ഇനി വേണ്ടത് വെറും ഒമ്പത് കോടി, രാജാ സാബ് തെലുങ്കില്‍ ആ കൂറ്റൻ സംഖ്യയിലേക്ക്
രാജാ സാബ് കൂറ്റൻ സംഖ്യയിലേക്ക്.
ഭൗമാന്വേഷണത്തിന് ഡിആര്‍ഡിഒയുടെ 'അന്വേഷ'; പിഎസ്എല്‍വി-സി62 ദൗത്യം ഐഎസ്ആര്‍ഒ വിക്ഷേപിച്ചു
പിഎസ്എല്‍വിയുടെ അറുപത്തിരണ്ടാം ദൗത്യത്തിൽ (PSLV-C62 / EOS-N1 Mission) അന്വേഷയ്ക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ളതടക്കം പതിനഞ്ചിലധികം ചെറു ഉപഗ്രഹങ്ങളും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ദില്ലി സ്വദേശി രോഹിത് ബേദിക്കെതിരെ പൊലീസ് കേസെടുത്തു. എംബസി വാഹനം എന്ന് പറഞ്ഞ് കബളിപ്പിച്ച് 14 ലക്ഷം തട്ടിയെടുത്തെന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മ ഏകദിനത്തിലെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഓപ്പണറായി.
പെരിന്തൽ മണ്ണയിൽ റബ്ബർ തോപ്പിൽ യുവതിയെ മരിച്ച നിലയിൽ കണ്ട സംഭവത്തിലാണ് അന്വേഷണം. ഈ മരണത്തിൻ്റെ അന്വേഷണം ഏറ്റെടുത്ത് സിബിഐ എറണാകുളം കോടതിയിൽ റിപ്പോർട്ട് നൽകി.
തണുത്ത കാലാവസ്ഥ രോഗപ്രതിരോധ സംവിധാനത്തിന്റെ ഫലപ്രാപ്തിയെ ദുർബലപ്പെടുത്തും. ഇത് ശരീരത്തിന് അണുബാധകളെ ചെറുക്കാൻ ബുദ്ധിമുട്ടാക്കും.
'ആഭ്യന്തരമന്ത്രി മുസ്ലിം ആകരുത്, എ കെ ബാലൻ വളഞ്ഞ വഴിയിൽ പറഞ്ഞതിത്'; കെ എം ഷാജി
കേരളത്തിലെ ആഭ്യന്തരമന്ത്രി മുസ്ലീം ആയിക്കൂടെന്നാണ് വളഞ്ഞ വഴിയിലൂടെ എ കെ ബാലൻ പറഞ്ഞതെന്ന് കെ എം ഷാജി. ജമാ അത്തെ ഇസ്ലാമിയെ തീവ്രവാദിയാക്കാൻ ശ്രമമെന്നും കെ എം ഷാജി ആരോപിച്ചു.
തമിഴ്നാട്ടിൽ ഭരണത്തിൽ പങ്കാളിത്തം വേണമെന്ന കോൺഗ്രസ് ആവശ്യം ഡിഎംകെ തള്ളി. ഇതോടെ ഡിഎംകെ-കോൺഗ്രസ് സഖ്യം പിളരുമോയെന്നും, വിജയ്യുടെ ടിവികെയുമായി കോൺഗ്രസ് പുതിയ സഖ്യമുണ്ടാക്കുമോയെന്നുമുള്ള ചർച്ചകൾ സജീവമായി.
ജനനായകൻ എത്താത്തത് പരാശക്തിക്ക് നേട്ടമായോ?, ഞായറാഴ്ച നേടിയതിന്റെ കണക്കുകള്‍
ഞായറാഴ്ച പരാശക്തി നേടിയതിന്റെ കണക്കുകള്‍.
സച്ചിനെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 28,000 റൺസ് നേടുന്ന താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് വിരാട് കോലി സ്വന്തമാക്കി.
ഗ്വാളിയോറിലെ അർബൻ ഗ്രീൻ സിറ്റിയിൽ താമസിക്കുന്നവർ രാവിലെ എഴുന്നേറ്റപ്പോൾ വീടുകൾ വെള്ളത്തിൽ മുങ്ങിയത് കണ്ട് പരിഭ്രാന്തരായി. മേഘവിസ്ഫോടനമാണെന്ന് ആദ്യം ഭയന്നെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവമെന്താണെന്ന് വ്യക്തമായത്.
20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
അമ്പോ.. വാസു അണ്ണൻ 2.0 ! അജു വർഗീസിന്റെ 'പ്ലൂട്ടോ' ലുക്ക് ഏറ്റെടുത്ത് മലയാളികൾ
നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന 'പ്ലൂട്ടോ' എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിലെ അജു വർഗീസിന്റെ ലുക്ക് പുറത്ത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, അൽത്താഫ് സലീമാണ് ഏലിയനായി എത്തുന്നത്.
റയല്‍ മാഡ്രിഡിനെ തീര്‍ത്തു; സ്പാനിഷ് സൂപ്പര്‍ കപ്പ് നിലനിര്‍ത്തി ബാഴ്സലോണ
ബാഴ്സയ്ക്കായി ലെവന്‍ഡോവ്സ്കിയും ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറും ഗോണ്‍സാലോ ഗാര്‍ഷ്യയും റയലിനായി ഓരോ ഗോള്‍ വീതം നേടി.
പുതുവര്‍ഷത്തില്‍ പുത്തന്‍ കുതിപ്പിന് ഐഎസ്ആര്‍ഒ; പിഎസ്എല്‍വി-സി62 വിക്ഷേപണം തത്സമയം കാണാം
കഴിഞ്ഞ വർഷം നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണം വാഹനമായ പിഎസ്എല്‍വി വീണ്ടും ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇസ്രോയുടെ പിഎസ്എല്‍വി-സി62 ദൗത്യ വിക്ഷേപണം ഇന്ന്.
ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പതിനായിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകരെ പിന്തുണച്ചാൽ അമേരിക്കയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി.
ഒരു വോട്ടിന്റെ തോൽവി ഭരണം എൽഡിഎഫിന് അനുകൂലമാക്കിയപ്പോൾ, പരാജയത്തിന് കാരണം പ്രാദേശിക നേതാക്കളുടെ ഗ്രൂപ്പ് കളിയാണെന്ന് ആരോപിച്ച് പ്രവർത്തകർ പാർട്ടി ഓഫീസ് പൂട്ടി പ്രതിഷേധിച്ചു.
ആറ് മാസം മുൻപാണ് ഇവർ കോട്ടയത്തെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയതെന്ന് പൊലീസ്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേർളിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ, പ്രത്യേകിച്ച് വനിതാ ജയിലിന്റെ ഭാഗത്ത്, വീണ്ടും ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് ടൗൺ പോലീസ് കേസെടുത്തു. കഴിഞ്ഞ വർഷം മാർച്ചിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നതിനാൽ ഇത് ജയിൽ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.
തെറ്റായ പ്രചരണം; ഇന്ത്യക്കാർ അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ
മെഡിക്കൽ വിദ്യാർത്ഥികൾ സുരക്ഷിതർ; ഇന്ത്യക്കാർ അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ, റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ
രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനുള്ള നടപടി സങ്കീർണം; നിയമോപദേശം നിർണായകം
നിയമസഭ സെക്രട്ടറിയേറ്റ് നടപടി തുടങ്ങിയാൽ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേ സമയം രാഹുലിന് പാർട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
സ്വന്തം സമ്പാദ്യം മുടക്കി ഭാര്യയെ സബ് ഇൻസ്പെക്ടറാക്കിയ പൂജാരിക്ക് വിവാഹമോചന നോട്ടീസ്. ജോലി ലഭിച്ച ശേഷം ഭർത്താവിന്റെ പരമ്പരാഗത വസ്ത്രധാരണവും പൂജാരിപ്പണിയും നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.
