മഞ്ചേശ്വരം ബി ജെ പി ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം
പാർട്ടി ജില്ലാ പ്രസിഡന്റിനെതിരെ പടയൊരുക്കം
യുവതിയുടെ പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. 108 ഗ്രാം എംഡിഎംഎയാണ് കസ്റ്റഡിയിലെടുത്തത്. ഇത് ചെറിയ പാക്കറ്റുകളിലാക്കി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യുകയായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ കരൾ സ്വീകരിച്ച കുഞ്ഞിനെ അവളുടെ മാതാപിതാക്കൾ ആദ്യമായി കണ്ടു. വാഹനാപകടത്തിൽ മരിച്ച ആലിൻ, പത്തുമാസത്തെ ജീവിതത്തിനിടയിൽ നാലുപേർക്കാണ് പുതുജീവൻ നൽകിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന ഈ കൂടിക്കാഴ്ച ഏറെ വികാരനിർഭരമായിരുന്നു.
'എന്തിനാണ് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ,മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? :ആർ ശ്രീലേഖ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് പിന്നാലെ തുറന്നടിച്ച് ബിജെപി നേതാവും മുൻ ഡി.ജി.പിയുമായ ആർ ശ്രീലേഖ. തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ എന്തിനാണെന്ന് അവർ ചോദിച്ചു. മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ, കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. 'തൃശൂർ
തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ എയർ ഫ്രയർ ഉപയോഗിച്ച് വളരെ വേഗത്തിലും ലളിതമായും മൃദുവായ ഇഡ്ഡലി തയ്യാറാക്കാം.
തമിഴ്നാട് ഇന്ന് ബൂത്തിലേക്ക് ; കളത്തിൽ 4023 സ്ഥാനാർത്ഥികൾ, ബംഗാളിൽ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്
തമിഴ്നാട്ടിൽ ഇന്ന് വോട്ടെടുപ്പ്. 234 മണ്ഡലങ്ങളിലായി 4,654 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടുന്നത്. ഭരണകക്ഷിയായ ഡിഎംകെ സഖ്യവും പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും നടൻ വിജയിയുടെ തമിഴ് വെട്രി കഴകം പിടിക്കുന്ന വോട്ടുകളായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണായകമാകുക. വൻ വിജയമാണ് വിജയ് അവകാശപ്പെടുന്നത്. എന്നാൽ കാര്യമായ സീറ്റുകൾ നേടാൻ ടിവികെയ്ക്ക് സാധിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് വനിതകളെ തന്റെ അഭ്യർത്ഥന മാനിച്ച് വിട്ടയച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം ഇറാനിയൻ ജുഡീഷ്യറി തള്ളി. ട്രംപ് വീണ്ടും വ്യാജ വാർത്തകൾക്ക് പിന്നാലെ പോയിരിക്കുകയാണെന്ന് ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്സൈറ്റായ 'മിസാൻ ഓൺലൈൻ' പരിഹസിച്ചു.
ആശങ്ക ഉയര്‍ത്തി സ്ട്രോംഗ് റൂം വിവാദങ്ങള്‍
വോട്ടെടുപ്പിനും വോട്ടെണ്ണലിനുമിടയിലെ ഇടവേളയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഉയരുന്ന ചെറിയൊരു സംശയം പോലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കും.
ആർ ബി ഐ നിയമപ്രകാരം ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാനുള്ള അപേക്ഷ ലഭിച്ച് ഏഴ് പ്രവൃത്തിദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ, വൈകുന്ന ഓരോ ദിവസത്തിനും 500 രൂപ വീതം ഉപഭോക്താവിന് ബാങ്ക് നൽകണം.
'അൺറിയൽ കേരളാ സ്റ്റോറിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നവർ പരാജയപ്പെടും';കെസി വേണുഗോപാൽ
നന്ദഗോവിന്ദം ഭജൻസ് വിവാദത്തിൽ ആർഎസ്എസിനെ കടന്നാക്രമിച്ച് കെസി വേണുഗോപാൽ.ക്ഷേത്രങ്ങളും പള്ളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബിജെപി- ആർഎസ്എസ് സംഘം നടത്തുന്ന മതവിദ്വേഷം പടർത്താനുള്ള നീക്കത്തെ ഏതുവിധേനയും ഈ നാട് ചെറുത്തുനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകകൾ ഇങ്ങനെ 'മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേൽപ്പിക്കാനുള്ള സംഘപരിവാർ
ക്ഷേത്രോത്സവത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസിന് നേരെ ഉയർന്ന സംഘപരിവാർ വിമർശനത്തിനെതിരെ കെ സി വേണുഗോപാൽ. സംഗീതത്തിൽ മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷേത്ര കമ്മിറ്റിയും ഭജൻസിന് പിന്തുണയുമായി എത്തി, ഇത് ഗ്രാമത്തിലെ സൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു.
മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതുവായ മാർഗ്ഗനിർദേശം പുറപ്പെടുവിക്കുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന കേസ് പുനഃപരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ച് മാത്രമേ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും കോടതി നിരീക്ഷിച്ചു
ലക്നൗവിനെതിരെ രാജസ്ഥാന് 40 റണ്‍സിന്റെ വിജയം
കൊച്ചി: വെടിമരുന്നിന് തീപിടിച്ച് തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തില്‍ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന് അഞ്ചു ലക്ഷം രൂപ The post തൃശൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കല്യാണ്‍ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന് appeared first on Malayalam Express .
India, 2026: എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ മുൻനിര സി.എസ്.ആർ. പദ്ധതിയായ എച്ച്.ഡി.എഫ്.സി. ബാങ്ക് പരിവർത്തൻ, ഇന്ത്യയിലുടനീളം 15,289-ലധികം ജലഘടനകൾ നിർമ്മിക്കുകയും പുനഃസ്ഥാപിക്കുകയും The post എച്ച്.ഡി.എഫ്.സി. ബാങ്ക് പരിവർത്തൻ 15,200-ലധികം ഘടനകൾ നിർമ്മിച്ചുകൊണ്ട്, ഗ്രാമീണ ഇന്ത്യയിലെ 15 ലക്ഷം കുടുംബങ്ങളുടെ ജലസുരക്ഷയ്ക്ക് പിന്തുണയേകുന്നു appeared first on Malayalam Express .
കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്റിറ്റിയും പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഐഡന്റിറ്റിയും The post പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്റിറ്റിയും പ്രഖ്യാപിച്ച് ഗോദ്റെജ് ഇന്‍ഡസ്ട്രീസ്; 2031-ഓടെ 5,00,000 കോടി രൂപയുടെ വിപണി മൂല്യം ലക്ഷ്യം appeared first on Malayalam Express .
