പരീക്ഷക്കാലത്തെ മാനസികാരോഗ്യം: കുട്ടികളെ മറ്റുള്ളവരുമായി താരതമ്യംചെയ്യരുത്
ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർഥികൾ കനത്ത തയാറെടുപ്പിലാണ്. പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാമെന്നുനോക്കാം. അമിത ഉത്കണ്ഠ അപകടംപരീക്ഷയെ സമ്മർദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും. അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമായി കാണുക. ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും. സ്വന്തം ലക്ഷ്യത്തിൽ ശ്രദ്ധിക്കാംമറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം. “നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു” തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്.… The post പരീക്ഷക്കാലത്തെ മാനസികാരോഗ്യം: കുട്ടികളെ മറ്റുള്ളവരുമായി താരതമ്യംചെയ്യരുത് appeared first on RashtraDeepika .
ഗോമാസം കഴിക്കുന്ന ആളാണ് സത്താര്‍. അദ്ദേഹം ദര്‍ശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായി. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്.
'ശരീഅത്ത് അപേക്ഷാ നിയമത്തിന് കീഴിലുള്ള നിയമങ്ങള്‍ എന്തുകൊണ്ട് രൂപീകരിക്കുന്നില്ല?'; സുപ്രിംകോടതി
1937ലെ ശരീഅത്ത് നിയമ പ്രകാരമുള്ള നിയമങ്ങള്‍ എന്തുകൊണ്ട് രൂപപ്പെടുത്തിയില്ല എന്നതില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റേയും യുപി സര്‍ക്കാരിന്റേയും പ്രതികരണം തേടി
കേരളത്തിന്റെ പരമ്പരാഗത പലഹാരം തയ്യാറാക്കിയാലോ
അവലോസ് ഉണ്ട റെസിപ്പിക്കുള്ള ചേരുവകൾ 1 കിലോഗ്രാം അവലോസ് പൊടി 1/2 കിലോഗ്രാം ശർക്കര 1 ടീസ്പൂൺ
രുചിയും എളുപ്പവും ഒരുമിച്ച കായ മോര് കറി
രുചിയും എളുപ്പവും ഒരുമിച്ച കായ മോര് കറി
മുത്തങ്ങയില്‍ മൂന്നര ടണ്‍ ഹാന്‍സ് പിടികൂടി; പരിശോധനക്കെത്തിയവരോട് പറഞ്ഞത് ലോറിയില്‍ പഞ്ചസാരയാണെന്ന്
മാനന്തവാടി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടി. മൂന്നര ടണ്‍ ഹാന്‍സ് ആണ് പിടിച്ചെടുത്തത്. നിരോധിത പുകയില കൊണ്ടുവന്ന കര്‍ണാടക രജിസ്ട്രേഷന് ലോറി എക്സൈസ് പിടിച്ചെടുത്തു. പഞ്ചസാര കടത്തുന്നുവെന്ന് വ്യാജേനയാണ് നിരോധിത പുകയില കടത്തിയത്. സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന കോയമ്പത്തൂര്‍ സ്വദേശി കാളി മുത്തുകുമാര്‍ പിടിയിലായി. കഴിഞ്ഞമാസവും സമാനമായ രീതിയില്‍ നിരോധിത പുകയില ചെക്പോസ്റ്റില്‍ വച്ച് പിടിച്ചെടുത്തിരുന്നു.
സര്‍ക്കാരിന് തിരിച്ചടി; നവ കേരള സര്‍വ്വേ റദ്ദാക്കി
സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി.
എപ്സ്റ്റീന് ഫയല്‍സ് വിവാദം; എഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്സ് പങ്കെടുക്കില്ല
ഇന്ത്യയില്‍ നടക്കുന്ന എഐ ഉച്ചകോടിക്ക് വിദേശത്ത് നിന്നും സൈബർ സുരക്ഷാ ഭീഷണി; ജാഗ്രതാ നിര്‍ദേശം നല്കി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍
കായംകുളം: മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ചു. കണ്ടല്ലൂർ പറവൂർ ജംഗ്ഷനിൽനിന്നാണ് അഖിൽ, അഖിലേഷ് എന്നിവരെ കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സിപിഒ ഗോപകുമാറിന്റെ കാലിൽ അഖിൽ എന്നയാൾ കടിച്ചത്. പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. The post മദ്യപിച്ച് ബഹളം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിലെടുത്തു; യാത്രയ്ക്കിടെ പ്രതി പോലീസുകാരനെ കടിച്ചു; പോലീസുകാരൻ ചികിത്സയിൽ appeared first on RashtraDeepika .
തിരുവനന്തപുരത്ത് സ്കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞു; 15 കുട്ടികള്‍ക്കും ആയയ്ക്കും പരുക്ക്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞു കുട്ടികള്‍ക്കു പരുക്ക്. പൂവത്തൂര്‍ സ്കൂളിലെ വാനാണ് കനാലില്‍ വീണത്. 15 കുട്ടികള്‍ക്കു പരുക്കേറ്റു. ഇതില്‍ രണ്ടു കുട്ടികളുടെ പരുക്ക് സാരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനില്‍ ഉണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള കനാലിലേക്കാണ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കനാലില്‍ വെള്ളം കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
മുസ് ലിം വ്യാപാരിക്കു നേരെ ആക്രണം; കട അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് കര്‍ണിസേന പ്രവര്‍ത്തകര്‍
ലഖ്നോ: ഖേര്‍ ഖേരേശ്വര് ധാം സമുച്ചയത്തില്‍ തുണിക്കടയിട്ട മുസ് ലിം യുവാവിനു നേരെ ഹിന്ദുത്വരുടെ ആക്രമണം. കര്‍ണി സേന പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. ശിവരാത്രി ദിനത്തിലായിരുന്നു കര്‍ണിസേന പ്രവര്‍ത്തകര്‍ കടയിലെത്തുകയും യുവാവിനെ ആക്രമിക്കുകയും കടയടച്ചു പൂട്ടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ലോധ പോലിസ് സ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട യുവാക്കളെ കസ്റ്റഡിയിലെടുത്തു. കടയുടമയെ കട അടപ്പിക്കാന്‍ പോലിസ് നിര്‍ബന്ധിച്ചു. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ലോധ പോലിസ് സ്റ്റേഷന് ഇന്‍ചാര്‍ജ് ഹേമന്ത് മാഡി പറഞ്ഞു.
മുട്ട് വേദനയുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം
പ്രായമായവരിൽ സ്ഥിരമായി കാണപ്പെടുന്ന പ്രശ്നമാണ് മുട്ട് വേദന. നടക്കാനോ മുട്ട് മടക്കാനോ ഒന്നിനും പിന്നെ കഴിയില്ല.
ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ മറവിൽ തട്ടിപ്പ്. യുവാക്കൾക്ക് പരിശീലനം നടത്തിയെന്ന് കാട്ടി ഏജൻസികൾ വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കളമശ്ശേരിയില്‍ ദേവാലയ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകര്‍ത്ത നിലയില്‍
കൊച്ചി: കളമശ്ശേരി എച്ച്എംടി മെഡിക്കല്‍ കോളേജ് റോഡില്‍ സെന്റ്പോള്‍സ് കോളേജിന് എതിര്‍വശത്തെ സെന്റ് പോള്‍സ് ചര്‍ച്ചിന്റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതര്‍ തകര്‍ത്തു. ഇന്ന് രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയവരാണ് ഇത് കണ്ടത്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. കുര്‍ബാനക്കെത്തിയവരാണ് രൂപക്കൂടിനകത്ത് വലിയ കല്ല് കിടക്കുന്നത് കണ്ടത്. പല തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് പോലിസ് വ്യക്തമാക്കുന്നു. പ്രാഥമികമായി പോലിസ് സംശയിക്കുന്നത് മദ്യപിച്ച് ഏതെങ്കിലും സാമൂഹ്യവിരുദ്ധര്‍ ചെയ്തതാകും എന്നാണ്. ദേവാലയമായതിനാല്‍ മറ്റെന്തെങ്കിലും സാധ്യതകളുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം.
കൊച്ചിയിൽ പീഡനത്തിനിരയായ 6 വയസുകാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അമ്മയുടെ മൊഴി വീണ്ടുമെടുക്കും
കൊച്ചി: എളമക്കരയിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ, കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പാക്കുന്നതിനായി ശേഖരിച്ച സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ഈ പരിശോധനാ ഫലം കേസന്വേഷണത്തിൽ അതീവ നിർണ്ണായകമാകും. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഇവർ നേരത്തെ നൽകിയ മൊഴി. ഇതു കൂടാതെ, കുട്ടിയുടെ പിതാവിനെക്കുറിച്ചും കുടുംബ പശ്ചാത്തലത്തെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തുന്നതിനായി ബന്ധുക്കളുടെയും കുട്ടി പഠിച്ചിരുന്ന സ്കൂൾ അധികൃതരുടെയും മൊഴികൾ ശേഖരിച്ചുവരികയാണ്. എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പോണേക്കരയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. യുവാവ് ജോലിക്ക് പോകാത്തതിനെത്തുടർന്നുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിൽ മനംനൊന്ത് താനും മകളും പോവുകയാണെന്ന് ഭാര്യക്ക് സന്ദേശമയച്ച ശേഷമാണ് ഇയാൾ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയത്. ജനുവരി 15-നാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ കുടുംബകലഹമെന്ന് കരുതിയ കേസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പീഡനവിവരം പുറത്തുവന്നതോടെ പോക്സോ (POCSO) കേസ് ആയി മാറുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ രാജ്യത്തൊരുക്കാൻ ടിസിഎസ്
മുംബൈ: നിർമിത ബുദ്ധി രംഗത്തു വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. ഭാവിയിലെ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചർ ഹൈപ്പർവോൾട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അത്യാധുനികവും സുരക്ഷിതവുമായ എഐ ഇൻഫ്രാസ്ട്രക്ചറാണ് ടിസിഎസ് വിഭാവനം ചെയ്യുന്നത്. വൻകിട ടെക് കമ്പനികൾക്കും എഐ അധിഷ്ഠിത സംരംഭങ്ങൾക്കും ആവശ്യമായ അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കും. ഡാറ്റാ സെന്ററുകളിലെ താപം നിയന്ത്രിക്കാൻ ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ, ഉയർന്ന പ്രകടനക്ഷമതയുള്ള റാക്കുകൾ, ഊർജക്ഷമതയുള്ള രൂപകല്പന തുടങ്ങിയവ ഹൈപ്പർവോൾട്ടിന്റെ പ്രത്യേകതകളാണ്. ആഗോള ഡാറ്റാ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ 1.5 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖല 2030-ഓടെ 10 ജിഗാവാട്ടിന് മുകളിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഏകദേശം 94 ബില്യൺ ഡോളറിന്റെ… The post ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ രാജ്യത്തൊരുക്കാൻ ടിസിഎസ് appeared first on RashtraDeepika .
മാങ്ങാ ചമ്മന്തിയാണേൽ ഇങ്ങനെ വേണം
മാങ്ങ -ഒരെണ്ണം നാളികേരം ചിരകിയത് – 1 കപ്പ് ചെറിയ ഉള്ളി – 2 എണ്ണം പച്ചമുളക് – 3 എണ്ണം ഉപ്പ് – ആവശ്യത്തിന്
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇഡിക്ക് മുന്നില്‍ ഹാജരായി നടന് ജയറാം
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന് നടന് ജയറാം ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദിച്ചറിയാനാണ് ഇഡി താരത്തെ വിളിപ്പിച്ചത്. കള്ളത്തരം കാട്ടിയവരെ അയ്യപ്പന് വെറുതെ വിടുമോ, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, സത്യം പുറത്തുവരണം എന്നും ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ശബരിമലയിലെ സ്വര്ണ്ണക്കട്ടിളകള് ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജയറാമിനെ കൂടാതെ കേസുമായി ബന്ധമുള്ള മറ്റ് ഉന്നതരെയും വരും ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്തേക്കും.
