ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മോജ്താബ ഖമേനിയെ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്. പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലെന്നും തനിക്കും അതിൽ പങ്കുവേണമെന്നും ട്രംപ് ആവശ്യപ്പെട്ടപ്പോൾ, ദീർഘകാല യുദ്ധത്തിന് തയ്യാറാണെന്ന് ഇറാനും ആക്രമണം ശക്തമാക്കുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നൽകി. ഇതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുകയാണ്.
തൃശൂര്‍: എല്ലാ സീറ്റിലും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെങ്കിലും സി.പി.ഐ.യില്‍ പുകയുന്നത് സമാനതകളില്ലാത്ത അമര്‍ഷം. പെയെ്മന്റ് സീറ്റ് വിവാദവും നിര്‍ണായക സീറ്റില്‍ സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയതുമടക്കം തൃശൂര്‍ ജില്ലാ ഘടകം പൊട്ടിത്തെറിയുടെ വക്കില്‍. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദളിത് വിഭാഗത്തെ കറിവേപ്പിലയായി കാണുന്നുവെന്ന ആരോപണമുന്നയിച്ച് മുന്‍ എം.എല്‍.എമാരായ കെ.അജിത്തും എസ്. രാജേന്ദ്രനുമടക്കം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ തന്നെയാണ് നാട്ടിക എം.എല്‍.എ: സി.സി. മുകുന്ദനെ ഒഴിവാക്കിയത്. സംവരണ സീറ്റില്‍ ഒറ്റ തവണ പൂര്‍ത്തിയാക്കിയ സിറ്റിങ് എം.എല്‍.എ. കൂടിയായ സി.സി. മുകുന്ദന് പരസ്യമായി രംഗത്ത് വന്നതോടെ നേതൃത്വം വെട്ടിലായി. ഇതിനൊപ്പം സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് ജില്ലാ, പ്രാദേശിക തലത്തില്‍ നേതാക്കള്‍ പലരും അമര്‍ഷത്തിലായതും നേതൃത്വത്തെ കുഴക്കുന്നു. പാര്‍ട്ടി സീറ്റ് നല്കിയില്ലെങ്കിലും മത്സരിക്കുമെന്ന നിലപാടിലാണ് മുകുന്ദന്. പാര്‍ട്ടിയോടുള്ള അതൃപ്തി പരസ്യമാക്കിയ മുകുന്ദനുമായി ആശയവിനിമയം നടത്തിയതായി കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ മന്ത്രി രാജനും വി.ആര്. സുനില്‍കുമാറിനും ടേം വ്യവസ്ഥയില്‍ ഇളവ് ലഭിച്ചപ്പോള്‍ ആദ്യ ടേമില്‍തന്നെ സി.സി. മുകുന്ദനും ബാലചന്ദ്രനും ഒഴിവാക്കപ്പെട്ടു. പ്രാദേശിക നേതൃത്വവുമായി കുറച്ചുകാലമായി അസ്വാരസ്യത്തിലാണ് മുകുന്ദന്. അതുകൊണ്ടുതന്നെ ചേര്‍പ്പ് മണ്ഡലം കമ്മിറ്റി മുകുന്ദന് മത്സരിക്കുന്നതിന് എതിരായിരുന്നു. പകരമായി മൂന്നാമത് അവസരം നല്കിയ ഗീതാ ഗോപിക്കെതിരേ പരസ്യ നിലപാടുമായി ഇന്നലെ മുകുന്ദന് രംഗത്തുവന്നു. പാര്‍ട്ടിക്ക് പണം പിരിച്ചു നല്കാന് തനിക്കാവില്ല. ഗീത ഗോപിക്ക് പിരിച്ചുനല്‍കാന്‍ കഴിവുണ്ട്. അവര്‍ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കും. പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. ഇത് കാരണമാണ് ഒഴിവാക്കപ്പെടുന്നത്. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിര്‍ദേശിക്കാത്തതിന് പിന്നില്‍ ഈ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലന്നുമാണ് സി.സി. മുകുന്ദന് എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലാ നേതൃത്വങ്ങളെ മറികടന്ന് സംസ്ഥാന നേതൃത്വം നടത്തിയ കാര്യമായ ഇടപെടലുകളാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ഓരോ സീറ്റും വിലപ്പെട്ടതാണെന്ന വിലയിരുത്തലില്‍ കരുതലോടെ നീങ്ങുന്ന സി.പി.എമ്മും സി.പി.ഐയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തരാണ്. ജില്ലാ നേതൃത്വം നല്കിയ പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ പേര് തൃശൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടത് ജില്ലയിലെ പാര്‍ട്ടി നേതാക്കളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. നിലവിലെ എം.എല്‍.എ: പി. ബാലചന്ദ്രനെ ഒഴിവാക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പകരമായി പ്രതീക്ഷിക്കപ്പെട്ടിരുന്നത് മറ്റ് ചില പേരുകളാണ്. കടുത്ത ത്രികോണ മത്സരം നടക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിയില്‍ ഉടലെടുക്കുന്ന ചെറിയ ഭിന്നതകള്‍ പോലും ഫലത്തെ സ്വാധീനിക്കുമെന്ന ആശങ്ക ജില്ലാ നേതാക്കള്‍ രഹസ്യമായി പങ്കുവെക്കുന്നുണ്ട്. തൃശൂരില്‍ ഷീല വിജയകുമാര്‍, വി.എസ്. പ്രിന്‍സ്, സാറാമ്മ റോബ്സണ് എന്നീ പേരുകളാണ് ജില്ലാ നേതൃത്വം മുന്നോട്ട് വെച്ചിരുന്നത്. ജില്ലയില്‍ ഒരു വനിതാ സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും അതു തൃശൂരില്‍ ആയിരിക്കുമെന്നുമായിരുന്നു അണികളുടെ പ്രതീക്ഷ. ഇതു മാറിമറിഞ്ഞ് എഴുത്തുകാരനായ ആലങ്കോട് എങ്ങനെ സ്വീകരിക്കപ്പെടുമെന്നുള്ള ആശങ്ക മാറിയ സാഹചര്യത്തില്‍ ശക്തമാകുന്നുണ്ട്. കയ്പമംഗലത്തുനിന്ന് പറവൂരിലേക്ക് മാറ്റപ്പെട്ട ഇ.ടി. ടൈസണും അതൃപ്തിയിലാണ്. എറണാകുളം ജില്ലയില്‍ സി.പി.ഐയില്‍ ഏറ്റവും കൂടുതല്‍ വിഭാഗീയത നിലനില്‍ക്കുന്ന മണ്ഡലമാണ് പറവൂര്‍. തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിജയിക്കുന്ന മണ്ഡലവുമാണിത്. ഈ മണ്ഡലം ഏറ്റെടുത്ത് സതീശന് കടുത്ത മത്സരം നല്‍കണമെന്ന ആഗ്രഹം സി.പി.എമ്മിന് ഉണ്ടായിരുന്നു. എന്നാല്‍, സി.പി.ഐ. ഇതിനോട് യോജിച്ചില്ല. കമലാ സദാനന്ദനടക്കം ചിലരുടെ പേരാണ് തുടര്‍ന്ന് സി.പി.ഐ. ജില്ലാ നേതൃത്വം മുന്നോട്ടുവച്ചത്. ഇതെല്ലാം തള്ളിയാണ് ഇ.ടി. ടൈസണെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രാദേശിക നേതൃത്വം ഇതിനെ എങ്ങനെ പരിഗണിക്കും എന്നതിലും ആശങ്ക പ്രകടമാണ്.
ആലപ്പുഴ: അംഗത്വം പുതുക്കാതെ സി.പി.എം. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മന്ത്രി ജി. സുധാകരനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിറക്കാന്‍ സമ്മര്‍ദമേറുന്നു. അനുനയശ്രമങ്ങള്‍ സി.പി.എം. അവസാനിപ്പിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവിധ കോണുകളില്‍നിന്ന് സുധാകരനുമേല്‍ സമ്മര്‍ദം ഏറുകയാണ്. അദ്ദേഹം പച്ചക്കൊടി കാട്ടിയാല്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടു ചര്‍ച്ചയ്ക്കു തയാറാണെന്നുള്ള സൂചനകള്‍ നല്‍കിക്കഴിഞ്ഞു. സി.പി.എം. സ്ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ സുധാകരന് മനസ് തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകമായ അമ്പലപ്പുഴയില്‍ സുധാകരന് മത്സരിക്കാന്‍ തയാറാകുമെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും കരുതുന്നത്. അദ്ദേഹത്തിനു താല്പര്യമുണ്ടെങ്കില് ഘടകകക്ഷികളുമായി കൂടിയാലോചിച്ച് കുട്ടനാടോ കായംകുളമോ വിട്ടുനല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അടുത്തിടെ പുറത്തുവന്ന ചില അഭിപ്രായ സര്‍വേകളില്‍ ഈ മൂന്നു മണ്ഡലങ്ങളിലും എല്‍.ഡി.എഫ്. കടുത്ത വെല്ലുവിളി നേരിടുന്നതായാണു സൂചന. ഒരു ടെലിവിഷന്‍ ചാനലിന്റെ സര്‍വേയില്‍ കുട്ടനാട്ടിലും അമ്പലപ്പുഴയിലും യു.ഡി.എഫിനു വിജയം പ്രവചിക്കുന്നുണ്ട്. സുധാകരന് യു.ഡി.എഫ്. പിന്തുണയോടെ രംഗത്ത് വന്നാല്‍ ആലപ്പുഴ ജില്ലയ്ക്ക് പുറത്തും അതിന്റെ ഗുണം ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. സുധാകരന് മത്സരത്തിന് സന്നദ്ധനായാല്‍ അത് കെ.ആര് ഗൗരിയമ്മ പാര്‍ട്ടി വിട്ടതിനു ശേഷം ആലപ്പുഴയില്‍ സി.പി.എം. അഭിമുഖീകരിക്കുന്ന കടുത്ത വെല്ലുവിളിയാകും. അതേസമയം അമ്പലപ്പുഴയില്‍ സി.പി.എം. സിറ്റിങ് എം.എല്‍.എ: എച്ച്. സലാം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി സജീവമാണ്.