'സുമതി വളവിന്' 20 കോടിയെങ്കിലും മുരളി കുന്നംപുറത്തിന് ചിലവായി കാണും'; വേണു കുന്നപ്പിള്ളി
നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി. സിനിമ നിർമ്മിച്ചത് മൂലം വലിയ സാമ്പത്തിക ബാധ്യത വന്നുവെന്നാണ് അദ്ദേഹം പങ്കുവെച്ചത്. 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' അടക്കമുള്ള സിനിമകളുടെ പരാജയത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കഥാകൃത്ത് അഭിലാഷ് പിള്ള ഉൾപ്പെടെയുള്ളവർ തന്നെ പറ്റിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോഴിതാ ഈ
ദൃശ്യം 3 റിലീസിന് മുമ്പ് അപ്രതീക്ഷിത പ്രതിസന്ധി, ആശീർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം
ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ച ദൃശ്യം സീരിസിന്റെ മൂന്നാംഭാഗം ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്.
എസ്.എസ്.എൽ.സി ഗണിത പരീക്ഷാ മൂല്യനിർണയത്തിൽ ''പിശക് വിദ്യാർത്ഥികൾക്ക് മികച്ച ഗ്രേഡ് നഷ്ടമാകും
സംസ്ഥാനത്തെ എസ്.എസ്.എൽ.സി ഗണിതശാസ്ത്ര പരീക്ഷയുടെ മൂല്യനിർണയത്തിൽ സ്വീകരിച്ചിരിക്കുന്ന കർശന നിലപാട് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്നുവെന്ന് ആക്ഷേപം
ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് അന്റ് സ്കിൽസിൽ ഏപ്രിൽ അവസാനം ആരംഭിക്കുന്ന യു.ജി.സി-നെറ്റ് പേപ്പർ-I, II (ഹൈബ്രിഡ് മോഡ്) പരിശീലനത്തിന് അപേക്ഷിക്കാം.
ഐ.എച്ച്.ആർ.ഡി. സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ നാലുവർഷ ബിരുദ വിദ്യത്ഥികൾക്ക് മേയിൽ ആരംഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
ഓട്ടോറിക്ഷയിൽ ചില്ലറ വില്പനക്കായി കൊണ്ടുപോയ നാലര ലിറ്റർ വിദേശ മദ്യം ആറ്റിങ്ങൽ പൊലീസ് പിടിച്ചു
തൃശൂർ വെടിക്കെട്ട് ദുരന്തം: അഞ്ച് ലക്ഷം ധനസഹായവുമായി കല്യാൺ ജൂവലേഴ്സ്
തൃശൂരിൽ വെടിമരുന്നിന് തീപിടിച്ചുണ്ടായ ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ
കുതിച്ചുയരുന്ന ക്രൂഡോയിൽ വിലയും രൂപയുടെ മൂല്യത്തകർച്ചയും രാജ്യത്തെ ഓഹരി വിപണിക്ക് ഇന്നലെ കനത്ത തിരിച്ചടി സൃഷ്ടിച്ചു. ഇറാനുമായുള്ള
എൽ.പി.ജി വിതരണം കാര്യക്ഷമം: ബി.പി.സി.എൽ
രാജ്യത്ത് എൽ.പി.ജി വിതരണം കാര്യക്ഷമമായി നടക്കുന്നതായി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) അറിയിച്ചു. ഏപ്രിൽ 12 മുതൽ 21
ഇ.ഡി റെയ്ഡ് തടസപ്പെടുത്തിയ സംഭവം 'മമത ജനാധിപത്യത്തെ അപകടത്തിലാക്കുന്നു'
സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കമായി കാണാൻ കഴിയില്ല
നേപ്പാള്‍: ആഭ്യന്തരമന്ത്രി സുദാന്‍ ഗുരുങ് രാജിവെച്ചു
അനധികൃത സ്വത്ത് സമ്പാദനം, സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി
ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കെതിരെ ബോധപൂര്‍വം തുടര്‍ച്ചയായി ആക്രമണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന വട്ടിയൂര്‍ക്കാവ് സിഐ വിപിനെതിരെ ശക്തമായ നടപടി The post വനിതാ കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ ജലപീരങ്കിയിൽ ഉപയോഗിച്ചത് മലിന ജലം ; പോലീസിനെതിരെ മേയർ വിവി രാജേഷ് appeared first on Malayalam Express .
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് 40 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 160 റൺസ് വിജയലക്ഷ്യം വെച്ചപ്പോൾ, മറുപടി ബാറ്റിംഗിൽ ലക്നൗ 119 റൺസിന് പുറത്തായി.
സമാധാന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് ട്രംപ്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ, ആശങ്കയൊഴിയാതെ പശ്ചിമേഷ്യ
വരുംദിവസങ്ങളിൽ ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ചയോടെ വിഷയത്തിൽ ഒരു The post സമാധാന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് ട്രംപ്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ, ആശങ്കയൊഴിയാതെ പശ്ചിമേഷ്യ appeared first on Malayalam Express .
വമ്പൻ സ്വർണ നിക്ഷേപം കണ്ടെത്തി ഈ രാജ്യം ; ഒരു ടണ്ണിൽ 11.88 ഗ്രാം സ്വർണം
സൌത്ത് അമേരിക്കൻ രാജ്യമായ സുരിനാമിന്റെ തെക്കുകിഴക്കൻ മേഖലയിൽ വൻ തോതിലുള്ള സ്വർണ നിക്ഷേപം കണ്ടെത്തി. മരിയ ജെറാൾഡ എന്ന സ്ഥലത്ത് ഉയർന്ന ഗ്രേഡിലുള്ള സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത്. ഈ സ്ഥലത്ത് ഒരു ടണ്ണിന് 11.88 ഗ്രാം സ്വർണ്ണമടങ്ങിയ 22.5 മീറ്റർ നീളമുള്ള ഭാഗം ഡ്രിൽ പരിശോധനയിലൂടെ വേർതിരിച്ചെടുക്കാൻ സാധിച്ചതായി ഫൗണ്ടേഴ്സ് മെറ്റൽസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്,. സാധാരണ സ്വർണ്ണ
കുസാറ്റില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
നോവുള്ള നോട്ടം ജീവന്റെ ചിരിയും; കരൾ പകുത്തൊരു കൂടിക്കാഴ്ച | Alin Sherin | Organ donation
ആലിന്റെ ഓർമയിൽ നെഞ്ചുപിടയുമ്പോഴും കുഞ്ഞു ദ്രിയയിൽ ചിരി കണ്ടെത്തി ഷെറിനും അരുണും; കരൾ പിടയുന്ന കൂടിക്കാഴ്ച Alin Sherin | Organ donation
വാക്ക് തർക്കം കലാശിച്ചത് കൊലപാതകത്തിൽ; മലപ്പുറത്ത് അനുജൻ ജേഷ്ഠനെ കൊലപ്പെടുത്തി
സാമ്പത്തിക തർക്കവും അവിഹിത ആരോപണവും വാക്ക് തർക്കം കലാശിച്ചത് കൊലപാതകത്തിൽ; മലപ്പുറത്ത് അനുജൻ ജേഷ്ഠനെ കൊലപ്പെടുത്തി
കക്കൂസ് മാലിന്യം തോട്ടില്‍ കളയുന്നത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം
പത്തനംതിട്ട ഇളമണ്ണൂരില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. പൊലീസ് കേസ് എടുത്തു
കരളിന്റെ കരൾ... കുഞ്ഞി ആലിന്റെ കരൾ സ്വീകരിച്ച ദ്രിയയെ അരുണും ഷെറിനും കണ്ടപ്പോൾ...
