ജോൺ ബ്രിട്ടാസ് ക്രമ പ്രശ്നം ഉന്നയിച്ചു. തുടർന്ന് സഭാ അധ്യക്ഷൻ കൃത്രിമ കാലുകൾ താഴേക്ക് വയ്ക്കാൻ നിർദേശിച്ചു.
ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ എടുത്ത ഒരു തീരുമാനം ഏറെ വിവാദമായി മാറിയിരിക്കുന്നു. പണപ്പെരുപ്പം, ഭവന ക്ഷാമം, ജലക്ഷാമം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ രാജ്യം നേരിടുന്ന ഈ സമയത്ത്… ഏകദേശം 806 കോടി രൂപ പൊതു പണം ഉപയോഗിച്ച് മന്ത്രിമാർക്ക് ആഡംബര ഫ്ലാറ്റുകൾ നിർമ്മിക്കാനുള്ള അനുമതി എല്ലായിടത്തും വിമർശിക്കപ്പെടുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, ധാക്കയിലെ മിന്റോ റോഡിലെ മൂന്ന് പുതിയ കെട്ടിടങ്ങളിലായി 71 ആഡംബര ഫ്ലാറ്റുകൾ നിർമ്മിക്കും. പദ്ധതിയുടെ ഏകദേശ ചെലവ് […] The post ഒരു വശത്ത് ജനങ്ങൾ ദുരിതത്തിൽ; ബംഗ്ലാദേശ് മന്ത്രിമാർക്ക് മേൽക്കൂരയിൽ നീന്തൽക്കുളങ്ങളുള്ള ആഡംബര ഫ്ലാറ്റുകൾ appeared first on ഇവാർത്ത | Evartha .
കോണ്‍ഗ്രസ്സ് നേതൃത്വം വിട്ടുനില്ക്കേ കുംഭമേളക്ക് ആശംസകളുമായി ശശി തരൂര്‍
മനോഹരമായ സാംസ്കാരിക നവോഥാനമെന്ന് തരൂര്‍. ഇത് ആദ്യമായാണ് ഒരു കോണ്‍ഗ്രസ്സ് നേതാവ് കുംഭമേളക്ക് ആശംസകളര്‍പ്പിച്ച് രംഗത്ത് വരുന്നത്.
സിനിമയെ ഇത് ബെനിഫിറ്റ് ചെയ്യുന്നുണ്ടോ എന്നുള്ളത് വേറെ ചർച്ചയാണെന്നും നിർഭാഗ്യവശാൽ എല്ലാവർക്കും ഇങ്ങനെയുള്ള വീഡിയോസ് കാണാനാണ് ആഗ്രഹമെന്നും അനാർക്കലി പറയുന്നു. Anarkali Marikar talks about paparazzi culture in film industry
യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു
25 വയസ്സ് പ്രായമുള്ള യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്ത മുഴക്ക് 45 സെന്റീമീറ്റര്‍ നീളവും 45 സെന്റീമീറ്റര്‍ വീതിയുമുണ്ട്.
കണ്ണൂരിൽ സിപിഎം കണക്ക് തീർക്കുമോ? | കാണാം ന്യൂസ് അവർ
കണ്ണൂരിൽ സിപിഎം കണക്ക് തീർക്കുമോ? | കാണാം ന്യൂസ് അവർ
മുന്‍ കരസേനാ മേധാവി നരവനെയുടെ പുസ്തകം: കേന്ദ്രത്തെ ഭയപ്പെടുത്തുന്നത് എന്ത് ?
ന്യൂ ഡല്‍ഹി: മുന്‍ കരസേനാ മേധാവി നരവനെയുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കേന്ദ്രം അനുമതി കൊടുക്കാന്‍ ഭയക്കുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യം ഇന്ന് വീണ്ടും ചര്‍ച്ചയായി. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തോടെയാണ് പുസ്തകം ഇന്ന് വീണ്ടും വിവാദമായത്. മുന്‍ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്സഭയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. 2020ലെ ഇന്ത്യ-ചൈന സംഘര്‍ഷം ഉന്നയിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്. അമിത്ഷാ, രാജ്നാഥ് സിങ്, കിരണ്‍ റിജിജു ഉള്‍പ്പടെ സഭയില്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചു. സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. മനോജ് നരവനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തെ ആധാരമാക്കി 'ദി കാരവന്' പ്രസിദ്ധീകരിച്ച കുറിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുല്‍ പ്രസംഗിച്ചത്. പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഈ പുസ്തകത്തിന് അനുമതി നല്‍കേണ്ടതുണ്ട്. 2024ലായിരുന്നു പുസ്തകം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ഈ പുസ്തകം. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കും ഭരണപക്ഷത്തിന്റെ പ്രതിരോധശ്രമങ്ങള്‍ക്കുമിടെ പുസ്തകത്തില്‍ എന്തൊക്കെ വെളിപ്പെടുത്തലാകും ഉണ്ടാകുക എന്ന ചര്‍ച്ചകളും സജീവമായി. 2019 മുതല്‍ 2022 വരെ കരസേനയുടെ 28-ാം മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ. 2020ലെ ഇന്ത്യ-ചൈന സംഘര്‍ഷം, അഗ്നിവീര്‍ പ്രക്രിയ തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് നരവനെയുടെ കാലത്താണ്. ഇവയെ സംബന്ധിച്ച് ചില കുറിപ്പുകള്‍ നരവനെയുടെ പുസ്തകത്തില്‍ ഉണ്ട് എന്നാണ് 'ദി ഫെഡറല്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ നേരത്തെതന്നെ ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ രാജ്നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ആ രാത്രിയില്‍ താന്‍ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്. ഏറെ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ 75 ശതമാനം പേരെയും നിലനിര്‍ത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്നിവീറുകള്‍ക്ക് ശമ്പളമായി നല്കാന് തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു.
അനിശ്ചിതകാല ബഹിഷ്കരണ സമരം: ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍
ആരോഗ്യ മന്ത്രിയും ധനമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും.
ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ചു
വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരു നിവാസികൾക്ക് ആശ്വാസ വാർത്ത; യെലഹങ്ക ഫ്ലൈഓവർ ജോലികൾ സെപ്റ്റംബറിൽ പൂർത്തിയാവും
ബെംഗളൂരു: ഏത് കാലത്തായാലും ബെംഗളൂരു നഗരത്തിന് അപവാദമായി നിലനിന്നിരുന്നത് കടുത്ത ട്രാഫിക് ബ്ലോക്കുകളും മോശം റോഡുകളും ഒക്കെയാണ്. അതിപ്പോൾ 2026ലും അങ്ങനെ തന്നെയാണ്. എങ്കിലും അതിനെയൊക്കെ മാറ്റിയെടുക്കാൻ തീവ്രമായ ശ്രമങ്ങളാണ് നിലവിൽ അധികൃതർ അടുത്തകാലത്തായി നടത്തി കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഏറെ ആശ്വാസം പകരുന്ന ഒരു പദ്ധതിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി;
എമ്പുരാന് ശേഷം മോഹൻലാലും മുരളി ഗോപിയും ഒന്നിക്കുന്നു
മലയാള സിനിമയെ സംബന്ധിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍ ഫ്രാഞ്ചൈസ്. മുരളി ഗോപിയുടെ രചനയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആണ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റവും കുറിച്ചത്. രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍ പ്രകടനമാണ് നടത്തിയതെങ്കില്‍ ലൂസിഫറിന് ലഭിച്ച വലിയ സ്വീകാര്യത രണ്ടാം ഭാഗമായ എമ്പുരാന് ലഭിച്ചില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ ഇപ്പോള്‍ […] The post എമ്പുരാന് ശേഷം മോഹൻലാലും മുരളി ഗോപിയും ഒന്നിക്കുന്നു appeared first on ഇവാർത്ത | Evartha .
മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.
