'ജനറൽ സീറ്റിൽ സ്ത്രീകൾ മത്സരിക്കേണ്ട, ആണുങ്ങൾ ഉണ്ടല്ലോ'; നിലപാട് അറിയിച്ച് ഉമർ ഫൈസി മുക്കം
മലപ്പുറം: മുസ്ലിം ലീഗിലെ വനിതാ സ്ഥാനാർത്ഥികളെ ജനറൽ സീറ്റുകളിൽ പരിഗണിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി സമസ്ത.
'അമ്പലപ്പുഴയിലെ ഒരു അനുഭാവിയെയും നഷ്ടമായിട്ടില്ല, വ്യക്തിപരമായ വോട്ട് ജി സുധാകരന് ലഭിക്കില്ല'
ആലപ്പുഴ: അമ്പലപ്പുഴ രാഷ്ട്രീയ ഭൂരിപക്ഷമുള്ള മണ്ഡലമാണെന്നും അവിടെ എൽഡിഎഫ് ജയിക്കുമെന്നും മന്ത്രി സജി ചെറിയാൻ.
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവതിയെ മർദ്ദിച്ചു; കുണ്ടറ എസ്ഐക്കെതിരെ പരാതി
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ യുവതിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കൊല്ലം കുണ്ടറയിലാണ് സംഭവം.
'താറാവിനെപ്പോലെ നടക്കുന്നതിന് കാരണമുണ്ട്, പറഞ്ഞുതന്നത് ഡോക്ടർ'; രഹസ്യം വെളിപ്പെടുത്തി നടി
താൻ എന്തുകൊണ്ടാണ് അങ്ങനെ നടത്തം ശീലമാക്കിയതെന്ന് വിശദീകരിച്ചിരിക്കുകയാണ് നടി.
ലൈവിനിടെ ഇംഗ്ലണ്ട് താരത്തെ നാണം കെടുത്തി; പാക് മുൻ താരത്തിനെതിരെ വിമർശനം
കറാച്ചി: മത്സരത്തിന് മുന്നോടിയായുള്ള ചർച്ചയ്ക്കിടെ ഡൊമിനികിനെമുഷ്താഖ് വ്യക്തിപരമായി അധിക്ഷേപിച്ചതാണ് വിവാദമായത്.
കൊല്ലം: ചടയമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ജെ ചിഞ്ചു റാണിയെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. കൊല്ലം നിലമേല്‍ തങ്കക്കല്ലിലാണ് സംഭവം. പ്രദേശത്തെ ഏകദേശം ആറ് കിലോമീറ്റര്‍ ഓളം റോഡ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിന് പരിഹാരം കാണാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. മന്ത്രിയോട് പലതവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് പ്രചരണത്തിന്റെ ഭാഗമായി സ്വീകരണ ചടങ്ങില്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പരസ്യ പ്രതിഷേധം. പോലീസ് എത്തി സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അയഞ്ഞില്ല. റോഡ് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വോട്ട് കൊടുക്കില്ല എന്ന നിലപാടില്‍ ആയിരുന്നു നാട്ടുകാര്‍.
സാങ്കേതിക തകരാർ..! ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്
വിശാഖപട്ടണത്തുനിന്നുള്ള ഇൻഡിഗോ വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും അധികൃതർ അറിയിച്ചു.
നാവിൽ കൊതിയൂറും ക്യാരറ്റ് മഞ്ചൂരിയൻ
ക്യാരറ്റ്-250 ഗ്രാം സവാള-1 ക്യാപ്സിക്കം-പകുതി വെളുത്തുള്ളി-4 ഇഞ്ചി-ഒരു ക്ഷ്ണം പച്ചമുളക്-3 തക്കാളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
ഭർത്താവ് അസ്വാഭാവിക ലൈംഗിക ബന്ധത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി, കേസെടുക്കാനാകില്ലെന്ന് കോടതി
ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. നിലവിലെ നിയമപ്രകാരം ദാമ്പത്യത്തിനുള്ളിലെ ഇത്തരം പ്രവൃത്തികൾ ഐപിസി 377-ാം വകുപ്പിന് കീഴിൽ കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു
ആലപ്പുഴ: കുട്ടനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീഴുകയായിരുന്നു. നിലവില്‍ കുട്ടനാട് പച്ച ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്നത്തെ പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ചു.
കുവൈറ്റ്: ഗൾഫ് മേഖലയെ നടുക്കി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന്റെ സുപ്രധാന മേഖലകൾ ലക്ഷ്യമാക്കി ഡ്രോണുകൾ എത്തിയത്. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന റഡാർ സംവിധാനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ, ഭാഗ്യവശാൽ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് അബ്ദുല്ല അൽ-രാജ്ഹി നൽകുന്ന വിവരങ്ങൾ പ്രകാരം, ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് വിമാനത്താവളത്തെ ലക്ഷ്യം വെച്ചത്. വിമാനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന റഡാർ സ്റ്റേഷന് നേരെയാണ് ഡ്രോണുകൾ പതിച്ചത്. വലിയ സ്ഫോടന ശബ്ദം കേട്ടതോടെ വിമാനത്താവള പരിസരത്ത് പരിഭ്രാന്തി പരന്നു. റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചതോടെ വിമാന ഗതാഗതം താൽക്കാലികമായി തടസ്സപ്പെടുകയും ചെയ്തു. ആക്രമണം നടന്ന ഉടൻ തന്നെ കുവൈത്ത് സുരക്ഷാ സേനയും അടിയന്തര വിഭാഗങ്ങളും സ്ഥലത്തെത്തി. വിമാനത്താവളത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുകയും ബാക്കിയുള്ള ഡ്രോണുകളെ തകർക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. റഡാർ സംവിധാനത്തിനുണ്ടായ തകരാർ പരിഹരിച്ച് വിമാന ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് സാങ്കേതിക വിദഗ്ധർ. അതേസമയം ഇറാന്റെ ആക്രമണത്തിൽ അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് പരിക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആണവ നിലയങ്ങളും സ്റഅരീൽ പ്ലാന്റുകളും ആക്രമിച്ചതിന് ഇസ്രയേലിലേക്കും ഗൾഫ് മേഖലയിലേക്കും ഇറാന്റെ കനത്ത ആക്രമണൺ തുടരുകയാണ്. യു.എ.ഇയിലെ ഏറ്റഴും പ്രധാന വ്യാപാര - ലോജിസ്റ്റിക്സ് - വ്യവാസായ ഹബ്ബായ കെസാദിന് സമീപമാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. ഇവരുടെ പരിക്ക് നേരിയതും ഗുരുതരമല്ലാത്തതുമാണ്. ഗൾഫിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുകയാണ് ഇറാൻ, ഒമാനിലെ സലാല തുറമുഖത്തിന് നേരെ പാഞ്ഞെത്തിയത് രണ്ട് ഡ്രോണുകൾ. ക്രെയിൻ സംവിധാനത്തിന് സമീപം സ്ഫോടനമുണ്ടായി. ഒരാൾക്ക് പരിക്കേറ്റു. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ഒരു എഫ് 16 യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നതായും ഇറാൻ അവകാശപ്പെട്ടു. ഊർജ കേന്ദ്രങ്ങൾ ആഖ്രമിക്കില്ലെന്ന ഉറപ്പിനിടയിൽ ഇന്നലെ രാത്രിയിൽ 3 ആണവ നിലയങ്ങളും സ്റിറീൽ പ്ലാന്റുകളും ആഖ്രമിച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ബുഷഹർ ആണവ നിലയം മൂന്ന് തവണയാണ് ആക്രമിക്കപ്പെട്ടത്. ആണവ വികിരണം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
മലപ്പുറം: എസ്ഡിപിഐ ബന്ധത്തെ ചൊല്ലി യുഡിഎഫ് എല്‍ഡിഎഫ് നേതൃത്വങ്ങള്‍ തമ്മില്‍ വാക്പോര് മുറുകുന്നു. എസ്ഡിപിഐയെ എല്‍ഡിഎഫ് തങ്ങളുടെ അപ്രഖ്യാപിത ഘടകകക്ഷിയാക്കി മാറ്റിയിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. ഷാജി രംഗത്തെത്തി. വേങ്ങരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ക്കും ഒരേ ചിഹ്നമായ 'കത്രിക' ലഭിച്ചത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം പരിഹസിച്ചു. പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്നു എസ്ഡിപിഐ നേതൃത്വത്തോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അണികള്‍ ഇപ്പോള്‍ തന്നെ പ്രകോപിതരായതിനാല്‍ പരസ്യ പ്രഖ്യാപനം വേണ്ടെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. അതിനാലാണ് എല്‍ഡിഎഫിനുള്ള പിന്തുണ എസ്ഡിപിഐ പ്രഖ്യാപിക്കാത്തതെന്ന് കെ എം ഷാജി ആരോപിച്ചു. എസ്ഡിപിഐ ചിഹ്നം ഉള്‍പ്പെടെ വേങ്ങരയില്‍ സ്വീകരിക്കാമെന്നു എല്‍ഡിഎഫ് നേതാക്കള്‍ എസ്ഡിപിഐയോട് പറഞ്ഞിട്ടുണ്ട്. അഴീക്കോട് രണ്ടു തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയോട് പരസ്യമായി വോട്ട് വാങ്ങിയവരാണ് എല്‍ഡിഎഫ്. എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോല്‍പ്പിക്കുകയാണെങ്കില്‍ തോല്പിക്കട്ടെ. ഇത്തരം ഗ്രുപ്പുകളോട് കോംപ്രമൈസ് ചെയ്തു പോയിരിക്കാന്‍ മാത്രം വലിയ സംഭവമല്ല നിയമസഭ. പ്രഖ്യാപിത നിലപാടില്‍ ഒത്തു തീര്‍പ്പിനില്ലെന്നും കെ എം ഷാജി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ സിപിഎം - ലീഗ് നേതാക്കള്‍ തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് എല്‍ഡിഎഫിന് എസ്ഡിപിഐ പിന്തുണ എന്ന ആരോപണം കെ എം ഷാജി ഉയര്‍ത്തിയത്. ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഷുവര്‍ സീറ്റ് നല്‍കിയതെന്ന എ കെ ബാലന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ എം ഷാജി ആദ്യം രംഗത്ത് എത്തി. എ കെ ബാലന് വക്കു പൊട്ടിയ കോടാലി ആണെന്ന് കെ എം ഷാജി പരിഹസിച്ചു. രാഷ്ട്രീയം പറയാതെ ചര്‍ച്ചകളെ വഴി തിരിച്ചു വിടാനുള്ള ടൂള്‍ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചിരിക്കുന്നത്. സ്വന്തമായി അഭിപ്രായം പറയാന്‍ ഇല്ലാത്തയാളെയേ ഇങ്ങനെ നിയോഗിക്കൂ. വേങ്ങര അങ്ങാടിയില്‍ വന്നു എസ്ഡിപിഐയെ കുറിച്ച് നാല് വര്‍ത്തമാനം പറയാന്‍ ബാലനെ വെല്ലുവിളിക്കുന്നുവെന്നും കെ എം ഷാജി പറഞ്ഞിരുന്നു.
