SENSEX
NIFTY
GOLD
USD/INR

Weather

24    C
... ...View News by News Source

അരൂർ ​ഗർഡർ അപകടം: ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം, വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം. ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങൾ കടത്തി വിടുന്നില്ല. ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു.

ഏഷ്യൻ നേടി ന്യൂസ് 13 Nov 2025 6:03 am

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ കോടതിയാണ് വിഷയം പരിഗണിക്കുക. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 13 Nov 2025 5:38 am

പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം; ഡ്രൈവർ മരിച്ചു

അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടം. പിക്കപ് വാനിന് മുകളിലേക്ക് രണ്ട് ഗര്‍ഡറുകള്‍ പതിക്കുകയായിരുന്നു. പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ചതായാണ് നിഗമനം.

ഏഷ്യൻ നേടി ന്യൂസ് 13 Nov 2025 5:18 am

ഭാര്യക്കൊപ്പം അരൂരിൽ വാടക വീടെടുത്ത സോഫ്റ്റ് വെയർ എഞ്ചിനീയറെക്കുറിച്ച് പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചു, കയ്യോടെ പിടിയിലായി

ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നായിരുന്നു ബുധനാഴ്ച പുലർച്ചെ പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തിയത്

ഏഷ്യൻ നേടി ന്യൂസ് 13 Nov 2025 4:33 am

'എൻഡിഎക്ക് മഹാ ഭൂരിപക്ഷം, പക്ഷേ മുഖ്യമന്ത്രിയാകാൻ 37 ശതമാനം പിന്തുണ തേജസ്വിക്ക്'; എക്സിറ്റ് പോളുകൾക്കപ്പുറം ബിഹാർ ജനതയുടെ വിധിയെന്താകും? നാളെ അറിയാം

ആർ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങളും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് പ്രവചിച്ചിട്ടില്ല. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെയാളുകൾ താൽപര്യപ്പെട്ടുന്നു എന്നാണ് വിവിധ സർവെകൾ പറയുന്നത്

ഏഷ്യൻ നേടി ന്യൂസ് 13 Nov 2025 3:01 am

ഭീകരര്‍ ലക്ഷ്യമിട്ടത്‌ ഡിസംബര്‍ ആറ്‌ ? 'ചാവേര്‍ ഡോക്‌ടര്‍' വാങ്ങിയ മറ്റൊരു കാര്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്ത്‌ ചെങ്കോട്ടയ്‌ക്കു സമീപം കഴിഞ്ഞ തിങ്കളാഴ്‌ചയുണ്ടായ സ്‌ഫോടനം ആസൂത്രണത്തിലെ പിഴവ്‌ മൂലം 'അബദ്ധത്തില്‍' സംഭവിച്ചതെന്നു സൂചന. ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന്‌ ഡല്‍ഹിയില്‍ വന്‍സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന നിഗമനത്തിലാണ്‌ അന്വേഷണ ഏജന്‍സികള്‍. അറസ്‌റ്റിലായ എട്ടുപേരെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്‌തത വരുമെന്നാണ്‌ നിഗമനം. അതേസമയം, ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ടതെന്നു സംശയിക്കുന്ന മറ്റൊരു വാഹനം കൂടി ഡല്‍ഹി പോലീസ്‌ ഹരിയാനയില്‍നിന്ന്‌ കണ്ടെടുത്തു. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ചുവപ്പ്‌ ഫോര്‍ഡ്‌ ഇക്കോസ്‌പോര്‍ട്ട്‌ കാര്‍ (ഡി.എല്‍.10 സി.കെ. 0458) ഹരിയാനയിലെ ഖണ്ഡാവാലി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സ്‌ഫോടനം നടത്തിയ ഹ്യുണ്ടായ്‌ ഐ20 കാര്‍ ഓടിച്ചിരുന്ന ഡോ. ഉമര്‍ ഉന്‍ നബിയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തതാണിത്‌. സ്‌ഫോടനത്തിനുപയോഗിച്ച കാറിനു പുറമേ, മറ്റൊരു ചുവന്ന കാര്‍ കൂടി പ്രതികള്‍ വാങ്ങിയിരുന്നതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചിരുന്നു. ഈ കാറിനായുള്ള തെരച്ചിലിന്റെ ഭാഗമായി ഡല്‍ഹിയിലെ എല്ലാ പോലീസ്‌ സ്‌റ്റേഷനുകളിലും അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകളിലും അതീവജാഗ്രതാനിര്‍ദേശവും (റെഡ്‌ അലെര്‍ട്ട്‌) നല്‍കിയിരുന്നു. ഡല്‍ഹി പോലീസിനെ സഹായിക്കാന്‍ അയല്‍സംസ്‌ഥാനങ്ങളായ ഹരിയാന, ഉത്തര്‍പ്രദേശ്‌ പോലീസ്‌ സേനകളും ജാഗ്രത പുലര്‍ത്തി. സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ചാവേര്‍ ഡോ. ഉമര്‍ ഉന്‍ നബി ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാ മെഡിക്കല്‍ കോളജില്‍ ജോലിചെയ്‌ത്‌ 'വൈറ്റ്‌ കോളര്‍' ഭീകരപ്രവര്‍ത്തനം നടത്തിയിരുന്ന ശൃംഖലയിലെ മുഖ്യകണ്ണിയാണെന്ന്‌ പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ ജമ്മു കശ്‌മീരിലും ഫരീദാബാദിലും കഴിഞ്ഞമാസം 19 മുതല്‍ സുരക്ഷാ ഏജന്‍സികളുടെ പരിശോധന ശക്‌തമായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഡോ. ഉമര്‍ ഫരീദാബാദ്‌ വിട്ടത്‌. ഇന്നലെ കണ്ടെത്തിയ ഫോര്‍ഡ്‌ കാര്‍ ആക്രമണപദ്ധതിക്കായി സ്‌ഥലങ്ങള്‍ നിരീക്ഷിക്കാന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നതാണെന്ന നിഗമനത്തിലാണ്‌ അന്വേഷണസംഘം. ജമ്മു കശ്‌മീരിലെ പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ ഈ കാര്‍ വാങ്ങാന്‍ ഉപയോഗിച്ചത്‌ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു വീടിന്റെ വിലാസമാണ്‌. ഈ വീട്ടില്‍ പോലീസ്‌ രാത്രി റെയ്‌ഡ്‌ നടത്തി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേര്‍ ഉമറാണെന്നു സ്‌ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തും. ഇതിനായി ഉമറിന്റെ മാതാവിനെ പുല്‍വാമയില്‍നിന്നു ഡല്‍ഹിയില്‍ വിളിച്ചുവരുത്തി രക്‌ത സാമ്പിള്‍ ശേഖരിച്ചു. രാജ്യത്തിനൊപ്പമെന്ന്‌ അല്‍ ഫലാ വാഴ്‌സിറ്റി അതേസമയം, ഭീകരപ്രവര്‍ത്തനകേന്ദ്രമെന്ന നിലയില്‍ ചിത്രീരിക്കപ്പെടുന്നതിനെതിരേ മെഡിക്കല്‍ കോളജ്‌ കൂടി ഉള്‍പ്പെടുന്ന അല്‍ ഫലാ സ്വകാര്യ സര്‍വകലാശാല രംഗത്തെത്തി. രാജ്യത്തോട്‌ പ്രതിബദ്ധതയും ഉത്തരവാദിത്വവുമുള്ള സ്‌ഥാപനമാണ്‌ തങ്ങളുടേതെന്ന്‌ സര്‍വകലാശാല അധികൃതര്‍ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ദേശീയസുരക്ഷയെ ബാധിക്കുന്ന സംഭവത്തില്‍ അന്വേഷണ ഏജന്‍സികളോട്‌ പൂര്‍ണമായി സഹകരിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. അല്‍ ഫലാ ഗ്രൂപ്പ്‌ 1997 മുതല്‍ നിരവധി വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ നടത്തിവരുന്നു. 2009-ല്‍ സ്വയംഭരണപദവി ലഭിച്ചു. 2014-ല്‍ സര്‍വകലാശാലയായി. പരുക്കേറ്റവരെ സന്ദര്‍ശിച്ച്‌ മോദി ഡല്‍ഹി സ്‌ഫോടനത്തില്‍ പരുക്കേറ്റ്‌ എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിനുശേഷം ഇന്നലെ രാവിലെയാണ്‌ പ്രധാനമന്ത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്‌. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢാലോചനക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന്‌ ആശുപത്രി സന്ദര്‍ശനത്തിനുശേഷം അദ്ദേഹം ആവര്‍ത്തിച്ചു.

മംഗളം 13 Nov 2025 2:01 am

'അവർക്കൊപ്പം മണിക്കൂറുകൾ ചിലവിട്ടു', ഡോണൾഡ് ട്രംപിന് കുരുക്കായി പുതിയ ഇ മെയിൽ തെളിവുകൾ പുറത്ത്; നിഷേധിച്ച് വൈറ്റ് ഹൗസ്, 'കരിവാരിതേക്കാനുള്ള ശ്രമം'

എപ്സ്റ്റീന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജനപ്രതിനിധി സഭാംഗങ്ങളായ ഡെമോക്രാറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ഇ മെയിലുകൾ പുറത്തുവിട്ടത്

ഏഷ്യൻ നേടി ന്യൂസ് 13 Nov 2025 1:55 am

പൊതുതെരഞ്ഞെടുപ്പ്‌ പ്രചാരണം: നിയമപരമാണോയെന്ന്‌ പരിശോധിക്കാന്‍ ആന്റി ഡിഫെയെ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വിവിധ രാഷ്‌ട്രീയ കക്ഷികളും സ്‌ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ നിയമപരമാണോയെന്ന്‌ പരിശോധിച്ച്‌ നടപടികള്‍ സ്വീകരിക്കാന്‍ ആന്റി ഡിഫെയെ്‌സ്‌മന്റ്‌ സ്‌ക്വാഡ്‌ രൂപീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിര്‍ദേശം നല്‍കി. സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാ തലത്തില്‍ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്‌റ്റന്റ്‌ കലക്‌ടര്‍/ സബ്‌ കലക്‌ടര്‍/ ഡെപ്യൂട്ടി കലക്‌ടറിന്റെ നേതൃത്വത്തില്‍ ഒരു സ്‌ക്വാഡും താലൂക്ക്‌ തലത്തില്‍ തഹസില്‍ദാര്‍/ഗസറ്റഡ്‌ റാങ്കിലുള്ള ഒരു ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തില്‍ ഒരു സ്‌ക്വാഡും രൂപീകരിക്കാനാണ്‌ നിര്‍ദേശം. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്‌റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക്‌ അനൗണ്‍സെ്‌മന്റ്‌, പൊതുയോഗങ്ങള്‍, മീറ്റിംഗുകള്‍, മറ്റ്‌ സാമൂഹിക മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത സ്‌ക്വാഡ്‌ പരിശോധിക്കും.നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങള്‍ സ്‌ഥാപിക്കുന്നതും സംബന്ധിച്ച്‌ കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. പ്ലാസ്‌റ്റിക്‌, ഫ്‌ളക്‌സ്‌ മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കമ്മിഷന്റെ ഉത്തരവുപ്രകാരം തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ച്‌ നടപടി സ്വീകരിക്കും. നിയമപരമല്ലാത്ത പ്രചാരണപരിപാടികള്‍ ഉടന്‍ നിര്‍ത്തി വയ്‌പ്പിക്കും. അനധികൃതമായോ നിയമപരമല്ലാതയോ സ്‌ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, പോസ്‌റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം നല്‍കും. ഇപ്രകാരമുള്ള നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും അതിന്റെ ചെലവ്‌ ബന്ധപ്പെട്ടവരില്‍നിന്ന്‌ ഈടാക്കുകയും ചെയ്യും. അനധികൃതമായതും അനുവദനീയ രീതിയിലല്ലാത്തതുമായ മൈക്ക്‌ അനൗണ്‍സെ്‌മന്റുകള്‍ നിര്‍ത്തിവയ്‌പ്പിക്കും. അനുമതിയില്ലാതെയും പൊതുവഴി കൈയേറിയും കാല്‍നടയാത്രക്കാര്‍ക്കും. വാഹനങ്ങള്‍ക്കും പോകാന്‍ം തടസമുണ്ടാകുന്ന രീതിയിലും സ്‌ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, കമാനങ്ങള്‍, ബാനറുകള്‍ എന്നിവ എടുത്തുമാറ്റാന്‍ അതു സ്‌ഥാപിച്ചവരോട്‌ ആവശ്യപ്പെടും. ഇല്ലെങ്കില്‍ തദ്ദേശസ്‌ഥാപന സെക്രട്ടറിമാര്‍ക്ക്‌ അവ എടുത്തുമാറ്റി നിയമപരമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കും. പ്രചാരണപരിപാടികള്‍ക്കതിരേ പൊതുജനം അറിയിക്കുന്ന പരാതികളും സ്‌ക്വാഡ്‌ പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.

മംഗളം 13 Nov 2025 1:47 am

അത്രയും 'വെല്‍ഫെയര്‍' വേണ്ടെന്ന നിലപാടില്‍ യു.ഡി.എഫ്‌; പക്ഷേ... പിന്തുണ വേണം, ആ പാര്‍ട്ടിയുമായി വേറെ നീക്കുപോക്കുകളൊന്നുമില്ല

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അനുഭവം മുന്‍നിര്‍ത്തി, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി അകലം പാലിക്കാനുള്ള ശ്രമത്തിലാണു യു.ഡി.എഫ്‌. കോഴിക്കോട്‌ ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ്‌ വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ തവണ വെല്‍ഫെയറിനു മത്സരിക്കാന്‍ കൊടുത്ത വാര്‍ഡ്‌ യു.ഡി.എഫ്‌. തിരിച്ചെടുത്തു. മലബാറിലെ ജമാഅത്തെ സഖ്യംമൂലം കഴിഞ്ഞ തവണ തെക്കന്‍ കേരളത്തില്‍ യു.ഡി.എഫ്‌. നഷ്‌ടംമാത്രമാണുണ്ടായത്‌. കേരളത്തില്‍ ഭരണമാറ്റ സാധ്യത മുന്നില്‍കണ്ട്‌ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ വെല്‍ഫെയറിന്റെ പിന്തുണ വേണ്ടെന്നായിരുന്നു മുന്നണിയിലെ ധാരണ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ആറു മാസം മുമ്പു നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ കക്ഷിയുമായി ചില വടക്കന്‍ ജില്ലകളില്‍ യു.ഡി.എഫിനുണ്ടായിരുന്ന ധാരണ ഇടതുപക്ഷം പ്രചാരണായുധമാക്കിയിരുന്നു. അതിനു മുമ്പ്‌ അനേകം തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷമുന്നണിക്കു വോട്ട്‌ ചെയ്‌ത കക്ഷിയാണു വെല്‍ഫെയര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയ്‌ക്കില്ലെന്നാണ്‌ യു.ഡി.എഫ്‌. നിലപാട്‌. കോഴിക്കോട്‌ ജില്ലയിലടക്കം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്നു മുസ്ലിം ലീഗും കോണ്‍ഗ്രസും വ്യക്‌തമാക്കിയിട്ടുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നു കണ്ടാണു പുതിയ തീരുമാനം. കോണ്‍ഗ്രസ്‌ നിലപാട്‌ ലീഗിനെ അറിയിച്ചു. ഇതോടെ കോഴിക്കോട്‌ കഴിഞ്ഞ തവണ നല്‍കിയ ജില്ലാ പഞ്ചായത്ത്‌ സീറ്റ്‌ കോണ്‍ഗ്രസ്‌ തിരിച്ചെടുത്തു. വെല്‍ഫയര്‍ പാര്‍ട്ടിക്കു സ്വാധീനമുള്ള മുക്കത്തും ചേന്ദമംഗല്ലൂരിലും അടക്കം പരസ്യധാരണയുണ്ടാകില്ല. കോഴിക്കോട്‌ ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത്‌ സീറ്റ്‌ അടക്കം 33 സീറ്റില്‍ കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു. മലപ്പുറത്ത്‌ 35 ഇടത്തും കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുന്നണിക്ക്‌ അകത്തുള്ളവരുമായിമാത്രം സീറ്റ്‌ ധാരണ മതിയെന്നാണ്‌ തീരുമാനമെന്നു കോഴിക്കോട്‌ ഡി.സി.സി. പ്രസിഡന്റ്‌ പ്രവീണ്‍കുമാര്‍ വ്യക്‌തമാക്കി. തീരുമാനം സംസ്‌ഥാനത്ത്‌ എല്ലാ ഇടത്തും ബാധകമാണ്‌. കോണ്‍ഗ്രസ്‌ ഒറ്റയ്‌ക്കല്ല, ലീഗുമായി ചേര്‍ന്ന്‌ യു.ഡി.എഫാണു തീരുമാനമെടുത്തത്‌. ആരുടെയും വോട്ട്‌ വേണ്ട എന്നല്ല ഇതിന്‌ അര്‍ഥമെന്നും ആരെയും മോശമായി കാണുന്നില്ലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന്റെ ഭാഗമല്ലെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ പറഞ്ഞുവെങ്കിലും നീക്കുപോക്കിനുള്ള സാധ്യത തുറന്നിടുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ആ പിന്തുണ ഞങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്‌. അതല്ലാതെ ആ പാര്‍ട്ടിയുമായി വേറെ നീക്കുപോക്കുകളൊന്നുമില്ല. അത്‌ അവരും വ്യക്‌തമാക്കിയിട്ടുള്ളതാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചാല്‍ യു.ഡി.എഫ്‌. സ്വീകരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കക്ഷിയല്ല. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചതില്‍ സി.പി.എമ്മിന്‌ എന്താണ്‌ പ്രശ്‌നം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പഴയ രൂപമായ ജമാഅത്തെ ഇസ്ലാമി മൂന്നു പതിറ്റാണ്ടു കാലം സി.പി.എമ്മിനെ പിന്തുണച്ചില്ലേ?. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമൊന്നും ജമാഅത്തെ ഇസ്ലാമിയുടെ ആസ്‌ഥാനത്തു പോകാന്‍ ഒരു മടിയും ഉണ്ടായിട്ടില്ലല്ലേ?. കേരളം മുഴുവന്‍ പിണറായി സര്‍ക്കാര്‍ താഴെയിറങ്ങണമെന്ന്‌ ആഗ്രഹിക്കുകയാണ്‌. ഒരു സമുദായവും സമുദായ നേതാക്കളും ഇടതു സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നില്ല. അങ്ങനെ പിന്തുണച്ചാല്‍ ആ സമുദായത്തിലെ ജനങ്ങള്‍ ആ നേതാവിനെതിരേ രംഗത്തുവരും. അത്തരമൊരു സാഹചര്യത്തിന്‌ ഏതെങ്കിലും സാമുദായിക നേതാവ്‌ മുതിരുമോ?'-എന്നുമായിരുന്നു സതീശന്റെ പ്രതികരണം. സി.ഒ.ടി. അസീസ്‌

