തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 10000 കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . കേരളത്തിൽ ഒന്നും നേരെ ചൊവ്വേ നടക്കില്ല എന്നും വികസന പ്രവർത്തനങ്ങൾ ഇവിടെ സാധ്യമല്ല എന്നും ആക്ഷേപിച്ചവർക്കും പരിഹസിച്ചവർക്കുമുള്ള കൃത്യമായ മറുപടിയാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള പദ്ധതികളുടെ യാഥാർഥ്യമാക്കലെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. നാടിന് ഗുണകരമാകുന്ന പദ്ധതികളെ തടസ്സങ്ങൾ അതിജീവിച്ച് നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും, അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിനാണ് ലഭിച്ചത്.പദ്ധതിയുടെ തുടക്കം മുതൽ നിരവധി പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016- മുതൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ, കോവിഡ് മഹാമാരി, പദ്ധതിക്ക് ആവശ്യമായ ഘടകങ്ങൾക്കുണ്ടായ തടസ്സങ്ങൾ എന്നിവ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി ഏകദേശം 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഒരു തുറമുഖ നിർമ്മാണത്തിനായി ഇത്ര വലിയ നിക്ഷേപം നടത്തിയിട്ടില്ലെന്നും ഇത് വിഴിഞ്ഞത്തെ ഇന്ത്യയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ, രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് ചേർത്ത് 2028-ഓടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വഡോദര: ഗുജറാത്തിലെ വഡോദരയിലെ കർജാൻ താലൂക്കിലെ ഛോർഭുജ് ഗ്രാമത്തിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ അതിക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഈ ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. ജനുവരി 17-ന് നടന്ന സംഭവത്തിൽ ബിപിൻ നായക്, വിത്തൽ നായക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ ഗ്രാമത്തിലെത്തിയ മുതലയെ ഇവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ, ഒരാൾ വടി ഉപയോഗിച്ച് മുതലയെ ആവർത്തിച്ച് തല്ലുമ്പോൾ മറ്റൊരാൾ ടോർച്ച് അടിച്ച് വെളിച്ചം നൽകുന്നത് വ്യക്തമാണ്. ആക്രമണത്തിന് ശേഷം അഞ്ച് വയസ്സോളം പ്രായമുള്ള മുതലയുടെ മൃതദേഹം സമീപത്തെ കുളത്തിൽ ഉപേക്ഷിച്ചു. ജനുവരി 21-ഓടെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം 1972-ലെ ഷെഡ്യൂൾ 1-ൽ ഉൾപ്പെടുന്ന അതീവ സംരക്ഷിത ജീവിയാണ് മുതല. ഈ വിഭാഗത്തിൽപ്പെട്ട ജീവികളെ കൊലപ്പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. അറസ്റ്റിലായ യുവാക്കളെ വെള്ളിയാഴ്ച കർജാനിലെ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ ഗ്രാമത്തിൽ നിന്ന് മറ്റൊരു മുതലയെ വനംവകുപ്പ് പിടികൂടിയിരുന്നു. നദികളിലും തടാകങ്ങളിലുമാണ് സാധാരണയായി മുതലകളുടെ ആവാസ കേന്ദ്രങ്ങൾ. 1960-ലെ കണക്കുകൾ പ്രകാരം വിശ്വാമിത്രി നദിയിൽ 50 മുതലകളുണ്ടായിരുന്നത് നിലവിൽ 400 ആയി വർധിച്ചിട്ടുണ്ട്. വഡോദരയിൽ മാത്രം ഡേവ്, ദാദർ, നർമ്മദ നദികളിലായി ആയിരത്തോളം മുതലകളുണ്ടെന്നാണ് കണക്ക്. മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം നൽകാറുണ്ട്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇഷ്തിയാക് സാദേഖ് രാജിവച്ചു. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഒരു രാജ്യത്തിന്റെ മാത്രം സൗകര്യം നോക്കുന്നു'; ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാൻ
2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ചൂടുപിടിച്ച് ക്രിക്കറ്റ് ലോകം. ബംഗ്ലാദേശ് ടൂർണമെൻ്റിൽ നിന്ന് പിന്മാറിയതോടെ പാകിസ്ഥാനും ഇതേ പാത സ്വീകരിക്കുമോ എന്ന ചോദ്യം ഉയരുകയാണ്. ഇതേ തുടർന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി ബംഗ്ലാദേശിന് പിന്തുണയുമായി എത്തി.
ദീ പക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്ത്രീകളെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന പ്രവണതയെ ശക്തമായി വിമർശിച്ച് വ്ലോഗർ ശ്രീദേവി ഗോപിനാഥ് രംഗത്ത്. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ടാണ്, അഞ്ചുമാസം ഗർഭിണിയായിരിക്കെ താൻ ഭർത്താവിനാൽ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ശ്രീദേവി നടത്തിയത്. ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ സ്ത്രീയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത അവർ, എല്ലാ സ്ത്രീകളും പുരുഷന്മാരും പ്രശ്നക്കാരല്ലെന്നും തന്റെ സമൂഹമാധ്യമ വീഡിയോയിലൂടെ വ്യക്തമാക്കി. ദീപക്കിന്റെ ആത്മഹത്യയിൽ പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്നും അവർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശ്രീദേവി പറഞ്ഞു. ഈ വൃത്തികേടിന് ഒരു ന്യായീകരണവും പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഈ സംഭവത്തിന്റെ പേരിൽ സ്ത്രീ സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിലുള്ള സംസാരങ്ങളും പ്രചാരണങ്ങളും അംഗീകരിക്കാനാവില്ലെന്ന് ശ്രീദേവി ഓർമ്മിപ്പിച്ചു. എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല എന്നതുപോലെ എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ല, അവർ തന്റെ വീഡിയോയിൽ ഊന്നിപ്പറഞ്ഞു. സ്ത്രീകളെ അടച്ചാക്ഷേപിക്കുന്നവർ അച്ഛൻ, രണ്ടാനച്ഛൻ, ചെറിയച്ഛൻ, അമ്മാവൻ, സുഹൃത്തുക്കൾ, ട്യൂഷൻ പഠിപ്പിക്കുന്ന അധ്യാപകൻ എന്നിവരിൽ നിന്നും ബസ്സിലും വഴിയരികിലും അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളുടെ കാര്യവും ചിന്തിക്കണമെന്ന് ശ്രീദേവി ആവശ്യപ്പെട്ടു. ദീപക്കിന്റെ മരണം സംഭവിക്കുന്നതിന് രണ്ട് ദിവസം മുൻപ് 16 വയസ്സുകാരൻ പീഡിപ്പിച്ചതിനെ തുടർന്ന് 14 വയസ്സുകാരി മരിച്ച സംഭവവും അവർ ചൂണ്ടിക്കാട്ടി. ഇത്തരം വൃത്തികെട്ട ഞരമ്പന്മാർ ഈ ലോകത്തുണ്ടെന്നും ചെറിയ കുഞ്ഞുങ്ങളെപ്പോലും അവർ വെറുതെ വിടാറില്ലെന്നും ശ്രീദേവി പറഞ്ഞു. ശ്രീദേവിയുടെ പോസ്റ്റിന്റെ പൂർണരൂപം ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. വളരെയധികം മനസ്സിന് സന്തോഷമുണ്ട്. ഇങ്ങനെയൊരു വൃത്തികേട് ആ സ്ത്രീ കാണിച്ചതിൽ ഒരു ന്യായീകരണവും പറയാനില്ല. ഞാനും അതിനെപ്പറ്റി സംസാരിച്ചിരുന്നു. പരമാവധി ശിക്ഷ ആ കുട്ടിക്ക് കിട്ടണം എന്നതാണ് എന്റെയും അഭിപ്രായം പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള സംസാരങ്ങൾ കാണുന്നുണ്ട്. സ്ത്രീകൾക്ക് മാത്രമായി ഒരു ബസ്, പുരുഷന്മാർക്ക് മാത്രമായി ഒരു ബസ്, ആണുങ്ങൾ കമ്പിവേലി കെട്ടിയിട്ട് നടക്കുക എന്നൊക്കെയുള്ള തരത്തിലുള്ള പോസ്റ്റുകൾ കണ്ടു. എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല, അതുപോലെ എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ല. ഈ പ്രശ്നം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് പതിനാറുകാരൻ പീഡിപ്പിച്ചതിന്റെ ഭാഗമായി പതിനാലു വയസ്സുകാരി മരിച്ചത്. ദീപക്കിന്റെ മരിച്ചു എന്നത് ഒട്ടും ചെറിയ കാര്യമല്ല. അവരുടെ കുടുംബത്തിനുണ്ടായ നഷ്ടം ചെറുതല്ല. ഇതൊന്നും ഇനി ആവർത്തിക്കപ്പെടുകയും ചെയ്യരുത്. പക്ഷേ, ഇങ്ങനെ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്നവരുടെ മുന്നിലേക്കാണ് അച്ഛൻ കാരണവും രണ്ടാനച്ഛൻ കാരണവും ചെറിയച്ഛൻ കാരണവും അമ്മാവൻ കാരണവും സുഹൃത്തുക്കൾ കാരണവും ട്യൂഷൻ പഠിപ്പിക്കുന്ന സാറ് കാരണവും ബസ്സിലും വഴിയരികിലും അതിക്രമത്തിന് ഇരയായ സ്ത്രീകൾ വരേണ്ടത്. ചെറിയ കുഞ്ഞുങ്ങളെപ്പോലും വിടാത്ത വൃത്തികെട്ട ഞരമ്പന്മാർ ഈ ലോകത്തുണ്ട്.അറസ്റ്റു ചെയ്യപ്പെട്ട സ്ത്രീയെപ്പോലുള്ളവരെ ബലാത്സംഗം ചെയ്യണമെന്ന് ഒരു ഇൻഫ്ലുവൻസർ പറയുന്നതു കേട്ടു. അവന്റെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് അങ്ങനെ പറയിക്കുന്നത്. എല്ലാ പുരുഷൻമാരുടെയും സ്വകാര്യ ഭാഗം മുറിച്ചുകളയണമെന്ന് ഞങ്ങൾ സ്ത്രീകൾ പറയില്ല. കാര്യങ്ങളെ ജനറലൈസ് ചെയ്ത് സംസാരിക്കുന്നതിന് മുൻപ് ചിന്തിക്കുക.ഞാൻ എന്റെ മോളെ അഞ്ച് മാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് എന്റെ ഭർത്താവ് എന്നെ റേപ്പ് ചെയ്തത്. ചിന്തിച്ചതിനു ശേഷം മാത്രം സംസാരിക്കുക. സ്ത്രീകളെ ജനറലൈസ് ചെയ്ത് സംസാരിക്കുന്നതും അടച്ചാക്ഷേപിക്കുന്നതും കാണുമ്പോൾ ബുദ്ധിമുട്ടുണ്ട്.’
