കോഴിക്കോട് തോടന്നൂർ ശിവക്ഷേത്രത്തിൽ കവർച്ച; പണവുമായി രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിൽ
തോടന്നൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി പോകുന്നതിനിടെ കള്ളനെ പിടികൂടി പൊലീസ്. താഴെയങ്ങാടി സ്വദേശി ലത്തീഫിനെയാണ് വടകര പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം.തീപിടിച്ചത് അറിയാതെ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ അയൽക്കാര്‍ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു
ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചു; തലയ്ക്കടിയേറ്റ അയല്‍വാസി മരിച്ചു
ക്രിക്കറ്റ് താരവും അർബുദത്തെ അതിജീവിച്ച വ്യക്തിയും മനുഷ്യസ്നേഹിയുമായ യുവരാജ് സിങ്ങിന്റെ യുവീകാൻ ഫൗണ്ടേഷൻ ഷവോമി ഇന്ത്യയുടെ പിന്തുണയോടെ വയനാട് ജില്ലയിൽ സ്വസ്ഥ് മഹിള സ്വസ്ഥ് ഭാരത് പ്രതിരോധ ആരോഗ്യ സംരക്ഷണ
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും?
കൊച്ചി: പുതിയ കൊച്ചി ബൈപ്പാസ് അഥവാ അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്, അരൂർ വരെ നീട്ടാൻ പദ്ധതിയിട്ട് ദേശീയപാത അതോറിറ്റി. കൊച്ചി നഗരവുമായി ഇഴ ചേർന്ന് കിടക്കുന്ന മധ്യ കേരളത്തിലെ ഗതാഗത മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ നിലവിലുള്ള 44.7 കിലോമീറ്റർ നീളം ഏകദേശം 50 കിലോമീറ്ററായി വർധിപ്പിക്കും. കൊച്ചി നഗരത്തിന് അടുത്തുള്ള
അസുഖമായി അവധിക്കപേക്ഷിച്ചു, കമ്പനി ഉടമയുടെ മറുപടി കേട്ട് ആകെ തകർന്ന് യുവാവ്
അസുഖം കാരണം അവധിക്ക് അപേക്ഷിച്ച സ്റ്റാർട്ടപ്പ് ജീവനക്കാരന് കമ്പനി ഉടമയിൽ നിന്നുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്ർച്ചയാവുന്നത്. ശമ്പളമില്ലാത്ത അവധിയായി കണക്കാക്കാനും അന്നേദിവസം ചോദിക്കുന്ന അവധികൾ അനുവദിക്കരുതെന്നുമാണത്രെ ഉടമ പറഞ്ഞത്.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മണ്ഡലങ്ങളിലാണ് തർക്കം തുടരുന്നത്. തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കണമെന്ന സമ്മർദ്ദം ചെലുത്തുകയാണ് വിഎസ് ശിവകുമാർ. കാട്ടാക്കട, വാമനപുരം, അരുവിക്കര സീറ്റുകളിലും അനിശ്ചിതത്വം തുടരുകയാണ്.
പാലക്കാട് ആമക്കാവ് പൂരം വെടിക്കെട്ടിനിടെ അപകടം; നാലുപേര്‍ക്ക് പരുക്ക്
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: ആക്കുളത്തെ കണ്ണാടിപ്പാലത്തിന്റെയും അഡ്വഞ്ചര്‍ പാര്‍ക്കിന്റെയും കരാര്‍ നിയമവിരുദ്ധമായി എം.എല്‍.എ. നേതൃത്വം നല്കുന്ന സൊസൈറ്റിക്ക് നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങുന്നു. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ്. നായര്‍ നല്കിയ പരാതിയിലാണ് നടപടി. പൂജപ്പുര വിജിലന്‍സ് യൂണിറ്റ് പരാതി സ്വീകരിച്ച് രേഖകള്‍ പരിശോധിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാറുകള്‍ വൈബ്കോസിന് നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോപണം. ആക്കുളത്തെ കണ്ണാടിപ്പാലത്തില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്ത് ചീഫ് പ്രമോട്ടറായ 'വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ഒന്‍ട്രപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി' (വൈബ്കോസ്) നല്കിയ കരാറിലാണ് അഴിമതി ആരോപിച്ച് വിജിലന്‍സ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ജനുവരിയില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡി.ടി.പി.സി.) പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടീസിലെ വ്യവസ്ഥകള്‍ വൈബ്കോസ് ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. ടെന്‍ഡറില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും വര്‍ഷം പത്തുലക്ഷം രൂപയില്‍ കുറയാത്ത വിറ്റുവരവും ഉണ്ടാവണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 2021 ഓഗസ്റ്റില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത വൈബ്കോസിന് ഈ പ്രവൃത്തിപരിചയമോ സാമ്പത്തിക രേഖകളോ ഉണ്ടായിരുന്നില്ല. ഈ രേഖകള്‍ സമര്‍പ്പിക്കാതെയാണ് സൊസൈറ്റി കരാര്‍ നേടിയെടുത്തത്. കണ്ണാടിപ്പാലം നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത വൈബ്കോസിനെ അഡ്വഞ്ചര്‍ ടൂറിസം സര്‍വീസ് പ്രൊവൈഡറായി ടൂറിസം വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഇതിനുപിന്നാലെ കണ്ണാടിപ്പാലത്തിന്റെ ടെന്‍ഡറില്‍ വൈബ്കോസിന് മാത്രം പങ്കെടുക്കാന്‍ കഴിയുംവിധം വ്യവസ്ഥകള്‍ മാറ്റിയതായും പരാതിയില്‍ പറയുന്നു. 4.5 കോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ള പദ്ധതിയാണ് ആക്കുളത്തേത്. കണ്ണാടിപ്പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് മുന്‍പുതന്നെ ഗ്ലാസ് പൊട്ടിയത് നേരത്തെ വലിയ വിവാദമായിരുന്നു. എം.എല്‍.എ. നേതൃത്വം നല്കുന്ന സൊസൈറ്റിയായതിനാല്‍ കരാര്‍ നല്‍കണമെന്ന് വൈബ്കോസ് സെക്രട്ടറി ഡി.ടി.പി.സി.ക്ക് നല്കിയ കത്തിന്റെ പകര്‍പ്പും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ രേഖകള്‍ പരിശോധിക്കുന്നതോടെ സംഭവത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങും.
യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷം: ഇന്ത്യയിൽ കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടി
യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽപിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കെ.എസ്.ആര്.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള നീക്കം എല്‍.ഡി.എഫും ഏറ്റെടുക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്കു പുറമേ മുതിര്‍ന്ന പൗരന്മാര്ക്ക് കൂടി സൗജന്യയാത്ര അനുവദിക്കുന്ന കാര്യം പ്രത്യക്ഷപ്പെട്ടേക്കുമെന്നാണ് സൂചനകള്‍. സി.പി.എം. സംഘടിപ്പിച്ച പഠന കോണ്‍ഗ്രസ്, 'വിഷന്‍-2031' സെമിനാറുകള്‍, ആസൂത്രണ ബോര്‍ഡ് ചര്‍ച്ചകള്‍ എന്നിവയില്‍ നിന്ന് ലഭിച്ച ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള കാര്യങ്ങളാണ് എല്‍.ഡി.എഫ്. പ്രകടനപത്രികയില്‍ ഉള്പ്പെടുത്താനിരിക്കുന്നത്. ജനുവരി മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ യാത്രാസൗജന്യം ചര്‍ച്ചയായിരുന്നു. ഇംഗ്ളണ്ടിലും മറ്റും 65 വയസ്സുകഴിഞ്ഞ പൗരന്മാര്ക്ക് നല്കുന്ന സംവിധാനം പോലെ 'ഫ്രീഡം ട്രാവല്‍ പാസ്' എന്ന പേരില്‍ പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. ഈ യോഗത്തില്‍ സ്ത്രീകള്‍ക്കും സൗജന്യയാത്ര നല്‍കണമെന്ന ആശയവും ഉയര്‍ന്നു. ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്ന ഈ നിര്‍ദേശം നടപ്പാക്കാവുന്ന മികച്ച ആശയമാണെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടതായും സൂചനയുണ്ട്. പദ്ധതി സര്‍ക്കാരിന്റെ ശക്തമായ സാമ്പത്തിക പിന്തുണയില്ലാതെ കെ.എസ്.ആര്.ടി.സിക്ക് ഇത് താങ്ങാനാവില്ലെന്നായിരുന്നു നേരമത്ത ഗണേശ്കുമാര്‍ വ്യക്തമാക്കിയത്. സാമൂഹികമായി വലിയ നേട്ടമാണെങ്കിലും, സാമ്പത്തികമായി അത് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാര്യമായി ഇത് മാറുകയും കെ.എസ്. ആര്.ടി.സി. പൂട്ടേണ്ടി വരുമെന്നും ഗണേശ്കുമാര്‍ പറഞ്ഞിരുന്നു. അതേസമയം കെ.എസ്.ആര്.ടി.സിക്ക് കൃത്യമായ വരുമാന സ്രോതസ്സ് ഉറപ്പാക്കാതെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് സ്ഥാപനത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. സൗജന്യയാത്ര വരുമ്പോള്‍ യാത്രക്കാരുടെ എണ്ണം കൂടാനും ആനുപാതികമായി ബസ്സുകളുടെ എണ്ണം കൂട്ടേണ്ടിയും വരും. സ്വകാര്യബസ് മേഖലയ്ക്ക് വലിയ തകര്‍ച്ചയുണ്ടാക്കുമെന്നും വിലയിരുത്തുന്നു. കെ.എസ്.ആര്.ടി.സിയുടെ ദൈനംദിന വരുമാനത്തിന്റെ പകുതിയിലധികവും വരുന്നത് സ്ത്രീകളില്‍ നിന്നും മുതിര്‍ന്ന പൗരന്മാരില് നിന്നുമാണ്. ഇവര്‍ക്ക് സൗജന്യയാത്ര അനുവദിക്കുമ്പോള്‍ ടിക്കറ്റ് വരുമാനത്തില്‍ 40% മുതല്‍ 50% വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു. ടിക്കറ്റ് വരുമാനം കുറയുമ്പോള്‍ ഇന്ധനത്തിനും അറ്റകുറ്റപ്പണികള്‍ക്കും സര്‍ക്കാരിന്റെ മറ്റ് ഫണ്ടുകളെ ആശ്രയിക്കേണ്ടി വരും.
വാഷിങ്ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയെ ലക്ഷ്യമിട്ട് അമേരിക്കന്‍ നീക്കം ശക്തമാകുന്നു. മുജ്തബയെക്കുറിച്ചും അദ്ദേഹത്തിന്റെ നീക്കങ്ങളെക്കുറിച്ചും കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 10 മില്യന്‍ യുഎസ് ഡോളര്‍ (ഏകദേശം 92.47 കോടി രൂപ) പാരിതോഷികമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചത്. യുഎസിന്റെ 'റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ്' പട്ടികയില്‍ മുജ്തബയ്ക്കൊപ്പം ഇറാന്റെ ആഭ്യന്തര മന്ത്രിയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ (ഐആര്‍ജിസി) ഉന്നത ഉദ്യോഗസ്ഥരും ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ മുജ്തബ ഖമനയിക്ക് ഗുരുതരമായി പരിക്കേറ്റെന്നും അദ്ദേഹം ഇപ്പോള്‍ ഒളിവിലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പെന്റഗണില്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ മുജ്തബയുടെ ശരീരത്തിന് തിരിച്ചറിയാനാകാത്ത വിധം രൂപമാറ്റം സംഭവിച്ചതായും അദ്ദേഹം ചികിത്സയിലാണെന്നുമാണ് യുഎസ് സ്ഥിരീകരിക്കുന്നത്. പിതാവ് അലി ഖമനയിയുടെ മരണശേഷം അധികാരമേറ്റ മുജ്തബ, ജനങ്ങളെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട ആദ്യ പ്രസ്താവനയില്‍ ശബ്ദമോ ദൃശ്യങ്ങളോ ഇല്ലാതിരുന്നത് അദ്ദേഹത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് തെളിവാണെന്ന് യുഎസ് ചൂണ്ടിക്കാട്ടുന്നു. 'ഇറാന്റെ പക്കല്‍ ധാരാളം ക്യാമറകളും റെക്കോഡിംഗ് സംവിധാനങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഒരു രേഖാമൂലമുള്ള പ്രസ്താവന മാത്രം പുറത്തുവിട്ടത്? അദ്ദേഹം ഭയന്നിരിക്കുകയാണ്, പരിക്കേറ്റിരിക്കുന്നു, ഇപ്പോള്‍ ഒളിവിലാണ്,' ഹെഗ്സെത്ത് പരിഹസിച്ചു. മുജ്തബ നിലവില്‍ കോമയിലാണെന്നും ഒരു കാല് നഷ്ടപ്പെട്ടുവെന്നും ബ്രിട്ടീഷ് പത്രമായ 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെഹ്റാനിലെ സിനാ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ അതീവ സുരക്ഷാ വലയത്തിലാണ് അദ്ദേഹം കഴിയുന്നതെന്നാണ് സൂചന. യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരശേഷി 90 ശതമാനവും, ഡ്രോണ്‍ ആക്രമണ ശേഷി 95 ശതമാനവും തകര്‍ക്കപ്പെട്ടതായി ഹെഗ്സെത്ത് വ്യക്തമാക്കി. ഏകദേശം 15,000 ശത്രുതാവളങ്ങളെ സഖ്യകക്ഷികള്‍ ഇതുവരെ തകര്‍ത്തു. ഇറാനിയന്‍ സുരക്ഷാ മേധാവി അലി ലാറിജാനി, പരമോന്നത നേതാവിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി എന്നിവരുടെ വിവരങ്ങള്‍ നല്കുന്നവര്ക്കും അമേരിക്ക പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ അമേരിക്കന്‍ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ്. മുജ്തബ ഖമനയി ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇറാനില്‍ അധികാര വടംവലി രൂക്ഷമായതായാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. പരമോന്നത നേതാവായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുജ്തബ 'അദൃശ്യനായത്' ഭരണകൂടത്തിനുള്ളില്‍ വലിയ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. മുജ്തബയ്ക്ക് പകരം ഐ.ആര്.ജി.സിയിലെ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവിനെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്നും അമേരിക്ക പരിശോധിക്കുന്നുണ്ട്. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ശേഷി ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്തുവെന്ന പെന്റഗണിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ഇസ്രയേല്‍ തങ്ങളുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മുജ്തബയെ കൂടാതെ ലിസ്റ്റിലുള്ള മറ്റ് ഐ.ആര്.ജി.സി കമാന്‍ഡര്‍മാരെ 'ന്യൂട്രലൈസ്' ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സൈബര്‍-ഇന്റലിജന്‍സ് ഓപ്പറേഷനുകള്‍ക്കാണ് സഖ്യകക്ഷികള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നുമില്ലെങ്കിലും, ഔദ്യോഗിക മാധ്യമങ്ങള്‍ വഴി മുജ്തബയുടെ പഴയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ വിശ്വാസ്യത അമേരിക്ക തള്ളിക്കളയുന്നു.
'എന്നെ ചതിക്കരുത്..'; മൊണാലിസയുമായുള്ള വിവാഹത്തിന് പിന്നാലെ ഫർമാൻ്റെ 'തേപ്പ്' വീഡിയോ- വൈറൽ
കുംഭമേളയിലൂടെ ശ്രദ്ധേയയായ ആളാണ് മൊണാലിസ. ഏതാനും ദിവസം മുന്‍പ് കാമുകന് ഫർമാൻ ഖാനുമായി തിരുവനന്തപുരത്ത് വച്ച് ഇവര്‍ വിവാഹിതയായിരുന്നു.
പത്തനാപുരം എൻഎസ്എസ് രണ്ട് തട്ടിൽ; ഗണേഷ് കുമാറിന് വെല്ലുവിളി
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പത്തനാപുരം എൻഎസ്എസ് രണ്ട് തട്ടിൽ; ഗണേഷ് കുമാറിന് വെല്ലുവിളി, വോട്ട് ഭിന്നിക്കുമെന്ന ആശങ്കയിൽ ഇടതുമുന്നണി
ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ ഫെബ്രുവരി കുതിപ്പ്; ഹോണ്ടയ്ക്ക് മുന്നേറ്റം, വിപണിയിൽ ശക്തമായ വളർച്ച
2026 ഫെബ്രുവരിയിൽ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി, വിൽപ്പന 7,29,774 യൂണിറ്റുകളായി ഉയർന്നു. ഹോണ്ട ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ടിവിഎസ്, സുസുക്കി, ഹീറോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും മികച്ച വിൽപ്പന വളർച്ച നേടി.
