സൗദി അറേബ്യയില്‍ ജനവാസ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം
സൗദി: റിയാദ് പ്രവിശ്യയിലെ അജ് സുല്‍ഫി നഗരത്തില്‍ ഡ്രോണ്‍ വീണതായി സൗദി അറേബ്യയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.ഡ്രോണ്‍ ഒരു ജനവാസ മേഖലയില്‍ പതിച്ചതായും ഇത് ചില നാശനഷ്ടങ്ങള്‍ക്ക് കാരണമായതായും ഏജന്‍സി അറിയിച്ചു. എന്നിരുന്നാലും, ആര്‍ക്കും പരിക്കുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
സിബിഎസ്ഇ ചോദ്യപേപ്പറില്‍ ക്യുആര്‍ കോഡ്; സ്കാന്‍ ചെയ്തപ്പോള്‍ മ്യൂസിക് വീഡിയോ
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ ഗണിതശാസ്ത്ര ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തവര്‍ ഒന്ന് ഞെട്ടി. ചോദ്യപേപ്പറിന്റെ സൈഡിലായി കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് പഴയ മ്യൂസിക് വീഡിയോയുടെ ലിങ്കാണ്. പരീക്ഷാ പേപ്പറിന്റെ സുരക്ഷയ്ക്കും ആധികാരികതയ്ക്കുമായി ഉള്‍പ്പെടുത്തിയ കോഡിലാണ് വീഡിയോയുടെ ലിങ്ക് വന്നത്. മാര്‍ച്ച് ഒന്‍പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. ഇന്റര്‍നെറ്റില്‍ ആളുകളെ പറ്റിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന 'റിക് റോളിങ്' എന്ന ലിങ്കാണ് പരീക്ഷ പേപ്പറിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞ് തുടങ്ങിയത്. ചോദ്യപേപ്പറുകളിലെ ക്യുആര്‍ കോഡുകള്‍ വളരെ കൃത്യതയോടെ പരിശോധിക്കേണ്ട ഒന്നായിരിക്കെ ഇത്തരമൊരു അപാകത ഉണ്ടായത് എങ്ങനെയാണെന്ന ചോദ്യവും ഉയരുകയാണ്. ഇത് സാങ്കേതികമായി ഉണ്ടായ പിഴവാണോ അതോ ബോധപൂര്‍വം ചെയ്തതാണോ എന്ന കാര്യത്തില്‍ സിബിഎസ്ഇ വ്യക്തത വരുത്തിയിട്ടില്ല.
നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന് ആക്രമണം
ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന് ആക്രമണം. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ ഒരു യുഎസ് സൈനിക താവളത്തെ ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) പറഞ്ഞു. എര്‍ബിലിലെ ഹരീര്‍ എയര്‍ ബേസിലെ യുഎസ് സൈനിക ആസ്ഥാനം ലക്ഷ്യമിട്ടാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ഐആര്‍ജിസിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്താവന പ്രകാരം, സൈനിക താവളത്തിന് നേരെ ആകെ അഞ്ച് മിസൈലുകള്‍ തൊടുത്തുവിട്ടു. എന്നിരുന്നാലും, ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മന്ത്രി കെ ബി ഗണേഷ്കുമാര് രാജി വയ്ക്കില്ല
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വീട്ടിൽ പ്രാവുകളെ വളർത്തുന്നവരാണോ? എങ്കിൽ ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം
മനുഷ്യരുമായി സഹവസിക്കുന്ന പക്ഷികളിലൊന്നാണ് പ്രാവുകള്‍. നമ്മുടെ വീടുകളിലും ഓഫീസ് കെട്ടിടങ്ങളിലുമൊക്കെ പ്രാവുകള്‍ കൂട്ടമായി വന്നിരിക്കാറുണ്ട്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ പ്രതിസന്ധി അയയാതെ കോണ്‍ഗ്രസ്. സിറ്റിംഗ് എംഎല്‍എ മാര്‍ മത്സരിക്കട്ടെയെന്നും എം.പി.മാര്‍ മത്സരിക്കേണ്ടതില്ല എന്നും നേരത്തേയെടുത്ത തീരുമാനമാണ് പ്രശ്നമാകുന്നത്. സിറ്റിംഗ് എംഎല്‍എ മാരില്‍ സുല്‍ത്താന്‍ബത്തേരി, പെരുമ്പാവൂര്‍ സീറ്റുകളിലെ കാര്യത്തിലാണ് അന്തിമ തീരുമാനം ആകാത്തത്. ഇതിനൊപ്പം എംപിമാരായ അടൂര്‍ പ്രകാശും കെ.സുധാകരനും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതും തിരിച്ചടിയാണ്. സുല്‍ത്താന്‍ബത്തേരിയില്‍ എന്‍എം. വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദമാണ് ഐസി ബാലകൃഷ്ണന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നത്. അതുപോലെ തന്നെ പെരുമ്പാവൂരിന്റെ കാര്യത്തില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് വിവാദം തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് അന്തിമതീരുമാനം എടുക്കട്ടെ എന്നാണ് കെപിസിസി നിലപാട്. കെപിസിസി തുടക്കത്തില്‍ തന്നെ സിറ്റിംഗ് എംഎല്‍എ മാര്‍ മത്സരിക്കട്ടെ എന്ന നിലപാടിലായിരുന്നു. പല മണ്ഡലങ്ങളിലും ഇവര്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടെന്നും വിരുദ്ധവികാരം ഇല്ലെന്നുമാണ് വിലയിരുത്തല്‍. അതേസമയം ഇക്കാര്യത്തില്‍ ഹൈക്കമാന്റിന്റെ സര്‍വേ കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം വരിക. നേരത്തേ എല്‍ദോസ് കുന്നപ്പള്ളിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സ്ക്രിനീങ്ങ് കമ്മിറ്റി പട്ടിക കൈമാറിയാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ മറ്റൊരു കീറാമുട്ടി രണ്ട് എം.പി.മാര്‍ കൂടി മത്സരിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നതാണ്. എംപി മാരുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം നേരത്തേ തന്നെ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും കെ. സുധാകരനും അടൂര്‍ പ്രകാശും സമ്മര്‍ദ്ദവുമായി എത്തിയിരിക്കുകയാണ്. ഹൈക്കമാന്റില്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മുഖ്യമന്ത്രിക്ക് എതിരേ ധര്മ്മടത്തായാല് പോലും കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ. സുധാകരന് ഇന്നലെ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധി തനിക്ക് വാഗ്ദാനം നല്‍കിയിരുന്നെന്നും പറഞ്ഞിരുന്നു. മുമ്പും സംസ്ഥാനരാഷ്ട്രീയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്ന അടൂര്‍പ്രകാശ് സമുദായ സംഘടനകള്‍ വഴിയാണ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് സൂചനകള്‍. കഴിഞ്ഞദിവസം ശിവഗിരി മഠത്തില്‍ പരിപാടിക്കായി എത്തിയ രാഹുല്‍ഗാന്ധിക്ക് മഠത്തില്‍ നിന്നും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ഉണ്ടായതായിട്ടാണ് വിവരം. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാനണ് സൂചനകള്‍. ആദ്യഘട്ടത്തില്‍ 60 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 20 സിറ്റിംഗ് സീറ്റുകളില്‍ അടക്കം 40 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്.സംവരണ മണ്ഡലങ്ങള്‍, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ആദ്യഘട്ട സ്ഥാനാര്ഥികളെയുംപ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം, സി പി ഐയോട് തെറ്റിപ്പിരിഞ്ഞ നാട്ടിക എംഎല്‍എ സിസി മുകുന്ദനെ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാനുള്ള നീക്കം സജീവമാക്കുകയാണ് കോണ്‍ഗ്രസ്. താന്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സി സി മുകുന്ദന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇരുവരവ്: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, ശിവജിത് പത്മനാഭൻ, മീനാക്ഷി രവീന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സിതാര ബാലകൃഷ്ണൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ഇരുവരവ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങി. നവാഗതനായ സലോഷ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഉമേഷ് ഒറ്റക്കൽ. തിരക്കഥ-സംഭാഷണം ഒരുക്കിയത് സലോഷ് വർഗീസ്, ഉമേഷ് ഒറ്റക്കൽ എന്നിവർ ചേർന്നാണ്. കാമറ പ്രസാദ് അറുമുഖം. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ- ബി. ഹരി. കലാ സംവിധാനം- ഉണ്ണി ക്ലാസിക് .വസ്ത്രാലങ്കാരം: രാജു ഈങ്ങാപ്പുഴ. ചമയം: അനൂപ് സാബു. നിർമാണ നിർവഹണം- കവിത സലോഷ്, സംഗീത സംവിധാനം, ശിവ കൃഷ്ണൻ, ഗാനരചന-വിശ്വാമിത്ര, ഗായകർ- വിജയ് യേശുദാസ്, സിതാര, അഫ്സൽ, നിമ്യ ലാൽ, പശ്ചാത്തല സംഗീതം- സുരേഷ് നന്ദൻ, സംഘട്ടനം- ഡ്രാഗൺ ജിറോഷ്, കൊറിയോഗ്രാഫി- മിഥുൻ മനോഹർ, സ്റ്റിൽസ്- മനോജ് റിയൽ വിഷൻ. എഡിറ്റർ.… The post ഇരുവരവ്: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി appeared first on RashtraDeepika .
ഒരു മന്ത്രി പാലിക്കേണ്ട ധാര്‍മികത മുതൽ പൊലീസ് സഹായം കിട്ടിയില്ലെന്ന് തുറന്നു പറച്ചിൽ വരെ പിണറായി സര്‍ക്കാരിന്റെ സ്ത്രീ പക്ഷ നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ്.
ട്വന്റി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യൻ താരം റിങ്കു സിംഗ് അന്തരിച്ച പിതാവിനെ ഓർത്ത് വൈകാരിക കുറിപ്പ് പങ്കുവെച്ചു.
