SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

'ഡീസൽ അടിക്കാൻ കൂപ്പൺ അടക്കം കിട്ടി, എന്നിട്ടും വാഹനം കിട്ടാത്തതിന് പാർട്ടി മാറി': ഐഷ പോറ്റിയെ പരിഹസിച്ച് സിപിഎം നേതാവ്

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. വാഹനം കിട്ടാത്തതിന്റെ പേരില്‍ പാര്‍ട്ടി മാറിയ ആളെ സ്ഥാനാര്‍ത്ഥിയാക്കുന്ന കോണ്‍ഗ്രസ് എന്ത് ആശയമാണ് മുന്നോട്ടുവെക്കുന്നതെന്ന് ചോദ്യം.

ഏഷ്യൻ നേടി ന്യൂസ് 7 Feb 2026 4:18 am

ഗുണ്ടാപ്പിരിവ് നല്‍കിയില്ല, സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കാപ്പാ കേസ് പ്രതിയും കൂട്ടരും

തിരുവല്ലയെ ഞെട്ടിച്ച അതിക്രമം... ഗുണ്ടാപ്പിരിവ് നല്‍കാത്തതിന്  സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കാപ്പാ കേസ് പ്രതി മരണ സുബിനും കൂട്ടരും Thiruvalla | KAAPA Case | Subin | Crime

ഏഷ്യൻ നേടി ന്യൂസ് 7 Feb 2026 3:10 am

തിരുവല്ലയെ ഞെട്ടിച്ച് 'മരണ സുബി'ന്‍റെ കൊടുംക്രൂരത; സ്പാ ജീവനക്കാരിയെ വലിച്ചിഴച്ചു, പീഡിപ്പിച്ചത് കഴുത്തിൽ കത്തി വച്ച്, വീഡിയോ എടുത്തു

ഗുണ്ടാ പിരിവ് നൽകാത്തതിനെ തുടർന്ന് തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയായ മരണ സുബിൻ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഘം സ്ഥാപനത്തിൽ നിന്ന് പണവും കവർന്നു.

ഏഷ്യൻ നേടി ന്യൂസ് 7 Feb 2026 2:56 am

കേരളത്തില്‍ ബിജെപിക്ക് വേണ്ടി രാഷ്ട്രീയ സാഹചര്യം ഒരുക്കുന്നത് കോണ്‍ഗ്രസാണ്: എംഎ ബേബി

കേരളത്തില്‍ ബിജെപിക്ക് വേണ്ടി രാഷ്ട്രീയ സാഹചര്യം ഒരുക്കുന്നത് കോണ്‍ഗ്രസാണ്: എംഎ ബേബി

ഏഷ്യൻ നേടി ന്യൂസ് 7 Feb 2026 2:23 am

മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണം കവരാന്‍ ശ്രമം | Kozhikode | Perambra

കോഴിക്കോട് പേരാമ്പ്രയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണം കവരാന്‍ ശ്രമം Kozhikode | Perambra | Theft

ഏഷ്യൻ നേടി ന്യൂസ് 7 Feb 2026 1:14 am

കുഞ്ഞുമക്കൾ വിലക്കിയിട്ടും കേട്ടില്ല, അവരുടെ കണ്‍മുന്നിൽ അച്ഛൻ എരിഞ്ഞടങ്ങി; നാല് ജീവനുകൾ രക്ഷിച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടൽ

കാറിലുണ്ടായിരുന്ന യുവതിയെയും മൂന്ന് മക്കളെയും നാട്ടുകാർ രക്ഷപ്പെടുത്തി. മരണത്തിന് മുൻപ് സജീർ റെക്കോർഡ് ചെയ്ത വീഡിയോ പുറത്തുവന്നു.

ഏഷ്യൻ നേടി ന്യൂസ് 7 Feb 2026 1:13 am

എപ്സ്റ്റീൻ ഫയൽസിലെ ചോര

ജെഫ്രി എപ്സ്റ്റീന്റെ ബന്ധങ്ങൾ, ഇടപാടുകൾ, ദൗത്യങ്ങൾ, ക്രൂരതകൾ എല്ലാം വെളിവാക്കുന്ന ഇ-മെയിലുകളുടെയും ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും മുന്നിലിരിക്കുമ്പോൾ അവശേഷിക്കുന്നത് പേടിച്ചരണ്ട് കരയുന്ന കുഞ്ഞുങ്ങളുടെ മുഖമാണ്. അയാളും സംഘവും ചവച്ച് തുപ്പിയ കുട്ടികളുടെ ചോര ലോകം ആത്യാദരപൂർവം കാണുന്ന അനേകായിരം വിഗ്രഹങ്ങളിൽ പതിഞ്ഞിരിക്കുന്നു.

സിറാജ് ലൈവ് 7 Feb 2026 12:34 am

ശുചിത്വത്തിനു പിന്നിൽ ജാതിവിവേചനത്തിന്റെ കറ

റോഡുകളും പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും മാത്രം വൃത്തിയായാൽ മതിയോ? ആ വൃത്തിക്കു വേണ്ടി അധ്വാനിക്കുന്ന മനുഷ്യരെ കൂടി കാണേണ്ടതില്ലേ? അവരെ അപമാനത്തിൽ നിന്നും അപകടാവസ്ഥയിൽ നിന്നും മോചിപ്പിക്കാനുള്ള മാർഗങ്ങൾ ഭരണകൂടം സ്വീകരിക്കേണ്ടതുണ്ട്.

സിറാജ് ലൈവ് 7 Feb 2026 12:22 am

69 പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനം: പാകിസ്ഥാന്‍റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം, ഇന്ത്യയ്ക്ക് ഒരു പങ്കുമില്ല

ഇസ്ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാൻ്റെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി. സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 7 Feb 2026 12:08 am

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി ഡി സതീശന്‍; പ്രതിപക്ഷ നേതാവിന്റെ ജാഥ തന്നെ വര്‍ഗീയതയെ വെള്ള പൂശാനാണെന്ന് എം വി ഗോവിന്ദന്‍

മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും ഗോവിന്ദന്‍

സിറാജ് ലൈവ് 7 Feb 2026 12:00 am

കേരളത്തിലെ നേതാക്കൾക്ക് പുതിയ ദേശീയ അധ്യക്ഷന്‍റെ ആദ്യ നിർദ്ദേശം, 'നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റ് പിടിക്കണം, സാഹചര്യം അനുകൂലം'

പുതിയ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 30 സീറ്റുകൾ ലക്ഷ്യമിടാൻ കേരളത്തിലെ നേതാക്കൾക്ക് നിർദ്ദേശം നൽകി. സാഹചര്യം അനുകൂലമാണെന്നും ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഈ ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 11:40 pm

തവനൂർ ലീഗിന് നൽകിയാൽ പ്രതിഷേധിക്കും; നാലിൽ ഒന്ന് നഷ്ടപ്പെടുത്തിയാൽ കാലം കണക്ക് ചോദിക്കാതെ കടന്നു പോകില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്

തവനൂർ നിയമസഭാ സീറ്റ് മുസ്ലിം ലീഗിന് വിട്ടുനൽകാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്. സീറ്റ് നൽകിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ മുന്നറിയിപ്പ് നൽകി.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 11:36 pm

അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് വൈകുന്നു; ഭൂമിയേറ്റടുക്കൽ വിജ്ഞാപനം ഇറങ്ങിയില്ല? നിലച്ചത് 6000 കോടിയുടെ പദ്ധതി

കൊച്ചി: നഗരവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി നിലച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം. പാതയുടെ ഭാഗമായി 3 എ വിജ്ഞാപനം വൈകുന്നതാണ് ഇപ്പോൾ തിരിച്ചടിയാവുന്നത്. ഇതോടെ ഭൂവുടമകളും ആശങ്കയിലാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നത് പദ്ധതിയെ പിന്നോട്ട് വലിക്കുമെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. നഗരവാസികൾ ഒന്നടങ്കം പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന പദ്ധതി എങ്ങുമെത്താതെ നിൽക്കുകയാണ് ഇപ്പോൾ. നേരത്തെ

ഒന്നു ഇന്ത്യ 6 Feb 2026 11:25 pm

മാവേലിക്കരയില്‍ പൊലീസ് വാഹനം അപകടകരമായി ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍ | Mavelikkara

മദ്യലഹരിയില്‍ പൊലീസ് വാഹനം അപകടകരമായ രീതിയില്‍ ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടി Mavelikkara | Police drive | Social media

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 11:22 pm

അണ്ടർ 19 ലോകകപ്പ് ഇന്ത്യയ്ക്ക് : ഇംഗ്ലണ്ടിനെതിരെ 100 റൺസിന് വിജയം, വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ കൗമാരപ്പട ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിനാൽ തോൽപ്പിച്ച് കിരീടം ഉയർത്തി. 412 റൺസിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിൽ ഓൾഔട്ട് ആയി. ഇന്ത്യയുടെ ആറാം ലോകകിരീടമാണിത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ മിന്നുന്ന ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് കരുത്ത് നൽകി. 80 പന്തിൽ 175 റൺസ് നേടിയ പതിനാലുകാരന്റെ പ്രകടനം അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇംഗ്ലണ്ടിനായി ഒറ്റയാൾ പോരാട്ടം നടത്തിയ കാലെബ് […] The post അണ്ടർ 19 ലോകകപ്പ് ഇന്ത്യയ്ക്ക് : ഇംഗ്ലണ്ടിനെതിരെ 100 റൺസിന് വിജയം, വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം appeared first on ഇവാർത്ത | Evartha .

ഇവാർത്ത 6 Feb 2026 11:21 pm

ഇ.ശ്രീധരനെ പിന്തുണക്കുമ്പോഴും അതിവേഗ റെയില്‍ പ്രഖ്യാപനത്തില്‍ വ്യക്തതവരുത്താതെ കേന്ദ്രം | RRTS

ഏത് അതിവേഗ റെയില്‍പദ്ധതിയും അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി, RRTS തന്‍റെ പദ്ധതിയെ അട്ടിമറിക്കാനെന്ന് ഇ.ശ്രീധരന്‍ High Speed Rail | RRTS | Pinarayi Vijayan | E Sreedharan

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 11:20 pm

ശബരിമല സ്വര്‍ണകൊള്ള: കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ തീരുമാനം എടുക്കേണ്ടിവരുമെന്ന് കെ ജയകുമാര്‍

അത്തരമൊരു തീരുമാനം എടുക്കുന്നതില്‍ മനസ്ഥാപമില്ലെന്നും ജയകുമാര്‍ വ്യക്തമാക്കി

സിറാജ് ലൈവ് 6 Feb 2026 11:19 pm

പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ തപാൽ ജീവനക്കാരുടെ രാപ്പകൽ സമരം സമാപിച്ചു

പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന നടപടി റദ്ദാക്കുക, അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റുകൾ അടിച്ചേൽപ്പിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്ന അധികാരികളുടെ നിലപാട് തിരുത്തുക

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 11:19 pm

അണ്ടര്‍ 19 ലോകകപ്പ് കിരീടം ആറാം തവണയും ഇന്ത്യക്ക്; ഇംഗ്ലണ്ടിനെ 100 റണ്ണിനു തോല്‍പ്പിച്ചു

ഹരാരേ (സിംബാബ്‌വേ): ഇംഗ്ലണ്ടിനെ 100 റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റിന് 411 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 41-ാം ഓവറില്‍ 311 റണ്ണെടുത്തു. മത്സരത്തിലാകെ 722 റണ്‍ പിറന്നു. ആറാം തവണയാണ് ഇന്ത്യ ജേതാക്കളാകുന്നത്. അണ്ടര്‍ 19 യിലെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരായ അവര്‍ തുടര്‍ച്ചയായി ആറാം ഫൈനലാണു കളിച്ചത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ആയുഷ് എംഹാത്രെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 14 വയസുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ കിടിലന്‍ സെഞ്ചുറിയാണ് (80 പന്തില്‍ 15 സിക്‌സറും 15 ഫോറുമടക്കം 175) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്നലെ പിറന്നത്. യൂത്ത് ഏകദിന നോക്കൗട്ടിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം വൈഭവ് സൂര്യവംശിയും സ്വന്തമാക്കി. ആയുഷ് എംഹാത്രെ (51 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 53) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് (ഒന്‍പത്) നിരാശപ്പെടുത്തിയെങ്കിലും മറ്റു ബാറ്റര്‍മാര്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ തച്ചു തകര്‍ത്തു. കാലെബ് ഫാക്‌നര്‍ (67 പന്തില്‍ ഏഴ് സിക്‌സറും ഒന്‍പത് ഫോറുമടക്കം 115) സെഞ്ചുറിയുമായി പൊരുതിയെങ്കിലും ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിക്കാനായില്ല. ഓപ്പണര്‍ ബെന്‍ ഡോകികന്‍സ് (56 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 66), ബെന്‍ മായ്‌സ് (28 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 45) എന്നിവരുടെ പോരാട്ടത്തിനും ഇന്ത്യയുടെ കിരീടം നേട്ടം തടയാനായില്ല. 2016 നു ശേഷം ഇന്ത്യന്‍ യുവനിര എല്ലാ ഫൈനലുകളിലും കളിച്ചു.

