'ഇത് ആനമഠയത്തരം, രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ആരോഗ്യ സംവിധാനത്തെ കുറിച്ച് ധാരണയില്ല';തോമസ് ഐസക്
25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്ന രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടിക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്.വെറും 1 ശതമാനം രോഗികൾക്ക് മാത്രം ആവശ്യമുള്ള ഒരു ഉയർന്ന പരിരക്ഷയ്ക്ക് വേണ്ടി സംസ്ഥാനം ഭീമമായ തുക പ്രീമിയമായി നൽകുന്നത് ആന മഠയത്തരമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത്രയും തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് 5000 - 6000 രൂപ പ്രീമിയം നൽകേണ്ടിവരും.
കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം
രണ്ട് കാട്ടാനകളെ തുരത്തി ഓടിക്കുന്നതിനിടെ ഒരു കാട്ടാന ഷൈജുവിനെ ആക്രമിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങിയതിനെ തുടര്‍ന്ന് ആരോപണ വിധേയനായ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രാജിവച്ചു. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്നുമുതല്‍ സിഇഒ സ്ഥാനത്ത് നിന്ന് പിന്മാറുന്നു. നോട്ടീസ് പിരീഡ് ഒഴിവാക്കണമെന്നും അദ്ദേഹം ബോര്‍ഡിന് അയച്ച രാജിക്കത്തില്‍ പറഞ്ഞു. ഇന്‍ഡിഗോ എംഡി രാഹുല്‍ ഭാട്ടിയയ്ക്കു താല്‍ക്കാലിക ചുമതല നല്കി. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടതിന് വ്യോമയാന ഡയറക്ട്രേറ്റ് ജനറല്‍ (ഡിജിസിഎ) ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടിരൂപ പിഴ ചുമത്തിയിരുന്നു. ഇന്‍ഡിഗോയുടെ പ്രതിസന്ധി രാജ്യത്തെ യാത്രക്കാരെ വലച്ച് മാസങ്ങള്‍ക്ക് ശേഷമാണിത് പീറ്റര്‍ എല്‍ബേഴ്സ് പടിയിറങ്ങുന്നത്. അന്ന് നിരവധി വിമാനങ്ങള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തതോടെ യാത്രക്കാരെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി സൃഷ്ടിച്ചത് മുതല്‍ കേന്ദ്രസര്‍ക്കാറുമായി ഉടക്കിലായിരുന്നു പീറ്റര്‍ എല്‍ബേഴ്സ്. സംഭവത്തില്‍ പല തവണ വിളിച്ചുവരുത്തി വ്യോമയാന മന്ത്രാലയം വിശദീകരണവും തേടിയിരുന്നു. 2025 ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചുവരെയാണ് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത്. 2,507 സര്‍വീസുകള്‍ റദ്ദാക്കി. ഡിജിസിഎ നിയോഗിച്ച നാലംഗ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയത്. തയാറെടുപ്പുകളിലെ വീഴ്ച, സോഫ്റ്റുവെയറിലെ പോരായ്മകള്‍, ഇന്‍ഡിഗോ മാനേജ്മെന്റ് ഘടനയിലെ വീഴ്ചകള്‍ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമായി അന്വേഷണ സമിതി കണ്ടെത്തിയത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും പുതിയ സിഇഒമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 2022 സെപ്റ്റംബറില്‍ ഇന്‍ഡിഗോയുടെ തലപ്പത്തെത്തിയ എല്‍ബേഴ്സ്, കമ്പനിയെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. ഇന്‍ഡിഗോയില്‍ ചേരുന്നതിനു മുന്‍പ്, 2014 മുതല്‍ 2022 വരെ കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സിന്റെ സിഇഒ ആയിരുന്നു പീറ്റര്‍ എല്‍ബേഴ്സ്. 1970ല്‍ നെതര്‍ലാന്‍ഡ്സിലെ സൗത്ത് ഹോളണ്ട് പ്രവിശ്യയിലാണ് എല്‍ബേഴ്സ് ജനിച്ചത്. വെന്‍ലോയിലെ ഫോണ്ടിസ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസില്‍ പഠിച്ച അദ്ദേഹം അവിടെ ലോജിസ്റ്റിക്സ് മാനേജ്മെന്റില്‍ ബിരുദം നേടി. ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് നെതര്‍ലാന്‍ഡ്സില്‍ നിന്ന് എംബിഎയില്‍ ബിരുദവും നേടി. 1992 ല്‍ ഡച്ച് എയര്‍ലൈന്‍ ആയ കെഎല്‍എമ്മില്‍ നിന്നാണ് എല്‍ബേഴ്സ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എയര്‍ക്രാഫ്റ്റ് ലോഡിങ് സൂപ്പര്‍വൈസറായിട്ടായിരുന്നു ആദ്യ ജോലി. ആറ് വര്‍ഷത്തിനുള്ളില്‍, നെതര്‍ലാന്‍ഡ്സിലും ജപ്പാന്, ഗ്രീസ്, ഇറ്റലി എന്നിവയുള്‍പ്പെടെ വിദേശ രാജ്യങ്ങളിലും നിരവധി മാനേജീരിയല്‍ സ്ഥാനങ്ങള്‍ വഹിച്ചു. 2005 ല്‍, കെഎല്‍എമ്മിലെ നെറ്റ്വര്‍ക്ക് ആന്റ് അലയന്‍സുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിതനായി. 2011ല്‍ കെഎല്‍എമ്മിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി മാനേജിങ് ഡയറക്ടര്‍ ബോര്‍ഡില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനു ശേഷം, അദ്ദേഹം എയര്‍ലൈനിന്റെ പ്രസിഡന്റും സിഇഒയുമായി സ്ഥാനക്കയറ്റം നേടി. 2022 ജൂണില്‍, വിരമിച്ച റോണോജോയ് ദത്തയ്ക്ക് പകരമായി എല്‍ബേഴ്സിനെ പുതിയ സിഇഒ ആയി നിയമിച്ചതായി ഇന്‍ഡിഗോ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബറിലാണ് എല്‍ബേഴ്സ് ഇന്‍ഡിഗോയുടെ സിഇഒ ആയി ഔദ്യോഗികമായി ചുമതലയേറ്റത്. ഒട്ടേറെ നേട്ടങ്ങളിലേക്ക് ഇന്‍ഡിഗോയെ കൈപിടിച്ചുയര്‍ത്താന്‍ പീറ്റര്‍ എല്‍ബേഴ്സിന് കഴിഞ്ഞിരുന്നു. 400-ലധികം വിമാനങ്ങളുള്ള വമ്പന്‍ ഫ്ലീറ്റും പ്രതിദിനം 2200-ല്‍ പരം സര്‍വീസുകളുമായി ഇന്‍ഡിഗോ വളര്‍ന്നിരുന്നു. 2025-ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്സില്‍ 'ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയര്‍ലൈന്‍' ആയി ഇന്‍ഡിഗോ തിരഞ്ഞെടുക്കപ്പെട്ടു. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം 12.4 കോടി യാത്രക്കാരാണ് ഇന്‍ഡിഗോയില്‍ പറന്നത്. കമ്പനി വലിയ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും, കഴിഞ്ഞ ഡിസംബറിലുണ്ടായ ഷെഡ്യൂള്‍ തകര്‍ച്ചയും തുടര്‍ന്നുണ്ടായ ലക്ഷക്കണക്കിന് യാത്രക്കാരുടെ പ്രതിഷേധവുമാണ് എല്‍ബേഴ്സിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയത്. വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോഴും സേവന നിലവാരത്തില്‍ വന്ന വീഴ്ച പരിഹരിക്കാനാണ് രാഹുല്‍ ഭാട്ടിയ നേരിട്ട് രംഗത്തിറങ്ങുന്നത്. യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനും സര്‍വീസുകള്‍ പഴയപടിയാക്കാനും ഇന്‍ഡിഗോയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. രാഹുല്‍ ഭാട്ടിയയുടെ നേതൃത്വത്തില്‍ കമ്പനി ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്. രാഹുല്‍ ഭാട്ടിയയുടെ തിരിച്ചുവരവ് ഇന്‍ഡിഗോയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡിഗോയുടെ അടിസ്ഥാന മൂല്യങ്ങളും തൊഴില്‍ സംസ്കാരവും വീണ്ടെടുക്കുക. തകര്‍ന്നടിഞ്ഞ ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക. രാജ്യം, ഉപഭോക്താക്കള്‍, ജീവനക്കാര്‍, ഓഹരി ഉടമകള്‍ എന്നിവരോടുള്ള ഉത്തരവാദിത്തം നിറവേറ്റുക എന്നിവയാണ് ലക്ഷ്യങ്ങള്‍. പുതിയ സിഇഒയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
സോഷ്യൽ മീഡിയയിൽ ആരാധകരിൽ നിന്നുണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി വൈഗ റോസ്
'ഡൂംസ്ഡേ ഫിഷ്' എന്നറിയപ്പെടുന്ന രണ്ട് ഓർഫിഷുകളെ കണ്ടെത്തി. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ മുന്നോടിയായാണ് ഇവ പ്രത്യക്ഷപ്പെടുന്നതെന്ന ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും ശാസ്ത്രീയമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി സിപിഐ
തൃശൂർ: പേയ്മെൻ്റ് സീറ്റ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പുറത്താക്കിയത്. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി തന്നെയാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മുകുന്ദന് നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് എന്നാണ് ആരോപണം. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാർട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തന്നെ ശ്രമിച്ചതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്സിക്യുട്ടീവില്‍ നിന്ന് മാറ്റി. നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദനെന്നും കുറിപ്പിൽ പറയുന്നു.
