തകർപ്പൻ പ്രകടനം ആവർത്തിച്ച് നമ്മുടെ സഞ്ജു; ടി 20 ലോകകപ്പ് സെമിയിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
42 പന്തുകളിൽ നിന്ന് 89 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ 16 ഓവറിൽ 210 റൺസ് പിന്നിട്ടു
രാജ്യസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നിതീഷ് കുമാര്‍
പട്ന: രാജ്യസഭാ തിരഞ്ഞെടുപ്പിനായി നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബിഹാറില്‍ മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അഞ്ച് എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. നിതീഷ് കുമാറിന്റെ മകന് നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. ബിജെപി പ്രസിഡന്റ് നിതിന്‍ നബിനും രാജ്യസഭയിലേക്ക് പട്നയില്‍ നിന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നിതിഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് അടക്കമുള്ള അഞ്ച് എന്‍ഡിഎ സ്ഥാനാര്‍ഥികളും നിയമസഭാ സെക്രട്ടറി ഖ്യാതി സിങ്ങിന്റെ ഓഫീസിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവേഷ് കുമാര്‍, ജെഡിയുവിന്റെ രാം നാഥ് താക്കൂര്‍, ആര്‍എല്‍എമ്മിന്റെ ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മറ്റ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍. രാജ്യസഭയിലേക്ക് മല്‍സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ഇന്നാണ് അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിലാണ് നിര്‍ണായക നീക്കം. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.
സിംഗപ്പൂർ: പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് പലരും പറയാറുണ്ട്. എന്നാൽ സിംഗപ്പൂരിലെ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറും മോഡലുമായ ചുവാൻഡോ ടാനെ കണ്ടാൽ ആ വാചകം അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തോന്നിപ്പോകും. കഴിഞ്ഞ മാർച്ച് 3-ന് 60 വയസ്സ് തികഞ്ഞ ടാൻ തന്റെ ജന്മദിനം ആഘോഷിച്ചത് ലോകശ്രദ്ധ ആകർഷിച്ചുകൊണ്ടാണ്. അറുപതാം വയസ്സിലും ഒരു മുപ്പതുകാരന്റെ ശാരീരികക്ഷമതയും യൗവനവും നിലനിർത്തുന്ന ടാൻ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. അദ്ദേഹത്തിന്റെ അസാധാരണ രൂപം പലരെയും അമ്പരപ്പിക്കുകയും 'മനുഷ്യനോ വാമ്പയറോ?' എന്ന് ചോദിപ്പിക്കുകയും ചെയ്യുന്നു. തന്റെ 60-ാം ജന്മദിനത്തിൽ, '60' എന്ന അക്കത്തിലെഴുതിയ ബലൂണുകൾക്ക് നടുവിൽ നിൽക്കുന്ന ചിത്രവും ഹൃദയസ്പർശിയായ കുറിപ്പുമാണ് ടാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 'ഓരോ സൂര്യോദയവും നമുക്ക് ലഭിക്കുന്ന അവകാശമാണ്, അല്ലാതെ ഉറപ്പുള്ള ഒന്നല്ല. സമയം മാത്രമാണ് യഥാർത്ഥ സമ്പത്തെന്ന് ഈ 60-ാം ജന്മദിനം എന്നെ ഓർമ്മിപ്പിക്കുന്നു,' എന്ന് ടാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രകൃതിയിലേക്കും സൂര്യപ്രകാശത്തിലേക്കും മടങ്ങുക എന്നതാണ് ഇനി മുന്നോട്ടുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റിന് 1.5 ദശലക്ഷത്തിലധികം ലൈക്കുകളാണ് ഇതിനോടകം ലഭിച്ചത്. '60 വയസ്സിലും 35-ന്റെ ലുക്ക്', 'ഇയാൾ മനുഷ്യനാണോ അതോ എൽഫ് വർഗ്ഗത്തിൽപ്പെട്ട ആളാണോ?' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. 2017-ൽ 50 വയസ്സായിരുന്നപ്പോഴാണ് ചുവാൻഡോ ടാൻ ആദ്യമായി ഇന്റർനെറ്റിൽ തരംഗമായത്. ജാനറ്റ് ജാക്സൺ, റീറ്റ ഓറ, ഷു ക്വി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള മുൻനിര ഫോട്ടോഗ്രാഫറാണ് അദ്ദേഹം. അസാധാരണമായ ഈ യൗവനത്തിന് പിന്നിൽ യാതൊരു മാന്ത്രിക മരുന്നുകളോ അത്ഭുത ചികിത്സകളോ ഇല്ലെന്ന് ടാൻ ആവർത്തിച്ചു വ്യക്തമാക്കുന്നു. വർഷങ്ങളായുള്ള ചിട്ടയായ ജീവിതശൈലിയാണ് ഇതിന് കാരണം. പ്രോട്ടീൻ ഷേക്കുകൾ അല്ലെങ്കിൽ ഓട്സ്, മുട്ട, തേൻ, അവോക്കാഡോ എന്നിവയാണ് ടാനിന്റെ പ്രഭാതഭക്ഷണം. ഗ്രിൽ ചെയ്തതോ സ്റ്റീം ചെയ്തതോ ആയ ചിക്കൻ അല്ലെങ്കിൽ മത്സ്യം, കൂടെ അല്പം ചോറും സൂപ്പുമാണ് ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി ടാൻ തിരഞ്ഞെടുക്കുന്നത്. മദ്യം, പുകവലി, കാപ്പി, മധുരപലഹാരങ്ങൾ എന്നിവയിൽ നിന്ന് അദ്ദേഹം പൂർണ്ണമായും അകന്നുനിൽക്കുന്നതും ഈ ആരോഗ്യ രഹസ്യത്തിന് പിന്നിലുണ്ട്. ടാൻ പിന്തുടരുന്ന ഈ ജീവിതശൈലി കാലം മായ്ക്കാത്ത രൂപത്തിന്റെ പ്രാധാന്യം വിളിച്ചോതുകയും ആരോഗ്യകരമായ ശീലങ്ങളുടെ സ്വാധീനം വ്യക്തമാക്കുകയും ചെയ്യുന്നു.
യുഎസ് തകർന്ന ഇറാനിയൻ യുദ്ധക്കപ്പലിലെ നാവികർക്കായി ഇന്ത്യൻ നാവികസേന തിരച്ചിൽ ഊർജ്ജിതമാക്കി
മാർച്ച് നാലിന് പുലർച്ചെയാണ് ഐ ആർ ഐ എസ് ദേനയിൽ നിന്ന് അപായ സന്ദേശം ലഭിച്ചത്.
വിവാദങ്ങൾക്കിടെ ആദ്യം, പൊതുവേദിയില്‍ ഒന്നിച്ചെത്തി വിജയിയും തൃഷയും; വിമർശനം
ഇരുവരും ഒരുകാറിൽ, ഒരേപോലത്തെ നിറമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.
തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകും;
'ഇത് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം', കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ച് പിണറായി വിജയൻ
രാജ്യത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങവേ ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാർ നടത്തിയ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ അതിഥിയല്ല എന്നുളള കേന്ദ്ര പ്രതികരണം അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം അല്ലാതെ മറ്റൊന്നല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ
ജനജീവിതം എളുപ്പമാക്കുന്ന പദ്ധതികൾ നടപ്പാക്കാനായി : മന്ത്രി എം ബി രാജേഷ്
ജനജീവിതം എളുപ്പമാക്കുന്ന പദ്ധതികൾ നടപ്പാക്കാനായി സ്വയംഭരണ, എക്സൈസ് വകുപ്പുകൾക്ക് സാധിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളിൽ കഴിഞ്ഞ പത്ത് വർഷങ്ങളിൽ നടപ്പിലാക്കിയ നേട്ടങ്ങളും മാറ്റങ്ങളും വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആറ്റുകാൽ പൊങ്കാലക്കിടെ മോഷണ ശ്രമം ; തമിഴ്നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ
ആറ്റുകാൽ പൊങ്കാലക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവച്ചു
പകരക്കാരനായി ആര് എന്‍ രവിയെ നിയമിച്ചു
പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് പറയുന്നവർക്ക് മുന്നിൽ ജീവിക്കുന്ന അത്ഭുതമായി മാറുകയാണ് സിംഗപ്പൂർ സ്വദേശിയായ ചുവാൻഡോ ടാൻ. അറുപതാം വയസfലും മുപ്പതുകാരന്റെ ശാരീരികക്ഷമതയും മുഖകാന്തിയും നിലനിർത്തുന്ന ഈ ഫാഷൻ ഫോട്ടോഗ്രാഫർ..
ഇറാനിൽ ലേസർ ആയുധ പരീക്ഷണം നടത്തി യുഎസ്; യുദ്ധം പുതിയ ഘട്ടത്തിലേക്ക്
ഇറാന് മേൽ അമേരിക്കയും ഇസ്റാഈലും നടത്തുന്ന യുദ്ധം പുതിയ ഘട്ടത്തിലേക്ക്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി അത്യാധുനിക ലേസർ ആയുധങ്ങൾ അമേരിക്ക വിന്യസിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് തീരത്തുള്ള യു എസ് നേവി ഡിസ്ട്രോയർ കപ്പലിൽ ഘടിപ്പിച്ചിട്ടുള്ള ഹൈ-എനർജി ലേസർ വിത്ത് ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ഡാസ്ലർ ആൻഡ് സർവൈലൻസ് (HELIOS) സംവിധാനമാണ് ഇറാന്റെ ആയുധങ്ങളെ ലക്ഷ്യമിടാൻ ഉപയോഗിക്കുന്നത്. അതിശക്തമായ ഊർജ്ജകിരണങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ളതാണ് ഈ ഉപകരണം.
