കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ മോദി തുടര്‍ച്ചയായി പങ്കെടുക്കും.
ലണ്ടന്‍: ഒരുകാലത്ത് ലോകമാകമാനമുള്ള ആളുകളുടെ സ്വപ്ന നഗരിയായിരുന്നു ബ്രിട്ടീഷ് തലസ്ഥാനം ഇന്ന്, സാവധാനം, ആര്‍ക്കുമാര്‍ക്കും വേണ്ടാതാവുകയാണോ ? ഒരോ 75 സെക്കന്‍ഡിലും ഒരാള്‍ വീതം നഗരം വിട്ട് മറ്റിടങ്ങളിലേക്ക് താമസം മാറ്റുന്നു എന്നാണ് ഡെയിലി മെയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024 -ല്‍ 4,15,000 പേരാണ് തലസ്ഥാന നഗരം വിട്ട് മറ്റ് കൗണ്ടികളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ഒക്കെ കുടിയേറിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, ലണ്ടനിലേക്ക് പുതിയതായി കടന്നുവന്ന 2,87,000 പേരില്‍ 1,28,000 പേര് കുടിയേറ്റക്കാരായിരുന്നു. ചരിത്രത്തിലെ തന്നെ ഒരു റെക്കോര്‍ഡാണിത്. വീടുകളുടെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധിച്ചതോടെ യുവാക്കളാണ് കൂടുതലും കുടുംബവുമായി ലണ്ടന്‍ വിട്ട് പോകുന്നതെന്ന് ഈ രംഗത്ത് പഠനം നടത്തിയവര്‍ പറയുന്നു. അതോടൊപ്പം, കുതിച്ചുയരുന്ന കുറ്റകൃത്യ നിരക്കുകളും ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ അനുവദിച്ചത് മേയര്‍ സാദിഖ് ഖാനാണെന്ന്, റിഫോം യു കെയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ലൈല കണ്ണിംഗ്ഹാം ആരോപിക്കുന്നു. ക്രിമിനലുകളുടെ പിടിയില്‍ നിന്നും നഗരം തിരിച്ചു പിടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. ലണ്ടന്‍ സുരക്ഷിതമല്ലെന്ന കാരണത്താല്‍, യുവാക്കള്‍ കൂട്ടമായി നഗരം വിടുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. താന്‍ മേയറായാല്‍, മെറ്റ് പോലീസ് കൈകാര്യം ചെയ്യുക ഗ്രൂമിംഗ് ഗ്യാംഗുകളെയും യഥാര്‍ത്ഥ ക്രിമിനലുകളെയും ആയിരിക്കുമെന്നും, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ചെയ്യുന്നവരെയായിരിക്കില്ലെന്നും ലൈല കണ്ണിംഗ്ഹാം വ്യക്തമാക്കുന്നു. ഫോട്ടോ എടുക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ മാത്രമായി നടക്കുന്ന ഒരു മേയര്‍ ദീര്‍ഘകാലം ഭരിച്ചതാണ് നഗരം തകരാന്‍ ഇടയാക്കിയതെന്നും അവര്‍ പറയുന്നു. വെസ്റ്റ് മിഡ്ലാന്‍ഡ്സ് ഒഴിച്ച്, ഇംഗ്ലണ്ടിലെ മറ്റ് മേഖലകളിലെല്ലാം തന്നെ ആഭ്യന്തര കുടിയേറ്റകാര്യത്തില്‍ വര്‍ദ്ധനവാണ് 2024 ല്‍ രേഖപ്പെടുത്തിയത്. വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ നിന്ന്, അവിടേക്ക് വന്നവരേക്കാള്‍ 2100 പേര് ആധികമായി അവിടം വിട്ടുപോയി. അതേസമയം, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലേക്ക് 28,600 പേരാണ് ഇവിടം വിട്ടുപോയവരെക്കാള്‍ അധികമായി വന്നത്. ലണ്ടനിലെ 32 ബറോകളില്‍ മാത്രമാണ് ആഭ്യന്തര കുടിയേറ്റം പോസിറ്റിവ് കാണിച്ചത്. ഹാവേറിംഗില്, അവിടെനിന്നും പോയവരെക്കാള്‍ 2100 പേര് കൂടുതലായി വന്നപ്പോള്‍, ബെക്സിലിയില് 600 പേര് അധികമായി വന്നു. ഏറ്റവും അധികം ആളുകള്‍ വിട്ടുപോയത് ന്യൂഹാമില്‍ നിന്നാണ്. ഇവിടേക്ക് വന്നവരേക്കാള്‍, 15,000 പേരാണ് അധികമായി ഇവിടം വിട്ടുപോയത്. ലണ്ടന്‍ മൊത്തമായി പരിഗണിച്ചാല്‍ ഇവിടേക്ക് വന്നവരേക്കാള്‍ 1,28,200 പേരാണ് ഇവിടം വിട്ടു പോയത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഈ രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷം 2023 ലും 2021 ലും മാത്രമാണ് ഇതിനേക്കാള്‍ അധികം പേര് നഗരം വിട്ട് പോയിട്ടുള്ളത്. ബിര്‍മ്മിംഗ്ഹാം, ലീഡ്സ്, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളുടെ വളര്‍ച്ചയും ഇക്കാര്യത്തില്‍ ലണ്ടന്‍ ഒരു പ്രതികൂല ഘടകമായിട്ടുണ്ട് എന്നതും ഒരു വസ്തുത തന്നെയാണ്.
സം ഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ റണൗട്ട് രംഗത്ത്. താൻ സംവിധാനം ചെയ്ത 'എമർജൻസി' എന്ന സിനിമയെ 'പ്രൊപ്പഗണ്ട' എന്ന് വിശേഷിപ്പിച്ച് റഹ്മാൻ ചിത്രവുമായി സഹകരിക്കാൻ വിസമ്മതിച്ചുവെന്നും, അദ്ദേഹത്തെപ്പോലെ മുൻവിധിയും വെറുപ്പുമുള്ള മറ്റൊരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും കങ്കണ ആരോപിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. 'എമർജൻസി'യെക്കുറിച്ച് റഹ്മാനുമായി ചർച്ച ചെയ്യാൻ താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ ഒരു പ്രൊപ്പഗണ്ട സിനിമയുടെ ഭാഗമാവാൻ താൽപര്യമില്ലെന്ന് റഹ്മാൻ അറിയിച്ചുവെന്നുമാണ് കങ്കണയുടെ വാദം. എന്നാൽ, 'എമർജൻസി'യെ വിമർശകർ പോലും ഒരു മാസ്റ്റർപീസ് എന്നാണ് വിശേഷിപ്പിച്ചതെന്നും, പ്രതിപക്ഷ നേതാക്കൾ പോലും തന്നെ അഭിനന്ദിച്ച് സന്ദേശങ്ങളയച്ചുവെന്നും കങ്കണ കൂട്ടിച്ചേർത്തു. റഹ്മാന്റെ വെറുപ്പ് അദ്ദേഹത്തെ അന്ധനാക്കിയിരിക്കുകയാണെന്നും തനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്നും അവർ കുറിച്ചു. വിക്കി കൗശൽ നായകനായ 'ഛാവ' എന്ന ചിത്രത്തെക്കുറിച്ച് റഹ്മാൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് കങ്കണയുടെ ഈ പ്രതികരണം. 'ഛാവ' വിഭജനമുണ്ടാക്കുന്ന ഒന്നാണെന്നും അത്തരം വിഭജനങ്ങളെ സിനിമ മുതലെടുക്കുകയാണെന്നുമായിരുന്നു റഹ്മാന്റെ വിമർശനം. ഒരു കാവി പാർട്ടിയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ സിനിമാ മേഖലയിൽ തനിക്ക് വളരെയധികം മുൻവിധിയും പക്ഷപാതവും നേരിടേണ്ടി വരുന്നുണ്ടെന്നും കങ്കണ ആരോപിച്ചു. അതേസമയം, കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ അവസരങ്ങൾ കുറയുന്നുവെന്ന റഹ്മാന്റെ മുൻ നിലപാടും വലിയ ചർച്ചയായിരുന്നു. ബോളിവുഡിൽ വീണ്ടും അവസരങ്ങൾ ലഭിക്കണമെങ്കിൽ 'ഘർവാപസി' (ഹിന്ദുമതത്തിലേക്ക് തിരിച്ചുവരവ്) ചെയ്യണമെന്ന് വി.എച്ച്.പി. ദേശീയ വക്താവ് വിനോദ് ബൻസാൽ അന്ന് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലും, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യിൽ ഹാൻസ് സിമ്മറോടൊപ്പം സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ. റഹ്മാനാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന 'രാമായണ'യുടെ ഭാഗമാണ് റഹ്മാൻ. കങ്കണയുടെ ഈ കടുത്ത വിമർശനം ബോളിവുഡിലെ നിലവിലുള്ള ഭിന്നതകളെയും രാഷ്ട്രീയ ചായ്വുകളുടെ പേരിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയും വീണ്ടും സജീവ ചർച്ചയാക്കിയിരിക്കുകയാണ്.
രണ്ട് പെൺകുട്ടികൾ അപമാനിതരായി ആൾക്കൂട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇംഫാലിൽ നടന്ന മറ്റൊരു സംഭവത്തിലാണ് 20കാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്.
സ്ഥലത്തിന് തണ്ടപ്പേര് ലഭിച്ചില്ലെന്ന്; ജീവനൊടുക്കാന്‍ ശ്രമിച്ച കര്ഷകന് മരിച്ചു
മണ്ണാര്‍ക്കാട്: സ്ഥലത്തിന് തണ്ടപ്പേര് കിട്ടാത്തതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കര്ഷകന് ചികിത്സയിലിരിക്കേ മരിച്ചു. അഗളി പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റുകൂടിയായ അഗളി പുലിയറ വണ്ടര്‍കുന്നേല്‍ വി കെ ഗോപാലകൃഷ്ണനാണ് (57) മരിച്ചത്. രണ്ടുതവണ അഗളി പഞ്ചായത്തംഗമായിട്ടുള്ള ഗോപാലകൃഷ്ണന് രണ്ടരവര്‍ഷം അഗളി പഞ്ചായത്ത് വൈസ്പ്രസിഡന്റുമായിരുന്നു. താന്‍ വിഷം കഴിച്ച വിവരം വെള്ളിയാഴ്ച രാവിലെയാണ് ഗോപാലകൃഷ്ണന്, സഹോദരന് പ്രഭാകരനെ ഫോണില്‍ വിളിച്ചുപറഞ്ഞത്. പ്രഭാകരന് ഉടന്‍ ഗോപാലകൃഷ്ണന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് വിവരം പറയുകയും വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആദ്യം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് ഗോപാലകൃഷ്ണനും കുടുംബവും തെങ്കരയിലെ വാടകവീട്ടിലേക്ക് താമസംമാറിയത്. വെരിക്കോസിന്റെ പ്രശ്നമുള്ളതിനാല്‍ ഇദ്ദേഹത്തിന് അടുത്തകാലത്തായി നടക്കാനാവുമായിരുന്നില്ല. ഇതിന്റെ മാനസികവിഷമവും ഉണ്ടായിരുന്നു. ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ അട്ടപ്പാടിയിലെ സ്ഥലം വില്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും തണ്ടപ്പേര് ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തണ്ടപ്പേരിന് അപേക്ഷനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതായതോടെ വില്ലേജോഫീസില്‍ അന്വേഷിച്ചപ്പോള്‍ തണ്ടപ്പേര് മറ്റൊരാളുടെപേരില്‍ അനുവദിച്ചതായാണ് ഗോപാലകൃഷ്ണന് അറിഞ്ഞതെന്ന് സഹോദരന് പ്രഭാകരന് പറഞ്ഞു. മണ്ണാര്‍ക്കാട് മൂപ്പില്‍നായരുടെ സര്‍വേ നമ്പറിലുള്ള ഭൂമി ആധാരംചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കലക്ടറുടെ ഉത്തരവില്‍പ്പറയുന്ന സര്‍വേനമ്പറില്‍ ഉള്‍പ്പെട്ടതാണ് ഗോപാലകൃഷ്ണന്റെ ഭൂമി. രേഖകള്‍ കൈവശമുണ്ടെങ്കിലും കര്‍ഷകരുടെ ഇത്തരത്തിലുള്ള ഭൂമി വില്‍ക്കാനോ വായ്പയെടുക്കാനോ പറ്റാത്ത സാഹചര്യമാണുള്ളത്. ഗോപാലകൃഷ്ണന്റെ ഭാര്യ: ഷീജ. മക്കള്‍: അര്ജുന് വി കൃഷ്ണ, ഗൗതം വി കൃഷ്ണ.