ദമ്പതികളുടെ അപകട മരണത്തിൽ മുഖ്യപ്രതിയായ വിഷ്ണു പിടിയിൽ
തിരുവനന്തപുരം: കിളിമാനൂരിലെ
ഒരാൾ വടികൊണ്ട് അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലുമ്പോൾ രണ്ടാമൻ ടോർച്ച് അടിച്ച് കൊടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്
മകനൊപ്പം ബൈക്കിൽ പോകവേ ടാങ്കർ ലോറിയിടിച്ചു, അമ്മയ്ക്ക് ദാരുണാന്ത്യം; അപകടം കൊച്ചി ദേശീയപാതയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിയാണ് ഷേർളി. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കരിയാട് കവലയിൽ വെച്ച് പിന്നിൽ നിന്നുമെത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.
ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിലുൾപ്പെട്ട യാത്രക്കാരി സൈബർ പൊലീസിൽ പരാതി നൽകി. വീഡിയോ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു
മാനവ്, കളിസ്ഥലത്ത് നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണക്കൈചെയിൻ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ മാനവിനെ അധികൃതരും സഹപാഠിയുടെ രക്ഷിതാക്കളും അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി: വി ഡി സതീശൻ
വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയിൽ ഔട്ട്റീച്ച് പദ്ധതികൾ പൂർത്തീകരിക്കാത്തതിനെയും വേദിയിൽ വി ഡി സതീശൻ വിമർശിച്ചു. കാൽ നൂറ്റാണ്ടായി വിഴിഞ്ഞം ഒരു സ്വപ്നമായിരുന്നുവെന്നും 2019 ൽ തന്നെ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.11 വർഷം കഴിഞ്ഞിട്ടും വിഴിഞ്ഞം […] The post വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി: വി ഡി സതീശൻ appeared first on ഇവാർത്ത | Evartha .
അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ കുടുംബത്തിലുണ്ടായ തർക്കത്തെ തുടർന്ന് 51-കാരനായ വിജയ് കുമാർ നാലുപേരെ വെടിവെച്ചു കൊന്നു. വെടിയൊച്ച കേട്ട് ഭയന്ന കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഇനി 'ഡോക്ടര്‍' എന്ന് ചേര്‍ക്കാം
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് മൂന്നാം ജയം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്
അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മഴമൂലം ചുരുക്കിയ മത്സരത്തില്‍ ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവന്‍ഷിയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന നേതാവിൽ താൻ കണ്ടത് അധികാരമല്ല, മനുഷ്യനെയാണെന്ന് തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥ് പറഞ്ഞു. ഭാരതത്തിന്റെ ആത്മാവാണ് താൻ അദ്ദേഹത്തിൽ കണ്ടതെന്നും അവർ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ കാലുകൾ തൊട്ട് വന്ദിച്ചപ്പോൾ അദ്ദേഹം തിരിച്ച് തന്റെ കാലുകൾ തൊട്ട് വന്ദിച്ച അനുഭവം വികാരാധീനയായി ആശാ നാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ആ കുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ വിനയവും മാനുഷികതയും പ്രശംസിച്ച് അവർ അഭിപ്രായപ്പെട്ടത്. പോസ്റ്റിന്റെ പൂർണ്ണരൂപം : ഇത് വെറും ഒരു ഫോട്ടോയല്ല…എന്റെ ആത്മാവിൽ […] The post ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ് ഞാൻ അദ്ദേഹത്തില്‍ കണ്ടത്; മോദി തന്റെ കാലുകള്‍ തൊട്ട് വന്ദിച്ചതിനെ കുറിച്ച് ആശാ നാഥ് appeared first on ഇവാർത്ത | Evartha .
കോൺഗ്രസുമായി ചില പ്രശ്നങ്ങളുണ്ട്; അവ നേതൃത്വവുമായി ചർച്ച ചെയ്യും -ശശി തരൂർ
കോഴിക്കോട്: പാർട്ടിയുമായി
സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കാൻ സാധ്യത. സ്ഥാനാർത്ഥിയായാൽ കെപിസിസി അധ്യക്ഷ ചുമതല കൈമാറും, പകരം കൊടിക്കുന്നിൽ സുരേഷ്, കെസി ജോസഫ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരിൽ ആരെക്കെങ്കിലുമാകും ചുമതല കൈമാറുകയെന്ന് സൂചന
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു
2023-ലെ വമ്പൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ വീണ്ടും സിദ്ധാർഥ് ആനന്ദിനൊപ്പം ഒന്നിക്കുന്ന ചിത്രം
ബസ് യാത്രക്കിടെ അനാവശ്യമായി വീഡിയോ എടുത്തു: ഷിംജിതയ്ക്കെതിരെ പരാതി നല്കി യാത്രക്കാരി
ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയത്
പിണറായിയുടെ കത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി;
അന്താരാഷ്ട്ര ഭൂപടത്തിൽ ഏറ്റവും നിർണായകമായ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണ് ഇതിലൂടെ ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായുള്ള നാടിന്റെ സ്വപ്നമായിരുന്ന വിഴിഞ്ഞം പദ്ധതി നിരവധി തടസ്സങ്ങൾ മറികടന്നാണ് യാഥാർത്ഥ്യമായത്. 2016ന് ശേഷം എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതായും, വികസനത്തിന് അദാനി ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാംഘട്ടം […] The post വിഴിഞ്ഞം തുറമുഖം: 2016ന് ശേഷം എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
'ഇതൊരു തരം പീഡനമാണ്'; പുസ്തകത്തിന്റെ പേര് മുതല്‍ അച്ഛനിട്ടുള്ള കുത്തുണ്ട്; മറുപടിയുമായി അശ്വതി
സാഹിത്യകാരനായ എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യയും എഴുത്തുകാരിയുമായ പ്രമീള നായരെ കുറിച്ചുള്ള പുസ്തകത്തിന്റെ പേരില്‍ രചയിതാക്കളും എംടിയുടെ മക്കളും തമ്മിലുള്ള വാക്പോര് മുറുകുന്നു. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്ന് എഴുതിയ എംറ്റി സ്പേസ്; ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുസ്തകമാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. എംടിയുടെ ആദ്യകാല സ്വകാര്യ ജീവിതം പ്രമേയമാക്കുന്ന പുസ്തകത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് എംടിയുടെ
യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രൊഫസറും സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക ആദരത്തിന് അർഹയുമായ ഡോ. വി. ശാരദാ ദേവി പുസ്തകം ഏറ്റുവാങ്ങി
കണ്ണൂർ, കുമളി, പാലക്കാട്, തൊടുപുഴ എന്നിവിടങ്ങളിലേക്ക് വാരാന്ത്യ സർവീസുകളും നെടുമ്പാശ്ശേരിയിലേക്ക് പ്രതിദിന സർവീസും ഇതിൽ ഉൾപ്പെടുന്നു. സൂപ്പർ ഫാസ്റ്റ്, എസി ലോ ഫ്ലോർ ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്.
നൂറനാട്: ആനയടി പൂരത്തിനിടെ രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെ സൈലൻസറിൽനിന്ന് തീ തുപ്പി വഴിയാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തിൽ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി 21 വയസ്സുകാരനായ ശബരീനാഥിനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം സ്വദേശി 53 വയസ്സുകാരനായ അനിൽകുമാറിനാണ് കാലിന് ഗുരുതരമായി പൊള്ളലേറ്റത്. ആനയടി പൂരത്തോടനുബന്ധിച്ച് താമരക്കുളം നെടിയാണിക്കൽ ക്ഷേത്രപരിസരത്ത് ആനകൾക്ക് നൽകിയ വരവേൽപ്പ് കാണാൻ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിനിടയിലേക്കാണ് ശബരീനാഥ് കാർ അപകടകരമായ രീതിയിൽ ഓടിച്ചത്. ഇയാൾ കാറിന്റെ സൈലൻസറിൽനിന്ന് വലിയ ശബ്ദത്തോടെ തീയും പുകയും പുറപ്പെടുവിക്കുന്നതിനിടെയാണ് സമീപത്ത് നിന്നിരുന്ന അനിൽകുമാറിന്റെ കാലിലേക്ക് തീ പടർന്നത്. പൊള്ളലേറ്റ അനിൽകുമാർ നിലവിൽ ചികിത്സയിലാണ്. കുന്നത്തൂർ പോരുവഴി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള ഈ കാർ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവം നടന്ന ഉടൻതന്നെ പോലീസ് ഇടപെട്ട് പ്രതിയെ പിടികൂടുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീജിത്ത് ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനും പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിനും ശബരീനാഥിനെതിരെ കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വാഹനം രൂപമാറ്റം വരുത്തിയതിനും അപകടകരമായ രീതിയിൽ ഓടിച്ചതിനും ശബരീനാഥിനെതിരെയുള്ള നിയമനടപടികൾ തുടരുകയാണ്.
