കല്‍പ്പറ്റ: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറിലിരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്. കാറില്‍ ഉണ്ടായിരുന്നതില്‍ ഭാര്യ നജ്മുന്നിസ(37), മകള്‍ ആയിഷ(രണ്ട്)എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍(ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്കു 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണുസംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിന്റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചതുകണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്റെ മരണം സ്ഥിരീകരിച്ചത്. കാര്‍ പൂര്‍ണമായി… The post മാനന്തവാടിയില്‍ കാറിലിരുന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ വ്യാപാരി മരിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് മക്കൾ appeared first on RashtraDeepika .
തിരുവല്ല: മഞ്ഞാടിയില്‍ പട്ടാപ്പകല്‍ സ്പായില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും കസ്റ്റമറെ മര്‍ദിക്കുകയും ചെയ്ത സംഭവം വിവാദമാകുമ്പോള്‍ പോലീസ് പ്രതിക്കൂട്ടില്‍. തിരുവല്ലയിലെ സ്പാകളില്‍ പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന പിരിവു സംബന്ധിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പോലീസിന്റെ പിരിവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ഒന്നിന് ഗുണ്ടാസംഘം സ്പായില്‍ കയറി പണം ചോദിക്കുകയും കിട്ടാതെ വന്നപ്പോള്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്തത്. ഗുണ്ടാ നേതാവ് മരണ സുബിന് എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടറും മറ്റ് അഞ്ചുപേരും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. പൊലീസിന് മാസപ്പടി നല്‍കിയാണ് മിക്ക സ്പാകളും പ്രവര്‍ത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം മാസപ്പടി ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ പോലീസ് റെയ്ഡ് അടക്കം ഒഴിവാക്കാന്‍ വേണ്ടിയാണു പൊലീസിന് പടി നല്കി വരുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരനും വള്ളംകുളം സ്വദേശിയായ ഡിവൈ. എസ് .പി ഓഫീസില്‍ നിന്നുള്ള പോലീസുകാരനും അടക്കം ഇവിടെ നേരിട്ട് ചെന്ന് പിരിവ് നടത്താറുമുണ്ട് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇത് കാരണം ഇവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരും അറിയുന്നുമില്ല. പോലീസുകാര്‍ക്ക് ചില സ്പാകളില്‍ സല്‍ക്കാരവും നല്കുന്ന പതിവുണ്ട്. ഇത്തരം കാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ ആണ്. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന പൊലീസുകാരനാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് കുട പിടിക്കുന്നത്. 3 വര്‍ഷം കഴിയുമ്പോള്‍ സാധാരണ പോലീസുകാര്‍ക്ക് മാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചിലര്‍ മാത്രം ഒരേ സ്ഥലത്തു തുടരുകയാണ്. ഇവര്‍ ഈ ബലത്തില്‍ തന്നെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്. തിരുവല്ലയിലെ സ്പാമില്‍ ബലാത്സംഗം നടത്തിയ കേസിലെ പ്രതികള്‍ക്ക് വേണ്ടിയും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങള്‍ക്കു ഈ വിവരം നല്‍കാതിരുന്നതും ഇത് കൊണ്ട് തന്നെയാണ്. ഭരണപക്ഷത്തെ ഒരു ജില്ലാ നേതാവ് ആണ് ഇതിനു പിന്നില്‍ എന്നാണ് ആരോപണം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് അറിയിച്ചു. പോലീസുകാര്‍ക്ക് ബന്ധമുണ്ടെകില്‍ കര്‍ശന നടപടി ഉണ്ടാകും. അത്തരം ആരോപണം ഉയര്‍ന്ന ബിനു എന്ന ഉദ്യോഗസ്ഥനെ അടുത്തിടെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗുണ്ടകള്‍ക്കെതിരെ ഒരു ദാക്ഷിണ്യവും കാണിക്കാതെ നടപടി തുടരും. സ്പാ ജീവനക്കാരി ആദ്യം പരാതി തന്നിരുന്നില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് അവിടെ ചെന്ന് പരാതി വാങ്ങി കേസ് എടുക്കുക ആയിരുന്നുവെന്നും എസ് പി പറഞ്ഞു. ഉടന്‍ തന്നെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. കടുത്തശിക്ഷ കിട്ടുന്ന വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത്. തുടരന്വേഷണം തിരുവല്ല ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് എസ് പി അറിയിച്ചു.
സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാം: അശ്വിനി വൈഷ്ണവ്
'സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പദ്ധതി പരിഗണിക്കാം, സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ല'; ഇ ശ്രീധരന്റെ പ്രവർത്തനങ്ങൾ സ്വാഗതാർഹമെന്ന് അശ്വിനി വൈഷ്ണവ്
മുട്ടിൽ മരംമുറിക്കേസ്: കോടതിയുടേത് ഗൗരവ പരാമർശമെന്ന് മുൻ പ്രോസിക്യൂട്ടർ | Muttil Tree Felling Case
മുട്ടിൽ മരംമുറിക്കേസിൽ കോടതിയിൽ നിന്ന് ഉണ്ടായത് ഗൗരവമായ പരാമർശങ്ങളെന്ന് മുൻ പ്രോസിക്യൂട്ടർ ജോസഫ് മാത്യു, അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവ് തെറ്റായിരുന്നു, SITയുടെ അന്വേഷണം ദുർബലമായിരുന്നു, കുറ്റപത്രം ദുർബലമെന്നും ജോസഫ് മാത്യു Muttil Tree Felling Case | Augustine brothers | Kerala Police
എല്ലാ ദിവസവും ഭാഗ്യം കൊണ്ട് റൺസ് നേടാനാവില്ല, വ്യക്തമായ പ്ലാനിംഗും ആത്മവിശ്വാസവുമാണ് അഭിഷേകിന്റെ കരുത്തെന്നും പന്ത് വ്യക്തമാക്കി.
പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാതിരുന്ന യുവതിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ ആറു പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ ഉടമ 10,000 രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു. ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയെന്ന് സംശയമുണ്ട്. പീഡനത്തിനു ശേഷവും പ്രതികൾ ഭീഷണി തുടർന്നു. സംഭവത്തിൽ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. കേസിലെ മൂന്ന് പ്രതികൾ ഒളിവിലാണ്. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം നടന്നത്. The post അങ്ങ് മുംബൈയിലല്ല… ഗുണ്ടാപിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗം നടത്തി; നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തലും appeared first on RashtraDeepika .
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന എട്ട് ഭക്ഷണങ്ങൾ
ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. കാരണം അവ ചീത്ത കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
'അതിവേഗത്തിലാണ് ബൈക്ക് വന്നത്, പേടിച്ചത് കൊണ്ടാണ് കാർ നിർത്താതെ പോയതെന്ന് രാജു പറഞ്ഞു'
അതിവേഗത്തിലാണ് ബൈക്ക് വന്നത്, എന്താ നിർത്താതെ പോയത് എന്ന് വിളിച്ച് ചോദിച്ചപ്പോൾ വിരണ്ടു പോയി ചേട്ടാ എന്നാണ് രാജു പറഞ്ഞത്; ശാസ്തമംഗലം മോഹൻ
പ്രശാന്ത് കിഷോറിന് തിരിച്ചടി; ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിനെതിരായ ഹർജി തള്ളി സുപ്രീം കോടതി
പ്രശാന്ത് കിഷോറിന് തിരിച്ചടി; ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിനെതിരായ ഹർജി തള്ളി സുപ്രീം കോടതി, തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിയ പാർട്ടിയാണ് നിങ്ങളുടേതെന്ന് കോടതിയുടെ പരാമർശം Prasanth Kishore | Bihar Election | Supreme Court
ആലപ്പുഴ: ബിജെപി ജനമുന്നേറ്റ സദസ്സിനിടെ ആലപ്പുഴയിൽ നടന്ന കൂട്ടയടിയിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ടൗൺഹാളിന് മുന്നിൽ നടന്ന സദസ്സിനുശേഷമാണ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയേറ്റവുമുണ്ടായത്. വനിതയെ മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ഡലം പ്രസിഡന്റാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ ഓഫിസ് സെക്രട്ടറി ശ്രീകുട്ടൻ, യുവമോർച്ച ജില്ലാ ട്രഷറർ ആയിരുന്ന രാജീവ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീകുട്ടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലും, രാജീവ് കുമാർ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ട്രഷറർ ചുമതലയിൽ നിന്ന് കഴിഞ്ഞദിവസം നീക്കം ചെയ്യപ്പെട്ടെങ്കിലും ഇത് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരുന്നില്ലാത്ത രാജീവ് കുമാറിന് ജില്ലാ പ്രസിഡന്റിന്റെ എതിർ ഗ്രൂപ്പിലുള്ളവരുടെ പിന്തുണയുണ്ടായിരുന്നു. മർദ്ദനമേറ്റ രാജീവ് കുമാറിനെ ആദ്യം മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത് ജില്ലാ ഉപാധ്യക്ഷയുടെ നേതൃത്വത്തിലാണ്. സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായ ബിജെപിയിൽ പ്രവർത്തകർ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ തുടർച്ചയായാണ് ഈ സംഭവത്തെയും വിലയിരുത്തുന്നത്. തമ്മിലടിയെ തുടർന്ന് പ്രവർത്തകർ രണ്ടുചേരിയായി തിരിഞ്ഞ് പ്രകോപനപരമായ വെല്ലുവിളികൾ നടത്തിയതായും റിപ്പോർട്ടുണ്ട്.
മരണ സുബിന് ഗുണ്ടാ പിരിവ് നൽകാത്തതിന് ക്രൂരത; സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു | Goons Attack
ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കഴുത്തിൽ കത്തിവച്ച് കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി, മൂന്ന് പ്രതികൾ പിടിയിൽ
കാത്തിരിപ്പ് അവസാനിച്ചു; കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെത് തന്നെ | Suraj Lama
ഡിഎൻഎ ഫലം വന്നു; കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെത് തന്നെ, റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു, കേരളത്തിൽ ഇങ്ങനെ സംഭവിച്ചുവെന്നത് സങ്കടകരമെന്ന് സൂരജ് ലാമയുടെ മകൻ
ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും എസ്ഐടിക്ക് മുന്നിൽ ഹാജരായി; ഇരുവരുടെയും മൊഴി രേഖപ്പെടുത്തുന്നു
ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും എസ്ഐടിക്ക് മുന്നിൽ ഹാജരായി; ഇരുവരുടെയും മൊഴി രേഖപ്പെടുത്തുന്നു, സ്വർണ്ണക്കൊള്ള കേസിൽ ശ്രീകുമാർ ഇഡിക്ക് മുന്നിൽ ഹാജരായി Sabarimala Gold Theft Case | Unnikrishnan Potty | Sabarimala
നല്ല രീതിയില്‍ അയാള്‍ക്ക് തല്ല് കൊടുത്താണ് പറഞ്ഞുവിട്ടത് ; മോശം അനുഭവം പങ്കുവച്ച് സായ് ധന്‍ഷിക
നടന് വിശാലമായി വിവാഹം വൈകാനുള്ള കാരണവും നടി തുറന്നു പറഞ്ഞു.
