പരപ്പനങ്ങാടി സിഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി സജേഷിനെ ഇനിയും പിടികൂടാനാകാതെ പോലിസ്
പരപ്പനങ്ങാടി: സിഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ ഇനിയും പിടികൂടാനാകാതെ പോലിസ്. പരപ്പനങ്ങാടി കുപ്പിവളവ് സ്വദേശി സജേഷിനെയാണ് പോലിസിന് ഇനിയും പിടികൂടാന്‍ സാധിക്കാത്തത്. ഇയാള്‍ നിലവില്‍ ഒളിവില്‍ കഴിയുകയാണ്. പരപ്പനങ്ങാടി സിഐ സ്റ്റെപ്റ്റോ ജോണിനെയാണ് സജേഷ് കുത്തിയത്. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സജേഷിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ സിഐയെയുടെ കയ്യില്‍ കുത്തുകയായിരുന്നു. സ്റ്റെപ്റ്റോയുടെ ഇടതുകൈയില്‍ ആഴത്തിലുള്ള മുറിവുണ്ട്. നിലവില്‍ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് സ്റ്റെപ്റ്റോ. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് സജേഷ് സിഐയെ കുത്തിയത്. പ്രതി മാനസിക പ്രശ്നമുള്ള വ്യക്തിയാണെന്നാണ് വിവരം.
ദേ പോയി, ദാ വന്നു.. ; പാർട്ടി വിട്ട സുരേന്ദ്രൻ പിള്ള വീണ്ടും ആർജെഡിയിലേക്ക്
തിരുവനന്തപുരം: ആർ.ജെ.ഡിയിൽ നിന്ന് ഇന്നലെ രാജി വച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള വീണ്ടും ആർ.ജെ.ഡിയിലേക്ക്.
കേരളത്തിലെ 16 മണ്ഡലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, 2021ലും അക്കാര്യം സംഭവിച്ചു
തിരുവനന്തപുരം: മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയതോടെ പ്രചാരണരംഗത്ത് സജീവമാണ് സ്ഥാനാര്‍ത്ഥികള്‍.
ആദ്യ ചിത്രത്തിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും, പ്രിയദർശൻ- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു
പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ സിനിമയുടെ പ്രഖ്യാപനം നടന്നു.
ഇസ്രായേലില്‍ മലയാളി യുവാവിന്റെ മരണം ദുരൂഹതയാകുന്നു!
ലോക സിനിമയിലിത് ആദ്യം, മോഹൻലാൽ പടത്തിൽ ആക്ഷനില്ലാതിരിക്കോ; പ്രിയദർശൻ ചിത്രം ഉടൻ
മ്യൂസിക്കും ഡ്രാമയും ആക്ഷനും എല്ലാം കോർത്തിണക്കിയ എന്റർടെയ്നറായിക്കും ചിത്രം.
ബിജെപിയുടെയും എൽഡിഎഫിന്റെയും സ്ഥാനാർഥി പ്രഖ്യാപനം കൂടിയായതോടെ തിരുവനന്തപുരം സെൻട്രലിൽ പോരാട്ടചിത്രം തെളിഞ്ഞു.സിനിമ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീർ കരമനയാണ് എൽഡിഎഫ് സ്ഥാനാർഥി. റോഡ് ഷോയോട് സുധീർ കരമന പ്രചാരണം തുടങ്ങി. ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയനാണ് ബിജെപി സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി. ഉച്ചയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് ഷോയുമായി കരമന ജയനും പ്രചാരണം ആരംഭിച്ചു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫിന്റെ സിഎംപി സ്ഥാനാര്‍ത്ഥിയായ സി.പി.ജോൺ. അതേസമയം, ആന്റണി രാജുവിന്റെ മണ്ഡലം സുധീര്‍ കരമനയിലൂടെ നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരിക്കും എൽഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നൽകുക. ഇന്നും നാളെയും പരമാവധി സ്ഥലങ്ങളിൽ പ്രചാരണവുമായി സജീവമാകാനാണ് ഇരു സ്ഥാനാര്‍ഥികളും ലക്ഷ്യമിടുന്നത്.
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും
ഒരേ മണ്ഡലം, ഒരേ എതിരാളികൾ... 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽ പോരിനിറങ്ങി ജയിച്ചവരും തോറ്റവരും വീണ്ടും പരസ്പരം കൊമ്പുകോർക്കുന്ന 16 മണ്ഡലങ്ങളുണ്ട് കേരളത്തിൽ. ജയിച്ചവർക്ക് മണ്ഡലം നിലനിർത്താനും തോറ്റവർക്ക് കഴിഞ്ഞ തവണത്തെ പരാജയത്തിന്റെ പ്രതികാരം വീട്ടാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇവിടങ്ങളിൽ നടക്കുന്നത്. അഞ്ച് വർഷം കൊണ്ട് മാറിമറിഞ്ഞ രാഷ്ട്രീയസാഹചര്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ എങ്ങിനെ പ്രതിഫലിക്കുമെന്ന കാത്തിരിപ്പ്
സിപിഎമ്മിന് മൂന്നാം ഭരണ സാധ്യത പൂജ്യം; കോണ്‍ഗ്രസ് നുണ പറയുന്നു; രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം
കോണ്‍ഗ്രസ് വ്യാജ വാഗ്ദാനവും നുണയും പറയുന്നു, സിപിഎമ്മിന് തുടര്‍ഭരണത്തിനുള്ള സാധ്യത പൂജ്യം, വികസിത കേരളത്തിനുള്ള ബ്ലൂ പ്രിന്റാണ് ബിജെപിയുടെ പ്രകടന പത്രികയുടെ ഹൈലൈറ്റ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം
സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതം കൂട്ടി കേന്ദ്രം
കൊച്ചി: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാണിജ്യ എല്‍ പി ജി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 20% കൂടിയാണ് അനുവദിച്ചത്. ഇതോടെ മൊത്തം വിതരണം 50% ആയി ഉയര്‍ന്നു. സംസ്ഥാനത്തെ ഹോട്ടല്‍, കാന്റീനുകള്‍, സമൂഹ അടുക്കള എന്നിവയ്ക്കാണ് സിലിണ്ടറുകള്‍ അനുവദിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി ലഭ്യത ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ 13,700 പുതിയ പി.എന്‍.ജി. (പൈപ്പ് ഗ്യാസ്) കണക്ഷനുകള്‍ നല്കി. എല്‍.പി.ജി.യില്‍ 7,300 പേര് പി.എന്‍.ജി.യിലേക്ക് മാറിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.സിലിണ്ടറുകള്‍ കിട്ടുമോ ഇല്ലയോ എന്ന പരിഭ്രാന്തിയില്‍ ആളുകള്‍ എല്‍പിജി ബുക്ക് ചെയ്യുന്നത് വര്‍ധിപ്പിച്ചുവെങ്കിലും നിലവില്‍ ആ സാഹചര്യങ്ങളെല്ലാം മാറിയിട്ടുണ്ട്. സിലിന്‍ഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി റെയ്ഡുകള്‍ നടത്തിവരികയാണ്.
വാണിജ്യ എല്‍പിജി വിഹതത്തില്‍ 20 ശതമാനം വര്‍ധനവ് വരുത്തി കേന്ദ്രം
റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്.
