വയനാട് ടൗൺഷിപ്പിലെ 100 വീടുകൾക്കായി കൈമാറിയ 20 കോടി രൂപയുടെ കണക്കുകൾ ഡിവൈഎഫ്ഐ പുറത്തുവിട്ടു. വി കെ സനോജ് രസീതുകൾ സഹിതം ഫേസ്ബുക്കിൽ വിശദീകരണം നൽകിയതോടെ യൂത്ത് കോൺഗ്രസ് ട്രോളുകൾ ഏറ്റുവാങ്ങുകയാണ്.
ഇറാനെതിരായ സൈനിക നീക്കം പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇസ്രായേലിനും അമേരിക്കയ്ക്കും നേരെയുള്ള ആക്രമണം തടയാനാണ് ഈ മുൻകൂർ നടപടിയെന്നും, ഇറാന്റെ നേതൃനിര ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇറാനിലേക്ക് നിലവിൽ കരസേനയെ അയക്കാൻ പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി, എന്നാൽ മറ്റ് സൈനിക ഓപ്ഷനുകൾ തള്ളിക്കളയുന്നില്ല. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'ക്ക് ആവശ്യമായ ആയുധങ്ങൾ രാജ്യത്തിന്റെ പക്കലുണ്ടെന്നും അധികൃതർ അറിയിച്ചു.
കൊച്ചി: സഭാതര്‍ക്ക സമവായ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍വച്ച് സഭാ തലവന്മാരെ കാണാന്‍ കളമൊരുങ്ങുന്നു. തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 നു കേരളത്തില്‍ വരുമ്പോള്‍ യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. മലങ്കര സഭാ തര്‍ക്കത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി ഇടപെടാന്‍ തയാറാണെന്നു പ്രധാനമന്ത്രി ഡല്‍ഹിയില്‍ പാത്രിയര്‍ക്കീസ് ബാവയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് എന്നിവരും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു. ഈ ചര്‍ച്ചയുടെ തുടര്‍ച്ചയായാണു കേരളത്തില്‍ വച്ചുതന്നെ ഇരു സഭാതലവന്മാരുമായുള്ള കൂടിക്കാഴ്ച. ഇതര സഭകളുടെ തലവന്മാരുമായും കൂടിക്കാഴ്ച ബി.ജെ.പി. നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് മുന്‍കൈയെടുത്താണു ഇരുസഭകളുമായി ചര്‍ച്ചകള്‍ക്കു തുടക്കംകുറിച്ചത്. മലങ്കരസഭ ഒന്നാണെന്നും 1934 ലെ സഭാ ഭരണഘടനയും കോടതി വിധികളും പ്രകാരം യാക്കോബായ സഭയിലുള്ളവരെ സ്വീകരിക്കാന്‍ തയാറാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ ബി.ജെ.പി. നേതൃത്വത്തേയും സാബു എം. ജേക്കബിനെയും നിലപാട് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇരുപക്ഷത്തിന്റെയും അന്തസ് മാനിച്ചുള്ള സമവായത്തിനു തയാറാണെന്നാണു യാക്കോബായ സഭാ നേതൃത്വത്തിന്റെ നിലപാട്. സഭകള്‍ തമ്മിലുള്ള ഐക്യം എന്നു പ്രധാനമന്ത്രി പറഞ്ഞതു ലയനമല്ല, ഐക്യത്തോടെ ഇരുസഭകളായി നിലനില്ക്കുക എന്നതാണെന്നും അവര്‍ പറയുന്നു. നൂറ്റാണ്ടു പിന്നിട്ട തര്‍ക്കം കോടതിക്കു പുറത്തുവച്ചു പരിഹരിക്കണമെന്നാണു പ്രധാനമന്ത്രിയുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണു പ്രധാനമന്ത്രിയുടെ ഇടപെടലില്‍ ഇരുസഭകളുടെ അധ്യക്ഷരെ ഒരുമേശയ്ക്കുചുറ്റും ഇരുത്തിയുള്ള ചര്‍ച്ചയ്ക്കു ബി.ജെ.പി. ശ്രമിക്കുന്നത്. സഭാ തര്‍ക്കം ഇടതു - വലതു മുന്നണികള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും എന്നാല്‍, ഈ വിഷയം പരിഹരിക്കുന്നതില്‍ ബി.ജെ.പിക്കു രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ലെന്നാണു സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഇത്തരം തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുക എന്നതു മാത്രമാണു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജെബി പോള്‍
ആലപ്പുഴ : എസ്.എഫ്.ഐയുടെ പൂര്‍വരൂപമായ കെ.എസ്.എഫിന്റെ ആദ്യ സംസ്ഥാന സെക്രട്ടറി, രണ്ടുതവണ മന്ത്രി, നാലുതവണ എം.എല്‍.എ... സി.പി.എമ്മിന്റെ മുതിര്‍ന്നനേതാവ് ജി. സുധാകരന് ഇനി എങ്ങോട്ടെന്ന ഉദ്വേഗത്തിലാണു രാഷ്ട്രീയകേരളം. പ്രത്യേകിച്ച്, നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ. വിവിധ പരിപാടികളിലേക്കു സുധാകരനെ സമീപകാലത്തു ക്ഷണിച്ച കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ അടുത്ത നീക്കമറിയാനുള്ള കാത്തിരിപ്പിലാണ്. സുധാകരന് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തയാറായാല്‍ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറായേക്കും. സുധാകരനുമായി ബന്ധം സ്ഥാപിക്കാനായാല്‍ പല മണ്ഡലങ്ങളിലും യു.ഡി.എഫിന് ഗുണമാകുമെന്ന് കണക്കുകൂട്ടുന്നവരാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പടെയുള്ളവര്‍. സി.പി.എമ്മില്‍ ഏറെക്കാലമായി സുധാകരനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. എന്നാല്‍, പാര്‍ട്ടിയില്‍ പലപ്പോഴും ഭിന്നസ്വരമുയര്‍ത്തുന്ന സുധാകരനെ അതിന് പ്രേരിപ്പിക്കുന്നതെന്തെന്ന് പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാറില്ല. ആലപ്പുഴയിലെ പാര്‍ട്ടിയില്‍ നേരിടുന്ന അവഗണന മാത്രമല്ല, തനിക്കുനേരേ നിരന്തരമുണ്ടാകുന്ന അധിക്ഷേപങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോഴൊന്നും നേതൃത്വം ഗൗരവത്തോടെ ഇടപെട്ട് നടപടി സ്വീകരിച്ചില്ല. അഞ്ചുവര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാതിരുന്നതിനു പുറമേ, അമ്പലപ്പുഴ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പേരുള്ള ശിലാഫലകം എടുത്തുമാറ്റിയതുള്‍പ്പടെ അടുപ്പക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവുമൊടുവില്‍, സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ നടത്തിയ പരിഹാസരൂപേണയുള്ള പ്രതികരണം അദ്ദേഹത്തിന് താങ്ങാനാകുന്നതിനപ്പുറമായി. പ്രായപരിധിയുടെ പേരില്‍ സംസ്ഥാനസമിതിയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് പാര്‍ട്ടി പരിപാടികളില്‍നിന്നു തന്നെ മാറ്റിനിര്‍ത്തിയതെന്നു സുധാകരന് കുറ്റപ്പെടുത്തുന്നു. അഴിമതിരഹിത പ്രതിഛായയുള്ള തന്നോട് കാണിക്കുന്നത് ക്രൂരമായ അനീതിയാണെന്നും ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആര്. നാസറും ചേര്‍ന്ന് തന്നെ ബോധപൂര്‍വം ഒതുക്കുകയാണെന്നുമുള്ള വികാരം സുധാകരന് പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ നേരിടേണ്ടിവന്ന സൈബര്‍ ആക്രമണങ്ങളില്‍ നേതൃത്വത്തിന്റെ മൗനം അദ്ദേഹത്തെ വേദനിപ്പിച്ചു. എം.എ. ബേബിയേക്കാള്‍ സീനിയോറിറ്റിയുള്ള തനിക്ക് ഒരു ബ്രാഞ്ച് അംഗമെന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്ന് പരിതപിച്ചു. അവഗണന അതിരുകടന്നെന്ന തോന്നലാണ് ഇപ്പോഴത്തെ നിലപാടിലേക്ക് സുധാകരനെ എത്തിച്ചത്. സുധാകരനു വലിയ ഹൃദയവേദനയാണ് പാര്‍ട്ടി നല്‍കിയതെന്നും അദ്ദേഹം അര്‍ഹിക്കുന്ന പരിഗണന സി.പി.എം. നല്‍കേണ്ടതായിരുന്നെന്നുമാണ് കോണ്‍ഗ്രസ് നേതാവ് എം. ലിജുവിന്റെ പ്രതികരണം. കാലിന് പരുക്കേറ്റ് വിശ്രമത്തിലിരിക്കേ, സുധാകരനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയവരുടെ പട്ടിക പരിശോധിച്ചാല്‍ അദ്ദേഹത്തിന് പൊതുസമൂഹത്തിലുള്ള സ്വാധീനം വ്യക്തമാകും. - ജി. ഹരികൃഷ്ണന്
പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, അമേരിക്കൻ ഭരണകൂടം ഇറാനുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിനോട് വിശദീകരണം തേടി.
സി.പി.എം. വിമത കണ്വന്ഷന് ഇന്ന്; പി.കെ. ശശി ശ്രദ്ധാകേന്ദ്രം, ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി?
പാലക്കാട്: സി.പി.എം. നേതൃത്വത്തെ വെല്ലുവിളിച്ച് ഇന്നു പാലക്കാട്ട് വിമത കണ്വന്ഷന് നടക്കും. ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍ എം.എല്‍.എ. പി.കെ. ശശി പങ്കെടുക്കുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കണ്വന്ഷന് പി.കെ. ശശി ഉദ്ഘാടനം ചെയ്യുമെന്നാണു സൂചന. അതേസമയം, കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനം രാജിവച്ച ശശിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല. സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗമായ ശശി കുറച്ചു കാലമായി ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. കൊഴിഞ്ഞാമ്പാറയിലെ പാര്‍ട്ടി വിമതരാണ് കണ്വന്ഷന് നടത്തുന്നത്. ജില്ലയിലെ അതൃപ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരികയാണു ലക്ഷ്യം. വടക്കഞ്ചേരി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍നിന്നുള്‍പ്പെടെ പ്രവര്‍ത്തകര്‍ ഇന്നത്തെ പരിപാടിയിലെത്തുമെന്നു സൂചനയുണ്ട്. ഇതിനിടെ ഒറ്റപ്പാലത്ത് യുഡിഎഫിനായി പി കെ ശശി മത്സിക്കാനുള്ള സാദ്ധ്യതയേറി . യുഡിഎഫ് പിന്തുണയോടെ സിപിഐഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ശശി മത്സരിക്കുക. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ പി കെ ശശി സമീപിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി കോൺഗ്രസ് - മുസ്ലീം ലീഗ് നേതാക്കളെ സമീപിച്ചത്.
ആലപ്പുഴ: മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരന് പാര്‍ട്ടി വിടുമെന്നു സൂചന. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നും സുധാകരന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇന്ന് പത്രസമ്മേളനം നടത്തി കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് മത്സരിക്കില്ലെന്നു ഗോവിന്ദന് പരിഹാസരൂപേണ പ്രതികരിച്ചതാണ് ദീര്‍ഘകാലമായി നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തെ ഏറ്റവുമൊടുവില്‍ പ്രകോപിപ്പിച്ചത്. താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നു ഗോവിന്ദന് പത്രസമ്മേളനത്തില്‍ പറയുന്നതിന്റെയും തുടര്‍ന്ന് ചിരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സുധാകരന് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. മാധ്യമപ്രവര്‍ത്തകര്‍ പറവൂരിലെ വസതിയിലെത്തിയെങ്കിലും സുധാകരന് പ്രതികരിക്കാന്‍ തയാറായില്ല. ഇന്ന് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ പറയുമെന്ന് ഭാര്യ ജൂബിലി നവപ്രഭ മുഖേന അറിയിക്കുകയും ചെയ്തു. ഇതോടെ, 63 വര്‍ഷമായി സി.പി.എമ്മിന്റെ ഭാഗവും മുന്‍സംസ്ഥാനസമിതി അംഗവുമായ സുധാകരന് കടുത്തതീരുമാനം കൈക്കൊള്ളുമെന്ന അഭ്യൂഹം ശക്തമായി. സി.പി.എം. ജില്ലാ സെക്രട്ടറി ആര്. നാസര്‍ ഫോണില്‍ ബന്ധപ്പെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുധാകരന് അയഞ്ഞില്ല. പാര്‍ട്ടി അംഗത്വ ഫോം പൂരിപ്പിച്ച് നല്‍കില്ലെന്നു വ്യക്തമാക്കി. പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള സമയപരിധി എട്ടിന് അവസാനിക്കും. ഏഴിന് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തില്‍ ഇടപെടുമോയെന്നും രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. 'ജില്ലാ സെക്രട്ടറി തിരിഞ്ഞുനോക്കിയില്ല; സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു' സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: '2026 മെമ്പര്‍ഷിപ് സ്ക്രൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടിവന്നില്ല. 2022-ല്‍ സംസ്ഥാനസമിതിയില്‍നിന്ന് ഒഴിവായി. ആലപ്പുഴ ഡി.സിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരുകയാണ്. വീണ് പരുക്കേറ്റശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിനുശേഷം ബ്രാഞ്ചില്‍ വന്ന് പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണപോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതുപരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു, അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇ.എം.എസ്. ഹാളില്‍ നടത്തിയപ്പോള്‍, അടിയന്തരാവസ്ഥയുടെ ആദ്യകാലത്തുതന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദനവും ബി.ഐ.ആര്. കേസ് ഉള്‍പ്പടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളായ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല. എന്റെ അച്ഛനെവരെ ആക്ഷേപിച്ച് ഒരു എല്‍.സി. മെമ്പര്‍ പോസ്റ്റിട്ടു. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാനേതൃത്വത്തില്പ്പെട്ടയാള് സംസാരിച്ചതായി അറിഞ്ഞത്. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിതന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി, ഞാന്‍ ഒരു പരിഗണനയും അര്ഹിക്കുന്നയാളല്ലെന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അതുകേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസാലെ മെമ്പര്‍ഷിപ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും. എല്ലാവര്ക്കും ആശംസകള്‍, നന്ദി'.
