അന്ധര്‍ക്കും അവശര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും
ഇത്തരത്തില്‍ അനുവദിക്കുമ്പോള്‍ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും.
മലപ്പുറം: ഭരണം ഉയര്‍ത്തിക്കാട്ടി എല്‍ ഡി എഫ്; തദ്ദേശ നേട്ടങ്ങള്‍ പറഞ്ഞ് യു ഡി എഫ്
എല്‍ ഡി എഫ് പ്രചാരണായുധമായി ജമാഅത്തെ ഇസ്ലാമി ബന്ധവും. പൊന്മുണ്ടത്ത് സാമ്പാര്‍ മുന്നണി.
കരട് കരടായി ഇരിക്കും; ലേബര്‍ കോഡ് നടപ്പാക്കില്ലെന്ന് മന്ത്രി
കേന്ദ്ര തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ആശങ്കകള്‍ സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കും.
ഓണ്‍ലൈന്‍ മാധ്യമ നിയന്ത്രണത്തിന് സ്വതന്ത്ര സമിതി വേണം
സ്വയം നിയന്ത്രണം പോരെന്ന് സുപ്രീം കോടതി.
ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് 170 യാത്രക്കാരുമായി പോയ എയർ ഇന്ത്യ വിമാനം പുക മുന്നറിയിപ്പിനെ തുടർന്ന് തിരിച്ചിറക്കി. വിമാനത്തിലെ കാർഗോ ഭാഗത്ത് നിന്നാണ് അലാറം മുഴങ്ങിയത്. വിശദമായ പരിശോധനയിൽ ഈ മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് കണ്ടെത്തി
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി 'സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നാടകം
മാലം സുരേഷിന്റെ സുഹൃത്ത് ജമീല്‍ മുഹമ്മദിന് സുപ്രീംകോടതിയുടെ കൂച്ചുവിലങ്ങ്
അന്താരാഷ്ട്ര ഹദീസ് പാരായണ സമ്മേളനം: സജീവ സാന്നിധ്യമായി മലയാളി പണ്ഡിതന്മാരും വിദ്യാര്‍ഥികളും
ആഗോള തലത്തില്‍ അറിയപ്പെടുന്ന മുതിര്‍ന്ന പണ്ഡിതന്മാര് നേതൃത്വം നല്കുന്ന വേദിയില്‍ നിന്ന് ഹദീസ് വിജ്ഞാനശാഖയിലെ സൂക്ഷ്മമായ അറിവുകള്‍ നേരിട്ട് കേട്ടുപഠിക്കാന്‍ അവസരം ലഭിക്കുകയെന്നത് മലയാളി വിദ്യാര്‍ഥികള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്.
ഭരണഘടനാ ആശയങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത് പൗരന്മാരെ നിശബ്ദരാക്കും: ശിവ സുന്ദര്‍
മര്‍കസ് കര്‍ണാടക സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ഇസ്ദിഹാര്‍' കലാ-സാഹിത്യ ഫെസ്റ്റിവലില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു ശിവ സുന്ദര്‍.
ശബരിമല തിരക്ക് നിയന്ത്രണം; വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുത്, കർശന നിർദേശവുമായി ഹൈക്കോടതി
ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി
ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ കാർഗോ ഭാഗത്ത് പുക കണ്ടതിനെ തുടർന്നാണ് ദില്ലി വിമാനത്താവളത്തിൽ തന്നെ വിമാനം തിരിച്ചിറക്കിയത്. രാത്രി 10.20 ഓടെയാണ് സംഭവം നടന്നത്.
‘ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കി’; തിരുവല്ല പോലീസ് സ്റ്റേഷനിലെ എ എസ് ഐയെ സ്ഥലം മാറ്റി
തിരുവല്ല പോലീസ് സ്റ്റേഷനിലെ എ എസ് ഐ. തിരുവനന്തപുരം സ്വദേശി ബിനുവിനെയാണ് സ്ഥലം മാറ്റിയത്.
ശബരിമല : പത്തു ലക്ഷം പിന്നിട്ട് ഭക്തജന പ്രവാഹം
ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 1029451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ദര്‍ശനം
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍.) മെഗാ താരലേലത്തില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കായി കോടികളെറിഞ്ഞ് ഫ്രാഞ്ചൈസികള്‍. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ലേലത്തില്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്കാണ് നിലവില്‍ ഏറ്റവും വലിയ തുക ലഭിച്ചത്. 3.2 കോടി രൂപ കൊടുത്ത് യുപി വാരിയേഴ്സാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചത്. ഡബ്ല്യുപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങലാണിത്. മലയാളി താരം ആശ ശോഭനയെയും യുപി ഒരു കോടിക്ക് മേലെ വിലകൊടുത്ത് സ്വന്തമാക്കി. ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയ കെറിനെ മൂന്ന് കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയെ 2.4 കോടിക്ക് യുപി വിളിച്ചെടുത്തു. 40 ലക്ഷമായിരുന്നു ശിഖയുടെ അടിസ്ഥാനവില. നിലവിലെ രണ്ടാമത്തേയും മൂന്നാമത്തേയും ഏറ്റവും വലിയ ലേല തുക ഈ രണ്ട് താരങ്ങളുടേതുമാണ്. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലിസ ഹീലിയും ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗം ഉമ ചേത്രിയുമാണ് ആരും വിളിക്കാതെ പോയവരിലെ പ്രമുഖര്‍. ആശ ശോഭനയെ ടീമിലെത്തിക്കുന്നതിനായി ഡല്‍ഹി ക്യാപിറ്റല്‍സും യുപി വാരിയേഴ്സും തമ്മില്‍ മത്സരിച്ചു. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയില്‍നിന്ന് 60 ലക്ഷംവരെ ഉയര്‍ന്നു. പിന്നീട് ആര്‍സിബിയും താത്പര്യമറിയിച്ചെത്തിയതോടെ വില ഒരു കോടിയിലെത്തി. ഒടുക്കം 1.1 കോടിക്ക് ലെഗ് സ്പിന്നറെ യുപി സ്വന്തമാക്കുകയായിരുന്നു. മറ്റൊരു മലയാളി താരമായ സജന സജീവനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ വീണ്ടും ടീമിലെത്തിച്ചു. 30 ലക്ഷമായിരുന്നു അടിസ്ഥാന വില. ഇന്ത്യയുടെ മറ്റൊരു ലോകകപ്പ് താരമായ ശ്രീ ചരണിയെ 1.3 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു. പൂജ വസ്ത്രകാര്‍ 85 ലക്ഷത്തിനും അരുന്ധതി റെഡ്ഢിയെ 75 ലക്ഷത്തിനും ആര്‍സിബി ടീമിലെത്തിച്ചു. സോഫീ ഡിവൈനെ ഗുജറാത്ത് രണ്ടുകോടിക്കും മെഗ് ലാനിങ്ങിനെ യുപി 1.90 കോടി രൂപയ്ക്കും വിളിച്ചെടുത്തു. ചിനല്ല ഹെന്റിയെ ഡല്‍ഹി 1.30 കോടിക്കും ഫോബെ ലിച്ച്ഫീല്‍ഡിനെ യുപി 1.20 കോടിക്കും വിളിച്ചെടുത്തു. ലോറ വോള്വാര്ട്ടിനേയും (1.10 കോടി) ഡല്‍ഹി സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് വിളിച്ചെടുത്ത ജോര്‍ജിയ വെയര്‍ഹാം ആണ് കോടിക്കിലുക്കമുള്ള (ഒരുകോടി) മറ്റൊരു താരം.
ഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷം: മുന്‍ ജസ്റ്റിസ് എസ് മുരളീധര്‍ യുഎന്‍ അന്വേഷണ പാനലിന്റെ അധ്യക്ഷന്‍
ന്യൂഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷവുമായി ബന്ധപ്പെട്ട യുഎന്‍ അന്വേഷണ പാനലിന്റെ അധ്യക്ഷനായി വിരമിച്ച ജസ്റ്റിസ് എസ് മുരളീധരനെ നിയമിച്ചു. ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ഇദ്ദേഹം, അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലെ (കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായാണ് ചുമതലയേറ്റത്. മനുഷ്യാവകാശ കൗണ്‍സില്‍ പ്രസിഡന്റ് അംബാസഡര്‍ ജര്‍ഗ് ലോബറാണ് നിയമനം പ്രഖ്യാപിച്ചത്, സംഘര്‍ഷത്തിന്റെ ഇരുവശത്തുമുള്ള അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയെ ജസ്റ്റിസ് മുരളീധര്‍ നയിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സാംബിയയിലെ ഫ്ലോറന്‍സ് മുംബയ്ക്കും ഓസ്ട്രേലിയയിലെ ക്രിസ് സിഡോട്ടിക്കും ഒപ്പം അദ്ദേഹം സേവനമനുഷ്ഠിക്കും. 2025 സെപ്റ്റംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഗസയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശഹത്യ നടത്തിയതായി കമ്മീഷന് നിഗമനം ചെയ്തു. ഏകദേശം രണ്ട് പതിറ്റാണ്ടോളം ഇന്ത്യയിലെ സുപ്രിം കോടതിയില്‍ പ്രാക്ടീസ് ചെയ്ത ജസ്റ്റിസ് മുരളീധര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. നിരവധി പൊതുതാല്‍പ്പര്യ കേസുകളില്‍ അമിക്കസ് ക്യൂറിയായി ഹാജരായി. 2006-ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2021-ല്‍ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി.2023-ല്‍ വിരമിച്ച ശേഷം, അദ്ദേഹം നിയമരംഗത്തേക്ക് മടങ്ങി, സുപ്രിം കോടതി സീനിയര്‍ അഭിഭാഷകനായി നിയമിതനായി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി: അതിജീവിതയുടെ മൊഴിയെടുത്തു
രാഹുലിനെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ചെന്നൈയെ വേറെ ലെവലാക്കാൻ 'സിപിആർആർ'; ആറുവരിപ്പാതയുടെ ദൈർഘ്യം 132.87 കി.മീറ്റർ, ചെലവ് 15,000 കോടി
ചെന്നൈ പെരിഫറൽ റിങ് റോഡ് പദ്ധതിക്ക് വലിയ മുന്നേറ്റം. സിങ്കപ്പെരുമാൾ കോയിലിനും മാമല്ലപുരത്തിനും ഇടയിലുള്ള 30 കി.മീറ്റർ ഭാഗത്തിനായുള്ള ടെൻഡറുകൾ തമിഴ്നാട് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ ക്ഷണിച്ചു. 2019ൽ പ്രഖ്യാപിച്ച സിപിആർആർ പദ്ധതി മാമല്ലപുരത്തെ എന്നൂർ തുറമുഖവുമായി സിങ്കപ്പെരുമാൾ കോയിൽ, ശ്രീപെരുമ്പത്തൂർ, തിരുവള്ളൂർ വഴി ബന്ധിപ്പിക്കും. 15,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
പ്രിയപ്പെട്ടവരാൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നെന്ന് യു എൻ റിപ്പോർട്ട് | Femicide
ലോകത്ത് ഓരോ പത്തുമിനുട്ടിലും ഒരു സ്ത്രീ ബന്ധുക്കളാൽ കൊല്ലപ്പെടുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 2024ൽ മാത്രം അമ്പതിനായിരം സ്ത്രീകൾ ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നാണ് കണക്ക്
അജ്മീർ: ദാദറിലേക്ക് പോകേണ്ട അജ്മീർ-ദാദർ എക്സ്പ്രസ് ട്രെയിനിന് ബോംബ് സ്ഫോടന ഭീഷണി ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം രണ്ടു മണിക്കൂറോളം നിർത്തിയിട്ടു. ഗവൺമെന്റ് റെയിൽവേ പോലീസും (ജി.ആർ.പി.), ഡോഗ് സ്ക്വാഡും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ട്രെയിനിൽ വിശദമായ സുരക്ഷാ പരിശോധന നടത്തി. പരിശോധനക്കൊടുവിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണ്. ദാദറിലേക്ക് പോകുന്ന അജ്മീർ-ദാദർ എക്സ്പ്രസ് ട്രെയിൻ ബോംബ് സ്ഫോടന ഭീഷണിയെ തുടർന്ന് രണ്ട് മണിക്കൂർ നിർത്തിയിട്ടു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഗവ. റെയിൽവേ പൊലീസ് (ജിആർപി), ഡോഗ് സ്ക്വാഡ്, സിഐഡി, മറ്റ് ഏജൻസികൾ എന്നിവർ ചേർന്ന് സമഗ്രമായ സുരക്ഷാ പരിശോധന നടത്തി. റെയിൽവേ സ്റ്റേഷനിൽ കനത്ത പൊലീസ് വിന്യാസവും ഉണ്ടായിരുന്നു. പരിശോധനയിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിനിമയില്ലാത്ത സമയത്ത് ഷമ്മി തിലകൻ പഠിച്ചത് കമ്പ്യൂട്ടർ മുതൽ കാർപെൻ്ററി വരെ | SHAMMI THILAKAN
ഭാസ്ക്കരൻ മാഷ് ചന്ദനമരത്തെ പറ്റി പറഞ്ഞ് ഉന്മാദവസ്ഥയിൽ എത്തുന്ന ഷോട്ടിൽ ഷമ്മി തിലകൻ ഏറ്റവും റിയലിസ്റ്റിക്കായി അഭിനയിക്കാൻ ഉപയോഗിച്ച തിലകൻ പറഞ്ഞ് കൊടുത്ത ആ ടിപ്പ് എന്തായിരുന്നു ? പ്രജ എന്ന സിനിമയിൽ ഹാൻ്റ്ബോൾ കൈകൊണ്ട് കറക്കുന്ന ഷോട്ടിന് പിന്നിലെ കഥയെന്താണ്? ഭാസ്ക്കരൻ മാസ്റ്ററും ഷമ്മി തിലകനും തമ്മിൽ ജീവിതത്തിൽ സാമ്യങ്ങളുണ്ടോ? ഷമ്മി തിലകൻ വിലായത്ത് ബുദ്ധയുടെ വലിയ വിജയത്തിന് ശേഷം ഈ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. VILAYATH BUDHA MOVIE INTERVIEW PART 1
ബസിന്റെ എന്ജിന് ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചു; മെക്കാനിക്കിന് ദാരുണാന്ത്യം
ആലപ്പുഴ കട്ടച്ചിറ സ്വദേശി കുഞ്ഞുമോന് ആണ് മരിച്ചത്.
