വടക്കാഞ്ചേരി വോട്ടുകോഴ കേസിൽ വിജിലൻസ് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്.
പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് ഭൂകമ്പമുണ്ടായത്. പ്രഭവ കേന്ദ്രത്തിന് 400 കിലോമീറ്റർ ചുറ്റളവിൽ ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ ആളുകൾ കെട്ടിടങ്ങൾ വിട്ട് തെരുവിലേക്ക് എത്തി
ചവറയുമായുള്ളത് വൈകാരികമായ ബന്ധം.ജില്ലയ്ക്ക് പുറത്തെ രണ്ട് മണ്ഡലങ്ങൾ മാറ്റി നൽകണമെന്ന് യുഡിഎഫിൽ ആവശ്യപ്പെടും
20,000 മുതൽ 25,000 രൂപക്ക് ബിഹാറിൽ നിന്ന് വിവാഹത്തിന് പെൺകുട്ടികളെ ലഭിക്കുമെന്ന് ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹു പറഞ്ഞത് വിവാദത്തിൽ. സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.
തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് താൻ പറഞ്ഞത്.അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും സുരേഷ് ഗോപി
കാസർകോട് മടിക്കൈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തിയ തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന അച്ഛനെയും പന്ത്രണ്ടു വയസ്സുകാരി മകളെയും രക്ഷിച്ചു, ജീവിതത്തിലേക്ക് തിരികെക്കയറ്റി.
തിഹാർ ജയിലിലുള്ള ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി പിന്തുണയറിയിച്ചതിനെതിരെ ബിജെപി രംഗത്ത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടുന്നത് അനുവദിക്കില്ലെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ
വെന്യുവിന്റെ പുതിയ താരം HX5+; വിലയും ഫീച്ചറുകളും അമ്പരപ്പിക്കും
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി, തങ്ങളുടെ കോംപാക്റ്റ് എസ്യുവിയായ വെന്യുവിന്റെ പുതിയ HX5+ വേരിയന്റ് 9.99 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു.
3 വയസുമുതൽ ഉറ്റ ചങ്ങാതിമാർ, വിവാഹ നിശ്ചയ ചിത്രങ്ങളുമായി പ്രിയങ്ക ഗാന്ധിയുടെ മകൻ
റെയ്ഹാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം. ഇരുവരുടേയും ബാല്യ കാലത്തെ ചിത്രവും റെയ്ഹാൻ പങ്കുവച്ചിട്ടുണ്ട്.രണ്ടു ചിത്രങ്ങളാണ് റെയ്ഹാൻ പങ്കുവച്ചത്
ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും ആർഎസ്എസ് നിയന്ത്രണത്തിലല്ല, മറിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസിൻ്റെ സ്വയം സേവകരെ റിമോട്ട് കൺട്രോൾ ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ച നടൻ ജിഷിൻ മോഹനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം.
റണ്ണൊഴുകുന്ന ബാറ്റുമായി സർഫറാസ്, എത്രകാലം ഇനിയും മാറ്റി നിർത്തും?
ആഭ്യന്തര ക്രിക്കറ്റില്‍ അസാധാരണ പ്രകടനമാണ് സർഫറാസ് പുറത്തെടുക്കുന്നത്
ഇതിൽ ധാർമികതയുടെ പ്രശ്നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യൻ സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും ചോദിച്ചു.
ന്യൂയോർക്കിലെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സോഹ്രാൻ മംദാനി, തൻ്റെ ആദ്യ ദിനം സബ്വേയിൽ യാത്ര ചെയ്തും വാടക വർദ്ധനവിനെതിരെ നടപടിയെടുത്തും ശ്രദ്ധേയനായി. ട്രെയിനിലായിരുന്നു മംദാനിയുടെ ആദ്യ യാത്ര.
കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം തുടരുന്നു എന്ന് വ്യക്തമാക്കിയ തങ്ങൾ കേരള കോൺഗ്രസിന്റെ മനസ്സ് യുഡിഎഫിനൊപ്പം എന്നും ചൂണ്ടിക്കാട്ടി.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് 'പൊന്മാൻ', 'എക്കോ' എന്നീ മലയാള സിനിമകളെ പ്രശംസിച്ച് എക്സിൽ കുറിപ്പ് പങ്കുവെച്ചു.
കണ്ണൂർ സീറ്റിന് കടുത്ത മത്സരം; ആരാകും കണ്ണൂരിൽ സ്ഥാനാർത്ഥി? മത്സരിക്കുമെന്ന് കെ സുധാകരൻ എംപി
കണ്ണൂർ സീറ്റിൽ കണ്ണുവച്ച് അര ഡസനോളം കോൺഗ്രസ് നേതാക്കൾ. താൻ മത്സരിക്കുമെന്ന അവകാശവുമായി കെ സുധാകരൻ എംപിയും ഇറങ്ങിയതോടെ കളംനിറഞ്ഞു.
രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി.
മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്: തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും
മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
ശാസ്തമംഗലത്തെ ഓഫിസില്‍ എംഎല്‍എയുടെ നെയിംബോര്‍ഡിന് മുകളിലായി ശ്രീലേഖ പുതിയ ബോര്‍ഡ് സ്ഥാപിക്കുകയും, തനിക്കെതിരായ പരാതിയെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുതെന്ന് പരിഹസിക്കുകയും ചെയ്തു.
തൃശൂരിൽ ന്യൂ ഇയർ ആഘോഷത്തിനിടെ വിതരണം ചെയ്ത പൊറോട്ടയും ഇറച്ചിയും കഴിച്ച് 45 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടികളടക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താന്നുള്ള സംഘപരിവാർ - ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്.
നേപ്പാളിലെ ഭദ്രാപൂരിൽ 55 പേരുമായി ലാൻഡ് ചെയ്ത ബുദ്ധ എയറിന്റെ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ തെന്നിമാറി. കാഠ്മണ്ഡുവിൽ നിന്നെത്തിയ വിമാനത്തിലെ 51 യാത്രക്കാരും 4 ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
ഡിസംബര്‍ 31ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. കൊച്ചിയില്‍നിന്നും ടൂറിസ്റ്റുകളുമായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ജംഷീര്‍. പാര്‍ക്കിങ് ഏരിയയില്‍വെച്ച് മറ്റൊരു ടാക്സി ഡ്രൈവറായ വിചിനുമായി ജംഷീര്‍ മദ്യപിച്ചു.