കളിപ്പാട്ടവുമായി ലിസയെത്തി; ജപ്പാനിലെ വൈറൽ കുട്ടി കുരങ്ങൻ പഞ്ചിനെ കാണാൻ! ഹൃദയം കവർന്ന് കൂടിക്കാഴ്ച
അമ്മ ഉപേക്ഷിച്ചു, കൂട്ടുകാർ ഒറ്റപ്പെടുത്തി... ഒടുവിൽ ഒരു പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് സങ്കടം തീർത്ത 'പഞ്ച്' എന്ന കുരങ്ങന്റെ കഥ ലോകത്തെയാകെ കരയിച്ചതാണ്. ആ കുഞ്ഞു പഞ്ചിനെ കാണാൻ ബ്ലാക്പിങ്ക് താരം ലിസ നേരിട്ടെത്തിയ സുന്ദര നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യ മീഡിയയിൽ വൈറലായിരിക്കുന്നത്.
മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയ്ക്ക് പിന്നാലെയാണ് പേപ്പറിലെ കോഡ് സ്കാൻ ചെയ്യുമ്പോൾ 'നെവർ ഗോണ ഗിവ് യു അപ്പ്' എന്ന പ്രശസ്തമായ മ്യൂസിക് വീഡിയോ വരുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മ അന്തരിച്ചു
രാജേശ്വരി പെരുമ്പാവൂർ:
പോയസ് ഗാര്‍ഡനില്‍ ആഡംബര വസതി സ്വന്തമാക്കി നയൻസ്
തമിഴ് സിനിമാ ലോകത്ത് ‘ലേഡി സൂപ്പർ സ്റ്റാർ’ എന്നറിയപ്പെടുന്ന നടി നയൻതാര തന്റെ ആഡംബര ജീവിതശൈലിയിലൂടെ വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്. ചെന്നൈയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ പോയസ് ഗാർഡൻ പ്രദേശത്ത് ഒരു ആഡംബര അപ്പാർട്ട്മെന്റ് അവര്‍ സ്വന്തമാക്കിയതായി പുതിയ റിപ്പോർട്ടുകൾ. ഈ അപ്പാർട്ട്മെന്റിന് ഏകദേശം 31.5 കോടി രൂപ വിലമതിക്കുമെന്നു പറയപ്പെടുന്നു. നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്നാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്. ചെന്നൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായ പോയസ് ഗാർഡനിലെ പുതിയ വീട് സിനിമാ ആരാധകർക്കിടയിൽ ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. തമിഴ്നാട്ടിലെ രാഷ്്ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ താമസിച്ചിരുന്നതും ഇപ്പോഴും താമസിക്കുന്നതുമായ സ്ഥലമാണിത്. സൂപ്പർസ്റ്റാർ രജനികാന്ത്, അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിത, നടൻ ധനുഷ് എന്നിവരുടെയെല്ലാം വസതികളാൽ പ്രശസ്തമാണ് പോയസ് ഗാർഡൻ. നയൻതാര വാങ്ങിയ ഈ വീട് ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ്. അതായത്,… The post പോയസ് ഗാര്‍ഡനില്‍ ആഡംബര വസതി സ്വന്തമാക്കി നയൻസ് appeared first on RashtraDeepika .
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി.കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വിട്ടയച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചതിന് പിന്നാലെയാണ് കോടതി നടപടി. കേസിലെ പ്രതികൾക്ക് കോടതി നോട്ടീസ് അയക്കുന്ന സാധാരണ നടപടിയാണ്. എന്നാൽ നടി കേസിൽ രണ്ടാം ഘട്ട നിയമപോരാട്ടമാണ് ഇതോടെ തുടങ്ങുന്നത്.
തെഹ്റാന്: അമേരിക്ക-ഇസ്രായേല്‍-ഇറാന് സംഘര്‍ഷം തുടരുന്നതിനിടെ, ഇറാനെതിരായ യുദ്ധം ഏകദേശം അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി ഇറാന്. യുദ്ധത്തിന്റെ അവസാനം തങ്ങള്‍ നിര്‍ണയിക്കുമെന്ന് ഇറാന് റവല്യൂഷനറി ഗാര്‍ഡ് തിരിച്ചടിച്ചു. അമേരിക്കയും ഇസ്രായേലും ഇനിയും തങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കില്‍ മേഖലയില്‍നിന്നും ഒരു ലിറ്റര്‍ എണ്ണപോലും കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഐആര്‍ജിസി വക്താവ് അലി മുഹമ്മദ് നൈനി മുന്നറിയിപ്പ് നല്കി. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണയുമായി പോകുന്ന ടാങ്കറുകള്‍ക്കു യുഎസ് നാവികസേന സുരക്ഷയൊരുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാന് തറപ്പിച്ച് പറയുന്നത്.
ഇറാനെതിരായ ആക്രമണം സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുഖപ്രസംഗവും പത്രം പ്രസിദ്ധീകരിച്ചു. അതേസമയം മിനാബിലെ വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനെ തന്നെ കുറ്റപ്പെടുത്തിയാണ് ട്രംപ് രംഗത്തെത്തിയത്.
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി പത്ത് ദിവസത്തേക്ക് മാറ്റി.
കയ്പേറിയ അനുഭവങ്ങൾ മാത്രം; യുഎസുമായി ഇനി ഒരു ചർച്ചകൾക്കും ഇല്ലെന്ന് ആവർത്തിച്ച് ഇറാൻ
സമാധാനപരമായ ചർച്ചകളിലൂടെ ആണവ പ്രശ്നം പരിഹരിക്കാമെന്നും തങ്ങളെ ആക്രമിക്കാൻ ഉദ്ദേശമില്ലെന്നും നേരത്തെ അമേരിക്ക ഉറപ്പുനൽകിയിരുന്നുവെങ്കിലും അത് പാലിച്ചില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കില്ല; ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു
വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്; സ്പോട്ട് അഡ്മിഷന് മാര്‍ച്ച് 15ന്
വിദ്യാഭ്യാസയോഗ്യത-പ്ലസ് ടു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. തിങ്കള്‍ മുതല്‍ വെളളി വരെ റെഗുലര്‍ ക്ലാസ് ആണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ പ്രദേശം പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.
ലംബോർഗിനി കണ്ട് ആവേശത്തോടെ നോക്കിനിന്ന കുട്ടി, സർപ്രൈസുമായി ഉടമ
ലംബോർഗിനി കണ്ട് ആവേശത്തോടെ നോക്കി കുട്ടി. സർപ്രൈസുമായി കാറുടമയായ വ്യവസായി. അകത്തിരുന്ന് ഒരു ഫോട്ടോ എടുക്കണമെന്ന കുട്ടിയുടെ ആഗ്രഹം നിശാന്ത് സാബൂ എന്ന വ്യവസായി സാധിച്ചുകൊടുക്കുകയായിരുന്നു. കാറില്‍ കറങ്ങാന്‍ ക്ഷണിച്ചെങ്കിലും ഫോട്ടോ മതിയെന്നും കുട്ടി.
മന്ത്രി ഗണേഷ്കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലര്‍ത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി ഗണേഷ്കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബ പ്രശ്നമായി കണ്ട് ഒത്തുതീര്‍പ്പാക്കിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗണേഷ് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമുള്ള ആളാണ്. ഭാര്യ പരാതി പിന്‍വലിച്ചു എന്നതുകൊണ്ട് […] The post ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി appeared first on ഇവാർത്ത | Evartha .
ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ
മുംബൈ: ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങള്‍ക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. 2024ല്‍ കിരീടം നേടിയ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ലഭിച്ചത് 125 കോടി രൂപയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഉയരാന്‍ കാരണമായത്. ട്വന്റി-20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം. വിജയികളായ ഇന്ത്യക്ക് ഐസിസി 13.5 മില്യണ്‍ ഡോളര്‍ (ഏകദേശം 112 കോടിയിലധികം രൂപ) സമ്മാനത്തുക നല്‍കിയിരുന്നു. 2024 ചാംപ്യന്മാരായ ഇന്ത്യക്ക് 2.45 മില്യണ്‍ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്കിയതെങ്കില് ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യണ്‍ ഡോളര്‍ (ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു.
ചൈന ഔട്ടാവുന്നു; ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണത്തില്‍ വന്‍ കുതിപ്പ്, 53 ശതമാനം വര്‍ധന
അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ നിർമ്മാണം 53% വർധിച്ചു, ഇത് ആഗോള ഉത്പാദനത്തിന്റെ 25 ശതമാനമായി ഉയർന്നു. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങളും കേന്ദ്ര സർക്കാരിന്റെ പിഎൽഐ പദ്ധതിയും ഈ മാറ്റത്തിന് കാരണമായി.
ടി20 ലോകകപ്പ് ജേതാക്കള്‍ക്ക് 131 കോടി രൂപ പാരിതോഷികം; ഇന്ത്യന്‍ ടീമിനെ ആദരിച്ചു ബിസിസിഐ
മുംബൈ: ട്വന്റി-20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങള്‍ക്കും പരിശീലക സംഘത്തിനും ചേര്‍ന്നാണ് ഈ തുക നല്‍കുന്നത്. 2024ല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയിരുന്നത്. ഇത്തവണ ആറു കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ തുടക്ക മല്‍സരങ്ങളിലെ മന്ദഗതി മറികടന്നതോടെ ഇന്ത്യ കരുത്തുറ്റ ടീമായി മാറി. സഞ്ജു സാംസണ് (321 റണ്‍), ഇഷാന് കിഷന് (317 റണ്‍), ജസ്പ്രീത് ബുമ്ര (14 വിക്കറ്റ്), അക്സര്‍ പട്ടേല്‍ (11 വിക്കറ്റ്), ഹാര്‍ദിക് പാണ്ഡ്യ (217 റണ്‍, 9 വിക്കറ്റ്), ശിവം ദുബെ (235 റണ്‍, 5 വിക്കറ്റ്) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ കിരീടനേട്ടത്തിന് അടിത്തറയിട്ടത്. ഇതിനൊപ്പം, ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് സമ്മാനത്തുകയായി 27.48 കോടി രൂപയും ലഭിക്കും. റണ്ണറപ്പായ ടീമിന് 14.65 കോടി രൂപയും സെമിഫൈനലില്‍ പുറത്തായ ടീമുകള്‍ക്ക് 7.24 കോടി രൂപ വീതവും ലഭിക്കും. സൂപ്പര്‍ എട്ട് ഘട്ടത്തിലെത്തിയ ടീമുകള്‍ക്ക് 3.48 കോടി രൂപയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് 2.29 കോടി രൂപയുമാണ് സമ്മാനത്തുക. ഇത്തവണ ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 120 കോടിയാണ്. ഇത് കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്.
