കോഴിക്കോട് ആകാശവാണി വാർത്താ വിഭാഗം നിലനിർത്തും; പ്രസാർഭാരതി സിഇഒ ഉറപ്പ് നൽകിയതായി ഷാഫി പറമ്പിൽ എം പി
യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിൽ ആകാശവാണി വാർത്താ വിഭാഗത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി എം പി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകിയിരുന്നു.
കൊച്ചി മറൈന്‍ ഡ്രൈവിനു സമീപം കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് കായലില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടത്.
പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ രാവിലെ വാങ്ങിയ ചൂരമീനിലാണ് പുഴുക്കളെ കണ്ടത്
ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ലെന്ന് ദത്താത്രേയ ഹൊസബാളെ
ലാഹോർ: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബൗളിംഗ് നിരയെയും ഓൾറൗണ്ടർമാരെയും രൂക്ഷമായി വിമർശിച്ച് പാകിസ്ഥാൻ മുൻ താരം ഷൊയൈബ് അക്തർ. ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും കുറഞ്ഞ വേഗതയിലുള്ള ബൗളിംഗ് എതിരാളി ബാറ്റർമാരെ ഭയപ്പെടുത്തുന്നില്ലെന്നും ഇന്ത്യൻ ബൗളിംഗ് നിരയുടെ പോരായ്മകൾ ഇതിലൂടെ തുറന്നുകാട്ടപ്പെട്ടുവെന്നും അക്തർ തുറന്നടിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 76 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ടി20 ലോകകപ്പ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും വെറും 120 കിലോമീറ്റർ വേഗതയിലാണ് പന്തെറിയുന്നത്. ഈ വേഗത കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ബാറ്റർമാരെ വിറപ്പിക്കാൻ കഴിയില്ലെന്ന് അക്തർ പരിഹസിച്ചു. 97-98 കിലോമീറ്റർ വേഗതയിൽ പന്തെറിയേണ്ട വരുൺ ചക്രവർത്തി 94 കിലോമീറ്ററിലേക്ക് ഒതുങ്ങിപ്പോയെന്നും, ഡെവാൾഡ് ബ്രെവിസിനെപ്പോലെയുള്ള യുവതാരങ്ങൾ വരുണിനെ 'നോ ലുക്ക് സിക്സറുകൾ' പറത്തിയത് ഇന്ത്യൻ ബൗളിംഗ് നിരയുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നുവെന്നും അക്തർ കൂട്ടിച്ചേർത്തു. ഇന്ത്യൻ ബൗളിംഗ് ദക്ഷിണാഫ്രിക്കക്ക് മുന്നിൽ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടുവെന്നും 120 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ഹാർദിക്കിനെയും ദുബെയെയും കണ്ട് ആരും ഭയക്കില്ലെന്നും അക്തർ ആവർത്തിച്ചു. ഈ ബൗളിംഗ് നിരയ്ക്ക് വിദേശ മണ്ണിലോ വലിയ ടൂർണമെന്റുകളിലോ പിടിച്ചുനിൽക്കാനാവില്ലെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ ഇത് വലിയ ആശങ്കയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 111 റൺസിന് ഓൾ ഔട്ടായതിന് പിന്നാലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അക്തറിന്റെ വിമർശനം. ഈ തോൽവി ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ സാരമായി ബാധിച്ചിട്ടുണ്ട്. റൺ റേറ്റ് കുത്തനെ ഇടിഞ്ഞത് (-3.800) ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. സൂപ്പർ 8-ൽ അവശേഷിക്കുന്ന മത്സരങ്ങളിൽ വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ സാധിക്കൂ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുകയാണ്.
കാമുകിക്കൊപ്പം വന്നത് മരണം, ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയാ തലവനെ വധിച്ചതെങ്ങനെ?
അമേരിക്ക 136 കോടി രൂപ തലയ്ക്ക് വിലയിട്ട ക്രിമിനല്‍. ഒളിത്താവളത്തില്‍ താമസിക്കുമ്പോള്‍ ഒരു ദിവസം കാമുകിയെ കാണാന്‍ മോഹംവന്നു. കാമുകി കാണാന്‍ ചെന്നു. കഥ കഴിഞ്ഞു. ഇത് ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയാ തലവന്‍ 'എല്‍ മെഞ്ചോ'യെ വെടിവെച്ചു കൊന്ന കഥ.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കാനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു. ഈ സഹകരണം തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നിർണ്ണായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
മലയാളത്തില്‍ നിന്ന് അടുത്ത സൈക്കോളജിക്കല്‍ ത്രില്ലര്‍; 'വെറി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
ഷാൻ തൻഹ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'വെറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഷഹീന് അഫ്രീദി നല്കിയ ക്യാച്ച് ബൗണ്ടറിയില്‍ കൈവിട്ട കുല്‍ദീപ് സിക്സ് വഴങ്ങിയിരുന്നു
സർക്കാർ ജീവനക്കാരുടെ ഡാറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പങ്കുണ്ടെന്ന് സതീശൻ. ഉത്തരവാദികൾക്കെതിരെ കേസെടുക്കണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും
ഒരു കുടുംബത്തിന് 10000 രൂപ, പ്ലസ്ടു പാസായവർക്ക് 1000! തമിഴ്നാട്ടിൽ വൻ പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭിക്കാത്തവർക്ക് മാസം 2,000 രൂപ വീതം നൽകുമെന്നും ഇതിൽ പ്ലസ് ടു പാസ്സായവർക്ക് 1000 രൂപ നൽകുമെന്നും പളനി സ്വാമി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ലക്ക്നൗവില്‍ മകൻ അച്ഛനെ വെടിവെച്ചു കൊന്നു. ക്രൂരമായ കൊലയ്ക്ക് ശേഷം മൃതശരീരം കഷ്ണങ്ങളാക്കി ഒരു പ്ലാസിറ്റിക്ക് ഡ്രമ്മില്‍ സൂക്ഷിച്ചു
സോളോ ഹിറ്റുകളില്‍ മുമ്പന്‍ ആര്? ലിസ്റ്റിലെ 12 സ്ഥാനക്കാര്‍ ഇവര്‍
മലയാള സിനിമ അതിന്റെ നല്ല കാലത്തിലൂടെ കടന്നുപോവുകയാണെന്ന് സമീപ വര്‍ഷങ്ങളില്‍ സിനിമകള്‍ നേടുന്ന വലിയ വിജയങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവും. ലോകയിലൂടെ 300 കോടി ക്ലബ്ബിലേക്കും കടന്നുചെന്നിരിക്കുകയാണ് മോളിവുഡ് ഇപ്പോള്‍. ഒരു അഞ്ച് വര്‍ഷം മുന്‍പ് പോലും ചിന്തിക്കാന്‍ പ്രയാസമുള്ള കാര്യമായിരുന്നത് ഇന്ന് ഒരു യാഥാര്‍ഥ്യമാണ്
ജനം ഒരു പാലം ചോദിച്ചപ്പോൾ അതേ സ്ഥലത്ത് അഞ്ച് പാലം കൊടുത്ത ഭരണപക്ഷ എംഎൽഎയാണ് കുളത്തുങ്കലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ഫെബ്രുവരി 26 നും 27 നും അറ്റസ്റ്റേഷന് ഇല്ല
നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ഫെബ്രുവരി 26 നും 27 നും അറ്റസ്റ്റേഷന് ഇല്ല
പ്രീമിയര്‍ ഷോയില്‍ പോസിറ്റീവ് അഭിപ്രായം; 'പ്രിയപുത്രന്' 27 ന് തിയറ്ററുകളില്‍
എച്ച് മഞ്ജുനാഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഗിന്നസ് പക്രു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം
സുപ്രീം കോടതി വിധിക്ക് പിന്നാലെ ചൊവ്വാഴ്ച രാവിലെ മുതല്‍ ആഗോള തലത്തില്‍ 10% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
2046ലെ കൊച്ചി നഗരത്തിന്റെ കഥ; ത്രസിപ്പിക്കുന്ന ദൃശ്യമികവുമായി 'മസ്തിഷ്ക മരണം' ട്രെയിലർ
കൃഷാന്ദ് സംവിധാനം ചെയ്യുന്ന 'മസ്തിഷ്ക മരണം' എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2046-ലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രം ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
എളുപ്പത്തിൽ പാലപ്പവും മുട്ടക്കറിയും ഉണ്ടാക്കാം
എളുപ്പത്തിൽ പാലപ്പവും മുട്ടക്കറിയും ഉണ്ടാക്കാം
തിരുവനന്തപുരം: നടൻ മോഹൻലാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുന്ന 'ഇരുവർ' എന്ന പരിപാടിയുടെ ടീസർ പുറത്തിറങ്ങി. ഒരു ബിഗ് ബജറ്റ് സിനിമാ റിലീസിനെ അനുസ്മരിപ്പിക്കുന്ന ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഈ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘമാണ് ഈ ദൃശ്യവിരുന്നിന് പിന്നിൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു ചരിത്രപ്രധാനമായ ഈ കൂടിക്കാഴ്ച. രാഷ്ട്രീയത്തിനപ്പുറം പിണറായി വിജയൻ എന്ന വ്യക്തിയുടെ ജീവിതവും താൽപ്പര്യങ്ങളും തുറന്നുകാട്ടുന്നതാണ് ഈ ഹൃദ്യമായ സംഭാഷണം. എന്റെ സിനിമാ ഡയലോഗ് ഓർമ്മയുണ്ടോ?, ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ്? തുടങ്ങിയ കൗതുകം നിറഞ്ഞ ചോദ്യങ്ങളുമായി ലാൽ എത്തുമ്പോൾ, തികഞ്ഞ സൗഹൃദത്തോടെയാണ് മുഖ്യമന്ത്രി മറുപടി നൽകുന്നത്. സൗഹൃദ സംഭാഷണങ്ങൾക്കിടയിലും ഗൗരവമേറിയ രാഷ്ട്രീയ ചോദ്യങ്ങളും ലാൽ മാറ്റിവെച്ചില്ല. ജീവിതത്തിൽ എന്നെങ്കിലും പശ്ചാത്താപം തോന്നിയ കാര്യമുണ്ടോ? എന്ന മോഹൻലാലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകുന്ന മറുപടിയെന്തെന്ന ആകാംക്ഷ ടീസർ ബാക്കിവെക്കുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും ലാലുമായുള്ള ഈ സൗഹൃദ സംഭാഷണത്തിലൂടെ ജനങ്ങളിലേക്ക് എത്തും. തിരുവനന്തപുരത്ത് നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി തന്നെയാണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് ലാലിനോട് സംസാരിച്ചത്. ലാൽ അത് സസന്തോഷം സ്വീകരിക്കുകയായിരുന്നു. അഭിമുഖത്തിന്റെ പൂർണ്ണരൂപം ഉടൻ സംപ്രേഷണം ചെയ്യുമെന്നാണ് വിവരം. രാഷ്ട്രീയവും കലയും കൈകോർക്കുന്ന ഈ 'ഇരുവർ' കേരളത്തിന്റെ ടെലിവിഷൻ ചരിത്രത്തിലെ പുതിയൊരു അധ്യായമാകുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയായി. മുൻപ് ഉമ്മൻ ചാണ്ടിയേയും മോഹൻലാൽ ഇത്തരത്തിൽ ഒരു അഭിമുഖം നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും സർക്കാരിന്റെ പ്രവർത്തനങ്ങളും ലാലുമായുള്ള സൗഹൃദ സംഭാഷണത്തിലൂടെ ജനങ്ങളിലേക്ക് എത്തുമ്പോൾ അത് പുതിയൊരു അനുഭവമായിരിക്കും.
