SENSEX
NIFTY
GOLD
USD/INR

Weather

31    C
... ...View News by News Source

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; വാടാനപ്പള്ളിക്കാരൻ അമർ തേജസിന് 47 വർഷം കഠിനതടവ്

തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 26 വയസ്സുകാരന് ശിക്ഷ വിധിച്ച് കോടതി. 47 വർഷം കഠിനതടവും 1,40,000 രൂപ പിഴയുമാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. വാടാനപ്പള്ളി നടുവിൽക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശ്ശേരി അമർ തേജസ് (26) നെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2021 ഓഗസ്റ്റ് മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകളും മറ്റ് തെളിവുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവരാണ് ഹാജരായത്. ലെയ്‌സൺ ഓഫീസറും സീനിയർ സി.പി.ഒയുമായ സിന്ധു എം.ആർ. കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

മറുനാടൻ മലയാളീ 5 Feb 2026 10:28 am

സ്വർണ വില പവന് 80000 രൂപയായി കുറയും?ഇപ്പോൾ വാങ്ങുന്നത് മണ്ടത്തരമോ? വ്യാപാരികൾ പറയുന്നത് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുമ്പോൾ സ്വർണം വാങ്ങാനും വിൽക്കാനും മടിച്ച് നിൽക്കുകയാണ് ഉപഭോക്താക്കളെന്ന് വ്യാപാരി അരുണ്‍ മാർക്കോസ്. വില ഉയരമ്പോൾ പ്രീ ബുക്കിംഗ് ഓഫറുകൾ അവസാനിപ്പിക്കാൻ ചെറുകിട ജ്വല്ലറികൾ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം. സ്വർണ വില 25000 രൂപയ്ക്ക് മുകളിൽ ഇടിയും; കുതിപ്പ് അവസാനിക്കുന്നു..ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല? പ്രവചനം

ഒന്നു ഇന്ത്യ 5 Feb 2026 10:28 am

ഈ കാർ ഡോറുകളിലെ ചതിക്കുഴി; ചൈനയുടെ നിരോധനം കാറുകളുടെ ഡിസൈനിൽ മാറ്റം വരുത്തും, അത് ലോകമെമ്പാടും സ്വാധീനം ചെലുത്തും

മാരകമായ വാഹനാപകടങ്ങളെ തുടർന്ന് ചൈന ഇലക്ട്രിക് കാറുകളിലെ ഫ്ലഷ് ഡോർ ഹാൻഡിലുകൾ നിരോധിച്ചു. 2027 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം, വാഹനങ്ങൾക്ക് മെക്കാനിക്കൽ ഡോർ ഓപ്പണിംഗ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 10:24 am

പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;കൂടെയുണ്ടായിരുന്നയാൾ മാട്ടൂലിൽ ആത്മഹത്യ ചെയ്തു

പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നലെ കൂടെയുണ്ടായിരുന്നയാളെ മാട്ടൂലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 10:24 am

ബ്ലോക്ക് ബട്ടൺ അറിയാത്ത 'സ്പെഷ്യൽ' മാനാഭിമാനങ്ങൾ; സ്ത്രീ സുരക്ഷയുടെ സൈറൺ മുഴക്കുന്ന ചില 'ഫേക്ക് സ്ത്രീപക്ഷവാദികൾ'; ആറ് വയസ്സുകാരി തൂങ്ങിയാടിയപ്പോൾ മിണ്ടാത്ത മാപ്രാച്ചി കോപ്രാച്ചികൾ; രാഹുലിന്റെ 'കോഴിത്തരം' അത് പോലൊരു 'ബ്രൂട്ടാലിറ്റി' അല്ല; ഹാഷ്മിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രഭീഷ്

തിരുവനന്തപുരം: പീഡന കേസിൽ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ അഭിമുഖം ചെയ്ത മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അഞ്ജു പാർവ്വതി പ്രഭീഷ്. വണ്ടിപ്പെരിയാറിലും വാളയാറിലും കുരുന്നുകൾ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ നിശബ്ദത പാലിച്ചവരാണ് ഇപ്പോൾ സദാചാര പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് അഞ്ജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. സ്ത്രീ സുരക്ഷയുടെ സൈറൺ മുഴക്കി ചില 'ഫേക്ക് സ്ത്രീപക്ഷവാദികൾ' വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് അഞ്ജു കുറിക്കുന്നു. ബ്ലോക്ക് ബട്ടൺ ഉപയോഗിക്കാൻ അറിയാത്തവരും സ്വയം സമ്മതത്തോടെ ബന്ധങ്ങളിൽ ഏർപ്പെട്ടവരും പിന്നീട് ഇരവാദം ഉയർത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വാളയാറിലും വണ്ടിപ്പെരിയാറിലും പിഞ്ചു കുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കെട്ടിത്തൂക്കപ്പെട്ടപ്പോൾ ഈ പറയുന്ന ഫെമിനിസ്റ്റുകളോ മാധ്യമങ്ങളോ ഇത്രത്തോളം ആവേശം കാണിച്ചിട്ടില്ലെന്ന് അവർ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: ഇന്നലെ ആ ഇന്റർവ്യൂ വന്നത് മുതൽ ഹാഷ്മിയെ ജേർണലിസം പഠിപ്പിക്കാൻ, മാധ്യമ ധർമ്മം പഠിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയ ഒരു കൂട്ടം സോ കോൾഡ് സ്ത്രീപക്ഷവാദികളെയും മാപ്രാച്ചി കോപ്രാച്ചികളെയും കാണുമ്പോൾ, അവറ്റകളുടെ ക്രോ ക്രാം കരച്ചിൽ കാണുമ്പോൾ ചിലത് പറയാതെ വയ്യാ. കുറച്ച് ദിവസമായി പ്രവർത്തന രഹിതമായിരുന്ന അതിജീവിതമാരെ വച്ച് കൊണ്ടുള്ള ഇരവാദ എഞ്ചിൻ വീണ്ടും അതിശക്തമായിട്ട് പ്രവർത്തിച്ച് കുറേ ചാറ്റ് സ്ക്രീൻഷോട്ടുകൾ എടുത്ത് വീശി സ്ത്രീ സുരക്ഷയുടെ സൈറൺ മുഴക്കുന്നു. അരേ വാഹ്!! ബ്ലോക്ക്‌ ബട്ടൺ ഓപ്ഷൻ എന്തെന്ന് അറിയാത്ത, തരോ എന്ന് ചോയ്ച്ചാൽ വരാം എന്ന് മറുപടി കൊടുക്കുന്ന ദാറ്റ് സ്പെഷ്യൽ മാനാഭിമാനങ്ങൾക്ക് വേണ്ടി ഉച്ചത്തിൽ എഞ്ചിൻ പ്രവർത്തിപ്പിക്കുന്നത് കാണുമ്പോൾ അറിയാതെ ഓർത്ത് പോവുന്നു കഴുക്കോലിൽ തൂങ്ങി ആടി പിടഞ്ഞു തീർന്ന പിഞ്ചു ശരീരങ്ങളെ!! വാളയാറും വണ്ടിപ്പെരിയാറും. കേവലം ആറു വയസ്സ് മാത്രം ഉണ്ടായിരുന്ന വണ്ടിപ്പെരിയാറിലെ പൊടി കുഞ്ഞ് തൂങ്ങി നിന്നാടിയത് ഒരു കാമപിശാച്ചിന്റെ മനോ വൈകൃതം കൊണ്ടായിരുന്നു. മൂന്ന് വയസ്സ് മുതൽ ബിസ്കറ്റ് കൊടുത്ത് ആ പൊടി കുഞ്ഞിനെ വശത്താക്കി അതിന്റെ ഇളം മേനി കൊത്തിപ്പറിച്ച കഴുകൻ അർജ്ജുൻ ഒടുക്കം അതിനെ കൊന്ന് കെട്ടി തൂക്കി. അർജ്ജുൻ എന്ന റീസൈക്കിൾ കേരളയുടെ ഭാഗമായ സഖാവ് ആയിരുന്നു ആ കൊലയാളി. രാഷ്ട്രീയ ഇടപെടൽ കൊണ്ട് ഒടുക്കം കൃത്യമായ തെളിവുകൾ നിരത്താതെ, വെറും പേരിന് മാത്രമുള്ള ഒരു പോക്സോ കേസായി അത്‌ കോടതിക്ക് മുന്നിൽ എത്തിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞപ്പോൾ പതിവ് കാര്യം തന്നെ നടന്നു. ഡിസംബർ 2023 ൽ അവനെ കോടതി വെറുതെ വിട്ടു. ഒരു മാധ്യമ മാപ്രച്ചിക്കും പൊള്ളിയില്ല. ആ കുഞ്ഞിന് കിട്ടാതെ പോയ നീതി വാങ്ങി നൽകണമെന്ന് ഒറ്റ മുതുക്കി ഫേക്ക് ഫെമിനിച്ചികൾക്കും തോന്നിയതുമില്ല.. കഥ അവിടെ തീർന്നില്ല. ആദ്യമായി ഒരു ബാല പീഡകനെ വിളിച്ചിരുത്തി ഇന്റർവ്യു എടുപ്പിക്കാൻ, അവനെ വെളുപ്പിക്കാൻ തക്ക തൊലിക്കട്ടി ഒരു ചാനലിനും ജീർണ്ണലിസ്റ്റിനും ഉണ്ടായി. വെറും ആറു വയസ്സുള്ള ഒരു കുഞ്ഞിനെ ഇല്ലാതാക്കിയ, എട്ടും പൊട്ടും തിരിയാത്ത മൂന്ന് വയസ്സ് മാത്രമുള്ള കുഞ്ഞിനെ തുടർച്ചയായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരുത്തന്റെ ഇന്റർവ്യൂ എടുക്കാൻ ഉളുപ്പ് തോന്നാത്ത ചാനലിനെ, ഇന്റർവ്യൂ ചെയ്ത ജേർണലിസ്റ്റിനെ വിമർശിക്കാൻ ഒറ്റ മാപ്രച്ചി കൊക്രാച്ചികൾക്കും നാവ് പൊന്തിയും ഇല്ല. അന്നേരം അണ്ണാക്കിൽ പിരി വെട്ടി ഇരുന്ന സകലരും ഇപ്പൊ ഹാഷ്മക്ക് എതിരെ മാധ്യമ ധർമ്മമെടുത്ത് വീശി സദാചാരത്തിന്റെ സ്റ്റഡി ക്ലാസ് നടത്തുന്നു. ക്രാ ത്ഫൂ !! രാഹുൽ മാങ്കൂട്ടത്തിൽ എന്ന രാഷ്ട്രീയ നേതാവിന്റെ കോഴിത്തരം എന്തായാലും മുകളിൽ കണ്ടത് പോലെ കോൾഡ് blooded ബ്രൂട്ടാലിറ്റി അല്ല. അയാൾ ആരുടെ വീട്ടിലും കടന്ന് ചെന്ന് റേപ്പ് ചെയ്തിട്ടില്ല, പൊടി കുട്ടികളെ വേട്ട ആടിയിട്ടില്ല. ഒരാളെയും കൊന്നിട്ടുമില്ല. ഒരു ജനപ്രതിനിധി ചെയ്യേണ്ട മര്യാദ, മാന്യത ഒന്നും അയാൾ കാണിച്ചില്ല എന്നത് നേര്. കിട്ടിയ പദവി, ജന പിന്തുണ ഒക്കെ കാസനോവ കളിച്ച് ദുരുപയോഗം ചെയ്തു. ഒന്നും രണ്ടും കെട്ടി പിന്നെ അര ഡസൻ ചിന്ന വീട് സെറ്റപ്പ് ഉള്ള കോഴീഷന്മാർ മന്ത്രി ആയിട്ടും MLA ആയിട്ടും വിലസി നില്ക്കുന്ന നാട്ടിൽ തന്നെയാണേടെയ് ഈ മാങ്കൂട്ടവും ഉള്ളത്. അവന്മാർ ചെയ്തത് പോലെയുള്ള ഞരമ്പിസം തന്നെയേ ഓനും ചെയ്തിട്ട് ഉള്ളൂ. ഒരു ചൂണ്ട ഇട്ട് നോക്കി, അതിൽ ആരെങ്കിലും കൊത്തിയാൽ കിട്ടി, അല്ലെങ്കിൽ ചട്ടി എന്ന രീതിയാണ് ചെയ്തത്. പെണ്ണ് തന്നെ വേണ്ട വിധം കൈകാര്യം ചെയ്‌താൽ തീരുന്ന ടൈപ്പ് ഞരമ്പിസം. അതിന് അയാൾ സ്വന്തം പ്രസ്ഥാനം, പദവി, എന്നിവ കരുവാക്കി എന്നത് തെറ്റ്. പതിനെട്ട് വയസ്സ് കഴിഞ്ഞ ആണിനും പെണ്ണിനും ഉഭയ കക്ഷി സമ്മതത്തോടെ ബന്ധപ്പെടാൻ റൈറ്റ് ഉണ്ടെന്നിരിക്കെ, അവിവാഹിതൻ ആയ അയാളും വിവാഹിതകൾ ആയ സ്ത്രീകളും തമ്മിൽ ഉണ്ടായ ലൈംഗിക ബന്ധത്തെ, അതൊക്കെ ബലാത്സംഗം ആണെങ്കിൽ അല്ലേ ഈ നാട് കടത്താൻ തക്ക ക്രൈം ആവുള്ളു. പിന്നെ ഗർഭ ചിദ്രം, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത് തീരുമാനിക്കാൻ കോടതിയുണ്ടല്ലോ. നിയമം അതിന്റെ വഴിക്ക് നീങ്ങുമ്പോൾ കിട്ടേണ്ട ശിക്ഷ അയാൾക്ക് കിട്ടും, അതിജീവിതയ്ക്ക് നീതിയും ലഭിക്കും. ഇത് ഒരുത്തനെയും വെളുപ്പിക്കാൻ ഉള്ള പോസ്റ്റ് അല്ല. അങ്ങനെ ആണെന്ന് തോന്നിയാൽ അത് എന്റെ പ്രശ്നവും അല്ല. തെറ്റ് ചെയ്തവൻ വെള്ളം കുടിക്കണം കുടിക്കട്ടെ ലിറ്റർ കണക്കിന്. അത്‌ കേവലം ഒരുത്തൻ മാത്രമല്ല, കുടിക്കുമ്പോൾ എല്ലാവനും അവളുമാരും കുടിക്കണം. കലോത്സവം റിപ്പോർട്ട് ചെയ്യാൻ പോയിട്ട് കൊച്ച് പിള്ളേരെ നോക്കി വെള്ളം ഇറക്കിയവനും ആ കൊതി കണ്ട് സ്റ്റുഡിയോ ഫ്ലോറിൽ നിന്ന് ആവേശം പകർന്നവനും ഒക്കെ തെമ്മാടികൾ തന്നെയാണ്. അവന്റെ ഒക്കെ പേരും മാപ്രകൾ എന്ന് തന്നെയാണ്. പക്ഷേ അവനൊക്കെ ഇടത് പി ആർ വർക്ക് കയ്യാളുന്നവർ ആയോണ്ട് പോക്സോ കുറ്റം ചെയ്താലും നോ പ്രശ്നം, പോക്സോ കേസ് പ്രതിയെ വെളുപ്പിച്ചാലും നോ പ്രശ്നം. ഇവറ്റകളുടെ വീക്ഷണ കോണകത്തിൽ കേരളത്തിലെ ഒരേ ഒരു ഭീകര പെർവേർട്ട് രാഹുൽ മാത്രമാണ്. മാധ്യമ ധർമ്മത്തെ നോക്കി കൊഞ്ഞനം കുത്തിയ, അതിജീവിതകളുടെ കണ്ണീര് കാണാൻ കഴിയാത്ത ഒരേ ഒരു ദുഷ്ട മാപ്ര ഹാഷ്മി മാത്രമാണത്രേ. സത്യത്തിൽ രാഹുൽ വിഷയത്തിൽ പലരും ആയുധം ആക്കുന്നത് അയാളുടെ രാഷ്ട്രീയമാണ്. അയാളോട് ഉള്ള, അയാളുടെ രാഷ്ട്രീയത്തോട് ഉള്ള എതിർപ്പ് ഒന്ന് കൊണ്ട് മാത്രം കുറേ ഫേക്കിസ്റ്റ് സ്ത്രീ പക്ഷവാദികൾക്ക് നിരുപാധിക പിന്തുണ കൊടുക്കുന്നവരാണ് അധികവും. സ്വന്തം രാഷ്ട്രീയത്തിൽ നില്ക്കുമ്പോൾ അയാളിനി ഭൂലോക തരികിട ആയാലും അയാളുടെ മതിൽ ചാട്ടം കയ്യോടെ പിടിച്ചാലും അതിനെ മെഴുകി ന്യായീകരിക്കുന്ന അണികൾ ഏത് പാർട്ടിയിലാണ് ഇല്ലാത്തത്.? ഒരു തൃശൂർ based മതിൽ ചാട്ടം കയ്യോടെ പിടിച്ചിട്ട് അന്ന് അയാൾ സ്വന്തം പാർട്ടിയിലെ ജിഹ്വ ആയിരുന്നപ്പോൾ മറച്ച് പിടിച്ച ശേഷം അയാൾ അപ്പുറം പോയപ്പോൾ വിളിച്ച് പറഞ്ഞ രാഷ്ട്രീയ അണികൾ ഈ സോഷ്യൽ മീഡിയ വരമ്പത്തു നിന്ന് ഇപ്പോൾ സദാചാരം പറയുന്നു. ഇവിടെ പീഡനത്തിന്റെ അളവ് റിക്റ്റർ scale വച്ച് അളന്ന നേതാക്കൾക്ക് ജയ് വിളിക്കുന്ന അണികൾ രാഹുലിനെ കല്ലെറിയുന്നു. സ്വന്തം ഉമ്മറത്ത് കിടക്കുന്ന അപ്പിയിൽ ചവിട്ടാതെ അപ്പുറത്ത് പറമ്പിൽ കിടക്കുന്ന കാക്ക കാട്ടം കണ്ട് അയ്യേ എന്ന് വിളിക്കുന്ന എല്ലാ ഫേക്ക് ആക്രി മാക്രികളോടും പുച്ഛം മാത്രം. ചാരിത്ര്യ പ്രസംഗം നടത്തുന്ന വാസവദത്തമാരോടും ദത്തന്മാരോടും ഉത്തരത്തിൽ തൂങ്ങി കിടന്ന് പിടഞ്ഞ പിഞ്ചു കുഞ്ഞ് ചോദിക്കുന്നുണ്ട് എന്ത് കൊണ്ട് നിങ്ങൾ എനിക്ക് നേരെ കണ്ണുകൾ കൊട്ടി അടയ്ക്കുന്നുവെന്ന്.

