വിഎസ് അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നതിൽ നിലപാട് വ്യക്തമാക്കി മകൻ അരുൺകുമാർ. ഇക്കാര്യത്തിൽ പാർട്ടി നിലപാടിനൊപ്പമാണ് വിഎസിന്റെ കുടുംബമെന്നാണ് വിഎ അരുൺകുമാർ അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പുരസ്കാരം സംബന്ധിച്ച കത്ത് തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അരുൺകുമാർ പ്രതികരിച്ചത്. ഇതോടെ അന്തിമ തീരുമാനം പാർട്ടിയുടേതായി. വിഎസിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും
സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള പഠനമാണ് നടത്തേണ്ടത്. സ്ഥലം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം.
നേരത്തെ ആഗ്ര റോഡിലെ ഒരു സ്വകാര്യ സ്കൂളിൽ ജോലി ചെയ്തിരുന്ന അധ്യാപികയെ ഇവിടെ പഠിച്ചിരുന്ന വിദ്യാർഥി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അധ്യാപികയുടെ സഹോദരൻ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതൻ; 110 ദിനങ്ങൾക്ക് ശേഷം സ്വർണ്ണക്കൊള്ളയിലെ ഒന്നാം പ്രതിക്ക് ജാമ്യം
ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതൻ; 110 ദിനങ്ങൾക്ക് ശേഷം ശബരിമല സ്വർണ്ണക്കൊള്ളയിലെ ഒന്നാം പ്രതിക്ക് ജാമ്യം, എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് പോറ്റിക്ക് തുണയായി Sabarimala Gold Theft Case | Unnikrishnan Potty | Sabarimala
ആര്‍സിബിക്ക് രണ്ടാം ഡബ്ല്യുപിഎല്‍ കിരീടം
പാർലമെന്റ്റിൽ ബഹളത്തോട് ബഹളം! രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ പ്രധാനമന്ത്രി | PM Modi
പാർലമെന്റ്റിൽ ബഹളത്തോട് ബഹളം! രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ പ്രധാനമന്ത്രി, മോദിയുടെ പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
ഫോള്‍ഡബിള്‍ ഐഫോണ്‍; പുത്തന്‍ ഡിസൈന്‍ പുറത്ത് | Foldable iPhone
ആപ്പിളിന്റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ ഫോണിന്റെ കാര്യത്തില്‍ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്
എന്നുണ്ടാകും കുറ്റപത്രം? ശബരിമല സ്വർണക്കൊള്ളയിൽ SITക്ക് മെല്ലെപ്പോക്കോ?|Sabarimala Gold Theft Case
എന്നുണ്ടാകും കുറ്റപത്രം? ഇനിയും പ്രതികൾ പുറത്തിറങ്ങുമോ? ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്ക് മെല്ലെപ്പോക്കോ?
ഒൻപത് വലിയ രാജ്യങ്ങളുമായി വ്യാപാര കരാർ ഉണ്ടാക്കി: പ്രധാനമന്ത്രി രാജ്യസഭയിൽ | PM Modi
നമ്മുടെ രാജ്യത്തോട് ആരും ഡീലിന് തയാറാകാത്ത സാഹചര്യം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഒൻപത് വലിയ രാജ്യങ്ങളുമായി വ്യാപാര കരാർ ഉണ്ടാക്കി; പ്രധാനമന്ത്രി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് രാജീവ് ചന്ദ്രശേഖർ|Rajeev Chandrasekhar
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് രാജീവ് ചന്ദ്രശേഖർ, പോറ്റിയുടെ ജാമ്യത്തിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം
ശബരിമല കേസിലെ മേൽനോട്ടം കോടതിക്ക് തിരിച്ചടിയാകുമോ? Surgical Strike By Unnibalakrishnan
ശബരിമല സ്വർണ്ണക്കൊള്ള; ജസ്റ്റിസ് ബദറുദീൻ്റെ നിരീക്ഷണങ്ങൾ ശരിയാകുന്നോ? കേസിലെ മേൽനോട്ടം കോടതിക്ക് തിരിച്ചടിയാകുമോ?
കേരളത്തിൽ ഇനി ചന്ദനകൃഷി വ്യാപിക്കും; സുപ്രധാന നിയമ ഭേദഗതിക്ക് അംഗീകാരം
കേരളത്തിൽ ചന്ദനകൃഷിയുടെ കാലം വരുന്നു. പുതിയ നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം ലഭിച്ചു. ഇതോടെ ഇനി ഉടമകൾക്ക് ചന്ദനമരങ്ങൾ വിൽക്കുന്നതിന്റെ മുഴുവൻ തുകയും ലഭിക്കും.
ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സീമയും സുഹൃത്തായ വിജയനും പറശിനിക്കടവിലെ സമ്മർലാൻഡ് ഇൻ ലോഡ്ജിലെത്തിയത്. നേരത്തെയും ഇരുവരും വന്നിരുന്ന ലോഡ്ജാണ് ഇതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
റണ്‍മല കീഴടക്കി; വനിതാ പ്രീമിയര്‍ ലീഗ് കിരീടം ആര് സി ബിക്ക്
ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ആര് സി ബിയുടെ കിരീടധാരണം.
ബെംഗളൂരു: നഗരം വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൂടുതൽ ഗതാഗത സൗകര്യങ്ങളും മെച്ചപ്പെട്ട റോഡുകളും ഒക്കെയായി വികസനം മൂർധന്യത്തിൽ എത്തി നിൽക്കുകയാണ് ബെംഗളൂരുവിൽ. ഓരോ തവണയും നഗരത്തിന് കൂടുതൽ സൗകര്യങ്ങൾ നൽകുന്ന കാര്യങ്ങൾ പ്രഖ്യാപിക്കുമ്പോഴും ചോദ്യ ചിഹ്നമായി നിലകൊള്ളുന്ന ചില പദ്ധതികൾ, അല്ലെങ്കിൽ നിർമ്മിതകൾ ബെംഗളൂരു നഗരത്തിലും ഉണ്ടെന്നതാണ് സത്യം. ബെംഗളൂരു നിവാസികളെ ഇനി ട്രാഫിക് ബ്ലോക്ക് ഭയക്കേണ്ട;
ബെംഗളൂരു മെട്രോ: പുതുക്കിയ ടിക്കറ്റ് നിരക്ക് സ്ലാബുകൾ ഇങ്ങനെ
ബെംഗളൂരു മെട്രോയിലെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു. വിവിധ സ്ലാബുകളിൽ 1 രൂപ മുതൽ 5 രൂപ വരെ കൂടിയിട്ടുണ്ട്. ആദ്യത്തെ കിലോമീറ്റർ മുതൽക്ക് നിരക്ക് വ്യത്യാസമുണ്ട്.
ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
കോഴിക്കോട്: ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. മുക്കം സ്വദേശി ബാബുരാജാണ് അറസ്റ്റിലായത്. സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ പ്രാദേശികതലത്തില്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സത്യത്തെ മോദി ഭയപ്പെടുന്നു; പ്രധാന മന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി
പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളില്‍ മോദി പരിഭ്രാന്തനായിരിക്കുകയാണ്. നുണകളിലാണ് അദ്ദേഹം അഭയം പ്രാപിച്ചിരിക്കുന്നത്.
കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം
കേരള മീഡിയ അക്കാദമിക്ക് 31 കോടി 56 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ആസ്ഥാനമന്ദിരം കാക്കനാട് നിർമ്മിക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ചാണ് നിർമ്മാണം നടത്തുക.
ചൈനീസ് ഭാഷയില്‍ ജെ ആര് എഫ് കരസ്ഥമാക്കി മഅദിന്‍ അക്കാദമി വിദ്യാര്‍ഥി
പത്തു വര്‍ഷം മഅദിന്‍ ക്യാമ്പസിലെ മത-ഭൗതിക സമന്വയ പഠന കേന്ദ്രമായ സ്കൂള്‍ ഓഫ് എക്സലന്‍സില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് ഇപ്പോള്‍ ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പിജിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് ആഷിഖ്.