'കുഞ്ഞു പരിപാടിയായിരുന്നു': ഭരണഘടനയെ സാക്ഷിയാക്കി വേടനും നവമിലതയും വീട്ടില്‍ വിവാഹിതരായി
റാപ്പര്‍ വേടനും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശ്ശൂരിലെ തന്റെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ദീര്‍ഘകാല പ്രണയിനിയായ നവമിലതയെ വേടന് എന്ന ഹിരണ്‍ദാസ് മുരളി സ്വന്തമാക്കിയത്. മലപ്പുറം മഞ്ചേരി സ്വദേശിയാണ് എഴുത്തുകാരിയായ നവമിലത. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. വേടന്റെ ബന്ധുക്കളും നവമിലതയുടെ ബന്ധുക്കളും ഇരുവരുടെയും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തൃശ്ശൂര്‍
എസ്ഐപിയിലൂടെ ഒരു കോടി നേടാം; 25, 30, 40 വയസ്സുകാര്‍ മാസം എത്ര നിക്ഷേപിക്കണം?
എസ്ഐപി ജനപ്രിയമായതോടെ പലരുടെയും ലക്ഷ്യം വലുതായിട്ടുണ്ട്. 60-ാം വയസ്സില്‍ വിരമിക്കുമ്പോള്‍ ഒരു കോടി രൂപയെന്ന വലിയൊരു ലക്ഷ്യത്തിലെത്താന്‍ മാസം എത്ര രൂപ വീതം നിക്ഷേപിക്കണം?
മുട്ട – അഞ്ച് തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടോത് പച്ചമുളക് – രണ്ട് പുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ പുതിനയില – 50 ഗ്രാം ഉപ്പ് – പാകത്തിന്
ശരത്കുമാർ നായകനാകുന്ന 'ആഴി'; ഈ മാസം 27 ന് തിയറ്ററുകളിലേക്ക്
സംവിധായകൻ മാധവ് രാമദാസൻ്റെ ആദ്യ തമിഴ് ചിത്രമായ 'ആഴി'യുടെ പോസ്റ്റർ റിലീസ് ചെയ്തു
രുചികരമായ ഗോതമ്പു കൊഴുക്കട്ട വീട്ടിൽ തയാറാക്കാം
രുചികരമായ ഗോതമ്പു കൊഴുക്കട്ട വീട്ടിൽ തയാറാക്കാം
'പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ ബമ്പര്‍ ലോട്ടറി!
10 മിനിറ്റിൽ കിടിലൻ മൊരിഞ്ഞ ദോശ
10 മിനിറ്റിൽ കിടിലൻ മൊരിഞ്ഞ ദോശ
സൂറത്ത്: ബിൽഡർ തുഷാർ ഗേലാനിയുടെ മരണത്തിൽ നിർണ്ണായക വഴിത്തിരിവ്. ഗേലാനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ പൂനം ഭദോരിയയെ ഉമ്ര പോലീസ് അറസ്റ്റ് ചെയ്തു. 2026 ജനുവരി 31-ന് രാത്രിയാണ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ഗേലാനി സ്വയം വെടിവെച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 5-നാണ് തുഷാർ മരിച്ചത്. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഗൗരവകരമായ പല ആരോപണങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ബിസിനസ് പങ്കാളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൂനം ഭദോരിയയുമായി തന്റെ പിതാവ് കഴിഞ്ഞ 15 വർഷമായി ബന്ധത്തിലായിരുന്നുവെന്ന് ബിൽഡറുടെ മകൾ പോലീസിനെ അറിയിച്ചു. എന്നാൽ, ഈ ബന്ധം ഒടുവിൽ കടുത്ത മാനസികവും സാമ്പത്തികവുമായ സമ്മർദ്ദങ്ങൾക്ക് കാരണമായതായി കുടുംബം ആരോപിക്കുന്നു. 'ബ്ലൂ പാപ്പിലോൺ പ്രീ-പ്രൈമറി സ്കൂളിൽ' രേഖാമൂലം യാതൊരു നിക്ഷേപവും നടത്തിയിട്ടില്ലെങ്കിലും, ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും സ്ഥാപനത്തിന്റെ 50 ശതമാനം ഓഹരി പൂനം കൈക്കലാക്കിയെന്നും മാനേജിംഗ് പാർട്ണറായി പ്രവർത്തിച്ചുവെന്നുമാണ് കുടുംബത്തിന്റെ പരാതി. 2018-നും 2024-നും ഇടയിലായി ശമ്പളമായും മറ്റ് ആനുകൂല്യങ്ങളായും ഏകദേശം 1.37 കോടി രൂപ ഇവർ കൈപ്പറ്റിയതായും ആരോപണമുണ്ട്. കൂടാതെ, ബാങ്ക് ഇടപാടുകളുടെ രേഖകളൊന്നുമില്ലാതെ ജോളി ആർക്കേഡിലെ ഏകദേശം 1.06 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥാപനങ്ങൾ ഇവർ സ്വന്തം പേരിലേക്ക് മാറ്റിയതായും ആരോപണമുണ്ട്. ഫെബ്രുവരി 5-ന് നിശ്ചയിച്ചിരുന്ന ഗേലാനിയുടെ മകളുടെ വിവാഹത്തിന് തൊട്ടുമുമ്പാണ് കാര്യങ്ങൾ കൈവിട്ടുപോയത്. ജനുവരി 31-ന് നടന്ന ഒരു ഫോൺ കോളിൽ, വിവാഹവേദിയിൽ വന്ന് ബഹളമുണ്ടാക്കുമെന്നും കുടുംബത്തെ പരസ്യമായി അപമാനിക്കുമെന്നും പൂനം ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു. 2025 ജൂലൈയിൽ നടന്ന മറ്റൊരു സംഭവത്തിന്റെ തുടർച്ചയായാണ് ഈ പ്രശ്നങ്ങൾ രൂക്ഷമായത്. അന്ന് ഗേലാനിയുടെ മകൾ പൂനത്തെ നേരിൽ കണ്ട് പിതാവിനെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പകരമായി ഗേലാനിയുടെ സ്വത്തുക്കളുടെ 50 ശതമാനം ഓഹരിയാണ് പൂനം ആവശ്യപ്പെട്ടത്. നിരന്തരമായ മാനസികവും സാമ്പത്തികവുമായ പീഡനങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് എസിപി സെഡ്.ആർ. ദേശായി പറഞ്ഞു. സ്കൂളിന്റെയും വസ്തുവകകളുടെയും രേഖകൾ പരിശോധിച്ചതിൽ നിരവധി സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്, എന്ന് വ്യക്തമാക്കിയ അദ്ദേഹം, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കൂട്ടിച്ചേർത്തു. ഗേലാനിയുടെ മരണത്തിന് ഒൻപത് ദിവസങ്ങൾക്ക് ശേഷം, ഇതിന് മറുപടിയെന്നോണം പൂനം ഭദോരിയ പോലീസിൽ പരാതി നൽകി. ബിൽഡറുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ഇവർ ഉന്നയിക്കുന്ന വാദം. ഗേലാനിയുടെ കുടുംബത്തിനെതിരെ ഇവർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആദ്യത്തെ പരാതിക്കൊപ്പം തന്നെ പൂനത്തിന്റെ ഈ ആരോപണങ്ങളെക്കുറിച്ചും പോലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.