'വേറെ നിവൃത്തിയില്ല, വിറകടുപ്പിലേക്ക് പോകാൻ പറ്റില്ല, ജോലിക്കാരെയൊക്കെ പറഞ്ഞുവിട്ടു'
വേറെ നിവൃത്തിയില്ല, വിറകടുപ്പിലേക്ക് പോകാൻ പറ്റില്ല, ജോലിക്കാരെയൊക്കെ പറഞ്ഞുവിട്ടു; എൽപിജി പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്തെ വെങ്കിടേശ ഭവൻ ഹോട്ടൽ പൂട്ടി
ശബരിമല യുവതിപ്രവേശനം ; സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും
ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് തങ്ങളുടെ പുതിയ നിലപാട് വ്യക്തമാക്കും. മുൻപ് യുവതിപ്രവേശനത്തെ അനുകൂലിച്ചിരുന്ന സർക്കാർ, ഇപ്പോൾ ആചാരസംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് നിലപാട് തിരുത്താനാണ് ഒരുങ്ങുന്നത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് അടുത്ത മാസം ഏഴിന് കേസിൽ വാദം കേൾക്കാനിരിക്കെ,
പത്തനംതിട്ട കോന്നിയിൽ ബന്ധുവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു
പത്തനംതിട്ട കോന്നിയിൽ ബന്ധുവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; മരിച്ചത് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച വഹാബ്
വീണ്ടും സജീവമായി ജി സുധാകരൻ; എന്നാൽ സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം
പൊതുരംഗത്ത് വീണ്ടും സജീവമായി ജി സുധാകരൻ; എന്നാൽ സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം; ഇന്ന് പറവൂരിൽ ബഹുജന പ്രതിഷേധ പ്രകടനം
സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം
സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് കൂളിമാട് ചിറ്റാരിപ്പിലാക്കലിൽ
എം ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. എക്സൈസ് കമ്മീഷണർ സ്ഥാനത്ത് ഐ എ
ശബരിമല നട ഇന്ന് തുറക്കും; കീം പരീക്ഷ അപേക്ഷകളിലെ പിഴവുകൾ തിരുത്താൻ അവസരം | ഇന്ന് അറിയേണ്ടതെല്ലാം
ശബരിമല നട ഇന്ന് തുറക്കും; കീം പരീക്ഷ അപേക്ഷകളിലെ പിഴവുകൾ തിരുത്താൻ അവസരം, എറണാകുളം തോപ്പുംപടി ഹാർബർ പാലം രാവിലെ 10 മുതൽ വൈകീട്ട് 6 വരെ അടച്ചിടും | ഇന്ന് അറിയേണ്ടതെല്ലാം
പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ടെക്നോ പാര്‍ക്ക് ജീവനക്കാർക്ക് 'വര്‍ക്ക് ഫ്രം ഹോം'
പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ ടെക്നോ പാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏര്‍പ്പെടുത്തി . വിവിധ കമ്പനികള്‍ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി ഹോട്ടല്‍ മേഖലയെയും താമസസ്ഥലങ്ങളെയും ബാധിച്ചു എന്നാണ് ടെക്നോ പാര്‍ക്ക് പുറത്തിറക്കിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്
ആദ്യം ആരവ് എത്തി, പിന്നാലെ നീരവും! അമ്മത്തൊട്ടിലില്‍ 17 മണിക്കൂറിനിടെ എത്തിയത് രണ്ട് കുഞ്ഞതിഥികള്‍
ആദ്യം ആരവ് എത്തി, പിന്നാലെ നീരവും! കോഴിക്കോട്ടെ അമ്മത്തൊട്ടിലില്‍ 17 മണിക്കൂറിനിടെ എത്തിയത് രണ്ട് കുഞ്ഞതിഥികള്‍, രണ്ട് കുഞ്ഞുങ്ങളും ആരോഗ്യവാന്മാർ
ഖത്തറില്‍ ചിലയിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു; പൊതുജന സുരക്ഷയുടെ ഭാഗമായെന്ന് വിശദീകരണം
ഖത്തറില്‍ ചിലയിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു; പൊതുജന സുരക്ഷയുടെ ഭാഗമായെന്ന് വിശദീകരണം, റിസര്‍വ് ആയി സൂക്ഷിക്കാറുള്ള ഭക്ഷ്യ ഉല്പന്നങ്ങളുടെ തോത് ഉയര്‍ത്തിയതായും ഖത്തര്‍
ഇരിങ്ങാലക്കുടയിലെ കാറിനുള്ളിലെ മരണം; തോക്ക് എത്തിച്ചു നല്കിയ രണ്ടു പേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ കാറിനുള്ളില്‍ 57കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്. നിയമവിരുദ്ധമായി തോക്ക് എത്തിച്ചു നല്കിയ രണ്ട് പേരെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു.
പാലക്കാട് പൂരം വെടിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് പരിക്ക്
പാലക്കാട്: കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വെടിക്കെട്ട് കാണാനായി കൂടി നിന്നവര്‍ക്കിടയിലേക്കാണ് കല്ലും ചീളുകളും തെറിച്ചുവീണത്. പരിക്കേറ്റവര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെടിക്കെട്ട് നടത്തുമ്പോള്‍ ആളുകള്‍ സുരക്ഷിതമായ അകലം പാലിച്ചില്ല എന്ന വിമര്‍ശനമുണ്ട്.
പ്രതിഫലം നല്കാന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് മടി; കാട്ടുപന്നിയെ കൊല്ലുന്നത് നിര്‍ത്താന്‍ ഷൂട്ടര്‍മാര്‍
കാട്ടുപന്നിയെ കൊല്ലുന്നത് നിര്‍ത്താന്‍ ഷൂട്ടര്‍മാര്‍
പുതിയ മുഖവുമായി ഫോക്സ്വാഗൺ ടൈഗൺ; വമ്പൻ മാറ്റങ്ങളോടെ ഉടൻ
2021-ൽ പുറത്തിറങ്ങിയ ഫോക്സ്വാഗൺ ടൈഗണിന് വലിയൊരു ഫെയ്സ്ലിഫ്റ്റ് വരുന്നു. ടിഗ്വാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ഡിസൈൻ, സ്ലീക്ക് ഹെഡ്ലാമ്പുകൾ, വലിയ ടച്ച്സ്ക്രീൻ, പുതിയ 8-സ്പീഡ് ഗിയർബോക്സ് എന്നിവ പ്രധാന മാറ്റങ്ങളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
വെഞ്ഞാറമൂട്: വാമനപുരം കണിച്ചോട് ഒരു വയസ്സുകാരി പവിത്രയുടെ മരണം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിനെ താന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി (35) വെഞ്ഞാറമൂട് പോലീസിനോട് സമ്മതിച്ചു. തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തുണി വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. റിമാന്‍ഡ് ചെയ്ത അശ്വതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. കുഞ്ഞിനുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളും ഓട്ടിസം ബാധിച്ചിട്ടുണ്ടോ എന്ന സംശയവുമാണ് അശ്വതിയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഏറെനാളായി തീവ്രമായ വിഷാദരോഗത്തിന് ഇവര്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഫാനില്‍ തൂങ്ങിമരിക്കാന്‍ അശ്വതി ശ്രമിച്ചെങ്കിലും ഫാന്‍ തകര്‍ന്നു വീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മുന്‍പും ഒന്നിലധികം തവണ ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മേശയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചിരുന്ന വിഷദ്രാവകം കുടിക്കാന്‍ അശ്വതി ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഇടപെട്ട് ഇത് പിടിച്ചുവാങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കഴിഞ്ഞ ദിവസം വൈകിട്ട് അശ്വതിയുടെ അമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് കുഞ്ഞിനെ കട്ടിലില്‍ ചലനമറ്റ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാമനപുരത്തെ വീട്ടിലെത്തിച്ച കുഞ്ഞ് പവിത്രയുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഭര്‍ത്താവ് സുഭാഷിന്റെ നാടായ പറണ്ടോട് മീനാങ്കലില്‍ സംസ്കരിച്ചു. ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഒരമ്മ തന്റെ കുഞ്ഞിന്റെ ജീവനെടുത്ത വാര്‍ത്തയുടെ ഞെട്ടലിലാണ് ഇപ്പോഴും വാമനപുരം ഗ്രാമം. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്. വാമനപുരത്ത് ഒരു വയസ്സുകാരി പവിത്രയെ അമ്മ അശ്വതി കൊലപ്പെടുത്തിയത് അങ്ങേയറ്റം ആസൂത്രിതമായെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ കഴുത്തുഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പറണ്ടോട് മീനാങ്കലിലെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന അശ്വതി മൂന്നു ദിവസം മുന്‍പാണ് കുഞ്ഞുമായി വാമനപുരത്തെ സ്വന്തം വീട്ടിലെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ ഒഴിവിലായിരുന്നു ഈ യാത്ര. സംഭവദിവസം വൈകിട്ട് അശ്വതിയുടെ അമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ കുഞ്ഞ് കട്ടിലില്‍ കിടക്കുകയായിരുന്നു. പവിത്ര ഉറങ്ങുകയാണെന്നാണ് അമ്മ ആദ്യം കരുതിയത്. എന്നാല്‍ എത്ര വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഉടന്‍ കാരേറ്റിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും കണ്ട പാടുകളാണ് പോലീസിന് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുവന്നത്. അശ്വതിക്ക് എട്ടു വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. രണ്ടാമത്തെ പ്രസവം കഴിഞ്ഞതു മുതല്‍ അശ്വതി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവര്‍ക്ക് കുഞ്ഞിനോട് താല്പര്യമില്ലാത്ത രീതിയിലുള്ള പെരുമാറ്റമായിരുന്നു. കഴിഞ്ഞ ദിവസം തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനിരിക്കെയാണ് ഈ ക്രൂരത നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.പി. മഹേഷ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സന്തോഷ് കുമാര്‍, പാങ്ങോട് എസ്.എച്ച്.ഒ. ജിനേഷ്, വെഞ്ഞാറമൂട് എസ്.ഐ. സജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാണിജ്യ എല്‍പിജി പ്രതിസന്ധി അതിരൂക്ഷം; കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി
കൊച്ചി: വാണിജ്യ ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടര്‍ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകള്‍ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ടു ഹോട്ടലുകള്‍ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്നാണ് വിവരം. ഹോട്ടലുകള്‍ പൂര്‍ണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷണ ലഭ്യത കുറയും. യാത്രക്കാരേയും തൊഴിലാളികളേയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. കൊച്ചി ഉദയംപേരൂരിലുള്ള പ്ലാന്റില്‍ നിന്നാണ് സിലിണ്ടര്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടര്‍ വിതരണം ചെയ്തിരുന്നുവെങ്കിലും അതും ഏറെക്കുറെ നിലച്ചു. സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. അതേസമയം, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ നടപടികളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ വ്യാപക പരിശോധന നടത്തിവരികയാണ്. അതിനിടെ, ഇന്ധന നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും രംഗത്തെത്തി. കേന്ദ്രത്തോട് ഇളവ് തേടിയതായാണ് സൂചന. അതിനിടെ, പഞ്ചാബില്‍ പാചകവാതക സിലിണ്ടറിനായി ക്യൂ നില്‍ക്കുന്നതിനിടെ 60 കാരന് കുഴഞ്ഞുവീണ് മരിച്ചു. ബര്‍ണാല ജില്ലയില്‍ ഇന്നലെയാണ് സംഭവം. സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷണ് കുമാര്‍ എന്നയാളാണ് വരിയില്‍ കുഴഞ്ഞു വീണത്.
മുന്തിരിയിലെ കീടനാശിനിപ്പേടി കഴുകിക്കളയാം ഈസിയായി
മുന്തിരി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും നാരുകളും മുന്തിരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുന്തിരി ജ്യൂസാക്കിയും അല്ലാതെയുമൊക്കെ നമ്മൾ കഴിക്കാറുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി
മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽകുമാറിനെതിരെ പീഡന പരാതി. 2023-ൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. മെഡിക്കൽ കോളേജ് പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം: കണ്ണൂർ ജയിൽ മോചിതരായ കെ.എസ്.യു പ്രവർത്തകർക്ക് സ്വീകരണം നൽകി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ രണ്ടാഴ്ചയായി റിമാൻഡിൽ കഴിയുകയായിരുന്ന കെഎസ്യു നേതാക്കൾ പുറത്തിറങ്ങി
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ ഉത്തരവിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണം. നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
ദുബായില്‍ നിന്നുള്ള സ്വര്‍ണം എത്തിത്തുടങ്ങി.. ഇന്ത്യയില്‍ ഇനിയും വില കുറയും?
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടയിലും ചില വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത് ദുബായിലെ സ്വര്‍ണ വിപണിക്ക് ആശ്വാസമാകുന്നു. ദുബായില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത് ഈ പ്രധാന ആഗോള വ്യാപാര കേന്ദ്രത്തില്‍ നിന്നുള്ള സ്വര്‍ണ പ്രവാഹം ഈ ആഴ്ച ഭാഗികമായി പുനരാരംഭിക്കാന്‍ കാരണമായതായി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച്
കുടുംബവാഴ്ചയും അഴിമതിയും ; കോണ്‍ഗ്രസും സിപിഎമ്മും ഒന്നാണെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പുതിയ നിക്ഷേപങ്ങള്‍, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, രാഷ്ട്രീയത്തിലെ തീവ്രവാദ സ്വാധീനം അവസാനിപ്പിക്കല്‍ എന്നിവയിലൂന്നിയ പ്രവര്‍ത്തനമികവിന്റെ രാഷ്ട്രീയമാണ് ബിജെപി മുമ്പോട്ട് വെയ്ക്കുന്നതെന്നും മൂന്നരക്കോടി മലയാളികളെ സേവിക്കുക എന്ന നിയോഗമാണ് ബിജെപിക്കുള്ളതെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അഴിമതി, കെടുകാര്യസ്ഥത, വികസനവിരുദ്ധ രാഷ്ട്രീയം എന്നിവയില്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നാണെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള അവിശുദ്ധ ബന്ധവും സമാനതകളും തന്റെ കുറിപ്പില്‍ അദ്ദേഹം അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. 'രണ്ടല്ല, ഒന്നാണ്' എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് കേരളത്തിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. ഇരു മുന്നണികളും ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ സ്വന്തം കുടുംബത്തിന്റെ താല്പര്യങ്ങള്ക്കാണ് മുന്‍ഗണന നല്‍കുന്നത്.. മക്കളെയും മരുമക്കളെയും രാഷ്ട്രീയ പിന്‍ഗാമികളായി വാഴിക്കുന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളും ഒരേ നിലപാടുകാരാണ്. അധികാരം പിടിച്ചെടുത്ത് സ്വന്തം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഉപാധി മാത്രമാണ് ഇവര്‍ക്ക് രാഷ്ട്രീയം. ഇരു പാര്‍ട്ടികളും തമ്മിലുള്ള സമാനതകള്‍ കുടുംബകാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും പറയുന്നു. ജമാഅത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ സഖ്യത്തിന്റെ കാര്യത്തില്‍ ഇരു മുന്നണികളും ഒരേ തൂവല്‍പക്ഷികളാണ്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള, അഴിമതി ആരോപങ്ങളില്‍ രണ്ടു പാര്‍ട്ടികളും ഒത്തുകളി നടത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മുൻ കണ്ണൂർ നഗരസഭാ ജീവനക്കാരൻബി. ചന്ദ്രൻ നിര്യാതനായി
താണ മുൻസിപ്പൽ ക്വാർട്ടേർസിലെ പാർവ്വതി നിലയത്തിൽ ബി. ചന്ദ്രൻ(72) നിര്യാതനായി.മുൻ കണ്ണൂർ നഗരസഭാ ജീവനക്കാരനായിരുന്നു.ഭാര്യ : അംബിക മക്കൾ : ദീപക്, ദീപേഷ് മരുമക്കൾ : ശ്രുതി, രമ്യ സംസ്കാരം 14 ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.
വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും പുലർച്ചെ പൊതുജനങ്ങൾക്ക് അടിയന്തര സന്ദേശം
ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി വാട്സ്ആപ്പോ മിസ്സ്ഡ് കോളോ മതി, വഴി ഇതാ..
