തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും അവരുടെ സമരത്തെ അവഗണിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, നഴ്സിങ് മേഖലയിലെ ജോലി ഭാരം കുറയ്ക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ സമരം ചെയ്യുന്നത്. നിലവില്‍ സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുടെ പ്രതിമാസ ശമ്പളം 20,000 രൂപയ്ക്ക് താഴെയാണ് എന്നതാണ് യാഥാര്‍ഥ്യം. ഇന്‍ക്രിമെന്റുകള്‍, റിസ്ക് അലവന്‍സ്, രാത്രികാല ജോലിക്കുള്ള അലവന്‍സ് എന്നിവ കൃത്യമായി നടപ്പിലാക്കണമെന്ന നഴ്സുമാരുടെ ആവശ്യവും ന്യായമാണ്. കേരളത്തിന്റെ ആരോഗ്യ മാതൃക ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ നഴ്സുമാര്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. നിപ, കോവിഡ് തുടങ്ങിയ മഹാമാരികളുടെ കാലത്ത് സ്വന്തം ജീവന് പണയപ്പെടുത്തി അവര്‍ ചെയ്ത സേവനം ലോകം കണ്ടതാണ്. എന്നാല്‍ അവര്‍ക്ക് അര്‍ഹമായ വേതനമോ പരിഗണനയോ നല്കാന് അധികാരികള്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങള്‍ മാനുഷിക പരിഗണനയോടെ കണ്ട് സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും ജനങ്ങളുടെ ചികിത്സാ സൗകര്യങ്ങള്‍ തടസ്സപ്പെടാത്ത രീതിയില്‍ പരിഹാരം കാണണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു. നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചിയാങ് മായ്: തായ്ലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചിയാങ് മായ്, 'ടൈഗർ കിംഗ്ഡം ചിയാങ് മായ്' എന്ന കടുവ സങ്കേതത്തിലെ രണ്ട് ശാഖകളിലായി, ഫെബ്രുവരി 8 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ 72 കടുവകൾ ചത്തതായി അധികൃതർ അറിയിച്ചു. കാനൈൻ ഡിസ്റ്റംപർ വൈറസ് ബാധയാണ് കൂട്ടമരണത്തിന് കാരണമായതെന്ന് മൃഗസംരക്ഷണ അധികൃതർ സ്ഥിരീകരിച്ചു. സന്ദർശകർക്ക് കടുവകളുമായി നേരിട്ട് ഇടപഴകാനും ഫോട്ടോയെടുക്കാനും സൗകര്യമുള്ള ഈ പാർക്കിൽ നടന്ന കൂട്ടമരണം ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. മൃഗസംരക്ഷണ അധികൃതർ നടത്തിയ പരിശോധനയിൽ കടുവകളിൽ കാനൈൻ ഡിസ്റ്റംപർ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഒപ്പം, ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന ഒരുതരം ബാക്ടീരിയയുടെ സാന്നിധ്യവും സാമ്പിളുകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 240-ലധികം കടുവകളുണ്ടായിരുന്ന ഈ സങ്കേതത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കടുവകളെ കാണാനും അവയുമായി സമയം ചെലവഴിക്കാനും എത്താറുള്ളത്. രണ്ടാഴ്ചയിൽ താഴെ മാത്രം പ്രായമുള്ള കടുവകളാണ് മരിച്ചവരിൽ ഏറെയും. രോഗവ്യാപനം എങ്ങനെയാണ് സംഭവിച്ചതെന്ന് അധികൃതർക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ, കടുവകൾക്ക് നൽകിയ മലിനമായ കോഴിയിറച്ചിയിൽ നിന്നാകാം രോഗം പടർന്നതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. കാനൈൻ ഡിസ്റ്റംപർ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നും അതിനാൽ വിനോദസഞ്ചാരികൾക്ക് ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രോഗവ്യാപനം നിലവിൽ നിയന്ത്രണവിധേയമാണെന്നും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു. ചത്ത കടുവകളുടെ ജഡങ്ങൾ ഉടൻതന്നെ കുഴിച്ചുമൂടുകയും, രോഗം ഗുരുതരമായി ബാധിച്ച കടുവകളെ ദയാവധത്തിന് വിധേയമാക്കാൻ ശുപാർശ നൽകിയിട്ടുള്ളതായും അധികൃതർ കൂട്ടിച്ചേർത്തു. അതിവേഗം പടരുന്നതും മാരകവുമായ ഒരു രോഗമാണ് കാനൈൻ ഡിസ്റ്റംപർ വൈറസ് ബാധ. ഇത് പ്രധാനമായും ജീവികളുടെ ശ്വസനവ്യവസ്ഥ, ദഹനവ്യവസ്ഥ, നാഡീവ്യൂഹം എന്നിവയെയാണ് ബാധിക്കുന്നത്. സാധാരണയായി നായ്ക്കളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും, കടുവകളെയും സിംഹങ്ങളെയും പോലുള്ള വലിയ പൂച്ചവർഗ്ഗ മൃഗങ്ങളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
പത്താം ക്ലാസ് പരീക്ഷയിൽ തോൽപിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജശേഖർ, അഭിഷേകിൽ നിന്ന് 80 ഗ്രാം സ്വർണവും പണവും തട്ടിയെടുത്തു എന്നാണ് വീട്ടുകാരുടെ പരാതി.
മന്ത്രിക്കെതിരായ വധശ്രമം റീത്ത് വച്ചതിന് പിന്നാലെ: കെ കെ രാഗേഷ്
കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം അക്രമമാണ് വനിതാ നേതാവായ മന്ത്രിക്ക് എതിരെ കണ്ണൂരില്‍ ഉണ്ടായതെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രി കണ്ണൂരിലുള്ളപ്പോള്‍ തന്നെ മന്ത്രി വീണാജോര്‍ജിനെ അക്രമിച്ച് വാര്‍ത്ത സൃഷ്ടിക്കാന്‍ കെഎസ്യു, യൂത്തുകോണ്‍ഗ്രസുകാര്‍ പദ്ധതിയിട്ടതാണ്. ഇതിനായി വാട്സാപ്പ് വഴി കെഎസ്യുക്കാരും എംഎസ്എഫുകാരും പരസ്പരം സന്ദേശം കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ റീത്തുവച്ചതിന് പിന്നാലെയാണ് കണ്ണൂരില്‍ വധശ്രമമുണ്ടായതെന്നത് ഗൗരവതരമായ കാര്യമാണ്. അതിന് റെയില്‍വേ സ്റ്റേഷന് തെരഞ്ഞെടുത്തതിലും ഗുഡാലോചനയുണ്ട്. പൊതുവില്‍ മന്ത്രിമാര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധവും മറ്റും ഒൗദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഉണ്ടാകുന്നത്. കണ്ണൂരില്‍ മന്ത്രി ട്രെയിനില്‍ പോകാന്‍ ഒരുങ്ങുമ്പോഴാണ് അക്രമിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ പോലിസ് സുരക്ഷ കാര്യമായി ഉണ്ടാകില്ല എന്നറിഞ്ഞാണ് അക്രമം. മന്ത്രിവസതിയില്‍ റീത്തുവച്ചതിനെ ന്യായികരിച്ച വി ഡി സതീശന് അടക്കമുള്ള നേതാക്കളുടെ ഒത്താശയാണ് ഇതിനുപിന്നില്‍. മുമ്പ് മുഖ്യമന്ത്രിയെ പോലും വിമാനത്തില്‍ അക്രമിക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു. അവരെയും ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം അന്ന് ശ്രമിച്ചത്. ഇത്തരത്തിലുള്ള പിന്തുണയാണ് ചാവേര്‍ മാതൃകയിലുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാകുന്നത്. ഇത്തരത്തില്‍ കലാപം വിതച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് യുഡിഎഫ് ശ്രമിക്കുന്നത് എങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ കെ രാഗേഷ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
വസ്തു വാങ്ങാനെന്ന വ്യാജേന ഉടമകളിൽ നിന്ന് പ്രമാണങ്ങൾ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ രണ്ട് പേരെ തമിഴ്നാട്ടിൽ നിന്നും പൊലീസ് പിടികൂടി
സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് ; സപ്ലൈകോ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുള്ള സര്‍ക്കാര്‍ നയം ദുര്‍ബലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ സപ്ലൈകോ അധികാരികള്‍ക്ക് നിര്‍ദേശം നല്കി.
540 ഏജന്‍സികളുമായി പാകിസ്ഥാന് രണ്ടാം സ്ഥാനത്തും 520 ഏജന്‍സികളുമായി അള്‍ജീരിയ മൂന്നാം സ്ഥാനത്തുമാണുള്ളത് .