ന്യൂഡല്‍ഹി: വനിത പ്രീമിയര്‍ ലീഗ് ഫൈനല്‍ പോരാട്ടത്തിന് പിന്നാലെ ഡല്‍ഹി ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ വിമര്‍ശനവുമായി മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിയുടെ എക്സ് പോസ്റ്റ്. ജയ്പുര്‍ ഡയലോഗസ് എന്ന പേരിലുള്ള എക്സ് പേജിന്റെ കുറിപ്പ് പങ്കുവെച്ചാണ് സര്‍ദേശായിയുടെ സന്ദേശം. വനിത പ്രീമിയര്‍ ലീഗ് ഫൈനല്‍ ജയിക്കാന്‍ ജെമീമയെ ജീസസ് സഹായിച്ചില്ലെന്നും എന്നാല്‍ തിരുപ്പതി ബാലാജിയുടെ സഹായത്തോടെ സ്മൃതി മന്ദാന കിരീടം നേടിയെന്നായിരുന്നു ജയ്പൂര്‍ ഡയലോഗ്സിന്റെ എക്സ് കുറിപ്പ്. ഇതുപങ്കുവെച്ച് ഭയാനകമായ ഒരു കാര്യം പറയാനുണ്ടെന്ന മുഖവുരയോടെയാണ് രാജ്ദീപ് സര്‍ദേശായി എക്സിലെ കുറിപ്പ് ആരംഭിക്കുന്നത്. ഇവര്‍ ഭരണകൂട സംരക്ഷണം ആസ്വദിക്കുന്നവരും രാജ്യത്തിന്റെ സാമൂഹികഘടനയെ നശിപ്പിക്കുന്നവരുമായ വര്‍ഗീയവാദികളാണ്. സ്മൃതിയുടെ നല്ല സമയത്തും മോശം സമയത്തും ഒപ്പംനിന്ന സുഹൃത്താണ് ജെമീമയെന്നും എക്സിലെ കുറിപ്പില്‍ രാജ്ദീപ് സര്‍ദേശായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം ജമീമ നടത്തിയ പരാമര്‍ശത്തിന് എതിരെ സമാനമായ വിദ്വേഷ പ്രചാരണം നടന്നിരുന്നു. അന്ന് ജമീമയെ വിമര്‍ശിച്ചവരില്‍ നടിയും തമിഴ്നാട്ടിലെ ബിജെപി നേതാവുമായ കസ്തൂരി ശങ്കറുമുണ്ടായിരുന്നു. മത്സരവിജയത്തിന് ശേഷം സംസാരിക്കുമ്പോള്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ യേശുവിന് നന്ദി പറയുന്നു എന്ന് ജമീമ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കസ്തൂരി ശങ്കര്‍ രംഗത്തെത്തിയത്. ശ്രീരാമന്റെ പേരിലോ ശിവന്റെ അനുഗ്രഹത്താലോ ആരെങ്കിലും നന്ദി പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാന്‍ സാധിക്കുന്നില്ല എന്നായിരുന്നു കസ്തൂരി എക്സില്‍ കുറിച്ചത്. നേരത്തെ മുംബൈയിലെ ജിംഖാന ക്ലബ്ബിന്റെ പരിസരം മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ജമീമയുടെ കുടുംബത്തിന്റെ അംഗത്വം ക്ലബ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജെമീമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. വനിത പ്രീമിയര്‍ ലീഗില്‍ ജെമീമ നയിച്ച ഡല്‍ഹിയെ തോല്‍പ്പിച്ച് സ്മൃതി മന്ദാനയുടെ ആര്.സി.ബി കിരീടം നേടിയിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് ആര്.സി.ബിയുടെ കിരീടനേട്ടം. വനിത പ്രീമിയര്‍ ലീഗില്‍ ടീമിന്റെ രണ്ടാം കിരീട നേട്ടമാണിത്. ആര്.സി.ബിക്ക് വേണ്ടി സ്മൃതി മന്ദാന(87), ജോര്‍ജിയ വെല്‍(79) എന്നിവര്‍ മികച്ച പ്രകടനം നടത്തി. 204 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആര്.സി.ബിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് എത്തുമ്പോഴേക്കും ഗ്രേസ് ഹാരിസിനെ ടീമിന് നഷ്ടമായി. എന്നാല്‍, പിന്നീട് ഒത്തുചേര്‍ന്ന സ്മൃതി മന്ദാന, ജോര്‍ജിയ വെല്‍ സഖ്യം മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ബംഗളൂരു വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റിനാണ് 203 റണ്‍സ് അടിച്ചെടുത്തത്. 37 പന്തില്‍ 57 റണ്‍സ് നേടി നായിക ജെമീമ റോഡ്രിഗസ് ടോപ് സ്കോററായി. ലോറ വോള്‍വാര്‍ട്ട് 25 പന്തില്‍ 44 റണ്‍സ് ചേര്‍ത്തപ്പോള്‍ 15 പന്തില്‍ 35 റണ്‍സുമായി ചിനേലെ ഹെന്‍ട്രി പുറത്താവാതെനിന്നു.
'കാർ അടുത്ത് എത്താറായപ്പോൾ ഞങ്ങളെ ഇടിച്ചിട്ട് ബൈക്കുമായി പോയി,എന്നിട്ട് നിർത്താതെ ഒറ്റ പോക്ക് പോയി'
കാറിൻ്റെ ഹെഡ്ലൈറ്റ് കണ്ട് ഞങ്ങൾ ഹോൺ അടിച്ചു, അടുത്ത് എത്താറായപ്പോൾ ഞങ്ങളെ ഇടിച്ചിട്ട് ബൈക്കുമായി മുന്നോട്ട് പോയി, എന്നിട്ട് നിർത്താതെ ഒറ്റ പോക്ക് പോയി, കുറച്ച് നേരം ഞങ്ങൾ റോഡിൽ കിടന്നു; മണിയൻപിള്ള രാജുവിൻ്റെ കാർ ഇടിച്ച് പരിക്കേറ്റ നിദേവ്
കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍
ഡാന്‍സാഫ് സംഘമാണ് ഇയാളെ പിടികൂടിയത്
'എന്റെ സുരക്ഷിത ഇടം'; ഒടുവിൽ പ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഗ്ലാമി ഗംഗ
ആദ്യം കണ്ടപ്പോൾ മുതല്‍ അപ്പുച്ചേട്ടാ എന്നാണ് താൻ വിളിച്ചിരുന്നതെന്നും, പിന്നെ ടാ പോടാ എന്ന ലൈനിലായെന്നും ഗംഗ വ്ളോഗിൽ പറയുന്നു.
മേഘാലയയിലെ ഖനിയിൽ സ്ഫോടനം: 18 മരണം; മരിച്ചവരെല്ലാം ആസാം സ്വദേശികൾ
ഷില്ലോംഗ്: മേഘാലയയിൽ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഖനിക്കുള്ളിലായിരുന്നു സ്ഫോടനം. ഇതുവരെ 16 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ ഒരാളെ ഷില്ലോംഗിലെ ആശുപത്രിയിലേക്കു മാറ്റി. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. മരിച്ചവരെല്ലാം ആസാം സ്വദേശികളാണ്. അപകടസമയത്ത് എത്ര തൊഴിലാളികൾ ഉണ്ടായിരുന്നു എന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. The post മേഘാലയയിലെ ഖനിയിൽ സ്ഫോടനം: 18 മരണം; മരിച്ചവരെല്ലാം ആസാം സ്വദേശികൾ appeared first on RashtraDeepika .
ജനനേന്ദ്രിയം കടിച്ചു മുറിച്ചതടക്കം നിരവധി കേസുകളിൽ പ്രതി; ആരാണ് 'മരണ സുബിൻ'?
മരണ സുബിൻ എന്നറിയപ്പെടുന്ന ഈ കുറ്റവാളിയുടെ യഥാര്‍ത്ഥ പേര് സുബിൻ അലക്സാണ്ടർ എന്നാണ്. ഇയാൾ നിരവധി ക്രിമിനല്ഡ കേസുകളിൽ പ്രതിയാണ്. തിരുവല്ലയിൽ ഇയാളുടെ ഗുണ്ടാ വിളയാട്ടം ഏറെക്കാലമായി നടക്കുന്നതാണ്.
‘ആശകൾ ആയിര’വും പേറി ഒരച്ഛനും മകനും, മനംനിറച്ച് ജയറാം- കാളിദാസ് കോമ്പോ; റിവ്യു
മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം - കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ച ചിത്രമാണ് ആശകള്‍ ആയിരം.
ബൈക്ക് യാത്രക്കിടെ കടുവയുടെ ആക്രമണം ; അരുണാചൽ പ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
അരുണാചൽ പ്രദേശിൽ ബൈക്ക് യാത്രയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ച് കൊന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അരുണാചൽ പ്രദേശ് പൊലീസിൽ റേഡിയോ ഓപ്പറേറ്ററായി പ്രവർത്തിച്ചുവരികയായിരുന്ന ഹെഡ് കോൺസ്റ്റബിൾ ചിക്സെങ് മാൻപങാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ പ്രായപൂർത്തിയാക്കാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ തന്റെ സാമ്പത്തിക പ്രതിസന്ധി കാരണമായിട്ടില്ലെന്ന് കുട്ടികളുടെ അച്ഛൻ
മൂന്നു നാലു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുമായിരിക്കും ; പേര്‍ളി മാണി
ഒരുപാട് പേര് ഞാന്‍ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകള്‍ കണ്ടപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി.
അരുണാചല്‍ പ്രദേശില്‍ ബൈക്ക് യാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ച് കൊന്നു
അരുണാചല്‍ പ്രദേശ് പോലീസില്‍ റേഡിയോ ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ചിക്സെങ് മാന്‍പങാണ് കൊല്ലപ്പെട്ടത്.
ചൂടുചോറും മത്തിക്കറിയും; ഇതിലും വലിയൊരു സുഖം വേറെയുണ്ടോ!
)മുളകുപൊടി – 1 1/2 ടേ.സ്പൂണ്‍ മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍ ഇഞ്ചി – 1 കഷണം തക്കാളി – 2 എണ്ണം
ആദ്മി പാര്‍ട്ടി നേതാവിനെ കാറിനകത്ത് വെടിവച്ച് കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധർ നഗരത്തില്‍ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിയെ വെടിവച്ച് കൊലപ്പെടുത്തി. ജലന്ധറിലെ മോഡല്‍ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം.ലക്കി ഒബ്റോയ് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു.
സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്കി മടങ്ങി.
ജമാ അത്തെ ഇസ്ളാമി പിന്തുണച്ചാല്‍ അത് സ്വീകരിക്കും ; സിപിഎം നിലപാടിനോട് യോജിക്കാനാകില്ലെന്ന് സതീശന്
കാസര്‍കോട്: സിപിഐഎമ്മിനൊപ്പം നില്ക്കുമ്പോള് ജമാഅത്തെ ഇസ്ലാമികള്‍ മതേതരവാദികളും വിട്ടാല്‍ വര്‍ഗീയവാദികള്‍ ആകുമെന്നുമുള്ള സിപിഐഎമ്മിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് വി ഡി സതീശന്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്നും പറഞ്ഞു. അവര്‍ പിന്തുണ വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കും. അവരുടെ നിലപാടില്‍ വ്യക്തതയുണ്ടെന്നും ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദ നിലപാടുള്ളപ്പോള്‍ അവര്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തായിരുന്നെന്നും പറഞ്ഞു. പുതുയുഗ യാത്രയ്ക്ക് മുന്‍പ് മാധ്യമങ്ങളെ കാണവെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം. എന്‍എസ്എസ്- എസ്എന്‍ഡിപിയും തന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്നും അത് വ്യക്തിപരമാണെന്നും യുഡിഎഫിന് എതിരേയുള്ളതല്ലെന്നും പറഞ്ഞു. തനിക്കെതിരായ വിമര്‍ശനത്തെ യുഡിഎഫിനെതിരായി കാണേണ്ടതില്ല. വിമര്‍ശനങ്ങളില്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും വി ഡി സതീശന് പറഞ്ഞ സ്വര്‍ണക്കൊള്ള കേസില്‍ സിപിഐഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. ഫോട്ടോയുടെ പേരിലാണെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെ. കേസില്‍ ഒരു പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള തെളിവില്ലാതെ അവസാനിക്കുമെന്നും പറഞ്ഞു. സാമ്പത്തികമായി കേരളം തകര്‍ന്ന് തരിപ്പണമായി. ഈ പോക്ക് പോയാല്‍ കേരളം അഞ്ച് വര്‍ഷം കൊണ്ട് വൃദ്ധസദനമായി മാറും. ഭാവി കേരളത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ജാഥയില്‍ ചര്‍ച്ച ചെയ്യാം. യുഡിഎഫിന് ബദല്‍ പദ്ധതികളുണ്ട്. ഭാവി കേരളത്തിനായുള്ള സ്വപ്ന പദ്ധതികള്‍ ജാഥയില്‍ പ്രഖ്യാപിക്കുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
തേനിൽ ഫൈനാൻസ് സ്ഥാപന ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസ് ; 6 പേർ അറസ്റ്റിൽ
തമിഴ്നാട്ടിലെ തേനിൽ ഫൈനാൻസ് സ്ഥാപന ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. തേനി ന്യൂ ശ്രീറാം നഗറിൽ താമസിച്ചിരുന്ന പാണ്ഡ്യനാണ് കൊല്ലപ്പെട്ടത്. കേസിൽ ഒളിവുള്ള രണ്ട് സ്ത്രീകൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ബി.കോം ബിരുദം അടിസ്ഥാന യോഗ്യത; ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
അക്കൗണ്ട്സ്, ടൈപ്പിംഗ്, ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കേണ്ട തസ്തികയിലേക്ക് ബി.കോം ബിരുദമാണ് അടിസ്ഥാന യോഗ്യത.
കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാര്‍ മര്‍ദിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിയായ സുരേഷിനാണ് മര്‍ദനമേറ്റത്. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു; ഡിഎൻഎ റിപ്പോർട്ട് ഹൈക്കോടതിയിൽ
ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു സൂരജ് ലാമയുടെ മൃതദേഹം എച്ച്എംടി കമ്പനിക്ക് മുന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്.
സ്കൂളിന്റെ അബദ്ധം; കൊൽക്കത്തയിൽ പത്താം ക്ലാസുകാരന് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി
സ്കൂൾ അധികൃതരുടെ പിഴവ് മൂലം പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോകുമായിരുന്ന വിദ്യാർഥിയ്ക്ക് സഹായകമായി കൊൽക്കത്ത ഹൈക്കോടതി. കൊൽക്കത്തയിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിയായ അയാൻ ദാസിനാണ് കോടതി ഉത്തരവിലൂടെ പരീക്ഷ എഴുതാൻ അനുമതി ലഭിച്ചത്. സ്കൂളിന്റെ അശ്രദ്ധ കാരണം ഫെബ്രുവരി രണ്ടിന് ആരംഭിച്ച മാധ്യമിക് പരീക്ഷ എഴുതാനുള്ള അഡ്മിറ്റ് കാർഡ് അയാന് ലഭിച്ചിരുന്നില്ല.
ആദ്യ ആഴ്ചയില്‍ 10.59 കോടിയുടെ കളക്ഷന്‍, പ്രകമ്പനം രണ്ടാം വാരത്തിലേക്ക്
അറുപതോളം സ്ക്രീനുകളില്‍ പുതിയ 250ലധികം ഷോകള്‍ ആഡ് ചെയ്തിട്ടുണ്ട് അതായത് 210ലധികം തിയേറ്ററിലാണ് സിനിമ ഇപ്പോള്‍ പ്രകമ്പനം പ്രദര്‍ശിപ്പിക്കുന്നത്.
ഹജ്ജ്: ഈ വർഷത്തെ ഹജ്ജ് വിസ വിതരണം ഞായറാഴ്ച മുതൽ ആരംഭിക്കും
ആദ്യമായാണ് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ഇനി നാല് മാസം ബാക്കി നിൽക്കെ ഹജ്ജ് വിസയുടെ വിതരണം സഊദി ത്വരിത ഗതിയിലാകുന്നത്.
ഡബ്ല്യുപിഎല്‍ 2026: ത്രില്ലറിലെ കില്ലര്‍, ബെംഗളൂരുവിന്റെ മജസ്റ്റിക്ക് മന്ദാന
സമ്മര്‍ദത്തേയും ചരിത്രത്തേയുമെല്ലാം തിരുത്തിക്കുറിക്കാൻ ക്രീസില്‍ നിലകൊണ്ടത് സ്മൃതി മന്ദാന ഒന്നരമണിക്കൂറോളം 41 പന്തില്‍ 87 റണ്‍സ്, 12 ഫോറും മൂന്ന് സിക്സും
'ഞാന്‍ ചെയ്ത കഥാപാത്രം ജീവിച്ചിരുന്ന കഥാപാത്രമാണ്, ഈ സിനിമ റീലീസ് ആവുന്ന കാലത്തും അവര്‍ ജീവിച്ചിരുന്നു,
പാതിവില തട്ടിപ്പ് കേസ്; ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്
പറവൂര്‍ ചെങ്ങമനാട് സ്വദേശിയുടെ പരാതിയില്‍ ആണ് നടപടി.
ചോറുണ്ണാൻ വേറെന്തു വേണം? നാവിലൂറും ചെമ്മീൻ മാങ്ങയിട്ട കറി
ചേരുവകള്‍ ചെമ്മീന്‍ വൃത്തിയാക്കി എടുത്തത് - കിലോ ചെറിയ ഉള്ളി വട്ടത്തില്‍ രണ്ടായി മുറിച്ചത് - കപ്പ് പച്ചമുളക് നീളത്തില്‍ കീറിയത് - 4 എണ്ണം
എളുപ്പത്തിൽ തയ്യാറാക്കാം പാൽ പൊരിച്ചത്
എളുപ്പത്തിൽ തയ്യാറാക്കാം പാൽ പൊരിച്ചത്
തിരുവനന്തപുരം: സ്കൂട്ടര്‍ പാര്‍ക്കിംഗിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ കൈകള്‍ വെട്ടി അമ്മാവന്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. സിന്ധുവെന്ന (35) യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ അമ്മാവന് മണിക്കുട്ടനായി തെരച്ചില്‍ ആരംഭിച്ചു. സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. മകളെ ട്യൂഷന് സെന്ററില്‍ ആക്കിയശേഷം വീട്ടിലേക്കുള്ള വരുന്ന സമയത്താണ് മണിക്കുട്ടന് സിന്ധുവിനെ ആക്രമിച്ചത്. സിന്ധുവിന്റെ കൈകളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റോഡില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് സിന്ധുവിന്റെ വീട്. അവിടെ സ്കൂട്ടര്‍ വയ്ക്കാന്‍ കഴിയാത്തതിനാല്‍ മണിക്കുട്ടന്റെ വീടിന് അടുത്തുള്ള വഴിയിലാണ് സിന്ധു വണ്ടി വയ്ക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. ഇന്നും പതിവുപോലെ മകളെ ട്യൂഷന് സെന്ററില്‍ ആക്കിയശേഷം സ്കൂട്ടര്‍ വഴിയരിക്കില്‍ വയ്ക്കുന്നതിനിടെയാണ് മണിക്കുട്ടന് ആക്രമിച്ചത്. കഴുത്തില്‍ വെട്ടാന്‍ വന്നപ്പോള്‍ തടഞ്ഞതോടെയാണ് കൈകളില്‍ വെട്ടേറ്റത്. കൈയുടെ ഞരമ്പ് മുറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്തുവെച്ച് നിലവിളിച്ച സിന്ധു സമീപത്തെ വീട്ടില്‍ അഭയം തേടി. ഉടന്‍ തന്നെ നാട്ടുകാര്‍ വെഞ്ഞാറന്മൂടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിന്ധുവിന്റെ അമ്മയുടെ സ്വന്തം സഹോദരനാണ് മണിക്കുട്ടന്. ഇയാള്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും ഇരുകുടുംബങ്ങളും തമ്മില്‍ മുന്‍പും ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സിന്ധുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ആക്രമണം നടത്തിയ ശേഷം കടന്നുകളഞ്ഞ അമ്മാവന് മണിക്കുട്ടനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കിളിമാനൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സ്ഥിരമായി ടയറിന്റെ കാറ്റ് അഴിച്ചുവിടുകയും പഞ്ചറാക്കുകയും അമ്മാവന് ചെയ്യാറുണ്ടെന്ന ആരോപണവും സിന്ധുവിന്റെ കുടുംബം ഉയര്‍ന്നിട്ടുണ്ട്.