ഇന്ത്യൻ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലായിരുന്നു സഞ്ജുവിനെ ബ്രൂക്ക് കൈവിട്ടത്. ജോഫ്ര ആർച്ചർ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് മിഡ് ഓണിൽ ഹാരി ബ്രൂക്ക് കൈവിട്ടത് അവിശ്വനീയതയോടെയാണ് ആരാധകര്‍ കണ്ടത്.
ലഹരി കടത്തിന് പുത്തൻ വഴി ; കീചെയിനിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച് ലഹരി കടത്തിയ രണ്ടുപേർ പിടിയിൽ
കൊച്ചിയിൽ കീചെയിനിലും കളിപ്പാട്ടത്തിലും ലഹരി ഒളിപ്പിച്ച് കടത്തിയ സംഘം പോലീസ് പിടിയിൽ. മരട് സ്വദേശിയായ അക്ഷയ് പി.സുധാകരനും ഇയാളുടെ വീട്ടിലെ ഹോം നഴ്സായ തിരുവനന്തപുരം സ്വദേശി രേഷ്മയും ആണ് പിടിയിലായത്. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.
മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വലിയോറ മുതലമാട് സ്കൂൾ വാനിടിച്ചാണ് വിദ്യാർത്ഥി മരണപ്പെട്ടത്. വലിയോറ ഈസ്റ്റ് എ.എം.യു.പി (AMUP) സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്വാൻ (12) ആണ് അപകടത്തിൽപ്പെട്ടത്.
ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാടിനെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ പ്രതികരണം അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനമാണെന്നും സംഘർഷം പ്രവാസി മലയാളികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം ഭരണഭാഷാ ബില്ലിൽ ഒപ്പ് വെച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ
: മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. 2025 ഒക്ടോബറിൽ നിയമസഭപാസാക്കിയ ബില്ലാണിത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, കോടതിഭാഷ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ മലയാളത്തിലാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബില്ല്.
ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസിന്റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡോ ആക്രമണത്തിൽ ഇറാന്റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി തുടങ്ങിയിരുന്നുവെന്ന് നാവികസേന വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു
അഴിമതിരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിജിലൻസ് വകുപ്പിനെ സർക്കാർ ആധുനികവത്ക്കരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
വാട്സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയുള്ള വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.വാട്സ്ആപ്പ് ചാറ്റുകളിലെ ക്രൂരത അടിസ്ഥാനമാക്കിയല്ല വിവാഹമോചനം നൽകേണ്ടതെന്നും ഭാര്യയ്ക്ക് പറയാനുള്ള അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാടകീയ നീക്കം; പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു
ദില്ലി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അപ്രതീക്ഷിത നീക്കത്തിലൂടെ ഗവർണർ സി.വി. ആനന്ദബോസ് പദവി രാജിവെച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജിക്കത്തിൽ പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ ബംഗാൾ ഗവർണറായിരുന്ന കോട്ടയം മണ്ണാനം സ്വദേശിയായ ആനന്ദബോസ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനുമാണ്. മമത ബാനർജി സർക്കാരുമായി നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. ഗവർണർ പദവിയിൽ ആവശ്യമായ സമയം പൂർത്തിയാക്കിയെന്ന് രാജിക്ക് പിന്നാലെ അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിക്കാനാണ് സാധ്യത. അതേസമയം, ആനന്ദബോസിനെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിക്കുകയായിരുന്നുവെന്നും ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. രാജിയുടെ യഥാർത്ഥ കാരണങ്ങൾ ഇപ്പോൾ തനിക്ക് അറിയില്ലെങ്കിലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സമ്മർദ്ദത്തിന് ഗവർണർ വഴങ്ങിയതാകാമെന്ന് താൻ സംശയിക്കുന്നതായി മമത എക്സിൽ കുറിച്ചു. ആർ.എൻ. രവിയെ ഗവർണറായി നിയമിക്കുന്ന വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചുവെന്നും എന്നാൽ അത്തരമൊരു തീരുമാനമെടുക്കുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അവർ ആരോപിച്ചു. കേന്ദ്രത്തിന്റെ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ ഭരണഘടനയുടെ അന്തഃസത്തയെ തകർക്കുന്നതാണെന്നും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പൺ എഐ കരാറിൽ ഒപ്പുവച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ രഹസ്യ ശൃംഖലകളിൽ എഐ മോഡലുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന കരാറിലാണ് കമ്പനി ഒപ്പുവച്ചത്. കരാർ പുറത്തുവന്നതിന് പിന്നാലെ 25 ലക്ഷത്തിലധികം ഉപയോക്താക്കൾ ചാ
പി. കെ ശശിയെ പുറത്താക്കി സി.പി.എം; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെ
പാലക്കാട്: പി.കെ
കാലടി സർവകലാശാല വി സിയെ മാറ്റി ഗവര്‍ണര്‍; പകരം ചുമതല സിസ തോമസിന്
തോറ്റ ബി എഫ് എ വിദ്യാര്‍ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടഞ്ഞ ഗവര്‍ണറുടെ ഉത്തരവ് നടപ്പാക്കാന്‍ വി സി വിസമ്മതിച്ചിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം ; ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ സംയുക്ത ആക്രമണം
ശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ടെഹ്റാനിൽ അടക്കം ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ ഇന്നലെ രാത്രിയും അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തി.
'റംസാൻ നിലാവ്' ; പ്രത്യേക കിറ്റുമായി സപ്ലൈകോ
ഉപഭോക്താക്കൾക്ക് റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൈറ്റ് വിക്ടേഴ്സിൽ പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി കുട്ടികൾക്ക് സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ മാർച്ച് 8 മുതൽ ആരംഭിക്കുന്നു.
പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായി തുടരുന്നതിനിടെ ഇറാനെ പിന്തുണച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ രംഗത്ത്. ഇറാൻ ആവശ്യപ്പെടുകയാണെങ്കിൽ ഇസ്രായിലിനെ നേരിടാൻ ആവശ്യമായ മിസൈലുകൾ നൽകാൻ ഉത്തരകൊറിയ സജ്ജമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ നീക്കം; സംസ്കൃത സർവകലാശാല വിസിയെ നീക്കി
കൊച്ചി: പരീക്ഷയിൽ പരാജയപ്പെട്ട ബിഎഫ്എ വിദ്യാർഥിയെ വിജയിപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിച്ച കാലടി സംസ്കൃത സർവകലാശാല വിസി കെ.കെ. ഗീതാകുമാരിയെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കി. പകരം സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസിനാണ് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. വിവാദമായ പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും വിശദീകരണം നൽകാനും വിസിയോടും പരീക്ഷാ കൺട്രോളറോടും രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ വിസി നിരസിച്ചതാണ് നടപടിക്ക് കാരണമായത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം അധ്യക്ഷയായിരുന്ന പ്രൊഫ. കെ.കെ. ഗീതകുമാരിക്ക് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സംസ്കൃത സർവകലാശാലയുടെ താൽകാലിക വിസി ചുമതല നൽകിയിരുന്നത്.
തൊണ്ടിമുതല്‍ തിരിമറിക്കേസ്; ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. കീഴ്ക്കോടതി തെളിവുകള്‍ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് പ്രോസിക്യൂഷന് മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നത് ആന്റണി രാജുവിന്റെ വ്യക്തിപരമായ രാഷ്ട്രീയ താത്പര്യമാത്രമാണെന്നും അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്കി. ആന്റണി രാജുവിന്റെ അപ്പീല്‍ നാളെ പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്റെ മറുപടി സത്യവാങ്മൂലം. കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാംപ്രതിയില്‍ നിന്ന് ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയത്. തൊണ്ടിമുതല്‍ കൈമാറാന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂര്‍ പോലിസ് ഹൈക്കോടതിയെ അറിയിച്ചു. അക്കാലയളവില്‍ എന്തൊക്കെ ചെയ്തുവെന്ന് പ്രതിക്ക് മാത്രം അറിവുള്ള കാര്യമാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന കുറ്റകൃത്യമാണിത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷന് മറുപടി നല്കി. ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരികെ നല്കാന് മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭഷകന് ആയിരുന്ന ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതില്‍ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയ കേസില്‍ മൂന്നു വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്.
