മധ്യപൂർവ ഏഷ്യയിലെ യുദ്ധസാഹചര്യം കാരണം കേന്ദ്ര സർക്കാർ നിർദേശപ്രകാരം കേരളത്തിൽ എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വാണിജ്യ എൽപിജി വിതരണം പരിമിതപ്പെടുത്തുകയും ആശുപത്രികൾ പോലുള്ള മേഖലകൾക്ക് മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്.
കൊച്ചി: വോട്ടെടുപ്പു ദിവസം തമിഴ്നാട്ടില്‍നിന്നുള്ള ഇരട്ടവോട്ടര്‍മാര്‍ ഇക്കുറി കേരളത്തില്‍ വോട്ടുചെയ്യാന്‍ സാധ്യതയില്ലെന്നു അധികൃതരുടെ വിലയിരുത്തല്‍. എസ്.ഐ.ആര്. നടപ്പാക്കിയതോടെ ബഹുഭൂരിഭാഗം പേരും തമിഴ്നാട്ടില്‍ വോട്ട് നിലനിര്‍ത്തി. ഇവരുടെ കേരളത്തിലെ വോട്ട് റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാട്ടുകാരില്‍ പത്തു ശതമാനം പേര് മാത്രമേ കേരളത്തില്‍ വോട്ട് നിലനിര്‍ത്തിയുള്ളൂ. ഇവരുടെ തമിഴ്നാട്ടിലെ വോട്ട് റദ്ദാക്കി. എസ്.ഐ.ആര് നടപ്പാക്കിയശേഷം അതിര്‍ത്തിജില്ലകളിലെ മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുണ്ടെങ്കിലും ഒരിടത്തു മാത്രമേ വോട്ട്ചെയ്യാന്‍ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വൃത്തങ്ങള്‍ പറഞ്ഞു. ആധാര്‍/ഇ.പി.ഐ.സി. ലിങ്കിങ്, ഡേറ്റ ക്ലീനിങ് എന്നിവ വഴി വോട്ടര്‍പട്ടിക പരിശോധിക്കുന്നുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞ് വീണ്ടും ഡേറ്റാ ക്ലീനിങ് നടത്തും. അതോടെ തമിഴ്നാട്ടില്‍ വീണ്ടും വോട്ട് ചെയ്യാന്‍ കഴിയില്ല. എങ്കിലും ചില ഒറ്റപ്പെട്ട കേസുകളുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ അടുത്തമാസം ഒമ്പതിനും തമിഴ്നാട്ടില്‍ 23 നുമാണ് വോട്ടെടുപ്പ്. പാലക്കാട് പുതുശേരി പഞ്ചായത്തില്‍ വാളയാര്‍ അതിര്‍ത്തിയിലുള്ള മൂന്നു വാര്‍ഡുകളില്‍ മാത്രം ഇരട്ടവോട്ടുകളുള്ള 370 പേരുണ്ടെന്നു കണ്ടെത്തിയിരുന്നു. ജില്ലയില്‍ നാലായിരത്തിലേറെ ഇരട്ട വോട്ടുകളാണു കണ്ടെത്തി ഒഴിവാക്കിയത്. എസ്.ഐ.ആറിന്റെ ഭാഗമായി ഇടുക്കി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മാത്രം 15,000 വോട്ടുകള്‍ ഒഴിവാക്കപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ഇരട്ടവോട്ടുള്ളവര്‍ സ്വമേധയാ അപേക്ഷ നല്കി ഒരു സംസ്ഥാനത്തെ വോട്ട് റദ്ദാക്കണമെന്ന് റവന്യൂ വകുപ്പ് അറിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും തിരിച്ചറിയല്‍ രേഖകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയുള്ളവരാണ് രണ്ടിടത്തും വോട്ടുചെയ്യുന്നത്. മൂന്നുമുന്നണികള്‍ക്കും ഇവര്‍ക്കിടയില്‍ സ്വാധീനമുണ്ട്. ജെബി പോള്‍
രാജീവ് ചന്ദ്രശേഖറിന്റെ പത്രികാ സ്വീകരണം; ഉണ്ടയില്ലാ വെടിയായി വിവാദം, മാനനഷ്ടത്തില്‍ കോണ്‍ഗ്രസ്
നേമം മണ്ഡലം സ്ഥാനാര്‍ഥിയും ബി.ജെ.പി. അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനെതിരേ കോണ്‍ഗ്രസ് ഉന്നയിച്ച സ്വത്തു മറച്ചുവയ്ക്കല്‍ ആരോപണം ഉണ്ടയില്ലാ വെടിയായി. റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്നും അതിനാല്‍ പത്രിക തളളണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ വിദഗ്ധോപദേശത്തെത്തുടര്‍ന്ന് വരണാധികാരി പരാതി തള്ളി പത്രിക സ്വീകരിച്ചു. ആരോപണത്തില്‍ കഴമ്പില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ സി.പി.എം. റിപ്പോര്‍ട്ടിങ് ഓഫീസര്‍ക്ക് പരാതി നല്കാന് തയാറായില്ല. പരാതി തള്ളി പത്രിക സ്വീകരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം, ഇതിനെ ബി.ജെ.പി. സി.പി.എം. ഡീല്‍ ആയാണ് ആരോപിക്കുന്നത്.വ്യക്തിപരമായ സ്വത്തു വിവരങ്ങള്‍ വ്യക്തമാക്കേണ്ട കോളത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ ബംഗളുരുവിലെ വീടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. എന്നാല്‍ ഈ വീട് രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ഏതാനും പേര് അവകാശികളായുള്ള കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കൂട്ടുസ്വത്താണ്. നാമനിര്‍ദേശ പത്രികയില്‍ വിശദീകരിക്കേണ്ടതാകട്ടെ, നേരിട്ടുളള (ഡയറക്ട് ഓണര്‍ഷിപ്പ് ) സ്വത്തുവിവരങ്ങള്‍ മാത്രവുമാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നപ്പോഴും ഈ വീടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയായിരുന്നു രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സമാന ആരോപണം അന്നും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നെങ്കിലും ഇത്തവണത്തെ പോലെ അന്നത്തെ വരണാധികാരിയും പത്രിക സ്വീകരിക്കുകയായിരുന്നു. അന്നും വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നറിയിച്ചിരുന്ന കോണ്‍ഗ്രസ് രണ്ട് വര്‍ഷമായിട്ടും ഒന്നും ചെയ്തില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ഈ വീടുള്‍പ്പെടുന്ന സ്വത്തിന്റെ നികുതി അടച്ചത് രാജീവ്ചന്ദ്രശേഖറാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ നികുതി അടയ്ക്കുന്നത് അടക്കമുള്ള സംവിധാനം ഓണ്‍ലൈനായതോടെ സ്വത്തു പങ്കാളികളായ കമ്പനിയിലെ ആര്‍ക്കും എവിടെ വച്ചും നികുതി അടയ്ക്കാമെന്നും അതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസ് എക്കാലത്തും തന്നെ വേട്ടയാടുന്ന നിലപാടാണ് സ്വീകരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പരാതിപ്പെടുന്നു. 2008 ല്‍ യു.പി.എ. ഭരണക്കാലത്ത് 2ജി അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പേരില്‍ ബംഗളൂരുവിലെ തന്റെ ബിസിനസ് സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റെയ്ഡ് നടത്തി പക തീര്‍ത്തെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ജിനേഷ് പൂനത്ത്
കേരള പോലീസ് നടത്തിയ 'ഹെൽമെറ്റ് ഓൺ - സേഫ് റൈഡ്' സ്പെഷ്യൽ ഡ്രൈവിൽ ഒരാഴ്ചകൊണ്ട് 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2.7 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശോധന തുടരുമെന്നും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