കേരള സംസ്ഥാനത്തിൻ്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര അംഗീകാരത്തിൽ എതിർപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിൻ്റെ പേര് ബംഗ്ലാ എന്ന് മാറ്റാനുള്ള സംസ്ഥാനത്തിൻ്റെ നിർദേശം അവഗണിക്കുന്നതിലാണ് മമത ബാനർജിയുടെ വിമർശനം.
അമൃതം പൊടി ബാക്കിയുണ്ടോ? എങ്കിൽ നാളെ രാവിലെ ഈ ഇഡ്ഡലി പരീക്ഷിക്കൂ!
അമൃതം പൊടി - 1 cup നാളികേരപ്പാല് - 1cup
'ആമോസ് അലക്സാണ്ടർ' ഒ.ടി.ടിയിൽ
ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായി കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ആമോസ് അലക്സാണ്ടർ'. അജയ് ഷാജിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിച്ച ആമോസ് അലക്സാണ്ടർ ഇപ്പോൾ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. സൺ നെക്സ്ടിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ക്രൈം ത്രില്ലർ സിനിമയാണിത്.
പച്ചനെല്ലിക്ക: 10 എണ്ണം ഇഞ്ചി: 1 കഷ്ണം ചെറുനാരങ്ങ: രണ്ടെണ്ണം കറിവേപ്പില: 1 ഞെട്ട് വെള്ളം: 5 ഗ്ലാസ്
യുകെയിലെ സോഫി ഡൗണിംഗ് എന്ന യുവതിക്ക് ഒരു കോഫി ഷോപ്പിലെ മെഷീൻ തകരാർ മൂലം 63 ക്വാഡ്രില്യൺ പൗണ്ടിന്റെ സമ്മാന കൂപ്പൺ ലഭിച്ചു. ഈ തുക ആ കോഫി ഷോപ്പിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എങ്കിലും, കടലാസിൽ ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ എന്ന പദവി സോഫിക്ക് സ്വന്തം.
ഒരു സിനിമാ റിലീസിനെ അനുസ്മരിപ്പിക്കുന്ന വിധം വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ടീസറിനെ വരവേൽക്കുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ അഭിമുഖമെന്നാണ് ടീസറിൽ നിന്നുള്ള സൂചന
ജെറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പുറത്തുവരുന്ന പ്രതിരോധ വാര്‍ത്തകള്‍ ഏഷ്യയിലെ ശക്തിസമവാക്യങ്ങളെ മാറ്റിമറിക്കുമെന്ന് വിലയിരുത്തല്‍. ഇസ്രയേലിന്റെ അതീവ രഹസ്യ മിസൈലായ 'ഗോള്‍ഡന്‍ ഹൊറൈസണും' വിഖ്യാതമായ 'അയണ്‍ ഡോം' സാങ്കേതികവിദ്യയും ഇന്ത്യയിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശത്രുക്കളുടെ പ്രതിരോധ കോട്ടകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള 'ഗോള്‍ഡന്‍ ഹൊറൈസണ്‍' (Golden Horizon) മിസൈലുകള്‍ ഇന്ത്യ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായും, ഇന്ത്യയുടെ സുരക്ഷയ്ക്കായി 'അയണ്‍ ഡോം' സാങ്കേതികവിദ്യ കൈമാറാന്‍ ഇസ്രയേല്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൈനിക ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള സഹകരണവും കരാറിന്റെ ഭാഗമാകും. ഇത് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നല്‍കും. ഇസ്രയേല്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന, ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലാണിത് (ALBM). ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് Su-30MKI യുദ്ധവിമാനങ്ങളില്‍ ഈ മിസൈല്‍ ഘടിപ്പിക്കുന്നതോടെ ഇന്ത്യയുടെ പ്രഹരശേഷി ഇരട്ടിയാകും. സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ക്ക് അവ കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന ഗോള്‍ഡന്‍ ഹൊറൈസണ്‍ എവിടെ നിന്ന് വരുമെന്ന് പ്രവചിക്കാന്‍ ശത്രുക്കള്‍ക്ക് സാധിക്കില്ല. 1,500 മുതല്‍ 2,000 കിലോമീറ്റര്‍ വരെയാണ് ദൂരപരിധി. ഇന്ത്യന്‍ അതിര്‍ത്തി കടക്കാതെ തന്നെ ചൈനയുടെയും പാക്കിസ്ഥാന്റെയും തന്ത്രപ്രധാന കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഇതിലൂടെ സാധിക്കും. ഇസ്രയേലിനെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന വിഖ്യാതമായ 'അയണ്‍ ഡോം' (Iron Dome) സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ച് വ്യക്തമാക്കി. ശത്രുക്കള്‍ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍, ഡ്രോണുകള്‍ എന്നിവയെ ആകാശത്തുവെച്ച് തന്നെ ഈ സംവിധാനം തകര്‍ക്കും. ജനവാസ മേഖലകളെ ലക്ഷ്യമിടുന്ന ഭീഷണികളെ മാത്രം കണ്ടെത്തി തകര്‍ക്കുന്നതിലൂടെ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഇതിന് സാധിക്കും. ഇന്ത്യയുടെ അതിര്‍ത്തി നഗരങ്ങളുടെ സുരക്ഷയ്ക്ക് ഇത് വലിയ മുതല്‍ക്കൂട്ടാകും. വെറുമൊരു ആയുധ കൈമാറ്റത്തിനപ്പുറം, ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയെയും ഇസ്രയേലിനെയും ഉള്‍പ്പെടുത്തി ഒരു പുതിയ ആഗോള പ്രതിരോധ സഖ്യം രൂപീകരിക്കാനും ഇസ്രയേല്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായി ശക്തമായ ബന്ധം പുലര്‍ത്തുന്ന ഗീസ്, സൈപ്രസ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവരടങ്ങുന്ന ഒരു പുതിയ സുരക്ഷാ ശൃംഖലയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇരു രാജ്യങ്ങളും നേരിടുന്ന സമാനമായ സുരക്ഷാ വെല്ലുവിളികള്‍ കണക്കിലെടുത്ത് നിലവിലുള്ള പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അയണ്‍ ഡോം സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. കേവലം ഒരു ആയുധ ഇടപാടിനേക്കാള്‍ ഉപരിയായി, നവീകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ പങ്കാളിത്തമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സഹകരണത്തിലൂടെ ഇന്ത്യയിലെ പ്രതിരോധ ഗവേഷണ മേഖലയ്ക്ക് പുതിയ അറിവുകള്‍ ലഭ്യമാകും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കും. ഇത് പ്രതിരോധ വ്യവസായ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും നിക്ഷേപവും കൊണ്ടുവരും എന്താണ് ഗോള്‍ഡന്‍ ഹൊറൈസണ്‍? ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലാണ് (Air-Launched Ballistic Missile - ALBM). സാധാരണയായി ബാലിസ്റ്റിക് മിസൈലുകള്‍ ഭൂമിയില്‍ നിന്നാണ് വിക്ഷേപിക്കാറുള്ളത്. എന്നാല്‍ ഗോള്‍ഡന്‍ ഹൊറൈസണ്‍ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ച് ശത്രുവിന്റെ അതിര്‍ത്തിക്ക് പുറത്തുനിന്നുതന്നെ വിക്ഷേപിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ സുഖോയ് Su-30MKI യുദ്ധവിമാനങ്ങളില്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍. ഏകദേശം 1,500 മുതല്‍ 2,000 കിലോമീറ്റര്‍ വരെ.പ്രത്യേകത: സുഖോയ് Su-30MKI വിമാനങ്ങളുമായി ഇത് സംയോജിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യന്‍ അതിര്‍ത്തി കടക്കാതെ തന്നെ ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിക്കും. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ചൈനയുടെയും പാക്കിസ്ഥാന്റെയും മിസൈല്‍ ശേഷിയുമായി ഗോള്‍ഡന്‍ ഹൊറൈസണെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ നേടുന്ന മേല്‍ക്കൈ വ്യക്തമാണ്. ഒരു ഗെയിം ചേഞ്ചര്‍ ഇസ്രയേലിന്റെ അതീവ രഹസ്യമായ 'സില്‍വര്‍ സ്പാരോ' (Silver Sparrow) മിസൈലിന്റെ പരിഷ്കരിച്ച രൂപമായാണ് പ്രതിരോധ വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഈ മിസൈല്‍ ഇന്ത്യയ്ക്ക് നല്കാന് ഇസ്രയേല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക കരാര്‍ (Formal Agreement) ഇതുവരെ ഒപ്പിട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍, ഈ മിസൈല്‍ സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ. 