കേരളത്തില്‍ ബാറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു: മല്ലികാര്‍ജുന്‍ ഖര്‍ഗെ
കോഴിക്കോട്: കേരളത്തില്‍ ചായക്കട തുടങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറും തുടങ്ങിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സര്‍ക്കാര്‍. അവര്‍ എന്ത് വൃത്തികേടും നാടിനോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം കവര്‍ന്ന ഉന്നതരെ ജയിലിലടക്കാതെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ സിജെപി സഖ്യമാണെന്നും ബിജെപി മല്‍സരിക്കുന്നത് എല്‍ഡിഎഫിന്റെ വിജയത്തിന് വേണ്ടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപിക്ക് നല്കുന്ന വോട്ട് എല്‍ഡിഎഫിന് നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഖര്‍ഗെ. കേരളത്തിലെ സിപിഎം-ബിജെപി കൂട്ട് കെട്ട് എല്ലാവരും തിരിച്ചറിഞ്ഞു. അവര്‍ക്ക് സിജെപി എന്നാണ് ഇപ്പോഴത്തെ പേര്. കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ഒത്തുകളിയാണ്. ഓരോ വോട്ടും പരസ്പരം ഷെയര്‍ ചെയ്യുന്നു. ഈ മലയാളക്കരയെ കുറിച്ച് ബിജെപിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. ബിജെപിക്ക് കേരളത്തെ മനസിലായിട്ടില്ല. അവര്‍ കേരളത്തിനുള്ളില്‍ അന്യഗ്രഹ ജീവികളെപ്പോലെയാണ്. മതേതരമെന്ന് പറയുന്ന സിപിഎം എങ്ങനെ ബിജെപിയുമായി നീക്ക് പോക്കുണ്ടാക്കുമെന്നും അദ്ദേഹം ചോദിച്ചു. സിപിഎം സഞ്ചരിക്കുന്നത് ബിജെപിയുടെ അജണ്ടയ്ക്കൊപ്പമാണ്. യുഡിഎഫിനെ തിരികെ കൊണ്ട് വരണം, കേരളത്തെ രക്ഷിക്കണം. യുഡിഎഫ് നയിക്കും, കേരളം ജയിക്കുമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.
അമേരിക്കൻ വിമാനവാഹിനി കപ്പൽ എബ്രഹാം ലിങ്കണ് നേരെ ഇറാന്റെ മിസൈൽ ആക്രമണം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ യു,എസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചെന്ന അവകാശവാദവുമായി ഇറാൻ.
തിരുവനന്തപുരം; കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിന്റെ രേഖകൾ തേടി മദ്ധ്യപ്രദേശ് എസ്.സി - എസ്.ടി കമ്മിഷൻ തിരുവനന്തപുരത്തെത്തി.
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോളതലത്തില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട യോഗത്തില്‍ വിദേശകാര്യം, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിലവിലെ സാഹചര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. രാജ്യത്ത് ഇന്ധനക്ഷാമമോ ഊര്‍ജ്ജ പ്രതിസന്ധിയോ ഇല്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ധനക്കപ്പലുകള്‍ ഇന്ത്യയിലെത്തുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകാനിടയുള്ള നയതന്ത്രവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് വിശദീകരണം നല്കി. ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഖലകളില്‍ അസ്ഥിരതകളുണ്ടെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും എല്‍പിജിയുടെയും ആവശ്യാനുസരണമുള്ള വിതരണം തുടരുന്നതായും സര്‍ക്കാര്‍ അറിയിച്ചു. മാത്രമല്ല, ഇന്ധനം വഹിച്ചുകൊണ്ട് കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യമായ നടപടികള്‍ പുരോഗമിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. ഗള്‍ഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അതേസമയം വിഷയത്തെക്കുറിച്ച് വിശദീകരണം നല്‍കുന്നതിന് പകരം ലോക്സഭയിലും രാജ്യസഭയിലും ഔദ്യോഗികമായി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഘര്‍ഷം കൂടുതല്‍ വഷളാവുകയാണെങ്കില്‍, എണ്ണ ശേഖരം, എല്‍പിജി ലഭ്യത, ഗാര്‍ഹിക ഊര്‍ജ്ജ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ എന്തൊക്കെ സജ്ജീകരണങ്ങള്‍ നടത്തി എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കണമെന്ന് നിരവധി പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തിന്റെ രീതിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. വിഷയത്തില്‍ പാര്‍ലമെന്ററി തലത്തിലുള്ള ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ല. തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുത്തില്ല. ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ആഭ്യന്തര ഉത്പാദനത്തിലൂടെയാണ് നിറവേറ്റുന്നതെന്നും ബാക്കിയുള്ളവ ഇറക്കുമതിയിലൂടെയും വിതരണ പദ്ധതികളിലൂടെയും കൈകാര്യം ചെയ്യുന്നുവെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍, ഇന്ധനം, വളങ്ങള്‍, വിതരണ ശൃംഖലകള്‍, ലൊജിസ്റ്റിക്സ്, വ്യാപാരം എന്നിവ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏഴ് സമിതികളെ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. നേരത്തേ പ്രധാനമന്ത്രി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. പ്രതിസന്ധിയുടെ വിവിധ വശങ്ങള് നിരീക്ഷിക്കാന്‍ ഇന്ധനം, വളം, വിതരണ ശൃംഖല, വ്യാപാരം തുടങ്ങിയ മേഖലകളിലായി ഏഴ് പ്രത്യേക സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രധാന പാര്‍ട്ടികളെല്ലാം യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പൂര്‍ണ്ണ സംതൃപ്തരല്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. വിഷയത്തില്‍ സര്‍ക്കാരിന്റെ മറുപടി വ്യക്തമായ ഒരു ചിത്രം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍വകക്ഷി യോഗത്തിന് പകരം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഔദ്യോഗികമായി ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പശ്ചിമേഷ്യയിലെ സംഘര്‍ഷം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ആഗോള വിപണിയിലെ വിലക്കയറ്റവും വിതരണ തടസ്സവും ഇന്ത്യയെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര തീരുമാനം.
2021-ല്‍ വെറും 38 വോട്ടിന് മുസ്ലീം ലീഗ് ജയിച്ച മണ്ഡലം; പെരിന്തൽമണ്ണ മറിയുമോ ഇത്തവണ?
2021-ൽ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്ലീം ലീഗ് ജയിച്ച പെരിന്തൽമണ്ണയിൽ ഇത്തവണയും ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. സിറ്റിംഗ് എംഎൽഎ നജീബ് കാന്തപുരം വീണ്ടും ജനവിധി തേടുമ്പോൾ, വി.പി മുഹമ്മദ് ഹനീഫയിലൂടെ മണ്ഡലം പിടിച്ചെടുക്കാനാണ് എൽഡിഎഫ് ശ്രമം.
അമ്പലപ്പുഴയിൽ യുഡിഎഫ്- ബിജെപി ഡീൽ ഉണ്ടായെന്ന് സ്ഥാനാർത്ഥി തന്നെ പറഞ്ഞു: എച്ച് സലാം | H Salam
അമ്പലപ്പുഴയിൽ എൽഡിഎഫ്- യുഡിഎഫ് മത്സരം, ജി സുധാകരൻ വെല്ലുവിളിയല്ല, യുഡിഎഫിന്റെ ഉറച്ച വിശ്വാസികളുടെ വോട്ടും സിപിഎമ്മിന് ലഭിക്കും: എച്ച് സലാം H Salam | G Sudhakaran |CPM | UDF
എന്തുകൊണ്ടാണ് ഇക്കാലത്തും ഡോ. എംകെ മുനീര്‍ ജപ്തി ഭീഷണിയിലായത്?
അധികാരത്തിന്റെ ലാളനയില്‍ ദീര്‍ഘകാലം കഴിഞ്ഞ ഒരു നേതാവ് ഈയൊരവസ്ഥയില്‍ എങ്ങനെ എത്തി എന്ന കാതലായ ചോദ്യം. പണം സമ്പാദിക്കാനുള്ള മാര്‍ഗമായി അയാള്‍ രാഷ്ട്രീയത്തെ കണ്ടില്ല എന്ന വികാരത്തിലേക്ക് ആളുകളുടെ കണ്ണുതുറപ്പിക്കാന്‍ ഈ ചോദ്യം കാരണമായി.
