എടക്കര മാവോവാദി കേസ്; മൂന്നുപേര്‍ക്ക് ജാമ്യം
മലപ്പുറം: എടക്കര മാവോവാദി കേസില്‍ മൂന്ന് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തൃശൂര്‍ സ്വദേശി സി ജി രാജന്, തമിഴ്നാട് സ്വദേശി ആര് രാഘവേന്ദ്രന്, ഛത്തീസ്ഗഢ് സ്വദേശി ദീപക് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് ഗോപിനാഥ് പി, ജസ്റ്റിസ് പി എം മനോജ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ഷെയ്ക്ക് റസല്‍ എം, അബ്ദുല്‍ ഖാദര്‍ കുഞ്ഞു എസ് എന്നിവര്‍ ഹാജരായി. നിലമ്പൂര്‍ കാടുകളിലടക്കം ആയുധപരിശീലനം നടത്തിയെന്ന് ആരോപിച്ച് ചുമത്തിയ കേസിലായിരുന്നു എന്‍ഐഎയുടെ അന്വേഷണം. എറണാകുളത്തെ സ്പെഷ്യല്‍ എന്‍ഐഎ കോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഐപിസി 120 ബി, 121, 121 എ, 122 വകുപ്പുകള്‍, കേരള ഫോറസ്റ്റ് ആക്ട്, ആംസ് ആക്ട്, യുഎപിഎ എന്നിവ ഉള്‍പ്പെടുന്ന ഗൗരവമേറിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഏറെക്കാലമായി തടങ്കലിലാണെന്നും 2020-2021ല്‍ സമാനമായ കേസിലെ മറ്റു പ്രതികള്‍ക്ക് മുന്‍പ് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. നിലമ്പൂര്‍ വനമേഖലയില്‍ പ്രവേശിച്ച് ആയുധ പരിശീലനം നടത്തിയെന്നതാണ് പ്രധാന ആരോപണം. പ്രതികള്‍ക്കെതിരേ ഗൗരവമേറിയ കുറ്റങ്ങളാണുള്ളതെന്നും വിചാരണ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. 287 സാക്ഷികളില്‍ ഏകദേശം 94 പേരെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞതായി കോടതിയില്‍ അറിയിച്ചു. കൂടാതെ, പ്രതികളില്‍ മറ്റു സംസ്ഥാനത്ത് നിന്നുള്ളവര്‍ ഉള്ളതിനാല്‍ ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. എന്നാല്‍, വിചാരണ വൈകുന്നത് മൂലം ദീര്‍ഘകാലം വിചാരണ തടങ്കലില്‍ കഴിഞ്ഞതും സമാന കേസുകളില്‍ മറ്റ് പ്രതികള്‍ക്ക് ജാമ്യം നല്കിയതും പരിഗണിച്ച് ഇവര്‍ക്കും ജാമ്യം അനുവദിക്കാമെന്ന് കോടതി കണ്ടെത്തി. വിചാരണ പൂര്‍ത്തിയാകുന്നതുവരെ ഹരജിക്കാര്‍ എറണാകുളം ജില്ലയില്‍ തന്നെ തുടരണം, വിചാരണ അവസാനിക്കുന്നതുവരെ എല്ലാ ശനിയാഴ്ചയും ബുധനാഴ്ചയും രാവിലെ 10 നും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ റിപോര്‍ട്ട് ചെയ്യണം. ജാമ്യ കാലയളവില്‍ ഹരജിക്കാര്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ, കൂടാതെ ആ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം, കൂടാതെ ഒരു സാഹചര്യത്തിലും, മുന്‍കൂര്‍ അറിയിപ്പില്ലാതെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്, ഹരജിക്കാര്‍ തെളിവുകള്‍ നശിപ്പിക്കുകയോ ഏതെങ്കിലും വിധത്തില്‍ ഏതെങ്കിലും സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, ജാമ്യത്തിലിരിക്കുമ്പോള്‍ ഏതെങ്കിലും കുറ്റകൃത്യം ചെയ്യുകയോ കുറ്റകൃത്യത്തിന് സമാനമായ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ സഹകരിക്കുകയോ ചെയ്യരുത് തുടങ്ങിയ കര്‍ശന ഉപോധികളോടെയാണ് ജാമ്യം. നിബന്ധനകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് അപേക്ഷ നല്‍കാം. അത്തരമൊരു അപേക്ഷ സമര്‍പ്പിച്ചാല്‍, പ്രത്യേക കോടതിക്ക് അത് പരിഗണിക്കുകയും നിയമപ്രകാരം ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യാം.
സഹപാഠിക്കൊരു ഭവനം: മർകസ് ബോയ്സ് സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹഭവനത്തിന് കുറ്റിയടിച്ചു
പത്താം മൈൽ പുഴക്കൽ ബസാറിൽ നിർമിക്കുന്ന വീടിന്റെ കുറ്റിയടി കർമം സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ നിർവഹിച്ചു.
മുണ്ടത്തിക്കോട് അപകടത്തെ 'സംസ്ഥാനത്തെ സവിശേഷ ദുരന്തമായി' പ്രഖ്യാപിച്ചു; എന്താണ് പ്രത്യേകതകൾ
തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു.
'വെറുതേയാണോ ജനങ്ങൾ ഇത്രമാത്രം വെറുക്കുന്നത്, ഇത്രയുംകാലം ഈ സേനയിലുണ്ടായിരുന്നതിൽ നാണം തോന്നുന്നു'
തിരുവനന്തപുരം: ഡിജിപി പദവിയിൽ നിന്ന് വിരമിച്ച താൻ എന്തുകൊണ്ട് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് വ്യക്തമാക്കി വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ആർ ശ്രീലേഖ.
തൃശൂര്‍: തൃശൂര്‍ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്ക നിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനമാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് തടഞ്ഞത്. തൃശൂര്‍ പൂരം വെടിക്കെട്ടിനായി സാമഗ്രികള്‍ ഒരുക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണിത്. മുതലമടയിലെ നിര്‍മ്മാണശാലയില്‍ പരിശോധന നടത്തിയ ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്. രാമചന്ദ്രനാണ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്റ്റോപ്പ് മെമ്മോ കൈമാറിയത്. കഴിഞ്ഞ ദിവസം തൃശൂര്‍ മുണ്ടത്തിക്കോട്ടുണ്ടായ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ പടക്കനിര്‍മ്മാണ ശാലകളില്‍ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പടക്കനിര്‍മ്മാണ ശാല നേരിട്ട് സന്ദര്‍ശിച്ച തഹസില്‍ദാര്‍ അവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തിയിരുന്നു. പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഗണിച്ചാണ് അടിയന്തരമായി പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ ലഭിച്ചത് വെടിക്കെട്ട് ഒരുക്കങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം, തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ ജനവികാരം കണക്കിലെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ആചാരപരമായ വെടിക്കെട്ട് നടത്തുന്നതിനാണ് ദേവസ്വം മുന്‍ഗണന നല്‍കുന്നത്.