കോട്ടയം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ പരാതിയില്‍ പ്രതിരോധത്തിലായത് മുഖ്യമന്ത്രി പിണറായി വിജയന്. ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ ഇടതു സര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ നിലപാട് പുകമറയാണെന്ന ആരോപണമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മന്ത്രി ഗണേഷിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണം സര്‍ക്കാരിനെയും ഇടതുമുന്നണിയെയും കടുത്ത പ്രതിസന്ധിയിലേയക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഗണേഷിന്റെ ഭാര്യ ബിന്ദു മേനോന് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന വാദം സര്‍ക്കാരിന് ഉയര്‍ത്താമെങ്കിലും സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പരായ 112-ല്‍ വിളിച്ചു പരാതി നല്കിയതിനാല് ഇനി രേഖാമൂലം പരാതി നല്‍കിയില്ലെങ്കില്‍ പോലും പോലീസിന് കേസ് എടുക്കേണ്ടി വരും. മന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് തന്നെ കൈയേറ്റം ചെയ്തുവെന്നാണ് 112-ല്‍ വിളിച്ചു ബിന്ദു മേനോന് പരാതി നല്‍കിയത്. എന്നിട്ടും പോലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ആഭ്യന്തര വകുപ്പിനും തലവേദന സൃഷ്ടിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പോലീസ് അറസ്റ്റ് ചെയ്തത് ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇതേ മാനദണ്ഡമാണെങ്കില്‍ ഗണേഷിനെയും അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മാത്രമല്ല രാഹുല്‍ മാങ്കൂട്ടത്തില്‍നെതിരേ ഉയര്‍ന്ന ആരോപണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കി മാറ്റാന്‍ തിരുമാനിച്ച ഇടതുമുന്നണിക്ക് ഗണേഷിനെതിരായ പരാതി വലിയ പ്രഹരമാണ് നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി ഉയര്‍ന്നപ്പോള്‍ രാഹുലിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറായി. മന്ത്രിക്കെതിരേ സമാനമായ പരാതി ഉയര്‍ന്നിട്ടും എന്തുകൊണ്ട് നടപടിയില്ലെന്ന ചോദ്യത്തിനും ഇടതുമുന്നണി മറുപടി പറയേണ്ടി വരും. ഇതിനിടെ ഉമ്മന്‍ ചാണ്ടിക്കെതിരേ ഗണേഷ് നടത്തിയ ഗൂഢാലോചനയുടെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ ഗണേഷിനെ കുടുക്കിയതെന്ന പ്രചരണം സൈബറിടങ്ങളില്‍ സജീവ ചര്‍ച്ചയായി മാറി. സോളാര്‍ വിവാദത്തിലെ സ്ത്രീ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗണേഷിന്റെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നുവെന്ന് ഗണേഷിന്റെ സ്റ്റാഫ് കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അഭിഭാഷകന് ഫെനി ബാലകൃഷ്ണനും ഇതേ മൊഴി കോടതിയില്‍ നല്‍കിയിരുന്നു. ഇത് കോടതിയുടൈ പരിഗണയിലിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ഉമ്മന്‍ ചാണ്ടിക്കെതിരേ ഗണേഷ് നടത്തിയ പരാമര്‍ശവും വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള കുടുംബ ബന്ധം തകരാനിടയായത് ഉമ്മന്‍ ചാണ്ടിമൂലമാണെന്നായിരുന്നു ഗണേഷിന്റെ പരാമര്‍ശം. ഇത് തികച്ചും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഗണേഷും യാമിനി തങ്കച്ചിയുമായുള്ള കുടുംബ വഴക്കില്‍ മധ്യസ്ഥനായ ഷിബു ബേബി ജോണും രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് വലിച്ചിഴച്ചതിന് മറ്റൊരു തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കവേ കിട്ടിയ ശിക്ഷയാണ് ഗണേഷിനെതിരേ ഭാര്യ നല്കിയ പരാതിയെന്നാണ് സൈബറിടങ്ങളിലെ ചര്‍ച്ച. ഷാലു മാത്യു
കൊച്ചി: നവകേരള സര്‍വേ നടത്തിപ്പിനു ചെലവായ തുകയുടെ രേഖകള്‍ ഹാജരാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്നു കണക്കൊപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നവകേരള സര്‍വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി ചെലവായ തുകയുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാമിനായി 20 കോടി രൂപ ചെലവിടാനാണു പബ്ലിക്ക് റിലേഷന്‍ വകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍, ഒന്നരക്കോടി രൂപ ചെലവാക്കിയതിനാണു കണക്ക് കൈയിലുള്ളതെന്നാണു വിവരം. ബാക്കി തുക എങ്ങനെ ചെലവഴിച്ചെന്നു കോടതിയെ അറിയിക്കേണ്ടതുണ്ട്. അതെങ്ങനെ വേണമെന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. സര്‍വേ നടത്താന്‍ എന്യൂമറേറ്റര്‍മാരായി നിയോഗിച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു വേതനമായി പണം നല്‍കിയെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. ഇങ്ങനെ പണം നല്കിയിട്ടുണ്ടെങ്കില് അതിനു രേഖകള്‍ കാണില്ല. എന്നാല്‍, അവരുടെ സേവനം സൗജന്യമായിരുന്നുവെന്നാണു സര്‍ക്കാരിന്റെ വാദം. അതിനാല്‍, ഈയിനത്തില്‍ പണം നല്കിയെന്നു പറയാനാവില്ല. അതേസമയം, രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നും നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് എല്‍.ഡി.എഫ്. പ്രകടനപത്രിക തയാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പാര്‍ട്ടി കേഡര്‍മാരെ ഉപയോഗിച്ചുള്ള സര്‍വേയാണു നടക്കുന്നതെന്നും ഇതു തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വേഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 20 കോടിയില്‍ ചെലവഴിച്ച തുകയുടെ മാത്രം കണക്ക് കൊടുക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒന്നരക്കോടി രൂപയുടെ ബില്‍ മാത്രം സുപ്രീം കോടതിയില്‍ ഹാജരാക്കിയാല്‍, അതു തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണു കോടതിയെ ബോധ്യപ്പെടുത്താന്‍ മറ്റുവഴികള്‍ തേടുന്നത്. ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് തടസഹര്‍ജി നല്‍കിയിട്ടുണ്ട്. എതിര്‍കക്ഷികളുടെ ഭാഗം കേള്‍ക്കാതെ ഇടക്കാല ഉത്തരവിറക്കരുതെന്നാണ് ആവശ്യം.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് എണ്ണവില കുതിച്ചുയർന്നതോടെ പാകിസ്ഥാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ധനം ലാഭിക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾക്ക് അവധി നൽകുകയും സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇന്ധനവില ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
കൊച്ചി/കോട്ടയം: കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വിചാരണ ആരംഭിച്ചു. സാമ്പത്തിക അഭിവൃദ്ധിക്കായി സേലം ധര്‍മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പത്മയെ (52) ബലി നല്കിയ കേസിലാണ് ഇന്നലെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രതികളായ ഷാഫി(56), ഭഗവല്‍ സിങ്(72), ലൈല എന്നിവരെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടിതിയില്‍ ഹാജരായി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചിലെ ജഡ്ജി ടി. മധുസൂദനനാണ് വാദം കേള്‍ക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിലുണ്ടായ വീഴ്ചയാണു വിചാരണ വൈകാന്‍ കാരണമായത്. അഡ്വ. അജകുമാറാണു പബ്ലിക് പ്രോസിക്യൂട്ടര്‍. പത്മയുടെ ഇളയ സഹോദരിയും ഒന്നാം സാക്ഷിയുമായ പഴനിയമ്മയെ വിസ്തരിക്കും. 2022 ഒക്ടോബര്‍ 27നു കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാനക്കേസാണു കൊലക്കേസായി മാറിയത്. 2022 സെപ്റ്റംബര്‍ 16 നാണു പത്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്നു കാലടിയില്‍ താമസിച്ചിരുന്ന റോസ്ലിയെയും കൊലപ്പെടുത്തി. 2022 ഒക്ടോബര്‍ 11 നാണു മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തത്. പത്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണു റോസ്ലിനെയും നരബലി നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരം ഭഗവല്‍ സിങ് വെളിപ്പെടുത്തിയത്. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും ലക്ഷ്യം. ആഭിചാരക്കൊല നടത്തണമെന്നു നിര്‍ദേശിച്ചതു ഷാഫിയാണ്. പത്മയുടെയും റോസിലിയുടെയും മാംസം പ്രതികള്‍ പാകം ചെയ്തു കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം 56 കഷ്ണങ്ങളാക്കി ഭഗവല്‍ സിങ്ങിന്റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. ഡി.എന്‍.എ. ഫലത്തിലൂടെയാണു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.15 ലക്ഷം രൂപ പ്രതിഫലത്തില്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് പത്മയെയും റോസ്ലിനെയും കഴുത്തറുത്ത് ബലിയര്‍പ്പിക്കുകയായിരുന്നു. ഷാഫി ഫെയ്സ്ബുക്കില്‍ ശ്രീദേവിയായി അവതരിച്ചു ഫേയ്സ്ബുക്കില്‍ ശ്രീദേവിയെന്ന പേരില്‍ വ്യാജ പ്രഫൈല്‍ നിര്‍മിച്ച ഷാഫി, ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുകയെന്നു കുറിപ്പിട്ടിരുന്നു. ഇതു കണ്ടാണ് ഹൈക്കു കവി കൂടിയായ ഭഗവല്‍ സിങ് ബന്ധപ്പെട്ടത്. വ്യാജ പ്ര?ഫൈലില്‍നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഭഗവല്‍ സിങ്ങുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തു. സമ്പദ്സമൃദ്ധിക്കായി പൂജ നടത്തിയാല്‍ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവല്‍ സിങ്ങിനെ വിശ്വസിപ്പിച്ചു. മന്ത്രവാദിയുടേതെന്ന പേരില്‍ ഷാഫി സ്വന്തം ഫോണ്‍ നമ്പര്‍ നല്കി. ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവല്‍ സിങ്ങും ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്ക് വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും. ദോഷം മാറാന്‍ നരബലി വേണമെന്ന് ഇവരെ വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. 2022 ജൂണ്‍ ഏഴിന് റോസിലിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. മുജ്ജന്മ പാപം തീര്‍ന്നില്ലെന്നു ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്റ്റംബര്‍ 26-ന് പത്മയെയും എത്തിച്ച് ബലി നല്കി. തലയറുത്ത് കൊലപ്പെടുത്തിയ ശേഷം കൈകാലുകളും മറ്റും വെട്ടി മാറ്റി ഭഗവല്‍ സിങ്ങിന്റെ വീടിനു സമീപം കുഴിച്ചിട്ടു. ആദ്യ നരബലിയില്‍ പ്രതികള്‍ മൂവരും മനുഷ്യമാംസം ഭക്ഷിച്ചു.
