SENSEX
NIFTY
GOLD
USD/INR

Weather

31    C
...

കലി അടങ്ങാതെ മുണ്ട് മടക്കികുത്തി ആ കൊച്ചു പയ്യനെ നിലത്തിട്ട് ചവിട്ടി; ഒന്നും നോക്കാതെ അവനെ വളഞ്ഞിട്ട് അടിച്ചുനുറുക്കി ഒരു സംഘം; കൂറ്റൻ 'തടിക്കഷ്ണം' കൊണ്ടുള്ള അടിയിൽ ബോധം പോയി; കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18-കാരന് ക്രൂരമര്‍ദനം; പരിക്ക് ഗുരുതരമെന്ന് വിവരങ്ങൾ; പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ്

കൊല്ലം: മരുത്തടി ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂരമർദനമേറ്റ 18 വയസ്സുകാരനായ വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് തലയ്ക്കടിയേറ്റ് ബോധരഹിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ശക്തികുളങ്ങര പോലീസ് കുന്നത്തൂർ സ്വദേശികളായ സുനിൽ, രതീഷ് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി മരുത്തടി ക്ഷേത്രത്തിൽ ഉത്സവ പരിപാടികൾ നടന്നുകൊണ്ടിരിക്കെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. അടൂർ ഗവൺമെൻ്റ് പോളിടെക്നിക്കിലെ വിദ്യാർഥിയായ ഹരികൃഷ്ണൻ സുഹൃത്തുക്കളോടൊപ്പം ഉത്സവത്തിനെത്തിയതായിരുന്നു. ഉത്സവപ്പറമ്പിൽവെച്ച് മദ്യലഹരിയിലായിരുന്ന ഒരു സംഘം യുവാക്കളുമായി ഹരികൃഷ്ണൻ്റെ സംഘം ചെറിയൊരു വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഈ തർക്കം പിന്നീട് കൂട്ടായ ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു. ഹരികൃഷ്ണനെയും സഹോദരനെയും വളഞ്ഞിട്ട് ആക്രമിച്ച സംഘം ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങളിൽ, സംഘത്തിലെ ഒരാൾ വലിയൊരു തടിക്കഷണം ഉപയോഗിച്ച് ഹരികൃഷ്ണന്റെ തലയ്ക്ക് ആഞ്ഞടിക്കുന്നത് വ്യക്തമായി കാണാം. തലയ്ക്കടിയേറ്റയുടൻ ഹരികൃഷ്ണൻ ബോധരഹിതനായി നിലംപതിക്കുകയായിരുന്നു. മറ്റ് ആളുകൾ ഓടിയെത്തും മുൻപ് അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം പൊതുശ്രദ്ധ നേടി. ഗുരുതരമായ തലയ്ക്കേറ്റ പരിക്കുകളോടെ ഹരികൃഷ്ണനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം, നില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഹരികൃഷ്ണൻ അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ശക്തികുളങ്ങര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് കുന്നത്തൂർ സ്വദേശികളായ സുനിൽ, രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ, ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്നും, ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഒളിവിൽപോയ പ്രതികൾക്കായി പോലീസ് സമീപപ്രദേശങ്ങളിലും മറ്റ് സ്ഥലങ്ങളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മരുത്തടി ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് മദ്യപസംഘങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ഒന്നടങ്കം പരാതിപ്പെടുന്നു. ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും, മദ്യപിച്ച് ലക്കുകെട്ടവർ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നത് പതിവാണെന്നും അവർ ചൂണ്ടിക്കാട്ടി. ഉത്സവങ്ങൾ പോലുള്ള പൊതുപരിപാടികളിൽ കൂടുതൽ പോലീസ് നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്നും മദ്യപിച്ച് അതിക്രമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഹരികൃഷ്ണന്റെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുമ്പോൾ, ഉത്സവപ്പറമ്പുകളിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ചും പൊതുവിടങ്ങളിലെ മദ്യപരുടെ അതിക്രമങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ഉയർത്തിയിരിക്കുകയാണ്.

മറുനാടൻ മലയാളീ 4 Mar 2026 4:27 pm

'ഇറാന്‍ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീര്‍ത്തുകളയും; പേരോ ഒളിച്ചിരിക്കുന്ന സ്ഥലമോ പ്രശ്‌നമല്ല, എവിടെയായാലും തൂക്കും'; ഖമനേയിയുടെ പിന്‍ഗാമിയ്ക്ക് വധഭീഷണിയുമായി ഇസ്രയേല്‍; പുതിയ പരമോന്നത നേതാവിനെ പ്രഖ്യാപിക്കാനിരിക്കെ മുന്നറിയിപ്പുമായി ഇസ്രയേല്‍ കാറ്റ്‌സ്; ടെഹ്റാനില്‍ പത്താംഘട്ട ആക്രമണം; യുഎസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; ഖത്തറിലും കുവൈറ്റിലും സ്‌ഫോടനങ്ങള്‍

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം പുതിയൊരു യുദ്ധമുഖത്തേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി ഇറാന്റെ പുതിയ പരമോന്നത നേതാവായി പരിഗണിക്കുന്ന മൊജ്താബ ഹുസൈനി ഖമനേയിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രയേല്‍. പരമോന്നത നേതാവായി ഇറാന്‍ ആരെ നിയമിച്ചാലും ആ നേതാവിനെയും തീര്‍ത്തുകളയുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ മൊജ്താബയെ ഇറാന്റെ വിദഗ്ധ സമിതി (Assembly of Experts) തിരഞ്ഞെടുത്തെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ഈ നാടകീയ നീക്കം. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ആണ് അതിരൂക്ഷമായ ഭാഷയില്‍ ഭീഷണി മുഴക്കിയത്. 'ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനും ഇറാനിയന്‍ ഭരണകൂടം ആരെ നിയമിച്ചാലും അയാള്‍ വധിക്കപ്പെടും,' എന്ന് അദ്ദേഹം വ്യക്തമാക്കി. പേരോ, ഒളിച്ചിരിക്കുന്ന സ്ഥലമോ ഇതിന് തടസ്സമല്ലെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനും ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതി തുടരാനും അതിന് നേതൃത്വം നല്‍കാനും ഇറാനിയന്‍ ഭരണകൂടം നിയമിക്കുന്ന ഓരോ നേതാവും വ്യക്തമായ ഉന്മൂലനത്തിന് വിധേയമായിരിക്കുമെന്നാണ് ഇസ്രയേല്‍ കാറ്റ്സ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. അതിന് അയാളുടെ പേരോ അയാളുടെ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്നമല്ലെന്നും ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണിത്. 'ഇസ്രായേലിന്റെ നാശത്തിനായുള്ള പദ്ധതികള്‍ തുടരാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനും ഈ ഭീകര ഭരണകൂടം ആരെ തിരഞ്ഞെടുത്താലും അയാള്‍ വധിക്കപ്പെടും. അത് ആരായാലും എവിടെ ഒളിച്ചാലും ഞങ്ങളുടെ ലക്ഷ്യമായിരിക്കും.' പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനേയി മുജ്തബയെ വിദഗ്ധ സമിതി കൂടിയാലോചനയിലൂടെ തെരഞ്ഞെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തില്‍ ആയത്തുല്ല അലി ഖമനേയിക്കൊപ്പം മകള്‍, മരുമകന്‍, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ മന്‍സൂറ ബഗെര്‍സാദ ചികിത്സയ്ക്കിടെ മരണപ്പെടുകയും ചെയ്തു. പിന്നാലെ, ഐആര്‍ജിസി സമ്മര്‍ദത്തിന് വഴങ്ങിയാണ് മുജ്തബയെ തെരഞ്ഞെടുത്തതെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരവേ യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നതിനാലാണ് അതിവേഗ നീക്കം. തന്റെ കാലശേഷം ആരായിരിക്കണം പരമോന്നത പദവിയിലിരിക്കേണ്ടതെന്ന് അലി ഖമനേയി നിശ്ചയിച്ചിരുന്നില്ല. പകരം, മുതിര്‍ന്ന നേതാക്കളായ ആയത്തുല്ല അലിറിസ അറാഫി, പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഗുലാംഹുസ്സൈന്‍ മൊഹ്സിനി എന്നിവരെ താല്‍ക്കാലിക ഉത്തരവാദിത്തമേല്‍ക്കുകയായിരുന്നു. അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. അലി ഖമനേയിയുടെ കൊലപാതകം ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും ഇതിന് മറുപടിയില്ലാതെ പോകില്ലെന്നും പ്രസിഡന്റെ മസ്ഊദ് പെസഷ്‌കിയാന്‍ പ്രതികരിച്ചിരുന്നു. ആരാണ് മുജ്തബ ഖമനേയി? 1969ല്‍ ഇറാനിലെ മഷ്ഹദ് നഗരത്തില്‍ ജനനം. ആയത്തുല്ല അലി ഖമനേയിയുടെ മുതിര്‍ന്ന പുത്രന്‍. ചെറുപ്രായത്തില്‍ തുടങ്ങി ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിലെ കരുത്തുറ്റ സാന്നിധ്യമാണ് മുജ്തബ. അലി ഖമനേയിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഇറാന്‍- ഇറാഖ് യുദ്ധകാലം മുതല്‍ സൈനിക കേന്ദ്രങ്ങളുമായി സജീവബന്ധം പുലര്‍ത്തുന്ന മുജ്തബ, ഐആര്‍ജിസിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൊജ്താബ, ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളില്‍ സ്വാധീനമുള്ള വ്യക്തിയാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ 'ഭീകരവാദ കേന്ദ്രങ്ങള്‍' ലക്ഷ്യമാക്കി ഇസ്രായേല്‍ ഇന്ന് പത്താം ഘട്ട വ്യോമാക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. ബുധനാഴ്ച ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. മിസൈലുകളില്‍ ഒന്ന് വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തെങ്കിലും നാശനഷ്ടങ്ങളില്ലെന്ന് ഖത്തര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഏകദേശം 40 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 800-ഓളം പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 11 പേര്‍ക്കും ജീവന്‍ നഷ്ടമായി. അതേസമയം, അഞ്ചാംദിവസവും ഇസ്രയേല്‍-യുഎസ്-ഇറാന്‍ സംഘര്‍ഷം തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ച ഇറാന്റെ ആക്രമണമുണ്ടായി. ബുധനാഴ്ച ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരേ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. രണ്ട് മിസൈലുകളാണ് യുഎസ് താവളം ലക്ഷ്യമിട്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട്ചെയ്തു. ഇതില്‍ ഒരെണ്ണം വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടമൊന്നുമില്ലെന്നും ഖത്തര്‍ പറഞ്ഞു. ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 ആയി. ഇസ്രയേലില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച കുവൈത്തില്‍ ഒരു ഇറാനിയന്‍ പെണ്‍കുട്ടിയും മരിച്ചു. ബുധനാഴ്ച പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ 40-ഓളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ഐആര്‍ജിസി അവകാശപ്പെട്ടു. അതിനിടെ, ഇറാനില്‍ ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധസേനയും വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയോടെ ടെഹ്റാനില്‍ വന്‍ സ്ഫോടനങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്ചെയ്തു.