ജോലി അന്വേഷിക്കാനെന്ന വ്യാജേന ഹോട്ടലിലെത്തി പിറ്റേദിവസം ഹോട്ടലിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ ഇയാള്‍, കൗണ്ടറിലുണ്ടായിരുന്ന പണവും ധര്‍മ്മപ്പെട്ടിയിലെ പണവും മോഷ്ടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ആർഎംപിയുടെ പിറവിയും ചരിത്രവും... കെ കെ രമയുടെ എതിരാളി എം കെ ഭാസ്കരൻ | RMP | KK Rema
ശ്രദ്ധേയമായി വടകരയിലെ പോരാട്ടം; RMPയുടെ പിറവിക്ക് കാരണക്കാരനായ എം കെ ഭാസ്കരൻ വടകര കെ കെ രമയുടെ എതിരാളി
കോടികൾ കോഴ വാങ്ങി പിണറായി സർക്കാർ ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്തുവെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവാദം, കർഷക പെൻഷൻ നിഷേധം, വിലക്കയറ്റം എന്നിവയിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു
'ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കില്ല'; മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാനൊരുങ്ങി എസ്ഡിപിഐ
'ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കില്ല, മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും'; ബിജെപിക്ക് വിജയസാധ്യത ഉള്ള മണ്ഡലങ്ങൾ ഒഴിവാക്കി പോകുകയാണെങ്കിൽ ബംഗ്ലാദേശിൽ പോയി മത്സരിക്കേണ്ടിവരുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് SDPI | Manjeshwar | UDF | Kerala Election 2026
യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഒടുവിൽ നടപടി; ലീഗ് നേതാവിന് സസ്പെൻഷൻ | U Prathibha
സ്ത്രീകൾ ശക്തർ, സ്ത്രീ സമൂഹത്തെ അപമാനിച്ചെന്ന് യു പ്രതിഭ; ' അധിക്ഷേപ പരാമർശത്തിൽ ഒടുവിൽ നടപടി; ലീഗ് നേതാവിന് സസ്പെൻഷൻ, രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയെന്ന് മുഖ്യമന്ത്രി U Prathibha | Muslim League | CPM
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ കേരള പൊലീസിന്റെ ഇടപെടൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ ഉള്‍പ്പെട്ട വിവാദത്തിന് പിന്നാലെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് എതിരെ കേരള പൊലീസ് നടപടിയെടുത്ത് തുടങ്ങി. വിവാദ സര്‍ക്കുലറിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത അക്കൗണ്ടുകള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല,
തെരഞ്ഞെടുപ്പ് കഴിയും മുമ്പ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടങ്ങിയിരുന്നു. കെ സുധാകരന് പിന്നാലെ ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണയുമായി പിജെ കുര്യനും രംഗത്തെത്തി
തെക്കൻ തെഹ്റാനിൽ ഇസ്രയേൽ ആക്രമണം, 12 പേർ കൊല്ലപ്പെട്ടു, സ്കൂൾ തകർന്നു; തിരിച്ചടി ശക്തമാക്കി ഇറാനും
തെഹ്റാന്: തെക്കന്‍ തെഹ്റാനില്‍ ഇസ്രയേലി ആക്രമണം. ആക്രമ
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ വോട്ടർമാരിലെത്തിക്കാൻ കെപിസിസി എല്ലാ ജില്ലകളിലും ബസോടിക്കും. സംസ്ഥാനതല പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ ബസ് ആണ് കേരളം ചുറ്റുക. പ്രചാരണത്തിന് അധിക നാൾ ലഭിക്കാത്തതിന്റെ ക്ഷീണം 14 ജില്ലകളിലും ബസ് എത്തിച്ച് മറികടക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കോഴിക്കോട് കടപ്പുറത്തെ മഹാറാലിയിലൂടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഔദ്യോഗികമായി ആരംഭിക്കുന്നതിനൊപ്പം ബസും
എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ റാന്നിയില്‍ അറസ്റ്റില്‍
Iran has received 15-point US ceasefire proposal, 2 Pakistani officials say
Islamabad : Iran has received a 15-point proposal from the US to reach a ceasefire in the war, two Pakistani officials said on Wednesday. The Pakistani officials described the proposal broadly as touching on sanctions relief, civilian nuclear cooperation, a rollback of Iran's nuclear program, monitoring by the International
ആറു വയസുകാരിക്ക് പീഡനം: പ്രതിക്ക് 20 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ ചിത്രത്തിലൂടെ പ്രശസ്തയായ മൊണാലിസ ഭോസ്ലേയും കാമുകന് ഫര്മാന് ഖാനും തമ്മിലുള്ള വിവാഹം നിയമപോരാട്ടത്തിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന പിതാവിന്റെ പരാതിയെത്തുടര്‍ന്ന് മധ്യപ്രദേശ് എസ്.സി-എസ്.ടി കമ്മീഷന് തിരുവനന്തപുരത്തെത്തി തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തിന്റെ രേഖകള്‍ കമ്മീഷന് നേരിട്ടെത്തി പരിശോധിച്ചു. സമൂഹമാധ്യമത്തിലൂടെ തുടങ്ങിയ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് മധ്യപ്രദേശ് സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫര്മാന് ഖാനും കേരളത്തില്‍ അഭയം തേടിയത്. തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഇരുവരും വിവാഹം കഴിക്കാനുള്ള താല്പര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 11-ന് അരുമാനൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടന്നു. തനിക്ക് പ്രായപൂര്‍ത്തിയായെന്നും 2008 ജനുവരി 1 ആണ് ജനനത്തീയതിയെന്നും കാണിക്കുന്ന ആധാര്‍ രേഖകളാണ് മൊണാലിസ ഹാജരാക്കിയിരുന്നത്. എന്നാല്‍, മൊണാലിസയുടെ പിതാവ് ഈ വാദങ്ങളെ ശക്തമായി എതിര്‍ക്കുന്നു. തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 2009 ഡിസംബര്‍ 30 ആണ് ജനനത്തീയതിയെന്നും കാണിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുമായാണ് അദ്ദേഹം കമ്മീഷനെ സമീപിച്ചത്. ഈ രേഖകള്‍ പ്രകാരം മൊണാലിസയ്ക്ക് വിവാഹസമയത്ത് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ വൈരുദ്ധ്യം പരിശോധിക്കാനാണ് മധ്യപ്രദേശ് കമ്മീഷന് കേരളത്തിലെത്തിയത്. വിവാഹത്തിനായി നല്കിയ അപേക്ഷ, ആധാര്‍ പകര്‍പ്പുകള്‍, ക്ഷേത്രം നല്കിയ സര്‍ട്ടിഫിക്കറ്റ് എന്നിവ കമ്മീഷന് ശേഖരിച്ചിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ തങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞ് മൊണാലിസ കഴിഞ്ഞ ദിവസം കണ്ണീരണിയുകയുണ്ടായി. തന്റെ ആദ്യ സിനിമയുടെ സംവിധായകനാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും ചിത്രീകരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ സംവിധായകനെതിരെ പ്രതികരിച്ചതിന്റെ പകയാണിതെന്നും മൊണാലിസ ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ഭയമാണെന്നും സുരക്ഷിതമായ കേരളത്തില്‍ തന്നെ തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി. പ്രായം സംബന്ധിച്ച രേഖകളിലെ പൊരുത്തക്കേടുകള്‍ തെളിയിക്കപ്പെട്ടാല്‍ വിവാഹത്തിന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നതിനാല്‍ വരും ദിവസങ്ങളില്‍ ഈ കേസില്‍ വലിയ തുടര്‍നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. മൊണാലിസയ്ക്ക് പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂര്‍ പൊലീസും സ്ഥിരീകരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്നാണ് വ്യക്തമായതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് കാണിക്കുന്ന മോണാലിസയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളുമായാണ് പിതാവ് പരാതി നല്‍കിയത്. ഇത് പ്രകരം ജനന തീയതിയും സമയവും 2009 ഡിസംബര്‍ 30 വെകുന്നേരം 5.30 ആണ്. പാരാതിയില്‍ വ്യക്തത തേടിയാണ് കമ്മീഷന് തിരുവനന്തപുരത്തെത്തിയത്. തുടര്‍നടപടികള്‍ പിന്നാലെയുണ്ടാകുമെന്നാണ് വിവരം. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്മാന് ഖാന്. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്പര്യം അറിയിച്ചത്. തിരുവനന്തപുരം സ്വദേശി ജയകുമാറിന്റെ ബന്ധു പ്രവര്‍ത്തിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് മൊണാലിസ കേരളത്തിലെത്തിയിരുന്നതിനാല്‍ വിവരം അറിഞ്ഞ പൊലീസ് മൊണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു. എന്നാല്‍ സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായെന്ന തെളിവുകള്‍ ഇരുവരും കാണിച്ചതോടെ മൊണാലിസയെ സുഹൃത്തിനൊപ്പം വിടുകയും വിവാഹത്തിന് സഹായം ചെയ്യുകയുമായിരുന്നു. മൊണാലിസ പിതാവിനൊപ്പം താമസിച്ചിരുന്ന വീട്ടുടമയായ ജയകുമാറിനെ പൊലീസ് വിവരം അറിയിച്ചതോടെ അദ്ദേഹം ഇടപെട്ട് ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി, മണിക്കൂറുകള്‍ക്കൊള്ളില്‍ വിവാഹപ്പന്തലൊരുങ്ങി വിവാഹ രജിസ്ട്രേഷനും നടന്നു. എന്നാല്‍, പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്തെന്ന് കാട്ടി പിതാവ് കമ്മീഷനെ സമീപിച്ചത്.