തിരുവനന്തപുരം: പിഎസ്എൽവി ദൗത്യങ്ങളിലെ പരാജയങ്ങളെക്കുറിച്ചുള്ള വിദഗ്ധ പഠനങ്ങൾ തുടരുന്നതിനിടെ, 2025 ജനുവരി 29-ന് വിക്ഷേപണം നടന്ന എൻവിഎസ്-02 എന്ന പുതുതലമുറ ഗതിനിർണ്ണയ ഉപഗ്രഹം താഴ്ന്ന ഭ്രമണപഥത്തിൽ കുടുങ്ങിയതിൻ്റെ കാരണം ഐഎസ്ആർഒ വെളിപ്പെടുത്തി. ഉപഗ്രഹത്തെ ജിയോ ട്രാൻസ്ഫർ ഓർബിറ്റിൽ നിന്ന് ജിയോ സ്റ്റേഷണറി ഓർബിറ്റിലേക്ക് ഉയർത്താൻ സഹായിക്കുന്ന ത്രസ്റ്ററുകൾ പ്രവർത്തിക്കാതിരുന്നതാണ് ഈ ദൗത്യത്തിലെ പരാജയത്തിന് കാരണമായതെന്ന് ബഹിരാകാശ ഏജൻസി അറിയിച്ചു. ഇന്ത്യയുടെ സ്വന്തം നാവിക് ശൃംഖലയുടെ ഭാഗമാകേണ്ടിയിരുന്ന ഈ ഉപഗ്രഹത്തിൻ്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ നൂറാമത്തെ ദൗത്യമായിരുന്നു. ജിഎസ്എൽവി എഫ്15 റോക്കറ്റ് അതിൻ്റെ ദൗത്യം കൃത്യമായി നിർവഹിച്ചെങ്കിലും, ഉപഗ്രഹത്തിൻ്റെ ഭ്രമണപഥം ഉയർത്തുന്നതിൽ തകരാർ സംഭവിക്കുകയായിരുന്നു. ത്രസ്റ്ററുകൾ ജ്വലിക്കുന്നതിനായി ഓക്സിഡൈസർ വാൽവ് തുറക്കേണ്ടതുണ്ടായിരുന്നു. ഈ വാൽവ് തുറക്കാനുള്ള സിഗ്നൽ നിയന്ത്രണ സംവിധാനത്തിൽ നിന്ന് പുറപ്പെടുവിച്ചെങ്കിലും, വാൽവിൽ നിന്ന് പ്രതികരണമുണ്ടായില്ല. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നതതല സമിതിയുടെ കണ്ടെത്തൽ അനുസരിച്ച്, നിയന്ത്രണ സംവിധാനത്തെയും വാൽവിനെയും ബന്ധിപ്പിക്കുന്ന കണക്ടറിൻ്റെ സമ്പർക്കം വിട്ടുപോയതാണ് പ്രശ്നത്തിന് കാരണം. സാധാരണയായി ഒരു മെയിൻ കേബിളും ഒരു ബാക്കപ്പ് കേബിളും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഈ രണ്ട് കണക്ഷനുകളും ഒരേസമയം വിട്ടുപോയെന്ന് ഐഎസ്ആർഒയുടെ വിശദീകരണ കുറിപ്പിൽ പറയുന്നു. കണക്ടറിൻ്റെ തകരാറാണ് ഉപഗ്രഹത്തെ കുടുക്കിയതെന്ന സൂചന നേരത്തെ ഉണ്ടായിരുന്നെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം ഇപ്പോൾ പുറത്തുവരുന്നത്. രണ്ട് കണക്ഷനുകളും ഒരുമിച്ച് എങ്ങനെ വിട്ടുപോയി എന്ന് ഐഎസ്ആർഒ വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും സിഎംഎസ്-03 ഉപഗ്രഹം മുതൽ ഈ മാറ്റങ്ങൾ നടപ്പാക്കിയെന്നും ഐഎസ്ആർഒ അറിയിച്ചു. ബഹിരാകാശ ദൗത്യങ്ങളിലെ സുരക്ഷയും വിജയവും ഉറപ്പാക്കാനുള്ള ഐഎസ്ആർഒയുടെ പ്രതിബദ്ധതയുടെ ഭാഗമായി, 2025 മെയ് മാസത്തിലെ പിഎസ്എൽവി സി-61 പരാജയത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല. കൂടാതെ, 2026 ജനുവരിയിലെ പിഎസ്എൽവി സി-62 പരാജയത്തെക്കുറിച്ച് മുൻ ചെയർമാൻ കെ. ശിവൻ്റെയും പിന്നീട് മുൻ പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസർ കെ. വിജയരാഘവൻ്റെയും നേതൃത്വത്തിൽ പഠനങ്ങൾ പുരോഗമിക്കുകയാണ്.
എല്ലാ ചിത്രങ്ങളും സത്യം പറയില്ല, കട്ട വില്ലനിസത്തിന് ഷറഫുദ്ദീൻ; 'പ്രതിഛായ' പോസ്റ്റർ പുറത്ത്
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമയാണ് 'പ്രതിഛായ'. സമകാലിക കേരള രാഷ്ട്രീയം പ്രമേയമാക്കുന്ന ചിത്രത്തിൽ, ഷറഫുദ്ദീൻ വില്ലൻ വേഷത്തിലും ബാലചന്ദ്രമേനോൻ ശക്തമായൊരു കഥാപാത്രമായും എത്തുന്നു.
ക്രിമിനൽ കേസുകളിലെ പ്രതികളായ രണ്ടു ഇന്ത്യക്കാരെ കാനഡ നാടുകടത്തി
ക്രിമിനൽ കേസുകളിലെ പ്രതികളായ രണ്ടു ഇന്ത്യക്കാരെ കാനഡ നാടുകടത്തി
ഫിറ്റ്നസ് ട്രെയിനര്‍ ആകാൻ ഇതാ ഒരു സുവർണാവസരം
ഫിറ്റ്നസ് ട്രെയിനര്‍ ആകാൻ ഇതാ ഒരു സുവർണാവസരം
അമേരിക്ക ശക്തവും സമൃദ്ധവുമായ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു ; ഡോണാൾഡ് ട്രംപ്
അമേരിക്ക ശക്തവും സമൃദ്ധവുമായ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു ; ഡോണാൾഡ് ട്രംപ്
ഇംറാൻ ഖാനെ നേത്രചികിത്സക്കായി ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ചു
തടവിലുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ നേത്രചികിത്സക്കായി ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ചു. കുത്തിവെപ്പടക്കമുള്ള ചികിത്സക്കുശേഷം അദ്ദേഹത്തെ അഡിയാലയിലെ ജയിലിലേക്ക് മാറ്റി. ഇംറാന്റെ വലത് കണ്ണിലെ റെറ്റിനയിൽ കാഴ്ചയെ ബാധിക്കുന്ന രോഗം കണ്ടെത്തിയിരുന്നു.
കൊച്ചിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കടമ്പ്രയാറും ചിറ്റേക്കര ബണ്ടും രാത്രികാലങ്ങളിൽ യുവതീയുവാക്കളുടെ ലഹരി ഉപയോഗ കേന്ദ്രമായി മാറുന്നു. പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ലാത്തതിനാൽ സാമൂഹിക വിരുദ്ധ ശല്യം വർധിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.
20 ജപ്പാൻ കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽപ്പെടുത്തി ചൈന
തായ്വാനെക്കുറിച്ചുള്ള ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുടെ അഭിപ്രായങ്ങളെച്ചൊല്ലി സംഘർഷം തുടരുന്നതിനിടെ, 20 ജപ്പാൻ കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽപെടുത്തി ചൈന.
മുംബൈ ഭീകരാക്രമണം ; തഹവ്വുർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളും പാകിസ്താൻ വംശജനുമായ തഹവ്വുർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കാൻ സർക്കാർ നീക്കം തുടങ്ങി.
മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്
ടെൽ അവീവ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ് മോദിക്ക് ഇസ്രായേൽ പ്രധാാമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും നൽകിയത് വലിയ സ്വീകരണം. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചതെന്ന് മോദി അറിയിച്ചു. മോദി സർക്കാരിന് കീഴിൽ ഇന്ത്യയും ഇസ്രായേലും കൂടുതൽ അടുക്കുകയാണ്.
കുട്ടികൾക്ക് രാവിലെ ഇത് കൊടുക്കൂ
കുട്ടികൾക്ക് രാവിലെ ഇത് കൊടുക്കൂ
അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടി കേന്ദ്രസർക്കാർ വിലക്ക്
അശ്ലീല ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. മൂഡ് എക്സ് വിഐപി, കോയൽ പ്ലേ പ്രോ, ഡിജി മൂവിപ്ലെക്സ്, ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. വാർത്താ പ്രക്ഷേപണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
പെറുവിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലും
പെറുവിൽ അതിശക്തമായ മഴയിലും മണ്ണിടിച്ചിലും നിരവധി മരണം. സ്ഥിതിഗതികൾ രൂക്ഷമായതോടെ 700ൽ അധികം ജില്ലകളിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രകൃതി ദുരന്തങ്ങൾ മൂലം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നവർക്ക് സാമ്പത്തിക സുരക്ഷ നൽകാൻ കേരള സർക്കാർ പുതിയ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിക്ക് അംഗീകാരം നൽകി. വീടുകൾക്ക് 10 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; വധശ്രമത്തിന് കേസെടുത്തു, അഞ്ച് പേര് അറസ്റ്റില്‍
കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ വധശ്രമത്തിന് കേസെടുത്തു. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വർക്കേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കിം ജോങ് ഉൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ഉത്തരകൊറിയയിൽ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കിം ജോങ് ഉൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്യോങ്യാങ്ങിൽ നടന്ന ഒമ്പതാം പാർട്ടി
ഭോപ്പാലിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി ; സഹോദരിമാരടക്കം മൂന്ന് പേർ പിടിയിൽ
വെങ്ങാനൂരിൽ കുടുംബത്തോടൊപ്പം കാറിൽ കഞ്ചാവ് കടത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ
വെങ്ങാനൂരിൽ കുടുംബത്തോടൊപ്പം കാറിൽ കഞ്ചാവ് കടത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ
നാനി - ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ ഗാനം പുറത്ത്
സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്'ലെ ആദ്യ ഗാനമായ ആയാ ഷേർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് ആയാ ഷേർ ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്ഡി, അക്നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.
