SENSEX
NIFTY
GOLD
USD/INR

Weather

26    C
... ...View News by News Source

കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം

വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തിൽ ഭീതി പരത്തിയ കാറിനും ഉടമയ്ക്കുമെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതോടെയാണ് വാഹനം കണ്ടെത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 5:16 am

നാളെ 24 മണിക്കൂർ പണിമുടക്ക്

പണിമുടക്കിൽ നിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനെയും ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്

സിറാജ് ലൈവ് 11 Feb 2026 5:00 am

കർഷകരുടെ കഴുത്തറുക്കും

ഇന്ത്യന്‍ കര്‍ഷകരുടെ പ്രതിമാസ വരുമാനം 6,000 രൂപയില്‍ താഴെയാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ്, ഫെഡറല്‍ സബ്‌സിഡിയുടെ പിന്‍ബലത്തോടെ വിപണിയിലേക്ക് വരുന്ന അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങളെ തീരുവകളില്‍ നിന്ന് ഒഴിവാക്കിയും തീരുവകള്‍ കുറച്ചും ഇന്ത്യന്‍ വിപണിയിലേക്ക് മോദി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നത്.

സിറാജ് ലൈവ് 11 Feb 2026 5:00 am

ഖുല്‍അ് പ്രകാരമുള്ള വിവാഹമോചനം; ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ഭര്‍ത്താവിന് മഹറും നഷ്ടപരിഹാരവും തിരിച്ചുനല്‍കി വിവാഹ ബന്ധം വേർപെടുത്താന്‍ മുസ്്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന 2021ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കുടുംബ കോടതി ഉത്തരവ്

സിറാജ് ലൈവ് 11 Feb 2026 5:00 am

മനുഷ്യത്വം പഠിക്കുന്ന വിദ്യാഭ്യാസ രീതി വളരണം: കാന്തപുരം

വികസനം വിപത്താകുന്ന സാഹചര്യങ്ങളുണ്ടാകരുത്

സിറാജ് ലൈവ് 11 Feb 2026 5:00 am

കേരളയാത്ര: ദിശ നിര്‍ണയിക്കാന്‍ കേരള വികസന രേഖ

വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്ത് മുസ്‌ലിം ജമാഅത്ത് സെമിനാര്‍

സിറാജ് ലൈവ് 11 Feb 2026 5:00 am

ജാതി പറഞ്ഞ് തട്ടിക്കേറിയ ബാങ്ക് ജീവനക്കാരിയുടെ വിശദീകരണം; 'തന്‍റെ ജാതിയിൽ അഭിമാനിക്കുന്നു, എന്നാൽ സംഭവിച്ചത് ഇതൊന്നുമല്ല'

എച്ച്‍ഡിഎഫ്സി ബാങ്കിനുള്ളിൽ ജാതിപ്പേര് പറഞ്ഞ് ആക്രോശിക്കുന്ന റിലേഷൻഷിപ്പ് മാനേജർ ആസ്ത സിംഗിന്റെ വീഡിയോ വൈറലായി. എന്നാൽ, താൻ ഉപഭോക്താവിനോടല്ല, ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകയുടെ ഭർത്താവിനോടാണ് പ്രതികരിച്ചതെന്ന് അവർ വിശദീകരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 4:16 am

ഇന്ത്യൻ ഭൂപടത്തിൽ ട്രംപിന്‍റെ അമേരിക്കയുടെ യു ടേൺ; ഭൂപടം ലോകം മുഴുവൻ ചർച്ചയാകുമ്പോൾ വിവാദ പോസ്റ്റ് പിൻവലിച്ചു

പാക് അധീന കാശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി കാണിച്ച ഭൂപടം അമേരിക്കൻ ട്രേഡ് റെപ്രസെന്‍റേറ്റീവ് ഓഫീസ് പിൻവലിച്ചു. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ച പോസ്റ്റിലാണ് ഈ ഭൂപടം ഉൾപ്പെടുത്തിയിരുന്നത്.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 3:54 am

സ്വര്‍ണക്കൊടിമരത്തിലെ ആലില എവിടെ? മൂന്നു സ്വര്‍ണ ആലിലകളില്‍ ഒന്ന് കാണാനില്ലെന്നു ദേവസ്വം വിജിലന്‍സ്, അഭിഭാഷക കമ്മിഷണറുടെ ഭാഗത്തും പിഴവെന്ന്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നിര്‍ണായക ചോദ്യമുയര്‍ത്തി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് - ആലില എവിടെ? കൊടിമരം നീക്കംചെയ്തപ്പോള്‍ തയാറാക്കിയ മഹസറില്‍ മൂന്ന് സ്വര്‍ണ ആലിലകള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പിന്നീട് സ്ട്രോങ് റൂമില്‍ നടത്തിയ പരിശോധനയില്‍ രണ്ടെണ്ണം മാത്രമാണ് കണ്ടെത്തിയതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു സ്വര്‍ണ ആലില കാണാനില്ല. 2017-ലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ദേവസ്വം വിജിലന്‍സിനോട് നിര്‍ദേശിച്ചത്. അന്വേഷണത്തിനുശേഷം തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊടിമരവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കൊള്ള നടന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നേരിട്ടുള്ള പിഴവുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍ ദേവസ്വം പ്രസിഡന്റും ബോര്‍ഡ് അംഗവും സംബന്ധിച്ച ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷണറായ എ.എസ്.പി. കുറുപ്പിന്റെ ഭാഗത്ത് നടപടിക്രമ വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണം ഏറ്റുവാങ്ങാനുള്ള ചുമതല അഭിഭാഷക കമ്മിഷണര്‍ക്കു നല്‍കിയിരുന്നില്ലെങ്കിലും സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച സ്വര്‍ണം അദ്ദേഹം ഏറ്റുവാങ്ങിയതായും രസീത് നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 20 പേര്‍ സ്വര്‍ണം സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം മാത്രമാണ് ലഭ്യമായത്. സ്വര്‍ണം നല്‍കിയവരുടെ പേരുകളോ സമര്‍പ്പിച്ച അളവുകളോ കണക്കാക്കി അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണു കണ്ടെത്തിയത്. ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണം ഏറ്റുവാങ്ങാനും രേഖപ്പെടുത്തി സൂക്ഷിക്കാനും എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി ദേവസ്വം ബോര്‍ഡ് ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും ആ ഉത്തരവ് നടപ്പാക്കിയില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന വിജിലന്‍സ് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. * സുനില്‍ ജെ. സണ്ണി

മംഗളം 11 Feb 2026 3:40 am

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി: അഡീഷണല്‍ റിപ്പോര്‍ട്ടുമായി പൊലീസ്

കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ബസില്‍ വച്ച് ദീപക്കില്‍ നിന്ന് അതിക്രമം നേരിട്ടുവെന്ന് കാട്ടി ഷിംജിത പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ദീപക് ആത്മഹത്യ ചെയ്തത്. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിജിതയുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കോഴിക്കോട്

ഒന്നു ഇന്ത്യ 11 Feb 2026 3:27 am

'എല്ലാം അനധികൃതം, പകര്‍പ്പവകാശലംഘനം', പുസ്‌തക വിവാദത്തില്‍ ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ പുസ്‌തകവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആദ്യ പ്രതികരണവുമായി മുന്‍ കരസേന മേധാവി ജനറല്‍ എം.എം. നരവനെ. വിഷയത്തില്‍, പുസ്‌തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിന്‍ ഇന്ത്യയുടെ പ്രസ്‌താവന സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച നരവനെ, 'ഇതാണു നിലവില്‍ പുസ്‌തകത്തിന്റെ അവസ്‌ഥ'യെന്നു വ്യക്‌തമാക്കി. ജനറല്‍ നരവനെയുടെ 'ഫോര്‍ സ്‌റ്റാര്‍സ്‌ ഓഫ്‌ ഡെസ്‌റ്റിനി' എന്ന ഓര്‍മക്കുറിപ്പുകളുടെ പ്രസാധകാവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്‌ ഇന്ത്യയ്‌ക്കാണ്‌. എന്നാല്‍ പുസ്‌തകത്തിന്റെ അച്ചടിച്ച പതിപ്പോ, ഡിജിറ്റല്‍ പതിപ്പോ ഇതുവരെ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും അനധികൃതമായി പ്രചരിക്കുന്ന പതിപ്പുകള്‍ പകര്‍പ്പവകാശ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ്‌ പെന്‍ഗ്വിന്‍ ഇന്ത്യയുടെ പ്രസ്‌താവന. പുസ്‌തകത്തിന്റെ നിലവിലെ അവസ്‌ഥ ഇതാണെന്ന കുറിപ്പുമായാണ്‌ നരവനെ ഈ പ്രസതാവന ട്വീറ്റ്‌ ചെയ്‌തു. പുസ്‌തകത്തില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ വായിച്ചതു ബഹളം സൃഷ്‌ടിച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്‌തകം സഭയില്‍ ഉദ്ധരിക്കുന്നതു ചട്ടവിരുദ്ധമാമെന്നു പറഞ്ഞ്‌ സ്‌പീക്കര്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിലക്കിയതോടെ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി.

മംഗളം 11 Feb 2026 3:27 am

ദേശീയ പണിമുടക്ക്‌ നാളെ; ഇന്ന്‌ അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ പണിമുടക്ക്‌

തിരുവനന്തപുരം: സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്‌ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ സമിതി നാളെ ദേശീയ പണിമുടക്ക്‌ നടത്തും. ഇന്ന്‌ അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണു പണിമുടക്ക്‌. മാരാമണ്‍ കണ്‍വന്‍ഷന്‍, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന്‌ ഒഴിവാക്കിയതായി സമരസമിതി അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്‌തംഭിക്കുമെന്നും സംയുക്‌ത ട്രേഡ്‌ യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി, മരുന്ന്‌ ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ, ആംബുലന്‍സ്‌ തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച്‌ മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ പണിമുടക്കുമെന്നും വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും നിശ്‌ചലമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

മംഗളം 11 Feb 2026 3:15 am

തെരഞ്ഞെടുപ്പിലെ രണ്ട്‌ ടേം വ്യവസ്‌ഥ എല്ലാവരും പാലിക്കുന്നില്ല: ജി. സുധാകരന്‍

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ രണ്ടു ടേം വ്യവസ്‌ഥ എല്ലാവരും പാലിക്കുന്നില്ലെന്നു മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. പാര്‍ട്ടി പറഞ്ഞാല്‍ ഇത്തവണ മത്സരിക്കുമെന്നും ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയില്‍ അദ്ദേഹം പ്രതികരിച്ചു. എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയല്ലെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. 'ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ട്‌. എന്നെ നേതൃത്വത്തില്‍നിന്നു മാറ്റിനിര്‍ത്തി. പെരുമ്പളം പാലത്തിന്റെ ഉദ്‌ഘാടനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്റെ പേരു പരാമര്‍ശിച്ചില്ല. എ.എം. ആരിഫും ദലീമ ജോജോയും എന്റെ ചരിത്രം മറന്നു. വൈറ്റില പാലം പൊളിച്ചുകളയണമെന്ന മന്ത്രി കെ.ബി. ഗണേഷ്‌ കുമാറിന്റെ പ്രസ്‌താവന എന്നോടോ പൊതുമരാമത്ത്‌ മന്ത്രിയോടോ ആലോചിക്കാതെ നടത്തിയതാണ്‌'-സുധാകരന്‍ പറഞ്ഞു.