പരിശോധനക്കെത്തിയവരോട് പറഞ്ഞത് ലോറിയിൽ പഞ്ചസാരയാണെന്ന്, മുത്തങ്ങയിൽ പിടികൂടിയത് മൂന്നര ടൺ ഹാൻസ്
സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി കാളി മുത്തുകുമാർ പിടിയിലായി. കഴിഞ്ഞമാസവും സമാനമായ രീതിയിൽ നിരോധിത പുകയില ചെക്പോസ്റ്റിൽ വച്ച് പിടിച്ചെടുത്തിരുന്നു
യുവതി എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകി നെഞ്ചിൽ കയറി ഇരുന്നു. ശ്വാസംമുട്ടി പെണ്‍കുട്ടി മരിക്കുന്നത് വരെ ഇരുത്തം തുടര്‍ന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയെന്നും പിയൂഷ്
അവസാന 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളുടെ ചെലവ് 762 കോടി രൂപ
കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം.സുരക്ഷ ക്രമികരണങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, മാധ്യമസംഘം എന്നിവരുടെ ചെലവുകള്‍ക്കാണ് ഈ തുക ഉപയോഗിച്ചതെന്നും,ആതിഥേയത്വ ചെലവുകള്‍ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലോക്സഭയില്‍ ടിഎംസി അംഗം ജൂണ്‍ മൊലിയക്ക് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവേറിയ വിദേശയാത്ര 2025 ഫെബ്രുവരിയിലെഫ്രാന്‍സിലെക്ക് നടത്തിയതായിരുന്നു എന്നും ചെലവായത് 25.5 കോടി രൂപയെന്നും മറുപടിയില്‍ […] The post അവസാന 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളുടെ ചെലവ് 762 കോടി രൂപ appeared first on ഇവാർത്ത | Evartha .
തിരുവനന്തപുരം: കേരള ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് വിഷന്‍ 2031 കോണ്ഫറെന്സ് അവസാനിക്കുന്നതെന്ന് പിണറായി വിജയന്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച 'വിഷന്‍ 2031: വികസനവും ജനാധിപത്യവും' അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് അകത്തും പുറത്തുമുള്ള അക്കാദമിക് വിദ?ഗ്ധരെയും പ്രതിഭകളേയും സാങ്കേതിക വിദ?ഗ്ധരെയും ഒരു കുടക്കാഴില്കൊണ്ടുവന്ന് ചര്‍ച്ച നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ ചര്‍ച്ച നടക്കരുത് എന്ന് ആഗ്രഹിച്ചു. ചര്ച്ചയിലെത്തേണ്ട ചില അഥിതികളെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ അതൊന്നും വിഷന്‍ 2031നെ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകളുടെ ആഴം കൊണ്ടും അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ ദീര്ഘദര്ശത്വംകൊണ്ടും കോണ്ഫറെന്സ് ശ്രദ്ദേയമായി. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും നിര്‍ദേശങ്ങളും വരും കാലത്തെ കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വളര്‍ച്ചയ്ക്ക് അടിത്തറയാകും. ഇത്തരം സംവാദങ്ങള്‍ കേരളത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിഭകളുടെ അറിവും അനുഭവവും കേരളത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോ?ഗിക്കാമെന്ന് ഇപ്പോള്‍ കേരളീയ സമൂഹത്തിന് ബോധ്യമായി. സമാനതകളില്ലാത്ത പല കാര്യങ്ങളിലും പുതുമയുള്ള സമ്മേളനമായിരുന്നു ഇത്. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും പിരിയുന്നത് വലിയ ചാരുഥാര്ഥ്യത്തോടെയെന്ന് ഉറപ്പാണ്. സമ്മേളനത്തില്‍ പങ്കെടുത്ത ഓരോരുത്തരുടേയും മനസില്‍ കേരളത്തെക്കുറിച്ചുള്ള ധാരണയും വിപുലമായി. കേരളീയരുടെ ആത്മവിശ്വാസമുയര്‍ത്താന്‍ ഇത്തരം പ്രതിഭകളുടെ സംഭാവന സഹായിക്കും. ഇത് കേരളത്തിന്റെ വികേന്ദ്രീകൃത ജനാധിപത്യവത്കരണത്തെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകും. സമ്മേളനത്തിന്റെ നിര്‍ദേശങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. നിയമനിര്‍മാണം ആവശ്യമുള്ള കാര്യങ്ങള്‍ നിയമ നിര്‍മാണ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ഗവേഷണം ആവശ്യമായ കാര്യങ്ങളില്‍ വിശദവും ആധികാരികവുമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കും, നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. യോ?ഗ്യമായ ആശയങ്ങളെ പ്രൊജക്ടുകളാക്കി മാറ്റി വിവിധ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കും. അതിലൂടെ ഐക്യ കേരളം പിറവികൊണ്ടതിന്റെ 75ാം വാര്‍ഷികത്തില്‍ നമ്മള് വിഭാവനം ചെയ്ത നവകേരളത്തിലേക്ക് എത്തിച്ചേരും. അതിന്റെ അടിത്തറയാകുന്ന ആശയങ്ങള്‍ക്ക് ഊടും പാവും നെയ്ത സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. നയരൂപീകരണം എന്നത് ഒരു അടഞ്ഞ പ്രക്രിയയല്ല.അത് സമൂഹവും ഭരണകൂടവും തമ്മിലുള്ള നിരന്തരമായ സംവാദം വഴി രൂപപ്പെടുന്ന ഒന്നാണ്. വിഷന്‍ 2031 വെറുമൊരു സാങ്കേതിക രേഖയ്ക്കപ്പുറം എല്ലാവരുടെയും പങ്കാളിത്തത്തോടെ രൂപപ്പെടുത്തുന്ന വികസന ചട്ടക്കൂടാണ്. സാമ്പത്തിക വിദഗ്ധര്‍ മുതല്‍ സാധാരണ പൗരന്മാര് വരെ വികസന പ്രക്രിയയില്‍ പങ്കാളികളാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയില്‍ ഊന്നിയുള്ള തുടര്‍ച്ചയായ പുതുക്കലിന്റെ ചരിത്രമാണ് കേരളത്തിന്റെ വികസനം. വിപണികള്‍ക്ക് മാത്രം സാമൂഹിക നീതി ഉറപ്പാക്കാന്‍ കഴിയില്ലെന്നും പൊതു പ്രവര്‍ത്തനം ഇതിന് അത്യാവശ്യമാണെന്നും കേരളം വിശ്വസിക്കുന്നു. 2025 നവംബറില്‍ ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചുനീക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ദീര്‍ഘകാല പൊതുനിക്ഷേപത്തിന്റെ ഫലമാണ്. ഇനി വെറും അടിസ്ഥാന സേവനങ്ങള്‍ നല്‍കുക എന്നതല്ല ലക്ഷ്യം, മറിച്ച് വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ്.സാമൂഹിക പ്രതിബദ്ധത കൈവിടാതെ തന്നെ ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും കേരളം ലക്ഷ്യമിടുന്നു. 1996-ലെ ജനകീയാസൂത്രണം മുതല്‍ കേരളത്തിന്റെ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് മുനിസിപ്പല്‍, പഞ്ചായത്തീരാജ് നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിനായി പ്രത്യേക കമ്മിറ്റികളെ നിയോഗിക്കും. വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ സാമൂഹിക ഐക്യമാണ്. മതേതരത്വം കേരളത്തിന്റെ വലിയൊരു സാമ്പത്തിക ആസ്തിയാണ്. വര്‍ദ്ധിച്ചുവരുന്ന ധ്രുവീകരണത്തിനിടയിലും കേരളം പുലര്‍ത്തുന്ന മതേതര സ്വഭാവം വികസനത്തിന് കരുത്തേകുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങള്‍ പരിമിതപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകളുയരുന്നുണ്ട്. സഹകരണ ഫെഡറലിസം പ്രാവര്‍ത്തികമാകാന്‍ സംസ്ഥാനങ്ങള്‍ക്ക് മതിയായ സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം. പരിമിതികള്‍ക്കിടയിലും ക്ഷേമപദ്ധതികള്‍ക്കും പൊതുസേവനങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന സമീപനം കേരളം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനവ് : കണ്ണൂരിൽ ലെൻസ് ഫെഡ് കലക്ട്രേറ്റ് മാർച്ച് നടത്തി
നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലെൻസ് ഫെഡിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന പ്രസിഡണ്ട് സി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ടു റിപ്പബ്ലിക്കൻ ആക്ടിവിസ്റ്റ്. ടെക്സസിലെ ഷുഗർലാൻഡ്, ഫ്രിസ്കോ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് പ്രതികരണം. അധിനിവേശം അവസാനിപ്പക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കല്‍ നല്കിയ ബില്ല് ദേവസ്വം ബോര്‍ഡ് അംഗീകരിച്ചേക്കില്ല, യോഗം തുടരുന്നു
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവില്‍ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നല്കിയ ബില്ല് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചേക്കില്ല. 7.11 കോടി രൂപയാണ് ഊരാളുങ്കല്‍ ആവശ്യപ്പെട്ടത്. നാലരക്കോടി രൂപ മാത്രമേ അംഗീകരിക്കൂ എന്നാണ് ദേവസ്വത്തിന്റെ നിലപാട്. നിലവില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചര്‍ച്ച പുരോഗമിക്കുകയാണ്. കണക്കുകള്‍ ഓഡിറ്റ് ചെയ്ത സംഘത്തിന്റെ പ്രതിനിധികളും ഊരാളുങ്കലില്‍ നിന്നുള്ള പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ എസ്റ്റിമേറ്റ് വെട്ടി നാലരക്കോടിയാക്കി ചുരുക്കിയിരുന്നു. ദേവസ്വം കമ്മീഷണര്‍ അംഗീകരിച്ച തുക തന്നെ കൊടുത്താല്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഊതിവീര്‍പ്പിച്ച കണക്കുകളാണ് ഊരാളുങ്കല്‍ നല്‍കിയതെന്നാണ് ദേവസ്വത്തിന്റെ അഭിപ്രായം. യോഗത്തിനു ശേഷം കെ ജയകുമാര്‍ മാധ്യമങ്ങളെ കാണും.