'ഷോ മീ ദ സീൻ, പരിക്കേറ്റെന്നത് വിശ്വസിക്കാനാകില്ല ; സണ്ണി ജോസഫ്
കൊച്ചി: കണ്ണൂരിൽ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിയെ പരിക്കേൽപിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ലെന്നും പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ആരും മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരിക്കേൽപ്പിക്കുന്നതോ പരിക്കോ താൻ ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു . പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ല. കെഎസ്യു പ്രവർത്തകർ സംഭവത്തെ പൂർണമായി നിഷേധിച്ചിട്ടുണ്ട്. മന്ത്രിയെ പരിക്കേൽപിച്ചതായി അവർ സമ്മതിച്ചിട്ടില്ല, ദൃശ്യമാധ്യമങ്ങളിലും അത് കണ്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു പോലീസുമായി ബലപ്രയോഗം ഉണ്ടായി എന്നത് ശരിയാണ്, എന്നാൽ മന്ത്രിയെ പരിക്കേൽപിക്കുന്നതിന്റെ ദൃശ്യം എവിടെയും കണ്ടില്ല. കെഎസ്യു നിഷേധിച്ച സാഹചര്യത്തിൽ ദൃശ്യങ്ങൾ നിർണായകമാണ്. അത്തരം ദൃശ്യങ്ങൾ കാണിച്ചു തന്നാൽ വിശ്വസിക്കാം. തന്റെ യുക്തിഭദ്രതയിൽ അത് അതേപടി വിശ്വസനീയമല്ല. അത്രയും ദൃശ്യമാധ്യമങ്ങളുടെ മുന്നിൽവെച്ച് കെഎസ്യു പ്രവർത്തകർ മന്ത്രിയെ തൊട്ടാൽ അത് കാണിക്കാൻ കഴിയുമായിരുന്നു. ദൃശ്യങ്ങൾ കാണിച്ച് ബോധ്യപ്പെടാത്ത പക്ഷം താനത് വിശ്വസിക്കുന്നില്ല. യൂ ഷോ മീ ദി സീൻ എന്നും സണ്ണി ജോസഫ് പറഞ്ഞു.
ചെന്നൈ: ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം അഞ്ച് മണിക്കൂറോളം വൈകിയതിനെ തുടർന്ന് 200-ലേറെ യാത്രക്കാർ ദുരിതത്തിലായി. വിമാനം പറത്താൻ ചുമതലപ്പെടുത്തിയ പൈലറ്റിന്റെ ജോലി സമയം അവസാനിച്ചതിനെ തുടർന്ന് ഇദ്ദേഹം സ്ഥലം വിട്ടതാണ് കാലതാമസത്തിന് കാരണമായതെന്ന് റിപ്പോർട്ട്. രാവിലെ 6:30-ഓടെ യാത്രക്കാർ വിമാനത്തിൽ കയറിയിരുന്നുവെങ്കിലും, ഷെഡ്യൂൾ ചെയ്ത സമയത്ത് വിമാനം പുറപ്പെട്ടില്ല. ഡ്യൂട്ടി സമയം അവസാനിച്ചതിനെ തുടർന്ന് പൈലറ്റ് പോയ ശേഷം, പകരം പൈലറ്റ് രാവിലെ 11 മണിയോടെയാണ് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തത്. ഒടുവിൽ, ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. വിമാനം വൈകിയതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളോ സുതാര്യമായ ആശയവിനിമയമോ ലഭ്യമല്ലായിരുന്നുവെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ക്യാബിൻ എയർ കണ്ടീഷനിംഗ് ഇടയ്ക്കിടെ ഓണാക്കുകയും ഓഫാക്കുകയും ചെയ്തതിനാൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടുവെന്നും യാത്രക്കാർ ആരോപിച്ചു. വിമാനത്തിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ചിലർ പറഞ്ഞു. വിമാനത്തിൽ ശിശുക്കളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ ഉണ്ടായിരുന്നു. എന്നാൽ, യാത്രക്കാർക്ക് സാഹചര്യത്തെക്കുറിച്ച് സമയാസമയങ്ങളിൽ വിവരങ്ങൾ നൽകിയിരുന്നുവെന്നും ലഘുഭക്ഷണം വിതരണം ചെയ്തിരുന്നുവെന്നും ഇൻഡിഗോ വൃത്തങ്ങൾ അറിയിച്ചു. ക്യാബിനിലെ താപനില സാധാരണ നിലയിലായിരുന്നുവെന്നും എഞ്ചിനീയറിംഗ് ടീമിനെ അറിയിച്ചിരുന്നുവെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ചുള്ള വ്യോമയാന നിയമങ്ങൾ ഒരു വിമാനക്കമ്പനിക്ക് എങ്ങനെ വലിയ കാലതാമസമുണ്ടാക്കാമെന്നും യാത്രക്കാർക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കാമെന്നുമുള്ള കാര്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ രാവിലെ 6:30-ഓടെ തന്നെ യാത്രക്കാർ കയറിയിരുന്നു. എന്നാൽ വിമാനം റൺവേയിലേക്ക് നീങ്ങാൻ വൈകിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഇതിനിടെയാണ് വിമാനം നിയന്ത്രിക്കേണ്ട പൈലറ്റിന്റെ ഔദ്യോഗിക ജോലി സമയം (Flight Duty Time Limitations - FDTL) അവസാനിച്ചുവെന്നും അദ്ദേഹം വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നും യാത്രക്കാർ അറിയുന്നത്. വ്യോമയാന നിയമപ്രകാരം പൈലറ്റുമാർക്ക് നിശ്ചിത മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യാൻ അനുവാദമില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായുള്ള ഈ നിയമമാണ് യാത്രക്കാരെ വെട്ടിലാക്കിയത്. പകരം പൈലറ്റ് എത്തുന്നതുവരെ വിമാനം വിമാനത്താവളത്തിൽ തന്നെ കിടന്നു. ഒടുവിൽ രാവിലെ 11 മണിയോടെ പുതിയ പൈലറ്റ് എത്തിയ ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനം സിംഗപ്പൂരിലേക്ക് പറന്നത്. സംഭവം വിവാദമായതോടെ ഇൻഡിഗോ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണവും വെള്ളവും കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് കമ്പനി അവകാശപ്പെട്ടു. ക്യാബിനുള്ളിലെ താപനില സാധാരണ നിലയിലായിരുന്നുവെന്നും എഞ്ചിനീയറിംഗ് വിഭാഗം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ഇൻഡിഗോ വക്താവ് അറിയിച്ചു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിനാലാണ് വിമാനം വൈകിയതെന്നും അവർ കൂട്ടിച്ചേർത്തു. പൈലറ്റുമാരുടെ ക്ഷീണം (Fatigue) കുറയ്ക്കുന്നതിനും വിമാനയാത്ര സുരക്ഷിതമാക്കുന്നതിനുമായി ഡിജിസിഎ (DGCA) നിഷ്കർഷിച്ചിട്ടുള്ള നിയമമാണ് FDTL. എന്നാൽ കൃത്യമായ പ്ലാനിംഗ് ഇല്ലാത്ത പക്ഷം ഇത്തരം നിയമങ്ങൾ യാത്രക്കാർക്ക് എങ്ങനെ ദുരിതമാകുന്നു എന്നതിന്റെ തെളിവാണ് ചെന്നൈയിലെ ഈ സംഭവം. ഒരു പൈലറ്റിന്റെ ഡ്യൂട്ടി സമയം അവസാനിക്കാനിരിക്കുന്നു എന്ന് മുൻകൂട്ടി മനസ്സിലാക്കി പകരം സംവിധാനം ഒരുക്കുന്നതിൽ വിമാനക്കമ്പനി പരാജയപ്പെട്ടതാണ് വലിയ വിമർശനങ്ങൾക്കിടയാക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
'2026ലെ മികച്ച നടിക്കുള്ള പുരസ്കാരം വീണാ ജോർജിന് അവകാശപ്പെട്ടതാണ്'; KSU വൈസ് പ്രസിഡന്റ്
കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പരിഹാസ പരാമർശവുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. '2026ലെ മികച്ച നടിക്കുള്ള പുരസ്കാരം വീണാ ജോർജിന് മാത്രം അവകാശപ്പെട്ടതാണ്' എന്നാണ് മുഹമ്മദ് ഷമ്മാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിലും ഷമ്മാസ് തന്റെ പരാമർശനം ആവർത്തിച്ചു. 'കൃത്യമായ ബോധ്യത്തോടെ ഞാൻ സംസാരിക്കുന്നത്. മന്ത്രി പണ്ട് സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ സമ്മാനം നേടിയതിന്റെ കഴിവ് ഇപ്പോഴാണ് പുറത്തുവരുന്നത്. മന്ത്രിക്ക് കെഎസ്യു പ്രവർത്തകരുടെ ഭാഗത്ത് ഒരു തരത്തിലുമുള്ള ആക്രമണവും പരിക്കും ഏറ്റിട്ടില്ല. മന്ത്രി അഭിനയിക്കുകയാണ്. ഇനി മന്ത്രിക്ക് പരിക്ക് ഏറ്റു എന്നത് യാഥാർത്ഥ്യമാണെങ്കിൽ പൊലീസുകാർ കാണിച്ച ഷോയ്ക്കിടയിൽ പറ്റിയതാകും എന്നേ പറയാനുള്ളു,' മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
പാലക്കാട് ഓപ്പറേഷന് തീയറ്റര്‍ ഹെല്‍പ്പര്‍ ഒഴിവ്
പാലക്കാട് ഓപ്പറേഷന് തീയറ്റര്‍ ഹെല്‍പ്പര്‍ ഒഴിവ്