SSLC Exam: എസ്എസ്എൽസി പരീക്ഷാ ചോദ്യങ്ങൾക്ക് കടുപ്പമേറുമോ? പ്രചാരണങ്ങൾക്ക് മറുപടി നൽകി വി ശിവൻകുട്ടി
എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുതിയ പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തവണ പരീക്ഷാ ചോദ്യങ്ങൾ കഠിനമാകും എന്നുളള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പുതിയ ചോദ്യ മാതൃകകൾ കുട്ടികളെ പരിചയപ്പെടുത്തിയിട്ടുളളതാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പത്താം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന തരത്തിലുളള പ്രചാരണങ്ങളും ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ താല്പര്യം
ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവാര്‍ഡ് തുക മറ്റാര്‍ക്കെങ്കിലും കൊടുത്തോളൂ എന്ന് ദീപക് കുമാര്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കടയുടെ പേര് മാറ്റാനാവശ്യപ്പെട്ട് വയോധികനായ മുസ്ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്റങ് ദള്‍ പ്രവര്‍ത്തകരെ നേരിട്ട ജിം ഉടമ ദീപക് കുമാറിന് പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചു. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ചുകൊണ്ട് ജാര്‍ഖണ്ഡ് സര്‍ക്കാറാണ് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാല്‍, തനിക്ക് പണം വേണ്ടെന്നും അത് അര്‍ഹരായ മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നുമാണ് 42കാരനായ ദീപക് ആവശ്യപ്പെട്ടത്. ജാര്‍ഖണ്ഡ് ആരോഗ്യ മന്ത്രി ഡോ. ഇര്ഫാന് അന്‍സാരിയാണ് പാരിതോഷികം പ്രഖ്യാപിച്ചത് 'രണ്ട് ലക്ഷം രൂപ വലിയൊരു തുകയാണ്. എന്നാല്‍, മന്ത്രി ആ തുക ഏതെങ്കിലും ഭിന്നശേഷിക്കാര്‍ക്കോ അല്ലെങ്കില്‍ സഹായം ആവശ്യമുള്ള മറ്റേതെങ്കിലും നിര്‍ധനരായ ആളുകള്‍ക്കോ നല്കുകയാണെങ്കില് അത് അഭിനന്ദനാര്‍ഹമായിരിക്കും'-അദ്ദേഹം വ്യക്തമാക്കി. ജാര്‍ഖണ്ഡ് മന്ത്രി പാരിതോഷികം പ്രഖ്യാപിച്ച വിവരം സോഷ്യല്‍ മീഡിയ വഴിയാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജ്റങ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ ദീപക് കുമാറിനെതിരേ ഉത്തരാഖണ്ഡ് പോലിസ് കേസെടുത്തിരുന്നു. അക്രമികളുടെ പരാതിയില്‍ ദീപക്കിനും കൂടെയുണ്ടായിരുന്ന വിജയ് റാവത്തിനുമെതിരേയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ ഗൗരവ് കശ്യപ്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ കമല്‍ പാല് എന്നിവരുടെ പരാതിയിലാണ് കുമാറിനും റാവത്തിനുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത്. പ്രവര്‍ത്തകരെ ആക്രമിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി. ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ജനുവരി 26നായിരുന്നു സംഭവം. 70കാരനായ വകീല്‍ അഹ്മദ് എന്ന കച്ചവടക്കാരന്റെ ബാബാ സ്കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിങ്ങ് സെന്റര്‍ എന്ന കടയുടെ പേരിലെ 'ബാബാ' എന്ന പേര് മാറ്റണമെന്നായിരുന്നു ബജ്റങ് ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. ബാബാ എന്ന വാക്ക് മുസ്ലിംകള് ഉപയോഗിക്കേണ്ടതല്ലെന്നായിരുന്നു ഹിന്ദുത്വവാദികളുടെ വാദം. ഇക്കാര്യം പറഞ്ഞ് കടയിലെത്തിയ അക്രമികള്‍ അഹമ്മദിനെ ഭീഷണിപ്പെടുത്തി. ഈ സമയത്ത് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്റങ് ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു. ഇന്ത്യാ രാജ്യത്ത് മുസ്ലിംകള് രണ്ടാംകിട പൗരന്മാരാണോയെന്നും 30 വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ചോദിച്ചു. 'പേരാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്നം' എന്നുകൂടി ദീപക് ചോദിച്ചു. പിന്നാലെ ഏതാനും പേര് ദീപക്കിന്റെ ഭാഗത്തും ചേര്‍ന്നു. ഇതോടെ, ബജ്റംഗ്ദളുകാര്‍ പിന്തിരിയുകയായിരുന്നു.
മണിപ്പൂരിൽ വീണ്ടും അശാന്തി. കുക്കി എംഎൽഎമാർ സർക്കാരിന്റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന
പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയുടെ ഇരുചുണ്ടുകളും അറുത്തെടുത്തു
വിദ്യാർത്ഥിയുടെ പെരുമാറ്റത്തെക്കുറിച്ച് രക്ഷിതാക്കളുടെ യോഗത്തിൽ അധ്യാപിക പരാതിപ്പെട്ടിരുന്നു. ശല്യം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥിയുടെ മാതാവ് ഉറപ്പുനൽകിയെങ്കിലും മാറ്റമുണ്ടായില്ല.
ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറായി അമേരിക്കയും ഇറാനും
കൊച്ചി: പൂക്കാട്ടുപടി വയറോപ്സ് ജംഗ്ഷനിലെ ശ്രീ ഗോകുലം മൂവീസിന്റെ ഇൻഡോർ ചലച്ചിത്ര ചിത്രീകരണ സ്റ്റുഡിയോയുടെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 11:30ഓടെയുണ്ടായ അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ചിത്രീകരണത്തിന് ആവശ്യമായ ഡമ്മി ഉപകരണങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിച്ചിരുന്ന ഏകദേശം 500 ചതുരശ്രയടി വിസ്തീർണമുള്ള ഗോഡൗണിലാണ് തീ പടർന്നുപിടിച്ചത്. വിവരമറിഞ്ഞയുടൻ പട്ടിമറ്റം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
ആലപ്പുഴ: കലവൂരിലെ ആധാരമെഴുത്തുകാരിയും വെണ്ടറുമായ എസ്. ലളിത (61) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ മണ്ണഞ്ചേരി - അമ്പലമുക്ക് ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡ് എസ്.എൽ. പുരം ചിത്രശാലയിൽ താമസിക്കുന്ന ലളിതക്ക് ജീവൻ നഷ്ടമായത്. മാരാരിക്കുളം സബ്ബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ആധാരമെഴുത്തുകാരി കൂടിയായ ലളിത, പ്ലസ് ടു വിദ്യാർത്ഥിയായ മകന്റെ തണ്ണീർമുക്കത്തെ സ്കൂളിലേക്ക് പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്. ലളിത സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വടക്കുനിന്നെത്തിയ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ലളിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിങിലൂടെ 21130 പേര് ഇന്നുവരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്തായി. ഇതില്‍ 2804 പേര് എന്യൂമറേഷന് കാലഘട്ടത്തില്‍ മരണപ്പെട്ടവരും, 1039 പേര് വിദേശ പൗരത്വം സ്വീകരിച്ചവരും, 17287 പേര് താമസം മാറിയവരുമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ.രത്തന്‍ യു കേല്‍ക്കര്‍ വിശദമാക്കി. മതിയായ കാരണങ്ങളാല്‍ കൃത്യമായ പരിശോധനയിലൂടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിങ് തുടരുന്നതിനാല്‍ ഈ കണക്കില്‍ വ്യത്യാസം വരുമെന്നും ഹിയറിങ് വേളയില്‍ അനര്‍ഹരായി കണ്ടെത്തുന്നവര്‍ ഇനിയും ലിസ്റ്റില്‍ നിന്ന് പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിയമസഭ തിരഞ്ഞെടുപ്പിന് നിരീക്ഷകരെ തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കുള്ള പരിശീലനം ഡല്‍ഹിയില്‍ തുടങ്ങി. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു. ആകെ ആയിരത്തി നാനൂറ്റി നാല്പത്തി നാല് ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയോഗിച്ചത്. 714 പൊതു നിരീക്ഷകരെയും 233 പോലിസ് നിരീക്ഷകരെയും 497 തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും സംസ്ഥാനങ്ങളിലേക്ക് പോകും. എസ്ഐആര്‍ അടക്കമുള്ള വിഷയങ്ങള്‍ നിരീക്ഷകരോട് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഇതിനിടെ എസ്ഐആര്‍ മത ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. ഇതിനായി പുതിയ നിയമ നിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു.
ചട്ടം 20, 362 എന്നിവയുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.
രാ ഷ്ട്രീയ നേതാവും തമിഴ് സൂപ്പർതാരവുമായ വിജയുടെ അവസാന ചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ട 'ജനനായകൻ' സിനിമയുടെ റിലീസ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി.) സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിൽ വിജയ്ക്ക് പിന്തുണയുമായി തമിഴ് ചലച്ചിത്ര താരം സിലമ്പരസൻ എന്ന ചിമ്പു രംഗത്തെത്തി. തമിഴ് മാധ്യമമായ വികടന് നൽകിയ അഭിമുഖത്തിലാണ് ചിമ്പു തന്റെ നിലപാട് വ്യക്തമാക്കിയത്. ജനനായകൻ എന്ന ചിത്രത്തെയും വിജയ് എന്ന വ്യക്തിയെയും രണ്ടായി കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ചലച്ചിത്ര രംഗത്തുള്ള വിജയുടെ അവസാന ചിത്രമാണിത്. ചിത്രം പുറത്തിറങ്ങുന്നതിനായി നേരത്തേയും താൻ വിജയ്ക്ക് പിന്തുണ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നതായും ചിമ്പു ഓർമ്മിപ്പിച്ചു. തനിക്ക് രാഷ്ട്രീയം അറിയില്ലെന്നും അതിൽ വലിയ പരിചയമില്ലെന്നും ചിമ്പു കൂട്ടിച്ചേർത്തു. വിജയുടെ ഭാവി രാഷ്ട്രീയ ശ്രമങ്ങൾക്കും മുന്നോട്ടുള്ള യാത്രക്കും എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങൾ തുടരുകയാണ്. 'ജനനായകൻ' സിനിമയ്ക്ക് ഉടൻ യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരി 28-ന് റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സി.ബി.എഫ്.സി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. തുടർന്ന് കേസ് വീണ്ടും പരിഗണിക്കുന്നതിനായി സിംഗിൾ ബെഞ്ചിന് തന്നെ തിരിച്ചയക്കുകയും ചെയ്തു. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ കൂടുതൽ അനിശ്ചിതത്വമുണ്ടായത്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ നിർമ്മിച്ച് എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് 'ജനനായകൻ'. സെൻസറിങ് നടപടികൾ വൈകിയതിനെ തുടർന്ന് ജനുവരി ഒമ്പതിന് നടക്കേണ്ടിയിരുന്ന റിലീസ് നീണ്ടുപോയപ്പോൾ ചിമ്പു വിജയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. പ്രിയപ്പെട്ട വിജയ് അണ്ണാ, തിരിച്ചടികൾ ഒരിക്കലും നിങ്ങളെ തടഞ്ഞിട്ടില്ല. ഇതിനേക്കാൾ വലിയ കൊടുങ്കാറ്റുകളെ കടന്നിട്ടുണ്ട്. ഇതും കടന്നുപോകും. ജനനായകൻ റിലീസ് ചെയ്യുന്ന ദിവസമായിരിക്കും യഥാർഥ ഉത്സവം, എന്നാണ് അന്ന് ചിമ്പു സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത രണ്ട് സീറ്റുകൾ തള്ളിയ കോൺഗ്രസ്, സഖ്യങ്ങൾ പാർട്ടിയുടെ അടിത്തറ തകർത്തുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്.