കൊച്ചി: കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിലുള്ള സെന്റ് പോൾസ് ചർച്ചിന്റെ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് തകർത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പള്ളിയിൽ കുർബാനക്കെത്തിയവരാണ് സംഭവം ആദ്യം കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രൂപക്കൂടിന്റെ ഗ്ലാസ് തകർത്ത നിലയിലായിരുന്നു. അകത്ത് വലിയൊരു കല്ല് കിടക്കുന്നതായും കണ്ടെത്തി. പ്രാഥമികമായി, മദ്യപിച്ച ഏതെങ്കിലും സാമൂഹ്യവിരുദ്ധരാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നിരുന്നാലും, ഇതൊരു ദേവാലയമായതിനാൽ മറ്റ് സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന് ജയറാം ഇഡിയ്ക്ക് മുന്‍പാകെ ഹാജരായി
ട്രംപ് അന്താരാഷ്ട്ര കുറ്റവാളി; മോദിക്ക് നുണയന്മാരുടെ രാജകുമാരന് പട്ടം; തുറന്നടിച്ച് എംഎ ബേബി
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി എംഎ ബേബി. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന അന്തസ്സ് മോദി ഭരണത്തില്‍ ഇല്ലാതായെന്നും ട്രംപിന് മുന്നില്‍ ഇന്ത്യ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കുറ്റവാളിയാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ട്രംപും മോദിയും തമ്മില്‍ 'അളിയനും മച്ചാനും' കളിക്കുകയാണ്. പച്ചക്കള്ളം പറയുന്നതില്‍ മോദിയെ കടത്തിവെട്ടാന്‍ ആരുമില്ല. ചേരിചേരാ രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യ ഇപ്പോള്‍ അമേരിക്കയുടെ വിനീത വിധേയരായി മാറിയിരിക്കുന്നു. കേരളത്തിലെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നുണപ്രചാരണം നടത്തുന്ന ബിജെപി-കോണ്‍ഗ്രസ് നീക്കങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യനേഷ് കുമാറിനെതിരെയും എംഎ ബേബി വിമര്‍ശനമുന്നയിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് നിലവിലെ പ്രധാന കടമയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റുമാനൂർ: ആഗോള അയ്യപ്പസംഗമത്തിലൂടെ കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പസംഗമത്തിനു നേതൃത്വം നൽകിയത് വി.എൻ. വാസവനാണ്. കോടികളുടെ അഴിമതി പുറത്തുവന്നപ്പോൾ തനിക്കൊന്നും അറിയില്ലായെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.വിശ്വാസത്തെ ചൂഷണം ചെയ്തു കോടികളുടെ അഴിമതി നടത്തിയ വി.എൻ. വാസവൻ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, കെ.ജി. ഹരിദാസ്, ജോബിൻ ജേക്കബ്, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, മണ്ഡലം പ്രസിഡന്റുമാരായ ജോയി പൂവംനിൽക്കുന്നതിൽ, ജൂബി ഐക്കരക്കുഴി, ജോൺസൺ സി.… The post ആഗോള അയ്യപ്പസംഗമം അഴിമതി: മന്ത്രി വാസവൻ രാജിവയ്ക്കുന്നതുവരെ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് appeared first on RashtraDeepika .
തലശ്ശേരി സ്പെഷ്യൽ സ്നാക്ക് തേങ്ങാമുറി; കഴിക്കുമ്പോൾ ഒരു പുതിയ സ്വാദ് അറിയാം..
ചേരുവകൾ വേവിച്ച ഉരുളക്കിഴങ്ങ്: 500 ഗ്രാം വെളുത്തുള്ളി (അരിഞ്ഞത്) : 5 ഗ്രാം ഇഞ്ചി (അരിഞ്ഞത്) : 5 ഗ്രാം ചേരുവകൾ വേവിച്ച ഉരുളക്കിഴങ്ങ്: 500 ഗ്രാം വെളുത്തുള്ളി (അരിഞ്ഞത്) : 5 ഗ്രാം ഇഞ്ചി (അരിഞ്ഞത്) : 5 ഗ്രാം
എഐ ഉച്ചകോടി: സാങ്കേതികവിദ്യ ജനനന്മയ്ക്കായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടക്കുന്ന “എഐ ഇംപാക്ട് സമ്മിറ്റ് 2026′ ന്റെ രണ്ടാം ദിവസമാണു നിർമിത ബുദ്ധി സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ബുദ്ധിശക്തിയും യുക്തിയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും സാങ്കേതികവിദ്യയെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. കേൾക്കാനുള്ള ആഗ്രഹം, ശ്രദ്ധയോടെയുള്ള ശ്രവണം, ഗ്രഹണം, ഓർത്തുവയ്ക്കൽ, യുക്തിചിന്ത, വിവേചനബുദ്ധി, അർഥം ഗ്രഹിക്കൽ, തത്വങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവയാണ് ബുദ്ധിയുടെ ഗുണങ്ങളെന്നും ഇവയാണ് അടിത്തറയെന്നും അർഥം വരുന്ന സംസ്കൃത ശ്ലോകം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ എക്സ്പോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി. ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിശ്വാസയോഗ്യവും വികസനോന്മുഖവുമായ എഐ എന്ന… The post എഐ ഉച്ചകോടി: സാങ്കേതികവിദ്യ ജനനന്മയ്ക്കായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി appeared first on RashtraDeepika .
കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പന് വെറുതെ വിടുമോ?
ഇൻഡോർ: കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, യുവതിയുടെ ആത്മാവിനോട് സംസാരിക്കാൻ ദുർമന്ത്രവാദം നടത്തിയ 22 വയസ്സുകാരനായ എംബിഎ വിദ്യാർത്ഥി ഇൻഡോറിൽ അറസ്റ്റിൽ. യുവതിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ജന്മദിന പാർട്ടിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി യുവതിയുടെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന്, കൊല്ലപ്പെട്ട യുവതിയുടെ ആത്മാവുമായി സംസാരിക്കുന്നതിനായി പ്രതി ദുർമന്ത്രവാദവും നടത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം, താമസസ്ഥലത്തുനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നതും പ്രതിയെ പിടികൂടിയതും. കേസിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിന്റെ തുടക്കം കൊല്ലപ്പെട്ട യുവതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ രാത്രി വൈകിയിട്ടും മകൾ തിരിച്ചെത്താതിരുന്നതോടെ ആശങ്കയിലായ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കാണാതായ യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. കൊലപാതകവും തെളിവ് നശിപ്പിക്കലും പ്രണയതർക്കത്തെത്തുടർന്നാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. യുവതിയെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയ പ്രതി, അവിടെവെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ പ്രതി അതീവ ജാഗ്രത പുലർത്തി. യുവതിയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ ഇയാൾ, വീട്ടുകാർക്കും സുഹൃത്തുക്കൾക്കും യുവതിയുടേതെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചു. താൻ സുരക്ഷിതയാണെന്നും ഉടനെ മടങ്ങിയെത്തുമെന്നും ബോധ്യപ്പെടുത്തി പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇയാളുടെ നീക്കം. ഭീതിയുണർത്തുന്ന ദുർമന്ത്രവാദം കേസിലെ ഏറ്റവും ഞെട്ടിക്കുന്ന വശം കൊലപാതകത്തിന് ശേഷം പ്രതി നടത്തിയ മന്ത്രവാദ കർമ്മങ്ങളാണ്. കാമുകിയുടെ മരണം അംഗീകരിക്കാൻ കഴിയാതിരുന്നതുകൊണ്ടോ അതോ അന്ധവിശ്വാസം മൂലമോ, കൊല്ലപ്പെട്ട യുവതിയുടെ ആത്മാവുമായി സംസാരിക്കാൻ ഇയാൾ ശ്രമം നടത്തി. ഇതിനായി മൃതദേഹത്തിന് സമീപമിരുന്ന് വിവിധ തരത്തിലുള്ള പൂജകളും ദുർമന്ത്രവാദ മുറകളും ഇയാൾ അനുഷ്ഠിച്ചതായി പോലീസ് കണ്ടെത്തി. ശാസ്ത്രീയ വിദ്യാഭ്യാസം നേടുന്ന ഒരു വിദ്യാർത്ഥി ഇത്തരമൊരു അന്ധവിശ്വാസത്തിന് അടിമപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തി. പിടിക്കപ്പെട്ടത് ദുർഗന്ധം വമിച്ചതോടെ കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങൾ പിന്നിട്ടതോടെ പ്രതി താമസിച്ചിരുന്ന മുറിയിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന പ്രതിയെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുന്നു പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ദുർമന്ത്രവാദത്തിനായി ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. യുവാവിന്റെ ഫോൺ രേഖകളും ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. അന്ധവിശ്വാസവും ക്രിമിനൽ ബുദ്ധിയും ഒത്തുചേർന്ന ഈ കേസ് ഇൻഡോറിലെ വിദ്യാഭ്യാസ മേഖലയിലും വലിയ ചർച്ചയായിരിക്കുകയാണ്.
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കണവ തോരനും മീൻ മുട്ടയും കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷബാധയാണോ കടുത്ത അലർജിയാണോ മരണകാരണമെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദ(ഐ.എസ്.ജെ.ഡി)ളും എന്‍.സി.പിയും ലയിച്ച് ഒരു പാര്‍ട്ടിയാകാന്‍ സാധ്യത. ഇതു സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തി. സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് ചര്‍ച്ച. രണ്ടു പാര്‍ട്ടികളും കേരളത്തില്‍ എല്‍.ഡി.എഫിനും കേന്ദ്രത്തില്‍ എന്‍.ഡി.എയ്ക്കുമൊപ്പമെന്ന പേരുദോഷം മാറ്റാനായിരുന്നു ഈ നീക്കം. നേരത്തെ ജനതാദള്ളുമായി ലയിക്കാന്‍ ശ്രേയംസ് കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയോട് സിപിഎം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ശ്രേയംസ് ആ നിര്‍ദ്ദേശം അംഗീകരിച്ചില്ല. പിന്നാലെ ആര്‍ജെഡിയില്‍ അവര്‍ ലയിച്ചു. ഇത് സിപിഎമ്മിന് പ്രകോപനമായിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദ(ഐ.എസ്.ജെ.ഡി)ളും എന്‍.സി.പിയും ലയിച്ച് ഒരു പാര്‍ട്ടിയാകാന്‍ നിര്‍ദ്ദേശിച്ചത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ സീറ്റ് നല്കലില് അടക്കം സിപിഎം രണ്ടു പാര്‍ട്ടികളോടും കടുത്ത നിലപാടുകള്‍ എടുക്കും. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എം.എല്‍.എയും ഐ.എസ്.ജെ ഡി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എല്‍.എയുമായാണ് ചര്‍ച്ച നടത്തിയത്. ഇരുകക്ഷികളുടെയും മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, കെ. കൃഷ്ണന്‍കുട്ടി എന്നിവരെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച തുടരും. നിലവില്‍ എന്‍.സി.പിക്ക് കുട്ടനാട്, എലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും ഐ.എസ്.ജെ.ഡിക്ക് ചിറ്റൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍നിന്നുമാണ് എം.എല്‍.എമാരുള്ളത്. ലയനം യാഥാര്‍ഥ്യമായാല്‍ ഏഴ് സീറ്റുകള്‍ മത്സരിക്കുന്ന പാര്‍ട്ടിയായി മാറാന്‍ കഴിയും. ഐ.എസ്.ജെ.