കേരളത്തിൽ ഏപ്രിൽ ഒന്ന് വരെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പേരൂര്‍ക്കട: സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കവടിയാര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ഉന്നത പോലീസ് വൃത്തങ്ങള്‍. കൊട്ടാരവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിച്ചതിനു തൊട്ടുപിന്നാലെയാണ് കൃത്യമായ വിവരങ്ങള്‍ കൊട്ടാരത്തിലെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കാത്തതെന്നാണു പോലീസിന്റെ പരാതി. 2025 ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് കൊട്ടാരത്തില്‍നിന്നു രണ്ടുകോടിയോളം രൂപ മൂല്യം വരുന്ന വിവിധ ആകൃതിയിലും വലുപ്പത്തിലും കാലയളവിലുമുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. പൂയം തിരുനാൾ ഗൗരി പാര്‍വതി ബായി ആണ് ഇതുസംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്കു പരാതി നല്‍കിയത്. ആദ്യം രാജകുടുംബം തങ്ങളുടെ വഴിക്ക് അന്വേഷണം നടത്തിയശേഷം ഫലമില്ലാതായപ്പോഴാണു പോലീസിൽ പരാതി നൽകിയത്. എന്നാല്‍ കേസെടുക്കാതെ അന്വേഷണം വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചു. ഇത് പോലീസിനു സ്വീകാര്യമായിരുന്നില്ല. പിന്നീട് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ 2026 മാര്‍ച്ച് മാസമാകുകയും ചെയ്തു. ഇതിനിടെ അന്വേഷണത്തിനിടെ പോലീസ് ഉപദ്രവിക്കുന്നുവെന്നു കാട്ടിയാണ്… The post കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: രാജകുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പോലീസ് appeared first on RashtraDeepika .
കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതി തെളിവുകൾ പൊലീസിന് കൈമാറി. ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു.
ഡൽഹി: വൈകുന്നേരങ്ങളിൽ മനോഹരമായ മങ്ങിയ വെളിച്ചമുള്ള റസ്റ്റോറന്റുകളിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ സമയം ചെലവഴിക്കാൻ എത്തുന്നവർ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് മേശപ്പുറത്തെ ആ 'വെള്ളക്കുപ്പി'യാണ്. വിശപ്പടക്കാൻ ഭക്ഷണം ഓർഡർ ചെയ്ത് സമാധാനമായി ഇരിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ കണ്ണ് പായുന്നത് മുന്നിലിരിക്കുന്ന വെള്ളക്കുപ്പിയിലേക്കാണ്. എന്നാൽ ഇത് തുറക്കണോ വേണ്ടേ എന്ന കൺഫ്യൂഷൻ പലരിലും ഉണ്ടാകാറുണ്ട്. ഈ സന്ദേഹത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയൊരു സാമ്പത്തിക ചതിക്കുഴിയാണെന്ന് പലരും തിരിച്ചറിയുന്നില്ല. പലപ്പോഴും നമ്മൾ ആവശ്യപ്പെടാതെ തന്നെ വെയ്റ്റർമാർ ആ കുപ്പി തുറന്നു ഗ്ലാസുകളിലേക്ക് വെള്ളം പകരുകയും ചെയ്യും. എന്നാൽ, ഈ ഒരു ലളിതമായ പ്രവൃത്തിക്ക് പിന്നിൽ ഉപഭോക്താക്കളുടെ മനഃശാസ്ത്രത്തെ ചൂഷണം ചെയ്യുന്ന വലിയൊരു ബിസിനസ്സ് തന്ത്രമുണ്ടെന്ന് എത്രപേർക്കറിയാം? മുംബൈ ആസ്ഥാനമായുള്ള സംരംഭകൻ ചാണക്യ ഷാ മാർച്ച് 26-ന് തന്റെ X (ട്വിറ്റർ) ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഇത്തരമൊരു ചർച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. റസ്റ്റോറന്റുകളിൽ പോകുമ്പോൾ ഉപഭോക്താക്കൾ നേരിടുന്ന ഈ 'ജലചൂഷണത്തെ' കുറിച്ച് അദ്ദേഹം കൃത്യമായ നിരീക്ഷണങ്ങളാണ് മുന്നോട്ടുവെക്കുന്നത്. മുൻകാലങ്ങളിൽ റസ്റ്റോറന്റുകളിൽ പോകുമ്പോൾ സാധാരണ മിനറൽ വാട്ടർ കുപ്പികളായിരുന്നു മേശപ്പുറത്ത് കണ്ടിരുന്നത്. പരമാവധി 15 അല്ലെങ്കിൽ 20 രൂപയായിരുന്നു ഇതിന് ഈടാക്കിയിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. 60 രൂപ മുതൽ മുകളിലോട്ട് വിലയുള്ള കുപ്പികളോ അല്ലെങ്കിൽ 'വേദിക', 'ഹിമാലയൻ' തുടങ്ങിയ പ്രീമിയം ബ്രാൻഡുകളോ ആണ് ഇന്ന് മിക്കവാറും ഡിഫോൾട്ടായി നമ്മുടെ മേശപ്പുറത്ത് ഇരിക്കുന്നത്. നിങ്ങൾക്ക് സാധാരണ വെള്ളം വേണോ അതോ കുപ്പി വെള്ളം വേണോ? എന്ന് ചോദിക്കുന്നതിന് പകരം, നേരിട്ട് ഈ പ്രീമിയം കുപ്പികൾ മേശപ്പുറത്ത് വെക്കുന്നതിലൂടെ റസ്റ്റോറന്റുകൾ ഉപഭോക്താവിന്റെ തീരുമാനമെടുക്കാനുള്ള അവകാശത്തെയാണ് കവരുന്നത്. ഒരു സാധനം കൺമുന്നിൽ ഇരിക്കുമ്പോൾ അത് തിരഞ്ഞെടുക്കുന്നത് സ്വാഭാവികമായ ഒരു കാര്യമായി ആളുകൾക്ക് തോന്നും. ഇതിനെയാണ് 'ഡിഫോൾട്ട് ഓപ്ഷൻ' എന്ന് ബിസിനസ്സ് ലോകത്ത് വിളിക്കുന്നത്. എന്തുകൊണ്ടാണ് പലരും ഈ വെള്ളക്കുപ്പികൾ വേണ്ടെന്ന് വെക്കാത്തത്? ഇതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. നല്ലൊരു റസ്റ്റോറന്റിൽ ഇരിക്കുമ്പോൾ കുറഞ്ഞ വിലയുള്ള ഓപ്ഷനെക്കുറിച്ച് ചോദിക്കാനോ അല്ലെങ്കിൽ മേശപ്പുറത്തിരിക്കുന്ന കുപ്പി മാറ്റാൻ പറയാനോ പലർക്കും ഒരുതരം ജാള്യത തോന്നും. ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത പലപ്പോഴും ഉപഭോക്താക്കളെ ഈ ചൂഷണത്തിന് വഴങ്ങാൻ പ്രേരിപ്പിക്കുന്നു. ഒരു ചോദ്യമായി ഇത് മുന്നിലെത്തുമ്പോൾ മാത്രമാണ് ആളുകൾക്ക് ഇതിലെ സാമ്പത്തിക വശം ചിന്തിക്കാൻ സമയം ലഭിക്കുന്നത്. എന്നാൽ കുപ്പി നേരിട്ട് മേശപ്പുറത്ത് ഇരിക്കുമ്പോൾ, ദാഹം തോന്നുമ്പോൾ ആളുകൾ ആലോചിക്കാതെ തന്നെ അത് തുറന്നുപയോഗിക്കുന്നു. ചാണക്യ ഷായുടെ അഭിപ്രായത്തിൽ, റസ്റ്റോറന്റുകൾ ഉപഭോക്താവിനോട് ഓപ്ഷനുകൾ ചോദിക്കുകയാണെങ്കിൽ അത് വലിയൊരു സാമ്പത്തിക മാറ്റത്തിന് വഴിതെളിക്കും. എന്നാൽ ബോധപൂർവ്വം തന്നെ റസ്റ്റോറന്റുകൾ ഈ ചോദ്യം ഒഴിവാക്കി വൻ ലാഭം കൊയ്യുകയാണ് ചെയ്യുന്നത്. ഈ പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു വലിയ കൊള്ളയാണ്. പലപ്പോഴും സാധാരണ വെള്ളം ലഭ്യമാണോ എന്ന് ചോദിച്ചാൽ മാത്രമേ അവർ നൽകാറുള്ളൂ. അല്ലാത്തപക്ഷം ഉയർന്ന തുകയുള്ള കുപ്പികൾ ബില്ലിൽ ഉൾപ്പെടും. എന്ന് പലരും അഭിപ്രായപ്പെട്ടു. ഒരാൾ പങ്കുവെച്ച രസകരമായ കാര്യം ഇതാണ്: ഭക്ഷണം പാകം ചെയ്യുന്നത് മിനറൽ വാട്ടർ ഉപയോഗിച്ചാണോ എന്ന് ഞാൻ ചോദിക്കാറുണ്ട്. അല്ല എന്ന മറുപടി കിട്ടുമ്പോൾ എനിക്ക് കുടിക്കാൻ സാധാരണ വെള്ളം മതിയെന്ന് ഞാൻ ധൈര്യപൂർവ്വം പറയും. ഇതൊരു ബിസിനസ്സ് തന്ത്രം മാത്രമാണെന്നും, ആരും നിർബന്ധിച്ച് വെള്ളം കുടിപ്പിക്കുന്നില്ലെന്നും ഇവർ വാദിക്കുന്നു. ഉപഭോക്താവിന് വിവരം ഉണ്ടെങ്കിൽ അത് വേണ്ടെന്ന് പറയാവുന്നതേയുള്ളൂ എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഒരു ഉപഭോക്താവ് എന്ന നിലയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അനാവശ്യ ചിലവുകൾ നമുക്ക് ഒഴിവാക്കാം. മേശപ്പുറത്ത് ഇരിക്കുന്ന കുപ്പി പ്രീമിയം ബ്രാൻഡ് ആണെന്ന് കണ്ടാൽ സാധാരണ കുടിവെള്ളം ലഭ്യമാണോ എന്ന് ചോദിക്കുക. നിയമപ്രകാരം റസ്റ്റോറന്റുകൾ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകാൻ ബാധ്യസ്ഥരാണ്. കുപ്പി തുറക്കുന്നതിന് മുൻപ് അതിന്റെ എം.