സഞ്ജു റണ്ണടിക്കുന്നത് കാണുമ്പോൾ അത് ഞാൻ അടിച്ചത് പോലെയാണ് തോന്നാറുള്ളത്. നമ്മളിൽ പലരും സ്വപ്നം മാത്രം കണ്ട കാര്യങ്ങളാണ് അവൻ മൈതാനത്ത് ചെയ്യുന്നത്. ആ സന്തോഷം കൂടെ നിൽക്കുന്നവർക്കൊപ്പം പങ്കുവെക്കുന്നതാണ് ഏറ്റവും വലിയ സംതൃപ്തിയെന്ന് നിതിൻ ബാബു പറഞ്ഞു.
വയനാട് തുരങ്കപ്പാത നിര്‍മാണം തടയണം: പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ ഹരജി നല്കി
പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹരജി നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു.
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാന്‍ നരേന്ദ്രമോദി നാളെ കേരളത്തില്‍
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാന്‍ നരേന്ദ്രമോദി നാളെ കേരളത്തില്‍, പ്രകടനപത്രിക പ്രധാനമന്ത്രി ഔദ്യോഗികമായി പുറത്തിറക്കിയേക്കും
'നേതൃത്വം പറഞ്ഞാൽ മാറി നിൽക്കും, ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെങ്കിൽ കോൺഗ്രസ് പിന്തുണയ്ക്കും
'നേതൃത്വം പറഞ്ഞാൽ മാറി നിൽക്കാൻ തയ്യാർ'; ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെങ്കിൽ പിന്തുണയ്ക്കുമെന്ന് എ എ ഷുക്കൂർ
കെ സി വേണുഗോപാലിന് ഇളവ് നൽകുമോ?; ഹൈക്കമാൻഡ് പച്ചക്കൊടി കാണിക്കാൻ സാധ്യത
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാൻ കെ സി വേണുഗോപാലുണ്ടാകുമോ?; ഹൈക്കമാൻഡ് പച്ചക്കൊടി കാണിക്കാൻ സാധ്യത, ഇളവിൽ ഇടം പിടിക്കാൻ അടൂര്‍ പ്രകാശും കെ സുധാകരനും
പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ എവിടെ? ആരോഗ്യസ്ഥിതിയിൽ ആശങ്ക
ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വീണ്ടും അങ്ങേയറ്റം സങ്കീർണ്ണമാകുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവായി 56 വയസ്സുള്ള മുജ്തബ ഖാംനഇ ചുമതലയേറ്റതിന് പിന്നാലെ, അദ്ദേഹം ആക്രമണത്തിൽ പരിക്കേറ്റ നിലയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇറാൻ സ്റ്റേറ്റ് ടിവിയുടെ ചില പരാമർശങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. മുജ്തബയെ 'ജാൻബാസ്' (യുദ്ധത്തിൽ പരിക്കേറ്റ പോരാളി) എന്ന് ഇറാൻ സ്റ്റേറ്റ് ടിവി
കേന്ദ്രത്തില്‍ നിന്ന് കേരളത്തിലേക്ക് കെ സി വേണുഗോപാല്‍ വരുമോ? നീക്കം തടയാന്‍ എതിര് ചേരിയും
കേന്ദ്രത്തില്‍ നിന്ന് കേരളത്തിലേക്ക് കെ സി വേണുഗോപാല്‍ വരുമോ? നീക്കം തടയാന്‍ എതിര് ചേരിയും, കെ സി വേണുഗോപാല്‍ മത്സരിക്കുകയാണെങ്കില്‍ വി ഡി സതീശന് മാറി നില്‍ക്കണമെന്ന് സതീശന് അനുകൂലികള്‍ VD Satheesan | KC Venugopal | Congress | Assembly Election
അടി തുടങ്ങി! സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കെ സുധാകരനും അടൂര്‍ പ്രകാശും | VD Satheesan
അടി തുടങ്ങി! കോൺഗ്രസില്‍ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കെ സുധാകരനും അടൂര്‍ പ്രകാശും, സ്ഥാനാർത്ഥികളെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വിഡി സതീശൻ VD Satheesan | K Sudhakaran | Adoor Prakash | Congress |Assembly Election
'സേവനങ്ങൾ മുടങ്ങരുത്'; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി
'ആശുപത്രി സേവനങ്ങൾ മുടങ്ങരുത്'; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി, പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം
വൈറലാകാനുള്ള തന്ത്രം, യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിൽ റീല്‍സ് പിടുത്തം; ഒടുക്കം പിടിവീണു
ട്രെയിൻ യാത്രക്കാർക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ റീൽസ് എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് രണ്ട് പേർ അറസ്റ്റിൽ. എറണാകുളം കോലഞ്ചേരി സ്വദേശികളായ ജിസ്മോൻ (20), കിരൺ (29) എന്നിവരെയാണ് ആലുവ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തത്
ഇറാന്റെ പുതിയ പരമോന്നത് നേതാവിനെ പിന്തുണച്ച് ചൈനയും റഷ്യയും
ഇറാന്റെ പുതിയ പരമോന്നത് നേതാവിനെ പിന്തുണച്ച് ചൈനയും റഷ്യയും
9 മാസം പിന്നിട്ടിട്ടും നിയമനമായില്ല; LP സ്കൂൾ റാങ്ക് ഹോൾഡേഴ്സ് സമരം 7-ാം ദിവസത്തിലേക്ക്
'പഠിച്ചവന് ഇവിടെ വിലയില്ല'; പട്ടിക പ്രസിദ്ധീകരിച്ച് 9 മാസം, ഓരാൾക്ക് പോലും നിയമനമായില്ല; LP സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ റിലേ നിരാഹാര സമരം 7-ാം ദിവസത്തിലേക്ക്, മുഖത്ത് കരിതേച്ച് പ്രതിഷേധം
ഇറാനെതിരെയുള്ള യുദ്ധം: പരസ്പര വിരുദ്ധ പ്രസ്താവനകളുമായി ട്രംപ്, പൂർണമായും തള്ളി ഇറാൻ
ഇറാനെതിരെയുള്ള യുദ്ധം: പരസ്പര വിരുദ്ധ പ്രസ്താവനകളുമായി ട്രംപ്, യുദ്ധം പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, പിന്നാലെ യുദ്ധം തുടരുമെന്നും, പ്രസ്താവനകൾ പൂർണമായും തള്ളി ഇറാൻ
പുതിയ സോഫ്റ്റ്വെയർ പ്ലാനുമായി മൈക്രോസോഫ്റ്റ്
എ.ഐയുടെ സാധ്യതകൾ ഓഫിസുകളിൽ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ട് പുതിയ സോഫ്റ്റ്വെയർ പ്ലാനുമായി മൈക്രോസോഫ്റ്റ് രംഗത്ത്. 'E7' എന്ന് പേരിട്ടിരിക്കുന്ന പുതിയ
രാജസ്ഥാനിൽ 28-കാരനായ ട്രക്ക് ഡ്രൈവറെ വെടിവെച്ചുകൊലപ്പെടുത്തി ഗോരക്ഷാസേനക്കാർ
ഹരിയാനയിലെ പാൽവൽ ജില്ലയിലെ 28-കാരനായ മുസ്ലിം പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിർ ഖാൻ മാർച്ച് 2-ന് പുലർച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപമാണ് ആക്രമികളുടെ വെടിയുണ്ടകളാൽ കൊല്ലപ്പെടുന്നത്. കൊലയാളികൾ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദൾ പ്രവർത്തകർ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.
