ഇറാനെതിരേ ആക്രമണം ഏതു നിമിഷവും: ട്രംപിന്റെ അന്തിമ തീരുമാനം ഉടൻ?
ന്യൂഡൽഹി: ഇറാനെതിരേ ആമേരിക്കൻ ആക്രമണം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ ഉത്തരവു നൽകിയിട്ടില്ലെങ്കിലും ഏതു നിമിഷവും ആക്രമണത്തിനു തയാറായിരിക്കാൻ വൈറ്റ് ഹൗസ് സൈന്യത്തിനു നിർദ്ദേശം നൽകിയതായി സിഎൻഎൻ, സിബിഎസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ അമേരിക്ക വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ പതിമൂന്നു യുദ്ധക്കപ്പലുകളാണ് മേഖലയിൽ സർവസജ്ജമായി നിലയുറപ്പിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മേഖലയിലുണ്ട്. എഫ്-22 റാപ്റ്റർ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, എഫ്-15, എഫ്-16 പോർവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യോമസേനയും സുസജ്ജമായി മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. സൈന്യം സർവ സജ്ജമാണെങ്കിലും ആക്രമണത്തിന്റെ കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് വിവരം. സൈനിക… The post ഇറാനെതിരേ ആക്രമണം ഏതു നിമിഷവും: ട്രംപിന്റെ അന്തിമ തീരുമാനം ഉടൻ? appeared first on RashtraDeepika .
പേരൂര്‍ക്കട: വയോധികയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിലെ അഞ്ചാം പ്രതി പോലീസിനെ വെട്ടിച്ചു മുങ്ങി. കാസർഗോഡ് സ്വദേശി ബാബുവാണു പോലീസിന്റെ പിടിയിൽപ്പെടാതെ മുങ്ങിയത്. ശ്രീവരാഹം മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപം ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ചന്ദ്ര ശ്രീനിവാസനെ (65) അടിച്ചുവീഴ്ത്തി സ്വര്‍ണമാലയും വളകളും കവര്‍ന്ന സംഘത്തിലെ പ്രതിയാണ് ബാബു. നാലംഗ സംഘം സംഭവദിവസം തന്നെ പിടിയിലായിരുന്നുവെങ്കിലും ബാബു മുങ്ങുകയായിരുന്നു. പോലീസിനെ വെട്ടിച്ചു കടന്ന ഇയാൾ തമ്പാനൂരിലെ ഒരു ഹോട്ടൽമുറിയിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന ന്റെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് തമ്പാനൂരിലെ ഹോട്ടലിൽ എത്തുമ്പോഴേക്കും ഇയാൾ അവിടെനിന്ന് സ്ഥലം വിട്ടിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി ഫോർട്ട് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. നേരത്തെ പിടിയിലായ കൂട്ടാളികളിൽ നിന്നുള്ള ലഭ്യമായ വിവരങ്ങൾ അനുസരിച്ചാണു പോലീസ് ബാബുവിനുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അന്വേഷണം പുരോഗ മിക്കുകയാണ്. The post വയോധികയെ ആക്രമിച്ച് കവർച്ച : രഹസ്യ വിവരത്തെത്തുടർന്ന് ഹോട്ടലിലെത്തി പോലീസ്; അതിനും മുമ്പേ സ്ഥലം വിട്ട് പ്രതി appeared first on RashtraDeepika .
സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലി, മുംബൈ അടക്കമുള്ള പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർലൈനുകൾ ഉപയോഗിക്കുന്ന നാവിറ്റെയർ സംവിധാനം തകരാറിലായതാണ് കാരണം. ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്ന പ്രശ്നം പിന്നീട് പരിഹരിച്ചു.
മലപ്പുറം: സംസ്ഥാനത്ത് സ്ത്രീകൾക്ക് വേണ്ടി മാത്രമായുള്ള പിങ്ക് ബസ് വൈകാതെ വരുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്ത്രീകൾ തന്നെയായിരിക്കും അത് കൈകാര്യം ചെയ്യുകയെന്നതാണ് മലപ്പുറത്ത് കെഎസ്ആർടിസി ചടങ്ങിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. നേരത്തെ കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഗണേഷ് കുമാർ തന്നെ ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്.
രാമങ്കരി: സാന്പത്തികരംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനം കൈവരിച്ചുവെന്നു മുൻ ചീഫ് വീപ്പ് പി.സി. ജോർജ് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ അത് ടാറ്റയെയും അംബാനിയെയും സഹായിച്ചതിന്റെ പ്രതിഫലമല്ലേ എന്ന് സിപിഎം പ്രദേശിക നേതൃത്വം തിരിച്ചു ചോദിക്കാൻ തയാറായത് നീലംപേരൂർ പഞ്ചായത്ത് വികസന സെമിനാർ കുറച്ചു നേരത്തേക്ക് ബഹളത്തിൽ മുങ്ങുന്നതിന് കാരണമായി. ‘എന്നാ എടാ നീ പറയുന്നപോലെ ഞാൻ പ്രസംഗിക്കാം. നീ എനിക്ക് പ്രസംഗം എഴുതിതാ… തുടങ്ങിയ പരാമർശങ്ങളുമായി വീണ്ടും പി.സി. ജോർജ് രംഗത്തെത്തിയത് സദസിനെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് പി.സി ക്ഷമാപണം നടത്താൻ തയാറായതോടെ രംഗം ശാന്തമാകുകയായിരുന്നു. അപ്പോഴേക്കും സംഭവം പ്രദേശത്ത് വിവാദമായിക്കഴിഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ശശികുമാർ, മെംബർമാരായ രാകേഷ് പണിക്കർ, വിനോദ് ജി. പണിക്കർ, ബിന്ദു ഹരിദാസ്, രജനി സന്തോഷ്, കോൺഗ്രസ് നേതാവ് പി.ടി. സ്കറിയ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. The post ‘എടാ നീ പറയുന്നപോലെ ഞാൻ പ്രസംഗിക്കാം, നീ എനിക്ക് എഴുതിതാ’ എന്ന് പിസി: സംഗതി വഷളായതോടെ ക്ഷമാപണം; വിവാദമായി പി.സി. ജോർജിന്റെ പ്രസംഗം appeared first on RashtraDeepika .
ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്. അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ മാസം 2 സമന്‍സ് ഇ ഡി അയച്ചിരുന്നുവെങ്കിലും ഹാജരാകാന്‍ അനില്‍ അംബാനി തയ്യാറായിരുന്നില്ല. റിലയന്‍സുമായി ബന്ധപ്പെട്ട മറ്റ് കമ്പനികളുടെ പേരില്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുകയും അത് വകമാറ്റി ചിലവഴിച്ചു എന്നുമാണ് ഇ ഡിയുടെ ആരോപണം. നാല്പതിനായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസാണ് ചുമത്തിയിരിക്കുന്നത്. അനില്‍ അംബാനിയുടെ പങ്കാളി ടീന അംബാനിയ്ക്കും ഇ ഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് വീണ്ടും ഒരു സമന്‍സ് കൂടി ഇ ഡി അയച്ചിരിക്കുന്നത്. അതേസമയം, സിബിഐ - ഇ ഡി അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് മുകേഷ് അംബാനി സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.നിരവധി ബാങ്കുകളുടെ പരാതിയില്‍ അനില്‍ അംബാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുകയും കോടികളുടെ തട്ടിപ്പുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തുകയും 12,000 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തത്.
സമരമുഖത്തുണ്ടായിരുന്ന ജോഗി വെടിയേറ്റു മരിച്ചു. പിഞ്ചുകുഞ്ഞുങ്ങളെ മാറോടടുക്കി സ്ത്രീകൾ കാട്ടിലലഞ്ഞു. വസ്ത്രവും ഭക്ഷണവും ഇല്ലാതെ ഒട്ടേറെ പേർ കൊടിയ മർദനങ്ങൾക്കിരയായി. ജനാധിപത്യത്തിന്റെ കറുത്ത ദിനം.
പുതിയ 7 സീറ്റർ യുദ്ധം; ടൊയോട്ടയുടെ രഹസ്യ നീക്കം
മാരുതി സുസുക്കിയും ടൊയോട്ടയും തങ്ങളുടെ ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ മോഡലുകളുടെ 7 സീറ്റർ പതിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. അടുത്തിടെ ലഡാക്കിൽ പരീക്ഷണം നടത്തിയ ഹൈറൈഡറിന്റെ 7 സീറ്റർ മോഡലിന് നീളം കൂടുതലും ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഉണ്ടാകാനും സാധ്യതയുണ്ട്.
തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്ത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുനിന്നു കടല്‍ മത്സ്യവിഭവങ്ങള്‍ കഴിച്ചു രണ്ടുപേര്‍ മരിച്ചതിനു പിന്നാലെ ഇന്നലെ മൂന്നു പേര് കൂടി ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതോടെ ജില്ലയിലെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഇന്നലെ വീട്ടില്‍ നിന്നു പാകം ചെയ്ത മത്സ്യം കഴിച്ചവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. നിലവില്‍ ചികിത്സ തേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണു ലഭിക്കുന്ന വിവരം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് ഇന്നലെ നഗരത്തില്‍ പരിശോധനകള്‍ നടത്തിയത്. നഗരത്തിലെ പ്രധാന മത്സ്യ മാര്‍ക്കറ്റായ പാളയം, കോവളം എന്നിവിടങ്ങളില്‍നിന്നും ഇന്നലെ സാമ്പിളുകള്‍ ശേഖരിച്ചു. വിപണിയില്‍ എത്തുന്ന മത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോ എന്നും പഴകിയ മീനാണോ വില്‍ക്കുന്നതെന്നും കണ്ടെത്തുകയാണ്… The post തലസ്ഥാനത്തെ ഭക്ഷ്യവിഷബാധ മരണം; ജില്ലയിൽ മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കി appeared first on RashtraDeepika .
ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്കി.
മുഖം വെട്ടിത്തിളങ്ങാൻ അരിപ്പൊടി മതി; ഈ 3 വഴികൾ പരീക്ഷിക്കൂ
ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖക്കുരു, പാടുകൾ, ടാനിംഗ് എന്നിവ കുറയ്ക്കാൻ നല്ലതാണ്.
