SENSEX
NIFTY
GOLD
USD/INR

Weather

31    C
... ...View News by News Source

ശബരിയില്‍ സംഭവിച്ചത് സര്‍ക്കാരിന്‍റെ വീഴ്ചയും പിടിപ്പുകേടും; തീരുമാനങ്ങൾ വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കിൽ ശബരിമല തീര്‍ഥാടകര്‍ ഇത്തവണ പറന്നിറങ്ങിയേനെ

കോട്ടയം: പന്ത്രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനം വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കില്‍ നിലവില്‍ എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ ഇക്കൊല്ലം വിമാനത്തില്‍ വന്നിറങ്ങി മടങ്ങിയേനെ. സര്‍ക്കാരിന്‍റെ പിടിപ്പുകേടും വീഴ്ചകളും മാത്രമാണ് ശബരി പദ്ധതി ഫയലില്‍ ഒതുങ്ങാന്‍ കാരണമായത്. കേസ് നിലനില്‍ക്കെത്തന്നെ ഏറ്റെടുക്കേണ്ട ഭൂമിയുടെ മൂല്യവില കോടതിയില്‍ കെട്ടിവച്ചശേഷം സ്ഥലം ഏറ്റെടുക്കാമായിരുന്നു.എയര്‍പോര്‍ട്ടും എസ്റ്റേറ്റും സംബന്ധിച്ച് സുപ്രീം കോടതിവരെ തുടര്‍ന്ന വ്യവഹാരങ്ങളിലെല്ലാം വിധി ബിലീവേഴ്‌സ് ചര്‍ച്ചിന് അനുകൂലമായിരുന്നു. 2018ലെ രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ അവകാശം സര്‍ക്കാരിനുള്ളതാണെന്നും ഹാരിസണ്‍ മലയാളം കമ്പനിവക തോട്ടമാണ് ചെറുവള്ളിയിലേതെന്നും ഇവരില്‍നിന്ന് ബിലീവേഴ്‌സ് ചര്‍ച്ച് തോട്ടം വാങ്ങിയതില്‍ നിയമസാധുതയില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ന്യായവില കൊടുത്താല്‍ സ്ഥലം സര്‍ക്കാരിന് നല്‍കാന്‍ തയാറാണെന്നും തുടക്കംമുതല്‍ ചര്‍ച്ച് പറയുന്നുണ്ട്. മാത്രവുമല്ല എയര്‍പോര്‍ട്ടിന് പരമാവധി 1500 ഏക്കര്‍ മതിയെന്നിരിക്കെ 2263 ഏക്കര്‍ എസ്റ്റേറ്റ് പൂര്‍ണമായി വേണമെന്നു സര്‍ക്കാര്‍… The post ശബരിയില്‍ സംഭവിച്ചത് സര്‍ക്കാരിന്‍റെ വീഴ്ചയും പിടിപ്പുകേടും; തീരുമാനങ്ങൾ വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കിൽ ശബരിമല തീര്‍ഥാടകര്‍ ഇത്തവണ പറന്നിറങ്ങിയേനെ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 20 Jan 2026 11:33 am

സിയ ഫാത്തിമയെ കലോത്സവത്തിൽ പങ്കെടുപ്പിച്ചതിന് സഹപാഠികളുടെ നന്ദി; 'കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ'യെന്ന് മന്ത്രി

അസുഖബാധിതയായ സിയ ഫാത്തിമക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയ സർക്കാരിന് നന്ദി പറഞ്ഞ് സഹപാഠികൾ. ഇത് തങ്ങളുടെ കടമയെന്ന് വി.ശിവൻകുട്ടി പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:29 am

കേരളത്തിന്റെ സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും അടിത്തറ ശ്രീനാരായണഗുരു: മുഖ്യമന്ത്രി

ഇന്നത്തെ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്നും, അതിന് പ്രധാന കാരണം ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ആശ്രാമം സാംസ്കാരികസമുച്ചയത്തിൽ ഗുരുവിന്റെ വെങ്കലശില്പം അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി–മത സംഘർഷങ്ങൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിലും കേരളം മതനിരപേക്ഷതയുടെ ശക്തമായ മാതൃകയായി നിലനിൽക്കുന്നത് ഗുരുവും നവോത്ഥാന പ്രസ്ഥാനങ്ങളും ഒരുക്കിയ അടിത്തറ മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ വരുംതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സാംസ്കാരിക സംരംഭങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം […] The post കേരളത്തിന്റെ സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും അടിത്തറ ശ്രീനാരായണഗുരു: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 20 Jan 2026 11:26 am

വര്‍ഷം 12,000 രൂപ ധനസഹായം; തൊഴില്‍ തേടുന്ന യുവതീയുവാക്കള്‍ക്ക് കൈത്താങ്; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കുമുള്ള സാമ്പത്തിക കൈത്താങ്ങ് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വര്‍ഷക്കാലം ധനസഹായമായി ലഭിക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുമാണ് ആനുകൂല്യത്തിന് അര്‍ഹത. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരും വാര്‍ഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ eemployment.kerala.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്.

മംഗളം 20 Jan 2026 11:24 am

ദീപക്കിന്റെ ആത്മഹത്യ; ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവര്‍ത്തകന്‍

തൊടുപുഴ: ബസില്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവര്‍ത്തകന്‍. ഇത്തരം വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശി അജയ് ഉണ്ണി ആഹ്വാനം നടത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്നു ഇയാള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് അജയ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. 'മാനസികമായി താങ്ങാന്‍ കെല്‍പ്പില്ലാത്ത, മനസിന് കട്ടിയില്ലാത്ത ആളുകളോടാണ് എനിക്ക് പറയാനുള്ളത്. ഇത്തരത്തിലുള്ള പല ദുരനുഭവങ്ങളും ആണുങ്ങള്‍ക്ക് ഇനിയും നേരിടേണ്ടി വരും. അനാവശ്യമായി നാണം കെടുത്താനൊരു ശ്രമം നടന്നാല്‍, മരിക്കണമെന്ന് നമ്മള്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍, എന്റെ അഭിപ്രായത്തില്‍ ഇത്തരം അവരാതം പറഞ്ഞുണ്ടാക്കുന്നവരെ നേരെ നിന്ന് ബലാത്സംഗം ചെയ്ത് പോയി മരിക്കുക. അപ്പോള്‍ കുറ്റം ചെയ്തു എന്ന പശ്ചാതാപത്തോടെ മാന്യമായി മരിക്കാം,' എന്നാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ യുവതി വീഡിയോ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേജസ് ന്യൂസ് 20 Jan 2026 11:22 am

പച്ചപ്പില്ലാത്ത മനോഹരമായ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തൂ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡാണ്. ഓരോ ചെടിയും വ്യത്യസ്തമായ ആകൃതിയിലും നിറത്തിലുമാണ് ഉള്ളത്. പച്ചപ്പില്ലാത്ത മനോഹരമായ ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:19 am

വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം: മഞ്ജു വാര്യർ

വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും, ആഗ്രഹങ്ങൾ നിറവേറ്റാൻ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണെന്നും മഞ്ജു വാര്യർ.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:19 am

ഒരു ദിവസം അഗ്നിഗോളമായത് രണ്ട് റോക്കറ്റുകള്‍, ബഹിരാകാശ പദ്ധതികളില്‍ വന്‍ തിരിച്ചടിയേറ്റ് ചൈന

സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ലോംഗ് മാര്‍ച്ച്-3ബിയുടേയും, സ്വകാര്യ കമ്പനിയായ ഗലാക്റ്റിക് എനര്‍ജിയുടെ സീറീസ്-2 റോക്കറ്റിന്‍റെയും വിക്ഷേപണങ്ങളാണ് ഒരേ ദിവസം പരാജയം നേരിട്ടത്.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:18 am

'കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവ്'; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിൽ നടന്ന നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ഗവർണർ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സഭയിൽ നടത്തിയ നയ പ്രഖ്യാപനം പ്രസംഗത്തിൽ കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നായി എടുത്തു പറയുകയാണ് ചെയ്‌തത്. കേരളത്തിലെ അതിദാരിദ്ര്യനിർമാർജനം പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ

ഒന്നു ഇന്ത്യ 20 Jan 2026 11:17 am

നിയമസഭയിൽ അസാധാരണ നീക്കം‌; നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ മാറ്റം വരുത്തി, വായിക്കാതെ വിട്ട ഭാഗം വായിച്ച് മുഖ്യമന്ത്രി

നിയമസഭ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ മാറ്റം വരുത്തി. ഗവർണർ വായിക്കാതെ വിട്ട കേന്ദ്ര വിമർശനത്തിൻ്റെ ഭാഗം മുഖ്യമന്ത്രി വായിച്ചു,

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:15 am

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി

ഇൻഡോർ നഗരത്തെ യാചകരിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിനിടെ, മംഗിലാൽ എന്ന ഭിക്ഷാടകൻ കോടീശ്വരനാണെന്ന് അധികൃതർ കണ്ടെത്തി. ഇയാൾക്ക് സ്വന്തമായി മൂന്ന് വീടുകളും കാറും ഓട്ടോറിക്ഷകളും ഉള്ളതായും ഭിക്ഷാടനം വാടക പലിശയിടപാട് എന്നിവയിലൂടെ ലക്ഷങ്ങളുടെ ആസ്ഥിയുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:15 am

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം

ഒക്ടോബർ മാസത്തിലാണ് യുവതിയെ നായ കടിച്ചത്. സ്കൂൾ പരിസരത്ത് നായ കളിക്കുന്നതിനിടയിലായിരുന്നു സംഭവം

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:14 am

വിരമിക്കല്‍ ഒരുപാട് അകലയല്ല! രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ അവസാനത്തിലേക്കോ?

2023 ഏകദിന ലോകകപ്പിന് ശേഷം ഏകദിന ഫോർമാറ്റില്‍ തിളങ്ങാൻ രവീന്ദ്ര ജഡേജയ്ക്ക് കഴിഞ്ഞിട്ടില്ല. മറുവശത്ത് അക്‌സർ പട്ടേല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് സ്ഥിരസാന്നിധ്യമാകാനൊരുങ്ങുകയാണ്

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:11 am

വധശിക്ഷ വിധിക്കുന്ന സമൂഹമാധ്യമ മാനഭംഗങ്ങൾ

ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ദൃശ്യത്തിലെ ആരോപണവിധേയൻ ജീവനൊടുക്കി. വീഡിയോ ദൃശ്യത്തിലെ സ്പർശനത്തിന്‍റെ സാഹചര്യവും സ്വഭാവവും ചർച്ചയായതോടെ വ്യാഖ്യാനം സഹിതം പുതിയ വീഡിയോ സ്ത്രീതന്നെ പോസ്റ്റ് ചെയ്തു. തിരക്കുണ്ടെന്ന് അവർതന്നെ പറയുന്ന ബസിൽ, അറിഞ്ഞോ അറിയാതെയോ നടത്തിയ സ്പർശനത്തിന്‍റെ നിമിഷദൃശ്യം മാത്രം സ്ലോമോഷനിലാക്കി ആവർത്തിച്ചു കാണിച്ച് സംഭവത്തിന്‍റെ തീവ്രത കൂട്ടിയിട്ടുമുണ്ട്. ന്യായവും അന്യായവും കോടതി തീരുമാനിക്കട്ടെ. പക്ഷേ, കുറ്റാരോപിതരോടു പ്രതിഷേധിക്കുകയോ പോലീസിലോ കോടതിയിലോ പരാതിപ്പെടുകയോ ചെയ്യുന്നതിനു പകരം ഏകപക്ഷീയ വിചാരണ നടത്തുന്ന, സമൂഹമാധ്യമങ്ങളിലെ ഇത്തരം മാനഭംഗങ്ങളും കമന്‍റുകളിലൂടെയുള്ള കൂട്ടമാനഭംഗങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണോ എന്ന ചോദ്യമുണ്ട്. പക്ഷേ, ആത്മഹത്യക്കു പ്രേരണയായ ദൃശ്യപ്രചാരണത്തിന്‍റെ പേരിൽ സ്ത്രീയെ അവരുടെ അതേ ശൈലിയിൽ സൈബർ ആക്രമണത്തിനിരയാക്കുകയല്ല, നിയമത്തിനു മുന്നിലെത്തിക്കുകയാണു വേണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുൻ പഞ്ചായത്തംഗവും സമൂഹമാധ്യമ ഉള്ളടക്ക നിർമാതാവുമായ സ്ത്രീ, തനിക്കെതിരേ ബസിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്നാണ്… The post വധശിക്ഷ വിധിക്കുന്ന സമൂഹമാധ്യമ മാനഭംഗങ്ങൾ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 20 Jan 2026 11:06 am

