SENSEX
NIFTY
GOLD
USD/INR

Weather

28    C
...

ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രൈൻ സൈനീക വിദഗ്ധർ ഗൾഫിലേക്ക്, ഗൾഫ് രാജ്യങ്ങളിൽ യുക്രൈൻ സേന എത്തും

റഷ്യൻ യുദ്ധത്തിൽ നേടിയ വൈദഗ്ധ്യം ഉപയോഗിച്ച് ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രൈൻ സൈനിക വിദഗ്ധർ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 11 Mar 2026 3:27 am

സൈപ്രസിനെ രക്ഷിക്കാൻ ബ്രിട്ടീഷ് യുദ്ധകപ്പൽ പുറപ്പെട്ടു, 10 സെക്കൻഡിൽ താഴെ സമയത്തിൽ 8 മിസൈലുകൾ ഒരേസമയം വിക്ഷേപിക്കാം

സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് യുകെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി, അത്യാധുനിക 'സീ വൈപ്പർ' മിസൈൽ സംവിധാനങ്ങളുള്ള റോയൽ നേവിയുടെ എച്ച്.എം.എസ് ഡ്രാഗൺ എന്ന യുദ്ധക്കപ്പലിനെ മേഖലയിലേക്ക് അയച്ചു. സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുകയും വർധിച്ചുവരുന്ന ഭീഷണികളെ നേരിടുകയുമാണ് ലക്ഷ്യം.

ഏഷ്യൻ നേടി ന്യൂസ് 11 Mar 2026 3:11 am

കണ്ണൂരില്‍ കാറ്റ്‌ മാറി വീശുമോ; ആധിപത്യം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്‌., കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് യു.ഡി.എഫ്‌., ശക്‌തമായ മത്സരവുമായി എന്‍.ഡി.എയും സജീവം

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കണ്ണൂര്‍ ജില്ലയിലെ രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ സ്‌ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്‌. എല്‍.ഡി.എഫ്‌. തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, യു.ഡി.എഫ്‌. കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നു. ഒപ്പം ശക്‌തമായ മത്സരവുമായി എന്‍.ഡി.എയും സജീവമാണ്‌. മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന്‌ ഒഴിവാക്കപ്പെടുമെന്ന്‌ ഏകദേശം ഉറപ്പായ സാഹചര്യത്തില്‍, മുന്‍മന്ത്രി കെ.കെ. ശൈലജ പേരാവൂരില്‍ മത്സരിച്ചേക്കുമെന്ന്‌ സൂചനകളുണ്ട്‌. മട്ടന്നൂരില്‍ ശൈലജയ്‌ക്ക്‌ പകരം ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാനാണ്‌ പാര്‍ട്ടി തീരുമാനം. സനോജ്‌ ഇതിനോടകം തന്നെ മട്ടന്നൂരില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സിറ്റിങ്‌ എം.എല്‍.എ. സണ്ണി ജോസഫിന്‌ കഴിഞ്ഞ തവണ സക്കീര്‍ ഹുസൈനിലൂടെ ശക്‌തമായ വെല്ലുവിളി ഉയര്‍ത്താന്‍ എല്‍.ഡി.എഫിന്‌ സാധിച്ചിരുന്നു. പൊതുസമൂഹത്തില്‍ ശൈലജയ്‌ക്ക്‌ വലിയ അംഗീകാരമുണ്ടെങ്കിലും കണ്ണൂരിലെ പാര്‍ട്ടി ഘടകത്തിനുള്ളില്‍ അവര്‍ക്ക്‌ പഴയത്‌ പോലെ സ്വാധീനമില്ലെന്ന വാദവും ഉയരുന്നുണ്ട്‌. തലശ്ശേരിയില്‍ എ.എന്‍. ഷംസീറിന്‌ സീറ്റില്ല. തുടര്‍ച്ചയായി രണ്ടു തവണ വിജയിച്ച ഷംസീറിനെ ഇത്തവണ രണ്ട്‌ ടേം നിബന്ധന ചൂണ്ടിക്കാട്ടിയാണ്‌ ഒഴിവാക്കുന്നത്‌. പകരം കാരായി രാജനെയാണ്‌ പാര്‍ട്ടി ഇവിടെ പരിഗണിക്കുന്നത്‌. ഷംസീറിനെ ഒഴിവാക്കിയത്‌ അപ്രതീക്ഷിത നീക്കമായി വിലയിരുത്തപ്പെടുന്നു. ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന്‌ ഷംസീറിനെ മാറ്റുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്‌. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്‌ ശേഷം ഇടതും വലതും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അഴീക്കോട്‌ മണ്ഡലം ഇത്തവണയും നിര്‍ണായകമാകും. 1977 മുതല്‍ ഇടതിന്റെ കോട്ടയായിരുന്ന അഴീക്കോട്‌ 1987ല്‍ എം.വി. രാഘവനിലൂടെയാണ്‌ ആദ്യമായി യു.ഡി.എഫിലേക്ക്‌ ചാഞ്ഞത്‌. പിന്നീട്‌ കെ.എം. ഷാജിയിലൂടെ ലീഗ്‌ ഈ മണ്ഡലം നിലനിര്‍ത്തി. 2021-ല്‍ കെ.വി. സുമേഷിലൂടെ എല്‍.ഡി.എഫ്‌ മണ്ഡലം തിരിച്ചുപിടിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ചില ഭാഗങ്ങള്‍ മണ്ഡലത്തില്‍ ലയിച്ചതോടെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. ഓരോ വോട്ടും നിര്‍ണായകമായ അഴീക്കോട്‌ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന്‌ കാത്തിരുന്നു കാണേണ്ടി വരും. ഇടതുപക്ഷത്തിന്‌ വലിയ ഭൂരിപക്ഷം നല്‍കുന്ന മണ്ഡലങ്ങളിലൊന്നാണ്‌ പയ്ന്നൂര്‍. ടി.ഐ. മധുസൂദനനാണ്‌ നിലവിലെ എം.എല്‍.എ. പാര്‍ട്ടി അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇവിടെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാം. ടി.ഐ. മധുസൂദനന്‍ മത്സരിച്ചാല്‍ അദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്‌ണന്‍ സ്വതന്ത്രനായി മത്സരിച്ചേക്കും. മത്സരിക്കുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും സാഹചര്യം നോക്കി തീരുമാനിക്കുമെന്നുമാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ യുഡിഎഫിന്റെ പിന്തുണ അദ്ദേഹത്തിന്‌ ലഭിക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ട്‌. കല്ല്യാശ്ശേരിയില്‍ എം. വിജിന്‍ ആണ്‌ നിലവിലെ എം.എല്‍.എ. യുവ നേതാവ്‌ എന്ന നിലയില്‍ വിജിന്‌ മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്‌. ഇത്തവണയും അദ്ദേഹം തന്നെ തുടരാനാണ്‌ സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലം എന്ന നിലയില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ്‌ ധര്‍മ്മടം. 2021ല്‍ വന്‍ ഭൂരിപക്ഷം നല്‍കിയാണ്‌ മണ്ഡലം മുഖ്യമന്ത്രിയെ വിജയിപ്പിച്ചത്‌. മുഖ്യമന്ത്രി വീണ്ടും മത്സരിക്കുമോ അതോ മണ്ഡലം മാറുമാ എന്നതിനെച്ചൊല്ലി അഭ്യൂഹങ്ങളുണ്ട്‌. സി.പി.എമ്മിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയായി ധര്‍മ്മടം തുടരുന്നു. സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലമാണ്‌ തളിപ്പറമ്പ്‌. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മാറി നില്‍ക്കുകയാണെങ്കില്‍, തളിപ്പറമ്പില്‍ പുതിയൊരാള്‍ വരും. എന്‍. സുകന്യയുടെ പേര്‌ ഇവിടെ സജീവമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പ്രാദേശികമായ ചില എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്‌. രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്‌ എസ്‌) പ്രതിനിധീകരിക്കുന്ന മണ്ഡലമാണ്‌ കണ്ണൂര്‍. കടന്നപ്പള്ളി മന്ത്രിസഭയില്‍ അംഗമായതിനാല്‍ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്‌. എന്നാല്‍, യു.ഡി.എഫ്‌. ഈ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ ശക്‌തമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്‌. കെ. സുധാകരന്റെ സ്വാധീനമേഖലയായതിനാല്‍ ഇവിടെ പോരാട്ടം കടുത്തതാകും. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ്‌ ഇരിക്കൂര്‍. സജീവ്‌ ജോസഫ്‌ ആണ്‌ നിലവിലെ എം.എല്‍.എ. കെ.സി. ജോസഫിന്‌ ശേഷം സജീവ്‌ ജോസഫിലൂടെ കോണ്‍ഗ്രസ്‌ മണ്ഡലം നിലനിര്‍ത്തി. എല്‍.ഡി.എഫ്‌ ഇവിടെ കേരള കോണ്‍ഗ്രസ്‌ (എം) വഴി സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ രാഷ്‌ട്രീയ ചിത്രം അതീവ സങ്കീര്‍ണവും ആവേശകരവുമാകുമെന്ന്‌ ഉറപ്പാണ്‌. ഇടതുകോട്ടകള്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്‌. പുതുമുഖങ്ങളെയും പ്രമുഖരെയും അണിനിരത്തുമ്പോള്‍, ഭരണവിരുദ്ധ വികാരവും പ്രാദേശിക തര്‍ക്കങ്ങളും മുതലെടുത്ത്‌ സീറ്റുകള്‍ പിടിച്ചെടുക്കാനാണ്‌ യു.ഡി.എഫ്‌. ലക്ഷ്യമിടുന്നത്‌. എന്‍.ഡി.എയുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും വോട്ടുവിഹിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിര്‍ണായകമാകും. എന്‍.കെ. ലക്ഷ്‌മി

മംഗളം 11 Mar 2026 2:34 am

പഠനാവശ്യങ്ങള്‍ക്കല്ലാതെ ദിവസേന രണ്ട്‌ മണിക്കൂറില്‍ കൂടുതല്‍ 'സ്‌ക്രീനില്‍ കുടുങ്ങി' 74% സ്‌കൂള്‍ കുട്ടികള്‍; വിദ്യാര്‍ഥികളില്‍ ഡിജിറ്റല്‍ അടിമത്തം വര്‍ധിക്കുന്നുവെന്ന് സര്‍വേ

കൊച്ചി: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 74% പേര്‍ പഠനാവശ്യങ്ങള്‍ക്കല്ലാതെ ദിവസേന രണ്ട്‌ മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ചെലവഴിക്കുന്നതായി പഠന റിപ്പോര്‍ട്ട്‌. 21% പേര്‍ നാല്‌ മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍, ഗെയിമിങ്‌ പ്ലാറ്റ്‌ഫോമുകള്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവയില്‍ ചെലവഴിക്കുന്നതായും നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ സി.ബി.എസ്‌.ഇ. സ്‌കൂള്‍സ്‌ (എന്‍.സി.സി.എസ്‌) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ദേശീയ സര്‍വേയില്‍ പങ്കെടുത്ത 6,30,000 പേരുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയതെന്ന്‌ എന്‍.സി.സി.എസ്‌. സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്‍ പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 69% അധ്യാപകരും സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളില്‍ ഏകാഗ്രതയും ശ്രദ്ധയും കുറയുന്നതായി അഭിപ്രായപ്പെട്ടു. 63% വിദ്യാര്‍ഥികളില്‍ അസഹിഷ്‌ണുത, ആശങ്ക, മാനസികസമ്മര്‍ദം, സാമൂഹികപിന്മാറ്റം തുടങ്ങിയ പ്രവണതകള്‍ വര്‍ധിച്ചു. കായികപ്രവര്‍ത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും കുറവ്‌ സംഭവിച്ചതായി 66% പേര്‍ പ്രതികരിച്ചു. 18 വയസില്‍ താഴെയുള്ളവരുടെ ഡിജിറ്റല്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണ്‌. ഘട്ടങ്ങളായി നടപ്പാക്കാവുന്ന ചില നിര്‍ദേശങ്ങളും ശിപാര്‍ശകളും എന്‍.സി.സി.എസ്‌. സര്‍ക്കാരിനു സമര്‍പ്പിച്ചു. സ്‌കൂളുകളില്‍ നിയന്ത്രിത ഡിജിറ്റല്‍ ഉപയോഗം, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രായപരിശോധന സംവിധാനം, രക്ഷിതാക്കളുടെ മേല്‍നോട്ടസംവിധാനം എന്നിവ ശക്‌തമാക്കുക, ദേശീയ ബാല ഡിജിറ്റല്‍ സുരക്ഷാ ചട്ടക്കൂട്‌ രൂപീകരിക്കുക തുടങ്ങിയവ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച ശിപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.