കൊച്ചി: സംസ്ഥാനത്തെ തൊഴില്‍ മേഖലയെ ചലിപ്പിക്കുന്ന ഭായിമാര്‍ കേരളം വിടുന്നു. ബംഗാളിലും അസമിലും നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാണ് മുഖ്യമായും മടക്കം. എന്നാല്‍, വോട്ടെടുപ്പിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും കേരളത്തിലെ ഗ്യാസ് ക്ഷാമം മൂലം നില്‍ക്കക്കള്ളിയില്ലാതായതോടെയാണ് അവര്‍ നേരത്തേ തന്നെ നാട്ടിലേക്ക് വച്ചുപിടിക്കുന്നത്. ട്രെയിനുകളില്‍ ഭായിമാരുടെ തിക്കും തിരക്കുമായിക്കഴിഞ്ഞു. ഭായിമാര്‍ ജോലി ചെയ്യുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ ഏതാണ്ട് അടച്ചുകഴിഞ്ഞു. സംസ്ഥാനത്ത് തന്നെ 50 ശതമാനത്തിലേറെ ഹോട്ടലുകള്‍ അടച്ചിട്ട് ദിവസങ്ങളായി. അതിനു പുറമേ അന്യസംസ്ഥാനക്കാര്‍ ജോലി നോക്കുന്ന വിവിധ മാര്‍ക്കറ്റുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍നിന്നു നിരവധിപേര്‍ സ്ഥലം വിട്ടു. താമസയിടങ്ങളില്‍ സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിച്ചിരുന്ന തൊഴിലാളികള്‍ക്ക് ഗ്യാസ് ക്ഷാമം തിരിച്ചടിയായി. കുടുംബസമേതം കഴിയുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കരിഞ്ചന്തയില്‍ വലിയ വിലകൊടുത്താണ് പാചകവാതകം വാങ്ങുന്നത്. ഇന്‍ഡക്ഷന്‍ കുക്കറിലേക്കു പലരും തിരിഞ്ഞെങ്കിലും വൈദ്യുതി നിരക്ക് കുടുമെന്നതു തിരിച്ചടിയാണ്. സംസ്ഥാനത്ത് ഏതാണ്ട് 25 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരില്‍ ബഹുഭൂരിപക്ഷവും ജോലി ചെയ്യുന്നത് പാര്‍പ്പിട നിര്‍മാണ മേഖലയിലാണ്. പ്ലൈവുഡ് മേഖല, ഹോട്ടല്‍, നിത്യേനയുള്ള കൂലിപ്പണികള്‍, ഏലം, കുരുമുളക് കൃഷിമേഖല, മറ്റിതര കാര്‍ഷിക മേഖലകളിലെല്ലാം തന്നെ ഇതര സംസ്ഥാന തൊഴിലാളികളാണ് ഏറിയകൂറും പണിക്കാരായുള്ളത്.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ മൂന്നുപേർ ഒഴിഞ്ഞു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാവാൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ മൂന്ന് പേർ സ്ഥാനമൊഴിഞ്ഞു.
എം.കെ മുനീറിൻ്റെ വായ്പ കുടിശ്ശിക ലീഗ് അടച്ച് തീർത്തു
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ ഡോ.എം.കെ മുനീറിന്റെ ഭവന വായ്പ കുടിശ്ശിക അടച്ചു തീർത്ത് ലീഗ്.
സ്ത്രീധന നിരോധന നിയമ ഭേദഗതി ഹർജി: വിശദീകരണം തേടി
കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ ഒഴിവാക്കി സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി.
ഓപ്പറേഷൻ ഡി ഹണ്ട്: 51 പേർ അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 51 പേർ കൂടി പിടിയിൽ. 1254 പേരെ പരിശോധിച്ചു. 46 കേസുകളെടുത്തു. ലഹരി ഇടപാടുകളെക്കുറിച്ച് 9497927797 എന്ന നമ്പറിൽ അറിയിക്കാം.
തിരുവനന്തപുരം: ഈ വർഷത്തെ ഭൗമ മണിക്കൂർ(എർത്ത് അവർ) 28ന് രാത്രി 8.30 മുതൽ 9.30 വരെ ആയിരിക്കും. മുൻ വർഷങ്ങളിലെന്നപോലെ രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ് ഉൾപ്പെടെയുള്ള ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി വൈദ്യുത ദീപങ്ങൾ
കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ചങ്ങനാശേരി : യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.
മോഷണക്കേസിൽ മൂന്നുപേർ അറസ്റ്റിൽ
വിഴിഞ്ഞം: മുക്കോലയിൽ വീട്ടിൽ നിന്ന് വെൽഡിംഗ് മെഷീനുകളും മോട്ടറും മോഷ്ടിച്ച കേസിൽ മൂന്നുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു.
കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേർ കൂടി പിടിയിൽ
വിഴിഞ്ഞം: കാറിൽ കഞ്ചാവുമായി ഭർത്താവും ഭാര്യയും ഉൾപ്പെടെ പിടിയിലായ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു.
മകളെ മർദ്ദിച്ച അങ്കണവാടി ടീച്ചർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ
മാർച്ച് 6 ന് അങ്കണവാടിയിൽ വെച്ച് ഉറങ്ങാത്തതിന്റെ പേരിൽ വടികൊണ്ട് അടിച്ച് മകളെ പരിക്കേൽപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് കൂടുന്നു ചൂട് , യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പിന്നെയും ചൂടേറുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത.
കേരളത്തില്‍ ‘സിജെപി’ സഖ്യം; ബി.ജെ.പി. അജന്‍ഡകള്‍ സി.പി.എം. നടപ്പാക്കുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
കോഴിക്കോട്: ബി.ജെ.പിയുടെ അജന്‍ഡകള്‍ കേരളത്തില്‍ സി.പി.എം. നടപ്പാക്കുന്നുവെന്ന് എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫ്. മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം.-ബി.ജെ.പി അവിശുദ്ധബന്ധം നാട്ടില്‍പാട്ടാണ്. കമ്യൂണിസ്റ്റ് ജനതാപാര്‍ട്ടി എന്നാണ് അതിന്റെ പേര്. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് സി.പി.എമ്മിന്. എല്‍.ഡി.എഫിനെ വിജയിപ്പിക്കാന്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് ബി.ജെ.പി. കേരളത്തില്‍ സഹായിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതെല്ലാം വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. ജനവും യു.ഡി.എഫും കേരളത്തില്‍ ബി.ജെ.പി. അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ല. യു.ഡി.എഫിന് വോട്ട് ചെയ്തിട്ടെ കേരളത്തിന്റെ വീണ്ടെടുപ്പ് സാധ്യമാകൂവെന്നും ജനങ്ങള്‍ക്കറിയാം. ബി.ജെ.പിയുടെ വെറുപ്പിന്റെ ശക്തികള്ക്കെതിരേയെന്നും പോരാടിയവരാണ് ഞാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ട് മലബാറിന്റെ വികസനത്തിന് തടസമായിട്ടുണ്ട്. മലബാറിന്റെ പലകാര്യങ്ങളിലും ഇവിടെത്തെ ജനത അവഗണനനേരിടുന്ന രണ്ടാംകിട പൗരന്മാരായി മാറി. നാടിനുവേണ്ടി എല്‍ഡി.എഫ്. ഒന്നും ചെയ്തിട്ടില്ല. കേരളത്തിന്റെ കടബാധ്യത കൂടിയിരിക്കുന്നു. ആരോഗ്യ മേഖലയിലെ കേരള മോഡലിനെ തകര്‍ത്തു. യുവജനതയുടെ ആഗ്രഹങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന സര്‍ക്കാര്‍ വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. നാടിന്റെ അനിവാര്യമായ മാറ്റത്തിനായി എല്ലാവരും തീരുമാനമെടുക്കണം. യു.ഡി.എഫ്. കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ അത്യാധുനിക സ്റ്റേഡിയം നിര്‍മിക്കുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിട്ടുണ്ടെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അമ്മയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടായിരുന്നെന്നും അതിനാലാണ് കോഴിക്കോടെത്താന്‍ കഴിയാതിരുന്നതെന്നും ഓണ്‍ലൈനില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മലയാളി നഴ്സ് വിവരങ്ങള്‍ നല്കി കൊണ്ടിരുന്നതാനാല് ആശ്വാസമായിരുന്നു. ജനങ്ങളെ ഒപ്പം നയിക്കുന്ന ഒരു ഭരണം കേരളത്തില്‍ വരും അതിനായി എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നം. റാങ്ക് ജേതാക്കള്‍ക്കും പോലും ജോലിയില്ലെന്നും ഇതിനെല്ലാം പരിഹാരം കാണാന്‍ ഭരണമാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കളായ കെ.സി. വേണുഗോപാല്‍, ദീപാദാസ് ഗുപ്ത, സച്ചിന്‍പൈലറ്റ്, പതിപക്ഷ നേതാവ് വി.ഡി. സതീശന്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ. സുധാകരന്, രമേശ് ചെന്നിത്തല, മന്സൂര്അലിഖാന്, പി.കെ. കുഞ്ഞാലികുട്ടി, കെ. പ്രവീണ്‍കുമാര്‍, അഡ്വ. ഫൈസല്‍ബാബു, കെ.സി.അബു തുടങ്ങിയവര്‍ പ്രസംഗിച്ചു. മലബാറിലെ ജില്ലകളിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികളും പങ്കെടുത്തു.