വിദേശത്തുള്ള യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വിഷയത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിമർശനവുമായി രംഗത്തെത്തി. എംഎൽഎ പദവി ദുരുപയോഗം ചെയ്യുകയും വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
അമേരിക്കയിൽ ഇറാൻ പ്രക്ഷോഭത്തെ അനുകൂലിച്ച മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി; ആസൂത്രിതമെന്ന് സംശയം
ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോസ് ആഞ്ചലസിൽ നടന്ന മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിഭ്രാന്തരായ ജനം നാലുപാടും ഓടി. പരിക്കേറ്റ രണ്ട് പേർ ചികിത്സ നിരാകരിച്ചു
തിരുവനന്തപുരം ആര്യനാട് ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞ യുവാവിനെ രണ്ടുപേർ ചേർന്ന് മർദിച്ചു. കരിങ്കല്ല് കൊണ്ട് തലയ്ക്കടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അരുൺ, ജിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം നിർണ്ണയിക്കുന്ന വിഴിഞ്ഞം വാർഡ് ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ സർവ്വസന്നാഹങ്ങളുമായി പോരാടുന്നു. ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനുള്ള അവസരമായ ഈ തിരഞ്ഞെടുപ്പിൽ, എൽഡിഎഫും യുഡിഎഫും വിമതരുടെ ഭീഷണി നേരിടുന്നുണ്ട്.
ബിഹാറിൽ നിന്നുള്ള 21 കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ബിഹാർ കിഷൻഗഞ്ച് ജില്ലയിൽ നിന്നെത്തിയതാണ് കുട്ടികളെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
താൻ കുറ്റസമ്മതം നടത്താനാണ് തിരുമാനമെന്നും അങ്ങനെ ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ ദിവസവും രാഹുലിൻ്റേയും പരാതിക്കാരിയുടേയും ചാറ്റുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശം വന്നത്.
പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഇരിട്ടിയിൽ വെച്ചാണ് ആക്രമണം. പ്രദേശത്ത് ലീഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു.
മകരവിളക്ക്; അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും
രാവിലെ വരെ ഭക്തജനങ്ങൾക്ക് ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം കണ്ടുതൊഴുന്നതിനുള്ള അവസരമുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് വാഹക സംഘം തിരുവാഭരണങ്ങൾ ശിരസ്സിലേറ്റും. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി.
അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതല നൽകിയ ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ കേസിൽ ഉൾപ്പെടുത്തുന്നതെന്നും കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിന്റെ വാദം.
പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പദ്മകുമാർ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നും കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.
ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന മകനെ കൊലപ്പെടുത്തി, അച്ഛനും അമ്മയ്ക്കും ശിക്ഷ
2024 ഓഗസ്റ്റ് 24 നാണ് സംഭവം. വീരപാണ്ഡി സ്വദേശികളായ അഭിമന്നനും ഭാര്യ രാജാമണിയും ചേർന്നാണ് 27 വയസ്സുള്ള മകൻ അജിത് കുമാറിനെ കൊലപ്പെടുത്തിയത്. വീരപാണ്ഡക്കടുത്തുള്ള ഐങ്കാൽപെട്ടി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരേ തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലും അന്വേഷണസംഘത്തിനു നല്കിയ മൊഴിയിലും വിവരിക്കുന്നത് താന്‍ നേരിടേണ്ടിവന്ന ക്രൂരപീഡനവും വഞ്ചനയും. ആദ്യകൂടിക്കാഴ്ചയില്‍ത്തന്നെ അതിക്രൂരമായി മര്‍ദിച്ചെന്നും ബലാത്സംഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു. വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാഹുലിനെ പരിചയപ്പെട്ടത്. പ്രണയത്തിലായതോടെ വിവാഹബന്ധം വേര്‍പെടുത്താന്‍ രാഹുല്‍ ആവശ്യപ്പെട്ടെന്നും യുവതി മൊഴി നല്കി. ബന്ധം നിലനിര്‍ത്താനും വിവാഹം കഴിക്കാനും കുഞ്ഞ് വേണമെന്നു വിശ്വസിപ്പിച്ചു. തുടര്‍ന്ന്, തിരുവല്ലയിലെ ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് മുറി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. മുറിയിലെത്തിയയുടന്‍ സംസാരിക്കാന്‍പോലും തയാറാകാതെ ശാരീരികമായി കടന്നാക്രമിച്ചെന്നും ബലാത്സംഗം ചെയ്തെന്നും മൊഴിയില്‍ പറയുന്നു. ഗര്‍ഭത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാന്‍ രാഹുല്‍ പിന്നീട് ശ്രമിച്ചതായും മറ്റാരുടെയെങ്കിലും കുഞ്ഞാകാമെന്നു പറഞ്ഞ് അധിക്ഷേപിച്ചതായും യുവതി ആരോപിച്ചു. ഡി.എന്‍.എ. പരിശോധനയ്ക്കു യുവതി തയാറായെങ്കിലും രാഹുല്‍ സഹകരിച്ചില്ല. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയതായും യുവതി അന്വേഷണസംഘത്തെ അറിയിച്ചു. രാഹുല്‍ പലപ്പോഴായി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നും യുവതി ആരോപിക്കുന്നു. ചെരുപ്പ് വാങ്ങാനെന്ന പേരില്‍ 10,000 രൂപ വാങ്ങി. ആഡംബര വാച്ചും സൗന്ദര്യവര്‍ധകവസ്തുക്കളും വാങ്ങിപ്പിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ സഹോദരിയുടെ വിവാഹം മുടക്കുമെന്നു ഭീഷണിപ്പെടുത്തി. പീഡനവിവരം യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാനും അറിയാമായിരുന്നെന്നാണ് യുവതിയുടെ മൊഴി. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് വടകരയിലേക്കു വരാന്‍ പലവട്ടം ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പിനുശേഷം വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. പാലക്കാട് ഫ്ളാറ്റ് വാങ്ങി ഒന്നിച്ചു ജീവിക്കാമെന്നു പറഞ്ഞെങ്കിലും നടന്നില്ലെന്നു യുവതിയുടെ മൊഴിയിലുണ്ട്. സുനില്‍ ജെ. സണ്ണി
തിരുവനന്തപുരം: കേരളത്തില്‍ ഇടതു ഭരണത്തിന്റെ അന്ത്യം കുറിച്ചുവെന്നും പിണറായി വിജയന് മടക്കയാത്രയ്ക്കു സമയമായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബി.ജെ.പി. ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ രണ്ട് മന്ത്രിമാര്‍ സംശയനിഴലിലാണെന്നും പ്രതികളെ രക്ഷിക്കാന്‍ എഫ്.ഐ.ആറില്‍ ബോധപൂര്‍വം പഴുതുകള്‍ ഇട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേവലം ഒരു അഴിമതിയല്ല. രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളെ മുറിപ്പെടുത്തുന്ന സംഭവമാണ്. കേസിലെ എഫ്.ഐ.ആര്. ഞാന്‍ നേരിട്ടു കണ്ടു. അതില്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സഹായിക്കുന്ന പഴുതുകള്‍ പോലീസ് തിരുകിക്കയറ്റിയിട്ടുണ്ട്. സംശയനിഴലിലുള്ള രണ്ട് മന്ത്രിമാരെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് എന്തിനാണ്? യു.ഡി.എഫ്. നേതാക്കളും പ്രതികള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനാല്‍ അവര്‍ക്കും ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ കഴിയില്ല. ഒടുവില്‍ നിഷ്പക്ഷമായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് പിണറായി സര്‍ക്കാരിന് വഴങ്ങേണ്ടി വരും.-അമിത് ഷാ പറഞ്ഞു. തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ബി.ജെ.പി. പിടിച്ചാല്‍ പത്മനാഭസ്വാമിക്ക് മുന്നില്‍ ദര്‍ശനം നടത്തുമെന്നു നേര്‍ച്ചയുണ്ടായിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പി. മേയറെ കാണുന്നു, നാളെ കേരളത്തില്‍ ബി.ജെ.പി. മുഖ്യമന്ത്രിയെ കാണും. കേരളത്തില്‍ വോട്ട് വിഹിതം 40 ശതമാനത്തിലേക്ക് എത്തിക്കാന്‍ ഇനി വലിയ ദൂരമില്ല. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളം ബി.ജെ.പി ഭരിക്കും.-അമിത് ഷാ പറഞ്ഞു. മുസ്ലിം സ്ര്തീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ അവകാശമില്ലേ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച അമിത് ഷാ, വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ഇരുമുന്നണികളും പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കുറ്റപ്പെടുത്തി. കേരളത്തിന്റെ സുരക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും ബി.ജെ.പി. അനിവാര്യമാണ്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ഗുസ്തി വെറും നാടകമാണ്. കോണ്‍ഗ്രസിനെ സഹായിക്കാന്‍ കമ്യൂണിസ്റ്റുകള്‍ എപ്പോഴും തയാറാണ്. പിണറായി വിജയനോട് ഒന്നേ പറയാനുള്ളൂ, ഇത് ജനാധിപത്യമാണ്. ഇവിടെ സ്വേച്ഛാധിപത്യം നടക്കില്ല.- അമിത് ഷാ പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ അയ്യപ്പ വിഗ്രഹം നല്‍കിയാണ് അമിത് ഷായെ സ്വീകരിച്ചത്. ബി.ജെ.പിയില്‍ ചേര്‍ന്ന റെജി ലൂക്കോസിനെ അമിത് ഷാ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും അമിത് ഷാ ദര്‍ശനം നടത്തി.
വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും അധികം വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ശബരിമല സ്വർണ്ണക്കൊള്ള: പദ്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ പ്രതികൾ തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം
ഇറാനിൽ പ്രക്ഷോഭകർക്കെതിരെ ഭരണകൂട ഭീകരത: 538 മരണം; സൈനിക നടപടി ആലോചിച്ച് അമേരിക്ക
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയാണ് (HRANA) ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്.
കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി
ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.
മമ്മട്ടിക്കാനം സ്വദേശി പുത്തൻപുരക്കൽ സന്തോഷിന്റെ ഏലത്തോട്ടത്തിലെ കുളത്തിൽ വളർത്തിയിരുന്ന മത്സ്യങ്ങളെയാണ് സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിൽ അപഹരിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക വിപത്ത്; കോണ്‍ഗ്രസേ, അവന് നിങ്ങളേം കൊണ്ടേ പോകൂ!
മൂന്നാമത്തെ പീഡന പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിര്‍മശിച്ച് ഇടതു നേതാവ് പി. സരിന്. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചത്. സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അവസാനമായി ഒരൊറ്റ ചോദ്യം:കേരളം കണ്ട ഏറ്റവും വലിയ സൈക്കോപ്പാത്തായ,സെക്ഷ്വല്‍ പെര്‍വേര്‍ട്ടായ,ഹാബിച്ച്വല്‍ ഒഫെണ്ടറായ,സീരിയല്‍ പ്രിഡേറ്ററായ ഒരു സാമൂഹിക വിപത്തിനെ ഇന്ന് കേരളാ പോലീസ് പിടിച്ച് അകത്തിട്ടിട്ട്
ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണി: കൂടുതല്‍ സഹായം വേണമെന്ന് ആവശ്യം
സാധനങ്ങളുടെ വില കുറയ്ക്കാനും ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണമെത്തിക്കാനുമുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് ഈ മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതീക്ഷ.
ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ആദായനികുതി വകുപ്പിന്റെ 'റെഡ് സിഗ്നല്‍'; നിക്ഷേപകര്‍ ജാഗ്രതൈ!
ആര്‍ബിഐ പണ്ടേ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ആദായനികുതി വകുപ്പും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രതിസന്ധി കൈവിട്ടുപോയതോടെ ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫര്‍സി കഴിഞ്ഞ ഡിസംബറില്‍ രാജിവെച്ചൊഴിഞ്ഞു.
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 500 കടന്നു
പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു
ലോകം ചുറ്റാന്‍ ഇന്ത്യക്കാര്‍; ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
പുതിയ പദ്ധതികളും യാത്രാസൗകര്യങ്ങളും ഒരുക്കി ഇന്ത്യന്‍ സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് ഈ രാജ്യങ്ങള്‍.
15വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
15 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പെരുമ്പാവൂരിലാണ് സംഭവം. അസം സ്വദേശി മുസിബുർ റഹ്മാൻ ആണ് പിടിയിലായത്.
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോണ്‍ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. രാജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ സൈന്യം വെടിയുതിര്‍ത്തു. ഇന്ന് മാത്രം അഞ്ചോളം ഡ്രോണ്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിര്‍ത്തിയില്‍ സുരക്ഷ അതീവ ജാഗ്രതയിലാണ്. ഞായറാഴ്ച വൈകുന്നേരം 6.35-ഓടെ നൗഷേര സെക്ടറിലെ ഗനിയ-കല്‍സിയാന്‍ ഗ്രാമത്തിന് മുകളിലാണ് ആദ്യ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സൈന്യം മെഷീന് ഗണ്ണുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതോടെ ഡ്രോണ്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ തിരിച്ചുപോയി. രാജൗരിയിലെ തന്നെ ഖബ്ബര്‍ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സാംബ സെക്ടറില്‍ പാക് ഡ്രോണ്‍ വര്‍ഷിച്ച ആയുധശേഖരം സുരക്ഷാ സേന കണ്ടെത്തിയിരുന്നു. രണ്ട് പിസ്റ്റളുകള്‍, മൂന്ന് മാഗസിനുകള്‍, ഒരു ഗ്രനേഡ് എന്നിവയാണ് കണ്ടെടുത്തത്. കഴിഞ്ഞ വര്‍ഷം നടന്ന 'ഓപ്പറേഷന് സിന്ദൂര്‍' വഴി പാകിസ്ഥാന്റെ നിരവധി ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ഇതോടെ കുറഞ്ഞുവന്ന ഡ്രോണ്‍ നീക്കങ്ങള്‍ ഇപ്പോള്‍ വീണ്ടും സജീവമാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആയുധങ്ങളോ മയക്കുമരുന്നോ അതിര്‍ത്തിയില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൈന്യം മേഖലയില്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ നിരീക്ഷണ സംവിധാനങ്ങളും ആധുനിക ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇന്ത്യ ഇപ്പോള്‍ അതിര്‍ത്തി കാക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയില്‍ മാറ്റും; മാവേലിക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്: കാരണം ഇതാണ്
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗികാതിക്രമ ആരോപണത്തില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് മാറ്റിയേക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുന്നത്. മാവേലിക്കര ജയിലില്‍ മതിയായ ജീവനക്കാരില്ലാത്ത പശ്ചാത്തലത്തില്‍ രാഹുലിന്റെ സുരക്ഷ പരിഗണിച്ചാണ് ജയില്‍ മാറ്റുന്നത്. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. തുടര്‍ച്ചയായി മൂന്നു ലൈംഗിക പീഡന
തൃശൂർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ 18കാരന് മർദ്ദനമെന്ന് പരാതി. മലപ്പുറം പാലപെട്ടി സ്വദേശി അനസിനെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേര്‍ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ ഡ്രോണുകള്‍; വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം
അഞ്ചോളം ഡ്രോണുകള്‍ കണ്ടതായും റിപ്പോര്‍ട്ട്
കിവികള്‍ക്കെതിരേ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; കോഹ് ലിക്ക് സെഞ്ചുറി നഷ്ടം
