SENSEX
NIFTY
GOLD
USD/INR

Weather

27    C
...

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അടങ്ങിയിരിക്കാതെ കിം ജോങ് ഉൻ; യുദ്ധക്കപ്പലിൽ സന്ദർശനം, മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുതിയ യുദ്ധക്കപ്പൽ സന്ദർശിക്കുകയും ക്രൂയിസ് മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:07 am

കുവൈത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

കുവൈത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് കുടുംബം

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:07 am

ഇറാനിയൻ കപ്പലിന് അഭയം നൽകി ശ്രീലങ്ക; നാവികർ കൊളംബോയിലേക്ക്

ഇറാനിയൻ കപ്പലിന് അഭയം നൽകി ശ്രീലങ്ക; നാവികർ കൊളംബോയിലേക്ക്, മനുഷ്യത്വപരമായ നീക്കമെന്ന് അനുര കുമാര ദിസനായകെ ​

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:07 am

ദുബായിലും ബഹ്റൈനിലും ആക്രമണ ശ്രമം തുടർന്ന് ഇറാൻ; ചെറുത്ത് ​ഗൾഫ് രാജ്യങ്ങൾ

ദുബായിലും ബഹ്റൈനിലും ഖത്തറിലെ വിവിധ ഇടങ്ങളിലും ആക്രമണ ശ്രമം തുടർന്ന് ഇറാൻ; ചെറുത്ത് ​ഗൾഫ് രാജ്യങ്ങൾ

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:07 am

9 At Nine Malayalam News | വാർത്തകൾ വിശദമായി | 05 March 2026

9 At Nine Malayalam News | വാർത്തകൾ വിശദമായി | 05 March 2026

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:05 am

അസമിൽ തകർന്നു വീണത് പരിശീലനത്തിന്റെ ഭാഗമായി പറന്ന സുഖോയ് വിമാനം? | Sukhoi aircraft Accident | Assam

അസമിൽ തകർന്നു വീണത് പരിശീലനത്തിന്റെ ഭാഗമായി പറന്ന സുഖോയ് വിമാനം?; പരിശോധന തുടരുന്നു Sukhoi aircraft Accident | Assam | Indian Airforce

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:05 am

ഹോളി ആഘോഷത്തിനിടെ നിറം ഒഴിച്ചു, പേരക്കുട്ടിയുടെ മേൽ ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശി

മഹാരാഷ്ട്രയിൽ ഹോളി ആഘോഷത്തിനിടെ നിറം ഒഴിച്ചു, പേരക്കുട്ടിയുടെ മേൽ ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശി, കേസെടുത്ത് പൊലീസ്, പെട്ടെന്നുണ്ടായ പ്രകോപനമെന്ന് മുത്തശ്ശിയുടെ വിശദീകരണം

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:05 am

'പിണറായി വന്നതിന് ശേഷം പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം ഉണ്ടായിട്ടില്ല; അതിൽ കോടിയേരിക്കും പങ്കുണ്ട്'

പിണറായി വന്നതിന് ശേഷം പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം ഉണ്ടായിട്ടില്ല; അതിൽ കോടിയേരിക്കും പങ്കുണ്ട്; താഴെത്തട്ടിലെ അഴിമതി പാർട്ടി നേതൃത്വം ശ്രദ്ധിച്ചില്ല; എൻ.പി.ചേക്കുട്ടി

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:02 am

നിയമം കൊണ്ട് നിയന്ത്രിക്കണം എന്നാവശ്യം | Attukal Pongala 2026 | Thiruvananthapuram | Anna Rajan

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ വന്ന വീഡിയോകളിൽ പൊങ്കാല കലമോ മറ്റ് വിശേഷങ്ങളോ ഇല്ലെന്നാണ് സ്ത്രീകളുടെ ശരീരങ്ങളിലേയ്ക്ക് തിരിക്കുന്ന ക്യാമറകളെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. Attukal Pongala 2026 | Thiruvananthapuram | Anna Rajan | Remya Panicker

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:02 am

അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട് | Sukhoi aircraft Accident | Assam

റഡാറിൽനിന്ന് ബന്ധം നഷ്ടമായി; അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്, പൈലറ്റിനെ കാണാനില്ല Sukhoi aircraft Accident | Assam | Indian Airforce

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:02 am

'കഴിഞ്ഞ ദിവസം വരെ PK ശശിയെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പരിചപോലെ കോൺ​ഗ്രസ് ഉപയോ​ഗിക്കുകയായിരുന്നു'

'കഴിഞ്ഞ ദിവസം വരെ പികെ ശശിയെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പരിച പോലെ കോൺ​ഗ്രസ് ഉപയോ​ഗിക്കുകയായിരുന്നു'; പാലക്കാട് ശശി മത്സരിച്ചാൽ പിന്തുണക്കുകയെന്നത് കോൺ​ഗ്രസിന് വെല്ലുവിളിയാകുമെന്ന് ജോർജ് പൊടിപാറ

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 3:02 am

മര്‍ക്കസ്‌ യുനാനി മെഡിക്കല്‍ കോളജിന്‌ എയ്‌ഡഡ്‌ പദവി; ശമ്പളം ഇനി സര്‍ക്കാര്‍ ഖജനാവില്‍നിന്ന്, കാന്തപുരത്തെ കൂടെനിർത്താനുള്ള രാഷ്‌ട്രീയനീക്കമെന്നു വിമര്‍ശനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതിലിലെത്തി നില്‍ക്കെ കോഴിക്കോട്‌ മര്‍ക്കസ്‌ നോളജ്‌ സിറ്റിയിലെ മര്‍ക്കസ്‌ യുനാനി മെഡിക്കല്‍ കോളജിന്‌ എയ്‌ഡഡ്‌ പദവി നല്‍കാന്‍ സംസ്‌ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ, കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള രാഷ്‌ട്രീയ നീക്കമാണിതെന്ന വിമര്‍ശനം ശക്‌തമായി. 2010ല്‍ ആരംഭിച്ച മര്‍ക്കസ്‌ യുനാനി മെഡിക്കല്‍ കോളജിന്‌ എയ്‌ഡഡ്‌ പദവി നല്‍കുന്നതോടെ ഇവിടത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു വഹിക്കേണ്ടിവരും. വന്‍ തുക ഫീസ്‌ ഈടാക്കി പ്രവേശനം നടത്തുന്ന ഈ കോളജിന്‌ എയ്‌ഡഡ്‌ പദവി നല്‍കുന്നതു സംസ്‌ഥാനത്തിനു വലിയ സാമ്പത്തിക ബാധ്യത വരുമെന്നാണ്‌ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടു രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ്‌ സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. കേരള സര്‍ക്കാര്‍ നല്‍കിയ എന്‍.ഒ.സിയുടെ അടിസ്‌ഥാനത്തില്‍ കോഴിക്കോട്‌ പുതുപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വാശ്രയ മെഡിക്കല്‍ കോളജിനു കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സസിന്റെ അഫിലിയേഷനും കേന്ദ്ര ആയുഷ്‌ മന്ത്രാലയത്തിന്റെയും നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്‌റ്റം ഓഫ്‌ മെഡിസിനിന്റെയും അംഗീകാരവുമുണ്ട്‌. സുനില്‍ ജെ. സണ്ണി

മംഗളം 6 Mar 2026 2:54 am

അപ്രതീക്ഷിതമല്ല രാജി; സി.വി. ആനന്ദബോസ്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാകും, കോട്ടയത്തോ എ ക്ലാസ്‌ മണ്ഡലങ്ങളിലോ മത്സരത്തിന്‌

തിരുവനന്തപുരം: ബംഗാള്‍ ഗവര്‍ണര്‍ സ്‌ഥാനത്തുനിന്ന്‌ ഇന്നലെ രാജിവച്ച സി.വി. ആനന്ദ ബോസ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി ആകും.കോട്ടയത്തോ ജില്ലയിലെ മറ്റ്‌ ഇടങ്ങളിലോ ആകും അദ്ദേഹം മത്സരിക്കുക. ബി.ജെ.പിയുടെ എ ക്ലാസ്‌ മണ്ഡങ്ങളിലൊന്നില്‍ അദ്ദേഹം മത്സരത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പായി. ഗവര്‍ണര്‍ സ്‌ഥാനത്തുനിന്ന്‌ അപ്രതീക്ഷിതമല്ല അദ്ദേഹത്തിന്റെ രാജി. ബി.ജെ.പി. ദേശീയ നേതൃത്വ നിര്‍ദേശപ്രകാരണമാണ്‌ രാജി. ഉടന്‍ കേരളത്തിലെത്തി പ്രചരണത്തില്‍ സജീവമാകാനാണ്‌ നിര്‍ദേശം. ബി.ജെ.പി. സംസ്‌ഥാന ഘടകം ഇക്കാര്യം ദേശീയ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്‌തവ മത നേതൃതങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം എല്ലാവര്‍ക്കും സ്വീകാര്യനായതുകൊണ്ടാണ്‌ മത്സരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. അമിത്‌ ഷായുമായി അടുത്ത ബന്ധമുള്ള അദ്ദേഹം പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധത്തിലുമാണ്‌. കോട്ടയം മാന്നാനം സ്വദേശിയായ സി.വി. ആനന്ദ ബോസ്‌ മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്ന ശേഷമാണ്‌ ഇന്നലെ രാജിവച്ചത്‌. മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്‌ടാവായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ്‌ ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്‌. 1951ന്‌ ജനുവരി രണ്ടിനു കോട്ടയം മാന്നാനത്ത്‌ ജനിച്ച അദ്ദേഹം 1977ല്‍ ഐ.എ.എസ്‌. നേടി. കേരളത്തില്‍ കലക്‌ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചീഫ്‌ സെക്രട്ടറി റാങ്കില്‍ വിരമിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ്‌ ബി.ജെ.പിയില്‍ ചേരുന്നത്‌. പാലക്കാട്‌ കോട്ട മൈതാനത്ത്‌ നടന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ അന്ന്‌ പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന അമിത്‌ ഷായില്‍നിന്നാണ്‌ അംഗത്വം സ്വീകരിച്ചത്‌. ജി. അരുണ്‍

മംഗളം 6 Mar 2026 2:41 am

ബ്രിട്നി സ്പിയേഴ്സ് അറസ്റ്റിൽ, പുലർച്ചെ വരെ പൊലീസ് സ്റ്റേഷനിൽ, പിന്നീട് വിട്ടയച്ചു

മദ്യപിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സിനെ കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിൽ അറസ്റ്റ് ചെയ്തു. ഗായികയെ പിന്നീട് കേസ് രജിസ്റ്റർ ചെയ്ത് വിട്ടയക്കുകയും മെയ് 4 ന് കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 2:34 am

വാങ്കഡെയിൽ റൺമഴ; ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍, തകർത്താടി സഞ്ജു സാംസൺ

വാങ്കഡെയിൽ റൺമഴ; ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍, തകർത്താടി സഞ്ജു സാംസൺ, ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ ഞായറാഴ്ച

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 2:06 am

കാലാവധി പൂര്‍ത്തിയാകും മുന്‍പേ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് രാജിവച്ചു | CV Ananda Bose

സി.വി ആനന്ദബോസിന്‍റെ രാജി ഞെട്ടിച്ചെന്ന് മമത ബാനര്‍ജി; നീക്കം കാലാവധി പൂര്‍ത്തിയാകും മുന്‍പേ CV Ananda Bose | West Bengal Governor | RN Ravi

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 2:05 am

പാലക്കാട് സിപിഎമ്മിൽ ഗൗരവമേറിയ പ്രതിസന്ധിയാണ് ഉയർന്നു വരുന്നത്: എൻ പി ചെക്കുട്ടി | CPM | PK Sasi

പാലക്കാട് സിപിഎമ്മിൽ ഗൗരവമേറിയ പ്രതിസന്ധിയാണ് ഉയർന്നു വരുന്നത്, അത് പരിഹരിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറി ശ്രമിക്കുന്നില്ല: എൻ പി ചെക്കുട്ടി