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ
Bollywood actress Malaika Arora’s Latest Post Has Fans Wondering If She Ages At All. ബോളിവുഡ് താരം മലൈക അറോറയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
ഇന്ത്യന്‍ ചിത്രകാരി ഇനി ലോകത്തെ മികച്ച അധ്യാപിക!
മദ്യപിച്ചു വഴക്കിട്ടു; ജ്യേഷ്ഠന്റെ മര്‍ദനമേറ്റ് അനുജന് മരിച്ചു
കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് ജങ്ഷന് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി ആര് ബാബുവാണ് മരിച്ചത്. ജ്യേഷ്ഠന് സതീഷിനെ വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവനടിയും സഹ സംവിധായികയും അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി പിടിയിൽ
യുവനടി അഞ്ജു കൃഷ്ണ അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. യുവ നടി അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്റ് ഡയറക്ടാറായ വിൻസി നിവേദ എന്നിവരും ആറു യുവാക്കളുമാണ് അറസ്റ്റിലായത്.
ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കൊളംബോയിലെ ഹോട്ടലുകളിൽ കൂട്ടത്തോടെ ബുക്കിങ് റദ്ദക്കുന്ന സാഹചര്യമാണുള്ളത്.
'വാഹനം കിട്ടാത്തതിന്റെ പേരില്‍ പാര്‍ട്ടി മാറുന്നത് ആദ്യം'; ഐഷാ പോറ്റിക്കെതിരേ സിപിഎം
കൊല്ലം: പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഐഷാ പോറ്റിക്കെതിരേ വിമര്‍ശനവുമായി സിപിഎം കൊല്ലം ആക്ടിങ് ജില്ലാ സെക്രട്ടറി എസ് ജയമോഹന്. ആദ്യമായിട്ടാണ് വാഹനം കിട്ടാത്തതിന്റെ പേരില്‍ ഒരാള്‍ പാര്‍ട്ടി മാറുന്നതെന്ന് ജയമോഹന് പരിഹസിച്ചു. ഐഷാ പോറ്റിക്ക് പാര്‍ട്ടി എല്ലാ ആനുകൂല്യങ്ങളും അവസരങ്ങളും നല്‍കിയിട്ടുണ്ടെന്നും വാഹനം കിട്ടാത്തതിന്റെ പേരില്‍ പാര്‍ട്ടി മാറിയ ആളെ സ്ഥാനാര്‍ഥിയാക്കുന്ന കോണ്‍ഗ്രസ് എന്ത് ആശയമാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും ജയമോഹന് ചോദിച്ചു. സഞ്ചരിക്കാന്‍ കാര്‍ അനുവദിച്ചില്ല എന്നതുകൊണ്ട് മാറിയെന്നാണ് ഐഷ പോറ്റി പറയുന്നത്. ഒരു രാഷ്ട്രീയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും മാറും. നിന്ന പാര്‍ട്ടി ഇത്രയും സൗകര്യങ്ങളെല്ലാം കൊടുത്തു. ലക്ഷക്കണക്കിന് രൂപ പെന്‍ഷനും ഡീസല്‍ അടിക്കാനുള്ള കൂപ്പണുമെല്ലാം കിട്ടി. ഇത്രയും സൗകര്യങ്ങള്‍ ലഭിച്ച ഒരാള്‍ വാഹനം കിട്ടിയില്ല എന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ നിന്ന് മാറുകയും വാഹനം കിട്ടാത്തതിന് മാറിയ ഒരാളെ അപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതൊക്കെ രാഷ്ട്രീയം മലീമസമാക്കാനെ ഉപകരിക്കുകയുള്ളൂവെന്ന് ജയമോഹന് പറഞ്ഞു. മൂന്നു പതിറ്റാണ്ടുകാലം സിപിഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി കഴിഞ്ഞ ജനുവരി 13നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൂന്നുതവണ കൊട്ടാരക്കര എംഎല്‍എയായിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ മല്‍സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷാ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ലഭിക്കുമെന്ന് കരുതിയിരുന്ന വനിതാ നേതാവായിരുന്നു ഐഷാ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനുപിന്നാലെ ഐഷാ പോറ്റി കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.
പോറ്റിയെ ഇറക്കിയത് ആരപ്പാ....? | Vinu V John | News Hour 5 Feb 2026
ശബരിമല സ്വർണ്ണക്കേസ് ആവിയാകുന്നോ?കുറ്റപത്രം വൈകുന്നത് സ്വാഭാവികമോ?| Vinu V John | News Hour 5 Feb 2026
തിരുവനന്തപുരം: കെ-സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകൾക്ക് നിറം മാറ്റം വരുത്തി. ഓറഞ്ച് നിറത്തിലായിരുന്ന കെ-സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകൾ, കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസുകൾക്ക് സമാനമായ വെള്ള നിറത്തിലേക്ക് മാറിയതായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. കെഎസ്ആർടിസി ബസുകൾക്ക് പൊതുവായൊരു ദൃശ്യഭംഗി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. പുതിയ നിറത്തിലുള്ള ബസുകളുടെ വീഡിയോ മന്ത്രി ഗണേഷ് കുമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസുകളുടെ കളർ കോഡ് നിലവിലുള്ള ഡീലക്സ് ബസുകളുടെ പെയിന്റിലേക്ക് മാറിയപ്പോൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കെഎസ്ആർടിസിയുടെ ഉപകമ്പനിയായി 2022 ഏപ്രിൽ 11-നാണ് കെ-സ്വിഫ്റ്റ് സർവീസുകൾ ആരംഭിച്ചത്. എസി സ്ലീപ്പർ (ഗജരാജ), എസി സീറ്റർ (ഗരുഡ), നോൺ എസി ഡീലക്സ്, സൂപ്പർഫാസ്റ്റ്, ഇലക്ട്രിക് ബസുകൾ തുടങ്ങി വിവിധ സർവീസുകളാണ് കെ-സ്വിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നത്. രൂപീകരണ കാലം മുതൽ കെ-സ്വിഫ്റ്റ് ബസുകൾക്കെല്ലാം ഓറഞ്ച് നിറത്തിലുള്ള ഏകീകൃത ഡിസൈനായിരുന്നു. നിലവിൽ സൂപ്പർ ഡീലക്സ് വിഭാഗത്തിൽ വരുന്ന സ്വിഫ്റ്റ് ബസുകളിലാണ് നിറം മാറ്റം നടക്കുന്നത്. ഗ്ലോബൽ ടിവിഎസ് ബോഡിയിലുള്ള ഈ ബസുകളുടെ ബോഡി ശൈലിയിൽ മാറ്റങ്ങൾ വരുത്താതെ ഡിസൈനിൽ മിനുക്കുപണികൾ വരുത്തിയാണ് പുതിയ നിറം നൽകിയത്. കെഎസ്ആർടിസിയുടെ പാപ്പനംകോട് വർക്ക്ഷോപ്പിൽ വെച്ചാണ് ഈ ഡിസൈൻ മാറ്റങ്ങൾ പൂർത്തിയാക്കിയത്. സൂപ്പർ ഡീലക്സ് വിഭാഗത്തിലെ എല്ലാ കെ-സ്വിഫ്റ്റ് ബസുകളും പുതിയ വെള്ള നിറത്തിലേക്ക് മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി ബസുകൾക്ക് ഒരു ഏകീകൃത സ്വഭാവം നൽകുക എന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നിറംമാറ്റം വിലയിരുത്തപ്പെടുന്നത്. അതേസമയം, എസി സ്ലീപ്പർ, എസി സിറ്റിങ് ബസുകളുടെ ഡിസൈനിലും നിറത്തിലും മാറ്റം വരുത്തുന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. മാറ്റങ്ങൾ പാപ്പനംകോട് വർക്ക്ഷോപ്പിൽ കെഎസ്ആർടിസിയുടെ പാപ്പനംകോട് സെൻട്രൽ വർക്ക്ഷോപ്പിൽ വെച്ചാണ് സ്വിഫ്റ്റ് ബസുകളുടെ രൂപമാറ്റം പൂർത്തിയാക്കിയത്. ഗ്ലോബൽ ടിവിഎസ് ബോഡി നിർമ്മിച്ച ബസുകളുടെ ഘടനയിൽ മാറ്റം വരുത്താതെ, പുറത്തെ പെയിന്റിംഗിലും ഗ്രാഫിക്സിലും മാത്രമാണ് പുതുമ കൊണ്ടുവന്നിരിക്കുന്നത്. വെള്ള നിറത്തിന് മുകളിൽ കെഎസ്ആർടിസി ഡീലക്സ് ബസുകളുടെ മാതൃകയിലുള്ള ഡിസൈനുകളാണ് നൽകിയിട്ടുള്ളത്. ഘട്ടംഘട്ടമായി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് വിഭാഗത്തിലെ എല്ലാ ബസുകളും ഈ പുതിയ രൂപത്തിലേക്ക് മാറും. മറ്റ് ബസുകളുടെ കാര്യത്തിൽ തീരുമാനം കാക്കുന്നു നിലവിൽ നോൺ എസി സൂപ്പർ ഡീലക്സ് ബസുകളിലാണ് നിറം മാറ്റം നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ സ്വിഫ്റ്റിന്റെ അഭിമാനമായ എസി സ്ലീപ്പർ (ഗജരാജ), എസി സീറ്റർ ബസുകൾ എന്നിവയുടെ നിറം മാറ്റുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. നിലവിൽ സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് മഞ്ഞയും ചുവപ്പും നിറം നൽകാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും ബസുകൾക്ക് ഒരു പ്രൊഫഷണൽ ലുക്ക് നൽകുന്നതിനും ഗതാഗത വകുപ്പ് നടപ്പിലാക്കുന്ന വലിയ പദ്ധതികളുടെ ഭാഗമാണ് ഈ കളർ മാറ്റം. യാത്രക്കാർക്കിടയിൽ സ്വിഫ്റ്റ് ബസുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാൻ പുതിയ ലുക്ക് സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