കെൽട്രോൺ മീഡിയ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ മാർച്ചിൽ
കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നോളജ് സെന്റർ നടത്തുന്ന 2026 അധ്യയന വർഷത്തെ വിവിധ മീഡിയ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. മാർച്ച് 5, 6, 7 തീയതികളിൽ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അസൽ രേഖകളുമായി നേരിട്ടെത്തി വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്കും പ്ലസ്ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം
ബെംഗളൂരുവിലെ ഈ മേഖല അടിമുടി മാറും; ആറു കോടി ചെലവില്‍ നവീകരണം: ഹൈടെക് പാര്‍ക്കിങ് സംവിധാനം
ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ മേഖലയാണ് കെആര്‍ മാര്‍ക്കറ്റ്. ബെംഗളൂരുവിലെ ഏറ്റവും പഴക്കമേറിയ മൊത്തവ്യാപാര വിപണി മാത്രമല്ല, വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടം കൂടിയാണിത്. എന്നാല്‍ സ്ഥലപരിമിതിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം. രാത്രിയായാല്‍ ഇരുട്ടും ദുര്‍ഗന്ധവും നിറഞ്ഞതും സാമൂഹിക വിരുദ്ധരുടെ താവളവുമായിരുന്ന ഈ പ്രദേശം ഇനി അടിമുടി മാറുകയാണ്. കെആര്‍ മാര്‍ക്കറ്റിന്റെ മുഖഛായ തന്നെ മാറ്റുന്ന പുതിയ ഹൈടെക്
മദ്യലഹരിയില്‍ മുറി 'തട്ടിയെടുത്ത്' വിരട്ടല്‍
കൈയേറ്റം നടന്നുവെങ്കില് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
പ്രാതൽ ഇതാണെങ്കിൽ കുട്ടികൾ രാവിലെ കഴിക്കാതെ പോകില്ല
പ്രാതൽ ഇതാണെങ്കിൽ കുട്ടികൾ രാവിലെ കഴിക്കാതെ പോകില്ല
ദാരിദ്ര്യവും സങ്കടവും ഒഴിഞ്ഞ് പോകില്ല...! ഈ നക്ഷത്രക്കാർ കറുത്ത ചരട് ധരിയ്ക്കുമ്പോൾ സൂക്ഷിക്കണം
വിശ്വാസത്തിന്റെ ഭാഗമായി ഹിന്ദു മതത്തിൽപ്പെട്ടവർ ചരട് ധരിക്കാറുണ്ട്. സാധാരണയായി കയ്യിലും കഴുത്തിലും അരയിലുമെല്ലാം ചരടുകൾ ജപിച്ച് കെട്ടാറുണ്ട്. പലരും പല ഉദ്ദേശ്യത്താലാണ് ഇത് ധരിയ്ക്കുന്നത്. കറുത്ത നൂൽ നമ്മളെ ദൃഷ്ടി ദോഷത്തിൽ നിന്ന് സംരക്ഷിക്കുമെന്നാണ് പൊതുവെയുള്ള വിശാസം. എന്നാൽ ചിലർ ഒരു സ്റ്റൈലിനായി ധരിയ്ക്കാറുമുണ്ട്.
തൃശൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ അടിപ്പാതയിലെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു. വാഹനയാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ട ഈ സംഭവം, അശാസ്ത്രീയ നിർമ്മാണ രീതികൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിപകരുന്നു.
രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം ; ആഘോഷങ്ങളിൽ പങ്കെടുക്കാൻ അംബാനി കുടുംബം ഉദയ്പുരിലെത്തി
വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാവാൻ പോവുകയാണ്. ഉദയ്പൂരിൽ വച്ചു നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും പങ്കെടുക്കുക.
ഇൻ്റർനാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട് ഓഫ് ആ യുർവേദ രാജ്യത്തെ ആദ്യത്തെ സമഗ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മന്ത്രിക്ക് സംസാരിക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് നേതാക്കൾ അറിയിച്ചു.
ആലപ്പുഴ: കഴിഞ്ഞ ആറ് വർഷമായി കാട്ടുപന്നി ശല്യം രൂക്ഷമായ ചാരുംമൂട് മേഖലയിൽ കാട്ടുപോത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തി. ചൊവ്വാഴ്ച പുലർച്ചെ കെ.പി. റോഡിലാണ് കാട്ടുപോത്തിനെ കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും മൃഗത്തെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ പ്രസി സാനറ്റോറിയത്തിന്റെ മതിൽ അവസാനിക്കുന്ന ഭാഗത്ത് വെച്ചാണ് യാത്രക്കാർ കാട്ടുപോത്തിനെ കണ്ടത്. ചെട്ടികുളങ്ങര അമ്പലത്തിലേക്ക് കാറിൽ പോകുകയായിരുന്ന ഫോട്ടോഗ്രാഫർമാരായ ഷാജി ഡേലൈറ്റും സന്തോഷ് ഫോട്ടോ വേൾഡുമാണ് ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തിയത്. വാഹനം അടുത്തെത്തിയതോടെ ടെലിഫോൺ എക്സ്ചേഞ്ചിന് കിഴക്കുവശത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് കാട്ടുപോത്ത് ഇറങ്ങിപ്പോകുകയായിരുന്നു. കാട്ടുപോത്തിനെ കണ്ടെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്കയായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം വിവരം അറിയിച്ചതിനെത്തുടർന്ന് എം.എസ്. അരുൺ കുമാർ എം.എൽ.എ. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് റാന്നിയിൽ നിന്നുള്ള വനംവകുപ്പ് സംഘം അതിവേഗം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. വിവിധയിടങ്ങളിൽ നടത്തിയ തിരച്ചിലിൽ കാട്ടുപോത്തിനെ കണ്ടെത്താനായില്ല. എന്നാൽ, സ്ഥലത്തെ കാൽപ്പാടുകളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപോത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു. റാന്നി റേഞ്ച് ഓഫീസർ ബി.ആർ. ജയൻ, സോഷ്യൽ ഫോറസ്ട്രി ചെങ്ങന്നൂർ റേഞ്ച് ഓഫീസർ പി.കെ. രാജേഷ്, ഡെപ്യൂട്ടി റേഞ്ചർ ജോസ്, റാന്നി കരികുളം ഡിവിഷനിലെ റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനകൾക്ക് മേൽനോട്ടം വഹിച്ചത്. വന്യമൃഗശല്യം വർധിക്കുന്നത് ജനങ്ങളുടെ ഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്.
കുമ്പളങ്ങ കൊണ്ട് എളുപ്പത്തിൽ കറി ഉണ്ടാക്കിയാലോ ?
കുമ്പളങ്ങ കൊണ്ട് എളുപ്പത്തിൽ കറി ഉണ്ടാക്കിയാലോ ?
എൻ സി ഇ ആർ ടി പുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കോടതി സ്വമേധയാ നടപടി സ്വീകരിച്ചേക്കുമെന്നും സൂചിപ്പിച്ചു.
The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ
AED 5 മില്യൺ രണ്ടാം സമ്മാനം നേടിയ ആദ്യത്തെ വിജയി യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ.
മലപ്പുറം: മലപ്പുറം ജില്ലാ വിഭജനം സംബന്ധിച്ച വിവിധ സംഘടനകള്‍ ആവശ്യം ഉന്നയിക്കുന്നതിനിടെ വിഷയത്തെ അനുകൂലിച്ച് കളക്ടര്‍ വി. ആര് വിനോദ്. മലപ്പുറം ജില്ലാ വിഭജനം കൂടുതല്‍ ഗുണമാകുമെന്നും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കണമെങ്കില്‍ തന്നെ നാലര മണിക്കൂര്‍ എടുക്കുമെന്നും മനുഷ്യ ശേഷിയുടെ കുറവ് മലപ്പുറത്തുണ്ടെന്നും വി. ആര് വിനോദ് പറഞ്ഞു. വലിയ വിസ്തൃതി ഉള്ള ജില്ലയാണ് മലപ്പുറം. ജനസംഖ്യയും കൂടുതലാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. ജില്ലാ വിഭജനം ഏതെങ്കിലും കാലത്ത് പരിഗണിക്കപ്പെടേണ്ടി വരും. വലുപ്പം കുറവ് ആയിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ സാമുദായിക സൗഹാര്‍ദം ലോകത്തിനു മാതൃകയാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായതിനെ തുടര്‍ന്ന് മലപ്പുറത്തുനിന്ന് പോകുന്നതിന്റെ ഭാഗമായി മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രെസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിൽ 200-ലധികം യാത്രക്കാർ അഞ്ച് മണിക്കൂറോളം കുടുങ്ങി. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം വൈകുകയായിരുന്നു.