ഹിറ്റ്ലറിന്റെ ആരാധകന്, ഫുള്‍ടൈം സണ്‍ഗ്ലാസ്, സോഷ്യല്‍ മീഡിയാ താരം; നേപ്പാളിലെ പുതിയ പ്രധാനമന്ത്രി!
സോഷ്യല്‍ മീഡിയാ താരം, റാപ്പര്‍, ഷോ മാന്‍. ജെന്‍സി വിപ്ലവത്തിന് ശേഷം നേപ്പാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ബാലേന്ദ്ര ഷാ എന്ന രോഷാകുലനായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍. ആരാണ് ബാലേന്ദ്ര ഷാ?
സാമ്പത്തിക ഇടപാട്ടുകൾ എളുപ്പമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള പാൻ കാർഡിൻ്റെ ഡിജിറ്റൽ വകഭേദമായ ഇ-പാൻ (e-PAN) കാർഡ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട്
ട്രംപിനെ തീര്‍ക്കാന്‍ അമേരിക്കയില്‍ ഇറാന്റെ 'കില്ലര്‍ സ്ക്വാഡ്'
അടിയന്തര സാഹചര്യങ്ങളിലെ അലർട്ട് ; നിർദേശങ്ങളുമായി സൗദി സിവിൽ ഡിഫൻസ്
അടിയന്തര സാഹചര്യങ്ങളിലെ അലർട്ട് ; നിർദേശങ്ങളുമായി സൗദി സിവിൽ ഡിഫൻസ്
'സിതാരേ സമീൻ പർ' ഒ.ടി.ടിയിലേക്ക്
തീയറ്ററുകളിൽ വൻ വിജയം നേടിയ ശേഷം ആമിർ ഖാൻ നായകനായ സ്പോർട്സ് ഡ്രാമ 'സിതാരേ സമീൻ പർ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യത്തെ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ലെനയുടെ പുതിയ പുസ്തകം 'വിമൻ ഒ പോസി'ൻറെ കവർ പ്രകാശനം ചെയ്ത് ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ
ലെനയുടെ പുതിയ പുസ്തകം 'വിമൻ ഒ പോസി'ൻറെ കവർ പ്രകാശനം ചെയ്ത് ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ
ധുരന്ധർ രണ്ടാം ഭാഗത്തിന്റെ പ്രീ ബുക്കിങ് കലക്ഷൻ കുതിക്കുന്നു
ധുരന്ധർ രണ്ടാം ഭാഗത്തിന്റെ പ്രീ ബുക്കിങ് കലക്ഷൻ കുതിക്കുന്നു
ചാഞ്ചാട്ടം തുടർന്ന് ഓഹരി വിപണി; ഇപ്പോൾ ബോണ്ട് നിക്ഷേപിക്കുന്നത് നല്ല തീരുമാനമാണോ? നേട്ടമെന്ത്?
പശ്ചിമേഷ്യൻ സംഘർഷം മൂലം ഓഹരി വിപണി കനത്ത ഇടിവ് നേരിടുമ്പോൾ, ബോണ്ടുകൾ ഒരു സുരക്ഷിത നിക്ഷേപ മാർഗ്ഗമായി മാറുകയാണ്. വിപണിയിലെ അസ്ഥിരതയിലും സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ ബോണ്ടുകൾ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ലഖ്നോവിൽ ദലിത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബ്രാഹ്മണ കുടുംബം
ലഖ്നോവിൽ ദലിത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബ്രാഹ്മണ കുടുംബം
ഓപ്പൺ എ.ഐ റോബോട്ടിക്സ് മേധാവി കെയ്റ്റ്ലിൻ കാലിനോവ്സ്കി രാജിവെച്ചു
ഓപ്പൺ എ.ഐ റോബോട്ടിക്സ് മേധാവി കെയ്റ്റ്ലിൻ കാലിനോവ്സ്കി രാജിവെച്ചു
ഭാര്യ ചാരുലതക്കും സഹതാരങ്ങള്‍ക്കുമെല്ലാം ഒപ്പം സെല്‍ഫികള്‍ക്കും ഫോട്ടോകള്‍ക്കുമെല്ലാം പോസ് ചെയ്തശേഷം സഞ്ജുവാകട്ടെ ലോകകപ്പ് സമ്മാനിച്ച സ്റ്റേജില്‍ ആഘോഷമെല്ലാം കണ്ട് ഒറ്റക്ക് ഇരുന്നു.
'PhonePe ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 2000 സമ്പാദിക്കാം';തടിപ്പിൽ വീഴല്ലേ..മുന്നറിയിപ്പുമായി പോലീസ്
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 2000 സമ്പാദിക്കാം എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് പോലീസ് പറഞ്ഞു.. മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച്
ജിമ്മിൽ പോകണ്ട, മെഷീനും വേണ്ട; വീട്ടിൽ തന്നെ 'ബോഡി ടോൺ' ചെയ്യാൻ 5 പൈലേറ്റ്സ് വിദ്യകൾ
ഫിറ്റ്നസ് പ്രേമികൾക്കിടയിൽ ഇന്ന് ഏറ്റവും ജനപ്രിയമായ ഒന്നാണ് പൈലേറ്റ്സ് റീഫോർമർ. സാധാരണയായി വലിയ മെഷീനുകളുടെ സഹായത്തോടെ ചെയ്യുന്ന ഈ വർക്കൗട്ട് ഇനി വീട്ടിലെ ലിവിംഗ് റൂമിലും പരീക്ഷിക്കാം. പ്രശസ്ത ഫാഷൻ മാഗസിനായ വോഗ് പങ്കുവെച്ച, വീട്ടിൽ തന്നെ ചെയ്യാവുന്ന 5 ലളിതമായ പൈലേറ്റ്സ് മൂവ്സുകളെക്കുറിച്ച് നോക്കാം.
