ഹെലികോപ്റ്റർ മാർഗം ശിവഗിരിയിൽ എത്തും, രാഹുൽ ഗാന്ധി ഇന്ന് ശിവഗിരിയിൽ ഗുരുദേവ സമാധിയിൽ ദർശനം നടത്തും
രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശിവഗിരിയിൽ എത്തും. രാവിലെ പത്തിന് ശിവഗിരിയിൽ എത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയിൽ ദർശനം നടത്തും
പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിൽ സാധനങ്ങളുടെ വില വർധിപ്പിക്കുന്നതിന് നിയന്ത്രണം
ആശങ്ക വേണ്ടന്ന് മുന്നറിയിപ്പ്; മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ വില കൂട്ടാനാകില്ല, ഖത്തറിൽ സാധനങ്ങളുടെ വില വർധിപ്പിക്കുന്നതിന് നിയന്ത്രണം, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആക്രമണം തുടരുന്നു
'ശ്രീജ IFS' ഇനി അത് സ്വപ്‌നമല്ല യാഥാര്‍ത്ഥ്യം; സിവില്‍ സര്‍വീസ് 57-ാം റാങ്ക് നേടി തിരുവനന്തപുരംകാരി
'ശ്രീജ ഐഎഫ്എസ്' ഇനി അത് സ്വപ്‌നമല്ല യാഥാര്‍ത്ഥ്യം; തിരുവനന്തപുരം സ്വദേശിക്ക് സിവില്‍ സര്‍വീസ് 57-ാം റാങ്ക് Civil Service Exam Rank Holders | UPSC Exam
പഠനത്തില്‍ മിടുക്കിയായിരുന്നു, ചെറിയ ക്ലാസ് വരെ ഞാനായിരുന്നു പഠിപ്പിച്ചിരുന്നത്; ശ്രീജയുടെ അമ്മ ഷീന
ഐഎഫ്‌എസ് കിട്ടണമെന്നത് അവളുടെ ആഗ്രഹമായിരുന്നു, ഇടയ്ക്ക് വീണു പോയെങ്കിലും തളരാതെ ഞങ്ങള്‍ ഒപ്പം നിന്നു; ശ്രീജയുടെ മാതാപിതാക്കള്‍
ക്രൂഡ് ഓയില്‍ വില ഉയരുന്നു;റഷ്യയില്‍ നിന്നും എണ്ണ വാങ്ങുവാന്‍ ഇന്ത്യക്ക് അമേരിക്കന്‍ അനുമതി | Crude
ഇന്ത്യക്ക് അമേരിക്കയില്‍ നിന്നും എണ്ണ വാങ്ങുവാന്‍ അമേരിക്ക ഇളവ് നല്‍കി, ഇന്ത്യക്ക് ആവശ്യമുള്ള എല്‍പിജി എത്തുന്നത് ഖത്തറില്‍ നിന്നാണ് , സംഘര്‍ഷം തുടരുന്നത് ആശങ്ക ഉയര്‍ത്തുന്നു
അച്ഛനും അമ്മയുമാണ് എന്റെ ശക്തി, അവർക്ക് കൊടുക്കുന്ന നന്ദിയാണ് ഈ റാങ്ക്; ശ്രീജ ജെ എസ്
എനിക്ക് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതിൽ വളരെ സന്തോഷവതിയാണ്, പേടിക്കണ്ട നിനക്ക് കിട്ടാനുള്ളത് കിട്ടുമെന്ന് അച്ഛൻ പറയുമായിരുന്നു: ശ്രീജ ജെ എസ്
സ്വപ്നത്തിന് എന്തിനാ കണ്ണുകൾ; സിവിൽ സർവീസിൽ 109 -ാം റാങ്ക് നേടി അജയ്
നിറമുള്ള കാഴ്ചകളെ, ലോകത്തെ കാണാനുള്ള അജയിയുടെ ആഗ്രഹത്തിന് 109 -ാം റാങ്ക്; ചെറുപ്രായം മുതലുള്ള പരിശ്രമത്തിന് സിവിൽ സർവീസിൽ പരീക്ഷയിൽ മിന്നും ജയം
എംഎൽഎയ്ക്കും രക്ഷയില്ല; കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി
'പഹൽഗാം ഭീകരാക്രമണത്തിലെ പ്രതി ഉപയോഗിച്ചത് തന്റെ ഫോണെന്ന് പേരിലാണ് അവർ വിളിച്ചത്, മുംബൈയിൽ എങ്ങനെപോയി എന്നൊക്കെയുള്ള വിവരങ്ങൾ ചോദിച്ചു'; കോങ്ങാട് എം.എൽ എ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി
'ഗുരുവും ഗാന്ധിയും തന്റെ വഴികാട്ടി'; ഗുരു- ഗാന്ധി സമാഗമാ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് രാഹുൽ
ശ്രീനാരായണ ഗുരുവിന്റെ ദർശനം മുന്നോട്ടുള്ള പാതയ്ക്ക് പ്രചോദനം'; ഗുരു- ഗാന്ധി സമാഗമാ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് രാഹുൽ, ശിവഗിരി ബന്ധം ഊട്ടിയുറപ്പിച്ച് കോൺഗ്രസ്
നിർമാണത്തിലെ അപാകതയോ? കലൂർ സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകർന്നുവീണു
സ്റ്റേഡിയം നവീകരണം ഒരു വശത്ത് മറുവശത്ത് കവാട ഭാഗത്തെ ഗേറ്റ് നിലത്തേക്ക്; കലൂർ സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകർന്നുവീണു, നിർമാണത്തിലെ അപകതയെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ
ഒടുവിൽ അറസ്റ്റിലേക്ക്; ജസീല ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ മാതാവ് അറസ്റ്റിൽ | Kasaragod
മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് ജസീല ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ മാതാവ് ആയിഷ അറസ്റ്റിൽ, ജസീലയുടെയും ആൺ സുഹൃത്തിൻ്റെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു
ബെവ്കോയിലേക്ക് മദ്യം കൊണ്ടുവന്ന ലോറിയിൽനിന്ന് മദ്യകുപ്പികൾ മോഷ്ടിച്ച് യുവാക്കൾ | Pathanamthitta
ബെവ്കോയിലേക്ക് മദ്യം കൊണ്ടുവന്ന ലോറിയിൽനിന്ന് മദ്യകുപ്പികൾ മോഷ്ടിച്ച് യുവാക്കൾ; മോഷണശേഷം മദ്യക്കുപ്പികൾ ഒളിപ്പിച്ചത് കോൺഗ്രസ് നേതാവിന്റെ കാറിൽ, ഒടുവിൽ... BEVCO | Pathanamthitta | Crime news
'അബിന്‍ വര്‍ക്കിയെ വേണ്ട' പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം; തിരുവനന്തപുരത്ത് CP ജോണിനെതിരെയും അമര്‍ഷം
കോണ്‍ഗ്രസിന് ഒരു മാറ്റവും ഇല്ലേ ? സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുകച്ചില്‍ തുടരുന്നു, ആറന്മുളയില്‍ അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പോസ്റ്റര്‍, തിരുവനന്തപുരത്ത് സി.പി ജോണിനെ മത്സരിപ്പിക്കുന്നതിനെതിരെ DCC ഭാരവാഹികള്‍ Kerala Assembly Election | Congress party | Abin Varkey
സാമ്പത്തിക മേഖലയിൽ ജനവിശ്വാസം ആർജിച്ച സ്ഥാപനമായി KSFE മാറിയെന്ന് മുഖ്യമന്ത്രി | KSFE
ടെക്കികൾക്ക് എളുപ്പത്തിൽ സേവനം; KSFEയുടെ 685-ാം ശാഖ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സാമ്പത്തിക മേഖലയിൽ ജനവിശ്വാസം ആർജിച്ച സ്ഥാപനമായി കെ എസ് എഫ് ഇ മാറിയെന്ന് മുഖ്യമന്ത്രി KSFE | Pinarayi Vijayan | Thiruvananthapuram
സാങ്കേതിക തകരാർ; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ഐറിസ് ലവൻ
കൊച്ചി: ഇറാന്റെ പടക്കപ്പല്‍ ഐ.ആര്‍.ഐ.എസ്. ലവാന്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. 183 നാവികരാണ് ഈ കപ്പലിലുള്ളത്. ദിവസങ്ങള്‍ക്കു മുമ്പേ ഈ കപ്പലിന് അഭയം നല്‍കിയിരുന്നെന്ന് ഇന്ത്യ വെളിപ്പെടുത്തി . സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. പല തീരങ്ങളിലായി നങ്കൂരമിടുന്ന ഇറാന്റെ മൂന്നാമത്തെ കപ്പലാണ് ഐറിസ് ലവന്‍. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ക്ക് കൊച്ചിയിലെ നേവല്‍ ബേസില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇറാൻ യുദ്ധക്കപ്പലിന് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുമതി നൽകിയത് തന്ത്രപരമായ ഒരു തീരുമാനമാണ്. അമേരിക്ക-ഇറാൻ സംഘർഷത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ ഇന്ത്യ കാലതാമസം വരുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനിയൻ കപ്പലിന് ഇന്ത്യയിൽ അഭയം നൽകിയിരിക്കുന്നത്. വിശാഖപട്ടണത്തെ നാവികാഭ്യാസത്തിൽ പങ്കെടുത്ത 'ഐറിസ് ലവൻ' എന്ന കപ്പലിനാണ് ഈ അനുമതി ലഭിച്ചത്. കപ്പലിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ കൊച്ചി തീരത്ത് നങ്കൂരമിടണമെന്ന് ഫെബ്രുവരി 28-ന് ഇറാൻ അധികൃതർ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് മാർച്ച് ഒന്നിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുമതി നൽകുകയും ചെയ്തു. തുടർന്ന് മാർച്ച് നാലിനാണ് ഇറാനിയൻ പടക്കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. അതിനിടെ ഇറാനിയന്‍ കപ്പലിനു നേരെയുണ്ടായ മാരകമായ ടോര്‍പ്പിഡോ ആക്രമണത്തെത്തുടര്‍ന്ന് 250 ലധികം ഇറാനിയന്‍ നാവികര്‍ക്ക് അഭയം നല്‍കി ശ്രീലങ്ക. പശ്ചിമേഷ്യന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന മനുഷ്യക്കുരുതിയെ ശ്രീലങ്ക അപലപിച്ചു. ലങ്കയിലേക്കു വന്ന രണ്ടാമത്തെ ഇറാനിയന്‍ കപ്പലായ ഐ.ആര്‍.ഐ.എസ്.- ബുഷേറിലെ ജീവനക്കാരെ കഴിഞ്ഞ ദിവസമാണ് ലങ്ക കരകയറ്റിയത്. ഇവരെ, തലസ്ഥാനമായ കൊളംബോയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഐ.ആര്‍.ഐ.എസ് ബുഷെര്‍ നിലവില്‍ ശ്രീലങ്കയുടെ നിയന്ത്രണത്തിലാണ്. ബുധനാഴ്ച രാവിലെയാണ് യു.എസ്. അന്തര്‍വാഹിനിയില്‍നിന്നുള്ള ആക്രമണത്തില്‍ ഇറാന്റെ മറ്റൊരു യുദ്ധക്കപ്പലായ ഐ.ആര്‍.ഐ.എസ്. ദേന മുങ്ങിയത്. വിശാഖപട്ടണത്ത് രാജ്യാന്തര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുത്തശേഷം ഇറാനിലേക്കു മടങ്ങുകയായിരുന്നു ഈ കപ്പല്‍. കപ്പലിലുണ്ടായിരുന്ന 84 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടു. 64 പേരെ കാണാതായി. മുങ്ങിയ കപ്പല്‍ 'ഇന്ത്യയുടെ അതിഥി'യായിരുന്നു എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. എന്നാല്‍, നാവികാഭ്യാസത്തിനു പിന്നാലെ കഴിഞ്ഞ 25ന് ഇന്ത്യന്‍ തീരം വിട്ട കപ്പല്‍ 'അതിഥി'യായി തുടരുന്നതെങ്ങനെ എന്ന ചോദ്യമുയര്‍ത്തി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിനെ പ്രതിരോധിക്കുന്നു. നൂറിലധികം ജീവനക്കാരുമായി എത്തിയ രണ്ടാമത്തെ കപ്പലിനു നേര്‍ക്കും യു.എസ്. ആക്രമണം നടന്നേക്കുമെന്ന് ശ്രീലങ്ക ആശങ്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് അവര്‍ നാവികരെ കരയ്‌ക്കെത്തിച്ചത്.
ചരിത്രത്തിലും വർത്തമാനത്തിലുമുടനീളം സുഹൃത്തായ ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകുന്നത് തികച്ചും വഞ്ചനാപരമാണ്. താരിഫിലും വ്യാപാര കരാറിലുമെല്ലാം ഇന്ത്യയെ പിന്നിൽ നിന്ന് കുത്തിയ അമേരിക്കക്ക് വേണ്ടി സ്വന്തം ദേശീയ താത്പര്യങ്ങളും ബന്ധങ്ങളും ഇന്ത്യ ബലികഴിക്കരുത്.
വിദ്യാർത്ഥിയെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയ ഡോ. സിറിയക് ജോർജ്ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
എറണാകുളം അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ പ്രതി ഡോ.സിറിയക് ജോർജ്ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പതിനൊന്ന് മണിയോടെ അങ്കമാലി കോടതിയിലാവും സിറിയകിനെ ഹാജരാക്കുക
ഇറാനിയന്‍ കപ്പലിന് കൊച്ചി തീരത്ത് തങ്ങാന്‍ അനുമതി
കൊച്ചി തീരത്ത് നങ്കൂരമിട്ട കപ്പലില്‍ 183 ഇറാനിയന്‍ നാവികരാണ് കപ്പലിലുളളത്
വിശാഖപട്ടത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാൻറെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരണം.ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്
കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമം, സംഘത്തിൽ മലയാളിയും ഉണ്ടെന്ന് സംശയം
കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇന്ന് പുലർച്ചെ മുതൽ രണ്ട് മണിക്കൂർ തട്ടിപ്പ് സംഘം ഫോണിൽ സംസാരിച്ചു എന്നാണ് വിവരം. വ്യാജ ഡിജിറ്റൽ അറസ്റ്റ് സംഘത്തിൽ മലയാളിയും ഉണ്ടെന്ന് കെ ശാന്തകുമാരി പറയുന്നു
ഭാര്യയെ ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു, ബന്ധുക്കൾക്കും അയച്ചു; തമിഴ്നാട് സ്വദേശിയായ ഭർത്താവ് അറസ്റ്റിൽ
കൗമാരക്കാരനെ കൊന്ന് തിന്നാന്‍ ശ്രമം; സംഭവം മധ്യപ്രദേശിലെ ദാമോ ഗ്രാമത്തില്‍ | Madhya Pradesh
കൗമാരക്കാരനെ കൊലപ്പെടുത്തി മൃതദേഹം ഭക്ഷിക്കാന്‍ ശ്രമിച്ച് 46കാരന്‍; സംഭവം മധ്യപ്രദേശിലെ ദാമോ ഗ്രാമത്തില്‍
News Time | ന്യൂസ് ടൈം | 06 March 2026
News Time | ന്യൂസ് ടൈം | 06 March 2026
'നമ്മുടെ കുട്ടികൾ പഠിക്കുമെന്നുണ്ടെങ്കിൽ അവരുടെ കൂടെ നിൽക്കണം,പഠിപ്പിച്ച് ഉയരങ്ങളിൽ എത്തിക്കണം'
ഞാനും ഭാര്യയും അവളുടെ ഒപ്പം നിന്ന് ഇതുവരെയും എത്തിച്ചു , ദൈവം അനുഗ്രഹിച്ചാൽ ഇന്ത്യയിൽ അറിയപ്പെടുന്ന ഒരാളാകും, പണിക്ക് പോകുമ്പോൾ ഇടയ്ക്കിടക്ക് ഞാൻ വിളിച്ചു ചോദിക്കും റിസൾട്ട് വന്നോയെന്ന് : ശ്രീജയുടെ അച്ഛൻ ജയകുമാർ
അപകടത്തെ അതിജീവിച്ച വിജയം; വീല്‍ ചെയറിലിരുന്ന് നേടിയ ഡോ.ആതിരയുടെ നേട്ടത്തിന് പത്തരമാറ്റ് തിളക്കം
BDS പഠനകാലത്തെ അപകടം തളര്‍ത്തിയത് ശരീരത്തെ മാത്രം, വീല്‍ ചെയറിലിരുന്ന് പഠിച്ച് സിവില്‍ സര്‍വീസ് റാങ്ക് നേട്ടം; ഡോ.ആതിരയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം
അമേരിക്കയില്‍ വന്‍ പ്രതിഷേധം | Surgical Strike By Unni Balakrishnan | Iran - Israel conflict
ഇറാന്‍ യുദ്ധത്തില്‍ ട്രംപിന് എതിരെ സെനറ്റില്‍ വിമര്‍ശനം, അമേരിക്കയില്‍ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രതിഷേധം ട്രംപിന് വെല്ലുവിളി. കാണാം സര്‍ജിക്കല്‍ സ്ട്രൈക്ക് Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News
19 ന് ശേഷം സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ബാക്കിയുള്ള പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇസ്‌റാഈല്‍ കൊന്ന ഖംനഈയുടെ എക്‌സ് അക്കൗണ്ട് ആക്ടീവായി; താക്കീതുമായി ആദ്യ പോസ്റ്റ്
'സയണിസ്റ്റ് ഭരണകൂടത്തിന് വലിയ തെറ്റ് പറ്റി, ദൈവത്തിന്റെ കൃപയാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഭരണകൂടത്തെ നിരാശയിലാക്കും' എന്നാണ് കുറിപ്പ്
തിരുവല്ലയിൽ തെളിവെടുപ്പ് നടന്ന ഹോട്ടലിൽ സുരക്ഷ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി എത്തിയത് പോലുമില്ലെന്നാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
7ാം ദിവസവും തുടർന്ന് പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്
ഖോം നഗരത്തിലെ വാണിജ്യ മേഖലയിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ഇസ്രയേൽ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ ആക്രമണം തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കുന്നു.
കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബി ജെ പി വേദിയില്‍
കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബി ജെ പിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും ഷാജി പ്രതികരിച്ചു
കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാനിയന്‍ കപ്പല്‍ കൊച്ചി തീരത്ത് തുടരുന്നു .ഐആര്‍എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പല്‍ ഇന്ത്യന്‍ തീരത്ത് അടുക്കാന്‍ സഹായം തേടിയത്. കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ട വിവരം ഇന്നലെ രാത്രിയോടെയാണ് നാവികസേന വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. 183 ഇറാനിയന്‍ നാവികരാണ് കപ്പലിലുളളത്. കപ്പല്‍ എന്ന് തിരികെ പോകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് കൊച്ചി തീരത്ത് കപ്പല്‍ തുടരുന്നത്. ഹൈദരാബാദിലെ നാവികാഭ്യാസ പ്രകടനത്തിനു ശേഷം മടങ്ങിയ മറ്റൊരു ഇറാനിയന്‍ കപ്പലിനു നേരെ യുഎസ് ആക്രമണം നടന്ന സാഹചര്യത്തില്‍ കൂടിയാണ് ഐഎന്‍എസ് ലാവനുളള സുരക്ഷ ഇന്ത്യന്‍ സേന കൂട്ടിയത്.
കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ; കപ്പലിൽ 183 ജീവനക്കാർ
കൊച്ചി: ഇറാൻ–ഇസ്രയേൽ–യുഎസ്സംഘർഷം
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും; കരട് വിജ്ഞാപനം ഉടന്‍
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യു എന്‍ എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ പണിമുടക്ക് സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍
2023 ലോകകപ്പ് ഫൈനലിന് ഇന്ത്യ താമസിച്ച ഹോട്ടലിൽ നിന്നല്ല ഇത്തവണ ടീം ഇന്ത്യ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ഇന്ത്യൻ ടീം ഇത്തവണ താജ് സ്കൈലൈനിൽ ആയിരിക്കും താമസിക്കുക.
അല്‍ ഖര്‍ജിലെ വ്യോമത്താവളത്തിന് നേരെ മിസൈലാക്രമണ നീക്കം: പരാജയപ്പെടുത്തിയെന്ന് സൗദി പ്രതിരോധസേന
അല്‍ ഖര്‍ജിലെ വ്യോമത്താവളത്തിന് നേരെ മിസൈലാക്രമണ നീക്കം: പരാജയപ്പെടുത്തിയെന്ന് സൗദി പ്രതിരോധസേന
കൊച്ചി: ഇന്ദ്രജിത്ത് സുകുമാരൻ മുഖ്യവേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ 'ധീരം' ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിൽ പ്രദർശനം ആരംഭിച്ചു. ഒരു സങ്കീർണ്ണമായ കൊലപാതകക്കേസും അതിന് പിന്നിലെ നിഗൂഢതകളും തേടിപ്പോകുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ എത്തുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിതിൻ ടി. സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിം എന്ന പ്രത്യേകതയും ധീരത്തിനുണ്ട്. റെമോ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെമോഷ് എം.എസും മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 'അറ്റൻഷൻ പ്ലീസ്', 'രേഖ' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ജിതിൻ സംവിധാനമൊരുക്കുന്ന ചിത്രം കൂടിയാണിത്. വെറുമൊരു ക്രൈം ത്രില്ലർ എന്നതിലുപരി, അധികാര വ്യവസ്ഥിതിക്കുള്ളിലെ പോരാട്ടങ്ങളും ഉദ്യോഗസ്ഥർ നേരിടുന്ന ധാർമ്മിക പ്രതിസന്ധികളും ചിത്രം ചർച്ച ചെയ്യുന്നു. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൗഗന്ദ് എസ്.യൂ ആണ് ചിത്രത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. തമിഴിലെ ഹിറ്റ് ചിത്രങ്ങളായ 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം', 'റോക്കി' എന്നിവയുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റിങ് നിർവഹിക്കുന്ന മലയാള ചിത്രം എന്ന ഖ്യാതിയും ധീരത്തിനുണ്ട്. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കൊച്ചി: സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രം 'ലാ ടൊമാറ്റിന' പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ പ്രദർശനം ആരംഭിച്ചു. ജോയ് മാത്യു, കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2023 സെപ്റ്റംബറിലാണ് തിയറ്ററുകളിൽ എത്തിയത്. പിന്നീട് ആമസോൺ പ്രൈം വീഡിയോയിലൂടെയും ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ടി. അരുൺ കുമാറിന്റെ ഇതേ പേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അരുൺ കുമാർ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ഫ്രീ തോട്ട് സിനിമയുടെ ബാനറിൽ സിന്ധു എം. ആണ് ചിത്രം നിർമിച്ചത്. രമേശ് രാജ്, മരിയ തോംസൺ, ഹരിലാൽ രാജഗോപാൽ, സജീവൻ താണപ്പാടം, കൊരട്ടിപ്പറമ്പിൽ പ്രേംജിത്ത്, ശ്രീജിത്ത് പെരിങ്ങായി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മഞ്ജുലാൽ ഛായാഗ്രഹണവും വേണുഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വിഎഫ്എക്‌സ് മജു അൻവർ ആണ്. ശ്രീവത്സൻ അന്തിക്കാട് കലാസംവിധാനവും കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയനും മേക്കപ്പ് പട്ടണം ഷായും നിർവഹിച്ചു. സന്തോഷ് വാര്യർ, ഇസ്മയിൽ കരുവാക്കുണ്ട് എന്നിവരാണ് പ്രൊഡക്ഷൻ ഡിസൈനർമാർ. അർജുൻ വി. അക്ഷയയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സന്ദീപ് സുധ (മലയാളം), ഡോ. ബെജി ജൈസൺ (ഇംഗ്ലീഷ്) എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. അർജുൻ വി. അക്ഷയയും കാതെറിനും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കൃഷ്ണനുണ്ണി (സൗണ്ട് മിക്സ് & ഡിസൈൻ), സതീഷ് ബാബു (സൗണ്ട് പ്രീമിക്സ്), രാജ് മാർത്താണ്ഡം (ഫോളി ആർട്ടിസ്റ്റ്), റിച്ചാർഡ് ചേതന (സൗണ്ട് എൻജിനീയർ) എന്നിവരാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തത്. വിനോദ് വിജയൻ-ഫിലിമയൻ (ട്രെയ്‌ലർ), യുഗേന്ദ്രൻ (കളറിസ്റ്റ്), നരേന്ദ്രൻ കൂടൻ (സ്റ്റിൽസ്), ദിലീപ് ദാസ്, ഷൈൻ ചവറ (പോസ്റ്റർ ഡിസൈൻ) എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 'ലാ ടൊമാറ്റിന' തിയറ്ററുകളിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ മനോരമ മാക്സിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് ഈ ചിത്രം.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി നീട്ടി
കൊച്ചി: അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും 32 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും പദയാത്രയ്ക്കുണ്ട്. 1994-ൽ പുറത്തിറങ്ങിയ 'വിധേയന്' ശേഷം ഇരുവരും കൈകോർക്കുന്ന ചിത്രം എന്ന നിലയിൽ വലിയ ആവേശത്തിലാണ് സിനിമാ ലോകം. ചിത്രത്തിന്റെ പാക്ക് അപ്പ് വിവരം മമ്മൂട്ടി കമ്പനി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. മീര സാഹിബാണ് മുഖ്യ സംവിധാന സഹായി. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രവീൺ പ്രഭാകറാണ്. സംഗീതം മുജീബ് മജീദും കലാസംവിധാനം ഷാജി നടുവിലും നിർവഹിക്കുന്നു. 'കളങ്കാവലി'ന് ശേഷം മമ്മൂട്ടി കമ്പനിയിൽ നിന്ന് പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. തിരക്കഥയുടെ രചന വേളയിൽ തന്നെ കേന്ദ്ര കഥാപാത്രമായി തന്റെ മനസ്സിൽ തെളിഞ്ഞത് മമ്മൂട്ടിയുടെ മുഖം മാത്രമായിരുന്നു എന്ന് അടൂർ ഗോപാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം ഈ പ്രോജക്റ്റിലേക്ക് മമ്മൂട്ടിയെ ക്ഷണിച്ചത്. മമ്മൂട്ടി അടൂർ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. 1987ൽ അനന്തരം എന്ന ചിത്രത്തിലൂടെയാണ് അടൂർ ആദ്യമായി മമ്മൂട്ടിയുമായി ഒന്നിച്ചത്. പിന്നീട് മതിലുകൾ (1990), വിധേയൻ (1994) എന്നീ അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി. 32 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ആകാംക്ഷയിലാണ് ആരാധകർ.