ആര്‍ജെഡിയിലേക്ക് തിരിച്ചെത്തി വി.സുരേന്ദ്രന് പിള്ള
ക്ഷണിക്കാതെ വന്ന അതിഥി, ബ്ലോക്കുകളെന്റെ ഹൃദയത്തെ ചുറ്റി വരിഞ്ഞു: സഹായം അഭ്യര്‍ത്ഥിച്ച് കണ്ണൻ സാഗർ
നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ ഹൃദയത്തിൽ ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ്. ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്തതിനാൽ അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വെളിപ്പെടുത്തി.
ഇസ്രായേലില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു
തിരുവനന്തപുരം: ഇസ്രായേലില്‍ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മരിച്ചു. ചെമ്മരുതി ഗുരുമുക്കില്‍ എസ് എസ് ഭവനില്‍ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രായേലിലെ തെല്‍ അവീവില്‍ നിര്‍മാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രായേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. അതേ സമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല. താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ വീടിനു പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തില്‍ സുരേഷ് പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വര്‍ഷമായി സുരേഷ് ഇസ്രായേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
മംഗളൂരു: കൈക്കൂലി വാങ്ങിയ പണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെയും കൂട്ടാളികളേയും ലോകായുക്ത പൊലീസ് 15 കിലോമീറ്റര്‍ പിന്തുടര്ന്ന് കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു. കോലാര്‍ അസി.ഡ്രഗ് കണ്ട്രോളര് ജെ ശ്യാമള, വിരമിച്ച 'ഡി' ഗ്രൂപ്പ് ജീവനക്കാരന് കെ. ശ്രീനിവാസ്, കാര്‍ ഡ്രൈവര്‍ എം.മഹാന്തേഷ് എന്നിവരാണ് അറസ്റ്റിലായത്. ലോകായുക്ത സംഘം കാറിനെ വിടാതെ പിന്തുടര്ന്ന് നാടകീയമായി തടഞ്ഞുനിര്‍ത്തി മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ കട മാറ്റി സ്ഥാപിക്കാന്‍ അനുമതി തേടി തെക്കലില്‍ നിന്നുള്ള മെഡിക്കല്‍ ഷോപ്പ് ഉടമ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പിലാക്കാന്‍ ശ്യാമള 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശ്യാമള തെക്കലില്‍ തന്റെ കാറില്‍ ഇരുന്ന് കൈക്കൂലി പണം സ്വീകരിക്കുന്നതിനിടെ ലോകായുക്ത എസ്പി ആന്റണി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി. പൊലീസിനെ കണ്ടപ്പോള്‍ ശ്യാമള പരിഭ്രാന്തയായി പണവുമായി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ബംഗാരപേട്ട് റോഡിലൂടെ വാഹനം അതിവേഗത്തില്‍ പാഞ്ഞു. പിന്നാലെയെത്തിയ സംഘം ഇവരെ പിടികൂടുകയായിരുന്നു. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ലോകായുക്ത എസ്.പി പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇസ് ലാമിക ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന് പ്രസിഡന്റ്
തെഹ്റാന്: പശ്ചിമേഷ്യയില്‍ യുദ്ധം 22-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അയല്‍രാജ്യങ്ങളായ ഇസ്ലാമിക രാഷ്ട്രങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. ഈദ് ദിനത്തോടനുബന്ധിച്ച് തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. അയല്‍രാജ്യങ്ങളുമായി തങ്ങള്‍ക്ക് യാതൊരു തര്‍ക്കവുമില്ലെന്നും ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രായേല്‍ മാത്രമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. 'നമ്മുടെ പ്രിയപ്പെട്ട അയല്‍ക്കാരായ ഇസ്ലാമിക രാജ്യങ്ങളേ, നിങ്ങള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുമായി ഞങ്ങള്‍ക്ക് ഒരു തര്‍ക്കവുമില്ല' എന്ന് പെസെഷ്കിയാന് സന്ദേശത്തില്‍ പറയുന്നു. ദൈവത്തിന്റെ പ്രീതി നേടുന്നതിനായി പ്രവാചക വചനങ്ങളിലൂടെ ശക്തിയും ഐക്യവും കൈവരിക്കാന്‍ അദ്ദേഹം ആഹ്വാനംചെയ്തു. ഇറാനിലെ പാര്‍സ് പ്രകൃതിവാതക പാടത്തിനും ബൂഷെര്‍ ആണവനിലയത്തിനും നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശം പുറത്തുവരുന്നത്. ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ ആരാംകോയുടെ റിഫൈനറിക്ക് നേരെയും ഖത്തറിലെയും യുഎഇയിലെയും വാതക നിലയങ്ങള്‍ക്ക് നേരെയും ഇറാന് ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ മാസം ആദ്യം അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ പെസെഷ്കിയാന് മാപ്പ് ചോദിച്ചിരുന്നെങ്കിലും അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ആക്രമണങ്ങളുടെ ഉറവിടമായ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ബ്രെസ: ടർബോ കരുത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ
മാരുതി സുസുക്കി ബ്രെസയ്ക്ക് ഒരു പ്രധാന മിഡ്ലൈഫ് അപ്ഡേറ്റ് നൽകാൻ ഒരുങ്ങുന്നു. ഫ്രോങ്ക്സിൽ നിന്നുള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, അണ്ടർബോഡി സിഎൻജി ടാങ്ക്, പുതിയ ഡിസൈൻ മാറ്റങ്ങൾ, ഫീച്ചർ അപ്ഗ്രേഡുകൾ എന്നിവ 2026 മോഡലിൽ പ്രതീക്ഷിക്കാം. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ പുതുക്കിയ എസ്യുവി വിപണിയിലെത്തുമെന്നാണ് സൂചന.
ഗംഭീര പ്രതികരണം നേടി കെന്‍ കരുണാസ് ചിത്രം 'യൂത്ത്'
ഗംഭീര പ്രതികരണം നേടി കെന്‍ കരുണാസ് ചിത്രം 'യൂത്ത്'
രക്തക്കുറവും തളർച്ചയും തടയാൻ എളുപ്പമുള്ള വിഭവം!
രക്തക്കുറവും തളർച്ചയും തടയാൻ എളുപ്പമുള്ള വിഭവം!
ടെല്‍ അവീവില്‍ കണ്‍സ്ട്രക്ഷന്‍ ജീവനക്കാരനായിരുന്നു.
ധർമ്മടം മണ്ഡം യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു
ധർമ്മടം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: വി.പി.അബ്ദുൽ റഷീദ് തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ കെ എ എസിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കളങ്കാവലിന് ശേഷം അടുത്ത ചിത്രവുമായി ജിതിൻ കെ ജോസ്
ജിതിൻ കെ ജോസ് ഒരുക്കിയ ചിത്രമാണ് കളങ്കാവൽ. വിനായകൻ നായകനും മമ്മൂട്ടി വില്ലനുമായി എത്തിയ ചിത്രം വമ്പൻ വിജയമാണ് നേടിയത്. ഇപ്പോഴിതാ കളങ്കാവലിന്റെ വിജയത്തിന് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് ജിതിൻ കെ ജോസ്. ഇത്തവണ ജയസൂര്യ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ്: കാസർഗോട് ജില്ലയിൽ ശനിയാഴ്ച 28 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
ജില്ലയിൽ ശനിയാഴ്ച (മാർച്ച് 21) ആകെ 28 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ ആറ് നാമനിർദ്ദേശ പത്രികളും ഉദുമ നിയോജക
അന്ന് എന്നെ ട്രോളി , ഇന്ന് എനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു; വൈറലായി രശ്മികയുടെ വാക്കുകൾ
തെലങ്കാന ഗദ്ദർ ഫിലിം അവാർഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നാഗ ചൈതന്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രശ്മിക മികച്ച നടിക്കുള്ള പുരസ്കാരം നേടി. ദി ഗേൾഫ്രണ്ട് എന്ന സിനിമയിലെ പ്രകടനത്തിനാണ് രശ്മികയ്ക്ക് പുരസ്കാരം ലഭിച്ചത്. ഇപ്പോഴിതാ അനടി പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.
എൽഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാർഥി പ്രഖ്യാപനം കൂടിയായതോടെ തിരുവനന്തപുരം സെൻട്രലിൽ പോരാട്ടചിത്രം തെളിഞ്ഞു.സിനിമ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീർ കരമനയാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി ജില്ല അധ്യക്ഷൻ കരമന ജയനാണ് ബിജെപി സ്ഥാനാര്‍ത്ഥി. സിപി ജോണ്‍ ആണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്.
മികച്ച പ്രതികരണവുമായി മുന്നേറി ഭീഷ്മർ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഭീഷ്മർ. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
വാട്സാപ്പ് നമ്പർ കൊടുക്കാൻ മടിയാണോ? ഇനി യൂസർ നെയിം കൊടുത്താൽ മതിയാകും
ഫോൺനമ്പറുകൾ ഷെയർ ചെയ്യാൻ മടുയുള്ളവരാണ് പലരും. സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണ് ഇങ്ങനെയൊരു മടി എല്ലാവർക്കും ഉണ്ടാകാൻ കാരണം. ഇത് പലരുടേയും ബിസിനലിനേയും മറ്റും ബാധിക്കാറുണ്ട്. എന്നാൽ പുതിയ മാറ്റം ഇനി വാട്സാപ്പിൽ ഉടനെത്തും. ഇനി മുതൽ നമ്പർ ഷെയർ ചെയ്യാതെ തന്നെ മെസേജുകൾ അയക്കാം.
ഇന്ത്യന്‍ ടാങ്കറിന് സുരക്ഷയൊരുക്കി ഇറാന് നാവികസേന
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി കടലിടുക്ക് കടന്നത് ഇറാന് നാവികസേനയുടെ നേരിട്ടുള്ള സഹായത്തോടെയെന്ന് റിപോര്‍ട്ട്. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകളെത്തുടര്‍ന്നാണ് മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെ കപ്പലിന് സഞ്ചരിക്കാന്‍ ഇറാന് അനുമതി നല്‍കിയത്. കപ്പല്‍, യാത്രയിലുടനീളം ഇറാന് നാവികസേനയുമായി റേഡിയോ ബന്ധം പുലര്‍ത്തിയിരുന്നു. കപ്പലിന്റെ പതാക, പുറപ്പെട്ട സ്ഥലം, ലക്ഷ്യസ്ഥാനം, ജീവനക്കാരുടെ ദേശീയത തുടങ്ങിയ വിവരങ്ങള്‍ ഇറാന് ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ഇന്ത്യന്‍ കപ്പലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരായിരുന്നു. ഇറാന് നിലവില്‍ നടപ്പിലാക്കുന്ന നിയന്ത്രിത പാതയിലൂടെയാണ് കപ്പലിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ഇറാനിയന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍വെച്ച് കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുത്ത കപ്പലുകളെ കടത്തിവിടുന്നതെന്നാണ് വിവരം. ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയതുമുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയില്‍ നടന്നത്. സമുദ്രത്തില്‍ കുഴിബോംബുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വന്‍ വര്‍ധനയും കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. പത്തുദിവസത്തോളം പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ട ഇന്ത്യന്‍ കപ്പലിന് മാര്‍ച്ച് 13-നാണ് യാത്ര തുടരാന്‍ അനുമതി ലഭിച്ചത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ലൈഫ് റാഫ്റ്റുകള് തയ്യാറാക്കിയും സിഗ്നല്‍ സംവിധാനം ഓഫ് ചെയ്തും ജിപിഎസ് തടസ്സങ്ങളെ അതിജീവിച്ചുമാണ് കപ്പല്‍ ഈ അപകടകരമായ പാത പിന്നിട്ടത്. ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെ ഇറാന് തീരത്തോട് ചേര്‍ന്ന് അതീവ ജാഗ്രതയോടെയാണ് കപ്പല്‍ നീങ്ങിയത്. ഒമാന്‍ ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ കപ്പലിനെ സ്വീകരിക്കുകയും അവിടെനിന്ന് അകമ്പടി സേവിക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര സുരക്ഷിതമായി തുടര്‍ന്നു. നിലവില്‍ 22-ഓളം ഇന്ത്യന്‍ കപ്പലുകള്‍ ഈ മേഖലയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
എൽപിജി പ്രതിസന്ധി തീരുന്നു; വിതരണ വിഹിതം 50 ശതമാനമായി ഉയർത്തി, വിപണിയിൽ ആശ്വാസം
രാജ്യത്തെ ഭക്ഷണ-ഹോസ്പിറ്റാലിറ്റി മേഖലകൾ നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി കേന്ദ്ര സർക്കാർ നിർണ്ണായക തീരുമാനം എടുത്തു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (LPG) വിതരണ വിഹിതം, പ്രതിസന്ധിക്ക് മുൻപുള്ള കാലയളവിലെ അളവിന്റെ 50 ശതമാനമായി വർദ്ധിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കാരണം പ്രതിസന്ധിയിലായ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഈ നീക്കം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭക്ഷണ വിതരണ
ഒടിടി റിലീസിന് എത്തുന്ന ചിത്രങ്ങൾ
തികച്ചും എന്റർറ്റൈൻമെൻഡ് രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം. സണ്ണി വെയ്ൻ ദൈവമായി എത്തുന്ന ചിത്രം. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ്, ദിനേശ് പ്രഭാകർ, ബിബിൻ ജോർജ്, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റിട്ടേൺ ആൻഡ് ഡയറക്റ്റഡ് ബൈ ഗോഡ് സംവിധാനം ചെയ്തിരിക്കുന്നത് ഫെബി ജോർജാണ്.