മറുനാടൻ മലയാളീ 5 Feb 2026 10:24 am

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ തടഞ്ഞ സംഭവം; പോലീസ് നടപടികള്‍ ആരംഭിച്ചു

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അധ്യാപികമാര്‍ ചുരിദാര്‍ ഇടുന്നത് വിലക്കാനാകില്ലെന്നും അതിന് വിരുദ്ധമായാണ് മാനേജര്‍ പ്രവര്‍ത്തിച്ചതെന്നുമാണ് പരാതി

സിറാജ് ലൈവ് 5 Feb 2026 10:23 am

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പാലക്കാടുനിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; വിവിധ ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്: ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പാലക്കാടുനിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. 7, 8, 14, 21 തീയതികളില്‍ (ട്രെയിന്‍ നമ്പര്‍ 56604) ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ ജങ്ഷന്‍ പാസ്സഞ്ചറും 12, 13, 14, 16 തീയതികളില്‍ പാലക്കാട്- കോയമ്പത്തൂര്‍ മെമുവും, 14, 21 തീയതികളില്‍ കോയമ്പത്തൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള പാസഞ്ചറും (56603) സര്‍വീസ് റദ്ദാക്കി. ഭാഗികമായി മുടങ്ങുന്നവ 16608 (കോയമ്പത്തൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്സ്) 7, 8, 14, 15 തീയതികളില്‍ കോഴിക്കോട് സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. 16307 (ആലപ്പുഴ-- കണ്ണൂര്‍ എക്‌സ് പ്രസ്സ്) 25നും മാര്‍ച്ച് നാലിനും ഷൊര്‍ണുര്‍ ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളില്‍ മാറ്റം 22610 (കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ് പ്രസ്സ് 12, 13, 15 തീയതികളില്‍ രാവിലെ ഏഴിന് പാലക്കാട് നിന്ന് യാത്ര ആരംഭിക്കും. 16844 (പാലക്കാട്- തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്സ്) 12, 13 തീയതികളില്‍ രാവിലെ ഏഴിന് കഞ്ചിക്കോട് നിന്നാകും. 16844 (പാലക്കാട്-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്സ്) 14, 15, 16 തീയതികളില്‍ രാവിലെ 7.15ന് വാളയാറില്‍ നിന്ന്. 56604 (ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസ്സഞ്ചര്‍) 12, 22 തീയതികളില്‍ രാവിലെ 09.20ന് പാലക്കാട് ജങ്ഷനില്‍ നിന്ന്. ട്രെയിന്‍ വൈകും 56604 (ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസ്സഞ്ചര്‍) 5, 6, 9 തീയതികളില്‍ ഷൊര്‍ണൂരില്‍നിന്ന് 40 മിനിറ്റ് വൈകും.

മറുനാടൻ മലയാളീ 5 Feb 2026 10:21 am

വാഷിങ്ടണ്‍ പോസ്റ്റിനെ തളര്‍ത്തിയത് ജെഫ് ബെസോസ്? ജോലി പോയവരില്‍ ശശി തരൂരിന്റെ മകനും

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ലോകപ്രശസ്ത അമേരിക്കന്‍ മാധ്യമമായ 'വാഷിങ്ടണ്‍ പോസ്റ്റ്' വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് മുന്നൂറിലേറെ പത്രപ്രവര്‍ത്തകര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഇപ്പോഴത്തെ ഉടമ. 2013-ല്‍ 250 മില്യണ്‍ യുഎസ് ഡോളറിനാണ് അദ്ദേഹം ഈ പത്രം സ്വന്തമാക്കിയത്. ജെഫ് ബെസോസ് ഈ പത്രം വാങ്ങുമ്പോള്‍ ജീവനക്കാര്‍ക്ക് വലിയ

ഒന്നു ഇന്ത്യ 5 Feb 2026 10:20 am

ഭരണകൂട എംഎല്‍എമാരും പ്രതിഷേധവുമായി പുറത്തേക്ക് ; നിയമസഭ ഈ മാസം 23 വരെ പിരിഞ്ഞു

തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സഭ സ്തംഭിച്ചു. ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. ഹൈക്കോടതി പിന്തുണച്ചിട്ടും എസ്‌ഐടിക്കു മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമെന്ന് ഇന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആരോപിച്ചു. പരസ്പരം പഴിചാരിയും കൊമ്പുകോര്‍ത്തും ഭരണകക്ഷിയും പ്രതിപക്ഷവും വന്നപ്പോള്‍ ഭരണകൂട എംഎല്‍എ മാരും പ്രതിപക്ഷത്തിനെതിരേ പ്ലക്കാര്‍ഡുകളും പ്രതിഷേധ മുദ്രാവാക്യം വിളിയുമായി ഭരണപക്ഷ എംഎല്‍എ മാരും കവാടത്തിലേക്ക് പ്രകടനം നടത്തി. ചര്‍ച്ചയില്ലാതെ ധനവിനിയോഗ ബില്‍ പാസ്സാക്കി നിയമസഭ ഈ മാസം 23 വരെ പിരിഞ്ഞു. മൂന്ന് ദിവസമായി സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികളോട് സഹകരിക്കാതെ നീങ്ങുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ശബരിമല വിഷയത്തില്‍ എസ്‌ഐടിയ്ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദമെന്ന ആക്ഷേപം പൊതുവേദിയില്‍ കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സഭാ നടപടികളുമായി യോജിക്കാതെ പ്രതിപക്ഷം പോയതിന് പിന്നാലെ രണ്ടു എംഎല്‍എ മാര്‍ സത്യാഗ്രഹം ഇരുന്നു. സഭയില്‍ ചര്‍ച്ചയില്ലെന്നും ഇനി സര്‍ക്കാരിനോട് സമരമേയുള്ളെന്നും പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അതിജീവിക്കാനായി പ്രതിപക്ഷത്തിനെതിരേ ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാഗാന്ധിയുമായുള്ള ചിത്രം ഒട്ടിച്ച പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് ഇന്ന് ഭരണകക്ഷി എംഎല്‍എ മാര്‍ ഇന്ന് പ്രതിഷേധിച്ചത്. വിഷയം ജനങ്ങളില്‍ എത്തിക്കാനും പ്രതിരോധിക്കാനുമായി ഇടതുപക്ഷവും യുഡിഎഫും ഒരുപോലെ നീങ്ങുകയാണ്.

മംഗളം 5 Feb 2026 10:20 am

ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴും

ആനച്ചാൽ സ്കൈ ഡൈനിംഗിൽ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തെ തുടർന്ന്, ഇടുക്കി ജില്ലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഫെബ്രുവരി 14 മുതൽ പരിശോധനകൾ ആരംഭിക്കും.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 10:19 am

'ഞങ്ങളുടെ പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല'; കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണമില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും ടി എ ജോസഫ് പറഞ്ഞു. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങള്‍ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവന്‍ ചുമതലയും തനിക്കെന്ന് ടി എ ജോസഫ് വ്യക്തമാക്കി. മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി എ ജോസഫ് കുറ്റപ്പെടുത്തി. നാളെ മുതല്‍ കൊച്ചിയിലെ ഓഫീസില്‍ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ മരണത്തിനുശേഷം കോണ്‍ഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത് ആദ്യമായിട്ടാണ്. വാര്‍ത്താ സമ്മേളനം നേരത്തെ റദ്ദാക്കിയിരുന്നു.