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 2:03 am

പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തേക്ക്; അനുനയ നീക്കവുമായി സി.പി.എം. നേതൃത്വം; വഴങ്ങാതെ ജി. സുധാകരന്‍, പിണറായി ഇടപെടുമോ എന്നത് നിര്‍ണായകം

ആലപ്പുഴ/തിരുവനന്തപുരം: അംഗത്വം പുതുക്കാതെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തേക്കെന്ന സന്ദേശം നല്‍കിയ മുതിര്‍ന്ന നേതാവ്‌ ജി. സുധാകരനെ അനുനയിപ്പിക്കാന്‍ സി.പി.എം. നീക്കം. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സുധാകരനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യംകേട്ടാണു ചിരിച്ചതെന്നും വ്യക്‌തിപരമായി ആക്ഷേപിച്ചതല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി അംഗത്വം പുതുക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പടെയുള്ളവരും അനുനയ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. അംഗത്വം പുതുക്കാനുള്ള സമയപരിധി എട്ടിന്‌ അവസാനിക്കും. നാളെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കാന്‍ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുമോ എന്നതും നിര്‍ണായകമാകും. സുധാകരനുമായി ദീര്‍ഘകാലത്തെ അടുത്ത ബന്ധമുള്ള പിണറായി വിജയന്റെ നീക്കങ്ങളാണ്‌ പാര്‍ട്ടി കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്‌. ഇന്നലെ മാധ്യമങ്ങളുമായി പ്രതികരിക്കാന്‍ സുധാകരന്‍ തയാറായില്ല. ഇന്നും വാര്‍ത്താസമ്മേളനം വിളിക്കില്ലെന്നാണ്‌ സൂചന. അതേസമയം പാര്‍ട്ടി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായാണ്‌ വിവരം. സുധാകരന്‌ ചില പരിഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി സമ്മതിച്ചു. എന്നാല്‍ സുധാകരനില്‍നിന്ന്‌ സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന നിലപാടുകള്‍ ഉണ്ടാകില്ലെന്നും ബേബി വ്യക്‌തമാക്കി. കഴിഞ്ഞ ദിവസത്തെ സുധാകരന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മാനദണ്‌ഡപ്രകാരം മത്സരത്തില്‍നിന്ന്‌ മാറ്റിനിര്‍ത്തിയതില്‍ അദ്ദേഹം അതൃപ്‌തനായിരുന്നു. 75 വയസ്‌ പിന്നിട്ടതോടെ 2022ല്‍ പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. നിലവില്‍ ജില്ലാ കമ്മിറ്റി ഓഫീസിനു കീഴിലുള്ള ബ്രാഞ്ചിലാണ്‌ അദ്ദേഹം പ്രവര്‍ത്തിക്കുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നത്‌ മാത്രമല്ല, സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാഗത്തുനിന്നുണ്ടായ പരിഹാസം നിറഞ്ഞ പ്രതികരണം കൂടിയാണ്‌ സുധാകരനെ കടുത്ത തീരുമാനത്തിലേക്ക്‌ എത്തിച്ചത്‌. സുധാകരന്‍ പാര്‍ട്ടി വിട്ട്‌ പുറത്തുവന്ന്‌ സ്വതന്ത്രസ്‌ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസ്‌ പിന്തുണ നല്‍കിയേക്കും. എന്നാല്‍ സുധാകരന്‍ ആദ്യ വ്യക്‌തമായ നിലപാടില്‍ എത്തട്ടേയെന്നതാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ അഭിപ്രായം. സുധാകരന്‍ ഒപ്പം വന്നാല്‍ അത്‌ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ സംസ്‌ഥാനമാകെ ഏറെ ഗുണം ചെയ്യുമെന്ന്‌ അവര്‍ കണക്കുകൂട്ടുന്നു. അമ്പലപ്പുഴയിലോ കുട്ടനാട്ടിലോ കായംകുളത്തോ അദ്ദേഹം സ്‌ഥാനാര്‍ഥിയായാലും പിന്തുണ നല്‍കുന്നത്‌ പരിഗണിക്കാനിടയുണ്ട്‌.

മംഗളം 6 Mar 2026 1:58 am

സതീശനെതിരെ ആര്? തലപുകച്ച് സി പി ഐ

ഇ ടി ടൈസണ്‍ പരിഗണനയില്‍.

സിറാജ് ലൈവ് 6 Mar 2026 1:55 am

തിരിച്ചുവരവില്‍ രവീന്ദ്രനാഥ്‌, സീറ്റുറപ്പിച്ച്‌ മൊയ്‌തീന്‍

തൃശൂര്‍: പ്രഖ്യാപിക്കാനിരിക്കുന്ന സി.പി.എം സ്‌ഥാനാര്‍ഥിപ്പട്ടികയിലൂടെ ശ്രദ്ധേയമാകുന്നത്‌ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ തിരിച്ചുവരവ്‌. സഹകരണ ബാങ്ക്‌ നിക്ഷേപത്തട്ടിപ്പ്‌ കേസില്‍ വിവാദത്തിലാകുകയും ഉപതെരഞ്ഞെടുപ്പിലൂടെ ഉള്‍പ്പെടെ മൂന്നു ടേം എം.എല്‍.എയാവുകയും ചെയ്‌ത എ.സി. മൊയ്‌തീന്‍ കുന്നംകുളത്ത്‌ വീണ്ടും സീറ്റുറപ്പിച്ചതാണ്‌ ശ്രദ്ധേയമായ മറ്റൊരു കാര്യം. ഏറെ അനിശ്‌ചിതത്വങ്ങള്‍ക്കൊടുവിലാണ്‌ തൃശൂര്‍ ജില്ലയിലുള്‍പ്പെട്ട മണലൂരിലും കുന്നംകുളത്തും സി.പി.എം സ്‌ഥാനാര്‍ഥികളുടെ പേരുകള്‍ പാര്‍ട്ടി സംസ്‌ഥാനനേതൃത്വം ഉറപ്പിച്ചത്‌. മറ്റെല്ലാ സിറ്റിങ്‌ സീറ്റുകളിലും നിലവിലെ എം.എല്‍.എമാര്‍ നേരത്തെതന്നെ സീറ്റുനേടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഒരിടവേളയ്‌ക്കു ശേഷം സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലേക്കു മടങ്ങിയെത്തുകയാണ്‌ മുന്‍മന്ത്രി കൂടിയായ പ്രഫ. സി. രവീന്ദ്രനാഥ്‌. വരുന്ന തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും നിര്‍ണായകമാണെന്ന തിരിച്ചറിവിലാണ്‌ മുമ്പ്‌ മൂന്നുതവണ നിയമസഭാംഗമായ രവീന്ദ്രനാഥിനെ മണലൂരില്‍ സ്‌ഥാനാര്‍ഥിയാക്കാനുള്ള സി.പി.എമ്മിന്റെ അപ്രതീക്ഷിത നീക്കം. എ.സി. മൊയ്‌തീന്റെ ജനകീയത പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയാണ്‌ ടേം വ്യവസ്‌ഥ പരിഗണിക്കാതെ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള തീരുമാനം. മണലൂരില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപന്‍ എത്തുമെന്ന്‌ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്‌. ഇതും രവീന്ദ്രനാഥിനെ പരിഗണിക്കുന്നതിനു കാരണമായി. മുമ്പ്‌ കോണ്‍ഗ്രസിന്റെ ശക്‌തിദുര്‍ഗമായിരുന്ന മണലൂര്‍ പിന്നീട്‌ ഇടതുപക്ഷത്തേക്കു ചായുകയായിരുന്നു. പ്രതാപനും രവീന്ദ്രനാഥും ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായാല്‍ ഫലം പ്രവചനാതീതമായിരിക്കും. എന്നാല്‍ കുന്നംകുളത്ത്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കോളിളക്കം സൃഷ്‌ടിച്ച കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വിവാദ നിഴലിലായ എ.സി. മൊയ്‌തീന്‍ സ്‌ഥാനാര്‍ഥിയാകില്ലെന്ന സൂചനകളാണ്‌ ആദ്യം പുറത്തുവന്നിരുന്നത്‌. ടേം വ്യവസ്‌ഥയും അദ്ദേഹത്തിന്‌ എതിരായിരുന്നു. എന്നാല്‍ ജനകീയനായ ബദല്‍ സ്‌ഥാനാര്‍ഥിയെ കണ്ടെത്താനാവാതെ വന്നതാണ്‌ വീണ്ടും അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമെന്നാണു വിവരം. അടുത്തിടെ നടന്ന കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ഭരണ സമിതി തെരഞ്ഞെടുപ്പ്‌ യു.ഡി.എഫ്‌. ബഹിഷ്‌കരിച്ചതോടെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥികള്‍ എല്ലാ സീറ്റിലും വിജയിച്ചിരുന്നു. 2004 ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ പരാജയപ്പെടുത്തിയാണ്‌ എ.സി. മൊയ്‌തീന്‍ രംഗത്തു വന്നത്‌. അതിനുമുമ്പ്‌ കുറച്ചുകാലം തെക്കുംകര പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടുതവണയും കുന്നംകുളം മണ്‌ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ആദ്യ പിണറായി മന്ത്രിസഭയില്‍ വിവിധ വകുപ്പുകളുടെ ചുമതല മൊയ്‌തീന്‍ വഹിച്ചിരുന്നു. അദ്ദേഹംതന്നെ ഇത്തവണയും തുടരണമെന്ന ആവശ്യം പ്രാദേശികമായി ശക്‌തമായിരുന്നു. സി.പി.എമ്മിന്റെ ജില്ലയിലെ ജനകീയ മുഖങ്ങളിലൊന്നാണ്‌ പ്രഫ. സി. രവീന്ദ്രനാഥ്‌. 2006 ല്‍ കൊടകരയില്‍ നിന്നാണ്‌ അദ്ദേഹം ആദ്യം നിയമസഭയിലെത്തിയത്‌. 2008 ല്‍ നടന്ന പുനസംഘടനയില്‍ ഈ മണ്ഡലം ഇല്ലാതാവുകയും പകരം അതിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉള്‍പ്പെടുത്തി പുതുക്കാട്‌ മണ്ഡലം നിലവില്‍ വരുകയും ചെയ്‌തു. തുടര്‍ന്ന്‌ 2011 ലും 2016 ലും പുതുക്കാട്‌ മണ്ഡലത്തില്‍നിന്ന്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയുമായി. 2021 ലെ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്‌ഥ പാര്‍ട്ടി കര്‍ശനമാക്കിയതോടെ രവീന്ദ്രനാഥിനു പകരം കെ.കെ. രാമചന്ദ്രന്‍ സ്‌ഥാനാര്‍ഥിയായി. നിലവില്‍ എം.എല്‍.എയായ രാമചന്ദ്രന്‍ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിച്ച രവീന്ദ്രനാഥ്‌ കോണ്‍ഗ്രസിലെ ബെന്നി ബെഹ്‌നാനോടു പരാജയപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ്‌ സി.പി.ഐയില്‍നിന്ന്‌ സി.പി.എം ഏറ്റെടുത്താല്‍ രവീന്ദ്രനാഥ്‌ സ്‌ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ്‌ ഇതുവരെ ഉയര്‍ന്നുകേട്ടിരുന്നത്‌. മണലൂരില്‍ ടി.എന്‍. പ്രതാപന്‍ സ്‌ഥാനാര്‍ഥിയാകുമെന്ന്‌ ഉറപ്പായതോടെയാണ്‌ സിറ്റിങ്‌ സീറ്റ്‌ നിലനിര്‍ത്താന്‍ ജനകീയ മുഖത്തെത്തന്നെ സി.പി.എം രംഗത്തിറക്കാന്‍ തീരുമാനിച്ചത്‌. നിലവിലെ എം.എല്‍.എ മുരളി പെരുനെല്ലി മാറിയേക്കുമെന്ന്‌ ഉറപ്പായിരുന്നെങ്കിലും പകരക്കാരനായി രവീന്ദ്രനാഥ്‌ എത്തിയത്‌ അവസാനവട്ട ചര്‍ച്ചകളിലാണ്‌. ജിനേഷ്‌ പൂനത്ത്‌