2,000 കിലോമീറ്റര്‍ പരിധി എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് വിക്ഷേപിച്ചാല്‍ പാക്കിസ്ഥാനിലെ ഏത് നഗരവും ലക്ഷ്യം വെക്കാം. ബാലിസ്റ്റിക് മിസൈലുകള്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലൂടെ അതിവേഗം വരുന്നതിനാല്‍ അവയെ വെടിവെച്ചിടാന്‍ നിലവിലെ പല മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ക്കും കഴിയില്ല. ഇന്ത്യയുടെ പക്കല്‍ നിലവിലുള്ള ബ്രഹ്മോസ് മിസൈലുകള്‍ക്ക് 300-500 കി.മീ പരിധിയാണുള്ളത്. ഇതിനൊപ്പം ഗോള്‍ഡന്‍ ഹൊറൈസണ്‍ കൂടി ചേരുന്നതോടെ ദീര്‍ഘദൂര ആക്രമണങ്ങളില്‍ ഇന്ത്യക്ക് ഏഷ്യയില്‍ തന്നെ അജയ്യമായ സ്ഥാനം ലഭിക്കും. പാക്കിസ്ഥാനും ചൈനയ്ക്കും ആശങ്ക പാക്കിസ്ഥാന്: പാകിസ്ഥാന്റെ ഷഹീന് മിസൈലുകള്‍ നിലത്തുനിന്ന് വിക്ഷേപിക്കുന്നവയാണ്. ഇവയുടെ സ്ഥാനങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ ഗോള്‍ഡന്‍ ഹൊറൈസണ്‍ വഹിക്കുന്ന ഒരു വിമാനം എവിടെ നിന്ന് എപ്പോള്‍ മിസൈല്‍ തൊടുക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അതിവേഗത്തില്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലൂടെ വരുന്ന ഗോള്‍ഡന്‍ ഹൊറൈസണ്‍ തടയാന്‍ നിലവിലെ മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ക്ക് കഴിയില്ല. ചൈന: ചൈനയുടെ അതിശക്തമായ എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെപ്പോലും മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഈ ഇസ്രയേല്‍ മിസൈലിന് സാധിക്കും. ഹിമാലയന്‍ അതിര്‍ത്തികളില്‍ നിന്ന് വിക്ഷേപിച്ചാല്‍ ചൈനയുടെ ഉള്‍പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ വരെ ഇന്ത്യയുടെ പരിധിയിലാകും. ചൈനയുടെ ഹിമാലയന്‍ അതിര്‍ത്തികളിലെ പ്രതിരോധത്തെപ്പോലും നിഷ്പ്രഭമാക്കാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. എന്താണ് അയണ്‍ഡോം? തൊണ്ണൂറുകളില്‍ വികസനം ആരംഭിച്ചെങ്കിലും 2006 ല്‍ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനന് യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയത്. അയേണ്‍ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേല്‍ സൈന്യം പുറത്തു പറഞ്ഞിട്ടില്ല. റോക്കറ്റുകള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍, ഡ്രോണുകള്‍ എന്നിവയെ ആകാശത്തുവച്ച് തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും. റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് വികസിപ്പിച്ചതാണിത്. റഡാര്‍, നിയന്ത്രണ കേന്ദ്രം, ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ എന്നിവ ചേര്‍ന്നാണ് അയണ്‍ ഡോം പ്രവര്‍ത്തിക്കുന്നത്. ശത്രു റോക്കറ്റ് വിക്ഷേപിക്കുകയോ പീരങ്കി വെടി ഉതിര്‍ക്കുകയോ ചെയ്താല്‍ അത് അയണ്‍ ഡോം ശൃംഖലയുടെ റഡാര്‍ കണ്ണുകളില്‍പ്പെടും. വിവരം ഉടന്‍ അതിനോടു ബന്ധപ്പെട്ടുള്ള ആയുധനിയന്ത്രണ സംവിധാനത്തിലെത്തും. പറന്നുവരുന്ന റോക്കറ്റിന്റെയും പീരങ്കിഷെല്ലിന്റെയും ലക്ഷ്യം നിരീക്ഷിച്ചു കണക്കുകൂട്ടി മിസൈല്‍ വിക്ഷേപണത്തിന് അനുമതി നല്‍കും. മിസൈല്‍ നിമിഷനേരത്തിനുള്ളില്‍ കുതിച്ചെത്തി പറന്നുവരുന്ന റോക്കറ്റിനെ അല്ലെങ്കില്‍ പീരങ്കിഷെല്ലിനെ തകര്‍ക്കും. റോക്കറ്റുകള്‍ ഒറ്റയ്ക്കൊറ്റയ്ക്കല്ല വരുന്നത്. ഒരു വിക്ഷേപിണിയില്‍നിന്നു മാത്രം ഒറ്റ ഫയറിങില്‍ നാല്‍പ്പതോളം റോക്കറ്റുകള്‍ തീതുപ്പി പറക്കും. അങ്ങനെ ഡസന്‍ കണക്കിനു വിക്ഷേപിണികളില്‍ നിന്നാണു നൂറുകണക്കിന് റോക്കറ്റുകള്‍ ഒരേ സമയം പറന്നുവരുന്നത്. ജനവാസ മേഖലകളെ ലക്ഷ്യമിടുന്ന റോക്കറ്റുകളെ മാത്രം തടയുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ, എളുപ്പത്തില്‍ സ്ഥാനം മാറ്റാനും വിന്യസിക്കാനും സാധിക്കും. അയണ്‍ ഡോമിന് ചില പരിമിതികളുമുണ്ട്. പ്രവര്‍ത്തന ചെലവ് കൂടുതലാണ്. ഇസ്രയേലിന്റെ വ്യോമപ്രതിരോധത്തിന്റെ താഴത്തെ പാളിയാണ് അയണ്‍ഡോം. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പോലുള്ള വലിയ ഭീഷണികളെ നേരിടാന്‍ ഡേവിഡ് സ്ലിംഗ്, ആരോ സിസ്റ്റം തുടങ്ങിയ മറ്റ് സംവിധാനങ്ങളെയാണ് ഇസ്രയേല്‍ ആശ്രയിക്കുന്നത്. ഒരേ സമയം നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ചുള്ള വന്‍ ആക്രമണങ്ങളെ അതിജീവിക്കാന്‍ അയണ്‍ ഡോമിന് ചിലപ്പോള്‍ സാധിക്കില്ല.
കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കാനുള്ള ശുപാർശ അംഗീകരിക്കാത്തതിൽ വിമർശനവും
നിർണായക തീരുമാനവുമായി സർക്കാർ; പിഎസ്സി അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, വർധിപ്പിച്ചത് 4 വർഷം
എസ് എസ് ടി വിഭാഗത്തിന് 45 വയസുവരെ പിഎസ്സി അപേക്ഷിക്കാം. നിലവിൽ 36 വയസായിരുന്നു അപേക്ഷിക്കാനുള്ള പ്രായപരിധി.
സ്പ്രിംഗ്ലർ സംഭവത്തിനു ശേഷം വീണ്ടും ഡാറ്റ മോഷണ ആരോപണം. ബഹുമാനത്തോടെ ഓണറബിൾ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ച ആളെ ഇനി തീഫ് മിനിസ്റ്റർ എന്ന് വിളിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് കെ സി വേണുഗോപാൽ.
മുംബൈയിലെ തന്റെ വസതിയായ ജൽസക്ക് പുറത്ത് ആരാധകരെ കാണാൻ എല്ലാ ഞായറാഴ്ചകളിലും അമിതാഭ് ബച്ചൻ എത്താറുണ്ട്. വർഷങ്ങളായി അതിന് മാറ്റം വന്നിട്ടില്ല. ആയതിനാൽതന്നെ ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ള ആരാധകരും അദ്ദേഹത്തെ കാണാനായി ജൽസക്ക് പുറത്ത് കാത്തു നിൽക്കാറുണ്ട്. ഇത്തരത്തിൽ താൻ ആരാധകരെ കാണുന്ന ചിത്രങ്ങൾ അമിതാഭ് ബച്ചൻ പലപ്പോഴും തന്റെ ബ്ലോഗിൽ പങ്കുവെക്കാറുമുണ്ട്.
യഷിനൊപ്പം കട്ടക്ക് നിൽക്കാൻ സുദേവ് നായരും ; ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന, ഏറെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം 'ടോക്സിക്' സിനിമയിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'റോക്കിംഗ് സ്റ്റാർ' യഷ് നായകനാകുന്ന ഈ ചിത്രത്തിൽ 'കർമാടി' എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്
സമീപകാലത്ത് കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളേയും പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ബിഗ് ബോസ് താരം അഖിൽ മാരാർ ഇരുട്ടി വെളുക്കും മുൻപാണ് ബിജെപി ക്യാമ്പിലെത്തിയത്. അഖിൽ മാരാർക്ക് കയ്യടിച്ച കോൺഗ്രസ് അനുകൂലികൾക്ക് ഈ നീക്കം വലിയ ക്ഷീണമായി. പിന്നാലെ അഖിൽ മാരാർക്കെതിരെ നിലപാട് മാറ്റത്തിന്റെ പേരിൽ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയയിൽ. ഇതോടെ അഖിൽ മാരാരുടെ
കൊച്ചി കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; സംഭവം മഴവിൽ പാലത്തിന് സമീപം
കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടത്. ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം കണ്ടത്. പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. പൊലീസ് തുടർ നടപടികൾ ആരംഭിച്ചു.
മുട്ടകൊണ്ടുള്ള ഈ ഐറ്റം നിങ്ങള്‍ക്കറിയാമോ ?
നിങ്ങളൊക്കെ മുട്ടപൊരിക്കുന്നത് എങ്ങനെയാണ് ? മുട്ട പൊട്ടിച്ചിടും കുറച്ച് സവോള ഇടും, പച്ചമുളക് കുറച്ച് മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഇടുന്നു, മിക്സാക്കുന്നു പൊരിച്ചെടുക്കുന്നു.
