അടിമാലി: കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന് സി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്. മുന്‍കാലങ്ങളില്‍ കഞ്ചാവ് കൃഷി നടന്നിട്ടുള്ളയിടങ്ങളിലും കൃഷി നടക്കാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങളിലാണ് ഓപ്പറേഷന് സി ഹണ്ടിന്റെ ഭാഗമായി പരിശോധന നടക്കുന്നത്. ഇത്തരം സ്ഥലങ്ങളുടെ സാധ്യതാ ലിസ്റ്റ് എക്സൈസ് രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയിട്ടുണ്ട്. പഴുതുകളടച്ച് വ്യാപകമായ പരിശോധന നടത്താനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം. എക്സൈസ് സ്പെഷല്‍ സ്ക്വാഡ്, നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ്, എക്സൈസ് ഓഫീസുകള്‍, പോലീസ്, ഫോറസ്റ്റ്, മറ്റിതര വകുപ്പുകള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് പരിശോധന നടത്തുക. സ്റ്റേറ്റ് എക്സൈസ് ഇന്റലിജിന്‍സ് ജോയിന്റ് കമ്മീഷണര്‍ വി. റോബര്‍ട്ടിന്റെ നിര്‍ദേശാനുസരണമാണ് പരിശോധനകള്‍ നടക്കുന്നത്. വട്ടവടയുടെ സമീപ മേഖലയായ വത്സപ്പെട്ടി, വയല്‍ത്തറകുടി, മൂലവള്ളക്കുടി, തുളമല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. പരിശോധനയില്‍ മൂന്നാര്‍ എക്സസൈസ് സര്‍ക്കിള്‍… The post ഇടുക്കിയുടെ കുന്നിൻ ചരുവുകളിൽ കഞ്ചാവുതോട്ടങ്ങള്‍ കണ്ടെത്താന്‍ എക്സൈസിന്റെ ഓപ്പറേഷന് സി ഹണ്ട് appeared first on RashtraDeepika .
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടികള്‍ക്ക് ഇന്ന് തുടക്കമായി. രാജ്യത്തെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്കും ബാലവാടികയിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കേന്ദ്രീയ വിദ്യാലയ സംഗതന്റെ (കെവിഎസ്) ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഇന്ന് രാവിലെ 10 മണി മുതല്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു തുടങ്ങാം. ഏപ്രില്‍ രണ്ടു
വലിയൊരു മാറ്റത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സാഹചര്യം നിലവിലുണ്ട്. യു ഡി എഫ് ആ രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്.
പാർട്ടി വിട്ടിറങ്ങിയ ജി. സുധാകരനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂസ് മലയാളം ക്രോസ് ഫയറിൽ. സുധാകരൻ സ്വീകരിച്ചത് സാധാരണ മനുഷ്യന് നിരക്കാത്ത വഞ്ചനാപരമായ നിലപാടാണ്. മൂന്ന് തവണ ഫോൺ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുത്തില്ല. മുഖ്യമന്ത്രി വിളിച്ചെന്ന് ജില്ലാ സെക്രട്ടറി വഴി അറിയിച്ചിട്ടും കോൾ വന്നില്ലെന്ന് കള്ളം പറഞ്ഞു. സുധാകരന്റേത് മുൻകൂട്ടി തീരുമാനിച്ച നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി. സുധാകരന്റെ നിലപാട് മാറ്റം തീർത്തും അപ്രതീക്ഷിതമായിരുന്നു. സുധാകരൻ ആലപ്പുഴയിലെ പ്രധാന നേതാവായിരുന്നു. സാധാരണ മനുഷ്യന് നിരക്കാത്ത […] The post പാർട്ടി വിട്ടിറങ്ങിയ സി.സി. മുകുന്ദനും ഐഷാ പോറ്റിയും ടി.കെ. ഗോവിന്ദനുമുൾപ്പെടെയുള്ളവർ കാണിച്ചത് ഏറ്റവും വലിയ വർഗവഞ്ചന: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
ഇടതും വലതും തമ്മിലടിക്കുമ്പോൾ ബിജെപിയുടെ 'സെലിബ്രിറ്റി സ്ഥാനാർത്ഥി തന്ത്രം' വിജയം കാണുമോ?
കേന്ദ്രത്തിൽ ഭരണത്തിൽ വന്നതുമുതൽ ബിജെപിക്കാർ കേരളം സ്വപ്നം കാണാൻ തുടങ്ങിയിട്ട് ഏറെയായി. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് കീഴിൽ 2016-ൽ ഒ. രാജഗോപാൽ നേമത്ത് എംഎൽഎയും, 2024-ൽ തൃശ്ശൂരിൽ സുരേഷ് ഗോപി എംപിയും ആയത് പ്രതീക്ഷയ്ക്ക് വകയുണ്ടാക്കിയെങ്കിലും,
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ വിവാദത്തില്‍ പി കെ ശ്യാമളയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എം വി ഗോവിന്ദന്റെ ഭാര്യയായതുകൊണ്ടല്ല, സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ശ്യാമള സ്ഥാനാര്‍ഥിയായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ രൂക്ഷമായ എതിര്‍പ്പുകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിയമനം തന്റെ പ്രത്യേക താൽപ്പര്യപ്രകാരമല്ലെന്നും അത് എൽഡിഎഫിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . കേരളത്തിൽ വലിയ വികസന മുന്നേറ്റം നടക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്
ടയർ ഊരി മാറ്റിയാൽ ബസ് കൊണ്ട് പോകാനാവില്ലെന്ന പ്രതിയുടെ ആത്മവിശ്വാസം അധികം നീണ്ടുനിന്നില്ല.പൊലീസും ആർടിഒയും ക്രെയിനുമായി എത്തി. ഒട്ടും വൈകാതെ ടയറില്ലാത്ത ബസിനെ കോടതിയിലെത്തിച്ചു.
ആട് 3 സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നൽകി; ആറാട്ടണ്ണനെ മർദിച്ച് യുവാവ്, വീഡിയോ വൈറൽ
ഇടപ്പള്ളിയിലെ വനിത വിനീത തിയറ്ററിൽ വച്ച് യുവാവ് സന്തോഷ് വർക്കിയ്ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു
കോതമംഗലം: വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി കോളജ് വിദ്യാർഥിനിയും യുവാവും എക്സൈസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് കോതമംഗലത്തെ കോളജ് വിദ്യാർഥികൾക്കിടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു. പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈൽ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. റിസാന ഫാത്തിമ കോതമംഗലത്തെ സ്വകാര്യ പ്രഫഷണൽ കോളജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനമുപേക്ഷിച്ച് മയക്കുമരുന്ന് വില്പനയിലേക്കു തിരിയുകയായിരുന്നു. ദിവസേന 3000 രൂപ വാടക വരുന്ന ഹോട്ടൽ മുറികളിൽ താമസിച്ച് ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.ഇ. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ… The post പഠിക്കുന്നതിനേക്കാൾ വലിയ ലഹരിയാ സാറേ ലക്ഷങ്ങൾ കൈയിലെത്തുന്പോൾ: പഠനം പാതി വഴിയിൽ നിർത്തി കച്ചവടത്തിനിറങ്ങി; എംഡിഎംഎയുമായി കോളജ് വിദ്യാർഥിനിയും യുവാവും അറസ്റ്റിൽ appeared first on RashtraDeepika .