മംഗളം 6 Mar 2026 1:51 am

തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍, സി.പി.എമ്മിനെ ഞെട്ടിച്ച്‌ പാലക്കാട്ട്‌ മാര്‍ക്‌സിസ്‌റ്റ്‌ കൂട്ടായ്‌മ, പങ്കെടുത്തത് ആയിരത്തിലധികം പേര്‍, ഇനിയും ആളെത്തുമെന്ന് സംഘാടകര്‍

പാലക്കാട്‌: നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കെ സി.പി.എമ്മിനെ ഞെട്ടിച്ച്‌ പാലക്കാട്ട്‌ 'മാര്‍ക്‌സിസ്‌റ്റ്‌ കൂട്ടായ്‌മ' പിറന്നു. മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ പി.കെ. ശശിയാണ്‌ ചെയര്‍മാന്‍. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റും ചിറ്റൂരിലെ ജനകീയ കൂട്ടായ്‌മയുടെ നേതാവുമായ എം. സതീഷാണ്‌ കണ്‍വീനര്‍. ജില്ലാ മാര്‍ക്‌സിസ്‌റ്റ്‌ കൂട്ടായ്‌മയുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തതിനു പിറകേ പി.കെ. ശശിയെ സി.പി.എം. പുറത്താക്കി. ജില്ലയില്‍ പലയിടങ്ങളിലായി രൂപപ്പെട്ടിരുന്ന സി.പി.എം. അതൃപ്‌തരുടെ കൂട്ടായ്‌മയാണ്‌ ജില്ലാതലത്തില്‍ വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്‌. മണ്ണാര്‍ക്കാട്‌, കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, വടക്കഞ്ചേരി, ഒറ്റപ്പാലം, കോങ്ങാട്‌, നെന്മാറ മേഖലകളില്‍ നിന്നായി ഇരുനൂറോളം സ്‌ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. മുന്‍ ഏരിയാ സെക്രട്ടറിമാരും മുന്‍ ജനപ്രതിനിധികളും കണ്‍വന്‍ഷനെത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയിലെ ഏഴുപേര്‍ കൂടി തങ്ങള്‍ക്കൊപ്പമുണ്ടെന്നും നല്ല സന്ദര്‍ഭം നോക്കി ഇവിടെ എത്തുമെന്നുമുള്ള പ്രഖ്യാപനവും കണ്‍വന്‍ഷനിലുണ്ടായി. കാര്യമായ പ്രചാരണമില്ലാതെ ഫോണ്‍ വിളികളിലൂടെ ഇത്രയധികം പേരെത്തിയതും സി.പി.എം. കേന്ദ്രങ്ങള്‍ ഞെട്ടലോടെയാണു കാണുന്നത്‌. ഇത്‌ വിമതരുടെ കൂട്ടായ്‌മയല്ലെന്ന നിലപാടാണ്‌ കണ്‍വന്‍ഷന്‍ ഉയര്‍ത്തിക്കാട്ടിയത്‌. പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരേ മേല്‍ക്കമ്മിറ്റികളില്‍ നല്‍കിയ പരാതികളൊന്നും പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ്‌ ഇത്തരമൊരു തീരുമാനം. മണ്ണാര്‍ക്കാട്‌ നിന്ന്‌ 686 പരാതികളും ചിറ്റൂരില്‍ നിന്ന്‌ നാനൂറിലധികവും വടക്കഞ്ചേരിയില്‍ നിന്ന്‌ 160 പരാതികളും സംസ്‌ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക്‌ നല്‍കിയിട്ടും അതൊന്നും മുഖവിലയ്‌ക്കെടുത്തില്ലെന്നു കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി ഏകാധിപത്യ നിലപാട്‌ സ്വീകരിക്കുന്നുവെന്നാണ്‌ കണ്‍വന്‍ഷനിലുയര്‍ന്ന പ്രധാന വിമര്‍ശനം. ഭരണസ്വാധീനവും കൈയൂക്കും ഉപയോഗിച്ച്‌ തൊഴില്‍ നഷ്‌ടപ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായി. എതിര്‍ക്കുന്നവരെ തകര്‍ക്കുക എന്ന സമീപനമാണ്‌ ജില്ലാനേതൃത്വം സ്വീകരിച്ചതെന്നും വിമര്‍ശനം. ട്രേഡ്‌ യൂണിയന്‍ രംഗത്ത്‌ സ്വാധീനമുള്ള പി.കെ. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയും അസ്വസ്‌ഥത കൂട്ടും. ഒറ്റപ്പാലം, കോങ്ങാട്‌, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പി.കെ. ശശിക്ക്‌ കഴിയുമെന്നാണ്‌ വിലയിരുത്തല്‍. ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നാളിതുവരെ സി.പി.എമ്മിനെ കൈവിടാതിരുന്ന പല പഞ്ചായത്തുകളിലും ഭരണം നഷ്‌ടമായിട്ടുണ്ട്‌. അത്‌ നിയമസഭാ മണ്ഡലങ്ങളിലേക്കു കൂടി വ്യാപിക്കുമെന്ന സൂചനയാണ്‌ കണ്‍വന്‍ഷന്‍ നല്‍കുന്നത്‌. എന്‍. രമേഷ്‌ രാഷ്‌ട്രീയത്തില്‍ സ്‌ഥിരമായ ബന്ധുവും ശത്രുവുമില്ലെന്ന്‌ പി.കെ. ശശി പാലക്കാട്‌: സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കിയത്‌ പ്രതീക്ഷിച്ചിരുന്നതായും പുറത്താക്കാനുള്ള സംവിധാനം അവര്‍ക്കുണ്ടെന്നും പി.കെ. ശശി. പാര്‍ട്ടി നടപടി സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരാളെ പുറത്താക്കിയത്‌ കൊണ്ടൊന്നും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ആവില്ല. ഈ പോരാട്ടം തുടരും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കും. കള്ളനും കാട്ടുകള്ളനുമായവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്‌ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന്‌ അത്‌ ഞാന്‍ തീരുമാനിക്കേണ്ടത്‌ ആണോ എന്നായിരുന്നു മറുചോദ്യം. രാഷ്‌ട്രീയത്തില്‍ സ്‌ഥിരമായ ബന്ധുവോ ശത്രുവോ ഇല്ലെന്നും താല്‌പര്യങ്ങള്‍ മാത്രമാണുള്ളതെന്നും ഇ.എം.എസിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട്‌ പി.കെ. ശശി പറഞ്ഞു.

മംഗളം 6 Mar 2026 1:48 am

സി പി എമ്മില്‍ സ്ഥാനാര്‍ഥി പട്ടികയായി; പ്രഖ്യാപനം ഞായറാഴ്ച

മുഴുവന്‍ മന്ത്രിമാരും സിറ്റിംഗ് സീറ്റുകളില്‍. മലപ്പുറത്ത് സ്വതന്ത്ര പരീക്ഷണം തുടരും.

സിറാജ് ലൈവ് 6 Mar 2026 1:45 am

ഖത്വറിലും കുവൈത്തിലും കനത്ത ആക്രമണം

കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കന്‍ എംബസിക്ക് സമീപമുള്ള താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

സിറാജ് ലൈവ് 6 Mar 2026 1:26 am

ജനസംഖ്യ കൂട്ടണം, രണ്ടാമത്തെ പ്രസവം മുതൽ 25000 രൂപ സഹായം, പിന്നാലെ ആനുകൂല്യ പെരുമഴ; പദ്ധതിയുമായി ആന്ധ്ര സർക്കാർ

ജനസംഖ്യ കുറയുന്നതിനെ നേരിടാൻ ആന്ധ്രപ്രദേശ് സർക്കാർ 'പോഷൻ ശിക്ഷ സുരക്ഷാ പാക്കേജ്' എന്ന പേരിൽ പുതിയ കരട് നയം അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം, രണ്ടാമത്തെ കുഞ്ഞ് മുതൽ ഓരോ പ്രസവത്തിനും 25,000 രൂപ സാമ്പത്തിക സഹായം നൽകും.

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 1:26 am

സുധാകരന്റെ തീരുമാനം വരട്ടെ; ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല: കെ.സി വേണുഗോപാല്‍

ആലപ്പുഴ: സി.പി.എം. നേതാവ്‌ ജി. സുധാകരനുമായി നിലവില്‍ രാഷ്‌ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക്‌ മറുപടിയില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ജി.സുധാകരന്‍ വെളിപ്പെടുത്തിയത്‌ അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണ്‌. ഇപ്പോഴും കമ്യൂണിസ്‌റ്റ്‌ ആശയങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്ന നേതാവാണദ്ദേഹം. തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെതാണ്‌. അതിന്‌ ശേഷം മാത്രമെ ഞങ്ങളുടെ അഭിപ്രായത്തിന്‌ പ്രസക്‌തിയുള്ളു. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനില്ല. ജി.സുധാകരനും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത്‌ സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണ്‌.- വേണുഗോപാല്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും പക്വതയുമുള്ള രാഷ്‌ട്രീയ നേതാവാണ്‌ സുധാകരന്‍. എന്തു തീരുമാനം എങ്ങനെയെടുക്കണമെന്ന്‌ അദ്ദേഹത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല. പൊതുസ്വീകാര്യതയും ജനപിന്തുണയുമുള്ള നേതാവാണ്‌. അദ്ദേഹത്തിന്‌ മത്സരിക്കാന്‍ സീറ്റു കൊടുക്കണമോയെന്നത്‌ സി.പി.എമ്മാണ്‌ തീരുമാനിക്കേണ്ടത്‌. അദ്ദേഹത്തിന്‌ സീറ്റ്‌ നിഷേധിച്ചത്‌ ഏത്‌ മാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തിലാണെന്ന്‌ അറിയില്ല. അത്‌ അവരാണ്‌ വിശദീകരിക്കേണ്ടത്‌. കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ അണികളിലുള്ള വികാരമാണ്‌ അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലും പ്രതിഫലിച്ചത്‌. അതെല്ലാം സി.പി.എമ്മിന്റെ ആഭ്യന്തരകാര്യം. അതില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ല. അണികളുടെ വികാരം മാനിച്ചല്ല സി.പി.എമ്മിന്റെ ഭരണം. ഇക്കാര്യം എല്ലാദിവസവും ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ്‌. അത്‌ ശരിവെയ്‌ക്കുന്നതാണ്‌ സുധാകരന്റെ പരസ്യ പ്രതികരണം- കെ.സി വേണുഗോപാല്‍ പറഞ്ഞു. യു.ഡി.എഫ്‌. രാഷ്‌ട്രീയം സ്വീകരിക്കുന്ന തരംതാണയാളല്ല സുധാകരന്‍: എച്ച്‌. സലാം ആലപ്പുഴ: ജി. സുധാകരന്‍ യു.ഡി.എഫ്‌. രാഷ്‌ട്രീയം സ്വീകരിക്കുന്ന തരംതാണയാളല്ലെന്ന്‌ എച്ച്‌. സലാം എം.എല്‍.എ. ദീര്‍ഘവര്‍ഷത്തെ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളയാണ്‌ ജി. സുധാകരന്‍. പെട്ടെന്ന്‌ എന്തെങ്കിലും ഒരു സന്ദര്‍ഭത്തില്‍ അങ്ങനെയൊന്നും പോകുന്നയാളല്ല. പാര്‍ട്ടിയെക്കുറിച്ച്‌ കൃത്യമായ ബോധ്യമുണ്ട്‌.- ജി. സുധാകരന്‍ യു.ഡി.എഫ്‌ സ്വതന്ത്രസ്‌ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണമുണ്ടല്ലോയെന്ന ചോദ്യത്തിനു മറുപടിയായി എച്ച്‌. സലാം പറഞ്ഞു. അഞ്ചുവര്‍ഷമായി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്ന വിമര്‍ശനത്തിന്‌ എം.എല്‍.എ നിലയില്‍ പറയുന്നില്ലെന്നും അതിന്‌ പാര്‍ട്ടി നേതൃത്വമാണ്‌ മറുപടി നല്‍കേണ്ടതെന്നും സലാം പറഞ്ഞു.