കുട്ടികൾക്ക് ഇഷ്ടമാകും ഈ പലഹാരം
കുട്ടികൾക്ക് ഇഷ്ടമാകും ഈ പലഹാരം
മന്ത്രിക്കെതിരായ വധശ്രമം റീത്ത് വച്ചതിന് പിന്നാലെ യെന്ന് കെ .കെ രാഗേഷ്
മുഖ്യമന്ത്രി കണ്ണൂരിലുള്ളപ്പോൾ തന്നെ മന്ത്രി വീണാജോർജിനെ അക്രമിച്ച് വാർത്ത സൃഷ്ടിക്കാൻ കെഎസ്യു, യൂത്തുകോൺഗ്രസുകാർ പദ്ധതിയിട്ടതാണ്.
കേരളത്തിൽ നിരോധിച്ച് 30 വർഷങ്ങൾക്ക് ശേഷം, അതേ രുചിയും ഗുണങ്ങളുമായി ചാരായം യൂറോപ്യൻ വിപണിയിൽ തിരിച്ചെത്തുന്നു. കൊടുങ്ങല്ലൂർ സ്വദേശി മിഥുൻ മോഹൻ നേതൃത്വം നൽകുന്ന ഈ സംരംഭം, യൂറോപ്യൻ മലയാളികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചാരുംമൂട്ടിൽ കാട്ടുപന്നിക്ക് പിന്നാലെ കാട്ടുപോത്തും; പ്രദേശവാസികൾ ഭീതിയിൽ
കഴിഞ്ഞ ആറു വർഷമായി കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുന്ന ചാരുംമൂട് മേഖലയിൽ കാട്ടുപോത്തും എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി
ട്രോളുകൾ വാങ്ങിക്കൂട്ടി പ്രേമലു ഹിന്ദി
തിയേറ്ററിൽ നിന്ന് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തിൽ നസ്ലെൻ നായകനായി എത്തിയ പ്രേമലു. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് സിനിമ മറ്റു ഭാഷകളിലേക്ക് റീമേക്ക് തീരുമാനിച്ചിരുന്നു. സിനിമയുടെ തെലുങ്ക് വേർഷനും മികച്ച വിജയമായിരുന്നു നേടിയത്. ഇപ്പോഴിതാ പ്രേമലു ഹിന്ദി റീമേക്കിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നെ എയറിലായിരിക്കുകയാണ് സിനിമയും അണിയറ പ്രവർത്തകരും.
രാം ചരണിന്റെ ‘പെഡ്ഡി’യിലെ രണ്ടാമത്തെ ഗാനം പുറത്ത്
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാം ചരൺ ചിത്രം ‘പെഡ്ഡി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ ഈണം നൽകിയ ‘ചന്ദാമാമാ..’ എന്ന് തുടങ്ങുന്ന മനോഹരമായ മെലഡിയാണ്
ഭാഷയും ഭൂഖണ്ഡങ്ങളും കടന്ന് ലോകം ഇന്ന് ഒരു പ്രത്യേക രാഗത്തിൽ ചുവടുവെക്കുന്നു കൊറിയൻ സംഗീതത്തിന്റെയും സിനിമകളുടെയും രാഗം. 2026 ഫെബ്രുവരി 25-ന് ദക്ഷിണ കൊറിയൻ സാംസ്കാരിക മന്ത്രാലയം പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം..
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയാതായി അറിയിച്ചു കൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും 'സ്റ്റാർ മാജിക്' പരിപാടിയിലൂടെ ശ്രദ്ധേയനുമായ തങ്കച്ചൻ വിതുര. ഇൻസൈറ്റ് മീഡിയ സിറ്റിയിലെ ഫ്ലവേഴ്സ് ടി.വിയുടെയും 24 ന്യൂസിന്റെയും വാതിലുകൾക്ക് മുന്നിൽ നീല യൂണിഫോമിൽ നിൽക്കുന്ന വീഡിയോ താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകർക്കിടയിൽ ചർച്ചകൾ സജീവമായത്. അഭിനയം ഉപേക്ഷിച്ചോയെന്നും, ഇത് പുതിയൊരു പരിപാടിയുടെ ഭാഗമാണോയെന്നും ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ ഉയരുന്നത്. തന്റെ പ്രിയപ്പെട്ട പ്രേക്ഷകരുമായി ഒരു ഗൗരവമുള്ള സത്യം പങ്കുവെക്കാനുണ്ടെന്ന് വീഡിയോയിൽ തങ്കച്ചൻ പറയുന്നു. ഇന്ന് ഞാൻ ഇൻസൈറ്റ് മീഡിയ സിറ്റിയുടെ, ഫ്ലവേഴ്സ് ടി.വിയും 24 ന്യൂസും ഉള്ള ആ വാതിലുകൾക്ക് മുന്നിൽ ഒരു വ്യത്യസ്തമായ വേഷം ധരിച്ചാണ് നിൽക്കുന്നത്. നിങ്ങൾ എന്നെ സാധാരണയായി സ്റ്റുഡിയോയിലെ പ്രകാശവലയത്തിലും സിനിമാ സെറ്റുകളിലുമാണ് കണ്ടിട്ടുള്ളത്. എന്നാൽ ഇന്ന് ഈ നീല യൂണിഫോമിൽ ഒരു സെക്യൂരിറ്റി എന്ന നിലയിൽ ഞാൻ പുതിയൊരു പാത സ്വീകരിച്ചിരിക്കുന്നു, അദ്ദേഹം വിശദീകരിച്ചു. യൂണിഫോം ശരീരത്തെ മാത്രം മൂടുമെന്നും ഉള്ളിലെ ആത്മാവിനെ ഒരിക്കലും മറയ്ക്കില്ലെന്നും തങ്കച്ചൻ അടിവരയിട്ടു. പുറമെ ഒരു സെക്യൂരിറ്റി ഗാർഡിനെപ്പോലെ തോന്നിയാലും, ഈ നീല ഷർട്ടിനുള്ളിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ഗാനങ്ങൾ പാടിയ അതേ ഗായകനുണ്ട്, നിങ്ങളുടെ ഹൃദയത്തിലെ വികാരങ്ങൾ പകർന്ന കവിയുണ്ട്, വർഷങ്ങളായി നിങ്ങൾ കൈയടിച്ച് പിന്തുണച്ച അതേ നായകനുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ജോലിക്കും അതിൻ്റേതായ മഹത്വമുണ്ടെന്നും ഓരോ വേഷവും ഒരു പ്രകടനമാണെന്നും തങ്കച്ചൻ ഓർമ്മിപ്പിച്ചു. ജീവിതം ഏത് യൂണിഫോം നൽകിയാലും ഉള്ളിലെ പ്രകാശം മങ്ങരുതെന്ന സന്ദേശവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. 'സ്റ്റാർ മാജിക്' ഷോകളിലെ പ്രകടനങ്ങളിലൂടെയും 'മറിയേടമ്മേട ആട്ടിൻകുട്ടി' പോലുള്ള ഗാനങ്ങളിലൂടെയുമാണ് തങ്കച്ചൻ വിതുര മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായത്. താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ അനുമോൾ ഉൾപ്പെടെ നിരവധി പേർ കമൻ്റുമായി എത്തിയിട്ടുണ്ട്.
വീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി
'ഞങ്ങള്‍ ഇതുപോലെ പ്രതികരിച്ചാല്‍ നിങ്ങള്‍ താങ്ങില്ല'; മുന്നറിയിപ്പുമായി മന്ത്രി വി ശിവന്‍കുട്ടി
കണ്ണൂരില്‍ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റതിന് പിന്നാലെ ഭീഷണി സ്വരത്തില്‍ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന വീണാ ജോര്‍ജിന്റെ ആരോപണത്തിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ് എത്തിയത്. 'ഒരു കാര്യം ഓര്‍ക്കണം, ഞങ്ങള്‍ ഇതുപോലെ പ്രതികരിച്ചാല്‍ നിങ്ങള്‍ക്കത് താങ്ങില്ല' എന്നാണ് ശിവന്‍കുട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്. മന്ത്രിയെ വകവരുത്തുകയായിരുന്നു ലക്ഷ്യം. ഈ മട്ടിലുള്ള പ്രതിഷേധം ജനാധിപത്യ മര്യാദകള്‍ക്ക് ചേരാത്തതാണ്. ആസൂത്രിത ആക്രമണമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. അതിക്രൂരമായ കടന്നാക്രമണമെന്ന് എം വി ഗോവിന്ദനും പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുള്ള ഗൂഢാലോചനയാണിത്. ഇതിനെതിരെ കേരളത്തിലുടനീളം സിപിഎം പ്രതിഷേധിക്കുമെന്നും എം വി ഗോവിന്ദന്. മന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമെന്ന് കെ കെ രാഗേഷ് ആരോപിച്ചു. വി ഡി സതീശന്റെ ആഹ്വാനമെന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം. പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടത് ഭരണത്തിനെതിരെ രാഷ്ട്രീയമായി ഒരു ആരോപണവും ഉന്നയിക്കാനില്ലാത്ത പ്രതിപക്ഷം പ്രതിഷേധത്തിന്റെ പേരില്‍ അക്രമികളെ തെരുവിലിറക്കി മന്ത്രിമാരെ കൈയ്യേറ്റം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷത്തിന്റെ ഹീനമായ ഈ രാഷ്ട്രീയത്തെ ജനാധിപത്യ കേരളം തള്ളിക്കളയുമെന്നും ശൈലജ പറഞ്ഞു. വൈകീട്ട് വീണാ ജോര്‍ജ് റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പോലിസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. സംഘര്‍ഷത്തിനിടെ മന്ത്രിയുടെ കയ്യില്‍ മുറിവേറ്റു. കഴുത്തിലും പരുക്കുണ്ട്. നിലവില്‍ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ആശുപത്രിയിലെത്തി മന്ത്രിയെ കണ്ടു.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായി ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് കെഎസ്യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയിട്ടുള്ളതെന്നും മന്ത്രിയെ അക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം, രക്തസാക്ഷി പരിവേഷം ചമയുന്നു; കെഎസ്യു
കണ്ണൂർ: കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണെന്നാണ് അലോഷ്യസിന്റെ പ്രതികരണം. പ്രവർത്തകരുടെ പ്രതിഷേധം ഒരിക്കലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അലോഷ്യസ് റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. 'മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യമേഖല വെന്റിലേറ്ററായി കിടക്കുമ്പോൾ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകും. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ചാനലിലും മറ്റും വന്ന ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചാണ് ഞാൻ സംസാരിക്കുന്നത്. പ്രതിഷേധക്കാർ അടുത്ത് എത്തിയപ്പോൾ തന്നെ പൊലീസ് തടഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് കെഎസ്യു പ്രവർത്തകർ എത്തിയിട്ടില്ല. മന്ത്രി പൊലീസ് വലയത്തിലായിരുന്നു. ആരോഗ്യമന്ത്രിയ്ക്ക് നേരെ ഒരു കയ്യേറ്റവും നടന്നിട്ടില്ല,' അലോഷ്യസ് സേവ്യർ പറഞ്ഞു.
സസ്പെൻസ് ത്രില്ലറുമായി ജിത്തു ജോസഫ് ; ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ 27 മുതൽ
‘ദൃശ്യം 3’നായി കാത്തിരിക്കുന്ന മലയാളികൾക്ക് മുൻപിലേക്ക് മറ്റൊരു സസ്പെൻസ് ത്രില്ലറുമായി എത്തുകയാണ് ജിത്തു ജോസഫ്. ഇത്തവണ ഷോറണ്ണറുടെ കുപ്പായമണിഞ്ഞാണ് അദ്ദേഹം എത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ എന്ന വെബ് സീരീസിന്റെ റീൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. “നിങ്ങൾ സ്വപ്നം കാണാറുണ്ടോ?” എന്ന ചോദ്യവുമായാണ് ജിത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
പ്രതിഷേധത്തിന് സാധ്യത; വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് സുരക്ഷ വര്‍ധിപ്പിച്ചു
ആലപ്പുഴ: കെ എസ് യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളില്‍ കൂടുതല്‍ പൊലീസുകാരെത്തി. വി ഡി സതീശനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ചേര്‍ത്തലയിലും ആലപ്പുഴ ടൗണിലുമാണ് ഇനി പുതുയുഗ യാത്ര എത്തുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അതിനാല്‍ വി ഡി സതീശനെതിരേ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വീണാ ജോര്‍ജിനെതിരായ പ്രതിഷേധത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും കെഎസ്യു മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നും വി ഡി സതീശന് പ്രതികരിച്ചു. മൂന്നോ നാലോ കെഎസ്യുക്കാരും 35 പൊലീസുകാരുമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. തെറ്റുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സതീശന്, ആക്രമണം നടന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. ഇനിയും പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എനിക്കെതിരെ പ്രതിഷേധിച്ചോളൂ കുഴപ്പമില്ല. കേരളത്തെ ഈ അവസ്ഥയില്‍ എത്തിച്ചത് ഞാന്‍ ആണല്ലോ എന്നും വി ഡി സതീശന് പരിഹസിച്ചു.
അടിപൊളി ഈന്തപ്പഴ അച്ചാർ പരീക്ഷിച്ചു നോക്കൂ!
അടിപൊളി ഈന്തപ്പഴ അച്ചാർ പരീക്ഷിച്ചു നോക്കൂ!
മാത്യുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ സിബിയെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീണ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രിയെന്ന് കെ .സുധാകരൻ ,എം.പി
വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രിയാണെന്ന് തെളിയിച്ചുവെന്ന് കെ.സുധാകരൻ എം.പി ആരോപിച്ചു.
കൊല്ലം: പരവൂർ-പാരിപ്പള്ളി റോഡിൽ അമ്മാരത്തുമുക്കിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഇന്നലെ കേരളക്കര ആ വീഡിയോ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ അമ്മാരത്തുമുക്ക് സ്വദേശി ഓമനയമ്മയാണ് തലനാരിഴയ്ക്ക് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. ബസിനടിയിൽപ്പെട്ട് ശരീരം മുഴുവൻ ടയറിനടിയിലൂടെ കയറിയിറങ്ങിയിട്ടും കാലിന് ചെറിയ പരിക്കുകളോടെയാണ് ഇവർ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്. ആളെയിറക്കിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് ഓമനയമ്മ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചത്. ഡ്രൈവർ ഇവരെ ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്തതോടെ ബസ് ഓമനയമ്മയുടെ ശരീരത്തിന് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൂർണമായും ബസിനടിയിലായ ഓമനയമ്മയെ മറികടന്ന് വാഹനം മുന്നോട്ടുപോയെങ്കിലും ജീവൻ തിരികെ ലഭിച്ചത് നാട്ടുകാരെയും കാഴ്ചക്കാരെയും ഞെട്ടിച്ചു. അപകടത്തിൽ കാലിന് പരിക്കേറ്റ ഓമനയമ്മയെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രി കിടക്കയിൽവെച്ച് ഓമനയമ്മ പ്രകടിപ്പിച്ച സന്മനസ്സ് ശ്രദ്ധേയമായി. ബസ് ജീവനക്കാരെ ശിക്ഷിക്കരുതെന്നും നഷ്ടപരിഹാരം തേടി കോടതി കയറാൻ താനില്ലെന്നും ഇവർ പറഞ്ഞു. ചികിത്സയ്ക്കുള്ള സഹായം ലഭിച്ചാൽ മതിയെന്നും അവർ കൂട്ടിച്ചേർത്തു. ഓമനയമ്മയുടെ ഈ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസ നേടുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടവർക്ക് ശ്വാസമടക്കിപ്പിടിച്ച് മാത്രമേ അത് കാണാൻ സാധിക്കൂ എന്ന് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ഈ അത്ഭുതരക്ഷപ്പെടലും അതിനോടുള്ള ഓമനയമ്മയുടെ പ്രതികരണവും ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ആ അഞ്ചു സെക്കൻഡുകൾ: മരണത്തെ മുഖാമുഖം കണ്ട നിമിഷം അമ്മാരത്തുമുക്ക് സ്വദേശിനിയായ ഓമനയമ്മ പതിവുപോലെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ആളെ ഇറക്കിയ ശേഷം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തൊട്ടുമുന്നിലൂടെയാണ് അവർ നടന്നത്. എന്നാൽ ബസ് ഡ്രൈവർ ഓമനയമ്മയെ ശ്രദ്ധിക്കാതെ വണ്ടി മുന്നോട്ടെടുത്തു. നിമിഷങ്ങൾക്കകം അവർ ബസിനടിയിലായി. ബസിന്റെ മുൻചക്രവും പിൻചക്രവും ഓമനയമ്മയുടെ ശരീരത്തിന് മുകളിലൂടെ കയറിയിറങ്ങി. കാഴ്ചക്കാർ നിലവിളിച്ചുപോയ ആ നിമിഷം, എല്ലാവരും കരുതിയത് ഒരു വൻ ദുരന്തം സംഭവിച്ചു എന്നാണ്. എന്നാൽ ബസ് കടന്നുപോയതിന് പിന്നാലെ, അത്ഭുതകരമെന്നു പറയട്ടെ, ഓമനയമ്മ റോഡിൽ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ അമ്പരന്നുപോയി. തലനാരിഴയ്ക്കാണ് അവർക്ക് ജീവൻ തിരിച്ചുകിട്ടിയത്. വേദനയിലും മായാത്ത സന്മനസ്സ് അപകടത്തിന് പിന്നാലെ നാട്ടുകാർ ഓമനയമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കാലിന് ചില പരിക്കുകൾ ഉണ്ടെന്നല്ലാതെ മറ്റ് ഗുരുതരമായ ആന്തരിക പരിക്കുകളില്ലെന്ന് വ്യക്തമായി. ആശുപത്രി കിടക്കയിൽ വെച്ച് പോലീസും മറ്റുള്ളവരും മൊഴിയെടുക്കാൻ എത്തിയപ്പോഴാണ് ഓമനയമ്മ ഏവരെയും വിസ്മയിപ്പിച്ചത്. തന്റെ ജീവൻ അപകടത്തിലാക്കിയ ബസ് ജീവനക്കാർക്കെതിരെ കേസ് കൊടുക്കാനോ അവരെ ശിക്ഷിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. ആരെയും ശിക്ഷിക്കരുത്, നഷ്ടപരിഹാരം തേടി കോടതി കയറാൻ എനിക്ക് വയ്യ. എനിക്ക് ചികിത്സയ്ക്കുള്ള സഹായം മാത്രം കിട്ടിയാൽ മതി എന്നായിരുന്നു അവരുടെ മറുപടി. ദാരിദ്ര്യവും കഷ്ടപ്പാടും ഉണ്ടെങ്കിലും മറ്റൊരാളുടെ ഉപജീവനമാർഗ്ഗം തടയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന അവരുടെ നിലപാട് വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് ഓമനയമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നത്.