മറുനാടൻ മലയാളീ 4 Mar 2026 4:26 pm

പ്രതിഭയെ മാറ്റില്ല; കായംകുളത്തും അരൂരിലും ആർ നാസറിന്റെ സ്ഥാനാർത്ഥി സാധ്യത അടഞ്ഞു , കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ല

ആലപ്പുഴ: ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കില്ല. കായംകുളത്തും അരൂരിലും സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കട്ടെ എന്ന പാർട്ടി ധാരണ മൂലമാണ് ആർ നാസറിന് സീറ്റ് നഷ്ടപ്പെട്ടത്.കായംകുളം, അരൂർ എന്നിവിടങ്ങളിലാണ് ആർ നാസറിനെ പരിഗണിച്ചിരുന്നത്. അരൂരിൽ സിറ്റിങ് എംഎൽഎയായ ദലീമ ജോജോ തന്നെ മത്സരിക്കണം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ലത്തീൻ സമുദായത്തിൽ നിന്നുള്ളയാളാണ് ദലീമ ജോജോ. അതിനാൽ അരൂരിൽ രണ്ടാം സാധ്യത മാത്രമാണ് നിലവിൽ ആർ നാസറിന്‍റെ സ്ഥാനാര്‍തിത്വം. ബിജെപിയുടെ എ ക്‌ളാസ് മണ്ഡലമായതിനാൽ സിപിഐഎം കരുതലോടെയാണ് കായംകുളത്ത് തീരുമാനങ്ങളെടുക്കുന്നത്. നിലവില്‍ കായംകുളത്ത് യു പ്രതിഭയല്ലാതെ മറ്റൊരാള്‍ മത്സരിച്ചാല്‍ വിജയം ഉറപ്പുവരുത്താന്‍ കഴിയുന്ന അവസ്ഥയല്ല നിലവിലുള്ളതെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. ജനസമ്മതിയും ബിജെപി ഉയർത്തുന്ന ഭീഷണിയുമാണ് പ്രതിഭയെ തന്നെ കളത്തിലിറക്കാൻ പാർട്ടി കാരണമായി പറയുന്നത് . കായംകുളത്ത് പ്രതിഭയ്ക്ക് പുറമെ ആർ നാസർ, കെ എച്ച് ബാബുജാൻ എന്നിവരെയാണ് നിർദേശിച്ചിരുന്നത്.അതിനാൽ സിറ്റിങ് എംഎൽഎയായ യു പ്രതിഭയെ തന്നെ മത്സരിപ്പിക്കണം എന്നാണ് സംസ്ഥാന നേതൃത്വം നിലപാടെടുത്തത്. അതേസമയം, മത്സരിച്ചാൽ താൻ തോൽക്കുമെന്ന് ചിലർ തെറ്റായ വിവരം നൽകിയെന്ന് നാസറിന് പരാതിയുണ്ടെന്ന വിവരമുണ്ട്. ഇതിൽ വലിയ അതൃപ്തിയും നാസറിനുണ്ട്. ഈ അതൃപ്തി നാസർ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴയിലെ സിറ്റിങ് എംഎൽഎമാരെയെല്ലാം ഉൾപ്പെടുത്തിയാണ് ആലപ്പുഴ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് സ്ഥാനാർത്ഥിസാധ്യത പട്ടിക നൽകിയത്.

മംഗളം 4 Mar 2026 4:26 pm

വിവാഹം കഴിച്ചാലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം, കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന പ്രായത്തിലും സാമ്പത്തികസ്വാതന്ത്ര്യം വേണം: ലിയോണ ലിഷോയ്

Actress Leona Lishoy about marriage, family, cinema and financial independence. വാർദ്ധക്യത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ലിയോണ ലിഷോയ് പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:26 pm

ഇന്ത്യൻ വിപണി പിടിക്കാൻ രണ്ട് പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവികൾ

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) വാഹനങ്ങൾക്ക് സാധ്യതയേറുകയാണ്. ഇതിന്റെ ഭാഗമായി ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയും ജെഎസ്‍ഡബ്ല്യു മോട്ടോഴ്‌സും ചേർന്ന് 2026-ൽ രണ്ട് പുതിയ PHEV എസ്‌യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:21 pm

18 വർഷം പഴക്കമുള്ള ഫ്ലാറ്റിന് 2 കോടി! ഡീൽ ലാഭകരമോ? ഫ്ലാറ്റ് വാങ്ങണോ? സംശയവുമായി യുവാവ്

ബെംഗളൂരുവിൽ 18 വർഷം പഴക്കമുള്ള, 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഫ്ലാറ്റിന്‍റെ വില രണ്ട് കോടി രൂപ. ഇത്രയും വലിയ തുകയ്ക്ക് ഈ ഫ്ലാറ്റ് വാങ്ങുന്നത് ലാഭകരമാണോ എന്ന് യുവാവിന്‍റെ പോസ്റ്റ്. നഷ്ടക്കച്ചവടം എന്ന് നെറ്റിസണ്‍സ്.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:19 pm

'സുധാകരൻ നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവ്', ചിരിച്ചെന്ന് പറയുമെന്നൊന്നും തോന്നുന്നില്ലെന്ന് ഇ പി ജയരാജൻ

63 വർഷത്തെ പാർട്ടി അംഗത്വം അവസാനിപ്പിക്കുകയാണെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ പ്രഖ്യാപിച്ചു. പാർട്ടി നേതൃത്വത്തിൽ നിന്ന് അവഗണനയും പരിഹാസവും നേരിട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:18 pm

എന്താണ് കൃത്രിമ ലിഗമെന്റുകൾ? കൂടുതലറിയാം

ആധുനിക സൗകര്യങ്ങളുള്ള പ്രത്യേക ഓർത്തോപീഡിക് സെന്ററുകളിലാണ് കൃത്രിമ ലിഗമെന്റ് ശസ്ത്രക്രിയകൾ ചെയ്യേണ്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖം പ്രാപിക്കൽ കൃത്യമായ ഫിസിയോതെറാപ്പി, വ്യായാമങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:18 pm

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതുള്‍പ്പെടെ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നുള്ള പുതിയ പ്രവർത്തകര്‍ ബിജെപിയിലേയ്ക്ക്

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ പതിനഞ്ചോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല. എല്ലാ മലയാളികൾക്കും ബിജെപി-എൻഡിഎ മുന്നണി നൽകുന്ന ഉറപ്പും നല്ലൊരു നാളെയ്ക്കായുള്ള വാഗ്ദാനവുമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘‘ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നുള്ള പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിലുള്ള ഉറച്ച വിശ്വാസമാണ് അവരുടെ ഈ തീരുമാനത്തിന് പിന്നിൽ. കരുത്തുറ്റൊരു വികസിത കേരളം കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം.’’ അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്. സിപിഐഎമ്മും കോണ്‍ഗ്രസും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ്. ഇരു കൂട്ടരും എല്ലാത്തിലും പ്രീണനം കൊണ്ടുവരികയാണ്. ഈ നിലപാട് തെറ്റാണ്. എവിടെയാണെങ്കിലും ഇന്ത്യക്കാരെ രക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മംഗളം 4 Mar 2026 4:15 pm

ചപ്പാത്തിയ്ക്ക് ഇതിലും ബെസ്റ്റ് കറി വേറെയില്ല!!

രാജ്മ – രണ്ടു വലിയ സ്പൂൺ, ഒരു രാത്രി കുതിർത്തത് ഉഴുന്ന്, ഒരു രാത്രി കുതിർത്തത് – അരക്കപ്പ് എണ്ണ – പാകത്തിന് ജീരകം – അര ചെറിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 4:15 pm

വിവാഹവാഗ്ദാനം നൽകി പീഡനം; ജിം ട്രെയിനർ അറസ്റ്റിൽ; ഒരേസമയം വലയിലാക്കിയത് രണ്ടു യുവതികളെ; പിടിയിലായ ചേർപ്പുകാരൻ അജ്മൽ സമാന കേസിൽ മുൻപും പ്രതി

തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച പരാതിയിൽ ജിംനേഷ്യം പരിശീലകൻ പിടിയിൽ. ചേർപ്പ് സ്വദേശി അജ്മലിനെയാണ് (28) നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുറുക്കഞ്ചേരിയിലെ സ്വകാര്യ ജിംനേഷ്യത്തിൽ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. രണ്ട് യുവതികളാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഒരേസമയം രണ്ട് യുവതികളുമായും സൗഹൃദം സ്ഥാപിച്ച അജ്മൽ, വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതികൾ പരസ്പരം അറിയാതെയായിരുന്നു ഇയാളുടെ ഇടപെടലുകൾ. എന്നാൽ അടുത്തിടെ അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതികൾ നെടുപുഴ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി നൽകിയ യുവതികളിൽ ഒരാളെ മദ്യം നൽകി പീഡിപ്പിച്ചതായും മൊഴിയുണ്ട്. അജ്മലിനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷനിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ നേരത്തെയും കേസുണ്ട്. നെടുപുഴ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മറുനാടൻ മലയാളീ 4 Mar 2026 4:14 pm

ഫെബ്രുവരിയിലെ കാർ വിൽപ്പന: വമ്പന്മാർ നേർക്കുനേർ

2026 ഫെബ്രുവരിയിലെ കാർ വിൽപ്പന റിപ്പോർട്ടിൽ മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിർത്തി. ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം വാർഷികാടിസ്ഥാനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:12 pm

അസം തെരഞ്ഞെടുപ്പില്‍ ഗൗരവ് ഗോഗോയ്; കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പ്രതീക്ഷ, സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ചയോടെയെന്ന് സൂചന

ഗൗരവ് ഗോഗോയ് എംപിയെ മത്സരിപ്പിക്കാന്‍ ഇറക്കിയതോടെ കേരളത്തില്‍ നിന്ന് മത്സര മോഹം അറിയിച്ച എംപിമാര്‍ക്ക് പ്രതീക്ഷ. അടുത്തയാഴ്ചയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വരുമെന്നാണ് സൂചന.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:11 pm

ട്രംപിന് തിരിച്ചടി, സ്പെയിനെതിരായ നീക്കത്തിനെതിരെ യൂറോപ്യൻ യൂണിയൻ; 'യുദ്ധം വേണ്ട', നിലപാട് ശക്തമാക്കി പെഡ്രോ സാഞ്ചസും

ഇറാനെതിരായ അമേരിക്കയുടെ ആക്രമണത്തിനെതിരെ സ്പെയിൻ സർക്കാരിന്റെ നിലപാട് രണ്ട് വാക്കുകളിൽ സംഗ്രഹിക്കാം, 'യുദ്ധം വേണ്ട'. സ്പെയിനുമായുള്ള എല്ലാ വ്യാപാരവും വിച്ഛേദിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് സാഞ്ചസ് മറുപടി നൽകി.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:09 pm

എറണാകുളത്ത് ചലച്ചിത്ര താരങ്ങള്‍ക്കായി വലവിരിച്ച് എന്‍ഡിഎ; സാബുവും തുഷാറും മല്‍സരിക്കണമെന്നും ആവശ്യം

എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ഥികളാക്കാന്‍ താരങ്ങള്‍ക്കായി വലവിരിച്ച് എന്‍ഡിഎ. ജയസൂര്യയും ശ്വേത മേനോനും അടക്കമുള്ളവരെ ബിജെപി നേതൃത്വം സമീപിച്ചു. ഘടകകക്ഷി നേതാക്കളായ സാബു എം.ജേക്കബും തുഷാര്‍ വെള്ളാപ്പളളിയും മല്‍സരിക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ താരങ്ങള്‍ അടക്കം പൊതുസമ്മതരെ പരമാവധി കളത്തിലിറക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ ശ്രമം. താമര ചിഹ്നത്തില്‍ അല്ലെങ്കില്‍ ട്വന്‍റി ട്വന്‍റി അടക്കം ഘടകകക്ഷികളുടെ സ്ഥാനാര്‍ഥികളാക്കുക. ജയസൂര്യയും ശ്വേത മേനോനും മധു ബാലകൃഷ്ണനും അടക്കമുള്ള പ്രമുഖരെ നേരിട്ടും ദൂതര്‍മുഖേനയും സ്ഥാനാര്‍ഥികളാക്കാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ മല്‍സര സന്നദ്ധത ആരും അറിയിച്ചിട്ടില്ല. എറണാകുളം ജില്ലിയല്‍ നിന്ന് സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്ന മേജര്‍ രവിക്ക് ഒറ്റപ്പാലം സീറ്റിനോടാണ് പക്ഷെ താല്‍പര്യം. ട്വന്‍റി ട്വന്‍റിയിലെത്തിയ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മല്‍സരിച്ചേക്കും. അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ആര്‍ രശ്മി എന്‍ഡിഎ സ്ഥാനാര്‍ഥിയാകാനാണ് നിലവില്‍ സാധ്യത. കൊച്ചി മേയര്‍ ആയിരുന്ന കോണ്‍ഗ്രസ് നേതാവുമായും ബിജെപി നേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ട്. എറണാകുളത്ത് ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ സീറ്റുകളില്‍ ട്വന്‍റി ട്വന്‍റിക്ക് നല്‍കിയേക്കും. കുന്നത്തുനാട് അടക്കം ഏഴ് സീറ്റുകള്‍ ട്വന്‍റി ട്വന്‍റി ട്വന്‍റിക്ക് നല്‍കാനാണ് പ്രാഥമിക ധാരണ. സാബു എം ജേക്കബും തുഷാര്‍ വെള്ളാപ്പള്ളിയും മല്‍സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ താല്‍പര്യം.