മംഗളം 11 Feb 2026 3:12 am

ബാദുഷയ്ക്ക് പിന്നാലെ 'ബട്ട് ക്യാഷ്' കമന്‍റുകൾ വീണ്ടും വൈറൽ; ആന്‍റോ ആന്‍റണിയുടെ കമന്‍റ് ബോക്സിലും അതേ കമന്‍റുകൾ, സംഭവം ഇങ്ങനെ

ബാദുഷയും ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കത്തിന് പിന്നാലെ ഉയർന്ന 'ബട്ട് ക്യാഷ്?' കമന്റുകൾ ഇപ്പോൾ പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ പോസ്റ്റുകളിലും നിറയുന്നു. വിവാദ ബാങ്കറിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണിത്.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 3:07 am

തെരഞ്ഞടുപ്പ്‌ പ്രഖ്യാപനത്തിനു മുമ്പേ പാലായില്‍ സ്‌ഥാനാര്‍ഥികളായി! ജോസ് കെ. മാണിയെ പ്രഖ്യാപിച്ച് റോഷി, പ്രചാരണം തുടങ്ങി മാണി സി. കാപ്പനും ഷോണ്‍ ജോര്‍ജും

കോട്ടയം: തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു മുമ്പേ പാലായില്‍ സ്‌ഥാനാര്‍ഥികളെ തീരുമാനിച്ച്‌ മുന്നണികള്‍. സിറ്റിംഗ്‌ എം.എല്‍.എ. ആയ മാണി സി. കാപ്പന്‍ യു.ഡി.എഫിനു വേണ്ടി വീണ്ടും കളത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നതിനാല്‍ നേരത്തെ തന്നെ പ്രചാരണം തുടങ്ങി. ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി ഷോണ്‍ ജോര്‍ജ്‌ മത്സരിക്കണമെന്നു പാര്‍ട്ടി സംസ്‌ഥാന നേതൃത്വം തീരുമാനം എടുത്തിരുന്നതിനാല്‍ ഷോണും പ്രചാരണം ആരംഭിച്ചിരുന്നു. പാലായില്‍ ഇടതുപക്ഷ സ്‌ഥാനാര്‍ഥിയായി ജോസ്‌ കെ. മാണി മത്സരിക്കുമോ എന്നതായിരുന്നു രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയിരുന്നത്‌. പാലായില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി ജോസ്‌ കെ. മാണി തന്നെ മത്സരിക്കുമെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ ഇന്നലെ പ്രഖ്യാപിച്ചതോടെ ജോസിന്റെ സ്‌ഥാനാര്‍ഥിത്വവും ഉറപ്പായി. ജോസ്‌ കെ. മാണി യു.ഡി.എഫിലെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന്‌ മാണി സി. കാപ്പന്‍ കഴിഞ്ഞ ദീവസം വെളിപ്പെടുത്തിയിരുന്നു. ജോസ്‌ കെ. മാണി പാലായില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി പാലായില്‍ മത്സരിച്ചാല്‍ പകരം മാണി സി. കാപ്പന്‌ തിരുവമ്പാടി സീറ്റ്‌ നല്‍കാമെന്നായിരുന്നു യു.ഡി.എഫ്‌. വാഗ്‌ദാനം.എന്നാല്‍ കേരള കോണ്‍ഗ്രസ്‌(എം) ഇടതുമുന്നണിയില്‍ തുടരാന്‍ തീരുമാനിച്ചതോടെയാണ്‌ മാണി സി. കാപ്പന്‍ സജീവമായി വീണ്ടും കളത്തിലിറങ്ങിയത്‌. മൂന്നു മുന്നണികളുടെയും അഭിമാനപോരാട്ടമായതിനാല്‍ പാലാ ഇത്തവണ ശക്‌തമായ ത്രികോണമത്സരത്തിനാകും സാക്ഷ്യം വഹിക്കുക. മണ്ഡലത്തിലെ വികസനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഊന്നിയാണ്‌ യു.ഡി.എഫ്‌.-എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥികള്‍ മത്സരത്തിനുള്ള തുടക്കം കുറിച്ചത്‌. ജോസ്‌ കെ. മാണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇടതുമുന്നണി മധ്യമേഖലാ ജാഥയ്‌ക്ക്‌ കഴിഞ്ഞ ദിവസം പാലായില്‍ നല്‍കിയ സ്വീകരണം സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ മുന്നൊരുക്കമായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്‌. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ നേതൃത്വത്തിലുളള ജാഥാ പാലായില്‍ എത്തുമ്പോള്‍ മാണി സി. കാപ്പന്റെ ഔദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. ഇതിനിടെയാണ്‌ നിശബ്‌ദ പ്രചാരണവുമായി ബി.ജെ.പി. മണ്ഡലത്തിലുടനീളം സജീവമാകുന്നത്‌. പാലായില്‍ വികസന കോണ്‍കേ്ലവ്‌ നടത്തി ഔദ്യോഗിക തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലേക്കിറങ്ങാനാണ്‌ പാര്‍ട്ടിയുടെ തീരുമാനം. മധ്യകേളത്തില്‍ ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായിട്ടാണ്‌ ബി.ജെ.പി. സംസ്‌ഥാന നേതൃത്വം പാലായെ കണക്കു കൂട്ടിയിരിക്കുന്നത്‌. മാത്രമല്ല ഷോണ്‍ ജോര്‍ജിന്റെ സ്‌ഥാനാര്‍ഥിത്വം വളരെ ഗൗരവത്തിലാണ്‌ ഇടതു-വലത്‌ മുന്നണികള്‍ കാണുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി മത്സരിച്ച ഡോ. പ്രമീള ദേവിക്ക്‌ കിട്ടിയത്‌ 10,869 വോട്ടാണ്‌. എന്നാല്‍ 2016-ല്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി എന്‍. ഹരിക്ക്‌ 24,821 വോട്ട്‌ ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിലും പാലാ നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലും പാലാ നഗരസഭയിലുമായി മുപ്പതിനായിരത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഈ വോട്ടുകള്‍ പാര്‍ട്ടിയുടെ അടിസ്‌ഥാന വോട്ടായായിട്ടാണ്‌ നേതൃത്വം കണക്കുകൂട്ടിയിരിക്കുന്നത്‌. മണ്ഡലം പുനര്‍നിര്‍ണയത്തിന്‌ മുമ്പ്‌ പുഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മൂന്നിലവ്‌, മേലുകാവ്‌, തലനാട്‌, തലപ്പുലം, ഭരണങ്ങാനം, കടനാട്‌ പഞ്ചായത്തുകള്‍ ഇപ്പോള്‍ പാലാ നിയോജക മണ്ഡലത്തിലാണ്‌. കാല്‍ നൂറ്റാണ്ട്‌ ഇവിടെ എം.എല്‍.എ. ആയിരുന്ന പി.സി. ജോര്‍ജിന്റെ സ്വാധീനം തെരഞ്ഞെടുപ്പില്‍ ഷോണ്‍ ജോര്‍ജിന്‌ ഗുണകരമാകുമെന്ന്‌ ഉറപ്പാണ്‌. ഈ സ്വാധീനത്താലാണ്‌ 2020-ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഈ മേഖല ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത്‌ ഡിവിഷനില്‍നിന്ന്‌ ഇരു മുന്നണികളുടെയും സ്‌ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ഷോണ്‍ ജോര്‍ജ്‌ വലിയ ഭൂരിപക്ഷത്തില്‍ സ്വതന്ത്രനായി വിജയിച്ചത്‌. അതിനാല്‍ ഷോണ്‍ ജോര്‍ജിന്റെ സ്‌ഥാനാര്‍ഥിത്വം ഇരു മുന്നണിക്കും തലവേദന സൃഷ്‌ടിക്കുമെന്ന്‌ ഉറപ്പാണ്‌. ഷാലു മാത്യു

മംഗളം 11 Feb 2026 2:44 am

‘കേരളത്തില്‍ കാറോ ബൈക്കോ മെഷിനറിയോ ഉത്‌പാദിപ്പിക്കുന്നുണ്ടോ? ഒരു ചുക്കും ചുണ്ണാമ്പുമില്ല', ചൂരക്കറിക്കു ശേഷം ഇടതുസർക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരൻ

തിരുവനന്തപുരം: മൂന്നാം തുടര്‍ഭരണത്തിനു കോപ്പുകൂട്ടുന്ന ഇടതുമുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വീണ്ടും പ്രതിസന്ധിയിലാക്കി മുതിര്‍ന്ന സി.പി. ഐ. നേതാവ്‌ സി. ദിവാകരന്‍. ചൂരമീന്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി പ്രസ്‌താവന നടത്തിയ ദിവാകരന്‍ ഇക്കുറി അദ്ദേഹത്തിനൊപ്പം സര്‍ക്കാരിനെയും വെറുതെ വിട്ടില്ല. കേരളത്തില്‍ ഫാക്‌ടറികളോ നിര്‍മാണകേന്ദ്രങ്ങളോ ഇല്ലാത്തതു കൊണ്ടാണ്‌ യുവാക്കള്‍ ജോലിതേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്നാണ്‌ അദ്ദേഹത്തിന്റെ പുതിയ വിമര്‍ശനം. വ്യവസായ സൗഹൃദമെന്ന്‌ അവകാശപ്പെടുന്ന സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണിത്‌. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന വേളയില്‍ മുന്‍ മന്ത്രികൂടിയായ ദിവാകരന്‍ നടത്തുന്ന തുറന്നുപറച്ചില്‍ എല്‍.ഡി.എഫിനു വന്‍ കോട്ടമാണുണ്ടാക്കുന്നത്‌. ഇഷ്‌ടപ്പെട്ട മീന്‍ ലഭിക്കാത്തതുകൊണ്ട്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ അന്നത്തെ സംസ്‌ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍നിന്ന്‌ ഉച്ചഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്‌താവനയ്‌ക്കു പിന്നാലെയാണ്‌ ദിവാകരന്‍ വീണ്ടും സര്‍ക്കാരിനു പണികൊടുത്തത്‌. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചെറിയ പഞ്ചായത്താണ്‌ ഈ കേരളമെന്നും ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നും വിവാദ പരാമര്‍ശത്തില്‍ ദിവാകരന്‍ കുറ്റപ്പെടുത്തുന്നു. ഹെവി ഇന്‍ഡസ്ര്‌ടി ഒന്നും ഇവിടെയില്ല. പ്രൊ ഡക്‌ഷനും മാനുഫാക്‌ചറിങ്ങുമില്ല. കേരളത്തില്‍ കാറോ മോട്ടോര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉത്‌പാദിപ്പിക്കുന്നുണ്ടോ? ഇത്രനാള്‍ ആയിട്ടും കേരളത്തില്‍ ഒരുഫാക്‌ടറി പോലുമില്ല. അതുകൊണ്ടാണ്‌ ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്‌പോര്‍ട്ട്‌ തരപ്പെടുത്തി കാശും കൊടുത്ത്‌ നാടുവിട്ടുപോയി രക്ഷപ്പെടുന്നത്‌. കേരളത്തില്‍ ഫാക്‌ടറിയും നിര്‍മാണവും വരുത്തേണ്ടതു സര്‍ക്കാരല്ലേ?- സി. ദിവാകരന്‍ ചോദിക്കുന്നു. പിണറായി വിജയന്‌ സാധാരണ മീന്‍ പോരെന്നും എ ക്വാളിറ്റി ഫസ്‌റ്റ്‌ ക്ലാസ്‌ മീന്‍ വേണമെന്നുമുള്ള പ്രസ്‌താവന വിവാദമായതിനു പിന്നാലെ, താന്‍ അതൊരു കൗതുക വാര്‍ത്തയായിട്ടാണു പറഞ്ഞതെന്നായിരുന്നു ദിവാകരന്റെ മറുപടി. പറഞ്ഞതൊന്നും നിഷേധിക്കുന്നില്ലെന്നും അന്ന്‌ പിണറായിക്കൊപ്പം ജാഥയുടെ വൈസ്‌ ക്യാപ്‌റ്റനായി രാവും പകലും താനുണ്ടായിരുന്നെന്നും വെളിപ്പെടുത്തല്‍ വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. ജി. അരുണ്‍