കൊച്ചി: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതിയുടെ ബസ് കോടതി ജപ്തി ചെയ്തു. സ്റ്റേജ് ആര്‍ട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടില്‍ കലാഭവന്‍ സോബി ജോര്‍ജിന്റെ ബസാണ് കോതമംഗലം കോടതി ജപ്തി ചെയ്തത്. ജപ്തി നടപടികള്‍ക്കായി എത്തിയ കോടതി ജീവനക്കാരെ ഇയാള്‍ വെല്ലു വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2013-ല്‍ അമേരിക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മകന് ജോലി വാഗ്ദാനം ചെയ്തു കൂനമ്മാവ് സ്വദേശിയായ ടി.വി. സെബാസ്റ്റ്യന്റെ കയ്യില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2018-ല്‍ എറണാകുളം പ്രിന്‍സിപ്പാള്‍ മുന്‍സിഫ് കോടതി പ്രതിയില്‍ നിന്ന് 2.80 ലക്ഷം രൂപ ഈടാക്കി സെബാസ്റ്റ്യന്‍ നല്കാന് ഉത്തരവിട്ടിരുന്നു. എന്നാല്‍, പ്രതിയുടെ നിസ്സഹകരണം മൂലം ഇത് നടപ്പാക്കാനായില്ല. വീണ്ടും നിയമ പോരാട്ടം നടത്തി 2025 സെപ്റ്റംബറിലാണ് ബസ് ജപ്തി ചെയ്തു നഷ്ടപരിഹാര തുകയും പലിശയുമടക്കം 5,51,274 രൂപ ഈടാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ മുനിസിഫ് കോടതി ഉത്തരവിട്ടു. ബസ് കിടക്കുന്നത് കോതമംഗലമായതിനാല് കേസ് കോതമംഗലം കോടതിയിലേക്ക് മാറ്റി. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍സിഫ് കം മജിസ്ട്രേട്ട് എം.എ ഗണേഷ് കുമാറാണ് ഉത്തരവിട്ടത്. ബസ് ജപ്തി ചെയ്തു കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ ബസിന്റെ ടയറുകളെല്ലാം ഊരിമാറ്റി മറുതന്ത്രം ചൊവ്വാഴ്ചയാണ് ജപ്തി നടപടികള്‍ക്കായി കോടതി ജീവനക്കാരും പോലീസും ആര്‍ടിഓ ഉദ്യോഗസ്ഥരും എത്തിയത്. എന്നാല്‍, ജപ്തി ചെയ്യേണ്ട ബസ്സുള്‍പ്പെടെ അവിടെയുണ്ടായിരുന്ന 5 ബസ്സുകളുടെയും ടയറുകളെല്ലാം ഊരിമാറ്റിയ ശേഷം ഗേറ്റ് പൂട്ടി സോബി ജോര്‍ജ്ജ് സ്ഥലം വിടുകയും ചെയ്തു. ഇതോടെ വീണ്ടും കോടതിയില്‍ നിന്നും പൂട്ട് പൊളിച്ച് കയറി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരവ് നല്കി. ടയര്‍ ഇല്ലാത്തതിനാല്‍ രണ്ട് ക്രെയിനുകള്‍ എത്തിച്ചു. ബസിന്റെ പിന്നിലേക്ക് രണ്ടു ടയറുകള്‍ പുറമേ നിന്ന് എത്തിച്ചു ഘടിപ്പിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നു. നിയമ പോരാട്ടം നടത്തിയത് അഡ്വ സിസ്റ്റര്‍ മേരി ട്രീസ 2014 മണി സ്യൂട്ട് ഫയല്‍ ചെയ്തത് കൊണ്ടാണ് സോബി ജോര്‍ജ്ജ് തട്ടിയെടുത്ത പണം തിരികെ ലഭിക്കാന്‍ ജപ്തി നടപടിയിലേക്ക് പോകാന്‍ കഴിഞ്ഞതെന്ന് അഡ്വ. സിസ്റ്റര്‍ മേരി ട്രീസ പറഞ്ഞു. രണ്ട് തവണ അനുകൂല വിധി ലഭിച്ചെങ്കിലും പ്രതിയുടെ സ്വത്ത് വിവരം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പ്രതിയുടെ വീടും സ്ഥലവും അമ്മയുടെ പേരിലേക്ക് മുന്‍കൂട്ടി തന്നെ മാറ്റിയതായി കണ്ടെത്തിയത്. ഇതോടെ വാഹനങ്ങളുടെ വിവരങ്ങള്‍ ആര്.ടി ഓഫിസില്‍ നിന്നും എടുത്തപ്പോള്‍ ബസുകളും കാറുകളുമായി പതിനഞ്ചോളം വാഹനങ്ങള്‍ പ്രതിയുടെ പേരിലുണ്ടെന്ന് കണ്ടെത്തി. അങ്ങനെയാണ് 32 ലക്ഷം രൂപ വിലയുള്ള ബസ് ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം ബസ് ജപ്തി ചെയ്യനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വാഹനങ്ങളുടെ എല്ലാം രജിസ്ട്രേഷന് നമ്പര്‍ ഇളക്കി മാറ്റിയിരുന്നു. പിന്നീട് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ ചെയ്സസ് നമ്പര്‍ കണ്ടെത്തിയാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ജപ്തി നടപടികള്‍ക്കായി വലിയൊരു തുക തന്നെ അഡ്വ സിസ്റ്റര്‍ മേരീ ട്രീസയ്ക്ക് ചിലവായി. കാരണം പരാതിക്കാരന് ആ തുക മുടക്കാനുള്ള കഴിവില്ലായിരുന്നു. ഈ ചിലവുകളും ചേര്‍ത്ത് അടുത്ത ആഴ്ച ബസ് ലേലത്തില്‍ വില്‍ക്കാനാണ് തീരുമാനം. സീനിയര്‍ അഡ്വ. പി.എഫ് റോസിയും നിയമ പോരാട്ടത്തില്‍ അഡ്വ സിസ്റ്റര്‍ മേരി ട്രിസയ്ക്ക് പിന്തുണയുമായി ഉണ്ടായിരുന്നു.
'ഇടുക്കിയിൽ കേരള കോൺഗ്രസുമായി പ്രശ്നങ്ങളില്ല, സ്ഥാനാർത്ഥിത്വത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല'
ഇടുക്കിയിൽ കേരള കോൺഗ്രസുമായി പ്രശ്നങ്ങളില്ല, യുഡിഎഫിന് ജില്ലയിൽ ഭയപ്പെടാനൊന്നുമില്ല, എൽഡിഎഫ് പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്; റോയ്.കെ.പൗലോസ് Roy K Paulose | Idukki | UDF | Kerala Congress | Kerala Assembly Election
ജി. സുധാകരനും ടി.കെ ഗോവിന്ദനും വഞ്ചന കാട്ടി, പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചു: മുഖ്യമന്ത്രി
'ജി. സുധാകരനും ടി.കെ ഗോവിന്ദനും വഞ്ചന കാട്ടി, എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചു'; പാർട്ടി നിബന്ധനയോട് സുധാകരന് പൊരുത്തപ്പെടാൻ കഴിയാത്തതാണ്, അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി Pinarayi vijayan Interview | CPM | Sindhu sooryakumar | Kerala Assembly Election 2026 | G Sudhakaran
പൊതുജനത്തിൻ്റെ കയ്യടി നേടിയ സ്ഥാനാർത്ഥി പട്ടികയായിരുന്നു ലീഗ് പ്രഖ്യാപിച്ചത്; പി.കെ കുഞ്ഞാലിക്കുട്ടി
യുദ്ധ സാഹചര്യത്തിൽ ആശങ്കയിലാണ് മലയാളികൾ, ഇന്നത്തെ ദിവസത്തെ പ്രത്യേക പ്രാർത്ഥനയുടേത് കൂടിയാണ്; പി.കെ കുഞ്ഞാലിക്കുട്ടി PK Kunhalikkutty | Eid al Fitr | Muslim League
അതിവേഗം സ്ഥാനാർഥികളെ തീരുമാനിച്ചു; കോൺഗ്രസിൽ പ്രശ്നമെന്ന് പ്രചരിപ്പിച്ചു; വി.ഡി.സതീശൻ
അതിവേഗം സ്ഥാനാർഥികളെ തീരുമാനിച്ചു; സീറ്റ് ചർച്ച സഹകരണത്തോടെ വേഗത്തിൽ പൂർത്തിയാക്കി; കോൺഗ്രസ് സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളാണ് പ്രചരിപ്പിച്ചത്; വി.ഡി.സതീശൻ VD Satheesan | AICC | Congress | Kerala Assembly Election 2026