2025 ൽ പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് എന്നിവയിൽ വന്ന മാറ്റങ്ങൾ | Document Updates
2025 ൽ സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തിക രംഗത്ത് പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് തുടങ്ങിയ ഡോക്ക്യുമെന്റുകളുമായി ബന്ധപ്പെട്ട് ചില അപ്ഡേഷനുകളുണ്ടായി. കഴിഞ്ഞ വർഷം ഇവയിലോരോന്നിലും വന്ന സുപ്രധാന മാറ്റങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
കൊട്ടാരക്കര പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹങ്ങളും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈലം സ്വദേശിയായ രഘുവാണ് പിടിയിലായത്.
എല്‍ എസ് എസ്, യു എസ് എസ് ഇനി സി എം കിഡ്സ്
പേരും പരീക്ഷാ മാനദണ്ഡങ്ങളും പരിഷ്കരിച്ചു.
റിപബ്ലിക് ദിന പരേഡിലേക്ക് കേരളത്തിന്റെ ടാബ്ലോയും
നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയുള്ള ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പരേഡിലേക്ക് തിരഞ്ഞെടുത്തത്.
750 മീറ്റർ കാർ നീങ്ങാൻ 21 മിനിറ്റ്; ബെംഗളൂരു ട്രാഫിക് ബ്ലോക്കിന്റെ ഭീകരത കാണിക്കുന്ന വീഡിയോ വൈറൽ
ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ട്രാഫിക് പ്രശ്നങ്ങളെ തുറന്നുകാട്ടി സോഷ്യൽ മീഡിയയില്‍ യുവതി. 750 മീറ്റർ സഞ്ചരിക്കാൻ 21 മിനിറ്റ് എടുത്തതിൻ്റെ വീഡിയോ വൈറലായി. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ മൂന്നാമത്തെ നഗരമാണ് ബെംഗളൂരു.
പത്തു വര്‍ഷം പ്രാര്‍ത്ഥിച്ച് കിട്ടിയ കുഞ്ഞ്; ആറാം മാസം കണ്ണീരോര്‍മ; നഷ്ടപരിഹാരം വേണ്ടെന്ന് കുടുംബം
'പത്തു വര്‍ഷത്തിനു കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ദൈവം തന്ന നിധി. ഒടുവില്‍ ദൈവം തന്നെ തിരിച്ചെടുത്തു' - ഇന്‍ഡോറില്‍ മലിന ജല ദുരന്തമുണ്ടായ ഭഗീരത്പുരയില്‍ ഒരു വയോധികന് വിലപിച്ചുകൊണ്ടിരുന്നു. പത്തു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ചികിത്സകള്‍ക്കും ശേഷമാണ് ആ കുടുംബത്തിലേക്ക് ആ വെളിച്ചം എത്തിയത്. എന്നാല്‍ വിധിയുടെ ക്രൂരത ആ കുഞ്ഞിനെ അവര്‍ക്കൊപ്പം വിട്ടത് ആറു
ബിഹാറിലെ സമസ്തിപൂർ-ബറൗണി റെയിൽ പാതയിൽ പുതിയ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനത്തിലെ പിഴവ് മൂലം 10 മിനിറ്റ് യാത്ര രണ്ടര മണിക്കൂറിലധികം വൈകി. സിഗ്നലുകൾക്കിടയിൽ ഒന്നിലധികം ട്രെയിനുകൾ കുടുങ്ങിയതോടെ, കതിഹാർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാർ പ്രതിഷേധിച്ചു.
വട്ടിയൂര്‍ക്കാവ് രാഷ്ട്രീയച്ചൂടില്‍
ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി
പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.
തിരുവനന്തപുരം തിരുവല്ലൂരിലെ പാച്ചല്ലൂര്‍ തോപ്പടി ജങ്ഷന് സമീപം താമസിക്കുന്ന രതീഷിനെ (43) മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞു; തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ ആന
കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട ആനകളിൽ ഒരുവനായിരുന്നു നെല്ലിക്കോട്ട് മഹാദേവൻ. ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
കോൺഗ്രസ് എംപി ജോതിമണി, വിജയ്യുടെ ടിവികെയുമായുള്ള സഖ്യനീക്കങ്ങൾക്കെതിരെ രംഗത്തെത്തി. തമിഴ്നാടിന്റെ കടത്തെക്കുറിച്ച് പ്രവീൺ ചക്രവർത്തി നടത്തിയ താരതമ്യത്തെ ജോതിമണി വിമർശിച്ചു. വികസന നേട്ടങ്ങൾ പരിഗണിക്കാതെ നടത്തുന്ന താരതമ്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് അവർ വ്യക്തമാക്കി.
ശ്രീനഗര്‍: പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫലസ്തീന് പതാക പതിപ്പിച്ച ഹെല്‍മറ്റ് ധരിച്ചു കളിച്ച താരത്തെ പിന്തുണച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇല്‍തിജ മുഫ്തി. ഫലസ്തീനിടെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഇല്‍തിജ ചോദിച്ചു. ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ ഫുര്‍ഖാന്‍ ഉല് ഹഖ് എന്ന താരമാണ് ഫലസ്തീന്റെ പതാക പതിച്ച ഹെല്‍മറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തില്‍ ബാറ്ററെയും ടൂര്‍ണമെന്റിന്റെ സംഘാടകനായ സാഹിദ് ബട്ടിനെയും പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലിസിന്റെ നടപടി. ടൂര്‍ണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 29നു ജമ്മുവിലാണ് വിവാദത്തിനാസ്പദമായ ടൂര്‍ണമെന്റ് ആരംഭിച്ചത്. ''എല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നുണ്ട്. സ്വതന്ത്രമായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലേ? ഫലസ്തീനെക്കുറിച്ച് സംസാരിച്ചാല്‍ അതില്‍ എന്താണ് തെറ്റ്?'' ഇല്‍തിജ ചോദിച്ചു. ''ലണ്ടന്‍, യൂറോപ്പ് അല്ലെങ്കില്‍ അമേരിക്ക എന്നിവടങ്ങളിലെല്ലാം ഗസയില്‍ ആളുകള്‍ കൊല്ലപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നു. ഗസയില്‍ ഒരു തലമുറ മുഴുവന്‍ തുടച്ചുനീക്കപ്പെടുന്നു. ഇവിടെ എന്തിനും ഏതിനും ആളുകളെ പിടികൂടുകയാണ്. വിപിഎന്‍ പോലും നിരോധിക്കപ്പെടുന്നു. നിയമത്തിന്റെ മറവില്‍ എന്തും നടക്കും. ഇവിടെ നിയമവാഴ്ചയില്ല.'' ഇല്‍തിജ കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരെയും മുഖ്യമന്ത്രി ഒമല്‍ അബ്ദുല്ലയ്ക്കെതിരെയും ഇല്‍തിജ ആഞ്ഞടിച്ചു. ജമ്മു കശ്മീരില്‍ ഹമാസ് പ്രത്യയശാസ്ത്രം നടപ്പാക്കാന്‍ അനുദിക്കില്ലെന്ന ബിജെപി പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, ഇവിടെ ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇല്‍തിജയുടെ മറുപടി. ''ഇവിടെ ഞങ്ങള്‍ ഹിന്ദുത്വ അനുവദിക്കില്ല. 'ജയ് ശ്രീ റാം' അല്ലെങ്കില്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാന്‍ നിങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിച്ചാല്‍, ഞങ്ങള്‍ അതു ചെയ്യാന്‍ പോകുന്നില്ല. ഹിമാചല്‍ പ്രദേശിലും ഹരിയാനയിലും കശ്മീരി വിദ്യാര്‍ഥികളെയും ഷാള്‍ വില്പനക്കാരെയും ആക്രമിക്കുന്നു, പക്ഷേ ഇവിടെ നിങ്ങളുടെ ഹിന്ദുത്വ ഞങ്ങള്‍ അനുവദിക്കില്ല.'' ഇല്‍തിജ പറഞ്ഞു. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരില്‍ ബിജെപി അജന്‍ഡ നടപ്പാക്കുന്നെന്നും ഇല്‍തിജ മുഫ്തി ആരോപിച്ചു. ''ഒമര്‍ എന്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് സംസാരിക്കുന്നില്ല? അദ്ദേഹം സംസ്ഥാന പദവിയെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. അദ്ദേഹം ബിജെപിയുടെ അജന്‍ഡയാണ് നടത്തുന്നത്.'' ഇല്‍തിജ ആരോപിച്ചു.