ന്യൂഡൽഹി: രാജ്യത്തെ
സോഫ്റ്റ്വെയര് എഞ്ചിനീയറുടെ അസാധാരണമായ ശമ്പള വര്‍ധനവ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 4 വര്‍ഷത്തിനുള്ളില്‍ 3.5 ലക്ഷം രൂപയില്‍ നിന്നും 65 ലക്ഷം രൂപ ആയാണ് ഉയര്‍ന്നത്.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധപ്പെട്ട പത്ത് ഉദ്യോഗസ്ഥരെയാണ് വൻ പ്രതിഫല വാഗ്ദാനത്തിലൂടെ ലക്ഷ്യമിടുന്നത്
കോട്ടയം വഴിയുള്ള എട്ടു ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും:
വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുളള ധനസഹായം 10 ലക്ഷത്തില്‍ നിന്നും 14 ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. പരിക്കേറ്റ് ചികിത്സ തേടുന്നവർക്കും ധനസഹായം ലഭിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്.
സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പാർട്ടി പ്രതിഷേധം ശക്തമാക്കി. സുധാകരന്റെ വീടിന് സമീപം പ്രകടനം നടത്താൻ സിപിഎം തീരുമാനിച്ചു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സുധാകരന്റെ നീക്കം മണ്ഡലത്തിൽ സിപിഎമ്മിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
ഇറാനില്‍ ഭരണമാറ്റത്തിന് വെല്ലുവിളികളുണ്ടെന്ന് ട്രംപ്
വാഷിംങ്ടണ്‍: ഇറാനില്‍ ഭരണമാറ്റത്തിന് വെല്ലുവിളികള്‍ ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുദ്ധം 15ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ചുള്ള അവ്യക്തത തുടരുന്നതിനിടേയാണ് ട്രംപിന്റെ പ്രസ്താവന. ഇറാന് സൈന്യത്തോട് ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇവിടുത്തെ എണ്ണ ടെര്‍മിനലുകള്‍ നിലവില്‍ സുരക്ഷിതമാണെന്നും ട്രംപ് പറയുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഖാര്‍ഗ് ദ്വീപിലെ ടെര്‍മിനലുകളില്‍ നിന്നാണ്. ഹോര്‍മൂസിലൂടെയുള്ള കപ്പല്‍ സഞ്ചാരം തടഞ്ഞാല്‍ ഖാര്‍ഗിലെ എണ്ണ ടെര്‍മിനലുകള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്ക മിഡില്‍ ഈസ്റ്റില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ്.
തൃശ്ശൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലാക്കി
മാള കാക്കുളിശേരി മേലാംതുരുത്ത് കരിയാട്ടി ജെറീൻ (27) കാപ്പ ചുമത്തി ആറുമാസം ജയിലിലാക്കി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാർ നല്കിയ ശുപാർശയിൽ തൃശൂർ കലക്ടർ ശിഖാ സുരേന്ദ്രനാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി ; 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏര്‍പ്പെടുത്തി ടെക്നോ പാര്‍ക്ക്
എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകള്‍ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് യുഎസ് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക നീക്കങ്ങൾക്ക് നിർണായകമായ ഈ വിമാനങ്ങളുടെ അഭാവം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇറാഖിൽ മറ്റൊരു യുഎസ് ഇന്ധന ടാങ്കർ വിമാനം തകർന്നുവീണതിന് പിന്നാലെയാണ് ഈ സംഭവം.
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ സ്ഥലംമാറ്റത്തിനെതിരെ നിയമപോരാട്ടം നടത്തി അനുകൂല വിധി നേടിയ ഡോ. ബി. അശോകിനോട് പിണറായി സര്‍ക്കാരിന് 'കലിപ്പ്' തീരുന്നില്ല. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (സിഎടി) നിന്ന് കഴിഞ്ഞദിവസം ശക്തമായ വിധി നേടിയതിന് പിന്നാലെ, അശോകിനെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തെറിപ്പിച്ചു. താരതമ്യേന പ്രാധാന്യം കുറഞ്ഞ സൈനിക ക്ഷേമവകുപ്പിലേക്കാണ് പുതിയ നിയമനം. ഇതിനുപുറമെ യുവജനകാര്യ വകുപ്പിന്റെ അധികച്ചുമതലയും നല്‍കിയിട്ടുണ്ട്. സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥരെ തോന്നിയതുപോലെ സ്ഥലംമാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ചരിത്രപരമായ വിധി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിഎടി പുറപ്പെടുവിച്ചത്. അശോകിനെ കൃഷിവകുപ്പില്‍ നിന്ന് മാറ്റാനുള്ള മുന്‍പത്തെ മൂന്ന് ഉത്തരവുകളും ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. എന്നാല്‍, വിധിയില്‍ ഒരു പഴുത് കണ്ടെത്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്. ഒരു തസ്തികയില്‍ രണ്ടു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയവരെ മാറ്റാന്‍ ബോര്‍ഡ് ശുപാര്‍ശയുണ്ടെങ്കില്‍ തടസ്സമില്ലെന്ന നിരീക്ഷണം ഉപയോഗിച്ച്, മൂന്നര വര്‍ഷമായി കൃഷിവകുപ്പിലുള്ള അശോകിനെ മാറ്റാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ബോര്‍ഡ് അടിയന്തരമായി ശുപാര്‍ശ നല്‍കുകയായിരുന്നു. അതിവേഗ നീക്കങ്ങളാണ് ഇതിന് പിന്നില്‍ നടന്നത്. പുതിയ സ്ഥലം മാറ്റം അശോക് അംഗീകരിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഏതുനിമിഷവും നിലവില്‍ വന്നേക്കാമെന്നിരിക്കെ, അതിനുമുന്‍പ് അശോകിനെ പ്രധാന സ്ഥാനത്തുനിന്ന് മാറ്റണമെന്ന വാശിയിലായിരുന്നു സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഈ നാടകീയ ഉത്തരവ് പുറത്തിറങ്ങിയത്. നിലവില്‍ അവധിയിലുള്ള തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് കൃഷിവകുപ്പിന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. ടിങ്കു മടങ്ങിയെത്തും വരെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഈ ചുമതല വഹിക്കും. സര്‍ക്കാരിന്റെ പകപോക്കല്‍ നടപടികള്‍ക്കെതിരെ ഐഎഎസ് അസോസിയേഷനെ മുന്നില്‍ നിര്‍ത്തിയാണ് അശോക് കോടതിയെ സമീപിച്ചത്. എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് എം.ആര്. അജിത് കുമാറിനെ മാറ്റാന്‍ ഇടയാക്കിയതും അശോകിന്റെ ഹര്‍ജിയിലെ വിധിപ്പകര്‍പ്പാണ്. ഐഎഎസ് കേഡര്‍ തസ്തികകളില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന ട്രൈബ്യൂണല്‍ ഉത്തരവ് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഇതിനെല്ലാമുള്ള പ്രതികാരമായാണ് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ എന്നീ പവര്‍ഫുള്‍ തസ്തികകളില്‍ നിന്ന് അശോകിനെ നീക്കിയത്.