മംഗളം 11 Feb 2026 2:22 am

ലോകകപ്പ് നേടി വേഗം വായോ! സഞ്ജുവിന് കേരളത്തിൽ പുതിയ ചുമതല; കേരള സർക്കാരിന്‍റെ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സംരംഭമായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി. സർക്കാർ അംഗീകൃത നിരക്കിൽ, സർജ് പ്രൈസിംഗ് ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സേവനത്തിന്റെ സന്ദേശം സംസ്ഥാനമൊട്ടാകെ എത്തിക്കുകയാണ് ലക്ഷ്യം.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 2:13 am

പ്രമോഷന്‌ സഹകരിച്ചില്ല, 25 ലക്ഷം രൂപയുടെ നഷ്‌ടം; ബിജു മേനോനെതിരേ നിയമ നടപടിക്ക്‌ സംവിധായകന്‍

കൊച്ചി: 'നടന്ന സംഭവം' എന്ന സിനിമയുടെ പ്രമോഷന്‌ നടന്‍ ബിജു മേനോന്‍ സഹകരിച്ചില്ലെന്നും ഇതുമൂലം സംവിധായകന്‌ 25 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നും ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്‌ണന്‍ ആരോപിച്ചതിനു പിന്നാലെ, ബിജു മേനോനെതിരേ നിയമ നടപടിക്ക്‌ ഒരുങ്ങി സംവിധായകന്‍ അനൂപ്‌ കണ്ണന്‍. ബിജു മേനോന്‍ സഹകരിക്കാത്തത്‌ കാരണം വലിയ സാമ്പത്തിക നഷ്‌ടമുണ്ടായി എന്ന്‌ അദ്ദേഹവും പറയുന്നു. പ്ര?മോഷനുമായി ബന്ധപ്പെട്ട്‌ രണ്ടര മണിക്കൂര്‍ മാത്രമാണ്‌ ബിജു മേനോന്‍ ഉണ്ടായിരുന്നത്‌. സിനിമയുടെ പ്ര?മോഷന്‌ പങ്കെടുക്കണമെന്ന്‌ കരാറുണ്ടായിരുന്നു. എന്നാല്‍ ബിജു മേനോന്‍ സഹകരിച്ചില്ല. പുതുക്കിയ വേതന കരാര്‍ ഒപ്പുവയ്‌ക്കുന്നതിനോടനുബന്ധിച്ച്‌ നടന്ന വാര്‍ത്താസമ്മേളനത്തിലാണ്‌ ബി . ഉണ്ണിക്കൃഷ്‌ണന്‍, ബിജു മേനോന്റെ പേരെടുത്ത്‌ ആരോപണം ഉന്നയിച്ചത്‌. ജിത്തു ജോസഫ്‌ സംവിധാനം ചെയ്‌ത സിനിമയുടെ പ്ര?മോഷനും ഇതേ സാഹചര്യമുണ്ടാകുന്നുവെന്നും ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞെങ്കിലും ജിത്തു ജോസഫ്‌ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നേരത്തെ ഫെഫ്‌കയ്‌ക്ക്‌ അനൂപ്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍, കാര്യമായ നടപടിയുണ്ടായിന്നില്ലെന്നും അനൂപ്‌ സൂചിപ്പിച്ചു. ബിജു മേനോന്റെ പ്രതികരണത്തിന്‌ കാത്തിരിക്കുകയാണ്‌ ഫെഫ്‌ക. മറുപടി ലഭിക്കുന്നതിന്‌ അനുസരിച്ച്‌ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. തൃപ്‌തികരമായ മറുപടി ബിജു മേനോന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ്‌ അനൂപ്‌ കണ്ണന്റെ ആലോചന.

മംഗളം 11 Feb 2026 2:12 am

കേരളം ഒത്തിരി ഒത്തിരി മാറി, മന്ത്രിയെ സാക്ഷിയാക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രശംസ; 'കേരളത്തിലെ വ്യവസായ മേഖലയിൽ വൻ മാറ്റം'

വി ഗാർഡിന്റെ പുതിയ ഇന്നൊവേഷന്‍ കാമ്പസ് കാക്കനാട്ട് പ്രവർത്തനം ആരംഭിച്ച ചടങ്ങിൽ, കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ വന്നുവെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രശംസിച്ചു.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 1:31 am

അഴിമതിയിൽ വലിയ മാറ്റമൊന്നുമില്ല, ലോകത്ത് ഇന്ത്യക്ക് 91-ാം സ്ഥാനം മാത്രം; പാകിസ്ഥാന്‍റെ കാര്യം അതിലും കഷ്ടം, 182 രാജ്യങ്ങളിൽ 136-ാം സ്ഥാനത്ത്

ട്രാൻസ്‌പരൻസി ഇന്‍റർനാഷണലിന്റെ 2025-ലെ അഴിമതി സൂചികയിൽ 182 രാജ്യങ്ങളിൽ ഇന്ത്യ 91-ാം സ്ഥാനത്തെത്തി. 100-ൽ 39 എന്ന സ്കോറോടെ, പൊതുമേഖലയിലെ അഴിമതി രാജ്യത്ത് ഇപ്പോഴും ഗുരുതരമായ വെല്ലുവിളിയായി തുടരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 12:32 am

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വിസി; തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ; സ്വാഭാവിക നടപടിയെന്ന് സർവകലാശാല, പ്രതികാര നടപടിയെന്ന് എസ്എഫ്ഐ

യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്തതോടെ സംഘർഷം രൂക്ഷമായി.. പ്രതിഷേധത്തിന് പിന്നാല സർവ്വകലാശാല യൂണിയൻ വിസി അസാധുവാക്കി. കാലാവധി തീർന്നെന്ന് വിസിയും പ്രതികാര നടപടിയെന്ന് എസ്എഫ്ഐയും നിലപാടെടുത്തു.

ഏഷ്യൻ നേടി ന്യൂസ് 11 Feb 2026 12:10 am

മന്ത്രിയെ കാണാനെത്തിയ ആളുടെ പണവും സ്വർണവുമടങ്ങിയ ബാ​ഗ് കവർന്നു, ഡി ​ഗ്രൂപ്പ് ജീവനക്കാരൻ അറസ്റ്റിൽ

300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു. ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ് തിരികെ എത്തി പരിശോധിച്ചപ്പോൾ കാണാനില്ലാതെ വന്നതോടെയാണ് നവീൻ പൊലീസിൽ പരാതി നൽകിയത്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 11:54 pm

ആദിത്യയ്ക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് കിട്ടിയത് നാട്ടിലെ വിലകുറഞ്ഞ വാച്ച്; ചാറ്റുകളെല്ലാം മായ്ച്ചു, ദുരൂഹതയുണ്ടെന്ന് അധ്യാപകർ

പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുതി വച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 11:30 pm

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍

മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍ രോഹിത് പവാര്‍. അജിത് പവാര്‍ നേരത്തെ പൂനെയിലേക്ക് തിരിക്കാന്‍ ഇരുന്നതാണെന്നും ഒരു പ്രമുഖ നേതാവ് യാത്ര വൈകിപ്പിക്കുകയായിരുന്നു എന്നുമാണ് രോഹിത് പറയുന്നത്. ബാരാമതിയിലേത് അപകടമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണോ എന്ന സംശയം എല്ലാവരിലും ഉണ്ടെന്ന് രോഹിത് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 28ന് പുനെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ ചെറുവിമാനം തകര്‍ന്നു വീണ് തീപിടിക്കുകയായിരുന്നു. 2 പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് 4 പേരും കൊല്ലപ്പെട്ടിരുന്നു. ജനുവരി 27 വൈകുന്നേരം മുംബൈയില്‍ നിന്ന് പുണെയിലേക്ക് തിരിക്കാനായിരുന്നു അജിത് പവാര്‍ തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം തയ്യാറായിരുന്നു. ഒരു പ്രമുഖ നേതാവ് കാണാന്‍ വന്നതോടെയാണ് യാത്ര വൈകിയതെന്ന് രോഹിത് പറഞ്ഞു. തുടര്‍ന്നാണ് 28-ാം തിയ്യതി രാവിലെ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. വിമാനയാത്രകളില്‍ അജിത് പവാര്‍ വളരെ ജാഗ്രത പുലര്‍ത്താറുണ്ട്. അദ്ദേഹം ഒരിക്കലും അപകടസാധ്യതയുള്ള തീരുമാനങ്ങള്‍ എടുക്കാറില്ല. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുന്‍പ് ട്രാന്‍സ്‌പോണ്ടര്‍ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണം. സഹ പൈലറ്റ് 'മെയ് ഡേ' സന്ദേശം അയച്ചില്ല. - അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ അധിക ഇന്ധന ടാങ്കുകള്‍ കരുതിയിരുന്നോ എന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണമെന്നും രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അത്തരത്തില്‍ അധിക ഇന്ധന ടാങ്കുകള്‍ കരുതുന്നത് നിയമവിരുദ്ധം മാത്രമല്ല, ബോംബ് പോലെ അപകടകരവുമാണ്. ഇന്ധനം ലാഭിക്കാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കിയിരുന്നോ?, ലാന്‍ഡിങിന് മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലേ? -തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.- രോഹിത് പവാര്‍ കൂട്ടിച്ചേര്‍ത്തു. ഡിജിസിഎയുടെ അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെങ്കിലും ആവശ്യമെങ്കില്‍ വിദേശ വ്യോമയാന ഏജന്‍സികളെയും സഹകരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേജസ് ന്യൂസ് 10 Feb 2026 11:14 pm