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം
2021ൽ കേരളമാകെ ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിനൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് എറണാകുളം. പാർലമെന്റ് തെരഞ്ഞെടുപ്പിലും എറണാകുളം യുഡിഎഫിനെ തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കുറച്ചെങ്കിലും മികവ് കാണിച്ചിരുന്ന എൽഡിഎഫിന് ഇക്കുറി അതിനുമായില്ല. ഈ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇത്തവണ ജനവിധി തേടുന്നത്. സിറ്റിങ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകി സ്ഥിതി മെച്ചപ്പെടുത്താമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ട്വന്റി 20യുമായുള്ള കൂട്ടുകെട്ടിൽ എൻഡിഎയും
സാമ്പാർ ഇങ്ങനെ ഉണ്ടാക്കിയാൽ രുചി കൂടും
സാമ്പാർ ഇങ്ങനെ ഉണ്ടാക്കിയാൽ രുചി കൂടും
Karnataka Chief Minister Siddaramaiah: ഉഗാദി - ശിവരാത്രി ദിവസങ്ങളിൽ താൻ മാംസാഹാരം കഴിക്കാറുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജ്യോതിഷ വിശ്വാസങ്ങൾ പ്രകാരം 'അശുഭകരമായ'മായി കണക്കാക്കപ്പെടുന്ന 'രാഹുകാല'ത്തിന് ശേഷം ബജറ്റ് അവതരിപ്പിച്ചത് എങ്ങനെയെന്ന പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാമർശം.
എൽപിജി വിതരണ നിയന്ത്രണം: ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ
മധ്യപൂർവ ഏഷ്യയിൽ നിലവിലുള്ള യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്
നയാര അടച്ചിടാന്‍ പോകുന്നു... ഷട്ട്ഡൗണ്‍ 35 ദിവസത്തേക്ക്; ഇന്ത്യയ്ക്ക് അടുത്ത പ്രതിസന്ധി
റഷ്യയുടെ റോസ്നെഫ്റ്റ് പിന്തുണയുള്ള നയാര എനര്‍ജി ഏപ്രില്‍ ആദ്യം മുതല്‍ ഏകദേശം 35 ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ പദ്ധതിയിടുന്നു. ഇത് ഇന്ത്യയുടെ ശുദ്ധീകരണ ശേഷിയുടെ ഏകദേശം 8% ഓഫ്ലൈനില് കുറയ്ക്കും. ഇറാന് യുദ്ധം മൂലം ക്രൂഡ്, പ്രകൃതി വാതകം, എല്‍ പി ജി ഇറക്കുമതിയിലെ പരിമിതികള്‍ കാരണം ആഭ്യന്തര ഇന്ധന വിതരണം കര്‍ശനമാക്കുന്നതിലേക്ക് ഇത് നയിക്കും.
ഫ്ലോറിഡയിലെ മിഡില്‍ സ്കൂളില്‍ കത്തിക്കുത്ത്: രണ്ട് കുട്ടികള്‍ക്കും ഒരധ്യാപകനും പരിക്ക്
ഫ്ലോറിഡ:ഫ്ലോറിഡയിലെ വാള്‍ട്ടണ്‍ മിഡില്‍ സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതിര്‍ന്ന വ്യക്തിക്കും (അധ്യാപകന്/ജീവനക്കാരന്) പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 7:17-ന് സ്കൂളിലെത്തിയ പ്രതി, മുഖംമൂടി ധരിച്ചെത്തി കയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. വെറും 45 സെക്കന്‍ഡിനുള്ളിലാണ് ഈ ദാരുണ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളില്‍ ഒരാളെ എയര്‍ ആംബുലന്‍സ് വഴി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മുതിര്‍ന്ന വ്യക്തിയുടെ നില നിലവില്‍ ആശങ്കാജനകമല്ല. കൃത്യം നടത്തി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സ്കൂളിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് പിടികൂടി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെത്തുടര്‍ന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. ഏകദേശം 40 വിദ്യാര്‍ത്ഥികള്‍ സ്കൂളിലുള്ള സമയത്താണ് ആക്രമണം ഉണ്ടായതെന്ന് ഷെരീഫ് മൈക്കല്‍ അഡ്കിന്‍സണ്‍ അറിയിച്ചു.
ക്നാനായ സഭയ്ക്ക് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ല: ഹൈക്കോടതി
കൊച്ചി: സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കാനാവില്ലെന്ന് ഹൈക്കോടതി. സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ക്നാനായ സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് സ്വസമുദായ വിവാഹ രീതി പിന്തുടരുന്നതെന്ന ക്നാനായ കത്തോലിക്കാ സഭയുടെ വാദം ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ് ഈശ്വരന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന് നിരീക്ഷിച്ചാണ് നടപടി. ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നത്. ജനനം വഴി ലഭിച്ച അംഗത്വം റദ്ദാക്കാന്‍ സഭയ്ക്ക് അധികാരമില്ല. ക്നാനായ സഭാ വിശ്വാസികളും ഇതര കത്തോലിക്കാ സഭകളും പിന്തുടരുന്ന വിശ്വാസങ്ങളും പ്രാര്‍ത്ഥനകളും കൂദാശകളും ഒരുപോലെയാണ്. സ്വസമുദായ വിവാഹരീതി മതപരമായ നിയമമായി അംഗീകരിക്കപ്പെട്ടിട്ടില്ല. സ്വസമുദായ വിവാദം കീഴ്വഴക്കം മാത്രമാണെന്ന് വത്തിക്കാന്‍ തന്നെ നിലപാടെടുത്തിട്ടുണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ക്രിസ്തുവിന്റെ വചനങ്ങളും ബൈബിളും കത്തോലിക്കാ സഭാ നിയമങ്ങളും സ്വസമുദായ വിവാഹം നിര്‍ബന്ധമാക്കുന്നില്ല. മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ ഇതര സഭയില്‍ നിന്നുള്ളവരെ വിവാഹം ചെയ്യുന്നവര്‍ക്കും നല്‍കണം. ഇതിന് ഇടവക വികാരിമാര്‍ വിവാഹ കൂദാശ ചെയ്ത് നല്‍കണം. സ്വസമുദായ വിവാഹം ഒരു അനിവാര്യ മതാചാരമല്ല. ഇതര സഭാവിശ്വാസിയെ വിവാഹം കഴിച്ചതുകൊണ്ടുമാത്രം സഭയില്‍ നിന്ന് പുറത്താക്കാനുമാവില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിന്യായത്തില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ഹൈക്കോടതിയുടെ വിധി. ക്നാനായ സഭ കോട്ടയം അതിരൂപത മെത്രാപൊലീത്ത നല്കിയ അപ്പീല്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി.
ടെക്സസില്‍ പുകയില രൂപത്തിലുള്ള ഹെംപ് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം; പുതിയ നിയമം മാര്‍ച്ച് 31 മുതല്‍
ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്ത് പുകയ്ക്കാവുന്ന തരത്തിലുള്ള (Smokeable) ഹെംപ് ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഹെംപ് പൂവുകള്‍ (Hemp flowers), പ്രീ-റോള്‍ഡ് ജോയിന്റുകള്‍ എന്നിവ വില്ക്കാന് അനുവാദമുണ്ടാകില്ല. പുകയ്ക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചെങ്കിലും, ലഹരി കുറഞ്ഞ എഡിബിള്‍സ് (ഭക്ഷ്യവസ്തുക്കള്‍), പാനീയങ്ങള്‍ എന്നിവയുടെ വില്‍പ്പന തുടരാം. നിര്‍മ്മാതാക്കളുടെ ലൈസന്‍സ് ഫീസ് 258 ഡോളറില്‍ നിന്ന് 10,000 ഡോളറായും, റീട്ടെയില്‍ രജിസ്ട്രേഷന് ഫീസ് 155 ഡോളറില്‍ നിന്ന് 5,000 ഡോളറായും കുത്തനെ ഉയര്‍ത്തി.ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 വയസ്സായി നിജപ്പെടുത്തി. ഉല്‍പ്പന്നങ്ങളിലെ ടി.എച്ച്.സി (THC) അളവ് 0.3 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് കര്‍ശന വ്യവസ്ഥയുണ്ട്.കുട്ടികള്‍ക്കിടയില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂടുന്നു എന്ന ആശങ്കയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. എന്നാല്‍, ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചത് ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുമെന്നും പകുതിയോളം കടകള്‍ പൂട്ടേണ്ടി വരുമെന്നും വ്യാപാരി സംഘടനകള്‍ ആരോപിക്കുന്നു. പുതിയ നിയമം നിലവില്‍ വരുന്നതോടെ നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള തിരക്കിലാണ് വ്യാപാരികള്‍. ഉപഭോക്താക്കള്‍ കൈവശം വെക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിലവില്‍ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൗ ദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തീനില്‍ മലയാളി പ്രവാസി മരണപ്പെട്ടു. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശിയായ റിയാസ് പി. ടി (51) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.10 വര്‍ഷമായി സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. പെരുന്നാളിന്റെ തലേന്ന് രാത്രി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണ റിയാസിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒ.ഐ.സി.സി പ്രസിഡന്റ് വിബിന് മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഹഫര്‍ അല്‍ ബാത്തിനില്‍ ഖബറടക്കി. പരേതന് മൂസയുടെയും പാതേയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കള്‍: ശസ്ഫ ലിയ, ആയിഷ ഹെസ, ഹിസാന്
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?