സന്തോഷവാർത്ത; പിഎസ്സി പ്രായപരിധി കൂട്ടി, 40 വയസ്സുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: () 40 വയസ്സ് ആക്കി ഉയർത്തി. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) 40 വയസ്സ് ആക്കി ഉയർത്തി. ജനറൽ വിഭാഗത്തിന് 40 വയസ്സ് വരെ അപേക്ഷ സമർപ്പിക്കാം. എസ്സി / എസ്ടി വിഭാഗത്തിന് 45 വയസ്സ് വരെ അപേക്ഷിക്കാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിർണായക തീരുമാനമുണ്ടായത്. ജനറൽ വിഭാഗത്തിൽ 36 വയസ്സായിരുന്നു പ്രായപരിധി. പിഎസ്സി പ്രായപരിധിവരെ ഉയർത്തുന്നത് സംബന്ധിച്ച ആവശ്യവും ചർച്ചകളും സജീവമായി തുടരുന്നതിനിടെയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായത്.Updating...
'ഹാർദിക്കിനെയും ദുബെയുമൊന്നും എതിരാളികള്‍ പേടിക്കില്ല', കാരണം വ്യക്തമാക്കി അക്തർ
ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും വെറും 120 കിലോമീറ്റർ വേഗതയിലാണ് പന്തെറിയുന്നത്. ഈ വേഗത കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ബാറ്റർമാരെ വിറപ്പിക്കാൻ കഴിയില്ലെന്ന് അക്തർ പരിഹസിച്ചു.
‘ടോക്സിക്’ കേരളാ വിതരണാവകാശം സ്വന്തമാക്കി ഇ ഫോർ എന്റർടൈൻമെൻറ്
‘ടോക്സിക്’ കേരളാ വിതരണാവകാശം സ്വന്തമാക്കി മുകേഷ് മെഹ്തയുടെയും സി.വി. സാരഥിയുടെയും നേതൃത്വത്തിലുള്ള E4 എന്റർടൈൻമെന്റ്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്ലോബൽ
വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു
ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്, ഉപയോക്താക്കൾക്കായി 'ഷെഡ്യൂൾഡ് മെസ്സേജസ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സന്ദേശങ്ങൾ നേരത്തെ ടൈപ്പ് ചെയ്ത് വെക്കാനും അവ കൃത്യമായ മറ്റൊരു സമയത്തോ തീയതിയിലോ താനേ അയക്കാനും സഹായിക്കുന്നതാണ് ഈ ഫീച്ചർ.
പാറ്റ്ന: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ച വൈഭവ് സൂര്യവൻഷിക്ക് പാരിതോഷികം നൽകി ബിഹാർ സർക്കാർ. 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ വൈഭവിന് സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ ചടങ്ങിൽ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കായികമന്ത്രി ശ്രേയസി സിംഗ് തുടങ്ങിയവർ പങ്കെടുത്തു. ഹരാരെയിൽ നടന്ന ഫൈനലിൽ താരം 80 പന്തിൽ നിന്ന് 175 റൺസെടുത്തിരുന്നു. 15 സിക്സും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പടിച്ചത്. ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 169.50 എന്ന സ്ട്രൈക്ക് റേറ്റിലും 62.71 ശരാശരിയിലുമായി 439 റൺസാണ് വൈഭവ് നേടിയത്. ഫൈനലിലെയും ടൂർണമെന്റിലെയും താരവും വൈഭവായിരുന്നു. The post അണ്ടർ 19 ലോകകപ്പിലെ മിന്നും പ്രകടനം; വൈഭവിന് 50 ലക്ഷം രൂപ സമ്മാനിച്ച് ബിഹാർ മുഖ്യമന്ത്രി appeared first on RashtraDeepika .
വൈകിട്ട് 5 30ന് മുളങ്കുന്നത്ത് കാവിലെ വീട്ടിൽ വെച്ചായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്.
കൊച്ചി: റിലീസിന് മുൻപേ വിവാദങ്ങൾ വിട്ടൊഴിയാത്ത 'കേരള സ്റ്റോറി 2'-വിനെതിരെ രൂക്ഷവിമർശനവുമായി അവതാരക രഞ്ജിനി ഹരിദാസ്. കേരളത്തിൽ അത്തരം കാര്യങ്ങൾ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ തന്റെ വീട്ടിൽ അങ്ങനെ സംഭവിക്കുന്നില്ലെന്നും രഞ്ജിനി പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. എനിക്ക് തോന്നുന്നത് അതൊരു വിഡ്ഢിത്തം ആണെന്നാണ്, രഞ്ജിനി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ, സിനിമ നാളെ കാണുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന അവകാശവാദം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി. ദേശീയ അവാർഡ് ജേതാവ് കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 27-ന് തിയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത ആദ്യ ഭാഗവും വലിയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ചിത്രം 'ബുൾഷിറ്റ് പ്രൊപ്പഗാണ്ട' ആണെന്നാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് വിശേഷിപ്പിച്ചത്. ഫെബ്രുവരി 27-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
സഊദിയില്‍ ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷന് ആരംഭിച്ചു
സഊദി അറേബ്യയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും 'നുസുക്' ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം.
പരമ്പരാഗതമായ ഡേറ്റിംഗ് രീതികളിൽ നിന്നും മാറി, കൂടുതൽ ലളിതവും സമ്മർദ്ദം കുറഞ്ഞതുമായ പാതകൾ തേടുകയാണ് ഇന്നത്തെ തലമുറ. ഒരു ബന്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വാഗ്ദാനങ്ങൾ നൽകുന്നതിന് പകരം, പരസ്പരമുള്ള താൽപ്പര്യങ്ങൾക്കും മാനസികാവസ്ഥയ്ക്കും മുൻഗണന നൽകുന്ന..
സംരംഭകരാകാം , 1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നൂ
സംരംഭകരാകാം , 1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നൂ
മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ പ്രമുഖ ബില്‍ഡര്‍ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം
സിപിഎം നയം വ്യക്തമാക്കണമെന്ന് അനൂപ് ആന്റണി ജോസഫ്
കുവൈത്തിൽ ആരോഗ്യ സേവനങ്ങൾക്കും സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല. ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കി. കറൻസി നോട്ടുകളായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം.
നാനി - ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'; അനിരുദ്ധിന്റെ സംഗീതത്തിലെ മാസ് ഗാനമെത്തി
നാനിയുടെ പുതിയ പാൻ-ഇന്ത്യൻ ചിത്രമായ 'ദ പാരഡൈസി'ലെ ആയാ ഷേർ എന്ന ഗാനം പുറത്തിറങ്ങി. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രം 2026 മാർച്ച് 26-ന് റിലീസ് ചെയ്യും.
പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലെ സ്ട്രോങ് റൂമിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അസാധാരണ ശബ്ദം കേട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജീവനക്കാർ പാമ്പിനെ കണ്ടത്.
ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ധുരന്ദറിനെതിരെ കടുത്ത വിമർശനവുമായി ഹോട്ട്മെയിൽ സഹസ്ഥാപകൻ സബീർ ഭാട്ടിയ
ബെംഗളൂരുവിന്റെ എതിരാളിയോ, പകരക്കാരനോ? ടെക് കമ്പനികളെ ആകര്‍ഷിച്ച് ഈ തീരദേശ നഗരം: തൊഴിലവസരങ്ങളും
ബെംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബുകളില്‍ ഏറ്റവും മുന്നിലുള്ളത് ബെംഗളൂരുവാണ്. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന പേര് ബെംഗളൂരുവിന് മാത്രം അവകാശപ്പെട്ടതാണ്. നിരവധി ഐടി പ്രൊഫഷണലുകളുടെ സ്വപ്നനഗരം കൂടിയാണിത്. എന്നാല്‍ ഇപ്പോള്‍തന്നെ ജനസാന്ദ്രതയേറിയ ടെക് നഗരത്തില്‍ സ്ഥലപരിമിതി ഒരു വലിയ പ്രതിസന്ധിയാണ്. ഇതുകൂടാതെയാണ് ഉയര്‍ന്ന ജീവിതച്ചെലവും ട്രാഫിക് കുരുക്കും. ഈ സാഹചര്യത്തില്‍ ബെംഗളൂരുവിന് ബദലായി മറ്റു നഗരങ്ങളുടെ സാധ്യതകള്‍
കായിക പരിശീലകര്‍ക്കായി അന്താരാഷ്ട്ര സിമ്പോസിയം; തിരുവനന്തപുരം വേദിയാവും
2026 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെയാണ് പരിപാടി. കായിക താരങ്ങളുടെ കരുത്തും ശാരീരികക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ രീതികള്‍ പരിശീലകര്‍ക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായെന്ന് മന്ത്രി അറിയിച്ചു.