പത്തനംതിട്ട: അടൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ കൂടുതല്‍ രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതിന്റെ തെളിവുകളുമായി മുന്‍ പ്രസിഡന്റ്. കഴിഞ്ഞ കാലയളവില്‍ ബാങ്കില്‍ നടന്ന അഴിമതികള്‍ യഥാസമയം സഹകരണ വകുപ്പ് മേധാവികളെ അറിയിച്ചതിന്റെ രേഖകള്‍ അവര്‍ വെളിപ്പെടുത്തി. സഹകരണ അസി.രജിസ്ട്രാര്‍ മുതല്‍ മുകളിലേക്കുള്ളവര്ക്കെല്ലാം പരാതികള്‍ നല്‍കിയിരുന്നു. സി.പി.എം. ഭരിക്കുന്ന അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടെന്ന ആക്ഷേപവുമായി കഴിഞ്ഞ ദിവസമാണ് പ്രസിഡന്റും സി.പി.എം. മുതിര്‍ന്ന നേതാവും മുന്‍ അടൂര്‍ എം.എല്‍.എയുമായിരുന്ന ആര് ഉണ്ണിക്കൃഷ്ണ പിള്ളയുടെ ഭാര്യ പൊന്‍താമര രംഗത്തെത്തിയത്. പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കിയ ശേഷം ഇവര്‍ പ്രസിഡന്റ് സ്ഥാനം രാജി വച്ചു. എന്നാല്‍ ബോര്‍ഡ് അംഗത്വം ഒഴിഞ്ഞതുമില്ല. മുന്‍ പ്രസിഡന്റിന്റെ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഇവര്‍ക്ക് മേല്‍ സമ്മര്‍ദമെന്നും പരാതി ഉന്നയിച്ചിരുന്നു. സിപിഎം ഭരിക്കുന്ന 142-ാം നമ്പര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം കൂടിയായ രവീന്ദ്രനെതിരെയാണ് പൊന്‍താമര പിള്ള ഗുരുതരമായ ആരോപണങളുമായി രംഗത്തെത്തിയത്. താന്‍ പ്രസിഡന്റായിരുന്ന കാലത്ത് മുന്‍ പ്രസിഡന്റിന്റെ സമയത്തെ 75 ലക്ഷത്തില്‍ പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ഇവര്‍ ആരോപിച്ചു. ഈ ബാങ്കിലെ ചില ജീവനക്കാര്‍ക്കും അഴിമതിയില്‍ പങ്ക് ഉള്ളതായി പൊന്‍താമര പിള്ള സ്ഥാനം പറയുന്നു. സഹകരണ വകുപ്പ് ജീവനക്കാര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം.എന്നാല്‍ ആരുടെയോ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി മൂടി വയ്ക്കുകയാണ്. ബാങ്കിന്റെ മുന്‍ പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കള്‍ അടൂര്‍ സഹകരണ വകുപ്പില്‍ ജോലി ചെയ്യുന്നുണ്ട്. ഇതും അന്വേഷണം നടക്കാതിരിക്കാന്‍ കാരണമാകാം. തെരഞ്ഞെടുപ്പ് സമയത്ത് അടൂരിലെ മുതിര്‍ന്ന സി.പി.എം. നേതാവിന്റെ ഭാര്യ തന്നെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത് ഇടത് പക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്.എന്നാല്‍ മറുപടി പറയാന്‍ എല്‍.ഡി.എഫ്. നേതൃത്വം തയാറായിട്ടില്ല.
ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും
ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയ പരിശോധന ഫലം വൈകുന്നതിനാൽ അന്തിമ റിപ്പോർട്ട് വൈകുമെന്നും, ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ഒന്നാം പ്രതിയുടെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
സി.പി.എമ്മുമായി ബി.ജെ.പിക്ക് ഒരു ബന്ധവും സാധിക്കില്ല: രാജീവ് ചന്ദ്രശേഖര്‍
കൊല്ലം: ബി.ജെ.പിക്ക് ഒരിക്കലും സി.പി.എമ്മുമായി ഒരു ബാന്ധവവും സാധിക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കൊല്ലം പ്രസ് ക്ലബിന്റെ 'വോട്ടും വാക്കും' തെരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ബി.ജെ.പി. പ്രവര്‍ത്തകരെ ക്രൂരമായ അക്രമത്തിലൂടെ അവര്‍ ഇല്ലാതാക്കി. അതൊന്നും മറക്കാനാവില്ല. കോണ്‍ഗ്രസ് ലോകത്തെ ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയാണ്. അവരുമായി രാജ്യം മുഴുവന്‍ ബി.ജെ.പി. യുദ്ധത്തിലാണ്. തോല്‍വി ഭയന്നാണു കോണ്‍ഗ്രസ് 'ഡീല്‍ ആരോപണം' ഉന്നയിക്കുന്നത്. കേരളത്തില്‍ ഡീല്‍ ഉള്ളത് സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ്. നേമത്തിന്റെ ചരിത്രം മാത്രം നോക്കിയാല്‍ അതിന്റെ ആഴം പിടികിട്ടും. 2006ല്‍ ശക്തന് കോണ്‍ഗ്രസിനായി 51 ശതമാനം വോട്ടാണ് നേടിയത്. അത് 2011ല്‍ 17 ശതമാനമായി. 34 ശതമാനവും സി.പി.എമ്മിന് മറിച്ചുകൊടുത്തു. 2016ല്‍ 9.5 ശതമാനമായി കോണ്‍ഗ്രസ് വോട്ട് കുറഞ്ഞു. ഇതിന്റെ ഗുണം കോണ്‍ഗ്രസിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടി. സി.പി.എം. വോട്ട് മറിച്ചുകൊടുത്തു. എന്നിട്ട് ഇവര്‍ രണ്ടുപേരും കൂടി ബി.ജെ.പിക്കെതിരേ നുണപ്രചാരണമാണ് ഇക്കാലമത്രയും നടത്തിയത്, ഇപ്പോഴും നടത്തുന്നത്. ശരിക്കും ഇവര്‍ക്ക് ബി.ജെ.പിയെ ഭയമാണ്. ഈ രാഷ്ട്രീയ സംസ്കാരം ഇത്തവണ മാറും. കേരളത്തില്‍ ബി.ജെ.പിക്ക് വന്‍ വിജയം ലഭിക്കും. നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചെന്നൊക്കെ അഹങ്കാരം കൊണ്ടാണ് ശിവന്‍കുട്ടി പറയുന്നത്. പൂട്ടും താക്കോലുമൊന്നും അദ്ദേഹത്തിന്റെ കൈയിലല്ല, മറിച്ച് വോട്ടര്‍മാരുടെ കൈയിലാണ്.- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുവനന്തപുരം: സി.പി.എമ്മില്‍ വിഭാഗീയത കത്തിനിന്ന 2013ല്‍ പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലാക്കിയ പി. കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന കാത്തിരിപ്പിലേക്ക് രാഷ്ട്രീയ കേരളം. കൃഷ്ണപിള്ളയുടെ പ്രതിമ കത്തിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്ന മുതിര്‍ന്ന നേതാവായിരുന്ന ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ സി.പി.എമ്മിന് കനത്ത ആഘാതം ഉണ്ടാക്കിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി സജി ചെറിയാനെയും സംശയത്തിന്റെ നിഴലിലാക്കികൊണ്ടുള്ള സുധാകരന്റെ തുറന്നുപറച്ചില്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. സംഭവം ഉണ്ടായ ഉടന്‍ സജി ചെറിയാന് എങ്ങനെ സ്ഥലത്തെത്തിയെന്നും സംഭവത്തെക്കുറിച്ച് അനേഷിക്കേണ്ടെന്ന പിണറായി വിജയന്റെ നിലപാടും അന്ന് ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിന്റെ അവസാന വാക്കായിരുന്ന ജി. സുധാകരന്റെ നാവില്‍നിന്നു പുറത്തുവന്നതോടെ പാര്‍ട്ടി രാഷ്ട്രീയപ്രതിസന്ധിയിലായി. വി.എസ്.