ഗസ: ഗസയിലെ ഇസ്രായേലിന്റെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളും നാടുകടത്തലും വംശീയ ഉന്മൂലനത്തിന്റ ആശങ്ക വിതക്കുന്നതാണെന്ന് യുഎന്‍. ഗസയിലെ യുദ്ധസമയത്ത് ഇസ്രായേലിന്റെ സൈനിക പെരുമാറ്റത്തിന്റെ ആഘാതവും പ്രദേശത്തിന്റെ ഉപരോധവും ഗസയിലെ മനുഷ്യജീവിതത്തന് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും യുഎന്‍ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു. സ്ഥിരമായ ഒരു കുടിയിറക്കം ലക്ഷ്യമിടുന്നതായി തോന്നുന്ന നിര്‍ബന്ധിത കൈമാറ്റങ്ങള്‍ക്കൊപ്പം, ഗസയിലും വെസ്റ്റ് ബാങ്കിലും വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നുണ്ട്. 2024 നവംബര്‍ 1 മുതല്‍ 2025 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലെ റിപോര്‍ട്ട് അനുസരിച്ച്, അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും, ഇസ്രായേല്‍ സുരക്ഷാ സേനയുടെ 'നിയമവിരുദ്ധമായ ബലപ്രയോഗം', ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറയുന്നു. ഗസയിലെ കൂട്ടക്കൊലപാതകങ്ങള്‍ പോഷകാഹാരക്കുറവ്, മരണനിരക്ക് എന്നീ കാര്യങ്ങളെ കുറിച്ചും റിപോര്‍ട്ടില്‍ പരാര്‍ശിക്കുന്നുണ്ട്.
കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ കെ-ഫോണിനെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി നൽകി. കെ-ഫോണിന് ആവശ്യമായ ലൈസൻസ് നൽകിയിട്ടുണ്ടെന്നും യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
'പുരാണത്തിലെ പാശുപതാസ്ത്രം ഇന്നത്തെ ന്യൂക്ലിയർ വെപ്പൺ'; നടൻ ജഗദീഷിന്റെ വാക്കുകൾ വൈറൽ
പുരാണത്തിലെ പാശുപതാസ്ത്രം ഇന്നത്തെ ന്യൂക്ലിയർ വെപ്പണുമായി ഉപമിക്കാമെന്ന് നടന് ജഗദീഷ്.
തിരുവനന്തപുരം: ‘കേരളാ കോണ്‍ഗ്രസില്‍ റോ ഗ്രൂപ്പില്ല. എന്റെ ജീവിതകാലത്തില്‍ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ല.’ ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിന്. ജോസ് കെ. മാണി പാലായില്‍ മത്സരിക്കണമെന്നത് എന്റെ വ്യക്തിപരമായ ആഗ്രഹമാണ്. പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങള്‍ തെറ്റുതിരുത്താന്‍ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നില്‍ക്കുകയാണ്. ജോസ് കെ. മാണിയുമായി ഒരു തര്‍ക്കവുമില്ല. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി പറയുന്നതാണ് പാര്‍ട്ടിയുടെ അഭിപ്രായം. യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ് എമ്മിലെ ആരും പറഞ്ഞിട്ടില്ല. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് പാര്‍ട്ടി ചെയര്മാന് തന്നെ പറഞ്ഞിരുന്നു. പാലായില്‍ ജോസ് കെ. മാണി മത്സരിക്കുമെന്നും പാര്‍ട്ടി തീരുമാനിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. കെ.എം മാണിയെക്കാള്‍ കൂടുതല്‍ അപ്ഗ്രേഡായ നേതാവാണ് ജോസ് കെ. മാണി. പാര്‍ലമെന്റിലെ ജോസ് കെ. മാണിയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്റെ അവകാശം കടലിന്റെ… The post കേരളാ കോൺഗ്രസിൽ ‘റോ’ ഗ്രൂപ്പില്ല: റോഷി അഗസ്റ്റിൻ; ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം കെട്ടുകഥ appeared first on RashtraDeepika .
രണ്ട് കേസുകളിലും തന്ത്രിയുടെ പങ്ക് തെളിയിക്കാൻ തെളിവുകളില്ല. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു
'പാസ്പോര്‍ട്ടില്ല, ഇന്ത്യയിലെത്തുന്ന സമയം പറയാനാകില്ല'; ബോംബെ ഹൈക്കോടതിയെ അറിയിച്ച് വിജയ് മല്യ
'പാസ്പോര്‍ട്ടില്ല, ഇന്ത്യയിലെത്തുന്ന സമയം പറയാനാകില്ല'; ബോംബെ ഹൈക്കോടതിയെ അറിയിച്ച് വിജയ് മല്യ
തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബര്‍ ടീമില്‍ പൊട്ടിത്തെറി, മൂന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു.ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് സൈബര്‍ ടീമില്‍ നിന്നു വിട്ടുപോയത്. സൈബര്‍ ടീമിന്റെ മേല്‍നോട്ടം വഹിക്കുന്ന എം.വി. നികേഷ്കുമാറിന്റെ രീതികളിലുള്ള വിയോജിപ്പു കാരണമാണ് മൂന്നുപേരും സൈബര്‍ ടീം വിട്ടതെന്നാണു ലഭിക്കുന്ന സൂചന. കെ.വി. സുധാകരന്, കെ.മോഹന്‍ദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് സൈബര്‍ ടീം വിട്ടത്.സൈബര്‍ പ്രചാരണത്തില്‍ നികേഷ് കുമാര്‍ ആസൂത്രണം ചെയ്ത പല രീതികളും പാളിയെന്നാണ് വിമര്‍ശനം.മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഇതില്‍ അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഏറെ നാളായി സിപിഎമ്മിന്റെ സൈബര്‍ പ്രചാരണത്തിന് ചുക്കാന്പിടിച്ചുവരുന്നത് നികേഷ് കുമാറായിരുന്നു. The post സിപിഎം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; നികേഷ്കുമാറിന്റെ രീതികളിലുള്ള വിയോജിപ്പ്; മൂന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു appeared first on RashtraDeepika .
എംഎന്‍ വിജയന്റെ മകന് വിഎസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; പോലിസ് അന്വേഷണം തുടങ്ങി
കണ്ണൂര്‍ : എഴുത്തുകാരനും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസസ് മുന്‍ ഡയറക്ടറുമായ വിഎസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് വച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ സിപിഎം വിമതന് വി കുഞ്ഞികൃഷ്ണന് രചിച്ച 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചതിന് പിന്നാലെ ഭീഷണി എന്ന നിലയിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കണ്ണപുരത്തെ മരുതം എന്ന വീടിന്റെ ഗേറ്റിന് മുന്നിലായാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. മകനെ ഫുട്ബോള്‍ പരിശീലനത്തിന് വിടുന്നതിനായി രാവിലെ വാതില്‍ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വച്ചിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം പോലിസിനെ അറിയിക്കുകയും തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റീത്ത് വച്ചതെന്നാണ് സംശയിക്കുന്നത്. അനില്‍കുമാറിന് മറ്റാരുമായും വ്യക്തിവിരോധമോ ശത്രുതയോ ഇല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഈ അടുത്ത കാലത്തെ നിലപാടുകള്‍ ചിലരെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്നുമാണ് സുഹൃത്തുക്കളും നാട്ടുകാരും വ്യക്തമാക്കുന്നത്. ജോസഫ് സി മാത്യു പ്രകാശനം ചെയ്ത വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചത് വിഎസ് അനില്‍കുമാര്‍ ആയിരുന്നു. പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായിരുന്ന അന്തരിച്ച പ്രൊഫസര്‍ എംഎന്‍ വിജയന്റെ മകനായ അനില്‍കുമാര്‍, സിപിഎം നേതൃത്വത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ്. കണ്ണപുരത്ത് നടന്ന ചടങ്ങില്‍ വച്ച് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പാര്‍ട്ടി നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന ആഹ്വാനം ഇദ്ദേഹം നടത്തിയിരുന്നു. ജനാധിപത്യപരമായ രീതിയില്‍ പാര്‍ട്ടിയിലെ പോരായ്മകളെ ചൂണ്ടിക്കാട്ടുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെ ഒരുകൂട്ടം ആളുകള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീടിന് മുന്നിലെ റീത്ത് സമര്‍പ്പണം എന്നാണ് വിലയിരുത്തപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം ഭീഷണികള്‍ അതീവ ഗൗരവത്തോടെയാണ് പോലിസ് കാണുന്നത്.റീത്ത് വച്ച സംഭവത്തോടൊപ്പം പയ്യന്നൂരില്‍ ടിഐ മധുസൂദനന് എംഎല്‍എക്കെതിരെ വി കുഞ്ഞികൃഷ്ണനെ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കവും വിമതര്‍ സജീവമാക്കിയതോടെ ജില്ലയിലെ സിപിഎം രാഷ്ട്രീയം കലുഷിതമാവുകയാണ്.
ന്യൂന മർദ്ദം ശക്തി പ്രാപിക്കും, ന്യൂനമർദ്ദ പാത്തിയും; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-മധ്യ ജില്ലകളിലാണ് ഇന്നും നാളെയും മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും മഴ പെയ്തേക്കും. 21 മുതൽ 23 വരെ എല്ലാ ജില്ലകളിലും മഴ സാധ്യതയും പറയുന്നു.
സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള ചർച്ചക്കിടെ വിവാദ പരാമർശവുമായി രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബഹാദൂർ സിങ് കോലി. ബി.ജെ.പി സർക്കാറിന്റെ ബജറ്റിനെ 'ആൺകുട്ടിയുടെ ജനനം' എന്നും മുൻ കോൺഗ്രസ് സർക്കാറിന്റെ ബജറ്റിനെ 'പെൺകുട്ടിയുടെ ജനനം' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം
വൻകുടൽ ക്യാൻസർ : ചെറുപ്പക്കാർ അവഗണിക്കാൻ പാടില്ലാത്ത അഞ്ച് മലവിസർജ്ജന മാറ്റങ്ങൾ
വൻകുടൽ ക്യാൻസർ ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. വൻകുടലിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് വൻകുടൽ ക്യാൻസർ.
