കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥവാണ് മറുപടി നല്‍കിയത്. എയിംസിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ കേരളത്തിലെ എയിംസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പല രീതിയിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ എയിംസ് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പറഞ്ഞിരുന്നു. ഇതിനിടെയാണ് എയിംസ് വരുമോ എന്ന കാര്യത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്ന രീതിയില്‍ കേന്ദ്രത്തില്‍ നിന്നും പ്രതികരണം വരുന്നത്. 2016ല്‍ കോഴിക്കോട് കിനാലൂര്‍, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഉള്‍പ്പെടുത്തി എയിംസ് സ്ഥാപിക്കാന്‍ കേരളം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും 2025ല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ കേന്ദ്രം സൂചിപ്പിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് നിലവില്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ മറുപടി നല്കാന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വീണ്ടും സാവകാശം തേടിയിരുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോള്‍ കേരളത്തെ മാത്രം ഒഴിവാക്കാന്‍ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി നേരത്തേ ചോദിച്ചിരുന്നു. സാമ്പത്തിക വര്‍ഷം അവസാനമായതുകൊണ്ട് ധനകാര്യ വകുപ്പില്‍ നിന്ന് വിശദീകരണം കിട്ടിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് മുഖേനെ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മറുപടി നല്കാന് ഏപ്രില്‍ 10വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്.
പാചകവാതക ക്ഷാമം: സംസ്ഥാന സര്‍ക്കാര്‍ 'എല്‍പിജി വാര് റൂം' സംവിധാനം ആരംഭിച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ 'എല്‍പിജി വാര് റൂം' സംവിധാനം ആരംഭിച്ചു. സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിച്ച് പത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെ വിതരണം കര്‍ശനമായി നിരീക്ഷിക്കും. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ തടയാന്‍ പ്രത്യേക ശ്രദ്ധ നല്‍കും. സിലിണ്ടറുകളില്‍ തൂക്കക്കുറവ് പരിശോധിക്കാന്‍ പ്രത്യേക സ്ക്വാഡുകളും രംഗത്തുണ്ട്. സംസ്ഥാനതല വാര് റൂമിനൊപ്പം എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വാര് റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധന ഇറക്കുമതി ബാധിക്കപ്പെട്ടതോടെ സംസ്ഥാനത്ത് പാചകവാതക നിയന്ത്രണംം ഏകദേശം 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഇത് ഗൃഹോപയോഗത്തിനും ഹോട്ടല്‍ മേഖലയ്ക്കും തിരിച്ചടിയായിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഹോട്ടലുകള്‍ക്ക് സമ്മര്‍ദ്ദം കൂടിയിരിക്കുകയാണ്. അടിയന്തരമല്ലാത്ത മേഖലകളിലേക്കുള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആശുപത്രികള്‍, സ്കൂളുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ അത്യാവശ്യ വിഭാഗങ്ങള്‍ക്ക് സിലിണ്ടര്‍ വിതരണം മുന്‍ഗണനാപൂര്‍വ്വം തുടരുന്നു. പാചകവാതക ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും എണ്ണക്കമ്പനികളുമായും സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
വാക്കു തർക്കം; ഷാർജയിൽ മലയാളി യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു
ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്. The post വാക്കു തർക്കം; ഷാർജയിൽ മലയാളി യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു appeared first on RashtraDeepika .
കുപ്പിയിലും കാനിലും പെട്രോൾ നൽകില്ല; യുവാവ് പമ്പിലേക്കെത്തിയത് മറ്റൊരു വസ്തുവുമായി
യാത്രയ്ക്കിടയിൽ വാഹനത്തിൽ പെട്രോൾ തീർന്നാലുള്ള അവസ്ഥ വളരെ പരിതാപകരമായിരിക്കും.
പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി, ജീവൻ നഷ്ടമായത് തമിഴ്നാട് സ്വദേശി മണിക്ക്
വടകരയിൽ വഴിയരികിൽ കിടക്കുകയായിരുന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. ദാരുണമായ അപകടത്തില്‍ തമിഴ്നാട് കാരൂർ സ്വദേശി മണി എന്നയാൾക്ക് ജീവൻ നഷ്ടമായി
മകള്‍ വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ആവേശത്തിലും ധൈര്യത്തിലും എനിക്ക് വളരെ അഭിമാനമുണ്ട്.
മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ
സാങ്കേതികവിദ്യയുടെയും നിർമിത
അബുദാബിയില്‍ ഇറാൻ മിസൈൽ ആക്രമണം: ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു
അബുദബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. ഒരു ഇന്ത്യക്കാരനടകം മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാള്‍ പാക്കിസ്ഥാൻ പൗരനാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ രണ്ട് പേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവച്ച് യുഎഇ തകർത്തിരുന്നു.അവശിഷ്ടങ്ങള്‍ വീണാണ് രണ്ടു പേർ മരിച്ചതെന്നും മൂന്ന് പേർക്ക് പരിക്കേറ്റതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഇതോടെ യുഎഇയില്‍ ഇറാൻ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതില്‍ മൂന്നുപേര്‍ സൈനികരാണ്. മിസൈല്‍ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. The post അബുദാബിയില്‍ ഇറാൻ മിസൈൽ ആക്രമണം: ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു appeared first on RashtraDeepika .
വയനാട്ടില്‍ അതിർത്തി തർക്കത്തിനിടെ ആക്രമണം; വാർഡ് മെമ്പർക്ക് വെട്ടേറ്റു
വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത്.
അതിർത്തി തർക്കത്തിനിടെ ആക്രമണം; വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു
കൈയ്ക്ക് ഗുരുതര പരുക്കേറ്റ പശാന്തിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദുബയ്: യുഎഇയില്‍ ശനിയാഴ്ചവരെ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുര്‍ജ് ഖലീഫ ഉള്‍പ്പെടുന്ന ദുബയ് നഗരമേഖലയ്ക്ക് മുകളില്‍ കനത്ത മേഘാവൃതാവസ്ഥ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാറ്റിന്റെ ദിശ തെക്കുകിഴക്കില്‍ നിന്ന് വടക്കുപടിഞ്ഞാറോട്ടായി മാറാനിടയുണ്ടെന്നും ചില പ്രദേശങ്ങളില്‍ പെടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നരിയിപ്പുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ക്ഷോഭം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശിച്ചു. പടിഞ്ഞാറന്‍ മേഖലകളില്‍ ആരംഭിച്ച മഴ അല്‍ ദഫ്ര, അബൂദബി എന്നിവടങ്ങളിലേക്ക് വ്യാപിച്ച് പിന്നീട് വടക്കന്‍ എമിറേറ്റുകളിലേക്കും അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങളിലേക്കും എത്തും. ഇടയ്ക്കിടെ കനത്ത കാറ്റും ഇടിമിന്നലും ചിലയിടങ്ങളില്‍ ആലിപ്പഴമഴയും ഉണ്ടാകാം. രാത്രിയോടെ മേഘാവരണം കുറയുമെങ്കിലും ഇടയ്ക്കിടെ ചെറുതും മിതമായതുമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ചയ്ക്ക് ശേഷം കാലാവസ്ഥ കൂടുതല്‍ സ്ഥിരതയിലേക്ക് മാറുകയും താപനില കുറയുകയും വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകുകയും ചെയ്യും. കഴിഞ്ഞ ശനിയാഴ്ച മുതല്‍ രാജ്യത്ത് തുടര്‍ച്ചയായ മഴയാണ് ലഭിക്കുന്നത്. ആദ്യം പടിഞ്ഞാറന്‍ മേഖലകളെയും ദ്വീപുകളെയും ബാധിച്ച മഴ പിന്നീട് അബൂദബി, ദുബയ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. വെള്ളക്കെട്ട് നീക്കം ചെയ്യാനും ഗതാഗതം സാധാരണ നിലയിലാക്കാനും പോലിസ്, മുനിസിപ്പാലിറ്റികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.