കൊച്ചി: മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' സിനിമയ്ക്ക് കത്രികവച്ചു സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ ചില പേരുകളും രംഗങ്ങളും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതോടെ, ആവശ്യമായ മാറ്റങ്ങള്‍ വരുത്തി റീ-എഡിറ്റ് ചെയ്ത് വീണ്ടും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുകയാണ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായാണ് 'പേട്രിയറ്റ്' ഒരുങ്ങുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് വിവാദ സാധ്യത കണക്കിലെടുത്താണ് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ലാല്‍ മീഡിയയില്‍ റീ-എഡിറ്റിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മെയ് 1ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ഡാറ്റാ സുരക്ഷയും ഡിജിറ്റല്‍ കാലത്തെ സ്വകാര്യതാ ലംഘനങ്ങളും പ്രമേയമാക്കിയുള്ള കഥയാണ് സിനിമ പറയുന്നത്. ഡോ. ഡാനിയല്‍ ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടിയും കേണല്‍ റഹിം നായിക് എന്ന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നു. നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ദര്‍ശന രാജേന്ദ്രന്, സെറിന്‍ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
അഹമ്മദാബാദ്: അഹമ്മദാബാദിൽ നടന്ന ലൈവ് കോൺസെർട്ടിൽ ബോളിവുഡ് ഗായിക ജാസ്മിൻ സാൻഡ്ലാസ് നടത്തിയ പ്രകടനങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണ്. ആദിത്യ ധർ ചിത്രം 'ദുരന്തർ' എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു നിൽക്കുന്ന താരം, ഏപ്രിൽ 19-ന് നടന്ന പരിപാടിയിൽ ഗാനമാലപിക്കുന്നതിനിടെ തലയിലൂടെ വെള്ളമൊഴിച്ചതും സ്റ്റേജിൽ കാണിച്ച അമിത പ്രകടനങ്ങളുമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. തന്റെ ഹിറ്റ് ഗാനമായ 'ശരാരത്' പാടുന്നതിനിടെ ആവേശം മൂത്ത ജാസ്മിൻ മൈക്ക് താഴ്ത്തി വെച്ചിട്ടും പശ്ചാത്തലത്തിൽ പാട്ട് തടസ്സമില്ലാതെ തുടർന്നത് ഗായിക 'ലിപ് സിങ്കിംഗ്' (ചുണ്ടനക്കം) വഴി കാണികളെ വഞ്ചിക്കുകയാണെന്ന ആരോപണത്തിന് ഇടയാക്കി. ലൈവ് പരിപാടി കാണാൻ പണം നൽകിയെത്തുന്നവരെ കബളിപ്പിക്കുകയാണെന്നും പാടുന്നതിനേക്കാൾ അഭിനയത്തിനാണ് ജാസ്മിൻ മുൻഗണന നൽകുന്നതെന്നും ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാമിലും എക്സിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഗായികയുടെ വേഷവിധാനത്തെയും സ്റ്റേജിലെ ചേഷ്ടകളെയും പരിഹസിച്ച് നിരവധി ട്രോളുകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ജാസ്മിന്റെ വേദിയിലെ ഊർജ്ജസ്വലതയെയും ശൈലിയെയും പിന്തുണച്ച് ഒരു വിഭാഗം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 'യാർ നാ മിലേ' എന്ന ഗാനത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച ജാസ്മിൻ, തന്റെ പുതിയ പ്രകടനത്തിലൂടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നേരിടുന്നത്.
പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിൾ പാർക്കിന് ആവശ്യമായ രേഖകൾ ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റോപ് മെമ്മോ നൽകിയത്. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു പാർക്കിന്റെ പ്രവർത്തിച്ചിരുന്നത്.
മുണ്ടത്തിക്കോട് സ്ഫോടനം സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും, നാശനഷ്ടം നേരിട്ടവര്‍ക്ക് സഹായം നല്‍കും
സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ തൃശൂരില്‍ എത്തിച്ചിട്ടുണ്ട്.
പേട്ട റെയില്‍വേ ആശുപത്രിയില്‍ ഏഴ് വെടിയുണ്ടകള്‍ കണ്ടെത്തി
തിരുവനന്തപുരം: നഗരത്തിലെ പേട്ടയിലുള്ള റെയില്‍വേ ആശുപത്രിയില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ഒരു മഗ്ഗിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. ഒന്‍പത് എം.എം വിഭാഗത്തില്‍പ്പെടുന്ന ഏഴ് വെടിയുണ്ടകളാണ് കണ്ടെടുത്തത്. രാവിലെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി. വിവരമറിഞ്ഞയുടന്‍ വഞ്ചിയൂര്‍ പോലിസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ആശുപത്രിയില്‍നിന്ന് കണ്ടെടുത്ത വെടിയുണ്ടകള്‍ നിലവില്‍ വഞ്ചിയൂര്‍ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. ആശുപത്രിയും പരിസരവും കേന്ദ്രീകരിച്ച് കര്‍ശന പരിശോധനയാണ് അന്വേഷണ സംഘം നടത്തുന്നത്. പോലിസ് നായ്ക്കളെയും വിരലടയാള വിദഗ്ധരെയും ഉള്‍പ്പെടുത്തി തെളിവെടുപ്പ് പുരോഗമിക്കുകയാണ്. സായുധ സേനകളും പോലിസും സാധാരണയായി ഉപയോഗിക്കുന്ന ഒന്‍പത് എം.എം വിഭാഗത്തിലുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.ഇതിന് പുറമെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ രോഗികളുടെയും സന്ദര്‍ശകരുടെയും വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ട്. ആര്.പി.എഫും പോലിസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
'അന്ന് ഗുരുവായൂരപ്പന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു, ഇന്ന് അതേ നടയിൽ വിവാഹം'; മനംനിറഞ്ഞ് ഗ്ലാമി ഗംഗ
ഇൻഫ്ലുവൻസർ ഗ്ലാമി ഗംഗയുടെ വിവാഹ വ്ലോഗ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഗംഗ, വിഷ്ണുവിനെ (അപ്പു) വിവാഹം ചെയ്തു. മുൻപ് പറഞ്ഞതുപോലെ, സ്വർണ്ണം പൂർണ്ണമായി ഒഴിവാക്കി വളരെ ലളിതമായിരുന്നു വിവാഹം.
പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ; അന്വേഷണം ഊർജിതം |Pettah Railway Station
പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് ഏഴ് വെടിയുണ്ടകൾ കണ്ടെത്തി; സ്ഥലത്ത് പരിശോധന നടത്തി പൊലീസ് , RPF ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം Pettah Railway Station | Bullet Found | Asianet News
കണ്ണൂർ ഡെൻ്റൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും
നിതിൻ രാജിൻ്റെമരണം; കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും
തിരുവനന്തപുരം പേട്ടയിലെ ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; ആര്‍പിഎഫ് സംഘം എത്തി
ഒമ്പത് എംഎമ്മിന്റെ ഉപയോഗിക്കാത്ത ഏഴ് വെടിയുണ്ടകളാണ് ലഭിച്ചത്.
'റസയുടെ സ്വഭാവം ശരിയല്ല, നീ തനിച്ചു നടക്കാതെ സൂക്ഷിക്കുക' എന്ന് ഉപദേശവും
എക്സ്പ്ലോസീവ് ആക്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ... | Explosive act | Thrissur Pooram
വെടിമരുന്ന് സൂക്ഷിക്കുന്നതിലും, ഉപയോഗിക്കുന്നതിനുമുള്ള എക്സ്പ്ലോസീവ് ആക്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ
മുണ്ടത്തിക്കോട് സ്ഫോടനം; പാറമേക്കാവിന്റെ വെടിമരുന്ന് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ|Thrissur Blast
മുണ്ടത്തിക്കോട് സ്ഫോടനം; പാറമേക്കാവിന്റെ വെടിമരുന്ന് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ, നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ നിർദേശം നൽകി പാലക്കാട് ജില്ലാ കളക്ടർ
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മണികണ്ഠന്റെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു | Thrissur Blast
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച മണികണ്ഠന്റെ സംസ്കാര ചടങ്ങുകൾ തൃശൂർ ശാന്തിഘട്ടിൽ പുരോഗമിക്കുന്നു; മന്ത്രിമാർ ഉൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാൻ എത്തും
തൃശൂരില്‍ രണ്ടര വയസുകാരന് ശംഖുവരയന്റെ കടിയേറ്റു
തൃശൂരില്‍ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിൻ്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്. ശംഖുവരയൻ എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. വീട്ടിലെ ശുചിമുറിയില്‍ വച്ച് ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് പാമ്പിൻ്റെകടിയേറ്റത്.
മുണ്ടത്തിക്കോട് സ്ഫോടനം; സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കെ രാജൻ | K Rajan
'മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം നൽകും, പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും'; മുണ്ടത്തിക്കോട് സ്ഫോടനം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കെ രാജൻ
ലെബ്നാനില്‍ യേശുവിന്റെ പ്രതിമ തകര്‍ത്തത് ഇസ്രായേല്‍ സൈനികന് തന്നെയെന്ന് ഐഡിഎഫ്
ലെബ്നാന്: തെക്കന്‍ ലെബ്നാനിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ യേശുവിന്റെ പ്രതിമ തകര്‍ത്തത് ഇസ്രായേല്‍ സൈനികന് തന്നെയെന്ന് സ്ഥിരീകരിച്ച് ഐഡിഎഫ്. ഒരു സൈനികന് തകര്‍ക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ആറുസൈനികര്‍ നോക്കിനില്‍ക്കുകയും മറ്റൊരാള്‍ വിഡിയോ പകര്‍ത്തുകയും ചെയ്തതായാണ് ഐഡിഎഫ് പറയുന്നത്. സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ മുഖംരക്ഷിക്കാന്‍, പ്രതിമ തകര്ത്തയാളെയും വിഡിയോ പിടിച്ചയാളെയും 30 ദിവസം സൈനിക ജയിലില്‍ അടക്കാന്‍ തീരുമാനിച്ചു. ദെബല്‍ എന്ന ക്രിസ്ത്യന്‍ ഗ്രാമത്തിലാണ് പ്രതിമ തകര്‍ത്തത്. മറ്റ് ആറ് സൈനികര്‍ കൂടി അവിടെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവര്‍ ഇത് തടയാനോ റിപോര്‍ട്ട് ചെയ്യാനോ തയ്യാറായില്ലെന്നും കണ്ടെത്തി.ഇവരുടെ ചെയ്തി ഇസ്രായേല്‍ സൈന്യത്തിന്റെ മൂല്യങ്ങള്‍ക്കും ഉത്തരവുകള്‍ക്കും വിരുദ്ധമാണെന്ന് ഐഡിഎഫ് അഭിപ്രായപ്പെട്ടു.
'സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ചയുണ്ടായി, ചൂട് കൊണ്ട് മാത്രം സ്ഫോടനം ഉണ്ടാകില്ല' | Thrissur Blast
'വെടിക്കെട്ട് നടത്തുന്നത് ആചാരത്തിന്റെ ഭാഗമല്ല, അത് ആഘോഷമാണ്'; സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നാൽ വെടിക്കെട്ട് അപകടങ്ങൾ ഒഴിവാക്കാമെന്ന് പുറ്റിങ്ങൽ അന്വേഷണ കമ്മീഷൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ
വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ കടലില്‍ മുന്‍പെങ്ങുമില്ലാത്ത വിധം വമ്പന്‍ നാവിക വിന്യാസവുമായി അമേരിക്ക. നിലവില്‍ മേഖലയിലുള്ള രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ക്ക് പുറമെ മൂന്നാമതൊന്നിനെ കൂടി വിന്യസിച്ചതോടെ യുഎസ് നാവികശക്തിയുടെ മൂന്ന് 'സ്ട്രൈക്ക് ഗ്രൂപ്പുകളാണ്' ഒരേസമയം ഇറാന് തീരത്തിന് സമീപം അണിനിരക്കുന്നത്. ശീതയുദ്ധത്തിന് ശേഷമുള്ള കാലയളവില്‍ ഇത്ര വലിയൊരു സന്നാഹം പശ്ചിമേഷ്യയില്‍ ഒരുമിച്ച് വിന്യസിക്കപ്പെടുന്നത് ഇതാദ്യമാണ്. അണിനിരക്കുന്ന വമ്പന്മാര് ഇവരാണ്: യു എസ് എസ് എബ്രഹാം ലിങ്കണ്: നിലവില്‍ അറേബ്യന്‍ കടലില്‍ സജീവമാണ്. യു എസ് എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡ്: റെക്കോര്‍ഡ് വേഗത്തില്‍ 295 ദിവസമായി പശ്ചിമേഷ്യയില്‍ തുടരുന്നു. യു എസ് എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ്: നോര്‍ഫോക്കില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി ഇപ്പോള്‍ മേഖലയിലേക്ക് തിരിച്ചുകഴിഞ്ഞു. ഇതിലൂടെ ഹോര്‍മൂസ് കടലിടുക്ക് മുതല്‍ ബാബ് അല്‍ മാന്‍ഡേബ് വരെയുള്ള തന്ത്രപ്രധാനമായ ജലപാതകളില്‍ പൂര്‍ണ്ണമായ ആധിപത്യം ഉറപ്പിക്കാനാണ് അമേരിക്കന്‍ നീക്കം. സാധാരണയായി ഒരു വിമാനവാഹിനിക്കപ്പല്‍ മാത്രമാണ് ഈ മേഖലയില്‍ അമേരിക്ക നിലനിര്‍ത്താറുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് മൂന്നാക്കി ഉയര്‍ത്തിയത് ഒരു വലിയ യുദ്ധത്തിനുള്ള തയ്യാറെടുപ്പായിട്ടാണ് സൈനിക നിരീക്ഷകര്‍ കാണുന്നത്. യുഎസ്എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് മാത്രം 1,092 അടി നീളമുള്ളതും ഒരുലക്ഷം ടണ്ണിലധികം ഭാരം വഹിക്കാന്‍ ശേഷിയുള്ളതുമാണ്. 5000-ത്തോളം സൈനികരും ആധുനിക എഫ്/എ-18 സൂപ്പര്‍ ഹോര്‍നെറ്റ്, എഫ്-35 യുദ്ധവിമാനങ്ങളും ഇതിലുണ്ട്. ഓരോ വിമാനവാഹിനിക്കപ്പലിനും അകമ്പടിയായി ഗൈഡഡ് മിസൈല്‍ ക്രൂയിസറുകള്‍, ഡിസ്ട്രോയറുകള്‍, ആക്രമണകാരികളായ അന്തര്‍വാഹിനികള്‍ എന്നിവയുമുണ്ട്. ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള 'ഈജിസ് കോംബാറ്റ് സിസ്റ്റം' ഈ കപ്പലുകള്‍ക്കെല്ലാം സുരക്ഷയൊരുക്കുന്നു. ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധം തുടരുന്നതിനിടയില്‍, ചര്‍ച്ചകള്‍ക്ക് തയ്യാറാവാത്ത ഇറാനെ പൂര്‍ണ്ണമായും വരിഞ്ഞുമുറുക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ മൂന്ന് കപ്പലുകളും ഒരേസമയം വിന്യസിക്കപ്പെടുന്നതോടെ ഒരു നിമിഷം പോലും ഇടവേളയില്ലാതെ ആകാശത്തുനിന്നും കടലില്‍ നിന്നും ഇറാനെ നിരീക്ഷിക്കാനും ആക്രമിക്കാനും അമേരിക്കയ്ക്ക് സാധിക്കും. ചരക്ക് കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇറാന്റെ പ്രധാന താവളങ്ങളെ ഏത് നിമിഷവും ലക്ഷ്യം വെക്കാന്‍ ഈ സൈനിക വിന്യാസത്തിലൂടെ സാധിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് നാവികസേനയുടെ മൊത്തം പ്രവര്‍ത്തനത്തിന്റെ 41 ശതമാനവും ഇപ്പോള്‍ പശ്ചിമേഷ്യന്‍ മേഖല കേന്ദ്രീകരിച്ചാണെന്നത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം ഉറപ്പാണെന്ന സൂചനയാണ് വാഷിംഗ്ടണില്‍ നിന്ന് ലഭിക്കുന്നത്.
അമേരിക്കയിലെ വിദേശ വിദ്യാർഥികൾക്ക് ആശ്രയമായിരുന്ന വർക്ക് പ്രോഗ്രാമുകൾ നിർത്തലാക്കണമെന്ന് ആവശ്യം. വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള കോൺഗ്രസ് അംഗം റിലി എം മൂർ ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഇനി അധിക സുരക്ഷ; ഇ-മാൻഡേറ്റ് പരിഷ്കരിച്ച് ആർബിഐ
പരവൂർ: ഡിജിറ്റൽ പേയ്മെന്റുകൾ സുരക്ഷിതമാക്കുന്നതിനായി ഇ- മാൻഡേറ്റുകൾക്ക് ഏകീകൃത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് റിസർവ് ബാങ്ക്. ആവർത്തിച്ചുള്ള ഇടപാടുകൾക്ക് (റെക്കറിംഗ് പേയ്മെന്റ്സ്) ഇനി മുതൽ അധിക പ്രാമാണീകരണം നിർബന്ധമാക്കി. ഏപ്രിൽ 21 മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു. കാർഡുകൾ, യുപിഐ, പ്രീപെയ്ഡ് വാലറ്റുകൾ എന്നിവ വഴിയുള്ള ആഭ്യന്തര-വിദേശ ഇടപാടുകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇ-മാൻഡേറ്റ് സൗകര്യം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ ഇനി മുതൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. ബാങ്ക് നടത്തുന്ന സാധാരണ പരിശോധനകൾക്ക് പുറമെ, അധിക സുരക്ഷാ പരിശോധന കൂടി വിജയിച്ചാൽ മാത്രമേ മാൻഡേറ്റ് രജിസ്റ്റർ ചെയ്യാനാവൂ. 15,000 രൂപയ്ക്ക് മുകളിലുള്ള ആവർത്തിച്ചുള്ള ഇടപാടുകൾക്ക് ഈ അധിക പരിശോധന നിർബന്ധമാണ്. ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഒരു ലക്ഷത്തിന് മുകളിലുള്ള ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവയ്ക്കും പ്രത്യേക പ്രാമാണീകരണം ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ… The post ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഇനി അധിക സുരക്ഷ; ഇ-മാൻഡേറ്റ് പരിഷ്കരിച്ച് ആർബിഐ appeared first on RashtraDeepika .