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍സ് കുറിച്ചു. 91 പന്തില്‍ 93 റണ്‍സെടുത്തു പുറത്തായ വിരാട് കോഹ് ലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (71 പന്തില്‍ 56) അര്‍ധ സെഞ്ചുറി നേടി. ശ്രേയസ് അയ്യര്‍ (47 പന്തില്‍ 49), കെ എല്‍ രാഹുല്‍ (21 പന്തില്‍ 29), ഹര്‍ഷിത് റാണ (23 പന്തില്‍ 29), രോഹിത് ശര്‍മ (29 പന്തില്‍ 26) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍. വിജയത്തോടെ മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. വിരാട് കോഹ്ലിയാണ് കളിയിലെ താരം. മറുപടി ബാറ്റിങ്ങില്‍ സ്കോര്‍ 39 ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. കൈല്‍ ജാമീസണിന്റെ പന്തില്‍ മിച്ചല്‍ ബ്രേസ്വെല്ലിന്റെ ക്യാച്ചിലായിരുന്നു രോഹിതിന്റെ മടക്കം. രണ്ടു സിക്സും മൂന്നു ഫോറും അടിച്ച് മികച്ച ഫോമില്‍ കളിക്കുകയായിരുന്ന രോഹിതിന്റെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കോഹ്ലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ 16.1 ഓവറില്‍ (97 പന്തുകള്‍) 100 പിന്നിട്ടു. കോഹ്ലിയും ഗില്ലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടാണ് (118) ഇന്ത്യയ്ക്കായി പടുത്തുയര്‍ത്തിയത്. സ്കോര്‍ 157ല്‍ നില്‍ക്കെ ഗില്ലിനെ ഇന്ത്യന്‍ വംശജനായ കിവീസ് സ്പിന്നര്‍ ആദിത്യ അശോക് ഗ്ലെന്‍ ഫിലിപ്സിന്റെ കൈകളിലെത്തിച്ചു. 44 പന്തുകളില്‍നിന്നാണ് കോഹ്ലി 50 കടന്നത്. അര്ധസെഞ്ചറിയിലെത്താന് ആറു ഫോറുകള്‍ മാത്രമായിരുന്നു കോഹ്ലി നേടിയത്. ഗില്ലിനു പിന്നാലെയെത്തിയ ശ്രേയസ് അയ്യരും തകര്‍ത്തടിച്ചതോടെ ഇന്ത്യ അനായാസം 200 കടന്നു. സ്കോര്‍ 234ല്‍ നില്‍ക്കെ കോഹ്ലിയും, 239 ല്‍ രവീന്ദ്ര ജഡേജയും 242 ല്‍ ശ്രേയസ് അയ്യരും പുറത്തായത് മത്സരത്തില്‍ ന്യൂസീലന്‍ഡിനു പ്രതീക്ഷ നല്കി. എന്നാല്‍ ഹര്‍ഷിത് റാണ നിലയുറപ്പിച്ചത് ഇന്ത്യയ്ക്കു കരുത്തായി. 23 പന്തുകള്‍ നേരിട്ട റാണ 29 റണ്‍സെടുത്തു. അവസാന രണ്ടോവറില്‍ 12 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. 48ാം ഓവറിലെ ആറാം പന്ത് സിക്സര്‍ തൂക്കി കെ എല്‍ രാഹുല്‍ ഇന്ത്യയുടെ വിജയമുറപ്പിക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോഹലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്സുകളില്‍നിന്നാണ് കോഹ്ലി 28,000 റണ്‍സിലെത്തിയത്. സച്ചിന് തെന്‍ഡുല്‍ക്കര്‍ക്ക് 28,000 കടക്കാന്‍ 644 ഇന്നിങ്സുകളാണു വേണ്ടിവന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ 28,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു വിരാട് കോഹ്ലി. സച്ചിനും കോഹ്ലിക്കും പുറമേ ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ 666 ഇന്നിങ്സുകള്‍ എടുത്താണ് സംഗക്കാര 28,000 റണ്‍സ് നേട്ടം പിന്നിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ കിവീസ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ (71 പന്തില്‍ 84), ഹെന്റി നിക്കോള്‍സ് (69 പന്തില്‍ 62), ഡെവോണ്‍ കോണ്‍വെ (67 പന്തില്‍ 56) എന്നിവര്‍ അര്‍ധസെഞ്ചറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും ഹെന്റി നിക്കോള്‍സും ചേര്‍ന്നു നല്‍കിയത്. ഇരുവരും അര്‍ധസെഞ്ചുറി നേടിയതോടെ സ്കോര്‍ 100 ഉം കടന്നു മുന്നേറി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പരിശ്രമിച്ചുനോക്കിയെങ്കിലും ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റു വീഴ്ത്തിയത് ഹര്‍ഷിത് റാണ. മല്‍സരത്തിന്റെ 22ാം ഓവറില്‍ നിക്കോള്‍സിനെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ പിടിച്ചെടുത്തതോടെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടം. പിന്നാലെ കോണ്‍വെയെ ബോള്‍ഡാക്കിയ ഹര്‍ഷിത് മല്‍സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി. മധ്യനിരയില്‍ വില്‍ യങ് (16 പന്തില്‍ 12), ഗ്ലെന്‍ ഫിലിപ്സ് (19 പന്തില്‍ 12), മിച്ചല്‍ ഹെ (13 പന്തില്‍ 18), ക്യാപ്റ്റന്‍ മിച്ചല്‍ ബ്രേസ്വെല് (18 പന്തില്‍ 16) എന്നിവരെല്ലാം ചെറിയ സ്കോറുകള്‍ക്കു പുറത്തായപ്പോള്‍ അര്‍ധ സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസീലന്‍ഡിനു രക്ഷയായത്. മൂന്ന് സിക്സുകളും അഞ്ച് ഫോറുകളും ബൗണ്ടറി കടത്തിയ ഡാരില്‍ മിച്ചല്‍ പ്രസിദ്ധ് കൃഷ്ണയുടെ 48ാം ഓവറിലെ നാലാം പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ന്യൂസീലന്‍ഡ് സ്കോര്‍ 280 കടന്നിരുന്നു. വാലറ്റത്ത് ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കും തിളങ്ങിയതോടെ (17 പന്തില്‍ 24) കിവീസ് 300 തൊട്ടു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവിനും ഒരു വിക്കറ്റുണ്ട്.
പാലക്കാട്: പഴുതുകളടച്ച
നിഖില വിമൽ പ്രധാന വേഷത്തിലെത്തിയ 'പെണ്ണ്കേസ്'; ആദ്യ ദിനം നേടിയതെത്ര?; കളക്ഷൻ കണക്കുകൾ പുറത്ത്
കൊച്ചി: നിഖില വിമൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പെണ്ണ്കേസ്' റിലീസ് ചെയ്ത ആദ്യ ദിനം 30 ലക്ഷം രൂപ നേടിയതായി സാക്നിൽക്ക് റിപ്പോർട്ട്. ജനുവരി 10-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിവാഹത്തട്ടിപ്പ് നടത്തുന്ന ഒരു കഥാപാത്രമായാണ് നിഖില വിമൽ ചിത്രത്തിൽ എത്തുന്നത്. സിനിമയിലുടനീളം 13 വ്യത്യസ്ത വേഷങ്ങളിൽ നടി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നവാഗതനായ ഫെബിൻ സിദ്ധാർഥാണ് 'പെണ്ണ്കേസി'ന്റെ സംവിധായകൻ. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷിനോസ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയത്. ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണങ്ങൾ എഴുതി. ഷമീർ മുഹമ്മദ് എഡിറ്റിംഗും അർഷദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചു. വിനോദ് രാഘവൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്) മാർക്കറ്റിങ് ഹെഡായും ജിനു പി.കെ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചു.
കളിക്കുന്നതിനിടെ കുഴഞ്ഞു വീണ വിദ്യാർഥി മരിച്ചു
കണ്ണൂർ: ടർഫിൽ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. അയ്യല്ലൂർ 'ശിവദം' ഹൗസിൽ ശിവദേവ് (16) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. പിതാവ്: കെ രതീഷ് (കണ്ണൂർ വിമാനത്താവളം). അമ്മ: ശ്രീനിഷ. സഹോദരി: പാർവതി(എട്ടാം ക്ലാസ് വിദ്യാർഥിനി, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ).
ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
ഏത് കേസാ? പോലീസിനോട് രാഹുൽ; ഒടുവിൽ മാവേലിക്കര സബ് ജയിലിലേ മൂന്നാം നമ്പര്‍ സെല്ലിൽ പാലക്കാട് എംഎൽഎ
2023 സെപ്റ്റംബറിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും രാഹുൽ വാട്സാപ്പിൽ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നുമാണ് യുവതിയുടെ മൊഴി. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് അടുപ്പം സ്ഥാപിക്കുകയായിരുന്നു
കൊച്ചി: മലയാളികളുടെ പ്രിയതാരം കലാഭവൻ മണി വിടവാങ്ങി പത്തുവർഷം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സ്മാരകം പൂർത്തിയാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. ആറുമാസം മുൻപ് ചാലക്കുടിയിൽ തറക്കല്ലിട്ടതല്ലാതെ നിർമ്മാണത്തിൽ ഒരു പുരോഗതിയുമില്ലെന്നും, ഇത് തികഞ്ഞ അവജ്ഞയാണെന്നും വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. കലാഭവൻ മണി അന്തരിച്ച അതേ വർഷം അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ സ്മാരകം ഉടൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ വാഗ്ദാനം നടപ്പായില്ല. വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ആറുമാസം മുൻപ് തറക്കല്ലിടാൻ സർക്കാർ തയ്യാറായത്. അതിനുശേഷം യാതൊരു അനക്കവുമുണ്ടായിട്ടില്ലെന്ന് വിനയൻ കുറ്റപ്പെടുത്തി. എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. വിനയന്റെ കുറിപ്പിന്റെ പൂർണ രൂപം: കലാഭവൻ മണി എന്ന അതുല്യ കലാകാരൻ വിടപറഞ്ഞിട്ട് പത്തു വർഷം ആകുന്നു.. മണിക്കൊരു സ്മാരകം ഉടനെ നിർമ്മിക്കുമെന്നു പറഞ്ഞ ഇടതു പക്ഷ സർക്കാർ അധികാരത്തിലേറിയിട്ടും അതേ കാലയളവാകുന്നു പത്തു വർഷം.. വിളംബരം മാത്രമേ ഉള്ളു ഒന്നും നടന്നില്ല എന്ന വലിയ പരാതി വന്നപ്പോൾ ആറുമാസം മുൻപ് സർക്കാർ ചാലക്കുടിയിൽ ഒരു തറക്കല്ലിട്ടു.. പക്ഷേ പിന്നീടൊരു അനക്കവുമില്ല.. എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്.. കലാഭവൻ മണിയെ പോലുള്ള കലാകാരന്മാരുടെ ജന്മങ്ങൾ അപൂർവ്വമാണ്.. സിനിമയിൽ മണി അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളേയും.. നാടൻ പാട്ടിലും മിമിക്രിയിലും മറ്റും മണിക്കുള്ള അതുല്യമായ കഴിവിനെയും അപഗ്രഥിക്കുന്ന ആർക്കും അങ്ങനെ മാത്രമേ മണിയെ വിലയിരുത്താനാകു. അതിലൊക്കെ ഉപരിയായി സാമൂഹ്യ പരമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയിൽ ജനിക്കുകയും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിൽ വളരുകയും ചെയ്ത മണി.. താനെന്തെങ്കിലും ആയിക്കഴിഞ്ഞപ്പോൾ ആ വന്ന വഴികളൊന്നും മറക്കാതെ പാവപ്പെട്ടവനെ ഉള്ളഴിഞ്ഞു സഹായിക്കാൻ മനസ്സു കാണിച്ചു എന്നതാണ് ആ ജന്മത്തിന്റെ മറ്റൊരപൂർവത.. മരിക്കുന്നതിനു മുൻപ് തിരഞ്ഞെടുപ്പുകളിൽ പോലും ഇടതു പക്ഷം പ്രചാരണത്തിനായി മണിയുടെ സഹായം തേടിയിട്ടുണ്ട് ... കാലാവധി തീരുന്നതിനു മുൻപ് എത്രയും വേഗം സർക്കാർ ആ സ്മാരകം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
ഒന്നല്ല, നൂറല്ല, ആയിരമല്ല.. ചാവേര്‍ പട തയ്യാര്‍: ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ജെയ്ഷെ തലവന്‍ മസൂദ് അസ്ഹര്‍
തിരുവനന്തപുരം കരുമത്ത് പതിനാല് വയസുകാരിയെ കാണാനില്ല
തമ്പാനൂരില്‍ നിന്ന് പരശുറാം എക്സ്പ്രസില്‍ കയറി പോയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ സൈനികന് മരിച്ചു
കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജാദവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു
കൊച്ചി: താൻ ഒരു 'തികഞ്ഞ മദ്യപാനി'യാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ പ്രതികരിച്ച് രേണു സുധി. ആഘോഷവേളകളിൽ വല്ലപ്പോഴും മദ്യപിക്കാറുണ്ടെന്ന തന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന് അവർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങളെത്തുടർന്നാണ് രേണുവിന്റെ പ്രതികരണം. മുൻപ് ദുബായ് സന്ദർശിച്ച വേളയിൽ 'മദ്യപിച്ച് വഴിയിൽ കിടന്നതിന് ദുബായ് പോലീസ് അറസ്റ്റ് ചെയ്തു' എന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് രേണു ഉറപ്പിച്ചു പറഞ്ഞു. അടുത്തിടെ താൻ മദ്യപിക്കുമോ എന്ന ചോദ്യത്തിന്, വല്ലപ്പോഴും കഴിക്കാറുണ്ടെന്ന് മറുപടി നൽകിയിരുന്നു. ഇത് കൊല്ലം സുധിയുണ്ടായിരുന്ന സമയത്തും അങ്ങനെയായിരുന്നെന്നും ക്രിസ്മസ് പോലുള്ള ആഘോഷവേളകളിൽ മാത്രമാണ് മദ്യപിക്കാറുള്ളതെന്നും രേണു വിശദീകരിച്ചു. തനിക്ക് ഇഷ്ടപ്പെട്ട ബ്രാൻഡ് 'മാജിക് മൊമെന്റ്' ആണെന്നും താൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിൽ ഒരാൾ തികഞ്ഞ മദ്യപാനിയാകുമോ എന്ന് അവർ ചോദിച്ചു. ചില വ്ലോഗർമാർ 'റീച്ച്' കിട്ടാൻ വേണ്ടി ഈ പ്രസ്താവന വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് രേണു സുധി ആരോപിച്ചു. താൻ നിരന്തര മദ്യപാനിയല്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'മാജിക് മൊമെന്റിന്റെ ബ്രാൻഡ് അംബാസഡറായി രേണു സുധിയെ നിയമിച്ചു' എന്നൊരു തംബ്നെയിൽ കണ്ടിരുന്നുവെന്നും, അങ്ങനെ സംഭവിച്ചാൽ തനിക്ക് സന്തോഷമേയുള്ളൂ എന്നും രേണു തമാശയോടെ പറഞ്ഞു. താൻ മദ്യപാനിയല്ലെന്ന് അറിയാവുന്നവർക്കറിയാമെന്നും, കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി എന്തും പറയാമെന്നും രേണു സുധി കൂട്ടിച്ചേർത്തു. കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കുടുംബത്തിനുവേണ്ടി അഭിനയരംഗത്തേക്ക് കടന്നുവന്ന രേണുവിന് സമൂഹമാധ്യമങ്ങളിലൂടെ പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ബിഗ് ബോസിലെത്തിയതോടെ നിരവധി ആരാധകരെ നേടിയെടുക്കാനും ഗായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെടാനും രേണുവിന് സാധിച്ചു. ഈ വിമർശനങ്ങളൊന്നും താൻ കാര്യമാക്കുന്നില്ലെന്നും മുന്നോട്ട് പോകുകയാണെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.
സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന 'രഘുറാം' എന്ന ആക്ഷൻ ത്രില്ലർ ചിത്രം ജനുവരി 30-ന് റിലീസിനൊരുങ്ങുന്നു. ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ ആദിഷ് ബാലയും ആദിശ്വ മോഹനും പ്രധാന വേഷങ്ങളിലെത്തുന്നു.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതീവ ജാഗ്രത തുടരുന്നതിനിടെ, രാജൗരി, സാംബ, പൂഞ്ച് സെക്ടറുകളിലാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ആയുധങ്ങൾ നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാൻ സൈന്യം മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്.