റെയ്ഡ് ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ കൂടുതല്‍ വസ്തുതകള്‍ കണ്ടെത്താന്‍; സ്ഥിരീകരിച്ച് ഇ ഡി

എഫ്ഐആറുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്

സിറാജ് ലൈവ് 20 Jan 2026 11:06 am

ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തില്‍, രജനികാന്ത് കൊച്ചിയിലെത്തി

പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:05 am

അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍..! പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി രാജപ്രതിനിധി പടിയിറങ്ങി

മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകൾക്കും സമാപനം കുറിച്ചുകൊണ്ട് ശബരിമല നട അടച്ചു.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 11:01 am

ഡ്യൂട്ടിസമയത്ത് സ്ത്രീകളോടുത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ : അശ്ലീല വീഡിയോ വിവാദത്തിൽ കർണാടക ഡിജിപി കെ. രാമചന്ദ്രറാവുവിന് സസ്‌പെൻഷൻ

ശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി‌ കെ. രാമചന്ദ്രറാവുവിന് സസ്‌പെൻഷൻ. ഓഫീസിലെ ചേംബറിൽ ഡ്യൂട്ടിസമയത്ത് സ്ത്രീകളോടുത്തുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങൾ ഒറിജിനലാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 11:00 am

ഭിക്ഷാടനത്തിനായി തെരുവുകളിൽ അലയും, എന്നാൽ സ്വന്തമായുള്ളത് മൂന്നു വീടുകൾ, കാറുകൾ, മൂന്ന് ഓട്ടോറിക്ഷകൾ: ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതി വന്നപ്പോൾ വെട്ടിലായത് കോടീശ്വരനായ യാചകൻ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽനിന്നു പിടികൂടിയ യാചകനെ ചോദ്യംചെയ്തപ്പോൾ ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ. ഭഗത്‌സിംഗ് നഗ‍ർ സ്വദേശിയായ മൻകിലാൽ ആണ് കോടികൾ മൂല്യമുള്ള തന്‍റെ സമ്പാദ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. ഇയാൾ ഭിക്ഷയെടുത്തു സമ്പാദിച്ചത് കോടികളാണെന്നാണ് പുറത്തുവരുന്ന വിവരം. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സറാഫാ ഭാഗത്തു ഭിക്ഷയാചിച്ചിരുന്ന യാചകനെ പുനരധിവാസകേന്ദ്രത്തിൽ എത്തിച്ചപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഷ്‌ഠരോഗിയായ ഇയാൾ ചക്രങ്ങൾ ഘടിപ്പിച്ച ചതുരപ്പലകയിൽ ഭിക്ഷയാചിച്ചു വരികയായിരുന്നു. കാലുകൾക്കു ചലനശേഷിയില്ലാത്തതിനാൽ കൈകളിൽ ഷൂസിട്ടുകൊണ്ടാണ് ചക്രവണ്ടി ഉന്തുന്നത്. നഗരത്തിന്‍റെ പല കോണുകളിലും മൻകിലാൽ ഇങ്ങനെയെത്തും. ദിവസവും ആയിരങ്ങളാണ് ഇയാളുടെ വരുമാനം. ഇങ്ങനെ ദിവസവും വൻ തുക സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ചു നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. ഭഗത്‌സിംഗ് നഗറിൽ തനിക്ക് മൂന്നു നിലയുള്ള വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു… The post ഭിക്ഷാടനത്തിനായി തെരുവുകളിൽ അലയും, എന്നാൽ സ്വന്തമായുള്ളത് മൂന്നു വീടുകൾ, കാറുകൾ, മൂന്ന് ഓട്ടോറിക്ഷകൾ: ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതി വന്നപ്പോൾ വെട്ടിലായത് കോടീശ്വരനായ യാചകൻ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 20 Jan 2026 11:00 am

ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു, അപകടം ഇൻലാൻഡ് സീയിൽ

സുഹൃത്തുക്കൾക്കൊപ്പം ഇൻലാൻഡ് സീ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതോടെ യുവാക്കൾ അപകടത്തിൽപ്പെടുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 11:00 am

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം; ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ' ആണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:58 am

സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ആല്‍വിന്‍ എസ്ബിയുടെ അഭിമാനം; മോണോ ആക്ടില്‍ നാലുതവണ എ ഗ്രേഡ് നേടി

ചങ്ങനാശേരി: തുടര്‍ച്ചയായി നാലു വര്‍ഷങ്ങള്‍ മോണോ ആക്ടില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ആല്‍വിന്‍ ജോസഫ് ചരിത്രംകുറിച്ചു. ചാക്യാര്‍കൂത്തിന് തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങള്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി ശ്രദ്ധേയനായ പ്രതിഭയുമാണ് ഈ കൗമാരകലാകാരന്‍. കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനവും കെസിവൈഎം സംസ്ഥാനതല മോണോ ആക്ടിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആല്‍വിന്‍ അഭിനയരംഗത്തെ മികവ് എല്ലാ മേഖലകളിലും തെളിയിച്ചു. കെസിഎസ്എല്‍ സംസ്ഥാനതല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആല്‍വിന്‍ കെസിഎസ്എൽ സംസ്ഥാനതല ചാവറ പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മൂന്നാറില്‍ നടന്ന ഡിസിഎല്‍ സംസ്ഥാനതല ക്യാമ്പില്‍ ബെസ്റ്റ് ക്യാമ്പറായിരുന്നു. എന്‍സിസി എ ഗ്രേഡോടെ എ സര്‍ട്ടിഫിക്കറ്റ് നേടിയ ആല്‍വിന്‍ ബെല്‍ഗാമില്‍ നടന്ന ഓള്‍ ഇന്ത്യ ട്രക്കിംഗ് ക്യാമ്പിലും ഏഴിമലയില്‍ നടന്ന ഓള്‍ ഇന്ത്യ നേവല്‍ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. എസ്ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ… The post സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ആല്‍വിന്‍ എസ്ബിയുടെ അഭിമാനം; മോണോ ആക്ടില്‍ നാലുതവണ എ ഗ്രേഡ് നേടി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 20 Jan 2026 10:54 am

ശബരിമല ക്ഷേത്രത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍! 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ'യുമായി ഇഡി! പോറ്റിയുടെയും പത്മകുമാറിന്റെയുമടക്കം മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഒരേസമയം റെയ്ഡ്; 21 കേന്ദ്രങ്ങളില്‍ പരിശോധന; പിടിച്ചെടുത്തത് നിര്‍ണ്ണായക രേഖകള്‍; ദേവസ്വം ബോര്‍ഡും സംശയനിഴലില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉന്നതരും മുന്‍ ഭരണസമിതി അംഗങ്ങളും കുടുങ്ങിയേക്കുമെന്ന് സൂചന. സ്വര്‍ണ്ണക്കൊള്ളയില്‍ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ അന്വേഷണം. ശബരിമല ക്ഷേത്രത്തെ ഉപയോഗിച്ച് നടത്തിയ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുമെന്നാണ് ഇഡി പറയുന്നത്. ശബരിമലയിലേക്ക് എത്തുന്ന സംഭാവന കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നാണ് ഇഡി പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ ധനവിനിയോഗത്തിലടക്കം ക്രമക്കേടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള അന്വേഷണമുണ്ടാകും.മുന്‍ ഭരണസമിതികളുടെ എല്ലാം ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് വ്യക്തമായിക്കഴിഞ്ഞു. മാത്രമല്ല, ശബരിമലയില്‍ നടന്ന മുന്‍ സ്പോണ്‍സര്‍ഷിപ്പുകള്‍ ഇഡി അന്വേഷിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പല കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കും. പല പ്രമുഖരുടെയും നേരെ അന്വേഷണം നീളുമെന്നാണ് ഇഡിയുടെ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നത്. വഴിപാടുകളുടെ പേരില്‍, ആചാരങ്ങളുടെ പേരില്‍, സംഭാവനകളുടെ പേരില്‍, സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ അങ്ങനെ നിരവധി ക്രമക്കേടുകള്‍ വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇഡി കരുതുന്നത്. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇഡി നടത്താന്‍ പോകുന്നത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടു. 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ ഇഡി പരിശോധന ആരംഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എന്‍ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തി പരിശോധന ആരംഭിച്ചു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഗോവര്‍ധന്റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലാണ് ഇഡിയുടെ റെയ്ഡ്. മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എന്‍ വാസുവിന്റെ പേട്ടയിലെ വീട്ടിലും എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്. കെപി ശങ്കരദാസ്, എന്‍ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. നിലവില്‍ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇഡി പരിശോധനയ്ക്ക് എത്തിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്. പരിശോധനകള്‍ക്കായി ഇഡി സംഘം വെഞ്ഞാറമൂട്ടിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സഹോദരിയുടെയും വീട്ടില്‍ എത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അമ്മ, സഹോദരിയുടെ വീട്ടില്‍ കാണുമെന്ന അനുമാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നും അമ്മയെ കൂട്ടിക്കൊണ്ടുപോയി ഇഡി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു അന്വേഷണസംഘം കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയിട്ടുമുണ്ട്. മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ രാവിലെ 7.34-ന് തുടങ്ങിയ പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മുരാരി ബാബുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. 2019-ല്‍ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. ഇയാളുടെ അഡംബര വീട് നിര്‍മാണം ഉള്‍പ്പെടെ സംശയനിഴലിലാണ്. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തുക്കളുടെ വിവരം തേടിയാണ് റെയ്‌ഡെന്നാണ് ഇഡി വ്യക്തമാക്കുന്നത്. രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കലിന്റെ പൂര്‍ണ്ണ വ്യാപ്തി കണ്ടെത്തുന്നതിനുമാണ് പരിശോധനയെന്നും ഇഡി വ്യക്തമാക്കി. സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. എസ്‌ഐടി പ്രതിചേര്‍ത്ത തന്ത്രി കണ്ഠര് രാജീവരടക്കം മുഴുവന്‍ പേരെയും പ്രതി ചേര്‍ത്താണ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെ പതിനഞ്ചിലേറെ പേര്‍ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. 15ലധികം വരുന്ന പ്രതികളുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുടമക്കം ഇഡി റെയ്ഡ് നടത്തുന്നുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കം മൂന്നു സംസ്ഥാനങ്ങളിലായാണ് പരിശോധന. അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിനുശേഷം സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരും ദിവസങ്ങളില്‍ ഇഡി കടന്നേക്കും. എസ്‌ഐടി അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇഡിയുടെ ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സ്വര്‍ണക്കൊള്ളയില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. കേസില്‍ പ്രതികളുടെ മൊഴിയും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി ഇഡിയക്ക് കൈമാറിയിരുന്നു. സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു നടപടി. കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം സമാന്തര അന്വേഷണം വന്നാല്‍ തടസ്സപ്പെടുമെന്നായിരുന്നു പ്രധാന വാദം. എന്നാല്‍, കള്ളപ്പണം വെളുപ്പില്‍ തടയല്‍ നിയമം പ്രകാരം ഇഡി ക്ക് അന്വേഷണം നടത്താമെന്നായിരുന്നു നിലപാട്. നിലവിലെ പ്രതികള്‍ക്ക് പുറമെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായി കടകംപള്ളി സുരേന്ദ്രന്‍ അടക്കം അന്വേഷണ പരിധിയില്‍ വരും. നേരത്തെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലും വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നിരുന്നു. എന്നാല്‍, കൊട്ടിഘോഷിച്ച് വന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് കാര്യമായ കണ്ടെത്തലുകളില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് അന്നുണ്ടായത്.

മറുനാടൻ മലയാളീ 20 Jan 2026 10:53 am

ബാക്കി വന്ന ഇടിയപ്പത്തിന്റെ മാവ് ഉണ്ടോ? എങ്കിൽ മിനി കൊഴുക്കട്ട റെഡി!