പുത്തൻ മാറ്റത്തിലേക്ക് ചുവട് വച്ച് വാട്സാപ്പ്
അപ്ഡേഷനുകൾ കൊണ്ട് ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് വാട്സാപ്പ്. ഇനി വാട്സാപ്പ് പ്ലസ് എന്ന പേരിൽ പെയ്ഡ് സബ്സ്ക്രിപ്ഷ്ൻ പ്ലാൻ കൂടി കൊണ്ടു വരാനുള്ള തയാറെടുപ്പിലാണ് ക
സാമ്പത്തിക അപഹരണം നടത്തുന്ന ബാങ്കുകൾക്കെതിരെ ബി ജെ പി ശക്തമായ നടപടി സ്വീകരിക്കും- ഷോൺ ജോർജ്
കോട്ടയം : സാമ്പത്തിക അപഹരണം നടത്തുന്ന ബാങ്കുകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. പണം നഷ്ടപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാരും, കേന്ദ്ര സഹകരണ വകുപ്പും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി ഇടപെട്ടു കൊണ്ട് ആറ് മാസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. കുറ്റക്കാർ എത്ര ഉന്നതർ ആയിരുന്നാലും മുഖം നോക്കാതെ അവർക്കെതിരെ നടപടി സ്വീകരിക്കും. നാളെ അവരുടെ സ്ഥാനം തുറങ്കിലിനുള്ളിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന 5 വർഷക്കാലത്തിനുള്ളിൽ ഏതൊക്കെ ബാങ്കുകൾ പൊളിഞ്ഞിട്ടുണ്ടോ അവർക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ച് അർഹതപ്പെട്ട പണം തിരികെ നിക്ഷേപകർക്ക് ലഭിക്കാനുള്ള എല്ലാ നിയമനടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഷോൺ കൂട്ടിച്ചേർത്തു. പാലാ കുരിശുപള്ളി കവലയിൽ ഇന്നലെ ആരംഭിച്ച നിക്ഷേപകരുടെ ധർണ്ണ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദി റെവനന്റ്' വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു
സിനിമാസ്വാദകർക്ക് സന്തോഷ വാർത്ത. ലിയോനാർഡോ ഡികാപ്രിയോയുടെ 'ദി റെവനന്റ്' എന്ന ചിത്രം പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു.
മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്. ഫോറസ്റ്റ് വാച്ചറായ ഷൈജുവാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു പ്രായം. കോട്ടോപ്പാടം ചെന്നേരികുന്നില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. രണ്ട് കാട്ടാനകളെ തുരത്തി ഓടിക്കുന്നതിനിടെ ഒരു കാട്ടാന ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം നടന്നത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ തുരുത്തുന്നതിനിടെയായിരുന്നു സംഭവം. ഷൈജു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ട് കാട്ടാനാകളെ തുരത്തുന്നതിനിടെ ഒരാന തിരികെയത്തി ഷൈജുവിനെ ചവിട്ടുകയായിരുന്നു. ആന തിരിഞ്ഞുവന്നതോടെ ഒപ്പമുളളവര്‍ ഓടി രക്ഷപ്പെട്ടു. സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ കാട്ടാനക്കൂട്ടമെത്തിയതോടെ നാട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്സ് വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചു. നോട്ടീസ് പിരീഡ് ഒഴിവാക്കി ഉടൻ സ്ഥാനമൊഴിയുന്ന അദ്ദേഹത്തിന് പകരം മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതലയേൽക്കും.
പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നെടുമ്പാശ്ശേരി-മുട്ടം ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
സിസി മുകുന്ദനെ സിപിഐയിൽ നിന്ന് പുറത്താക്കി. നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 56 കാരൻ പിടിയിൽ. ഓയൂർ റോഡ്വിള സ്വദേശി രാജുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 12 വയസ്സുള്ള പെൺകുട്ടിയെയാണ് രാജു പീഡനത്തിനിരയാക്കിയത്
വാഴപ്പഴം മാത്രമല്ല; പൊട്ടാസ്യത്തിന്റെ കാര്യത്തിൽ ഈ 13 ഭക്ഷണങ്ങൾ ഒന്നിനൊന്ന് മെച്ചം!
ആരോഗ്യസംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജെൻ സി തലമുറ ഇന്ന് തങ്ങളുടെ ഡയറ്റിൽ വരുത്തുന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. പൊട്ടാസ്യം ലഭിക്കാൻ വാഴപ്പഴം മാത്രം കഴിക്കുന്ന കാലം കഴിഞ്ഞു. നമ്മുടെ പേശികളുടെ ബലത്തിനും ഹൃദയാരോഗ്യത്തിനും അത്യാവശ്യമായ പൊട്ടാസ്യം, വാഴപ്പഴത്തേക്കാൾ കൂടുതൽ അളവിൽ അടങ്ങിയിട്ടുള്ള 13 ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഇറാൻ - ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ തകർച്ചയുടെ വക്കിൽ പാകിസ്താൻ: കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ടെഹ്റാന് : പാകിസ്ഥാൻ കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്. ഇറാൻ - ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ ആഗോള എണ്ണ വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലായിരിക്കുകയാണ്. യുദ്ധം മൂലമുണ്ടായ തടസ്സങ്ങൾ പാകിസ്താനെയും ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഈ ആഘാതം കുറയ്ക്കുന്നതിനായി ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതും 'വർക്ക് ഫ്രം ഹോം' ഉൾപ്പെടെയുള്ളതുമായ കർശന നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് പാക് സർക്കാർ. ഫെഡറൽ, പ്രൊവിൻഷ്യൽ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനങ്ങൾ എടുത്തതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ധനം ലാഭിക്കാനായി ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന അലവൻസ് അടുത്ത രണ്ട് മാസത്തേക്ക് 50% വെട്ടിക്കുറച്ചു. ആംബുലൻസുകൾ, പബ്ലിക് ബസ്സുകൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫെഡറൽ, പ്രൊവിൻഷ്യൽ വകുപ്പുകളിലെ 60% സർക്കാർ വാഹനങ്ങളും ഈ കാലയളവിൽ നിരത്തിലിറക്കില്ലെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളവും മറ്റ് അലവൻസുകളും വാങ്ങില്ലെന്നുമാണ് റിപ്പോർട്ട്. എം.പിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം 25% വെട്ടിക്കുറക്കുകയും ചെയ്യും. 3 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളമുള്ള ഗ്രേഡ്-20 ഉദ്യോഗസ്ഥരുടെ രണ്ട് ദിവസത്തെ ശമ്പളം ജനക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. എന്നാൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള മറ്റ് സർക്കാർ ചെലവുകൾ നാലാം പാദത്തിൽ 20% വെട്ടിക്കുറച്ചതാണ് മറ്റൊരു നടപടി. സർക്കാർ ഓഫീസുകളിലേക്ക് ഈ വർഷം ജൂൺ വരെ പുതിയ വാഹനങ്ങൾ, ഫർണിച്ചറുകൾ, എയർ കണ്ടീഷണറുകൾ എന്നിവ വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതാണ് മറ്റൊരു പ്രധാന നടപടി. രാജ്യതാൽപ്പര്യത്തിന് അത്യന്താപേക്ഷിതമായ യാത്രകൾ മാത്രമേ അനുവദിക്കൂ. ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ യോഗങ്ങൾ ടെലി കോൺഫറൻസിംഗ് വഴിയാക്കും. ഔദ്യോഗിക വിരുന്നുകളും ഇഫ്താർ പാർട്ടികളും നിരോധിക്കുകയും ചെയ്തു. അത്യാവശ്യ സർവീസുകൾ ഒഴികെയുള്ള പകുതി ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അനുവദിച്ചു. ആഴ്ചയിൽ നാല് ദിവസം മാത്രമേ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കൂ.
