 2026 ഫെബ്രുവരി 24ന് കഴക്കൂട്ടം ഓവൽ ക്രിക്കറ്റ് ടർഫിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഫോട്ടോഗ്രാഫറിനെയും ഉൾപ്പെടുത്തി സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ആരോഗ്യരംഗത്ത് നിക്ഷേപം നടത്തിയിരിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും സ്വീകരിക്കുന്നതെന്ന് മന്ത്രി
Reshmi Boban talks about the intimate scene of her husband. ഭർത്താവും സംവിധായകനുമായ ബോബൻ സാമുവൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഒരു അഭിമുഖത്തിൽ രശ്മി മറുപടി നൽകി.
പരാതിക്കാരന്റെ അമ്മയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ തുകയുമായിട്ട് പരാതിക്കാരൻ മുഹമ്മദ് ഖാനെ സമീപിച്ചു.
വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമ്പോൾ വളർത്തേണ്ട ചെടികൾ
ബാൽക്കണി, ചുമര്, ടെറസ് അല്ലെങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറ്റം എന്നിവിടങ്ങളിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നത് വീടിന്റെ ഭംഗി കൂട്ടുന്നു.
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ആരോഗ്യമന്ത്രി മഹാറാണിയല്ലെന്നും വിമര്‍ശനം തുടരുമെന്നും കെ. മുരളീധരന് പറഞ്ഞു. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ആരോഗ്യമന്ത്രിമാരില്‍ വട്ടപ്പൂജ്യമാണ് വീണ ജോര്‍ജ്. ആരോഗ്യവകുപ്പിനെ മോര്‍ച്ചറിയിലാക്കിയിട്ട് എങ്ങനെ മിണ്ടാതിരിക്കും. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല. അവിടെ ആരെയും കല്ലെറിഞ്ഞിട്ടില്ല. മന്ത്രിയുടെ വീട്ടില്‍ നേരേ പോയി ഒരു റീത്തുവെച്ചു. മന്ത്രി ശിവന്‍കുട്ടി നേരിടുമെന്ന് പറയുന്നു. ശിവന്‍കുട്ടിക്ക് പഴയ വീര്യവും ആരോഗ്യവുമൊന്നുമില്ലെന്ന് അദ്ദേഹം തന്നെ മനസിലാക്കിയാല്‍ കൊള്ളാമെന്നും മുരളീധരന് പറഞ്ഞു.
വാഷിങ്ടണിന്റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്ത പക്ഷം, ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഇയെയും അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകൻ മോജ്തബയെയും വധിക്കാൻ ട്രംപിന് പദ്ധതിയുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
തന്റെ ഔദ്യോഗിക വസതിക്കുനേരെയുണ്ടായ ആക്രമണം വി.ഡി. സതീശന്റെ നിർദേശപ്രകാരം -വീണാ ജോർജ്
തിരുവനന്തപുരം: ആലപ്പുഴ
കുവൈത്തിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി കത്തോലിക്കാ സഭ. നോമ്പുകാലത്ത് വഴിയാത്രക്കാർക്ക് ഈന്തപ്പഴവും വെള്ളവും വിതരണം ചെയ്തു.
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - സൗത്ത് ആഫ്രിക്ക പോരാട്ടം നാളെ നടക്കാനിരിക്കെ ടീമിലെ അംഗങ്ങളെക്കുറിച്ചു യാതൊരു വിധ ആശങ്കയും വേണ്ടെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അഭിഷേക് ശര്‍മ, തിലക് എന്നിവരുടെ ഫോമിനെക്കുറിച്ച് ടീമിന് സംശയമില്ല. ഇരുവര്‍ക്കും ടീം മാനേജ്മെന്റ് മികച്ച പിന്തുണയാണ് നല്‍കുന്നത് എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. 2026-ലെ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി അഹമ്മദാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് നായകന് തന്റെ ഓപ്പണര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും അഭിഷേകിന് റണ്ണെടുക്കാന്‍ സാധിച്ചിരുന്നില്ല. നായകന്റെ വാക്കുകളിങ്ങനെ... ''ഞങ്ങള്‍ക്ക് ആശങ്കകളൊന്നുമില്ല. അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരെ ഓര്‍ത്താണ് എനിക്ക് വിഷമം. ഇതൊരു ടീം ഗെയിമാണ്. കഴിഞ്ഞ വര്‍ഷം അവന് ടീമിനെ തോളിലേറ്റിയതാണ്, ഇപ്പോള്‍ അവന് വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു.'' സൂര്യ പറഞ്ഞു. സഞ്ജു സാംസണ് ടീമിലെത്തുമോ എന്നുള്ള ചോദ്യത്തിന് സൂര്യ മറുപടി നല്കി. ക്യാപ്റ്റന്‍ വിശദീകരിച്ചതിങ്ങനെ... ''ഉയര്‍ന്ന സ്കോര്‍ കണ്ടെത്താനാണ് ടീം ശ്രമിക്കുന്നത്. അഭിഷേകിനും തിലകിനും ടീം മാനേജ്മെന്റ് പിന്തുണ നല്‍കുന്നുണ്ട്. ഇതില്‍ ആരേയാണ് മാറ്റുക? ടീം ജയിച്ചുകൊണ്ടിരിക്കുകയാണ്, അങ്ങനെയെങ്കില്‍ എന്തിനാണ് ടീം മാറ്റുന്നത്? ഈ ലോകകപ്പില്‍ പിച്ചുകള്‍ കുറച്ച് വ്യത്യസ്തമാണ്. വെല്ലുവിളികളെ നേരിടാന്‍ ടീം സജ്ജമാണ്. '' സൂര്യകുമാര്‍ മറുപടി നല്കി. തിലക് വര്‍മയുടെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ പ്രകടനത്തിന് യാതൊരു പ്രശ്നവുമില്ലെന്നും ടീം അദ്ദേഹത്തിന് പൂര്‍ണമായ പിന്തുണ നല്‍കുന്നുണ്ട് എന്നും ക്യാപ്റ്റന്‍ പറഞ്ഞു. '' ടീമിന്റെ പ്രത്യേക പ്ലാന്‍ അനുസരിച്ചാണ് തിലക് ബാറ്റ് ചെയ്യുന്നത്. ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത് എങ്കില്‍ അദ്ദേഹത്തിന് ടീം പ്ലാന്‍ അനുസരിച്ചു സ്വാഭാവികമായും ഷോട്ടുകള്‍ കളിക്കാന്‍ കഴിയും. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ വീണാല്‍, ക്രീസില്‍ കുറച്ചധികം സമയം ചെലവഴിച്ച ശേഷം വലിയ അടികള്‍ക്ക് ശ്രമിക്കണം, ഇതാണ് താരത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. തിലകിന്റെ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല'' സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ നേരിട്ട 8 പന്തുകളില്‍ ഒന്നില്‍ പോലും റണ്‍സ് കണ്ടെത്താന്‍ അഭിഷേകിന് സാധിച്ചിട്ടില്ല. അമേരിക്കയ്ക്കെതിരെ അലി ഖാന്റെ പന്തില്‍ പുറത്തായി. പാകിസ്ഥാനെതിരെ സല്മാന് അലി അഗയുടെ ആദ്യ ഓവറില്‍ തന്നെ പുറത്താവുകയായിരുന്നു. നെതര്‍ലന്‍ഡ്സിനെതിരെ ആവട്ടെ ആര്യന് ദത്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ നിന്നായി താരം അഞ്ച് തവണയാണ് പൂജ്യത്തിന് പുറത്തായത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ (അതും ഫെബ്രുവരി മാസത്തിനുള്ളില്‍) ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന മോശം റെക്കോര്‍ഡും അഭിഷേകിന് പങ്കുവെക്കേണ്ടി വന്നു. പിന്തുണയുമായി മോര്‍ണി മോര്‍ക്കലും ഇന്ത്യന്‍ ബൗളിംഗ് പരിശീലകന് മോര്‍ണി മോര്‍ക്കലും അഭിഷേകിനെ പിന്തുണച്ച് രംഗത്തെത്തി. താരം ലോകോത്തര കളിക്കാരനാണെന്നും, ടീമിനുള്ളില്‍ അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഷേക് റണ്‍സ് കണ്ടെത്താതിരുന്നിട്ടും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും വിജയിച്ചുവെന്നത് ടീമിന്റെ കരുത്ത് തെളിയിക്കുന്നു. 2025ല്‍ 21 മത്സരങ്ങളില്‍ നിന്ന് 193.46 സ്ട്രൈക്ക് റേറ്റില്‍ 859 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേകിന്റെ പഴയ പ്രകടനം കണക്കിലെടുത്താണ് ടീം അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: വേളി കടൽത്തീരത്ത് സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹത്തിന്റെ കൈകൾ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. മൂക്കിൽനിന്ന് രക്തംവന്ന് കട്ടപിടിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണോയെന്നും സംശയമുണ്ട്. രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. മിസിംഗ് കേസുകൾ പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. The post കൈകൾ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ, മൂക്കിൽനിന്ന് രക്തംവന്ന് കട്ടപിടിച്ച അവസ്ഥ; വേളി കടൽത്തീരത്ത് സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ച് പോലീസ് appeared first on RashtraDeepika .
പാലത്തായി പോക്സോ പീഡന കേസ് പ്രതി പത്മരാജന് പരോള്‍ നീട്ടിയത് വിവാദമാകുന്നു
ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു
ഉറക്കം എഴുന്നേൽക്കുന്നത് മുതൽ ശരിയായ റുട്ടീനുകൾ പിന്തുടർന്നാൽ നിങ്ങളുടെ ശരീരാരോഗ്യവും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. നല്ല മാനസികാരോഗ്യത്തിന് ഈ ശീലങ്ങൾ പതിവാക്കൂ.
ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിന്റെയും പ്രതികാരത്തിന്റെയും രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3യുടെ പുതിയ പോസ്റ്റർ എത്തി. മാർച്ച് 19-ന് ചിത്രം തിയറ്ററുകളിലെത്തും. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഇരിലെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമിക്കുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. അജു വർഗീസ്, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധി കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം – അഖിൽ ജോർജ്,… The post പാപ്പനേയും കൂട്ടരേയും സ്വീകരിക്കാൻ റെഡി ആയിക്കോ, 19-ന് അവരെത്തും: ആട് 3 ക്ക് പുതിയ പോസ്റ്റർ appeared first on RashtraDeepika .
രഹസ്യ വിവരം കിട്ടിയതോടെ പരിശോധന, വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി കുവൈത്തിൽ പിടിയിൽ
കുവൈത്തിലെ ജാബർ അൽ-അഹമ്മദ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച വാറ്റുചാരായം വിൽക്കുന്നതിനിടെ ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മദ്യം വാങ്ങാനെന്ന വ്യാജേന ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.
ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണശേഷം തൻ്റെ ഗർഭകാലം ഒരു അതിജീവനമായി മാറിയെന്ന് നടി മേഘന രാജ്. കടുത്ത മാനസിക വേദനയിലും, കുഞ്ഞിനെ ആരോഗ്യത്തോടെ ലോകത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യമെന്നും മേഘന രാജ് പറയുന്നു. Meghana Raj about her pregnancy.
