SENSEX
NIFTY
GOLD
USD/INR

Weather

32    C
...

മോഹിപ്പിക്കുന്ന വിലയിൽ സ്വർണം; കേരളത്തിലേക്ക് ഇതര സംസ്ഥാന മോഷ്ടാക്കൾ വ്യാപകമായി എത്തുന്നു; കൂടുതൽ ജാഗ്രത വേണമെന്ന് പോലീസ്

‌തൊടുപുഴ: വില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണം കവര്‍ച്ചയ്ക്കായി ഇറങ്ങുന്ന മോഷണസംഘങ്ങള്‍ വ്യാപകമായതായി സൂചന.ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് ജില്ലയിലെത്തിയതായാണ് വിവരം. മോഹവിലയായതോടെയാണ് സ്വര്‍ണം മോഷ്ടിക്കുന്ന സംഘങ്ങള്‍ സജീവമായി രംഗത്തിറങ്ങിയത്. മോഷ്ടാക്കള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം പോലീസ് തുടര്‍ച്ചയായി നല്‍കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പല സ്ഥലത്തും സ്വര്‍ണക്കവര്‍ച്ച തുടരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇന്നലെ ശിവരാത്രിയോടനുബന്ധിച്ച് തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിലെത്തിയ വീട്ടമ്മയുടെ മൂന്നേമുക്കാല്‍ പവന്‍റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്നു. ഇവരുടെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരിയായ സ്ത്രീയെ ക്ഷേത്രത്തിലെത്തിയ ഭക്തരും ഭാരവാഹികളും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആന്ധ്രാ സ്വദേശിനിയായ ഇവര്‍ മോഷണസംഘത്തില്‍പ്പെട്ടതാണെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ദേഹപരിശോധന നടത്തിയെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണമാല ഇവരില്‍നിന്നു കണ്ടെടുക്കാനായില്ല. തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്നും പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്നും… The post മോഹിപ്പിക്കുന്ന വിലയിൽ സ്വർണം; കേരളത്തിലേക്ക് ഇതര സംസ്ഥാന മോഷ്ടാക്കൾ വ്യാപകമായി എത്തുന്നു; കൂടുതൽ ജാഗ്രത വേണമെന്ന് പോലീസ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 12:33 pm

അമേരിക്ക –ഇറാൻ ആണവപ്രശ്നം; രണ്ടാം ഘട്ട ചർച്ച ചൊവ്വാഴ്ച നടക്കും

ജനീവ: അമേരിക്ക – ഇറാൻ ആണവപ്രശ്നത്തിൽ പരിഹാരം തേടി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്നു സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിലേക്ക് പുറപ്പെട്ടു. ഒമാന്‍റെ മധ്യസ്ഥതയിലാകും അമേരിക്ക – ഇറാൻ രണ്ടാം ഘട്ട ചർച്ചകൾ നടക്കുക. ഉപരോധം അവസാനിപ്പിച്ചാൽ ആണവ ധാരണയ്ക്ക് തയാറെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ വിദേശകാര്യ സഹമന്ത്രിയാണ് പ്രസ്താവന നടത്തിയത്. ആണവ ധാരണയിൽ വിട്ടുവീഴ്ച്ചകൾക്ക് തയാറെന്ന ഇറാന്‍റെ നിലപാടിനോട് ഏറ്റവും പോസിറ്റീവായാണ് അമേരിക്ക പ്രതികരിച്ചത്. ചർച്ചകളിലൂടെയുള്ള പരിഹാരങ്ങൾക്കാണ് മുൻഗണനയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയ പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇറാൻ വിഷയത്തിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറാഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടന്നു. ഇതിനൊടുവിലാണ് രണ്ടാം ഘട്ട ചർച്ച നടത്താമെന്ന തീരുമാനമായത്. The post അമേരിക്ക – ഇറാൻ ആണവപ്രശ്നം; രണ്ടാം ഘട്ട ചർച്ച ചൊവ്വാഴ്ച നടക്കും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 12:31 pm

ഒന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

ഇതുവരെ ഒന്നാം പീഡനപരാതിയില്‍ രാഹുലിനെ ചോദ്യം ചെയ്യാനോ മറ്റ് വിവരങ്ങള്‍ ശേഖരിക്കാനോ സാധിച്ചിരുന്നില്ല

സിറാജ് ലൈവ് 16 Feb 2026 12:28 pm

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 പഴങ്ങൾ

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ വൃക്കകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:28 pm

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, ഭുപെന്‍ ബോറ രാജിവച്ചു, ബിജെപിയില്‍ ചേരും

ന്യൂഡല്‍ഹി: അസമില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭുപെന്‍ ബോറ പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നല്‍കിയ ബോറ, ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തില്‍ ആരോപിക്കുന്നത്. 2021 മുതല്‍ 25 വരെ അസം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വര്‍ഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവില്‍ ?ഗൗരവ് ഗോഗോയിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. കോണ്‍ഗ്രസ് വിട്ടെത്തുന്ന ഭുപന്‍ ബോറയ്ക്ക് ബിജെപിയില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.

തേജസ് ന്യൂസ് 16 Feb 2026 12:28 pm

'പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയുടെ സി ടീം മതി'; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ടി20 ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:27 pm

'എമ്പുരാന്‍റെ സമയത്തെ ടെന്‍ഷന്‍ ഞാന്‍ കണ്ടതാണ്, പക്ഷേ ഇപ്പോള്‍'; ആന്‍റണി പെരുമ്പാവൂരിനെക്കുറിച്ച് സന്തോഷ് കുരുവിള

ദൃശ്യം 3 ന്‍റെ കാര്യത്തില്‍ നിർമ്മാതാവായ ആന്‍റണി പെരുമ്പാവൂർ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സുഹൃത്തും നിര്‍മ്മാതാവുമായ സന്തോഷ് ടി കുരുവിള

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:26 pm

ആദ്യ ബലാത്സംഗ കേസ്; ചോദ്യം ചെയ്യലിന് ഹാജരായി രാഹുൽ; ചോദ്യം ചെയ്യൽ എഐജി പൂങ്കുഴലി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ രാഹുലിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘ മേധാവി എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. പേരൂര്‍ക്കട പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. രാഹുലിന് കോടതി മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കും. The post ആദ്യ ബലാത്സംഗ കേസ്; ചോദ്യം ചെയ്യലിന് ഹാജരായി രാഹുൽ; ചോദ്യം ചെയ്യൽ എഐജി പൂങ്കുഴലി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 12:20 pm

പുനഃപരിശോധനാ ഹര്‍ജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും; എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ; ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം; ഏപ്രില്‍ 22-ന് വാദം അവസാനിപ്പിക്കും; ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും; ശബരിമല സ്ത്രീ പ്രവേശനം വീണ്ടും വാദങ്ങളിലേക്ക്

ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. വാദം കേള്‍ക്കലടക്കമുള്ള തുടര്‍നടപടികളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിശ്ചയിച്ചു. പുനഃപരിശോധനാ ഹര്‍ജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും. എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് റുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22-ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന്സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചത് ശ്രദ്ധേയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായിരിക്കും ഇനി പ്രധാനം. യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബര്‍ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. അതിനുശേഷം, വിഷയം ഒതുക്കിവെക്കാനാണ് സര്‍ക്കാരും എല്‍.ഡി.എഫും ശ്രമിച്ചത്. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് മാറിയതായി എവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യുവതീപ്രവേശനം വേണമെന്ന പരസ്യനിലപാടും ഇപ്പോഴില്ല. നിലപാട് കോടതിയില്‍ വ്യക്തമാക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ആ ഘട്ടമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. പുതിയ ഒമ്പതംഗ ബെഞ്ച് രൂപീകരണം നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിലെ മിക്ക ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് പഴയ ബെഞ്ചില്‍ അവശേഷിക്കുന്നത്. പുതിയ ബെഞ്ചിലെ മറ്റ് എട്ട് അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഭരണപരമായ ഉത്തരവിലൂടെ ഉടന്‍ അറിയിക്കും. കേന്ദ്ര സര്‍ക്കാര്‍: 2018-ലെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കും എന്നതാണ് ഇപ്പോള്‍ നിര്‍ണ്ണായകം. എഴുതിത്തയ്യാറാക്കിയ വാദങ്ങള്‍ മാര്‍ച്ച് 14-നകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ 'വിശ്വാസികളുടെ വികാരം സംരക്ഷിക്കപ്പെടണം' എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നോഡല്‍ കൗണ്‍സലുകള്‍: ഹര്‍ജികളെ പിന്തുണയ്ക്കുന്നവര്‍ക്കായി കൃഷ്ണകുമാര്‍ സിങ്ങിനെയും എതിര്‍ക്കുന്നവര്‍ക്കായി ശാശ്വതി പാരിയെയും നോഡല്‍ കൗണ്‍സലുകളായി നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വര്‍, ശിവം സിങ് എന്നിവരാണ് അമിക്കസ് ക്യൂറിമാര്‍. മറ്റ് പ്രധാന വിഷയങ്ങള്‍ ശബരിമല കേസിനൊപ്പം താഴെ പറയുന്ന വിഷയങ്ങളും ഇതേ ബെഞ്ച് പരിഗണിക്കുന്നുണ്ട്: മുസ്ലീം സ്ത്രീകള്‍ക്ക് പള്ളികളിലും ദര്‍ഗകളിലും പ്രവേശനം നല്‍കുന്നത്. ഇതര മതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകള്‍ക്ക് അഗിയാരികളില്‍ (Fire Temples) പ്രവേശനം നല്‍കുന്നത്. ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ സുന്നത്ത് (Female Genital Mutilation) തുടങ്ങിയ ആചാരങ്ങളുടെ നിയമസാധുത.

മറുനാടൻ മലയാളീ 16 Feb 2026 12:20 pm

'റിംഗ് ഓഫ് ഫയർ' കാണാനൊരുങ്ങി ലോകം; 2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17ന്

2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന് നടക്കും. ‘റിംഗ് ഓഫ് ഫയർ’ ഇന്ത്യയിൽ ദൃശ്യമാകില്ല. അന്‍റാർട്ടിക്കയിൽ പൂർണ്ണമായി ദൃശ്യമാകുന്ന ഈ പ്രതിഭാസം, തെക്കൻ ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഭാഗികമായും കാണാൻ സാധിക്കും.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:19 pm

ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യം; പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തും: കെ സി വേണുഗോപാൽ

പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തുമെന്ന് കെ സി വേണുഗോപാൽ എം പി. ഇടതുപക്ഷ ചിന്താഗതിക്കാർക്കാണ് വേദന ഏറ്റിരിക്കുന്നത്. ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യമാണ്. അത്തരക്കാരെ ചേർത്തുനിർത്തും. ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനം, കാത്തിരുന്ന് കാണാമെന്നും കെ സി വേണുഗോപാൽ മറുപടി നൽകി. മാളിലെ എസ്എഫ്ഐ മർദ്ദനം; കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലിലേജിഡ് ക്ലാസ് സിപിഐഎം ഗുണ്ടകൾ. അവർക്ക് മാത്രമാണ് ഇവിടെ സംരക്ഷണം ഒരുക്കുന്നത്. പൊലീസിന് എങ്ങനെ നീതി നിർവഹണം നടപ്പാക്കാൻ ആകുമെന്നും കെ സി […] The post ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യം; പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തും: കെ സി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 16 Feb 2026 12:19 pm

ശബരിമല യുവതീപ്രവേശനം; സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാരും ബോര്‍ഡും നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതീപ്രവേശനത്തെ എതിര്‍ത്ത് വലിയ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചവരായിരുന്നു എന്‍എസ്എസ്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയമായി സിപിഎം എന്‍എസുഎസുമായി അടുത്തു നില്‍ക്കുകയാണ്. അതു കൊണ്ടു തന്നെ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നാണ് ഇനി അറിയാനുള്ളത്.