യുഎഇ അറബ് ലോകത്തെ സയണിസ്റ്റ് ട്രോജന്‍ കുതിരയെന്ന് സൗദി ശൂറ കൗണ്‍സില്‍ മുന്‍ അംഗം
റിയാദ്: യുഎഇ അറബ് ലോകത്തെ സയണിസ്റ്റ് ട്രോജന്‍ കുതിരയാണെന്ന് സൗദി അറേബ്യയിലെ ശൂറ കൗണ്‍സില്‍ മുന്‍ അംഗം ഡോ. അഹമ്മദ് ബിന്‍ ഉസ്മാന് അല്‍ തുവാജിരി. സൗദിയിലെ പത്രമായ അല്‍ ജസീറയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ട്രോയ് നഗരത്തില്‍ നുഴഞ്ഞുകയറാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ച ഭീമാകാരമായ, പൊള്ളയായ മരക്കുതിരയാണ് ട്രോജന്‍ കുതിര. അതിനകത്ത് സൈനികര്‍ ഒളിച്ചിരുന്നു. ഇസ്രായേലുമായുള്ള സഖ്യം ഉപയോഗിച്ച് യുഎഇ, സൗദി അടക്കമുള്ള അറബ് രാജ്യങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു. സൗദിയോട് ദീര്‍ഘകാലമായി യുഎഇക്ക് ശത്രുതയുണ്ട്. കൂടാതെ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാന്‍ യുഎഇ ആഗ്രഹിക്കുന്നു. യുഎഇ-ഇസ്രായേല്‍ സഖ്യം അറബ്-ഇസ്ലാമിക ഐക്യത്തിന് വെല്ലുവിളിയാണെന്നും ലേഖനം ആരോപിക്കുന്നു. ഗസയിലെ സൈനിക നടപടികള്‍ക്ക് യുഎഇ ഇസ്രായേലിന് പിന്തുണ നല്കുന്നു, ചെങ്കടലിലെയും ആഫ്രിക്കയിലെയും എമിറാത്തി സൈനികത്താവളങ്ങള്‍ ഗസയെ ആക്രമിക്കാന്‍ ഇസ്രായേല്‍ ഉപയോഗിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഡോ. അഹമ്മദ് ബിന്‍ ഉസ്മാന് അല്‍ തുവാജിരി ഉന്നയിക്കുന്നു. യെമന്‍, ലിബിയ, സുഡാന്, ടുണീഷ്യ, ഈജിപ്ത്, സൊമാലിയ എന്നിവിടങ്ങളില്‍ യുഎഇ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ലിബിയയില്‍ യുഎഇ പിന്തുണയുള്ള സൈന്യം യുഎന്‍ പിന്തുണയുള്ള സര്‍ക്കാരിന്റെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. സുഡാനില്‍ വംശഹത്യ നടത്തുന്ന ആര്‍എസ്എഫ് സംഘടനക്ക് യുഎഇ സഹായം നല്കുന്നു. ഈജിപ്തിലെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അവിടത്തെ തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും യുഎഇ പിടിമുറുക്കി. ഈജിപ്തിന്റെ താല്പര്യത്തിന് വിരുദ്ധമായി നൈല്‍നദിയില്‍ ഡാം നിര്‍മിക്കാന്‍ എത്യോപ്യക്ക് സഹായം നല്കി. സായുധസംഘങ്ങളെയും മറ്റും ഉപയോഗിച്ച് വിവിധ പ്രദേശങ്ങളില്‍ സ്വാധീനം ചെലുത്തുന്ന യുഎഇ ഒരു ഉപസാമ്രാജ്യത്വമാണെന്നാണ് ഡോ. അഹമ്മദ് ബിന്‍ ഉസ്മാന് അല്‍ തുവാജിരി വാദിക്കുന്നത്. സൈനികവല്‍ക്കരിക്കപ്പെട്ട സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈജിപ്തിനെയും സൗദിയെയും ദുര്‍ബലമാക്കാനും വളയാനുമാണ് യുഎഇ ശ്രമിക്കുന്നത്. അത് ഇസ്രായേലിന്റെ ആഗോളരാഷ്ട്രീയ തന്ത്രത്തിന് ഒപ്പം നില്‍ക്കുന്നതാണ്. കൂടാതെ പാശ്ചാത്യരാജ്യങ്ങളിലെ മുസ്ലിംകളെയും സ്ഥാപനങ്ങളെയും മോശക്കാരായി ചിത്രീകരിക്കാന്‍ യുഎഇ കാംപയിന് നടത്തുന്നു. ഇസ്രായേലി താല്പര്യങ്ങള് സംരക്ഷിക്കാന്‍ എമിറാത്തി പിന്തുണയുള്ള സ്ഥാപനങ്ങള്‍ മുസ്ലിം വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുന്നുവെന്ന് ന്യൂയോര്‍ക്കര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുഎഇ ഭരണകൂടവും ജനങ്ങളും രണ്ടാണെന്നും ജനങ്ങള്‍ക്ക് സൗദിയിലെ ജനങ്ങളുമായി ഹൃദയബന്ധമുണ്ടെന്നും ഡോ. അഹമ്മദ് ബിന്‍ ഉസ്മാന് അല്‍ തുവാജിരി ചൂണ്ടിക്കാട്ടി.
മഅ്ദിൻ അക്കാദമിക്ക് വേൾഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിൽ അംഗത്വം
ഈജിപ്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റീസ് ലീഗിൽ ലോകത്തെ മുന്നൂറോളം ഇസ്ലാമിക് സർവ്വകലാശാലകൾ അംഗങ്ങളാണ്.
മറുനാടന്‍ പോഡ്കാസ്റ്റില്‍ സൗഹൃദത്തിന്റെ കഥകള്‍ പറഞ്ഞ് ചിരിപ്പിച്ച് ഗണേഷ് കുമാര്‍
പ്രേക്ഷകമനം കവർന്ന് 'ബേബി ഗേൾ'; ഇൻവെസ്റ്റിഗേറ്റീവ് ഫാമിലി ത്രില്ലർ തിയറ്ററുകൾ നിറയ്ക്കുന്നു
നിവിൻ പോളി ഒരു ഹോസ്പിറ്റൽ അറ്റൻഡൻ്റിൻ്റെ വ്യത്യസ്ത വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബേബി ഗേൾ’
തൊടുപുഴയിൽ ചാർജ് എടുത്തിട്ടുണ്ട്, തരുണിനൊപ്പം വീണ്ടും മോഹൻലാൽ| L366| Mohanlal
ബേബി ഗേൾ, ചത്താ പച്ച, മാജിക് മഷ്റൂം.. പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നത് ആര്?
'എങ്ങനെ സ്ത്രീകളെ വളക്കാം' എന്ന വീഡിയോ; അതിൽ നിങ്ങളുടെ ഒളിക്യാമറ ദൃശ്യങ്ങൾ! | Meta Smart Glass
സൂക്ഷിക്കുക, മെറ്റ സ്മാർട്ട് ഗ്ലാസ് വില്ലനാവുന്നു. സ്ത്രീകളുടെ ഒളിക്യാമറാ ദൃശ്യങ്ങൾ അവരറിയാതെ ടിക് ടോക്കിൽ വൈറലാവുന്നു. സെക്സിസ്റ്റ് വീഡിയോ നീക്കം ചെയ്യാതെ ടിക്ടോക്ക്
വിവിധ ജില്ലകളിലായി 13 പുതിയ പോലീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്യുകയും റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കായി 'റെയിൽ മൈത്രി' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുകയും ചെയ്തു.
ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ കാരണം ഗള്‍ഫില്‍ നിന്നുള്ള പൊടിക്കാറ്റ്; ടിപി സെന്‍കുമാര്‍
ഡല്‍ഹിയിലെ വായുമലിനീകരണത്തെ കുറിച്ചും അതിനുള്ള കാരണങ്ങള്‍ വിശദീകരിച്ചും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ എഴുതിയ കുറിപ്പ് വിവാദത്തില്‍. ഡല്‍ഹിയിലെ വായുമലിനീകരണത്തിന് ഒരു കാരണം ഗള്‍ഫില്‍ നിന്നുള്ള പൊടിക്കാറ്റ് ആണ് എന്ന് അദ്ദേഹം പറയുന്നു. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള പൊടിക്കാറ്റ് അന്തരീക്ഷത്തിലൂടെ ഇന്ത്യയില്‍ എത്തുന്നുണ്ടത്രെ. 'പട്ടാമ്പി' ഉടക്കില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും; കൊടുക്കരുത്
വീട്ടിൽ ടൊമാറ്റോ റൈസ് ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് മറക്കരുത്; രുചി ഇരട്ടിയാകും
വീട്ടിൽ ടൊമാറ്റോ റൈസ് ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് മറക്കരുത്; രുചി ഇരട്ടിയാകും
ഇറാന്-യു.എസ്. സംഘര്‍ഷ സാധ്യത; പശ്ചിമേഷ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍
ഇറാന് നേരെ സൈനിക നടപടി സ്വീകരിക്കാനുള്ള യുഎസ് സാധ്യതയാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിയ്ക്ക് കാരണം.
