SENSEX
NIFTY
GOLD
USD/INR

Weather

27    C
...

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം,​ നാല് മലയാളികൾ മരിച്ചു

മൈസൂർ: കർണാടകയിൽ സ്വകാര്യബസ്‌ ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം.

കേരളം കൗമുദി 23 Mar 2026 8:31 am

കെട്ടിയിട്ട് വാ മൂടികെട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ സ്ത്രീ കീഴ്‌പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു; വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍; അനസ് 'സൈക്കോ പീഡകന്‍' എന്ന് തിരിച്ചറിഞ്ഞ് പോലീസും; നെടുങ്കണ്ടയിലെ വില്ലന്‍ അഴിക്കുള്ളിലായത് ഇങ്ങനെ

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ കെട്ടിയിട്ട് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ അതിസാഹസികമായി കീഴ്‌പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട് വീട്ടമ്മ. അഞ്ചുതെങ്ങ് നെടുങ്കണ്ട ഒന്നാംപാലം കൊച്ചുതൈവിളാകം വീട്ടില്‍ അനസിനെയാണ് (35) ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസിന് കിട്ടിയത് വീട്ടമ്മയുടെ ധീരതയാണ്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ അനസ്, മുറ്റത്ത് ചെടി നനച്ചുകൊണ്ടിരുന്ന സ്ത്രീയെ ബലമായി വീടിനകത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ വായ തുണി തിരുകി കെട്ടുകയും കൈകാലുകള്‍ ബന്ധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതി ബോധരഹിതനായി. ഈ അവസരം ഉപയോഗിച്ച് വീട്ടമ്മ ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ക്കല സൗത്ത് ക്ലിഫിലെ റിസോര്‍ട്ടില്‍ നിന്ന് കടല്‍തീരത്തേക്ക് പോവുകയായിരുന്ന റഷ്യന്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും അവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് ഇതേ അനസ് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിദേശ വനിത നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ രണ്ട് കേസുകളിലായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സൈക്കോ സ്വഭാവമുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു. ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധൈര്യമാണ് ഇയാളെ അകത്താക്കിയത്. അനസ് ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും സൈക്കോ സ്വഭാവം കാണിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഇയാള്‍ ഒറ്റപ്പെട്ട വീടുകളിലെ സ്ത്രീകളെ ലക്ഷ്യം വെക്കുന്ന രീതിയാണ് പിന്തുടരുന്നത്. മദ്യലഹരിയില്‍ കൃത്യം നടത്തുന്നതിനിടെ ഉണ്ടായ ശാരീരിക അവശതയാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെങ്കിലും, പരിഭ്രമിക്കാതെ പ്രതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട വീട്ടമ്മയുടെ നടപടിയെ പോലീസ് അഭിനന്ദിച്ചു. അനസ് മുന്‍പും സമാനമായ രീതിയില്‍ സ്ത്രീകളെ ശല്യം ചെയ്തിട്ടുള്ളതായും നഗ്‌നതാപ്രദര്‍ശനം നടത്തിയതായും സൂചനകളുണ്ട്. പലരും മാനഹാനി ഭയന്ന് പരാതിപ്പെടാത്തതാണ് ഇയാള്‍ക്ക് തുണയായത്. സമാനമായ രീതിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ വര്‍ക്കല, അഞ്ചുതെങ്ങ് മേഖലകളില്‍ നടന്ന ഏതെങ്കിലും അതിക്രമങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

മറുനാടൻ മലയാളീ 23 Mar 2026 8:28 am

പുനലൂരിൽ മഞ്ഞുരുകുമോ? യുഡിഎഫിനെതിരായ റിബൽ നീക്കത്തിൽ നിന്ന് പിൻമാറാതെ ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ

വിമതനെ അനുനയിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് തുടരുകയാണ്. നാമനിർദ്ദേശ പത്രിക നൽകാനുള്ള തീരുമാനത്തിൽ സഞ്ജയ് ഖാൻ ഉറച്ച് നിൽക്കുന്നു. മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 8:20 am

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്!

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. മാർച്ച് 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നും ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിന് (Heat Wave) സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് ദുരന്ത നിവാരണ അതോറിറ്റി വിവിധ ജില്ലകളിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ പാലക്കാട് ജില്ലയിൽ വരും ദിവസങ്ങളിൽ താപനില

ഒന്നു ഇന്ത്യ 23 Mar 2026 8:18 am

ഇരിങ്ങാലക്കുടയിൽ മത്സരത്തിനൊരുങ്ങി സന്തോഷ് ചേരാകുളം

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചേരാകുളം

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 8:13 am

അബുദാബിയിൽ തകർന്ന മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

അബുദാബിയിലെ അൽ ഷവമേഖിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റു. ഇറാന്‍റെ ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് പ്രതികരിച്ചു

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 8:12 am

മലബാർ സ്റ്റൈൽ കുരുമുളകിട്ട് വരട്ടിയ ചിക്കൻ റോസ്റ്റ്

മലബാർ സ്റ്റൈൽ കുരുമുളകിട്ട് വരട്ടിയ ചിക്കൻ റോസ്റ്റ്

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 8:05 am

വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ 'എയറിലായി' തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ലക്ഷ്യമിട്ടാണ് പുതുമയേറിയ പ്രചാരണപരിപാടികളുമായി ജില്ലാ കലക്റ്ററും സംഘവും ഓരോ സ്ഥലത്തും എത്തുന്നത്.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 8:04 am

മൈസൂരുവില്‍ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പെട്ടത്.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 8:02 am

ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!

കൊച്ചി: ഏറെക്കാലമായി കാലം കാത്തിരിക്കുന്ന ശബരി റെയിൽ പദ്ധതിയിൽ ശുഭവാർത്ത. അടുത്ത ആറര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാവുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. രണ്ടര പതിറ്റാണ്ടിൽ അധികമായി കേരളം കാത്തിരിക്കുന്ന പദ്ധതിയാണിത്. 2032ൽ ശബരി റെയിൽ പദ്ധതിയുടെ ഭാഗമായുള്ള പാതയിൽ ട്രെയിനുകൾ ഓടി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ മധ്യ കേരളത്തിന്റെ വലിയൊരു കാത്തിരിപ്പിന് ആരംഭം കുറിക്കുകയാണ്. പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്ക്

ഒന്നു ഇന്ത്യ 23 Mar 2026 7:59 am

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; 4 മലയാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയതായിരുന്നു ബസ്. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 7:59 am