കാസർഗോഡ്: പ്രമുഖ നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സ്ട്രോക്കിനെ തുടർന്ന് കാസർഗോഡിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നിലവിൽ സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നും സഹോദരൻ മുനീർ അൽവഫ അറിയിച്ചു. ജനുവരി 26നാണ് ഷുക്കൂറിന് സ്ട്രോക്ക് ഉണ്ടായത്. ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ നിലവിൽ ഫിസിയോതെറാപ്പിയും മറ്റ് പുനരധിവാസ ചികിത്സകളും തുടരുകയാണ്. ഷുക്കൂറിന്റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നതായി മുനീർ അൽവഫ വ്യക്തമാക്കി. ഷുക്കൂറിന്റെ വാക്കുകളാലോ പ്രവൃത്തികളാലോ എഴുത്തുകളാലോ ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ അത് പൊറുത്ത് കൊടുക്കണമെന്നും മുനീർ ഈ സാഹചര്യത്തിൽ ആവശ്യപ്പെട്ടു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിഭാഷക വേഷത്തിലൂടെയാണ് സി. ഷുക്കൂർ ഏറെ ശ്രദ്ധ നേടിയത്. സിനിമയിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും തിരക്കുള്ള ഒരു അഭിഭാഷകനാണ് അദ്ദേഹം. കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് അദ്ദേഹത്തിന്റെ ഭാര്യ. സ്ട്രോക്കിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായുള്ള ചികിത്സകൾ പുരോഗമിക്കുന്നതിനിടെ, സി. ഷുക്കൂർ വേഗത്തിൽ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും. സ്ട്രോക്കും തുടർചികിത്സയും കഴിഞ്ഞ ജനുവരി 26-നാണ് അഡ്വ. ഷുക്കൂറിന് അപ്രതീക്ഷിതമായി സ്ട്രോക്ക് ഉണ്ടായത്. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശരീരത്തിന്റെ ഇടത് വശത്ത് ചില ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഫിസിയോതെറാപ്പിയും മറ്റ് പുനരധിവാസ ചികിത്സകളും (Rehabilitation) തുടരുകയാണ്. ഇത്തരം ചികിത്സകളിലൂടെ അദ്ദേഹത്തിന് പൂർണ്ണ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ സംഘം. സഹോദരന്റെ വൈകാരികമായ കുറിപ്പ് ഷുക്കൂറിന്റെ രോഗവിവരങ്ങൾ പങ്കുവെച്ചതിനൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ മുനീർ അൽവഫ വികാരാധീനനായ ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഷുക്കൂറിന്റെ പൂർണ്ണമായ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, ഷുക്കൂറിന്റെ വാക്കുകളാലോ പ്രവൃത്തികളാലോ എഴുത്തുകളാലോ ആർക്കെങ്കിലും എപ്പോഴെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ അതെല്ലാം ഈ സാഹചര്യത്തിൽ പൊറുത്തു കൊടുക്കണമെന്നും മുനീർ അൽവഫ അഭ്യർത്ഥിച്ചത് സുഹൃത്തുക്കളെയും ആരാധകരെയും ഈർപ്പമുള്ളവരാക്കി. സിനിമയിലെയും ജീവിതത്തിലെയും 'വക്കീൽ' കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ രസകരമായ അഭിഭാഷക വേഷമാണ് സി. ഷുക്കൂറിനെ മലയാളികൾക്കിടയിൽ പ്രശസ്തനാക്കിയത്. യഥാർത്ഥ ജീവിതത്തിലും അദ്ദേഹം പ്രഗത്ഭനായ ഒരു അഭിഭാഷകനാണ്. ആധികാരികമായ സംഭാഷണ ശൈലിയും സ്ക്രീനിലെ സ്വാഭാവികമായ പ്രകടനവും അദ്ദേഹത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും മഞ്ചേശ്വരം ക്യാമ്പസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് അദ്ദേഹത്തിന്റെ പങ്കാളി. അതേസമയം, നിയമരംഗത്തും സിനിമയിലും സജീവമായിരുന്ന ഷുക്കൂർ സമാധാനപരമായ കുടുംബജീവിതത്തിനും സാമൂഹിക വിഷയങ്ങളിലെ തന്റെ നിലപാടുകൾക്കും പേരുകേട്ട വ്യക്തിയാണ്. സ്ട്രോക്കിനെ തുടർന്നുള്ള ശാരീരിക പരിമിതികളെ അതിജീവിച്ച് അദ്ദേഹം വീണ്ടും കോടതി മുറികളിലേക്കും സിനിമയിലേക്കും മടങ്ങിവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും ആരാധകരും.
കേരള സര്‍ക്കാരിന്റെ സിൽവര്‍ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി. പദ്ധതിയിൽ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേന്ദ്ര വിമര്‍ശനം.
10,000 രൂപയിൽ താഴെയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ; ഈ വിലയിൽ ഇത്രയും ഫീച്ചറുകളോ!
10,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ്. ബാറ്ററി, ഡിസ്പ്ലേ, വില തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം.
ടി20 ലോകകപ്പ്: ചരിത്രത്തില്‍ ആരും തൊടാത്തൊരു റെക്കോർഡ്, മറികടക്കുമോ ഇത്തവണ!
ടി20യില്‍ 250 റണ്‍സ് സ്കോർ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ ഒരു കേക്ക് വാക്കായി മാറിക്കഴിഞ്ഞില്ലെ ഇപ്പോള്‍. പക്ഷേ, 2007 ടി20 ലോകകപ്പില്‍ അങ്ങനൊന്ന് നടന്നിട്ടുണ്ട്
കോഴിക്കോട് ചെലവൂര്‍ പട്ടാളമുക്കില്‍ നാല്‍പ്പത് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ഓമശ്ശേരി സ്വദേശി പുറായില്‍ ജംഷീറിനെയാണ് ഡാന്‍സാഫ് പിടികൂടിയത്.
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്ത്. ജമാഅത്തെ ഇസ്ലാമി അമീര്‍ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്, പിന്നെ പിന്തുണ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും വി.ഡി. സതീശന് ചോദിച്ചു. 'മതരാഷ്ട്രവാദം ഇല്ല എന്ന് അവര്‍ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് അവരുടെ പിന്തുണ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? ഇത്തരം വാദങ്ങള്‍ അവര്‍ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, ഏകദേശം നാലു പതിറ്റാണ്ട് കാലത്തോളം അവര്‍ സിപിഎമ്മിന്റെ കൂടെയായിരുന്നു എന്ന കാര്യം മറക്കരുത്. അപ്പോഴൊന്നും ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.' പ്രതിപക്ഷ നേതാവ് പറഞ്ഞു. 'സിപിഎമ്മിന്റെ കൂടെ നില്ക്കുമ്പോള് എല്ലാവരും മതേതരവാദികളും സിപിഎം വിട്ടുകഴിഞ്ഞാല്‍ ഉടന്‍ വര്‍ഗീയവാദികളും ആകും. ആ നിലപാടിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതെല്ലാം പ്രശ്നമാകുന്നത്. ആ നിലപാട് ശരിയല്ല.' അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന ബിജെപി ജനമുന്നേറ്റ സദസ്സിന് ശേഷം പ്രവർത്തകർ തമ്മിൽ കൂട്ടയടിയുണ്ടായി. വനിതയെ മണ്ഡലം പ്രസിഡന്റാക്കുന്നതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച സംവാദത്തിന്റെ ഒമ്പതാം പതിപ്പിന് തുടക്കമായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു സംവാദം.
നെഗറ്റീവ് കമന്റുകൾ എന്നെ സഹായിച്ചിട്ടുണ്ട്, ബോഡി ഷെയിം ചെയ്തവർക്ക് നന്ദി ; ഇഷാനി കൃഷ്ണ
ബോഡി ഷെയ്മിങ് കമന്റുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്ന് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ഇഷാനി കൃഷ്ണ. ബോഡി ഷെയ്മിങ് നല്ലതാണ് എന്ന് താൻ പറയില്ലെന്നും എന്നാൽ തനിക്ക് ആ കമന്റുകൾ സഹായകമായിട്ടുണ്ടെന്നും നടി പറഞ്ഞു. ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമയിൽ നായികയായി എത്തുന്നത് ഇഷാനിയാണ്. സിനിമയുടെ വിശേഷങ്ങൾ വനിതയോട് പങ്കുവെക്കവേയാണ് ഇഷാനി ഇക്കാര്യം പറയുന്നത്.
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ അമേരിക്കയെ നേരിടാനൊരുങ്ങുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവർ ഇടംപിടിക്കുമെന്നാണ് കരുതുന്നത്.
ഹോട്ടലാണെന്ന് കരുതി ശവസംസ്കാര ചടങ്ങിലെത്തി വിദേശ ടൂറിസ്റ്റുകൾ. തായ്ലൻഡിലെ നഖോൺ സി തമ്മാരത്തിൽ റെസ്റ്റോറന്റ് ആണെന്ന് തെറ്റിദ്ധരിച്ച് വിനോദസഞ്ചാരികൾ ഒരു മരണാനന്തര ചടങ്ങിൽ എത്തി. ക്ഷമ ചോദിച്ചെങ്കിലും, മരിച്ചയാളുടെ കുടുംബം അവരെ സ്നേഹത്തോടെ സ്വീകരിച്ചു.
മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്–ബിജെപി സഖ്യം തെളിഞ്ഞു; ജനങ്ങളോട് മാപ്പ് പറയണമെന്ന് എം സ്വരാജ്
കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ടകൂറുമാറ്റമുണ്ടായ തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് നല്കിയ ബിജെപി പിന്തുണ വീണ്ടും ചര്‍ച്ചയാക്കി സിപിഐഎം. ബിജെപി പിന്തുണയോടെ വിജയിച്ച വൈസ് പ്രസിഡന്റിനെ രാജി വെപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയില്ലെന്ന് എം സ്വരാജ് ആരോപിച്ചു. സഖ്യം പുറത്തുവരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം അത് തള്ളിപ്പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം കൊണ്ടാണ് കോണ്‍ഗ്രസ് പൂര്‍ണമായും ബിജെപിയായി മാറിയതെന്ന് എം സ്വരാജ് വിമര്‍ശിച്ചു. രാജിവെയ്ക്കാന്‍ പറഞ്ഞുവെന്നതൊക്കെ നാടകമായിരുന്നുവെന്നും, നേതൃത്വം അറിഞ്ഞുകൊണ്ടും നേതൃതലത്തില്‍ ആലോചിച്ച് ഉറപ്പിച്ചുമാണ് മറ്റത്തൂരില്‍ കോണ്‍ഗ്രസ്–ബിജെപി […] The post മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്–ബിജെപി സഖ്യം തെളിഞ്ഞു; ജനങ്ങളോട് മാപ്പ് പറയണമെന്ന് എം സ്വരാജ് appeared first on ഇവാർത്ത | Evartha .