തേജസ് ന്യൂസ് 16 Feb 2026 12:18 pm

തീ തുപ്പം, ഭീകര മുഖം! അടിമുടി രൂപമാറ്റം, കൊല്ലത്ത് എൻജിനീയറിങ് കോളേജില്‍ ഓട്ടോ ഷോ; വാഹനങ്ങൾ എംവിഡി പിടിച്ചെടുക്കും

വിവാഹ ചടങ്ങിൽ ഭീതി പരത്തി തീ തുപ്പിയ കാറിന്‍റെ പ്രദർശനത്തിന് പിന്നാലെ എൻജിനീയറിങ് കോളേജിലും തീ തുപ്പി കാറുകൾ. ചവറ എംഎസ്എൻ കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:18 pm

കമ്പനികളെ വാങ്ങാനും ഇനി ആർബിഐ വായ്പ നൽകും; പുതിയ നിയമങ്ങൾ എങ്ങനെ ഉപയോഗിക്കാം

ഈ നിയമങ്ങൾ കമ്പനികൾക്ക് ഏറ്റെടുക്കലിനായി പണം കണ്ടെത്താൻ സഹായിക്കുമെന്നും വിപണിയിൽ പണത്തിന്റെ ഒഴുക്ക് വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:15 pm

കര്‍ഷകര്‍ക്ക് വേനല്‍ക്കാലം വിളവെടുപ്പിന്‍റെയും സൂക്ഷിച്ചുവയ്ക്കലിന്‍റെയും കാലം… ചക്ക, മാങ്ങ, വാട്ടുകപ്പ എന്നിവയ്ക്ക് ആവശ്യക്കാരേറെ

കോട്ടയം: ചക്ക, മാങ്ങ, വാട്ടുകപ്പ… വേനല്‍ക്കാലം കര്‍ഷകര്‍ക്ക് വിളവെടുപ്പിന്‍റെയും സൂക്ഷിച്ചുവയ്ക്കലിന്‍റെയും കാലം കൂടിയാണ്. വീട്ടുമുറ്റത്തും പറമ്പിലും പ്ലാവുകളില്‍ ചക്കകള്‍ മൂത്തു തുടങ്ങി. തൊടിയിലെ മാവില്‍ കണ്ണിമാങ്ങകള്‍ പാകമായി. വീട്ടമ്മമാര്‍ അച്ചാറിടാനുള്ള തയാറെടുപ്പിലാണ്. പറമ്പിലെ കപ്പ വാട്ടി ഉണക്കി മഴക്കാലത്തേക്കുള്ള കരുതലായി സൂക്ഷിക്കുന്ന തിരക്കിലാണു കര്‍ഷകര്‍. പൗരാണികവും പുരാതനവുമായ കാര്‍ഷിക സംസ്കാരം പുതിയ കാലത്തും കര്‍ഷകര്‍ തനിമയോടെ തുടരുകയാണ്. ഒരു ചക്കയ്ക്ക് 45-50 രൂപനാട്ടിന്‍പുറങ്ങളില്‍ ചെറുതും വലുതുമായ ചക്കകള്‍ക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഒരു ചക്കയ്ക്ക് 45-50 രൂപ വരെ ലഭിക്കുന്നുണ്ട്. വിയറ്റ്നാം ഏര്‍ളി പോലെയുള്ള ചക്കയിനങ്ങള്‍ക്ക് കിലോയ്ക്ക് 40 രൂപയും ലഭിക്കുന്നു. കച്ചവടക്കാര്‍ എത്തി ഒരു പ്ലാവില്‍നിന്നും മുഴുവന്‍ ചക്കയും വാങ്ങുകയാണ്. ചെറുകിട കച്ചവടക്കാര്‍ ചെറുവാഹനങ്ങളില്‍ ചക്ക ശേഖരിച്ചു വടക്കഞ്ചേരിയിലെയും പെരുമ്പാവൂരിലെയും മൊത്തവ്യാപാരികള്‍ക്ക് കൈമാറുകയാണ്. നേരത്തെ ചക്ക പഴുക്കാറാകുമ്പോള്‍ നാമമാത്രമായി കൊണ്ടുപോയിരുന്ന സ്ഥാനത്താണ് മുഴുവന്‍ ചക്കയും വലിപ്പച്ചെറുപ്പമില്ലാതെ വാങ്ങാന്‍ കച്ചവടക്കാരെത്തുന്നത്.… The post കര്‍ഷകര്‍ക്ക് വേനല്‍ക്കാലം വിളവെടുപ്പിന്‍റെയും സൂക്ഷിച്ചുവയ്ക്കലിന്‍റെയും കാലം… ചക്ക, മാങ്ങ, വാട്ടുകപ്പ എന്നിവയ്ക്ക് ആവശ്യക്കാരേറെ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 12:14 pm

കാട്ടുപന്നി കുറുകെ ചാടി: കതിരൂരിൽ ഓട്ടോമറിഞ്ഞ് മത്സ്യവിൽപ്പനക്കാരൻ ദാരുണാന്ത്യം

കൂത്തുപറമ്പ്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ വില്‍പ്പനക്കാരനായ ഗൃഹനാഥന്‍ മരിച്ചു.കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എന്‍. പ്രദീപന്‍ (52) ആണ് മരിച്ചത്. കതിരൂര്‍ മൂന്നാം മൈലില്‍ വച്ച് ഇന്ന് പുലര്‍ച്ച അഞ്ചോടെയാണു സംഭവം. തലശേരി മാര്‍ക്കറ്റില്‍ നിന്ന് ഓട്ടോയില്‍ വില്‍പനയ്ക്കുള്ള മത്സ്യവും എടുത്ത് നരവൂരിലേക്ക് പോകുമ്പോള്‍ മൂന്നാം മൈല്‍ ടൗണിന് സമീപം വച്ച് പന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.പരിക്കുപറ്റിയ പ്രദീപനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഏഴോടെ മരണപ്പെടുകയായിരുന്നു. The post കാട്ടുപന്നി കുറുകെ ചാടി: കതിരൂരിൽ ഓട്ടോമറിഞ്ഞ് മത്സ്യവിൽപ്പനക്കാരൻ ദാരുണാന്ത്യം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 12:11 pm

അഭിമാനകരമായ നേട്ടത്തിന്‍റെ തിളക്കത്തിൽ റെഡ് സീ റിസോർട്ടുകൾ, ഫോർബ്സ് ട്രാവൽ ഗൈഡിന്‍റെ ആഗോള അംഗീകാരം

ലോകത്തിലെ ആദ്യത്തെ സമ്പൂർണ അംഗീകൃത വിനോദസഞ്ചാര കേന്ദ്രമെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച് സൗദി അറേബ്യയിലെ ‘റെഡ് സീ’ (ചെങ്കടൽ) ഡെസ്റ്റിനേഷൻ.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:11 pm

ശബരിമലയിലെ യുവതീപ്രവേശന ഹരജി; ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു

ന്യൂഡല്‍ഹി : ശബരിമലയിലെ യുവതീപ്രവേശന ഹരജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നല്‍കുന്നത്. ഹരജികള്‍ തരംതിരിച്ച് ഏപ്രില്‍ ഏഴ് മുതല്‍ വാദം തുടങ്ങും. മാര്‍ച്ച് പതിനാലിന് മുമ്പ് വാദങ്ങള്‍ എഴുതിനല്‍കണമെന്ന് ചീഫ് ജസ്റ്റിസ് വിവിധ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പുനപ്പപരിശോധനാ ഹര്‍ജികള്‍ക്ക് ഒപ്പമാണ് തങ്ങള്‍ എന്നാണ് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്താണെന്നുള്ളതാണ് വ്യക്തമാകാന്‍ ഉള്ളത്.

തേജസ് ന്യൂസ് 16 Feb 2026 12:10 pm

ട്രാഫിക് നിയമ ലംഘനങ്ങളില്‍ കേരളം രണ്ടാമത്

കോഴിക്കോട്: കേരളത്തില്‍ പ്രതിദിനം 27,000 ട്രാഫിക് നിയമ ലംഘനങ്ങള്‍, ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് ഒരു കോടി കവിയുമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പോലിസും എംവിഡിയും ചേര്‍ന്ന് മോട്ടോര്‍ വാഹന നിയമപ്രകാരം 2025ല്‍ മാത്രം 1,00,53,983 ചലാനുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഗതാഗത നിയമലംഘനങ്ങളില്‍ ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഒന്നാമത്. മൂന്നു വര്‍ഷത്തിനിടെ 4,91,45,682 ചലാനുകളാണ് ഉത്തര്‍പ്രദേശില്‍ നല്‍കിയത്. കേരളത്തില്‍ ഈ കാലയളവില്‍ ഇത് 3.25 കോടിയായിരുന്നു. ഗതാഗത നിയമ ലംഘനങ്ങളുടെ കണക്കില്‍ കേരളം രണ്ടാമതാണെങ്കില്‍ തൊട്ടുപിന്നില്‍ തമിഴ്‌നാടുമുണ്ട്. മൂന്നു വര്‍ഷത്തിനിടെ 3,12,34,713 ചലാനുകളാണ് തമിഴ്‌നാട്ടില്‍ നല്‍കിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ നേരിയ കുറവുണ്ടായെന്നാണ് റിപോര്‍ട്ട് പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. 1,11,33,412 കേസുകളാണ് 2023ല്‍ റജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2024 ആയപ്പോള്‍ ഇത് 1,13,80,834 കേസുകളായി. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതാണ് ഈ വര്‍ഷം കേസ് കുറയാന്‍ ഇടയാക്കിയതെന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനത്ത് അപകടകരമായി വാഹനമോടിക്കുന്നതിലും ഗതാഗത നിയമ ലംഘനം നടത്തുന്നതില്‍ മുന്‍പന്തിയിലുള്ളത് ഇരുചക്ര വാഹനമോടിക്കുന്നവരാണെന്നും നിലവില്‍ ഹെല്‍മെറ്റിനുള്ള പിഴത്തുക കര്‍ശനമായി ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം കേസുകള്‍ കുറഞ്ഞതെന്നും എഐ ക്യാമറകളെയും 500 രൂപ പിഴയും പേടിച്ച് പലരും ഹെല്‍മെറ്റ് ധരിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഹെല്‍മെറ്റിടാത്തവര്‍ക്ക് പുറമെ കാറില്‍ സീറ്റ് ബെല്‍റ്റിടാതെ ഓടിക്കുന്നവരുടെയും സീറ്റ് ബെല്‍റ്റിടാത്ത സഹയാത്രക്കാരുടെയും എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിത വേഗത എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന മറ്റു ഗതാഗത നിയമലംഘനങ്ങള്‍. 2023-2025 കാലഘട്ടത്തില്‍ 961 കോടി രൂപയാണ് ട്രാഫിക് പിഴയിനത്തില്‍ മാത്രം സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തിയതെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. 2023ല്‍ 400 കോടി രൂപ ഇത്തരത്തില്‍ മാത്രം ലഭിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

തേജസ് ന്യൂസ് 16 Feb 2026 12:08 pm

സിപിഎം പി.ആർ.പണി പാളി, `ഗോവിന്ദന് കൊടുത്തത് പെന്‍ഷന്‍പണമല്ല'; വീഡിയോയെടുക്കാൻ വേണ്ടി തന്നതെന്ന് മൊയ്തീൻ

കോഴിക്കോട്: കഴിഞ്ഞ തിങ്കളാഴ്ച ബാലുശ്ശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോൾ ഒരു വയോധികനെത്തി 2000 രൂപ പോക്കറ്റിൽ നിന്നുമെടുത്ത് ജാഥ നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ കാഴ്ച വൈറലായിരുന്നു. സർക്കാരിൽ നിന്ന് പെൻഷൻ കിട്ടിയ തുകയാണെന്നും യുഡിഎഫ് സർക്കാർ വന്നാൽ പെൻഷൻ ഇനി കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീൻ പണം നൽകിയത്. ഗോവിന്ദൻ ആ പണം തിരികെ മൊയ്തീന്റെ പോക്കറ്റിൽ ഇട്ടുകൊടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. പാര്‍ട്ടി സെക്രട്ടറി മൊയ്തീന്‍ കൊടുത്ത പണം വാങ്ങി ഒന്നെണ്ണി നോക്കിയ ശേഷം ‘നിങ്ങള്‍ തന്നെ വച്ചോളൂ’ എന്നുപറഞ്ഞ് മൊയ്തീന് തിരികെ നല്‍കുന്നു. സംഭാവന സ്വീകരിച്ചതായി കരുതാമെന്നും പാര്‍ട്ടി സെക്രട്ടറി. വളരെ മനോഹരമായ കാഴ്ച. പക്ഷേ അതിലും മനോഹരമായത് സ്റ്റേജില്‍ നിന്ന് ഇറങ്ങിവന്ന ശേഷമുള്ള മോയ്തീന്റെ നിഷ്ക്കളങ്കമായ പ്രതികരണമായിരുന്നു. ‘ഞാന് സ്റ്റേജിമ്മേല്‍ കേറിയിട്ട് കളിച്ചതാ. നേതാക്കന്‍മാരെല്ലാം കൂടി പറഞ്ഞു, ഇങ്ങളീ പൈസ അയാളെര്യത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുംന്ന്. അതുപോലെ കൊടുത്തു, അയാള് തിരിച്ചും തന്നു’– സ്റ്റേജില്‍ നടന്നതെല്ലാം നേതാക്കള്‍ പറഞ്ഞിട്ടെന്ന് മൊയ്തീന്‍ തുറന്നുപറഞ്ഞു, എന്നാല്‍ കേട്ടുനില്‍ക്കുന്നവര്‍ ഇതിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞില്ല. പിന്നെ ട്രോളുകളുടെ പൊടിപൂരമായിരുന്നു. പാര്‍ട്ടിയുടെ പിആര്‍ വിഭാഗം ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് ശുദ്ധ ഗതിക്കാരനായ ഈ മനുഷ്യനെ ഏല്‍പ്പിക്കണമായിരുന്നോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി അനുഭാവികളടക്കം ചോദിക്കുന്നത്. ഈ റീലുകൾ ഇടതുപക്ഷ ഹാൻഡിലുകൾ ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പെൻഷൻ തരുന്ന സർക്കാർ തുടരണം എന്ന് പ്രചരിപ്പിക്കാനായി ഇട്ട റീൽ സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുന്ന കാഴ്ചയാണ് കാണുന്നത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ പൊളിഞ്ഞെന്ന് പറഞ്ഞ് സൈബറിടത്തിൽ കോൺഗ്രസ് സൈബര്‍ വിഭാഗം വ്യാപകമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്. ഈ ക്ഷീണം തീര്‍ക്കാന്‍ അടുത്തൊരു വിഷയം കണ്ടുപിടിച്ചേ മതിയാകൂവെന്നാണ് പാര്‍ട്ടി ഹാന്‍ഡിലുകളുടെ ആവശ്യം. ഇതിനിടെ, കോൺഗ്രസുകാർ ക്ഷേമ പെൻഷനെ അവഹേളിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ മാത്രമാണ് പെൻഷൻ തുക ഉയർത്തിയിട്ടുള്ളതെന്നും റിയാസ് പറഞ്ഞു.