ആർ.പി പരിശോധിക്കുന്നത് നല്ലതാണ്. പലപ്പോഴും മെനു കാർഡിലെ വിലയും കുപ്പിയിലെ വിലയും തമ്മിൽ വ്യത്യാസമുണ്ടാകാം. വെയ്റ്റർമാർ കുപ്പി തുറക്കാൻ തുടങ്ങുമ്പോൾ തന്നെ വേണ്ടെങ്കിൽ അത് തടയുക. ലക്ഷ്യബോധത്തോടെയുള്ള ഇത്തരം ചെറിയ ഇടപെടലുകൾ വലിയ സാമ്പത്തിക ലാഭം നൽകുമെന്ന് മാത്രമല്ല, റസ്റ്റോറന്റുകളുടെ ഇത്തരം ഏകപക്ഷീയമായ നീക്കങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. അടുത്ത തവണ നിങ്ങൾ ഒരു റസ്റ്റോറന്റിൽ കയറുമ്പോൾ ഓർക്കുക, ആ തിളങ്ങുന്ന വെള്ളക്കുപ്പി ഒരുപക്ഷേ നിങ്ങളുടെ പോക്കറ്റ് ചോർത്താനുള്ള മനോഹരമായ ഒരു കെണിയായിരിക്കാം.
ഏറ്റുമാനൂരില്‍ ഏറ്റുമുട്ടാന്‍ വാസവനും നാട്ടകം സുരേഷും; പോരാട്ടം ശക്തം
മന്ത്രിയും ഏറ്റുമാനൂരിലെ എംഎല്‍എയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി. എന്‍ വാസവന് തന്നെയാണ് ഇക്കുറിയും ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
സുധാകരൻ ഇപ്പോൾ ഇടത് പക്ഷം അല്ല. അദ്ദേഹം സഹോദരന്റെ രക്തസാക്ഷിത്വം വരെ തള്ളി പറഞ്ഞു. യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ഇപ്പോൾ ചങ്ങാത്തം.
പാലക്കാട്: നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതിയില്‍ കൂടുതല്‍ ആരോപണവുമായി അതിജീവിത. ഷാഫി പറമ്പിലിന്റേയും വി.കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയതായി അതിജീവിത പറഞ്ഞു. പ്രശോഭിന്റെ അച്ഛനാണ് ആദ്യം മോശമായി പെരുമാറിയത്. തന്റെ മുന്നില്‍ വച്ച് പ്രശോഭ്, ഷാഫി പറമ്പിലിന് വീഡിയോ കോള്‍ ചെയ്ത് കാണിച്ചു. തന്നെ ഷാഫി കണ്ടു, താനും ഷാഫിയെ കണ്ടുവെന്നും യുവതി. ജോലി വാഗ്ധാനം ചെയ്താണ് പീഡിപ്പിച്ചത്. കയ്യിലുള്ള തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും അതിജീവിത പറഞ്ഞു. തനിക്ക് അച്ഛനും അമ്മയുമില്ല, എന്തെങ്കിലും പറ്റിയാല്‍ പോലും ചോദിക്കാന്‍ ആരും വരില്ലല്ലോയെന്നും ഇപ്പോഴും പേടിയാണെന്നും അവര്‍ പറഞ്ഞു. പരാതി കൊടുത്തതിനുശേഷം ഫോണ്‍ ഓഫാക്കി, അതുകൊണ്ട് ആരും എന്നെ കോണ്ടാക്ട് ചെയ്തിട്ടില്ലെന്നും പരാതിക്കാരി പറയുന്നു. പരാതി നല്കിയ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പാലക്കാട് നഗരസഭ 24ാം വാര്‍ഡിലെ കൗണ്‍സിലറാണ് പ്രശോഭ്.ആരോപണം ഉയര്‍ന്നതിനു പിന്നാലെ പ്രശോഭ് സി. വത്സനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ധാര്‍മികത ഉണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന് ആവശ്യപ്പെട്ടു. ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് ദലിത് യുവതിയാണ് പീഡന പരാതി നല്‍കിയത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാറില്‍ വെച്ച് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോയി, കാറില്‍ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് യുവതി പറയുന്നു. യുവതിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ജോലി വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന ദളിത് യുവതിയുടെ പരാതിയില്‍ പ്രശോഭ് സി. വത്സനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും, ഉന്നത നേതാക്കളുടെ പേര് വെളിപ്പെടുത്തിയ അതിജീവിതയുടെ പുതിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വലിയ പ്രതിരോധം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, ഉന്നത നേതാക്കളെ വിവാദത്തിലേക്ക് വലിച്ചിഴച്ച അതിജീവിതയുടെ മൊഴിയില്‍ പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് നിര്‍ണ്ണായകം. കേസിനാസ്പദമായ ഡിജിറ്റല്‍ തെളിവുകള്‍ അതിജീവിത പോലീസിന് കൈമാറിയിട്ടുണ്ട്. യുവതിയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
മന്ത്രി വി ശിവന്‍കുട്ടിയെ സംവാദത്തിന് വെല്ലുവിളിച്ച് തിരുവനന്തപുരം മേയര്‍ വിവി രാജേഷ്
തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തില്‍ സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചാണ് തിരുവനന്തപുരം മേയര്‍ വിവി രാജേഷ് മന്ത്രി വി ശിവന്‍കുട്ടിയെ വെല്ലുവിളിച്ചത്. നേരത്തെ രാജീവ് ചന്ദ്രശേഖറിനെ നേമത്തെ വികസനം ചര്‍ച്ച ചെയ്യാന്‍ വി ശിവന്‍കുട്ടി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടിയെ വിവി രാജേഷ് സംവാദത്തിന് വെല്ലുവിളിച്ചത്.
ഇറാൻ ഭരണസംവിധാനം തകർന്നു; നേതൃനിരയെ തുടച്ചുനീക്കിയെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇറാന്റെ ഭരണസംവിധാനം തകർന്നുവെന്നും രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമേനിയും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അതിനാലാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടു. സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനിക നീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു. The post ഇറാൻ ഭരണസംവിധാനം തകർന്നു; നേതൃനിരയെ തുടച്ചുനീക്കിയെന്ന് ട്രംപ് appeared first on RashtraDeepika .