സ്വർണം വാങ്ങാൻ ആലോചിക്കുന്നവരെല്ലാം ഇപ്പോൾ ഒരു ചോദ്യമാണ് ചോദിക്കുന്നത്: വില പെട്ടെന്ന് ഇത്രയും കൂടിയല്ലോ, ഇനിയും ഉയരുമോ? കാരണം ഏതാനും ദിവസം താഴേക്ക് വീണ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. വിപണിയിൽ പത്തു ഗ്രാം സ്വർണ്ണത്തിന്റെ വില 1,44,000 രൂപ കടന്നു. ആഭരണ വിപണിയിൽ (22 കാരറ്റ്) ഒരു പവൻ സ്വർണ്ണത്തിന്റെ
‘തലവാ’ ചിത്രത്തിലെ ഗാനം പുറത്ത്
തിരഞ്ഞെടുപ്പ് ആവേശത്തിനിടയിലേക്ക് സോഷ്യൽ മീഡിയ റീലുകളെ ഇളക്കിമറിക്കാൻ നിവിൻ പോളിയുടെ പുതിയ ഗാനം എത്തുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’യിലെ ‘തലവാ’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്.
അമൃതയില്‍ ദേശീയ സെമിനാര്‍ 28-ന്; ഹൃദയശസ്ത്രക്രിയക്ക് ശേഷമുള്ള കുട്ടികളുടെ മസ്തിഷ്ക വികാസം
കൊച്ചി: ജന്മനായുള്ള ഹൃദയവൈകല്യങ്ങള്‍ക്കായി ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളിലെ മസ്തിഷ്ക വികാസവും മാനസിക വളര്‍ച്ചയും ലക്ഷ്യമിട്ട് കൊച്ചി അമൃത ആശുപത്രിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലുള്ള 'പ്രോജക്ട് മേധ' (Project Medha) ന്യൂറോ ഡെവലപ്മെന്റല്‍ ആന്‍ഡ് കോഗ്നിറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ അമൃത ആശുപത്രിയിലാണ് സെമിനാര്‍ നടക്കുന്നത്. ഇന്ത്യയില്‍ ഉടനീളം കോണ്‍ജെനിറ്റല്‍ ഹൃദയരോഗമുള്ള കുട്ടികള്‍ നേരിടുന്ന ന്യൂറോ-ഡെവലപ്മെന്റല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന CSR പദ്ധതിയായ പ്രോജക്ട് മേധയ്ക്ക് ബെംഗളൂരുവിലെ പ്രേംജി ഇന്‍വെസ്റ്റാണ് സാമ്പത്തിക പിന്തുണ നല്‍കുന്നത്. 'ഹൃദയശസ്ത്രക്രിയക്ക് ശേഷം കുട്ടികളിലെ മസ്തിഷ്ക വികാസവും വിജ്ഞാനപരമായ വളര്‍ച്ചയും' എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുക. ശസ്ത്രക്രിയക്ക് ശേഷം കുട്ടികള്‍ നേരിടുന്ന പഠനപരമായ ബുദ്ധിമുട്ടുകള്‍, പെരുമാറ്റ വൈകല്യങ്ങള്‍, ശ്രദ്ധക്കുറവ് തുടങ്ങിയവ നേരത്തെ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം നല്‍കുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഡോ. അരുണ്‍ സിംഗ് (മുന്‍ നാഷണല്‍ അഡൈ്വസര്‍, RBSK), ഡോ. ദീപ ഭാസ്കരന് (ഡയറക്ടര്‍, CDC തിരുവനന്തപുരം), ഡോ. ജയശങ്കര റെഡ്ഡി (ഡീന്‍, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബെംഗളൂരു) എന്നിവരടങ്ങുന്ന വിദഗ്ധസംഘം പങ്കെടുക്കും. അമൃത ആശുപത്രിയിലെ ഡോ. കൃഷ്ണകുമാര്‍, ഡോ. മനു രാജ് തുടങ്ങിയ വിദഗ്ധരും വിവിധ സെഷനുകളില്‍ സംസാരിക്കും. യുകെയിലെ റോയല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള പ്രൊഫ. കിര്സ്റ്റണ് വെരിറ്റിയും സെമിനാറില്‍ പങ്കുചേരും. ഡെവലപ്മെന്റല്‍ പീഡിയാട്രീഷ്യന്മാര്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, നഴ്സുമാര്‍, അധ്യാപകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഓര്‍ഗനൈസിംഗ് സെക്രട്ടറി സോനം മനോജിനെ 9902422227, 7356088172 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
വവ്വാൽ ചിത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു
ബജ്റംങ്കി ഇനിമുതൽ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരിൽ ഒരാളായ അഭിമന്യു സിങ് ഇനി മലയാളത്തിലെ നായക തുല്യ വേഷത്തിലെത്തുന്ന സിനിമയാണ് വവ്വാൽ.
പ്രശസ്ത ബാലസാഹിത്യകാരൻ പി.ഐ.ശങ്കരനാരായണൻ അന്തരിച്ചു
കൊച്ചി:ബാലസാഹിത്യകാരൻ പിഐ ശങ്കരനാരായണൻ അന്തരിച്ചു. 81 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏലം സ്പൈസസ് ബോഡിൽ ഉദ്യോഗസ്ഥനായിരുന്നു. രാമകഥാമൃതം,പായസക്കുട്ടികളേ ഈ കഥ കേൾക്കൂ തുടങ്ങി നിരവധി ബാലസാഹിത്യ രചനകൾ എഴുതിയിട്ടുണ്ട്. ആകാശവാണി കൊച്ചി എഫ്.എം നിലയത്തില്‍ മധുരമീ മലയാളം,പര്യായമഞ്ജരി,സുഭാഷിതം എന്നിവ പലകാലങ്ങളിലായി അവതരിപ്പിച്ചതിലൂടെ റേഡിയോ ശ്രോതാക്കളുടെയിടയില്‍ സുപരിചിതനായിരുന്നു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയാണ്.
കേരളത്തില്‍ ആദ്യമായി ബയോഡീഗ്രേഡബിള്‍ എയര്‍വേ സ്റ്റെന്റിങ്; അമൃത ആശുപത്രിയില്‍ ചരിത്രനേട്ടം
കൊച്ചി: ശ്വാസകോശ ചികിത്സാ രംഗത്ത് നിര്‍ണ്ണായക നേട്ടവുമായി കൊച്ചി അമൃത ആശുപത്രി. കേരളത്തില്‍ ആദ്യമായി 'ബയോഡീഗ്രേഡബിള്‍ എയര്‍വേ സ്റ്റെന്റിങ്' (Biodegradable Airway Stenting) വിജയകരമായി നിര്‍വ്വഹിച്ചു. ഇതോടെ, ക്ഷയരോഗാനന്തരമുണ്ടാകുന്ന ശ്വാസനാളിയിലെ തടസ്സങ്ങള്‍ (Post-TB Bronchial Stenosis) പരിഹരിക്കാന്‍ ഈ നൂതന മാര്‍ഗ്ഗം സ്വീകരിക്കുന്ന കേരളത്തിലെ ആദ്യത്തെയും, ഇന്ത്യയിലെ മൂന്നാമത്തെയും കേന്ദ്രമായി അമൃത ആശുപത്രി മാറി. അമൃതയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി ആന്‍ഡ് കോംപ്ലക്സ് എയര്‍വേ ഡിസോര്‍ഡേഴ്സ് വിഭാഗമാണ് ഈ നേട്ടത്തിന് പിന്നില്‍. ശ്വാസനാളിയില്‍ കടുത്ത തടസ്സമുണ്ടായിരുന്ന രണ്ട് യുവതികളിലാണ് എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ബ്രോങ്കോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ശ്വസനപ്രക്രിയ സുഗമമാക്കിയത്. ശ്വാസനാളിയിലെ തടസ്സം നീക്കിയ ശേഷം സ്ഥാപിക്കുന്ന ഈ പ്രത്യേക സ്റ്റെന്റുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ശരീരത്തില്‍ തന്നെ അലിഞ്ഞുചേരും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് രോഗികള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സഹായിക്കും. അത്യാധുനിക സാങ്കേതിക വിദ്യയുടെയും വിദഗ്ധരായ ഡോക്ടര്‍മാരുടെ ഏകോപനത്തിന്റെയും ഫലമായാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാനായതെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്മൊണളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ശസ്ത്രക്രിയയില്‍ ഡോ. ഡോണ്‍ ജോസ്, ഡോ. ശ്രീരാജ് നായര്‍ തുടങ്ങിയവരും പങ്കാളികളായി. ക്ഷയരോഗാനന്തരമുണ്ടാകുന്ന ശ്വാസനാളി ചുരുങ്ങല്‍, വിട്ടു മാറാത്ത ചുമ, കഫക്കെട്ട്, ശ്വാസം മുട്ടല്‍, കൂടാതെ ശ്വാസനാളിയിലെ മറ്റു തടസ്സങ്ങള്‍ക്കും ഇത്തരത്തിലുള്ള ബയോഡീഗ്രേഡബിള്‍ എയര്‍വേ സ്റ്റെന്റിങ് ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കുമെന്നും ഡോ. ടിങ്കു ജോസഫ് കൂട്ടി ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28ന് ലേയില്‍ സൈനികരെ അഭിസംബോധന ചെയ്യും
ആദ്യമായാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൈനികരെ അഭിസംബോധന ചെയ്യുന്നത്
മധുവിധു ചിത്രത്തിന്റെ ടീസർ പുറത്ത്
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ മധുവിധു വിന്റെ ടീസർ പുറത്ത്.