'90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് അന്വേഷണ ഏജൻസിയുടെ കഴിവുകേടാണ്'
വെൽ പ്ലാൻഡ് ആയിട്ടുള്ള നീക്കം നടന്നു, സർക്കാരിന് താത്പര്യമുള്ള ആളുകളെ രക്ഷപ്പെടുത്താൻ വേണ്ടി കുറ്റപത്രം സമർപ്പിച്ചില്ല, അന്വേഷണ ഏജൻസി സർക്കാരിന് കൂട്ടുനിന്നു: ടികെ രാജ്മോഹൻ News Hour | Unnikrishnan Potty |Sabarimala Gold Theft Case
വിക്രം വേദ, കേസരി 2, ഷൈത്താൻ, ധുരന്ധർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മാധവൻ ഇന്ന് ഇന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത കരുത്തുറ്റ നടനായി മാറിയിരിക്കുകയാണ്. മാധവനെ സംബന്ധിച്ചിടത്തോളം 2025 അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും തിരക്കേറിയ വർഷമായിരുന്നു. ആറ് ചിത്രങ്ങളിലാണ് ഈ വർഷം അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ചോക്ലേറ്റ് നായകനിൽ നിന്നും ഈ ഒരു മാറ്റത്തിലേക്ക് അദ്ദേഹം എത്തിയത് നാല് വർഷത്തെ നീണ്ട ആത്മപരിശോധനക്ക് ശേഷമാണ്. സ്വന്തം ജീവിതത്തെയും കരിയറിനെയും കുറിച്ച് ചിന്തിക്കാനായി നാല് വർഷത്തോളം നീണ്ട ഒരു […] The post കേവലം ഒരു സൂപ്പർസ്റ്റാർ ആകാൻ വേണ്ടി കാണികളെ രസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് എന്നെ നീണ്ട ഇടവേള എടുക്കാൻ പ്രേരിപ്പിച്ചത് : മാധവൻ appeared first on ഇവാർത്ത | Evartha .
എ പദ്മകുമാറിനും എൻ.വാസുവിനും സ്വാഭാവിക ജാമ്യം ലഭിക്കാൻ കളമൊരുങ്ങുന്നോ?
എ പദ്മകുമാറിനും എൻ.വാസുവിനും സ്വാഭാവിക ജാമ്യം ലഭിക്കാൻ കളമൊരുങ്ങുന്നോ?
കൊച്ചി പൂക്കാട്ടുപടിയിൽ ശ്രീ ഗോകുലം മൂവീസിന്റെ ഫിലിം സ്റ്റുഡിയോ ഗോഡൗണിൽ തീപിടുത്തം. ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സംശയിക്കുന്ന തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. രണ്ടര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീയണച്ചത്.
'ഇന്ത്യയും ഓസ്ട്രേലിയയുമല്ല, ഇത്തവണ കപ്പടിക്കുക സര്‍പ്രൈസ് ടീം'; ലോകകപ്പ് വിജയികളെ പ്രവചിച്ച് അശ്വിൻ
മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ വലിയ തിരിച്ചടി നേരിടുകയാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. പാകിസ്ഥാനെതിരായ ടി20 പരമ്പരയിൽ 3-0ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഓസ്ട്രേലിയയ്ക്ക് വലിയ ക്ഷീണമാണ്.
രാജ്യത്തെ ജനങ്ങളെ അപമാനിച്ചുകൊണ്ടിരിക്കുക കോൺഗ്രസിന്റെ സ്വഭാവം; ആഞ്ഞടിച്ച് പ്രധാനമന്ത്രി | PM Modi
രാജ്യത്തെ ജനങ്ങളെ അപമാനിച്ചുകൊണ്ടിരിക്കുക കോൺഗ്രസിന്റെ സ്വഭാവം; ആഞ്ഞടിച്ച് പ്രധാനമന്ത്രി, രാജ്യസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം PM Modi |Rajya Sabha | Congress | National News
ഇസ്ലാമികവല്‍ക്കരണത്തിന് എതിരെ യൂറോപ്പ് പൊരുതുമ്പോള്‍!
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ എന്തൊക്കെയുണ്ട്? ഇന്ത്യയുടെയും അമേരിക്കയുടെയും വാദങ്ങൾ ഇങ്ങനെ
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ എന്തൊക്കെയുണ്ട്? ഇന്ത്യയുടെയും അമേരിക്കയുടെയും വാദങ്ങൾ ഇങ്ങനെ; സംയുക്ത പ്രസ്താവന ഉടനെന്ന് സൂചന
എസ്എംഎ രോഗികൾക്ക് ആശ്വാസം; രോഗികൾക്ക് മരുന്ന് വാങ്ങാൻ 30 കോടി വകയിരുത്തിയെന്ന് ധനമന്ത്രി
എസ്എംഎ രോഗികൾക്ക് ആശ്വാസം; രോഗികൾക്ക് മരുന്ന് വാങ്ങാൻ 30 കോടി വകയിരുത്തിയെന്ന് ബജറ്റ് ചർച്ചയിൽ ധനമന്ത്രി, സഹായമെത്തിക്കുന്നത് കെയർ പദ്ധതി വഴി SMA Patients | Kerala Budget | KN Balagopal
10 സീറ്റെന്ന ആവശ്യത്തിലുറച്ച് പി ജെ ജോസഫ്; കോൺഗ്രസ് - കേരള കോൺഗ്രസ് സീറ്റ് ചർച്ച വൈകുന്നു
യുഡിഎഫിലെ സീറ്റ് വിഭജനം; കോൺഗ്രസ് - കേരള കോൺഗ്രസ് സീറ്റ് ചർച്ച വൈകും, 10 സീറ്റ് വേണമെന്നുറച്ച് പി ജെ ജോസഫ്, RSPക്ക് വാമനപുരവും വർക്കലയുമില്ല, ലീഗ് തിരുവമ്പാടി വിട്ടാൽ പകരമായി തവനൂർ നൽകില്ല Congress | Assembly Election
ചുരിദാർ ധരിച്ചെത്തിയതിന് വിലക്ക്; ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ പൊലീസ് കേസ് | Kollam
തടഞ്ഞു വച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്ന് എഫ്ഐആർ; കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയതിന് വിലക്കിൽ അധ്യാപികയുടെ പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ് , തനിക്ക് നീതികിട്ടണമെന്നും നിയമപോരാട്ടം തുടരുമെന്നും അധ്യാപിക Principal barred from entering school wearing churidar; stages sit-in protest at school gate
മണ്ണഞ്ചേരിയിൽ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം
കലവൂരിലെ ആധാരമെഴുത്തുകാരി എസ്. ലളിത (61) വാഹനാപകടത്തിൽ മരിച്ചു. മണ്ണഞ്ചേരിയിൽ വെച്ച് ഇവർ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇരുചക്ര വാഹനം ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ ലളിതയുടെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ക്യാൻസർ വരുമ്പോൾ പെട്ടെന്ന് മരിക്കുമോ എന്ന പേടിയാണ് രോഗികൾക്ക്; ഡോ.ബോബൻ തോമസ്
ക്യാൻസർ വരുമ്പോൾ പെട്ടെന്ന് മരിക്കുമോ എന്ന പേടിയാണ് രോഗികൾക്ക്, അവർക്ക് മാനസിക പിന്തുണ നൽകാനുള്ള ഉത്തരവാദിത്തം കൂടി ഡോക്ടർമാർക്കുണ്ട്; പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.ബോബൻ തോമസ്
ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്ന യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കന്റെ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ആണവ പദ്ധതികൾ നിയന്ത്രിക്കുന്നില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യപ്രതിയായ പൂവച്ചൽ സ്വദേശി ഷൈജു മാലിക്കിനെ പാറശാല പൊലീസ് ബംഗളുരുവിൽ നിന്നും പിടികൂടി. ആറ് മാസത്തെ അന്വേഷണത്തിനൊടുവിൽ, ലഹരി വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് പൊലീസ് ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.