മംഗളം 6 Mar 2026 1:21 am

ഉത്സവത്തിനിടെ അക്രമിസംഘം തല്ലിവീഴ്‌ത്തിയ യുവാവ്‌ മരിച്ചു

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ അക്രമി സംഘത്തിന്റെ അടിയേറ്റ യുവാവ്‌ മരിച്ചു. കുന്നത്തൂര്‍ ഐവര്‍കാല കിഴക്ക്‌ കീച്ചപ്പള്ളില്‍ ക്ഷേത്രത്തിനു സമീപം സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകന്‍ ഹരികൃഷ്‌ണ(19)നാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്‌. അടൂര്‍ മണക്കാല ഗവ. പോളിടെക്‌നിക്‌ കോളജ്‌ വിദ്യാര്‍ഥിയായിരുന്നു. ഹരികൃഷ്‌ണനെ ക്രൂരമായി ആക്രമിച്ച്‌ ഗുരുതരമായി പരുക്കേല്‍പിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മരുത്തടി കന്നിമേല്‍ച്ചേരി മരോട്ടിമൂട്ടില്‍ സുനില്‍കുമാര്‍(58), മരുത്തടി സന്തോഷ്‌ നിവാസില്‍ രതീഷ്‌(51) എന്നിവരെയാണ്‌ ശക്‌തികുളങ്ങര പോലീസ്‌ പിടികൂടിയത്‌. മുഖ്യപ്രതികളായ രണ്ടു പേരെക്കൂടി ശക്‌തികുളങ്ങര പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. കൊല്ലം ശക്‌തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ഗുരുദേവ നഗര്‍96 ല്‍ വിമല്‍രാജ്‌ (48), കന്നിമേല്‍ചേരിയില്‍ ഐശ്വര്യ നഗര്‍118 വാറുര്‍ക്കാവിനു സമീപം പടന്നയില്‍ കിഴക്കതില്‍ വീട്ടില്‍ സനില്‍ കുമാര്‍ (52) എന്നിവരാണ്‌ ഒടുവില്‍ പിടിയിലായത്‌. പ്രതികളില്‍ ചിലര്‍ക്ക്‌ രാഷ്‌ട്രീയ ബന്ധമുണ്ടെന്നാണു സൂചന. കഴിഞ്ഞ രണ്ടിനു പുലര്‍ച്ചെ മരുത്തടി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്‌ക്കിടെയായിരുന്നു സംഭവം. മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പു നേര്‍ച്ചയില്‍ പങ്കെടുക്കാനാണു ഹരികൃഷ്‌ണനും സഹോദരന്‍ ജയകൃഷ്‌ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയില്‍ എത്തിയത്‌. ഓട്ടോറിക്ഷയില്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ അമ്മുവിന്റെ കുഞ്ഞിനുള്ള ആഹാരം വാഹനത്തില്‍ മറന്നു വച്ചതിനാല്‍ ഇതെടുക്കാനായി തിരികെ ഓട്ടോറിക്ഷയുടെ അടുത്തേക്ക്‌ പോയി. ഭക്ഷണമെടുത്തശേഷം തിരികെ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും ഘോഷയാത്ര ആരംഭിച്ചിരുന്നു. തിരക്കില്‍പ്പെട്ടതോടെ സഹോദരന്മാര്‍ രണ്ടു ഭാഗത്തായിപ്പോയി. തിരക്കിനിടയിലൂടെ വന്ന ഹരികൃഷ്‌ണനെ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്‌തു. തുടര്‍ന്നു വാക്കേറ്റമുണ്ടായി. ബഹളം കേട്ടെത്തിയ ജയകൃഷ്‌ണന്‍ പ്രശ്‌നം ഒതുക്കിത്തീര്‍ത്തു ഹരികൃഷ്‌ണനെയും കൂട്ടി ബന്ധുക്കളുടെ സമീപത്തേക്കു പോയി. പിന്നാലെ വന്ന അക്രമി സംഘത്തിലെ ചിലര്‍ സഹോദരന്മാരെ ആഹാരം കഴിച്ചുവരാമെന്നു പറഞ്ഞു ക്ഷേത്രത്തിലെ സദ്യാലയത്തിനു സമീപത്തേക്കു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ജയകൃഷ്‌ണനെ സദ്യാലയത്തിന്‌ അകത്തേക്ക്‌ കൊണ്ടുപോയശേഷം ഹരികൃഷ്‌ണനെ പുറത്തുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. ഇതു ചോദ്യം ചെയ്‌തതോടെ ജയകൃഷ്‌ണനെയും മര്‍ദിച്ചു. സംഭവമറിഞ്ഞു ബന്ധുക്കളെത്തിയെങ്കിലും അപ്പോഴേക്കും ഹരികൃഷ്‌ണന്‍ അടി കൊണ്ടു നിലത്തു വീണിരുന്നു. അക്രമികളില്‍ ഒരാള്‍ തടിക്കഷ്‌ണംകൊണ്ടു തലയ്‌ക്കടിച്ചു. ഇതോടെ ഹരികൃഷ്‌ണന്റെ ബോധം നഷ്‌ടപ്പെട്ടു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ജയകൃഷ്‌ണനും മണക്കാല ഗവ. പോളിടെക്‌നിക്‌ കോളജ്‌ വിദ്യാര്‍ഥിയാണ്‌.

മംഗളം 6 Mar 2026 1:20 am

കപ്പിനരികെ ഇന്ത്യ; ഞായറാഴ്ച വിജയിച്ചാൽ ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടം

കപ്പിനരികെ ഇന്ത്യ; ഞായറാഴ്ച വിജയിച്ചാൽ ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടം, ക്രീസിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസൺ

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 1:08 am

യെച്ചൂരി ഇടപെട്ടതുകൊണ്ടാണ് പി.കെ ശശിക്കെതിരെ പീഡന പരാതിയിൽ പാർട്ടി നടപടി എടുത്തത്: NV ബാലകൃഷ്ണൻ

സീതാറാം യെച്ചൂരി എന്ന നല്ല സഖാവ് താല്പര്യമെടുത്തതുകൊണ്ടാണ് പീഡന പരാതിയിൽ പി.കെ ശശിക്കെതിരായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ചെറിയൊരു അനക്കമെങ്കിലും നടത്തിയത്: എൻ.വി ബാലകൃഷ്ണൻ

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 1:07 am

നവകേരള സര്‍വേ കാലാവധി നീട്ടി സര്‍ക്കാര്‍; വീട് ഒന്നിന് വോളന്‍റിയര്‍ക്ക് ഏഴര രൂപ നല്‍കും | Navakerala

നവകേരള സര്‍വേ കാലാവധി ഈ മാസം 31 വരെ നീട്ടി സര്‍ക്കാര്‍; വീട് ഒന്നിന് വോളന്‍റിയര്‍ക്ക് ഏഴര രൂപ നല്‍കും Navakerala Survey | LDF Government

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 1:07 am

ഇംഗ്ലണ്ടോ ? ഇംഗ്ലണ്ടൊക്കെ തീര്‍ന്നു... ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍

വാങ്കഡെയില്‍ ത്രസിപ്പിക്കുന്ന പോരാട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 7 റണ്‍സ് വിജയം, സഞ്ജുവിന്‍റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 1:04 am

പോലീസ് സേനയിലേക്ക് 330 പുതിയ അംഗങ്ങള്‍ കൂടി

സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ സേനയുടെ ഭാഗമായത് എസ് എ പി, കെ എ പി ഒന്ന്, മൂന്ന്, വുമണ്‍സ് ബറ്റാലിയന്‍ എന്നിവയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 330 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍.

സിറാജ് ലൈവ് 6 Mar 2026 12:28 am

'ഇവിടെ ടെൻഷനില്ല, സേഫാണ്'; ഇറാൻ ആക്രമണം ജനജീവിതത്തെ ബാധിക്കുന്നില്ലെന്ന് മലയാളികൾ

'ഇവിടെ ടെൻഷനില്ല, സേഫാണ്'; ഇറാൻ ആക്രമണം ജനജീവിതത്തെ ബാധിക്കുന്നില്ലെന്ന് മലയാളികൾ, പൊതു ഇടങ്ങൾ സജീവം

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:26 am

സിവി ആനന്ദബോസിന്റെ രാജിക്ക് പിന്നിലെന്ത്?; വിവിധ സംസ്ഥാനങ്ങളിൽ പുതിയ ​ഗവർണർമാരെ നിയമിച്ച് കേന്ദ്രം

സിവി ആനന്ദബോസിന്റെ രാജിക്ക് പിന്നിലെന്ത്?; വിവിധ സംസ്ഥാനങ്ങളിൽ പുതിയ ​ഗവർണർമാരെ നിയമിച്ച് കേന്ദ്രം, തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നീക്കം കേന്ദ്ര മന്ത്രിസഭയിലും ഉണ്ടായേക്കുമെന്ന് സൂചന

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:26 am

താരമായി സഞ്ജു; ടീമിന് വേണ്ടി വളരെ വേ​ഗം സ്കോർ ചെയ്ത് സഞ്ജു സാംസൺ

താരമായി സഞ്ജു; ടീമിന് വേണ്ടി വളരെ വേ​ഗം സ്കോർ ചെയ്ത് സഞ്ജു സാംസൺ, വിമർശകരുടെ കുറ്റപ്പെടുത്തലിന് മറുപടിയായി മിന്നുന്ന വിജയം

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:24 am

ഓപ്പറേഷന്‍ സൈ ഹണ്ടില്‍ നാല് പേര്‍ കോഴിക്കോട് അറസ്റ്റില്‍ | Kozhikode | Crime news | Cyber Crime

ഓപ്പറേഷന്‍ സൈ ഹണ്ട്; ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നാല് പേര്‍ കോഴിക്കോട് അറസ്റ്റില്‍

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:22 am

ഉത്സവത്തിനിടെ മർദനം; പതിനെട്ടുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു | Kollam | Crime news

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമർദനമേറ്റ പതിനെട്ടുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു, കേസിൽ നാല് പ്രതികൾ അറസ്റ്റിൽ Kollam | Crime news | Kerala Police

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:22 am

ഭര്‍ത്താവ് മരിച്ച് 19-ാം നാള്‍ ഭാര്യ വീണ്ടും വിവാഹം കഴിച്ചു; ചുരുളഴിഞ്ഞത് ക്രൂര കൊലപാതകം | Karnataka

കാമുകനെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ; കര്‍ണാടകയിലെ തുംകൂരില്‍ നടന്നത് വിശ്വാസ വഞ്ചനയുടെ ഭയാനക മുഖം

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:21 am

സെമിയിൽ മിന്നിച്ച് സഞ്ജു; 42 പന്തിൽ 89 റൺസ് നേടി സഞ്ജു സാംസൺ | India vs England | Sanju Samson

സെമിയിൽ മിന്നിച്ച് സഞ്ജു; 42 പന്തിൽ 89 റൺസ് നേടി സഞ്ജു സാംസൺ; കളിയിൽ ഇംഗ്ലണ്ട് പൊരുതുന്നു India vs England | T20 World Cup semi-final | Sanju Samson

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:21 am

ഞെട്ടിച്ച് രാജി...സി.വി ആനന്ദബോസിൻ്റെ അടുത്ത നീക്കമെന്ത്? | CV Ananda Bose | West Bengal Governor

പ്രവർത്തനത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിനും ബംഗാൾ ഘടകത്തിനും അതൃപ്തി? ആനന്ദബോസിൻ്റെ അടുത്ത നീക്കമെന്ത്? ഉറ്റുനോക്കി രാഷ്ട്രീയ ലോകം CV Ananda Bose | West Bengal Governor | RN Ravi

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:19 am

'ക്വട്ടേഷൻ ഇല്ലാതെ കരാർ നൽകി'; ആഗോള അയ്യപ്പ സംഗമത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി | Sabarimala