ഇറാൻ-ഇസ്രായേൽ യുദ്ധം ഇന്ത്യയിലെ ഇന്ധന വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നു. വിതരണം തടസ്സപ്പെടുമെന്ന ഭീതിയിൽ ജനങ്ങൾ പാചകവാതക സിലിണ്ടറുകൾ വാങ്ങിക്കൂട്ടുന്നതിനാൽ സർക്കാർ ബുക്കിംഗിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം, ബംഗളൂരുവിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിലച്ചതോടെ ഹോട്ടലുകൾ അടച്ചിടൽ ഭീഷണിയിലാണ്.
ഹിസ്ബുല്ലയുടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം; ചര്‍ച്ചക്ക് തയ്യാറെന്ന് ലബനാന്
ബെയ്റൂത്തില്‍ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ഖര്‍ദ് അല്ഹസന് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ശാഖകള്‍ക്കു നേരെ ഇസ്റാഈല്‍ വ്യോമാക്രമണം.
വളം ഉത്പാദനത്തില്‍ കടുത്ത പ്രതിസന്ധി; ആഗോള ഭക്ഷ്യസുരക്ഷക്ക് ഭീഷണിയായി യുദ്ധം
ലോകത്തെ ഏറ്റവും വലിയ വളം ഉത്പാദന ശാലകളും അതിനാവശ്യമായ പദാര്‍ഥങ്ങളും മിഡില്‍ ഈസ്റ്റില്‍ കേന്ദ്രീകരിച്ചിരിക്കുന്നതാണ് ആശങ്കക്ക് കാരണം.
ഗള്‍ഫില്‍ ഊര്‍ജകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം
ആക്രമണങ്ങളെ ശക്തമായി അപലപിച്ച സഊദി അറേബ്യ, പ്രകോപനം തുടര്‍ന്നാല്‍ അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക ഇറാന് തന്നെയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
ആഗോള ഊർജ്ജ പ്രതിസന്ധി റഷ്യൻ കമ്പനികൾക്ക് അവസരമാക്കണമെന്ന് പ്രസിഡന്റ് പുടിൻ ആഹ്വാനം ചെയ്തു. ഹോർമുസ് കടലിടുക്കിലെ സംഘർഷം എണ്ണ വിപണിയെ കൂടുതൽ വഷളാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വിശ്വസ്തരായ പങ്കാളികൾക്ക് ഊർജ്ജം നൽകുന്നത് തുടരുമെന്നും വ്യക്തമാക്കി. ഇതോടൊപ്പം, ഇറാന്റെ പുതിയ പരമോന്നത നേതാവിന് പുടിൻ പിന്തുണയും അറിയിച്ചു.
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില 119.5 ഡോളര്‍ വരെ ഉയര്‍ന്നു.
മന്ത്രിയോട് ക്ഷമ ചോദിച്ച് ജാസ്മിന് ഷാ
അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് തയ്യാറാണെന്നും നയതന്ത്ര ചർച്ചകൾക്കില്ലെന്നും ഇറാൻ പ്രഖ്യാപിച്ചു. ഈ സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തുകയും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വിധി പറയാന്‍ മാറ്റി
അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കും മുമ്പേ തുടങ്ങിയതാണ് എന്‍സിപിയിലെ തര്‍ക്കങ്ങള്‍. പാര്‍ട്ടിക്ക് വേരോട്ടമുണ്ടായിരുന്ന പല ജില്ലകളിലും നേതാക്കന്മാരടക്കം മറ്റ് പാര്‍ട്ടികളിലേക്ക് മാറിയതിന് പിന്നാലെ നേതൃനിരയിലെ പടലപ്പിണക്കങ്ങളും എന്‍സിപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ നിന്നുള്ള മന്ത്രി എകെ ശശീന്ദ്രന്റെ ഇറങ്ങിപ്പോക്ക്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു എലത്തൂര്‍ സീറ്റിനെ
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു; സംസ്കാരം നാളെ
ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 53 പൈസ ഇടിഞ്ഞ് 92.35 രൂപയിലെത്തി.
കെ പി സി സി സ്ഥാനാര്‍ഥി പട്ടിക എ ഐ സി സിക്ക് കൈമാറി
സിറ്റിംഗ് എം എല്‍ എമാരുടെയും ചില എം പിമാരുടെയും പേരുകളടക്കമുള്ള പ്രാഥമിക പട്ടികയില്‍ അറുപത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരാണുള്ളത്.
നേതൃത്വത്തെ വെട്ടിലാക്കി കെ സുധാകരന്; കണ്ണൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം
കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ 110 ശതമാനം ഉണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞ സുധാകരന് കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം ആവര്‍ത്തിക്കുകയും ചെയ്തു.
പാലക്കാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതുവയസുകാരിയായ വിനോദിനിയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടി ചികിത്സാ പിഴവിന്റെ ഇരയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിക്ക് 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും നൽകാൻ സര്‍ക്കാരിന് നിര്‍ദേശം നൽകി.
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി
ആലപ്പുഴ ചേർത്തലയിൽ സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. എറണാകുളം ഹാർബർ സ്റ്റേഷനിലെ പൊലീസുകാരനായ വിനീത് ഹെൽമെറ്റ് കൊണ്ട് മർദിച്ചെന്നാണ് പരാതി.
കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സാപിഴവിനെ തുടര്‍ന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന ഒന്‍പത് വയസുകാരി വിനോദിനിയുടെ ചികില്‍സ-വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി. 21 വയസ് വരെ മുഴുവന്‍ ചികില്‍സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി കിട്ടുന്നതിന് തടസമാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായവര്‍ക്കെതിരേ നിയമാനുസൃതം നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികില്‍സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് നല്കിയ പൊതുതാല്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കഴിഞ്ഞ സെപ്റ്റംബര്‍ 24ന് വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടിയാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. വിനോദിനിയുടെ കൈയില്‍ രണ്ട് ഒടിവുകള്‍ കണ്ടതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. എന്നാല്‍ കൈയിലുണ്ടായ മുറിവ് ഡോക്ടര്‍മാര്‍ അവഗണിച്ചെന്ന് മാതാപിതാക്കളായ വിനോദും പ്രസീദയും ആരോപിച്ചിരുന്നു. വിനോദിനിയുടെ കൈയില്‍ നീര്‍ക്കെട്ടുണ്ടായി. അണുബാധ വ്യാപിച്ചതോടെ കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അണുബാധ മാറ്റാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന് രക്ഷിക്കാനായി വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു. അടുത്തിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചെലവില്‍ കുട്ടിക്ക് കൊച്ചിയില്‍ വച്ച് കൃത്രിമ കൈ പിടിപ്പിച്ചിരുന്നു. കൃത്രിമ കൈയുമായി വിനോദിനി ആറ് മാസത്തിന് ശേഷം ഇന്ന് സ്കൂളിലേക്കെത്തി മലയാളം പരീക്ഷ എഴുതിയിരുന്നു. ഇതിനിടെയാണ്, വിദ്യാഭ്യാസ ചെലവ് അടക്കം സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ണായക ഉത്തരവ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
കൽപറ്റയിൽ ഗണേഷ് കുമാറിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ നേരിയ സംഘർഷം ഉടലെടുത്തു. കോഴിയെയും കയ്യിൽ എടുത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
മാതൃഭൂമി പ്രീ പോള്‍ സര്‍വേയില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം
‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; വെള്ളനിറം പിൻവലിക്കാൻ തീരുമാനം
സംസ്ഥാനത്തെ ടൂറിസ്റ്റ്
ഇന്ത്യയെ 2011-ൽ ലോകകപ്പ് ജേതാക്കളാക്കിയ ഗാരി കേര്‍സ്റ്റണെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു.