ഡിയുടെ മുന്‍രൂപമായ ജനതാദള്‍ (എസ്) കഴിഞ്ഞ തവണ നാല് സീറ്റുകളിലാണ് മത്സരിച്ചത്. തിരുവല്ല, ചിറ്റൂര്‍, കോവളം, അങ്കമാലി എന്നിവയായിരുന്നു അത്. ഇത്തവണ ഓരോ സീറ്റ് കൂടുതലായി വേണമെന്ന് ഇരുകക്ഷികളും ആവശ്യമുന്നയിച്ചപ്പോഴാണ് ലയന നിര്‍ദേശം സി.പി.എം മുന്നോട്ടുവച്ചതെന്നാണ് അറിയുന്നത്. കോവളം സീറ്റില്‍ മറ്റൊരു ഘടകകക്ഷിയായ ആര്.ജെ.ഡി. അവകാശവാദമുന്നയിച്ചതോടെ പുതിയ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ദേശീയനേതൃത്വം എന്‍.ഡി.എ. പാളയത്തിലെത്തിയതോടെയാണ് ജനതാദള്‍ (എസ്) കേരള ഘടകം കഴിഞ്ഞ മാസം കൊച്ചിയില്‍ ലയന സമ്മേളനം നടത്തി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പേര് സ്വീകരിച്ചത്. ഇതോടെ ജനതാദള്ളുമായുള്ള ബന്ധവും തീര്‍ന്നു. കേരളത്തിലെ പൊതു സാഹചര്യത്തിന് അനുയോജ്യമായ ഇടതു നിലപാടുകള്‍ ഉയര്‍ത്തി പിടിക്കാന്‍ അവര്‍ക്ക് കഴിയും. എന്‍സിപിയിലും ഇതേ പ്രതിസന്ധിയുണ്ട്. ശരത് പവാറിനൊപ്പമാണ് കേരളത്തിലെ ഘടകം എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അജിത് പവാറിന്റെ മരണത്തോടെ രണ്ടു എന്‍സിപികളും ലയിച്ച് ബിജെപിക്കൊപ്പം ചേരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് എന്‍സിപിയുടെ കേരളത്തിലെ നേതാക്കളോടു ലയിക്കാന്‍ സിപിഎം നിര്‍ദ്ദേശിക്കുന്നത്. സിപിഎം ആവശ്യം എന്‍സിപിയും അനുസരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസും ഐ.എസ്.ജെ.ഡി പ്രസിഡന്റ് മാത്യു ടി. തോമസും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ലയനത്തിന് വഴങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്ന ഭീഷണി സി.പി.എം ഉയര്‍ത്തിക്കഴിഞ്ഞു. നിലവില്‍ ഏഴ് സീറ്റുകള്‍ വരെ ലക്ഷ്യമിടുന്ന ഈ രണ്ട് പാര്‍ട്ടികളും ലയിച്ചാല്‍ മുന്നണിയിലെ കരുത്തരായ ഒരു ബ്ലോക്കായി മാറാമെങ്കിലും അസ്തിത്വം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് അണികള്‍. ദേശീയ തലത്തില്‍ അജിത് പവാര്‍ ബി.ജെ.പി പാളയത്തിലെത്തിയതോടെ എന്‍.സി.പി കേരള ഘടകം വലിയ പ്രതിസന്ധിയിലാണ്. അജിത് പവാറിന്റെ മരണത്തിന് പിന്നാലെ എന്‍.സി.പിയിലെ ഇരുവിഭാഗങ്ങളും ലയിച്ച് പൂര്‍ണ്ണമായും ബി.ജെ.പി പക്ഷത്തേക്ക് നീങ്ങിയാല്‍ കേരളത്തിലെ എല്‍.ഡി.എഫ് ഘടകകക്ഷിക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് സി.പി.എം നല്കുന്ന ഉത്തരമാണ് ഈ ലയനം. ജനതാദള്‍ (എസ്) ദേശീയ നേതൃത്വം എന്‍.ഡി.എയില്‍ ചേര്‍ന്നതോടെയാണ് ഐ.എസ്.ജെ.ഡി എന്ന പുതിയ പേര് സ്വീകരിച്ച് മാത്യു ടി. തോമസും സംഘവും അസ്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ രണ്ട് പാര്‍ട്ടികളുടെയും 'ദേശീയ' ബന്ധം സി.പി.എമ്മിന് എന്നും തലവേദനയാണ്. ശ്രേയംസിനോട് പറഞ്ഞത് കേട്ടില്ല. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് മുന്നണിയില്‍ ഇപ്പോള്‍ ഒരു പരിഗണനയും നല്‍കാത്തത്. ഈ സാഹചര്യത്തില്‍ എന്‍സിപിയും മാത്യു ടി തോമസിന്റെ പാര്‍ട്ടിയും എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. ആര് ജെ ഡിയ്ക്ക് വലിയ പരിഗണന നല്‍കില്ലെന്ന നിലപാടിലാണ് സിപിഎം.
ജയ്പൂർ സ്വദേശിയായ അദിതി ഹുണ്ടിയ 2017-ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റായിരുന്നു. 2017ലെ 'മിസ് രാജസ്ഥാൻ' കിരീടം സ്വന്തമാക്കിയതും അദിതിയായിരുന്നു.
Special Trains In Kerala: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയുമാണ് ട്രെയിനുകളുടെ സർവീസ്, സ്റ്റോപ്പുകളും സമയക്രമവും വിശദമായി അറിയാം
തിരുവനന്തപുരം: സര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നവകേരള സര്‍വേയ്ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സര്‍വേ നിയമവിരുദ്ധ മാണെന്നും രാഷ്ട്രീയ പ്രചരണത്തിന്റെ മറവില്‍ സര്‍വേ നടത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ട് ഹൈക്കോടതി റദ്ദാക്കി. സാമ്പത്തീക നിയമത്തിന്റെ വ്യതിചല നമാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് സര്‍വേ റദ്ദാക്കിയത്. എറണാകുളം ജില്ലാ പഞ്ചായത്തംഗം ഉപാസും കെഎസ് യു നേതാവ് അലോഷ് സേവ്യറുമായിരുന്നു ഇതിനെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നടത്താനിരുന്ന സര്‍വേ ഭരണാനുമതി പോലും കിട്ടാത്തതും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതും സാമ്പത്തീക നിയമത്തില്‍ പ്രതിപാദിക്കാത്തതുമായ ഒരു സര്‍വേയ്ക്ക് സര്‍ക്കാരിന്റെ പണം ചിലവാക്കുന്നത് സാമ്പത്തീക നിയമത്തിന്റെ വ്യതിചലനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ തങ്ങുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയകാര്യങ്ങള്‍ക്കായി ഭരണഘടനാ സംവിധാനവും പൊതുഖജനാവിനെയും ഉപയോഗിക്കുന്നതായി ഹര്‍ജിയില്‍ :ആക്ഷേപം ഉയര്‍ന്നിരുന്നു. നേരത്തേ സര്‍ക്കുലര്‍ പുറത്തിറക്കിയത് സിപിഐഎം ആയിരുന്നു. 80 ലക്ഷം വീടുകളില്‍ സര്‍വേ നടത്താനായിരുന്നു പദ്ധതി. വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കാണ് നവകേരളാ സര്‍വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് തെരഞ്ഞെടുപ്പിന് മുമ്പായിട്ടുള്ള എല്‍ഡിഎഫിന്റെ സ്ക്വാഡ് വര്‍ക്കായി മാറുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് ഹൈക്കോടതിയില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും ആള്‍ക്കാരെ റിക്രൂട്ട് ചെയ്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സര്‍വേ നടത്താനായിരുന്നു തീരുമാനം. 20 കോടി രൂപയായിരുന്നു സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കാന്‍ അനുവദിച്ചത്.
ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിന് പുതുഊര്‍ജം; മാക്രോണ്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: ഇമ്മാനുവല്‍ മാക്രോണ്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാര്യ ബ്രിജിറ്റ് മാക്രോണിന് ഒപ്പം ഇന്ത്യയിലെത്തി. ഇന്നലെ രാത്രി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാക്രോണിനെയും ഭാര്യയെയും മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യയിലേക്കുള്ള മാക്രോണിന്റെ നാലാമത്തെ സന്ദര്‍ശനമാണിത്. ഫെബ്രുവരി 17 മുതല്‍ 19 വരെ ഇന്ത്യയില്‍ കഴിയുന്ന മാക്രോണ്‍, മുംബൈയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളിലും ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026' ലും പങ്കെടുക്കും. വിദ്യാഭ്യാസം, പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം, നിര്‍മിതബുദ്ധി (എഐ) എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ നിര്‍മിതബുദ്ധിയും തന്ത്രപരമായ സഹകരണവും പ്രധാന ചര്‍ച്ചാവിഷയങ്ങളാകും. ഹെലികോപ്റ്ററുകള്‍, ഹാമ്മര്‍ പ്രിസിഷന്‍ഗൈഡഡ് മിസൈലുകള്‍ എന്നിവയുടെ സംയുക്ത നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രതിരോധ സഹകരണം വിപുലീകരിക്കുന്നതും ചര്‍ച്ചയില്‍ ഉള്‍പ്പെടും. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന് മാക്രോണ്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ എക്സില്‍ കുറിച്ചു. അതേസമയം, ഫ്രഞ്ച് പ്രസിഡന്റിന് ഊഷ്മളസ്വാഗതം നേര്‍ന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവന പുറത്തിറക്കി. ഇരു നേതാക്കളും ചേര്‍ന്ന് 'ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന് 2026' സംരംഭം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മുംബൈയിലെ പരിപാടികളില്‍ 'ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന് ഫോറം' പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കിടയിലെ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും ഇരുനേതാക്കളും സാക്ഷ്യം വഹിക്കും. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടക്കുന്ന സാംസ്കാരിക പരിപാടികളിലും അവര്‍ പങ്കെടുക്കും. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വലിയ കരാര്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും എറിപോര്ട്ടുകളിലുണ്ട്. സാങ്കേതികവിദ്യ കൈമാറ്റവും സംയുക്ത ഉത്പാദനവും ഉള്‍പ്പെടെയുള്ള പ്രതിരോധ വ്യവസായ സഹകരണത്തിന് കൂടുതല്‍ ദിശാനിര്‍ദ്ദേശം നല്‍കുക എന്നതും ചര്‍ച്ചകളുടെ ഭാഗമാകും. 2018ലെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമായിട്ടുണ്ട്. 2023ലെ ജി20 ഉച്ചകോടിയിലും 2024ലെ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിലും മാക്രോണ്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 18ന് മാക്രോണ്‍ ന്യൂഡല്‍ഹിയിലേക്ക് തിരിക്കും. ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026' ഗ്ലോബല്‍ സൗത്തില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ ആഗോള എഐ സമ്മേളനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഫെബ്രുവരി 19നു വൈകുന്നേരത്തോടെ മാക്രോണ്‍ പാരിസിലേക്ക് മടങ്ങും.
മെലിയാൻ ആഗ്രഹിക്കുന്നവർ ഈ ചായ ട്രൈ ചെയ്യൂ...
മെലിയാൻ ആഗ്രഹിക്കുന്നവർ ഈ ചായ ട്രൈ ചെയ്യൂ...
തിരുവനന്തപുരത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം ; 15 വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം ; 15 വിദ്യാർത്ഥികൾക്ക് പരിക്ക്
സർക്കാരിന്റെ പുതിയ മദ്യബ്രാൻഡിന് പേര് നിർദേശിക്കാൻ പരസ്യം നൽകിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്സൈസ് വകുപ്പ് ഹൈക്കോടതിയിൽ. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസ് വഴി പുറത്തിറക്കുന്ന പുതിയ ബ്രാൻഡിന് പേരും ലോഗോയും ക്ഷണിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജികളിലാണ് എക്സൈസ് സത്യവാങ്മൂലം സമർപ്പിച്ചത്.
കോഴിക്കോട് അയല്‍വാസിയുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
അയല്‍വാസിയുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന് മരിച്ചു.കോഴിക്കോട് പേരാമ്പ്ര ചേനോളി കീഴല്‍ മീത്തല്‍ ബാലന്(71) ആണ് ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി 8ന് രാത്രിയായിരുന്നു ബാലന് സമീപവാസിയുടെ മര്‍ദ്ദനമേറ്റത്.
വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും രണ്ട് പേര് മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഹോട്ടല്‍ ഉടമ രംഗത്ത്. നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
നവകേരള സര്‍വേ; ജനങ്ങളോട് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെ മുരളീധരന്
തിരുവനന്തപുരം: നവകേരള സര്‍വേ റദ്ദാക്കിയ െൈഹക്കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കോടതി വിധി വളരെ പ്രസക്തമാണെന്നും ഇല്ലാത്ത പൊള്ളത്തരങ്ങള്‍ ജനങ്ങളിലേക്കതിതിക്കാനുള്ള പരിപാടിയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പണം എടുത്ത് ധൂര്‍ത്ത് നടത്തുകയാണ്. ഖജനാവ് കാലിയാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനാണ് ഹൈക്കോടതി പൂട്ടിട്ടത്. പരസ്യങ്ങള്‍ തന്നെ കൊടുത്ത് എത്ര പണമാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. സര്‍ക്കാരിന്റെ കാശുപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍, അതായത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള ശ്രമമായിരുന്നു. എന്നാല്‍ അതിനിപ്പോള്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്നും കെ മുരളീധരന് പറഞ്ഞു. സര്‍വ്വേ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്. 2030ല്‍ കേരളം എങ്ങനെയായരിക്കണം എന്ന വിഷനാണ് ഇതിനു പിന്നിലുള്ളതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നവകേരള സര്‍വേയ്ക്കെതിരേ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ രംഗത്തെത്തി.
വെറും 30 ദിവസം മതി; ഈ 7 പച്ചക്കറികൾ ബാൽക്കണിയിൽ റെഡി!
നിങ്ങളുടെ ബാൽക്കണിയിൽ വെറും 30 ദിവസം കൊണ്ട് ഫ്രഷ് പച്ചക്കറികൾ വിളയിക്കാം. ഉലുവ, ചീര, മല്ലിയില പോലുള്ള എളുപ്പത്തിൽ വളർത്താവുന്ന 7 പച്ചക്കറികൾ കൊണ്ട് സ്വന്തമായി ഒരു അടുക്കളത്തോട്ടം തുടങ്ങാം.
മുംബൈ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നു പുലർച്ചെ മുംബൈയിലെത്തി. മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഫ്രഞ്ച് പ്രസിഡന്റിനെയും ഭാര്യയെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കാനുമാണു സന്ദർശനം ലക്ഷ്യമിടുന്നത്. 19 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും. സൗത്ത് മുംബൈയിലുള്ള ലോക് ഭവനിൽ പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകഴിഞ്ഞ് ഇരു നേതാക്കളും ചേർന്ന് “ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026′ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കും.… The post മൂന്നുദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിൽ appeared first on RashtraDeepika .
മതിലുകള്‍ ഉയരുന്നു, വാതിലുകള്‍ അടയുന്നു! അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ജര്‍മ്മനി
ശബരിമല സ്വർണക്കൊള്ള; എസ് ജയശ്രീയെ നാളെ വീണ്ടും ഇഡി ചോദ്യം ചെയ്യും
ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ നാളെ വീണ്ടും ഇഡി ചോദ്യം ചെയ്യും.ജയശ്രീയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ജയശ്രീ നല്കിയ മൊഴി ഇഡി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 9 മണിക്കൂറോളമാണ് ജയശ്രീയെ ചോദ്യം ചെയ്തത്
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു; ഒരു കുട്ടിക്ക് പരുക്ക്
പൂവത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലെ വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്
12,000 വർഷം പഴക്കം; കൊങ്കണിലെ ശിലാലിഖിതങ്ങൾ വെളിപ്പെടുത്തുന്നത് അജ്ഞാത നാഗരികതയുടെ രഹസ്യങ്ങൾ
മഹാരാഷ്ട്രയിലെ കൊങ്കൺ തീരങ്ങളിൽ കണ്ടെത്തിയ പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള ശിലാലിഖിതങ്ങൾ ചരിത്രഗവേഷകർക്കിടയിൽ വലിയ ചർച്ചയാകുന്നു. രത്നഗിരി, രാജാപൂർ മേഖലകളിൽ കണ്ടെത്തിയ ഈ ചിത്രങ്ങൾ, ഒരു പുരാതന നാഗരികതയുടെ തെളിവുകളാണെന്നാണ് പ്രാഥമിക നിഗമനം.
പച്ചക്കറികൾ കഴിക്കാൻ മടിയാണോ എങ്കിൽ ഇത് ഒന്ന് തയ്യാറാക്കി നോക്കു
ചേരുവകൾ: ബസ്മതി അരി – 2 കപ്പ് സവാള – 1 എണ്ണം പച്ചമുളക് – 2 എണ്ണം കാരറ്റ് – 1 എണ്ണം
കേരളത്തില്‍ റമദാന് വ്രതാരംഭം എന്ന്? വ്യാഴാഴ്ച എന്ന് ഒരു വിഭാഗം, മാസപ്പിറവി അറിയിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: കേരളത്തില്‍ എന്നായിരിക്കും റമദാന് ഒന്ന്? സോഷ്യല്‍ മീഡിയയില്‍ പലതരം അഭിപ്രായങ്ങള്‍ ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന് വ്രതാരംഭം എന്നാണ് എന്ന് ചൊവ്വാഴ്ച വൈകീട്ട് അറിയാം. അതേസമയം, പതിവില്‍ നിന്ന് വ്യത്യസ്തമായി ഒമാന്‍ ഭരണകൂടം റമദാന് ആരംഭം വ്യാഴാഴ്ചയാണ് എന്ന് അറിയിച്ചു. സാധാരണ കേരളത്തിലും ഒമാനിലും ഒരേ സമയമാണ് റമദാന് ആരംഭിച്ചിരുന്നത്. ശമ്പളം കൂടും, പക്ഷേ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്കും ആയയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. പൂവത്തൂര്‍ ഗവ. സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കനാലിലേക്കാണ് വാൻ മറിഞ്ഞത്. കുട്ടികള്‍ വെള്ളത്തിലേക്ക് വീണെങ്കിലും കനാലിൽ വെള്ളം കുറവായിരുന്നതിനാൽ അപകടം ഒഴിവായി. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെയും ആയയെയും കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയൊഴികെ ബാക്കിയുള്ളവർക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. The post സ്കൂൾബസ് കനാലിലേക്ക് മറിഞ്ഞു; കനാലിൽ വെള്ളം കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി; അപകടത്തിൽ 15 വിദ്യാർഥികൾക്കും ആയയ്ക്കും പരിക്ക് appeared first on RashtraDeepika .
കളമശ്ശേരിയിൽ ദേവാലയ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകർത്ത നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്
പല തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രാഥമികമായി പൊലീസ് സംശയിക്കുന്നത് മദ്യപിച്ച് ഏതെങ്കിലും സാമൂഹ്യവിരുദ്ധർ ചെയ്തതാകും എന്നാണ്.
ടണ്‍ കണക്കിന് സ്വര്‍ണവും വെള്ളിയും ഇറക്കുമതി ചെയ്ത് ഇന്ത്യ; വ്യാപാരക്കമ്മി കുത്തനെ കൂടി
ജനുവരിയില്‍ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 34.68 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സ്വാധീനത്തില്‍ ഇറക്കുമതി 19% വര്‍ധിച്ച് 71.24 ബില്യണ്‍ ഡോളറിലെത്തി, അതേസമയം കയറ്റുമതി 0.6% മാത്രം വര്‍ദ്ധിച്ച് 36.56 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതിയുടെ ഇതിന് മുന്‍പത്തെ ഉയര്‍ന്ന നിരക്ക് 2025 ഒക്ടോബറില്‍ 76.1 ബില്യണ്‍ ഡോളറായിരുന്നു.
ബെംഗളൂരു: നാലുവയസുകാരനായ മകനെ ടാക്സി കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. പോലിസിന്റെ ഇടപെടലിലൂടെ മറന്നുവെച്ച കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരികെ കിട്ടി. ഫെബ്രുവരി 14ന് രാത്രി ബെംഗളൂരുവിലാണ് സംഭവം. പൊന്നാപുര ലേഔട്ടില്‍ താമസിക്കുന്ന ദമ്പതികള്‍ യാത്രകഴിഞ്ഞ് രാത്രി 8.30ഓടെ വീട്ടിലെത്തി ടാക്സിയില്‍നിന്നിറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാല്‍ പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറില്‍ നിന്ന് ഇറങ്ങിയില്ലെന്നത് അവര്‍ ശ്രദ്ധിച്ചില്ല. ദമ്പതിമാര്‍ ഇറങ്ങിയ ഉടന്‍ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ഉടന്‍ നമ്മ-112 എന്ന ഹെല്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. സന്ദേശം ലഭിച്ച് രണ്ടുമിനിറ്റിനുള്ളില്‍ പോലിസ് സംഭവസ്ഥലത്തെത്തി. ടാക്സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പോലിസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി കാറില്‍ത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കി. പോലിസുകാര്‍ വിളിച്ചപ്പോഴാണ് കുഞ്ഞ് പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുന്ന കാര്യം ഡ്രൈവറും അറിയുന്നത്. വണ്ടിയുമായി ഉടന്‍തന്നെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്മെന്റിലെത്തണമെന്ന നിര്‍ദേശവും നല്കി. തുടര്‍ന്ന് പോലിസിന്റെ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ തിരികെയെത്തി കുഞ്ഞിനെ സുരക്ഷിതമായി കൈമാറി.
രണ്ടര മാസത്തിനിപ്പുറം ആ ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രം ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്രഖ്യാപിച്ചു
ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്.
നാലുവയസ്സുകാരനായ മകനെ കാറിൽ മറന്നുവെച്ച് ദമ്പതിമാർ. പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ മിനിറ്റുകൾക്കുള്ളിൽ കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിലെത്തിച്ചു. ഫെബ്രുവരി 14-ന് ബെംഗളൂരുവിലാണ് സംഭവം
ഇന്ന് സൂര്യഗ്രഹണം; ആകാശത്ത് 'റിങ് ഓഫ് ഫയർ'ദൃശ്യമാകും..ഇന്ത്യയിൽ കാണുമോ? അറിയാം
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യൻ സമയം വൈകുന്നേരം 3:26-ന് ആരംഭിച്ച് രാത്രി 7:58 വരെ, ആകെ 4 മണിക്കൂറും 32 മിനിറ്റാണ് ഗ്രഹണം നീളുക.സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ സൂര്യപ്രകാശത്തെ ഭാഗികമായോ പൂർണ്ണമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഇത് ഭൂമിയിൽ നിഴൽ വീഴ്ത്തി ചിലയിടങ്ങളിൽ സൂര്യനെ മറയ്ക്കുന്നു. ഏകദേശം ആറുമാസത്തിലൊരിക്കൽ അമാവാസി
വിജയ് ദേവരുകൊണ്ടയും രശ്മിക മന്ദാനയും ഈ മാസം 26-ന് വിവാഹിതരാകുന്നു. ഇരുവരുടയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ തരംഗമായി. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാകുമെന്ന് ക്ഷണക്കത്തിൽ പറയുന്നു. വിവാഹം ഫെബ്രുവരി 26നും വിവാഹ സത്കാരം മാർച്ച് 3 ന് ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തുമെന്നും കത്തിൽ പറയുന്നു. “ഞങ്ങളുടെ ജീവിതത്തിലെ ഒരു വലിയ നിമിഷത്തെക്കുറിച്ച് പങ്കുവെക്കാനും നിങ്ങളെ അതിൽ പങ്കാളിയാക്കാനും ഞാൻ എഴുതുന്നു. ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തിന്റേയും അനുഗ്രഹങ്ങളുടെയും പിന്തുണയോടെ, രശ്മികയും ഞാനും 26.02.26 ന് ലളിതമായ ചടങ്ങിൽ വിവാഹിതരാകും. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആരംഭിക്കുമ്പോൾ ഞങ്ങളുടെ യാത്രയിൽ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാനിധ്യം ഞങ്ങൾക്ക് വലിയ അർഥമുള്ളതാണ്. നിങ്ങളുടെ സാനിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങൾക്ക് കൂടുതൽ സവിശേഷമാക്കും. ഞങ്ങളുടെ വിവാഹ വിരുന്നിൽ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും… The post വിജയ് ദേവരുകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം ഈ മാസം 26-ന്: ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ appeared first on RashtraDeepika .