കരളിന്റെ കരൾ... കുഞ്ഞി ആലിന്റെ കരൾ സ്വീകരിച്ച ദ്രിയയെ അരുണും ഷെറിനും കണ്ടപ്പോൾ...
'അമേരിക്കയിൽ ജോലി ചെയ്യുന്നവർവരെയാണ് പടക്കനിർണമാണത്തിന് വരുന്നത് അവർക്കിത് പാഷനാണ്' | Thrissur
വെടിക്കെട്ട് അപകടങ്ങൾ തടയാനുളള മാർഗം നേരത്തെ പറഞ്ഞിട്ടുണ്ട്, പക്ഷേ അത് പാലിക്കപ്പെട്ടില്ല, സ്ഫോടനം ഇത്രയും ഭീകരമാകാനും കാരണമുണ്ട്: പെസോ മുൻ ജോ. ചീഫ് കൺട്രോളർ ആർ വേണുഗോപാൽ
തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തി; തമിഴകം പിടിക്കാൻ വ്യാപകമായി പണമൊഴുക്കി പാർട്ടികൾ
തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തി; തമിഴകം പിടിക്കാൻ വ്യാപകമായി പണമൊഴുക്കി പാർട്ടികൾ
അവകാശങ്ങൾ അംഗീകരിക്കുകയും ഉപരോധം നീക്കുകയും ചെയ്താൽ മാത്രമേ ചർച്ചകൾക്ക് തയ്യാറാകൂ എന്ന് ഇറാൻ നിലപാട് കടുപ്പിച്ചു. ഇതോടെ പാകിസ്ഥാനിൽ തുടങ്ങാനിരിക്കുന്ന അമേരിക്ക - ഇറാൻ സമാധാന ചർച്ചകൾ കൂടുതൽ അനിശ്ചിതത്വത്തിലായി
കൊച്ചി: പ്രിയതാരം അഹാന കൃഷ്ണയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് ആരാധകർ ഒന്ന് ഞെട്ടി. പോസ്റ്റ് കണ്ട അഹാനയുടെ വിവാഹമാണോ എന്നായിരുന്നു ആരാധകർ സംശയിച്ചത്. എന്നാൽ താരം തന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ചാണ് പോസ്റ്റിൽ വെളിപ്പെടുത്തിയത്. അഹാന തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ മ്യൂസിക് വീഡിയോയുടെ പ്രഖ്യാപനമാണ് വൈറലായി മാറുന്നത്. അഹാനയുടെ ഉറ്റസുഹൃത്തും പ്രശസ്ത ഛായാഗ്രാഹകനുമായ നിമിഷ് രവിയാണ് ഈ മ്യൂസിക് വീഡിയോയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജെ.കെ എന്നറിയപ്പെടുന്ന ജയ് ഉണ്ണിത്താനാണ് സംഗീതമൊരുക്കുന്നത്. നിമിഷിനും ജെകെയ്ക്കുമൊപ്പം തന്റെ ജീവിതത്തിലെ സ്പെഷ്യലായ ചിലരും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ടെന്ന് അഹാന പോസ്റ്റിൽ കുറിച്ചു. ഏപ്രിൽ 24-ന് വൈകിട്ട് നാല് മണിക്ക് മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടും. പോസ്റ്റ് കണ്ട പലരും ആദ്യം വിചാരിച്ചത് താരത്തിന്റെ വിവാഹവാർത്തയാകും എന്നാണ്. 'വിവാഹക്ഷണക്കത്തായിരിക്കുമെന്ന് കരുതിപ്പോയി' എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും. മുൻപ് അഹാന സംവിധാനം ചെയ്ത 'തോന്നൽ' എന്ന മ്യൂസിക് വീഡിയോയ്ക്ക് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. തോന്നലിൽ പ്രധാന വേഷത്തിൽ എത്തിയതും അഹാന തന്നെയായിരുന്നു.
മലയാളത്തിലെ ഒരു പ്രമുഖ നടിക്ക് മതം മാറാൻ 100 കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന സംവിധായകൻ വിജി തമ്പിയുടെ ആരോപണത്തില്‍ പ്രതികരണവുമായി എം എ നിഷാദ്
വനിതകർക്ക് നേരെ ജലപീരങ്കിയിൽ ഉപയോഗിച്ചത് മലിന ജലം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മേയർ വിവി രാജേഷ്
വനിതാ പ്രവര്‍ത്തകരുടെ മാര്‍ച്ചെന്ന് നേരത്തെ അറിയിച്ചിട്ടും സംഭവസ്ഥലത്ത് അഞ്ചു വനിതാ പൊലീസുകാര്‍ മാത്രമാണുണ്ടായത്. വനിതാപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസുകാരാണ്. വനിതാപ്രവര്‍ത്തകയെ ഒരു പൊലീസുകാരൻ കടിച്ചു മുറിവേല്‍പ്പിച്ചെന്നും മേയർ ആരോപിച്ചു.