തേജസ് ന്യൂസ് 5 Feb 2026 10:19 am

അധ്യാപകര്‍ക്ക് ആശ്വാസം; തസ്തിക നിര്‍ണ്ണയത്തില്‍ യുഐഡി ഇളവ്; കെഇആറില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 2025-26 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ നടപടികളില്‍ ഇളവുകള്‍ അനുവദിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ആറാം പ്രവൃത്തി ദിനത്തില്‍ സ്‌കൂള്‍ റോളില്‍ ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ രേഖകള്‍ ലഭിക്കാന്‍ വൈകിയ കുട്ടികളെയും തസ്തിക നിര്‍ണ്ണയത്തിനായി പരിഗണിക്കും. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പ്രത്യേക ഇളവ് നല്‍കിയാണ് ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം, ആറാം പ്രവൃത്തി ദിനത്തില്‍ യുഐഡിക്ക് അപേക്ഷിച്ചിട്ടും എന്‍ട്രോള്‍മെന്റ് നമ്പര്‍ മാത്രം ലഭിച്ച കുട്ടികളില്‍, 2025 ജൂലൈ 14-നകം ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ ഉണ്ടെങ്കില്‍ അവരെയും തസ്തിക നിര്‍ണ്ണയത്തിനായി എണ്ണും. ആധാര്‍ ലഭിക്കാനുള്ള കാലതാമസം മൂലം അധ്യാപക തസ്തികകള്‍ നഷ്ടമാകരുതെന്ന സംഘടനകളുടെയും മാനേജ്മെന്റുകളുടെയും ആവശ്യം പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടല്‍. പ്രധാന തീരുമാനങ്ങള്‍: ജൂലൈ 14 സമയപരിധി: ആറാം പ്രവൃത്തി ദിനത്തിന് ശേഷം ജൂലൈ 14 വരെ ആധാര്‍ ലഭിച്ച കുട്ടികളെയും തസ്തിക കണക്കാക്കാന്‍ ഉള്‍പ്പെടുത്താം. ധനവകുപ്പിന്റെ അനുമതി: യുഐഡി അടിസ്ഥാനമാക്കിയുള്ള തസ്തിക നിര്‍ണ്ണയ ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഉടന്‍ അനുമതി ലഭിക്കുന്നതോടെ ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും. റിപ്പോര്‍ട്ട് ഉടന്‍: അധിക തസ്തികകള്‍ സംബന്ധിച്ച സമാഹൃത റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും കൈറ്റ് സിഇഒയ്ക്കും നിര്‍ദ്ദേശം നല്‍കി. വ്യാജ അഡ്മിഷനുകള്‍ വഴി ഖജനാവിനുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെങ്കിലും, സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അധ്യാപകര്‍ പുറത്താകുന്നത് ഒഴിവാക്കാന്‍ ഈ ഇളവ് വലിയ ആശ്വാസമാകും. ആറാം പ്രവൃത്തി ദിനത്തിലെ ആകെ കുട്ടികളുടെ എണ്ണമാണ് തസ്തിക നിര്‍ണ്ണയത്തിലെ പ്രധാന മാനദണ്ഡം.

മറുനാടൻ മലയാളീ 5 Feb 2026 10:18 am

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി ദ്രോഹ നടപടി; ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; ആവശ്യസർവീസുകളെ പണിമുടക്കിൽ നിന്നൊഴിവാക്കി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേ ഈ മാസം 12ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ നേതൃയോഗം തീരുമാനിച്ചു. ഫെബ്രുവരി 11ന് അര്‍ധരാത്രി മുതല്‍ 12 അര്‍ധരാത്രി വരെയാണ് പണിമുടക്ക് നിശ്ചയിച്ചിട്ടുള്ളത്. ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സ് സര്‍വീസുകള്‍, വിമാനത്താവളങ്ങള്‍, പാല്‍, പത്ര വിതരണം തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. The post കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി ദ്രോഹ നടപടി; ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; ആവശ്യസർവീസുകളെ പണിമുടക്കിൽ നിന്നൊഴിവാക്കി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 10:18 am

ഹൈവേയിൽ ടാങ്കർ മറിഞ്ഞു പ്രൊപിലീൻ ഗ്യാസ് ചോർച്ച, 32 മണിക്കൂർ നീണ്ട ആശങ്ക, 24 മണിക്കൂർ ബ്ലോക്ക്; പൂനെ-മുംബൈ എക്സ്പ്രസ്‌വേയിൽ ഗതാഗതം പുനസ്ഥാപിച്ചു

പൂനെ-മുംബൈ എക്സ്പ്രസ്‌വേയിൽ ഹൈവേയിൽ ടാങ്കർ മറിഞ്ഞു പ്രൊപിലീൻ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ ആശങ്കയ്ക്ക് 32 മണിക്കൂറിന് ശേഷം പരിഹാരം. വാതക ചോർച്ച നിർത്തി ടാങ്കർ മാറ്റി. 24 മണിക്കൂറിലേറെ നീണ്ട ഗതാഗതകുരുക്കിന് ആശ്വാസം.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 10:15 am

'ട്രംപിനോട് മോദിക്കുള്ള വിധേയത്വം പോലെ', 'പുതുയുഗം' ബിജെപിയോടുള്ള കീഴടങ്ങൽ ആണോ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിനോയ് വിശ്വം

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യുഡിഎഫിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേന്ദ്ര ബജറ്റിനെതിരായ പ്രമേയത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് ബിജെപിയോടുള്ള വിധേയത്വം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 10:14 am

ഇന്ത്യൻ എസ്‌യുവി വിപണിയിലെ ജനുവരി താരങ്ങൾ

2026 ജനുവരിയിൽ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ ഏകദേശം 450,000 യൂണിറ്റുകളുടെ വിൽപ്പന നടന്നു. ടാറ്റ നെക്സോൺ, പഞ്ച്, ഹ്യുണ്ടായ് ക്രെറ്റ, മാരുതി ബ്രെസ എന്നിവയുൾപ്പെടെയുള്ള എസ്‌യുവികൾ വിൽപ്പനയിൽ മുന്നിട്ടുനിന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 10:14 am

ചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവം; നിയമനടപടിക്കൊരുങ്ങി അധ്യാപിക

പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവം; നിയമനടപടിക്കൊരുങ്ങി അധ്യാപിക

മറുനാടൻ മലയാളീ 5 Feb 2026 10:11 am

അതിർത്തിയിലെ വേലികളിൽ ഒഴിഞ്ഞ കുപ്പികൾ തൂക്കിയിട്ടിരിക്കുന്നത് കണ്ടിട്ടില്ലേ? എന്താണ് കാരണം

രാജ്യത്തിൻ്റെ അതിർത്തികളിലെ വേലികളിൽ ഒഴിഞ്ഞ ഗ്ലാസ് കുപ്പികൾ തൂക്കിയിട്ടിരിക്കുന്നത് കാണാം. എന്തിനാണ് ഇങ്ങനെ കുപ്പികൾ തൂക്കിയിടുന്നത്? ഇതിന്‍റെ ഉപയോഗം എന്താണെന്ന് നോക്കാം.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 10:10 am

പത്തനംതിട്ടയില്‍ തോക്കുമായി രോഗി ആശുപത്രിയില്‍; ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി, ആശുപത്രിയെ വിറപ്പിച്ച്‌ യുവാവ് പിടിയില്‍

കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ (സിഎച്ച്‌സി) എയർഗണ്ണുമായി എത്തി രോഗിയുടെ അതിക്രമം.ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് ആശുപത്രി ജീവനക്കാർക്കും രോഗികള്‍ക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 10:09 am

ഫാറ്റി ലിവർ രോഗം തടയാൻ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ

ഫാറ്റി ലിവർ രോഗം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുകയും ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ രോഗം.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 10:08 am

'നിയമസഭാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ?' എന്ന ുചോദ്യത്തിന് 'ഇല്ല, എം.എല്‍.എ.മാരുടെ വണ്ടി മാത്രമേ പറ്റൂ' എന്ന് സുരക്ഷാ ഉദ്യോഗസ്ഥന്റെ മറുപടി; കാറില്‍ 'എംഎല്‍എ' എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമയുണ്ടാകൂ എന്ന് സ്വന്തം ഡ്രൈവര്‍ പലപ്പോഴും പറയാറുള്ളത് എത്ര ശരിയാണെന്ന് അപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് മാത്യു ടി. തോമസ്! ഇതൊരു നിയമസഭയിലെ കാര്‍ പ്രശ്‌നം

തിരുവനന്തപുരം: ഭരണഭാഷ മലയാളമാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴും മലയാളം ബോര്‍ഡ് കണ്ട് അന്തംവിട്ട് നിയമസഭയിലെ സുരക്ഷാ ജീവനക്കാര്‍. മുന്‍ മന്ത്രിയും നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി അധ്യക്ഷനുമായ മാത്യു ടി. തോമസിനെയാണ് സഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞത്. കാറില്‍ ഇംഗ്ലീഷില്‍ 'MLA' എന്ന് എഴുതുന്നതിന് പകരം മലയാളത്തില്‍ 'നിയമസഭാംഗം' എന്ന് കുറിച്ചതാണ് സുരക്ഷാ ജീവനക്കാരെ കുഴപ്പിച്ചത്. ബുധനാഴ്ച രാവിലെ സഭയിലെത്തിയ മാത്യു ടി. തോമസ് സ്വയം കാറോടിച്ചാണ് പാര്‍ക്കിങ് ഏരിയയിലെത്തിയത്. എന്നാല്‍ ഡ്രൈവര്‍ സീറ്റിലിരുന്ന അദ്ദേഹത്തെ തിരിച്ചറിയാതിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് വളരെ വിനയത്തോടെ ഒരു കാര്യം ഉണര്‍ത്തി: 'ഇവിടെ എം.എല്‍.എ.മാരുടെ വാഹനങ്ങള്‍ക്കു മാത്രമേ പാര്‍ക്കിങ് അനുവദിക്കൂ, ദയവായി വണ്ടി മാറ്റിയിടണം'. കാറിനു മുന്നിലെ 'നിയമസഭാംഗം' എന്ന ബോര്‍ഡ് സുരക്ഷാ ജീവനക്കാരന്റെ കണ്ണില്‍പ്പെട്ടതുമില്ല. 'നിയമസഭാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ?' എന്ന മാത്യു ടി. തോമസിന്റെ മറുചോദ്യത്തിന് 'ഇല്ല, എം.എല്‍.എ.മാരുടെ വണ്ടി മാത്രമേ പറ്റൂ' എന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്റെ നിഷ്‌കളങ്കമായ മറുപടി. കാറില്‍ 'MLA' എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമയുണ്ടാകൂ എന്ന് സ്വന്തം ഡ്രൈവര്‍ പലപ്പോഴും പറയാറുള്ളത് എത്ര ശരിയാണെന്ന് അപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് മാത്യു ടി. തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. സംഭവം കൗതുകമായെങ്കിലും മലയാളത്തോടുള്ള ഔദ്യോഗിക മനോഭാവത്തിലെ വൈരുദ്ധ്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഔദ്യോഗിക ഭാഷാ സമിതി അധ്യക്ഷന്‍ കൂടിയായ താന്‍ മലയാളം ബോര്‍ഡുമായി തന്നെ യാത്ര തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള ഭാഷാ വാരാചരണവും ഭരണഭാഷാ മാറ്റവും സജീവമായി ചര്‍ച്ച ചെയ്യുന്ന നിയമസഭാങ്കണത്തില്‍ തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായത് സഭയ്ക്കുള്ളിലും ചിരി പടര്‍ത്തിയിട്ടുണ്ട്. മാത്യു ടി തോമസ് എംഎല്‍എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ ഞാന്‍ 2018 മുതല്‍ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു. ഇന്ന് നിയമസഭയില്‍ ചെന്ന് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാര്‍ഡ്, ഡ്രൈവര്‍ സീറ്റില്‍ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. 'ഇവിടെ MLA മാരുടെ വാഹനങ്ങള്‍ക്കു മാത്രേ പാര്‍ക്കിങ് അനുവദിക്കൂ' നിയമസഭ അംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു. MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവര്‍ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഞാന്‍ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു.

മറുനാടൻ മലയാളീ 5 Feb 2026 10:08 am

മതപരിവർത്തന നിയമം കോടതി സമക്ഷം

വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്‍റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ വേട്ടയാടാൻ വർഗീയവാദികൾ ഈ നിയമത്തെ ആയുധമാക്കുന്പോഴൊക്കെ കേന്ദ്ര അധികാരികൾ വനവാസത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അന്തർധാര മതേതര ഭരണഘടനയെ നോക്കുകുത്തിയാക്കിയതോടെ, നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മതപരിവർത്തന കേസുകൾ പരാജയപ്പെടുകയാണ്. ഉത്തരാഖണ്ഡിൽ ഈ നിയമപ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടെ എടുത്ത കേസുകളിൽ വിധിയായതിലെല്ലാം കുറ്റാരോപിതരെ കോടതി വെറുതെ വിട്ടു. ഈ രാജ്യത്ത് ഒരവകാശവും കൂടുതലില്ലാത്തവർ, അധികാരത്തിന്‍റെയും ആൾക്കൂട്ടത്തിന്‍റെയും ബലത്തിൽ കൈവരിക്കാൻ ശ്രമിക്കുന്ന പൗരത്വ മേൽക്കോയ്മ ഭരണഘടനാവിരുദ്ധമാണ്. ഫാസിസത്തോടു സദൃശവുമാണ്. പ്രശ്നം ന്യൂനപക്ഷങ്ങളുടേതു മാത്രമല്ല, യഥാർഥ രാജ്യസ്നേഹികളുടേതാണ്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ… The post മതപരിവർത്തന നിയമം കോടതി സമക്ഷം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Feb 2026 10:05 am

കേരളത്തിന്‍റെ കാലാവസ്ഥ മാറുന്നു, ഇന്ന് 5 ജില്ലകളില്‍ മഴ പെയ്യാൻ സാധ്യത

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് നേരിയ മഴയ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 10:00 am

സിംപിളായി ഉണ്ടാക്കാം ഈ ബോൾസ്

സിംപിളായി ഉണ്ടാക്കാം ഈ ബോൾസ്

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 10:00 am

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി കുഞ്ഞികൃഷ്ണനോട് പരസ്യ സംവാദത്തിന് സിപിഎമ്മില്ല| V Kunhikrishnan

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി കുഞ്ഞികൃഷ്ണനോട് പരസ്യ സംവാദത്തിന് സിപിഎമ്മില്ല, ആരോപണങ്ങൾക്ക് മറുപടി നൽകാൻ പാർട്ടി ജില്ലാ നേതൃത്വം വാർത്താ സമ്മേളനം നടത്തും Expelled CPM Leader Launches Book Alleging Fund Misuse in Kerala | V Kunhikrishnan

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 10:00 am

അയല്‍വാസി വിജയന്‍ നേരത്തെയും സീമയേയും കൊണ്ട് പറശിനിക്കടവിലെ 'സമ്മര്‍ലാന്‍ഡ് ഇന്‍' ലോഡ്ജില്‍ മുറിയെടുത്തു; വൈകിട്ട് റൂം പൂട്ടി പോയ വിജയന്‍ വരാത്തത് സംശയമായി; തുറന്നു നോക്കിയപ്പോള്‍ കണ്ടത് 50കാരിയുടെ മൃതദേഹം; കണ്ണപുരം അയ്യോത്തെ വിജയന്‍ ഒളിവില്‍; സീമയെ കൊന്നത് എന്തിന്?

കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി. സീമയെയാണ് (50) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സീമയ്‌ക്കൊപ്പമുണ്ടായിരുന്ന അയല്‍വാസി വിജയന്‍ (കെ.പി. വിജയന്‍) ഒളിവില്‍ പോയതോടെ ഇത് കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ഫെബ്രുവരി 4-ന് ഉച്ചയ്ക്ക് 12.50-ഓടെയാണ് സീമയും വിജയനും പറശിനിക്കടവിലെ 'സമ്മര്‍ലാന്‍ഡ് ഇന്‍' ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരത്തോടെ മുറി പുറത്തുനിന്ന് പൂട്ടി വിജയന്‍ കടന്നുകളയുകയായിരുന്നു. രാത്രി വൈകിയിട്ടും ഇയാള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി മുറി തുറന്നപ്പോഴാണ് സീമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇരുവരും മുന്‍പും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. ചെറുകുന്ന് അയ്യോത്ത് മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ടു വര്‍ഷം മുന്‍പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഒളിവില്‍ പോയ വിജയനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വീട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. വിജയന്റെ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. ഇരുവരും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്ത് വരികയാണ്. ആണ്‍ സുഹൃത്ത് വിജയനായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല.

മറുനാടൻ മലയാളീ 5 Feb 2026 9:57 am

എറണാകുളത്ത് സ്കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട 16 കാരിയെ കാണാതായി

എറണാകുളം പുതുവൈപ്പില്‍ 16 കാരിയെ കാണാതായി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടില്‍ സുമേഷിന്റെ മകള്‍ ഗൗരി നന്ദയെയാണ് കാണാതായത്.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:56 am

രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' റിലീസ് മാറ്റി, പുതിയ തിയ്യതി പുറത്ത്

പെദ്ധിയുടെ പുതിയ റിലീസ് തിയ്യതി.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:54 am

ബീഹാര്‍ ജീവിച്ചിരിക്കുന്ന മരിച്ചവരുടെ നാടായി മാറി; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമല്‍ ഹാസന്‍

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭയില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) എംപി കമല്‍ ഹാസന്റെ കന്നിപ്രസംഗം. ബീഹാര്‍ ജീവിച്ചിരിക്കുന്ന മരിച്ചവരുടെ നാടായി മാറിയിരിക്കുന്നു. ഈ രോഗം രാജ്യത്തുടനീളം പടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ തീര്‍ച്ചയായും ഈ രോഗം പടരാന്‍ സഹായിക്കുകയാണ്. തമിഴ്നാട്ടില്‍ ഉടന്‍ തന്നെ ഒരു കോടിയോളം ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരായി മാറിയേക്കുമോയെന്നാണ് ഭയമെന്നും കമല്‍ ഹാസന്‍ തുറന്നടിച്ചു. പല സംസ്ഥാനങ്ങളിലും നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പു കമീഷന്‍ അവകാശം നിഷേധിക്കുന്നതില്‍ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഞങ്ങള്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ കമീഷന്‍ വോട്ട് ചെയ്യാനുള്ള ഞങ്ങളുടെ അവകാശം പരിശോധിക്കുകയാണ്. അവര്‍ അക്ഷരത്തെറ്റുകളും വിലാസത്തിലെ പിശകുമാണ് പരിശോധിച്ച് കണ്ടുപിടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സര്‍ക്കാരും സ്ഥിരമല്ലെന്നും എല്ലാ കാലവും ഭരിക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും കമല്‍ ഹാസന്‍ മോദിസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മഹാത്മാഗാന്ധിയും പെരിയാറും അണ്ണാദുരെയുമാണ് നിര്‍ഭയമായി അനീതികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ തനിക്ക് ധൈര്യം നല്‍കിയത്. യുവതലമുറ നിങ്ങളുടെ ഒരോ നീക്കവും ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടെന്ന് മറക്കരുത് കമല്‍ ഹാസന്‍ പറഞ്ഞു. കന്നി പ്രസംഗത്തെ പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി അഭിനന്ദിച്ചു. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ പല രംഗങ്ങളിലുള്ളവരാണ് സഭയില്‍ എത്തുന്നതെന്നും സിനിമയിലൂടെയാണ് തനിക്ക് ഈ കവാടം തുറന്നു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ഭാഷയിലെ തന്റെ ഗുരുനാഥന്മാരില്‍ ഒരാള്‍ അണ്ണാദുരൈ ആണെന്നും, സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അവകാശങ്ങളിലുമുള്ള കടന്നു കയറ്റങ്ങളെ ശക്തമായി എതിര്‍ക്കണമെന്നുമാണ് അദ്ദേഹം പഠിപ്പിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തേജസ് ന്യൂസ് 5 Feb 2026 9:54 am

ചുരിദാർ ധരിച്ചെത്തിയത് വിലക്കി; സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തില്‍ പ്രധാന അധ്യാപിക നിയമ നടപടിയുമായി മുന്നോട്ട്

കൊട്ടാരക്കര നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. സ്കൂൾ മാനേജർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് അധ്യാപിക ആരോപിച്ചു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:50 am

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:49 am

ശബരിമല സ്വര്‍ണക്കൊള്ള: സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

സി പി എമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു

സിറാജ് ലൈവ് 5 Feb 2026 9:48 am

തുടര്‍ച്ചയായി ഒരേ ഘട്ടത്തില്‍ പിഴവ് സംഭവിക്കുന്നത് ഗുണനിലവാര പരിശോധനയിലെ വീഴ്ചയോ മനഃപൂര്‍വ്വമായ ഇടപെടലോ ആകാം; ഡോവല്‍ ക്ലീന്‍ ചിറ്റ് നല്‍കുമ്പോഴും പി.എസ്.എല്‍.വി പരാജയങ്ങളിലെ 'അട്ടിമറി' സംശയം തുടരുന്നു; തുമ്പയില്‍ നിന്നും മങ്ങിയെത്തിയ അജിത് ഡോവലിന്റെ ശുപാര്‍ശ ഗൗരവത്തില്‍ എടുക്കും; ഐ.എസ്.ആര്‍.ഒയില്‍ വന്‍ ശുദ്ധീകരണത്തിന് കേന്ദ്രം; അന്വേഷണത്തിന് ദേശീയ സമിതി

തിരുവനന്തപുരം : ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലില്‍ കേന്ദ്ര സര്‍ക്കാര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചതോടെ സംഭവത്തില്‍ അട്ടിമറി സാധ്യതകളുണ്ടോ എന്ന ഗൗരവമായ അന്വേഷണത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പരാജയങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു ഉന്നതതല ദേശീയ സമിതിയെ ഉടന്‍ നിയോഗിച്ചേക്കും. അട്ടമറിയില്ലെന്ന പ്രാഥമിക വിലയിരുത്തലാണ് ഡോവലിന്റേത്. അപ്പോഴും പഴുതുകള്‍ ഉണ്ടോ എ്ന്ന് ഉറപ്പിക്കണമെന്നാണ് ഡോവല്‍ ശുപാര്‍ശ ചെയ്യത്. ഈ സാഹചര്യത്തിലാണ് ദേശീയ സമിതി വരുന്നത്. അന്വേഷണം നിര്‍മ്മാണ ഘട്ടത്തിലേക്ക് മുന്‍ ചെയര്‍മാന്‍ ഡോ. കെ. ശിവന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി നിലവില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പുറത്തുനിന്നുള്ള വിദഗ്ധരടങ്ങുന്ന സമിതിയുടെ പരിശോധനയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പി.എസ്.എല്‍.വിയുടെ രൂപകല്പനയിലോ സാങ്കേതിക വിദ്യയിലോ തകരാറില്ലെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, വി.എസ്.എസ്.സിയില്‍ നടക്കുന്ന നിര്‍മ്മാണ ഘട്ടത്തിലാണ് പിഴവുകള്‍ സംഭവിക്കുന്നത്. 2025 മേയ് 18-ലെ പി.എസ്.എല്‍.വി സി-61 പരാജയത്തിന് കാരണം മൂന്നാം ഘട്ടത്തിലെ മോട്ടോര്‍ പ്രഷര്‍ കുറഞ്ഞതാണ്. 2026 ജനുവരി 12-ലെ വിക്ഷേപണത്തിലും സമാനമായ രീതിയില്‍ മൂന്നാം ഘട്ടത്തിലാണ് റോക്കറ്റ് നിയന്ത്രണം വിട്ടത്. തുടര്‍ച്ചയായി ഒരേ ഘട്ടത്തില്‍ പിഴവ് സംഭവിക്കുന്നത് ഗുണനിലവാര പരിശോധനയിലെ വീഴ്ചയോ മനഃപൂര്‍വ്വമായ ഇടപെടലോ ആകാമെന്നാണ് നിഗമനം. ഗഗന്‍യാന്‍ പോലുള്ള നിര്‍ണ്ണായക ദൗത്യങ്ങള്‍ തൊട്ടടുത്തെത്തി നില്‍ക്കെ ഇത്തരം വീഴ്ചകള്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഡോവലിന്റെ സന്ദര്‍ശനം നിര്‍ണ്ണായകം കഴിഞ്ഞ ദിവസം അതീവ രഹസ്യമായി വി.എസ്.എസ്.സിയിലെത്തിയ അജിത് ഡോവല്‍ ശാസ്ത്രജ്ഞരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തി. വിക്ഷേപണ വാഹന നിര്‍മ്മാണത്തിന് നല്‍കുന്ന കരാറുകളും പുറത്തുനിന്നുള്ള ഏജന്‍സികളുടെ ഇടപെടലുകളും അദ്ദേഹം പരിശോധിച്ചതായാണ് വിവരം. ആദ്യ പരാജയം അന്വേഷിച്ച റിപ്പോര്‍ട്ടില്‍ വ്യക്തത കുറവുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണം. വിക്ഷേപണങ്ങള്‍ മാറ്റമില്ലാതെ തുടരും പരാജയങ്ങള്‍ക്കിടയിലും ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിക്ഷേപണങ്ങള്‍ തടസ്സപ്പെടില്ല. ഈ വര്‍ഷം 18 വിക്ഷേപണങ്ങള്‍ക്കുള്ള കരാറുകള്‍ നിലവിലുണ്ട്. ജപ്പാന്‍, ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളും ഗുണനിലവാര പരിശോധനയും കര്‍ശനമാക്കിയ ശേഷം മാത്രമേ ഇനി പി.എസ്.എല്‍.വി കുതിച്ചുയരൂ. ഇന്ത്യയുടെ 'റിയല്‍ ലൈഫ്' ജെയിംസ് ബോണ്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അതീവ രഹസ്യമായി തിരുവനന്തപുരത്തെത്തി മടങ്ങുകയായിരുന്നു. ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി റോക്കറ്റുകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പശ്ചാത്തലത്തിലായിരുന്നു ഡോവലിന്റെ ഈ 'സര്‍ജിക്കല്‍ സന്ദര്‍ശനം'. നിലവില്‍ തിയേറ്ററുകളില്‍ തരംഗമായ 'ദുരന്തര്‍' സിനിമയിലെ പ്രധാന കഥാപാത്രത്തിന് പ്രചോദനമായ അതേ ഡോവല്‍ തന്നെ നഗരത്തിലെത്തിയത് കേരളാ പോലീസിനെ പോലും അറിയിക്കാതെയായിരുന്നു. ജനുവരി 22-നായിരുന്നു ഈ മിന്നല്‍ സന്ദര്‍ശനം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ച ഫോട്ടോയില്‍ നിന്നാണ് ഡോവല്‍ കേരളത്തിലെത്തിയെന്ന സൂചന പുറത്തുവന്നത്. സാധാരണഗതിയില്‍ ഔദ്യോഗിക വിമാനങ്ങളില്‍ സഞ്ചരിക്കുന്ന അദ്ദേഹം, സാധാരണ യാത്രക്കാരനായി ഇന്‍ഡിഗോ വിമാനത്തിലാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്. രണ്ടുദിവസത്തോളം തിരുവനന്തപുരത്ത് തങ്ങിയ അദ്ദേഹം ആറോളം നിര്‍ണ്ണായക യോഗങ്ങളില്‍ പങ്കെടുത്തു. പിന്നീട് റോഡ് മാര്‍ഗ്ഗം കന്യാകുമാരിയിലേക്ക് പോയ അദ്ദേഹം അവിടെനിന്നാണ് മടങ്ങിയത്. സന്ദര്‍ശനത്തെക്കുറിച്ച് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഡോവലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഎസ്എസ്സിയില്‍ വലിയ രീതിയിലുള്ള സുരക്ഷാ ശുദ്ധീകരണത്തിന് കേന്ദ്രം തയ്യാറെടുക്കുന്നതായാണ് വിവരം.

മറുനാടൻ മലയാളീ 5 Feb 2026 9:47 am

പരാതി അന്വേഷിക്കാനെത്തിയ വനിതാ എസ്.ഐയെയും പൊലിസുകാരനെയും മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

ഭാര്യയെയും കുട്ടിയെയും ഉപദ്രവിക്കുന്നുവെന്ന പരാതി അന്വേഷിക്കാനായി വീട്ടിലെത്തിയ പയ്യന്നൂരിലെ വനിതാ എസ്.ഐയെ യും പോലീസുകാരനെയും മർദ്ദിക്കുകയും എസ്.ഐ യുടെ ഷോൾഡറിൽ പിടിച്ചു .