മംഗളം 16 Feb 2026 12:08 pm

ശബരിമല സ്വർണക്കൊള്ള; കളവുപോയത് 1.7 കിലോ സ്വര്‍ണം? ജംഷഡ്പുര്‍ ലാബിലെ റിപ്പോര്‍ട്ട് ലഭിക്കണം; കൂടുതല്‍ സ്വര്‍ണം നഷ്ടമായത് ദ്വാരപാലക ശില്പപാളികളില്‍നിന്ന്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍നിന്നും കട്ടിളപ്പാളിയില്‍നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്‍റെ മൊത്തം കണക്കെടുപ്പ് പൂര്‍ത്തിയാകുന്നു. 1.7 കിലോഗ്രാം സ്വര്‍ണത്തിന്‍റെ കണക്കാണ് പ്രാഥമികമായി പുറത്തുവരുന്നത്.വിഎസ്എസ് സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം കൂടി വന്നതിനുശേഷമേ അന്തിമ കണക്ക് ലഭിക്കൂ. ഇതായിരിക്കും കോടതിയെ അറിയിക്കുക. ദ്വാരപാലക ശില്പ പാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വര്‍ണം നഷ്ടമായത്. 900 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചുവെന്നായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമയുടെ മൊഴി. വിഎസ്എസ്‌സിയിലെ ശാസ്ത്രീയ പരിശോധനയിലാണ് നഷ്ടമായ സ്വര്‍ണത്തിന്‍റെ പ്രാഥമിക കണക്ക് പുറത്തുവരുന്നത്. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലേക്കാണ് കഴിഞ്ഞദിവസം ശേഖരിച്ച സ്വര്‍ണം അയയ്ക്കുന്നത്. ഇതിനായുള്ള റിപ്പോര്‍ട്ട് ഇന്ന് കൊല്ലം കോടതിയില്‍ നല്‍കും. ജംഷഡ്പൂരിലെ ലാബില്‍ നിന്നും അറിയേണ്ട വിവരങ്ങള്‍ ചോദ്യാവലിയായി തയാറാക്കി നല്‍കുന്നുമുണ്ട്. The post ശബരിമല സ്വർണക്കൊള്ള; കളവുപോയത് 1.7 കിലോ സ്വര്‍ണം? ജംഷഡ്പുര്‍ ലാബിലെ റിപ്പോര്‍ട്ട് ലഭിക്കണം; കൂടുതല്‍ സ്വര്‍ണം നഷ്ടമായത് ദ്വാരപാലക ശില്പപാളികളില്‍നിന്ന് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 12:08 pm

'മോദി പറയുന്ന ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ പഞ്ചറായ ടയര്‍, സംഘി രാഷ്ട്രീയം തമിഴ്നാട്ടില്‍ വിലപ്പോകില്ല'': ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉദയനിധി സ്റ്റാലിന്‍. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നിര്‍ണായക പോരാട്ടമാണെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സാമൂഹിക നീതിയും സാമൂഹിക അനീതിയും തമ്മിലുള്ള വ്യത്യാസമാണ് തമിഴ് ഭാഷയും ഹിന്ദി അടിച്ചേല്‍പ്പിക്കലും തമ്മിലുള്ളതെന്നും മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കില്ലെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി. ''തമിഴ്നാട് ഒരിക്കലും ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് നാം തെളിയിക്കണം. നമ്മുടെ പക്ഷത്താണ് നേട്ടങ്ങളും ചരിത്രവും. രാഷ്ട്രീയ ധാരണയില്ലാത്തവര്‍ പരാതിപ്പെട്ടാലും വിജയം ഉദയസൂര്യന്റെ ചിഹ്നത്തിനായിരിക്കും. 200 മണ്ഡലങ്ങളിലും നമ്മള്‍ വിജയിക്കണം,' - ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, സംഘി ഗ്രൂപ്പ് ഇടയ്ക്കിടെ സംസ്ഥാനം സന്ദര്‍ശിക്കും. പ്രധാനമന്ത്രി മോദിയും അമിത് ഷായും വന്നുകൊണ്ടിരിക്കും. പക്ഷേ തമിഴ്നാടിന് ആവശ്യമായ ഫണ്ടുകള്‍ വരില്ല. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ വടക്കേ സംസ്ഥാനങ്ങളില്‍ മോദിയും അമിത് ഷായും വിജയിച്ചേക്കാം, പക്ഷേ അവര്‍ ഒരിക്കലും തമിഴ്നാട്ടില്‍ വിജയിക്കില്ലെന്നും ഉദയനിധി തുടന്നടിച്ചു. 'ബിജെപിയുമായും എഐഎഡിഎംകെയുമായും സഖ്യം രൂപീകരിച്ച നേതാക്കളെക്കുറിച്ച് ചിന്തിക്കുക. പളനിസ്വാമിയുമായി സഖ്യത്തിലാകുന്നതിനേക്കാള്‍ തൂങ്ങിമരിക്കുന്നതാണ് നല്ലതെന്ന് ഒരാള്‍ പറഞ്ഞു. പളനിസ്വാമിക്ക് ഒരു യോഗ്യതയുമില്ല, അദ്ദേഹം കൗണ്‍സിലര്‍ ആകാന്‍ പോലും യോഗ്യനല്ല, എന്നും ആരോ അദ്ദേഹത്തെ 'ടയര്‍-ലിക്കര്‍' എന്ന് വിളിച്ചു. എന്നിട്ടും ഈ സാഹചര്യത്തില്‍, തമിഴ്നാടിന് ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പറയുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിലവിലുള്ളത് പഞ്ചറായ ടയറാണ്'' - ഉദയനിധി പരിഹസിച്ചു. അതേസമയം തമിഴ്നാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ വലിയ രീതിയിലുള്ള പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ അഞ്ച് ലക്ഷം പേരെയാണ് ഡിഎംകെ യുവജന വിഭാഗത്തില്‍ ഭാരവാഹികളായി നിയമിച്ചിട്ടുള്ളത്. 50 ലക്ഷം അംഗങ്ങളെയും ഡിഎംകെ യുവജന വിഭാഗത്തില്‍ ചേര്‍ത്തതായും പാര്‍ട്ടി അവകാശപ്പെടുന്നു. 50 ലക്ഷം അംഗങ്ങളെ യുവജന വിഭാഗത്തില്‍ ചേര്‍ത്തതിന് പിന്നാലെ ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഐക്യ ബലം അവകാശപ്പെടാന്‍ സാധിക്കില്ലെന്നാണ് ഡിഎംകെ അവകാശപ്പെടുന്നത്. ഇന്ന്, പല പാര്‍ട്ടികളും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ആളുകളെ കണ്ടെത്താന്‍ പാടുപെടുകയാണ്. ദ്രാവിഡ മോഡല്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ ഇന്ത്യയിലുടനീളം അംഗീകരിക്കപ്പെടുന്നുണ്ടെന്നും ഡിഎംകെ അവകാശപ്പെടുന്നുണ്ട്.

തേജസ് ന്യൂസ് 16 Feb 2026 12:07 pm

തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് ദിവസവും കഴിക്കേണ്ട 5 ലഘുഭക്ഷണങ്ങൾ

ചർമ്മ സൗന്ദര്യത്തിനും ചർമ്മ പരിചരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന കാലഘട്ടമാണിത്. എന്നാൽ പുറമെ കാര്യങ്ങൾ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. നല്ല ചർമ്മം ലഭിക്കണമെങ്കിൽ നല്ല ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. തിളക്കമുള്ള ചർമ്മത്തിന് ഇവ കഴിക്കൂ.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 12:02 pm

റബര്‍ഷീറ്റ് വിലവർധന; വിപണിയില്‍ ഉണര്‍വ്, കർഷകർക്കു പ്രതീക്ഷ

കോട്ടയം: റബര്‍ ഷീറ്റ് വില വിപണിയില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചു കുതിപ്പ് തുടരുന്നതോടെ കര്‍ഷകരും വ്യാപാരികളും വലിയ പ്രതീക്ഷയിലാണ്. പക്ഷേ ആവശ്യത്തിനു ചരക്കില്ലാത്തതിനാല്‍ വിലവര്‍ധന കര്‍ഷകന് പ്രയോജനപ്പെടുന്നില്ല. ചൂടും ഇലപൊഴിച്ചിലും മൂലം ജില്ലയിലെ ചില തോട്ടങ്ങളില്‍ ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷീറ്റുവില പ്രതിദിനം വര്‍ധിക്കുകയാണ്. ശനിയാഴ്ച ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റ് 213 രൂപയായി ഉയര്‍ന്നു. റബര്‍ ബോര്‍ഡ് വില 213 രൂപയാണെങ്കിലും 215 രൂപയ്ക്കു വരെ കച്ചവടം നടന്നിട്ടുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ മാര്‍ച്ച് പകുതിയോടെ ഷീറ്റുവില 250 രൂപയില്‍ എത്തുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. ക്രംബ് ഫാക്ടറികളില്‍ സ്റ്റോക്ക് കുറവായതിനാല്‍ വരും ദിവസങ്ങളില്‍ ഒട്ടുപാല്‍ വിലയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഷീറ്റിനു പുറമെ ലാറ്റക്‌സ് വിലയും മെച്ചപ്പെട്ടിട്ടുണ്ട്. ലാറ്റക്‌സ് വില 200 രൂപയായി. ഒട്ടുപാലിന് 144 രൂപയെത്തി. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന… The post റബര്‍ഷീറ്റ് വിലവർധന; വിപണിയില്‍ ഉണര്‍വ്, കർഷകർക്കു പ്രതീക്ഷ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 12:02 pm

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും

ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം.പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 12:02 pm

രണ്ടാമത്തെ കുഞ്ഞിന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ ആദ്യത്തെ കുഞ്ഞിനെ ശ്രദ്ധിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല‌ ; 3 വയസ്സുകാരന് പൂളിൽ വീണ് ദാരുണാന്ത്യം

രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിനിടെ ആദ്യത്തെ കുട്ടിക്ക് ദാരുണാന്ത്യം. മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ 3 വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണുമരിച്ചു. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് അടുത്തുള്ള മാദനായകനഹള്ളി പൊലീസ് സ്റ്റേഷൻ

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 12:00 pm

പെൈനാപ്പിൾ ചായ എങ്ങനെ ഉണ്ടാക്കാം?

പെൈനാപ്പിൾ ചായ എങ്ങനെ ഉണ്ടാക്കാം?

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 12:00 pm

200 കൊല്ലം മുന്‍പ് മതം മാറി....; ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മുസ്ലീം പ്രഭു; ഹെന്റി സ്റ്റാന്‍ലിയുടെ ഇസ്ലാം മതം മാറ്റത്തിന് 200 വയസ്സ്