ഇസ്രായേലിന്റെ ബോംബാക്രമണം; തെക്കന്‍ ലബ്നാനില്‍ വൈദികന് കൊല്ലപ്പെട്ടു
ലബ്നാന്‍ : തെക്കന്‍ ലബ്നാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ വൈദികന് കൊല്ലപ്പെട്ടു. ഇടവക വികാരിയായ ഫാദര്‍ പിയറി അല്‍-റാഹിയാണ് കൊല്ലപ്പെട്ടത്. ഖ്ലായ ഗ്രാമത്തില്‍ ഇസ്രായേല്‍ ടാങ്ക് ഷെല്ലാക്രമണം നടന്നപ്പോള്‍ പരിക്കേറ്റ ഒരു ഇടവകാംഗത്തെ സഹായിക്കാനായി ഓടിയെത്തിയതായിരുന്നു ഫാദര്‍ പിയറി. മുറിവേറ്റയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോംബ് സ്ഫോടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്. യുദ്ധം രൂക്ഷമായതോടെ ഗ്രാമവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സൈന്യം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, തന്റെ ജനങ്ങളെ തനിച്ചാക്കി പോകാന്‍ ഫാദര്‍ പിയറി തയ്യാറായിരുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. സംഭവത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ അനുശോചനം രേഖപ്പെടുത്തി. യുദ്ധം സാധാരണക്കാരുടെ ജീവിതത്തെയും ആരാധനാലയങ്ങളെയും ബാധിക്കുന്നതില്‍ മാര്‍പാപ്പ ആശങ്ക രേഖപ്പെടുത്തി. ഫാദര്‍ പിയറിയുടെ മരണം 'വേദനയുണ്ടാക്കുന്ന വലിയൊരു നഷ്ടം' എന്നാണ് ലിയോ പതിനാലാമന്‍ പാപ്പ വിശേഷിപ്പിച്ചത്. സമാധാനത്തിന്റെ വക്താവായി നിലകൊള്ളുകയും പാവപ്പെട്ടവരോടും മുറിവേറ്റവരോടും കരുണ കാണിക്കുകയും ചെയ്ത ഒരു പുരോഹിതന്റെ ജീവന് നഷ്ടപ്പെട്ടത് സഭയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമാധാനം പുനസ്ഥാപിക്കാനും നിരപരാധികളെ സംരക്ഷിക്കാനും ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു.
ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; പൊലീസ് കേസെടുത്തു
ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി കെ വിജിഷയുടെ സംസ്കാരം നാളെയാണ്. അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വിജിഷയുടെ കുടുംബത്തിന്റെ ആരോപണം. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല. വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും വിജിഷയുടെ ഭർത്താവ് ദിനേശ് കുമാർ ട്വന്റി ഫോറിനോട് പറഞ്ഞത്.
ആലപ്പുഴ: കെ ബി ഗണേഷ് കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേഷ് വഷളായ മന്ത്രിയെന്നും മുഖ്യമന്ത്രി നടപടി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗണേഷ് കുമാര്‍ കുടുംബത്തോടും വീട്ടുകാരോടും ചെയ്തതൊക്കെ ആവര്‍ത്തിച്ച് പറയുന്നില്ല. മന്ത്രി ആയപ്പോള്‍ എങ്കിലും നിലയും നിലവാരവും നോക്കണം. ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണെന്നും, കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെ ബി ഗണേഷ് കുമാര്‍. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ഭാരതീയ സംസ്കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരേയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി ഇവിടെ നില്ക്കുമ്പോള്. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇമേജ് ബില്‍ഡ് ചെയ്യാന്‍ സ്വന്തം ക്യാമറയും ആളുകളേയും കൊണ്ടുവന്ന് നമ്പര്‍ വണ്‍ മന്ത്രിയെന്ന് പത്രത്തിലടിക്കാന്‍ സാധിച്ചതിന്റെ ചരിത്രം എല്ലാവര്ക്കും അറിയാം. മുഖ്യമന്ത്രി ജനങ്ങള്‍ക്ക് തൃപ്തികരമായ നടപടി എടുക്കണം. അതില്‍ ന്യായവും നീതിയും ഉറപ്പാക്കണം. അയ്യായിരം പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍ത്താമസം ഉള്ളവര്‍ പറയുമോ?. രാജി വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു, ദിലീപിന് നോട്ടീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ചകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികള്‍ക്ക് മാത്രമാണ് വിചാരണക്കോടതി ശിക്ഷ നല്‍കിയത്. എന്നാല്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഏട്ടാം പ്രതി ദിലീപ് അടക്കമുള്ള ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു. 300 പേജുള്ള അപ്പീല്‍ സ്വീകരിച്ച കോടതി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതി വിധിയെ നിശിതമായി വിമര്‍ശിച്ചായിരുന്നു പ്രോസിക്യൂഷന്റെ അപ്പീല്‍. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്നും പ്രതികള്‍ക്ക് നല്കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണമെന്നും ദിലീപ് ഉള്‍പ്പെടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട ദിലീപ് അടക്കമുള്ള നാല് പ്രതികള്‍ക്ക് നെടുമ്പാശേരി എസ്എച്ച്ഒ മുഖേന നോട്ടീസ് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കൊച്ചി: ലോകകപ്പ് ഹീറോ സഞ്ജു വി. സാംസണ് കഴിഞ്ഞ ദിവസം കേരളത്തില്‍ പറന്നിറങ്ങിയത് ഒരു മലയാളി ഉടമസ്ഥനായുള്ള സ്വകാര്യ ജെറ്റിലായിരുന്നു. ആഡംബര വ്യോമയാന രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന 'ഹേലോ എയര്‍വേയ്സ്' എന്ന സംരംഭമാണ് സഞ്ജുവിനായി ചിറകൊരുക്കിയത്. കമ്പനിയുടെ സി.ഇ.ഒ ഷോബി ടി. പോളിന്റെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലയളവിനുള്ളില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ചാര്‍ട്ടര്‍ സര്‍വീസുകളിലൊന്നായി മാറിയിരിക്കുകയാണ്. ആഡംബരത്തിനപ്പുറം സമയലാഭത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഷോബി പറയുന്നു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി പറന്നുയരാമെന്നതാണ് സ്വകാര്യ വിമാനങ്ങളുടെ പ്രധാന ആകര്‍ഷണം. ഇതിന് മുമ്പും സഞ്ജു ഈ ആകാശ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. ഐപിഎല്‍ മത്സര തിരക്കുകള്‍ക്കിടയില്‍ കേരളത്തില്‍ അതിവേഗം വന്ന് മടങ്ങാനായിരുന്നു ഇത്. അന്നൊന്നും ആരും അറിഞ്ഞതു പോലുമില്ല. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തോടെ സഞ്ജുവിന്റെ വരവും പോക്കുമെല്ലാം മലയാളിയുടെ അഭിമാന നിമിഷമായി. അങ്ങനെയാണ് സ്വകാര്യ ജെറ്റിലാണ് സഞ്ജു എത്തിയതെന്ന് ഏവരും അറിഞ്ഞത്. സമാനമായി പ്രവാസി മലയാളികളും പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാറുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം സ്വകാര്യ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഹേലോ എയര്‍വേയ്സിന്റെ ബിസിനസ്സില്‍ 150 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, രാഷ്ട്രീയ നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, ഉലകനായകന് കമല്‍ ഹാസന് തുടങ്ങിയ പ്രമുഖരുടെ പ്രിയപ്പെട്ട ചോയ്സായി ഈ കമ്പനി മാറി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വിപുലീകരിച്ചു. നാല് സീറ്റുകളുള്ള അത്യാധുനിക 'സെസ്ന സൈറ്റേഷന്‍ മസ്റ്റാങ് ജെറ്റ്' ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഹേലോ എയര്‍വേയ്സിനുണ്ട്. നേരത്തെ ദക്ഷിണേന്ത്യയിലെ സിനിമാ താരങ്ങളുടെ സ്വകാര്യ വിമാനങ്ങളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലെ സത്യം ഷോബി ടി. പോള്‍ നേരത്തെ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയന്‍താര ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സ്വന്തമായി ജെറ്റുകളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. 'സൗത്ത് ഇന്ത്യയില്‍ ഒരു സെലിബ്രിറ്റിക്കും സ്വന്തമായി പ്രൈവറ്റ് ജെറ്റില്ല. നയന്‍താരയോ വിജയ്ലോ സിലമ്പരസനോ ഒക്കെ യാത്ര ചെയ്യുന്നത് ഞങ്ങളെപ്പോലുള്ള കമ്പനികളില്‍ നിന്ന് വിമാനം വാടകയ്ക്കെടുത്താണ്. ഡി.ജി.സി.എ രേഖകള്‍ പ്രകാരം ഒരു താരത്തിനും സ്വന്തമായി വിമാനമില്ല,' ഷോബി വ്യക്തമാക്കി. വിഐപി യാത്രകള്‍ക്ക് പുറമെ സിനിമാ ഷൂട്ടിംഗ്, എയര്‍ ആംബുലന്‍സ്, വിവാഹ ആവശ്യങ്ങള്‍ക്കുള്ള ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ എന്നിവയും ഹേലോ എയര്‍വേയ്സ് നല്കിവരുന്നു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും കമ്പനിക്ക് നിലവില്‍ ഓപ്പറേഷന്‍സ് സെന്ററുകളുണ്ട്.
വിവാദ ആരോപണങ്ങളെ തുടർന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിയുടെ ഭാര്യയുടെ പരാതിയിൽ പോലീസ് നടപടിയെടുക്കാത്തതും, സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകളും രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുകയാണ്.
ലോകകപ്പിലെ ആകെ സമ്മാനത്തുക 101 കോടി രൂപ!