ന്യൂ മാഹിയില്‍ കട വരാന്തയിൽ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു
മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസ്സിൽ എൻ പ്രകാശനാണ് മരിച്ചത്. ഇയാളെ കരിങ്കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
കൂത്താട്ടുകുളം ഡിവിഷനിലെ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി മായാ വി, സൈബർ ആക്രമണങ്ങൾക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടി നൽകി. താൻ കരയുമെന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ, സ്വന്തം ഇഷ്ടപ്രകാരമാണ് മത്സരിച്ചതെന്നും തോൽവിയിൽ തളരില്ലെന്നും അവർ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപേ ബിജെപി-ശിവ സേന സഖ്യം 66 സീറ്റുകളിലും എൻസിപി രണ്ട് സീറ്റുകളിലും എതിരില്ലാതെ വിജയിച്ചു. മറ്റ് പാർട്ടികളിലെ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിച്ചതോടെയാണ് വിജയം നേടാനായത്.
കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദര്‍ശനം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു. ഇടം എന്ന പേരില്‍ പ്രദര്‍ശനം നടക്കുന്ന ഗാര്ഡന് കണ്വെന്ഷന് സെന്ററിലെ പ്രദര്‍ശനമാണ് നിര്‍ത്തിവച്ചത്. ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ടോം വട്ടക്കുഴിയുടെ ദുവാംഗിയുടെ 'ദുര്‍മൃത്യു' എന്ന പെയിന്റിങ്ങിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. അന്ത്യ അത്താഴത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അപമാനിക്കുകയാണെന്ന് സിറോ മലബാര്‍സഭ കുറ്റപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് കെസിബിസി ജാഗ്രതാ കമ്മിഷന് മുഖ്യമന്ത്രിക്കും സാംസ്ക്കാരിക മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച ഗാലറിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നു. കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന അന്ത്യഅത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരില്‍ കൊച്ചി ബിനാലെയില്‍ പ്രദര്‍ശനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടുവെന്ന് ജോസ് കെ. മാണി പറഞ്ഞു.
പാകിസ്താനെതിരായ പോരാട്ടം; ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുള്ള തുറന്ന കത്തിലാണ് മിര്‍ യാര് പിന്തുണ അഭ്യര്‍ഥിച്ചത്.
തൃശൂര്‍: മറ്റത്തൂരിലെ കോണ്‍ഗ്രസ് -ബിജെപി സഖ്യത്തില്‍ കെപിസിസി സമവായം. ബിജെപി പിന്തുണയില്‍ മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂര്ജഹാന് നവാസ് നാളെ രാജിവയ്ക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിമതയായി മല്‍സരിച്ച ടെസി മാത്യുവിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കഴിയില്ല എന്നായിരുന്നു വിമത പക്ഷത്തിന്റെ പ്രധാന നിര്‍ദേശം. ഇത് അംഗീകരിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്റ് നൂര്ജഹാന് നവാസിനെ രാജിവെപ്പിച്ചു കൊണ്ടുള്ള കെപിസിസിയുടെ സമവായം. ബിജെപിയുമായി സംഖ്യ ചേര്‍ന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങള്‍ തെറ്റ് ഏറ്റുപറയും, ഇവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാനും അവസരം ഒരുക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സണ്ണി ജോസഫിന്റെ പ്രതിനിധി റോജി എം ജോണ്‍ എംഎല്‍എയുമായി വിമത നേതാവ് ടി.എം ചന്ദ്രന് അടക്കമുള്ളവരാണ് ചര്‍ച്ച നടത്തിയത്. വിമത വിഭാഗം നേതാക്കള്‍ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും. മറ്റത്തൂരില്‍ ഡിസിസി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതര്‍ക്ക് കെപിസിസി ഉറപ്പു നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് മുതിര്‍ന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി വയനാട് നടക്കുന്ന ചിന്തന്‍ ശിബിരിന് മുന്‍പ് പ്രശ്നം പരിഹരിക്കണമെന്ന നേതാക്കളുടെ പൊതു അഭിപ്രായത്തിലാണ് ധാരണ.