ബ്രി ട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സിലെ ആദ്യത്തെ മുസ്ലീം അംഗമായ ബ്രിട്ടീഷ് പ്രഭുവിന്റെ ഇരുനൂറാം ജന്മവാര്‍ഷികം ഈ വര്‍ഷമാണ്. ചരിത്രകാരനായ ജാമി ഗില്‍ഹാമിന്റെ അഭിപ്രായത്തില്‍, 1859-ല്‍ ഇസ്ലാം മതം സ്വീകരിച്ച ഹെന്റി സ്റ്റാന്‍ലി പ്രഭുവിനെക്കുറിച്ച് വളരെക്കുറച്ചേ നമ്മള്‍ കേട്ടിട്ടുള്ളൂ. സ്റ്റാന്‍ലിയുടെ കത്തുകളുടെയും ഡയറികളുടെയും ചെറിയ അവശേഷിപ്പുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. മധ്യകാലഘട്ടം മുതല്‍, വിദേശ യാത്രയ്ക്കിടെ താരതമ്യേന ചെറിയൊരു വിഭാഗം ബ്രിട്ടീഷുകാര്‍ മുസ്ലീങ്ങളായി മാറിയിരുന്നു. എന്നാല്‍ രാഷ്ട്രീയമായും ചെഷയറിലും ആംഗ്ലെസിയിലും ഉണ്ടായിരുന്ന വന്‍ ഭൂസ്വത്തിന്റെ പേരിലും സ്റ്റാന്‍ലി അക്കാലത്ത്,ഏറെ ശ്രദ്ധേയനായിരുന്നു എന്നാണ് ഗില്‍ഹാം പറയുന്നത്. 1827 ലാണ് ഹെന്റി സ്റ്റാന്‍ലി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് 10 മക്കളാണ് ഉണ്ടായിരുന്നത്. മക്കള്‍ക്ക് സ്വന്തം ചിന്തകളും വിശ്വാസങ്ങളും വികസിപ്പിക്കാന്‍ അവര്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. നോര്‍മന്‍ കാലഘട്ടത്തിലെ പ്രഭുക്കന്മാരുടെ പൂര്‍വ്വികരെ കണ്ടെത്താന്‍ കഴിയുന്ന ഇവരുടെ കുടുംബത്തില്‍ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളും വിക്ടോറിയന്‍ കാലഘട്ടത്തിലെ ജൂതനായിരുന്ന ഒരാളും ഉണ്ടായിരുന്നു. ലോര്‍ഡ് സ്റ്റാന്‍ലിയെ വിവാഹം കഴിച്ച കുടുംബ ചരിത്രകാരിയായ ലേഡി കാര്‍ല സ്റ്റാന്‍ലി പറയുന്നത് അവര്‍ 'സ്വതന്ത്ര ചിന്താഗതിക്കാരും വിദ്യാസമ്പന്നരും നന്നായി സഞ്ചരിക്കുന്നവരുമായിരുന്നു എന്നാണ്. കുടുംബത്തില്‍ നിരന്തരമായി ചര്‍ച്ചകളും സംവാദങ്ങളും എല്ലാം നടന്നിരുന്നു. വിക്ടോറിയന്‍ കാലഘട്ടത്തിലെ വിദ്യാസമ്പന്നരായ പലരേയും പോലെ കുട്ടിക്കാലത്ത് സ്റ്റാന്‍ലിയും യാത്രാവിവരണങ്ങളും അറേബ്യന്‍ രാവുകളുടെ കഥകളും കണ്ട് അമ്പരന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ ബാധിച്ച ഒരു കേള്‍വിക്കുറവും അദ്ദേഹത്തിനുണ്ടായിരുന്നു. എം.പിയായിരുന്ന സ്റ്റാന്‍ലിയുടെ പിതാവിനും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ആദ്യത്തെ വനിതാ കോളേജ് സ്ഥാപിക്കാന്‍ സഹായിച്ച അമ്മയ്ക്കും മൂത്തമകനായ സ്റ്റാന്‍ലിയില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു എന്നാണ് ഗില്‍ഹാം പറയുന്നത്. എന്നാല്‍ മകന്റെ കേള്‍വിക്കുറവ് അവന്റെ ഉഭാവിയെ ബാധിക്കുമോ എന്ന ആശങ്ക മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു. സ്റ്റാന്‍ലി പിന്നീട് 'അദ്ദേഹം കേംബ്രിഡ്ജില്‍ പോയി അറബി പഠിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കഴിവുകള്‍ പലര്‍ക്കും ബോധ്യമായത്. 20 വയസ്സുള്ള അദ്ദേഹം 1847-ല്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി ലോര്‍ഡ് പാമര്‍സ്റ്റണിന്റെ സഹായിയായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് 10 വര്‍ഷത്തെ സേവനത്തിനിടയില്‍ സ്റ്റാന്‍ലി തുര്‍ക്കി ആസ്ഥാനമായുള്ള ഓട്ടോമന്‍ സാമ്രാജ്യത്തിലും ഗ്രീസിലും ബള്‍ഗേറിയയിലും ജോലി ചെയ്തു. ഇസ്ലാം ഓട്ടോമന്‍മാര്‍ക്ക് നല്‍കിയ സാമൂഹികവും ആത്മീയവുമായ നേട്ടങ്ങളെ സ്റ്റാന്‍ലി മതിപ്പോടെയാണ് നോക്കിക്കണ്ടത്. പിന്നീട് സ്റ്റാന്‍ലിയുടെ മാതാപിതാക്കളുടെ കത്തുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് അദ്ദേഹം പള്ളിയില്‍ പോകുന്നത് അവസാനിപ്പിച്ചു എന്നാണ്. 'വിക്ടോറിയന്‍ കാലഘട്ടത്തിന്റെ മധ്യത്തില്‍ സ്റ്റാന്‍ലി ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പ്രതീകാത്മകമായി ആ സമയത്ത്, 1849-50 കാലഘട്ടത്തില്‍, അദ്ദേഹം വീഞ്ഞ് കഴിക്കുന്നത് ഉപേക്ഷിച്ചിരുന്നു. ബ്രിട്ടന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തില്‍ നിരാശനായ സ്റ്റാന്‍ലി 1858-ല്‍ നയതന്ത്ര സേവനം ഉപേക്ഷിച്ചു. തുടര്‍ന്ന് അറേബ്യയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മുസ്ലീമാകാന്‍ തീരുമാനിച്ചു. 'അദ്ദേഹത്തിന്റെ മതപരിവര്‍ത്തനത്തെയും വിശ്വാസങ്ങളെയും കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ഉള്ളൂ എന്നാണ് ഗില്‍ഹാം പറയുന്നത്. 1859-ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ സ്റ്റാന്‍ലിയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ പുറത്തുവന്നു. ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ മെക്കയില്‍ വെച്ച് അദ്ദേഹം അബ്ദുള്‍ റഹ്‌മാന്‍ എന്ന പേര് അദ്ദേഹം സ്വീകരിച്ചതായും ഗില്‍ഹാം വെളിപ്പെടുത്തി. 'തങ്ങളുടെ മകന്‍ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മതം മാറുമെന്ന് അറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് അത്യന്തം ദേഷ്യവും ലജ്ജയും അപമാനവും അനുഭവപ്പെട്ടതായി കത്തുകള്‍ കാണിക്കുന്നു. 'അദ്ദേഹത്തിന്റെ പിതാവ് അമ്മയോട് പറഞ്ഞത് അവന് ഭ്രാന്താണോ എന്നാണ്. തങ്ങളുടെ മകന്‍ ഇസ്ലാമിലേക്ക് മതം മാറിയെന്ന വാര്‍ത്തകള്‍ അവര്‍ പിന്നീട് പരസ്യമായി നിഷേധിച്ചു. എന്നാല്‍ സ്റ്റാന്‍ലി തന്റെ സഹോദരന്മാരില്‍ ഒരാള്‍ക്ക് എഴുതിയത് താന്‍ എപ്പോഴും ഒരു മുസ്ലീമാണ് എന്നായിരുന്നു. 1862 ല്‍ ഇസ്ലാമിക നിയമപ്രകാരം അദ്ദേഹം അള്‍ജീരിയയില്‍ ഒരു സ്പാനിഷ് കത്തോലിക്കാ സ്ത്രീയെ വിവാഹം കഴിച്ചു. പക്ഷേ ഏഴ് വര്‍ഷത്തിന് ശേഷം പിതാവ് മരിക്കുന്നതുവരെ അവരുടെ ബന്ധം രഹസ്യമായി സൂക്ഷിച്ചു. വിവാഹസമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഒരു സ്പാനിഷ് പുരുഷനുമായി നിയമപരമായി വിവാഹിതയായിരുന്നുവെന്നും എന്നിരുന്നാലും സ്റ്റാന്‍ലിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നോ എന്ന് വ്യക്തമല്ലെന്ന് ഗില്‍ഹാം പറഞ്ഞു. 1869-ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹം ആല്‍ഡര്‍ലിയിലെ മൂന്നാമത്തെ ലോര്‍ഡ് സ്റ്റാന്‍ലിയും രണ്ടാമത്തെ ബാരണ്‍ എഡ്ഡിസ്ബറിയുമായി സ്ഥാനമേറ്റതിനുശേഷം ദമ്പതികള്‍ ഇംഗ്ലീഷ് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സ്റ്റാന്‍ലിയുടെ സ്പെയിന്‍കാരനായ ഭര്‍ത്താവ് സാധുവായിരുന്നില്ല. 'എന്നാല്‍ 1874-ല്‍ അവര്‍ പുനര്‍വിവാഹം ചെയ്തപ്പോള്‍ അത് ഒടുവില്‍ സാധുവായി. അതൊരു റോമന്‍ കത്തോലിക്കാ ചടങ്ങായിരുന്നു. പിതാവിന്റെ ഭൂമിയും പദവികളും അവകാശമായി ലഭിച്ചതിനുശേഷം, 1869-ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഒരു അംഗമായി അദ്ദേഹം സ്ഥാനം പിടിക്കുകയും അതിന്റെ ആദ്യത്തെ മുസ്ലീം അംഗമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ എത്ര സമപ്രായക്കാര്‍ക്ക് അദ്ദേഹം ഒരു മുസ്ലീമാണെന്ന് അറിയാമായിരുന്നില്ലെന്നും സൂചനയുണ്ട്. 1884 ല്‍ ഒരു അമ്മാവന്റെ മരണശേഷം, വടക്കന്‍ വെയില്‍സിലെ ആംഗ്ലെസിയിലുള്ള പെന്റോസ് എസ്റ്റേറ്റ് ലോര്‍ഡ് സ്റ്റാന്‍ലിക്ക് അവകാശമായി ലഭിച്ചു. 1903 ല്‍ ഇസ്ലാമിക പുണ്യമാസമായ റമദാനില്‍ 76-ാം വയസ്സില്‍ ലോര്‍ഡ് സ്റ്റാന്‍ലി അന്തരിച്ചു. ലണ്ടനിലെ തുര്‍ക്കി എംബസിയില്‍ നിന്നുള്ള ഒരു ഇമാമിന്റെ നേതൃത്വത്തില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹത്തിന്റെ ആല്‍ഡെര്‍ലി എസ്റ്റേറ്റിലെ മണ്ണില്‍ ഭൗതികശരീരം അടക്കം ചെയ്തു.

മറുനാടൻ മലയാളീ 16 Feb 2026 12:00 pm

ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയില്‍ വന്‍ തട്ടിപ്പ് കാണിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനായി എത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയില്‍ വന്‍ വെട്ടിപ്പ് കാണിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:57 am

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തി

കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യയുടെ (22) മൃതദേഹം കണ്ടെത്തിയത്

സിറാജ് ലൈവ് 16 Feb 2026 11:56 am

അന്യഗ്രഹജീവികൾ യാഥാർഥ്യം: പക്ഷേ ‘ഏരിയ 51’-ൽ ഒളിപ്പിച്ചിട്ടില്ല; ബറാക് ഒബാമ

വാഷിംഗ്ടൺ ഡിസി: അന്യഗ്രഹജീവികളുടെ സാന്നിധ്യം സംബന്ധിച്ച ചർച്ചകൾക്കു വീണ്ടും വഴിതുറന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ. അന്യഗ്രഹജീവികൾ യാഥാർഥ്യമാണെന്ന് പറഞ്ഞ ഒബാമ, എന്നാൽ അവയെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ തള്ളിക്കളഞ്ഞു. യൂട്യൂബർ ബ്രിയാൻ ടൈലർ കോവനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘ഏരിയ 51’നെവാഡയിലെ അതീവ രഹസ്യസ്വഭാവമുള്ള അമേരിക്കൻ വ്യോമസേനാ താവളമായ “ഏരിയ 51′-ൽ അന്യഗ്രഹജീവികളെ പാർപ്പിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ ദശകങ്ങളായി നിലനിൽക്കുന്നുണ്ട്. എന്നാൽ താൻ അവരെ കണ്ടിട്ടില്ലെന്നും അത്തരത്തിൽ ഒരിടത്തും അവരെ ഒളിപ്പിച്ചിട്ടില്ലെന്നും ഒബാമ തുറന്നുപറഞ്ഞു. “അവിടെ ഭൂഗർഭ സൗകര്യങ്ങൾ ഒന്നുമില്ല. അമേരിക്കൻ പ്രസിഡന്‍റിൽനിന്ന് പോലും മറച്ചുവയ്ക്കുന്ന വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ മാത്രമേ അത്തരമൊരു സാധ്യതയുള്ളൂ…’ ഒബാമ തമാശരൂപേണ പറഞ്ഞു. വിപുലമായ സൈനിക വിമാന പരീക്ഷണങ്ങൾ നടക്കുന്ന ഇടമാണ് “ഏരിയ 51′ എന്ന് 2013-ലാണ് അമേരിക്കൻ സർക്കാർ ഔദ്യോഗികമായി സമ്മതിച്ചത്.… The post അന്യഗ്രഹജീവികൾ യാഥാർഥ്യം: പക്ഷേ ‘ഏരിയ 51’-ൽ ഒളിപ്പിച്ചിട്ടില്ല; ബറാക് ഒബാമ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 11:55 am

ശബരിമല യുവതീപ്രവേശനം: പുനഃ പരിശോധന ഹരജികളിലെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും

പുന:പരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി

സിറാജ് ലൈവ് 16 Feb 2026 11:54 am

കോൺഗ്രസിന് വീണ്ടും തിരിച്ചടി, ഒരാൾ കൂടി ബിജെപിയിലേക്ക്; ഭുപെൻ ബോറ രാജിവച്ചു, ബിജെപിയിൽ ചേരും

2021 മുതൽ 25 വരെ അസം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:53 am

16കാരി ആദിത്യയുടെ മരണം; ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് പോലീസ്

ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെന്ന വാദം തെറ്റെന്ന് പൊലീസ്. ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയിൽ കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല. ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പുതിയ മോഡൽ ഫോൺ ആണ് ഫോൺ തുറക്കുന്നത് വെല്ലുവിളി എന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ ബോധവത്കരണത്തിന് സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം […] The post 16കാരി ആദിത്യയുടെ മരണം; ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് പോലീസ് appeared first on ഇവാർത്ത | Evartha .