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്‌കരിക്കണം, ബ്രോഡ്‌ഗേജ് മതി
തിരുവനന്തപുരം: കെ റെയിൽ നടപ്പാക്കുന്നതിൽ നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഡിപിആർ പരിഷ്‌കരിക്കണമെന്നാണ് റെയിൽവേ മന്ത്രാലയം വീണ്ടും അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി കേരളം അനുമതി കാത്തുകിടക്കുന്ന പദ്ധതിയിൽ തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. സിൽവർ ലൈൻ പദ്ധതി നിലവിൽ നിർദ്ദേശിച്ചിട്ടുള്ള സ്‌റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേ ആവശ്യപ്പെടുന്നത്.
തരിശായി ആ ഭൂമി..വികസനങ്ങൾ എണ്ണി പറയുമ്പോഴും കലാഭവൻ മണിയെ മറന്നുപോകുന്നു: വിനയൻ
കലാഭവൻ മണി മൺമറഞ്ഞിട്ട് പത്ത് വർഷം തികഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച സ്മാരകം ഇപ്പോഴും കടലാസുകളിൽ ഒതുങ്ങുകയാണ്. ഉചിതമായ സ്മാരകം നിർദ്ദേശിച്ചിട്ടും നടപ്പാക്കാത്തതിൽ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനും ദുഃഖം രേഖപ്പെടുത്തി.
അതിരപ്പിള്ളിയിൽ മഞ്ഞകൊമ്പന്റെ വിളയാട്ടം; സഞ്ചാരികളുടെ കാർ തടഞ്ഞു, ആന മദപ്പാടിലെന്ന് വനംവകുപ്പ്
അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ മദപ്പാടിലുള്ള മഞ്ഞക്കൊമ്പൻ എന്ന കാട്ടാന വീണ്ടും ഭീതി സൃഷ്ടിക്കുന്നു. വിനോദസഞ്ചാരികളുടെ കാർ തടഞ്ഞ ആനയ്ക്ക് മുൻപ് മനുഷ്യരെ കൊലപ്പെടുത്തിയ ചരിത്രമുള്ളതിനാൽ, ഈ പാതയിൽ യാത്ര ചെയ്യുന്നവർക്ക് വനംവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മുറികളില്‍ രക്തക്കറ, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
മനാമ: രാജ്യത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് വിജയകരമായി തുടർന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്). ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 78 മിസൈലുകളും 143 ഡ്രോണുകളും ബഹ്‌റൈന്‍റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു. ബഹ്‌റൈൻ സൈനികരുടെ അസാധാരണമായ ജാഗ്രതയെയും പോരാട്ടവീര്യത്തെയും ജനറൽ കമാൻഡ് പ്രകീർത്തിച്ചു. രാജ്യം സുരക്ഷിതമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പുനൽകി. ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ അകന്നു നിൽക്കണം. സൈനിക നടപടികളോ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളോ ചിത്രീകരിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണം. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഗവൺമെന്റ് മീഡിയ ചാനലുകൾ വഴിയുള്ള ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിർദ്ദേശമുണ്ട്. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്ര ചാർട്ടറിന്റെയും ലംഘനമാണെന്ന് ജനറൽ കമാൻഡ് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു. ബഹ്‌റൈനിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തെത്തുടർന്ന് പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയെന്നും ശുദ്ധീകരണ ശാലയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. എങ്കിലും, അറബ് ഗൾഫ് രാജ്യങ്ങളുടെ ജീവനാഡിയായ എണ്ണ വ്യവസായത്തെ ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. യുദ്ധക്കപ്പൽ തകർക്കുകയും 90ഓളം നാവികരെ വധിക്കുകയും ചെയ്ത യുഎസ് നടപടിയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങൾക്കും അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ പുതിയ ആക്രമണ പരമ്പരകൾ അഴിച്ചുവിട്ടു. കപ്പൽ തകർത്ത നടപടിയിൽ അമേരിക്ക വളരെയധികം ഖേദിക്കേണ്ടി വരുമെന്ന് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആറ് ദിവസമായി ഇസ്രായേലും യുഎസും ഇറാനിലെ കേന്ദ്രങ്ങളിൽ ആക്രമണം തുടരുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്നും വ്യാപകമായ തിരിച്ചടിയുണ്ടായിരിക്കുന്നത്.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറങ്ങും
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് സമരത്തിലാണ്. ഈ ശമ്പള വർധന അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സമരക്കാർ.
കരുത്തറിയിച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍
ഓപ്പറേഷൻ സൈ ഹൈണ്ട് 2.0 ന്റെ ഭാഗമായി കൊച്ചി റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. ലക്ഷങ്ങളുടെ പണമിടപാട് നടന്നതായി കണ്ടെത്തിയ പോലീസ്
9 At Nine Malayalam News | വാർത്തകൾ വിശദമായി | 06 March 2026
9 At Nine Malayalam News | വാർത്തകൾ വിശദമായി | 06 March 2026
അടിയന്തര ജാഗ്രത നിർദേശവുമായി യുഎഇ, ദുബായിലുള്ളവർ സുരക്ഷിതരാകണം | Middle East Tensions
ദുബായിയിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുകയാണ്. അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറണമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനലുകൾ, വാതിലുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
കപ്പലിന് സാങ്കേതിക പ്രശ്നം; കൊച്ചിയിൽ ഇറാൻറെ കപ്പൽ അടുപ്പിച്ചു | Iran War Ship | Kochi | India
ഐആർഐഎസ് ലാവൻ എന്ന കപ്പൽ കൊച്ചിയിൽ; ഇറാൻ കപ്പലിന് അഭയം നൽകി ഇന്ത്യ, കപ്പലിലുള്ളത് 183 നാവികർ
ഇറാന്‍ കീഴടങ്ങും വരെ ഒത്തുതീര്‍പ്പിനില്ലെന്ന് ട്രംപ് | Donald trump | Iran - Israel conflict
ഇറാന്‍ നിരുപാധികം കീഴടങ്ങണം, പൂര്‍ണമായും കീഴടങ്ങിയാല്‍ ഇറാനെ പുനഃനിര്‍മ്മിക്കും; ഒത്തുതീര്‍പ്പിനില്ലെന്ന് ട്രംപ്
'രണ്ട് ആശുപത്രികള്‍ മരിക്കുമെന്ന് തീര്‍ത്തു പറഞ്ഞു, 21 ദിവസം വെന്‍റിലേറ്ററില്‍ കിടന്നു'
'21 ദിവസം വെന്‍റിലേറ്ററില്‍ കിടന്നു, ചികിത്സയ്ക്ക് വേണ്ടി ഒരു കോടി രൂപയോളം ചെലവായി, ഇന്‍ഷുറന്‍സ് തുകയൊന്നും ലഭിച്ചില്ല'; ഡോ.ആതിര
കര്‍ഷക കുടുംബത്തില്‍ നിന്നാണ്, ഐപിഎസ് നേടിയ ചേട്ടനാണ് പ്രചോദനം: 234ാം റാങ്ക് നേടിയ അഭിജിത്ത് അശോകന്‍
സിവില്‍ സര്‍വീസ് ഒക്കെ പറ്റുമോ എന്ന് ചിന്തിച്ചിരുന്നു, കര്‍ഷക കുടുംബമാണ്, ചേട്ടന്‍ ഐപിഎസ് നേടിയപ്പോള്‍ അത് വലിയ പ്രചോദനമായി; സിവില്‍ സര്‍വീസ് പരീക്ഷയില്‍ 234ാം റാങ്ക് നേടിയ അഭിജിത്ത് അശോകന്‍ ന്യൂസ് അവറില്‍. കേരള പൊലീസിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ അങ്കിത് അശോകന്‍ സഹോദരനാണ്
പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി | UAE | Indian Embassy
പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസി സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണം, എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. യുഎഇ അധികൃതരുടെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി അറിയിച്ചു. Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News
ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തെച്ചൊല്ലി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും പാക് മുൻ പേസർ മുഹമ്മദ് ആമിറും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഇന്ത്യ സെമിഫൈനലിൽ എത്തില്ലെന്ന ആമിറിന്റെ ആദ്യ പ്രവചനം തെറ്റിയതിന് പിന്നാലെ കൈഫ് നടത്തിയ വിമർശനമാണ് പാക് താരത്തെ ചൊടിപ്പിച്ചത്. വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടിയാണ് ആമിർ ഇങ്ങനെയൊക്കെ പറയുന്നതെന്നും പാകിസ്ഥാൻ താരങ്ങളുടെ ഇത്തരം അഭിപ്രായങ്ങൾക്ക് ആരാധകർ വില നൽകേണ്ടതില്ലെന്നും കൈഫ് തുറന്നടിച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആമിർ കൈഫിന് മറുപടി നൽകിയത്. കൈഫിന്റെ ക്രിക്കറ്റ് കരിയറിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ആമിറിന്റെ പ്രതികരണം. മിസ്റ്റർ കൈഫ്, നിങ്ങളുടെ കണക്കുകൾ ഞാൻ പരിശോധിച്ചു. ഐപിഎല്ലിൽ ആകെ 29 മത്സരങ്ങൾ മാത്രമാണ് നിങ്ങൾ കളിച്ചിട്ടുള്ളത്. സ്ട്രൈക്ക് റേറ്റ് വെറും 103 മാത്രമാണ്. ശ്രദ്ധ പിടിച്ചുപറ്റാൻ എനിക്ക് ഇന്ത്യയെക്കുറിച്ച് സംസാരിക്കേണ്ട കാര്യമില്ല. ഞാൻ 350-ലേറെ ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞാൻ ക്രിക്കറ്റ് കളിച്ചത് വെറും ഫീൽഡിങ് മാത്രം വെച്ചല്ല, മറിച്ച് മികച്ച പ്രകടനം നടത്തിയാണ്, ആമിർ പറഞ്ഞു. സൗരവ് ഗാംഗുലി കാരണമാണ് കൈഫ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതെന്നും ആമിർ പരിഹസിച്ചു. നിങ്ങൾ ദാദയോട് നന്ദി പറയണം. ഫീൽഡിങ് മോശമല്ലാത്തതുകൊണ്ട് മാത്രം ടീമിലെടുത്ത ആളാണ് നിങ്ങളെന്നാണ് ഞാൻ കേട്ടിട്ടുള്ളത്, എന്നും ആമിർ കൂട്ടിച്ചേർത്തു. ഇന്ത്യ സെമിയിലെത്തിയതോടെ ആമിർ തന്റെ നിലപാട് മാറ്റിയിരുന്നു. ഇന്ത്യ ഫൈനലിൽ എത്തില്ലെന്നായിരുന്നു രണ്ടാമത്തെ പ്രവചനം. എന്നാൽ കഴിഞ്ഞ ദിവസം സെമിയിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതോടെ ഈ പ്രവചനവും പാളി. മാർച്ച് 8-ന് അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. രോഹിത് ശർമ്മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമെല്ലാം ടീമിലുണ്ടായിരുന്ന കാലത്ത് ഇന്ത്യയായിരുന്നു തന്റെ ഫേവറിറ്റുകൾ എന്നും എന്നാൽ ഇപ്പോഴത്തെ ടീമിനെ അങ്ങനെ കാണുന്നില്ലെന്നുമാണ് ആമിറിന്റെ നിലപാട്.
HPV vaccine India : 16 വർഷം വൈകിയതെന്തിന്? | ScienceTalk | Salini S | Dr. Devasena Anantharaman
16 years of waiting. 80,000 annual deaths. One life-saving vaccine. As India officially rolls out the HPV vaccine this National Science Day, we ask the tough questions: Why did it take so long? And are we leaving boys behind in our fight against cancer? Dr. Devasena Anantharaman (RGCB), the scientist behind the landmark WHO trials that proved the efficacy of a single dose, joins us to separate myth from medical reality HPV Vaccine India delay | Cervical Cancer prevention | Dr. Devasena Anantharaman RGCB | Why HPV vaccine only for girls? | HPV vaccine controversy 2009 | Cervavac vaccine Serum Institute | Single dose HPV vaccine WHO | ScienceTalk | Salini S | Human papillomavirus vaccine | ഗർഭാശയഗള ക്യാൻസർ | ഡോ. ദേവസേന
ഇറാൻറെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന മുന്നറിയിപ്പുമായി കുറിപ്പ്.
അത്ര ക്ലീനായില്ല... ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തെ ചൊല്ലി രാഷ്ട്രീയ പോര് | Attukal Pongala Cleaning
ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം മാലിന്യ നീക്കം കാര്യക്ഷമമായില്ല; ശുചീകരണം വൈകിയെന്ന് മന്ത്രി ശിവന്‍കുട്ടി, പൊങ്കാലയുടെ ശോഭക്കെടുത്താനാണ് ആരോപണമെന്ന് മേയര്‍ വി.വി രാജേഷ് Attukal Pongala 2026 | Attukal Bhagavathy Temple | Thiruvananthapuram Corporation | V Sivankutty | VV Rajesh
വെല്ലുവിളികളെ അതിജീവിച്ച മിടുക്കർ | Vinu V John | 06 March 2026
ഇത് അഭിമാനിക്കാവുന്ന കേരള സ്റ്റോറി, ഇല്ലായ്മകൾക്കെതിരെ പോരാടിയ പ്രതിഭകൾ | Vinu V John | 06 March 2026
യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പൽ സഹായം തേടിയത്. 183 നാവികരാണ് കപ്പലിലുള്ളത്.
ഏഴാം ദിവസവും ഇറാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍ - യുഎസ് സഖ്യം | Iran - Israel conflict | US
ആക്രമണം ഒഴിയാതെ പശ്ചിമേഷ്യ; ഖോം നഗരത്തിലെ വ്യവസായ മേഖലയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശം, ടെഹ്റാനിലും ആക്രമണം Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News
'വടം തമിഴ്നാടിനു പോലും പരിചയമില്ലാത്ത സ്പോർട്സ് ഡ്രാമ'| Vadam Movie
സ്പോർട്സ് ഡ്രാമ ജോണറിൽ ഒരുങ്ങിയ 'വടം' എന്ന തമിഴ് സിനിമയുടെ പ്രസ് മീറ്റിൽ ചിന്മയ ശ്രീപദ ഡി ഇമ്മൻ തുടങ്ങിയവർ...
പാർട്ടിയിൽ ഞങ്ങളുടെയൊക്കെ നേതാവാണ് ജി സുധാകരൻ, സംസ്ഥാന സെക്രട്ടറി അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്
പാർട്ടിക്കും മുന്നണിക്കും സഹായകരമായ സമീപനം തന്നെയായിരിക്കും സഖാവ് ജി സുധാകരനിൽ നിന്നും ഉണ്ടാവുക എന്നാണ് പ്രതീക്ഷയെന്ന് എം എ ബേബി, പാർട്ടി ചുമതലപ്പെടുത്തുന്ന വ്യക്തികൾ ജി സുധാകരനുമായി സംസാരിക്കുമെന്ന് സജി ചെറിയാൻ G Sudhakaran | CPM | MA Baby | Pinarayi Vijayan | LDF
ചെന്നൈയിലെ യുഎസ് കോൺസൽ ജനറലായി ചുമതലയേറ്റ് മരിയാന എൽ നൈഷുലർ; 'ഈ പദവി ഒരു ബഹുമതി'
ചെന്നൈ: ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ കാര്യാലയത്തിന്റെൻറെ ചുമതലയേറ്റെടുത്ത് മരിയാന എൽ നൈഷുലർ. നിർണായകമായ ഈ ഘട്ടത്തിൽ പദവി ഏറ്റെടുത്തത് ഒരു ബഹുമതിയായി താൻ കാണുന്നുവെന്നും അമേരിക്കക്കാർക്കും ഇന്ത്യക്കാർക്കും യഥാർത്ഥ ഫലങ്ങൾ നൽകുന്ന പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നുമാണ് ചുമതല ഏറ്റെടുത്ത ശേഷം അവർ പ്രതികരിച്ചത്. 'ഇന്ത്യ-യുഎസ് ബന്ധത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ അമേരിക്കയെ
നിലപാടിലുറച്ച് ഇന്ത്യൻ റെയിൽവെ; സിൽവർ ലൈൻ ബ്രോഡ് ഗേജിലാക്കണം | Silver Line | Indian Railways
നിലപാടിലുറച്ച് ഇന്ത്യൻ റെയിൽവെ; സിൽവർ ലൈൻ ബ്രോഡ് ഗേജിലാക്കണം; ഡിപിആർ മാറ്റണമെന്ന ആവശ്യത്തിൽ റെയിൽവെ K Rail | Silver Line | Indian Railways
ഒരുമയുടെ സന്ദേശവുമായി ഗ്രാന്‍ഡ് ഇഫ്താര്‍
സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയര്‍ത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആതിഥേയത്വത്തിലാണ് ഗ്രാന്‍ഡ് ഇഫ്താര്‍ നടന്നത്
ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 499 റൺസ് പിറന്ന മത്സരത്തിലും വെറും 33 റൺസ് മാത്രം വഴങ്ങി ബുംറ കരുത്തുകാട്ടിയിരുന്നു.