വി.എസിന്റെ വിശ്വസ്തന് പാണക്കാട്ട് എത്തി
മലപ്പുറം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സന്തത സഹചാരിയും വിശ്വസ്തനും പഴ്സണല്‍ അസിസ്റ്റന്റുമായിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ടു. ഇന്നലെ രാവിലെ 11നാണ് മഞ്ഞളാംകുഴി അലി എം.എല്‍.എ, പി.കെ. ഫിറോസ് എന്നിവര്‍ക്കൊപ്പം പാണക്കാട്ടെത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചശേഷമാണ് പാണക്കാട്ടെത്തിയത്. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു പാണക്കാട്ടു വരണമെന്നതെന്നും അതിനു സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുരേഷ് പറഞ്ഞു. കേരളത്തിന്റെ മതേതരത്വത്തിന്റെ അംബാസഡര്‍മാരാണ് പാണക്കാട് തങ്ങള്മാര്. സാംസ്കാരിക ഇടമാണ് കൊടപ്പനക്കല്‍ തറവാട്-അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കൊള്ളയടിക്കപ്പെട്ട സംഭവത്തിനു പിന്നാലെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന രേഖകളും കാണാതായതായി കണ്ടെത്തല്‍. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ ഫയലുകളും രേഖകളും ബോര്‍ഡ് ആസ്ഥാനത്ത് ഇല്ലാതായതാണ് ഗുരുതര ആശങ്ക ഉയര്‍ത്തുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍, സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം തയാറാക്കുന്നതിനായി മുന്‍കാല നടപടികളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമ്പോഴാണ് അവ കാണാതായതായി അധികൃതര്‍ തിരിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മാത്രമല്ല, ഈ വിഷയത്തില്‍ ബോര്‍ഡ് കൈകാര്യം ചെയ്ത ഒരു രേഖ പോലും ആസ്ഥാനത്ത് ലഭ്യമല്ലെന്നാണ് വിവരം. രേഖകള്‍ എങ്ങനെ കാണാതായി, ആരെങ്കിലും മാറ്റിയതാണോ അല്ലെങ്കില്‍ നശിപ്പിച്ചതാണോ എന്നതില്‍ വ്യക്തതയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും രേഖകളുടെ ചുമതല വഹിച്ചവര്‍ക്കും ഇതുസംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാനായിട്ടില്ല. 2007ല്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ യുവതീപ്രവേശനം അനുവദിക്കാമെന്ന നിലപാട് കോടതിയെ അറിയിച്ചിരുന്നു. പിന്നീട് 2016ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്ന നിലപാട് കോടതിയില്‍ അറിയിച്ചു. എന്നാല്‍ 2016 ഡിസംബറില്‍ പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം എല്‍.ഡി.എഫ്. സര്‍ക്കാര്‍ വീണ്ടും നിലപാട് തിരുത്തി യുവതീപ്രവേശനം അനുവദിക്കാമെന്ന സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഈ നിലപാട് മാറ്റത്തിന് മുന്‍പായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല ക്ഷേത്രത്തിലെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന നിലപാട് സ്വീകരിച്ച് യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച രേഖകളാണ് കാണാതായിരിക്കുന്നത്.വിവിധ കോടതികളില്‍ കേസ് കൈകാര്യം ചെയ്ത അഭിഭാഷകരില്‍നിന്ന് രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ്. എന്നാല്‍, അവരില്‍നിന്ന് ലഭിക്കുക പകര്‍പ്പുകള്‍ മാത്രമായിരിക്കും. യഥാര്‍ഥ രേഖകള്‍ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പറയുന്നു.
അങ്കമാലി-ശബരി റെയില്‍ പദ്ധതി: ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതി
മൂവാറ്റുപുഴ: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം, അങ്കമാലി-ശബരി റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിനു ഭരണാനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിനാണ് അനുമതിയായത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അങ്കമാലി - ശബരി റെയില്‍ വേയുടെ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ മൊത്തം പദ്ധതി ചെലവായ 3,800.9 കോടി രൂപയുടെ 50% കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു. അംഗീകൃത അലൈന്മെന്റ് അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാനും വേഗത്തിലാക്കാനും റവന്യൂ വകുപ്പിന് നിര്‍ദേശം നല്കി. ഈ വിവരം റെയില്‍വേ മന്ത്രാലയത്തെയും അനുബന്ധ ഓഫീസുകളെയും അറിയിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ല കലക്ടര്‍മാര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ വിസ്തൃതിയുടെ വിശദാംശങ്ങള്‍ നേരത്തെ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടര്‍ ഭൂമിയും കോട്ടയം ജില്ലയിലെ കൊറ്ററപ്പിള്ളി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ 119.89 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്കി. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ 33.77.61 ഹെക്ടര്‍ ഭൂമി. ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിയമപ്രകാരമുള്ള വിജ്ഞാപനങ്ങളുടെ പ്രസിദ്ധീകരണവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ അധികാരികള്‍ക്ക് നിര്‍ദേശം നല്കി. സംസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്നമാണ് ശബരി റെയില്‍ പദ്ധതി. 111 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ശബരിപാത 1997 ലെ കേന്ദ്ര റെയില്‍വേ ബജറ്റിലാണ് പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂര്‍ത്തിയായത് അങ്കമാലിയില്‍നിന്നു കാലടിവരെ എട്ടു കിലോമീറ്റര്‍ മാത്രമാണ്. ആറു കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍ദിഷ്ട രാമപുരം റെയില്‍വേ സ്റ്റേഷന് വരെയാണ് കോട്ടയം ജില്ലയില്‍ റെയില്‍വേക്കായി കല്ലിട്ടിട്ടുള്ളത്. പിഴക് വരെ റവന്യു റെയില്‍വേ സംയുക്ത സര്‍വേയും പൂര്‍ത്തിയാക്കി. സ്ഥലമെടുപ്പ് വിജ്ഞാപനവും പുറപ്പെടുവിച്ചു. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയില്‍വേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിക്കുക. രാമപുരം മുതല്‍ എരുമേലി സ്റ്റേഷന് വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടത്തിയിട്ടുള്ളത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ മേലമ്പാറയിലാണ് ഈരാറ്റുപേട്ടയില്‍നിന്ന് ഏറ്റവും അടുത്ത സ്റ്റേഷന് വരിക. ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രത്തിലേക്കും വാഗമണ്ണിലേക്കും എത്തുന്നവര്‍ക്ക് ഈ സ്റ്റേഷനായിരിക്കും ഏറ്റവും അനുയോജ്യം. ഈരാറ്റുപേട്ട റോഡിലെ ചെമ്മലമറ്റത്തും സ്റ്റേഷന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് ജില്ലകളിലായി ആകെ 14 സ്റ്റേഷനുകളാകും ഉണ്ടാവുക. കോട്ടയം ജില്ലയില്‍ എരുമേലി, കാഞ്ഞിരപ്പള്ളി, ചെമ്മലമറ്റം, ഭരണങ്ങാനം, രാമപുരം, ഇടുക്കി ജില്ലയില്‍ കരിങ്കുന്നം, തൊടുപുഴ, എറണാകുളം ജില്ലയില്‍ വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, ഓടക്കാലി, പെരുമ്പാവൂര്‍, കാലടി, അങ്കമാലി എന്നിവിടങ്ങളില്‍ സ്റ്റേഷന് ഉണ്ടാകും.
ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ സൈബർ യുദ്ധത്തിലേക്ക് വ്യാപിച്ചതോടെ, ഇസ്രായേൽ മന്ത്രിമാർക്ക് ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കാൻ സുരക്ഷാ ഏജൻസികൾ നിർദ്ദേശം നൽകി.
വ്യക്തിപരമായ കാര്യത്തിന് സഹായമഭ്യർഥിച്ച് ഊരു തെണ്ടുന്ന ആരോഗ്യവാന്മാർ അല്ലാഹു നൽകിയ അധ്വാനശേഷിയെ അവഹേളിക്കുകയാണ് ചെയ്യുന്നത്.
കനലുകള്‍ക്കിടയിലെ പ്രവാസ ജീവിതം
ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിജീവന ശേഷി ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുമ്പോഴും യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഏത് വലിയ പ്രതിസന്ധിയെയും മറികടക്കാനുള്ള സാമ്പത്തികവും ഭരണപരവുമായ കരുത്ത് ഈ രാജ്യങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് ലോകം സ്തംഭിച്ചു നിന്നപ്പോള്‍ ഏറ്റവും വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത് ഗള്‍ഫ് രാജ്യങ്ങളായിരുന്നു.
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?
പാറ്റ്ന: ബിഹാർ രാഷ്ട്രീയത്തിൽ സമൂലമായ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് മാറാൻ ആലോചിക്കുന്നുവെന്നാണ് വിവരം. അദ്ദേഹം ഉടൻ രാജിവെച്ചേക്കുമെന്നും, മകൻ നിശാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പദവി ബിജെപിക്ക് ലഭിച്ചേക്കും; സമ്രാട്ട് ചൗധരി, നിത്യാനന്ദ് റായ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടാണ് ഈ മാറ്റങ്ങളെന്നാണ് വിവരം.
വ്യോമപാത അടച്ചതിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ വിസ കാലാവധി കഴിഞ്ഞവർക്ക് ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി. ഇതോടൊപ്പം, പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കാൻ നോർക്ക പ്രത്യേക സഹായ കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്.
റംസാന് നിലാവ്: 1,018 രൂപയുടെ കിറ്റ് 786 രൂപക്കു നല്കാന് സപ്ലൈകോ
കിറ്റില്‍ 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
വയനാട് ഫണ്ട്: കോണ്‍ഗ്രസ് പിരിച്ച തുകയെത്രയെന്ന ചോദ്യവുമായി ഡി വൈ എഫ് ഐ
നല്കിയ 20 കോടിയുടെ കണക്ക് പുറത്തുവിട്ട് ഡി വൈ എഫ് ഐ
യുഎഇയില്‍ സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി; ഇനി തുറക്കുക മാര്‍ച്ച് 23ന്
ദുബായ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തുടനീളം വസന്തകാല അവധി ഒരാഴ്ച മുന്‍പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇതനുസരിച്ച് മാര്‍ച്ച് 9 തിങ്കളാഴ്ച മുതല്‍ സ്കൂള്‍ അവധി ആരംഭിക്കും. പൊതു, സ്വകാര്യ സ്കൂളുകളിലെയും സര്‍വകലാശാലകളിലെയും എല്ലാ വിദ്യാര്‍ഥികള്‍ക്കും അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കും രണ്ടാഴ്ചത്തെ അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള ഒരാഴ്ചത്തെ വിദൂര പഠനത്തിനും അക്കാദമിക് കലണ്ടറിലെ ചെറിയ മാറ്റങ്ങള്‍ക്കും ശേഷമാണ് തീരുമാനം. മാര്‍ച്ച് 9 വരെ റിമോട്ട് ക്ലാസുകള്‍ മാത്രമാണ് ഉണ്ടാവുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് റിമോട്ട് ക്ലാസുകളിലേക്ക് മാറിയത്.
കൊല്‍ക്കത്ത: ലോകകപ്പിന്റെ സെമി ഫൈനലില്‍ വീണ്ടും ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കന്‍ കണ്ണീര്. ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്പേര് ഒരിക്കല്‍ കൂടി പ്രോട്ടീസ് നിരയുടെ ശിരസ്സില്‍. ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും തോല്‍വിയറിയാതെ തകര്‍ത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ ഒരിക്കല്‍ കൂടി സെമിയില്‍ കാലിടറി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ശക്തരായിരുന്ന പ്രോട്ടീസിന് പക്ഷേ നിര്‍ണായകമായ ടി20 ലോകകപ്പ് സെമിയില്‍ ആ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഫലമോ ഒമ്പതു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ന്യൂസീലന്‍ഡ് ഫൈനലില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മാര്‍കോ ജാന്‍സന്റെ (30 പന്തില്‍ പുറത്താവാതെ 55) പ്രകടനമാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. പ്രോട്ടീസ് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഫിന് അലന് (33 പന്തില്‍ പുറത്തായാതെ 100) നേടിയ സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഫിന് അലന്റെയും ടിം സെയ്ഫെര്‍ട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന്റെ ജയം അനായാസമാക്കിയത്. ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് കുറിച്ച അലന് വെറും 33 പന്തില്‍ നിന്ന് എട്ടു സിക്സും 10 ഫോറുമടക്കം 100* റണ്‍സോടെ പുറത്താകാതെ നിന്നു. 33 പന്തുകള്‍ നേരിട്ട സെയ്ഫെര്‍ട്ട് 58 റണ്‍സെടുത്തു. രചിന് രവീന്ദ്ര 13* റണ്‍സോടെ പുറത്താകാതെ നിന്നു. ഗംഭീര തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ടിം സീഫെര്‍ട്ട് (33 പന്തില്‍ 58) അലന് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ 117 റണ്‍സ് ചേര്‍ത്തു. അപ്പോള്‍ തന്നെ ന്യൂസിലന്‍ഡ് വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ പത്താം ഓവറില്‍ സീഫെര്‍ട്ടിനെ കഗിസോ റബാദ ബൗള്‍ഡാക്കി. 33 പന്തുകള്‍ന നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി. സീഫെര്‍ട്ട് മടങ്ങിയെങ്കിലും രചിന് രവീന്ദ്രയെ കൂട്ടുപിടിച്ച് അലന് കിവീസിനെ വിജയത്തിലേക്ക് നയിച്ചു. എട്ട് വിക്സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയാണ് അലന് പൂര്‍ത്തിയാക്കിയത്. ഐസിസി ഫുള്‍ ടൈം മെമ്പര്‍ ടീമിനെതിരെ ഒരു താരം നേടുന്ന വേഗമേറിയ സെഞ്ചുറി കൂടിയാണിത്. ഗ്രൂപ്പ് ഘട്ടത്തില്‍ പരസ്പരം കളിച്ചപ്പോള്‍ അധികം ബുദ്ധിമുട്ടില്ലാതെയാണ് ദക്ഷിണാഫ്രിക്ക ന്യൂസീലന്‍ഡിനെ കീഴടക്കിയത്. അന്ന് വെടിക്കെട്ട് ബാറ്റിങ്ങോടെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് ടീമിനെ ജയത്തിലേക്കു നയിച്ചത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ പ്രോട്ടീസ് എല്ലാ മേഖലയിലും നിരാശപ്പെടുത്തി. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനല്‍ കളിച്ച പ്രോട്ടീസിന് അങ്ങനെ ഇത്തവണ സെമിയില്‍ മടക്കം. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് നേരിടും. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പ്രതിരോധത്തിലായ മത്സരമായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 10.2 ഓവറില്‍ അഞ്ചിന് 77 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ 169 റണ്‍സിലെത്തിച്ചത് മാര്‍ക്കോ യാന്‍സന്റെയും ട്രിസ്റ്റന്‍ സ്റ്റബ്ബ്സിന്റെയും കടന്നാക്രമണമാണ്. 30 പന്തില്‍ നിന്ന് അഞ്ചു സിക്സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന യാന്‍സനാണ് പ്രോട്ടീസിന്റെ ടോപ് സ്കോറര്‍. 27 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 34 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 24 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്ബ്സും ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഓവറില്‍ തന്നെ കിവീസ് ഞെട്ടിച്ചു. ഓഫ് ബ്രേക്ക് ബൗളര്‍ കോള്‍ മക്കോണ്‍ചി എറിഞ്ഞ ഓവറില്‍ ക്വിന്റണ്‍ ഡിക്കോക്കും (8 പന്തില്‍ 10), റയാന് റിക്കെല്‍റ്റണും (0) വീണു. പിന്നീട് മൂന്നാം വിക്കറ്റില്‍ ബ്രെവിസും ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്വും ചേര്‍ന്നുളള രക്ഷാപ്രവര്‍ത്തനം. എട്ടാം ഓവറില്‍ മാര്‍ക്രത്തെ വീഴ്ത്തി രചിന് രവീന്ദ്രയുടെ ഇടംകൈയന്‍ സ്പിന്‍. സ്കോര്‍ ചെയ്യാന്‍ നന്നേ ബുദ്ധിമുട്ടിയ പ്രോട്ടീസ് ക്യാപ്റ്റന്‍ 20 പന്തില്‍ നിന്ന് 18 റണ്‍സേ നേടാനായുള്ളൂ. പിന്നാലെയെത്തിയ ഡേവിഡ് മില്ലറെയും (6 പന്തില്‍ 6) മടക്കിയ രവീന്ദ്ര പ്രോട്ടീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറില്‍ ബ്രെവിസിനെ ജെയിംസ് നീഷാമും വീഴ്ത്തിയതോടെ 10.2 ഓവറില്‍ അഞ്ചിന് 77 റണ്‍സെന്ന ദയനീയ അവസ്ഥയിലായി പ്രോട്ടീസ്. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് - മാര്‍ക്കോ യാന്സന് സഖ്യം ദക്ഷിണാഫ്രിക്കയെ ചുമലിലേറ്റി. 47 പന്തില്‍ നിന്ന് 73 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ടിന്റെ ബലത്തിലാണ് പ്രോട്ടീസ് സ്കോര്‍ 150 കടന്നത്. ന്യൂസീലന്‍ഡിനായി മാറ്റ് ഹെന്റി, കോള്‍ മക്കോണ്‍ചി, രചിന് രവീന്ദ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
സർക്കാരുമായി ചർച്ച; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം നിർത്തിവച്ചു
സർക്കാരുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനമെന്ന് കെജിഎംസിടിഎ (KGMCTA) അറിയിച്ചു. ഒരാഴ്ചത്തേക്കാണ് സമരം നിർത്തിവച്ചത്. ഇതോടെ ഒപി, അധ്യയനം, ശസ്ത്രക്രിയ എന്നിവ പുനരാംരംഭിക്കും.