ഹൈദരാബാദ്: വീട്ടിൽ അതിക്രമിച്ച് കയറി മുൻഭാര്യയെ ഐടി ഉദ്യോഗസ്ഥൻ തലയ്ക്ക് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്നെ വിദേശത്തേക്ക് പോകാൻ അനുവദിക്കാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്നായിരുന്നു ക്രൂരത. ഹൈദരാബാദിലെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് 29-കാരിയെ ഇയാൾ കൊലപ്പെടുത്തിയത്. കാനഡയിലെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ മുൻഭാര്യ ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് നിലവിലുള്ളതിനാൽ തനിക്ക് കാനഡയിലേക്ക് മടങ്ങാൻ കഴിയുന്നില്ല എന്നതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഐടി കമ്പനി ജീവനക്കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. തന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദി മുൻഭാര്യയാണെന്നും ഇയാൾ ആരോപിച്ചിരുന്നു. യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് അവരുടെ രണ്ടാം ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പോലീസ് ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മുപ്പതുകളിൽ പ്രായമുള്ള പ്രതി 2022-ലാണ് യുവതിയെ വിവാഹം കഴിച്ചത്. ഇന്ത്യയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. പിന്നീട് ഇയാൾ കാനഡയിലേക്ക് മാറുകയും യുവതി കൂടെ ചേരുകയും ചെയ്തിരുന്നു. ദമ്പതികൾക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും തുടർന്ന് യുവതി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനുശേഷം അവർ മഹാരാഷ്ട്രയിൽ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്തു, എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 2024-ൽ ഇവർ വിവാഹമോചനം നേടി. തുടർന്ന് 2025 ഏപ്രിലിൽ യുവതി രണ്ടാമതും വിവാഹിതയായി. അമ്മയുടെ മരണത്തെത്തുടർന്ന് 2025 മാർച്ചിലാണ് ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇയാൾക്കെതിരെയുള്ള ഗാർഹിക പീഡനക്കേസ് നിലവിലുണ്ടായിരുന്നതിനാൽ ഒരു ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുകാരണം ഇയാൾക്ക് കാനഡയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. നിലവിൽ തൊഴിലില്ലാതിരുന്ന ഇയാൾ തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലുള്ള മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം. മുൻഭാര്യ കാരണം താനും കുടുംബവും വലിയ രീതിയിലുള്ള മാനസിക വിഷമങ്ങൾ അനുഭവിച്ചതായി ഇയാൾ കരുതിയിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തന്റെ അമ്മയുടെ മരണത്തിന് കാരണം ഈ മാനസിക വിഷമമാണെന്നും ഇയാൾ വിശ്വസിച്ചിരുന്നു. തുടർന്ന് യുവതിയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചു. യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇയാൾ വിലാസം കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് ഹൈദരാബാദിലെത്തിയ ഇയാൾ ഒരു ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റ് പരിസരത്ത് ഇയാൾ അടുത്തിടെ നിരീക്ഷണം നടത്തിയിരുന്നു, എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ച രണ്ട് കത്തികൾ, ഒരു ഡ്രില്ലിംഗ് മെഷീൻ, അഞ്ച് ലിറ്റർ പെട്രോൾ അടങ്ങിയ ക്യാൻ എന്നിവ അടങ്ങിയ ബാഗുമായാണ് ഇയാൾ യുവതിയുടെ അപ്പാർട്ട്മെന്റിൽ എത്തിയത്. യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഇയാൾ, അവർ ഉണ്ടായിരുന്ന മുറിയിൽ പ്രവേശിച്ച് അകത്തുനിന്ന് പൂട്ടുകയായിരുന്നു. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ തലയിൽ പലതവണ കുത്തുകയും അവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ യുവതിയുടെ അമ്മായിയമ്മ ബാൽക്കണിയിലായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ, പ്രതി മുറിയിലാകെ പെട്രോൾ ഒഴിച്ച ശേഷം ശുചിമുറിയിൽ കയറി സ്വയം പൂട്ടിയിരിക്കുകയായിരുന്നു. മുറിക്ക് തീയിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ഏറെ നേരത്തെ അനുനയ നീക്കങ്ങൾക്കൊടുവിലാണ് ഇയാളെ ശുചിമുറിയിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി ഒരു ബാഗുമായി അപ്പാർട്ട്മെന്റിലെ ഇടനാഴിയിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ പ്രാദേശിക ടിവി ചാനലുകൾ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
മാരുതിയും ടൊയോട്ടയും: പുതിയ 7 സീറ്റർ എസ്യുവികൾ വരുന്നു?
മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നു. ഗ്രാൻഡ് വിറ്റാരയുടെയും ഹൈറൈഡറിന്റെയും മൂന്നുവരി പതിപ്പുകൾ പുറത്തിറക്കാൻ ഇരു കമ്പനികളും ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
കേരള മന്ത്രിസഭ അംഗീകാരം നൽകിയ നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ മുൻ മന്ത്രി കെ സി ജോസഫ് രംഗത്ത്. ഇത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കേന്ദ്രത്തിന്റെ പൗരത്വ അജണ്ടയെ സഹായിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
: മന്ത്രവാദിയാണെന്ന് ആരോപിച്ച് യുവതിയേയും നവജാതശിശുവിനെയും നാട്ടുകാർ ജീവനോടെ കത്തിച്ചു.ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് നടുക്കുന്ന സംഭവം . 32 വയസ്സുകാരിയായ ജ്യോതി സിങ്കുവും രണ്ട് മാസം പ്രായമുള്ള മകനുമാണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കുമാർദുങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കലൈയ ഗ്രാമത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ജ്യോതിയുടെ ഭർത്താവ് കോൽഹൻ സിങ്കു (40)വിനും പൊള്ളലേറ്റ് പരിക്കേറ്റെങ്കിലും ഇയാൾ രക്ഷപ്പെട്ടു
എഐ ഒരിക്കലും മനുഷ്യന്റെ കഴിവുകളെ മാറ്റിസ്ഥാപിക്കുന്ന ഒന്നാവരുതെന്ന് യുഎന്‍
ന്യൂഡല്‍ഹി: എഐ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. എഐ ഒരിക്കലും മനുഷ്യന്റെ കഴിവുകളെ മാറ്റിസ്ഥാപിക്കുന്ന ഒന്നാവരുതെന്നും അത് മനുഷ്യന്റെ കഴിവുകളെ വര്‍ധിപ്പിക്കാനുള്ള സപ്ലിമെന്റായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഐ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മനുഷ്യന്റെ കഴിവുകളിലായിരിക്കണം എഐ നിക്ഷേപം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എഐ എല്ലാവരുടെയും സുരക്ഷക്കാനുള്ളതായിരിക്കണെമെന്നും ചൂഷണം, ദുരുപോയാഗം ക്രിത്രിമത്വം എന്നിവയില്‍ നിന്നു സംരക്ഷണം നല്കുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ കുട്ടികളില്‍ ചെലുത്തുന്ന ദോഷകരമായ ഫലങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു കുട്ടിയും എഐയുടെ പരീക്ഷണ വിഷയമായി തീരരുതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കാനുള്ള ഗുട്ടെറസിന്റെ ആഹ്വാനത്തെ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഏറ്റെടുത്തു. എഐ, ഡിജിറ്റല്‍ ദുരുപയോഗം എന്നിവയില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണവും തങ്ങളുടെ ജി 7 മുന്‍ഗണനകളില്‍ ഒന്നായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധാർ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട, പുതിയ ആപ്പ് എത്തി; അറിയേണ്ടതെല്ലാം
ആധാർ കാർഡ് നഷ്ടപ്പെട്ടോ? ഇനി പേടിക്കേണ്ട. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ പുതിയ എം-ആധാർ ആപ്പ് എത്തി. ഈ ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകളെന്നും വിശദമായി അറിയാം.
ലോകം തുറക്കുന്നത് ആര്‍ക്ക്? അടയ്ക്കുന്നത് ആര്‍ക്ക്?
ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതോടൊപ്പം ന്യൂന മർദ്ദം മുതൽ തെക്കൻ കേരളം, തമിഴ് നാട് മുകളിലൂടെ ലക്ഷദ്വീപ് വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെടും.
അരുണ്‍ലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത 'സുഖമാണോ സുഖമാണ്' എന്ന ചിത്രം രണ്ടാം വാരത്തിലേക്ക് വിജയകരമായി പ്രവേശിച്ചു
ചാർജ്മോഡ്-മെഴ്സിഡസ് ബെൻസ് : ചാർജിംഗ് ശൃംഖലയിലെ പുതിയ യുഗം
പ്രമുഖ ഇവി ചാർജിംഗ് സ്റ്റാർട്ടപ്പായ ചാർജ്മോഡ്, മെഴ്സിഡസ് ബെൻസ് ഇന്ത്യയുമായി സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ ചാർജ്മോഡിന്റെ അഞ്ഞൂറിലധികം ചാർജിംഗ് പോയിന്റുകൾ മെഴ്സിഡസിന്റെ 'എംബി ചാർജ് പബ്ലിക്' ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിക്കും.
Kerala Waterway: മലയാളികളുടെ മറ്റൊരു കാത്തിരിപ്പാണ് ജലപാതയുടെ ആദ്യഘട്ടം തുറക്കുന്നതോടെ യാഥാർഥ്യമാകുന്നത്.
ലൗ ജിഹാദ് ഒരു കെട്ടുകഥയല്ല; മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കില്‍ സിനിമ കാണണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: 'ദി കേരള സ്റ്റോറി' രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിനിമ ഇഷ്ടമുള്ളവര്‍ക്ക് കാണാമെന്നും ഇഷ്ടമില്ലാത്തവര്‍ കാണാതിരുന്നാല്‍ മതിയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്ക്കും ഒരുപോലെയാണെന്നും സിനിമയെ എതിര്‍ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നത് കെട്ടുകഥയല്ലെന്നും പലരും ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. 'ഹമാസ് നേതാക്കള്‍ ഇവിടെ വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. എന്നാല്‍ മൂക്കിന് മുന്നില്‍ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം തയ്യാറല്ല. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ഗാസയെയും സിനിമയെയും കുറിച്ചാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടത്' എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടിന് വേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി: ശബരിമലയിലെ വഴിപാടുകളില്‍ നടക്കുന്ന ക്രമക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍, മേല്‍നോട്ടം, സ്റ്റോക്ക് അക്കൗണ്ടിംഗ്, സാമ്പത്തിക നിയന്ത്രണം എന്നിവയില്‍ ആഴത്തില്‍ വേരൂന്നിയ വ്യവസ്ഥാപരമായ കുറവുകളുണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. ബോര്‍ഡിന്റെ വരുമാനം സുരക്ഷിതമാക്കാനും അത് ചോര്‍ച്ചയോ മോഷണമോ ദുരുപയോഗമോ വഴി നഷ്ടപ്പെടാതിരിക്കാനും സമഗ്രവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനം കൊണ്ടുവരാന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിലെ അടിയശിഷ്ടം നെയ്യിന്റെ വില്പനയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവന് വി, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. അഴിമതി നിരോധന നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം 33 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എസ്ഐടി ബെഞ്ചിനെ അറിയിച്ചു. ക്ഷേത്ര സ്പെഷ്യല്‍ ഓഫീസര്‍മാരും 30 ഓളം കൗണ്ടര്‍ സ്റ്റാഫും ഇതില്‍ ഉള്‍പ്പെടുന്നു. അന്വേഷണം തുടരാനും 45 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും ബെഞ്ച് എസ്.ഐ.ടിയോട് നിര്‍ദ്ദേശിച്ചു. എസ്.ഐ.ടിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം, വ്യവസ്ഥാപരമായ കുറവുകളുടെ ലക്ഷണങ്ങളായ നിരവധി അപാകതകളാണ് കാണാന്‍ കഴിഞ്ഞതെന്നും ബോര്‍ഡ് അടിയന്തരമായി ഇത് പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.അപ്പം, അരവണ, നെയ്യ്, വിഭൂതി, കുങ്കുമം തുടങ്ങിയ പ്രസാദങ്ങളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന എല്ലാ വരുമാനവും പൂര്‍ണ്ണമായും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഒരു സാമ്പത്തിക, ഭരണ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭക്തരുടെ വഴിപാടുകള്‍ക്ക് പവിത്രത ഉറപ്പാക്കാനും ബോര്‍ഡിന്റെ വരുമാനം സംരക്ഷിക്കാനും സമഗ്രമായ ഒരു സംവിധാനം കൊണ്ടുവരണമെന്നും, വഴിപാടുകളുടെ സ്റ്റോക്ക് മുതല്‍ വില്‍പ്പന വരെയുള്ള കാര്യങ്ങളില്‍ വ്യക്തമായ നടപടിക്രമങ്ങള്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു.
കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്?
ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റര്‍ പദ്ധതി ഉപേക്ഷിച്ച് ഐടി വകുപ്പ്
സ്ഥലം നികത്തിയാല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നായിരുന്നു കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്.
വർക്കല പുന്നമൂട് മാർക്കറ്റിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 400 കിലോ പഴകിയ മത്സ്യം പിടികൂടി. കണവ, ഞണ്ട്, ചൂര എന്നിവയുൾപ്പെടെ ഭക്ഷ്യയോഗ്യമല്ലാത്ത മീനുകൾ നശിപ്പിക്കുകയും, സ്ഥാപനങ്ങൾക്ക് കർശന താക്കീത് നൽകുകയും ചെയ്തു.
ചായ്ബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ മുപ്പത്തിരണ്ടുകാരിയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവതി മന്ത്രവാദം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഗ്രാമവാസികളുടെ ക്രൂരത. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി കുമാർദുങ്കി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ ഭർത്താവ് ഓടി രക്ഷപ്പെട്ടതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. രാത്രി ബന്ധുവീട്ടിൽ അഭയം തേടിയ ഇയാൾ ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ക്രൂരത നടന്നത് ഇങ്ങനെ: ഗ്രാമത്തിലെ ഒരു ബന്ധു ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇയാൾ ചൊവ്വാഴ്ച മരിച്ചതോടെ ഇതിന് കാരണം യുവതിയുടെ മന്ത്രവാദമാണെന്ന് ഗ്രാമവാസികൾ ആരോപിച്ചു. തുടർന്ന് പന്ത്രണ്ടോളം വരുന്ന സംഘം വീടിന് മുന്നിലെത്തുകയും ബഹളം വെക്കുകയും ചെയ്തു. പ്രകോപിതരായ സംഘം യുവതിയുടെ മേൽ മണ്ണെണ്ണയൊഴിച്ചു. ഈ സമയം ഒരു വയസ്സുള്ള കുഞ്ഞ് യുവതിയുടെ കൈകളിലുണ്ടായിരുന്നു. ഇരുവരെയും ജീവനോടെ തീക്കൊളുത്തുകയായിരുന്നു എന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അന്വേഷണം ഊർജ്ജിതം: ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുമാർദുങ്കി സർക്കാർ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. പരാതിയിൽ പേരുള്ള നാല് പുരുഷന്മാരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ നടന്ന ഈ ക്രൂരകൃത്യത്തിൽ പങ്കെടുത്ത സ്ത്രീകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്, ജഗന്നാഥ്പൂർ എസ്.ഡി.പി.ഒ റാഫേൽ മുർമു അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടര്‍മാരെ സ്ഥലംമാറ്റി
തിരുവനന്തപുരം: ഡോക്ടേഴ്സിന്റെ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ നടപടി. ആശുപത്രിയിലെ സര്‍ജനെയും അനസ്തേഷ്യയിലെ ഡോക്ടറെയും സ്ഥലം മാറ്റി. സര്ജന് ഡോ. ഗണേഷ് കുമാര്‍ , അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടര്‍ ബിനില്‍ എന്നവര്‍ക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടര്‍ ഉത്തരവിറക്കി. ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയിരുന്നു. പുതിയ ഡോക്ടര്‍മാര്‍ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും. ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയിരുന്നത്. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇഎസ്ഐ ഡയറക്ടര്‍ക്ക് സൂപ്രണ്ട് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇന്ന് രോഗികള്‍ക്ക് വീണ്ടും ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്നും സമാന രീതിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഡോക്ടര്‍മാര്‍ ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളില്‍ കയറ്റിയതിനുശേഷം ഡോക്ടര്‍മാര്‍ ഇറങ്ങി പോവുകയായിരുന്നു.
തെരഞ്ഞെടുപ്പ് സൗജന്യങ്ങൾക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. തമിഴ്നാട് സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്ത കോടതി, ഇത്തരം പ്രീണന നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം ; എ.ഐ ഉച്ചകോടിയിൽ ബിൽഗേറ്റ്സ് പങ്കെടുക്കില്ല
എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം ; എ.ഐ ഉച്ചകോടിയിൽ ബിൽഗേറ്റ്സ് പങ്കെടുക്കില്ല
KSRTC Promotion: കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം നടപ്പിലാക്കുമെന്ന അറിയിപ്പുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ. അർഹരെ കണ്ടെത്തി പ്രമോഷൻ നൽകുമെന്നും സാമ്പത്തികബാധ്യത വന്നാലും പ്രമോഷൻ നടപ്പിലാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. എല്ലാ പോസ്റ്റുകളിലേക്കും പ്രമോഷൻ നൽകാനാണ് തീരുമാനം.
ഉംറയ്ക്കുള്ള യാത്രയില്‍ നടി ഷക്കീല
പര്‍ദ്ദയിട്ട് തലയില്‍ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുകയാണ്.
വയര്‍ലെസ് സന്ദേശത്തിലൂടെ നാടകീയ സ്ഥലംമാറ്റം; എസ്ഐക്കും എഎസ്ഐക്കും അടിയന്തര ട്രാന്‍സ്ഫര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേഷന് ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടറെയും എഎസ്ഐയെയും അടിയന്തരമായി സ്ഥലംമാറ്റി. വയര്‍ലെസിലൂടെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്ഐ ജോസ്, എഎസ്ഐ ബിനു എന്നിവരെയാണ് സ്ഥലംമാറ്റിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയില്‍ ആയിരുന്നതിനാല്‍ എസ്ഐ ജോസിനായിരുന്നു ചുമതല നല്‍കിയിരുന്നത്. രാവിലെ പൊലീസിന്റെ വയര്‍ലെസിലൂടെയുള്ള മീറ്റിങ്ങിനിടെയാണ് എസ് പി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് പൊലീസുകാരുടെ അടിയന്തര സ്ഥലംമാറ്റമെന്നാണ് വിവരം. മണ്ണുമാഫിയയുമായി ബന്ധപ്പെട്ട് എസ്ഐ ജോസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്പിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ എന്നാണ് വിവരം. പൂവാര്‍ സ്റ്റേഷന് ചുമതല ഒഴിയാനും, കിളിമാനൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് എസ്പി നിര്‍ദേശം നല്‍കിയത്.
കോട്ടയം: സ്ത്രീകളുടെ താത്പര്യങ്ങൾക്കായി യുവാക്കളെ എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ സംസ്ഥാനത്തു വ്യാപകമാകുന്നതായി റിപ്പോർട്ട്. വിവിധ ജില്ലകളിലായി ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തനം. ഫ്ളാറ്റ്, ലോഡ്ജ് തുടങ്ങിയവ കേന്ദ്രീകരിച്ചാണു പ്രവർത്തനം. ലൈംഗിക താത്പര്യങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമാണ് പണം വാങ്ങി ആണുങ്ങളെ എത്തിക്കുന്നത്. 27-35 വയസുവരെയുള്ളവരെയാണ് എത്തിച്ചുനല്‍കുന്നത്. പുരുഷന്മാരെ നോക്കി സെലക്ട് ചെയ്യാന്‍ വരെ അവസരമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ഇതിനായി ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഇടനിലക്കാരായി നിരവധിയാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ മുഖേനെയാണ് കച്ചവടം. റീല്‍ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ച് രംഗത്തു വരുന്ന ഇവര്‍ക്ക് ടെലിഗ്രാം ഗ്രൂപ്പും സജീവമാണ്. മണിക്കൂറിന് 2,500 രൂപയാണ് ഇത്തരം സംഘങ്ങള്‍ ഈടാക്കുന്നത്. പറയുന്ന സ്ഥലത്ത് ആളെ എത്തിച്ചു നല്‍കുന്നതിനുള്ള ക്രമീകരണവും സംഘങ്ങള്‍ തന്നെ ഒരുക്കും. പുരുഷന്മാർക്ക് സ്ത്രീകളെ… The post നിറം, മസിൽ, സ്റ്റൈലിഷ് അങ്ങനെ ഇഷ്ടമനുസരിച്ച് ആണുങ്ങളെ സെലക്ട് ചെയ്യാം: സ്ത്രീകളുടെ താത്പര്യങ്ങൾക്കായി യുവാക്കളെ എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു appeared first on RashtraDeepika .
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സ പിഴവെന്ന് പരാതി. 14 കാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. ചികില്‍സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലിസില്‍ പരാതി നല്കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന് തന്‍സീര്‍ എസിനാണ് ദുരവസ്ഥ. ഒടിഞ്ഞ കൈയ്യില്‍ നവംബറില്‍ ശസ്ത്രക്രിയ നടത്തി. പിന്നാലെ പ്ലാസ്റ്റര്‍ ഇട്ടു. രണ്ടരമാസം ചികില്‍സ നല്കി. ഒടുവില്‍ കൈ വളഞ്ഞു പോയെന്ന് കുടുംബത്തിന്റെ ആക്ഷേപം. ഈ മാസം 2 ന് പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ 14കാരന് കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. പ്ലാസ്റ്റര്‍ ഈ മാസം ഊരിയപ്പോഴാണ് കൈയില്‍ വളവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികില്‍സ നല്‍കുകയായിരുന്നു. കൈ വളഞ്ഞ് പോകാന്‍ കാരണം കോന്നി മെഡിക്കല്‍ കോളജിലെ ചികില്‍സാ പിഴവാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികില്‍സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മാത്രമാണ് ആശുപത്രി സൂപ്രണ്ട് നല്കുന്ന വിശദീകരണം.