മങ്കൊമ്പ്: ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് അനുദിനം താഴുന്നതായി ആക്ഷേപം. പമ്പാനദിക്കു പടിഞ്ഞാറെ കരയിലുള്ള അപ്രോച്ച് റോഡിന്റെ ഭാഗമാണ് ഇടിഞ്ഞു താഴുന്നത്. ഇതുമൂലം വാഹനങ്ങൾക്ക് പാലത്തിലേക്കു കയറാനും ഇറങ്ങാനും പ്രയാസമാണെന്നാണ് നാട്ടുകാർ പറയുന്നത്.പാലത്തിലേക്കു കയറുന്ന വാഹനങ്ങൾ ഉയരക്കൂടുതൽ മൂലം നിന്നുപോകുന്നത് പതിവാകുന്നതാണ്. വാഹനങ്ങൾ പിന്നോട്ടിറങ്ങുന്നതുമൂലം പിന്നാലെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാകുന്നതും പതിവായിരിക്കുകയാണ്. നെടുമുടി-കരുവാറ്റ റോഡിലേക്കു പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശത്തുള്ള ഹൈമാസ്റ്റ് ലൈറ്റുനു സമീപത്തായി റോഡ് താഴ്ന്നുകിടക്കുന്നതുമൂലം ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിരിക്കുകയാണ്. ഇവിടെ പുൽപ്പടർപ്പുകൾ വളർന്നുനിൽക്കുന്നതുമൂലം കാഴ്ച മറയുന്നതിനാൽ പ്രധാന റോഡിൽകൂടി വരുന്ന വാഹനങ്ങൾ കാണാനാകാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. മാർച്ച 19 നു ചമ്പക്കുളം ബസിലിക്കയിൽ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ നടക്കുന്നതിനാൽ നിരവധി തീർഥാടകരും, വാഹനത്തിരക്കുമുണ്ടാകും. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിച്ചു തീർഥാടകർക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ്… The post ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് താഴുന്നു: അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ appeared first on RashtraDeepika .
എല്‍പിജി കിട്ടാനില്ല; മുംബൈയില്‍ 20 ശതമാനം ഭക്ഷണശാലകളും അടച്ചു
മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍പിജി ക്ഷാമം നേരിടുന്നതായി റിപോര്‍ട്ട്. മുംബൈയില്‍ മാത്രം എല്‍പിജി ലഭ്യതയില്ലാത്തതിനാല്‍ 20 ശതമാനം ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചു പൂട്ടിയെന്ന് മുംബൈ ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ്സ് അസോസിയേഷന് (എഎച്ച്ആര്എ) പറയുന്നത്. നഗരത്തില്‍ പാതിയോളം ഹോട്ടലുകളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും സംഘടന പറയുന്നു. ഹോട്ടലുകള്‍ അടച്ചു പൂട്ടിയത് ഹോട്ടല്‍ ഉടമസ്ഥര്‍ വ്യക്തിപരമായി എടുത്ത തീരുമാനമായിരുന്നുവെന്നും സംഘടന പറയുന്നു. എല്‍പിജി ലഭ്യതയില്‍ ഇനിയും ബുദ്ധിമുട്ട് നേരിട്ടാല്‍ റസ്റ്ററന്റ് മേഖലയെ അതു കാര്യമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേ സമയം ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നതിനായി പെട്രോളിയം മന്ത്രാലയം ഒരു സമിതിയെ രൂപീകരിച്ചു. നിലവില്‍ രാജ്യത്ത് വേണ്ടത്ര ഇന്ധനത്തിന്റെ ശേഖരം ഉണ്ടെന്നാണ് മന്ത്രാലയം അവകാശപ്പെടുന്നത്. ഓയില്‍ റിഫൈനറികളോട് എല്‍പിജി ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ വേണ്ടിയാണ് ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്ത് 21 ദിവസത്തിനു ശേഷമേ വീണ്ടും ബുക്ക് ചെയ്യാന്‍ സാധിക്കൂ എന്ന നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. നിലവില്‍ ഇറക്കുമതി ചെയ്യുന്ന എല്‍പിജി ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ മേഖലകളിലേക്കാണ് വിതരണം ചെയ്യുന്നത്.
ഇസ്ലാമാബാദ് : അമേരിക്ക -ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ധന വില വര്‍ധിച്ചതോടെ സ്കൂളുകളും സര്‍വകലാശാലകളും അടച്ചിടുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വീട്ടില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള സൗകര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത് എന്നിവിടങ്ങളില്‍നിന്നാണ് പാകിസ്താന് പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഈ നാല് രാജ്യങ്ങളും ക്രൂഡ് ഓയില്‍ ഉല്പാദനം നിര്‍ത്തിവെക്കുകയോ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയോ ആണ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് പാകിസ്താനിലേര്പ്പെടുത്തിയിരിക്കുന്നത്.സര്‍ക്കാര്‍ ചിലവുകള്‍ 20 ശതമാനം കുറയ്ക്കാനും, ഫര്‍ണിച്ചറുകളും എയര്‍ കണ്ടിഷണറുകളും വാങ്ങിക്കുന്നത് നിരോധിക്കാനും ഉത്തരവിട്ടിട്ടുണ്ട്. മൂന്നുലക്ഷത്തില്‍ കൂടുതല്‍ പാകിസ്താന് രൂപ ശമ്പളം വാങ്ങിക്കുന്നവരുടെ രണ്ടുദിവസത്തെ വേദനം പിടിച്ചുവെക്കാനും സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം 60 ശതമാനമായി കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം, അവശ്യ സേവനങ്ങളായ ബാങ്കിങ്, കൃഷി എന്നിവ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ഇതാ മാറ്റാൻ വീട്ടിലുണ്ട് ആറ് വഴികൾ
പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ഇതാ മാറ്റാൻ വീട്ടിലുണ്ട് ആറ് വഴികൾ
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്നാറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിലെ മൂന്നാറിൽ ഓറഞ്ച് അലർട്ടാണ്. യുവി ഇൻഡക്സ് എട്ടാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്.
വിഷയം കുടുംബകാര്യം, മന്ത്രിസഭയില്‍ ചര്‍ച്ചയായില്ല ; മന്ത്രിസ്ഥാനം രാജി വെയ്ക്കാതെ ഗണേശ് കുമാര്‍
തിരുവനന്തപുരം: ഭാര്യ ബിന്ദുമേനോന്‍ ഉയര്‍ത്തിയ വിവാദത്തില്‍ രാജിവെയ്ക്കാതെ ഗണേശ്കുമാര്‍. കുടുംബവിഷയമെന്ന് പറഞ്ഞ് പ്രശ്നമെന്ന് വിലയിരുത്തുകയും ആ നിലയില്‍ കാര്യങ്ങള്‍ പോകട്ടെയെന്നും മന്ത്രിസഭായോഗം വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗണേശ്കുമാര്‍ രാജി വെയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഭാര്യ തന്നെ തങ്ങളുടെ പ്രശ്നമാണെന്ന് പറഞ്ഞ് രംഗത്ത് വരുമ്പോള്‍ രാജിയുടെ ആവശ്യമില്ല എന്ന നിലപാടാണ് മന്ത്രിസഭായോഗത്തില്‍ എടുത്തത്. ഗണേശ്കുമാര്‍ ഇന്ന് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ മന്ത്രി രാജിവെച്ചാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തിയതായിട്ടാണ് സൂചന. ഇന്ന് രാവിലെ ഇത് തങ്ങള്‍ രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നമാണെന്ന് വ്യക്തമാക്കി ഗണേശ്കുമാറിന്റെ ഭാര്യ തന്നെ രംഗത്ത് വന്നിരുന്നു. ഇന്ന് മന്ത്രിസഭായോഗത്തില്‍ എത്തുന്നതിന് മുമ്പായി ഗണേശ്കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവരങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത് ഒരു കുടുംബപ്രശ്നമാണെന്നും അതിനെ ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനം എടുക്കുകയായിരുന്നു. ഗണേശിന്റെ വിഷയം മന്ത്രിസഭായോഗത്തില്‍ ചര്ച്ചപോലുമായില്ലെന്നും ആരും വിഷയം ഉന്നയിച്ചില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പത്തനാപുരത്തെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മന്ത്രിയും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചെന്നും നല്കിയ പരാതി പോലീസ് അവഗണിച്ചെന്നും ആരോപിച്ച് ഭാര്യ ബിന്ദുമേനോന്‍ രംഗത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്്. തനിക്ക് ഒന്നല്ല, 5000 പ്രണയമുണ്ടെന്നു തുറന്നടിച്ച് ഗണേഷ്കുമാര് പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഭാര്യയുടെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'വട്ട് മൂത്താല്‍ ആര്‍ക്കും 112-ല്‍ വിളിക്കാം' എന്നായിരുന്നു മറുപടി. ഇതില്‍ പ്രകോപിതയായ മന്ത്രിയുടെ ഭാര്യ ആരോപണം പരസ്യമായി ഉന്നയിച്ച് മാധ്യമങ്ങളോടു പ്രതികരിച്ചു. സമാനമായ ആരോപണമുന്നയിച്ച ആദ്യഭാര്യ യാമിനി തങ്കച്ചിയുമായി ബന്ധം പിരിഞ്ഞശേഷം 2014-ലാണ് ഗണേഷ്കുമാര് ബിന്ദു മേനോനെ വിവാഹം കഴിച്ചത്.
നിലമ്പൂരിലെ തോട്ടപ്പൊയില്‍ അങ്കണവാടിയില്‍ നിന്ന് എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. അങ്കണവാടി തുറന്ന സമയത്ത് പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികളെ സുരക്ഷിതമായി മാറ്റുകയും എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് എത്തി പാമ്പിനെ പിടികൂടുകയും ചെയ്തു.
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സംസ്ഥാനത്തുൾപ്പെടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ വാണിജ്യ പാചകവാതക സിലിണ്ടറുകൾക്കു കടുത്ത ക്ഷാമം. ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ഹോട്ടൽ-റസ്റ്ററന്റ് ഉടമകൾ ആശങ്ക അറിയിച്ചതിനെത്തുടർന്ന്, എൽപിജി ഉത്പാദനം വർധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്കു കേന്ദ്രം നിർദ്ദേശം നൽകി. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നഗരങ്ങളിലും വാണിജ്യസിലിണ്ടറുകൾക്കു ക്ഷാമം അനുഭവപ്പെടുന്നതായി ഹോട്ടൽ ഉടമകൾ അറിയിച്ചു. കൊച്ചിയിൽ റീഫില്ലിംഗ് നിർത്തിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വാണിജ്യസിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കണമെന്ന് ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം ഊർജഗതാഗത പാതകളെ ബാധിച്ചതോടെ ശനിയാഴ്ച സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിച്ചത്. പാചകവാതകവിതരണം നിലച്ചതോടെ ബംഗളൂരുവിലെ ഹോട്ടലുകളുടെ പ്രവർത്തനം ഇന്നു മുതൽ തടസപ്പെടുമെന്ന് ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു. എഴുപതു ദിവസത്തേക്കു തടസമില്ലാത്ത വിതരണം എണ്ണക്കമ്പനികൾ ഉറപ്പുനൽകിയിരുന്നെങ്കിലും… The post രാജ്യത്ത് പാചകവാതക ക്ഷാമം: കേരളത്തിലെ നഗരങ്ങളിലും വാണിജ്യ സിലിണ്ടറുകൾക്കു ക്ഷാമം appeared first on RashtraDeepika .