ഹംസയായി പ്രണവ്, റഹ്മാനായി പൃഥ്വിരാജ്, മാധവന് പകരം മോഹൻലാലും ! ഇത് മോളിവുഡ് ധുരന്ദർ- വൈറൽ
ബോളിവുഡിൽ വൻ വിജയം നേടിയ 'ധുരന്ദർ' എന്ന സിനിമയ്ക്ക് മലയാളം പതിപ്പ് വന്നാൽ എങ്ങനെയുണ്ടാകുമെന്ന് സങ്കൽപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഐ പോസ്റ്ററുകൾ പ്രചരിക്കുന്നു. രൺവീർ സിംഗിന്റെ നായക കഥാപാത്രമായി പ്രണവ് മോഹൻലാലും ദുല്‍ഖര്‍ വരുന്നുണ്ട്.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു
തിരുവനന്തപുരം: മീന്‍പിടിത്തത്തിനുശേഷം ഫിഷ് ലാന്‍ഡിങ് സെന്ററിലേക്ക് വരുമ്പോള്‍ അവശനിലയിലായ മത്സ്യത്തൊഴിലാളി വള്ളത്തില്‍നിന്ന് കടലില്‍ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയില്‍ റിച്ചാര്‍ഡ് ജോണ്‍ (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ വിഴിഞ്ഞം ഹാര്‍ബറിലായിരുന്നു അപകടം. സുഹ്യത്തുക്കളായ സോളമന്, സ്റ്റാന്‍ലി എന്നിവര്‍ക്കൊപ്പം തിങ്കളാഴച പുലര്‍ച്ചെ നാലോടൊയാണ് മീന്‍പിടിത്തത്തിനു പോയിരുന്നത്. തിരികെ ഫിഷ് ലാന്‍ഡിലേക്ക് വള്ളമടുപ്പിക്കാനെത്തവേ വഴിക്കുവെച്ച് അവശനിലയിലായി വള്ളത്തില്‍നിന്ന് കടലിലേക്ക് വീണായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന സോളമന് കടലിലേക്ക് ചാടി റിച്ചാര്‍ഡിനെ ഉയര്‍ത്തിയെടുത്തു. തുടര്‍ന്ന് വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തു. ഭാര്യ: രാജേശ്വരി. മക്കള്‍: റിമി റിച്ചു, റിയോ റിച്ചു, റിനോ റിച്ചു.
വയനാട്ടിൽ ആദ്യഘട്ടം കൈമാറുന്നത് 178 വീടുകൾ; ഫെബ്രുവരി 15ന് ശേഷം താക്കോൽദാനം
കൽപറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ താക്കോൽ കൈമാറ്റവും രേഖകളും ഫെബ്രുവരി 15ന് ശേഷം നടക്കും. ആദ്യഘട്ടത്തിൽ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.
കോഴിക്കോട് നാദാപുരത്ത് വിദ്യാര്‍ത്ഥികളെ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് മതിൽ തകർത്ത് ഒരു കിണറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്.
കൊച്ചി: വർഷങ്ങൾക്ക് ശേഷം മീശ പിരിച്ച ലുക്കിൽ തിരിച്ചെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയിരുന്നു. മലയാളത്തിലെ സമീപകാല ഹിറ്റുകളിലൊന്നായ 'തുടരും' എന്ന സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രമായ L366-ന് വേണ്ടിയാണ് താരത്തിന്റെ ഈ മാറ്റം. മോഹൻലാൽ തന്നെയാണ് തന്റെ പുതിയ രൂപം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്. ഇതിൽ സംവിധായകൻ തരുൺ മൂർത്തിയുടെ കമന്റാണ് ഏറ്റവും ശ്രദ്ധേയം. 'വന്താ സുട്ടാ.. തിരുമ്പി വന്താ.. റിപ്പീറ്റ്' എന്നാണ് സംവിധായകൻ കുറിച്ചിരിക്കുന്നത്. ജനുവരി 23-ന് 'ചുമ്മാ' എന്ന അടിക്കുറിപ്പോടെയും L366 എന്ന ഹാഷ്ടാഗോടുകൂടിയുമാണ് മോഹൻലാൽ മീശ പിരിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ആദ്യമായി പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് തന്നെ ഈ ചിത്രം വൈറലാവുകയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 'ആറാം തമ്പുരാൻ', 'രാവണപ്രഭു', 'നാട്ടുരാജാവ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മീശ പിരിച്ച മോഹൻലാലിന്റെ രൂപം മുൻപും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാൽ, 'ഒടിയൻ' എന്ന ചിത്രത്തിന് ശേഷം താടിയില്ലാത്ത ഒരു മോഹൻലാൽ ചിത്രം പുറത്തിറങ്ങിയിരുന്നില്ല എന്നത് ഈ ലുക്കിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മീശ പിരിച്ച് കൈയ്യിൽ പോലീസ് ഷൂസുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. 'തുടരും' എന്ന വൻ വിജയത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും L366-നുണ്ട്. View this post on Instagram A post shared by Mohanlal (@mohanlal) ചിത്രത്തിന്റെ അണിയറപ്രവർത്തകരും ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടുണ്ട്. രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. 'തുടരും' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും, ബിനു പപ്പു സഹസംവിധാനവും, വിവേക് ഹർഷൻ എഡിറ്റിംഗും, വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും, ഗോകുൽദാസ് ആർട്ട് ഡയറക്ഷനും, മഷാർ ഹംസ വസ്ത്രാലങ്കാരവും, സുധർമ്മൻ പ്രൊഡക്ഷൻ കൺട്രോളറും, റോണെക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു.
ഇതൊരു സാധാരണ ത്രില്ലർ അല്ലെന്നും, ട്വിസ്റ്റുകളേക്കാൾ വൈകാരികമായ മുഹൂർത്തങ്ങൾക്കും സാമൂഹിക പ്രസക്തിയുള്ള വിഷയത്തിനും പ്രാധാന്യം നൽകിയിട്ടുണ്ടെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി.
രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച കുഞ്ഞികൃഷ്ണനെതിരെ എം.വി. ഗോവിന്ദൻ. കുഞ്ഞികൃഷ്ണൻ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിൻ്റെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്നും മുന്നറിയിപ്പ്
അതിവേഗ റെയിൽപാത; വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
കേരളത്തിനായി അതിവേഗ റെയിൽപാത പദ്ധതിയുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളിൽ നിന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഒഴിഞ്ഞുമാറി. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ഇ ശ്രീധരൻ ഉന്നയിക്കുന്ന അവകാശവാദങ്ങളിൽ വസ്തുതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ചോദിച്ചെങ്കിലും മന്ത്രി പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. മറ്റ് സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകർക്ക് ചോദ്യം ഉണ്ടോയെന്നായിരുന്നു അശ്വനി വൈഷ്ണവിന്റെ മറുപടി. അവർ ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ വീണ്ടും അതിവേഗ റെയിൽപാതയെക്കുറിച്ച് ചോദിച്ചെങ്കിലും അപ്പോഴും മന്ത്രി പ്രതികരിച്ചില്ല. എന്നാൽ അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട ഒരൊറ്റ […] The post അതിവേഗ റെയിൽപാത; വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് appeared first on ഇവാർത്ത | Evartha .
കാസർഗോഡ് മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
മഞ്ചേശ്വരത്തെ നടുക്കി പെൺകുട്ടിയുടെ കൊലപാതകം.മഞ്ചേശ്വരത്തെ തുമിനാട് മകളെ പിതാവ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. 18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്.
'ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്ഥാന് പേടി; പ്രതികരിച്ച് മുന്‍ പാക് താരം
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാക് നീക്കത്തെ മുന്‍ താരം ഡാനിഷ് കനേരിയ രൂക്ഷമായി വിമര്‍ശിച്ചു.