മുസ്ലിം യൂത്ത് ലീഗ് മലപ്പുറം കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയാണ് ഡിജിപിക്ക് പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പത്തനംതിട്ട സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനെതിരെ അന്വേഷണം വരും
വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെതിരേ കേസെടുത്തു
പാലക്കാട്: പാലക്കാട്ട് വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെതിരേ കേസെടുത്തു. ആലത്തൂര്‍ പാടൂരില്‍ കാവശേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ബിജെപി ബൂത്ത് പ്രസിഡന്റ് സുരേഷിനെതിരേയാണ് കേസ്. ആലത്തൂര്‍ പോലിസാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷം ചെറിയ ഷെഡില്‍ താമസിക്കുന്ന വീട്ടമ്മയ്ക്കു നേരെയാണ് പീഡന ശ്രമം നടന്നത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ സുരേഷ് കയറിയത്. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു. സുരേഷും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ഡിവൈഎഫ്ഐയുടെ ഫ്ലക്സ് ബോര്‍ഡുകളും നശിപ്പിച്ചു. കേസെടുത്തതിന് പിന്നാലെ സുരേഷ് ഒളിവിലാണ്.
അമേരിക്കയിൽ പുതുവത്സര ദിനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്താൻ പദ്ധതിയിട്ട ഭീകരാക്രമണ ശ്രമം എഫ്ബിഐ പരാജയപ്പെടുത്തി. നോർത്ത് കരോലിന സ്വദേശിയായ 18-കാരനെ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു
കൊച്ചി: പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചു. 11 ഐക്കൺസ് എന്ന പുതിയ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമാ നിർമാണ രംഗത്തേക്ക് ഒരു പുതിയ പ്രതീക്ഷ നൽകുന്നു. ഒരു ബിഗ് ബഡ്ജറ്റ് സിനിമയായി ഒരുങ്ങുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പാർവതി തിരുവോത്തിനെ കൂടാതെ വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും. 'ഉള്ളൊഴുക്ക്' എന്ന സിനിമയ്ക്ക് ശേഷം പാർവതിയും 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും മാത്യു തോമസും ഒന്നിക്കുന്ന ചിത്രമാണിത്. പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന ചിത്രത്തിന് ശേഷം ചമൻ ചാക്കോ എഡിറ്റിംഗും 'രേഖാചിത്രം' എന്ന സിനിമയ്ക്ക് ശേഷം അപ്പു പ്രഭാകർ ഛായാഗ്രഹണവും നിർവഹിക്കുന്നു. 'കിഷ്ക്കിന്ധാ കാണ്ഡം', 'കളങ്കാവൽ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുജീബ് മജീദാണ് സംഗീതം ഒരുക്കുന്നത്. മനോജ് കുമാർ പി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളറായും ദീപക് ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്, കലാസംവിധാനം മകേഷ് മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, മേക്കപ്പ് അമൽ ചന്ദ്രൻ, ആക്ഷൻ കലൈ കിംഗ്സൺ, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മഞ്ജു ഗോപിനാഥ് ആണ് പി ആർ ഓ. ടാഗ് 360 ഡിഗ്രി ഡിജിറ്റൽ പി ആറും രോഹിത് കെ എസ് സ്റ്റിൽസും റോസ്റ്റഡ് പേപ്പർ പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകൾ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ്.
കോട്ടയം: മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലിസ് ആരംഭിച്ചു. സംഭവത്തില്‍ കോട്ടയം ചിങ്ങവനം പോലിസാണ് കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്നലെയായിരുന്നു ലോട്ടറി വില്‍പ്പക്കാരനായിരുന്ന തങ്കരാജ് മരിച്ചത്. ഡിസംബര്‍ 24ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്മെന്റ് കോളേജിനു സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിങ്ങവനം പോലിസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അപകടത്തിനു പിന്നാലെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാനെത്തിയ പോലിസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. അതേസമയം, മരിച്ച തമിഴ്നാട് സ്വദേശി തങ്കരാജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ലോട്ടറി തൊഴിലാളിയായ തങ്കരാജ്(60)ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസിന്റെ തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
വിജയ് ഹസാരെ ട്രോഫി; തിലക് വർമ്മയും മുഹമ്മദ് സിറാജും ഹൈദരാബാദ് ടീമിൽ
രാജ്കോട്ട്: വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ തിലക് വർമ്മയെയും മുഹമ്മദ് സിറാജിനെയും ഹൈദരാബാദ് ടീമിൽ ഉൾപ്പെടുത്തി. ചണ്ഡീഗഡിനെതിരായ അടുത്ത മത്സരത്തിലും ജനുവരി 6-ന് ബംഗാളിനെതിരായ മത്സരത്തിലും സി.വി. മിലിന്ദിന് പകരം തിലക് വർമ്മ ടീമിനെ നയിക്കുമെന്നും, ഹൈദരാബാദ് ടീം മാനേജ്മെൻ്റ് അംഗം അറിയിച്ചു. ജനുവരി 3-നാണ് ചണ്ഡീഗഡിനെതിരായ ഹൈദരാബാദിൻ്റെ മത്സരം. ജനുവരി 8-ന് ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ സിറാജ് ടീമിൽ കളിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ രണ്ട് അന്താരാഷ്ട്ര കളിക്കാരുടെയും വരവ് ടീമിന് ഉണർവ് നൽകുമെങ്കിലും, ക്വാർട്ടർ ഫൈനൽ സാധ്യതകൾ ഹൈദരാബാദിന് ഇതിനകം അവസാനിച്ചുകഴിഞ്ഞു. ഗ്രൂപ്പ് ബിയിലെ ആദ്യ നാല് മത്സരങ്ങളിലും ഹൈദരാബാദിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025-ൽ ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ചവെച്ച സിറാജ്, നാല് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ നേടിയിരുന്നു. ഈ സീസണിൽ ഹൈദരാബാദിനായി രഞ്ജി ട്രോഫി 2025-ൽ ഡൽഹിക്കെതിരെ ഒരു മത്സരത്തിൽ മാത്രമാണ് തിലക് വർമ്മ കളിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ ടി20, ഏകദിന ടീമുകളിൽ തിലക് അംഗമായിരുന്നു. ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരിമിത ഓവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമുകളിലും തിലകും സിറാജും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജനുവരി 6-ന് ബംഗാളിനെതിരായ ഹൈദരാബാദിൻ്റെ മത്സരം നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും.
മെക്സികോയില്‍ ശക്തമായ ഭൂചലനം
റിച്ചാർഡ് റിഷി നായകനാകുന്ന ചിത്രം ഹൊയ്സാല സാമ്രാജ്യത്തിൻ്റെയും മുഗൾ അധിനിവേശത്തിൻ്റെയും കഥയാണ് പറയുന്നത്.