അച്യുതാനന്ദന്- പിണറായി വിജയന് വിഭാഗീയത രൂക്ഷമായ സമയത്താണ് സി.പി.എമ്മിന് ഏറെ നാണക്കേട് ഉണ്ടാക്കിയ പ്രതിമ കത്തിക്കല്‍ നടന്നത്. സി.പി.എമ്മിലെ വിഭാഗീയതയുടെ പേരില്‍ 2013 ഒക്ടോബര്‍ 31നു സ്മാരകം ആക്രമിച്ചെന്നാണു കേസ്. വീടിനു തീവയ്ക്കുകയും കൃഷ്ണപിള്ളയുടെ ശില്പം തകര്‍ക്കുകയും ചെയ്തു. മറ്റു പാര്‍ട്ടികളിലേക്കു സംശയം വഴി തിരിച്ചുവിടാന്‍ ശ്രമമുണ്ടായെങ്കിലും ഒടുവില്‍ വി.എസ്. അച്യുതാനന്ദന്റെ ഏറ്റവും വിശ്വസ്തരിലേക്ക് കേസ് എത്തിക്കാന്‍ ബോധപൂര്‍മായ ശ്രമം നടന്നു. വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ. കഞ്ഞിക്കുഴി ഏരിയ മുന്‍ ജോയിന്റ് സെക്രട്ടറി ലതീഷ് ബി. ചന്ദ്രന്, കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി. സാബു, സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ പി. ദീപു, സി.എം. രാജേഷ്, പി. പ്രമോദ് എന്നിവരെയാണു പ്രതിചേര്‍ത്തതും പാര്‍ട്ടിതന്നെ വേട്ടയാടിയതും. വി.എസിനെയും അണികളെയും തകര്‍ക്കാനുള്ള ശ്രമം ആയിരുന്ന ഇതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. കേസും നാണക്കേടുമൊക്കെയായി പ്രതികള്‍ ആക്കപ്പെട്ടവര്‍ ഏറെ അലഞ്ഞു. തങ്ങള്‍ നിരപരാധികളാണെന്ന് ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പാര്‍ട്ടി ഒപ്പം നിന്നില്ല. ഒടുവില്‍ ഇവര്‍ തന്നെ നീണ്ട നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിച്ചതോടെ കോടതി ഇവരെ വെറുതെവിട്ടു. പി.കൃഷ്ണപിള്ള സ്മാരകത്തിനു വിധി വന്നത് 2020 ജൂലൈയിലാണ്. പ്രതി ചേര്‍ക്കപ്പെട്ട ലതീഷ് ബി. ചന്ദ്രനും പി. സാബുവും ഉള്‍പ്പെടെ അഞ്ചുപേരും പാര്‍ട്ടിക്കായി ജീവിതം ഉഴിഞ്ഞുവച്ചവര്‍ ആയിട്ടും ഇവരെ വര്ഗവഞ്ചകരാക്കിയ സി.പി.എം പിന്നീട് ഇവരോട് നീതി പുലര്‍ത്തിയില്ല. പി. കൃഷ്ണപിള്ള സ്മാരകത്തിനു കേടുവരുത്തിയ കേസില്‍ അഞ്ച് പ്രതികളെയും വിട്ടയച്ച കോടതി വിധി ഏറെ ചര്‍ച്ചയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ വിട്ടയച്ച ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരേ പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഒരു നിയമ നടപടിയും സ്വീകരിച്ചില്ല. അപ്പീല്‍ നല്കാന് പാര്‍ട്ടി ആലോചിക്കുന്നില്ലെന്നാണ് വിധി വന്ന ദിവസം നേതാക്കള്‍ പറഞ്ഞത്.അപ്പോള്‍ തന്നെ 'കള്ളന് കപ്പലില്‍ 'തന്നെ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇന്നലെ ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സംശയം ശക്തമാവുകയാണ്. കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെടുമ്പോള്‍ നിലവിലെ മന്ത്രി സജി ചെറിയാനാണ് ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന ചന്ദ്രബാബുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, സജി ചെറിയാനെ മാത്രം ചോദ്യം ചെയ്തില്ല. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഇത്. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ പി. കൃഷ്ണപിള്ളയുടെ ജന്മശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റില്‍ വോട്ടെടുപ്പ് നടത്തേണ്ടി വന്ന സാഹചര്യവും പിന്നീട് ഉണ്ടായി. ഇക്കാര്യം വി.എസിന്റെ അടുത്ത അനുയായി പിരപ്പന്‍കോട് മുരളിയാണ് പിന്നീട് വെളിപ്പെടുത്തിയത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സെക്രട്ടറിയേറ്റില്‍ തീരുമാനം നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2006 ല്‍ പിരപ്പന്‍കോട് മുരളി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ഈ സംഭവം ഉണ്ടായതെന്ന് 'പ്രസാധകന്' മാസികയിലെ ആത്മകഥാ പരമ്പരയിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പിണറായി പക്ഷത്തിനു മുന്‍തൂക്കമുള്ള ജില്ലയായിരുന്നു തിരുവനന്തപുരം. ജി. അരുണ്‍
ആലപ്പുഴ: മുഹമ്മ കണ്ണര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ സി.പി.എം. നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി സി.പി.എം. മുന്‍ നേതാവും മുന്‍ മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ്. പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി. സുധാകരന്. സ്മാരകം തകര്‍ത്ത രാത്രി സജി ചെറിയാന് എങ്ങനെ പെട്ടെന്നു സ്ഥലത്തെത്തിയെന്ന് അദ്ദേഹം ചോദിച്ചു. ഒരു ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സുധാകരന്റെ പരാമര്‍ശം. 'രാത്രി രണ്ടരയ്ക്കാണു സജി സ്ഥലത്തെത്തിയത്. എങ്ങനെ ഇത്ര പെട്ടെന്ന് സജിക്ക് എത്താന്‍ സാധിച്ചു? എന്തിനാണ് എത്തിയത്? പോലീസ് കേസെടുത്തവരല്ല യഥാര്‍ഥ പ്രതികള്‍. സ്മാരകം തകര്‍ത്തവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്നു പിണറായി വിജയന് നിലപാട് എടുത്തു. അന്വേഷണം വേണ്ടെന്നതു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമായിരുന്നു'-സുധാകരന് വെളിപ്പെടുത്തി. 2013 ഒക്ടോബര്‍ 31നു പുലര്‍ച്ചെ 1.30നായിരുന്നു കൃഷ്ണപിള്ള സ്മാരകത്തിനുനേരേ ആക്രമണമുണ്ടാകുന്നത്. കേസിലെ അഞ്ചൂ പ്രതികളും സി.പി.എം. പ്രവര്‍ത്തകരായിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന് ആയിരുന്നു ഒന്നാം പ്രതി. മുന്‍ ലോക്കല്‍ സെക്രട്ടറി പി. സാബുവായിരുന്നു രണ്ടാം പ്രതി. ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് മറ്റു പ്രതികള്‍. സംഭവം വിവാദമായതോടെ പോലീസ് അറസ്റ്റ് ചെയ്തവര്‍ യഥാര്‍ഥ പ്രതികളല്ലെന്നു വി.