ഇവാർത്ത 16 Feb 2026 11:53 am

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ പാക് ടീമിനെതിരേ രൂക്ഷവിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍

ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍. പാകിസ്താന്‍ ടീമിനെയും പാക് ക്രിക്കറ്റ് ബോര്‍ഡിനെയും അക്തര്‍ കുറ്റപ്പെടുത്തി. 'പാക് ടീം മല്‍സരത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഷഹീന്‍ 125 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞു. ഇത് ആധുനിക ക്രിക്കറ്റിന്റെ ആവശ്യകതയല്ല. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭകളല്ല ഈ ടീ'മെന്നും അക്തര്‍ പറഞ്ഞു. 'കഴിഞ്ഞ 15-20 വര്‍ഷമായി, പാകിസ്താന്‍ ക്രിക്കറ്റില്‍ പ്രതിഭകളെ സംബന്ധിച്ച് ഒരു നിക്ഷേപവും ഉണ്ടായിട്ടില്ല. ദുഃഖകരമായ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ഇന്ത്യയുമായി മൈതാനത്ത് പോരാടിയിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല.' ഷൊയ്ബ് അക്തര്‍ പറഞ്ഞു. 'ഒന്നും അറിയാത്ത ഒരാളാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായി (മൊഹ്‌സിന്‍ നഖ്വി) ഇരിക്കുന്നത്. എന്തുചെയ്യാന്‍ കഴിയും? എങ്ങനെ ഈ ടീം ഓടും? ഒരു കളിയും ജയിപ്പിക്കാന്‍ കഴിയാത്ത ഒരു കളിക്കാരനെ (ബാബര്‍ അസം) സൂപ്പര്‍സ്റ്റാറായി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം കഴിവില്ലാത്ത ആളുകളെ ജോലി ഏല്‍പ്പിക്കുക എന്നതാണ്.' അക്തര്‍ അഭിപ്രായപ്പെട്ടു. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ് വിയെ 'കഴിവില്ലാത്തവനും 'അജ്ഞനും' എന്നും അക്തര്‍ വിളിച്ചു. നഖ്വി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനാകാന്‍ യോഗ്യനല്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റി- 20 ലോകകപ്പില്‍ ഇന്ത്യ 61 റണ്‍സിനാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്.

തേജസ് ന്യൂസ് 16 Feb 2026 11:53 am

ഇത് ബിരിയാണിയല്ല, മലയാളിക്ക് പ്രിയപ്പെട്ട അറേബ്യൻ വിഭവം

ചിക്കന്‍ – ഒരു കിലോ കബ്സ റൈസ് – ഒരു കപ്പു ഡ്രൈ നാരങ്ങ – ഒരെണ്ണം

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:50 am

ഈ അഞ്ച് പഴങ്ങള്‍ കഴിച്ചാല്‍ ആരോഗ്യം സുരക്ഷിതം; ഗുണങ്ങള്‍ അറിയാം

പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ കൃത്യമായ പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ പലര്‍ക്കും സംശയം കാണും. മികച്ച ആരോഗ്യത്തിന് ഉചിതമായ അഞ്ച് പഴങ്ങളെ പരിചയപ്പെടാം.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:48 am

നാവികസേനയ്ക്കായി 31 റഫാല്‍ എം വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ; പ്രതിരോധ സഹകരണം ശക്തമാകുന്നു

ന്യൂഡല്‍ഹി: വ്യോമസേനയ്ക്കായി 114 റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള കരാറിന് പിന്നാലെ നാവികസേനയ്ക്കായി കൂടുതല്‍ റഫാല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ നീക്കം നടത്തുന്നതായി റിപോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ ലാ ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. വിമാനവാഹിനികളില്‍ നിന്ന് പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ശേഷിയുള്ള 31 റഫാല്‍ എം വിമാനങ്ങളാണ് ഇന്ത്യ വാങ്ങാന്‍ പദ്ധതിയിടുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇവ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനിയിലും ഐഎന്‍എസ് വിക്രമാദിത്യയിലും വിന്യസിക്കാനാണ് സാധ്യത. നിലവില്‍ 2025ല്‍ ഫ്രാന്‍സുമായി 26 റഫാല്‍ എം വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇതിന് പുറമേ 31 എണ്ണം കൂടി വാങ്ങുകയാണെങ്കില്‍, ഇന്ത്യന്‍ നാവികസേനയുടെ റഫാല്‍ എം വിമാനങ്ങളുടെ എണ്ണം 57 ആയി ഉയരും. ഇതോടെ ഇന്ത്യന്‍ സേനയുടെ ആകെ റഫാല്‍ വിമാനങ്ങളുടെ എണ്ണം 145 ആയി വര്‍ധിക്കും. നിലവില്‍ ഫ്രാന്‍സിന്റെ പക്കല്‍ 41 റഫാല്‍ എം വിമാനങ്ങളാണുള്ളത്. പുതിയ കരാര്‍ യാഥാര്‍ഥ്യമാകുകയാണെങ്കില്‍, ഫ്രാന്‍സിനേക്കാള്‍ കൂടുതല്‍ റഫാല്‍ എം വിമാനങ്ങള്‍ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും. അതേസമയം, വ്യോമസേനയ്ക്കായി മള്‍ട്ടിറോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി 114 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇതില്‍ 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് ലഭ്യമാക്കുകയും ശേഷിക്കുന്നവ 'മേയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി രാജ്യത്തിനകത്ത് നിര്‍മ്മിക്കുകയും ചെയ്യും. 50 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെങ്കിലും, ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലാകുന്നതിന്റെ സൂചനയെന്ന നിലയിലാണ് പുതിയ റിപോര്‍ട്ടുകള്‍ വിലയിരുത്തപ്പെടുന്നത്.

തേജസ് ന്യൂസ് 16 Feb 2026 11:47 am

എഐ ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം

ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിന് ഇന്ന് തലസ്ഥാന നഗരിയില്‍ തുടക്കം. ആഗോള ദക്ഷിണ രാജ്യങ്ങളില്‍ ആദ്യമായാണ് ഇത്തരമൊരു ഉച്ചകോടി നടക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ പ്രായോഗിക വശങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ഈ മേഖലയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. സുരക്ഷാ ഭീഷണികളെക്കാള്‍ ഉപരിയായി, സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് എഐലൂടെ എങ്ങനെ പരിഹാരം കണ്ടെത്താം എന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് പ്രാദേശികമായി വികസിപ്പിച്ച എഐ പരിഹാരങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും. ഏതാനും രാജ്യങ്ങളുടെ കൈകളില്‍ മാത്രം എഐ സാങ്കേതികവിദ്യ ഒതുങ്ങിനില്‍ക്കാതെ എല്ലാവര്‍ക്കും ലഭ്യമാക്കുക. സര്‍വം , ഭാരത്ജെന്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വികസിപ്പിച്ച ഭാഷാ മോഡലുകളുടെ ലോഞ്ച് ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നു.എഐ കടന്നുവരുന്നതോടെ തൊഴില്‍ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും പുതിയ നൈപുണ്യ വികസനവും ചര്‍ച്ചയാകും. ഫെബ്രുവരി 16 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ഉച്ചകോടി ഫെബ്രുവരി 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഭാരത് മണ്ഡപത്തില്‍ വച്ച് പ്രധാനമന്ത്രി ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026 ഉദ്ഘാടനം ചെയ്യും. നയരൂപീകരണവും പ്രായോഗികതയും സംഗമിക്കുന്ന വേദിയായിരിക്കും ഇതെന്നും സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ എഐ ചെലുത്തുന്ന സ്വാധീനം ഇവിടെ പ്രദര്‍ശിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തേജസ് ന്യൂസ് 16 Feb 2026 11:45 am

കേരള സാഹിത്യ അക്കാദമി ഭരണസമിതി ; മെയ് 31 വരെ കാലാവധി നീട്ടി നല്‍കി

തിരുവനന്തപുരം: ഇടതുഭരണം തുടരരുതെന്ന് വിവാദപരാമര്‍ശം നടത്തിയ കവി സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ള കേരള സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി. മാര്‍ച്ച് 31 ന് അവസാനിക്കേണ്ട കാലാവധി രണ്ടുമാസത്തേക്ക് കൂടിയാണ് നീട്ടിയത്. മെയ് 31 നായിരിക്കും അവസാനിക്കുക. 2022 ലാണ് കേരള സാഹിത്യ അക്കാദമി ഭരണസമിതി ചുമതലയേറ്റത്. കേരളത്തിന് നല്ലത് മുന്നണികള്‍ മാറിയുള്ള ഭരണമാണെന്നും ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നുമായിരുന്നു നേരത്തേ സച്ചിദാനന്ദന്റെ വിമര്‍ശനം. തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ പാര്‍ട്ടി ആഗ്രഹിക്കാത്തവര്‍ പോലും പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്നും വീണ്ടും ഒരു ഭരണം കൂടി വന്നാല്‍ അവസരവാദികളായ ധാരാളം ആളുകള്‍ ഇടതുപക്ഷത്ത് ചേരുകയും സ്വന്തം കാര്യങ്ങള്‍ സാധിക്കുന്നതിന് വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇത് വലിയ വിവാദം ഉയര്‍ത്തിവിടുകയും ചെയ്തിരുന്നു. അതേസമയം ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനെതിരേ നടന്‍ പ്രേംകുമാര്‍ പ്രതികരണവുമായി എത്തിയിരുന്നു. ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന സദുദ്ദേശ്യപരമായ അഭിപ്രായം പങ്കുവെച്ചതാണ് തന്നെ പുറത്താക്കുന്നതിന് കാരണമായത്. എന്നാല്‍ പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കവി സച്ചിദാനന്ദന് ഒരിളക്കവും വന്നില്ലെന്നും പറഞ്ഞിരുന്നു.

മംഗളം 16 Feb 2026 11:44 am

മുളക്കുഴ ഷാപ്പുപടിക്ക് സമീപം റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരാളെ കണ്ട് കാര്‍ നിര്‍ത്തി;ചോരവാര്‍ന്ന് മരിച്ച സ്വന്തം സഹോദരന്റെ മുഖം ഓര്‍മ്മ വന്ന മോനി നടത്തിയത് രക്ഷാപ്രവര്‍ത്തനം; ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് പകരം ലഭിച്ചത് കള്ളക്കേസും മാനഹാനിയും; എട്ടു വര്‍ഷത്തെ നിയമപോരാട്ടം; ഒടുവില്‍ മോനി വര്‍ഗീസിന് കോടതിയുടെ നീതി; ഇനി കാക്കിക്കുള്ളിലെ വില്ലന്മാര്‍ക്കെതിരെ പോരാട്ടവും

ചെങ്ങന്നൂര്‍: ചോരവാര്‍ന്ന് റോഡില്‍ കിടന്ന ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ കാണിച്ച ആര്‍ദ്രതയ്ക്ക് പ്രതിഫലമായി മോനി വര്‍ഗീസിന് (57) ലഭിച്ചത് എട്ടു വര്‍ഷം നീണ്ട കള്ളക്കേസും കോടതി വരാന്തകളിലെ അലച്ചിലും. ഒടുവില്‍ ചെങ്ങന്നൂര്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ ഒരു നീണ്ട ദുരിതപര്‍വ്വത്തിന് അന്ത്യമായിരിക്കുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ ചെങ്ങന്നൂര്‍ സ്വദേശി. 2013 ജനുവരി 31-നായിരുന്നു മോനി വര്‍ഗീസിന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം. കോട്ടയത്തുനിന്നും ഭാര്യപിതാവിന്റെ സഹോദരിക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്നു അദ്ദേഹം. മുളക്കുഴ ഷാപ്പുപടിക്ക് സമീപം റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരാളെ കണ്ട് മോനി കാര്‍ നിര്‍ത്തി. ചോരവാര്‍ന്ന് മരിച്ച സ്വന്തം സഹോദരന്റെ മുഖം ഓര്‍മ്മ വന്ന മോനി, ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയും പരിക്കേറ്റയാളെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ആ വ്യക്തി മരിച്ചു. അതോടെ മോനിയുടെ കഷ്ടകാലവും തുടങ്ങി. സംഭവസ്ഥലത്തെത്തിയ പോലീസ് പരുഷമായാണ് സംസാരിച്ചതെന്ന് മോനി ഓര്‍ക്കുന്നു. സ്റ്റേഷനിലെത്തിച്ച ഇദ്ദേഹത്തിന്റെ ഫോണും വാച്ചും സ്വര്‍ണ്ണമോതിരവും ഊരിവാങ്ങി. 'വലിയ കേസിലാണ് അകപ്പെട്ടിരിക്കുന്നത്, അയ്യായിരം രൂപ തന്നാല്‍ വിടാം' എന്ന് പോലീസ് വാഗ്ദാനം ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച താന്‍ എന്തിന് പണം നല്‍കണമെന്ന് മോനി തിരിച്ചുചോദിച്ചതോടെ പോലീസുകാര്‍ പ്രകോപിതരാവുകയും മര്‍ദിക്കാന്‍ മുതിരുകയും ചെയ്തു. തുടര്‍ന്ന് മോനിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കേസ് ചുമത്തി. കാല്‍നടയാത്രക്കാരനെ അലക്ഷ്യമായി കാറിടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ ആരോപണം. ഇതിനായി കൃത്രിമ തെളിവുകള്‍ ചമയ്ക്കുകയും മരിച്ചയാളുടെ സഹോദരനെപ്പോലും പോലീസ് കള്ളസാക്ഷിയായി അവതരിപ്പിക്കുകയും ചെയ്തു. എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മോനി വര്‍ഗീസ് നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. നീതി വൈകിയെങ്കിലും സത്യം ജയിച്ചതിന്റെ ആശ്വാസത്തിലാണ് അദ്ദേഹമിപ്പോള്‍. എങ്കിലും തന്നെയും കുടുംബത്തെയും ഇത്രയും കാലം വേട്ടയാടിയ പോലീസുകാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ നിലവിലുള്ളപ്പോഴാണ് പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ചയുണ്ടായത്. ഒരു നിഷ്‌കളങ്കനായ മനുഷ്യനെ കള്ളക്കേസില്‍ കുടുക്കി മാനസികമായും സാമ്പത്തികമായും തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതു സമൂഹത്തിലും സജീവമാണ്.