തിരുവനന്തപുരം: ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്പ്പങ്ങളില് സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1998 ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. പാളികളിലെ സ്വര്‍ണത്തില്‍ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. പാളികളുടെ ഭാരത്തിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ് എസ് സി വെള്ളിയാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി കൈമാറിയത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എസ്ഐടിയുടെ വിലയിരുത്തല്‍ അടക്കമുള്ള റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. എസ്ഐടി തലവന്‍ എഡിജിപി എച്ച് വെങ്കിടേഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിക്കുമെന്നാണ് സൂചന.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം സംഘടന ദൗര്‍ബല്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. താഴേ തട്ടുമുതല്‍ സംഘടന ദൗര്‍ബല്യം പ്രതിഫലിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്ന് കേന്ദ്ര കമ്മിറ്റി. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും. ഇന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി സമാപിക്കുന്നത്. രണ്ടുതവണ തുടര്‍ച്ചയായി എംഎല്‍എ ആയവര്‍ക്ക് ഇളവു നല്‍കണോ എന്നതില്‍ അന്തിമ തീരുമാനമാകും. കേന്ദ്രസര്‍ക്കാരിനെതിരായ തുടര്‍ സമരപരിപാടികളും ആലോചനയിലാണ്. സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തില്‍ അന്തിമമാക്കിയേക്കും. രണ്ട് തവണ തുടര്‍ച്ചയായി എംഎല്‍എ ആയവരെ മത്സരിപ്പിക്കാന്‍ ഇളവു നല്‍കണമോ കാര്യത്തില്‍ കേന്ദ്രകമ്മിറ്റി മാര്‍ഗരേഖ തയ്യാറാക്കാനും സാധ്യതയുണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുമോ എന്ന കാര്യം വ്യക്തമാകുമെന്നാണ് സൂചന.
നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ ആദ്യം എന്തുചെയ്യണം? ഇതാ അറിയേണ്ടതെല്ലാം
നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ എന്തുചെയ്യണമെന്നുള്ള അറിവ് വളരെ പ്രധാനമാണ്. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയാൽ, ഉടനടി ചില പ്രധാന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ലീക്കാകും.
കൊച്ചി: എറണാകുളം എളമക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭവൻസ് സ്കൂളിന് സമീപം ജനുവരി 15-നാണ് അപകടം നടന്നത്. കരളിൽ രക്തസ്രാവമുണ്ടായ പെൺകുട്ടി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിലേക്ക് വരികയായിരുന്ന ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിനിയെ കറുത്ത നിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറാകാതെ ഡ്രൈവർ വാഹനം ഓടിച്ചുപോവുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. എന്നാൽ, ഇതുവരെയും അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ ദാരുണമായ സംഭവത്തിൽ കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെ ആളുകളെ ഹണിട്രാപ്പില്‍പ്പെടുത്തി കോടികള്‍ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍
ആളുകളെ ഭീഷണിപ്പെടുത്തിയുണ്ടാക്കുന്ന തുക ഇരുവരും ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കൊല്ലം: കൊല്ലം സായി സ്പോർട്സ് ഹോസ്റ്റലിൽ മരിച്ച രണ്ട് വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ ദുരൂഹത ആരോപിച്ച് രംഗത്ത്. തിരുവനന്തപുരം സ്വദേശിനി വൈഷ്ണവിയുടെയും കോഴിക്കോട് സ്വദേശിനി സാന്ദ്രയുടെയും മരണത്തിൽ ഹോസ്റ്റൽ അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബങ്ങൾ ഉന്നയിക്കുന്നത്. തങ്ങളുടെ മക്കൾ ആത്മഹത്യ ചെയ്യില്ലെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് മാനസിക പീഡനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയും കബഡി താരവുമായ വൈഷ്ണവി, മരിക്കുന്നതിന് തലേദിവസം രാത്രി വീട്ടിലേക്ക് സന്തോഷത്തോടെ വിളിച്ചിരുന്നതായി മാതാപിതാക്കൾ വെളിപ്പെടുത്തി. ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്താറുണ്ടായിരുന്നെന്നും എന്ത് ചെയ്താലും കുത്തുവാക്കുകൾ പറയാറുണ്ടായിരുന്നെന്നും വൈഷ്ണവി പറഞ്ഞിരുന്നു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന ഭയവും അവൾക്കുണ്ടായിരുന്നതായി രക്ഷിതാക്കൾ പറയുന്നു. മരണവിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവെച്ചെന്നും എന്ത് സംഭവിച്ചുവെന്ന് വിശദീകരിക്കാൻ തയ്യാറായില്ലെന്നും അന്വേഷണത്തിനായി എത്തിയപ്പോൾ ഹോസ്റ്റലിലേക്ക് കയറാൻ ഗേറ്റ് അടച്ചിട്ടെന്നും വൈഷ്ണവിയുടെ മാതാപിതാക്കൾ ആരോപിച്ചു. സമാനമായ ആരോപണങ്ങളാണ് പ്ലസ് ടു വിദ്യാർത്ഥിനിയും അത്ലറ്റുമായ സാന്ദ്രയുടെ കുടുംബവും ഉന്നയിക്കുന്നത്. സാന്ദ്ര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിച്ച് പറയുന്ന രക്ഷിതാക്കൾ, മരിക്കുന്നതിന് തലേദിവസം വിളിച്ചപ്പോൾ സ്ഥാപനത്തിൽ തുടർന്നുപോകാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നതായി വ്യക്തമാക്കി. കൊല്ലം സായിയിലെ ഒരു അധ്യാപകൻ സാന്ദ്രയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം പറയുന്നു. സാന്ദ്രയുമായി അടുപ്പമുണ്ടായിരുന്ന ഹോസ്റ്റൽ വാർഡൻ ഒരു മാസം മുമ്പ് മാറിയിരുന്നു. ഇവരെ ബന്ധപ്പെടരുതെന്ന് ഇപ്പോഴത്തെ ഇൻചാർജായ അധ്യാപകൻ ആവശ്യപ്പെട്ടിരുന്നതായും ഇതിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് കടലുണ്ടി സ്വദേശി സാന്ദ്രയെയും തിരുവനന്തപുരം ചെമ്പൂർ സ്വദേശി വൈഷ്ണവിയെയും ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച രണ്ട് പേരുടെയും ആത്മഹത്യാക്കുറിപ്പുകളിൽ ഒരു കൈയക്ഷരമാണുള്ളതെന്ന ആരോപണവും വിശദമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഈ മരണങ്ങളിലെ സത്യം കണ്ടെത്താൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് രക്ഷിതാക്കൾ ഊന്നിപ്പറഞ്ഞു.
ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നെന്ന് സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളില് പൊതിഞ്ഞ സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുണ്ടെന്ന നിര്‍ണ്ണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) പരിശോധനാ റിപ്പോര്‍ട്ട്. 1998ല്‍ ശില്പങ്ങളില് പൊതിഞ്ഞ സ്വര്‍ണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണത്തിന്റെ അളവിലാണ് ഈ കുറവ് വലിയതോതില്‍ കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളില്‍ സ്വര്‍ണം കുറവ് വന്നതായി കണ്ടെത്തി. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോര്‍ട്ട് എസ്ഐടി നിഗമനങ്ങള്‍ സഹിതം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയില് നിന്നും ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ശേഷം കൊല്ലം വിജിലന്‍സ് കോടതി ഇന്നലെയാണ് റിപ്പോര്‍ട്ട് എസ്ഐടിക്ക് കൈമാറിയത്. ദ്വാരപാലക ശില്‍പ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോര്‍ട്ട് ആണിത്. ശബരിമലയില്‍ വലിയ രീതിയിലുള്ള സ്വര്‍ണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്കുന്ന റിപ്പോര്‍ട്ടാണ് ഇത്. അയ്യപ്പന് മുന്നില്‍ കാവല്‍ നില്ക്കുന്ന ദ്വാരപാലക ശില്പങ്ങളിലും കട്ടളപ്പാളികളിലും ഉണ്ടായിരുന്ന സ്വര്‍ണ്ണമാണ് കാണാതായിരിക്കുന്നത്.
ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കൂടെ കിടന്നുറങ്ങിയ പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്
കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട്, അതിന് സമീപം കിടന്നുറങ്ങുന്ന മുഹമ്മദ് റാഫിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
എറണാകുളം എളമക്കരയിൽ ഭവൻസ് സ്കൂളിന് സമീപം പ്ലസ് വൺ വിദ്യാർത്ഥിനിയെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ കറുത്ത കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കട്ടത് തന്നെ !! ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം
ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി ശാസ്ത്രീയ പരിശോധന ഫലത്തിൽ സ്ഥിരീകരണം . വി എസ് എസ് സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി
കലാപകാരികളില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇറാന്(വീഡിയോ)
തെഹ്റാന്: ഇറാനി നഗരമായ തബ്രിസിലെ കലാപകാരികളില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് അധികൃതര്‍. പലതരത്തിലുള്ള ഓട്ടോമാറ്റിക് റൈഫിളുകളും സ്നൈപ്പര്‍ തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. Iran's National Police Command has successfully seized several imported weapons and firearms that were meant to be distributed amongst foreign-backed rioters in the Iranian city of Tabriz. Follow Press TV on Telegram: https://t.co/h0eMpifVIe pic.twitter.com/Bhdpo2uGCZ — PressTV Extra (@PresstvExtra) January 17, 2026 ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ വഴിയാണ് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദുമായി ബന്ധമുള്ള സംഘങ്ങള്‍ ആയുധങ്ങള്‍ എത്തിച്ചത്. ഇവ കൊണ്ടുവന്നവരെയും സൂക്ഷിച്ചവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 60,000 ആയുധങ്ങളാണ് ഇറാന് സുരക്ഷാസേന പിടിച്ചത്.
ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്
പിതാവ് വാങ്ങി നല്കിയ ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് ഇഹാന്‍ ബോധരഹിതനായത്.