മംഗളം 6 Feb 2026 11:15 pm

ശബരിമല സ്വര്‍ണ്ണക്കൊള്ള: പുതിയ പോര്‍മുഖം തുറന്നു മുഖ്യമന്ത്രി; പോറ്റിയെ കയറ്റിയത് കെ സി വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ എന്ന് ആരോപണം

2004 ല്‍ ദേവസ്വം മന്ത്രിയായിരുന്ന കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവെന്നായിരുന്നു പോറ്റിയെ കേറ്റിയത് എന്നായിരുന്നു പത്തനംതിട്ടയില്‍ എല്‍ ഡി എഫ് മധ്യമേഖല ജാഥ ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

സിറാജ് ലൈവ് 6 Feb 2026 11:11 pm

ഹര്‍ഷിത് റാണ ലോകകപ്പില്‍ നിന്ന് പുറത്ത്; മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍

മുംബൈ: പരിക്കേറ്റ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ലോകകപ്പിനുള്ള ഇന്ത്യയുടെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തി. 2024 ജൂലൈ 30നാണ് സിറാജ് ഇന്ത്യക്ക് വേണ്ടി അവസാനമായി ട്വന്റി-20 മല്‍സരം കളിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ ആയിരുന്നത്. ഇന്ത്യക്ക് വേണ്ടി 16 ട്വന്റി-20 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള സിറാജ് 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 17 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് സിറാജ്. ടൂര്‍ണമെന്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് റാണ പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്താവുന്നത്. സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നതിനിടെ പേസര്‍ ഹര്‍ഷിത് റാണയ്ക്കാണ് പരിക്കേറ്റത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ വെറും ഒരു ഓവര്‍ മാത്രം എറിഞ്ഞ റാണ, കാല്‍മുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയായിരുന്നു. നേരത്തെ ഇന്ത്യന്‍ സൂര്യകുമാര്‍ യാദവ്, റാണയ്ക്ക് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ചിരുന്നു.

തേജസ് ന്യൂസ് 6 Feb 2026 11:08 pm

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു; പുതിയ കരാറുകാരൻ എത്തി; ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എൻ ജയരാജ്

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് ഡോ. എൻ ജയരാജ് എംഎൽഎ. കരാറുകാരനെ ഒഴിവാക്കിയതിനെ തുടർന്ന് പദ്ധതി പാതിവഴിയിൽ നിലച്ചിരുന്നു. പിന്നീട് റീടെൻഡർ ക്ഷണിച്ചാണ് പുതിയ കരാറുകാരനെ കണ്ടെത്തിയത്. ഉഴവൂർ കേന്ദ്രീകരിച്ചുള്ള തെരുവത്ത് കൺസ്ട്രക്ഷൻസ് ആണ് കരാറേറ്റെടുത്തിരിക്കുന്നത്.

സമയം 6 Feb 2026 11:06 pm

വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയിൽ ബംഗാൾ തൊഴിലാളികളുടെ മുദ്രാവാക്യം വിളി: സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണം

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച വടക്കൻ മേഖലവികസന മുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ ബംഗാളി തൊഴിലാളികളെക്കൊണ്ട്

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 11:05 pm

ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ ഹൃദയാഘാതം; യുവാവ് അന്തരിച്ചു

തൃശൂര്‍: ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ തൃശൂര്‍ വേലൂര്‍ വെങ്ങിലശ്ശേരി സ്വദേശിയായ സുധാകരന്‍ അഖില്‍ (36) ഹൃദയാഘാതം മൂലം അന്തരിച്ചു. വെള്ളിയാഴ്ച (2026 ഫെബ്രുവരി 6) പുലര്‍ച്ചെ ഒന്നരയ്ക്ക് ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കകം അഖിലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അഖിലിനോടൊപ്പം ഭാര്യ ദീപയും ആറു വയസ്സുള്ള മകളും വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബഹ്റൈന്‍ ഓഫിസിലായിരുന്നു അഖില്‍ ജോലി ചെയ്തിരുന്നത്.

തേജസ് ന്യൂസ് 6 Feb 2026 11:04 pm

'നാല്‍പതുകളിലെ പ്രണയം' ഈ മാസം 13 ന് തിയറ്ററുകളില്‍

രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നാല്പതുകളിലെ പ്രണയം' എന്ന മ്യൂസിക്കൽ ലവ് സ്റ്റോറി ഫെബ്രുവരി 13ന് തിയറ്ററുകളിലെത്തുന്നു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 11:03 pm

കേരളത്തില്‍ ഒരു കാരണവശാലും എന്‍പിആര്‍ നടപ്പാക്കില്ല; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

കേരളത്തില്‍ ഒരു കാരണവശാലും എന്‍പിആര്‍ നടപ്പാക്കില്ല

മറുനാടൻ മലയാളീ 6 Feb 2026 11:01 pm

'ഗോളം' സംവിധായകൻ സംജാദ് ഒരുക്കുന്ന വാംപയർ ത്രില്ലർ; ആകാംഷ വർധിപ്പിച്ച് 'ഹാഫി'ൻ്റെ പുതിയ പോസ്റ്റർ

കൊച്ചി: അമല പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന വാംപയർ ത്രില്ലർ ചിത്രം 'ഹാഫി'ൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. 'ഗോളം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ സംജാദും നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി കെ യും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 'ഹാഫ്: ദ് ക്രോണിക്കിൾസ് ഓഫ് ടൂ ഹാഫ് ബ്രെഡ് വാമ്പയർസ്' എന്ന് പൂർണ്ണ പേരുള്ള ഈ ചിത്രം വാമ്പയർ മിത്തോളജിയുടെ പശ്ചാത്തലത്തിൽ പ്രതികാരം, അതിജീവനൻ, വ്യക്തിത്വം എന്നീ പ്രമേയങ്ങൾ ചർച്ച ചെയ്യുന്നു. ചിത്രത്തിലെ സംഘർഷങ്ങളും നിഗൂഢതയും പുതിയ പോസ്റ്ററിൽ പ്രതിഫലിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒരുങ്ങുന്ന പാൻ-ഇന്ത്യൻ ചിത്രമാണിത്. ഏറെക്കാലത്തിന് ശേഷം തെന്നിന്ത്യൻ താരം അബ്ബാസിന്റെ ഗംഭീര തിരിച്ചുവരവിനും 'ഹാഫ്' സാക്ഷ്യം വഹിക്കുന്നുണ്ട്. 'കണ്ണെഴുതി പൊട്ടും തൊട്ട്', 'ഗ്രീറ്റിങ്സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ അബ്ബാസിന്റെ തിരിച്ചുവരവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പേരുകേട്ട സ്റ്റണ്ട് വിദഗ്ധൻ വെരി ട്രൈ യുലിസ്മാൻ ഒരുക്കുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന് ആഗോള നിലവാരം നൽകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ദേശീയ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിനു പിന്നിൽ അണിനിരക്കുന്നത്. 'ആട്ടം' സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും, 'ലൂസിഫർ', '2018' തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. പപ്പിനുവാണ് ഛായാഗ്രഹണം. 'റോഷാക്ക്', 'ഓസ്ലർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ സംഗീതവും, സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രഞ്ജിത് സജീവും ഐശ്വര്യ രാജും ചിത്രത്തിലെ വാമ്പയർ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അമല പോൾ മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നു. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസാണ് 'ഹാഫ്' നിർമ്മിക്കുന്നത്. 

മറുനാടൻ മലയാളീ 6 Feb 2026 10:59 pm

'മനസ്ഥാപമില്ല', കടുപ്പിച്ച് ജയകുമാർ; 'കണ്ഠരര് രാജീവരെ തന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിൽ തീരുമാനം എടുക്കേണ്ടിവരും

ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ മാറ്റുന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കി

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:57 pm

ഇറാന് മേൽ യുഎസിന്റെ പുതിയ എണ്ണ ഉപരോധം; നടപടി ഒമാനിലെ മധ്യസ്ഥ ചർച്ചകൾ കഴിഞ്ഞതിന് പിന്നാലെ

ന്യൂയോർക്ക്: ഇറാനുമേൽ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് യുഎസ് രംഗത്ത്. ഇന്ന് ഒമാനിൽ നടന്ന പരോക്ഷ ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഈ നിർണായക നടപടി. ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിനായി 14 കപ്പലുകളെയാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറയുന്നതനുസരിച്ച്, ഇറാൻ തങ്ങളുടെ എണ്ണ വരുമാനം ലോകമെമ്പാടും അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും രാജ്യത്തിനകത്ത് അടിച്ചമർത്തൽ വർധിപ്പിക്കുന്നതിനും

ഒന്നു ഇന്ത്യ 6 Feb 2026 10:56 pm

അരുണ്‍ പ്രദീപ്, സുബിന്‍ ടാര്‍സണ്‍ പ്രധാന വേഷങ്ങളില്‍; 'മിഡില്‍ക്ലാസ് മാത്തുക്കുട്ടി'ക്ക് തുടക്കം

മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന 'മിഡിൽ ക്ലാസ് മാത്തുക്കുട്ടി' എന്ന പുതിയ റൊമാൻ്റിക് കോമഡി ചിത്രത്തിന് തുടക്കമായി.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:55 pm

ടി20 ലോകകപ്പിൽ പരിക്ക് ഭീതിയിൽ ഇന്ത്യ; ഹർഷിദ് റാണയ്ക്ക് പകരം ടീമിലെത്തുന്നത് ആ പരിചയസമ്പന്നനായ പേസ് ബൗളർ; വാർത്താസമ്മേളനത്തിൽ സൂര്യകുമാർ യാദവ് പറഞ്ഞത്

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപ് പേസ് ബൗളർ ഹർഷിദ് റാണയ്ക്ക് പരിക്കേറ്റത് ഇന്ത്യൻ ടീമിന് തിരിച്ചടിയായിരിക്കുകയാണ്. പരിക്കിനെ തുടർന്ന് ഹർഷിദ് റാണയെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതായും, പരിചയസമ്പന്നനായ പേസ് ബൗളർ മുഹമ്മദ് സിറാജിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഹർഷിദിന് പരിക്കേറ്റത്. ഈ മത്സരത്തിൽ താരത്തിന് ഒരു ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. ബൗൾ ചെയ്യാനുള്ള റണ്ണപ്പിനിടെ മുട്ടുവേദന പലതവണ വില്ലനായി മാറിയിരുന്നു. പ്രതീക്ഷിച്ചതിലും ഗുരുതരമായ പരിക്കായതിനാൽ വെള്ളിയാഴ്ച മെഡിക്കൽ സംഘം അദ്ദേഹത്തെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കി. ഹർഷിദിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റ് പകരക്കാരനെ തേടുന്നത്. മുഹമ്മദ് സിറാജ് മുംബൈയിലേക്ക് തിരിച്ചതായും, ശനിയാഴ്ച അമേരിക്കക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, ഹർഷിദ് റാണയെ ഒഴിവാക്കിയതായോ പകരക്കാരൻ ആരെന്നോ ടീം മാനേജ്‌മെന്റോ ക്യാപ്റ്റൻ സൂര്യകുമാർ യാദവോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹർഷിദിനെ നിലവിൽ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും, കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്നും പ്രീ-മാച്ച് വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അറിയിച്ചു. ലോകകപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം നേരത്തെ പൂർത്തിയായിരുന്നെങ്കിലും, പരിക്കുകൾ ടീമിന് തുടർച്ചയായി തലവേദന സൃഷ്ടിക്കുകയാണ്. ലോകകപ്പ് ടീമിലുണ്ടായിരുന്ന വാഷിങ്ടൺ സുന്ദറിന് പരിക്കിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നിരുന്നു. പരിക്കിനെ അതിജീവിച്ച് തിലക് വർമ സന്നാഹ മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഹർഷിദിന്റെ പരിക്കും ടീമിന് ആശങ്കയാകുന്നത്. 