അമേരിക്കയുമായുള്ള സംഘർഷം സാധ്യത നിലനിൽക്കെ, ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകുന്നു. ജനീവയിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും, രാജ്യത്തിനകത്ത് യുവതലമുറ തെരുവിലിറങ്ങുന്നത് ഭരണകൂടത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
അടിയന്തര പ്രമേയത്തെ പ്രതിപക്ഷത്തിന് ഭയം; ചർച്ചകളെ ഭയന്ന് ഒളിച്ചോടുന്നു: മുഖ്യമന്ത്രി
സർക്കാരിനെതിരെ അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ ധൈര്യമില്ലാത്തത് പ്രതിപക്ഷത്തിന് സ്വന്തം നിലപാടുകളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് മന്ത്രി എംബി രാജേഷ്
തീവ്രവാദകൃഷിയുടെ പാക് വിളവെടുപ്പ്
ഇസ്ലാമിക തീവ്രവാദത്തെ നട്ടുവളർത്തി ലോകമെങ്ങും കയറ്റുമതി ചെയ്യുന്ന രണ്ടു രാഷ്ട്രങ്ങൾ തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുകയും അപലപിക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ചയ്ക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് തങ്ങൾക്കെതിരേയുള്ള തീവ്രവാദ ആക്രമണത്തിന്റെ തിരിച്ചടിയായി അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചെന്നു പാകിസ്ഥാൻ അറിയിച്ചത്. പക്ഷേ, അതു തീവ്രവാദത്തിനെതിരേയുള്ള തിരിച്ചറിവല്ല, രണ്ടു തീവ്രവാദ കൃഷിക്കാർ തമ്മിലുള്ള തർക്കമാണ്. എന്തായാലും മതഭ്രാന്തർ ഒന്നിക്കുന്പോഴുള്ളത്ര നാശം തമ്മിലടിക്കുന്പോൾ മറ്റുള്ളവർക്കില്ല. മതഭ്രാന്തിനെ രാഷ്ട്രീയ വളർച്ചയ്ക്കുവേണ്ടിയോ മതബോധത്താലോ ആരു വളർത്തിയാലും അതു താത്കാലിക നേട്ടങ്ങൾക്കപ്പുറം സമാധാനത്തെയും വികസനത്തെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയും അപകടത്തിലാക്കുമെന്നത് ചരിത്രമാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ തീവ്രവാദം വളർത്തുന്ന ഒരു രാജ്യവും രക്ഷപ്പെട്ടിട്ടില്ല. നംഗാർഹർ, പക്തിക എന്നീ അതിർത്തി പ്രവിശ്യകളിൽ ശനിയാഴ്ച രാത്രിയായിരുന്നു പാക്കിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്ഥാനിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും… The post തീവ്രവാദകൃഷിയുടെ പാക് വിളവെടുപ്പ് appeared first on RashtraDeepika .
കൊച്ചി: തന്റെ വസ്ത്രധാരണത്തെക്കുറിച്ചും ആൽബങ്ങളിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും ഉയരുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ബിഗ് ബോസ് താരവും നടിയുമായ രേണു സുധി. ഇത്തരം വിഷയങ്ങളിൽ തന്റെ മൂത്ത മകൻ കിച്ചു പ്രതികരിച്ചെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ രേണു, വിമർശകരുടെ മക്കളായിരിക്കും വിളിച്ചതെന്ന് പരിഹസിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു സുധിയുടെ പ്രതികരണം. ഇന്റിമേറ്റ് രംഗങ്ങളുള്ള ആൽബം ചെയ്തതിന്റെ പേരിൽ മകൻ കിച്ചു തന്നെ വിളിച്ചിട്ടില്ലെന്ന് രേണു വ്യക്തമാക്കി. ആ പറയുന്നവരുടെ മക്കളാകും പ്രതികരിച്ചത്. എന്റെ മകൻ ഞാൻ ചെയ്ത ആൽബങ്ങളെപ്പറ്റിയോ വർക്കുകളെപ്പറ്റിയോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ദിവസം എന്റെ ഒരാൽബം കണ്ടിട്ട് മനസിലാകാതെ എന്താ അമ്മാ ഇതിന്റെ കഥ എന്നു ചോദിച്ചു വിളിച്ചു. അതല്ലാതെ മറ്റൊന്നും അവൻ ചോദിച്ചിട്ടില്ല, രേണു കൂട്ടിച്ചേർത്തു. തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങളെയും രേണു തള്ളിക്കളഞ്ഞു. സാരി ഉടുക്കുമ്പോൾ പർദ്ദയോ തോർത്തോ കെട്ടേണ്ടതില്ലെന്ന് അവർ പറഞ്ഞു. സാരി ഉടുക്കുമ്പോൾ അതിന്റെ മുകളിൽ കൂടി പർദ ഇടണോ? സാരിയുടെ മുകളിൽ കൂടി വയറു കാണാതെ തോർത്ത് മുറുക്കിക്കെട്ടണോ? അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. പണ്ടത്തെ സ്ത്രീകൾ തോർത്തും മുണ്ടും ഉടുത്തല്ലേ നടന്നിരുന്നത്? അപ്പോൾ വയർ കണ്ടിട്ടില്ലേ? രേണു ചോദ്യമെറിഞ്ഞു. താനും എല്ലാവരെയും പോലെ സന്തോഷങ്ങളും സങ്കടങ്ങളുമുള്ള ഒരു സാധാരണ മനുഷ്യനാണെന്ന് രേണു ഓർമ്മിപ്പിച്ചു. ഭർത്താവിന്റെ മരണശേഷം പപ്പക്കും അമ്മക്കും സുഖമില്ലാതിരുന്നതിനാൽ വീട് നോക്കേണ്ട ചുമതല തനിക്കായിരുന്നെന്നും മക്കളെ പട്ടിണിക്കിടാൻ കഴിയില്ലായിരുന്നെന്നും അവർ വെളിപ്പെടുത്തി. ജീവിതം വഴിമുട്ടി നിന്നപ്പോൾ ചെറിയ ആൽബങ്ങളും നാടകങ്ങളും ചെയ്താണ് മുന്നോട്ട് വന്നത്. സുധിച്ചേട്ടന്റെ അനുഗ്രഹമാണ് ബിഗ് ബോസ് പോലുള്ള വലിയ ഷോയിലേക്ക് തന്നെ എത്തിച്ചതെന്നും രേണു പറഞ്ഞു. തന്നെ ഇഷ്ടപ്പെടുന്നവർ എപ്പോഴുമുണ്ടായിരുന്നെന്നും കുറ്റം പറയുന്ന ഒരു വിഭാഗം ഉണ്ടായിട്ടും അവർ കൂട്ടിച്ചേർത്തു.
‘കേരളം’എന്ന് മാറ്റിയാൽ പിന്നെ ‘കേരളീയൻ’ആരാകും? ശശി തരൂരിന്റെ പരിഹാസം
പേര് മാറ്റുന്നതൊക്കെ നല്ലത് തന്നെ, എന്നാൽ ഇനി മുതൽ കേരളത്തിലുള്ളവരെ ഇംഗ്ലീഷിൽ എന്ത് വിളിക്കുമെന്നാണ് തരൂരിന്റെ ചോദ്യം
വൈറ്റില കൊലപാതകത്തില്‍ ഷാജി കുറ്റം സമ്മതിച്ചു
കാസര്‍കോട്: സിപിഐ നേതാവ് സുന്ദരി ഷെട്ടി ആര്‍എസ്എസ് വേദിയില്‍. കാസര്‍കോട്ടെ ഹിന്ദു ഏകതാ സമ്മേളനത്തിലാണ് പങ്കെടുത്തത്. മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് സുന്ദരി ഷെട്ടി. ഹൊസങ്കടിയില്‍ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് പങ്കെടുത്തത്. കാസര്‍കോട് കേന്ദ്രീകരിച്ച് വിവിധ പഞ്ചായത്തുകളില്‍ ഹിന്ദു ഏകതാ സമ്മേളനം സംഘപരിവാര്‍ നടത്തിവരുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പ്രചാരണവുമായി രംഗത്തെത്തുകയാണ് ആര്‍എസ്എസ്. ഈ പരിപാടിയിലാണ് സിപിഐ നേതാവ് സുന്ദരി ഷെട്ടി പങ്കെടുത്തത്. ഹൊസങ്കടിയില്‍ വെച്ച് നടന്ന പരിപാടിയിലാണ് പങ്കെടുത്തത്. പരിപാടിയില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുകയും ഭാരതാംബയുടെ ചിത്രത്തില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു. അതേസമയം ഈ നടപടിയെ പൂര്‍ണമായും തള്ളിക്കളയുകയാണ് സിപിഐ നേതൃത്വം. സുന്ദരി ഷെട്ടിക്കെതിരേ കടുത്ത അച്ചടക്കനടപടികളുണ്ടായേക്കും. സുന്ദരി ഷെട്ടിയില്‍ നിന്ന് ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. ഇത്തവണ കടമ്പാര്‍ വാര്‍ഡില്‍ നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ഒരു 'മില്‍ക്ക് മെയ്ഡ്' കേക്ക് ആയാലോ
കണ്ടന്‍സിഡ് മില്‍ക്ക് - 400 ഗ്രാം മുട്ട- നാലെണ്ണം മൈദ- ഒരു കപ്പ് ബേക്കിംഗ് പൗഡര്‍- അര ടീസ്പൂണ്‍ ബട്ടര്‍ ഉരുക്കിയത്- 50 ഗ്രാം ബട്ടര്‍- ഒരു ടേബിള്‍ സ്പൂണ്‍
ഇരിക്കൂർ: തനിച്ചു താമസിക്കുന്ന എൺപതുകാരിയെ അപായപ്പെടുത്തി സ്വർണവും പണവും കവരാൻ ശ്രമിച്ച സംഭവത്തിൽ ഇരിക്കൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. സിസി ടിവി കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പടിയൂർ നിടിയോടിയിലെ പൂല്ലാഞ്ഞിയോടൻ പദ്മിനി അമ്മയെയാണ് വീട്ടിൽ കയറി അപായപ്പെടുത്താൻ ശ്രമമുണ്ടായത്. കഴിഞ്ഞദിവസം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതിനിടെ വീട്ടിലെ കുരുമുളക് വള്ളികൾക്കിടയിൽ ഒരാൾ മറഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചേച്ചി എന്നു വിളിച്ച് അടുത്തെത്തിയ ഇയാൾ കുറച്ച് കുഴന്പു തരുമോ എന്ന് ചോദിച്ച് വീട്ടിനകത്തേക്ക് കയറി കഴുത്തിന് പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പദ്മിനി അമ്മയുടെ വെപ്പ് പല്ല് പുറത്തേക്കു വീഴുകയും വായിൽ നിന്ന് ചോര വരികയും ചെയ്തു. ഇതു കണ്ട അക്രമിയുടെ പിടിത്തം അയഞ്ഞ സമയത്ത് പുറത്തേക്ക് കുതറി ഓടി ബഹളം വച്ചു. ബഹളം കേട്ട് റോഡിലൂടെ പോകുന്നയാൾ വീട്ടിലേക്ക് കയറി വന്നതോടെ അക്രമി രക്ഷപ്പെടുകയായിരുന്നുവെന്ന് പദ്മിനി അമ്മ പറഞ്ഞു.… The post കുഴമ്പുണോയെന്ന് ചോദിച്ച് അകത്തേക്കു കയറി; തനിച്ചു താമസിക്കുന്ന വയോധികയെ അപായപ്പെടുത്താൻ ശ്രമം appeared first on RashtraDeepika .