അമേരിക്കയുമായുള്ള വ്യാപാരകരാര്‍ ഇന്ത്യയുടെ ചരിത്രവിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി ചെയര്മാന് സാബു എം ജേക്കബും . എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുക യായിരുന്നു ഇരുവരും. യുഎസ് ഇങ്ങോട്ട് വിളിച്ചാണ് സംസാരിച്ചത്. ഭാരത-യൂറോപ്യന്‍ യൂണിയന്, യുഎസ് വ്യാപാര കരാറുകളെ സിപിഎമ്മും മറ്റ് പാര്‍ട്ടികളും എതിര്‍ക്കുന്നത് ചൈനയ്ക്ക് തിരിച്ചടിയാകുന്നതു കൊണ്ടാണ്. ഉത്പാദന മേഖലയില്‍ ചൈനയുടെ മേധാവിത്തം തകരുന്നതാണ് ഇവരെ വിഷമിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 2020ന് മുന്‍പ് […] The post വ്യാപാര കരാറുകളെ സിപിഎമ്മും മറ്റ് പാര്‍ട്ടികളും എതിര്‍ക്കുന്നത് ചൈനയ്ക്ക് തിരിച്ചടിയാകുന്നതിനാൽ: രാജീവ് ചന്ദ്രശേഖർ appeared first on ഇവാർത്ത | Evartha .
ഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട 'എപ്സ്റ്റീൻ ഫയൽസി'ൽ തന്റെ പേര് ഉൾപ്പെട്ടതിനെത്തുടർന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് പ്രതികരണവുമായി രംഗത്തെത്തി. തനിക്ക് വിഷയത്തെക്കുറിച്ച് യാതൊരുവിധ സൂചനയുമില്ലെന്നും ജീവിതത്തിൽ ഒരിക്കലും ബീജിംഗിൽ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ, ഇമെയിലുകൾ, ഇരകളുടെ മൊഴികൾ എന്നിവയാണ് 'എപ്സ്റ്റീൻ ഫയൽസ്'. സിനിമാ ലോകത്തുനിന്ന് അനുരാഗ് കശ്യപിനെ കൂടാതെ സംവിധായകരായ നന്ദിത ദാസ്, മീരാ നായർ എന്നിവരുടെയും പേരുകൾ ഈ ഫയലുകളിൽ ഉയർന്നുവന്നിരുന്നു. ഷാങ്ഹായിൽ നടന്ന ഒരു കോൺഗ്രസുമായി ബന്ധപ്പെട്ട ഇമെയിൽ സംഭാഷണങ്ങളിലാണ് 'പ്രശസ്തനായ ബോളിവുഡ് സംവിധായകൻ' എന്ന നിലയിൽ കശ്യപിനെ പരാമർശിച്ചത്. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. എനിക്ക് ഇതിനെക്കുറിച്ച് ഒരു സൂചനയും ഇല്ല. ഒരു പ്രഭാഷകനെന്ന നിലയിൽ എനിക്ക് പ്രതിമാസം ഏകദേശം 15 ക്ഷണങ്ങൾ ലഭിക്കുന്നുണ്ട്. ഞാൻ വളരെ അപൂർവമായി മാത്രമേ പ്രതികരിക്കാറുള്ളൂ. കൂടാതെ, ജീവിതത്തിൽ ഒരിക്കലും ഞാൻ ബീജിംഗിൽ പോയിട്ടില്ല. സ്വയം വിശദീകരിക്കുന്ന ഒരു റാൻഡം ഇമെയിൽ മാത്രമാണത്. എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയമാണ്, കശ്യപ് പറഞ്ഞു. അതേസമയം, ഇൻഡിപെൻഡന്റ് ഫിലിം മേക്കർ പ്രോജക്റ്റ് സ്പ്രിംഗ് ഗാലയിലേക്ക് എപ്സ്റ്റീനെ അതിഥിയായി ക്ഷണിച്ചുവെന്നും അവിടെ മീരാ നായർ ഹോസ്റ്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്നുവെന്നുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ബിൽ ക്ലിന്റൺ, ജെഫ് ബെസോസ് തുടങ്ങിയ പ്രമുഖരും ഈ പരിപാടിയിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. ഇംഗ്ലണ്ടിൽ നടന്ന 'ലേക്ക് ഡിസ്ട്രിക്റ്റ് ഫെസ്റ്റിവലിൽ' നന്ദിത ദാസ് പ്രസംഗകയായി എത്തിയപ്പോൾ അതിഥികളുടെ പട്ടികയിൽ എപ്സ്റ്റീന്റെ പേരും ഉണ്ടായിരുന്നു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രമുഖർക്കിടയിൽ ആശങ്കകളും ചർച്ചകളും സജീവമായി തുടരുകയാണ്. ലോകമെമ്പാടും വലിയ ചർച്ചയായ 'എപ്സ്റ്റീൻ ഫയൽസി'ൽ (Epstein Files) തന്റെ പേര് പരാമർശിക്കപ്പെട്ടതിനെത്തുടർന്ന് വിശദീകരണവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തിയിരിക്കുകയാണ്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപ്, നന്ദിത ദാസ്, മീരാ നായർ എന്നിവരുടെ പേരുകൾ വാർത്തകളിൽ ഇടംപിടിച്ചത്. അനുരാഗ് കശ്യപിന്റെ പ്രതികരണം വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയ അനുരാഗ് കശ്യപ്, ഇത്തരം ആരോപണങ്ങളെ പാടെ തള്ളിക്കളഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: എനിക്ക് ഈ വിഷയത്തെക്കുറിച്ച് യാതൊരുവിധ അറിവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രഭാഷണങ്ങൾക്കായി മാസത്തിൽ ഏകദേശം പതിനഞ്ചോളം ക്ഷണങ്ങൾ എനിക്ക് ലഭിക്കാറുണ്ട്. അതിൽ വളരെ കുറച്ച് എണ്ണത്തിന് മാത്രമേ ഞാൻ മറുപടി നൽകാറുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജീവിതത്തിൽ ഇന്നുവരെ ഞാൻ ബീജിംഗിൽ പോയിട്ടില്ല എന്നതാണ്. തന്റെ പേര് ഉപയോഗിച്ചുള്ള 'ക്ലിക്ക് ബൈറ്റ്' വാർത്തകൾ തന്റെ സിനിമകളേക്കാൾ ജനപ്രീതി നേടുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ആരോ അയച്ച ഒരു ഇമെയിലിൽ തന്റെ പേര് പരാമർശിച്ചു എന്നതുകൊണ്ട് താൻ കുറ്റക്കാരനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് എപ്സ്റ്റീൻ ഫയൽസ്? അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ ക്രൂരകൃത്യങ്ങളുമായി ബന്ധപ്പെട്ട് യു.എസ് കോടതി പുറത്തുവിട്ട രേഖകളാണ് എപ്സ്റ്റീൻ ഫയൽസ്. ഇതിൽ ഇമെയിൽ സന്ദേശങ്ങൾ, ഇരകളുടെ മൊഴികൾ, അതിഥികളുടെ പട്ടിക എന്നിവ ഉൾപ്പെടുന്നു. ഷാങ്ഹായിൽ നടന്ന ഒരു കോൺഫറൻസുമായി ബന്ധപ്പെട്ട ഇമെയിലുകളിലാണ് 'പ്രശസ്തനായ ബോളിവുഡ് സംവിധായകൻ' എന്ന നിലയിൽ കശ്യപിന്റെ പേര് കടന്നുവന്നത്. അനുരാഗ് കശ്യപിനെ കൂടാതെ മറ്റു ചില പ്രമുഖ ഇന്ത്യൻ സംവിധായകരുടെ പേരുകളും ഈ ഫയലുകളിൽ പരാമർശിക്കപ്പെടുന്നുണ്ട്: 'ഇൻഡിപെൻഡന്റ് ഫിലിം മേക്കർ പ്രോജക്റ്റ് സ്പ്രിംഗ് ഗാല'യിലേക്ക് എപ്സ്റ്റീനെ അതിഥിയായി ക്ഷണിച്ചിരുന്നുവെന്നും ഇതിന്റെ ഹോസ്റ്റ് കമ്മിറ്റിയിൽ മീരാ നായർ അംഗമായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. ഇംഗ്ലണ്ടിൽ നടന്ന 'ലേക്ക് ഡിസ്ട്രിക്റ്റ് ഫെസ്റ്റിവലിൽ' നന്ദിത ദാസ് പ്രസംഗകയായി പങ്കെടുത്തപ്പോൾ, അതിഥികളുടെ പട്ടികയിൽ എപ്സ്റ്റീന്റെ പേരും ഉണ്ടായിരുന്നു. ജെഫ്രി എപ്സ്റ്റീന്റെ വിപുലമായ സൗഹൃദവലയത്തിൽ രാഷ്ട്രീയക്കാർ, ശാസ്ത്രജ്ഞർ, സിനിമാ താരങ്ങൾ എന്നിവർ ഉൾപ്പെട്ടിരുന്നു എന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ ഒരു പരിപാടിയിൽ പങ്കെടുത്തു എന്നതുകൊണ്ടോ അല്ലെങ്കിൽ ഒരു അതിഥി പട്ടികയിൽ പേര് വന്നതുകൊണ്ടോ അവർ കുറ്റക്കാരാണെന്ന് അർത്ഥമില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ ആഗോളതലത്തിൽ സിനിമാ-രാഷ്ട്രീയ മേഖലകളിൽ വലിയ ആശങ്കയും വാദപ്രതിവാദങ്ങളും തുടരുകയാണ്.