മറുനാടൻ മലയാളീ 6 Feb 2026 10:54 pm

ബെംഗളൂരുവില്‍ 100 ഏക്കറില്‍ വരുന്നു ഇവി സിറ്റിയും തൊഴിലവസരങ്ങളും: കണ്ടെത്തിയത് ഈ സ്ഥലങ്ങള്‍

ബെംഗളൂരുവിനു സമീപം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാത്രമായി പ്രത്യേക നഗരം ഒരുങ്ങുന്നു. 100 ഏക്കറില്‍ അത്യാധുനികമായ 'ഇവി സിറ്റി' (electric vehicle city) സ്ഥാപിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന വ്യവസായ പ്രമുഖരുടെ യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. സംസ്ഥാനത്തിന്റെ ഇലക്ട്രിക് വാഹന മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനം. ആതര്‍ എനര്‍ജി,

ഒന്നു ഇന്ത്യ 6 Feb 2026 10:50 pm

രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യം; റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ച് എ എ റഹീം എംപി

ന്യൂഡല്‍ഹി: രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി റൈറ്റ് ടു ഡിസ്കണക്ട് നിയമം അവതരിപ്പിച്ച് എ എ റഹീം എംപി. ഇതിനു പുറമെ രാജ്യത്തെ കോച്ചിംഗ് സെൻ്ററുകൾ അടക്കമുള്ള വിദ്യാഭ്യാസ കൺസൾട്ടസികളെ നിയന്ത്രിക്കാനുഉള പുതിയ നിയമവും, കാലാവസ്ഥ വ്യതിയാനം മൂലം ഇരകൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും സർക്കാരിൻ്റെ ഉത്തരവാദിത്തമാക്കാനുള്ള നിയമ ഭേദഗതിയും എ എ റഹീം എംപി രാജ്യസഭയിൽ സ്വകാര്യ ബില്ലുകളായി അവതരിപ്പിച്ചു. രാജ്യത്തെ IT, ബാങ്കിങ്, കൺസൾട്ടൻസികൾ അടക്കമുള്ള സ്വകാര്യ മേഖലയിൽ അമിത ജോലി ഭാരവും മാനസിക സമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെയും, മരിക്കുന്നവരുടെയും, വിവിധ ആരോഗ്യ - മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുടെയും എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. നിർദ്ദിഷ്ട ജോലി സമയത്തിന് ശേഷവും ഓഫീസിൽ തുടരുകയോ, ഓഫീസിന് പുറത്ത് ഓൺലൈൻ ആയി ജോലിയിൽ തുടരാനോ കമ്പനികൾ ജീവനക്കാരെ നിർബന്ധിക്കുകയാണ്. അവധി ദിവസങ്ങളിലും ജോലി സമയത്തിന് ശേഷവും വ്യക്തി ജീവിതത്തിലോ, കുടുംബത്തിനൊപ്പമോ നല്ല സമയം ചെലവഴിക്കാൻ സാധിക്കാനാക്കാത്ത വിധം, സമ്പൂർണ ചൂഷണത്തിൻ്റെ ഇടങ്ങളായി പുതിയ 'തൊഴിൽ കമ്പോളം' മാറിയിരിക്കുകയാണ്. മലയാളിയായ അന്ന സെബാസ്റ്റ്യന് അധിക ജോലി സമ്മർദ്ദം കാരണം ജീവൻ നഷ്ടമായത് രാജ്യത്ത് വലിയ ചർച്ചയായിരുന്നു. പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റൈറ്റ് ടു ഡിസ്കണക്ട് നിയമം അടുത്ത കാലത്തായി പാസാക്കി. ജോലിസമർദ്ദം ഏറ്റവും അധികം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്ത് നിയമ നിർമാണം വൈകരുതെന്ന് എ എ റഹിം എം പി ആവശ്യപ്പെട്ടു. എല്ലാ കമ്പനികളും ജീവനക്കാരുടെ ഡിജിറ്റൽ ക്ഷേമം കൂടി ഉറപ്പാക്കണം. അതിനായി, മാനസികാരോഗ്യ കൗൺസലിങ് സംവിധാനങ്ങൾ, ഡിജിറ്റൽ ഡിടോക്സ് സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പാക്കാനുള്ള വ്യവസ്ഥകളും അടങ്ങിയതാണ് പുതിയ നിയമം . റൈറ്റ് ടു ഡിസ്കണക്ട് രാജ്യത്ത് അത്യാവശ്യമാണെന്ന് ശൂന്യവേളയിൽ നേരത്തെ ഉന്നയിച്ചിരുന്നു. രാജ്യസഭയിൽ ഈ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എ എ റഹീം. ഇതിനു പുറമെ രാജ്യത്തെ കോച്ചിംഗ് സെൻ്ററുകൾ അടക്കമുള്ള വിദ്യാഭ്യാസ കൺസൾട്ടസികളെ നിയന്ത്രിക്കാനുള്ളതാണ് എഡ്യൂക്കേഷൻ കൺസൾട്ടൻസീസ് റെഗുലേഷൻ ബിൽ, 2025. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇത്തരം കൺസൾട്ടൻസികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കൗൺസിലുകൾ രൂപീകരിക്കണം. എല്ലാ കൺസൾട്ടൻസികളെയും രജിസ്ട്രേഷന് വിധേയമാക്കുകയും, അവ പരസ്യപ്പെടുത്തുകയും ചെയ്യണം. കൂടാതെ ഇവരുടെ പ്രവർത്തനം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണുകൾ സ്ഥാപിക്കണം. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക ആഘാതങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്ക് മാന്യമായ നഷ്ട പരിഹാരം ഉറപ്പാക്കുന്ന നിയമ ഭേദഗതിയാണ് എൻവിയോൺമെൻറ് പ്രൊട്ടക്ഷൻ അമെൻഡ്മെന്റ് ബിൽ, 2025. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ , COP27 ൽ UNFCC രൂപീകരിച്ച ലോസ് ആൻഡ് ഡാമേജ് ഫണ്ടിന് സമാനമായി രാജ്യത്ത് ലോസ് ആൻഡ് ഡാമേജ് ഫണ്ട് രൂപീകരിക്കണമെന്നും അത് വഴി സമയ ബന്ധിതമായി പൗരന്മാർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ഈ ബിൽ ആവശ്യപ്പെടുന്നു.

മംഗളം 6 Feb 2026 10:49 pm

തളിപ്പറമ്പിലെ മുതിർന്ന അഭിഭാഷകൻ പി.വി ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

ഉത്തര മലബാറിലെ മുതിർന്ന അഭിഭാഷകനും തളിപ്പറമ്പ് കോടതിയുടെ വളർച്ചയിലും തളിപ്പറമ്പിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയിലും നിർണായ പങ്കു വഹിച്ച അഡ്വക്കേറ്റ് പി. വി . ശ്രീധരൻ നമ്പ്യാർ (95) അന്തരിച്ചു .

കേരളം ഓൺലൈൻ ന്യൂസ് 6 Feb 2026 10:49 pm

അമൃത് ഭാരത് പദ്ധതി: കേരളത്തിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ സജ്ജമായി

ചാലക്കുടി, ചങ്ങനാശേരി, ചിറയന്‍കീഴ്, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ ജങ്ഷന്‍, വടകര, വടക്കാഞ്ചേരി സ്റ്റേഷനുകളാണ് യാത്രക്കാര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയത്

സിറാജ് ലൈവ് 6 Feb 2026 10:47 pm

സമസ്ത സമ്മേളനത്തിന് ഗതാഗത നിയന്ത്രണം

പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി പോലിസ്

തേജസ് ന്യൂസ് 6 Feb 2026 10:44 pm

നിയന്ത്രണം വിട്ട സ്കൂട്ടർ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്ക് പതിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട്ട് ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്ക് പതിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാംപ് റോഡിനു സമീപമാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിനിയാണ് ഫാത്തിമ നേഹ. അപകടത്തെ തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ആശങ്ക വർധിപ്പിക്കുന്നുണ്ട്. 2024-ൽ ഇതേ സ്ഥലത്ത് വാഹനം സമീപത്തെ വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. കഴിഞ്ഞ വർഷം (2025) മൂന്ന് വിദ്യാർഥികൾക്കും ഇവിടെ താഴേക്ക് വീണ് പരുക്കേറ്റിരുന്നു. വെള്ളിയാഴ്ചത്തെ അപകടത്തോടെ ഈ പ്രദേശത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നായി. പറമ്പിൽ ബസാർ, കണ്ണാടിക്കൽ ഭാഗങ്ങളിലേക്കു പോകാൻ എളുപ്പവഴിയായതിനാൽ ദിവസവും നിരവധിപേർ സഞ്ചരിക്കുന്ന പാതയാണിത്. അപകട സാധ്യത പരിഗണിച്ച് മുമ്പ് ഇവിടെ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചിരുന്നു. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണെന്ന് നാട്ടുകാർ പറയുന്നു.

മറുനാടൻ മലയാളീ 6 Feb 2026 10:42 pm

അമ്പലക്കള്ളന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: പുതുയുഗ യാത്രയിലൂടെ യുഡിഎഫ് മുന്നേറ്റം : കെ.സി. വേണുഗോപാൽ

യുഡിഎഫ് സെമിഫൈനൽ വിജയിച്ചുവെന്നും ഇനി ഫൈനൽ ജയിക്കാനാണ് ലക്ഷ്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പോരാട്ടങ്ങൾക്ക് യുഡിഎഫ് കൂടുതൽ സജ്ജമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എൽഡിഎഫിനെതിരെ വിമർശനം മാത്രം ഉയർത്തുന്ന യാത്രയല്ല ഇതെന്നും, യുഡിഎഫിന്റെ വികസന കാഴ്ചപ്പാടുകളും വാഗ്ദാനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന യാത്രയാണെന്നും വേണുഗോപാൽ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ പെൻഷൻ നിർത്തുമെന്ന പ്രചാരണം നുണയാണെന്നും, സാമൂഹ്യമാധ്യമങ്ങളിൽ […] The post അമ്പലക്കള്ളന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: പുതുയുഗ യാത്രയിലൂടെ യുഡിഎഫ് മുന്നേറ്റം : കെ.സി. വേണുഗോപാൽ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 6 Feb 2026 10:38 pm

പരിക്കേറ്റ ഹര്‍ഷിത് റാണ ലോകകപ്പില്‍ നിന്ന് പുറത്ത്; മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും

സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ പേസര്‍ ഹര്‍ഷിത് റാണ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. റാണയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:37 pm

ടോക്സിക് പേരന്‍റിംഗ് ചര്‍ച്ചയാക്കി ജീത്തു ജോസഫ്; 'വലതുവശത്തെ കള്ളന്‍' രണ്ടാം വാരത്തിലേക്ക്

ജീത്തു ജോസഫിന്‍റെ സംവിധാനത്തിൽ ബിജു മേനോനും ജോജു ജോർജ്ജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:36 pm

യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല

കാലിലൂടെ വാഹനം കയറിയിറങ്ങി നിർത്താതെ കടന്നുകളഞ്ഞു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ അവ്യക്തമായതിനാൽ വാഹനം കണ്ടെത്താനായിട്ടില്ല, പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:35 pm

'മണിയൻപിള്ള രാജുവിനെ സിസിടിവി രക്ഷിച്ചു'; ഇല്ലായിരുന്നെങ്കിൽ സോഷ്യൽ മീഡിയ വലിച്ചു കീറുമായിരുന്നു; നാട്ടുകാർ ശിക്ഷ നടപ്പാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ശാരദക്കുട്ടി

തിരുവനന്തപുരം: മണിയൻപിള്ള രാജുവിന് സിസിടിവി ദൃശ്യങ്ങൾ വലിയ തുണയായെന്നും അല്ലെങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ ഇഞ്ചനാര് പോലെ വലിച്ചുകീറുമായിരുന്നുവെന്നും എഴുത്തുകാരി ശാരദക്കുട്ടി. മണിയൻപിള്ള രാജുവിൻ്റെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. അപകടം നടന്നാൽ എല്ലായ്പ്പോഴും കുറ്റം കാറോടിക്കുന്നവർക്കോ വലിയ വാഹനങ്ങൾക്കോ ആകണമെന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശാരദക്കുട്ടി ചൂണ്ടിക്കാട്ടി. അപകടം നടന്നാൽ ഉടൻ കാറോടിക്കുന്നവരെ നാട്ടുകാർ തല്ലിച്ചതയ്ക്കുന്ന രീതിയെ ശാരദക്കുട്ടി വിമർശിച്ചു. തല്ല് കൊണ്ടെങ്കിലോ എന്ന് ഭയന്നാണ് നിർത്താതെ പോയത് എന്ന മണിയൻപിള്ള രാജുവിൻ്റെ വാക്കുകൾ ഗൗരവകരമാണ്. നാട്ടുകാർ നിയമം കയ്യിലെടുത്ത് വിധി നിർണ്ണയിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. കോടതിയും പോലീസും ജാഗ്രത പുലർത്തിയില്ലെങ്കിൽ തെരുവുപ്പട്ടിയുടെ വില പോലും മനുഷ്യജീവന് കിട്ടില്ലെന്ന് അവർ കുറിച്ചു. ശാരദകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: നടൻ മണിയൻപിള്ള രാജുവിന് സി സി ടി വി ദൃശ്യങ്ങളാണ് തുണയായത്. അല്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ ഇന്ന് ഇഞ്ച നാരു പോലെ വലിച്ചു കീറുമായിരുന്നു. കിട്ടിയ സമയം കൊണ്ട് ആകാവുന്നത്ര കൊടുത്തിട്ടുമുണ്ട്. ദൃശ്യങ്ങൾ സത്യം കാണിച്ചു തരുന്നുണ്ട്. എല്ലായ്പോഴും കുറ്റം ബൈക്കുകാരുടെ ആകണമെന്നില്ല. എന്നാൽ ബസ്സുകളുടെ മരണപ്പാച്ചിലു പോലെ തന്നെ ഭയപ്പെടുത്തുന്നതാണ് ചില ചെറുപ്പക്കാരുടെ ബൈക്കുകളിലെ ഇരമ്പിച്ചുള്ള കുതിച്ചു പോക്ക്. കൊച്ചു കുട്ടികൾ ബൈക്കിൽ പാഞ്ഞു വരുന്നത് കണ്ട് ഭയന്ന് മുൻസീറ്റിൽ കണ്ണടച്ചിരുന്നിട്ടുണ്ട്. കാർ ഡ്രൈവ് ചെയ്യുന്നവർക്ക് എങ്ങോട്ട് വെട്ടിക്കണം , എന്തു ചെയ്യണം എന്നറിയാത്ത ഭയപ്പാടുണ്ടാക്കിക്കൊണ്ടാണ് ബൈക്കുകൾ ചീറിപ്പായുന്നത്. അപകടം സംഭവിച്ചാൽ കാറോടിക്കുന്നവരെ നാട്ടുകാർ തല്ലിച്ചതക്കും. മണിയൻപിള്ള രാജു പറഞ്ഞല്ലോ, 'തല്ലു കൊണ്ടെങ്കിലോ എന്ന് ഭയന്നാണ് നിർത്താതെ പോയത്' എന്ന്. നാട്ടുകാർ നിയമം കയ്യിലെടുത്ത്, വിധി നിർണ്ണയിച്ച്, ശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണം. കോടതിയും പോലീസും ഭരണകൂടവും ജാഗ്രത പുലർത്തിയില്ലെങ്കിൽ തെരുവു പട്ടിയുടെ വില പോലും മനുഷ്യജീവന് കിട്ടില്ല. ലൈസൻസില്ലാത്ത രണ്ടു കുട്ടികൾ ഒരു ബുള്ളറ്റിൽ അമിത വേഗത്തിൽ വന്ന് കാറിൻ്റെ ബോണറ്റിന് മുകളിൽ തട്ടി തെറിച്ചു റോഡിലേക്ക് വീഴുന്നത് ഒരിക്കൽ നേരിൽ കണ്ടിട്ടുണ്ട്. പരിക്കുകളേടെ എങ്കിലും കുട്ടികൾ ജീവനോടെ എഴുന്നേറ്റ് നിൽക്കുന്നത് അത്ഭുതം പോലെയാണ് കണ്ടത്. അന്ന് കാറുകാരൻ്റെ ഭാഗ്യം കൊണ്ട് മാത്രം അയാൾ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ടു. അയാളുടെ കുറ്റമല്ലെന്ന് നാട്ടുകാർക്കും പോലീസുകാർക്കും എങ്ങനെയോ ബോധ്യം വന്നതു കൊണ്ട് മാത്രം നാട്ടുകാരുടെ തല്ലു കിട്ടിയില്ല. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് അഛനറിയാതെ അയൽപക്കത്തെ ആരുടെയോ വണ്ടിയുമെടുത്ത് ഇറങ്ങിയതാണ് കുട്ടികൾ. പരിചയമില്ലാത്ത വണ്ടി, ഡ്രൈവിങ് ലൈസൻസില്ല, ലൈസൻസെടുക്കാൻ പ്രായമായില്ല. എന്നിട്ടും തിരക്കുള്ള റോഡിൽ വണ്ടിയുമായിറങ്ങാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടുന്നു ? ബ്രേക്കും ആക്സിലറേറ്ററും മാറിപ്പോയെന്നാണ് കുട്ടികൾ പറഞ്ഞത്. കർക്കശമായ നിയമങ്ങളില്ലാത്തതുകൊണ്ടും കർശനമായ ശിക്ഷയില്ലാത്തതു കൊണ്ടും നമ്മുടെ നാട്ടിൽ റോഡ് നിയമങ്ങൾ പാലിക്കപ്പെടുന്നില്ല. നിയമങ്ങളെ പലർക്കും ഭയമില്ല. speed limit കടന്നാൽ വൻതുക പിഴയുണ്ട് വിദേശ രാജ്യങ്ങളിൽ. നമ്മുടെ നാട്ടിലേതു പോലെ ഒത്തുകളികൾ ഒന്നും നടപ്പില്ല. കേരളത്തിലെ റോഡിലിറങ്ങിയാൽ ജീവനോടെ തിരികെ വീട്ടിലെത്തിയാൽ അതൊരു ഭാഗ്യം മാത്രമാണ്. 

മറുനാടൻ മലയാളീ 6 Feb 2026 10:34 pm

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വരുന്ന കാലം വിദൂരമല്ല: നിതിൻ നബിൻ

കേരളം മാറിമാറി ഭരിച്ച എൽഡിഎഫും യുഡിഎഫും ചേർന്ന് മനോഹരമായ ഈ സംസ്ഥാനത്തെ നശിപ്പിക്കുകയാണ് ചെയ്തതെന്ന് ബിജെപി ദേശീയ നേതാവ് നിതിൻ നബിൻ ആരോപിച്ചു. അങ്കമാലിയിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി വികസനത്തെ തടസ്സപ്പെടുത്തുന്ന ഇരുമുന്നണികളും അഴിമതിയിലും പ്രീണന രാഷ്ട്രീയത്തിലുമാണ് മുഴുകിയിരിക്കുന്നത്. കേരളത്തിലെ യുവാക്കളുടെ കഴിവ് വികസനത്തിനായി ഉപയോഗിക്കാൻ ഈ മുന്നണികൾക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരുമുന്നണികളും സനാതന ധർമ്മ വിരുദ്ധരായി മാറിയിരിക്കുകയാണെന്ന് നിതിൻ നബിൻ പറഞ്ഞു. യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായും […] The post രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വരുന്ന കാലം വിദൂരമല്ല: നിതിൻ നബിൻ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 6 Feb 2026 10:25 pm

അണ്ടര്‍ 19 ലോകകപ്പ്: റണ്‍വേട്ടക്കാരില്‍ വൈഭവിന് ഒന്നാം സ്ഥാനം അഞ്ച് റണ്‍സിന് നഷ്ടം; അവസാന നിമിഷം ഇംഗ്ലണ്ട് താരം മുന്നിലെത്തി

അണ്ടര്‍ 19 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ ഓപ്പണര്‍ സൂര്യവന്‍ഷിക്ക് ഒന്നാം സ്ഥാനം നഷ്ടമായത് അഞ്ച് റണ്‍സിന്. ഇംഗ്ലണ്ടിനെതിരെ 175 റണ്‍സ് നേടിയതോടെ ഒന്നാമതായിരുന്നു വൈഭവ്. ഇംഗ്ലണ്ട് താരം മയേസ് 45 റണ്‍സ് നേടിയതോടെ വൈഭവ് രണ്ടാമനായി. പട്ടിക…

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:21 pm

100 കോടി ലോഡിംഗ്? പ്രേക്ഷകര്‍ കാത്തിരുന്ന കൂട്ടുകെട്ടില്‍ മമ്മൂട്ടി ചിത്രം വരുന്നു: റിപ്പോര്‍ട്ട്

ഈ ടീമില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കളര്‍ഫുള്‍ എന്‍റര്‍ടെയ്നര്‍ തന്നെയായിരിക്കും ചിത്രമെന്നാണ് വിവരം

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:21 pm

കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു

കുട്ടനാട് എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു. ഡിപ്പോ പരിസരത്തെ രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:20 pm

സ്വർണക്കൊള്ളയിൽ പുതിയ പോർമുഖം, പോറ്റിയെ കേറ്റിയത് കെസിയെന്ന് മുഖ്യമന്ത്രി, അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്ന് കെസിയുടെ തിരിച്ചടി

2004ൽ ദേവസ്വം മന്ത്രിയായിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കെ സി വേണുഗോപാൽ ആണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്നാൽ, യഥാർത്ഥ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്നും അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്നും കെ സി വേണുഗോപാൽ തിരിച്ചടിച്ചു

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:20 pm

അബുദാബി ചേംബര്‍ ഡയറക്ടറായി വീണ്ടും എം എ യൂസഫലി

ചുമതലയേറ്റെടുത്ത യൂസഫലിയെ അബുദാബി ചേംബര്‍ ഔദ്യോഗികമായി അഭിനന്ദിച്ചു

സിറാജ് ലൈവ് 6 Feb 2026 10:19 pm

കേരളത്തില്‍ ഒരു കാരണവശാലും എന്‍ പി ആര്‍ നടപ്പാക്കില്ല; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതായിരുന്നു

സിറാജ് ലൈവ് 6 Feb 2026 10:11 pm

നിലയ്ക്കല്‍ അന്നദാന ക്രമക്കേട്; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടേയും ഭാര്യയുടേയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

കൊച്ചി: ശബരിമല നിലയ്ക്കല്‍ അന്നദാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ ജയപ്രകാശിന്റേയും ഭാര്യയുടേയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98 ലക്ഷം തട്ടിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി. 2018-19 മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. അന്നദാന കരാറുകാരന് ബോര്‍ഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതിയെടുക്കാനായിരുന്നു ശ്രമം നടത്തിയത്. ആദ്യം പോലിസ് അന്വേഷിച്ച കേസ് ക്രമക്കേടിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇഡി ഏറ്റെടുക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് വിജിലന്‍സും സംസ്ഥാന വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട വലിയ തുക പ്രതികള്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി.