സോഷ്യല്‍ മീഡിയകളില്‍ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; 2021ലെ ഐടി നിയമത്തില്‍ ഭേദഗതി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിര്‍മ്മിത ഉള്ളടക്കത്തിനടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. ഫെബ്രുവരി 20ന് നയം നിലവില്‍ വരും. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം പ്രശ്‌നമുള്ളതാണ്, നീക്കം ചെയ്യണം എന്ന് സര്‍ക്കാര്‍ സംവിധാനം ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. ഐടി നിയമ ഭേദഗതിയിലെ സുപ്രധാന മാറ്റം ഇതാണ്. മുമ്പ് ഉള്ളടക്കം നീക്കം ചെയ്യാന്‍ 36 മണിക്കൂര്‍ സമയമുണ്ടായിരുന്നതാണ് കേവലം മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കിയത്. പോലിസില്‍ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടാം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റുകളെക്കുറിച്ചും പോസ്റ്റ് ചെയ്തയാളെക്കുറിച്ചും വിവരങ്ങള്‍ നല്‍കാന്‍ മുന്‍പ് 24 മണിക്കൂര്‍ സമയമുണ്ടായിരുന്നു, അത് രണ്ട് മണിക്കൂറായി കുറച്ചു. ഉപയോക്താവിന്റെ പരാതികള്‍ സ്വീകരിക്കാന്‍ 15 ദിവസം സമയമുണ്ടായിരുന്നത് 7 ദിവസമാക്കി. പരാതി സ്വീകരിച്ച് കഴിഞ്ഞാല്‍ 36 മണിക്കൂറിനകം പരിഹാരമുണ്ടാക്കുകയും വേണം. നീക്കം സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സാങ്കേതികമായും പ്രായോഗികമായും ഈ ആവശ്യങ്ങള്‍ നടപ്പാക്കുക ബുദ്ധിമുട്ടാണെന്നാണ് അനൗദ്യോഗിക പ്രതികരണം. രാഷ്ട്രീയ വിമര്‍ശനങ്ങളെയടക്കം അടിച്ചമര്‍ത്താന്‍ പുതിയ നയം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. അതിവേഗം തീരുമാനമെടുക്കാനുള്ള സാങ്കേതിക വിദ്യയും, മനുഷ്യവിഭവശേഷിയും പല സമൂഹമാധ്യമങ്ങള്‍ക്കും ഇപ്പോഴില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. മെറ്റയും എക്‌സും ഗൂഗിളും ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മറ്റൊരു സുപ്രധാന മാറ്റം എഐ നിര്‍മ്മിത ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സിന്തറ്റിക്കലി ജനറേറ്റഡ് ഇന്‍ഫര്‍മേഷന്‍, അത് എഐ നിര്‍മ്മിതമോ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതോ ആയ ചിത്രങ്ങളോ വീഡിയോയോ ശബ്ദമോ ആകാം. പ്രത്യേകം മനസ്സിലാകുന്ന രീതിയില്‍ ലേബല്‍ ചെയ്യണമെന്നും പുതിയ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. അതായത് സമൂഹമാധ്യമം തന്നെ ഉള്ളടക്കം എഐ നിര്‍മ്മിതമെന്ന് രേഖപ്പെടുത്തണം. നിയമവിരുദ്ധമായ സിന്തറ്റിക് കണ്ടന്റുണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ സമൂഹമാധ്യമങ്ങള്‍ നടപടിയെടുക്കുകയും വേണം. കുട്ടികളുടെ ദൃശ്യങ്ങളുപയോഗിക്കുന്ന ലൈംഗീക ചുവയുള്ള കണ്ടന്റ്,സആയുധങ്ങള്‍ കാണിക്കുന്ന കണ്ടന്റ്, മറ്റൊരാളുടെ മുഖമുപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ്പ് ഫേക്ക് ദൃശ്യങ്ങളെന്നിവയെല്ലാം നിയമവിരുദ്ധ സിന്തറ്റിക് കണ്ടന്റിന്റെ പരിധിയില്‍ വരും.

തേജസ് ന്യൂസ് 10 Feb 2026 11:09 pm

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്‍റെ പുതിയ സിനിമ 'മണവാളൻ ജോസഫ്'

'മേൽപ്പാലം' എന്ന തിരക്കഥയുടെ രചയിതാവ് ഷിവാഗോ തോമസ് ക്രിസ്റ്റസ് സ്റ്റീഫനുമായി ചേർന്ന് 'മണവാളൻ ജോസഫ്' എന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നു

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 11:06 pm

അദാനി നൽകിയ മാനനഷ്ട കേസ്: മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവുശിക്ഷ

കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട് രവി നായർ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 11:06 pm

2029ൽ ഭാരത് ടാക്സി രാജ്യവ്യാപകമാകും; കൂടെ 'ബൈക്ക് ദീദി'യും, നടപടികൾ ആരംഭിച്ചതായി അമിത് ഷാ

ഉടമസ്ഥാവകാശം, ഭരണം, ലാഭവിഹിതം എന്നിവയിലൂടെ സാരഥികൾ എന്നറിയപ്പെടുന്ന ഡ്രൈവർമാർക്ക് നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ആദ്യത്തെ സഹകരണ നേതൃത്വത്തിലുള്ള റൈഡ് - ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.

സമയം 10 Feb 2026 11:04 pm

രണ്‍വീറിനും ദീപികയ്ക്കും ഫോണിലൂടെ വധഭീഷണി; വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു: അയല്‍ക്കാര്‍ക്ക് പരാതി

മുംബൈ: ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും മുംബൈയിലെ വസതിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. രണ്‍വീറിന് വാട്സ്ആപ്പ് വഴി ലഭിച്ച വോയ്സ് നോട്ട് വഴിയാണ് അജ്ഞാതന്‍ കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടത്. ഈ ഭീഷണിക്ക് പിന്നാലെ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ദമ്പതികള്‍ തങ്ങളുടെ വസതിക്ക് പുറത്ത്

ഒന്നു ഇന്ത്യ 10 Feb 2026 11:04 pm

അദാനി ഗ്രൂപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ

. കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നതായിരുന്നു അദാനിയുടെ പരാതി

സിറാജ് ലൈവ് 10 Feb 2026 11:03 pm

ആഗോള ബോക്സ് ഓഫീസിൽ തിളങ്ങി അനശ്വരയുടെ ‘വിത്ത് ലവ്’; നാലുദിവസം കൊണ്ട് 10.5 കോടി കളക്ഷൻ

അനശ്വര രാജൻ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘വിത്ത് ലവ്’ ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഫെബ്രുവരി 6ന് റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസത്തിനുള്ളിൽ 10.5 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയതായി ട്രേഡിംഗ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം 7.53 കോടി രൂപയാണ് സ്വന്തമാക്കിയത്. സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും ചേർന്നാണ് ഈ ഫീൽ ഗുഡ് റൊമാന്റിക് എന്റർടൈനർ നിർമ്മിച്ചിരിക്കുന്നത്. ‘ടൂറിസ്റ്റ് ഫാമിലി’ […] The post ആഗോള ബോക്സ് ഓഫീസിൽ തിളങ്ങി അനശ്വരയുടെ ‘വിത്ത് ലവ്’; നാലുദിവസം കൊണ്ട് 10.5 കോടി കളക്ഷൻ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 10 Feb 2026 10:58 pm

വീരോചിത പോരാട്ടവുമായി ജഹാന്‍ഗിറും രഞ്ജാനെയും; മൂന്ന് വിക്കറ്റ് വീഴ്ത്തി വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖ്; അമേരിക്കയെ 32 റണ്‍സിന് കീഴടക്കി പാക്കിസ്ഥാന്‍; പോയിന്റ് പട്ടികയില്‍ ഒന്നാമത്

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പാകിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. അമേരിക്കയ്ക്കെതിരെ 32 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ താരിഖ്, രണ്ട് പേരെ പുറത്താക്കിയ ഷദാബ് ഖാന്‍ എന്നിവരാണ് അമേരിക്കയെ തകര്‍ത്തത്. കൊളംബോ, സിംഹളീസ് സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. സഹിബ്സാദ ഫര്‍ഹാന്‍ (41 പന്തില്‍ 73) അര്‍ധ സെഞ്ചുറി നേടി. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യു എസിനായി ഒന്നാം വിക്കറ്റില്‍ ഷയാന്‍ ജഹാന്‍ഗിര്‍ - ആന്‍ഡ്രീസ് ഗൗസ് (13) സഖ്യം 42 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ഗൗസിനെ മുഹമ്മദ് നവാസ് പുറത്താക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേലിന് മൂന്ന് റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. പിന്നാലെ ജഹാന്‍ഗിറും മടങ്ങി. 34 പന്തുകള്‍ നേരിട്ട താരം 49 റണ്‍സ് നേടി. മിലിന്ദ് കുമാര്‍ (29) - ശുഭം രഞ്ജാനെ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്. മിലിന്ദ് 16-ാം ഓവറില്‍ മടങ്ങി. സഞ്ജയ് കൃഷ്ണമൂര്‍ത്തി (0), ഹര്‍മീത് സിംഗ് (6), മുഹമ്മദ് മുഹസിന്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. രഞ്ജാനെ (51) അവസാന ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഷാഡ്ലി ഷാല്‍ക്വിക്ക് (1) - എഹ്സാന്‍ ആദില്‍ (1) പുറത്താവാത നിന്നു. നേരത്തെ പാകിസ്ഥാന് വേണ്ടി ഫര്‍ഹാന് പുറമെ ബാബര്‍ അസം (32 പന്തില്‍ 46), ഷദാബ് ഖാന്‍ (12 പന്തില്‍ 30) എന്നിവരും തിളങ്ങി. സെയിം അയൂബാണ് (19) രണ്ടക്കം കണ്ട മറ്റൊരു താരം. അമേരിക്കയ്ക്ക് വേണ്ടി ഷാഡ്ലി ഷാല്‍ക്വിക്ക് നാല് വിക്കറ്റ് നേടി. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇന്ത്യക്കെതിരേയും നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മികച്ച തുടക്കമായിരുന്നു പാകിസ്ഥാന്. ഫര്‍ഹാനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അയൂബിന് സാധിച്ചിരുന്നു. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. അയൂബിനെ ഷാഡ്ലി ഷാല്‍ക്വിക്ക് മടക്കി. അതേ ഓവറില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗയും (1) പുറത്തായി. പിന്നാലെ ഫര്‍ഹാന്‍ - ബാബര്‍ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ ബാബര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് അക്രമിച്ച് കളിച്ചു. 15-ാം ഓവറില്‍ ബാബര്‍ മടങ്ങി. 16-ാം ഓവറില്‍ ഫര്‍ഹാനും മടങ്ങി. അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നീട് വന്നവരില്‍ ഷദാബ് മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (5), ഫഹീം അഷ്റഫ് (1), ഉസ്മാന്‍ ഖാന്‍ (0), അബ്രാര്‍ അഹമ്മദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹീന്‍ അഫ്രീദി (9) പുറത്താവാതെ നിന്നു. ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. സല്‍മാന്‍ മിര്‍സയ്ക്ക് പകരം വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ ടീമില്‍ ഉള്‍പ്പെടുത്തി. അമേരിക്ക രണ്ട് മാറ്റം വരുത്തി അലി ഖാന് പകരം എഹ്സാന്‍ ആദില്‍ ടീമിലെത്തി. സായ്തേജ മുക്കാമല്ലയും പുറത്തായി. ഷയാന്‍ ജഹാഗിര്‍ പകരം ടീമിലെത്തി.