കണ്ണൂർ: കണ്ണൂരിൽ രണ്ടിടങ്ങളിൽ രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ കുറുവയിൽ വാഹന പരിശോധനക്കിടെ ദക്ഷിണ കർണാടക സ്വദേശി മുഹമ്മദ് അസ്ഫാക്, കണ്ണൂർ ചാല സ്വദേശി ഫാറാഷ് കെ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 24.04 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനക്ക് ഇടയിൽ കെഎസ്ആർടി സി ബസിലെ യാത്രക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി. ഇരുക്കൂർ പഴയങ്ങാട് സ്വദേശി കെ വി ലത്തീഫിനെയാണ് 22.167 ഗ്രാം എം ഡി എം എയുമായി എക്സൈസ് പിടികൂടിയത് .
കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശൗചാലയ മാലിന്യം തള്ളി; പൊലീസ് നടപടി വൈകുന്നു
ദേശീയപാത സർവീസ് റോഡിനോടു ചേർന്ന് സ്ഥാപിക്കുന്ന പുതിയ കുഴലിനു മുകളിലാണ് ടാങ്കറിലെത്തിച്ച മാലിന്യം തള്ളിയത്. ഈ കുഴലുവഴി നിലവിൽ കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ലെങ്കിലും, മാലിന്യം നീക്കാതെ കുഴൽ മാലിന്യത്തിൽ മുങ്ങിക്കിടക്കുകയാണ്.
യുവാവിനെ മര്‍ദിച്ച കേസ്: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതിക്ക് തടവുശിക്ഷ
പത്തനംതിട്ട ആനപ്പാറ സ്വദേശിയായ മൂലയ്ക്കല്‍ പുരയിടം വീട്ടില്‍ മുഹമ്മദലിയുടെ മകന് ഷാജഹാന് (40) നെയാണ് ശിക്ഷിച്ചത്.
ഹോങ്കോങ്ങ്: ഏഷ്യയിലെ പ്രമുഖ സാമ്പത്തിക കേന്ദ്രമായ ഹോങ്കോങ്ങിനെ നടുക്കിയ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് തായി പോ ജില്ലയിലെ വാങ് ഫുക് കോടതി ഭവന സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തം. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മാരകമായ ഈ അഗ്നിബാധയിൽ മരണസംഖ്യ 83 ആയി ഉയർന്നതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഏകദേശം 300 ഓളം ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച തീപിടുത്തം, 32 നിലകളുള്ള ഈ കെട്ടിട സമുച്ചയത്തിലെ എട്ട് ടവറുകളിൽ ഏഴിലേക്കും അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. കെട്ടിടങ്ങൾക്ക് പുറത്ത് അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ചിരുന്ന സുരക്ഷിതമല്ലാത്ത നിർമ്മാണ സാമഗ്രികളാണ് തീ നിയന്ത്രണാതീതമായി പടർന്നുപിടിക്കാൻ കാരണമായതെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. അശ്രദ്ധയ്ക്ക് പിന്നിൽ: തീപിടുത്തത്തിന്റെ വേഗതയ്ക്കും വ്യാപ്തിക്കും കാരണം നിർമ്മാണ കമ്പനിയുടെ 'വലിയ അശ്രദ്ധ' ആണെന്ന് പോലീസ് ആരോപിച്ചു. കെട്ടിടങ്ങളുടെ പുറംഭാഗം മറയ്ക്കാൻ ഉപയോഗിച്ചിരുന്ന മുളകൊണ്ടുള്ള തട്ടുകളും (Bamboo Scaffolding), സുരക്ഷാ നിലവാരം പാലിക്കാത്ത പ്ലാസ്റ്റിക് കവറുകളും വലകളും, തീ പടർന്നുപിടിക്കാൻ സഹായകമായി. കൂടാതെ, ചില അപ്പാർട്ട്മെൻ്റുകളുടെ ജനലുകൾ അടയ്ക്കുന്നതിനായി ഉപയോഗിച്ചിരുന്ന തീവ്രമായി കത്തുന്ന പോളിസ്റ്റൈറീൻ ബോർഡുകളും തീ അതിവേഗം പടരാൻ കാരണമായി. തീപിടുത്തം വ്യാപിക്കാൻ സാധ്യതയുള്ള ഇത്തരം വസ്തുക്കളുടെ ഉപയോഗം സംശയാസ്പദമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നിർമ്മാണ കമ്പനിയിലെ രണ്ട് ഡയറക്ടർമാരും ഒരു എഞ്ചിനീയറിംഗ് കൺസൾട്ടൻ്റും ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കമ്പനിയുടെ ഓഫീസിൽ പോലീസ് റെയ്ഡ് നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, ഈ അറ്റകുറ്റപ്പണി പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടോ എന്ന് ഹോങ്കോങ്ങിൻ്റെ അഴിമതി വിരുദ്ധ ഏജൻസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിലെ വെല്ലുവിളികൾ: തീപിടുത്തം ആരംഭിച്ച് 24 മണിക്കൂറിലധികം പിന്നിട്ടിട്ടും, തീവ്രമായ ചൂടും വിഷപ്പുകയും കാരണം കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിൽ കുടുങ്ങിയവരെ തേടാൻ രക്ഷാപ്രവർത്തകർ ഏറെ പാടുപെടുകയാണ്. 300-ൽ അധികം ഫയർ എഞ്ചിനുകളും 1,200-ൽ അധികം ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. മരണപ്പെട്ടവരിൽ ഒരു ഫയർഫൈറ്ററും ഉൾപ്പെടുന്നു. 76 പേർക്ക് പരിക്കേൽക്കുകയും അതിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. 4,600-ൽ അധികം ആളുകൾ താമസിക്കുന്ന ഈ സമുച്ചയത്തിലെ 900-ഓളം താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. പലരും താൽക്കാലിക ഷെൽട്ടറുകളിലാണ് കഴിയുന്നത്. തങ്ങളുടെ കുടുംബാംഗങ്ങളെയും വീട്ടുസാധനങ്ങളെയും നഷ്ടപ്പെട്ട നിരവധി പേർ ദുരിതത്തിലായി. കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി അധികൃതർ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ 2017-ൽ ഉണ്ടായ തീപിടുത്തവുമായാണ് ഈ ദുരന്തത്തെ താരതമ്യം ചെയ്യുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.