കണ്ണൂർ സ്പെഷ്യൽ ‘അവിൽ ഇസ്തിരി’
അവൽ: അര കപ്പ് നെയ്യ്: ഒരു ടേബിൾ സ്പൂൺ പഞ്ചസാര: ആവശ്യത്തിന് റോബസ്റ്റ പഴം : രണ്ടെണ്ണം ( ചെറുതായി അരിഞ്ഞത്) പാൽ: ആവശ്യത്തിന്
നിസാൻ ഗ്രാവിറ്റ്: വിപണി പിടിക്കാൻ പുതിയ എംപിവി, ലോഞ്ച് ഫെബ്രുവരി 17ന്
റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന നിസാൻ ഗ്രാവിറ്റ് എന്ന പുതിയ മൂന്ന് നിരകളുള്ള ഫാമിലി കാർ 2026 ഫെബ്രുവരി 17-ന് ഇന്ത്യൻ വിപണിയിൽ എത്തും. ഇതാ ലോഞ്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ
കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങള്‍
മോശം ജീവിതശൈലിയാണ് ഉയർന്ന കൊളസ്ട്രോളിന് പിന്നിലെ കാരണം. ഭക്ഷണത്തിലെ മാറ്റങ്ങള്‍, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചില ഭക്ഷണങ്ങൾ കൊളസ്ട്രോളിന്റെ അളവ് പെട്ടെന്ന് കൂടുന്നതായി കാണാറുണ്ട്.
ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാർ പാർപ്പിട സമുച്ചയത്തിൻ്റെ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. റീൽസുകളും മറ്റ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും പതിവായി ഫോളോ ചെയ്തിരുന്ന മക്കൾ കൊറിയയിലേക്ക് പോകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് പിതാവ് ചേതൻ കുമാർ പോലീസിനോട് പറഞ്ഞു.
സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം;അമ്മാവൻ യുവതിയുടെ കൈപ്പത്തി വെട്ടി മാറ്റി
സ്കൂട്ടർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന് പിന്നാലെ യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടി മാറ്റിയതായി പരാതി.
ബിഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ജൻ സുരാജ് പാർട്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുകയാണെന്ന് വിമർശിച്ച കോടതി, മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചു
കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎന്‍എ ഫലം പുറത്ത്
കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരണം. ഡിഎന്‍എ ഫലത്തിലാണ് മൃതദേഹം ലാമയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. നവംബര്‍ 30ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരുമാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ ഫലം ലഭിച്ചത്. മകന് സാന്റോണ്‍ ലാമ കൊച്ചിയിലെത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി, പോലിസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ നിന്നും വലിയ തോതിലുള്ള അശ്രദ്ധ ഉണ്ടായെന്നും, അച്ഛന്റെ ജീവന് നഷ്ടപ്പെട്ടത് ഈ സംവിധാനങ്ങളുടെ പരാജയം മൂലമാണെന്നും സാന്ഡല് ലാമ പറഞ്ഞു. കൊല്‍ക്കത്തയില്‍ വേരുകളുള്ള ലാമ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബെംഗളൂരുവിലെത്തിയതാണ്. അതിനിടയിലാണ് കുവൈത്തിലേക്ക് ബിസിനസിനായി പോയത്. കുവൈത്തില്‍ നാല് റസ്റ്ററന്റുകളുടെ ഉടമയായിരുന്നു സൂരജ്. സെപ്റ്റംബര്‍ അഞ്ചിന് കുവൈത്തില്‍ വെച്ച് കുഴഞ്ഞുവീണു. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ജീവന് തിരിച്ചു കിട്ടിയെങ്കിലും ഓര്‍മ്മ പൂര്‍ണമായും മറഞ്ഞു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി കുവൈത്തില്‍നിന്ന് ഒക്ടോബര്‍ നാലിന് നാടുകടത്തുകയായിരുന്നു. ബെംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഓര്‍മ്മയില്ലാത്തയാളെ അയക്കുന്നത് കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് മകന് സാന്റോണ്‍ ലാമ കേരളത്തിലെത്തുകയും പിതാവിനായി തിരച്ചില്‍ നടത്തുന്നതും വാര്‍ത്തകളായിരുന്നു. കളമശ്ശേരിയില്‍ വെച്ച് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ട ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് വീണ്ടും കാണാതാവുകയായിരുന്നു. ഇത് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഗുരുതരമായ വീഴ്ചയാണെന്ന് മകന് ആരോപിക്കുന്നു. നാല് മാസത്തോളമായി തന്റെ അച്ഛനെ തിരഞ്ഞു നടന്ന മകന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്കിയതുള്പ്പെടെയുള്ള വലിയ നിയമപോരാട്ടമാണ് നടത്തിയത്. മൃതദേഹം ഇപ്പോള്‍ തിരിച്ചറിഞ്ഞെങ്കിലും അന്ത്യകര്‍മ്മങ്ങളെക്കുറിച്ച് കുടുംബം കടുത്ത മാനസിക വിഷമത്തിലാണ്. മൃതദേഹം ഏറെക്കുറെ ജീര്‍ണ്ണിച്ച അവസ്ഥയിലായതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ കേരളത്തില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ.
ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സൂപ്പര്‍താരം വിജയ്ക്ക് തിരിച്ചടി. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം മറച്ചുവെച്ചെന്നാ രോപിച്ച് ആദായനികുതി വകുപ്പ് ചുമത്തിയ 1.50 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് നടന് വിജയ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി വെള്ളിയാഴ്ച കോടതി തള്ളി. ഈ സാമ്പത്തിക വര്‍ഷത്തില്‍ വിജയ് 15 കോടി രൂപയുടെ അധിക വരുമാനം നേടിയെന്നും അത് കൃത്യമായി വെളിപ്പെടുത്തിയില്ലെന്നാണ് ആദായനി കുതി വകുപ്പിന്റെ കണ്ടെത്തല്‍. 2015 സെപ്റ്റംബറില്‍ വിജയിയുടെ വസതിയില്‍ നടന്ന ആദായനികുതി പരിശോധനയെത്തുടര്‍ന്നാണ് ഈ പിഴ ചുമത്തിയത്. പിഴ ഉത്തരവിനെതിരെ 2022-ലാണ് വിജയ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം ഹര്‍ജിയില്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റിവെച്ച ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി വെള്ളിയാഴ്ച വിധി പ്രസ്താവിച്ചു. ഹര്‍ജി തള്ളിയ കോടതി, സമയപരിധി ഒഴികെയുള്ള മറ്റ് കാരണങ്ങള്‍ ഉന്നയിച്ച് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ വിജയിക്ക് അനുമതി നല്കി. 2015 സെപ്റ്റംബറില്‍ വിജയ്യുടെ വസതിയില്‍ നടന്ന ആദായനികുതി പരിശോധനയില്‍ നിന്നാണ് ഈ കേസിന്റെ തുടക്കം. 2017 ഡിസംബറില്‍ അസസ്മെന്റ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയും 2018 ഡിസംബറില്‍ പിഴ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ അസസ്മെന്റിനെ വിജയ് ഇന്‍കം ടാക്സ് കമ്മീഷണര്‍ക്ക് (അപ്പീല്‍) മുമ്പാകെ ചോദ്യം ചെയ്യുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ വകുപ്പ് ഐടിഎടിയില്‍ നല്കിയ അപ്പീലിലാണ് വിധി വന്നത്.
സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി; മുന്നോട്ട് തന്നെ, ജോലി സമയം കൂട്ടുന്നതും അംഗീകരിച്ച് സംഘടനകള്‍
ആഴ്ചയിൽ 5 പ്രവർത്തി ദിനം സർവ്വീസ് സംഘടനകൾ അംഗീകരിക്കുകയായിരുന്നു യോഗം. പ്രവർത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. എന്നാൽ പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്നും അവധി വെട്ടിച്ചുരുക്കാനാകില്ലെന്നും സംഘടനാ പ്രതിനിധികൾ
മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിന്റെ ആകാശത്ത് ഒരേസമയം നാല് ചന്ദ്രന്മാർ പ്രത്യക്ഷപ്പെട്ടത് ലോകമെമ്പാടുമുള്ള ജനങ്ങളെ അമ്പരപ്പിച്ചു. 'പാരാസെലീൻ' എന്ന അപൂർവ പ്രകൃതി പ്രതിഭാസമാണ് ഈ വിസ്മയ കാഴ്ചയ്ക്ക് പിന്നിലെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. ഈ അപൂർവ ദൃശ്യങ്ങൾ നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ശൈത്യകാലത്ത് സാധാരണയായി സംഭവിക്കുന്ന പാരാസെലീൻ പ്രതിഭാസം, ഒരൊറ്റ ചന്ദ്രൻ ഒന്നിലധികം ചന്ദ്രന്മാരായി ദൃശ്യമാകുന്നതിന് കാരണമാകുന്നു. റഷ്യയിൽ നിലവിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, അന്തരീക്ഷത്തിലെ ജലാംശം തണുത്തുറഞ്ഞ് നേർത്ത ഐസ് ക്രിസ്റ്റലുകളായി മാറിയിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയാത്ത ഷഡ്ഭുജാകൃതിയിലുള്ള ഈ ഐസ് ക്രിസ്റ്റലുകളിലൂടെ ചന്ദ്രരശ്മികൾ കടന്നുപോകുമ്പോഴാണ് പാരാസെലീൻ സംഭവിക്കുന്നത്. ഐസ് ക്രിസ്റ്റലുകളുടെ കോണുകൾക്കനുസരിച്ച് പ്രകാശത്തെ വളയ്ക്കുന്നതിലൂടെ, യഥാർത്ഥ ചന്ദ്രന് സമീപം, അതേ ഉയരത്തിൽ ചന്ദ്രനെപ്പോലെ തിളങ്ങുന്ന ഒന്നോ അതിലധികമോ ബിന്ദുക്കൾ രൂപപ്പെടുന്നു. ഇതാണ് യഥാർത്ഥ ചന്ദ്രനോടൊപ്പം മറ്റ് ചന്ദ്രന്മാരെയും കാണാൻ സാധിക്കുന്നതിന് പിന്നിലെ കാരണം. ഇത്തരം പ്രതിഭാസങ്ങളിൽ സാധാരണയായി രണ്ട് ചന്ദ്രന്മാരെയാണ് കാണാറുള്ളതെങ്കിലും, ചിലപ്പോൾ ഒന്നിൽ കൂടുതൽ ചന്ദ്രന്മാരും ദൃശ്യമാകാം. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമാനമായ കാരണങ്ങളാൽ റഷ്യക്കാർക്ക് രാവിലെ രണ്ട് സൂര്യന്മാരെയും കാണാൻ കഴിഞ്ഞിരുന്നു. സെന്റ് പീറ്റേഴ്സ്ബർഗിൽ നാല് ചന്ദ്രന്മാർ പ്രത്യക്ഷപ്പെട്ട ഈ സംഭവം, പ്രകൃതിയിലെ വിസ്മയകരമായ പ്രതിഭാസങ്ങളെക്കുറിച്ചുള്ള കൗതുകം വർദ്ധിപ്പിക്കുന്ന ഒന്നായി മാറി.