എപ്പോഴും ഒരേ രുചിയോ? ഇത്തവണ നൂഡിൽസിന് ഒരു സ്പെഷൽ ട്വിസ്റ്റ്!
എപ്പോഴും ഒരേ രുചിയോ? ഇത്തവണ നൂഡിൽസിന് ഒരു സ്പെഷൽ ട്വിസ്റ്റ്!
തിരുവനന്തപുരം: ആര്‍സിസിയില്‍ തലച്ചോറിനെ ബാധിക്കുന്ന കാന്‍സറിനുള്ള മരുന്ന് പാക്കറ്റില്‍ ശ്വാസകോശ കാന്‍സറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തില്‍ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരേയുള്ള നിയമനടപടികള്‍ കാലതാമസം കൂടാതെ നിയമാനുസൃതം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. കാന്‍സര്‍ ഗുളിക മാറി നല്കിയ സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. പരാതിയെകുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ കമ്മീഷന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ ഒന്‍പതിന് ഫാര്‍മസിയില്‍ ലഭിച്ച കുറിപ്പടി പ്രകാരം Temozolomide 100 mg എന്ന മരുന്ന് രോഗിക്ക് നല്‍കാനായി റാക്കില്‍ നിന്നും എടുത്തപ്പോള്‍ അഞ്ച് ഗുളിക വീതമുള്ള 10 പാക്കറ്റിന്റെ ഒരു സെറ്റില്‍ രണ്ട് പാക്കറ്റില്‍ Etoposide 50 mg എന്ന ലേബല്‍ കണ്ടതായി ആര്‍സിസി ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റില്‍ മറ്റൊരു മരുന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് ബോട്ടിലുകള്‍ ഡ്രഗ്സ് കണ്ട്രോളര് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സിറ്റിങില്‍ ഹാജരായ ഡ്രഗ്സ് കണ്ട്രോളര് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ആര്‍സിസി ഡയറക്ടര്‍ക്ക് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവ് നല്‍കിയത്.
ഹ രിയാനയിലെ ഒരു വിവാഹച്ചടങ്ങിൽ തനിക്ക് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി നടി മൗനി റോയ്. തന്റെ മുത്തച്ഛന്മാരുടെ പ്രായമുള്ളവരിൽ നിന്നാണ് ലൈംഗികാതിക്രമ സ്വഭാവത്തിലുള്ള പെരുമാറ്റമുണ്ടായതെന്നും, അരക്കെട്ടിൽ അനുവാദമില്ലാതെ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായും താരം സാമൂഹികമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. കർണാലിലെ പരിപാടിക്കിടെ, താൻ വേദിയിലേക്ക് നടക്കവെ അമ്മാവന്മാരും മറ്റ് പുരുഷന്മാരും തന്റെ അരക്കെട്ടിൽ കൈവെച്ച് ചിത്രങ്ങളെടുത്തുവെന്ന് മൗനി റോയ് പറയുന്നു. കൈയെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ നീരസം പ്രകടിപ്പിച്ചു. ഇതിനുപുറമെ, അനുവാദമില്ലാതെ ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തിയതായും നടി ആരോപിച്ചു. വേദിയിലെ പ്രകടനത്തിനിടെ, രണ്ടുപേർ അസഭ്യം പറയുകയും മോശം ആംഗ്യങ്ങൾ കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും മൗനി റോയ് വെളിപ്പെടുത്തി. ഈ സംഭവങ്ങൾ തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. എന്നെപ്പോലെ ഒരാൾക്ക് ഇതാണ് അനുഭവമെങ്കിൽ, പുതുതായി വരുന്ന പെൺകുട്ടികൾക്ക് എന്തൊക്കെ നേരിടേണ്ടിവരുന്നുവെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല, നടി തന്റെ സാമൂഹികമാധ്യമ പോസ്റ്റിൽ കുറിച്ചു. പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന മോശം പെരുമാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് മൗനി റോയിയുടെ ഈ വെളിപ്പെടുത്തൽ വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.
നൂറനാട് ആനയടി പൂരത്തിനിടെ രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. കാറിന്റെ സൈലൻസറിൽ നിന്നുയർന്ന തീ പടർന്ന് സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു.
കണ്ണൂര്‍: ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 27ന് വിധി പറയും. കുന്ദമംഗലം കോടതിയാണ് കേസ് പരിഗണിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഷിംജിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണിമെന്ററി ബെനഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടും. മറ്റ് വ്ളോഗര്‍മാരും ഇത്തരം പ്രവര്‍ത്തികള്‍ വീണ്ടും ചെയ്യുകയും അതുവഴി കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പോലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു
കേരളത്തില്‍ കേക്ക്, ഉത്തരേന്ത്യയില്‍ ചാണകം; വൈദികനെ ആക്രമിച്ച നടപടി പ്രാകൃതം എന്ന് ചെന്നിത്തല
ഒഡീഷയില്‍ വൈദികനെ ആക്രമിച്ച ബജറംഗ്ദള് നടപടി പ്രാകൃതം എന്ന് രമേശ് ചെന്നിത്തല. തടഞ്ഞ് മര്‍ദ്ദിച്ച് ചാണകം തീറ്റിക്കുന്ന ക്രൂരത മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ബഹുസ്വരതയിലാണ് ഇന്ത്യ എന്ന മഹത്തായ ആശയം. ജയ്ശ്രീറാം വിളിപ്പിക്കുക, ചെരുപ്പ് മാല അണിയിപ്പിക്കുക എന്നതൊക്കെ ചിന്തിക്കാന്‍ കഴിയാത്ത അപരിഷ്കൃതമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 'പട്ടാമ്പി' ഉടക്കില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും; കൊടുക്കരുത് എന്ന് ഒരു
മ ലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ 'എൽ 366'-നായി താടിയില്ലാത്ത പുത്തൻ ഗെറ്റപ്പിൽ എത്തുന്നു. പോലീസ് വേഷത്തിലെത്തുന്ന താരത്തിന്റെ ഈ പുതിയ രൂപം ആരാധകർക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മോഹൻലാൽ അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങൾക്കും താടി ഒരു പ്രധാന ഘടകമായിരുന്നു. 'ലൂസിഫർ' മുതൽ 'നേര്' പോലുള്ള ചിത്രങ്ങളിൽ ട്രിം ചെയ്ത താടിയോടെയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ താടിയുള്ള ലുക്ക് മുൻപ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കും ചില വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. താരത്തിന്റെ താടി മുഖത്തെ ഭാവങ്ങളെ ബാധിക്കുന്നുവെന്നും പഴയ മോഹൻലാലിനെ കാണാൻ കഴിയുന്നില്ലെന്നും വരെ ചിലർ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, പുതിയ ചിത്രത്തിനുവേണ്ടിയുള്ള ഈ മാറ്റം, പഴയ മോഹൻലാലിന്റെ വിന്റേജ് ലുക്കും ചിരിയും തിരികെ കൊണ്ടുവന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നടി സരിത ബാലകൃഷ്ണൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. വർഷങ്ങളായി മോഹൻലാലിന്റെ താടിയെച്ചൊല്ലിയുള്ള ചർച്ചകൾക്ക് ഈ ഒറ്റ ചിത്രം മറുപടി നൽകിയതായി സരിത കുറിച്ചു. താടി എന്നത് കഥാപാത്രങ്ങളുടെ ആവശ്യം അനുസരിച്ചുള്ള ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് മാത്രമായിരുന്നുവെന്നും, താടി ഉണ്ടെങ്കിലും ഇല്ലെങ്കിലും മോഹൻലാൽ എന്ന നടന്റെ കണ്ണുകളിലെ മാന്ത്രികത എന്നും അവിടെത്തന്നെയുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. യഥാർത്ഥത്തിൽ ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മോഹൻലാലിനെ വിമർശിക്കാൻ മാത്രം ഡാറ്റാ പാക്ക് ചെയ്ത് വെച്ചവരെയാണെന്നും സരിത പരിഹാസരൂപേണ പറഞ്ഞു.