കഞ്ഞിക്ക് കൂട്ട് മാങ്ങ അച്ചാർ മാത്രം മതി; ഈ നാടൻ രുചിക്ക് ആരാധകരേറെ
പച്ചമാങ്ങ - രണ്ടെണ്ണം (മൂവാണ്ടൻ മാങ്ങയാണ് ഏറ്റവും യോജിച്ചത്) മുളകുപൊടി - പാകത്തിന് (ഞാൻ ഏകദേശം 4 റ്റീ സ്പൂൺ എടുത്തു). കാശ്മീരി മുളകുപൊടിയാണെങ്കിൽ നല്ല ചുവപ്പുനിറം കിട്ടും. കായം പൊടി - 3/4 - 1 ടീ സ്പൂൺ
തിരുവനന്തപുരം: ആര്യനാട് ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് 21കാരനായ ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബന്ധു അജിത്ത്. രണ്ട് ലോണ്‍ ആപ്പുകളില്‍ നിന്നായി 19,000, 21,000 രൂപയാണ് ആനന്ദ് ലോണ്‍ എടുത്തതെന്ന് ബന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ലോണ്‍ തിരിച്ചടയ്ക്കാന്‍ അവന് പരമാവധി ശ്രമിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ സാധിച്ചില്ല. പെട്ടെന്നുണ്ടായ പ്രയാസത്തെ തുടര്‍ന്നാണ് അവന് അങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബന്ധു പറഞ്ഞു. ആനന്ദ് ലോണ്‍ എടുത്ത വിവരം വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ലോണ്‍ എടുത്തതെന്നാണ് അവന് സുഹൃത്തുക്കളോട് പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്. 21 വയസേ അവനുള്ളൂ. നല്ല രീതിയില്‍ പഠിച്ചിരുന്ന ആളായിരുന്നു ആനന്ദ്. വീട്ടില്‍ ചില പ്രയാസങ്ങള്‍ വന്നതോടെയാണ് അവന് ജോലിക്ക് കയറിയതെന്നും അജിത്ത് പറഞ്ഞു. ഒരു ടയര്‍ ഷോപ്പില്‍ അവന് ജോലിക്ക് പോയിരുന്നു. സംഭവ ദിവസം രാവിലെ മുതല്‍ അവന്റെ ഫോണിലേക്ക് തുടരെ കോള്‍ വന്നിരുന്നതായി കൂട്ടുകാര്‍ പറഞ്ഞു. അന്ന് 30,000 രൂപ കൊടുത്തില്ലെങ്കില്‍ അമ്മയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയയ്ക്കുമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മെസേജുകളും അയച്ചിരുന്നു. അത് അവന്റെ ഫോണിലുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് പറഞ്ഞുനില്‍ക്കാനൊന്നും കഴിവുള്ള ആളല്ല ആനന്ദ്.
അട്ടപ്പാടി ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു
അട്ടപ്പാടി ഗവ ഐടിഐയില്‍ താല്ക്കാലികാടിസ്ഥാനത്തില് ഇന്‍സ്ട്രകര്‍മാരെ നിയമിക്കുന്നു. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക്ക് ഡീസല്‍, വെല്‍ഡര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
കണ്ണൂരിലെ മത്സര പ്രഖ്യാപനം; കോൺഗ്രസിൽ കല്ലുകടി, പ്രതിഷേധവുമായി കെ സുധാകരൻ അനുകൂലികൾ
കണ്ണൂർ സീറ്റിൽ താൻ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസിൽ തർക്കങ്ങൾക്ക് വഴിവെച്ചു. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കരുതെന്ന് നേതൃത്വം വ്യക്തമാക്കിയതോടെ പ്രതിഷേധത്തിനൊരുങ്ങിയ അണികളെ സുധാകരൻ തന്നെ പിന്തിരിപ്പിച്ചു.
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം
തിരുവിഴാംകുന്ന് ഫോറസ്റ്റ് വാച്ചര്‍ ഷൈജുവാണ് മരിച്ചത്.
ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവെച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി മന്ത്രി
സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവെച്ചാൽ കർശന നടപടി. ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ ആണ് മുന്നറിയിപ്പ് നൽകിയത്. എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്.
ഫേസ് ഓയിലുകൾ ഉപയോഗിക്കാറുണ്ടോ? ചർമ്മത്തിന് ഇവ നൽകുന്ന ഗുണങ്ങളും ദോഷങ്ങളും അറിയാം!
തിളങ്ങുന്ന ചർമ്മത്തിനായി നിങ്ങൾ ഒരുപാട് ബ്യൂട്ടി പ്രോഡക്ട്സ് പരീക്ഷിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുന്ന ഒന്നാണ് ഫേസ് ഓയിലുകൾ . മോയ്സ്ചറൈസറുകൾക്കും സെറങ്ങൾക്കും പുറമെ ഒരു ഫേസ് ഓയിൽ കൂടി നമ്മുടെ സ്കിൻ കെയർ റൂട്ടീനിൽ ആവശ്യമാണോ എന്നത് പലരെയും കുഴപ്പിക്കുന്ന ചോദ്യമാണ്.
കോഴിക്കോട്: ഒരാഴ്ച്ചക്കിടെ രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിലായി ഹിന്ദുത്വ ആള്‍ക്കൂട്ടത്താല്‍ നാല് പേര് ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഇന്ത്യയില്‍ മുസ് ലിംകള്‍ക്കെതിരെയുള്ള സ്ഥാപനവത്കൃത വംശഹത്യ പദ്ധതികള്‍ കൂടുതല്‍ ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പറഞ്ഞു. 13 വയസ്സുകാരനായ ബാലന് മുതല്‍ 65 വയസ് പൂര്‍ത്തിയാക്കിയ വൃദ്ധന് വരെ വംശീയമായി കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഉനൈസ് ഖാന്, റോഷന് ഖാത്തൂന്, അബ്ദുല്‍ സലാം, ആമിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടുകള്‍ മുസ് ലിം ശരീരങ്ങളോടുള്ള വംശീയ നോട്ടങ്ങളാല്‍ എത്രത്തോളം ഹിംസാത്മകമാണ് എന്നത് നാള്‍ക്കുനാള്‍ വസ്തുതകളായി ആവര്‍ത്തിക്കുന്നതിന്റെ അടയാളങ്ങള്‍ കൂടിയാണ് ഈ കൊലപാതകങ്ങളെന്നും നഈം ഗഫൂര്‍ പറഞ്ഞു. ഭരണകൂട പിന്‍ബലത്തോടെ ഹിന്ദുത്വയുടെ ശാക്തീകരണത്തിനുവേണ്ടി മുസ് ലിം ജനവിഭാഗത്തെ വെറുപ്പുല്പാദനത്തിലൂടെ അപരരായി പ്രതിഷ്ഠിച്ചെടുക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. തെരുവുകള്‍ കൈയ്യേറി സംഘടിതമായി ചേര്‍ന്ന് മുസ് ലിംങ്ങളെ കൊന്നുകളയാനുള്ള സന്ദേശങ്ങള്‍ ആര്‍എസ്എസ് സമൂഹത്തില്‍ നിരന്തരമായി ഉല്പാദിപ്പിക്കുന്നു. ഭീകരമായ ഹിംസകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിനാല്‍ ആര്‍എസ്എസിന്റെ വംശഹത്യ പദ്ധതികള്‍ സാമാന്യവത്ക്കരിക്കപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത പൗരസമൂഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. ഹിന്ദുത്വ ദേശീയതയുടെ പ്രകടമായ വംശീയാതിക്രമങ്ങള്‍ക്കെതിരായി ജനകീയമായ സാമൂഹിക പ്രതിരോധങ്ങള്‍ക്കും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നല്‍കുമെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.
വയനാട് തുരങ്കപാത നിർമ്മാണം തടയണം: സുപ്രീം കോടതിയിൽ ഹർജി
വയനാട് തുരങ്കപാത നിർമ്മാണം അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചു. വിവാദമായ ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തണമെന്നും, കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രദേശത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ കൃത്യമായി പഠിക്കാതെയാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നൽകിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. പരിസ്ഥിതിലോല
10 മിനിറ്റിൽ പാലപ്പവും മുട്ടക്കറിയും റെഡി!
10 മിനിറ്റിൽ പാലപ്പവും മുട്ടക്കറിയും റെഡി!
ലോകമെമ്പാടും ബിയർ വിൽപ്പന കുറയുമ്പോഴും, ബഡ്വൈസറിന്റെ നിർമ്മാതാക്കളായ അൻഹെയ്സർ-ബുഷ് ഇൻബെവ് വളർച്ച നേടുകയാണ്. ബിയറിന് പുറമെ റെഡി-ടു-ഡ്രിങ്ക് കോക്ക്ടെയിലുകളിലേക്കും ആൽക്കഹോൾ രഹിത പാനീയങ്ങളിലേക്കും ശ്രദ്ധ തിരിച്ചതാണ് ഈ വിജയത്തിന് പിന്നിൽ.