പച്ചക്കറി കഴിക്കാത്തവരും ചോദിച്ചു വാങ്ങി കഴിക്കും ഈ സ്പെഷ്യൽ പൊട്ടറ്റോ കുറുമ
ഉരുളക്കിഴങ്ങ് കുറുമ ആവശ്യമായ സാധനങ്ങൾ ഉരുളക്കിഴങ്ങ് – 4 (മീഡിയം വലിപ്പം) കശുവണ്ടി പരിപ്പ് – 15
തിരുവനന്തപുരം: മണിയന്‍പിള്ള രാജുവിന്റെ കാറും രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്കും ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് പരിക്കേറ്റ ബൈക്ക് യാത്രക്കാരായ യുവാക്കള്‍. രാജുവിന്റെ കാര്‍ വേഗത്തില്‍ വന്ന് ബൈക്കിലിടിക്കുകയായിരുന്നുവെന്നും തങ്ങള്‍ തെറിച്ചുവീണെന്നും പരിക്കേറ്റ നിദേവ് പറഞ്ഞു. കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നതിന്റെ ലൈറ്റ് കണ്ടിരുന്നു. അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ അവിടെ എത്തിയിട്ടും കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നുവെന്നും നിദേവ് പറഞ്ഞു. അപകടശേഷം കാര്‍ ബൈക്ക് നിരക്കികൊണ്ടുപോയി. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും നിദേവ് പറഞ്ഞു. രാത്രി അസൈന്മെന്റ് വാങ്ങുന്നതിനായാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ പിജിയില്‍ താമസിക്കുന്ന സുഹൃത്തിന്റെ അടുത്തേക്ക് പോയത്. തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കവടിയാര്‍, വഴുതക്കാട് വഴിയാണ് തിരിച്ചുവന്നത്. ഇതിനിടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ച് കാര്‍ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. കാലുകള്‍ ഒടിഞ്ഞ നിദേവ് എന്ന യുവാവിന് ശസ്ത്രക്രിയ നടത്തി. സൂരജ് എന്ന യുവാവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് നിദേവ്. ഇടിച്ചശേഷം രാജു കാര്‍ നിര്‍ത്താതെ പോയെന്ന് പരിക്കേറ്റ സൂരജ് പറഞ്ഞു. കുറെ നേരം റോഡില്‍ കിടന്നുവെന്നും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പരിക്കേറ്റ സൂരജ് പറഞ്ഞു. ഐടിഐ വിദ്യാര്‍ത്ഥിയാണ് സൂരജ്. അതേ സമയം അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നടന്റെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇന്‍ഡിക്കേറ്ററിട്ട് തിരിയുന്നതായും അതിവേഗതയില്‍ വരുന്ന ബൈക്ക് കാറില്‍ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ തങ്ങളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയെന്നാണ് യുവാക്കളുടെ മൊഴി. വാഹനാപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയെന്ന കേസില്‍ നടന് മണിയന് പിള്ള രാജുവിനെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തന് ശേഷം കാര്‍ നിര്‍ത്താതെ പോയെന്ന ആരോപണം മണിയന് പിള്ള ശരിവെച്ചിട്ടുണ്ട്. ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിന് ശേഷം ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മ്യൂസിയം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നടനെ വൈദ്യുപരിശോധനയ്ക്ക് വിധേയമാക്കി. നടന് പിന്നാലെ ജാമ്യം ലഭിക്കുകയും ചെയ്തു. താനാണ് കാറോടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ച മണിയന് പിള്ള രാജു ബൈക്ക് കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന വാദമാണ് ഉയര്‍ത്തുന്നത്. സിസിടിയില്‍ ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. കാര്‍ നിര്‍ത്താതെ പോയത് ഭയപ്പെട്ടത് കൊണ്ടാണ് താന്‍ രോഗിയാണെന്നും മണിയന് പിള്ള പറഞ്ഞു. പോലീസിനെ വിളിച്ച് രാവിലെ വരാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാത്രി മണിയന് പിള്ള രാജുവിനെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അതേസമയം, ബൈക്കാണ് കാറിലിടിച്ചതെന്നും ഭയം കൊണ്ടാണ് നിര്‍ത്താതെ പോയതെന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനാല്‍ താന്‍ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുമെന്നും നടന് വ്യക്തമാക്കി. 'സിസിടിവി ദൃശ്യങ്ങള്‍ ഞാന്‍ കണ്ടു. ഞാന്‍ ഈ അപകടത്തില്‍ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവര്‍ ഇല്ല. ദീര്‍ഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. ഞാന്‍ പതിയെ ആണ് വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്. ഒരു അവാര്‍ഡ് ചടങ്ങിന് പോയിട്ട് തിരികെ വരികയായിരുന്നു. വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്. ക്ലബ്ബില്‍ നിന്ന് ഇറങ്ങിയപ്പോള്‍ റോഡ് ശൂന്യമായിരുന്നു. പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല. ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കില്‍ ഞാന്‍ തെറ്റുകാരനായേനെ. വണ്ടി തട്ടിയപ്പോള്‍ ഞാന്‍ ആകെ പേടിച്ചുപോയി. ഇറങ്ങാന്‍ പറ്റിയില്ല. ഉടനെ ഞാന്‍ ക്ലബ്ബില്‍ വിളിച്ച് പറഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞു. വീട്ടില്‍ ആരുമില്ല രാവിലെ എത്താമെന്ന് ഞാന്‍ അവരെ അറിയിച്ചു. അപകടത്തില്‍പ്പെട്ട കുട്ടികള്‍ വേഗം രക്ഷപ്പെടട്ടെ. അവരെ പോയി കാണണം. ബൈക്കിനും കാറിനും നല്ല ചെലവ് വരും. അവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല' മണിയന് പിള്ള രാജു പറഞ്ഞു. അപകടത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണുണ്ടായത്. അപകടമുണ്ടാക്കിയ വാഹനം മണിയന്‍പിള്ള രാജുവിന്റേതാണെന്ന് വ്യക്തമായിട്ടും രാത്രി തന്നെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയമാക്കിയില്ല. 12 മണിക്കൂറിനുശേഷമാണ് മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതും. സംഭവത്തില്‍ പൊലീസ് അട്ടിമറിയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ട്രിവാന്‍ഡ്രം ക്ലബ് റോഡില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിവരുന്ന കാര്‍ യുവാക്കളുടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ അപകടമുണ്ടാക്കിയ മണിയന്‍പിള്ള രാജുവിന്റെ വോള്‍വോ കാര്‍ ടെന്നീസ് ക്ലബ്ബിന്റെ പിന്‍ഭാഗത്തുനിന്നും പൊലീസ് കണ്ടെത്തി. കാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മണിയന്‍പിള്ള രാജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ച നിലയിൽ, മൃതദേഹം കേബിളിൽ തൂങ്ങിയ നിലയിൽ
കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി; ഹെയ്സല്‍വുഡും ലോകകപ്പ് കളിക്കില്ല
സിഡ്നി: ട്വന്റി-20 ലോകകപ്പ് നാളെ തുടങ്ങാനിരിക്കെ മുന്‍ ചാംപ്യന്മാരായ ഓസ്ട്രേലിയക്ക് വീണ്ടും കനത്ത അടി. പാറ്റ് കമ്മിന്‍സിനു പിന്നാലെ ജോഷ് ഹെയ്സല്‍വുഡും ലോകകപ്പ് ടീമില്‍ നിന്നു പുറത്ത്. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെയും പിന്മാറ്റം. ഇതോടെ രണ്ട് സുപ്രധാന പേസര്‍മാരുടെ സേവനം ഓസീസിനു നഷ്ടമാകും. ഹെയ്സല്‍വുഡിന്റെ പകരക്കാരനെ ഓസീസ് പ്രഖ്യാപിച്ചിട്ടില്ല. ആദ്യ മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത് ഹെയ്സല്‍വുഡിന് ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ. അതിനാല്‍ തന്നെ താരത്തെ 15 അംഗ ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപോര്‍ട്ട് അനുസരിച്ച് താരത്തിനു ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്നു വ്യക്തമായെന്നു ക്രിക്കറ്റ് ഓസീസ് അറിയിച്ചു. സൂപ്പര്‍ എട്ട് ഘട്ടമാകുമ്പോഴേക്കും ഹെയ്സല്‍വുഡിനു ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ അത്ര വേഗത്തില്‍ അദ്ദേഹത്തിനു തിരിച്ചെത്താന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ ഫിറ്റ്നസ് അതിവേഗം വീണ്ടെടുക്കാനുള്ള ശ്രമം കൂടുതല്‍ അപകടമാകുമെന്നു കണ്ടതിനാല്‍ ഹെയ്സല്‍വുഡിനെ ടീമില്‍ നിന്നു ഒഴിവാക്കാന്‍ തീരുമാനിച്ചു. പെട്ടെന്നു ഒരു താരത്തെ ഞങ്ങള്‍ പകരക്കാരനായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല- ദേശീയ ടീം സെലക്ടര്‍ ടോണി ഡോഡ്മെയ്ഡ് വ്യക്തമാക്കി. ലോകകപ്പ് തുടങ്ങാനിരിക്കെ തിരിച്ചടികളുടെ ഘോഷയാത്ര തന്നെയാണ് ഓസീസിനു നേരിടേണ്ടി വരുന്നത്. പാറ്റ് കമ്മിന്‍സ് നേരത്തെ തന്നെ പരിക്കേറ്റ് കളിക്കില്ലെന്നു ഉറപ്പായിരുന്നു. പിന്നാലെ ഹെയ്സല്‍വുഡും പുറത്തായി. ലോകകപ്പിനു മുന്നോടിയായി നടന്ന ട്വന്റി-20 പരമ്പരയില്‍ പാകിസ്ഥാനോട് 3-0ത്തിന്റെ വൈറ്റ് വാഷ് തോല്‍വി നേരിട്ടാണ് അവര്‍ വന്നത്. നെതര്‍ലന്‍ഡ്സുമായി നടക്കേണ്ട സന്നാഹ മല്‍സരം മഴയെ തുടര്‍ന്നു അവര്‍ക്ക് കളിക്കാനും സാധിച്ചില്ല. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡ്, ഒമാന്‍, ശ്രീലങ്ക, സിംബാബ്വെ ടീമുകളുമായായാണ് ഓസ്ട്രേലിയ മല്‍സരിക്കുന്നത്. ഈ മാസം 11നു അയര്‍ലന്‍ഡുമായാണ് അവരുടെ ആദ്യ പോരാട്ടം. 13ന് സിംബാബ്വെ, 16ന് ശ്രീലങ്ക, 20നു ഒമാന്‍ ടീമുകളുമായും ഓസീസ് മല്‍സരിക്കും.