ആ ർത്തവചക്രത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പല സ്ത്രീകൾക്കും അമിതമായ വിശപ്പും ചോക്ലേറ്റ്, ജങ്ക് ഫുഡ് എന്നിവയോടുള്ള അമിതമായ ആസക്തിയും അനുഭവപ്പെടാറുണ്ട്. ഇത് കേവലം തോന്നലല്ലെന്നും, ശരീരത്തിലെ സ്വാഭാവികമായ ശാരീരിക മാറ്റങ്ങളുടെ ഭാഗമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഹോർമോൺ വ്യതിയാനങ്ങളും വർദ്ധിച്ച മെറ്റബോളിസവുമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെ പ്രധാന ശാസ്ത്രീയ കാരണങ്ങളായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയായ 'ലൂട്ടിയൽ ഫേസ്' സമയത്താണ് ഈ വിശപ്പ് വർദ്ധനവ് സാധാരണയായി ഉണ്ടാകുന്നത്. ഈ ഘട്ടത്തിൽ, ശരീരത്തിലെ പ്രോജസ്റ്ററോൺ ഹോർമോണിന്റെ അളവ് വർദ്ധിക്കുകയും, വിശപ്പിനെ നിയന്ത്രിക്കുന്ന ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുകയും ചെയ്യുന്നു. പ്രോജസ്റ്ററോൺ വിശപ്പിനെ ഉത്തേജിപ്പിക്കുമ്പോൾ, ഈസ്ട്രജന്റെ കുറവ് വിശപ്പ് നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ കേന്ദ്രങ്ങളെ സ്വാധീനിക്കുകയും, അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രേരണ നൽകുകയും ചെയ്യുന്നു. ഗവേഷകരുടെ പഠനമനുസരിച്ച്, ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിൽ സ്ത്രീകളുടെ ശാരീരിക മെറ്റബോളിസം 5% മുതൽ 10% വരെ വർദ്ധിക്കുന്നുണ്ട്. ഇത് ശരീരം സാധാരണയേക്കാൾ കൂടുതൽ കലോറി ഊർജ്ജമായി കത്തിച്ചു കളയുന്നു എന്നതിനെ സൂചിപ്പിക്കുന്നു. വർദ്ധിച്ച ഈ ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിനായി പ്രതിദിനം ഏകദേശം 100 മുതൽ 300 വരെ അധികം കലോറി ശരീരം ആവശ്യപ്പെട്ടേക്കാം. കൂടാതെ, ആർത്തവത്തിന് മുൻപ് തലച്ചോറിലെ സന്തോഷ ഹോർമോണായ സെറോടോണിന്റെ അളവ് കുറയുന്നതും ദുഃഖം, ദേഷ്യം തുടങ്ങിയ മാനസികാവസ്ഥകൾക്ക് കാരണമാകുന്നു. ഈ മൂഡ് മാറ്റങ്ങളെ മറികടക്കാൻ മധുരമുള്ളതോ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കാൻ തലച്ചോർ പ്രേരിപ്പിക്കാറുണ്ട്. ആർത്തവത്തിന് മുന്നോടിയായി ശരീരം ഗർഭധാരണത്തിനോ ആർത്തവത്തിനോ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. അതിനാൽ, ഈ സമയത്ത് വിശപ്പ് തോന്നുമ്പോൾ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും ആവശ്യത്തിന് വിശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അമിതമായി ഭക്ഷണം കഴിച്ചു എന്ന് കരുതി സ്വയം കുറ്റപ്പെടുത്താതെ, ശരീരത്തിന്റെ ആവശ്യകതകൾ തിരിച്ചറിഞ്ഞ് ആരോഗ്യകരമായി ഈ ഘട്ടത്തെ നേരിടാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
കൊല്ലം ജില്ലയിലെ യുഡിഎഫിലെ സീറ്റ് വെച്ചുമാറല്‍ ചര്‍ച്ച കേള്‍ക്കുമ്പോള്‍ ആരുമൊന്നു പറഞ്ഞുപോകും- ആകെ കണ്‍ഫ്യൂഷനായല്ലോ എന്ന്. മൂന്ന് സീറ്റുകള്‍ വെച്ചുമാറുന്ന ചര്‍ച്ചകളാണ് യുഡിഎഫില്‍ പുരോഗമിക്കുന്നത്. ഇരവിപുരം സീറ്റുമായി ബന്ധപ്പെട്ട് ആര്‍എസ്പിയിലുണ്ടായ അതൃപ്തി പരിഹരിക്കാനാണ് കൊല്ലം ജില്ലയിലെ മൂന്ന് സീറ്റുകള്‍ പരസ്പരം വെച്ചുമാറുന്നത് വീണ്ടും ചര്‍ച്ചയാകുന്നത്. എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും ഇരവിപുരം
കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
ആലപ്പുഴയിലെ കൈനകരി വട്ടക്കായൽ ടെർമിനലിൽ പുതിയ സാഹസിക ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. പാരാസെയിലിംഗ്, ജെറ്റ് സ്കീ തുടങ്ങിയ ജലവിനോദങ്ങൾ ഉൾപ്പെടുന്ന ഈ പദ്ധതി, കുട്ടനാടൻ മേഖലയിലെ വിനോദസഞ്ചാരത്തിന് പുതിയ ഉണർവ് നൽകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
വയനാട് മാനന്തവാടിയില്‍ കെ എസ് ആര് ടി സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു
കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചവരിലൊരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
'ധാർമികത എംഎൽഎമാർക്ക് മാത്രമല്ല മന്ത്രിക്കും ബാധകം': ഗണേഷ് കുമാർ രാജിവയ്ക്കണമെന്ന് വി മുരളീധരൻ
മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെ ചോദ്യം ചെയ്ത് ബിജെപി നേതാവ് വി മുരളീധരൻ രംഗത്ത്.
2027-ലെ ഏകദിന ലോകകപ്പിനുള്ള രൂപരേഖ ഐപിഎല്ലിന് ശേഷം തയ്യാറാക്കുമെന്ന് മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍.
28 വർഷത്തിനിടയിലെ ശക്തമായ പ്രളയം, ആളൊഴിഞ്ഞ വീടുകൾ താവളമാക്കി മുതലകൾ, മുന്നറിയിപ്പുമായി പൊലീസ്
ഓസ്ട്രേലിയയിലെ വടക്കൻ മേഖലയിലെ കാതറിനിലാണ് മുതലകൾ പ്രളയ ബാധിതമായ മേഖലകളിലെ വീടുകൾ മുതലകൾ കീഴടക്കിയത്.
വി ജയ് നായകനായ 'ദി ഗോട്ട്' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയയായ താരമാണ് മീനാക്ഷി ചൗധരി. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ച് മീനാക്ഷി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. എങ്ങനെയുള്ള ആളെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, തനിക്ക് നൂറേക്കർ ഭൂമിയുള്ള ഒരാളെ വേണം എന്നായിരുന്നു മീനാക്ഷിയുടെ തമാശരൂപേണയുള്ള മറുപടി. എനിക്ക് കൃഷി ചെയ്യാൻ വലിയ താല്പര്യമാണ്. അതുകൊണ്ട് തന്നെ കൃഷിയോട് താല്പര്യമുള്ള, നൂറേക്കർ ഭൂമിയുള്ള ഒരാളെ കിട്ടിയാൽ കൊള്ളാം എന്ന് മീനാക്ഷി പറഞ്ഞു. മീനാക്ഷിയുടെ ഈ വ്യത്യസ്തമായ മറുപടി കേട്ട് അവതാരകനും ആരാധകരും ഒരുപോലെ അമ്പരന്നു. സാധാരണയായി നടികൾ പറയുന്ന ഗുണഗണങ്ങളിൽ നിന്നും വ്യത്യസ്തമായി കൃഷിയോടുള്ള തന്റെ താല്പര്യം താരം വ്യക്തമാക്കിയത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ വാർത്ത വന്നതോടെ നൂറേക്കർ ഉള്ളവർ വരി നിൽക്കൂ എന്നൊക്കെയുള്ള രസകരമായ കമന്റുകളും നിറയുന്നുണ്ട്.
പിണറായിയുടെ മുന്‍പ്രതികരണം ബൂമറാങ്ങായി; ഭൂതകാലം വേട്ടയാടുന്നോ?
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ അന്തരിച്ചു
കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. സംസ്കാരം നാളെ പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ വെച്ച് നടക്കും.
ഇത് ജെല്ലിക്കെട്ടല്ല, പക്കാ തമിഴ്നാട് വടവഞ്ചിരട്ടിലെ കാള കഥ; പ്രേക്ഷക പ്രശംസകളുമായി 'വടം'
വിമൽ നായകനായ 'വടം' എന്ന തമിഴ് ചിത്രം, ഒറ്റക്കണ്ണുള്ള കാളയും യുവാവും തമ്മിലുള്ള ബന്ധത്തെയും കുടുംബ വഴക്കുകളെയും കുറിച്ചാണ്. ജല്ലിക്കെട്ടിന് സമാനമായ വടമഞ്ചിരട്ട് എന്ന കായിക വിനോദമാണ് പശ്ചാത്തലം. വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം; സമരം നഴ്സുമാരെ പിരിച്ചുവിട്ടതിനെതിരെ
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ട് കരാർ നഴ്സുമാരെ പിരിച്ചുവിട്ടതിനെതിരെ ബിജെപി പ്രതിഷേധം നടത്തി. മാനേജ്മെന്റ് നടപടി പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിച്ചു.