തിരഞ്ഞെടുപ്പ് ചൂടില്‍ ബിജെപിയിലേക്ക് ഒഴുക്ക്; വര്‍ക്കലയില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടി, കോണ്‍ഗ്രസിലും ചോര്‍ച്ച; പത്മജാ വേണുഗോപാലിനും പിസി ജോര്‍ജ്ജിനും ഷോണ്‍ ജോര്‍ജിനും മേജര്‍ രവിക്കും പിന്നാലെ പരിവാറില്‍ കൂടുമാറി എത്തിയത് നിരവധി പേര്‍; ബിജെപിയുടെ 'അയിത്തം' മാറ്റി 2026ലെ തിരഞ്ഞെടുപ്പ് പോരാട്ടം; നിയമസഭയില്‍ ഒന്നിലധികം താമര വിരിഞ്ഞാല്‍ കളി ഇനിയും മാറും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകരുടെ കൂട്ടപ്പലായനം. സി.പി.എമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ ആഘാതമേല്‍പ്പിച്ചുകൊണ്ടാണ് പ്രമുഖ നേതാക്കളടക്കമുള്ളവര്‍ ബിജെപി ഭാഗമാകുന്നത്. വര്‍ക്കലയില്‍ മുന്‍ നഗരസഭാ ചെയര്‍മാനും സി.പി.എം. നേതാവുമായിരുന്ന സുന്ദരേശന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നത് ഭരണകക്ഷിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. കുടുംബവേരുകള്‍ സി.പി.എമ്മിലുറച്ച ഇത്തരം വ്യക്തിത്വങ്ങളുടെ പാര്‍ട്ടി മാറ്റം ഇടതുപക്ഷ കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. ഇത്തവണ നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസവും കേന്ദ്രത്തില്‍ ബിജെപി ഭരണം തുടരുമെന്ന പ്രതീക്ഷയുമാണ് ഇതര പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ പാരമ്പര്യ കോട്ടകളില്‍നിന്നും സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും ഒരുപോലെ ആളുകള്‍ ബിജെപി പാളയത്തിലെത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളോടുള്ള ആഭിമുഖ്യമാണ് ഈ മാറ്റത്തിന് പിന്നിലെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു. ട്വന്റി ട്വന്റിയില്‍നിന്നും നിരവധി പേര്‍ ബിജെപി മുന്നണിയുടെ ഭാഗമായത് കിഴക്കമ്പലം മേഖലയിലും പരിസരങ്ങളിലും രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രാദേശിക നേതാക്കള്‍ മുതല്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വരെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്കായി രംഗത്തിറങ്ങുന്നത് വോട്ടുവിഹിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ ദ്വിമുഖ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്ന ചിന്താഗതിക്കാരായ യുവാക്കളാണ് ഈ ഒഴുക്കില്‍ പ്രധാനമായും മുന്നിലുള്ളത്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിലും സി.പി.എമ്മിന്റെ പ്രാദേശിക ഭരണത്തോടുള്ള എതിര്‍പ്പിലും മനംമടുത്തവരും ബിജെപിയെ ബദലായി കാണുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ പ്രമുഖര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് സൂചനകള്‍. ഇത് നിയമസഭാ പോരാട്ടത്തില്‍ വലിയ അട്ടിമറികള്‍ക്ക് കാരണമായേക്കാം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് പ്രമുഖ നേതാക്കള്‍ ബിജെപി പാളയത്തിലെത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരുപോലെ വന്‍ തിരിച്ചടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. കേന്ദ്രത്തില്‍ ബിജെപി ഭരണം തുടരുമെന്ന ഉറപ്പും നിയമസഭയില്‍ ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയുമാണ് പലരെയും ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് കല്പിക്കപ്പെട്ടിരുന്ന രാഷ്ട്രീയ അയിത്തം അവസാനിച്ചുവെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ ബിജെപിയെ ബദലായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ട്വന്റി ട്വന്റി പോലുള്ള പാര്‍ട്ടികള്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായതും ബിജെപിയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. കോണ്‍ഗ്രസ്, സി.പി.എം വോട്ടുകളില്‍ വലിയ തോതിലുള്ള വിള്ളലുണ്ടാക്കാന്‍ ഈ കൂടുമാറ്റങ്ങള്‍ കാരണമാകും. പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും നേരത്തെ തന്നെ ബിജെപിയില്ഡ എത്തിയിരുന്നു. ഇവരും മത്സരിക്കുന്നു. ഇത്തവണ നിയമസഭയില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ താമര വിരിഞ്ഞാല്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയില്‍ സ്മിത സുന്ദരേശന്‍ (വര്‍ക്കല), ടി.എന്‍. സുരേഷ് (കോവളം), ബി.എസ്. അനൂപ് (ചിറയിന്‍കീഴ്) തുടങ്ങിയവരുടെ സ്ഥാനാര്‍ത്ഥിത്വം ഇതിന്റെ ഭാഗമാണ്. വര്‍ക്കലയില്‍ സി.പി.എമ്മിന്റെ കരുത്തായിരുന്ന സുന്ദരേശന്റെ മകള്‍ സ്മിത ബിജെപിയില്‍ ചേര്‍ന്നത് ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. കുടുംബപരമായി സി.പി.എം പശ്ചാത്തലമുള്ളവര്‍ ബിജെപിയിലേക്ക് മാറുന്നത് അണികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബി.എസ്. അനൂപ്, അരുണ്‍രാജ് തുടങ്ങിയ യുവ നേതാക്കളുടെ മാറ്റം കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. നിയമസഭയില്‍ ഇത്തവണ ഒന്നിലധികം സീറ്റുകള്‍ നേടി അക്കൗണ്ട് തുറക്കാനാകുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. കേന്ദ്ര ഭരണത്തിന്റെ തുടര്‍ച്ചയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളും കേരളത്തില്‍ വോട്ടായി മാറുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് സൂചന. 2026-ലെ തിരഞ്ഞെടുപ്പ് കേരളത്തില്‍ മൂന്നാം മുന്നണിയുടെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറുമെന്ന് ഉറപ്പാണ്. ബിജെപിയിലേക്ക് കൂടുമാറി എത്തിയ സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖര്‍: സ്മിത സുന്ദരേശന്‍ (വര്‍ക്കല): വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശന്‍ സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ഇടതുപക്ഷത്തിന് വലിയ ക്ഷീണമായി. പ്രമുഖ സി.പി.എം നേതാവായിരുന്ന പരേതനായ സുന്ദരേശന്റെ മകളായ സ്മിതയുടെ പാര്‍ട്ടി മാറ്റം വര്‍ക്കലയിലെ പാര്‍ട്ടി അടിത്തറയെത്തന്നെ ഉലച്ചിരിക്കുകയാണ്. ഇത്തവണ വര്‍ക്കലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സ്മിത മത്സരിക്കുമെന്നാണ് സൂചന. ബി.എസ്. അനൂപ് (ചിറയിന്‍കീഴ്): ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി.എസ്. അനൂപ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇത്തവണ ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അനൂപ് തന്നെ ജനവിധി തേടും. ആര്‍.എസ്. അരുണ്‍രാജ് (ചടയമംഗലം): യൂത്ത് കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അരുണ്‍രാജ് കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തി. ചടയമംഗലം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി അരുണ്‍രാജിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ടിഎന്‍ സുരേഷ്: കോവളം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടി.എന്‍. സുരേഷിനെ പ്രഖ്യാപിച്ചിരുന്നു. ആര്‍.ജെ.ഡി വിട്ട് ബിജെപിയില്‍ എത്തിയ സുരേഷിനെ ഉടനടി ഗോദയിലിറക്കാനാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. തിരുവനന്തപുരത്ത് ബിജെപിക്ക് വലിയ സ്വാധീനമുള്ള കോവളം മണ്ഡലത്തില്‍ സുരേഷിന്റെ വരവ് തിരഞ്ഞെടുപ്പ് പോരാട്ടത്തെ കൂടുതല്‍ ശക്തമാക്കും. കോണ്‍ഗ്രസില്‍നിന്നും സി.പി.എമ്മില്‍നിന്നും നേതാക്കളുടെ ഒഴുക്ക് തുടരുന്നതിനിടെയാണ് ആര്‍.ജെ.ഡിയില്‍നിന്നുള്ള സുരേഷിന്റെ മാറ്റവും സ്ഥാനാര്‍ത്ഥിത്വവും ഉണ്ടാകുന്നത്. കേന്ദ്ര ഭരണത്തിന്റെ തുടര്‍ച്ചയും കേരളത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷയുമാണ് നേതാക്കളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പത്മജ വേണുഗോപാല്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് തലസ്ഥാനത്തും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. തൃശ്ശൂരിലാണ് മത്സരിക്കുന്നതെങ്കിലും പാര്‍ട്ടി മാറ്റത്തിന്റെ അലയൊലികള്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വോട്ടുകളിലും പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മേജര്‍ രവി: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാകുകയും ചെയ്തിട്ടുണ്ട്.

മറുനാടൻ മലയാളീ 23 Mar 2026 7:58 am

കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം; നാലു മലയാളികള്‍ മരിച്ചു

ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം; 4 മലയാളികൾ മരിച്ചു

മറുനാടൻ മലയാളീ 23 Mar 2026 7:58 am

അമേരിക്കയില്‍ നിന്ന് മംഗലാപുരം തുറമുഖത്ത് എല്‍ പി ജി എത്തി; പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രം

എല്‍ പി ജി പ്രതിസന്ധിയില്‍ അടിയന്തര നടപടികളുമായി ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു

സിറാജ് ലൈവ് 23 Mar 2026 7:57 am

ജയിലുകളില്‍ തടവുകാരുടെ എണ്ണം കൂടുന്നു; വിവരങ്ങള്‍ തേടി സുപ്രീംകോടതി

ജയിലുകളില്‍ തടവുകാരുടെ എണ്ണം കൂടുന്നു; വിവരങ്ങള്‍ തേടി സുപ്രീംകോടതി

മറുനാടൻ മലയാളീ 23 Mar 2026 7:50 am

'ചില പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു, എന്നാല്‍ തലവിധി മോശമാണ്'; മറിയ ഉമ്മനെ പരിഗണിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

തിരുവല്ല, കാഞ്ഞിരപ്പിള്ളി മണ്ഡലങ്ങളിലാണ് മറിയ ഉമ്മനെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 7:50 am

പണയം വെച്ച സ്വർണാഭരണങ്ങൾ തിരിച്ചു ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, കൊല്ലത്ത് ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

സിമിയുടേയും മകന്റെയും പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെ നന്ദകുമാർ സിമിയെ കഴുത്തിൽ കുത്തിപ്പിടിച്ച് മുറ്റത്തേക്ക് തള്ളുകയും നിലത്ത് വീണതോടെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 7:48 am

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറി ; ഷാഫി പറമ്പില്‍

ശബരിമല സ്വര്‍ണ്ണം കട്ടവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 7:39 am

ശബരിമല യുവതി പ്രവേശനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും

നേരത്തെ ബോർഡ് അടക്കമുള്ള കക്ഷികളുടെ ആവശ്യപ്രകാരമാണ് വാദങ്ങൾ സമർപ്പിക്കാനുള്ള തീയതി കോടതി ഇന്ന് വരെ നീട്ടിയത്.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 7:37 am

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഇന്ന്, മുഖ്യമന്ത്രിയുടെ പര്യടനം ഇന്നുമുതൽ

പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെ, പ്രധാന നേതാക്കളെല്ലാം പ്രചാരണത്തിലേക്ക് കടക്കും. മുഖ്യമന്ത്രിയുടെ പര്യടനം ഇന്ന് തുടങ്ങും

സമയം 23 Mar 2026 7:35 am

'കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?'രമേഷ് പിഷാരടിയെ പരോക്ഷമായി പരിഹസിച്ച് തോമസ് ഐസക്

'കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 7:33 am

പ്രമ്പനൻ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കും  കൈകോർത്ത് ഇന്ത്യയും ഇൻഡോനേഷ്യയും

ന്യൂഡൽഹി: പ്രശസ്തമായ പ്രമ്പനൻ ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണത്തിന് ഇന്ത്യയുമായി കൈകോർത്ത് ഇൻഡോനേഷ്യ. പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാൻ ജക്കാർത്തയിൽ ചേർന്ന യോഗത്തിൽ ധാരണയായി.