മംഗളം 4 Mar 2026 4:08 pm

മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി : മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി

മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിയിലാണ് സംഭവം.അംബികാപൂർ സ്വദേശിയായ പരസ് കെർക്കറ്റ ആണ് കൊല്ലപ്പെട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 4:07 pm

ആയത്തുള്ള അലി ഖമനെയിയുടെ പിൻഗാമി ആര്?

ആയത്തുള്ള അലി ഖമനെയിയുടെ പിൻഗാമി ആര്?; പ്രഖ്യാപനം ഉടൻ?

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:05 pm

കൊച്ചിയിൽ നിന്ന് ഗൾഫിലേക്കും തിരിച്ചും കൂടുതൽ വിമാന സർവീസുകൾ

കൊച്ചിയിൽ നിന്ന് ഗൾഫിലേക്കും തിരിച്ചും കൂടുതൽ വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് ആറ് സർവീസുകൾ പ്രഖ്യാപിച്ചു

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:05 pm

തന്ത്രി ഇഡിക്ക് മുന്നിൽ; കൊച്ചി ഓഫീസിൽ മൊഴിയെടുക്കുന്നു

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ഇ.ഡിക്ക് മുന്നിൽ, കൊച്ചി ഓഫീസിൽ മൊഴിയെടുക്കുന്നു, കള്ളപ്പണ ഇടപാടും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും പരിശോധിക്കുന്നു

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:03 pm

സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നു | CPM

തർക്കങ്ങൾ പരിഹരിച്ച് സ്ഥാനാർത്ഥിപട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നു CPM | Kerala Election 2026 | CPM Candidate

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 4:03 pm

പത്തു ദിവസം കൂടി ആക്രമണം തുടര്‍ന്നാല്‍ യുഎസ് പ്രതിസന്ധിയിലാകുമെന്ന് പെന്റഗണ്‍ ; ട്രംപുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

അമേരിക്കയുടെ കൈവശം അനന്തമായ ആയുധ ശേഖരമുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ സൈനിക ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍ മറിച്ചാണ്.

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 4:00 pm

നാടൻ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം

നാടൻ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 4:00 pm

എന്താണ് ആന്‍റണി രാജു ചെയ്ത കുറ്റകൃത്യം? തൊണ്ടിമുതൽ കേസിൽ പ്രോസിക്യൂഷനോട് സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി

തൊണ്ടി മുതൽ കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയത് എന്നതില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ആന്‍റണി രാജുവിന്‍റെ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:59 pm

നിബന്ധനകള്‍ക്ക് വഴങ്ങില്ല, ചര്‍ച്ചയാകാം ; യുദ്ധം ഇന്ത്യ ലോക ശക്തിയാകുന്നത് തടയാനുള്ള യുഎസ് നീക്കമെന്ന് ഇറാന്‍

ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:56 pm

ആ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടത്..ചിലർക്കെങ്കിലും അത് വലിയൊരു തെറ്റായി തോന്നിയിട്ടുണ്ട്; ചില കണ്ണീരിനും വിയർപ്പിനും ഒറിജിനൽ ടച്ചാണ്; തുറന്നുപറഞ്ഞ് നടി സരിത

ആ റ്റുകാൽ പൊങ്കാലയിൽ സിനിമാ-സീരിയൽ നടിമാർ പങ്കെടുക്കുന്നതിനെതിരെയുള്ള വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി നടി സരിത ബാലകൃഷ്ണൻ രംഗത്ത്. ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ഈ ഭക്തിസംഗമം ഒരു സാധാരണ ഭക്തയായി അനുഭവിക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി ഏതൊരു മെഗാഹിറ്റ് സീരിയലിനേക്കാളും വലുതാണെന്ന് സരിത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അഭിനയമില്ലാത്ത ആത്മാർത്ഥമായ നിമിഷങ്ങളാണിവയെന്നും അവർ ചൂണ്ടിക്കാട്ടി. പൊങ്കാല ഒരു 'നടിമാരുടെ പരിപാടി'യായി മാറിയെന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സരിത പറഞ്ഞു. ആറ്റുകാൽ അമ്മയുടെ മണ്ണിൽ പാതയോരത്ത് ലക്ഷക്കണക്കിന് സ്ത്രീകളോടൊപ്പം അടുപ്പുകൂട്ടി പൊങ്കാലയിടുമ്പോൾ താൻ ആ ഭക്തിസമുദ്രത്തിലെ ഒരു ചെറിയ തുള്ളി മാത്രമാണ്. ഒരു നടിയായതുകൊണ്ട് തന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത് ചിലർക്ക് തെറ്റായി തോന്നിയേക്കാമെന്നും അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭക്തിസംഗമങ്ങളിലൊന്നായ ഇവിടെ ഒരു സാധാരണ സ്ത്രീയായി, ഭക്തയായി പങ്കെടുക്കുന്നത് പുണ്യമായാണ് താൻ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ ആവശ്യമാണെങ്കിൽ, പൊങ്കാലവെയിലിന്റെ ചൂടിൽ അടുപ്പിന് മുന്നിലിരുന്ന് കണ്ണുനീരും വിയർപ്പും ഒഴുക്കുന്നത് തികച്ചും യാഥാർത്ഥ്യമാണെന്ന് സരിത ബാലകൃഷ്ണൻ ഓർമ്മിപ്പിച്ചു. അവിടെ നായികയും വില്ലത്തിയുമില്ല, അമ്മയുടെ ഭക്തർ മാത്രമാണ്. ക്യാമറക്ക് മുന്നിൽ തങ്ങൾ നായികയോ വില്ലത്തിയോ ഒക്കെയാകാം. എന്നാൽ ചുട്ടുപൊള്ളുന്ന വെയിലിൽ പുകയേറ്റ് കണ്ണു നിറയുമ്പോൾ അത് ഗ്ലിസറിൻ അല്ല. അവിടെ റീടേക്കുകളോ പ്രോംപ്റ്റിംഗോ ഇല്ല; കേവലം ഭക്തി മാത്രം. ക്യാമറക്കണ്ണുകൾ തങ്ങളെ തിരഞ്ഞുപിടിക്കുന്നുണ്ടാവാം, പക്ഷേ തങ്ങളുടെ കണ്ണുകൾ തേടുന്നത് ആ ചൈതന്യത്തെ മാത്രമാണെന്നും അവർ വ്യക്തമാക്കി. ലക്ഷക്കണക്കിന് സ്ത്രീകളുടെ ഇടയിൽ ഒരു നടിയായല്ല, വെറും ഒരു ഭക്തയായാണ് താനിരിക്കുന്നതെന്നും, ഈ 'ഷോ'യിൽ ലഭിക്കുന്ന പ്രതിഫലം റേറ്റിംഗല്ല, അമ്മയുടെ അനുഗ്രഹമാണെന്നും സരിത അടിവരയിട്ടു. അഭിനയമല്ലാത്ത ഒരേയൊരു നിമിഷമാണിതെന്നും, അതുകൊണ്ട് ഈ 'സീരിയൽ നടിമാരുടെ പരിപാടി' കണ്ട് ആരും ആധി പിടിക്കേണ്ടതില്ലെന്നും അവർ തന്റെ കുറിപ്പ് അവസാനിപ്പിച്ചു. 

മറുനാടൻ മലയാളീ 4 Mar 2026 3:53 pm

പശ്ചിമേഷ്യന്‍ പ്രതിസന്ധി ആളിപ്പടരുന്നതോടെ നയതന്ത്ര പരിഹാരത്തിന് ആഹ്വാനം ചെയ്ത് കാനഡ പ്രധാനമന്ത്രി

ആണവായുധ വ്യാപനവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ശാശ്വതമായ ഉടമ്പടികള്‍ കണ്ടെത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:53 pm

പഹൽഗാം ഭീകരാക്രമണം; ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ചൈനയിൽ നിന്ന് വാങ്ങിയതെന്ന് എൻഐഎ

പഹൽഗാം ഭീകരാക്രമണത്തില്‍ ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ചൈനീസ് നിർമ്മിതമെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി ചൈനീസ് അധികൃതരിൽ നിന്നും വിവരം തേടാൻ അന്വേഷണ സംഘത്തിന് ജമ്മു കോടതി അനുമതി നൽകി. പഹൽഗാം ഭീകരാക്രമണം അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സന്ദീപ് ചൗധരിയുടെ അപേക്ഷ ജമ്മുവിലെ എൻഐഎ കോടതിയാണ്അനുവദിച്ചത്. വിവരങ്ങൾ തേടി അധികൃതർക്ക് നൽകാനുള്ള കത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 112-ാം വകുപ്പ് പ്രകാരം അന്വേഷണ സംഘത്തിന് കോടതി തയാറാക്കി നൽകും. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ ഉപയോഗിച്ച ഗോപ്രോ കേന്ദ്രീകരിച്ചാണ് അന്വേഷണം ചൈനയിലേക്ക് എൻഐഎ വ്യാപിപ്പിക്കുന്നത്. ഗോപ്രോ ഹീറോ 12 ബ്ലാക്ക് സീരീസ് ക്യാമറ ഭീകരർ ആക്രമണം ആസൂത്രണം ചെയ്യുമ്പോൾ ഉപയോഗിച്ചതാണ്. അന്വേഷണത്തിൽ നിർണായകമാകുന്ന ക്യാമറ ആര് വാങ്ങിയതാണെന്നറിയാൻ നെതർലാൻഡ്സിലെ ഗോപ്രോ അധികൃതരെ എൻഐഎ ബന്ധപ്പെട്ടിരുന്നു. 2020 ജനുവരി 30 ന് ആക്ടിവേറ്റ് ചെയ്യപ്പെട്ട ക്യാമറ ചൈനയിലെ ദോങ്ഗ്വാനിലെ എഇ ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡാണ് വിതരണം ചെയ്തതെന്ന് ഗോപ്രോ അറിയിച്ചു.എന്നാൽ ആർക്കാണ് വിറ്റതെന്ന വിവരം കമ്പനിയിലില്ല. ഇത് കണ്ടെത്താനാണ് ചൈനീസ് അധികൃതരെ ബന്ധപ്പെടുന്നത്. ഇന്ത്യക്കും ചൈനയ്ക്കും തമ്മിൽ ഇത്തരം കേസുകളിലെ വിവരങ്ങൾ കൈമാറാൻ നിലവില്‍ കരാറില്ല. അതുകൊണ്ടുതന്നെ അന്തർ ദേശീയ കുറ്റകൃത്യങ്ങൾ തടയാനുള്ള യുഎൻ ചട്ടപ്രകാരമായിരിക്കും വിവരങ്ങൾ തേടുക.