മറുനാടൻ മലയാളീ 16 Feb 2026 11:44 am

യുഎസ് കരാറാണോ സ്വര്‍ണത്തെ പറ്റിച്ചത്..? ഇന്ത്യയില്‍ ഇനി വില കൂടില്ലേ? സാധ്യതകള്‍

വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ യുഎസും ഇന്ത്യയും നീങ്ങുകയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് 50% ല്‍ നിന്ന് 18% ആയി കുറയ്ക്കുകയും ചെയ്യുന്ന ഒരു ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവെക്കുകയും ചെയ്തതോടെ, നിര്‍മ്മാണം, തുണിത്തരങ്ങള്‍, സാങ്കേതികവിദ്യ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ സ്വര്‍ണ വിലയിലെ ഈ ചാഞ്ചാട്ടം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ആര്‍ക്കും ലഭിക്കാത്ത സൗഭാഗ്യങ്ങള്‍

ഒന്നു ഇന്ത്യ 16 Feb 2026 11:44 am

ശബരിമല യുവതീപ്രവേശനം : സുപ്രീംകോടതി ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ബഞ്ചിനെ ചീഫ് ജസ്റ്റീസ് തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വിഷയം വരുന്നതിനാല്‍ സര്‍ക്കാരിന് വാദം നിര്‍ണ്ണായകമാണ്. സര്‍ക്കാര്‍ ഒരു മാസത്തിനകം വാദം എഴുതി നല്‍കണം. ഏപ്രിലില്‍ തന്നെ വാദം അവസാനിപ്പിക്കണം. വാദിക്കാന്‍ മൂന്ന് ദിവസം അനുവദിക്കും. സമയം നീട്ടി നല്‍കണമെന്ന വാദം അംഗീകരിച്ചില്ല. ഈ കേസില്‍ അമിക്യസ് ക്യൂറിയായി കെ. പരമേശ്വറിനെ കോടതി തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാനത്തിലേക്ക് കേസ് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടിതിയില്‍ നിന്നും ഏതു ചോദ്യം ഉണ്ടായാലും സര്‍ക്കാരിന് മറുപടി നല്‍കേണ്ടി വരും. ഏപ്രില്‍ 7,8,9 തീയതികളിലായിരിക്കും വാദം കേള്‍ക്കുക. ഏപ്രില്‍ 14,15,16 തീയതികളില്‍ മറുവാദവും 22 ന് അവസാന വാദവും കേള്‍ക്കും. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ പ്രതികൂലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ വിവരം അറിയിക്കേണ്ടിവരും.

മംഗളം 16 Feb 2026 11:43 am

'മകന്‍റെ വിവാഹത്തിന് ആ താരങ്ങളൊന്നും വന്നില്ലേ'? നേരിടേണ്ടിവന്ന ചോദ്യത്തിന് മറുപടിയുമായി കണ്ണന്‍ സാഗര്‍

മകന്‍റെ വിവാഹ റിസപ്ഷനില്‍ താന്‍ നേരിടേണ്ടിവന്ന ചോദ്യങ്ങളെക്കുറിച്ച് കണ്ണന്‍ സാഗര്‍

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:39 am

ശിവരാത്രി എതിരേല്‍പ് ഘോഷയാത്രയ്ക്ക് ജമാഅത്ത് കമ്മിറ്റിയുടെ വരവേൽപ്, മാന്നാറിന്‍റെ മതമൈത്രിക്ക് മാതൃക

മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന എതിരേല്‍പ് ഘോഷയാത്രയ്ക്ക് മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി വരവേല്‍പ്പ് നല്‍കി

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:37 am

ശ്മശാനത്തില്‍ നിന്ന് സംസ്‌കാരം നടത്തിയ അഞ്ചു മൃതദേഹങ്ങള്‍ കാണാതായി

ഭുവനേശ്വര്‍: ഒഡീഷയിലെ ഭദ്രക് ജില്ലയിലെ മണിനാഥ്പുര്‍ ഗ്രാമത്തിലെ ശ്മശാനത്തില്‍ നിന്ന് സംസ്‌കാരം നടത്തിയ അഞ്ചു മൃതദേഹങ്ങള്‍ കാണാതായെന്ന് പരാതി. നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മരിച്ചവരുടെ മൃതദേഹങ്ങളാണ് ശ്മശാനത്തില്‍ നിന്ന് കാണാതായതെന്ന് പോലിസ് വ്യക്തമാക്കി. അതേസമയം, ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതാകുന്നത് ഇതാദ്യമായല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും അന്നത്തെ പരാതികളില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും അവര്‍ ആരോപിച്ചു. 2025ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച രുക്മിണി സമലിന്റെ മൃതദേഹവും സംസ്‌കാരത്തിന് പിന്നാലെ കാണാതായിരുന്നുവെന്നാണ് ആരോപണം. സംസ്‌കാരത്തിന് പത്താം ദിവസം മകന്‍ ശ്മശാനത്തിലെത്തിയപ്പോഴാണ് കുഴിമാടം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും ഏകദേശം 200 മീറ്റര്‍ അകലെയായി അഴുകിയ മൃതദേഹാവശിഷ്ടങ്ങളും വസ്ത്രങ്ങളുടെ കഷണങ്ങളും കണ്ടെത്തിയതായും നാട്ടുകാര്‍ പറഞ്ഞു. അന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

തേജസ് ന്യൂസ് 16 Feb 2026 11:36 am

ബലാല്‍സംംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: ആദ്യ ബലാല്‍സംംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരം പേരൂര്‍ക്കട അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിലെ കര്‍ശന ഉപാധികള്‍ പാലിച്ചാണ് നടപടി. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിച്ച കോടതി, ഇരുവരും തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. ഗര്‍ഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയാണെന്നും ഇതിനായുള്ള മരുന്ന് യുവതിയുടെ ആവശ്യപ്രകാരമാണ് രാഹുല്‍ എത്തിച്ചതെന്നും ചാറ്റുകളില്‍ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ അത് ബലാല്‍സംഗമായി കണക്കാക്കാനാവില്ലെന്ന സുപ്രിംകോടതി ഉത്തരവും ജാമ്യം നല്‍കുന്നതില്‍ നിര്‍ണ്ണായകമായി.

തേജസ് ന്യൂസ് 16 Feb 2026 11:36 am

നരേന്ദ്ര മോദിയുടെ വിദേശയാത്ര ; 10 വർഷത്തിനിടെ ഖജനാവിൽ നിന്ന് ചെലവായത് 762 കോടി രൂപ

കഴിഞ്ഞ പത്തു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് 762 കോടി രൂപ ചെലവായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. വെള്ളിയാഴ്ച സഭയിൽ സമർപ്പിച്ച

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:35 am

സിപിഎം എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല സംസ്ഥാന സർക്കാർ: എംവി ഗോവിന്ദൻ മാസ്റ്റർ

സിപിഎം എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല സംസ്ഥാന സർക്കാരെന്ന നിർണായക രാഷ്ട്രീയ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരും പാർട്ടിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്നും അത് വലിയൊരു പ്രതിസന്ധിയാണെന്നും വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിലവിലില്ലെന്നും പ്രതിസന്ധി ഉണ്ടാകണമെന്ന് മാധ്യമങ്ങൾ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനാധിപത്യ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു കക്ഷിയാണ്. എന്നാൽ പാർട്ടി മുന്നോട്ടുവയ്ക്കുന്ന […] The post സിപിഎം എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല സംസ്ഥാന സർക്കാർ: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 16 Feb 2026 11:33 am

'ഒന്നിലും താൽപ്പര്യമില്ല'; യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ അഞ്ച് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി

യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ കാലിഫോർണിയയിലെ അൻസ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ സാകേത് മറ്റുള്ളവരിൽ നിന്നും അകന്ന് ജീവിച്ചു, മാനസിക പ്രയാസം നേരിടുകയും ചെയ്തെന്ന് സഹമുറിയൻറെ വെളിപ്പെടുത്തൽ.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:33 am

ചിക്കൻ 65 റെസിപ്പി

ഒരു പാത്രത്തിൽ ഒരു സവാള ചെറുതായി അരിഞ്ഞത്, 1 വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , 2 പച്ച മുളക് അരിഞ്ഞത് , 1 / 4 കപ്പ് വീതം മല്ലില , പൊതിന ഇല അരിഞ്ഞത് , 2 തണ്ട് കറി വേപ്പില , ആവിശ്യത്തിന് ഉപ്പ് , എന്നിവ ചേർക്കുക .

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:30 am

ഇന്ന് നമുക്ക് ചില്ലി ബീഫ് ഉണ്ടാക്കിയാലോ ?

ബീഫ് 1 കിലോ ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി കൊള്ളൂ വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് ആക്കി എടുക്കണം

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:30 am

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും; മാർച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാൻ കോടതി നിർദേശം

ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാം.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:28 am

എ സുരേഷിനെ പാര്‍ട്ടി പുറത്താക്കിയതാണെന്നും ചേര്‍ത്ത് നിര്‍ത്താന്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസിലേക്ക് പോയാല്‍ എന്തു ചെയ്യുമെന്നും എം വി ഗോവിന്ദന്‍

പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സി പി എം വോട്ടില്‍ വിള്ളല്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു

സിറാജ് ലൈവ് 16 Feb 2026 11:28 am

പ്രശസ്ത പിന്നണി ഗായിക ഗീത പട്‌നായിക് അന്തരിച്ചു

ന്യൂഡല്‍ഹി : ഒഡിയ സംഗീത ലോകത്തെ അതുല്യ പ്രതിഭയും പ്രശസ്ത പിന്നണി ഗായികയുമായ ഗീത പട്‌നായിക് (73 )അന്തരിച്ചു. കട്ടക്കിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് കട്ടക്കിലെ വസതിയില്‍ മൃതദേഹം എത്തിച്ചതിനുശേഷം, സതി ചൗരയിലെ ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തും.

തേജസ് ന്യൂസ് 16 Feb 2026 11:28 am

'ഇതിനേക്കാള്‍ നല്ലത് മത്സരം ബഹിഷ്‌കരിക്കുന്നതായിരുന്നു': തോല്‍വിക്ക് പിന്നാലെ പാകിസ്ഥാനെ പരിഹസിച്ച് ഡാനിഷ് കനേരിയ

ടി20 ലോകകപ്പില്‍ ഇന്ത്യയോട് ദയനീയമായി തോറ്റ പാകിസ്ഥാന്‍ ടീമിനെ പരിഹസിച്ച് മുന്‍ താരം ഡാനിഷ് കനേരിയ. മത്സരം ബഹിഷ്‌കരിക്കുമെന്ന പഴയ ഭീഷണിയില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:27 am

സ്വർണവില ഇടിഞ്ഞു, പ്രതീക്ഷയിൽ ഉപഭോക്താക്കളും നിക്ഷേപകരും

വെള്ളിയാഴ്ച സ്വർണവില ഉയർന്നതും നിക്ഷേപകർ ലാഭം എടുത്തതുമാണ് ഇന്ന് സ്വർണവില കുറയാനുള്ള പ്രധാന കാരണം.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:26 am

കടംപള്ളിക്ക് കാണാനായില്ല, കെ.സി കണ്ടു, കൈയും കൊടുത്തു; പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും

തിരുവന്തപുരം: കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകി.അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. The post കടംപള്ളിക്ക് കാണാനായില്ല, കെ.സി കണ്ടു, കൈയും കൊടുത്തു; പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 11:22 am

പാങ്ങോട് പോലിസ് സ്‌റ്റേഷനില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു

തിരുവനന്തപുരം: പാങ്ങോട് പോലിസ് സ്‌റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. സ്‌റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലാണ് തീ പടര്‍ന്നത്. പോലിസ് സ്‌റ്റേഷനിലെ ശുചീകരണ ജോലിക്കാര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെയാണ് തീ വാഹനങ്ങളിലേക്ക് പടര്‍ന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയുണ്ടായെങ്കിലും നാട്ടുകാരും പോലിസും ചേര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നാലെ അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഭാഗവും കത്തി നശിച്ചതായി പോലിസ് അറിയിച്ചു. അപകടങ്ങളില്‍പ്പെട്ടതും മോഷണക്കേസുകളില്‍ പിടിച്ചെടുത്തതുമായ വാഹനങ്ങളുമാണ് കൂടുതലും നശിച്ചതെന്നും വ്യക്തമാക്കി.