തീരുവയുമായി ബന്ധപ്പെട്ട അമേരിക്കയിലെ സംഭവവികാസങ്ങള്‍ പഠിക്കുകയാണെന്നും അമേരിക്ക പ്രഖ്യാപിച്ച പുതിയ നടപടികള്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
അഹമ്മദാബാദ്: ബാറ്റിംഗിലെ തന്റെ സമീപനത്തെക്കുറിച്ചും സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മ. കഴിഞ്ഞ രണ്ട് വർഷമായി താൻ യാതൊരുവിധ സമ്മർദ്ദങ്ങളും എടുക്കാറില്ലെന്നും ബാറ്റിംഗ് പൂർണ്ണമായി ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്നും താരം വെളിപ്പെടുത്തി. സ്റ്റാർ സ്പോർട്സ് പങ്കുവെച്ച വീഡിയോയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഞാൻ എന്റെ ബാറ്റിംഗ് ആസ്വദിക്കുന്നു. രണ്ടു വർഷം മുമ്പ് തന്നെ സമ്മർദ്ദങ്ങൾ എടുക്കുന്നത് ഞാൻ നിർത്തിയതാണ്. കാരണം, കാര്യങ്ങൾ കൃത്യമായി ചെയ്യുക എന്നത് മാത്രമാണ് എന്റെ കൈകളിലുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. അത് പരിശീലനമായാലും ട്രെയിനിങ്ങായാലും, അത് ഞാൻ ചെയ്യുന്നു, തുടർന്നും അത് ചെയ്തുകൊണ്ടേയിരിക്കണം, അഭിഷേക് പറഞ്ഞു. ബാറ്റിംഗ് കരിയറിൽ ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണെന്ന് അഭിഷേക് പറഞ്ഞു. എന്നിരുന്നാലും, തന്റെ ഫോമിനെ ചൊല്ലി സമ്മർദ്ദം അനുഭവിക്കുന്നത് താൻ അവസാനിപ്പിച്ചുവെന്നും, സമീപകാല പ്രകടനങ്ങളെക്കുറിച്ചുള്ള ആശങ്കകളേക്കാൾ ഉപരിയായി തന്റെ ലക്ഷ്യത്തിലും ശൈലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും താരം പറഞ്ഞു. സമ്മർദ്ദങ്ങൾ അധികമില്ലാതെ കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം കരിയറിൽ എപ്പോഴും ഉയർച്ചതാഴ്ചകൾ ഉണ്ടാകും. ചില ഇന്നിംഗ്സുകളിൽ നിങ്ങൾ റൺസ് കണ്ടെത്തും, ചിലപ്പോൾ പരാജയപ്പെടും. എന്നാൽ വ്യക്തിപരമായി, ഒരു ഘട്ടത്തിൽ എനിക്ക് ഇങ്ങനെ തന്നെ കളിക്കണമെന്ന് തീരുമാനിക്കേണ്ടി വന്നു, അതായത് കൃത്യമായ ഈ ലക്ഷ്യത്തോടെ തന്നെ മുന്നോട്ട് പോകാൻ. എല്ലാ അവസരങ്ങളിലും ഇത് ഫലം നൽകിയെന്ന് വരില്ല, എങ്കിലും എന്റെ കളിശൈലിയിലോ ) ലക്ഷ്യത്തിലോ മാറ്റം വരുത്താൻ ഞാൻ തയ്യാറല്ല. “I won’t ever change my process and mindset.” #AbhishekSharma ‘BELIEVES’ in himself as India march into the Super 8 vs #SouthAfrica . Predict his score against South Africa in the comments. ICC Men’s #T20WorldCup SUPER 8 #INDvSA | SUN, 22 FEB, 6 PM pic.twitter.com/kgNbhfsWC1 — Star Sports (@StarSportsIndia) February 21, 2026 അഭിഷേക് ശർമ്മയെ സംബന്ധിച്ചിടത്തോളം 2026-ലെ ടി20 ലോകകപ്പ് ഇതുവരെ തീർത്തും നിരാശാജനകമാണ്. ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേകിന് ഈ ടൂർണമെന്റിൽ ഇതുവരെ ഒരു റൺസ് പോലും നേടാനായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും താരം പൂജ്യത്തിന് പുറത്തായി 'ഹാട്രിക് ഡക്ക്' എന്ന മോശം റെക്കോർഡും സ്വന്തമാക്കി. അഭിഷേകിന്റെ ഫോമില്ലായ്മ ആരാധകർക്കിടയിലും വിദഗ്ധർക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തിന്റെ ഷോട്ട് സെലക്ഷനെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാൽ, ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പർ എയിറ്റ് പോരാട്ടത്തിന് മുന്നോടിയായി അഭിഷേക് തന്റെ നിലപാട് വ്യക്തമാക്കി.
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില് നിന്ന് ഇക്കുറിയും നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയത്. ആകെ 71500 രൂപ മൂല്യം വരുന്ന 66 നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്. ഇതില്‍ 33 എണ്ണം 500 രൂപയുടെ നോട്ടുകളാണ്. അവശേഷിക്കുന്ന 33 ല്‍ 22 എണ്ണം രണ്ടായിരം രൂപയുടെ നോട്ടുകളും 11 എണ്ണം 1000 രൂപയുടെ നോട്ടുകളുമാണ്. കഴിഞ്ഞ മാസങ്ങളിലെല്ലാം ഇതേ നിലയില്‍ ഭണ്ഡാരത്തില് നിന്ന് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ആരാണ് ഇത്തരത്തില്‍ നിരോധിച്ച നോട്ടുകള്‍ ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരങ്ങളില് നിക്ഷേപിക്കുന്നതെന്ന് വ്യക്തമല്ല.
ചികില്‍സാ പിഴവ്; ഉഷയുടെ വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്ത് പോലിസിന് കൈമാറി
കൊച്ചി: വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്തത്. വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തില്‍ കേസെടുത്തതിനാല്‍ രണ്ടു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാല്‍ ഇത് ഇന്ന് തന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളജില്‍ ഗര്‍ഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവര്‍ഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റില്‍ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആര്‍ട്ടെറി ഫോര്‍സെപ്സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്. 2021 മേയ് 10നായിരുന്നു ശസ്ത്രക്രിയ. പിന്നീട്, നിരന്തരമായ വയറുവേദനയും മൂത്രത്തില്‍ രക്തവും കണ്ടതോടെ പലയിടത്തും പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്തിയില്ല. ഒടുവില്‍, ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദേശപ്രകാരം എക്സ്റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രികയുള്ളതായി മനസ്സിലായത്. തുടര്‍ന്ന്, വ്യാഴാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതേസമയം, സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വീഴ്ച സമ്മതിച്ചു. കോവിഡിന്റെ പ്രത്യേകസാഹചര്യത്തില്‍ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു വിശദീകരണം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെ ഷാഹിദ, നഴ്സ് പി എസ് ധന്യ എന്നിവരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
ഓസ്ട്രേലിയയുമായി കൂടുതൽ സൈനികസഹകരണത്തിനൊരുങ്ങി ഇന്ത്യ . കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിൽ ഭീകരതയ്ക്കെതിരെ ഒന്നിച്ച് നീങ്ങാൻ തീരുമാനമായി. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തും. ഓസ്ട്രേലിയൻ കരസേനയുടെ ഉന്നതനേതൃത്വവുമായി ജനറൽ ഉപേന്ദ്രദ്വിവേദി ചർച്ചകൾ നടത്തി. നിലവിലുള്ള ഉഭയകക്ഷി ഇടപെടലുകൾ അവലോകനം ചെയ്യുകയും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണയിലും ഇരുസേനകളും എത്തി. സിഡ്നിയിൽ, COAS ഫോഴ്സ് കമാൻഡ് , സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് , ഓസ്ട്രേലിയൻ ആർമിയുടെ രണ്ടാം ഡിവിഷൻ എന്നിവയുടെ നേതൃത്വവുമായി ജനറൽ ദ്വിവേദി ചർച്ച നടത്തി. 2026 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന സംയുക്ത സൈനികാഭ്യാസമായ ഓസ്ട്രഹിന്ദിനെ കൂടുതൽ വിപുലമാക്കാനും തീരുമാനമായിട്ടുണ്ട്. ഓസ്ട്രേലിയൻ ആർമി മേധാവി ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടുമായി ഇന്ത്യൻ കരസേന മേധാവി കൂടിക്കാഴ്ച്ച നടത്തി.