ഹേബല്‍ അന്‍വര്‍ വിവാദത്തില്‍
നടി സംയുക്ത ഷണ്മുഖനാഥന് വിവാഹിതയായി
നടി, മോഡൽ, റിയാലിറ്റി ഷോ താരം എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന സംയുക്ത ഷണ്മുഖനാഥൻ വിവാഹിതയായി. മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അനിരുദ്ധ ശ്രീകാന്താണ് വരൻ. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം കെ. ശ്രീകാന്തിന്റെ മകനാണ് അനിരുദ്ധ. വിവാഹച്ചടങ്ങ് വ്യാഴാഴ്ച നടന്നു. പരിമിതമായ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരുടെയും ഇത് രണ്ടാം വിവാഹമാണ്. മുമ്പ് സംയുക്ത സംവിധായകനും നിർമ്മാതാവുമായ കാർത്തിക ശങ്കറിനെ വിവാഹം ചെയ്തിരുന്നുവെങ്കിൽ, അനിരുദ്ധയുടെ മുൻഭാര്യ മോഡൽ ആരതി വേങ്കിടേഷ് ആണ്. The post നടി സംയുക്ത ഷണ്മുഖനാഥന് വിവാഹിതയായി appeared first on ഇവാർത്ത | Evartha .
കണ്ണൂരിൽ രണ്ടിടങ്ങളിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ കുറുവയിൽ വാഹന പരിശോധനക്കിടെ ദക്ഷിണ കർണാടക സ്വദേശി മുഹമ്മദ് അസ്ഫാക്, കണ്ണൂർ ചാല സ്വദേശി ഫാറാഷ് കെ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്
'ഡബിൾ മോഹനൻ, ഒരു കൊച്ചു വീരപ്പൻ'; വിലായത്ത് ബുദ്ധ വിജയകരമായ രണ്ടാം വാരത്തിൽ
പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ഈ ചിത്രം മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ഇടവിളയായി വെറ്റില കൃഷി ചെയ്യാം, അറിയേണ്ടത് എന്തൊക്കെ?
കേരളീയ സംസ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത വെറ്റില, ശരിയായ കൃഷിരീതികളിലൂടെ മികച്ച വരുമാനം നൽകുന്ന ഒന്നാണ്. ഇടവിളയായി കൃഷി ചെയ്യാവുന്ന വെറ്റിലയുടെ നടീൽ, പരിപാലനം, വിളവെടുപ്പ് എന്നിവയെക്കുറിച്ചും കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും.
ഗുജറാത്തിന് മുന്നില്‍ അടിതെറ്റി കേരളം, അണ്ടര്‍ 23 വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ 7 വിക്കറ്റ് തോല്‍വി
രണ്ടാം വിക്കറ്റിൽ വൈഷ്ണ എം പിയും അനന്യ കെ പ്രദീപും ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടർന്നെത്തിയ ബാറ്റർമാർ നിരാശപ്പെടുത്തിയതാണ് കേരളത്തിന് തിരിച്ചടിയായത്.
കാപ്പാ കേസിൽ നാട് കടത്തി, വീണ്ടും ജില്ലയിൽ പ്രവേശിച്ച പ്രതി പൊലീസ് പിടിയിൽ
തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്ന ഉത്തരവ് നിലവിൽ ഇരിക്കെ അത് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഇയാൾ ബാലരാമപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കാപ്പ കേസിന്റെ ലംഘനം ശ്രദ്ധയിൽപെട്ടതോടെ പൊലീസ് ഇയാളെ പിടികൂടിയത്
വനിതാ പ്രീമിയര്‍ ലീഗ് താരലേലം; ടീമുകളും സ്വന്തമാക്കിയ താരങ്ങളും ആരൊക്കെയെന്നറിയാം
വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ മിന്നും താരമായി ഇന്ത്യയുടെ ദീപ്തി ശര്‍മ. വനിതാ ഏകദിന ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ദീപ്തി ശര്‍മയെ 3.20 കോടി രൂപ മുടക്കി യുവി വാരിയേഴ്സ് തിരിച്ചു പിടിക്കുകയായിരുന്നു.
നിക്കോളാസ് ആയി റോഷൻ ബഷീർ; ഹണി റോസ് ചിത്രം 'റേച്ചൽ' ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഹണി റോസ് ഇറച്ചിവെട്ടുകാരിയായി കരിയറിലെ വ്യത്യസ്ത വേഷത്തിലെത്തുന്ന 'റേച്ചൽ' ഒരു റിവഞ്ച് ത്രില്ലറാണ്. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന് എബ്രിഡ് ഷൈൻ സഹരചന നിർവഹിക്കുന്നു.
കൂട്ടബലാത്സംഗ കേസില്‍ ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍.
മലപ്പുറം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 95 ഓളം സൈബർ കേസുകളിൽ പ്രതിയായ മലപ്പുറം വാളഞ്ചേരി സ്വദേശി മുജീബിനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. ട്രേഡിംഗ് ആപ്പ് വഴി കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് മാരാരിക്കുളം സ്വദേശിയിൽ നിന്ന് പല തവണകളായി 3,40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ രക്ഷപ്പെട്ടതിനെ തുടർന്ന് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. നീണ്ട അന്വേഷണത്തിന് ശേഷമാണ് മുജീബിനെ വാളഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കേരളത്തിലെ കൊല്ലം, പാലക്കാട് സൈബർ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ പാർക്കിലെ മരച്ചുവട്ടിൽ മൂത്രമൊഴിച്ച യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത് ചിത്രീകരിച്ച ഓസ്ട്രേലിയക്കാരൻ യുവാവിനെ അസഭ്യം പറയുകയും, വീഡിയോ പങ്കുവച്ചതോടെ ഇന്ത്യൻ വംശജനെതിരെ രൂക്ഷമായ വംശീയാധിക്ഷേപം ഉയരുകയും ചെയ്തു.
ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 65 ആയി ഉയര്‍ന്നു; കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആളിക്കത്താന്‍ കാരണം?
ലോകത്തെ നടുക്കിയ വലിയ ദുരന്തമാണ് ഇന്നലെ ഹോങ്കോങ്ങില്‍ ഉണ്ടായ തീപിടിത്തം. തായ് പോ ജില്ലയില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഓരോ മണിക്കൂറിലും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. എഴുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 279 പേരെ കാണാതായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ കെട്ടിടങ്ങള്‍ക്കുള്ളില്‍ എത്ര
പാലക്കാട്: എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി ലൈംഗിക പീഡനത്തിന് പരാതി നൽകിയ സംഭവത്തിൽ ബി.ജെ.പി.യും ഡി.വൈ.എഫ്.ഐ.യും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധം എം.എൽ.എ. ഓഫീസിനു മുന്നിൽ സംഘർഷത്തിൽ കലാശിച്ചു. ബി.ജെ.പി. സംസ്ഥാന നേതാവ് സി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. പൂട്ടിയിട്ട ഓഫീസിനകത്തേക്ക് അതിക്രമിച്ചു കയറാൻ പ്രവർത്തകർ ശ്രമിച്ചു. രാഹുൽ 'ആൺകുട്ടിയാണെങ്കിൽ' ഉടൻ പോലീസിൽ ഹാജരാകണമെന്ന് സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു. അതേസമയം, രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും എം.എൽ.എ. ഓഫീസിലേക്ക് പ്രതിഷേധവുമായെത്തി. 'പീഡന വീരന് ആദരാഞ്ജലികൾ' എന്നെഴുതിയ റീത്തുമായാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എത്തിയത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞെങ്കിലും ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് ഉന്തും തള്ളിലും കലാശിച്ചു.