എസ്. അച്യുതാനന്ദന് തുറന്നടിച്ചതു വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കൃഷ്ണപിള്ളയെ സുധാകരന് ആക്ഷേപിക്കുന്നു: സജി ചെറിയാന് ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ നേതൃത്വം നല്കിയ പി. കൃഷ്ണപിള്ളയെ ജി. സുധാകരന് ആക്ഷേപിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാന്. കൃഷ്ണപിള്ള മന്ദിരം തകര്‍ത്തവര്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സുധാകരന് സ്വീകരിച്ചിരിക്കുന്നത്. ഇത്രയുംകാലം പ്രവര്‍ത്തിച്ച പ്രസ്ഥാനത്തെ നാലു വോട്ടിനുവേണ്ടി തള്ളിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് പരാജയഭീതികൊണ്ടാണ്. ഇതിന് അമ്പലപ്പുഴയിലെ ജനങ്ങള്‍ മറുപടി നല്‍കും. തനിക്ക് കഞ്ഞിക്കുഴിയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നപ്പോഴാണു സംഭവം നടന്നത്. അന്ന് രാത്രി 2.30ന് താന്‍ അവിടെയെത്തിയിരുന്നു എന്ന സുധാകരന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ആക്രമണം നടന്നതായി പുലര്‍ച്ചെ ആറിനാണ് അറിഞ്ഞത്. 8.30നാണു സംഭവസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ശക്തമായ പോലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. യു.ഡി.എഫ്. ഭരണകാലത്ത് നടന്ന സംഭവത്തില്‍ അവരുടെ പോലീസ് അന്വേഷിച്ച് ചിലരെ കുറ്റക്കാരായി കണ്ടെത്തി കേസെടുത്തു. ഒരുപാട് അന്വേഷണം നടത്തി. കേസ് പിന്നീട് കോടതി തള്ളി. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ൈക്രംബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. സംഭവമറിഞ്ഞ് വി.എസും പിണറായിയും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ രീതിയിലല്ല പോയത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് സര്‍ക്കാരിനാണ്. - സജി ചെറിയാന് പറഞ്ഞു.
കുട്ടനാട്: നെല്ല് സംഭരണം ഊര്ജിതമാക്കാത്തതിലും മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നതിലും പ്രതിഷേധിച്ച് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ് ഉള്‍പ്പടെയുള്ള സ്ഥാനാര്‍ഥികളെ കര്‍ഷകര്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയോടെ മങ്കൊമ്പ് പാഡി മാര്‍ക്കറ്റിങ് ഓഫീസിലാണു തടഞ്ഞുവച്ചത്. പ്രശ്നപരിഹാരം കണ്ടിട്ടു പോയാല്‍ മതിയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കര്‍ഷകര്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസ് ഉപരോധിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു എം.എല്‍.എയും മറ്റു സ്ഥാനാര്‍ഥികളും. യു.ഡി.എഫ് സ്ഥാനാര്‍ഥി റജി ചെറിയാന്, എന്‍.ഡി.എ സ്ഥാനാര്‍ഥി സന്തോഷ് ശാന്തി, എസ്.യു.സി.ഐ സ്ഥാനാര്‍ഥി പി.കെ. ശശി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കര്‍ഷക പ്രതിനിധികളുമായും മാര്‍ക്കറ്റിങ് ഓഫീസറുമായും ഇവര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടാകാതെ വന്നതോടെ തടഞ്ഞുവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് എം.എല്‍.എ വിവരങ്ങള്‍ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ മില്ലുകാരുടെയും കര്‍ഷക പ്രതിനിധികളുടെയും യോഗം ഓണ്‍ലൈനായി കൂടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി എം.എല്‍.എ പറഞ്ഞു. എന്നാല്‍ ഇതൊക്കെ വെറും തട്ടിപ്പാണെന്നു പറഞ്ഞ് കര്‍ഷകര്‍ വഴങ്ങാന്‍ തയ്യാറായില്ല. ചര്‍ച്ച ഫലം കാണാതെ വന്നപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകരും കര്‍ഷകരും ചേര്‍ന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉപരോധിച്ചു. പുളിങ്കുന്ന് പോലീസ് ഇവരെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാത്തപക്ഷം സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെ തടഞ്ഞ് ശക്തമായ സമരത്തിനു തയാറാകുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി. കുട്ടനാട്ടില്‍ കൊയ്ത്ത് വ്യാപകമായി നടക്കുകയാണ്. കൊയ്ത്തു കഴിഞ്ഞാല്‍ നെല്ലിനു ദിവസങ്ങളോളം കാവലിരിക്കേണ്ട ഗതികേടിലാണു കര്‍ഷകര്‍. ചുട്ടുപൊള്ളുന്ന വെയിലിലും മില്ലുകള്‍ നാലു കിലോയ്ക്കു മുകളിലാണ് മിക്കസ്ഥലത്തും കിഴിവ് ആവശ്യപ്പെടുന്നത്. മില്ലുകാരും മറ്റുള്ളവരും ചേര്‍ന്ന് കര്‍ഷകരുടെ കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും കൊള്ളയടിക്കുന്നത്. ഇത് അവസാനിപ്പിച്ചേ മതിയാകൂവെന്ന് നെല്‍ക്കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഹജ്ജ് അപേക്ഷകര്‍ മൂന്നാം ഗഡു പണം ഈ മാസം 31നകം അടക്കണം
കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും
ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ മികച്ച ബിരുദ കോഴ്സുകൾ
പ്ലസ് ടുവിനു ശേഷം ബിരുദ കോഴ്സുകൾ കണ്ടെത്താനുള്ള തിരക്കിലാണ് വിദ്യാർത്ഥികൾ. ത്രിച്ചി, ചെന്നൈ, കുംഭകോണം എന്നിവിടങ്ങളിൽ ഒഫ് ക്യാമ്പസുകളുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ല, കേരള സിൻഡിക്കേറ്റ് യോഗം പിരിഞ്ഞു
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ സിൻഡിക്കേറ്റ് യോഗം ചേരുന്നതിനെ ഇടത് അംഗങ്ങൾ എതിർത്തതോടെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗം പിരിഞ്ഞു
മെഡിസെപ് തടസ്സം സമ്മതിച്ചു, പരിഹാര നടപടിയിൽ മൗനം
തിരുവനന്തപുരം:പ്രീമിയം അടച്ചിട്ടും മെഡിസെപ് സൗജന്യചികിത്സ കിട്ടാത്തതിന് കാരണം സാങ്കേതിക തടസ്സമാണെന്ന് സർക്കാർ സമ്മതിച്ചു.
മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ നീക്കാൻ എസ്.ഡി.പി.ഐ
മലപ്പുറം: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ.ലത്തീഫ്.
തിരഞ്ഞെടുപ്പ് സുരക്ഷ, പൊലീസിന് 4 കോടി
നിയമസഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാനടക്കം പൊലീസിന് നാല് കോടി രൂപ അനുവദിച്ച് ഇലക്ഷൻ വകുപ്പ്. സുരക്ഷാചെലവിനായി 150 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
രാജ്യം കുതിക്കുന്നു പരിഷ്കരണ എക്സ്പ്രസിൽ: നിർമ്മല സീതാരാമൻ
ന്യൂഡൽഹി: രാജ്യം ഉത്തമ ബോദ്ധ്യത്തോടെയും വ്യക്തതയോടെയും പരിഷ്കരണ എക്സ്പ്രസിൽ കുതിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ.