മംഗളം 11 Mar 2026 2:22 am

ഭീകരവാദത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭീകരവിരുദ്ധനയം സ്വാഗതം ചെയ്‌ത് ശശി തരൂര്‍

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ നയമായ 'പ്രഹാര്‍' ഇന്ത്യയുടെ സുരക്ഷാ രംഗത്ത്‌ സുപ്രധാനമായ മാറ്റത്തിന്‌ വഴിയൊരുക്കുമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ ശശി തരൂര്‍. സംഭവങ്ങള്‍ നടന്നതിന്‌ ശേഷം മാത്രം പ്രതികരിക്കുന്ന പഴയ രീതിയില്‍നിന്ന്‌, ആക്രമണങ്ങള്‍ മുന്‍കൂട്ടി തടയുന്ന തന്ത്രപരമായ ശൈലിയിലേക്കുള്ള മാറ്റം രാജ്യത്തിന്‌ ഗുണകരമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മംഗളത്തില്‍ ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ തരൂര്‍ ബി.ജെ.പി. സര്‍ക്കാരിന്റെ നയത്തെ പിന്തുണച്ചത്‌. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ കാതലായ മാറ്റമാണ്‌ ഇതിലൂടെ ഉണ്ടാകുന്നത്‌. ഭീകരവാദത്തിനെതിരേ വിവിധ സുരക്ഷാ ഏജന്‍സികള്‍ ചിതറിക്കിടന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ പകരം, അവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഏകീകൃത രൂപരേഖയാണ്‌ 'പ്രഹാര്‍'. സുരക്ഷാ തന്ത്രങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന പതിവ്‌ രീതിയില്‍നിന്ന്‌ മാറി, ഈ നയം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കിയത്‌ ശ്രദ്ധേയമാണെന്ന്‌ തരൂര്‍ നിരീക്ഷിച്ചു. നയത്തെ സ്വാഗതം ചെയ്യുമ്പോഴും അത്‌ നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍ തരൂര്‍ ചൂണ്ടിക്കാട്ടി. മുപ്പതോളം സംസ്‌ഥാനങ്ങളിലെ പോലീസ്‌ സേനകളെ രാഷ്‌ട്രീയ ഭേദമന്യേ ഏകോപിപ്പിക്കുക എന്നത്‌ വലിയ പരിശ്രമം ആവശ്യമായ ഒന്നാണ്‌. മനുഷ്യാവകാശങ്ങള്‍ക്കും നിയമവാഴ്‌ചയ്‌ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പോരാട്ടം വേണമെന്ന നയത്തിലെ പ്രഖ്യാപനം വാക്കുകളില്‍ മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മംഗളം 11 Mar 2026 2:15 am

സീറ്റ്‌ വിഭജനം: ഘടകകക്ഷികളുമായി സി.പി.എം. ചര്‍ച്ച ഇന്ന്‌, 12 സീറ്റ് 13 ആക്കണമെന്ന് മാണി​‍​‍​‍ ഗ്രൂപ്പ്, മൂന്നില്‍നിന്ന്‌ ആറാക്കണമെന്ന് ആര്‍.ജെ.ഡിയു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ, ഘടകകക്ഷികളുമായുള്ള സി.പി.എമ്മിന്റെ സീറ്റ്‌ വിഭജന ചര്‍ച്ച ഇന്നു നടക്കും. ഘടകകക്ഷികള്‍ക്കു കഴിഞ്ഞതവണ നല്‍കിയ സീറ്റുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണു സി.പി.എം. തീരുമാനം. എന്നാല്‍, 13 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണു കേരളാ കോണ്‍ഗ്രസ്‌ (എം). ജോസ്‌ കെ. മാണിയുമായി സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണനും സംസാരിച്ചിരുന്നു. എന്നാല്‍ പന്ത്രണ്ട്‌ എന്നുള്ളതു പതിമൂന്ന്‌ ആക്കണമെന്ന നിലപാടാണു പാര്‍ട്ടിക്കുള്ളതെന്നാണു ജോസ്‌ കെ. മാണി നേതാക്കളെ അറിയിച്ചത്‌. കേരള കോണ്‍ഗ്രസിനെ 12 ല്‍ ഒതുക്കാമെന്ന വിശ്വാസത്തിലാണു സിപിഎം. ഇക്കാര്യത്തില്‍ ഇന്നു ധാരണയായേക്കും. കുറ്റ്യാടി സീറ്റ്‌ വിട്ടുകൊടുത്തയോടെ പാലക്കാട്‌ ജില്ലയില്‍ പകരം സീറ്റ്‌ നല്‍കണമെന്നാണു കേരള കോണ്‍ഗ്രസിന്റെ ആവശ്യം. കുറ്റ്യാടിയില്‍ കഴിഞ്ഞതവണ സി.പി.എം. റിബല്‍ സ്‌ഥാനാര്‍ഥി ജയിച്ച സാഹചര്യത്തില്‍ ഇത്തവണ മറ്റൊരു സീറ്റ്‌ നല്‍കാമെന്നു വാഗ്‌ദാനമുണ്ടെന്നു കേരള കോണ്‍ഗ്രസ്‌ വാദിക്കുന്നു. പാലായില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി ജോസ്‌ കെ. മാണി തന്നെ രംഗത്തിറങ്ങും. കേരള കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പാരമ്പര്യമനുസരിച്ചു സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ ചുമതല ചെയര്‍മാനാണ്‌. സീറ്റു ചര്‍ച്ചകള്‍ക്കും സ്‌ഥാനാര്‍ഥി നിര്‍ണയത്തിനും ചെയര്‍മാനെ ചുമതലപ്പെടുത്തിയാണ്‌ കഴിഞ്ഞ പാര്‍ട്ടി സ്‌റ്റിയറിങ്‌ കമ്മിറ്റി പിരിഞ്ഞതും. അതിനിടെ, മൂന്നില്‍നിന്ന്‌ ആറു സീറ്റെന്ന ആവശ്യത്തിലാണു ആര്‍.ജെ.ഡിയു. മൂന്നു സീറ്റിലപ്പുറം പ്രതീക്ഷിക്കേണ്ടെന്ന നിലപാടാണു സി.പി.എം അറിയിച്ചത്‌. സി.പി.ഐയുമായി ചില സീറ്റുകള്‍ വച്ചുമാറാനുള്ള നീക്കം സി.പി.എം. നടത്തുന്നുണ്ട്‌. കണ്ണൂരില്‍ കോണ്‍ഗ്രസ്‌ എസ്‌ തന്നെ മത്സരിക്കുന്നതില്‍ ഇന്നു തീരുമാനമാകും. ജനാധിപത്യ കേരള കോണ്‍ഗ്രസിന്‌ ഒരു സീറ്റ്‌ നല്‍കും. ആന്റണി രാജുവിന്റെ കേസ്‌ നടപടികള്‍ അനുകൂലമായാല്‍ തിരുവനന്തപുരം സീറ്റില്‍ അദ്ദേഹം മത്സരിക്കും. അല്ലെങ്കില്‍ അവര്‍ക്ക്‌ മറ്റേതെങ്കിലും ഒരു സീറ്റ്‌ നല്‍കാനാണു സാധ്യത. അതിനിടെ, ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്‍.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണു കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണന്‍ പറയുന്നത്‌. സുധാരകരനെ സ്വതന്ത്രനായി രംഗമത്തിറക്കാന്‍ യു.ഡി.എഫ്‌. ശ്രമിക്കുന്നതിനിടെയാണു ടി.പി. രാമകൃഷ്‌ണന്റെ പ്രതികരണം. ജെബി പോള്‍

മംഗളം 11 Mar 2026 2:13 am

യുദ്ധം അടുക്കളയിലേക്ക്‌; പാചകവാതക വാണിജ്യ സിലിണ്ടര്‍ വിതരണം കുറച്ചു, ഹോട്ടലുകള്‍ അടയ്‌ക്കുന്നു, ഉത്‌പാദനം വര്‍ധിപ്പിക്കുമെന്ന്‌ എണ്ണക്കമ്പനികള്‍

കൊച്ചി: പശ്‌ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ പാചകവാതകലഭ്യത കുറയുമെന്നു വ്യാപക ആശങ്ക. തട്ടുകടകളും ഹോട്ടലുകളും അടച്ചിടേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കു മുന്‍ഗണന നല്‍കാനാണ്‌ വാണിജ്യ സിലിണ്ടര്‍ വിതരണം കുറച്ചത്‌. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം സിലിണ്ടറുകളുടെ ഉത്‌പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്‌. പ്രതിസന്ധി മറികടക്കാന്‍ ഉത്‌പാദനം വര്‍ധിപ്പിക്കുമെന്ന്‌ എണ്ണക്കമ്പനികള്‍ വ്യക്‌തമാക്കി. നിര്‍ത്തിവച്ച വാണിജ്യ സിലിണ്ടര്‍ വിതരണം പുനരാരംഭിക്കുമെന്നും സൂചന. ഗാര്‍ഹിക പാചകവാതകസിലിണ്ടര്‍ ഒരെണ്ണമുള്ളവര്‍ക്ക്‌ 21 ദിവസത്തിനുള്ളിലും രണ്ടെണ്ണമുള്ളവര്‍ക്ക്‌ 25 ദിവസത്തിനുള്ളിലും മറ്റൊന്നുകൂടി നല്‍കുമെന്നാണ്‌ എണ്ണക്കമ്പനികളുടെ അറിയിപ്പ്‌. ബുക്കിങ്ങിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉപയോക്‌താക്കള്‍ ആശങ്കയിലാണ്‌. ഇതോടെ ബുക്കിങ്‌ വര്‍ധിച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വക്‌താവ്‌ പറഞ്ഞു. എല്ലാവര്‍ക്കും പാചകവാതകം ലഭ്യമാക്കാനാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. നിലവിലെ സാഹചര്യത്തില്‍ ആവശ്യത്തിനു കരുതല്‍ ശേഖരമുണ്ടെന്നും ഐ.ഒ.സി. അറിയിച്ചു. വാണിജ്യ സിലിണ്ടര്‍ വിതരണം ഐ.ഒ.സി. കുറച്ചത്‌ ഹോട്ടല്‍ മേഖലയ്‌ക്കു തിരിച്ചടിയായി. എന്നാല്‍, അടുത്തദിവസം എണ്ണക്കമ്പനികളുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍മാരുടെ യോഗത്തില്‍ വിതരണം പഴയപടിയാക്കാന്‍ തീരുമാനമുണ്ടാകുമെന്നാണ്‌ സൂചന. 82-90% പാചകവാതകവും ഗാര്‍ഹികവിഭാഗത്തിലാണ്‌ ഉപയോഗിക്കുന്നത്‌. യുദ്ധം നീണ്ടാല്‍ എല്‍.പി.ജി. വിതരണം സ്‌തംഭിക്കാന്‍ സാധ്യതയേറെയാണ്‌. കഴിഞ്ഞ മൂന്നുദിവസമായി സിലിണ്ടറുകള്‍ കിട്ടാത്തതിനാല്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം തുടങ്ങിയ വന്‍നഗരങ്ങളില്‍ ഹോട്ടലുകള്‍ പലതും അടച്ചു. സ്‌റ്റോക്കുള്ള സിലിണ്ടറുകള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ ഇപ്പോള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നവയും അടയ്‌ക്കേണ്ടിവരുമെന്ന്‌ കേരള ഹോട്ടല്‍ റസ്‌റ്റൊറന്റ്‌ അസോസിയേഷന്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ സംഘടന പ്രധാനമന്ത്രിക്കും കേന്ദ്ര പെട്രോളിയം മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. പതിനായിരക്കണക്കിനു തൊഴിലാളികളെയും പൊതുജനങ്ങളെയും ബാധിക്കുന്ന വിഷയമായതിനാല്‍ ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കെന്നപോലെ പാചകവാതകം അവശ്യവസ്‌തുവായി പരിഗണിച്ച്‌ ഹോട്ടലുകള്‍ക്കും വിതരണം ചെയ്യാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജി. ജയപാലും ജനറല്‍ സെക്രട്ടറി എന്‍. അബ്‌ദുള്‍ റസാഖും ആവശ്യപ്പെട്ടു.