പശ്ചിമേഷ്യ യുദ്ധം രൂക്ഷമാകുന്നു ; ഇറാനിൽ കൊല്ലപ്പെട്ടത് 1,000-ത്തിലധികം പേർ
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇറാനിൽ 1,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി
അറവു കേന്ദ്രങ്ങളിൽ നിന്നു പോത്തുകളെ മോഷ്ടിച്ച കേസ് ; പ്രതികൾ പിടിയിൽ
അറവു കേന്ദ്രങ്ങളിൽ നിന്നു പോത്തുകളെ മോഷ്ടിച്ചു കടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കർണ്ണാടക, ഹാസൻ, ഷിയ മൊഹല്ല സ്വദേശികളായ
കില്‍കാര്‍ബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA)പുതിയ ഭാരവാഹികള്‍
ഡബ്ലിന്‍, അയര്‍ലണ്ട്; കില്‍കാര്‍ബെറി ഗ്രേഞ്ച് മലയാളി അസോസിയേഷന് (KIGMA) 2026 വര്‍ഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികള്‍ ചുമതലയേല്‍ക്കുകയും ചെയ്തു. കില്‍കാര്‍ബെറി ഗ്രേഞ്ച് പ്രദേശത്ത് നൂറിലധികം മലയാളി കുടുംബങ്ങള്‍ മറ്റ് സമൂഹങ്ങളോടൊപ്പം ഐക്യത്തിലും സൗഹൃദത്തിലും ജീവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും നിലനിര്‍ത്തുന്നതിനായി KIGMA കഴിഞ്ഞ വര്‍ഷങ്ങളിലുടനീളം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങള്‍: കോര്‍ കമ്മിറ്റി അംഗങ്ങള്‍: പ്രസിഡന്റ്: ടിജി രാജു സെക്രട്ടറി: ജോഷി അബ്രഹാം വൈസ് പ്രസിഡന്റ്: ലിജു തങ്കച്ചന് ജോയിന്റ് സെക്രട്ടറി: മാത്യു ദേവസ്സി ട്രഷറര്‍: ജോബി ജോസഫ് ജോയിന്റ് ട്രഷറര്‍: ്രബിബിന് ജോസ് പ്രോഗ്രാം കണ്‍വീനര്‍: ശ്രീമതി ശാലിനി ജോസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍: ദിയ സന്തോഷ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ധന്യ സന്തോഷ് ജിബിന്‍ ജോര്‍ജ് നിഷ സാന്‍ജോ ഷമീന സലീം റെനീഷ് ഫ്രാന്‍സിസ് ഈശോ സ്കറിയ സിറിയക് ജോണ്‍ സുജ ജോര്‍ജ് ജോബിന് കോഴിപ്പള്ളി ബിപിന്‍ ബോബന് സാം സിജു അബ്രഹാം ഷിബിന്‍ തങ്കച്ചന് പുതിയ കമ്മിറ്റിക്ക് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ആശംസകളും നേര്‍ന്ന്, 2026 വര്‍ഷത്തില്‍ കൂടുതല്‍ സാംസ്കാരിക, സാമൂഹിക, കുടുംബ സൗഹൃദ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമൂഹത്തിന്റെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി KIGMA പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടരുന്നതായിരിക്കും.
ഹോളി ആഘേഷത്തിനിടെ ദേഹത്ത് കളർ വിതറിയതിൽ ദേഷ്യപ്പെട്ട് മുത്തശ്ശി നാലു വയസ്സുകാരൻറെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈന്യവുമായി സഹകരിക്കാൻ ധാരണയായെന്ന അവകാശവാദം തള്ളി സ്പെയിൻ
ഇറാനെതിരായ അമേരിക്കൻ - ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കൻ സൈന്യവുമായി സഹകരിക്കാൻ ധാരണയായെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയെ തള്ളി സ്പെയിൻ.
കക്കായിറച്ചി റോസ്റ്റ് ഉണ്ടാക്കിയാലോ ?
കക്കായിറച്ചി റോസ്റ്റ് ഉണ്ടാക്കിയാലോ ?
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു
ബോറോ ഗോളി എന്ന പ്രദേശം പുറംലോകത്തിന് കേവലം ഒരു ചുവന്ന തെരുവ് മാത്രമാണ്. എന്നാൽ അവിടെ ജീവിക്കുന്ന അഞ്ഞൂറോളം ലൈംഗികത്തൊഴിലാളികളും അവരുടെ മക്കളും ചേർന്ന് രൂപീകരിച്ച 'ക്യാം ഓൺ' എന്ന ചലച്ചിത്ര കൂട്ടായ്മയുടെ പോരാട്ടമാണ് ‘റെഡ്ലൈറ്റ് ടു ലൈംലൈറ്റ്’
പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബോളിവുഡ് താരം ലാറ ദത്ത ഭൂപതിയും മകൾ സൈറയും ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഖമനയിയുടെ മരണത്തിൽ അനുശോചിച്ച് ഇന്ത്യ; വിമർശനങ്ങൾക്കിടെ ഔദ്യോഗിക പ്രതികരണം
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിയോഗത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഡൽഹിയിലെ ഇറാൻ എംബസിയിൽ സജ്ജീകരിച്ചിട്ടുള്ള അനുശോചന പുസ്തകത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവെച്ചു. നിലവിൽ എംബസിയിൽ ദുഃഖാചരണം നടക്കുകയാണെന്നും വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുശോചനം അറിയിക്കുന്നതിനായി ഇന്നും നാളെയും ഒൻപതാം തീയതിയും സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. റഷ്യൻ നയതന്ത്ര പ്രതിനിധികളും അനുശോചനം അറിയിക്കാൻ എംബസിയിൽ എത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി വ്യക്തമാക്കി. കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവാണെന്നും അദ്ദേഹം ചരിത്രത്തിലെ ശരിയുടെ പക്ഷത്താണ് നിലകൊണ്ടതെന്നും അംബാസഡർ പറഞ്ഞു. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും സമാധാന ശ്രമങ്ങളെ തകർത്തത് തങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിനും സമാധാനത്തിനും ഇറാൻ സജ്ജമാണെങ്കിലും പാശ്ചാത്യ ശക്തികൾ പശ്ചിമേഷ്യയുടെ സമ്പത്ത് കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ അമേരിക്കയുമായി ഒരു സമവായത്തിന് സാധ്യതയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളുകൾ പോലും തകർക്കപ്പെട്ട സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയിൽ ഇറാൻ എന്നും സത്യസന്ധതയാണ് പുലർത്തിയത്. എന്നാൽ അതിന് പകരമായി കയ്പേറിയ അനുഭവങ്ങളാണ് രാജ്യത്തിന് ലഭിച്ചത്. ഇറാൻ്റെ കരുത്ത് എന്താണെന്ന് അമേരിക്കയ്ക്ക് കൃത്യമായി അറിയാമെന്നും യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇനി ഇറാൻ ആണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ ഒരു അയൽരാജ്യത്തെയും ആക്രമിച്ചിട്ടില്ലെങ്കിലും ഇറാന് നേരെ ആക്രമണം നടത്താൻ അയൽരാജ്യങ്ങൾ തങ്ങളുടെ താവളങ്ങൾ വിട്ടുനൽകിയതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഇറാനിലെ സ്കൂളുകൾ ആക്രമിക്കപ്പെട്ടത് ഇത്തരം താവളങ്ങളിൽ നിന്നാണെന്നും അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇറാൻ ആഗ്രഹിച്ചിരുന്നതെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയുടെ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യൻ അധികൃതരോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും ഇന്ത്യയുമായി പണ്ടുകാലം മുതലേ വളരെ അടുത്ത ബന്ധമാണ് ഇറാന് ഉള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു.
സമ്പൂർണ സിനിമാനിർമ്മാണ കേന്ദ്രമായി ചിത്രാഞ്ജലി മാറും: മന്ത്രി സജി ചെറിയാൻ
സമ്പൂർണ സിനിമാ നിർമ്മാണ കേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോയെ വികസിപ്പിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നവീകരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആദ്യഘട്ട ഉദ്ഘാടനവും മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ വെങ്കല പ്രതിമയുടെ അനാച്ഛാദനവും തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ മന്ത്രി നിർവഹിച്ചു.
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതി അഭിഭാഷകയെ ശല്യം ചെയ്തെന്ന കേസിൽ പ്രതിയായിരുന്ന ബാലരാമപുരം സ്വദേശി വിമൽകുമാറിനെ വർക്കലയിലെ ഒരു സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 11-ന് വൈകിട്ട് നടന്ന സംഭവത്തിൽ മംഗലപുരം പൊലീസ് ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെയാണ് മരണം. ലോഡ്ജ് മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ലോഡ്ജ് മാനേജർ വർക്കല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോൾ, കമിഴ്ന്നുകിടക്കുന്ന നിലയിലാണ് വിമൽകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും, സ്വാഭാവിക മരണമാണോ ആത്മഹത്യയാണോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഫെബ്രുവരി 11-ന് വൈകിട്ട് ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വനിത അഭിഭാഷകയെയാണ് വിമൽകുമാർ ശല്യം ചെയ്തത്. ഈ സംഭവം പുറത്തുവന്നതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. യുവതിയുടെ പരാതിയിൽ ദൃശ്യങ്ങൾ സഹിതം നൽകിയിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും പ്രതിക്കായി വ്യാപകമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ചത് വിമൽകുമാറിനെ ഏറെ വേദനിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനെത്തുടർന്ന് ഇയാൾ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അധ്യാപകൻ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം ; പ്രതിക്ക് 18 വർഷം കഠിനതടവ്
ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചെന്ന് 11 വർഷത്തിനുശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും പിഴയും. പ്രതി
ഭർത്താവിൻറെ പരാതിയിൽ യുവതിക്കെതിരെ കേസ്. മുഖത്ത് ആഞ്ഞടിച്ചെന്ന ഭർത്താവിന്റെ പരാതിയിലാണ് യുവതിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.