ബിജെപി സ്ഥാനാർഥി ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവതരം; എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി
ഹൈക്കോടതി.വിവാദ പ്രസ്താവനയ്ക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവമെന്നും കോടതി നിരീക്ഷിച്ചു. പരാതികളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു.
പപ്പായ ഇലയുടെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
പപ്പായ ഇലയുടെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിന് തീപിടിച്ചെന്ന സന്ദേശത്തെത്തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും വൻ പരിഭ്രാന്തിയിലായി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഫയർഫോഴ്സിന് സന്ദേശം ലഭിച്ചത്. ആയിരക്കണക്കിന് രോഗികളും ജീവനക്കാരുമുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടമായതിനാൽ, സന്ദേശം ലഭിച്ച ഉടൻ തന്നെ വൻ സന്നാഹമാണ് സ്ഥലത്തേക്ക് പുറപ്പെട്ടത്. തൃക്കാക്കര അഗ്നിരക്ഷാസേനയുടെ യൂണിറ്റും ഏലൂർ യൂണിറ്റും മിനിറ്റുകൾക്കകം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞെത്തി. സ്ഥിതിഗതികൾ ഗുരുതരമാണെന്ന നിഗമനത്തിൽ തൃക്കാക്കരയിൽ നിന്ന് രണ്ടാമതൊരു യൂണിറ്റ് കൂടി ഉടൻ തന്നെ പുറപ്പെടുകയും ചെയ്തു. വലിയൊരു ദുരന്തം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ, സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയ്ക്ക് ആശ്വാസകരവും എന്നാൽ വിചിത്രവുമായ കാഴ്ചയാണ് കാണാൻ സാധിച്ചത്. മെഡിക്കൽ കോളേജ് കെട്ടിടത്തിനല്ല തീപിടിച്ചതെന്നും, പകരം കോളേജിന് പിന്നിലെ എച്ച്എംടി-മണലിമുക്ക് റോഡിനോട് ചേർന്നുള്ള മതിലിന് സമീപം കൂട്ടിയിട്ടിരുന്ന ചവറുകൾക്കും ഉണങ്ങിയ മരക്കഷ്ണങ്ങൾക്കുമാണ് തീപിടിച്ചതെന്ന് വ്യക്തമായി. ചവറുകൾക്ക് പിടിച്ച തീ പടർന്ന് വൻതോതിൽ പുക ഉയർന്നതാണ് മെഡിക്കൽ കോളേജ് കത്തുകയാണെന്ന തെറ്റിദ്ധാരണ പരത്തിയത്. ഉടൻ തന്നെ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ വാഹനങ്ങൾ റോഡരികിൽ നിർത്തി മതിലിന് മുകളിലൂടെ വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായും അണച്ചു. വലിയൊരു അപകടം ഒഴിവായെങ്കിലും, കൃത്യമായ വിവരം നൽകാതെ പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ കൈമാറുന്നതിലെ അപകടവും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
പണമാണ് പണമാണ് പണമാണ് പ്രശ്നം!
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ, അല്ലാഹുവിന് നന്ദി: ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ
ഇന്ത്യയുടെ ഈ പാരമ്പര്യം ഇനിയും തുടരേണ്ടതുണ്ടെന്നും' അമീര്‍ വ്യക്തമാക്കി.
ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശം; കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നും അതു മറികടക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്ത് ചെയ്തുവെന്നും ഹൈക്കോടതി ചോദിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെയുള്ള ഇത്തരം പരാമര്‍ശങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും കോടതി ആരാഞ്ഞു. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ഉചിതമായ നടപടിയെടുക്കാന്‍ കമ്മീഷന് കോടതി നിര്‍ദ്ദേശം നല്കി. വിദ്വേഷ പരാമര്‍ശത്തില്‍ ഇതിനോടകം തന്നെ നടപടികള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി. പരാമര്‍ശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന് കോടതിയില്‍ ഉറപ്പുനല്‍കി. വോട്ടര്‍മാര്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ല. കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാന് ഗുരുവായൂരപ്പന് വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന് പറഞ്ഞത്. ഗോപാലകൃഷ്ണന്റെ പരാമര്‍ശം വിവാദമായതോടെ രത്തന്‍ യു ഖേല്‍ക്കര്‍ ജില്ലാ കളക്ടറോട് റിപോര്‍ട്ട് തേടിയിരുന്നു. ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി ഷീബ എസ് നല്കിയ പരാതിയില്‍ ഗോപാലകൃഷ്ണനെതിരെ എഫ്ഐആര്‍ ചുമത്തിയിരുന്നു. കേരള പീപ്പിള്‍സ് റെപ്രസന്റേഷന്‍ ആക്ട് 125, ബിഎന്‍എസ് 192 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം തകര്‍ത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമം, മതവികാരം ഉദ്ദീപിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്ഐആറില്‍ ചുമത്തിയത്.
വാടക താങ്ങാനാവുന്നില്ല, വീടുപേക്ഷിച്ച് ഹോട്ടലിലേക്ക് താമസം മാറി, ലക്ഷങ്ങള്‍ ലാഭിച്ച് ദമ്പതികൾ
ഉയർന്ന വാടക താങ്ങാനാവാതെ വീടുപേക്ഷിച്ച് ഹോട്ടലിലേക്ക് താമസം മാറി ഫ്ലോറിഡയിലെ ദമ്പതികള്‍. ഇതുവഴി വര്‍ഷം 11 ലക്ഷം ലാഭിക്കുന്നുണ്ട് എന്നാണ് ഇവര്‍ പറയുന്നത്.
ഫിന്‍ലാന്‍ഡ്: ഇസ്രായേല്‍, യുഎസ്, ഇറാന് എന്നിവ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ആഗോള മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും അതിന്റെ ഫലങ്ങള്‍ കൊറോണ വൈറസ് പാന്‍ഡെമിക്കിനെക്കാള്‍ കഠിനമാകുമെന്നും ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ് മുന്നറിയിപ്പ് നല്കി. ട്രംപിന്റെ സാമ്പത്തിക നയത്തെ സ്റ്റബ്സ് വിമര്‍ശിച്ചു, അത് നയതന്ത്രത്തെ ഹ്രസ്വകാല ഇടപാടുകളിലേക്ക് പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘര്‍ഷത്തില്‍ യുഎസിനൊപ്പം പൂര്‍ണ്ണമായും നില്ക്കാന് യൂറോപ്പ് മടിക്കുന്നുണ്ടെന്നും സ്റ്റബ് സൂചിപ്പിച്ചു.
ബഹ്റൈനില്‍ ജനജീവിതം സാധാരണ നിലയിലേക്ക് ; വ്യാപാര മേഖല വീണ്ടും സജീവം
രാജ്യത്തെ പ്രധാന വിപണികളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും ആളുകളുടെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നതായി കണ്ടെത്തി.
ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ വിമർശനവുമായി ഹൈക്കോടതി | B Gopalakrishnan
'പരാതി ഗൗരവമുള്ളത്, എന്ത് നടപടിയാണ് എടുക്കാൻ പോകുന്നത്?', ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ വിമർശനവുമായി ഹൈക്കോടതി
പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ കോണ്‍ഗ്രസ് നേതൃത്വം തഴഞ്ഞുവെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് വിമത സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ പറഞ്ഞു.
നാരങ്ങ നീര് കൊണ്ട് യൂറിക് ആസിഡ് നിയന്ത്രിക്കാം
നാരങ്ങയുടെ ഗുണങ്ങള്‍ ചെറുതല്ല. വലിപ്പത്തില്‍ തീരെ ചെറുതെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ
ഇടുക്കിയിൽ തീപാറും പോരാട്ടം; മുഖ്യമന്ത്രിയെ മണ്ഡലത്തിൽ എത്തിച്ച് റോഷി അഗസ്റ്റിൻ | Idukki
മുഖ്യമന്ത്രിയെ മണ്ഡലത്തിൽ എത്തിച്ച് റോഷി അഗസ്റ്റിൻ, പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ട് ചോദിച്ച് UDF സ്ഥാനാർഥി റോയി കെ പൗലോസ്; ഇടുക്കിയിൽ ഇത്തവണ പോരാട്ടം കനക്കും Idukki | Kerala Assembly Election 2026 | CPM | Congress
ബെർഗാമോ: തുടർച്ചയായ രണ്ട് ലോകകപ്പുകൾ നഷ്ടമായതിന്റെ നാണക്കേട് കഴുകിക്കളയാൻ ഇറ്റലി ഒരുങ്ങുന്നു. ലോകകപ്പ് യൂറോപ്യൻ പ്ലേ ഓഫ് സെമിഫൈനലിൽ വടക്കൻ അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മുൻ ലോകചാമ്പ്യന്മാർ യോഗ്യതയുടെ പടിക്കലെത്തി. മറ്റൊരു പോരാട്ടത്തിൽ വിക്ടർ ഗ്യോക്കറസിന്റെ ഹാട്രിക് മികവിൽ യുക്രെയ്നെ 3-1ന് വീഴ്ത്തി സ്വീഡനും പ്ലേ ഓഫ് ഫൈനലിൽ കടന്നു. സ്വന്തം തട്ടകമായ ബെർഗാമോയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകളെല്ലാം. ആദ്യ പകുതിയിൽ അയർലൻഡ് പ്രതിരോധം ഉറച്ചുനിന്നെങ്കിലും 56-ാം മിനിറ്റിൽ സാൻഡ്രോ ടൊണാലിയിലൂടെ അസൂറികൾ ലീഡെടുത്തു. മനോഹരമായൊരു ഹാഫ് വോളിയിലൂടെയായിരുന്നു ടൊണാലിയുടെ ഗോൾ. 80-ാം മിനിറ്റിൽ മോയിസ് കീൻ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. ടൊണാലിയുടെ കൃത്യതയാർന്ന പാസാണ് കീനിന് വഴിയൊരുക്കിയത്. പരിശീലകൻ ജെന്നെരോ ഗാട്ടുസോയ്ക്ക് കീഴിൽ അണിനിരന്ന ഇറ്റലിക്ക് പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയാണ് എതിരാളികൾ. ഈ കടമ്പ കൂടി കടന്നാൽ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റലിക്ക് ലോകകപ്പ് വേദിയിലെത്താം. സ്വീഡന്റെ വിജയശില്പി സ്ട്രൈക്കർ വിക്ടർ ഗ്യോക്കറസായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾവേട്ട തുടങ്ങിയ താരം രണ്ടാം പകുതിയിലും ആധിപത്യം തുടർന്നു. ഒടുവിൽ പെനാൽറ്റിയിലൂടെ ഹാട്രിക് പൂർത്തിയാക്കിയാണ് ഗ്യോക്കറസ് സ്വീഡന് ആധികാരിക ജയം സമ്മാനിച്ചത്. പ്ലേ ഓഫ് ഫൈനലിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് സ്വീഡന്റെ എതിരാളികൾ.
ആർഎസ്എസ് വിവാദം; വി ഡി സതീശനെ കടന്നാക്രമിച്ച് പിണറായി വിജയൻ | Pinarayi Vijayan
ചരിത്രം കുത്തിപ്പൊക്കി ഡീൽ ആക്രമണം; വി ഡി സതീശനെ കടന്നാക്രമിച്ച് പിണറായി വിജയൻ, സിപിഎം വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ലെന്ന് മുഖ്യമന്ത്രി, സതീശൻ രാവിലെ മുതൽ നുണപറയുന്നുവെന്ന് എം വി ഗോവിന്ദൻ Pinarayi Vijayan | RSS | VD Satheesan
ലോക്ഡൗൺ ഏർപ്പെടുത്തുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് കേന്ദ്രം | Lokdown | PM Modi
'അങ്ങനെയൊരു ആലോചന പോലുമില്ല, വെറുതേ പരിഭ്രാന്തരാകരുത്', ലോക്ഡൗൺ ഏർപ്പെടുത്തുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് കേന്ദ്രം
വി.രാജഗോപാലൻ മാസ്റ്റർ നിര്യാതനായി
ചെമ്പിലോട് പുതിയാണ്ടി ബാപ്പു മാസ്റ്ററുടെയും, വളപ്പിലെക്കണ്ടി നാരായണിയുടെയും, മകൻ വി രാജഗോപാലൻ മാസ്റ്റർ(85) നിര്യാതനായി.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചു. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമൊത്തുള്ള ഫോട്ടോ വിവാദമാക്കുന്നത് ബാലിശമാണെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.സത്യസന്ധമായ അന്വേഷണമാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ സ്വര്‍ണക്കൊള്ള പറഞ്ഞ് കബളിപ്പിക്കാനാവില്ല. ഹൈക്കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപോര്‍ട്ട് നല്‍കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെതിരേയും കടകംപള്ളി സുരേന്ദ്രന് ആഞ്ഞടിച്ചു. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി മുരളീധരന് കഴക്കൂട്ടത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു അമ്പലത്തിനു മുന്നില്‍ അരക്ക് വിളക്ക് വെക്കാന്‍ പോലും വി മുരളീധരനായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
'എ കെ ബാലൻ വക്കുപൊട്ടിയ കോടാലി, ചർച്ചകൾ വഴിതിരിക്കാനുള്ള പിണറായിയുടെ ടൂൾ' | KM Shaji
'എ കെ ബാലൻ വക്കുപൊട്ടിയ കോടാലി, ചർച്ചകൾ വഴിതിരിക്കാനുള്ള പിണറായിയുടെ ടൂൾ';വേങ്ങരയിൽ വന്ന് SDPIയെ തള്ളി പറയാൻ ബാലന് കഴിയുമോയെന്ന് വെല്ലുവിളിച്ച് കെ എം ഷാജി KM Shaji | AK Balan | LDF | CPM
പിണറായി വീണ്ടും അധികാരത്തിൽ വരണം, കേരളത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കില്ല; വൈക്കോ | Vaiko
'പിണറായി വീണ്ടും അധികാരത്തിൽ വരണം, കേരളത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കില്ല'; ഗവർണർ അർലേക്കർ ആർ.എൻ രവിയെ പോലെയാകരുതെന്നും വൈക്കോ, MDMK അധ്യക്ഷൻ
കടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ ട്രംപ്!