മറുനാടൻ മലയാളീ 10 Feb 2026 10:55 pm

പ്രണയാര്‍ദ്രരായി മാത്യു, ദേവിക; 'സുഖമാണോ സുഖമാണ്' ഗാനമെത്തി

അരുൺ ലാൽ രാമചന്ദ്രന്‍റെ രചനയിലും സംവിധാനത്തിലുമൊരുങ്ങുന്നചിത്രം

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 10:50 pm

അവിശ്വാസ പ്രമേയത്തില്‍ തീര്‍പ്പാകും വരെ സ്പീക്കര്‍ കസേരയില്‍ ഓം ബിര്‍ള ഇരിക്കില്ല

വിഷയത്തില്‍ സ്പീക്കര്‍ ധാര്‍മ്മിക നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സിറാജ് ലൈവ് 10 Feb 2026 10:48 pm

ഷാര്‍ജയില്‍ വീടിന് പുറത്ത് പാര്‍ക്കിങ് ഷെഡുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി മുന്‍സിപ്പാലിറ്റി അധികൃതര്‍

ഷാര്‍ജയില്‍ വീടിന് പുറത്ത് പാര്‍ക്കിങ് ഷെഡുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി മുന്‍സിപ്പാലിറ്റി അധികൃതര്‍

മറുനാടൻ മലയാളീ 10 Feb 2026 10:46 pm

'സേ ഇറ്റ്', അന്ന് അത് പറയേണ്ടിയിരുന്നില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? പ്രതികരണവുമായി പാര്‍വതി തിരുവോത്ത്

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 10:41 pm

പ്രധാനമന്ത്രിയെ മകന്റെ വിവാഹത്തിന് നേരിട്ട് ക്ഷണിച്ച് സച്ചിനും കുടുംബവും; വരനും വധുവിനും നല്‍കിയ അനുഗ്രഹങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും നന്ദി എന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെയും സാനിയ ഛന്ദോക്കിന്റെയും വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായിരുന്നു സച്ചിനും കുടുംബവും എത്തിയത്. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സച്ചിന്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടതിങ്ങനെ... ''അര്‍ജുന്റെയും സാനിയയുടെയും വിവാഹത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ക്ഷണിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. നവദമ്പതികള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും മോദിജിക്ക് നന്ദി അറിയിക്കുന്നു.'' - സച്ചിന്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അര്‍ജുനും സാനിയയും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. തുടര്‍ന്ന് സ്വകാര്യമായി നടന്ന ചടങ്ങില്‍ ഇരുവരുടെയും നിശ്ചയവും കഴിഞ്ഞിരുന്നു. മാര്‍ച്ച് 3ന് വിവാഹ ആഘോഷങ്ങള്‍ ആരംഭിക്കും. മാര്‍ച്ച് 5ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. ബിസിനസുകാരന്‍ രവി ഘായുടെ കൊച്ചുമകളായ സാനിയ ചന്ദോക്കും അര്‍ജുനും തമ്മിലുള്ള നിശ്ചയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു. ആരാണ് സാനിയ ഛന്ദോക്ക്? പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമാണ് സാനിയ. പ്രശസ്ത വ്യവസായിയും ഗ്രാവിസ് ഗ്രൂപ്പ് തലവനുമായ രവി ഘായിയുടെ ചെറുമകളാണ് സാനിയ ഛന്ദോക്ക്. മുംബൈയിലെ പ്രമുഖ പെറ്റ് കെയര്‍ സംരംഭമായ 'മിസ്റ്റര്‍ പോസ് പെറ്റ് സ്പാ'യുടെ ഡയറക്ടറും പാര്‍ട്ണറുമാണ് സാനിയ. ഹോട്ടല്‍ ബിസിനസ് രംഗത്തും സാനിയയുടെ കുടുംബത്തിന് വലിയ നിക്ഷേപങ്ങളുണ്ട്. ഇന്റര്‍കോണ്ടിനെന്റല്‍ പോലെയുള്ള പ്രീമിയം ഹോട്ടലുകള്‍ ഇവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അഭ്യന്തര ക്രിക്കറ്റ് ലീഗില്‍ ഗോവയ്ക്ക് വേണ്ടിയാണ് ഓള്‍റൗണ്ടറായ അര്‍ജുന്‍ കളിക്കുന്നത്. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും 29 ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. മുംബൈയ്ക്ക് വേണ്ടിയാണ് ടി20യില്‍ അരങ്ങേറിയത്. പിന്നീട് 2022/23 സീസണില്‍ കൂടുതല്‍ അവസരങ്ങള്‍ക്കായി ഗോവയിലേക്ക് മാറുകയായിരുന്നു. ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടിയാണ് താരം കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് അര്‍ജുന്‍ ലക്നൗവിലെത്തിയത്.

മറുനാടൻ മലയാളീ 10 Feb 2026 10:40 pm

പരീക്ഷാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

പരീക്ഷാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

മറുനാടൻ മലയാളീ 10 Feb 2026 10:35 pm

ഹോട്ടൽ മുറിയുടെ വാതിലടക്കാതെ വനിതാ ഡോക്‌ടർ പുറത്തുപോയി; തിരികെ വന്നപ്പോൾ 4 ലക്ഷത്തിലേറെ വിലവരുന്ന വസ്തുക്കൾ നഷ്ടമായി; വിരലടയാളത്തിൽ കുടുങ്ങി മോഷ്‌ടാവ്

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നിന്ന് വനിതാ ഡോക്ടറുടെ 4.25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ മോഷ്ടിച്ച കേസിലെ പ്രതിയെ എളമക്കര പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ 19-കാരനെ മൂന്നാറിൽ നിന്നാണ് പിടികൂടിയത്. വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 10:28 pm

മലപ്പുറത്ത് ഒരു കിലോ എംഡിഎംഎ പിടികൂടി; ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും അറസ്റ്റില്‍

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് ഒരു കിലോ എംഡിഎംഎ പിടികൂടി കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അസീസ്, ഭാര്യ ഖമറുന്നിസ, കൂട്ടാളി സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. അസീസിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ ഒളിവിലാണ്. 21 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടികൂടി.

മറുനാടൻ മലയാളീ 10 Feb 2026 10:25 pm

'പേടിക്കണ്ട, കൂടെയുണ്ട്, വീ ഹെൽപ്', ടോൾഫ്രീ നമ്പറിലേക്ക് 16 മുതൽ വിളിക്കാം, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും

എസ് എസ് എൽ സി, ഹയർസെക്കന്ററി പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് 'WE-HELP' എന്ന പേരിൽ ടോൾഫ്രീ സഹായകേന്ദ്രം ആരംഭിക്കുന്നു. പരീക്ഷയിൽ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാനാണിത്

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 10:14 pm

ഹാർബറിൽ കെട്ടിട നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം, നിർമ്മാണം തടഞ്ഞ് വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ

ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്തെ ദുരന്തനിവാരണ കേന്ദ്രത്തിന്റെ കോൺക്രീറ്റ് നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം ഉപയോഗിച്ചത് നാട്ടുകാർ തടഞ്ഞു. അധികൃതർ ഇടപെട്ട് പണി നിർത്തിവെപ്പിക്കുകയും കെട്ടിടത്തിന്റെ ബലപരിശോധന നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 10:14 pm

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് വാഹനം ഇടിച്ചു തെറിപ്പിച്ചു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന വിദ്യാര്‍ഥിനിയെ ഗുഡ്സ് വാഹനം ഇടിച്ചു തെറിപ്പിച്ചു. വയനാട് സ്വദേശിനി അലീന മേരിക്ക് ഗുരുതരമായി പരിക്കേറ്റു. അലീനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ദീര്‍ഘദൂര ബസില്‍ യാത്ര ചെയ്യുകയായിരുന്നു അലീന. ഭക്ഷണം കഴിക്കാന്‍ വേണ്ടി ബസ് നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാന്‍ വേണ്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം നടന്നത്. വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മറുനാടൻ മലയാളീ 10 Feb 2026 10:13 pm

ഡ്രോൺ പറന്നു, രക്ഷിതാക്കൾ ചിതറിയോടി!, ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാളിന്റെ ജനലിൽ തൂങ്ങിക്കിടന്ന് കുട്ടികൾക്ക് 'തുണ്ട്' കൈമാറി രക്ഷിതാക്കൾ

രക്ഷിതാക്കളും ബന്ധുക്കളും കോളേജിന്റെ ജനലുകളിലൂടെ വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഡ്രോൺ നിരീക്ഷണമാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 10:07 pm

സോഷ്യൽ മീഡിയ എഐ കാരിക്കേച്ചർ ട്രെൻഡിനൊപ്പം ചേർന്ന് കേരളത്തിലെ മന്ത്രിമാരും

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന എഐ കാരിക്കേച്ചർ ട്രെൻഡിനൊപ്പം ചേർന്ന് കേരളത്തിലെ മന്ത്രിമാരും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സഹകരണ-സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവരാണ് തങ്ങളുടെ എഐ പതിപ്പുകൾ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ഈ രസകരമായ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സൈബറിടത്തിൽ വലിയ ചർച്ചയായി മാറി. ‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന കുറിപ്പോടെ മന്ത്രി വി. ശിവൻകുട്ടിയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ സമാനമായ […] The post സോഷ്യൽ മീഡിയ എഐ കാരിക്കേച്ചർ ട്രെൻഡിനൊപ്പം ചേർന്ന് കേരളത്തിലെ മന്ത്രിമാരും appeared first on ഇവാർത്ത | Evartha .

ഇവാർത്ത 10 Feb 2026 10:03 pm

മന്ത്രിക്ക് ഹിന്ദി അറിയില്ലെന്ന് പരിഹാസം; പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഗയാന കൃഷിമന്ത്രി; ഏത് ചാനലിലും വരാം, ഏത് വിഷയത്തിലും മുട്ടാം; ഗയാനയിലെ പാര്‍ലമെന്റില്‍ മുഴങ്ങിയ വികാസ് രാംകിസൂണിന്റെ ഹിന്ദി പ്രസംഗം തരംഗമാകുന്നു

ജോര്‍ജ്ടൗണ്‍: തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയുടെ പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ട ഹിന്ദി സംഭാഷണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഗയാനയുടെ കൃഷിമന്ത്രി വികാസ് രാംകിസൂനും പ്രതിപക്ഷ അംഗവും തമ്മില്‍ ഭാഷയെച്ചൊല്ലി നടന്ന വാഗ്വാദമാണ് കൗതുകകരമായ ഈ സംഭവത്തിന് പിന്നില്‍. രാംകിസൂനിന് ഹിന്ദി അറിയില്ലെന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനാണ് അദ്ദേഹം പാര്‍ലമെന്റില്‍ തന്നെ കിടിലന്‍ മറുപടി നല്‍കിയത്. സ്പീക്കറുടെ അനുവാദത്തോടെ അദ്ദേഹം നടത്തിയ വെല്ലുവിളി ഗയാനയിലെയും ഇന്ത്യയിലെയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സഭയിലെ ചര്‍ച്ചയ്ക്കിടെ രാംകിസൂനിന് ഹിന്ദി ഭാഷ വശമില്ലെന്ന് പ്രതിപക്ഷ അംഗം ആരോപിച്ചു. വെല്ലുവിളി ഏറ്റെടുത്ത രാംകിസൂന്‍ പേപ്പറുകളോ കുറിപ്പുകളോ നോക്കാതെ ശുദ്ധമായ ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി. 'വിഷയം അവര്‍ തീരുമാനിക്കട്ടെ, ഏത് ടിവി ചാനലിലും ഏത് സ്ഥലത്തുവെച്ചും കുറിപ്പുകള്‍ നോക്കാതെ ഹിന്ദിയില്‍ ചര്‍ച്ച നടത്താന്‍ ഞാന്‍ തയ്യാറാണ്' എന്ന് അദ്ദേഹം സഭയില്‍ പ്രഖ്യാപിച്ചു. ജോര്‍ജ്ടൗണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഗയാന പാര്‍ലമെന്റില്‍ രാംകിസൂനിന് ഹിന്ദി മനസ്സിലാവില്ലെന്ന് പ്രതിപക്ഷാംഗം പറഞ്ഞതോടെയാണ് സംവാദം ആരംഭിച്ചത്. സ്പീക്കറുടെ അനുവാദത്തോടെ, ആ പരാമര്‍ശത്തെ നേരിടാന്‍ ഹിന്ദിയില്‍ മറുപടി നല്‍കാമെന്ന് രാംകിസൂന്‍ പറഞ്ഞു. സഭയെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രതിപക്ഷാംഗത്തെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം വെല്ലുവിളി നടത്തി. തന്റെ എതിരാളി തിരഞ്ഞെടുക്കുന്ന ഏത് വിഷയത്തിലും, ഏത് സ്ഥലത്തുവെച്ചും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാംകിസൂന്‍ പറഞ്ഞു. കൂടാതെ, ചര്‍ച്ച ഏത് ടിവി ചാനലിലും നടത്താം എന്നും കുറിപ്പുകളോ രേഖകളോ നോക്കാതെ പൂര്‍ണ്ണമായും ഹിന്ദിയില്‍ സംവദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിഷയം അവര്‍ തീരുമാനിക്കട്ടെ, ഞാന്‍ ഒരു പേപ്പര്‍ നോക്കാതെ മറുപടി നല്‍കും' രാംകിസൂന്‍ പറഞ്ഞു. തന്റെ പ്രാവീണ്യമില്ലായ്മയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഖണ്ഡിച്ചുകൊണ്ട് താന്‍ ഈ ഭാഷയില്‍ സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാംകിസൂനിന്റെ പ്രസ്താവന പാര്‍ലമെന്റിന് പുറത്തും അതിവേഗം ശ്രദ്ധ നേടി. പ്രത്യേകിച്ച് ഗയാനയിലെയും വിദേശത്തുമുള്ള ഇന്ത്യന്‍ വംശജര്‍ക്കിടയില്‍. ജോര്‍ജ്ടൗണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ, ഉടന്‍ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ റീ-ഷെയര്‍ ചെയ്യുകയും ആയിരക്കണക്കിന് വ്യൂസ് നേടുകയും ചെയ്തു. പല ഉപയോക്താക്കളും രാംകിസൂനിനെ പ്രശംസിച്ചു. അദ്ദേഹത്തിന്റെ ഹിന്ദി ഭാഷാജ്ഞാനത്തെ ചോദ്യം ചെയ്തത് അനാവശ്യമായിരുന്നു എന്നും അദ്ദേഹം ഒരു കുറിപ്പും നോക്കാതെ അനായാസമായി മറുപടി നല്‍കിയെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. വികാസ് രാംകിസൂണ്‍ പാര്‍ലമെന്റില്‍ തന്റെ ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചത് പ്രശംസനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ഭരണം നടത്തുന്നത് മെച്ചപ്പെട്ട സാംസ്‌കാരിക പ്രാതിനിധ്യത്തിന്റെയും ഭാഷാപരമായ വൈവിധ്യത്തിന്റെയും പ്രാധാന്യം എടുത്തു കാണിക്കുന്നു എന്നും മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു. ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ പിന്‍ഗാമികളായി ഗയാനയില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണെങ്കിലും ഹിന്ദി സാംസ്‌കാരികമായി പ്രാധാന്യമര്‍ഹിക്കുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ഥിയാണ് വികാസ് രാംകിസൂന്‍. സെപ്റ്റംബര്‍ 13, 2025-ന് അധികാരമേറ്റതു മുതല്‍, രാംകിസൂന്‍ ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള നടപടികള്‍ നടപ്പിലാക്കി വരുന്നു.