ട്രേഡിങ് ആപ്പ് വഴി ഓൺലൈൻ വ്യാപാരം നടത്തിയാൽ കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മായിത്തറ സ്വദേശിയുടെ എസ്ബിഐ കലവൂർ ബ്രാഞ്ചിൽ നിന്ന് ഓഗസ്റ്റ് 7,2024 മുതൽ ഓഗസ്റ്റ് 24,2024 വരെ പല തവണകളിലായി 3,40,000 രൂപ തട്ടിയെടുത്തു
ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം, സപ്തമിവിളക്ക് തുടങ്ങിയ ആഘോഷങ്ങൾ ക്ഷേത്രത്തിൽ തുടരുകയാണ്.
ദേശീയ സൈനിക സേവനം പുന: സ്ഥാപിക്കാന്‍ ഒരുങ്ങി ഫ്രാന്‍സ്
ലോറി ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു
പത്തനംതിട്ട ചങ്ങനാശ്ശേരി സ്വദേശി ദീപക്കാണ് മരിച്ചത്. ദീപക്കിനൊപ്പം ബൈക്കിലുണ്ടായിരുന്ന അനന്തു അത്ഭുതകരമായി രക്ഷപ്പെട്ടു.
'മധുര കണക്കിനോടുള്ളത് ആത്മബന്ധം'| Hareesh Peradi| Madhura Kanakku
മുഖ്യധാരയിൽ നിന്ന് പുറത്താക്കപ്പെട്ടവരായിരുന്നു ശാന്തൻ്റെ എല്ലാ കഥാപാത്രങ്ങളും. 'മധുര കണക്ക്' സിനിമയുടെ അഭിമുഖത്തിൽ ഹരീഷ് പേരടി.
'ഹ്യൂമർ അല്ല നെഗറ്റീവ് ഷേഡ് ആണ് മധുര കണക്ക്'| Hareesh kanaran
'എനിക്ക് തിരക്കാണെന്ന് തെറ്റിദ്ധരിച്ചു'. മധുര കണക്കിലെ കഥാപാത്രത്തെക്കുറിച്ചും ഹരീഷ് കണാരൻ.
'പൊങ്കാല'യിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച റിലീസിന് കാരണം; സംവിധായകൻ
ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' നവംബർ 30-ന് തിയേറ്ററുകളിലെത്തും. തീരദേശത്തെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സിനിമയിലുള്ള ആത്മവിശ്വാസം കാരണമാണ് ഞായറാഴ്ച റിലീസ് തീരുമാനിച്ചതെന്ന് സംവിധായകൻ.
ബ്രേക്ക്ഫാസ്റ്റിൽ പപ്പായ ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം
പപ്പായ പൾപ്പിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിരിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ പറയുന്നു. why you should add papaya for breakfast
തിരുവനന്തപുരം ഐഎസ്ആർഒ-യ്ക്ക് കീഴിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററിൻ്റെ (എച്ച്എസ്എഫ്സി) സഹകരണത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയുടെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ, സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ ആൻ്റ് റിസർച്ചും (സിഎസ്എംആർ) ദി സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബും (സിഎസ്എസ്എൽ) ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി ബയോആസ്ട്രോനോടിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (പിഡിഎഫ്) കോഴ്സിൻ്റെ പ്രഖ്യാപനവും നടന്നു. ഇതോടെ ഹ്യൂമൻ സ്പെയ്സ് […] The post ശ്രീചിത്രയിൽ സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ ആൻ്റ് റിസർച്ചും സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബും ഉദ്ഘാടനം ചെയ്തു appeared first on ഇവാർത്ത | Evartha .
കോഴിക്കോട്: മാഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് സ്കൂട്ടറിൽ അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഖൊരഗ്പൂർ സ്വദേശിയായ ദേവ്ദിൻ (34) ആണ് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പിടിയിലായത്. തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാളിൽ നിന്ന് 64 കുപ്പികളിലായി സൂക്ഷിച്ച 34 ലിറ്റർ മദ്യം പിടികൂടി. വിൽപന ലക്ഷ്യമിട്ടാണ് മദ്യം കടത്തിയത്. മദ്യക്കടത്തിനായി ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വടകര കോടതിയിൽ ഹാജരാക്കിയ ദേവ്ദിനെ പിന്നീട് റിമാൻഡ് ചെയ്തു.
തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി
ആദിത്യന് ബൈജു എന്നയാളില്‍ നിന്ന് പിടികൂടിയത് രക്തസമ്മര്‍ദം കുറഞ്ഞവര്‍ ഉപയോഗിക്കുന്ന മരുന്ന്.
മാഹിയില്‍ നിന്ന് സ്കൂട്ടറില്‍ അനധികൃതമായി മദ്യം കടത്തുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിനിടെ നടത്തിയ പരിശോധനയിൽ 64 കുപ്പികളിലായി സൂക്ഷിച്ച 34 ലിറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടികൂടി.
രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; പ്രതിഷേധമാർച്ച് നടത്തി ബിജെപി, പൊലീസിൽ കീഴടങ്ങണം എന്നാവശ്യം
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതരെ യുവതി ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ബിജെപി
വിയന്ന: യൂറോപ്പിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഓസ്ട്രിയയിലെ ഏറ്റവും വലിയ സ്കീ റിസോർട്ടുകളിലൊന്നായ ടൈറോളിലെ സ്റ്റുബായ് ഗ്ലേസിയറിൽ മഞ്ഞുമല ഇടിഞ്ഞ് നിരവധി ആളുകൾ മഞ്ഞിനടിയിൽപ്പെട്ടതായി റിപ്പോർട്ട്. അടയാളപ്പെടുത്തിയ ട്രാക്കുകൾക്ക് പുറത്തുള്ള പ്രദേശത്താണ് അപകടം സംഭവിച്ചത്. മഞ്ഞിനടിയിൽ കുടുങ്ങിയവർക്കായുള്ള വ്യാപകമായ തിരച്ചിൽ തുടരുകയാണ്. രാവിലെ ഏകദേശം 9:30 ഓടെയാണ് ടൈറോൾ മേഖലയെ നടുക്കിയ സംഭവം നടന്നത്. മഞ്ഞുമല ഇടിഞ്ഞതിൻ്റെ അവശിഷ്ടങ്ങൾ ഡോൺഷാർട്ടേ പാസിനടുത്തുള്ള തുറന്ന പ്രദേശത്തുകൂടി ഒഴുകിയെത്തുകയും പിസ്റ്റെ 9 എന്ന ട്രാക്കിലേക്കും വ്യാപിക്കുകയും ചെയ്തു. മഞ്ഞുമല ഇടിയാൻ കാരണം, ഓഫ്-പിസ്റ്റെ മേഖലയിൽ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് സ്കീയിംഗ് നടത്തിയവരാണെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞുമല മുന്നറിയിപ്പ് ലെവൽ ഉയർത്തിയ സമയത്താണ് ഈ സംഭവം നടന്നതെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. അപകടത്തെ തുടർന്ന് ഉടൻ തന്നെ വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. 250 ഓളം രക്ഷാപ്രവർത്തകരാണ് നിലവിൽ സ്ഥലത്ത് തിരച്ചിലിനായി വിന്യസിച്ചിരിക്കുന്നത്. പർവത രക്ഷാസേനാംഗങ്ങൾ, പ്രത്യേകം പരിശീലിപ്പിച്ച മഞ്ഞുമലയിൽ കുടുങ്ങിയവരെ തിരയാനുള്ള നായ്ക്കൾ, എമർജൻസി ഡോക്ടർമാർ, നിരവധി ആംബുലൻസുകൾ, മൂന്ന് രക്ഷാ ഹെലികോപ്റ്ററുകൾ എന്നിവ രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഭാഗികമായി മഞ്ഞിനടിയിൽപ്പെട്ട ചില സ്കീർമാരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഇവർക്ക് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പരിക്കുകൾ ഇല്ലെന്നും, നിസ്സാരമായ പരിക്കുകൾ മാത്രമേയുള്ളൂവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ മഞ്ഞിനടിയിൽ കുടുങ്ങിയവരുടെ എണ്ണം എത്രയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, മൂന്നിലധികം ആളുകളെ കാണാതായിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനായി മഞ്ഞുമലയുടെ അവശിഷ്ടങ്ങൾക്കിടയിൽ വ്യാപകമായ തിരച്ചിൽ ദൗത്യം തുടരുകയാണ്. ഓരോ നിമിഷവും ജീവൻ രക്ഷിക്കാനുള്ള നിർണ്ണായകമായ സമയമായതിനാൽ, തിരച്ചിൽ സംഘം കഠിനമായ കാലാവസ്ഥയെ പോലും അവഗണിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ പ്രദേശത്ത് മഞ്ഞുവീഴ്ച വർദ്ധിക്കുന്നതും, പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ വെല്ലുവിളിക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സ്റ്റുബായ് ഗ്ലേസിയറിലെ അപകടം നടന്ന ഭാഗങ്ങളും മറ്റ് ചില പ്രദേശങ്ങളും അടച്ചുപൂട്ടിയതായി റിസോർട്ട് അധികൃതർ അറിയിച്ചു. സംഭവത്തിൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും, അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനുമായി പോലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്കീയിംഗിന് പോകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, അടയാളപ്പെടുത്തിയ ട്രാക്കുകൾക്ക് പുറത്തുള്ള മേഖലകളിൽ പ്രവേശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാഹുൽ രാജിവെയ്ക്കുമോ? കോൺഗ്രസിന് കുരുക്കാകുമോ? | PG Suresh Kumar | News Hour 27 Nov 2025
അറസ്റ്റ് ഉടനുണ്ടാകുമോ? അറസ്റ്റ് ഉടനുണ്ടാകുമോ? | PG Suresh Kumar | News Hour 27 Nov 2025
ന്യൂസിലന്‍ഡ് താരം അമേലിയ കെറിനെ മുംബൈ ഇന്ത്യൻസ് 3 കോടി മുടക്കി സ്വന്തമാക്കി. ദീപ്തി കഴിഞ്ഞാല്‍ ലേലത്തില്‍ ഏറ്റവും വിലകൂടി താരവും അമേലിയയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണെന്ന് അറിയുന്നത് ആദ്യമാണെന്ന് രാഹുലിൻ്റെ അഭിഭാഷകൻ. ഇത് കഴിഞ്ഞ ഒരു മൂന്ന് മാസമായി ഉണ്ടാക്കിയെടുത്ത ഹൈപ്പ് ആണ്. വാട്സ് അപ്പ് ചാറ്റിലെ സംഭാഷണം രാഹുലിന്റേതാണെന്നതിന് എന്താണ് തെളിവെന്നും അഭിഭാഷകൻ
ശബരിമല കൊള്ളയില്‍ ഇനിയുള്ള അന്വേഷണം 'സുഭാഷ് കപൂര്‍ ഇഫക്ടില്‍'
തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ അർച്ചന ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചു. ഇത് കൊലപാതകമാണെന്നും അർച്ചന കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഉടന്‍ രാജിവെക്കണം: എം വി ഗോവിന്ദന്
രാഹുലിനെ എം എല്‍ എ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇനിയും അതിജീവിതകളുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് വരണം: റിനി ആൻ ജോർജ്
രാഹുൽ മാങ്കൂട്ടിലിനെതിരെ പെൺകുട്ടി ഔദ്യോഗികമായി പരാതി നൽകിയതിൽ സന്തോഷമുണ്ടെന്ന് നടി റിനി ആൻ ജോർജ് പ്രതികരിച്ചു. അതിജീവിതയില്ലെന്ന പേരിൽ പ്രചരിച്ചിരുന്ന പ്രചാരണങ്ങൾക്ക് ഇതോടെ വലിയ തിരിച്ചടിയാണെന്നും പൊതുസമൂഹം പെൺകുട്ടിക്ക് പിന്തുണ നൽകണമെന്ന് അവർത്തിക്കുകയും ചെയ്തു. അതിജീവിതയില്ലെന്ന തരത്തിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. അതിന്റെ ഭാഗമായി, താനുൾപ്പെടെ പലർക്കും അപകീർത്തിപ്പെടുത്തലുകളും മോശം കമന്റുകളും നേരിട്ടതായി റിനി പറഞ്ഞു. താനും കുടുംബാംഗങ്ങളും കടുത്ത അപമാനങ്ങൾക്കാണ് വിധേയരായതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകൾക്ക് സുരക്ഷിതവും സമാധാനപരവുമായ ജീവിതപരിസ്ഥിതി ഉറപ്പുവരുത്തണം എന്നും, ഇനിയും അതിജീവിതകൾ […] The post ഇനിയും അതിജീവിതകളുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് വരണം: റിനി ആൻ ജോർജ് appeared first on ഇവാർത്ത | Evartha .