പാല് വാങ്ങാന്‍ പോകവേ പുള്ളിപ്പുലിയുടെ ആക്രമണം; അടിച്ച് കൊന്ന് യുവാവ്
ചണ്ഡീഗഢ്: പാല് വാങ്ങാന്‍ പോകവേ ആക്രമിക്കാന്‍ വന്ന പുള്ളിപ്പുലിയെ യുവാവ് കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ സര്‍ലി ഗ്രാമത്തിലെ പ്രവേഷ് ശര്‍മയാണ് 12 മിനുട്ടിലേറെ നേരം മല്ലിട്ടതിന് ശേഷം പുലിയെ കൊലപ്പെടുത്തിയത്. പുലിയുടെ താടിയെല്ലുകള്‍ പിടിച്ച് തിരിച്ചും തലയിലും കഴുത്തിലും ശക്തമായി ഇടിച്ചുമാണ് പ്രവേഷ് കൊലപ്പെടുത്തിയത്. ഏതാണ്ട് 12 മിനുട്ട് നേരത്തെ മല്‍പ്പിടുത്തത്തിന് ശേഷം പുലി ചത്തെങ്കിലും പ്രവേഷിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴുമണിയോടെ പാല് വാങ്ങാനായി സ്വന്തം കൃഷിയിടത്തിലൂടെ പോവുകയായിരുന്നു പ്രവേഷ്. പെട്ടെന്ന് ഏതാണ്ട് ഒരു വയസ് പ്രായം വരുന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. പുലി ഇന്ന് പുലര്‍ച്ചെ മറ്റൊരാളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. സ്കൂട്ടര്‍ യാത്രക്കാരന് പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാഴിക്കാണ് രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നും പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ രാജ്കുമാര് ശര്‍മ്മ പരിക്കേറ്റ യുവാവിന് 5,000 രൂപ അടിയന്തര ധനസഹായം കൈമാറി. സാധാരണയായി രാത്രികാലങ്ങളിലാണ് പുലി ഇറങ്ങാറുള്ളത്. എന്നാല്‍ പുലര്‍ച്ചെ തന്നെ ജനവാസ മേഖലയില്‍ എത്തിയത് വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിമാചല്‍ പ്രദേശില്‍ വന്യജീവി ആക്രമണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മാണ്ഡി ജില്ലയില്‍ പുലിയുടെ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പുലിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഫോട്ടോയില്ല, വീഡിയോയില്ല, ശബ്ദവുമില്ല! മുജ്തബ ഖമനെയിയെയും ലക്ഷ്യമിട്ടു? ഇറാൻ വീണ്ടും മുൾമുനയിൽ!
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയിക്ക് ആക്രമണത്തിൽ പരിക്കേറ്റതായി സൂചന നൽകി ഇറാൻ സ്റ്റേറ്റ് ടിവി. 'ജാൻബാസ്' എന്നാണ് ഇറാൻ സ്റ്റേറ്റ് ടിവി മുജ്തബയെ വിശേഷിപ്പിച്ചത്.
എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കൊഴുക്കട്ട !
എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കൊഴുക്കട്ട !
കടുത്തുരുത്തി ബൈപാസിന്റെ അവസാനഘട്ട നിർമാണത്തിനായി മാത്രം 9.67 കോടി രൂപയാണ് ചെലവഴിക്കുന്നത്. സംരക്ഷണ ഭിത്തി നിർമാണം, റോഡ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, ബ്ലോക്ക് ജങ്ഷന് സമീപം ഗ്രാമീണ റോഡിൽ അടിപ്പാത നിർമാണം, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ, ബിഎം ആൻഡ് ബിസി ടാറിങ്, റോഡിന്റെ ഇരുവശവും ബലപ്പെടുത്തുന്നതിനുള്ള നിർമാണ ജോലികൾ എന്നിവ ഉൾപ്പെടെ അവശേഷിക്കുന്ന മുഴുവൻ പണികളും ഉൾപ്പെടുത്തിയാണ് കടുത്തുരുത്തി ബൈപാസിൻ്റെ അന്തിമ എസ്റ്റിമേറ്റിന് രൂപം നൽകിയിരിക്കുന്നത്.
എണ്ണ ഉത്പാദനം നിലച്ചാലും യുഎഇ തകരില്ല, ലോകത്തെ അമ്പരപ്പിക്കുന്ന സാമ്പത്തിക കരുത്ത് | UAE
യുഎഇയുടെ സാമ്പത്തിക അടിത്തറ അങ്ങേയറ്റം ശക്തമാണെന്നാണ് എസ് ആന്റ് പി വിലയിരുത്തുന്നത്. ഇനി ഒരുപക്ഷേ യുദ്ധം കാരണം എണ്ണ ഉൽപ്പാദനത്തിലോ കയറ്റുമതിയിലോ തടസ്സങ്ങളുണ്ടായാൽ പോലും, അത് മറികടക്കാൻ യുഎഇയുടെ പക്കൽ കൃത്യമായ പ്ലാനുണ്ട്.
മുഖ്യമന്ത്രി എന്തിന് പരസ്യമായി മാപ്പ് പറഞ്ഞു?; സിപിഎമ്മിനെ കുരുക്കി മുഖ്യമന്ത്രിയുടെ മാപ്പ്
മുഖ്യമന്ത്രി എന്തിന് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെ കുരുക്കി മുഖ്യമന്ത്രിയുടെ മാപ്പ്; മമ്മൂട്ടിക്കെതിരായ സൈബർ അധിക്ഷേപത്തിൽ മുഖ്യമന്ത്രി മാപ്പ് പറഞ്ഞതിൽ പ്രവര്‍ത്തകരിൽ ഒരു വിഭാഗത്തിന്റെ രൂക്ഷ വിമര്‍ശനം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി, എല്ലാം സജ്ജമെന്ന് ഒമാൻ ട്രാൻസ്പോർട്ട് മന്ത്രാലയം
ഉള്ളിയിൽ നെഗറ്റീവ് എനർജി? പഠനം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
അഭിഭാഷകനായ സച്ചിൻ ഗുപ്ത സമർപ്പിച്ച 5 പൊതു താത്പര്യ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്.
പ്രതിഷേധം അധ്യക്ഷനെതിരെ! സണ്ണി ജോസഫിനെതിരെ പ്രകടനവുമായി സുധാകരന് അനുകൂലികള്‍; ഇടപെട്ട് സുധാകരന്
പ്രതിഷേധം അധ്യക്ഷനെതിരെ! സണ്ണി ജോസഫിനെതിരെ പ്രകടനവുമായി സുധാകരന് അനുകൂലികള്‍; ഇടപെട്ട് സുധാകരന്, KPCC യിലേക്ക് പ്രകടനം നടത്താനായിരുന്നു അനുകൂലികളുടെ തീരുമാനം
എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ ഏകദിന സ്പെഷ്യൽ ഡ്രൈവിൽ ജാമ്യമില്ലാ കുറ്റങ്ങളിൽ ഏർപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
പശ്ചിമേഷ്യൻ യുദ്ധം: അമേരിക്കയിൽ സംഭവിക്കുന്നതെന്ത്? | US Iran War
അമേരിക്കയെയും യുദ്ധം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ ഒരു ഗാലൺ പെട്രോളിന്റെ ശരാശരി വില 3.48 ഡോളറിന് അടുത്തെത്തി. ഒരാഴ്ച്ചക്കിടെ 16 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.