ലഹരി വിൽപന എക്സൈസിനെ അറിയിച്ചു, 22കാരനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച 28കാരൻ പിടിയിൽ
വീട്ടിൽ ലഹരി കച്ചവടം നടക്കുന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം
ഹജ്ജ് : ഹജ്ജ് തീര്‍ഥാടകരുടെ വരവിനെ സഊദി കിരീടാവകാശി സ്വാഗതം ചെയ്തു
മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിയെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിയെയും സേവിക്കുന്നതിലും സന്ദര്‍ശകര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിലും അനുഗൃഹീത ഭൂമിയുടെ അഭിമാനത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു
മുഖ്യമന്ത്രിയുടെ മകന്റെ സുരക്ഷാസംഘത്തിനെതിരെ ഗുരുവായൂരില്‍ പരാതി
ചെന്നൈ: മമിത ബൈജു മലയാളിയല്ലെന്നും പഞ്ചാബി സ്വദേശിയാണെന്നും തമിഴ് സിനിമാ നിർമാതാവ് ബാലാജി പ്രഭു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമിതയുടെ സ്വത്വത്തെക്കുറിച്ച് ബാലാജി പ്രഭു വിചിത്രമായ വാദങ്ങൾ ഉന്നയിച്ചത്. മമിത അഭിനയിച്ചു തുടങ്ങിയത് മലയാളത്തിലാണെന്നും എന്നാൽ അവർ യഥാർത്ഥത്തിൽ ഒരു പഞ്ചാബിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. മമിത ബൈജു മലയാളത്തിലാണ് അഭിനയിക്കാൻ തുടങ്ങിയത്. അവർ മലയാളിയാണെന്നാണ് പലരും പറയുന്നത്. എന്നാൽ അവർ മലയാളിയല്ല, പഞ്ചാബിയാണ്. തുടക്കത്തിൽ നാലഞ്ച് പടങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു നായകനോ നായികയോ മുൻനിരയിലേക്ക് വരണമെങ്കിൽ സിനിമ വിജയിക്കണം. ഒരു സിനിമ സൂപ്പർ ഹിറ്റാണെന്ന് പ്രേക്ഷകർ പറയാൻ തുടങ്ങിയാൽ അതിൽ അഭിനയിച്ചവരും ഉയരങ്ങളിലെത്തും, ബാലാജി പ്രഭു പറഞ്ഞു. തമിഴിൽ മമിതയ്ക്ക് മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യക്കൊപ്പമോ ധനുഷിനൊപ്പമോ ഉള്ള മമിതയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ വിജയിച്ചാൽ താരത്തിന്റെ വിപണി മൂല്യം ഇനിയും വർധിക്കും. ചിലപ്പോൾ അടുത്ത രജനികാന്ത് ചിത്രത്തിൽ പോലും മമിത നായികയായേക്കാമെന്നും അദ്ദേഹം പറഞ്ഞു. തമിഴിൽ സൂപ്പർതാരങ്ങൾക്കൊപ്പം ശ്രദ്ധേയമായ പ്രോജക്റ്റുകളാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം 'കാര', വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ സൂര്യ നായകനാവുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്നിവയാണ് തമിഴിലെ പ്രധാന ചിത്രങ്ങൾ. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'ബത്ലഹേം കുടുംബ യൂണിറ്റാണ്' മമിതയുടെ വരാനിരിക്കുന്ന മലയാള ചിത്രം. നിവിൻ പോളിയാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ നായകൻ.
സന്ദര്‍ശക വിസക്കാരെ ഹജ്ജിനെത്തിച്ചാല് ഒരു ലക്ഷം റിയാല്‍ പിഴ: സഊദി മന്ത്രാലയം
നിയമവിരുദ്ധമായി തീര്‍ഥാടകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ധനുഷ് ചിത്രം ദിണ്ടിഗലിൽ പുരോഗമിക്കുന്നു, മമ്മൂട്ടി ഇനി ബർമ്മ കാർത്തി
അമരൻ എന്ന ബ്ലോക് ബസ്റ്ററിന് ശേഷം രാജ്കുമാർ പെരിയ സാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സിയ അഥവാ ബർമ്മ കാർത്തി എന്ന് സൂചന
തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ സിനിമാ മേക്കപ്പ് ആർടിസ്റ്റ് ബിജീഷ് ബാലനും മരിച്ചിരുന്നു.
തിരുവനന്തപുരം: മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിലെ 31. 46 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്.
അതിരാത്രം: പ്രധാന ഹോമങ്ങൾക്ക് ഇന്ന് തുടക്കം
കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന അതിരാത്രത്തിലെ പ്രധാന ഹോമങ്ങൾ ഇന്നാരംഭിക്കും.
നിതിൻരാജിന്റെ മരണം: അദ്ധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇന്ന്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ആരോപണ വിധേയരായ അദ്ധ്യാപകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇന്നേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ.രാജന്റെ ഭാഗം കൂടി കേൾക്കേണ്ടതിനാലാണ് മാറ്റിയത്.
തമിഴ്നാടും ബംഗാളും ഇന്ന് ബൂത്തിലേക്ക്
ന്യൂഡൽഹി:തമിഴ്നാട്ടിൽ 234 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഒറ്റഘട്ടമായി വിധിയെഴുത്ത്.