കുവൈറ്റ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കുവൈത്തിൽ സമഗ്രമായ സുരക്ഷാ, സേവന പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. പൊതുഇടങ്ങളിൽ നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 100 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് മാർക്കറ്റുകളിലും പള്ളികൾക്ക് സമീപവുമുള്ള നിരീക്ഷണ ക്യാമറകൾ തെളിവായി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വാണിജ്യ വിപണികളിലും പള്ളികൾക്ക് സമീപവുമുള്ള ആത്മീയ അന്തരീക്ഷം ചൂഷണം ചെയ്യുന്ന യാചകരെ ലക്ഷ്യമിട്ടുള്ള പരിശോധനകളും പദ്ധതിയുടെ ഭാഗമായി ശക്തമാക്കിയിട്ടുണ്ട്. 1968 ലെ 44-ാം നമ്പർ നിയമം അനുസരിച്ചാണ് പരസ്യമായി നോമ്പ് തുറക്കുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നത്. വിശുദ്ധ മാസത്തിലെ മതപരമായ ആചാരങ്ങൾക്കും പൊതുസമാധാനത്തിനും ഭംഗം വരുത്തുന്ന പ്രവണതകളെ കർശനമായി നേരിടാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.
കൊച്ചി: സര്‍ക്കാരിന്റെ വിവാദമായ 'നവകേരള സര്‍വേ'ക്ക് ഹൈക്കോടതിയില്‍ നിന്നും കനത്ത പ്രഹരം. സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി. സര്‍വേയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ വിശദീകരണങ്ങളില്‍ തൃപ്തി വരാത്ത കോടതി, സര്‍വേയുടെ ഫണ്ട് വിനിയോഗത്തില്‍ കടുത്ത സംശയം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എല്‍ഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് പാര്‍ട്ടി കേഡര്‍മാരെ ഇറക്കി സര്‍വേ നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് കോടതിയുടെ ഈ നിര്‍ണ്ണായക തീരുമാനം സര്‍വേയുടെ ഫണ്ട് സംബന്ധിച്ച കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട കോടതി, എതിര് സത്യവാങ്മൂലം നല്കാന് സര്‍ക്കാരിനോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് തീരുമാനം. നേരത്തെ ജനങ്ങളുടെ ആവശ്യങ്ങളറിയാന്‍ സര്‍വേ നടത്തുന്നതില്‍ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചുവെങ്കിലും, ഈ സര്‍വേയുടെ മറവില്‍ നടക്കുന്നത് രാഷ്ട്രീയ നീക്കങ്ങളാണോ എന്ന സംശയമാണ് കോടതി ഉയര്‍ത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കോടതിയുടെ മുന്‍ ചോദ്യങ്ങള്‍. എല്‍ഡിഎഫ് പ്രകടനപത്രികയ്ക്കായി വിവരശേഖരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ഹര്‍ജിയിലെ വാദം ഗൗരവത്തോടെയാണ് കോടതി കാണ്ടത്. ഈ സാഹചര്യത്തിലാണ് സര്‍വ്വേ റദ്ദാക്കിയത്. സര്‍വേയ്ക്ക് ഫണ്ട് നല്കുന്ന സ്രോതസ്സ് വെളിപ്പെടുത്തണമെന്നും അതില്‍ വ്യക്തത വേണമെന്നും കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികളിലാണ് തീരുമാനം. സര്‍വ്വേ നിയമവിരുദ്ധം എന്ന് കോടതി വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എല്‍ഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കും തരത്തിലാണ് കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്. സര്‍വേയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണങ്ങളില്‍ തൃപ്തി വരാത്ത കോടതി സര്‍വ്വേ റദ്ദാക്കുകയായിരുന്നു. എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് വേണ്ടി വിവരശേഖരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ട്ടി കേഡര്‍മാരെയും ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളാണ് കോടതി വിധിയിലൂടെ ശരിവെക്കപ്പെട്ടത്. ജനങ്ങളുടെ ആവശ്യങ്ങളറിയാന്‍ സര്‍വേ നടത്തുന്നത് തെറ്റല്ലെങ്കിലും, ഇതിനായി ഫണ്ട് കണ്ടെത്തുന്നത് എവിടെ നിന്നാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സര്‍വേയ്ക്ക് ഫണ്ട് നല്കുന്ന സ്രോതസ്സ് വെളിപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നല്കിയ എതിര് സത്യവാങ്മൂലം കോടതിയെ തൃപ്തിപ്പെടുത്തിയില്ല. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. സര്‍വേയുമായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധമാണെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ കോടതി, സര്‍വേ അപ്പാടെ റദ്ദാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ഈ വലിയ രാഷ്ട്രീയ നാടകം കോടതിയില്‍ പൊളിഞ്ഞതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനും പാര്‍ട്ടിക്ക് വേണ്ടി അത് ഉപയോഗിക്കാനുമുള്ള നീക്കത്തിനാണ് കോടതി ഇപ്പോള്‍ കടിഞ്ഞാണിട്ടിരിക്കുന്നത്.
'പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനമാണ് പിന്തുടര്ന്നിട്ടുള്ളത്
സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി.
ബിഗ് ബോസ് 8 ഇല്ലേ ? ബിബിയെ വെല്ലാൻ പുതിയ ഷോ, മത്സാർത്ഥികളായി 50 പേർ; ആവേശത്തിൽ പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ 8നെക്കുറിച്ചുള്ള ആശങ്ക പ്രേക്ഷകരില്‍ തുടരുകയാണ്. ബിഗ് ബോസിന്റെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണമാണ് ഈ ആശങ്കകള്‍ക്ക് കാരണം.
കോട്ടയം: കുടിവെള്ളപ്രശ്നം പരിഹരിക്കുക, ജൽജീവന്‍ പദ്ധതിക്കായി കുഴിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പഞ്ചായത്തംഗം വാട്ടര്‍ അഥോറിട്ടി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. വിജയപുരം പഞ്ചായത്ത് എട്ടാം വാര്‍ഡംഗം ബൈജു ചെറുകോട്ടയിലാണു സമരം നടത്തിയത്. നാളുകളായി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജൽജീവന്‍ കുടിവെള്ള പദ്ധതിയില്‍ പ്രവര്‍ത്തനങ്ങളുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കുമെങ്കിലും പൈപ്പ്ലൈന് സ്ഥാപിക്കുന്ന ജോലികള്‍ കളത്തിപ്പടി റോഡിലെ പ്രതിഭാ ജംഗ്ഷന്റെ ഇരുവശങ്ങളിലും എത്തി നില്‍ക്കുകയാണ്. ഈ റോഡ് കടന്നു കണക്ഷന് നല്കിയാല് മാത്രമേ വാര്‍ഡിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുകയുള്ളൂ. റോഡ് മുറിച്ചു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിച്ചിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. ഇതിനു പുറമേയാണ് പടച്ചിറ-മച്ചുകാട് റോഡ് ജൽ ജീവന് പദ്ധതിക്കായി കുഴിച്ചു പൈപ്പുകള്‍ സ്ഥാപിച്ചശേഷം പൂവസ്ഥിതിയിലാക്കാത്തത്. ഈ റോഡ് ടാര്‍ ചെയ്യാനുള്ള അനുമതി… The post കുടിവെള്ളപ്രശ്നം പരിഹരിക്കുക, ജൽജീവന്‍ പദ്ധതിക്കായി കുഴിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കുക; കുത്തിയിരിപ്പു സമരവുമായി പഞ്ചായത്തംഗം appeared first on RashtraDeepika .
തിരുവനന്തപുരം: ആരെയെങ്കിലും എം.എൽ.എയൊ മന്ത്രിയൊ ആക്കുകയല്ല, പിണറായി വിജയൻ സർക്കാറിനെ താഴെയിറക്കുക എന്നതായിരിക്കണം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരുടെ ലക്ഷ്യമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻറണി. വീക്ഷണം സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ഞാൻ ഗൃഹലക്ഷ്മിയിൽ പാചകക്കുറിപ്പെഴുതി”: വെളിപ്പെടുത്തലുമായി മോഹൻലാൽ
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ മികച്ചൊരു പാചകപ്രേമി കൂടിയാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ അഭിനയത്തിനിടയിലും താനൊരു ‘പാചകക്കുറിപ്പ് എഴുത്തുകാരൻ’ ആയിരുന്നു എന്ന രസകരമായ വെളിപ്പെടുത്തലുമായി താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ആറംഗ കുടുംബത്തിലെ രണ്ടുപേർ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മ റഷീദാ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, പ്രാഥമികമായി അലർജിയാണ് മരണകാരണമെന്ന് ഡോക്ടർമാർ സൂചിപ്പിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞത്തെ 'അസ്മാക്' എന്ന ഹോട്ടലിൽ നിന്ന് സീഫുഡ് കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് ഇവർ കഴിച്ചതെന്ന് ബന്ധു നവാസ് പറഞ്ഞു. ഭക്ഷണം കഴിച്ച് നിലമേലിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ സമീപത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്. നിലമേലിലെ ആശുപത്രിയിൽ വെച്ചാണ് റഷീദാ ബീവിയുടെ മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായ സജീനയുടെ ആരോഗ്യനില അതീവ ജാഗ്രതയിലാണ്. കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുട്ടികളടക്കം മൂന്നുപേർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തുകയും, ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയും ഭക്ഷണസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റാർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നോണ്‍വെജുകാര്‍ക്ക് കഴിക്കാൻ ഇതാ ഒരു കിടിലം ഐറ്റം
താറാവ് ഇറച്ചി 1 കിലോ ചെറിയ ഉള്ളി 10 എണ്ണം ഇഞ്ചി 1 വലിയ കഷ്ണം വെളൂത്തുള്ളി 10 എണ്ണം
ഇങ്ങനെ ഉണ്ടാക്കാം ഫ്രഞ്ച് ഫ്രൈസ്
ഉരുളക്കിഴങ്ങ്- 5 എണ്ണം (വലുത്) എണ്ണ- വറുക്കാൻ ആവശ്യത്തിന് (സൺഫ്ലവർ ഓയിൽ അനുയോജ്യം) ഉപ്പ്- ആവശ്യത്തിന് ഐസ് വാട്ടർ- ഉരുളക്കിഴങ്ങ് മുക്കി വെക്കാൻ കോൺഫ്ലവർ- 2 ടേബിൾസ്പൂൺ
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികള്‍ ലഭിക്കില്ല; കെ സി വേണുഗോപാൽ
പരാജയപ്പെട്ടാലും സര്‍ക്കാര്‍ വന്നാല്‍ പദവികള്‍ ലഭിക്കുമെന്ന് ആരും കരുതേണ്ട.