ആവശ്യമായ ചേരുവകൾ: മാവ് തയ്യാറാക്കാൻ: വറുത്ത അരിപ്പൊടി (ഇടിയപ്പത്തിന്റെ പൊടി) - 1 കപ്പ് തിളച്ച വെള്ളം - 1.5 മുതൽ 2 കപ്പ് വരെ നെയ്യ് അല്ലെങ്കിൽ എണ്ണ - 1 ടീസ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:53 am

പോലീസ് പെരുമാറ്റചട്ടം ലംഘിച്ചു: വീഡിയോ വൈറലായതിനു പിന്നാലെ കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍

ബെംഗളൂരു: ഔദ്യോഗിക ഓഫീസില്‍ യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥനും സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍. യൂണിഫോമില്‍ ഓഫീസ് ചേംബറില്‍ യുവതികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മറ്റ് അനുചിതമായ പെരുമാറ്റങ്ങളും വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ഒന്നിലധികം വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി. 1968ലെ ഓള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സ് ലംഘിക്കുന്നതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമാണ് രാമചന്ദ്ര റാവുവിന്‍റെ പെരുമാറ്റമെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആരും നിയമത്തിന് മുകളിലല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കിലും കുറ്റം തെളിയുന്ന പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്‍റെ വാദം. തന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഈ നീക്കത്തിന്… The post പോലീസ് പെരുമാറ്റചട്ടം ലംഘിച്ചു: വീഡിയോ വൈറലായതിനു പിന്നാലെ കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 20 Jan 2026 10:52 am

കിടിലൻ എഗ്ഗ് ഫ്രൈഡ് റൈസ്

കിടിലൻ എഗ്ഗ് ഫ്രൈഡ് റൈസ്

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:50 am

'അനുഷ്കയെ അങ്ങനെ വിളിക്കരുതെന്ന് കോലി ആവശ്യപ്പെട്ടു', അനുഭവം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം

വിരാട് കോലിയെയും ഹാർദിക് പാണ്ഡ്യയെയും കുറിച്ച് നേരത്തെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും റാണ മനസ് തുറന്നു.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:48 am

വൈക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി എം കപിക്കാട്?, നേതാക്കൾ ആശയവിനിമയം നടത്തി, ലക്ഷ്യമിടുന്നത് ദളിത്‌വോട്ടുകൾ

പട്ടികജാതി സംവരണ മണ്ഡലമായ വൈക്കത്തെ വോട്ടർ കൂടിയാണ് സണ്ണി എം കപിക്കാട്. തുടർച്ചയായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലത്തിൽ ദലിത് പിന്നാക്ക വോട്ടുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് നീക്കം.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:47 am

വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‍വാൾ

വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‍വാൾ. മുപ്പത്തിയഞ്ചാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലമായി അലട്ടുന്ന കാൽമുട്ടിലെ പരിക്കാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് സൈന പറഞ്ഞു. ബാഡ്മിന്‍റണില്‍ ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയും സൈനയാണ്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:45 am

ഇൻസ്റ്റയും ഫേസ്ബുക്കും പിന്നെ ഷിംജിതയും മുങ്ങി; യുവതിയുടെ മറ്റൊരു അവകാശവാദം പൊളിച്ച് പോലീസ്; ദീപക്കിന്‍റെ അമ്മയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്‌ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്‍റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്‍റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്‍റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്‍റെ… The post ഇൻസ്റ്റയും ഫേസ്ബുക്കും പിന്നെ ഷിംജിതയും മുങ്ങി; യുവതിയുടെ മറ്റൊരു അവകാശവാദം പൊളിച്ച് പോലീസ്; ദീപക്കിന്‍റെ അമ്മയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു appeared first on RashtraDeepika .

രാഷ്ട്ര ദീപിക 20 Jan 2026 10:45 am

കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെ നാല് വയസ്സുകാരിയെ 22 കാരൻ പീഡിപ്പിച്ചു

കോഴിക്കോട്: മുക്കത്ത് നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥിലാജിനെ (22) വയനാട്ടിൽ നിന്നാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. അങ്കണവാടിയിലെത്തിയ കുട്ടി അധ്യാപികയോട് ശാരീരിക വേദനയെക്കുറിച്ച് പരാതിപ്പെട്ടപ്പോഴാണ് പീഡനവിവരം പുറംലോകമറിഞ്ഞത്. അധ്യാപിക കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്. തുടർന്ന് അധ്യാപിക വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. പ്രതി മുഹമ്മദ് മിഥിലാജ് കുട്ടിയുടെ വീട്ടിലെ പതിവ് സന്ദർശകനും മാതാപിതാക്കളുടെ സുഹൃത്തുമായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പ്രതി നാലുവയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ വയനാട്ടിൽ വെച്ചാണ് പോലീസ് വലയിലാക്കിയത്. മാതാപിതാക്കളുടെ പരാതിയിൽ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മംഗളം 20 Jan 2026 10:43 am

റെക്കോർഡ് തകർത്ത് സ്വർണവില ; ഒരുദിവസംകൊണ്ട് 760 രൂപ വർധിച്ചു , പവന് 1,08,000 രൂപ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി. 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപയാണ് ഇന്നത്തെ നിരക്ക്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:43 am