തേജസ് ന്യൂസ് 6 Feb 2026 10:10 pm

നിർമാണ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സംഭവത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ ദില്ലി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്തുവന്നു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:04 pm

ഇന്ത്യയുടെ അഗ്നിപരീക്ഷണം വിജയം; അഗ്നി-3 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു, 3000 കിലോമീറ്റർ ദൂരപരിധി

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 ഒഡീഷയിലെ ചന്ദിപൂരിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. 3000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ വിക്ഷേപണം സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലാണ് നടന്നത്

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 10:03 pm

ഓരോ മലയാളിക്കും അഭിമാനം, രാജ്യത്തെ ആദ്യ സമ്പൂർണ്ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ കോഴിക്കോട്

ആരോഗ്യ രംഗത്ത് കേരളം ഇതിനകം തന്നെ രാജ്യത്തിന് മുന്നിൽ പല മാതൃകകളും സൃഷ്ടിച്ചിട്ടുളളതാണ്. ഏറ്റവും പുതിയതായി അവയവമാറ്റ ശസ്ത്രക്രിയാ രംഗത്താണ് കേരളാ മോഡൽ. രാജ്യത്തെ ആദ്യസമ്പൂർണ്ണ അവയവമാറ്റ ശസ്ത്രക്രിയാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് ഒരുങ്ങുകയാണ്. ലോകോത്തര നിലവാരത്തിലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻ വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച കോഴിക്കോട് ചേവായൂരിൽ നിർമ്മാണോത്ഘാടനം

ഒന്നു ഇന്ത്യ 6 Feb 2026 10:02 pm

തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടി വീണു; നാദാപുരത്ത് വീട്ടമ്മയുടെ തുടയെല്ല് പൊട്ടി

നാദാപുരത്ത് തെരുവ് നായയെ പേടിച്ച് ഓടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെക്യാട് സ്വദേശിനി സുബൈദയുടെ തുടയെല്ലിന് പൊട്ടലേറ്റു. ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 9:57 pm

'എന്റെ സംഭാഷണമാണ് അയാളെ വൈറലാക്കിയത്'; ആ നന്ദി എനിക്ക് ലഭിക്കണം; സമൂഹമാധ്യമങ്ങളിൽ ബാബു സ്വാമിയെ ബ്ലോക്ക് ആക്കി നാഗ സൈരന്ധ്രി; ഫുൾ സപ്പോർട്ടെന്ന് നെറ്റിസൺസ്

കൊച്ചി: ബാബു സ്വാമിയെ തന്റെ ഇൻസ്റ്റഗ്രാം, വാട്സാപ്പ് അക്കൗണ്ടുകളിൽ നിന്നും ബ്ലോക്ക് ചെയ്തതായി നാഗ സൈരന്ധ്രി തന്നെ വെളിപ്പെടുത്തി. നാഗയുടെ കൈപിടിച്ച് വൈറലായ ബാബു സ്വാമി, ഒരു ചാനൽ അഭിമുഖത്തിൽ നാഗയുടെ പേര് പരാമർശിച്ചില്ല എന്നതാണ് തർക്കത്തിന് കാരണമായിരിക്കുന്നത്. ഇരുവരും അടുത്തിടെ ഒരു പൊതുപരിപാടിയിൽ ഒന്നിച്ചെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഈ വേദിയിൽ നാഗ സൈരന്ധ്രി ബാബു സ്വാമിയെ പരിചയപ്പെടുത്തുകയും ഇരുവരുടെയും സൗഹൃദം വലിയ ചർച്ചാവിഷയമാവുകയും ചെയ്തിരുന്നു. നാഗയുടെ അന്നത്തെ അവതരണ ശൈലിയും സംഭാഷണങ്ങളും പിന്നീട് ഡിജെ ഗാനങ്ങളായി വരെ പ്രചരിച്ചിരുന്നു. എന്നാൽ, ഒരു ചാനൽ ചർച്ചയിൽ തങ്ങളുടെ വൈറൽ പ്രശസ്തിയെക്കുറിച്ച് സംസാരിക്കവേ ബാബു സ്വാമി തൻ്റെ പേര് മനഃപൂർവം ഒഴിവാക്കിയെന്നാണ് നാഗ സൈരന്ധ്രിയുടെ ആരോപണം. ബാബു സ്വാമി ഇതിനു മുൻപും സമാനമായ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ തൻ്റെ അവതരണവും നൃത്തവും മനോഹരമായ ആ ദിവസങ്ങളെക്കുറിച്ചുള്ള തൻ്റെ സംഭാഷണവുമാണ് അദ്ദേഹത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. ആ നന്ദി തനിക്ക് ലഭിക്കണം, എന്ന് നാഗ സൈരന്ധ്രി പറഞ്ഞു. നാഗ സൈരന്ധ്രിയുടെ ലൈവ് വീഡിയോകളിലെ സ്ഥിരം കാഴ്ചക്കാരായിരുന്ന സാമൂഹിക മാധ്യമ ഉപയോക്താക്കൾ ഈ വിഷയത്തിൽ അൽപ്പം നിരാശയിലാണെന്നാണ് സൂചന. നാഗയോട് വിഷമിക്കരുതെന്ന് ആവശ്യപ്പെട്ടും ബാബു സ്വാമിയെ അൺഫോളോ ചെയ്യുമെന്ന് ചിലർ പ്രഖ്യാപിച്ചു. നിരവധി പേർ കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 'എന്തായാലും നാഗ ഇല്ലെങ്കിൽ ബാബു സ്വാമി ഇല്ല.... അത് സത്യം!...' എന്നും കമന്റുണ്ട്.

മറുനാടൻ മലയാളീ 6 Feb 2026 9:54 pm

'ഇംഗ്ലീഷ് ബൗളർമാർക്കെതിരായ ഈ അക്രമം തീർത്തും 'എക്സ്-റേറ്റഡ്'; എല്ലാവരെയും വെല്ലാൻ ഒരു ബിഹാറി തന്നെ ധാരാളം; ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചുകഴിഞ്ഞു; ഫൈനലിലെ 14കാരന്റെ ആ ഇന്നിങ്‌സ് എല്ലാവർക്കും ബോധിച്ചു; വൈഭവിന് വാനോളം പ്രശംസ; സോഷ്യൽ മീഡിയയിലെ പ്രതികരണം ഇങ്ങനെ

ഹരാരെ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിൽ 14 വയസ്സുകാരനായ ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയുടെ റെക്കോർഡുകൾ തകർത്ത പ്രകടനമായിരുന്നു. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച വൈഭവ്, വെറും 80 പന്തിൽ നിന്ന് 175 റൺസാണ് അടിച്ചുകൂട്ടിയത്. നിലവിലുള്ളതും മുൻകാല ക്രിക്കറ്റ് താരങ്ങളും ഒരുപോലെ വൈഭവിനെ ലോക ക്രിക്കറ്റിലെ അടുത്ത 'വലിയ താരം' എന്ന് വിശേഷിപ്പിച്ചു. പ്രമുഖരുടെ പ്രതികരണങ്ങൾ താഴെ: വീരേന്ദർ സെവാഗ്: വൈഭവ് സൂര്യവംശി സൂര്യവംശത്തിൽ ജനിച്ചവനാണെന്നും, ഉദിച്ചുയരുന്ന സൂര്യനെ തടയാൻ ആർക്കും കഴിയില്ലെന്നതിനാൽ ഇംഗ്ലണ്ടിന്റെ ശ്രമങ്ങളെല്ലാം വെറുതെയായെന്നും അദ്ദേഹം പറഞ്ഞു. '80 പന്തിൽ 175 റൺസ്, 15 ഫോറുകൾ, 15 സിക്സറുകൾ; തുല്യമായ ഫോറുകൾ, തുല്യമായ സിക്സുകൾ, തുല്യമായ നാശം. സൂര്യവംശി = സൂര്യന്റെ വംശത്തിൽ ജനിച്ചവൻ. ഇന്ന് അവൻ ഒരാളെപ്പോലെ തന്നെ ബാറ്റ് ചെയ്തു! ജ്വലിക്കുന്ന ബാറ്റിംഗ്, കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം, ആർക്കും തടയാനാവാത്ത കുതിപ്പ്. ഇംഗ്ലീഷ് ബൗളർമാർ സർവ്വതും പരീക്ഷിച്ചു നോക്കി. പക്ഷേ നിങ്ങൾക്ക് സൂര്യനെ തടയാനാവില്ല. ഭാരതീയ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചു കഴിഞ്ഞു! ഇത് ഭാവിയിലേക്കുള്ള ഒരു സൂചന മാത്രമാണ്,' അദ്ദേഹം എക്സിൽ (X) കുറിച്ചു. യൂസഫ് പത്താൻ: 14 വയസ്സ്. ഭയമില്ല, സമ്മർദ്ദമില്ല. വെറും ശുദ്ധമായ പ്രതിഭ മാത്രം. വൈഭവ് സൂര്യവംശി ഒരു ഇന്നിങ്‌സ് കളിക്കുക മാത്രമല്ല ചെയ്തത്, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രഖ്യാപിക്കുക കൂടിയാണ് ചെയ്തത്. ഇർഫാൻ പത്താൻ: ഒരു ലോകകപ്പ് ഫൈനലിൽ കൂറ്റൻ ഇന്നിങ്‌സ്. വൈഭവ് സൂര്യവംശി സ്ഥിരതയാർന്ന കളിക്കാരൻ മാത്രമല്ല, ഏറ്റവും ആവശ്യമുള്ള സമയത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം കൂടിയാണ്. ഒരു വമ്പൻ മത്സരത്തിലെ കേമൻ! ഉന്മുക്ത് ചന്ദ്: 2012 ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ താൻ നേടിയ 111* റൺസ് എന്ന റെക്കോർഡ് തകർത്ത വൈഭവിനെ ഉന്മുക്ത് അഭിനന്ദിച്ചത് ഇങ്ങനെയാണ്: വ്യത്യസ്തമായ ഒരിനം (different breed). വൈഭവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മുൻ ക്യാപ്റ്റന്റെ ഈ മറുപടി. ഐസ്‌ലൻഡ് ക്രിക്കറ്റ്: ഇംഗ്ലീഷ് ബൗളർമാരെ വൈഭവ് തല്ലിച്ചതച്ചതിനെ ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിൽ പരിഹാസരൂപേണയാണ് നേരിട്ടത്. ആരെങ്കിലും ഇപ്പോൾ തന്നെ വൈഭവ് സൂര്യവംശിയെ അറസ്റ്റ് ചെയ്യൂ. ഇംഗ്ലീഷ് ബൗളർമാർക്കെതിരെ മൈതാനത്ത് ഇയാൾ നടത്തുന്ന ഈ അക്രമം തീർത്തും 'എക്സ്-റേറ്റഡ്' (X-rated) ആണ്! - അവർ കുറിച്ചു. മൈക്കൽ വോൺ (മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ): വൈഭവിന്റെ പ്രതിഭയെ വോൺ പുകഴ്ത്തി. വൈഭവ് സൂര്യവംശി... ഇത് ശരിക്കും വളരെ വളരെ സ്പെഷ്യൽ ആണ്. എന്നായിരുന്നു വോണിന്റെ വാക്കുകൾ. ശിഖർ ധവാൻ (മുൻ ഇന്ത്യൻ ഓപ്പണർ): എന്തൊരു ഇന്നിങ്‌സാണിത്! ഒരു ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടുക എന്നത് അസാധാരണമാണ്. കൃത്യമായ ലക്ഷ്യബോധവും കരുത്തും ടൈമിംഗും ആ ബാറ്റിങ്ങിൽ ഉടനീളം ഉണ്ടായിരുന്നു. സഞ്ജീവ് ഗോയങ്ക (ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ): വൈഭവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സൂര്യ, നമസ്കാരം! എന്നാണ് അദ്ദേഹം കുറിച്ചത്. ധ്രുവ് ജൂറൽ (ഇന്ത്യൻ താരം): തന്റെ സംസ്ഥാനത്തിന് അഭിമാനമായി മാറിയ വൈഭവിനെ ജൂറൽ അഭിനന്ദിച്ചത് ഇങ്ങനെ: ഏക് ബിഹാറി സബ് പേ ഭാരി (എല്ലാവരെയും വെല്ലാൻ ഒരു ബിഹാറി തന്നെ ധാരാളം)! നന്നായി ചെയ്തു, വൈഭൂ. ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം തവണയും ലോകകിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ്ങാണ് (80 പന്തിൽ 175) ഇന്ത്യയെ ഈ നേട്ടത്തിലെത്തിച്ചത്. 15 സിക്സറുകളുമായി വൈഭവ് മൈതാനത്ത് ശ്രദ്ദേയമായ പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 311 റൺസിന് പുറത്തായി. കാലിബ് ഫാക്നർ (115) പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനം ഇന്ത്യക്ക് വിജയം ഉറപ്പാക്കി.