തിരിച്ചുകയറി ഓഹരി വിപണി; നിക്ഷേപകരുടെ ആസ്തിയില്‍ 6.1 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധന
ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണത്തിന് തകര്‍ച്ചക്ക് പിന്നാലെ നിക്ഷേപകര്‍ക്ക് അല്പം ആശ്വാസം നല്കി ഓഹരി വിപണി. മിക്ക ഓഹരികളും ഇന്ന് പച്ചകത്തി. ഒറ്റ സെഷനില്‍ നിക്ഷേപകരുടെ ആസ്തിയിലേക്ക് 6.1 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധനവാണ് ഈ റാലിയില്‍ ഉണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം (എം-ക്യാപ്) 6.12 ലക്ഷം കോടി രൂപ ഉയര്‍ന്ന് 447.22 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സെഷനില്‍ ഇത് 441.10 ലക്ഷം കോടി രൂപയായിരുന്നു. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം), ആക്സിസ് ബാങ്ക് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎല്‍), ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍&ടി), കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് (ഇന്‍ഡിഗോയുടെ മാതൃസ്ഥാപനം) തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളില്‍ നിന്നുള്ള വാങ്ങലുകള്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ത്താന്‍ സഹായിച്ചു. ഇന്നത്തെ സെഷനില്‍ മേഖലാ പങ്കാളിത്തം പ്രധാനമായും പോസിറ്റീവ് ആയിരുന്നു. ഓട്ടോമൊബൈല്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ, റിയല്‍റ്റി ഓഹരികള്‍ വാങ്ങല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഐടി ഓഹരികള്‍ താഴ്ന്നു. വിശാലമായ വിപണികള്‍ ബെഞ്ച്മാര്ക്കുകളെക്കാള് മികച്ച പ്രകടനം കാഴ്ചവച്ചു, നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.62 ശതമാനവും നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചിക 2.12 ശതമാനവും ഉയര്‍ന്നു. 'ബാരലിന് 120 ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ക്രൂഡിന്റെ വിലയില്‍ വന്ന തിരുത്തല്‍ വിപണിയെ അനുകൂലമാക്കി. ഒരു ചെറിയ തിരിച്ചുവരവും ഒരു ചെറിയ അടിത്തട്ടിലേക്കുള്ള വിലയിടിവും നമുക്ക് കാണാന്‍ കഴിയും. മുന്നോട്ട് പോകുമ്പോള്‍, നിലവിലെ വിലനിലവാരം നിലനിര്‍ത്താന്‍ കഴിയുമോ എന്ന് കാണേണ്ടത് പ്രധാനമാണ്.' ബ്രെന്റ് ക്രൂഡ് ഇന്ന് ബാരലിന് 90 ഡോളര്‍ ആയി കുറഞ്ഞു'. വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസിലെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ക്രാന്തി ബത്തിനി പറഞ്ഞു. യുദ്ധം അവസാനിക്കുമെന്നും ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവിന് ശേഷം ആഗോള വികാരത്തിലെ പുരോഗതി ദലാല്‍ സ്ട്രീറ്റ് പ്രതിഫലിപ്പിച്ചു. എന്നിരുന്നാലും, ഇന്ത്യ VIX ന്റെ ഉയര്‍ന്ന നില വിപണിയിലെ അടിസ്ഥാന അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു. 'സമീപകാലത്ത്, വിപണികള്‍ പ്രതിസന്ധിയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്, നിക്ഷേപകര്‍ യുദ്ധ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സമീപകാലത്ത് ചാഞ്ചാട്ടം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ കൂടുതല്‍ വ്യക്തത മൂല്യ വാങ്ങലിന് കാരണമാകും' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
AICC ആസ്ഥാനത്ത് സ്ക്രീനിങ് കമ്മിറ്റി; അസമിലെ ഇളവ് കാത്ത് കേരളത്തിലെ എംപിമാര്‍
AICC ആസ്ഥാനത്ത് സ്ക്രീനിങ് കമ്മിറ്റി പുരോഗമിക്കുന്നു; അസമിലേത് പോലെ ഇളവ് കാത്ത് കേരളത്തിലെ എംപിമാര്‍, കണ്ണൂരിൽ സീറ്റ് ഉറപ്പിച്ച് കെ സുധാകരൻ, മത്സരിക്കാൻ സമുദായ കാര്‍ഡ് ഇറക്കി അടൂര്‍ പ്രകാശും AICC | Congress | Adoor Prakash | K Sudhakaran | Assembly Election
വനിതാ ദിനത്തോടനുബന്ധിച്ച് 'ഷീ ഷൈൻസ്' സംഘടിപ്പിച്ച് വിൻസ്മെര |Vinsmera Jewels
വനിതാ ദിനത്തോടനുബന്ധിച്ച് 'ഷീ ഷൈൻസ്' സംഘടിപ്പിച്ച് വിൻസ്മെര ; ഉദ്ഘാടനം മേയർ പി ഇന്ദിര നിർവഹിച്ചു Vinsmera Jewels
ന്യൂഡല്‍ഹി : എറണാകുളം കേന്ദ്രമാക്കി മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ എത്തിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ബുധനാഴ്ചയാണ് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി മോദി കൊച്ചിയിലെത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘മാറ്റം തുടങ്ങാം – വികസിത കേരളം മോദിക്കൊപ്പം’ എന്നതാണ് എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കൺവെൻഷന്റെ മുദ്രാവാക്യം. ഈ സന്ദർശനം തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഘട്ടമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാത്ത ഭരണവും പുതിയ വികസനവും മാറ്റവുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, പ്രധാനമന്ത്രി മോദി അത് ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളും ഇതേ മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനായി ഇവിടെ എത്തുന്ന പ്രധാനമന്ത്രിയോടുള്ള നന്ദിയും രേഖപ്പെടുത്തി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചിയില്‍ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ തീർത്തിട്ടുള്ള പടുകൂറ്റൻ പന്തലിൽ അര ലക്ഷത്തോളം എൻഡിഎ പ്രവർത്തകർ മോദിയെ കാണാനും കേൾക്കാനുമെത്തുമെന്ന് നേതാക്കൾ പറഞ്ഞു. പുതുക്കിപ്പണിത റെയിൽവേ സ്റ്റേഷന് മുതൽ ബിപിസിഎല്ലിന്റെ പുതിയ പദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനവും ഇതിനൊപ്പം മോദി നിർവഹിക്കും. റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ബിഡിജെഎസിനൊപ്പം ട്വന്റി 20 കൂടി മുന്നണിയിലേക്ക് എത്തിയതോടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രിയെ തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിക്കുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളാണ് എൻഡിഎ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. രാവിലെ 11.30നു കൊച്ചി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാവികസേനയുടെ ഐഎൻഎസ് ഗരുഡ വിമാനത്താവളത്തിൽ എത്തും . തുടർന്നു റോഡ് മാർഗം മറൈൻഡ്രൈവിലെത്തി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയം കവാടത്തിൽനിന്നു റോഡ് ഷോ നടത്തി പ്രധാനമന്ത്രി പ്രത്യേകം തയാറാക്കിയ വേദിയിലേക്കെത്തും . 12.30ന് വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഒരു മണിയോടെ സമീപത്തെ മറ്റൊരു വേദിയിൽ എൻഡിഎ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30നു കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കു പോകും.
'സായ് പല്ലവി പോര, സീതയുടെ ഗ്രേസില്ല; '; വിമർശിച്ച് സോഷ്യല്‍ മീഡിയ
സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് രാമായണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രത്തില്‍ രാമനായി എത്തുന്നത് രണ്‍ബീര്‍ കപൂറാണ്. തെന്നിന്ത്യന്‍ താരം സായ് പല്ലവിയാണ് സീതയായി എത്തുന്നത്. കന്നഡ സൂപ്പര്‍ താരം യാഷ് ആണ് രാവണനായി എത്തുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തു വന്ന ഗ്ലിംപ്സ് വിഡിയോ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു.
ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാക്കൂ!
ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാക്കൂ!