ഐന്‍ അല്‍ അസദ് വ്യോമതാവളം പൂര്‍ണമായും ഏറ്റെടുത്ത് ഇറാഖ്
ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖിലെ ഐന്‍ അല്‍ അസദ് വ്യോമതാവളത്തില്‍ നിന്നും യുഎസ് സൈന്യം പൂര്‍ണമായും പിന്മാറിയതോടെ താവളത്തിന്റെ പൂര്‍ണനിയന്ത്രണം ഇറാഖി സൈന്യം ഏറ്റെടുത്തു. യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഓപ്പറേഷനുകള്‍ നിര്‍ത്താന്‍ ഇരുരാജ്യങ്ങളും 2024ല്‍ ധാരണയായിട്ടുണ്ടായിരുന്നു. 2025 സെപ്റ്റംബറോടെ യുഎസ് പൂര്‍ണമായും പിന്‍വാങ്ങണമെന്നായിരുന്നു ധാരണ. ഇറാഖി സൈനിക മേധാവി അബ്ദുല്‍ അമീര്‍ റാഷിദ് യാരല്ല ഇന്നലെ താവളത്തില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തന്ത്രപ്രധാനമായ താവളത്തിന്റെ എല്ലാ ഗുണങ്ങളും ഉപയോഗിക്കാന്‍ അദ്ദേഹം സൈനിക നേതൃത്വത്തിന് നിര്‍ദേശം നല്കി. ഐഎസ് സംഘടനയെ നേരിടാനെന്ന പേരിലാണ് 2014ല്‍ യുഎസ് സൈന്യം ഇറാഖില്‍ എത്തിയത്. പിന്നീട് നിരവധി നഗരങ്ങള്‍ അവര്‍ ബോംബിട്ട് തകര്‍ത്തു. ഈ താവളത്തിന് നേരെ നിരവധി തവണ മിസൈല്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 2020ല്‍ ഇറാനും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിന് മറുപടിയായിട്ടായിരുന്നു ആക്രമണം.
ഇന്നേവരെ സ്വന്തം കാണികൾക്ക് മുന്നിൽ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ഇന്ത്യ.
' വലതു വശത്തെ കള്ളൻ ' ഒഫീഷ്യൽ ട്രയിലർ എത്തി
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ്റെ ഒഫീഷ്യൽ ട്രയിലർ എത്തി.നിരവധി വൈകാരിക മുഹൂർത്തങ്ങൾ ട്രയിലറിൽ ഉടനീളം കാണാം. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ട്രയിലർ ഇതിനകം പ്രേക്ഷകരെ ഏറെ ആകർഷിക്കപ്പെട്ട തായി നവമാധ്യങ്ങളുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും.
എൻഎസ്എസ്- എസ്എൻഡിപി ഐക്യനീക്കങ്ങൾ വീണ്ടും സജീവം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ഉടൻ. വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
1998 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന് പോറ്റി തിരികെയെത്തിച്ച പാളികളിലെ സ്വര്‍ണക്കുറവ് കണ്ടെത്തിയത്.
സൗദി അറേബ്യ വന്‍ നീക്കത്തിന്, യുഎഇ ഔട്ട്; ഈജിപ്തും സോമാലിയയും കൂട്ടുചേരും, കൂടെ വമ്പന്മാരും
റിയാദ്: യുഎഇയെ ഒറ്റപ്പെടുത്തി സൗദി അറേബ്യയുടെ പുതിയ നീക്കങ്ങള്‍. സോമാലിയ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി പുതിയ സൈനിക സഖ്യമുണ്ടാക്കാന്‍ നീക്കം. പാകിസ്താനുമായി സൈനിക പ്രതിരോധ കരാര്‍ ഒപ്പുവച്ച പിന്നാലെയാണ് സൗദിയുടെ പുതിയ ശ്രമം. ഇതിന് പിന്നില്‍ യുഎഇക്കും ഇസ്രായേലിനും കെണി ഒരുക്കുക എന്ന ലക്ഷ്യവും സൗദിക്കുണ്ടത്രെ. വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങി; കുറഞ്ഞ ടിക്കറ്റ് നിരക്ക്
പറ്റ്ന: ബിഹാറിലെ സീതാമഹിയില്‍ പതിമൂന്നുകാരന് മീന്‍ വണ്ടിയിടിച്ച് മരിച്ചു. കുട്ടിയുടെ മൃതദേഹം റോഡില്‍ കിടക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ ആള്‍ക്കൂട്ടം മീന്‍വണ്ടിയില്‍ നിന്നും വീണ മീന്‍ ശേഖരിച്ചു. സീതാമഹിയിലെ ജാഹിഹാത്ത് ഗ്രാമത്തിലാണ് സംഭവം. റിതേഷ് കുമാര്‍ എന്ന ഗോലുവാണ് അപകടത്തില്‍ മരിച്ചതെന്ന് പോലിസ് അറിയിച്ചു. റിതേഷ് കുമാറിന് മേല്‍ ഇടിച്ച ശേഷം മീന്‍വണ്ടി മറിഞ്ഞിരുന്നു. ഇതോടെ റോഡില്‍ വീണ മീനാണ് നാട്ടുകാര്‍ ശേഖരിച്ചത്. സംഭവം കണ്ട ചിലര്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് നാട്ടുകാരെ പിരിച്ചുവിട്ടു. റിതേഷ് കോച്ചിങ് ക്ലാസിന് പോവുമ്പോഴാണ് അപകടമുണ്ടായതെന്ന് പുപ്രി എസ്എച്ചഒ രാംശങ്കര്‍ കുമാര്‍ പറഞ്ഞു. വാന്‍ പിടിച്ചെടുത്തെന്നും ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
'പ്രേമലു'വും വീണു! ബോക്സ് ഓഫീസില്‍ ആ നേട്ടത്തിലേക്കും നിവിന്‍, 'സര്‍വ്വം മായ' ഇതുവരെ നേടിയത്
നിവിൻ പോളിയുടെ തിരിച്ചുവരവ് ചിത്രമായ സർവ്വം മായ ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്
പാലക്കാട്: ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട്ടിൽ വൻ മോഷണം. കണ്ണിയംപുറം ശ്രീരാംനഗറിലെ നന്ദകുമാറിന്റെ വീട്ടിൽ നിന്ന് അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കവർന്നു. ശനിയാഴ്ച വീട്ടുടമയുടെ ഭാര്യാപിതാവ് വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ജനുവരി ഒന്നുമുതൽ നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു. നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ഇടയ്ക്കിടെ വീട് നോക്കിനടത്തിയിരുന്നത്. വൈദ്യുതി ബിൽ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ശനിയാഴ്ച ഭാര്യാപിതാവ് വീട്ടിലെത്തിയത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. അകത്ത് മുറിയിലെ അലമാര കുത്തിത്തുറന്നാണ് ഡയമണ്ട് പതിപ്പിച്ച സ്വർണമാലയും സ്വർണമോതിരവും ഉൾപ്പെടെയുള്ള ആഭരണങ്ങൾ മോഷ്ടാക്കൾ കവർന്നത്. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. മോഷ്ടാക്കളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്.
1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്
യുഎസ് ഭീഷണിക്കെതിരേ ഗ്രീന്‍ലാന്‍ഡില്‍ വന്‍ പ്രതിഷേധം; മാര്‍ച്ചില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
നൂക്ക് : ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം. ആയിരക്കണക്കിന് പേരാണ് ഗ്രീന്‍ലാന്‍ഡിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ഗ്രീന്‍ലാന്‍ഡ് വില്‍പ്പനക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. യുഎസ് നടപടിയെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനം പ്രതിഷേധക്കാരെ കൂടുതല്‍ പ്രകോപിതരാക്കി. നൂക്കിലെ യുഎസ് കോണ്‍സുലേറ്റിലേക്കാണ് പ്രതിഷേധക്കാര്‍ പ്രകടനമായി പോയത്. ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സനും മാര്‍ച്ചില്‍ പങ്കെടുത്തു. ഗ്രീന്‍ലാന്‍ഡ് നിലവില്‍ നിയന്ത്രിക്കുന്ന ഡെന്മാര്ക്കിലും യുഎസിനെതിരേ പ്രതിഷേധങ്ങള്‍ നടന്നു. രാജ്യതലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ നടന്ന പ്രതിഷേധങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്തു.
'മരിക്കുന്നതിന് തലേന്ന് രാത്രിയും വീട്ടിലേക്ക് കുട്ടി സന്തോഷത്തോടെ ഫോൺ ചെയ്തിരുന്നു'.ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്തുന്നതായി കുട്ടി പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കവേ ക്രിമിനൽ കേസ് പ്രതി ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) പൊലീസ് പിടിയിലായി. പരാതിക്കാരനെ മരക്കഷണം ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടക്കുന്നതിനിടെയാണ് ക്രിമിനൽ കേസുകളിൽ പ്രതിയായ മാർക്സിനെ പൊലീസ് ശ്രദ്ധിച്ചത്. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഇയാൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം ചിറയിൻകീഴ് സ്വദേശിയായ രവീന്ദ്രൻ നായരുടേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്കൂട്ടർ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് രവീന്ദ്രൻ നായർ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന്, ക്രിമിനൽ കേസുകൾക്ക് പുറമെ മാർക്സിനെതിരെ മോഷണക്കുറ്റവും പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
'എക്കോ'യിലെ ആരും കാണാതിരുന്ന ആ തെറ്റ് ; കാരണമിതെന്ന് കലാസംവിധായകൻ സജീഷ് താമരശ്ശേരി
തിയേറ്ററുകളിൽ വമ്പൻ ഹിറ്റായശേഷം ഒടിടിയിലും കുതിപ്പ് തുടരുകയാണ് ബാഹുൽ രമേശ് രചിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. മിസ്റ്ററി-ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രത്തിൽ സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ച്ദേവ, അശോകൻ, ബിനു പപ്പു, നരെയ്ൻ തുടങ്ങിയ മലയാളി താരങ്ങളും മേഘാലയയിൽ നിന്നുള്ള ബിയാന മോമിനുമാണ് താരങ്ങളാണ് പ്രധാനവേഷങ്ങളിലെത്തിയത്. സജീഷ് താമരശ്ശേരിയായിരുന്നു എക്കോയുടെ ആർട്ട് ഡയറക്ടർ. ചിത്രത്തിൽ സംഭവിച്ച ഒരു പിശകിനെ കുറിച്ച് സംഭവിക്കുകയാണ് സജീഷ്.
വില റെക്കോഡുകള്‍ തിരുത്തിക്കുറിച്ചിട്ടും സ്വര്‍ണ ഇറക്കുമതി തുടര്‍ന്ന് ഇന്ത്യ. കലണ്ടര്‍ വര്‍ഷത്തില്‍ സ്വര്‍ണ വില 75 ശതമാനം ഉയര്‍ന്നെങ്കിലും, 2025 ല്‍ ഇന്ത്യ 623.6 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു. മറുവശത്ത്, വെള്ളി 160 ശതമാനത്തിലധികം വില കൂടിയിട്ടും 7158 ടണ്‍ ഇറക്കുമതി ചെയ്തു. അതേസമയം 2024 നെ അപേക്ഷിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 23.2 ശതമാനം ഇടിവുണ്ടായി.