കൈകോർത്ത് ജിയോഹോട്ട്സ്റ്റാറും ഓപ്പൺ എ.ഐയും
ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാർ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ഓപ്പൺ എ.ഐയുമായി പങ്കാളിത്തം
ബെംഗളൂരു: ജീവിതത്തിൽ നേരിടേണ്ടി വന്ന ജാതിവിവേചനത്തെ കുറിച്ച് മനസ്സുതുറന്ന് 'പഞ്ചായത്ത്' എന്ന ഹിറ്റ് വെബ് സീരീസിലൂടെ പ്രശസ്തനായ നടൻ വിനോദ് സൂര്യവംശി. കർണാടകയിലെ സ്വന്തം ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിവ്യവസ്ഥയെയും ദാരിദ്ര്യത്തെയും കുറിച്ചുള്ള നടന്റെ വെളിപ്പെടുത്തൽ സിനിമാലോകത്ത് വലിയ ചർച്ചയാവുകയാണ്. വിജയകരമായ തന്റെ അഭിനയ ജീവിതത്തിന് പിന്നിൽ അവഗണനയുടെയും കണ്ണീരിന്റെയും വലിയൊരു കഥയുണ്ടെന്ന് ഒരു അഭിമുഖത്തിൽ വിനോദ് പറഞ്ഞു. എന്റെ ഗ്രാമത്തിൽ ഇന്നും ജാതിവിവേചനം ശക്തമാണ്. ഗ്രാമത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു- ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും വേണ്ടി. ദളിതർ താമസിക്കുന്നത് ഗ്രാമത്തിന് പുറത്താണ്. ഒരിക്കൽ അച്ഛനോടൊപ്പം ഗ്രാമത്തിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോൾ, പണം നൽകിയിട്ടും ഞങ്ങളുടെ പാത്രങ്ങൾ ഞങ്ങളെക്കൊണ്ട് തന്നെ കഴുകിച്ചു. അന്ന് എനിക്ക് വെറും 12 വയസ്സായിരുന്നു. ഇന്നും ഞങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങൾ ആ ഗ്രാമത്തിലുണ്ട്- വിനോദ് വേദനയോടെ ഓർത്തെടുത്തു. മറ്റുള്ളവർക്ക് സന്തോഷത്തിന്റേതായിരുന്നു ഉത്സവങ്ങളെങ്കിൽ തനിക്കും കുടുംബത്തിനും അത് സങ്കടകാലമായിരുന്നുവെന്ന് വിനോദ് പറയുന്നു. മറ്റുള്ളവരെപ്പോലെ ആഘോഷിക്കാൻ പണമില്ലാത്തതിനാൽ മാതാപിതാക്കൾ കരയുന്നത് കണ്ടാണ് ഞാൻ വളർന്നത്. ഉത്സവങ്ങൾ എന്തിനാണ് വരുന്നതെന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും ദാനം നൽകിയാൽ മാത്രമേ ഞങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ കഴിയുമായിരുന്നുള്ളൂ. അതായിരുന്നു ഞങ്ങളുടെ യാഥാർത്ഥ്യം. നടനാകാനുള്ള ശ്രമങ്ങൾക്കിടെ ഉപജീവനത്തിനായി വാച്ച്മാനായും മറ്റും ജോലി ചെയ്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ജോലിയെ അടിസ്ഥാനമാക്കിയാണ് സമൂഹം ഒരാൾക്ക് ബഹുമാനം നൽകുന്നതെന്ന് ആ അനുഭവങ്ങൾ തന്നെ പഠിപ്പിച്ചു. 'പഞ്ചായത്ത്' നാലാം സീസണിലെ പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലൂടെയാണ് വിനോദ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് 'ജോളി എൽഎൽബി 3', 'ഥാമ' തുടങ്ങിയ വമ്പൻ ചിത്രങ്ങളിലും വിനോദ് ഭാഗമായി.
വെടിമരുന്ന് ദുരന്തങ്ങൾ വരുത്തിവയ്ക്കുന്നതോ? | Vinu V John | News Hour 22 April 2026
നിയമങ്ങൾ ശരിയായി നടപ്പാക്കാൻ കഴിയുന്നില്ലേ? സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിക്കുന്നോ? | Vinu V John | News Hour 22 April 2026
ഹജ്ജ് 2026: മിനായിലെ അത്യാധുനിക സംവിധാനങ്ങളും വിപുലമായ സൗകര്യങ്ങളും വിലയിരുത്തി ഹജ്ജ് മന്ത്രി
തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളുടെ ഏകോപിത നീക്കങ്ങളാണ് നടക്കുന്നത്
പ്രസവം ആസ്വാദ്യകരമായ ഒന്നാണെന്ന അഖിൽ മാരാരുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ഡോ. സൗമ്യ സരിൻ. നാല് ചോദ്യങ്ങളിലൂടെ മാരാരുടെ പ്രസ്താവനയുടെ പൊള്ളത്തരം തുറന്നുകാട്ടിയ ഡോക്ടർ, സെലിബ്രിറ്റികൾക്ക് സാമൂഹിക ഉത്തരവാദിത്തം വേണമെന്നും ഓർമ്മിപ്പിച്ചു.
വളകൾ നോക്കാനായി കയ്യിലെടുത്തു, പിന്നാലെ പുറത്തേക്ക് ഓടി ബൈക്കിൽ കയറി മുങ്ങി, നഷ്ടമായത് ലക്ഷങ്ങൾ
മലപ്പുറം കൊണ്ടോട്ടി പുളിക്കൽ കനകമഹൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്.
പ്രസവത്തെ കുറിച്ച് പറഞ്ഞ വിവാദ പ്രസ്താവനയെ വീണ്ടും ന്യായീകരിച്ച് അഖിൽ മാരാർ. താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ്പുരോഗമനവാദികളും ഫെമിനിസ്റ്റുകളും വിവാദമാക്കുന്നതെന്നും ബിഗ് ബോസിൽ ഉള്ള കാലത്തും തനിക്കെതിരെ ഇത്തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായെന്നും അഖിൽ പറയുന്നു.സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗർഭവും, പ്രസവവും ആണെന്ന്കപട സ്ത്രീ പക്ഷ സ്നേഹികൾ മനസ്സിലാക്കി തന്നു.അച്ഛൻ ആവുന്ന വ്യക്തി പ്രസവ വേദന
സംസ്ഥാനത്ത് റെക്കോർഡ് ചൂട് തുടരുന്നു, പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പുനലൂർ, വെള്ളാണിക്കര എന്നിവിടങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യതയുണ്ട്.
തൃശൂര്‍ : തൃശൂരില്‍ പാമ്പ് കടിയേറ്റ് അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ട്യൂബുകള്‍ മാറ്റിയെന്നും ഡോക്ടര്‍ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളില്‍ സംസാരിച്ചെന്നും ഡോക്ടര്‍ അറിയിച്ചു. കുട്ടിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയില്‍ ഗുണമായി. ഇക്കഴിഞ്ഞ 19 നാണ് അനോഷിനും സഹോദരന് ആല്‍ജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്റെ കടി ഏല്‍ക്കുന്നത്. ആല്‍ജോ അന്ന് തന്നെ മരണപ്പെട്ടിരുന്നു. ആല്‍ജോയുടെ വേര്‍പാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായി അനോഷിന്റെ മടങ്ങിവരവ്. അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന വാര്‍ത്ത നാടിനും വീടിനും ആശ്വാസമായി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ വെച്ച് എട്ടുവയസ്സുകാരന് ആല്‍ജോയെയും ചേട്ടന് അനോഷിനെയും ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് ദുരൂഹത നീങ്ങിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലായിരുന്നു ഈ കണ്ടെത്തല്‍. പോലിസ് റിപ്പോര്‍ട്ട് തള്ളുന്നതായിരുന്നു ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പോലിസ് റിപ്പോര്‍ട്ട്. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്. വായില്‍ നിന്ന് നുരയും പതയും വരാന്‍ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടര്‍ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ആല്‍ജോയ്ക്ക് ജീവന് നഷ്ടമായിരുന്നു.