സി.പി.എം അംഗത്വം പുതുക്കുന്ന വിഷയത്തിൽ ജി. സുധാകരൻ മൗനവും പാർട്ടി നേതാക്കൾ അനുനയ നീക്കങ്ങളും തുടരുകയാണ്. പാർട്ടിയുടെ കേന്ദ്ര, ജില്ലാ നേതാക്കൾ വീട്ടിൽ നേരിട്ടെത്തി അനുനയ ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നാണ് സൂചന. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പാർട്ടി നേതൃത്വം ആവർത്തിക്കുമ്പോൾ, ഇനി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിൽ ഏവരും ഉറ്റുനോക്കുന്ന അവസ്ഥയാണുള്ളത്. ശനിയാഴ്ച പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന
ചെന്നൈ: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങിൽ പരാജയപ്പെട്ട യുവതാരം അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് ആർ. അശ്വിൻ. വിൽ ജാക്സ് എറിഞ്ഞ രണ്ടാം ഓവറിൽ വെറും 9 റൺസെടുത്താണ് അഭിഷേക് പുറത്തായത്. ഫൈനൽ മത്സരത്തിൽ നിന്ന് അഭിഷേകിനെ ഒഴിവാക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ ടീം മാനേജ്‌മെന്റ് താരത്തെ പഠിപ്പിക്കണമെന്നും അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ 'അശ് കി ബാത്തിലൂടെയാണ്' അശ്വിൻ നിലപാട് വ്യക്തമാക്കിയത്. അഭിഷേക് ശർമ എക്സ് ഫാക്റ്ററാണ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താരം മികച്ച ഫോമിലായിരുന്നു. മുൻപ് മിച്ചൽ സാന്റ്‌നർക്കും മാറ്റ് ഹെൻറിക്കുമെതിരെ അദ്ദേഹം നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭിഷേകിന്റെ പ്രകടനത്തെക്കുറിച്ച് എനിക്ക് വലിയ ആശങ്കകളൊന്നുമില്ല. എങ്കിലും അദ്ദേഹത്തോട് എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്. 'നിനക്കെതിരെ അവർക്കൊരു പ്ലാനുണ്ട്, അതുകൊണ്ട് പന്ത് ബലം പ്രയോഗിച്ച് അടിക്കാൻ ശ്രമിക്കരുത്' എന്ന് ഞാൻ അവനോട് പറയും,- അശ്വിൻ പറഞ്ഞു. അഭിഷേകിനെ ടീമിൽ നിന്ന് മാറ്റണം എന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ സാഹചര്യങ്ങൾക്കനുസരിച്ച് എങ്ങനെ വിവേകത്തോടെ ബാറ്റ് ചെയ്യണം എന്ന കാര്യത്തിൽ താരത്തിന് കൃത്യമായ ധാരണ നൽകേണ്ടതുണ്ട്, അശ്വിൻ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഭിഷേക് ശർമ പുറത്തായ രീതിയെ രവിചന്ദ്രൻ അശ്വിൻ വിമർശിച്ചു. വിൽ ജാക്സ് എറിഞ്ഞ ഓവറിൽ രണ്ട് ബൗണ്ടറികൾ നേടിയ സാഹചര്യത്തിൽ ആ ഓവറിൽ തന്നെ വീണ്ടും താരത്തെ ആക്രമിക്കേണ്ട കാര്യമില്ലായിരുന്നു എന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ആ പന്തിൽ സിംഗിൾ എടുത്ത് മികച്ച ഫോമിലുള്ള സഞ്ജു സാംസണ് സ്ട്രൈക്ക് കൈമാറണമായിരുന്നു എന്നാണ് അശ്വിന്റെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ തീർത്തും അവിവേകമായ ബാറ്റിങ്ങാണ് അഭിഷേക് ശർമ പുറത്തെടുത്തത്. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയുടെ വലിയൊരു ആരാധകനാണ് ഞാൻ. വിൽ ജാക്സിനെതിരെ ആ ഓവറിൽ ഇതിനോടകം എട്ട് റൺസ് നേടിക്കഴിഞ്ഞിരുന്നു. എന്നാൽ ആ ഒരൊറ്റ ഓവറിൽ 30 റൺസ് അടിച്ചെടുക്കാനായിരുന്നു അവന്റെ ശ്രമം. ചില സമയങ്ങളിൽ പന്തുകൾ വെറുതെ വിടാൻ ശീലിക്കണം. മറുഭാഗത്ത് സഞ്ജു സാംസൺ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറുകയാണ് ചെയ്യേണ്ടത്. അശ്വിൻ കൂട്ടിച്ചേർത്തു. അഭിഷേകിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീറിനോടും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടും അശ്വിൻ ആവശ്യപ്പെട്ടു. അഭിഷേക് അസാമാന്യ പ്രതിഭയുള്ള താരമാണ്. പക്ഷേ അവനുമായി എന്ത് രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത് എന്ന് എനിക്ക് അറിയണം. അവൻ വല്ലാത്ത സമ്മർദ്ദത്തിന് അടിപ്പെടുന്നുണ്ടോ? കൂടുതൽ സമ്മർദ്ദം നൽകിയാൽ പന്ത് കൂടുതൽ ശക്തിയായി അടിച്ചു പറത്താനായിരിക്കും അവൻ ശ്രമിക്കുക. ടൈമിംഗിനെ ആശ്രയിച്ച് കളിക്കുന്ന മനോഹരമായ ശൈലിയാണ് അവന്റേത്. അവനെ സമാധാനമായി കളിക്കാൻ അനുവദിക്കണം. ഞാനാണെങ്കിൽ അവനെ ടീമിൽ തന്നെ നിലനിർത്തും, അശ്വിൻ വ്യക്തമാക്കി.
കേസിലെ നാലും ആറും പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഒരാൾ സിപിഎം പ്രാദേശിക നേതാവാണെന്നാണ് സൂചന. അതേസമയം കൂടുതൽ പ്രതികളെ കേസിൽ ഉൾപ്പെടുത്തി കേസ് ദുർബലമാക്കാൻ ശ്രമം നടക്കുന്നതായാണ് ഉയരുന്ന ആരോപണം.
'മിസൈല്‍ വീണ് കണ്ണ് അടിച്ച് പോയോ', ദൈവകൃപയാൽ ഞങ്ങൾ സുരക്ഷിതർ: ദുബായിൽ നിന്നും ലിന്റു റോണി
ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ ദുബായിൽ താനും കുടുംബവും സുരക്ഷിതരാണെന്ന് നടി ലിന്റു റോണി അറിയിച്ചു. യുകെയിൽ നിന്ന് ദുബായിലേക്ക് മാറിയതിനെ ചോദ്യം ചെയ്തവർക്ക്, കുടുംബത്തോടൊപ്പം എവിടെയും സമാധാനമാണെന്നും മറുപടി നൽകി.
സംഘപരിവാറിന്റെ അതേ വര്‍ഗീയ പാതയിലാണ് സിപിഎം; തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്: വി ഡി സതീശന്‍
സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎം സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്. തീക്കൊള്ളികൊണ്ടാണ് ഇവര്‍ തലചൊറിയുന്നത്. വര്‍ഗീയവാദികള്‍ക്ക് സിപിഎം പന്തംകൊളുത്തി കൊടുക്കുകയാണ് വി ഡി സതീശന്‍ പറഞ്ഞു. ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും വേണ്ടെന്ന നിലപാടാണ് യുഡിഎഫിന്റേത്. വോട്ടുബാങ്ക് കൈയില്‍ വെച്ചോ, വര്‍ഗീയത വേണ്ടാ. അതില്‍നിന്നൊരു മാറ്റമില്ല. ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം […] The post സംഘപരിവാറിന്റെ അതേ വര്‍ഗീയ പാതയിലാണ് സിപിഎം; തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്: വി ഡി സതീശന്‍ appeared first on ഇവാർത്ത | Evartha .