ബെഡ് റസ്റ്റിൽ നിന്ന് ബ്രോഡ്കാസ്റ്റിലേക്ക്; സർക്കാർ പ്രമോ വീഡിയോ ഒരുക്കി നടൻ റിയാസ് പത്താൻ
കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിയാസ് പത്താൻ, ആശുപത്രി കിടക്കയിൽ വെച്ച് ഒരു പ്രൊമോഷണൽ വീഡിയോ പൂർത്തിയാക്കി. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 'തൊഴിൽ സുരക്ഷ' എന്ന മൊബൈൽ ആപ്പിന് വേണ്ടിയായിരുന്നു ഇത്.
പ്രതിഷേധത്തിന് സാധ്യത; പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു
വി ഡി സതീശന്റെ ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രയ്ക്ക് സുരക്ഷ വർധിപ്പിച്ചു. മന്ത്രി വീണാ ജോർജിനെതിരായ കെഎസ്യു പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
'തമിഴിലെത്തുമ്പോൾ ഗ്ലാമറസ്സാകുന്നു?' അനശ്വര രാജനെതിരെ സൈബർ ആക്രമണം
മലയാളത്തിനുപുറമേ തമിഴിലും തെലുങ്കിലും സജീവമാണ് നടി അനശ്വര രാജൻ. അടുത്തിടെയാണ് അനശ്വര നായികയായ ലക്കി-ദ സൂപ്പർസ്റ്റാർ എന്ന ചിത്രം പുറത്തിറങ്ങിയത്. ജി.വി. പ്രകാശ് നായകനായ ചിത്രം ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒ.ടി.ടി റിലീസായാണ് എത്തിയത്. എന്നാൽ ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ അനശ്വര രാജനെതിരെ മോശം കമന്റുകളുമായി ചിലർ എത്തിയിരിക്കുകയാണ്.
പ്രായത്തെ വെല്ലുവിളിക്കുന്ന ഫിറ്റ്നസ് നിലനിർത്തുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. സ്ക്രീനിലെ മികവാർന്ന അഭിനയം കൊണ്ടു മാത്രമല്ല, ശാരീരികമായും മാനസികമായും മറ്റുള്ളവർക്ക് പ്രചോദനം തുടരുന്ന താരം കൂടിയാണ് ഷാരൂഖ്. 60-ാം വയസിലും നടന്റെ ഫിറ്റ്നസ് കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം.
അക്രമങ്ങള്‍ക്കിടെ ജയില്‍ചാട്ടവും; മെക്സിക്കോയില്‍ തടവുചാടിയത് 23 കൊടുംകുറ്റവാളികള്‍
മയക്കുമരുന്ന് രാജാവിനെ വെടിവെച്ചുകൊന്നതിനു പിന്നാലെയുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ മെക്സിക്കോയില്‍ ജയില്‍ ചാട്ടവും. രാജ്യമാകെ സംഘര്‍ഷം വ്യാപിച്ചതിനിടെയാണ് സായുധസംഘങ്ങള്‍ ജയില്‍ ആക്രമിച്ചതിനെ തുടര്‍ന്ന് 23 തടവുകാര്‍ രക്ഷപ്പെട്ടത്.
കൊച്ചി ജെയിന് യൂണിവേഴ്സിറ്റി-എംപെഡ പൈലറ്റ് പദ്ധതിക്ക് തുടക്കമായി
രാജ്യത്തെ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്തുന്നതിനും ആഗോള വിതരണ ശൃംഖലയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ചൈനയില്‍ നിന്നുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് പ്രതികരിച്ചത്.
മന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
കണ്ണൂർ ജില്ലാ ആശുപത്രി ഐ സി യുവിൽ എത്തിയാണ് മുഖ്യമന്ത്രി മന്ത്രിയെ കണ്ടത്.
ലോകമെമ്പാടുമുള്ള കെ-പോപ്പ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ച നടക്കുകയാണ്. പക്ഷേ ഇത് പ്രിയപ്പെട്ട താരങ്ങൾക്ക് വേണ്ടിയുള്ളതല്ല, മറിച്ച് സ്റ്റേഡിയത്തിലെ ഉയരത്തിന് വേണ്ടിയുള്ളതാണ്. കൺസേർട്ടുകളിൽ മറ്റുള്ളവരേക്കാൾ ഉയരം തോന്നിക്കാനും സ്റ്റേജ് വ്യക്തമായി..
രുദ്രാപൂർ: ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് നമസ്കരിച്ച വയോധികനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിക്കുകയും മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി പരാതി. ജഗത്പുരയിലെ അതരിയ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രെഷാം ബാരി സ്വദേശിയായ ശാഹിദിനാണ് മർദനമേറ്റത്. ഇയാളെ വടികൊണ്ട് അടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ മുസ്ലിം സമുദായംഗങ്ങൾ ശാഹിദിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അക്രമികളിൽ ഒരാൾ കൊലക്കേസ് പ്രതിയാണെന്നും നിലവിൽ പരോളിലാണെന്നും പരാതിക്കാർ പറയുന്നു. ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിന് സമീപം ജോലി ചെയ്തുവരികയായിരുന്നുവെന്നും ക്ഷേത്രത്തിൽ നിന്ന് മാറി ഒഴിഞ്ഞുകിടന്ന ഭൂമിയിലാണ് താൻ നമസ്കരിച്ചതെന്നും ശാഹിദ് പൊലീസിനോട് വിശദീകരിച്ചു. എന്നാൽ, ക്ഷേത്രഭൂമിയിൽ മറ്റ് മതപരമായ ചടങ്ങുകൾ അനുവദിക്കില്ലെന്ന് ക്ഷേത്രം മാനേജർ അരവിന്ദ് ശർമ വ്യക്തമാക്കി. സംഭവം അങ്ങേയറ്റം ഗൗരവകരമാണെന്നും ഒരാളെ മർദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുൻസിപ്പൽ കൗൺസിലർ പർവേസ് ഖുറേഷി പറഞ്ഞു. എന്തെങ്കിലും തടസ്സമുണ്ടായിരുന്നെങ്കിൽ അത് അധികൃതരെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം സമൂഹത്തിൽ വിള്ളലുണ്ടാക്കുന്നതാണെന്നും ഖുറേഷി ചൂണ്ടിക്കാട്ടി. മതം പറഞ്ഞ് അക്രമം നടത്തുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സോഫിയ നാസ് പറഞ്ഞു. An elderly man was allegedly assaulted by some people and forced to chant religious slogans after he offered namaz on a vacant land in front of a temple here, police said. A video of the incident is doing the rounds on social media. In the video, the accused are seen thrashing… pic.twitter.com/WiS9MD5AXa — The Siasat Daily (@TheSiasatDaily) February 25, 2026 സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗങ്ങളുമായും സംസാരിക്കുകയും സമാധാനം പാലിക്കാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. ശാഹിദിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയതായും പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂർ: കെഎസ്യു
ആരോഗ്യമന്ത്രിക്കെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് സി.പിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സന്ദേശം ഡാറ്റ ചോര്‍ച്ചയല്ല, വ്യഖ്യാനം ദുരുദ്ദേശ്യപരം; മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ മറുപടി നല്കി മുഖ്യമന്ത്രിയുടെ ഓഫീസ്. ഐടി മിഷൻ മുഖേനെയാണ് സന്ദേശങ്ങള്‍ അയച്ചത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാലാണ് എകീകൃത സന്ദേശം അയച്ചത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് മുന്‍ പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന് വ്യക്തമാണ്. ചെന്നിത്തല പുറത്തുവിട്ട കത്തിൽ തന്നെ നടപടിക്രമങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഡാറ്റാ ഏകീകരണം അറിയിപ്പുകള്‍ക്ക് സഹായകമാകും. നിയമപരമായി ചുമതലപ്പെട്ട ഐടി മിഷനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവരസുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. ഒരു വിവരവും പുറത്തുള്ള ഏജന്‍സിക്ക് കൈമാറുന്നില്ല. മുഖ്യമന്ത്രിയുടെ സന്ദേശം ഡാറ്റ ചോര്‍ച്ചയല്ല. മറിച്ചുള്ള വ്യഖ്യാനം ദുരുദേശ്യപരമാണ്. സര്‍ക്കാര്‍ തീരുമാനം അറിയിക്കുന്നത് പ്രചരണമല്ല. അപകീര്‍ത്തികരമായ പ്രചാരണത്തിൽ നിന്ന് പിന്മാറണമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ മറുപടിയില്‍ പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളുള്ള സ്പാർക് സോഫ്റ്റ്വെയറിൽ നിന്നാണ് ഡാറ്റ ചോർത്തിയതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ ഇതിനേക്കാൾ വളരെയേറെ വ്യാപ്തിയുള്ള അതീവ ഗുരുതരമായ ഡാറ്റ ചോർത്തലാണ് നടന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കെ-സ്മാർട്ടിലെ വിവിധ സേവനങ്ങളിലായി രജിസ്റ്റർ ചെയ്ത ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് ഇൻഫർമേഷൻ കേരള മിഷൻ്റെ പക്കലുള്ളത്. ഈ വിവരങ്ങൾ ചോർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സാധൂകരിക്കുന്നത്.