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവേളയിലുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് നടൻ മമ്മൂട്ടിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ നേരിട്ട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിന്റെ പ്രിയപ്പെട്ട മഹാനടനെ മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റിയെന്നും അദ്ദേഹത്തിന് മനപ്രയാസം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വയനാട് ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പ് സന്ദർശിക്കാൻ മമ്മൂട്ടി എത്തിയപ്പോഴാണ് വിവാദങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ചെന്നൈയിൽ നിന്നും ആരെയും അറിയിക്കാതെ അതീവ രഹസ്യമായാണ് താരം വയനാട്ടിലെത്തിയത്. അവിടെവെച്ച് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി ചില കാര്യങ്ങൾ സ്വകാര്യമായി സംസാരിച്ചിരുന്നു. താൻ വന്നത് ഒരു വലിയ വാർത്തയാക്കാനോ വിവാദമാക്കാനോ ആഗ്രഹിക്കുന്നില്ലെന്നും, സന്ദർശനം മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടരുത് എന്നുമുള്ള സദ്ദുദ്ദേശത്തോടെയാണ് മമ്മൂട്ടി ഇടപെട്ടത്. എന്നാൽ ഈ സ്വകാര്യ സംഭാഷണം പുറത്തുവരികയും, മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുകയും ചെയ്തു. വാർത്ത പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ സി.പി.എം അനുകൂലികളായ ചിലർ മമ്മൂട്ടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം അഴിച്ചുവിട്ടു. ഇതാണ് മുഖ്യമന്ത്രിയെ നേരിട്ട് ഇടപെടാൻ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ... മമ്മൂട്ടി എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഒരു നല്ല ഉദ്ദേശത്തോടെ അദ്ദേഹം പറഞ്ഞ കാര്യത്തെ വിവാദമാക്കിയത് ദൗർഭാഗ്യകരമാണ്. ക്യാമറ വസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ച് നടക്കുന്നവർ സ്വകാര്യ സംഭാഷണങ്ങൾ പരസ്യപ്പെടുത്തി വിവാദങ്ങൾ സൃഷ്ടിക്കുന്നു. മമ്മൂട്ടിയെപ്പോലൊരു മഹാനടനെ മനസ്സിലാക്കാൻ നമുക്ക് സാധിക്കണം. അദ്ദേഹത്തെ അപമാനിക്കാൻ പാടില്ലായിരുന്നു. സി.പി.എം സോഷ്യൽ മീഡിയ പോരാളികൾ മമ്മൂട്ടിയെ ആക്രമിച്ചു എന്ന പ്രചാരണത്തെയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയില്ലേ എന്ന് ചോദിച്ച അദ്ദേഹം, സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് മാന്യമായ രീതിയിൽ തന്നെയാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ മാധ്യമങ്ങളും ചില തൽപരകക്ഷികളും ചേർന്ന് ആ നല്ല ഇടപെടലിനെ ചീത്തയാക്കാൻ ശ്രമിക്കുകയായിരുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെയും കലാകാരന്മാരെയും തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭരണാധികാരി നേരിട്ട് ഒരു കലാകാരനോട് മാപ്പ് പറയുന്നത് കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ കാഴ്ചയാണ്. മമ്മൂട്ടിയുടെ വ്യക്തിത്വത്തോടും അദ്ദേഹം സമൂഹത്തിന് നൽകുന്ന സംഭാവനകളോടും ഉള്ള ബഹുമാനമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിഴലിക്കുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും നന്മ നിറഞ്ഞ പ്രവർത്തനങ്ങളെ പിന്തുണയ്ക്കണമെന്നും പിണറായി വിജയൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ അതേർട്ടൻ. വൈറ്റ് ബോൾ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയാണ് ഏറ്റവും കരുത്തരെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ 14 മയക്കുമരുന്ന് കേസുകളും 50 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. വാഹന പരിശോധനയും നടത്തി, നിയമലംഘനം നടത്തിയവർക്കെതിരെ നടപടിയെടുത്തു.
ടി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ 'മണ്ടന്‍' തീരുമാനം ഇന്ത്യയ്ക്ക് ലോട്ടറിയായി
ചികില്‍സാ പിഴവ്; സ്വകാര്യ ആശുപത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
മലപ്പുറം: രോഗിയെ ചികില്സിക്കുന്നതില് വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിക്കെതിരേ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷന്. മലപ്പുറം സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ കമ്മീഷന്റെ ഇടപെടല്‍. രോഗി പ്രമേഹബാധിതയാണെന്ന് മനസിലാക്കാതെയായിരുന്നു മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രി ചികില്‍സിച്ചത്. ഇത് രോഗിയുടെ മരണത്തിന് കാരണമായിരുന്നു. രോഗിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന് ഉത്തരവിട്ടു. രാത്രി വീട്ടില്‍ വീണ് കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് മാതാവിനെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എക്സ്റേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസത്തിന് ശേഷം വേദനയ്ക്ക് കുറവില്ലാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ തുടയെല്ല് പൊട്ടിയതായി കണ്ടെത്തി. ഉടന്‍ അഡ്മിറ്റ് ചെയ്ത് കാനുല വഴി മരുന്നു നല്കി. രണ്ട് ദിവസത്തിനകം കാനുല വെച്ച കൈ പൂര്‍ണ്ണമായും പഴുത്തതിനെ തുടര്‍ന്ന് രക്തം പരിശോധിച്ചപ്പോഴാണ് രോഗി പ്രമേഹ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ഓപ്പറേഷന് വഴി പഴുപ്പ് ബാധിച്ചത് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്തുദിവസം ആശുപത്രിയിലെ കിടത്തി ചികില്‍സ ഫലം കണാണത്തതിനാല്‍ തൃശുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികില്‍സക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തെങ്കിലും ഒരു മാസത്തിന് ശേഷം രോഗി മരണപ്പെട്ടു. തുടര്‍ന്നാണ് ചികില്‍സാ പിഴവിനെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ പ്രമേഹബാധിതയാണ് രോഗിയെന്ന് മനസിലാക്കാതെയുള്ള ചികില്‍സാരീതിയും അശ്രദ്ധയും കമ്മീഷന് കണ്ടെത്തി. പരാതിക്കാരന് പുറമെ രണ്ട് ഡോക്ടര്‍മാരെയും വിസ്തരിച്ചു. മരണകാരണം ചികില്‍സാ പിഴവായിരുന്നില്ലെങ്കിലും രോഗിയെ മരണത്തോടടുപ്പിക്കാന്‍ ചികില്‍സ നിമിത്തമായെന്ന് കമ്മീഷന് വിധിയില്‍ പറഞ്ഞു. ചികില്‍സാ ചെലവ് 1,73,736 രൂപയും നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും ഉള്‍പ്പെടെ ആകെ 493,736 രൂപ ഒരു മാസത്തിനകം ഹരജിക്കാരന് നല്കാന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമീഷന് വിധിച്ചു. നഷ്ടപരിഹാരത്തില്‍ വീഴ്ച വന്നാല്‍ ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്നാണ് ഉത്തരവ്.
കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ എം എല്‍ എ വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ നിര്‍വഹിച്ചു.
2025ലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കേരളീയരായ വിദ്യാർത്ഥികളെ സംസ്ഥാന സർക്കാർ നാളെ ആദരിക്കും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
110 ശതമാനം കണ്ണൂരിൽ മത്സരിക്കും; അതിനെന്താണ് കുഴപ്പമെന്ന് കെ സുധാകരൻ
കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കെ സുധാകരന്. കണ്ണൂരില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം സുധാകരന് നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന് സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. ‘110 ശതമാനം മത്സരിക്കും അതിനെന്താണ് കുഴപ്പം. കണ്ണൂരില്‍ കെ. സുധാകരന് ഉണ്ടാകും. മത്സരിക്കും’ എന്നാണ് സുധാകരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നിലവില്‍ കണ്ണൂരിന്റെ എംപിയാണ് സുധാകരന്. എംപിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കേണ്ടത് ഹൈക്കമാന്റാണ്. എന്നാല്‍ ഹൈക്കമാന്റ് തീരുമാനം വരുന്നതിന് മുമ്പേയാണ് സുധാകരന്റെ പ്രഖ്യാപനം. […] The post 110 ശതമാനം കണ്ണൂരിൽ മത്സരിക്കും; അതിനെന്താണ് കുഴപ്പമെന്ന് കെ സുധാകരൻ appeared first on ഇവാർത്ത | Evartha .