വാരിയന്‍കുന്നൻ്റെ രക്തസാക്ഷിത്വത്തിന് ഇന്ന് നൂറ്റിനാല് വർഷം

കെ പി ഒ റഹ്‌മത്തുല്ല മലബാര്‍ വിപ്ലവത്തിന്റെ നെടുനായകന്‍ ശഹീദ് സുല്‍ത്താന്‍ വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് നൂറ്റിനാല് വയസ്സ്. 1922 ജനുവരി 20 ന് രാവിലെ 10.30 നാണ് ബ്രിട്ടീഷ് പട്ടാള കോടതിയുടെ വിധിയനുസരിച്ച് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചരുവില്‍ വച്ച് അദ്ദേഹത്തെ വെടിവച്ചു കൊന്നത്. മൃതദേഹവും അതോടൊപ്പം സ്വതന്ത്ര മാപ്പിള സര്‍ക്കാരിന്റെ അനേകം രേഖകളടങ്ങുന്ന മരം കൊണ്ട് നിര്‍മ്മിച്ച പെട്ടിയും പെട്രോള്‍ ഒഴിച്ച് തീ വച്ച് നശിപ്പിച്ചു. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഏറനാട്, വള്ളുവനാട്, പൊന്നാനി എന്നീ താലൂക്കുകളിലെ 200 റോളം ഗ്രാമങ്ങളില്‍ ആറ് മാസത്തോളം അവധി കൊടുത്ത് സ്വന്തം നിലയില്‍ പാസ്സ്‌പോര്‍ട്ടും നിയമ നികുതി സമ്പ്രദായങ്ങളും ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ഏക സമാന്തര ഭരണകൂടത്തിന്റെ നായകനായിരുന്നു വാരിയന്‍ കുന്നന്‍. ലോകത്തിലെ 50 ലേറെ രാജ്യങ്ങളില്‍ കോളനികള്‍ സ്ഥാപിച്ച ബ്രിട്ടനെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു അത്. അതുതന്നെയാണ് ഈ രക്തസാക്ഷിയെ വ്യത്യസ്തനാക്കുന്നത്. നെല്ലിക്കുത്തിലെ ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവട്ടി കുഞ്ഞായിശയുടേയും മകനായി 1873ലാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി ജനിച്ചത്. ബ്രിട്ടീഷുകാരെ സഹായിക്കാത്തതിന്റെയും ഇംഗ്ലീഷ് ഭരണം വെച്ച് പൊറുപ്പിക്കാന്‍ പാടില്ലെന്ന് വാദിച്ച് സമരത്തിനിറങ്ങിയവരെ പിന്തുണച്ചതിന്റെയും പേരില്‍ ഹാജിയുടെ പിതാവിനെ ബ്രിട്ടീഷ് പട്ടാള കോടതി അന്തമാനിലേക്ക് നാടു കടത്തുകയും അദ്ദേഹത്തിന്റെ 155 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടു കെട്ടുകയും ചെയ്തിരുന്നു. കുഞ്ഞഹമ്മദാജി മാതാവിന്റെ വീട്ടിലാണ് ബാല്യകാലത്ത് കഴിച്ചുകൂട്ടിയത്. അവിടത്തെ സ്‌കൂളില്‍ നിന്നും ഇംഗ്ലീഷും, മലയാളവും നന്നായി അഭ്യസിച്ചു യുവാവായപ്പോള്‍ നെല്ലിക്കുത്ത് ഒരു പലചരക്കു കട തുടങ്ങുകയും ചെയ്തു. അതിനിടയില്‍ സാമൂഹ്യ സേവന രംഗത്തും ദേശീയ സ്വാതന്ത്ര്യ സമരത്തിലും ഹാജി മുന്നണിപ്പോരാളിയാകുമെന്ന് ഭയന്ന് സഹോദരന്‍മാര്‍ അദ്ദേഹത്തെ മക്കയിലേക്ക് ഹജ്ജിന് പറഞ്ഞയച്ചു. അതിനിടയില്‍ ബോംബെയില്‍ നിന്നും ഹാജി ഹിന്ദി, ഉറുദു, അറബി പേര്‍ഷ്യന്‍ ഭാഷകള്‍ നന്നായി പഠിച്ചു. 1905 ല്‍ മൂന്നാമത്തെ ഹജ്ജും പൂര്‍ത്തിയാക്കി ഹാജി നെല്ലിക്കുത്തില്‍ തിരിച്ചെത്തി. ആലി മുസ്‌ല്യാര്‍ ഹാജിയുടെ ഗുരുവുമായിരുന്നു. ഹാജി ഒരു വലിയ വ്യാപാരി ആയിക്കൊണ്ട് പൊതു ജീവിതം ആരംഭിച്ചു. അദ്ദേഹത്തിന് പത്ത് കാളവണ്ടികളുണ്ടായിരുന്നു. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും നിരന്തരം ചരക്കുകള്‍ കൈമാറിയിരുന്ന ഒരു വലിയ കച്ചവടക്കാരനായി അദ്ദേഹം ഉയര്‍ന്നു. എന്നാല്‍ ജനസമ്മതിയും പൊതു പ്രവര്‍ത്തനവും സംസാര ചാതുരിയും ഉണ്ടായിരുന്ന ഹാജി നേതാവാകുന്നത് ബ്രിട്ടീഷുകാര്‍ക്ക് ഭയപ്പാടുണ്ടാക്കി. അദ്ദേഹത്തെ സ്ഥാനമാനങ്ങളും പണവും കൊടുത്ത് വശത്താക്കാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ചേക്കുട്ടി ഇന്‍സ്‌പെക്ടറും ബ്രിട്ടീഷ് പോലീസും ഹാജിയെ ചാരക്കണ്ണുകളോടെ പിന്തുടര്‍ന്നു. 1914ല്‍ നാലാമത്തെ ഹജ്ജും പൂര്‍ത്തിയാക്കിയ കുഞ്ഞഹമ്മദാജി തികഞ്ഞ ഒരു ബ്രിട്ടീഷ് വിരോധിയായി കഴിഞ്ഞിരുന്നു. 1908ല്‍ തന്നെ മഞ്ചേരി രാമയ്യര്‍ മുഖേന കോണ്‍ഗ്രസ്സില്‍ ഹാജി മെമ്പര്‍ഷിപ്പെടുത്തതായി രേഖയുണ്ട്. 1920 ല്‍ ഏപ്രില്‍ ഒടുവില്‍ മഞ്ചേരിയില്‍ നടന്ന മലബാര്‍ ജില്ലാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കുഞ്ഞഹമ്മദാജി പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. 1921 ആഗസ്റ്റ് 26ന് ചരിത്ര പ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപനത്തോടെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിക്കെതിരെ ബ്രിട്ടീഷ് പട്ടാളക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 24 പേജുള്ള കുറ്റപത്രത്തില്‍ എവിടെയും ഹിന്ദുക്കളയോ ക്ഷേത്രങ്ങളേയൊ അക്രമിച്ചതായി പറഞ്ഞിട്ടില്ല. പക്ഷേ, ഓഫീസുകളും റോഡുകളും പാലങ്ങളും റെയില്‍ പാളങ്ങളുമൊക്കെ തകര്‍ത്തതായി പറഞ്ഞിട്ടുണ്ടുതാനും. അദ്ദേഹം എല്ലാവരുടേയും നേതാവായിരുന്നു. വാരിയന്‍ കുന്നന്റെ സേനയുടെ നായകന്‍ തന്നെ പാണ്ടിക്കാട്ടെ പാണ്ടിയാട്ട് നാരായണന്‍ നമ്പീശനായിരുന്നു. വാരിയൻകുന്നൻ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് എതിരായിരുന്നു. വിപ്ലവ കാലഘട്ടത്തില്‍ മതം മാറാന്‍ വന്നവരെയൊക്കെ അദ്ദേഹം തിരിച്ചു അയച്ചിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. 1920 ആഗസ്റ്റ് കോഴിക്കോട് കടപ്പുറത്ത് ഗാന്ധിജിയും അലി സഹോദരന്മാരും പങ്കെടുത്ത ഖിലാഫത്ത് കമ്മറ്റി യോഗത്തിലും കുഞ്ഞഹമ്മദ് ഹാജി ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ബ്രിട്ടീഷ് വിരുദ്ധ പ്രസംഗങ്ങള്‍ ഹാജിയെ ഒരു വലിയ സ്വതന്ത്ര പോരാളിയാക്കി എന്നതാണ് സത്യം. അക്കാലത്ത് മലബാറില്‍ സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു വാരിയന്‍ കുന്നന്‍ അറിയപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താന് ശേഷം ഇംഗ്ലീഷുകാരുടെ യഥാര്‍ത്ഥ വിരോധിയെന്ന നിലയില്‍ നാട്ടുകാര്‍ നല്‍കിയ വിളിപ്പേരായിരുന്നു അത്. 1921 ആഗസ്റ്റ് 20 ന് മലബാര്‍ കലക്ടര്‍ തോമസ് ഹിച്ച് കോക്ക് തിരൂരങ്ങാടിയില്‍ നിന്നും തോറ്റോടിയപ്പോള്‍ ലണ്ടന്‍ ടൈംസ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രിട്ടന്‍ ,യൂറോപ്പ്യന്‍ പത്രങ്ങള്‍ മലബാറില്‍ ഇംഗ്ലീഷ് ഭരണം അവസാനിച്ചു എന്ന തലക്കെട്ടിലാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നത്. ഈ അപമാനം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് വന്‍ സൈനിക സന്നാഹത്തോടെ മലബാറിലെത്തി വാരിയന്‍ കുന്നനെയും മറ്റ് പോരാളികളെയും ജീവനോടെ പിടികൂടാന്‍ പ്രത്യേക സേന എത്തിയത്. അവര്‍ ചതിയിലൂടെ ഹാജിയെ പിടികൂടുകയായിരുന്നു. പശ്ചിമഘട്ടത്തിലെ വീട്ടിക്കുന്നില്‍ അവശേഷിച്ച 27 അനുയായികളോടൊപ്പം ബ്രിട്ടീഷ് പട്ടാളവുമായുള്ള അവസാനത്തെ പോരാട്ടവും ആ പോരാട്ടത്തില്‍ തന്റെ രക്തസാക്ഷിത്വവും സ്വപ്നം കണ്ട് കഴിയുകയായിരുന്നു കുഞ്ഞഹമ്മദാജി എന്ന 48 കാരനായ വിപ്ലവകാരി. പക്ഷേ, വിധിവൈപരീത്യം കൊണ്ട് മാത്രമാണ് പട്ടാളക്കോടതിയുടെ മുമ്പിലെത്തിയത്. പട്ടാളവുമായുള്ള അവസാന പോരാട്ടത്തിന് ഹാജി ഒരുങ്ങുകയാണെന്ന് മനസ്സിലാക്കിയ സാമ്രാജ്യത്ത ഭരണകൂടം എന്ത് വിലകൊടുത്തും ഹാജിയെ ജീവനോടെ പിടിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുകയായിരുന്നു. മലബാര്‍ പോരാട്ടത്തെ കുറിച്ചുള്ള നൂറിലേറെ ഗ്രന്ഥങ്ങളാണ് അടുത്ത കാലത്തായി പുറത്തിറങ്ങിയിട്ടുള്ളത്. അന്‍പതിലേറെ പുസ്തകങ്ങളുടെ പുതിയ പ്രിന്റും വന്നിട്ടുണ്ട്. കുഞ്ഞഹമ്മദ് ഹാജിയുടെ പത്തോളം ജീവ ചരിത്രങ്ങളും ഇതില്‍ പെടുന്നു. ഇംഗ്ലീഷുകാരും അവരെ അനുകൂലിക്കുന്നവരും എഴുതിയ കാര്യങ്ങളെല്ലാം പുതിയ ചരിത്ര ഗവേഷണങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്ന് വീഴുന്നതാണ് നാം കാണുന്നത്. ഈ വിപ്ലവത്തെ അപരവല്‍ക്കരിക്കാന്‍ സംഘ് പരിവാര്‍ 15 ലേറെ പുസ്തകങ്ങളാണ് ഇതിനകം പുറത്തിറക്കിയിട്ടുള്ളത്. ചരിത്രത്തിനു പകരം തെളിവുകളായി വാമൊഴികളാണ് അവയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ആക്ഷേപങ്ങള്‍ക്കെല്ലാം മറുപടിയായി തേജസ് 260 ലേറെ പേജുകളുള്ള കനപ്പെട്ട വാര്‍ഷിക പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്ര കൃതികള്‍ക്ക് പുറമെ കഥ , കവിത , നോവല്‍ , സീറ പാട്ട് , മാപ്പിള പ്പാട്ട് എന്നിവയും ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. 1921 ലെ പ്രാദേശിക സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ചരിത്ര ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹത്തായ മലബാര്‍ മഹാ വിപ്ലവത്തിന്റെ ഏറ്റവും സത്യസന്ധമായ ചരിത്രം വിശദീകരിക്കുന്ന പുസ്തകമാണ് എ കെ കോ ഡൂരിന്റ ആംഗ്ലോഇന്ത്യന്‍ മാപ്പിള യുദ്ധം. ആലിമുസ്‌ല്യാര്‍ക്കൊപ്പം ബ്രിട്ടീഷ് വാഴ്ചക്കെതിരെ ധീരോദാത്തം പോരാടിയ കുഞ്ഞഹമ്മദാജി 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂലയില്‍വച്ച് ബ്രിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയില്‍ വീണത്. ബ്രിട്ടീഷ് ഭരണകാലത്തും അതിന് മുമ്പും ജന്മിത്ത ദുഷ്പ്രഭുത്വത്തിന് കീഴില്‍ കുടിയാന്‍മാരായി കഴിഞ്ഞിരുന്നരുന്ന മാപ്പിളമാര്‍ അധസ്ഥിതരായ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം നാടുവാഴിത്തത്തിനെതിരെ പ്രതിഷേധം ഉള്ളിലൊതുക്കികഴിയുകയായിരുന്നു. സ്വന്തമായി മണ്ണും കൃഷി ഭൂമിയുമില്ലാതെ ദുരിത ജീവിതം പേറിയിരുന്ന ഏറനാട്ടിലെ മാപ്പിളമാര്‍ക്ക് ബ്രിട്ടീഷ് വാഴ്ചയുടെ ഫലമായി സമൂഹിക സുരക്ഷിതത്വം കുടി നഷ്ടമായിരുന്നു. മലബാര്‍ കലാപത്തിന്റെ മുമ്പ് തന്നെ ഒറ്റപ്പെട്ട് പലയിടത്തും മാപ്പിളമാര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്ത് നില്‍പ്പ് നടത്തി. ഇതിനിടയിലാണ് ദേശീയ തലത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം പ്രഖ്യാപിക്കപ്പെടുന്നത്. ഏറനാട്ടില്‍ എംപി നാരായണമേനോനും ആലിമുസ്‌ല്യാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാരും രൂപപ്പെടുത്തിയ ഖിലാഫത്ത് സമരം വെള്ളപ്പട്ടാളത്തിന്റെ ക്രൂരമായ ചെയ്തികളോടെ ഗതിമാറി. തിരൂരങ്ങാടിയിലും പൂക്കോട്ടുരിലും മഞ്ചേരിയിലും സംഘര്‍ഷം ആളിപ്പടര്‍ന്നു. ഇതിനിടെ ബ്രിട്ടീഷ് വാഴ്ചകള്‍ക്കെതിരേ മാപ്പിളമാരുടെ സമാന്തര സര്‍ക്കാര്‍ എന്ന ആശയവും ഉയര്‍ന്നുവന്നു. വാരിയന്‍കുന്നനായിരുന്നു ഈ നീക്കത്തിന് ചുക്കാന്‍പിടിച്ചത് പാണ്ടിക്കാട് വെച്ച് ഇതിനായി പ്രത്യേക സമ്മേളനം നടത്തി. നിലമ്പൂര്‍, പന്തല്ലുര്‍, തുവ്വൂര്‍ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു. ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് മണ്ണാര്‍ക്കാടിന്റേയും ആലി മുസ്‌ലിയാര്‍ക്ക് തിരൂരങ്ങാടിയുടേയും ചുമതലയും. വള്ളുവനാട്ടിലെ ബാക്കി പ്രദേശങ്ങളുടെ ചുമതല കുമരം പുത്തൂര്‍ സീതിക്കോയ തങ്ങള്‍ക്കുമായിരുന്നു. വിപ്ലവസര്‍ക്കാറിന്റെ പ്രവര്‍ത്തനം ഇടക്ക് 'നിയന്ത്രണം തെറ്റിയ'തോടെ സമരത്തെ നേരിടാന്‍ വെള്ളപ്പട്ടാളം മലബാറിലേക്ക് ഇരച്ചെത്തി. മാപ്പിളമാരെ അടിച്ചൊതുക്കലിന്റെ ഭാഗമായി സ്ത്രീകളേയും കുട്ടികളേയും വരെ പട്ടാളം ദ്രോഹിച്ചു. ഇതിനിടയില്‍ ആലിമുസ്‌ല്യാരും ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തിന്റെ പിടിയിലായതോടെ വാരിയന്‍കുന്നൻ തന്റെ പ്രവര്‍ത്തത്തന മേഖല നിലമ്പൂരിലേക്ക് മാറ്റി. കിഴക്കന്‍ മലയോരത്തെ കാടുകളില്‍ ഒളിച്ചുപാര്‍ത്തായി പിന്നെ പോരാട്ടം. ചോക്കാട് കല്ലാമൂല വനത്തില്‍ താമസിച്ച് അദ്ദേഹം വെള്ളക്കാര്‍ക്കെതിരേ ഒളിപ്പോര്‍ പോരാട്ടം തുടര്‍ന്നു. ബ്രിട്ടീഷ് ദുഷ് ഭരണത്തിനെതിരേ ദുര്‍ബലമെങ്കിലും ഒട്ടേറെ ചെറുത്തു നില്‍പ്പുകള്‍ കിഴക്കൻ ഏറനാടന്‍ മലയോരത്തും നടന്നിരുന്നു. വാരിയന്‍കുന്നൻ എത്തിയതോടെ ഈപോരാട്ടങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ബ്രിട്ടീഷുകാരായ തോട്ടം ഉടമകള്‍ക്കെതിരേ ചെറുത്ത്‌നില്‍പ്പ് സമരം ശക്തമാക്കി. ഇതിനിടയില്‍ തൊഴിലാളികളോട് മോശമായി പെരുമാറിയ പുല്ലങ്കോട് എസ്‌റ്റേറ്റ് മാനേജര്‍ എസ് വി ഈറ്റണെ മാപ്പിള സമരക്കാര്‍ വധിച്ചു. സമരനായകന്‍ വാരിയന്‍കുന്നനെ ഏതു വിധേനയും പിടികൂടുക എന്ന ലക്ഷ്യവുമായി മലാബാര്‍ പോലിസ് സൂപ്രണ്ട് ഹിച്ച് കോക്ക് 'ബാറ്ററി 'എന്ന പേരില്‍ പ്രത്യേക സേന തന്നെ രൂപീകരിച്ചു. കല്ലാമൂല വെള്ളിലക്കാട്ടില്‍ വലിയ പാറയുടെ ചാരെ ഇലകള്‍കൊണ്ടും മറ്റും മൂടിയ താവളത്തിലായിരുന്നു വാരിയന്‍കുന്നനും അനുയായികളും കഴിഞ്ഞിരുന്നത്. ചാരന്‍മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയന്‍കുന്നന്റെ താവളം കണ്ടെത്തി. ബാറ്ററി സേന കല്ലാമൂല മലയടിവാരത്തിലെത്തി. ഒളിവില്‍ പാര്‍ത്തുവന്ന കുഞ്ഞഹമ്മദാജിയേയും 27 അനുയായികളേയും ഈ സേന പിടികൂടി. അനുരഞ്ജന രൂപത്തിലെത്തി കുഞ്ഞഹമ്മദാജിയെ നമസ്‌ക്കരിക്കുന്നതിനിടെ ചതിയില്‍ പിടികൂടുകയായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് കാളികാവ് പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കാല്‍നടയായും കുതിരവണ്ടിയിലുമായി അടുത്ത ദിവസം മലപ്പുറത്തെത്തിച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി1922 ജനുവരി 20ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മാദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. മലബാര്‍ സമര ചരിത്രത്തിന് നൂറ്റിനാല് വര്‍ഷം പിന്നിടുമ്പോഴും സാമ്രാജ്യത്വ പോരാട്ട വീഥിയില്‍ പൊരുതി വീണ സമര നായകന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സഹ്യന്റെ മടിത്തട്ടിലെ പര്‍വതനിരകളില്‍ ആ പോരാട്ട വീര്യത്തിന്റെ പ്രകമ്പനങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചിങ്കക്കല്ലിലെ ചരിത്ര ശേഷിപ്പായ പോരാട്ടത്തിന്റെ ഓര്‍മകള്‍ പേറുന്ന ചിങ്കക്കല്ല് എന്ന അതി ഭീമന്‍ ശിലാസ്മാരകം ചരിത്രാന്വേഷികളെ കാത്ത് കിടക്കുന്നു. ഈ പാറക്ക് താഴെ മൂന്നേക്കറോളം വരുന്ന സ്ഥലത്ത് വാരിയം കുന്നന്റെ ചരിത്ര സ്മാരകവും മ്യൂസിയവും ഒരുക്കാനുള്ള ശ്രമത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ഏറ്റവുമൊടുവില്‍ ഏറനാട്ടിലെ പുരാതന വിപ്ലവ കുടുംബാംഗവും കുഞ്ഞഹമ്മദാജിയുടെ അടുത്ത സഹൃത്തുക്കളിലൊരാളും സാത്വികനുമായ പൊറ്റയില്‍ ഉണ്ണിയാലി മുസ്‌ല്യാരെയാണ് ആമു സൂപ്രണ്ടും ബ്രിട്ടീഷ് ഇന്റലിജന്‍സും ഇടനിലക്കാരനാക്കിയത്. സാത്വികനായ ഉണ്ണിയാലി മുസ്‌ല്യാര്‍ കുഞ്ഞഹമ്മദാജിക്ക് മാപ്പ് കൊടുത്ത് മക്കയിലേക്കയക്കുമെന്ന് കേട്ടപ്പോള്‍ വീണു പോയതായിരിക്കണം. അദ്ദേഹം പോലിസ് നിയോഗിച്ച വഴികാട്ടിയുടെ സഹായത്തോടെ വീട്ടിക്കുന്ന് ക്യാമ്പിലെത്തി. ഉണ്ണിയാലി മുസ്‌ല്യാരുടെ പിന്നില്‍ 'ബാറ്ററി' ടീം അംഗങ്ങളും വീട്ടിക്കുന്നിലേക്ക് നീങ്ങിയിരുന്നു. വളരെക്കാലത്തിന് ശേഷം കണ്ടുമുട്ടിയ മുസ്‌ല്യാരുടെ നേതൃത്വത്തിലാണ് അന്ന് ക്യാമ്പില്‍ അസര്‍ നമസ്‌കാരം നടന്നത്. നമസ്‌കാരത്തിനിടയില്‍ കമാണ്ടോകളുടെ മിന്നലാക്രമണം നടക്കുകയും ക്യാമ്പംഗങ്ങള്‍ ബന്ധനസ്ഥരാവുകയും ചെയ്‌തെങ്കിലും 3 ബേറ്ററി കമാണ്ടോകളും 5 മാപ്പിള ഭടന്മാരും മരണപ്പെടുകുയം ചെയ്തു. മാപ്പിള നായകന്‍ കുന്നത്തൊടി ചേക്കുട്ടിയടക്കം ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഉണ്ണ്യാലി മുസ്‌ല്യാര്‍ ഇടനിലക്കാരനാണെന്നാണ് ഹിച്ച്‌കോക്ക് മലബാര്‍ റബലിയന്‍ എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വീട്ടിക്കുന്നില്‍ കീഴടങ്ങിയവരുടെ ലിസ്റ്റില്‍ ഒടുവിലത്തെ പേര് ഉണ്ണ്യാലി മുസ്ല്യാരുടേതാണ്. കോടതി അദ്ദേഹത്തിന് 4 വര്‍ഷത്തെ കഠിന തടവും 5 വര്‍ഷത്തെ മറുജില്ലാ വാസവും ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞഹമ്മദാജിയെ കീഴടക്കിയ ഈ വഞ്ചനാ രീതി മറച്ച് വെച്ച് കൊണ്ടാണെങ്കിലും അദ്ദേഹത്തിന്റെ പതനത്തെക്കുറിച്ചുള്ള വിവരണത്തിനൊടുവില്‍ കെ മാധവന്‍ നായര്‍ ഇങ്ങനെ പറയുന്നു: 1857ല്‍ ഉണ്ടായ ഇന്ത്യന്‍ സിപ്പായി ലഹളക്ക് ശേഷം ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യക്കാരുമായി നടന്ന സംഘട്ടനങ്ങളില്‍ വെച്ചേറ്റവും ഗംഭീരമായ മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷുകാരുടെ എതിരാളികളില്‍ അഗ്രഗണ്യനായിരുന്നു കുഞ്ഞഹമ്മദാജി (കെ മാധവന്‍ നായര്‍ മലബാര്‍ കലാപം പേജ് 28). വിദേശാധിപത്യത്തിനെതിരെ അദ്ദേഹം സര്‍വ്വ ശക്തിയും മലബാറിലെ 200 വില്ലേജുകളില്‍ നിന്നും ഇംഗ്ലീഷ് ഭരണത്തെ ആ ധീരനായ മനുഷ്യന്‍ ആറു മാസത്തേക്ക് നാടുകടത്തി. വിപ്ലവ കാലത്ത് കൊല നടത്തുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്ത മാപ്പിളമാരെ പോലും ഹാജി ശിക്ഷിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ചാരപ്പണി ചെയ്തിരുന്ന സ്വന്തം ബന്ധുക്കളെ പോലും ഇങ്ങനെ ചെയ്തിരുന്നു വെന്ന് ചരിത്ര പുസ്തകങ്ങള്‍ നമ്മോട് പറയുന്നു. ഖിലാഫത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് എറനാട്, വള്ളുവനാട് ദേശങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് ഹാജിയെപ്പോലുള്ള നിസ്വാര്‍ത്ഥരായ നേതാക്കന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. അനീതിയെയും അക്രമത്തെയും വാരിയന്‍കുന്നൻ ഒരിക്കലും പിന്തുണച്ചിരുന്നില്ലെന്നു മാത്രമല്ല, കഠിനമായി എതിര്‍ക്കുകയും ചെയ്തിരുന്നു. മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ളചെയ്യാനുള്ള ശ്രമത്തെയും നിലമ്പൂര്‍ കോവിലകത്തേക്ക് അതിക്രമിച്ചു പോകാനുള്ള ശ്രമങ്ങളെയും മഞ്ചേരി ഖജാന പൊളിക്കാനുള്ള ശ്രമത്തെയും ഹാജി കഠിനമായി എതിര്‍ത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.20ന് മലപ്പുറത്ത് ഫെളിയിംഗ് സ്‌ക്വാഡ് ബാരക്‌സിനോടനുബന്ധിച്ച് ഉണ്ടായിരുന്ന മലപ്പുറം സ്‌പെഷല്‍ ഫോഴ്‌സിന്റെ ഓഫീസില്‍ കുഞ്ഞഹമ്മദാജിയേയും കാത്തിരുന്ന അന്നത്തെ കലക്ടര്‍ ആര്‍ ഹേലി , ഡിഎസ്പി ഹിച്ച്‌കോക്ക് പട്ടാള ഭരണത്തലവന്‍ ഹെര്‍ബര്‍ട്ട് ഡിവൈഎസ്പി ആമു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാരായണ മേനോന്‍ എന്നിവരുടെ മുമ്പിലേക്ക് കുഞ്ഞഹമ്മദാജിയെ സുബേദാര്‍ കൃഷ്ണപ്പണിക്കര്‍ തള്ളുകയായിരുന്നുവെന്നാണ് മായങ്ങോട്ട് കണ്ണന്‍ മേനോന്‍ പറഞ്ഞത്. ചെരിഞ്ഞു കുത്തി വീണ ഹാജി പെട്ടെന്നെണീറ്റ് സദസ്സിനെ നിരീക്ഷിച്ചു. ഹിച്ച്‌കോക്ക് അര്‍ത്ഥഗര്‍ഭമായ കള്ളച്ചിരിയോടെ ചോദിച്ചു. എങ്ങനെയുണ്ട് ഹാജ്യാരെ?ചോദ്യം മലയാളത്തില്‍ തന്നെയായിരുന്നു. ഹാജി ചെറുതായൊന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ടൊരു മറു ചോദ്യം. അത് പറയേണ്ടത് നിങ്ങളല്ലേ. ആറ് മാസത്തെ എന്റെ ഭരണം നിങ്ങള്‍ ശല്യപ്പെടുത്തിയിരുന്നില്ലെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. ഇല്ലേ? പൊതുവെ ശാന്ത പ്രകൃതനായ ഹിച്ച്‌കോക്കിന്റെ മുഖം ചുകന്ന് തുടുത്തു. ഹൗ എന്തൊരു ധിക്കാരം !! ഹിച്ച് കോക്ക് പിറുപിറുത്തു. ഹാജി തുടർന്നു: വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. ഇന്‍സ്‌പെക്ടര്‍ രാമാനാഥ അയ്യര്‍ വശം കൊടുത്തയച്ച മാപ്പ് തന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനം ചെയ്ത് താങ്കളെഴുതിയ കത്ത് എന്നെ അദ്ഭുതപ്പെടുത്തി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യഭൂമിയുമായ മക്കയുടെ പേര് താങ്കളുച്ചരിച്ചതിലെ സ്വാര്‍ത്ഥത. പക്ഷേ, നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഒരു പാട് തവണ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത എന്നെ അതൊക്കെ നേരിട്ടറിയാവുന്ന എന്നെയും എന്റെ കുടുംബത്തെയും ചരിത്രപരമായി പഠിച്ചറിഞ്ഞ ബ്രിട്ടീഷുകാരനെന്ന നിലക്ക് താങ്കള്‍ എന്നെ പ്രലോഭിപ്പിക്കാന്‍ വേണ്ടി മക്കയുടെ പേരുപയോഗിച്ചത് വളരെ തരം താണതായിപ്പോയി. ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ എറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇവിടെത്തന്നെ മരിക്കുകയും ഈ മണ്ണില്‍ ലയിച്ച് ചേരണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നവനാണ്. നിങ്ങളുടെ അടിമത്തത്തില്‍നിന്ന് ഏതാനും മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ച് പിടിച്ച് കൊണ്ടിരിക്കുന്നുവെന്നത് ശരിയാണ്. പക്ഷേ, പൂര്‍ണമായി നിങ്ങളുടെ ആധിപത്യം പുനസ്ഥാപിക്കാന്‍ ഇനിയും മാസങ്ങള്‍ പിടിക്കും. ഇപ്പോള്‍ തികച്ചും സ്വതന്ത്രമാണ് ഈ മണ്ണ്. എന്നെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് ഒരു തുര്‍ക്കി കാര്യമാണ്. ഞാന്‍ പോരാടിയതും ആഗ്രഹിച്ചതും സ്വയം ഭരണമാണ്. ജില്ലാ ഉദ്യോഗസ്ഥന്മാര്‍ കൊല്ലപ്പെടുകയും കലക്ടറും പട്ടാളവും തോറ്റാടുകയും ജനങ്ങള്‍ സ്വയം ഭരണ സമരത്തില്‍ ആവേശഭരിതരാവുകയും ചെയ്തപ്പോള്‍ ഞാന്‍ നേതൃത്വം ഏറ്റെടുത്തുവെന്നത് ശരിയാണ്. അദ്ദേഹം പറഞ്ഞു. ഹാജി തന്റെ ചരിത്ര പ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപന സമയത്ത് ധരിച്ച വെള്ളമുണ്ട്, കറുത്ത കോട്ട്, തുകല്‍ ചെരിപ്പ് എന്നിവയായിരുന്നു വിചാരണ സമയത്ത് ധരിച്ചതെന്ന് വിചാരണ ക്ലര്‍ക്ക് മായങ്ങോട്ട് കണ്ണന്‍ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ തന്നെയാണ് ഹാജി മറുപടി പറഞ്ഞിരുന്നതെന്നും കണ്ണന്‍ മേനോന്‍ പറയുന്നു. ബ്രിട്ടീഷ് ചക്രവര്‍ത്തിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആയുധവും പട്ടാളവും ശേഖരിച്ച് ക്രമസമാധാനം തകര്‍ക്കുകയും ചെയ്യല്‍ തുടങ്ങി 14 കുറ്റങ്ങളാണ് ഹാജിയുടെ പേരില്‍ ചുമത്തിയിരുന്നത്. ഹാജി കുറ്റം നിഷേധിച്ചില്ല. എന്ന് മാത്രമല്ല വിദേശികള്‍ക്ക് ഈ രാജ്യം ഭരിക്കാനവകാശമില്ലെന്ന് വിശ്വസിക്കുന്നതിനാല്‍ ആ ഭരണകൂടത്തെ ഇല്ലാതെയാക്കാന്‍ താന്‍ ചെയ്ത എല്ലാം ന്യായമായിരുന്നെന്നും ഹാജി കോടതിയില്‍ പറഞ്ഞു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി: ഞങ്ങള്‍ മാപ്പിളമാര്‍ ജീവിതവും മരണവും അന്തസ്സോടെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ ഇംഗ്ലീഷുകാര്‍ കണ്ണുകെട്ടി പിറകില്‍നിന്നാണ് വെടിവച്ചു കൊല്ലുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് നെഞ്ചിലേക്ക് വെടി വയ്ക്കണം. ഹാജിയുടെ അഭ്യര്‍ത്ഥന കോടതി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷമനുസരിച്ച് മുന്നില്‍ നിന്ന് വെടിവെച്ചു കൊല്ലുകയും ചെയ്തു. ഇന്നിപ്പോള്‍ വാരിയന്‍കുന്നൻ്റെ രക്തസാക്ഷിത്വത്തിന്റെ ഒരു നൂറ്റാണ്ട് തികയുമ്പോള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയ ചരിത്രങ്ങളെല്ലാം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഖിലാഫത്ത് , കോണ്‍ഗസ് വളണ്ടിയര്‍മാരുടെ വ്യാജ വേഷം ധരിച്ച് ഹിന്ദുക്കളുടെ ഭവനങ്ങളില്‍ കയറിച്ചെന്ന് കൊള്ളയും കൊലയും ബലാല്‍സംഗവും പിടിച്ചു പറിയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രിവിച്ചതുമെല്ലാം ഇംഗ്ലീഷുകാരുടെ ചോറ്റു പട്ടാളമായിരുന്നു എന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു. ഇതിന്റെ പേരിലാണ് ചേക്കുട്ടിയെയും ഹൈദ്രോസിനെയുമെല്ലാം ഹാജി കൊന്നു കളഞ്ഞത്. ഇംഗ്ലീഷുകാര്‍ ചെയ്ത അക്രമങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടി വന്നത് ഹാജിയായിരുന്നു.