കൈയ്യിലെ മുറിവ് നിര്‍ണായകമായി; പുഷ്പലത കൊലക്കേസില്‍ പ്രതി പിടിയിലായത് ഇങ്ങനെ
ബദിയഡുക്ക: കുംബഡാജെ മൗവ്വാറില്‍ 'അജില'വീട്ടിലെ പുഷ്പലത വി ഷെട്ടി (72) കൊല്ലപ്പെട്ട കേസില്‍ പരമേശ്വരയുടെ (47) പങ്ക് സൂചിപ്പിച്ചത് കൈയ്യിലെ മുറിവ്. കൊല്ലപ്പെട്ട പുഷ്പലതയുടെ വായില്‍ രക്തം കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധന നടത്തിയപ്പോള്‍ അത് പുഷ്പലതയുടേത് അല്ല എന്നും പോലിസിന് മനസിലായി. അതിനാല്‍ തന്നെ അത് കൊലയാളിയുടേതാവാം എന്ന ധാരണയില്‍ പോലിസ് എത്തി. ഒറ്റപ്പെട്ട സ്ഥലത്ത് നടന്ന കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ചത് ഏറെ വൈകിയാണെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്ത് ആരൊക്കെ എത്തി എന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പോലും പോലിസിന് ലഭിച്ചില്ല. അതിനാല്‍, വീടും പരിസരപ്രദേശങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും നിരീക്ഷിക്കാന്‍ അഞ്ചിലധികം സ്ക്വാഡുകള്‍ രൂപവത്കരിച്ചു. എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമോ എന്നറിയാന്‍ നിരവധി പേരെ പോലിസ് ചോദ്യം ചെയ്തു. സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയെങ്കിലും പരമേശ്വര അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പുഷ്പലതയെ ബുധനാഴ്ച വൈകീട്ട് മൂന്നിന് ശേഷവും കണ്ടു എന്നായിരുന്നു പരമേശ്വര മൊഴി നല്‍കിയിരുന്നത്. അവസാനമായി പുഷ്പലതയെ കണ്ടയാള്‍ എന്ന നിലയ്ക്ക് പരമേശ്വരയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലിസ് തീരുമാനിച്ചു. ഈ സമയത്താണ് പരമേശ്വരയുടെ കൈയ്യിലെ മുറിവ് പോലിസ് കണ്ടത്. കുരുമുളക് പറിക്കാന്‍ പോയപ്പോള്‍ കൈ മുറിഞ്ഞെന്നാണ് പരമേശ്വര പറഞ്ഞത്. ഇക്കാര്യവും പോലിസ് അന്വേഷിച്ചു. കുരുമുളക് പറിക്കുന്നതിനിടയില്‍ അങ്ങനെ ഒരു മുറിവ് പറ്റിയിട്ടില്ലെന്ന് പോലിസിന് ബോധ്യപ്പെട്ടു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തൊണ്ടിമുതലായ നാലുപവനോളം വരുന്ന കരിമണിമാല പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുക്കയും ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആറ്റിങ്ങലിൽ ക്രിമിനൽക്കേസ് പ്രതിയായ മാർക്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനെ ആക്രമിച്ച കേസിൽ പ്രതിയായ ഇയാളെ, മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ മോഷണക്കുറ്റവും ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാന്‍ പുതിയൊരു 'സാമുദായിക ഐക്യ'ത്തിന് അണിയറയില്‍ കളമൊരുങ്ങുന്നു. വി.ഡി. സതീശന് ഈഴവ വിരുദ്ധനാണെന്ന വെള്ളാപ്പള്ളി നടേശന്റെ കടുത്ത പ്രസ്താവനയ്ക്ക് പിന്നാലെ, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഈ നീക്കത്തെ പിന്തുണയ്ക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 'നായടി മുതല്‍ നസ്രാണി വരെ' എന്ന ഐക്യ മുദ്രാവാക്യം വീണ്ടും സജീവമാകുന്നതോടെ, യുഡിഎഫിന്റെ വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കാനാണ് സാമുദായിക നേതൃത്വങ്ങളുടെ നീക്കം. സതീശന് ഈഴവ വിരുദ്ധനാണെന്ന് വെള്ളാപ്പള്ളി ആരോപിക്കുമ്പോള്‍, കെ. സുധാകരനെ പുകഴ്ത്തുന്നത് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കാനാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വലിയ മുന്നേറ്റവും ശക്തമായ ഭരണവിരുദ്ധ വികാരവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ശബരിമല വിഷയത്തില്‍ രൂപീകരിച്ച 'അയ്യപ്പ സംഗമ'ത്തിന് സമാനമായ രീതിയില്‍, ഹൈന്ദവ സംഘടനകളുടെയും ക്രൈസ്തവ വിഭാഗങ്ങളുടെയും ഒരു പൊതുവേദി ലക്ഷ്യമിടുന്നു. ഭരണവിരുദ്ധ വികാരം യുഡിഎഫ് അനുകൂല തരംഗമായി മാറുന്നത് തടയുകയാണ് ഈ കൂട്ടുകെട്ടിന്റെ പ്രധാന അജണ്ട. ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിയിലേക്കോ പുതിയ മൂന്നാം ചേരിയിലേക്കോ വഴിമാറ്റിയാല്‍ അത് കോണ്‍ഗ്രസിന്റെ വിജയസാധ്യതകളെ അട്ടിമറിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഈ പുതിയ ഐക്യനീക്കത്തിന് പിന്നില്‍ സിപിഎമ്മിന്റെ മൗനാനുവാദമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍, വോട്ടുകള്‍ യുഡിഎഫില്‍ കേന്ദ്രീകരിക്കാതെ വിഘടിച്ചു പോകുന്നത് ഇടതുപക്ഷത്തിന് ഗുണകരമാകും. സതീശനെ തളയ്ക്കുന്നതിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കാമെന്നും സിപിഎം കരുതുന്നു. മുമ്പ് പലപ്പോഴും കൊമ്പുകോര്‍ത്തിട്ടുള്ള എന്‍എസ്എസും എസ്എന്‍ഡിപിയും ഒരേ ലക്ഷ്യത്തിനായി ഒന്നിക്കുന്നത് കേരളത്തിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ അടിമുടി മാറ്റുമെന്ന് സിപിഎം കരുതുന്നു. 'നായടി മുതല്‍ നസ്രാണി വരെ' എന്ന മുദ്രാവാക്യമുയര്‍ത്തി രൂപീകരിക്കുന്ന ഈ പുതിയ കൂട്ടുകെട്ട് യുഡിഎഫിന്റെ ഉറക്കം കെടുത്തുമെന്ന് സിപിഎം വിലയിരുത്തുന്നു. ശബരിമല യുവതീ പ്രവേശന കാലത്ത് രൂപീകരിച്ച 'അയ്യപ്പ സംഗമ'ത്തിന് സമാനമായ രീതിയില്‍, ഹൈന്ദവ സംഘടനകളുടെയും ക്രൈസ്തവ വിഭാഗങ്ങളുടെയും ഒരു പൊതുവേദി സിപിഎം ലക്ഷ്യമിടുന്നു. ഭരണവിരുദ്ധ വികാരം യുഡിഎഫ് അനുകൂല തരംഗമായി മാറുന്നത് തടയുകയാണ് ഈ കൂട്ടുകെട്ടിന്റെ പ്രധാന അജണ്ട. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. ഈ വോട്ടുകള്‍ ബിജെപിയിലേക്കോ പുതിയൊരു മൂന്നാം ചേരിയിലേക്കോ വഴിമാറ്റിയാല്‍ അത് കോണ്‍ഗ്രസിന്റെ വിജയസാധ്യതകളെ അടിമുടി അട്ടിമറിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. വി.ഡി. സതീശന് ഈഴവ വിരുദ്ധനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് പിന്നാലെ, സതീശനെതിരെ എന്‍എസ്എസിനുള്ള അതൃപ്തിയും പുറത്തുവരുന്നുണ്ട്. സതീശനെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ സാമുദായിക അടിത്തറ ഇളക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിന് പിന്നില്‍ സിപിഎമ്മിന്റെ നിശ്ശബ്ദ പിന്തുണയുണ്ടെന്ന സൂചനകളും ശക്തമാണ്. വി.ഡി. സതീശന് മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളിക്കുമെതിരെ ഉന്നയിച്ച 'കാര്‍ യാത്ര' വിവാദമാണ് ഈ പുതിയ ധ്രുവീകരണത്തിന് വേഗത കൂട്ടിയത്. ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 'നായടി മുതല്‍ നസ്രാണി വരെ' എന്ന വിശാല മുദ്രാവാക്യം മുന്നോട്ട് വെക്കുന്നത് കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കാനാണ്.
സ്വര്‍ണ്ണ കപ്പ് ആര്‍ക്ക്? സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
തൃശ്ശൂര്‍: 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ ഇന്ന് കൊടിയിറങ്ങും. സമാപനസമ്മേളനം വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. മോഹന്‍ലാല്‍ ആണ് മുഖ്യാതിഥി. മന്ത്രി കെ രാജന് അധ്യക്ഷനാകും. സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരിന്റെ മുന്നേറ്റം തുടരുകയാണെങ്കിലും ഒപ്പത്തിനൊപ്പം തൃശ്ശൂരുമുണ്ട്. കണ്ണൂര്‍ 990 പോയിന്റ്, തൃശ്ശൂര്‍ 983, പാലക്കാട് 982, കോഴിക്കോട് 981 എന്നിങ്ങനെയാണ് പോയിന്റ് നില. വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും കൈമാറും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന് ഗ്രൗണ്ടിലാണ് സമാപന ചടങ്ങുകള്‍. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാനദിവസത്തെ പ്രധാന മത്സരം. ഇന്ന് അവധിയായതിനാല്‍ തേക്കിന്‍കാട് മൈതാനത്ത് വന്‍ജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യദിനം മുതല്‍ തേക്കിന്‍കാട് മൈതാനത്തെ മൂന്ന് വേദികളിലും വലിയ തിരക്കാണ്.
പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം
മൂന്നരക്കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഈ പണികൾ തീരാതെ ഉപകരണങ്ങൾ എത്തിക്കാൻ കഴിയില്ല. വൈദ്യുതി എത്തിക്കാനുള്ള 11 കെവി ലൈനിൻറെ പണികളും തുടങ്ങിയിട്ടില്ല.മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ റോഡിൻറെ സ്ഥിതി ഏറെ ദയനീയമാണ്.
ബംഗ്ലാദേശിൽ ഹിന്ദുയുവാവിനെ കാർകയറ്റി കൊന്നു
ജൂണ്‍ ഒന്നു മുതല്‍ തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ഗ്രീൻലാൻഡ് അധീനതയിലാക്കാൻ ട്രംപിന്റെ വളഞ്ഞവഴി; ഈ യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ
ന്യൂയോർക്ക്: ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് താൽപ്പര്യത്തിന്റെ പേരിൽ യൂറോപ്യൻ സഖ്യകക്ഷികൾക്ക് പുതിയ ഇറക്കുമതി തീരുവകൾ ചുമത്താൻ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമ്പത്തിക സമ്മർദ്ദം ഒരു രാഷ്ട്രീയ ആയുധമായാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുകെ, നെതർലാൻഡ്സ്, ഫിൻലാൻഡ് എന്നീ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി മുതൽ
താഴേ തട്ടുമുതൽ സംഘടന ദൗർബല്യം പ്രതിഫലിച്ചതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണമെന്ന് കേന്ദ്ര കമ്മിറ്റി. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കും
വ്യാജ ഒപ്പിട്ട് 4 ലക്ഷം പിന്‍വലിച്ചെന്ന്: സ്കൂള്‍ ജീവനക്കാരിക്കെതിരേ കേസ്
കൊച്ചി: പ്രിന്‍സിപ്പലിന്റെ അലമാരയില്‍ നിന്ന് ചെക്ക് ലീഫുകള്‍ മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് താത്കാലിക ജീവനക്കാരി ബാങ്കില്‍നിന്ന് നാല് ലക്ഷത്തിലധികം രൂപ പിന്‍വലിച്ചെന്ന് പരാതി. എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രശാന്ത് കുമാറാണ് പോലിസില്‍ പരാതി നല്‍കിയത്. പ്രിന്‍സിപ്പലിന്റെ ഒപ്പ് വ്യാജമായിട്ട് 4,0,5000 രൂപ താത്കാലിക ജീവനക്കാരി തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്കൂളിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന പണമാണിത്. താല്‍ക്കാലിക ജീവനക്കാരിക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.