കേരളം കൗമുദി 23 Mar 2026 7:32 am

ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് നയതന്ത്രജ്ഞൻ

കറാച്ചി: ഭാവിയിൽ പാകിസ്ഥാന് നേരെ യു.എസിന്റെ ആക്രമണമുണ്ടായാൽ, പാകിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കുമെന്ന് ഇന്ത്യയിലെ മുൻ പാക് ഹൈക്കമ്മിഷണർ അബ്ദുൾ ബാസിത്ത്.

കേരളം കൗമുദി 23 Mar 2026 7:32 am

ഹോർമുസ് വഴി കപ്പൽ ഗതാഗതം നിലച്ചിട്ടില്ല, ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ ചാർജ്‌ ഏർപ്പെടുത്തി ഇറാൻ

ടെഹ്‌റാൻ: ലോക എണ്ണ-എൽഎൻജി വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ.

കേരളം കൗമുദി 23 Mar 2026 7:32 am

'ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മോശമായതിനാല്‍ നടന്നില്ല എന്ന് മാത്രം'; മറിയ ഉമ്മന് വിനയായത് എന്ത്? കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ച; ഉമ്മന്‍ചാണ്ടി വികാരം ആളിക്കത്തിക്കാന്‍ മകള്‍ രംഗത്ത്; രാഷ്ട്രീയത്തില്‍ സജീവമാകാന്‍ മറിയാ ഉമ്മന്‍; അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഉമ്മന്‍ചാണ്ടിയുടെ മകള്‍?

പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നുവെന്ന യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. പത്തനംതിട്ട, കോട്ടയം മേഖലകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി മറിയ ഉമ്മന്‍ പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അടൂര്‍ പ്രകാശിന്റെ 'ഒളിയമ്പ്' എത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ കോന്നിയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മറിയ ഉമ്മനെ വേദിയിലിരുത്തിയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. 'ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മോശമായതിനാല്‍ നടന്നില്ല എന്ന് മാത്രം' എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ വാക്കുകള്‍. മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനകള്‍ നടന്നിരുന്നുവെന്ന് സ്ഥിരീകരിച്ച അദ്ദേഹം, അത് നടക്കാതെ പോയതിലെ നിരാശയും പ്രസംഗത്തിലൂടെ പങ്കുവെച്ചു. ഈ വാക്കുകള്‍ ആരെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ അല്ലെങ്കില്‍ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും നിയോജക മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും നേരത്തെ ഉറപ്പ് നല്‍കിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മറിയയുടെ സ്ഥാനാര്‍ത്ഥിത്വം തടയപ്പെട്ടതിന് പിന്നില്‍ കുടുംബത്തിനകത്തെ എതിര്‍പ്പുകളാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മറിയയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ രാജിവെക്കുമെന്ന് സഹോദരന്‍ ചാണ്ടി ഉമ്മന്‍ ഭീഷണിപ്പെടുത്തിയതായും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ചാണ്ടി ഉമ്മന്‍ പൂര്‍ണ്ണമായും നിഷേധിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടി വികാരം വോട്ടാക്കി മാറ്റാന്‍ മറിയ ഉമ്മനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം പത്തനാപുരത്ത് അടക്കം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മറിയ ഉമ്മന്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ ഇരമ്പുന്ന മണ്ഡലങ്ങളില്‍ മകളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. പത്തനംതിട്ടയിലെയും കോട്ടയത്തെയും യു.ഡി.എഫ് ക്യാമ്പുകളില്‍ മറിയ ഉമ്മന്റെ സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം നഷ്ടമായെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി മകള്‍ നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. പത്തനംതിട്ട, കോട്ടയം മേഖലകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി മറിയ ഉമ്മന്‍ പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അടൂര്‍ പ്രകാശിന്റെ 'ഒളിയമ്പ്' എത്തിയത്. 'ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മോശമായതിനാല്‍ നടന്നില്ല എന്ന് മാത്രം' എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ വാക്കുകള്‍. മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനകള്‍ നടന്നിരുന്നുവെന്ന് സ്ഥിരീകരിച്ച അദ്ദേഹം, അത് നടക്കാതെ പോയതിലെ നിരാശയും പ്രസംഗത്തിലൂടെ പങ്കുവെച്ചു. മറിയ ഉമ്മന് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങള്‍ എന്താണെന്ന ചര്‍ച്ച ഇതോടെ സജീവമായി. മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ അല്ലെങ്കില്‍ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും നിയോജക മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും നേരത്തെ ഉറപ്പ് നല്‍കിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഉമ്മന്‍ചാണ്ടി വികാരം വോട്ടാക്കി മാറ്റാന്‍ മറിയ ഉമ്മനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പത്തനംതിട്ടയിലെയും കോട്ടയത്തെയും യു.ഡി.എഫ് ക്യാമ്പുകളില്‍ മറിയ ഉമ്മന്റെ സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച മറിയ ഉമ്മന്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

മറുനാടൻ മലയാളീ 23 Mar 2026 7:29 am

പശ്ചിമേഷ്യൻ യുദ്ധം; യുദ്ധ വ്യാപന സാധ്യത വിലയിരുത്തി കേന്ദ്രം, യുദ്ധം നീണ്ടാൽ തിരിച്ചടി ആയേക്കുമെന്നും വിലയിരുത്തൽ

യുദ്ധം ദീർഘകാലം തുടർന്നാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തുന്നു. ഹോർമുസ് വഴി ഇന്ത്യൻ കപ്പലുകൾ എല്ലാം തിരികെ എത്തിക്കുന്നതും സിസിഎസ് ചർച്ച ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 7:28 am

കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കുറ്റം പറയാന്‍ നാവ് വാടകയ്ക്ക് എടുക്കരുത്'; മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാല്‍

വിമര്‍ശനം നിര്‍ത്തുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 7:26 am

അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി ഉഷ ജോസഫ്

വയറ്റില്‍ നിന്ന് ശസ്ത്രക്രിയ ഉപകരണം നീക്കിയ ശേഷം വീട്ടില്‍ വിശ്രമത്തിലാണ് ഉഷ ജോസഫ്

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 7:15 am

സാദിഖലി തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് വ്യാജ ഐഡി നിര്‍മ്മിച്ചത് തായ്വാനില്‍; വിപിഎന്‍ ഉപയോഗിച്ചുണ്ടാക്കിയ അക്കൗണ്ട് പോലീസ് അന്വേഷണത്തിന് പിന്നാലെ റിമൂവ് ചെയ്തു; വ്യാജ ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ലീഗ്; പോസ്റ്റിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ അന്വേഷണം

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ വന്‍ ഗൂഢാലോചനയെന്ന് സൂചന. തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ച വ്യാജ ഐഡിയില്‍നിന്നാണ് ആരോപണം ഉയര്‍ന്നത്. വി.പി.എന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തായ്വാനില്‍നിന്ന് ലോഗിന്‍ ചെയ്താണ് അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചതെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റൊരു രാജ്യത്തിന്റെ ഐ.പി അഡ്രസ്സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ആരോപണം പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഐഡി അപ്രത്യക്ഷമായി. വിവാദ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പോലീസില്‍ പരാതി നല്‍കിയതോടെ പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് അക്കൗണ്ട് അടിയന്തരമായി നീക്കം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. സംഭവത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പോലീസില്‍ പരാതി നല്‍കി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വ്വമായ നീക്കമാണിതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങളെ എന്ത് വിലകൊടുത്തും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 'വ്യക്തിപരമായ തേജോവധം ലക്ഷ്യമിട്ടുള്ള ഇത്തരമൊരു ഗൂഢാലോചനയില്‍ ആരും വഞ്ചിതരാകരുത്. അടിയന്തരമായി പ്രതികളെ കണ്ടെത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,' കുഞ്ഞാലിക്കുട്ടി തന്റെ കുറിപ്പില്‍ വ്യക്തമാക്കി. സൈബര്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രം വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഐ.പി അഡ്രസ്സുകള്‍ ഉപയോഗിച്ച് ഐഡികള്‍ നിര്‍മ്മിക്കുന്നത് ഗൗരവകരമാണെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തായ്വാന്‍ ലൊക്കേഷന്‍ കാണിച്ചെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ചില ഇടത് ഹാന്‍ഡിലുകളും തീവ്ര വലതുപക്ഷ മാധ്യമങ്ങളുമാണ് ഈ വ്യാജ വാര്‍ത്തയ്ക്കും പ്രചാരണങ്ങള്‍ക്കും പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ചില തീവ്ര വലതുപക്ഷ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു. ഇന്നലെ വൈകീട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അജ്ഞാതന്‍ ഫേസ്ബുക്കിലൂടെ വ്യാജ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ ലീഗ് നേതൃത്വം അടിയന്തരമായി പൊലീസില്‍ പരാതി നല്‍കി. നിയമനടപടികളിലേക്ക് നീങ്ങുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതിന് പിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാള്‍ അത് പിന്‍വലിക്കുകയും അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് അക്കൗണ്ട് അപ്രത്യക്ഷമായതെന്നാണ് നിഗമനം. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ സെര്‍വറുകള്‍ ഉപയോഗിച്ച് നടത്തിയ ഈ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മറുനാടൻ മലയാളീ 23 Mar 2026 7:15 am