ന്യൂഡൽഹി: സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ റിലീസിന് മുന്നോടിയായി നിയമക്കുരുക്കിൽ. ചിത്രത്തിന്റെ ഒടിടി കരാറുകളിൽ ഏർപ്പെടുന്നത് ദില്ലി ഹൈക്കോടതി താല്‍ക്കാലികമായി വിലക്കി. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ നൽകിയ ഹർജിയിലാണ് കോടതി നടപടി. ചിത്രം മേയ് 21-ന് തിയറ്ററുകളിൽ എത്താനിരിക്കെയാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിന് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്. ദൃശ്യം 3-ന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശം തങ്ങൾക്കാണെന്നാണ് ആമസോൺ പ്രൈം വീഡിയോയുടെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട് മുൻപ് തന്നെ കമ്പനി സോഷ്യൽ മീഡിയയിലൂടെ പ്രസ്താവന പുറത്തിറക്കിയിരുന്നു. ആശിർവാദ് സിനിമാസുമായി നേരത്തെയുണ്ടാക്കിയ കരാർ പ്രകാരം ഡിജിറ്റൽ അവകാശങ്ങൾ തങ്ങൾക്ക് കൈമാറിക്കഴിഞ്ഞതാണെന്നും, അതിനാൽ മറ്റാരെങ്കിലും ഈ റൈറ്റ്സ് സ്വന്തമാക്കാൻ ശ്രമിച്ചാൽ അത് നിയമവിരുദ്ധമാകുമെന്നും ആമസോൺ മുന്നറിയിപ്പ് നൽകുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെയാണ് നിലവിൽ കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ അവകാശങ്ങളിലെ വിവിധ വിഭാഗങ്ങളായ എസ്വിഒഡി, ടിവിഒഡി, എവിഒഡി തുടങ്ങിയവയെല്ലാം തങ്ങൾക്ക് സ്വന്തമാണെന്നാണ് ആമസോൺ പ്രൈമിന്റെ പക്ഷം. വസ്തുത ഇതാണെന്നിരിക്കെ, നിർമ്മാതാക്കൾ മറ്റ് കക്ഷികളുമായി പുതിയ കരാറുകളിൽ ഏർപ്പെടുന്നത് തടയണമെന്നാണ് ഇവരുടെ ആവശ്യം. ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് തർക്കത്തിന് പ്രധാന കാരണമായതെന്നാണ് സൂചന. റിലീസിന് വെറും ആറ് ദിവസം മുൻപ് വരെ വിലക്ക് നിലനിൽക്കുന്നത് നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രതിസന്ധി മേയ് 15-ന് കോടതി വീണ്ടും പരിഗണിക്കുമ്പോൾ എങ്ങോട്ട് തിരിയുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
ട്രംപിൻ്റെ പുതിയ ഡീൽ ലക്ഷ്യമിടുന്നതെന്ത്? ഇറാൻ ഇത് അംഗീകരിക്കുമോ? Iran Nuclear Deal
ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയ തർക്കം വീണ്ടും ലോകരാഷ്ട്രീയത്തിൽ ചൂടേറുകയാണ്. 2015ലെ ആണവ കരാറിനെക്കാൾ മെച്ചപ്പെട്ട ഒരു പുതിയ കരാറിനായി ശ്രമിക്കുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. എന്നാൽ യുദ്ധഭീഷണിയും തുടരുന്ന ഉപരോധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രഖ്യാപനം എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്
പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് കനത്ത സുരക്ഷയിൽ
ലോകത്തെ വിവിധ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2026ൽ വെങ്കല മെഡലാണ് ഒറ്റക്കൊമ്പൻ സ്വന്തമാക്കിയത്. അദർ സ്പിരിറ്റ്സ് എന്ന വിഭാഗത്തിലാണ് 84 പോയിന്റുകളുമായി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റിന് വെങ്കല മെഡൽ നേടാനായത്
പണം ഒഴുകുന്ന തെരഞ്ഞെടുപ്പുകാലം; തമിഴകത്ത് വിവാദങ്ങൾ അവസാനിക്കുന്നില്ല
ചെന്നൈയിൽ നിന്നും പിടിച്ചെടുത്തത് 2 കോടി രൂപ; തമിഴകത്ത് തെരഞ്ഞെടുപ്പിൽ വ്യാപകമായി പണം ഒഴുകുന്നതായി പരാതി, തിരുമംഗലത്ത് 1000 രൂപ വീതം വിതരണം ചെയ്തെന്ന ഡിഎംകെ ബ്രാഞ്ച് സെക്രട്ടറിയുടെ മകളുടെ ശബ്ദരേഖ പുറത്ത്
ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിന് നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേൽപ്പിക്കാനുള്ള സംഘപരിവാർ ഗൂഢാലോചന അതിന്റെ സീമകൾ ലംഘിക്കുകയാണന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളും പള്ളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബിജെപി- ആർഎസ്എസ് സംഘം മതവിദ്വേഷം പടർത്തുന്ന നീക്കത്തെ ഏതുവിധേനയും ഈ […] The post മനുഷ്യനെ ഒന്നിച്ചുനിർത്തുന്ന സംഗീതത്തെ വർഗീയതയുമായി കൂട്ടിച്ചേർത്ത സംഘപരിവാർ സീമകൾ ലംഘിക്കുന്നു: കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha .
പൂരം നടത്താൻ തിരുവമ്പാടിയും പാറമേക്കാവും, നിലപാട് സർക്കാരിനെ അറിയിക്കും
വെടിക്കെട്ട് ഒഴിവാക്കാം, എഴുന്നെള്ളിപ്പും മേളവും പതിവുപോലെ; പൂരം നടത്താൻ തിരുവമ്പാടിയും പാറമേക്കാവും, നിലപാട് സർക്കാരിനെ അറിയിക്കും
ബോംബുകൾക്ക് സമാനമായ ഉഗ്ര സ്ഫോടന ശേഷിയുള്ള വെടിക്കെട്ടുകൾ ഇവിടെ നിർമ്മിക്കുന്നുണ്ട്: ശ്രീജിത്ത്
ലോകത്ത് എല്ലായിടത്തും കരിമരുന്ന് പ്രയോഗത്തിന് ലൈസൻസ് നൽകുന്നുണ്ട് , അത് നൽകുന്നത് കുറെയേറെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്: ശ്രീജിത്ത് പണിക്കർ
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ദുരന്തബാധിതര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒരുലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 വീതവും സാമ്പത്തിക സഹായമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. തുക തൃശൂര്‍ ജില്ലാ കളക്ടര്‍ മുഖേന വിതരണം ചെയ്യുമെന്നും വ്യക്തമാക്കി. ദുരന്തത്തില്‍ ബാധിതരായ എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കുറിച്ചു. അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. എക്സില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം:- തൃശൂരിലെ ദാരുണമായ വെടിക്കെട്ട് ദുരന്തത്തില്‍ ഞാന്‍ അതീവ ദുഃഖിതനും വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദുരന്ത മുഖത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ലക്ഷം വീതവും, പരിക്കേറ്റവര്‍ക്ക് 50,000 വീതവും സാമ്പത്തിക സഹായം നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ തുക തൃശൂര്‍ ജില്ലാ കലക്ടര്‍ മുഖേന കൈമാറുന്നതായിരിക്കും. ദുരന്തത്തില്‍ ജീവന് നഷ്ടമായവരും അവരുടെ കുടുംബവും എന്റെ പ്രാര്ത്ഥനയിലെപ്പോഴുമുണ്ടാകും.