രാഹുൽ ക്രിമിനലാണെന്ന് അറിയുന്നവർ കോൺഗ്രസിൽ ഉണ്ടായിരുന്നോ? | കാണാം ന്യൂസ് അവർ
രാഹുൽ ക്രിമിനലാണെന്ന് അറിയുന്നവർ കോൺഗ്രസിൽ ഉണ്ടായിരുന്നോ? | കാണാം ന്യൂസ് അവർ
ജനുവരി മാസത്തിൽ വിവാഹമോചനം കൂടും? എന്താണ് കാരണം?
ഡിവോഴ്സ് വക്കീലന്മാരും തെറാപ്പിസ്റ്റുകളും ജനുവരി മാസത്തെ 'ഡിവോഴ്സ് മന്ത്' അഥവാ വിവാഹമോചനം കൂടന്ന മാസം എന്നാണ് വിളിക്കുന്നത്. എന്തുകൊണ്ടാണിത്?
കൊച്ചി: ആന്റണി വർഗ്ഗീസ് നായകനാവുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി അടയാളപ്പെടുത്തുന്ന ഈ ചിത്രം, ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപേ തന്നെ പ്രീ-റിലീസ് ബിസിനസ്സിൽ റെക്കോർഡുകൾ ഭേദിച്ചതായാണ് റിപ്പോർട്ടുകൾ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ജനുവരി 16-ന് പുറത്തിറങ്ങും. മലയാള സിനിമ കണ്ട ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്നാണ് 'കാട്ടാളൻ' സ്വന്തമാക്കിയത്. ഫാർസ് ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ വിദേശ റിലീസ് ഒരുങ്ങുന്നത്. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണിത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി മെഗാ ക്യാൻവാസിൽ അവതരിപ്പിക്കുന്ന 'കാട്ടാളൻ' ഗംഭീരമായ പൂജാ ചടങ്ങുകളോടെയാണ് ലോഞ്ച് ചെയ്തത്. ചിത്രത്തിലെ ആദ്യ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ടീസർ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആന്റണി വർഗ്ഗീസിന്റെ സ്റ്റൈലിഷ് മാസ്സ് ഗെറ്റപ്പ് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. തായ്ലന്റിൽ ചിത്രീകരിച്ച ആനയുമായുള്ള സംഘട്ടന രംഗങ്ങൾ സിനിമയുടെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് സൂചന. 'ഓങ് ബാക്ക്' സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയും അദ്ദേഹത്തിന്റെ ടീമുമാണ് തായ്ലൻഡിൽ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. 'ഓങ് ബാക്ക്' സീരീസിലൂടെ വലിയ ശ്രദ്ധ നേടിയ പോങ് എന്ന ആനയും 'കാട്ടാളന്റെ' ഭാഗമാണ്. 'കാന്താര', 'മഹാരാജ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് 'കാട്ടാളന്' സംഗീതമൊരുക്കുന്നത്. തമിഴ് നടി ദുഷാര വിജയൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.
ഇറാനില്‍ ശക്തമാകുന്ന ആഭ്യന്തര പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണ്. രാജ്യവ്യാപക ഇന്റർനെറ്റ് വിച്ഛേദവും വിമാന സർവീസുകൾ നിർത്തിവെച്ചതും ഒഴിപ്പിക്കല്‍ നടപടികൾക്ക് വലിയ വെല്ലുവിളിയായി മാറിയതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. ഇറാനിലെ 31 പ്രവിശ്യകളിലായി 180-ഓളം നഗരങ്ങളിൽ പ്രതിഷേധം വ്യാപിച്ചു, ഏകദേശം 15 മുതൽ 18 ലക്ഷം പേരും തെരുവിൽ ഇറങ്ങിയതായി ഇന്റലിജൻസ് കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടു ആഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ കുറഞ്ഞത് 116 പേർ കൊല്ലപ്പെടുകയും, 2,600-ഓളം […] The post ഇറാനില്‍ വ്യാപക പ്രക്ഷോഭം: ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു appeared first on ഇവാർത്ത | Evartha .
അമിത്ഷാ എത്തിയതിന് പിന്നാലെ മിഷന് -40യുടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് ബിജെപി
അമ്പലപ്പുഴയിൽ മിൽമ പാൽ വിതരണ വാഹനത്തിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ കാക്കാഴം സ്വദേശിയായ ഉഷസ് (30) എന്ന യുവാവ് മരിച്ചു. കാക്കാഴം മേൽപ്പാലത്തിലെ കുഴിയിൽ വാഹനം വീണപ്പോൾ ഡോർ അപ്രതീക്ഷിതമായി തുറന്നുപോകുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന പ്രതികരണമാണ് അന്ന് ഷാഫി നടത്തിയത് എന്നും ഷാനിബ് വെളിപ്പെടുത്തി.
കൊച്ചി: കാക്കനാട് അത്താണി എളവക്കാട്ടുമൂലയിൽ ഒന്നാം ക്ലാസ്സുകാരന്റെ സ്കൂൾ ബാഗിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. ബാഗ് വൃത്തിയാക്കാനായി എടുത്ത വീട്ടിലെ സഹായിയാണ് പാമ്പിനെ കണ്ടത്. കുട്ടി ബാഗ് തുറക്കാതിരുന്നത് കാരണം വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. അബ്ദുൾ അസീസിന്റെ വീട്ടിൽ ജോലിക്കെത്തുന്ന യുവതി പതിവ് പോലെ ബാഗ് വൃത്തിയാക്കാൻ എടുത്തപ്പോഴാണ് സംഭവം. ബാഗിന് പതിവില്ലാത്ത കനം തോന്നിയെങ്കിലും തുറന്നുനോക്കിയ ഉടൻ പാമ്പ് തലയുയർത്തി ചീറ്റുകയായിരുന്നു. ഭയന്ന് ബാഗ് നിലത്തിട്ടതോടെയാണ് ഉള്ളിൽ നീളമേറിയ മൂർഖനാണെന്ന് വ്യക്തമായത്. കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്ന് യുവതിയും വീട്ടുകാരും പറയുന്നു. അബ്ദുൾ അസീസിന്റെ ഒന്നാം ക്ലാസ്സുകാരനായ മകൻ വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് ഹാളിലെ മേശയുടെ അടിയിൽ വെച്ച ബാഗാണിത്. വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നിട്ട സമയത്ത് പാമ്പ് ബാഗിന്റെ സിബ്ബിന്റെ വിടവിലൂടെ കയറിയതാകാമെന്നാണ് നിഗമനം. വീട്ടുകാർ ഉടൻതന്നെ നീളമുള്ള കമ്പ് ഉപയോഗിച്ച് ബാഗ് വീടിന് പുറത്തേക്ക് മാറ്റുകയും വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് എറണാകുളം സർപ്പ സ്നേക്ക് റെസ്ക്യു അംഗം റിൻഷാദ് നാസർ സ്ഥലത്തെത്തി മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോലി മാറി, കുമാർ സംഗക്കാരയെയാണ് അദ്ദേഹം മറികടന്നത്. ഇതോടൊപ്പം, സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഏറ്റവും വേഗത്തിൽ 28,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി.