കോഴിക്കോട് വിൽപനക്ക് കൊണ്ടുവന്ന 462 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട. സിവിൽ സ്റ്റേഷന് സമീപം വിൽപനക്ക് കൊണ്ടുവന്ന 462 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കുരുവട്ടൂർ പറമ്പിൽ സ്വദേശി
ഇഖ്വ' ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി
ദുബായ് : ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഗ്രാമം നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് കോട്ടക്കല്‍ വെല്‍ഫെയര്‍ അസോസിയേഷന് (ഇഖ്വ) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി. ദുബായ് അല്‍ തവാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി എസ് വി മെഹറലി ഉത്ഘാടനം ചെയ്തു.ജിഫ്കോ സാരഥി ജിനാസ് ഖാന് വിശിഷ്ടാതിഥിയായി പങ്കെടുത്തു.പ്രസിഡണ്ട് അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. അബ്ഷര്‍, ഫസല്‍.പി, സിറാജ് സി പി, സകരിയ്യ എന്നിവര്‍ സംസാരിച്ചു.സിക്രട്ടറി നവാസ് എം കെ സ്വാഗതവും, ഷിറാസ് പി ടി നന്ദിയും പറഞ്ഞു.സിദ്ധീഖ്, ഷമീല്‍, ഷാനു , റൗഫ് , ഷാഫി, ഗഫൂര്‍ , സമദ്, ഹിഷാസ് , ജുനൈദ്, മുഹന്നദ് , തുടങ്ങിയവര്‍ നേതൃത്വം നല്കി. കുടുംബിനികള്‍ സ്വന്തം വീടുകളില്‍ തയാറാക്കിയ വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളോടെയുള്ളനോമ്പ് തുറ, ഇഫ്താറിന് കൊഴുപ്പേകി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര് പങ്കെടുത്തു.
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് രാജിവെച്ചു; ഞെട്ടിച്ചുവെന്ന് മമത
തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ബംഗാളിലേക്ക് നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. പത്താം ക്ലാസിന് മാർച്ച് 11 വരെയും പന്ത്രണ്ടാം ക്ലാസിന് മാർച്ച് 7 വരെയുമാണ് പരീക്ഷകൾ മാറ്റിയത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം
ആലുവ: ജാസ്ലിയയുടെ
രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് നിതീഷ് കുമാർ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. പട്നയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. ബിഹാറിൽ രണ്ട് പതിറ്റാണ്ടിലേറെ അടക്കിവാണ നിതീഷ് കുമാറിന്റെ വാഴ്ചക്കാണ് ഇതോടെ അന്ത്യമാകുന്നത്.
തെ ലുങ്ക് യുവതാരം അക്കിനേനി നാഗ ചൈതന്യയുടെ പുതിയ ചിത്രമായ 'വൃഷകർമ്മ'യുടെ ഫസ്റ്റ് ഗ്ലിംപ്സ് റിലീസ് ചടങ്ങിൽ വേദിയിൽ വീണ സംഭവം വിവാദമായി. ഹൈദരാബാദിൽ നടന്ന പരിപാടിക്കിടെ കസേരയിലേക്ക് ഇരിക്കാൻ ശ്രമിക്കവേ താരം പിന്നിലേക്ക് വീഴുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. ഇത് പരിപാടിയുടെ സംഘാടകരുടെ സുരക്ഷാ വീഴ്ച ചോദ്യം ചെയ്ത് ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ അപകടത്തിൽ ചുറ്റുമുള്ളവർ അമ്പരന്നുനിന്നെങ്കിലും, നാഗ ചൈതന്യ ചിരിച്ചുകൊണ്ട് ഉടൻതന്നെ എഴുന്നേറ്റു. താരത്തിന് ഗുരുതര പരിക്കുകളില്ലെന്ന് ഉറപ്പായെങ്കിലും, ഇത്രയും വലിയൊരു താരത്തിന്റെ ചടങ്ങിൽ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന ചോദ്യം ആരാധകർ ഉയർത്തുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘാടകർക്കെതിരെ രോഷം പ്രകടിപ്പിച്ച ആരാധകർ, ആവശ്യമായ സുരക്ഷാ പരിശോധനകളില്ലാതെയാണോ പരിപാടി നടത്തിയതെന്നും സമാധാനം പറയണമെന്നും ആവശ്യപ്പെട്ടു. 2023-ൽ പുറത്തിറങ്ങിയ സൂപ്പർനാച്ചുറൽ ത്രില്ലർ 'വിരൂപാക്ഷ'യുടെ സംവിധായകനാണ് 'വൃഷകർമ്മ' ഒരുക്കുന്നത്. മീനാക്ഷി ചൗധരി നായികയാവുന്ന ഈ ചിത്രത്തിൽ ജയറാം, സ്പർശ് ശ്രീവാസ്തവ, സത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുകുമാർ റൈറ്റിംഗ്സുമായി ചേർന്ന് ശ്രീ വെങ്കടേശ്വര സിനി ചിത്ര ബാനറിൽ ബി വി എസ് എൻ പ്രസാദാണ് ചിത്രത്തിന്റെ നിർമ്മാണം. രാഗുൽ ഡി ഹെരിയൻ ഛായാഗ്രഹണവും, ബി അജനീഷ് ലോക്നാഥ് സംഗീതവും, നവീൻ നൂലി എഡിറ്റിംഗും, ശ്രീ നാഗേന്ദ്ര തെങ്കല പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഇഷാൻ സക്സേന (ഇവി എന്റർടൈൻമെന്റ്സ്) കോ-പ്രൊഡ്യൂസറും നരസിംഹചാരി ചെന്നോജു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
അപ്രതീക്ഷിത നീക്കം; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു, ഞെട്ടിച്ചെന്ന് മമത ബാനര്‍ജി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി.രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. ആര് എൻ രവി പുതിയ ബംഗാള്‍ ഗവര്‍ണറാകും.
2030 ഓടെ സംസ്ഥാനത്തു നിന്നും ആട് വസന്ത രോഗം നിർമ്മാർജ്ജനം ചെയ്യും: മന്ത്രി ജെ ചിഞ്ചുറാണി
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടു വസന്ത രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാം ഘട്ട പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാലടി സംസ്കൃത സര്‍വകലാശാല വിസിയെ മാറ്റി ഗവര്‍ണര്‍
തിരുവനന്തപുരം: കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ കെ ഗീതാ കുമാരിയെ സ്ഥാനത്ത് നിന്നും നീക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പകരം സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിന് സംസ്കൃത സര്‍വകലാശാലയുടെ അധിക ചുമതല നല്കി. ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവര്‍ണറുടെ ആവശ്യം വിസി തള്ളിയതിനു പിന്നാലെയാണ് നടപടി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗവര്‍ണര്‍-വിസി തര്‍ക്കമുണ്ടായിരുന്നു. ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന് കാണിച്ച് ചാന്‍സലറായ ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്ത് പരിഗണിക്കേണ്ടതില്ലെന്ന് വിസി തീരുമാനിച്ചതാണ് സ്ഥാനത്ത് നിന്നും നീക്കാന്‍ കാരണമെന്നാണ് സൂചന. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് സര്‍വകലാശാല സംസ്കൃത വിഭാഗം അധ്യക്ഷയായ കെ കെ ഗീതാ കുമാരിയെ സംസ്കൃത സര്‍വകലാശാലയുടെ താത്കാലിക വിസിയായി നിയമിച്ചിരുന്നത്.
മങ്കട കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക ചികിത്സക്ക് പോലും മരുന്നുക ള്‍ ലഭ്യമല്ലെന്ന് പരാതി
വാംഖഡയില്‍ ആഞ്ഞടിച്ചു സഞ്ജു സാംസണ്
കോന്നി വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
ഇടിച്ച വാഹനവും കസ്റ്റഡിയിലെടുത്തു
ശമ്പളം കുതിച്ചുയരും; കമ്മീഷന് അഞ്ചംഗ കുടുംബ യൂണിറ്റ് പരിഗണിച്ചാല്‍ നേട്ടം, കണക്കിലെ മാറ്റം അറിയാം
എട്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഠനം തുടരുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക ശേഷി, നിലവിലുള്ള വിപണി സാഹചര്യം, മറ്റു ചെലവുകള്‍ എന്നിവയെല്ലാം പരിഗണിച്ചാകും റിപ്പോര്‍ട്ട് തയ്യാറാക്കുക. ശേഷം മന്ത്രിസഭ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ പുതിയ ശമ്പള സ്കൈല് നിലവില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, പെന്‍ഷന്‍കാര്‍ക്കും ഇരട്ടി നേട്ടം ലഭിക്കും. ഖത്തര്‍ വാതകം തരുന്നത് നിര്‍ത്തിയാല്‍
പശ്ചിമേഷ്യൻ സംഘർഷം; മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന
പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ ഇടപെടാൻ ചൈന. ഇതുമായി ബന്ധപ്പെട്ട് ചൈന മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ചു.
ഖാംനഈയുടെ നിര്യാണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി
ഞായറാഴ്ച ടെഹ്റാനിലുണ്ടായ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി അനുശോചനം അറിയിക്കുന്നത്.