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് അണ്ണാ ഡി.എം.കെ
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 123 സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് അണ്ണാ ഡി.എം.കെ. ആദ്യഘട്ട പട്ടികയിൽ 27 സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഇതോടെ പാർട്ടി മത്സരിക്കുന്ന 168 സീറ്റുകളിൽ 150 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക്
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ പങ്ക് ചേര്‍ന്ന് യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍. മിഡില്‍ ഈസ്റ്റ് യുദ്ധം ആരംഭിച്ച് ഒരി മാസത്തിന് ശേഷം ഇസ്രായേലിനെതിരെ തങ്ങളുടെ ആദ്യ ആക്രമണം നടത്തിയതായി ഹൂതി വിമതര്‍ അവകാശപ്പെട്ടു. തങ്ങള്‍ക്കെതിരായ ആക്രമണം തടയുന്നത് ഫലപ്രദമായി തുടരുകയാണ് എന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞതിന് പിന്നാലെയാണ് ഹൂതികളുടെ ആക്രമണം. ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി യുഎഇയിലെത്തി
അബുദാബി: യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്. The post യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി യുഎഇയിലെത്തി appeared first on RashtraDeepika .
വിറ്റത് 41,73,410 ലക്ഷം ടിക്കറ്റുകൾ; വരവ് 100 കോടിയിലധികം ! സർക്കാർ ഖജനാവിലേക്ക് എത്ര ?
ഇത്തവണത്തെ സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വില്പനയാണ് നടന്നത്. 42 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇതിൽ 41,73,410 ടിക്കറ്റുകളുടെ വില്പന നടന്നു.
കാത്തിരിപ്പിന് വിരാമം: ഇപിഎഫ്ഒ 3.0 ദേ എത്തി; പുത്തൻ മാറ്റങ്ങൾ അറിയാം
ഇന്ത്യയിലെ കോടിക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് ആശ്വാസകരമായ വാർത്തയുമായി എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). 2026 ഏപ്രിൽ മുതൽ ഇപിഎഫ് വിഹിതം എടിഎമ്മുകൾ വഴിയോ യുപിഐ (UPI) മുഖേനയോ നേരിട്ട് പിൻവലിക്കാൻ സാധിക്കുന്ന 'ഇപിഎഫ്ഒ 3.0' പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ പിഎഫ് പണം പിൻവലിക്കാനെടുക്കുന്ന കാലതാമസം ഒഴിവാക്കി സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുകയാണ് ഇതിലൂടെ
കെ സുധാകരൻ ഡൽഹിയിൽ, കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചേക്കും
മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി ഡൽഹിയിൽ. ഹൈക്കമാൻഡ് നിർദേശ പ്രകാരമാണ് ഡൽഹിയിലെത്തിയത്. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടിയന്തരമായി വിളിപ്പിച്ചതാണെന്നാണ് വിവരം. ഇന്ന് രാവിലെത്തെ വിമാനത്തിൽ ഡൽഹിയിലെത്തിയ കെ സുധാകരൻ എം.പി വൈകിട്ടോടെ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും.
എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോൽപ്പിക്കുകയാണെങ്കിൽ എൽഡിഎഫ് തോൽപ്പിക്കട്ടെയെന്ന് കെ എം ഷാജി
വേങ്ങരയിൽ എൽഡിഎഫ് എസ്ഡിപിഐയെ അപ്രഖ്യാപിത ഘടകകക്ഷിയാക്കിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്കും എസ്ഡിപിഐ സ്ഥാനാർത്ഥികൾക്കും കത്രികയാണ് ചിഹ്നമെന്നും, പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തൊടുത്തത് നിരവധി ഡ്രോണുകൾ; റഡാർ സംവിധാനത്തിന് കേടുപാട്
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നിരവധി ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ റഡാർ സംവിധാനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മകൻ ജീവനോടെയില്ല..! 23 വർഷമായി മകന്റെ വിവാഹച്ചടങ്ങ് ആഘോഷമായി നടത്തി മാതാപിതാക്കൾ
തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിലെ താമസക്കാരായ ലാലു, സുക്കമ്മ എന്നിവരാണ് മരണമടഞ്ഞ മകൻ റാം കോട്ടിയുടെ വിവാഹച്ചടങ്ങ് വർഷാവർഷം ആചാരപ്രകാരം നടത്തുന്നത്.2003ലാണ് രാം കോട്ടി ജീവനൊടുക്കിയത്. റാം ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.
ജോജു ജോർജ് നായകനായെത്തുന്ന 'അജ:സുന്ദരി'; പുത്തൻ പോസ്റ്റർ പുറത്ത്
എഡിറ്റർ മനു ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന 'അജ:സുന്ദരി' റിലീസിനൊരുങ്ങുന്നു. ആഷിഖ് അബുവിന്റെ ഒപ്പിഎം സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ലിജോ മോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. Aja Sundari starring Joju George
മുൻ കെ.പി.സി സി അംഗം കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസ് തിരിച്ചെടുത്തു
മുൻ കെ.പി.സി.സി. അംഗം കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ തിരിച്ചെടുത്തതായി ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. വരാൻപോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കല്ലിങ്കിൽ അറിയിച്ചു.
ആണായാലും പെണ്ണായാലും സ്വന്തം കാലിൽ നിൽക്കണമെന്നും പറയുന്നു നടി മഞ്ജു പത്രോസ്.
വേസ്റ്റ് കുക്കിംഗ് ഓയിലിൽ സ്റ്റൗ കത്തിച്ച് വള്ളിയോട് ഐടിഐയിലെ ട്രെയ്നികൾ
വടക്കഞ്ചേരി: കണ്ടുപിടുത്തങ്ങളുടെ രാജാക്കൻമാരായ വള്ളിയോട് പോളിടെക്നിക് കോളജിലെ ഐടിഐ ട്രെയ്നികൾ മറ്റൊരു കണ്ടെത്തൽകൂടി നടത്തി സാങ്കേതിക മികവിൽ വിസ്മയം തീർത്തു. യുദ്ധത്തെതുടർന്നുള്ള ഗ്യാസ് ക്ഷാമത്തിൽ പാചകം ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്കകൾക്ക് പരിഹാരമാകുന്നതാണ് പുതിയ കണ്ടുപിടുത്തം. ഐടിഐ യിലെ മിടുക്കൻമാർ ഇതിനു ലളിതമായ വഴിയിലൂടെയാണ് പരിഹാരം കണ്ടെത്തിയിട്ടുള്ളത്. പപ്പടം, മത്സ്യ- മാംസം, ചിപ്സ്, എണ്ണക്കടികൾ തുടങ്ങിയവ വറുത്തതിനു ശേഷമുള്ള വേയ്സ്റ്റ് ഓയിൽ മതി ട്രെയ്നികൾക്ക് സ്റ്റൗ കത്തിക്കാൻ. ഒരു ലിറ്റർ വേയ്സ്റ്റ് ഓയിൽ കൊണ്ട് അഞ്ചുമണിക്കൂർവരെ സ്റ്റൗ കത്തിക്കാം. ഇതു പൊതുജനങ്ങൾക്കു മുന്നിൽ കാണിച്ചു കൊടുത്ത് വിദ്യാർഥികൾ കൈയടി നേടുകയും ചെയ്തു. ഇന്നലെ രാവിലെ വടക്കഞ്ചേരി ബസ് സ്റ്റാൻഡിലായിരുന്നു പുതിയ കണ്ടുപിടുത്തത്തിന്റെ പ്രദർശനം സംഘടിപ്പിച്ചത്. സീറോ ബജറ്റ് അടുപ്പാണിത്. കൂടി വന്നാൽ 1200 രൂപയുടെ വേയ്സ്റ്റ് സാധന സാമഗ്രികൾ കൊണ്ട് പാചകം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പുക പ്രശ്നങ്ങളില്ല.… The post വേസ്റ്റ് കുക്കിംഗ് ഓയിലിൽ സ്റ്റൗ കത്തിച്ച് വള്ളിയോട് ഐടിഐയിലെ ട്രെയ്നികൾ appeared first on RashtraDeepika .
ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് മർദ്ദനമെന്ന് പരാതി; മൂന്ന് പേർ ആശുപത്രിയിൽ
യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
എസ്.ഡി.പി.ഐയുമായി ഒരു നീക്കുപോക്കും ഇല്ല, പി.ഡി.പിക്ക് ഇപ്പോൾ പഴയ നിലപാടില്ലെന്നും എം.എ. ബേബി
കണ്ണൂർ: എസ്.ഡി.പി.ഐയുമായി
എൽഡിഎഫിന് പിന്തുണ കൊടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. എസ്ഡിപിഐയുടെ പിന്തുണ വേണമെന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മമതയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടുന്നതെങ്ങനെ?
ഗ്യാസ് സിലിണ്ടർ നൽകിയാൽ മൂന്നാറിലേയ്ക്ക് ഫ്രീ ട്രിപ്പും റിസോർട്ടിൽ താമസവും; ഓഫറുമായി ഹോട്ടൽ
കൊച്ചി: ഒരു പാചകവാതക സിലിണ്ടർ നൽകിയാൽ മൂന്നാറിലെ റിസോർട്ടിൽ കുടുംബസമേതം താമസിക്കാൻ അവസരം.
പത്ത് കോടിയുടെ ഭാഗ്യശാലി നിങ്ങളാണോ; സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
ഇനി ടി20 ക്രിക്കറ്റ് ആവേശം, ഐപിഎല്ലിന് ഇന്ന് ബെംഗളൂരുവില്‍ കൊടിയേറും
കിരീടം പ്രതിരോധിക്കാനാകുമോ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്
വീഡിയോ വൈറലായതോടെ മലയാളികളടക്കമുള്ളവർ കമന്റുകളുമായി രംഗത്തെത്തി.