ഭിന്നശേഷിയുള്ള സ്ത്രീകള്‍ക്കൊപ്പം ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് ജീത് അദാനിയും ദിവയും
സമൂഹത്തിന് മാതൃകയാകുന്ന രീതിയില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയുടെ മകന് ജീത് അദാനിയും ഭാര്യ ദിവ അദാനിയും. ഭിന്നശേഷിയുള്ള 500 സ്ത്രീകളെ (divyang women) പിന്തുണച്ചാണ് വിവാഹ വാര്‍ഷികം അര്‍ത്ഥവത്താക്കിയത്. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച 'അദാനി മംഗള്‍ സേവ' (Adani Mangal Seva) എന്ന പദ്ധതിയിലൂടെയാണ് ശാരീരിക പരിമിതികളുള്ള
പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്ന് ജനുവരി 26ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കരുവന്നൂര്‍ തട്ടിപ്പ്: രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ഏറെ വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും ഭാര്യമാരായ ജിത ഭാസ്കര്‍, ശ്രീലത എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. ബാങ്ക് മുന്‍ സെക്രട്ടറിയും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന ടി.ആര്. സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സഹകരണ വകുപ്പിന്റെ പരിശോധനയില്‍ തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കിയാണ് പോലീസ് ആദ്യം കേസെടുത്തത്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസില്‍ ആകെ 31 പ്രതികളാണുള്ളത്. ഇതില്‍ ബാങ്ക് സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, മാനേജര്‍ ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സ്, ജില്‍സിന്റെ ഭാര്യ എന്നിവര്‍ ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികളാണ്. വിവിധ കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളായ 26 പേരും കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. ഇതില്‍ ഒന്നിലേറെ തവണ അംഗങ്ങളായവരും നിലവില്‍ മരിച്ചുപോയവരും ഉള്‍പ്പെടുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി കൂടുതല്‍ വ്യക്തമായത്.
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് നൽകാന് ഇഡി, സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും
അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉണ്ണികൃഷ്ണൻ പോറ്റിയോടെ ഇഡി ആവശ്യപ്പെടും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു.
ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ പ്രതികരിച്ച് മണിയൻപിള്ള രാജു
2026 ല്‍ രാജ്യത്ത് ശമ്പളം കൂടും; ഏറ്റവും കൂടുതല്‍ വര്‍ധന ഈ മേഖലകളിലെന്ന് റിപ്പോര്‍ട്ട്
ബെംഗളൂരു: 2026 ല്‍ രാജ്യത്തെ തൊഴില്‍ മേഖലയിലുടനീളം ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. നിയമനങ്ങളില്‍ നിരവധി ആഗോള വിപണികള്‍ ജാഗ്രത പുലര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്നതിനാല്‍, ഇന്ത്യ സ്ഥിരതയും ആക്കം കൂട്ടുന്നതും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യവസായങ്ങളിലുടനീളമുള്ള പൊതുവായ വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ 8% നും 12% നും ഇടയില്‍ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചാടിക്കളിച്ച് സ്വര്‍ണം.. വെള്ളിയിലേക്ക് കൂട്ടത്തോടെ
6,000 രൂപയുടെ ഇടിവ്! സ്വർണവില കുത്തനെ താഴേക്കോ? ആശങ്കയിൽ നിക്ഷേപകർ
. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു.
കാഞ്ഞിരപ്പള്ളി: ഇടുങ്ങിയ പാത, റോഡിന് ഇരുവശവും കണ്ടംചെയ്ത് പൊളിക്കാനിട്ടിരിക്കുന്ന വാഹനങ്ങള്‍, കൂടാതെ ആക്രിമാലിന്യങ്ങളും അനധികൃത കൈയേറ്റങ്ങളും. ഇതിനൊപ്പം കൂനിന്മേല് കുരുവെന്നപോലെ കലുങ്കു നിര്‍മാണവും കൂടിയായപ്പോള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് ദേശീയപാത 183ലെ പൂതക്കുഴി ഭാഗം. കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശം പൊളിച്ചിട്ടതോടെ ഈ ഭാഗത്ത് വന്‍ ഗതാഗതക്കുരുക്കാണ് ദിവസവും അനുഭവപ്പെടുന്നത്. നിലവില്‍ കലുങ്ക് നിര്‍മാണം നടക്കുന്ന ഭാഗത്ത് ഒരു വശത്തുകൂടിയാണ് ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. പലപ്പോഴും കുരുക്ക് ഇരുപത്താറാംമൈൽ മുതൽ പേട്ടക്കവലവരെ നീളാറുണ്ട്. എരുമേലി ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകൾ പലപ്പോഴും പട്ടിമറ്റം-മണ്ണാറക്കയം വഴിയാണ് സർവീസ് നടത്തുന്നത്. എരുമേലിയിൽനിന്ന് ഇരുപത്താറാംമൈലിൽ ഇറങ്ങി കോളജിലേക്കും മറ്റും പോകേണ്ട വിദ്യാർഥികളടക്കമുള്ള യാത്രക്കാരും ഇതുമൂലം വലയുകയാണ്. റോഡില്‍ ഇരുപത്താറാംമൈല്‍ മുതല്‍ റാണി ആശുപത്രിപ്പടിവരെയുള്ള പല ഭാഗങ്ങളിലായി പാതയോരത്ത് പഴയ വാഹനങ്ങള്‍ കൊണ്ടുവന്ന് നാളുകളായി പൊളിക്കാൻ ഇട്ടിരിക്കുകയാണ്. റോഡിന് ഇരുവശവും തള്ളിയിരിക്കുന്ന ആക്രി… The post കണ്ടംചെയ്ത വാഹനങ്ങളും ആക്രി മാലിന്യങ്ങളും; ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി എരുമേലി പൂതക്കുഴിറോഡ് appeared first on RashtraDeepika .
കളമശ്ശേരിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ പരിശോധനാഫലം പുറത്ത്
കളമശ്ശേരിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റില്‍ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെത് തന്നെ.ഡിഎന്‍എ പരിശോധനാഫലത്തിലാണ് സ്ഥിരീകരണം. രണ്ട് മാസത്തിനുശേഷമാണ് ഡിഎൻഎ പരിശോധന ഫലം പുറത്തുവരുന്നത്. റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചു.
ചെന്നൈ: ആദായ നികുതി വകുപ്പ് നടൻ വിജയ്ക്ക് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. 2015-16 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിനാണ് താരത്തിന് ഈ പിഴ ചുമത്തിയത്. 'പുലി' സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലമായി പണമായി നേരിട്ട് കൈപ്പറ്റിയ 4.93 കോടി രൂപ വരുമാനത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 16 കോടി രൂപ ചെക്ക് ആയി വാങ്ങിയതായാണ് വിജയ് തന്റെ പ്രതിഫലമായി കാണിച്ചിരുന്നത്. നടൻ സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലെന്നും, 2015-ൽ നടന്ന റെയ്ഡിന് ശേഷമാണ് 15 കോടി രൂപയ്ക്ക് നികുതി അടയ്ക്കാൻ തയ്യാറായതെന്നും ആദായ നികുതി വകുപ്പ് വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. 2015-ൽ വിജയ്യുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതിനെ തുടർന്നാണ് 2022-ൽ 1.5 കോടി രൂപ പിഴ ചുമത്തിയത്. 2019 ജൂണിന് മുൻപ് നടപടി സ്വീകരിക്കേണ്ടിയിരുന്നു എന്നായിരുന്നു പിഴ ചുമത്തിയതിനെതിരെയുള്ള വിജയ്യുടെ പ്രധാന വാദം. 2022-ൽ വിജയ് നൽകിയ ഹർജി കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതിന് മുൻപ് പരിഗണിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് കേസ് വീണ്ടും ഹൈക്കോടതി ലിസ്റ്റ് ചെയ്തത്. അന്ന് നായകന്റെ വീട്ടിലെ റെയ്ഡ് കാരണം പടം ഇറങ്ങാതെ ഫാൻസുകാർ ഉച്ച വരെയാണ് കാത്തിരുന്നത് എന്നിട്ടും സിനിമ ഇറങ്ങിയപ്പോൾ നിരാശയായിരുന്നു ഫലം. ഹർജി തള്ളിയതോടെ, 1.5 കോടി രൂപ പിഴ അടയ്ക്കണമെന്ന ആദായ നികുതി വകുപ്പിന്റെ നിർദേശം നിയമപരമായി നിലനിൽക്കുകയാണ്. ഈ വിധിക്ക് പിന്നാലെ ഡിഎംകെ, ബിജെപി ഐടി ഹാൻഡിലുകൾ വിജയ്യെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 2015-ൽ വിജയ്യുടെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് നികുതി വെട്ടിപ്പിന്റെ നിർണ്ണായക രേഖകൾ ലഭിച്ചത്. പരിശോധനയ്ക്ക് ശേഷമാണ് 15 കോടി രൂപയ്ക്ക് നികുതി അടയ്ക്കാൻ താരം സമ്മതിച്ചതെന്നും, അല്ലാതെ സ്വമേധയാ വരുമാനം വെളിപ്പെടുത്തിയിരുന്നില്ലെന്നും അധികൃതർ കോടതിയെ ബോധിപ്പിച്ചു. പരിശോധനയിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ 2022-ലാണ് താരത്തിന് 1.5 കോടി രൂപ പിഴ ചുമത്തിയത്. പിഴ ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു വിജയ്യുടെ അഭിഭാഷകന്റെ വാദം. 2019 ജൂണിന് മുൻപ് പൂർത്തിയാക്കേണ്ട നടപടികൾ 2022-ൽ നടപ്പിലാക്കിയത് കാലതാമസം വരുത്തിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിഗണിച്ച കോടതി ഈ വാദം അംഗീകരിച്ചില്ല. കൃത്യമായ വരുമാനം വെളിപ്പെടുത്താത്ത പക്ഷം പിഴ ഈടാക്കാൻ വകുപ്പിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2022-ൽ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ വർഷം ഡിസംബറിലും ഈ വർഷം ജനുവരിയിലുമായി നടന്ന വിശദമായ വാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിധി പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്. തന്റെ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം' (TVK) വഴി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്ന വിജയ്യെ പരിഹസിച്ച് ഡിഎംകെ, ബിജെപി ഐടി സെല്ലുകൾ രംഗത്തെത്തി. നികുതി വെട്ടിക്കുന്നവരാണോ ജനങ്ങളെ നയിക്കാൻ വരുന്നത് എന്ന തരത്തിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കോടതി വിധി തിരിച്ചടിയായതോടെ 1.5 കോടി രൂപ പിഴയായി അടയ്ക്കാൻ വിജയ് നിർബന്ധിതനാകും. ഈ വിധിയിൽ അപ്പീൽ നൽകുമോ അതോ പിഴയടച്ച് കേസ് അവസാനിപ്പിക്കുമോ എന്നാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