'ഇങ്ങനെയാണോ ഒരു പരിപാടി നടത്തേണ്ടത്'; വേദിയില്‍ വീണ് നാഗചൈതന്യ, സംഘാടകര്‍ക്കെതിരെ പ്രതിഷേധം
തെലുങ്ക് താരം നാഗ ചൈതന്യയുടെ പുതിയ ചിത്രം 'വൃഷകര്‍മ്മ'യുടെ ഫസ്റ്റ് ഗ്ലിംപ്സ് റിലീസ് ചടങ്ങിനിടെ വേദിയിൽ നിന്ന് വീണു. ഈ അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പരിപാടിയുടെ സംഘാടകർക്കെതിരെ ആരാധകർ രോഷം പ്രകടിപ്പിച്ചു.
ലോകത്തെ യുദ്ധസാഹചര്യങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെയും യുക്രൈനിലെയും സംഘർഷങ്ങൾ
റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം പ്രവാസി സമൂഹത്തിൽ ആഴത്തിലുള്ള ഞെട്ടലുളവാക്കിയിരിക്കുകയാണ്. റിയാദിലെ ഹാരയിലുള്ള താമസസ്ഥലത്ത് ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രഭാകർ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ, ഇവരുടെ ഏകമകൻ ഇസ്ര ആകുലസി (15) നെ സമീപത്തെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിലും കണ്ടെത്തി, ഇത് പ്രാഥമികമായി ആത്മഹത്യയായി കണക്കാക്കപ്പെടുന്നു. ഈ ദാരുണ സംഭവത്തിൽ, മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ നാട്ടിലേക്ക് അയച്ചു. മകന്റെ മൃതദേഹം നാളെ (വെള്ളിയാഴ്ച) ആയിരിക്കും കൊണ്ടുപോകുക. സംഭവവുമായി ബന്ധപ്പെട്ട് സൗദി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകർ ഗാലി രവിയുടെയും ശ്രീദേവിയുടെയും മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് അയച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് റിയാദിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിലാണ് ഇവ കൊണ്ടുപോയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുസമ്മിൽ, ബിനു എന്നിവർ നേതൃത്വം നൽകി. മരിച്ച നിലയിൽ കണ്ടെത്തിയ ഏക മകൻ ഇസ്ര ആകുലസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രിയിലുള്ള വിമാനത്തിൽ മാതൃരാജ്യത്തേക്ക് കൊണ്ടുപോകും. കഴിഞ്ഞ മാസം ഫെബ്രുവരി 26-ന് രാത്രിയിലാണ് റിയാദിലെ ഹാരയിലുള്ള കുടുംബത്തിന്റെ താമസസ്ഥലത്ത് ഈ ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രഭാകർ ഗാലി രവിയെയും ഭാര്യ ശ്രീദേവിയെയും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ ക്രൂരമായ കൊലപാതകത്തിന് പിന്നാലെയാണ്, സമീപത്തെ മറ്റൊരു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഇസ്ര ആകുലസ് ആത്മഹത്യ ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നത്. ഈ മരണങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും, സംഭവങ്ങളുടെ യഥാർത്ഥ കാരണം, കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം, മകന്റെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്നിവയെല്ലാം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സൗദി പോലീസ് സംഭവം നടന്ന ഉടൻ തന്നെ വിപുലമായ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, മരണങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രമോ, കുറ്റകൃത്യത്തിന് പിന്നിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. ദീർഘകാലമായി റിയാദിൽ പ്രവാസികളായി കഴിഞ്ഞിരുന്ന പ്രഭാകർ ഗാലി രവിയുടെ കുടുംബം പ്രവാസി സമൂഹത്തിൽ അറിയപ്പെടുന്നവരായിരുന്നു. പ്രഭാകർ റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി നഗരത്തിലെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ സ്കൂളിലെ അധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അവരുടെ ഏക മകൻ ഇസ്ര ആകുലസ്. ഹാരയിൽ താമസിച്ചിരുന്ന ഈ കുടുംബം തെലുങ്ക് പ്രവാസി കൂട്ടായ്മകളിലും ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടികളിലും സജീവ പങ്കാളികളായിരുന്നു. ഈ മാതൃകാപരമായ കുടുംബത്തിന്റെ ദാരുണാന്ത്യം റിയാദിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വലിയ ദുഃഖവും ആശങ്കയുമാണ് സമ്മാനിച്ചിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഇന്ത്യൻ എംബസിയും സൗദി അധികൃതരും സഹകരിച്ച് പ്രവർത്തിച്ചു. ഈ ദുരൂഹ മരണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ കണ്ടെത്താനുള്ള സൗദി പോലീസിന്റെ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. പ്രവാസലോകത്ത് നടന്ന ഈ ദാരുണമായ സംഭവത്തിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്തുവരുമെന്നും കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഇന്ത്യൻ സമൂഹം പ്രതീക്ഷിക്കുന്നു.
72-ാമത് നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്
ആറുകോടി രൂപ വരുമാനം കണ്ടെത്താന്‍ തീരുമാനം
സ്വർണവില ഏതാനും ദിവസങ്ങളായി കുതിപ്പ് നിർത്തി താഴേക്ക് ഇറങ്ങുകയാണ്. ഇറാൻ- ഇസ്രായേൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഈ വിലക്കുറവ് എത്ര ദിവസമുണ്ടാകുമെന്നത് പറയാനാകില്ല. വൈകാതെ തന്നെ വില വീണ്ടും കുതിച്ചുയരും എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അതിനിടെ സ്വർണവിലയിൽ ഇനിയെന്ത് സംഭവിക്കുമെന്ന് പ്രവചിക്കുകയാണ് വ്യവസായിയും ആലൂക്കാസ് ജ്വല്ലറി ശൃംഖലയുടെ ഉടമയുമായ ജോയ് ആലുക്കാസ്. ആഗോള ഭൗമരാഷ്ട്രീയ, സാമ്പത്തിക
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ പുരോഗതി
റെക്കോർഡ് ഇടിവിന് ശേഷം രൂപ തിരിച്ചുകയറുന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. ഡോളറിനെതിരെ
എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരണം; 13 കോടി രൂപ അനുവദിച്ച പുതിയ ഡിപ്പോ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ
ഇറാനെതിരായ ആക്രമണം ; കേന്ദ്രത്തിന്റെ നിശബ്ദതയിൽ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി
അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും
വേള്‍ഡ് പീസ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്
കോട്ടയം : 'കേള്‍ക്കാന്‍ ഒരിടം' പദ്ധതിയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിങില്‍ വേള്‍ഡ് പീസ് മിഷന് 30 വര്‍ഷമായി ആഗോളതലത്തില്‍ നടത്തുന്ന 10 സ്നേഹ പദ്ധതികള്‍ വിലയിരുത്തി.മുപ്പതു വര്‍ഷമായി വേള്‍ഡ് പീസ് മിഷന് ലോകമെമ്പാടുമുള്ള മനുഷ്യരുടെ ക്ഷേമത്തിനും സമാധാനത്തിനുമായി നിരവധി മനുഷ്യസ്നേഹ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേള്‍ക്കാന്‍ ഒരിടം'' - ആഗോള മാനസികാരോഗ്യ സഹായ പദ്ധതി,ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ആളുകള്‍ക്ക് അവരുടെ വിഷമങ്ങളും മാനസിക സംഘര്‍ഷങ്ങളും പങ്കുവെക്കാന്‍ കഴിയുന്ന സൗജന്യ കൗണ്‍സലിംഗ് കേന്ദ്രങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നു. ഭവന നിര്‍മാണ പദ്ധതിയായ ''ഓരോ കുടുംബത്തിനും ഒരു വീട്'' - എന്ന പദ്ധതി മുന്നേറുന്നു ,വീടില്ലാത്തതും ദാരിദ്ര്യത്തില്‍ കഴിയുന്നതുമായ കുടുംബങ്ങള്‍ക്കും വിധവകള്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന ആഗോള മനുഷ്യസ്നേഹ പദ്ധതി സജീവമായി മുന്നേറുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതിയായ ''വിശപ്പില്ലാ ലോകം'' - അനേകയിരങ്ങള്ക്ക് ആശ്വാസമാണ് വിശപ്പും പോഷകാഹാരക്കുറവും നേരിടുന്ന പ്രദേശങ്ങളില്‍ സൗജന്യ ഭക്ഷണശാലകളും ഭക്ഷ്യവിതരണ പദ്ധതികളും നടപ്പാക്കി മനുഷ്യരുടെ അടിസ്ഥാന ആവശ്യം നിറവേറ്റാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നു. സമാധാന ഗ്രാമങ്ങള്‍ '- വിധവകള്‍ക്കും അനാഥര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സുരക്ഷിതമായ താമസസൗകര്യവും കൂട്ടായ്മയുള്ള സമൂഹജീവിതവും നല്കുന്ന പ്രത്യേക ശാന്തി ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നു. ''ആരോഗ്യം എല്ലാവര്ക്കും'' - മൊബൈല്‍ മെഡിക്കല്‍ മിഷന്,ദൂരപ്രദേശങ്ങളിലെയും പിന്നാക്ക മേഖലകളിലെയും ജനങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മൊബൈല്‍ ആശുപത്രികളും ആരോഗ്യസേവനങ്ങളും ഒരുക്കുന്നു. 'വിദ്യാഭ്യാസം പ്രതീക്ഷ'' - വിദ്യാഭ്യാസ സഹായ പദ്ധതികളായപാവപ്പെട്ട കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകളും വിദ്യാഭ്യാസ സഹായവും നല്കി, സ്കൂളുകളും പരിശീലന കേന്ദ്രങ്ങളും വഴി അവരുടെ ഭാവിക്ക് പ്രത്യാശ നല്കുന്നു. ''യുവശക്തി - സമാധാന ദൂതന്മാര്'',എന്ന പദ്ധതി വഴി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ യുവാക്കളെ സമാധാനവും മനുഷ്യസ്നേഹവും പ്രചരിപ്പിക്കുന്ന സമാധാന ദൂതന്മാരായി വളര്‍ത്തുന്ന പരിശീലന പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നു. 'പ്രകൃതിക്കായി ഒന്നിക്കാം'' - പരിസ്ഥിതി സംരക്ഷണ പദ്ധതിയായ വൃക്ഷതൈ നടല്‍, ജലസംരക്ഷണം, പരിസ്ഥിതി ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ഭൂമിയുടെ സംരക്ഷണത്തിനായുള്ള ആഗോള ക്യാമ്പെയ്നുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ''സ്ത്രീശക്തി'' - വനിതാ സ്വയംപര്യാപ്ത പദ്ധതിവനിതകള്‍ക്ക് തൊഴില്‍ പരിശീലനവും സാമ്പത്തിക സഹായവും നല്കി അവരുടെ ജീവിതം സ്വയംപര്യാപ്തമാക്കി ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നു. ''ഗ്ലോബല്‍ പീസ് പാര്‍ലമെന്റ്''ലോക നേതാക്കളെയും ചിന്തകരെയും യുവജനങ്ങളെയും ഒരുമിപ്പിച്ച് സമാധാനം, ഐക്യം, മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള വേദി ആരംഭിച്ചു. വേള്‍ഡ് പീസ് മിഷന്റെ മനുഷ്യസ്നേഹ പദ്ധതികളില്‍ കൂടുതല്‍ വോളന്റീര്‍മാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലികരിക്കുവാനും തീരുമാനിച്ചു.