'ഡോക്ടർ' പദവി മെഡിക്കൽ ബിരുദധാരികൾക്ക് (എംബിബിഎസ്) മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ ഹർജി തള്ളിക്കളഞ്ഞു
കേരളത്തിലേക്ക് വിശ്വസ്തനായ താവ്ഡയെ അയച്ച് മോദിയും ഷായും | കാണാം ഇന്ത്യൻ മഹായുദ്ധം
കേരളത്തിലേക്ക് വിശ്വസ്തനായ താവ്ഡയെ അയച്ച് മോദിയും ഷായും. നിതിൻ നവീൻറെ ആദ്യ നീക്കം. എന്തിനാണ് കേരളത്തിലെ ഈ ശ്രദ്ധ? | കാണാം ഇന്ത്യൻ മഹായുദ്ധം
സിറിയയില്‍ നിന്നും യുഎസ് സൈനികര്‍ പൂര്‍ണമായും പിന്മാറിയേക്കും
ദമസ്കസ്: സിറിയയില്‍ നിന്നും യുഎസ് സൈനികര്‍ പൂര്‍ണമായും പിന്മാറിയേക്കും. വടക്കുകിഴക്കന്‍ സിറിയയില്‍ യുഎസ് പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന കുര്‍ദ് നേതൃത്വത്തിലുള്ള എസ്ഡിഎഫിനെ സിറിയന്‍ അറബ് സൈന്യം പരാജയപ്പെടുത്തിയതാണ് കാരണം. സിറിയന്‍ അറബ് സൈന്യം പൂര്‍ണനിയന്ത്രണം പിടിച്ചാല്‍ പിന്നെ സിറിയയില്‍ നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിറിയയില്‍ നിന്നും പൂര്‍ണമായും പിന്മാറുമെന്ന് 2018ല്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതോടെ അന്നത്തെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിയും വച്ചു. പിന്നീട് അല്‍പ്പം സൈനികരെ സിറിയയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു. നിലവില്‍ ഏകദേശം ആയിരം യുഎസ് സൈനികര്‍ വടക്കുകിഴക്കന്‍ സിറിയയിലുണ്ടെന്നാണ് വിലയിരുത്തല്‍. ഐഎസ് പ്രവര്‍ത്തനങ്ങള്‍ തടയലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യുഎസ് പറഞ്ഞിരുന്നത്. നിരവധി ഐഎസ് തടവുകാരെ എസ്ഡിഎഫ് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍, സിറിയന്‍ അറബ് സൈന്യം പ്രദേശത്ത് എത്തിയതോടെ ഈ തടവുകാരെ യുഎസ് ഇറാഖിലേക്ക് മാറ്റിത്തുടങ്ങി. അല്‍ ഹസാക്ക തടങ്കല്‍പ്പാളയത്തില്‍ നിന്ന് 150 ഐഎസ് തടവുകാരെയാണ് ഇതുവരെ ഇറാഖിലേക്ക് മാറ്റിയിട്ടുള്ളത്. ഏകദേശം 7,000 തടവുകാരെ ഇറാഖിലേക്ക് മാറ്റുമെന്നാണ് വിലയിരുത്തല്‍.
പഴുത്ത മാങ്ങ കൊണ്ട് ഒരു ഗോവൻ മാജിക്
പഴുത്ത മാങ്ങ കൊണ്ട് ഒരു ഗോവൻ മാജിക്
നിര്‍ദ്ദിഷ്ട അതിവേഗ റെയിൽപാതയെ എതിര്‍ത്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. പദ്ധതിയെ എതിര്‍ക്കുമെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ഈ സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു
ഗുണ്ടകള്‍ അഴിഞ്ഞാടി! പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം
എരഞ്ഞിപ്പാലം മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ കാമ്പസില്‍ വെച്ച് നടന്ന മേള മുന്‍ മന്ത്രിയും എം.എല്‍.എയുമായ അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
നികേഷിനെ കിണറ്റിലിറക്കിയത് താനാണെന്ന് കെ എം ഷാജി
കാസര്‍കോട്: 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ പ്രചരണത്തിനിടെ എതിര് സ്ഥാനാര്‍ഥിയായി മല്‍സരിച്ച എല്‍ഡിഎഫിന്റെ എം വി നികേഷ് കുമാറിനെ കിണറ്റില്‍ ഇറക്കിയത് താനാണെന്ന് മുസ് ലിം ലീഗ് നേതാവ് കെ എം ഷാജി. ചാനലുകളില്‍ പണിയെടുക്കുകയും കൂലി എകെജി സെന്ററില്‍നിന്ന് വാങ്ങുകയും ചെയ്യുന്ന ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ മുസ് ലിം ലീഗ് ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോണിങ് വാക്ക്, നൂണ് വാക്ക് എന്നൊക്കെ പറഞ്ഞ് അന്ന് ആകെ ബഹളമായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഒരു മര്യാദയുമില്ലാതെയാണ് അന്ന് നികേഷ് നടന്നത്. അതുകൊണ്ട് ഒന്ന് ശരിയാക്കിയതാണ്. അവിടെ നിന്ന ആളുകളെ കൊണ്ട് നികേഷിനെ കിണറ്റിലിറക്കിയത് താനാണെന്നും അതില്‍ ഇറങ്ങിയാല്‍ ട്രെന്‍ഡാകുമെന്ന് പറഞ്ഞതോടെ നികേഷ് ഇറങ്ങിയെന്നും ഷാജി പറയുന്നു. പൊട്ടനായത് കൊണ്ടാണ് ഇറങ്ങിയതെന്നും അല്ലെങ്കില്‍ ആരെങ്കിലും വെള്ളമെടുക്കാന്‍ കിണറ്റിലിറങ്ങിക്കണ്ടിട്ടുണ്ടോയെന്നും ഷാജി ചോദിക്കുന്നു. മണിക്കൂറുകള്‍ക്കകം അതേ കിണറ്റിലെ വെള്ളം കുടിച്ച് അടുത്ത വിഡിയോ ഷാജി അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ചാനലിനകത്തുനിന്ന് പുറത്തിറങ്ങി, കാഞ്ഞങ്ങാട്ട് ഒരു സ്റ്റേജ് കെട്ടി പരസ്യമായി സംവാദം നടത്താം. തന്റെ നാവില്‍നിന്ന് ഏതെങ്കിലും മതത്തെ ആക്ഷേപിക്കുന്ന ഒരു വാക്ക് വന്നുവെന്ന് തെളിയിച്ചാല്‍ പരസ്യമായി മാപ്പുചോദിക്കാമെന്നും ഷാജി മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചു. തന്റെ വീട് റെയ്ഡ് ചെയ്തതിനെക്കുറിച്ചും 25 ലക്ഷം രൂപ പിടിച്ചെടുത്തതിനെക്കുറിച്ചും വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകര്‍, പോലിസ് ആ പണം തിരികെ ഏല്‍പ്പിച്ച കാര്യം പുറത്തുപറഞ്ഞില്ലെന്നും ഷാജി വിമര്‍ശിച്ചു. തന്നെ കുമ്മനം ഷാജിയെന്നും മോദി ഭക്തനെന്നും മുസ് ലിം വര്‍ഗീയവാദിയെന്നും പണ്ഡിതന്മാരെ ചീത്ത പറയുന്നവനെന്നും വിളിച്ച് ആക്ഷേപിച്ചു. റൂഹ് പോകുന്നതുവരെ നെറികേടുകള്‍ക്കെതിരേ സംസാരിച്ചുകൊണ്ടിരിക്കും. ഞങ്ങളുടെ നട്ടെല്ല് വളയുകയില്ല. ഞങ്ങള്‍ക്ക് ആവേശം ഒളിവിലിരുന്ന എകെജിയില്നിന്നല്ല, പകരം നെഞ്ചുവിരിച്ച സി എച്ച് മുഹമ്മദ് കോയയില്നിന്നാണെന്നും ഷാജി പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഭരണം പോയപ്പോള്‍ അവിടത്തെ ആളുകള്‍ ഇവിടത്തെ ഹോട്ടലുകളില്‍ പാത്രം കഴുകാന്‍ വരേണ്ടിവന്നു. അതിനായുള്ള ട്രെയിനിങ് നടത്തിയതാണ് എം എ ബേബിയെന്നും അദ്ദേഹം പരിഹസിച്ചു. കെ എം ഷാജിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ എടോ ഞാന്‍ അഴീക്കോട് മല്‍സരിച്ച് 10 കൊല്ലം എംഎല്‍എ ആയിട്ടാണ് രണ്ടാമത് മല്‍സരിക്കാന്‍ നോമിനേഷന് കൊടുത്തത്. തോറ്റു പോയി. പിന്നെ ഏത് കേസിന്റെ പേരിലാണ് ഷാജി എംഎല്‍എ അല്ലാതെ ആയത്? നിങ്ങള്‍ കള്ളക്കേസ് ഉണ്ടാക്കി. കാരണം നികേഷ് കുമാറിനെയാണ് ഞാന്‍ എതിര്‍ത്തത്. ഞാന്‍ കിണറില്‍ ഇറക്കിയതില്‍ അയാള്‍ക്ക് ദേഷ്യമായി. എന്നാല്‍ ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഒരു സത്യം ഞാന്‍ പറയട്ടെ, അയാളെ കിണറില്‍ ഇറക്കിയത് ഞാനാണ്. അയാള്‍ ഇറങ്ങിയതല്ല. കാരണം ഇയാള്‍ക്ക് ഒരു ഇലക്ഷന്റെ മര്യാദ ഒന്നുമില്ല. ആകെ ഇടങ്ങാറാക്കി. അവിടെ വന്നിട്ട് മോണിങ് വാക്ക്, നൂണ് വാക്ക് ഇതൊക്കെ പറഞ്ഞിട്ട്. രാഷ്ട്രീയല്ലേ.. എന്തൊക്കെ ഗിമ്മിക്കുകള്‍. എനിക്ക് അറിയാമായിരുന്നു ഇയാളെ ഒന്ന് ശരിയാക്കാം ഞാന്‍ രണ്ടുമൂന്ന് ആളോട് പറഞ്ഞു. വെള്ളം എടുക്കാന്‍ ഒന്ന് ഇറങ്ങി നില്ക്ക്. അതൊരു ട്രെന്‍ഡ് ആകുമെന്ന് പറഞ്ഞു. ആ സാധു ഇറങ്ങിയതാണ്. 10 മിനിറ്റ് കൊണ്ട് ഞാന്‍ അവിടെ ചെന്നിട്ട് വേറെ വിഡിയോ ഉണ്ടാക്കി. എന്താ അയാള്‍ ഇറങ്ങാന്‍ കാരണം എന്നറിയോ? പൊട്ടനാണ് അല്ലെങ്കില്‍ ഇറങ്ങുമോ? ആരെങ്കിലും കിണറ്റില്‍ ഇറങ്ങി വെള്ളമെടുത്ത് ലോകത്ത് കണ്ടിട്ടുണ്ടോ? മരിക്കാന്‍ ചാടിയിട്ടുണ്ട് കിണറ് നന്നാക്കാന്‍ ഇറങ്ങിയിട്ടുണ്ട്. നിങ്ങളുടെ വൃത്തികെട്ട വര്‍ഗീയതയുടെ രാഷ്ട്രീയത്തിലേക്ക് എന്നെ ചേര്‍ത്തു വെക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കില് ഒരു കാര്യം കൂടി പറയട്ടെ. എന്താണ് സജി ചെറിയ മാപ്പ് പറഞ്ഞു. കാരണം അയാള്‍ വര്‍ഗീയത പറഞ്ഞതാണ്. ഞാന്‍ മാപ്പ് പറയാം. എങ്ങനെ? മതമല്ല മതമല്ല മതമല്ല, മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന് പറഞ്ഞു അല്ലേ? അപ്പോള്‍ തിരിച്ചു പറയേണ്ടത് എന്താണ്? മതമല്ല, മതമല്ല, മതമല്ല പ്രശ്നം എന്നല്ലേ പറയേണ്ടത്? പോയി പണി നോക്കടോ. എനിക്ക് എന്റെ മതം പ്രശ്നമാണ്. എന്നെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ പറ്റുന്ന, എന്നെ വെട്ടും എന്നാ? എന്നെ ഇല്ല്യാണ്ടാക്കും എന്നാ? അല്ലേ? എന്റെ വിശ്വാസം എനിക്ക് വലുതാണ്. എന്റെ ജീവനേക്കാള്‍ വലുതാണ്. അതുകൊണ്ട് ഞാന്‍ അത് മാറ്റി പറയൂല.