ദോഹ: കലയോടുള്ള ദശാബ്ദത്തെ അര്‍പ്പണബോധവും സര്‍ഗ്ഗവൈഭവവും വിളിച്ചോതി യുവ കലാകാരി വേദിക ശശികുമാര്‍ നടത്തിയ മിനി ആര്‍ട്ട് എക്സിബിഷന് കലാപ്രേമികള്‍ക്ക് വേറിട്ടൊരു അനുഭവമായി. ചിത്രകലാ അദ്ധ്യാപിക റോഷ്നി കൃഷ്ണന്റെ നേതൃത്വത്തില്‍ , മീഡിയ പ്ലസ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ജി.ആര്.സി.സി അംഗങ്ങളും ഖത്തറിലെ സാംസ്ക്കാരിക പ്രവര്‍ത്തകരും വേദികയുടെ കലാരംഗത്തെ ദശവര്‍ഷക്കാലത്തെ യാത്രയെ ആദരിച്ചു. തന്റെ കലാപഠനത്തിന്റെ തുടക്കം മുതല്‍ കൂടെയുള്ള റോഷ്നി ടീച്ചറുടെ കീഴില്‍ പരിശീലനം നേടിയ വേദികയുടെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഇടംപിടിച്ചത്. കുട്ടിക്കാലം മുതല്‍ തുടങ്ങിയ തന്റെ ചിത്രകലാ യാത്രയില്‍ ഓരോ കാന്‍വാസിലും മനസ്സിന്റെ നിറങ്ങള്‍ ചാലിച്ച വേദികയുടെ പ്രകടനം വിസ്മയിപ്പിക്കുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. തന്റെ വിദ്യാര്‍ത്ഥിനിയുടെ ചിത്രകലയിലെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതായി റോഷ്നി ടീച്ചര്‍ പറഞ്ഞു. ഒരു അധ്യാപിക എന്ന നിലയില്‍ തന്റെ വിദ്യാര്‍ത്ഥിനിയുടെ വളര്‍ച്ചയും ആത്മവിശ്വാസവും കാണുന്നത് ഹൃദയസ്പര്‍ശിയായ നിമിഷമാണെന്നും വേദികയുടെ ചിത്രയാത്ര ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ റോഷ്നി ടീച്ചറുടെ ശിക്ഷണത്തില്‍ 'വിബ്ജിയോര്‍' എന്ന ആര്‍ട്ട് ക്ലബ്ബിലൂടെയാണ് വേദിക തന്റെ ചിത്രകലാ അഭ്യസിക്കുന്നത് 'ഭാവനകള്‍ വിരിയുന്ന ഇടം' എന്ന വിബ്ജിയോറിന്റെ ആപ്തവാക്യം അന്വര്‍ത്ഥമാക്കുന്നതായിരുന്നു പ്രദര്‍ശനത്തിലെ ഓരോ ചിത്രങ്ങളും. വാട്ടര്‍ കളര്‍, അക്രിലിക്, ഓയില്‍ പെയിന്റിംഗ്, സ്കെച്ചിംഗ്, മ്യൂറല്‍ പെയിന്റിംഗ് എന്നിങ്ങനെ വിവിധ മാധ്യമങ്ങളില്‍ വേദിക നേടിയ പ്രാവീണ്യം സന്ദര്‍ശകരെ വിസ്മയിപ്പിച്ചു. ഒരു ദശകമായി റോഷ്നി ടീച്ചര്‍ നല്കുന്ന സ്നേഹനിര്‍ഭരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് വേദികയെ ഇന്ന് കാണുന്ന പക്വതയുള്ള കലാകാരിയാക്കി മാറ്റിയത്. ഭാവിയില്‍ ലോകോത്തര നിലവാരമുള്ള കലാകാരിയായി ഉയരാന്‍ വേദികയ്ക്ക് സാധിക്കട്ടെ എന്ന് ജി.ആര്.സി.സി ഭാരവാഹികളും വിബ്ജിയോര്‍ ടീമും ആശംസിച്ചു. യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് വേദി ഒരുക്കുന്നതിനും മുന്‍പന്തിയിലുള്ള ജി.ആര്.സി.സി ഖത്തറിന്റെ നേതൃത്വമാണ് ഈ പ്രദര്‍ശനം മനോഹരമായി സംഘടിപ്പിച്ചത്ചടങ്ങിന് ആവശ്യമായ വേദിയും സൗകര്യങ്ങളും ഒരുക്കിയ മീഡിയ പ്ളസ് കല മനുഷ്യനന്മക്ക് എന്ന ശ്രദ്ധേയമായ ആസയവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.വേദികയുടെ പിതാവ് ശശികുമാര്‍ മേനോന്, മാതാവ് ശ്രീജ എന്നിവര്‍ മകളുടെ നേട്ടത്തില്‍ പിന്തുണയുമായി എത്തിയ എല്ലാവര്ക്കും നന്ദി അറിയിച്ചു. ചടങ്ങില്‍ തിരുവനന്തപുരം ഡിസ്ട്രിക് റെസിഡന്റ് അസോസിയേഷന് പ്രസിഡന്റ് ജെ. റഹ്മത്തുള്ള വേദികയ്ക്ക് മെമെന്റോ സമ്മാനിച്ചു. പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജിആര്‍സിസി പ്രസിഡണ്ട് റോഷ്നി കൃഷ്ണന്, വൈസ് പ്രസിഡണ്ട് ആയിഷ സൈബൂള്‍ , ഉപദേശക സമിതി അംഗം സുബൈര്‍ പാണ്ഡവത്ത് , മീഡിയ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചെമ്മാട്, സെക്രട്ടറി സുബീര്‍ പി.ടി. പ്രാഗ്രം കോര്ഡിനേറ്റര്റിനിഷ റിനീഷ്, സൈബൂള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. യുവതലമുറയിലെ കലാകാരന്മാരെ വളര്‍ത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും റോഷ്നി ടീച്ചറുടെ വിബ്ജിയോര്‍ ക്ളബ്ബ് നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ കോളേജ് ഐ.സി.യുവിലെ തീപ്പിടിത്തം; ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം : പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുത്തു.
ഇരുചക്ര വാഹനാപകടത്തിൽ മരിച്ച പലരും അപകട സമയത്ത് ചെയ്ത തെറ്റ്, തിരുത്താൻ പൊലീസ്
കൊച്ചി: നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വീണ്ടും തുറക്കുമ്പോള്‍ സാധാരണ ഹോട്ടലുകളില്‍ കച്ചവടം കൂടും; കാരണം ഇങ്ങനെ
തിരുവനന്തപുരം: എല്‍പിജി പ്രതിസന്ധി രണ്ടാം ആഴ്ചയും പിന്നിടുമ്പോള്‍ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞ് തന്നെ കിടക്കുകയാണ്.
തിരഞ്ഞെടുപ്പ്പെരുമാറ്റചട്ട ലംഘനം: 6239 പ്രചാരണസാമഗ്രികൾ നീക്കി: കൊല്ലം ജില്ലാ കലക്ടർ
തിരഞ്ഞെടുപ്പ്പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത പ്രചാരണസാമഗ്രികൾ നീക്കംചെയ്യുന്നത് ഊർജിതമാക്കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്.