ഡൽഹി: ഒരു സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥനയ്ക്കിടെ രഹസ്യമായി മിഠായി കഴിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. മറ്റാരും കാണുന്നില്ലെന്ന് കരുതി കണ്ണടച്ച് മിഠായി ആസ്വദിക്കുന്ന കുട്ടിയുടെ നിഷ്കളങ്കമായ കുസൃതി നെറ്റിസൺസിനിടയിൽ ചിരി പടർത്തുകയും ശ്രദ്ധ നേടുകയും ചെയ്തു. യൂണിഫോം ധരിച്ച് മറ്റ് വിദ്യാർത്ഥികൾക്കൊപ്പം വരിയായി നിന്ന് കണ്ണുകൾ ഇറുക്കിയടച്ചാണ് ഈ കുട്ടി പ്രാർത്ഥനയിൽ പങ്കുചേർന്നത്. എന്നാൽ, പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതായി തോന്നുമെങ്കിലും കുട്ടിയുടെ ശ്രദ്ധ മുഴുവൻ കൈയിലുള്ള മിഠായിയിലായിരുന്നു. ഇടയ്ക്കിടെ ചുറ്റുപാടും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മിഠായി കഴിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. മിഠായി മുഴുവൻ കഴിച്ച ശേഷം അതിന്റെ സ്റ്റിക്ക് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോക്കറ്റിൽ ഒളിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. അവൻ കണ്ണടച്ചാൽ നമ്മൾ അവനെ കാണില്ലെന്നാണ് അവന്റെ വിചാരം, എന്തൊരു നിഷ്കളങ്കത എന്ന് ഒരാൾ കുറിച്ചു. മിഠായി കഴിച്ച് കഴിഞ്ഞ ശേഷം അതിന്റെ സ്റ്റിക്ക് പോക്കറ്റിൽ തന്നെ ഇട്ടല്ലോ, ആ അച്ചടക്കം സമ്മതിക്കണം എന്നായിരുന്നു മറ്റൊരു പ്രതികരണം. വീഡിയോയുടെ രസം അവിടെയും അവസാനിക്കുന്നില്ല. ഈ കുട്ടിയുടെ തൊട്ടുപിന്നിൽ നിൽക്കുന്ന മറ്റൊരു കുട്ടി അഴിഞ്ഞുപോയ ബെൽറ്റ് ശരിയാക്കാൻ പാടുപെടുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടികളുടെ നിഷ്കളങ്കമായ ഈ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ കൗതുകമുണർത്തുകയും ഓൺലൈൻ ലോകത്ത് വേഗത്തിൽ പ്രചരിക്കുകയും ചെയ്തു.
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍
ഏഷ്യയിലെ സ്വര്‍ണ വ്യാപാര കേന്ദ്രമാക്കി സിംഗപ്പൂരിനെ മാറ്റാനുള്ള പദ്ധതികള്‍ക്ക് തുടക്കം. വിപണിയുടെ വ്യാപാരം, ക്ലിയറിങ്, സംഭരണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിയന്ത്രണ ഏജന്‍സികളും വ്യവസായ പങ്കാളികളും ഒരുമിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. കൂടുതല്‍ സ്വര്‍ണ നിക്ഷേപം പിടിച്ചെടുക്കാനും സ്വര്‍ണ്ണ വ്യാപാര ബിസിനസ്സ് വര്‍ദ്ധിപ്പിക്കാനും മത്സരിക്കുന്ന നിരവധി ഏഷ്യന്‍ സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. എല്ലാ ആഴ്ചയിലും ഒരു ഗ്രാം
ഹോര്‍മുസ് അടച്ചാല്‍ മറ്റ് വഴി ; സൗദിയുടെ പദ്ധതി വിജയം കാണുന്നു
സൗദിയുടെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളുടെ ശക്തിയും പ്രതിസന്ധി നേരിടാനുള്ള ശേഷിയും തെളിയിക്കുന്നതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിന് തീ പിടിച്ചെന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെ തീ അണയ്ക്കുന്നതിനായി അഗ്നി രക്ഷാസേന സ്ഥലത്തെത്തി. തീപിടിച്ചത് കൂട്ടിയിട്ട ചവറിന്
അതിര്‍ത്തി തര്‍ക്കം; പരിഹരിക്കാനെത്തിയ മെമ്പര്‍ക്ക് വെട്ടേറ്റു
കല്‍പ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ മെമ്പര്‍ക്ക് വെട്ടേറ്റു. നമ്പ്യാര്‍കുന്ന് വാര്‍ഡ് ബിജെപി പ്രതിനിധി പ്രശാന്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. സ്ഥലത്തെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുന്നതിനിടെയാണ് പ്രശാന്തിന് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഇയാളെ ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചായക്കൊപ്പവും ചോറിനൊപ്പവും പറ്റിയ ഹെൽത്തി ഐറ്റം
ചായക്കൊപ്പവും ചോറിനൊപ്പവും പറ്റിയ ഹെൽത്തി ഐറ്റം
വേനൽച്ചൂട് കനക്കുന്നു ; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി
സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 5,802 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. 2024 മെയ് 2-ന് രേഖപ്പെടുത്തിയ 5,797 മെഗാവാട്ട് എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്.
100 കോടി ക്ലബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്ത മലയാള ചിത്രമാണ് ആട് 3. റിലീസ് ചെയ്ത് ഏഴുദിനം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിന്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രവുമാണ്. ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം… The post 100 കോടി ക്ലബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും appeared first on RashtraDeepika .
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന ദൂരദർശന്റെ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് സിപിഐ പ്രചാരണ പരിപാടി ബഹിഷ്കരിച്ചു. ബിജെപിയുടെ കൽപ്പനപ്രകാരമാണ് ഈ വെട്ടിമാറ്റലെന്നും ഇതിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പരിയാരത്ത് ലോറിയിടിച്ച് സ്കൂട്ടി യാത്രക്കാരായ അമ്മയ്ക്കും മകനും പരുക്കേറ്റു
ദേശീയ പാതയില്‍ പരിയാരത്ത് ലോറിയും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു.പരിയാരം ഗവ.ആയുര്‍വേദ കോളേജ് അലക്യംപാലം സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം.
ഭര്‍ത്താവ് സച്ചിന്‍ദേവ് മത്സരിക്കുന്ന ബാലുശ്ശേരിയില്‍ സജീവമല്ല
സ്റ്റാര്‍ബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്: കയാദു
വിനയൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ തന്നെ മലയികൾക്ക് പരിചിതമായ നടിയാണ് കയാദു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ചിത്രങ്ങളിലാണ് കയാദു അഭിനയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പിയിലൂടെ കയാദു വീണ്ടും മലയാളത്തിലെത്തുകയാണ്. സിനിമയിൽ വരുന്നതിന് മുന്‍പ് താൻ തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിരുന്നുവെന്ന് തുറന്ന് പറയുകയാണ് കയാദു ലോഹർ. സിനിമയിൽ വരുന്നതിന് മുന്‍പ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും (അമേരിക്കൻ കോഫി ഹൗസ് ശൃംഖല) തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. കൂടാടെ നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിംഗ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ-കയാദു ലോഹർ പറഞ്ഞു. അതേസമയം, ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം… The post സ്റ്റാര്‍ബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്: കയാദു appeared first on RashtraDeepika .