ആ മാന്ത്രിക സംഖ്യയിലേക്ക് ഇനി കുറച്ച് ദൂരം മാത്രം; ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പുമായി ആട് 3

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് 3' ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയം നേടുന്നു. Aadu 3 starring Jayasurya directed by Midhun Manuel Thomas worldwide box office collection report day 3

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 7:10 am

വിമത സ്ഥാനാര്‍ത്ഥിത്വം മുന്നണി മര്യാദകളുടെ ലംഘനം ; വിമര്‍ശനവുമായി മോന്‍സ് ജോസഫ്

കുട്ടനാട്ടില്‍ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 7:04 am

വി ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് കൂടി മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകും.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 7:03 am

ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം നിയന്ത്രണം; ഉത്തരവാദികള്‍ അമേരിക്കയും ഇസ്‌റാഈലുമെന്ന് ഇറാന്‍

ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവര്‍ക്ക് മാത്രമാണ് വിലക്ക്

സിറാജ് ലൈവ് 23 Mar 2026 7:02 am

സ്വത്തെല്ലാം അനാഥാലയത്തിന് എഴുതി വച്ച സഹോദരി; വടുതലയിലെ വീടിന് അവര്‍ നല്‍കിയത് പ്രതിമാസം 45,000 രൂപ; ആര്‍ക്കും അവരോട് താല്‍പ്പര്യമില്ലെന്ന് വ്യക്തം; അമ്മയുടേയും സഹോദരിയുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ താല്‍പ്പര്യം കാട്ടാത്ത സഹോദരന്‍; ആ അഞ്ചു പേരും അനാഥരെ പോലെ എരിഞ്ഞടങ്ങി; ആത്മഹത്യാ കുറിപ്പിലെ 'വില്ലന്മാര്‍ക്കും വില്ലത്തികള്‍ക്കും' എതിരെ അന്വേഷണം

കൊച്ചി: സ്വത്തുക്കള്‍ അനാഥാലയത്തിന് എഴുതിവെച്ച്, ബന്ധുക്കളോട് താത്പര്യമില്ലെന്ന് പറയാതെ പറഞ്ഞ് മരണത്തിലേക്ക് നടന്നുകയറിയ ആ കുടുംബത്തിന് ഒടുവില്‍ ചിതയൊരുങ്ങിയതും എറണാകുളത്തെ മണ്ണില്‍. വടുതലയിലെ വാടകവീട്ടില്‍ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെയും സംസ്‌കാരം ബന്ധുക്കളുടെ നിസ്സഹകരണം മൂലം എറണാകുളത്ത് നടത്തി. വടുതല ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം വിളപ്പില്‍ശാലയില്‍നിന്ന് ശ്രീകുമാരിയുടെ സഹോദരനടക്കമുള്ള അടുത്ത ബന്ധുക്കള്‍ എത്തിയെങ്കിലും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവരുടെ കൂടി നിര്‍ദേശപ്രകാരമാണ് സംസ്‌കാരം കൊച്ചിയില്‍ത്തന്നെ നടത്തിയത്. വിളപ്പില്‍ശാല കാരോട് കാവുവിള പരേതനായ ജി. സുരേന്ദ്രന്‍ നായരുടെ ഭാര്യ വൈ. ശ്രീകുമാരി (59), മകള്‍ അശ്വതി എസ്. നായര്‍ (39), അശ്വതിയുടെ മക്കളായ കാര്‍ണിവന്‍ (14), കീര്‍ത്തിവന്‍ (4), അക്ഷിത (2) എന്നിവരുടെ ചേതനയറ്റ ശരീരങ്ങളാണ് ബന്ധുക്കള്‍ പോലുമില്ലാത്ത നാട്ടില്‍ എരിഞ്ഞടങ്ങിയത്. ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലുമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ അശ്വതിയുടെ ഭര്‍ത്താവ് അശ്വത്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതിനുപിന്നാലെ അനുഭവിക്കേണ്ടി വന്ന കടുത്ത ഒറ്റപ്പെടലും മാനസിക വിഷമങ്ങളുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ അശ്വതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കും ഭര്‍തൃമാതാവിനും അയല്‍വാസികള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം തങ്ങള്‍ നേരിട്ട അവഗണനയും പീഡനങ്ങളും കത്തില്‍ അക്കമിട്ടു നിരത്തുന്നു. സ്വന്തം വീടിനടുത്ത് അയല്‍വാസികളുമായി നിലനിന്നിരുന്ന തര്‍ക്കങ്ങളെക്കുറിച്ചും കത്തില്‍ സൂചനയുണ്ട്. കുറിപ്പില്‍ പരാമര്‍ശിക്കുന്നവരില്‍നിന്ന് അടുത്ത ദിവസങ്ങളില്‍ പൊലീസ് മൊഴിയെടുക്കും. ആത്മഹത്യ പ്രേരണാക്കുറ്റം നിലനില്‍ക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. തങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും മറ്റ് സ്വത്തുവകകളും അര്‍ഹതപ്പെട്ട അനാഥാലയത്തിന് വിട്ടുനല്‍കണമെന്നാണ് അശ്വതി കുറിപ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 'ഞങ്ങള്‍ പോകുന്നു' എന്ന വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്. ബന്ധുക്കളുമായി അകന്നുനിന്നിരുന്ന കുടുംബം ആരോടും മിണ്ടാതെയും പുറംലോകവുമായി ബന്ധപ്പെടാതെയുമാണ് വടുതലയിലെ ആഡംബര വില്ലയില്‍ കഴിഞ്ഞുകൂടിയിരുന്നത്. ഒടുവില്‍ മരണശേഷവും ആ അകല്‍ച്ച തുടര്‍ന്ന ബന്ധുക്കള്‍, മൃതദേഹം പോലും വേണ്ടെന്നു വെക്കുകയായിരുന്നു. അശ്വതിയുടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് രണ്ടുമാസം മുമ്പ് ഇവര്‍ കൊച്ചിയിലേക്ക് മാറിയത്. 45,000 രൂപ വാടകയുള്ള വില്ലയില്‍ സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാതെയാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. വീട് ഒഴിയുകയാണെന്ന് അറിയിച്ച് വാടക മുഴുവന്‍ വീട്ടുടമസ്ഥന് നല്‍കിയ ശേഷമായിരുന്നു അഞ്ചുപേരും മരണത്തിലേക്ക് നടന്നത്. കുട്ടികളെ പുതുവസ്ത്രങ്ങള്‍ അണിയിച്ചും കണ്ണടകളും കൂളിങ് ഗ്ലാസുകളും വെപ്പിച്ചും ഒരുക്കിയ ശേഷമാണ് വിഷം നല്‍കിയതെന്ന് സംഭവസ്ഥലത്തെത്തിയവര്‍ നടുക്കത്തോടെ ഓര്‍ക്കുന്നു. കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അമ്മയുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ പോലും ജന്മനാട്ടിലേക്ക് കൊണ്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് സഹോദരന്‍ നിലപാടെടുത്തതോടെയാണ് വടുതല ശ്മശാനത്തില്‍ സംസ്‌കാരം നടന്നത്. പോലീസ് കണ്ടെടുത്ത രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ അശ്വതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കും ഭര്‍തൃമാതാവിനും അയല്‍വാസികള്‍ക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ഇവരില്‍ നിന്നുണ്ടായ പെരുമാറ്റങ്ങള്‍ തങ്ങളെ വല്ലാതെ തളര്‍ത്തിയെന്ന് കത്തില്‍ പറയുന്നു. കുറിപ്പില്‍ പരാമര്‍ശിക്കുന്ന ഈ 'വില്ലന്മാര്‍ക്കും വില്ലത്തികള്‍ക്കും' എതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം. ഇവരില്‍ നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കും. 'ഞങ്ങള്‍ പോകുന്നു' എന്ന് ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കിയെങ്കിലും, തങ്ങളുടെ സമ്പാദ്യം അനാഥാലയത്തിന് നല്‍കണമെന്ന വില്ല് നടപ്പാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അവര്‍ യാത്രയായത്. ഒരുപക്ഷേ, ജീവിതകാലത്ത് തങ്ങള്‍ക്ക് ലഭിക്കാത്ത സ്‌നേഹവും പരിഗണനയും അനാഥരായവര്‍ക്ക് ലഭിക്കട്ടെ എന്ന ചിന്തയാകാം ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. പോലീസ് മുന്‍കൈയെടുത്താണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. സഹോദരനടക്കമുള്ളവര്‍ എത്തിയെങ്കിലും മൃതദേഹങ്ങള്‍ കൊച്ചിയില്‍ തന്നെ സംസ്‌കരിക്കാനായിരുന്നു അവരുടെ താല്‍പ്പര്യം. ഇതോടെ, നാടും വീടും ബന്ധുക്കളുമെല്ലാം ഉണ്ടായിട്ടും ആ അഞ്ചുപേരും അപരിചിതമായ മണ്ണില്‍ അന്ത്യവിശ്രമം കൊണ്ടു.