ഇറാനെ ഇഷ്ടമാണെങ്കിൽ അങ്ങോട്ട് പോകാൻ പാക് സൈനിക മേധാവി അസിം മുനീർ ഷിയാ പണ്ഡിതരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അടച്ചിട്ട മുറിയിൽ നടന്ന യോഗത്തിലെ ഈ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇതിനെതിരെ ഷിയാ മുസ്ലിങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തി? വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു
സിപിഎം ഭീഷണി; വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്നത് മാഫിയ സംഘമെന്ന് വി കുഞ്ഞികൃഷ്ണൻ, കൂടുതൽ ഓഫീസുകൾ പൊളിച്ചാൽ കൂടുതൽ വോട്ട് കുഞ്ഞികൃഷ്ണന് ലഭിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് വരുന്ന തുടർ വാർത്തകൾ വസ്തുതാരഹിതമെന്ന് അധികൃതർ അറിയിച്ചു
അപമാനിക്കുന്നതിന് തുല്യം, ഇതല്ല മാധ്യമ പ്രവർത്തനം’; അനുഷ്ക ഷെട്ടിയുടെ വിവാഹ വാർത്തകൾ തള്ളി ടീം
ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. പലപ്പോഴായി താരത്തിന്റെ വിവാഹ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പല തരത്തിലുള്ള ഊഹാപോഹങ്ങളും പരക്കാറുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അനുഷ്ക ഷെട്ടി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകായാണ്. ഇത്തവണയും വിവാഹ വാർത്തകൾ തന്നെയാണ് പരക്കുന്നത്. ഇപ്പോഴിതാ അത്തരം വാർത്തകൾ തള്ളി താരത്തിന്റെ ടീം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മുഖ്യധാര വിട്ട് സ്വതന്ത്രനാകാൻ കോൺഗ്രസ് വിട്ട സജി ജോസഫ്; ഹലോ വോട്ടർ കുട്ടനാട്ടിൽ
കുട്ടനാടിന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടം, കോൺഗ്രസ് വിട്ട സജി ജോസഫ് സ്വതന്ത്ര പോരാട്ടത്തിന് ഒരുങ്ങുന്നു; കുട്ടനാടൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ഹലോ വോട്ടറിൽ സജി ജോസഫ്
ഡീൽ ആരോപണവുമായി V D സതീശൻ; മറുപടിയുമായി രാജീവ് ചന്ദ്രശേഖർ; രാഷ്ട്രീയം ചർച്ചയാക്കി നേതാക്കൾ
പാലക്കാട് രാഷ്ട്രീയം ഡീൽ ആരോപണത്തിൽ; കോൺഗ്രസിന് മറുപടിയുമായി സിപിഎമ്മും ബിജെപിയും, രാജ്യത്ത് നുണപറയുന്ന പാർട്ടിയുണ്ടെങ്കിൽ അത് കോൺഗ്രസെന്ന് രാജീവ് ചന്ദ്രശേഖർ,ഡീലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് കോൺഗ്രസ്
എളുപ്പത്തിൽ തയാറാക്കാം നാടൻ ഓലൻ
എളുപ്പത്തിൽ തയാറാക്കാം നാടൻ ഓലൻ
കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ
കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ നായകനായി എത്തുന്നത്. പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
‘ ദേ പോയതിനെക്കാൾ വേഗത്തിൽ തിരികെ ’ ; വി.സുരേന്ദ്രൻപിള്ള വീണ്ടും ആർജെഡിയിലേക്ക്
തിരുവനന്തപുരം: മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള ആർജെഡിയിലേക്ക് മടങ്ങുന്നു. ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച നടപടി അദ്ദേഹം പിൻവലിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിൻവലിച്ചതായി അദ്ദേഹം അറിയിച്ചു. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അധ്യക്ഷ പദവിയിൽ നിലവിൽ തുടരുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ വ്യക്തമാക്കി .ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചതെന്നും തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ തിരിച്ചുപോക്ക്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം മറ്റു കക്ഷികളുമായും സുരേന്ദ്രൻപിള്ള ചർച്ച നടത്തിയിരുന്നതായി വാർത്തകൾ ഉണ്ട്. എന്നാൽ സുരേന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കുന്നതിനെ സിപിഎം പ്രാദേശിക നേതൃത്വവും ആന്റണി രാജുവും എതിർത്തു. കേരള കോൺഗ്രസ് (എം) പതിമൂന്നാം സീറ്റായി ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ അവരുമായും സുരേന്ദ്രൻ പിള്ള ചർച്ച നടത്തിയതായി വാര്‍ത്ത ഉണ്ടായിരുന്നു .
'കോൺഗ്രസും ബിജെപിയും അമേരിക്കയ്ക്ക് കീഴ്പ്പെട്ടതിൻ്റെ ഫലമാണ് ഈ ഊർജ പ്രതിസന്ധിക്ക് കാരണം'
അമേരിക്കൻ താൽപര്യങ്ങൾക്കു കീഴ്പ്പെട്ടുകൊണ്ട് കോൺഗ്രസും ബിജെപിയും നയിച്ച കേന്ദ്രസർക്കാരുകൾ വർഷങ്ങളായി സ്വീകരിച്ച നയങ്ങളാണ് ഇന്ന് രാജ്യത്തനുഭവപ്പെടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് വഴിവെച്ചതെന്ന് മുഖ്യമനത്്രി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുകയും രാജ്യത്തിന്റെ ഊർജ്ജസുരക്ഷയെ തന്നെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2006-ൽ ഇന്ത്യ-ഇറാൻ വാതക പൈപ്പ്ലൈൻ പദ്ധതിയിൽ നിന്നും പിന്മാറിയ തീരുമാനം രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങളെ
'മട്ടാഞ്ചേരി മാഫിയ'യിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലെനും
സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'മട്ടാഞ്ചേരി മാഫിയ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മമ്മൂട്ടിക്കൊപ്പം നസ്ലെനും ആസിഫ് അലിയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ടെഹ്റാന്: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അതീവ അപകടം പിടിച്ച ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി കടന്നുപോന്നത് ഇറാന് നാവികസേനയുടെ നേരിട്ടുള്ള സഹായത്താലെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന് നിലവില്‍ നടപ്പിലാക്കുന്ന നിയന്ത്രിത പാതയിലൂടെയാണ് കപ്പലിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. കപ്പല്‍, യാത്രയിലുടനീളം ഇറാന് നാവികസേനയുമായി റേഡിയോ ബന്ധം പുലര്‍ത്തിയിരുന്നു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരായിരുന്നു. കപ്പലിന്റെ പതാക, പുറപ്പെട്ട സ്ഥലം, ലക്ഷ്യസ്ഥാനം, ജീവനക്കാരുടെ ദേശീയത തുടങ്ങിയ വിവരങ്ങള്‍ ഇറാന് ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ഇന്ത്യന്‍ കപ്പലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ വിജയമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഇറാന് നാവികസേനയുടെ നേരിട്ടുള്ള സഹായത്തോടെയാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ ജീവനക്കാര്‍ അടങ്ങിയ ഈ ഗ്യാസ് കാരിയര്‍ കപ്പല്‍ ലക്ഷ്യസ്ഥാനത്തെത്തിയതെന്നാണ് വിവരം. ലോകത്തിലെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധം തുടങ്ങിയത് മുതല്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളും കടല്‍ കുഴിബോംബുകളും വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ ഫലം കണ്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയതുമുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയില്‍ നടന്നത്. സമുദ്രത്തില്‍ കുഴിബോംബുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വന്‍ വര്‍ധനയും കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. പത്തുദിവസത്തോളം പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ട ഇന്ത്യന്‍ കപ്പലിന് മാര്‍ച്ച് 13-നാണ് യാത്ര തുടരാന്‍ അനുമതി ലഭിച്ചത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ലൈഫ് റാഫ്റ്റുകള് തയ്യാറാക്കിയും സിഗ്നല്‍ സംവിധാനം ഓഫ് ചെയ്തും ജിപിഎസ് തടസ്സങ്ങളെ അതിജീവിച്ചുമാണ് കപ്പല്‍ ഈ അപകടകരമായ പാത പിന്നിട്ടത്. ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെ ഇറാന് തീരത്തോട് ചേര്‍ന്ന് അതീവ ജാഗ്രതയോടെയാണ് കപ്പല്‍ നീങ്ങിയത്. ഒമാന്‍ ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ കപ്പലിനെ സ്വീകരിക്കുകയും അവിടെനിന്ന് അകമ്പടി സേവിക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര സുരക്ഷിതമായി തുടര്‍ന്നു. നിലവില്‍ 22-ഓളം ഇന്ത്യന്‍ കപ്പലുകള്‍ ഈ മേഖലയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഒമാന്‍ ഉള്‍ക്കടലില്‍ എത്തിയതോടെ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ എല്‍പിജി കപ്പലിന് അകമ്പടി സേവിക്കുകയും സുരക്ഷിതമായി ഇന്ത്യയിലേക്കുള്ള യാത്ര ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യന്‍ പതാകയുള്ള ഗ്യാസ് കാരിയറുകളുടെ ഈ സുരക്ഷിത യാത്ര ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ കപ്പലുകള്‍ക്കുമായി ഒരു പൊതു കരാര്‍ നിലവിലില്ലാത്തതിനാല്‍, ഓരോ കപ്പലിന്റെയും സുരക്ഷയ്ക്കായി പ്രത്യേക ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ 22-ഓളം ഇന്ത്യന്‍ കപ്പലുകള്‍ പശ്ചിമേഷ്യന്‍ മേഖലയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. യുദ്ധഭീഷണിയെത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വര്‍ദ്ധനവും മേഖലയിലെ കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തടസ്സപ്പെട്ടുകിടക്കുന്ന മറ്റ് ഇന്ത്യന്‍ കപ്പലുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാനുമായുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി തുടരുകയാണ്. ലോകവ്യാപാരത്തിന് ആകെ ഭീഷണിയുയര്‍ത്തുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ സ്വന്തം കപ്പലുകളെയും നാവികരെയും സുരക്ഷിതമാക്കാന്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്നത്. അതേ സമയം ഇറാന് പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചനടത്തി. ഫെബ്രുവരി 28-ന് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മില്‍ നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്. പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി സംസാരിച്ചതായും ഈദ് ആശംസകള്‍ അറിയിച്ചതായും പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഈ ഉത്സവകാലത്ത് പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മോദി പറഞ്ഞു. മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെടുന്നതിലും പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മേഖലയിണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ചതായി മോദി പറഞ്ഞു. അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കപ്പല്‍ ഗതാഗത പാതകള്‍ തുറക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇറാന് നല്കുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.