തിരുവനന്തപുരം: ഏപ്രില്‍ 9-ന് നടക്കുന്ന ഏകഘട്ട നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോള്‍ ഇതുവരെ ഭരണം നടത്തിയ ഇടതു വലതു മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയായിട്ട് പടിപടിയായി വളരുകയാണ് ബിജെപി. നാലു പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനകാലയളവില്‍ നിയമസഭയില്‍ കാര്യമായ സാന്നിദ്ധ്യമാകാന്‍ കഴിയാതിരുന്ന ബിജെപി കേരളത്തിലെ പല സീറ്റുകളിലും വിജയം പ്രതീക്ഷിക്കുന്നതിന് കാരണം അതിനെ ശരിവെച്ച് രണ്ടു തെരഞ്ഞെടുപ്പുകളിലായി കിട്ടുന്ന വോട്ടുഷെയറില്‍ വന്‍ വര്‍ദ്ധനയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം കാല് നൂറ്റാണ്ടായി കേരളത്തില്‍ ക്രമേണ ബിജെപിയ്ക്ക് വോട്ട് കൂടുന്നു സാഹചര്യമുണ്ടെന്നും കാണിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ ബി.ജെ.പി.യുടെ വോട്ട് വിഹിതത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനയില്‍ സ്ഥിരതയുണ്ടെന്നും 2011 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടു് 11 ശതമാനം വര്‍ദ്ധിച്ചതായുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. 1970കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും ജനസംഘത്തിന്റെ കേരള ഘടകവുമായി ബന്ധപ്പെട്ട നേതാക്കളുടെ പരിശ്രമങ്ങളിലൂടെയാണ് ബി.ജെ.പി.യുടെ പ്രാരംഭ സംഘടനാ വേരുകള്‍ കേരളത്തില്‍ ആഴ്ന്നിറങ്ങിയത്. തുടര്‍ന്ന് 1990-കളില്‍ കേഡര്‍ സംവിധാനം വിപുലമാക്കപ്പെട്ടു. 2000 ന് ശേഷം വലിയ സ്വാധീനം ഉണ്ടാക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. 1980-കളിലും 1990-കളുടെ തുടക്കത്തിലും സംസ്ഥാനത്തെ വോട്ട് വിഹിതത്തില്‍ 6 ശതമാനം പോലും കടക്കാന്‍ പാടുപെട്ടിരുന്ന പാര്‍ട്ടി എന്നാല്‍ 90 കളുടെ പകുതിയോടെ ഈ ലക്ഷ്യം നേടുകയും 2016 ന് ശേഷം 10 ശതമാനത്തിന് മുകളിലേക്ക് വളരുകയും ചെയ്തതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. പ്രാദേശിക സ്വാധീനം വിപുലമായതോടെ 2000 ന് ശേഷം ക്രമാനുഗതമായ വളര്‍ച്ച പ്രകടമായി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏകദേശം 10.6 ശതമാനം വോട്ട് ലഭിച്ചു, ഇത് അക്കാലത്തെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. 2021-ല്‍ വോട്ട് വിഹിതം 11.4 ശതമാനമായി ഉയര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ പ്രകടനത്തില്‍ മാറ്റങ്ങള്‍ പ്രകടമാണ്. കേരളത്തിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. നിരന്തരമായി മത്സരിക്കുന്നുണ്ട്. പല തിരഞ്ഞെടുപ്പുകളിലും നൂറിലധികം മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2016-ല്‍ നേമം മണ്ഡലത്തില്‍ ഒ. രാജഗോപാലിലൂടെയാണ് പാര്‍ട്ടി ആദ്യമായി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നത്. എന്നാല്‍, 2021-ല്‍ നേമം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പല മണ്ഡലങ്ങളിലും ശക്തമായ രണ്ടാം സ്ഥാനത്തെത്തിയിട്ടും ഒരു സീറ്റുപോലും നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പുകളിലും വോട്ട് വിഹിതത്തിലെ വര്‍ധനവ് പ്രകടമായിരുന്നുവെങ്കിലും 2024 വരെ ഒരു സീറ്റും നേടാനായിരുന്നില്ല. എന്നാല്‍ 2024-ല്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി വിജയിക്കുകയും നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാകുകയും ചെയ്തു. വോട്ടുഷെയറില്‍ വര്‍ദ്ധനവ് വരുന്നത് പോലെ തന്നെ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയും കേരളത്തില്‍ വിപുലപ്പെടുന്നുണ്ട്. ബിഡിജെഎസ് മാത്രം ഭാഗമായിട്ടുണ്ടായിരുന്ന എന്‍ഡിഎയില്‍ 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ അനേകം പ്രാദേശിക പങ്കാളികള്‍ എത്തിയിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിക്ക്് പുറമേ ഭാരത് ധര്‍മ്മ ജനസേന, ട്വന്റി20 പാര്‍ട്ടി, ജനാധിപത്യ സംരക്ഷണ സമിതി, കേരള കാമരാജ് കോണ്‍ഗ്രസ്, ഓള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്നിവയാണ് ഇപ്പോഴത്തെ ഘടകകക്ഷികള്‍. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍, സംസ്ഥാനത്തെ തങ്ങളുടെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളെ മികച്ച വിജയങ്ങളാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
LDF ക്യാമ്പിന്റെ പ്രതീക്ഷകൾ എന്തൊക്കെ? മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് മനസ് തുറക്കുന്നു
LDF ക്യാമ്പിൻ്റെ പ്രതീക്ഷകൾ എന്തൊക്കെ? വെല്ലുവിളികൾ എന്തെല്ലാം? 19 ദിവസത്തിനപ്പുറം കേരളം പോളിംഗ് ബൂത്തിലെത്താനിരിക്കെ മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് മനസ് തുറക്കുന്നു, തത്സമയ അഭിമുഖം 'മുഖ്യനുമായി മുഖാമുഖം' 11 മണിക്ക്... Pinarayi Vijayan Interview | Kerala Assembly Election
ലോകമെമ്പാടമുള്ള മുസ്ലിംകൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മേഖല നേരിടുന്ന നിലവിലെ തടസ്സങ്ങളെ മറികടക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളുടെ ഒത്തൊരുമയും വിശ്വസ്തതയും യുഎഇയുടെ കരുത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കക്കൂസ് മാലിന്യം നിക്ഷേപിച്ച തോട്ടിൽ ഇറങ്ങി ; തിരുവല്ലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി
തോട്ടിൽ നിക്ഷേപിച്ച കക്കൂസ് മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. തിരുവല്ലയിലെ വേങ്ങലിൽ വേളൂർ മുണ്ടകത്താണ് സംഭവം. താറാവ് കർഷകനായ വേങ്ങൽ വാണിയപുരക്കൽ വീട്ടിൽ അനിൽ പൗലോസിന്റെ 8000 ത്തോളം താറാവുകളിൽ 300 താറാവുകളെയാണ് ഇന്ന് പുലർച്ചയോടെ വേങ്ങൽ - വെള്ളൂർമുണ്ടകം തോട്ടിലെ മലിന ജലത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
ഞാൻ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി, യുഡിഎഫ് പിന്തുണ സ്വീകരിക്കും; ജി.സുധാകരൻ |G Sudhakaran
ഞാൻ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി, യുഡിഎഫ് പിന്തുണ സ്വീകരിക്കും, പിണറായി വീണ്ടും മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ട്, പക്ഷേ ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരില്ലെന്നാണ് ഞാൻ പറഞ്ഞത്; ജി.സുധാകരൻ G Sudhakaran | Ambalappuzha |CPM | Assembly Election | P Prasad
'ചേർത്തലയിൽ ഞാൻ പ്രസാദിനെതിരെ പ്രസംഗിക്കാൻ പോകും, അയാൾ എനിക്കെതിരെ അനാവശ്യ പ്രസ്താവന നടത്തി'
ചേർത്തലയിൽ ഞാൻ പ്രസാദിനെതിരെ പ്രസംഗിക്കാൻ പോകും, അയാൾ എനിക്കെതിരെ അനാവശ്യ പ്രസ്താവന നടത്തി, അയാളെ തോൽപ്പിക്കണമെന്ന് പറയാൻ എനിക്ക് അവകാശമുണ്ട്; മന്ത്രി പി.പ്രസാദിനെതിരെ ജി.സുധാകരൻ G Sudhakaran | Ambalappuzha | UDF | Assembly Election | P Prasad
'വർഗീയ പരാമർശത്തിൽ വിശദീകരണം നൽകി'; വെള്ളാപ്പള്ളി ഉദ്ദേശിച്ചത് മുസ്ലീം ലീഗിനെയെന്ന് പിണറായി വിജയൻ
വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പ്രസ്താവനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ പരാമർശം മുസ്ലീം സമുദായത്തിനെയല്ല, മുസ്ലീം ലീഗിനെതിരെയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കെടി ജലീലും സമാനമായ നിലപാട് നേരത്തെ പറഞ്ഞിരുന്നു.