ഷില്ലോങ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ എച്ച്ഐവി കേസുകള്‍ മേഘാലയയിലെ ഷില്ലോങ്ങിലെന്ന് റിപ്പോര്‍ട്ട്. 10,000-ത്തിലധികം രോഗികള്‍ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി ഡബ്ല്യു. ഷില്ല ബുധനാഴ്ച നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 10,293 എച്ച്ഐവി ബാധിതര്‍ക്ക് ആന്റി റിട്രോവൈറല്‍ തെറാപ്പി ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗുരുതര സാഹചര്യം പരിഗണിച്ച് സംസ്ഥാനം ഇതിനകം 25 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. എച്ച്ഐവി/എയ്ഡ്സ് കേസുകളുടെ ഭയാനകമായ വര്‍ധനവ് പരിഹരിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു മിഷന്-മോഡ് പ്രോഗ്രാമിനായി സര്‍ക്കാര്‍ 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് എന്‍പിപി നിയമസഭാംഗം മെഹ്താബ് ചന്ദീ എ സാങ്മയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ എച്ച്ഐവി ബാധിച്ച് 749 പേര് മേഘാലയയില്‍ മരിച്ചിട്ടുണ്ട്. ഈസ്റ്റ് ഖാസി ഹില്‍സില്‍ 435 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റി ഭോയ്, ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സ്, വെസ്റ്റ് ഖാസി ഹില്‍സ്, സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ്, വെസ്റ്റ് ഗാരോ ഹില്‍സ്, ഈസ്റ്റ് ഗാരോ ഹില്‍സ്, സൗത്ത് ഗാരോ ഹില്‍സ്, നോര്‍ത്ത് ഗാരോ ഹില്‍സ്, സൗത്ത് വെസ്റ്റ് ഗാരോ ഹില്‍സ് തുടങ്ങിയ മറ്റ് ജില്ലകളിലും ചെറിയ തോതില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'എച്ച്ഐവി ഇനി വധശിക്ഷ വിധിക്കാവുന്ന ഒരു രോഗമല്ല. അത് ഭേദമാക്കാന്‍ കഴിയില്ലെങ്കിലും, അത് ചികിത്സിക്കാന്‍ കഴിയും, അങ്ങനെ രോഗികള്‍ക്ക് വളരെ മാന്യമായ ജീവിതം നയിക്കാന്‍ കഴിയും'' മന്ത്രി പറഞ്ഞു. മേഘാലയയില്‍ നിലവില്‍ ജില്ലകളിലായി 392 ഒറ്റപ്പെട്ട ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററുകളും സംസ്ഥാനവ്യാപകമായി നാല് മൊബൈല്‍ ഐസിടിസികളും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ബോധവല്‍ക്കരണ പരിപാടികള്‍, ലക്ഷ്യമിട്ടുള്ള ഔട്ട്റീച്ച്, ഒപിയോയിഡ് സബ്സ്റ്റിറ്റിയൂഷന് തെറാപ്പി സെന്ററുകള്‍, വിപുലീകരിച്ച സ്ക്രീനിംഗ്, പരിചരണ പിന്തുണാ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനായി നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് 2025-26 വര്‍ഷത്തേക്ക് മേഘാലയ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിക്ക് 17.8 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രോഗബാധിതരില്‍ വലിയൊരു വിഭാഗം 15-നും 29-നും ഇടയില്‍ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് എച്ച്ഐവി പകരാനുള്ള പ്രധാന കാരണം മയക്കുമരുന്ന് കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ പങ്കുവെക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരുന്നുണ്ട്.
നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ആരും മന്ത്രിയുടെ അടുത്തേക്ക് പോയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും വി ഡി സതീശൻ
ഫൈബറിന്റെ അളവ് വർധിപ്പിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കേണ്ടതുണ്ട്. ദിവസവും 30 ഗ്രാം ഫൈബർ എങ്കിലും കഴിച്ചിരിക്കണം. പച്ചക്കറികളിൽ മാത്രമല്ല, ഫൈബർ മറ്റ് ഭക്ഷണ സാധനങ്ങളിലും അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി.
അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ഒമാനിൽ ആകാംക്ഷയോടെ പ്രവാസികളും
ഒമാനിൽ ഈ വർഷത്തെ ചെറിയ പെരുന്നാളിന് അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത. റമദാൻ 29 മുതൽ അവധി ആരംഭിച്ചേക്കാമെങ്കിലും, അന്തിമ സ്ഥിരീകരണം മാസപ്പിറവി നിരീക്ഷണത്തിന് ശേഷമായിരിക്കും.
മൊബൈൽ ഫോണിൽ വെള്ളം കയറിയോ? ചെയ്യേണ്ട കാര്യങ്ങൾ ഇതാ
മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ അബദ്ധത്തിൽ അതിൽ വെള്ളം വീഴാനോ നനയാനോ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴ നനയുമ്പോഴോ നനഞ്ഞ പ്രതലത്തിൽ ഫോൺ വെക്കുമ്പോഴോ ആണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാം. ഫോണിനുള്ളിൽ വെള്ളം ഇറങ്ങിയാൽ അത് ഉപകരണത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ കണ്ണൂരില്‍ കെഎസ് യു നടത്തിയ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിഷേധ പ്രകടനം അല്ല നടന്നതെന്നും അക്രമികളുടെ വിളയാട്ടം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം അണികളെ ഇളക്കി വിടുകയാണ്. നാട്ടില്‍ കലാപം ഉണ്ടാക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതരുത് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഡല്‍ഹി അല്ല ഇന്ദ്രപ്രസ്ഥം; പേര് മാറ്റണം എന്ന്
'സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്..! ആശുപത്രിയിലെത്തി മുഖ്യമന്ത്രി
ആഗ്രഹിക്കാതെ തന്നെ കുട്ടികളിലേക്ക് ഇൻസ്റ്റഗ്രാം അഡൾട് കണ്ടൻ്റെത്തിക്കുന്നു;സർവേ
ഇപ്പോൾ പ്രായഭേദമന്യേ കുട്ടികൾ ഉപയോഗിക്കുന്നതാണ് ഇൻസ്റ്റഗ്രാം എന്നാണ് പഠനങ്ങൾ ഉൾപ്പെടെ പറയുന്നത്. എന്നാൽ കൂട്ടികളിലേക്ക് അവർ ആഗ്രഹിക്കാതെ തന്നെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി എത്തുന്നു എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 13 മുതൽ 15 വയസ്സു വരെയുള്ള കുട്ടികളിൽ ഏകദേശം അഞ്ചിൽ ഒരാളിലേക്ക് അവർ ആഗ്രഹിക്കാതെയും നഗ്നദൃശ്യങ്ങളോ ലൈംഗിക ഉള്ളടക്കങ്ങളോ എത്തുന്നു എന്ന് മെറ്റയുടെ സർവേ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ഒരിക്കൽ ചില കണ്ടൻ്റുകൾ വന്നാൽ പിന്നീട് അൽഗൊരിതം കാരണം പിന്നെയും അത്തരം കണ്ടൻ്റുകൾ വരുന്നു.
ഞെട്ടാൻ തയ്യാറായിക്കോളൂ; ദൃശ്യം 3ക്ക് മുന്നേ മറ്റൊരു ത്രില്ലറുമായി ജിത്തു ജോസഫ്
ഞെട്ടാൻ തയ്യാറായിക്കോളൂ; ദൃശ്യം 3ക്ക് മുന്നേ മറ്റൊരു ത്രില്ലറുമായി ജിത്തു ജോസഫ്
മന്ത്രിമാരെ കയ്യേറ്റം ചെയ്യുന്ന രീതി ശരിയല്ല;പ്രതികരിച്ച് സ്പീക്കർ എ എന്‍ ഷംസീര്‍
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംഘടപ്പിച്ച കെഎസ്യു പ്രതിഷേധത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍
ഐസിസി പുറത്തുവിട്ട പുതിയ ടി20 റാങ്കിംഗിൽ ബാറ്റിംഗിൽ ഇഷാൻ കിഷൻ ആദ്യ അഞ്ചിലെത്തിയപ്പോൾ ബൗളിംഗിൽ ജസ്പ്രീത് ബുമ്ര ആദ്യ പത്തിലേക്ക് തിരിച്ചെത്തി.

29 C