പഴയങ്ങാടി -മാട്ടൂൽ - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് 30ന്
പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്രവർത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഴയങ്ങാടി -മാട്ടൂൽ - കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ മാർച്ച് 30ന് സൂചന പണിമുടക്ക് നടത്തും
റോയല്‍ ചലഞ്ചേഴ്സ് ബെംഗ്ലൂരുവും രാജസ്ഥാന് റോയല്‍സും വിറ്റു; ബിസിസിഐക്ക് ലഭിക്കുക 1550 കോടി
മുംബൈ: ഐപിഎല്‍ പത്തൊമ്പതാം സീസണിന് മുന്നോടിയായി നടന്ന രണ്ട് പ്രധാന ടീമുകളുടെ ഉടമസ്ഥാവകാശ കൈമാറ്റം ബിസിസിഐക്കും വന്‍ നേട്ടം. രാജസ്ഥാന് റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയതോടെ അഞ്ച് ശതമാനം ട്രാന്‍സ്ഫര്‍ ഫീ ഇനത്തില്‍ മാത്രം ബിസിസിഐക്ക് 1550 കോടി മുതല്‍ 1583 കോടി രൂപ വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ഇരു ടീമുകളുടെയും ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തില്‍ ധാരണയായത്. അമേരിക്കന്‍ സംരംഭകനായ കല് സോമനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 1.63 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാന് റോയല്‍സിനെ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയെ ആദിത്യ ബിര്‍ള ഗ്രൂപ്പ്, ഡേവിഡ് ബ്ലിറ്റ്സര്‍, ബ്ലാക്ക്സ്റ്റോണ്‍ എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം 1.78 ബില്യണ്‍ ഡോളറിന് (ഏകദേശം 16,660 കോടി രൂപ) സ്വന്തമാക്കി. ആകെ 3.4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 31,000 കോടി രൂപ) ഇടപാടാണ് നടന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീമിന്റെ മൂല്യം 1 ബില്യണ്‍ ഡോളര്‍ കടക്കുന്നത് ഇതാദ്യമാണ്. ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികളും ബിസിസിഐയുമായി ഒപ്പിട്ടിട്ടുള്ള കരാര്‍ പ്രകാരം, ടീമിന്റെ ഉടമസ്ഥാവകാശം മാറുമ്പോള്‍ വില്പന തുകയുടെ 5 ശതമാനം ബിസിസിഐക്ക് ട്രാന്‍സ്ഫര്‍ ഫീസായി നല്‍കണം. ഈ നിയമമാണ് ബോര്‍ഡിന് 1500 കോടിയോളം രൂപ ലഭിക്കാന്‍ കാരണമായത്. പുതിയ ഉടമകള്‍ക്ക് ബിസിസിഐയുടെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന്റെയും അംഗീകാരം ലഭിക്കുന്നതോടെ ഈ തുക ബോര്‍ഡിന്റെ അക്കൗണ്ടിലെത്തും. വില്പന നടപടികള്‍ പൂര്‍ത്തിയായി പുതിയ ഉടമസ്ഥാവകാശം 2026 സീസണിന് ശേഷം മാത്രമേ പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരികയുള്ളൂ. ഐപിഎല്‍ പത്തൊമ്പതാം സീസണ് നാളെയാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ആര്‍സിബിയും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 74 മല്‍സരങ്ങളുണ്ടാകും. മെയ് 31-നാണ് ഫൈനല്‍.
ഭാരം കൂടുന്നത് ഗർഭധാരണത്തിന് തടസ്സമാണോ?
ഗർഭകാലത്ത് അമിതവണ്ണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയപ്പെടുന്നു. ബോഡി മാസ് ഇൻഡക്സ് ഉപയോഗിച്ചാണ് അമിതവണ്ണം അളക്കുന്നത്. 30ൽ കൂടുതലുള്ള ബിഎംഐ അമിതവണ്ണമായി കണക്കാക്കപ്പെടുന്നു. ഗർഭകാലത്ത് തടി കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്;
ഐപിഎല്‍ 2026: ആദ്യ ഐപിഎല്ലില്‍ ബാറ്റര്‍മാരെ വിറപ്പിച്ച് നേടിയ റെക്കോര്‍ഡ്, ഓരേയൊരു ശ്രീ
ഐപിഎല്ലില്‍ മലയാളി താരം എസ് ശ്രീശാന്ത് ഒരു റെക്കോര്‍ഡ് തൂക്കി, മറ്റാർക്കും ഒരിക്കലും തകർക്കാൻ കഴിയാത്ത ഒന്ന്
ബംഗളുരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് തിരുവനന്തപുരത്ത് വിൽപ്പന നടത്തിയിരുന്ന കാരക്കോണം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടബാധ്യത തീർക്കാനാണ് ലഹരിക്കച്ചവടം നടത്തിയതെന്നും, സ്കൂൾ-കോളേജ് വിദ്യാർത്ഥികളും അതിഥി തൊഴിലാളികളുമായിരുന്നു പ്രധാന ഉപഭോക്താക്കളെന്നും ഇയാൾ മൊഴി നൽകി. പാറശാലയിൽ ബസിറങ്ങുമ്പോൾ ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഐപിഎല്‍ 2026: രഞ്ജി കീഴടക്കി, ഇനി ഐപിഎല്‍; ഇന്ത്യൻ കുപ്പായത്തില്‍ പന്ത് പായിക്കാൻ അക്വിബ് നബി
അക്വിബിന്റെ സാന്നിധ്യം ഡല്‍ഹി ക്യാപിറ്റല്‍സിന് എത്രത്തോളം നിർണായകമാണ്, ഇന്ത്യൻ ടീമിലേക്കുള്ള എൻട്രി ടിക്കറ്റാകുമോ താരത്തിന് ഐപിഎല്‍
കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീല്‍ ചിത്രീകരിച്ചത്.
90-ലധികം സ്ഥലങ്ങളിലേക്ക് സര്‍വീസ്; യാത്ര സാധാരണ നിലയിലേക്കെന്നു സൂചന
പുതിയ ഫ്ലൈറ്റ് ഷെഡ്യൂള്‍ 2026 ഏപ്രില്‍ 15 വരെ പ്രാബല്യത്തില്‍ തുടരും.
ഐപിഎല്‍ 2026: സഞ്ജുവും റുതുരാജും, ഐസ് & ഫയർ കോമ്പോയുമായി ചെന്നൈ; എത്രത്തോളം നിർണായകം
18-ാം പതിപ്പില്‍ പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് ധോണിപ്പട പിന്തള്ളപ്പെട്ടതിന്റെ പ്രധാന കാരണം ഓപ്പണിങ് സഖ്യത്തിലെ പരീക്ഷണങ്ങളും പരാജയങ്ങളുമായിരുന്നു
ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍
ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാര്‍ജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കടയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയില്‍ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപോര്‍ട്ട്.
പെട്രോൾ പമ്പുകളിലും മാളുകളിലും ഇനി മദ്യം വിൽക്കും; പുതിയ നയത്തിന് ചണ്ഡീഗഢിൽ അനുമതി
ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് അംഗീകാരം. പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്ന പുതിയ മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജോലിസ്ഥലത്തെ തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
അബുദാബി: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്.