ഖാര്‍ഗ് ദ്വീപില്‍ ബോംബിട്ടു; എണ്ണ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി
തെഹ്റാന്: ഇറാനിലെ എണ്ണപ്പാടങ്ങളുള്ള ഖാര്‍ഗ് ദ്വീപില്‍ കനത്ത ബോംബാക്രമണം നടത്തി യുഎസ്. ഇറാന്റെ 90 ശതമാനം അസംസ്കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്. ഖാര്‍ഗ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. 'മര്യാദയുടെ ഭാഗമായി' ഇപ്പോള്‍ എണ്ണ കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ എണ്ണ കേന്ദ്രങ്ങളിലും ബോംബിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. എണ്ണ വ്യാപാരത്തില്‍ നിര്‍ണായകമായ ദ്വീപുകളെ ആക്രമിച്ചാല്‍ യുദ്ധത്തില്‍ ഇതുവരെയുള്ള എല്ലാ നിയന്ത്രണവും കൈവിടുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അക്രമികളുടെ രക്തം ഒഴുകുമെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഖാര്‍ഗ് ദ്വീപിനെ ആക്രമിച്ചതോടെ യുദ്ധം കൂടുതല്‍ രൂക്ഷമായേക്കും. യുദ്ധം 15ാം ദിവസത്തിലേക്ക് കടന്നിരിക്കെ യുഎസ് സൈന്യത്തിന്റെ പ്രതിരോധ, ആക്രമണ കപ്പലായ യുഎസ്എസ് ട്രിപോളി ഹോര്‍മുസ് കടലിടുക്കിലേക്ക് പുറപ്പെടുകയാണ്. 2000 നാവിക സേനാ അംഗങ്ങള്‍ കപ്പലില്‍ പുറപ്പെടുമെന്നും വാര് സെക്രട്ടറി അനുമതി നല്‍കിയെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങിക്കാം... അധികം വൈകാതെ വില കൂടും, പ്രവചനം ഇങ്ങനെ
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്നതിനിടെ സ്വര്‍ണം പ്രതിരോധത്തില്‍ ഒരു ആഴ്ച കൂടി പിന്നിടുന്നു. അടുത്തിടെയുണ്ടായ റാലിക്ക് ശേഷം വിലകള്‍ ഇപ്പോള്‍ ഒരു പരിചിതമായ ഹ്രസ്വകാല സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടിരിക്കുന്നു. മന്ദഗതിയിലുള്ള വളര്‍ച്ചയുടെയും തുടര്‍ച്ചയായ പണപ്പെരുപ്പത്തിന്റെയും പ്രത്യാഘാതങ്ങളുമായി വിപണികള്‍ പൊരുതുമ്പോള്‍ സ്വര്‍ണം ഔണ്‍സിന് 5,000 ഡോളറിനടുത്ത് പിന്തുണ പരീക്ഷിക്കുന്നു. ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക
'ഞാൻ 100 വാട്ടിന്റെ ബൾബായി നടന്ന ആളാ, പെട്ടെന്ന് സീറോ വാട്ട് ആയി'; ആട് 3 വിമർശനങ്ങളിൽ ഫുക്രു
ടിക് ടോക്ക് താരമായ ഫുക്രു 'ആട് 3' സിനിമയിൽ അഭിനയിക്കുന്നതിൻ്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ടതായി വെളിപ്പെടുത്തി. താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ ഉയർന്നുവന്ന വിമർശനങ്ങൾ തന്നെ മാനസികമായി തളർത്തിയെന്നും ഫുക്രു.
കേരളത്തിന്റെ ഭാവി വികസനം ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന്
കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ നടക്കുന്ന സംവാദത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അണിചേരും. എങ്ങനെയായിരിക്കണം 2050ലെ കേരളം, കൊച്ചു കേരളത്തിന്റെ വലിയ ഭാവിയിലേക്ക് വാതില്‍ തുറക്കുന്ന ചര്‍ച്ചകളിലേക്ക് വഴി തുറക്കുകയാണ് എല്ലാ കാലത്തും മലയാളികള്‍ക്കൊപ്പമുള്ള ഏഷ്യാനെറ്റ് ന്യൂസ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമ്മര്‍ദം ശക്തമാക്കി കെ സുധാകരൻ, അടൂര്‍ പ്രകാശ് അനുകൂലികള്‍ പോസ്റ്റര്‍ യുദ്ധവുമായി രംഗത്ത്. എറണാകുളത്ത് വിവിധയിടങ്ങളിൽ കെ സുധാകരനെ പിന്തുണച്ച് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ടയിൽ അടൂര്‍ പ്രകാശിനെ അനുകൂലിച്ചുകൊണ്ട് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
മെ ക്സിക്കന്‍ വേശ്യാലയങ്ങളിലെ സ്ഥിരം സന്ദര്ശകന് എന്ന് ആരോപിക്കപ്പെട്ട ഒരു കാലിഫോര്‍ണിയന്‍ ബിഷപ്പിനെ പോപ്പ് ലിയോ പുറത്താക്കി., പതിനായിരക്കണക്കിന് ഡോളര്‍ സഭയുടെ ഫണ്ടില്‍ നിന്നും മോഷ്ടിച്ചതായും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ഈയാഴ്ച്ച ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്കെതിരെ ചുമത്തിയ 17 കുറ്റങ്ങളും ബിഷപ്പ് ഇമ്മാനുവല്‍ ഷലെറ്റ നിഷേധിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച രാജ്യം വിടാനുള്ള ഒരുക്കത്തിനിടെ സാന്‍ ഡീഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഈ 69 കാരന് പിടിയിലാകുന്നത്. ഷലേസ ജര്‍മ്മനിയിലേക്ക് കടക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു. വിമാനത്താവളത്തില്‍ വെച്ച് പിടികൂടിമ്പോള്‍ ഇയാളുടെ ബാഗില്‍ 9,000 ഡോളറിലധികം പണമായി ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇയാളുടെ കുറ്റകൃത്യങ്ങളുടെ ആഴങ്ങള്‍ മനസ്സിലാക്കുന്നതിനായി അന്വേഷണം മെക്സിക്കൊയിലേക്കും വ്യാപിപ്പിച്ചിട്ടുണ്റ്റ്. കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പായി നാല് ദിവസം ഇയാള്‍ക്ക് ജയിലില്‍ കഴിയേണ്ടതായി വന്നു. പിന്നീട് 1,25,000 ഡോളര്‍ ജാമ്യത്തുക നല്‍കിയാണ് ജാമ്യമെടുത്തത്. പള്ളിയുമായി ബന്ധപ്പെട്ട ചില വാടക കണക്കുകളിലാണ് മുന്‍ ബിഷപ്പ് കൃത്രിമത്വം കാട്ടി പണം തട്ടിയത്. 2017 മുതല്‍ സാന്‍ ഡീഗോയ്ക്ക് സമീപമുള്ള സെയിന്റ് പീറ്റര്‍ ചാല്‍ഡന്‍ കത്തോലിക്ക് കത്ത്രീഡ്രലില്‍ ഷലേറ്റ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി വരികയായിരുന്നു. ഈയാഴ്ച്ചയാണ് മാര്‍പ്പാപ്പ ഇയാളെ പുറത്താക്കിയത്. ഇതേ പള്ളിയിലെ കര്‍ദ്ദിനാള്‍ ലൂയിസ് സാകോയുടെ രാജിക്കത്തും ലഭിച്ചിട്ടുണ്ടെന്നാണ് പോപ്പിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, കര്‍ദ്ദിനാളിനെതിരെ കേസുകള്‍ ഒന്നും തന്നെയില്ല. 2025 ല്‍ ആയിരുന്നു വത്തിക്കാന്‍ ഈ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. അതിനെ തുടര്‍ന്ന് ബിഷപ്പിനെ പിരിച്ചുവിടാനുള്ള സമ്മര്‍ദ്ദം മാര്‍പ്പാപ്പയ്ക്ക് മേല്‍ ഏറിവരികയായിരുന്നു എന്നാണ് വത്തിക്കാന്‍ പറയുന്നത്. അതേസമയം, ഷലെറ്റക്കെതിരെയുള്ള അഴിമതി കേസില്‍ അവസാനം വരെയും പോരാട്ടം തുടരുമെന്ന അയാളുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ഷലേറ്റ സഭയുടെ ഒരു ഡോളര്‍ പോലും വഴിവിട്ട് ചെലവഴിച്ചിട്ടില്ലെന്നാണ് അയാളുടെ അഭിഭാഷകര്‍ പറയുന്നത്.
ഇന്ത്യയില്‍ 50 ലക്ഷം ടണ്‍ പെട്രോളിയം കരുതല്‍ ശേഖരം; പ്രതിപക്ഷത്തിന് മോദിയുടെ ചുട്ടമറുപടി
ന്യൂഡല്‍ഹി: എല്‍പിജി
ബിനുവിന്റെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവനേകും
ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു
എഡ്ജ് ഓഫ് ലൈഫ് പദ്ധതി; എം എ യൂസഫലിക്ക് ആദരവുമായി യു എ ഇ
20 ലക്ഷം ദിർഹമാണ് (5 കോടി രൂപ)“Edge of Life” പദ്ധതിയിലേക്ക് യൂസഫലി നൽകിയത്.
സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പല്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും
ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് പ്രത്യേക ഇളവ് നല്കാന് ഇറാന് തയ്യാറായത്.
കെ സുധാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്
നേരത്തെ 31 പേരുടെ പേരുകള്‍ക്ക് സ്ക്രീനിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.