ഇതുപോലെ ചെയ്താൽ പാലപ്പം എപ്പോഴും സോഫ്റ്റ് ആയിരിക്കും!
ഇതുപോലെ ചെയ്താൽ പാലപ്പം എപ്പോഴും സോഫ്റ്റ് ആയിരിക്കും!
പഞ്ഞിപോലത്തെ ഉണ്ടംപൊരി ഇനി വീട്ടിലും!
ചേരുവകൾ ഗോതമ്പ് മാവ് - ഒന്നര കപ്പ് അരിപ്പൊടി- രണ്ട് ടേബിൾ സ്പൂൺ പഴുത്ത ചെറുപഴം - 2 എണ്ണം
‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദി'.- എം കെ മുനീർ
ഗൃഹശോഭ മൂന്നാം ഘട്ടത്തിൻ കീഴിൽ 120 വീടുകൾ നിർമ്മിച്ചു നൽകി ശോഭ ഗ്രൂപ്പ്
സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങൾക്കായി ശോഭ ഗ്രൂപ്പ് നടപ്പാക്കുന്ന കമ്മ്യൂണിറ്റി ഭവന പദ്ധതിയായ ഗൃഹ ശോഭയുടെ മൂന്നാം ഘട്ടത്തിന് കീഴിൽ 120 വീടുകൾ വിതരണം ചെയ്തു.
ദോശ മാവ് മിച്ചം വന്നാൽ ഉണ്ണിയപ്പം ഉണ്ടാക്കാം
ദോശ മാവ് മിച്ചം വന്നാൽ ഉണ്ണിയപ്പം ഉണ്ടാക്കാം
ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുസ് ലിം ലീഗ് നേതാവ് എ ഇര്‍ഷാദിനെ യുഡിഎഫ് മണ്ഡലം ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കുകയും മുസ് ലിം ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പകരം മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ പുതിയ ചെയര്‍മാനായി നിയമിച്ചു. പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ നടപടി. ഇന്നലെ കായംകുളത്ത് വച്ച് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. 'വാക്ചാതുരി കൊണ്ടും ശരീരസൗന്ദര്യം കൊണ്ടും വീണ്ടും സ്ഥാനാര്‍ഥിയായി നില്ക്കുന്നു,' എന്നായിരുന്നു പരാമര്‍ശം. ഇര്‍ഷാദ് പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും ഈ പരാമര്‍ശത്തിനെതിരെ പോലിസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാനാണ് തീരുമാനമെന്ന് പ്രതിഭ പ്രതികരിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ടാണ് യു പ്രതിഭ പ്രതികരിച്ചത്. ഒരു സ്ത്രീയോട് പോലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും മാപ്പ് കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും അവര്‍ വ്യക്തമാക്കി.
പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഒന്നാംഘട്ട പരിശീലനം ആരംഭിച്ചു; ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു
കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദുമ,മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു
മുംബൈ: ഐപിഎല്‍ സീസണിന് തുടക്കമാകാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 24കാരനായ പരാഗിന് ഒരു രാജാവിനെപ്പോലെയുള്ള പരിഗണനയാണ് ഫ്രാഞ്ചൈസിയില്‍ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ പരാഗിന്റെ പ്രകടനം അത്ര മികച്ചതൊന്നുമായിരുന്നില്ലെന്നും ജഡേജ, ധ്രുവ് ജുറേല്‍, യശസ്വി ജെയ്സ്വാള്‍ എന്നിങ്ങനെ മികച്ച കളിക്കാരുണ്ടായിട്ടും പരാഗ് എങ്ങനെ ക്യാപ്റ്റനായി എന്നും ശ്രീകാന്ത് ചോദിക്കുന്നു. രാജസ്ഥാനില്‍ രവീന്ദ്ര ജഡേജയുള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളുള്ളപ്പോഴും ക്യാപ്റ്റന്‍സി പരാഗില്‍ എത്തിയതാണ് ശ്രീകാന്തിനു രസിക്കാതിരുന്നത്. 2017 ഐപിഎലില്‍ രാജസ്ഥാനിലെത്തിയ പരാഗ് തുടര്‍ച്ചയായി ഫോം കണ്ടെത്താതിരുന്നപ്പോഴും, ഫ്രാഞ്ചൈസിയിലെ സ്ഥിര സാന്നിധ്യമായിരുന്നു. കഴിഞ്ഞ ഐപിഎലില്‍ സഞ്ജു സാംസണു പരുക്കേറ്റതോടെയാണ് ക്യാപ്റ്റന്‍സി ചുമതലകള്‍ പരാഗിനെ തേടിയെത്തിയത്. സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്കു മാറിയതോടെ പരാഗിനെ രാജസ്ഥാന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. ''പരാഗ് എങ്ങനെയാണു ക്യാപ്റ്റനായതെന്ന് എല്ലാവര്ക്കും അറിയാം. ഇത് രാജസ്ഥാന് റോയല്‍സിന്റെ തീരുമാനമാണ്. പക്ഷേ ആ ഫ്രാഞ്ചൈസിയില്‍ റിയാന്‍ പരാഗ് രാജാവിനെപ്പോലെയാണ്. കഴിഞ്ഞ സീസണില്‍ പരാഗിന്റെ പ്രകടനം അത്ര മികച്ചതൊന്നുമായിരുന്നില്ല. എന്നാല്‍ അതിനു മുന്‍പുള്ള സീസണില്‍ പരാഗ് നന്നായി കളിച്ചു. കഴിഞ്ഞ വര്‍ഷം അദ്ദേഹം അത്ര ഭയങ്കരമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.'' ശ്രീകാന്ത് യുട്യൂബ് ചാനലിലെ വിഡിയോയില്‍ പ്രതികരിച്ചു. കഴിഞ്ഞ ഐപിഎലില്‍ രാജസ്ഥാനെ എട്ടു മത്സരങ്ങളിലാണു താരം നയിച്ചത്. എന്നാല്‍ രണ്ടു വിജയങ്ങള്‍ സ്വന്തമാക്കാന്‍ മാത്രമാണു സാധിച്ചത്. യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറേല്‍ തുടങ്ങിയ യുവതാരങ്ങളെ മറികടന്നാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരാഗ് കടന്നുവന്നത്. ''രാജസ്ഥാന് ടീം അത്ര മോശമല്ല. വലിയ ടീമുകളെ ഞെട്ടിക്കാനുള്ള ആയുധങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ സ്വയം തകരാനും രാജസ്ഥാനു സാധിക്കും. ടോപ് ഓര്‍ഡറിലെ അഞ്ചു താരങ്ങളില്‍ രണ്ടു ബാറ്റര്‍മാര്‍ തിളങ്ങിയാല്‍ പോലും എതിരാളികളെ വിറപ്പിക്കാന്‍ രാജസ്ഥാനു കഴിയും. യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും ചേരുന്ന ഓപ്പണിങ് സഖ്യമാണ് ടീമിന്റെ വലിയ പ്ലസ്. ഈ താരങ്ങള്‍ക്ക് ഒറ്റയ്ക്ക് കളികള്‍ ജയിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ രാജസ്ഥാന് കിരീടം വിജയിക്കാനാകുമെന്നു തോന്നുന്നില്ല. പ്ലേ ഓഫ് യോഗ്യതയില്‍ തന്നെ 50 - 50 സാധ്യത മാത്രമാണുള്ളത്.'' ശ്രീകാന്ത് വ്യക്തമാക്കി.
അന്ന് ഒടിടിയിൽ, ഇനി തിയറ്ററിൽ കാണാം; ദൃശ്യം 2 റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ, ആവേശത്തിൽ ആരാധകർ
2021 ഫെബ്രുവരി 19ന് ആയിരുന്നു ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തത്. ആമസോൺ പ്രൈമിന് ആയിരുന്നു സ്ട്രീമിംഗ് അവകാശം.
കുംഭമേളയിലെ വൈറൽ താരമായ മൊണാലിസ ഭോസ്ലേയുടെ വിവാഹത്തിൽ പിതാവ് നൽകിയ പരാതിയെ തുടർന്ന് മധ്യപ്രദേശ് എസ് സി-എസ് ടി കമ്മിഷൻ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുന്നു. പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു എന്ന പരാതിയിൽ, വിവാഹം നടന്ന അരുമാനൂർ നൈനാർ ക്ഷേത്രത്തിലെ രേഖകൾ കമ്മിഷൻ പരിശോധിച്ചു.
ബന്ധുവിനെ ഫോണിൽ വിളിച്ചതിലുള്ള പ്രകോപനമാണ് മർദനത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ 17ന് അറഫ ഉമ്മയുടെ സഹോദരിയെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ആസിഫ് അറഫയെ കിടപ്പുമുറിയിൽ കൊണ്ടുപോയി മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു.