മംഗളം 11 Mar 2026 1:34 am

ക്ളൈമാക്‌സില്‍ ട്വിസ്‌റ്റ്‌; കലഹം രാജിയായി; ഗണേഷ്‌ 'തുടരും', വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായതോടെ ഇടതുമുന്നണിക്കും ആശ്വാസം

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ രാജിയുടെ വക്കോളമെത്തിയ കുടുംബകലഹവിവാദത്തില്‍ നാടകീയ വഴിത്തിരിവ്‌. വിവാഹേതരബന്ധം സംബന്ധിച്ച്‌ ആരോപണമുന്നയിച്ച ഭാര്യ ബിന്ദു മേനോന്‍ മന്ത്രിക്കു മാപ്പ്‌ നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായതോടെ ഇടതുമുന്നണിക്കും ആശ്വാസം. ഗണേഷ്‌കുമാറിന്റെ ഉറ്റസുഹൃത്തും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗവുമായ കെ.എസ്‌. ബാലഗോപാലിന്റെ മധ്യസ്‌ഥതയില്‍ നടന്ന ചര്‍ച്ചയിലാണ്‌ സമവായത്തിനു വഴിതെളിഞ്ഞത്‌. ബാലഗോപാലിന്റെ ഫോണിലൂടെ മന്ത്രിയും ഭാര്യയും തമ്മില്‍ സംസാരിച്ചതോടെ ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുകി. മന്ത്രി ഭാര്യയോട്‌ മാപ്പുപറഞ്ഞതായും തുടര്‍ന്ന്‌ ഒന്നിച്ചുപോകാന്‍ തീരുമാനിച്ചതായുമാണ്‌ സൂചന. ഇതോടെയാണ്‌ മന്ത്രിയായി തുടരാന്‍ ഗണേഷിനു സി.പി.എം. നേതൃത്വം പച്ചക്കൊടി കാട്ടിയത്‌. അനുനയചര്‍ച്ചകള്‍ക്കുശേഷം ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു. ആവര്‍ത്തിച്ചുണ്ടാകുന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചെങ്കിലും ഭാര്യക്കു പരാതിയില്ലാത്ത സാഹചര്യത്തില്‍ രാജി വേണ്ടെന്ന്‌ തീരുമാനിച്ചു. വിവാദം കത്തിനില്‍ക്കുന്നതിനിടെ, മന്ത്രിസഭായോഗത്തിലും ഗണേഷ്‌കുമാര്‍ പങ്കെടുത്തു. എന്നാല്‍, യോഗത്തില്‍ വിവാദം ചര്‍ച്ചയായില്ല. ഭാര്യ പരാതി നല്‍കാത്ത സാഹചര്യത്തില്‍ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടാണ്‌ സി.പി.എം. സ്വീകരിച്ചത്‌. സി.പി.ഐയും അതിനെ പിന്തുണച്ചു. മന്ത്രിസഭായോഗത്തിനുശേഷം പുറത്തിറങ്ങിയ ഗണേഷ്‌കുമാര്‍ കരുതലോടെയാണ്‌ പ്രതികരിച്ചത്‌. ഗണേഷിനെ ഉപേക്ഷിക്കില്ല; അത്രയ്‌ക്ക്‌ ഇഷ്‌ടമെന്ന്‌ ഭാര്യ പാലക്കാട്‌: ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞതാണ്‌ തന്നെ ഏറെ വേദനിപ്പിച്ചതെന്ന്‌ ഭാര്യ ബിന്ദു മേനോന്‍. ഗണേഷ്‌ തന്നോട്‌ മാപ്പ്‌ പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും ബിന്ദു പറഞ്ഞു. ഗണേഷിന്റെ ഫോണ്‍ വിളിക്കായാണ്‌ താന്‍ കാത്തിരുന്നത്‌. അദ്ദേഹം വൈകാരികമായാണ്‌ സംസാരിച്ചത്‌. കഴിഞ്ഞദിവസങ്ങളില്‍ താന്‍ നടത്തിയ പ്രതികരണങ്ങളും വൈകാരികമായിരുന്നു. വിവാദങ്ങളുമായി മുന്നോട്ടുപോകാന്‍ താത്‌പര്യമില്ല. കൂടെ ജീവിക്കേണ്ടത്‌ താനായതുകൊണ്ട്‌ മന്ത്രി ജനങ്ങളോട്‌ മാപ്പ്‌ പറയേണ്ട കാര്യമില്ല. വിവാദങ്ങള്‍ അവസാനിപ്പിക്കണം. ഗണേഷിനെ ഇട്ടെറിഞ്ഞ്‌ പോകാനില്ലെന്നും അത്രമേല്‍ ഇഷ്‌ടമാണെന്നും ബിന്ദു പറഞ്ഞു.

മംഗളം 11 Mar 2026 1:30 am

108 ആംബുലന്‍സ്‌ ജീവനക്കാരുടെ ശമ്പളം മുടങ്ങരുതെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: 108 ആംബുലന്‍സ്‌ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌. കേന്ദ്ര-സംസ്‌ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക്‌ നല്‍കാത്തതു കൊണ്ടാണ്‌ ജീവനക്കാര്‍ക്ക്‌ ശമ്പളം ലഭിക്കാന്‍ വൈകിയതെന്ന്‌ കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്തിമമായി രോഗികളുടെ അവകാശമാണ്‌ നിഷേധിക്കപ്പെട്ടത്‌. ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. അടിയന്തര സാഹചര്യങ്ങളിലാണ്‌ 108 ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ ആവശ്യപ്പെടുന്നത്‌. അതിന്റെ പ്രാധാന്യം മനസിലാക്കി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. കനിവ്‌ 108 ആംബുലന്‍സ്‌ പബ്ലിക്‌ യൂട്ടിലിറ്റിയായി പ്രഖ്യാപിക്കാനുള്ള പ്രായോഗികത സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി. ശമ്പളം ലഭിക്കാന്‍ വൈകിയതു കാരണം ജീവനക്കാരില്‍ ഒരു വിഭാഗം സേവനം നിര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ അനീഷ്‌ മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ ഉത്തരവ്‌. 2024 ജൂലൈ 27 വരെ കേന്ദ്ര-സംസ്‌ഥാന ഫണ്ടുകള്‍ 108 ആംബുലന്‍സ്‌ നടത്തുന്നതിന്‌ കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‌ ലഭിച്ചില്ലെന്ന്‌ ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‍ 75.50 കോടി രൂപ നടത്തിപ്പ്‌ കമ്പനിക്ക്‌ നല്‍കാനുണ്ടായിരുന്നു. ഇതു ജീവനക്കാര്‍ക്ക്‌ ശമ്പളം മുടങ്ങാനും ജീവനക്കാരില്‍നിന്നു നിസഹകരണമുണ്ടാകാനും കാരണമായി.

മംഗളം 11 Mar 2026 1:21 am

നഴ്‌സുമാരുടെ സമരം: സേവനങ്ങള്‍ മുടങ്ങരുതെന്നു ഹൈക്കോടതി

കൊച്ചി: അടിസ്‌ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന്‌ ആവശ്യപ്പെട്ടു സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ യു.എന്‍.എയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തില്‍ ഇടപെട്ട്‌ ഹൈക്കോടതി. നഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന്‌ ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. എസ്‌മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാരും തൊഴില്‍ വകുപ്പും ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്നില്ലെന്ന്‌ ഉറപ്പാക്കണം, ആശുപത്രികളില്‍ പോലീസ്‌ സംരക്ഷണം ഉറപ്പാക്കണം, ജോലി ചെയ്യാന്‍ തയാറാകുന്ന നഴ്‌സുമാരെ യൂണിയന്‍ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നില്ലെന്ന്‌ ഉറപ്പാക്കണം എന്നീ നിര്‍ദേശങ്ങളും കോടതി നല്‍കി. ൈപ്രവറ്റ്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ ഹൈക്കോടതിയുടെ നടപടി. അതേസമയം, ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന്‌ യു.എന്‍.എ. ദേശീയ അധ്യക്ഷന്‍ ജാസ്‌മിന്‍ ഷാ പറഞ്ഞു. സമരത്തിനെതിരേ നിലപാടെടുത്ത കേരള ൈപ്രവറ്റ്‌ ഹോസ്‌പിറ്റല്‍ അസോസിയേഷനും അദ്ദേഹം മറുപടി നല്‍കി. ആസ്‌ത്‌മ രോഗികളെ നോക്കുന്നവരെ എസ്‌മ എന്നു പറഞ്ഞു പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവന്‍വച്ചു പന്താടുന്നത്‌ ആശുപത്രി മാനേജ്‌മെന്റുകളാണെന്നും ജാസ്‌മിന്‍ ഷാ പറഞ്ഞു. മാനേജ്‌മെന്റുകള്‍ക്കെതിരേയാണ്‌ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്‌. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു വിളിക്കണം. നിയമപരമായ ഒത്തുതീര്‍പ്പിനുമാത്രമേ യു.എന്‍.എയുള്ളു. ഒത്തുതീര്‍പ്പിനു തയാറായ ആശുപത്രി മാനേജ്‌മെന്റുകളെ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ പിന്തിരിപ്പിക്കുന്നുവെന്നും ജാസ്‌മിന്‍ ഷാ ആരോപിച്ചു.

മംഗളം 11 Mar 2026 1:20 am

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിടും. പതിനായിരം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം, തുടർന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.

ഏഷ്യൻ നേടി ന്യൂസ് 11 Mar 2026 12:56 am

യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇന്നുണ്ടാകും, ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിക്കും : അമേരിക്ക

ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനെതിരെ ഏറ്റവും വിനാശകരമായ ആക്രമണത്തിന് യുഎസ് തയ്യാറെടുക്കുന്നു. ഈ സാഹചര്യം അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയർത്തുകയും ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യ ഭീഷണി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 11 Mar 2026 12:31 am

പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇറാനുമായി ചർച്ച നടത്തി. സംഘർഷം അവസാനിപ്പിക്കാൻ തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമിക്കുന്നു,

ഏഷ്യൻ നേടി ന്യൂസ് 11 Mar 2026 12:01 am

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു മുന്‍ഗണന; പാചകവാതക ക്ഷാമം അധികം നീണ്ടു നില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിലവിലുള്ള പാചകവാതക (എല്‍പിജി), ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടുമെന്ന ആശ്വാസവാര്‍ത്തയുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍. അമേരിക്കയില്‍ നിന്നും നോര്‍വേയില്‍ നിന്നുമുള്ള പുതിയ വിതരണ മാര്‍ഗങ്ങള്‍ കണ്ടെത്തിയതും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദൂരക്കൂടുതല്‍ ഉണ്ടെങ്കിലും ഈ രാജ്യങ്ങളില്‍ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യുന്നത് ഇപ്പോള്‍ സാമ്പത്തികമായി ലാഭകരമാണെന്നാണ് സര്‍ക്കാര്‍

ഒന്നു ഇന്ത്യ 10 Mar 2026 11:59 pm

അര്‍ത്തുങ്കലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

അര്‍ത്തുങ്കല്‍: വാഹനം വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും പണവും കാറുകളും കവര്‍ന്നതുമായ കേസില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല സ്വദേശിയായ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളികളുള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. ഒന്നാം പ്രതി ചേര്‍ത്തല തെക്ക് പി ഒ ആശാരിപ്പറമ്പ് വീട്ടില്‍ കുരുട് എന്ന് വിളിക്കുന്ന സതീഷ് (34), അഞ്ചാം പ്രതി ഞാറക്കല്‍ വാര്‍ഡ് പതിമൂന്നില്‍ പെരുമ്പള്ളിക്കര കൊല്ലംവേലിക്കകത്ത് വീട്ടില്‍ ലിംബൂട്ടന്‍ എന്ന് വിളിക്കുന്ന ജോസഫ് ലിബിന്‍ ഡിക്രൂസ് (30), ആറാം പ്രതി എറണാകുളം ഉദയംപേരൂര്‍ പാലത്തിങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (28) എന്നിവരെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേര്‍ത്തല സ്വദേശിയായ യുവാവിനെയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പിടിയിലായവര്‍ കൊടുംകുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകവും വധശ്രമവും ഉള്‍പ്പെടെ പതിമൂന്നോളം കേസുകളില്‍ ഈ കേസിലെ ഒന്നാം പ്രതിയായ സതീഷ് ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചാം പ്രതി ജോസഫ് ലിബിന്‍ ഡിക്രൂസിനെതിരെ എറണാകുളത്ത് നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കൂടാതെ, ഈ കേസിലെ ഏഴാം പ്രതിയായ കലേഷ് അരൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി കേസുകളില്‍ പ്രതിയുമാണ്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. എസ് ഐ ഡി. സഞ്ജീവ് കുമാര്‍, എ എസ്‌ഐ ബൈജു കെ ആര്‍, സീനിയര്‍ സി പി ഒ ജിതിന്‍, സി പി ഒ മാരായ നന്ദുലാല്‍, യദു പ്രിയ, ഡി വൈ എസ് പി സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥനായ സീനിയര്‍ സി പി ഒ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മറുനാടൻ മലയാളീ 10 Mar 2026 11:06 pm

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി

ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 'നാരായണീന്‍റെ മൂന്നാണ്‍മക്കളിലെ' പ്രകടനത്തിന് ജോജു ജോര്‍ജ് മികച്ച നടന്‍

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 11:04 pm

എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മാണം; ഉദ്ഘാടനം നടത്തി ടി.ജെ. വിനോദ് എം.എല്‍.എ

എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മാണം; ഉദ്ഘാടനം നടത്തി ടി.ജെ. വിനോദ് എം.എല്‍.എ

മറുനാടൻ മലയാളീ 10 Mar 2026 10:58 pm

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

സഞ്ജുവിനെ കൂടാതെ മുംബൈ സ്വദേശിയായ നായകൻ സൂര്യകുമാർ യാദവിനെയും ശിവം ദുബെയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:57 pm

റോഡിലൊഴുകിയ ടാറില്‍ ഒന്‍പത് തെരുവുനായ്ക്കള്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

കോഴിക്കോട്: പന്തീരങ്കാവിന് സമീപം പൂളേങ്കരയില്‍ റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച ടാര്‍ പരന്നൊഴുകിയതിനെത്തുടര്‍ന്ന് ഒന്‍പത് തെരുവുനായ്ക്കള്‍ അതില്‍ കുടുങ്ങി. മണക്കടവ് കട്ട കമ്പനിക്ക് സമീപം രാത്രിയോടെയാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. റോഡ് പണിക്കായി ടാര്‍ ഇറക്കിയപ്പോള്‍ അത് അപ്രതീക്ഷിതമായി നിലത്ത് പരന്നൊഴുകുകയായിരുന്നു. ഇരുട്ടില്‍ ഇത് ശ്രദ്ധിക്കാതെ പോയ തെരുവുനായ്ക്കള്‍ ടാറില്‍ അകപ്പെടുകയായിരുന്നു. ശരീരമാസകലം ടാര്‍ ഒട്ടിപ്പിടിച്ച് റോഡില്‍ അനങ്ങാന്‍ കഴിയാത്ത നിലയിലാണ് നായ്ക്കള്‍ ഉള്ളത്. വിവരമറിഞ്ഞ് സന്നദ്ധ പ്രവര്‍ത്തകര്‍ (Volunteers) ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ പൂര്‍ണ്ണമായും ടാര്‍ നിറഞ്ഞതിനാല്‍ നായ്ക്കളെ അവിടെനിന്നും മാറ്റുന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ടാര്‍ ശരീരത്തില്‍ ഉറച്ചുപോയതിനാല്‍ അത് നീക്കം ചെയ്യുന്നത് അതീവ ദുഷ്‌കരമാണ്. മണ്ണെണ്ണയോ ഓയിലോ ഉപയോഗിച്ച് ടാര്‍ അലിയിച്ചു കളയാനുള്ള ശ്രമങ്ങളാണ് പ്രാഥമികമായി നടക്കുന്നത്. അതിനുശേഷം മാത്രമേ നായ്ക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിയൂ. നായ്ക്കളെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും.