നടന് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'എറിക്'; മാര്‍ച്ച് 6 ന് തിയറ്ററുകളില്‍
പ്രശസ്ത നടൻ ശങ്കർ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം
വിഴിഞ്ഞം: കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് ദാരുണമായി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ് (30) ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.19-ഓടെ മുക്കോല-വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫീസിന് എതിർവശത്തുള്ള പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഇലക്ട്രീഷ്യനായും സൗണ്ട് സിസ്റ്റം ഓപ്പറേറ്ററായും ജോലി നോക്കുകയായിരുന്ന വർഗീസ്, മുക്കോല ഭാഗത്തുള്ള ഒരു സ്ഥാപനത്തിലെ ഇലക്ട്രിക്കൽ ജോലി കഴിഞ്ഞ് കോട്ടപ്പുറത്തുള്ള വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാൻ മടങ്ങുകയായിരുന്നു. പൂവാർ ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് റോഡിന്റെ ഇടതുവശം ചേർന്നുപോവുകയായിരുന്ന വർഗീസിന്റെ സ്കൂട്ടറിന്റെ ഇടതുഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വർഗീസ് ബസിന്റെ അടിയിൽപ്പെടുകയും പിൻചക്രം തലയിൽ കയറി തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. നാട്ടുകാർ ഉടൻതന്നെ വർഗീസിനെ വിഴിഞ്ഞത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനായ വർഗീസിന്റെ സഹോദരങ്ങൾ മൈക്കിൾ, സുനിൽ, മിൽട്ടസ് എന്നിവരാണ്. വിഴിഞ്ഞം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളുമായി രമ്യതയിലെത്താന്‍ നിര്‍ണായക നീക്കവുമായി ഇറാന്
ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തിന് ശേഷം സംഘര്‍ഷത്തിലായ ഗള്‍ഫ് രാജ്യങ്ങളുമായി രമ്യതയിലെത്താന്‍ നിര്‍ണായക നീക്കവുമായി ഇറാന്. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഇറാന് പ്രസിഡന്റ് മസൂദ് ഫെഷേസ്കിയാന് എക്സില്‍ പ്രസ്താവന പങ്കുവച്ചു. 'നിങ്ങളുടെ പരമാധികാരത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു,' എക്സില്‍ അറബിയിലും പേര്‍ഷ്യനിലും രണ്ട് വ്യത്യസ്ത പോസ്റ്റുകളില്‍ പ്രസിഡന്റ് പറഞ്ഞു. യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രത്തിലൂടെ യുദ്ധം ഒഴിവാക്കാന്‍ ഇറാന് ശ്രമിച്ചെങ്കിലും യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കുകയല്ലാതെ 'മറ്റ് മാര്‍ഗമില്ലെന്ന്' ഇറാന്റെ അയല്‍ രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്‍ പറഞ്ഞു. മേഖലയിലെ സുരക്ഷ കൂട്ടായ ശ്രമത്തിലൂടെ നേടിയെടുക്കണമെന്ന് ഇറാന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന് പ്രസിഡന്റിന്റെ പോസ്റ്റിന് മുമ്പ് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനിയുമായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഫോണില്‍ സംസാരിച്ചിരുന്നു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടല്ല ആക്രമണങ്ങളെന്നും യുഎസ് സൈനിക താവളങ്ങളാണ് ആക്രമിച്ചതെന്നും അരഗ്ചി അവകാശപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇറാന്റെ ഈ അവകാശവാദം തള്ളിയ ഖത്തര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇറാന് സൈന്യം സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയല്ല, ഗള്‍ഫ് രാജ്യത്തിലെ യുഎസ് ആസ്തികളെയാണ് ലക്ഷ്യമിട്ടതെന്ന ഇറാന്റെ വാദത്തെ ഷെയ്ഖ് മുഹമ്മദ് ശക്തമായി തള്ളിക്കളഞ്ഞതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 'ഖത്തര്‍ സംസ്ഥാനത്തിനുള്ളിലെ സിവിലിയന്‍, റെസിഡന്‍ഷ്യല്‍ ഏരിയകളിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് വസ്തുതകള്‍ വ്യക്തമായി കാണിക്കുന്നു, അതില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും, സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും, ദ്രവീകൃത പ്രകൃതിവാതക ഉല്പാദന സൗകര്യങ്ങള്‍ സ്ഥിതി ചെയ്യുന്ന വ്യാവസായിക മേഖലകളും ഉള്‍പ്പെടുന്നു' എന്ന് ഖത്തര്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പ്രവൃത്തികള്‍ 'ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടേയാണ് രമ്യതയിലെത്താനുള്ള ഇറാന്റെ ശ്രമം. ഇറാന് മുന്‍കൈയ്യെടുത്ത് നടത്തുന്ന ശ്രമങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സമാധാനം കൊണ്ട് വരുമെന്ന പ്രതീക്ഷയിലാണ് ലോകം.
വ്യോമപാതയില്‍ ഭാഗിക ഇളവുകള്‍; നാളെ മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് തുടക്കം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികള്‍ മാര്‍ച്ച് അഞ്ചിന് ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും. ഡല്‍ഹി - ജിദ്ദ- ഡല്‍ഹി (AI2255/2256), മുംബൈ- ജിദ്ദ -മുംബൈ (AI2251/2252), മുംബൈ - ജിദ്ദ - മുംബൈ (AI2245/2246) എന്നീ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നാളെ (മാര്‍ച്ച് 5) പുനരാരംഭിക്കും. ഇതിനു പുറമേ മുംബൈ-ദുബായ്-ഡല്‍ഹി റൂട്ടില്‍ നാളെ ബോയിങ് 777 വിമാനം (AI909ഉ/996D) സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വ്യോമപാതയില്‍ ഭാഗിക ഇളവുകള്‍ വന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങി. എന്നാല്‍ പൂര്ണതോതിലേക്കെത്താന് ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. മാര്‍ച്ച് 10 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി 28ന് മുന്‍പെടുത്ത ടിക്കറ്റുകള്‍ക്കു സൗജന്യ റീഷെഡ്യൂളിങ് അല്ലെങ്കില്‍ ഫുള്‍ റീഫണ്ട് നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റ്, ബ്രിട്ടന്, യൂറോപ്പ് സര്‍വീസുകള്‍ക്കാണ് ഇത് ബാധകം. കൊച്ചിയില്‍നിന്നുള്ള സ്പൈസ് ജെറ്റിന്റെ ദുബായ് സര്‍വീസ് റദ്ദാക്കി; എയര്‍ ഇന്ത്യയുടെ മസ്കത്ത് വിമാനം രാത്രി വിവിധ കമ്പനികളുടെ സര്‍വീസുകള്‍ ഇങ്ങനെ എയര്‍ ഇന്ത്യ എക്സ്പ്രസ്: കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളെ മസ്കത്തുമായി ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ മാര്‍ച്ച് അഞ്ചിനു തുടരും. റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്കും കൊച്ചിയിലേക്കും മാര്‍ച്ച് 5 മുതല്‍ 7 വരെ പ്രത്യേക സര്‍വീസ് നടത്തും. സമയക്രമം: കൊച്ചി (പുലര്‍ച്ചെ 4.25) റാസല്‍ഖൈമ (രാവിലെ 8.55), റാസല്‍ഖൈമ (രാവിലെ 9.55) കൊച്ചി (ഉച്ചയ്ക്ക് 1.55), മുംബൈ (ഉച്ചയ്ക്ക് 2.25) റാസല്‍ഖൈമ (വൈകിട്ട് 5.45), റാസല്‍ഖൈമ (വൈകിട്ട് 6.55ന്) മുംബൈ (വൈകിട്ട് 10.45), ഡല്‍ഹി (പുലര്‍ച്ചെ 4.35) റാസല്‍ഖൈമ (രാവിലെ 8.35), റാസല്‍ഖൈമ (രാവിലെ 9.35) ഡല്‍ഹി (ഉച്ചയ്ക്ക് 1.35). ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും മാര്‍ച്ച് 7 വരെ മസ്കത്തില് നിന്ന് അധികസര്‍വീസുകളുണ്ടാകും. സമയക്രമം: മുംബൈ (വൈകിട്ട് 6) മസ്കത്ത് (വൈകിട്ട് 8), മസ്കത്ത് (വൈകിട്ട് 9) മുംബൈ (പുലര്‍ച്ചെ 2), ഡല്‍ഹി (രാവിലെ 9.55ന്) മസ്കത്ത് (രാവിലെ 11.50), മസ്കത്ത് (ഉച്ചയ്ക്ക് 12.50) ഡല്‍ഹി (വൈകിട്ട് 6). അതത് സ്ഥലങ്ങളിലെ പ്രാദേശിക സമയമാണ് ബ്രാക്കറ്റിലുള്ളത്. എയര്‍ ഇന്ത്യ: ടൊറന്റോ, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ് എന്നിവിടങ്ങളിലേക്കുള്ള വിദേശകമ്പനികളുടെ സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ അധിക സര്‍വീസ് നടത്തും. മാര്‍ച്ച് 11 വരെ ഡല്‍ഹിക്കും ടൊറന്റോയ്ക്കുമിടയില്‍ 3 അധിക സര്‍വീസ്. മാര്‍ച്ച് 10 വരെ ഡല്‍ഹി ഫ്രാങ്ക്ഫര്‍ട്ട് റൂട്ടില്‍ 3 സര്‍വീസും ഡല്ഹിപാരിസ് റൂട്ടില്‍ ഒരു ഫ്ലൈറ്റും ക്രമീകരിച്ചു. സമയക്രമം: ഡല്‍ഹി (ഉച്ചയ്ക്ക് 12) ടൊറന്റോ (വൈകിട്ട് 10.35), ടൊറന്റോ (പുലര്‍ച്ചെ 12.20) ഡല്‍ഹി (പുലര്‍ച്ചെ 12.50), ഡല്‍ഹി (ഉച്ചയ്ക്ക് 12.30) ഫ്രാങ്ക്ഫര്‍ട്ട് (വൈകിട്ട് 5.50), ഫ്രാങ്ക്ഫര്‍ട്ട് (വൈകിട്ട് 7.20) ഡല്‍ഹി (രാവിലെ 8.50), ഡല്‍ഹി (ഉച്ചയ്ക്ക് 2.30) പാരിസ് (വൈകിട്ട് 8.40), പാരിസ് (വൈകിട്ട് 10.15 ഉച്ചയ്ക്ക് 12) ഇന്‍ഡിഗോ: മസ്കത്ത്, ജിദ്ദ, മദീന, ആതന്‍സ്, ദുബായ്, റാസല്‍ഖൈമ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ ആരംഭിച്ചു. അനുമതി ലഭിച്ചാല്‍ മാര്‍ച്ച് 5 മുതല്‍ യുഎഇയില്‍ നിന്ന് അധികസര്‍വീസുകള്‍ നടത്തും. .ആകാശ: ജിദ്ദയില്‍ നിന്ന് മുംബൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്നലെ സര്‍വീസ് നടത്തി. മാര്‍ച്ച് 5 മുതല്‍ മുംബൈയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസ് നടത്തും. ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് ഇന്നുമുണ്ടാകില്ല. മാര്‍ച്ച് അഞ്ചിലെ സമയക്രമം: മുംബൈ ജിദ്ദ (വൈകിട്ട് 7.20ന് പുറപ്പെടും), ജിദ്ദ മുംബൈ (വൈകിട്ട് 11.55ന് പുറപ്പെടും), ബെംഗളൂരു ജിദ്ദ (വൈകിട്ട് 6.25ന് പുറപ്പെടും), ജിദ്ദ ബെംഗളൂരു (വൈകിട്ട് 11.30). എമിറേറ്റ്സ്: ദുബായില്‍ നിന്നുള്ള ചില സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ഭൂരിഭാഗം സര്‍വീസുകളും മാര്‍ച്ച് 7 വരെയുണ്ടാകില്ലെന്ന് അറിയിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത്; ലീഗ് വനിതാ നേതാക്കള്‍ക്കിടയില്‍ കൊമ്പുകോര്‍ക്കല്‍
വൈസ് പ്രസിഡന്റിനെ പരസ്യമായി വെല്ലുവിളിച്ച് സ്ഥിരം സമിതി അധ്യക്ഷ
33 പന്തില്‍ സെഞ്ച്വറിയുമായി ഫിൻ അലൻ; ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍
ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ അനായാസമായി പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ബാക്കി നില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. 33 പന്തില്‍ 100 റണ്‍സ് അടിച്ച ഫിന് അല്ലെന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് അനായാസ വിജയം നേടി കൊടുത്തത്. എട്ടു സിക്സിന്റെ അകമ്പടിയോടെയാണ് അല്ലെന്റെ വെടിക്കെട്ട് പ്രകടനം. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് മികച്ച പിന്തുണ നല്കി. തുടക്കം മുതല്‍ […] The post 33 പന്തില്‍ സെഞ്ച്വറിയുമായി ഫിൻ അലൻ; ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍ appeared first on ഇവാർത്ത | Evartha .