ബജറ്റില്‍ കേന്ദ്രത്തിന്റെ പരിഗണ പൂജ്യം; കേരളത്തിലെ ബിജെപിക്ക് നിരാശ
ബജറ്റില്‍ കേന്ദ്രത്തിന്റെ പരിഗണ പൂജ്യം; കേരളത്തിലെ ബിജെപിക്ക് നിരാശ | Surgical Strike
ബെംഗളൂരു: പറന്നുയരുന്നതിനു തൊട്ടുമുൻപ് ഇന്ധന സ്വിച്ചിൽ തകരാറു കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിന്റെ സർവീസ് റദ്ദാക്കി. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 132 ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടായ തകരാറിനെ തുടർന്നാണ് റദ്ദാക്കിയത്. 2025 ജൂൺ 12ൽ 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായതിന് സമാനമായ ഗുരുതരമായ സാങ്കേതിക തകരാറാണ് ഇവിടെയും കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാത്തതുകൊണ്ട് വലിയൊരു ദുരന്തസാധ്യതയാണ് ഒഴിവായത്. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.19-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ധന നിയന്ത്രണ സ്വിച്ച് 'റൺ' മോഡിൽനിന്ന് 'കട്ട് ഓഫ്' മോഡിലേക്ക് മാറിയത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പൈലറ്റ് ഉടൻതന്നെ വിവരം അധികൃതരെ അറിയിക്കുകയും തുടർന്ന് വിമാനം റദ്ദാക്കി വിശദമായ പരിശോധനകൾക്കായി മാറ്റുകയുമായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടാകുന്ന തകരാറുകൾ വിമാനം പറക്കുന്നതിനിടെ എൻജിൻ നിലയ്ക്കാൻ കാരണമായേക്കാമെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ രണ്ട് എൻജിനുകളും ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം നിലയ്ക്കുകയായിരുന്നു. കോക്പിറ്റ് വോയ്സ് റെക്കോർഡർ പരിശോധനയിൽ ഈ തകരാറിലേക്കു നയിക്കുന്ന നിർണായക തെളിവുകളാണ് ലഭിച്ചിരുന്നത്. ഈ പശ്ചാത്തലത്തിൽ, ലണ്ടനിലെ സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതർ നോക്കിക്കാണുന്നത്. വിഷയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ് അപകടത്തെ തുടർന്ന്, ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിങ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചിരുന്നെങ്കിലും അന്ന് യാതൊരു പ്രശ്നവും കണ്ടെത്തിയിരുന്നില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എല്ലായ്പ്പോഴും മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിസിഎ ഈ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഇടത് എഞ്ചിനിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് 'റൺ' പൊസിഷനിൽ നിൽക്കാതെ രണ്ട് തവണ 'കട്ട് ഓഫ്' പൊസിഷനിലേക്ക് മാറിയതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. വിമാനം സർവീസിൽ നിന്ന് പിൻവലിച്ചതായും പൈലറ്റ് ഉന്നയിച്ച ആശങ്കകൾ മുൻഗണനാടിസ്ഥാനത്തിൽ പരിശോധിക്കാൻ വിമാന നിർമ്മാതാക്കളായ ബോയിംഗിനെ ഉൾപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെയും (DGCA) വിവരം അറിയിച്ചിട്ടുണ്ട്. ഞങ്ങൾ എയർ ഇന്ത്യയുമായി ബന്ധപ്പെട്ടുവരികയാണെന്നും ഈ വിഷയം പരിശോധിക്കാൻ അവരെ സഹായിക്കുന്നുണ്ടെന്നും ബോയിംഗ് പ്രസ്താവനയിൽ പറഞ്ഞു ഡിജിസിഎ നിർദ്ദേശത്തെത്തുടർന്ന് നേരത്തെ ബോയിംഗ് 787 വിമാനങ്ങളിലെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിച്ചിരുന്നതായും അന്ന് പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അവർ കൂട്ടിച്ചേർത്തു. 2025 ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട ഉടൻ മെഡിക്കൽ കോളേജ് കെട്ടിടത്തിലേക്ക് വിമാനം തകർന്നു വീണ ദുരന്തത്തിലും സമാനമായ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോകുകയായിരുന്ന AI171 വിമാനത്തിലുണ്ടായ ആ അപകടത്തിൽ 241 യാത്രക്കാരുൾപ്പെടെ 260 പേരാണ് കൊല്ലപ്പെട്ടത്. ഒരു വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന സ്വിച്ചുകളാണ് ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ. എൻജിനുകൾ പ്രവർത്തിപ്പിക്കാനും നിർത്താനുമാണ് പൈലറ്റുമാർ ഈ സ്വിച്ച് ഉപയോഗിക്കുന്നത്. പറക്കുന്നതിനിടെ എൻജിനു തകരാറ് കണ്ടെത്തിയാൽ എൻജിൻ നിർത്താനും റീസ്റ്റാർട്ട് ചെയ്യാനും ഇത് ഉപയോഗിക്കാറുണ്ട്. പൈലറ്റിന് അബദ്ധത്തിൽ ഓഫ് ചെയ്യാൻ കഴിയുന്ന തരത്തിലല്ല ഇത് സജ്ജമാക്കിയിരിക്കുന്നത്. ഇത് ഓഫ് ആയാൽ പെട്ടെന്നുതന്നെ എൻജിന്റെ പ്രവർത്തനം നിലയ്ക്കും. വീണ്ടും ഓൺ ചെയ്താൽ എൻജിൻ പൂർണതോതിൽ പ്രവർത്തന സജ്ജമാകാൻ രണ്ടു മിനിറ്റിലേറെയെടുക്കും പൈലറ്റുമാർക്ക് അബദ്ധവശാൽ ഈ സ്വിച്ചുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്ന കാര്യത്തിൽ വ്യോമയാന സുരക്ഷാ വിദഗ്ധർക്ക് ഏകകണ്ഠമായ അഭിപ്രായമാണുള്ളത്. ഈ സ്വിച്ചുകൾ മാറ്റിയിട്ടാൽ എഞ്ചിനിലേക്കുള്ള ഇന്ധന വിതരണം നിലയ്ക്കുകയും, ജ്വലനം നിൽക്കുകയും, എഞ്ചിൻ പവർ പെട്ടെന്ന് കുറയുകയും ചെയ്യും. ഈ ഫ്യുവൽ കട്ട് ഓഫ് സ്വിച്ചുകളും അവ നിയന്ത്രിക്കുന്ന ഫ്യുവൽ വാൽവുകളും സ്വതന്ത്രമായ പവർ സിസ്റ്റങ്ങളിലും വയറിംഗിലുമാണ് പ്രവർത്തിക്കുന്നത്. എയർ ഇന്ത്യ 787 വിമാനത്തിൽ ത്രസ്റ്റ് ലിവറുകളുടെ താഴെയാണ് ഫ്യുവൽ സ്വിച്ചിന്റെ സ്ഥാനം. കൃത്യമായി ഉറച്ചിരിക്കാൻ സ്പ്രിങ് സംവിധാനത്തോടെയാണ് ഇതു ഘടിപ്പിച്ചിരിക്കുന്നത്. 'റൺ', 'കട്ട് ഓഫ്' എന്നീ രണ്ട് മോഡുകളാണുള്ളത്. റൺ മോഡിൽനിന്ന് കട്ട് ഓഫിലേക്കു മാറ്റണമെങ്കിൽ പൈലറ്റ് ആദ്യം സ്വിച്ച് മുകളിലേക്ക് വലിച്ചുയർത്തണം. അതിനു ശേഷം വേണം അടുത്ത മോഡിലേക്ക് മാറ്റാൻ. വിമാനത്തിന്റെ ലാൻഡിങ് ഗിയർ ഉയർത്തുന്ന ലിവറും ഇന്ധന സ്വിച്ചും അബദ്ധത്തിൽ മാറിപ്പോകില്ല. രണ്ടും രണ്ടിടത്താണ്. തമ്മിൽ സാമ്യവുമില്ല.
ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ 787 ഡ്രീംലൈനർ വിമാനത്തിന് ഫ്യുവൽ സ്വിച്ച് തകരാർ; സർവീസ് നിർത്തി, ആശങ്ക
ന്യൂഡൽഹി: ഫ്യുവൽ കൺട്രോൾ സ്വിച്ചിലെ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. എൻജിൻ സ്റ്റാർട്ടപ്പിനിടെ ഇടതുവശത്തെ ഫ്യുവൽ കൺട്രോൾ സ്വിച്ച് 'റൺ' നിലയിൽ നിന്ന് മാറി രണ്ടുതവണ 'കട്ടോഫ്' നിലയിലേക്ക് ആയതാണ് കാരണം. ലണ്ടനിലെ ഹീത്രൂവിൽ നിന്ന് ബെംഗളൂരുവിലേക്ക് തിങ്കളാഴ്ച എത്തിയ എഐ 132 വിമാനത്തിനാണ് ഈ
ബജറ്റില്‍ എയിംസ് പ്രതീക്ഷിച്ച കേരളത്തിലെ ബിജെപിക്ക് തിരിച്ചടി | Surgical Strike
ബജറ്റില്‍ എയിംസ് പ്രതീക്ഷിച്ച കേരളത്തിലെ ബിജെപിക്ക് തിരിച്ചടി | Surgical Strike
തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തില്‍ ബിജെപിക്ക് തന്ത്രപരമായ പിഴവ് | Surgical Strike
തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തില്‍ ബിജെപിക്ക് തന്ത്രപരമായ പിഴവ് | Surgical Strike
'ഇന്ത്യന്‍ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു'
ലോക്സഭയിൽ നാടകീയ രംഗങ്ങൾ; നരവനെയുടെ ഓർമ്മക്കുറിപ്പിനെ ചൊല്ലി ബഹളം | Rahul Gandhi
ലോക്സഭയിൽ നാടകീയ രംഗങ്ങൾ; നരവനെയുടെ ഓർമ്മക്കുറിപ്പിനെ ചൊല്ലി ബഹളം; രാഹുൽ ഗാന്ധിയെ തടഞ്ഞ് ഭരണപക്ഷം; ബഹളത്തെ തുടർന്ന് ലോക്സഭ നേരത്തെ പിരിഞ്ഞു Excerpts from MM Naravane’s unpublished memoir divides LS after Rahul Gandhi quotes it from magazine
എയിംസ് എവിടെ?; സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി നേതാക്കൾ | AIIMS | Suresh Gopi | Union Budget
എവിടെ എയിംസ് എവിടെ?; വീണ്ടും ചർച്ചയായി കേരളത്തിൽ എയിംസ് വരുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം, സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി നേതാക്കൾ AIIMS | Suresh Gopi | Union Budget
ആമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIMS )| Munshi 2 February 2026
ആമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIMS )| Munshi 2 February 2026
രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥ നഗ്മ മുഹമ്മദ് മല്ലിക്
റിപ്പബ്ലിക് ഓഫ് മാർഷൽ ഐലൻഡിലെ ഇന്ത്യൻ അംബാസഡറായി ജപ്പാനിലെ ഇന്ത്യൻ അംബാസഡറായ നഗ്മ മുഹമ്മദ് മല്ലിക്കിനെ അംഗീകാരം നൽകിയതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. നഗ്മ മുഹമ്മദ് മല്ലിക് ഉടൻ തന്നെ നിയമനം ഏറ്റെടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാർഷൽ ദ്വീപുകൾ മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ്. ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിൽ ഏകദേശം പകുതിയോളം മൈക്രോനേഷ്യ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1991 ബാച്ച് ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥയാണ് നഗ്മ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവുംനേടി. ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉറുദു, മലയാളം എന്നീ ഭാഷകൾ സംസാരിക്കും. പാരീസിൽ നിന്നാണ് നഗ്മ മുഹമ്മദ് മല്ലിക് തന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. അവിടെ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലേക്കുള്ള ഇന്ത്യൻ മിഷനിലും സേവനമനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ വെസ്റ്റ് യൂറോപ്പ് ഡിവിഷനിൽ ഡെസ്ക് ഓഫീസറായും തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) പ്രധാനമന്ത്രി ഐ കെ ഗുജ്റാലിന്റെ പേഴ്സണൽ സ്റ്റാഫായും നഗ്മ മുഹമ്മദ് മല്ലിക് ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. ആദ്യത്തെ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോൾ (സെറിമോണിയൽ) ആയും സേവനമനുഷ്ഠിച്ചു. നേപ്പാളിലെയും ശ്രീലങ്കയിലെയും ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങളിൽ ഫസ്റ്റ് സെക്രട്ടറിയും കൗൺസിലറുമായി സേവനമനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവായും പ്രവർത്തിച്ചു.
അതിവേഗ റെയില്‍പാത സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: അതിവേഗ റെയില്‍പാത സംബന്ധിച്ച കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിനായി അതിവേഗ റെയില്‍പാത പദ്ധതിയുണ്ടോ, ഇതുമായി ബന്ധപ്പെട്ട് ഇ ശ്രീധരന് പറയുന്നതില്‍ എന്തെങ്കിലും വസ്തുത ഉണ്ടോ? തുടങ്ങിയ കാര്യങ്ങളായിരുന്നു കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു അശ്വിനി വൈഷ്ണവ് ചോദിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ച ശേഷം കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും അതിവേഗ റെയിലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍ അപ്പോഴും മറുപടി നല്കാന് കേന്ദ്രമന്ത്രി തയ്യാറായില്ല. ഇ ശ്രീധരന് അതിവേഗ റെയില്‍പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് എന്തെങ്കിലും അറിയാമോ? എന്ന ചോദ്യത്തിന് ഇ ശ്രീധരന് തന്നെ വന്ന് കണ്ടിരുന്നുവെന്നായിരുന്നു അശ്വിനി വൈഷ്ണവ് നല്കിയ മറുപടി. കേരളത്തിലെ റെയില്‍വേ മേഖലയെ കുറിച്ചും കേരളത്തിലെ റെയില്‍വേ പാളങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് ഇ ശ്രീധരന്. ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇ ശ്രീധരന് നടത്തുന്ന നീക്കങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി വ്യക്തത വരുത്തിയില്ല.
സന്നാഹമത്സരം ഗുണമായത് തിലക് വര്‍മയ്ക്ക്; ഇന്ത്യ എ ടീമിനെതിരെ അമേരിക്കയ്ക്ക് 38 റണ്‍സ് തോല്‍വി
ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീം അമേരിക്കയെ 38 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, എൻ ജഗദീശന്റെ സെഞ്ചുറിയുടെയും (104*) ആയുഷ് ബദോനിയുടെ അർദ്ധസെഞ്ചുറിയുടെയും (60*) മികവിൽ 238 റൺസ് നേടി.
മഞ്ചേശ്വരത്ത് പതിനെട്ടുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു
കാസർകോട് മഞ്ചേശ്വരത്ത് പതിനെട്ടുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമർ ഫാറൂഖിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നിന് അടിമയായ പ്രതി വൈകിട്ട് വീട്ടിൽ വെച്ച് മകളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോൾ പെൺകുട്ടിയുടെ മാതാവും വീട്ടിലുണ്ടായിരുന്നു. വിദേശത്തായിരുന്ന ഉമർ ഫാറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗത്തെ ചൊല്ലി ഇയാൾ […] The post മഞ്ചേശ്വരത്ത് പതിനെട്ടുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു appeared first on ഇവാർത്ത | Evartha .