മറുനാടൻ മലയാളീ 23 Mar 2026 7:01 am

തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി

കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരിലാണ് സംഭവം നടന്നത്

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 6:55 am

അമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ്; തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് പെസെഷ്‌കിയാന്‍; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു; ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളി; പശ്ചിമേഷ്യയില്‍ ഇനി എന്ത്?

ഹോ ര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുനല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളിയതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പാരമ്യത്തിലെത്തി. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ട്രംപ് നല്‍കിയ 48 മണിക്കൂര്‍ സമയപരിധി അവസാനിച്ചതോടെ, മേഖലയില്‍ വന്‍ സൈനിക നീക്കങ്ങളാണ് നടക്കുന്നത്. കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടര്‍ന്നാല്‍ രാജ്യം നേരിടാന്‍ പോകുന്നത് 'സമ്പൂര്‍ണ്ണ നാശം' ആയിരിക്കുമെന്ന് ട്രംപ് ഇസ്രായേലി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇറാന്റെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളെയായിരിക്കും അമേരിക്ക ആദ്യം ലക്ഷ്യം വെക്കുക. 47 വര്‍ഷമായി ഇറാന്‍ തുടരുന്ന ശത്രുതയ്ക്ക് അറുതി വരുത്താന്‍ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തിരിച്ചടിച്ചു. തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയെയാകെ തകര്‍ക്കുന്ന രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ പക്ഷം. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത അടഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 50 ശതമാനത്തോളം വര്‍ദ്ധിച്ചു. ബാരലിന് 100 ഡോളറിന് മുകളിലെത്തിയ വില ഇനിയും ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇസ്രായേലിലെ ഡിമോണ ആണവനിലയത്തിന് സമീപം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണമാണ് നിലവിലെ സംഘര്‍ഷം രൂക്ഷമാക്കിയത്. ആക്രമണത്തില്‍ 70 കുട്ടികളടക്കം 160 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇറാന്റെ ആണവ കേന്ദ്രമായ നടാന്‍സിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇത്. ഇസ്രായേലിനെ ലക്ഷ്യം വെച്ച് ഇറാന്‍ ഇതുവരെ 400 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായാണ് കണക്കുകള്‍. ലോകം ഒരു ആണവ ദുരന്തത്തിന്റെ മുനമ്പിലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ആണവ നിലയങ്ങളെ ലക്ഷ്യം വെക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭ്യര്‍ത്ഥിച്ചു. യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ സാഹചര്യം നിയന്ത്രണാതീതമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആയിരക്കണക്കിന് യുഎസ് മറീനുകള്‍ ഇതിനോടകം തന്നെ മേഖലയിലേക്ക് തിരിച്ചു കഴിഞ്ഞു. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതിലൂടെ ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ത്ത് അവരെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കാനാണ് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നത്. ഖത്തറിലെ ദോഹയില്‍ നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാണമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ദോഹയെ തങ്ങളുടെ ലക്ഷ്യസ്ഥാനമായി കണക്കാക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. സൗദി അറേബ്യയുടെ തലസ്ഥാനത്തിന് നേരെയും കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണ ശ്രമങ്ങളുണ്ടായി. ഇറാന്റെ ഉന്നത നേതാക്കളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണം ഇനിയും തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിനെ 'കുറ്റവാളികളുടെ സംഘം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ചു. ഇസ്രായേല്‍ സൈന്യം നിലവില്‍ പകുതി ലക്ഷ്യം മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും ആക്രമണം ഇനിയും ആഴ്ചകളോളം നീളുമെന്നും സൈനിക മേധാവി എയല്‍ സാമിര്‍ പറഞ്ഞു. ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമുള്ള അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയാകെ യുദ്ധത്തിന്റെ കരിനിഴലിലായതോടെ ലോകരാജ്യങ്ങള്‍ ആശങ്കയിലാണ്. ട്രംപ് നല്‍കിയ സമയം അവസാനിച്ചതോടെ ലോകം ഉറ്റുനോക്കുന്നത് ഹോര്‍മുസ് കടലിടുക്കിലേക്കാണ്.

മറുനാടൻ മലയാളീ 23 Mar 2026 6:37 am

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആരോപണം: പരാതി നല്‍കി മുസ്ലിം ലീഗ്

സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 6:36 am

ഇസ്‌റാഈലില്‍ നാശം വിതച്ച് ഇറാന്റെ ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച മിസൈല്‍ ആക്രമണം

24 മണിക്കൂറിനിടെ ഇസ്‌റാഈലില്‍ 250-ലേറെ പേര്‍ക്ക് പരിക്കേറ്റെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

സിറാജ് ലൈവ് 23 Mar 2026 6:34 am

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല, കപ്പൽ ​ഗതാ​ഗതം നിലച്ചിട്ടില്ല, നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

ഉത്തരവാദികൾ അമേരിക്കയും ഇസ്രയേലുമാണെന്നും ഇറാൻ വിശദമാക്കി. ഗൾഫ് രാജ്യങ്ങളെ പിന്തുണയ്ക്കുകയാണ് ജി 7. ചർച്ചകൾ തുടങ്ങിയതായി ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 6:31 am

രക്തസാക്ഷികളുടെ അനശ്വര സ്മരണകള്‍ കരുത്താക്കി കല്ല്യാശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.രാജീവന്‍ കപ്പച്ചേരി പ്രചരണം ആരംഭിച്ചു

യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണം മണ്ഡലത്തിലെ രക്തസാക്ഷി സ്മൃതി കുടീരവും - ഖബര്‍സ്ഥാനവുംകുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ആരംഭിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 6:30 am

നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിനം ഇന്ന്

ഇന്ന് അവസാനദിനം; വരണാധികാരികൾക്ക് മുൻപിൽ നേതാക്കൾ, നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും, പ്രചാരണം സജീവമാക്കി നേതാക്കൾ

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 6:24 am

ഏഴാമത്തെ മത്സരത്തിനൊരുങ്ങി വി ഡി സതീശൻ; ഇന്ന് നാമനിര്‍ദേശ പത്രിക സമർപ്പിക്കും

നാമനിർദേശ പത്രിക സമർപ്പിക്കാൻ വി ഡി സതീശൻ; കെട്ടിവയ്ക്കാനുള്ള തുക നൽകുന്നത് പ്ലാച്ചിമട സമരസമതി നേതാക്കൾ, പറവൂർ അഡിഷണൽ തഹസിൽദാർക്ക് പത്രിക സമർപ്പിക്കും, വിജയം ആവർത്തിക്കുമെന്ന് ശുഭ പ്രതീക്ഷയുമായി നേതാക്കൾ

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 6:23 am

അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാന്‍ നടപടിയെടുക്കും ; വിശദമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ചര്‍ച്ച ചെയ്തു.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 6:17 am

കളം നിറഞ്ഞു, പട്ടികയിൽ തിളക്കമാർക്ക്? | PG Suresh kumar | Nerkkuner 22 March 2026

കളം നിറഞ്ഞു, പട്ടികയിൽ തിളക്കമാർക്ക്? | PG Suresh kumar | Nerkkuner 22 March 2026

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 6:12 am

സി.കണ്ണൻ സമാനതകളില്ലാത്ത തൊഴിലാളി നേതാവ്: മുഖ്യമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തു

സി. കണ്ണൻ എല്ലാ ട്രേഡ് യൂനിയൻ സംഘടനകൾക്കും സ്വീകാര്യനായ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച സി. കണ്ണൻ

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 6:10 am

റഷ്യന്‍ എണ്ണ ടാങ്കര്‍ ഇന്നലെ ഇന്ത്യന്‍ തീരത്ത് എത്തി

എംടി അക്വാ ടൈറ്റന്‍ എന്ന കപ്പല്‍ നിലവില്‍ അറബിക്കടലില്‍ മംഗലാപുരം തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 6:09 am

ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കന്‍ നിലപാട് ആണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 23 Mar 2026 6:00 am

യുവി വികിരണത്തോത് ആശങ്കാജനകമായി ഉയരുന്നു; എട്ട് കേന്ദ്രങ്ങളില്‍ 'ഓറഞ്ച് അലര്‍ട്ട്'

യുവി വികിരണത്തോത് ആശങ്കാജനകമായി ഉയരുന്നു

മറുനാടൻ മലയാളീ 23 Mar 2026 5:58 am

ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യവിതരണം ഉറപ്പാക്കാൻ പ്രത്യേക ടീമൊരുക്കി ലുലു ഗ്രൂപ്പ്