മറുനാടൻ മലയാളീ 10 Mar 2026 10:56 pm

ദീപ ഭട്ട് നായര്‍ക്ക് 2026ലെ പ്രൈഡ് ഓഫ് ദി നേഷൻ എക്സലന്‍സ് അവാര്‍ഡ്

സീനിയർ സ്പീച്ച് ആൻഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ് ദീപ ഭട്ട് നായർക്ക് 2026 ലെ പ്രൈഡ് ഓഫ് ദി നേഷൻ എക്സലൻസ് അവാർഡ്. ഓട്ടിസം ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ദേശീയ പുരസ്ക്കാരം ലഭിച്ചത്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പുരസ്കാരം സമ്മാനിച്ചു.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:55 pm

ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍

ബെംഗളൂരുവിലെ ഭക്ഷണപ്രേമികള്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാചകവാതക ക്ഷാമം നഗരത്തിലെ ഹോട്ടലുകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളൊക്കെ മെനുവില്‍ നിന്ന് ഔട്ടായി തുടങ്ങി. വരും ദിവസങ്ങള്‍ ഭക്ഷണ പ്രേമികള്‍ക്ക് കടുപ്പമേറിയതാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ പ്രതിസന്ധി കാരണമുണ്ടായ പാചകവാതക ക്ഷാമം ബെംഗളൂരുവിലെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതമായിരിക്കുകയാണ്. വാണിജ്യ

ഒന്നു ഇന്ത്യ 10 Mar 2026 10:52 pm

'ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ച് കയറി വന്നവനാണ്; മുഖത്ത് മുണ്ടിട്ട് പേടിപ്പിക്കാന്‍ നോക്കേണ്ട': നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സി സി മുകുന്ദന്‍

തൃശൂര്‍: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍. പാര്‍ട്ടിയുടെ നടപടി പ്രതീക്ഷിച്ചിരുന്നതാണെന്നും അച്ചടക്ക നടപടിയെന്ന് പറഞ്ഞ് തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ച് കയറി വന്നയാളാണ് താന്‍. മുഖത്ത് മുണ്ടിട്ട് പേടിപ്പിക്കാന്‍ നോക്കേണ്ട. നാട്ടികയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും സി സി മുകുന്ദന്‍ പറഞ്ഞു. പേയ്മെന്റ് സീറ്റ് എന്നുള്ള ആരോപണം ഇനിയും പറയും. കാര്യങ്ങള്‍ വ്യക്തമാക്കി മനസിലാക്കിക്കൊണ്ടാണ് അത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. എന്ത് പ്രതിസന്ധിയെയും നേരിടാന്‍ തയ്യാറാണ്. നാട്ടിക മണ്ഡലം കമ്മിറ്റിയില്‍ നിന്ന് വിടപറയുകയാണെന്നും സി സി മുകുന്ദന്‍ പറഞ്ഞു. പത്ത് വര്‍ഷം കൊണ്ട് ഗീതാ ഗോപി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ മനസിലാക്കിയതാണ്. അന്ന് തന്നെ മത്സരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി പറഞ്ഞതാണ്. അത് താന്‍ ഇപ്പോള്‍ പറയുന്നില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അവര്‍ ഇതെല്ലാം വിലയിരുത്തും. തെരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നുള്ളത് വിഷയമല്ല. പ്രതിഷേധം രേഖപ്പെടുത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് താന്‍ ശ്രമിച്ചതെന്നും സി സി മുകുന്ദന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സി സി മുകുന്ദനെതിരായ സിപിഐയുടെ നടപടി. മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു.

മറുനാടൻ മലയാളീ 10 Mar 2026 10:51 pm

പാസ്സ് അനുവദിക്കുന്നതിന് കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

കെട്ടിട നിര്‍മാണത്തിന് മണ്ണ് മാറ്റുന്നതിനായി പാസ്സ് അനുവദിക്കുന്നതിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങവെയാണ് ഉദ്യോഗസ്ഥന്‍ പിടിയിലായത്

സിറാജ് ലൈവ് 10 Mar 2026 10:50 pm

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവ് നായ്ക്കൾ കുടുങ്ങി. കോഴിക്കോട് പന്തീരങ്കാവിന് സമീപം പൂളേങ്കര മണക്കടവ് കട്ട കമ്പനിക്ക് സമീപം റോഡിൽ പരന്ന ടാറിലാണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്. ഇന്ന് രാത്രിയോടെയാണ് സംഭവം. റോഡ് പണിക്ക് ഇറക്കിയ ടാർ നിലത്ത് പരന്നൊഴുകിയതിൽ ആണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:48 pm

'കുട്ടി സർക്കാറിന്‍റേത്, നഷ്ടപരിഹാരം വേണം'; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ആണ്‍കുഞ്ഞിന് ജന്മം നൽകിയ യുവതി, വീഡിയോ

ഉത്തർപ്രദേശിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി 18 മാസങ്ങൾക്ക് ശേഷം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ആരോഗ്യവകുപ്പിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ആരോപിച്ച്, കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:45 pm

'നിങ്ങള്‍ക്കു ചോദിക്കാന്‍ വേറെ വിഷയമൊന്നും ഇല്ലേ?' ഗണേഷിനെതിരായ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതയായി മന്ത്രി ബിന്ദു

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു ഉന്നയിച്ച പരാതിയെക്കുറിച്ചുള്ള ചോദ്യത്തോടു ക്ഷുഭിതയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. നിങ്ങള്‍ക്കു ചോദിക്കാന്‍ വേറെ വിഷയമൊന്നും ഇല്ലേ എന്നു മന്ത്രി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളോടു പെരുമാറേണ്ടത് എങ്ങനെയാണെന്നു ഞാന്‍ ഇന്നലെ വ്യക്തമായി പറഞ്ഞതാണ്. വീണ്ടും വീണ്ടും അതു തന്നെ ചോദിക്കുന്നത് വിഷയം സജീവമായി നിര്‍ത്താനാണ്. കെ.മുരളീധരന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോടു തന്നെ അതിന്റെ ബാക്കി ചോദിക്കണം. എനിക്കു പറയാനുള്ളത് ഞാന്‍ പറയും എന്നും മന്ത്രി പറഞ്ഞു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ ഗണേഷിന്റെ ഭാര്യയ്ക്കു മുഖ്യമന്ത്രിയെ തന്നെ നേരിട്ട് വിളിക്കാമായിരുന്നുവെന്നുമാണ് മന്ത്രി ബിന്ദു ഇന്നലെ പ്രതികരിച്ചത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ക്ക് മാന്യത ഉറപ്പാക്കുന്ന സമൂഹമാണ് ഇടതു കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞിരുന്നു.

മറുനാടൻ മലയാളീ 10 Mar 2026 10:37 pm

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർക്ക് മർദ്ദനമേറ്റിരുന്നു. ഒളിവിലായിരുന്ന പ്രതികളെ കോയമ്പത്തൂരിൽ നിന്നും ആനമങ്ങാട് നിന്നുമായാണ് പോലീസ് പിടികൂടിയത്.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:35 pm

കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും

സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്കാന്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുള്ള കെ സുധാകരന്‍റെ നീക്കവും സമുദായ സംഘടന വഴിയുള്ള അടൂര്‍ പ്രകാശിന്‍റെ സമ്മര്‍ദ്ദവും.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:34 pm

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

പോലീസ് നാല് ദിവസം കൊണ്ട് 250ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഹെല്‍മെറ്റ് ധരിച്ചെത്തിയ പ്രതികളെ തിരിച്ചറിഞ്ഞത്

സിറാജ് ലൈവ് 10 Mar 2026 10:34 pm

'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍

ടി 20 ലോകകപ്പ് ഫൈനല്‍ കണ്ടതിന്‍റെ ചിത്രം വൈകി പോസ്റ്റ് ചെയ്തതിന് വന്ന കമന്‍റിന് നടന്‍ ആന്‍റണി വര്‍ഗീസ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:31 pm

കോട്ടക്കലിൽ മഖാമിലെ നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയിൽ പൊതിഞ്ഞു കൊണ്ടുപോയി; മോഷ്ടാവ് പിടിയിൽ

മലപ്പുറം കോട്ടക്കൽ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കൽ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:31 pm

ഇറാനിയന്‍ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: കര്‍ശന നിര്‍ദേശം ലംഘിച്ച് കൊച്ചിയില്‍ നങ്കൂരമിട്ട ഇറാന്‍ യുദ്ധക്കപ്പറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിപ്പബ്ലിക് ടിവിയുടെ പ്രതിനിധികള്‍ക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം മുന്‍സിപ്പല്‍ സെക്ഷന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. റിപ്പബ്ലിക് ടിവിയുടെ തിരുവനന്തപുരം പ്രതിനിധി ശങ്കര്‍ സി ജി, ക്യാമറമാന്‍ മണി എസ്, ബോട്ട് ഓടിച്ച കൊച്ചി സ്വദേശി വിജയകുമാര്‍ എന്നിവരെയായിരുന്നു സിഐഎസ്എഫ് അറസ്റ്റ് ചെയ്ത് കേരള പൊലീസിന് കൈമാറിയത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് രാജ്യത്തിനും സംസ്ഥാനത്തിനും ഭീഷണിയാകുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് കേസ്. ബോട്ടിലൂടെ ദൃശ്യങ്ങള്‍ എടുക്കാന്‍ പോയതിനെ തുടര്‍ന്ന് സിഐഎസ്എഫ് പിടികൂടിയായിരുന്നു. ഇറാന്‍ യുദ്ധക്കപ്പല്‍ ആയ ഐറിസ് ലവാന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്ന് കൊച്ചി ഡിസിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മറുനാടൻ മലയാളീ 10 Mar 2026 10:28 pm

ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ

പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ നാട്ടിക എം.എൽ.എ സി.സി. മുകുന്ദനെ സി.പി.ഐ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. നേരത്തെ പാര്‍ട്ടി പദവിയില്‍ നിന്നും മുകുന്ദന്‍ രാജി​വെച്ചിരുന്നു. നാട്ടികയിൽ ഗീത ഗോപിനാഥിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിക്ഷേധിച്ചാണ് മുകുന്ദൻ പാർട്ടിക്കെതിരെ രംഗത്തെത്തിയത്. ഗീതയുടേത് പെയ്മെന്റ് സീറ്റ് ആണെന്ന ആരോപണമാണ് പ്രധാനമായും ഉന്നയിച്ചത്. നാട്ടികയിൽ തനിക്ക്

ഒന്നു ഇന്ത്യ 10 Mar 2026 10:27 pm

ഹോളി ആഘോഷത്തിനിടെ നിറം ശരീരത്തിലേക്ക് ഒഴിച്ചത് ചോദ്യം ചെയ്തു; മുസ് ലിം വയോധികനെ വെടിവെച്ചു കൊന്നു

ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ ശരീരത്തിലേക്ക് നിറം ഒഴിച്ചത് ചോദ്യം ചെയ്ത മുസ് ലിം വയോധികനെ വെടിവെച്ചു കൊന്നു. ഹോളി ആഘോഷത്തിനിടെ ശരീരത്തിലേക്ക് നിറം ഒഴിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് വെടിവയ്പ്പില്‍ കലാശിച്ചത്. കരണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചാഡിപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആസ് മുഹമ്മദ്(65)നെയാണ് വെടിവച്ച് കൊന്നത്. സംഭവത്തില്‍ പിങ്കല്‍ പാണ്ഡെ(22) എന്നയാളെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. പാണ്ഡെയും അയാളുടെ കൂട്ടാളികളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഈ മാസം ആദ്യം കുടുംബങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മാര്‍ച്ച് മൂന്നിന്, ആസ് മുഹമ്മദിന്റെ മക്കള്‍ക്കെതിരെ പാണ്ഡെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് തര്‍ക്കം പിന്നീട് പരിഹരിച്ചു. എന്നാല്‍, ഹോളി ആഘോഷത്തിനിടെ നിറം കലര്‍ത്തിയ വെള്ളം ശരീരത്തിലേക്ക് ഒഴിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു തര്‍ക്കം ഉടലെടുത്തു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ഇരുകൂട്ടരെയും പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം അവരെ വിട്ടയച്ചു. ഞായറാഴ്ച ആസ് മുഹമ്മദും അദ്ദേഹത്തിന്റെ ഒരു മകനും അടുത്തുള്ള ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുന്ന മറ്റ് കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ പോയപ്പോള്‍ സ്ഥിതിഗതികള്‍ വഷളായി. പാണ്ഡെയുടെ വീടിന് മുന്നില്‍ എത്തിയപ്പോള്‍ വീണ്ടും പ്രശ്‌നമുണ്ടാക്കുകായിരുന്നു. മറ്റുള്ളവര്‍ സ്ഥലത്ത് തടിച്ചുകൂടിയതോടെ തര്‍ക്കം രൂക്ഷമായതായി പോലീസ് പറഞ്ഞു. വഴക്കിനിടെ, പാണ്ഡെ തന്റെ വീടിനുള്ളിലേക്ക് പോയി ഒരു റൈഫിളുമായി തിരിച്ചെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവയ്പ്പിന് ശേഷം പ്രതി ഒളിവില്‍ പോയെങ്കിലും പോലിസ് പിടികൂടി. കൊല്ലപ്പെട്ട മുഹമ്മദിന് ഭാര്യയും ഏഴ് മക്കളുമുണ്ട്. A 60-year-old man, Aas Mohammad, was shot dead during a dispute over throwing colours on Holi in Chandipur village of Ghazipur, Uttar Pradesh. According to media reports and the victim’s family, an altercation between children from both sides escalated when adults intervened,… pic.twitter.com/NI7Gdf92tL — Meer Faisal (@meerfaisal001) March 8, 2026