മംഗളം 13 Nov 2025 1:42 am

അഞ്ചാം നാൾ നാട്ടിലേക്ക് മടങ്ങാനിരുന്ന 2 മലയാളികൾക്ക് ദാരുണാന്ത്യം; ജീവനെടുത്തത് എണ്ണക്കിണറിലെ അപകടം; പ്രവാസലോകത്ത് കണ്ണീർ

കുവൈത്തിലെ എണ്ണക്കിണറിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശി നിഷിൽ സദാനന്ദനും കൊല്ലം സ്വദേശി സുനി സോളമനുമാണ് മരിച്ചത്. അഞ്ച് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഇരുവരെയും മരണം കവർന്നത്

ഏഷ്യൻ നേടി ന്യൂസ് 13 Nov 2025 1:22 am

'ഉപദേശിക്കുന്നത്ര എളുപ്പമല്ല ദാമ്പത്യം': മാരിയോ തല അടിച്ചുപൊളിച്ചു, കടിച്ചു പറിച്ചുവെന്ന് ജിജി; നല്ല ദാമ്പത്യോപദേശക ദമ്പതികള്‍ തമ്മിലടിച്ചു, ഭര്‍ത്താവിനെതിരേ കേസ്‌

ചാലക്കുടി (തൃശൂര്‍): കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്പതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്‌. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫിലോകാലിയ' എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ നടത്തിപ്പുകാരും ദമ്പതികളുമായ മാരിയോ ജോസഫും ജിജി മാരിയോയും തമ്മിലാണു തര്‍ക്കം. ഭര്‍ത്താവായ മാരിയോ ജോസഫ്‌ മര്‍ദ്ദിച്ചെന്ന്‌ കാണിച്ച്‌ ജിജി മാരിയോ പോലീസില്‍ പരാതി നല്‍കി. ഒമ്പത്‌ മാസമായി ഇവര്‍ അകന്ന്‌ താമസിക്കുകയായിരുന്നു. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി മാരിയോ വിളിച്ചതനുസരിച്ച്‌ ജിജി മാരിയോയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു മര്‍ദനം. സംസാരത്തിനിടെ പ്രകോപിതനായ മാരിയോ ജോസഫ്‌ സെറ്റപ്പ്‌ ബോക്‌സെടുത്ത്‌ തലയ്‌ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നുമാണ്‌ പരാതി. 70,000രൂപ വിലയുള്ള തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ്‌ നശിപ്പിച്ചെന്നും മുടികുത്തിന്‌ പിടിച്ച്‌ വലിച്ചിഴക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തതായി ജിജി ചാലക്കുടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വചനപ്രഘോഷകനായിരുന്ന മാരിയോ ജോസഫ്‌ പത്ത്‌ വര്‍ഷം മുമ്പാണ്‌ മുരിങ്ങൂരില്‍ ഫിലോകാലിയ ഫൗണ്ടേഷന്‍ ആംരഭിച്ചത്‌. ജിജി മാരിയോയായിരുന്നു മേല്‍നോട്ടം. വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി ഇവര്‍ ശ്രദ്ധ നേടിയിരുന്നു. ഫാമിലി കൗണ്‍സിലിങ്‌ സെന്റര്‍ എന്ന പേരില്‍ ചാലക്കുടിക്ക്‌ പുറത്ത്‌ മോതിരകണ്ണിയിലടക്കം വന്‍ തോതില്‍ ഭൂമി വാങ്ങികൂട്ടിയതായും പറയുന്നു. സോഷ്യല്‍ മീഡിയ വഴി, നല്ല കുടുംബ ജീവിതം നയിക്കാനുള്ള ഉപദേശങ്ങള്‍ നല്‍കിയാണ്‌ ദമ്പതികള്‍ പെട്ടെന്ന്‌ ശ്രദ്ധനേടിയത്‌.

മംഗളം 13 Nov 2025 12:54 am

ചെങ്കോട്ടയിലൂടെ വെളിപ്പെടുന്നത്

സുരക്ഷ ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ പലതും ഉയരുന്നുണ്ടെങ്കിലും ഈ സംഭവത്തിന് പിന്നിലെ പ്രതികള്‍ കശ്മീരില്‍ നിന്നുള്ളവരാണെന്നതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുപോകുന്നു. മാധ്യമങ്ങള്‍ പോലും കേന്ദ്രത്തിനോടോ ആഭ്യന്തര മന്ത്രിയോടോ ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല.

സിറാജ് ലൈവ് 13 Nov 2025 12:50 am

' ഭര്‍ത്താവ്‌ സംരക്ഷിക്കുന്നുണ്ടോ എന്നതു നോക്കേണ്ടതില്ല, മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍നിന്ന്‌ മക്കള്‍ക്ക്‌ മാറിനില്‍ക്കാനാവില്ല': മകന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: വിവാഹിതനെന്നും സ്വന്തം കുടുംബത്തെ നോക്കണമെന്ന കാരണംപറഞ്ഞും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്നു മക്കള്‍ക്കു മാറിനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി. ഭര്‍ത്താവ്‌ ചെലവിനു നല്‍കുന്നില്ലെങ്കില്‍ മക്കളില്‍നിന്നു ജീവനാംശം ലഭിക്കാന്‍ അമ്മയ്‌ക്ക്‌ അര്‍ഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭര്‍ത്താവ്‌ ആവശ്യമായ പിന്തുണ നല്‍കുന്നില്ലെങ്കിലോ അമ്മയ്‌ക്ക്‌ അതു നല്‍കാന്‍ മകനു നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്‌തമാക്കി. അമ്മയ്‌ക്കു മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള തിരൂര്‍ കുടുംബ കോടതി ഉത്തരവിനെതിരേ മകന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്‌റ്റിസ്‌ കൗസര്‍ എടപ്പഗത്തിന്റെ വിധി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകനു മാസം രണ്ടുലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാല്‍ തനിക്കു മാസം 25,000 രൂപ വീതം ചെലവിനത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു പൊന്നാനി സ്വദേശിയായ 60 വയസുകാരിയാണു കുടുംബ കോടതിയെ സമീപിച്ചത്‌. തനിക്ക്‌ ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവര്‍ വ്യക്‌തമാക്കിയിരുന്നു. തുടര്‍ന്ന്‌ 5,000 രൂപ അമ്മയ്‌ക്കു മാസം തോറും നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടു. ഇതിനെതിരേ മകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തുന്നുണ്ടെന്നും ഇതില്‍നിന്ന്‌ നല്ല ആദായം ലഭിക്കുന്നുണ്ടെന്നും മകന്‍ വാദിച്ചു. മാത്രമല്ല, ഇവരുടെ ഭര്‍ത്താവിനു സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്‌ക്കു ചെലവിനു നല്‍കുന്നുണ്ടെന്നും അതിനാല്‍ താന്‍ പണം നല്‍കണമെന്ന കാര്യം നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു മകന്റെ വാദം. എന്നാല്‍, കോടതി ഇതു തള്ളി. ബി.എന്‍.എസ്‌.എസ്‌. സെക്‌ഷന്‍ 144 അനുസരിച്ചു മക്കളില്‍നിന്നു ജീവനാംശം ലഭിക്കാന്‍ അമ്മയ്‌ക്ക്‌ അര്‍ഹതയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ്‌ സംരക്ഷിക്കുന്നുണ്ടോ എന്നതു മക്കള്‍ ചെയ്യേണ്ട കാര്യത്തില്‍ നോക്കേണ്ടതില്ല. അങ്ങനെ ഉണ്ടെങ്കില്‍പോലും മക്കളില്‍നിന്നു ചെലവിനത്തില്‍ അമ്മയ്‌ക്ക്‌ അവകാശപ്പെടാന്‍ കഴിയും. അതിനാല്‍ ഭര്‍ത്താവ്‌ ചെലവിനു നല്‍കുന്നതിനാല്‍ താന്‍ നല്‍കേണ്ടതില്ലെന്ന മകന്റെ വാദം നിലനില്‍ക്കില്ലെന്നുമാണു ഹൈക്കോടതിയുടെ വിധി.

മംഗളം 13 Nov 2025 12:44 am

മദ്യപാനികളെ ബസില്‍ കയറ്റരുത്

പൊതുവാഹനങ്ങളില്‍ യാത്രാ സുരക്ഷ ഉറപ്പ് വരുത്താന്‍ മദ്യപിച്ചുള്ള യാത്ര നിരോധിക്കുകയാണ് പ്രായോഗിക മാര്‍ഗം. ട്രെയിനില്‍ മദ്യപാനികള്‍ക്ക് യാത്രക്ക് വിലക്കുണ്ട്. 1989ലെ റെയില്‍വേ ആക്ട് സെഷന്‍ 165 പ്രകാരം മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് നിരോധിക്കപ്പെട്ടതാണ്.

സിറാജ് ലൈവ് 13 Nov 2025 12:41 am

ആരും അറിയില്ലെന്ന് ആലപ്പുഴയിലെ ബാങ്ക് ജീവനക്കാരി അനീഷ കരുതി! പക്ഷേ 2022 ൽ രാഹുൽ ബാങ്കിൽ പണയം വച്ച സ്വർണം കുരുക്കായി, തട്ടിപ്പിന് പിടിവീണു

ആലപ്പുഴ ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ സ്വർണ പണയ തട്ടിപ്പിൽ മുൻ ജീവനക്കാരി അറസ്റ്റിൽ. 2022 ൽ രാഹുൽ പണയം വെച്ച അഞ്ചേകാൽ പവൻ സ്വർണം, ഇയാളുടെ അറിവില്ലാതെ മറ്റൊരു ബാങ്കിൽ പണയം വെച്ച് പണം തട്ടിയെന്നാണ് കേസ്

ഏഷ്യൻ നേടി ന്യൂസ് 13 Nov 2025 12:24 am

ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജിലന്‍സ് പിടിയില്‍

താല്‍ക്കാലിക കണക്ഷന്‍ സ്ഥിരം കണക്ഷനാക്കാനാണ് തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് കൈക്കൂലി വാങ്ങിയത്

സിറാജ് ലൈവ് 13 Nov 2025 12:08 am

ധ്യാന ദമ്പതികളുടെ തമ്മിലടി, എഫ്ഐആ‌ർ വിവരങ്ങൾ പുറത്ത്, ബിഎൻഎസ് 126 പ്രകാരം കേസെടുത്തത് ഭാര്യയുടെ പരാതിയിൽ, 'ഭർത്താവിന്‍റെ പരാതി പരിശോധിക്കുന്നു'

ബി എൻ എസ് 126 പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്

ഏഷ്യൻ നേടി ന്യൂസ് 13 Nov 2025 12:00 am

ചെങ്കോട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നതായും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു

സിറാജ് ലൈവ് 12 Nov 2025 11:39 pm

വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ചോദിച്ചത് ഒന്നര ലക്ഷം രൂപ; കെഎസ്ഇബി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

തേവര കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പ്രദീപനാണ് അറസ്റ്റിലായത്. ആദ്യ ഗഡുവായി തൊണ്ണൂറായിരം രൂപ കൈമാറുന്നതിനിടെയാണ് പ്രദീപനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 11:36 pm

പശുവിനെ കശാപ്പ് ചെയ്തു; ഗുജറാത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ജീവപര്യന്തം തടവ്

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ് കോടതിയുടേതാണ് സുപ്രധാനമായ വിധി. പശുക്കളെ കശാപ്പ് ചെയ്തു, മാംസം കടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നീ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ പിഴയും വിധിച്ചത്. ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് സെഷന്‍സ് ജഡ്ജി റിസ്വാനബെന്‍ ബുഖാരി കേസില്‍ വിധി പറഞ്ഞത്. ഗുജറാത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു കേസില്‍ ഇത്രയും കടുത്ത ശിക്ഷ വിധിക്കുന്നത്.2023 നവംബര്‍ 6 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരമാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചത്. സെക്ഷന്‍ 6(ബി) (ഏഴ് വര്‍ഷവും ഒരു ലക്ഷം രൂപയും പിഴ), സെക്ഷന്‍ 429 ഐപിസി (അഞ്ച് വര്‍ഷവും 5,000 രൂപയും പിഴ), സെക്ഷന്‍ 295 ഐപിസി (മൂന്ന് വര്‍ഷവും 3,000 രൂപയും പിഴ) എന്നീ ശിക്ഷയും വിധിച്ചു. ഇവയെല്ലാം ഒരേസമയം അനുഭവിച്ചാല്‍ മതിയാകും.

തേജസ് ന്യൂസ് 12 Nov 2025 11:34 pm

ചികിത്സയുടെ ആവശ്യത്തിനായി ബന്ധുവീട്ടിലെത്തി; യുവാവിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഊട്ടി കാട്ടുപെട്ടി ബാലാജി എന്നയാളാണ് മരിച്ചത്. 27 വയസായിരുന്നു. ചികിത്സയുടെ ആവശ്യത്തിനായി കാവശ്ശേരിയിലുള്ള ബന്ധുവീട്ടിൽ വന്ന ആളാണ് ബാലാജി.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 11:24 pm

ജാഗ്രത! കേരളത്തിന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, രാത്രി 5 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, അടുത്ത 3 മണിക്കൂർ ഇടിമിന്നൽ മഴ സാധ്യത ശക്തം

ഇന്ന് രാത്രി അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 11:22 pm

ഇസ് ലാമാബാദ് സ്‌ഫോടനം, പാകിസ്താന് തിരിച്ചടി; ഏകദിന പരമ്പര ശ്രീലങ്ക ബഹിഷ്‌കരിക്കും

കറാച്ചി: പാകിസ്താനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ഇസ് ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ പാകിസ്താനെിരായ പരമ്പരയില്‍ നിന്ന് പിന്‍മാറാനൊരുങ്ങുന്നത്. പാകിസ്താനില്‍ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ച താരങ്ങള്‍ നാളെ റാവല്‍പിണ്ടിയില്‍ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തില്‍ കളിക്കില്ലെന്ന നിലപാടിലാണ്. അതേസമയം, പര്യടനം ഉപേക്ഷിക്കരുതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പാക് ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷിച്ചു. പാകിസ്താനും ശ്രീലങ്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടിയ റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാത്രം അകലെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. സ്‌ഫോടനം നടന്നിട്ടും ആദ്യ ഏകദിന മത്സരം പൂര്‍ത്തിയാക്കിയെങ്കിലും ടീമിന്റെ സുരക്ഷയുടെ കാര്യത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ആശങ്കയറിച്ചിരുന്നു.കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ താരങ്ങള്‍ തുടര്‍ന്നാണ് പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. അതിനിടെ പാക് ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി ശ്രീലങ്കന്‍ താരങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. ടീമിന് എല്ലാതരത്തിലുള്ള സുരക്ഷയും നല്‍കാമെന്ന് നഖ്വി വാഗ്ദാനം ചെയ്‌തെങ്കിലും ലങ്കന്‍ താരങ്ങള്‍ ഇതുവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. പരമ്പര ബഹിഷ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട് നഖ്വി പാകിസ്താനിലെ ശ്രീലങ്കന്‍ ഹൈക്കമീഷണറെയും കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. 2009ല്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ചാവേറാക്രമണം നടന്നിരുന്നു. അന്ന് കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും അടക്കമുള്ള താരങ്ങള്‍ വെടിവെപ്പില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതിനുശേഷം ഒരു ദശാബ്ദത്തോളം മറ്റ് രാജ്യങ്ങള്‍ പാകിസ്താനില്‍ കളിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് പാകിസ്താനിലെത്തിയ വിദേശ ടീമുകള്‍ക്കെല്ലാം പ്രസിഡന്റ് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് നല്‍കുന്നത്. പാകിസ്താന്‍-ശ്രീലങ്ക ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് ഇസ് ലാമാബാദിലുണ്ടായി കാര്‍ ബോംബാക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.