കെ സുധാകരൻ നിലപാട് മാറ്റുമോ, രാഹുൽ ഗാന്ധിയുമായി ചർച്ച മറ്റന്നാൾ; കോൺഗ്രസിൽ കല്ലുകടി
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കണമെന്ന നിലപാടിൽ കെ സുധാകരൻ ഉറച്ചുനിൽക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. അനുനയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഹൈക്കമാൻഡുമായുള്ള ചർച്ച നിർണ്ണായകമാകും, അതേസമയം തൃശൂർ നാട്ടികയിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും പ്രാദേശിക എതിർപ്പ് ശക്തമാണ്.
പിന്മാറില്ലെന്ന് ഉറച്ച് കെ സുധാകരനും അനുനയിപ്പിക്കാന്‍ ഉറച്ച് പാര്‍ട്ടിയും!
കോൺഗ്രസില്‍ ഇനിയെന്ത്? പിന്മാറില്ലെന്ന് ഉറച്ച് കെ സുധാകരനും അനുനയിപ്പിക്കാന്‍ ഉറച്ച് പാര്‍ട്ടിയും, മറ്റാന്നാള്‍ രാഹുല്‍ ഗാന്ധിയുമായി സുധാകരന് വീണ്ടും ചര്‍ച്ച നടത്തും
താക്കോൽക്കൂട്ടം നഷ്ടപ്പെട്ടു, തിരഞ്ഞിറങ്ങിയ ഇന്ത്യക്കാരിയെ കാത്ത് മരത്തിൽ ഒരത്ഭുതം, അപരിചിതന് നന്ദി
ആംസ്റ്റർഡാമിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് നഷ്ടപ്പെട്ട താക്കോൽക്കൂട്ടം നഷ്ടപ്പെട്ടുപോയി. എന്നാൽ, അത് കിട്ടാൻ ഒരു അപരിചിതൻ കാണിച്ച കരുതലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
നിർണായക മന്ത്രിസഭാ യോഗം ഇന്ന്; ചേരുന്നത് ഓൺലൈൻ ആയി
നിർണായക മന്ത്രിസഭാ യോഗം ഇന്ന്; ചേരുന്നത് ഓൺലൈൻ ആയി; പ്രധാന തീരുമാനങ്ങൾ ഇന്ന് വരാൻ സാധ്യത
ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രത്തില്‍ ആക്രമണം നടത്തി അമേരിക്ക
ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തി അമേരിക്ക, മിഡിൽ ഈസ്റ്റിലെ സൈനിക വിന്യാസം ശക്തിപ്പെടുത്തി യുഎസ്
സീറ്റ് കൈമാറിയാൽ രാജി; ഇടുക്കി സീറ്റ് കോൺഗ്രസിന് നൽകാനുള്ള നീക്കത്തിൽ കേരള കോൺഗ്രസിൽ ഭിന്നത
സീറ്റ് കൈമാറിയാൽ രാജിയെന്ന കടുത്ത നിലപാടിൽ ഒരു വിഭാഗം; ഇടുക്കി സീറ്റ് കോൺഗ്രസിന് നൽകാനുള്ള നീക്കത്തിൽ കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷം
അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക്; തീയതി പ്രഖ്യാപനം ഉടൻ
അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക്; തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ഉടൻ, കേരളത്തിൽ ഈസ്റ്ററും വിഷുവും പരിഗണിച്ച് തീയതി നീളാൻ സാധ്യത
മൂന്ന് ദിവസം കൂടി കാത്തിരിക്കാനാണ് മുകുന്ദന്റെ തീരുമാനം. കോൺഗ്രസിന്റെ മറുപടി അനുകൂലമല്ലെങ്കിൽ തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ച് ചേർത്ത് തുടർ തീരുമാനങ്ങളെടുക്കും
എങ്ങനെയാകും 2050ലെ കേരളം?; ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന് കൊച്ചിയില്‍
കേരളത്തിന്റെ ഭാവി വികസനം ആഴത്തിൽ ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന് കൊച്ചിയില്‍; പ്രമുഖർ അണിനിരക്കും
അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ; സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയാലേ വരൂ എന്ന ഉറച്ച് സുധാകരന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ മുതിര്‍ന്ന നേതാവും എം.പിയുമായ കെ. സുധാകരന്റെ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും, സ്ഥാനാര്‍ത്ഥിത്വം ഉറപ്പുനല്‍കിയാലേ വിളി സ്വീകരിക്കു എന്ന ഉറച്ച നിലപാടിലാണ് സുധാകരന്. പ്രശ്നപരിഹാരത്തിനായി രാഹുല്‍ഗാന്ധി സുധാകരനുമായി നേരിട്ട് സംസാരിച്ചേക്കും. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുതീരുമാനം ഹൈക്കമാന്‍ഡ് സുധാകരനെ അറിയിച്ചിരുന്നു. സുധാകരന് നിര്‍ദ്ദേശിക്കുന്ന ആളെ കണ്ണൂരില്‍ മത്സരിപ്പിക്കാമെന്ന് വാഗ്ദാനവും നല്‍കിയെങ്കിലും സുധാകരന് വഴങ്ങിയിട്ടില്ല. അദ്ദേഹം അത് തള്ളുകയും പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലെ കണ്ണൂരിനോടുള്ള തന്റെ വൈകാരിക ബന്ധം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. സുധാകരന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്ക്രീനിംഗ് കമ്മിറ്റി നേരത്തെ 31 പേരുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. ശേഷിക്കുന്ന 24 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. തിങ്കളാഴ്ച വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗംചേരും. അന്ന് തന്നെ 70 ശതമാനം മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി നീക്കം. കണ്ണൂര്‍ സീറ്റിലെ തന്റെ അവകാശവാദത്തില്‍ സുധാകരന് വിട്ടുവീഴ്ച ചെയ്യാത്തത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
'ചൈനീസ് റെസ്റ്റോറന്റുകളൊക്കെ അടച്ചു, ബാക്കിയുള്ള ഗ്യാസ് കൂടെ തീർന്നാൽ എല്ലാ ഓർഡറും പോകും'
പ്രതിസന്ധിയിലായി ഓൺലൈന്‍ ഡെലിവറി ജീവനക്കാരും; LPG ക്ഷാമത്തില്‍ ഓൺലൈന്‍ ഭക്ഷണ വിതരണം നിലച്ചു, സാഹചര്യം വളരെ മോശമെന്ന് ജീവനക്കാര്‍
'ബിരിയാണി റെഡി, ഊണില്ല'; വിറകടുപ്പിലേക്ക് പാചകം മാറ്റി ഹോട്ടലുകൾ
'ബിരിയാണി റെഡി, ഊണില്ല'; വിറകടുപ്പിലേക്ക് പാചകം മാറ്റി ഹോട്ടലുകൾ, തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം നൽകി കമ്പനികൾ
ജി സുധാകരനെതിരെ പ്രതിഷേധം ; പറവൂരിൽ ബഹുജന പ്രതിഷേധ പ്രകടനം നടത്താൻ CPM
ജി സുധാകരനെതിരെ പ്രതിഷേധം; പറവൂരിൽ ബഹുജന പ്രതിഷേധ പ്രകടനം നടത്താൻ സിപിഎം, വി എസിന്റെ വീടിന് മുന്നിൽ നിന്നും പ്രകടനം തുടങ്ങും
ആൺ സുഹൃത്തുക്കളെ കബളിപ്പിക്കാൻ യുവതിയുടെ ശ്രമം; കിഡ്നാപ്പ് നാടകം പൊളിച്ച് പൊലീസ്
ആൺ സുഹൃത്തുക്കളെ കബളിപ്പിക്കാൻ യുവതിയുടെ ശ്രമം; കിഡ്നാപ്പ് നാടകം പൊളിച്ച്, യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
Hormuz: മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ രണ്ട് ഇന്ത്യൻ പതാകയുള്ള ദ്രവീകൃത പെട്രോളിയം വാതക (എൽപിജി) വിമാനക്കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള കപ്പലുകളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയാൽ എണ്ണ ടെർമിനലുകൾ ആക്രമിക്കുമെന്നും ഭീഷണി
LPG പ്രതിസന്ധി അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ കപ്പലുകള്‍
LPG പ്രതിസന്ധി അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ കപ്പലുകള്‍, പരിഭ്രാന്തി വേണ്ടെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
ഒരു ഉപഗ്രഹം കൂടി പ്രവർത്തനരഹിതം; നാവിക്കിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ | NAVIC satellite | ISRO
ഇന്ത്യൻ ഗതിനിർണയ ഉപഗ്രഹ ശൃംഖല പ്രതിസന്ധിയിൽ ഒരു ഉപഗ്രഹം കൂടി പ്രവർത്തനരഹിതമായതോടെ നാവിക്കിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ NAVIC satellite | ISRO | India
മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രം സംഗീതത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ; പ്രിയദര്ശന്
'100 -ാം ചിത്രം മോഹന്‍ലാലിനൊപ്പമാണ്.
സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?; സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് വീണ്ടും ചേരും | Cabinet meeting
വന്യമൃഗങ്ങളുടെ ആക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയര്‍ത്തി; ഇന്നും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, സംസ്ഥാന മന്ത്രിസഭ യോഗം വൈകീട്ട് ഏഴിന് State cabinet meeting | Kerala Government | LDF
പട്ടിണിയിലാകുമോ? പാചകവാതകമില്ല; 70% ഹോട്ടലുകളും അടച്ചുപൂട്ടി!
കേരളത്തിലെ ഹോട്ടൽ വ്യവസായം മുൻപെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിലും ഗ്യാസ് ഉൽപ്പാദനത്തിലും ഉണ്ടായ തടസ്സങ്ങൾ കേരളത്തിലെ വാണിജ്യ പാചകവാതക (Commercial LPG) വിതരണത്തെ പൂർണ്ണമായും താറുമാറാക്കിയിരിക്കുകയാണ്. എറണാകുളം നഗരത്തിലെ ഏകദേശം 70 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇതിനോടകം പ്രവർത്തനം നിർത്തിവെച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാചകവാതക
ബൈക്ക് അപകടത്തില്‍ മരിച്ച എസ് ബിനു അഞ്ചു പേര്‍ക്ക് പുതു ജീവനേകും
തിരുവനന്തപുരം: അഞ്ചു പേര്‍ക്ക് പുതു ജീവനേകി സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് അവയവങ്ങള്‍ പുതുജീവന്‍ നല്‍കും. ഹൃദയം മാറ്റിവെക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടപ്പായില്ല.
ഗ്യാസ് സിലിണ്ടർ ലഭിച്ചില്ലേ? വിഷമിക്കേണ്ട; നോക്കാം അഞ്ച് ബദൽ മാർഗങ്ങൾ
എൽ പി ജി സിലിണ്ടറുകൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ചില സംവിധാനങ്ങളെ പരിചയപ്പെടാം.
ടെഹ്റാന്: ഇറാന്റെ തന്ത്രപ്രധാന മേഖലകളിലൊന്നായ ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്തി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാന്റെ കിരീടത്തിലെ മുത്ത് എന്ന് വിശേഷിപ്പിക്കുന്ന ദ്വീപാണ് ഖാര്‍ഗ്. യുദ്ധം ആരംഭിച്ച് 13 ദിവസം വരെയും ഇവിടേക്ക ആക്രമണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ 14-ാം നാള് ഇവിടേക്ക് യുഎസ് സെന്‍ട്രല്‍ കമാന്‍ഡോസ് എത്തി എന്നാണ് ട്രംപ്
ഇറാന്റെ 90 ശതമാനം അസംസ്കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഖാര്‍ഗ് ദ്വീപിലാണ്
ആട് 3യുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിലാണ് വിനായകന് ഈക്കാര്യം പറഞ്ഞത്.
കൊച്ചി: പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്കിയ കേസില്‍ പിടിയിലായ കൊച്ചി നാവികസേനാ ഉദ്യോഗസ്ഥനില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ ലീഡ് മെക്കാനിക് ആദര്‍ശ് കുമാറിനെ (ലക്കി- 24) കോടതി റിമാന്‍ഡ് ചെയ്തു. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണ്ണായക തെളിവുകള്‍ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന് ലഭിച്ചതോടെ സംഭവത്തില്‍ രാജ്യത്തെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. യു.പി. ആഗ്ര ചിറ്റ്പൂര്‍ സ്വദേശിയായ ആദര്‍ശ് കുമാര്‍ ഒരു വര്‍ഷമായി കൊച്ചി നാവികത്താവളത്തിലാണ് ജോലി ചെയ്യുന്നത്. വിമാനവാഹിനികള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും പരിപാലനവും മേല്‍നോട്ടം വഹിക്കുന്ന തന്ത്രപ്രധാനമായ തസ്തികയിലായിരുന്നു ഇയാള്‍. മൂന്ന് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു യുവതിയുടെ 'ഹണി ട്രാപ്പില്‍' വീണാണ് ആദര്‍ശ് രാജ്യത്തിന്റെ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇയാള്‍ കൈമാറിയതായി എ.ടി.എസ്. കണ്ടെത്തി. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പകരമായി പാക്കിസ്ഥാന് ഹാന്‍ഡ്ലറില്‍ നിന്ന് ഇയാള്‍ വലിയ തുക പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ ലഭിച്ചത്. കൊച്ചിയിലെ ഇയാളുടെ താമസസ്ഥലത്തും ഔദ്യോഗിക ഇടങ്ങളിലും പരിശോധനകള്‍ നടക്കുകയാണ്. വിദേശ ഏജന്‍സികളുമായി ഇയാള്‍ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കൊച്ചി സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് യു.പി. എ.ടി.എസ്. നാടകീയമായി ഇയാളെ പിടികൂടിയത്. അതിനിടെ 'ലക്കി'യുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഗ്രാമത്തിലെ യുവാക്കള്‍ക്ക് മാതൃകയായിരുന്ന ഒരു നാവിക ഉദ്യോഗസ്ഥന് എങ്ങനെ രാജ്യദ്രോഹക്കുറ്റത്തില്‍ അകപ്പെട്ടു എന്ന ഞെട്ടലിലാണ് ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള ചിറ്റ്പൂര്‍ ഗ്രാമം. അതീവ സുരക്ഷാ പ്രാധാന്യമുള്ള യുദ്ധക്കപ്പലുകളുടെ ദൃശ്യങ്ങള്‍ ചോര്‍ത്തിയതിനൊപ്പം, ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ഭീകരവിരുദ്ധ സ്ക്വാഡിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഒരു യുവതിയുടെ 'ഹണി ട്രാപ്പിലാണ്' ആദര്‍ശ് കുമാര്‍ വീണതെന്നാണ് എ.ടി.എസ്. കണ്ടെത്തല്‍. തുടക്കത്തില്‍ ലളിതമായ സംഭാഷണങ്ങളിലൂടെ തുടങ്ങിയ ബന്ധം പിന്നീട് വാട്സ്ആപ്പിലേക്ക് മാറുകയും, തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിലേക്ക് എത്തുകയുമായിരുന്നു. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡില്‍ ഡോക്ക് ചെയ്തിട്ടുള്ള യുദ്ധക്കപ്പലുകളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ് സുപ്രധാന രേഖകള്‍ എന്നിവ ഇയാള്‍ കൈമാറി. ഇതിന് പ്രതിഫലമായി പാക് ഏജന്റില്‍ നിന്ന് പണം കൈപ്പറ്റിയതായും എ.ടി.എസ്. ആരോപിക്കുന്നു. ഫെബ്രുവരിയില്‍ വിവാഹിതനായ ആദര്‍ശ് കുമാര്‍, മൂന്നാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് നാടകീയമായി പിടിയിലാകുന്നത്. മാര്‍ച്ച് 14-ന് ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കെയായിരുന്നു എ.ടി.എസ്. സംഘം ചിറ്റ്പൂരിലെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ലളിതമായ ജീവിതം നയിച്ചിരുന്ന ഇയാള്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കുടുംബാംഗങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ കഴിഞ്ഞിട്ടില്ല. മകന് ചതിക്കപ്പെട്ടതാണെന്നും നിരപരാധിയാണെന്നുമാണ് പിതാവും സഹോദരിയും വാദിക്കുന്നത്. ആദര്‍ശ് കുമാര്‍ ഒരു വര്‍ഷമായി കൊച്ചിയിലാണ് ജോലി ചെയ്തിരുന്നത്. കപ്പലുകളുടെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ട ചുമതല ഉണ്ടായിരുന്നതിനാല്‍ അതീവ രഹസ്യവിവരങ്ങള്‍ ഇയാള്‍ക്ക് ലഭ്യമായിരുന്നു. ഇയാളുടെ ഫോണ്‍ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ ചാരശൃംഖലയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും നാവികസേനാ സുരക്ഷയില്‍ മറ്റ് എവിടെയെങ്കിലും വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.

31 C