'ഞങ്ങൾക്കൊരു ക്രൈസിസ് മാനേജ്‌മെന്റ് ടീമുണ്ട്, ഈ രാജ്യത്തിന് നമ്മൾ മടക്കിക്കൊടുക്കേണ്ട സമയമാണ്', ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യവിതരണം ഉറപ്പാക്കാൻ പ്രത്യേക ടീമൊരുക്കി ലുലു ഗ്രൂപ്പ്

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 5:56 am

ദുബായിൽ പുതിയ അത്യാധുനിക മെഡിക്കൽ സെന്റർ തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്

ദുബായിൽ പുതിയ അത്യാധുനിക മെഡിക്കൽ സെന്റർ തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്, ഉദ്‌ഘാടനം എം.എ യൂസഫലി നിർവഹിച്ചു

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 5:55 am

തുണികൾക്കിടയിൽ ടേപ്പ് ഒട്ടിച്ച് വെച്ച് കഞ്ചാവ് കടത്താൻ ശ്രമം; ഒഡിഷ സ്വദേശി പിടിയിൽ

തുണികൾക്കിടയിൽ ടേപ്പ് ഒട്ടിച്ച് വെച്ച് കഞ്ചാവ് കടത്താൻ ശ്രമം; ഷൊർണൂരിൽ അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ, പിടികൂടിയത് റെയിൽവെ സ്റ്റേഷനിൽ നിന്ന് Palakkad |Shornur | Cannabis

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 5:53 am

ഷംല ലുബിഷാദിന്റെ മൃതദേഹം നാളെ പുലർച്ചെ എത്തിക്കും

തുടർ നടപടികൾക്ക് ശേഷം ഭൗതിക ശരീരം പുലർച്ചെ കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് മസ്കറ്റ് കെഎംസിസി കെയർ വിംഗ് അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 4:17 am

ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി തലശ്ശേരി കൊളശ്ശേരി സ്വദേശി ആമിനാസ് ഹൗസിൽ പി.കെ. മുനവർ ഫൈറൂസിനെ (29) വെള്ളയിൽ പൊലീസ് പിടികൂടി

കേരളം കൗമുദി 23 Mar 2026 3:31 am

ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമം: പ്രതികൾ റിമാൻഡിൽ

വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരെ റിമാൻഡ് ചെയ്തു. യുവ ഡോക്ടർമാരായ കണ്ണൂർ സ്വദേശി ലിബിൻദാസ്,​കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്

കേരളം കൗമുദി 23 Mar 2026 3:31 am

67 കിലോ കഞ്ചാവുമായി പിടിയിൽ

67 കിലോയിലധികം കഞ്ചാവുമായി യുവാവ് ഡാൻസാഫ് സ്‌ക്വാഡിന്റെ പിടിയിൽ. വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ പുന്നയൂർക്കുളം കുമാരൻപടി റോഡ് പരിസരത്ത് നിന്നാണ് കോട്ടയം അതിരപ്പുഴ മുണ്ടകൈപാടം സ്വദേശിയായ മങ്കിലേറ്റുവീട്ടിൽ ലിന്റോ ജോസഫ് (39) പിടിയിലായത്

കേരളം കൗമുദി 23 Mar 2026 3:31 am

'ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കും'; ഇറാന്റെ മുന്നറിയിപ്പ്

ഇറാൻ - അമേരിക്ക യുദ്ധം നിലവിലെ സ്ഥിതി തുടർന്നാൽ യുദ്ധം രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടേക്കും എന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 3:30 am

ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ആഴ്ച്ചയിലേക്കു കടക്കുമ്പോള്‍ ലോകം മുഴുവന്‍ ആശങ്കയിലാണ്. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കാത്ത രാജ്യങ്ങള്‍ പോലും അനുഭവിച്ചുതുടങ്ങി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടതോടെ ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണവും പ്രതിസന്ധിയിലായി. സംഘര്‍ഷം ഒട്ടും അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര

ഒന്നു ഇന്ത്യ 23 Mar 2026 2:53 am

'നടി അനുഷ്ക ഷെട്ടി ഈ വർ‌ഷം വിവാഹിതയാകും'; ഒടുവിൽ പ്രതികരിച്ച് താരം

അനുഷ്ക ഷെട്ടി ഈ വർഷം വിവാഹിതയാകുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ബന്ധുവായ ബിസിനസുകാരനെയാണ് നടി വിവാഹം കഴിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കേരളം കൗമുദി 23 Mar 2026 2:31 am

വീടുകയറി ആക്രമണം: മൂന്നുപേർ പിടിയിൽ

കാട്ടാകാമ്പാൽ സ്രായിൽ സ്വദേശിയായ യുവാവിനെ വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

കേരളം കൗമുദി 23 Mar 2026 2:31 am

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങൂർ നെടുങ്ങപ്ര കുന്നപ്പിള്ളി വീട്ടിൽ സാജു (49) ആണ് പിടിയിലായത്

കേരളം കൗമുദി 23 Mar 2026 2:31 am

യുവാക്കളെ മർദ്ദിച്ചയാൾ അറസ്റ്റിൽ

ചീത്ത വിളിച്ചത് ചോദ്യം ചെയ്ത‌ യുവാക്കളെ മർദ്ദിച്ച കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടി. വെങ്ങാനൂർ നീലകേശിക്കു സമീപം വടുവച്ചാൽ വീട്ടിൽ ശിവപ്രസാദാണ് (37) പിടിയിലായത്

കേരളം കൗമുദി 23 Mar 2026 2:31 am

തിരുവനന്തപുരം കലക്ടർ അനുകുമാരി കഴിഞ്ഞ ദിവസം കടലിൽ, പിന്നീട് 'എയറിൽ', വേറിട്ട രീതിയിൽ വോട്ടെടുപ്പ് പ്രചാരണം

തിരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ അനുകുമാരി വേറിട്ട പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. സ്വീപ്പിന്റെ ഭാഗമായി വിഴിഞ്ഞത്ത് കടലിനടിയിലും വർക്കലയിൽ പാരാഗ്ലൈഡിംഗും പാരാസെയിലിംഗും നടത്തി വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു.

ഏഷ്യൻ നേടി ന്യൂസ് 23 Mar 2026 2:29 am

8,931 ദിവസം അധികാരത്തില്‍; നരേന്ദ്ര മോദിക്ക്‌ പുതിയ റെക്കോഡ്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അപൂര്‍വ റെക്കോഡ്‌ സൃഷ്‌ടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ക്കാലം സേവനം ചെയ്‌ത വ്യക്‌തിയായി അദ്ദേഹം മാറി. സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ്ങിന്റെ റെക്കോഡാണ്‌ അദ്ദേഹം മറികടന്നത്‌. സിക്കിം മുഖ്യമന്ത്രിയായി 8,930 ദിവസമാണു ചാംലിങ്‌ സേവനം ചെയ്‌തത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അദ്ദേഹം ആകെ 8,931 ദിവസമാണു പൂര്‍ത്തിയാക്കിയത്‌. അധികാത്തില്‍ തുടര്‍ച്ചയായി 25-ാം വര്‍ഷത്തിലേക്ക്‌ അദ്ദേഹം പ്രവേശിക്കുകയും ചെയ്‌തു.ഏറ്റവും കൂടുതല്‍ക്കാലം ഗുജറാത്ത്‌ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്‌ അദ്ദേഹമാണ്‌. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിന്‌ ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ്‌ മോദി. 2014, 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ നേടുകയും ചെയ്‌തു. നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്‌ ഒക്‌ടോബര്‍ 7, 2001ന്‌ ആയിരുന്നു. 2014 മേയ്‌ 21 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. സംസ്‌ഥാനത്ത്‌ 13 വര്‍ഷത്തിലേറെ ഭരണം നടത്തിയതിന്‌ ശേഷമാണ്‌ അദ്ദേഹം ദേശീയ രാഷ്‌ട്രീയത്തിലേക്ക്‌ പ്രവേശിച്ചത്‌. 2014 മേയ്‌ 26ന്‌ അദ്ദേഹം ഇന്ത്യയുടെ 14ാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ലോക്‌സഭയില്‍ സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കോണ്‍ഗ്രസ്‌ ഇതര നേതാവായി അദ്ദേഹം മാറി. പിന്നീട്‌, രണ്ട്‌ പൂര്‍ണ കാലാവധി പൂര്‍ത്തിയാക്കി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ആദ്യത്തെ കോണ്‍ഗ്രസ്‌ ഇതര പ്രധാനമന്ത്രിയും മോദിയാണ്‌.