സി.പി.എമ്മുമായി ഡീലെന്ന് എസ്.ഡി.പി.ഐ നേതാവ്
കൊച്ചി: തുടർ ഭരണം ഉറപ്പിക്കാൻ പിണറായി വിജയനും സി.പി.എമ്മും എസ്.ഡി.പി.ഐയുമായി ഡീൽ ഉണ്ടാക്കിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ.
പട്ടാപ്പകൽ പൊലീസുകാരന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു
കോഴിക്കോട്: പട്ടാപ്പകൽ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു. തിരുത്തിയാട് അഴകൊടി പൊൽപ്പായമെന പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ആറിനും വൈകിട്ട് നാലിനുമിടെയാണ് മോഷണം നടന്നത്.
ലീഗ് നേതാവിന്റെ ഓഫർ ജോയിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര
മലപ്പുറം: തവനൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്. ജോയിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ ഉല്ലാസയാത്ര വാഗ്ദാനവുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജി.
മോദി ജനപ്രീതിയുള്ള ആഗോള നേതാവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ജനപ്രിതിയുള്ള ആഗോള ജനാധിപത്യ നേതാവ്. യു.എസ് ഡാറ്റാ അനലിസ്റ്റ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ ആഗോള സർവേയിലാണിത്.
റെയിൽവേയ്ക്കായി വഴിമാറി തേവരയിലെ കുരിശടി 200 വർഷം പഴക്കമുള്ള കുരിശടി പൊളിക്കാതെ സ്ഥാനം മാറ്റുന്നു
കൊച്ചി: 200 വർഷം പഴക്കമുള്ള കുരിശടി എൻജിനിയറിംഗിന്റെ കരുത്തിൽ 25 മീറ്റർ അകലെ മാറ്റി സ്ഥാപിക്കുന്നു. എറണാകുളം തേവര കോന്തുരുത്തി സെന്റ് നെപുംസിയാൻ പള്ളിയുടെ സെന്റ് ആന്റണീസ് കുരിശടി ജാക്കിയും സ്പാനും ഉപയോഗിച്ച് സ്ഥാനം മാറ്റുന്നത് ഇന്ന് പൂർത്തിയാകും. എറണാകുളം-ആലപ്പുഴ തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുരിശടി നിന്നിരുന്ന സ്ഥലം ഒരുവർഷം മുമ്പ് റെയിൽവേ ഏറ്റെടുത്തിരുന്നു.
ശിവഗിരിയിൽ അവധിക്കാല പഠനശിബിരം
ശിവഗിരി: ശിവഗിരി മഠത്തിൽ എല്ലാവർഷവും നടത്തിവരുന്ന കുട്ടികളുടെ അവധിക്കാല പഠനശിബിരം ഗുരുസ്പർശം 2026 ഏപ്രിൽ 4മുതൽ 10വരെ നടക്കും.
ഹോട്ടലുകൾ തുറന്നുതുടങ്ങി; പക്ഷേ, വിഭവസമൃദ്ധമല്ല
എൽ.പി.ജി ക്ഷാമത്തെത്തുടർന്ന് അടച്ചിട്ട ഹോട്ടലുകൾ തുറന്നുതുടങ്ങി. ലഭ്യമാകുന്ന പാചക വാതകം, വിറക് അടുപ്പുകൾ, ഇൻഡക്ഷൻ കുക്കർ എന്നിവ ഉപയോഗിച്ചാണ് ഹോട്ടൽ അടുക്കളകൾ വീണ്ടും സജീവമാകുന്നത്.
സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 577/2023) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 2026 27 ന് പി.എസ്.സി.
ഹെൽമെറ്റില്ലാ യാത്ര: പിഴയിട്ടത് 2.70 കോടി
സംസ്ഥാനത്ത് ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് കഴിഞ്ഞ ഒരാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ 2,70,51,150 രൂപ പിഴ ഈടാക്കി
എയിംസ്: സാവകാശം തേടി കേന്ദ്രസർക്കാർ
കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ വിശദീകരണത്തിന് ഹൈക്കോടതിയിൽ കൂടുതൽ സമയം തേടി കേന്ദ്ര സർക്കാർ. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടക്കം തിരക്കിലായതിനാൽ വിവരങ്ങൾ ലഭ്യമാകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ അപേക്ഷ.
2834 സിവിൽ സർവീസ് തസ്തികകളിൽ ആളില്ല
സിവിൽ സർവീസിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് വിഭാഗങ്ങളിൽ 2834 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്ര പേഴ്സണൽ മന്ത്രാലയം ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു.
1,750 കോടി കൂടി വായ്പയെടുക്കാൻ സർക്കാർ
സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി സംസ്ഥാനം 1,750 കോടി കൂടി വായ്പയെടുക്കും. ചൊവ്വാഴ്ച 3,750 കോടി വായ്പയെടുത്തതിന് പുറമെയാണിത്.
ബിരുദം തോറ്റയാൾക്ക് പി.ജിക്ക് പ്രവേശനം : രേഖകൾ ഗവർണർക്ക് കൈമാറി
സംസ്കൃത സർവകലാശാലയിൽ ബാച്ചിലർ ഒഫ് ഫൈൻ ആർട്സ് പരീക്ഷയിൽ തോറ്റ എസ്.എഫ്.ഐ പ്രവർത്തകനെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയശേഷം ബി.എഫ്.എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന്റെ രേഖകൾ ഗവർണർക്ക് കൈമാറി.
കേരള സർവകലാശാലയിലെ എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം വൈസ്ചാൻസലർ അട്ടിമറിച്ചെന്ന് ഇടത് അദ്ധ്യാപക സംഘടന എ.കെ.പി.സി.ടി.എ ആരോപിച്ചു.
മുഖ്യമന്ത്രി ചർച്ചയില്ല, കർണാടക മോഡൽ തേടും: വി.ഡി.സതീശൻ
പാലക്കാട്: ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യു.ഡി.എഫിൽ ഒരു ചർച്ചയുമില്ലെന്നും,അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നടപടിക്രമമനുസരിച്ച് കർണാടകയിലെയും തെലങ്കാനയിലേതും പോലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എൽ.ഡി.എഫ്- ബി.ജെ.പി ഡീൽ ആവർത്തിച്ച് രാഹുലും ഖാർഗെയും
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.ഫ്-ബി.ജെ.പി ഡീലുണ്ടെന്ന ആക്ഷേപം ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും. കോഴിക്കോട്ട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. രാഹുൽ ഗാന്ധി ഓൺലെെനായാണ് പ്രസംഗിച്ചത്.
ജോസ് എൽ.ഡി.എഫിൽ പാറപോലെ ഉറച്ച് നിൽക്കുന്നു : പിണറായി
പാലാ : മികവാർന്ന പൊതുപ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ജോസ് കെ.മാണിയെന്നും, ഇടതുമുന്നണിയുടെ പിന്നിൽ പാറ പോലെ അദ്ദേഹം ഉറച്ചു നിൽക്കുകയാണെന്നും മുഖമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.ൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടുദിവസമായി വിവാദങ്ങളായിരുന്നു തിരഞ്ഞെടുപ്പ് ചർച്ച. എന്നാൽ പ്രതിപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളിയാണ് ഇന്നലെ കളം നിറഞ്ഞത്. 'കേരളത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് നിങ്ങൾക്കെന്തുണ്ട് പറയാൻ
അടൂർ പ്രകാശ് കേരളകൗമുദിയോട്: ബി.ജെ.പി ധാരണ സി.പി.എം കേന്ദ്ര നേതൃത്വമറിഞ്ഞ്
തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള തിരഞ്ഞെടുപ്പ് ഡീൽ സി.പി.എം ദേശീയ നേതൃത്വം അറിഞ്ഞാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി കേരളകൗമുദിയോട് പറഞ്ഞു.