തേജസ് ന്യൂസ് 10 Mar 2026 10:24 pm

പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ

പെരുമ്പാവൂരിലെ കോൺഗ്രസ് സ്ഥാനാർഥിത്വത്തിൽ ഒരു ട്വിസ്റ്റിന് സാധ്യതയെന്ന് സൂചന. എൽദോസ് കുന്നപ്പള്ളിക്ക് പുറമേ പെരുമ്പാവൂരിൽ രണ്ട്പേരുകൾ കൂടി പരിഗണനയിലുണ്ടെന്നാണ് വിവരം. ഇതിനായി പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള മണ്ഡലങ്ങളിലെ എല്ലാ സിറ്റിങ് എം.എൽ.എമാരെയും മത്സരിപ്പിക്കാമെന്ന കെ.പി.സി.സി നിർദേശത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി മാറ്റം വരുത്താനിടയുണ്ട്. രണ്ട് വർഷം മുമ്പ് എൽദോസ് കുന്നപ്പള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ

ഒന്നു ഇന്ത്യ 10 Mar 2026 10:18 pm

എൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്, 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ'

തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫ് 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' എന്ന പുതിയ മുദ്രാവാക്യവുമായി പ്രചാരണം ആരംഭിച്ചു. നടി ഭാവന അഭിനയിച്ച വികസന വീഡിയോയും റാപ്പർ വേടന്റെ ഗാനവും പ്രചാരണത്തിന്റെ ഭാഗമാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:14 pm

നായ്ക്കളെത്തിയത് കൂട്ടമായി, ലോട്ടറി വില്പനക്കാരനായ യുവാവിന് കടിയേറ്റു, ഗുരുതര പരിക്ക്

പുത്തനങ്ങാടി ക്ഷേത്രത്തിന് സമീപം ലോട്ടറി വില്പനക്കാരനായ യുവാവിനെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. ഇടക്കൊച്ചി പടനിലത്ത് വീട്ടിൽ ജോമോൻ എന്ന് വിളിക്കുന്ന മാത്യു ജോസഫിനാണ് കടിയേറ്റത്

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:08 pm

നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി, ശമ്പള വർധനവ് നടപ്പാക്കും; മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം

അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്ന നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി. പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന പരുമല ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 10:07 pm

ഇറാനെ ചാരമാക്കാന്‍ ട്രംപിന്റെ 'സീക്ക് ആന്‍ഡ് ഡിസ്‌ട്രോയ്'; ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ പറന്നിറങ്ങിയത് അമേരിക്കയുടെ ബോംബര്‍ നിര! മിസൈലുകള്‍ ലോഡ് ചെയ്തു, ടാര്‍ഗെറ്റുകള്‍ ഉറപ്പിച്ചു; 'ഇന്ന് രാത്രി തീപാറും' എന്ന് മുന്നറിയിപ്പ്; ഇറാന്റെ ഹൃദയഭാഗങ്ങളില്‍ പ്രഹരമേല്‍പ്പിക്കാന്‍ നീക്കം

ലണ്ടന്‍/വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കം (Operation Epic Fury) കടുപ്പിച്ചുകൊണ്ട് അമേരിക്ക തങ്ങളുടെ ഏറ്റവും കരുത്തുറ്റ ബോംബര്‍ വിമാനങ്ങള്‍ ബ്രിട്ടനിലെ ആര്‍എഎഫ് (RAF) ഫെയര്‍ഫോര്‍ഡില്‍ വിന്യസിച്ചു. 'സീക്ക് ആന്‍ഡ് ഡിസ്‌ട്രോയ്' ഉള്‍പ്പെടെയുള്ള മൂന്ന് ബി-1 (B-1) ബോംബറുകള്‍ കൂടി എത്തിയതോടെ, അമേരിക്കയുടെ ആകെ ബോംബര്‍ ശേഖരത്തിന്റെ നാലിലൊന്ന് ഭാഗവും ഇപ്പോള്‍ ഇറാനെ ലക്ഷ്യമിട്ട് സജ്ജമായിക്കഴിഞ്ഞു. നിലവില്‍ 11 ബി-1 ബോംബറുകളും 3 ബി-52 സ്ട്രാറ്റോഫോര്‍ട്ടസ് വിമാനങ്ങളും ഉള്‍പ്പെടെ 14 അതിമാരക വിമാനങ്ങളാണ് ബ്രിട്ടനില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഇറാനിലെ ഏറ്റവും ശക്തമായ ആക്രമണങ്ങള്‍ നടക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. 'ഇന്നത്തെ ദിവസം ഇറാനിനുള്ളില്‍ നമ്മുടെ ഏറ്റവും ശക്തമായ ആക്രമണങ്ങള്‍ നടക്കും. ഏറ്റവും കൂടുതല്‍ പോര്‍വിമാനങ്ങളും ബോംബറുകളും ഉപയോഗിച്ച്, മുമ്പത്തേക്കാളും കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ആക്രമണങ്ങള്‍ തന്നെ നടക്കും,' അദ്ദേഹം പറഞ്ഞു. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാന്റെ ഹൃദയഭാഗങ്ങളില്‍ പ്രഹരമേല്‍പ്പിക്കാനാണ് നീക്കം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആയുധങ്ങളും സൈനികരുമായി 25 സപ്പോര്‍ട്ട് വിമാനങ്ങളാണ് ബ്രിട്ടനിലെത്തിയത്. മിസൈലുകളും ബോംബുകളും നിറച്ച് വിമാനങ്ങള്‍ ഏതു നിമിഷവും പറന്നുയരാന്‍ സജ്ജമാണ്. യുദ്ധം രണ്ടാഴ്ച മുതല്‍ രണ്ട് മാസം വരെ നീണ്ടുനില്‍ക്കുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും, നിലവിലെ വിന്യാസം സൂചിപ്പിക്കുന്നത് പോരാട്ടം ഇനിയും നീളാന്‍ സാധ്യതയുണ്ടെന്നാണ്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മൂന്ന് ബി-1 ബോംബര്‍ വിമാനങ്ങള്‍ കൂടി ഇന്ന് യുകെയിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ പറന്നിറങ്ങി. 'സീക്ക് ആന്‍ഡ് ഡിസ്‌ട്രോയ്' എന്ന് പേരുള്ളതുള്‍പ്പെടെ മൂന്ന് ബി-1 ബോംബര്‍ വിമാനങ്ങള്‍ കൂടി ഇന്ന് ഉച്ചകഴിഞ്ഞ് പ്രദേശത്ത് എത്തിയത്. അമേരിക്കയുടെ ആകെ ബി-1 വിമാന ശേഖരത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗവും ഇപ്പോള്‍ യുകെയിലെ ഈ സൈനിക കേന്ദ്രത്തിലാണുള്ളത്. 'നമ്മള്‍ അവരെ ശക്തമായി ആക്രമിക്കാന്‍ തുടങ്ങിയിട്ടു പോലുമില്ലെന്നും, 'ഏറ്റവും വലിയ ആക്രമണം' വരാനിരിക്കുന്നതേയുള്ളൂ' എന്നും ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ട്രംപിനെ 'ഇല്ലാതാക്കുമെന്ന' ഭീഷണിയാണ് ഇറാന്‍ ഇന്ന് മുഴക്കിയത്. ഇന്ന് ഉച്ചകഴിഞ്ഞ് വരെയുള്ള കണക്കുകള്‍ പ്രകാരം, യുഎസ് വ്യോമസേനയുടെ 45 ബി-1 ബോംബറുകളില്‍ 11 എണ്ണം ഇപ്പോള്‍ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിലെ റണ്‍വേയിലുണ്ട്. ഇതിനുപുറമെ, ഇന്നലെ മൂന്ന് ബി-52 സ്ട്രാറ്റോഫോര്‍ട്ടസ് വിമാനങ്ങളും ഗ്ലോസ്റ്റര്‍ഷയറില്‍ ഇറങ്ങിയിരുന്നു. ഇതോടെ, ടെഹ്റാനെ ആക്രമിക്കാന്‍ പാകത്തില്‍ അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ 14 ബോംബര്‍ വിമാനങ്ങളാണ് ബ്രിട്ടനില്‍ സജ്ജമായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ജീവനക്കാരെയും ആയുധശേഖരത്തെയും അവശ്യവസ്തുക്കളെയും വഹിച്ചുകൊണ്ടുള്ള 25 സപ്പോര്‍ട്ട് വിമാനങ്ങളും ഇവിടെയെത്തിയിട്ടുണ്ട്. ബോംബുകള്‍ സൂക്ഷിക്കുന്ന അറകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഇന്ന് ഗ്രൗണ്ട് ക്രൂ വിമാനങ്ങളില്‍ നടത്തി. ബോംബറുകളില്‍ നിറയ്‌ക്കേണ്ട മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പരിശോധിക്കുന്ന അതീവ ശ്രദ്ധ ആവശ്യമുള്ള ജോലികള്‍ തൊട്ടടുത്തുള്ള സേനാ ഉദ്യോഗസ്ഥരും നിര്‍വഹിച്ചു. ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിലെ നീക്കങ്ങളും വന്‍തോതിലുള്ള ജെറ്റ് ബോംബറുകളുടെ വിന്യാസവും വരും ദിവസങ്ങളില്‍ ഇറാനില്‍ കൂടുതല്‍ ശക്തവും തുടര്‍ച്ചയുമായ വ്യോമാക്രമണങ്ങള്‍ക്കുള്ള കളമൊരുങ്ങിക്കഴിഞ്ഞു എന്ന സൂചനയാണ് നല്‍കുന്നത്. യുദ്ധം രണ്ട് ആഴ്ച മുതല്‍ രണ്ട് മാസം വരെ നീണ്ടുനില്‍ക്കാമെന്നായിരുന്നു യുഎസിന്റെ പ്രാഥമിക കണക്കുകള്‍. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടനിലുള്ള ബി-1, ബി-52 ബോംബറുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇനിയും യുദ്ധം നീണ്ടേക്കാം എന്നാണ് വിവരം. എന്നാല്‍ ഇറാനില്‍ ഒന്നും ബാക്കിയില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. 'യുദ്ധം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അവര്‍ക്ക് നാവികസേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയുമില്ല. അവരുടെ മിസൈലുകള്‍ വളരെ കുറച്ചു മാത്രമേ അവശേഷിക്കുന്നുള്ളൂ. അവരുടെ ഡ്രോണുകള്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സൈനികപരമായി അവിടെ ഇനി ഒന്നുമില്ലായെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഈ യുദ്ധത്തെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രംപ് ഇന്നലെ ഒരു മണിക്കൂര്‍ സംസാരിച്ചു. മോസ്‌കോ ഈ സംഭാഷണത്തെ 'തുറന്നതും കാര്യമാത്രപ്രസക്തവുമായ' ഒന്നായാണ് വിശേഷിപ്പിച്ചത്. ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍, പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി: 'അവര്‍ക്ക് പ്രയോഗിക്കാന്‍ ഉണ്ടായിരുന്നതെല്ലാം അവര്‍ പ്രയോഗിച്ചു കഴിഞ്ഞു. ഇനി എന്തെങ്കിലും വിഡ്ഢിത്തത്തിന് മുതിരാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്, അല്ലാത്തപക്ഷം ആ രാജ്യത്തിന്റെ അന്ത്യമായിരിക്കും അത്.' 'ചില തിന്മകളെ ഇല്ലാതാക്കാന്‍ അത് അത്യാവശ്യമാണെന്ന് കരുതിയതുകൊണ്ടാണ് ഞങ്ങള്‍ ഒരു ചെറിയ ദൗത്യത്തിന് ഇറങ്ങിയത്. ഇത് വളരെ വേഗം അവസാനിക്കുന്ന ഒരു ഹ്രസ്വകാല ദൗത്യമായിരിക്കുമെന്ന് നിങ്ങള്‍ കാണുമെന്ന് ഞാന്‍ കരുതുന്നു. പല രീതിയിലും നമ്മള്‍ ഇതിനകം വിജയിച്ചു കഴിഞ്ഞു, എന്നാല്‍ അത് പൂര്‍ണ്ണമല്ല. ഈ നീണ്ടുനിന്ന അപകടത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ നമ്മള്‍ അന്തിമ വിജയം ലക്ഷ്യമാക്കി മുന്നോട്ട് പോകും. ഇതുകഴിയുന്നതോടെ ലോകം കൂടുതല്‍ സുരക്ഷിതമായിരിക്കും, അത് വളരെ വേഗം തന്നെ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ നടപടി മുന്‍കരുതല്‍ നടപടിയാണെന്ന വാദം ട്രംപ് ആവര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞു: 'ഒരു ആഴ്ചയ്ക്കുള്ളില്‍ അവര്‍ നമ്മളെ ആക്രമിക്കാന്‍ പോവുകയായിരുന്നു. അവര്‍ തയ്യാറായിരുന്നു. ആരും കരുതിയതിലും എത്രയോ അധികം മിസൈലുകള്‍ അവരുടെ പക്കലുണ്ടായിരുന്നു. നമ്മളെയും മധ്യേഷ്യയെ മുഴുവനും ഇസ്രായേലിനെയും അവര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' ആരംഭിച്ചതിന് ശേഷം 5,000-ലധികം ഇറാനിയന്‍ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുകയും 50 കപ്പലുകള്‍ നശിപ്പിക്കുകയും ചെയ്തതായി യുഎസ് സൈന്യം അറിയിച്ചു.