ഗസയിലെ മരണസംഖ്യ 75,000 കടന്നു: മരിച്ചവരില്‍ 56.2 ശതമാനം സ്ത്രീകളും കുട്ടികളും
ഗസ പട്ടണത്തില്‍ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ മരണസംഖ്യ 75,000 കടന്നതായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ച സ്വതന്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകളെക്കാള്‍ യാഥാര്‍ത്ഥ്യത്തിലുള്ള മനുഷ്യനഷ്ടം ഏറെ കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകപ്രശസ്ത മെഡിക്കല്‍ ജേണല്‍ ആയ The Lancet Global Health ല്‍ പ്രസിദ്ധീകരിച്ച ''ഗാസാ മോര്‍ട്ടാലിറ്റി സര്‍വേ'' (GMS) റിപ്പോര്‍ട്ട് പ്രകാരം 2023 ഒക്ടോബര്‍ 7 മുതല്‍ 2025 ജനുവരി 5 വരെ 75,200 പേര് കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ഇത് ഗാസയുടെ യുദ്ധത്തിന് മുന്‍പുള്ള 22 ലക്ഷം ജനസംഖ്യയുടെ ഏകദേശം 3.4 ശതമാനമാണ്. അതേ കാലയളവില്‍ ഗസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്ത 49,090 മരണങ്ങളെ അപേക്ഷിച്ച് 34.7 ശതമാനം കൂടുതലാണ് ഈ കണക്ക്. ആരോഗ്യ മന്ത്രാലയ കണക്കുകള്‍ ഗസ ആരോഗ്യ മന്ത്രാലയം (MoH) 2025 ജനുവരി 27 വരെ 71,662 പേര് കൊല്ലപ്പെട്ടതായി കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 10, 2025-ന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം പോലും 488 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി മന്ത്രാലയ കണക്കുകള്‍ ചോദ്യം ചെയ്തുവെങ്കിലും, 2025 ജനുവരിയില്‍ ഒരു ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന് ഏകദേശം 70,000 പേര് കൊല്ലപ്പെട്ടതായി മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചവരില്‍ 56.2 ശതമാനം സ്ത്രീകളും കുട്ടികളും വയോധികരുമാണ്. ഇത് ഔദ്യോഗിക ഫലസ്തീന് കണക്കുകളുമായി ഏകദേശം ഒത്തുപോകുന്നതാണ്. ശാസ്ത്രീയ സ്ഥിരീകരണം 2,000 കുടുംബങ്ങളെ (9,729 ആളുകള്‍) ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ നേരിട്ടുള്ള കുടുംബ അഭിമുഖങ്ങളിലൂടെ വിവരശേഖരണം നടത്തിയതാണ്. ലണ്ടനിലെ Royal Holloway, University of London-ലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ മൈക്കല്‍ സ്പാഗറ്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ മരണങ്ങള് രേഖപ്പെടുത്തുന്നതില്‍ പരിമിതികള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് മുന്‍പ് The Lancet-ല്‍ പ്രസിദ്ധീകരിച്ച പഠനം 'ക്യാപ്ചര്‍-റിക്യാപ്ചര്‍' സ്റ്റാറ്റിസ്റ്റിക്കല്‍ മാതൃക ഉപയോഗിച്ച് ആദ്യ ഒന്‍പത് മാസങ്ങളില്‍ 64,260 മരണങ്ങള് ഉണ്ടായതായി കണക്കാക്കിയിരുന്നു. നേരിട്ടുള്ള സര്‍വേ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണമാണ്. 'പരോക്ഷ മരണ'ങ്ങളും ഉയരുന്നു ഇസ്രായേല്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ടത് കൂടാതെ, യുദ്ധം കാരണമായി 16,300 'പരോക്ഷ മരണ'ങ്ങളും നടന്നതായി സര്‍വേ കണക്കാക്കുന്നു. അതില്‍ 8,540 എണ്ണം ജീവിതാവസ്ഥയുടെ തകര്‍ച്ചയും ആരോഗ്യ മേഖല തകര്‍ന്നത് മൂലമുണ്ടായ മരണങ്ങളും ആണെന്ന് പഠനം പറയുന്നു. ആശുപത്രികളും ഭരണകേന്ദ്രങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് യഥാര്‍ത്ഥ മരണസംഖ്യ വിലയിരുത്തുന്നതില്‍ പിഴവുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്കയും നിലനില്ക്കുന്നു. പരിക്കേറ്റവരുടെ ഭീമമായ ബാധ്യത eClinicalMedicine-ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം 2025 ഏപ്രില്‍ 30 വരെ 1,16,020 പേര്‍ക്ക് പരിക്കേറ്റതായി കണക്കാക്കുന്നു. ഇവരില്‍ 29,000 മുതല്‍ 46,000 പേര് വരെ സങ്കീര്‍ണ്ണ ശസ്ത്രക്രിയ ആവശ്യമായവരാണെന്നാണ് വിലയിരുത്തല്‍. യുദ്ധത്തിന് മുമ്പ് 22 ലക്ഷം ജനങ്ങള്‍ക്ക് വെറും എട്ട് പ്ലാസ്റ്റിക് സര്ജന്മാരായിരുന്നു ഉണ്ടായിരുന്നത്. യുദ്ധാനന്തര സാഹചര്യത്തില്‍ ശസ്ത്രക്രിയാ ശേഷി പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. ഗാസയിലെ 36 ആശുപത്രികളില്‍ 12 എണ്ണം മാത്രമാണ് അടിസ്ഥാന ചികിത്സ നല്കാന് ശേഷിയുള്ളത്. 3,000 കിടക്കകളില്‍ നിന്നു 2,000 ആയി ആശുപത്രി കിടക്കകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 'ഗ്രേ സോണ്‍' മരണങ്ങള് പല രോഗികളും നേരിട്ട് ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടും മാസങ്ങള്‍ക്ക് ശേഷം സെപ്സിസ്, വൃക്ക തകരാര്‍ പോലുള്ള പ്രശ്നങ്ങളാല്‍ മരിക്കുകയാണ്. നേരിട്ടുള്ള ആക്രമണവും പരോക്ഷ ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള രേഖ മങ്ങിപ്പോകുന്ന 'ഗ്രേ സോണ്‍' മരണങ്ങള് വര്‍ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു. 2025 ഓഗസ്റ്റില്‍ വടക്കന്‍ ഗാസയില്‍ ക്ഷാമാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടിയന്തര ആഹ്വാനം ആശുപത്രികളും പരിക്കേറ്റവരുടെ ചികില്‍സക്കായി കെട്ടി ഉയര്‍ത്തിയ ക്യാംപുകളും ലക്ഷ്യമാക്കി ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ആരോഗ്യ രംഗത്തെ കീഴ് വഴക്കങ്ങളും ലംഘിച്ചാണ് ഇസ്രായേല്‍ അതിക്രമം അരങ്ങേറുന്നത്. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കുള്ള ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കാതിരുന്നാല്‍ ആയിരക്കണക്കിന് പേര് സ്ഥിരമായ വൈകല്യങ്ങളോടെ ജീവിക്കേണ്ടി വരുമെന്നും പഠനങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
പി.കെ ശശി കെടിഡിസി ചെയര്മാൻ സ്ഥാനം രാജിവെച്ചു
സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്മാൻ സ്ഥാനം രാജിവെച്ചു. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാജി എന്നും പറയപ്പെടുന്നുണ്ട്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും.
കണ്ണപുരം: എഴുത്തുകാരനും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസസ് മുന്‍ ഡീനുമായ വി.എസ്. അനില്‍കുമാറിന്റെ കണ്ണപുരത്തെ വീടിനുമുന്നില്‍ അജ്ഞാതര്‍ റീത്ത് വച്ചു. അന്തരിച്ച പ്രഫസർ എം.എന്‍. വിജയന്റെ മകനാണ് അനിൽ കുമാർ. ഇന്ന് പുലർച്ചെ അഞ്ചോടെ മകനെ ഫുട്ബോള്‍ കോച്ചിംഗിന് വിടാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിനുസമീപം റീത്ത് വച്ചിരിക്കുന്നത് അനില്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പയ്യന്നൂരിലെ സിപിഎം വിമതന് വി. കുഞ്ഞികൃഷ്ണന് രചിച്ച “നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനില്‍കുമാറായിരുന്നു. ഈ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിനപ്പുറം സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നു. ഭീഷണികളെ ഭയക്കുന്നില്ലെന്നും ആശയ സംഘർഷം ജീവിതശൈലിയാണും റീത്ത് വച്ചത് ഭീരുക്കളുടെ നടപടിയാണെന്നും അനിൽകുമാർ പ്രതികരിച്ചു. The post വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ അനിൽകുമാറിന്റെ വീടിനുമുന്നിൽ റീത്ത്; ആശയ സംഘർഷം ജീവിതശൈലി; റീത്ത് വച്ചത് ഭീരുക്കളുടെ നടപടിയാണെന്ന് അനിൽകുമാർ appeared first on RashtraDeepika .
എറണാകുളത്ത് കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്
കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടച്ച് അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു എന്നാണ് നിലവിലെ വിവരം. ജയ് ഭാരത് കോളേജിന്റെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്.