മംഗളം 4 Mar 2026 3:51 pm

ചതച്ചെടുത്ത ചെറിയുള്ളിയും വെളുത്തുള്ളിയും ചേർത്ത് അയല പൊരിച്ചത് തയ്യാറാക്കിയലോ

ആവശ്യമായ ചേരുവകൾ • അയല: 2 എണ്ണം (വരഞ്ഞത്) • കാശ്മീരി മുളകുപൊടി: 2 ടേബിൾസ്പൂൺ • മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ • കുരുമുളക് പൊടി: 1/2 ടീസ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:50 pm

തന്ത്രി കണ്ഠര് രാജീവര് ഇഡിക്ക് മുന്നില്‍, കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ഇന്ന് ഹാജരാകാനായിരുന്നു തന്ത്രിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു.ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:50 pm

സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു

രജിസ്ട്രേഷൻ സൗകര്യം https://kscsa.org ൽ ഫെബ്രുവരി 21 മുതൽ ലഭിക്കും.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:47 pm

'ദിവസവും ബലാത്സംഗ ഭീഷണികളാണ്, ഏത് വസ്ത്രം ധരിച്ചാലും ലൈംഗികാധിക്ഷേപം..'; തുറന്നുപറഞ്ഞ് അയേഷ ഖാൻ

Ayesha Khan opens up about getting rape threats. തടി കൂടുതലായതിനാൽ മുൻപ് അവസരം നഷ്ടപ്പെട്ടെന്നും, ഇപ്പോൾ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ദിവസേന ബലാത്സംഗ ഭീഷണികളും ലൈംഗികാധിക്ഷേപങ്ങളും നേരിടുന്നുണ്ടെന്നും അയേഷ ഖാൻ പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:46 pm

മുംബൈയില്‍ സെലിബ്രേഷന്‍ മൂഡ്! സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായിയുടെ കൊച്ചുമകള്‍ സാനിയ ചന്ദോക്ക്; മെഹന്തി, സംഗീത് ചടങ്ങില്‍ തിളങ്ങി പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും സംരംഭകയുമായ സാനിയ ചന്ദോക്കാണ് അര്‍ജുന്റെ വധു. മുംബൈയിലെ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്. അര്‍ജുനും സാനിയ ചന്ദോക്കുമായുള്ള വിവാഹം നാളെയാണ്. നാളെ മുംബൈയിലെ പ്രമുഖ ഹോട്ടലായ ഇന്റര്‍കോണ്ടിനെന്റലില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. ക്ഷണം ലഭിച്ച അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് പ്രവേശനം. വിരാട് കോലി, എം.എസ്. ധോണി, ശുഭ്മാന്‍ ഗില്‍, സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖര്‍ നാളത്തെ ചടങ്ങില്‍ എത്തിയേക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സച്ചിന്‍ നേരിട്ട് ക്ഷണിച്ചിരുന്നു. പ്രധാനചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള മെഹന്തി, സംഗീത് ചടങ്ങ് ചൊവ്വാഴ്ച മുംബൈയിലെ റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ്ബില്‍ നടന്നു. ആഢംബരത്തിന്റെ പുതിയ കാഴ്ചകളാണ് സമ്മാനിച്ചത്. 'ഐവറി' തീമിലുള്ള അതിമനോഹരമായ വസ്ത്രങ്ങള്‍ ധരിച്ചാണ് അര്‍ജുനും സാനിയയും ചടങ്ങിനെത്തിയത്. പരമ്പരാഗത വസ്ത്രങ്ങളില്‍ തിളങ്ങിയ സച്ചിനും അഞ്ജലിയും മകള്‍ സാറയും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. ആത്യാഡംബരമായി നടന്ന ചടങ്ങില്‍ ഇരു കുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായിയുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, രവി ശാസ്ത്രി, അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരും എത്തി. ശതകോടീശ്വരന്‍ മുകേഷ് അംബാനിയും നിത അംബാനിയും ചടങ്ങുകളില്‍ സജീവമായിരുന്നു. എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയും കുടുംബവും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ ചന്ദോക്ക്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലായിരുന്നു അര്‍ജുനും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയം. ഫെബ്രുവരി അവസാന വാരം അംബാനി കുടുംബത്തിന്റെ ആതിഥേയത്വത്തില്‍ ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സ് എസ്റ്റേറ്റില്‍ വച്ച് പ്രീ-വെഡിങ് പൂജയും പ്രൗഢഗംഭീരമായ ചടങ്ങുകളും നടന്നിരുന്നു. നാളെ നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. വിരാട് കോലി, ശുഭ്മാന്‍ ഗില്‍, എം.എസ്. ധോണി, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ സച്ചിനും കുടുംബവും ക്ഷണിച്ചിട്ടുണ്ട്. സാനിയയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമായ അര്‍ജുന്‍, കഴിഞ്ഞ സീസണ്‍ വരെ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിലാണ് കളിച്ചിരുന്നത്. എന്നാല്‍ നാമമാത്രമായ അവസരങ്ങള്‍ മാത്രമാണ് സൂപ്പര്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞ മുംബൈയില്‍ അര്‍ജുന് ലഭിച്ചത്. ലക്‌നൗവിലേക്കു മാറിയതോടെ ഐപിഎലില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജുന്‍. വ്യവസായ പ്രമുഖനായ രവി ഘായിയുടെ കൊച്ചുമകളാണ് സംരംഭകയായ സാനിയ ചന്ദോക്ക്. മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പോസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌നര്‍ഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ. പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗവും ബിസിനസ് രംഗത്ത് സജീവവുമാണെങ്കിലും, സാനിയ പൊതുവേദികളില്‍ അത്ര സുപരിചിതയല്ല.

മറുനാടൻ മലയാളീ 4 Mar 2026 3:45 pm

മലയാളം ഇനി ഭരണഭാഷ; സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍

മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:43 pm

മോഹൻലാല്‍ അങ്ങനെയുള്ള ആളല്ല, മമ്മൂക്കയുടെയും മനസ്സ് മടുപ്പിച്ചു: കെ ബി ഗണേഷ് കുമാര്‍

മോഹൻലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ നേതൃത്വം നല്‍കിയാലേ 'അമ്മ'യ്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:43 pm

പൂജാരിയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ വീട്ടിൽ നിന്ന് കവർന്നത് 12പവൻ്റെ ആഭരണങ്ങൾ; യുവതി പിടിയില്‍

തൃശൂർ: പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ. തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയായ, 26 വയസുകാരി സൂര്യയാണ് പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി. ഫെബ്രുവരി 16 നായിരുന്നു സംഭവം. കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണങ്ങൾ കവർന്നത്. 12 പവൻ വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. പ്രശ്നപരിഹാരത്തിനായി യുവതി നിരന്തരം അജേഷിന്റെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് അജേഷ് അടുക്കളയിലേക്ക് പോയ സമയത്ത് യുവതി അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നത്. മോഷ്ടിച്ച ആഭരണങ്ങൾ യുവതി പിന്നീട് ഒരു ഫിനാൻസ് സ്ഥാപനത്തിൽ കൊണ്ടുപോയി വിറ്റു. ആ പണം കൊണ്ട് യുവതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിലായിരുന്ന തൻ്റെ ആഭരണങ്ങൾ തിരിച്ചെടുക്കുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്തു. ഇതിനിടെയാണ് തൃശൂർ റൂറൽ പൊലീസിന്റെ വലയിലായത്.

മംഗളം 4 Mar 2026 3:41 pm

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീമ വിനീത് ബിജെപിയിൽ ചേർന്നു; രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:40 pm

ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്..; വർണ്ണ നിറങ്ങൾ പരസ്പ്പരം വാരിയെറിഞ്ഞ് ആഘോഷിക്കുന്ന ഇന്ത്യൻ സ്ത്രീകൾ; അവരോടൊപ്പം കൂളായി നിൽക്കുന്ന ഒരാളെ കണ്ട് കൗതുകം

പുരി: ഇന്ത്യയുടെ വർണ്ണാഭമായ ഹോളി ആഘോഷത്തിൽ പങ്കെടുത്ത് നെതർലാൻഡ്‌സിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം. പുരിയിലെ പ്രാദേശികവാസികളോടൊപ്പം നിറങ്ങൾ വാരിയെറിഞ്ഞ് ആഹ്ലാദിച്ച ഇവർ, തങ്ങൾ അനുഭവിച്ചത് 'ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവം' ആണെന്ന് വിശേഷിപ്പിച്ചു. ഈ മനോഹരമായ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തായിരുന്നു പ്രധാന ആഘോഷങ്ങൾ നടന്നത്. ന്യൂസ് ഏജൻസിയായ എഎൻഐ പങ്കുവെച്ച വീഡിയോയിൽ, വിനോദസഞ്ചാരികൾ തങ്ങളുടെ അളവറ്റ സന്തോഷവും ആവേശവും പങ്കുവെക്കുന്നത് വ്യക്തമാണ്. ഈ വർണ്ണാഭമായ ആഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, ഒരു സഞ്ചാരിയുടെ വാക്കുകൾ. ഇവിടെയുണ്ടാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതനായി തോന്നുന്നു. ചുറ്റും എത്ര സന്തോഷമുള്ള ആളുകളാണ്. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവിച്ചറിയാൻ കഴിയുന്ന ഒന്നാണ്, മറ്റൊരു വിനോദസഞ്ചാരി തന്റെ അനുഭവം പങ്കുവെച്ചു. ചുറ്റുമുള്ള സന്തോഷം തങ്ങൾക്ക് ഒരു ആഴത്തിലുള്ള, ഹൃദയസ്പർശിയായ അനുഭവമായാണ് തോന്നിയതെന്നും, ഇത് ഒരിക്കലും മറക്കാനാവാത്ത ഓർമ്മയായി എന്നെന്നും നിലനിൽക്കുമെന്നും അവർ വ്യക്തമാക്കി. പരസ്പരം നിറങ്ങൾ വാരിയണിയിച്ചും ആഹ്ലാദാരവങ്ങളോടെയുമാണ് അവരും പ്രദേശവാസികളും ആഘോഷത്തിൽ സജീവമായി പങ്കുചേർന്നത്. അതേസമയം, ഇന്ത്യയിലെ ഹോളി ആഘോഷങ്ങൾക്കിടെ വിദേശ സഞ്ചാരിക്ക് പരിക്കേറ്റ ഒരു നിർഭാഗ്യകരമായ സംഭവവും നേരത്തെ വാർത്തയായിരുന്നു. വൃന്ദാവനിലെ ഹോളി ആഘോഷത്തിനിടെ നിറങ്ങളിൽ കല്ലുകൾ ഒളിപ്പിച്ച് എറിഞ്ഞതിനെ തുടർന്ന് തന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്നും കാഴ്ച മങ്ങിയെന്നും ആരോപിച്ച് ഓസ്ട്രിയൻ വിനോദസഞ്ചാരിയായ ബ്രിട്ടാ ഷ്ലാഗ്ബൗർ രംഗത്തെത്തിയിരുന്നു. ഈ യുവതിയുടെ പരാതിയടങ്ങുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടിയിരുന്നു.