യു എസ് എസ് എബ്രഹാം ലിങ്കണ് എന്ന കൂറ്റന്‍ വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത ആക്രമണഭീതിയൊഴിഞ്ഞുവെന്ന ആശ്വാസത്തെ കെടുത്തിക്കളയുന്നുണ്ട്. അത്യാഹിതങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങില്ലെന്ന സൂചന നല്കി വ്യോമപാത തുറക്കാന്‍ ഇറാന് തയ്യാറായി എന്നത് ആശ്വാസകരമാണ്. അപ്പോഴും അടിത്തട്ട് പ്രക്ഷുബ്ധം തന്നെയാണ്. അതൃപ്ത ജനത അത്ര പെട്ടെന്ന് പിൻ വാങ്ങില്ല.
എളമക്കര ഗവ. സ്കൂളിൽ വ്യാജ ഒപ്പിട്ട് 4 ലക്ഷം പിൻവലിച്ചു
കലോത്സവ വേദിയിൽ ഓർമ്മകളിലേക്ക് മടങ്ങി മന്ത്രി ആര്. ബിന്ദു
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിയിൽ നിറസാന്നിധ്യമായി എത്തിയ മന്ത്രി ആര്. ബിന്ദുവിന് ഇത് ഒരു ഔദ്യോഗിക സന്ദർശനം മാത്രമായിരുന്നില്ല. സ്വന്തം ബാല്യകാല ഓർമ്മകളിലേക്കുള്ള
സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ ആണ് സുഹൃത്തിനെ കൊലപ്പെടുത്തി യുവതികള്‍
ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവതികള്‍. പല്ലാവരത്താണ് ദാരുണമായ കൊലപാതം നടന്നത്. തിരുശൂലം സ്വദേശിയായ സെല്‍വകുമാറാണ് കൊല്ലപ്പെട്ടത്.
ഇനി 'എല്‍ 366'; ' മോഹന്‍ലാല്‍ വീണ്ടും തൊടുപുഴയിലേക്ക്
തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നിരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടെയാണ് ചിത്രത്തിന്റെ ഔദ്യോഗികമായ ആരംഭം കുറിക്കപ്പെട്ടത്. അതേസമയം സിനിമയുടെ ചിത്രീകരണം 23 ന് തൊടുപുഴയിലാണ് ആരംഭിക്കുക
തിരുവനന്തപുരം: സിപിഎമ്മിനുള്ളില്‍ പടലപ്പിണക്കവും ഇരട്ടത്താപ്പും മറനീക്കി പുറത്തുവരുന്നു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയതോടെയാണ് പാര്‍ട്ടിയിലെ 'രണ്ടുതരം നീതി' ചര്‍ച്ചയാകുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ കമ്മിറ്റിയില്‍ വെക്കേണ്ടതില്ലെന്ന് എം.വി. ഗോവിന്ദന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ദിവ്യ പുറത്തായി. എന്നാല്‍, ഇതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഇതുവരെ ഒരു അച്ചടക്ക നടപടിയും എടുക്കാന്‍ സിപിഎം തയ്യാറായിട്ടില്ല എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. പത്തനംതിട്ടയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം പത്മകുമാറാണെന്ന് വ്യക്തമായിട്ടും നേതൃത്വം കണ്ണടയ്ക്കുകയാണ്. പത്മകുമാര്‍ സ്വര്‍ണ്ണക്കൊള്ളയില്‍ ജയിലില്‍ കിടക്കുമ്പോഴും പാര്‍ട്ടി അംഗത്വം നിലനിര്‍ത്തുന്നു. അതേസമയം, കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ഇപ്പോള്‍ മഹിളാ അസോസിയേഷനില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുന്നു. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉന്നത നേതാക്കളുടെ പേരുകള്‍ പുറത്തുവരുമോ എന്ന ഭയമാണ് പത്മകുമാറിനെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്ക് പ്രേരണയാകുന്നത് എന്നാണ് സൂചന. പത്മകുമാറിനെ തൊട്ടാല്‍ പല ഉന്നതരുടെയും കസേര തെറിക്കുമെന്ന പേടി നേതൃത്വത്തിനുണ്ട്. എന്നാല്‍ ദിവ്യയുടെ കാര്യത്തില്‍ കണ്ണൂരിലെ മഹിളാ നേതാവും എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെ സംരക്ഷിക്കാന്‍ കാണിച്ച ആവേശം പാര്‍ട്ടി കാണിച്ചില്ലെന്നും വിമര്‍ശനമുണ്ട്. ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയില്‍ പ്രതിക്കൂട്ടിലായിരുന്ന ശ്യാമളയെ അന്ന് സംരക്ഷിച്ച പാര്‍ട്ടി, ഇപ്പോള്‍ ദിവ്യയെ ബലികൊടുത്ത് മുഖം രക്ഷിക്കാന്‍ നോക്കുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. മഹിളാ അസോസിയേഷന് യോഗത്തില്‍ എം.വി. ഗോവിന്ദന് നേരിട്ടെത്തിയാണ് ദിവ്യയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും പാടില്ലെന്ന് അദ്ദേഹം കര്‍ശനമായി പറഞ്ഞതോടെ പാര്‍ട്ടിയിലെ ജനാധിപത്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. 'ദിവ്യ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിവാക്കി' എന്ന് നേതാക്കള്‍ പറയുമ്പോഴും, പത്മകുമാറിനോടുള്ള പാര്‍ട്ടിയുടെ സ്നേഹം അണികള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടി നവീന്‍ ബാബു കേസില്‍ മാത്രം ധാര്‍മ്മികത പ്രസംഗിക്കുന്നത് വെറും കാപട്യമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
ഖമനയി രോഗി, 37 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണം, പുതിയ നേതൃത്വത്തെ തേടേണ്ട സമയമായി ; ട്രംപ്
അധികാരം നിലനിര്‍ത്താന്‍ ആയിരക്കണക്കിന് പേരെ കൊല്ലുകയല്ല വേണ്ടതെന്നും ട്രംപ് പറഞ്ഞു.
കലാപൂരത്തിന് ഇന്ന് കൊടിയിറക്കം ; കപ്പിൽ ആര് മുത്തമിടും.. ?
അഞ്ചു ദിവസങ്ങളായി ജില്ലയെ കലാപൂർണമാക്കിയ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനം ഇന്ന് വൈകുന്നേരം 4 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ
15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസ് കുറച്ചു
വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കൽ; പുതിയ ഫീസ് നിരക്കുകൾ ഇങ്ങനെ, 50 ശതമാനം കുറയും
പത്തിലധികം വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസുകൾ കുത്തനെ വർധിച്ച കേന്ദ്ര നീക്കം മറികടന്ന് കേരളം. പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ ഫീസിലും സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള നിരക്കിലും ഇളവ് വരുത്തി കേരള സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. വൈകാതെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
മേപ്പാടിയിൽ രണ്ടുവയസ്സുകാരൻ വിഴുങ്ങിയത് അഞ്ചുബാറ്ററികൾ; എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു
മേപ്പാടിയിൽ രണ്ടുവയസ്സുകാരൻ വിഴുങ്ങിയത് അഞ്ചുബാറ്ററികൾ . രണ്ടുവയസ്സുകാരന്റെ ജീവൻ രക്ഷിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഗാസ്ട്രോ എൻറോളജി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ലണ്ടന്‍: ഗ്രീന്‍ലന്‍ഡ് എന്ന മഞ്ഞുഭൂമിയെച്ചൊല്ലി ലോകം മറ്റൊരു ശീതയുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയത്തിലാണ് ആഗോള നിരീക്ഷകര്‍. ഡെന്മാര്ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുകയാണ്. ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്മാര്ക്ക് ഉള്‍പ്പെടെ എട്ട് യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ട്രംപ് വന്‍തോതില്‍ തീരുവ പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം അധിക നികുതി നിലവില്‍ വരുമെന്നും ജൂണ്‍ 1-ഓടെ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിനിടെയാണ് ഈ നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ പുറത്തു വരുന്നത്. മഞ്ഞുരുകുന്ന ഗ്രീന്‍ലന്‍ഡ് ഇപ്പോള്‍ വെറുമൊരു മഞ്ഞുദ്വീപല്ല, ലോകശക്തികള്‍ കൊമ്പുകോര്‍ക്കുന്ന യുദ്ധക്കളമായി മാറുന്നതിന് പിന്നില്‍ കാരണങ്ങളുണ്ട്. അമേരിക്കയും റഷ്യയും ചൈനയും ഒരുപോലെ കണ്ണുവെക്കുന്ന ഈ മഞ്ഞുഭൂമിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുരുകുന്നത് ലോകത്തിന് ഭീഷണിയാണെങ്കിലും, വന്‍ശക്തികള്‍ക്ക് ഇത് വന്‍ ലാഭത്തിനുള്ള വഴിയാവുകയാണ്. ഗ്രീന്‍ലന്‍ഡിലെ പാളികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അപൂര്‍വ്വ ധാതുക്കളാണ് സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രിക് കാറുകള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ ഈ ധാതുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് അമേരിക്കയും ചൈനയും മത്സരിക്കുന്നത്. ഇതുവരെ ചൈനയുടെ കൈപ്പിടിയിലായിരുന്ന ഈ വിപണി ഗ്രീന്‍ലന്‍ഡിലൂടെ പിടിച്ചെടുക്കാമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകൂട്ടല്‍. ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നതോടെ പുതിയ സമുദ്രപാതകള്‍ തെളിയുകയാണ്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കാന്‍ ദൂരം കുറഞ്ഞ ഈ പാതകള്‍ വഴി വ്യാപാരം നടത്താന്‍ വന്‍ശക്തികള്‍ തിരക്ക് കൂട്ടുന്നു. എന്നാല്‍ ഈ പാതകളില്‍ പകുതിയിലധികവും റഷ്യയുടെ നിയന്ത്രണത്തിലാണ്. റഷ്യ അവിടെ തങ്ങളുടെ സൈനിക സാന്നിധ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. റഷ്യയെ പ്രതിരോധിക്കാന്‍ ഗ്രീന്‍ലന്‍ഡ് തങ്ങളുടെ താവളമാക്കണമെന്നാണ് വാഷിംഗ്ടണിന്റെ വാദം. വന്‍ശക്തികള്‍ തമ്മിലുള്ള ഈ ശീതയുദ്ധത്തില്‍ പെട്ടുപോയിരിക്കുന്നത് ഗ്രീന്‍ലന്‍ഡിലെ സാധാരണക്കാരാണ്. തങ്ങളുടെ സൈ്വര്യജീവിതം തകരുമോ എന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍. ഡെന്മാര്ക്കില് നിന്നുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായി അവര്‍ പോരാടുമ്പോള്‍, ലോകശക്തികള്‍ ഈ ദ്വീപിനെ വെറുമൊരു കച്ചവട വസ്തുവായും സൈനിക താവളമായും മാത്രമാണ് കാണുന്നത്. കാലാവസ്ഥാ വ്യതിയാനം ഒരു വശത്ത് ജീവിതം ദുസ്സഹമാക്കുമ്പോള്‍ മറുവശത്ത് ലോകശക്തികളുടെ കടന്നുകയറ്റം അവരെ ശ്വാസം മുട്ടിക്കുന്നു. അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര് കീര്‍ സ്റ്റാര്‍മര്‍ ട്രംപിന്റെ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. ട്രംപിന്റെ തീരുമാനം തികച്ചും തെറ്റാണെന്നും ഗ്രീന്‍ലന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളും ഡെന്മാര്‍ക്കുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികള്‍ തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ പേരില്‍ നികുതി ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും യുഎസ് ഭരണകൂടവുമായി ഈ വിഷയം നേരിട്ട് സംസാരിക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണി നേരിടാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് ട്രംപ് വാദിക്കുന്നു. വര്‍ഷങ്ങളായി അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുകയാണെന്നും ഇപ്പോള്‍ ഡെന്മാര്ക്ക് ഗ്രീന്‍ലന്‍ഡ് നല്കി തിരിച്ചുകൊടുക്കണമെന്നുമാണ് ട്രംപിന്റെ നിലപാട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിന്റെ ഭീഷണിയെ 'അംഗീകരിക്കാനാവാത്തത്' എന്ന് വിശേഷിപ്പിച്ചു. ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ പ്രതിപക്ഷ നേതാക്കളായ കെമി ബാഡെനോക്കും എഡ് ഡേവിയും ട്രംപിന്റെ നടപടിയെ വിമര്‍ശിക്കുകയും ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതേസമയം, തങ്ങള്‍ വില്‍പ്പനയ്ക്കുള്ളവരല്ലെന്ന് പ്രഖ്യാപിച്ച് ഗ്രീന്‍ലന്‍ഡിന്റെ തലസ്ഥാനമായ നൂക്കില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. 'ഗ്രീന്‍ലന്‍ഡ് വില്‍ക്കാനുള്ളതല്ല' എന്ന പ്ലക്കാര്‍ഡുകളുമായാണ് നൂറിലധികം ആളുകള്‍ തെരുവിലിറങ്ങിയത്. നിലവില്‍ തന്നെ പല ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്കയില്‍ നികുതി നല്കുന്ന ബ്രിട്ടന്, പുതിയ വര്‍ധനവ് വലിയ സാമ്പത്തിക തിരിച്ചടിയാകും. പ്രത്യേകിച്ച് സ്റ്റീല്‍, അലുമിനിയം, വാഹന കയറ്റുമതി മേഖലകളെ ഇത് ദോഷകരമായി ബാധിക്കും. മഞ്ഞുരുകുന്ന ഗ്രീന്‍ലന്‍ഡ് ഇപ്പോള്‍ വെറുമൊരു മഞ്ഞുദ്വീപല്ല, ലോകശക്തികള്‍ കൊമ്പുകോര്‍ക്കുന്ന യുദ്ധക്കളമായി മാറുകയാണ്.