നിര്‍മ്മലയുടെ ബജറ്റ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത് ഇങ്ങനെ
റിയാദ്: ലോക ഫുട്ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ-നസറിനായുള്ള അടുത്ത മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്. ക്ലബ്ബിന്റെ സാമ്പത്തിക കൈകാര്യം ചെയ്യലിൽ തനിക്കുള്ള അതൃപ്തി കാരണമാണ് റൊണാൾഡോ 'പണിമുടക്കിൽ' പ്രവേശിച്ചതെന്നാണ് പോർച്ചുഗീസ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച അൽ-റിയാദുമായി നടക്കാനിരിക്കുന്ന സൗദി പ്രോ ലീഗ് മത്സരത്തിന് മുന്നോടിയായാണ് സൂപ്പർ താരത്തിന്റെ ഈ നീക്കം. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) അൽ-നസറിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ റൊണാൾഡോയ്ക്ക് അതൃപ്തിയുണ്ടെന്ന് പോർച്ചുഗീസ് ഔട്ട്ലെറ്റ് 'എ ബോല' ഒരു ക്ലബ്ബ് വൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. മറ്റു പ്രധാന ക്ലബ്ബുകളുമായി താരതമ്യം ചെയ്യുമ്പോൾ അൽ-നസറിന് ലഭിക്കുന്ന പരിഗണനയിൽ താരം സന്തുഷ്ടനല്ലെന്നാണ് വിവരം. ട്രാൻസ്ഫർ മാർക്കറ്റിൽ അൽ-അഹ്ലി, അൽ-ഇത്തിഹാദ്, അൽ-ഹിലാൽ എന്നിവയെ അപേക്ഷിച്ച് തന്റെ ടീമിനോട് പിഐഎഫ് തുല്യമല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് റൊണാൾഡോ കരുതുന്നു. സൗദി പ്രോ ലീഗിലെ നാല് പ്രധാന ക്ലബ്ബുകളായ അൽ-അഹ്ലി, അൽ-ഇത്തിഹാദ്, അൽ-ഹിലാൽ, അൽ-നസർ എന്നിവയിൽ 75 ശതമാനം ഓഹരിയും പിഐഎഫിനാണ്. ലോക ഫുട്ബോളിലെ പ്രമുഖ താരങ്ങളെ വലിയ പ്രതിഫലത്തിൽ സൗദി ലീഗിലേക്ക് ആകർഷിക്കുന്നതിൽ ഈ ഫണ്ട് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2023-ൽ റൊണാൾഡോ അൽ-നസറിൽ ചേർന്നതിന് തൊട്ടുപിന്നാലെ കരീം ബെൻസെമ, ഖാലിദു കൗലിബാലി, റിയാദ് മഹ്റെസ് തുടങ്ങിയ താരങ്ങൾ യഥാക്രമം അൽ-ഇത്തിഹാദ്, അൽ-ഹിലാൽ, അൽ-അഹ്ലി എന്നിവയുമായി വലിയ കരാറുകളിൽ ഒപ്പിട്ടിരുന്നു. ഈ ടീമുകൾ അവരുടെ സ്ക്വാഡുകൾ ശക്തിപ്പെടുത്തുന്നത് തുടരുകയാണെങ്കിലും, അൽ-നസറിന് തുല്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് റൊണാൾഡോയുടെ വാദം. പ്രതിദിനം 488,000 പൗണ്ട് (ഏകദേശം അഞ്ചര കോടി രൂപ) പ്രതിഫലം വാങ്ങുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോളറാണ് 40 വയസ്സുകാരനായ റൊണാൾഡോ. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 22 കളികളിൽ നിന്ന് 18 ഗോളുകൾ നേടി അൽ-നസറിന്റെ ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കുമ്പോഴും, ക്ലബ്ബിനൊപ്പം ഇതുവരെ ഒരു ആഭ്യന്തര കിരീടവും നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
ബെംഗളൂരുവിൽ കൃത്രിമ നുണക്കുഴികൾ സ്ഥാപിക്കുന്നതിനുള്ള സൗന്ദര്യവർധക ശസ്ത്രക്രിയക്ക് ആവശ്യക്കാർ കൂടുന്നു. സിനിമാ താരങ്ങളുടെ നുണക്കുഴികളിൽ ആകൃഷ്ടരായാണ് പലരും എത്തുന്നത്. 20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. ശസ്ത്രക്രിയക്ക് 45,000 മുതൽ 60,000 രൂപ വരെ ചെലവഴിക്കാൻ ഇവർ തയ്യാറാണ്.
2025 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ 10,58,000 ഓളം രൂപയാണ് ബിജെപി കോതമംഗലം ഭാരവാഹികൾ വാങ്ങിയതെന്ന് കുടുംബം പറയുന്നു.
സ്പ്രിംഗ്ളര്‍ വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആവശ്യത്തോട് പ്രതികരിച്ച് രമേശ് ചെന്നിത്തല. സ്പ്രിംഗ്ളര്‍ കേസിൽ ഹൈക്കോടതി സര്‍ക്കാരിന് ക്ളീന്‍ ചിറ്റ് നല്‍കിയെന്നും ചെന്നിത്തല മാപ്പ് പറയണമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. എന്നാൽ സ്പ്രിംഗ്ളര്‍ എന്നത് ഒരു ഡാറ്റാ കൊള്ളയായിരുന്നുവെന്ന് ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണെന്നും അത് മനസ്സിലാകാത്തത് എംവി ഗോവിന്ദന് മാത്രമാണെന്നും ചെന്നിത്തല തിരിച്ചടിച്ചു.
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ, മെട്രോയുള്ള ഏക ഇടമായ കൊച്ചിക്ക് ഇത് ശരിക്കും നല്ല കാലം തന്നെയാണ്. ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ ഇവിടെ നടന്നത്. എന്നാൽ ഇപ്പോഴിതാ കൊച്ചിയുടെ അടിസ്ഥാന സൗകര്യവികസനത്തിൽ കല്ലുകടിയായി മാറുകയാണ് ഇരുട്ട് മൂടുന്ന തെരുവുകൾ. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മാസങ്ങളായി നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇതാണ് സ്ഥിതി.
പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിൽ അഴിമതി കണ്ടെത്തിയതായി കേന്ദ്ര സർക്കാർ
ആന്റോ ആന്റണി എം പിക്കു ലോക് സഭയില്‍ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയ വകുപ്പ് സഹമന്ത്രി നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഇന്ത്യ-പാക് മത്സരത്തില്‍ 10 സെക്കന്‍ഡ് പരസ്യത്തിന് ലക്ഷങ്ങള്‍; വരാന്‍ പോകുന്നത് കോടികളുടെ നഷ്ടം
ഈ ഒരൊറ്റ മത്സരം റദ്ദാക്കിയാല്‍ പരസ്യ വരുമാനത്തിലടക്കം ഏകദേശം 2200 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഐസിസിക്കും മറ്റ് പങ്കാളികള്‍ക്കും ഉണ്ടാകുക. ബംഗ്ലാദേശ് താരത്തിന്റെ വിഷയത്തില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ ഈ നീക്കം.
വന്ദേമാതരം വാർഷികാഘോഷം എല്ലായിടങ്ങളിലും വേണം: ഗവർണർ
വന്ദേമാതരം സ്വാതന്ത്ര്യ സമരകാലത്ത് രാജ്യസ്നേഹികളുടെ മന്ത്രമായിരുന്നുവെന്നും അതിന്റെ വാർഷികാഘോഷം രാജ്യവ്യാപകമായി സംഘടിപ്പിക്കണമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ തകർത്തതോടെ രാജ്യം പിന്നോട്ടുപോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിത ഭാരതം സൃഷ്ടിക്കാൻ ശക്തമായ ദേശസ്നേഹവും സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗവും അനിവാര്യമാണെന്നും ഇന്ത്യൻ രൂപ വിദേശ രാജ്യങ്ങളിൽ സ്വീകരിക്കപ്പെടുന്നത് രാജ്യത്തിന്റെ പുരോഗതിയുടെ സൂചനയാണെന്നും ഗവർണർ വ്യക്തമാക്കി. The post വന്ദേമാതരം വാർഷികാഘോഷം എല്ലായിടങ്ങളിലും വേണം: ഗവർണർ appeared first on ഇവാർത്ത | Evartha .