തേജസ് ന്യൂസ് 20 Jan 2026 10:40 am

'മൈക്ക് പിന്നെയും പിണങ്ങി', പക്ഷെ ഇക്കുറി പിണങ്ങാതെ മുഖ്യമന്ത്രി

സംസാരിക്കുന്നത് കട്ട് ആകുന്നതായും മൈക്കുകാരൻ ശ്രദ്ധിക്കണമെന്നും ക്ഷുഭിതനാകാതെ മുഖ്യമന്ത്രി പറഞ്ഞു

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:37 am

'അവസരവാദികളുടെ സര്‍ട്ടിഫിക്കറ്റ് എസ്ഡിപിഐക്ക് ആവശ്യമില്ല'; പി ആര്‍ സിയാദ്

തിരുവനന്തപുരം: എസ്ഡിപിഐയെ തീവ്രവാദ സംഘടന എന്ന് ആക്ഷേപിച്ച പി എം എ സലാമിന്റെ പ്രസ്താവന അവസരവാദിയുടെ ജല്പനങ്ങളാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. ചരിത്രപരമായ സമുദായ വഞ്ചനക്കൊടുവില്‍ ആത്മാഭിമാനമുള്ളവര്‍ മുസ് ലിം ലീഗ് വിട്ടു പോയപ്പോള്‍ രൂപപ്പെട്ട, മുസ് ലിം ലീഗിന്റെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമായ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്. ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ഉണ്ടായിരിക്കെ ഇപ്പോഴത്തേതിന് സമാനമായ ആരോപണങ്ങള്‍ മുസ് ലിം ലീഗിനെതിരേ ഉന്നയിച്ച ആളാണ് പി എം എ സലാം. പിന്നീട് മാറുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ച് അവസരവാദപരമായ നിലപാട് സ്വീകരിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് വിട്ട് മുസ് ലിം ലീഗിലേക്ക് കൂടുമാറിയ പി എം എ സലാമിന്റെ സര്‍ട്ടിഫിക്കറ്റ് എസ്ഡിപിഐക്ക് ആവശ്യമില്ല. എസ്ഡിപിഐ ഉള്‍പ്പെടേയുള്ള പ്രസ്ഥാനങ്ങള്‍ക്കെതിരേ തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിച്ചു പൊതുസമൂഹത്തില്‍ നല്ല പിള്ള ചമയാന്‍ ശ്രമിക്കുന്ന ലീഗ് നേതാക്കള്‍ മുസ് ലിം ലീഗിനെ ഉയര്‍ത്തി കാണിച്ചാണ് സംഘപരിവാറും ഇടതുപക്ഷവും വലിയതോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുന്നത് എന്ന കാര്യം മറന്നുപോകരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉണ്ടായ ശക്തമായ ഭരണവിരുദ്ധ തരംഗത്തിന്റെ ആനുകൂല്യം ലഭിച്ച ബലത്തില്‍ ഉത്തരം താങ്ങുന്ന പല്ലിയാണെന്ന് സ്വയം ധരിക്കരുത്. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരേ നിലകൊള്ളുന്ന സംഘപരിവാര്‍ ഫാഷിസത്തിനെതിരേ വ്യക്തമായ നിലപാടില്ലാത്തവര്‍ എസ്ഡിപിഐക്കെതിരേ നടത്തുന്ന നിഴല്‍യുദ്ധം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

തേജസ് ന്യൂസ് 20 Jan 2026 10:34 am

കണക്ട് ടു വർക്ക് പദ്ധതിയിൽ വൻ മാറ്റം; കുടുംബ വാർഷിക വരുമാന പരിധി 5 ലക്ഷമാക്കി ഉയർത്തി

കണക്ട് ടു വർക്ക് പദ്ധതിയിലേക്കുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. യോഗ്യരായ 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:32 am

പാലത്തായി യു. പി. സ്കൂൾ പ്രധാനാധ്യാപകൻ പി ബിജോയി നിര്യാതനായി

പാലത്തായിയു. പി. സ്കൂൾ പ്രധാനാധ്യാപകൻ പി ബിജോയി .(50) നിര്യാതനായി.നഗരസഭ മുൻ വൈസ് ചെയർമാൻ എം. കെ.പത്മനാഭൻ മാസ്റ്റരുടെയും പാലത്തായി യു.പി.സ്ക്കൂൾ റിട്ട അധ്യാപിക എം. പി. തങ്കത്തിൻ്റേയും മകനാണ്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:30 am

മെഗാ കേരളാ ലോട്ടറി എന്ന പേരിൽ വ്യാജ ഓൺലൈൻ ലോട്ടറി ഗെയിം തട്ടിപ്പ്; തെലങ്കാനയിൽ യുവാവിന് ലക്ഷങ്ങള്‍ നഷ്ടമായി

തെലങ്കാനയില്‍ ഓണ്‍ലൈന്‍ ലോട്ടറി ഗെയിം തട്ടിപ്പിൽ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍. ഹൈദരാബാദിലെ ബഡംഗപ്പേട്ട് സ്വദേശിയായ നാല്‍പ്പത്തിമൂന്നുകാരനാണ് വ്യാജ ഓണ്‍ലൈന്‍ ലോട്ടറി ഗെയിം തട്ടിപ്പിൽ പെട്ട് 7.73 ലക്ഷം രൂപ നഷ്ടമായത്. യുവാവ് മൊബൈലില്‍ ഫേസ്ബുക്ക് സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് ഓണ്‍ലൈന്‍ ലോട്ടറി ഗെയിമുമായി ബന്ധപ്പെട്ട ഒരു പരസ്യം കാണുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:30 am

ഹോട്ടൽ സ്റ്റൈൽ റുമാലി റൊട്ടി

വറുത്ത അരിപ്പൊടി - 1 കപ്പ് ഗോതമ്പുപൊടി - 1/2 കപ്പ് വെള്ളം - ആവശ്യത്തിന് (അരിപ്പൊടി വാട്ടാൻ) ഉപ്പ് - പാകത്തിന്

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:30 am

തമിഴ്നാട്ടിൽ അസാധാരണ രംഗങ്ങള്‍; നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി, സര്‍ക്കാരിനെതിരെ കുറ്റപത്രം, നിയമസഭയെ അവഹേളിച്ചെന്ന് സ്റ്റാലിൻ

തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ആര്‍എൻ രവി ഇറങ്ങിപ്പോയി. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചെന്നും നയ പ്രഖ്യാപനം തന്നെ ഒഴിവാക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും എംകെ സ്റ്റാലിൻ.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:30 am

'പറയുന്നത്ര എളുപ്പമല്ല ചെയ്തു കാണിക്കാന്‍', സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരെ തുറന്നടിച്ച് വിരാട് കോലിയുടെ സഹോദരന്‍

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിരാട് കോലി സെഞ്ചുറി നേടി തിളങ്ങിയതിന് പിന്നാലെയായിരുന്നു വികാസ് കോലിയുടെ പരാമര്‍ശം.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:30 am

ശബരിമല സ്വർണക്കൊള്ള കേസ്; നിര്‍ണായക നീക്കവുമായി ഇഡി,മുഴുവൻ പ്രതികളുടെയും വീടുകളിൽ മിന്നൽ പരിശോധന

കേസിലെ മുഴുവൻ പ്രതികളുടെയുംവീടുകളിലടക്കം 21 ഇടങ്ങളിൽ ഇ ഡി മിന്നൽ പരിശോധന നടത്തുകയാണ്

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:29 am

ഇടവേളയില്‍ വെള്ളത്തിനൊപ്പം സപ്പോര്‍ട്ട് സ്റ്റാഫ് നല്‍കിയത് കറുത്ത നിറമുള്ള ദ്രാവകം; കോലിയുടെ മുഖഭാവം, ചവര്‍പ്പുള്ളതെന്തോ കഴിച്ച പോലെ; മത്സരത്തിനിടെ സൂപ്പര്‍ താരം കുടിച്ചത് എന്തെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ; അന്ന് യശസ്വി ജയ്‌സ്വാളും കുടിച്ചിരുന്നു

ഇന്‍ഡോര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര കൈവിട്ടെങ്കിലും ഇന്ത്യക്ക് ആശ്വാസം നല്‍കുന്നത് സൂപ്പര്‍ താരം വിരാട് കോലിയുടെ മികച്ച ഫോമാണ്. 2027 ലോകകപ്പിലേക്ക് പ്രതീക്ഷയോടെ മുന്നേറുന്ന കോലി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. മൂന്നാം മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. 108 പന്തുകള്‍ നേരിട്ട കോലി 124 റണ്‍സെടുത്താണു പുറത്തായത്. ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാന്‍ താല്‍പര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാള്‍ മികച്ച ഫിറ്റ്‌നസുള്ള കോലി, വീഗന്‍ ഡയറ്റാണു വര്‍ഷങ്ങളായി പിന്തുടരുന്നത്. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന മത്സരത്തിനിടയിലെ ഇടവേളയില്‍ വിരാട് കോലി എന്താണു കുടിച്ചതെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇടവേളയില്‍ വെള്ളക്കുപ്പിക്കൊപ്പം, ചെറിയൊരു കുപ്പി കൂടി സപ്പോര്‍ട്ട് സ്റ്റാഫ് കോലിക്കു കൊടുക്കുന്നുണ്ടായിരുന്നു. ഇത് എന്താണെന്നാണ് ആരാധകരുടെ സംശയം?. കറുത്ത നിറത്തിലുള്ള ദ്രാവകം കുടിച്ച ശേഷം, ചവര്‍പ്പുള്ളതെന്തോ കഴിച്ച പോലെയായിരുന്നു കോലിയുടെ മുഖഭാവം. കോലി എന്താണു കുടിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കായിക താരങ്ങള്‍ ഉപയോഗിക്കുന്ന പിക്കിള്‍ ജ്യൂസ് എന്ന പാനീയമാണിതെന്നാണു വിവരം. മത്സരങ്ങള്‍ക്കിടെ പേശികള്‍ക്കു കരുത്ത് ലഭിക്കുന്നതിനായി കായിക താരങ്ങള്‍ ഇത് സാധാരണയായി കുടിക്കാറുണ്ട്. മുന്‍പ് ഒരു ടെസ്റ്റ് മത്സരത്തിനിടെ യുവതാരം യശസ്വി ജയ്‌സ്വാളും പിക്കിള്‍ ജ്യൂസ് കുടിച്ചിരുന്നു. പച്ചക്കറികള്‍, വിനാഗിരി, ഉപ്പ് എന്നിവയുടെ മിശ്രിതമായ ഇതില്‍ സോഡിയവും പൊട്ടാസ്യവും ഏറെയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ പാനീയം ഉപയോഗിക്കാറുണ്ട്.