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും, മറ്റ് നടപടികൾ ഇങ്ങനെ
ഇന്ന് രാവിലെ ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്. ധനസഹായവും ചികിത്സാ സഹായവും നൽകും
വെടിക്കെട്ടുപുര അപകടം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തൃശ്ശൂരില്‍ വെടിക്കെട്ടുപുര അപകടം നടന്ന സ്ഥലം സന്ദർശിക്കും.അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
നിലവിൽ അപകട സാധ്യതയില്ലെന്ന് ഡിജിപി; നാളെയും സ്ഥലത്ത് പരിശോധന തുടരും
നിലവിൽ അപകട സാധ്യതയില്ലെന്ന് ഡിജിപി; നാളെയും സ്ഥലത്ത് പരിശോധന തുടരും; സ്ഫോടന സ്ഥലത്ത് പരിശോധന നടത്തിയതിന് ശേഷമാണ് ഡിജിപിയുടെ പ്രതികരണം
ഹരിപ്പാട്: കുറഞ്ഞ പലിശയിൽ പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി നടത്തിയ തട്ടിപ്പിൽ ഹരിപ്പാട് സ്വദേശിക്ക് 25,30,028 രൂപ നഷ്ടമായി. ഹരിപ്പാട്പ ള്ളിപ്പാട് മുട്ടം സ്വദേശി പ്രേംകുമാറാണ് (46) വൻ സാമ്പത്തിക തട്ടിപ്പിനിരയായത്. സംഭവത്തിൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന്റെ തുടക്കം ഫേസ്ബുക്കിൽ നിന്ന്കഴിഞ്ഞ ജനുവരി 27-നാണ് തട്ടിപ്പിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിൻസെർവിന്റെ പേരിൽ ഫേസ്ബുക്കിൽ കണ്ട വ്യാജ പരസ്യത്തിൽ മൂന്ന് ലക്ഷം രൂപയുടെ ലോണിനായി പ്രേംകുമാർ അപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ബന്ധപ്പെട്ടു. വിവിധ മൊബൈൽ നമ്പറുകളിൽ നിന്ന് വാട്സാപ്പ് വഴിയും വോയിസ് കോളുകൾ വഴിയും ബന്ധപ്പെട്ട പ്രതികൾ, ലോൺ അപ്രൂവൽ ലഭിക്കുന്നതിനായി പ്രോസസിംഗ് ഫീ എന്ന വ്യാജേന പണം ആവശ്യപ്പെടുകയായിരുന്നു. സിഗ്നൽ ആപ് വഴി… The post കുറഞ്ഞ പലിശയിൽ പേഴ്സണൽ ലോൺ വാഗ്ദാനം; ഹരിപ്പാട് സ്വദേശിക്ക് 25.3 ലക്ഷം രൂപ നഷ്ടമായി appeared first on RashtraDeepika .
ബോളിവുഡ് ഗായിക ജാസ്മിൻ സാൻഡ്ലാസ് അഹമ്മദാബാദിൽ നടത്തിയ ലൈവ് കോൺസെർട്ടിനിടെ തലയിൽ വെള്ളമൊഴിച്ചതും തുടർന്ന് ലിപ് സിങ്കിംഗ് ആരോപണം ഉയർന്നതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. സ്റ്റേജിലെ പ്രകടനത്തിനിടെ മൈക്ക് താഴ്ത്തിയിട്ടും പാട്ട് തുടർന്നതോടെയാണ് ഗായിക തത്സമയം പാടുന്നില്ലെന്ന ആരോപണം ശക്തമായത്.
മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ വെടിക്കെട്ട് ദുരന്തമായി പ്രഖ്യാപിച്ചു
തൃശൂർ മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ വെടിക്കെട്ട് ദുരന്തമായി പ്രഖ്യാപിച്ചു. മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദുരന്തത്തെ സവിശേഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. The post മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ വെടിക്കെട്ട് ദുരന്തമായി പ്രഖ്യാപിച്ചു appeared first on ഇവാർത്ത | Evartha .
ഉടനടി പണമെന്ന മോഹനവാഗ്ദാനം; ആളെക്കൊല്ലി ലോണ്‍ ആപ്പുകളെ കരുതിയിരിക്കുക
രാജ്യത്ത് വർധിച്ചുവരുന്ന അനധികൃത ലോൺ ആപ്പ് തട്ടിപ്പുകളെക്കുറിച്ചാണ് ഈ ലേഖനം. മിനിറ്റുകൾക്കുള്ളിൽ പണം വാഗ്ദാനം ചെയ്ത് ആളുകളെ കെണിയിലാക്കുകയും പിന്നീട് ഭീമമായ പലിശയും ബ്ലാക്ക്മെയിലിംഗും ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്യുന്ന ഇവയുടെ പ്രവർത്തന രീതികളും സ്വീകരിക്കേണ്ട മുൻകരുതലുകളും ഇവിടെ വിശദീകരിക്കുന്നു.
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ? ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
ഹൈദരാബാദിലെ പ്രശസ്തമായ ദുർഗം ചെറുവു കേബിള്‍ പാലത്തില്‍ വെച്ച് ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം.32 കാരനായ ശ്യാം രാജ് എന്നയാളാണ് മരിച്ചത്.
ആയുധകയറ്റുമതിക്കുള്ള നിയന്ത്രണം നീക്കി: യുദ്ധമുറിവുകൾ മറന്ന് ജപ്പാൻ
ടോക്കിയോ: യുദ്ധത്തിന്റെ മുറിവുകൾ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ജപ്പാൻ, യുദ്ധവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നു. ആയുധകയറ്റുമതിക്കുള്ള നിയന്ത്രണം ജപ്പാൻ എടുത്തുനീക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജപ്പാന്റെ പ്രതിരോധ നയങ്ങളിലെ പ്രധാന മാറ്റമാണിത്. ആയുധകയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനു പ്രധാനമന്ത്രി സനേ തകായിച്ചിയുടെ മന്ത്രിസഭ അംഗീകാരം നൽകി. ജപ്പാൻ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ, മറ്റ് ആയുധങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം ഇതോടെ ഇല്ലാതായി. പതിറ്റാണ്ടുകളായി സമാധാനപക്ഷത്തു നിലയുറപ്പിച്ചിരുന്ന ജപ്പാന്റെ നിലപാടുകളിലെ വലിയൊരു ചുവടുമാറ്റമാണിത്. ചൈനയുടെയും ഉത്തരകൊറിയയുടെയും ഭീഷണികൾ നിലനിൽക്കുന്നതിനാലാണു ജപ്പാൻ ചുവടുമാറ്റുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്. നയത്തിലെ മാറ്റത്തെ ചൈന വിമർശിച്ചു. എന്നാൽ ഓസ്ട്രേലിയ പോലുള്ള ജാപ്പനീസ് പ്രതിരോധ പങ്കാളികൾ ഇതിനെ സ്വാഗതം ചെയ്തു. രണ്ടാം ലോകമഹായുദ്ധാനന്തര യുദ്ധവിരുദ്ധ ഭരണഘടന പ്രകാരം ജപ്പാൻ ആയുധ കയറ്റുമതി നിരോധിച്ചിരുന്നു. വർധിച്ചുവരുന്ന ആഗോള, പ്രാദേശിക സംഘർഷങ്ങൾ കാരണം സമീപകാലത്ത് ഏതാനും മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ, കയറ്റുമതി അഞ്ച്… The post ആയുധകയറ്റുമതിക്കുള്ള നിയന്ത്രണം നീക്കി: യുദ്ധമുറിവുകൾ മറന്ന് ജപ്പാൻ appeared first on RashtraDeepika .
ചൂടിൽ മേക്കപ്പ് ഒലിച്ചുപോകുന്നുണ്ടോ? ഈ ടിപ്സുകൾ അറിഞ്ഞാൽ പ്രശ്നം തീരും
വേനൽക്കാലത്തെ കഠിനമായ വിയർപ്പും ചൂടും കാരണം മേക്കപ്പ് പടരുന്നത് ഒഴിവാക്കാൻ ചില ലളിതമായ മുൻകരുതലുകൾ അത്യാവശ്യമാണ്. ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തിക്കൊണ്ട് ദിവസം മുഴുവൻ മേക്കപ്പ് ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുന്ന 8 വിദ്യകൾ ഇതാ.
ബില്ലടയ്ക്കാൻ ഇനി ഒടിപി കാത്തുനിൽക്കണ്ട; ആർബിഐ നിയമങ്ങളിൽ വൻ മാറ്റം!