തേജസ് ന്യൂസ് 12 Nov 2025 11:22 pm

ഉപഭോക്താക്കൾക്ക് പ്രൈം ലൈറ്റ് സേവനങ്ങൾ; സഹകരണത്തിനൊരുങ്ങി ഡിഷ് ടിവി ഗ്രൂപ്പും ആമസോൺ പ്രൈമും

രാജ്യത്തെ മുൻനിര ഡിടിഎച്ച്, ഒടിടി സേവനദാതാക്കളായ ഡിഷ് ടിവി, ആമസോൺ പ്രൈമുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് പ്രൈം ലൈറ്റ് സേവനങ്ങൾ നൽകുന്നു. ഡിടിഎച്ച് സേവനങ്ങൾക്കു

കേരളം ഓൺലൈൻ ന്യൂസ് 12 Nov 2025 11:20 pm

ചെങ്കോട്ട സ്‌ഫോടനം ഭീകരാക്രമണം; ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ പ്രവര്‍ത്തി; സഹായിച്ചവരെയും സ്പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും; ഇരകള്‍ക്ക് നീതി ഉറപ്പുനല്‍കുന്നെന്ന് കേന്ദ്രമന്ത്രിസഭ

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു മുന്നിലെ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. സംഭവത്തെ മന്ത്രിസഭായോഗം ശക്തമായി അപലപിച്ചു. ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ പ്രവൃത്തിയാണിതെന്ന് യോഗം വിലയിരുത്തി. ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പ്രമേയവും മന്ത്രിസഭ പാസാക്കി. ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ച ഐക്യദാര്‍ഢ്യത്തെയും പിന്തുണയെയും മന്ത്രിസഭ അഭിനന്ദിച്ചു. ഡല്‍ഹിയിലേത് നീചമായ ഭീകരാക്രമണമാണെന്ന് കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദേശവിരുദ്ധ ശക്തികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും. അവരെ സഹായിച്ചവരെയും സ്പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് അന്വേഷണസംഘത്തോട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ഭീകരതയ്ക്കെതിരേ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പ്രതികരണം. പഹല്‍ഗാം സംഭവത്തില്‍നിന്ന് വിഭിന്നമായി, ഏതെങ്കിലും ഭീകര സംഘടയുടേയോ രാജ്യതിന്റെയോ പേര് പ്രമേയത്തില്‍ പറയുന്നില്ല. മറിച്ച് ദേശവിരുദ്ധ ശക്തികള്‍ എന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രമേയം പാസാക്കുകയും ഇരകള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്തു. ഇരകള്‍ക്ക് ഉടനടി സഹായമെത്തിച്ച മെഡിക്കല്‍ ജീവനക്കാരെയും മറ്റു രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്‌ഫോടനം. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനമെന്നു ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സ്‌ഫോടനം എങ്ങനെയുണ്ടായെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ഫരീദാബാദില്‍നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഡോ.ഉമറിന്റെ പേരിലാണ് കാര്‍. സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചത് ഇയാളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ഇതു പരിശോധിക്കാന്‍ ഉമറിന്റെ അമ്മയുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. രക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗവും ഇന്നു ചേര്‍ന്നു. സ്‌ഫോടനത്തില്‍ 12 മരണമാണ് സ്ഥിരീകരിച്ചത്. രാജ്യസുരക്ഷയെ വെല്ലുവിളിച്ച ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമര്‍ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്മില്‍ ഷക്കീലും കഴിഞ്ഞ ജനുവരിയില്‍ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്മിലിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ചാന്ദ്‌നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. ആക്രമണത്തിനായി ഭീകരര്‍ വാങ്ങിയ മറ്റ് വാഹനങ്ങള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ കൂടാതെ മറ്റു രണ്ട് വാഹനങ്ങള്‍ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചു.

മറുനാടൻ മലയാളീ 12 Nov 2025 11:08 pm

രഹസ്യവിവരത്തെ തുടർന്ന് ബസിന് കൈകാണിച്ച് പൊലീസ്; വിദേശ പൗരന്റെ ബാഗിൽ അടുക്കിവെച്ച നിലയിൽ കണ്ടെത്തിയത് 23.475 ഗ്രാം ലഹരിഗുളികകള്‍

വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലാണ് റഷ്യൻ പൗരന് പിടിവീണത്. റഷ്യയിലെ സെവാസ്റ്റോപോൾ സ്വദേശി ഗ്രിഗോറാഷ് ചെങ്കോ ഇവാൻ ആണ് പിടിയിലായത്.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 11:03 pm

കഴുത്തിൽ ആണികൾ തറച്ച ബെൽറ്റ് ധരിച്ച് ജനങ്ങൾ; വിചിത്ര കവചം പുലിയെ ഭയന്ന്, പുലിപ്പേടിയിൽ പുനെയിലെ ഒരു ഗ്രാമം

കഴുത്തിൽ ആണികൾ തറച്ച ബെൽറ്റുകൾ ധരിച്ചാണ് ഗ്രാമീണർ പുറത്തിറങ്ങുന്നത്. പ്രദേശത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് നാട്ടുകാർ വലിയ ഭീതിയിലായത്.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:58 pm

കടലിൽ കറങ്ങിയ ബോട്ട് പരിശോധിച്ചപ്പോൾ ഇരുമ്പ് പൈപ്പുകളിൽ കെട്ടി നിറയെ പവര്‍ ലൈറ്റുകൾ; പിടിച്ചെടുത്ത് വിഴിഞ്ഞം ഹാര്‍ബറിലേക്ക് മാറ്റി

തിരുവനന്തപുരത്ത് വിഴിഞ്ഞം തീരത്ത് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. വെളിച്ചം കൂടിയ ലൈറ്റുകൾ ഉപയോഗിച്ചതിനും മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനും 'ജെജെ മറൈൻ -1' എന്ന ബോട്ടിനെതിരെയാണ് നടപടി.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:56 pm

മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ

2 ടേബിൾസ്പൂൺ തൈര് 1 ടേബിൾസ്പൂൺ തേനുമായി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. മുഖക്കുരു മാറാൻ മികച്ചതാണ് ഈ ഫേസ് പാക്ക്. curd face pack for glow skin

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:55 pm

അവിഹിത ബന്ധം സംശയിച്ച് കലഹം; ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു

ഡി സി സി ബി ബാങ്ക് അസിസ്റ്റന്റ് മാനേജരായ ഹൈദരാബാദ് അമീന്‍പുര്‍ സ്വദേശി കൃഷ്ണവേണിയാണ് (37) കൊല്ലപ്പെട്ടത്

സിറാജ് ലൈവ് 12 Nov 2025 10:52 pm

എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറുമാസത്തേക്കു നീട്ടി കേന്ദ്ര സര്‍ക്കാര്‍

ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷമാണ് സംസ്ഥാനത്തിന് സസ്‌പെന്‍ഡു ചെയ്യാന്‍ കഴിയുക

തേജസ് ന്യൂസ് 12 Nov 2025 10:51 pm

ലോണെടുത്ത് ഐ ഫോൺ വാങ്ങി, തിരിച്ചടക്കാൻ പണമില്ല, തിരിച്ചടവ് മുടങ്ങി, യുവാവിന് ക്രൂരമർദ്ദനം

മൊബൈൽ ഫോൺ വായ്പ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ പാലക്കാട് സ്വദേശിയായ യുവാവിനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ ക്രൂരമായി മർദിച്ചതായി പരാതി. ആക്രമണത്തിൽ യുവാവിൻ്റെ താടിയെല്ലിനും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റു.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:48 pm

ലോകം ചുറ്റിയ 'വിക്ടോറിയ' ഇനി കേരളത്തിൽ; നവംബർ 28 ന് തിയറ്ററുകളിലേക്ക്

നവാഗതയായ ശിവരഞ്ജിനി സംവിധാനം ചെയ്ത് കെഎസ്എഫ്‍ഡിസി നിർമ്മിച്ച 'വിക്ടോറിയ' എന്ന മലയാള ചിത്രം നവംബർ 28ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:45 pm

അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ മറികടക്കാന്‍ പുതിയ അച്ചടക്ക നടപടി? അടിയന്തര രേഖയുണ്ടാക്കി അയച്ചുനല്‍കി കേന്ദ്ര സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് ചീഫ് സെക്രട്ടറി; എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയതില്‍ വന്‍ ക്രമക്കേട്; വിമര്‍ശനം ഉന്നയിച്ച ഐഎഎസ് ഉദ്യോഗസ്ഥനോട് പകപോക്കാന്‍ നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി തീരാന്‍ ഒരു ദിവസം ശേഷിക്കെ നാടകീയ നീക്കങ്ങളുമായി ഡോ. എ.ജയതിലക്

തിരുവനന്തപുരം: ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടി നീട്ടിയതില്‍ വന്‍ ക്രമക്കേട്. ക്രിമിനല്‍ കുറ്റമോ അഴിമതി ആരോപണങ്ങളോ അല്ലാത്ത വിഷയങ്ങളില്‍ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷത്തിലധികം നീളാന്‍ പാടില്ല എന്ന അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ നിലനില്‍ക്കെ കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കമാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നടത്തിയെന്നാണ് ആരോപണം. ഐഎഎസ ഉദ്യോഗസ്ഥനെ ഒരു വര്‍ഷമാണ് സംസ്ഥാനത്തിന് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയുക. എന്‍ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറ് മസത്തേക്ക് കൂടി നീട്ടിയത്. അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങളെ മറികടക്കാന്‍ പുതിയ അച്ചടക്ക നടപടി തുടങ്ങിയതായി കേന്ദ്ര സര്‍ക്കാറിന് അടിയന്തര രേഖയുണ്ടാക്കി അയച്ച് കൊടുത്താണ് ചീഫ് സെക്രട്ടറി അനുമതി വാങ്ങിയത്. ഒരു വര്‍ഷത്തിലധികം കഴിഞ്ഞ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടാന്‍ നിയമപരമായി കഴിയാത്തതിനാലാണ് പ്രശാന്തിനെതിരെ പുതിയ അച്ചടക്ക നടപടി തുടങ്ങിയത് എന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് പുതിയ അച്ചടക്ക നടപടി തുടങ്ങിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നില്ല. 24.10.25 നാണ് പുതിയ നടപടികള്‍ കാണിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. കേന്ദ്രത്തില്‍ കേന്ദ്ര പേഴ്‌സണല്‍ കാര്യ വകുപ്പ് സെക്രട്ടറി ഡോ. രചന ഷാ ഡോ.ജയതിലകിന്റെ അതേ ബാച്ചിലെ (1991) കേരള കേഡര്‍ ഉദ്യോഗസ്ഥയാണ്. ഡോ. രചന ഷാ അനുമതി നല്‍കിയതോടെ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി തിരുന്നതിന്റെ കൃത്യം ഒരു ദിവസം മുന്‍പാണ് ചീഫ് സെക്രട്ടറി ഡോ. ജയത്തിലക് ഒപ്പിട്ട സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. 4.5.2026 വരെയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11 നാണ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട ഉദ്യോഗസ്ഥരെ ഒരേ ദിവസം സസപെന്‍ഡ ചെയ്തത് കേരളത്തിന്റെ സിവില്‍ സര്‍വീസ ചരിത്രത്തില്‍ ആദ്യവുമായിരുന്നു. എന്നാല്‍ ഗോപാലകൃഷണന്റെ സസപെന്‍ഷന്‍ പിന്‍വലിച്ച സര്‍ക്കാര്‍ പ്രശാന്തിന്റേത് ആദ്യം നാല മാസത്തേക്ക് കൂടി നീട്ടി. പിന്നീട പല ഘട്ടങ്ങളിലായുള്ള നീട്ടലാണ് ഒരു വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. അതിനിടെ, എന്‍ പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിംഗ് ഓഫീസര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷന് കാരണം. അഴിമതി പുറത്തുകൊണ്ടുവരുന്ന 'വിസില്‍ ബ്ലോവറു'ടെ റോളാണു താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവര്‍ത്തകനെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. മലയാളിയായ പ്രശാന്ത് 2007 ബാച്ച് ഉദ്യോഗസ്ഥനാണ്.

മറുനാടൻ മലയാളീ 12 Nov 2025 10:44 pm

ശബരിമല കൊള്ളയിൽ ഇനി ആരൊക്കെ? | Vinu V John | News Hour 12 Nov 2025

ശബരിമല കൊള്ളയിൽ ഇനി ആരൊക്കെ? ബോർഡിലെ ഉന്നതരെല്ലാം പിടിയിലാകുമോ? | News Hour 12 Nov 2025

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:39 pm

കാത്തിരിപ്പിന് അവസാനം, ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചുവരുന്നു, മടങ്ങിവരവ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ

ഈ മാസം 26നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബറോഡ, ഹൈദരാബാദിനെയാണ് നേരിടുന്നത്.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:38 pm

കാത്തിരിപ്പ് അവസാനിക്കുന്നു, ആ കാഴ്ചയ്ക്ക് ഇനി മണിക്കൂറുകള്‍; 'കളങ്കാവല്‍' ബിഗ് അപ്ഡേറ്റ്

മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ നാളെ

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:35 pm

രഹസ്യവിവരം കിട്ടിയപ്പോഴും കരുതിയില്ല, പിടിയിലായത് വെറും 18 വയസുകാരൻ; മലപ്പുറത്ത് മെത്താംഫിറ്റമിനുമായി ഒരാൾ അറസ്റ്റിൽ, ഊര്‍ജിത അന്വേഷണം

18-കാരനായ അലി അസ്‌കറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. യുവാവിന് പിന്നില്‍ കുട്ടികളെ ലക്ഷ്യമിടുന്ന വലിയ മയക്കുമരുന്ന് മാഫിയയുണ്ടെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:34 pm

പണിമുടക്കുമായി ഡോക്ടർമാർ; മെഡിക്കല്‍ കോളേജുകളിൽ ഒപി ഉൾപ്പെടെ പ്രവർത്തിക്കില്ല, അത്യാവശ്യ സേവനങ്ങള്‍ മാത്രം

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഡോക്ടർമാർ വ്യാഴാഴ്ച പണിമുടക്കും. അത്യാഹിത സേവനങ്ങൾ മാത്രമാകും പ്രവർത്തിക്കുകയെന്ന് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഈ മാസം 21, 29 തീയതികളിലും ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കും.