പയ്യന്നൂര്‍: പയ്യന്നൂരിലെ സി.പി.എം വിഭാഗീയത വീണ്ടും തെരുവിലേക്ക്. മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആക്ഷേപവുമായി 'ജാഗ്രത പയ്യന്നൂര്‍' കൂട്ടായ്മ രംഗത്ത്. കുറ്റവാളികളെ പിടികൂടാന്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അധികൃതരുടെ മൗനം പ്രതിഷേധാര്‍ഹമാണെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ ചങ്ങാത്ത മുതലാളിത്തത്തെ തുറന്നുകാണിക്കാനുള്ള പോരാട്ടത്തിലാണ് തങ്ങളെന്ന് ജാഗ്രത പയ്യന്നൂര്‍ സെക്രട്ടറി യു. മാധവന് വ്യക്തമാക്കി. ബൈക്ക് കത്തിച്ചവര്‍ക്കെതിരെ നിയമനടപടി വൈകുമ്പോള്‍, പ്രവര്ത്തകന് പുതിയ ബൈക്ക് വാങ്ങി നല്‍കാനുള്ള തീവ്രശ്രമത്തിലാണ് ജാഗ്രത കൂട്ടായ്മ. സുതാര്യമായ രീതിയിലാണ് ഫണ്ട് ശേഖരണം നടക്കുന്നത്. ബൈക്ക് വാങ്ങാന്‍ ആവശ്യമായ തുക ലഭിച്ചാലുടന്‍ പിരിവ് നിര്‍ത്തുമെന്നും പൊതുവേദിയില്‍ വെച്ച് ബൈക്ക് കൈമാറുമ്പോള്‍ കൃത്യമായ കണക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. വി. കുഞ്ഞികൃഷ്ണന് പക്ഷത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ ജനകീയ പിരിവ്. സി.പി.എമ്മിന്റെ കോട്ടയായ പയ്യന്നൂരില്‍ നേതൃത്വത്തിനെതിരെയുള്ള പടയൊരുക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന ചങ്ങാത്ത മുതലാളിത്തത്തെയും അഴിമതിയെയും തുറന്നുകാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു. മാധവന് പറഞ്ഞു. ഫണ്ട് തിരിമറി ആരോപണങ്ങള്‍ക്കും വിഭാഗീയതയ്ക്കും പിന്നാലെ നടന്ന ബൈക്ക് കത്തിക്കല്‍ സംഭവം പയ്യന്നൂരില്‍ സി.പി.എം വലിയ പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ജാഗ്രത കൂട്ടായ്മയുടെ തീരുമാനം.
ഞായറാഴ്ച നടന്ന ആവേശപോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പുറത്താവുകയായിരുന്നു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ കര്‍ഷകരുടെ താല്പ്പര്യങ്ങള്ക്കെതിരെന്ന് എംപി സയ്യിദ് നസീര്‍ ഹുസൈന്
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും എംപിയുമായ സയ്യിദ് നസീര്‍ ഹുസൈന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുത്തിടെയുള്ള ഇടക്കാല വ്യാപാര കരാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഒപ്പുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച എംപി സയ്യിദ് നസീര്‍ ഹുസൈന്, ഈ കരാര്‍ 'നമ്മുടെ പരമാധികാരം കീഴടങ്ങുന്നത്' പോലെയാണെന്ന് പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'കോണ്‍ഗ്രസ് വിവിധ വേദികളില്‍ തങ്ങളുടെ നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല. ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യത്തിന് വേണ്ടിയല്ല ഇത്, പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ഒരു തുറന്ന ചര്‍ച്ച നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ചോദ്യങ്ങള്‍ ചോദിക്കാനോ വിശദീകരണം തേടാനോ ഞങ്ങളെ അനുവദിക്കാതെ വ്യാപാര വാണിജ്യ മന്ത്രി ഒരു പ്രസ്താവന പുറപ്പെടുവിച്ചു. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് ഇത് വ്യക്തമാക്കുന്നു.' റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്നും ഒരു പ്രത്യേക രാജ്യവുമായി ബന്ധം പുലര്‍ത്തരുതെന്നും യുഎസ് പ്രസിഡന്റ് ഇന്ത്യയോട് കല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ പരമാധികാരം ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് തോന്നുന്നു. ഈ വിഷയത്തില്‍ തുറന്നതും വ്യക്തവുമായ ഒരു ചര്‍ച്ചയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. വിദ്യാര്‍ഥികള്‍ രാവിലെ 10 മണിക്കകം പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചു. പരീക്ഷ 10.30ന് ആരംഭിക്കും. പരീക്ഷകള്‍ ജൂലൈ 15 വരെ നീളും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇത്തവണ നിരവധി മാറ്റങ്ങളോടെയാണ് പരീക്ഷകള്‍ നടത്തുന്നത്. പത്താം ക്ലാസില്‍ രണ്ടു വാര്‍ഷിക പരീക്ഷകള്‍ എന്ന പുതിയ സംവിധാനം ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്നു. പരിഷ്കാരത്തെക്കുറിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭാഗത്ത് നിന്ന് വ്യാപക സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പത്താം ക്ലാസിലെ ആദ്യ പരീക്ഷയില്‍ മൂന്നു അല്ലെങ്കില്‍ അതിലധികം വിഷയങ്ങള്‍ എഴുതാതിരുന്നവര്‍ക്ക് രണ്ടാം പരീക്ഷയ്ക്ക് അവസരമുണ്ടാകില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അടുത്ത വര്‍ഷത്തെ ആദ്യ പരീക്ഷയിലാണ് വീണ്ടും പങ്കെടുക്കാനാവുക. ഇന്ന് ആരംഭിച്ച ഒന്നാം പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാം പരീക്ഷയുടെ ഫലം ജൂണിലുമാണ് പ്രസിദ്ധീകരിക്കുക. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആദ്യ പരീക്ഷ നിര്‍ബന്ധമാണെന്നും ബോര്‍ഡ് അറിയിച്ചു. ആദ്യ പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷാപേപ്പറുകള്‍ എന്നിവയില്‍ ഏതെങ്കിലും മൂന്നു വിഷയങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി രണ്ടാം പരീക്ഷ എഴുതാം. ആദ്യ പരീക്ഷയില്‍ പരമാവധി രണ്ടു വിഷയങ്ങളില്‍ പരാജയപ്പെട്ടവരെ കംപാര്‍ട്ട്മെന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് മേയില്‍ പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. കംപാര്‍ട്ട്മെന്റ് വിഭാഗത്തിലുള്ളവര്‍ക്ക് പരമാവധി മൂന്ന് അവസരങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.
തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് എസ്എഫ്ഐ പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ സിവിൽ പോലീസുകാരനായ മിഥുൻ റോയിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ തെറ്റില്ലെന്നു റിപ്പോർട്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ തയാറാക്കിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്കു സമർപ്പിച്ചു. മിഥുൻ റോയിയുടെ കൂടെയുണ്ടായിരുന്ന സത്രീക്കെതിരേയും കേസെടുത്തിരുന്നു. എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തെങ്കിലും നിസാര വകുപ്പുകളാണു ചുമത്തിയിരുന്നത്. ആഘോഷത്തിനിടെ പോലീസ് ലാത്തിവീശിയതുമായി ബന്ധപ്പെട്ടു നേരത്തേ ഉണ്ടായ തർക്കമാണു മാളിലെ സംഘർഷത്തിലേക്കു നയിച്ചത്. എസ്എഫ്ഐ പ്രവർത്തകർ മാളിൽവച്ചു പോലീസുകാരനെ പിന്നാലെ ചെന്ന് പ്രകോപിപ്പിക്കുന്നതിന്റെയും പോലീസുകാരൻ ഇടിവള ഉപയോഗിച്ചു നേരിടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. The post മാളിൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസുകാരൻ നേരിട്ടത് ഇടിവള ഉപയോഗിച്ച്; പോലീസുകാരനെതിരെ ജാമ്യമില്ലാ കേസ് ശരിവച്ചു റിപ്പോർട്ട് appeared first on RashtraDeepika .
ശബരിമല സ്വര്‍ണക്കൊള്ള; ജയറാം ഇഡിക്കു മുമ്പില്‍ ഹാജരായി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ നടന് ജയറാം ഇഡിക്കു മുമ്പില്‍ ഹാജരായി. പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നാണ് അന്വേഷണം. ഇഡിക്കുമുമ്പില്‍ ഹാജരാകാന്‍ എത്തിയ ജയറാം മാധ്യമങ്ങളെ കണ്ടു. അഴിമതി നടന്നിട്ടുണ്ടെങഅകില് പുറത്തുവരണം എന്നായിരുന്നു പ്രതികരണം. 'ശബരിമല എന്നത് എല്ലാവരുടെയും പ്രത്യേക വികാരമാണ്. അവിടെ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടു വരേണ്ടതിന്റെ ബാധ്യത മലയാളികള്‍ക്കുണ്ട്. എന്നെ ഇവരൊക്കെ പലപ്പോഴായി വിളിച്ചിട്ടുണ്ട്, എന്നാല്‍ ഇതിനു പിന്നില്‍ ഉള്ള തട്ടിപ്പ് അറിയില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് എന്നില്‍ നിന്ന് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ചോദിച്ചറിയാനാണ് ഇഡി വിളിച്ചത്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയണം'ജയറാം പറഞ്ഞു. ഇനി പറയാനുള്ളത് ഇഡിയോട് പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിഡബ്ല്യുഡിയുടെ അനാസ്ഥ; റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് മരിച്ചു
ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയില്‍ തുടരുകയായിരുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രെയിനിലെ ഭക്ഷണത്തിന്റേയും വൃത്തിയുടേയുമൊക്കെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച. ട്രെയിനിലെ നെഗറ്റീവ് വാർത്തകൾക്കിടയിൽ നിന്നും മറ്റൊരു പോസിറ്റീവ് വാർത്തയാണ് ഇപ്പോൾ വരുന്നത്. വളകാപ്പ് അഥവാ ബേബി ഷവർ നടത്തുന്നത് ഇപ്പോൾ കുറച്ച് കാലങ്ങളായി ട്രെൻഡ് ആണ്. മുംബൈ ലോക്കലിൽ സഹയാത്രികരായ കുറേ നല്ല മനുഷ്യർ തങ്ങളുടെ കൂടെ എന്നും യാത്ര ചെയ്യുന്ന ഗർഭിണിയായ കൂട്ടുകാരിക്ക് ബേബി ഷവർ നടത്തി. ഇതിന്റെ വീഡിയോ സോഷഅയൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറി. എന്നും യാത്ര ചെയ്യുന്ന മിനികോച്ച് പിങ്കും വെളുപ്പും കലർന്ന ബലൂണുകളാൽ അലങ്കരിക്കപ്പെട്ടു. അമ്മയാകാൻ പോകുന്ന സഹയാത്രക്കാരിക്ക് കൂട്ടുകാർ അതിമനോഹരമായ ബേബി ഷവർ നടത്തി. മോം ടു ബി എന്നെഴുതിയ ചാർട്ട് അവളെ ധരിപ്പിച്ചു. യാത്രക്കാരിൽ ചിലർ ചന്ദനവും സിന്ദൂരവും നെറ്റിയിൽ തൊട്ടു കൊടുത്തു. പലരും അനുഗ്രഹ വാഴ്ത്തുകളാൽ അവൾക്കരികിലെത്തി. സംഭവത്തിന്റെ വീഡിയോ… The post സഹയാത്രികയായ കൂട്ടുകാരിക്കൊരു സർപ്രൈസ്: ഗർഭിണിയായ യാത്രക്കാരിക്ക് ട്രെയിനിനുള്ളിൽ ബേബി ഷവർ നടത്തി യാത്രക്കാർ; വൈറലായി വീഡിയോ appeared first on RashtraDeepika .