ജർമനിയിലെ മെയിൻ-ടൗണൂസ്-ക്രെയ്സ് ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി
വോൾട്ട് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ്, ഫ്രാങ്ക്ഫർട്ട് സിറ്റിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും മലങ്കര കത്തോലിക്കാ സഭയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമാണ്.
ഇതാണ് പെർഫക്റ്റ് ബ്രേക്ക്ഫാസ്റ്റ്
ഇതാണ് പെർഫക്റ്റ് ബ്രേക്ക്ഫാസ്റ്റ്
അതേ സമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല. എംബസി വഴി അന്വേഷിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. രണ്ടുവർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്.
കേരള രാഷ്ട്രീയത്തില്‍ സജീവമാകുവാന്‍ ആഗ്രഹിച്ചിരുന്നു; മനസ് തുറന്ന് കെ സുധാകരന്
ഹൈക്കമാന്‍ഡിന്റെ പരിമിതി മനസിലാക്കുന്നു,സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുവാന്‍ ആഗ്രഹിച്ചിരുന്നു, വിവാദങ്ങളില്‍ മനസ് തുറന്ന് കെ സുധാകരന്
കേരളത്തിൽ ഏറ്റവും പ്രധാനപ്പെട്ട കക്ഷിയാകാൻ BJP;ആരോപണങ്ങൾക്കും രാജീവ് ചന്ദ്രശേഖറിന്റെ മറുപടി
സംസ്ഥനാത്തിന്റെ ചരിത്രത്തിൽ ബിജെപി ഏറ്റവും പ്രധാനപ്പെട്ട കക്ഷിയാകുന്ന തെരഞ്ഞെടുപ്പെന്ന് ഉറപ്പിച്ച് രാജീവ് ചന്ദ്രശേഖർ; വി ഡി സതീശന്റെ ആരോപണത്തിലും മരുമകൻ പ്രയോഗത്തിലും മറുപടി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ
ഇറാനെതിരെ ഇറാന്റെ എണ്ണ പ്രയോഗിക്കുക എന്നതായിരുന്നു യുഎസിന്റെ തന്ത്രം. ഇക്കാര്യം സ്കോട്ട് ബസ്സന്റ് കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് വഴങ്ങാൻ ഇറാൻ തയ്യാറാകുന്നില്ല.
ആദ്യം 10 ഗ്രാം ചൈനാഗ്രാസ് ഒരു കപ്പ് വെള്ളത്തിൽ 15 മിനിറ്റ് നേരം കുതിർക്കാൻ ആയി വയ്ക്കാം, ഒരു ഇളനീർ പൾപ്പ് മുഴുവനായി ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തെടുത്തു മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം, ഒരല്പം പാലു കൂടെ ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. ഇനി ഒരു പാനിലേക്ക് അര ലിറ്റർ പാൽ ചേർത്തു കൊടുക്കാം, ശേഷം സ്റ്റോവ് ലേക്ക് വെച്ചുകൊടുത്തു ചൂടാക്കുക, അതേസമയം കുതിർക്കാൻ ആയി വച്ച ചൈനാഗ്രാസ് സ്റ്റോവ് ലേക്ക് മാറ്റിവയ്ക്കുക, ചെറിയ തീയിൽ ഇളക്കിക്കൊണ്ടിരിക്കണം.പാൽ ചൂടായി വന്നാൽ അരക്കപ്പ് പഞ്ചസാരയും, 1/3 കപ്പ് മിൽക്ക് മൈഡും , ചേർത്തു കൊടുത്തു വീണ്ടും നല്ലതുപോലെ ഇളക്കുക.
എണ്ണ കുടിക്കാത്ത, മൊരിഞ്ഞ പക്കാവട! ഈ അളവിൽ മാവ് തയ്യാറാക്കി നോക്കൂ
ദോശ ഇഡ്ഡലി മാവ് സവാള ഒന്ന് ഇഞ്ചി
'ഇനി ഇറാൻ ഒരു ഭീഷണി ആകരുത്..ഈ യുദ്ധം അതിനുള്ള അവസാന അവസരമായി അമേരിക്കയും ഇസ്രായേലും കാണുന്നു'
'ഇനി ഇറാൻ ഒരു ഭീഷണി ആകരുത്..ഈ യുദ്ധം അതിനുള്ള അവസാന അവസരമായി അമേരിക്കയും ഇസ്രായേലും കാണുന്നു'; എറൗണ്ട് ആൻഡ് എസൈഡിൽ മുൻ അംബാസിഡർ ഡോ. മോഹൻകുമാർ
മാനസികരോഗ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു!
പതിനാറ് വർഷങ്ങൾക്ക് ശേഷം തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ വീണ്ടുമെത്തുകയാണ് കഥകളി കലാകാരൻ 'വരദനുണ്ണി'. മലയാളികളുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥമാക്കി സംവിധാനം ചെയ്ത്,
ജനങ്ങളെ വഞ്ചിക്കുന്ന സിപിഎമ്മിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയമാണ് ഞങ്ങൾക്ക് ഗുണം;രാജീവ് ചന്ദ്രശേഖർ
70 ശതമാനമെങ്കിലും ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് രാഷ്ട്രീയക്കാർ സംസാരിച്ചില്ലെങ്കിൽ അതിനായി പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണ്, ബാക്കി 30% എന്തുവേണമെങ്കിലും ചെയ്തോ, മുണ്ടും രാഷ്ട്രിയവും തമ്മിൽ എന്താണ് ബന്ധം: രാജീവ് ചന്ദ്രശേഖർ
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലമാണ് പേരാവൂര്‍.