നമ്മളിൽ പലരും മൊബൈൽ ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, അല്ലെങ്കിൽ മാസതവണകൾ (EMI) എന്നിവ ബാങ്ക് അക്കൗണ്ടിൽ നിന്ന് തനിയെ പോകുന്ന രീതിയിൽ (Auto-Debit) സെറ്റ് ചെയ്തിട്ടുണ്ടാകും. എന്നാൽ പലപ്പോഴും കൃത്യസമയത്ത് ഫോണിൽ ഒടിപി വരാത്തത് കാരണം ഈ പണം അടയ്ക്കാൻ കഴിയാതെ വരികയും നമുക്ക് പിഴ അടയ്ക്കേണ്ടി വരികയും ചെയ്യാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ് റിസർവ് ബാങ്ക്
തമിഴ്നാട് നാളെ പോളിങ് ബൂത്തിലേക്ക്; 234 മണ്ഡലങ്ങളില്‍ വിധിയെഴുതാന്‍ 5.73 കോടി വോട്ടര്‍മാര്‍
ചെന്നൈ: തമിഴ്നാട്ടില്‍ നാളെ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടര്‍മാര്‍ 4,023 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ വീണ്ടും ജനവിധി തേടുന്നു. മറുവശത്ത് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപിയുമായി കൈകോര്‍ത്ത് അധികാരത്തിലേക്കുള്ള മടങ്ങിവരവിനാണ് ശ്രമിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം നടന് വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റമാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടിയിലൂടെ വിജയ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. വിജയ് പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്നാണ് മല്‍സരിക്കുന്നത്. തിരഞ്ഞെടുപ്പ് സമാധാനപരവും ക്രമബദ്ധവുമായി നടത്തുന്നതിനായി 1.40 ലക്ഷത്തിലധികം പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ 17 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര നിരീക്ഷകരും തിരഞ്ഞെടുപ്പ് നടപടികള്‍ വിലയിരുത്താനായി തമിഴ്നാട്ടിലെത്തിയിട്ടുണ്ട്.
രുചിയിൽ കേമൻ, ഗുണത്തിൽ അതികേമൻ: ഇതാ സുഗന്ധപൂരിതമായ ചെമ്പരത്തി ചായ
വേണ്ട ചേരുവകൾ... ചെമ്പരുത്തി പൂവ് 6 എണ്ണം ഇഞ്ചി 1 കഷ്ണം പട്ട ഒരു ചെറിയ കഷ്ണം
മൂന്ന് ദിവസം കൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞത് 10,300 രൂപ! വാങ്ങാന്‍ പറ്റിയ സമയം, അനങ്ങാതെ വെള്ളി
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായത് വലിയ ഇടിവ്. അന്താരാഷ്ട്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ചെറിയ കാലയളവിലെ സ്ഥിരതയ്ക്ക് ശേഷമാണ് സ്വര്‍ണം വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മഞ്ഞ ലോഹം കുത്തനെ ഇടിഞ്ഞു. 24 കാരറ്റ് സ്വര്‍ണത്തിന് 100 ഗ്രാമിന് ഏകദേശം 10,300 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് വിമാനത്താവളങ്ങള്‍ക്കിടയില്‍ എക്സ്പ്രസ് മെട്രോ,
കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ്. എന്നാൽ, വിവാഹത്തിൽ കേരള പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മീഷനെ അറിയിക്കും. വൈറൽ താരത്തിന്റെ വിവാഹം നിയമപരം എന്നാണ് സംസ്ഥാന പൊലീസ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: തലസ്ഥാനത്തെ പേട്ട റെയില്‍വേ ആശുപത്രിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം വലിയ സുരക്ഷാ ആശങ്കയുണ്ടാക്കുന്നു. ആശുപത്രിയിലെ ശുചിമുറിയില്‍ പ്ലാസ്റ്റിക് മഗ്ഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏഴ് വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളികളാണ് ഇത് ആദ്യം കണ്ടത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ പോലീസും വഞ്ചിയൂര്‍ പോലീസും സ്ഥലത്തെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുത്തു. ഇവ ഏത് തരത്തിലുള്ള തോക്കുകളില്‍ ഉപയോഗിക്കുന്നതാണെന്നും എത്ര പഴക്കമുള്ളതാണെന്നും പരിശോധിച്ചു വരികയാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തിയവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. രോഗികളുടെ തിരക്ക് ഏറെയുള്ള റെയില്‍വേ ആശുപത്രിയില്‍ വെടിയുണ്ടകള്‍ എത്തിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ആരെങ്കിലും ഉപേക്ഷിച്ചതാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യത്തോടെ എത്തിച്ചതാണോ എന്ന് വഞ്ചിയൂര്‍ പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ പരിസരത്തും ആശുപത്രിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പേട്ട റെയില്‍വേ സ്റ്റേഷന് തൊട്ടടുത്താണ് ആശുപത്രി.
തപാൽ വകുപ്പിന് റിക്കാർഡ് വരുമാനം; 16 ശതമാനം വളർച്ചയോടെ 15,296 കോടിയിലെത്തി
പരവൂർ: സേവന വിപുലീകരണവും നവീന പദ്ധതികളും തുണച്ചതോടെ ഇന്ത്യൻ തപാൽ വകുപ്പിന് “ചരിത്രപരമായ’ നേട്ടം. 2025-26 സാമ്പത്തിക വർഷത്തിൽ വകുപ്പിന്റെ വരുമാനം 16 ശതമാനം വർധിച്ച് 15,296 കോടി രൂപ യിലെത്തി. പാഴ്സൽ, മെയിൽ സർവീസുകളിലുണ്ടായ വൻ മുന്നേറ്റമാണ് തപാൽ വകുപ്പിന്റെ കരുത്ത് തെളിയിച്ചത്. 2024-25 വർഷത്തിൽ വരുമാനം 13,218 കോടിയായിരുന്നു. വകുപ്പിന്റെ സാമ്പത്തിക പ്രകടനം വിലയിരുത്താൻ ചേർന്ന വാർഷിക ബിസിനസ് മീറ്റിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അധികൃതരാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 17,546 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടതിൽ 88 ശതമാനവും കൈവരിക്കാൻ കഴിഞ്ഞത് വകുപ്പിന്റെ ഘടനാപരമായ മാറ്റങ്ങളുടെ വിജയമാണെന്ന് അധികൃതർ പറഞ്ഞു. എട്ട് പോസ്റ്റൽ സർക്കിളുകൾ ലക്ഷ്യത്തിന്റെ 90 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കി. 34 ശതമാനം വളർച്ചയോടെ വരുമാന ലക്ഷ്യത്തിന്റെ 102 ശതമാനം കൈവരിച്ച രാജസ്ഥാൻ സർക്കിളാണ് പ്രകടനത്തിൽ മുന്നിൽ.പൗരകേന്ദ്രീകൃത സേവനങ്ങളിൽ (സിസിഎസ്) 70… The post തപാൽ വകുപ്പിന് റിക്കാർഡ് വരുമാനം; 16 ശതമാനം വളർച്ചയോടെ 15,296 കോടിയിലെത്തി appeared first on RashtraDeepika .
വെടിക്കെട്ട് പുര ദുരന്തം; പരിശോധന നടത്തി സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം
ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, റവന്യൂ, ദുരന്ത നിവാരണ സംഘങ്ങളും ദുരന്ത ഭൂമി സന്ദര്‍ശിച്ച് സൂക്ഷ്മ പരിശോധന നടത്തി.
ഹാര്‍ദിക്കുമായി പിണക്കത്തിലാണോ?
ഹൈദരാബാദ്: നഗരത്തിലെ പ്രശസ്തമായ ദുർഗം ചെറുവു കേബിൾ പാലത്തിൽ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്യാം രാജ് (32) ആണ് മരിച്ചത്. അമിതവേഗതയിലെത്തിയ ആഡംബര കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. പാലത്തിലെ ഫുട്പാത്തിൽ നിന്നുകൊണ്ട് ഭാര്യയുടെ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു ശ്യാം. ഈ സമയത്ത് അമിതവേഗതയിലെത്തിയ ചുവന്ന ബെൻസ് കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും ശ്യാമിനെ തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ബെംഗളൂരു ആസ്ഥാനമായുള്ള 'ക്വാണ്ടം മിനറൽസ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്ന് മധാവൂർ പോലീസ് അറിയിച്ചു. ഡ്രൈവറെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.
പാകിസ്ഥാൻ ആവശ്യപ്പെട്ടു; ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി ട്രംപ്
ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇറാന് രംഗത്ത് എത്തുന്നതുവരെ വെടിനിര്‍ത്തല്‍ തുടരും. എന്നാല്‍ നാവിക ഉപരോധം തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനിയന്‍ ആഭ്യന്തര പ്രശ്നങ്ങളാണ് ചര്‍ച്ചകള്‍ തകരാന്‍ കാരണം. പാകിസ്ഥാന് നേതാക്കള്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇറാന് സര്‍ക്കാര്‍ ഗുരുതരമായി ഭിന്നിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ […] The post പാകിസ്ഥാൻ ആവശ്യപ്പെട്ടു; ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി ട്രംപ് appeared first on ഇവാർത്ത | Evartha .