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
മന്ത്രി സജി ചെറിയാന്റെ പരാതി; യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്ത് പൊലീസ്
ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാർ സജി ചെറിയാൻ തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചു എന്നായിരുന്നു ബിനു ചുള്ളിയിലിന്റെ പ്രസംഗത്തിലെ ആരോപണം.
മത്സര പരീക്ഷകള്‍ക്ക് പഠനസഹായിയുമായി മര്‍കസ് കോളേജ് റീഡേര്‍സ് ഫോറം
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈസി മാത്സ് എന്ന പദ്ധതി അവതരിപ്പിച്ചതിനുശേഷമാണ് പുതിയ പദ്ധതിക്ക് ആരംഭം കുറിച്ചത്.
സിപിഎമ്മിനെതിരെ സി.സദാനന്ദൻ എംപി; കൃത്രിമ കാലുകൾ കാട്ടി രാജ്യസഭയിൽ പ്രസംഗം |C. Sadanandan
സിപിഎമ്മിനെതിരെ സി.സദാനന്ദൻ എംപി; കൃത്രിമ കാലുകൾ കാട്ടി രാജ്യസഭയിൽ പ്രസംഗം; കാൽ പ്രദർശിപ്പിച്ചതിൽ സഭയിൽ ബഹളം C. Sadanandan | John Brittas |Rajyasabha
സിമെന്റ് പാളി അടര്‍ന്നു വീണ് യുവാവ് മരിച്ച ബാര്‍ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിൽ പാക് ക്രിക്കറ്റ് ബോർഡിനെ (പിസിബി) ശിക്ഷിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) അധികാരമില്ലെന്ന് മുൻ ഐസിസി ചെയർമാൻ ഇഹ്സാൻ മാനി. സർക്കാർ നിർദ്ദേശപ്രകാരമാണ് പിസിബി ഈ തീരുമാനമെടുത്തതെന്നും അതിനാൽ ഐസിസിയുടെ അച്ചടക്ക നിയമങ്ങൾ ഇതിൽ ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് മാനി തന്റെ നിലപാട് വ്യക്തമാക്കിയത്. 2025-ലെ ചാമ്പ്യൻസ് ട്രോഫി പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചത് സ്വന്തം സർക്കാരിന്റെ നിർദ്ദേശപ്രകാരമായിരുന്നു. അന്ന് ഇന്ത്യക്കെതിരെ നടപടിയെടുക്കാത്ത ഐസിസിക്ക് ഇപ്പോൾ പാക്കിസ്ഥാനെതിരെയും നടപടിയെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഇരട്ടത്താപ്പുകൾ അംഗീകരിക്കാനാവില്ലെന്നും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഐസിസി വെറുമൊരു കാഴ്ചക്കാരനായി നിൽക്കുകയാണെന്നും മാനി കുറ്റപ്പെടുത്തി. ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് ഐസിസി തന്നെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ടൂർണമെന്റിലെ മറ്റ് മത്സരങ്ങൾ കളിക്കുകയും ഇന്ത്യയുമായുള്ള മത്സരം മാത്രം ഒഴിവാക്കുകയും ചെയ്യുന്നത് ആഗോള കായിക മാമാങ്കത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനം പാക്കിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആരാധകർക്കും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കും ഗുണകരമല്ലെന്നും, പാക്കിസ്ഥാൻ ക്രിക്കറ്റിന് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ 15-നാണ് ഇന്ത്യ-പാക് മത്സരം നടക്കേണ്ടത്. ഒരു ടീമിന് 'വാക്കോവർ' ലഭിക്കണമെങ്കിൽ എതിർ ടീം മൈതാനത്ത് ഹാജരാകണം. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ടോസിനായി മൈതാനത്ത് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, പാക് നായകൻ സൽമാൻ അലി അഗ എത്തിയില്ലെങ്കിൽ മാച്ച് റഫറി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും. ഇതോടെ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ സുപ്രധാനമായ രണ്ട് പോയിന്റുകൾ ലഭിക്കും. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമായാണ് ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്കരിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്.
തൊണ്ടിമുതൽ തിരിമറി കേസ് ; മുൻ മന്ത്രി ആൻ്റണി രാജുവിന്റെ തടവുശിക്ഷ മരവിപ്പിച്ച് കോടതി
തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് മേൽ കീഴ്ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചു.
ജീവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാണ് എസ്കലേറ: മന്ത്രി വീണാ ജോർജ്
ജിവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാകാനാണ് എസ്കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് വർഷവും വിജയകരമായി നടത്തിയ പരിപാടിയാണിത്
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം |Sabarimala
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം; എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് അനുകൂലമായി Sabarimala Gold Theft |SIT | Sudheesh Kumar
കൊടും ക്രൂരത! സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛൻ മകളെ വെട്ടിക്കൊന്നു |Kasaragod
കൊടും ക്രൂരത! കാസർകോട് അച്ഛൻ മകളെ വെട്ടിക്കൊന്നു,18 വയസ്സുകാരി മറിയം ജുമൈലയാണ് മരിച്ചത്, അച്ഛൻ ഉമ്മർ ഫാറൂഖിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് Kasaragod | Kerala Police | Murder Case
തലേന്ന് രാത്രി ഇൻഷൂറൻസ് കാലാവധി കഴിഞ്ഞ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കാറുടമയും വാഹനം ഓടിച്ചിരുന്ന മകനും ചേർന്ന് നഷ്ടപരിഹാരം
ബേപ്പൂരിൽ തീപാറും; റിയാസിനെ പൂട്ടാൻ പിവി അൻവർ, യുഡിഎഫ് സ്ഥാനാർഥിത്വം ഉറപ്പിച്ചു| Beypore
'ബേപ്പൂര്‍ എംഎല്‍എയായി അന്‍വര്‍ ജയിച്ചുവരും'; യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്, പിണറായിസത്തിനും, മരുമോനിസത്തിനും എതിരെയാണ് തന്റെ പോരാട്ടമെന്ന് അൻവർ Assembly Election | Beypore | CPM | PV Anwar | Muhammed Riyas
'കേരളത്തിന് കിട്ടിയത് ആമ മുട്ട'; കേന്ദ്ര ബജറ്റിലെ അവഗണന, നാളെ കരിദിനം ആചരിക്കാൻ സിപിഎം
കേന്ദ്ര ബജറ്റിലെ അവഗണന; കരിദിനം ആചരിക്കാൻ സിപിഎം; ബിജെപി നേതാക്കൾ ഇപ്പോൾ ആമയെ കെട്ടിപ്പിച്ച് നടക്കുകയാണെന്ന് വിമർശിച്ച് വി ഡി സതീശൻ, കേരളത്തിന് കിട്ടിയത് ആമ മുട്ടയെന്ന് എം വി ഗോവിന്ദൻ Sea Turtle | Union Budget | MV Govindan | CPM | VD Satheesan
ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി ഉണ്ടോന്നോ ഇല്ലെന്നോ പറയാതെ മന്ത്രി അശ്വിനി വൈഷ്ണവ്
ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി ഉണ്ടോന്നോ ഇല്ലെന്നോ പറയാതെ മന്ത്രി അശ്വിനി വൈഷ്ണവ്, പദ്ധതിയുടെ ഓഫീസിന്റെ പ്രവർത്തനം പൊന്നാനിയിൽ തുടങ്ങി E. Sreedharan opens office for high-speed rail project at Ponnani | Ashwini Vaishnaw
‘ദുരന്ധര്‍’സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാഹുല്‍ ഗാന്ധിയാണോ?