മറുനാടൻ മലയാളീ 20 Jan 2026 10:25 am

പടിഞ്ഞാറിൻറെ അധികാരിയാകാൻ ഗ്രീൻലൻഡ് കപ്പൽ പാത പിടിക്കണം, ട്രംപിന്‍റെ ലക്ഷ്യങ്ങൾ

ട്രംപിന് ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള താൽപ്പര്യവും അതിന് പിന്നിലെ തന്ത്രപരവും ധാതുസമ്പത്തുമായി ബന്ധപ്പെട്ട കാരണങ്ങളുമാണ് ലേഖനം ചർച്ച ചെയ്യുന്നത്. ഡെൻമാർക്കിന്റെയും യൂറോപ്പിന്റെയും എതിർപ്പും റഷ്യയുടെയും ചൈനയുടെയും സുരക്ഷാ ഭീഷണികളും ഇത് വിശദീകരിക്കുന്നു

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:23 am

‘ഇനി കളിക്കാൻ കഴിയില്ല’: വിരമിക്കൽ പ്രഖ്യാപിച്ച് സൈന നെഹ്‍വാൾ

ന്യൂഡൽഹി: ഇന്ത്യന്‍ വനിതാ ബാഡ്മിന്‍റണിനു പുതിയ മാനങ്ങളും ഉണര്‍വും നല്‍കിയ സൈന നേഹ്‌വാള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. മുപ്പത്തിയഞ്ചാം വയസിലാണ് വിരമിക്കൽ പ്രഖ്യാപനം. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളം വിടുന്നതെന്ന് താരം. കഴിഞ്ഞ രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്‍റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്‌കാസ്റ്റിലൂടെ വ്യക്തമാക്കി. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്. 2023 ല്‍ സിംഗപ്പുര്‍ ഓപ്പണിലാണ് സൈന അവസാനമായി മല്‍സരിക്കാനിറങ്ങിയത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്. അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ്… The post ‘ഇനി കളിക്കാൻ കഴിയില്ല’: വിരമിക്കൽ പ്രഖ്യാപിച്ച് സൈന നെഹ്‍വാൾ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 20 Jan 2026 10:21 am

'എന്റെ മകന്‍ പാവമായിരുന്നു, ഷിംജിതയെ പിടികൂടണം, നീതി ലഭിക്കണം; ദീപക്കിന്റെ മാതാപിതാക്കള്‍

കോഴിക്കോട്: ബസില്‍ വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം വഴി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മാതാപിതാക്കള്‍. തന്റെ മകന്‍ പാവമായിരുന്നുവെന്നും ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഒരമ്മയ്ക്കും അച്ഛനും ഈ അവസ്ഥയുണ്ടാകരുതെന്നും ദീപക്കിന്റെ മാതാവ് കന്യക മാധ്യമങ്ങളോട് പറഞ്ഞു 'ഒരമ്മയ്ക്കുമിങ്ങനെ ഉണ്ടാകരുത്. ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്റെ മകന്‍ പാവമായിരുന്നു. അവന്‍ പേടിച്ചു പോയി. ഒരു പെണ്ണിനോടും, ആരോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. നല്ല മോനാണെന്ന് എല്ലാവരും പറയുമായിരുന്നു', മാതാവ് പറഞ്ഞു. ഷിംജിതയെ പിടി കൂടണമെന്നും എങ്കിലേ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിന്റെ അച്ഛന്‍ ജോയി. ശിക്ഷ വാങ്ങി കൊടുക്കണം. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്. പ്രതിയെ പിടികൂടി കൃത്യമായ നടപടിയെടുക്കണമെന്ന് പിതാവ് പറഞ്ഞു. അതേസമയം, യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച വടകര സ്വദേശി ഷിംജിതയ്ക്കെതിരേ ഇന്നലെ പോലിസ് കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാവ് നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരേ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലിസ് തെരച്ചില്‍ തുടങ്ങി. ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനും യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനുമാണ് നീക്കം. ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ ശേഖരിക്കാനായി സൈബര്‍ പോലിസിന്റെ സഹായം തേടി. കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരേ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. സംഭവം നോര്‍ത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

തേജസ് ന്യൂസ് 20 Jan 2026 10:20 am

'പാവമായിരുന്നു, അവൻ പേടിച്ചുപോയി, ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുത്'; ദീപക്കിന്‍റെ അച്ഛനും അമ്മയും

സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തെ തുടർന്ന് ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ദീപക്കിന്‍റെ മാതാപിതാക്കൾ

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:15 am

പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര

അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെ വരുന്ന ബില്ലുകൾക്ക് 35 ശതമാനമാനം കിഴിവ് ലഭിക്കും

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:14 am

നെയ്യാറ്റിൻകരയില്‍ ഒരുവയസുകാരന്റെ ദുരൂഹ മരണം: വയറ്റില്‍ ക്ഷതവും ആന്തരിക രക്തസ്രാവവും,മരണകാരണം വ്യക്തമാക്കാൻ അന്വേഷണം ശക്തം

നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്‍റെ മരണത്തില്‍ കുഞ്ഞിന്‍റെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു.സംഭവത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ ഇഹാന്റെ മാതാപിതാക്കളെ വീണ്ടും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:14 am

തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ചിറയിൻകീഴ്: ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈൻ 'ഗീതാഞ്ജലി'യിൽ പ്രവീൺ (45) ആണ് മരിച്ചത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽനിന്നാണ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. കൊല്ലത്ത് ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കോർബ എക്‌സ്പ്രസിന് മുന്നിലേക്കാണ് ഇദ്ദേഹം ചാടിയത്. വിവരമറിഞ്ഞ് ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

മംഗളം 20 Jan 2026 10:14 am

കണ്ണൂരിൽ മണക്കായിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് വയോധികൻ മരിച്ചു

നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഉരുവച്ചാൽ മൂന്നാം പീടികയിലെ സബീന മൻസിലിൽ കുന്നൂൽ അബൂബക്കറാണ് (69) മരിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:10 am

സുഹൃത്തിന്റെ 4 വയസുകാരിയായ മകളെ പീഡിപ്പിച്ചു : 22 കാരൻ അറസ്റ്റില്‍

മുക്കത്ത്‌ 4 വയസുകാരിയെ പീഡിപ്പിച്ച 22 കാരനെ അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജിനെ വയനാട്ടില്‍ നിന്നും മുക്കം പോലീസ് പിടികൂടി.അങ്കണവാടിയിലെത്തിയ കുട്ടി അധ്യാപികയോട് ശാരീരിക വേദനയെക്കുറിച്ച്‌ പരാതിപ്പെട്ടപ്പോഴാണ് പീഡനവിവരം പുറംലോകമറിഞ്ഞത്

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:09 am

ഓപ്പറേഷൻ ഗോൾഡൻ ഷാഡോ; തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പരിശോധന, 'സ്വ‍ർണക്കൊള്ളയില്‍ പൂർണ്ണ വ്യാപ്തി വെളിപ്പെടുത്തും'

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇഡി റെയ്ഡ് നടത്തുന്നത് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരില്‍

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:09 am

വിദ്യാഭ്യാസമന്ത്രിക്ക് പടന്നയിലെ കുട്ടികളുടെ ‘വലിയ നന്ദി’; ഫാത്തിമയുടെ സ്കൂളാണ് ഒറ്റ വാക്കിൽ നന്ദി പറഞ്ഞ് ഒതുക്കാതെ വേറിട്ട രീതിയിൽ സ്നേഹം പ്രകടിപ്പിച്ചത്

പടന്ന (കാസർഗോഡ്): രോഗാവസ്ഥയിലും കലയുടെ ഉപാസന തുടർന്ന പടന്നയിലെ സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീട്ടിലിരുന്ന് പങ്കെടുക്കാൻ അവസരം നൽകിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും മറ്റു ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ അധികൃതർക്കും വേറിട്ട രീതിയിൽ വലിയ നന്ദി അർപ്പിച്ച് പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ മിനി സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ കുട്ടികൾ അക്ഷരരൂപത്തിൽ നിന്നാണു നന്ദി അറിയിച്ചത്.ശരീരത്തെ തളർത്തുന്ന വേദനയിലും തോൽക്കാൻ മനസില്ലാത്ത സിയയുടെ മനക്കരുത്തിന് വിദ്യാഭ്യാസ അധികൃതർ നൽകിയ പിന്തുണയ്ക്ക് ആദരവുമായാണ് സ്കൂളിലെ 1100ൽപരം വിദ്യാർഥികളും അണിനിരന്ന് സ്റ്റേഡിയത്തിൽ നന്ദി എന്ന കൂറ്റൻ അക്ഷരമാല തീർത്തത്. പ്രിൻസിപ്പൽ എം.സി. ശിഹാബിന്‍റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ഈ വേറിട്ട സ്നേഹപ്രകടനത്തിന് നാടൻ കലാപ്രവർത്തകൻ ജുനൈദ് മെട്ടമ്മലാണ് സംവിധാനമൊരുക്കിയത്. The post വിദ്യാഭ്യാസമന്ത്രിക്ക് പടന്നയിലെ കുട്ടികളുടെ ‘വലിയ നന്ദി’; ഫാത്തിമയുടെ സ്കൂളാണ് ഒറ്റ വാക്കിൽ നന്ദി പറഞ്ഞ് ഒതുക്കാതെ വേറിട്ട രീതിയിൽ സ്നേഹം പ്രകടിപ്പിച്ചത് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 20 Jan 2026 10:07 am

ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന രോഗങ്ങൾ

ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പോഷകമാണ് പ്രോട്ടീൻ. എന്നാൽ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നത് ആരോഗ്യം വഷളാവാനും പലതരം രോഗങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:05 am

സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ; 'വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല'

മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും എംവി ഗോവിന്ദൻ

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 10:04 am

വാഹന ഫിറ്റ്‌നസ് പുതുക്കല്‍; കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഫീസ് കുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വർധിപ്പിച്ച പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് കുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍.2025-ലാണ് കേന്ദ്ര സർക്കാർ ഫീസ് കുത്തനെ കൂട്ടിയത്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:00 am

സ്വര്‍ണം ഇതെങ്ങോട്ടാണ്; സ്വര്‍ണവില ഇന്നും വന്‍ കുതിപ്പില്‍, 9000 രൂപയുടെ മാറ്റം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില അടിക്കടി ഉയരുകയാണ്. ഇനിയും ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം. ഡോളര്‍ സൂചിക ഇടിയുന്നതിനാല്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളുമായി പോലും അമേരിക്ക കൊമ്പുകോര്‍ക്കുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു. ലുലു ഗ്രൂപ്പിന്റെ വന്‍ പദ്ധതി; നിലവിലെ 11000 കോടി

ഒന്നു ഇന്ത്യ 20 Jan 2026 10:00 am

പാലപ്പം ഇഷ്ടമാണോ ?

പാലപ്പം ഇഷ്ടമാണോ ?