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:45 am

കാസര്‍ഗോഡ് എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളം കുടിക്കുന്ന ഗ്ലാസില്‍ വീണു; വീട്ടമ്മ മരിച്ചു

വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാല്‍ മൊട്ടയംകൊച്ചി സ്വദേശി ബി.പി.ശോഭന (53) ആണ് മരിച്ചത്. എലിവിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം തെറിച്ച്‌ അടുത്തുണ്ടായിരുന്ന ഗ്ലാസില്‍ വീഴുകയായിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:41 am

റമദാൻ തുടങ്ങാനിരിക്കെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്നത് ഒരു ലക്ഷത്തോളം യാചകവൃത്തിക്കാർ : ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ്

ഈ റമദാൻ മാസത്തിൽ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നൽകി. ഇവരിൽ പലരുംകൊടും ക്രിമിനലുകളാണ്.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:40 am

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല: കൊലപാതകമെന്ന് സംശയം

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

മറുനാടൻ മലയാളീ 5 Feb 2026 9:40 am

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടിയില്ല; ചോദിച്ചപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

അറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഉദിയൻകുളങ്ങര ശാഖയ്ക്ക് എതിരെയാണ് ആരോപണം. ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം ഉയരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:35 am

കണ്ണൂര്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; കൂടെ വന്ന ആളെ കാണാനില്ല, അന്വേഷണം

കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ സ്ത്രീയുടെ കൂടെ ലോഡ്ജിലെത്തിയ ആളെ കാണാനില്ല.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:35 am

പറശിനിക്കടവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു: അയൽവാസി ഒളിവിൽ, കൊലപാതകമാണെന്ന് സൂചന, അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത് കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി.സീമ(50) യാണെന്ന് തിരിച്ചറിഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:34 am

മൂന്ന് മാസത്തിനിപ്പുറം ആ മലയാളം ഹൊറർ ഫാന്റസി കോമഡി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയി ഒരുക്കിയ ചിത്രം ഒടിടി സ്‍ട്രീമിംഗിന്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:33 am

എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസിൽ തെറിച്ച് വീണു, അറിയാതെ വെള്ളം കുടിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം

എലിവിഷം അബദ്ധത്തിൽ തെറിച്ച് വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ശോഭന ആ ഗ്ലാസിൽ നിന്നും വെള്ളം കുടിച്ചു. പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:32 am

പുതിയ മഹീന്ദ്ര സ്കോർപിയോ എൻ: വമ്പൻ അഴിച്ചുപണി വരുന്നു

മഹീന്ദ്ര സ്കോർപിയോ എൻ എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. പനോരമിക് സൺറൂഫ്, ADAS ലെവൽ 2 സുരക്ഷാ സംവിധാനം, 360-ഡിഗ്രി ക്യാമറ, വലിയ ടച്ച്‌സ്‌ക്രീൻ എന്നിവയുൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും ഇതിലുണ്ടാകും.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:31 am

ബട്ടർമിൽക്ക് പാൻകേക്ക്

ആവശ്യമായ സാധനങ്ങൾ 1. ഗോതമ്പ് പൊടി - 1 കപ്പ് 2. ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ 3. പഞ്ചസാര - 2 ടേബിൾസ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:30 am

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 24 പേർ കൊല്ലപ്പെട്ടു

മാസങ്ങളായി തുടരുന്ന വെടിനിർത്തൽ കരാർ(Gaza Ceasefire Violations 2026) ലംഘിച്ചുകൊണ്ട് ഗാസയിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 24 പലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് നവജാത ശിശുക്കളും അഞ്ച് കുട്ടികളും ഏഴ് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബറിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിനെ അനിശ്ചിതത്വത്തിലാക്കുന്നതാണ് ബുധനാഴ്ചയുണ്ടായ ഈ രൂക്ഷമായ ആക്രമണങ്ങൾ. ആക്രമണത്തിന്

ഒന്നു ഇന്ത്യ 5 Feb 2026 9:23 am

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇ ഡിയോ സി ബി ഐയോ ഇല്ല. മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ല

സിറാജ് ലൈവ് 5 Feb 2026 9:23 am

യന്ത്രത്തകരാറും അനാസ്ഥയും മൂലം ബസ് യാത്ര മുടങ്ങി; യാത്രക്കാരന് ബസ് ഉടമ 47,174 രൂപ നഷ്ടപരിഹാരം നല്‍കണം

ബസ് യാത്ര മുടങ്ങി; യാത്രക്കാരന് ബസ് ഉടമ 47,174 രൂപ നഷ്ടപരിഹാരം നല്‍കണം

മറുനാടൻ മലയാളീ 5 Feb 2026 9:21 am

വഖഫ് ബോര്‍ഡ് പുനഃ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് ബോര്‍ഡ് പുനഃ സംഘടന പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം പുന:സംഘടന നീണ്ടു പോയിരുന്നു. മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നുള്ള രണ്ട് പ്രതിനിധികളുടേത് ഉടനെ നികത്തുമെന്നും വിജഞാപനത്തിലുണ്ട്. നിലവിലുണ്ടായിരുന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീറിനെ തന്നെയാണ് വീണ്ടും ചെയര്‍മാനാക്കിയത്. സമസ്ത വിഭാഗത്തില്‍ നിന്നും സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന മുക്കം ഉമര്‍ ഫൈസിയും ബോര്‍ഡിലുണ്ട്. വഖഫ് ബോര്‍ഡ് പുനഃസംഘടന നടപടികള്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന ഹൈകോടതി ഉത്തരവിട്ടിരുന്നു. പുതിയ ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം അംഗങ്ങള്‍ വേണമെന്ന കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥയില്‍ ആശയക്കുഴപ്പലായിരുന്നു സര്‍ക്കാര്‍. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ പാലിച്ച് ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നത് പേരുദോഷം ഉണ്ടാക്കുമെന്ന് ഭയമുള്ളതിനാലാണ് നിലവിലെ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷംമുമ്പ് കഴിഞ്ഞിട്ടും പുനഃസംഘടന സര്‍ക്കാര്‍ നീട്ടിവെച്ചത്. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ പശ്ചാത്തലത്തില്‍ എത്രയും വേഗം ബോര്‍ഡ് പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ജനുവരി 20ന് സര്‍ക്കാറിന് ഉത്തരവിടുകയായിരുന്നു.

തേജസ് ന്യൂസ് 5 Feb 2026 9:20 am

എൽ.ഡി.എഫ് ഊന്നൽ നൽകുന്നത് സാധാരണക്കാരുടെ വികസനത്തിന് എം.വി ഗോവിന്ദൻ

സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായുള്ള മനുഷ്യന്റെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും കൂടി ചേരുമ്പോഴാണ് വികസനം പൂർണ്ണമാവുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:20 am

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; 300ഓളം ജീവനക്കാരെ പിരിച്ചുവിട്ടു; ശശി തരൂരിന്റെ മകനും ജോലി പോയി

ന്യൂയോര്‍ക്ക്: പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ വമ്പന്‍ കൂട്ടപ്പിരിച്ചുവിടല്‍. മാധ്യമപ്രവര്‍ത്തകര്‍ അടക്കം 300ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. ശശി തരൂര്‍ എം പിയുടെ മകന്‍ ഇഷാന്‍ തരൂരിനും ജോലി നഷ്ടമായി. സാമ്പത്തിക പ്രശ്നങ്ങളാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് മാനേജ്മെന്റിന്റെ വാദം. വാഷിങ്ടണ്‍ പോസ്റ്റില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ഇഷാന്‍ തന്നെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമത്തി ലൂടെ അറിയിച്ചത്. 12 വര്‍ഷത്തോളം സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും എന്നാല്‍ ഈ പിരിച്ചുവിടല്‍ വേദന ഉണ്ടാക്കുന്നതാണെന്നും ഇഷാന്‍ വ്യക്തമാക്കിയിരുന്നു. കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച് പത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ മാറ്റ് മുറെയും എച്ച് ആര്‍ മേധാവി വെയ്ന്‍ കോണലും ഔദ്യോഗികമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് കുറിപ്പ് പുറത്തുവിട്ടു. തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിന് പുറമെ നിലവിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കലും മാനേജ്മെന്റ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശതകോടീശ്വരനായ ജെഫ് ബെസോസ് ആണ് നിലവില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ ഉടമ. നിര്‍ണായകമായ ഘട്ടങ്ങളില്‍ കവറേജ് പുനഃപരിശോധിക്കാനും സംരക്ഷിക്കാനും ആവശ്യപ്പെട്ട് 148 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രത്തിലെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും ജെഫ് ബെസോസിന് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. പത്രത്തിന്റെ കായികവിഭാഗം പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2026ലെ വിന്റര്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രം റിപ്പോര്‍ട്ടര്‍മാരെ വിടില്ലെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണിലും കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരുന്നു.

മംഗളം 5 Feb 2026 9:19 am

ഒറ്റയാൾ പോരാട്ടം ഫലം കണ്ടു, ഹൈക്കോടതി നിർദേശിച്ചു, ആർമി ടവറിലെ താമസക്കാരന് വാടക നൽകണം

അപകടാവസ്ഥയിലായ കൊച്ചിയിലെ ആർമി ടവറിലെ അവസാന താമസക്കാരനായ സിബി ജോർജിന് വാടകയും വീട് മാറ്റ ചെലവും നൽകാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം. രണ്ടാഴ്ചയ്ക്കകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:19 am

സഞ്ജുവിന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ല; ഓര്‍മയില്ലേ, ഹാര്‍ദിക്കിന് പകരം ലോകകപ്പിലെ ഹീറോയായ ഷമിയെ?

2026 ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:17 am

ഇന്ത്യയെ ബുള്‍ഡോസ് ചെയ്യാന്‍ നോക്കേണ്ടെന്നും മുന്‍പും ശത്രുതാപരമായ സമീപനം സ്വീകരിച്ച ഭരണകൂടങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും പറഞ്ഞ 'ദുരന്തര്‍'! മോദിയുടെ താക്കീതുമായി അജിത് ഡോവല്‍; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയോട് കട്ടായം; ഒടുവില്‍ ഇന്ത്യയുടെ വഴിക്കു വന്ന് ട്രംപ്; ഡോവല്‍ ഇഫക്ട് ചര്‍ച്ചകളില്‍