മറുനാടൻ മലയാളീ 10 Mar 2026 10:07 pm

പത്തനംതിട്ട ഇലന്തൂര്‍ പരിയാരം ലോക്കല്‍ കമ്മറ്റിയില്‍ വെട്ടിനിരത്തല്‍;ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ അടക്കം പുറത്താക്കി

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കൊപ്പം നിന്നവര്‍ പുറത്തും വിമത പക്ഷങ്ങളില്‍ നിന്ന് സി പി എം ന് ചരിത്രത്തിലില്ലാത്ത പരാജയം ഉണ്ടാകാന്‍ ഇടയാക്കിയ ആളുകള്‍ അകത്തും ആയ അവസ്ഥയാണുള്ളതെന്ന ആരോപണമാണ് ഉയരുന്നത്.

സിറാജ് ലൈവ് 10 Mar 2026 10:04 pm

'വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ട'; ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി

രാജ്യത്ത് ആവശ്യങ്ങൾക്കുള്ള ഊർജം ലഭ്യമാക്കാൻ പ്രതിജ്ഞാബന്ധമാണെന്നും ആഭ്യന്തര ഉപഭോക്താക്കൾക്ക് ക്ഷാമം നേരിടുകയില്ലെന്നും മന്ത്രി ഉറപ്പ് നൽകി. വിവിധ പാതകളും സോഴ്സുകളും ഇതിനായി ഉപയോഗപ്പെടുത്തന്നുവെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 9:59 pm

വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ കൊടുംകുറ്റവാളികളാണ് പിടിയിലായതെന്ന് അർത്തുങ്കൽ പൊലീസ് അറിയിച്ചു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 9:53 pm

മസാജ് വീഡിയോയ്‌ക്കെതിരെയുള്ള വിമർശനത്തിന് മറുപടിയുമായി യുട്യൂബർ അരുണിമ

യാത്രകളിലൂടെയും വിത്യസ്തമായ സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ സഞ്ചാരിയാണ് ബാക്ക്പാക്കർ അരുണിമ. അരുണിമയുടെ യാത്രാവിശേഷങ്ങൾ പലപ്പോഴും വലിയ തോതിലുള്ള വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും വഴിവെക്കാറുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഘാനയിലെ വെള്ളച്ചാട്ടത്തിന് സമീപം മസാജ് ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട വിവാദം. ഈ വീഡിയോയ്‌ക്കെതിരെ ഉയർന്ന രൂക്ഷമായ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി അരുണിമ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. യാത്രയെന്നാൽ ലക്ഷ്വറി ഹോട്ടലുകളിൽ താമസിച്ച് കാഴ്ചകൾ കണ്ട് മടങ്ങുന്നതല്ലെന്നും, ലോകത്തെ തൊട്ടറിഞ്ഞ് സംസ്കാരങ്ങൾ മനസ്സിലാക്കാനുള്ള ശ്രമമാണ് താൻ […] The post മസാജ് വീഡിയോയ്‌ക്കെതിരെയുള്ള വിമർശനത്തിന് മറുപടിയുമായി യുട്യൂബർ അരുണിമ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 10 Mar 2026 9:53 pm

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോണ്‍ ആക്രമണം; പ്ലാന്റ് പൂട്ടി, യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ യുഎഇയിലെ റുവൈസ് റിഫൈനറി സമീപത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വ്യാവസായിക മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്നാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. അഗ്‌നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സാമൂഹികമാധ്യമങ്ങള്‍ വഴിയോ മറ്റോ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കി. ഇറാന്‍-ഇസ്രായേല്‍ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു യുഎഇയുടെ യുഎന്‍ പ്രതിനിധി ജമാല്‍ ജമാ അല്‍ മുഷാറഖ് ഐക്യരാഷ്ട്രസഭയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം. നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും വ്യക്തമാക്കി. യുദ്ധം നീണ്ടുനില്‍ക്കുന്നത് ആഗോള എണ്ണ വിപണിയെയും ഗള്‍ഫ് മേഖലയുടെ സാമ്പത്തിക സുസ്ഥിതിയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

തേജസ് ന്യൂസ് 10 Mar 2026 9:49 pm

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്ന് ആദ്യം പറഞ്ഞു; 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നായി പിന്നെ; ഇപ്പോള്‍ പറയുന്നു 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...' എന്ന്; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ മുദ്രാവാക്യവുമായി ഇടതുമുന്നണി; സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണത്തിന് തുടക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ഇടതുമുന്നണി. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...' എന്നാണ് മുദ്രാവാക്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തില്‍ കൈവരിച്ച നേട്ടങ്ങളും എടുത്തുപറഞ്ഞാണ് പ്രചാരണം. സിപിഎം ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇത്തവണ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടാണ് വോട്ടഭ്യര്‍ഥന. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഒന്നൊന്നായി ജനങ്ങളെ അറിയിക്കുന്ന രീതിയിലാണ് പ്രചാരണം. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവര്‍ക്കും വീടുകള്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും സ്വന്തമായി ഭൂമി നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ലോകോത്തരമാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ... എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങള്‍. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, സ്ത്രീസുരക്ഷ, ടൂറിസം തുടങ്ങി മേഖലകളിലെ മാറ്റങ്ങളാണ് എടുത്തുപറയുന്നത്. വികസനത്തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് പ്രചാരണത്തിലൂടെ എല്‍ഡിഎഫ് പങ്കുവെക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടികളാണ് എല്‍ഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായി. ഒദ്യോഗിക പ്രഖ്യാപനം പിന്നീട്. സിപിഐ 25 പേരുടെ പട്ടിക അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും. കേരള കോണ്‍ഗ്രസ് എമ്മിന്റെ പതിമൂന്നാം സീറ്റില്‍ ഇതുവരെ സിപിഎം ഉറപ്പു നല്‍കിയിട്ടില്ലെന്ന അതൃപ്തി അവര്‍ക്കുണ്ട്. മുഖ്യമന്ത്രിയുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യപ്പെട്ടെങ്കിലും അതുമുണ്ടായില്ല. ഇതിനിടെ ആര്‍ ജെഡി ഒരിക്കല്‍ കൂടി ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് അഭ്യര്‍ഥിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനു കത്തുനല്‍കി. എന്‍സിപിയില്‍ എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ഥി ശശീന്ദ്രന്‍ അല്ലെങ്കില്‍ എലത്തൂര്‍ നല്‍കാന്‍ സിപിഎം തയാറായേക്കില്ല.

മറുനാടൻ മലയാളീ 10 Mar 2026 9:48 pm

ലോകകപ്പ് ട്രോഫി ഹനുമാന്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയതില്‍ പ്രതികരിച്ച് ഇഷാന്‍ കിഷന്‍, അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് താരം

ഇതാണ് നല്ല ചോദ്യം. നേരത്തെ ചോദിച്ചത് അനാവശ്യ ചോദ്യമായിരുന്നു. വിജയത്തിന്‍റെ സന്തോഷത്തെക്കുറിച്ച് ചോദിക്കൂ, അതാണ് നമുക്ക് വേണ്ടത് ഇഷാന്‍ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 9:43 pm

ചെന്നിത്തല നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പതിവ് പോലെ വിദ്യാര്‍ഥി രാവിലെ ക്ലാസ്സില്‍ എത്തിയിരുന്നു. ശേഷം ആദ്യത്തെ ഇന്റെര്‍വെല്ലിന് വീണ്ടും തിരിച്ചു റൂമിലേക്ക് പോയി. പിന്നീട് ക്ലാസ്സിലേക്ക് എത്തിയിരുന്നില്ല. വിദ്യാര്‍ഥിയെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് ലഭിച്ചേക്കിലും അതിന്റെ ഉള്ളടക്കം പോലിസ് പുറത്തുവിട്ടിട്ടില്ല. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ മറ്റൊരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തേജസ് ന്യൂസ് 10 Mar 2026 9:43 pm

ടെലഗ്രാം ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ മുസ് ലിം എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കെതിരേ യുഎപിഎ; കുറ്റ സമ്മതം നടത്താന്‍ മഹരാഷ്ട്ര എടിഎസ് നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥി കോടതിയില്‍

മുംബൈ: ടെലഗ്രാം ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ് ലിം എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ മഹാരാഷ്ട്ര എടിഎസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കുറ്റം സമ്മതിക്കാന്‍ മഹാരാഷ്ട്ര എടിഎസ് നിര്‍ബന്ധിച്ചതായും അറസ്റ്റിലായ വിദ്യാര്‍ഥി അയാന്‍ ഷെയ്ഖ് കോടതിയെ അറിയിച്ചു. 'ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരായ കുറ്റങ്ങള്‍ സമ്മതിക്കാന്‍ നിര്‍ബന്ധിക്കുകയാണ്' അയാന്‍ ഷെയ്ഖ് കോടതിയെ അറിയിച്ചു. അറസ്റ്റിലായ അയാന്‍ ഷെയ്ഖിനെ എടിഎസിന്റെ പ്രാഥമിക കസ്റ്റഡി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ റിമാന്റ് വേണമെന്ന എടിഎസിന്റെ അപേക്ഷയെ ഷെയ്ഖിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. പ്രതിഭാഗം അഭിഭാഷകന്‍ ഇബ്രാഹിം ഹര്‍ബത്ത് തന്റെ കക്ഷിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വാദിച്ചു. ഒരു ടെലിഗ്രാം ഗ്രൂപ്പിലെ അംഗമാകുന്നത് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യാനുള്ള അടിസ്ഥാനമല്ലെന്ന് അദ്ദേഹം വാദിച്ചു. അതേസമയം, വിപുലമായ ഒരു ഡിജിറ്റല്‍ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് വാദിച്ച പ്രോസിക്യൂഷന്‍ മാര്‍ച്ച് 12 വരെ പ്രതിയെ കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. അയാനില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും നിലവില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും, അയാന്റെ എട്ട് പ്രത്യേക ഇ-മെയില്‍ ഐഡികളും ഒന്നിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇതുവരെ പൂര്‍ണ്ണമായി പരിശോധിച്ചിട്ടില്ലെന്നും എടിഎസ് വാദിച്ചു. നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉള്ളടക്കം പ്രചരിക്കുന്ന 'ഇസ്‌ലാമിക് പൊളിറ്റിക്‌സ്' എന്ന ടെലിഗ്രാം ചാനലിലെ അയാന്‍ ഷെയ്ഖിന്റെ പ്രവര്‍ത്തനത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകം എടുത്തുകാണിച്ചു. എടിഎസിന്റെ അഭിപ്രായത്തില്‍, അയാന്‍ നിരവധി മാസങ്ങളായി ടെലഗ്രാം ഗ്രൂപ്പില്‍ സജീവമായിരുന്നു എന്നും 'ദേശവിരുദ്ധ' സംവാദങ്ങളില്‍ പങ്കെടുത്തു എന്നും എടിഎസ് ആരോപിച്ചു. ടെലഗ്രാം ഗ്രൂപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു എന്നും അതിര്‍ത്തിക്കപ്പുറത്തുള്ള അനുഭാവികള്‍ എന്ന് ആരോപിക്കപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു എന്നും എടിഎസ് ആരോപിച്ചു. ജെയ്ഷെ മുഹമ്മദിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ ഗ്രൂപ്പില്‍ പങ്കിട്ടിട്ടുണ്ടെന്നും അയാന്‍ ഷെയ്ഖ് അത്തരം പോസ്റ്റുകള്‍ 'ലൈക്ക്' ചെയ്യുകയും മറ്റ് അംഗങ്ങളെ ടാഗ് ചെയ്യുകയും ചെയ്തതിനാല്‍ ഉള്ളടക്കം വായിക്കാന്‍ അവരെ പ്രേരിപ്പിച്ചുവെന്നും ഏജന്‍സി ആരോപിച്ചു.

തേജസ് ന്യൂസ് 10 Mar 2026 9:42 pm

യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

രണ്ടുദിവസമായി ചന്ദ്രന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു

സിറാജ് ലൈവ് 10 Mar 2026 9:41 pm

എൽപിജി ക്ഷാമം ശക്തമാകും; പെട്രോൾ - ഡീസൽ വില വർധിക്കുമോ? നിയന്ത്രണങ്ങൾക്ക് സാധ്യത

ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് ദീർഘകാല തടസ്സങ്ങൾ നേരിടാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ദീർഘകാല പദ്ധതികളിൽ വേഗത വർധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ തന്ത്രപരമായ പെട്രോളിയം ശേഖരം കൈവരിച്ചിരുന്നു. കൂടാതെ ഊർജ്ജ സുരക്ഷയിൽ മുമ്പത്തേക്കാൾ മികച്ച നിലയിലാണ്. അതേസമയം, എൽ‌പി‌ജി ക്ഷാമം ആശങ്കാജനകമായി തുടരുകയാണ്.