മുഖ്യമന്ത്രി ആരെന്ന ചർച്ച: കോൺഗ്രസ് കുടുക്കിൽ
തിരുവനന്തപുരം: മൂന്ന് ദിവസം കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിറുത്തിയ കെ.സുധാകരനാണ് വിവാദത്തിന് തിരി കൊളുത്തിയത്.
റെജി ചെറിയാന്റെ പത്രിക സ്വീകരിച്ചു
ആലപ്പുഴ: എൽ.ഡി.എഫിന്റെ ആക്ഷേപങ്ങൾ തള്ളി കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ നാമനിർദ്ദേശപത്രിക സ്വീകരിച്ചു. വരണാധികാരി ജില്ല കൃഷി ഓഫീസർ വി.പി. സന്ധ്യയാണ് രണ്ട് സെറ്റ് പത്രിക സ്വീകരിച്ചത്.
തായ് ലൻഡിൽ ഹണിമൂൺ ആഘോഷമാക്കി രശ്മികയും വിജയ്യും
തായ്ലൻഡിലെ കോ സാമുയിൽ ദ്വീപിൽ കടൽത്തീരത്തുള്ള സ്വകാര്യ വില്ലയിൽ ഹണിമൂൺ ആഘോഷിക്കുകയാണ് താരദമ്പതിമാരായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഫെബ്രുവരി 26ന് ഉദയ്പൂരി
മേയ് മാസം മോഹൻലാലിന്റെ ദൃശ്യം 3,സൂര്യയുടെ കറുപ്പ് എന്നിവയുൾപ്പടെ 7 ചിത്രങ്ങൾ റിലീസിന്. മേയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തിൽ ദൃശ്യം 3 റിലീസ് ചെയ്യുന്നുവെന്ന സവിശേഷത കൂടിയുണ്ട്
100 കോടി ക്ളബിൽ ആടുമായി ജയസൂര്യ
റിലീസ് ചെയ്ത് ഏഴാം ദിവസം 100 കോടി ക്ലബിൽ ആട് 3. ജസൂര്യയുടെ ആദ്യ 100 കോടി ചിത്രം ആണ് ആട് 3. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു
സൂര്യ ചിത്രത്തിൽ ആക്ഷൻ ലേഡിയായി നസ്രിയ നസിം
സൂര്യ നായകനായി ജിത്തുമാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആക്ഷൻ സീനിൽ നസ്രിയ നസിം
സ്റ്റീൽ മോതിരം കൈവിരലുകളിൽ കുടുങ്ങി, വേദനയാൽ പുളഞ്ഞ കുരുന്നിന് ആശ്വാസമായി ഫയർഫോഴ്സ്
വിഴിഞ്ഞത്ത് അഞ്ച് വയസുകാരന്റെ കൈവിരലിൽ സ്റ്റീൽ മോതിരം കുടുങ്ങി നീര് വന്നതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വേദനകൊണ്ട് പുളഞ്ഞ കുട്ടിയുടെ വിരലിൽ നിന്നും റിംഗ് കട്ടർ ഉപയോഗിച്ച് സേനാംഗങ്ങൾ സുരക്ഷിതമായി മോതിരം മുറിച്ചുനീക്കി. മിനിറ്റുകൾക്കുള്ളിൽ നടത്തിയ രക്ഷാപ്രവർത്തനം കുട്ടിക്കും കുടുംബത്തിനും ആശ്വാസമായി.
ഇറാൻ്റെ പുതിയതും അത്യാധുനികവുമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിമാനം ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ
വിമാനം പറക്കില്ല, എ സി ഉപയോഗിക്കരുത്: യുദ്ധം കാരണം ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ!
ജൂലൈ അവസാനം വരെ മാത്രമേ വിമാനങ്ങൾ പറത്താനുള്ള ഇന്ധനം പക്കലുള്ളൂ എന്ന് ഫിലിപ്പൈൻ എയർലൈൻസ്
പരിധികള്‍ ലംഘിച്ച ഇസ്റാഈല്‍ പരീക്ഷണ കേന്ദ്രമായിരുന്നു ഗസ്സ. ലോകം ഇസ്റാഈലിനെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് മറ്റെവിടെയും സമാന കുറ്റകൃത്യങ്ങള്‍ നടത്താനവര്‍ക്ക് ഇന്ധനമായി. ഗസ്സയിലെ 97 ശതമാനത്തിലധികം സ്കൂളുകളും നശിപ്പിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടുണ്ട്. 94 ശതമാനം മെഡിക്കല്‍ സൗകര്യങ്ങളും തകര്‍ത്തു.
പ്രകൃതി വാതകം ഇനി നിർബന്ധം പി.എൻ.ജി എടുക്കാത്തവർക്ക് എൽ.പി.ജി വിലക്ക്
ന്യൂഡൽഹി: പൈപ്പ് വഴിയുള്ള പ്രകൃതി വാതക കണക്ഷനുകൾ (പി.എൻ.ജി) ഒഴിവാക്കുന്നവർക്ക് ഇനി എൽ.പി.ജി ലഭിക്കില്ല.
ട്രംപിന്റെ സമാധാന പദ്ധതി ഇറാൻ തള്ളി കരയുദ്ധം അരികെ ?
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവച്ച സമാധാന പദ്ധതി ഇറാൻ തള്ളിയതോടെ, പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപിനെ കരയാക്രമണത്തിലൂടെ പിടിച്ചെടുത്ത് ഇറാനെ സമ്മർദ്ദത്തിലാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം തുടങ്ങി.
പ്രവാസികൾക്ക് ആശ്വാസം, നിർണായക നടപടിയുമായി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ് : പശ്ചിമേഷ്യൻ സംഘർഷം കാരണം വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് ആശ്വാസ വാർത്ത.
ന്യൂഡൽഹി: അണുബാധയെ തുടർന്ന് ന്യൂഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്നറിയാം, അന്തിമ പോരാട്ട ചിത്രം 257 പേരുടെ പത്രിക തള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകിയ 1,254 സ്ഥാനാർത്ഥികളിൽ 257 പേരുടെ പത്രിക ചൊവ്വാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ തള്ളി. 12 പേർ പത്രിക പിൻവലിച്ചു.
തിരുവനന്തപുരം: കനത്തചൂടും ഗ്യാസ് ക്ഷാമത്തെതുടർന്ന് ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ചുള്ള പാചകവും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ആശങ്കപ്പെടുത്തുന്നവിധം ഉയരുന്നു.
പ്രതിഭയ്ക്കെതിരായ പരാമർശം: ലീഗ് നേതാവിനെ പുറത്താക്കി
ആലപ്പുഴ: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.പ്രതിഭയ്ക്കെതിരെയുള്ള മുസ്ളീം ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദമായി.
ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും
അടൂർ: ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.
ബേപ്പൂർ കോട്ടയിൽ പ്രചാരണ പോർവിളി
കോഴിക്കോട്: നാലര പതിറ്റാണ്ടിലേറെയായി ഇടതു കോട്ടയാണ് ബേപ്പൂർ. പ്രചാരണച്ചൂടേറ്റ് ഇടതുകോട്ടയുടെ മനസ് മാറി മറിയുമോ എന്ന ചോദ്യത്തിന് വോട്ടർമാർ വിധിയെഴുതും. മണ്ഡലത്തിലെ അടിയൊഴുക്ക് നിർവചിക്കാൻ പ്രയാസമാണ്. മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസാണ് എൽ.ഡി.എഫിന്റെ പോരാളി.