മുഹമ്മദ് ഷമിക്കെതിരായ 10 ലക്ഷത്തിന്റെ ജീവനാംശക്കേസ്; മുന്‍ഭാര്യ സുപ്രിം കോടതിയില്‍
കൊച്ചി: ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകള്‍ പശ്ചിമ ബംഗാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ഭാര്യ ഹസിന് ജഹാന് സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹരജികളില്‍ മറുപടി നല്കാന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് സുപ്രിം കോടതി ബുധനാഴ്ച ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനത്തിനും ജീവനാംശത്തിനുമുള്ള ഹരജികള്‍ കൊല്‍ക്കത്തയ്ക്ക് പകരം ഡല്‍ഹി കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് സുപ്രിം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയയ്ക്കുകയും മുഹമ്മദ് ഷമിയോടും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും മറുപടി നല്കാന് ആവശ്യപ്പെടുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തനിക്കും മകള്‍ക്കും പ്രതിമാസം നല്കുന്ന ജീവനാംശം 4 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന് ജഹാന് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. 2014 ഏപ്രില്‍ 7ന് ഇസ്ലാമിക പാരമ്പര്യമനുസരിച്ച് മുഹമ്മദ് ഷമിയെ വിവാഹം കഴിച്ചതായി ഹസിന് ജഹാന് പറയുന്നു. 2015 ജൂലൈ 17 നാണ് അവരുടെ മകള്‍ ജനിച്ചത്. 2018 ല്‍, ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം അവര്‍ നിയമനടപടി ആരംഭിച്ചു. വിവാഹശേഷം, ഷമിയും കുടുംബവും തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് അവര്‍ ആരോപിച്ചു. അതേസമയം അവര്‍ രേഖാമൂലം നല്കയ പരാതി അത് പിന്നീട് എഫ്ഐആറായി സ്വീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ, 328, 307, 376, 325, 34 എന്നീ വകുപ്പുകള്‍ പ്രകാരം ജാദവ്പൂര്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 125 പ്രകാരം ജീവനാംശത്തിന് അപേക്ഷയും നല്കി.
മൂന്ന് മാസം ഗർഭിണിയായ യുവതിയെ മുൻഭർത്താവ് കൊലപ്പെടുത്തി, അക്രമം വർക്ക് ഫ്രം ഹോമിനിടെ
ഹൈദരാബാദിൽ മൂന്ന് മാസം ഗർഭിണിയായ സോഫ്റ്റ്വെയർ എഞ്ചിനീയറെ മുൻ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വർക്ക് ഫ്രം ഹോം ചെയ്യുകയായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.
എറണാകുളത്ത് കോളേജ് ബസും സ്വകാര്യ ബസും കൂടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾക്ക് പരിക്ക് | Ernakulam
എറണാകുളത്ത് കോളേജ് ബസും സ്വകാര്യ ബസും കൂടിയിടിച്ച് അപകടം; ബസ് ഡ്രൈവറും വിദ്യാർത്ഥികളുമടക്കം ആറ് പേർക്ക് പരിക്ക് Ernakulam | Bus Accident | Road Accident
ബോളിവുഡില്‍ തനിക്ക് അപമാനം നേരിട്ടു ; വെളിപ്പെടുത്തി നടി റെജിന
വാക്കുകള്‍ കൊണ്ട് മാത്രമല്ല, പ്രവൃത്തി കൊണ്ടും. ഇത്തരത്തിലുള്ള മോശം മനോഭാവം കാരണം തുടക്കത്തില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നു
കെടിഡിസിയിലെ ഉന്നതസ്ഥാനം രാജിവെച്ചു ; സിപിഐഎം നേതാവ് പി.കെ.ശശി യുഡിഎഫിലേക്ക് ?
തിരുവനന്തപുരം: യുഡിഎഫിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി കെടിഡിസി ചെയര്മാന് സ്ഥാനം രാജിവെച്ച് സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവ് പി.കെ.ശശി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും ഉടന്‍ തന്നെ സിപിഐഎം വിട്ടേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. വിഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചതായും യുഡിഎഫിന്റെ ഭാഗമാകുമെന്നുമാണ് വിവരം. അതേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കില്ലെന്നും കൊഴിഞ്ഞാമ്പാറയിലെ വിമതരെ ഉള്‍പ്പെടുത്തി ഡെമോക്രാറ്റിക് മാര്‍ക്സിറ്റ് ഫെഡറേഷന്റെ ഭാഗമായിട്ടാകും യുഡിഎഫില്‍ എത്തുക. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും എന്നും വിവരമുണ്ട്. കൂടിക്കാഴ്ചയില്‍ പാലക്കാട് മത്സരിക്കാമോയെന്ന് വി.ഡി. സതീശന് ചോദിച്ചെങ്കിലും ഒറ്റപ്പാലത്ത് മത്സരിക്കാമെന്ന മറുപടിയാണ് പി.കെ.ശശി നല്‍കിയത്്. ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച സാഹചര്യത്തിലാണ് പാലക്കാട് ചോദിച്ചത്. ഇതിന് പിന്നാലെയാണ് പി.കെ.ശശി ഇന്നലെ കെടിഡിസി ചെയര്മാന് സ്ഥാനം രാജിവെച്ച് കത്തു നല്‍കിയത്. അതേസമയം രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണമെന്നായിരുന്നു പ്രതികരണം. ശശി പാര്‍ട്ടിവിടുന്ന കാര്യം സിപിഎം നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ പി.കെ.ശശിയുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പാളിപ്പോകുകയായിരുന്നു.
ശബരിമല സ്വർണക്കൊള്ളക്കേസ്; മൊബൈൽ കമ്പനികൾ അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി
പ്രതികളുടെ ഫോൺ വിളി വിവരങ്ങൾ, ടവർ ലൊക്കേഷൻ അടക്കമുള്ള കാര്യങ്ങൾ കൈമാറണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്
എഐ ഉച്ചകോടിയിലും അനുനയമില്ല; കൈകോര്‍ക്കാതെ സാം ആൾട്ട്മാനും ഡാരിയോ അമോഡിയും, വീഡിയോ ചര്‍ച്ചയാവുന്നു
ദില്ലിയില്‍ നടന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം ഫോട്ടോയെടുക്കുമ്പോൾ, എതിരാളികളായ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും പരസ്പരം കൈകൊടുക്കാതെ അകലം പാലിച്ചത് ശ്രദ്ധേയമായി.
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്നടയാത്രക്കാരന് മരിച്ചു
വളാഞ്ചേരി ടൗണില്‍ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്നടയാത്രക്കാരന് മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്.
മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നല്കിയ സംഭവത്തില്‍ സ്കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി വിദ്യാഭ്യാസ വകുപ്പ്. പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച് എസ് എസ് സ്കൂള്‍ പ്രിന്‍സിപ്പലിനാണ് നോട്ടീസ് അയച്ചത്. മരിച്ച അധ്യാപികയെ ടീച്ചര്‍ ഡീറ്റെയില്‍സില്‍ നിന്ന് ഒഴിവാക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ തക്കതായ കാരണങ്ങളുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ രണ്ട് ദിവസത്തിനകം പരീക്ഷാ സെക്രട്ടറിക്ക് മുന്നില്‍ ഹാജരായി വിശദമായി മറുപടി നല്‍കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കാര്‍ അപകടത്തില്‍ മരിച്ച അധ്യാപിക റെസി ടൈറ്റസിനാണ് ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ പരീക്ഷാ ചുമതല നല്‍കിയത്. പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്നു റെസി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നായിരുന്നു റെസിയുടെ മരണം. സ്കൂളില്‍ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്നമെന്നായിരുന്നു വിഷയത്തില്‍ ഡയറക്ടറേറ്റിന്റെ വിശദീകരണം. അനാസ്ഥയില്‍ പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വളയന്‍ചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ ചുമതലപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ തിരുത്തിയ പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് വിശദീകരണം നല്‍കിയിരുന്നു.
പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് കെഎസ്്ആര്‍ടിസി ബസില്‍ മടങ്ങി വരികയായിരുന്ന സ്ത്രീകളടക്കമുള്ള തീര്‍ഥാടകരെ നിലയ്ക്കലിനു സമീപം വനത്തില്‍ രാത്രി ഇറക്കി വിട്ടതായ പരാതിയേ തുടര്‍ന്ന് ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലംമാറ്റുകയും ചെയ്തു. പമ്പ – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. പമ്പയില്‍ നിന്നു നിലയ്ക്കലേയ്ക്കു ടിക്കറ്റ് എടുത്തിരുന്ന 12 സ്ത്രീകളും ഒരു കുട്ടിയും അടക്കമുള്ള തീര്‍ഥാടകരെയാണ് രാത്രിയില്‍ പെരുവഴിയില്‍ ഇറക്കിവിട്ടത്്.നിലയ്ക്കലില്‍ ടെമ്പോ ട്രാവലര്‍ പാര്‍ക്ക് ചെയ്തശേഷം ശബരിമലയിലേക്കു പോയി മടങ്ങിയ സംഘം തിരികെ വാഹനത്തില്‍ പോകാനാണ് നിലയ്ക്കലിലേക്ക് ബസില്‍ കയറിയത്. എന്നാല്‍ തിരുവനന്തപുരം നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കയറിയില്ല. താഴെയുള്ള വഴിയിലും നിര്‍ത്താതെ ഡ്രൈവര്‍ ബസ് മുമ്പോട്ടെടുക്കുകയായിരുന്നു.തീര്‍ഥാടകരില്‍ ഏതാനും പേര് കെല്‍ട്രോണിലെ ജീവനക്കാരാണ്. രാത്രി സമയം ബസുകള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു കയറില്ലെന്നു പറഞ്ഞ് നിലയ്ക്കല്‍… The post ശബരിമല തീര്‍ഥാടകരെ വനത്തില്‍ ഇറക്കിവിട്ട സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു; കണ്ടക്ടർക്ക് സ്ഥലംമാറ്റം appeared first on RashtraDeepika .
മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എന്ന കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ തീരുമാനം വലിയ വാർത്തയായിരുന്നു. ഇതിനിടെ ഉയർന്നുവന്ന സോഷ്യൽ മീഡിയ ആക്ഷേപങ്ങൾക്ക് മറുപടിയുമായി മുത്തച്ഛൻ രംഗത്തെത്തി.
ആറന്മുളയിലെ വിവാദ ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. വെള്ളക്കെട്ട് സാധ്യത ചൂണ്ടിക്കാട്ടിയുള്ള കളക്ടറുടെ റിപ്പോര്‍ട്ട് അടക്കം കണക്കിലെടുത്താണ് തീരുമാനം.