പതിമൂന്ന് വർഷത്തിനുശേഷം ശ്രീജ രവിയെ തേടി സംസ്ഥാന അവാർഡ് .ഇക്കുറി സിനിമയിൽ നായിക ശബ്ദം ആയതിനല്ല. 'എഫ് ഫോർ ഫ്രീഡം എന്ന ഹ്രസ്വചിത്രം മികച്ച ടെലിവിഷൻ ഡബ്ബിംഗ് ആർട്ടിസ്റ്റുള്ള പുരസ്കാരം സമ്മാനിച്ചതിന്റെ ആഹ്ളാദത്തിൽ ശ്രീജ രവി നിറഞ്ഞു ചിരിച്ചു.ഡബ്ബിംഗിൽ 50 വർഷം പിന്നിടുമ്പോൾ തേടി എത്തിയ പുരസ്കാരത്തിന് തിളക്കം ഏറെ
പൂർണമായും ഐഫോൺ 15 പ്രോ മാക്സിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളി മാർച്ച് 27ന് പ്രദർശനത്തിന് എത്തും
മാധുരിയുടെ കൈത്തണ്ടയിൽ സൂപ്പർ സ്റ്റാർ !
സ്റ്റൈലിന്റെ കാര്യത്തിൽ ബോളിവുഡ് താരം മാധുരി ദീക്ഷിത് ഒരുപടി മുന്നിൽ ആണ് ദശാബ്ദങ്ങൾക്കിപ്പുറവും . അടുത്തിടെ മാധുരിയുടെ കൈത്തണ്ടയിൽ തിളങ്ങിയ വാച്ച് ആണ് ഫാഷൻ ലോകത്ത് ചർച്ച
യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആദ്യ പെൺ പോരാട്ട ചിത്രം ജൂലായ് 10ന്
'മരുമകൻ പ്രയോഗത്തിൽ ഒരു ദുഃഖവും ഇല്ല, പ്രധാനമന്ത്രിയോട് നന്ദി പറയേണ്ടയാളാണ് മന്ത്രി റിയാസ്'
'മരുമകൻ പ്രയോഗത്തിൽ ഒരു ദുഃഖവും ഇല്ല, പ്രധാനമന്ത്രിയോട് നന്ദി പറയേണ്ടയാളാണ് മന്ത്രി റിയാസ്, നേമത്തോട് കടപ്പാടാണ്, വലിയ സ്നേഹവും പിന്തുണയുമാണ് അവിടെ നിന്നും ലഭിച്ചത്': രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട്
വെള്ളം- മൂന്ന് കപ്പ് പഞ്ചസാര -3 കപ്പ് ജാതിപത്രി -അര ടീസ്പൂൺ ഉപ്പ് -കാൽ ടീസ്പൂൺ
മൈദ – 1 കപ്പ് ബേക്കിങ്പൗഡര്‍- 1 ടീസ്പൂണ്‍ ബേക്കിങ് സോഡാ – 1/4 ടീസ്പൂണ്‍ ഉപ്പ് – കാല് ടീസ്പൂണ്‍ പാല്‍പ്പൊടി – 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ
സ്വർണ വില കുത്തനെ കുറയുകയാണ്. ഇന്ന് മാത്രം 2200 രൂപയുടെ ഇടിവാണ് പവൻ വിലയിൽ ഉണ്ടായത്. അതേസമയം വില കുറഞ്ഞെങ്കിലും ആളുകൾ സ്വർണം വാങ്ങിത്തുടങ്ങിയിട്ടില്ലെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. ഇനിയും വില കുറയാനായി കാത്തിരിക്കുകയാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ പ്രതികരണം വായിക്കാം 'വ്യാപാരം മന്തഗതിയിൽ തന്നെയാണ് പോകുന്നത്.
'സിപിഎമ്മിന് മൂന്നാം ഭരണത്തിന്റെ സാധ്യത വട്ട പൂജ്യമാണ്; ഇന്ന് സിപിഎമ്മും കോൺഗ്രസും കൊള്ളക്കാർ'
ഈ നാടിനെ മാറി മാറി ഭരിച്ചത് എൽഡിഎഫും യുഡിഎഫുമാണ്, വാഗ്ദാനം നൽകി ജനങ്ങളെ പറ്റിച്ച് ഇവർ ഭരിച്ചില്ലേ?, ബിജെപിക്ക് രണ്ട് പാർട്ടിയും ഒരെപ്പോലെ ശത്രുക്കളാണ്, ശരിക്കും ജനങ്ങൾ ബിജെപിക്കാണ് അവസരം നൽകേണ്ടത്: രാജീവ് ചന്ദ്രശേഖർ
സിഎമ്മിന്റെ നമ്പറില്‍ നിന്ന് ആരും വിളിച്ചിട്ടില്ല; പിണറായിക്ക് മറുപടിയുമായി ജി.സുധാകരന്
സിഎമ്മിന്റെ നമ്പറില്‍ നിന്ന് ആരും വിളിച്ചിട്ടില്ല; പിണറായിക്ക് മറുപടിയുമായി ജി.സുധാകരന്, വിഷയത്തില്‍ ജി.സുധാകരനെ മാത്രമേ വിശ്വസിക്കൂവെന്ന് പ്രതിപക്ഷ നേതാവ് G Sudhakaran | Pinarayi Vijayan | CPM | Congress | VD Satheesan | Kerala Assembly Election
'റിയാസ് ബേപ്പൂറിന് ഒരു മാറ്റവും വരുത്തിയിട്ടില്ല, ബേപ്പൂരിൽ ഇത്തവണ യുഡിഎഫിൻ്റെ വിജയം ഉറപ്പ്'
ഒരു കോട്ടകൊത്തളങ്ങളും തകരാതിരിക്കില്ല , പിണറായിസത്തിനും മരുമോനിസത്തിനുമുള്ള മറുപടിയായിരിക്കും ബേപ്പൂരിൽ ഇത്തവണത്തെ യുഡിഎഫ് വിജയമെന്നും പിവി അൻവർ PV Anvar | Kerala Assembly Election | Bepur
വടുതലയിലെ കൂട്ട മരണം; ഒരു കുടുംബത്തിലെ 5 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് | Kochi
എറണാകുളം വടുതലയിലെ കൂട്ട മരണം; ഒരു കുടുംബത്തിലെ 5 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ; കുടുംബ പ്രശ്നങ്ങളാണ് അശ്വതിയുടെയും കുടുംബത്തിൻ്റെയും മരണത്തിന് പ്രേരണയായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം 5 members of a family, including 3 kids, found dead in rented house in Kochi
ജനാധിപത്യത്തെ പൂർണ്ണമായും അട്ടിമറിക്കുന്നു,ഈ നാടിനെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്:വി കുഞ്ഞികൃഷ്ണൻ
ഭീഷണിയുണ്ട് , ഓഫീസിൽ പൊളിച്ചുമാറ്റണമെന്ന് സ്ഥലം ഉടമ പറഞ്ഞു , ജനാധിപത്യത്തെ പൂർണ്ണമായും അട്ടിമറിക്കുന്നു, ഞാൻ പുറത്തുവിട്ട കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല , ഈ നാടിനെ എങ്ങോട്ടേക്കാണ് ഇവർ കൊണ്ടുപോകുന്നത്: വി കുഞ്ഞികൃഷ്ണൻ Payyanur | V Kunhikrishnan | Kerala election 2026
'ഷാജി പാപ്പന്റെ ചെരുപ്പാണ് ഹൈലൈറ്റ്'; വൈറലായി സ്പൂഫ് വീഡിയോ, എങ്ങും ആട് 3 തരംഗം
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ആട് 3' സിനിമയെ ആസ്പദമാക്കി ഒരുക്കിയ സ്പൂഫ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. കണ്ടന്റ് ക്രിയേറ്ററായ അനുപമ, ഷാജി പാപ്പൻ എന്ന കഥാപാത്രമായി എത്തുന്ന വീഡിയോയ്ക്ക് ഇതിനകം മൂന്ന് മില്യണ്‍ കാഴ്ചക്കാരെ ലഭിച്ചു.