അങ്കാറ: മിഡിൽ ഈസ്റ്റിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ തുർക്കി വിജയകരമായി തകർത്തു. ദക്ഷിണ തുർക്കിയിലെ ഗാസിയാൻടെപ്പ് പ്രവിശ്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച മിസൈലിനെ നാറ്റോയുടെ (NATO) വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് വെടിവെച്ചിട്ടത്. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തുർക്കിക്ക് നേരെ ഇത്തരത്തിൽ മിസൈൽ ഭീഷണി ഉണ്ടാകുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗാസിയാൻടെപ്പിലെ ജനങ്ങളെ പരിഭ്രാന്തരാക്കി വലിയ സ്ഫോടന ശബ്ദം കേട്ടത്. കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിരിക്കുന്ന നാറ്റോയുടെ മിസൈൽ പ്രതിരോധ ആസ്തികൾ ഉപയോഗിച്ചാണ് ഇറാന്റെ മിസൈൽ നിർവീര്യമാക്കിയതെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങൾ ഗാസിയാൻടെപ്പിലെ സാഹിൽബെ ജില്ലയിലുള്ള വിജനമായ പ്രദേശത്താണ് വീണത്. ജനവാസ മേഖലയിലല്ല അവശിഷ്ടങ്ങൾ പതിച്ചത് എന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. 2026 ഫെബ്രുവരി അവസാനം മുതൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം രൂപപ്പെട്ടത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും യുഎസ് ആസ്തികൾക്കും നേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചിരുന്നു. ഇറാൻ അയൽരാജ്യങ്ങളെ നേരിട്ട് ലക്ഷ്യം വെക്കുന്നില്ലെന്ന് അവകാശപ്പെടുമ്പോഴും, സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള മിസൈലുകൾ തുർക്കിയുടെ വ്യോമാതിർത്തി ലംഘിക്കുന്നത് അങ്കാറയെ പ്രകോപിപ്പിച്ചിട്ടുണ്ട്. മിസൈൽ ആക്രമണത്തിന് പിന്നാലെ തുർക്കി പ്രതിരോധ മന്ത്രാലയം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെയോ വ്യോമാതിർത്തിയെയോ ചോദ്യം ചെയ്യുന്ന ഏത് ഭീഷണിക്കെതിരെയും മടിയേതുമില്ലാതെ കർശനമായ നടപടികൾ സ്വീകരിക്കും, എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അയൽരാജ്യങ്ങളുമായുള്ള സമാധാനപരമായ ബന്ധത്തിന് തുർക്കി മുൻഗണന നൽകുന്നുണ്ടെങ്കിലും, സ്വന്തം സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അവർ വ്യക്തമാക്കി. തുർക്കിയുടെ മുന്നറിയിപ്പുകൾ അവഗണിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഗാസിയാൻടെപ്പ് ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ തുർക്കി മേഖലകളിലേക്ക് യാത്രാ മുന്നറിയിപ്പ് (Travel Advisory) പുറപ്പെടുവിച്ചു. ഭീകരവാദ ഭീഷണിയും സായുധ പോരാട്ട സാധ്യതയും കണക്കിലെടുത്ത് ഈ ഭാഗങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് നിർദ്ദേശം. അദാനയിലെ യുഎസ് കോൺസുലേറ്റിന്റെ പ്രവർത്തനങ്ങളും താല്‍ക്കാലികമായി നിർത്തിവെച്ചു. അസർബൈജാൻ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾ തുർക്കിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തുർക്കി ഒരു നാറ്റോ അംഗരാജ്യമായതിനാൽ, ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ നാറ്റോയുടെ 'ആർട്ടിക്കിൾ 5' (Article 5) പ്രകാരമുള്ള സൈനിക നീക്കങ്ങൾക്ക് കാരണമാകുമോ എന്ന ചർച്ചയും സജീവമാണ്. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം സഖ്യകക്ഷികൾക്കെല്ലാം നേരെയുള്ള ആക്രമണമായി കണക്കാക്കി തിരിച്ചടിക്കാനുള്ള വ്യവസ്ഥയാണിത്. നിലവിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ശ്രമിക്കുന്നത്. എങ്കിലും, അതിർത്തിയിൽ പാട്രിയറ്റ് മിസൈലുകളും എഫ്-16 വിമാനങ്ങളും അതീവ ജാഗ്രതയിൽ വിന്യസിച്ചിരിക്കുകയാണ്.
ഗ്യാസ് വിതരണം നിലച്ചതിനാൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കാത്ത അവസ്ഥ. മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന
'സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് കാരണമുണ്ട്'; വ്യക്തമാക്കി ഗൗതം ഗംഭീര്‍
ടി20 ലോകകപ്പില്‍ സഞ്ജു സാംസണെ ഒഴിവാക്കിയതല്ലെന്നും മാനസികമായി ഫ്രഷ് ആവാന്‍ വിശ്രമം നല്‍കിയതാണെന്നും മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഇറാന്- ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവച്ചതായി ഔദ്യോഗിക പ്രഖ്യാപനം. 2026 മാര്‍ച്ച് 16 വരെ പരീക്ഷകള്‍ മാറ്റിവച്ചതായി സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍) തിങ്കളാഴ്ച (മാര്‍ച്ച് 09) അറിയിച്ചു. പുതിയ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. 'ബഹ്റയ്ന്, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിയും വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയും നിലവിലുള്ള അനിശ്ചിതത്വവും കണക്കിലെടുത്താണ് തീരുമാനം. വിഷയം വിമര്‍ശനാത്മകമായി അവലോകനം ചെയ്ത ശേഷം, മാര്‍ച്ച് 12 മുതല്‍ 16 വരെ നടക്കാനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു' സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് സന്യാം ഭരദ്വാജ് പറഞ്ഞു. പുതിയ തിയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും. തുടര്‍ന്നുള്ള പരീക്ഷകള്‍ക്ക്, മാര്‍ച്ച് 14 ന് സാഹചര്യം അവലോകനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ് സിബിഎസ്ഇ മാര്‍ച്ച് 2, 5, 7, 9, 10, 11 തിയ്യതികളിലെ പരീക്ഷകള്‍ ഈ മേഖലകളില്‍ മാറ്റിവച്ചിരുന്നു. മാര്‍ച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും ഫലപ്രഖ്യാപനം പ്രത്യേകം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പരീക്ഷകള്‍ പൂര്‍ണമായി റദ്ദാക്കിയെന്ന തരത്തില്‍ വ്യാജ സര്‍ക്കുലറുകള്‍ പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്നും പരീക്ഷകള്‍ തത്ക്കാലം മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ദുബായിലെ സിബിഎസ്ഇ റീജിയണല്‍ ഓഫിസ് ഡയറക്ടര്‍ ഡോ. രാം ശങ്കര്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി വിശ്വസനീയമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാന്‍ അദ്ദേഹം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന വെളിപ്പെടുത്തലുകളെ തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ കോഴികളുമായി പ്രതിഷേധിച്ചപ്പോൾ, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.
കലേഷ് രാമാനന്ദ്- ഹന്ന റെജി കോശി ചിത്രം; ഫെയ്സസിലെ വീഡിയോ ഗാനം എത്തി
കലേഷ് രാമാനന്ദും ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഫെയ്സസ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നവാഗതനായ നീലേഷ് ഇ കെ സംവിധാനം ചെയ്ത ചിത്രം മാർച്ച് ആറിന് തിയേറ്ററുകളിലെത്തിയിരുന്നു.
വാഹനാപകടം; സൗണ്ട്സ് ഉടമ മരിച്ചു
റാന്നി അങ്ങാടി ഷാലിമാര്‍ സൗണ്ട്സ് ഉടമ വടക്കേമുറിയില്‍ വി പി സോമശേഖരന്‍ നായര്‍ (74) ആണ് മരിച്ചത്. സോമശേഖരന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു
അപകടം നടന്ന സ്ഥലത്തിനടുത്തുള്ള പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. മൂന്ന് കിലോയിലേറെ കഞ്ചാവാണ് പറമ്പിലെ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും
ബെംഗളൂരു: എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ഹോട്ടലുകള്‍ നാളെ മുതല്‍ അടച്ചിട്ടേക്കും. തിങ്കളാഴ്ച മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണം പെട്ടെന്ന് നിര്‍ത്തിയത് ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിര്‍ത്തിവച്ചതായി ബാംഗ്ലൂര്‍ ഹോട്ടല്‍സ് അസോസിയേഷന് പ്രഖ്യാപിച്ചു. യുദ്ധം തുടരുമ്പോഴും യുഎസ് ബജറ്റ് കമ്മിയുടെ 70%വും ഇല്ലാതാകും..! കാരണം
താരത്തെ പുറത്താക്കിയതല്ലെന്നും 2027 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഈ തീരുമാനമെന്നും കോച്ച് മൈക്ക് ഹെസ്സന് വ്യക്തമാക്കി.
മട്ടന്നൂരില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു
വയനാട്: വയനാട് മാനന്തവാടിയിൽ ഞെട്ടിക്കുന്ന അപകടം. ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് - മാനന്തവാടി റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചതിൽ ഒരാൾ. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ചാതുര്‍വര്‍ണ്യ ക്രമത്തെ അതിന്റെ എല്ലാ ജീര്‍ണതകളോടും കൂടി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരായ നിരന്തര പോരാട്ടമായിരുന്നു കെ എന്‍ പണിക്കരുടെ ജീവിതം.
വയനാട്: വയനാട് മാനന്തവാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് - മാനന്തവാടി റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ രണ്ടു പേരാണ് മരിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചതില്‍ ഒരാള്‍. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
2026 ട്വന്റി-20 ലോകകപ്പ്: ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ സഞ്ജു സാംസണും
മുംബൈ: 2026 ട്വന്റി-20 ലോകകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ താരങ്ങള്‍ ടീമിലുണ്ട്. സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനെ നായകനായുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ താരങ്ങളും ഐസിസി പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സെലക്ഷന് പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്. സഞ്ജുവിന് പുറമേ ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സെടുത്ത സഞ്ജു ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. മാത്രമല്ല, ലോകകപ്പിലെ താരവും സഞ്ജുവായിരുന്നു. ബാറ്റിങ്ങില്‍ സഞ്ജുവിനൊപ്പം തിളങ്ങിയ ഇഷാന് കിഷനും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഹാര്‍ദിക്കും ടീമിലിടംപിടിച്ചു. ലോകകപ്പ് ഫൈനലിലെ താരമായ പേസര്‍ ബുംറയും തിരഞ്ഞെടുക്കപ്പെട്ടു. പാക് താരം സഹിബ്സാദ ഫര്ഹാന്, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്സ്, വിന്‍ഡീസ് ബൗളര്‍ ജേസണ്‍ ഹേള്‍ഡര്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഡിഡി, ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റാഷിദ്, സിംബാബ്വേ പേസര്‍ ബ്ലെസ്സിങ് മുസറാബാനി എന്നിവരാണ് ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ തിരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങള്‍. 12-ാമനായി യുഎസ്എ ബൗളര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കും ഉള്‍പ്പെട്ടിട്ടുണ്ട്. വെറും നാല് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റെടുത്ത് തിളങ്ങിയ താരമാണ് ഷാഡ്ലി.