ഒമാനില്‍ വാദിയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
താഴ്ന്ന പ്രദേശങ്ങളിലേക്കും വാദികളിലേക്കും പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്കി
ശ്രീനഗർ: ഇറാനുനേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും കടന്നുകയറ്റം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മാനവികതയെ കരുതി ഈ അന്യായമായ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈ എടുക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇരട്ടത്താപ്പിനെയും ഒമർ അബ്ദുള്ള രൂക്ഷമായി വിമർശിച്ചു. രാവിലെ ഭരണമാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന ട്രംപ്, വൈകുന്നേരമാകുമ്പോൾ എണ്ണവിലയെക്കുറിച്ചാണ് വേവലാതിപ്പെടുന്നത്. എന്തിനാണ് ഈ യുദ്ധമെന്ന് അദ്ദേഹത്തിന് പോലും കൃത്യമായ ധാരണയില്ല, ഒമർ പരിഹസിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ കുടുംബാംഗങ്ങളെയും അനുയായികളെയും വധിച്ച നടപടി അങ്ങേയറ്റം ക്രൂരവും നീതിരഹിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം കശ്മീരിനെ ബാധിക്കില്ലെന്ന ബി.ജെ.പി അംഗങ്ങളുടെ വാദത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി തള്ളി. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക അദ്ദേഹം സഭയിൽ പങ്കുവെച്ചു. യുദ്ധം കാരണം പാചകവാതകത്തിനായി ജനങ്ങൾ നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരുന്നത് ആഗോള സംഘർഷങ്ങൾ പ്രാദേശിക തലത്തിൽപ്പോലും എങ്ങനെയൊക്കെ ആഘാതമുണ്ടാക്കുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധത്തിന്റെ ദുരിതങ്ങൾ അതിർത്തികൾക്കപ്പുറം സാധാരണക്കാരെ ബാധിക്കുമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. നേരത്തെ, നാഷണൽ കോൺഫറൻസ്, പി.ഡി.പി, കോൺഗ്രസ് അംഗങ്ങൾ യുദ്ധത്തിനെതിരെ പ്രമേയം വേണമെന്ന് ആവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. എന്നാൽ വിദേശനയം കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നതാണെന്നും നിയമസഭ ഇതിനുള്ള വേദിയല്ലെന്നും ബി.ജെ.പി നിലപാടെടുത്തു. തുടർന്നുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്കൂളുകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒമർ അബ്ദുള്ള പറഞ്ഞു.
കേരളത്തിൽ വേനൽച്ചൂട് കടുക്കുന്നു ; വിവിധ ജില്ലകളിൽ താപനില 38°C വരെ ഉയരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2026 മാർച്ച് 26, 27 തീയതികളിൽ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38C വരെ ഉയർന്നേക്കാം.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസ് പിന്തുണയോടെയാണ് ജയിച്ചതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധഅസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന് മാത്രമേ സാധിക്കൂവെന്നും വികസന വിരുദ്ധരായ യുഡിഎഫ് നുണപ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു അടിയന്തരാവസ്ഥയെ അറബിക്കടലിലെറിയാന്‍ ഇന്ത്യയിലുടനീളം ഇടതുപക്ഷം സ്വീകരിച്ച നിലപാട് വര്‍ഗീയ ശക്തികള്‍ക്കും കോണ്‍ഗ്രസിന്റെ അമിതാധികാര-ഫാസിസ്റ്റ് രീതികള്‍ക്കും എതിരെയുള്ളതായിരുന്നു. അടിയന്തരാവസ്ഥാ ശക്തികളാണെന്ന് പറയാതെ പറയുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. ആര്‍എസ്എസുമായി എക്കാലത്തും ചേര്‍ന്നുനിന്നിട്ടുള്ളത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സ്ഥാനാര്‍ഥിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കേണ്ടതെന്ന ബി ഗോപാലകൃഷ്ണന്റെ വാദം പച്ചയായ വര്‍ഗീയതയാണ്. ഒരുഭാഗത്ത് ബിജെപി വര്‍ഗീയത പറയുമ്പോള്‍ മറുഭാഗത്ത് മതമാണ് പ്രശ്നമെന്ന് യുഡിഎഫ് നേതാക്കളും പറയുന്നു. കേരളത്തിലെ മതനിരപേക്ഷ ജനത ഈ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കാസര്‍ഗോഡ് ഉദുമയില്‍ സ്ഥാപിച്ച എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു
ഉദുമ മണ്ഡലത്തിലെ മൈലാട്ടിയില്‍ ദേശീയ പാതയ്ക്കരികില്‍ സ്ഥാപിച്ച എല്‍ ഡി എഫ് പ്രചാരണ ബോർഡ് വീണ്ടും നശിപ്പിച്ചു.കഴിഞ്ഞ മാർച്ച് 19ന് എല്‍ ഡി എഫിൻ്റെ പ്രചരണ ബോർഡ് നശിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുനഃസ്ഥാപിച്ച ബോർഡ് വീണ്ടും നശിപ്പിച്ചത്.
വിമാന ഇന്ധനത്തിന് അധിക നികുതി ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ടിക്കറ്റ് നിരക്ക് കൂടിയേക്കും
ആലപ്പുഴ: സെമിത്തേരിയിലെ ശവക്കല്ലറയ്ക്ക് മുകളിൽ തലകീഴായി പിടിച്ച കുരിശുമായി ഇരിക്കുന്ന യുവാക്കളുടെ ചിത്രം പുറത്തുവന്നത് വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചരിക്കുകയാണ്. വിശുദ്ധ വാരത്തിന് (ഹാശാ ആഴ്ച) തൊട്ടുമുമ്പ് അരങ്ങേറിയ ഈ സംഭവം ബോധപൂർവമായ പ്രകോപനമാണോ അതോ മറ്റ് വിനാശകരമായ ചിന്താഗതികളുടെ ഭാഗമാണോ എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നു. അർധരാത്രിയിൽ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കളാണ് ഈ വിവാദ ദൃശ്യങ്ങളിലുള്ളത്. ശവക്കല്ലറയ്ക്ക് മുകളിൽ അനാദരവോടെ ഇരിക്കുകയും, ക്രിസ്തീയ വിശ്വാസത്തിന്റെ അടയാളമായ കുരിശിനെ തലകീഴായി പിടിക്കുകയും ചെയ്തത് വിശ്വാസികളെ വല്ലാതെ ആശങ്കയിലാഴ്ത്തിട്ടുണ്ട്. ആലപ്പുഴ നഗരത്തിനടുത്തുള്ള പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി യുവാക്കൾ നടത്തിയ ലഹരി ഉപയോഗവും വിചിത്രമായ റീൽസ് ചിത്രീകരണവും നാടിനെ നടുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് അതീവ സുരക്ഷയുള്ള സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് നാല് യുവാക്കൾ അകത്തെത്തിയത്. മരിച്ചവർ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ഇവർ, ക്രൈസ്തവ വിശ്വാസപ്രകാരം പവിത്രമായി കരുതുന്ന കുരിശിനെ തലകീഴായി പിടിച്ചാണ് വീഡിയോകൾ ചിത്രീകരിച്ചത്. കറുത്ത വസ്ത്രങ്ങൾ ധരിച്ച്, വിചിത്രമായ രീതിയിൽ പോസ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ 'റീൽസ്' വഴി വൈറലാകുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. വിശ്വാസികളെയും പ്രദേശവാസികളെയും ഒരുപോലെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ പള്ളി അധികൃതർ നടത്തിയ പരിശോധനയിൽ യുവാക്കൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളും പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. രാത്രിയുടെ നിശബ്ദതയിൽ സെമിത്തേരിയുടെ വിശുദ്ധി തകർക്കുന്ന തരത്തിലുള്ള ഇവരുടെ പ്രവൃത്തികൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വീഡിയോകളിൽ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് പള്ളി കൈക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് നാല് യുവാക്കൾക്കെതിരെയും കേസെടുത്തു. ലഹരിയുടെ സ്വാധീനത്തിലാണോ അതോ വല്ല നിഗൂഢമായ ആചാരങ്ങളുടെ ഭാഗമായാണോ ഇവർ കുരിശ് തലകീഴായി പിടിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ പ്രശസ്തിക്കായി ഏത് അതിരും ലംഘിക്കുന്ന യുവാക്കളുടെ പ്രവണതയ്ക്കെതിരെ വലിയ പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ ഉയരുന്നത്.