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിനു പിന്നില്‍ അരങ്ങേറിയത് മാസങ്ങള്‍ നീണ്ട കടുത്ത നയതന്ത്ര പോരാട്ടം. വിരട്ടലും വിലപേശലും ഇന്ത്യയോട് വേണ്ടെന്നും വേണമെങ്കില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലം തീരും വരെ കാത്തിരിക്കാന്‍ ഇന്ത്യയ്ക്ക് മടിയില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 'ഓപ്പറേഷന്‍ ട്രംപി'ന് ഡോവല്‍ തുടക്കമിട്ടത്. ഇന്‍ഡോ-അമേരിക്കന്‍ വ്യാപാരക്കരാറിനു പിന്നില്‍ ഇന്ത്യ നടത്തിയ അതിശക്തമായ നയതന്ത്ര പോരാട്ടത്തിന്റെ വിവരങ്ങള്‍ പുറത്തു വരികയാണ്. വിരട്ടലും വിലപേശലും ഇന്ത്യയോട് വേണ്ടെന്നും കരാറില്‍ വഴങ്ങുന്നതിനേക്കാള്‍ ഭേദം ട്രംപ് ഭരണകൂടത്തിന്റെ കാലാവധി തീരും വരെ കാത്തിരിക്കുന്നതാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സെപ്റ്റംബറില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു 'ഡോവല്‍ സ്‌റ്റൈലിലുള്ള' ഈ താക്കീത്. പാകിസ്ഥാനെ ഇന്ത്യ പാഠം പഠിപ്പിച്ചത് എങ്ങനെയന്ന് പറയുന്ന 'ദുരന്തര്‍' സിനിമ സൂപ്പര്‍ ഹിറ്റാണ്. ആ ഇന്റലിജന്‍സ് ബുദ്ധിക്ക് പിന്നില്‍ ആരെന്ന് വ്യ്ക്തമായി തന്നെ സിനിമ കാണിക്കുന്നുണ്ട്. ദുരന്തര്‍ സിനിമ സൂപ്പര്‍ ഹിറ്റായി ഓടുമ്പോഴാണ് ഡോവലിന്റെ അമേരിക്കന്‍ ഇടപെടലും ചര്‍ച്ചകളില്‍ എത്തുന്നത്. വ്യാപാരക്കരാര്‍ അമേരിക്കയുടെ വിജയമാണെന്ന് ട്രംപ് ഭരണകൂടം കൊട്ടിഘോഷിക്കുമ്പോഴും, ഇന്ത്യയുടെ കടുത്ത നിലപാടിനു മുന്നില്‍ വാഷിംഗ്ടണ്‍ മുട്ടുമടക്കിയെന്നതാണ് വസ്തുത. 50 ശതമാനം വരെ തീരുവ ചുമത്തിയും റഷ്യന്‍ എണ്ണയുടെ പേരില്‍ പിഴച്ചുങ്കം ഏര്‍പ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയ ട്രംപിനെ, അതേ നാണയത്തിലാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യയുടെ ക്ഷീര, കാര്‍ഷിക മേഖലകളിലേക്ക് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമില്ലാതെ പ്രവേശനം നല്‍കണമെന്ന ആവശ്യത്തിന് മോദി സര്‍ക്കാര്‍ വഴങ്ങാതിരുന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. സെപ്റ്റംബറില്‍ റഷ്യന്‍, ചൈനീസ് നേതാക്കളുമായി പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് അജിത് ഡോവല്‍ വാഷിംഗ്ടണിലെത്തിയത്. ഇന്ത്യയെ ബുള്‍ഡോസ് ചെയ്യാന്‍ നോക്കേണ്ടെന്നും മുന്‍പും ശത്രുതാപരമായ സമീപനം സ്വീകരിച്ച ഭരണകൂടങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും ഡോവല്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയെ പൊതുവേദികളില്‍ വിമര്‍ശിക്കുന്നത് നിര്‍ത്താതെ ചര്‍ച്ചകള്‍ മുന്നോട്ട് പോകില്ലെന്നും അദ്ദേഹം റൂബിയോയോട് തുറന്നടിച്ചു. ഡോവലിന്റെ ഈ കടുത്ത നിലപാടിന് പിന്നാലെയാണ് ട്രംപിന്റെ സമീപനത്തില്‍ മാറ്റമുണ്ടായത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ട്രംപ് നേരിട്ട് വിളിച്ച് ആശംസകള്‍ നേര്‍ന്നതും പിന്നീട് നാലിലധികം തവണ ഫോണില്‍ സംസാരിച്ചതും ഈ മഞ്ഞുരുകലിന്റെ ഭാഗമായിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ നടത്തിയ 'ചോരപ്പണം' പരാമര്‍ശത്തെയും ഇന്ത്യ ശക്തമായി നേരിട്ടു. വാക്കുകള്‍ അതിരുവിടുകയാണെന്ന ഡോവലിന്റെ മുന്നറിയിപ്പിന് പിന്നാലെ വൈറ്റ് ഹൗസില്‍ നിന്നുള്ള പരസ്യ വിമര്‍ശനങ്ങള്‍ കെട്ടടങ്ങി. ഒടുവില്‍, ഇന്ത്യ ആവശ്യപ്പെട്ടതുപോലെ തീരുവ 18 ശതമാനമായി കുറയ്ക്കാനും പിഴച്ചുങ്കം ഒഴിവാക്കാനും ട്രംപ് തയ്യാറാവുകയായിരുന്നു. കാര്‍ഷിക മേഖലയിലെ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കാതെ തന്നെ കരാറിലെത്താന്‍ കഴിഞ്ഞത് മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. താരിഫ് യുദ്ധത്തിന്റെ പേരില്‍ 50 ശതമാനം വരെ തീരുവ ചുമത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയ ട്രംപിന്റെ തന്ത്രങ്ങള്‍ ഡോവലിന്റെ കടുപ്പമേറിയ നിലപാടിനു മുന്നില്‍ പാളുകയായിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ പിഴചുങ്കം ചുമത്തിയും കാര്‍ഷിക-ക്ഷീര മേഖലകളില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പൂജ്യം തീരുവ ആവശ്യപ്പെട്ടും വിരട്ടിയ ട്രംപ് ഭരണകൂടത്തോട്, 'ദേശീയ താത്പര്യം ബലികഴിച്ചുള്ള കരാറിന് ഇന്ത്യയില്ല' എന്നതായിരുന്നു ഡോവലിന്റെ മറുപടി. മുന്‍പ് പല ശത്രുതാപരമായ അമേരിക്കന്‍ ഭരണകൂടങ്ങളെയും ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും ട്രംപിന് വഴങ്ങുന്നതിനേക്കാള്‍ ഭേദം കാത്തിരിക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൊതുവേദികളില്‍ ഇന്ത്യയെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കാതെ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഡോവല്‍ കര്‍ക്കശമായി പറഞ്ഞതോടെ വൈറ്റ് ഹൗസിന്റെ സ്വരം മാറി. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ 'ചോരപ്പണം' എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോയുടെ വാക്കുകള്‍ അതിരുവിടുകയാണെന്നും ഡോവല്‍ റൂബിയോയോട് തുറന്നടിച്ചു. ഈ 'കടുപ്പമേറിയ' സന്ദേശത്തിന് പിന്നാലെയാണ് ട്രംപ് മോദിയെ നേരിട്ട് വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതും ബന്ധം വീണ്ടും ഊഷ്മളമായതും. ഒടുവില്‍, കാര്‍ഷിക-ക്ഷീര മേഖലകളെ തൊടാതെ തന്നെ തീരുവ 18 ശതമാനമായി കുറയ്ക്കാന്‍ ട്രംപ് സമ്മതിച്ചു. അദാനി വിഷയത്തിലും എപ്സ്റ്റീന്‍ ഫയലുകളിലും മോദിയെ സമ്മര്‍ദ്ദത്തിലാക്കി അമേരിക്ക കരാര്‍ ഒപ്പിടുവിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ്, ഇന്ത്യയുടെ നയതന്ത്ര കരുത്ത് തെളിയിക്കുന്ന ഡോവലിന്റെ ഈ 'ദുരന്തര്‍' നീക്കങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ 'ഓട്ടോപൈലറ്റ്' മോഡിലാണെന്നും ആരുടെയും ഔദാര്യം കാത്തുനില്‍ക്കില്ലെന്നും ഡോവല്‍ നല്‍കിയ താക്കീതാണ് ട്രംപിനെ ഒടുവില്‍ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചത്.

മറുനാടൻ മലയാളീ 5 Feb 2026 9:10 am

മമ്മൂട്ടിയെ ഞെട്ടിച്ച ഇന്ദ്രന്‍സ് സിനിമകള്‍; ആ 2 ചിത്രങ്ങള്‍ ഒടിടിയില്‍ എവിടെ കാണാം?

ഇന്ദ്രന്‍സ് ടൈറ്റില്‍ റോളില്‍ എത്തുന്ന ആശാന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രീ റിലീസ് ഇവെന്‍റില്‍ സംസാരിക്കവെയാണ് മമ്മൂട്ടി ഈ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞത്

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:08 am

സീറ്റ് വിഭജനത്തിൽ പുതിയ തന്ത്രവുമായി കോൺഗ്രസ്; നിലപാടിൽ ഉറച്ച് ജോസഫ് വിഭാഗം | Congress

നിയമസഭ തെരഞ്ഞെടുപ്പും സീറ്റ് വിഭജന ചർച്ചകളും; വിജയ സാധ്യത മുൻ നിർത്തിയുള്ള നീക്കവുമായി കോൺഗ്രസ്, സീറ്റ് വിഭജനത്തിൽ നിലപാടിൽ ഉറച്ച് ജോസഫ് വിഭാഗം Congress | Assembly Election | PJ Joseph group

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:05 am

കോടികൾ വെള്ളത്തിലലിഞ്ഞു...ബോൾഗാട്ടി വാട്ടർമെട്രോ സ്റ്റേഷൻ പൂർണമായും അടച്ചു| Water Metro

കോടികൾ മുടക്കി കൊട്ടിഘോഷിച്ച് ബോൾഗാട്ടി വാട്ടർമെട്രോ സ്റ്റേഷൻ പൂർണമായും അടച്ചു ;ആളുകൾ ഇല്ല എന്നത് ഒരു കാരണമല്ലെന്നും ബോട്ടിൽ കേറാനുള്ള ആഗ്രഹത്തിനാണ് എല്ലാവരും വരുന്നതെന്നും പ്രദേശവാസികൾ Bolgatty Water Metro station | Kochi

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:05 am

സമസ്ത നൂറാം വാര്‍ഷിക സമ്മേളനം

കാസര്‍കോട്: ഐക്യ ആഹ്വാനവുമായി സമസ്ത നൂറാം വാര്‍ഷിക സമ്മേളനം. ഭിന്നിക്കാനുള്ളതിനേക്കാള്‍ ആയിരം കാരണങ്ങള്‍ ഒരുമിക്കാനുണ്ടെന്ന് സമ്മേളനം ഉദ്ഘാടന ചെയ്ത സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഐക്യത്തിനെതിരായ അപശബ്ദങ്ങള്‍ പാടില്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. സാദിഖലി തങ്ങളെ വിമര്‍ശിച്ച് വിവാദത്തിലായ ഉമര്‍ഫൈസി മുക്കം സമ്മേളന വേദിയില്‍ നിലപാട് തിരുത്തി. പാണക്കാട് കുടുംബവുമായി വിരോധമില്ലെന്നും ഒരു മുഅ്മിന് സഖാവാന്‍ കഴിയില്ലന്നും ഉമര്‍ഫൈസി മുക്കം പറഞ്ഞു. നേതൃത്വത്തിന്റെ പരസ്യ ശാസനയും സുന്നി മഹല്‍ ഫെഡറേഷന്റെ പ്രമേയവും ഉമര്‍ ഫൈസിയുടെ നിലപാട് മാറ്റത്തിന്പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് സൂചന. ഐക്യത്തിന്റെ പ്രാധാന്യത്തില്‍ ഊന്നുന്നതായിരുന്നു സമസ്ത പ്രസ്ഡന്റ് ജിഫ്രി തങ്ങളുടെയും ഉദ്ഘാടകന്‍ സാദിഖലി തങ്ങളുടെയും വാക്കുകള്‍. നേതാക്കളുടെ പേരുകള്‍ പറയുമ്പോള്‍ ചേരി തിരിഞ്ഞ് പിന്തുണക്കുന്ന രീതിയെയും നേതാക്കള്‍ നിരുത്സാഹിപ്പിച്ചു. നൂറാം വാര്‍ഷിക സമ്മേളനം ഹെക്യ സന്ദേശം നല്‍കുന്നതാണെന്ന പ്രീതിതിയാണ് നേതാക്കള്‍ നല്‍കിയത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം ജനുവരി എട്ടിന് പൊതുസമ്മേളനത്തോടെ പരിപാടികള്‍ അവസാനിക്കും.

തേജസ് ന്യൂസ് 5 Feb 2026 9:04 am

സിജെ റോയിയെ മരിച്ചിട്ടും ചിലർ വേട്ടയാടുന്നു: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് | TA Joseph

സിജെ റോയിയെ മരിച്ചിട്ടും ചിലർ വേട്ടയാടുന്നു, കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ EDയോ CBIയോ ഇല്ല, തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ല: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് CJ Roy | Confident Group | TA Joseph

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:03 am

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് | ഇന്ന് അറിയേണ്ടതെല്ലാം 05 Feb 2026

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; തലസ്ഥാനത്ത് ഇന്ന് ജലവിതരണം മുടങ്ങും | ഇന്ന് അറിയേണ്ടതെല്ലാം 05 Feb 2026

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:02 am

തലസ്ഥാനത്തെ രക്തസാക്ഷി ഫണ്ട് വിവാദം; രക്തസാക്ഷി വിഷ്ണുവിന്‍റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസിലേക്ക്

രക്തസാക്ഷി വിഷ്ണുവിൻ്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 9:02 am

കണ്ണൂർ നഗരത്തിൽ1.200 കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

വില്പനയ്ക്കായി കൊണ്ടുവന്ന 1.200 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബീഹാർ സ്വദേശി മൊജാഫർ അൻസാരി (31) യെയാണ്എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 9:00 am

കളർ ഫുൾ സെമിയ പായസം

കളർ ഫുൾ സെമിയ പായസം

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 8:55 am

യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു; സ്കോർ കാർഡ് ഇങ്ങനെ പരിശോധിക്കാം

NET Exam Result Link: 2025 ഡിസംബർ മാസത്തിലെ യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷാഫലം പരിശോധിക്കാം. ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും ഉപയോഗിച്ച് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.

സമയം 5 Feb 2026 8:53 am

ഇറാന്‍-യുഎസ് ചര്‍ച്ച നാളെ

തെഹ്‌റാന്‍: യുദ്ധഭീതി നിലനില്‍ക്കുന്നതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള ആണവചര്‍ച്ച നാളെ ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നടക്കും. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയാണ് പ്രഖ്യാപനം നടത്തിയത്. ഇസ്തംബുളില്‍ നിന്ന് വേദി മാറ്റണമെന്ന ഇറാന്റെ ആവശ്യം ഒടുവില്‍ അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ മസ്‌കത്തില്‍ നാളെ ഇറാന്‍-അമേരിക്ക ആണവ ചര്‍ച്ച നടക്കുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗള്‍ഫ് ഉള്‍പ്പെടെ മധ്യസ്ഥ രാജ്യങ്ങള്‍ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാന്‍ വഴിതുറന്നത്. ഇറാന് പറയാനുള്ളത് കേള്‍ക്കണമെന്നും ചര്‍ച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് മേഖലയിലെ ഒമ്പത് അറബ്, മുസ്‌ലിം രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ അഭ്യര്‍ഥന മുന്‍നിര്‍ത്തിയാണ് അമേരിക്ക വഴങ്ങിയതെന്ന് യുഎസ് മാധ്യമം 'ആക്‌സിയസ്' റിപ്പോര്‍ട്ട്‌ചെയ്തു. ഗള്‍ഫ് മേഖലയില്‍ വന്‍ സൈനിക സന്നാഹങ്ങള്‍ തുടരുന്നതിനിടെയാണ് മസ്‌കത്തില്‍ ഇറാന്‍-അമേരിക്ക നിര്‍ണായക ചര്‍ച്ച നടക്കുന്നത്. പുതുതായി മറ്റൊരു ആണവകേന്ദ്രം കൂടി തുറക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായും വേണ്ടിവന്നാല്‍ ഇവിടെയും പോര്‍വിമാനങ്ങള്‍ അയച്ച് ബോംബ് വര്‍ഷിക്കുമെന്നും യുഎസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഒഴിച്ചുനിര്‍ത്തിയുള്ള ഇറാന്‍ ചര്‍ച്ച വിജയിക്കില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.