തുണിയിൽ ചായക്കറയായോ ? എങ്കിൽ കളയാൻ ഇവ ഉപയോഗിച്ചാൽ മതി
തുണിയിൽ ചായക്കറയായോ ? എങ്കിൽ കളയാൻ ഇവ ഉപയോഗിച്ചാൽ മതി
എൽദോസ് കുന്നപ്പിള്ളി വിമതനാകില്ല; നേരിട്ട് സംസാരിച്ച് ഉറപ്പ് വരുത്തി; രമേശ് ചെന്നിത്തല
എൽദോസ് കുന്നപ്പിള്ളി വിമതനാകില്ല; നേരിട്ട് സംസാരിച്ച് ഉറപ്പ് വരുത്തിയെന്ന് രമേശ് ചെന്നിത്തല; ഏഷ്യാനെറ്റ് ന്യൂസ് ഹലോ വോട്ടറോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല Ramesh Chennithala | Eldhose Kunnappilly | Perumbavoor | Congress |Kerala election 2026
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയിലൂടെ രാജ്യവും ലോകവും അറിഞ്ഞ മണ്ഡലമാണ് പുതുപ്പള്ളി. 53 വര്‍ഷക്കാലം ഒരു മണ്ഡലത്തില്‍നിന്നു തുടര്‍ച്ചായി മത്സരിച്ചു വിജയിച്ച് റിക്കാര്ഡിട്ടയാളാണ് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയും എന്നും ഒരേ വികാരമാണ്. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എംഎല്‍എയായി. ഇപ്പോള്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പില്‍ രണ്ടാമതും മത്സരിക്കുകയാണു ചാണ്ടി ഉമ്മന്‍. തിരുവിതാംകൂര്‍ ദിവാന് സി.പി. രാമസ്വാമി അയ്യരുടെ കല്‍പ്പനയെ ചോദ്യം ചെയ്ത് പാരമ്പര്യമുള്ള നാടാണു പുതുപ്പള്ളി. കര്‍ഷകരുടെയും തൊഴിലാളികളുടെയും നാട്. മൈതാനങ്ങളില്‍ ആവേശവും ആരവവും നിറയ്ക്കുന്ന നാടന്‍പന്തുകളിയുടെ തട്ടകം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയും മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലും മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ഉത്സവങ്ങളും പെരുന്നാളുകളുമൊക്കെയായി നാടിന്റെയാകെ ആഘോഷമാക്കി നാനാജാതി മതസ്ഥര്‍ കൈകോര്ത്തുകഴിയുന്ന നാട്.കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും… The post മനസു മാറ്റാതെ അര നൂറ്റാണ്ടും പിന്നിട്ട് പുതുപ്പള്ളി; ഇത്തവണ ബാലികേറാമല കയറുമോ എൽഡിഎഫ് appeared first on RashtraDeepika .
ഗ്യാസ് തീര്‍ന്നു; പത്തിരി നിര്‍മ്മാണ യൂണിറ്റില്‍ തിക്കും തിരക്കും
ആലപ്പുഴ: കായംകുളത്തു
ലോക വദനാരോഗ്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി
ഇന്ത്യൻ : ഡന്റൽ ഹൈജീനിസ്റ്റ് സൊസേറ്റിയുടെ നേതൃത്വത്തിൽ ലോക വദനാരോഗ്യ ദിനാചരണ പരിപാടിക ളുടെ ജില്ലാ തല ഉദ്ഘാടനം നടന്നു.
ചിക്കൻ – 500 ഗ്രാം മുളകുപൊടി – 2 സ്പൂൺ മഞ്ഞൾപ്പൊടി – സ്പൂൺ
ഈ ജ്യൂസുമായി മഞ്ഞൾ ചേർത്താൽ ബ്ലാക്ഹെഡ്സ് വേഗം മാറും
പലരും പതിവായി ഭക്ഷണത്തിൽ ചേർക്കുന്ന ഒന്നാണ് മല്ലിയില. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില. നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ഇവ. പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലിയില.മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ഒരു പിടി ഗുണങ്ങളെക്കുറിച്ചറിയൂ,
വരുന്നു വമ്പൻ പട; കേരളത്തിലെ BJP തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര നേതാക്കൾ എത്തും | Narendra Modi
കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും Narendra Modi | BJP | Amitshah | Kerala Assembly Election
ഇറാൻ യുദ്ധം തുടങ്ങിയതിന് ശേഷം മകനുമായി ബന്ധപ്പെടാൻ കഴിയുന്നില്ല:ആശങ്കയിൽ ജെറിൻ ജോസിന്റെ കുടുംബം
'ഒരു വിവരവുമില്ല, അവസാന സന്ദേശം എത്തിയത് യുദ്ധം തുടങ്ങിയ ദിവസം'; ഇറാൻ യുദ്ധം തുടങ്ങിയതിന് ശേഷം മകനുമായി ബന്ധപ്പെടാൻ കഴിയുന്നില്ല, ആശങ്കയിൽ ജെറിൻ ജോസിന്റെ കുടുംബം, സർക്കാർ ഇടപെടണമെന്ന് ആവശ്യം Rejin Jose | Idukki | Iran
'നിർമ്മാണം പൂർത്തീകരിക്കാതെ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ പൂർത്തീകരിച്ച് ആറന്മുളയെ വീണ്ടെടുക്കും'
'ആരോഗ്യ മേഖലയിൽ ആളുകളുടെ മരണത്തിന്റെ എണ്ണത്തിലും വീഴ്ചകളിലും മാത്രമാണ് വികസനം ഉണ്ടായത്'; നിർമ്മാണം പൂർത്തീകരിക്കാതെ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ പൂർത്തീകരിച്ച് ആറന്മുളയെ വീണ്ടെടുക്കുമെന്ന് അബിൻ വർക്കി Abin Varkey | Aranmula | Congress party| Kerala Assembly Election
ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യം ഇനി ഇന്ത്യയില്‍ ഇല്ല; മഹാരാഷ്ട്രയിലെ സ്വത്തുവകകള്‍ ഗവണ്മെന്റ് ലേലത്തില്‍ വിറ്റു
ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പ് കൊല്‍ക്കത്തക്ക് ആശ്വാസവാര്‍ത്ത, 18 കോടിയുടെ താരം കളിക്കും
പതിരാന പരിക്കില്‍ നിന്ന് മുക്തനായെന്നും ഐപിഎല്ലിൽ കളിക്കാനുള്ള എൻ.ഒ.സി നൽകിയെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ബന്ദുല ദിസാനായകെ അറിയിച്ചു.
പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ, ഏറ്റവും മികച്ച നേതാവ് ആര്? മറുപടിയുമായി നടി ഡയാന ഹമീദ്
നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടി ഡയാന ഹമീദ് തന്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉള്‍പ്പെട്ട എ പത്മകുമാര്‍ അടക്കമുള്ളവരെ പാര്‍ട്ടി പരിപാടിയിൽ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്.
പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു
പാലക്കാട്: പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണു മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽശുക്കൂർ ഖാസിമിയാണ് മരിച്ചത് . പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്.
ഷിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽ ജീവനക്കാർ യാത്രക്കാരുടെ ലഗേജുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന വീഡിയോ വൈറലായി. ഈ ദൃശ്യങ്ങൾ യാത്രക്കാർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും, 'ഫ്രജൈൽ' എന്ന് രേഖപ്പെടുത്തിയ ബാഗുകളോട് പോലും മോശമായി പെരുമാറുന്നുവെന്ന മുൻ ജീവനക്കാരുടെ വെളിപ്പെടുത്തലുകൾ പുറത്തുവരികയും ചെയ്തു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളിൽ ചിലർക്ക് ഇളവ് നൽകിയതിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിന്റെയും അതത് മണ്ഡലങ്ങളിലെയും പ്രത്യേകതകൾ പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും ജനങ്ങൾ ആഗ്രഹിക്കുന്നവരെ മാറ്റേണ്ടെന്ന് കരുതിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; ഡിവൈഎഫ്ഐ ബ്ലോക്ക് പ്രെസിഡന്റിനെതിരെ പരാതി
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അലന് മാത്യുവിനെതിരെയാണ് പരാതി.