മംഗളം 23 Mar 2026 2:15 am

ഗൂഗിളിലെ ജോലി ആഡംബരമല്ല; വര്‍ഷത്തില്‍ ഒരു കോടി രൂപ ശമ്പളമില്ല: യാഥാത്ഥ്യം തുറന്നു പറഞ്ഞ് ടെക്കി

ബെംഗളൂരു: ആഗോള ടെക് കമ്പനികളില്‍ ജോലി കിട്ടുന്നതോടെ ജീവിതം വലിയ സാമ്പത്തിക നിലവാരത്തിലേക്ക് ഉയരുമെന്ന ധാരണ തെറ്റാണെന്ന് ഗൂഗിളില്‍ ജോലി ചെയ്യുന്ന ടെക്കി യുവതി. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ദിവ്യ പോര്‍വാളിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഉയര്‍ന്ന ശമ്പളവും ആഡംബര ജീവിതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ദിവ്യ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

ഒന്നു ഇന്ത്യ 23 Mar 2026 1:58 am

ചിത്രം തെളിയുന്നു; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശത്തിന്‌ ഇന്ന്‌ അവസാനം

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന്‌ വൈകിട്ട്‌ മൂന്ന്‌ മണിയോടെ അവസാനിക്കും. ഇതോടെ ഓരോ മണ്ഡലത്തിലെയും ചിത്രം ഏതാണ്ട്‌ വ്യക്‌തമാകും. ശനിയാഴ്‌ച വരെ സംസ്‌ഥാനത്താകെ 537 നാമനിര്‍ദേശ പത്രികകളാണ്‌ സമര്‍പ്പിക്കപ്പെട്ടത്‌. ഇന്ന്‌ പ്രമുഖ സ്‌ഥാനാര്‍ഥികളടക്കം കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിക്കാനെത്തും. സമര്‍പ്പിച്ച പത്രികകളുടെ സൂക്ഷ്‌മപരിശോധന നാളെ നടക്കും. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്‌ചയാണ്‌. വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാനുള്ള അവസാന അവസരം നാളെയാണ്‌. തിരുവനന്തപുരം സെന്‍ട്രല്‍, മലപ്പുറം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ശനിയാഴ്‌ചയാണ്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. ബി.ജെ.പിയും മൂന്നാം സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടതോടെ സംസ്‌ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ ചൂട്‌ കൂടുതല്‍ കനക്കുകയാണ്‌. എല്‍.ഡി.എഫ്‌ പ്രചാരണത്തിന്‌ ആവേശം പകര്‍ന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പര്യടനം ഇന്ന്‌ പത്തനംതിട്ടയില്‍നിന്ന്‌ ആരംഭിക്കും. ഏപ്രില്‍ മൂന്നുവരെ നീളുന്ന പര്യടനത്തില്‍ സംസ്‌ഥാനത്തെ 48 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും.

മംഗളം 23 Mar 2026 1:50 am

തെരഞ്ഞെടുപ്പ്‌ ഗോദയില്‍ നിറഞ്ഞ്‌ 'ഡീല്‍'; വിവാദം ആരെ തുണയ്‌ക്കുമെന്നത്‌ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നു, പിന്നില്‍ കൃത്യമായ രാഷ്‌ട്രീയ തന്ത്രം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പുതിയ നീക്കങ്ങള്‍ സജീവമാകുന്നു. ഒരുകാലത്ത്‌ 'വോട്ടുകച്ചവടം' എന്നും പിന്നീട്‌ 'അഡ്‌ജസ്‌റ്റ്‌മന്റ്‌ രാഷ്‌ട്രീയം' എന്നും വിളിക്കപ്പെട്ട രാഷ്‌ട്രീയ ഒത്തുകളി ആരോപണങ്ങള്‍ ഇപ്പോള്‍ 'ഡീല്‍' എന്ന പുതിയ കുപ്പായമിട്ട്‌ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ നിറയുകയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ 'ഡീല്‍' വിവാദം ആരെ തുണയ്‌ക്കുമെന്നത്‌ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന ചോദ്യമായി മാറിയിരിക്കുന്നു. ഈ വിവാദത്തിന്‌ പിന്നില്‍ കൃത്യമായ ഒരു രാഷ്‌ട്രീയ തന്ത്രമുണ്ടെന്ന്‌ നിരീക്ഷകര്‍ കരുതുന്നു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുന്നതിലൂടെ, മുസ്‌ലിംക്രിസ്‌ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ്‌ പാളയത്തില്‍ ഉറപ്പിച്ചു നിര്‍ത്താനാണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്‌. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സന്ദേശം ഈ വോട്ടര്‍മാരിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസിനെ ബി.ജെ.പിയുടെ 'ബി ടീം' ആക്കി ചിത്രീകരിച്ച്‌ തിരിച്ചുപിടിക്കാനാണ്‌ ഇടതുമുന്നണിയുടെ നീക്കം. പാലക്കാട്‌ മണ്‌ഡലത്തിലെ സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ 'ഡീല്‍' ആരോപണം ആദ്യമായി ഉന്നയിച്ചത്‌. യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ സി.പി.എം പാലക്കാട്‌ ദുര്‍ബലനായ സ്‌ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും, പകരമായി പത്ത്‌ സീറ്റുകളില്‍ ബി.ജെ.പി., സി.പി.എമ്മിനെ സഹായിക്കുമെന്നുമാണ്‌ സതീശന്റെ പക്ഷം. കേരളത്തില്‍ ഇരട്ടച്ചങ്ക്‌ കാണിക്കുന്ന മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ മോദിക്കും അമിത്‌ ഷാക്കും മുന്നില്‍ 90 ഡിഗ്രിയില്‍ കുനിയുകയാണെന്ന സതീശന്റെ പരിഹാസം വലിയ ചര്‍ച്ചയായിട്ടുണ്ട്‌. സതീശന്റെ ആരോപണങ്ങളെ അവജ്‌ഞയോടെ തള്ളിക്കളയുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, നുണ പറയുന്നതില്‍ നൊബേല്‍ സമ്മാനം നല്‍കാന്‍ അര്‍ഹതയുള്ളയാളാണ്‌ പ്രതിപക്ഷ നേതാവെന്ന്‌ പരിഹസിച്ചു. യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറയ്‌ക്കാനാണ്‌ ഇത്തരമൊരു പുകമറ സൃഷ്‌ടിക്കുന്നതെന്നാണ്‌ സി.പി.എം നിലപാട്‌. ബി.ജെ.പിയും ഈ ആരോപണങ്ങള്‍ തള്ളിക്കളയുമ്പോള്‍, 'സിബി' (സി.പി.എം.- ബി.ജെ.പി) ഡീല്‍ എന്ന പ്രയോഗം അണികള്‍ക്കിടയില്‍ പടര്‍ത്താനാണ്‌ കോണ്‍ഗ്രസ്‌ നീക്കം. പഴയ 'കോലീബി. സഖ്യം' എന്ന ആരോപണത്തിനു പകരമായി 'സിബി' ഡീല്‍ എന്ന ആരോപണം വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്നു കണ്ടറിയണം. ഗുരുവായൂരിലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ മുതല്‍ ജി. സുധാകരനെതിരേയുള്ള മുഖ്യമന്ത്രിയുടെ പ്രയോഗങ്ങള്‍ വരെ ഈ ചര്‍ച്ചകളുടെ ഭാഗമാകുന്നുണ്ട്‌. 'ഡീല്‍' യുദ്ധം നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണായുധമായി മാറുകായണ്‌. എസ്‌. നാരായണന്‍

മംഗളം 23 Mar 2026 1:40 am

പത്രിക സമർപ്പണം ഇന്ന് മൂന്നുവരെ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും. രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെ പത്രിക സമർപ്പിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.

കേരളം കൗമുദി 23 Mar 2026 1:34 am

'പാട്ടി'ലാക്കാൻ ഈ കുട്ടി സ്ഥാനാർത്ഥി

കോട്ടയം: രണ്ട് രാഷ്ട്രീയ താപ്പാനകൾക്കിടയിലെ 'ബേബി'. പാട്ടുപാടി വോട്ടു നേടാൻ സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ ആതിര ഡി. നായർ ട്വന്റി ട്വന്റിയിലൂടെ എത്തുന്നത് ഏറ്റുമാനൂരിൽ.

കേരളം കൗമുദി 23 Mar 2026 1:34 am

മുഖ്യമന്ത്രി ഇന്നുമുതൽ പ്രചാരണ പര്യടനത്തിന്

തിരുവനന്തപുരം: എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിവിധ ജില്ലകളിലെ പര്യടനത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കം.

കേരളം കൗമുദി 23 Mar 2026 1:34 am

എൽ.ഡി.എഫ് വിട്ട് ലീഗിലേക്ക് മടങ്ങി കാരാട്ട് റസാക്ക്

കോഴിക്കോട്: ലീഗിൽ നിന്ന് എൽ.ഡി.എഫിലെത്തി കൊടുവള്ളിയിൽ ഇടതു സ്വതന്ത്രനായി വിജയിച്ച കാരാട്ട് റസാക്ക് വീണ്ടും ലീഗിൽ ചേർന്നു.

കേരളം കൗമുദി 23 Mar 2026 1:34 am

ഉമ്മൻചാണ്ടിയെന്ന ഊർജ്ജം പേറാൻ സ്ഥാനാർത്ഥിപ്പട

കോട്ടയം: ഒറ്റയ്ക്കും കൂട്ടമായും സ്ഥാനാർത്ഥികളുടെ പ്രവാഹം. മെഴുകുതിരി കത്തിച്ചും പൂക്കളർപ്പിച്ചും നേതാക്കളടക്കമുള്ളവർ. നോമിനേഷൻ കൊടുക്കും മുമ്പ് പുതുപ്പള്ളി പള്ളിമുറ്റത്തെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കരികിൽ സ്ഥാനാർത്ഥികൾ നിറയുകയാണ്.