ടെഹ്റാന്: പശ്ചിമേഷ്യന്‍ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, സൈനിക നീക്കങ്ങള്‍ക്കപ്പുറം ലോകമെമ്പാടുമുള്ള സുരക്ഷാ ഏജന്‍സികളെ മുള്‍മുനയില്‍ നിര്‍ത്തി ഇറാനിലെ പ്രമുഖ പുരോഹിതന് 'ഫത്വ' പുറപ്പെടുവിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ രക്തത്തിന് പകരം വീട്ടാന്‍ ലോകത്തെ മുഴുവന്‍ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്യുന്നതാണ് പ്രഖ്യാപനം. ഇറാനിലെ പ്രമുഖ മതപണ്ഡിതനായ നാസര്‍ മകാരെം ഷിറാസിയാണ് ഫത്വ പുറപ്പെടുവിച്ചത്. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം ഭരണഘടന തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ഖമേനിയുടെ മരണത്തിന് പകരം വീട്ടാന്‍ എല്ലാ മുസ്ലീങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും അമേരിക്കയും ഇസ്രായേലുമാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രഖ്യാപനം വിവിധ രാജ്യങ്ങളില്‍ 'സ്ലീപ്പര്‍ സെല്ലുകള്‍' സജീവമാകാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. എംബസികള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, യഹൂദ സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഒറ്റപ്പെട്ട ആക്രമണങ്ങള്‍ (Lone wolf attacks) നടന്നേക്കാമെന്നാണ് വിലയിരുത്തല്‍. . കൊല്ലപ്പെട്ട ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രക്തത്തിന് പകരം വീട്ടാന്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രമുഖ ഇറാനിയന്‍ മതപുരോഹിതന്റെ ഫത്വ. അമേരിക്കയും ഇസ്രായേലുമാണ് ഈ 'കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന സൂത്രധാരര്‍' എന്നും ഷിറാസി പ്രസ്താവിച്ചു. ഇസ്ലാമിക നിയമപണ്ഡിതരോ മതനേതാക്കളോ പുറപ്പെടുവിക്കുന്നതും വിശ്വാസികള്‍ പിന്തുടരാന് ബാധ്യസ്ഥരുമായ മതനിയമമാണ് ഫത്വ.. ഈ ഫത്വ ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സുരക്ഷാ വൃത്തങ്ങളില്‍ വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ തീവ്രമായ പ്രഖ്യാപനം വിവിധ രാജ്യങ്ങളിലെ സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എംബസികള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ഇറാനിയന്‍ സ്ലീപ്പര്‍ സെല്ലുകളും ഒറ്റപ്പെട്ട ആക്രമണകാരികളും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യത ഇത് വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന് പതിറ്റാണ്ടുകളായി അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദം വളര്‍ത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനും മുന്നിട്ട് നില്ക്കുന്ന രാജ്യമാണെന്നും യുകെയില്‍ വിമതരെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നതിന് അവര്‍ക്ക് വ്യക്തമായ ചരിത്രമുണ്ടെന്നും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധനായ ഗഫാര്‍ ഹുസൈന് ഡെയ്ലി മെയിലിനോട് പ്രതികരിക്കവെ വ്യക്തമാക്കി. യുദ്ധം തുടങ്ങിയത് മുതല്‍ ഈ ഭീഷണി വളരെ ഗൗരവകരമായി വര്‍ദ്ധിച്ചിരിക്കുകയാണ്. സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിത്.' അടുത്ത കാലത്തായി ബോംബ് സ്ഫോടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇറാനിയന്‍ ഏജന്റുകള്‍ ശ്രമിച്ചതായും പലപ്പോഴും അതില്‍ വിജയിച്ചതായും ആരോപണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിവിധ രാജ്യങ്ങളിലെ സുരക്ഷാ സേവനങ്ങള്‍ ഇതില്‍ അതീവ ജാഗ്രത പുലര്‍ത്തണം,' ഹുസൈന് കൂട്ടിച്ചേര്‍ത്തു. ഇതിന് തെളിവായി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2018-ല്‍ പാരീസില്‍ നടന്ന ഇറാനിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ റാലിയില്‍ ബോംബ് സ്ഫോടനം നടത്താനുള്ള ഗൂഢാലോചന ഫ്രാന്‍സ് തകര്‍ത്തിരുന്നു. ലക്ഷക്കണക്കിന് ഇറാനികളും നൂറുകണക്കിന് അന്താരാഷ്ട്ര പ്രമുഖരും പങ്കെടുത്ത ചടങ്ങായിരുന്നു അത്. അതേ വര്‍ഷം തന്നെ, ഡെന്മാര്ക്ക് തങ്ങളുടെ മണ്ണില്‍ ഒരു പ്രതിപക്ഷ നേതാവിനെ വധിക്കാന്‍ ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചതായി പരസ്യമായി ആരോപിച്ചു. 2012-ല്‍, ന്യൂഡല്‍ഹിയിലെ തിരക്കേറിയ ഒരു പ്രദേശത്ത് ഒരു ഇസ്രായേലി നയതന്ത്രജ്ഞനെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ഇറാനിയന്‍ ഏജന്റുമാരായിരുന്നുവെന്ന് ഇന്ത്യന്‍ പോലീസ് വിശദമായ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തുകയും ചെയ്തു, ഈ ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. നിലവില്‍ അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇറാനിയന്‍ സ്ലീപ്പര്‍ സെല്ലുകള്‍ തിരിച്ചടിച്ചേക്കുമെന്ന ഭീതിയില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കര്‍ശന നിരീക്ഷണം നടത്തിവരികയാണ്. ജര്‍മ്മനിയിലെ പ്രമുഖ ഭീകരവിരുദ്ധ വിദഗ്ധനായ ഹൈങ്കോ ഹൈനിഷ് ഡെയ്ലി മെയിലിനോട് പറഞ്ഞത് ഇങ്ങനെയാണ്: 'യൂറോപ്പില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന് (IRGC) ശക്തമായ ശൃംഖലകളുണ്ടെന്ന് നമുക്കറിയാം. ഇറാന് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള എംബസികള്‍, കോണ്‍സുലേറ്റുകള്‍, മോസ്കുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവ പ്രവര്‍ത്തിക്കുന്നത്.' ഇസ്രായേലുമായി ബന്ധമുള്ളതോ യഹൂദര്‍ നടത്തുന്നതോ ആയ കമ്പനികള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍ തുടങ്ങിയ 'സോഫ്റ്റ് ടാര്‍ഗറ്റുകള്‍' ആണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഷിറാസിയുടെ ഫത്വയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഹൈനിഷ് കൂട്ടിച്ചേര്‍ത്തു: 'അദ്ദേഹം അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഒരു നിയമപണ്ഡിതനാണ്. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം 'അസംബ്ലി ഓഫ് എക്സ്പെര്‍ട്സില്‍' നിയമിതനായ അദ്ദേഹം ഇറാന്റെ ആദ്യ ഭരണഘടന തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.' ഈ ഫത്വ ഇറാനിയന്‍ ഭരണകൂടത്തിന്റെ നിലപാടുകളുടെ തീവ്രതയും ആഗോള സുരക്ഷാ അന്തരീക്ഷത്തിന് അത് സൃഷ്ടിക്കുന്ന വെല്ലുവിളികളും അടിവരയിടുന്നു. ഈ സംഭവവികാസം മേഖലയിലും ആഗോള തലത്തിലും സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പുതിയ സുരക്ഷാ വെല്ലുവിളികള്‍ക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം ഇസ്രായേല്‍ ലബനാനിലെ തങ്ങളുടെ നയതന്ത്ര കാര്യാലയം ആക്രമിച്ചാല്‍, ലോകമെമ്പാടുമുള്ള ഇസ്രായേല്‍ എംബസികളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ സായുധ സേന മുന്നറിയിപ്പ് നല്കി. ഇറാന്റെ സൈനിക വക്താവ് അബുല്‍ഫസല്‍ ഷെകര്‍ച്ചി ടെലിവിഷനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലബനാനിലുള്ള ഇറാന്റെ 'ഭീകര ഭരണകൂടത്തിന്റെ' പ്രതിനിധികള്‍ ഉടന്‍ അവിടം വിട്ടുപോകണമെന്നും, 24 മണിക്കൂറിനുള്ളില്‍ പുറപ്പെട്ടില്ലെങ്കില്‍ അവരെ ലക്ഷ്യമിടുമെന്നും ഇസ്രായേല്‍ സൈനിക വക്താവ് അവിചായ് അദ്രീ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്റെ ഈ പുതിയ പ്രഖ്യാപനം.
തിരുവനന്തപുരം: മുൻകാല പ്രാബല്യത്തോടെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആർ കുടിശ്ശികയും അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. എട്ട് ഗഡുക്കളായാണ് കുടിശ്ശിക വിതരണം ചെയ്യുക. കുടിശ്ശിക ഘട്ടങ്ങളായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഇക്കുറി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രിയുടെ കുറിപ്പ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക്
മി നിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും 'സാന്ത്വനം' സീരിയലിലെ ജയന്തി എന്ന പ്രതിനായക കഥാപാത്രത്തിലൂടെയും ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധേയയായ നടി അപ്സര രത്നാകരൻ, തന്റെ കരിയറിനെക്കുറിച്ചും വ്യക്തിജീവിതത്തിലെ നിർണായക തീരുമാനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ പുതിയ അഭിമുഖം ശ്രദ്ധ നേടുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടും താൻ ആഗ്രഹിച്ച പ്രൊഫഷണൽ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ അപ്സര, ചെറുപ്രായത്തിലെ വിവാഹത്തെക്കുറിച്ച് യുവതലമുറയ്ക്ക് ശക്തമായ മുന്നറിയിപ്പും നൽകി. സംസ്ഥാന അവാർഡ് ഉൾപ്പെടെ പന്ത്രണ്ടോളം പുരസ്കാരങ്ങളും ബഡായി ബംഗ്ലാവ്, ബിഗ് ബോസ് തുടങ്ങിയ നിരവധി ഷോകളും മുപ്പത്താറോളം സീരിയലുകളും ചെയ്തിട്ടുണ്ടെന്നും അപ്സര പറയുന്നു. കഴിവില്ലാത്ത ഒരാൾക്ക് ഇത്രയധികം നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കില്ലെന്നും എന്നാൽ താൻ ആഗ്രഹിച്ചിടത്ത് എത്തിച്ചേർന്നിട്ടില്ലെന്നുമുള്ള നിരീക്ഷണവും താരം പങ്കുവെച്ചു. ഷെൽഫിൽ പുരസ്കാരങ്ങൾ നിരത്തിയിട്ടുണ്ടെങ്കിലും, അത്രയൊന്നും അംഗീകാരങ്ങൾ ലഭിക്കാത്തവർ പോലും കരിയറിൽ വലിയ ഉയരങ്ങളിലെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിലെ വഴിത്തിരിവ് 16 വയസ് മുതൽ 19 വയസ് വരെയുള്ള കാലഘട്ടമായിരുന്നുവെന്നും, 16-ാം വയസ്സിൽ സീരിയൽ രംഗത്തേക്ക് കടന്നുവന്നതായും അപ്സര വിശദീകരിച്ചു. യാതൊരു മുൻധാരണകളോ ആസൂത്രണമോ ഇല്ലാതെ 19-20 വയസ്സിൽ ആദ്യ വിവാഹം നടന്നതായും അവർ വെളിപ്പെടുത്തി. ഈ പ്രായത്തിൽ ആരും വിവാഹം കഴിക്കരുതെന്നും, വ്യവസായത്തിലേക്ക് കടന്നുവരുന്നവരോട് ജീവിതത്തിലും തൊഴിലിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ഉപദേശിച്ചു. മറ്റൊരാൾക്കുവേണ്ടി സമയവും ജീവിതവും സ്നേഹവും പൂർണമായും നിക്ഷേപിക്കരുതെന്നും, എപ്പോഴും സ്വയം മുൻഗണന നൽകണമെന്നും അപ്സര ഓർമ്മിപ്പിച്ചു.
കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ അനായാസമായി പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ബാക്കി നില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. 33 പന്തില്‍ 100 റണ്‍സ് അടിച്ച ഫിന് അല്ലെന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് അനായാസ വിജയം നേടി കൊടുത്തത്. എട്ടു സിക്സിന്റെ അകമ്പടിയോടെയാണ് അല്ലെന്റെ വെടിക്കെട്ട് പ്രകടനം. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് മികച്ച പിന്തുണ നല്കി. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഇത് വിജയത്തില്‍ നിര്‍ണായകമായി. നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്സണ് ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്സ്. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്കോര്‍ 12ല്‍ നില്ക്കുമ്പോള് ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്കാന് സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്.
ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്നും അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ഇറാൻ അറിയിച്ചതായാണ് പുതിയ റിപ്പോർട്ട്. മേഖലയുടെ സ്ഥിരതയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നും ഇറാൻ പ്രസിഡന്റ്.
തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിലെ ഹിന്ദി ബോർഡ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ എടുത്തുമാറ്റി
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷൻ ഓഫീസിന്റെ പ്രവേശന കവാടത്തിൽ ഹിന്ദിയിൽ പ്രദർശിപ്പിച്ച ബോർഡ് എടുത്തുമാറ്റി റെയിൽവേ. ഇവിടെ ഹിന്ദിയിൽ എഴുതിയ 'കർത്തവ്യ ദ്വാർ' (ഡ്യൂട്ടി ഗേറ്റ് അഥവാ കർത്തവ്യത്തിന്റെ കവാടം) എന്ന ബോർഡ് വലിയ വിവാദങ്ങൾക്കും തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രതിഷേധങ്ങൾക്കും വഴി തുറന്നത് അടുത്തിടെയാണ്. കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരായ വ്യാപക വിമർശനങ്ങളാണ് ഇതോടെ
ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത താരങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, ഓൺലൈൻ മാധ്യമങ്ങൾ ചിത്രീകരിച്ച രീതിയെ യൂട്യൂബർ സായ് കൃഷ്ണ വിമർശിച്ചു. Attukal Pongala online medias.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കൃത്യസമയത്ത് ശമ്പളം നൽകാനും സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനും അപകടങ്ങൾ കുറയ്ക്കാനും സാധിച്ചതായി അദ്ദേഹം പറയുന്നു.