രണ്‍വീര്‍ സിംഗ് നായകനായ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘ദുരന്ധര്‍’ ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമിലെത്തിയിരിക്കുകയാണ്. സിനിമ തിയേറ്ററുകളില്‍ 50 ദിവസങ്ങള്‍ ഓടിയപ്പോഴും ആരുടെയും കണ്ണില്‍പ്പെടാതിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പടത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പേര് രാഹുല്‍ ഗാന്ധി എന്നാണ് എഴുതിക്കാണിക്കുന്നത്. ഇത് കണ്ടു ഞെട്ടിയ രാഹുൽ ഫാൻസ് ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങി. ‘രാഹുല്‍ ഗാന്ധിയാണ് ഏറ്റവും വലിയ ദേശീയവാദിയെന്ന് നേരത്തെ തന്നെ എനിക്ക് അറിയാമായിരുന്നു…നിശബ്ദമായിരിക്കുക, തന്റെ പ്രവര്‍ത്തനമികവിലൂടെ സംസാരിക്കുക എന്നതാണ് അദ്ദേഹം വിശ്വസിക്കുന്ന തത്വം’, ആവേശം മൂത്ത് ഒരു യൂസര്‍ എക്സിൽ എഴുതി. ഇതിനുപിന്നാലെ സമാനശൈലിയിലുള്ള നിരവധി പോസ്റ്റുകളെത്തി. എന്നാൽ ഇതിന്റെ സത്യമെന്താണെന്ന് ഇവരാരും അന്വേഷിച്ചില്ല. രാഹുല്‍ ഗാന്ധിയാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യസര്‍ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി പോലും തര്‍ക്കിക്കില്ല. പക്ഷേ, അത് കോണ്‍ഗ്രസ് നേതാവ്… The post ‘ദുരന്ധര്‍’ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാഹുല്‍ ഗാന്ധിയാണോ? appeared first on RashtraDeepika .
68ാമത് ഗ്രാമി പുരസ്കാരം ദലൈലാമക്ക്
68ാമത് ഗ്രാമി പുരസ്കാരം നേടി ദലൈലാമ. ഇതാദ്യാമായാണ് ദലൈലാമക്ക് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. ബെസ്റ്റ് ഓഡിയോബുക്ക്, നരേഷൻ ആൻഡ് സ്റ്റോറിടെല്ലിങ് റെക്കോഡിങ് വിഭാഗത്തിലാണ് പുരസ്കാരം. കെ-പോപ്, സ്റ്റീവൻ സ്പിൽബർഗ് തുടങ്ങിയവർക്കൊപ്പം ആദ്യമായി പുരസ്കാരം നേടുന്ന ആളായി ദലൈലാമ മാറി.
രക്തസാക്ഷി ഫണ്ട് ആരോപണം; വരവുചെലവ് കണക്ക് പുറത്തുവിടാൻ സിപിഎം | Martyr’s Fund Scam
രക്തസാക്ഷി ഫണ്ട് ആരോപണം; വരവുചെലവ് കണക്ക് പുറത്തുവിടാൻ സിപിഎം; നിർദ്ദേശം നൽകി സംസ്ഥാനനേതൃത്വം; തീരുമാനം പാർട്ടിയെ രക്ഷിക്കാനെന്ന് ആരോപിച്ച് കുഞ്ഞികൃഷ്ണൻ V Kunhikrishnan | CPM | Dhanaraj martyr’s fund Scam
ട്രംപിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് ചിലർ തള്ളിവിടുന്നു : ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി
ട്രംപിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് ചിലർ തള്ളിവിടുന്നു : ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി
അനുരാജ് മനോഹർ സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമ ഷൂട്ട് നടത്തിയെന്ന് റിപ്പോർട്ട്
'മകരവിളക്ക് ദിവസത്തിന് പുറമെ മറ്റുള്ള ദിവസങ്ങളിലും ഷൂട്ട് നടന്നു', അനുരാജ് മനോഹർ സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമ ഷൂട്ട് നടത്തിയെന്ന് റിപ്പോർട്ട് Anuraj Manohar | Sabarimala | Film Shoot
ഇറാന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങും ; ഡോണൾഡ് ട്രംപ്
റാന്‍ പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ നിന്നും ഇന്ത്യ വൻ തോതിൽ ക്രൂഡോയിൽ ഇറക്കുമതി ചെ
ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അതൊരു അപൂര്‍വ്വതയായി മാറും. ഭരിച്ച സര്‍ക്കാരിനെ തന്നെ വീണ്ടും ഭരണം ഏല്‍പ്പിക്കുന്ന പതിവ് മലയാളികള്‍ക്ക് പൊതുവേ ഇല്ല. എന്നിട്ടും 2021ല്‍ പിണറായി വിജയനെ തന്നെ വോട്ടര്‍മാര്‍ വീണ്ടും തിരഞ്ഞെടുത്തത് ചരിത്രമായി. ഇപ്പോള്‍ പിണറായി 3.0 ആണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതും
എതിരാളികളെ തറപ്പറ്റിച്ച് റോയൽ എൻഫീൽഡ്; 2026-ൽ ചരിത്ര നേട്ടം! കയറ്റുമതിയിലും വമ്പൻ കുതിപ്പ്
ഐക്കണിക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡിന് 2026-ന്റെ തുടക്കത്തിലും ആവേശകരമായ മുന്നേറ്റം. ജനുവരി മാസത്തിൽ മികച്ച വിൽപ്പനയാണ് കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അന്ന് തെറിവിളി, ഇന്ന് കെട്ടിപ്പിടിത്തം; വിശദീകരണവുമായി ഷിയാസ്, 'ജോജുവിന് തെറ്റ് മനസ്സിലായി തിരുത്തി'
ജനങ്ങൾക്കു വേണ്ടി നടത്തിയ സമരത്തിൽ ഇടപെട്ടതിൽ ജോജു ജോർജിന് തെറ്റ് മനസ്സിലായെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജു ജോർജും മുഹമ്മദ് ഷിയാസും കെട്ടിപ്പിടിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് പ്രതികരണം.
വെനിസ്വേലയിൽ പുതിയ മോചന ബിൽ പ്രഖ്യാപനം നടത്തി ആക്ടിങ് പ്രസിഡൻറ്
കരാക്കസ്: വെനിസ്വേലയിൽ തടവിൽ കഴിയുന്നവരെ മോചിപ്പിക്കാൻ പുതിയ മോചന ബിൽ പ്രഖ്യാപനം നടത്തി ആക്ടിങ് പ്രസിഡൻറ് ഡെൽസി റോഡ്രിഗസ്.
കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം |Union Budget 2026
കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; പാർലിമെന്റിന് പുറത്ത് പ്രതിഷേധം നടത്തി UDF എംപിമാർ Union Budget 2026 | Indian Economy
സി.ജെ റോയ് നേരത്തെതന്നെ ജീവനൊടുക്കാൻ തീരുമാനമെടുത്തിരുന്നോ? ദുരൂഹതകൾക്ക് അവസാനമില്ല
സി.ജെ റോയ് നേരത്തെതന്നെ ജീവനൊടുക്കാൻ തീരുമാനമെടുത്തിരുന്നോ? മരണത്തിനു മുമ്പെഴുതിയ കുറിപ്പ് ബന്ധുക്കൾക്ക് CJ Roy | Confident Group | Bangalore
ജപ്പാനിലെ ഇന്ത്യൻ അംബാസഡറായ മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥ നഗ്മ മുഹമ്മദ് മല്ലിക്കിന് മാർഷൽ ദ്വീപുകളുടെയും ചുമതല നൽകി. ഇതോടെ ഒരേസമയം രണ്ട് രാജ്യങ്ങളുടെ അംബാസഡറാകുന്ന നഗ്മ, 1991 ബാച്ച് ഉദ്യോഗസ്ഥയും കാസർഗോഡ് സ്വദേശിയുമാണ്.
'മലയാള സിനിമയിൽ തൽക്കാലം ഒരു സൂപ്പർ സ്റ്റാർ മതി', ശ്രീനിവാസന്റെ ഓർമകളുമായി ഉദയനാണ് താരം ട്രെയ്ലർ റിലീസ് ആയി..