മറുനാടൻ മലയാളീ 6 Feb 2026 9:42 pm

സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം! 4 പേരും വന്നത് ബൈക്കിൽ, 2 പേർ കാവൽ നിന്നു, തിരുവനന്തപുരത്ത് ഒരേ രാത്രി മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം

അമ്പലത്തറ, കൊഞ്ചിറവിള, പാപ്പനംകോട് എന്നിവിടങ്ങളിലെ 3 ക്ഷേത്രങ്ങളിൽ ഒരേ രാത്രിയിൽ മോഷണം. ഒരേ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ ദൃശ്യം പോലീസ് പുറത്തുവിട്ടു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 9:39 pm

ഓഹരി വിപണി വീഴാം, ഡോളറിന് കരുത്ത് പോകാം, സ്വർണത്തിന് എന്ത് സംഭവിക്കും? ഡോ. മേരി ജോർജ് പറയുന്നു

എന്താണ് ഇനി സ്വർണത്തിന്റെ ഭാവി? വില ഈ വർഷം തന്നെ 2 ലക്ഷത്തിലേക്ക് കുതിക്കുമോ അതോ 1 ലക്ഷത്തിന് താഴേക്ക് വീണ്ടും വില കുറയുമോ? സ്വർണ വ്യാപാരികളും സാമ്പത്തിക വിദഗ്ധരും പറയുന്നത് സ്വർണ വില സമീപ ഭാവിയിൽ ഒന്നും ഇനി കുറയാൻ പോകുന്നില്ല എന്ന് തന്നെയാണ്. ചില കാര്യങ്ങൾ സംഭവിച്ചാൽ സ്വർണവില 1 ലക്ഷത്തിൽ നിന്ന് താഴേക്ക്

ഒന്നു ഇന്ത്യ 6 Feb 2026 9:38 pm

കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ

പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ക്യാന്റീനില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേര്‍ ചികിത്സ തേടി

സിറാജ് ലൈവ് 6 Feb 2026 9:30 pm

പ്രതിമാസ വേതനം 15,000 രൂപയാക്കണം; ബംഗാളില്‍ തെരുവിലിറങ്ങി ആശാവര്‍ക്കര്‍മാര്‍

ഇടക്കാല ബജറ്റില്‍ അര്‍ഹിക്കുന്ന ഓണറേറിയം വര്‍ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധം

തേജസ് ന്യൂസ് 6 Feb 2026 9:30 pm

ബാ​ഗിന് യാതൊരു കേടുപാടുമില്ല, വീട്ടിലെത്തി തുറന്നപ്പോൾ അകത്തുണ്ടായിരുന്ന 1 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കാണാനില്ല! വൻ കവർച്ചയിൽ അന്വേഷണം

790 ഗ്രാം സ്വ‍ർണവും 8 ലക്ഷം രൂപ വില വരുന്ന ഡയമണ്ടും നഷ്ടപ്പെട്ടെന്ന് കാട്ടി ഹുബ്ബള്ളി സ്വദേശിയായ യാത്രക്കാരി ശാന്ത രമേഷ് എയർപോർട്ട് പൊലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത എയർപോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 9:30 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലീസ്

പന്തീരാങ്കാവില്‍ താമസിക്കുന്ന യു.പി സ്വദേശിനി തന്നെയായ പതിനാറുകാരിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാനായാണ് ഇയാള്‍ പന്തീരാങ്കാവില്‍ എത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 9:29 pm

പരീക്ഷയ്ക്ക് പോയ കുട്ടിയെ വഴിയിൽ തടഞ്ഞു; 'ലിഫ്റ്റ്' നൽകാമെന്ന വ്യാജേന ബൈക്കിൽ കയറ്റി; വനത്തിൽ കാത്തുനിന്ന സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരത; കൂട്ടബലാത്സംഗത്തിൽ രണ്ട് പേർ പിടിയിൽ; ഒളിവിൽ പോയവർക്കായി വലവിരിച്ച് പോലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ എട്ടാം ക്ലാസ് പ്രീ-ബോർഡ് പരീക്ഷ എഴുതാൻ പോയ പതിനാലുകാരിയെ വനമേഖലയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ബേട്ടു ജയ്‌സ്വാൾ (24), രവിനന്ദൻ സിങ് ഗൗഡ് (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ശേഷം അവശ നിലയിലായ പെൺകുട്ടിയെ കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞത്. പരീക്ഷയ്ക്കായി സുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പരിചയക്കാരനായ ബേട്ടു ജയ്‌സ്വാൾ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് തടഞ്ഞുനിർത്തുകയായിരുന്നു. സുഹൃത്തിനെ വഴിയിൽ ഇറക്കിവിട്ട ശേഷം പെൺകുട്ടിയെ നിർബന്ധപൂർവ്വം കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഇയാളുടെ മൂന്ന് സുഹൃത്തുക്കൾ കാത്തുനിൽപ്പുണ്ടായിരുന്നു. പ്രതികൾ പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരമായിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബം തിരച്ചിൽ ആരംഭിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് ബേട്ടു ജയ്‌സ്വാൾ പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബോധരഹിതയായ നിലയിൽ കുട്ടിയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പെൺകുട്ടി പോലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും രണ്ട് പേരെ പിടികൂടിയതും. ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) നിയമപ്രകാരം പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി മൗഗഞ്ച് എസ്.പി ദിലീപ് സോണി അറിയിച്ചു.

മറുനാടൻ മലയാളീ 6 Feb 2026 9:19 pm

അണ്ടര്‍ 19 ലോകകപ്പ്: ഫൈനലിലും ടൂര്‍ണമെന്റിലും താരമായി വൈഭവ് സൂര്യവന്‍ഷി; കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമെന്ന് താരം

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വൈഭവ് സൂര്യവന്‍ഷി ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 9:18 pm

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; പള്ളിക്കു മുന്നില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു; 69 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്കോളം പരിക്കേറ്റു. തിരക്കേറിയ സമയത്ത് ദര്‍ഗയ്ക്കുള്ളിലേക്ക് കടന്ന അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തര്‍ലൈ ഇമാംബര്‍ഗയിലാണ് സ്ഫോടനം നടന്നത്. പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന്

ഒന്നു ഇന്ത്യ 6 Feb 2026 9:16 pm

Highlights of RBI's monetary policy

Mumbai : Following are the highlights of the bi-monthly monetary policy announced by Reserve Bank Governor Sanjay Malhotra on Friday: Benchmark lending rates unchanged with repo rate at 5.25 pc; Monetary policy stance remains neutral; GST reforms, monetary easing, low inflation to support pvt consumption; * Trade deals to boost exports;

പ്രവാസി എക്സ്പ്രസ്സ് 6 Feb 2026 9:11 pm

യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് തുടക്കം; നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് വി ഡി സതീശൻ

വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് കാസർഗോഡ് കുമ്പളയിൽ തുടക്കം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്‌തു. ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ […] The post യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് തുടക്കം; നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് വി ഡി സതീശൻ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 6 Feb 2026 9:10 pm

ക്യാന്‍റീനിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, കിൻഫ്ര പാർക്കിലെ 70 ഓളം ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു, ചികിത്സ തേടി

കൊച്ചി കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ ഒരു സ്വകാര്യ കമ്പനിയിലെ 70 ഓളം ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. കമ്പനി ക്യാന്‍റീനിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 9:08 pm

'ഷാഫി പറമ്പില്‍ ധര്‍മ്മടത്ത്, നേമത്ത് ശശി തരൂര്‍'; പ്രചരിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക വ്യാജമെന്ന് കെപിസിസി

തിരുവനന്തപുരം: സംസ്ഥാനത്തെ 92 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടേതെന്ന പേരില്‍ പ്രചരിക്കുന്ന പട്ടിക വ്യാജമാണെന്ന് കെപിസിസി. സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്‍പാകെ എത്തിയ സ്ഥാനാര്‍ത്ഥി പട്ടിക എന്ന പേരിലാണ് പ്രചരണം. ഓരോ സീറ്റിലും പരിഗണിക്കപ്പെടുന്ന ആളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് വ്യാജ പട്ടിക. ഒന്‍പത് പേരുള്ള പിഡിഎഫ് ആണ് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം, പാലക്കാട്, ബേപ്പൂര്‍, ധര്‍മ്മടം തുടങ്ങിയ മണ്ഡലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേമം മണ്ഡലത്തില്‍ ശശി തരൂര്‍, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍ എന്നിവരുടെ പേരുകളാണുള്ളത്. ധര്‍മ്മടത്ത് ഷാഫി പറമ്പില്‍ എംപിയുടെ പേരാണുള്ളത്. നേമത്തെ കൂടാതെ വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും കെ മുരളീധരന്റെ പേരുണ്ട്. പി വി അന്‍വറിന്റെ പേരുള്‍പ്പെടുത്തിയാണ് ബേപ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിവരം.

മംഗളം 6 Feb 2026 9:06 pm

അമൃത് ഭാരത് പദ്ധതിയിലൂടെ അടിമുടി മാറിയത് കേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ; രാജ്യത്താകെ 172 എണ്ണം

കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിലായി രാജ്യത്താകെ വികസിപ്പിച്ചത് 172 റെയിൽവേ സ്റ്റേഷനുകൾ. ഇതിൽ കേരളത്തിലെ ഏഴ് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ചാലക്കുടി, ചങ്ങനാശേരി, ചിറയിൻകീഴ്, കുറ്റിപ്പുറം, ഷൊർണ്ണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നിവയാണ് അവ.

സമയം 6 Feb 2026 9:05 pm

ഡല്‍ഹിയില്‍ ഐഎന്‍എ ഫ്‌ലൈഓവറിന് സമീപം വന്‍ തീപിടുത്തം; അഗ്‌നിബാധ എന്‍ഡിഎംസി ഗോഡൗണില്‍

ന്യൂഡല്‍ഹി: സഫ്ദര്‍ജംങില്‍ എന്‍ഡിഎന്‍സി ഗോഡൗണിന് തീപിടിച്ചു. സഫ്ദര്‍ജങില്‍ വിമാനത്തവളത്തിന് അടുത്താണ് വലിയ തീപിടുത്തമുണ്ടായിരിക്കുന്നത്. ഒരു വശത്തേക്കുളള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. വന്‍തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഗോഡൌണില്‍ പ്ലാസ്റ്റികും സിലിണ്ടറും ഉള്‍പ്പെടെയുള്ള വസ്തുക്കളുണ്ടായിരുന്നു. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഫ്‌ലൈ ഓവറിന്റെ ഒരു വശത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തിയത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ മരങ്ങളുള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. വിമാനത്താവളത്തിനടുത്താണ് അപകടം. കനത്ത പുകയും ചൂടുമാണ് പ്രദേശത്ത്. ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ഇതിനുള്ളില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തീയണക്കാനുള്ള തീവ്രശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.