കുമ്പളങ്ങ കൊണ്ട് ഒരു സ്പെഷൽ ഡ്രിങ്ക് തയാറാക്കാം
കുമ്പളങ്ങ കൊണ്ട് ഒരു സ്പെഷൽ ഡ്രിങ്ക് തയാറാക്കാം
കൊല്ലം: കൊല്ലം കടയ്ക്കലിന് സമീപം ചുണ്ട ഫില്ല്ഗിരിയിലുള്ള സലീനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ 25 പവൻ സ്വർണാഭരണങ്ങളും സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്കും കവർന്നു. വീട്ടുടമ ജോലിക്ക് പോയ സമയത്താണ് വൻ കവർച്ച നടന്നത്. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സലീന വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. വീടിന്റെ പിൻഭാഗത്തെ ഗ്രിൽ തകർത്ത് കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മുറിക്കുള്ളിലെ അലമാരകൾ കുത്തിത്തുറക്കുകയും സാധനങ്ങളെല്ലാം വാരിവലിച്ചിടുകയും ചെയ്ത നിലയിലായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് വീടിനുള്ളിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്കും മോഷ്ടാക്കൾ അപഹരിച്ചത്. സലീന വിവരം അറിയിച്ചതിനെത്തുടർന്ന് കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തുനിന്ന് നിർണ്ണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് പോലീസിന് ചില നിർണ്ണായക സൂചനകൾ ലഭിച്ചതായാണ് വിവരം. സമീപപ്രദേശങ്ങളിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മോഷ്ടാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തെ വികസനം മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്ന് മേയർ വി വി രാജേഷ്. മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കരയിലും കടലിലും ആകാശത്തും വികസന കുതിപ്പുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കാന്‍ ഇത്ര എളുപ്പമോ ?
ഉഴുന്ന് പരിപ്പ് – 2 കപ്പ് വെള്ളം വറുത്ത അരിപ്പൊടി – 1/4 കപ്പ് ഉപ്പ് – ആവശ്യത്തിന് കായപ്പൊടി – 1/2 ടീസ്പൂണ്‍ സവാള – ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത് പച്ചമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്
ജോര്‍ദാന്‍ സൈന്യത്തെ പുനസംഘടിപ്പിക്കുമെന്ന് രാജാവ്
അമ്മാന്: ജോര്‍ദാന്‍ സൈന്യത്തെ പുനസംഘടിപ്പിക്കാന്‍ അബ്ദുല്ല രണ്ടാമന് രാജാവ് ഉത്തരവിട്ടു. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കാനാണ് ജോയിന്റ് സ്റ്റാഫ് ചെയര്മാന് മേജര്‍ ജനറല്‍ യൂസഫ് ഹുനൈതിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്തെ തന്ത്രപരമായ പ്രദേശങ്ങള്‍ കണ്ടെത്തി സൈനികമായി വികസിപ്പിക്കണം, കൂടുതല്‍ റിസര്‍വ് സൈനികര്‍ വേണം, അതിര്‍ത്തിക്ക് പ്രത്യേക സേന വേണം തുടങ്ങിയവയാണ് രാജാവിന്റെ ആവശ്യങ്ങള്‍.
മുട്ട – 5 (പുഴുങ്ങിയത്) സവാള – 5 അരിഞ്ഞത് മുളകുപൊടി – 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
വാഹന ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം;വർഷത്തിൽ അഞ്ച് ചെലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും
ചെലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാമെന്നാണ് പ്രധാന നിര്‍ദേശം.
തിരുവനന്തപുരം: ശബരിമല
റിപ്പബ്ലിക് ദിനത്തില്‍ മാംസ-മീന്‍-മുട്ട വില്‍പ്പന നിരോധിച്ച് കൊരാട്ട്പുട്ട് ജില്ലാ ഭരണകൂടം
ഭുവനേശ്വര്‍: റിപ്പബ്ലിക്ക് ദിനത്തില്‍ മാംസ-മീന്‍-മുട്ട വില്‍പ്പന നിരോധിച്ച് ഒഡീഷയിലെ കൊരാട്ട്പുട്ട് ജില്ലാ ഭരണകൂടം. ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് മനോജ് സത്യം മഹാജന് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വിഷയത്തില്‍ പ്രതികരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാര്‍ഥികള്‍ രാജ്സ്നേഹപരമായ റാലികളില്‍ പങ്കെടുക്കുന്ന ദിവസം സസ്യേതര ഭക്ഷണം വില്‍ക്കുന്നത് ശരിയല്ലെന്ന് നിര്‍ദേശം ലഭിച്ചതാണ് കാരണമെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊരാട്ട്പുട്ടിലെ ജനസംഖ്യയില്‍ പകുതിയില്‍ അധികവും ആദിവാസികളായതിനാല്‍ എത്രയും വേഗം ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തൃശൂർ: മീൻപിടിത്തത്തിനിടെ കടലിൽ വീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. എങ്ങണ്ടിയൂർ ഏത്തായികരുപ്പയിൽ ശങ്കുരുവിൻ്റെ മകൻ വിജീഷ് ആണ് മരണപ്പെട്ടത്. ഈ മാസം 21-ന് പുലർച്ചെയാണ് വിജീഷിനെ കടലിൽ വെച്ച് കാണാതായത്. ഫൈബർ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വിജീഷ് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന്, കോസ്റ്റൽ പോലീസും ഫിഷറീസ് വിഭാഗവും ചേർന്ന് മൂന്നു ദിവസത്തോളം കടലിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയാണ് മന്ദലംകുന്നിന് പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ ദൂരമുള്ള ആഴക്കടലിൽ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്നതായി മറ്റു മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് എസ്.ഐ. ലോഫി രാജിൻ്റെ നേതൃത്വത്തിൽ ഫിഷറീസ് ബോട്ടിൽ സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പരിശോധനയിൽ കാണാതായ വിജീഷിൻ്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.
വന്‍ അപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ സുരക്ഷിതരോ? ചര്‍ച്ചകള്‍ തുറന്ന് വീഡിയോ
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയിലെ ഗ്രില്ലില്‍ ഒരു ബാലന് അപകടകരമാം വിധം ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രദേശത്തെ ഏയ്ഞ്ചല്‍ ജൂപ്പിറ്റര്‍ സൊസൈറ്റിയില്‍ ഈ മാസം 17ന് നടന്ന സംഭവമാണിത്. മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ച് ബാലന് കാട്ടിയ അഭ്യാസത്തിന്റെ വീഡിയോ പകര്‍ത്തിയത് അയല്‍വാസിയാണ്. വമ്പന്‍ അപ്പാര്‍ട്ട്മെന്റുകളിൽ കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് വീഡിയോയില്‍ കാണുന്ന കൃത്യസമയത്ത് ഇടപെട്ട മാതാപിതാക്കള്‍ക്ക് താഴെയിറക്കാനും രക്ഷിക്കാനും കഴിഞ്ഞത്. ഈ കുട്ടി ഓട്ടിസം ബാധിതനാണെന്നും അല്പസമയത്തെ അശ്രദ്ധയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും മാതാപിതാക്കള്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ നോയിഡയിലെ സെക്ടര്‍ 62ല്‍ അഞ്ചു വയസുകാരന് 22ാം നിലയില്‍ നിന്നും വീണു മരിച്ച സംഭവവും വലിയ വാര്‍ത്തയായിരുന്നു. ഇത്തരം ഫ്ളാറ്റ് സമുച്ചയങ്ങളില്‍ “ഇന്‍വിസിബിള്‍… The post വന്‍ അപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ സുരക്ഷിതരോ? ചര്‍ച്ചകള്‍ തുറന്ന് വീഡിയോ appeared first on RashtraDeepika .