പെരുമാറ്റ ചട്ട ലംഘനം; പ്രധാനമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍
മുന്‍ എം പി ടി എന്‍ പ്രതാപനാണ് ഹര്‍ജി സമര്‍പ്പിച്ചത്
ആക്രിക്കടയില്‍ നിന്നോ മറ്റോ ശേഖരിച്ച് കൊണ്ടു പോകും വഴി മാലിന്യം ഇവിടെ തള്ളിയതാണെന്ന് കരുതുന്നു. പയ്യോളി ഭാഗത്തുനിന്നാണ് വാഹനമെത്തിയതെന്നാണ് ലഭിക്കുന്ന വിവരം
ശബരി റെയിൽവേ –മലയോരത്തിന് അനിവാര്യം: ബിഷപ്പ് റാഫേൽ തട്ടിൽ
എറണാകുളം -സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സപ്തതിയുടെ നിറവിൽ നിൽക്കുമ്പോൾ കാക്കനാട് The post ശബരി റെയിൽവേ – മലയോരത്തിന് അനിവാര്യം: ബിഷപ്പ് റാഫേൽ തട്ടിൽ appeared first on Malayalam Express .
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 24 മണിക്കൂറിനകം മറുപടി നൽകാനാണ് നിർദേശം. എന്നാൽ താൻ ഉദ്ദേശിച്ചത് 'നികുതി ഭീകരത' ആണെന്ന് ഖർഗെ വിശദീകരിച്ചു
ലക്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് 160 റൺസ് വിജയലക്ഷ്യം. ലക്നൗവിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളൂ. 29 പന്തിൽ 43 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ലക്നൗവിനായി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മുഹ്സിൻ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ രാജസ്ഥാന് കഴിഞ്ഞില്ല. ഒന്നാം വിക്കറ്റിൽ യശസ്വി ജയ്സ്വാൾ (22) - വൈഭവ് സൂര്യവൻഷി (8) സഖ്യം 32 റൺസ് ചേർത്തെങ്കിലും മൂന്നാം ഓവറിൽ മുഹമ്മദ് ഷമി കളി തിരിച്ചു. ജയ്സ്വാളിനെയും തൊട്ടടുത്ത പന്തിൽ ധ്രുവ് ജുറലിനെയും (0) പുറത്താക്കി ഷമി ലക്നൗവിന് മേൽക്കൈ നൽകി. വൈകാതെ സൂര്യവൻഷിയും മടങ്ങിയതോടെ 32 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ രാജസ്ഥാൻ പതറി. മധ്യനിരയിൽ റിയാൻ പരാഗ് (20), ഷിംറോൺ ഹെറ്റ്മെയർ (22) എന്നിവർ ചേർന്ന് 30 റൺസ് കൂട്ടിചേർത്ത് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പ്രിൻസ് യാദവും മുഹ്സിനും ചേർന്ന് ഇവരെ മടക്കി. 77 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ രാജസ്ഥാൻ വൻ തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. ഡോണോവൻ ഫെരേരയെ (20) കൂട്ടുപിടിച്ച് ജഡേജ 33 റൺസും, പിന്നീട് ശുഭം ദുബെയെ (പുറത്താവാതെ 19) കൂട്ടുപിടിച്ച് 49 റൺസും ചേർത്ത് സ്കോർ 150 കടത്തി. രണ്ട് ഫോറും ഒരു സിക്സറുമടക്കമാണ് ജഡേജ 43 റൺസെടുത്തത്. അതേസമയം, പരിക്കിന് ശേഷം തിരിച്ചെത്തിയ ലക്നൗവിന്റെ സ്പീഡ് സ്റ്റാർ മായങ്ക് യാദവിന് മത്സരം നിരാശയുടേതായി. നാല് ഓവറിൽ വിക്കറ്റൊന്നും നേടാനാവാതെ 56 റൺസാണ് മായങ്ക് വഴങ്ങിയത്.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ മത്സ്യം നിരോധിക്കുമെന്ന മമത ബാനർജിയുടെ ആരോപണത്തിന്, മീൻ കൂട്ടി ചോറ് കഴിച്ച് ബിജെപി നേതാക്കൾ മറുപടി നൽകി. ഞങ്ങൾ മാംസവും മത്സ്യവും കഴിക്കുന്നവരാണെന്നും ഒരു സംസ്ഥാനത്തും ഭക്ഷണത്തിൽ നിയന്ത്രണമില്ലെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.