അറ്റ്ലാന്റയിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം വിമാനം ഒരു യാത്രക്കാരന്റെ പരാക്രമത്തെ തുടർന്ന് റദ്ദാക്കി. സഹയാത്രക്കാരന്റെ കയ്യിൽ ആയുധം കണ്ടെന്ന് ആരോപിച്ച ഇയാൾ, പരിഭ്രാന്തനായി എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
ബാ ങ്കിലെ ഗർഭിണിയായ ജീവനക്കാരി തൻ്റെ മാനേജരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായി. 28 ആഴ്ച ഗർഭിണിയായ താൻ, ജീവനക്കാരുടെ കുറവ് കാരണം അവധി എടുക്കാതെ ജോലിക്ക് പോയിരുന്നിട്ടും മാനേജർ ലീവുകൾ നിഷേധിക്കുകയും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്തതായി യുവതി പറയുന്നു. അസുഖമായിരിക്കുമ്പോൾ പോലും അർദ്ധരാത്രിയിൽ വിളിച്ച് ജോലിയെക്കുറിച്ച് അന്വേഷിക്കുകയും, അടിസ്ഥാന സഹാനുഭൂതി പോലും കാണിക്കാതിരിക്കുകയും ചെയ്ത മാനേജരുടെ പെരുമാറ്റം കാരണം ജോലിസ്ഥലത്ത് വെച്ച് താൻ പലപ്പോഴും കരഞ്ഞുപോയെന്നും അവർ വെളിപ്പെടുത്തി. മാനേജർ അനുവദിച്ച ചില വായ്പകളെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിൻ്റെ പ്രതികാര നടപടിയാകാം ഈ ഉപദ്രവമെന്നും യുവതി സംശയിക്കുന്നു. പോസ്റ്റ് വൈറലായതോടെ മാനേജർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
അതിജീവിതയുടെ മൊഴിയെടുക്കുന്നു; രാഹുലിനെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ അതിജീവിതയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം റൂറല്‍ എസ് പി യും സംഘവുമാണ് മൊഴി രേഖപ്പെടുത്തുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന മൊഴികളില്‍ വകുപ്പുകള്‍ ചുമത്തും. രാഹുലിനെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ഉണ്ടായി . രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആണ് പ്രതിഷേധം നടത്തിയത് . രാഹുലിന്റെ പാലക്കാട് എംഎല്‍എ ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച്. ഓഫീസ് പരിസരത്ത് വന്‍ പോലീസ് സുരക്ഷ. രാഹുലിന്റെ ഓഫീസിൽ റീത്ത് വെച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ […] The post അതിജീവിതയുടെ മൊഴിയെടുക്കുന്നു; രാഹുലിനെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും appeared first on ഇവാർത്ത | Evartha .
രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി
പോപ്പ് ലിയോ പതിനാലാമന്‍ തുര്‍ക്കിയില്‍; അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ യാത്ര
ഇന്ന് മുതല്‍ 30 വരെ തുര്‍ക്കിയിലും, 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ ലബനാനിലും പര്യടനം നടത്തും. നിഖ്യ കൗണ്‍സിലിന്റെ 1700-ാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് തുര്‍ക്കി സന്ദര്‍ശനം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് തന്നെ കേസ് എടുക്കും; യുവതിയുടെ മൊഴി രേഖപ്പെടുത്തും
പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ നിന്ന് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന ഒരു സിസിടിവി ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വളർത്തുനായ ആക്രമിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് ചോദ്യം ചെയ്ത ഒരു യുവതിക്ക് നായയുടെ ഉടമസ്ഥയായ മറ്റൊരു സ്ത്രീയുടെ കയ്യിൽ നിന്ന് ക്രൂരമായ മർദ്ദനമേൽക്കുന്നതാണ് വീഡിയോയിലുള്ളത്. രാജ്കോട്ടിലെ കോത്താരിയ ഏരിയയിലുള്ള സുരഭി പോസിബിൾ ഫ്ലാറ്റിലാണ് കഴിഞ്ഞ ചൊവ്വാഴ്ച ഈ ദാരുണമായ സംഭവം നടന്നത്. ലിഫ്റ്റിനായി കാത്തുനിൽക്കുകയായിരുന്ന കിരൺ വഗേല എന്ന താമസക്കാരിയുടെ നേർക്കാണ് നായയുടെ ആക്രമണ ശ്രമം ഉണ്ടായത്. ഒരു യുവാവിനൊപ്പം പടികൾ കയറി വന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായ പെട്ടെന്ന് കിരണിന്റെ അടുത്തേക്ക് ചാടി ശരീരത്തിലേക്ക് കയറാൻ ശ്രമിച്ചു. നായയുടെ ആക്രമണത്തിൽ ആദ്യം ഭയന്നുപോയെങ്കിലും, യുവാവ് ഉടൻ തന്നെ നായയെ നിയന്ത്രണത്തിലാക്കി. ഈ സമയം സമീപത്തുണ്ടായിരുന്ന, നായയുടെ ഉടമസ്ഥയായ പായൽ ഗോസ്വാമിയോട് കിരൺ കൈ ചൂണ്ടി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നായയുടെ അശ്രദ്ധമായ പെരുമാറ്റത്തെക്കുറിച്ച് കിരൺ ചോദ്യം ചെയ്യുന്നതിനിടെ, ക്ഷമ ചോദിക്കുന്നതിന് പകരം ഉടമസ്ഥയായ പായൽ ഗോസ്വാമി പ്രകോപിതയായി കിരണിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ ഞെട്ടിയ കിരൺ വഗേല അവിടെ നിന്നും പെട്ടെന്ന് പോകാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പുരുഷന്മാരുടെ അവകാശ സംരക്ഷണ സംഘടനയായ 'എൻ.സി.എം. ഇന്ത്യ കൗൺസിൽ ഫോർ മെൻ അഫയേഴ്സ്' ആണ് ഈ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ എക്സ് (മുമ്പ് ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. രാജ്കോട്ട് സിറ്റി പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. സ്വന്തം വളർത്തുനായ ഒരാളെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ക്ഷമാപണം നടത്തേണ്ടതിനു പകരം ഇരയെ മർദ്ദിച്ച ഉടമസ്ഥക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിരവധി സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. വളർത്തു മൃഗങ്ങളെ പൊതു ഇടങ്ങളിൽ കൊണ്ടുപോകുമ്പോൾ അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിലും ഉടമസ്ഥർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഈ സംഭവത്തിൽ, നായയുടെ ആക്രമണത്തെക്കാൾ ഞെട്ടലുണ്ടാക്കിയത് ഉടമയുടെ ക്രൂരമായ മർദ്ദനമാണ്. പായൽ ഗോസ്വാമിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: യുവതിയുടെ മൊഴിയെടുക്കുന്നു, പ്രത്യേക കേസായി അന്വേഷിക്കും
നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് സ്വമേധയാ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. തെളിവുകളും കൈമാറിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസില്‍ റീത്ത് വെച്ച് ഡിവൈഎഫ്ഐ
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധം. ഡിവൈഎഫ്ഐ, -ബിജെപി പ്രവര്‍ത്തകരാണ് റീത്ത് വെച്ച് പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലിസും കമ്മില്‍ ഓഫീസിന് മുമ്പില്‍ ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്ന് രാത്രിയോടെയാണ് എംഎല്‍എ ഒഫീസിനു മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഘടിച്ച് എത്തിയത്. തുടര്‍ന്ന് ഓഫീസിനു മുന്നില്‍ റീത്ത് വെക്കുകയായിരുന്നു. വലിയ പോലിസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് ചെറിയതോതിലുള്ള ഉന്തുംതള്ളും ഉണ്ടായി. അതിനിടെ, തിരുവനന്തപുരം റൂറൽ എസ്പി യുവതിയുടെ മൊഴിയെടുക്കുകയാണ്. മൊഴിയെടുത്ത് കേസെടുക്കാൻ എഡിജിപി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.