പത്തനംതിട്ട: 'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടുപാടി പ്രചാരണം നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ മഴ
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മഴ ലഭിക്കുന്നതോടെ കാര്‍ഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും ഇത് വലിയ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടിമിന്നലുള്ള സമയത്ത് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുൻ എം.എൽ.എയുടെ മകനെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ബെളഗാവി ജില്ലയിലെ ബെയ്ൽഹോങ്കൽ മണ്ഡലം മുൻ എം.എൽ.എ ബാബുറാവു ബോൾഷെട്ടിയുടെ മകൻ രാജു ബോൾഷെട്ടിയെ (53) കാറിനുള്ളിൽ പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ധാർവാഡ് താലൂക്കിലെ രാമപൂർ വനമേഖലയിൽ വിജനമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് വേനൽച്ചൂട് നാൽപത് ഡിഗ്രിയിലേക്ക്; നിർദേശങ്ങൾ പാലിക്കാം
പാലക്കാട്: വേനൽ ചൂട് ക്രമേണ ശക്തിപ്രാപിക്കുന്നു. ജില്ലയിൽ വരുംദിവസങ്ങളിൽ താപനില 40 ഡിഗ്രിക്കു മുകളിൽ ഉയരാൻ സാധ്യത. നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് മന്നു വരെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യമുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കുന്നതു ഒഴിവാക്കുക എന്നതു തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. സാധാരണ നിലയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂട് അനുഭവപ്പെടാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണം. *ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. *നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. *അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ… The post പാലക്കാട് വേനൽച്ചൂട് നാൽപത് ഡിഗ്രിയിലേക്ക്; നിർദേശങ്ങൾ പാലിക്കാം appeared first on RashtraDeepika .
സംസ്ഥാനത്തെ സ്വതന്ത്ര സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ചു. മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സിപി ജോണിന് കപ്പലും, സുധീർ കരമനയ്ക്ക് ക്യാമറയും, കെകെ രമയ്ക്ക് ടെലിവിഷനും ചിഹ്നമായി ലഭിച്ചു. മറ്റു പ്രമുഖ സ്വതന്ത്രരുടെ ചിഹ്നങ്ങളും ചിലയിടങ്ങളിലെ തർക്കങ്ങളും ലേഖനത്തിൽ വിശദീകരിക്കുന്നു.
റാന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറവൂർ മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ വിവാദം ഉയരുന്നു. ഇടതുപക്ഷ സ്ഥാനാർത്ഥി ഇ ടി ടൈസണിന്റെ പ്രചാരണ പോസ്റ്ററിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ ചിത്രം ഉപയോഗിച്ചെന്നാരോപിച്ചാണ് വിവാദം ഉയരുന്നത്.
ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും ഒരു മതവികാരവും വ്രണപ്പെടുത്തിയിട്ടില്ലെന്നും പഴകുളം മധു പറഞ്ഞു. പ്രസാദ് കുഴിക്കല ഇതിന് മുന്നേയും കേസ് കൊടുത്തത് സിപിഎം നിർദേശ പ്രകാരമാണ്.
വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം; പോക്സോ കേസിൽ അറുപത്തിമൂന്നുകാരൻ പിടിയിൽ
മാവൂർ: വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ മാവൂർ കായലം സ്വദേശി പിടിയില്‍.കണ്ടിയിൽ വീട്ടിൽ രാഘവൻ (63 ) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2026 മാര്‍ച്ചില്‍ 15 വയസുകാരനായ വിദ്യാര്‍ഥിയെ ഉത്സവപ്പറമ്പിൽ നിന്നും പ്രതി കുട്ടികൊണ്ടുപോയി മോഷണക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് മദ്യം നല്‍കിയശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് വിദ്യാര്‍ഥിയുടെ പരാതിയിൽ മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ മാവൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. The post വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം; പോക്സോ കേസിൽ അറുപത്തിമൂന്നുകാരൻ പിടിയിൽ appeared first on RashtraDeepika .
നോയിഡ: ദേശീയ തലസ്ഥാന മേഖലയുടെ (NCR) ഗതാഗത ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ വികസനക്കുതിപ്പിന് കരുത്തുപകരുന്ന ഈ പദ്ധതി, 11,200 കോടി രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. 2021 നവംബറില്‍ തറക്കല്ലിട്ട വിമാനത്താവളം റെക്കോര്‍ഡ് വേഗത്തില്‍ യാഥാര്‍ഥ്യമായതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനത്തിന്റെ പുതിയ അധ്യായത്തിനാണ് ഉത്തര്‍പ്രദേശില്‍ തുടക്കം കുറിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകമെമ്പാടും ഇന്ധന-ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും സാധാരണക്കാരെ ബാധിക്കാത്ത വിധം ഇന്ത്യ പോരാടുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. യുപിയിലെ മുന്‍ സര്‍ക്കാരുകള്‍ വികസനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. വിമാന ഇന്ധനത്തിന്റെ വാറ്റ് (VAT) നികുതി ഒഴിവാക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാക്കും. ഡല്‍ഹി വിമാനത്താവളത്തെ അപേക്ഷിച്ച് 10 മുതല്‍ 15 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഉദാഹരണത്തിന്, ഡല്‍ഹിയില്‍ നിന്ന് ലക്നൗവിലേക്ക് 3,500 രൂപയുള്ള ടിക്കറ്റ് നോയിഡയില്‍ നിന്ന് 2,800 രൂപയ്ക്ക് ലഭ്യമാകും. ഏപ്രില്‍ 16-ഓടെ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയാകും സര്‍വീസ് നടത്തുക. ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലക്നൗ, ഡെറാഡൂണ്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ് ആദ്യ ആഭ്യന്തര സര്‍വീസുകള്‍. പിന്നീട് ദുബായ്, സിംഗപ്പൂര്‍, സൂറിക് എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങും. വിമാനത്താവളത്തിലേക്ക് നേരിട്ടെത്താന്‍ 200 എസി ബസുകള്‍ യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി മെട്രോയുമായും നോയിഡ അക്വാലൈനുമായും ബന്ധിപ്പിക്കുന്ന പ്രത്യേക എയര്‍പോര്‍ട്ട് മെട്രോ ലൈനിന്റെ പണി 2030-ഓടെ പൂര്‍ത്തിയാകും. പൂര്‍ണ്ണതോതിലുള്ള നിര്‍മ്മാണം കഴിയുന്നതോടെ പ്രതിവര്‍ഷം 7 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും. സ്വിസ് കമ്പനിയായ സൂറിക് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജിയും നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്നാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 3000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ വ്യവസായ-വാണിജ്യ മേഖലകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
എണ്ണ ടാങ്കറുകള്‍ ഹോര്‍മുസിലൂടെ സുരക്ഷിതമായി കൊണ്ടുപോകും; ഇറാനുമായി കരാറില്‍ എത്തി തായ്ലാന്ഡ്
തെഹ്റാന്: എണ്ണ ടാങ്കറുകള്‍ ഹോര്‍മുസിലൂടെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള കരാറില്‍ എത്തി തായ്ലാന്ഡ്. ഇറാനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം, ഇറാനിലെ എണ്ണ ടാങ്കറുകള്‍ക്ക് ഇപ്പോള്‍ ഹോര്‍മുസിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ കഴിയും. രാജ്യത്തെ ഇന്ധനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കാന്‍ കരാര്‍ സഹായിക്കുമെന്ന് തായ്ലന്ഡ് പ്രധാനമന്ത്രി അനുട്ടിന്‍ ചര്‍ണ്‍വിരാകുല്‍ പറഞ്ഞു.
മസിൽ കൂട്ടണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
മസിൽ കൂട്ടണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
അന്തരിച്ച കലാകാരൻ സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ സുധി താൻ ജീവിതത്തിൽ അനുഭവിച്ച ഒറ്റപ്പെടലിന്റേയും അവഗണനയെക്കുറിച്ച് തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. അച്ഛന് മരിച്ച ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും, അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം കിച്ചു വീഡിയോയിൽ പറയുന്നു. ‘ഞാനൊരു ഇൻട്രോവേർട്ട് ആണ്. അധികം അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല, ഈ വീഡിയോ പുറത്തുവരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. എന്റെ ജീവിത കഥയാണ് പറയുന്നത്. 2004-ൽ ഞാൻ ജനിക്കുന്നു. ശാലിനി എന്നാണ് എന്റെ സ്വന്തം അമ്മയുടെ പേര്. തൃശൂരാണ് ജനനം. അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ് കുഞ്ഞിലേ മുതലുള്ള ഓർമ. എന്റെ സ്വന്തം അമ്മ, എനിക്ക് ഒന്നര വയസുള്ളപ്പോൾ വേറൊരാളുടെ കൂടെ പോയി. പിന്നെയുള്ള ഓർമ, അച്ഛന് സ്കൂട്ടർ എടുത്ത് എവിടെയോ പോകാൻ നിൽക്കുന്നു, അപ്പോ എനിക്കും വരണമെന്നു പറഞ്ഞു. ‘നീ… The post ‘അച്ഛൻ മരിച്ച സമയത്ത് എല്ലാവര്ക്കും എന്നോട് സ്നേഹമായിരുന്നു, ഇപ്പോൾ അച്ഛനില്ലാത്തെ അവർക്കൊപ്പം നിൽക്കാൻ പറ്റില്ല, കോട്ടയത്തു നിന്നും കൊല്ലത്ത് വന്നതോടെ സന്തോഷം എന്തെന്നറിഞ്ഞു’: വെളിപ്പെടുത്തലുമായി കിച്ചു സുധി appeared first on RashtraDeepika .