മോഷ്ടിച്ച ആഭരണങ്ങള്‍ വിപണിവിലയില്‍ താഴെ ഒരു പാകിസ്ഥാന് സ്വദേശിക്ക് വിറ്റതായും റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്തെ ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസി; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി ബാലഗോപാൽ
ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ ആരോപണം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസിയാണെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് വീണ്ടും വരുമെന്നും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. ഡി എ കുടിശ്ശിക ആദ്യ ഗഡു തീർക്കാൻ പതിനായിരം കോടി നീക്കി വച്ചിട്ടുണ്. പ്രതിപക്ഷ നേതാവിന് കണക്കറിയാത്തതുകൊണ്ടല്ല. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആരോപണം ഉന്നയിക്കുന്നതാണ്. The post സംസ്ഥാനത്തെ ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസി; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി ബാലഗോപാൽ appeared first on ഇവാർത്ത | Evartha .
'ഓസ്ട്രേലിയയിൽ ജോലി ജീവിതത്തിന്റെ ഭാഗം മാത്രം, ഇന്ത്യയിൽ അങ്ങനെയല്ല '; ശ്രദ്ധേയമായി പോസ്റ്റ്
ഓസ്ട്രേലിയയിലെയും ഇന്ത്യയിലെയും തൊഴിൽ സംസ്കാരങ്ങളെ താരതമ്യം ചെയ്യുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഓസ്ട്രേലിയയിൽ ജോലി ജീവിതത്തിന്റെ ഭാഗം മാത്രമാകുമ്പോൾ ഇന്ത്യയിൽ അങ്ങനെയല്ല എന്നാണ് പോസ്റ്റില്‍ പറയുന്നത്.
കോൺഗ്രസ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: എം.എ. ബേബി
പത്തനംതിട്ട: ബിജെപി – സിപിഎം ഡീൽ എന്ന പേരിൽ ഉന്നതരായ കോൺഗ്രസ് നേതാക്കൾ കേരളത്തിലെത്തി സിപിഎമ്മിനെതിരേ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ‘ജനമനസ്’ സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇത്തരം ആരോപണം ഉന്നയിച്ചത് ബിജെപിക്കെതിരേ രൂപപ്പെട്ടിട്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ പൊതു കാഴ്ചപ്പാടിനെതിരാണ്. രാജ്യത്തു ബിജെപിയെ നേരിടാൻ രൂപീകരിച്ച ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ അതു ബിജെപിക്കു ഗുണകരമാകുന്ന സാഹചര്യത്തിലാകരുതെന്നത് പൊതുധാരണയാണ്. ഇതിനു വിരുദ്ധമായാണ് ഖാർഗെയും രാഹുലും പറയുന്നത്. ഇന്ത്യാ ബ്ലോക്ക് ശക്തിപ്പെടണമെന്നതാണ് സിപിഎം താത്പര്യം. സിപിഎം – ബിജെപി ഡീൽ എന്നത് വ്യാജ ആരോപണമാണ്. ത്രിപുര, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്കു വളരാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസാണെന്നു കാണാം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിൽ സിപിഎമ്മിനെ അധികാരത്തിൽ… The post കോൺഗ്രസ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: എം.എ. ബേബി appeared first on RashtraDeepika .
കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്; 'അമേരിക്കയെ നരകം കാണിക്കും'
അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന് അവകാശപ്പെടുന്നത്. ഇറാന് വാര്‍ത്താ ഏജന്‍സിയായ തസ്നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറില്‍ അതീവ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ഖത്തറില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്കി. രാജ്യത്തുടനീളം ഉയര്‍ന്ന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒരു ആഴ്ചയ്ക്കിടെ ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് ലഭിക്കുന്നത്. മിസൈല്‍ അല്ലെങ്കില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെന്നാണ് വിവരം.
കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാം ; ഇങ്ങനെ ചെയ്താൽ മതിയാകും
ഏത് കറിയിലെയും പ്രധാനിയാണ് കറിവേപ്പില. മലയാളികള്‍ക്ക് കറിവേപ്പില ഒഴിച്ചുള്ള കറികള്‍ വളരെ കുറവാണെന്ന് തന്നെ പറയാം.
സര്‍ക്കാരിനെതിരെ ഗുരുതര അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല. സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കം നടക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സഹകരണ വകുപ്പിന്റെ കോമണ്‍ സോഫ്റ്റ്വെയര് പദ്ധതിയിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ടാ
എം കെ മുനീറിനെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടൽ മൂലമാണെന്ന് സിപിഎം നേതാവ് എളമരം കരീം ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലീം ലീഗെന്ന എ കെ ബാലന്റെ പ്രതികരണത്തിന് ശക്തമായ മറുപടിയുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ബാലന്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയെന്നാണ് സലാമിന്റെ മറുപടി
കനത്ത മഴ ; റാസല്‍ഖൈമയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് വര്‍ക്ക് ഫ്രം ഹോം
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?
എട്ടാം ശമ്പള കമ്മീഷന്റെ ശമ്പള പരിഷ്കരണ പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. കേന്ദ്ര മന്ത്രിസഭ എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ (സിപിസി) ടേംസ് ഓഫ് റഫറന്‍സ് അംഗീകരിക്കുകയും വിജ്ഞാപനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കമ്മീഷന് സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഏകദേശം 1.2 കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഉള്‍പ്പെടുത്തും. എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ
നേമത്ത് ബിജെപി അക്കൗണ്ട് സിപിഎം പൂട്ടിച്ചു, തൃശ്ശൂരും പൂട്ടിക്കണം : എംവി ഗോവിന്ദൻ
വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചത് എന്ന് മനസിലാവും, RSSസുമായി ബന്ധമുള്ള പാർട്ടി യുഡിഫ് ആണ്, നേമത്ത് ബിജെപി അക്കൗണ്ട് സിപിഎം പൂട്ടിച്ചു, തൃശ്ശൂരും പൂട്ടിക്കണം : എംവി ഗോവിന്ദൻ
മംഗളുരുവില്‍ ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു
ബെംഗളൂരുവിന്റെ തലവര തന്നെ മാറും; ഗതാഗത കുരുക്ക് കുറയ്ക്കാൻ പദ്ധതികൾ, 3000 കോടി ഇറക്കും..!