മലപ്പുറം: വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. വലിയോറ സ്വദേശി മോയൻ ഇസ്മായീൽ - നൂറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. എതിർദിശയിൽ വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ് എഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്വാൻ. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാരെ പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയാണെന്നും ഇത് തൊഴില്‍ നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു. സുപ്രീം കോടതി നിര്‍ദേശിച്ച 40,000 രൂപ അടിസ്ഥാന ശമ്പളം സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ന്യായമായ ഈ ആവശ്യം പോലും പരിഗണിക്കാത്തത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തവിമുഖതയാണെന്ന് വിമര്‍ശിച്ചു. സ്വന്തം അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന നഴ്സുമാരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എന്‍.എ) സംഘടിപ്പിച്ച മാനവീയം വീഥിയിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, ആരോഗ്യ മേഖലയിലെ നിര്‍ണായക തൊഴിലാളികളായ നഴ്സുമാര്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി ശമ്പള വര്‍ധനവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ കോടികള്‍ ലാഭം കൊയ്യുന്ന സാഹചര്യത്തില്‍ നഴ്സുമാര്‍ക്ക് യോജിച്ച വേതനം നല്‍കാത്തത് ഗുരുതരമായ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഴ്സുമാരുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ അതിന് കാലം കണക്കുപറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. നഴ്സുമാരുടെ സമരത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും, നിലവിലെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അധികാരത്തിലെത്തുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അവ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാനേജ്മെന്റുകള്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍, പണിമുടക്ക് സമരത്തിലേക്ക് നഴ്സുമാര്‍ കടക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചു. 14 ജില്ലകളില്‍ നിന്നുമായി നൂറുക്കണക്കിന് നഴ്സുമാരാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരവുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരങ്ങളില്‍ മാനേജ്മെന്റ് ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം കൂടുതല്‍ കടുപ്പിക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 ആക്കുക, 6 -6 -12 ഷിഫ്റ്റ് നടപ്പിലാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുക, നഴ്സിംഗ് അധ്യാപകര്‍ക്ക് യുജിസി സ്കെയില്‍ ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രതിഷേധ സമരം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സ്മാര് അനിശ്ചിത കാല സമരത്തിലേക്ക് കടന്നിരിക്കുന്നത്. മിനിമം വേതനം 40,000 രൂപ ആക്കുക എന്ന ആവശ്യവുമായാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മിനിമം വേതനം 40,000 രൂപയാക്കുക, ഇ എസ് ഐ, പി ഫ് പരിധി ഉയര്‍ത്തുക, കോണ്‍ട്രാക്ട് സംവിധാനവും ട്രെയിനിങ് സംവിധാനവും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സെക്രട്ടറിയറ്റിന് മുന്പില് സമാപിച്ചു. കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയില്‍ അവസാനമായി ശമ്പളപരിഷ്കരണം നടന്നത് 2018 ലാണ്. പിന്നീട് ഏഴ് വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ല. മിനിമം വേതനം പ്രഖ്യാപിക്കേണ്ട ഏറ്റവും കുറഞ്ഞ കാലാവധി 3 വര്‍ഷവും, ഏറ്റവും കൂടിയ കാലാവധി 5 വര്‍ഷവും ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംഘടന ഇക്കാര്യം ഉന്നയിച്ചിട്ടും സ്വകാര്യ മേഖലയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. 2023 ല്‍ യുഎന്‍എ നടത്തിയ ശക്തമായ സമരത്തിന്റെ ഭാഗമായി ശമ്പളം പരിഷ്ക്കരിക്കാന്‍ ഉത്തരവിട്ടെങ്കിലും നാളിതുവരെ പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമര രംഗത്തേക്കിറങ്ങുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലേ നഴ്സ്മാരുടെ വേതനത്തിന്റെ പകുതി പോലും സ്വകാര്യ മേഖലയില്‍ ഉള്ള നേഴ്സ്മാര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ വന്‍കിട അമേരിക്കന്‍ കമ്പനികള്‍ വന്‍ നിക്ഷേപം നടത്തി ആരോഗ്യ മേഖലയെ സ്വകാര്യ വത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂമിയിലെ മാലാഖമാര്‍ എന്ന് വിശേഷിപ്പിക്കുന്ന നഴ്സുമാരെയും അവരുടെ ദൈനംദിന ജീവിതത്തെയും കാണാതെ പോകരുതെന്നും സമരക്കാര്‍ ഓര്‍മിപ്പിക്കുന്നു.
കൊളംബോ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ 80 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 80 നാവികര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ലങ്കന്‍ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ യുഎസ് ആണവ അന്തര്‍വാഹിനിയാണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാന് 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പല്‍ ഐറിസ് ദേനയാണ് അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്നത്. കപ്പല്‍ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു.
ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി കെ ജി എം സി ടി എ നടത്തിയ ചര്‍ച്ചയിലാണ് സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്
തന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ചിത്രം ഒരു മാസ് പടം ആയിരിക്കുമെന്ന് സംവിധായകൻ കൃഷാന്ദ് വെളിപ്പെടുത്തിയിരുന്നു
തിരുവനന്തപുരം: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പ്രതിഷേധം കടുപ്പിക്കുന്നു. സമരം തുടരാനാണ് യുഎന്‍എയുടെ (യുണൈറ്റഡ് നഴ്സസ് അസോസിയേഷന്) തീരുമാനം. തിങ്കളാഴ്ച മുതല്‍ പൂര്‍ണമായി പണിമുടക്കുമെന്ന് യുഎന്‍എ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് കാല് നട പ്രതിഷേധ ജാഥ ആരംഭിക്കാനും തീരുമാനമായി. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം. ആയിരക്കണക്കിനു നഴ്സുമാരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ അണിനിരന്നത്. തിങ്കളാഴ്ചയ്ക്കുള്ളില്‍ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും അല്ലാത്തപക്ഷം തിങ്കള്‍ മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും യുഎന്‍എ വ്യക്തമാക്കുന്നു. അതേ സമയം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്നു നഴ്സുമാരുടെ പ്രതിഷേധ സമരത്തിന് വേദി നിഷേധിച്ചതോടെ മാനവീയം വീഥിയിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നഴ്സുമാരുടെ സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് നീക്കം നടത്തിയെന്നും ചില സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സ്വാധീനം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് ടൂറിസം വകുപ്പ് ആ അനുമതി റദ്ദാക്കി. നഴ്സുമാര്‍ക്ക് സമരം ചെയ്യാന്‍ വേദിയൊരുക്കരുത് എന്ന വാശിയായിരുന്നു ഭരണകൂടത്തിന്. ഒടുവില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയര്‍ വി.വി. രാജേഷാണ് സഹായിച്ചത്. 'നിങ്ങള്‍ ധൈര്യമായി മാനവീയം വീഥിയിലേക്ക് പൊയ്ക്കോളൂ' എന്നു പറഞ്ഞു. 'യുഎന്‍എ എന്ന് പറയുന്ന പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം ഒരു മാധ്യമപ്രവര്ത്തകന് എന്ന കേവലമായ നിലയില്‍ ആരംഭിച്ചതാണ്. 2011-12 കാലഘട്ടത്തില്‍ ആശുപത്രികളില്‍ നഴ്സുമാര്‍ അവകാശങ്ങള്‍ക്കായി സമരം തുടങ്ങിയപ്പോള്‍, അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഉണ്ടാകില്ലെന്ന ആശുപത്രി മുതലാളിമാരുടെ ഗുണ്ടാബോധത്തിന് തിരിച്ചടിയായാണ് ഈ വാര്‍ത്തകള്‍ നല്കിത്തുടങ്ങിയത്. അന്ന് ജാസ്മിന് ഷായും സംഘവും കാണാന്‍ വന്നപ്പോള്‍ വലിയ അഭിമാനം തോന്നി. ആരും ചോദിക്കാനില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ നന്ദി പറയാന്‍ ആളുകള്‍ വന്നത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു. അന്നു മുതല്‍ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ആശുപത്രി മുതലാളിമാരും ചേര്‍ന്ന് യുഎന്‍എയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ നേതൃത്വത്തിലുള്ളവര്‍ മുസ്ലിം നാമധാരികളായതുകൊണ്ട് മാത്രം അവരെ 'ജിഹാദി' എന്ന് ചാപ്പ കുത്താന്‍ പോലും ശ്രമങ്ങള്‍ നടന്നു. ആ പ്രതിസന്ധിഘട്ടങ്ങളില്‍ നീതിയുടെ പക്ഷത്തുനിന്നുകൊണ്ടാണ് ഞാന്‍ അവര്‍ക്കൊപ്പം ചേര്‍ന്നത്. ഈ സംഘടന ഇല്ലാതായിപ്പോകുമെന്ന് പലരും കരുതിയ ഒരു കാലമുണ്ടായിരുന്നു. ജാസ്മിന് ഷാ ഉള്‍പ്പെടെയുള്ള സകല നേതാക്കളും ഒളിവില്‍ പോകേണ്ടി വന്ന സാഹചര്യം. മാതൃഭൂമിയിലും മനോരമയിലുമൊക്കെ ലുക്ക്ഔട്ട് നോട്ടീസ് വന്ന കാലം. പാവപ്പെട്ട നഴ്സുമാരുടെ പണം മോഷ്ടിച്ച കള്ളനാണ് ജാസ്മിന് എന്ന് പ്രചരിപ്പിച്ചു. അന്ന് ആ നേതാക്കള്‍ അനുഭവിച്ച മാനസിക സംഘര്‍ഷം എനിക്ക് നേരിട്ടറിയാം. അന്ന് ഞാന്‍ തീരുമാനിച്ചതാണ്, എന്ത് തിരിച്ചടിയുണ്ടായാലും ഈ മാലാഖമാര്‍ക്കൊപ്പം നില്‍ക്കുമെന്ന്. തൃശ്ശൂരില്‍ നടന്ന കഴിഞ്ഞ സമ്മേളനത്തില്‍ ആയിരക്കണക്കിന് നഴ്സുമാര്‍ പങ്കെടുത്തിട്ടും വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടിയില്ല. അതുകൊണ്ടാണ് ഞാന്‍ ജാസ്മിനോട് പറഞ്ഞത്, നമുക്ക് തിരുവനന്തപുരത്തേക്ക് പോകാമെന്ന്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയാലേ ലോകം അറിയൂ. ആ ഒരു തീരുമാനമാണ് ഇന്ന് നമ്മളെ ഇവിടെ എത്തിച്ചിരിക്കുന്നത്. ഈ പരിപാടി നടത്താന്‍ ഞങ്ങള്‍ നേരിട്ട പ്രതിസന്ധികള്‍ വിവരണാതീതമാണ്. നിശാഗന്ധി ഓഡിറ്റോറിയം ഞങ്ങള്‍ ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് ടൂറിസം വകുപ്പ് ആ അനുമതി റദ്ദാക്കി. നഴ്സുമാര്‍ക്ക് സമരം ചെയ്യാന്‍ വേദിയൊരുക്കരുത് എന്ന വാശിയായിരുന്നു ഭരണകൂടത്തിന്. ഒടുവില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയര്‍ വി.വി. രാജേഷിനെയാണ് ഞാന്‍ ബന്ധപ്പെട്ടത്. പൊങ്കാലയുടെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഞങ്ങളെ സഹായിച്ചു. 'നിങ്ങള്‍ ധൈര്യമായി മാനവീയം വീഥിയിലേക്ക് പൊയ്ക്കോളൂ, നാളെ അപേക്ഷ തന്നാല്‍ മതി' എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ടാണ് ഇന്ന് നമുക്ക് ഇവിടെ ഒത്തുകൂടാന്‍ സാധിച്ചത്. ഇതിനെ ഞാന്‍ ദൈവനിയോഗമായിട്ടാണ് കാണുന്നത്. ഇന്നലെ രാത്രി മറ്റൊരു പ്രതിസന്ധിയുണ്ടായി. മലബാറില്‍ നിന്നും മറ്റും നഴ്സുമാരുമായി വന്ന ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് (MVD) വഴിയില്‍ തടഞ്ഞിട്ടു. ചെറിയ കാരണങ്ങള്‍ പറഞ്ഞ് 50,000 രൂപ വരെ പിഴയിട്ടു. നഴ്സുമാരെ ഇങ്ങോട്ട് വരാന്‍ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു ചിലര്‍. ഇതിന് പിന്നില്‍ ചില ആശുപത്രി മുതലാളിമാരുടെ സ്വാധീനമുണ്ടായിരുന്നു എന്ന് ഞാന്‍ സംശയിക്കുന്നു. ഞാന്‍ ഉടന്‍ തന്നെ ഗതാഗത മന്ത്രിയുടെ ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ഒടുവില്‍ ആ തടസ്സങ്ങള്‍ നീങ്ങി. സത്യത്തിനുവേണ്ടി ശബ്ദിക്കുന്നവരെ ഈശ്വരന് ഒരിക്കലും കൈവിടില്ല. മതമില്ലാത്ത ദൈവം നമ്മുടെ കൂടെയുണ്ട്. നമ്മള് ചോദിക്കുന്നത് 1,333 രൂപയുടെ അടിസ്ഥാന ശമ്പളമാണ്. അത് നമുക്ക് ലഭിക്കുക തന്നെ ചെയ്യും. അത് നേടിയെടുക്കാനുള്ള ഇച്ഛാശക്തി ഈ നേതൃത്വത്തിനുണ്ട്. നിങ്ങളോടൊപ്പം നില്ക്കുക എന്നത് ചരിത്രപരമായ ഒരു ദൗത്യമായി ഏറ്റെടുക്കുന്നു. എന്റെ അവസാന ശ്വാസം വരെ, ഈ നാട്ടിലെ നഴ്സിംഗ് സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടാന്‍ കൂടെയുണ്ടാകും. മറുനാടന്‍ മലയാളി എന്ന പ്രസ്ഥാനം നിങ്ങള്‍ക്കൊപ്പമുണ്ടാകും', ഷാജന് സ്കറിയ പറഞ്ഞു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എന്‍.എ) സംഘടിപ്പിച്ച മാനവീയം വീഥിയിലെ പ്രതിഷേധ സമരം കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് മാത്യൂ കുഴല്നാടന് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എസ്. ശബരിനാഥന് എന്നിവര്‍ പങ്കെടുത്തു
കൊച്ചി: നാല് കിലോയോളം കഞ്ചാവുമായി അസം നൗഗാവ് സ്വദേശിയായ റബ്ബുൽ ഇസ്ലാം (23) കൊച്ചിയിൽ പോലീസ് പിടിയിലായി. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പോലീസും ചേർന്നാണ് കുറുപ്പംപടി ടൗണിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെറിയ പൊതികളിലാക്കി, 500 രൂപ നിരക്കിൽ കഞ്ചാവ് വിൽപന നടത്തിവന്ന റബ്ബുൽ, കുറച്ചു നാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ഒഡീഷയിൽ നിന്നാണ് റബ്ബുൽ ഇസ്ലാമിന് കഞ്ചാവ് ലഭിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തോളമായി കുറുപ്പംപടിയിൽ റൂമെടുത്തു താമസിച്ചുവരികയായിരുന്ന ഇയാൾ, പ്രദേശത്തെ ചെറുകിട കഞ്ചാവ് വിപണനത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും മറ്റ് ലഹരി ഉപഭോക്താക്കൾക്കിടയിലും കഞ്ചാവ് വിതരണം ചെയ്തിരുന്ന ഇയാളുടെ അറസ്റ്റ്, ഈ മേഖലയിലെ മയക്കുമരുന്ന് ശൃംഖലക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയെ കൂടാതെ ഇൻസ്പെക്ടർ കെ.വി രാജേഷ് കുമാർ, എസ്ഐമാരായ ബി.എം. ചിത്തുജി, പി.എം. മുഹമ്മദ്, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, പി.എ. ഷംസു, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, കെ.എ. നൗഫൽ, അരുൺ കരുൺ എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള പോലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ലഹരിവസ്തുക്കളുടെ ഉറവിടങ്ങളെക്കുറിച്ചും പ്രാദേശിക വിതരണ ശൃംഖലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള വിശദമായ അന്വേഷണം തുടരുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നു; വെളിപ്പെടുത്തി അയേഷ ഖാൻ
സിനിമാ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി അയേഷ ഖാൻ. തനിക്ക് ബോഡി ഷെയിമിങ് വരെ നേരിടേണ്ടി വന്നുവെന്നും ഇത് തനിക്ക് വലിയ ആഘാതമായി മാറിയെന്നും അയേഷ പറഞ്ഞു. ‘വി ദ് വുമൺ’ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അയേഷ തുറന്നുപറഞ്ഞത്. താൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു പ്രധാന ഗാനരംഗത്തിൽ നിന്ന് തടി കൂടുതലാണ് എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ടുവെന്ന് അയേഷ പറഞ്ഞു. ടി-സീരിസിന്റെ ഒരു വലിയ ഗാനത്തിൽ […] The post സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നു; വെളിപ്പെടുത്തി അയേഷ ഖാൻ appeared first on ഇവാർത്ത | Evartha .