ഒരു അക്ഷയ കേന്ദ്രം തുടങ്ങിയാലോ? അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ; മാർച്ച് 7 വരെ സമയം; അറിയേണ്ടതെല്ലാം
അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പ് ലാഭകരമാണ്. സംരംഭകത്വ അഭിരുചിയുള്ളവർക്ക് അക്ഷയ കേന്ദ്രം തുടങ്ങാൻ ഇതാണ് അവസരം. കേരളത്തിലാകെ 1037 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങാൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷിക്കേണ്ട വിധവും മറ്റെല്ലാ വിവരങ്ങളും ഇവിടെ.
ബെംഗളൂരു: ഗർഭകാലത്ത് നേരിട്ട ദുരിതങ്ങളെയും മോശം അനുഭവങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. ആ സമയത്ത് തന്നോട് മോശമായി പെരുമാറിയവരോട് ഒരിക്കലും പൊറുക്കില്ലെന്നും മറക്കില്ലെന്നും അവർ വ്യക്തമാക്കി. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അകാല വിയോഗത്തിനു ശേഷം ഗർഭിണിയായിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് മേഘനയുടെ വെളിപ്പെടുത്തൽ. അച്ഛനും അമ്മയും ഇല്ലായിരുന്നെങ്കിൽ ആ കാലം അതിജീവിക്കാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. 35-ാം വയസ്സിൽ ചിരഞ്ജീവി സർജ വിടവാങ്ങുമ്പോൾ മേഘന ഗർഭിണിയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിനായി കാത്തിരുന്ന മേഘനയ്ക്ക് കാലം സമ്മാനിച്ചത് മായാത്ത വേദനയുടെ നാളുകളായിരുന്നു. റയാൻ മിഥുന് നൽകിയ അഭിമുഖത്തിലാണ് ഭർത്താവിന്റെ വിയോഗത്തിനിടയിലും കുഞ്ഞിനായി ജീവൻ ചേർത്തുവെച്ച ആ നാളുകളെക്കുറിച്ച് മേഘന മനസ്സ് തുറന്നത്. ഗർഭിണിയാണെന്ന് അറിയുന്നതോടെ മനസ്സു നിറയെ സ്വപ്നങ്ങളായിരിക്കും. എങ്ങനെയായിരിക്കും ഇനിയുള്ള ജീവിതമെന്നും, ആദ്യത്തെ മൂന്ന് മാസം ആരോടും പറയാതെ വച്ച് പിന്നീട് എല്ലാവരോടും പറയാമെന്നൊക്കെ ചിന്തിച്ചിരുന്നു. എന്നാൽ, പെട്ടെന്നാണ് എന്റെ ഗർഭകാലം ഒരു അതിജീവനമായി മാറിയത്. എന്റെ കുഞ്ഞിനെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഈ ഭൂമിയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം, അവർ പറഞ്ഞു. ഒരു ദിവസം വൈകുന്നേരം മുഴുവൻ മുറിയിലിരുന്ന് കരഞ്ഞപ്പോഴും, ഉള്ളിലെ കുഞ്ഞിനോട് എങ്ങനെ സന്തോഷമായിരിക്കണമെന്ന് താൻ പറഞ്ഞുകൊടുക്കുകയായിരുന്നുവെന്നും മേഘന വെളിപ്പെടുത്തി. മകൻ ജനിക്കുന്നതുവരെ ഈ അവസ്ഥ തുടർന്നു. ഇന്നുവരെ, എന്റെ മകൻ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഉണ്ടാകില്ലായിരുന്നുവെന്ന് തോന്നുന്നു. അവൻ വന്നതിന് ഒരു കാരണമുണ്ടായിരുന്നു, അവർ കൂട്ടിച്ചേർത്തു. ആ കാലഘട്ടത്തിൽ സന്തോഷമേ ഉണ്ടായിരുന്നില്ല, വേദന മാത്രമായിരുന്നു. പൊതുജനമധ്യത്തിൽ ചിരിക്കാൻ പോലും തനിക്ക് ഭയമായിരുന്നെന്നും നടി പറഞ്ഞു. കുഞ്ഞിന് ജന്മം നൽകുക എന്നത് മാത്രമായിരുന്നു ആ സമയത്ത് ജീവിച്ചിരിക്കാൻ തനിക്കുമുണ്ടായിരുന്ന ഏക കാരണം. മകൻ ജനിച്ചതോടെ തന്റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ചനുഭവിച്ച നിമിഷമായിരുന്നു അത്. പിന്നീട് തനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചുവെന്നും മേഘന വ്യക്തമാക്കി. എന്റെ അച്ഛനും അമ്മയുമില്ലായിരുന്നുവെങ്കിൽ ഗർഭകാലം ഞാൻ അതിജീവിക്കില്ലായിരുന്നു, അവർ ഊന്നിപ്പറഞ്ഞു.