സമയം 10 Mar 2026 9:38 pm

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. റേഡിയോ ഫ്രീക്വൻസി വഴി അയച്ച രഹസ്യ കോഡുകൾ ഇതിനുള്ള നിർദ്ദേശമാകാമെന്നാണ് ആശങ്ക. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിലുള്ള യുദ്ധം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 9:33 pm

മയക്ക്മരുന്ന് കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള സ്റ്റേറ്റ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ രൂപീകരിക്കും

'അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനാനന്തര പദ്ധതി'യുടെ വിശദമായ മാര്‍ഗ്ഗരേഖയ്ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കി

സിറാജ് ലൈവ് 10 Mar 2026 9:33 pm

എൽപിജി സ്റ്റോക്കിന്റെ ദൗർലഭ്യത്തിൽ സുപ്രധാന മുന്നറിയിപ്പുമായി മന്ത്രി, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി

മധ്യേഷ്യയിലെ യുദ്ധത്തെ തുടർന്നുണ്ടായ എൽപിജി ദൗർലഭ്യം കാരണം കേന്ദ്ര സർക്കാർ സിലിണ്ടർ ബുക്കിംഗിൽ 25 ദിവസത്തെ ഇടവേള ഏർപ്പെടുത്തി. ഗാർഹിക സിലിണ്ടറുകൾക്ക് ക്ഷാമമില്ലെന്ന് ഓയിൽ കമ്പനികൾ ഉറപ്പുനൽകുമ്പോഴും, വ്യാവസായിക സിലിണ്ടറുകളിലെ നിയന്ത്രണം ലഘൂകരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 9:32 pm

'മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല, മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്': ചാണ്ടി ഉമ്മൻ

കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. മറിയയുടെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 9:29 pm

നല്ല സോഫ്റ്റ് ആയ ചക്ക അട ഉണ്ടാക്കിയാലോ ?

നല്ല സോഫ്റ്റ് ആയ ചക്ക അട ഉണ്ടാക്കിയാലോ ?

കേരളം ഓൺലൈൻ ന്യൂസ് 10 Mar 2026 9:25 pm

ലക്ഷങ്ങൾ നൽകിയത് ഭാര്യക്കും സഹോദരനും ജോലി കിട്ടാൻ, പരീക്ഷയും ഇന്‍റർവ്യൂവും ഇല്ലെന്ന വാഗ്ദാനത്തിൽ വീണു; പണം തട്ടിയ ആൾ പിടിയിൽ

മണ്ണൂത്തി വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയ യൂണിവേഴ്‌സിറ്റി ജീവനക്കാരനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ജോലിക്കാരനായ ബിനോയ് (45) ആണ് പിടിയിലായത്

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 9:20 pm

ചരമം: ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ സഹോദരി ആയിഷ ഹജ്ജുമ്മ

മയ്യിത്ത് നിസ്‌കാരത്തിന് പറമ്പില്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ കാന്തപുരം എ പിഅബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി

സിറാജ് ലൈവ് 10 Mar 2026 9:19 pm

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു; രജൗരി സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗരി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയില്‍ നിയന്ത്രണരേഖ വഴി നടന്ന നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ടത് പാകിസ്ഥാന്‍ ഭീകരനാണെന്ന് സൈന്യം അറിയിച്ചു. ഭീകരരുടെ ഭാഗത്ത് നിന്ന് കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഭീകരരുടെ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സൈന്യം തിരിച്ചടിക്കുകയും നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടയുകയും ചെയ്തു. സൈന്യം വധിച്ച ഭീകരനെ കൂടാതെ ഇയള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിനായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആകാശനിരീക്ഷണ സംവിധാനങ്ങളും കരസേനയുടെ പ്രത്യേക സംഘവും രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രജൗരി മേഖലയില്‍ സുരക്ഷാ സേന പരാജയപ്പെടുത്തുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. തുടര്‍ച്ചയായി ഉണ്ടാകുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.

മറുനാടൻ മലയാളീ 10 Mar 2026 9:18 pm

Latest: Netanyahu says strikes are 'breaking their bones' as Iran vows to fight on

Dubai : Iran fired drones and missiles at Israel and Gulf states Tuesday as Israeli Prime Minister Benjamin Netanyahu vowed his country will keep striking the Islamic Republic, saying the aim of the campaign was the popular overthrow of its government. Our aim is to bring the Iranian people to

പ്രവാസി എക്സ്പ്രസ്സ് 10 Mar 2026 9:17 pm

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു

തൃശൂര്‍: തൃശൂര്‍ താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ താന്ന്യം വലിയകത്ത് ബാദുഷയുടെ മകള്‍ ബാദിറ (17) ആണ് മരിച്ചത്. താന്ന്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനി വീടിന് സമീപത്ത് വെച്ച് വഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ പഴുവില്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേജസ് ന്യൂസ് 10 Mar 2026 9:16 pm

പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

ചെങ്ങന്നൂര്‍: ചെന്നിത്തല ഒരുപ്രം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കായംകുളം കണ്ടല്ലൂര്‍ പുതിയവിള വേലന്‍ചിറയില്‍ അഭിരാമത്തില്‍ കെ.പി. ബിജുവിന്റെയും മുതുകുളം സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബിന്ദുവിന്റെയും മകന്‍ അഭിഗീതാണ് (16) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷവും ഒരു വിദ്യാര്‍ഥി കാമ്പസിനുള്ളില്‍ ആത്മഹത്യ ചെയ്തിരുന്നു. അഭിഗീത് രാവിലെ ക്ലാസിലെത്തിയിരുന്നു. എന്നാല്‍ ഉച്ചക്കുശേഷം എത്തിയില്ല. ഹോസ്റ്റലിനോട് ചേര്‍ന്ന വാഷ് റൂം ഏരിയയുടെ പിന്നില്‍ തുണി അലക്കുന്നതിനായി സൈഡിലെ ഭിത്തിയോടു ചേര്‍ന്ന് കെട്ടി ഉയര്‍ത്തിയ നനകല്ലിനു മുകളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിഫോം ധരിച്ച് ചെരുപ്പിട്ട് കാല്‍മുട്ടുകള്‍ മടക്കി ഭിത്തിയില്‍ ചാരി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഷീറ്റിട്ടിരുന്ന ചാര്‍ത്തിന്റെ ഫ്രെയിമില്‍ തൂങ്ങിയ തുണിയുടെ ഒരു വശത്തെ രണ്ടു മൂലകളില്‍ ഒരു കോന്തല മാത്രമാണ് കെട്ടിയിരുന്നതായി വ്യക്തമായി കാണാന്‍ കഴിയുന്നത്. മറുവശം അഴിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഒരു കുട്ടിയാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്ന് അധ്യാപികയെ അറിയിക്കുകയായിരുന്നു. സമീപത്ത് മൂന്നു ബക്കറ്റുകള്‍ പൊട്ടിയ നിലയില്‍ കാണപ്പെട്ടിരുന്നതില്‍ രണ്ടും പിന്നീട് കാണാതായതായും പറയപ്പെടുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സഹോദരന്‍: അഭിനന്ദ് (എം.ബി.ബി.എസ് വിദ്യാര്‍ഥി). എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന പ്രകൃതക്കാരനായ മകന്‍ തിങ്കളാഴ്ച രാത്രിയിലും വിളിച്ചിരുന്നതായും സംസാരത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നും പിതാവ് കെ.പി. ബിജു പറഞ്ഞു. മകന്‍ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും കൊലപാതകമാണെന്നും ബിജു പറഞ്ഞു.

മറുനാടൻ മലയാളീ 10 Mar 2026 9:12 pm

അതിർത്തി കടന്നാൽ മരണം ഉറപ്പ്! കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം

ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ നിയന്ത്രണരേഖ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 9:10 pm

ഏഴ് വയസുകാരിക്ക് നേരെ റോഡില്‍ വെച്ച് ലൈംഗികാതിക്രമം; 69കാരന്‍ പിടിയില്‍

ഞായറാഴ്ച ട്യൂഷന്‍ കഴിഞ്ഞ് ഏഴ് വയസുകാരി റോഡിലൂടെ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുവരുമ്പോഴാണ് സംഭവം.

സിറാജ് ലൈവ് 10 Mar 2026 9:10 pm

സർക്കാർ എസ്മ പ്രയോഗിക്കണം; നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി. എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നൽകി. സര്‍ക്കാരും തൊഴിൽ വകുപ്പും ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികളില്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജോലി ചെയ്യാൻ തയ്യാറാകുന്ന നഴ്സുമാരെ യൂണിയൻ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി […] The post സർക്കാർ എസ്മ പ്രയോഗിക്കണം; നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി appeared first on ഇവാർത്ത | Evartha .

ഇവാർത്ത 10 Mar 2026 9:10 pm

ദൈര്‍ഘ്യം ഒരു മിനിറ്റ്, 44 സെക്കന്‍ഡ്; 'ദൃശ്യം 3' കാത്തിരുന്ന അപ്ഡേറ്റ് എത്തി

ദൃശ്യം ഫ്രാഞ്ചൈസിയുടെ അവസാന ഭാഗം, പുതിയ അപ്ഡേറ്റ് എത്തി

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 9:09 pm

Commercial LPG shortage: Stocks will last only for 1-2 days, say TN hotels

Chennai : Restaurants across Tamil Nadu are staring at a bleak future with existing stocks expected to last only for one or two days due to a sudden shortage of commercial LPG cylinders, as a result of the West Asia conflict. Some hotels and restaurants have already cut down on the

പ്രവാസി എക്സ്പ്രസ്സ് 10 Mar 2026 9:03 pm

അന്ന് ലോകകപ്പ് ജയിച്ചപ്പോള്‍ ആ ടീമില്‍ ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയുമുണ്ടായിരുന്നു; ഈ ലോകകപ്പുമായി സഞ്ജുവും സിറാജുമൊന്നും പള്ളികളില്‍ പോയിട്ടില്ല; ഒരു പ്രത്യേക മതത്തിന്റെ മാത്രം വിജയമായി ചിത്രീകരിക്കരുത്'; ട്രോഫിയുമായി ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചതില്‍ തുറന്നടിച്ച് കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി ക്ഷേത്രദര്‍ശനം നടത്തിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെയും ജയ് ഷായെയും വിമര്‍ശിച്ച് മുന്‍ ലോകകപ്പ് ജേതാവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ കീര്‍ത്തി ആസാദ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകകപ്പ് ട്രോഫി ഒരു പ്രത്യേക മതത്തിന്റെ മാത്രം വിജയമായി ചിത്രീകരിക്കരുതെന്ന് കീര്‍ത്തി ആസാദ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. കിരീടനേട്ടത്തിന് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീര്‍, നായകന്‍ സൂര്യകുമാര്‍ യാദവ്, ജയ് ഷാ തുടങ്ങിയവര്‍ ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിനെതിരെയാണ് കീര്‍ത്തി ആസാദ് പ്രതികരിച്ചത്. ഞായറാഴ്ച ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഇന്ത്യ ലോകകിരീടം ചൂടിയതിന് പിന്നാലെയാണ് നായകന്‍ സൂര്യകുമാര്‍ യാദവും ബിസിസിഐ മുന്‍ സെക്രട്ടറിയും നിലവിലെ ഐസിസി ചെയര്‍മാനുമായ ജയ് ഷായും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് 1983-ലെ ലോകകപ്പ് ജേതാവായ കീര്‍ത്തി ആസാദ് രൂക്ഷ വിമര്‍ശനവുമായി എത്തിയത്. '1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ലോകകപ്പ് ജയിച്ചപ്പോള്‍ ആ ടീമില്‍ ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയുമുണ്ടായിരുന്നു. ഞങ്ങള്‍ ട്രോഫി കൊണ്ടുവന്നത് ഞങ്ങളുടെ മാതൃഭൂമിയായ ഭാരതത്തിലേക്കാണ്. എന്തിനാണ് ഇന്ത്യ നേടിയ ലോകകപ്പ് ട്രോഫിയെ ഇത്തരത്തില്‍ ഒരു മതവിഭാഗത്തിന്റേതായി ചുരുക്കുന്നത്. ഈ ടീം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, അല്ലാതെ സൂര്യകുമാര്‍ യാദവിന്റെയോ ജയ് ഷായുടെയോ കുടുംബത്തെയല്ല. മുഹമ്മദ് സിറാജ് ഈ ട്രോഫി പള്ളിയില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചിട്ടില്ല, ലോകകപ്പിന്റെ താരമായിട്ടും സഞ്ജു സാംസണ്‍ ട്രോഫിയുമായി ഒരു ചര്‍ച്ചിലും പോയിട്ടില്ല. ഈ ലോകകപ്പ് എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന 140 കോടി ഇന്ത്യക്കാരുടേതാണ്. ഇതൊരു മതത്തിന്റെ മാത്രം വിജയമല്ല'-കീര്‍ത്തി ആസാദ് എക്‌സില്‍ കുറിച്ചു. ലോകകപ്പ് വിജയത്തിന്റെ ആവേശത്തിനിടയില്‍ ട്രോഫി ക്ഷേത്രത്തില്‍ കൊണ്ടുപോയത് ശരിയായ നടപടിയല്ലെന്നും കായിക നേട്ടങ്ങളെ മതപരമായ ചടങ്ങുകളുമായി കൂട്ടിക്കലര്‍ത്തുന്നത് ടീമിന്റെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നും കീര്‍ത്തി ആസാദ് ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഇന്ത്യ കിരീടം നിലനിര്‍ത്തിയതിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 10 Mar 2026 8:58 pm