വീട്ടിലെ സദ്യക്ക് കിടിലൻ ഐറ്റം
വീട്ടിലെ സദ്യക്ക് കിടിലൻ ഐറ്റം
ആലപ്പഴയില്‍ ബാറിൽ തർക്കം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചനിലയിൽ
ആലപ്പുഴ : എഴുപുന്നയില്‍ യുവാവിനെ തലയക്കടിച്ച് കൊന്നു . കുമ്പളങ്ങി പഴങ്ങാടി വിലയ പറമ്പ് നിധിന് (30) ആണു മരിച്ചത് . മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നൊണു വിവരം . ഇന്നലെ രാത്രി 11 .30 നായിരുന്നു സംഭവം . എഴുപുന്ന പാലസ് ബാറിൽ മദ്യപിക്കുന്നതിനിടെ നാലംഗ സംഘവുമായി നിധിൻ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബാറിൽ നിന്നിറങ്ങിയ ശേഷം ഇവർ തമ്മിൽ അടിപിടിയുണ്ടായെന്നും പോലീസ് പറഞ്ഞു. ബാറിന് സമീപം റോഡിനടുത്ത് ബോധരഹിതനായി കിടന്ന നിധിനെ അരൂർ പൊലീസെത്തിയാണ് കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗെയ്ക്വാദിനെ തള്ളി സഞ്ജുവിനെ ക്യാപ്റ്റനാക്കരുത്
അമേരിക്കൻ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ മുഖംമൂടി ധരിക്കുന്നത് നിരോധിച്ച് വാഷിങ്ടൺ. ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണ് വാഷിങ്ടൺ. ഇത്തരത്തിൽ മുഖംമൂടി ധരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകുന്നുവെന്നും വാഷിങ്ടൺ ഗവർണർ പറഞ്ഞു.
ചോറിനും ചപ്പാത്തിക്കും പെർഫെക്ട് കൂട്ടുകാരൻ
ചോറിനും ചപ്പാത്തിക്കും പെർഫെക്ട് കൂട്ടുകാരൻ
ആട് 3 റിവ്യൂ: പുതുമകൾ ഏറെയില്ലെങ്കിലും രസിപ്പിക്കുന്ന മൂന്നാം വരവ്
മിഥുന് മാനുവല്‍ തോമസിന്റെ ആദ്യ സംവിധാന സംരഭമായിരുന്ന ആട് (2015) തിയറ്ററില്‍ സാമ്പത്തികവിജയമായിരുന്നില്ലെങ്കിലും പിന്നീട് ഹോം വീഡിയോസിലും മറ്റും വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ്. പിന്നാലെ 2017-ല്‍ പുറത്തിറങ്ങിയ ആട് 2 തിയറ്ററില്‍ നിന്നും വന്‍ കലക്ഷന്‍ നേടുകയും, ഒരു പ്രത്യേക ആരാധകസംഘത്തെ തന്നെ
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 'ക്യാപ്റ്റൻ' വിളിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ പ്രചാരണത്തിലെ തൻ്റെ പങ്കിനെക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ആധുനിക കേരളം രൂപപ്പെടുത്തുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട്.
മരത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
മരത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന കർഷകൻ അന്തരിച്ചു. അമ്പലവയലിനടുത്ത ചുള്ളിയോട് സ്വദേശി മുക്കിലാൽ സജി (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഒരു യുഗം കടന്നുപോകുന്നു; വിഎസും ഗൗരിയമ്മയും ഇല്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്
ഐക്യ കേരളം രൂപപ്പെട്ടതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും നിറസാന്നിധ്യമായിരുന്ന വി എസ് അച്യുതാനന്ദനും കെ ആര് ഗൗരിയമ്മയുമില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. 1957-ലെ പ്രഥമ നിയമസഭ മുതൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഈ രണ്ട് അതികായരുടെയും രാഷ്ട്രീയ ജീവിതവും സംഭാവനകളും ലേഖനം ഓർമ്മിക്കുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ് പിണറായിയിൽ പര്യടനം നടത്തി
ധർമടം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ. അബ്ദുൽ റഷീദ് വി പി പിണറായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
'അഭിനന്ദനങ്ങള്‍ ഖവാജ, അല്ലെങ്കിലും ഓപ്പണര്‍മാര്‍ ഇങ്ങനെയാണ്';
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി ബോര്‍ഡ്. ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകമായി ഫലം പ്രസിദ്ധീകരിക്കില്ലെന്നും, ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ ഇവരുടെയും ഫലം പുറത്തുവിടുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഇആടഋ) അറിയിച്ചു. റദ്ദാക്കിയ പരീക്ഷകള്‍ക്ക് ശരാശരി മാര്‍ക്ക് ബഹ്റൈന്‍, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ ഫെബ്രുവരി 28-ന് ശേഷം നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് സുരക്ഷാ കാരണങ്ങളാല്‍ ബോര്‍ഡ് റദ്ദാക്കിയത്. ഈ വിഷയങ്ങളില്‍ മാര്‍ക്ക് നല്‍കുന്നതിനായി പ്രത്യേക മൂല്യനിര്‍ണ്ണയ രീതിയാണ് ബോര്‍ഡ് അവലംബിക്കുക: നാല് വിഷയങ്ങള്‍ എഴുതിയവര്‍ക്ക്: ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി എടുത്ത് ബാക്കി പരീക്ഷകള്‍ക്ക് മാര്‍ക്ക് നല്‍കും. മൂന്ന് വിഷയങ്ങള്‍ എഴുതിയവര്‍ക്ക്: മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കും. രണ്ട് വിഷയങ്ങള്‍ മാത്രം എഴുതിയവര്‍ക്ക്: ആ രണ്ട് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് മറ്റ് വിഷയങ്ങള്‍ക്ക് ബാധകമാക്കും. പൂര്‍ണ്ണമായും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഫലം തയ്യാറാക്കും. കൂടാതെ, സ്കൂളുകള്‍ നല്കിയ ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകളും ഫലപ്രഖ്യാപനത്തിനായി പരിഗണിക്കും. മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം നിലവിലെ മൂല്യനിര്‍ണ്ണയ രീതിയിലോ ലഭിച്ച മാര്‍ക്കിലോ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്ക് ബോര്‍ഡ് നടത്തുന്ന പ്രത്യേക പരീക്ഷകളിലൂടെ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് അവസരമുണ്ടാകും. പ്രൈവറ്റ്, കമ്പാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷകളില്‍ പങ്കെടുക്കാവുന്നതാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പങ്കെടുത്ത പരീക്ഷകളുടെ അടിസ്ഥാനത്തിലാകും അന്തിമ ഫലം തയ്യാറാക്കുക. പരീക്ഷാ ഫലം എന്നുണ്ടാകുമെന്ന കൃത്യമായ തീയതി ബോര്‍ഡ് ഉടന്‍ പ്രഖ്യാപിക്കും.
കോൽക്കത്ത: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാര ചടങ്ങുകൾക്കിടെ. റുബീന പർവിൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് ജീവനുള്ളതായി കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് റുബീനയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വരൂപ്നഗറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ റുബീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് നഴ്സിംഗ് ഹോം അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. 400 രൂപ കൈപ്പറ്റിയ ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. കുഞ്ഞിന്റെ മുഖം പോലും പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കെട്ടിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടിലെത്തിച്ച് അഞ്ച് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി കുഞ്ഞിനെ പൊതിയഴിച്ച് പുറത്തെടുത്തപ്പോഴാണ് ജീവനോടെ കണ്ടത്. കുഞ്ഞ് കൈകളും കാലുകളും അനക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു.… The post നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; സംസ്കാര ചടങ്ങുകൾക്കിടെ കാലുകൾ അനക്കി കണ്ണുതുറന്നു; പിന്നെ നടന്നതെല്ലാം മറ്റൊരു വിധിയുടെ വിളയാട്ടം appeared first on RashtraDeepika .
പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി; പകരം താരത്തെ എത്തിക്കാന്‍ ശ്രമം തുടങ്ങി
ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ ഈ ലളിത മാർഗങ്ങൾ സഹായിക്കും
നമ്മുടെ നാട്ടിൽ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. ഇതിൽ തന്നെ ആഹാരമാക്കാൻ പറ്റുന്ന ചേമ്പുമുണ്ട് അല്ലാത്തവയുമുണ്ട്. ചേമ്പ് നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. മറ്റു കിഴങ്ങു വർഗ്ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത.
ബിജെപിപൂജ്യം സീറ്റ് പാർട്ടി ; യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് ശശി തരൂര്‍
കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് ലഭിക്കുമെന്ന് ശശി തരൂർ. തന്റെ സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലെന്നും ശശി തരൂര്‍ വാര്‍ത്താഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.കേരളത്തിൽ ബിജെപി ചിത്രത്തിലില്ലെന്ന് പറഞ്ഞ ശശി തരൂര്‍ പൂജ്യം സീറ്റ് പാർട്ടിയെന്നും പരിഹസിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ദുർഭരണത്തിന് അറുതിയുണ്ടാകണം. വിശ്വാസ്യതയുള്ള ബദൽ വേണമെന്നും തരൂർ പറഞ്ഞു. യുഡിഎഫിനായി പതിനാല് ജില്ലകളിലും പ്രചാരണത്തിന് പോകും. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല. മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡായിരിക്കും. എം എൽഎമാരുടെ നിലപാട് അറിഞ്ഞശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. നികുതി ദായകരുടെ പണം കേഡർമാരുടെ പോക്കറ്റിലെത്തിക്കാനാണ് ഇടത് പാർട്ടികളുടെ ശ്രമം. രണ്ട് വർഷത്തേക്ക് പിഎയെ നിയമിച്ച് ആജീവനാന്തം പെൻഷൻ നേടിയെടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാർ ശ്രമിക്കുന്നത്. ഈ പണം നികുതി ദായകരുടെതാണ്, ഈ പണം ഉപയോഗിച്ച് പാർട്ടിക്കായി പണിയെടുക്കുകയാണെന്നും ശശി തരൂര്‍ ആരോപിച്ചു.
യുഡിഎഫ് വളരെ വേഗത്തിൽ, അപസ്വരങ്ങളില്ലാതെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കിയെന്ന് വി ഡി സതീശൻ. കോൺഗ്രസിനെതിരെ ഇല്ലാത്ത വാർത്തകൾ നൽകി ആക്രമിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
ധുരന്ധര്‍ സംവിധായകന് 50,000 ഡോളര്‍ തന്നു
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം വര്‍ധിക്കുന്നു; എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: വേനല്‍ കടുക്കുന്നതിനിടെ സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം അപകടകരമായ നിലയിലേക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സൂര്യരശ്മികള്‍ നേരിട്ട് ഏല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങള്‍: കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാര്‍ (ഇടുക്കി), ഒല്ലൂര്‍ (തൃശ്ശൂര്‍), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം) എന്നിവിടങ്ങളിലാണ് യുവി സൂചിക എട്ടിനും പത്തിനും ഇടയില്‍ രേഖപ്പെടുത്തിയത്. കളമശ്ശേരി (എറണാകുളം), ബേപ്പൂര്‍ (കോഴിക്കോട്), മാനന്തവാടി (വയനാട്), ധര്‍മ്മടം (കണ്ണൂര്‍), ഉദുമ (കാസര്‍കോട്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പകല്‍ 10 മണി മുതല്‍ 3 മണി വരെയാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ ആഘാതം ഏറ്റവും കൂടുതലായി അനുഭവപ്പെടുക. ഈ സമയങ്ങളില്‍ നേരിട്ട് വെയില് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. സൂര്യപ്രകാശം തുടര്‍ച്ചയായി ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, കാഴ്ചശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
റെക്കോര്‍ഡ് തകര്‍ച്ചയിൽ ഇന്ത്യൻ രൂപ ; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 93 കടന്നു
റെക്കോര്‍ഡ് തകര്‍ച്ചയിൽ ഇന്ത്യൻ രൂപ .ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 93 കടന്നു . പശ്ചിമേഷ്യൻ സംഘർഷം, എണ്ണവില വർധന, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. ഈ മൂല്യത്തകർച്ച രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകുമെന്നും സാധാരണക്കാരന്റെ ജീവിതച്ചെലവ് വർധിപ്പിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം യുഎഇയിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. സുരക്ഷാ കാരണങ്ങളാൽ ഈദ്ഗാഹുകൾ ഒഴിവാക്കി, രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിൽ വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുകൂടി.
ശരീരത്തിന്റെ ആൻറി ഓക്സിഡൻറ് നില ഉയർത്താൻ ഈ ഭക്ഷണം ഉൾപ്പെടുത്തൂ
ക്യാരറ്റ് കഴിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകും എന്നതിൽ ഒരു സംശയവുമില്ല. കാഴ്ച ശക്തി മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും എല്ലാം ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കും. അതോടൊപ്പം തന്നെ ക്യാരറ്റ് ജ്യൂസ് ആരോഗ്യത്തിന് എങ്ങനെ സഹായിക്കും എന്ന് നോക്കാം.
'നടന്മാരുടെ കാര്യത്തിലെന്താണ് നിങ്ങള്‍ പ്രായം പറയാത്തത്, ഇതാണോ പത്രപ്രവര്‍ത്തനം'; വിവാഹവാര്‍ത്തകള്‍ തള്ളി അനുഷ്കയുടെ ടീം
പിണറായിയുടെ മൂന്നാം ഊഴം ജനം തള്ളും; ജി. സുധാകരന്
ആലപ്പുഴ : പിണറായി വിജയന് ന് മൂന്നാം ഊഴത്തില്‍ ഭരണം പിടിക്കാന്‍ കഴിയില്ലെന്ന് ജി . സുധാകരന് പറഞ്ഞു . നിലവിലെ രാഷട്രീയ സാഹചര്യത്തില്‍ ജനങ്ങള്‍ ഇടുതപക്ഷത്തിന് വോട്ട് ചെയ്യില്ല .പിണറായി മൂന്നാമത് മുഖ്യമന്ത്രിയാവുന്ന കാര്യത്തില്‍ താന്‍ നിലപാട് മാറ്റിയിട്ടില്ല. അങ്ങനെ വ്യാഖ്യാനിച്ചത് ചില ചാനലുകള്‍. മുഖ്യമന്ത്രി ആകുന്നതില്‍ സന്തോഷമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നു പറഞ്ഞു .സന്തോഷം എന്നു പറഞ്ഞാല്‍ താന്‍ എന്തിന് പിണറായി വിജയനെ ചീത്ത പറയണമെന്നും സുധാകരന് പറഞ്ഞു . തനിക്ക് പാർലമെന്ററി മോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും പറയുന്നവർ കണ്ണടച്ച് ഇരിക്കുകയാണോയെന്നും സുധാകരൻ ചോദിച്ചു . എ.എം ആരിഫിന് പാർലമെന്ററി വ്യാമോഹം ഇല്ലേയെന്ന് ജി.. സുധാകരൻ ചോദിച്ചു. ആറാം തവണയാണ് ഇപ്പോൾ മത്സരിക്കുന്നത്. പത്തോ പതിനഞ്ച് പേര് മൂന്നും നാലും തവണയാണ് മത്സരിക്കുന്നത്. കൈരളിക്കെതിരെ ആദ്യകാലത്ത് പണം സ്വരൂപിച്ചു കൊടുത്ത ആളാണ് താൻ. കൈരളിയുടെ റിപ്പോർട്ടർ കമ്മ്യൂണിസ്റ്റുകാരൻ അല്ല എന്നും ജി. സുധാകരൻ. താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി പ്രചരണം ആരംഭിക്കും . സഹായിക്കാൻ ഏത് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം .അമ്പലപ്പുഴ മണ്ടലത്തിലെ നൂറിലധികം കേന്ദ്രങ്ങളിൽ മണ്ഡലത്തിൽ പ്രസംഗിക്കും. പോസ്റ്ററുകളും ബാനറുകളും അധികമല്ലാതെ ഉണ്ടാകും.