കണ്ണീരണിഞ്ഞ് പ്രതിഭ, ഇർഷാദിനെ മാറ്റി
കായംകുളം: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരായ വിവാദ പരാമർശത്തെത്തുടർന്ന് യു.ഡി.എഫ് മണ്ഡലം കൺവീനർ സ്ഥാനത്തു നിന്ന് ഇർഷാദ് ചക്കാലശേരിയെ മാറ്റി.
ശ്വാസംമുട്ടുന്നു; മാലിന്യക്കണക്ക് ഗുരുതരം
കേവലമൊരു പാരിസ്ഥിതിക പ്രശ്നമല്ല, ഗുരുതരമായ ആരോഗ്യ പ്രശ്നം കൂടിയാണ് വായുമലിനീകരണം. അന്തരീക്ഷത്തിലെ പി എം -25 കണികകള്‍ ശ്വാസകോശത്തിലൂടെ രക്തത്തിലേക്ക് നേരിട്ടു പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്നു.
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ
ബെംഗളൂരു: ഉഗാദി, ശിവരാത്രി തുടങ്ങിയ ഹിന്ദു ഉത്സവദിനങ്ങളില്‍ മാംസം കഴിക്കാറുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജ്യോതിഷ വിശ്വാസങ്ങള്‍ പ്രകാരം അശുഭകരമായി കണക്കാക്കപ്പെടുന്ന രാഹുകാലത്തിന് ശേഷം ബജറ്റ് അവതരിപ്പിച്ചത് എങ്ങനെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം വിശ്വാസങ്ങളല്ല തന്നെ നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎസ്സി എഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, ഒഴിവുകള്‍ പാലക്കാട്, 1.15 ലക്ഷം
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിതരണം കാര്യക്ഷമമാക്കണം: എസ് എസ് എഫ്
സംസ്ഥാന സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു
'ഈ ശീലം വീട്ടിലേക്ക് പാമ്പുകളെ ക്ഷണിച്ച് വരുത്തും'; തെറ്റെന്ന് ചൂണ്ടിക്കാണിച്ച് വിദഗ്ദ്ധര്‍
മനുഷ്യന് ഏറ്റവും അധികം ഭയപ്പെടുന്ന ജീവിയേത് എന്ന് ചോദിച്ചാല്‍ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം പാമ്പ് എന്നായിരിക്കും.
ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന നമ്മുടെ സമൂഹത്തില്‍ മരുന്ന് കഴിക്കാത്തവര്‍ കുറവാണ്.
വെടിനിറുത്തൽ : ട്രംപിന്റെ 15 ഉപാധികൾ തള്ളി, പകരം അഞ്ച് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം താത്കാലികമായി നിറുത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 15 ഉപാധികൾ നിഷ്കരുണം തള്ളി ഇറാൻ.
ബേക്കറികളില്‍ നിന്ന് ഇത് പതിവാക്കരുത്; വയറിന്റെ ആരോഗ്യം കട്ടപ്പൊകയെന്ന് മുന്നറിയിപ്പ്
പണ്ട് കാലങ്ങളില്‍ പ്രഭാത ഭക്ഷണം വീട്ടില്‍ തന്നെ പാകം ചെയ്ത് കഴിക്കുന്നതായിരുന്നു പതിവ്.
ബസിൽ കൊണ്ടുവന്ന 62.5 ലക്ഷം പിടികൂടി
തൃശൂർ: ദേശീയപാതയിൽ പട്ടിക്കാടിനടുത്ത് മുടിക്കോട് വെച്ച് ബസ് യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 62.5 ലക്ഷം പിടികൂടി. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണ്ണാടക കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ കെ.ഉദയശങ്കർ (35)
സോഷ്യമീഡിയ പോസ്റ്റുകൾ നീക്കിയതിൽ വ്യക്തത ഇല്ലാതെ ഡി.ജി.പി
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖയിൽ ബി.ജെ.പി സീൽ വന്നതുമായി ബന്ധപ്പെട്ട സോഷ്യമീഡിയ പോസ്റ്റുകൾ കൂട്ടത്തോട നീക്കം ചെയ്ത പൊലീസ് നടപടിയിൽ വ്യക്തമായ ഉത്തരം പറയാതെ ഡി.ജി.പി റവാഡ ചന്ദ്രശേഖർ. കമ്മീഷനെ കുറിച്ചുള്ള തെറ്റായ പോസ്റ്റുകളാണ് നീക്കം ചെയ്തതെന്ന് ഡി.ജി.പി
ബോസ് കൃഷ്ണമാചാരിയുടെ രാജിക്കു പിന്നിൽ ലൈംഗികാരോപണം
കൊച്ചി: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി രാജിവച്ചതെന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ.വി.വേണു പറഞ്ഞു.
സ്ഥാനാർത്ഥിയെ കേൾക്കാതെ അയോഗ്യനാക്കരുത്: ഹൈക്കോടതി
കൊച്ചി: തിരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി.
ഭീം പേയ്മെന്റ് ആപ്പിൽ ബയോമെട്രിക് സംവിധാനം
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഉപകമ്പനിയായ എൻ.പി.സി.ഐ ഭീം സർവീസസ് ലിമിറ്റഡിന്റെ ഭീം പേയ്മെന്റ് ആപ്പിൽ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം
സ്കൂൾ സുരക്ഷാ മാന്വൽ 2026: ലഹരി വിരുദ്ധ പ്രവർത്തനവും സൈബർ സുരക്ഷയും
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ 'സ്കൂൾ സുരക്ഷാ മാന്വൽ 2026'ൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന.
ഇൻഷ്വറൻസ് വേഴ്സസ് ഇൻവെസ്റ്റ്മെന്റ്
'ഒരു പോളിസി എടുത്താൽ സേവിംഗ്സും സുരക്ഷയും ഒരുമിച്ചു കിട്ടും'എന്ന വിശ്വാസം പലർക്കും ഇന്നുമുണ്ട്. എന്നാൽ, വിശ്വാസമാണ് അനേകം കുടുംബങ്ങളെ സാമ്പത്തികമായി
കേന്ദ്രസർക്കാരിന്റെ ധന കമ്മി കുറയും
അടുത്ത സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിന്റെ ധന കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.3 ശതമാനമായി കുറയ്ക്കാൻ ഇന്നലെ ലോക്സഭ പാസാക്കിയ ഫിനാൻസ്
കൊച്ചിയിൽ ഭാരത് എക് സാത്ത് വാക്കത്തൺ
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ.എച്ച്.സി.എൽ), പാഥ്യ എന്ന തങ്ങളുടെ പാരിസ്ഥിതിക, സാമൂഹിക ഉദ്യമത്തിന്റെ
ബിസ്മി കണക്ടിൽ ക്ലിയറൻസ് സെയിൽ
ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്ജറ്റ്സുകൾ, കിച്ചൻ അപ്ലയൻസുകൾ തുടങ്ങിയവ 70 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാൻ 6 ദിവസത്തെ ക്ലിയറൻസ് സെയിൽ ആരംഭിച്ച് ബിസ്മി കണക്ട്.
കരുത്താർജിച്ച് ഓഹരിയും സ്വർണവും
പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളുടെ പ്രതീക്ഷയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതോടെ ഓഹരി, സ്വർണ വിപണികൾ ശക്തമായി തിരിച്ചുകയറി. യുദ്ധ ഭീതി
കേശ്വിൻ ഹ്യുണ്ടായിയിൽ ഡിസ്കൗണ്ട്
സ്വപ്നവാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹ്യുണ്ടായിയുടെ വിവിധ മോഡലുകൾക്ക് 1 ലക്ഷം രൂപ വരെ പ്രത്യേക ഡിസ്കൗണ്ട് ഒരുക്കി കേശ്വിൻ ഹ്യുണ്ടായി. ഹ്യുണ്ടായ്
ഉംറ, ട്രാന്‍സിറ്റ്, വിസിറ്റ്, ഫൈനല്‍ എക്സിറ്റ് വിസകള്‍ക്ക് പുതിയ ഇളവ് ബാധകമായിരിക്കും

28 C