കെയ്റോ: ഈജിപ്ത്-ഗസ അതിർത്തി സന്ദർശിച്ച് ഹോളിവുഡ് സൂപ്പർ താരവും മാനുഷിക സേവന രംഗത്തെ സജീവ സാന്നിധ്യവുമായ ആഞ്ചലീന ജോളി. മാനുഷിക പരിഗണന മുൻനിർത്തി യുദ്ധബാധിത പ്രദേശങ്ങളിൽ നിരന്തരം ഇടപെടാറുള്ള താരം, ഗാസയിൽ നിന്ന് പരിക്കേറ്റ് ഈജിപ്തിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികളെ സന്ദർശിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായും അവർ സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഗസയിൽ നിന്നുള്ള പരിക്കേറ്റ സാധാരണക്കാർക്ക് ചികിത്സ നൽകുന്ന അതിർത്തി നഗരമായ അൽ-അരീഷിലെ ആശുപത്രികളിലാണ് ജോളി സന്ദർശനം നടത്തിയത്. ആക്രമണങ്ങളിൽ പരിക്കേറ്റ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അവർ നേരിൽ കണ്ടു. അവരുടെ വേദനകൾ കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പല കുട്ടികളുടെയും അവസ്ഥ അതീവ ദയനീയമാണെന്നും അവർക്ക് അടിയന്തരമായ ലോകശ്രദ്ധയും സഹായവും ആവശ്യമാണെന്നും ജോളി പറഞ്ഞു. ജീവൻ പണയപ്പെടുത്തി ഗസയിലേക്ക് സഹായമെത്തിക്കുന്ന മാനുഷിക സേവന പ്രവർത്തകരെയും ഏഞ്ചലീന ജോളി സന്ദർശിച്ചു. അതിർത്തിയിലൂടെ ട്രക്കുകളിൽ ഭക്ഷണവും മരുന്നും എത്തിക്കുന്ന പ്രക്രിയ അവർ വിലയിരുത്തി. കൊടിയ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ഗസയിലെ ജനതയ്ക്ക് ഈ സഹായങ്ങൾ എത്രത്തോളം അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. യാതൊരു തടസ്സവുമില്ലാതെ സഹായങ്ങൾ ഗസയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. വർഷങ്ങളായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ (UNHCR) പ്രത്യേക ദൂതയായി പ്രവർത്തിച്ചിട്ടുള്ള ജോളി, ഗസയിലെ വിഷയത്തിൽ നേരത്തെ തന്നെ ശക്തമായ നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ്. സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അവർ വീണ്ടും ആവശ്യപ്പെട്ടു. ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, ലോകത്തിന് ഇതിനുനേരെ കണ്ണടയ്ക്കാനാവില്ല, എന്നായിരുന്നു ജോളിയുടെ പ്രതികരണം. രണ്ട് മാസങ്ങൾക്ക് മുമ്പ് യുക്രൈനിലെ ഖെർസണിൽ ഒരു മാനുഷിക ദൗത്യവുമായി ജോളി എത്തിയിരുന്നു. 2022 മുതൽ റഷ്യൻ സേനയുടെ നിരന്തര ആക്രമണങ്ങൾക്ക് വിധേയമായ ഖെർസണിൽ, പ്രസവാശുപത്രിയും കുട്ടികളുടെ ആശുപത്രിയുമടക്കം നിരവധി സ്ഥാപനങ്ങൾ അവർ സന്ദർശിച്ചു. സംഘർഷത്തിൽ കുടുങ്ങിയ സാധാരണക്കാരുടെ ദുരിതങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുകയായിരുന്നു അവിടെയും ലക്ഷ്യം. ലെഗസി ഓഫ് വാർ ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയുടെ മുദ്ര പതിച്ച വസ്ത്രം ധരിച്ചാണ് അവർ ഖെർസണിൽ സന്ദർശനം നടത്തിയത്. കുട്ടികളോടൊപ്പം കളിക്കുന്ന ജോളിയുടെ ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഒക്ടോബർ 29-ന് ഖെർസണിലെ ഒരു കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.
പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മിർ യാർ ബലൂച്
വരും മാസങ്ങളിൽ ചൈന ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിച്ചേക്കാമെന്നും ഇത് ഇന്ത്യക്കും ഗുരുതരമായ ഭീഷണിയാണെന്നും ബലൂച് നേതാവ് കത്തിൽ പറയുന്നു. ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തിട്ടുണ്ട്.
ബലാല്‍സംഗ ശ്രമം; അക്രമിയെ വെട്ടിക്കൊന്ന് 18 കാരി
കൊലക്കുറ്റം ചുമത്തി
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ മായാ വി.യുടെ ശക്ത പ്രതികരണം
കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മായാ വി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ സൈബര്‍ ട്രോളുകളെക്കുറിച്ച് ഫേസ്ബുക്കില്‍ വീഡിയോയിലൂടെ പ്രതികരിച്ചു. കണ്ണുനിറഞ്ഞ് കരയുന്ന ദൃശ്യങ്ങള്‍ ഒടുവില്‍ ശക്തമായ സന്ദേശത്തിലേക്ക് മാറുന്നു. എല്‍ഡിഎഫ് കൂടെയുണ്ടെന്നും അതില്‍ നിന്ന് മാറില്ലെന്നും, ആരെയും അടിമപോലെ കണക്കാക്കില്ലെന്നും. ചില ട്രോളര്‍മാര്‍ കടുത്ത കമന്റുകളുമായി വന്നെങ്കിലും അവയെ അവര്‍ തലയുയര്‍ത്തി നേരിടും, ബഹുമാനത്തോടെ പ്രതികരിക്കുമെന്നും മായ കൂട്ടിച്ചേര്‍ത്തു. The post തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ മായാ വി.യുടെ ശക്ത പ്രതികരണം appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം: അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാൽ. ഫേസ്ബുക്കിൽ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി പറയുന്നതായി മോഹൻലാൽ കുറിച്ച്. മോഹൻലാലിന്റെ കുറിപ്പിന്റെ പൂർണ രൂപം: എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന.. മോഹൻലാലിൻ്റെ അച്ഛൻ വിശ്വനാഥൻ നായരുടെയും സഹോദരൻ പ്യാരേ ലാലിൻറെയും മൃതദേഹങ്ങൾ സംസ്ക്കരിച്ച സ്ഥലത്തിന് സമീപത്താണ് അമ്മയ്ക്കും ചിതയൊരുക്കിയത്. പക്ഷാഘാതത്തെത്തുടർന്ന് ചികിൽസയിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വീട്ടിൽവച്ചാണ് മരിച്ചത്. രാത്രിപത്തരയോടെ തിരുവനന്തപുരത്തെത്തിച്ചു. വൈകുന്നേരം നാലിന് മോഹന്‍ലാലും മകന് പ്രണവും ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ചാവക്കാട് റഫീഖ് എന്ന വെന്താട്ടില്‍ റഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിപണിവിലയുടെ 1% മുടക്കി സ്വർണ്ണം ബുക്ക് ചെയ്യാം; പുതിയ സൗകര്യം അവതരിപ്പിച്ച് വിൻസ്മേര
സ്വർണ്ണവില കൂടുതലാണെങ്കിൽ ബുക്ക് ചെയ്ത വിലയ്ക്കും കുറവാണെങ്കിൽ വിപണിവിലയ്ക്കും ആഭരണങ്ങൾ വാങ്ങാനാകും
സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ?; അണ്ണാമലൈയോടൊപ്പം ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.
ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ | Usman Khawaja
ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്ക് ഖവാജ നടന്നുവന്ന വഴി എളുപ്പമായിരുന്നില്ല. നിറത്തിന്റേയും ജനിച്ച മണ്ണിന്റേയും പേരില്‍, ആത് കാരണമാക്കി എന്നും വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു. എല്ലാ വെല്ലുവിളികളേയും മറികടന്നുകൊണ്ടുള്ള ഒരുപോരാട്ടമായിരുന്നു കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഖവാജ നടത്തിയത്
കൊച്ചി: 19 വർഷത്തിനുശേഷം മലയാളത്തിൻ്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പാട്രിയറ്റി'ന്റെ ചിത്രീകരണം പൂർത്തിയായി. ഒരു വർഷത്തിലേറെ നീണ്ട ചിത്രീകരണത്തിനൊടുവിൽ വെള്ളിയാഴ്ച കൊച്ചിയിൽ വെച്ചാണ് സിനിമയുടെ പാക്കപ്പ് നടന്നത്. ഏപ്രിലിൽ ചിത്രം തിയറ്ററുകളിലെത്തും. 2024 നവംബറിൽ ശ്രീലങ്കയിൽ തുടക്കമിട്ട ചിത്രത്തിന്റെ ചിത്രീകരണം, വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലേറെ നീണ്ടതിന് ശേഷമാണ് പാക്കപ്പായത്. അവസാനദിവസം കൊച്ചിയിൽ മമ്മൂട്ടിയുടെ രംഗങ്ങളാണ് ചിത്രീകരിച്ചത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ എന്ന ബഹുമതിയും 'പാട്രിയറ്റി'നാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബൈജാൻ, യു.എ.ഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളും ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ ഇന്ത്യയിലെ വൻനഗരങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായി. 'ടേക്ക് ഓഫ്', 'മാലിക്' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഈ സിനിമയിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർക്കൊപ്പം ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, 'മദ്രാസ് കഫേ', 'പത്താൻ' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ പ്രകാശ് ബെലവാടി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മനുഷ് നന്ദനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം സുഷിൻ ശ്യാം. സംവിധായകൻ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്. അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്പൈ ത്രില്ലറായാണ് 'പാട്രിയറ്റ്' ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസറിന് ഇതിനോടകം മികച്ച വരവേൽപ്പ് ലഭിച്ചിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഗംഭീര ആക്ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു.
കുന്നംകുളം ചൊവ്വന്നൂരില്‍ പാചകവാതകം ചോര്‍ന്നതായി സംശയം; മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
അദാനി ഗ്യാസ് പദ്ധതിയുടെ മീറ്റര്‍ റെഗുലേറ്റര്‍ സ്റ്റേഷനില്‍ നിന്നാണ് ഗന്ധം ഉയര്‍ന്നത്.
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റാണ് സുരേഷ്.
പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ. 13കാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലെ പ്രതി ശങ്കരൻകുട്ടിക്കാണ് സൈബർ സെൽ സിഐ ആയ സുനിൽ കൃഷ്ണൻ ജാമ്യം നിന്നത്.
പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സി ഐ; വിവരം ചോര്‍ന്നതോടെ ജാമ്യമൊഴിഞ്ഞു
കിളിക്കൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കാണ് ജാമ്യം നിന്നത്. സി ഐയുടെ അയല്‍വാസിയാണ് പ്രതി. ശങ്കരന്‍കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് ജാമ്യം നിന്നതെന്ന് സി ഐ.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് വിവാദ ആഹ്വാനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതാണ് വിവാദമായത്. വെള്ളാപ്പള്ളി നടേശന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹാരിസ് മുതൂരിന്റെ പോസ്റ്റ്. പ്രസ്തുത കുറിപ്പിൽ കടുത്ത വിമർശന പരാമർശങ്ങളും ആഹ്വാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റിനെതിരെ ശക്തമായ പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നു. സംഭവം രാഷ്ട്രീയ […] The post വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയിൽ ഒഴിക്കണം ; യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു appeared first on ഇവാർത്ത | Evartha .