ചാലക്കുടി: മലയാളത്തിന്റെ പ്രിയ താരം കലാഭവൻ മണി വിടവാങ്ങി പത്തു വർഷം തികയുമ്പോൾ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം സഫലമായി. തന്റെ മകൾ ശ്രീലക്ഷ്മി ഒരു ഡോക്ടറാകണമെന്ന മണിയുടെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. പഠനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി ഇപ്പോൾ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ്. ഓട്ടോറിക്ഷാ തൊഴിലാളിയിൽ നിന്നും വെള്ളിത്തിരയുടെ വിസ്മയമായി വളർന്നപ്പോഴും തന്റെ കുടുംബത്തിന്റെ തണലായി മാറണമെന്നതായിരുന്നു മണിയുടെ ലക്ഷ്യം. എന്റെ മകൾ പാവപ്പെട്ടവരുടെ ഡോക്ടറാകണം എന്ന് അദ്ദേഹം പലപ്പോഴും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും പങ്കുവെക്കുമായിരുന്നു. ആ വാക്കുകൾ നെഞ്ചേറ്റിയാണ് ശ്രീലക്ഷ്മി മെഡിക്കൽ ബിരുദം നേടിയത്. മണിയുടെ ആകസ്മിക വിയോഗം കേരളത്തെ കണ്ണീരിലാഴ്ത്തിയ സമയത്തായിരുന്നു ശ്രീലക്ഷ്മിയുടെ പത്താം ക്ലാസ് പരീക്ഷ. അച്ഛന്റെ വിയോഗം തീർത്ത വലിയ ശൂന്യതയിലും മനക്കരുത്തോടെ പരീക്ഷയെഴുതിയ ശ്രീലക്ഷ്മി എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി മികച്ച വിജയം നേടിയിരുന്നു. എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നാണ് (SNIMS) ശ്രീലക്ഷ്മി എംബിബിഎസ് പൂർത്തിയാക്കിയത്. അന്ന് മണി പറഞ്ഞത് പറഞ്ഞത് മകൾക്ക് അഭിനയത്തോട് വലിയ താൽപ്പര്യമായിരുന്നു. അവൾക്കും സിനിമയിൽ അഭിനയിക്കണമെന്ന് പറയുമ്പോൾ നൽകാറുള്ള മറുപടി ഇങ്ങനെയായിരുന്നു: എനിക്ക് സ്‌കൂളിൽ പോകാനോ നന്നായി പഠിക്കാനോ സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ മകൾ നന്നായി പഠിക്കണം. പഠനം കഴിഞ്ഞ് നല്ലൊരു ജോലിക്കാരിയാകണം. പഠനം കഴിഞ്ഞാൽ അഭിനയിപ്പിക്കുമോ എന്ന മകളുടെ മറുചോദ്യത്തിന്, നിന്നെ ഞാൻ നല്ലൊരു ജോലിക്കാരിയാക്കി മാറ്റാം എന്നായിരുന്നു ആ അച്ഛന്റെ വാഗ്ദാനം. സഹോദരനായും കൂട്ടുകാരനായും മണിയെ സ്നേഹിച്ച മലയാളികൾക്ക് ഈ പത്താം ചരമവാർഷിക ദിനത്തിൽ ശ്രീലക്ഷ്മിയുടെ ഈ നേട്ടം ഇരട്ടി മധുരമുള്ള വാർത്തയായി മാറുകയാണ്.
മാർച്ച് മൂന്നാം തീയതിയാണ് മാത്യു നിര്യാതനായത്. മാത്യുവിന്റെ നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ കണ്ണാശുപത്രി നേത്ര ബാങ്കിലേയ്ക്ക് ദാനം ചെയ്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് മേരിയും മരിച്ചു.
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരനും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റുമായ ഷാജി വിജെ, കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തു. ഗ്യാസ് ഏജൻസിയുടെ അനുമതി പുനസ്ഥാപിക്കാനാണ് എത്തിയതെന്നും, വേണമെങ്കിൽ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിയന്‍ യുദ്ധക്കപ്പലിന് അഭയം നല്‍കി ഇന്ത്യ
സാമ്രാജ്യത്വ അടിമത്ത നിലപാട് കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വ ശക്തികൾ ഇറാനെ ആക്രമിക്കുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രിയെ ആശ്ലേഷിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സ്വീകരിക്കുന്നത്. ഖാസി ഫൗണ്ടേഷൻ അവാർഡ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് നൽകിയതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഖാസി ഫൗണ്ടേഷൻ അവാർഡ്, ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് സമർപ്പിച്ചതിനുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെയും അവരോട് വിധേയപ്പെടുന്ന കേന്ദ്രസർക്കാരിനെതിരെയും ആഞ്ഞടിച്ചത്. ഇറാനിൽ, ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്നത് മനുഷ്യത്വരഹിതമായ നടപടികൾ ആണെന്നും, സാമ്രാജ്യത്വ ശക്തികളോട് […] The post സാമ്രാജ്യത്വ ശക്തികൾ ഇറാനെ ആക്രമിക്കുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രിയെ ആശ്ലേഷിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സ്വീകരിക്കുന്നത്: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha .
ശ്രീകണ്ഠൻ നായർക്ക് പണി പാളുന്നു? റേറ്റിംഗിൽ നേട്ടമുണ്ടാക്കാനാകാതെ 24 ന്യൂസ്, മുന്നേറി ന്യൂസ് മലയാളം
വലിയ കോലാഹലങ്ങളുടെ അകമ്പടിയോടെ ബിഗ് ടിവി സംപ്രേഷണം ആരംഭിച്ചതിന് ശേഷമുളള മലയാളം വാര്‍ത്താചാനലുകളുടെ ബാര്‍ക് റേറ്റിംഗ് പുറത്ത് വന്നിരിക്കുകയാണ്. തുടങ്ങിയിട്ട് വളരെ കുറച്ച് സമയമേ ആയിട്ടുളളൂ എന്നതിനാല്‍ ബാര്‍ക് റേറ്റിംഗില്‍ ബിഗ് ടിവി വന്ന് തുടങ്ങിയിട്ടില്ല. നിലവിലുളള ചാനലുകളില്‍ ഈ ആഴ്ചയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഓള്‍ കേരള റേറ്റിംഗില്‍ 86.42 പോയിന്റുകളോടെയാണ് ഏഷ്യാനെറ്റ്
കൊളംബിയൻ അതിർത്തിയോട് ചേർന്നുള്ള പ്രകൃതി സംരക്ഷിത കേന്ദ്രത്തിൽ നിന്ന് ഇക്വഡോർ സൈന്യം കണ്ടെത്തിയത് നാർക്കോ അന്തർവാഹിനി.
അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയല്‍സ് രേഖകളിലാണ് ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍
അഫ്ഗാന്‍ താരം റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു
കാബുള്‍: അഫ്ഗാന്‍ താരം റാഷിദ് ഖാനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കി. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്താന്‍ പുറത്തായതാണ് റാഷിദ് ഖാന് തിരിച്ചടിയായതെന്നാണ് വിവരം. ഓപ്പണിങ് ബാറ്റര്‍ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്താന്റെ പുതിയ ക്യാപ്റ്റന്‍. ശ്രീലങ്കയ്‌ക്കെതിരേ വരാനിരിക്കുന്ന പരമ്പര മുതല്‍ ഇബ്രാഹിം സദ്രാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും. മാര്‍ച്ച് 13നാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നത്. 48 മത്സരങ്ങള്‍ അഫ്ഗാനിസ്താനെ നയിച്ച ക്യാപ്റ്റനായിരുന്നു റാഷിദ് ഖാന്‍. അതില്‍ നിന്നും 26 തവണ വിജയിച്ചിട്ടുണ്ട്. 21 തവണ പരാജയം അറിയുകയും ചെയ്തു. 2024 ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ സെമി ഫൈനലില്‍ എത്തിച്ചതാണ് റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള മികച്ച നേട്ടം. പുതിയ ക്യാപ്റ്റന്‍ എത്തുന്നതോടെ ടീമിന് കൂടുതല്‍ വിജയം നേടാന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റും ആരാധകരും പ്രതീക്ഷിക്കുന്നത്.