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗ

പ്രവാസി എക്സ്പ്രസ്സ് 10 Mar 2026 8:57 pm

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര

പ്രവാസി എക്സ്പ്രസ്സ് 10 Mar 2026 8:53 pm

UDF അധികാരത്തിൽ വന്നാല്‍ ഏഴ് മാസം കൊണ്ട് കോട്ടയത്തെ ആകാശപാതയുടെ നിർമാണം പൂർത്തിയാക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും ഡിസംബറിന് മുൻപായി കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ആകാശപാത പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയത്. യുഡിഎഫിന്റെ ലക്ഷ്യമാണ് ആകാശപാത പൂർത്തീകരണം. വിവിധ സർക്കാർ വിഭാഗങ്ങളുടെ പിന്തുണ അതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളുള്ള ടവറിന്റെ മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും. അതിന്റെ മുകളിൽ നിന്നാൽ കോട്ടയം മുഴുവൻ കാണാനാകും. 15 കൊല്ലം മുൻപത്തെ പദ്ധതി ആയതിനാൽ നിലവിൽ അത് പുതുക്കേണ്ടതുണ്ടെന്നും നഗരം മുഴുവൻ കാണത്തക്ക വിധത്തിൽ ആകാശപാത പൂർത്തീകരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. 2015ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ആകാശപാത നിർമാണം തുടങ്ങിയത്. ശീമാട്ടി റൗണ്ട്എബൗട്ടിലായിരുന്നു ആകാശപാത നിർമാണം ആരംഭിച്ചത്. കിറ്റോകോയ്‌ക്കായിരുന്നു നിർമാണ ചുമതല. എന്നാൽ സർക്കാർ മാറിയതോടെ കിറ്റോകോയ്‌ക്കുള്ള ഫണ്ട് കുടിശ്ശികയാകുകയും പദ്ധതി നിലയ്ക്കുകയുമായിരുന്നു.

മംഗളം 10 Mar 2026 8:51 pm

ഉന്നത പഠനം ഐ എസ് ഐയിൽ

ഗണിതശാസ്ത്ര പഠന ഗവേഷണ രംഗത്ത് മുൻ നിരയിലുള്ള ഈ സ്ഥാപനം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉന്നത നിലവാരത്തിലുള്ള വിവിധ കോഴ്‌സുകൾ പഠിക്കാൻ അവസരമൊരുക്കുന്നു. വെള്ളിയാഴ്ചയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി

സിറാജ് ലൈവ് 10 Mar 2026 8:51 pm

ശുഭ്മാന്‍ ഗില്ലോ അക്സര്‍ പട്ടേലോ അല്ല, സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത ടി20 നായകൻ; പ്രവചനവുമായി മുഹമ്മദ് കൈഫ്

സൂര്യകുമാറിന്‍റെ പിൻഗാമിയാവുമെന്ന് കരുതിയിരുന്ന ശുഭ്മാന്‍ ഗില്‍ ഇനി നായകനായി വരാനുള്ള സാധ്യതയില്ലെന്ന് കൈഫ് പറഞ്ഞു. പിന്നെയുള്ളത് വൈസ് ക്യാപ്റ്റൻ അക്സര്‍ പട്ടേലാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 8:49 pm

'ആ സ്വപ്നം സഫലമായി, അത് കാണാന്‍ അച്ഛന്‍ ഇല്ലാതെ പോയി; കടമയാണ് ഏറ്റവും പ്രധാനമെന്ന് അച്ഛന്‍ എപ്പോഴും എന്നെ പഠിപ്പിച്ചിരുന്നു; നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു'; ലോകകപ്പ് നേട്ടത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി റിങ്കു സിംഗ്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. തന്റെ ക്രിക്കറ്റ് ജീവിതത്തിന് വലിയ പ്രചോദനമായിരുന്ന പിതാവ് ഖന്‍ചന്ദ്ര സിങിനെകുറിച്ചാണ് താരം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. അച്ഛന്റെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ കഴിഞ്ഞു. പക്ഷേ, അത് കാണാന്‍ അച്ഛനില്ലാത്തത് വലിയ വിഷമം ഉണ്ടാക്കുന്നു എന്നും റിങ്കു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഫൈനലിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച തന്റെ പിതാവിന്റെ ഓര്‍മ്മകളിലാണ് ഈ യുവതാരം. ലോകകപ്പ് ട്രോഫി കൈയ്യിലേന്തുമ്പോള്‍ തന്റെ അച്ഛന്‍ എത്രത്തോളം സന്തോഷിക്കുമായിരുന്നു എന്ന് മാത്രമാണ് റിങ്കുവിന് ചിന്തിക്കാന്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ തന്റെ പിതാവിനെക്കുറിച്ച് റിങ്കു ഹൃദയസ്പര്‍ശിയായ വാക്കുകള്‍ കുറിച്ചു. ''അച്ഛന്റെ സ്വപ്നം പൂര്‍ത്തിയായി, പക്ഷേ... അച്ഛനോട് സംസാരിക്കാതെ ഇത്രയധികം ദിവസങ്ങള്‍ ഇതിന് മുമ്പ് കടന്നുപോയിട്ടില്ല. അച്ഛനില്ലാതെ ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് എനിക്കറിയില്ല... പക്ഷേ ഓരോ ചുവടിലും എനിക്ക് അച്ഛന്റെ സാന്നിധ്യം ആവശ്യമാണ്...'' റിങ്കു കുറിച്ചു. കടമയാണ് എല്ലാറ്റിനും ഉപരിയെന്ന് അച്ഛനാണ് തന്നെ പഠിപ്പിച്ചതെന്നും അതിനാല്‍ മൈതാനത്ത് അച്ഛന്റെ സ്വപ്നം പൂര്‍ത്തിയാക്കാനാണ് താന്‍ ശ്രമിച്ചതെന്നും റിങ്കു പറഞ്ഞു. 'ഇപ്പോള്‍ അച്ഛന്റെ സ്വപ്നം സഫലമായിരിക്കുന്നു... പക്ഷേ നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ചെറുതും വലുതുമായ ഓരോ സന്തോഷത്തിലും നിങ്ങളുടെ കുറവ് ഞാന്‍ അനുഭവിക്കും. നിങ്ങളെ ഞാന്‍ വളരെ അധികം മിസ് ചെയ്യും പപ്പ എന്ന് പറഞ്ഞാണ് റിങ്കുവിന്റെ കുറുപ്പ് അവസാനിക്കുന്നത്. ലോകകപ്പ് ടൂര്‍ണമെന്റിനിടെയാണ് കാന്‍സര്‍ ബാധിതനായ റിങ്കുവിന്റെ പിതാവ് ഖന്‍ചന്ദ്ര സിങിന്റെ ആരോഗ്യനില വഷളായത്. നാലാം ഘട്ടത്തിലെത്തിയ ലിവര്‍ ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന റിങ്കുവിന്റെ പിതാവ് ഫൈനലിന് തൊട്ടുമുമ്പാണ് അന്തരിച്ചത്. ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരത്തിന് പിന്നാലെ പിതാവിനെ കാണാന്‍ റിങ്കു നാട്ടിലേക്ക് പോയിരുന്നു. പിന്നീട് സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് വീണ്ടും ടീമിനൊപ്പം ചേര്‍ന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പിതാവ് മരിച്ചു. പിതാവിന്റെ മൃതദേഹം കരഞ്ഞു കൊണ്ട് ചുമന്ന് പോകുന്ന റിങ്കുവിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്ത് വന്നിരുന്നു. ചെറുപ്പകാലത്ത് ക്രിക്കറ്റിനോടുള്ള മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ പിതാവ് ഖന്‍ചന്ദ്ര വലിയ പിന്തുണയാണ് റിങ്കുവിന് നല്‍കിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തി നല്‍കിയിരുന്നു. പിതാവിന്റെ കഷ്ടപ്പാടിനെക്കുറിച്ചു റിങ്കു നിരവധി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റിങ്കു സിങ് ഇന്ത്യന്‍ ടീമിലെത്തിയശേഷവും പിതാവ് ഇതേ ജോലി തന്നെ ആണ് ചെയ്തിരുന്നത്.

മറുനാടൻ മലയാളീ 10 Mar 2026 8:46 pm

ഒഡീഷയില്‍ രണ്ടു വര്‍ഷത്തിനിടെയുണ്ടായത് 54 വര്‍ഗീയ കലാപങ്ങള്‍, ഏഴ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; സഭയില്‍ മുഖ്യമന്ത്രി

2024 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ 50 ശതമാനത്തില്‍ താഴെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി.

സിറാജ് ലൈവ് 10 Mar 2026 8:46 pm

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി

കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍.2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്

ഏഷ്യൻ നേടി ന്യൂസ് 10 Mar 2026 8:43 pm

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു

2022 സെപ്റ്റംബറില്‍ ചുമതലയേറ്റ എല്‍ബേഴ്സിന്റെ രാജി അപ്രതീക്ഷിതമായിരുന്നു.

സിറാജ് ലൈവ് 10 Mar 2026 8:40 pm

ഞാൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട; ഇത് എന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം; ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണം: മന്ത്രി ഗണേഷ് കുമാർ

വിവാദങ്ങൾക്കിടെ പുതിയ പ്രഖ്യാപനവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ബജറ്റ് ടൂറിസത്തിന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി കെഎസ്ആർടിസി കരാർ ഒപ്പിട്ടു.മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട. ഇത് തൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണമെന്നും ഗണേഷ് കുമാർ പറഞ്ഞു. “തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അനുകൂലമായ നിരവധി പദ്ധതികൾ നടപ്പിലാക്കി. രോഗ ചികിത്സയ്ക്ക് അടക്കം സഹായകരമാകുന്ന പൊതു ഫണ്ട് സംവിധാനം ഉടൻ […] The post ഞാൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട; ഇത് എന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം; ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണം: മന്ത്രി ഗണേഷ് കുമാർ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 10 Mar 2026 8:39 pm

ഡെട്രോയിറ്റ് മാര്‍ തോമാ ചര്‍ച്ചില്‍ ലോക പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാര്‍ തോമാ ചര്‍ച്ച് ലോക പ്രാര്‍ത്ഥനാ ദിനം ഭക്തിപുരസ്സരം ആചരിച്ചു. ഇടവക വികാരി റവ. സന്തോഷ് വര്‍ഗീസ്, റവ. പി. ചാക്കോ, സന്നദ്ധ സുവിശേഷികാ സംഘം സെക്രട്ടറി ആനി വര്‍ഗീസ് എന്നിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. നൈജീരിയന്‍ വനിതകള്‍ തയ്യാറാക്കിയ 'വരൂ, ഞാന്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും' (മത്തായി 11:28) എന്ന ബൈബിള്‍ വാക്യത്തെ ആസ്പദമാക്കിയായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. ബ്ലെസി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജീവിതഭാരങ്ങള്‍ക്കിടയില്‍ ക്രിസ്തു നല്‍കുന്ന ആശ്വാസത്തെയും സമാധാനത്തെയും കുറിച്ച് അവര്‍ സംസാരിച്ചു. നൈജീരിയന്‍ പതാകയുടെ നിറങ്ങളായ പച്ചയും വെള്ളയും വസ്ത്രങ്ങള്‍ ധരിച്ചാണ് വിശ്വാസികള്‍ ചടങ്ങില്‍ സംബന്ധിച്ചത്. നൈജീരിയയിലെ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍, ദാരിദ്ര്യം, വിശ്വാസപരമായ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള സാക്ഷ്യങ്ങളും വീഡിയോ അവതരണവും ചടങ്ങിന് മാറ്റുകൂട്ടി. സന്നദ്ധ സുവിശേഷികാ സംഘം അംഗങ്ങളായ നാല് പേര്‍ നൈജീരിയന്‍ സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ അവതരിപ്പിച്ചു. സബീന ചെറിയാന്‍ മദ്ബഹാ ശുശ്രൂഷകളില്‍ സഹായിയായി. 'അറിവോടെയുള്ള പ്രാര്‍ത്ഥന, പ്രാര്‍ത്ഥനാപൂര്‍വ്വമായ പ്രവര്‍ത്തനം' എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സ്‌തോത്രകാഴ്ചയും ശേഖരിച്ചു. വിവിധ തലമുറകളില്‍പ്പെട്ട വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ ദിനം അര്‍ത്ഥവത്തായ ഒന്നായി മാറി..

മറുനാടൻ മലയാളീ 10 Mar 2026 8:37 pm

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ

യുദ്ധത്തെ തുടർന്ന് മധ്യേഷ്യയിൽ നിന്നുള്ള എൽപിജി സ്റ്റോക്കിന്റെ ലഭ്യതയിൽ ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നു.

കേരളം ഓൺലൈൻ ന്യൂസ് 10 Mar 2026 8:37 pm