തേജസ് ന്യൂസ് 5 Feb 2026 8:52 am

ട്രംപിന്റെ അവകാശവാദം, പിന്നാലെ റഷ്യയുടെ പ്രതികരണം, 'ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യം, എണ്ണ നല്കുന്നത് തുടരും'

ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി റഷ്യ രംഗത്ത്. ഇന്ത്യക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങൾ വിതരണം തുടരുമെന്നും റഷ്യൻ വക്താവ് വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 8:51 am

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പം വന്നയാളെ കാണാനില്ല, അന്വേഷണമാരംഭിച്ച് പൊലീസ്

ചെറുകുന്ന് സ്വദേശി കെ.പി.വിജയനൊപ്പമാണ് ഇവർ ലോഡ്ജിൽ എത്തിയത്. ഇയാളെ കാണാനില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായ തളിപ്പറമ്പ് പൊലീസ് അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 8:50 am

മോറാഴ കാനൂലിൽ കുരങ്ങ് ശല്യം കൊണ്ട് പൊറുതിമുട്ടി പ്രദേശ വാസികൾ: വീട്ടിനകത്ത് കയറി നാശം വിതച്ചു

മോറാഴയിൽ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി പ്രദേശവാസികൾ.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 8:50 am

എണ്ണവിപണി വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഭാവികമായ നടപടിയായി കണ്ട് റഷ്യ; ആ കാപ്‌സ്യൂളും ചീറ്റി; ഇന്‍ഡോ-അമേരിക്കന്‍ കരാറിനെ റഷ്യ എതിര്‍ക്കില്ല; തന്ത്രപരമായ നീക്കത്തില്‍ തകരുന്നത് മോദിയെ പ്രതിരോധത്തിലാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അടക്കം ശ്രമം; എന്തുവന്നാലും ഇന്ത്യയുമായി സൗഹൃദം തുടരാന്‍ പുടിന്‍; റഷ്യയെ ഇന്ത്യയും അകറ്റില്ല

മോസ്‌കോ: റഷ്യന്‍ എണ്ണ ഉപേക്ഷിച്ച് അമേരിക്കന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ ധാരണയിലെത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഉയര്‍ത്തിയ രാഷ്ട്രീയ പുകമറ റഷ്യന്‍ പ്രതികരണത്തോടെ നീങ്ങുന്നു. ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്നും റഷ്യ വ്യക്തമാക്കി. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന പലരുടേയും കണക്കുകൂട്ടലുകള്‍ ഇതോടെ പാളി. 'ഇന്ത്യയ്ക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഏക വിതരണക്കാര്‍ റഷ്യയല്ലെന്നു ഞങ്ങള്‍ക്ക് നന്നായി അറിയാം. ഇന്ത്യ എല്ലാക്കാലത്തും ഈ ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതില്‍ പുതുമയൊന്നും ഞങ്ങള്‍ കാണുന്നില്ല' - റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്‌കോവ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ റഷ്യ വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി പകരം യുഎസില്‍ നിന്ന് വാങ്ങാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന് കരുതിയവര്‍ ഇതുകേട്ട് ഞെട്ടി. നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്ത്യയ്ക്കു ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ട് യുഎസ് വ്യാപാരക്കരാറിന് ധാരണയായത്. ഓഗസ്റ്റില്‍ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50% തീരുവയാണ് ഇതോടെ കുറഞ്ഞത്. എന്നാല്‍ ഈ കരാറിന്റെ മറവില്‍ റഷ്യയെ ഇന്ത്യയുടെ എണ്ണ വിപണിയില്‍ നിന്ന് പുറത്താക്കാമെന്ന അമേരിക്കന്‍ നീക്കം റഷ്യയുടെ നയതന്ത്രപരമായ പ്രതികരണത്തോടെ ഫലം കാണാതെ പോയി. തങ്ങളുടെ എണ്ണവിപണി വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഭാവികമായ നടപടിയായി കണ്ട് പിന്തുണയ്ക്കുന്ന നിലപാടാണ് മോസ്‌കോ സ്വീകരിച്ചത്. ഇതോടെ വ്യാപാര കരാറിന്റെ പേരില്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച രാജ്യത്തെ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയും ഒടിഞ്ഞു. അതിനിടെ അമേരിക്ക വിചാരിച്ചാല്‍ റഷ്യന്‍ എണ്ണയുടെ വിടവ് നികത്താനാകില്ലെന്ന് റഷ്യന്‍ നാഷണല്‍ എനര്‍ജി സെക്യൂരിറ്റി ഫണ്ടിലെ വിദഗ്ദ്ധന്‍ ഇഗോര്‍ യൂഷ്‌കോവ് ചൂണ്ടിക്കാട്ടി. റഷ്യ പ്രതിദിനം 1.5 മുതല്‍ 2 ദശലക്ഷം ബാരല്‍ വരെ എണ്ണയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അമേരിക്കയ്ക്ക് ഈ അളവ് എത്തിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, റഷ്യന്‍ എണ്ണയായ 'യുറാല്‍സ് ക്രൂഡിന്റെ' സവിശേഷ ഘടന ഇന്ത്യന്‍ റിഫൈനറികള്‍ക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര തലത്തില്‍ റഷ്യയെ പിണക്കാതെ തന്നെ വ്യാപാര കരാര്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ത്യയുടെ നീക്കം. ഇതോടെ, ഇന്ത്യയെ പൂര്‍ണ്ണമായും റഷ്യന്‍ പാളയത്തില്‍ നിന്ന് അടര്‍ത്തി മാറ്റാമെന്ന വൈറ്റ്ഹൗസിന്റെ മോഹം തത്കാലം ഫലിക്കില്ലെന്നുറപ്പാവുകയാണ്. ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ പൂര്‍ണമായും അവസാനിപ്പിച്ചു എന്ന യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ റഷ്യ രംഗത്ത് വന്നിരുന്നു. തങ്ങളുടെ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് ഒരറിയിപ്പും ഇതു വരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എണ്ണ വാങ്ങല്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇന്ത്യയില്‍ നിന്നും ഔദ്യോഗിക വിവരമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യന്‍ വക്താവ് ദിമിത്രി പ്രതികരിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ റഷ്യ സൂക്ഷ്മമായി വിശലകനം ചെയ്യുന്നുണ്ടെന്നും പ്രതികരിച്ചിരുന്നു. ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് തങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നു ദിമിത്രി വിശദീകരിച്ചിരുന്നു. റഷ്യന്‍ എണ്ണയ്ക്ക് പകരമായി ഇന്ത്യ യുഎസില്‍ നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ സമ്മതിച്ചെന്നാണ് ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും അവകാശവാദം. എന്നാല്‍ ഇന്ത്യ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റഷ്യ പ്രതികരണവുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.

മറുനാടൻ മലയാളീ 5 Feb 2026 8:48 am

എണ്ണ നല്‍കുന്നത് തുടരും, നിര്‍ത്തുന്നുവെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ

'ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഏക വിതരണക്കാര്‍ റഷ്യയല്ല, അക്കാര്യം ഞങ്ങള്‍ക്കു നന്നായി അറിയാം.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 8:43 am

ഇന്ത്യ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ട്രംപ്, അമേരിക്കയ്ക്ക് മുന്നില്‍ മോദി തല കുനിക്കുന്നു, രാജ്യത്തിന് നാണക്കേട്, റഷ്യന്‍ എണ്ണ നിര്‍ത്തിയാല്‍ പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയോട് കല്‍പ്പിക്കുന്നതും തീരുമാനം സ്വയം പ്രഖ്യാപിക്കുന്നതും രാജ്യത്തിന് നാണക്കേട്.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 8:37 am

കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം കൂട്ടി; കേരള ബജറ്റിൽ അനുബന്ധ പ്രഖ്യാപനങ്ങളുമായി മന്ത്രി

രണ്ടാം പിണറായി സർക്കാരിൻ്റെ 2026-27 വർഷത്തെ ബജറ്റിലെ അനുബന്ധ പദ്ധതികളും പ്രഖ്യാപിച്ചു. 69 ഇന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തിയത്

സമയം 5 Feb 2026 8:36 am

കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: പെരുവഴിയിലായി യാത്രക്കാർ, പല റൂട്ടിലും അധിക സർവീസുമായി കെ.എസ്.ആർ.ടി.സി

ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാൽ ഒ.കെ. യു പി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതർ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ്സുകൾ നടത്തിയ പണിമുടക്ക് തുടങ്ങി.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 8:34 am

വീണ്ടും 'കഴുത്തറപ്പൻ തീരുമാനവു'മായി ബെംഗളൂരു മെട്രോ; ഫെബ്രുവരി ഒൻപതുമുതൽ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും

Bengaluru News: ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും വർധിച്ചേക്കും. ഒരു വർഷത്തിന് ശേഷം ടിക്കറ്റ് നിരക്കിൽ ഒരു രൂപ മുതൽ അഞ്ചു രൂപവരെ വർധന ഉണ്ടായേക്കാം. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ബെംഗളൂരു മെട്രോ റെയിൽ കോർപറേഷ (ബിഎംആർസിഎൽ) ൻ്റേതാണ് തീരുമാനം.

സമയം 5 Feb 2026 8:32 am

ജോസഫിനെ വൈകിപ്പിച്ചു വശത്താക്കാൻ കോൺഗ്രസ്; 'തിരുവമ്പാടി'യിൽ വഴങ്ങുമോ മുസ്ലിം ലീഗ് ? യുഡിഎഫ് സീറ്റ് വിഭജനം എന്താകും?

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. പ്രധാന ഘടകകക്ഷികളായ കേരള കോൺഗ്രസ് (ജോസഫ്), മുസ്ലിം ലീഗ് എന്നിവരുമായി തിരുവമ്പാടി, ഇടുക്കി പോലുള്ള സീറ്റുകളെച്ചൊല്ലി തർക്കം

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 8:27 am

ഇന്ത്യയ്‌ക്കെതിരേ ലോകകപ്പിലെ മത്സരം കളിക്കില്ല ; സ്വന്തം ടീമിന്റെ നിലപാട് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകകപ്പ് തുടങ്ങാനിരിക്കെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന കാര്യത്തില്‍ സ്ഥിരീകരണം. ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബുധനാഴ്ച വീണ്ടും വ്യക്തമാക്കി. ഇക്കാര്യത്തില്‍ രാജ്യം വ്യക്തമായ നിലപാട് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15-ന് ശ്രീലങ്കയില്‍ വെച്ചാണ് ഇന്ത്യാ - പാകിസ്താന്‍ മത്സരം നടക്കുക. ഇസ്ലാമാബാദില്‍ ഫെഡറല്‍ കാബിനറ്റിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗവണ്‍മെന്റ് തലത്തില്‍ വിശദമായ വിലയിരുത്തലുകള്‍ നടത്തിയ ശേഷമാണ് തീരുമാനിച്ചതെന്നും ഇത് ഉചിതമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികരംഗത്ത് രാഷ്ട്രീയം പാടില്ല എന്ന് കൂടി പറഞ്ഞശേഷമാണ് ഷെരീഫ്, പാകിസ്ഥാന്‍ ടീം ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന് ആവര്‍ത്തിച്ചത്. പാകിസ്ഥാന്റെ ഈ തീരുമാനത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിമര്‍ശിച്ചു. ഒരു ആഗോള കായിക ടൂര്‍ണമെന്റില്‍ ചില മത്സരങ്ങളില്‍ മാത്രം പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലെന്നും ഇത് ടൂര്‍ണമെന്റിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്നും ഐസിസി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ ടീമുകളും തുല്യ വ്യവസ്ഥയില്‍ മത്സരിക്കണമെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ തീരുമാനത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അവര്‍ക്ക് പകരം സ്‌കോട്ട്ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് 2026-ലെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പ് എ-യില്‍ ഇന്ത്യ, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ എന്നിവര്‍ക്കൊപ്പമാണ് പാകിസ്ഥാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ റെക്കോര്‍ഡ് വളരെ മോശമാണ്. ഇതുവരെ കളിച്ച 8 മത്സരങ്ങളില്‍ 7 എണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്. കഴിഞ്ഞ ഏഷ്യാ കപ്പിലും അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ തുടങ്ങിയ യുവതാരങ്ങളുടെ മികവില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

മംഗളം 5 Feb 2026 8:27 am

എണ്ണ നൽകുന്നത് തുടരും, നിർത്തുന്നുവെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ; കരാർ വിശദാംശങ്ങൾ പുറത്ത് വിടാതെ ഇന്ത്യയും അമേരിക്കയും

‘ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്ന ഏക വിതരണക്കാർ റഷ്യയല്ല’, റഷ്യൻ എണ്ണ വാങ്ങുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നും ദിമിത്രി പെഷ്കോവ്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 8:24 am

ഭീതിയിൽ തലസ്ഥാനം! 27 ദിവസത്തിനിടെ കാണാതായത് 807 പേരെ;

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷാ സംവിധാനങ്ങളെയും ക്രമസമാധാന നിലയെയും ചോദ്യം ചെയ്യുന്ന വിധത്തിൽ തിരോധന കേസുകൾ വർധിക്കുന്നു(Delhi Missing Cases 2026). 2026-ന്റെ തുടക്കത്തിലെ വെറും 27 ദിവസങ്ങൾക്കുള്ളിൽ മാത്രം ഡൽഹിയിൽ നിന്ന് കാണാതായത് എണ്ണൂറിലധികം പേരെയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഡൽഹി പോലീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി ഒന്ന് മുതൽ ജനുവരി 27

ഒന്നു ഇന്ത്യ 5 Feb 2026 8:21 am

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്

സിറാജ് ലൈവ് 5 Feb 2026 8:19 am

ചോക്ലേറ്റ് കപ്പ് കേക്കിന് വെറും 15 മിനിറ്റ് മതി

മൈദ- 200 ഗ്രാം പഞ്ചസാര- 200 ഗ്രാം ബേക്കിങ് പൗഡർ- 1 ടീസ്പൂൺ ബേക്കിങ് സോഡ- 1/2 ടീസ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 8:15 am

പറശിനിക്കടവിലെ ലോഡ്ജിൽ ദൂരുഹ സാഹചര്യത്തിൽ സ്ത്രീയെ മരിച്ച നിലയിൽ, കൂടെയുണ്ടായിരുന്നയാളെ കാണാതായി

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം.ചെറുകുന്ന് അയ്യോത്ത് സ്വദേശിനിയായ സീമയാണ് മരിച്ചതെന്നാണ് സൂചന. ഇവരുടെ കൂടെയുണ്ടായിരുന്ന

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 8:14 am

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ശശി തരൂരിന്റെ മകന്‍ ഇഷാനും ജോലി നഷ്ടമായി

വേദനാജനകമായ തീരുമാനമാണിതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് അനിവാര്യമായ മാറ്റമാണെന്നും മാറ്റ് മുറെ വ്യക്തമാക്കി.