മറുനാടൻ മലയാളീ 10 Feb 2026 10:02 pm

പറവൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യ: ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഇരയെന്ന് എസ്ഡിപിഐ

കൊച്ചി: പറവൂര്‍ മൂത്തക്കുന്നത്ത് ആത്മഹത്യ ചെയ്ത എസ്എന്‍എം ട്രെയിനിംഗ് കോളേജ് ജീവനക്കാരന്‍ ഷിജി ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഇരയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്‍ കെ നൗഷാദ് ആരോപിച്ചു. ബിഎല്‍ഒ ജോലിയിലെ അമിത സമ്മര്‍ദ്ദം കാരണം ഷിജിക്ക് ജീവന്‍ നഷ്ടമായത് ഭരണകൂടം സൃഷ്ടിച്ച കൊലപാതകമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടര്‍ പട്ടികയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന അനാവശ്യ തിടുക്കമാണ് ഈ ദുരന്തത്തിന് കാരണം. എസ്‌ഐആര്‍ സംവിധാനത്തിലെ പിഴവുകളും ഫയലുകള്‍ മടങ്ങി വരുന്നതും ഉദ്യോഗസ്ഥരെ മാനസികമായി തകര്‍ക്കുകയാണ്. രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉദ്യോഗസ്ഥരെ ചാവേറുകളാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും ഷിജിയുടെ മരണത്തില്‍ ഉത്തരവാദികളായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേജസ് ന്യൂസ് 10 Feb 2026 9:59 pm

സഞ്ജുവിന് കഴിയാത്തത് ഷറഫു അടിച്ചെടുത്തു; കണ്ണൂര്‍, പഴയങ്ങാടിക്കാരന്‍ ഇനി യുഎഇ ക്രിക്കറ്റിന്റെ ഭാവിതാരം

ടി20 ലോകകപ്പ് 2026-ൽ ന്യൂസിലൻഡിനെതിരെ നിർണായക അർധസെഞ്ചുറി നേടിയ യുഎഇ ഓപ്പണർ അലിഷാൻ ഷറഫുവിൻ്റെ കഥ. കണ്ണൂര്‍, പഴയങ്ങാടിയിലാണ് എല്ലാത്തിന്‍റേയും തുടക്കം. 2011 ലോകകപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പഠനത്തിനൊപ്പം ക്രിക്കറ്റും മുന്നോട്ട് കൊണ്ടുപോയ യുവതാരം…

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:56 pm

'സിസിടിവി ദൃശ്യങ്ങൾ വേണം', സഹായം തേടി പൊലീസ്; വയനാട്ടിൽ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു

റോസ് കളര്‍ ഉടുപ്പ് ധരിച്ച പെണ്‍കുട്ടിയെ മുന്നിലിരുത്തി കറുത്ത മെറ്റാലിക് കളര്‍ സുസുക്കി ആക്‌സസ്-125 സ്‌കൂട്ടറില്‍ പച്ച കളര്‍ മേല്‍ വസ്ത്രവും വെള്ളകളര്‍ പാന്റ്‌സും ധരിച്ച യുവാവ് സഞ്ചരിക്കുന്ന വീഡിയോ ദൃശ്യം പൊലീസ് പുറത്തുവിട്ടു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:54 pm

മണിപ്പൂര്‍ വീണ്ടും അശാന്തം; അഞ്ച് ദിവസത്തേക്ക് കര്‍ഫ്യു, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി

അക്രമികള്‍ വീടുകള്‍ക്ക് തീയിടാനും ഗ്രാമവാസികള്‍ രാത്രിയോടെ പലായനം ചെയ്യാനും തുടങ്ങിയതോടെയാണ് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

സിറാജ് ലൈവ് 10 Feb 2026 9:52 pm

സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; 2021ലെ ഐടി നിയമത്തിൽ ഭേദ​ഗതി, പുതിയ നയം ഈ മാസം 20 മുതൽ

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം പ്രശ്നമുള്ളതാണ്, നീക്കം ചെയ്യണം എന്ന് സർക്കാ‍ർ സംവിധാനം ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. ഐടി നിയമ ഭേദഗതിയിലെ സുപ്രധാന മാറ്റം ഇതാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:43 pm

ശിവരാത്രി ഉത്സവത്തിനെത്തിച്ച ആന മറ്റൊരു ആനയെ കുത്തി

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ശിവരാത്രി ഉത്സവത്തിന് എത്തിച്ച ആന കൂട്ടത്തിലുള്ള മറ്റൊരു ആനയെ കുത്തി. കൊടുങ്ങല്ലൂര്‍ അടുത്ത് തിരുവഞ്ചിക്കുളം ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിനെത്തിച്ച ഊട്ടോളി മഹാദേവന്‍ എന്ന ആനയാണ് കൂടെയുണ്ടായിരുന്ന മൂത്തകുന്നം പദ്മനാഭന്‍ എന്ന ആനയെ കുത്തിയത്. ആന ഇടഞ്ഞ വിവരമറിഞ്ഞ് വന്‍ജനക്കൂട്ടം സ്ഥലത്തുണ്ടായി. എലിഫെന്റ് സ്‌ക്വാഡ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സ്ഥലത്തെത്തി.ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ശിവരാത്രി ആഘോഷം കഴിഞ്ഞദിവസമാണ് ആനയോട്ടത്തോടെ ക്ഷേത്രത്തില്‍ ആരംഭിച്ചത്. മൂന്നാനകളാണ് ചടങ്ങില്‍ പങ്കെടുത്തത്. തടത്താവിള സുരേഷ് എന്ന ആന വിജയിച്ച ആനയോട്ടത്തില്‍ ഊട്ടോളി മഹാദേവനും മൂത്തകുന്നം പദ്മനാഭനും പങ്കെടുത്തിരുന്നു,?

മറുനാടൻ മലയാളീ 10 Feb 2026 9:42 pm

യുവ അഭിഭാഷകർക്ക് നഗരങ്ങളിൽ 20000 രൂപ, ഗ്രാമങ്ങളിൽ 15000 രൂപയും സ്റ്റൈപ്പൻ്റ്; കേന്ദ്രമന്ത്രി ലോക്‌സഭയിൽ ശുപാർശ അവതരിപ്പിച്ചു

നഗര-ഗ്രാമപ്രദേശങ്ങളിലെ ജൂനിയർ അഭിഭാഷകർക്ക് യഥാക്രമം 20,000, 15,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് നൽകാനുള്ള ശുപാർശ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. കരിയറിൻ്റെ തുടക്കത്തിൽ അഭിഭാഷകർ നേരിടുന്ന വരുമാന വെല്ലുവിളികൾ പരിഗണിച്ചാണ് ഈ നിർദ്ദേശം

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:41 pm

അര്‍ധ സെഞ്ചുറിയുമായി സഹിബ്സാദ ഫര്‍ഹാന്‍; പിന്തുണച്ച് ബാബര്‍ അസം; മികച്ച വിജയലക്ഷ്യം ഉയര്‍ത്തി പാക്കിസ്ഥാന്‍; യുഎസ്എയ്ക്ക് മികച്ച തുടക്കം

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അമേരിക്കയ്ക്ക് 191 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിങ് ആരംഭിച്ച യുഎസ്എ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലാണ്. പവര്‍പ്ലേയില്‍ അമ്പത് റണ്‍സാണ് യു എസ് എ അടിച്ചുകൂട്ടിയത്. കൊളംബോ, സിംഹളീസ് സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് വേണ്ടി സഹിബ്സാദ ഫര്‍ഹാന്‍ (41 പന്തില്‍ 73) അര്‍ധ സെഞ്ചുറി നേടി. ബാബര്‍ അസം (32 പന്തില്‍ 46), ഷദാബ് ഖാന്‍ (12 പന്തില്‍ 30) എന്നിവരാണ് തിളങ്ങിയ മറ്റുതാരങ്ങള്‍. സെയിം അയൂബാണ് (19) രണ്ടക്കം കണ്ട മറ്റൊരു താരം. അമേരിക്കയ്ക്ക് വേണ്ടി ഷാഡ്ലി ഷാല്‍ക്വിക്ക് നാല് വിക്കറ്റ് നേടി. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇന്ത്യക്കെതിരേയും നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മികച്ച തുടക്കമായിരുന്നു പാകിസ്ഥാന്. ഫര്‍ഹാനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അയൂബിന് സാധിച്ചിരുന്നു. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. അയൂബിനെ ഷാഡ്ലി ഷാല്‍ക്വിക്ക് മടക്കി. അതേ ഓവറില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗയും (1) പുറത്തായി. പിന്നാലെ ഫര്‍ഹാന്‍ - ബാബര്‍ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ ബാബര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് അക്രമിച്ച് കളിച്ചു. 15-ാം ഓവറില്‍ ബാബര്‍ മടങ്ങി. 16-ാം ഓവറില്‍ ഫര്‍ഹാനും മടങ്ങി. അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നീട് വന്നവരില്‍ ഷദാബ് മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (5), ഫഹീം അഷ്റഫ് (1), ഉസ്മാന്‍ ഖാന്‍ (0), അബ്രാര്‍ അഹമ്മദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹീന്‍ അഫ്രീദി (9) പുറത്താവാതെ നിന്നു. ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. സല്‍മാന്‍ മിര്‍സയ്ക്ക് പകരം വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ ടീമില്‍ ഉള്‍പ്പെടുത്തി. അമേരിക്ക രണ്ട് മാറ്റം വരുത്തി അലി ഖാന് പകരം എഹ്സാന്‍ ആദില്‍ ടീമിലെത്തി. സായ്തേജ മുക്കാമല്ലയും പുറത്തായി. ഷയാന്‍ ജഹാഗിര്‍ പകരം ടീമിലെത്തി.