അയ്യായിരം പ്രണയമുണ്ടെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന വേദനിപ്പിച്ചെന്ന് ഭാര്യ ബിന്ദു മേനോൻ. എന്നാൽ ഗണേഷ് നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതോടെ പ്രശ്നങ്ങൾ അവസാനിച്ചതായും വിവാദങ്ങളുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.
കായംകുളം : മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെ കായംകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷന് തെക്കുവശമുള്ള ചായക്കടയുടെ മുൻവശത്ത് വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം,… The post കായംകുളത്ത് യുവാക്കൾക്കു നേരേ വധശ്രമം; ഒളിവിൽപ്പോയ മൂന്ന് പ്രതികൾ കോതമംഗലത്ത് അറസ്റ്റിൽ appeared first on RashtraDeepika .
നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം, എങ്ങനെയെന്ന് അറിയാം
വോട്ടർപട്ടികയിൽ ഇനിയും പേര് ചേർത്തില്ലേ. ഓൺലൈനായി നിങ്ങൾക്ക് തന്നെ അപേക്ഷ നൽകാൻ അവസരം. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം
വീടിന് പുറത്ത് കൗമാരക്കാർ നടത്തിയ പ്രാങ്ക് ചോദ്യം ചെയ്ത ഹൈസ്കൂൾ അധ്യാപകൻ കൊല്ലപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാരിലൊരാൾ ഓടിച്ച ട്രക്ക് ഇടിച്ചാണ് ജെയ്സൺ ഹ്യൂസ് എന്ന അധ്യാപകന് മരിച്ചത്.
അടൂരിൽ പ്രചരണം തുടങ്ങി സിപിഐ സ്ഥാനാർത്ഥി പ്രിജി കണ്ണൻ. തെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പ്രിജി കണ്ണൻ പറഞ്ഞു. അടൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎഐൽ തർക്കമില്ലെന്ന് ചിറ്റയം ഗോപകുമാർ വ്യക്തമാക്കി.
പാഠപുസ്തകത്തിലെ ജുഡീഷ്യറിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് എന്‍സിഇആര്‍ടി
ന്യൂഡല്‍ഹി: എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലെ ജുഡീഷ്യറിയെക്കുറിച്ചുള്ള അധ്യായത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി). വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കാനിരിക്കെയാണ് എന്‍സിഇആര്‍ടി വീണ്ടും ക്ഷമാപണം നടത്തിയത്. 'ജുഡീഷ്യറിയിലെ അഴിമതി' എന്ന വിഷയത്തിലുള്ള പകര്‍പ്പുകള്‍ ഉടനടി പിടിച്ചെടുക്കാനും പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പുകള്‍ നീക്കം ചെയ്യാനും കോടതി ഫെബ്രുവരി 26ന് ഉത്തരവിട്ടിരിന്നു. പുസ്തകം മുഴുവന്‍ പിന്‍വലിച്ചതായും അതിപ്പോള്‍ ലഭ്യമല്ലെന്നും ക്ഷമാപണത്തില്‍ പറഞ്ഞു. പാഠപുസ്തകത്തില്‍ നല്കുന്ന വിഷയങ്ങളില്‍ കൃത്യതയും നിലവാരവും ഉത്തരവാദിത്തവും നിലനിര്‍ത്തുമെന്നും എക്സില്‍ എന്‍സിഇആര്‍ടി കുറിച്ചു. ഫെബ്രുവരി 23നാണ് 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം എന്‍സിഇആര്‍ടി പുറത്തിറക്കിയത്. എന്നാള്‍ 32 കോപ്പികള്‍ വിറ്റതിന് ശേഷമാണ്് അത് പിന്‍വലിച്ചത്. : The National Council of Educational Research and Training [NCERT] has recently published a social science textbook, “Exploring Society: India and Beyond, Grade 8 (Part II), which contained Chapter IV titled “The Role of… pic.twitter.com/mZY15aJTDo — NCERT (@ncert) March 10, 2026 എന്‍സിആര്‍ടിയുടെ എട്ടാം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു ഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഇന്ത്യയുടെ ജുഡീഷ്യറിയില്‍ നിലനില്ക്കുന്നു. ഈ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ന്യൂഡല്‍ഹി: ഇറാനെതിരേ അമേരിക്കയും ഇസ്രായേലും നടത്തിയ പ്രകോപനരഹിതവും നിയമവിരുദ്ധവുമായ ആക്രമണത്തെക്കുറിച്ച് സംസാരിച്ച് എഴുത്തുകാരി അരുന്ധതി റോയ്. തീര്‍ച്ചയായും ഇത് ഗസയിലെ യുഎസ്-ഇസ്രായേല്‍ വംശഹത്യയുടെ തുടര്‍ച്ചയാണ്. പഴയ അതേ നാടകം ഉപയോഗിക്കുന്ന അതേ പഴയ വംശഹത്യക്കാര്‍ തന്നെയാണ്. സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്നു. ആശുപത്രികളില്‍ ബോംബിടുന്നു. പക്ഷേ ഗസയിലല്ല ഇറാനിലാണ്. ഈ പുതിയ യുദ്ധത്തിന്റെ രംഗം ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ വരെ വികസിച്ചേക്കാം. നമ്മള് ആണവ ദുരന്തത്തിന്റേയും സാമ്പത്തിക തകര്‍ച്ചയുടേയും വക്കിലാണ്. തീജ്വാലയില്‍ കത്തിയെരിയുന്ന തെഹ്റാന്, ഇസ്ഫഹാന്, ബെയ്റൂത്ത് എന്നീ നഗരങ്ങളെക്കുറിച്ച് സംസാരിക്കാതെ എങ്ങനെ ഒരുദിവസം കടന്നുപോകും? ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ട അതേ രാജ്യം, ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളില്‍ ഒന്നിനെ ബോംബിട്ട് തുടങ്ങിയിരിക്കുന്നു. ഞാന്‍ ഇറാനോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. അമേരിക്ക, ഇസ്രായേല്‍, നമ്മുടെ ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ മാറ്റം ആവശ്യമുള്ള ഏതൊരു ഭരണകൂടത്തേയും മാറ്റേണ്ടത് ജനങ്ങള്‍ തന്നെയാണ്. അല്ലാതെ ലോകത്തെ മുഴുവന്‍ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന, വീര്‍പ്പുമുട്ടുന്ന, നുണ പറയുന്ന, വഞ്ചിക്കുന്ന, അത്യാഗ്രഹികളായ, വിഭവങ്ങള്‍ കൊള്ളയടിക്കുന്ന, ബോംബ് വര്‍ഷിക്കുന്ന സാമ്രാജ്യത്വ ശക്തികളേയും അവരുടെ സഖ്യകക്ഷികളേയും കൊണ്ടല്ല. ഇറാന് അവരെ എതിര്‍ക്കുന്നു, ഇന്ത്യ ഭയപ്പെടുന്നു. നമ്മുടെ സര്‍ക്കാര്‍ എത്രമാത്രം ധൈര്യമില്ലാത്തതും നട്ടെല്ലില്ലാത്തതുമാണെന്നതില് ഞാന്‍ ലജ്ജിക്കുന്നു. വളരെക്കാലം മുന്‍പ് നമ്മള് ഒരു ദരിദ്ര രാജ്യമായിരുന്നു. എങ്കിലും നമുക്ക് അന്ന് അന്തസുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വെറുപ്പും വിദ്വേശവും നിറഞ്ഞ സാമൂഹിക ക്രമമാണ് ചുറ്റും ഉള്ളത്. ഇവിടെ അഭിമാനവും അന്തസും ധൈര്യവും ഒന്നും തന്നെയില്ല. മറ്റ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമ്പോള്‍ അമേരിക്കയെ അപലപിക്കാന്‍ കഴിയാത്ത, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുള്ള നമ്മള് എങ്ങനെയുള്ള ആളുകളാണ്? അത് നമുക്ക് ചെയ്തുതരാന്‍ നമ്മള് ആഗ്രഹിക്കുന്നുണ്ടോ? ഇറാനെ ആക്രമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ പ്രധാനമന്ത്രി ഇസ്രായേലിലേക്ക് യാത്ര ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹുവിനെ ആലിംഗനം ചെയ്തു എന്നതിന്റെ അര്‍ത്ഥമെന്താണ്? ട്രംപിന്റെ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രിംകോടതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ കര്‍ഷകരേയും തുണി വ്യവസായത്തേയും അക്ഷരാര്‍ത്ഥത്തില്‍ വിറ്റുകളയുന്ന ഒരു വലിയ വ്യാപാര കരാറില്‍ നമ്മുടെ സര്‍ക്കാര്‍ അമേരിക്കയുമായി ഒപ്പുവെച്ചതിന്റെ അര്‍ത്ഥമെന്താണ്? റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ നമുക്ക് ഇപ്പോള്‍ 'അനുമതി' നല്‍കുന്നത്-എന്താണ് അര്‍ത്ഥമാക്കുന്നത്? വേറെ എന്തിനൊക്കെയാണ് നമുക്ക് അനുമതി വേണ്ടത്? ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടേയുള്ള യുഎസ് രാഷ്ട്രീയക്കാര്‍ എല്ലാ ദിവസവും നമ്മളെ പരസ്യമായി പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രധാനമന്ത്രി നിഷ്കളങ്കമായ ചിരി ചിരിച്ചുകൊണ്ട് കെട്ടിപ്പിടിക്കുന്നു. ഗസയിലെ വംശഹത്യയുടെ മൂര്‍ദ്ധന്യത്തില്‍, പുറത്താക്കപ്പെട്ട ഫലസ്തീന് തൊഴിലാളികള്‍ക്ക് പകരമായി ആയിരക്കണക്കിന് ദരിദ്രരായ ഇന്ത്യന്‍ തൊഴിലാളികളെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ചു. ഇന്ന് ഇസ്രായേലികള്‍ ബങ്കറുകളില്‍ അഭയം തേടുമ്പോള്‍, ആ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആ ഷെല്‍ട്ടറുകളില്‍ പ്രവേശനം നിഷേധിക്കുന്നതായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. എന്താണിതിന്റെയൊക്കെ അര്‍ത്ഥം? ലോകത്തിലെ ഈ അപമാനകരവും, ലജ്ജയില്ലാത്തതും, മ്ലേച്ഛവുമായ സ്ഥലത്ത് ആരാണ് നമ്മെ തള്ളിവിട്ടതെന്നും അവര്‍ ചോദിച്ചു.