സമയം 12 Nov 2025 10:31 pm

ട്രെയിനില്‍ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലിസിനു കൈമാറി

കോട്ടയം: കോട്ടയത്ത് ട്രെയിനില്‍ മദ്യപന്റെ അതിക്രമം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിലാണ് മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലിസിനു കൈമാറിയത്. ബുധനാഴ്ച വൈകീട്ട് ചങ്ങനാശ്ശേരിയിലാണ് സംഭവം. ട്രെയിന്‍ കോട്ടയം സ്റ്റേഷന്‍ വിട്ടതിനു പിന്നാലെയാണ് മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. ഇതോടെ സ്ത്രീകള്‍ ഒഴിഞ്ഞുമാറിയെങ്കിലും ഇയാള്‍ വീണ്ടും സ്ത്രീകളുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ സഹയാത്രികരായ പുരുഷന്മാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. ഇയാളുടെ ഷര്‍ട്ട് അഴിച്ചെടുത്ത് കൈകള്‍ കെട്ടിയിട്ടു. ഇതിനിടെ ഇയാള്‍ കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയും നിലത്ത് കിടത്തുകയുമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതോടെ പ്രതിയെ റെയില്‍വേ പോലിസിനു കൈമാറി. ദിവസങ്ങള്‍ക്കു മുന്‍പാണ് വര്‍ക്കലയില്‍ മദ്യപനായ യാത്രക്കാരന്‍ ട്രെയിനില്‍നിന്ന് യുവതിയെ ചവിട്ടിത്തള്ളിയിട്ടത്. ഈ സംഭവമുണ്ടായതും കേരള എക്സ്പ്രസിലായിരുന്നു. ഇതിനുശേഷം ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മദ്യപിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ 'ഓപ്പറേഷന്‍ രക്ഷിത' എന്ന പേരില്‍ പോലിസും ആര്‍പിഎഫും പരിശോധന ശക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനിടെയാണ് കേരള എക്സ്പ്രസില്‍ വീണ്ടും സ്ത്രീകള്‍ക്കു നേരേ അതിക്രമമുണ്ടായിരിക്കുന്നത്.

തേജസ് ന്യൂസ് 12 Nov 2025 10:29 pm

കലക്ടര്‍ ബ്രോയ്ക്ക് തിരിച്ചടി; കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തേക്ക് സസ്‌പെന്‍ഷന്‍ നീട്ടി

എന്‍ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു

സിറാജ് ലൈവ് 12 Nov 2025 10:26 pm

ദുല്‍ഖര്‍ ഞെട്ടിച്ചോ, ആദ്യ പകുതി എങ്ങനെ? 'കാന്ത' പ്രിവ്യൂ ഷോയില്‍ നിന്നുള്ള ആദ്യ റിവ്യൂസ് ഇങ്ങനെ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കാന്ത' എന്ന ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:22 pm

ശബരിമല തീര്‍ത്ഥാടനം: കറുപ്പ് ധരിച്ചെത്തിയ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

തൃശൂര്‍: ശബരിമല തീര്‍ത്ഥാടനത്തിനുള്ള വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച വിദ്യാര്‍ഥിയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. തൃശൂര്‍ എളവള്ളി ബ്രഹ്‌മകുളം ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പരാതി. എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നവംബര്‍ മൂന്ന് മുതല്‍ കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായും പഠനം വിലക്കിയതായും രക്ഷിതാക്കള്‍ പറയുന്നു. കറുപ്പ് വസ്ത്രം സ്‌കൂള്‍ മാനുവലിന് വിരുദ്ധമായതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വിലക്കുള്ളതിനാല്‍ കുട്ടിക്ക് സ്‌കൂളില്‍ പോകാനാവില്ലെന്നും ഉടന്‍ അനുകൂല തീരുമാനമുണ്ടാവണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. സംഭവത്തില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. സ്‌കൂള്‍ അധികൃതരുമായി പലവട്ടം ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമമുണ്ടായില്ലെന്ന് ഹിന്ദു ഐക്യവേദി പറയുന്നു. നേരത്തെ പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിക്ക് സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് വിഷയം ഹൈക്കോടതിയില്‍ എത്തുകയും ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാര്‍ദം നിലനില്‍ക്കട്ടെയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് രക്ഷിതാക്കള്‍ മാറ്റുകയും ചെയ്തിരുന്നു.

മറുനാടൻ മലയാളീ 12 Nov 2025 10:21 pm

വൃക്കകളെ കാക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. മദ്യം, മോശം ജീനുകൾ, മറ്റ് ജീവിതശൈലി ഘടകങ്ങൾ എന്നിവ വൃക്കകളുടെ പ്രവർത്തനം കാലക്രമേണ തകരാറിലായേക്കാം. വൃക്കകളെ കാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:17 pm

വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി കെ.സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം. സംഭവത്തിൽ

മൈസൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇരിക്കൂര്‍ സ്വദേശിനി നല്‍കിയ പരാതിയിൽ മൈസൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.മൈസൂരില്‍ സ്ഥിരതാമസമാക്കിയ

കേരളം ഓൺലൈൻ ന്യൂസ് 12 Nov 2025 10:16 pm

രാത്രി 12 മണിക്ക് കൺട്രോൾ റൂമിൽ വിളിച്ച് യുവാവ് പറഞ്ഞത് ഇത്രമാത്രം; 'മലപ്പുറത്തെ ഏതോ കുഴിയിലാണ്, എവിടെയെന്ന് അറിയില്ല', 10 അടി താഴ്ചയിൽ നിന്ന് രക്ഷ

നിലമ്പൂരിൽ അർദ്ധരാത്രി 10 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ രവീൺ എന്ന യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. സൈബർ സെല്ലിൻ്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തിയാണ് പോലീസ് യുവാവിനെ രക്ഷിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:14 pm

ഇസ്ലാമാബാദ് സ്ഫോടനം, ക്രിക്കറ്റില്‍ വീണ്ടും പാകിസ്ഥാന് തിരിച്ചടി, ഏകദിന പരമ്പര ബഹിഷ്കരിക്കാനൊരുങ്ങി ശ്രീലങ്ക

പാകിസ്ഥാനും ശ്രീലങ്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടിയ റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാത്രം അകലെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:14 pm

പരസ്പരം സംശയം, വഴക്കിനിടെ ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥയെ തലയ്ക്കടിച്ചു കൊന്നു

ഹൈദരാബാദിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 10:06 pm

കേരള എക്‌സ്പ്രസില്‍ മദ്യലഹരിയില്‍ വീണ്ടും അതിക്രമം; സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി

കോട്ടയം: കേരള എക്‌സ്പ്രസില്‍ മദ്യലഹരിയില്‍ വീണ്ടും അതിക്രമം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസില്‍ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിന് കൈമാറി. ബുധനാഴ്ച വൈകീട്ട് ചങ്ങനാശ്ശേരിയില്‍വെച്ചായിരുന്നു സംഭവം. ട്രെയിന്‍ കോട്ടയം സ്റ്റേഷന്‍ വിട്ടതിന് പിന്നാലെയാണ് മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. ഇതോടെ സ്ത്രീകള്‍ ഒഴിഞ്ഞുമാറിയെങ്കിലും ഇയാള്‍ വീണ്ടും സ്ത്രീകളുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ സഹയാത്രികരായ പുരുഷന്മാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. ഇയാളുടെ ഷര്‍ട്ട് അഴിച്ചെടുത്ത് ഇതുകൊണ്ട് കൈകള്‍ കെട്ടിയിട്ടു. ഇതിനിടെ ഇയാള്‍ കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയും നിലത്ത് കിടത്തുകയുമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ പ്രതിയെ റെയില്‍വേ പോലീസിന് കൈമാറി. ദിവസങ്ങള്‍ക്ക് മുന്‍പാണ് വര്‍ക്കലയില്‍ മദ്യപനായ യാത്രക്കാരന്‍ ട്രെയിനില്‍നിന്ന് യുവതിയെ ചവിട്ടിത്തള്ളിയിട്ടത്. ഈ സംഭവമുണ്ടായതും കേരള എക്സ്പ്രസിലായിരുന്നു. ഇതിനുശേഷം ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മദ്യപിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ 'ഓപ്പറേഷന്‍ രക്ഷിത' എന്ന പേരില്‍ പോലീസും ആര്‍പിഎഫും പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേരള എക്സ്പ്രസില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരേ അതിക്രമമുണ്ടായിരിക്കുന്നത്.

മറുനാടൻ മലയാളീ 12 Nov 2025 10:05 pm

വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി ചോദിച്ച അസി. എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ഒന്നരലക്ഷം രൂപ കൈക്കൂലിയാവശ്യപ്പെട്ട കേസില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ പിടിയില്‍. തേവര ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പാലാരിവട്ടം സ്വദേശി എന്‍ പ്രദീപനെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. തേവര ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍വെച്ച് പ്രദീപന്‍ പരാതിക്കാരനില്‍നിന്ന് 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രദീപനെ വിജിലന്‍സ് പിടികൂടിയത്. പ്രദീപന്‍ കൈക്കൂലിയാവശ്യപ്പെട്ടെന്നു പറഞ്ഞ് സ്വകാര്യ കെട്ടിടനിര്‍മാണ കമ്പനിയിലെ അസിസ്റ്റന്റ് മാനേജറാണ് വിജിലന്‍സിനെ സമീപിച്ചത്. കമ്പനി പനമ്പള്ളി നഗറിനു സമീപം പണിത നാലുനില കെട്ടിടത്തിനായി താല്‍ക്കാലിക വൈദ്യുതി കണക്ഷനെടുത്തിരുന്നു. പിന്നീട് സ്ഥിരം കണക്ഷന്‍ സ്ഥാപിക്കാന്‍ കെട്ടിട ഉടമയും കമ്പനിയിലെ അസിസ്റ്റന്റ് മാനേജരും കെഎസ്ഇബിയിലെത്തിയപ്പോള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപനെ നേരിട്ടു കണ്ടാല്‍ മാത്രമേ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരമാക്കാന്‍ പറ്റുകയുള്ളൂവെന്നാണ് ഓഫീസില്‍നിന്ന് ഇരുവര്‍ക്കും ലഭിച്ച വിവരമെന്ന് വിജിലന്‍സ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും പ്രദീപനെ നേരിട്ട് കാണുകയായിരുന്നു. സ്ഥിരം കണക്ഷന്‍ നല്‍കാനും മറ്റു ബുദ്ധിമുട്ടുകളില്‍നിന്ന് ഒഴിവാക്കാനും പ്രദീപന്‍ 1,50,000 രൂപ കൈക്കൂലിയാവശ്യപ്പെട്ടു. കൈക്കൂലി പണവുമായി ബുധനാഴ്ച ഉച്ചക്ക് ഫോണ്‍ ചെയ്തതിനു ശേഷം വരാനും പറഞ്ഞു. എന്നാല്‍, ഈ വിവരം പരാതിക്കാരനായ സ്വകാര്യ കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം പണം നല്‍കുന്നതിനിടെയാണ് പ്രദീപനെ കൈയോടെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

തേജസ് ന്യൂസ് 12 Nov 2025 10:03 pm

2 ദിവസം രഹസ്യമായി പിന്തുടർന്നു, വീട്ടിലേക്കുള്ള വഴിയിലെ സിസിടിവികളും നിരീക്ഷിച്ചു, വൻ സിന്തറ്റിക് മയക്ക് മരുന്ന് വേട്ട, അര കിലോയോളം എംഡിഎംഎ പിടികൂടി

ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇത്. രണ്ടുദിവസമായി ഇയാളെ രഹസ്യമായി പിന്തുടർന്നും ഇയാളുടെ വീട്ടിലേക്കുള്ള സിസിടിവികൾ പോലീസ് നിരീക്ഷിച്ചുമാണ് വലയിലാക്കിയത്.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:56 pm

ഡൽഹി സ്ഫോടനം: ഉത്തരംകിട്ടേണ്ട ചോദ്യങ്ങളും ഭീകരതയുടെ മാറുന്ന മുഖങ്ങളും

ഡൽഹി സ്ഫോടനം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉയ‍‌ർത്തുന്നത് പുതിയ ചോദ്യങ്ങൾ. അവ ഓരോന്നായി പരിശോധിക്കാം. പാകിസ്ഥാനായാലും അവർ പാലൂട്ടി വളർത്തുന്ന ഭീകരവാദ പ്രസ്ഥാനങ്ങളായാലും ഇതുവരെ ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾക്ക് കേന്ദ്രമാക്കിയിരുന്നത് കശ്മീരാണ്. പാക് അതിർത്തിയാണ് നുഴഞ്ഞു കയറ്റത്തിനുൾപ്പെടെ അവർ ഉപയോഗിച്ചു വന്നതും. എന്നാൽ ഡൽഹി സ്ഫോടനത്തോടെ അതിന്റെ സ്വഭാവം മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഫരീദാബാദ് മൊഡ്യൂളിനെപ്പറ്റി പുറത്തു വരുന്ന വിവരങ്ങൾ പാകിസ്ഥാന്റെ പുതിയ

ഒന്നു ഇന്ത്യ 12 Nov 2025 9:55 pm

'ധര്‍മ്മോ രക്ഷതി രക്ഷിതഃ' പിക്ചര്‍ അഭി ബാക്കി ഹൈ! സസ്പെന്‍ഷന്‍ വാര്‍ഷിക പോസ്റ്റിലും ഡോ. എ. ജയതിലകിനെതിരെ തുറന്നടിച്ച് എന്‍ പ്രശാന്ത്; പിന്നാലെ സസ്‌പെന്‍ഷന്‍ ആറ് മാസം നീട്ടി ഉത്തരവ്; വകുപ്പുതല അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍

തിരുവനന്തപുരം: ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. 2024 നവംബര്‍ പത്തിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ പലതവണ നീട്ടിയിരുന്നു. ഇന്നലെയാണ് പ്രശാന്ത് സസ്‌പെന്‍ഷനിലായിട്ട് ഒരു വര്‍ഷം തികഞ്ഞത്. നിലവില്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷന്‍ വിളിച്ചുവരുത്തിയത്. അഴിമതി പുറത്തുകൊണ്ടുവരുന്ന 'വിസില്‍ ബ്ലോവറു'ടെ റോളാണു താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവര്‍ത്തകനെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. മുന്‍മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ 'ഹൂ ഈസ് ദാറ്റ്' എന്നു ചോദിച്ച് ഫെയ്‌സ്ബുക്കില്‍ പരിഹസിക്കുകയും ചെയ്തു. മലയാളിയായ പ്രശാന്ത് 2007 ബാച്ച് ഉദ്യോഗസ്ഥനാണ്. അതേ സമയം സസ്‌പെന്‍ഷന്‍ വാര്‍ഷികത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ ആരോപണങ്ങള്‍ ആക്കമിട്ട് നിരത്തി പ്രശാന്ത് രംഗത്തെത്തിയിരുന്നു ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഒമ്പത് ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞിരിക്കുന്നത്. ഓരോ ആരോപണങ്ങള്‍ക്കൊടുവിലും 'ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത്- നിലവിലെ ചീഫ് സെക്രട്ടറി, ആരാണ് നിലവിലെ ചീഫ് സെക്രട്ടറി -ഡോ. ജയതിലക്' എന്നിങ്ങനെ പരിഹാസവും ആവര്‍ത്തിച്ചിട്ടുണ്ട്. 100 ശതമാനവും തെളിവുകളുള്ള ആരോപണങ്ങളുടെ ഒരു ചെറിയ ശേഖരം മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും എല്ലാം രേഖാമൂലമുള്ള പ്രത്യേക പരാതികളാണെന്നും പോസ്റ്റില്‍ പറയുന്നു. ഡോ. ജയതിലകിനെ സസ്പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടി ആരംഭിക്കാനും ഏതൊരു ചീഫ് സെക്രട്ടറിക്കും മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ധാരാളമാണ്. ബ്യൂറോക്രസിയിലെ അധികാര ലോബി രാഷ്ട്രീയ അഴിമതിയുടെ പിന്തുണയോടെ എന്നെ കീഴ്‌പ്പെടുത്താനും നിശ്ശബ്ദനാക്കാനും ശ്രമിക്കുന്നത് തികച്ചും അതിമോഹമാണ്. 'ഒത്തുതീര്‍പ്പാക്കാന്‍' ഓടി നടന്ന് അഴിമതിപ്പണത്തിന്റെ ചെറിയ അപ്പക്കഷ്ണങ്ങളും പോസ്റ്റിങ്ങുകളും ഇരന്ന് നേടുന്ന സര്‍വിസിലെ മറ്റ് പലരെയും പോലെയാണ് താനും എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി. കളി തുടങ്ങാനിരിക്കുന്നതേയുള്ളൂ. മുമ്പിലുള്ള മുഖംമൂടികള്‍ കുറേ അഴിഞ്ഞുവീണു. എല്ലാവരുടെയും നിലപാടും തനിനിറവും ഇപ്പോള്‍ വ്യക്തമാണ്. ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കാമറക്ക് മുന്നില്‍ പുരോഗമനവാദികളായി നടിക്കുന്നു, എന്നാല്‍ തെറ്റുകാര്‍ അവരെക്കാള്‍ ശക്തരാണെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. ചിലര്‍ സമത്വത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും സംസാരിക്കുന്നു, പക്ഷേ സന്തോഷത്തോടെ കൈക്കൂലി വാങ്ങുന്നു. തനിക്ക് സന്തോഷകരവും അഭിമാനകരവുമായ സസ്പെന്‍ഷന്‍ വാര്‍ഷികാശംസകള്‍ എന്ന പരാമര്‍ശത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് എന്റെ സസ്പെന്‍ഷന്‍ വാര്‍ഷിക പോസ്റ്റ്! എന്നെ സസ്പെന്‍ഡ് ചെയ്തത് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പ്രസിദ്ധമായ 'മാടമ്പിള്ളിയിലെ മനോരോഗി' എന്ന പ്രയോഗമാണ് മഹാന്മാരെ ചൊടിപ്പിച്ചത്. സിനിമകളിലൂടെ സാംസ്‌കാരികമായി എല്ലാവരും പങ്കുവെക്കുന്നതും, ആ സിനിമയുടെ റഫറന്‍സില്‍ മാത്രം അര്‍ത്ഥം വരുന്നതുമായ ഒരു പ്രയോഗമാണത്. നിര്‍ഭാഗ്യവശാല്‍, അടിസ്ഥാന മലയാളമോ പ്രാദേശിക സംസ്‌കാരമോ മനസ്സിലാക്കാത്ത സഹപ്രവര്‍ത്തകര്‍ നമുക്കുണ്ട്. ആരും പരാതിപ്പെട്ടില്ല, ആര്‍ക്കും ദോഷമുണ്ടായില്ല, ഫേസ്ബുക്ക് പ്ലാറ്റ്ഫോം പോലും അതിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ ലംഘിച്ചതായി കണ്ടെത്തിയില്ല. എങ്കിലും അതൊരു കാരണമാക്കി. എല്ലാവര്‍ക്കും അറിയുന്നതുപോലെ, ഡോ. ജയതിലക്, ഗോപാലകൃഷ്ണന്‍ എന്നിവരുടെ കൃത്യമായ അഴിമതികളും നിയമലംഘനങ്ങളുമാണ് ഞാന്‍ പുറത്തുകൊണ്ടുവന്നത്. മണിക്കൂറുകള്‍ക്കകം അന്നത്തെ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ സസ്പെന്‍ഷനും അച്ചടക്ക നടപടിയും അന്വേഷണവും നല്‍കി എന്നെ ആദരിച്ചു. ഈ കാര്യങ്ങള്‍ IAS കാരുടെ ലോകത്തിന് പുറത്തുപറയരുത് എന്നതായിരുന്നു അവരുടെ ന്യായം! രസകരമായ കാര്യം എന്തെന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനായ (ഡോ. രാജന്‍ ഖോബ്രഗഡെ) പ്രസന്റിംഗ് ഓഫീസറായ (മിസ്. ടിങ്കു ബിസ്വാള്‍) എന്നിവര്‍ക്ക് സൂക്ഷ്മമായ മലയാളം വായിക്കാനോ മനസ്സിലാക്കാനോ കഴിയില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇന്നുവരെ ഒരു പ്രാഥമിക വാദം കേള്‍ക്കല്‍ പോലും നടന്നിട്ടില്ല! ഇതുമായി ബന്ധമില്ലാത്ത ഒരു കാര്യം: ഇതേ ശ്രീമതി ശാരദ മുരളീധരന്‍ പിന്നീട് സ്വന്തം ഫേസ്ബുക്കില്‍ അവരുടെ മേലുദ്യോഗസ്ഥനെതിരെ രോഷം പ്രകടിപ്പിക്കുകയും അത് സംബന്ധിച്ച് ഡസന്‍ കണക്കിന് മാധ്യമ അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. തന്നെക്കാള്‍ ഉയര്‍ന്ന പദവിയിലുള്ള ആരോ തന്റെ തൊലിയുടെ നിറത്തെ കളിയാക്കി എന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ ആ വ്യക്തിയുടെ പേര് പറയാനോ എന്തെങ്കിലും നടപടിയെടുക്കാനോ അവര്‍ ധൈര്യം കാണിച്ചില്ല. ജീവിതത്തില്‍ എങ്ങനെ ആവാന്‍ പാടില്ല എന്ന് എന്റെ മകള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഞാന്‍ ഈ സംഭവം പറയാറുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലുള്ള ശക്തയായ വനിതയ്ക്ക് പോലും തന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളാനും ആളുകളെ അവരുടെ ചെയ്തികള്‍ക്ക് ഉത്തരവാദികളാക്കാനും അറിയില്ലെങ്കില്‍, പാവപ്പെട്ടവരും ദുര്‍ബലരുമായ സ്ത്രീകള്‍ എങ്ങനെ തങ്ങളുടെ പോരാട്ടങ്ങള്‍ നയിക്കും നിലകൊള്ളാന്‍ ധാര്‍മിക ധൈര്യമില്ലാത്തതിന് മിനുസമുള്ള വാക്കുകള്‍ കൊണ്ട് പരിഹാരം കാണാന്‍ കഴിയില്ല. എന്തുകൊണ്ടെന്ന് നമുക്ക് നോക്കാം. പരിചയമില്ലാത്തവര്‍ക്കായി, ഡോ. എ. ജയതിലക് ആരാണെന്ന് ആദ്യം പറയാം. അദ്ദേഹത്തിന്റെ സമീപകാലത്തെ 'ശോഭനമായ' കരിയറിലെ ഒരു ചെറിയ വിവരശേഖരം പൊതുജന സമക്ഷം പങ്കുവെക്കുന്നു (എം.ഡി. കെ.ടി.ഡി.സി. എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പഴയ നേട്ടങ്ങളും ഛത്തീസ്ഗഢിലെ 'വിക്രിയകളും' ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല): 1. ഓഫീസ് ഹാജര്‍: ശമ്പളം വാങ്ങുന്ന 'അദൃശ്യന്‍' ഓഫീസില്‍ ഹാജരാവാത്തതിന് ഡോ. ജയതിലക് കുപ്രസിദ്ധനാണ്. വിവരാവകാശ പ്രകാരം 2024 അവസാനം അടിസ്ഥാനമാക്കിയുള്ള SPARK ഹാജര്‍ ഡാറ്റ പ്രകാരം, 23 മാസ കാലയളവിലെ മിക്ക മാസങ്ങളിലും അദ്ദേഹം ഓഫീസില്‍ ഹാജരായത് അഞ്ചില്‍ താഴെ ദിവസങ്ങളിലായിരുന്നു. പൂര്‍ണ്ണ ശമ്പളം, വാഹനം, സ്റ്റാഫ്, പൊതുഖജനാവിന് ഉണ്ടാക്കിയ അവസര നഷ്ടം എല്ലാം പൊതുജനം വഹിച്ചു. ഒരു ആര്‍.ടി.ഐ. പ്രവര്‍ത്തകന്‍ ഹാജര്‍ രേഖകളും വാഹനത്തിന്റെ ലോഗ് ബുക്കുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ തെളിവുകളോടെ സമര്‍പ്പിച്ച രേഖാമൂലമുള്ള പരാതിയില്‍ സ്വകാര്യ ബിസിനസ് താല്‍പ്പര്യങ്ങളും ഓഫീസിലെ പൂര്‍ണ്ണമായ അഭാവവും വ്യക്തമായി ആരോപിച്ചിരുന്നു. മാധ്യമങ്ങളില്‍ ഇത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചു. * ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി. * ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്. 2. മുട്ടില്‍ മരംമുറി: കോടികളുടെ നഷ്ടം അടുത്തത് മുട്ടില്‍ മരംമുറിയുടെ കഥയാണ്. 2020 ഒക്ടോബര്‍ 24-ന് ഡോ. ജയതിലക് നേരിട്ട് ഇറക്കിയ ഒരു റവന്യൂ ജി.ഒ. (സര്‍ക്കാര്‍ ഉത്തരവ്) ശ്രദ്ധേയമാണ്. വകുപ്പില്‍ നിന്ന് സമര്‍പ്പിച്ച കരടില്‍ മാറ്റം വരുത്തി, ഫീല്‍ഡ് വെരിഫിക്കേഷന്‍ സുരക്ഷാ സംവിധാനങ്ങള്‍ നിബന്ധനകള്‍ നീക്കം ചെയ്യപ്പെട്ടു; പട്ടയ ഭൂമിയിലോ പതിച്ച ഭൂമിയിലോ മരംമുറിക്കാനും കൊണ്ടുപോകാനും അനുമതി നല്‍കുന്നതിനുമുമ്പ് പരിശോധന നിര്‍ബന്ധമാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് വരെ മുന്നറിയിപ്പ് നല്‍കുന്ന ഒരു പുതിയ ഭാഗം കൂട്ടിച്ചേര്‍ത്തു! വിലയേറിയ ഈട്ടിയും തേക്ക് മരങ്ങളും മുറിച്ചുമാറ്റിയ ശേഷം ജി.ഒ. പിന്‍വലിച്ചു. ഒന്നും അറിയാത്ത പോലെ! കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മുട്ടില്‍/വയനാട് മരംമുറിയിലെ നഷ്ടം (തടിയുടെ മൂല്യം മാത്രം) 12 കോടിക്കും 14.4 കോടിക്കും ഇടയിലാണ്. നടപടികളില്‍ ഉദ്ധരിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് 1-ന് ശേഷം ഏകദേശം 1,612.121 ക്യുബിക് മീറ്റര്‍ തേക്കും 327.584 ക്യുബിക് മീറ്റര്‍ ഈട്ടിയും മുറിച്ചുമാറ്റി; ഏകദേശം 14.4175 കോടി മൂല്യം കണക്കാക്കുന്നു. 2021 ജൂണ്‍ 25 വരെ 8.44889 കോടി വീണ്ടെടുത്തെന്ന് റിപ്പോര്‍ട്ടുണ്ട്. ഉന്നതതല ഇടപെടല്‍ കാരണം കുറ്റപത്രങ്ങള്‍ ദുര്‍ബലമാവുകയും സിബിഐ അന്വേഷണം തേടുകയും ചെയ്തതായി മുന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പരസ്യമായി പ്രസ്താവിച്ചു. ഡോ. ജയതിലക് പുറപ്പെടുവിച്ച അസ്വാഭാവികമായ ഒരു ജി.ഒ. ആണ് കോടിക്കണക്കിന് നഷ്ടത്തിന് വഴിവെച്ചത്; ഒപ്പിട്ട ആള്‍ക്ക് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തം. * ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി. * ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്. 3. പിഎം-അജയ് അഴിമതി: പിന്നാക്ക വിദ്യാര്‍ത്ഥികളെ വഞ്ചിക്കല്‍ അദ്ദേഹത്തിന്റെ അടുത്ത 'പ്രശസ്തി': പിഎം-അജയ് (പ്രധാന്‍ മന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന) പദ്ധതിയിലെ അഴിമതി ആരോപണങ്ങളാണ്. സ്‌കോളര്‍ഷിപ്പുകള്‍, കോച്ചിംഗ്, നൈപുണ്യ പരിശീലനം/സംരംഭകത്വം, ഹോസ്റ്റലുകള്‍, ഗ്രാമ ആസ്തികള്‍ എന്നിവ ഉള്‍പ്പെടുന്ന പട്ടികജാതിക്കാര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. ഡോ. ജയതിലക്, ഗോപാലകൃഷ്ണന്‍, പുനീത് കുമാര്‍ എന്നീ 3 ഐഎഎസ് ഉദ്യോഗസ്ഥരെ വ്യക്തമായി പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ടുള്ള പരാതി കേന്ദ്രം കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിനായി അയച്ചു. പിഎം-അജയ് പദ്ധതിക്കായി കേരളത്തിന് വര്‍ഷംതോറും കോടിക്കണക്കിന് രൂപ ലഭിക്കുന്നു; രേഖയിലുള്ളത് മാത്രം ഉദ്ധരിച്ചാല്‍, 2024 ജനുവരിയില്‍ 2.81 കോടിയുടെ ആദ്യ ഗഡു അനുവദിച്ചു, 2025-26 വര്‍ഷത്തേക്ക് ഏകദേശം 11-12 കോടി ഘടക വിഹിതമായി കാണിച്ചിരിക്കുന്നു. പരാതി ലളിതമാണ്: കള്ള പരിശീലന പദ്ധതികളും ടെന്‍ഡറില്ലാതെ വെണ്ടര്‍മാരെ തിരഞ്ഞെടുത്തതും പാവപ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥികളെ വഞ്ചിക്കാന്‍ കാരണമായി. ഉദാഹരണത്തിന്: IATA സര്‍ട്ടിഫിക്കേഷനില്ലാത്ത ഏവിയേഷന്‍ പരിശീലനം. പാവം കുട്ടികളെ പറ്റിക്കുന്ന ഏര്‍പ്പാട്. കേന്ദ്രം കൈമാറിയ പരാതിയിന്മേല്‍ ശ്രീമതി ശാരദ മുരളീധരന്‍ ഒരു നടപടിയും എടുത്തില്ല. ഡോ. ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷം, 'അഴിമതിയില്ല' എന്ന് കേരളം ഡല്‍ഹിക്ക് എഴുതി. പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ സ്വന്തം കേസ് അവസാനിപ്പിക്കുന്നത് അടിസ്ഥാനപരമായ സ്വാഭാവിക നീതിയുടെ ലംഘനമാണ്, എന്നാല്‍ ഈ വിചിത്രമായ കേരള മോഡല്‍ പ്രതിഭാസമാണ് രേഖകളില്‍ കാണുന്നത്. 4. സ്‌പൈസസ് ബോര്‍ഡ് അഴിമതിയും സിബിഐയുടെ എഫ്‌ഐആര്‍ ശുപാര്‍ശയും സ്‌പൈസസ് ബോര്‍ഡ് അഴിമതിയുടെ പേരിലാണ് ഡോ. ജയതിലക് ഏറ്റവും പ്രശസ്തന്‍, കൂടാതെ കൊച്ചിയിലെ സിബിഐ യൂണിറ്റിന്റെ എഫ്‌ഐആര്‍ ശുപാര്‍ശയും. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്ത്, ഏകദേശം 4.5-5 കോടി രൂപയുടെ ടിക്കറ്റിംഗ്/യാത്രകള്‍ അനധികൃതമായി 'പെര്‍ഫെക്ട് ഹോളിഡേയ്സ്' എന്ന സ്വകാര്യ ഏജന്‍സിക്ക് നല്‍കി. റദ്ദാക്കലുകളിലും അധിക നിരക്ക് ഈടാക്കിയതിലും ബോര്‍ഡിന്റെ ഓഡിറ്റില്‍ നഷ്ടം കണ്ടെത്തി; 12 എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ പരിശോധിച്ചതില്‍, അടിസ്ഥാന നിരക്കിന് പുറമെ (സര്‍വീസ് ചാര്‍ജ് കൂടാതെ) 22,140 അധികമായി ഈടാക്കി. ബോര്‍ഡിന്റെ ഫിനാന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഏജന്‍സിയുടെ സേവനങ്ങള്‍ തുടര്‍ന്നു എന്നും ഓഡിറ്റ് രേഖപ്പെടുത്തി. ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി കുത്തനെ മോശമായി: ചെലവും വരുമാനവും തമ്മിലുള്ള അന്തരം 3.99 കോടിയില്‍ (2012-13) നിന്ന് 44.89 കോടിയിലേക്ക് (2015-16) ഉയര്‍ന്നു. ഏകദേശം 20 ക്രമരഹിതമായ നിയമനങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഓഡിറ്റിന് ഹാജരാക്കിയില്ലെന്നും, റോസ്റ്റര്‍/നടപടിക്രമ ലംഘനങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ നിയമനങ്ങളില്‍ ഒന്നില്‍, അദ്ദേഹം അനധികൃതമായി ഇടപാടുകള്‍ നടത്തിയ 'പെര്‍ഫെക്ട് ഹോളിഡേയ്സ്' പങ്കാളിയുടെ മകളും ഉള്‍പ്പെടുന്നു. സ്വകാര്യ കമ്പനി പങ്കാളിയോടൊപ്പം അനാവശ്യവും ധൂര്‍ത്തടിയുമായ വിദേശ യാത്രകള്‍ നടത്തിയതായും രേഖകള്‍ ഉണ്ട്. ഒരു രസകരമായ കാര്യം: ഡോ. ജയതിലക് പിന്നീട് വിവാഹം കഴിച്ചത് സിബിഐ കൊച്ചി യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ സഹപ്രതിയായ 'പെര്‍ഫെക്ട് ഹോളിഡേയ്സിന്റെ' പങ്കാളിയെയാണ്. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഡോ. ജയതിലക് എഴുതി സമര്‍പ്പിച്ചത് ഇവരുമായി ഒരു പരിചയവുമില്ല എന്നാണ്! വകുപ്പുതലത്തില്‍, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ വിജിലന്‍സ് വിഭാഗം (2025 സെപ്റ്റംബര്‍ 24) 'തക്കീത്' നല്‍കുകയും മറ്റ് ആരോപണങ്ങളില്‍ തുടര്‍ നടപടിയെടുക്കാന്‍ കേരള സര്‍ക്കാരിന് കൈമാറുകയും ചെയ്തു. സിബിഐ അഴിമതി വിരുദ്ധ യൂണിറ്റ് കൊച്ചി ഡോ. ജയതിലകിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു, എന്നാല്‍ സംസ്ഥാനം വിജ്ഞാപനം പിന്‍വലിച്ചതിനാല്‍ സിബിഐക്ക് ഇപ്പോള്‍ കേരളത്തില്‍ അധികാരപരിധിയില്ല. സംസ്ഥാന വിജിലന്‍സിന് മാത്രമേ നേരിട്ട് നടപടിയെടുക്കാന്‍ കഴിയൂ. * ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി. * ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്. 5. വിഴിഞ്ഞം കപ്പല്‍ ദുരന്തം: എഫ്‌ഐആര്‍ വൈകിക്കല്‍ വിഴിഞ്ഞം/എം.എസ്.സി. എല്‍സ-3 കപ്പല്‍ ദുരന്തത്തില്‍ മറ്റൊരു രേഖാമൂലമുള്ള പരാതി വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ (വി.എ.സി.ബി.) പരിഗണനയിലാണ്. 2025 മെയ് 25-നാണ് കപ്പല്‍ മണ്ണിലുറച്ച് മുങ്ങിയത്. ഡോ. ജയതിലക് രേഖപ്പെടുത്തിയ ഉന്നതതല മിനിറ്റ്‌സില്‍ 'ഇപ്പോള്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല' എന്ന് രേഖപ്പെടുത്തി; ജൂണ്‍ 11-12 തീയതികളില്‍ മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനം പിന്നീട് ഏകദേശം 9,531 കോടിയുടെ അഡ്മിറല്‍റ്റി നഷ്ടപരിഹാരം ആവശ്യപ്പെട്ടു; കുറച്ച സെക്യൂരിറ്റിയായ ഏകദേശം 1,227.62 കോടിയില്‍ കപ്പല്‍ പോകാന്‍ അനുവദിച്ചു. സംസ്ഥാനം തന്നെ ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടം അവകാശപ്പെടുമ്പോള്‍, എഫ്‌ഐആര്‍ വൈകിപ്പിച്ചത് ന്യായീകരിക്കാനാവില്ല; തീരദേശത്തെ മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം വഴിയാധാരമാക്കുന്ന പരിപാടി. ആ കാലതാമസത്തിന്റെ ഉത്തരവാദിത്തം ഡോ. ജയതിലകിന് മാത്രമാണ്, പണപരമായ ആരോപണങ്ങള്‍ രേഖയിലുണ്ട്. * ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി. * ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്. 6. ഇ-ഓഫീസ് തിരിമറി: ഇലക്ട്രോണിക് റെക്കോര്‍ഡ് തിരിമറി സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സിസ്റ്റത്തില്‍ തിരിമറി നടത്തിയതിനാണ് ഡോ. ജയതിലക് ഏറെ പ്രശസ്തന്‍. 2024 മാര്‍ച്ച് 12 മുതല്‍, ഉദ്യോഗസ്ഥര്‍ ബാക്ക്-എന്‍ഡ് ആക്‌സസ്, ഫയലുകള്‍ മന്ത്രിമാരുടെ അടുത്തെത്തും മുമ്പ് വിയോജിപ്പുള്ള നോട്ടുകള്‍ നീക്കം ചെയ്യല്‍, മറ്റ് ഉദ്യോഗസ്ഥരുടെ പേരില്‍ 'കണ്ടു/അംഗീകരിച്ചു' എന്ന് കള്ള രേഖകള്‍ ഉണ്ടാക്കല്‍ തുടങ്ങിയ രീതികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായ പരിശോധനയില്ലാതെ കോടികളുടെ തീരുമാനങ്ങള്‍ നടപ്പാക്കാനാണ് ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചത്. 2025-ല്‍ അയച്ച വിശദമായ നിയമപരമായ നോട്ടീസുകളില്‍ അദ്ദേഹത്തെയും ഒരു സഹപ്രവര്‍ത്തകനെയും പേരെടുത്ത് പരാമര്‍ശിച്ചു. ഇത് ഇലക്ട്രോണിക് രേഖാ കുറ്റകൃത്യങ്ങളാണ്. സെര്‍വറുകളുടെ സ്വതന്ത്രമായ ഫോറന്‍സിക് ഇമേജിംഗ്, ക്രെഡന്‍ഷ്യല്‍ ചരിത്രങ്ങള്‍, ഐ.പി. ലോഗുകള്‍ എന്നിവ ആവശ്യമാണ്. ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ ഉദ്യോഗസ്ഥനെ സിസ്റ്റത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഈ രേഖാമൂലമുള്ള പരാതികളില്‍ നടപടിയെടുക്കാന്‍ വേണ്ടത്ര സമയവും ഉത്തരവാദിത്തവും ഉണ്ടായിരുന്ന ശാരദ മുരളീധരന്‍ ഒന്നും ചെയ്തില്ല. * ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി. * ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്. 7. ഭീഷണിയും പീഡനവും: ചട്ടങ്ങളുടെ ലംഘനം കോട്ടയത്ത് (Letter No. REV-B2/392/2019-REV, 19-07-2022), നിയമപരമായ ഭൂമി ഏറ്റെടുക്കല്‍ സംശയങ്ങള്‍ ഡിസ്ട്രിക്ട് കളക്ടറുടെ എ.പി.എ.ആര്‍. (വാര്‍ഷിക പ്രകടന വിലയിരുത്തല്‍ റിപ്പോര്‍ട്ട്) നെ ബാധിക്കുമെന്ന് ഡോ. ജയതിലക് ഭീഷണിപ്പെടുത്തി. ഒരു നിയമപരമായ സംശയം അടച്ചുപൂട്ടാന്‍ ഒരു നിഘണ്ടു അര്‍ത്ഥം പോലും കൂട്ടിച്ചേര്‍ത്തു. ഇത് മേല്‍നോട്ടമല്ല; കോടിക്കണക്കിന് പൊതു ബാധ്യതയുള്ള ഫയലുകള്‍ വളച്ചൊടിക്കാന്‍ വേണ്ടിയുള്ള ഭീഷണിയാണ്. എന്റെ സ്വന്തം അനുഭവവും ഇതുപോലെയായിരുന്നു: താന്‍ പറയുന്നതുപോലെ എഴുതാന്‍ കീഴ്‌ദ്യോഗസ്ഥരെ നിര്‍ബന്ധിച്ചു; സ്വതന്ത്രമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെ നോട്ടുകള്‍ 'തിരുത്തുന്നതുവരെ' ഉപദ്രവിച്ചു. ഇത് ബിസിനസ്സ് റൂള്‍സ്, സെക്രട്ടേറിയറ്റ് മാനുവല്‍ എന്നിവയുടെ ലംഘനമാണ്. ഉദ്യോഗസ്ഥരെ ചട്ടവിരുദ്ധമായി സ്വാധീനിക്കുന്നത് അഴിമതിയുമാണ്. POSH നിയമപ്രകാരം വരുന്ന തൊഴിലിടത്തെ പീഡനത്തെക്കുറിച്ച് നിരവധി വനിതാ ഉദ്യോഗസ്ഥര്‍ ഡോ. ജയതിലകിനെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഒരു സ്ത്രീയും സ്വയം പ്രഖ്യാപിത വനിതാവകാശ പ്രവര്‍ത്തകയുമായിരുന്നിട്ടും ശാരദ മുരളീധരന്‍ ഇതിലും ഒരു നടപടിയും എടുത്തില്ല. * ഇനി ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി, ഡോ. ജയതിലക്! 8. ആര്‍.ടി.ഐ. നിഷേധവും കമ്പ്യൂട്ടര്‍ കുറ്റകൃത്യങ്ങളും ഡോ. ജയതിലകിന്റെ വൈവാഹിക നില, വിദേശ യാത്രകള്‍ക്കുള്ള അനുമതി, ഹോസ്പിറ്റാലിറ്റി പ്രഖ്യാപനങ്ങള്‍, ട്രഷറി ക്ലെയിമുകള്‍, യാത്ര രജിസ്റ്ററുകള്‍, ചെലവ് വിവരങ്ങള്‍ എന്നിവ തേടിയുള്ള ആര്‍.ടി.ഐ. അപേക്ഷകള്‍ കാരണങ്ങള്‍ പറയാതെയുള്ള നിഷേധങ്ങള്‍ വഴി തടസ്സപ്പെടുത്തിയതായി അനവധി വിവരാവകാശ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. വര്‍ഷം തോറും കോടിക്കണക്കിന് രൂപ യാത്രക്കും പ്രോട്ടോകോളിനുമായി ചെലവഴിക്കുമ്പോഴാണ് ഇത്. എഫ്.സി.ആര്‍.എ., ഫെമ നിയമ ലംഘനങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്നു. ലോകബാങ്കുമായി ബന്ധമുള്ള ഒരു പദ്ധതിയിലെ ഔദ്യോഗിക ആശയവിനിമയങ്ങളില്‍ അനധികൃതമായി ഇടപെടുകയും കെ.ഇ.ആര്‍.എ. ഇ-മെയില്‍ ഹാക്കിംഗ് നടത്തുകയും ചെയ്തതിന്റെ പേരില്‍ ഡോ. ജയതിലക് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു. ഇത് അന്വേഷിക്കാനും ഒരു സ്വതന്ത്ര സൈബര്‍ ക്രൈം കേസും സെര്‍വര്‍ ഇമേജിംഗും ആവശ്യമാണ്. * ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി, ഡോ. ജയതിലക്! 9. സ്വത്ത് വിവരം മറച്ചുവെക്കല്‍: സര്‍ക്കാറിന് വ്യാജരേഖ സമര്‍പ്പിക്കല്‍ ഏറ്റവും ഒടുവില്‍, ഡോ. ജയതിലക് വാര്‍ത്തകളില്‍ നിറയുന്നത് തെറ്റായതും മറച്ചുവെച്ചതുമായ സ്ഥാവര സ്വത്ത് വിവരങ്ങള്‍ (ഐ.പി.ആര്‍.) നല്‍കിയതിനാണ്. വിജിലന്‍സിന്റെ പരിഗണനയിലുള്ള പൊതുപരാതികളില്‍, അദ്ദേഹത്തിന്റെ ഐ.പി.ആര്‍. നെതിരായ ആധാരങ്ങള്‍, സര്‍വ്വേ/രജിസ്‌ട്രേഷന്‍ രേഖകള്‍, വാടക രേഖകള്‍ എന്നിവ കൂട്ടിച്ചേര്‍ത്തിരിക്കുന്നു - വെളിപ്പെടുത്താത്ത ആസ്തികള്‍, ബനാമി രീതിയിലുള്ള കൈവശപ്പെടുത്തലുകള്‍, മറച്ചുവെച്ച വാടക വരുമാനം, സര്‍ക്കിള്‍ നിരക്കിനേക്കാള്‍ കുറഞ്ഞ മൂല്യനിര്‍ണ്ണയം എന്നിവ ഇതില്‍ പെടും. അദ്ദേഹം സര്‍ക്കാരിന് സത്യപ്രസ്താവനയായി നല്‍കിയ വിവരങ്ങളും യഥാര്‍ത്ഥ റെവന്യൂ, സര്‍വ്വേ, രജിസ്‌ട്രേഷന്‍ വകുപ്പ് രേഖകളും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യജ സത്യ പ്രസ്താവനയാണ് അദ്ദേഹം സമര്‍പ്പിച്ചത് എന്ന് ഇത് വ്യക്തമാക്കുന്നു. ഇതിലെ തട്ടിപ്പ് വ്യക്തമായും കോടിക്കണക്കിന് രൂപയുടേതാണ്. എ.ഐ.എസ്. (എ.ഐ.എസ്. പെരുമാറ്റച്ചട്ടം 16, അതിലെ Rule 3 - സമ്പൂര്‍ണ്ണ സത്യസന്ധത) ചട്ടങ്ങള്‍ പ്രകാരം, ഇത് സസ്പെന്‍ഷനും വലിയ ശിക്ഷാ നടപടികള്‍ക്കുമുള്ള വ്യക്തമായ കാരണമാണ്. അനധികൃത സ്വത്ത് വെളിപ്പെട്ടതിനാല്‍ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകും. * ഇപ്പോള്‍ ആരാണ് നടപടിയെടുക്കേണ്ടത് നിലവിലെ ചീഫ് സെക്രട്ടറി. * ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്. സിസ്റ്റത്തിന്റെ തകര്‍ച്ച മുകളില്‍ നല്‍കിയിരിക്കുന്നത് 100% തെളിവുകളുള്ള ആരോപണങ്ങളുടെ ഒരു ചെറിയ ശേഖരം മാത്രമാണ്, എല്ലാം രേഖാമൂലമുള്ള പ്രത്യേക പരാതികളാണ്. പല കാലഘട്ടത്തില്‍ പലരും നല്‍കിയ വ്യക്തമായ രേഖകള്‍. മുകളില്‍ പറഞ്ഞതെല്ലാം ഉത്തരവുകള്‍, മിനിറ്റ്‌സുകള്‍, ഓഡിറ്റ് നോട്ടുകള്‍, ആര്‍.ടി.ഐ. രേഖകള്‍, കോടതി ഫയലിംഗുകള്‍ അല്ലെങ്കില്‍ പൊതുരംഗത്തുള്ള പ്രധാന റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്ന് കണ്ടെത്താനാകുന്നതാണ്. ഈ പട്ടിക പൂര്‍ണ്ണമല്ല, കാരണം അദ്ദേഹത്തിന്റെ മറ്റ് തസ്തിളില്‍ നിന്നും ഇനിയും ഒരുപാട് കഥകള്‍ ഉണ്ട്. ഡോ. ജയതിലകിനെ സസ്പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടി ആരംഭിക്കാനും ഏതൊരു ചീഫ് സെക്രട്ടറിക്കും മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ധാരാളമാണ്. എന്നല്ല, ചെയ്‌തേ പറ്റൂ. പ്രത്യേകിച്ചും അനധികൃത സ്വത്ത് സമ്പാദനം തെളിവ് സഹിതം വെളിയിലായ സ്ഥിതിക്ക്. പക്ഷേ ഒരാണ് നടപടിയെടുക്കേണ്ടത് ചീഫ് സെക്രട്ടറി. ആരാണ് നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക്. ഇരട്ടത്താപ്പിന്റെ പൂരം ഒരു പ്രശസ്ത സിനിമാ ഡയലോഗിന്റെ പേരില്‍, അഴിമതിയെക്കുറിച്ച് പറഞ്ഞതിന് ഞാന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. മറുവശത്ത്, നഗ്‌നമായ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ പൊതുജനത്തിന്റെ ചെലവില്‍ ജീവിതം ആസ്വദിക്കുന്നു - സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താഴെത്തട്ടിലുള്ള ദുര്‍ബലരായ ജീവനക്കാര്‍ എന്തുകൊണ്ട് നരകിക്കുന്നു എന്നും എന്തുകൊണ്ടാണ് ഈ സിസ്റ്റം പൂര്‍ണ്ണമായും താളം തെറ്റുന്നു എന്നും ഇത് വ്യക്തമാക്കുന്നു. ആത്യന്തികമായി പൊതുജനം തന്നെയാണ് അനുഭവിക്കേണ്ടി വരുന്നത്. ബ്യൂറോക്രസിയിലെ അധികാര ലോബി, രാഷ്ട്രീയ അഴിമതിയുടെ പിന്തുണയോടെ, എന്നെ കീഴ്‌പ്പെടുത്താനും നിശ്ശബ്ദനാക്കാനും ശ്രമിക്കുന്നത് തികച്ചും അതിമോഹമാണ്. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെയുള്ള എന്റെ ആരോപണങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു, കൂടാതെ അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ശ്രീമതി ശാരദ മുരളീധരന്‍ അവരുടെ മിനുസമുള്ള വാക്കുകളിലൂടെയും നിഷ്‌ക്രിയത്തത്തിലൂടെയും വഹിച്ച പങ്ക് ഞാന്‍ വ്യക്തമായി രേഖപ്പെടുത്തുന്നു. ഞാന്‍ വളരെയധികം ക്ഷമാശീലമുള്ള വ്യക്തിയാണ്, വക്കീല്‍ പണിയാണ് പഠിച്ചതെങ്കിലും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. ഏതായാലും ആ ക്ഷമ അതിന്റെ ഫലം കണ്ടു: മുന്‍പിലുള്ള മുഖംമൂടികള്‍ കുറേ അഴിഞ്ഞു വീണു, എല്ലാവരുടെയും നിലപാടും തനിനിറവും ഇപ്പോള്‍ വ്യക്തമാണ്. ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്യാമറയ്ക്ക് മുന്നില്‍ പുരോഗമനവാദികളായി നടിക്കുന്നു, എന്നാല്‍ തെറ്റുകാര്‍ അവരെക്കാള്‍ ശക്തരാണെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. ചിലര്‍ സമത്വത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും സംസാരിക്കുന്നു, പക്ഷേ സന്തോഷത്തോടെ കൈക്കൂലി വാങ്ങുന്നു. ചിലര്‍ വിവേചനം ആരോപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയുന്നു, എന്നാല്‍ യഥാര്‍ത്ഥത്തില്‍ പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യമിടുന്നത്. 'ഒത്തുതീര്‍പ്പാക്കാന്‍' ഓടി നടന്ന് അഴിമതി നിറഞ്ഞ പണത്തിന്റെ ചെറിയ അപ്പക്കഷ്ണങ്ങളും, പോസ്റ്റിംഗുകളും ഇരന്ന് നേടുന്ന ഈ സര്‍വീസിലെ മറ്റ് പലരെയും പോലെയാണ് ഞാനും എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി. ആത്മാഭിമാനവും ബൗദ്ധിക സത്യസന്ധതയും നിങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തുനിന്നല്ല, വളര്‍ന്ന് വന്ന സാഹചര്യത്തില്‍ നിന്നും സത്വത്തില്‍ നിന്നുമാണ് ഉണ്ടാകുന്നത്. 'ധര്‍മ്മോ രക്ഷതി രക്ഷിതഃ' പിക്ചര്‍ അഭി ബാക്കി ഹൈ എനിക്ക് സന്തോഷകരവും അഭിമാനകരവുമായ സസ്പെന്‍ഷന്‍ വാര്‍ഷികാശംസകള്‍!i