കൊച്ചിയിൽ 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് അഞ്ച് പാക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്.
സ്വർണം പണയം വെക്കുന്നതാണോ ഓവർ ഡ്രാഫ്റ്റ് ആണോ ലാഭകരം? ഏതിനാണ് പലിശ കുറവ്? അറിയാം
മലയാളികളുടെ ജീവിതത്തിൽ സ്വർണത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പണമായി മാറ്റാനുള്ള ഏറ്റവും എളുപ്പവഴിയാണ് നമുക്ക് സ്വർണം. സ്വർണം വിറ്റഴിക്കാതെ വായ്പയെടുക്കാൻ സാധിക്കുന്ന രണ്ട് പ്രധാന മാർഗങ്ങളാണ് സ്വർണപ്പണയവും സ്വർണം ഓവർഡ്രാഫ്റ്റും. ഇതിൽ ഏതാണ് ഏതാണ് കൂടുതൽ ലാഭകരം എന്ന സംശയം പലർക്കുമുണ്ട്. അത് വ്യക്തമാകണമെങ്കിൽ ഇവ തമ്മിലുള്ള വ്യത്യാസങ്ങളും, പലിശ നിരക്കുകളും,
തകർച്ചാ ഭീഷണിയിലായ ആർമി ടവർ, ഏക താമസക്കാരന് വാടക നൽകാൻ ഹൈക്കോടതി ഉത്തരവ്, കളക്ടർക്ക് കർശന നിർദ്ദേശം
കേണൽ സിബി ജോർജിന് ഒഴിഞ്ഞുപോകാൻ ഹൈക്കോടതി അനുമതി നൽകി. അദ്ദേഹത്തിൻ്റെ വാടക കുടിശ്ശികയും വീട് മാറാനുള്ള ചെലവും രണ്ടാഴ്ചയ്ക്കകം നൽകാൻ ജില്ലാ കളക്ടർക്ക് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വിഎസിനുള്ള പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് സൂചിപ്പിച്ച് മകന് വി എ അരുണ്‍ കുമാര്‍
'ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്'; പത്മവിഭൂഷണില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന് വി എസിന്റെ കുടുംബം
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന് കുടുംബം. ഏതൊരു പുരസ്കാരത്തേക്കാളും വലുത് ജനഹൃദയങ്ങളിലെ സ്ഥാനമാണെന്ന് വി എസിന്റെ മകന് അരുണ്‍ കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. നേരത്തെ, പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക പുരസ്കാരങ്ങള്‍ സ്വീകരിക്കുന്നതില്‍ വി എസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളേയും പാര്‍ട്ടിയുടെ തീരുമാനങ്ങളേയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. പുരസ്കാരം നല്കാന് തീരുമാനിച്ചത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചാണ് അരുണ്‍ കുമാര്‍ നിലപാട് ആവര്‍ത്തിച്ചത്. വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷമെന്നും പുരസ്കാരം സ്വീകരിക്കുന്നത് വി എസിന്റെ കുടുംബത്തിന് തീരുമാനിക്കാമെന്നുമായിരുന്നു പാര്‍ട്ടി നിലപാട്. മുന്‍പ് പത്മ പുരസ്കാരങ്ങള്‍ സിപിഎം നേതാക്കള്‍ സ്വീകരിച്ചിരുന്നില്ല. 1992ല്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് പി വി നരസിംഹറാവു സര്‍ക്കാര്‍ പത്മ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇഎംഎസ് പുരസ്കാരം നിരസിച്ചിരുന്നു. പിന്നീട്, ഐക്യമുന്നണി സര്‍ക്കാറിന്റെ കാലത്ത് 2022ല്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പുരസ്കാരം നിരസിച്ചു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും പത്മപുരസ്കാരം സ്വീകരിക്കില്ലെന്ന നിലപാടെടുത്തിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയാണ് നേതാക്കളുടെ പ്രവര്‍ത്തനമെന്നും ഭരണകൂടത്തിന്റെ ഇത്തരം പുരസ്കാരങ്ങള്‍ സ്വീകരിക്കേണ്ടെന്നാണ് നിലപാടെന്നുമാണ് സിപിഎം അന്ന് വ്യക്തമാക്കിയത്.
കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. കേന്ദ്രം സാധ്യതാ പഠനം നടത്തമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു
37 പന്തില്‍ 57 റണ്‍സെടുത്ത ജെമീമയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 25 പന്തില്‍ 44 റണ്‍സെടുത്ത ലോറ വോള്‍വാര്‍ഡ് അവസാന പന്തില്‍ റണ്ണൗട്ടായി.
ഏഴ് കിലോ വ്യാജ സ്വര്‍ണവും 250 മാലകളും പിടികൂടി; കര്‍ണാടക സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍
കാല്‍ലക്ഷത്തോളം രൂപയും സ്വര്‍ണമാണെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടി കൈവശം കരുതിയിരുന്ന ഏഴ് ഗ്രാം യഥാര്‍ഥ സ്വര്‍ണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
Anurag Kashyap finally breaks silence on being named in the Epstein files. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ തന്റെ പേര് ഉൾപ്പെട്ടതിൽ പ്രതികരിച്ച് അനുരാഗ് കശ്യപ്
കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് വീണ്ടും കൈത്താങ്ങ്; വീട് വയ്ക്കാൻ പ്രതിപക്ഷ നേതാവ് സ്ഥലം കൈമാറും
കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നൽകുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നത്.
സ ഹോദരിയും ഗായികയുമായ അഭിരാമി സുരേഷിനെക്കുറിച്ചുള്ള ഗായിക അമൃത സുരേഷിന്റെ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് അഭിരാമിയെന്നും, എല്ലാ പ്രതിസന്ധികളിലും തനിക്ക് താങ്ങും തണലുമായി അവൾ കൂടെയുണ്ടെന്നും അമൃത ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ജിഞ്ചർ മീഡിയ കട്ട്സിന് നൽകിയ അഭിമുഖത്തിലാണ് അമൃത സുരേഷ് സഹോദരിയെക്കുറിച്ച് വാചാലയായത്. അഭിരാമി പുറമെ ശക്തയാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ ലോലഹൃദയയാണെന്നും, താൻ അത്ര മധുരമുള്ള ആളല്ലെന്നും അമൃത പറഞ്ഞു. എന്ത് പ്രതിസന്ധിയെയും നേരിടാനുള്ള ശക്തി എനിക്കുണ്ട്, അതാണ് എന്റെ കരുത്ത്. അതിന് എനിക്ക് പൂർണ്ണ പിന്തുണ നൽകുന്നത് അഭിയാണ്, അമൃത കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ തങ്ങൾ പരസ്പരം കൂട്ടുകാരായിരുന്നെന്നും, മറ്റ് കുട്ടികളുമായി കളിക്കാൻ പോകാറുണ്ടായിരുന്നില്ലെന്നും അമൃത ഓർത്തെടുത്തു. ഇപ്പോഴും അവൾക്ക് ഞാനും എനിക്ക് അവളും മാത്രമേയുള്ളൂ. അവൾ എന്റെ പട്ടാളത്തെപ്പോലെ പല കാര്യങ്ങളിലും നിലകൊണ്ടിട്ടുണ്ട്. എന്നെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാൽ പ്രതികരിക്കേണ്ടെന്ന് പറഞ്ഞാൽ പോലും അവൾ അത് അനുസരിക്കില്ല. എന്റെ ചേച്ചിയെ പറയാൻ ഞാൻ സമ്മതിക്കില്ല എന്ന മനോഭാവമാണ് അവൾക്ക്. അഭിയെപ്പോലൊരു സഹോദരിയെ ലഭിക്കുക എന്നത് ഭാഗ്യമാണ്. സഹോദരിമാർക്കിടയിലുണ്ടാകുന്ന കുശുമ്പ് പോലും അവൾക്കില്ല, അമൃത വ്യക്തമാക്കി. അമൃതയുടെ ഈ വാക്കുകൾക്ക് ദിവസങ്ങൾക്ക് മുൻപ് സൈബർ ആക്രമണങ്ങൾക്കെതിരെ അഭിരാമി സുരേഷ് ശക്തമായ നിലപാടെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. പുതിയ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോക്ക് താഴെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപപരമായ കമന്റുകൾ വന്നതിനെ തുടർന്നായിരുന്നു അഭിരാമി പ്രതികരിച്ചത്. സാമൂഹിക മാധ്യമങ്ങൾ ഒരു മാലിന്യക്കൂമ്പാരമായി മാറിയെന്നും, ആർക്കാണ് ഏറ്റവും കൂടുതൽ ശക്തിയായി വൃത്തികേട് പറയാൻ സാധിക്കുന്നത് എന്നതിലാണ് ഇപ്പോൾ മത്സരമെന്നും അഭിരാമി അന്ന് കുറ്റപ്പെടുത്തിയിരുന്നു.