എസ്എഫ്ഐക്കാരുടെ റാഗിംഗിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥി സിദ്ധാർത്ഥിൻെറ അമ്മ വി ഡി സതീശൻെറ പുതുയുഗ യാത്രാ വേദിയിൽ. നെുമങ്ങാട് യാത്രയെത്തിപ്പോഴുള്ള വേദിയിൽ വച്ച് സിദ്ധാർത്ഥിൻെറ ചിത്രം അമ്മ ഷീബ പ്രതിപക്ഷ നേതാവിന് കൈമാറി.
വീട്ടിൽ തന്നെ മല്ലിച്ചപ്പ് തഴച്ചു വളരും, ഈ ട്രിക്കുകൾ പരീക്ഷിക്കാം
വീട്ടില്‍ തന്നെ എങ്ങനെ ആവശ്യത്തിനുള്ള മല്ലിച്ചപ്പ് വളര്‍ത്തിയെടുക്കാം.
ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതിപ്പോന്ന ഇന്ത്യൻ മഹാസമുദ്രത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 80 പേർ മരിച്ചെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ നേവി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം താല്‍ക്കാലിയുമായി പിന്‍വലിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ചത്തേക്കാണ് സമരം പിന്‍വലിച്ചത്. 18 മാസത്തെ ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും ആശുപത്രികളുടെ നിലവാരം വര്‍ധിപ്പിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നല്‍കിയെന്നും കെജിഎംസിടിഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രോഗികളുടെയും വിദ്യാര്‍ത്ഥികളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികള്‍ താല്‍ക്കാലികമായി നീട്ടിവെക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു. ഒ.പി, അധ്യയനം, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ അടുത്ത ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി മാറ്റിവെച്ചു. നിരാഹാര സമരവും നിര്‍ത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ 17 ദിവസമായി സമരത്തിലായിരുന്നു ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. ഒരാഴ്ചയ്ക്കകം ഉറപ്പു നല്കിയ പ്രകാരമുള്ള ഉത്തരവിറങ്ങുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.
പശ്ചിമേഷ്യ എന്ന് ശാന്തിയുടെ തീരം തൊടും?
ഖമനെയിയുടെ പിൻഗാമിയെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ഇറാൻ; ആരെ തെരഞ്ഞെടുത്താലും വധിക്കുമെന്ന് ഇസ്രയേൽ
അങ്കാറ: ഇറാൻ തുർക്കിക്ക് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വെച്ച് നാറ്റോയുടെ അത്യാധുനിക വ്യോമ, മിസൈൽ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഈ ആക്രമണ ശ്രമത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖ്-സിറിയൻ വ്യോമാതിർത്തി കടന്നതിന് ശേഷമാണ് മിസൈലിന്റെ സാന്നിധ്യം തുർക്കി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. നാറ്റോയുടെ സുപ്രധാന അംഗരാജ്യമായ തുർക്കി, ഇറാനുമായി 500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്നുണ്ട്. തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഏത് നടപടിക്കെതിരെയും പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ ശക്തമായി ഓർമ്മിപ്പിച്ചു. അതേസമയം, മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന എല്ലാ നടപടികളിൽ നിന്നും വിട്ടുനിൽക്കാനും തുർക്കി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെയാണ് ഇറാൻ തുർക്കിക്കെതിരെ മിസൈൽ ആക്രമണം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതോടെയാണ് മേഖലയിൽ പുതിയൊരു അസ്ഥിരത രൂപപ്പെട്ടത്. ഖമനെയിയുടെ മരണത്തിന് പ്രതികാരമായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിരുന്നു. കൂടാതെ, ഇറാനുമായി കൈകോർത്ത് ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിന് നേരെയും ആക്രമണം നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഴ്ചകളോ അതിൽ കൂടുതലോ നീണ്ടുനിൽക്കുമെന്ന് പ്രവചിച്ച യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഇറാനിൽ ഏകദേശം ആയിരത്തോളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖമനെയിയുടെ വധത്തിൽ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഇറാനും യുഎസും നയതന്ത്രപരമായ ചർച്ചകളിലൂടെ ഒരു കരാറിൽ എത്തണമെന്ന ശക്തമായ നിലപാടാണ് തുർക്കി സ്വീകരിച്ചിരുന്നത്. പശ്ചിമേഷ്യയ്ക്ക് ഇനിയൊരു അസ്ഥിരത താങ്ങാനാവില്ലെന്ന് തുർക്കി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരായ സൈനിക നടപടികൾ ആ രാജ്യത്തിന്റെ സൈനിക ശേഷി കുറയ്ക്കുന്നതിൽ മാത്രം ഒതുക്കണമെന്നും, ഇറാനിൽ ഭരണകൂട മാറ്റം നിർബന്ധമാക്കുന്നത് മേഖലയുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകുമെന്നും തുർക്കി വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഈ സംഘർഷങ്ങൾക്കിടെ, ഇന്ത്യൻ മഹാസമുദ്രത്തിലും പുതിയ സൈനിക ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ച് ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന ഒരു യുഎസ് ആണവ അന്തർവാഹിനി തകർത്തു. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു ഐറിസ് ദേന. ഈ ആക്രമണം യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥിരീകരിച്ചിട്ടുണ്ട്. തുർക്കിക്ക് നേരെയുള്ള ഇറാൻ മിസൈൽ ആക്രമണവും ഇന്ത്യൻ മഹാസമുദ്രത്തിലെ നാവിക ഏറ്റുമുട്ടലുകളും പശ്ചിമേഷ്യയിലും അതിനപ്പുറത്തും നിലനിൽക്കുന്ന അതീവ സംഘർഷാവസ്ഥയെയും വർദ്ധിച്ചുവരുന്ന സൈനിക ഏറ്റുമുട്ടലുകളുടെ സാധ്യതയെയും അടിവരയിടുന്നു. ഇത് മേഖലയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയാണ്.
'ഭരിക്കുന്ന പാർട്ടിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാറുന്ന ടീമായി എസ്ഐടി' | Sabarimala
പോൾ ബാർബർ അടിച്ചോണ്ട് പോയ സ്വർണം വിജയനും ദാസനും കണ്ടെത്തി, അയ്യപ്പന്റെ സ്വർണം അടിച്ചോണ്ട് എങ്ങോട്ട് പോയെന്ന് എസ്ഐടി കണ്ടുപിടിക്കുമെന്ന് സാധാരണ ജനങ്ങൾ വിശ്വസിക്കുന്നില്ല, ഭരിക്കുന്ന പാർട്ടിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാറുന്ന ടീമായി എസ്ഐടി: രാഹുൽ ഈശ്വർ Sabarimala Goldtheft Case | Bail | SIT | A Padmakumar | Unni Krishnan Potty
ശബരിമലയിൽ എന്താണ് നടക്കുന്നതെന്ന വ്യക്തമായ ധാരണ ഹൈക്കോടതിക്കുണ്ട്; ടി.കെ.രാജഗോപാൽ | Sabarimala
ശബരിമലയിൽ എന്താണ് നടക്കുന്നതെന്ന വ്യക്തമായ ധാരണ ഹൈക്കോടതിക്കുണ്ട്; കണക്കുകൾ കോടതി കൃത്യമായി പരിശോധിക്കും; ടി.കെ.രാജഗോപാൽ
ശബരിമല സ്വർണ്ണക്കൊള്ളയെക്കാൾ ഗുരുതരമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് സി.ആർ രാധാകൃഷ്ണൻ | Sabarimala
നിലവിലുള്ള തരത്തിലെ ഭരണമാണ് ഇനിയും തുടരുന്നതെങ്കിൽ തീർച്ചയായും ഈ ധർമസ്ഥാപനം അനന്തമായ അധഃപതനത്തിലേക്ക് നീങ്ങും എന്നതിൽ ഒരു തർക്കവും വേണ്ട: സി.ആർ രാധാകൃഷ്ണൻ
എ19 ചിപ്പ്, 48എംപി ഫ്യൂഷൻ ക്യാമറ, മാഗ്സേഫ് ചാർജിംഗ്; ഐഫോൺ 17ഇ പുറത്തിറങ്ങി | Tech Talk | iPhone 17e
64,900 രൂപയ്ക്കുള്ള മൂല്യമുണ്ടോ ഐഫോണ്‍ 17ഇയ്ക്ക്? | Tech Talk | iPhone 17e | Apple
ചിന്താവിഷ്ടയായ ശ്യാമള | Munshi | 4 March 2026
ചിന്താവിഷ്ടയായ ശ്യാമള
ആര്‍ച്ചറിന്റെ പേസ് സഞ്ജു താങ്ങുമോ? ഇന്ത്യന്‍ ഓപ്പണര്‍ക്ക് മുന്നറിയിപ്പുമായി ഫാഫ് ഡു പ്ലെസിസ്
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായി സഞ്ജു സാംസണിന്റെ ബാറ്റിംഗിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഫാഫ് ഡു പ്ലെസിസ്.
അമ്മത്തൊട്ടിലില്‍ കരയുന്ന കുഞ്ഞിനു പകരം തിളങ്ങുന്ന നാണയത്തുട്ടുകള്‍
സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഇന്നു വൈകുന്നേരമാണ് അലാറം മുഴങ്ങിയത്
ഇറാൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചതായും ഖത്തറിന് നേരെയല്ല തങ്ങളുടെ ആക്രമണമെന്ന് ഇറാൻ അറിയിച്ചതായുമാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഇറാന്റെ വാദങ്ങൾ തള്ളുകയാണ് ഖത്തർ.
രോഗികൾക്ക് ആശ്വാസം; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു
ശസ്ത്രക്രിയ അടക്കം കാത്തിരിക്കുന്ന രോഗികൾക്ക് ആശ്വാസമായി ഡോക്ടർമാരുടെ സമരം അവസാനിച്ചു. സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരമാണ് അവസാനിച്ചത്. സർക്കാർ നല്കിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ഒരാഴ്ചയ്ക്കു ശേഷം വീണ്ടും സമരത്തിന് ഇറങ്ങിയേക്കാം.