2,000 കുടുംബങ്ങൾക്ക് വീട് ; ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ ബജറ്റ്
തിരുവനന്തപുരം: ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണസമിതിയുടെ ആദ്യ ബജറ്റ്. നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഊന്നൽ നൽകി തിരുവനന്തപുരം കോര്‍പറഷേൻ ബജറ്റ്. 'മാറാത്തത് മാറും' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ബജറ്റിൽ പറയുന്നത് . ഏറ്റവും കൂടുതൽ നമ്മളെ തേടി വന്നത് വീടില്ലാത്തവരാണ്. കുറേ അധികം പേർക്ക് ഭൂമിയും വീടുമില്ല. 2,000 പേർക്ക് ഭൂമി ലഭിച്ചെങ്കിലും വീടുവെക്കാനുള്ള സാഹചര്യമില്ല. പിഎംഎവൈ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിടാത്തതിനാൽ അർഹരായവർക്ക് വീട് കിട്ടുന്നില്ല. സർക്കാരിന്റെ രാഷ്ട്രീയ പിടിവാശി കാരണം ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഭൂമി ലഭിച്ച 2,000 പേർക്ക് വീട് കൊടുക്കും. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ലഭ്യമായില്ലെങ്കിൽ കോർപ്പറേഷൻ ഫണ്ടിൽ നിന്നും പിഎം ഭവന യോജന എന്ന പേരിൽ പദ്ധതി നടപ്പാക്കും. ഇതിനായി 20 കോടി നീക്കിവെച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. നഗരത്തിൽ വീടില്ലാത്തവർക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതി ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോപറേഷൻ തന്നെ നൽകും. ഇതിന് പുറമെ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്റീൻ പദ്ധതിക്കായി 2 കോടി രൂപ നീക്കിവച്ചു. കോര്പറേഷന് കീഴിൽ ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. പ്രൈം ഹെൽത്ത് ലാബ് സൗകര്യങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആഐ, എക്സറേ സൗകര്യങ്ങളുള്ള സെന്ററിന് 1.5 കോടി രൂപയും നഗരത്തിലെ 50 കേന്ദ്രങ്ങളിൽ എച്ച്എൽഎല്ലുമായി സഹകരിച്ച് കളക്ഷൻ സെന്ററുകൾ തുടങ്ങും.
പുലർച്ചെ നടക്കാനിറങ്ങിയ രണ്ട് മലയാളികള്‍ ഒമാനിൽ വാഹനമിടിച്ച് മരിച്ചു
ഒമാനിൽ വാഹനമിടിച്ച് കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ, ആകാശ് ജിത്തു എന്നിവരാണ് മരിച്ചത്. നടക്കാനിറങ്ങിയ ഇവരെ വാഹനം ഇടിക്കുകയായിരുന്നു.
അമേരിക്കയുമായുള്ള വ്യാപാര കരാർ റദ്ദാക്കണം; ആവർത്തിച്ച് രാഹുൽ ഗാന്ധി
വ്യാപാര കരാർ സംബന്ധിച്ച് പാർലമെന്റിൽ തനിക്ക് സംസാരിക്കാൻ അനുമതി നൽകിയില്ലെന്നും പ്രസംഗം തുടങ്ങിയപ്പോൾ തന്നെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാന മന്ത്രിയുടെ പുതിയ ഓഫീസ് മന്ദിരമായ ‘സേവാ തീർഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ നിർണായക ആവശ്യം പരിഗണിക്കുകയും അനുകൂല തീരുമാനം സ്വീകരിക്കുകയും ചെയ്തത്.
മകൻ ജീവനൊടുക്കിയത് കഴിഞ്ഞ മാസം, മനോവിഷമത്തിലായിരുന്ന പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
മകൻ മണികണ്ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു.
കൗൺസിലിംഗിനെത്തിയ 17 കാരിയെ പീഡിപ്പിച്ച കേസ്; റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
കാക്കയങ്ങാട്: കൗൺസിലിംഗിനെത്തിയ 17 കാരിയെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച റിട്ട. അധ്യാപകനായ മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എച്ച്എസ്എസ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത പ്രതി ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സ്റ്റേറ്റ് ഫാക്കൽറ്റിയായിരുന്നു. വിരമിച്ച ശേഷവും കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗൺസിലിംഗും നടത്തുന്നുണ്ട്. The post കൗൺസിലിംഗിനെത്തിയ 17 കാരിയെ പീഡിപ്പിച്ച കേസ്; റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ appeared first on RashtraDeepika .
പോക്സോ കേസ്: മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍
കണ്ണൂര്‍ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ സി ഷാജു (59) വിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ: 'ചെങ്ങന്നൂർ പെരുമ 2026' വേദിയെ ആവേശത്തിലാഴ്ത്താൻ എത്തിയ നടൻ ടിനി ടോമിന്റെ 'എമ്പുരാൻ' പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' സിനിമയിലെ മോഹൻലാലിന്റെ അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ലുക്കിൽ ടിനി ടോം വേദിയിലെത്തിയപ്പോൾ, പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. 'എമ്പുരാനേ' എന്ന തരംഗമായ ഗാനത്തിന്റെ പശ്ചാത്തലത്തിൽ, മോഹൻലാലിന്റെ സ്റ്റൈലിഷ് നടത്തവും മാനറിസങ്ങളും അനുകരിച്ചുകൊണ്ടായിരുന്നു ടിനി ടോമിന്റെ വേദിയിലേക്കുള്ള പ്രവേശനം. ഈ രംഗം നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ളവയിൽ പ്രകടനത്തിനെതിരെ വിമർശനങ്ങളും ട്രോളുകളും നിറഞ്ഞു. വോയ്സ് ചെയ്താലും ഫിഗർ ചെയ്താലും അവസാനം ടിനി ടോം തന്നെ ആകുന്ന പ്രതിഭാസം എന്ന് ഒരാൾ കുറിച്ചപ്പോൾ, മോഹൻലാലിന്റെ ഗാംഭീര്യം അവതരിപ്പിക്കാൻ ടിനി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നും വിമർശകർ അഭിപ്രായപ്പെട്ടു. ലാലേട്ടന്റെ മാസ്സ് ലുക്ക് കാണിക്കാൻ പോയിട്ട് അവസാനം ടിനി ടോം തന്നെയായി ഒതുങ്ങിപ്പോയി തുടങ്ങിയ പരിഹാസങ്ങളും വീഡിയോയ്ക്ക് താഴെ വ്യാപകമായി പ്രചരിച്ചു. ♂️ pic.twitter.com/PMOpQd2iS7 — AB George (@AbGeorge_) February 24, 2026 ടിനി ടോമിന്റെ അനുകരണശ്രമം ഫലപ്രദമായില്ലെന്നാണ് ഭൂരിഭാഗം അഭിപ്രായങ്ങളും ചൂണ്ടിക്കാണിക്കുന്നത്. മോഹൻലാലിന്റെ ലുക്ക് മനസ്സിലുണ്ടെങ്കിലും അത് പുറത്തേക്ക് വരുന്നില്ലെന്നും ചിലർ വിമർശിച്ചു. മുൻപും മോഹൻലാലിനെ അനുകരിച്ച് കയ്യടി നേടിയിട്ടുള്ള നടനാണ് ടിനി ടോം. എന്നാൽ, 'എമ്പുരാൻ' ലുക്കിലുള്ള അദ്ദേഹത്തിന്റെ ഈ പരീക്ഷണം അത്ര ഗുണം ചെയ്തില്ലെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തൽ.
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. അയിലം സ്വദേശി അജേഷാണ് (45) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അജേഷ് വീട്ടമ്മയുടെ വീട്ടില്‍ തേങ്ങയിടാനെത്തിയതായിരുന്നു. വീട്ടില്‍ മറ്റാരുമില്ലെന്ന് ബോധ്യമായതോടെ വീട്ടമ്മ വീട്ടിലേക്ക് കയറിയ സമയത്ത് അജേഷ് പിന്നാലെ പോയി. വീട്ടില്‍ കയറി കതക് കുറ്റിയിട്ട ശേഷം വീട്ടമ്മയെ കയറി പിടിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. വീട്ടമ്മ കുതറിമാറി കതക് തുറന്ന് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷമാണ് അടുത്ത വീട്ടില്‍ വിവരമറിയിച്ചത്. പിന്നീട് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. സംഭവത്തില്‍ അജേഷിനെതിരെ കേസെടുത്ത പൊലീസ് ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലെ ഒരു കോളനിയില്‍ നിന്നാണ് പൊക്കിയത്. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ ബിജു, എഎസ്ഐ.ബിനു, സിപിഒമാരായ നജീം, മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
1. എഐ
ദേശീയ ദിനത്തിന് മുന്നോടിയായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്ന് സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തി. ആഘോഷങ്ങൾക്കിടയിൽ പൊതുശല്യം തടയുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും നടപടികൾ സ്വീകരിക്കും. വാട്ടർ ഗൺ ഉപയോഗത്തിന് കർശന നിരോധനം ഏർപ്പെടുത്തി.