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിൽ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്ന് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുകയുള്ളൂ. അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കളക്ടർ, കമ്മീഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഉടൻതന്നെ ഒരു യോഗം വിളിച്ചുചേർക്കുമെന്നാണു സൂചനയെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവത്തിൽ കേന്ദ്രസംഘത്തിന്റെ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനങ്ങൾ എടുക്കുമ്പോൾ ജനവികാരം കൂടി കണക്കിലെടുക്കുമെന്നും ദേവസ്വങ്ങളും അതിന്റെ ഭാഗമാണെന്നും അധികൃതർ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക കാര്യങ്ങൾ… The post മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിച്ചു appeared first on RashtraDeepika .
ബെംഗളൂരുവിലെ കോടീശ്വരനായ അഖിൽ ഹിമാദ്രി സ്വന്തം പോർഷെ കാറിന് മുകളിൽ സിമന്റ് കുഴച്ച് റോഡിലെ കുഴിയടച്ചതിൻ്റെ വീഡിയോ വൈറലായി. പൗരന്മാർക്ക് ഉത്തരവാദിത്തം വേണമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഇത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആരോപിച്ച് നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.
തമന്നയുമായുള്ള ബ്രേക്കപ്പിനുശേഷം നടൻ വിജയ് വർമ്മ നടി ആലിയ ഖുറേഷിക്കൊപ്പം
തമന്നയുമായുള്ള ബ്രേക്കപ്പിനുശേഷം നടൻ വിജയ് വർമ്മയെ നടി ആലിയ ഖുറേഷിക്കൊപ്പം മുംബൈയിലെ റെസ്റ്റോറന്റിനു പുറത്ത് കണ്ടതായി റിപ്പോർട്ടുകൾ. ഇരുവരും ഒന്നിച്ച് ബാന്ദ്രയിലെ റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ വൈറലായതോടെ, തമന്നയുമായുള്ള പിരിയലിന് ശേഷം വിജയ് വർമ്മ പുതിയ ബന്ധത്തിലാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. തമന്നയും വിജയ് വർമ്മയും രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം പിരിഞ്ഞതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ തമന്ന എവിടെ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി. 2023ൽ വിജയ് വർമ്മയും തമന്നയും ഇരുവരുടെയും പ്രണയം പരസ്യമാക്കിയിരുന്നു, പിന്നീട് ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു. എന്നാൽ, ഈ ബ്രേക്കപ്പിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇരുവരും നടത്തിയിട്ടില്ല. (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക) The post തമന്നയുമായുള്ള ബ്രേക്കപ്പിനുശേഷം നടൻ വിജയ് വർമ്മ നടി ആലിയ ഖുറേഷിക്കൊപ്പം appeared first on RashtraDeepika .
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മന്ത്രി കെ രാജൻ.
'കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശി, വസ്തുതകൾ മറച്ചുവച്ചു'; ടൊവിനോ ചിത്രത്തിനെതിരെ സന്ദീപ് വാര്യർ
ചിത്രത്തിൽ വിമോചനസമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിച്ചത് വസ്തുതകളെ മറച്ചുവച്ച് വെള്ളപൂശിക്കൊണ്ടാണെന്നാണ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരിക്കുന്നത്.
വിരാട് കൊഹ്ലിയുടെ 'സ്ത്രീകളോടുള്ള അഭിരുചി'യെക്കുറിച്ച് വൈറൽ പോസ്റ്റ്; കമന്റ് ചെയ്ത് മുൻ കാമുകി
സമൂഹമാദ്ധ്യമത്തിൽ ഫോട്ടോയ്ക്ക് ലൈക്ക് കൊടുത്ത് വീണ്ടും ചൂടൻ വാർത്തകളുടെ തലക്കെട്ടായിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരവും ബോളിവുഡ് നടി അനുഷ്ക ശർമ്മയുടെ ഭർത്താവുമായ വിരാട് കൊഹ്ലി.
പേട്ട റെയിൽവേ ആശുപത്രി ടോയ്ലറ്റിൽ വെടിയുണ്ടകൾ; പ്രദേശത്ത് കർശന നിരീക്ഷണം
തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്ലറ്റിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. ഒമ്പത് എംഎം വിഭാഗത്തിൽപ്പെടുന്ന ഏഴ് വെടിയുണ്ടകൾ ഒരു മഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ബിജെപിയുടെ പ്രതിഷേധറാലി, മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്; മന്ത്രിയോട് പൊട്ടിത്തെറിച്ച് യാത്രക്കാരി
മുംബയ്: ബിജെപി സംഘടിപ്പിച്ച പ്രതിഷേധമാർച്ചിനിടെപൊട്ടിത്തെറിച്ച് യാത്രക്കാരി. മുംബയിലെ വർളിയിലാണ് സംഭവം.
വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദം എന്ന കുട്ടിക്കാണ് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം.
'ഈ സീസണിലെ ഏറ്റവും മോശം ബാറ്ററാവാന്‍ അവര്‍ തമ്മില്‍ മത്സരം'; ഐപിഎല്ലിലെ രണ്ട് ക്യാപ്റ്റന്മാരെ വിമര്‍ശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ വിങ്ങുന്ന വീഡിയോ പിന്നീട് അദ്ദേഹം തന്നെ നീക്കം ചെയ്തു. പക്ഷേ, അപ്പോഴേക്കും ആ കണ്ണീര് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയിരുന്നു. 'വെള്ളം' എന്ന സിനിമയിലൂടെ ലോകം അറിഞ്ഞ, തോല്ക്കാന് മനസ്സില്ലാത്ത ആ പോരാളിയെ ജീവിതത്തില്‍ പരാജയപ്പെടാന്‍ അനുവദിക്കരുതെന്നാണ് ഓരോ മലയാളിയും ഇന്ന് ആഗ്രഹിക്കുന്നത്. ബിസിനസ്സിലും സിനിമയിലുമായി ഒന്‍പത് കോടിയോളം രൂപ നഷ്ടപ്പെട്ട്, ആത്മഹത്യയുടെ വക്കിലെന്ന് മുരളി കുന്നുംപുറം വെളിപ്പെടുത്തിയ വീഡിയോ സിനിമാ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കിയിരിക്കുകയാണ്. താന്‍ വിശ്വസിച്ചവര്‍ തന്നെ ചതിച്ചു എന്ന മുരളിയുടെ ആരോപണങ്ങളോട് ബന്ധപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തളിപ്പറമ്പ് സ്വദേശിയായ മുരളി കുന്നുംപുറം വെറുമൊരു നിര്‍മ്മാതാവല്ല. കടുത്ത മദ്യപാനത്തില്‍ നിന്ന് മുക്തനായി കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഇദ്ദേഹത്തിന്റെ ജീവിതമാണ് 'വെള്ളം' എന്ന ഹിറ്റ് സിനിമയ്ക്ക് ആധാരമായത്. സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച ആ പോരാട്ടവീര്യം പക്ഷേ ഇപ്പോള്‍ യാഥാര്‍ത്ഥ്യ ജീവിതത്തില്‍ മുരളിക്ക് കൈമോശം വന്നിരിക്കുന്നു. സിനിമയില്‍ നിന്നുള്ള ചതിയും ബിസിനസ്സിലെ തകര്‍ച്ചയും മുരളിയെ തളര്‍ത്തിയിരിക്കുകയാണ്. അടുത്തിടെ നിര്‍മ്മാണ പങ്കാളിയായ 'സുമതി വളവ്' എന്ന ചിത്രം തന്റെ ജീവിതം വഴിമുട്ടിച്ചുവെന്നാണ് മുരളിയുടെ വെളിപ്പെടുത്തല്‍. ഈ ചിത്രത്തിലൂടെ മാത്രം ഏഴ് കോടി രൂപയാണ് നഷ്ടമായത്. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, വിഷ്ണു എന്നിവര്‍ക്കെതിരെയും 'നദികളില്‍ സുന്ദരി യമുന'യുടെ സംവിധായകര്‍ക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് മുരളി ഉയര്‍ത്തിയത്. തന്നോട് കള്ളം പറഞ്ഞാണ് ഇവര്‍ സിനിമ ചെയ്യിച്ചതെന്നും മുരളി ആരോപിക്കുന്നു. ടൈല്‍സ് ബിസിനസ്സില്‍ വിദേശ മലയാളികളില്‍ നിന്ന് കിട്ടാനുണ്ടായിരുന്ന വലിയ തുകകള്‍ നഷ്ടപ്പെട്ടതും സിനിമയിലെ തുടര്‍ച്ചയായ തിരിച്ചടികളും മുരളിയെ കടക്കെണിയിലാക്കി. കടക്കാര് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ജീവിക്കണമെന്നുണ്ടെങ്കിലും മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. സിനിമ മുരളിക്ക് വലിയ പ്രശസ്തിയാണ് നല്‍കിയത്. എന്നാല്‍ അതേ സിനിമ തന്നെയാണോ മുരളിയുടെ ജീവിതം തകര്‍ത്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 'മുരളി ഭായ്, നിങ്ങള്‍ വെള്ളം സിനിമയിലെ മുരളിയാണ്, ഈ പ്രതിസന്ധിയെയും നിങ്ങള്‍ അതിജീവിക്കണം' - വീഡിയോ കണ്ട ലക്ഷക്കണക്കിന് ആരാധകരുടെ വാക്കുകളാണിത്. മുരളി ഉയര്‍ത്തിയ ചതിയുടെയും വഞ്ചനയുടെയും ആരോപണങ്ങള്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ആരോപണവിധേയരായവര്‍ ഉടന്‍ തന്നെ വിശദീകരണവുമായി എത്തുമെന്നാണ് കരുതുന്നത്.