ആഗോള ഊർജ്ജ സുരക്ഷയ്ക്കും കാലാവസ്ഥാ നേതൃത്വത്തിനും വേണ്ടിയുള്ള മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഊർജ്ജ ഭാവിയെ പുനർനിർവചിക്കുന്നതിൽ ഇന്ത്യ എനർജി വീക്ക് 2026 ഒരു സുപ്രധാന വേദിയായി മാറി. നയരൂപകർത്താക്കൾ, ആഗോള സിഇഒമാർ, രാജ്യാന്തര പ്രതിനിധികൾ, നിക്ഷേപകർ, നൂതന ഗവേഷകർ എന്നിവരെ ഒന്നിപ്പിച്ച് ഊർജ്ജ പരിവർത്തനം, സുരക്ഷ, നെറ്റ്-സീറോ ലക്ഷ്യങ്ങൾ എന്നിവയ്ക്കുള്ള വ്യക്തമായ രൂപരേഖ ഇത് തയ്യാറാക്കി.
കോഴിക്കോട് ഒളവണ്ണയിൽ പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ശോഭനയുടെ വീട്ടുവളപ്പിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ നല്ലളം പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയും പൂച്ചയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് നിന്നും പറശ്ശിനിക്കടവ് ക്ഷേത്രം സന്ദർശിക്കാൻ കഴിയുന്ന ഈ ഏക സർവീസിൻ്റെ സമയക്രമവും ടിക്കറ്റ് നിരക്കും ഓൺലൈൻ ബുക്കിംഗ് വിവരങ്ങളും ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ദേശീയ പാതകളിലെ ടോള്‍ പിരിവ്; പരാതികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന
2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ രാജ്യത്താകമാനം 1,60,430 പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ജയറാം ഗഡ്കരി.
യുഡിഎഫിൻ്റേത് ഗോത്ര ജനതയോടുള്ള അവഗണനയാണ്; രാഹുൽഗാന്ധിക്ക് കത്തയച്ച് സി.കെ. ജാനു
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി സി. കെ. ജാനു. സീറ്റ് നൽകില്ലെന്ന് വി.ഡി. സതീശൻ അറിയിച്ചെന്ന് കാട്ടി സി.കെ. ജാനു രാഹുൽഗാന്ധിക്ക് കത്തയച്ചു. എംപിയെന്ന നിലയിൽ ഇടപെടണമെന്ന് പ്രിയങ്കയ്ക്കും പ്രത്യേകം കത്തയച്ചിട്ടുണ്ട്. യുഡിഎഫിൻ്റേത് ഗോത്ര ജനതയോടുള്ള അവഗണനയാണ്. പി. വി. അൻവറിന് സീറ്റ് അനുവദിച്ചിട്ടും ജെആർപിയെ അവഗണിച്ചു. അൻവറിൻ്റെ പാർട്ടിയെക്കാൾ അണികൾ ജെആർപിയിലുണ്ടെന്ന് സി. കെ. ജാനു വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകളാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യത്തിന് അനൂകൂലമായ […] The post യുഡിഎഫിൻ്റേത് ഗോത്ര ജനതയോടുള്ള അവഗണനയാണ്; രാഹുൽഗാന്ധിക്ക് കത്തയച്ച് സി.കെ. ജാനു appeared first on ഇവാർത്ത | Evartha .
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ആവശ്യവുമായി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി സുപ്രിംകോടതിയില്‍. കഴിഞ്ഞ നവംബറില്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ജന്‍ സുരാജ് പാര്‍ട്ടി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച ഹരജി പരിഗണിച്ചേക്കും. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 243ല്‍ 202 സീറ്റ് നേടി അധികാരം നിലനിര്‍ത്തിയിരുന്നു. ഇന്‍ഡ്യാ സഖ്യത്തിന് 35 സീറ്റ് നേടാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. തനിച്ച് മല്‍രിച്ച ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. 'മുഖ്യമന്ത്രി മഹിളാ തൊഴില്‍ യോജന' പദ്ധതിയിലൂടെ ബിഹാര്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് 1.3 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്കാണ് 10,000 രൂപ വീതം വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ജന്‍ സുരാജ് പാര്‍ട്ടി ഹരജിയില്‍ ആരോപിക്കുന്നത്. ഈ പദ്ധതിയിലൂടെ തുക വിതരണം ചെയ്തത് എന്‍ഡിഎയുടെ വിജയത്തില്‍ നിര്‍ണായകമായതായി വിലയിരുത്തലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് ഭരണഘടനയുടെ 14, 21, 112, 202, 324 എന്നീ വകുപ്പുകളുടെ നിയമലംഘനമാണെന്നാണ് ജന്‍ സുരാജ് ആരോപിക്കുന്നത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ ജീവിക പദ്ധതിക്ക് കീഴില്‍ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 1.80 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും പോളിങ് ബൂത്തുകളില്‍ വിന്യസിച്ചതിനേയും ഹരജി ചോദ്യം ചെയ്തു. ഇതെല്ലാം പരിഗണിച്ച് 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ജന്‍ സുരാജ് പാര്‍ട്ടി ഹരജിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ 2024ല്‍ തുടങ്ങിയ പാര്‍ട്ടിയാണ് ജന്‍ സുരാജ് പാര്‍ട്ടി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 243 നിയമസഭാ മണ്ഡലങ്ങളില്‍ 238ലും പാര്‍ട്ടി മല്‍സരിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും നയിക്കുന്ന എന്‍ഡിഎ സഖ്യം 202 സീറ്റ് നേടി ബിഹാറില്‍ അധികാരത്തിലേറുകയായിരുന്നു.
വാശിയേറിയ ലേലം വിളിക്കൊടുവില്‍ 9.2 കോടി രൂപക്കായിരുന്നു മുസ്തഫിസുറിനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 വയസ്സുകാരനായ മധ്യവയസ്കൻ കോഴിക്കോട്ട് അറസ്റ്റിൽ. മലപ്പുറം കക്കാട് ബദരിയാ ഹൗസിൽ ബഷീർ (50) ആണ് ടൗൺ പോലീസിന്റെ പിടിയിലായത്. പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ സമീപത്തെ അപ്പാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. നഗരത്തിലെ ഒരു സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. പീഡനവിവരം കുട്ടി ട്യൂഷൻ ക്ലാസ്സിൽ വെച്ച് അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന്, അധ്യാപിക രക്ഷിതാക്കളെ വിവരമറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ടൗൺ പോലീസ്, കോഴിക്കോട് ബീച്ച് പരിസരത്തുനിന്ന് ബഷീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ടൗൺ ഇൻസ്പെക്ടർ സജീഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഫുട്ബോള്‍ പരിശീലനത്തിന് വിടാത്തതില്‍ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി
കുളിക്കാന്‍ കയറിയ വിശ്വജിത്ത് പുറത്തിറങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുളിമുറിയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പറശ്ശിനിക്കടവ് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍
മൂകയും ബധിരയുമായ പെൺകുട്ടി ഗർഭിണി; 17 പേരുടെ ഡി എൻ എ പരിശോധനയിൽ സത്യം പുറത്ത്; പ്രതി സ്വന്തം പിതാവ്
17 പേരിൽ പിതാവിന്റെ ഡി എൻ എ. മാത്രമാണ് ഗർഭസ്ഥ ശിശുവിന്റേതുമായി പൊരുത്തപ്പെട്ടത്.
പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്ക്കാരത്തേക്കാളും വലുതെന്നും വിഎ അരുൺ കുമാർ. നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് വിഎ അരുൺ കുമാറിന്റെ പ്രതികരണം.
കണ്ണൂരില്‍ വന്‍ എംഡിഎംഎ വേട്ട; മൂന്നുപേരെ കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടി
കണ്ണൂര്‍: കാള്‍ടെക്സ് ഭാഗത്ത് നിന്നും മൂന്നു പേരെ ലഹരിവസ്തുക്കള്‍ സഹിതം കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടി. കണ്ണൂര്‍ സിറ്റി സ്വദേശി റംഷീദ് കെ വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇര്ഫാന് കെ (23), കണ്ണൂര്‍ സിറ്റി സ്വദേശി റിഷാദ് കെ വി (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ 765 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കാല്‍ടെക്സ് ഭാഗത്ത് കാറില്‍ ലഹരിവസ്തു ഉണ്ടെന്നുള്ള രഹസ്യവിരുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐപിഎസ്, കണ്ണൂര്‍ എസിപി പ്രദീപന് കണ്ണിപ്പൊയില്‍, കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അനുരൂപ് കെ യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പ്രമോദ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ നിധീഷ്, സനൂപ്, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ശബരിമല സ്വര്‍ണകൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍ മോചിതനായി
ശബരിമല സ്വര്‍ണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തെ സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പോറ്റി പുറത്തിറങ്ങിയത്. ജനുവരി 21ന് ദ്വാരപാലക ശില്പക്കേസില് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെ, ഇന്ന് കട്ടിളപ്പാളി കേസിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ ചൊവ്വയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കുകയോ സംസ്ഥാനം വിട്ട് […] The post ശബരിമല സ്വര്‍ണകൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍ മോചിതനായി appeared first on ഇവാർത്ത | Evartha .