തൃശൂർ: നാട്ടിക കേന്ദ്രീകരിച്ച് മീൻപിടുത്തക്കാരൻ എന്ന വ്യാജേന ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവാവ് പോലീസിന്റെ പിടിയിലായി. നാട്ടിക സ്വദേശി വിഷ്ണു (37) ആണ് ആറേമുക്കാൽ കിലോയിലധികം കഞ്ചാവും മാരകായുധങ്ങളുമായി അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) ടീമും വലപ്പാട് പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പ്രതിയുടെ വീടിന്റെ ടെറസിനു മുകളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ വലിയ ഡിമാൻഡുള്ള 'ഗ്രീൻസ്' ഇനത്തിൽപ്പെട്ട 6 കിലോ 830 ഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ലഹരിമരുന്നിന് പുറമെ മാരക ആയുധങ്ങളും കണ്ടെത്തി. വ്യത്യസ്ത ആകൃതിയിലുള്ള അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ. കഞ്ചാവ് അളന്നു തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്സ്, പാക്കിംഗിനായുള്ള ചെറിയ പോളിത്തീൻ കവറുകൾ. നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാൻ എന്ന വ്യാജേന എത്തുന്ന വിഷ്ണു, ആർക്കും സംശയം തോന്നാത്ത രീതിയിലാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മീൻപിടുത്തക്കാരനായി വേഷം കെട്ടി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറിയിരുന്നത്. ഇത്തരത്തിൽ രഹസ്യമായി ലഹരി വിൽപ്പന നടത്തുന്നതിനെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരമാണ് നിർണ്ണായകമായത്. പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) ആക്ട് പ്രകാരവും ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മൊത്തക്കച്ചവടക്കാരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
കണ്ണൂരില്‍ മത്സരിക്കും, 110 ശതമാനം ഉറപ്പെന്ന് കെ.സുധാകരന്
കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് - മാനന്തവാടി റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാരായ രണ്ടാണ് മരിച്ചത്.
അന്ന് യാമിനി, ഇന്ന് ബിന്ദു; മാറാത്ത ഗണേഷ് ഗാഥ!
വാ ഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി) ശക്തമായ മുന്നറിയിപ്പുമായി രംഗത്ത്. മൊബൈൽ ഫോൺ കയ്യിൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് നിയമലംഘനമെന്നും അപകടകരമെന്നും കരുതുന്ന തെറ്റിദ്ധാരണ തിരുത്തണമെന്നും, ഡ്രൈവർമാരുടെ ശ്രദ്ധ പൂർണ്ണമായും റോഡിൽ നിന്ന് വ്യതിചലിപ്പിക്കുന്ന എല്ലാതരം മൊബൈൽ ഉപയോഗങ്ങളും തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്നും എംവിഡി വ്യക്തമാക്കി. ഓടുന്ന ഇരുചക്ര വാഹനത്തിൽ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്ത് ഹെൽമറ്റിനുള്ളിൽ വെച്ച് സംസാരിക്കുന്ന യുവതിയുടെ ചിത്രം സഹിതം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചെവിക്കുള്ളിൽ വെക്കുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ ഹെൽമറ്റ് കൊണ്ട് മറച്ച് 'അതിസാമർത്ഥ്യം' കാണിക്കുന്നവരും നിരത്തിലുണ്ടെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനുവേണ്ടി മാറ്റിവെക്കുന്ന തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ലെന്ന സുപ്രധാന സത്യം ഇത്തരം ഡ്രൈവർമാർ തിരിച്ചറിയുന്നില്ല. സുരക്ഷിതമായ ഡ്രൈവിംഗിന് പൂർണ്ണമായ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമാണ്. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗം ഈ ഏകാഗ്രതയെ ഇല്ലാതാക്കുകയും അപകടങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു. സത്യസന്ധമായി പറഞ്ഞാൽ, ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കുമെന്നും, കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന 'സമർത്ഥ'രാണ് ആൺ-പെൺ ഭേദമെന്യേ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്നും എംവിഡിയുടെ കുറിപ്പ് അടിവരയിടുന്നു. ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ ചോദ്യം ചെയ്യുന്നതായും എംവിഡി പരാമർശിക്കുന്നു. ഇത്തരം വ്യക്തികളെ ഉപദേശിക്കാൻ പോലും ഒപ്പം യാത്ര ചെയ്യുന്നവരോ, ഇവരെ അറിയാവുന്നവരോ ശ്രമിക്കുന്നില്ലെന്നത് അത്ഭുതകരമാണെന്നും മോട്ടോർ വാഹന വകുപ്പ് കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഇനി ഉച്ചക്ക് രണ്ടുവരെ ജോലി ചെയ്യണം; ഒ പി സമയം നീട്ടി
രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയായി ഒ പി സമയം ദീര്‍ഘിപ്പിച്ചു. ഒ പി സമയം കൂട്ടിയതിനെതിരെ കെ ജി എം ഒ എ.
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടന് മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
ഒപി സമയം കൂട്ടി സർക്കാർ; സമ്മതിക്കില്ലെന്ന് ഡോക്ടർമാർ
ഒപി സമയം കൂട്ടിയ സർക്കാരിന്റെ നടപടിക്കെതിരെ ഡോക്ടർമാർ. കൂടുതൽ ആളുകളെ ജോലിക്കെടുത്താകണം ജോലിഭാരം കുറയ്ക്കേണ്ടതെന്ന് സംഘടന വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്നും സംഘടന.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ തന്റെ കരിയറിലെ പരാജയങ്ങളിൽ നിന്ന് വലിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് മുന്നോട്ട് പോയതെന്ന് പറഞ്ഞു. തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഘട്ടത്തിലാണ് എല്ലാ പന്തുകളും അടിച്ചുകളിക്കുന്ന ശൈലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. ഈ യാത്രയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ നൽകിയ പിന്തുണ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സച്ചിൻ കൂടെ നിന്നുവെന്നും ലോകകപ്പിന് മുൻപും […] The post തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഘട്ടത്തിലാണ് എല്ലാ പന്തുകളും അടിച്ചുകളിക്കുന്ന ശൈലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്: സഞ്ജു appeared first on ഇവാർത്ത | Evartha .
തളിപ്പറമ്പിൽ പര്യടനം ആരംഭിച്ച് പി.കെ ശ്യാമള; മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല പി.ജയരാജന്
ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപേ തളിപ്പറമ്പ് മണ്ഡലത്തിൽ സജീവ പ്രചാരണവുമായി പി.കെ ശ്യാമള ടീച്ചർ പര്യടനം ആരംഭിച്ചു. മണ്ഡലത്തിലെ മുതിർന്ന പാർട്ടി
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇളയ മകൻ രാജൻ തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഗണേഷ് കുമാർ സ്ഥിരം കുറ്റവാളിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കിട്ടുന്നത് 'കർമ്മഫലം'
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. ഗണേഷ് കുമാർ ഒരു സ്ഥിരം കുറ്റവാളിയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മനഃപൂർവം വേദനിപ്പിച്ചതിനുള്ള ശിക്ഷയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
അബ്ദുൽ സലാം മാസ്റ്ററുടെ സ്മരണാർത്ഥമുള്ള മാസ്റ്റർ ഫൗണ്ടേഷന്റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരന്. സമാനതകളില്ലാത്ത വികസന മാതൃകയിലൂടെ ആധുനിക ആലപ്പുഴയെ പുനർനിർമ്മിച്ച ധിഷണാശാലിയായ ജനപ്രതിനിധിയായിരുന്നു ജി സുധാകരനെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
സുകുമാരൻ നായർ പറഞ്ഞാൽ ഉടൻ രാജി വെക്കും, എന്റെ എക്സ്റേ പത്തനാപുരത്തുകാർക്ക് അറിയാം: ഗണേഷ് കുമാർ
സുകുമാരൻ നായർ ആവശ്യപ്പെട്ടാൽ പത്തനാപുരം എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സ്ഥാനം രാജി വെക്കുമെന്ന് ഗണേഷ് കുമാർ. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണ്. അദ്ദേഹം പറഞ്ഞാൽ അനുസരിക്കും.
ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു
തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാ
എംപി ശമ്പളം വേണ്ട..! ലോക്സഭാ എംപിമാരില്‍ ശമ്പളം വേണ്ടെന്ന് വെച്ചവര്‍ ഇവര്‍
ന്യൂഡല്‍ഹി: തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മിക്ക പാര്‍ലമെന്റ് അംഗങ്ങള്‍ പലപ്പോഴും പാര്‍ട്ടി വ്യത്യാസമില്ലാതെ ഒരേ നിലപാട് സ്വീകരിക്കാറുണ്ട്. ചുരുക്കം ചില പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഇതിനെതിരെ നിലപാടെടുക്കാറുള്ളൂ. എന്നാല്‍ പ്രതിഫലത്തില്‍ ഒരു പൈസ പോലും ആഗ്രഹിക്കാത്ത ചിലരും നമ്മുടെ എംപിമാരുടെ കൂട്ടത്തിലുണ്ട് എന്ന് എത്ര പേര്‍ക്കറിയാം. യുദ്ധം തുടരുമ്പോഴും യുഎസ് ബജറ്റ് കമ്മിയുടെ 70%വും ഇല്ലാതാകും..!