ലോസ് ആഞ്ചലസ്: സോഷ്യൽ മീഡിയ അടിമത്തവും കൗമാരക്കാരുടെ മാനസികാരോഗ്യവും സംബന്ധിച്ച നിർണ്ണായക നിയമപോരാട്ടത്തിൽ സാക്ഷി പറയാനായി മെറ്റാ മേധാവി മാർക്ക് സക്കർബർഗ് കാലിഫോർണിയയിലെ കോടതിയിൽ ഹാജരായി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കൗമാരക്കാരെയും കുട്ടികളെയും സോഷ്യൽ മീഡിയ എന്ന 'ഡിജിറ്റൽ ലഹരി'ക്ക് അടിമയാക്കി മാനസികാരോഗ്യ തകർച്ചയിലേക്ക് തള്ളിവിട്ടു എന്നാരോപിച്ചുള്ള സുപ്രധാനമായ വിചാരണയിലാണ് അദ്ദേഹം ഹാജരായത്. സ്യൂട്ടിൽ വന്ന പരിഹാസം; ശാന്തനായി സക്കർബർഗ് വിചാരണയ്ക്കായി എത്തിയ സക്കർബർഗിന്റെ വേഷവിധാനം ഇതിനോടകം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 41-കാരനായ ശതകോടീശ്വരൻ തന്റെ ശരീരത്തിന് ഒട്ടും പാകമല്ലാത്ത (Ill-fitting), വലിപ്പം കൂടിയ ഒരു നീവി ബ്ലൂ സ്യൂട്ട് ധരിച്ചാണ് കോടതിയിലെത്തിയത്. അദ്ദേഹത്തിനായി പ്രത്യേകം തുന്നിച്ചെടുത്തതല്ലാത്ത, വിപണിയിൽ നിന്ന് നേരിട്ട് വാങ്ങിയതാണെന്ന് തോന്നിപ്പിക്കുന്ന സ്യൂട്ടിനെതിരെ വിമർശകർ രൂക്ഷമായ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി പള്ളിയിൽ പോകാൻ നിർബന്ധപൂർവ്വം ധരിപ്പിച്ചു വിട്ട സ്യൂട്ട് എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. തന്റെ അഭിഭാഷകൻ പോൾ സ്മിത്തിനോടൊപ്പം എത്തിയ സക്കർബർഗ്, കോടതിക്ക് പുറത്ത് തടിച്ചു കൂടിയ ക്യാമറകൾക്ക് നേരെ നേരിയ പുഞ്ചിരിയോടെ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേസിന്റെ പശ്ചാത്തലം: കെ.ജി.എം എന്ന പെൺകുട്ടിയുടെ പോരാട്ടം കാലിഫോർണിയ സ്വദേശിയായ 'കെ.ജി.എം' (KGM) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 20 വയസ്സുകാരി നൽകിയ പരാതിയാണ് വിചാരണയുടെ കേന്ദ്രബിന്ദു. ആറാം വയസ്സു മുതൽ യൂട്യൂബും ഒമ്പതാം വയസ്സു മുതൽ ഇൻസ്റ്റാഗ്രാമും ഉപയോഗിച്ചു തുടങ്ങിയ താൻ, പ്ലാറ്റ്ഫോമുകളുടെ അടിമത്തം ഉളവാക്കുന്ന ഡിസൈൻ (Addictive Design) കാരണം കടുത്ത വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകൾക്കും ഇരയായെന്ന് ഇവർ ആരോപിക്കുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതം തകർത്തതിന് മെറ്റയും ഗൂഗിളും ഉത്തരം പറയണമെന്നാണ് പരാതിക്കാരിയുടെ വാദം. സമാനമായ 1,600-ഓളം കേസുകളിൽ ആദ്യത്തേതാണിത്. ഈ കേസിലെ വിധി വരാനിരിക്കുന്ന മറ്റെല്ലാ കേസുകളെയും ബാധിക്കും എന്നതിനാൽ ഇതിനെ ഒരു 'ബെൽവെതർ ട്രയൽ' (Bellwether Trial) ആയാണ് നിയമലോകം കാണുന്നത്. വിചാരണയിലെ നിർണ്ണായക നിമിഷങ്ങൾ കോടതിയിൽ പ്രോസിക്യൂഷൻ അഭിഭാഷകൻ മാർക്ക് ലാനിയർ സക്കർബർഗിനെ വിയർപ്പിക്കുന്ന ചോദ്യങ്ങളുമായി നേരിട്ടു. ഇൻസ്റ്റാഗ്രാമിലെ 'ഇൻഫിനിറ്റ് സ്ക്രോളിംഗ്', 'ലൈക്കുകൾ', 'നോട്ടിഫിക്കേഷനുകൾ' എന്നിവ കുട്ടികളുടെ തലച്ചോറിനെ അടിമയാക്കാൻ വേണ്ടി കാസിനോകളിലെ ഗെയിമുകൾക്ക് സമാനമായി രൂപകൽപ്പന ചെയ്തതാണെന്ന് ലാനിയർ ആരോപിച്ചു. ഇൻസ്റ്റാഗ്രാമിലെ ബ്യൂട്ടി ഫിൽട്ടറുകൾ കൗമാരക്കാരായ പെൺകുട്ടികളിൽ ശരീരത്തെക്കുറിച്ചുള്ള അപകർഷതാബോധം (Body Dysmorphia) വളർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, സക്കർബർഗ് അതിനെ പ്രതിരോധിച്ചു. ജനങ്ങൾക്ക് സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയാണ് തങ്ങൾ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 13 വയസ്സിന് താഴെയുള്ള കുട്ടികൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് തടയാൻ മെറ്റ പരാജയപ്പെട്ടുവെന്നും ലാനിയർ കുറ്റപ്പെടുത്തി. കുട്ടികൾ തങ്ങളുടെ പ്രായം തെറ്റായി നൽകി പ്ലാറ്റ്ഫോമിൽ കയറുന്നതിൽ തനിക്ക് അത്ഭുതം തോന്നുന്നില്ലെന്നും അത് തടയാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും സക്കർബർഗ് മറുപടി നൽകി. മെറ്റയുടെ പ്രതിരോധം കുട്ടികളുടെ മാനസികാരോഗ്യത്തിന് സോഷ്യൽ മീഡിയ നേരിട്ട് ഉത്തരവാദിയല്ലെന്നാണ് മെറ്റയുടെയും ഗൂഗിളിന്റെയും അഭിഭാഷകർ വാദിക്കുന്നത്. പരാതിക്കാരിയായ യുവതിയുടെ മാനസിക പ്രശ്നങ്ങൾക്ക് കാരണം അവരുടെ അസ്ഥിരമായ കുടുംബസാഹചര്യങ്ങളാണെന്ന് മെറ്റയുടെ അഭിഭാഷകൻ പോൾ സ്മിത്ത് കോടതിയിൽ പറഞ്ഞു. മാനസിക വിഷമങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമായി മാത്രമാണ് അവർ ഇൻസ്റ്റാഗ്രാമിനെ ഉപയോഗിച്ചതെന്നും മെറ്റ വാദിക്കുന്നു. കഴിഞ്ഞ ആഴ്ച ഇൻസ്റ്റാഗ്രാം മേധാവി ആദം മോസേരിയും ഇതേ വാദമുയർത്തിയിരുന്നു.
വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഉറങ്ങിക്കിടന്നിരുന്ന ജ്യോതി സിങ്കുവിന്റേയും കുട്ടിയുടെയും പിതാവിന്റേയും മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റു മരിച്ചു.
ഡോക്ടര്‍മാരുടെ സമരം; പി ജി ഡോക്ടര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
ഇന്ന് വൈകീട്ട് തന്നെ ഡിഎംഇയുടെ നേതൃത്വത്തിലും മറ്റൊരു ചര്‍ച്ച നടത്താനും തീരുമാനം.
കരിയറില്‍ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നില്ക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്.
ഇന്ത്യയിലെ ആദ്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ഗാൽഗോട്ടിയാസ് സർവകലാശാല വലിയ വിവാദത്തിൽപ്പെട്ടു. ചൈനീസ് നിർമ്മിത റോബോട്ടിക് നായയെ ഇന്ത്യൻ ഉത്പന്നമായും, തെർമോക്കോൾ കൊണ്ട് നിർമ്മിച്ച ഡ്രോണും പ്രദർശിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
തിരുവനന്തപുരം: കേരളത്തെ ലോകമമ്പാടും അപമാനിക്കാനും വര്‍ഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകളിലൂടെ കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നുണക്കഥകള്‍ കൊണ്ട് കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇത്തരം അസംബന്ധങ്ങളെ മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയും. 'നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തില്‍ കേരള ജനത സ്നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യും' എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. കെ സി വേണുഗോപാലിന്റെ പോസ്റ്റ് ചുവടെ കേരളത്തെ അപമാനിക്കാനും വര്‍ഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗവുമായി സംഘപരിവാര്‍ അജണ്ട വീണ്ടും തലപൊക്കുകയാണ്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകള്‍ ആവിഷ്കരിച്ച്, സൗഹാര്‍ദ്ദത്തിന്റെ ഈ നാടിനെപ്പറ്റി ലോകമെമ്പാടും തെറ്റിദ്ധാരണ പരത്താനുള്ള ആസൂത്രിത നീക്കമാണിത്. പുറത്തുവന്ന ട്രെയിലറിലെ രംഗങ്ങള്‍ കാണുമ്പോള്‍ ഇത് നാം ജീവിക്കുന്ന കേരളമാണോ അതോ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത ഏതെങ്കിലും സമാന്തര ലോകമാണോ എന്ന് സാമാന്യബോധമുള്ളവര്‍ക്ക് സംശയം തോന്നിപ്പോകും. ആദ്യഭാഗത്തില്‍ 32,000 സ്ത്രീകളുടെ ലവ് ജിഹാദ് കണക്ക് പറഞ്ഞ് നുണപ്രചാരണം നടത്തിയവര്‍, ഇത്തവണ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതുപോലുള്ള അടിസ്ഥാനരഹിതമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തി മതവികാരം വ്രണപ്പെടുത്താനും സമൂഹത്തില്‍ വെറുപ്പ് വിതയ്ക്കാനുമാണ് ശ്രമിക്കുന്നത്. ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണാത്ത, മതേതരത്വത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം അസംബന്ധങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന മലയാളികളുടെ പ്രതികരണം, ഈ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ്. നുണകള്‍ മാത്രം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ആദ്യ ഭാഗത്തിന് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നല്കി ആദരിച്ച ബി.ജെ.പി ഭരണകൂടമാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്നത്. ഒരു ജനതയെ ഒന്നാകെ അപഹസിക്കുന്ന വ്യാജ സൃഷ്ടികളെ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. സംഘപരിവാര്‍ സ്പോണ്സര് ചെയ്യുന്ന ഇത്തരം നുണക്കഥകള്‍ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തില്‍ കേരള ജനത സ്നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യും.