കേരളം ഓൺലൈൻ ന്യൂസ് 5 Feb 2026 8:12 am

സിജെ റോയിയുടെ മരണം: 'കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല'; തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ലെന്ന് എംഡി ടിഎ ജോസഫ്

റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങൾ മാത്രമാണ്.

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 8:09 am

'രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യമായി, ഐക്യം എന്നത് അടഞ്ഞ അധ്യായം'; നിലപാട് വ്യക്തമാക്കി എന്‍എസ്എസ്

കോട്ടയം: എസ്എന്‍ഡിപിയുമായി ഇനി ഐക്യം ഇല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് തുഷാറിന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യം എന്നത് അടഞ്ഞ അധ്യായമാണ്. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് വേണ്ട എന്ന് വെച്ചത്. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇനി ഒരു ചര്‍ച്ചയും ഉണ്ടാകില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന് ഒരു വാക്കെ ഉള്ളൂ. എല്ലാ മതങ്ങളോടും ഒരേ നിലപാടാണ്. ഈ ഐക്യം കൊണ്ട് നടക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഐക്യം ഉപേക്ഷിച്ചത്. എസ്എന്‍ഡിപിയുമായി സൗഹൃദത്തില്‍ പോകും. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് ഞങ്ങള്‍ക്ക് ബോധ്യമായതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് പത്മ പ്രഖ്യാപിച്ചതില്‍ തനിക്ക് ഒരു വിരോധവുമില്ല. അദ്ദേഹത്തിന് കൊടുത്തത് നല്ല കാര്യം. പക്ഷെ അതിലെല്ലാം ഒരു രാഷ്ട്രീയമുണ്ട് എന്നുള്ളതാണ് അഭിപ്രായം. ഐക്യത്തിന് ഞങ്ങളില്ല. ബാക്കി എല്ലാകാര്യത്തിലും എസ്എന്‍ഡിപിയുമായി സൗഹൃദത്തില്‍ ഉണ്ടാകുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പമ്പ ശുദ്ധീകരണത്തിനുള്ള ബജറ്റിലെ തുക നീക്കിവെച്ചതില്‍ തങ്ങള്‍ ഒരു അവകാശവാദത്തിനും ഇല്ല. തങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ബജറ്റില്‍ തുക നീക്കി വച്ചതെന്ന് പറയാനില്ല. എന്‍എസ്എസിന് തെരഞ്ഞെടുപ്പില്‍ ഒരു താല്പര്യവുമില്ല. സമുദായ അടിസ്ഥാനത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയും ഇല്ല. അങ്ങനെ ഒരു വോട്ടും കിട്ടില്ല. സമുദായ അംഗങ്ങള്‍ക്ക് ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വി ഡി സതീശനുമായി ഉള്ള വിരോധം ഇലക്ഷനുമായി ബന്ധിപ്പിക്കേണ്ട. കോണ്‍ഗ്രസിനോട് പ്രത്യേക വിരോധമില്ല. വി ഡി സതീശനോടുള്ളത് വ്യക്തിപരമായും രാഷ്ട്രീയപരമായും ഉള്ള പ്രശ്നമാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കേന്ദ്ര ബജറ്റിനെതിരെയും ജി സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചു. കുറച്ചുകൂടി പരിഗണന കേരളത്തിന് നല്‍കണമായിരുന്നു. രാഷ്ട്രീയമായി പറയുകയല്ല. ഞാനും ഒരു കേരളീയന്‍ ആയതുകൊണ്ടാണ് പറയുന്നത്. ഇതേ രീതിയില്‍ കേരളത്തെ വിഴുങ്ങുന്നത് ശരിയല്ല. എയ്ഡഡ് മേഖലയോട് കേന്ദ്രത്തിനും സംസ്ഥാനത്തിനും അവഗണനയാണ്. ഹിന്ദുക്കളുടെ പൊതുവായ പ്രശ്നം വന്നാല്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കും. അതിന് ഐക്യത്തിന്റെ ആവശ്യമില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

തേജസ് ന്യൂസ് 5 Feb 2026 8:09 am

സാങ്കേതിക വിദ്യയ്ക്കും വായനക്കാരുടെ ശീലങ്ങള്‍ക്കും അനുസൃതമായി സ്ഥാപനത്തെ മാറ്റിയെടുക്കാനുള്ള 'സ്ട്രാറ്റജിക് റീസെറ്റ്'; ലോകത്തിലെ മികച്ച മാധ്യമ സ്ഥാപനങ്ങളിലൊന്നിന്റെ ചരിത്രത്തിലെ 'ഏറ്റവും ഇരുണ്ട ദിനം'; പത്രങ്ങളില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് എന്ത്? വാഷിംഗ്ടണ്‍ പോസ്റ്റിലെ പിരിച്ചു വിട്ടത് 30 ശതമാനം പേരെ; ശശി തരൂരിന്റെ മകന്‍ ഇഷാന് ജോലി പോയത് എന്തുകൊണ്ട്?

ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ നടന്ന അപ്രതീക്ഷിത കൂട്ടപ്പിരിച്ചുവിടലില്‍ ശശി തരൂര്‍ എംപിയുടെ മകനും പ്രശസ്ത വിദേശകാര്യ കോളമിസ്റ്റുമായ ഇഷാന്‍ തരൂരിനും ജോലി നഷ്ടമായി. പത്രത്തിലെ അന്താരാഷ്ട്ര വിഭാഗത്തിലെ മികച്ച എഡിറ്റര്‍മാരെയും ലേഖകരെയും ഉള്‍പ്പെടെ പിരിച്ചുവിട്ട നടപടി മാധ്യമലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 12 വര്‍ഷത്തോളം നീണ്ട സേവനത്തിനൊടുവിലാണ് ഇഷാന് പടിയിറങ്ങേണ്ടി വന്നത്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ ദിനങ്ങളിലൊന്നിലൂടെയാണ് പത്രം കടന്നുപോകുന്നത്. പത്രത്തിന്റെ ഉടമയായ ജെഫ് ബെസോസിന്റെ നിര്‍ദ്ദേശപ്രകാരം ഏകദേശം മൂന്നിലൊന്ന് ജീവനക്കാരെ (ഏകദേശം 30%) പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന സൂം മീറ്റിംഗിലൂടെയാണ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാറ്റ് മുറെ ഈ വിവരം അറിയിച്ചത്. ഏകദേശം 800 ഓളം വരുന്ന ന്യൂസ് റൂം ജീവനക്കാരില്‍ 300-ലധികം പേര്‍ക്ക് ജോലി നഷ്ടമായി. പത്രത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഈ തീരുമാനം ബാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പത്രത്തിന്റെ അഭിമാനമായിരുന്ന സ്പോര്‍ട്സ് ഡെസ്‌ക് , ബുക്‌സ് സെക്ഷന്‍ എന്നിവ നിര്‍ത്തലാക്കി. കൂടാതെ 'പോസ്റ്റ് റിപ്പോര്‍ട്ട്സ്' എന്ന പോഡ്കാസ്റ്റും നിര്‍ത്തിവെച്ചു. വിദേശ വാര്‍ത്താ വിഭാഗത്തില്‍ വലിയ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തി. മിഡില്‍ ഈസ്റ്റ് ടീമിനെ പൂര്‍ണ്ണമായും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. ശശി തരൂര്‍ എംപിയുടെ മകന്‍ ഇഷാന്‍ തരൂര്‍, ഇന്ത്യ ബ്യൂറോ ചീഫ് പ്രാന്‍ഷു വര്‍മ്മ തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കും ജോലി നഷ്ടമായത് ഈ സാഹചര്യത്തിലാണ്. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയ്ക്കും വായനക്കാരുടെ ശീലങ്ങള്‍ക്കും അനുസൃതമായി സ്ഥാപനത്തെ മാറ്റിയെടുക്കാനുള്ള 'സ്ട്രാറ്റജിക് റീസെറ്റ്' എന്നാണ് അധികൃതര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. സാമ്പത്തിക നഷ്ടവും വരിക്കാരുടെ എണ്ണത്തിലെ കുറവും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. പത്രത്തിന്റെ മുന്‍ എഡിറ്റര്‍ മാര്‍ട്ടിന്‍ ബാരണ്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ലോകത്തിലെ മികച്ച മാധ്യമ സ്ഥാപനങ്ങളിലൊന്നിന്റെ ചരിത്രത്തിലെ 'ഏറ്റവും ഇരുണ്ട ദിനം' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ലോകസമ്പന്നനായ ജെഫ് ബെസോസിന് പത്രത്തിന്റെ നഷ്ടം നികത്താന്‍ സാധിക്കുമായിരുന്നിട്ടും ഇത്രയും വലിയ പിരിച്ചുവിടല്‍ നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനയായ 'വാഷിംഗ്ടണ്‍ പോസ്റ്റ് ഗില്‍ഡ്' ആരോപിച്ചു. ഇതിനൊപ്പമാണ് തരൂരിന്റെ മകന്റെ പോസ്റ്റും ചര്‍ച്ചയാകുന്നത്. തന്റെ ജോലി നഷ്ടമായ വിവരം ഇഷാന്‍ തരൂര്‍ തന്നെയാണ് എക്‌സിലൂടെ (ട്വിറ്റര്‍) ലോകത്തെ അറിയിച്ചത്. 'ഞങ്ങളുടെ ന്യൂസ് റൂമിനെ ഓര്‍ത്ത്, പ്രത്യേകിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തില്‍ സേവനമനുഷ്ഠിച്ച അതുല്യരായ പത്രപ്രവര്‍ത്തകരെ ഓര്‍ത്ത് ഹൃദയം വേദനിക്കുന്നു. എഡിറ്റര്‍മാരും ലേഖകരുമായ എന്റെ സുഹൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു,' എന്ന് അദ്ദേഹം കുറിച്ചു. ശശി തരൂരിന്റെയും മകനാണ് ഇഷാന്‍ തരൂര്‍. പിതാവിനെപ്പോലെ തന്നെ മികച്ച എഴുത്തുകാരനും വിദേശകാര്യ വിദഗ്ധനുമായിട്ടാണ് ഇഷാന്‍ അറിയപ്പെടുന്നത്. ലോകപ്രശസ്തമായ യേല്‍ സര്‍വകലാശാലയില്‍ നിന്നാണ് ഇഷാന്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ചരിത്രത്തിലും സാഹിത്യത്തിലുമുള്ള അറിവ് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ പ്രകടമായിരുന്നു. 2014 ലാണ് അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റില്‍ ചേരുന്നത്. അതിനുമുമ്പ് പ്രശസ്തമായ 'ടൈം' മാഗസിനില്‍ ഹോങ്കോങ്ങിലും ന്യൂയോര്‍ക്കിലുമായി എഡിറ്ററായും ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ജനുവരിയിലാണ് അന്താരാഷ്ട്ര രാഷ്ട്രീയ സംഭവവികാസങ്ങളെ വിശകലനം ചെയ്യുന്ന 'വേള്‍ഡ് വ്യൂ' എന്ന കോളത്തിന് ഇഷാന്‍ തുടക്കമിടുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം അഞ്ച് ലക്ഷത്തോളം വരിക്കാരാണ് ഈ കോളം പിന്തുടരുന്നത്. അന്താരാഷ്ട്ര ബന്ധങ്ങള്‍, ആഗോള രാഷ്ട്രീയം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഇഷാന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നടപ്പിലാക്കിയ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമാണ് ഈ പിരിച്ചുവിടലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഷാനെപ്പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായത് പത്രത്തിന്റെ വിദേശകാര്യ റിപ്പോര്‍ട്ടിംഗിനെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇഷാന്റെ ഇരട്ട സഹോദരന്‍ കനിഷ്‌ക് തരൂറും അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ്.

മറുനാടൻ മലയാളീ 5 Feb 2026 8:08 am

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു

കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണ് മരിച്ചത്

സിറാജ് ലൈവ് 5 Feb 2026 8:06 am

'ഒരു കാരണവശാലും ഐക്യം സാധ്യമല്ല'; എസ്എൻഡിപി നീക്കത്തിൽ എൻഎസ്എസിന് അതൃപ്തി

'ഒരു കാരണവശാലും ഐക്യം സാധ്യമല്ല'; എസ്എൻഡിപി നീക്കത്തിൽ എൻഎസ്എസിന് അതൃപ്തി, ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും NSS

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 8:06 am

പ്രതിപക്ഷം പ്രതിഷേധത്തിൽ; രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ലോക്സഭ പ്രതിപക്ഷ പ്രതിഷേധം; ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,രാജ്യസഭയിൽ പ്രധാനമന്ത്രി ഇന്ന് മറുപടി പറയും

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 8:05 am

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അമേരിക്ക; എണ്ണ നൽകുന്നത് തുടരുമെന്ന് റഷ്യ

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അമേരിക്ക; എണ്ണ നൽകുന്നത് തുടരുമെന്ന് റഷ്യ, ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ

ഏഷ്യൻ നേടി ന്യൂസ് 5 Feb 2026 8:05 am