ആഗോള അയ്യപ്പ സംഗമം; വീണ്ടും വിമർശനവുമായി ഹൈക്കോടതി, കരാർ നൽകിയത് ക്വട്ടേഷൻ ഇല്ലാതെയെന്നും ചട്ടലംഘനമുണ്ടായെന്നും നിരീക്ഷണം Sabarimala | Global Ayyappa Sangamam | Kerala High Court

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:19 am

ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ച് സി വി ആനന്ദബോസ്, രാജി കാരണം പറയാതെ | CV Ananda Bose | West Bengal

ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ച് സി വി ആനന്ദബോസ്, രാജി കാരണം പറയാതെ, ആർ എൻ രവി പുതിയ ഗവർണർ CV Ananda Bose | West Bengal Governor | RN Ravi

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:18 am

സഞ്ജു 'സെല്‍ഫ്‌ലെസ്' സാംസണ്‍; ഇംഗ്ലണ്ടിന് മുന്നില്‍ 254 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ | India

ചേട്ടന്‍ സീന്‍ തൂക്കി ! 42 പന്തില്‍ 89 റണ്‍സുമായി സഞ്ജുവിന്‍റെ സെല്‍ഫ്‌ലെസ് പ്രകടനം India vs England | T20 World Cup semi-final | Sanju Samson

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:16 am

പി.കെ ശശി വ്യക്തിപരമായ ആരോപണങ്ങള്‍ മൂലം പാര്‍ട്ടി വിട്ട് പുറത്തുപോയതല്ല:ബി.എന്‍ ഹസ്‌കര്‍ | CPM

'പി.കെ ശശി മാത്രമല്ല പാര്‍ട്ടിയിലെ മറ്റുള്ളവര്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് പുറത്തുവന്നു എന്നതാണ് പരിശോധിക്കേണ്ടത്'; ബി.എന്‍ ഹസ്‌കര്‍

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:16 am

വാങ്കഡെയില്‍ സഞ്ജുവിന്‍റെ വിളയാട്ടം; അര്‍ധ സെഞ്ച്വറി തികച്ച് തകര്‍പ്പന്‍ ബാറ്റിങ് | T20 World Cup

അമ്പട കേമാ സഞ്ജു ചേട്ടാ...! വാങ്കഡെയില്‍ സഞ്ജുവിന്‍റെ വിളയാട്ടം; അര്‍ധ സെഞ്ച്വറി തികച്ച് തകര്‍പ്പന്‍ ബാറ്റിങ് India vs England | T20 World Cup semi-final | Sanju Samson

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:16 am

ആറാം നാളും യുദ്ധം; ഇറാനിലെ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു | Iran - Israel conflict | America |Lebanon

ആറാം നാളും യുദ്ധം; ഇറാനിലെ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു, ലെബനനിലേക്ക് ഇസ്രയേൽ കടന്നു കയറ്റം Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:15 am

ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഇടപെടേണ്ടി വരുമെന്ന് ട്രംപ്; 'ഖാംനഇയുടെ മകൻ സ്വീകാര്യനല്ല'

ന്യൂയോർക്ക്: ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് വ്യക്തിപരമായി ഇടപെടേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. ഫെബ്രുവരി 28-ന് ടെഹ്റാനിൽ നടന്ന ഈ ആക്രമണങ്ങൾ ഇറാനിലെ നേതൃത്വ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ആക്‌സിയോസിസിന് നൽകിയ അഭിമുഖത്തിൽ, ഖാംനഇയുടെ മകൻ മുജ്‌തബ ഖാംനഇ പിൻഗാമിയാകാനുള്ള

ഒന്നു ഇന്ത്യ 6 Mar 2026 12:13 am

ഫൈനൽ പ്രതീക്ഷ... ഇംഗ്ലണ്ട് എത്രത്തോളം കരുത്തരാണ്? | India vs England | T20 World Cup semi-final

അങ്ങനെ എഴുതി തള്ളാൻ കഴിയില്ല, ഇംഗ്ലണ്ട് എത്രത്തോളം കരുത്തരാണ്?; ഫൈനൽ വിജയ പ്രതീക്ഷയിൽ ടീമുകൾ India vs England | T20 World Cup semi-final

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:13 am

പശ്ചിമേഷ്യ അശാന്തം; ഇറാനിൽ മരണം 1100 കടന്നു | Iran - Israel conflict

ഇറാൻ യുദ്ധം ആറാം ദിവസത്തിലേക്ക്; പശ്ചിമേഷ്യ അശാന്തം; ഇറാനിൽ മരണം 1100 കടന്നു

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:12 am

ഷിപ്പിംഗ് ചാര്‍ജ് കുത്തനെ കൂട്ടി ; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് വില കയറും

സര്‍ചാര്‍ജ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കയറ്റുമതി സംഘടനകള്‍.

സിറാജ് ലൈവ് 6 Mar 2026 12:11 am

ആയത്തൊള്ള അലി ഖമനേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യ; ഇറാന്‍ കപ്പല്‍ മുക്കിയതില്‍ മൗനം തുടരുന്നു

ആയത്തൊള്ള അലി ഖമനേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യ; ഇറാന്‍ കപ്പല്‍ മുക്കിയതില്‍ മൗനം തുടരുന്നു, പ്രധാനമന്ത്രിക്ക് ഭയമെന്ന് രാഹുല്‍ ഗാന്ധി

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:10 am

ഉടക്ക് തുടരുന്നു? എം വി ഗോവിന്ദന്റെ അനുനയത്തിന് വഴങ്ങാതെ ജി സുധാകരൻ | G Sudhakaran | CPM | Alappuzha

ഉടക്ക് തുടരുന്നു? എം വി ഗോവിന്ദന്റെ അനുനയത്തിന് വഴങ്ങാതെ ജി സുധാകരൻ; മെമ്പർഷിപ്പ് പുതുക്കണമെന്ന ആവശ്യം തള്ളി G Sudhakaran | CPM | Alappuzha | MV Govindan | LDF

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:10 am

വീണയെ മത്സരിപ്പിക്കരുതെന്ന് വീണയുടെ ഭർത്താവ് ! | Munshi | 5 March 2026

വീണയെ മത്സരിപ്പിക്കരുതെന്ന് വീണയുടെ ഭർത്താവ് ! | Munshi | 5 March 2026

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:10 am

ഓപ്പറേഷൻ സിന്ദൂർ തുടരുന്നു എന്ന പ്രഖ്യാപനങ്ങൾക്കിടെ പശ്ചിമ അതിർത്തിയിൽ വായുസേനയുടെ ശക്തി പ്രകടനം

ഓപ്പറേഷൻ സിന്ദൂർ തുടരുന്നു എന്ന പ്രഖ്യാപനങ്ങൾക്കിടെ പശ്ചിമ അതിർത്തിയിൽ വായുസേനയുടെ ശക്തി പ്രകടനം | Indian Mahayudham 05 March 2026 Inidina Airforce | Operation Sindoor | Pakistan | India

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:10 am

'2026 മാർച്ച്‌ 5, ഏട്ടന്റെ കാലം കഴിഞ്ഞു, ഇനി ചേട്ടന്റെ കാലം'; സഞ്ജുവിനെ ചാരി, ശശിയെ കൊട്ടി ഡിവൈഎഫ്ഐ നേതാവ് ആർഷോ

ഡിവൈഎഫ്ഐ നേതാവ് പി.എം. ആർഷോ, സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിനെ മുൻനിർത്തി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ശശിയെ പരിഹസിച്ചു. 'ഏട്ടന്റെ കാലം കഴിഞ്ഞു ഇനി ചേട്ടന്റെ കാലം' എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം.

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:08 am

പയ്യന്നൂരിൽ മധുസൂദനനെതിരെ വിമത നീക്കം?, സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് 9ന് | CPM | Payyanur

കുഞ്ഞികൃഷ്‌ണനോ വൈശാഖോ?; പയ്യന്നൂരിൽ മധുസൂദനനെതിരെ വിമത നീക്കം?, സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് 9ന് CPM | Payyanur | Kerala Assembly Elections 2026

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:07 am

ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഒരുങ്ങി ടീം ഇന്ത്യ; സെമി പോരാട്ടം മുംബൈ വാങ്കടെ സ്റ്റേഡിയത്തില്‍ | Team India

സഞ്ജു മിന്നിക്കുമോ ? ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിനൊരുങ്ങി മുംബൈ വാങ്കടെ സ്റ്റേഡിയത്തില്‍, ടോസ് നിര്‍ണായകം India vs England | T20 World Cup semi-final

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:07 am

അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ച സംഭവം; പ്രതി മുന്‍കൂര്‍ ജാമ്യം തേടി | Angamaly

അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ച സംഭവം; പ്രതി മുന്‍കൂര്‍ ജാമ്യം തേടി കോട്ടയം സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി Jasliya johnson | Angamaly accident | Dr. Cyriac P. George | Kerala Police

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:05 am

പി.സരിൻ പട്ടികയിൽ ഇല്ല; പാലക്കാട് പൊതു സ്വതന്ത്രനെന്ന് സിപിഎം | CPM | Palakkad | P Sarin

പി.സരിൻ പട്ടികയിൽ ഇല്ല; പാലക്കാട് പൊതു സ്വതന്ത്രനെന്ന് സിപിഎം; തീരുമാനം സംസ്ഥാന സമിതിയിൽ CPM | Palakkad | P Sarin | Kerala Assembly election 2026

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:05 am

'ആന്റണി രാജുവിൻ്റെ ശിക്ഷ മരവിപ്പിക്കരുത്'; തൊണ്ടിമുതൽ കേസിൽ സർക്കാർ ഹൈക്കോടതിയിൽ | Antony Raju

'ആന്റണി രാജുവിൻ്റെ ശിക്ഷ മരവിപ്പിക്കരുത്, കീഴ്‍ക്കോടതി വിധി തെളിവ് പരിശോധിച്ച ശേഷം'; തൊണ്ടിമുതൽ കേസിൽ സർക്കാർ ഹൈക്കോടതിയിൽ Antony Raju | Evidence tampering case | Kerala High court | Kerala Government

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:05 am

ഭർത്താവ് മരിച്ച് 19-ാം ദിവസം അടുത്ത സുഹൃത്തുമായി വിവാഹം, ഭർതൃസഹോദരിക്ക് തോന്നിയ സംശയം സത്യമായി, തെളിഞ്ഞത് ക്രൂരകൊലപാതം

തുംകൂരിൽ ഭർത്താവ് മരിച്ച് 19-ാം ദിവസം ഭാര്യ കാമുകനെ വിവാഹം കഴിച്ചു. ഭർതൃസഹോദരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, ഹൃദയാഘാതമെന്ന് കരുതിയ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:03 am

പി.കെ ശശി യുഡിഎഫിന്‍റെ അടുത്ത വിസ്‌മയമോ? മുന്‍നിലപാട് തിരുത്തി കോണ്‍ഗ്രസ് നേതാക്കള്‍ | PK Sasi | CPM

മണ്ണാര്‍ക്കാടുകാരുടെ 'ഏട്ടനെ' കൈപിടച്ച് കയറ്റുമോ യുഡിഎഫ്? പി.കെ ശശിയുടെ കാര്യത്തില്‍ മുന്‍നിലപാട് തിരുത്തി കോണ്‍ഗ്രസ് നേതാക്കള്‍ PK Sasi | Palakkad | CPM | Kerala Assembly Election 2026

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:02 am

വിമതരുടെ നേതാവായി പി.കെ ശശി, പിന്നാലെ പാര്‍ട്ടിക്ക് പുറത്ത് | PK Sasi | Palakkad | CPM

'ജില്ലാ സെക്രട്ടറി സ്‌പിരിറ്റ് കച്ചവടക്കാരന്‍' CPM നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ ശശി; വിമത യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെ പാര്‍ട്ടിക്ക് പുറത്ത് PK Sasi | Palakkad | CPM | Kerala Assembly Election 2026