‘സി.പി.ഐയിലെ സ്ക്രാപ്പുകളെ എടുക്കേണ്ട’;മുകുന്ദനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കോൺഗ്രസുകാർ
സി.പി.ഐയിൽനിന്ന് രാജിവെച്ച
സഊദി അറേബ്യയിൽ സാന്നിധ്യം വിപുലമാക്കി ലുലു: റിയാദിലും ദമാമിലും പുതിയ സ്റ്റോറുകൾ
റിയാദ് സുവൈദിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റും ദമാം ഫൈസലിയയില്‍ ലുലു എക്സ്പ്രസും തുറന്നു
UAE Economy: എണ്ണയോ യുദ്ധമോ ബാധിക്കില്ല; യുഎഇ സമ്പദ്വ്യവസ്ഥയെ താങ്ങുന്ന 6 ശക്തികൾ
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും യുഎഇയുടെ സമ്പദ്വ്യവസ്ഥ ശക്തമായി തുടരുന്നുവെന്ന് എസ് ആന്റ് പി ഗ്ലോബൽ റിപ്പോർട്ട്. ഭീമമായ സാമ്പത്തിക കരുതൽ ശേഖരം, കുറഞ്ഞ സർക്കാർ കടം, എണ്ണയിതര മേഖലയിലെ വളർച്ച എന്നിവയുൾപ്പെടെ ആറ് പ്രധാന കാരണങ്ങളാണ് ഈ സാമ്പത്തിക സ്ഥിരതയ്ക്ക് പിന്നിൽ.
പരവൂർ: സഹകരണ ബാങ്കിംഗ് മേഖലയിൽ ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, ഓൺലൈൻ തട്ടിപ്പുകളിൽനിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കർശന മാർഗനിർദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ഗ്രാമീണ സഹകരണ ബാങ്കുകൾക്കുമായി തയാറാക്കിയ പുതിയ കരട് ഭേദഗതി നിർദേശങ്ങൾ ആർബിഐ പുറത്തിറക്കി. ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗം ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം.പുതിയ നിർദേശപ്രകാരം, 500 രൂപയിൽ കൂടുതലുള്ള എല്ലാ ഇലക്ട്രോണിക് ഇടപാടുകൾക്കും സഹകരണ ബാങ്കുകൾ നിർബന്ധമായും എസ്എംഎസ് അലേർട്ടുകൾ അയച്ചിരിക്കണം. ഇ-മെയിൽ വിലാസം രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ വഴിയും അറിയിപ്പ് നൽകണം. സംശയാസ്പദമായ ഇടപാടുകൾ നടന്നാൽ ഉപഭോക്താക്കൾക്ക് അത് ഉടൻ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ സംവിധാനങ്ങൾ ബാങ്കുകൾ ഒരുക്കണം. ടോൾ ഫ്രീ നമ്പറുകൾ, ഐവിആർ സംവിധാനങ്ങൾ, എസ്എംഎസ്, പ്രത്യേക ഇ-മെയിൽ വിലാസങ്ങൾ എന്നിവ… The post ഓൺലൈൻ തട്ടിപ്പ്: സഹകരണ ബാങ്കുകൾക്കും പുതിയ നിർദേശങ്ങളുമായി ആർബിഐ; 500 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എസ്എംഎസ് അലർട്ട് appeared first on RashtraDeepika .
മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറപ്രവൃത്തി കാണിച്ച മറ്റൊരാളില്ല
ഗണേശ്കുമാര്‍ നിലവാരമില്ലാത്തയാള്‍ ; പെണ്ണിനോടും പൊന്നിനോടും ഇഷ്ടമുള്ളയാളെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മന്ത്രി കെ.ബി. ഗണേശ്കുമാര്‍ പെണ്ണിനോടും പൊന്നിനോടും പ്രിയമുള്ളയാളാണെന്നും മന്ത്രിയെന്ന നിലവാരം കാണിക്കാത്തയാളെന്നും രൂക്ഷ വിമര്‍ശനം നടത്തി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ലെന്നും മന്ത്രിയായി ഇരുന്ന് ഇത്രയും തറയായ ഒരാളില്ലെന്നും ഈ മന്ത്രിസഭയുടെ പുഴുക്കുത്താണെന്നും പറഞ്ഞു. ഗണേശ്കുമാര്‍ വഷളനായ ആളാണെന്നും മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നിലയും വിലയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും വിമര്‍ശിച്ചു. ഈ വിഷയത്തില്‍ പരാതി പിന്‍വലിച്ചതുകൊണ്ട് ഒന്നും ഇല്ലാതാകുന്നില്ലെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി നില്ക്കുമ്പോള് പ്രത്യേകിച്ചും മന്ത്രിയല്ലെങ്കില്‍ പോലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും പറഞ്ഞു. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെ ബി ഗണേഷ് കുമാര്‍. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം എന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഇമേജ് ബില്‍ഡ് ചെയ്യാന്‍ സ്വന്തം ക്യാമറയും ആളുകളെയും കൊണ്ടുവന്ന് നമ്പര്‍ വണ്‍ മന്ത്രിയെന്ന് പത്രത്തിലടിക്കാന്‍ സാധിച്ചതിന്റെ ചരിത്രം എല്ലാവര്ക്കും അറിയാം. അയ്യായിരം പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍ത്താമസം ഉള്ളവര്‍ പറയുമോയെന്ന് ചോദിച്ച വെള്ളാപ്പള്ളി ഇയാളെ ഊളംപാറയില്‍ അയക്കണമെന്നും പറഞ്ഞു. ഗണേശ്കുമാറിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി തന്നെ എടുക്കണമെന്നും അതില്‍ ന്യായവും നീതിയും ഉണ്ടാകണം എന്നും പറഞ്ഞു.
ഇത് ദിവസവും കഴിക്കൂ , നിങ്ങളുടെ പല്ലുകൾക്ക് ഇരട്ട ഉറപ്പ്!
ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഇത് പോഷക ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ചെറിയ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണം കൂടിയാണ്. ആരോഗ്യ ഗുണം മാത്രമല്ല, പല അസുഖങ്ങൾക്കും ഇത് പരിഹാരമാണ്.
ഊണിന് സ്വാദ് കൂട്ടാൻ ഹെൽത്തി അച്ചാർ
ബീറ്റ്റൂട്ട് - 2 ഇടത്തരം വെളുത്തുള്ളി - 10-12 അല്ലി ഇഞ്ചി - ഒരു ചെറിയ കഷ്ണം പച്ചമുളക് - 2-3 എണ്ണം കറിവേപ്പില - 2 തണ്ട് കടുക് - 1 ടീസ്പൂൺ ഉലുവ - ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ
ട്രംപ്-ആന്ത്രോപിക് യുദ്ധം മുറുകുന്നു, കരിമ്പട്ടികയില്‍പ്പെടുത്തുന്നത് തടയാനാവശ്യപ്പെട്ട് ഹര്‍ജി
യുഎസ് ദേശീയ സുരക്ഷാ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ എഐ കമ്പനിയായ ആന്ത്രോപിക് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഈ നടപടി കമ്പനിയുടെ വരുമാനത്തെയും നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും, ബില്യൺ കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, കമ്പനിയുടെ പ്രതിച്ഛായക്ക് വലിയ കളങ്കം ചാർത്തുമെന്നും അവർ വാദിക്കുന്നു.
മിസൈൽ, ഡ്രോൺ ഭീഷണികളെക്കുറിച്ചുള്ള മൊബൈൽ ഫോൺ അലർട്ടുകളുടെ ശബ്ദത്തിൽ യുഎഇ മാറ്റം വരുത്തി. രാത്രികാലങ്ങളിൽ ജനങ്ങളുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാനാണ് ഈ മാറ്റമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കെ ബി ഗണേഷ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായ തകർത്തുവെന്ന് വെള്ളാപ്പള്ളി നടേശൻ. ഗണേഷ് മന്ത്രിസഭയ്ക്ക് പുഴുക്കുത്താണെന്നും ധാഷ്ട്യവും മാടമ്പിത്തരവുമാണ് അദ്ദേഹത്തിന്റെ കൈവശമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കുടലിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഫെെബർ അടങ്ങിയ ഹെൽത്തി സ്നാക്സുകൾ
മുളപ്പിച്ച പയർവർഗങ്ങൾ, സ്റ്റീൽ-കട്ട് ഓട്സ് എന്നിവ ദീർഘകാല ഊർജ്ജം നൽകാനുള്ള കഴിവിനും കുടലിന് അനുയോജ്യവുമായ ഭക്ഷണങ്ങളാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിനെ സംരക്ഷിക്കും.