ലൈംഗികാതിക്രമ ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കുറ്റകരം; കര്‍ശന നിര്‍ദ്ദേശവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ ഇരകളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി കര്‍ശനമായി മുന്നറിയിപ്പ് നല്കി. ഇത്തരം പ്രവണത ആവര്‍ത്തിക്കുന്നത് ഗൗരവകരമായ നിയമലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഇരകളുടെ പേരോ തിരിച്ചറിയല്‍ വിവരങ്ങളോ പുറത്തുവിടുന്നത് അവരുടെ സ്വകാര്യതക്കും മാന്യതയ്ക്കും തിരിച്ചടിയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം നിലവിലുണ്ടായിട്ടും പോലിസ് രേഖകളിലും കോടതി ഉത്തരവുകളിലും മാധ്യമ റിപോര്‍ട്ടുകളിലും ഇത്തരം വിവരങ്ങള്‍ പുറത്ത് വരുന്നത് ആശങ്കാജനകമാണെന്ന് നിരീക്ഷിച്ചു. എഫ്ഐആര്‍, ചാര്‍ജ്ഷീറ്റ്, കോടതി വിധികള്‍ എന്നിവയില്‍ ഇരയുടെ പേര് നേരിട്ട് ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വാര്‍ത്തകള്‍ നല്കുമ്പോഴും ഇരയുടെ ഐഡന്റിറ്റി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. അശ്രദ്ധയാലോ ബോധപൂര്‍വ്വമല്ലാതെയോ വിവരങ്ങള്‍ പുറത്ത് വിടുന്നതും ശിക്ഷാര്‍ഹമാണെന്ന് കോടതി വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രാജ്യത്തെ ഹൈക്കോടതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്കി. ഇരകള്‍ക്ക് സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും ബാധ്യതയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും: വി ഡി സതീശന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിജയിച്ചാല്‍ എല്ലാവര്‍ക്കുമായിരിക്കും ക്രെഡിറ്റെന്നും വി ഡി സതീശന് പറഞ്ഞു. യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കൈപിടിച്ചു ഉയര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ വേണമെന്ന് വിഡി സതീശന് പറഞ്ഞു.ഖജനാവ് നിറക്കാന്‍ യുഡിഎഫിന് വ്യക്തമായ പദ്ധതിയുണ്ട്. സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുമെന്ന് വിഡി സതീശന് പറഞ്ഞു. 25 ശതമാനമാണ് ഞങ്ങള്‍ രാഷ്ട്രീയം പറഞ്ഞത് ബാക്കി 75 ശതമാനം പറഞ്ഞത് ഭാവി കേരളത്തിനെ കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ല. യുഡിഎഫിന് കൂട്ടായ നേതൃത്വമാണുള്ളത്. കളക്ടീവ് ലീഡര്‍ ഷിപ്പാണ് യുഡിഎഫിന്. കര്‍ണാടകയിലും തെലങ്കാനയിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ല ജനവിധി തേടിയതെന്ന് വി ഡി സതീശന് കൂട്ടിചേര്‍ത്തു.
തിരുവമ്പാടി : അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡിലെ പയ്യടിമുക്ക് തോട്ടിലേക്ക് (ഒരപ്പുതോട്) രണ്ടു ദിവസങ്ങളിലായി രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. വാഹനം റോഡരികിൽ നിർത്തി തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായാണ് വിവരം. കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുകി ഇരുവഞ്ഞിപ്പുഴയിലേക്ക് എത്തുന്നതിനാൽ നിരവധി കുടിവെള്ള പദ്ധതികൾക്ക് മലിനീകരണ ഭീഷണി ഉയർന്നിരിക്കുകയാണ്. ദുർഗന്ധം മൂലം പ്രദേശവാസികൾ ദുരിതത്തിലാണെന്നും പരാതിയുണ്ട്. ജില്ലയിൽ ഷിഗെല്ല, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പൊതുജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. ശരത് ലാലും മെഡിക്കൽ ഓഫീസർ ഡോ. കെ. വി. പ്രിയയും പറഞ്ഞു. സംഭവസ്ഥലം പഞ്ചായത്ത് അംഗങ്ങളായ സ്മിത ബാബു, കെ.ബി. റിനി, ഹെൽത്ത്… The post തോട്ടിൽ കക്കൂസ് മാലിന്യം തള്ളി; ഒഴുകിയെത്തുന്നത് കുടിവെള്ള പദ്ധതിയിലേക്ക്; കർശന നടപടിയെന്ന് ആരോഗ്യ വകുപ്പ് appeared first on RashtraDeepika .
10 കോടിയുടെ സമ്മര്‍ ബമ്പർ ഫലം പ്രഖ്യാപിച്ചു; ഇത്തവണയും ബംപറടിച്ചത് പാലക്കാട്
10 കോടി രൂപയാണ് ഒന്നാം സമ്മാനം. SB 517026 എന്ന നമ്പരിനാണ് ബമ്പറടിച്ചത്. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
ആലപ്പുഴ: മയക്കുമരുന്ന് വിൽപ്പനയ്ക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ടയെ കായംകുളം പോലീസ് പിടികൂടി. 28 വയസ്സുകാരനായ വിജിത്താണ് എംഡിഎംഎയുമായി അറസ്റ്റിലായത്. കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നയാളാണ് ഇയാൾ. മാർച്ച് 23ന് രാത്രി എരുവ കിഴക്ക് തച്ചാശ്ശേരി മുക്കിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് കച്ചവടം സംബന്ധിച്ച വിവരങ്ങളെ തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി 8.45ഓടെയാണ് പോലീസ് ഓപ്പറേഷൻ നടത്തി വിജിത്തിനെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിജിത്തിനെ 2024-ൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ വിജിത്തിനെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ലഹരിവ്യാപനത്തിനെതിരായ പോലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്. ലഹരി മരുന്നിന്റെ ചില്ലറ വിൽപനയുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി വിജിത്ത് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മാർച്ച് 23ന് രാത്രി 8.45ഓടെയാണ് എരുവ കിഴക്ക് തച്ചാശ്ശേരി മുക്കിൽ വെച്ച് പ്രതിയെ പോലീസ് വളഞ്ഞത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി കരുതിയിരുന്ന എംഡിഎംഎ പോലീസ് കണ്ടെടുത്തു. പിടിയിലായ വിജിത്ത് വെറുമൊരു മയക്കുമരുന്ന് കാരിയർ മാത്രമല്ല. കൊലപാതക ശ്രമം, അടിപിടി തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കാപ്പാ നിയമപ്രകാരം 2024-ൽ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. ഒരു വർഷത്തേക്ക് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവ് നിലനിൽക്കെയാണ് ഇയാൾ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതും മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങിയതും. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെയുള്ള പോലീസിന്റെ കൃത്യമായ മറുപടിയാണ് ഈ അറസ്റ്റ്. അതേസമയം, കായംകുളത്തും പരിസര പ്രദേശങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള പോലീസിന്റെ പോരാട്ടം ശക്തമായി തുടരുകയാണ്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിയെത്തിക്കുന്ന കണ്ണികളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ വിജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന മൊത്തക്കച്ചവടക്കാരെയും ഇയാളുടെ ക്രിമിനൽ സംഘങ്ങളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ (SDPI), പി.ഡി.പി (PDP) എന്നീ സംഘടനകളുമായുള്ള ബന്ധത്തെച്ചൊല്ലി സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിക്കും വ്യത്യസ്ത നിലപാട്. എസ്.ഡി.പി.ഐയുമായി യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും സി.പി.എം നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയെങ്കിലും എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മങ്കടയില്‍ എസ്.ഡി.പി.ഐ. പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൊടിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. അതേ സമയം മങ്കടയിലെ സി.പി.എം എസ്.ഡി.പി.ഐ കൂട്ടുകെട്ടിന് പിന്നില്‍ ഒരുവര്‍ഷത്തെ ആസൂത്രണമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി ആരോപിച്ചു. എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ ശൈലി ജനാധിപത്യ പ്രക്രിയയ്ക്ക് ചേരുന്നതല്ലെന്നും അവര്‍ നിലപാട് തിരുത്തണമെന്നുമാണ് എം.എ. ബേബിയുടെ പക്ഷം. എന്നാല്‍ പി.ഡി.പി നല്കുന്ന പിന്തുണയെ അദ്ദേഹം സ്വാഗതം ചെയ്തു. അബ്ദുന്നാസര്‍ മഅ്ദനി തന്നെ വ്യക്തമാക്കിയതുപോലെ പി.ഡി.പിക്ക് പഴയ നിലപാടല്ല ഇപ്പോഴുള്ളതെന്നാണ് സി.പി.എം വിലയിരുത്തല്‍. അതേ സമയം പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ വി. കുഞ്ഞികൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എം.എ. ബേബി പറഞ്ഞു. കൂടാതെ, കേരളത്തിലെ നേതാക്കള്‍ നല്കുന്ന തെറ്റായ വിവരങ്ങള്‍ വിശ്വസിച്ചാണ് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. വര്‍ഗീയതയോടും തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്ന് ആവര്‍ത്തിക്കുമ്പോഴും, തിരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് നിരസിക്കില്ലെന്ന പ്രായോഗിക നിലപാടാണ് മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജന് ഉയര്‍ത്തുന്നത്. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് യഥാര്‍ത്ഥ 'ഡീല്‍' എന്നും പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഡീല്‍. അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ കാണാനാകും. ഒരുമാസം മുമ്പല്ലെ ഹരിയാന രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നത്. അവിടെ എങ്ങനെയാണ് ബി.ജെ.പി ജയിച്ചുവന്നത്, അവര്‍ക്ക് എം.പിമാരുണ്ടായത്. ഈ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരുടെയും വോട്ട് വേണം എന്നോ, വേണ്ടാ എന്ന പറയില്ല. ഇടതുപക്ഷം കരുത്ത് നേടിയാല്‍ മാത്രമേ നാടിന് പുരോഗതിയുണ്ടാകു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വോട്ടു വേണ്ടായെന്ന് ഒരു പാര്‍ട്ടിയും പറയില്ലെന്നും ജയരാജന് പ്രതികരിച്ചു. മങ്കട മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പിന്മാറിയത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന ആരോപണം യു.ഡി.എഫ് ശക്തമാക്കിയിട്ടുണ്ട്. ഈ പിന്മാറ്റത്തിന് പിന്നില്‍ ഒരു വര്‍ഷത്തെ ആസൂത്രണമുണ്ടെന്നാണ് മങ്കടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലിയുടെ ആരോപണം. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത് ദുരൂഹമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ വര്‍ഗീയത ആരോപിക്കുന്ന സി.പി.എം, പി.ഡി.പിയുടെ പിന്തുണ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിച്ച് സി.പി.എം ലീഗിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് എസ്.ഡി.പി.ഐ കൂട്ടുകെട്ട് ഉന്നയിച്ച് രമേശ് ചെന്നിത്തല ചര്‍ച്ച വഴിതിരിച്ചുവിട്ടത്. 2021 മുതല്‍ മോദിയും പിണറായിയും തമ്മില്‍ ധാരണയുണ്ടെന്നും 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന ബി.ജെ.പി ലക്ഷ്യത്തിന് സി.പി.എം കൂട്ടുനില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മങ്കടയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ പിന്മാറ്റം സി.പി.എമ്മിനെ സഹായിക്കാനാണെന്ന ആരോപണം കോണ്‍ഗ്രസ് സജീവമാക്കുകയാണ്. മങ്കടയില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദ്യം പാലക്കാട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാതെ മുഖ്യമന്ത്രി. മങ്കടയില്‍ എസ്.ഡി.പി.ഐ. പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൊടിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. സി.പി.എം-എസ്.ഡി.പി.ഐ ബന്ധമെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ മാത്രം വര്‍ഗീയത ആരോപിക്കുന്ന സി.പി.എം, പി.ഡി.പി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതകള്‍ പഠിച്ചതിന് ശേഷം പറഞ്ഞതാണെന്നും സതീശന് വ്യക്തമാക്കി. സംസ്ഥാനത്ത് എസ്.ഡി.പി.ഐസി.പി.എം കൂട്ടുകെട്ടെന്ന് ആരോപണം കടുപ്പിച്ചത് രമേശ് ചെന്നിത്തലയാണ്. 40 ഇടത്ത് മാത്രമാണ് എസ് ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്ത് യു.ഡി.എഫിന്റെ സമ്മര്‍ദത്തില്‍ സ്ഥനാര്‍ഥിയെ പിന്‍വലിച്ചു. മറ്റിടങ്ങളില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാനാണ് നീക്കം. വര്‍ഗീയ വിരുദ്ധതയും മതേതരത്വവും ചര്‍ച്ചയാകുമ്പോഴും തിരശീലയ്ക്ക് പിന്നില്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍ പയറ്റുകയാണ് മുന്നണികള്‍. മങ്കടയുള്പ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പിന്മാറ്റവും വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.
ജി.സുധാകരന്റെ 'പൊളിറ്റിക്കല്‍ ക്രിമിനല്‍' ആരോപണം; മറുപടി പറയാനില്ലെന്ന് സജി ചെറിയാന് |Saji Cherian
അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും, ജി.സുധാകരന്റെ 'പൊളിറ്റിക്കല്‍ ക്രിമിനല്‍' ആരോപണത്തില്‍ മറുപടി പറയാനില്ലെന്ന് സജി ചെറിയാന്
സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം 20 ശതമാനം വർധിപ്പിച്ചു; നേട്ടം ഈ വിഭാഗങ്ങൾക്ക്
LPG Allocation: രാജ്യത്ത് എൽപിജി ക്ഷാമം തുടരുന്നതിനിടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം 20 ശതമാനം വർധിപ്പിച്ചു. വ്യവസായങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, ചെറുകിട ബിസിനസുകൾ എന്നിവരെ ലക്ഷ്യമാക്കിയാണ് ഈ നീക്കമെന്ന് ഭക്ഷ്യ വിതരണ മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു ആരോപണവിധേയനെ പിന്തുണച്ചത് ഞെട്ടിച്ചുവെന്ന് പൊൻതാമര പിള്ള
അടൂർ സഹകരണ ബാങ്ക് അഴിമതി ആരോപണം; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു ആരോപണവിധേയനെ പിന്തുണച്ചത് ഞെട്ടിച്ചുവെന്ന് പൊൻതാമര പിള്ള
ധർമ്മടത്ത് പ്രചാരണത്തിനായി 40 കോടി രൂപ ചെലവിടുന്നു, ; ഭയന്ന് തുടങ്ങിയിരിക്കുന്നു സിപിഎം:അബ്ദുൾ റഷീദ്
സിപിഎം ഉദയംകൊണ്ട മണ്ണായ പാറപ്പുറത്ത് പാർട്ടിയുടെ ഉദകക്രിയ നടത്താനാണ് പിണറായി വിജയൻ മത്സരിക്കുന്നത്,139 മണ്ഡലങ്ങളിലേയും ജനങ്ങൾ വോട്ട് ചെയുന്നത് പിണറായി വിജയനെ തോൽപ്പിക്കാൻ വേണ്ടിയാണ്; അബ്ദുൾ റഷീദ് Pinarayi Vijayan | Dharmadom | CPM | UDF
കെവി സുമേഷിനെ ആക്ഷേപിച്ചെന്ന LDF പരാതി ഔദ്യോഗികമായി പങ്കുവച്ച PRD ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിഎൽഡിഎഫ് സ്ഥാനാർത്ഥിക്കായി വാർത്താക്കുറിപ്പ് ഔദ്യോഗികമായി പങ്കുവച്ച കണ്ണൂർ PRD ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു, ഗുരുതര വീഴ്ചയെന്ന് ജില്ല കളക്ടർ
പ്രശസ്ത ചലച്ചിത്രകാരനും നടി ഖുശ്ബു സുന്ദറിന്റെ ഭർത്താവുമായ സുന്ദർ സി തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഡിഎ) ഭാഗമായ നീതി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മധുര സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. എൻഡിഎ സഖ്യത്തിൽ അണ്ണാ ഡിഎംകെയുടെ ഘടകകക്ഷിയാണ് നീതി പാർട്ടി. ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ്
ഒന്നിച്ച് ക്ഷേത്ര ദർശനത്തിനെത്തി രശ്മികയും വിജയ്യും; വൈറലായി വിഡിയോ
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനിപ്പുറം ഇരുവരും ഒന്നിച്ച് ക്ഷേത്ര ദർശനത്തിനെത്തിയ വീഡിയോയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ അനന്തപുരിലുള്ള ഭക്ത ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്.
റെസ്റ്റോറന്റിലെ ആ വെള്ളക്കുപ്പി ഒരു 'ചതി'യാണോ? കുറിപ്പ് ചർച്ചയാകുന്നു!
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മേശപ്പുറത്ത് വെക്കുന്ന വിലകൂടിയ വെള്ളക്കുപ്പികൾ ഒരു കച്ചവട തന്ത്രമാണോ? പോസ്റ്റുമായി സംരംഭകന്.
ഐപിഎല്‍ ലൈവ് സ്ട്രീമിംഗിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; തട്ടിപ്പ് രീതി ഇങ്ങനെ…
കൊച്ചി: ഐപിഎല്‍ ആവേശം തുടങ്ങാനിരിക്കെ, സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ്. ‘XMTV Live’ തുടങ്ങിയ വ്യാജ ആപ്പുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസ് രംഗത്തെത്തി. തട്ടിപ്പ് രീതി ഇങ്ങനെ…സൗജന്യമായി ഐപിഎല്‍ കാണാം എന്ന പരസ്യത്തിലൂടെ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തട്ടിപ്പു സംഘം നിങ്ങളെ പ്രേരിപ്പിക്കുന്നു. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തേക്കാം. കരുതിയിരിക്കാം സ്വന്തം ലേഖിക The post ഐപിഎല്‍ ലൈവ് സ്ട്രീമിംഗിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; തട്ടിപ്പ് രീതി ഇങ്ങനെ… appeared first on RashtraDeepika .
അമരാവതി ഏക തലസ്ഥാനം; ആന്ധ്രയിൽ പ്രമേയം അവതരിപ്പിച്ചു, ഇനി വേണം പാർലമെന്റിന്റെ അംഗീകാരം
അമരാവതിയെ ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമായി പ്രഖ്യാപിക്കുന്ന പ്രമേയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ചു. 2014-ലെ ആന്ധ്ര വിഭജന നിയമം ഭേദഗതി ചെയ്യാനായി ഈ ബില്ല് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയക്കും.