ഏഷ്യൻ നേടി ന്യൂസ് 6 Mar 2026 12:02 am

ഗുരുവായൂര്‍ ക്ഷേത്രാത്സവത്തിന്റെ ഭാഗമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി; തൊഴുകൈകളോടെ ആയിരങ്ങളാണ് ദര്‍ശിക്കാനെത്തിയത്

ഗുരുവായൂര്‍ ക്ഷേത്രാത്സവത്തിന്റെ ഭാഗമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി. തൊഴുകൈകളോടെ ആയിരങ്ങളാണ് ഉത്സവം കാല എഴുന്നള്ളിപ്പ് ദര്‍ശിക്കാനെത്തിയത്.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:56 pm

പൊരുതി വീണ് ഇംഗ്ലണ്ട്; ജയം ഇന്ത്യക്കൊപ്പം, ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ന്യൂസിലന്റ് പോരാട്ടം

മുംബൈ: ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. 254 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാന്‍ സാധിച്ചുള്ളൂ. മാര്‍ച്ച് 8ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. 48 പന്തില്‍ 105 റണ്‍സടിച്ച ജേക്കബ് ബെഥേലാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 35 റണ്‍സെടുത്ത വില്‍ ജാക്‌സുമൊത്ത് അഞ്ചാം വിക്കറ്റില്‍ 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബെഥേല്‍ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തീ കോരിയിട്ടെങ്കിലും അവസാന മൂന്നോവറില്‍ ഇന്ത്യ എറിഞ്ഞു പിടിച്ചു. അവസാന മൂന്നോവറില്‍ 45 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്റെ വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം അവസാന ഓവറില്‍ 30 റണ്‍സായി. ശിവം ദുബെ എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ രണ്ടാം റണ്ണോടിയ ജേക്കബ് ബെഥേലിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷയറ്റു. അടുത്ത രണ്ട് പന്തുകളില്‍ ഓരോ റണ്ണെടുക്കാനെ ആര്‍ച്ചര്‍ക്കും ഓവര്‍ടണും കഴിഞ്ഞുള്ളു. നാലാം പന്തില്‍ വൈഡ് വഴങ്ങിയ ദുബെ അവസാന മൂന്ന് പന്തിലും സിക്‌സ് വഴങ്ങിയെങ്കിലും ഏഴ് റണ്‍സകലെ ഇംഗ്ലണ്ട് വീണു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 253-7, ഇംഗ്ലണ്ട് 20 ഓവറില്‍ 246-7. തുടക്കത്തിലെ ഫില്‍ സാള്‍ട്ടിനെ(5) ഹാര്‍ദ്ദിക്ക് മടക്കി. ഹാരി ബ്രൂക്കിനെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍ അവിശ്വസനീയ ക്യാച്ചിലൂടെ പുറത്താക്കി. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ജോസ് ബട്ലറെ(25) വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി മടക്കി. ടോം ബാന്റണെ(17) അക്‌സറും മടക്കിയതോടെ അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ചാണ് ബെഥേലും ജാക്‌സും തകര്‍ത്തടിച്ച് ഇന്ത്യയെ ഞെട്ടിച്ചത്. വരുണ് ചക്രവര്‍ത്തിയെയും അക്‌സര്‍ പട്ടേലിനെയുമെല്ലാം നിലംതൊടാതെ പറത്തിയ ബെഥേലും ജാക്‌സും ഇംഗ്ലണ്ടിന് അവിശ്വസനീയ ജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് അര്‍ഷ്ദീപിന്റെ പന്തില്‍ ജാക്‌സ് വീണത്. പിന്നീട് സാം കറനെ കൂട്ടുപിടിച്ച് ബെഥേല്‍ പോരാട്ടം തുടര്‍ന്നെങ്കിലും ജസ്പ്രീത് ബുമ്രയെറിഞ്ഞ പതിനെട്ടാം ഓവര്‍ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടഞ്ഞു. ഇതിനിടെ ബെഥേല്‍ 45 പന്തില്‍ സെഞ്ചുറിയിലെത്തി. അടുത്ത ഓവറില്‍ ഹാര്‍ദ്ദിക് കറനെയും അവസാന ഓവറിലെ ആദ്യ പന്തില്‍ ബെഥേല്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ ജയമുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ 253 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 253 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു വെസ്റ്റ്ഇന്‍ഡീസിനെതിരേ കളിച്ച അതേ ഫോം തുടരുകയായിരുന്നു. താരം 42 പന്തില്‍ 89 റണ്‍സെടുത്തു.സഞ്ജു ആണ് മാന്‍ ഓഫ്് ദി മാച്ച്. ഏഴ് സിക്സും എട്ട് ഫോറും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. സഞ്ജുവിനൊപ്പം ഇറങ്ങിയ അഭിഷേക് ശര്‍മ്മയ്ക്ക് (9)തിളങ്ങാനായില്ല. 25പന്തില്‍ 43 റണ്‍സെടുത്ത് റണ്‍ഔട്ടായ ശിവം ഡുബേയും ഇന്ന് തിളങ്ങി. ഇഷാന്‍ കിഷനും വെടിക്കെട്ട് പ്രകടനം നടത്തി. ഇഷാന്‍ 18 പന്തില്‍ 39 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡെയും (12 പന്തില്‍ 27) തിലക് വര്‍മ്മയും (ഏഴ് പന്തില്‍ 21)മികച്ച ബാറ്റിങ് കാഴ്ചവച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് (11) ഇന്ന് തിളങ്ങാനായില്ല.ഇംഗ്ലണ്ടിനായി വില്‍ ജാക്സ്, റാഷിദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു. ആര്‍ച്ചര്‍ ഒരു വിക്കറ്റാണ് നേടിയത്.

തേജസ് ന്യൂസ് 5 Mar 2026 11:41 pm

കളിതിരിച്ച 2 ക്യാച്ചുകള്‍, ബുമ്രയുടെ 18-ാം ഓവര്‍, സഞ്ജുവിന്‍റെ വെടിക്കെട്ട്, ഇന്ത്യൻ വിജയത്തിന് പിന്നിലെ 3 നിർണായക നിമിഷങ്ങൾ

ജസ്പ്രീത് ബുമ്രയുടെ പന്തില്‍ അക്ഷര്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിനെ 24 വാര പിന്നിലേക്കോടി കൈപ്പിടിയിലൊതുക്കിയ ക്യാച്ചും അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ വില്‍ ജാക്സിനെ ബൗണ്ടറിയില്‍ പറന്നുപിടിച്ച് ശിവം ദുബേക്കൊപ്പം പൂര്‍ത്തിയാക്കിയ റിലേ ക്യാച്ചും.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:39 pm

ഒരിക്കൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഡഗ് ഔട്ടിലിരിക്കുമ്പോൾ അവന്റെ ഉള്ളിൽ മുഴുവൻ കനലായിരുന്നു; നല്ലൊരു പ്രതിഭ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ പിച്ചിൽ ഒരിടം കിട്ടാത്തവന്റെ നിശബ്ദത; അന്ന് മനസ്സ് മുഴുവൻ നിരാശയുമായി ഗ്യാലറിയിലിരുന്ന് കളി കണ്ട അതെ കേരളത്തിന്റെ സ്വന്തം മണിമുത്ത് ഇന്ന് ഫൈനലിന്റെ പടിവാതിൽക്കലേക്ക്; ഇനി ചരിത്രത്താളുകളിൽ സഞ്ജുവും നിറഞ്ഞാടും

മുംബൈ: കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഡഗ് ഔട്ടിലിരിക്കുമ്പോൾ സഞ്ജു സാംസൺ എന്ന മലയാളിയുടെ ഉള്ളിൽ ഒരു കനലുണ്ടായിരുന്നു. പ്രതിഭയുണ്ടായിട്ടും അത് തെളിയിക്കാൻ ഒരവസരം പോലും ലഭിക്കാതെ, ഗാലറിയിലിരുന്ന് കളി കാണേണ്ടി വന്നവന്റെ നിശബ്ദമായ പോരാട്ടം. എന്നാൽ കാലം കാത്തുവെച്ച നീതിപോലെ, 2026-ലെ ലോകകപ്പ് സെമി ഫൈനലിൽ വാംഖഡെ സ്റ്റേഡിയം സാക്ഷിയായത് സഞ്ജു എന്ന പോരാളിയുടെ വിശ്വരൂപത്തിനായിരുന്നു. വിൻഡീസിനെതിരായ പോരാട്ടവീര്യം സെമിയിലും തുടർന്ന സഞ്ജു, ഇംഗ്ലീഷ് പടയെ തകർത്തെറിഞ്ഞ് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചിരിക്കുകയാണ്. സെഞ്ചുറി നേടുന്നതിനേക്കാൾ ടീമിന്റെ വിജയത്തിന് മുൻഗണന നൽകുന്ന സഞ്ജു ശൈലി ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകം കണ്ടു. വെറും 42 പന്തിൽ നിന്ന് 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 211.90 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ എട്ട് ഫോറുകളും ഏഴ് സിക്സറുകളും ആ ഇന്നിങ്‌സിന് കരുത്തേകി. ഇംഗ്ലീഷ് ബൗളർ വിൽ ജാക്‌സിന്റെ പന്തിൽ ഫിൽ സാൾട്ടിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ സഞ്ജുവിന് നഷ്ടമായത് അർഹിച്ച സെഞ്ചുറിയായിരുന്നു. എങ്കിലും ഇന്ത്യയെ 253 റൺസെന്ന ഹിമാലയൻ ടോട്ടലിൽ എത്തിച്ച ശേഷമാണ് ആ മലയാളി കരുത്തൻ പവലിയനിലേക്ക് മടങ്ങിയത്. ബാറ്റിംഗിൽ സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കിയപ്പോൾ തകർന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ചരിത്ര റെക്കോർഡുകളാണ്. 2007-ലെ ആദ്യ ടി20 ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ യുവരാജ് സിംഗും റോബിൻ ഉത്തപ്പയും ചേർന്ന് പടുത്തുയർത്തിയ 84 റൺസിന്റെ കൂട്ടുകെട്ടാണ് (നോക്കൗട്ട് ഘട്ടത്തിൽ) ഇന്ന് പഴങ്കഥയായത്. 45 പന്തിൽ 97 റൺസാണ് സഞ്ജു-ഇഷാൻ സഖ്യം അടിച്ചുകൂട്ടിയത്. 17 വർഷമായി ആരും തൊടാത്ത റെക്കോർഡാണ് ഈ യുവനിര തകർത്തെറിഞ്ഞത്. കൂടാതെ, ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറിനും സഞ്ജു ഉടമയായി. വിരാട് കോലി 2016-ൽ വിൻഡീസിനെതിരെ നേടിയ 89 റൺസിനൊപ്പമാണ് സഞ്ജു ഇപ്പോൾ എത്തിനിൽക്കുന്നത്. രോഹിത് ശർമ്മയുടെയും യുവരാജ് സിംഗിന്റെയും സിക്സർ റെക്കോർഡുകൾ സഞ്ജുവിന് മുന്നിൽ വഴിമാറി. ഈ ലോകകപ്പിൽ ഇതുവരെ 16 സിക്സറുകളാണ് സഞ്ജു പറത്തിയത്. സഞ്ജു സാംസൺ: 16 സിക്സുകൾ (ഒന്നാം സ്ഥാനം) രോഹിത് ശർമ്മ (2024): 15 സിക്സുകൾ ശിവം ദുബെ: 15 സിക്സുകൾ ഇഷാൻ കിഷൻ: 14 സിക്സുകൾ ഹാർദിക് പാണ്ഡ്യ: 14 സിക്സുകൾ രസകരമായ വസ്തുത, സഞ്ജു എല്ലാ മത്സരങ്ങളിലും കളിക്കാതെയാണ് ഈ നേട്ടം കൊയ്തത് എന്നതാണ്. തനിക്ക് ലഭിച്ച ചുരുങ്ങിയ അവസരങ്ങളെ എങ്ങനെ ചരിത്രമാക്കാം എന്ന് സഞ്ജു ലോകത്തിന് കാട്ടിക്കൊടുത്തു. കഴിഞ്ഞ തവണ തഴയപ്പെട്ട ഇടത്തുനിന്ന് തന്നെ സഞ്ജു ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. സൂപ്പർ എട്ടിലും സെമിയിലും ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിയർപ്പൊഴുക്കിയതും കഠിനാധ്വാനം ചെയ്തതും ഈ മലയാളിയാണ്. സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി വാംഖഡെയിലെ ഈ പ്രകടനം വാഴ്ത്തപ്പെടും. സഞ്ജുവിന്റെ ക്യാച്ച് വിട്ടുകളഞ്ഞ ഇംഗ്ലണ്ടിന് നൽകേണ്ടി വന്നത് അവരുടെ ലോകകപ്പ് സ്വപ്നങ്ങളായിരുന്നു. ഇനി ഇന്ത്യയുടെ ലക്ഷ്യം ഫൈനലാണ്. സഞ്ജു എന്ന ഇൻഫോം ബാറ്ററുടെ കരുത്തിൽ ഇന്ത്യ ലോകകിരീടം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ മലയാളി ക്രിക്കറ്റ് പ്രേമിയും.