സിമ്പിൾ ആയി ഉണ്ടാക്കാം ഈ സാലഡ്
സിമ്പിൾ ആയി ഉണ്ടാക്കാം ഈ സാലഡ്
സീബ്രാ ക്രോസിങ്ങിൽ ആളുണ്ടോ? വാഹനം നിർത്തിക്കോ, ഇല്ലെങ്കിൽ ലൈസൻസ് റദ്ദാകും, വൻതുക പിഴയും
Kerala MVD: റോഡുകളിലെ സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടിയുമായി ഗതാഗത കമ്മീഷണര്‍. ആളുകള്‍ സീബ്രാ ലൈൻ മുഖേനെ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. 2000 രൂപ പിഴയായി ചുമത്തുകയും ചെയ്യും. ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം.
പി.എം.എസ്.എസ് സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കാം
പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യമാർക്കുമുള്ള 2025-26 വർഷത്തെ പി.എം.എസ്.എസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. serviceonline.gov.in/kerala എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 ആണ്.
കോഴിക്കോട് (കാറ്റഗറി നമ്പർ 384/2024 ) തസ്തികയിലേക്കുള്ള ഡിസംബർ മൂനിന്ന് പി.എസ്.സി അഭിമുഖം
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ പാർട്ട് ടൈം ഹൈ സ്കൂൾ ടീച്ചർ - ഉർദ്ദു (കാറ്റഗറി നമ്പർ 384/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ മൂനിന്ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളം
സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കേരളത്തിന് തകർപ്പൻ വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഒഡീഷയെ പത്ത് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
ജെഇഇ മെയിൻ 2026; സെഷൻ 1 രജിസ്ട്രേഷൻ ഉടൻ അവസാനിക്കും
ജെഇഇ മെയിൻ 2026 സെഷൻ-1 ന്റെ രജിസ്ട്രേഷൻ 2025 നവംബർ 27 ന് അവസാനിക്കും. അവസാന നിമിഷത്തെ സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സമയപരിധിക്ക് മുമ്പ് അത് സമർപ്പിക്കാം. രജിസ്ട്രേഷൻ വിൻഡോ അവസാനിച്ചതിനുശേഷം, 2025 ഡിസംബർ 1 മുതൽ ഡിസംബർ 2 രാത്രി 11:50 വരെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി NTA അപേക്ഷാ ഫോം തിരുത്തൽ സൗകര്യം തുറക്കും. ഈ ഒറ്റത്തവണ അവസരത്തിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യാനുസരണം തിരുത്തലുകൾ വരുത്താം.
ദക്ഷിണാഫ്രിക്കക്കെതിരായ വൈറ്റ് ബോള്‍ സീരീസിന് മുമ്പ് ടീം മാനേജ്മെന്റുമായും സെലക്ടര്‍മാരുമായും ബിസിസിഐ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് : അനധികൃത പ്രചാരണ സാമഗ്രികൾ ഉടൻ നീക്കിയില്ലെങ്കിൽ കർശന നടപടി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊതുസ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകളിലും സർക്കാർ സംവിധാനങ്ങളുടെ മതിലുകളിലും മറ്റും പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന പ്രചാരണ ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025-ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ വെറ്റിനറി/അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ കോ-ഓപ്പറേഷൻ&ബാങ്കിംഗ്/ക്ലൈമറ്റ് ചെയ്ഞ്ച്&എൻവിയൺമെന്റൽ സയൻസ്/ബി.ടെക് ബയോ ടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെwww.cee.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പീഡന വീരന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഇവരെ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പ്: 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു
തദ്ദേശ തിരഞ്ഞെടുപ്പ്:33,711പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു
രാഹുലിനെതിരായ ലൈംഗിക പീഡന പരാതിയിൽ നീക്കങ്ങൾ ചടുലം; ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം . ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് പരാതി സംബന്ധിച്ച തുടർനടപടികൾ ആലോചിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ചർച്ച ചെയ്തു. യുവതിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് പോലീസ് സ്വമേധയാ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ന് വൈകുന്നേരം 4.15-ഓടെയാണ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. 4.50-ന് പരാതി രേഖാമൂലം കൈമാറിയ ശേഷം മടങ്ങുകയായിരുന്നു. ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാനാണ് യുവതി ശ്രമിച്ചതെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അവിടേക്ക് എത്തിക്കുകയായിരുന്നു. തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്.
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു
ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽ ആരംഭിക്കും
സ്കോൾ കേരള-ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ പൊതു പരീക്ഷ ഡിസംബർ21-ന് ആരംഭിക്കും. തിയറി പരീക്ഷ2025ഡിസംബർ21, 2026ജനുവരി03, 04തീയതികളിലും,പ്രായോഗിക പരീക്ഷ2025ഡിസംബർ26, 27, 28, 29, 30തീയതികളിലും,അതത് പഠന കേന്ദ്രങ്ങളിൽ നടത്തും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.
പെരുമാറ്റചട്ടലംഘനം : 90 ശതമാനം പരാതികളും പരിഹരിച്ചു : കൊല്ലം ജില്ലാ കലക്ടർ
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ 90 ശതമാനവും തീർപ്പാക്കിയതായി ചേമ്പറിൽ ചേർന്ന നിരീക്ഷണസമിതിയോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ. ദേവിദാസ്.
കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തെ തോല്പിച്ച് സൗരാഷ്ട്ര
19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം. എട്ട് വിക്കറ്റിനാണ് സൗരാഷ്ട്ര കേരളത്തെ തോല്പിച്ചത്. 81 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
വയനാട്ടിൽ ജില്ലയിൽ വോട്ടെടുപ്പിന് 3663 ബാലറ്റ് യൂണിറ്റുകളും 1379 കൺട്രോൾ യൂണിറ്റുകളും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകൾ ആദ്യഘട്ട പരിശോധന കഴിഞ്ഞ് വോട്ടെടുപ്പിന് സജജം. 3663 ബാലറ്റ് യൂണിറ്റുകളും 1379 കൺട്രോൾ യൂണിറ്റുകളുമാണ് ജില്ലയിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.
പൊലീസ് വേഷത്തിൽ കാർത്തി; 'വാ വാത്തിയാർ' പുത്തൻ ലിറിക്കൽ വീഡിയോ
നളൻ കുമാരസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വാ വാത്തിയാർ'. പോലീസ് വേഷത്തിലും കടുത്ത എംജിആർ ആരാധകനായും കാർത്തി എത്തുന്ന ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക.
മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം
മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ. വ്യവസായ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മറുപടി നൽകിയത്

26 C