സോനം വാങ്ചുക് കേസ്: കേന്ദ്രത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ലഡാക്കിന്റെ പ്രത്യേക പദവിക്കായി സമരം നടത്തുന്ന സാമൂഹിക പ്രവര്ത്തകന് സോനം വാങ്ചുക് സംബന്ധിച്ച കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രിംകോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. വാങ്ചുകിന്റെ പ്രസംഗങ്ങളുടെയും മൊഴികളുടെയും ട്രാന്‍സ്ക്രിപ്റ്റുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉണ്ടായ കാലതാമസത്തോടെയാണ് കോടതിയുടെ അതൃപ്തി രേഖപ്പെടുത്തിയത്. 'നാം എഐ യുഗത്തിലാണ് ജീവിക്കുന്നത്. സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്ന സാഹചര്യത്തില്‍ രേഖകള്‍ തയ്യാറാക്കാന്‍ ആഴ്ചകള്‍ എടുക്കുന്നത് അംഗീകരിക്കാനാവില്ല,' എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഓഡിയോ വീഡിയോ രേഖകള്‍ മിനിറ്റുകള്‍ക്കകം ട്രാന്‍സ്ക്രിപ്റ്റുകളാക്കാന്‍ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരത്തിലുള്ള മെല്ലെപ്പോക്ക് നീതിന്യായ നടപടികളെ ബാധിക്കുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി. ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് പദയാത്ര നടത്തിയ വാങ്ചുകിനെ നേരത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളിലാണ് രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ മെല്ലെപ്പോക്കിനെ കോടതി ചോദ്യം ചെയ്തത്. രേഖകള്‍ പരിശോധിച്ചുവരികയാണെന്നും കൃത്യമായ വിവര്‍ത്തനത്തിനായി സമയം ആവശ്യമാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ സുപ്രിംകോടതി, അടുത്ത പരിഗണനയ്ക്ക് മുന്‍പായി എല്ലാ രേഖകളും സമര്‍പ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി.
ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. ഇഡി ചോദ്യം ചെയ്യും. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.
ഇന്ത്യ പാക് മത്സരം , ശിവരാത്രി ആഘോഷം , വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ ; കവർന്നത് 20 പവനും പണവും
ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ആഘോഷത്തിൽ ഗ്രാമത്തിലുള്ളവർ , ശിവരാത്രി ചടങ്ങുകൾക്ക് ക്ഷേത്രത്തിൽ വീട്ടുകാരും , കിട്ടിയ അവസരം മുതലാക്കി മോഷ്ടാക്കൾ. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി 20 പവനും അരലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ. കർണാടകയിലെ വിജയപുരയിലാണ് സംഭവം. ശാരദ നഗറിലുള്ള സോമശേഖര ഗാനിയുടെ വീട്ടിലാണ് കള്ളന്മാർ കയറിയത്.
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും സന്തതസഹചാരിയുമായിരുന്ന എ. സുരേഷ് യുഡിഎഫ് പാളയത്തിലേക്ക് ചുവടുറപ്പിക്കുമ്പോള്‍ മലമ്പുഴയില്‍ വമ്പന്‍ ചര്‍ച്ചകള്‍. വി.എസിന്റെ മകന് വി.എ. അരുണ്‍കുമാര്‍ മലമ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്ന ശക്തമായ സൂചനകള്‍ക്കിടെ, മകനെതിരെ മത്സരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് സുരേഷ് തുറന്നുപറഞ്ഞത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അരുണ്‍കുമാര്‍ വന്നാല്‍ തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്ന സുരേഷിന്റെ നിലപാട് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഎം പട്ടിക വന്നതിന് ശേഷം മതിയെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് പാലക്കാട്ടെത്തുമ്പോള് എ. സുരേഷ് ജാഥയില്‍ പങ്കെടുക്കുമെന്നാണ് വിവരം. സന്ദീപ് വാര്യരുടെ സാന്നിധ്യത്തില്‍ കെപിസിസി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ സുരേഷ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 'സിപിഎമ്മില്‍ കടുത്ത അപമാനമാണ് നേരിട്ടത്. പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെയാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുഃഖിപ്പിച്ചു. എന്നാല്‍ ഇപ്പോഴും ആ പഴയ രാഷ്ട്രീയ മനസ്സ് കൂടെയുണ്ട്. വി.എസിന്റെ മകന് അരുണ്‍കുമാര്‍ എതിരാളിയായി വന്നാല്‍ ആ സൗഹൃദത്തിന് മുന്നില്‍ മത്സരം വേണ്ടെന്ന് വെക്കും,' സുരേഷ് വ്യക്തമാക്കി. മലമ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വി.എ. അരുണ്‍കുമാറിന് തന്നെയാണ് മുന്‍തൂക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വി.എസിന്റെ മകനെന്ന പരിഗണനയും മണ്ഡലത്തിലെ സ്വാധീനവും വോട്ടാക്കി മാറ്റാനാണ് സിപിഎം ലക്ഷ്യമിടുന്നത്. എന്നാല്‍ സുരേഷിനെപ്പോലെ ഒരാള്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാന്‍ ഇറങ്ങുന്നത് പാര്‍ട്ടിയുടെ ഉറച്ച വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് ഉറപ്പാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് സുരേഷിനെ തിരിച്ചെടുക്കില്ലെന്നും അയാളുടെ പോക്ക് വോട്ടുകളെ ബാധിക്കില്ലെന്നും എം.വി. ഗോവിന്ദന് ആവര്‍ത്തിക്കുന്നത്. സുരേഷിന്റെ യുഡിഎഫ് പ്രവേശനത്തെ വി.ഡി. സതീശന് സ്വാഗതം ചെയ്തെങ്കിലും മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സസ്പെന്‍സ് തുടരുകയാണ്. സിപിഎം സ്ഥാനാര്‍ത്ഥി ആരാണെന്ന് ഉറപ്പായ ശേഷം മാത്രം മതി സുരേഷിന്റെ പ്രഖ്യാപനം എന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. അരുണ്‍കുമാറാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ മറ്റൊരു സ്വതന്ത്രനെയോ കോണ്‍ഗ്രസ് നേതാവിനെയോ മലമ്പുഴയില്‍ പരീക്ഷിക്കേണ്ടി വരും. വരുംദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് സതീശന് അവകാശപ്പെടുമ്പോള്‍, മലമ്പുഴയുടെ പോരാട്ടം വി.എസിന്റെ പാരമ്പര്യത്തെ ചുറ്റിപ്പറ്റിയാകുമെന്ന് ഉറപ്പാവുകയാണ്. അച്യുതാനന്ദന്റെ വിശ്വസ്തനും നിഴലുമായിരുന്ന എ. സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുമ്പോഴും പാര്‍ട്ടിയെക്കാള്‍ ഉപരിയായി വ്യക്തിബന്ധങ്ങള്‍ക്ക് നല്കുന്ന വിലയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വി.എസിന്റെ മകന് വി.എ. അരുണ്‍കുമാര്‍ മലമ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എത്താന്‍ സാധ്യതയേറിയതോടെ, മകനെതിരെ മത്സരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്നും സുരേഷ് തുറന്നുപറഞ്ഞത് യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. സിപിഎം കോട്ടയായ മലമ്പുഴ നിലനിര്‍ത്താന്‍ വി.എസിന്റെ പാരമ്പര്യം തന്നെ വേണമെന്ന ഉറച്ച വിശ്വാസത്തിലാണ് ഒരു വിഭാഗം നേതാക്കള്‍. ഇതിനായി വി.എ. അരുണ്‍കുമാറിന്റെ പേരിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ വി.എസ് പക്ഷക്കാരുടെ വോട്ടുകള്‍ ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് എകെജി സെന്റര്‍. സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന ശേഷം മാത്രം മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തിലോ സ്വതന്ത്രനായോ ആരെ നിര്‍ത്തണമെന്ന് തീരുമാനിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നീക്കം. 'പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെ' എന്ന എം.വി. ഗോവിന്ദന്റെ കടുത്ത പ്രസ്താവന സുരേഷിനെ വേദനിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിട്ടും തന്നെ അപമാനിച്ചവര്‍ക്കെതിരെ രാഷ്ട്രീയം പറയാന്‍ തന്നെയാണ് സുരേഷിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന 'പുതുയുഗ യാത്ര'യില്‍ സുരേഷ് പങ്കെടുക്കുന്നതോടെ യുഡിഎഫ് പ്രവേശനം ഔദ്യോഗികമാകും. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകാനോ പാര്‍ട്ടി വിമതര്‍ക്കൊപ്പം നിന്ന് സിപിഎമ്മിനെ കണ്ണടച്ച് വിമര്‍ശിക്കാനോ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജയവും തോല്‍വിയുമല്ല, മറിച്ച് തന്റെ രാഷ്ട്രീയം പറയാനുള്ള വേദിയായി മലമ്പുഴയെ കാണാനാണ് സുരേഷിന് താല്‍പ്പര്യം. ഇടതുപക്ഷത്തിന്റെ പ്രതീകമായ വി.എസിന്റെ സന്തതസഹചാരികള്‍ പോലും യുഡിഎഫിലേക്ക് വരുന്നത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് വി.ഡി. സതീശന് അവകാശപ്പെടുന്നു. മലമ്പുഴയില്‍ സുരേഷിനെ നിര്‍ത്തി അട്ടിമറി വിജയം നേടാമെന്നായിരുന്നു യുഡിഎഫ് ലക്ഷ്യം. എന്നാല്‍ അരുണ്‍കുമാര്‍ ഫാക്ടര്‍ സുരേഷിനെ പിന്നോട്ട് വലിപ്പിച്ചാല്‍ മലമ്പുഴയില്‍ മറ്റൊരു കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക യുഡിഎഫിന് പ്രയാസകരമാകും. വരും ദിവസങ്ങളില്‍ വി.എ. അരുണ്‍കുമാറിന്റെയും സുരേഷിന്റെയും നീക്കങ്ങള്‍ക്കായി കാതോര്‍ക്കുകയാണ് രാഷ്ട്രീയ കേരളം.
കിഫ്ബി പണം സർക്കാർ പ്രചാരണങ്ങൾക്കായി ചെലവിടുന്നുവെന്ന് ചെന്നിത്തല; മറുപടിയുമായി കിഫ്ബി
തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യം വെച്ച് ചട്ടങ്ങൾക്ക് വിരുദ്ധമായി കിഫ്ബിയുടെ പണം സർക്കാർ പ്രചാരണങ്ങൾക്ക് വേണ്ടി ചെലഴിക്കുകയാണെന്ന് രമേശ് ചെന്നിത്തല. പ്രവര്‍ത്തനങ്ങള്‍ക്കായി മസാല ബോണ്ടുകള്‍ വഴി 9.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് ഇങ്ങനെ വകമാറ്റുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 'സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ മേഖലയിലെ മുതല്‍ മുടക്ക്, പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും പശ്ചാത്തല സൗകര്യ
ജാമിഅത്തുൽ ഹിന്ദ് ഗവേഷണ ഫെലോഷിപ് പ്രോഗ്രാം; അപേക്ഷകൾ ക്ഷണിച്ചു
അംഗീകൃത മുത്വവ്വൽ പഠനമോ സമാനമായ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളോ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം
സൈബര്‍ ആക്രമണത്തിനെതിരെ ഡോ. ഷിംന അസീസ്
കിഡ്നി അപകടത്തിൽ; കഴുത്തിലെ ഈ ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്
രക്തം ശുദ്ധമാക്കി മാലിന്യങ്ങളെ പുറന്തള്ളുക എന്നതാണ് കിഡ്നിയുടെ പ്രധാന ജോലി. എന്നാൽ കിഡ്നിയുടെ പ്രവർത്തനം തകരാറിലായാൽ, ശരീരത്തിൽ മാലിന്യങ്ങളും വെള്ളവും കെട്ടിക്കിടന്ന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും.

32 C