മറുനാടൻ മലയാളീ 4 Mar 2026 3:39 pm

പശ്ചിമേഷ്യൻ പ്രതിസന്ധി ; ആവശ്യമെങ്കിൽ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് റഷ്യ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ പിന്തുണയുമായി റഷ്യ. ഗൾഫ് മേഖലയിലെ സംഘർഷം മൂലം ആഗോള എണ്ണ വിതരണത്തിൽ തടസ്സമുണ്ടായാൽ

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:35 pm

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമഗ്രമേഖലയെയും സ്പര്‍ശിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും: വി ഡി സതീശന്‍

തിരുവനന്തപുരം:  കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമഗ്രമേഖലയെയും സ്പര്‍ശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടുമെന്നും അദ്ദേഹം പറഞ്ഞു. ആറ് ലക്ഷം കോടി കടത്തിലാണ് കേരളമെന്നും കേരളത്തില്‍ രൂക്ഷമായ വിലക്കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ പാതയിലാണ് സിപിഎം സഞ്ചരിക്കുന്നതെന്നും കേന്ദ്രത്തിലെ ചേട്ടന്‍ ബാവയും കേരളത്തിലെ അനിയന്‍ ബാവയും ഒരേ തോണിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വോട്ട് ബാങ്ക് ഉണ്ടെന്ന് വച്ച് വര്‍ഗീയത പറയരുത്. ശക്തമായ മതേതര നിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു.

തേജസ് ന്യൂസ് 4 Mar 2026 3:35 pm

ജാസ്‌ലിയയുടെ മരണം; വാഹനം കണ്ടെത്തിയിട്ടും പോലീസ് നടപടിയെടുത്തില്ല, പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.

സിറാജ് ലൈവ് 4 Mar 2026 3:33 pm

ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി സുമേധ മെഗാ ക്വിസ് ഫെസ്റ്റിവൽ

കയ്പമംഗലം: ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഗിന്നസ് മോഡൽ – ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ സുമേധ മെഗാ ക്വിസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ശ്രീനാരായണപുരം പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ നടന്ന മെഗാ ക്വിസ് മത്സരം ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്് ടി.കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ശ്രീ നാരായണപുരം പഞ്ചായത്ത് പ്രസിഡന്‍റ്് മിനി ഷാജി, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആർ. കൈലാസൻ, മതിലകം പഞ്ചായത്ത് പ്രസിഡന്‍റ്് സുമതി സുന്ദരൻ, മതിലകം ബിപിസി എൻ.സി. പ്രശാന്ത് മാസ്റ്റർ, ഡോ. സനന്ദ് സദാനന്ദൻ, എം.കെ. സൈഫുദ്ദീൻ തുടങ്ങിവ യവർ പ്രസംഗിച്ചു. അജ്മൽ ചക്കരപ്പാടം, അമൃത, ആതിര, പി.ടി.മുരളീധരൻ, ഇ.എസ്.അമൽ, എൻ.ആർ. രമേഷ് ബാബു, വി.ഡി. ബീന, സരോജിനി, ദീപ ടീച്ചർ എന്നിവർ ക്വിസ് നയിച്ചു.… The post ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി സുമേധ മെഗാ ക്വിസ് ഫെസ്റ്റിവൽ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 4 Mar 2026 3:32 pm

എന്‍സിസി സി സര്‍ട്ടിഫിക്കറ്റ്; പരീക്ഷയില്ലാതെ സൈന്യത്തില്‍ ഓഫീസറാകാന്‍ അവസരം

ന്യൂഡല്‍ഹി: എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ക്ക് എഴുത്തുപരീക്ഷയില്ലാതെ ഇന്ത്യന്‍ സൈന്യത്തില്‍ ഓഫീസറാകാന്‍ അവസരം. ഇന്ത്യന്‍ ആര്‍മിയുടെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്എസ്‌സി) എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീം (124ാമത് കോഴ്‌സ്-ഒക്ടോബര്‍ 2026) വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ആകെ 76 ഒഴിവുകളിലേക്കാണ് നിയമനം. ഇതില്‍ 70 എണ്ണം പുരുഷന്മാര്‍ക്കും 6 എണ്ണം സ്ത്രീകള്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ സേവനപരിചയവും 'സി' സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ കുറഞ്ഞത് 'ബി' ഗ്രേഡ് ഉള്ളവര്‍ക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 2026 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി 19 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. അതായത് 2001 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് യോഗ്യത ഉണ്ടായിരിക്കും. എഴുത്തുപരീക്ഷയില്ലാതെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സൈന്യത്തില്‍ വീരമൃത്യു വരിച്ചവരുടെ മക്കള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  www.joinindianarmy.nic.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2026 മാര്‍ച്ച് 16 ആണ്.

തേജസ് ന്യൂസ് 4 Mar 2026 3:31 pm

തലയ്ക്കടിയേറ്റ് യുവാവ് ബോധരഹിതനായി വീണു, കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18 കാരന് മർദനം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഹരികൃഷ്ണൻ

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:30 pm

രുചിയേറും ചോക്ലേറ്റ് തിരട്ടി പാൽ

രുചിയേറും ചോക്ലേറ്റ് തിരട്ടി പാൽ

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:30 pm

റാഗിയും ഗോതമ്പുപൊടിയും ചേർത്ത് കിടിലൻ ദോശ

റാഗിയും ഗോതമ്പുപൊടിയും ചേർത്ത് കിടിലൻ ദോശ

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:30 pm

ഹഡ്സൺ നദിയ്ക്ക് ചുറ്റുമുള്ള ആളുകൾ ആകാശത്ത് കണ്ടത് 2009ന് സമാനമായ അതിഭീകര കാഴ്ച; ഒരു നിയന്ത്രണവുമില്ലാതെ 18,000 അടിയിൽ നിന്ന് അതിവേഗം വിമാനം താഴ്ചയിലേക്ക്; എയർപോർട്ടിലേക്ക് എത്താനാവില്ലെന്ന്.. അലറിവിളിച്ച് പൈലറ്റ്; എമർജൻസി ലാൻഡിങ്ങിന് പിന്നാലെ ഗവർണറുടെ കത്ത്

വാഷിംഗ്ടൺ: സാങ്കേതിക തകരാറിനെത്തുടർന്ന് എഞ്ചിൻ നഷ്ടമായി നിയന്ത്രണം വിട്ട ചെറുവിമാനം തണുത്തുറഞ്ഞ ഹഡ്‌സൺ നദിയിൽ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ച രാത്രി ലോംഗ് ഐലൻഡിലെ മക്ആർതർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സെസ്‌ന 172 സിംഗിൾ എഞ്ചിൻ വിമാനമാണ് നാടകീയമായി നദിയിൽ പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും പരിശീലകനുമായ ലിയാം ഡാർസിയും 17 വയസ്സുകാരനായ ട്രെയിനി വിദ്യാർത്ഥിയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവർക്കും നിസ്സാര പരിക്കുകളുണ്ടെങ്കിലും, അതിശൈത്യമുള്ള നദിയിൽ നിന്ന് നീന്തി കരയ്‌ക്കെത്താൻ അവർക്ക് സാധിച്ചു. ഈ സംഭവം 2009-ൽ ഇതേ നദിയിൽ നടന്ന വിമാനമിറക്കലിനെ അനുസ്മരിപ്പിക്കുന്ന ഒന്നായി മാറി. മക്ആർതർ വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന് സാങ്കേതിക പ്രശ്‌നം അനുഭവപ്പെട്ടത്. ന്യൂബർഗ്-ബേക്കൺ പാലത്തിന് സമീപമെത്തിയപ്പോൾ പൈലറ്റ് ലിയാം ഡാർസിക്ക് എഞ്ചിൻ തകരാർ മനസ്സിലായി. നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം താഴേക്ക് പതിച്ച വിമാനം, സുരക്ഷിതമായി നദിയിൽ ഇറക്കുകയെന്നതല്ലാതെ മറ്റ് മാർഗങ്ങളൊന്നും പൈലറ്റിന് മുന്നിലുണ്ടായിരുന്നില്ല. തണുത്തുറഞ്ഞ ഹഡ്‌സൺ നദിയിൽ വിമാനം ഇടിച്ചിറക്കുകയായിരുന്നു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പ്രതികരിക്കുകയുണ്ടായി. ഹഡ്‌സൺ നദിയിൽ നടന്ന മറ്റൊരു അത്ഭുതം എന്നാണ് ഗവർണർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. അപകടസാധ്യത നിറഞ്ഞ സാഹചര്യത്തിലും വിമാനത്തിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ സാധിച്ചതിൽ ഗവർണർ സന്തോഷം പ്രകടിപ്പിക്കുകയും, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെയും അധികാരികളെയും അഭിനന്ദിക്കുകയും ചെയ്തു. പൈലറ്റിന്റെയും വിദ്യാർത്ഥിയുടെയും ധീരമായ ഇടപെടലും സമയോചിതമായ തീരുമാനവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് അധികൃതർ വിലയിരുത്തി. ഇരുവരും നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഇത്തരം ഒരു സംഭവം ഹഡ്‌സൺ നദിയിൽ ഇത് ആദ്യമായിട്ടല്ല. 2009 ജനുവരി 15-ന് ലോകം കണ്ട ഏറ്റവും അസാധാരണമായ വിമാനമിറക്കലുകളിൽ ഒന്ന് ഇതേ നദിയിൽ നടന്നിരുന്നു. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുഎസ് എയർവേസിന്റെ 1549-ാം നമ്പർ യാത്രാവിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ പക്ഷിക്കൂട്ടത്തിൽ ഇടിക്കുകയും, അതിന്റെ രണ്ട് എഞ്ചിനുകളും പൂർണ്ണമായി തകരുകയും ചെയ്തിരുന്നു. അടിയന്തര സാഹചര്യത്തിൽ, വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ ചെസ്ലി സള്ളി സള്ളൻബെർഗർ, അസാമാന്യമായ ധീരതയും വൈദഗ്ധ്യവും പ്രകടിപ്പിച്ച് 155 യാത്രക്കാരെയും ജീവനക്കാരെയും വഹിച്ചുകൊണ്ട് വിമാനം തണുത്തുറഞ്ഞ ഹഡ്‌സൺ നദിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ഹഡ്‌സൺ നദിയിലെ അത്ഭുതം എന്നറിയപ്പെട്ട ആ സംഭവത്തിൽ ആർക്കും ജീവാപായം സംഭവിച്ചില്ല. പുതിയ സംഭവവും 2009-ലെ ആ അത്ഭുതത്തിന് സമാനമായ സാഹചര്യങ്ങളും പൈലറ്റിന്റെ ധീരമായ ഇടപെടലും കാരണം ശ്രദ്ധേയമാകുന്നു. അന്ന് ഒരു വിമാനത്തിന് എഞ്ചിൻ തകരാർ സംഭവിച്ചപ്പോഴും നദിയിൽ സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞത് പൈലറ്റിന്റെ പരിശീലന മികവിനും മനസാന്നിധ്യത്തിനും ഉദാഹരണമാണ്. വിമാനം നദിയിൽ ഇറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും സാങ്കേതിക തകരാറിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, വിമാനത്തിന്റെ അവശിഷ്ടങ്ങൾ നദിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

മറുനാടൻ മലയാളീ 4 Mar 2026 3:26 pm

ടി20 റാങ്കിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി സഞ്ജു സാംസണ്‍, അഭിഷേകിന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി പാക് താരം, കിഷനും നേട്ടം

ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ലോകകപ്പിലെ മികച്ച പ്രകടനത്തോടെ പാകിസ്ഥാന്‍ താരം സാഹിബ്സാദ ഫര്‍ഹാന്‍ ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:26 pm

ഔഷധ സസ്യങ്ങൾ കേടുവരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ ഇവ ഉപയോഗിക്കാറുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:24 pm

'ജീവിതത്തിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന അനുഭവം'; ഹോളി ആഘോഷത്തെ കുറിച്ച് ആവേശത്തോടെ വിദേശികൾ

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് സമീപം നാട്ടുകാർക്കൊപ്പം ഹോളി ആഘോഷിച്ച നെതർലാൻഡ്സിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന അനുഭവമെന്നും വിദേശികള്‍.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:24 pm

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആറന്മുളയില്‍ മല്‍സരിക്കും

തിരുവനന്തപുരം:  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആറന്മുളയില്‍ മല്‍സരിക്കുമെന്ന് റിപോര്‍ട്ടുകള്‍. മല്‍സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ ആവശ്യം സിപിഎം ആവശ്യം തള്ളി. വീണാ ജോര്‍ജിന് മൂന്നാം തവണയും അവസരം നല്‍കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സാങ്കേതിക നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്. കുടുംബപരമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഎമ്മിനെ സമീപിച്ചത്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോര്‍ജ് ഫോണിലൂടെയും ചിലരോട് നേരിട്ടും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ഈ ആവശ്യം തള്ളി. തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണനും മല്‍സരിക്കും.