മറുനാടൻ മലയാളീ 10 Feb 2026 9:33 pm

മതമല്ല..വിശപ്പാണ് പ്രധാനമെങ്കിൽ കുറച്ച്..കപ്പ പുഴുങ്ങിക്കൊടുത്താൽ പ്രശ്നമെല്ലാം തീരുമല്ലോ..; ഇവരെന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല; പ്രസംഗത്തിൽ തുറന്നടിച്ച് സണ്ണി എം കപിക്കാട്

തൃശൂർ: ഇടതുപക്ഷത്തിന്റെ 'മതമല്ല വിശപ്പാണ് പ്രശ്നം' എന്ന വാദത്തെ രൂക്ഷമായി വിമർശിച്ച് സണ്ണി എം കപിക്കാട്. വിശപ്പ് മാത്രമാണ് പ്രശ്നമെങ്കിൽ കുറച്ച് കപ്പ പുഴുങ്ങിക്കൊടുത്താൽ കേരളത്തിന്റെ പ്രശ്നങ്ങളെല്ലാം തീരുമോ എന്ന് അദ്ദേഹം ചോദ്യമുയർത്തി. മനുഷ്യന് വെറും ജീവിതം പോരാ, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും സണ്ണി എം കപിക്കാട് ഊന്നിപ്പറഞ്ഞു. തൃശൂരിലെ കൊടുങ്ങല്ലൂരിൽ നടന്ന ഗുരുമാനവീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മുസ്‌ലിങ്ങൾക്ക് അന്തസ്സായി ജീവിക്കാൻ അവകാശമുണ്ടെന്നും അത് അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച കപിക്കാട്, കുറെ ഭക്ഷണം നൽകിയാൽ മാത്രം മതിയോ എന്നും ചോദ്യം ചെയ്തു. 'കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഈ നിലപാട് ചരിത്രത്തെക്കുറിച്ചുള്ള ബോധ്യത്തിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോ. ബി.ആർ. അംബേദ്കറെ ഭരണഘടനാ നിർമ്മാണ സമിതിയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടന്നപ്പോൾ, അദ്ദേഹത്തെ സഭയിലേക്ക് കൊണ്ടുവരാൻ മുൻകൈയെടുത്തത് ജിന്ന നേതൃത്വം നൽകിയ മുസ്‌ലിം ലീഗാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അംബേദ്കറെപ്പോലെ പ്രതിഭാശാലിയായ ഒരു വ്യക്തിയുടെ സേവനം ഇന്ത്യക്ക് നഷ്ടപ്പെടരുതെന്ന് ജിന്ന അന്ന് പറഞ്ഞ വാക്കുകൾ അവരുടെ ചരിത്രവും അവകാശരാഹിത്യവും പഠിക്കുന്ന ഒരാളെന്ന നിലയിൽ തനിക്ക് മറക്കാൻ കഴിയില്ലെന്നും കപിക്കാട് പറഞ്ഞു. 

മറുനാടൻ മലയാളീ 10 Feb 2026 9:32 pm

തുടക്കം ഇഷാന്‍ കിഷനില്‍ നിന്ന്; തിളങ്ങിയിട്ടും ബിസിസിഐ വാര്‍ഷിക കരാറില്‍ ഇടം ലഭിക്കാതെ പോയ അഞ്ച് താരങ്ങള്‍

ബിസിസിഐയുടെ 2025-26 സീസണിലെ വാർഷിക കരാർ പട്ടികയിൽ നിന്ന് ചില പ്രമുഖ താരങ്ങളെ ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചു. ഇഷാൻ കിഷൻ മുതൽ മുഹമ്മദ് ഷമി വരെയുള്ള, പട്ടികയിൽ ഇടം നേടാതെ പോയ അഞ്ച് പ്രമുഖ താരങ്ങൾ ഇവരാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:32 pm

സഞ്ജു സാംസണ്‍ കേരള സവാരിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ 

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന കേരള സവാരിസംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശക്തമായ പദ്ധതികള്‍ മുന്നോട്ട് പോകുന്നുണ്ട്.

സിറാജ് ലൈവ് 10 Feb 2026 9:28 pm

ശൈലജ ഏറ്റവും ഫേക്ക് ആയ നേതാവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, 'എംഎം മണിയുടെ നാടകീയ വേർഷൻ'

മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയ്ക്ക് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ടുവന്നതാണ് എന്ന് കെകെ ശൈലജ പറഞ്ഞത് കള്ളം ആണെന്നും കള്ളം പറയാൻ അവർക്ക് ഒരു മനസ്താപവും ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി. പുതിയ കാലത്തെ പിആർ നിർമ്മിതികളിലെ ഏറ്റവും ഫേക്ക് ആയ നേതാവാണ് കെകെ ശൈലജയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

ഒന്നു ഇന്ത്യ 10 Feb 2026 9:27 pm

വ്യാഴാഴ്ചത്തെ പണിമുടക്ക്: ബാങ്കുകൾ അടഞ്ഞ് കിടക്കുമോ, പ്രവർത്തിക്കുമോ? പിന്തുണയുമായി അസോസിയേഷനുകൾ

Bank Strike On February 12: 2026 ഫെബ്രുവരി 12ന് (വ്യാഴാഴ്ച) രാജ്യവ്യാപക പണിമുടക്കിന് രാജ്യത്തുടനീളമുള്ള പ്രധാന ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 12ന് ബാങ്കുകൾ പ്രവർത്തിക്കുമോ എന്ന ആശയക്കുഴപ്പം ശക്തമാണ്. പണിമുടക്കിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് ബറോഡ ബിഎസ്ഇയെ അറിയിച്ചു. ഫെബ്രുവരി 12ന് ബാങ്കുകൾ തുറന്നിരിക്കുമോ അതോ അടച്ചിടുമോ എന്നതാണ് വലിയ ചോദ്യം.

സമയം 10 Feb 2026 9:24 pm

'ചില രംഗങ്ങള്‍ ഞാന്‍ കണ്ടു'; മഞ്ഞുമ്മല്‍ ബോയ്‍സ് സംവിധായകന്‍റെ 'ബാലന്' ഹൈപ്പ് ഉയര്‍ത്തി രാം ഗോപാല്‍ വര്‍മ്മ

'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കുന്ന 'ബാലന്‍' എന്ന സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:22 pm

വിദ്യാർഥികളുടെ സോഷ്യൽ മീഡിയ ഉപയോഗം; നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിച്ച് സംസ്ഥാന സർക്കാർ

വിദ്യാർഥികളിൽ വർധിക്കുന്ന സോഷ്യൽ മീഡിയ ആസക്തി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണം പരിഗണിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിഷയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 13ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 15 വർഷത്തിന് ശേഷം പ്ലസ് […] The post വിദ്യാർഥികളുടെ സോഷ്യൽ മീഡിയ ഉപയോഗം; നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിച്ച് സംസ്ഥാന സർക്കാർ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 10 Feb 2026 9:22 pm

ഡീപ് ഫേക്കിന് ഇനി 'മൂന്ന് മണിക്കൂര്‍' മാത്രം ആയുസ്സ്! എ ഐ ഉള്ളടക്കം ലേബല്‍ ചെയ്യണം; വ്യാജ വീഡിയോ ഇറക്കിയാല്‍ ഇനി ജയിലിലേക്ക്! 2026-ലെ ഐടി ചട്ടങ്ങളില്‍ വിപ്ലവകരമായ മാറ്റം; സോഷ്യല്‍ മീഡിയ വമ്പന്മാരെ പൂട്ടാന്‍ കേന്ദ്രത്തിന്റെ പുതിയ ഐടി നിയമം