മറുനാടൻ മലയാളീ 12 Nov 2025 9:54 pm

'കുംഭ'യ്ക്ക് പിന്നാലെ തന്‍റെ രണ്ടാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ച് രാജമൗലി; കാത്തിരിപ്പേറ്റി ​'ഗ്ലോബ് ട്രോട്ടര്‍'

എസ് എസ് രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിലെ നായിക പ്രിയങ്ക ചോപ്രയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:48 pm

കൊല്ലം ജില്ലാ പവർ ലിഫ്റ്റിങ്ങ് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പ്; അമൃത വിശ്വവിദ്യാപീഠം ചാമ്പ്യന്മാർ

കൊല്ലം ജില്ലാ പവർ ലിഫ്റ്റിങ്ങ് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അമൃത വിശ്വവിദ്യാപീഠം ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി

കേരളം ഓൺലൈൻ ന്യൂസ് 12 Nov 2025 9:46 pm

എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും, സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാര്‍ നടപടി 6 മാസത്തേക്ക്

6 മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർഷമാണ് സംസ്ഥാനത്തിന് സസ്പെൻഡ് ചെയ്യാൻ കഴിയുക.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:43 pm

ഒടുവില്‍ 'ദൈവപുത്രനെ' കൈവിടാനൊരുങ്ങി മുംബൈ ഇന്ത്യൻസ്, അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പകരമെത്തുക രഞ്ജി നായകന്‍

2023ലാണ് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി മുംബൈ ഇന്ത്യൻസ് ടീമിലെത്തിയത്. മൂന്ന് സീസണുകളിലായി ആകെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ഇടം കൈയന്‍ പേസറായ അര്‍ജ്ജുന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:43 pm

'ഇവര്‍ക്കൊന്നും വേറെ പണിയില്ലേ', റെയിൽവേ ഫ്ലൈ ഓവര്‍ തൂണിന് മുകളിൽ ഒരു കൂസലുമില്ലാതെ ഒരാളുടെ പകലുറക്കം, ഇടപെട്ട് ബെംഗളൂരു പൊലീസ്

ബെംഗളൂരുവിലെ ജാലഹള്ളി ക്രോസിലെ ഫ്ലൈഓവർ തൂണിന്റെ ഒഴിഞ്ഞ ഭാഗത്ത് ഒരാൾ കിടന്നുറങ്ങുന്നതിന്റെ വീഡിയോ വൈറലായി. ഇടുങ്ങിയതും അപകടകരവുമായ ഈ സ്ഥലത്ത് അയാൾ എങ്ങനെ എത്തിയെന്നത് അത്ഭുതമുളവാക്കി.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:31 pm

'വേലക്കാരിയുടെ മുറിയില്‍ മോശമായ അവസ്ഥയില്‍ കണ്ടു; അന്ന് തുടങ്ങിയതാണ് എന്നോടുള്ള പക; ദേഹത്ത് കേറി ഇരുന്നിട്ടാണ് ഇടിക്കുന്നത്; ഭര്‍ത്താവ് തന്നെയും മക്കളെയും അപായപ്പെടുത്തുമോ എന്ന് ഭയം'; പൊലീസ് എത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രമ്യയെ

കോട്ടയം: ഭര്‍തൃഗൃഹത്തില്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. കോട്ടയം തൃക്കൊടിത്താനം സ്വദേശി രമ്യ മോഹനെയാണ് ഭര്‍ത്താവ് ജയന്‍ ശ്രീധരന്‍ അതിക്രൂരമായി മര്‍ദിച്ചത്. വീട്ടുജോലിക്കാരിയുമായുള്ള ജയന്റെ ബന്ധം കണ്ടുപിടിച്ചതില്‍ പിന്നെയായിരുന്നു ശാരീരിക ഉപദ്രവം തുടങ്ങിയതെന്ന് യുവതി പറയുന്നു. 'വേലക്കാരിയുടെ മുറിയിലിയാളെ മോശമായ അവസ്ഥയില്‍ എനിക്ക് കാണേണ്ടി വന്നു. അന്നാണ് ഇയാള്‍ എന്താണെന്ന് ഞാന്‍ അറിയുന്നത്. അന്ന് തുടങ്ങിയതാണ് എന്നോടുള്ള പക. അയാളുടെ സ്വത്തിന് അവകാശിയായിട്ട് ഞാന്‍ ഉണ്ടാവാന്‍ പാടില്ല. എന്റെ മുഖത്തെ എല്ലാം കടിച്ചു പൊട്ടിച്ചിട്ടുണ്ട്. കണ്ണിലും പെടലിയിലുമൊക്കെ കടിച്ചിട്ടുണ്ട്. മാന്തി പറിച്ചിട്ടുണ്ട്, ദേഹത്ത് കേറി ഇരുന്നിട്ടാണ് ഇടിക്കുന്നത്. പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചിട്ടുണ്ട്,' രമ്യ പറയുന്നു. രമ്യക്ക് കഴിഞ്ഞ 14 വര്‍ഷത്തെ ജീവിതകഥ തൊണ്ടയിടറാതെ പറയാനാകില്ല. നിരന്തരമായ ഉപദ്രവങ്ങള്‍, ശാരീരികവും മാനസികവുമായ പീഡനം. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ആയിരുന്നു അതിക്രൂര മര്‍ദനം യുവതി നേരിട്ടത്. ഇതിന് മുന്‍പുള്ള രണ്ടു മൂന്ന് ദിവസം ഭര്‍ത്താവ് വലിയ സ്‌നേഹ പ്രകടനമാണ് നടത്തിയതെന്ന് രമ്യ മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊന്നേ മോളെ എന്ന് വിളിച്ച് സ്നേഹപ്രകടനം നടത്തി ഓഫീസില്‍ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടുപോയാണ് മര്‍ദിച്ചത്. മുന്‍പ് കൊടുത്ത പരാതികള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്ന് സമ്മതിക്കണമെന്നു ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോകണം എന്നും പറഞ്ഞാണ് മര്‍ദിച്ചതെന്നും യുവതി പറയുന്നു. ആക്രമണത്തില്‍ യുവതിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റു. മുഖത്തെ എല്ലിനടക്കം പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വര്‍ഷങ്ങളായി മര്‍ദ്ദനം പതിവാണെന്നും മൂന്ന് മക്കളെയും ജയന്‍ ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ ആരോപിക്കുന്നു. ആക്രമണത്തില്‍ മുഖത്തടക്കം ഗുരുതര പരിക്കേറ്റ യുവതി രണ്ട് ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം പ്രതിയായ ജയന്‍ ഒളിവിലാണെന്നും ഇയാള്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്ലസ് വണ്‍കാരനായ മൂത്ത മകനറിയിച്ചത് പ്രകാരം ശനിയാഴ്ച രാത്രി വീട്ടിലെത്തിയ പൊലീസ് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രമ്യയെയാണ്. ഒളിവില്‍ പോയ ജയന്‍ രാത്രിയെത്തി തന്നെയും മക്കളെയും അപായപ്പെടുത്തുമോ എന്ന ഭയവും രമ്യക്കുണ്ട്. യുവതി മാധ്യമങ്ങളോട് പറഞ്ഞത്: 'പൊന്നേ, മോളേ എന്നെല്ലാം വിളിച്ചായിരുന്നു സ്‌നേഹ പ്രകടനം. സംഭവ ദിവസം എന്നെ ഉച്ചയ്ക്ക് ഓഫീസില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നു. വൈകുന്നേരമായപ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് വിളിച്ചു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മര്‍ദ്ദനം തുടങ്ങിയത്'- രമ്യ മോഹന്‍ പറഞ്ഞു. 'വീട്ടിലെത്തിയ ശേഷം ആദ്യ ചെവിക്കല്ലിന് അടിച്ചു. തലയെല്ലാം ഭിത്തിയിലിട്ട് ഇടിച്ചു. മുഖമെല്ലാം ഇടിച്ചു പൊട്ടിച്ചു. ഇന്നേവരെയുള്ള എല്ലാ കേസുകളും നമ്മള്‍ കെട്ടിച്ചമച്ചതാണ്. അയാള്‍ ഒന്നും ചെയ്തിട്ടില്ല. എല്ലാം നമ്മള്‍ തന്നെ കൃത്രിമമായി സൃഷ്ടിച്ചതാണ്. അത് സമ്മതിപ്പിക്കുന്നു. അതിന് ശേഷം എന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പറഞ്ഞു. കാരണം സ്വത്തിനെല്ലാം അവകാശി നീയാണ്. അതുകൊണ്ട് നീയും നിന്റെ നശിച്ച മക്കളും ഇതിന് അവകാശിയായിട്ട് ഇരിക്കാനും പാടില്ല. അയാളുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകണം. ഒന്നെങ്കില്‍ ഞാന്‍ തൂങ്ങിചാവണം. അല്ലെങ്കില്‍ ഞങ്ങള്‍ നാലുപേരും കൂടി ആത്മഹത്യ ചെയ്യണം. അയാള്‍ക്ക് ജീവിക്കാനുള്ള വഴി ഉണ്ടാക്കി കൊടുത്തില്ലെങ്കില്‍ കൊല്ലും എന്ന് പറഞ്ഞു. മുന്‍പും സമാനമായി ഉപദ്രവിച്ചിട്ടുണ്ട്. പൊള്ളിച്ചിട്ടുണ്ട്. അന്ന് ഖത്തറിലായിരുന്നു. ഇറങ്ങിയോടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. നാട്ടില്‍ വന്നിട്ട് നാലുവര്‍ഷമായി. ഇങ്ങനെ തന്നെയായിരുന്നു ഇയാളുടെ രീതികള്‍. മൂന്ന് പ്രാവശ്യം കേസ് കൊടുത്തു. ഒരു തവണ കൈയും കാലും പിടിച്ച് കരഞ്ഞു നാടകം കളിച്ചപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് പലപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.'- രമ്യ മോഹന്‍ പറഞ്ഞു.

മറുനാടൻ മലയാളീ 12 Nov 2025 9:30 pm

എറണാകുളത്ത് രണ്ട് പേർ അറസ്റ്റിൽ, പിടിയിലായത് പൊലീസിൻ്റെ വ്യാപക പരിശോധനക്കിടെ; 48 ഗ്രാം എംഡിഎംഎയും 150 ഗ്രാമോളം കഞ്ചാവും കണ്ടെത്തി

കൊച്ചി നഗരത്തിൽ രണ്ടിടത്തായി നടന്ന ലഹരിവേട്ടയിൽ 48 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളായ പ്രശാന്ത്, പ്രണവ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:28 pm

മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയില്‍

സിറാജ് ലൈവ് 12 Nov 2025 9:24 pm

ഡല്‍ഹി കാര്‍ സ്‌ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന കാര്‍ സ്‌ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്ന് കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതിയാണ് പ്രമേയം പാസാക്കിയത്. ഭീകരതയ്ക്കെതിരേ ഒരു വിട്ടുവീഴ്ചയുമില്ല. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും ഗൂഢാലോചനയില്‍ ഭാഗമായവരെയും കണ്ടെത്താന്‍ ശക്തവും വേഗത്തിലുമുള്ള അന്വേഷണം നടത്താന്‍ മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി. സംഭവത്തിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന് മന്ത്രിസഭ വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകീട്ട് 6.52നായിരുന്നു ചെങ്കോട്ടക്കു സമീപം സ്‌ഫോടനമുണ്ടായത്. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന രജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും 25 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

തേജസ് ന്യൂസ് 12 Nov 2025 9:24 pm

സന്തോഷ നിമിഷങ്ങൾ പകർത്താൻ കൊണ്ടുവന്ന ഡ്രോണിൽ പതിഞ്ഞത് കുറ്റകൃത്യം; വരനെ കുത്തിയ അക്രമിയെ പിന്തുടർന്നത് 2 കി.മീ

രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെയും കൂട്ടാളിയെയും വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഡ്രോൺ രണ്ട് കിലോമീറ്ററോളം പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തി. ഇത് നിർണായക തെളിവായി മാറി.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:21 pm

തൊട്ടടുത്ത് പുതിയ കട, വരുമാനം കുറഞ്ഞു; എതിരാളിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ ഇറച്ചി വ്യാപാരി അറസ്റ്റിൽ

തൃശൂരിൽ ബിസിനസ് തർക്കത്തെ തുടർന്ന് എതിരാളിയായ കച്ചവടക്കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ ഇറച്ചി വ്യാപാരി അറസ്റ്റിലായി. തന്റെ കടയ്ക്ക് സമീപം പുതിയ പന്നിയിറച്ചി കട തുടങ്ങിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:15 pm

പലിശ വളരെ കുറവ്, പരമാവധി 10 ലക്ഷം വരെ ലഭിക്കും, സമൃദ്ധി കേരളം ടോപ് അപ് ലോണിന് അപേക്ഷിക്കാം, പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വഴി അപേക്ഷ നൽകാം

ഗുണഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാർഷിക പലിശ നിരക്കിലോ അല്ലെങ്കിൽ 20 ശതമാനം വരെ സബ്സിഡി രൂപത്തിൽ (പരമാവധി രണ്ടുലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തെരഞ്ഞെടുക്കാം.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:08 pm

നാട്ടിൻപുറത്തെ ഇൻട്രോവെർട്ട് പയ്യനും അവന്റെ പ്രണയവും; ലുക്മാന്റെ 'അതി ഭീകര കാമുകൻ' വരുന്നു; സംവിധായകൻ സിസി നിതിൻ അഭിമുഖം

ലുക്മാൻ അവറാൻ, ദൃശ്യ രഘുനാഥ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'അതി ഭീകര കാമുകൻ' ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. സിസി നിതിൻ, ഗൗതം തനിയിൽ എന്നിവർ ചേർന്നാണ് സംവിധാനം.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 9:07 pm

സച്ചിന്റെ മകനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടോ? അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ 2026 സീസണില്‍ പുതിയ ടീമിനൊപ്പം; പകരമെത്തുന്നത് ശാര്‍ദുല്‍ ഠാക്കൂര്‍; താരകൈമാറ്റത്തിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍

മുംബൈ: ഐ.പി.എല്‍ 2026 സീസണു മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സാണ് (എല്‍.എസ്.ജി) താരത്തിനായി താല്‍പര്യം അറിയിച്ചത്. പകരം ശാര്‍ദൂല്‍ ഠാക്കൂറിനെ മുംബൈക്ക് കൈമാറാമെന്നാണ് ധാരണ. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ കൂടുമാറ്റം ചര്‍ച്ചയാകുന്നതിനിടെയാണ് മറ്റൊരു താരകൈമാറ്റത്തിന്റെ വാര്‍ത്തകള്‍ വരുന്നത്. അര്‍ജുന്റേത് സ്വാപ് ഡീല്‍ അല്ല, പകരം ഒരു വില നിശ്ചയിക്കുകയും ആ തുക കൈമാറി താരങ്ങളെ സ്വന്തമാക്കാനുമാണ് ധാരണ. 2023ല്‍ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ച അര്‍ജുന്‍, മുംബൈ ഇന്ത്യന്‍സിനായി ഇതുവരെ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. മൂന്നു വിക്കറ്റുകളാണ് സമ്പാദ്യം. 2025 ഐ.പി.എല്‍ മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നല്‍കിയാണ് മുംബൈ അര്‍ജുനെ വീണ്ടും ടീമിലെത്തിച്ചത്. അതേസമയം, ശാര്‍ദൂല്‍ ഠാക്കൂറിനെ മെഗാ ലേലത്തില്‍ ആരും വിളിച്ചെടുത്തിരുന്നില്ല. പേസര്‍ മുഹ്‌സിന്‍ ഖാന് പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാരനായി ശാര്‍ദൂല്‍ ലഖ്‌നോവിലെത്തുന്നത്. ലേലത്തില്‍ ആരും വിളിച്ചെടുക്കാത്തതിന്റെ നിരാശ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഓള്‍ റൗണ്ടറായ ഠാക്കൂര്‍ കഴിഞ്ഞ സീസണില്‍ പത്തു മത്സരങ്ങളാണ് കളിച്ചത്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ബൗളിങ്ങില്‍ തിളങ്ങി, 13 വിക്കറ്റെടുത്തു. അതേസമയം, ജഡേജക്കൊപ്പം സാം കറനെ കൂടി നല്‍കണമെന്ന ആവശ്യമാണ് രാജസ്ഥാന്‍-ചെന്നൈ താരകൈമാറ്റത്തില്‍ പ്രതിസന്ധിയായത്. വിദേശ താരങ്ങളുടെ ക്വാട്ടയില്‍ പരമാവധി എട്ട് താരങ്ങളെ മാത്രമേ ഒരു ഫ്രാഞ്ചൈസിക്ക് ഉള്‍പ്പെടുത്താനാകൂ. ജോഫ്ര ആര്‍ച്ചര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, ക്വേന മഫാകെ, നാന്ദ്രേ ബര്‍ഗര്‍, ലുവാന്‍ദ്രെ പ്രിട്ടോറിയസ് എന്നിവരുള്ള റോയല്‍സിന്റെ വിദേശ ക്വാട്ടയില്‍ നിലവില്‍ ഒഴിവില്ല. സ്ഥലമില്ല എന്നതു കൂടാതെ, കറനെ ടീമിലെത്തിക്കാനുള്ള കാശും രാജസ്ഥാന്റെ കൈവശമില്ല. 2.4 കോടി രൂപക്കാണ് കഴിഞ്ഞ മെഗാലേലത്തില്‍ ചെന്നൈ കറനെ സ്വന്തമാക്കിയത്. റോയല്‍സിന്റെ പേഴ്‌സില്‍ അവശേഷിക്കുന്നത് 30 ലക്ഷം രൂപ മാത്രമാണ്. എന്നിരുന്നാലും ജഡേജയേയും കറനെയും ടീമിലെത്തിക്കാനുള്ള മാര്‍ഗം റോയല്‍സിനു മുന്നിലുണ്ട്. എന്നാല്‍ അതിനായി വിദേശതാരങ്ങളില്‍ ആരെയെങ്കിലും റിലീസ് ചെയ്ത് സ്ഥലവും കാശും കണ്ടെത്തേണ്ടിവരും. രാജസ്ഥാന്‍ റോയല്‍സ് ജഡേജയുടെ ആദ്യ ഐ.പി.എല്‍ ടീമായിരുന്നു. 2008ല്‍ കിരീടം നേടിയ റോയല്‍സില്‍ അംഗമായിരുന്നു അന്ന് 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ജഡേജ. ആദ്യ രണ്ട് സീസണിലും രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങിയ താരം മുംബൈയുമായി നേരിട്ട് കരാറിലേര്‍പ്പെടാന്‍ ശ്രമിച്ചതോടെ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടു. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സില്‍ കളിച്ചു. 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ താരം പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായി. ചെന്നൈ മൂന്നുതവണ കിരീടം നേടുമ്പോള്‍ ജഡേജയും ടീമിലുണ്ടായിരുന്നു.

മറുനാടൻ മലയാളീ 12 Nov 2025 9:06 pm

സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുതലോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങൾ

'സ്ട്രെസ് ഹോർമോൺ' എന്ന് വിളിക്കപ്പെടുന്ന കോർട്ടിസോളിന്റെ അളവ് അമിതമായാലും പ്രശ്നമാണ്. അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു നിർണായക ഹോർമോണാണ് കോർട്ടിസോൾ. symptoms of high cortisol level

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 8:56 pm

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്; കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് ചുമതല

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്. ഓരോ നിയോജകമണ്ഡലത്തിന്‍റെയും ചുമതല ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് നൽകും. പാര്‍ട്ടിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാരെ വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാൻ സജീവമായി ഇറക്കാനാണ് തീരുമാനം. ഏജന്‍റുമാര്‍ ഇല്ലാത്തിടത്ത് പത്തു ദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാന്തരമായി വോട്ടു ചേര്‍ക്കലും നടത്താനാണ് നിര്‍ദേശം. മാറി നിന്നാൽ തിരിച്ചടിയാകുമെന്നാണ് കെപിസിസി ഭാരവാഹി യോഗത്തിന്റെ വിലയിരുത്തൽ. അതേസമയം തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെ ഗൗരവമായി സമീപിക്കാൻ കെപിസിസി നേതൃയോഗം തീരുമാനമെടുത്തതിന് പിറകെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുസ്‌ലിം സമുദായ സംഘടനാ നേതാക്കളെ സന്ദർശിച്ചു. കോഴിക്കോടും മലപ്പുറത്തുമായി മുസ്‌ലിം മത സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സതീശന്‍, എസ്ഐആർ നടപടികളെ ഗൗരവമായി പാർട്ടി കാണുന്നുണ്ടെന്നും ഇക്കാര്യത്തില്‍ മത സംഘടനകളുടെ കൂടി ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

മംഗളം 12 Nov 2025 8:56 pm

ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് നിക്ഷേപ തട്ടിപ്പ്: സ്ഥാപനത്തിന്റെയും ഉടമകളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

സ്വത്തിടപാടുകള്‍ മരവിപ്പിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ക്ക് നിർദ്ദേശം നൽകി. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങൾ ജില്ലാ പോലീസ് മേധാവി നൽകണം.ബഡ്‌സ് ആക്ട് പ്രകാരമാണ് ബന്ധപ്പെട്ട തഹസില്‍ദാര്‍മാർക്ക് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ നിർദ്ദേശം നൽകിയത്.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 8:55 pm

പ്രൊഫഷണലുകള്‍ക്ക് ഐഐഎം മുംബൈയില്‍ എംബിഎ ചെയ്യാന്‍ അവസരം

പ്രൊഫഷണലുകള്‍ക്ക് വേണ്ടി രണ്ട് വര്‍ഷത്തെ ബ്ലെന്‍ഡഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് എംബിഎ കോഴ്‌സുകള്‍ ആരംഭിച്ച് ഐഐഎം മുംബൈ. പൊതുവായി തുടര്‍ന്നുവരുന്ന ക്ലാസ്മുറികളിലെ പഠന രീതിക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും ഉള്‍പ്പെടുത്തുന്നതാണ് ബ്ലെന്‍ഡഡ് ക്ലാസുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 12 Nov 2025 8:55 pm

CAT 2025 പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കൂ; അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

CAT 2025 പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കൂ; അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

കേരളം ഓൺലൈൻ ന്യൂസ് 12 Nov 2025 8:49 pm

'ഭൗമപരമായ അസ്ഥിരതയോ? രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ പിഴവുണ്ടായോ?' ചൈനയില്‍ 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഹോങ്ചി ബ്രിഡ്ജ് തകര്‍ന്നുവീണതില്‍ അന്വേഷണം തുടരുന്നു; കോണ്‍ക്രീറ്റ് ഭാഗം നദിയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍

ബെയ്ജിങ്: ചൈനയില്‍ അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സിചുവാന്‍ പ്രവിശ്യയിലെ ഹോങ്ചി ബ്രിഡ്ജ് ഭാഗികമായി തകര്‍ന്നതില്‍ അന്വേഷണം തുടങ്ങി. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗമായ 758 മീറ്റര്‍ നീളമുള്ള ഈ പാലം, വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച അടച്ചിരുന്നു. ചരിഞ്ഞ പര്‍വതമേഖലയിലെ ഭൗമപരമായ അസ്ഥിരതയാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ ഉള്ള പ്രശ്‌നങ്ങള്‍ സംഭവത്തിന് കാരണമായോ എന്ന് കണ്ടെത്താന്‍ വിശദമായ സാങ്കേതിക അന്വേഷണം നടന്നുവരികയാണ്. നവംബര്‍ 11-ന് നടന്ന സംഭവത്തില്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് നദിയിലേക്ക് പതിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അപകടത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. മാല്‍ക്കാങ് നഗരത്തിലെ ഹോങ്ചി പാലം സ്ഥിതി ചെയ്യുന്ന ദേശീയപാതയുടെ വലത് കരയില്‍ തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5:25-ന് അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് അധികൃതര്‍ അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഷുവാങ്ജിയാങ്കു ഹൈഡ്രോപവര്‍ സ്റ്റേഷന് സമീപം 625 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന ഈ പാലം, സിചുവാനെയും ടിബറ്റന്‍ പീഠഭൂമിയെയും ബന്ധിപ്പിക്കുന്നത് എളുപ്പമാക്കാന്‍ ഈ വര്‍ഷം ആദ്യം നിര്‍മ്മിച്ചതാണ്. സെപ്റ്റംബറിലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് അധികൃതര്‍ പ്രദേശം അടച്ചുപൂട്ടിയിട്ടുണ്ട്. ദേശീയപാത എപ്പോള്‍ തുറക്കുമെന്ന് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല. മധ്യ ചൈനയെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായ ഹോങ്ചി പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം കഷണങ്ങളായി തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. എക്സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, പാലത്തിന്റെ അടിത്തറയിലേക്ക് ശക്തമായ മണ്ണിടിച്ചിലുണ്ടാവുകയും തുടര്‍ന്ന് പാലത്തിന്റെ ഒരു ഭാഗം താഴെയുള്ള നദിയിലേക്ക് തകര്‍ന്നു വീഴുന്നതും കാണാം. അന്തരീക്ഷത്തില്‍ പൊടിയും അവശിഷ്ടങ്ങളും നിറയുന്നതും വീഡിയോയിലുണ്ട്. നിമിഷങ്ങള്‍ക്കുള്ളിലാണ് പാലത്തിന്റെ തൂണുകള്‍ വെള്ളത്തിലേക്ക് പതിച്ചത്. വീഡിയോയ്ക്ക് പലതരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. നിര്‍മ്മാണത്തിലെ വേഗത ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) കരുതുന്നതുപോലെ അത്ര വലിയ കാര്യമല്ല. അവര്‍ ഒരുപക്ഷേ എന്‍ജിനീയര്‍മാരെയും പ്രോജക്ട് മാനേജര്‍മാരെയും കമ്പനി ഉടമകളെയും പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച ചില സിസിപി നേതാക്കളെയും വധിച്ചേക്കാം, ഒരു ഉപയോക്താവ് കുറിച്ചു. ഇതൊരു പാലം തകര്‍ച്ച എന്നതിലുപരി ഒരു മണ്ണിടിച്ചില്‍ പോലെയാണ് തോന്നുന്നത്. പാലത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ചൈനയുടെ പടിഞ്ഞാറന്‍ മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ വെല്ലുവിളികളിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇവിടെ ഭൂകമ്പ സാധ്യതയും മണ്ണിടിച്ചില്‍ സാധ്യതയുമുള്ള പ്രദേശങ്ങളിലാണ് ദ്രുതഗതിയിലുള്ള വികസനം നടക്കുന്നത്, മൂന്നാമതൊരാള്‍ പ്രതികരിച്ചു. സമീപത്തെ ചരിവുകളിലും റോഡുകളിലും വിള്ളലുകള്‍ കണ്ടെത്തിയതിനെയും അടുത്തുള്ള മലയില്‍ ഭൂപ്രദേശത്തിന് മാറ്റങ്ങള്‍ സംഭവിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ പാലം അടച്ചിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ മുന്‍കരുതല്‍ നടപടികള്‍ക്കിടയിലും ചൊവ്വാഴ്ച സ്ഥിതി കൂടുതല്‍ വഷളാവുകയും ശക്തമായ മണ്ണിടിച്ചിലില്‍ 758 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഒരു ഭാഗവും സമീപറോഡുകളും തകരുകയുമായിരുന്നു.

മറുനാടൻ മലയാളീ 12 Nov 2025 8:49 pm

ചെങ്കോട്ട സ്ഫോടനം: ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍, 'ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി', ശക്തമായി അപലപിച്ച് മന്ത്രിസഭ

ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നല്‍കി. ദില്ലിയിലേത് ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തിയാണെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 8:46 pm

തിയറ്ററുകൾ തൂക്കാൻ ലുക്മാന്‍റെ 'അതിഭീകര കാമുകൻ

തിയറ്ററുകൾ തൂക്കാൻ ലുക്മാന്‍റെ 'അതിഭീകര കാമുകൻ

കേരളം ഓൺലൈൻ ന്യൂസ് 12 Nov 2025 8:46 pm

Rupee falls 12 paise to revisit all-time low of 88.80 against US dollar

The rupee depreciated 12 paise to revisit its all-time low of 88.80 (provisional) against the U.S. dollar on Tuesday (October 14, 2025), weighed down by negative domestic equities and overnight gains in the American currency. Forex traders said the rupee traded within a range as renewed optimism over

പ്രവാസി എക്സ്പ്രസ്സ് 12 Nov 2025 8:43 pm

ചെങ്കോട്ട സ്‌ഫോടനം: ഉമറിന്റെ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി, കശ്മീരിലെ 500 സ്ഥലങ്ങളിൽ പോലീസ് റെയ്ഡ്

ഡൽഹി റെഡ് ഫോർട്ടിന് സമീപം നടന്ന ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രാജ്യത്തെങ്ങും ജാഗ്രത തുടരുന്നു. പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന ഇക്കോസ്പോര്‍ട്ട് കാര്‍ ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ നിന്ന് കണ്ടെത്തി.

സമയം 12 Nov 2025 8:41 pm

ശബരിമല സ്വര്‍ണക്കൊള്ള: അഴിമതി നിരോധന നിയമ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി

പത്തനംതിട്ട കോടതിയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോള്‍ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടിലാണ് അഴിമതി നിരോധന നിയമ വകുപ്പുകള്‍ കൂടി ചുമത്തിയിരിക്കുന്നത്.

സിറാജ് ലൈവ് 12 Nov 2025 8:39 pm

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഓസ്‌കാര്‍ കുഴഞ്ഞു വീണ് ആശുപത്രിയില്‍, ഹൃദയ സംബന്ധമായ പ്രശ്‌നമെന്ന് റിപോര്‍ട്ട്

സീസണു മുന്നോടിയായുള്ള ക്ലബിന്റെ വൈദ്യ പരിശോധനക്കിടെയാണ് കുഴഞ്ഞുവീണത്

തേജസ് ന്യൂസ് 12 Nov 2025 8:36 pm

ചെങ്കോട്ട സ്ഫോടനം : ആസൂത്രണം വിദേശത്ത് നിന്ന്

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനം ആ

പ്രവാസി എക്സ്പ്രസ്സ് 12 Nov 2025 8:35 pm

'താങ്കൾക്ക് എത്ര ഭാര്യമാരുണ്ട്?', ട്രംപിന് വൈറ്റ് ഹൗസിൽ സിറിയൻ പ്രസിഡൻ്റിന്റെ മറുപടി; അൽ-ഖ്വയ്ദ മുൻ കമാൻഡർക്ക് ചരിത്രപരമായ ആതിഥ്യം

മുൻ അൽഖ്വയിദ കമാൻഡറും സിറിയൻ പ്രസിഡൻ്റുമായ അഹമ്മദ് അൽ-ഷറഅയെ യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചു. സിറിയയുടെ മേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 12 Nov 2025 8:34 pm

കുടുംബ കൗണ്‍സലിംഗ് നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം; മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

മുരിങ്ങൂര്‍ ഡിവൈന്‍ സ്നേഹനഗറില്‍ തുര്‍ക്കി വീട്ടില്‍ മരിയോ ജോസഫ്, ഭാര്യ ജിജി മരിയോ ജോസഫ് എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ജിജി മരിയോയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

സിറാജ് ലൈവ് 12 Nov 2025 8:31 pm