ബലാത്സംഗക്കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല. രാഹുൽ സാധാരണ ജയിൽ തടവുകാരനായിട്ടായിരിക്കും മാവേലിക്കരയിലെ സബ് ജയിലിൽ കഴിയുക
അന്റാർട്ടിക്കയിലെ ഭൂകമ്പങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു; കൂടുതൽ കണ്ടെത്തലുകളുമായി വിദഗ്ധർ | Antarctica
അന്റാർട്ടിക്കയിലെ ത്വെയ്റ്റ്സ് ഹിമാനിയിലുണ്ടായ നൂറുകണക്കിന് അസാധാരണ ഭൂകമ്പങ്ങൾ ചില ആശങ്കകളിലേക്ക് വഴിതുറന്നിരിക്കുന്നു, സുമദ്ര നിരപ്പ് ഇനിയും ഉയർന്നേക്കുമെന്ന് വിദഗ്ധർ
വഡോദര: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. വിരാട് കോലിയുടെ (93) തകർപ്പൻ പ്രകടനവും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ (56) അർധസെഞ്ചുറിയുമാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്ത് വിജയത്തിലെത്തി. 301 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 8.4 ഓവറിൽ ഇരുവരും 39 റൺസ് കൂട്ടിച്ചേർത്തു. 29 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറുമടക്കം 26 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. തുടർന്നെത്തിയ വിരാട് കോലി മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്കോർ അതിവേഗം മുന്നേറി. കോലിയും ഗില്ലും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി. 71 പന്തിൽ 56 റൺസെടുത്ത ക്യാപ്റ്റൻ ഗിൽ ടീം സ്കോർ 157-ൽ നിൽക്കെ പുറത്തായി. ഗില്ലിന് ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരുമൊത്ത് കോലി സ്കോർ മുന്നോട്ട് കൊണ്ടുപോയി. അർധസെഞ്ചുറി നേടിയ കോലി സെഞ്ച്വറിയിലേക്ക് കുതിക്കവെ 91 പന്തിൽ എട്ട് ഫോറും ഒരു സിക്സുമടക്കം 93 റൺസെടുത്ത് പുറത്തായത് ഇന്ത്യൻ ആരാധകർക്ക് നിരാശയായി. കെയ്ല്‍ ജാമിസന്റെ പന്തിൽ മിച്ചൽ ബ്രേസ്വെല്ലിന് ക്യാച്ച് നൽകിയാണ് കോലി മടങ്ങിയത്. ശ്രേയസ് അയ്യർ (49), കെ.എല്‍. രാഹുല്‍ (29 നോട്ടൗട്ട്), ഹർഷിത് റാണ (29) എന്നിവരും നിർണായക റൺസ് സംഭാവന ചെയ്തു. ശ്രേയസും രവീന്ദ്ര ജഡേജയും ചെറിയ ഇടവേളയിൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ നേരിയ അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും കിവി ഫീൽഡർമാർ ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് അനുകൂലമായി. വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് റൺസെടുത്ത് പുറത്താകാതെ നിന്നു. കെ.എല്‍. രാഹുല്‍ സിക്സർ പറത്തി ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചു. ന്യൂസിലൻഡ് ബൗളിങ് നിരയിൽ കെയ്ല്‍ ജാമിസന് നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
'മദ്യപിച്ച് രേണു സുധി വഴിയിൽ, ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു' എന്ന് പ്രചരണം ! ഒടുവില്‍ മറുപടി
താൻ തികഞ്ഞ മദ്യപാനിയാണെന്ന സോഷ്യൽ മീഡിയ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് രേണു സുധി. ആഘോഷവേളകളിൽ വല്ലപ്പോഴും മദ്യപിക്കാറുണ്ടെന്ന തന്റെ പ്രസ്താവനയെ ചിലർ റീച്ചിനുവേണ്ടി വളച്ചൊടിക്കുകയാണെന്ന് അവർ പറഞ്ഞു.
ടെഹ്റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ അതിരൂക്ഷമായി തുടരുന്നു. രാജ്യത്തുടനീളം ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിച്ച് 'ബ്ലാക്കൗട്ട്' സൃഷ്ടിച്ചാണ് സുരക്ഷാ സേന പ്രതിഷേധക്കാരെ വേട്ടയാടുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഏകാധിപത്യത്തിനെതിരെ തെരുവിലിറങ്ങിയ നൂറുകണക്കിന് ആളുകൾ ഇതിനോടകം കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് പേർ തടവിലാക്കപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇതിനു പിന്നാലെ ഇന്റർനെറ്റ് സേവനങ്ങളും ഭരണകൂടം റദ്ദാക്കി. പുറംലോകം അറിയാതെ പ്രതിഷേധക്കാരെ അടിച്ചമർത്താനാണ് ഈ നീക്കമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇരുട്ടിന്റെ മറവിൽ വീടുകൾ കയറി ആളുകളെ പിടികൂടുകയും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുന്ന ഭീകരമായ സാഹചര്യമാണ് ഇറാനിലുള്ളത്. ദശകങ്ങളായി തുടരുന്ന മതപരമായ നിയന്ത്രണങ്ങൾക്കും സാമ്പത്തിക തകർച്ചയ്ക്കും എതിരെയാണ് ഇറാനിലെ യുവതലമുറയും സ്ത്രീകളും രംഗത്തിറങ്ങിയിരിക്കുന്നത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് സ്ത്രീകളാണ് ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ അടിച്ചേൽപ്പിക്കലുകൾക്കെതിരെ തെരുവിലിറങ്ങിയത്. ഇതിനെതിരെ റവല്യൂഷണറി ഗാർഡ് (IRGC), ബാസിജ് സേന എന്നിവരെ ഉപയോഗിച്ചാണ് അയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നേരിടുന്നത്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായും വിദേശ ഏജന്റുകളായും ചിത്രീകരിച്ചാണ് സർക്കാർ ശിക്ഷിക്കുന്നത്. പിടിക്കപ്പെടുന്നവരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയും കടുത്ത ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിചാരണ പോലുമില്ലാതെ പലരെയും വധശിക്ഷയ്ക്ക് വിധിക്കുന്നു. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പ്രതിഷേധക്കാരെ പോലും സുരക്ഷാ സേന തടവിലാക്കുകയാണ്. ഇറാനിലെ മനുഷ്യക്കുരുതിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഇരമ്പുകയാണ്. ഐക്യരാഷ്ട്രസഭയും വിവിധ പാശ്ചാത്യ രാജ്യങ്ങളും ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ചു. ഇറാനിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഭരണകൂടം വഴങ്ങാൻ തയ്യാറായിട്ടില്ല. പ്രതിഷേധം അടിച്ചമർത്താൻ ചൈനയിൽ നിന്നുള്ള നിരീക്ഷണ സാങ്കേതികവിദ്യകൾ ഇറാൻ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. മരണത്തെ മുഖാമുഖം കണ്ടിട്ടും ഇറാനിലെ ജനങ്ങൾ പോരാട്ടത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ല. ഓരോ ദിവസം കഴിയുന്തോറും പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. ഭരണകൂടം എത്ര ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചാലും മാറ്റം അനിവാര്യമാണെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇറാനിലെ തെരുവുകളിൽ നിന്ന് വരുന്ന ദൃശ്യങ്ങൾ ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
2.7 കോടി രൂപയുടെ 'സ്വപ്ന ജോലി' വേണ്ടെന്നുവെച്ച 22 -കാരൻ; 12 മണിക്കൂർ ജോലി കഠിനം തന്നെയെന്ന് യുവാവ്
2.7 കോടി രൂപ ശമ്പളമുള്ള ജോലി വേണ്ടെന്ന് വച്ച് 22 -കാരനായ ഡാനിയേൽ മിൻ. ദിവസേന 12 മണിക്കൂർ നീളുന്ന കഠിനമായ ജോലിഭാരമാണ് ജോലി ഉപേക്ഷിക്കാന്‍ കാരണമായി തീര്‍ന്നത് എന്ന് യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
യുഎസുമായി വേഗം കരാറിലെത്തണം; ഇല്ലെങ്കില്‍ എണ്ണയും പണവും ശൂന്യമാകും