മാന്നാർ: ആലപ്പുഴ മാന്നാറിൽ പട്ടാപ്പകൽ 56കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് മധ്യവയസ്‌ക ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ പ്രതിയായ പരുമല കോട്ടക്കൽ സ്വദേശിയായ സബീർ ഒളിവിലാണ്. ഇയാൾ ഒരു കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മാന്നാർ ഭാഗത്ത് പമ്പയാറിൻ്റെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് സംഭവം. പ്രതിയെ പിടികൂടുന്നതിനായി മാന്നാർ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി പ്രദേശത്ത് തന്നെ ഒളിവിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. പട്ടാപ്പകൽ നടന്ന ഈ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പീഡനത്തിന് ഇരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ ചാനലുകള്‍ക്ക് റേറ്റിങ് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നാല് ആഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. റേറ്റിങ് നല്‍കുന്ന സ്ഥാപനമായ ബാര്‍ക്കിനാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടിങില്‍ അമിതമായ നാടകീയത കടന്നു വരുന്നുവെന്നും അനാവശ്യ പൊതുജന ഉത്കണ്ഠയ്ക്ക് ഇത്തരം റിപ്പോര്‍ട്ടിങുകള്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തെ നിരവധി ചാനലുകള്‍ കാഴ്ചക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലാണ് യുദ്ധത്തിന്റെ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ കേന്ദ്ര നിരീക്ഷിച്ചു വരികയായിരുന്നു. വ്യൂവര്‍ഷിപ്പ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് താത്കാലികമായി നിര്‍ത്തി വയ്ക്കുന്നതിലൂടെ സെന്‍സേഷണല്‍ ഉള്ളടക്കം സൃഷ്ടിച്ച് റേറ്റിങ് ഉയര്‍ത്താനുള്ള ചാനലുകളുടെ മത്സരം കുറയ്ക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഒരു മാസത്തേയ്ക്കാണ് നിലവില്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ചാനലുകള്‍ക്ക് യുദ്ധ വാര്‍ത്തകള്‍ പതിവു പോലെ സംപ്രേഷണം ചെയ്യാം. എന്നാല്‍ കാഴ്ചക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാന്‍ പാടില്ല. സസ്‌പെന്‍ഷന്‍ കാലയളവിലെ വാര്‍ത്താ കവറേജുകള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പരിഭ്രാന്തി പരത്തുന്ന തരത്തിലോ പൊതുജനത്തെ ഉത്കണ്ഠപ്പെടുത്തുന്ന തരത്തിലോ വീണ്ടും റിപ്പോര്‍ട്ടുകള്‍ വന്നാല്‍ റേറ്റിങ് നിരോധനത്തിന്റെ കാലാവധി വീണ്ടും കൂടാനും സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
ദോഹ: പശ്ചിമേഷ്യയിലെ വ്യോമപാത നിയന്ത്രണങ്ങളെത്തുടർന്ന് ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആശ്വാസം. ട്രാൻസിറ്റ് വിസയിലുള്ളവർക്ക് സൗദി അറേബ്യ വഴി നാട്ടിലേക്ക് മടങ്ങാൻ ദോഹയിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കി. ഇതിനായുള്ള പ്രത്യേക രജിസ്‌ട്രേഷൻ ലിങ്ക് എംബസി തുറന്നു. സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാൻ കൺഫേം ടിക്കറ്റുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രജിസ്റ്റർ ചെയ്യേണ്ട വിധം അർഹരായ ഇന്ത്യൻ പൗരന്മാർക്ക് https://forms.gle/oTwqEQYa4z220X4W7 എന്ന ലിങ്ക് വഴി വിവരങ്ങൾ സമർപ്പിക്കാം. ഖത്തറിലേക്കുള്ള ഇൻവേഡ് ഫ്‌ളൈറ്റ് ടിക്കറ്റ്, സൗദിയിൽ നിന്നുള്ള കൺഫേം ടിക്കറ്റ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. സൽവ അതിർത്തി ക്രോസിങ് വഴി വിമാനത്താവളത്തിലേക്കുള്ള യാത്രയുടെ ക്രമീകരണങ്ങൾ യാത്രക്കാർ സ്വയം ചെയ്യേണ്ടതാണ്. അപേക്ഷ നൽകിയ ശേഷം ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ എംബസിക്ക് കുറഞ്ഞത് 48 മണിക്കൂർ സമയം ആവശ്യമാണ്. യുഎസ്, യുകെ, അല്ലെങ്കിൽ ഷെങ്കൻ വിസകൾ കൈവശമുള്ളവർക്കും (കുറഞ്ഞത് ഒരു തവണയെങ്കിലും ഉപയോഗിച്ചിരിക്കണം) സൗദിയിൽ ഓൺ അറൈവൽ വിസ ലഭിക്കും. മറ്റുള്ളവർക്ക് നടപടിക്രമങ്ങൾ അനുസരിച്ച് വിസയ്ക്ക് അപേക്ഷിക്കാം. ജാഗ്രത പാലിക്കണം നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ചു ഖത്തർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി ഓർമിപ്പിച്ചു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. ജനാലകളിൽ നിന്നും തുറന്ന പ്രദേശങ്ങളിൽ നിന്നും അകലം പാലിക്കണം. അധികൃതരുടെ അറിയിപ്പുകൾ എംബസി സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നുണ്ട്. ഖത്തർ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഖത്തർ എയർവേയ്‌സ് അടുത്ത അപ്‌ഡേറ്റ് മാർച്ച് 7-ന് രാവിലെ 9 മണിക്ക് നൽകും. കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എൻട്രി വിസകളുടെ കാലാവധി ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി (ഫെബ്രുവരി 28 മുതൽ പ്രാബല്യം). ഹെൽപ്പ്‌ലൈൻ: സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം: +974 55647502, +974 55362508. ഇമെയിൽ: cons.doha@mea.gov.in.
തൃശൂർ അന്തിക്കാട് ജനവാസമേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന പന്നി ഫാം അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. രൂക്ഷമായ ദുർഗന്ധവും മാലിന്യപ്രശ്നങ്ങളും കാരണം 35 വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് 15 ദിവസത്തിനകം ഫാം പൂട്ടാൻ നിർദ്ദേശിച്ചത്.
'അച്ഛനും അമ്മയും ഒത്തിരി കഷ്ടപ്പെട്ടാ എന്നെ പഠിപ്പിച്ചത്, ഇത് അവരുടെ കൂടെ വിജയം'
'അച്ഛനും അമ്മയും ഒത്തിരി കഷ്ടപ്പെട്ടാ എന്നെ പഠിപ്പിച്ചത്, ഇത് അവരുടെ കൂടെ വിജയം, 57ാം റാങ്ക് കിട്ടിയതിൽ വലിയ സന്തോഷം, ആദ്യ പരീക്ഷയിൽത്തന്നെ വിജയം നേടാനായി, IFS ആണ് ആഗ്രഹിച്ചതും'; സിവിൽ സർവീസ് പരീക്ഷയിൽ 57ാം റാങ്ക് നേടിയ ശ്രീജ.ജെ.എസ്.
വീടിന്റെ ചുവരിൽ എഴുതിയ സ്വപ്നം ഇന്ന് യാഥാർത്ഥ്യത്തിലേക്ക്; ജെ എസ് ശ്രീജക്ക് മിന്നും ജയം
അഭിമാനം വാനോളം; 2025 ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാമത് അനൂജ് അഗ്നിഹോത്രി, രണ്ടാം റാങ്ക് രാജേശ്വരി സുവേ, വീടിന്റെ ചുവരിൽ എഴുതിയ സ്വപ്നം ഇന്ന് യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിൽ ജെ എസ് ശ്രീജ Civil Service Examination results | UPSC Exam | IAS
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ അപകടം; സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകർന്ന് വീണു | Kaloor Stadium
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ അപകടം; സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകർന്ന് വീണു; സ്പോൺസർ സ്ഥാപിച്ച പുതിയ ഗേറ്റാണ് തകർന്നത് Jawaharlal Nehru International Stadium | Kochi | Construction Failure
ഇസ്രായേലില്‍ രണ്ട് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല
വടക്കന്‍ ഇസ്രായേലില്‍ രണ്ട് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ലബാനനിലുടനീളമുള്ള ഇസ്രായേലി ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് റോക്കറ്റ് ആക്രമണം. വരും ദിവസങ്ങളില്‍ ആക്രമണം കടുപ്പിക്കുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഇസ്രായേലിലെ രണ്ട് സ്ഥലങ്ങളില്‍ റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്ബുള്ള അവകാശപ്പെട്ടു. തങ്ങളുടെ പോരാളികള്‍ ഇന്ന് മാല്‍ക്കിയയെയും റാമോട്ട് നഫ്താലിയെയും റോക്കറ്റ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതായി ഹിസ്ബുല്ല വ്യക്തമാക്കി. ആദ്യ ആക്രമണം മാല്‍ക്കിയയെ പ്രാദേശിക സമയം രാവിലെ 9:00 മണിയോടെ ആക്രമിച്ചതായും രണ്ടാമത്തെ ആക്രമണം പ്രാദേശിക സമയം ഉച്ചയ്ക്ക് 2:00 മണിയോടെ റാമോട്ട് നഫ്താലിയെ ലക്ഷ്യമിട്ടതായും ഹിസ്ബുല്ല പറഞ്ഞു.

28 C