തിരു. മെഡിക്കൽ കോളേജിലെ തീ പിടിത്തം; രോഗികൾ മരിച്ചെന്ന ആരോപണമുന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീ പിടിത്തത്തിൽ രോഗികൾ മരിച്ചെന്ന ആരോപണം; സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു Thiruvananthapuram | Youth congress protest | Medical college
'എന്റെ മകളെ രക്ഷിക്കാൻ ആരുമില്ലായിരുന്നു'; വന്ദന ദാസ് കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
'എന്റെ മകളെ രക്ഷിക്കാൻ ആരുമില്ലായിരുന്നു'; വന്ദന ദാസ് കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് മേൽകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ Dr. Vandana Das murder case: Kerala court sentences man to life imprisonment
ആഗോള ഷിപ്പിംഗ് ഭീമന്മാരായ ജർമ്മൻ ഷിപ്പിംഗ് കമ്പനി ഹപാഗ്-ലോയ്ഡും ഇന്ത്യാ ഗവൺമെന്റും സമുദ്രമേഖലയിലെ സഹകരണം ശക്തമാക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ
ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ; അരുവിക്കരയിൽ വിവേക് ഗോപൻ; എട്ടിടങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത് Kerala Assembly elections: BJP releases third list of 11 candidates
CPM - BJP ഡീലെന്ന ആരോപണം; രാഷ്ട്രീയ ചർച്ചകൾക്ക് ചൂടേറുന്നു | Kerala Assembly Election
CPM - BJP ഡീലെന്ന ആരോപണം; രാഷ്ട്രീയ ചർച്ചകൾക്ക് ചൂടേറുന്നു; കോൺഗ്രസിന് പരാജയ ഭീതിയെന്ന് CPM Kerala Assembly Election | Congress | UDF | NDA | LDF
സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി; വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു
സ്ഥലം ഉടമയെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയതായി പരാതി; വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലർ പറഞ്ഞതായി ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട്
പശ്ചിമ ബംഗാളിലും അസമിലും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. കൊൽക്കത്തയിൽ ഈദുൽ ഫിത്തർ ദിനാഘോഷത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരനെന്ന് ആഞ്ഞടിച്ചു. മോദിയെ ബംഗാളിലെ ജനങ്ങളുടെ അവകാശം കവരാൻ അനുവദിക്കില്ലെന്നും, എസ്ഐആറിനെതിരെ ദില്ലി വരെ താൻ പോരാടിയെന്നും മമത പറഞ്ഞു
നേമം മണ്ഡലത്തിൽ BJP അക്കൗണ്ട് തുറക്കുമോ?; രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു |Nemom
നേമം മണ്ഡലത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോ?; രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു, റോഡ് ഷോയുമായെത്തിയത് രാജസ്ഥാൻ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾക്കൊപ്പം Nemom | BJP | Kerala Assembly Election | Rajeev Chandrasekhar
യുഡിഎഫ് അധികാരത്തിൽ വന്നാൽ മത്സര രംഗത്തുനിന്നും മാറി നിൽക്കുന്നവർക്കായിരിക്കും പ്രധാന പരിഗണനയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
സവാദിന്റെ മരണം ജോലി സമ്മര്‍ദ്ദം മൂലമെന്ന് ബന്ധുക്കള്‍
കുടുംബത്തോടൊപ്പം ചെലവഴിക്കാനുമുള്ള പെരുന്നാള്‍ ദിനങ്ങളില്‍ പോലും സവാദ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പറയുന്നു
വലിയ ഭാഗ്യം, രണ്ട് ശക്തരായ എംപിമാർക്ക് നടുക്ക് നിന്നാണ് പത്രിക സമർപ്പിക്കാനെത്തിയത്: രമേഷ് പിഷാരടി
'വലിയ ഭാഗ്യം'; രണ്ട് ശക്തരായ എംപിമാർക്ക് നടുക്ക് നിന്നാണ് പത്രിക സമർപ്പിക്കാനെത്തിയതെന്ന് രമേഷ് പിഷാരടി, സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണ് പാലക്കാട്ടെ സ്ഥാനാർത്ഥികളെന്ന് ഷാഫി പറമ്പിൽ Ramesh Pisharody | Palakkad | Kerala Assembly Election | Shafi Prambil | UDF
സ്വർണക്കൊള്ളയല്ല പ്രധാന ചർച്ച, വികസന പ്രശ്നം ഉയർത്തിക്കാട്ടി വോട്ട് തേടും: റാന്നിയിലെ NDA സ്ഥാനാർഥി
നിലപാട് പറഞ്ഞ് റാന്നിയിലെ NDA സ്ഥാനാർഥി തോമസ് കെ സാമുവേൽ; ശബരിമല സ്വർണക്കൊള്ള കേസിൽ അഭിപ്രായം പറയുന്നില്ലെന്നും ആരെയും കരിവാരിത്തേക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റാന്നിയിലെ NDA സ്ഥാനാർഥി, വികസനം പറഞ്ഞ് വോട്ട് ചോദിക്കുമെന്നും തോമസ് കെ സാമുവേൽ Thomas K Samuel | NDA | Twenty 20 | Kerala Election 2026
കാസർഗോട് സി വിജിൽ കൺട്രോൾ റൂമിൽ ഇതുവരെ ലഭിച്ചത് 44 പരാതികൾ
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സി വിജിൽ കൺട്രോൾ റൂമിൽ ഇതുവരെ 44 പരാതികളാണ് ലഭിച്ചത്.
പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി നാമനിർദേശ പട്ടിക സമർപ്പിച്ചു |Ramesh Pisharody
പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി നാമനിർദേശ പട്ടിക സമർപ്പിച്ചു; പാലക്കാട് ആർഡിഒ ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്, ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ എന്നിവർ ഒപ്പം Ramesh Pisharody | Palakkad | Kerala election 2026
കൊച്ചിയില്‍ നര്‍ക്കോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ മൂന്ന് പ്രതികളെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. ചേര്‍ത്തല വയലാര്‍ സ്വദേശി എന്‍.കെ. അമല്‍ (26), പള്ളുരുത്തി സ്വദേശി ഭവന് (36), ഇടുക്കി പാറപ്പുഴ സ്വദേശി തോമസ് ചാക്കോ (30) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം രണ്ടിന് കലൂര്‍ എസ്.ആര്.എം റോഡിലെ ഹോട്ടലില്‍ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെയും വടകര സ്വദേശിയായ യുവതിയെയും പ്രതികള്‍ സമീപിക്കുകയായിരുന്നു. നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവര്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മുറി പരിശോധിക്കണമെന്ന വ്യാജേന അകത്തുകയറിയ സംഘം ഇരുവരെയും ബന്ദികളാക്കി. മേശപ്പുറത്തിരുന്ന സ്വര്‍ണ്ണാഭരണവും യുവാവിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും 55,000 രൂപ വിലവരുന്ന ഐഫോണും ഇവര്‍ കവര്‍ന്നു. പുലര്‍ച്ചെ ആറ് മണി വരെ ഇരുവരെയും മുറിയില്‍ തടഞ്ഞുവെച്ച ശേഷം, വിവരം പുറത്തുപറഞ്ഞാല്‍ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ഭയന്നുപോയ യുവാവ് സംഭവദിവസം പരാതി നല്‍കിയിരുന്നില്ല. പിന്നീട് രണ്ട് ദിവസത്തിന് ശേഷം നോര്‍ത്ത് പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ജിജിന് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വയലാര്‍, പൊന്നുരുന്നി, കാക്കനാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ വിവിധ ദിവസങ്ങളിലായി പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിറ്റാമിനും ഫൈബറും നിറഞ്ഞ ഒരു സ്പെഷ്യൽ സ്വീറ്റ്
വിറ്റാമിനും ഫൈബറും നിറഞ്ഞ ഒരു സ്പെഷ്യൽ സ്വീറ്റ്
കോട്ടയം ആർഡിഒ ഓഫീസിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ച് ചാണ്ടി ഉമ്മൻ |Chandy Oommen
പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പം കോട്ടയം ആർഡിഒ ഓഫീസിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ച് ചാണ്ടി ഉമ്മൻ, മൂന്ന് സെറ്റ് പത്രിക നൽകി Chandy Oommen | Puthuppally | Congress | Kerala Assembly Election
IIT JAM 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഐഐടി ജാം (IIT JAM 2026) ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 15-ന് നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ വഴി ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.