തന്നെക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകളിൽ അസ്വസ്ഥത പ്രകടപ്പിച്ച് നടി മീന സാഗർ. രണ്ടാം വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത തന്നെ ഏറെ വേദനിപ്പിച്ചെന്നും ഇതെല്ലാം കാണുമ്പോൾ ക്ഷമ നശിക്കുകയാണെന്നും അവർ പറഞ്ഞു. ‘‘ഇപ്പോള്‍ എന്നെ കുറിച്ച് ഏറ്റവും അധികമായി കേള്‍ക്കുന്ന വിവാദം എന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അതേക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല.ഇതിപ്പോൾ വെറുതേ എന്തെങ്കിലും ഏതെങ്കിലും എഴുതുകയാണ്. ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ് എന്നൊക്കെയുള്ള കാരണങ്ങളായതുകൊണ്ടാവാം എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവര്‍ക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടലും ശല്യപ്പെടുത്തലുമാണ്, എന്നാണ് എനിക്ക് എന്റെ ക്ഷമ വിടുന്നതെന്ന് അറിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാവരെയും വിട്ടുവച്ചിരിക്കുകയാണ്. എന്റെ സമയവും ആരോഗ്യവും എനര്‍ജിയും ഒന്നും എനിക്ക് നെഗറ്റീവായ ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കാന്‍ താത്പര്യമില്ല.… The post ‘രണ്ടാം വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത തന്നെ ഏറെ വേദനിപ്പിച്ചു, ഇതെല്ലാം കാണുമ്പോൾ ക്ഷമ നശിക്കുന്നു’: മീന appeared first on RashtraDeepika .
ചരിത്രം തീർത്ത് ചെറുകിട നിക്ഷേപകർ; ജനുവരിയിൽ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തി കോടികൾ
ജനുവരിയിലെ ഈ വൻ നിക്ഷേപം ഈ സാമ്പത്തിക വർഷത്തെ കണക്കുകളിലും വലിയ മാറ്റമുണ്ടാക്കി
അമേരിക്കൻ വിമാനവാഹിനികൾക്ക് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. വിമാനവാഹിനികളെ സമുദ്രത്തിനടിയിലാക്കാൻ ശേഷിയുള്ള ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഹെൽമറ്റ് ഇല്ല, മഴ പെയ്യുന്നു, മകനെ ബൈക്കിന് പിന്നിൽ നിർത്തി ബൈക്ക് ഓടിക്കുന്ന അച്ഛൻ; വീഡിയോ, വിമർശനം
മുംബൈയിലെ റോഡിൽ മഴയത്ത് ഹെൽമറ്റില്ലാതെ മകനെ ബൈക്കിന് പിന്നിൽ നിർത്തി യാത്ര ചെയ്ത അച്ഛന്റെ വീഡിയോ വൈറലായി. കുട്ടിയുടെ സുരക്ഷയെ അവഗണിച്ചുള്ള ഈ അപകടകരമായ യാത്രക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നു.
ഓട്സ് 1 കപ്പ് റവ 1 കപ്പ് വെള്ളം 3 കപ്പ് കായപൊടി 1/2 ടീസ്പൂൺ പച്ചമുളക് 3 എണ്ണം തേങ്ങാക്കൊത്ത് 1/4 കപ്പ് തേങ്ങ ചിരകിയത് 1/4 cup നല്ലെണ്ണ 2 ടീസ്പൂൺ
മിനിവാന്‍ അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്
മെഹ്സാന: ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ മിനിവാന്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരേ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഉന്‍ഝ–മെഹ്സാന ഹൈവേയിലായിരുന്നു അപകടം. രാജസ്ഥാനിലെ പാലി ജില്ലയില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് അഹമ്മദാബാദിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഉനവ ഗ്രാമത്തിന് സമീപം വച്ചാണ് മിനിവാന്‍ നിയന്ത്രണം നഷ്ടപ്പെടുത്തി ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ഡ്രൈവര്‍ക്കു നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഉനവ പോലിസ് ഇന്‍സ്പെക്ടര്‍ പി ഡി ഡാര്‍ജി അറിയിച്ചു. അപകടത്തില്‍ രാംലാല്‍ കുമാവത്, കോമള്‍ കുമാവത്, കൈലാഷ്ഭായ് കുമാവത്, ആയുഷ് കുമാവത് എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ നാലുവയസ്സുകാരനും ഉള്‍പ്പെടുന്നുവെന്ന് പോലിസ് അറിയിച്ചു. പരിക്കേറ്റവരെ മെഹ്സാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മധുരാദേവി കുമാവത് എന്ന വയോധികയും മരിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൊച്ചി: ഉഷ ജോസഫ് കുട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത കത്രിക ഒടിഞ്ഞ നിലയില്‍. രണ്ട് ഭാഗങ്ങളായാണ് കത്രിക കണ്ടെടുത്തത്. ഉഷയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ചിത്രം പുറത്തുവന്നു. കത്രികയുടെ അഗ്ര ഭാഗം ഒടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആര്‍ട്ടറി ഫോര്‍സെപ്സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. കത്രിക കോടതിയില്‍ ഹാജരാക്കും. ഉഷയുടെ വയറ്റില്‍ നിന്ന് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിലാണ് പൂര്‍ത്തിയായത്. സംഭവത്തില്‍ കേസെടുത്തതിനാല്‍ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക നിലവില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാല്‍തന്നെ ഇത് ഇന്നുതന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. അഞ്ചുവര്‍ഷം മുന്‍പാണ് ഉഷ ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇതിനുശേഷമാണ് ഉഷയ്ക്ക് ശാരീരികപ്രശ്നങ്ങളുണ്ടായത്. പല ചികിത്സകളും പരിശോധനകളും നടത്തിയെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദേശപ്രകാരം എക്സ്-റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രികയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രികയാണ് (ആര്‍ട്ടെറി ഫോര്‍സെപ്സ്) ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് നടപടിയെടുത്തുവരികയാണ്. ഉഷയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസര്‍ പി.എസ് ധന്യയെയും സസ്പെന്‍ഡ് ചെയ്തു. ഡോ. ഷാഹിദ തിരുവനന്തപുരം എസ്എടിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക വിരമിച്ചതിനാല്‍ എന്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഡോ.ലളിതാംബികയും നഴ്സും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നാരോപിച്ച് ഉഷയുടെ ഭര്‍ത്താവ് അമ്പലപ്പുഴ സിഐയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം ഡോക്ടര്‍മാര്‍ കൈമാറിയെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. ആര്‍ട്ടറി ഫോര്‍സെപ്സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഉഷയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2021ലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകാരന് മാത്രമാണ് കേസിലെ പ്രതി. ചികിത്സ പിഴവ് ഉണ്ടായ തീയതി എഫ്ഐആറില്‍ രേഖപ്പെടുത്തിയതില്‍ പൊലീസിന് ഗുരുതര പിഴവുമുണ്ടായി. മനുഷ്യജീവനും വ്യക്തിസുരക്ഷിതത്വത്തിനും അപകടകാരമാം വിധം പ്രവര്‍ത്തിച്ചു എന്നാണ് ഡോ. ലളിതാംബിക കരുണാകാരനെതിരായ എഫ്ഐആര്‍. ഉഷയുടെ ഭര്‍ത്താവ് ജോസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ മാത്രം പ്രതി ചേര്‍ത്തുള്ള എഫ്ഐആര്‍. പരാതിയില്‍ ഡോക്ടറുടെ അസിസ്റ്റന്റയിരുന്ന ആള്‍ക്കെതിരെയും ആരോപണമുണ്ടെങ്കിലും പ്രതി ചേര്‍ത്തില്ല. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിത ജെ ആയിരുന്നു അസിസ്റ്റന്റ്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. എഫ്ഐആറില്‍ സംഭവം നടന്ന തീയതി തെറ്റായി രേഖപ്പെടുത്തിയത് കോടതിയില്‍ തിരിച്ചടിയായേക്കും. 2021 മെയ് 5ന് പകരം 2026 മെയ് 5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കളിപ്പാട്ടമല്ല ക്യാമറ, ഫോട്ടോഗ്രഫിയിൽ പിഹു വളരെ സീരിയസാണ്; വൈറലായ കുട്ടി ഫോട്ടോഗ്രാഫർ ഇതാണ്
പാലക്കാട് സ്വദേശികളായ വിപിന്റെയും ശ്രീഷ്മയുടെയും മൂത്ത മകളാണ് പിഹു. ശരിക്കുമുള്ള പേര് ശ്രീ സായ്വിയാണെങ്കിലും ഇന്ന് പിഹുവെന്നാണ് കൂടുതലും അറിയപ്പെടുന്നത്.