തേജസ് ന്യൂസ് 6 Feb 2026 9:04 pm

ഡല്‍ഹിയില്‍ ഐഎന്‍എ ഫ്‌ലൈഓവറിനു സമീപം വന്‍ തീപിടിത്തം

സഫ്ദര്‍ജംഗില്‍ എന്‍ഡിഎംസി ഗോഡൗണ്‍ കത്തിയമരുന്നു, അണയ്ക്കാന്‍ തീവ്രശ്രമം

തേജസ് ന്യൂസ് 6 Feb 2026 9:02 pm

Oman confirms it mediated indirect US-Iran talks over Tehran's nuclear programme

Muscat: Oman said on Friday it mediated indirect talks between Iran and the United States over Tehran's nuclear programme. Oman's Foreign Ministry made the announcement in a post on X. Oman said Foreign Minister Badr al-Busaidi met separately with Iranian Foreign Minister Abbas Araghchi, then with

പ്രവാസി എക്സ്പ്രസ്സ് 6 Feb 2026 9:01 pm

ആറ് കൊല്ലം കൊണ്ട് മൂന്ന് വിവാഹം; സ്ത്രീധനത്തിനായി ക്രൂരപീഡനം, ലക്ഷ്യം സ്വർണ്ണവും പണവും; കാര്യം നടന്നാൽ പിന്നെ ബന്ധത്തിൽ നിന്നും 'നൈസായിട്ട് ഊരും'; നാലാം കെട്ടിന് മോഹിച്ച സുനിലിന് കിട്ടിയത് എട്ടിന്റെ പണി; മൂന്ന് ഭാര്യമാരും കൂടി ഒരുമിച്ച് എത്തിയപ്പോൾ 'കല്യാണ കില്ലാടി' വീണു

ലളിത്‌പൂർ: സ്ത്രീകളെ വിവാഹം കഴിക്കുകയും സ്ത്രീധനത്തിനായി പീഡിപ്പിച്ച ശേഷം ഇവരെ ഉപേക്ഷിക്കുകയും ചെയ്ത യുവാവിന്റെ തട്ടിപ്പ് പുറത്ത് വന്നത് നാലാം വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെ. ആറ് വർഷത്തിനിടെ ഇയാൾ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. വെള്ളിയാഴ്ച മൂന്ന് ഭാര്യമാരും ഒന്നിച്ച് എസ്എസ്പി ഓഫീസിലെത്തി പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന ഈ വഞ്ചനയുടെ കഥ പുറംലോകമറിഞ്ഞത്. സംഭവത്തിൽ ലളിത്‌പൂർ ജില്ലയിലെ ജമുറ മാഹി സ്വദേശിയായ സുനിൽ കുമാറിനെതിരെ പോലീസ് കേസെടുത്തു. ഓരോ വിവാഹം കഴിക്കുമ്പോഴും മുൻപത്തെ വിവാഹങ്ങളെക്കുറിച്ച് ഒളിച്ചുവെച്ച് സുനിൽ കുമാർ വഞ്ചിക്കുകയായിരുന്നുവെന്ന് ബാബിന സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ.പി പാൽ പറഞ്ഞു. നാലാമതൊരു വിവാഹത്തിന് കൂടി സുനിൽ കുമാർ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്. ഇയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ശിവാനി അഹിർവാർ, രാഖി, ജ്യോതി എന്നിവരാണ് സുനിലിന്റെ ഭാര്യമാർ. 2019, 2021, 2023 എന്നീ വർഷങ്ങളിലായിരുന്നു ഇവരുടെ വിവാഹം. ഇതിൽ ബാബിന സ്വദേശിയായ ശിവാനി ഗർഭിണിയായിരിക്കെ സുനിൽ തന്നെ മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ആരോപിച്ചു. നിലവിൽ ഒരു വയസ്സുള്ള മകളുമായി മാതാപിതാക്കളുടെ കൂടെ താമസിക്കുന്ന തങ്ങളെ സുനിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശിവാനി പറഞ്ഞു. വിവാഹശേഷം സ്ത്രീധനമായി സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുക എന്നതായിരുന്നു സുനിലിന്റെ പ്രധാന ലക്ഷ്യം. ഏതാനും മാസങ്ങൾ കഴിയുമ്പോൾ വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ ഭാര്യമാരെ വീട്ടിൽ നിന്ന് പുറത്താക്കുമായിരുന്നു. ഇതിന് മുൻപ് ഇയാളുടെ ഒരു ഭാര്യ ലളിത്‌പൂരിലെ ജഖൗറ പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡനത്തിന് പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നും പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.

മറുനാടൻ മലയാളീ 6 Feb 2026 8:59 pm

പേരാമ്പ്രയില്‍ വീടിനുള്ളിലേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ സംഭവം നടന്നത്. ഷുക്കൂറിന്റെ ഭാര്യ റമീസയുടെയും മകളുടെയും കണ്ണുകളിലാണ് മുളകുപൊടി വീണത്. രാത്രി 10.30 ഓടെ റമീസ അടുക്കളയിലെ വാഷ്‌ബേസിനില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ ആരോ മുളകുപൊടി വലിച്ചെറിയുകയായിരുന്നു. റമീസയ്‌ക്കൊപ്പം അടുത്തുണ്ടായിരുന്ന രണ്ട് വയസ്സുകാരിയുടെ മുഖത്തും മുളകുപൊടി വീണു. കണ്ണിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും നിലവിളിച്ചതോടെ പരിസരത്തെ കടയില്‍ കച്ചവടം നടത്തുകയായിരുന്ന ഷുക്കൂറും നാട്ടുകാരും ഓടിയെത്തി. ഉടന്‍ തന്നെ കണ്ണുകള്‍ സോപ്പുപയോഗിച്ച് കഴുകി പ്രാഥമിക ശുശ്രൂഷ നല്‍കി. സംഭവസമയത്ത് ഇവരുടെ പ്രായമായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരുന്നു. ഇവരെ അപായപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനായിരുന്നു അക്രമികളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. സംഭവമറിഞ്ഞ് പേരാമ്പ്ര പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് കവര്‍ച്ചക്കാര്‍ക്ക് അവസരമൊരുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും പോലിസ് നിര്‍ദ്ദേശിച്ചു.

തേജസ് ന്യൂസ് 6 Feb 2026 8:54 pm

മസ്ക്കറ്റിൽ നിന്ന് ലോകം കാത്തിരുന്ന ആദ്യ വിവരം പുറത്തുവിട്ട് ഇറാൻ, 'അമേരിക്കയുമായുള്ള ചർച്ച പോസിറ്റീവ്', ചർച്ചകൾ തുടരുമെന്നും സ്ഥിരീകരണം

മസ്ക്കറ്റിൽ വെച്ച് നടന്ന ഇറാൻ-അമേരിക്ക ചർച്ചകൾക്ക് ശുഭകരമായ തുടക്കം. ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്ന് ഇറാൻ അറിയിച്ചു. ചർച്ചകൾ തുടരും എന്നും ഇറാനിയൻ പ്രതിനിധികൾ സ്ഥിരീകരിച്ചു

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:51 pm

ഒരു കാരണവശാലും കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല, പുതിയ സെൻസസ് നടക്കാനിരിക്കെ സർക്കാർ ഉത്തരവ്

കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. പുതിയ സെൻസസിന്റെ ഭാഗമായി എൻപിആർ ( (National Population Register) നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിട്ടു. പുതിയ സെൻസസ് നടക്കാനിരിക്കെയാണ് സർക്കാർ നിലപാട് ഉറപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വായിക്കാം: കേരളത്തിൽ സെൻസസിനൊപ്പം

ഒന്നു ഇന്ത്യ 6 Feb 2026 8:49 pm

ഇന്ത്യക്ക് അണ്ടര്‍-19 ലോകകിരീടം, വൈഭവ് സൂര്യവംശി തീയായി; തകര്‍ന്ന് തരിപ്പണമായി ഇംഗ്ലണ്ട്

ഹരാരെ: അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി ഇന്ത്യ തങ്ങളുടെ ആറാംകിരീടം ഉയര്‍ത്തി. ഇംഗ്ലീഷ് ബൗളര്‍മാരെ മുട്ടുകുത്തിച്ച ബാറ്റിങ് വിസ്ഫോടനത്തിനൊടുവില്‍ ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റണ്‍സില്‍ അവസാനിച്ചു. നൂറ് റണ്‍സിന്റെ ജയം. ബാറ്റിങ്ങില്‍ ഒരു മഹാപ്രളയം കണക്കെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, ഇംഗ്ലണ്ടിന്റെ കിരീടസ്വപ്നങ്ങള്‍ വെറും മണല്‍ക്കൊട്ടാരങ്ങള്‍പോലെ തകര്‍ന്നടിഞ്ഞു. കൗമാര ക്രിക്കറ്റിലെ ഇന്ത്യയുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലെ ഈ സമ്പൂര്‍ണ വിജയം. വെറും 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി എന്ന ബാറ്റിങ് വിസ്മയമാണ് ഈ ഫൈനലിന്റെ വിധി കുറിച്ചതെന്ന് നിസ്സംശയം പറയാം. മൈതാനത്തിന്റെ നാലുപാടും സിക്സറുകളും ഫോറുകളും പായിച്ച്, വെറും 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. അസാമാന്യമായ കരുത്തും പക്വതയും ഒത്തുചേര്‍ന്ന ഈ ഇന്നിങ്‌സ് അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പോരാട്ടവീര്യമായി വാഴ്ത്തപ്പെടുകയാണ്. ഒരു ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ ഈ കൊച്ചു മിടുക്കന്‍, വരാനിരിക്കുന്ന ക്രിക്കറ്റ് ലോകം തന്റേതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുകൂടിയാണ് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടി. വൈഭവ് സൂര്യവംശിയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെ (175) കരുത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെതിരേ പൊരുതിയ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311-ന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ഡോക്കിന്‍സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 67 പന്തില്‍ ഏഴ് സിക്‌സും ഒന്‍പത് ഫോറും സഹിതം 115 റണ്‍സെടുത്ത് പത്താമനായാണ് കീഴടങ്ങിയത്. ബെന്‍ മയേസ് (45), നായകന്‍ തോമസ് റ്യൂ (31), ജെയിംസ് മിന്റോ (28) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വലിയ സ്‌കോറിലേക്ക് എത്താനായില്ല. ഇന്ത്യക്കായി ആര്‍.എസ്. അംബ്രിഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ഖിലാന്‍ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. നേരത്തേ ഇംഗ്ലണ്ടിനെതിരേ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 411 റണ്‍സെടുത്തു. വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയതോടെയാണ് കലാശപ്പോരില്‍ ഇന്ത്യ റെക്കോഡ് സ്‌കോറിലേക്ക് കുതിച്ചത്. 80 പന്തില്‍ നിന്ന് 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെ കീഴടക്കി ആറാം ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പവര്‍പ്ലേയിലെ ആദ്യ ഓവറുകളില്‍ പതിയെ ആണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോറുയര്‍ത്തിയത്. സെമിയില്‍ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് വെറും ഒന്‍പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെന്ന നിലയിലായി. പിന്നീട് ക്രീസിലിറങ്ങിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 53 റണ്‍സിലെത്തിച്ചു. പിന്നീട് വൈഭവ് സൂര്യവംശി ട്രാക്ക് മാറ്റിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. ഒന്‍പതാം ഓവറില്‍ 18 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 11-ാം ഓവറില്‍ താരം അര്‍ധസെഞ്ചുറിയും തികച്ചു. 32 പന്തില്‍ നിന്നാണ് താരത്തിന്റെ ഫിഫ്റ്റി. ആയുഷ് മാത്രെയും വൈഭവിന് പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചതോടെ 14-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നു. 14 ഓവര്‍ അവസാനിക്കുമ്പോള്‍ 107-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വൈഭവ് കത്തിക്കയറി. ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. 15-ാം ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 17-ാം ഓവറില്‍ വൈഭവ് 22 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സറുകളും ഒരു ഫോറും താരം നേടി. അതോടെ ഇന്ത്യന്‍ സ്‌കോര്‍ 150 കടന്നു. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ആയുഷ് മാത്രെ കൂടാരം കയറി. 51 പന്തില്‍ 53 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ വൈഭവിന്റെ സെഞ്ചുറിയുമെത്തി. 55 പന്തിലാണ് വൈഭവ് മൂന്നക്കം തൊട്ടത്. 20 ഓവറില്‍ 167-2 എന്ന നിലയിലായിരുന്നു ഇന്ത്യ. സെഞ്ചുറിക്ക് പിന്നാലെയും വൈഭവ് കത്തിക്കയറി. 21-ാം ഓവറില്‍ 19 റണ്‍സും 22-ാം ഓവറില്‍ 26 റണ്‍സുമാണ് വൈഭവ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. 23-ാം ഓവര്‍ കഴിയുമ്പോഴേക്കും താരം 150 റണ്‍സും തികച്ചു. എന്നാല്‍ 175 റണ്‍സില്‍ നില്‍ക്കേ വൈഭവ് പുറത്തായി. അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരന്‍ മടങ്ങിയത്. 15 വീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. വൈഭവ് പുറത്താകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വേദാന്ത് ത്രിവേദിയും വിഹാന്‍ മല്‍ഹോത്രയും ടീമിനെ മുന്നൂറ് കടത്തി. പിന്നാലെ ഇരുവരും മടങ്ങി. വേദാന്ത് 32 റണ്‍സും വിഹാന്‍ 30 റണ്‍സുമെടുത്താണ് പുറത്തായത്. അഭിഗ്യാന്‍ കുണ്‍ഡു(40), ആര്‍.എസ്. ആംബ്രിഷ്(18), ഖിലാന്‍ പട്ടേല്‍(3) എന്നിവര്‍ പിന്നാലെ മടങ്ങി. കനിഷ്‌ക് ചൗഹാന്‍ 20 പന്തില്‍ നിന്ന് 37 റണ്‍സെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 411 ലെത്തി.