സംതൃപ്തിയോടെ ഭക്തര്‍ മല ഇറങ്ങിയതായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തിയ ഭക്തരെല്ലാം സംതൃപ്തിയോടെയാണ് മടങ്ങിയതെന്ന് ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി
കെവിന് കൊലക്കേസില്‍ കോടതി വെറുതെ വിട്ട യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മന്തൂര്‍ സ്വദേശി ഷിനു മോനാ(25)ണ് മരിച്ചത്. പുനലൂര്‍ കോളേജ് ജംഗ്ഷനിലെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തുള്ള ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
കൊച്ചി: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിൽ ഒന്നാണ് നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ. ഒരുപാട് നാളായി ആവശ്യം ഉയർത്തുന്ന പദ്ധതിയിൽ അടുത്തകാലത്താണ് പ്രതീക്ഷ കൈവന്നത്. ഇപ്പോഴിതാ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.വിമാനത്താവളത്തിനടുത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെയിൽവേ സ്റ്റേഷൻ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ് എന്നാണ് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ നവീകരണം പുരോഗമിക്കുന്നു;
ലണ്ടന്‍: പുരാതന കാലത്തെ സമുദ്രയാത്രകളുടെ പ്രതാപം വീണ്ടെടുത്ത് ഇന്ത്യന്‍ നാവികസേനയുടെ അത്ഭുത കപ്പല്‍ 'കൗണ്ഡിന്യ' ഒമാനിലെത്തി. ഒരു ആധുനിക എഞ്ചിന് പോലും ഇല്ലാതെ, കാറ്റിന്റെ വേഗതയില്‍ മാത്രം സഞ്ചരിക്കുന്ന ഈ മരക്കപ്പല്‍ 17 ദിവസം കൊണ്ടാണ് ഒമാന്‍ തീരത്തെത്തിയത്. മസ്കറ്റിലെത്തിയ കപ്പലിന് ഗംഭീരമായ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് ഒമാന്‍ സ്വീകരിച്ചത്. ഡിസംബര്‍ 29-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നാണ് ഈ സാഹസിക യാത്ര ആരംഭിച്ചത്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യയെ ലോകവുമായി ബന്ധിപ്പിച്ചിരുന്ന പുരാതന സമുദ്രപാത പുനരാവിഷ്കരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അഞ്ചാം നൂറ്റാണ്ടിലെ അജന്ത ഗുഹാചിത്രങ്ങളില്‍ കാണുന്ന കപ്പലിന്റെ അതേ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബേപ്പൂരിലെ 'ഖലാസി'മാരുടെയും ഉരു നിര്‍മാണ വിദഗ്ധരുടെയും മേല്‍ നോട്ടത്തിലാണ് 'ഐ എന്‍ എസ് വി' കൗണ്ഡിന്യ ഒരുങ്ങിയത്. പ്രശസ്തനായ ഉരുനിര്മ്മതാവ് ബാബു ശങ്കരന്റെ നേതൃത്വത്തില്‍ ബേപ്പൂരിലെ പരമ്പരാഗത കപ്പല്‍ നിര്‍മ്മാണ തൊഴിലാളികളാണ് കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2023 സെപ്റ്റംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച 'ഐ എന്‍ എസ് വി കൗണ്ഡിന്യ' 2025 മേയ് മാസത്തിലാണ് പൂര്‍ത്തീകരണം നടത്തി ഇന്ത്യന്‍ നാവിക സേനയില്‍ ചേര്‍ന്നത്. കപ്പലിന്റെ നിര്‍മ്മാണമാണ് ഏറ്റവും ശ്രദ്ധേയം. ലോകത്ത് ഇന്ന് നിലവിലുള്ള ഏക 'തുന്നിയ കപ്പലായ' 'ഐ എന്‍ എസ് വി കൗണ്ഡിന്യ' ലോഹ ആണികള്‍ക്ക് പകരം ചകിരികയറും ചകിരിനാരും ഉപയോഗിച്ച് മരപ്പലകകള്‍ തുന്നിച്ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. ആധുനിക എന്‍ജിനുകളോ ലോഹ ആണികളോ ഒന്നുമില്ലാതെ, പൂര്‍ണമായും കാറ്റിന്റെ ദിശയും പായകളും ഉപയോഗിച്ചാണ് കപ്പലിന്റെ യാത്ര. ഒരു ആണി പോലും ഇതില്‍ ഉപയോഗിച്ചിട്ടില്ല. മരപ്പലകകള്‍ തെങ്ങിന് നാരുകള്‍ കൊണ്ടുണ്ടാക്കിയ കയര്‍ ഉപയോഗിച്ച് തുന്നിച്ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചത്. വിടവുകള്‍ അടയ്ക്കാന്‍ പ്രകൃതിദത്തമായ കറയാണ് ഉപയോഗിച്ചത്. പൂര്‍ണ്ണമായും പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച ഈ കപ്പല്‍ ചതുരപ്പായകള്‍ ഉപയോഗിച്ച് കാറ്റിന്റെ ഗതിക്കനുസരിച്ചാണ് നീങ്ങുന്നത്. കപ്പലിന്റെ പായയില്‍ വിഷ്ണുവിന്റെ പ്രതീകമായ ഗണ്ഡഭേരുണ്ഡത്തിന്റെയും സൂര്യന്റെയും ചിത്രങ്ങളുണ്ട്. മുന്‍ഭാഗത്ത് സിംഹരൂപവും കപ്പലിന്റെ തട്ടില്‍ ഹാരപ്പന്‍ ശൈലിയിലുള്ള കല്ല് നങ്കൂരവും ഒരുക്കിയിട്ടുണ്ട്. യാത്ര അത്ര സുഖകരമായിരുന്നില്ലെന്ന് കപ്പലിന്റെ ചുമതലയുള്ള കമാന്‍ഡര്‍ ഹേമന്ത് കുമാര്‍ പറഞ്ഞു. എയര്‍ കണ്ടീഷണറോ സുഖപ്രദമായ കിടക്കകളോ കപ്പലില്‍ ഉണ്ടായിരുന്നില്ല. കൊടുംചൂടും കടല്‍ചുഴിയും നാവികരെ വല്ലാതെ അലട്ടി. കനത്ത മഴ പെയ്യുമ്പോഴും പായകള്‍ ഉപയോഗിച്ച് കാറ്റിനെ മെരുക്കിയായിരുന്നു യാത്ര. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാലും ഈ ദൗത്യത്തില്‍ പങ്കാളിയായിരുന്നു. 2023 സെപ്റ്റംബറില്‍ നിര്‍മ്മാണം തുടങ്ങിയ കപ്പല്‍ 2025 ഫെബ്രുവരിയിലാണ് ഗോവയില്‍ നീറ്റിലിറക്കിയത്. ഇന്ത്യയുടെ അതിപുരാതനമായ നാവിക പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി വിളിച്ചോതുന്നതാണ് കൗണ്ഡിന്യയുടെ ഈ സാഹസിക യാത്ര. കപ്പല്‍ എന്ന് ഇന്ത്യയിലേക്ക് മടങ്ങും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഒരു വയസുകാരന് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍
കൂലിപ്പണിക്കാരനായ ഷിജില്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ വാങ്ങിയ ബിസ്കറ്റും മുന്തിരിയുമാണ് ഇഹാനെ കഴിപ്പിച്ചത്. തുടര്‍ന്നാണ് ഇഹാന്‍ വായില്‍നിന്നു നുരയും പതയും വന്നത്.
ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി വി എസ് എസ് സി തയാറാക്കിയ റിപ്പോർട്ടില്‍ സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി.
സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയുടെ സസ്പെന്ഷന് പിന്‍വലിച്ചു
ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? ഈ ആകാംക്ഷ തീര്‍ക്കാന്‍ ദമ്പതികള്‍ തിരഞ്ഞെടുത്തത് ഒരു എംആര്‍ഐ മെഷീന്. ലോകത്തെ അമ്പരപ്പിച്ച ഈ വിചിത്ര പരീക്ഷണത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശാസ്ത്രീയമായ കൗതുകം എന്നതിലുപരി, ലൈംഗികതയെ മറ്റൊരു തലത്തില്‍ നിരീക്ഷിക്കാനാണ് ദമ്പതികള്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. സാധാരണയായി രോഗനിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന എംആര്‍ഐ സ്കാനറിനുള്ളില് കിടന്ന് ബന്ധപ്പെട്ടാല്‍ ആന്തരിക അവയവങ്ങളുടെ ചലനങ്ങള്‍ എങ്ങനെയായിരിക്കും എന്നതായിരുന്നു ഇവരുടെ ഗവേഷണം. ഒരു റേഡിയോളജിസ്റ്റിന്റെ സഹായത്തോടെ നടത്തിയ ഈ പരീക്ഷണത്തില്‍, ഉത്തേജന സമയത്ത് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതും പേശികള്‍ ചുരുങ്ങുന്നതും രക്തയോട്ടം കൂടുന്നതുമെല്ലാം തത്സമയം സ്കാനിംഗ് സ്ക്രീനില്‍ തെളിഞ്ഞു. ശരീരത്തിനുള്ളിലെ മാംസപേശികളുടെയും അവയവങ്ങളുടെയും ഓരോ ചലനവും ഈ അത്യാധുനിക യന്ത്രം ഒപ്പിയെടുത്തു. ഇതിനോടകം തന്നെ ഈ പരീക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ദമ്പതികളുടെ ഈ പരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ശാസ്ത്രീയമായ അറിവ് പകരുകയാണ് ലക്ഷ്യമെന്ന് ദമ്പതികള്‍ അവകാശപ്പെടുമ്പോഴും, മെഡിക്കല്‍ സാങ്കേതികവിദ്യയെ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിച്ചത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും ഈ 'സ്കാനിംഗ് പരീക്ഷണം' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുകയാണ്. ലൈംഗിക ബന്ധത്തിന് തൊട്ടുമുമ്പ് മൂത്രമൊഴിച്ചിട്ടും സ്കാനിംഗ് അവസാനിക്കുമ്പോള്‍ സ്ത്രീകളുടെ മൂത്രസഞ്ചി നിറഞ്ഞ നിലയിലായിരുന്നു എന്ന് വിദഗ്ധനായ മെന്‍കോ വിക്ടര്‍ വാന്‍ ആന്‍ഡല്‍ നിരീക്ഷിക്കുന്നു. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിച്ച് അണുബാധ ഒഴിവാക്കാന്‍ ശരീരം തന്നെ കണ്ടെത്തിയ ഒരു പ്രതിരോധ രീതിയായിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. ഐഡ എന്ന യുവതി തന്റെ പങ്കാളിക്കൊപ്പമാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. ഇത് ഒരു റൊമാന്റിക് അനുഭവമായിരുന്നില്ലെന്നും, ശാസ്ത്രീയമായ അറിവ് നേടാനും സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള വൈദ്യശാസ്ത്രപരമായ ധാരണകള്‍ വിപുലീകരിക്കാനുമാണ് താന്‍ ഇതിന് മുതിര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി. വയാഗ്ര പോലുള്ള മരുന്നുകളുടെ സഹായമില്ലാതെ തന്നെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. എന്നാല്‍ ഇത്തരം സ്കാനിംഗുകള്ക്കിടെ സംഭവിക്കാവുന്ന ഞെട്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എംആര്‍ഐ സ്കാനിംഗിന് കയറുന്നതിന് മുമ്പ് ലോഹാംശമുള്ള വസ്തുക്കള്‍ ശരീരത്തില്‍ ഉണ്ടാകരുത് എന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ച ഒരു 22-കാരിക്ക് ഗുരുതര പരിക്കേറ്റ വാര്‍ത്തയും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. സിലിക്കണ്‍ മാത്രമാണെന്ന് കരുതി മലദ്വാരത്തില്‍ ധരിച്ച ഒരു 'സെക്സ് ടോയി'ക്കുള്ളില് ലോഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. സ്കാനിംഗ് മെഷീനിലെ അതിശക്തമായ കാന്തിക ബലം മൂലം ഈ വസ്തു ശരീരത്തിനുള്ളിലൂടെ നെഞ്ചിന്റെ ഭാഗത്തേക്ക് അതിവേഗം വലിച്ചടുപ്പിക്കപ്പെട്ടു. യുവതി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് കടുത്ത പരിക്കേറ്റു. സ്കാനിംഗ് സമയത്ത് ലോഹവസ്തുക്കള്‍ ധരിക്കരുതെന്ന കര്‍ശന മുന്നറിയിപ്പാണ് ഈ സംഭവം നല്‍കുന്നത്.
ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം
ഗുജറാത്തില്‍ ഏഴു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് 40ാം ദിവസം വധശിക്ഷ
മാതാപിതാക്കള്‍ വയലില്‍ ജോലി ചെയ്യവേ പ്രതി പെണ്‍കുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു
എതിര്‍പ്പു തുടര്‍ന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ താരിഫുകള്‍ 25 ശതമാനം ആയി വര്‍ധിപ്പിക്കുമെന്നും ട്രംപ്
എല്ലാ റേഷൻ കടകളും കെ സ്റ്റോറുകളാകും; പുതിയതായി റേഷൻ കാർഡ് ലഭിച്ചത് 5,85,169 കുടുംബങ്ങൾക്ക്
സംസ്ഥാനത്തെ റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ ലഭ്യമാക്കിയും അടിസ്ഥാന സൗകര്യങ്ങൾ ഉള്ള എല്ലാ റേഷൻ കടകളെയും ഘട്ടം ഘട്ടമായി കെ - സ്റ്റോറുകളാക്കി കൂടുതൽ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.
ബിസിനസ് തകര്‍ന്നു; ഇന്‍സ്റ്റഗ്രാമില്‍ നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ച് ദമ്പതികളുടെ ഹണിട്രാപ്പ്
കൊച്ചിയിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ കൗമാരക്കാർ പിടിയിൽ
മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് പെൺകുട്ടികളേയും സ്ത്രീകളേയും കടന്നു പിടിച്ച് ലൈംഗിക അക്രമം നടത്തുന്ന യുവാക്കളെ പിടികൂടി എറണാകുളം നോർത്ത് പോലീസ്. നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെൺകുട്ടികളാണ് ഇവരുടെ ഇരകളാകുന്നത്. നാണക്കേട് ഭയന്ന് ഇരകളായവർ പരാതി പറയാതെ പോകുന്നതാണ് ഇവർ മുതലെടുക്കുന്നത്.
ലണ്ടന്‍: ഡെന്മാര്ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്മാര്ക്ക് ഉള്‍പ്പെടെ എട്ട് യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ട്രംപ് വന്‍തോതില്‍ തീരുവ പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം അധിക നികുതി നിലവില്‍ വരുമെന്നും ജൂണ്‍ 1-ഓടെ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. ബ്രിട്ടീഷ് പ്രധാനമന്ത്രി സര് കീര്‍ സ്റ്റാര്‍മര്‍ ട്രംപിന്റെ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. ട്രംപിന്റെ തീരുമാനം തികച്ചും തെറ്റാണെന്നും ഗ്രീന്‍ലന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളും ഡെന്മാര്‍ക്കുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികള്‍ തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ പേരില്‍ നികുതി ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും യുഎസ് ഭരണകൂടവുമായി ഈ വിഷയം നേരിട്ട് സംസാരിക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണി നേരിടാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് ട്രംപ് വാദിക്കുന്നു. വര്‍ഷങ്ങളായി അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുകയാണെന്നും ഇപ്പോള്‍ ഡെന്മാര്ക്ക് ഗ്രീന്‍ലന്‍ഡ് നല്കി തിരിച്ചുകൊടുക്കണമെന്നുമാണ് ട്രംപിന്റെ നിലപാട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിന്റെ ഭീഷണിയെ 'അംഗീകരിക്കാനാവാത്തത്' എന്ന് വിശേഷിപ്പിച്ചു. ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ പ്രതിപക്ഷ നേതാക്കളായ കെമി ബാഡെനോക്കും എഡ് ഡേവിയും ട്രംപിന്റെ നടപടിയെ വിമര്‍ശിക്കുകയും ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതേസമയം, തങ്ങള്‍ വില്‍പ്പനയ്ക്കുള്ളവരല്ലെന്ന് പ്രഖ്യാപിച്ച് ഗ്രീന്‍ലന്‍ഡിന്റെ തലസ്ഥാനമായ നൂക്കില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. 'ഗ്രീന്‍ലന്‍ഡ് വില്‍ക്കാനുള്ളതല്ല' എന്ന പ്ലക്കാര്‍ഡുകളുമായാണ് നൂറിലധികം ആളുകള്‍ തെരുവിലിറങ്ങിയത്. നിലവില്‍ തന്നെ പല ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്കയില്‍ നികുതി നല്കുന്ന ബ്രിട്ടന്, പുതിയ വര്‍ധനവ് വലിയ സാമ്പത്തിക തിരിച്ചടിയാകും. പ്രത്യേകിച്ച് സ്റ്റീല്‍, അലുമിനിയം, വാഹന കയറ്റുമതി മേഖലകളെ ഇത് ദോഷകരമായി ബാധിക്കും.
കുടുംബ ബന്ധവും ഇല്ലായ്മയും മുതലെടുത്ത് ബാൾക്കീസിനെ കെണിയിൽ വീഴ്ത്തി കാരിയറാക്കി യത് നിസാം :ഒടുവിൽ ദാരുണാന്ത്യം
ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന് കുഴഞ്ഞ് വീണു മരിച്ചു
64 Kerala School Kalolsavam: 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. ആർക്കാകും സ്വർണക്കപ്പ് എന്ന് ഇതുവരെ ഒരു സൂചന പോലും തരാൻ സാധിക്കാത്ത തരത്തിലാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ ആണ് മുഖ്യാതിഥിയായി എത്തുക.
സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. രണ്ട് തവണ തുടർച്ചയായി എംഎൽഎ ആയവരെ മത്സരിപ്പിക്കാൻ ഇളവു നൽകണമോ കാര്യത്തിൽ കേന്ദ്രകമ്മിറ്റി മാർഗരേഖ തയ്യാറാക്കാൻ സാധ്യത.
ഏഴു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം; 30കാരന് വധശിക്ഷ
നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിലേക്ക് മാറ്റി
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ ആണ് മുഖ്യാതിഥി.
നാട്ടിലേക്ക് തിരികെ വരണമെന്നും കാമുകന്റെ കൈവശമുണ്ടായിരുന്ന അശ്ലീല ചിത്രങ്ങൾ നശിപ്പിക്കാനാണ് താൻ പാകിസ്ഥാനിലേക്ക് പോയതെന്നും മുൻ ഭർത്താവിനോട് പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു.
നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ഇടയ്ക്കിടെ വന്ന് വീട് നോക്കാറുള്ളത്. ശനിയാഴ്ച ഇലക്ട്രിസിറ്റി ബിൽ വന്നിട്ടുണ്ടോയെന്ന് നോക്കാൻ ഭാര്യപിതാവ് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പാകിസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ, പാകിസ്ഥാൻ ടിവി ടീം 40 റൺസ് പ്രതിരോധിച്ച് ചരിത്ര വിജയം നേടി. 232 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച മത്സരത്തിൽ, സുയി നോർത്തേൺ ഗ്യാസ് പൈപ്പ്ലൈൻസ് ലിമിറ്റഡ് 37 റൺസിന് പുറത്തായി.