താൻ പത്തനംതിട്ട ടൗണിൽ തന്നെ കാണുമെന്നും ചികിത്സാ വീഴ്ചയിൽ ചട്ടപ്രകാരം ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയുവെന്നും മന്ത്രി വീണ ജോര്‍ജ് തുറന്നടിച്ചു.
മുടി തഴച്ചുവളരാൻ 5 വിറ്റാമിനുകൾ; മുടികൊഴിച്ചിൽ കുറയ്ക്കാം
ആരോഗ്യമുള്ള മുടിക്ക് ബയോട്ടിൻ, വിറ്റാമിൻ ഡി, അയൺ തുടങ്ങിയ പോഷകങ്ങൾ അത്യാവശ്യമാണ്. ഇവ മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നിക്ഷേപകർക്ക് മുന്നറിയിപ്പുമായി സെബി; ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു, പണം പോകാതിരിക്കാൻ ശ്രദ്ധിക്കാം
വ്യാജ ട്രേഡിംഗ് ആപ്പുകളിൽ നിന്നുള്ള അപകടം ഒഴിവാക്കാൻ, അംഗീകൃത ബ്രോക്കർമാരുടെ മൊബൈൽ ആപ്പുകളുടെ ഒരു 'വൈറ്റ്-ലിസ്റ്റ്' തയ്യാറാക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹോണ്ട വിൽപ്പന: ആക്ടിവയ്ക്ക് വൻ കുതിപ്പ്
2026 ജനുവരിയിൽ ഹോണ്ട ആക്ടിവ വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 63% വർദ്ധനവോടെ 271,924 യൂണിറ്റുകൾ വിറ്റു. അതേസമയം ഹോണ്ട ഷൈൻ, ഡിയോ, സിബി യൂണികോൺ തുടങ്ങിയ മറ്റ് മോഡലുകൾക്ക് വിൽപ്പനയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
പെൺകുട്ടികൾ അടക്കമുള്ള 35ഓളം വിദ്യാർത്ഥികളുടെ കൈകളിൽ സമാന രീതിയിലെ മുറിവ് കണ്ടെത്തിയത്. ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കഴിഞ്ഞ ഒരു മാസമായി ഇത് ചെയ്തുകൊണ്ടിരുന്നത്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഫെബ്രുവരി 21 മുതൽ 25 വരെയുള്ള തീയതികളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
എസ് ഐ ആര് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
സഞ്ജു സാംസണ് ടീമിലെത്തുമോ? ചോദ്യത്തിന് മറുപടിയുമായി സൂര്യകുമാര്‍ യാദവ്
ടി20 ലോകകപ്പ് 2026-ലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി, ഫോമില്ലാത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ബെംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് ഉടന്‍
ബെംഗളൂരു: ബെംഗളൂരുവിനും ഗോവയിലെ മഡ്ഗാവിനും ഇടയില്‍ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് മംഗളൂരു വഴിയുള്ള സര്‍വീസ് നിര്‍ദേശിച്ചിരിക്കുന്നത്. റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്കിയാല് സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തീരദേശ വന്ദേ ഭാരത് എക്സ്പ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. സെമിഹൈസ്പീഡ് ട്രെയിനിന് ഏകദേശം 13 മണിക്കൂര്‍ കൊണ്ടാകും യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുക. പുതിയ സര്‍വീസ് ബെംഗളൂരു നഗരത്തില്‍ നിന്ന് ഗോവയിലെ മഡ്ഗാവോണ് വരെ ഓടും. മംഗളൂരു ജംഗ്ഷന്, മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കാതെ പാഡില്‍ ബൈപാസ് വഴിയാണ് ട്രെയിന്‍ കടന്നുപോകുക. മംഗളൂരുവിനെ ഒഴിവാക്കി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയെ നേരിട്ട് കൊങ്കന്‍ റെയില്‍വേ ബന്ധിപ്പിക്കുന്ന പാതയാണ് പാഡില്‍ ബൈപാസ്. ചിക്കബനവാര-ഹസന് റൂട്ടില്‍ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി ഉയര്‍ത്താനും സക്ലേഷ്പൂര്‍-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനില്‍ 30 കിലോമീറ്ററില്‍ നിന്ന് 40 കിലോമീറ്ററായി വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക സമയക്രമപ്രകാരം യശ്വന്ത്പുരില്‍ നിന്ന് രാവിലെ 6.05നു പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 7.15നു മഡ്ഗാവില്‍ എത്തും (13 മണിക്കൂര്‍ 10 മിനിറ്റ്). മടക്കയാത്രയില്‍ മഡ്ഗാവില്‍ നിന്ന് പുലര്‍ച്ചെ 5.30 നു പുറപ്പെട്ട് വൈകുന്നേരം 6.40നു യശ്വന്ത്പൂരിലെത്തും. തീരദേശ കര്‍ണാടകയിലേക്കും ഗോവയിലേക്കും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും പുതിയ സര്‍വീസ് ഗുണകരമാകും
ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ
കുവൈത്തിലെ ജാബർ അൽ-അലിയിൽ സ്വന്തം വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു. അധികൃതർ അന്വേഷണം ആരംഭിക്കുകയും, ലിഫ്റ്റുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
നെയ്യാറ്റിൻകരയിൽ റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈൻ കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് ലൈനിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം പണി നടക്കുന്നതിനിടയാണ് സംഭവം. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രന് ഗുരുതര പരിക്ക്. കൂടെയുണ്ടായിരുന്ന മകൻ അരുണിന് നിസ്സാരപരിക്കേറ്റു. റോഡിന് കുറുകെക്കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങിയാണ് അപകടം. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എന്ന് ആരോപണം. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപകരണത്തിന്റെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. കൊച്ചി അമൃത ആശൂപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം ഇനി കോടതിയിൽ ഹാജരാക്കും.