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു
ഭൗമരാഷ്ട്രീയപരമായ വെല്ലുവിളികളും പണപ്പെരുപ്പ ഭീഷണികളും കാരണം, പരമ്പരാഗത നിക്ഷേപമായ അമേരിക്കൻ ഡോളറിൽ നിന്ന് മാറി സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നതിൽ ലോകത്തിലെ പല സെൻട്രൽ ബാങ്കുകളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ താൽപ്പര്യം കാണിക്കുന്നുണ്ട്. ഇതിൽ തന്നെ ഏറ്റവും കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണ്. ഇപ്പോഴിതാ ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് വാങ്ങിയ ഫെബുവരിയിലെ സ്വർണ ശേഖരത്തിൻ്റെ
ഡി എ സന്ദേശ വിവാദം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയെന്ന ആരോപണത്തില്‍ സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാര്‍ക്കില്‍ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭരണനിര്‍വ്വഹണം സുഗമമാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് അറിയിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും കോടതി ചോദിച്ചു. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും കോടതി നിരീക്ഷിച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാരന് അനില്‍കുമാര്‍ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നല്‍കിയത് ചൂണ്ടികാട്ടി മെസേജുകള്‍ അയക്കുന്നുവെന്നും ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
'ഹോളി' ആശംസകള്‍ നേർന്ന ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ ലഖ്നൗവിലെ ദുബഗ്ഗ പ്രദേശത്ത് ഹോളി ആശംസകള്‍ നേർന്ന ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി.സൂരജ് ഗൗതം (22) എന്ന ദലിത് യുവാവാണ് കൊല്ലപ്പെട്ടത്.
യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കും
ടെഹ്റാൻ: ഇറാനിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതു സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ ശക്തമായ മറുപടിയുമായി ഇറാൻ. യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്നു തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തുറന്നടിച്ചു. മേഖല ഇപ്പോൾ ഇറാൻ സൈനികശക്തിയുടെ നിയന്ത്രണത്തിലാണെന്നും റെവല്യൂഷണറി ഗാർഡ് പറഞ്ഞു. ഇറാനിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇറാന്റെ മറുപടി. പശ്ചിമേഷ്യയിലെ “തിന്മകളെ’ തുടച്ചുനീക്കാനുള്ള ചെറിയൊരു യാത്ര മാത്രമാണിതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ഇറാൻ ശ്രമിച്ചാൽ രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “മരണവും തീയും ക്രോധവും അവരുടെ മേൽ വർഷിക്കും’- എന്നായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇറാനിൽ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മുജ്തബ ഖമനയ് ചുമതലയേറ്റതിനു പിന്നാലെ മേഖലയിൽ സംഘർഷം കടുത്തിരിക്കുകയാണ്. പത്തു… The post യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കും appeared first on RashtraDeepika .
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വീട്ടാവശ്യത്തിനല്ലാത്ത എൽപിജി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം. ഇത് സംബന്ധിച്ച അടിയന്തര നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ശ്മാശനങ്ങൾ അടക്കമുള്ള ഉപഭോക്താകൾക്കാണ് നിലവിൽ നിയന്ത്രണം. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും. ഗ്യാസ് ബുക്കിംഗ് ഇടവേള 21ൽ നിന്ന് 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയുന്നതിനാണ് ഈ നടപടി. അതേസമയം, ആശുപത്രി, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യ […] The post പശ്ചിമേഷ്യൻ സംഘർഷം ; രാജ്യത്ത് വീട്ടാവശ്യത്തിനല്ലാത്ത എൽപിജി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം appeared first on ഇവാർത്ത | Evartha .
വനിതാ സംവരണ ബിൽ; ഭേദഗതി നീക്കവുമായി കേന്ദ്രം, സമവായം തേടി ഖർഗെയെ വിളിച്ച് മന്ത്രി കിരൺ റിജിജു
വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും. ഭേദഗതി കൊണ്ടുവരുന്നതിന് സമവായം തേടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വിളിച്ചു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളർ കടന്നെങ്കിലും, ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര സർക്കാർ സൂചന നൽകുന്നു. എണ്ണക്കമ്പനികൾക്ക് ഇത് തിരിച്ചടിയാകുമെങ്കിലും, എൽപിജി മേഖലയിലെ ക്ഷാമം ഒഴിവാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്.
സർക്കാർ സന്ദേശങ്ങളിൽ രാഷ്ട്രീയമില്ല; ക്ഷേമസേവനമെന്ന് ഹൈക്കോടതി നിരീക്ഷണം
ഡേറ്റാ ചോർച്ചാ കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സർക്കാർ രാഷ്ട്രീയ പ്രചാരണത്തിനായി ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ചു എന്നാരോപിച്ച് രണ്ട് ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കൊച്ചി: ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമെന്നും സ്വകാര്യതാ ലംഘനമെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത് സന്ദേശം അയച്ചുവെന്നത് യാഥാര്‍ഥ്യമല്ലെന്നും ഹര്‍ജിക്കാരുടെ ഭരണഘടനാ അവകാശം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നേരത്തെ വിശദീകരിച്ചിരുന്നു. സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ നിയന്ത്രണം ഐടി മിഷനെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഐടി മിഷനിലെ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരായാണ് നടപടിക്രമം വിശദീകരിച്ചത്. ഐടി മിഷന് നിരവധി സെന്‍ഡര്‍ ഐഡി ഉണ്ട്, അതിലൊന്നാണ് സിഎംഒ കേരളയെന്നും മെറ്റ വെരിഫൈ ചെയ്ത ഐഡി ആണ് സന്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നുമായിരുന്നു വിശദീകരണം. The post ഡാറ്റാ ചോര്‍ച്ച; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ല; സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി appeared first on RashtraDeepika .
തെഹ്റാന്: ഈ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് ഇറാന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാസിം ഗാരിബാബാദി. യുഎസിന്റെയും ഇസ്രായേലിന്റെയും ആസൂത്രണം പരാജയപ്പെട്ടുവെന്നും അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ യുദ്ധം ലോകത്തിന്റെ ഊര്‍ജ്ജ വിതരണത്തെയും ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും വെടിനിര്‍ത്തല്‍ സംബന്ധിച്ച് സംസാരിക്കുകയാണെങ്കില്‍, വീണ്ടും ആക്രമണം നടത്തില്ലെന്ന് ഉറപ്പ് നല്‍കുകയും അവരുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ദേശീയപാത 183 നവീകരണം; സര്‍വേ നടപടികളിലെ കാലതാമസം പദ്ധതി നഷ്ടപ്പെടുത്തുമോ?
കോട്ടയം: ദേശീയപാത 183ല്‍ കോട്ടയം ഐഡ ജംഗ്ഷന് മുതല്‍ കോത്തല മണ്ണാത്തിപ്പാറ വരെയുള്ള 23 കിലോമീറ്റര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ആരംഭിച്ച സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം.31 നകം സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പദ്ധതി നഷ്ടപ്പെടാന്‍ കാരണമായേക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ആദ്യഘട്ടമെന്ന നിലയിലാണു പാമ്പാടി അണ്ണാ ടിവയല് ഭാഗത്ത് സര്‍വേ ആരംഭിച്ചത്. ഈ ഭാഗത്തെ റോഡിന്റെ അതിരുകള്‍ റവന്യൂ വകുപ്പ് അടയാളപ്പെടുത്തി കല്ലിടുകയാണു ചെയ്യുന്നത്. ഒരു സര്‍വേയറെയും ഏതാനും ഉദ്യോഗസ്ഥരെയും മാത്രമാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. ഈ സംഘം ഒറ്റയ്ക്ക് 23 കിലോമീറ്റര്‍ ദൂരം സര്‍വേ പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകും. കൂടുതല്‍ ഉദ്യോഗസ്ഥരെയും സര്‍വേയര്‍മാരെയും നിയോഗിച്ചാൽ മാത്രമേ സര്‍വേ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നിര്‍മാണ പ്രവൃത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു സമര്‍പ്പിക്കും. ഇതിനുശേഷമായിരിക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഐഡ… The post ദേശീയപാത 183 നവീകരണം; സര്‍വേ നടപടികളിലെ കാലതാമസം പദ്ധതി നഷ്ടപ്പെടുത്തുമോ? appeared first on RashtraDeepika .
കോഴിക്കോട്: ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ട്രെയിനില്‍ കുഞ്ഞിനെ യാത്രക്കാരനെ ഏല്‍പ്പിച്ച് കടന്നുകളഞ്ഞ യുവതിയെയാണ് മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെത്തിയത്. നിലവില്‍ കുഞ്ഞുമായി ബന്ധപ്പെട്ട രേഖകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. കുഞ്ഞിനെ അമ്മയോടൊപ്പം വിടണോ അതോ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ സി.ഡബ്ല്യു.സി ഉടന്‍ തീരുമാനമെടുക്കും. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോഴിക്കോട്ടുനിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യുവതി കുഞ്ഞിനെ സീറ്റില്‍ കിടത്തുകയും, സഹയാത്രക്കാരനായ കുറ്റിക്കാട്ടൂര്‍ സ്വദേശി അസീസിനോട് കുഞ്ഞിനെ ഒന്ന് നോക്കണമെന്ന് ആവശ്യപ്പെട്ട് ശുചിമുറിയിലേക്ക് പോകുകയുമായിരുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഫറോക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അസീസ് സ്റ്റേഷന് മാസ്റ്ററെ വിവരം അറിയിക്കുകയും കുഞ്ഞിനെ കൈമാറുകയും ചെയ്തു. റെയില്‍വേ പോലീസും ചൈല്‍ഡ് ഹെല്പ് ഡെസ്കും ചേര്‍ന്ന് കുഞ്ഞിനെ സെന്റ് വിന്‍സെന്റ് ഹോമിലെ ശിശുഭവനിലേക്ക് മാറ്റിയിരുന്നു. യുവതി മുന്‍പും സമാനമായ രീതിയില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. കുഞ്ഞിന് നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. അമ്മയെ കണ്ടെത്തിയ സാഹചര്യത്തില്‍ അവരുടെ മാനസികാവസ്ഥയും കുടുംബ പശ്ചാത്തലവും പരിശോധിച്ച ശേഷമായിരിക്കും സി.ഡബ്ല്യു.സി അടുത്ത നടപടി സ്വീകരിക്കുക. കുഞ്ഞിനെ സുരക്ഷിതമായി അധികൃതര്‍ക്ക് കൈമാറിയ യാത്രക്കാരന് അസീസിന്റെ ഇടപെടല്‍ വലിയ പ്രശംസയ്ക്ക് പാത്രമായി.
നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.
ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര് ഒടിടിയിലേക്ക്
സിതാരെ സമീൻ പര് ഒടിടിയിലേക്ക്.