അമേരിക്കയിൽ വിദേശികളുടെ ശമ്പളം കുതിച്ചുയരും; വേതന ഘടനയിൽ മാറ്റങ്ങൾ വരുത്താൻ ട്രംപ് ഭരണകൂടം
അമേരിക്കയിൽ വിവിധ വിസ പ്രോഗ്രാമുകളുടെ കുറഞ്ഞ ശമ്പള നിരക്കിൽ മാറ്റങ്ങൾ വരുത്താൻ യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ്. ഇതുസംബന്ധിച്ച നിർദിഷ്ട നിയമം ലേബർ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി. എച്ച്-1ബി വിസയും ഇബി-2, ഇബി-3 തുടങ്ങിയ ഗ്രീൻ കാർഡ് എംപ്ലോയ്മെൻ്റ് ബേസ്ഡ് വിസകളിലും കുറഞ്ഞ ശമ്പള നിരക്ക് വർധിക്കും.
പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഇഷാന് കിഷന് നയിക്കും. ഇതോടെ, ഫ്രാഞ്ചൈസിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ചരിത്രനേട്ടം ഇഷാന് സ്വന്തമാക്കും.
പയ്യന്നൂരിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി; ദമ്പതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 41 ഗ്രാം എംഡിഎംഎയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു.
ദിവസവും ഒരു നേരം തെെര് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം?
ദിവസവും ഒരു നേരം തെെര് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം?
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ നൽകി; കടയുടമ അറസ്റ്റിൽ
സ്കൂൾ വിദ്യാർത്ഥിയായ മകനിൽ നിന്ന് വിവരം അറിഞ്ഞ അമ്മ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മുൻപും സമാന കേസിൽ പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അമ്പലപ്പുഴ: അധ്വാനിച്ച് കൊയ്തെടുത്ത ഒരു കോടിയിൽപ്പരം രൂപയുടെ നെല്ല് ഇപ്പോഴും മഴപ്പേടിയിൽ റോഡരികിലും പാടവരമ്പത്തുമായി കിടക്കുന്നതിനാൽ കർഷകർ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണ്. രണ്ടാഴ്ചയ്ക്കപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടെന്നാണ് കർഷകരുടെ തീരുമാനം. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചയൊന്ന് പിന്നിട്ടിട്ടും സംഭരണം തടസപ്പെട്ടതോടെയാണ് കർഷകർ പോളിംഗ് ബഹിഷ്കരിക്കുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് കിഴക്ക് 92 ഏക്കറുള്ള പാര്യക്കാടൻ പാടശേഖരത്ത് 65 ചെറുകിട കർഷകരാണുള്ളത്. ഏക്കറിന് 35,000 രൂപയോളം ചെലവിട്ട് ഒരാഴ്ച മുൻപാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. എന്നാൽ ഇതുവരെ നെല്ല് നോക്കാൻപോലും മില്ലുകാർ എത്തിയില്ലെന്നാണ് കർഷകർ പറയുന്നത്. 1,350 ക്വിന്റൽ നെല്ലാണ് മഴപ്പേടിയിൽ വെറുതെ കിടക്കുന്നത്. ഇടവിട്ട ദിവസങ്ങളിൽ വേനൽ മഴ പെയ്യുന്നത് കർഷകരുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. മഴയിൽ നെല്ലിന് ഈർപ്പമുണ്ടാകുമ്പോൾ അതിന്റെ പേരിൽ കൂടുതൽ കിഴിവ് ആവശ്യപ്പെടാനുള്ള മില്ലുടമകളുടെ തന്ത്രമാണ് ഇത്തരത്തിൽ പലയിടത്തും സംഭരണം തടസപ്പെടാൻ കാരണമെന്നും ആരോപണമുണ്ട്.… The post നെല്ല് സംഭരണം എങ്ങുമെത്തിയില്ല; ഭീഷണിയായി മഴയും; വോട്ട് ചെയ്യില്ലെന്ന തീരുമാനത്തിൽ കർഷകർ appeared first on RashtraDeepika .
ഏറ്റുമാനൂർ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Ettumanoor
ഗതാഗതക്കുരുക്ക്,റോഡുകളുടെ ശോചനീയാവസ്ഥ, ടൂറിസം കേന്ദ്രങ്ങൾ അങ്ങനെ ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടർമാർ അവരുടെ പ്രശ്നങ്ങൾ പറയുന്നു.
അബുദാബി കെസാഡില് മൂന്നാമതും തീപിടിത്തം ; പരുക്കേറ്റവരുടെ എണ്ണം ആറായി
സംഭവത്തില്‍ പരുക്കേറ്റതോടെ ആകെ എണ്ണം ആറായി ഉയര്‍ന്നു.
\എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്\: വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയാകുന്ന സഖ്യസാധ്യതകളെക്കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമായ നിലപാട് അറിയിച്ചു. എസ്ഡിപിഐയുമായി സിപിഎമ്മിന് യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളോ ധാരണകളോ ഇല്ലെന്ന് അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയ സംഘടനകളുമായുള്ള സഹകരണം ജനാധിപത്യ പ്രക്രിയയ്ക്ക് ഭീഷണിയാണെന്നും അത്തരം സംഘടനകളുടെ വോട്ടുകൾ പാർട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം
10 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിക്ക് ലഭിക്കുക 6 കോടിയോ? കാരണമെന്ത് ?
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. 10 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ SB 517026 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.
വയനാട് ടൗൺഷിപ്പ് പദ്ധതിയിലും ദുരന്തത്തിലെ സർക്കാർ ഇടപെടലിലും തുടക്കം മുതൽ സംശയദൃഷ്ടി പ്രകടിപ്പിക്കുകയും വിമർശിക്കുകയും ഒക്കെ ചെയ്ത ആളായിരുന്നു അഖിൽ മാരാർ. നിലവിൽ തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ട്വന്റി-20ക്ക് വേണ്ടി മത്സരിക്കുന്ന അഖിൽ മാരാർ പല്ലും നഖവും ഉപയോഗിച്ച് ഇടതുപക്ഷത്തേയും കോൺഗ്രസിനെയും ഒരുപോലെ ആക്രമിക്കുകയാണ്. വയനാട് ദുരന്തം ഉൾപ്പെടെയുള്ള വിഷയങ്ങൾ അഖിൽ അതിനായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും
ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്നു മുതല്‍ ഏപ്രില്‍ ഒന്ന് വരെ വേനല്‍ മഴയ്ക്ക് സാധ്യത
കേരളത്തില്‍ ഈ വര്‍ഷം ഉഷ്ണ തരംഗത്തിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്വദേശിയായ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പുനെ സ്വദേശിനിയായ 35-കാരിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭഗവാന് ശിവന്റെ അവതാരമാണ് താനെന്ന് പറഞ്ഞാണ് ഋഷികേശ് വൈദ്യതന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2023ല്‍ ഫേസ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. 2023 ഡിസംബറില്‍ പ്രതി പൂനെയിലെത്തി യുവതിയെ കണ്ടു. തുടര്‍ന്ന് താന്‍ ഭഗവാന് ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാര്‍വതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തില്‍ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ മറ്റൊരു ആള്‍ദൈവവും പ്രമുഖ ജ്യോത്സ്യനുമായ 'ക്യാപ്റ്റന്‍ ഖരാത്തി'നെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ കണ്ടതോടെയാണ് ഇതുവരെ പരാതിനല്കാന് ഭയന്നിരുന്ന യുവതി ഋഷികേശ് വൈദ്യക്കെതിരേ പരാതി നല്‍കാനായി മുന്നോട്ടുവന്നതെന്നും പോലീസ് പറഞ്ഞു.
മാവേലിക്കര നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Mavelikara
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഗതാഗത കുരുക്ക്, കുടിവെള്ള ക്ഷാമം... മാവേലിക്കരയിലെ ജനങ്ങൾക്ക് പറയാനുണ്ട്
കാഞ്ഞിരപ്പള്ളി സർക്കാർ ജനറല്‍ ആശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയില്‍ കണ്ടെത്തി.മണിമല സ്വദേശിയുടെ മൃതദേഹത്തോട് ആണ് അനാദരവ് കാണിച്ചത്. പ്രവർത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.
ഒമാനിലെ സലാല തുറമുഖത്തെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം
ആക്രമണത്തെ ഒമാന്‍ ശക്തമായി അപലപിച്ചു.
ഇനി ഐപിഎല്‍ ആരവങ്ങളുടെ സമയം; ചിന്നസ്വാമിയില്‍ കൊടിയേറ്റം, ആറാം കിരീടത്തിനായി മുംബൈയും ചെന്നൈയും
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും
പുസ്തക വിവാദം: പ്രസാധകർക്കും എഴുത്തുകാർക്കുമെതിരെ എംടിയുടെ മകൾ അശ്വതി കോടതിയിൽ മൊഴി നൽകി
എം ടി വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മകൾ അശ്വതി കോഴിക്കോട് സിജെഎം കോടതിയിൽ മൊഴി രേഖപ്പെടുത്തി. പുസ്തകം പിൻവലിക്കണമെന്നും എഴുത്തുകാർക്കും പ്രസാധകർക്കുമെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അശ്വതി ഹർജി നൽകിയത്

32 C