ബെംഗളൂരു: നഗരത്തിലെ പ്രധാന പ്രവേശന, പുറത്തുപോകൽ കവാടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ. ശിവകുമാർ, തിരക്കേറിയ പാതകളിൽ തുരങ്കപ്പാതകൾ, മേൽപ്പാലങ്ങൾ, ഇരുനില ഇടനാഴികൾ എന്നിവ കൊണ്ടുവരുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ബെംഗളൂരു നിവാസികളെ ജാഗ്രത; ടോൾ നിരക്കുകൾ കൂടി, മൈസൂരു യാത്ര ചിലവേറും, കാറിന്
ഹോർമുസ് കടലിടുക്ക് അടഞ്ഞതിനെ തുടർന്ന് ലോകം ആശങ്കയിലായപ്പോള്‍ സൗദി അറേബ്യയുടെ രക്ഷാകവചം തുണയായി. കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടലിലെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കി സൗദി.
മഴ ; കുവൈത്തില്‍ നിര്‍മാണ ജോലികള്‍ നിര്‍ത്തി
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരസ്പരം സഹായിക്കുന്നതിന്റെ ഭാഗമായാണ് പി.കെ. ശ്യാമളയുടെയും മുഹമ്മദ് റിയാസിന്റെയും സ്ഥാനാർഥിത്വമെന്ന് തളിപ്പറന്പ് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ടി.കെ. ഗോവിന്ദൻ. പി.കെ. ശ്യാമളയുടെ വാഴ്ത്തുപാട്ടുകാരായി ജയരാജനും മുഖ്യമന്ത്രിയും മാറിയെന്നും എം.വി. ഗോവിന്ദന്റെ വീട് കേന്ദ്രീകരിച്ച് ഉപജാപകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ടി.കെ. ഗോവിന്ദൻ ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പാർട്ടി കോട്ടകളിലെ പ്രതികരണം എങ്ങനെ?മലപ്പട്ടം, മയ്യിൽ, ആന്തൂർ പ്രദേശത്തെ സിപിഎം പ്രവർത്തകർക്ക് ഞാൻ ഉയർത്തിയ ആശയത്തോട് യോജിപ്പുണ്ട്. അതിനെ ആരും എതിർക്കുന്നില്ല. ഞാൻ എന്തുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടയായതെന്ന ആശയം പാർട്ടിഗ്രാമങ്ങളിലെ പ്രവർത്തകർ സ്വീകരിക്കുന്നുണ്ട്. സിപിഎം നേതാക്കളുടെ ഗർവ്, അഹങ്കാരം, ധിക്കാരം ഇതിനൊക്കെ എതിരായിട്ടുള്ള ഒരു വികാരം പാർട്ടി അണികളിലുണ്ട്. നേതാക്കൾക്കെതിരേയുള്ള പ്രതിഷേധത്തിനു പരസ്യമായി പാർട്ടി ഗ്രാമങ്ങളിലുള്ളവർ രംഗത്തുവന്നില്ലെങ്കിലും അവരുടെ മനസിൽ പ്രതിഷേധമുണ്ട്. ഇവരുടെ പിന്തുണ… The post മുഖ്യമന്ത്രിയും ജയരാജനും ശ്യാമളയുടെ വാഴ്ത്തുപാട്ടുകാർ: എം.വി. ഗോവിന്ദന് അധികാരത്തിന്റെ ഹുങ്ക്; റിയാസിന്റെയും ശ്യാമളയുടെയും സ്ഥാനാർഥിത്വം പരസ്പരം സഹായിക്കലെന്ന് ടി.കെ. ഗോവിന്ദൻ appeared first on RashtraDeepika .
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്. ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലില്ല
ഹോട്ടൽ ഉടമകൾക്ക് ആശ്വാസം; കൊച്ചിയിൽ വാണിജ്യ സിലിണ്ടർ എത്തി തുടങ്ങി
ഹോട്ടലുകളിൽ വാണിജ്യ സിലിണ്ടർ ഒരെണ്ണം വീതം എത്തി തുടങ്ങി; ദിവസം നാല് സിലിണ്ടർ വേണമെന്നും നിശ്ചിത സമയം കഴിഞ്ഞാൽ ചായപോലും നല്കാൻ കഴിയുന്നില്ലെന്നും ഉടമകൾ
അമേരിക്കൻ വിമാനത്താവളങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ ഡൊണാൾഡ് ട്രംപിൻ്റെ നീക്കം. ശമ്പളം മുടങ്ങിയ ജീവനക്കാർക്ക് അടിയന്തരമായി ശമ്പളം നൽകാൻ ട്രംപിൻ്റെ ഉത്തരവ്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്വെയ്ൻ മള്ളിനാണ് ആണ് ട്രംപ് നിർദേശം നൽകിയത്.
തൃത്താലക്ക് ബെസ്റ്റ് ബെൽറാമാണ്, ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ അനിവാര്യമായ മാറ്റമുണ്ടാകും: ഷാഫി പറമ്പിൽ
തൃത്താലയിൽ ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ അനിവാര്യമായ മാറ്റം ഉണ്ടാകണമെന്ന് ഷാഫി പറമ്പിൽ; മലമ്പുഴയിൽ ദുർബലനായ സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത് അത് സംശയാസ്പദമാണ് തൃത്താലയിലും കേരളത്തിലും സത്യവും അസത്യവും തമ്മിലുള്ള മത്സരമെന്ന് എം ബി രാജേഷ്
എം.കെ മുനീറിനെ ഒഴിവാക്കിയത് ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടൽ കാരണം: എളമരം കരീം
എം കെ മുനീറിനെ മുസ്ലീം ലീഗ് സ്ഥാനാർഥി ആക്കാത്തത് അനാരോഗ്യം കൊണ്ടല്ല, ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടൽ കാരണമെന്ന് എളമരം കരീം
രാജ്യത്ത് വീണ്ടും ലോക് ഡൗണ്‍ വരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടാകുമെന്നും കോവിഡ് കാലത്തെപ്പോലെ ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം. ലോക്ഡൗണിലേക്ക് കടക്കേണ്ട സാഹചര്യം അടിസ്ഥാനരഹിതമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി ഹര്‍ദീപ് പൂരിയാണ് അഭ്യൂഹങ്ങള്‍ തള്ളി രംഗത്തെത്തിയത്. അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും അദേഹം അതിനിടെ രാജ്യത്തെ ഇന്ധന നികുതി കേന്ദ്ര സര്‍ക്കാര്‍ വെട്ടി കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. അതേസമയം എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് കേന്ദ്ര സര്‍ക്കാര്‍ അധിക എക്സൈസ് തീരുവ ഏര്‍പ്പെടുത്തി. 50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകള്‍ക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന കമ്പനികള്‍ക്ക് ചെലവ്കൂടും. വിമാന ടിക്കറ്റ് ചാര്‍ജ് കൂടാനും സാധ്യതയുണ്ട്.
സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥനയ്ക്കിടെ മിഠായി കഴിക്കുന്ന ഒരു കുസൃതിക്കുടുക്കയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ആരും കാണുന്നില്ലെന്ന് കരുതിയാണ് തോന്നുന്നു വിരുതന് ഇത് ചെയ്യുന്നത്.

32 C