കൊച്ചി: തന്റെ അച്ഛന്റെ പേരിനെ കുറിച്ച് അന്ന ബെൻ പറഞ്ഞ വാക്കുകൾ സാമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അച്ഛന്റെ പേരിനൊപ്പമുള്ള 'നായരമ്പലം' എന്ന ഭാഗം കാരണം തന്റെ ജാതിയെയും മതത്തെയും കുറിച്ച് പലപ്പോഴും ആളുകൾക്കിടയിൽ സംശയങ്ങൾ ഉയരാറുണ്ടെന്ന് നടി വെളിപ്പെടുത്തി. വെണ്ണല ക്ഷേത്രത്തിൽ നടന്ന ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അന്ന ബെൻ ഇക്കാര്യം വ്യക്തമാക്കിയത്. അന്ന ബെൻ എന്തിനാണ് അമ്പലത്തിന്റെ ഉദ്ഘാടനത്തിന് വന്നിരിക്കുന്നതെന്ന് എന്നോട് കുറച്ചു പേർ ചോദിച്ചിട്ടുണ്ട്, അന്ന ബെൻ പറഞ്ഞു. എന്റെ അച്ഛന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ട്. ബെന്നി പി. നായരമ്പലം എന്നാണല്ലോ. അപ്പോൾ എന്താ നായരാണോ എന്ന് ഇടയ്ക്ക് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. പക്ഷേ എന്റെ പേര് അന്ന ആണല്ലോ... ഇതൊന്നും തമ്മിൽ ചേരുന്നില്ല. അപ്പോൾ ഇനി അന്നപൂർണ ആണോ എന്നൊക്കെ സ്കൂൾ കാലഘട്ടം മുതൽ ഞാൻ കേൾക്കുന്ന ചോദ്യങ്ങളാണ്, അവർ കൂട്ടിച്ചേർത്തു. മധു സി. നാരായണൻ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അന്ന ബെൻ, പിന്നീട് തമിഴിലും തെലുങ്കിലുമടക്കം ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത 'കൊട്ടുകാളി', നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2989 എഡി' എന്നിവയാണ് അന്ന ബെന്നിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. 'ലോക' എന്ന മലയാള സിനിമയിൽ ഒരു കാമിയോ വേഷത്തിലും താരം എത്തിയിരുന്നു.
വേളി കടലില്‍ യുവതിയുടെ മൃതദേഹം കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: വേളിയിൽ കടലിൽ കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 40 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ വേളി പള്ളിക്കു സമീപം കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കരയ്ക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൈകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതിനാൽ ഇത് ഒരു കൊലപാതകമാണോ എന്നും ആരെങ്കിലും കൊലപ്പെടുത്തി കടലിൽ തള്ളിയതാണോ എന്നും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കാണാതായവരെ കേന്ദ്രീകരിച്ചും തുമ്പ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമം തുടരുന്നു
ഫയർഫോഴ്സ് സംഘവും ആനിമൽ റെസ്ക്യൂ സംഘവും ചേർന്നാണ് രക്ഷാദൗത്യം നടത്തുന്നത്.
ബാബറി മസ്ജിദിന്റെയോ ബാബർ ചക്രവർത്തിയുടെയോ പേരിൽ പുതിയ പള്ളികൾ നിർമ്മിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. കോടതിയുടെ നിലപാട് വ്യക്തമായതോടെ ഹർജിക്കാരൻ പരാതി പിൻവലിച്ചു.
പേപ്പർ ക്ലിപ്പിംഗ്: പ്രണയബന്ധങ്ങളിലെ പുതിയ 'ടോക്സിക്' കെണി! ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ
ഡിജിറ്റൽ യുഗത്തിലെ പ്രണയബന്ധങ്ങളിൽ വില്ലനായി മാറുന്ന പുതിയൊരു വില്ലനാണ് ‘പേപ്പർ ക്ലിപ്പിംഗ്’. പഴയകാല പങ്കാളികൾ യാതൊരു ലക്ഷ്യവുമില്ലാതെ, കേവലം സ്വന്തം വിരസത മാറ്റാൻ വേണ്ടി നിങ്ങളുടെ ജീവിതത്തിലേക്ക് വീണ്ടും നുഴഞ്ഞുകയറുന്ന രീതിയാണിത്.
ചിക്കന്‍ കൊണ്ടാട്ടം ഉണ്ടാക്കിയാലോ ?
സവാള അരിഞ്ഞത്- ഒരു കപ്പ് കറിവേപ്പില – ഒരു തണ്ട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍ കശ്മീരി മുളക് പൊടി – 2 ടേബിള്‍ സ്പൂണ്‍
ചങ്ങരംകുളത്ത് നവവധുവിന്റെ ദുരൂഹ മരണം; കേസെടുത്ത് പൊലീസ്; 20കാരി വിവാഹിതയായത് 6 മാസം മുൻപ്
മലപ്പുറം: നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ചിയാനൂര്‍ അരുവായില്‍ അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്-നദീറ ദമ്പതികളുടെ മകളുമായ അസ്ന (20) ആണ് മരിച്ചത്. ആറുമാസം മുന്‍പായിരുന്നു അസ്നയുടെ വിവാഹം നടന്നത്. രണ്ട് ദിവസം മുന്‍പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് ജീവന ക്കാരനാണ് ഭര്‍ത്താവ് അസര്‍. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് ഖബറടക്കം നടക്കും.