കെ.ടി.ഡി.സി ചെയര്മാന് സ്ഥാനം രാജിവെച്ച് പി.കെ.ശശി
കൊച്ചി: കൊച്ചിയില്‍ മുടി വെട്ടുന്നതിന് 20 രൂപ അധികം ചോദിച്ചതിന് സലൂണ്‍ ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവ് പിടിയില്‍. പനമ്പിള്ളി നഗര്‍ കരിത്തല മണികണ്ഠന് തുരുത്ത് വീട്ടില്‍ സുബേഷിനെയാണ് (47) കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടക്കുന്നത്. എറണാകുളം സൗത്ത് പാലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന സലൂണില്‍ ആണ് ആക്രമണം നടന്നത്. രണ്ടാഴ്ച മുമ്പ് പ്രതി ഈ സലൂണില്‍ നിന്ന് മുടി വെട്ടിയിരുന്നു. മുടി വെട്ടിയതിന് 100 രൂപയായി. എന്നാല്‍ പ്രതി തൊട്ടടുത്ത കടയില്‍ ചോദിച്ചപ്പോള്‍ 80 രൂപയേ ഉള്ളൂ എന്നും 20 രൂപ അധികം വാങ്ങി എന്നും ചൊല്ലിയായിരുന്നു തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതീയോട് അവിടെ നിന്നിറങ്ങി പോകാനായി ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ യുവാവ് അടുത്തുതന്നെയുള്ള വീട്ടില്‍ ചെന്ന് ചുറ്റിക എടുത്തോണ്ട് വന്ന അവിടെ അക്രമം നടത്തുകയായിരുന്നു. സലൂണിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബെംഗളൂരു: കർണാടകയിലെ റോഡ് ഗതാഗത കോർപ്പറേഷനുകളിലെ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ അടിയന്തര നീക്കങ്ങളുമായി രംഗത്ത് വന്നെങ്കിലും അത് ഫലം കണ്ടില്ല. പണിമുടക്കിന് ഒരു ദിവസം മുമ്പേ അതായത് ഇന്നലെ കുടിശികയിനത്തിൽ 1271 കോടി രൂപ അനുവദിക്കാനും ശമ്പള പരിഷ്കരണം നടപ്പാക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു. ദീർഘകാലമായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരം കാണാനുള്ള ശ്രമമായാണ് ഈ നീക്കത്തെ
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍
സന്ധികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.
വാൾട്ടറിന് റീ ഡബ്ബ് ! 'ചത്താ പച്ച' ഒടിടിയിൽ എത്തി; 'ഇതങ്ങ് നേരത്തെ ചെയ്തൂടാരുന്നോ'ന്ന് കമന്റുകൾ
റിലീസ് ചെയ്ത് 28 ദിവസം പൂർത്തിയാക്കുമ്പോൾ ചത്താ പച്ച ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ സിനിമാസ്വാദകർക്ക് സിനിമ കാണാനാകും.
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്…
തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. പ്രാരംഭഘട്ടത്തിൽപ്രാരംഭ ഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം. സർജറികാല്മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്. മുട്ടുവേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണു കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചു മാറ്റുന്നു. പകരം ലോഹ നിര്‍മിത ഇംപ്ലാന്റുുകള് ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കുവാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി… The post കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്… appeared first on RashtraDeepika .
വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു; റോഡരികിലൂടെ നടന്നുപോകുമ്പോൾ അപകടം
വളാഞ്ചേരി ടൗണിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരൻ മരിച്ചു. മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം
കോൺഗ്രസിൽ സീറ്റ് കിട്ടിയില്ല; അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്ക്
കോൺഗ്രസിൽ സീറ്റ് ലഭിക്കാത്തതിനാൽ അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് ട്വന്റി-20 ചെയര്മാന് സാബു എം ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അഖില്‍ മാരാര്‍ക്ക് അംഗത്വം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഖില്‍ മാരാറിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. അഖില്‍ മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെയാണ് എന്‍ഡിഎ പാളയത്തിലേക്ക് അഖില്‍ മാരാര്‍ എത്തുന്നത് എന്നാണ് വിവരം.പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് […] The post കോൺഗ്രസിൽ സീറ്റ് കിട്ടിയില്ല; അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്ക് appeared first on ഇവാർത്ത | Evartha .
ഒരു ലക്ഷത്തിന്റെ ആഡംബര മുറിയില്‍ ഒരു രൂപ നല്കി താമസം; 20-കാരന് പിടിയില്‍
ആയിരം യൂറോ ( ഒരു ലക്ഷം രൂപ) വാടകയുള്ള ആഡംബര ഹോട്ടല്‍മുറിയില്‍ വെറും ഒരു യൂറോ സെന്റ് അഥവാ ഒരു രൂപ നല്കി താമസിച്ച വിരുതന് അറസ്റ്റില്‍. ബുക്കിംഗ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ചില്ലിക്കാശിന് താമസിച്ചുവരുന്ന 20-കാരനാണ് പിടിയിലായത്.
റിയോയെ ഇളക്കിമറിച്ച ആവേശക്കടല്‍; കാര്‍ണിവല്‍ ലഹരിയില്‍ ബ്രസീല്‍!
കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി
കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി. 50 മിനുട്ടിനുള്ളില്‍ ബോംബ് പൊട്ടുമെന്ന ഭീഷിണി സന്ദേശമാണ് വന്നത്. ഭീഷണി സന്ദേശം എത്തിയത് ടെലിഫോണ്‍ വഴിയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണ്.
ഗാര്‍ഹിക പീഡന പരാതി നല്കി; മുന്‍ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
ഹൈദരാബാദ്: ഗാര്‍ഹിക പീഡന പരാതി നല്കിയ മുന്‍ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. 29 കാരിയായ ഐടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. പ്രതി കാനഡയില്‍ ജോലി ചെയ്തുവരുന്ന ഐടി ജീവനക്കാരനാണെന്ന് പോലിസ് അറിയിച്ചു. 2022ലാണ് ഇരുവരും വിവാഹിതരായത്. വിവാഹാനന്തരമായി കാനഡയിലേക്ക് പോയ ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതി ഇന്ത്യയിലേക്ക് മടങ്ങിയെത്തി ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2024ല്‍ ഇരുവരും വിവാഹമോചനം നേടി. പിന്നീട് യുവതി മറ്റൊരാളെ വിവാഹം ചെയ്തു. യുവതി മൂന്നു മാസം ഗര്‍ഭിണിയാണെന്ന് നിലവിലെ ഭര്‍ത്താവ് പോലിസിന് മൊഴി നല്കി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2025ല്‍ മാതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തിയ മുന്‍ഭര്‍ത്താവിന് കേസ് നിലനില്കുന്ന പശ്ചാത്തലത്തില്‍ വിദേശത്തേക്ക് മടങ്ങാനായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിലെ യുവതിയുടെ വസതിയില്‍ അതിക്രമിച്ച് കയറിയ പ്രതി മുറി അകത്ത് നിന്ന് പൂട്ടിയശേഷം തലയില്‍ പലതവണ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ പോലിസിനെ വിവരമറിയിച്ചതോടെ മുറിയിലുടനീളം പെട്രോള്‍ ഒഴിച്ച പ്രതി കക്കൂസിനകത്ത് കയറി വാതിലടച്ച് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. പോലിസ് അനുനയിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
തുറവൂർ: തീരദേശം വറുതിയുടെ പിടിയിൽ. കഴിഞ്ഞ കുറച്ചു മാസമായി മത്സ്യലഭ്യത ഇല്ലാതായിട്ട്. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽ ഇളകാത്തതും അന്തരീക്ഷത്തിലെ ചൂടിൽ കടൽ വെള്ളം ചൂടാകുന്നതും മഴയുടെ ലഭ്യത കുറഞ്ഞതുമാണ് മത്സ്യലഭ്യത കുറയുവാൻ കാരണം. കൂടാതെ വലിയ ബോട്ടുകൾ പുറം കടലിൽ ചെറിയ കണ്ണിവലകൾ ഉപയോഗിച്ച് മീൻ പിടിക്കുമ്പോൾ കുഞ്ഞു മത്സ്യങ്ങളെ നശിപ്പിക്കുന്നതും കടലിൽ മത്സ്യങ്ങൾ കുറയാൻ കാരണമായി. വൻതോതിൽ ചെമ്മിനും ചാളയും അലയും ലഭിക്കേണ്ട സമയത്താണ് മീന്‍ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ വലയുന്നത്. ചെല്ലാനം ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കൽ ബിച്ച്, അർത്തുങ്കൽ ഹാർബർ എന്നിവിടങ്ങളിൽനിന്നുമാത്രം ചെറുതും വലുതുമായ അഞ്ഞൂറോളം വള്ളങ്ങളാണ് കടലിൽ പോകുന്നത്. ലൈലാൻഡ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്. നിലവിൽ അൻപതിൽ താഴെ വള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്. ഇവർക്കാകട്ടെ ചെറിയ അളവിൽ മത്തിയും പൊടിമീനും… The post തീരം വറുതിയിൽ; കൊടുംചൂടിൽ മത്സ്യം ഉൾവലിയുന്നു; അടിയന്തര സമ്പത്തിക സഹായവും റേഷനും വേണമെന്ന് മത്സ്യ തൊഴിലാളികൾ appeared first on RashtraDeepika .
Adani: യുവ പ്രതിഭകള്‍ക്ക് അദാനി ഗ്രൂപ്പിന്റെ പ്രോത്സാഹനം; 24 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് വഹിക്കും
മുംബൈ: ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്കൂളുകളില്‍ പഠിക്കുന്ന പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് അദാനി ഗ്രൂപ്പിന്റെ പോത്സാഹനം. 'അദാനി ആക്സിലറേറ്റഡ് ലീഡര്‍ഷിപ്പ് പ്രോഗ്രാം' (എഎഎല്‍പി) എന്ന പേരില്‍ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. 2025-27 കാലയളവില്‍ രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട 24 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് പൂര്‍ണമായും വഹിക്കുന്ന സ്കോളര്‍ഷിപ്പാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ യുവ പ്രതിഭകള്‍ക്ക് മുന്നോട്ടുള്ള
രണ്ടാം വിവാഹം കഴിച്ചതിലുള്ള പക; മൂന്നുമാസം ഗര്‍ഭിണിയായ മുൻഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
രണ്ടാമത് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് മൂന്നുമാസം ഗർഭിണിയായ മുൻഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി യുവാവ്.ബുധനാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ വനസ്ഥലിപുരത്താണ് ദാരുണ സംഭവം നടന്നത്.
മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് ജീവ് ചന്ദ്രശേഖർ. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. കഴിഞ്ഞ പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
വീട്ടിലുണ്ടാക്കാം കൊതിയൂറും കുനാഫ
ചേരുവകൾ: പഞ്ചസാര – കപ്പ് വെള്ളം – കപ്പ് നാരങ്ങ നീര് – 1 ടീസ്പൂൺ
മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം
മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം

32 C