ലണ്ടൻ: ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റം. വർഷങ്ങളായി വിപണി ഭരിച്ചിരുന്ന ഇലോൺ മസ്കിന്റെ ടെസ്ലയെ സിംഹാസനത്തിൽ നിന്ന് താഴെയിറക്കി ചൈനീസ് വാഹന ഭീമന്മാരായ ബി.വൈ.ഡി ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ വിൽപ്പനക്കാരായി മാറി. 2025-ലെ വാർഷിക വിൽപ്പന കണക്കുകൾ പുറത്തുവന്നതോടെയാണ് ഇലക്ട്രിക് വാഹന ലോകത്ത് ബി.വൈ.ഡി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെസ്ലയും ബി.വൈ.ഡിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നിരുന്നത്. എന്നാൽ, 2025 അവസാനിച്ചപ്പോൾ ടെസ്ലയേക്കാൾ കൂടുതൽ വാഹനങ്ങൾ വിറ്റഴിച്ച് ബി.വൈ.ഡി ചരിത്രം കുറിച്ചു. ചെലവ് കുറഞ്ഞ മോഡലുകൾ മുതൽ ആഡംബര കാറുകൾ വരെ ഉൾപ്പെടുന്ന ബി.വൈ.ഡിയുടെ വിപുലമായ ഉൽപ്പന്ന നിരയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. പ്രത്യേകിച്ച് ചൈനീസ് വിപണിയിലെ വമ്പിച്ച മുന്നേറ്റവും യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപനവും ബി.വൈ.ഡിക്ക് തുണയായി. ടെസ്ലയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആഘാതമാണ്. വില കുറഞ്ഞ മോഡലുകൾ വിപണിയിൽ എത്തിക്കാൻ ടെസ്ല വൈകുന്നതും പഴയ മോഡലുകൾ പരിഷ്കരിക്കാത്തതും വിൽപ്പനയെ ബാധിച്ചതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ഷാങ്ഹായ് പ്ലാന്റിൽ നിന്നുള്ള ഉൽപ്പാദനം വർദ്ധിപ്പിച്ചെങ്കിലും സ്വദേശി കമ്പനിയായ ബി.വൈ.ഡിയുടെ വിലയുമായി മത്സരിക്കാൻ ടെസ്ലയ്ക്ക് സാധിക്കുന്നില്ല. ബാറ്ററി നിർമ്മാണത്തിൽ ബി.വൈ.ഡിക്കുള്ള സ്വയംപര്യാപ്തതയാണ് അവരെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ വലിയൊരു ഭാഗം ബാറ്ററിക്കാണ്. ബി.വൈ.ഡി സ്വന്തമായി ബാറ്ററികൾ നിർമ്മിക്കുന്നത് വഴി ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ അവർക്ക് സാധിക്കുന്നു. കൂടാതെ, ഹൈബ്രിഡ് വാഹനങ്ങളിലും ബി.വൈ.ഡിക്ക് വലിയ വിപണിയുണ്ട്. എങ്കിലും ഈ പുതിയ കണക്കുകൾ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളുടെ മാത്രം വിൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതാണ്. യൂറോപ്യൻ വിപണിയിലും ബി.വൈ.ഡി വലിയ നിക്ഷേപമാണ് നടത്തുന്നത്. ഹംഗറിയിൽ പുതിയ ഫാക്ടറി സ്ഥാപിക്കാനുള്ള അവരുടെ നീക്കം യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തുന്ന ഇറക്കുമതി തീരുവകളെ മറികടക്കാൻ സഹായിക്കും. അതേസമയം, അമേരിക്കൻ വിപണിയിൽ ചൈനീസ് കാറുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള കർശനമായ നിയന്ത്രണങ്ങൾ കാരണം ബി.വൈ.ഡിക്ക് അവിടെ സാന്നിധ്യം കുറവാണ്. എങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ അവർ ടെസ്ലയെ മറികടന്നു കഴിഞ്ഞു. ഈ മാറ്റം ഓഹരി വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ബി.വൈ.ഡിയുടെ ഓഹരി മൂല്യം വർദ്ധിക്കുമ്പോൾ ടെസ്ലയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലാകുന്നത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നു. വരും വർഷങ്ങളിൽ വില കുറഞ്ഞ ഒരു മോഡൽ (Model 2 എന്ന് വിളിക്കപ്പെടുന്ന) വിപണിയിൽ എത്തിച്ച് വിപണി തിരിച്ചുപിടിക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്.
കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികൾക്ക് 2 വർഷത്തിനകം സാധ്യമാക്കി:മന്ത്രി വീണാ ജോർജ്
കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികൾക്ക് 2 വർഷത്തിനകം സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സാധ്യമാക്കിയതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് ഏറ്റവും കൂടുതൽ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം
ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെഹ്ലിൻ ഒരുക്കുന്ന സംഘട്ടനങ്ങളും കളരിപ്പയറ്റും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് ,ജോബി വയലുങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായ Mr. ബംഗാളി - ദി റിയൽ ഹീറോ എന്ന സിനിമ യൂട്യൂബിൽ രണ്ട് മില്യൺ കാഴ്ചക്കാരുമായി പ്രേക്ഷക ശ്രദ്ധ നേടുന്നു. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ രചനയും സംവിധാനവും ചെയ്ത മിസ്റ്റർ ബംഗാളി
മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞിന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കുടുംബം നിരസിച്ചു. പ്രതിഷേധം ഉയർന്നതോടെ സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
വാഷിങ്ടൺ: ഇറാനിൽ വിലക്കയറ്റത്തിനെതിരായ പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോൾ, ഭരണകൂടത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. രാജ്യത്ത് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ ഞായറാഴ്ച മുതൽ കുറഞ്ഞത് ഏഴു പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. 'ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു, പോകാൻ സജ്ജരാണ്, എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു. കറൻസിയിലെ കുത്തനെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം എന്നിവയാണ് ഈ വ്യാപകമായ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം. തലസ്ഥാനമായ ടെഹ്റാനിൽ ഞായറാഴ്ച കടയുടമകൾ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കമായത്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിലും സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പ്രകടനങ്ങളിൽ പങ്കെടുത്തതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ പ്രവിശ്യകളിലേക്ക് വ്യാപിച്ച പ്രതിഷേധങ്ങൾ ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായുള്ള മാരകമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. അതേസമയം, ചില സായുധ 'അക്രമികൾ' ഈ സംഘം മുതലെടുത്തതായി ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അധികൃതർ പിന്നീട് നിരവധി പേരിൽനിന്ന് തോക്കുകൾ പിടിച്ചെടുത്തതായും കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങൾക്കിടെ വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഇറാനിയൻ സമ്പദ്വ്യവസ്ഥ വർഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായതാണ് ഈ ഉപരോധങ്ങളിലേക്ക് നയിച്ചത്. ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘർഷവും രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'; ജനുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും....
റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 20 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. 2026ൽ ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്സ് 2025; ‘ഇൻ മോൺസ്റ്റേഴ്സ് ഹാൻഡ്സ്’ മികച്ച ചിത്രം
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്സ് 2025-ലെ വിജയികളെ പ്രഖ്യാപിച്ചു
ഏലിയൻ കേരളത്തിൽ !! നീരജ് മാധവ്–അൽതാഫ് സലിം ചിത്രം പ്ലൂട്ടോ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!!
നീരജ് മാധവും അൽതാഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം പ്ലൂട്ടോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ.
ഇന്‍സ്റ്റഗ്രാം വഴി പരിചയം; പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍
പത്തനാപുരം മാങ്കോട് വാഴത്തോട്ടം അനീഷ് ഭവനില്‍ എസ് അജീഷ് എസ് (23) ആണ് അറസ്റ്റിലായത്.