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 10:00 am

സ്വർണ വില ഉടൻ കുത്തനെ ഇടിയും? 21 കാരറ്റ് മതി..എന്തുകൊണ്ട് 18 കാരറ്റിൽ താഴേക്ക് പോകരുത്;വ്യാപാരികൾ പറയുന്നു

സർവ്വ റെക്കോഡുകളും ഭേദിച്ച് കുതിക്കുകയാണ് സ്വർണം. ഇന്നലെ സംസ്ഥാനത്ത് 1800 രൂപയുടെ വർധനവാണ് പവൻ വിലയിൽ ഉണ്ടായത്. 1,07,240 രൂപയാണ് നിലവിലെ പവൻ നിരക്ക്. ഗ്രാമിന് 13405 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ ഉയരങ്ങളിലെത്തിയതാണ് കേരളത്തിലും വില വർധനവിന് കാരണമായത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,666 ഡോളറെന്ന നിലയിലാണ് സ്വർണം. യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ട്രംപ് തീരുവ

ഒന്നു ഇന്ത്യ 20 Jan 2026 9:57 am

കണ്ണൂർ കാഞ്ഞിരങ്ങാട്ടെ വാടക ക്വാർട്ടേഴ്സിൽ നിന്നും ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍. ചവനപ്പുഴ കൊഞ്ഞമ്മാര്‍ വീട്ടില്‍ കെ.വി.സ്വരാജ് (30)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 9:56 am

യുവാവ് ജീവനൊടുക്കിയ സംഭവം ; യുവതിയെ പിടികൂടിയാലേ മകന് നീതി ലഭിക്കു എന്ന് ദീപക്കിന്റെ മാതാപിതാക്കള്‍

കോഴിക്കോട്: ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന പ്രചരണത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ യുവതിയെ പിടി കൂടണമെന്നും പിടികൂടി കൃത്യമായ നടപടി എടുക്കണമെന്നും പിതാവ്. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയതെന്നും പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്നും എങ്കിലേ മകനു നീതി കിട്ടുകയുള്ളെന്നും പിതാവ് ആവശ്യപ്പെട്ടു. ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും ഒരു പെണ്ണിനോടും മകന്‍ മോശമായി പെരുമാറുന്നയാളല്ല മകനെന്നും പറഞ്ഞു. മകന്‍ പാവമായിരുന്നുവെന്നും അവന്‍ പേടിച്ചു പോയി എന്നും കന്യക പറഞ്ഞു. ഷിംജിതയെ പിടി കൂടിയെങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിന്റെ അച്ഛന്‍ പറഞ്ഞു. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്. പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന് പിതാവ് പറഞ്ഞു. അതിനിടയില്‍ അറസ്റ്റ് ഭയന്ന് പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ദുബായിലാണ് യുവതി നേരത്തേ ജോലി ചെയ്തത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലഭിച്ച പരാതികളില്‍ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് കേസെടുത്തത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

മംഗളം 20 Jan 2026 9:52 am

എഫ്ഐആറിട്ടതിൽ തെറ്റുണ്ടെന്ന് പിഎസ് ശ്രീധരൻപിള്ള; ഷിംജിത വിദേശത്തേക്ക് മുങ്ങിയെന്ന് സൂചന; പോലീസ് ചുമത്തിയത് ബിഎൻഎസ്‌ 108 വകുപ്പ്‌

ബസ്സിൽ ലൈംഗികാതിക്രമം നടന്നുവെന്നാരോപിച്ച് പ്രചരിച്ച വീഡിയോയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണങ്ങളുമായി ഗോവ മുൻ ഗവ]Cർjർ. എഫ്ഐആറിലെ നടപടികളിൽ ദുരൂഹതയുണ്ടെന്ന് പി.എസ്. ശ്രീധരൻ പിള്ള ആരോപിച്ചു. വീഡിയോയെ പ്രേരണാ കുറ്റമായി എഫ്ഐആറിൽ ചേർക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമയം 20 Jan 2026 9:50 am

കുറ്റ്യാട്ടൂർ സ്വദേശിയായ പ്രവാസിയെ ഷാർജയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാട്ടൂർ ചെറുവത്തലമൊട്ട സ്വദേശിയെ ഷാർജയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഷാബു പഴയക്കലിനെ (43) ഷാര്‍ജ ജുബൈല്‍ ബീച്ചില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 9:50 am

തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ

ഇതിന് പുറമേ സ്കൂളിലെ പ്രധാനാധ്യാപകൻ ഇടവേള സമയങ്ങളിൽ കുട്ടിയെ ഭയപ്പെടുത്തുന്ന രീതിയിൽ നിരീക്ഷിച്ചുവെന്നും ഇത് കളിയിൽ നിന്ന് പിന്മാറാനും കൂട്ടുകാരിൽ നിന്ന് അകന്നിരിക്കാൻ എട്ട് വയസുകാരനെ പ്രേരിപ്പിച്ചുവെന്നാണ് മാതാപിതാക്കളുടെ ആരോപണം

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:48 am

നാലാമത് മലയാളികളെ ഞെട്ടിച്ച നായിക, ഇന്ത്യയില്‍ ഏറ്റവും ആസ്‍തിയുള്ള 10 താരങ്ങള്‍

ഇന്ത്യയിലെ ഏറ്റവും ആസ്‍തിയുള്ള 10 താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ഒരേയൊരു നടി.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:47 am

വിരാട് കോഹ്ലിയെ കളിയാക്കി, മുന്‍ ഇന്ത്യന്‍ താരം എയറില്‍; തേച്ചൊട്ടിച്ച് കോഹ്ലിയുടെ സഹോദരൻ

ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് സൂപ്പര്‍ താരം വിരാട് കോഹ്ലി കാഴ്ച്ച വെച്ചത്. കോഹ്ലി സെഞ്ചുറിയടിച്ചെങ്കിലും അവസാന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇതിനിടയില്‍ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ കോഹ്ലിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോഹ്ലിയുടെ സഹോദരന്‍ വികാസ് കോഹ്ലി.

സമയം 20 Jan 2026 9:45 am

നബാർഡ് വായ്പ ലഭിച്ചു; ജലജീവൻ മിഷൻ പ്രതിസന്ധി അയഞ്ഞു

നബാർഡിന്റെ വായ്പത്തുക ലഭിച്ചതോടെ ജൽജീവൻ മിഷൻ പദ്ധതിയിൽ തുടരുന്ന പ്രതിസന്ധി അയയുന്നു. ഈ സാമ്പത്തികവർഷം 5000 കോടി രൂപയാണ് വായ്പ ലഭിച്ചത്. ഈ തുകയിൽനിന്ന് കരാറുകാരുടെ കുടിശ്ശിക നൽകാനുള്ള നടപടികൾ തുടങ്ങി.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 9:40 am

'ചുംബിക്കുന്നത് സഹപ്രവർത്തകയെ, വീഡിയോ 8 വർഷം മുമ്പുള്ളത്?', ഡിജിപിയുടെ അശ്ലീല വീഡിയോ പകർത്തിയത് ഒളിക്യാമറയിലെന്ന് സൂചന

എട്ട് വർഷം മുൻപത്തെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ യുവതിയെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളിൽ. ഓഫിസിനുള്ളില്‍ നിന്നുതന്നെ പലപ്പോഴായി ഒളിക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:39 am

അർബൻ ക്രൂയിസർ ഇവി: ടൊയോട്ടയുടെ ഇലക്ട്രിക് കരുത്ത് ഇന്നെത്തും

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട, തങ്ങളുടെ ആദ്യ പൂർണ്ണ ഇലക്ട്രിക് എസ്‌യുവിയായ അർബൻ ക്രൂയിസർ ഇവി പുറത്തിറക്കി ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:30 am

ഇനി കാറ്റും മഴയും കൊള്ളില്ല :കണ്ണൂർടൗണ്‍ സ്‌ക്വയറില്‍ പാര്‍ക്കിംഗിന് മേല്‍ക്കൂര ഒരുങ്ങുന്നു ,ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു

ണ്ണൂർ ടൗണ്‍ സ്‌ക്വയര്‍ ഏരിയയില്‍ പാര്‍ക്കിങ്ങിനായി പുതുതായി ഒരുക്കുന്ന മേല്‍ക്കൂര നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 9:30 am

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ വീടുകളില്‍ വ്യാപക റെയ്ഡ്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ വീടുകളില്‍ വ്യാപക റെയ്ഡ്. ഇന്ന് രാവിലെ മുതല്‍ പ്രതികളുടെ വീടുകള്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് പരിശോധന. കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാര്‍ട് ക്രിയേഷന്‍സ് ഓഫീസിലും പരിശോധന തുടരുകയാണ്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലാണ് പരിശോധന. ചില ബന്ധുക്കളുടെ വീട്ടില്‍ പരിശോധന നടത്താന്‍ ആലോചിക്കുന്നുമുണ്ട്. എന്‍ വാസുവിന്റെ വീട്ടിലും ദേവസ്വം ആസ്ഥാനത്തും പരിശോധന നടത്തുന്നുണ്ട്. ഇഡി അന്വേഷണത്തിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് രേഖകളടക്കം പരിശോധിക്കാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കാരേറ്റിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുക്കളുടെ അടക്കം ബാങ്ക് വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക വിവരങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കൊച്ചി, കോഴിക്കോട് , ബാംഗ്ലൂര്‍, ചെന്നൈ യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ പരിശോധനയില്‍ സംസ്ഥാനത്തിന് പുറത്തു നിന്നുമുള്ള ഉദ്യോഗസ്ഥരും എത്തി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പരിശോധന നടത്തുന്നുണ്ടെന്ന്. സന്നിധാനത്ത് എസ്‌ഐടി പരിശോധന നടത്താനിരിക്കെയാണ് പ്രതികളുടെ വീടുകളിലടക്കം ഇഡി പരിശോധന നടത്തുന്നതത്.

മംഗളം 20 Jan 2026 9:29 am

കേരളം വികസന പാതയില്‍ കുതിക്കുന്നു; കേന്ദ്രം സംസ്ഥാന അധികാരങ്ങള്‍ക്കുമേല്‍ കൈകടത്തുന്നു: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

വിവിധ പദ്ധതികളില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്

സിറാജ് ലൈവ് 20 Jan 2026 9:26 am

ഡോണൾഡ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസിനോട്' പ്രതികരിക്കാതെ ഇന്ത്യ, ഭാവിയിൽ കശ്മീർ വിഷയത്തിലെ ട്രംപ് നിലപാടിൽ സന്ദേഹം

ഭാവിയിൽ അന്താരാഷ്ട്ര തലത്തിലടക്കം സുപ്രധാനമായ കശ്മീർ വിഷയത്തിലും ട്രംപ് ഇതേ നയം സ്വീകരിക്കുമോ എന്നാണ് ആശങ്ക. മറ്റു രാജ്യങ്ങളുടെ നിലപാട് നിരീക്ഷിച്ച‌ായിരിക്കും ഇന്ത്യ ബോർഡ് ഓഫ് പീസിൽ ചേരണോ എന്നതിൽ തീരുമാനമെടുക്കുക.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:22 am

കണ്ണൂരില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

മറുനാടൻ മലയാളീ 20 Jan 2026 9:22 am

നിയമസഭയില്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; കേരളം വികസനത്തിന്‍റെ പാതയില്‍, 10 വ‍ർഷത്തെ മികച്ച നേട്ടങ്ങൾ എടുത്തു പറഞ്ഞ് പ്രസംഗം

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:20 am

നായിക സാത്വിക വീരവല്ലിയെ അവതരിപ്പിച്ച് ദുൽഖര്‍ ചിത്രം ആകാശംലോ ഒക താര ഗ്ലിംബ്സ് വീഡിയോ പുറത്ത്

ദുല്‍ഖര്‍ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രം ആണ് ആകാശംലോ ഒക താര.

ഏഷ്യൻ നേടി ന്യൂസ് 20 Jan 2026 9:20 am

കന്യാകുമാരിയിൽ കൂട്ടിയിടിയിൽപ്പെട്ട വാഹനത്തിൽനിന്ന് കോഴിക്കൂടുകൾ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

ർത്താണ്ഡം മേൽപ്പാലത്തിൽ കൂട്ടിയിടിയിൽപ്പെട്ട വാഹനത്തിൽനിന്ന്‌ കോഴിക്കൂടുകൾ ദേഹത്തുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിദ്രവിള ചാത്താങ്കോട് സ്വദേശി രമേഷാണ്‌ (45) മരിച്ചത്. ഏഴ് വാഹനങ്ങളാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ നടന്ന അപകടത്തിൽപ്പെട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 20 Jan 2026 9:20 am