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 50കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍. പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വി എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ അതിജീവിത, കോൺഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്കാ ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തർ എന്നിവർക്ക് പരാതി നൽകി. രാഹുലിനെ പിന്തുണയ്ക്കുന്ന സൈബർ സംഘം കടുത്ത സൈബർ ആക്രമണവും വ്യക്തിഹത്യയും ഭീഷണിയും നടത്തുകയാണെന്ന് അതിജീവിത ആരോപിക്കുന്നു. രാഹുലിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ഫെനി നൈനാനാണ് ഈ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, തങ്ങളുടെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമ്മതമില്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് അതിജീവിത വ്യക്തമാക്കുന്നു. ഇത് അതിജീവിതകളെ മാനസികമായി തകർക്കാനും കേസുകളെ അട്ടിമറിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്നും പരാതിയിൽ പറയുന്നു. കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ പ്രതീകാത്മക നടപടി മാത്രമാണ് സ്വീകരിച്ചതെന്നും, ഇപ്പോഴും പാർട്ടി അനുഭാവികളായ സാമൂഹിക മാധ്യമ ഹാൻഡിലുകൾ വഴി പ്രതിക്ക് അനുകൂലമായ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെനി നൈനാൻ, അതിജീവിതകളെ മോശക്കാരായി ചിത്രീകരിക്കാനും നിശബ്ദരാക്കാനും നേതൃത്വം നൽകുന്നതായാണ് പരാതി. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയും തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്ത ഫെനിയുടെ ഈ പ്രവർത്തനങ്ങൾ, രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് എന്തും ചെയ്യാമെന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും, ഇത് വരുംതലമുറയുടെ പോലും സുരക്ഷിതത്വം ഇല്ലാതാക്കുമെന്നും പരാതിയിൽ പറയുന്നു. സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. അതിജീവിതമാരുടെ വ്യക്തിത്വം വെളിപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം, കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ ഏകപക്ഷീയമായി ചർച്ച ചെയ്യുന്നതിൽ നിന്ന് പ്രതികളെയും അവരുടെ സംഘത്തെയും തടയണം, നീതിപൂർവകമായ വിചാരണ ഉറപ്പാക്കാൻ അധികാരികൾ ഇടപെടണം എന്നീ ആവശ്യങ്ങളും പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്. ഞങ്ങൾ കടന്നുപോകുന്നത് വിവരണാതീതമായ ട്രോമയിലൂടെയാണ്. മാനം കാക്കാനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടം ഞങ്ങളുടെ മാത്രം നിലനിൽപ്പിന് വേണ്ടിയല്ല, മറിച്ച് സ്ത്രീകളുടെ മാന്യതയ്ക്കും വരുംതലമുറയ്ക്കും വേണ്ടിയുള്ളതാണ്, അതിജീവിത പറഞ്ഞു. ഈ ഗുരുതരമായ ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട്.
ഗതാഗത മന്ത്രി ഗണേഷ് കുമാറും മേയർ വി.വി രാജേഷും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ്, പ്രധാനമായും ഇടറോഡുകളിലൂടെ സർവീസ് നടത്താൻ ധാരണയായത്. ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ ആരംഭിക്കും.
ഉത്തർപ്രദേശിൽ അധ്യാപികയ്ക്കെതിരെ വിദ്യാര്‍ഥിയുടെ അതിക്രമം; ചുണ്ട് കടിച്ചു മുറിച്ചു
വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം അധ്യാപിക ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശാരീരികമായി അതിക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി
നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂർ കളക്ട്രേറ്റിൽ ഇ.വി.എം ഡെമോ സെന്റർ പ്രവർത്തനം തുടങ്ങി
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതും വിവിപാറ്റ് പ്രവർത്തിക്കുന്നതും വോട്ടർമാർക്ക് നേരിട്ട് കണ്ടു മനസിലാക്കാനും അവസരമൊരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം
തദ്ദേശ ദിനാഘോഷം: കണ്ണൂരിൽ നടക്കുന്ന മത്സരങ്ങളിൽ നിങ്ങൾക്കും പങ്കെടുക്കാം
സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെയും എം.വി ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെയും ഭാഗമായി കണ്ണൂർ ജില്ലാതല കലാമത്സരങ്ങൾ
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം വ്യക്തമാക്കി കെ സുധാകരൻ; ഒരു മുഴം മുന്നേ എറിഞ്ഞു, ഏത് മണ്ഡലം?
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തിന് കച്ച മുറുകുകയാണ് മൂന്ന് മുന്നണികളിലെയും മുതിർന്ന നേതാക്കൾ അടക്കമുള്ളവർ. നിലവിൽ പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും ചില സീറ്റുകളിൽ കണ്ണ് വച്ചിട്ടുണ്ടെന്ന പല റിപ്പോർട്ടുകളും പുറത്തുവരുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരനും ഇത്തരത്തിൽ ഒരു ആഗ്രഹവും പുറപ്പെടുവിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ
ന്യൂഡല്‍ഹി: വിവാഹിതയെ വിവാഹ വാഗ്ദാനം നല്കി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത കേസില്‍ ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരേയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി സുപ്രിംകോടതി. 'വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ കക്ഷികള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതുമാത്രം എല്ലാ കേസുകളിലും ബലാല്‍സംഗമായി കണക്കാക്കില്ലെന്ന് ഈ കോടതി പലതവണ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രതി വിവാഹ വാഗ്ദാനം നല്കിയാല്, പ്രസ്തുത വാഗ്ദാനം നിറവേറ്റാനുള്ള ഉദ്ദേശ്യം തുടക്കത്തില്‍ തന്നെ ഇല്ലാതിരിക്കുകയും, വിവാഹത്തെക്കുറിച്ചുള്ള അത്തരം വ്യാജ വാഗ്ദാനത്തിന് പ്രോസിക്യൂഷന് ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നത് നേരിട്ട് ബാധിക്കുകയും ചെയ്താല്‍ മാത്രമേ ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയൂ. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു, അപ്പീലിനെതിരായ ബലാല്‍സംഗ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. വിവാഹമോചന ഹരജി പരിഗണിക്കാനിരിക്കുന്ന 33 വയസുള്ള അഭിഭാഷകയും വിവാഹിതയായ അമ്മയുമാണ് പരാതിക്കാരി. വിവാഹ ഉറപ്പ് നല്കി 2022 സെപ്റ്റംബര്‍ മുതല്‍ അപ്പീല്‍ക്കാരി തന്നുമായി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചിരുന്നു. 2025 ജനുവരി വരെ ആ ബന്ധം തുടര്‍ന്നുവെന്നും ആ സമയത്ത് താന്‍ ഗര്‍ഭിണിയാകുകയും ഗര്‍ഭഛിദ്രത്തിന് വിധേയയാകാന്‍ നിര്‍ബന്ധിതയാകുകയും ചെയ്തുവെന്നും അവര്‍ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന്, 2025 ഫെബ്രുവരിയില്‍ അവര്‍ ഐപിസി സെക്ഷന്‍ 376(2)(n) പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്തു. പരാതിക്കാരിയുടെ വിവാഹമോചനം ഇപ്പോഴും തീര്‍പ്പാക്കാത്തതിനാല്‍, ആരോപിക്കപ്പെട്ട ബന്ധത്തിന്റെ മുഴുവന്‍ കാലയളവിലും അവള് നിയമപരമായി വിവാഹിതയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അപ്പീല്‍ നല്കുന്നയാള് വിവാഹിതയായ ഒരു സ്ത്രീക്ക് നല്കുന്ന ഏതൊരു വിവാഹ വാഗ്ദാനവും തുടക്കം മുതല്‍ നിറവേറ്റാന്‍ നിയമപരമായി അസാധ്യമായിരുന്നു, കാരണം 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 5(i) പ്രകാരം, ഇരു കക്ഷികള്‍ക്കും ജീവിച്ചിരിക്കുന്ന ഇണയുണ്ടെങ്കില്‍ വിവാഹം അസാധുവാണ്. നിയമം ദ്വിഭാര്യത്വ ബന്ധങ്ങളെ നിരോധിക്കുന്നു, അതിനാല്‍ ആദ്യ വിവാഹം നിലനില്‍ക്കുന്ന കാലയളവില്‍ കക്ഷികള്‍ രണ്ടാം വിവാഹത്തില്‍ ഏര്‍പ്പെടുന്നത് അനുവദിക്കുന്നില്ല. അതിനാല്‍, പരാതിക്കാരനായ പ്രതി, അഭിഭാഷകയാണ്, പറഞ്ഞ നിയമത്തിന്റെ സ്ഥിരമായ നിലപാട് അവഗണിച്ചുവെന്നും അതിനാല്‍ വിവാഹത്തിന്റെ പേരില്‍ വ്യത്യസ്ത അവസരങ്ങളില്‍ പ്രതിയായ അപ്പീല്ക്കാരന് വഞ്ചിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്ന വീക്ഷണം അംഗീകരിക്കാന്‍ പ്രയാസമാണ്, പ്രത്യേകിച്ച് പരാതിക്കാരനായ പ്രതിയുടെ വൈവാഹിക നിലയെക്കുറിച്ച് ഇരു കക്ഷികള്‍ക്കും അറിയാമായിരുന്നുവെന്നും കോടതി പറഞ്ഞു. കേസിലെ വസ്തുതകള്‍ വ്യക്തമായും സൂചിപ്പിക്കുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം വഷളായി എന്നാണെന്നും ലൈംഗിക സംതൃപ്തിക്കായി വഞ്ചിക്കുമെന്ന് ഒരു പുരുഷന് നല്കിയ തെറ്റായ വാഗ്ദാനം ഈ കേസില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി.

29 C