'നിലപാട് ഇന്നലെ പറഞ്ഞതാണ്, ആവർത്തിക്കേണ്ട കാര്യമില്ല'; ഗണേഷ് കുമാർ വിവാദത്തിൽ ക്ഷോഭിച്ച് ആർ ബിന്ദു
'കൃത്യമായ നിലപാട് ഇന്നലെ പറഞ്ഞതാണ്, ആവർത്തിക്കേണ്ട കാര്യമില്ല'; ഗണേഷ് കുമാർ വിവാദത്തിൽ മാധ്യമങ്ങളോട് ക്ഷോഭിച്ച് മന്ത്രി ആർ ബിന്ദു KB Ganesh kumar | R Bindhu
പ്രതിഷേധം, എതിര്‍പ്രതിഷേധം, ബോംബേറ്; ന്യൂയോര്‍ക്ക് മേയര്‍ മംദാനിയുടെ വീട്ടുപടിക്കല്‍ നടന്നതെന്ത്?
പ്രസിഡന്റ് ട്രംപിനെ പിന്താങ്ങുന്ന വലതുപക്ഷത്തിന്റെ കണ്ണിലെ കരടാണ് ന്യൂയോര്‍ക്കിലെ പുതിയ മേയര്‍ സൊഹ്റാന് മംദാനി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ ബോംബേറും സംഘര്‍ഷവും നടന്നു. എന്താണ് ശരിക്കും അവിടെ സംഭവിച്ചത്?
'ഹോട്ടലുകളിൽ മെനു വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്'; തമിഴ്നാട്ടിലും പാചക വാതക പ്രതിസന്ധി
'ഹോട്ടലുകളിൽ മെനു വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത് ; തമിഴ്നാട്ടിലും പാചക വാതക പ്രതിസന്ധി, ഉന്നത തല യോഗം വിളിച്ച് സ്റ്റാലിൻ LPG shortage sparks fear of hotel closures and food price hike in Tamilnadu | Stalin
നിലപാടിൽ ഉറച്ച് സി.സി മുകുന്ദൻ, നടപടിക്ക് സിപിഐ, പിന്തുണയ്ക്കാൻ യുഡിഎഫ് | C.C Mukundan
പേമെന്റ് സീറ്റ് ആരോപണത്തിൽ ഉറച്ച് സി.സി മുകുന്ദൻ, കടുത്ത നടപടിക്ക് സിപിഐ ; പ്രാദേശിക എതിർപ്പ് കാര്യമാക്കാതെ സിസി മുകുന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ്, നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും C.C Mukundan | CPI | Nattika
ഗണേഷ് കുമാറിനെതിരായ വിവാദം; പത്തനാപുരത്തെ വീട്ടിലേക്ക് KSU മാർച്ച് | KB Ganesh Kumar
ഗണേഷ് കുമാറിനെതിരായ വിവാദം; പത്തനാപുരത്തെ വീട്ടിലേക്ക് KSU മാർച്ച്; മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും
പശ്ചിമേഷ്യയിലെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ബസുമതി അരിയുടെ കയറ്റുമതിയെ സ്തംഭിപ്പിച്ച നിലയിലാണ്. ഇത് ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന നെല്ലിന്റെ വിലയിൽ കാര്യമായ ഇടിവുണ്ടാക്കി. ഏകദേശം 4 ലക്ഷം ടൺ അരി തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഈ പ്രതിസന്ധി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകരെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.
പുതിയ കേന്ദ്ര നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്; 'പിതാവിന്റെ കുടുംബ സ്വത്ത് വിൽക്കുകയാണോ?'
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളിലോ, വിദേശ രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യ സന്ദർശിക്കുമ്പോഴോ ഒപ്പുവെക്കുന്ന ചില പ്രത്യേക അന്താരാഷ്ട്ര കരാറുകൾക്ക് ഇനി മുതൽ കാബിനറ്റിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്ന് റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വിഷയം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതിന് പിന്നാലെ പ്രമുഖ നടൻ പ്രകാശ് രാജ് ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട്
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം
സീരീസ് 284 ഡ്രോയിൽ 600,000 ദിർഹമാണ് നാലു വിജയികൾ തുല്യമായി വീതിച്ചത്.
റിലീസിനൊരുങ്ങി ‘പേട്രിയറ്റിലെ’ ആദ്യഗാനം
മഹേഷ് നാരായണൻ്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റിലെ’ ആദ്യഗാനം റിലീസിനൊരുങ്ങുന്നു. മാർച്ച് 12-ന് സംഗീത സംവിധായകൻ സുഷിൻ ശ്യാമിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങുന്നത്.
പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
12 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. മലപ്പുറം കൂട്ടായി സ്വദേശി ടി പി നസീബാണ് ശിക്ഷിക്കപ്പെട്ടത്.
ഒരു ദൈവം തന്ത പൂവേ' പാടുമ്പോൾ 17 വയസ്; ചിന്മയി
ഒരു ദൈവം തന്ത പൂവേ' എന്ന ഗാനം ആലപിച്ചുകൊണ്ട് ആരാധകരുടെ മനസിലേക്ക് ചേക്കേറിയ ഗായികയാണ് ചിന്മയി ശ്രീപദ.
മൂന്ന് വർഷങ്ങൾക്ക് ശേഷം വീട്ടിലെത്തിയ ഉടമ ഞെട്ടി! വീട്ടിനുള്ളിൽ മുഴുവനും പ്രാവുകൾ, വീഡിയോ
ജോലി ആവശ്യത്തിനായി മൂന്ന് വർഷം മാറിനിന്ന റഷ്യക്കാരൻ തിരികെ അപ്പാർട്ട്മെന്റിലെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. അടയ്ക്കാൻ മറന്ന ജനലിലൂടെ അകത്ത് കടന്ന പ്രാവുകൾ വീട് ഒരു 'പ്രാവ് നഗര'മാക്കി മാറ്റിയിരുന്നു. ഇത് വൃത്തിയാക്കാൻ അദ്ദേഹത്തിന് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വന്നു.
ആദ്യ വിവാഹ ബന്ധം തകര്‍ന്നതോടെ ജീവിതത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമായെ നടന് ഭഗത് മാനുവല്‍. ആത്മഹത്യയുടെ വക്കില്‍ വരെ എത്തിയ തന്നെ തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളാണെന്നും താരം പറയുന്നു. പ്രണയ വിവാഹമായിരുന്നു. വിവാഹ മോചനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നടന് പറയുന്നു.
പത്ത് ദിവസത്തിനുള്ളിൽ അപ്ഡേറ്റ് എത്തും : അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ആർ.ജെ. ബാലാജി
എൽ.കെ.ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കറുപ്പി’നായി സിനിമാലോകം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൂര്യ നായകനാകുന്ന ഈ ബിഗ് ബജറ്റ്
ടി20 ലോകകപ്പ് ഫൈനലിലെ മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തെ അഭിനന്ദിച്ച് നടി മല്ലിക സുകുമാരൻ. ലോകകപ്പിലെ ടോപ്പ് സ്കോററായി മാറിയ സഞ്ജുവിനെ ‘നമ്മുടെ ഹീറോ’ എന്ന് വിശേഷിപ്പിച്ച മല്ലിക
ആട് 3 ആരെയും നിരാശരാക്കില്ലെന്നാണ് പ്രതീക്ഷ, സപ്പോർട്ട് വേണം : ജയസൂര്യ
തിയറ്ററിൽ പരാജയപ്പെട്ട് പിന്നീട് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തൊരു സിനിമയാണ് ആട്. ശേഷം പുറത്തുവന്ന രണ്ടാം ഭാഗം തിയറ്ററിൽ വിജയമായി മാറി. ഇതിൻറെ മൂന്നാം ഭാഗമായ ആട് 3 ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്താനിരിക്കുന്നത്. ചിത്രം മാർച്ച് 19ന് തിയറ്ററുകളിൽ എത്തും.

31 C