പത്ത് മാസമായി നായത്തോട് ഭാഗത്ത് ഇയാൾ താമസിച്ചു വരികയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണം ഇയാളിൽ നിന്നും കണ്ടെടുത്തു.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ കോൺഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അക്രമം
പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നല്‍കണം; മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വി ശിവന്‍കുട്ടി
ഈന്തപ്പഴം ചേർന്ന ബീറ്റ്റൂട്ട് അച്ചാർ
ഈന്തപ്പഴം ചേർന്ന ബീറ്റ്റൂട്ട് അച്ചാർ
ആര്‍സിസിയിലെ മരുന്നുമാറ്റത്തില് നിയമനടപടികളില്‍ കാലതാമസം അരുത്
ഇറാനെതിരായ ഭീഷണി പശ്ചിമേഷ്യയെ ജ്വലിപ്പിക്കും: ഹിസ്ബുല്ല
ബെയ്റൂത്ത്: ഇറാനെതിരായ യുഎസ് ഭീഷണി പശ്ചിമേഷ്യയെ ജ്വലിപ്പിക്കുമെന്ന് ലബ്നാനിലെ ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുല്ല. യുഎസിന്റെ ഭീഷണി വലിയ തോതിലേക്ക് വളര്‍ന്നിരിക്കുകയാണ്. കോടിക്കണക്കിന് ജനങ്ങള്‍ ബഹുമാനിക്കുന്ന ആയത്തുല്ല അലി ഖാംനഇ പോലുള്ളവരെ യുഎസ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇഷ്ടമില്ലാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. യുഎസിന്റെയും ഇസ്രായേലിന്റെയും അധിനിവേശത്തെ ചെറുത്ത ഇറാനെ തകര്‍ക്കുമെന്നാണ് പുതിയ ഭീഷണി. ഇത് പശ്ചിമേഷ്യയില്‍ ജനകീയ രോഷം ഉയരാന്‍ കാരണമാവുമെന്നും ഹിസ്ബുല്ലയുടെ പ്രസ്താവന പറയുന്നു.
തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിനായി മോഹൻലാൽ താടിയില്ലാത്ത പുതിയ ഗെറ്റപ്പിൽ എത്തുന്നു
സുൽത്താൻബത്തേരി: സാധാരണ ചേമ്പ് പോലെ ചൊറിച്ചിലില്ലാതെ പച്ചയ്ക്ക് കഴിക്കാൻ സാധിക്കുന്ന 'കപ്പച്ചേമ്പ്' എന്ന അപൂർവ ഇനം വയനാടിന്റെ മണ്ണിൽ വിജയകരമായി കൃഷി ചെയ്ത് മാതൃകയാവുകയാണ് ചീരാൽ കല്ലിൻകര മാത്തൂർ കുളങ്ങരയിലെ കർഷകൻ സുനിൽകുമാർ. വയനാട്ടിൽ അത്രയധികം പ്രചാരത്തിലില്ലാത്ത ഈ കൃഷി വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. തണ്ടിന് വയലറ്റ് നിറവും ആനച്ചെവി പോലെ വിടർന്നു നിൽക്കുന്ന വലിയ ഇലകളുമാണ് ഈ ചേമ്പിന്റെ പ്രത്യേകത. തൊലി കളഞ്ഞ് പച്ച കപ്പ തിന്നുംപോലെ കപ്പച്ചേമ്പിൻ കിഴങ്ങുകൾ കഴിക്കാമെന്ന് സുനിൽകുമാർ പറയുന്നു. കണ്ണൂർ തില്ലങ്കേരിയിലെ ഒരു സുഹൃത്തിൽ നിന്നാണ് സുനിലിന്റെ കൃഷിയിടത്തിലേക്ക് ഈ പ്രത്യേക ചേമ്പിന്റെ വിത്തുകൾ എത്തുന്നത്. ഏപ്രിലിൽ നട്ട ചേമ്പ് ജനുവരി മാസത്തോടെ വിളവെടുപ്പിന് പാകമാകും. നിലവിൽ അഞ്ചോ ആറോ ചുവട് മാത്രമാണ് സുനിൽകുമാറിന്റെ പുരയിടത്തിൽ വളർത്തുന്നത്, വിത്തുകൾ അപൂർവമായി മാത്രം ലഭിക്കുന്നതിനാലാണിത്. അടുത്തയാഴ്ച ഈ ചേമ്പുകൾ വിളവെടുക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. അടുത്തിടെ മുള്ളൻപന്നികളുടെ ആക്രമണം കൃഷിയിടങ്ങളിൽ രൂക്ഷമായതിനാൽ കപ്പച്ചേമ്പിന്റെ തണ്ടുകൾ പോലും അവ ഭക്ഷിക്കുന്നുണ്ട്. കാവലിരുന്ന് മറ്റ് വിളകൾക്കൊപ്പം കപ്പച്ചേമ്പിനെയും സംരക്ഷിക്കുകയാണ് സുനിൽ. വയനാട്ടിൽ ഈ അപൂർവ ചേമ്പിന്റെ കൃഷി വ്യാപകമാക്കാനാണ് സുനിൽകുമാറിന്റെ ഭാവി പരിപാടി. കൃഷിരീതിയും ലഭ്യതയും കണ്ണൂർ തില്ലങ്കേരിയിലെ ഒരു സുഹൃത്തിൽ നിന്നാണ് സുനിൽകുമാറിന് ഈ അപൂർവ്വ ഇനം ചേമ്പിന്റെ വിത്തുകൾ ലഭിക്കുന്നത്. വിത്തുകൾ വളരെ അപൂർവ്വമായതിനാൽ നിലവിൽ അഞ്ചോ ആറോ ചുവടുകൾ മാത്രമാണ് തന്റെ പുരയിടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ അദ്ദേഹം വളർത്തുന്നത്. കാലയളവ്: സാധാരണയായി ഏപ്രിൽ മാസത്തിലാണ് ഈ ചേമ്പ് നടുന്നത്. ഒൻപത് മാസത്തോളം നീളുന്ന വളർച്ചാ കാലയളവിനുശേഷം ജനുവരി മാസത്തോടെ ഇവ വിളവെടുപ്പിന് പാകമാകും. വിളവെടുപ്പ്: സുനിൽകുമാറിന്റെ കൃഷിയിടത്തിലെ കപ്പച്ചേമ്പുകൾ ഇപ്പോൾ വിളവെടുപ്പിന് സജ്ജമായിക്കഴിഞ്ഞു. അടുത്ത ആഴ്ചയോടെ ഇവ മണ്ണിൽ നിന്ന് പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. സംരക്ഷണവും വെല്ലുവിളിയും: വന്യമൃഗശല്യം ഈ കൃഷിക്കും വലിയ വെല്ലുവിളിയാണ്. മുള്ളൻപന്നികളുടെ ആക്രമണം പ്രദേശത്ത് രൂക്ഷമായതിനാൽ ചേമ്പിന്റെ തണ്ടുകൾ പോലും അവ തിന്നുതീർക്കുന്നുണ്ട്. രാത്രിയിൽ കാവലിരുന്നാണ് സുനിൽകുമാർ ഈ വിളകളെ സംരക്ഷിക്കുന്നത്.
അതിവേഗ റെയിൽപാതക്കെതിരെയും കെ റെയിലിനെ പരിഹസിച്ചും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും കെ റെയിലിന് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഊരി മാറ്റി ജനങ്ങളെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് തേടുന്നവർക്കായി ഇതാ ഒരു റെസിപ്പി
വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് തേടുന്നവർക്കായി ഇതാ ഒരു റെസിപ്പി
തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ പ്രത്യേക സംഘം.
ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ർക്ക് സസ്പെന്ഷൻ
ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയതിൽ വയനാട് ഡെപ്യൂട്ടി കളക്ടർ സി ഗീതയ്ക്കെതിരെ നടപടി. ഗീതയെ സസ്പെന്‍ഡ് ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യയുടെ പരാതിയിലാണ് നടപടി.