ദക്ഷിണേന്ത്യൻ പാരമ്പര്യത്തിലും തനിമയിലും രശ്മികയും വിജയ് ദേവരകൊണ്ടയും
ആരാധകർ കാത്തിരുന്ന താര വിവാഹമായിരുന്നു രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടെയും. വിവാഹത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങലിൽ വൈറലായിരുന്നു.
പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സഞ്ജുവാണ് അടി തുടങ്ങിയത്. മൂന്നാം പന്തില്‍ ആര്‍ച്ചറെ ബൗണ്ടറി കടത്തിയ സഞ്ജു അടുത്ത പന്തില്‍ സിക്സ് അടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു.
ഇന്ത്യയില്‍ ആദ്യമായി, ഒരു ഉള്‍നാടന്‍ ജലപാതയില്‍ ലൈറ്റ്ഹൗസ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള നാല് നദീതീര ലൈറ്റ് ഹൗസുകള്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്നു ശിലാസ്ഥാപനം നിര്‍വഹിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബോഗിബീല്‍, കാംരൂപ് ജില്ലയിലെ പാണ്ഡു, നാഗോണ്‍ ജില്ലയിലെ സില്‍ഘട്ട്, ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ഘട്ട് എന്നിവയാണ് നദീതീര ലൈറ്റ് ഹൗസുകള്‍ക്കായി തറക്കല്ലിട്ട നാല് സ്ഥലങ്ങള്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉള്‍നാടന്‍ ചരക്ക്, യാത്രാ ഇടനാഴികളില്‍ ഒന്നാണ് ബ്രഹ്മപുത്ര നദി, അഥവാ ദേശീയ ജലപാത-2. നാലു ലൈറ്റ് ഹൗസുകളുടെയും സംയോജിത പദ്ധതി ചെലവ് ഏകദേശം 84 കോടി രൂപയാണ്. ഓരോ ലൈറ്റ് ഹൗസും 20 മീറ്റര്‍ ഉയരത്തിലുള്ളതും, 14 നോട്ടിക്കല്‍ മൈല്‍ ഭൂമിശാത്ര പരിധിയും, 8-10 നോട്ടിക്കല്‍ മൈല്‍ പ്രകാശ പരിധിയുമുള്ളവയാണ്. ഇവ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കും. ലൈറ്റ് ഹൗസുകള്‍ക്കൊപ്പം, മ്യൂസിയം, ആംഫി തിയേറ്റര്‍, കഫറ്റീരിയ, കുട്ടികളുടെ കളിസ്ഥലം, സുവനീര്‍ ഷോപ്പ്, ലാന്‍ഡ്സ്കേപ്പ് ചെയ്ത പൊതു ഇടങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. ഉള്‍നാടന്‍ ജലഗതാഗത അതോറിട്ടിയുടെ കണക്കുകള്‍ പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബ്രഹ്മപുത്ര ജലപാതയിലെ ഗതാഗത യാനങ്ങള്‍, ചരക്ക് ഗതാഗതം എന്നിവയില്‍ 53 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. ദേശീയ ജലപാതയിലെ ചരക്ക് ഗതാഗതം പ്രതിവര്‍ഷം 8-10 ശതമാനം എന്ന നിലയില്‍ സ്ഥിരമായി വളര്‍ന്നു, കൂടാതെ ബ്രഹ്മപുത്ര ജല ഇടനാഴി ഇപ്പോള്‍ അസമിലെ തേയില, കല്‍ക്കരി, വളം വ്യവസായങ്ങള്‍ക്ക് സേവനം നല്കുന്ന വിതരണ ശൃംഖലകളില്‍ അവിഭാജ്യ ഘടകമാണ്. പുതിയ നദീതീര ലൈറ്റ് ഹൗസുകള്‍ സുരക്ഷിത യാത്ര പ്രാപ്തമാക്കുകയും, കാലാവസ്ഥാ നിരീക്ഷണ സെന്‍സറുകള്‍ക്കു സഹായകമാവുകയും ചെയ്യും. ''ഉള്‍നാടന്‍ ജലപാതകള്‍ റോഡ്വേകള്ക്കും റെയില്‍വേകള്‍ക്കും ഒരു ബദല്‍ മാത്രമല്ല. മറിച്ച് നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് ശക്തി പകരുന്നതിനായി അവയെ ശക്തിപ്പെടുത്തുകയും പ്രാപ്തമാക്കുകയും ചെയ്യുന്നു. ജലമാര്‍ഗ്ഗം കൊണ്ടുപോകുന്ന ഒരു ടണ്‍ ചരക്കിന് റോഡ് ഗതാഗതം ആവശ്യപ്പെടുന്നതിന്റെ ചെറിയ ശതമാനം മാത്രമാണ് ചിലവാകുക. ഇതിനു പുറമെ, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യുന്നു. യാത്രക്കാര്‍ക്കും അത്യാവശ്യ വസ്തുക്കളുടെ നീക്കത്തിനുമായി ഇതു ഹൈവേകളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ നദികള്‍ 24 മണിക്കൂറും വ്യാപാരത്തിനായി തുറന്നിരിക്കുന്നു എന്ന പ്രസ്താവന കൂടിയാണ് ബ്രഹ്മപുത്രയില്‍ ഒരുങ്ങുന്ന ലൈറ്റ് ഹൗസുകള്‍,' കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഗുവാഹത്തിയിലെ ലചിത് ഘട്ടില്‍ നടന്ന ശിലാസ്ഥാപന ചടങ്ങ്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ്ഹൗസസ് ആന്‍ഡ് ലൈറ്റ്ഷിപ്പുകളും, ഉള്‍നാടന്‍ ജല ഗതാഗത അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് സംഘടിപ്പിച്ചത്.
സാഗർ സൂര്യ, അമീൻ അസ്ലം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘ഡർബി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘കടകൻ’ എന്ന സിനിമയ്ക്ക് ശേഷം സജിൽ മമ്പാട് ഒരുക്കുന്ന ചിത്രമാണിത്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘര്‍ഷം മൂലം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതോടെ നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിൽ. ഈ സാഹചര്യത്തില്‍ വിമാനം റദ്ദാക്കുന്നതിനും, ചികിത്സാ ആവശ്യങ്ങള്‍ക്കും, ജീവഹാനിക്കും ട്രാവല്‍, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ എത്രത്തോളം ലഭിക്കുമെന്ന് നോക്കാം.