പൊന്നാനി: തുറമുഖ വികസനത്തിന്റെ ഭാഗമായി ഷിപ്പ് യാര്‍ഡ് നിര്‍മിക്കുന്നതിന് കടലോരത്തെ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനം. ഈ ഭാഗത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മീന്‍ചാപ്പകള്‍ക്ക് ഹാര്‍ബറിന്റെ കിഴക്ക് ഭാഗത്ത് സൗകര്യം ഒരുക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അഴിമുഖം പ്രദേശത്തെ 29 ഏക്കര്‍ ഭൂമി തുറമുഖ വികസനത്തിന്റെ ഭാഗമായി നല്‍കും. കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള യാര്‍ഡ് തുടങ്ങുകയാണ് ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി തന്നെ അഴിമുഖത്ത് വാര്‍ഫും നിര്‍മിക്കും. പുലിമുട്ടിനോടു ചേര്‍ന്ന് പഴയ ജങ്കാര്‍ ജെട്ടിക്കു സമീപത്തായാണ് വാര്‍ഫ് നിര്‍മിക്കുക. പുഴയില്‍ അഞ്ച് മീറ്റര്‍ ആഴം ഉറപ്പാക്കിയായിരിക്കും വാര്‍ഫ് നിര്‍മിക്കുക. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വന്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. ആദ്യം നടന്ന ടെന്‍ഡറില്‍ തീരുമാനമാകാത്തതിനാല്‍ പദ്ധതി റീടെന്‍ഡറിനു വച്ചിരുന്നു. റീടെന്‍ഡര്‍ നടപടികളാണ് അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാവുക. പദ്ധതിയുടെ ഭാഗമായി വാര്‍ഫ് നിര്‍മിക്കുന്നതോടെ പൊന്നാനിയിലേക്ക് കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയും. തുറമുഖ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പൊന്നാനിയില്‍ ഇത്തരമൊരു സാധ്യത വരുന്നത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ചരക്ക് നീക്കം നടന്നിരുന്ന പൊന്നാനി തുറമുഖത്ത് കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യം ഒരുക്കിയിരുന്നില്ല. മണല്‍ വന്നടിഞ്ഞ് തീരത്തിന്റെ ആഴം കുറഞ്ഞതോടെ പൊന്നാനി തുറമുഖത്തിന്റെ നല്ല കാലം അവസാനിച്ചിരുന്നു. ആഴം കൂട്ടാനോട് ചരക്കു നീക്ക സാധ്യത മെച്ചപ്പെടുത്താനോ ഭരണതലത്തില്‍ നിന്നും വേണ്ട ഇടപെടലുകളുണ്ടായിരുന്നില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം കപ്പല്‍ യാര്‍ഡ് തുടങ്ങുന്നത് വലിയ പ്രതിക്ഷകളാണുയര്‍ത്തുന്നത്. കെ.വി. നദീര്‍
റിപ്പബ്ലിക് ദിനാഘോഷം: ആക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനകളും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനകളും ഡല്‍ഹിയെയും രാജ്യത്തെ മറ്റ് നിരവധി നഗരങ്ങളെയും ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. ഹരിയാന, ഡല്‍ഹി-എന്‍.സി.ആര്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങള്‍ ഖാലിസ്ഥാനി ഭീകരശൃംഖലകളുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി 26ന് മുന്നോടിയായി ഡല്‍ഹി അടക്കമുള്ള നഗരങ്ങളെ ലക്ഷ്യമിടാനാണ് ഇവരുടെ നീക്കം. പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങള്‍ വിദേശത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി ഹാന്‍ഡ്ലര്‍മാരുടെ കാലാളായി പ്രവര്‍ത്തിക്കുകയാണ്. ആഭ്യന്തര സുരക്ഷയ്ക്കു തുരങ്കംവച്ച് തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്കി. നവംബറില്‍ ചെങ്കോട്ടയില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒരു ഡസനിലധികം പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിന ചടങ്ങിന് ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
തിരുവനന്തപുരം: ക്രൈസ്തവ വിഭാഗമായ സാല്‍വേഷന്‍ ആര്‍മിയുടെ സാമൂഹികശാക്തീകരണപദ്ധതിയില്‍ വിദേശസഹായം ദുരുപയോഗം ചെയ്തെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണമാരംഭിച്ചു. 2014-18 വരെ നടപ്പാക്കിയ പദ്ധതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നിയമപരമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയുള്ള നിരവധി പണം പിന്‍വലിക്കലുകള്‍ കാഷ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. വായ്പാത്തിരിച്ചടവ്, രസീത് നമ്പറുകള്‍, വരുമാനരേഖ എന്നിവയും അക്കൗണ്ടുകളിലില്ല. അനുവദിച്ച നിരവധി വായ്പകള്‍ക്ക് അപേക്ഷകളോ മറ്റ് രേഖകളോ ഇല്ല. അപേക്ഷിക്കാത്തവര്‍ക്കും വായ്പ നല്കി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ വന്‍തുകകള്‍ ചെക്ക് മുഖേന കൈമാറി. സമ്മാനം, ജീവകാരുണ്യം എന്നീ ഇനങ്ങളില്‍ നല്കിയ ഈ പണത്തിനു നിയമസാധുതയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയില്‍ കണ്ടെത്തിയ ബില്‍, വൗച്ചറുകളില്‍ ഭൂരിഭാഗവും വ്യാജമാണ്. നടക്കാത്ത പരിശീലനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാഷ് ബുക്ക് തന്നെ വ്യാജമാണെന്ന സംശയവും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നു. യഥാര്‍ത്ഥ കാഷ് ബുക്ക് പൂഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കാം. നോര്‍വെയില്‍നിന്നു വര്‍ഷങ്ങളിലായി ലഭിച്ച സഹായധനത്തിന്റെ വിനിയോഗവും അന്വേഷണപരിധിയിലാണ്. ലഭ്യമായ രേഖകള്‍പ്രകാരം, 2013-14 മുതല്‍ 2018-19 വരെ കാലയളവില്‍ 3.24 കോടി രൂപയിലേറെ വിദേശസഹായം സാല്‍വേഷന്‍ ആര്‍മിക്കു ലഭിച്ചിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തനം, ബോധവത്കരണ ക്യാമ്പുകള്‍, ശില്‍പ്പശാലകള്‍, യോഗങ്ങള്‍, മതപരമായ ആവശ്യങ്ങള്‍ തുടങ്ങിയ ഇനങ്ങളിലാണ് ഈ തുക സ്വീകരിച്ചത്. വിദേശസംഭാവനാ നിയന്ത്രണച്ചട്ടത്തിന്റെ ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഇ.ഡി. അന്വേഷണം. സുനില്‍ ജെ. സണ്ണി
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിടില്ലെന്ന് ഉറപ്പായെങ്കിലും ഇതുസംബന്ധിച്ചുയര്‍ന്ന ചര്‍ച്ചകള്‍ രാഷ്ട്രീയമായി ഗുണം ചെയ്തെന്ന വിലയിരുത്തലില്‍ യു.ഡി.എഫ്. നേതൃത്വം. മുന്നണിമാറ്റം തുറക്കാത്ത അധ്യായമാണെന്നും അക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുമാണ് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി വ്യക്തമാക്കിയത്. എന്നാല്‍, കോണ്‍ഗ്രസുമായി ചില ചര്‍ച്ചകള്‍ നടന്നെന്നു വിശ്വസിക്കുന്നവരാണ് കേരളാ കോണ്‍ഗ്രസ് (എം) അണികള്‍. മുന്നണിമാറ്റചര്‍ച്ച സജീവമായതുതന്നെ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരുടെ വികാരമുള്ക്കൊണ്ടാണെന്നു യു.ഡി.എഫ്. നേതൃത്വം കരുതുന്നു. പാര്‍ലമെന്റ്, തദ്ദേശതെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസിനു സ്വാധീനമേഖലകളില്‍ തിരിച്ചടി നേരിട്ടത് അണികള്‍ യു.ഡി.എഫിന് അനുകൂലമായി ചിന്തിച്ചതിനാലാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. സി.പി.എം. എന്ത് സമ്മര്‍ദം ചെലുത്തിയാലും കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലെത്തുമെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം കണക്കുകൂട്ടിയിരുന്നു. ആ വിഭാഗത്തെ ഒപ്പംചേര്‍ക്കാനുള്ള നീക്കവും യു.ഡി.എഫ്. നേതൃത്വം നടത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷവും കേരളാ കോണ്‍ഗ്രസി(എം)ല്‍ അസ്വാരസ്യങ്ങളില്ലായിരുന്നെങ്കിലും മുന്നണിമാറ്റചര്‍ച്ച സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍തന്നെ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണന് എം.എല്‍.എയും എതിര്‍പ്പിന്റെ സൂചന നല്കി. എല്‍.ഡി.എഫില്‍ തുടരുമെന്ന് ഫെയസ്ബുക്കിലൂടെ വ്യക്തമാക്കി. ഈ ഭിന്നത ഭാവിയില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് യു.ഡി.എഫ്. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഷാലു മാത്യു
മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, 2026 ഐപിഎല്ലിൽ ആർസിബിയുടെ ഹോം ഗ്രൗണ്ടായി ചിന്നസ്വാമി സ്റ്റേഡിയം ഉപയോഗിക്കാൻ കർണാടക സർക്കാർ അനുമതി നൽകി.
തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയുടെ സസ്പെന്ഷന് പിന്‍വലിച്ചു
സ്കൂളിലെ വാഹന ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേൽക്കുകയായിരുന്നു.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ ബേപ്പൂരില്‍ പ്രചാരണം തുടങ്ങി. ബേപ്പൂരില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരേ രംഗത്തെത്തി. അന്‍വറിന്റെ ബേപ്പൂര്‍ സന്ദര്‍ശനം അറിയിച്ചിട്ടില്ലെന്നു യു.ഡി.എഫ്. ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍ വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ ജയസാധ്യതയുള്ള സീറ്റ് നല്‍കണമെന്ന അന്‍വറിന്റെ ആവശ്യം മുസ്ലിം ലീഗും യു.ഡി.എഫും നിരാകരിച്ചതോടെയാണ് അന്‍വര്‍ ബേപ്പൂരില്‍ കച്ചമുറുക്കിയത്. അന്‍വറിന്റെ നീക്കം തടഞ്ഞില്ലെങ്കില്‍ പരസ്യപ്രതികരണം നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ താക്കീത്. ദിവസങ്ങളായി ബേപ്പൂരില്‍ തുടരുന്ന അന്‍വര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. നേതാക്കളുമായും സമുദായനേതാക്കളുമായും കൂടിക്കാഴ്ച നടത്തിവരുകയാണ്. ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെയുള്ള പ്രമുഖരെ സന്ദര്‍ശിച്ച് പിന്തുണ തേടി. തദ്ദേശതെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന, കോഴിക്കോട് കോര്പറേഷന് ഡിവിഷനുകളില്‍ മത്സരിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥികളെയും അന്‍വര്‍ കണ്ടു. കെ.എന്‍.എം. സംസ്ഥാനാധ്യക്ഷന്‍ ടി.പി. അബ്ദുള്ളക്കോയ മഅദനിയുമായും കൂടിക്കാഴ്ച നടത്തി. കാസര്‍ഗോഡും പൂഞ്ഞാറും വേണം നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു മൂന്ന് സീറ്റ് എന്ന ആവശ്യമാണ് അന്‍വര്‍ കോണ്‍ഗ്രസിനു മുന്നില്‍വച്ചത്. ബേപ്പൂര്‍, കാസര്‍ഗോഡ്, പൂഞ്ഞാര്‍ മണ്ഡലങ്ങളാണ് അന്‍വര്‍ ആവശ്യപ്പെടുന്നത്. പൂഞ്ഞാറില്‍ സജി മഞ്ഞക്കടമ്പനെയും കാസര്‍ഗോഡ് നിസാര്‍ മേത്തറെയുമാണ് തൃണമൂല്‍ സ്ഥാനാര്‍ഥികളായി ഉദ്ദേശിക്കുന്നത്. കനഗോലു അനുകൂലമല്ല 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടിനാണ് ബേപ്പൂരില്‍ ജയിച്ചത്. അതേസമയം, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ട് ബേപ്പൂരില്‍ അന്‍വറിനു ജയസാധ്യത കാണുന്നില്ല. ബേപ്പൂരിനേക്കാള്‍ മലപ്പുറത്തെ തവനൂര്‍ സീറ്റാണ് അന്‍വറിനു കൂടുതല്‍ താത്പര്യം.
മുംബൈ കോർപ്പറേഷനിൽ സ്വന്തം മേയറെ നിയമിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞതിന് പിന്നാലെ, ഏക്നാഥ് ഷിൻഡെ പക്ഷം സ്വന്തം കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റി. കുതിരക്കച്ചവടം ഭയന്നാണ് ഷിൻഡെയുടെ ഈ നീക്കം.
നെറ്റ്ഫ്ലിക്സിലെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫും, യുവരാജ് സിങ്ങും, വിരേന്ദർ സെവാഗും ഒത്തുചേർന്നു. താൻ ദരിദ്രനാണെന്ന് കൈഫ് തമാശയായി പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ഗുച്ചി ഷൂസിനെക്കുറിച്ച് ചോദിച്ച് യുവരാജ് മറുപടി നൽകി.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 2026ലെ ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഇതിനായി അയർലൻഡുമായി ഗ്രൂപ്പുകൾ വെച്ചുമാറാമെന്നുംഅഭ്യർത്ഥിച്ചു.

26 C