മോദി കേരളത്തിലെത്തിയത് വര്‍ഗീയ വിഷം ചീറ്റാന്‍: കെസി വേണുഗോപാല്‍ എംപി
മോദി കേരളത്തിലെത്തിയത് വര്‍ഗീയ വിഷം ചീറ്റാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമിയും മഹാത്മാ അയ്യങ്കാളിയും
ജോൻപൂർ: ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായി സ്വന്തം ശരീരം അംഗവിച്ഛേദം ചെയ്യാൻ പോലും തയ്യാറായ ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഉത്തർപ്രദേശിലെ ജോൻപൂരിൽ നിന്ന് പുറത്തുവരുന്നത്. എംബിബിഎസ് സീറ്റ് നേടുന്നതിനായി സ്വന്തം കാൽ മുറിച്ചുമാറ്റിയ ഡി ഫാം ബിരുദധാരിയായ യുവാവിൻ്റെ കടുംകൈ പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു. മൂന്ന് തവണ ജനറൽ വിഭാഗത്തിൽ പ്രവേശനം ലഭിക്കാതെ വന്നതിനെ തുടർന്നാണ് സൂരജ് ഭാസ്കർ എന്ന യുവാവ് ഭിന്നശേഷി ക്വാട്ടയിലൂടെ സീറ്റ് ഉറപ്പിക്കാൻ ശ്രമിച്ചത്. തനിക്ക് അജ്ഞാതരായ ആളുകളുടെ ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ടു എന്നാണ് സൂരജ് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ജനുവരി 18ന് രാത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വെച്ച് ആക്രമിക്കപ്പെട്ടെന്നും ബോധം വീണ്ടെടുത്തപ്പോൾ കാൽ നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്നും യുവാവ് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, സൂരജിന്റെ മൊഴിയിലെ ചില വൈരുദ്ധ്യങ്ങൾ പൊലീസിന് സംശയമുണ്ടാക്കി. 'ആക്രമണം' നടന്നുവെന്ന് പറയുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ മറ്റാരുടെയും സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, സംഭവസ്ഥലത്ത് നിന്ന് അനസ്തീഷ്യ സൂചികളും സിറിഞ്ചുകളും ഒരു കട്ടിംഗ് മെഷീനും പൊലീസ് കണ്ടെത്തി. സൂരജിന്റെ ഡയറിയും ഇവിടെ നിന്ന് ലഭിച്ചു. 2026-ഓടെ ഏതുവിധേനയും എംബിബിഎസ് സീറ്റ് നേടുമെന്ന് ഡയറിയിൽ കുറിച്ചിരുന്നത് അന്വേഷണത്തിൽ നിർണ്ണായകമായി. 2025 ഒക്ടോബറിൽ ഇയാൾ ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റ് നേടാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തലുകളിലുണ്ട്. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ സൂരജ് വെളിപ്പെടുത്തിയത്. ജോൻപൂരിലെ ഖാലിപൂർ സ്വദേശിയായ സൂരജ് ഭാസ്കർ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. മൂത്ത സഹോദരനും സഹോദരിയുമുണ്ട്. ഡി ഫാം ബിരുദധാരിയായ ഇയാൾ എംബിബിഎസ് പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. ഉന്നത പഠനം നേടാൻ സ്വന്തം ശരീരം അംഗവിച്ഛേദം ചെയ്യാൻ പോലും തയ്യാറായ ഈ സംഭവം വിദ്യാഭ്യാസ രംഗത്തെ അമിതമായ സമ്മർദ്ദങ്ങളിലേക്കും മത്സരങ്ങളിലേക്കും വിരൽചൂണ്ടുന്നു. തെളിവുകൾ നിരത്തി പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ സൂരജ് കുറ്റം സമ്മതിച്ചു. താൻ തന്നെയാണ് അനസ്തീഷ്യ കുത്തിവെച്ച ശേഷം കട്ടിംഗ് മെഷീൻ ഉപയോഗിച്ച് കാൽ മുറിച്ചുമാറ്റിയതെന്ന് ഇയാൾ വെളിപ്പെടുത്തി. മെഡിക്കൽ മേഖലയിൽ അറിവുള്ളതിനാൽ രക്തം വാർന്ന് പോകാതിരിക്കാനുള്ള മുൻകരുതലുകളും ഇയാൾ സ്വീകരിച്ചിരുന്നു. ഒരു ഡോക്ടറാകുക എന്ന തന്റെ സ്വപ്നം സഫലമാക്കാൻ ശാരീരികമായ വൈകല്യം ഒരു തടസ്സമാകില്ലെന്നും മറിച്ച് അത് ക്വാട്ടയിലൂടെ സീറ്റ് നേടിത്തരുമെന്നുമാണ് ഇയാൾ ചിന്തിച്ചിരുന്നത്. ജോൻപൂരിലെ ഖാലിപൂർ സ്വദേശിയായ സൂരജ് അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബത്തിന്റെ പ്രതീക്ഷകൾ കാക്കാനുള്ള സമ്മർദ്ദവും തുടർച്ചയായ പരാജയങ്ങളും ഇയാളെ മാനസികമായി തളർത്തിയിരിക്കാം എന്ന് കരുതപ്പെടുന്നു. സ്വന്തം ശരീരം അംഗഭംഗം വരുത്താൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മത്സരബുദ്ധി ഇന്നത്തെ വിദ്യാഭ്യാസ രീതിയുടെ പരാജയമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവം ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശന പ്രക്രിയയിലെ പോരായ്മകളെക്കുറിച്ചും വിദ്യാർത്ഥികൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
തൃശൂരിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അജ്ഞാത മൃതദേഹം കണ്ടതായി കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചത്. മൂന്നു ദിവസം കോസ്റ്റൽ പൊലീസും ഫിഷറീസ് വിഭാഗവും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
'പട്ടാമ്പി' ഉടക്കില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും; കൊടുക്കരുത് എന്ന് ഒരു വിഭാഗം, നേതൃത്വം കുഴങ്ങും
പാലക്കാട്: ജില്ലയില്‍ സീറ്റുകള്‍ വച്ചുമാറാന്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ചര്‍ച്ചയില്‍. കോണ്‍ഗ്രസിന്റെ കൈവശമുള്ള പട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് കൊടുത്ത് ലീഗ് മല്‍സരിക്കുന്ന കോങ്ങാട് മണ്ഡലം കോണ്‍ഗ്രസിന് കൊടുക്കാമെന്ന ഫോര്‍മുലയാണ് ചര്‍ച്ചയില്‍. മുസ്ലിം ലീഗ് ആണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമാണുള്ളത്. 'പിണറായി വിജയന് ജി, നന്ദി'; 'കേരളം'ത്തില്‍ പരസ്പരം നന്ദിയോടെ
പച്ചക്കറി കഴിക്കാത്ത കുട്ടികൾക്കും ഇഷ്ടപ്പെടുന്ന സൂപ്പർ സൂപ്പ്
പച്ചക്കറി കഴിക്കാത്ത കുട്ടികൾക്കും ഇഷ്ടപ്പെടുന്ന സൂപ്പർ സൂപ്പ്
എന്നാ ഗ്ലാമറാന്നേ !!! താടിയെടുത്ത് കലക്കൻ ലുക്കിൽ ലാലേട്ടൻ
സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരിക്കുന്നത് ഒരു ചിത്രമാണ്. സാക്ഷാൽ മോഹൻലാൽ പങ്കുവെച്ച ചിത്രം. ഇതിലെന്താണിത്ര അത്ഭുതമെന്ന് ചിന്തിക്കുന്നുണ്ടോ ?താടി പൂർണമായും കളഞ്ഞ് കട്ടി മീശ വച്ചുള്ളതാണ് ലാലേട്ടന്റെ പുതിയ ലുക്ക്. താടിയെടുത്ത് താരം കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റുകള്‍.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരിൽ തന്നെ തുടരണം : തമിഴ്നാട്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയിൽ പ്രമേയം ഐകകണ്ഠ്യേന ശബ്ദവോട്ടോടെ പാസാക്കി.
അധോലോക നേതാവ് രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയിൽ
ബംഗളൂരു ജയിലിൽ കഴിയുകയായിരുന്ന അധോലോക നേതാവ് രവി പൂജാരിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോളിവുഡ് കൊറിയോഗ്രാഫർ റിമൊ ഡിസൂസയെയും
‘വിവാദ’ പരാമർശം നടത്തിയ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ് പാർട്ടി) നിയുക്ത വനിത കോർപറേറ്റർക്കെതിരെ ബി.ജെ.പി നേതാക്കളുടെ പരാതിയിൽ കേസ്. താണെ നഗരസഭയിലെ മുംബ്ര 30ാം വാർഡിൽ ജയിച്ച 29 കാരിയായ സഹർ യൂനുസ് ശൈഖിനെതിരെയാണ് കേസ്.
വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് വിഡി സതീശൻ. 11 വര്‍ഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയിൽ, റോഡ് ഔട്ട്റീച്ച് പൂർത്തിയാക്കാനായില്ലെന്നും കുറവുകള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും വിഡി സതീശൻ
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് മാറ്റണം ; പ്രധാനമന്ത്രി കത്തെഴുതി കെ. കവിത
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതായി മുൻ എം.പിയും തെലങ്കാന ജാഗൃതി പ്രസിഡൻറുമായ
ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ബെംഗളൂരു
രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരു ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. നെതർലൻഡ്സ്
തേങ്ങാ മാസങ്ങളോളം കേടാകാതെ ഇരിക്കും; ഇങ്ങനെ പരീക്ഷിക്കൂ..!
തേങ്ങാ വറുത്തരച്ച കറിയും, തീയ്യലും, തോരനും, ചമ്മന്തിയുമൊക്കെ ഉണ്ടാക്കണമെങ്കിൽ തേങ്ങാ വേണം. എന്നാൽ എല്ലാവരും നേരിടുന്ന പ്രശ്നമാണ് ഒരു തേങ്ങാ പൊട്ടിച്ചു കഴിഞ്ഞാൽ ബാക്കി എങ്ങനെ സൂക്ഷിക്കാം എന്നത്. പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഈ ചിരകിയ തേങ്ങാ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ കഴിയും. എങ്ങനെയെന്നല്ലേ, നോക്കാം.
ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും അതിശക്തമായ മഞ്ഞുവീഴ്ച
വടക്കേ ഇന്ത്യയിലെ മലയോര മേഖലകളായ ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും വെള്ളിയാഴ്ച സീസണിലെ ആദ്യത്തെ അതിശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. വിനോദസഞ്ചാരികൾക്ക്
ബൈക്ക് ടാക്സികളുടെ നിരോധനം നീക്കി കർണാടക ഹൈകോടതി
ബൈക്ക് ടാക്സികൾക്കേർപ്പെടുത്തിയ നിരോധനം കർണാടക ഹൈകോടതി നീക്കിയതിനെ പിന്നാലെ സർവീസ് പുനരാരംഭിക്കാൻ നടപടിയുമായി കമ്പനികൾ.
ആരാധകരുടെ നിരന്തരമുള്ള അഭ്യര്‍ഥന; ഒടുവില്‍ ആ അപ്ഡേറ്റ് പുറത്ത്
മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പാട്രിയറ്റ്

29 C