ഇന്ന് മഴ പെയ്തോ? നാളെ ഈ മൂന്ന് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്: 25 വരെ മഴ തുടരും
സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി ഇന്ന് മുതല്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നത്. ഇന്ന് അഞ്ചു ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ മധ്യകേരളത്തില്‍ മാനം മുടിക്കെട്ടി നിന്നെങ്കിലും കാര്യമായ
വീണ ജോര്‍ജിന്റെ വീട്ടിൽ കയറി റീത്തുവച്ച പ്രതിഷേധം നടത്തിയ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ് ഒന്നാം പ്രതി. കലാപശ്രമത്തിനും അതിക്രമിച്ചുകയറിയതിനുമാണ് കേസ് ചുമത്തിയിട്ടുള്ളത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്റെ ഗേറ്റും ലോക്കും തല്ലിത്തകർത്തുവെന്നും പൊലീസ് പറയുന്നു. 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് കടുത്ത പ്രതിഷേധം തുടരുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
വാഹനാപകടത്തില്‍ പരിക്കേറ്റ ജോണ്സണ് ഉള്ളന്നൂരിന് നീതി
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം നടത്തുന്നത്
ഈ ജോലികൾ ചെയ്യാൻ എഐക്ക് ഉടനൊന്നും സാധിക്കില്ലെന്ന് എഐയുടെ തലതൊട്ടപ്പൻ
എഐയുടെ തലതൊട്ടപ്പനായ യാൻ ലെകുൻ, ലാർജ് ലാംഗ്വേജ് മോഡലുകളുടെ (LLM) ന്യൂനതകൾ ചൂണ്ടിക്കാട്ടുന്നു. ഗണിത, നിയമ പരീക്ഷകളിൽ വിജയിച്ചേക്കാമെങ്കിലും, ഡ്രൈവിംഗ് പോലുള്ള യഥാർത്ഥ ലോകത്തെ അടിസ്ഥാന പ്രവർത്തനങ്ങളിൽ എഐ ഇപ്പോഴും പരാജയപ്പെടുന്നു.
ഫരീദാബാദ്: പിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെടിവച്ചു കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശിനിയായ 30-കാരി സംഗീത ദേവിയാണ് കൊല്ലപ്പെട്ടത്. ഫരീദാബാദില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഭര്‍ത്താവുമായും ഭര്‍തൃവീട്ടുകാരുമായും അകന്നു കഴിയുകയായിരുന്ന സംഗീതയും രണ്ട് മക്കളും കുറച്ചുനാളായി തനിച്ചായിരുന്നു താമസം. ഇവരുടെ വിവാഹമോചനക്കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. വെള്ളിയാഴ്ച രാത്രി ഭര്‍ത്താവും ബന്ധുക്കളും സംഗീതയുടെ വീട്ടിലെത്തിയെങ്കിലും അവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ മടങ്ങിപ്പോകുന്നതിനിടെ റോഡിലൂടെ നടന്നു വരികയായിരുന്ന സംഗീതയെ കാണുകയും തടഞ്ഞുനിര്‍ത്തുകയുമായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം രൂക്ഷമായതോടെ ഭര്‍ത്താവ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് സംഗീതയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു. രണ്ട് വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ച സംഗീത സംഭവസ്ഥലത്ത് തന്നെ വീണു. വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സംഗീതയെ പിതാവും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പൊലീസ്, ബിഹാര്‍ സ്വദേശിയായ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു.
മുഖം മിനുക്കാൻ ഹ്യുണ്ടായി എക്സ്റ്റർ; എന്തെല്ലാം മാറും?
ഹ്യുണ്ടായിയുടെ കോംപാക്റ്റ് എസ്യുവിയായ എക്സ്റ്ററിന് ഫെയ്സ്ലിഫ്റ്റ് വരുന്നു. വലിയ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഇന്റീരിയറിൽ പുതിയ ഫീച്ചറുകളും വലിയ സ്ക്രീനും ഉൾപ്പെടെയുള്ള നവീകരണങ്ങൾ ഉണ്ടാകാം.
പക്കാവട ഇത്ര എളുപ്പമായിരുന്നോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ കടലമാവ്: 1 കപ്പ് അരിപ്പൊടി (വറുത്തത്): 1/2 കപ്പ് മുളകുപൊടി: 1 ടീസ്പൂൺ (എരിവിനനുസരിച്ച് മാറ്റാം) കായം: 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
ഏറ്റവും മനോഹരമായ സൂര്യോദയം കാണണോ? ഇന്ത്യയിലെ ഈ സ്ഥലങ്ങൾ ബെസ്റ്റാണ്
യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? മലകളായാലും കടലായാലും പ്രകൃതി സൗന്ദര്യത്തിൽ അലിഞ്ഞുചേരാൻ എല്ലാവർക്കും ഇഷ്ടമാണ്. ഈ യാത്രകൾക്കൊപ്പം ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു സൂര്യോദയം കാണണമെന്നുണ്ടോ? എങ്കിൽ ഇന്ത്യയിലെ ഈ സ്ഥലങ്ങളിലേക്ക് വിട്ടോളൂ.
കോളിഫ്ലവര്‍-1 കടലമാവ്——–ഒന്നെമുക്കാല്‍ കപ്പ് വെള്ളം—1കപ്പ് മുളകുപൊടി—ഒന്നര സ്പൂണ്‍ കായപൊടി—-അരസ്പൂണ്‍ ഉപ്പ്——–ആവശ്യത്തിന്
കേരളത്തിലെ എസ്ഐആറിന്റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക 2.69 കോടി വോട്ടർമാരുമായി പ്രസിദ്ധീകരിച്ചു. ഏകദേശം ഒമ്പത് ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായെങ്കിലും, നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകുന്ന അവസാന ദിവസം വരെ പേര് ചേർക്കാൻ അവസരമുണ്ട്.
ജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയാം, മാനിഫെസ്റ്റോയിലേക്ക് പൊതുജനാഭിപ്രായം തേടി യുഡിഎഫ്
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക തയാറാക്കുന്നതിനായി യുഡിഎഫ് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടുന്നു. ഇതിനായി വിവിധ സോണുകളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാനും ഇ-മെയില്‍, വാട്ട്സ്ആപ്പ് വഴി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

25 C