മറുനാടൻ മലയാളീ 5 Mar 2026 11:36 pm

കൂടുതൽ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാനെയും മാറ്റി, കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തമിഴ്നാടിന്‍റെ അധിക ചുമതല

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന്‍റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് പുതുതായി ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:33 pm

വീണ്ടും സഞ്ജു ഷോ; ഇന്ത്യ ഫൈനലില്‍

ഏഴ് റണ്‍സിനാണ് വിജയം. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും കത്തിപ്പടര്‍ന്ന് നേടിയ 89 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

സിറാജ് ലൈവ് 5 Mar 2026 11:19 pm

'ഇറാനെ ആക്രമിക്കുന്നതിന് മുൻപ് മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത്'? വിമർശിച്ച് തോമസ് ഐസക്

ഇറാനിയൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാർ പ്രതികരിക്കാത്തതിനെ വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക്. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് നാവിക അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്നും ഈ ആക്രമണത്തിൽ പ്രതിഷേധിച്ചില്ലെങ്കിലും കേന്ദ്ര സർക്കാർ ഉത്കണ്ഠയെങ്കിലും രേഖപ്പെടുത്തേണ്ടതല്ലേ എന്ന് തോമസ് ഐസക് ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ കേന്ദ്ര

ഒന്നു ഇന്ത്യ 5 Mar 2026 11:16 pm

സഞ്ജുവിന്റെ മികവിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ ഹിമാലയൻ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് തൊട്ടടുത്തെത്തിയെങ്കിലും ഒടുവിൽ ജയം കൈവിടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മറുപടി 246 റൺസിൽ അവസാനിച്ചു. ഏഴ് റൺസിനായിരുന്നു ഇന്ത്യൻ വിജയഗാഥ. ഇംഗ്ലണ്ടിനായി ജേക്കബ് ബെതൽ സെഞ്ച്വറിയുമായി പൊരുതി. വെറും 48 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 105 റൺസ് നേടി. ബട്ട്ലർ […] The post സഞ്ജുവിന്റെ മികവിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 5 Mar 2026 11:12 pm

വാംഖഡെയില്‍ ഇന്ത്യൻ വിജയഗാഥ, ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം

പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്‍റെ വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയലക്ഷ്യം അവസാന ഓവറില്‍ 30 റണ്‍സായി.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:08 pm

സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 'നിഴൽവേട്ട' വയനാട്ടിൽ ആരംഭിച്ചു

ബിപിൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'നിഴൽവേട്ട' എന്ന പുതിയ സസ്പെൻസ് ത്രില്ലർ സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:04 pm

സിപിഎമ്മിൽ നിന്ന് ‘സ്വതന്ത്രനാ’യാൽ ഭീഷണിയാകും, ‘സുധാകരൻ ജി’യെ തുണക്കാൻ യുഡിഎഫ് റെഡി; സമ്മർദതന്ത്രങ്ങൾ

എന്തും വെട്ടിത്തുറന്ന് പറയുന്ന ശൈലി ജി. സുധാകരൻ ഇത്തവണയും കൈവിട്ടില്ല. കുറച്ചുനാളായി പാർട്ടിയുമായി ഇണങ്ങിയും പിണങ്ങിയും നിൽക്കുകയാണ് നീണ്ട കാലം ആലപ്പുഴയിലെ സി.പി.എമ്മിനെ നിയന്ത്രിച്ചിരുന്ന സുധാകരൻ. പക്ഷേ, ഇടഞ്ഞ ഘട്ടങ്ങളിലൊന്നും ഇത്ര കടുത്ത നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടുമില്ല. ഇതിപ്പോൾ സംസ്ഥാന നേതൃത്വത്തെ നേർക്കുനേർ ഉന്നമിട്ടാണ് നീക്കം. ചിരിച്ചു തള്ളുന്നതായി വാർത്താസമ്മേളനങ്ങളിൽ ഭാവിക്കുന്നണ്ടെങ്കിലും ഇത് പാർട്ടി കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല

ഒന്നു ഇന്ത്യ 5 Mar 2026 11:03 pm

ഇന്ത്യയ്ക്ക് ഏഴു റൺസ് വിജയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ

ന്റി20 ലോകകപ്പ്

എവെനിംഗ് കേരളം 5 Mar 2026 10:59 pm

വിമത നീക്കം സിപിഎമ്മിന് വെല്ലുവിളിയോ?| PG Suresh Kumar | News Hour 05 March 2026

പി കെ ശശി ഒറ്റപ്പാലം മറിക്കുമോ? പാലക്കാട് മാഫിയാ യുദ്ധമോ? | PG Suresh Kumar | News Hour 05 March 2026

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 10:56 pm

ഇന്ന് വാംഖഡെയിൽ കണ്ടത് സഞ്ജുവിന്റെ 'വിശ്വരൂപം'; വെടിക്കെട്ട് ബാറ്റിംഗിലൂടെ വമ്പന്മാരുടെ ..റെക്കോർഡുകൾ തിരുത്തിക്കുറിച്ച് താരം; ഇന്ത്യയുടെ പുതിയ 'സിക്സർ' കിംഗായി സഞ്ജു സാംസൺ; മലയാളി കരുത്തിൽ ഹിറ്റ് മാനെ അടക്കം മറികടക്കുന്ന കാഴ്ച; ക്രിക്കറ്റിൽ ഇനി സഞ്ജു യുഗം

മുംബൈ: വാംഖഡെയിലെ കടലിരമ്പത്തെ സാക്ഷിയാക്കി ഇംഗ്ലീഷ് പടയെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലില്‍. റണ്‍മഴ പെയ്ത സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ത്രില്ലര്‍ പോരാട്ടത്തില്‍ മുട്ടുകുത്തിച്ചാ സൂര്യകുമാര്‍ യാദവും സംഘവും കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും അവസാന ഓവറുകളിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. സ്‌കോര്‍, ഇന്ത്യ: 252/7, ഇംഗ്ലണ്ട്: ഇംഗ്ലണ്ട്: 246/7. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയത് 254 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യമായിരുന്നു. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച സഞ്ജു സാംസണ്‍ വാംഖഡെയെ പൂരപ്പറമ്പാക്കി മാറ്റി. വെറും 42 പന്തില്‍ നിന്ന് 7 സിക്‌സറുകളും 8 ഫോറുകളുമടക്കം 89 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.   മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ സ്‌കോറിന്റെ സമ്മര്‍ദ്ദത്തില്‍ തുടക്കത്തിലേ പിഴച്ചു. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെയും ഹാരി ബ്രൂക്കിനെയും തുടക്കത്തിലേ മടക്കി ബുംറയും സംഘവും കളി നിയന്ത്രിച്ചു. മധ്യനിരയില്‍ ജേക്കബ് ബെഥേല്‍ (105) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ വിജയതീരത്ത് എത്തിക്കാനായില്ല. അഹമ്മദ്ബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ടി20 ഫൈനല്‍. ന്യൂസിലാന്‍ഡാണ് കിരീട പോരാട്ടത്തില്‍ ഇന്തുടെ എതിരാളികള്‍. കിരീടത്തിലേക്കിനി ഒരു ചുവടു കൂടി മാത്രം. വീണ്ടും സഞ്ജു ഷോ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും അര്‍ധ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ പുലര്‍ത്തിയ മികവാണ് ഇന്ത്യന്‍ വലിയ സകോര്‍ സമ്മാനിച്ചത്. 42 പന്തില്‍ 8 ഫോറും 7 സിക്‌സുമടക്കം 89 റണ്‍സാണ് താരം കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടമായി. വില ജാക്സിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി താരം മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടടുത്ത ഓവറില്‍ സഞ്ജുവിന്റെ ഒരു പാളിയ ഷോട്ട് ഹാരി ബ്രൂക്കിന് നേരെ വന്നെങ്കിലും താരം കൈവിട്ടു. ആ ക്യാച്ചിന്റെ വില വൈകാതെ തന്നെ ഇംഗ്ലീഷ് നായകന്‍ അറിഞ്ഞു. പിന്നാലെ ഇറങ്ങിയ ഇഷാന്‍ കിഷനെ കൂട്ടുപിടിടച്ച് സഞ്ജു പതിയെ ഗിയര്‍ മാറ്റി. ഇംഗ്ലണ്ട് നിരയില്‍ പന്തെടുത്തവരൊക്കെയും ആ ബാറ്റിന്റെ ചൂടറിഞ്ഞു. കൃത്യമായ സ്‌ട്രൈക്ക് റൊട്ടേഷനും ബൗണ്ടറികളുമായി ഇഷാന്‍ കിഷന്‍ മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ അതിവേഗം റണ്‍സുയര്‍ന്നു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 67-1 എന്ന നിലയിലായിരുന്നു ഇന്ത്യ.   അടുത്ത ഓവറില്‍ പ്രീമിയം സ്പിന്നര്‍ ആദില്‍ റഷീദിനാണ് ബ്രൂക്ക് പന്ത് ഏല്‍പ്പിച്ചത്. ആദ്യ പന്തില്‍ താരത്തെ ബൗണ്ടറിയോടെ വരവേറ്റ സഞ്ജു, തൊട്ടടുത്ത ഓവറില്‍ ലിയാം ഡൗസണെ സിക്‌സിന് പറത്തി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഒമ്പതാം ഓവറില്‍ സാം കറന്‍ കൂടി അടിവാങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടന്നു. ടി20 ലോകകപ്പ് നോക്ക്ഔട്ട് മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതോടെ സഞ്ജു - ഇഷാന്‍ സഖ്യം സ്വന്തമാക്കി. 2007 എഡിഷനില്‍ സെമി ഫൈനലില്‍ റോബിന്‍ ഉത്തപ്പ - യുവരാജ് സിങ് സഖ്യം തീര്‍ത്ത റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്. ആദില്‍ റഷീദിന്റെ രണ്ടാം ഓവറില്‍ വില്‍ ജാക്സിന് ക്യാച്ച് നല്‍കി ഇഷാന്‍ മടങ്ങിയതോടെ ശിവം ദുബെ ക്രീസിലെത്തി. പിന്നെ ഇരുവരും ചേര്‍ന്നായിരുന്നു ഇംഗ്ലീഷ് ബോളര്‍മാരെ പഞ്ഞിക്കിട്ടത്. ജാമി ഓവര്‍ട്ടനും ജോഫ്ര ആര്‍ച്ചറും അടക്കം പന്തെടുത്ത മുഴുവന്‍ ഇംഗ്ലീഷ് താരങ്ങളും ബൗണ്ടറി വര കടന്നു. ഒരു വേള സഞ്ജു സെഞ്ച്വറിയിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഒരിക്കല്‍ കൂടി വില്‍ ജാക്‌സ് അവതരിച്ചു. പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ ജാക്സിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡീപ് കവറില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി താരം മടങ്ങി. നായകന്‍ സൂര്യകുമാര്‍ യാദവ് 11(6) അതിവേഗം മടങ്ങിയെങ്കിലും, ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയുമെല്ലാം ബോളര്‍മാരെ കണക്കിന് പ്രഹരിച്ചതോടെ ഇന്ത്യ 253 എന്ന ടോട്ടലിലെത്തി. ഇംഗ്ലണ്ട് നിരയില്‍ ആദില്‍ റഷീദ്, വില്‍ ജാക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റും നേടി.