രാജസ്ഥാന് റോയല്‍സിന് ഇരട്ട പ്രഹരം, സഞ്ജു സാംസണ് പകരം ടീമിലെത്തിച്ച താരവും പരിക്കേറ്റ് പുറത്ത്
സഞ്ജു സാംസണെ ചെന്നൈയ്ക്ക് നൽകി പകരമായി രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് സാം കറൻ രാജസ്ഥാൻ നിരയിലെത്തിയത്.
പിഷാരടിയുടെ കഴിവുകളിൽ വിശ്വാസമുണ്ട്; ക്ഷണിച്ചാൽ പ്രചാരണത്തിനിറങ്ങുമെന്ന് നടൻ ആസിഫ് അലി
തനിക്ക് ഏറെവർഷമായി അറിയുന്ന വ്യക്തിയാണ് പിഷാരടിയെന്നും പിഷാരടിയുടെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും ആസിഫ് അലി അറിയിച്ചു.
.ചെറിയ കണ്‍ഫ്യൂഷനിലാണ് പോസ്റ്റ് പിന്‍വലിച്ചത്. കണ്ഫ്യൂഷന് മറ്റൊന്നുമല്ല, പാര്‍ട്ടിയുടെ തീരുമാനം പൂര്‍ണമായും വരട്ടെ എന്ന് കരുതി യാണ് പോസ്റ്റ് പിന്‍വലിച്ചത്.
ഉപ്പ് അധികം കഴിക്കുന്നവർ ശ്രദ്ധിക്കൂ
ഉപ്പുപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിലുണ്ടാകില്ല. സോഡിയം ശരീരത്തിന് പ്രധാനമായ ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്.
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കെ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലുകള്‍. പതിറ്റാണ്ടുകളോളം ആലപ്പുഴയിലെ സി.പി.എമ്മിന്റെ കരുത്തുറ്റ മുഖമായിരുന്ന ജി. സുധാകരനെതിരെ 'വഞ്ചകന്' എന്ന കടുപ്പമേറിയ പ്രയോഗവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. വിവിധ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് സുധാകരന്റെ പാര്‍ട്ടി വിട്ടുള്ള നീക്കത്തെ പിണറായി വിജയന് രൂക്ഷമായി വിമര്‍ശിച്ചത്. ജി. സുധാകരന് സ്വീകരിച്ചത് സാധാരണ മനുഷ്യന് നിരക്കാത്ത നിലപാടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 'ഞാന്‍ അദ്ദേഹത്തെ മൂന്ന് തവണ ഫോണില്‍ വിളിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി വിളിച്ചുവെന്ന് ജില്ലാ സെക്രട്ടറി വഴി അറിയിച്ചിട്ടും, തനിക്ക് കോള്‍ വന്നില്ലെന്ന് സുധാകരന് കള്ളം പറഞ്ഞു. ഇതെല്ലാം മുന്‍കൂട്ടി തീരുമാനിച്ച നീക്കങ്ങളാണ്,' മുഖ്യമന്ത്രി തുറന്നടിച്ചു. സ്ഥാനാര്‍ത്ഥിയാകണമെന്ന അതിമോഹമാണ് ഇത്തരം പുറത്തുപോക്കുകള്ക്ക് പിന്നിലെന്നും, ഇത് പ്രസ്ഥാനത്തോടുള്ള വര്‍ഗ്ഗവഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധാകരനെ കൂടാതെ പാര്‍ട്ടി വിട്ട സി.സി. മുകുന്ദന്, ഐഷാ പോറ്റി, ടി.കെ. ഗോവിന്ദന് എന്നിവര്‍ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. പാര്‍ട്ടിയുടെ ഏറ്റവും വലിയ പോരാട്ടസമയത്ത് ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇവര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗവഞ്ചകരാണെന്ന് പിണറായി വിശേഷിപ്പിച്ചു. എന്നാല്‍ ആലപ്പുഴയിലെ പ്രസ്ഥാനത്തിന്റെ വീര്യം തകര്‍ക്കാന്‍ ഇത്തരം നീക്കങ്ങള്‍ക്കാവില്ലെന്നും അവിടെ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ കടന്നാക്രമണത്തോട് ജി. സുധാകരന് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. പിണറായിയുടെ മൂന്നാം ഊഴം വിഫലമാകുമെന്ന് ഫേസ്ബുക്കിലൂടെ സുധാകരന് നേരത്തെ സൂചിപ്പിച്ചിരുന്നു. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച സുധാകരന് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താന്‍ പാര്‍ട്ടിയെ ചതിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളിലെ അവഗണനയാണ് തന്നെ പുറത്തെത്തിച്ചതെന്നുമാണ് സുധാകരന്റെ നിലപാട്. ഇന്ന് രാവിലെ 11 മണിക്ക് സുധാകരന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാണ് സുധാകരന്റെ നീക്കം. ആലപ്പുഴയുടെ സിങ്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുധാകരന് മൗനം വെടിയുന്നതോടെ സി.പി.എം വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണോ നീങ്ങുന്നത് എന്ന് കണ്ടറിയണം.
ഏത് പ്രതിസന്ധി ഘട്ടത്തിലും കേരളം പ്രവാസികള്‍ക്കൊപ്പം ’; മുഖ്യമന്ത്രി
ഏത് പ്രതിസന്ധി ഘട്ടത്തിലും കേരളം പ്രവാസികള്‍ക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നത്.
ഓസ്ട്രേലിയയിലെ ഒരു വൃദ്ധസദനം വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് അന്തേവാസികൾക്കായി ഒരു ആഡംബര ട്രെയിൻ യാത്ര ഒരുക്കുന്നു. 'സെന്റ് വിൻസെന്റ്സ് എക്സ്പ്രസ്' എന്ന ഈ യാത്ര, കാഴ്ചകളും ശബ്ദങ്ങളും അതത് രാജ്യത്തെ ഭക്ഷണവും നൽകി, മറവിരോഗമുള്ളവർക്ക് ഒരു മികച്ച ചികിത്സാ രീതിയായി മാറുന്നു.
ഐടി നഗരമായ ബെംഗളൂരുവിനോട് ചേർന്ന് രണ്ടാമത്തെ വിമാനത്താവള സ്ഥലത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങൾ തെക്കൻ ബെംഗളൂരുവിലെ കനകപുര റോഡിലുള്ള ചുഡഹള്ളി, സോമനഹള്ളി എന്നിവയാണ്. ബെംഗളൂരു നഗരത്തിന്റെ അടുത്ത വ്യോമയാന കേന്ദ്രം എവിടെ വരാമെന്ന് അധികൃതർ വിലയിരുത്തുമ്പോൾ മൂന്ന് സ്ഥലങ്ങൾ സജീവ പരിഗണനയിലാണെന്ന് റിപ്പോർട്ടുണ്ട്.
നമ്മുടെ നാടിപ്പോള്‍ നല്ലരീതിയിൽ വികസിച്ചു വന്നുവെന്നും നേരത്തെയുണ്ടായിരുന്ന ഇവിടെയൊന്നും നടക്കില്ലെന്ന ധാരണ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി. പത്തനംതിട്ട റാന്നി സ്വദേശിയും സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന് മാത്യുവിനെതിരെയാണ് പരാതി. ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരി നിലവിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അലന് മാത്യുവിനെതിരെയുള്ള ആരോപണം. വിവാഹ വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. പരാതി ഉയർന്നതിന് പിന്നാലെ അലന് മാത്യുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം വ്യക്തമാക്കി. സംഭവത്തിൽ അലന് മാത്യുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. The post സിപിഎം നേതാവിനെതിരെ ലൈംഗികാരോപണം; വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച യുവതി ആശുപത്രിയിൽ appeared first on RashtraDeepika .
മൂന്നാം ഊഴം ജനം തള്ളും; പിണറായി മുഖ്യമന്ത്രി ആയാല്‍ സന്തോഷം, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്
ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 93 കടന്നു റെക്കോർഡ് തകർച്ച രേഖപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷം, എണ്ണവില വർധന, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. ഈ മൂല്യത്തകർച്ച രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകുമെന്നും സാധാരണക്കാരന്റെ ജീവിതച്ചെലവ് വർധിപ്പിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കായംകുളത്ത് പെരുന്നാൾ ദിവസം പത്തിരിക്കടയിൽ സംഘർഷം: ഓർഡർ നൽകിയവർക്കും സാധനം കിട്ടാതെ പ്രതിഷേധം
ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ ൃപത്തിരിക്കടയിൽ തർക്കം. പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്ത ആളുകൾക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന് കാരണമായത്. രാവിലെ മുതൽ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
ചെറിയ പെരുന്നാൾ ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റംസാൻ മാസത്തെ ത്യാഗപൂർണ്ണമായ വ്രതാനുഷ്ഠാനങ്ങൾക്ക് സമാപ്തി കുറിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുന്നു.
തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന ഏഴാമത്തെ പ്രസവത്തെ തുടർന്ന് മരിച്ചു. അക്യുപങ്ചറിസ്റ്റായ ഭർത്താവ് ഇബ്രാഹിമിനെതിരെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് ചാവക്കാട് പൊലീസ് കേസെടുത്തു.
'20 കോടി തന്നാലും ബിജെപിയിലേക്കില്ല'; നിലപാട് വ്യക്തമാക്കി ജാസി
വ്യക്തിപരമായി സഖാവാണ് എന്നും ജാസി.
കൊച്ചി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ പോയതിനേക്കാള്‍ 50 മടങ്ങ് താൻ പറവൂരിലെത്തിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡ് തീരുമാനമായിരുന്നു. പറവൂരിലെ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. വ്യാഴാഴ്ച ഡൽഹിയിൽ നിന്നെത്തിയ വി.ഡി. സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്. The post ജനം കൈവിട്ടാൽ..! യുഡിഎഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകും; വനവാസം വെറും വാക്കല്ല; നിലപാട് വ്യക്തമാക്കി വി.ഡി.സതീശൻ appeared first on RashtraDeepika .
പി.ആർ രാമവർമ്മ രാജാ സ്മൃതി മണ്ഡപത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ.സജീവ് ജോസഫ് പുഷ്പാർച്ചന നടത്തി
മലയോരത്തിൻ്റെ വികസനത്തിന് പുതു ജീവൻ നൽകിയ പി.ആർ രാമവർമ്മ രാജായുടെ മകൻ അജിത്ത് വർമ്മയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം രാജയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
പല്ലിലെ മഞ്ഞ നിറം പോകാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന വഴികൾ
പല്ലിലെ മഞ്ഞ നിറം പലരും നേരിടുന്ന ഒരു പ്രശ്നം ആണ്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. എന്നാല്‍, വീട്ടിലെ ചില പൊടിക്കെെകളിലൂടെ പല്ലിലെ ഈ മഞ്ഞ നിറം മാറ്റാനാകും.പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കുന്ന വഴികളിലൊന്നാണ് മഞ്ഞള്‍പ്പൊടി.
'എന്താ മോനെ, ജയിച്ചു വാ, കൈ പിടിച്ച് ലാലേട്ടൻ'- രമേഷ് പിഷാരടിക്ക് ആശംസകളുമായി ലാലേട്ടൻ
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രമേഷ് പിഷാരടിക്ക് ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ടുതവണ വീതം സംസ്ഥാനത്ത് പ്രചാരണത്തിനെത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന് മൂന്ന് തവണയാകും കേരളത്തിലെത്തുക. ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. വികസിത കേരളമാകും ബിജെപിയുടെ മുദ്രാവാക്യം. ഇതിനൊപ്പം മോദി വികാരവും ചര്‍ച്ചയാക്കും. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങുകള്‍ വന്‍ ശക്തിപ്രകടനമാക്കാനാണ് ബിജെപി തീരുമാനം. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും എത്തും. തിരുവനന്തപുരം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുക്കും. കാസര്‍കോട്: ഡല്‍ഹി മുഖ്യമന്ത്രിയാകും പത്രികാ സമര്‍പ്പണത്തിന് എത്തുക. കണ്ണൂര്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് എത്തും. കൊല്ലം, കാഞ്ഞിരപ്പള്ളി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പങ്കെടുക്കും. രണ്ടു ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി പത്തോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍, മാവേലിക്കര തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള മൂന്നാം പട്ടിക ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ദേശീയ നേതാക്കളുടെ സാന്നിധ്യം വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.
തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുമ്പോള്‍ അതിന് ആക്കം കൂട്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ എത്തുന്നത് ദേശീയനേതാക്കളുടെ വന്‍ നിര. കേന്ദ്രസര്‍ക്കാരിലെ ഉന്നതന്മാര്ക്ക് പുറമേ സംഘടനയുടെ തലപ്പത്തുള്ളവരും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തില്‍ ബിജെപിയുടെ പ്രചരണത്തിനെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സംഘടനാദേശീയ പ്രസിഡന്റ് നിധിന് നവീനും പല ഘട്ടങ്ങളിലായി സംസ്ഥാനത്ത് പ്രചരണത്തിനായി എത്തുന്നുണ്ട്. മൂന്ന് തവണയായി ഇവര്‍ കേരളത്തില്‍ എത്തും. എന്നാല്‍ എന്ന് എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മറ്റ് മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് വലിയ പ്രാധാന്യത്തോടെയാ്ണ ബിജെപി കാണുന്നത്. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും മറ്റു സംസ്ഥാനങ്ങളിലും പരിപാടികളുണ്ട്. ഇതിനൊപ്പം പ്രധാനപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പത്രികാ സമര്‍പ്പണത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും എത്തിക്കുന്ന പരിപാടി ഇവിടെയും നടക്കും. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികാസമര്‍പ്പണത്തിന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അവര്‍ക്കൊപ്പം എത്തി റോഡ്ഷോ ആയിട്ടാകും പത്രികാ സമര്‍പ്പണത്തിന് എത്തുക. മുന്ന് സുപ്രധാന സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വരുന്നത്. രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമത്തും വി. മുരളീധരന് മത്സരിക്കുന്ന കഴക്കൂട്ടത്തും രാധാകൃഷ്ണന് മത്സരിക്കുന്ന കാട്ടാക്കടയിലും പത്രികാസമര്‍പ്പണത്തിന് അശ്വനി വൈഷ്ണവ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒപ്പമുണ്ടാകും. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് മത്സരിക്കുന്ന മഞ്ചേശ്വരത്തും കാസര്‍ഗോട്ടും ഡല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്തയാണ് പത്രികാസമര്‍പ്പണ സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടാകുക. കോഴിക്കോട് ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ഉപമുഖ്യമന്ത്രിമാരും കണ്ണുരില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയും ഷൊര്ണൂറിലും ചേലക്കരയിലും രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയും തൃശൂരില്‍ പത്മജാവേണുഗോപാലിനെപ്പം ഗുജറാത്ത് മുഖ്യമന്ത്രിയും പത്രികാസമര്‍പ്പണത്തിന് എത്തും. ഇനിയൂം പത്തോളം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ആകെ 96 സീറ്റുകളിലാണ് ബിജെപി മത്സരിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലിലും മാവേലിക്കരയിലുമാണ് സ്ഥാനാര്‍ത്ഥികള്‍ വരാനുള്ളത്. ഇന്നോ നാളയോ ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും.
പറന്ന് വന്നിടിച്ച് ഇറാന്റെ 'അജ്ഞാത' ആയുധം; അമേരിക്കയുടെ എഫ്35 വിമാനത്തിന് തീ പിടിച്ചു
കൊച്ചിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തഴയപ്പെട്ട ദീപ്തി മേരി വർഗീസ്, സ്ഥാനാർത്ഥിയായ മുഹമ്മദ് ഷിയാസിന് പിന്തുണ പ്രഖ്യാപിച്ചു. ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച ദീപ്തി, താൻ എൻഡിഎയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെയും തള്ളി.
ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്ത് പത്ത് വര്‍ഷത്തിനു ശേഷം 33 ലക്ഷത്തിലധികം രൂപ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താവിന് ബാങ്കിന്റെ വക്കീല്‍ നോട്ടീസ്. ഭീഷണികള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ നിയമപോരാട്ടം നടത്തിയ ഇടപാടുകാരന് ഒടുവില്‍ നീതി
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കണോ? ഈ അഞ്ച് പ്രഭാത ശീലങ്ങൾ പതിവാക്കൂ
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കണോ? ഈ അഞ്ച് പ്രഭാത ശീലങ്ങൾ പതിവാക്കൂ.

32 C