തേജസ് ന്യൂസ് 6 Feb 2026 8:48 pm

സമ്മതവുമായി സർവീസ് സംഘടനകൾ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ ധാരണ

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കുന്നതിന് സർവീസ് സംഘടനകൾ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട്. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് പ്രതിപക്ഷ സംഘടനകളടക്കം ഇക്കാര്യത്തിൽ ഏകോപനം ഉണ്ടായത്. എന്നാൽ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നതിനൊപ്പം നിലവിലുള്ള അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കരുതെന്ന ആവശ്യം എല്ലാ സംഘടനകളും മുന്നോട്ടുവച്ചു.ശമ്പള പരിഷ്കരണ കമ്മീഷനും ഭരണപരിഷ്കരണ കമ്മീഷനും നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിഷയത്തിൽ ആലോചന നടത്തുന്നത്. പൊതുഅവധി ദിനങ്ങളും കാഷ്വൽ ലീവുകളും പുനഃക്രമീകരിക്കുന്നതും പരിഗണനയിലാണ്. നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 5 […] The post സമ്മതവുമായി സർവീസ് സംഘടനകൾ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ ധാരണ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 6 Feb 2026 8:47 pm

സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് പതിച്ചു; പിതാവും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പിതാവും മകളും മരിച്ചു. വെള്ളിമാടുകുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് റോഡിലെ കൊടുംവളവില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം. തലക്കുളത്തൂര്‍ സ്വദേശികളാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിരുദവിദ്യാര്‍ഥിനിയായ ഫാത്തിമ നേഹയും(19)പിതാവുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിനേയും മകളേയും നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്ന സ്ഥലം അതീവ അപകടസാധ്യതയുള്ള കൊടുംവളവാണ്. ഇവിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലുള്ള വീടിന്റെ മുകളിലേക്കാണ് പതിച്ചത്. ഈ റോഡില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകട സാധ്യതയുള്ള വളവില്‍ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇവിടെ ഒരു ബോര്‍ഡ് സ്ഥാപിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. അപകട മേഖലയാണെന്ന് കാണിച്ച് റോഡില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

തേജസ് ന്യൂസ് 6 Feb 2026 8:43 pm

അടിച്ചുകയറി ഇന്ത്യ, തകർന്നു തരിപ്പണമായി ഇംഗ്ലണ്ട്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്; റൺമല കയറി 'ത്രീ ലയൺസ്' വീണു; ലോകകിരീടത്തിൽ ഇന്ത്യയുടെ ആറാം മുത്തം; ഹരാരെയിൽ ചരിത്രമെഴുതിയത് 100 റൺസിന്റെ കൂറ്റൻ ജയത്തോടെ; കൗമാര ക്രിക്കറ്റിൽ 'നീലപ്പട' തന്നെ രാജാക്കന്മാർ

ഹരാരെ: സിംബാബ്​‍വെയിലെ ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യക്ക് കിരീടം. കൗമാര സൂപ്പർ താരം വൈഭവ് സൂര്യവംശിയുടെ വിസ്ഫോടനാത്മക ബാറ്റിങ്ങും ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനവുമാണ് ടീമിന് ആറാം അണ്ടർ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്തത്. 2022-ൽ കിരീടം നേടിയതിന് ശേഷം ഇന്ത്യ നേടുന്ന അടുത്ത അണ്ടർ 19 ലോകകപ്പ് വിജയമാണിത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണർ ആരോൺ ജോർജിനെ (9) നഷ്ടമായെങ്കിലും, പിന്നീട് കണ്ടത് വൈഭവ് സൂര്യവംശിയുടെ താണ്ഡവമായിരുന്നു. വെറും 80 പന്തിൽ 175 റൺസാണ് ഈ ബിഹാറുകാരൻ അടിച്ചുകൂട്ടിയത്. 15 സിക്‌സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്. ഏകദിന ഫോർമാറ്റിലും ട്വന്റി-20യേക്കാൾ വേഗത്തിൽ റൺസ് കണ്ടെത്തിയ വൈഭവ്, 55 പന്തിൽ സെഞ്ച്വറി തികച്ചു. ടീം സ്കോർ 50ലെത്താൻ 48 പന്തുകളെടു​ത്തപ്പോൾ 13.2 ഓവറിൽ സ്കോർ 100ലെത്തി. ക്യാപ്റ്റൻ ആയുഷ് മാത്രെയെ (53) കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 142 റൺസാണ് വൈഭവ് കൂട്ടിച്ചേർത്തത്. ഒരു ഘട്ടത്തിൽ 25 ഓവറിൽ ഇന്ത്യ 250 റൺസിലെത്തിയിരുന്നു. എന്നാൽ വൈഭവ് പുറത്തായതോടെ ഇന്ത്യയുടെ റൺറേറ്റ് കുറഞ്ഞു. അവസാന ഓവറുകളിൽ കനിഷ്ക് ചൗഹാന്റെ (37) പോരാട്ടമാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. 412 റൺസെന്ന പടുകൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മികച്ച രീതിയിലാണ് തുടങ്ങിയത്. ബെൻ ഡോക്കിൻസ് (66) അർധസെഞ്ച്വറിയുമായി ടീമിനെ നയിച്ചു. എന്നാൽ 21-ാം ഓവറിൽ ഇംഗ്ലണ്ട് അപ്രതീക്ഷിതമായി തകർന്നു. മൂന്ന് വിക്കറ്റിന് 170 റൺസെന്ന നിലയിൽ നിന്ന് വെറും മൂന്ന് റൺസിനിടെ നാല് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. സ്കോർ 7ന് 177 എന്ന നിലയിൽ നിൽക്കെ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചതാണ്. എന്നാൽ എട്ടാം വിക്കറ്റിൽ കാലിബ് ഫാക്നറും ജെയിംസ് മിന്റോയും ചേർന്ന് ഇന്ത്യയെ വിറപ്പിച്ചു. വെറും 67 പന്തിൽ 115 റൺസ് അടിച്ചുകൂട്ടിയ ഫാക്നർ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ നൽകി. ഒടുവിൽ 40.2 ഓവറിൽ 311 റൺസിന് ഇംഗ്ലണ്ടിനെ ഓൾഔട്ടാക്കി ഇന്ത്യ വിജയം ആഘോഷിച്ചു. ഇന്ത്യക്ക് വേണ്ടി ആർ.എസ്. അംബരീഷ് മൂന്ന് വിക്കറ്റും കനിഷ്ക് ചൗഹാൻ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഈ വിജയത്തോടെ ഇന്ത്യ തങ്ങളുടെ ആറാം അണ്ടർ-19 ലോകകപ്പ് കിരീടമാണ് സ്വന്തമാക്കിയത് (2000, 2008, 2012, 2018, 2022, 2026). ഫൈനലിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ (175) എന്ന റെക്കോർഡ് ഇനി വൈഭവ് സൂര്യവംശിയുടെ പേരിൽ കുറിക്കപ്പെടും. ഫൈനലിൽ വൈഭവ് സൂര്യവംശി തകർത്ത റെക്കോർഡുകൾ: അണ്ടർ 19 ഫൈനലിലെ ഉയർന്ന സ്കോർ: 2012-ൽ ഉന്മുക്ത് ചന്ദ് നേടിയ 111* റൺസ് മറികടന്ന് 175 റൺസുമായി ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വൈഭവ് സ്വന്തമാക്കി. ഏറ്റവും കൂടുതൽ സിക്സറുകൾ: ഒരു അണ്ടർ 19 ഇന്നിങ്സിലോ ഫൈനലിലോ ഏറ്റവും കൂടുതൽ സിക്സറുകൾ (15 സിക്സുകൾ) നേടുന്ന താരമായി. രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി: അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി വൈഭവ് സ്വന്തമാക്കി (55 പന്തിൽ). വേഗമേറിയ 150 റൺസ്: യൂത്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 150 റൺസ് വൈഭവ് കുറിച്ചു. വെറും 71 പന്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി താരം: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പതിനാലാം വയസ്സിൽ വൈഭവ് സ്വന്തമാക്കി. ടൂർണമെന്റിലെ സിക്സർ രാജാവ്: ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരമെന്ന റെക്കോർഡുമായാണ് വൈഭവ് ടൂർണമെന്റ് അവസാനിപ്പിച്ചത്.

മറുനാടൻ മലയാളീ 6 Feb 2026 8:38 pm

വൈഭവ് വിസ്മയംl ഇന്ത്യ അണ്ടര്‍ 19 ലോകചാമ്പ്യന്മാര്‍

ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. ഇത് ആറാം തവണയാണ് അണ്ടര്‍ 19ല്‍ ഇന്ത്യ ലോക ചാമ്പ്യന്മാരാകുന്നത്.

സിറാജ് ലൈവ് 6 Feb 2026 8:36 pm

ഇതുവരെ നഷ്ടം 100 കോടി, ഒടുവില്‍ തന്ത്രപരമായ നീക്കവുമായി 'ജനനായകന്‍' നിര്‍മ്മാതാക്കള്‍; പ്രതീക്ഷിക്കാമോ സര്‍പ്രൈസ്?

വിജയ് നായകനായ 'ജനനായകന്‍' എന്ന ചിത്രത്തിന്‍റെ റിലീസ് സെന്‍സര്‍ അനുമതി ലഭിക്കാത്തതിനാല്‍ അനിശ്ചിതത്വത്തിലാണ്

ഏഷ്യൻ നേടി ന്യൂസ് 6 Feb 2026 8:34 pm

കൊല്ലത്ത് കേന്ദ്രം അനുവദിച്ച മെഡിക്കൽ കോളേജ് പിണറായി മുടക്കിയോ? മറുപടിയുമായി വി ശിവൻകുട്ടി

കൊല്ലത്ത് കേന്ദ്ര സർക്കാർ അനുവദിച്ച ഇഎസ്ഐ മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ മുടക്കിയെന്നുളള ബിജെപി-യുഡിഎഫ് ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊല്ലത്തെ ഇ.എസ്.ഐ. ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നതിന് നരേന്ദ്ര മോദി സർക്കാർ 600 കോടി രൂപ അനുവദിച്ചിരുന്നുവെന്നും പദ്ധതിക്ക് എൻ.ഒ.സി നൽകാതെ മനഃപൂർവ്വം തടസ്സം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്

ഒന്നു ഇന്ത്യ 6 Feb 2026 8:33 pm