മറുനാടൻ മലയാളീ 5 Mar 2026 10:47 pm

ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടത് ഗൗരവതരം; കേന്ദ്രത്തിന്റെ പ്രതികരണം പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി

അമേരിക്ക-ഇസ്‌റാഈല്‍ അച്ചുതണ്ടിന്റെ തുടര്‍ച്ചയായ സൈനിക നടപടികളും അതിന് മറുപടിയായി ഉയരുന്ന ഇറാനിന്റെ പ്രത്യാക്രമണ ശ്രമങ്ങളും ലോകസമാധാനത്തിന് ഭീഷണിയാണ്.

സിറാജ് ലൈവ് 5 Mar 2026 10:45 pm

നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പത്രിക നല്‍കി; മകന്‍ ഉപമുഖ്യമന്ത്രിയാകും, ബിഹാറിന് ഇനി ബിജെപി മുഖ്യന്‍

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 16ന് നിതീഷ് മുഖ്യമന്ത്രി പദവിയൊഴിയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവരുടെ സാന്നിധ്യത്തിലാണ് നിതീഷ് കുമാര്‍ പത്രിക സമര്‍പ്പിച്ചത്. വിജയ്-തൃഷ ഒരുമിച്ച് വിവാഹ

ഒന്നു ഇന്ത്യ 5 Mar 2026 10:44 pm

'കേരള സ്റ്റോറി 2' കേരളത്തില്‍ പ്രേക്ഷകര്‍ കാണുന്നുണ്ടോ? 6 ദിവസത്തെ കളക്ഷന്‍

വൻ വിവാദങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ശേഷം റിലീസ് ചെയ്ത കേരള സ്റ്റോറി 2 എന്ന ചിത്രത്തിന് ആദ്യ ഭാഗം പോലെ ഒരു തരംഗം സൃഷ്ടിക്കാൻ സാധിച്ചില്ല

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 10:39 pm

അസമിൽ വ്യോമസേനയുടെ സുഖോയ് എസ്‍യു-30എംകെഐ പോർവിമാനം കാണാതായി; തിരച്ചിൽ തുടരുന്നു

ഗുവാഹത്തി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് എസ്‍യു-30എംകെഐ പോർവിമാനം ആസാമിൽ പതിവ് ദൗത്യത്തിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ഇന്ന് വൈകുന്നേരമാണ് ഈ സംഭവം നടന്നത്. വിവരങ്ങൾ ലഭിച്ചയുടൻ, പൈലറ്റിനെ കണ്ടെത്താനായി വൻതോതിലുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകുന്നേരം ഏകദേശം 7 മണിയോടെയാണ് കാർബി ആംഗ്ലോങ് ജില്ലയുടെ മുകളിലൂടെ പറക്കുമ്പോൾ വിമാനത്തിന് ഗ്രൗണ്ട് സിസ്‌റ്റങ്ങളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടത്. ഗുവാഹത്തിയിലെ പ്രതിരോധവകുപ്പ്

ഒന്നു ഇന്ത്യ 5 Mar 2026 10:34 pm

പുഴയില്‍ കുളിക്കുന്നതിനിടെ ചുഴിയില്‍പ്പെട്ടു; വിദ്യാര്‍ഥി മുങ്ങിമരിച്ചു

മലപ്പുറം എടവണ്ണ കുണ്ടുതോട് കൊട്ടമ്പാറയിലെ തേലക്കാട് ജഅ്ഫര്‍ എന്ന ബാപ്പുട്ടിയുടെ മകന്‍ മുഹമ്മദ് ശമല്‍ (13) ആണ് മരിച്ചത്.

സിറാജ് ലൈവ് 5 Mar 2026 10:34 pm

റോഡിലേക്ക് ചാഞ്ഞുനിന്ന മാവിന്‍റെ കൊമ്പ് മുറിക്കാൻ കയറി; പെട്ടെന്ന് ദേഹാസ്വാസ്ഥ്യം; പിന്നാലെ യുവാവ് ഒരു മണിക്കൂർ കുടുങ്ങി കിടന്നു

കൊല്ലം: തെന്മലയിൽ റോഡിലേക്ക് ചാഞ്ഞുനിന്ന കൂറ്റൻ മാവിന്‍റെ ശിഖരം മുറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് മരത്തിൽ കുടുങ്ങി. തെന്മല എംഎസ്എല്ലിൽ താമസക്കാരനായ ഉണ്ണിക്കൃഷ്ണനാണ് കഴിഞ്ഞദിവസം രാവിലെ 11.30 ഓടെ കാര്യറമുക്കിലെ ജോയിയുടെ പറമ്പിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഒരു മണിക്കൂറോളം മരക്കൊമ്പിൽ സുരക്ഷിതമല്ലാത്ത അവസ്ഥയിൽ കഴിഞ്ഞ ഉണ്ണിക്കൃഷ്ണനെ പുനലൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതവും സാഹസികവുമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് താഴെയെത്തിച്ചത്. മാവിന്‍റെ വലിയ ശിഖരം മുറിച്ചുമാറ്റുന്ന ജോലിക്കിടെയാണ് ഉണ്ണിക്കൃഷ്ണന് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ മരക്കൊമ്പിൽ നിന്നും താഴേക്ക് വീഴാവുന്ന അപകടകരമായ അവസ്ഥയിലായി അദ്ദേഹം. താഴെയുണ്ടായിരുന്നവർ ഉടൻതന്നെ ഈ വിവരം നാട്ടുകാരെ അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. വിവരമറിഞ്ഞയുടൻ നാട്ടുകാരനായ സജിൻ ധൈര്യപൂർവ്വം മരത്തിൽ കയറുകയും, ഉണ്ണിക്കൃഷ്ണൻ താഴേക്ക് പതിക്കാതിരിക്കാൻ ശക്തമായ കയറുപയോഗിച്ച് അദ്ദേഹത്തെ ശിഖരത്തിൽ കെട്ടിനിർത്തുകയും ചെയ്തു. ഈ നിർണായകമായ ആദ്യ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. തുടർന്ന്, ഉടൻതന്നെ പുനലൂർ ഫയർഫോഴ്സ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും, അഗ്നിരക്ഷാസേനയുടെ ഒരു പ്രത്യേക സംഘം മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയും ചെയ്തു. മരക്കൊമ്പിൽ കുടുങ്ങിക്കിടക്കുന്ന ഉണ്ണിക്കൃഷ്ണനെ താഴെയെത്തിക്കാൻ അഗ്നിരക്ഷാസേന പ്രത്യേക രീതിയിൽ സുരക്ഷാവല വിരിച്ച് അതിസാഹസികമായ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരുടെ പൂർണ്ണ സഹകരണവും പിന്തുണയും രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. ഒരു മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് ഉണ്ണിക്കൃഷ്ണനെ സുരക്ഷിതമായി താഴെയെത്തിക്കാനായത്.

മറുനാടൻ മലയാളീ 5 Mar 2026 10:28 pm

മുന്‍ വൈരാഗ്യം മൂലം അയല്‍വാസിയെ കൊലപ്പെടുത്തി: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

മുന്‍ വൈരാഗ്യം മൂലം അയല്‍വാസിയെ കൊലപ്പെടുത്തി: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

മറുനാടൻ മലയാളീ 5 Mar 2026 10:27 pm

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 യുദ്ധ വിമാനം കാണാതായതായി റിപോര്‍ട്ട്. സുഖോയ് 30 എംകെഐ അസമിലെ റഡാറില്‍നിന്ന് അപ്രത്യക്ഷമായെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. അസമിലെ ജോര്‍ഹട്ടില്‍ നിന്നാണ് വിമാനം പറയുന്നയര്‍ന്നത്. വൈകുന്നേരം 7.42 ഓടെയായിരുന്നു അവസാനമായി വിമാനത്തില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചതെന്ന് വ്യോമസേന എക്‌സില്‍ കുറിച്ചു. യുദ്ധവിമാനത്തിനായി വ്യോമസേന തിരച്ചില്‍ നടത്തുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2000കളുടെ തുടക്കത്തിലാണ് സുഖോയ് വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. ഇരട്ട എന്‍ജിനുകളുള്ള മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ് സുഖോയ്. ഇന്ത്യ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ അത്യാധുനിക ഏവിയോണിക്‌സ് സംവിധാനങ്ങളുടേയും ആയുധശേഖരങ്ങളുടേയും സമന്വയമായ സുഖോയ് നിര്‍മിച്ചത് റഷ്യയാണ്.

തേജസ് ന്യൂസ് 5 Mar 2026 10:27 pm

'എം ജി അണ്ണാ.. സൂപ്പർ സ്റ്റാറിനെ പോലെ' എന്ന് ആരാധകൻ; 'മേക്കപ്പ് ആണ് കുഞ്ഞേന്ന്' മറുപടി-വൈറൽ

ഗായകൻ എം.ജി. ശ്രീകുമാറിന്റെ ഏറ്റുമാനൂരിലെ ഗാനമേള സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പഴക്കമുള്ള ഗാനങ്ങൾ കൊണ്ട് പുതിയ തലമുറയെപ്പോലും കയ്യിലെടുക്കുന്ന അദ്ദേഹത്തിന്റെ പ്രകടനത്തിന് പ്രശംസാ പ്രവാഹമാണ്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 10:24 pm

പശ്ചിമേഷ്യൻ സംഘർഷം: പ്രതികരണവുമായി വ്യോമയാന മന്ത്രാലയം, '1461 പരാതികൾ പരിശോധിച്ചു, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു'

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് 281 വിമാന സർവീസുകൾ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ പരാതികൾക്കായി കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 10:18 pm

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പിന്നാലെ ബിയർക്കുപ്പികൊണ്ട് യുവാവിന്റെ തല അടിച്ച് പൊട്ടിച്ചു; സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് പോലീസ്

വിഴിഞ്ഞം: വെങ്ങാനൂരിൽ 23 വയസ്സുകാരനായ യുവാവിനെ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് സഹോദരങ്ങളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ നെല്ലിവിള ചരുവിള സ്വദേശികളായ അഖിൽ (24), അജിൻ (23) എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. നെല്ലിവിള കൊല്ലൻവിള സ്വദേശി എ.എം. അരുൺ (23) ആണ് ആക്രമണത്തിന് ഇരയായത്. അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈ അതിക്രമം അരങ്ങേറിയതെന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ മാർച്ച് മൂന്നാം തീയതി രാത്രി ഏഴുമണിയോടെ വെങ്ങാനൂരിന് സമീപം കായൽക്കരയിൽ വെച്ചായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്. പ്രതികളായ സഹോദരങ്ങൾ അസഭ്യം പറയുന്നത് അരുൺ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതരാവുകയായിരുന്നു. തുടർന്ന്, അഖിലും അജിനും ചേർന്ന് അരുണിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ, കയ്യിലുണ്ടായിരുന്ന ബിയർക്കുപ്പികൊണ്ട് അരുണിന്റെ തലയ്ക്ക് ശക്തിയായി അടിക്കുകയും ഒപ്പം മുഖത്ത് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. തലയ്ക്ക് ആഴത്തിലുള്ള മുറിവുകളേറ്റ അരുൺ സംഭവസ്ഥലത്തുനിന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിക്കുകയും തുടർ ചികിത്സയിൽ കഴിയുകയുമാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ വിഴിഞ്ഞം പോലീസ് കേസെടുക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. അരുൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് സംഘം ഉടൻതന്നെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന്, സജീവമായ അന്വേഷണത്തിനൊടുവിൽ അഖിലിനെയും അജിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മറുനാടൻ മലയാളീ 5 Mar 2026 10:18 pm