തേജസ് ന്യൂസ് 4 Mar 2026 3:23 pm

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ മെന്റല്‍ പേഷ്യന്റായി പോകുമായിരുന്നു ; ദേവി അജിത്

അജിയുടെ മരണശേഷം എനിക്ക് ഹിസ്റ്റിരീയ പോലൊരു അവസ്ഥ വന്നിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:23 pm

അമ്മയും സഹോദരിയും പൊങ്കാലയിടാന്‍ പോയി; പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജന്റെയും ചന്ദ്രികയുടെയും മകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 17വയസായിരുന്നു. നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സനൂജയുടെ അമ്മയും മൂത്ത സഹോദരിയും പൊങ്കാലയ്ക്ക് പോയ സമയമായിരുന്നു. പുറത്ത് പോയ പിതാവ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിലസം രാവിലെ പത്ത് മണിയോടു കൂടി വീട്ടിലെ ഹാള്‍മുറിയില്‍ ഫാന്‍ സ്ഥാപിക്കുന്നതിനുള്ള കമ്പിയില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സനൂജ. അമ്മയും സഹോദരിയും പൊങ്കാല ഇടുന്നതിനായി തിരുവന്തപുരത്ത് പോയിരുന്നു. അച്ഛനും ഈ സമയത്തു വീട്ടില്‍ ഇല്ലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് ബാലരാമപുരം പൊലീസ് അന്വേഷിച്ച് ആരംഭിച്ചു. സഹോദരി :സംഗീത രാജന്‍.

മറുനാടൻ മലയാളീ 4 Mar 2026 3:21 pm

കുടിയേറ്റ നിയന്ത്രണം കര്‍ശനമാക്കി ബ്രിട്ടണ്‍; നാലു രാജ്യങ്ങള്‍ക്കെതിരേ എമര്‍ജന്‍സി ബ്രേക്ക്

ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ വിസ ചട്ടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ബ്രിട്ടണ്‍. അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍, ക്യാമറൂണ്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടാതെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് വര്‍ക്ക് വിസ നല്‍കുന്നതും രാജ്യം നിര്‍ത്തലാക്കി. സ്റ്റഡി വിസയിലൂടെ രാജ്യത്തെത്തി പിന്നീട് രാഷ്ട്രീയ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര നടപടി. നാലു രാജ്യങ്ങള്‍ക്കെതിരേ ഇത്തരമൊരു 'എമര്‍ജന്‍സി ബ്രേക്ക്' ആദ്യമായാണ് പ്രയോഗിക്കുന്നത്. 2021 മുതല്‍ 2025 വരെ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആഭയ അപേക്ഷകളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി ഹോം ഓഫീസ് വ്യക്തമാക്കി. 'യുദ്ധവും പീഡനവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ബ്രിട്ടന്‍ എപ്പോഴും അഭയം നല്‍കും. എന്നാല്‍ വിസ സംവിധാനം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. നമ്മുടെ ഉദാരത ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് വിസ നിഷേധിക്കാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്,' ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രസ്താവിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കുടിയേറ്റം ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയമാണ്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെ കുടിയേറ്റ വിരുദ്ധ നിലപാടുകളിലൂടെ ജനപിന്തുണ വര്‍ധിപ്പിക്കുന്നത് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അനധികൃത കുടിയേറ്റം നിയന്ത്രിക്കാനും നിയമവിരുദ്ധമായി എത്തുന്നവരെ വേഗത്തില്‍ നാടുകടത്താനും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ വിസ നിയന്ത്രണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അതേ ദിവസം തന്നെ അഭയ നിയമങ്ങളില്‍ കൂടുതല്‍ കര്‍ശന ഭേദഗതികള്‍ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. അഭയാര്‍ഥി പദവി ലഭിച്ചവര്‍ക്ക് ഓരോ 30 മാസം കൂടുമ്പോഴും പുനപരിശോധന നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്. അഭയം തേടി ബ്രിട്ടനിലേക്ക് എത്തുന്ന പ്രവണത നിരുല്‍സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

തേജസ് ന്യൂസ് 4 Mar 2026 3:20 pm

യു എസിനും ഇസ്‌റാഈലിനും അനുകൂല നിലപാടെടുത്താല്‍ ശത്രുക്കളായി കണക്കാക്കും; മുന്നറിയിപ്പുമായി ഇറാന്‍ ജുഡീഷ്യറി മേധാവി

ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇസ്‌റാഈലും ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം

സിറാജ് ലൈവ് 4 Mar 2026 3:17 pm

ഈ ചായ കുടിക്കാറുണ്ടോ? വൃക്കയിലെ കല്ലുകൾ, ഫാറ്റി ലിവർ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനം

ചെറിയ കുട്ടികൾക്ക് മുത്തുകൾ വിഴുങ്ങുന്നത് ശ്വാസംമുട്ടലിന് കാരണമാകുമെന്ന് പഠനം പറയുന്നു. സ്‌ട്രോകളിലൂടെ ബബിൾ ടീ കുടിച്ചമ്പോൾ ശ്വാസംമുട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതാണെന്ന് പഠനം പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:13 pm

അനിശ്ചിതത്വത്തിന് വിരാമം; സീറ്റ് വിഭജന കരാറില്‍ ഒപ്പുവയ്ക്കാനൊരുങ്ങി ഡിഎംകെയും കോണ്‍ഗ്രസും

ചെന്നൈ: ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട്, ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇന്ന് വൈകുന്നേരം സീറ്റ് വിഭജന കരാറില്‍ ഒപ്പുവയ്ക്കും. കോണ്‍ഗ്രസിന് 28 അല്ലെങ്കില്‍ 29 നിയമസഭാ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായി നേരിട്ട് ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. മിനിമം ഒത്തുതീര്‍പ്പ് ഫോര്‍മുലയായി കുറഞ്ഞത് 30 സീറ്റുകളും വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. കൂടുതല്‍ സീറ്റുകളും അധികാര വിഹിതവും നേരത്തെ ആവശ്യപ്പെട്ടവരില്‍ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും ഉള്‍പ്പെടുന്നു. എന്നിരുന്നാലും വ്യക്തികള്‍ക്കിടയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും നേതൃത്വം തീരുമാനിക്കുമ്പോള്‍, ഞങ്ങള്‍ അത് അച്ചടക്കത്തോടെ സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

തേജസ് ന്യൂസ് 4 Mar 2026 3:13 pm

മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച്‌ മില്‍മ

ആരോഗ്യസംരക്ഷണ ഉല്‍പന്ന വിപണിയിലേക്ക്പുതിയ ചുവടുവെച്ച് മില്‍മ.മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പന്നമായ 'ന്യൂട്രിലെവല്‍' ആണ് ഇതിലൊന്ന്.കഫേ മോക്ക, കോള്‍ഡ് കോഫി എന്നി മില്‍ക്ക്‌ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി.

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:11 pm

വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ചു; ജിം പരിശീലകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍ കൂര്ക്ക‍ഞ്ചേരിയിലെ ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മല്‍.

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:11 pm

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ഇഡിക്ക് മുന്നിൽ, കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:10 pm

വരുമാനം കൃത്യമല്ലേ? ടെന്‍ഷന്‍ വേണ്ട; ഫ്രീലാന്‍സര്‍മാര്‍ക്കും ബിസിനസുകാര്‍ക്കും പണം മാനേജ് ചെയ്യാന്‍ ഇതാ ചില എളുപ്പവഴികള്‍

വിരമിക്കല്‍ കാലം മുന്‍കൂട്ടി കാണുക നിങ്ങള്‍ക്കായി പിഎഫ് തുക മാറ്റിവെക്കാന്‍ ഒരു തൊഴിലുടമയും ഇവിടെയില്ല. അതിനാല്‍ റിട്ടയര്‍മെന്റിനായി ഒരു ഫണ്ട് സ്വയം കെട്ടിപ്പടുക്കണം.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:09 pm

കരുത്തനായ നേതാവിന് വിട; കെ.പി ഉണ്ണികൃഷ്‌ണൻ്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു |KP Unnikrishnan

കരുത്തനായ നേതാവിന് വിട; മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ഉണ്ണികൃഷ്‌ണൻ്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു, അന്തിമോപചാരം അർപ്പിച്ച് രാഷ്ട്രീയ കേരളം KP Unnikrishnan Funeral Held

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:08 pm

'അനുകൂലമായ മറുപടി ലഭിക്കുന്നത് വരെ ഞങ്ങളിവിടെ ഉണ്ടാകും, സര്‍ക്കാര്‍ ഉത്തരവിറക്കണം' | Nurses Strike

40,000 ശമ്പളം എന്ന ഉത്തരവിറക്കണം, അനുകൂലമായ മറുപടി ലഭിക്കുന്നത് വരെ ഞങ്ങളിവിടെ ഉണ്ടാകും, സര്‍ക്കാര്‍ ഉത്തരവിറക്കിയാലെ മനേജ്മെന്റും അംഗീകരിക്കൂ; ശക്തമായ സമര നടപടികളുമായി സ്വകാര്യ ആശുപത്രി നഴ്സുമാര്‍ Nurses Strike | UNA | salary crisis

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:08 pm

ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് കവര്‍ച്ച; അഞ്ചാം പ്രതിയെ ഇനിയും പിടികൂടാനായില്ല

പേരൂര്‍ക്കട: വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അവസാന പ്രതിയെ പിടികൂടുന്നതിന് പോലീസ് ഇരുട്ടില്‍ തപ്പുന്നു. കാസര്‍കോഡ് സ്വദേശി ബാബുവാണ് പോലീസിനെ വെ ട്ടിച്ച് ഒളിവില്‍ക്കഴിയുന്നത്. ഫെബ്രുവരി 13-നാണ് ശ്രീവരാഹം മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപത്തെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ചന്ദ്ര ശ്രീനിവാസനെ (65) അഞ്ചംഗസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം സ്വർണാാഭരണങ്ങള്‍ കവര്‍ന്നത്. ഇതില്‍ രാജന്‍, റീന, ഷീബ, ശരത്ത് എന്നിവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പിടിയിലായിരുന്നു. പ്രതികള്‍ റോഡിലൂടെ നടന്നുപോകുന്ന സി സിടിവി ദൃശ്യങ്ങളാണ് പോലീസിന് സഹായകമായത്. എന്നാല്‍ കാസര്‍കോഡ് സ്വദേശി ബാബുവിനെ ആഴ് ചകള്‍ പിന്നിട്ടിട്ടും പിടികൂടാനായിട്ടില്ല. ഇയാള്‍ സംഘത്തിനൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. കോവളം ഭാഗത്തുവച്ചാണ് ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ആയത്. അതിനുശേഷം ഇയാളെക്കുറിച്ചു യാതൊരു വിവരവും പോലീസിനു ലഭിച്ചിട്ടില്ല. കാസര്‍കോഡ് നിരവധി ബന്ധങ്ങളുള്ളതിനാല്‍ ബാബു കാസര്‍കോഡ് തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഫോര്‍ട്ട് പോലീസ്. ഷാഡോ… The post ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് കവര്‍ച്ച; അഞ്ചാം പ്രതിയെ ഇനിയും പിടികൂടാനായില്ല appeared first on RashtraDeepika .