ഖത്തര്‍ പ്രധാനമന്ത്രിയുമായി ഇറാന് വിദേശകാര്യ മന്ത്രി ഫോണില്‍ സംസാരിച്ചു
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനിയുമായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഫോണില്‍ സംസാരിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടല്ല ആക്രമണങ്ങളെന്നും യുഎസ് സൈനിക താവളങ്ങളാണ് ആക്രമിച്ചതെന്നും അരഗ്ചി അവകാശപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇറാന്റെ ഈ അവകാശവാദം തള്ളിയ ഖത്തര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇറാന് സൈന്യം സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയല്ല, ഗള്‍ഫ് രാജ്യത്തിലെ യുഎസ് ആസ്തികളെയാണ് ലക്ഷ്യമിട്ടതെന്ന ഇറാന്റെ വാദത്തെ ഷെയ്ഖ് മുഹമ്മദ് ശക്തമായി തള്ളിക്കളഞ്ഞതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 'ഖത്തര്‍ സംസ്ഥാനത്തിനുള്ളിലെ സിവിലിയന്‍, റെസിഡന്‍ഷ്യല്‍ ഏരിയകളിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് വസ്തുതകള്‍ വ്യക്തമായി കാണിക്കുന്നു, അതില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും, സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും, ദ്രവീകൃത പ്രകൃതിവാതക ഉല്പാദന സൗകര്യങ്ങള്‍ സ്ഥിതി ചെയ്യുന്ന വ്യാവസായിക മേഖലകളും ഉള്‍പ്പെടുന്നു' എന്ന് ഖത്തര്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പ്രവൃത്തികള്‍ 'ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് പ്രഖ്യാപിക്കുകയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്ത വിഷയത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. ഒരാളെയും പാർട്ടി നേതൃത്വം വിലകുറച്ച് കാണില്ലെന്നും, പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കൽ സംഘടനപരമായ നടപടിക്രമമാണെന്നും, അതിന്റെ പൂർത്തീകരണം തിരഞ്ഞെടുപ്പിന് ശേഷമേ നടക്കൂ എന്നും ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു. ബാക്കി കാര്യങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, താൻ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് ജി. സുധാകരൻ അറിയിച്ചത്. 63 വർഷം പാർട്ടി അംഗമായിരുന്ന തന്നെ കഴിഞ്ഞ അഞ്ച് വർഷമായി ജില്ലാ സെക്രട്ടറി ആർ. നാസർ പൊതുപരിപാടികൾക്ക് വിളിക്കുന്നില്ലെന്നും, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ പരിഹസിച്ചിട്ടും ആരും തിരുത്താൻ തയ്യാറായില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. തന്റെ പിതാവിനെ പോലും ആക്ഷേപിച്ച് ഒരു ലോക്കൽ കമ്മിറ്റി അംഗം പോസ്റ്റിട്ട കാര്യവും അദ്ദേഹം വെളിപ്പെടുത്തി. നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, അതുകൊണ്ടാണ് മെമ്പർഷിപ്പ് പുതുക്കാത്തതെന്നും ജി. സുധാകരൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധി ബാധകമാണ്
ഇന്ത്യയെ തോൽപ്പിക്കാൻ ഒരു പെർഫെക്റ്റ് ഗെയിം ആവശ്യമില്ലെന്നും, തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ഇന്ത്യക്കെതിരെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രൂക്ക് പറഞ്ഞു. ഭയമില്ലാതെ ആക്രമിച്ച് കളിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ
ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാ
കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്സണ് ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്സ്. മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 84 റണ്‍സ് എന്ന നിലയിലാണ്. ഫിന് അലനും ടിം സിഫര്‍ട്ടും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് കിവീസിന് നല്‍കിയത്. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്കോര്‍ 12ല്‍ നില്ക്കുമ്പോള് ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്കാന് സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങിയത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറും. പേസര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്ബിന് ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ഐസിസി വേദികളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ ന്യൂസലന്‍ഡ് തോല്‍പ്പിച്ചിട്ടുണ്ട്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സൂപ്പര്‍ എട്ടില്‍ ലങ്കയ്ക്കെതിരെ നേടിയ ഒറ്റ ജയമാണ് കിവീസിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ടീം തോറ്റിരുന്നു. ക്യാപ്റ്റന്‍ സാന്റ്നെറുടെ ഓള് റൗണ്ട് മികവാണ് കിവീസിന്റെ കരുത്ത്.
വയനാട് പുനരധിവാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ട് ഡിവൈഎഫ്ഐ. 20 കോടി രൂപയുടെ കണക്ക് ഡിവൈഎഫ്ഐ പ്രസിദ്ധീകരിച്ചു. അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് കണക്ക് പുറത്തുവിട്ടത്. സ്പെഷ്യല്‍ ഓഫീസര്‍ക്ക് 20 കോടി നല്‍കുന്നതുമായി ബന്ധപ്പെട്ട് നല്കിയ കത്തും ഡിവൈഎഫ്ഐ പുറത്തുവിട്ടു. കണക്ക് പുറത്തുവിടാന്‍ യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്ഐയെ വെല്ലുവിളിച്ചിരുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ സിഎംഡിആര്‍എഫ് മുഖേന മാത്രമാണ് സര്‍ക്കാര്‍ സഹായം സ്വീകരിച്ചിരുന്നതെന്നും എന്നാല്‍ ടൗണ്‍ഷിപ്പ് എന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍ ഈ സാധ്യതകളെല്ലാം വിശദമായി പ്രതിപാദിച്ചാണ് 2025 […] The post വയനാട് പുനരധിവാസം; 20 കോടി രൂപയുടെ കണക്ക് ഡിവൈഎഫ്ഐ പ്രസിദ്ധീകരിച്ചു; ഇനി പറ കോണ്‍ഗ്രസിന്റെ ആപ്പ് എവിടെ? appeared first on ഇവാർത്ത | Evartha .
ഒരു തുള്ളിവെള്ളത്തിന്റെ വിലയറിഞ്ഞ് നോമ്പനുഭവം നേടി അവര്‍
നോമ്പിന്റെ വിശേഷം കൂട്ടുകാര്‍ പറയുന്നതുകേട്ടാണ് ഒരുനാള്‍ നോമ്പ് അനുഭവിക്കണമെന്ന് അവര്‍ തീരുമാനിച്ചത്.
മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യ നേരിടാൻ സാധ്യതയുള്ള ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി റഷ്യ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ ഒരുങ്ങുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതിക്ക് തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ ഈ നിർണ്ണായക സഹായ വാഗ്ദാനം. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യയെ ഇത് സജ്ജമാക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കാരണം ഈ മേഖല ഭാഗികമായി അടച്ചത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും ഈ പാതയിലൂടെയാണ് നടക്കുന്നത്. ഈ വിതരണ ശൃംഖലയിൽ നേരിട്ട തടസ്സങ്ങൾ രാജ്യത്ത് ആവശ്യത്തിന് എണ്ണ ശേഖരമില്ലാത്ത അവസ്ഥയിലേക്ക് നയിക്കുകയും മറ്റ് ബദൽ മാർഗ്ഗങ്ങൾ തേടാൻ ഇന്ത്യയെ നിർബന്ധിതരാക്കുകയും ചെയ്തിരുന്നു. നിലവിലെ കണക്കനുസരിച്ച്, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ശേഖരം ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ, ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) എന്നിവയുടെ ശേഖരവും പരിമിതമായ നിലയിലാണ്. ഈ നിർണ്ണായക സാഹചര്യത്തിലാണ് റഷ്യയുടെ സഹായം ഇന്ത്യക്ക് കരുത്താകുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സമ്മർദങ്ങൾ നിലവിലുണ്ടായിട്ടും, സ്വന്തം ഊർജ്ജസുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യയിൽ നിന്നുള്ള ഈ ക്രൂഡ് ഓയിൽ വിതരണം ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യതക്കുറവ് പരിഹരിക്കാൻ വലിയ തോതിൽ സഹായകമാവുമെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ രാജ്യത്തെ ഇന്ധനക്ഷാമത്തിന് താൽക്കാലികമായൊരു ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിലുള്ള എണ്ണ അടുത്ത ആഴ്ചകളിൽ തന്നെ രാജ്യത്ത് എത്തുമെന്നും, ഇത് രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് വലിയ തോതിലുള്ള ആശ്വാസമാകുമെന്നും കരുതപ്പെടുന്നു. എണ്ണ ശുദ്ധീകരണശാലകൾക്ക് പ്രതിദിനം 56 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കാനുള്ള ശേഷിയുള്ളതിനാൽ, ഈ പുതിയ വിതരണം ഉൽപ്പാദനം സുഗമമാക്കാൻ സഹായിക്കും. യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ധന വിതരണത്തിൽ തടസങ്ങളുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് റഷ്യ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ക്രൂഡ് ഓയിലിന് പുറമെ, ദ്രാവക പ്രകൃതിവാതകത്തിന്റെ (എൽഎൻജി) വിതരണത്തിലും റഷ്യയുമായി സഹകരിക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചേക്കും. ഖത്തറിൽ നിന്നുള്ള എൽഎൻജി വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ഊർജ്ജ ആവശ്യകതകൾ നിറവേറ്റുന്നതിൽ ഒരു അധിക സഹായമാകും. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്ഥിരതകൾക്കിടയിൽ, റഷ്യയുമായുള്ള ഈ തന്ത്രപരമായ സഹകരണം ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര ഇന്ധന ലഭ്യത നിലനിർത്തുന്നതിനും നിർണ്ണായക പങ്ക് വഹിക്കും.
ആക്രമണത്തിന് മുമ്പ് ആയുധ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചു; ഇസ്രായേലിന്റെ തന്ത്രം പൊളിച്ച് ഇറാന്
ഇസ്രായേല്‍-യുഎസ് സംയുക്ത സേനയുടെ ആക്രമണം മുന്‍കൂട്ടി കണ്ട് ഇറാന് ആയുധ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചിരുന്നതായി റിപോര്‍ട്ട്. ആക്രമണം തുടങ്ങിയാല്‍ ഇസ്രായേല്‍ ലക്ഷ്യമാക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഇറാന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് തെഹ്റാന് യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫ. ഹസന് അഹ്മദിയനെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറാന് തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരുമെന്നും പ്രഫ. ഹസന് അഹ്മദിയന്‍ അല്‍ ജസീറയോട് പറഞ്ഞു. ഈ അവകാശവാദം ശരിവക്കുന്നതാണ് ഇന്ന് പുറത്ത് വന്ന ഇസ്രായേലിന്റെ പ്രസ്താവനയും. ഇറാന് ഇപ്പോഴും ഗണ്യമായ മിസൈല്‍ ശേഷിയുണ്ടെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ പ്രസ്താവന. ഡസന്‍ കണക്കിന് ലോഞ്ചറുകള്‍ നശിപ്പിച്ചതിനുശേഷവും ഇറാന് ഇപ്പോഴും മിസൈലുകള്‍ പ്രയോഗിക്കാന്‍ 'ഗണ്യമായ ശേഷി' ഉണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. 'ഇസ്രായേല്‍ സേനക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്ന ഡസന്‍ കണക്കിന് മിസൈല്‍ ലോഞ്ചറുകള്‍ ഞങ്ങള്‍ നശിപ്പിച്ചു, 'ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. 'ഞങ്ങള്‍ മിസൈല്‍ ലോഞ്ചറുകളില്‍ ആക്രമണം തുടരുകയാണ്. പക്ഷേ ഇറാന് ഇപ്പോഴും കാര്യമായ ശേഷിയുണ്ട്. ഞങ്ങളുടെ പ്രതിരോധം അഭേദ്യമല്ലെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു'. എഫി ഡെഫ്രിന്‍ പറഞ്ഞു. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധം പരാജയപ്പെടുന്നു എന്ന് സമ്മതിക്കുന്നതായിരുന്നു ഇസ്രായേല്‍ സൈനിക വക്താവിന്റെ പ്രതികരണം. ഇറാനില്‍ ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്' എന്ന് തെഹ്റാനില്‍ നിന്ന് സംസാരിച്ച അഹ്മദിയാന്‍ പറഞ്ഞു, 'വരും ദിവസങ്ങളില്‍' ഒരു വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്പ്സിനോടുള്ള (IRGC) പൊതുജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അഹ്മദിയന്‍ അവകാശപ്പെട്ടു. ആക്രമണങ്ങള്‍ ഇറാനികള്‍ക്കിടയില്‍ 'കൂടുതല്‍ സഹതാപം സൃഷ്ടിച്ചു' എന്ന് അദ്ദേഹം പറഞ്ഞു.
ആളുകൾ സ്വർണാഭരണങ്ങൾ വാങ്ങാൻ കൂടുതലും താൽപര്യപ്പെടുന്നത് 22 കാരറ്റിലാണ്. എന്നാൽ സ്വർണവില ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ചപ്പോൾ 22 കാരറ്റ് സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞു. നിരവധി പേർ ഭാരം കുറഞ്ഞ 18 കാരറ്റ് സ്വർണാഭരണങ്ങളിലേക്ക് മാറി. എന്നാൽ സ്വർണവ്യാപാരികൾ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ 18 കാരറ്റ് സ്വർണവും 1 ലക്ഷത്തിന് മുകളിലേക്ക് വില എത്തി. ഇപ്പോൾ വിലയിൽ
നിലമ്പൂര്‍: മലപ്പുറം അമരമ്പലത്തും പരിസര പ്രദേശങ്ങളിലും നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ ഇലക്ട്രിക് വയറിങ് സാമഗ്രികള്‍ മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ചുള്ളിയോട് പരത സ്വദേശികളായ ഒടുക്കന് ജിത്തു (28), നറുക്കില്‍ ശ്രീജിത്ത് (28) എന്നിവരെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. ടൈല്‍സ് പണിക്കാരനായ പ്രതികളിലൊരാള്‍ ജോലിക്ക് പോകുന്ന വീടുകള്‍ മുന്‍കൂട്ടി കണ്ട് വെച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. വയറിങ് പൂര്‍ത്തിയായതും സീലിങ് ജോലി കഴിഞ്ഞതുമായ വീടുകളാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ചെറിയ തുകയുടെ വയറുകളാണ് മോഷ്ടിക്കപ്പെടുന്നതെങ്കിലും, സീലിങ് പൊളിച്ചും മറ്റും വയര്‍ വലിച്ചെടുക്കുന്നതിനാല്‍ ഉടമകള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടാകുന്നത്. എടവണ്ണ, എടക്കര തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 22 ഓളം വീടുകളില്‍ മോഷണം നടത്തി. കഴിഞ്ഞ ബുധനാഴ്ച പറയങ്കാട് മേലേടത്ത് ഹസ്ക്കറിന്റെ വീട്ടില്‍ നടന്ന മോഷണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പൂക്കോട്ടുംപാടം സ്റ്റേഷന് ഓഫിസര്‍ രാജേന്ദ്രന് നായരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ജെയിംസ്, എന്‍.കെ. അബ്ദുല്‍ നാസര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ടി നൗഷാദ്, ജിഷ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ഒരു ഗ്രാമിന് 80,000 രൂപ, സ്വർണ്ണത്തേക്കാൾ വിലയുള്ള ഒരു 'നിറ'മുണ്ട് ലോകത്ത്, ഏതാണെന്ന് അറിയുമോ?
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നിറമാണ് അൾട്രാമറൈൻ ബ്ലൂ. അഫ്ഗാനിസ്ഥാനിലെ ഖനികളിൽ നിന്ന് ലഭിക്കുന്ന 'ലാപിസ് ലാസുലി' എന്ന അപൂർവ്വ രത്നക്കല്ലിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്.
ദുബായ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തുടനീളം വസന്തകാല അവധി ഒരാഴ്ച മുന്‍പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. وزارة التربية والتعليم ووزارة التعليم العالي والبحث العلمي تعلنان عن إجازة الربيع للطلبة والكادر التربوي والإداري للمدارس والجامعات على مستوى الدولة pic.twitter.com/jyj0M51gJw — UAEGOV (@UAEmediaoffice) March 4, 2026 ഇതനുസരിച്ച് മാര്‍ച്ച് 9 തിങ്കളാഴ്ച മുതല്‍ സ്കൂള്‍ അവധി ആരംഭിക്കും. പൊതു, സ്വകാര്യ സ്കൂളുകളിലെയും സര്‍വകലാശാലകളിലെയും എല്ലാ വിദ്യാര്‍ഥികള്‍ക്കും അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കും രണ്ടാഴ്ചത്തെ അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള ഒരാഴ്ചത്തെ വിദൂര പഠനത്തിനും അക്കാദമിക് കലണ്ടറിലെ ചെറിയ മാറ്റങ്ങള്‍ക്കും ശേഷമാണ് തീരുമാനം. മാര്‍ച്ച് 9 വരെ റിമോട്ട് ക്ലാസുകള്‍ മാത്രമാണ് ഉണ്ടാവുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് റിമോട്ട് ക്ലാസുകളിലേക്ക് മാറിയത്.