നല്ല അസ്സൽ നെയ്പ്പത്തിരി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം
റവ – 1 കപ്പ് ചിരകിയ തേങ്ങ – 1/2 കപ്പ് ചൂടുവെള്ളം – 1 കപ്പ് ചെറിയ ഉള്ളി – ഒരുപിടി പച്ചമുളക് – 1 (എരുവിന് അനുസരിച്ച് കൂട്ടാം)
മലപ്പുറത്ത് 10 മാസം പ്രായമായ കുട്ടിയുടെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി
മഞ്ചേരിയില്‍ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ബോട്ടില്‍ അടപ്പ് പുറത്തെടുത്ത് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർമഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്.
തടവുകാര്‍ക്ക് കാലാനുസൃത മെഡിക്കല്‍ പരിശോധനയും ആരോഗ്യകരമായ ഡയറ്റും ഉറപ്പാക്കണം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: തടവുകാര്‍ക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കാലാനുസൃത മെഡിക്കല്‍ പരിശോധനക്കും അവരുടെ വ്യക്തിഗത ആരോഗ്യാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണത്തിനും അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിധിച്ചു. കലൈ സെല്‍വി vs തമിഴ്നാട് സര്‍ക്കാര്‍ കേസിലാണ് ജസ്റ്റിസുമാരായ ജി ആര് സ്വാമിനാഥന്, ആര് കലൈമതി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. തടവുകാര്‍ മുഴുവനായും സംസ്ഥാനത്തിന്റെ പരിപാലനത്തിലും കസ്റ്റഡിയിലും നിയന്ത്രണത്തിലുമാണെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ സമയബന്ധിത രോഗനിര്‍ണയം, ആവശ്യമായ ചികിത്സ, ആരോഗ്യനിലയ്ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കേണ്ടത് ജയിലധികൃതരുടെ ബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 'ചില തടവുകാര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവും; അവരുടെ ഭക്ഷണത്തില്‍ ഉപ്പ് കുറവായിരിക്കണം. ചിലര്‍ പ്രമേഹരോഗികളായിരിക്കാം; അവരുടെ ഭക്ഷണക്രമം വ്യത്യസ്തമായിരിക്കണം. ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അനുസരിച്ചുള്ള ഭക്ഷണം നല്‍കേണ്ടത് ജയിലധികൃതരുടെ കടമയാണ്,' ഹൈക്കോടതി വ്യക്തമാക്കി. 'ഓരോ തടവുകാരനും കാലാനുസൃത മെഡിക്കല്‍ പരിശോധനയ്ക്ക് അവകാശമുണ്ട്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ പരിധിയില്‍പ്പെടുന്നു,' എന്നും കോടതി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ രോഗനിര്‍ണയം നടന്നാല്‍ അംഗവിച്ഛേദം പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനാകുമെന്ന് കോടതി നിരീക്ഷിച്ചു. പാലയങ്കോട്ടൈ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 67 കാരനായ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുരുകേശനു വേണ്ടി 28 ദിവസത്തെ എസ്കോര്‍ട്ടില്ലാത്ത സാധാരണ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മകള്‍ കലൈസെല്‍വി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പ്രമേഹസംബന്ധമായ സങ്കീര്‍ണ്ണതകളെത്തുടര്‍ന്ന് 2025 ഒക്ടോബര്‍ 10ന് മുരുകേശന്റെ വലത് കാല് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ജയിലില്‍ കഴിയുന്നതിനിടെയാണ് ഈ ആരോഗ്യപ്രശ്നം രൂക്ഷമായത്. 'ആരോഗ്യസ്ഥിതി നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സയും അനുയോജ്യമായ ഭക്ഷണവും നല്കിയിരുന്നെങ്കില് ഇത്തരമൊരു അവസ്ഥ ഉണ്ടായിരിക്കില്ലായിരുന്നു,' എന്ന് കോടതി നിരീക്ഷിച്ചു. വൈകല്യമുള്ള തടവുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ തടവുകാര്‍ക്ക് റിറ്റ് ഹര്‍ജി നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു. പാലയങ്കോട്ടൈ സെന്‍ട്രല്‍ ജയിലിലെ എല്ലാ തടവുകാര്‍ക്കും രണ്ട് വര്‍ഷത്തിലൊരിക്കല്‍ 'മാസ്റ്റര്‍ ഹെല്‍ത്ത് ചെക്കപ്പ്' നടത്താന്‍ കോടതി നിര്‍ദ്ദേശം നല്കി. തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഡീനെ ജയിലില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പ്രമേഹരോഗികളെ കണ്ടെത്തി ആവശ്യമായ ഇന്‍സുലിന്‍ ചികിത്സ നല്കാന് നിര്‍ദേശിച്ചു. മുരുകേശന് കിടക്ക, മേശ, അനുയോജ്യമായ ശൗചാലയ സൗകര്യം, കൗണ്‍സിലിംഗ്, കാലാനുസൃത മെഡിക്കല്‍ നിരീക്ഷണം എന്നിവ ഉറപ്പാക്കാനും സഹായോപകരണങ്ങള്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമായാല്‍ മറ്റൊരു തടവുകാരന്റെ സഹായത്തോടെ സൗകര്യപ്രദമായ ബ്ലോക്കില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 27 വരെ 28 ദിവസത്തെ എസ്കോര്‍ട്ടില്ലാത്ത സാധാരണ അവധി മുരുകേശന് അനുവദിച്ചു. തൂത്തുക്കുടി ജില്ലയിലെ സിപ്കോട്ട് പോലിസ് സ്റ്റേഷനില്‍ ആഴ്ചതോറും ഹാജരാകണം എന്ന നിബന്ധനയും ജയില്‍ മാന്വല്‍ പാലിക്കണമെന്ന നിര്‍ദേശവും കോടതി നല്കി. ഹര്‍ജിക്കാരിയെ അഭിഭാഷകന് എസ്എം മുഹമ്മദ് യൂനസ് രാജ, സംസ്ഥാനത്തിനായി ആര് അലഗുമണി, ടി സെന്തില്‍ കുമാര്‍ എന്നിവര്‍ ഹാജരായി.
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ.ശാസ്താംകോട്ട, ചെങ്ങന്നൂര്‍, തലശ്ശേരി എന്നീ സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്
കോർപറേഷൻ അധികൃതർ അറിയാൻ; കണ്ണൂരിലുമുണ്ട് പഴകിദ്രവിച്ച കെട്ടിടങ്ങൾ
കണ്ണൂർ: കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് നാലുപേരുടെ ജീവൻ നഷ്ടമായ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിലുമുണ്ട് അപകടാവസ്ഥയിലായ കെട്ടിടങ്ങൾ. ഏതു സമയവും തകർന്നു വീഴാമെന്ന അവസ്ഥയിലാണ് കണ്ണൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ ചില കെട്ടിടങ്ങൾ. കാൽടെക്സ് ജംഗ്ഷനിലെ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിലാണ്.ഇവിടെ പ്രവർത്തിച്ചു പോന്നിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിവിൽ സ്റ്റേഷൻ ശാഖ കെട്ടിടത്തിന്റെ അപകടാവസ്ഥയെ പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റി. ഏതാനും ആഴ്ചകൾക്കു മുന്‍പ് കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ വീണ് നിർത്തിയിട്ട കാർ തകർന്നിരുന്നു. ഇതിന്റെ താഴത്തെ നിലയിലുള്ള സ്ഥാപനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സമീപത്ത് തട്ടുകടകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ഏതുനേരത്തും ഇവിടെ ആളുകളും ഉണ്ടാകാറുണ്ട്. മുനിസിപ്പൽ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സിന്റെ സീലിംഗുകൾ തകർന്നു വീഴുന്നതും പതിവാണ്.കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സും അപകടാവസ്ഥയിലാണ്. The post കോർപറേഷൻ അധികൃതർ അറിയാൻ; കണ്ണൂരിലുമുണ്ട് പഴകിദ്രവിച്ച കെട്ടിടങ്ങൾ appeared first on RashtraDeepika .
എമ്പുരാനായി ടിനി ടോം; 'മോഹൻലാലെന്ന് പറഞ്ഞ് സുരേഷ് ഗോപിയെ അനുകരിക്കുന്നോ'ന്ന് കമന്റുകൾ, ട്രോൾ
ഒരു പരിപാടിക്കിടെ 'ലൂസിഫർ' സിനിമയിലെ മോഹൻലാലിന്റെ നടത്തം നടൻ ടിനി ടോം അനുകരിച്ചു. ഇതിന്റെ വീഡിയോ വൈറലായതോടെ, ടിനിയുടെ പ്രകടനം മോഹൻലാലിനെക്കാൾ സുരേഷ് ഗോപിയെയാണ് ഓർമ്മിപ്പിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം.

29 C