കേരളത്തിൽ ഉയർന്ന താപനില ഏപ്രൽ 24 വരെ തുടരും
സംസ്ഥാനത്ത് ഈ മാസം 24 വരെ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി വരെയും കൊല്ലത്ത് 39 വരെയും കോട്ടയത്ത് 38 വരെയും താപനില ഉയരാം.
തൈറോയ്ഡ് പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഈ ഭക്ഷണം സഹായിക്കാം
മൾബെറിപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല
ടീം ഹോട്ടലിൽ ഇരുന്ന് പുകവലി?; ഗുജറാത്ത് ടൈറ്റൻസ് സൂപ്പര്‍ താരം കാഗിസോ റബാഡയുടെ വീഡിയോ വൈറൽ
സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിൽ റബാഡയ്ക്കൊപ്പം ഗുജറാത്ത് ടൈറ്റൻസ് മാനേജ്മെന്റുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന മറ്റ് ചില വ്യക്തികളെയും കാണാം.
കർണാടകയിലെ കൂർഗിൽ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി
ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ
അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, അമിത മദ്യപാനം തുടങ്ങിയവയൊക്കെ ക്യാൻസര്‍ സാധ്യതയെ കൂട്ടാം. ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം.
പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെപാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്കി .ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസില്‍ദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്.
താമരശ്ശേരി: അടിവാരം - നാലാം വളവ് ചുരം ബദൽ റോഡിൽ ഉള്ളി കയറ്റി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്ന് ഉള്ളി ലോഡുമായി വരികയായിരുന്ന പിക്കപ്പാണ് മുപ്പതേക്ര എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. റോഡിന് വശത്തെ താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ലോറി മറിഞ്ഞു വീണത് വീട്ടുമുറ്റത്തെ പട്ടിക്കൂടിന് മുകളിലേക്കായിരുന്നു. കൂട്ടിയിട്ട ഉള്ളി ചാക്കുകൾക്കിടയിൽ കുടുങ്ങിപ്പോയ വളർത്തുനായയെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉള്ളിക്കൂമ്പാരത്തിനിടയിൽ നിന്ന് നായയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബദൽ റോഡിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
പാമ്പിനെ എളുപ്പം അകറ്റാം ; വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ മതിയാകും
വളരെയധികം സൂക്ഷിച്ച് മാത്രമേ പാമ്പിനെ തുരത്താൻ പാടുള്ളു. എന്നാൽ നമ്മുടെ ആരോഗ്യകരമായ ആവാസവ്യവസ്ഥയിൽ പാമ്പുകളും ഉൾപ്പെടുന്നു. എന്നിരുന്നാലും നമുക്ക് അവയുമായി സുരക്ഷിതമായ അകലം പാലിച്ചേ മതിയാകൂ. വീട്ടിൽ പാമ്പ് വരാതിരിക്കാൻ ഈ ചെടികൾ വളർത്തിയാൽ മതി.
സതീശന്റെ വെടിപ്പുരയിലാണ് ഇന്നലെ വന്‍ സ്ഫോടനം ഉണ്ടായത്. സതീശൻ ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇദ്ദേഹം.
വിക്കറ്റ് കീപ്പറായി തന്നെ ധോണി കളത്തിലിറങ്ങും: ഉറപ്പു പറഞ്ഞ് ആര് അശ്വിന്
ഹോര്‍മൂസില്‍ ചരക്ക് കപ്പലിന് നേരെ വീണ്ടും വെടിവെയ്പ്പ്; ജീവനക്കാരുള്‍പ്പെടെ സുരക്ഷിതർ
ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും വെടിവെയ്പ്പ്. ചരക്ക് കപ്പലിന് നേരെയാണ് വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. ഒമാൻ തീരത്തിന് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക് പ്രദേശത്ത് വച്ചാണ് കണ്ടെയ്നര്‍ കപ്പലിന് നേരെ ഐആര്‍ജിസി ഗണ്‍ബോട്ട് വെടിയുതിര്‍ത്തത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. ഒന്‍പതു പേരെ തിരിച്ചറിഞ്ഞു. 11 പേർ ചികിത്സയിൽ. രണ്ടുപേർ വെന്റിലേറ്ററിൽ. പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (40) തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്. സുദർശന്റേയും വാസുദേവന്റേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീര ഭാഗങ്ങൾ കിട്ടിയതായി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. 11 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അവരുടെ വിവരങ്ങൾ: സതീഷ് (46), പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു… The post തൃശൂർ വെടിക്കെട്ടുപുര സ്ഫോടനത്തിൽ 13 മരണം; ഒന്‍പതു പേരെ തിരിച്ചറിഞ്ഞു; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു appeared first on RashtraDeepika .
ഷിംല: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഹിമാചല്‍ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖുവിന്റെ ശമ്പളത്തില്‍ 50 ശതമാനവും മന്ത്രിമാരുടേതില്‍ 30 ശതമാനവും എംഎല്എമാരുടേതില് 20 ശതമാനവും കുറവ് വരുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 30 ശതമാനവും വിവിധ വകുപ്പ് മേധാവികളുടേതില്‍ 20 ശതമാനവും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വരുമാന നഷ്ടം മറികടക്കുന്നതിനായാണ് ആറു മാസത്തേക്ക് ഈ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്നതിന് ശേഷം തടഞ്ഞുവെച്ച തുക മുഴുവന്‍ തിരികെ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയും ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചിക്കൻ ഇല്ലെങ്കിലും കബാബ് കഴിക്കാം
റാഗി (പഞ്ഞപ്പുല്ല്) - 1 കപ്പ് ഉഴുന്ന് - കപ്പ് ഉലുവ - 1 ടീസ്പൂൺ ചോറ് - 2 ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന്
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുള്ള മുരളി കുന്നുംപുറത്തിന്റെ വീഡിയോ പുറത്തുവന്നത്.
തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: സമഗ്ര അന്വേഷണം വേണം,വി ഡി സതീശൻ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാൻ പാടില്ലെന്നും ഇക്കാര്യത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
ഗ്രാമിന് 50 രൂപയും കുറഞ്ഞു. ഗ്രാമിന് 14185 രൂപ എന്ന നിരക്കിലാണ് സ്വര്‍ണ വില്‍പ്പന
തിരുവനന്തപുരം: കുംഭമേള ചിത്രങ്ങളിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന് മുന്നില്‍ കേരള പോലീസ് നിലപാട് വ്യക്തമാക്കും. തൃശൂരിലെ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ളതിനാല്‍ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവഡാ ചന്ദ്രശേഖര്് ഇന്ന് കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരാകില്ല. ഡിജിപിക്ക് പകരം തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് ഡല്‍ഹിയിലെത്തി കമ്മീഷന് വിശദീകരണം നല്‍കും. പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കേരള പോലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിഐജി കമ്മീഷനെ അറിയിക്കും. പോലീസ് നിലപാട് ഇപ്രകാരമാണ്: വയസ്സ്: രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍ പ്രായപൂര്‍ത്തിയായ വ്യക്തി എന്ന നിലയില്‍ വിവാഹം നടത്തുന്നതില്‍ നിയമപരമായ തടസ്സങ്ങളില്ല. കാണാതായെന്ന വാര്‍ത്ത: പെണ്‍കുട്ടിയെ കാണാതായെന്ന പ്രചാരണം തെറ്റാണ്. അവര്‍ നിലവില്‍ കേരളത്തില്‍ തന്നെയുണ്ട്. സുരക്ഷ: പെണ്‍കുട്ടി പോലീസിന്റെ നിരീക്ഷണത്തിലാണ്. അവര്‍ക്ക് ആവശ്യമെങ്കില്‍ സംരക്ഷണം നല്കാന് കേരള പോലീസ് സന്നദ്ധമാണ്. അതേസമയം, കേസില്‍ മധ്യപ്രദേശ് പോലീസ് ഇപ്പോഴും പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്ന കര്‍ശന നിലപാടിലാണ്. ഫര്‍മാനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മധ്യപ്രദേശ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി സുരക്ഷിതയാണെന്നും നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് നല്‍കാനാണ് കേരള പോലീസിന്റെ തീരുമാനം. വൈറല്‍ താരത്തിന്റെ വിവാഹം മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ദേശീയ പട്ടിികവര്‍ഗ കമ്മീഷന് ഇടപെട്ടത്. കേരള പോലീസിന്റെ വിശദീകരണം കമ്മീഷന് എങ്ങനെ വിലയിരുത്തുമെന്നത് നിര്‍ണ്ണായകമാകും.
തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം നല്‍കും. സിഎംഡിആര്‍എഫില്‍ നിന്നു പത്ത് ലക്ഷം രൂപയും എസ്ഡിആര്എഫില് നിന്നു നാല് ലക്ഷം രൂപയും ഉള്‍പ്പെടെയാണ് പതിനാല് ലക്ഷം രൂപ നല്‍കുന്നത്. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ധനസഹായ കാര്യത്തില്‍ തീരുമാനമെടുത്തത്. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരായ കെ.രാജന്, ആര്. ബിന്ദു, വി.എന്‍.വാസവന്, എം.ബി. രാജേഷ് എന്നിവര്‍ ഓണ്‍ലൈനായാണു പങ്കെടുത്തത്. നാല് മന്ത്രിമാരും ദുരന്ത പ്രദേശത്ത് തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. തൃശൂര്‍ കളക്ടറേറ്റിലാണ് നാല് മന്ത്രിമാരും തങ്ങുന്നത്. The post തൃശൂർ വെടിക്കെട്ടുപുര ദുരന്തത്തിൽ ജുഡീഷൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിനു 14 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവും സർക്കാർ ധനസഹായം appeared first on RashtraDeepika .
തൃശൂർ : മുണ്ടത്തിക്കോട് ദുരന്തം നടന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി എത്താത്തത് അദ്ദേഹം ചികിത്സയിലായതിനാലാണെന്ന് മന്ത്രി വി.എൻ. വാസവൻ. എത്ര പേർ The post ‘മുഖ്യമന്ത്രി ചികിത്സയിലായതിനാൽ ദുരന്ത സ്ഥലം സന്ദർശിക്കാനാവില്ല’, പൂരം നടത്തിപ്പിൽ തീരുമാനം ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം; മന്ത്രി വി.എൻ. വാസവൻ appeared first on Malayalam Express .
'പണിയെടുക്കുന്നതിനിടെ പൊട്ടുന്ന ശബ്ദം കേട്ടു, പിന്നെ വെടിയും പുകയും, ഞങ്ങൾ ജീവനുംകൊണ്ട് ഓടി'
'പണിയെടുക്കുന്നതിനിടെ പൊട്ടുന്ന ശബ്ദം കേട്ടു, പിന്നെ വെടിയും പുകയും, ഞങ്ങൾ ജീവനുംകൊണ്ട് ഓടി'; നിമിഷങ്ങൾക്കുള്ളിൽ തീഗോളമായി മാറിയ വെടിപ്പുര; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് വത്സലയും സുഭദ്രയും
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില റെക്കോര്‍ഡുകളിലേക്ക് ഉയരുമെന്നാണ് പ്രവചനം. ചൂട് കടുക്കുമ്പോഴും ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. വേനല്‍മഴ ലഭിക്കുന്നത് താപനിലയില്‍ നേരിയ കുറവുണ്ടാക്കുമെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കുന്നത് ഉഷ്ണം അസഹനീയമാക്കിയേക്കാം. ചൊവ്വാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാടാണ് (39.4°C). പുനലൂരില്‍ 38 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നതിനാല്‍ അതീവ ജാഗ്രത വേണം. മറ്റ് ജില്ലകളിലെ താപനില പ്രവചനം താഴെ പറയുന്ന പ്രകാരമാണ്: കോട്ടയം: 38°C വരെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്: 37°C വരെ തിരുവനന്തപുരം: 36°C വരെ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് കൂടുതലായതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉച്ചസമയങ്ങളില്‍ നേരിട്ട് വെയില് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചു. അതേസമയം, വേനല്‍മഴ ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പീക്ക് സമയത്തെ ഉപഭോഗം 6000 മെഗാവാട്ടില്‍ താഴെയെത്തി. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 5822 മെഗാവാട്ടായിരുന്നു ഉപഭോഗം. പ്രതിദിന ഉപഭോഗം 111.42 ദശലക്ഷം യൂണിറ്റായി കുറഞ്ഞത് കെ.എസ്.ഇ.ബിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ മഴ സജീവമായാല്‍ ഉപഭോഗം ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.
ഇത് കഴിക്കുന്നത് ഗർഭിണികൾക്ക് സുരക്ഷിതമാണോ? അറിയാം
മുതിര കഴിച്ചാൽ നല്ല കുതിരയെപ്പോലെ ശക്തി കിട്ടും എന്നാണ് പണ്ടുള്ളവർ പറയുന്നത്. നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മുതിര. മുതിര കഴിച്ചാൽ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
വീടിന് പുതിയ ലുക്ക് കൊണ്ട് വരും ഈ ചെടി
ഉദ്യാനങ്ങളിൽ വേഗത്തിൽ പടർന്ന് വളരുന്ന അലങ്കാര സസ്യങ്ങളിൽ ശ്രദ്ധേയമായതാണ് ഫികസ് പുമില വേരിഗേറ്റഡ്, സാധാരണയായി ‘ക്ലൈമ്പിങ് ഫിഗ്’ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചെറുതും ഹൃദയാകൃതിയിലുള്ള ഇലകളിൽ ക്രീം-വെള്ള നിറങ്ങളുടെ മനോഹര സംയോജനമാണ് ഈ ചെടിയുടെ പ്രത്യേകത.
അമ്പല കമ്മിറ്റിക്ക് പൂര്‍ണ്ണ പിന്തുണ; നന്ദഗോവിന്ദം ഭജന്‍സ് വിവാദത്തില്‍ രാഹുല്‍ ഈശ്വറിന്റെ പ്രതികരണം
OPPO F33 Pro റിവ്യൂ: വൈഡ് സെൽഫി, തകർപ്പൻ ക്വാളിറ്റി, ദിവസവും ഉപയോഗിക്കാൻ ഒരു ഫോൺ
മികച്ച ബിൽഡ് ക്വാളിറ്റിയും വൈഡ് സെൽഫികൾക്ക് ചേർന്ന ക്യാമറയും. OPPO F33 സീരിസിലെ പുതിയ രണ്ടു ഫോണുകൾ എത്തുന്നു.
മതി, പേടിച്ച് പോകുന്നതല്ല, ഈ പുസ്തകം മടക്കി വയ്ക്കാൻ തീരുമാനിക്കുകയാണ്; വിങ്ങലോടെ വിത്സൺ
സതീശന് കാലിന് സുഖമില്ലാത്തതാണ്, അവനങ്ങനെ ഓടാൻ കഴിയില്ല, ഷെഡ്ഡിലുള്ള ആർക്കും ഓടാനുള്ള സമയം ഒന്നും കിട്ടി കാണില്ല; അപകട നിമിഷങ്ങൾ ഓർത്തെടുത്ത് വിത്സൺ
തിരുവനന്തപുരത്ത് റയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി
തിരുവനന്തപുരം: റെയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയിൽ ശുചിമുറിയിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ആർപിഎഫ് സംഘം പരിശോധന The post തിരുവനന്തപുരത്ത് റയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി appeared first on Malayalam Express .
മുണ്ടത്തിക്കോട് സ്ഫോടനം; ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
മുണ്ടത്തിക്കോട് സ്ഫോടനം; ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; ഇതിനിടെ മന്ത്രിമാരുടെ വാർത്താസമ്മേളന വേദിയിൽ പ്രതിഷേധവുമായി ഒരു സ്ത്രീ
പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ. പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.
മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം നൽകും, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും, തീരുമാനം മന്ത്രിസഭാ യോഗത്തിൽ
ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്

33 C