രാഷ്ട്ര ദീപിക 4 Mar 2026 3:07 pm

വിജയിയുടെ തഞ്ചാവൂർ റാലിയിൽ അപകടം; വാഹനത്തിന് പിന്നാലെ ഓടിയ സ്ത്രീയ്ക്ക് അടക്കം 6 പേർക്ക് പരിക്ക്

വിജയിയുടെ തഞ്ചാവൂർ റാലിയിൽ അപകടം; വാഹനത്തിന് പിന്നാലെ ഓടിയ സ്ത്രീയ്ക്ക് അടക്കം ആറ് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:07 pm

പരമ്പരാഗത രീതികളെ തള്ളി, ശവസംസ്കാരത്തിന് പുതുരീതിയുമായി സ്കോട്ട്ലാൻഡ്, 2 മണിക്കൂറിൽ മൃതദേഹം വെള്ളമാക്കും

മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം മൃദുവായ അസ്ഥികളും ദ്രാവകവുമായി മാറും. ഈ ദ്രാവകം തണുപ്പിച്ച് ശുദ്ധീകരിച്ച ശേഷം സാധാരണ മലിനജലം പോലെ ഓടകളിലേക്ക് വിടും

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:06 pm

വിജയ്‌യുടെ റാലിയില്‍ വീണ്ടും അപകടം; ബൈക്കുകള്‍ പൊലീസ് വാഹനത്തിലിടിച്ച് രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്; ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിഘ്നേഷ് എന്ന വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. വിജയിയുടെ വാഹനത്തെ പിന്തുടര്‍ന്ന ബൈക്കുകള്‍ പൊലീസ് വാഹനത്തിലിടിച്ചാണ് അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കില്‍നിന്ന് വീണ പി. വിഘ്‌നേഷിന് ഗുരുതര പരിക്കേറ്റു. ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് വിഘ്‌നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുച്ചിയില്‍ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്ക് ഒരു പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ടിവികെ നേതാവ്. എന്നാല്‍, ആവേശഭരിതരായ ആരാധകര്‍ ഇരുചക്രവാഹനങ്ങളില്‍ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടരാന്‍ തുടങ്ങിയതോടെ യാത്ര താറുമാറാവുകയായിരുന്നു. മറ്റൊരു യുവാവിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടമുണ്ടായത്. വിജയ്‌യുടെ വാഹനത്തെ പിന്തുടരാന്‍ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് അടക്കം മറിച്ചിട്ട് ആളുകള്‍ ഓടുകയായരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ആളുകള്‍ തിക്കും തിരക്കമുണ്ടാക്കി ബാരിക്കേഡ് അടക്കം ചാടി കടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഏറെ പണിപ്പെട്ടാണ് ആളുകള നിയന്ത്രിച്ചത്. സെപ്റ്റംബര്‍ 27 ന് കരൂരില്‍ വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉള്‍പ്പെടും. വന്‍ തോതില്‍ വിമര്‍ശനമാണ് ടിവികെയ്‌ക്കെതിരേ ഉയരുന്നത്.

മറുനാടൻ മലയാളീ 4 Mar 2026 3:06 pm

തീരുമാനമായി...കെ.കെ ശൈലജ പേരാവൂരിൽ തന്നെ, തളിപ്പറമ്പിൽ പി.കെ ശ്യാമളയും | K K Shailaja

തീരുമാനമായി...കെ.കെ ശൈലജ പേരാവൂരിൽ തന്നെ, തളിപ്പറമ്പിൽ പി.കെ ശ്യാമളയും, ടി.പി രാമകൃഷ്‌ണൻ പേരാമ്പ്രയിലും മത്സരിക്കും

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:06 pm

ഗൾഫ് മേഖലയിൽ ജനജീവിതം സാധാരണ നിലയിലേക്ക്; ഡ്രോണുകൾ കണ്ടാൻ അറിയിക്കണമെന്ന് ഒമാൻ| Iran | Israel

ഗൾഫ് മേഖലയിൽ ജനജീവിതം സാധാരണ നിലയിലേക്ക്; രാജ്യത്തേക്ക് കടക്കുന്ന ഡ്രോണുകൾ കണ്ടാൻ അറിയിക്കണമെന്ന് പ്രവസികളോടും പൗരന്മാരോടും ഒമാൻ, കൂടതൽ വിമാന സര്‍വീസുകൾ തുറക്കും, അടുത്ത ഘട്ടം ആക്രമണ പരമ്പര ആരംഭിച്ചതായി ഇറാൻ

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:05 pm

തൃശ്ശൂരിൽ സ്പാ നടത്തിപ്പുകാരിയെ വീട് കയറി ആക്രമിച്ച് കവര്‍ച്ച; എട്ടംഗ സംഘം പിടിയിൽ | Thrissur

തൃശ്ശൂരിൽ സ്പാ നടത്തിപ്പുകാരിയെ വീട് കയറി ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസ്; സ്റ്റാഫായ ബെംഗളൂരു സ്വദേശിയും ഏഴ് പേരും പൊലീസ് പിടിയിൽ, 20,000 രൂപ ഗൂഗിൾ പേ ചെയ്യിപ്പിക്കുകയും സ്വര്‍ണക്കമ്മൽ ഭീഷണപ്പെടുത്തി വാങ്ങുകയും ചെയ്തിരുന്നു Spa Attack | Thrissur| Theft case

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:05 pm

സിനിമയില്‍ എന്ത് സംഭവിക്കുമെന്ന്പ്രവചിക്കാന്‍ കഴിയില്ല: മാളവിക മോഹൻ

ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി പട്ടം പോലെ എന്ന മലയാളസിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനന്‍. ഛായാഗ്രാഹകൻ കെ.യു. മോഹനന്‍റെ മകളായ മാളവിക ഇന്ന് മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമാണ്. ഇപ്പോഴിതാ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ വൈകിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക. പ്രഭാസ് നായകനായ ദ് രാജസാബിലൂടെയാണ് മാളവിക തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ എന്ത് സംഭവിക്കുമെന്നോ എങ്ങനെ നടക്കുമെന്നോ ഒന്നും നമുക്ക് പ്രവചിക്കാന്‍ കഴിയില്ലെന്ന് ഒരു ഫിലിം മാഗസിനു നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു. എന്‍റെ തെലുങ്ക് അരങ്ങേറ്റം ശരിക്കും വിജയ് ദേവ്‌രകൊണ്ടയ്ക്കൊപ്പം നടക്കേണ്ടതായിരുന്നു. അഞ്ചു വർഷങ്ങൾക്ക് മുന്പ് അദ്ദേഹത്തിനൊപ്പം ഒരു സിനിമയുടെ കരാറിൽ ഞാൻ ഒപ്പു വച്ചിരുന്നു. മനോഹരമായ ഒരു കഥയായിരുന്നു അത്. അതിൽ എന്‍റെ കഥാപാത്രം ഒരു പിയാനിസ്റ്റും നായകൻ ഒരു ബൈക്ക് റൈഡറുമായിരുന്നു. ഒരു പ്രത്യേക സാഹചര്യങ്ങളിൽ ഇരുവരും തമ്മിൽ കണ്ടുമു‌ട്ടുന്നതും… The post സിനിമയില്‍ എന്ത് സംഭവിക്കുമെന്ന്പ്രവചിക്കാന്‍ കഴിയില്ല: മാളവിക മോഹൻ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 4 Mar 2026 3:04 pm

'അടുത്ത ജന്മം ഒരു കര്‍ഷകനാകണം...'; ആദ്യ പ്രകടന പത്രിക പുറത്തിറക്കി വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെയുടെ പ്രകടന പത്രിക പുറത്തിറക്കി വിജയ്. ടിവികെ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ അഴിമതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിജയ് പറഞ്ഞു. ചെറുകിട, നാമമാത്ര കര്‍ഷകരുടെ കുട്ടികള്‍ക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുമെന്നും ടിവികെയുടെ പ്രകടന പത്രികയില്‍ പറയുന്നു. കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്!

ഒന്നു ഇന്ത്യ 4 Mar 2026 3:04 pm

എട്ട് വർഷം മുമ്പ് സമ്പന്ന രാജ്യത്ത് നിന്നെത്തി, പിന്നെ തിരിച്ചുപോയില്ല, ഇപ്പോൾ ഇന്ത്യ സ്വന്തം വീടുപോലെ; എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി വിദേശി

എട്ട് വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന കനേഡിയൻ പൗരനായ കാലേബ് ഫ്രീസെൻ, താൻ ഇന്ത്യയെ ഇഷ്ടപ്പെടുന്നതിന്റെ കാരണം ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തി. ഇന്ത്യയിൽ താമസിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന പൊതുധാരണയെ അദ്ദേഹം തള്ളിക്കളഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:04 pm

കൊതുകിന്‍റെ വലിപ്പമുള്ള കൊലയാളി ഡ്രോണുകൾ; ഭാവിയിലെ ഇസ്രയേൽ ആയുധം വെളിപ്പെടുത്തി ഐപിഎസ് ഓഫീസർ

ഐപിഎസ് ഓഫീസർ യശസ്വി യാദവ് ഭാവിയിലെ യുദ്ധങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. കൊതുകിന്റെ വലിപ്പമുള്ള, ഫേസ് റെക്കഗ്നിഷൻ കഴിവുള്ള ഡ്രോണുകൾക്ക് ആളുകളെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്താനും സ്വയം നശിക്കാനും കഴിയുമെന്നും അദ്ദേഹം പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:03 pm

ഈ പുണ്യനാളിൽ തൊഴിലാളികൾക്ക് ആശ്വാസം; നീണ്ട അവധിക്കാലം ആഘോഷിക്കാനൊരുങ്ങി പ്രവാസികൾ; ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി

റിയാദ്: ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള പൊതു അവധി ദിനങ്ങൾ സൗദി അറേബ്യയും യുഎഇയും പ്രഖ്യാപിച്ചു. സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഒരുപോലെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. എന്നാൽ, യുഎഇയിൽ ഫെഡറൽ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വ്യത്യസ്തമായ അവധി ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈദ് തീയതി ചന്ദ്രപ്പിറവി നിരീക്ഷണത്തിന് വിധേയമായിരിക്കും എന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. സൗദി അറേബ്യയിൽ മാർച്ച് 4 ബുധനാഴ്ചയാണ് അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. രാജ്യത്ത് മാർച്ച് 18 ബുധനാഴ്ച മുതൽ നാല് ദിവസത്തെ പൊതു അവധി ആരംഭിക്കും. ഇത് സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാർക്കും ബാധകമാണ്. അവധിക്ക് ശേഷം മാർച്ച് 22 ഞായറാഴ്ച മുതൽ സാധാരണ നിലയിൽ പ്രവൃത്തിദിവസം പുനരാരംഭിക്കും. റമദാൻ മാസപ്പിറവി കാണുന്നതിനനുസരിച്ച് പെരുന്നാൾ തീയതിയിൽ മാറ്റം വരാമെന്നും അധികൃതർ അറിയിച്ചു. യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസത്തെ ഈ അവധിക്ക് ശേഷം മാർച്ച് 23 തിങ്കളാഴ്ച ഇവർക്ക് ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രാഥമികമായി മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഞായറാഴ്ചകളിൽ സാധാരണയായി ജോലി ചെയ്യുന്നവർ മാർച്ച് 22 ഞായറാഴ്ച തിരികെ പ്രവേശിക്കണം. റമദാൻ മാസം 30 ദിവസമുണ്ടെങ്കിൽ, സ്വകാര്യ മേഖലയിലെ അവധി മാർച്ച് 22 ഞായറാഴ്ചയും ഉൾപ്പെടുത്തി നീട്ടി നൽകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക അവധി ദിനങ്ങൾ ചന്ദ്രപ്പിറവി നിരീക്ഷണത്തിന് ശേഷം അന്തിമമായി സ്ഥിരീകരിക്കുമെന്നിരിക്കെ, ഈ പ്രഖ്യാപനങ്ങൾ ലക്ഷക്കണക്കിന് പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

മറുനാടൻ മലയാളീ 4 Mar 2026 3:02 pm

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ പൊട്ടിത്തെറി, രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തിൽ, ആര്‍എസ്‍പിയിൽ കലഹം

കൊല്ലത്ത് ആര്‍എസ്‍പി ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ.നൗഷാദ് യോഗത്തിൽ എത്തിയത് തർക്കത്തിന് വഴിവെച്ചു

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:02 pm

മുംബൈയിൽ നിന്ന് അറബിക്കടലിലേക്ക് ഒരുവർഷം എത്തുന്നത് 50 ലക്ഷം കിലോ പ്ലാസ്റ്റിക്ക് ; റിപ്പോർട്ട് പുറത്ത്

പരിസ്ഥിതിയിയെ മലിനമാക്കുന്ന പ്രവൃത്തികൾ മനുഷ്യർ മാത്രമേ ചെയ്യാറുള്ളു. ഇപ്പോവിതാ അറബിക്കടലിലേക്ക് ഒരുവർഷം എത്തുന്ന പ്ലാസ്റ്റിക്കിന്റെ കണക്ക് പുറത്ത് വന്നിരിക്കുകയാണ്. മുംബൈയിൽ നിന്ന് പ്രതിവർഷം ഏകദേശം

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 3:00 pm

സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ വേണം, പക്ഷേ ഇവിടെ ഒറിജിനലാണ്: നടി സരിത ബാലകൃഷ്‍ണൻ

സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ വേണം, പക്ഷെ ഈ വെയിലത്ത് അടുപ്പിന് മുന്നിലിരുന്ന് ഒഴുകുന്ന കണ്ണീരിനും വിയർപ്പിനും ഒറിജിനൽ ടച്ചാണ്.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 3:00 pm

പാര്‍ട്ടി അവഹേളിച്ചു എന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള സഖാവല്ല ജി സുധാകരന്‍ എന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: പാര്‍ട്ടി അവഹേളിച്ചു എന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള സഖാവല്ല ജി സുധാകരന്‍ എന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍. ഞങ്ങളെല്ലാം വിദ്യാര്‍ഥി കാലം തൊട്ട് ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. ഒരുപാട് കാലത്തെ അനുഭവപരിചയമുള്ളവരാണ്. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 63 വര്‍ഷത്തെ പാര്‍ട്ടി അംഗത്വ ചരിത്രമുള്ള താന്‍ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. നല്ല പക്വതയും കുറേ അനുഭവങ്ങളുമുള്ള ആളാണ് ജി സുധാകരന്‍. ആ നിലയില്‍ അദ്ദേഹം അങ്ങനെ ചിന്തിക്കും എന്ന് കരുതുന്നില്ല. അദ്ദേഹത്തെ പാര്‍ട്ടി എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് ഇ പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നുമാണ് ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചില്‍ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും പൊതുപരിപാടികളില്‍ അവഗണിച്ചെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ തനിക്ക് ക്ഷണക്കത്ത് പോലും നല്‍കിയില്ല. ആദര്‍ശ ആശയങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം നില്‍ക്കും. നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരേ ജി സുധാകരന്റെ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.

തേജസ് ന്യൂസ് 4 Mar 2026 3:00 pm

വിജയ് സംഗീത വിവാഹ മോചനം കോടതിയ്ക്ക് പുറത്തു ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേള്‍ക്കുന്നു.

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 2:58 pm

ഹോണ്ടയുടെ ഹൈബ്രിഡ് പടയൊരുക്കം; വരുന്നു പുത്തൻ മോഡലുകൾ

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട, ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. സിറ്റി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ്, ZR-V എസ്‌യുവി, പ്രെലൂഡ് കൂപ്പെ, എലിവേറ്റിന്റെ പുതിയ ഹൈബ്രിഡ് പതിപ്പ് തുടങേങിയവ ഉടൻ എത്തും

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 2:57 pm

ഭൂമിയുടെ ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം

കറതേര്‍സ് ഒബ്‍സർവേറ്ററി 2025 സെപ്റ്റംബറിലാണ് നാസ വിക്ഷേപിച്ചത്. 2026 ജനുവരിയോടെ ഇത് സൂര്യൻ–ഭൂമി L1 പോയിന്‍റിലെ ഹാലോ ഭ്രമണപഥത്തിൽ എത്തി.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 2:57 pm

വിവാഹവാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചു; ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

രണ്ടുയുവതികളുടെ പരാതിയില്‍ നെടുപുഴ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സിറാജ് ലൈവ് 4 Mar 2026 2:57 pm

തളിപ്പറമ്പിൽ ശ്യാമള തന്നെ ..! ഔദ്യോഗിക പ്രഖ്യാപനം എട്ടിന്

എട്ടിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി സെൻ്ററിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും

കേരളം ഓൺലൈൻ ന്യൂസ് 4 Mar 2026 2:55 pm

കെടെറ്റ് അപേക്ഷയില്‍ ഇളവ്; പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തല്‍ മാത്രം മതി

തിരുവനന്തപുരം: സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷയായ കെടെറ്റ് അപേക്ഷാ നടപടികളില്‍ നിര്‍ണായക ഇളവ് അനുവദിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇതുവരെ നിര്‍ബന്ധമായിരുന്ന മാനേജരുടെ സാക്ഷ്യപ്പെടുത്തല്‍ ഒഴിവാക്കി, പ്രധാനാധ്യാപകരുടെ ഒപ്പ് മാത്രം മതിയെന്ന രീതിയില്‍ ചട്ടം പുനക്രമീകരിക്കാന്‍ തീരുമാനമായി. അക്കാദമിക് ഗുണമേന്മ മേല്‍നോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. പുതിയ ക്രമീകരണപ്രകാരം അപേക്ഷ ഫോമുകളും അനുബന്ധ രേഖകളും സ്‌കൂള്‍ പ്രധാന അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നതിലൂടെ സമര്‍പ്പിക്കാം. മാനേജരുടെ സാന്നിധ്യം ആവശ്യമില്ലാത്തതിനാല്‍ അപേക്ഷാ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുള്ളതുമായിരിക്കും. അവസാന വര്‍ഷ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ആവശ്യമായ യോഗ്യതകളോടെ അപേക്ഷ സമര്‍പ്പിക്കാനാകും. എന്നാല്‍ ഓരോ കാറ്റഗറിയിലേക്കും (കാറ്റഗറി 1, 2, 3, 4) അപേക്ഷിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതകള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സാക്ഷ്യപ്പെടുത്തുമ്പോള്‍ സ്‌കൂളിന്റെ ഔദ്യോഗിക മുദ്രയും തിയ്യതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നിര്‍ദേശിച്ചിരിക്കുന്ന സൈസില്‍ സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. പരീക്ഷാഭവന്‍ പുറത്തിറക്കുന്ന പുതിയ വിജ്ഞാപനത്തിലെ അപേക്ഷാ തിയ്യതിക്കുള്ളില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

തേജസ് ന്യൂസ് 4 Mar 2026 2:55 pm

റഷ്യയിൽനിന്ന് എണ്ണ‍ ഇറക്കുമതി ചെയ്തേക്കും

ന്യൂഡൽഹി: ഇന്ത്യ വീണ്ടും റഷ്യൻ എണ്ണയെ ആശ്രയിച്ചേക്കുമെന്ന് റിപ്പോർട്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും മധ്യപൂർവേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന്‍റെ അടച്ചുപൂട്ടലും ഇന്ത്യയെ റഷ്യൻ എണ്ണയെ ആശ്രയിക്കാൻ നിർബന്ധിതമാക്കുമെന്ന് ആഗോള വ്യാപാരത്തെ സംബന്ധിച്ച പ്രമുഖ ഡാറ്റ അനലിസ്റ്റിക്സ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു. പൂർണവിരാമമിട്ടില്ലെങ്കിലും റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ ഇന്ത്യ ക്രമാതീതമായി കുറവ് വരുത്തിയിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് റഷ്യയിൽനിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഒരു ദേശീയ മാധ്യമം നൽകുന്ന റിപ്പോർട്ടനുസരിച്ച് ഫ്ലോട്ടിംഗ് സ്റ്റോറേജുകളിലുൾപ്പെടെ ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ ഉൾക്കടലിലും ധാരാളമായി റഷ്യൻ ക്രൂഡ് ഓയിലുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചതാണ് ഈ സ്റ്റോക്കുകൾ വർധിക്കുന്നതിനുള്ള ഭാഗികമായൊരു കാരണം. ഏഷ്യൻ ഉൾക്കടലുകളിൽ ഒരു കോടി ബാരൽ… The post റഷ്യയിൽനിന്ന് എണ്ണ‍ ഇറക്കുമതി ചെയ്തേക്കും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 4 Mar 2026 2:54 pm

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഇടുക്കിയില്‍ ഓറഞ്ച്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, തിരുവന്തപുരം, ജില്ലകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും യെല്ലോ മുന്നറിയിപ്പാണ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങള്‍ ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. അതിനാല്‍ പ്രത്യേകശ്രദ്ധ വേണമെന്നും മുന്നറിയിപ്പിലുണ്ട്.

മംഗളം 4 Mar 2026 2:53 pm

'ഡിജിറ്റൽ ചക്രവ്യൂഹ'ത്തിൽ അകപ്പെടുന്ന ലോകനേതാക്കൾ! ഇനി ഒളിക്കാനിടമില്ലേ? സാങ്കേതികവിദ്യ ചാരപ്പണിയെ മാറ്റിമറിക്കുമ്പോൾ

ഡിജിറ്റൽ ഡാറ്റയുടെ കുത്തൊഴുക്കും, എഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും, ബയോമെട്രിക് ട്രാക്കിംഗും കാരണം ആർക്കും എളുപ്പത്തിൽ ഒളിച്ചിരിക്കാൻ കഴിയില്ലെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യൻ നേടി ന്യൂസ് 4 Mar 2026 2:53 pm