തൃശ്ശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താമെന്ന നിലപാടിലാണ് ഇരു ദേവസ്വങ്ങളും എത്തിയിരിക്കുന്നത്. ഇക്കാര്യം നാളെ രാവിലെ 10-ന് ദേവസ്വം മന്ത്രി വിളിച്ച യോഗത്തിൽ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കും. വ്യാഴാഴ്ച വരെ ദുഃഖാചരണം നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ തൃശൂർ പൂരം പതിവുപോലെ നടത്താനാണ് ദേവസ്വങ്ങൾ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ ദുഃഖാചരണം തുടരുന്ന പശ്ചാത്തലത്തിൽ, വെള്ളിയാഴ്ച മുതൽ പൂരച്ചടങ്ങുകൾ പതിവുപോലെ തുടങ്ങാനാണ് ധാരണ. ഞായറാഴ്ചയാണ് പ്രധാന പൂരം വരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് വെടിക്കെട്ട് വേണ്ടെന്നു വെക്കാൻ തയ്യാറാണെങ്കിലും ആചാരപരമായ ഒരു ചടങ്ങും ഒഴിവാക്കാൻ കഴിയില്ലെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. എഴുന്നള്ളിപ്പും മേളങ്ങളും ഉൾപ്പെടെയുള്ള എല്ലാ പൂരക്കാഴ്ചകളും നിലനിർത്തിക്കൊണ്ട് തന്നെ പൂരം ആഘോഷിക്കാനാണ് ഭക്തരുടെയും സംഘാടകരുടെയും പൊതുവികാരം. ശനിയാഴ്ച മുതൽ പൂരം വിളംബരം ഉൾപ്പെടെയുള്ള ചടങ്ങുകൾ കൃത്യമായി നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം. നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന നിർണ്ണായക യോഗത്തിലെ സർക്കാരിന്റെ തീരുമാനത്തിനായാണ് ഇപ്പോൾ പൂരപ്രേമികൾ ഉറ്റുനോക്കുന്നത്. 2006-ലെ വെടിക്കെട്ട് അപകട സമയത്ത് പൂരച്ചടങ്ങുകൾ ഭംഗിയായി നടന്ന മാതൃക ഇക്കുറിയും പിന്തുടരണമെന്നാണ് പാറമേക്കാവ് ദേവസ്വം യോഗത്തിൽ ഉയർന്നുവന്ന പൊതുവികാരം. നാളെ രാവിലെ പത്തരയ്ക്ക് കളക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ ദേവസ്വം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. 2006-ൽ പാറമേക്കാവുമായി ബന്ധപ്പെട്ടുണ്ടായ വെടിക്കെട്ട് അപകടത്തിന് ശേഷവും കുടമാറ്റവും മറ്റ് എഴുന്നള്ളിപ്പുകളും തടസ്സമില്ലാതെ നടന്നിരുന്നുവെന്ന് ദേവസ്വം അധികൃതർ ചൂണ്ടിക്കാട്ടി. അന്ന് വെടിക്കെട്ട് രണ്ട് ദിവസം കഴിഞ്ഞാണ് നടത്തിയത്. സമാനമായ സാഹചര്യം ഇക്കുറിയും വേണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ആചാരപരമായ എല്ലാ ചടങ്ങുകളും നടത്തണം. വെടിക്കെട്ട് പ്രതീകാത്മകമായി മാത്രം മതിയെന്നും ദേവസ്വം പ്രതിനിധികൾ പറഞ്ഞു. വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനായി ഇതിനോടകം 75 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. പല തൊഴിലാളികളുടെയും ഒൻപത് മാസത്തെ കഠിനാധ്വാനമാണിത്. നിർമ്മിച്ച പടക്കങ്ങൾ നശിപ്പിക്കുന്ന കാര്യത്തിൽ കൃത്യമായ നടപടി വേണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. വ്യാഴാഴ്ച തൃശ്ശൂർ കളക്ടറേറ്റിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥരും ദേവസ്വം പ്രതിനിധികളും പങ്കെടുക്കും. ഇതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 12 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആരംഭിച്ച സ്ഫോടന പരമ്പര രണ്ട് മണിക്കൂറോളം നാടിനെ നടുക്കിയിരുന്നു.
പെട്രോള്‍ പമ്പ് ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് പണം അപഹരിച്ച പ്രതികള്‍ റിമാന്‍ഡില്‍
പെട്രോള്‍ പമ്പ് ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് പണം അപഹരിച്ച പ്രതികള്‍ റിമാന്‍ഡില്‍
6,500mAh ബാറ്ററിയും 50MP സോണി ക്യാമറയുമായി മോട്ടറോള എഡ്ജ് 70 പ്രോ എത്തി; വിലയും സവിശേഷതകളും അറിയാം
എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏപ്രിൽ 29 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിലൂടെയും ഫോൺ വാങ്ങാം.
വ്യാഴാഴ്ച വരെ ദുഃഖാചാരണം ആചരിക്കുമെന്നും വെള്ളിയാഴ്ച മുതൽ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.
ഇറാനുമായുള്ള ചര്‍ച്ചകളില്‍ വെള്ളിയാഴ്ചയോടെ ശുഭവാര്‍ത്ത കേള്‍ക്കാം!
റിലീസിന് മുന്‍പ് 'ദൃശ്യം 3' ന് അപ്രതീക്ഷിത പ്രതിസന്ധി; ഒടിടി കരാറിന് താല്‍ക്കാലിക വിലക്ക്
ഭാഷാഭേദമന്യെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: കേരള - മദ്ധ്യപ്രദേശ് പൊലീസ് സഹകരിച്ചു നീങ്ങണം
ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹം സംബന്ധിച്ച കേസന്വേഷണത്തിൽ കേരള - മദ്ധ്യപ്രദേശ് പൊലീസ് സഹകരിച്ചു നീങ്ങണമെന്ന് ദേശീയ പട്ടിക വർഗ കമ്മിഷൻ.
തൃശൂർ: കോടാലി മറ്റത്തൂരിൽ പാമ്പുകടിയേറ്റ് ആൽജോ എന്ന എട്ടുവയസുകാരൻ മരിച്ച വീട്ടിൽനിന്നും ഇന്നും പാമ്പിനെ കണ്ടെത്തി.
വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താം, നിലപാട് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം
തൃശൂർ : മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു
വാൽപ്പാറ അപകടം: ചികിത്സയിലിരുന്ന കുട്ടി ആശുപത്രി വിട്ടു
പെരിന്തൽമണ്ണ: വാൽപ്പാറയിൽ പത്ത് പേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട മസ്നീൻ (10) ആശുപത്രി വിട്ടു.
വാൽപ്പാറ ദുരന്തം: നൗഷാദ് അലിയും മരണത്തിന് കീഴടങ്ങി
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാങ്ങ് ജി.എൽ.പി സ്കൂളിലെ ബസ് ഡ്രൈവർ പെരിന്തൽമണ്ണ മുതുകുറുശ്ശി സ്വദേശി നൗഷാദ് അലിയും (39) മരണത്തിനു കീഴടങ്ങി.
പേട്ട റെയിൽവേ ആശുപത്രി ടോയ്ലെറ്രിൽ വെടിയുണ്ടകൾ
തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രി ടോയ്ലെറ്റിൽ നിന്ന് വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് കാരശ്ശേരിയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശിഹാബുദ്ധീൻ എന്നയാളുടെ തലയിൽ തേങ്ങ വീണ് പരിക്കേറ്റു. ഇതിനെ തുടർന്ന്, റോഡരികിൽ അപകടകരമായി നിൽക്കുന്ന തെങ്ങുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. വിഷയം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി.

27 C