2850 കോടി രൂപയുടെ വിൽപ്പനയുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി സന്തൂർ
വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിൽ നിന്നുള്ള സന്തൂർ സോപ്പ് 2850 കോടി രൂപയുടെ വിൽപ്പന നേട്ടവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറി. 1985 ൽ പുറത്തിറക്കിയ സന്തൂർ ബ്രാൻഡ് 2018 ആയപ്പോഴേക്കും, 2,000 കോടി രൂപയുടെ വില്പന എന്ന നാഴികക്കല്ല് പിന്നിട്ട് മൂല്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോപ്പ് ബ്രാൻഡായി മാറി. ഇന്ന് ഏകദേശം 2,850 രൂപ കോടി വാർഷിക വരുമാനവുമായി ഈ ബ്രാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറിയിരിക്കുകയാണ്.
വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടില്‍ ദമ്പതികള്‍ മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം. കൃഷിക്കായി പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്തോട് ചേര്‍ന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലര്‍ച്ചെയോടെ വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചത്. തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശക്തിവേലിന്റേയും അമൃതത്തിന്റേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയശേഷം തീയിടുകയായിരുന്നു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യ ഭാര്യയും മക്കളും ബെംഗളൂരുവിലാണ് താമസിക്കുന്നത്. അമൃതം ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്നയാളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.
ലൈഫ് ഭവന പദ്ധതിയിലൂടെ പണികഴിഞ്ഞ 5 ലക്ഷം വീടുകൾ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 4,76,076 വീടുകൾ ലൈഫ് വഴി പണി പൂർത്തിയാക്കി കൈമാറി. അത്രയും കുടുംബങ്ങളാണ് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറിയത്. ഈ ഫെബ്രുവരിയിൽ ഇത് അഞ്ചു ലക്ഷം പൂർത്തിയാക്കും. 1,24,471 വീടുകളാണ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്.
12കാരിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസ് : മദ്രസ അധ്യാപകന് 14 വർഷം കഠിന തടവ്
പോക്സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 3 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. കിദൂർ സ്വദേശി അബ്ദുൾ ഹമീദിനെ(46)യാണ് ഹോസ്ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്.
തുടർച്ചയായി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും (EVM) വിവിപാറ്റുകളുടെയും (VVPAT) ഒന്നാംഘട്ട പരിശോധന (First Level Checking - FLC) ജനുവരി മൂന്നിന് ആരംഭിക്കും
ബിജെപി തിരുവനന്തപുരം ജയിക്കാൻ കാരണം കോൺഗ്രസിനുള്ളിലെ പോരായ്മകൾ തന്നെ: ശശി തരൂർ
തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി വിജയത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നഗരമേഖലയിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു.അന്ന് തന്നെ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെനും തരൂർ വ്യക്തമാക്കി. ബിജെപി ജയിക്കാൻ കാരണം കോൺഗ്രസിനുള്ളിലെ പോരായ്മകൾ തന്നെയാണെന്നാണ് ശശി തരൂരിൻ്റെ ഏറ്റുപറച്ചിൽ. തിരുവനന്തപുരത്തെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നാണ് ശശി തരൂരിൻ്റെ പ്രസ്താവന. നഗരത്തിലെ ബിജെപി വളർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തന്നെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിയുടെ പോരായ്മകളും പറഞ്ഞതാണ്. കോൺഗ്രസ്സിനുള്ളിലെ […] The post ബിജെപി തിരുവനന്തപുരം ജയിക്കാൻ കാരണം കോൺഗ്രസിനുള്ളിലെ പോരായ്മകൾ തന്നെ: ശശി തരൂർ appeared first on ഇവാർത്ത | Evartha .
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച എല്ലാവർക്കും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കമായി
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ യുവതിയെയും പിഞ്ചുകുഞ്ഞിനെയും ഭർത്താവ് വീട്ടിൽ കയറ്റാതെ പൂട്ടിപ്പോയതിനെ തുടർന്ന് കഴിഞ്ഞ എട്ടുദിവസമായി ഇവർ വീടിന്റെ വരാന്തയിൽ അഭയം തേടിയിരിക്കുകയാണ്. ചേളാരി സ്വദേശിനിയായ ഹസീനയാണ് കോടതി വിധി സമ്പാദിച്ച് ഭർത്താവിനൊപ്പം താമസിക്കാനെത്തിയിട്ടും വീടിന് പുറത്തായത്. തന്റെ വിദ്യാഭ്യാസ യോഗ്യതയും നിറവും ചൂണ്ടിക്കാട്ടി ഭർത്താവ് തലാഖ് ചൊല്ലിയെന്നാണ് ഹസീനയുടെ ആരോപണം. 2018ലെ പെരുന്നാൾ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭർത്താവ് തിരികെ കൊണ്ടുപോയിരുന്നില്ല. ഇതിനിടെ, ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുകയും പുതിയ ഭാര്യക്കും കുട്ടിക്കുമൊപ്പം മറ്റൊരു വീട്ടിൽ താമസിക്കുകയാണെന്നും ഹസീന വെളിപ്പെടുത്തി. ഭർത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം ഇതുവരെ നടന്നിട്ടില്ലെന്ന് ഹസീന വ്യക്തമാക്കുന്നു. ഭർത്താവിനൊപ്പം താമസിക്കാൻ കോടതി ഉത്തരവുമായി യുവതി എത്തിയ വിവരം അറിഞ്ഞതോടെ ഭർത്താവും വീട്ടുകാരും വീട് പൂട്ടി മറ്റൊരിടത്തേക്ക് മാറിയെന്നാണ് പരാതി.
കാസർഗോഡ് ജില്ലയിൽ നവകേരളം വികസന ക്ഷേമ പഠന പരിപാടിക്ക് തുടക്കമായി
നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ അതിയാമ്പൂരിലെ വസതിയിൽ നിന്നാണ് ആദ്യ പ്രതികരണങ്ങൾ സ്വീകരിച്ചത്. ജില്ലാ കളക്ടർ കെ. ഇമ്പശേഖരന്റെ സാന്നിധ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ പ്രതികരണങ്ങൾ രേഖപ്പെടുത്തി. പഠന പരിപാടിയുടെ ഭാഗമായി മലബാർ മേഖലയിലൊരു ഫൈൻ ആർട്സ് കോളേജ് അനുവദിക്കണമെന്ന നിർദേശം കാനായി കുഞ്ഞിരാമൻ മുന്നോട്ടുവച്ചു.
ജി.എച്ച്.എസ്.എസ് അഡൂരിൽ അധ്യാപക ഒഴിവ്
ജി.എച്ച്.എസ്.എസ് അഡൂരിൽ എൽ.പി വിഭാഗം കന്നഡ മീഡിയത്തിൽ എൽപിഎസ്ടി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി അഞ്ചിന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കും. കെ ടെറ്റ് നിർബന്ധം. ഫോൺ - 8547185292

28 C