തിരുവല്ല: തിരുവല്ലയിലെ മഞ്ഞാടിയില്‍ ഗുണ്ടാ പിരിവ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പാ ജീവനക്കാരിയെ സംഘം ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്ന് പരാതി. കാപ്പാ കേസ് പ്രതിയായ മരണ സുബിന് എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടറും മറ്റ് അഞ്ചുപേരും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. കഴിഞ്ഞ ഒന്നിന് വൈകിട്ട് 3.30 നു ആയിരുന്നു സംഭവം നടന്നത്. സ്ഥാപനം നടത്തുന്ന യുവതിയെ മര്‍ദ്ദിച്ചു. സ്പായില്‍ എത്തിയ യുവാവിനെയും ജീവനക്കാരിയെയും ബലമായി റൂമില്‍ കയറ്റി മെത്തയില്‍ കിടത്തി സംഘം വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സുബിന് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. ഇവര്‍ റിമാന്‍ഡില്‍ ആണ്. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍, സ്പായില്‍ നിന്നും 2500 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്ത ശേഷമാണ് മടങ്ങിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. സ്പായില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പോലീസ് വെട്ടിലായി. തിരുവല്ല നഗരത്തില്‍ നിരവധി സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ചില പോലീസുകാര്‍ പതിവായി എത്തി പാടി വാങ്ങുന്നുണ്ട് . രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ അടക്കം ഇവിടെ പിരിവു നടത്തുന്നു എന്നാണ് വിവരം. ഇത് സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകര്‍ എസ് പിയെ അടക്കം ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. സ്പായിലേക്കു കടന്നു വരുന്ന ഗുണ്ടാസംഘം സ്ത്രീകളെ അപമാനിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം ആണ്. പണം ചോദിച്ചാണ് ഇവര്‍ വന്നത്. വന്ന പാടെ നടത്തിപ്പുകാരിയോട്ഇവര്‍ പണം ചോദിച്ചു. വിസമ്മതിച്ചപ്പോള്‍ വലിച്ചു തോട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ട് പോയി സ്പാ ബെഡിലേക്കു തള്ളി ഇടുകയും കഴുത്തില്‍ കത്തി വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പറയുന്നു. സ്പായില്‍ വന്ന മറ്റൊരു കസ്റ്റമറെയും സ്ഥാപനം ഉടമയെയും ഒരുമിച്ചു കിടത്തി ഫോട്ടോ എടുത്തുവെന്നും പരാതിയില്‍ പറയുന്നു.വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി.കസ്റ്റമറെയും ഉപദ്രവിച്ചു. 6 പ്രതികളാണ് കേസില്‍ ഉള്ളത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വിവാഹിതയായ സ്ത്രീയുടെ പരാതി നിയമപരമായി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി സുപ്രധാനമായി വിധിച്ചു. ബലാത്സംഗം തടയാൻ കൊണ്ടുവന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും, യഥാർത്ഥ ബലാത്സംഗ കേസുകൾ വിചാരണക്കോടതികൾ വ്യക്തമായി തിരിച്ചറിയണമെന്നും കോടതി ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഡിലെ ഒരു വനിതാ അഭിഭാഷക സഹപ്രവർത്തകനെതിരെ നൽകിയ ബലാത്സംഗ പരാതി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ സാഹചര്യങ്ങളും […] The post വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി നിലനിൽക്കില്ല: സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ് appeared first on ഇവാർത്ത | Evartha .
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ മകനെ ഡ്യൂട്ടിയിലിരിക്കെ കാണാതായതായി അമ്മ
ഭുവനേശ്വർ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കാണാതായതായി പരാതി. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ കേസ്പുർ സ്വദേശിയായ സർത്തക് മഹാപത്രയെയാണ് കാണാതായത്. ഫെബ്രുവരി മൂന്നിന് മൗറീഷ്യസിനടുത്ത് കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ കാണാതായെന്നാണു വിവരം. 2025 ജൂലൈ മുതൽ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്ന് സിങ്കപുർ വഴി ചൈനയിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ എന്നാണ് സർത്തകിന്റെ അമ്മ രശ്മിത മഹാപത്ര പറയുന്നത്. പ്രശ്നത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും അമ്മ രശ്മിത പറഞ്ഞു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയം ടാഗ് ചെയ്തുകൊണ്ടാണ് എക്സിൽ ഇവർ കുറിപ്പ് പങ്കുവച്ചത്. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും കപ്പലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. The post മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ മകനെ ഡ്യൂട്ടിയിലിരിക്കെ കാണാതായതായി അമ്മ appeared first on RashtraDeepika .
സിംപിളായി തയ്യാറാക്കാം ഇഡ്ഡലി കൊണ്ട് നാലുമണി സ്നാക്ക്
സിംപിളായി തയ്യാറാക്കാം ഇഡ്ഡലി കൊണ്ട് നാലുമണി സ്നാക്ക്
ഇന്നലെ രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വെച്ച് മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച സംഭവത്തിൽ പരാതിയുമായി പരിക്കേറ്റ യുവാക്കള്‍. രാജുവിന്റെ കാര്‍ വേഗത്തിൽ വന്ന് ബൈക്കിലിടിക്കുകയായിരുന്നുവെന്നും തങ്ങള്‍ തെറിച്ചുവീണെന്നും പരിക്കേറ്റ നിദേവ് പറഞ്ഞു. രാത്രി അസൈൻമെന്റ് വാങ്ങുന്നതിനായാണ് സുഹൃത്തിനൊപ്പം ബൈക്കിൽ പിജിയിൽ താമസിക്കുന്ന സുഹൃത്തിന്റെ അടുത്തേക്ക് പോയത്.
519-ാം പൊന്നാനി ആണ്ട് നേർച്ച സമാപിച്ചു
സമാപന ആത്മീയ സമ്മേളനം പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്വർണ്ണവും വെള്ളിയും കുത്തനെ താഴേക്ക്; ലാഭം കൊയ്യാൻ 'Buy on Dips' തന്ത്രം പയറ്റാം!
ഇന്ത്യൻ ചരക്ക് വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ വലിയ ഇടിവാണ് സംഭവിക്കുന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) വെള്ളി വിലയിൽ ഒരൊറ്റ ദിവസം കൊണ്ട് കിലോക്ക് 15,000 രൂപയുടെ വൻ ഇടിവാണ്(Silver and gold Price Slides) രേഖപ്പെടുത്തിയത്. സ്വർണ്ണവിലയാകട്ടെ പത്തു ഗ്രാമിന് 1.5 ലക്ഷം രൂപ എന്ന നിർണ്ണായക നിലവാരത്തിന് താഴെയെത്തി. വിപണിയിലെ ഈ അപ്രതീക്ഷിത
ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കൃത്രിമ ക്ഷാമം; ഇന്‍ഡിഗോയ്ക്കെതിരെ സി.സി.ഐ അന്വേഷണം
ന്യൂഡല്‍ഹി: വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്ത് കൃത്രിമമായി ടിക്കറ്റ് ക്ഷാമം സൃഷ്ടിക്കുകയും നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയാണ് (സി.സി.ഐ) അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഡിസംബറിലെ തിരക്കേറിയ സമയത്ത് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിലൂടെ കമ്പനി വിപണിയില്‍ മനഃപൂര്‍വ്വം സേവനക്ഷാമം ഉണ്ടാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഡിസംബര്‍ 3 മുതല്‍ 5 വരെയുള്ള മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം 2,507 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതിനുപുറമെ 1,852 സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇത് രാജ്യത്തുടനീളം മൂന്ന് ലക്ഷത്തോളം യാത്രക്കാരെയാണ് നേരിട്ട് ബാധിച്ചത്. തിരക്കേറിയ സമയത്ത് ഇത്രയധികം സര്‍വീസുകള്‍ മുടങ്ങിയതോടെ ടിക്കറ്റ് നിരക്കില്‍ അമിതമായ വര്‍ദ്ധനയുണ്ടായി. സേവനങ്ങളെ മനഃപൂര്‍വ്വം നിയന്ത്രിച്ചും അമിതവില ഈടാക്കിയും കമ്പനി നിയമലംഘനം നടത്തിയോ എന്നാണ് സി.സി.ഐ പരിശോധിക്കുന്നത്. ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വീസ് വിപണിയുടെ 60-61 ശതമാനവും ഇന്‍ഡിഗോയുടെ കൈവശമാണ്. ഈ വിപണി സ്വാധീനം ഉപയോഗിച്ച് മറ്റ് കമ്പനികളുമായുള്ള മത്സരങ്ങളെ അവഗണിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇന്‍ഡിഗോയ്ക്ക് സാധിക്കുന്നുണ്ടെന്ന് സി.സി.ഐ നിരീക്ഷിച്ചു. അന്വേഷണം 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്കി. ഇതേ കാലയളവിലെ പ്രവര്‍ത്തന പിഴവുകള്‍ക്ക് 2026 ജനുവരിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇന്‍ഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തിയിരുന്നു.
കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം ആറിന് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട് ഗവൺമെന്റ് സ്കൂളിന് സമീപമാണ് സംഭവം. കാറില്‍നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് കാര്‍ റോഡരികില്‍ നിർത്തി യാത്രക്കാർ ഇറങ്ങിയപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. തിടനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വില്പനയ്ക്കായി വച്ചിരുന്ന ഈ കാര്‍ വാങ്ങാന്‍ വന്നവര്‍ ഓടിച്ചുനോക്കാനായി പോകുന്ന വഴിക്കാണ് തീപിടിച്ചതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപടരാനുണ്ടായ സാഹചര്യം വ്യക്തമല്ല. The post കാറിൽ നിന്ന് പുക വരുന്നത് കണ്ട് ചാടിയിറങ്ങി; നിമിഷങ്ങൾക്കുള്ളിൽ കാർ അഗ്നിക്കിരയായി; രക്ഷപ്പെട്ട ആശ്വാസത്തിൽ യുവാക്കൾ appeared first on RashtraDeepika .
ഫോട്ടോയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യട്ടെയെന്ന് വിഡി സതീശൻ. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു പ്രാഥമിക കുറ്റപത്രം പോലും നൽകിയിട്ടില്ല. ശബരിമല സ്വർണക്കൊള്ള തെളിവ് ഇല്ലാതെ അവസാനിപ്പിക്കുമെന്നും വിഡി സതീശൻ
പഞ്ഞി പോലെയിരിക്കുന്ന പാൽ പുട്ട്
അരിപ്പൊടി- 2 കപ്പ് വെള്ളം- 2 കപ്പ് കാരറ്റ്- 2 പഞ്ചസാര- 4 ടേബിൾസ്പൂൺ പാൽപ്പൊടി- 4 ടേബിൾസ്പൂൺ

31 C