ഇര്‍ഷാദ് തെറിച്ചു! യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം പോയി
പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമെന്ന് സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ
ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ
ചായ ശരിയായ വിധത്തിൽ ഉണ്ടാക്കാം
ചായ ശരിയായ വിധത്തിൽ ഉണ്ടാക്കാം
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ ജില്ലയിലെ 16 മണ്ഡലങ്ങളിലായി ആകെ 113 സ്ഥാനാർഥികൾ മത്സര രംഗത്ത്. വിവിധ മണ്ഡലങ്ങളിലായി 30 നാമനിർദേശ പത്രികകൾ തള്ളി.
കോഴിക്കോട് ബീച്ചിൽ UDF പൊതുസമ്മേളനം പുരോഗമിക്കുന്നു; മല്ലികാർജുൻ ഖർഗെ വേദിയിൽ | UDF Rally
മലബാറിൽ യുഡിഎഫിൻ്റെ ശക്തിപ്രകടനം; കോഴിക്കോട് ബീച്ചിൽ UDF പൊതുസമ്മേളനം പുരോഗമിക്കുന്നു; മല്ലികാർജുൻ ഖർഗെ സമ്മേളന വേദിയിൽ
നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷക നമീത പട്ടേൽ നെടുങ്കണ്ടത്ത് സന്ദർശനം നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക നമിത പട്ടേൽ നെടുങ്കണ്ടത്ത് സന്ദർശനം നടത്തി. തിരഞ്ഞെടുപ്പിന്റെ ചെലവുകൾ അവലോകനം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടി ക്രമങ്ങൾ നേരിട്ട് അറിയുന്നതിനുമാണ് സന്ദർശനം.
കടന്നാക്രമണങ്ങൾക്ക് യുഡിഎഫ് കടിഞ്ഞാണിടുമോ?; യു പ്രതിഭയ്ക്കെതിരായ പരാമർശം വിവാദത്തിൽ | U Prathibha
കടന്നാക്രമണങ്ങൾക്ക് യുഡിഎഫ് കടിഞ്ഞാണിടുമോ?; യു പ്രതിഭയ്ക്കെതിരായ പരാമർശം വിവാദത്തിൽ, ശക്തമായി അപലപിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് U Prathibha | Muslim League | Kerala Assembly Election 2026
പാർട്ടിവിട്ടവരുടെ ആരോപണങ്ങളിൽ വിയർത്ത് സിപിഎം; ജനം തള്ളി കളയുമെന്ന് മുഖ്യമന്ത്രി | CPM
പലതും മറയ്ക്കാൻ ഉള്ളതുകൊണ്ടാണ് തളിപ്പറമ്പിൽ ഭാര്യയെ തന്നെ എംപി ഗോവിന്ദന്റെ പിൻഗാമിയായി മത്സരിക്കുന്നത്' പാർട്ടി വിട്ടവരുടെ കലാപക്കൊടിയിൽ വിയർത്ത് സിപിഎം CPM | Kannur CPM | TK Govindan
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്തു വീട്ടിൽ നിസാർ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കല്ലറ മരുതമൺ ജങ്ഷനിലായിരുന്നു അപകടം.
'ഐക്യ ജനാധിപത്യ മുന്നണി സർക്കാർ വരും'; കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് മഹാറാലി ചടങ്ങുകൾ ആരംഭിച്ചു
'ഐക്യ ജനാധിപത്യ മുന്നണി സർക്കാർ വരും'; കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് മഹാറാലി ചടങ്ങുകൾ ആരംഭിച്ചു, കോൺഗ്രസിന്റെ ഗ്യാരന്റി ബസ് ഫ്ലാഗ് ഓഫ് മല്ലികാർജുൻ ഖർഗെ നിർവ്വഹിക്കും UDF | Kozhikode | UDF Rally
രാജസ്ഥാൻ ബോർഡ് പത്താം ക്ലാസ് ഫലം 2026 പ്രഖ്യാപിച്ചു
രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ആർബിഎസ്ഇ) പത്താം ക്ലാസ് (സെക്കൻഡറി) പരീക്ഷാഫലം ഇന്ന് മാർച്ച് 24 ന് പ്രഖ്യാപിച്ചു.
തിന്മയുടെ രാഷ്ട്രീയത്തിനെതിരെയുള്ള നന്മയുടെ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്: എ സുരേഷ് | A Suresh
വിജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്,ഞാൻ ദുർബല സ്ഥാനാർത്ഥിയാണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങൾ, വ്യക്തിപരമായ വിമർശനങ്ങൾ പുച്ഛത്തോടെ കാണുന്നു: എ സുരേഷ് Hello Voter | A Suresh | Malampuzha Constituency
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത്
2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആഗോള സ്വര്‍ണാഭരണ ഉപഭോഗം കുത്തനെ കുറഞ്ഞു, അതേസമയം സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ സ്വര്‍ണത്തിനായുള്ള നിക്ഷേപ ആവശ്യം ശക്തമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഐസിആര്‍എ, അസോച്ചം എന്നിവയുടെ സംയുക്ത റിപ്പോര്‍ട്ട് പറയുന്നു. ആഗോള സ്വര്‍ണാഭരണ ഉപഭോഗം, 2025 സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനവും 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 17 ശതമാനവും
ചരിത്ര സംഭവം; സൈനികരെ അഭിസംബോധന ചെയ്യാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ലേയിൽ എത്തും | Justice Surya Kant
ചരിത്ര സംഭവം; സൈനികരെ അഭിസംബോധന ചെയ്യാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28ന് ലേയിൽ എത്തും ,ബേസ് ക്യാമ്പിലും എത്തി സൈനികരെ അഭിസംബോധന ചെയ്യും Justice Surya Kant | Army Camp | Asianet News
ഐപിഎൽ ടീമുകൾക്കും താരങ്ങൾക്കും കടുത്ത നിയന്ത്രണവുമായി ബിസിസിഐ | IPL 2026
ഐപിഎൽ ടീമുകൾക്കും താരങ്ങൾക്കും കടുത്ത നിയന്ത്രണവുമായി ബിസിസിഐ; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയടക്കം ചുമത്തും IPL 2026 | BCCI | Sports News
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ധര്‍മ്മടം മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിയാത്തതിന്റെ പരിമിതി മറികടക്കാന്‍ പുതുവഴി തേടി മുഖ്യമന്ത്രി പിണറായി വിജയന്. മണ്ഡലത്തിലെ ഓരോ വോട്ടറെയും പേരെടുത്ത് അഭിസംബോധന ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ 'തുറന്ന കത്ത്' ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയാവുകയാണ്. എല്‍.ഡി.എഫിന്റെ താരപ്രചാരകന് എന്ന നിലയില്‍ സംസ്ഥാനത്തുടനീളം പര്യടനം നടത്തേണ്ടതിനാല്‍ സ്വന്തം മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വൈകാരികമായ നീക്കം. ധര്‍മ്മടം മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടെയും പേരും വീട്ടുനമ്പറും വിലാസവും കൃത്യമായി അച്ചടിച്ച കത്തുകളാണ് സി.പി.എം പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ടര്‍മാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. വോട്ടര്‍മാരുടെ സ്നേഹവും പിന്തുണയുമാണ് തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്ന് മുഖ്യമന്ത്രി കത്തില്‍ സ്മരിക്കുന്നു. തന്റെ ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ച ആ സ്നേഹം വാക്കുകള്‍ക്ക് അതീതമായ കടപ്പാടായി മനസ്സില്‍ സൂക്ഷിക്കുന്നുവെന്നും അദ്ദേഹം വോട്ടര്‍മാരോട് പറയുന്നു. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങളുടെ നീണ്ട പട്ടികയും കത്തില്‍ നിരത്തുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം മുതല്‍ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ വരെ അക്കമിട്ട് നിരത്തിയാണ് തന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വോട്ടര്‍മാര്‍ക്ക് മുന്നില്‍ അദ്ദേഹം സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തെമ്പാടും പ്രചാരണത്തിന് പോകേണ്ടി വരുന്നതിനാല്‍ മണ്ഡലത്തില്‍ സജീവമായി നില്ക്കാന് സാധിക്കാത്ത സാഹചര്യവും അദ്ദേഹം വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ അഭാവം നികത്താന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ വിപുലമായ പ്രചാരണ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീടുകള്‍ തോറുമുള്ള ഈ കത്ത് വിതരണം വോട്ടര്‍മാരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.
ബെംഗളൂരുവിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി
രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, ബിസിനസ് തടസ്സപ്പെട്ടതിനെത്തുടർന്ന് ബെംഗളൂരുവിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിയായ രാമു ഹല്ലൂരി (50) ആണ് മരിച്ചത്.
കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ യുഡിഎഫും മുസ്ലിം ലീഗും നടപടി സ്വീകരിച്ചു. ഇർഷാദിനെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുകയും മുസ്ലിം ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു
രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും നിർദേശം | LPG
രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ; പെട്രോൾ സ്റ്റോക്കുണ്ടെന്നും LPG വിതരണത്തിൽ പ്രതിസന്ധിയില്ലെന്നും കേന്ദ്രം; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും നിർദേശം
യു പ്രതിഭയ്ക്കെതിരായ മോശം പരാമർശത്തിൽ യുഡിഎഫ് നേതൃത്വം മറുപടി പറയണം: സിഎസ് സുജാത | U Prathibha
'യു പ്രതിഭയ്ക്കെതിരായ മോശം പരാമർശത്തിൽ യുഡിഎഫ് നേതൃത്വം മറുപടി പറയണം, കായംകുളത്തെ ജനങ്ങൾക്ക് പ്രതിഭയെ അറിയാം'; സിപിഎം കേന്ദ്രകമ്മിറ്റി അംഗം സിഎസ് സുജാത U Prathibha | CS Sujatha | Kerala Assembly Election 2026
അമേരിക്കൻ പടക്കപ്പൽ യു എസ് എസ് എബ്രഹാം ലിങ്കണ് നേരെ ഇറാന്റെ മിസൈൽ വർഷം
ആക്രമണത്തെത്തുടർന്ന് വിമാനവാഹിനിക്കപ്പലിന് അതിന്റെ സ്ഥാനം മാറ്റേണ്ടി വന്നതായി റിപ്പോർട്ടുകൾ
'രമണി പാർട്ടിയുടെ ചോറ് തിന്നിട്ടുണ്ട്, ഇത് ചോറിന്റെ കൂറല്ല, രാഷ്ട്രീയക്കൂറാണ്' | MV Jayarajan
'ഏരിയ കമ്മിറ്റി യോഗത്തിന് ശേഷം രമണി പാർട്ടിയുടെ ചോറ് തിന്നിട്ടുണ്ട്, ഇത് ചോറിന്റെ കൂറല്ല, രാഷ്ട്രീയക്കൂറാണ്'; സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ് ടി.കെ.ഗോവിന്ദന്റെ ഭാര്യ കെ.പി.രമണിയെ പാർട്ടിയെ പുറത്താക്കിയതെന്ന് എം.വി.ജയരാജൻ MV Jayarajan | CPM | KP Ramani | TK Govindan | Kerala Assembly Election
രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല, പകരമെത്തുന്നത് മല്ലികാർജുൻ ഖർഗെ
രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല, പകരമെത്തുന്നത് മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ എത്താത്തത്
കേരളത്തിലെ കോൺഗ്രസിന്റെ അഭിമാനപ്രശ്നമാണ് പികെ ശശിയുടെ വിജയം: വിഡി സതീശൻ
കേരളത്തിലെ കോൺഗ്രസിന്റെ അഭിമാനപ്രശ്നമാണ് പികെ ശശിയുടെ വിജയം, സിപിഎമ്മിൽ നടക്കുന്ന വൃത്തികേടുകൾക്ക് എതിരെ പോരാടുന്ന കമ്യൂണിസ്റ്റുകളുടെ മുൻനിരയിലാണ് ശശി: വിഡി സതീശൻ
അക്ഷരനഗരിയിൽ ജനവിധി ആരെ തുണയ്ക്കും? | Kerala Congress | Kerala Assembly Election
കേരള കോൺഗ്രസിന്റെ തട്ടകത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ശക്തമായ വേരോട്ടമുള്ള മണ്ഡലം; അക്ഷരനഗരിയിൽ ജനവിധി ആരെ തുണയ്ക്കും? കാണാം ജനോത്സവം Kerala Congress | Kerala Assembly Election | Kottayam
പള്ളിത്തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായെന്ന് യാക്കോബായ സഭ
പള്ളിത്തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായി; ഓർത്തഡോക്സ് സഭ അധ്യക്ഷനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് Orthodox | Jacobite | Joseph Mar Gregorios
ഓർത്തഡോക്സ് സഭ അധ്യക്ഷനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ
ഓർത്തഡോക്സ് സഭ അധ്യക്ഷനുമായി ചർച്ചയ്ക്ക് തയ്യാര്‍, സഹോദരങ്ങളെപോലെ ജീവിക്കാമെന്നും യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് Orthodox Sabha | Jacobite | Joseph mar gregorios
ഇങ്ങനെ ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കൂ
ഇങ്ങനെ ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കൂ
കേരളത്തിൽ 15-മുതൽ 30- സീറ്റുകൾ വരെ ബി.ജെ.പിക്ക് കിട്ടുമെന്ന് എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ പി.സി. ജോർജ് അവകാശപ്പെട്ടു. മകൻ ഷോൺ ജോർജ് പാലായിൻ ജയിക്കുമെന്ന് ഉറപ്പാണെന്നും ജോർജ് പറഞ്ഞു.
'പൊടി വരണം, ഞാനെന്താണ് അനുഭവിച്ചതെന്ന് അവള് അറിയട്ടെ': പ്രചാരണത്തെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ
നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ നിയോജന മണ്ഡലമായ കുണ്ടറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവരുമെന്ന് റോബിൻ പറഞ്ഞ വീഡിയോ വൈറലായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ആദ്യം ഒരു കാറില്‍ ഇടിച്ച ശേഷം ജീപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
യു.ഡി.എഫ് 100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഞ്ച് ഗ്യാരണ്ടികളും നടപ്പാക്കുമെന്നും കോഴിക്കോട്ടെ യു.ഡി.എഫ് മഹാറാലിയിൽ വിഡി സതീശൻ പറഞ്ഞു.മഹാ റാലിയിലെത്തിയ മല്ലികാര്‍ജുൻ ഖര്‍ഗെ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു
സൂക്ഷ്മ പരിശോധന കഴിഞ്ഞു; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍
തെരഞ്ഞെടുപ്പ് പ്രചരണത്തിൻറെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ആവേശപൂർവം ആർപ്പ് വിളിച്ച് പ്രവർത്തകർക്കുനേരെയായിരുന്നു ശാസന.
തിരുവല്ലയിലെ രാഷ്ട്രീയ ഗോദയിൽ ഇത്തവണ മുദ്രാവാക്യങ്ങൾക്കൊപ്പം തന്നെ റോസ്റ്റിംഗ് മറുപടികളും മുഴങ്ങുകയാണ്. സോഷ്യൽ മീഡിയയിലെ വിവാദ നായകൻ 'ചെകുത്താൻ' എന്ന അജു അലക്സ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങിയതോടെ പത്തനംതിട്ടയുടെ രാഷ്ട്രീയ ചിത്രം കൂടുതൽ കൗതുകകരമായി മാറി.
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാകുമെന്ന ആശങ്കകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കില്ലെന്നും രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഖരം ലഭ്യമാണെന്നും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ എണ്ണശുദ്ധീകരണ ശാലകള്‍ (റിഫൈനറികള്‍) പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്‍പിജി വിതരണം തടസ്സമില്ലാതെ സാധാരണ നിലയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുന്ന തരത്തില്‍ എല്‍പിജി കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ രണ്ടായിരത്തോളം സിലിണ്ടറുകള്‍ പിടിച്ചെടുത്തു. എണ്ണ കമ്പനികളും ഈ വിഷയത്തില്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്ത് ആവശ്യമായ അളവില്‍ ഇന്ധനം സ്റ്റോക്കുള്ളതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരായി അധികമായി ഇന്ധനമോ എല്‍പിജിയോ വാങ്ങി കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ഒപ്പം രാജ്യത്തെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം സുഗമമാണെന്ന് ഷിപ്പിങ് മന്ത്രാലയവും അറിയിച്ചു. യുദ്ധം ബാധിച്ച മേഖലകളില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കയാത്രയെക്കുറിച്ചുള്ള വിവരങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചു. ഇറാനില്‍ നിന്ന് അര്‍മേനിയ, അസര്ബൈജാന് വഴി 1,043 ഇന്ത്യക്കാര്‍ സുരക്ഷിതരായി രാജ്യത്തെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, മാര്‍ച്ച് 18-ന് റിയാദില്‍ വെച്ച് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഒരു തരത്തിലും ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഇതേക്കുറിച്ച് പ്രതികരിച്ചു. യുദ്ധത്തിന്റെ ആഘാതം ലോകത്തെമ്പാടുമുള്ള രാജ്യങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും, ഇന്ത്യ നേരിട്ട് ഇതില്‍ കക്ഷിയല്ല. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ധനവിലയെ ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ ഈ വ്യക്തത സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ശർക്കരയുടെ മധുരവും തേങ്ങയുടെ രുചിയും; അവൽ വിളയിച്ചത് ഇങ്ങനെ തയ്യാറാക്കൂ
ചേരുവകൾ 1. അവൽ - 1 1/2 കപ്പ് 2. ശർക്കര - 1 കപ്പ് 3. തേങ്ങ ചിരകിയത് - 1 കപ്പ്

30 C