'കേരള സാര്‍ 100% ലിറ്ററസി സാര്‍'; വൈറല്‍ ഇടുക്കിക്കാരി സീന ചേച്ചി ഇവിടെ ഉണ്ട്| Viral Video | Seena
തലയില്‍ ഒരു വിറക് ചുമടുമായി എത്തി, ഇംഗ്ലീഷ് പറഞ്ഞ് വ്ളോഗറെ ഞെട്ടിച്ച് നേര്യമംഗലത്തെ സീന ചേച്ചി Kerala Literacy | Viral Video | Neriamangalam | Seena
കേരളത്തിൽ ബിജെപി നിർണായക ശക്തിയാകും,പുതിയ അധ്യക്ഷന്‍ കീഴിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും: സി സദാനന്ദൻ
സിപിഎമ്മിലെ പ്രതിസന്ധി ബിജെപിക്ക് ഗുണകരമാകും, കേരളത്തിൽ ബിജെപി നിർണായക ശക്തിയാകും, ബിജെപിയിൽ മുതിർന്ന നേതാക്കളെ തഴയുന്ന സാഹചര്യമില്ല,പുതിയ അധ്യക്ഷന്‍ കീഴിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും: സി സദാനന്ദൻ C Sadanandan | BJP | Kerala election 2026 | CPM
തിരുവനന്തപുരം: ഇന്ന് രാജ്യം അനുഭവിക്കുന്ന ഗുരുതര ഊര്‍ജ പ്രതിസന്ധിക്ക് കാരണം അമേരിക്കന്‍ താല്പര്യങ്ങള്ക്കു കീഴ്പ്പെട്ടുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും നയിച്ച കേന്ദ്രസര്‍ക്കാരുകള്‍ വര്‍ഷങ്ങളായി സ്വീകരിച്ച നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഈ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുകയും രാജ്യത്തിന്റെ ഊര്‍ജസുരക്ഷയെ തന്നെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 2006-ല്‍ ഇന്ത്യ ഇറാന് വാതക പൈപ്പ്ലൈന് പദ്ധതിയില്‍ നിന്നും പിന്മാറിയ തീരുമാനം രാജ്യത്തിന്റെ ദീര്‍ഘകാല താല്പര്യങ്ങളെ അവഗണിച്ച ചരിത്രപരമായ പിഴവായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് അന്ന് ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ഇന്ത്യ-ഇറാന് വാതക പൈപ്പ് ലൈനിനുവേണ്ടി നിലപാടെടുത്തു എന്ന ഒറ്റക്കാരണത്താല്‍ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രിയായ മണിശങ്കര്‍ അയ്യരെ 2006-ല്‍ ആ സ്ഥാനത്ത് നിന്നും നീക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനൊപ്പം തന്നെ സ്വകാര്യ കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്ക് അനുകൂലമായ നിലപാടുകളും ആ തീരുമാനത്തെ സ്വാധീനിച്ചതായി പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. മണിശങ്കര്‍ അയ്യരെ മാറ്റി കോര്‍പ്പറേറ്റുകളുടെ അടുപ്പക്കാരനായ മുരളി ദേവ്രയെ പെട്രോളിയം മന്ത്രിസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. തുടര്‍ന്നുണ്ടായ നയപരമായ മാറ്റങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തുന്നതിനുപകരം കോര്‍പ്പറേറ്റ് കേന്ദ്രീകൃത സമീപനങ്ങള്‍ക്കാണ് വഴിവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ബിജെപി ഭരണത്തില്‍ ഒരു സ്വകാര്യ ഊര്‍ജകമ്പനിക്ക് ലഭിച്ച അമിതമായ പ്രാധാന്യവും സൗകര്യങ്ങളും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. അമേരിക്കയില്‍ പോലും പതിറ്റാണ്ടുകള്‍ക്കുശേഷം ലഭിച്ച പുതിയ എണ്ണ ശുദ്ധീകരണ അനുമതി ഇന്ത്യന്‍ സ്വകാര്യ കമ്പനിക്കാണ് ലഭിച്ചതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന കാര്യത്തില്‍ പോലും ഇന്ത്യ അമേരിക്കന്‍ ഭീഷണിക്കു വഴങ്ങുന്ന കാഴ്ചയാണ് നമ്മള് കാണുന്നത്. രാജ്യത്തിന്റെ താല്പര്യങ്ങളേക്കാള് കോര്‍പ്പറേറ്റ്-അന്തര്‍ദേശീയ ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന സമീപനമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇപ്പോള്‍ അന്താരാഷ്ട്ര വിപണികളോട് അമിതമായ ആശ്രിതത്വം മൂലം ഇന്ധനവില വര്‍ദ്ധനയും വിതരണ അനിശ്ചിതത്വവും രാജ്യത്തെ സാധാരണ ജനങ്ങളെയും വ്യവസായ മേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് വീഴ്ത്തിയിരിക്കുകയാണ്. ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സേവന മേഖലകള്‍ ഗുരുതരമായ ആഘാതം നേരിടുന്നു. ഇത്രയും ഗുരുതരമായ അവസ്ഥയില്‍ പോലും യുദ്ധസാഹചര്യം മുന്‍കൂട്ടി കണക്കിലെടുത്ത് കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുകയോ, ദേശീയ ഉല്‍പ്പാദനം ശക്തിപ്പെടുത്തുകയോ, വൈവിധ്യമാര്‍ന്ന ഊര്‍ജ ഉറവിടങ്ങള്‍ ഉറപ്പാക്കുകയോ ചെയ്യുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ആവശ്യമായ ഇടപെടലുകള്‍ കാണാനില്ല എന്നത് അതീവ ഗൗരവകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തരവും ദൂരദര്‍ശിയുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളേണ്ടതാണ്. വിദേശ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത സ്വതന്ത്രമായ ഊര്‍ജ്ജ-വിദേശ നയം സ്വീകരിക്കാനും ദീര്‍ഘകാല കരാറുകള്‍ വഴി ഇന്ധനലഭ്യത ഉറപ്പാക്കാനും ദേശീയ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും പുതുക്കാവുന്ന ഊര്‍ജ്ജ മേഖലയെ ശക്തിപ്പെടുത്താനും വിലക്കയറ്റത്തില്‍ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

30 C