യാത്രക്കാർക്ക് ആകർഷ ഓഫർ ; 6510 രൂപ മുതൽ വിദേശയാത്രാ വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ്
വിമാനയാത്രക്കാർക്കായി ആകർഷകമായ നിരക്കിളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വമ്പൻ ഓഫർ. ‘എക്സസ്പ്രസ് മോർ സെയിൽ' (Xpress More Sale) എന്ന പേരിൽ അ
MM നരവനെയുടെ പുസ്തകം ഉദ്ധരിക്കാൻ രാഹുലിനെ അനുവദിക്കാതെയിരുന്നത് രാഷ്ട്രീയ നേട്ടമാക്കുമോ കോൺഗ്രസ്?
എം എം നരവനെയുടെ പുസ്തകം ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് കോൺഗ്രസിന് രാഷ്ട്രീയ നേട്ടമാകുമോ?; രാഹുലിന്റെ പ്രതിച്ഛായ ഉയർത്തുമോ? ‘Between publisher and MoD’: What Gen Naravane said on his book 'Four Stars of Destiny' at centre of Rahul-govt row
'കേരളമെന്താ ഇന്ത്യയിലല്ലേ...?', കേന്ദ്ര ബജറ്റിലെ അവഗണയിൽ പ്രതിഷേധം കനക്കുന്നു|Union Budget
'ഇതുപോലൊരു അവഗണന കേരളം അർഹിക്കുന്നില്ല. എല്ലാ തവണയും മുണ്ടുടുത്ത് കേരളത്തിൽവന്ന് പ്രസംഗിക്കുന്നവർ ഇത്രമാത്രം കേരളത്തെ അവഗണിക്കുമെന്ന് ഞങ്ങൾ മനസിലാക്കിയില്ല', കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധം കനക്കുന്നു Union Budget 2026 | Indian Economy | Kerala | Sea Turtle
'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി';ജനറൽ നരവനയുടെ പുസ്തകം സഭയിൽ ആയുധമാക്കി രാഹുൽ
'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്നാഥും അമിത്ഷായും, ലോക്സഭ പ്രക്ഷുബ്ധം Rahul Gandhi’s reference to General Naravane’s unpublished memoir triggers Lok Sabha uproar
സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം എൻ സജീവൻ അന്തരിച്ചു
സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എൻ സജീവൻ (66) അന്തരിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി, ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായും ജില്ല സെക്രട്ടേറിയേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്
രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളോട് മുഖം തിരിച്ച ബജറ്റ് ; വിമർശനവുമായി രാഹുൽ ഗാന്ധി
രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളോട് മുഖം തിരിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളേയും
ഇന്ധന നിയന്ത്രണം തകരാറിലായി; ലണ്ടന്‍-ബെംഗളൂരു എയര്‍ഇന്ത്യാ വിമാനം നിലത്തിറക്കി
ബെംഗളൂരു: ഇന്ധന നിയന്ത്രണം തകരാറിലായതിനെ തുടര്‍ന്ന് ലണ്ടന്‍-ബെംഗളൂരു എയര്‍ഇന്ത്യാ വിമാനം നിലത്തിറക്കി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ എ വണ്‍ 132 ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കിയത്. വിമാന എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്തതിന് പിന്നാലെ പൈലറ്റാണ് ഇന്ധന സ്വിച്ചിലെ തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സര്‍വീസ് റദ്ദാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ' കട്ട് ഓഫ്' എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം നിലത്തിറക്കി പരിശോധനകള്‍ ആരംഭിച്ചു. നിര്‍മാതാക്കളായ ബോയിങ്ങുമായി ചേര്‍ന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്' എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. അഹമ്മദാബാദില്‍ 271 പേര്‍ക്ക് ജീവന് നഷ്ടമായ ജൂണ്‍ 12-ലെ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനാപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ (ഫ്യുവല്‍ കണ്ട്രോള് സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയിരുന്നു. ഇതാകാം അപകടത്തിന് കാരണമെന്നായിരുന്നു ഒരു നിഗമനം. ഇതേത്തുടര്‍ന്ന് ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയതായും ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ അന്ന് അറിയിച്ചിരുന്നു.
പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഇനിയുംലെ ഗാനം റിലീസ് ആയി. മലയാളികൾക്ക് എന്നും മനസിൽ സൂക്ഷിക്കാൻ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച പ്രിയ സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ സംഗീതത്തിൽ 'രാരിതത്തേ..' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്.
അഹമ്മദാബാദില്‍ 260 പേര് മരിച്ച എയര്‍ ഇന്ത്യ വിമാനാപകടത്തിന് കാരണം ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫ് ആയതാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു
'പ്രസവം കൂടുംതോറും സമ്മാനതുകയും കൂടും' ; ഹിന്ദു സ്ത്രീകൾക്ക് സമ്മാനം പ്രഖ്യാപിച്ച് ഹിന്ദു രക്ഷാദൾ
ഇന്ത്യ ഒരു ഇസ് ലാമിക രാജ്യമാകുന്നത് തടയാൻ ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിക്കണമെന്ന ആവശ്യവുമായി ഹിന്ദു രക്ഷാദൾ പ്രവർത്തകർ. കൂടുതൽ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് ഹിന്ദുത്വ സംഘം സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
'രഘുറാം' സെൻസറിങ് കഴിഞ്ഞു; വിവാദങ്ങൾ മറികടന്ന് ചിത്രം ഫെബ്രുവരി 6ന് തീയേറ്ററിലേക്ക്...
തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ, അരവിന്ദ് വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം'രഘുറാം'ന് സെൻസർ ലഭിച്ചു. യൂ/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഫെബ്രുവരി 06ന് തീയേറ്ററിലേക്ക് എത്തും.
പശ്ചിമ ബംഗാളിൽ മുസ്ലിംകൾക്കെതിരേ പൗരത്വം ചോദ്യം ചെയ്തുകൊണ്ടുള്ള ആക്രമണം വ്യാപകം
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ 'ബംഗ്ലാദേശി'കളെന്ന് ആരോപിച്ച് ഹിന്ദുത്വ വാദികൾ മൂന്ന് മുസ്ലിം യുവാക്കളെ ക്രൂരമായി മർദ്ദിച്ചു. ജനുവരി 25 ന് വൈകുന്നേരം,
പറക്കാം കുറഞ്ഞ ചിലവിൽ! ; എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് നിരക്ക് 1550 രൂപ മുതൽ!
ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ 20 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്രസ് മോർ സെയിൽ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭിക്കും
ഇഡ്ഡലിയിൽ ഒരു വെറൈറ്റി നോക്കിയാലോ ?
ഇഡ്ഡലിയിൽ ഒരു വെറൈറ്റി നോക്കിയാലോ ?
ജനറൽ എം എം നരവനെയുടെ പുസ്തകം ഉദ്ധരിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധിയെ സർക്കാർ ലോക്സഭയിൽ തടഞ്ഞത് കോൺഗ്രസിന് രാഷ്ട്രീയ നേട്ടമായി. ഈ സംഭവവും രാഹുലിന്റെ ഉറച്ച നിലപാടും അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയർത്തുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ
അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ താൽപ്പര്യം പ്രകടിപ്പിച്ചു. സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇറാൻ പ്രസിഡൻ്റ് ചർച്ചകൾക്ക് ഉത്തരവിട്ടതായി റിപ്പോർട്ടുകളുണ്ട്, ഇത് ലോകശ്രദ്ധ ആകർഷിക്കുന്നു.
ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി രണ്ട് വർഷത്തിന് ശേഷം തുറന്നു
ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി രണ്ട് വർഷത്തിന് ശേഷം തുറന്നു
വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ചെലവഴിച്ചത് 2565 കോടി രൂപ: മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി ഫണ്ടിൽ നിന്നും 2565 കോടി രൂപ ചെലവഴിച്ചെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

29 C