തിരുവനന്തപുരം, 05 മാര്‍ച്ച് 2026: മുന്‍നിര എഐ, ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി, തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) സംരംഭങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വട്ടപ്പാറയില്‍ സ്ഥിതി ചെയ്യുന്ന ശാന്തി മന്ദിരത്തിന് കിടക്കകള്‍, മെത്തകള്‍, വാട്ടര്‍ ഡിസ്പെന്‍സറുകള്‍, ടേബിളുകള്‍ എന്നിവ കൈമാറി. ഭവനരഹിതരായ വൃദ്ധരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുകയും അഭയം നല്‍കുകയും ചെയ്യുന്ന ശാന്തി മന്ദിരം, കേരള സര്‍ക്കാര്‍, കേരള പോലീസ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. സിഎസ്ആര്‍ സംരംഭത്തിന്റെ ഭാഗമായി, കെയര്‍ ഹോമിലെ താമസക്കാര്‍ക്ക് 50 കിടക്കകള്‍, 75 കസേരകള്‍, 6 ഡൈനിംഗ് ഡെസ്കുകള്‍, വാട്ടര്‍ ഡിസ്പെന്‍സറുകള്‍ എന്നിവ സംഭാവന ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍ദ്ധനരും , ഭവനരഹിതരുമായ ആളുകള്‍ക്ക് ശാന്തി മന്ദിരം പരിചരണവും അഭയവും നല്കി വരുന്നു. കോടതി ഉത്തരവുകള്‍ വഴി പോലീസ് സ്റ്റേഷനുകളിലൂടെ കൈമാറുന്ന അഗതികള്‍, ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ അന്തേവാസികള്‍ ആയിരുന്നവര്‍, മാനസിക ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി നഗരത്തില്‍ അലഞ്ഞുതിരിയുന്ന ഉപേക്ഷിക്കപ്പെട്ടവര്‍, ഭവനരഹിതര്‍ എന്നിവരാണ് ശാന്തി മന്ദിരത്തിലെ അന്തേവാസികള്‍. കെയര്‍ ഹോം നടത്തുന്ന ശാന്തി മന്ദിരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് യുഎസ് ടി യുടെ സിഎസ്ആര്‍ പ്രവര്‍ത്തകര്‍ സഹായം എത്തിച്ചത്. യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള യുഎസ് ടി ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിലാണ് കിടക്കകള്‍, മെത്തകള്‍, വാട്ടര്‍ ഡിസ്പെന്സര്, ടേബിളുകള്‍ എന്നിവയുടെ കൈമാറ്റം നടന്നത്. ''ഭവനരഹിതര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും പരിചരണം നല്കി വരുന്ന ശാന്തി മന്ദിരത്തിലെ അന്തേവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി മെത്തകള്‍, കിടക്കകള്‍, മേശകള്‍, കസേരകള്‍, വാട്ടര്‍ ഡിസ്പെന്‍സറുകള്‍ എന്നിവ നല്കി അവരെ പിന്തുണയ്ക്കാന്‍ കഴിയുന്നതില്‍ യുഎസ് ടിയ്ക്ക് സന്തോഷമുണ്ട്. അത്യാവശ്യ സാമഗ്രികള്‍ സംഭരിക്കാനും കൈമാറാനും ഞങ്ങളുടെ സിഎസ്ആര്‍ ടീം വേഗത്തില്‍ പ്രവര്‍ത്തിച്ചു. അത്യാവശ്യക്കാരെ സഹായിക്കുന്നതിനായി ഞങ്ങളുടെ സി എസ് ആര് പ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്,'' യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന് പറഞ്ഞു. യു എസ് ടി വര്‍ക്ക്പ്ലേസ് മാനേജ്മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന് മോഹന്‍കുമാര്‍; ഇന്ത്യ, അപാക് മേഖല സിഎസ്ആര്‍ ലീഡ് വിനീത് മോഹനന്; സിഎസ്ആര്‍ അംബാസഡര്‍ നന്ദ് സുന്ദരം; പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് കേരള സീനിയര്‍ ലീഡ് റോഷ്നി ദാസ് കെ എന്നിവരും ശാന്തി മന്ദിരത്തിനു ആവശ്യമായ സാമഗ്രികള്‍ കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.
ടെക് ഭീമനായ ആമസോണ്‍ അടുത്ത കാലത്താണ് 16,000 ജീവനക്കാരെ പിരിച്ചുവിട്ടത്. ആമസോണിന്റെ പിരിച്ചുവിടല്‍ കോര്‍പറേറ്റ് ലോകത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ആമസോണിന് പിന്നാലെ ലോകമെമ്പാടുമുള്ള നിരവധി കമ്പനികളാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ (എഐ) സ്വാധീന ഫലമായാണ് ഈ പിരിച്ചുവിടല്‍ എന്നാണ് ടെക് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സങ്കീര്‍ണമായ ജോലികള്‍ പോലും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്തു
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ദുബൈയിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് സൗജന്യ താമസമൊരുക്കി നടൻ സോനു സൂദ്. മുൻപ് കോവിഡ് കാലത്തും പഞ്ചാബ്
ഇറാനിയന്‍ കപ്പലിന് നേരെ യുഎസ് ആക്രമണം: മോദി സര്‍ക്കാരിന്റെ തന്ത്രപരമായ പരാജയം വെളിവാകുന്നു; എസ്ഡിപിഐ
ന്യൂഡല്‍ഹി: കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി ഇറാനിയന്‍ ഫ്രിഗേറ്റ് 'ഐആര്‍ഐഎസ് ദെന'യെ (IRIS Dena) ക്രൂരമായി മുക്കി താഴ്ത്തിയ നടപടിയെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സീതാറാം കൊയ്വാള്‍ ശക്തമായി അപലപിച്ചു. സാമ്രാജ്യത്വ ധിക്കാരത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഈ നീക്കമെന്നും, നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക സുസ്ഥിരതയും സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെബ്രുവരി 18 മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന ഇന്ത്യയുടെ 'മിലന് 2026' (MILAN 2026) അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിലും നാവിക അഭ്യാസത്തിലും വിശിഷ്ടാതിഥിയായി പങ്കെടുത്ത കപ്പലാണിത്. മടക്കയാത്രയില്‍ ശ്രീലങ്കയ്ക്ക് സമീപമുള്ള അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച് വഞ്ചനാപരമായ രീതിയില്‍ ഈ കപ്പല്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഇതിന്റെ ഫലമായി കുറഞ്ഞത് 87 ജീവനുകള്‍ നഷ്ടപ്പെടുകയും ഡസന്‍ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. മാര്‍ച്ച് നാലിന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് (Pete Hegseth) ഈ ആക്രമണം സ്ഥിരീകരിച്ചത് വഴി, ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അന്താരാഷ്ട്ര നിയമങ്ങളെ പരിഹസിക്കുന്നതാണെന്നും വ്യക്തമാകുന്നു. ഇറാനെതിരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളുടെ ഭാഗമായി നമ്മുടെ അയല്പക്കത്തെ അവര്‍ യുദ്ധക്കളമാക്കി മാറ്റുകയാണ്. ഈ ഹീനമായ കുറ്റകൃത്യത്തില്‍ മോദി സര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്തമുണ്ട്. 'ക്വാഡ്' (Quad) സഖ്യത്തിലൂടെ വാഷിങ്ടണുമായി ബന്ധം ശക്തമാക്കുമ്പോള്‍ തന്നെ ഇറാനിയന്‍ കപ്പലുകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് വഴി, ഇന്ത്യ നമ്മുടെ സമുദ്രമേഖല വിദേശശക്തികള്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണ്. നമ്മുടെ തീരങ്ങളില്‍ നിന്ന് ഏതാനും മൈലുകള്‍ മാത്രം അകലെ ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നത് വെറുമൊരു വീഴ്ചയല്ല, മറിച്ച് അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനികാധിപത്യത്തോടുള്ള ഒത്തുതീര്‍പ്പാണ്. ഇന്ത്യയുടെ ചേരിചേരാ പാരമ്പര്യത്തെയും 'അയല്‍പക്കത്തിന് മുന്‍ഗണന' എന്ന നയത്തെയും ഇത് വഞ്ചിക്കുന്നു. എന്തുകൊണ്ട് നമ്മുടെ സര്‍ക്കാരിന് ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചില്ല അല്ലെങ്കില്‍ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല? ശ്രീലങ്കന്‍ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുമ്പോഴും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഊര്‍ജ്ജ സുരക്ഷാ രംഗത്ത് പ്രധാന പങ്കാളിയായ ഇറാനുമായുള്ള ബന്ധത്തെ ഈ സംഭവം ദോഷകരമായി ബാധിക്കും. ദക്ഷിണേഷ്യയെ മുഴുവന്‍ വിഴുങ്ങാന്‍ സാധ്യതയുള്ള ഒരു യുദ്ധത്തിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുന്നു. മോദി സര്‍ക്കാരിന്റെ പങ്ക് സംബന്ധിച്ച് ഉടനടി പാര്‍ലമെന്ററി അന്വേഷണം നടത്തണമെന്നും, യുഎസ് സൈനിക പ്രതിനിധികളെ പുറത്താക്കണമെന്നും, ഈ കടല്‍ക്കൊള്ളയ്ക്കെതിരെ ഇറാനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും സീതാറാം കൊയ് വാള് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തേക്കാള്‍ വിദേശ ശക്തികളുടെ ദാസ്യവേലയ്ക്ക് മുന്‍ഗണന നല്കുന്ന സര്‍ക്കാരിന്റെ കൈകളില്‍ ആ നാവികരുടെ രക്തം പുരണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവതിയെ ബസിൽ വെച്ച് ശല്യം ചെയ്തെന്ന കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ
യുവതിയെ ശല്യം ചെയ്തെന്ന കേസിലെ പ്രതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമൽകുമാറിനെ വർക്കലയിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ വിമലിന് മനോവിഷമമുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
യൂട്യൂബേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി നടി രമ്യ പണിക്കർ രംഗത്ത്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സിനിമ- സീരിയൽ താരങ്ങളുടെ ദൃശ്യങ്ങൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തതിനെ തുടർന്ന് നേരിട്ട രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കെതിരെ മുൻ ബിഗ് ബോസ് സഹമത്സരാർത്ഥിയായ അഖിൽ മാരാർ. മതത്തെ അപമാനിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളെ അവഗണിച്ച് സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകി ജീവിക്കാൻ റെനീഷയ്ക്ക് അഖിൽ മാരാർ നിർദ്ദേശം നൽകി. 'ഒപ്പമുണ്ട്..നെഗറ്റിവിറ്റി നിനക്കല്ല നിന്നെ എതിര്‍ക്കുന്നതിലൂടെ നിന്റെ സമൂഹത്തിനാണ്. മതത്തെ അപമാനിക്കാന്‍ നടക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ നിന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്ത് സുഖമായി ജീവിക്കൂ..', എന്നായിരുന്നു അഖിൽ മാരാരുടെ കമന്റ്. കഴിഞ്ഞ മാർച്ച് 3-നാണ് റെനീഷ ആറ്റുകാൽ പൊങ്കാലയിൽ ആദ്യമായി പങ്കെടുത്തത്. ഭക്തിയോടും നിറഞ്ഞ കണ്ണുകളോടെയും പൊങ്കാല കലത്തിന് മുന്നിൽ പ്രാർത്ഥിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോമ്പുകാലത്ത് ഇത് വേണമായിരുന്നോ എന്നും മതം മാറിക്കൂടെ എന്നുമുള്ള ചോദ്യങ്ങളടക്കം ഉയർത്തിക്കൊണ്ട് നിരവധി സൈബർ ആക്രമണങ്ങൾ റെനീഷയ്ക്ക് നേരിടേണ്ടി വന്നത്. വിമർശനങ്ങൾ ശക്തമായതോടെ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് റെനീഷ ഒരു വീഡിയോ പങ്കുവെച്ചു. നൂറ് ശതമാനം വിശ്വാസത്തോടും പ്രാർത്ഥനയോടും കൂടിയാണ് താൻ പൊങ്കാലയിട്ടതെന്നും എല്ലാ മതഗ്രന്ഥങ്ങളും ഒരേ കാര്യമാണ് പഠിപ്പിക്കുന്നതെന്നും അവർ ഊന്നിപ്പറഞ്ഞു. റെനീഷയുടെ ഈ മറുപടി കേരളക്കര ഇരുകയ്യും നീട്ടി സ്വീകരിക്കുകയും വലിയ ജനപിന്തുണ നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് മലയാളം സീസൺ 5-ലെ വിജയിയായ അഖിൽ മാരാർ റെനീഷയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എത്തിയത്. ഒപ്പമുണ്ട്.. നെഗറ്റീവിറ്റി നിനക്കല്ല നിന്നെ എതിര്‍ക്കുന്നതിലൂടെ നിന്റെ സമൂഹത്തിനാണ്. മതത്തെ അപമാനിക്കാന്‍ നടക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ നിന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്ത് സുഖമായി ജീവിക്കൂ.. എന്നായിരുന്നു അഖിൽ മാരാരുടെ കമന്റ്. താൻ എന്നും റെനീഷയോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പിഎസ്സിയിൽ 35 തസ്തികകൾ, 436 ഹെൽത്ത് ഇൻസ്പെക്റ്റർ തസ്തികകളും; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇതാ
തിരുവനന്തപുരം: നിർണായക തീരുമാനങ്ങളുമായി സംസ്ഥാന മന്ത്രിസഭയുടെ യോഗം. വിവിധ വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ടിക്കുകയും പുതിയ ടെണ്ടറുകൾക്ക് അനുമതി നൽകുകയും ഉൾപ്പെടെ ചെയ്തു കൊണ്ടാണ് യോഗം പൂർത്തിയായത്. ഹെൽത്ത് ഇൻസ്പെക്റ്റർ തസ്തിക, പിഎസ്സിയിലെ തസ്തികൾ എന്നിവയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക പേജിലെ ഫേസ്ബുക്ക് പോസ്റ്റ്: മന്ത്രിസഭായോഗ തീരുമാനങ്ങൾ (05/03/2026)------436 ഹെൽത്ത് ഇൻസ്പെക്റ്റര്‍ തസ്തികള്‍ ഹെൽത്ത് ഇൻസ്പെക്ടര്‍
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ നരേന്ദ്ര മോദിയും ഇമ്മാനുവൽ മക്രോണും ആശങ്ക പ്രകടിപ്പിച്ചു. ടെലിഫോൺ ചർച്ചയിൽ, സമാധാനം പുനഃസ്ഥാപിക്കാൻ സംയുക്തമായി പ്രവർത്തിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു
ക്രിസ്പി അച്ചപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം!
ക്രിസ്പി അച്ചപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം!
ആലപ്പുഴ: സംസ്ഥാന
ബിടിഎസ് ബിഗ് കം ബാക്ക്, കോൺസേർട്ടിന്റെ ആവേശകരമായ ട്രെയിലർ പുറത്ത്
ആരാധകർ കാത്തിരുന്ന ദക്ഷിണേന്ത്യൻ കെ-പോപ്പ് ഇതിഹാസങ്ങളായ ബിടിഎസ് സൈനിക സേവനത്തിന് ശേഷം പൂർണ്ണ രൂപത്തിൽ തിരിച്ചെത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന 'ബിടിഎസ് ദി കംബാക്ക് ലൈവ് | അരിരംഗ്' എന്ന കോൺസേർട്ടിന്റെ ആവേശകരമായ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ലക്ഷക്കണക്കിന് ഭക്തർ പങ്കെടുത്ത പൊങ്കല മഹോത്സവത്തിനാണ് അനന്തപുരി സാക്ഷിയായത്. വളരെ ഭംഗിയായി ആറ്റുകാൽ പൊങ്കാല നടത്താൻ മുന്നിൽ
പ്രി യതാരം നവ്യ നായർ അവധിക്കാലം ആഘോഷിക്കുന്നതിനിടെയുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഞ്ഞിൽ കുട്ടികളെപ്പോലെ കളിക്കുകയും മഞ്ഞ് വാരി കഴിക്കുകയും ചെയ്യുന്ന നവ്യയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നടി കുറിച്ച ചിന്തകൾ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പും ഏറെ ശ്രദ്ധ നേടുന്നുണ്ട്. തന്റെ ഉള്ളിലെ കുട്ടിയെ വീണ്ടെടുത്ത നിമിഷങ്ങളാണിതെന്നും ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കണമെന്നും നടി പറയുന്നു. വൈറലായ വീഡിയോയിൽ, നവ്യ മഞ്ഞ് വാരി കഴിക്കുകയും നല്ല ടേസ്റ്റുണ്ടെന്ന് പറയുകയും ചെയ്യുന്നത് കാണാം. നവ്യയുടെ കുട്ടിക്കളി കണ്ടുകൊണ്ട്, മാനസിക രോഗത്തിന്റെ പല അവസ്ഥാന്തരങ്ങളും നമ്മള് കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും മാരകമായ വെര്ഷന് ഇതാദ്യ, എന്ന് സുഹൃത്ത് തമാശരൂപേണ പറയുന്നതും വീഡിയോയിൽ കേൾക്കാം. തമാശരൂപേണയുള്ള ഈ പരാമർശങ്ങൾ വീഡിയോയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നുണ്ട്. നിലവിൽ ചലച്ചിത്ര അഭിനയത്തിലും റിയാലിറ്റി ഷോകളിലെ വിധികർത്താവായും സജീവമായ നവ്യ, സമൂഹമാധ്യമങ്ങളിലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വീഡിയോയോടൊപ്പം നടി പങ്കുവെച്ച കുറിപ്പിൽ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ കരിയർ ആരംഭിച്ചതിനെക്കുറിച്ചും ചെറുപ്രായത്തിൽ പ്രൊഫഷണൽ ലോകത്തേക്ക് കടന്നുവന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ചില ശാന്തമായ നിമിഷങ്ങളിൽ, ഒരു നടിയായി ആരും കാണാത്തപ്പോൾ, തന്റെ ഉള്ളിലെ കുട്ടിയെ താൻ വീണ്ടും കണ്ടെത്തുന്നു എന്ന് നവ്യ കുറിച്ചു. ഈ നിമിഷങ്ങളെ താൻ ഏറെ വിലമതിക്കുന്നുവെന്നും, ചെറിയ കാര്യങ്ങളാണെങ്കിലും സ്വന്തം രീതിയിൽ ചെയ്യുന്നത് ആസ്വദിക്കുന്നുവെന്നും അവർ പറയുന്നു. മറ്റൊരാളെയും വേദനിപ്പിക്കാതെ, മറ്റുള്ളവർ എന്തു പറയും എന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കാതെ, ഹൃദയത്തെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നും ഉള്ളിലെ കുട്ടിയെ പരിപോഷിപ്പിക്കണമെന്നും നവ്യ ആരാധകരോട് ആഹ്വാനം ചെയ്യുന്നു.
ട്രേഡ് യൂണിയനുകള്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

29 C