ടി20 ലോകകപ്പ് ഫൈനലിൽ മുൻ നായകരായ ധോണിയും രോഹിത്തും എത്തിയപ്പോൾ വിരാട് കോലിയുടെ അസാന്നിധ്യം ചർച്ചയായി.
കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്തുകാലം തുടങ്ങി. 8120 ഏക്കര്‍ പാടശേഖരത്തിലാണ് ജില്ലയില്‍ കൃഷിയുള്ളത്. ഇതില്‍ 1408 ഏക്കറില്‍ കൊയ്ത്ത് പൂര്‍ത്തിയായി. 4221 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞു. 30 മില്ലുകാരുടെ നേതൃത്വത്തില്‍ ഒരു കിലോയ്ക്ക് 30 രൂപ 12 പൈസയ്ക്കാണ് സംഭരിക്കുന്നത്. നെല്ലുസംഭരണം പുരോഗമിക്കുമ്പോള്‍ കൊയ്ത്ത് യന്ത്രത്തിനു കര്‍ഷകര്‍ ക്ഷാമം നേരിടുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ കൊയ്ത്തുയന്ത്രങ്ങള്‍ എത്തിയില്ലെങ്കില്‍ ജില്ലയിലെ കൊയ്ത്ത് തീരാന്‍ ഇനിയും സമയമെടുക്കും. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തിലും കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ മിനിമം 200 കൊയ്ത്ത് യന്ത്രങ്ങള്‍ ഉണ്ടെങ്കിലേ കൊയ്ത്ത് യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ജില്ലയില്‍നിന്നും അയല്‍ ജില്ലകളില്‍നിന്നുമായി 75 കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് 50 യന്ത്രങ്ങളും എത്തിയിട്ടുണ്ട്. ഇനിയും നൂറോളം യന്ത്രങ്ങള്‍ എത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍നിന്ന് ഇത്തവണ യന്ത്രങ്ങള്‍ എത്തുന്നതില്‍ കുറവു… The post വിളവേറെ, കൊയ്ത്ത് യന്ത്രങ്ങളോ ചുരുക്കം ; പുഞ്ചക്കൊയ്ത്തില്‍ പ്രതിസന്ധി; കർഷകരുടെ നെഞ്ചിൽ ഇടിത്തീയായി വേനൽ മഴ appeared first on RashtraDeepika .
കോഴിക്കോട് ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി
കോഴിക്കോട് : ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ജഡ്ജിയുടെ ഓഫിസ് ഇമെയിലിലേക്ക് ഭീഷണിസന്ദേശമെത്തിയത്. പോലിസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അലക്സ് പോള്‍ മേനോന് @ഔട്ട് ലുക്ക് ഡോട്ട് കോം എന്ന മെയിലില്‍ നിന്നാണ് ബോംബ് ഭീഷണി വന്നത്. നിരപരാധികള്‍ക്ക് നീതി ലഭിക്കാത്തപ്പോള്‍ ഒരു കോടതി കൊണ്ട് എന്ത് പ്രയോജനം. ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. സ്ഫോടനത്തിന്റെ സമയം ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പായിരിക്കുമെന്ന് എനിക്കറിയില്ല.ഒരു റിസ്ക് എടുക്കരുത് ഇതൊരു വ്യാജ ഭീഷണിയല്ല.കോടതി ജഡ്ജി ചേമ്പറില്‍ 15 സയനയ്ഡ് വാതകം നിറച്ച വിഷ ബോംബുകള്‍ സ്ഫോടനം നടത്തും. ഇങ്ങനെയാണ് മെയിലില്‍ എഴുതിയിരിക്കുന്നത്.
തെഹ്റാന്: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം കഴിഞ്ഞ 11 ദിവസമായി തുടരുകയാണ്. വരും ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തമാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ സൈനിക ശേഷി, പ്രത്യേകിച്ച് ബാലിസ്റ്റിക് മിസൈല്‍ പദ്ധതി നശിപ്പിക്കുക എന്നതാണ് യുഎസിന്റെ ലക്ഷ്യമെന്ന് ട്രംപ് പ്രസ്താവിച്ചു. ആഗോള എണ്ണ വിതരണം തടസ്സപ്പെടുത്താന്‍ ഇറാന് ശ്രമിച്ചാല്‍, യുഎസിന്റെ പ്രതികരണം കൂടുതല്‍ കഠിനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ആഗോള എണ്ണ വിപണിയെയും പശ്ചിമേഷ്യന്‍ സംഘര്‍ഷം ബാധിച്ചു. തുടക്കത്തില്‍ എണ്ണവില ബാരലിന് ഏകദേശം 120 ഡോളറിലെത്തിയിരുന്നെങ്കിലും പിന്നീട് അത് ഏകദേശം 90 ഡോളറായി കുറഞ്ഞു. ഈ അനിശ്ചിതത്വം ഓഹരി വിപണിയിലും ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായി. അതേസമയം, ഇസ്രായേല്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയ്ക്കെതിരെ ഇറാന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നത് തുടരുകയാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലെ സുപ്രധാന വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കിലും സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്. ഇറാനിയന്‍ ആക്രമണങ്ങള്‍ അവിടത്തെ എണ്ണ ടാങ്കറുകളുടെ നീക്കം ഏതാണ്ട് നിര്‍ത്തിവച്ചു, അതേസമയം നിരവധി വ്യാപാര കപ്പലുകളും ലക്ഷ്യമിട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, ഈ പ്രദേശത്തെ ആക്രമണങ്ങളില്‍ നിരവധി നാവികരും കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി വിദേശ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ പോരാട്ടത്തിന്റെ ആഘാതം ഇറാനിലും ഇസ്രായേലിലും മാത്രമായി പരിമിതപ്പെടുന്നില്ല. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ക്ഷീണമകറ്റാൻ കടകളിൽ കിട്ടുന്ന പാനീയങ്ങൾ വേണ്ട; വീട്ടിലുണ്ടാക്കാം ഈ നാടൻ എനർജി ഡ്രിങ്ക്
ധാരാളം പോഷകഗുണങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീയിലെ പോളിഫിനോളിക് കോമ്പൗണ്ട് ആന്റിഓക്സിഡന്റും ആന്റി ഇൻഫ്ളമേറ്ററിയുമാണ്. ഇത് ചർമത്തിലുണ്ടാകുന്ന അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു. മുഖക്കുരുവിൽ നിന്നൊക്കെ ആശ്വാസം കിട്ടാൻ ഗ്രീൻ ടീ ശീലമാക്കാം.
ഐഫോണുകള്‍ക്ക് 'കൊറൂണ' പ്രശ്നം, ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അപകടത്തില്‍
ഐഫോണുകളെ ബാധിക്കുന്ന പുതിയ സുരക്ഷാ ഭീഷണി കണ്ടെത്തി, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ദിലീപ് അടക്കം വെറുതെവിട്ട പ്രതികൾക്ക് നോട്ടീസ്; നടിയെ ആക്രമിച്ച കേസിൽ അപ്പീൽ ഫയലിൽ സ്വീകരിച്ചു
ദിലീപ് അടക്കം വെറുതെവിട്ട എല്ലാ പ്രതികൾക്കും നോട്ടീസ്; നടിയെ ആക്രമിച്ച കേസിൽ അപ്പീൽ, ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
എഞ്ചിൻ ഓയിൽ,ലൂബ്രിക്കൻ്റ് എന്നിവയുടെ വില കൂടും; വിതരണക്കാർക്ക് കത്ത് നൽകി ഐഒസി
പെട്രോളിയം വിലവർദ്ധന; എഞ്ചിൻ ഓയിൽ,ലൂബ്രിക്കൻ്റ് എന്നിവയുടെ വില കൂടും; വിതരണക്കാർക്ക് കത്ത് നൽകി ഐഒസി
ഖത്തറിൽ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചു, 313 പേർ അറസ്റ്റിൽ
അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കൽ, പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ രാജ്യക്കാരായ 313 പേരെ ഖത്തർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ നിലപാട് അധാർമ്മികം, മന്ത്രിയുടെ രാജിയിൽ ഉറച്ച് നിൽക്കുന്നു: രമേശ് ചെന്നിത്തല
മന്ത്രി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ നിലപാട് അധാർമ്മികം, മന്ത്രിയുടെ രാജിയിൽ ഉറച്ച് നിൽക്കുന്നുവെന്നും രമേശ് ചെന്നിത്തല
'ഗണേഷ് കുമാർ രാജി വയ്ക്കുക'; പ്രതിഷേധവുമായി യുഡിഎഫ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി
'രാജിവയ്ക്കൂ... പുറത്തുപോകൂ, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം'; ഗണേഷ് കുമാറിനെതിരെ യുഡിഎഫ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം, ബാരിക്കേഡിന് മുകളിൽ പ്രവർത്തകർ
ഇത്തരം പ്രശ്നം ഉണ്ടാകുമ്പോൾ പൊലീസ് പ്രതിയെ സലൂട്ട് ചെയ്യുകയാണോ വേണ്ടത്?ജെബി മേത്തർ
ഇങ്ങനെയൊരു അനുഭവം സ്ത്രീക്ക് ഉണ്ടായി പൊലീസിനെ വിളിക്കുമ്പോൾ പ്രതിയെ സലൂട്ട് ചെയ്യുകയാണോ വേണ്ടതെന്ന് നമ്മൾ ചർച്ച ചെയ്യണം, മുഖ്യമന്ത്രി മറുപടി പറയണം ? ജെബി മേത്തർ
ലോക്സഭയിൽ ബഹളം; പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ
ലോക്സഭയിൽ ബഹളം; പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ; വോട്ട് മോഷണം അവസാനിപ്പിക്കണം എന്നാവശ്യം
ട്രെയിനില്‍ റീല്‍സ് ചിത്രീകരണം: രണ്ടുപേര്‍ക്കെതിരെ കേസ്
ആലുവ : ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര് പിടിയില്‍. കോലഞ്ചേരി സ്വദേശികളായ ജിസ്മോന് (20), കിരണ്‍ (29) എന്നിവരെയാണ് ആലുവ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍നിന്നുവന്ന ട്രെയിനിലായിരുന്നു യുവാക്കളുടെ റീല്‍സ് ചിത്രീകരണം. സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി പലരീതിയില്‍ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീല്‍സ് ചിത്രീകരിച്ചത്. യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.

33 C