തുർക്കിയെയും വിടാതെ ഇറാൻ; ആകാശപാതയെ ലക്ഷ്യമാക്കി മിസൈൽ, കവചമായത് നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം
ഇറാഖ് - സിറിയൻ വ്യോമാതിർത്തി കടന്ന ശേഷമാണ് മിസൈലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം. തുർക്കിക്ക് നേരെയുള്ള ഏതൊരു നടപടിക്കെതിരെയും പ്രതികരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
'ശബരിമല ശാസ്താവിന്റെ സ്വർണ്ണം നഷ്ടപ്പെട്ടു എന്നതൊരു കടംകഥയല്ല, യാഥാർത്ഥ്യമാണ്'
'ശബരിമല യുവതീപ്രവേശനത്തിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റി, പക്ഷേ കഴിഞ്ഞ ബോർഡുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് അഞ്ച് കോടിയാണ് യുവതീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കൊണ്ടുപോയി മുടക്കിയത്: സി.ആർ രാധാകൃഷ്ണൻ
തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങിയതിനെ തുടർന്ന് ജീവനക്കാർ ഓടിയെത്തി. എന്നാൽ കുഞ്ഞിന് പകരം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 795 രൂപയുടെ നാണയത്തുട്ടുകളാണ് അവർ കണ്ടെത്തിയത്.
ടി20 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക 170 റണ്‍സ് വിജയലക്ഷ്യം വെച്ചു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മാര്‍കോ ജാന്‍സന്റെ (55) തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
യുദ്ധം അമേരിക്കയ്ക്ക് തിരിച്ചടിയാകും | Surgical Strike By Unnibalakrishnan
പശ്ചിമേഷ്യയിൽ യുദ്ധം അഞ്ചാം നാൾ; ഗൾഫ് രാജ്യങ്ങളിൽ അശാന്തി, പ്രതിസന്ധി രൂക്ഷം, അമേരിക്ക സമ്മർദത്തിലോ? കാണാം സർജിക്കൽ സ്ട്രൈക്ക്
അയ്യയ്യേ നാണക്കേട് തന്നെ ഇത്; ആൻഡമാൻ ദ്വീപിലെ കാഴ്ച കണ്ടോ? 4 വര്‍ഷം കൊണ്ടുണ്ടായ മാറ്റമോ?
ആൻഡമാൻ ദ്വീപുകളിലെ മാലിന്യം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. മോഹിത്ത് മേത്ത എന്ന യുവാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകള്‍ മാറ്റിവച്ചു
ടെഹ്റാന് : ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകള്‍ മാറ്റിവച്ചു. ടെഹ്റാനില്‍ ഇന്ന് രാത്രി 10 മണിയോടെ ആരംഭിക്കാനിരുന്ന സംസ്കാര ചടങ്ങാണ് മാറ്റിവച്ചതെന്ന് ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിവിധ പ്രവിശ്യകളിലുള്ള ആളുകള്‍ക്ക് ചടങ്ങിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയാണ് ചടങ്ങുകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ടെഹ്റാനിലെ കോംപൗണ്ടില്‍ മൂന്ന് ദിവസത്തെ പൊതുദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്. ഖമനയി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കിയതും, പ്രസംഗം നടത്തിയതും ഇവിടെയാണ്. വിശുദ്ധ നഗരമായ മഷ്ഹദില്‍ ഖമനയിയുടെ സംസ്കാരചടങ്ങ് നടത്താനാണ് തീരുമാനം. ഖമനയിയുടെ ജന്മനാടാണ് മഷ്ഹദ്. എന്നാല്‍, സംസ്കാര തീയതി തീരുമാനിച്ചിട്ടില്ല. അതേസമയം,ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി.ഇറാൻ്റെ അടുത്ത പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാൾ കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ കാറ്റ്സ് . ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനായി ഇറാനിലെ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ഭാര്യവീട്ടിലെ ബാത്ത്റൂമിൽ എംഡിഎംഎ ഒളിപ്പിച്ച നവവരൻ പിടിയിൽ
വില്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി മൊഴി നല്കി.
കൊളംബോ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് യു എസ് മുങ്ങിക്കപ്പല്‍ ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ യുദ്ധക്കപ്പലിലെ 80 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 80 നാവികര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ലങ്കന്‍ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ യുഎസ് ആണവ അന്തര്‍വാഹിനിയാണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാന് 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പല്‍ ഐറിസ് ദേനയാണ് അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്നത്. കപ്പല്‍ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. കപ്പല്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക സാമൂഹിക മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു. യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനിക നടപടി സ്ഥിരീകരിച്ചത്. ടോര്‍പ്പിഡോ ഉപയോഗിച്ചാണ് ഇറാന്റെ കപ്പല്‍ തകര്‍ത്തത്. രാജ്യാന്തര സമുദ്രത്തില്‍ വെച്ചാണ് കപ്പല്‍ തകര്‍ത്തതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍- അന്താരാഷ്ട്ര ജലാശയങ്ങളില്‍ സുരക്ഷിതമെന്ന് കരുതിയ ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കയുടെ അന്തര്‍വാഹിനി ടോര്‍പ്പിഡോ മുക്കിക്കളഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒരു ശത്രുവിന്റെ കപ്പലിനെ ടോര്‍പ്പിഡോ മുക്കുന്നത് ഇതാദ്യ സംഭവമാണ്. നമ്മള് വിജയിക്കാന്‍ പോരാടുകയാണ്, പീറ്റര്‍ ഹേഗ്സേഥ് പറഞ്ഞു. നിശ്ശബ്ദ മരണമെന്നാണ് ഹേഗ്സേഥ് ആക്രമണത്തെ വിശേഷിപ്പിച്ചത്. 1945ല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പല്‍ തകര്‍ക്കുന്നത്. ഇറാനിയന്‍ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന. ബുധനാഴ്ച ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയന്‍ നാവിക കപ്പലിന് നേരെ യുഎസ് ടോര്‍പ്പിഡോ അറ്റാക്ക് നടത്തിയത്. കപ്പല്‍ കടലില്‍ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്ത് നിന്നും പ്രാദേശിക സമയം പുലര്‍ച്ചെ 5:08 ന് യുദ്ധക്കപ്പല്‍ ഐറിസ് ദേന ഒരു ദുരന്ത സിഗ്നല്‍ അയച്ചതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അറിയിച്ചു. അപകടത്തില്‍പ്പെട്ട കപ്പലിലേക്ക് നാവിക കപ്പലുകളും വ്യോമസേനയും അയച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതായും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്നും ഇറാനിലേക്കുള്ള മടക്കയാത്രയിലാണ് ബുധനാഴ്ച പുലര്‍ച്ചെ കപ്പല്‍ ആക്രമിക്കപ്പെടുന്നത്. ശ്രീലങ്കയുടെ തെക്കന്‍ മേഖലയായ ഗാലെയില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സഞ്ചാരപാതയിലാണ് സംഭവം. ഇത് ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്താണ്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026 ലെ മിലാന് ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റാണ് ഐറിസ് ദേന. കപ്പല്‍ തകര്‍ന്ന് 80 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അവരെ തെക്കന്‍ തീരദേശ നഗരമായ ഗാലെയിലെ കരാപിതിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. കപ്പലിലുണ്ടായിരുന്ന ബാക്കിയുള്ള സൈനികരടക്കമുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ശ്രീലങ്കന്‍ നാവികസേന വക്താവ് ക്യാപ്റ്റന്‍ ബുദ്ധിക സമ്പത്ത് പറഞ്ഞു. കപ്പല്‍ കടലില്‍ പൂര്‍ണ്ണമായും മുങ്ങിയെന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും നാവികസേനയുടെ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, മരണസംഖ്യ യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 32 പേരെ ശ്രീലങ്കന്‍ അധികൃതര്‍ രക്ഷപ്പെടുത്തിയതായാണ് വിവരം. 148 ഓളം പേരെ കാണാതായെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ വിശദാന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇസ്രായേലില്‍ വീണ്ടും ഇറാന് മിസൈലാക്രമണം
ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തു എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രായേല്‍ മിസൈല്‍ മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയതിന് തൊട്ടുപിന്നാലെ ജറുസലേമില്‍ സ്ഫോടനങ്ങള്‍ നടന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഇറാനിയന്‍ മിസൈലുകള്‍ വരുമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ജറുസലേമിന് മുകളിലൂടെ പുതിയ സ്ഫോടനങ്ങള്‍ കേട്ടതായി എഎഫ്പി മാധ്യമപ്രവര്‍ത്തകരും റിപോര്‍ട്ട് ചെയ്തു. മുമ്പ് മിസൈലുകള്‍ കണ്ടെത്തി സൈറണുകള്‍ മുഴങ്ങിയതിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. അതേസമയം, ഇസ്രായേലിലേക്ക് ഇറാനിയന്‍ മിസൈലുകളുടെ പുതിയ തരംഗം വരുന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. 'ഭീഷണി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. മിനിറ്റുകള്‍ക്ക മുമ്പാണ് ഹോം ഫ്രണ്ട് കമാന്‍ഡ് ബന്ധപ്പെട്ട പ്രദേശങ്ങളിലെ മൊബൈല്‍ ഫോണുകളിലൂടെ നേരിട്ട് മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കിയത്.
കാലടി സര്‍വ്വകലാശാലയിലെ ഫാക്കൽറ്റി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സേവ് യൂണിവേഴ്സിറ്റി ഫോറം രംഗത്ത്. താൽക്കാലിക ജീവനക്കാരെയും ഗസ്റ്റ് അധ്യാപകരെയും ബാധിക്കുന്ന നിവേദനമാണ് ഫോറം ഗവർണർക്ക് സമർപ്പിച്ചിരിക്കുന്നത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റും ഇൻഫ്ളുവൻസറുമായ സീമ വിനീത് ബിജെപിയില്‍
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമെ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരായ 15ഓളം പേരും ബിജെപിയില്‍ ചേര്‍ന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും കോണ്‍ഗ്രസിനെയും രാജീവ് ചന്ദ്രശേഖര്‍ കടന്നാക്രമിച്ചു. ഇറാന് നടത്തിയ ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസും ഒരക്ഷരം പറഞ്ഞില്ല […] The post മേക്കപ്പ് ആര്‍ട്ടിസ്റ്റും ഇൻഫ്ളുവൻസറുമായ സീമ വിനീത് ബിജെപിയില്‍ appeared first on ഇവാർത്ത | Evartha .
മ ലയാളികൾക്ക് പ്രിയങ്കരിയായ നടി ലിയോണ ലിഷോയിയുടെ വിവാഹത്തെക്കുറിച്ചും വാർദ്ധക്യത്തിലെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ഒരു പ്രമുഖ അഭിമുഖത്തിലാണ് ലിയോണ തന്റെ വ്യക്തിപരമായ നിലപാടുകൾ തുറന്നുപറഞ്ഞത്. 'മായാനദി', 'ആന്മരിയ കലിപ്പിലാണ്', 'മറഡോണ' തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിയോണ, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അണലി' എന്ന പുതിയ വെബ് സീരീസിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നതിനിടെയാണ് ഈ വെളിപ്പെടുത്തലുകൾ. കൂടത്തായി ജോളി കേസുമായി ബന്ധപ്പെട്ടാണ് 'അണലി' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയില്ലെങ്കിലും സന്തോഷകരമായി ജീവിക്കാൻ സാധിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും മരണം വരെ അഭിനയിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലിയോണ വ്യക്തമാക്കി. എന്നാൽ, വാർദ്ധക്യത്തിൽ സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിക്കേണ്ടതിൻ്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം. വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നമ്മളെ നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. അങ്ങനെയുള്ള 'ലക്ഷ്വറികളിൽ' നമ്മൾ കുറച്ചുകൂടി വിശ്വസിക്കണം. അങ്ങനെയുള്ള 'ഏർണിംഗ്' മാത്രമേ നിലനിൽക്കൂ, ലിയോണ ലിഷോയ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. വിവാഹമെന്നത് ഓരോ വ്യക്തിയുടെയും തികച്ചും വ്യക്തിപരമായ തീരുമാനമാണെന്ന് പറഞ്ഞ ലിയോണ, താൻ പങ്കാളിത്തത്തിലും കൂട്ടായ്മയിലുമാണ് വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ചിലപ്പോഴൊക്കെ ഒറ്റയ്ക്കാണെന്ന് തോന്നാറുണ്ടെങ്കിലും, തന്റെ പ്രായത്തിലുള്ള വിവാഹിതരായ സ്ത്രീകളുടെ ജീവിതം കാണുമ്പോൾ ചിലപ്പോൾ അവർ വിവാഹം കഴിക്കരുതായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. ചിലരുടെ വിവാഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷെ വളരെ അടുപ്പമുള്ള ആളുകൾ വിവാഹം ചെയ്തതുകൊണ്ട് മാത്രം നേരിടുന്ന ചില കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നാറില്ല, ലിയോണ കൂട്ടിച്ചേർത്തു.
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം
ഖത്തറിന് പിന്നാലെ കുവൈത്തും വിസ കാലാവധിയില്‍ ഇളവ് പ്രഖ്യാപിച്ചു. സന്ദര്‍ശക വിസകള്‍ക്ക് ഒരു മാസത്തെ സ്വയമേവയുള്ള കാലാവധി നീട്ടലും നിലവില്‍ രാജ്യത്തിന് പുറത്തുള്ള താമസക്കാര്‍ക്ക് മൂന്ന് മാസത്തെ അധിക അവധിയുമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഗള്‍ഫ് മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം. ബെംഗളൂരുവില്‍ നിന്ന് ബുള്ളറ്റ് ട്രെയിന്‍; 626 കിലോമീറ്റര്‍ യാത്രയ്ക്ക് വെറും 2
പൃഥ്വിരാജിന്റെ അഭിനയത്തെ മുന്‍പ് വിമർശിച്ച അഖിൽ മാരാർ സ്വന്തം സിനിമയിലെ പ്രകടനത്തിന്റെ പേരിൽ ട്രോളുകൾ നേരിടുകയാണ്
'അവന് പറയുന്നത് വിടുവായത്തം, കാര്യമാക്കേണ്ട'; മുഹമ്മദ് അമീറിനെ രൂക്ഷമായി പരിഹസിച്ച് കൈഫ്
ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെതിരെ വിമർശനം ഉന്നയിച്ച മുഹമ്മദ് അമീറിന് രൂക്ഷ മറുപടിയുമായി മുഹമ്മദ് കൈഫ്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ, എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.

27 C