സൗദിയിലെ പ്രായംകൂടിയ പൗരന് 142ാം വയസില്‍ അന്തരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായംകൂടിയയാള്‍ ശൈഖ് നാസര്‍ ബിന്‍ റദ്ദാന്‍ അല്‍ റഷീദ് അല്‍ വദാഇ(142)അന്തരിച്ചു. തലസ്ഥാന നഗരിയായ റിയാദിലായിരുന്നു അന്ത്യം. സൗദി അറേബ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായത്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ രാജാവ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്റെ കാലഘട്ടം മുതല്‍ നിലവിലെ സല്മാന് രാജാവിന്റെ ഭരണകാലം വരെ നീളുന്ന ദീര്‍ഘമായ സഊദി ഭരണ മാറ്റങ്ങള്‍ക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. സൗദി അറേബ്യയുടെ ഏകീകരണവും തുടര്‍ന്നുള്ള വികസന കുതിപ്പുകളും നേരിട്ട് സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു മരണപ്പെട്ട നാസഅല്‍ വദാഇ. 40 തവണ ഹജ്ജ് ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കുടുംബത്തില്‍ മക്കളും പേരമക്കളുമായി 134 പേരുണ്ട്. 110ാം വയസിലായിരുന്നു അവസാനത്തെ വിവാഹം. ആ ദാമ്പത്യത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അതായത് 110ാം വയസില്‍ അദ്ദേഹം ഒരിക്കല്‍ കൂടി പിതാവായി. ധീരതക്കും ശാരീരിക കരുത്തിനും പേരുകേട്ട അദ്ദേഹം, തന്റെ ഉന്നതമായ സ്വഭാവഗുണങ്ങള്‍ കൊണ്ടും വിവേകം കൊണ്ടും എല്ലാവരുടേയും ബഹുമാനം പിടിച്ചുപറ്റിയിരുന്നു. അത് അദ്ദേഹത്തെ അറിയുന്ന എല്ലാവരുടേയും സ്നേഹവും ആദരവും നേടിയെടുക്കാന്‍ കാരണമായി. സമൂഹത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും സമാധാനം കൊണ്ടുവരാനും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
വിശ്രമത്തില്‍ കഴിയുന്ന എം കെ മുനീര്‍ എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
കാലിന് പരിക്കേറ്റതിനാൽ വീട്ടിൽ വിശ്രമത്തിലിരിക്കുന്ന എം.കെ. മുനീർ എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഞായറാഴ്ച നടക്കാനിരുന്ന മുനീറിന്റെ വീട്ടിലെത്തി ആഭ്യന്തര സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അപ്രതീക്ഷിതമായി മുനീറിനൊപ്പം നിന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽഡിഎഫിന്റെ നേതൃയോഗത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയതിനിടെയായിരുന്നു സന്ദർശനം. മുഖ്യമന്ത്രിക്കൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് മുനീറിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സന്ദർശന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. The post വിശ്രമത്തില്‍ കഴിയുന്ന എം കെ മുനീര്‍ എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
സെഞ്ച്വറിക്കരികെ കോലി വീണെങ്കിലും ഇന്ത്യ വീണില്ല, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. വിരാട് കോലിയുടെയും (93) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും (56) അർധസെഞ്ചുറികളാണ് 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് കരുത്തായത്.
ബന്ധം ഉഭയസമ്മത പ്രകാരം’വിവാഹിതയെന്ന് അറിഞ്ഞില്ല,- ജാമ്യ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ബലാത്സംഗ കുറ്റം തനിക്കെതിരേ നിലനില്‍ക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഹുല്‍ പറയുന്നു.
പിഎസ്എൽവി സി 62 വിക്ഷേപണം നാളെ നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ദൗത്യം. 2026ലെ ആദ്യ വിക്ഷേപണ ദൗത്യത്തിനാണ് ഇസ്രോ സജ്ജമായിരിക്കുന്നത്
ബൊഗോട്ട: കൊളംബിയൻ ഗായകൻ യെയ്സൺ ജിമെനെസ് (34) വിമാനാപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൊളംബിയയിലെ പൈപയിൽ വെച്ചാണ് അപകടം നടന്നത്. ജിമെനെസിനൊപ്പം വിമാനത്തിലുണ്ടായിരുന്ന പൈലറ്റും അദ്ദേഹത്തിന്റെ സംഗീത സംഘത്തിലെ നാല് അംഗങ്ങളും ഉൾപ്പെടെ ആറ് പേരും അപകടത്തിൽ മരിച്ചു. പൈപയിലെ ജുവാൻ ജോസ് റോണ്ടൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചാർട്ടർ വിമാനം ആവശ്യമായ ഉയരം കൈവരിക്കാനാവാതെ റൺവേയുടെ അറ്റത്തുള്ള വയലിലേക്ക് തകർന്നു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയും പൂർണ്ണമായും നശിക്കുകയും ചെയ്തു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിപ്പോയതായി അധികൃതർ അറിയിച്ചു. മരിനില്ലയിലെ സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനായി മെഡലിൻ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു അദ്ദേഹം. പൈലറ്റ് ക്യാപ്റ്റൻ ഫെർണാണ്ടോ ടോറസ്, ജിമെനെസിന്റെ മാനേജർ ജെഫേഴ്സൺ ഒസോറിയോ, ടീം അംഗങ്ങളായ ഓസ്കാർ മാരിൻ, വിസ്മാൻ മോറ, ജുവാൻ മാനുവൽ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് അഞ്ചുപേർ. യെയ്സൺ ജിമെനെസിന്റെ മരണം ആരാധകരെ കൂടുതൽ വേദനിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മുൻകാല വെളിപ്പെടുത്തലുകൾ കാരണമാണ്. വിമാനാപകടത്തിൽ താൻ മരിക്കുമെന്ന് പലതവണ സ്വപ്നം കണ്ടിരുന്നതായി കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വിമാനാപകടത്തിൽ ഞാൻ മരിക്കുന്നത് മൂന്ന് തവണ ഞാൻ സ്വപ്നം കണ്ടു. അത് ദൈവത്തിൽ നിന്നുള്ള സൂചനയായാണ് ഞാൻ കരുതിയത്, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കൊളംബിയൻ പ്രാദേശിക സംഗീത വിഭാഗമായ 'മ്യൂസിക്ക പോപ്പുലറിലെ'ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിരുന്നു ജിമെനെസ്. 2024-ൽ ബൊഗോട്ടയിലെ മോവിസ്റ്റാർ അരീനയിൽ നടന്ന അദ്ദേഹത്തിന്റെ മൂന്ന് കൺസേർട്ടുകളും ഹൗസ് ഫുൾ ആയിരുന്നു. 2025-ൽ എൽ കാമ്പിൻ സ്റ്റേഡിയത്തിൽ സംഗീത പരിപാടി നടത്തുന്ന ആദ്യ കൊളംബിയൻ റീജിയണൽ ആർട്ടിസ്റ്റ് എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 'അവെഞ്ചുറെറോ' ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്. അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. എപ്പോഴും വിനയമുള്ളവനായിരിക്കുക, കാരണം ദൈവം നിങ്ങൾക്ക് നൽകുന്നത് അവൻ തന്നെ തിരിച്ചെടുക്കാനും സാധ്യതയുണ്ട്, എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദേശം. കൊളംബിയൻ ഗവൺമെന്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ബോയാക്ക ഗവർണർ പ്രദേശത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
തൊട്ടാല്‍ വിവരമറിയും! അമേരിക്കയെ പേടിപ്പിക്കാന്‍ നോക്കിയ ഖമേനി പെട്ടു; ഇറാനെ 'ചുരുട്ടിക്കൂട്ടാന്‍' ഒരുങ്ങി ട്രംപിന്റെ നീക്കങ്ങള്‍
അമ്മ ആശുപത്രിയിൽ കഴിയുമ്പോൾ ഇൻഷുറൻസ് രേഖകളുടെ പ്രിന്റൗട്ടുമായി എത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് കരുണയോടെ ചോദിച്ച ചോദ്യത്തെ കുറിച്ച് ഓര്‍ത്തെടുത്ത് ദില്ലിയില്‍ നിന്നുള്ള യുവതി. സോഷ്യല്‍ മീഡിയയിലാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവച്ചത്.
സംസ്ഥാനത്ത് വിവിധ വിദ്യാലയങ്ങൾക്ക് തിങ്കളും ചൊവ്വയും അവധി; മൂന്ന് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പ്
School Holiday List January 2026: തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലെ മൂന്നിടങ്ങളിലാണ് നാളെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്

27 C