തേജസ് ന്യൂസ് 16 Feb 2026 11:21 am

മാളില്‍ 'എസ് എഫ് ഐ'യെ കുടുക്കിയ പോലീസുകാരനെ വെറുതെ വിടില്ല; ഒന്നല്ല കുറ്റകൃത്യങ്ങള്‍ പലത്! ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ വല്ലിന്‍; നെട്ടയത്തെ അപകടമുണ്ടാക്കിയ മദ്യപാനി; ഡിജെ പാര്‍ട്ടിയിലെ പൊതിരെ തല്ലും; അച്ഛന്റെ മരണത്തിലൂടെ കിട്ടിയ ജോലി മകന് നഷ്ടമാകുമോ? മിഥുന്‍ റോയിയെ സസ്‌പെന്റ് ചെയ്യാന്‍ അണിയറയില്‍ നീക്കം; സഖാക്കള്‍ രണ്ടും കല്‍പ്പിച്ച് തന്നെ

തിരുവനന്തപുരം: ട്രാവന്‍കൂര്‍ മാളില്‍ എസ് എഫ് ഐക്കാരുടെ അടികൊണ്ട സിവില്‍ പൊലീസ് ഓഫിസറായ മിഥുന്‍ റോയിയ്‌ക്കെതിരെ നടപടി വരും. മിഥുന്‍ റോയിയ്‌ക്കെതിരെ മൂന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ മൂന്നിലും മിഥുന് വീഴ്ച വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മിഥുനെതിരെ നടപടി വേണമെന്ന് ആവശ്യം സിപിഎമ്മില്‍ സജീവമാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചേക്കും. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് മിഥുന് പോലീസില്‍ ജോലി കിട്ടിയത്. മാളിലെ അടിപിടിക്കേസില്‍ നിന്ന് ഒഴിവാക്കുമെങ്കിലും ശംഖുമുഖത്തെ ഡിജെ പാര്‍ട്ടിയിലെ ലാത്തിച്ചാര്‍ജില്‍ നടപടി വന്നേക്കുമെന്നാണ് സൂചന. സംഭവത്തിനു ശേഷം മെഡിക്കല്‍ അവധിയിലായിരുന്നു മിഥുന്‍. രണ്ടു ദിവസം മുമ്പ് ഡ്യൂട്ടിക്ക് കയറിയെങ്കിലും വീണ്ടും അവധി എടുത്തുവെന്നാണ് സൂചന. ഈ അവധിയുടെ സാധ്യതകളും പരിശോധനാ വിധേയമാക്കും. സംഭവത്തിന്റെ റിപ്പോര്‍ട്ടും ദൃശ്യങ്ങളും സമര്‍പ്പിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ രഹസ്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും കമ്മിഷണര്‍ ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുന്‍പ്, ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അന്നത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിനെതിരെ പേട്ട പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതു ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പേട്ട സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മിഥുന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഈ വിഡിയോ ചൂണ്ടിക്കാട്ടി മിഥുനെതിരെ എസ്എഫ്‌ഐ അന്നു പരാതി നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ കാര്‍ അപകടവുമായി ബന്ധപ്പെട്ട് 2024 ഏപ്രിലില്‍ മിഥുനെയും കുടുംബത്തെയും വീട് കയറി 12 അംഗ സംഘം ആക്രമിച്ചതിനും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിഥുന്‍ മദ്യപിച്ച് വാഹനമോടിച്ച് പ്രശ്‌നമുണ്ടാക്കിയെന്നാണ് ആരോപണം. ഇതും വകുപ്പു തല നടപടിയ്ക്ക് കാരണമാകും. മിഥുനെ സസ്‌പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പുതുവര്‍ഷത്തിലെ ഡിജെ പാര്‍ട്ടിക്കിടെ ലാത്തികൊണ്ടടിച്ചതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാളില്‍വച്ച് മിഥുനെ മര്‍ദിച്ചത്. മിഥുനെതിരെ കേസെടുത്തത് വിവാദമായിരുന്നു. ഇതോടെ, സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ 2 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സുര്‍ജിത്(19), വിനയ് പ്രകാശ്(23) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജാമ്യം ലഭിച്ചു. മിഥുന്‍ റോയിയുടെ പശ്ചാത്തലം കോണ്‍ഗ്രസിന്റേതാണ്. 2024ല്‍ റോഡിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പോലീസുകാരനെയും കുടുംബത്തെയും വീടുകയറി ഒരുസംഘം ആക്രമിച്ചുവെന്ന വാര്‍ത്ത വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ 12 പേര്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരുന്നു. ഇതിലെ പരാതിക്കാരനാണ് മിഥുന്‍. എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ നെട്ടയം മലമുകള്‍ രാജീരംഗില്‍ മിഥുന്‍, സഹോദരന്‍ അമല്‍റോയ്, മാതാവ് രാജി, മിഥുന്റെ ഭാര്യ മോനിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്ന് മിഥുന്‍ ഓടിച്ചിരുന്ന കാര്‍ നെട്ടയത്ത് വെച്ച് അജി എന്നയാളെ ഇടിക്കാന്‍ ശ്രമിച്ചതായും ഇവര്‍ തമ്മില്‍ സ്ഥലത്ത് തര്‍ക്കമുണ്ടായതായും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെ ഒരു സംഘമെത്തി മിഥുന്റെ വീട്ടില്‍ അക്രമം നടത്തിയെന്നായിരുന്നു പരാതി. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മിഥുന്‍, സഹോദരന്‍ അമല്‍, മാതാവ് രാജി എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച മോനിഷയ്ക്കും പരിക്കേറ്റു. അക്രമികള്‍ വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീട് തകര്‍ക്കാന്‍ ശ്രമം നടത്തിയതായും പറയുന്നു. നാട്ടുകാര്‍ എത്തിയതോടെയാണ് അക്രമിസംഘം തിരികെപ്പോയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് നെട്ടയത്ത് നാട്ടുകാര്‍ മിഥുനെതിരെ തിരിഞ്ഞിരുന്നു. നെട്ടയത്തെ പൗരസമിതി ഫ്‌ളക്‌സ് അടക്കം വച്ചിരുന്നു. ഇതെല്ലാം വീണ്ടും ചര്‍ച്ചയാക്കുകയാണ് സൈബര്‍ സഖാക്കള്‍. ഈ കേസുകളെല്ലാം മിഥുന് എതിരായി മാറുകയും ചെയ്യും. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ടതിന് തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എസ്.ഐമാര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടി എടുത്തിരുന്നു. 2023ലായിരുന്നു ഈ സംഭവം. അന്ന് എസ്.ഐമാരായ എസ്.അസീം, എം.അഭിലാഷ്, എം.മിഥുന്‍ എന്നിവര്‍ക്കെതിരെയാണ് സ്ഥലം മാറ്റിയതിന് പിന്നാലെ വകുപ്പുതല അന്വേഷണവും ഏര്‍പ്പെടുത്തിയത്. രണ്ട് എസ്.ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എ.ആര്‍ ക്യാമ്പിലേക്കുമാണ് സ്ഥലം മാറ്റിയത്. അന്ന് വാഹനപരിശോധന നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐയുടെ വഞ്ചിയൂര്‍ ബ്ലോക്ക് ട്രഷറായിട്ടുള്ള എം.നിതീഷ് ഹെല്‍മറ്റ് ധരിക്കാതെ എത്തിയത്. ഗതാഗതനിയമം ലംഘിച്ചത് പിഴയൊടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.താന്‍ ഡി.വൈ.എഫ്.ഐ ഭാരവാഹിയാണെയാണെന്നും അത്യാവശ്യമായി ഒരിടത്തേക്ക് പോകണമെന്നും നിതീഷ് പറഞ്ഞു. എന്നാല്‍ പിഴ ഒടുക്കണമെന്ന് പൊലീസ് നിര്‍ബന്ധിച്ചു.ഇത് വാക്കേറ്റത്തിലും സംഘര്‍ഷത്തിലേക്കും കടന്നു. പിഴയിട്ടതിന് പിന്നാലെ പൊലീസുകാര്‍ മണല്‍ മാഫിയല്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഡിവൈഎഫ്‌ഐ നേതാവ് എം.നിതീഷ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നിതീഷ് സ്ഥലത്ത് നിന്ന് പോകുകയും വൈകിട്ട് സി.പി.എം പ്രവര്‍ത്തകരെ കൂട്ടി പേട്ട സ്റ്റേഷനിലെത്തി. ഇവിടെ വെച്ച് എസ്.ഐമാര്‍ സഞ്ചരിച്ച ജീപ്പ് തടയുകയും പൊലീസുകാരുമായി വാക്കേറ്റവും നടന്നു. സംഘര്‍ഷം കനത്തതോടെ ലാത്തി വീശിയാണ് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചത്. തുടര്‍ന്ന് വി.ജോയ് എം.എല്‍.എയും പൊലീസ് സ്റ്റേഷനിലെത്തി. ഇത് അന്ന് വലിയ വിവാദമായിരുന്നു.

മറുനാടൻ മലയാളീ 16 Feb 2026 11:21 am

ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ചു; യുവാവ് അറസ്റ്റില്‍

ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ച്‌ യുവാവ്. കോഴിക്കോട് മുക്കത്ത് ഇന്ന് രാവിലെയാണ് സംഭവം.പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടില്‍ റഷീദ്‌ ആണ് തീവച്ചത്. സംഭവത്തില്‍ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:20 am

ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ഗുണങ്ങളിതാണ്

ഫെബ്രുവരി 16 ദേശീയ ബദാം ദിനമായി ആചരിക്കുന്നു. ദിവസവും നാലോ അഞ്ചോ ബദാം കുതിർത്ത് കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:19 am

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് ജാമ്യം

ന്യൂഡല്‍ഹി:  എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇഡി അന്വേഷണത്തിനിടെ 2025 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ വച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.  വഖഫ് നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, അഭിഭാഷകരായ രജത് ഭരദ്വാജ്, അങ്കിത എം ഭരദ്വാജ്, ദുഷ്യന്ത് ചൗധരി, മുഹമ്മദ് ഫിയാസ്, വിശ്വജീത് സിംഗ്, സിദ്ധാര്‍ത്ഥ് സിംഗ് എന്നിവരാണ് എംകെ ഫൈസിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

തേജസ് ന്യൂസ് 16 Feb 2026 11:19 am

ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം; പൊങ്കാല ചടങ്ങുകൾ മാർച്ച് 3 ന്

2026 മാർച്ച് 3 ആം തീയതി ചൊവ്വാഴ്ച്ച കെന്റിലെ മെയ്ഡ്സ്റ്റോൺ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ നടത്തപ്പെടുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:15 am

ചാഞ്ചാട്ടം മുതലാക്കി ഉപഭോക്താക്കള്‍, കൂട്ടത്തോടെ ജ്വല്ലറിയിലേക്ക്.. സ്വര്‍ണം വാങ്ങിക്കൂട്ടുന്നു!

ന്യൂഡല്‍ഹി: സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം ഇന്ത്യന്‍ ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല എന്ന് ടൈറ്റന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ അജോയ് ചൗള. ഓഹരി നിക്ഷേപകരെപ്പോലെ തന്നെ, വിലയിലെ തിരുത്തലുകളെ വിപണിയിലേക്ക് പ്രവേശിക്കാനുള്ള അവസരങ്ങളായി ഉപഭോക്താക്കള്‍ കൂടുതലായി കണക്കാക്കുന്നുവെന്ന് അജോയ് ചൗള ചൂണ്ടിക്കാട്ടി. ആര്‍ക്കും ലഭിക്കാത്ത സൗഭാഗ്യങ്ങള്‍ നിങ്ങളിലേക്ക്! രാഹുവും കേതുവും ഒന്നിച്ചനുഗ്രഹിക്കും; ഈ രാശിക്കാരാണോ? 'വിലക്കയറ്റം

ഒന്നു ഇന്ത്യ 16 Feb 2026 11:14 am

ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാം, ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകുക ചീഫ് ജസ്റ്റിസ്

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകുന്നത് ചീഫ് ജസ്റ്റിസ് ആയിരിക്കും.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:13 am

റൊണാള്‍ഡോറിട്ടേണ്‍സ്

റിയാദ്: പ്രതിഷേധ സമരം അവസാനിപ്പിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തില്‍ തിരിച്ചെത്തി. സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്‌സിക്കുവേണ്ടി അല്‍ ഫത്തേഹ് എഫ്‌സിക്ക് എതിരായ മത്സരത്തിലൂടെയാണ് സിആര്‍7ന്‍റെ തിരിച്ചുവരവ്. ഗോള്‍ നേട്ടത്തോടെയാണ് റൊണാള്‍ഡോ തന്‍റെ തിരിച്ചുവരവ് ആഘോഷിച്ചത്. 18-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളില്‍ അല്‍ നസര്‍ എഫ്‌സി ലീഡ് സ്വന്തമാക്കി. എയ്മന്‍ യാഹിയയിലൂടെ (78) അല്‍ നസര്‍ ലീഡ് ഉയര്‍ത്തി. ഫത്തേഹിന് എതിരായ എവേ പോരാട്ടത്തില്‍ 2-0ന്‍റെ ജയം സ്വന്തമാക്കിയ അല്‍ നസര്‍ എഫ്‌സി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍ ഹിലാല്‍ എഫ്‌സിയാണ് (53 പോയിന്‍റ്) ഒന്നാമത്. അല്‍ നസറിന് 52 പോയിന്‍റുണ്ട്. അല്‍ നസര്‍ എഫ്‌സിയുടെ മൂന്നു മത്സരങ്ങളില്‍നിന്നു വിട്ടുനിന്നശേഷമാണ് റൊണാള്‍ഡോ തിരിച്ചെത്തിയത്. സൗദി പ്രൊ ലീഗില്‍ രണ്ടും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ ഒരു… The post റൊണാള്‍ഡോറിട്ടേണ്‍സ് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 11:10 am

ലോകഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ പ്രബീഷിന് ജന്മനാട് സ്വീകരണമൊരുക്കി

അബുദാബിയിൽ വച്ച് നടന്ന ഓപ്പൺ മാസ്റ്റേഴ്സ് ഗെയിം അബുദാബി -2026 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ പ്രബിഷിന് പൗരസമിതി കാപ്പാടിന്റെ നേതൃത്വത്തിൽ കായിപീടിക പരിസരത്തുനിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു .

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:10 am

കോളോറെക്ടൽ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

വന്‍കുടലിന്‍റെ ഭാഗമായ കോളോണിലും റെക്ടത്തിലുമെല്ലാമുണ്ടാകുന്ന അര്‍ബുദമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം എന്ന് പറയുന്നത്.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:08 am

'കുറേ കാലം ഗന്ധം തിരിച്ചറിയില്ലായിരുന്നു, ഇപ്പോൾ കിട്ടി തുടങ്ങിയിട്ടുണ്ട്..'; തുറന്നുപറഞ്ഞ് മമ്മൂട്ടി

തനിക്ക് കുറേക്കാലം ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോൾ അത് തിരികെ ലഭിച്ചെന്നും മമ്മൂട്ടി വെളിപ്പെടുത്തി. Mammotty talks about his loss of smell disabilty.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 11:08 am

കൊലപാതകക്കേസ്; ബിജെപി എംഎല്‍എ ബസവരാജിനെ സിഐഡി കസ്റ്റഡിയില്‍ വിട്ടു

കൊലപാതക്കേസില്‍ അറസ്റ്റിലായ കര്‍ണാടക ബിജെപി എംഎല്‍എയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ ഏഴ് ദിവസത്തെ സിഐഡി കസ്റ്റഡിയില്‍ വിട്ടു.ഫെബ്രുവരി 21 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 11:06 am

ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞു;ഉത്തര്‍ പ്രദേശില്‍ എസ്പി നേതാവിന് ദാരുണാന്ത്യം

ലഖ്‌നൗ: ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ഉണ്ടായ അപകടത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ലാല്‍ ബഹാദൂര്‍ യാദവ് കൊല്ലപ്പെട്ടു. പ്രതാപ്ഗഡില്‍ ലാല്‍ ബഹാദൂര്‍ യാദവിന്റെ വസതിക്ക് 500 മീറ്റര്‍ മാത്രം മാറി ഞായറാഴ്ചയായിരുന്നു അപകടം. പ്രതാപ്ഗഡില്‍ നിന്നും ബാബുഗഡിലേക്കുള്ള യാത്രയ്ക്കിടെ നേതാവ് സഞ്ചരിച്ച കാറിന് മുകളിലേക്ക് ഭാരത് പെട്രോളിയം പമ്പിന്റെ ഹൈമാസ്റ്റ് പോസ്റ്റ് പതിക്കുകയായിരുന്നു. 65 മീറ്റര്‍ ഉയരമുള്ളതും നാല്‍പത് ക്വിന്റലില്‍ അധികം ഭാരമുള്ളതുമായ പോസ്റ്റാണ് അപകടം ഉണ്ടാക്കിയത്. ഭീമന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോര്‍ഡ് സ്ഥാപിക്കുന്നതിനായി ക്രെയിനുമായി ബന്ധിപ്പിച്ച ചങ്ങല പൊട്ടിയായിരുന്നു അപകടം ഉണ്ടായത്. തകര്‍ന്ന കാര്‍വെട്ടിപ്പൊളിച്ചാണ് ലാല്‍ ബഹാദൂര്‍ യാദവിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊതുമരാമത്ത് വകുപ്പിന്റെ കോണ്‍ട്രാക്ടറാറും മദ്യ വ്യവസായിയുമായ ലാല്‍ ബഹാദൂര്‍ യാദവ് സമാജ് വാദി പാര്‍ട്ടിയുടെ മേഖലയിലെ പ്രാദേശിക നേതാക്കളില്‍ ഒരാളാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ടുതവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

മംഗളം 16 Feb 2026 11:05 am

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച, ഫാര്‍മസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍. ഫാർമസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:59 am

കോവിഡ് നഷ്ടഭാരം യാത്രക്കാരില്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉയര്‍ന്ന യൂസര്‍ ഫീ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ നിന്ന് ഉയര്‍ന്ന യൂസര്‍ ഡെവലപ്‌മെന്റ് ഫീ (യൂസര്‍ ഫീ) ഈടാക്കുന്നതിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നടപടികള്‍ കാരണമാണ്. കോവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ നിലച്ചതിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് ഈ അധികഭാരം യാത്രക്കാരില്‍ ചുമത്തുന്നത്. കോവിഡ് നഷ്ടം നികത്തുന്നതിനായി വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്ത അദാനിയില്‍ നിന്ന് 2024ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി 902 കോടി രൂപ അധികമായി ഈടാക്കിയിരുന്നു. ഈ തുക യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ആയി പിരിച്ചെടുക്കാന്‍ അദാനിക്ക് അനുമതി നല്‍കിയതോടെയാണ് നിരക്കുകള്‍ വര്‍ധിച്ചത്. ഇതോടെ കോവിഡ് കാലത്തെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും പരോക്ഷമായി യാത്രക്കാരുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 4,50,090 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി സഞ്ചരിച്ചത്. പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ഏകദേശം 15,000 ആണ്. കഴിഞ്ഞ വര്‍ഷം യൂസര്‍ ഫീ ഇനത്തില്‍ അദാനിക്ക് ലഭിച്ചത് 383.26 കോടി രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ഉയര്‍ന്ന യൂസര്‍ ഫീകളില്‍ ഒന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലേതെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ നിരക്കുകള്‍ പ്രകാരം, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ 1,540 രൂപയും ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും അധിക ഫീ നല്‍കണം. എത്തിച്ചേരുന്ന വിദേശ യാത്രക്കാര്‍ക്ക് 660 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്ക് 330 രൂപയും ഈടാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് കൈമാറിയിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

തേജസ് ന്യൂസ് 16 Feb 2026 10:57 am

ചോദ്യം ചെയ്യലിന് ഹാജരായി രാഹുല്‍, അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ 4 മണിവരെ ചോദ്യം ചെയ്യൽ; നടപടി ആദ്യ ബലാത്സംഗ കേസില്‍

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ രാഹുലിനെ ചോദ്യം ചെയ്യും

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:56 am

പിആർ പാളി, `എം വി ഗോവിന്ദന് കൊടുത്തത് പെന്‍ഷന്‍ പണമല്ല'; വീഡിയോ എടുക്കാൻ വേണ്ടി തന്നതെന്ന് മൊയ്തീൻ

എംവി ഗോവിന്ദന് വയോധികൻ പണം നൽകുന്നത് വ്യാജ പിആർ ദൃശ്യങ്ങൾ. പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും മൊയ്ദീൻ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:56 am

സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് എതിരെ തിരുവല്ലയില്‍ പോസ്റ്റര്‍; സേവ് സിപിഎം എന്ന പേരിലെ പോസ്റ്റര്‍ ചര്‍ച്ചകളില്‍

തിരുവല്ല : സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് എതിരെ തിരുവല്ലയില്‍ പോസ്റ്റര്‍. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തായാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിയമന കോഴയിലും, പിഎസ്സി അഴിമതിയിലും ഏരിയ കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി പുറത്താക്കിയ കള്ളന്‍ പ്രകാശ് ബാബുവിനെ ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആക്കിയ രാജു എബ്രഹാമിനെ പുറത്താക്കുക, അര്‍ബന്‍ ബാങ്ക് കൊള്ളക്കാരന്‍ സനല്‍കുമാറിന്റെ ശിഷ്യനും ദേവസ്വം ബോര്‍ഡ് നിയമന കോഴ നടത്തി ലക്ഷങ്ങള്‍ തട്ടിയ കള്ളന്‍ പ്രകാശ് ബാബുവിനെ ലോക്കല്‍ സെക്രട്ടറി ആക്കിയ നടപടി റദ്ദ് ചെയ്യുക, അഴിമതിക്കാരനും ഗുണ്ടാ മാഫിയ ഒത്താശക്കാരനും ആയ പരുമല ലോക്കല്‍ സെക്രട്ടറി ഷിബു വര്‍ഗീസിന് പ്രമോഷന്‍ നല്‍കി തിരുവല്ല ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടി റദ്ദ് ചെയ്യുക, പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് ഉടന്‍തന്നെ ഇടപെടുക, ഗോവിന്ദന്‍ മാഷ് പത്തനംതിട്ടയിലേക്ക് വരിക, തിരുവല്ലയിലെ പാര്‍ട്ടിയെ സംരക്ഷിക്കുക തുടങ്ങിയ വരികളാണ് പോസ്റ്ററില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മറുനാടൻ മലയാളീ 16 Feb 2026 10:55 am

പുറത്താക്കിയാൽ പുറത്താക്കിയത് തന്നെ, എ. സുരേഷ് നൂറു തവണ അപ്പീൽ തന്നിട്ടും കാര്യമില്ലെന്ന് എം.വി ഗോവിന്ദന്‍

തിരിച്ചെടുക്കണമെന്ന ആവശ്യം സിപിഎം ചെവികൊള്ളില്ല

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:55 am

പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന; മണി ശങ്കര്‍ അയ്യരുടെ വാക്കുകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

മണി ശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിലില്ലെന്നും പാര്‍ട്ടിയില്‍ ഇല്ലാത്ത ആളുടെ വാക്കുകള്‍ക്ക് മറുപടി പറയാനില്ലെന്നും പ്രതികരണം

സിറാജ് ലൈവ് 16 Feb 2026 10:53 am

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

പ്രേം കുമാറിന് പിന്നാലെയാണ് നടൻ ജയൻ ചേർത്തലയും കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നത്.

ഏഷ്യൻ നേടി ന്യൂസ് 16 Feb 2026 10:52 am

അഴീക്കോട് മണ്ഡലത്തിൽ സഞ്ചരിക്കുന്ന മത്സ്യ വിപണന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

അഴീക്കോട് മണ്ഡലത്തിലെ സഞ്ചരിക്കുന്ന മത്സ്യ വിപണന വാഹനം അന്തിപ്പച്ചയുടെ ഫ്ലാഗ് ഓഫ് കെ.വി സുമേഷ് എം എൽ എ നിർവഹിച്ചു.റിട്ട. അധ്യാപിക എസ് ഗീതയ്ക്ക് നൽകി എം.എൽ.എ ആദ്യ വിൽപന നടത്തി.

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:50 am

മാവും ചാലിൽ എക്സൈസ് റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി

മാവുംചാൽ തോട്ടുചാലിൽ നിന്ന് 500 ലിറ്റർ വാഷ് എക്സൈസ് റെയ്ഡിൽ പിടികൂടി.ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ കരുവഞ്ചാൽ, വെള്ളാട്, മാവുംചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മാവുംചാലിലുള്ള തോട്ടു ചാലിന് സമീപം പുറമ്പോക്ക് ഭൂമിയിൽവെച്ച് 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്

കേരളം ഓൺലൈൻ ന്യൂസ് 16 Feb 2026 10:49 am

'ദാനം ചെയ്ത അവയവം ഘടിപ്പിക്കാൻ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, പണം വ്യാജന്മാർക്ക് നൽകരുത്'; ആലിന്‍റെ മുത്തച്ഛൻ

പത്തനംതിട്ട: ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്റെ മുത്തച്ഛന്‍ റെജി സാമുവല്‍. എല്ലാവരും ഒന്നിച്ച് നിന്നപ്പോള്‍ ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം ആവശ്യപ്പെട്ടെന്ന് റെജി സാമുവല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍ക്കാരോ അവയവം സ്വീകരിച്ച കുട്ടികളുടെ കുടുംബമോ തങ്ങളോ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റെജി സാമുവല്‍ പറഞ്ഞു. ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും നടത്തുന്നത് സൗജന്യമായാണ്. അതിന് പണം ആവശ്യമില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പിന്തുണ അറിയിച്ചിരുന്നു. ഗവണ്‍മെന്റ് പണം ആവശ്യപ്പെടുകയല്ല. പണം മുടക്കാന്‍ തയ്യാറാണെന്നാണ് പറയുന്നത്. എന്നാല്‍ ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിനാല്‍ ആരും ഒരു രൂപ പോലും കൊടുക്കരുതെന്നാണ് പറയാനുള്ളതെന്നും റെജി സാമുവല്‍ പറഞ്ഞു.

മംഗളം 16 Feb 2026 10:48 am

തെരച്ചിലുകൾ വിഫലം: കലിഫോര്‍ണിയയിൽ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍

കലിഫോര്‍ണിയ: കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ ബെര്‍ക്ക്‌ലിയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളികുലാര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ കര്‍ണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്. ഈ മാസം ഒന്പതിനാണ് സാകേതിനെ കാണാതായത്. മൃതദേഹം കണ്ടെടുത്ത വിവരം സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കര്‍ണാടക സ്വദേശിയായ സാകേത് ഐഐടി മദ്രാസില്‍നിന്ന് കെമിക്കല്‍ എൻജിനിയറിംഗില്‍ ബിടെക് നേടി. യുസി ബെര്‍ക്ക്‌ലിയില്‍, കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. സാകേതിന്‍റെ റൂംമേറ്റാണ് കാണാതായ വിവരം പോലീസില്‍ അറിയിച്ചത്. The post തെരച്ചിലുകൾ വിഫലം: കലിഫോര്‍ണിയയിൽ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Feb 2026 10:47 am