കേരളം കൗമുദി 23 Mar 2026 1:34 am

മങ്കടയിൽ ലീഗ് വിമതനെ എൽ.ഡി.എഫ് പിന്തുണച്ചേക്കും

മങ്കട മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ എൽ.ഡി.എഫ് പിന്തുണയ്ക്കാൻ സാദ്ധ്യത.

കേരളം കൗമുദി 23 Mar 2026 1:34 am

പത്ത് സീറ്റിൽ സി.പി.എം - ബി.ജെ.പി ഡീൽ: സതീശൻ

പറവൂർ: ബി.ജെ.പി -സി.പി.എം ഡീലിനു തെളിവാണ് പാലക്കാട് മണ്ഡലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച ഇവിടെ, ബി.ജെ.പിയെ ജയിപ്പിക്കാൻ ദുർബല സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന തന്ത്രമാണ് എൽ.ഡി.എഫ്

കേരളം കൗമുദി 23 Mar 2026 1:33 am

വർക്കല: സി.പി.എം നേതാവിൻ്റെ മകൾ ബി.ജെ.പി സ്ഥാനാർത്ഥി 

വർക്കല: വർക്കലയിലെ സ്ഥാനാർത്ഥി നിർണയത്തിൽ വിസ്മയവുമായി ബി.ജെ.പി.ജില്ലയിലെ മുതിർന്ന സി.പി.എം നേതാവ് എസ്.സുന്ദരേശന്റെ മകളും സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗവുമായ സ്മിതാ സുന്ദരേശനെ സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു.

കേരളം കൗമുദി 23 Mar 2026 1:33 am

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി ഡോ. പ്രിൻസ്റ്റൺ ബെൻ ചുമതലയേറ്റു

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ആത്മീയ സാരഥിയായി ഡോ. പ്രിൻസ്റ്റൺ ബെന്നിന്റെ ബിഷപ്പ് സ്ഥാനാരോഹണം നടന്നു. തിരുവനന്തപുരം പാളയം സി.എസ്.ഐ എം.എം. കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ ശുശ്രൂഷകൾക്കൊടുവിൽ ഏഴാമത് ബിഷപ്പായി അദ്ദേഹം ചുമതലയേറ്റു.

കേരളം കൗമുദി 23 Mar 2026 1:33 am

 എറണാകുളം വടുതലയിലെ കൂട്ടമരണം വിഷം വാങ്ങിയത് ഓൺലൈനിൽ; ജ്യൂസിൽ കലർത്തിയത് രണ്ട് കുപ്പി

എറണാകുളം വടുതലയിലെ വാടകവീട്ടിൽ മൂന്ന് മക്കളെ കൊലപ്പെടുത്താനായി​ അമ്മയും അമ്മൂമ്മയും വിഷം വാങ്ങിയത് ഓൺലൈനിലൂടെയെന്ന് റിപ്പോർട്ട്.തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ അശ്വതി എസ്.നായർ (37) മാതാവ് വൈ. ശ്രീകുമാരി (59) അശ്വതിയുടെ മക്കളായ കീർത്തിവൻ (14), കാർണിവൻ (4), അക്ഷിത (2) എന്നിവരാണ് കഴി‌ഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

കേരളം കൗമുദി 23 Mar 2026 1:33 am

പുതുച്ചേരിയിൽ എല്ലാ മണ്ഡലത്തിലും ടി.വി.കെ മത്സരിക്കും

പുതുച്ചേരി: പുതുച്ചേരിയിൽ നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റുമായ വിജയ് ഇന്നലെ 30 മണ്ഡലങ്ങളിലേക്കുമുള്ള പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് ത്രികോണ മത്സരം ഉറപ്പായി.

കേരളം കൗമുദി 23 Mar 2026 1:32 am

ഡി.എം.കെ മുന്നണി വിട്ട് ടി.വേൽമുരുകൻ

ചെന്നൈ: ഡി.എം.കെയുടെ വല്യേട്ടൻ മനോഭാവത്തിൽ പ്രതിഷേധിച്ച് തമിഴഗ വാഴ്വുരിമൈ കച്ചി ഡി.എം.കെ നേതൃത്വലുള്ള മുന്നണി (മതേതര പുരോഗമന സഖ്യം) വിട്ടു.

കേരളം കൗമുദി 23 Mar 2026 1:32 am

ന്യായാധിപൻമാരെ സമ്മർദ്ദം രോഗികളാക്കുന്നു: ജ.കോടീശ്വർ സിംഗ്

ന്യൂഡൽഹി: ജോലി സമ്മർദ്ദം കാരണം ഉയർന്ന രക്തസമ്മർദ്ദമുൾപ്പെടെ ആരോഗ്യ പ്രശ്‌നങ്ങളനുഭവിക്കുന്നവരാണ് ന്യായാധിപന്മാരെന്ന് സുപ്രീംകോടതി ജസ്റ്റിസ് എൻ. കോടിശ്വർ സിംഗ്.

കേരളം കൗമുദി 23 Mar 2026 1:32 am

യു.ഡി.എഫിന് പുനലൂർ തലവേദന: ലീഗിനെതിരെ വിമതനാകാൻ ഡി.സി.സി ജനറൽ സെക്രട്ടറി

പുനലൂർ സീറ്റ് ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് വിമതനായി മത്സരിക്കാൻ തീരുമാനിച്ച ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യനെ നേതാക്കൾ പിന്തിരിപ്പിച്ചതിന് പിന്നാലെ, സ്വതന്ത്രനായി മത്സരിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ഇ.സഞ്ജയ് ഖാൻ.

കേരളം കൗമുദി 23 Mar 2026 1:32 am

നിസാര കേസുകൾ കോടതിയുടെ സമയം അപഹരിക്കുന്നു: ജ. ഉജ്ജൽ ഭുയാൻ

ന്യൂഡൽഹി: പ്രകടനങ്ങൾ, സമൂഹമാദ്ധ്യമ പോസ്റ്റുകൾ പോലുള്ള നിസ്സാരകാര്യങ്ങൾക്ക് പോലും അശ്രദ്ധമായി കേസെടുക്കുന്ന പ്രവണത സുപ്രീംകോടതിയുടെ സമയം അപഹരിക്കുന്നതായി സുപ്രീം കോടതി ജഡ്‌ജ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം കൗമുദി 23 Mar 2026 1:32 am

 സമാധാനം തേടി മണിപ്പൂർ കുക്കി-നാഗാ വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ ചർച്ച

സമാധാനം സ്ഥാപിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണം: യുംനാം ഖേംചന്ദ്  പരിഹാരത്തിന് ഉപാധികൾ മുന്നോട്ടുവച്ചതായി കുക്കി സംഘടനകൾ

കേരളം കൗമുദി 23 Mar 2026 1:32 am

അ​സ്ഥി​കൂ​ട​ത്തി​ന​രി​കിലെ ഉപകരണങ്ങളുടെ ഉ​ട​മ​ക​ളെ പൊലീസ്​ ​ തി​രി​ച്ച​റി​ഞ്ഞു

സൗത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ട പുരുഷ അസ്ഥികൂടത്തിനരികിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണും ലാപ്ടോപ്പും മോഷണം പോയവയാണ‌െന്ന് കണ്ടെത്തി. ഇവയുടെ ഉടമകളെയും പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ, മരിച്ചത് മോഷ്ടാവാണെന്ന പ്രാഥമിക നിഗമനം പൊലീസ് സ്ഥിരീകരിച്ചു

കേരളം കൗമുദി 23 Mar 2026 1:32 am

ശബരിമല സ്വർണക്കൊള്ള: റാന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ തള്ളി കുമ്മനം

ശബരിമല സ്വർണക്കൊള്ളയിൽ റാന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി നടത്തിയ പരാമർശത്തെ തള്ളി ആറൻമുളയിലെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ.

കേരളം കൗമുദി 23 Mar 2026 1:32 am

മുഖ്യമന്ത്രിയുടെ തനിനിറം വീണ്ടും പുറത്തായി: കെ.സി

ജി. സുധാകരനെതിരായ അസഭ്യവർഷത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ തനിനിറം വീണ്ടും പുറത്തായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. മുഖ്യമന്ത്രിയുടെ ഇത്തരം പദപ്രയോഗങ്ങൾ കേരളം ഇതിന് മുൻപും കണ്ടിട്ടുണ്ട്.

കേരളം കൗമുദി 23 Mar 2026 1:32 am

വെറും ഏഴ് രൂപ മുതല്‍ ഉത്പന്നങ്ങള്‍; കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കച്ചവടം

തൊടുപുഴ: കനത്തവേനല്‍ ചൂടിനൊപ്പം ഉത്സവങ്ങളും പള്ളിപെരുന്നാളുകളും ആരംഭിച്ചതോടെ ഐസ്‌ക്രീം വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നു.

കേരളം കൗമുദി 23 Mar 2026 1:32 am