ഇലന്തൂർ നരബലി കേസ്; പത്മ കേസിൽ വിചാരണ തുടങ്ങി
ഇലന്തൂര്‍ നരബലി കേസിന്റെ വിചാരണ തുടങ്ങി. സേലം സ്വദേശിനിയായ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണയാണ് ആദ്യം തുടങ്ങിയത്. കേസില്‍ ഇരുന്നൂറിലേറെ സാക്ഷികളാണ് ഉളളത്. നാല്‍പ്പത്തിയൊന്ന് മാസത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്. സേലം സ്വദേശിനി പത്മയെ കാണാനില്ലെന്ന് കാട്ടി 2022 ഒക്ടോബര്‍ 27ന് കുടുംബം കടവന്ത്ര പൊലീസില്‍ നല്കിയ പരാതിയുടെ അന്വേഷണത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ അരങ്ങേറിയ രണ്ട് ക്രൂര കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. കേസിലെ പ്രതികളായ ഷാഫി, ഇലന്തൂരിലെ നാട്ടുവൈദ്യന് ഭഗവല്‍ സിങ്, സിങ്ങിന്റെ ഭാര്യ ലൈല എന്നിവരെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചു. നടി ആക്രമണ കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് അജകുമാറാണ് ഇലന്തൂര്‍ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്. 15 ലക്ഷം രൂപ പ്രതിഫലം നല്കി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പത്മയേയും കാലടി സ്വദേശിനി റോസ്ലിനെയും മുഖ്യപ്രതി ഷാഫി ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് ഇരുവരെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പൂജകളുടെ പേരിലുളള നരബലിയാണ് നടന്നതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദങ്ങളിലും തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിലും നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആരെയും അറിയിക്കാതെ, ചെന്നൈയിൽ നിന്നും പുലർച്ചെ യാത്ര ചെയ്ത് ടൗൺഷിപ്പ് കാണാനുള്ള സദുദ്ദേശത്തോടെയാണ് മമ്മൂട്ടി വയനാട്ടിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി സംസാരിച്ചത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും അത് വിവാദമാക്കേണ്ടതില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താൻ വന്നത് ആരും ക്ഷണിച്ചിട്ടല്ലെന്നും, രാഷ്ട്രീയക്കാർ കൂടെ നടന്നാൽ അത് തെറ്റായി ചിത്രീകരിക്കപ്പെടുമോ […] The post മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on ഇവാർത്ത | Evartha .
90 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ 90 കാരിയെ കൂട്ടബലാല്‍സഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് വയോധികയെ ബലാല്‍സംഗം ചെയ്തതെന്നാണ് വിവരം. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പോലിസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ വയോധിക ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും പോലിസ് അറിയിച്ചു. തന്റെ കൃഷിയിടത്തിലെ കുടിലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വ്യാഴാഴ്ച രാത്രി നാലംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രാത്രി മുഖംമറച്ചെത്തിയ നാലുപേര്‍ വയോധികയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ ഇവര്‍ അടുത്ത ദിവസം രാവിലെയാണ് സമീപഗ്രാമത്തില്‍ താമസിക്കുന്ന മകളെ വിവരമറിയിച്ചത്. തുടര്‍ന്ന് മകളും ബന്ധുക്കളുമെത്തി വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 70 പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പോലിസ് അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലിസ് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗള്‍ഫില്‍ വ്യാപക ആക്രമണം; കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം എട്ടായി
ഇറാന് പ്രസിഡന്റ്
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സായുധ സേനയുടെ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രാജ്യത്തിനുള്ളിൽ തന്നെ പരിശീലന പറക്കലിനിടെയാണ് ദുരന്തമുണ്ടായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ തകർന്നു വീണതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 9 തിങ്കളാഴ്ചയാണ് രാജ്യം നടുങ്ങിയ ഈ വാർത്ത പുറത്തുവന്നത്. യുഎഇയുടെ പ്രതിരോധ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് സൈനികരുടെ 'രക്തസാക്ഷിത്വം' സ്ഥിരീകരിച്ചത്. രാജ്യത്തിനുള്ളിൽ ദേശീയ ചുമതലകൾ നിർവ്വഹിച്ചുകൊണ്ടിരിക്കെ സാങ്കേതിക തകരാർ കാരണം ഹെലികോപ്റ്റർ അപകടത്തിൽപ്പെടുകയും സായുധ സേനയിലെ രണ്ട് അംഗങ്ങൾ മരണപ്പെടുകയും ചെയ്തു എന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മരിച്ച സൈനികരുടെ കുടുംബങ്ങളോട് മന്ത്രാലയം ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബങ്ങൾക്ക് സമാധാനവും ധൈര്യവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം, മേഖലയിൽ ഇറാനും അയൽരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. യുഎഇയുടെ വ്യോമ പ്രതിരോധ സേന നിലവിൽ സജീവമായ നിരീക്ഷണത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഈയിടെ ഇറാനിൽ നിന്നുണ്ടായ മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ ശക്തമായി പ്രതിരോധിച്ചുവരികയാണ്. ഇത്തരം പ്രതിരോധ നടപടികളുടെയും നിരീക്ഷണങ്ങളുടെയും ഭാഗമായി സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും നിരന്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് ഈ ദൗർഭാഗ്യകരമായ അപകടം സംഭവിച്ചത്. അപകടകാരണമായി ചൂണ്ടിക്കാണിക്കുന്നത് ഹെലികോപ്റ്ററിലുണ്ടായ സാങ്കേതിക പിഴവാണ്. ശത്രുരാജ്യത്തിന്റെ ആക്രമണമല്ല, മറിച്ച് സാങ്കേതികമായ കാരണങ്ങളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നത് മേഖലയിലെ ഭീതി കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എങ്കിലും, ഏത് തരം തകരാറാണ് ഹെലികോപ്റ്ററിന് സംഭവിച്ചതെന്നും ഏത് മോഡൽ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്നും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്നാണ് കരുതപ്പെടുന്നത്. സൈനികരുടെ വിയോഗത്തിൽ അന്താരാഷ്ട്ര തലത്തിൽ നിന്നും അനുശോചനങ്ങൾ വരുന്നുണ്ട്. യുഎഇയുടെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ സേവനം രാജ്യം എന്നും ഓർക്കുമെന്ന് ഭരണാധികാരികൾ അറിയിച്ചു. ജോർദാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ യുഎഇ ഭരണകൂടത്തെയും ജനങ്ങളെയും അനുശോചനം അറിയിച്ചിട്ടുണ്ട്. യുഎഇയുടെ സുരക്ഷാ ചരിത്രത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പട്ടികയിലേക്ക് രണ്ട് പേർ കൂടി ചേർക്കപ്പെട്ടിരിക്കുന്നു. രാജ്യം അതീവ ജാഗ്രത പാലിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അപകടങ്ങൾ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. മരിച്ച സൈനികരുടെ പേരോ മറ്റു വിവരങ്ങളോ സ്വകാര്യത കണക്കിലെടുത്ത് നിലവിൽ പുറത്തുവിട്ടിട്ടില്ല. എങ്കിലും, രാജ്യത്തോടുള്ള അവരുടെ പ്രതിബദ്ധതയെയും ത്യാഗത്തെയും യുഎഇ ജനത ആദരവോടെ സ്മരിക്കുകയാണ്.
തിരുമൂലപുരം സ്കൂള്‍ പരിസരത്ത് ബെവ് കോ ഔട്ട് ലെറ്റ് തുറക്കുന്നതില്‍ പ്രതിഷേധം
ഗണേശ്കുമാറിനെതിരേ ദ്രുതഗതിയില്‍ നടപടിയില്ല ; ആദ്യം സംസാരിക്കട്ടെയെന്ന് സിപിഐഎം
തിരുവനന്തപുരം: ഭാര്യ ഉയര്‍ത്തിയ ആരോപണത്തില്‍ ഗണേശ്കുമാറുമായി ആദ്യം സംസാരിക്കട്ടെയെന്ന് സിപിഐഎം. ഗണേശ്കുമാറുമായി എല്‍ഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും. ഭാര്യയുടെ ആരോപണത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തില്‍ ദ്രുതഗതിയില്‍ നടപടിയെടുത്തേക്കില്ല. മന്ത്രി കെബി ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വാളകത്തെ കുടുംബ വീട്ടില്‍ കണ്ടെന്നും, ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ബിന്ദു മേനോന് നടത്തിയ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ചെന്നും ഫോണ്‍ പിടിച്ചുവാങ്ങിയെന്നും താന്‍ വിളിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദു മേനോന് ആരോപിച്ചു. സംശയരോഗമാണെന്ന് പറഞ്ഞ് മന്ത്രി ഉപദ്രവിച്ചെന്നും പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ അവിഹിതമോ പ്രണയബന്ധമോ അല്ല പ്രശ്നമെന്നും ഒരു യുവതി പരാതി പറഞ്ഞിട്ട് പോലീസ് എടുത്ത നിലപാടാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്ക് കത്ത് നല്കി. ഗണേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷം. വരും ദിവസങ്ങളില്‍ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. അതേസമയം ആരോപണം മന്ത്രി തള്ളിയിരിക്കുകയാണ്. എല്ലാ കാലത്തും വീട്ടില്‍ നിന്ന് തന്നെയാണ് തനിക്ക് ശത്രുക്കള്‍ ഉണ്ടാകുന്നതെന്നും പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പറഞ്ഞു.
ടി20 ലോകകപ്പ് ടൂർണമെന്റിലെ മികച്ച ടീമിനെ ഐസിസി പ്രഖ്യാപിച്ചു. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരുൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടംപിടിച്ചു.
ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി
വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ലെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വിശദമാക്കുന്നത്
നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിൻ്റെ പഴയ അഭിമുഖം വീണ്ടും ചർച്ചയാകുന്നു. മമ്മൂട്ടിക്ക് തന്നോട് ഇഷ്ടക്കുറവുണ്ടെന്നും കാരണം അറിയില്ലെന്നും ഗണേഷ് അതിൽ പറയുന്നു.

26 C