ന്യൂഡല്‍ഹി: അധിക്ഷേപകരമായ നിര്‍മിതബുദ്ധി (എഐ) - ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ക്ക് തടയിടുന്നതിനടക്കം ഇന്ത്യയിലെ ഡിജിറ്റല്‍ നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് 2026-ലെ ഐടി ഭേദഗതി ചട്ടങ്ങള്‍ (Information Technology Amendment Rules, 2026) കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. നിര്‍മ്മിതബുദ്ധി (AI) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡീപ്ഫേക്കുകള്‍ക്കും വ്യാജ സന്ദേശങ്ങള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് ഈ നിയമം. ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരും. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ അധിക്ഷേപകരമായ ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യേണ്ടിവരും. നിര്‍മ്മിതബുദ്ധി (എഐ) സഹായത്തോടെ സൃഷ്ടിച്ച ഉള്ളടക്കങ്ങള്‍ അക്കാര്യം വ്യക്തമാക്കിക്കൊണ്ട് നിര്‍ബന്ധമായും ലേബല്‍ ചെയ്യുകയും വേണം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) ഭേദഗതി വരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന മോശപ്പെട്ട ഉള്ളടക്കങ്ങള്‍ക്ക് തടയിടാനൊരുങ്ങുന്നത്. എഐ ടൂളുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഏതൊരു ഉള്ളടക്കവും വ്യക്തമായി ലേബല്‍ ചെയ്തിട്ടുണ്ടെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉറപ്പാക്കണം. അവയില്‍ അപ്ലോഡ് ചെയ്യുന്നവ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതോ മാറ്റം വരുത്തിയതോ ആണോ എന്ന് ഉപയോക്താക്കള്‍ വ്യക്തമാക്കണം. പുതിയ നിയമങ്ങള്‍ക്ക് വിരുദ്ധമോ ദോഷകരമോ ആയ ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. എഐ നിര്‍മ്മിത ഉള്ളടക്കം ശരിയായി വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. എഐയുടെയും ഡീപ്‌ഫേക്കുകളുടെയും ദുരുപയോഗം തടയുക എന്നതാണ് പുതിയ നിയമ ഭേദഗതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമഭേദഗതി ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ ഗവേണന്‍സ് ചട്ടക്കൂടില്‍ ഉള്‍പ്പെടുന്നതാണിത്. യഥാര്‍ഥമോ ആധികാരികമെന്ന് തോന്നുന്നതോ യഥാര്‍ഥ ഉപയോക്താക്കള്‍ക്ക് വേര്‍തിരിച്ചറിയാന്‍ പ്രയാസമുള്ളതുമായ എഐ നിര്‍മ്മിത അല്ലെങ്കില്‍ എൈ ഉപയോഗിച്ച് മാറ്റം വരുത്തിയ ഓഡിയോ, വീഡിയോ, വിഷ്വല്‍ ഉള്ളടക്കം എന്നിവയെല്ലാം നിയമ ഭേഗദതിയുടെ പരിധിയില്‍വരും. ഡീപ്‌ഫേക്കുകള്‍, വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യല്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, തട്ടിപ്പ്, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എഐ ദുരുപയോഗത്തെക്കുറച്ച് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് കേന്ദ്ര നീക്കം. സിന്തറ്റിക്കലി ജനറേറ്റഡ് ഇന്‍ഫര്‍മേഷന്‍ (SGI)? ആദ്യമായാണ് ഇന്ത്യന്‍ നിയമത്തില്‍ 'SGI' എന്ന വാക്കിന് കൃത്യമായ നിര്‍വ്വചനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതോ മാറ്റം വരുത്തിയതോ ആയ, യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സാധാരണ നിലയിലുള്ള കളര്‍ കറക്ഷന്‍, നോയ്സ് റിഡക്ഷന്‍, തര്‍ജ്ജമ (Translation) എന്നിവയെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങള്‍, പരിശീലന സാമഗ്രികള്‍, പിഡിഎഫ് പ്രസന്റേഷനുകള്‍ എന്നിവയെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പുതിയ ചട്ടങ്ങള്‍ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ഇനി ഉത്തരവാദിത്തം കൂടും. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഉള്ളടക്കങ്ങളില്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ലേബല്‍ പതിപ്പിക്കണം. ഉള്ളടക്കം എവിടെ നിന്ന് ഉറവിടം കൊണ്ടുവെന്നത് കണ്ടെത്താന്‍ സഹായിക്കുന്ന തരത്തിലുള്ള മെറ്റാഡാറ്റയും യൂണിക് ഐഡന്റിഫയറുകളും ഉള്‍പ്പെടുത്തണം. ഇവ പിന്നീട് നീക്കം ചെയ്യാന്‍ പാടുള്ളതല്ല. ഒരു വീഡിയോ അപ്ലോഡ് ചെയ്യുന്നതിന് മുന്‍പ് അത് എഐ നിര്‍മ്മിതമാണോ എന്ന് പ്ലാറ്റ്ഫോമുകള്‍ ഉപയോക്താവിനോട് ചോദിക്കണം. ഇത് പരിശോധിക്കാന്‍ ഓട്ടോമേറ്റഡ് ടൂളുകള്‍ ഉപയോഗിക്കുകയും വേണം. മുന്‍പ് നിര്‍ദ്ദേശിച്ചിരുന്ന 10% വലിപ്പമുള്ള വാട്ടര്‍മാര്‍ക്ക് എന്ന വ്യവസ്ഥ ഒഴിവാക്കി. പകരം വ്യക്തമായ ലേബലിംഗ് മതിയെന്ന് പുതിയ ചട്ടം പറയുന്നു.നടപടിക്രമങ്ങള്‍ അതിവേഗത്തിലാക്കിമുന്‍പുണ്ടായിരുന്ന സമയപരിധികള്‍ സര്‍ക്കാര്‍ ഗണ്യമായി കുറച്ചു നിയമപരമായ ഉത്തരവുകള്‍ നടപ്പിലാക്കാന്‍36 മണിക്കൂര്‍3 മണിക്കൂര്‍പരാതി പരിഹാരത്തിന്15 ദിവസം7 ദിവസംഅടിയന്തര ഇടപെടലുകള്‍ക്ക്24 മണിക്കൂര്‍12 മണിക്കൂര്‍ക്രിമിനല്‍ നിയമങ്ങളും ശിക്ഷയുംഎഐ ദുരുപയോഗം വെറും ഐടി നിയമ ലംഘനം മാത്രമല്ല, ഇനി മുതല്‍ ക്രിമിനല്‍ കുറ്റം കൂടിയാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ (CSAM), വ്യാജരേഖകള്‍, സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഒരാളുടെ വ്യക്തിത്വത്തെ തെറ്റായി ചിത്രീകരിക്കുന്ന ഡീപ്ഫേക്കുകള്‍ എന്നിവയ്ക്ക് ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) തുടങ്ങിയ നിയമങ്ങള്‍ പ്രകാരം കേസെടുക്കും.ഓരോ മൂന്ന് മാസത്തിലും ഇത്തരം നിയമലംഘനങ്ങളെക്കുറിച്ചും ശിക്ഷകളെക്കുറിച്ചും ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമുകള്‍ മുന്നറിയിപ്പ് നല്‍കണം.അതേസമയം, നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് ഐടി ആക്ട് സെക്ഷന്‍ 79 പ്രകാരമുള്ള 'സേഫ് ഹാര്‍ബര്‍' സംരക്ഷണം തുടരുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

മറുനാടൻ മലയാളീ 10 Feb 2026 9:21 pm

18 ലക്ഷത്തിന് ഇൻഷൂർ ചെയ്ത സ്വർണം മോഷണം പോയി, നഷ്ടപരിഹാം നൽകാൻ വിസമ്മതിച്ച കമ്പനിക്ക് 43 ലക്ഷം രൂപ വിധിച്ച് കോടതി

ഇൻഷ്വർ ചെയ്ത സ്വർണ്ണം മോഷണം പോയപ്പോൾ ക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ തിരിച്ചടി. 16 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, 9% പലിശയടക്കം 42 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:20 pm

ലോകത്തിലെ ഏറ്റവുംവലിയ ആർച്ച് പാലത്തിലൂടെ ചൂളം വിളിച്ചെത്തിയ തീവണ്ടികൾ; 'മാരുതി' കാറുകളുമായി കശ്മീർ ലക്ഷ്യമാക്കി യാത്ര; റെയിൽവേ ടെർമിനലിൽ അഭിമാനക്കൊടി പാറിച്ച് കമ്പനി; റോഡ് ഗതാഗതം തെരഞ്ഞെടുക്കാത്തതിന്റെ പ്രധാന കരണമിത്

ഡൽഹി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തിക വർഷം 5.85 ലക്ഷം വാഹനങ്ങൾ റെയിൽവേ വഴി വിതരണത്തിനെത്തിച്ചതായി അറിയിച്ചു. 2024-ലെ കണക്കുകളേക്കാൾ 18 ശതമാനം വർധനവാണ് ഇത് രേഖപ്പെടുത്തുന്നത്. ഓരോ വർഷവും റെയിൽവേ വഴിയുള്ള വാഹനനീക്കം വർധിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണിത്. പാരിസ്ഥിതിക സൗഹൃദമായ ഗതാഗത മാർഗങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി, 2016-ൽ 5.1 ശതമാനം മാത്രമായിരുന്ന റെയിൽവേ വഴിയുള്ള വാഹനവിതരണം 2025-ൽ 26 ശതമാനമായും 2030-31 സാമ്പത്തിക വർഷത്തോടെ 35 ശതമാനമായും ഉയർത്താനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ എം.ഡി.യും സി.ഇ.ഒ.യുമായ ഹിസാഷി തകിയൂച്ചി വ്യക്തമാക്കി. റെയിൽവേയുടെ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. ഇത് റോഡിലെ തിരക്ക് കുറയ്ക്കാനും വലിയ അളവിൽ ഇന്ധനം ലാഭിക്കാനും സഹായിക്കുന്നു. റോഡ് ഗതാഗതത്തിന് പകരമായി റെയിൽ ഗതാഗതത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാരുതി സുസുക്കി അതിന്റെ ഹരിത ലോജിസ്റ്റിക്‌സ് ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2013-ൽ ഓട്ടോമൊബൈൽ ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർ (AFTO) ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹന നിർമാതാക്കളും മാരുതി സുസുക്കിയായിരുന്നു. ചെനാബ് നദിക്ക് കുറുകേയുള്ള ലോകത്തിലെ ഏറ്റവും വലിയ ആർച്ച് പാലത്തിലൂടെ കശ്മീർ താഴ്വരയിലേക്കും റെയിൽമാർഗം കാറുകളെത്തിച്ചുകൊണ്ട് മാരുതി സുസുക്കി ഈ രംഗത്ത് ഒരു നാഴികക്കല്ല് പിന്നിട്ടിരുന്നു. കശ്മീർ താഴ്വരയിലേക്ക് റെയിൽ മാർഗം വാഹനങ്ങൾ എത്തിക്കുന്ന ആദ്യത്തെ കാർ നിർമാതാക്കളായിരുന്നു മാരുതി സുസുക്കി. ബ്രെസ്സ, ഡിസയർ, വാഗൺആർ, എസ്-പ്രസ്സോ തുടങ്ങിയ മോഡലുകൾ ഉൾപ്പെടെ 100-ൽ അധികം യൂണിറ്റുകളുമായാണ് ആദ്യ ബാച്ച് കാറുകൾ അനന്തനാഗ് റെയിൽവേ ടെർമിനലിൽ എത്തിച്ചേർന്നത്.

മറുനാടൻ മലയാളീ 10 Feb 2026 9:18 pm

അര്‍ജുന്‍-സാനിയ വിവാഹത്തിന് മോദിക്ക് സച്ചിന്റെ പ്രത്യേക ക്ഷണം; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മകൻ അർജുന്റെയും സാനിയ ഛന്ദോക്കിന്റെയും വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:17 pm

നീലേശ്വരം താലൂക്ക് പ്രഖ്യാപനം വൈകുന്നു; പ്രതിഷേധവുമായി വികസന സമിതി

താലൂക്ക് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വിഷയം സര്‍ക്കാരിന്റെയും ഉന്നത അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.

സിറാജ് ലൈവ് 10 Feb 2026 9:16 pm

ലോറിയൊതുക്കി മയങ്ങാൻ കിടന്നതാണ്, വാഹനത്തിനടിയിൽ നിന്ന് ബഹളം കേട്ട് പുറത്തിറങ്ങി നോക്കി, ഡ്രൈവറെ 6 തെരുവുനായ്ക്കൾ, ​ഗുരുതര പരിക്ക്

ആറ് നായ്ക്കൾ ചേർന്നാണ് ഇന്ന് രാവിലെ ലോറി ഡ്രൈവറെ ആക്രമിച്ചത്. അടിമാലി സ്വദേശിയായ പൗലോസ് എന്ന ആൾക്ക് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:11 pm

കബളിപ്പിക്കലിനായി ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്ന ഓൺലൈൻ കമ്പനികളുടെ പേര് പരസ്യമാക്കണം: എ എ റഹീം എംപി

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി, സ്റ്റോക്ക് തീരാൻ പോകുന്നു, ഓഫർ ഉടൻ തീരുന്നു തുടങ്ങിയ നിരവധി ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്ന കമ്പനികളുടെ പേര് പരസ്യമാക്കണം എന്ന് എ എ റഹീം എം പി . ഇത് സംബന്ധിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി പ്രൽഹദ് ജോഷി നൽകിയ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു എംപി. വമ്പിച്ച വിലക്കുറവ്, സ്റ്റോക്ക് ഉടൻ തീരും തുടങ്ങി തെറ്റിദ്ധാരണകൾ സൃഷ്ടിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉടൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയും, വിലയിലും സേവനങ്ങളിലും ഉപഭോക്താവ് അറിയാതെ അധിക ചാർജ് ഈടാക്കുകയും ചെയ്യുന്നതടമുള്ള ഡാർക്ക് പാറ്റേണുകൾ ഓൺലൈൻ കമ്പനികൾ ഉപയോഗിക്കുന്നത് വർദ്ധിച്ചു വരികയാണ്. ഇതുവഴി വലിയതോതിൽ ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നു. ഫാൾസ് അർജൻസി, ബാസ്കറ്റ് സ്നീക്കിങ്, സബ്സ്രിക്പ്ഷൻ കെണി, ഡ്രിപ്പ് പ്രൈസിംഗ് തുടങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ 13-ഓളം ഡാർക്ക് പാറ്റേണുകൾ കമ്പനികൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സിസിപിഎ) 42 പ്ലാറ്റ്ഫോമുകൾക്ക് ഇത് സംബന്ധിച്ച നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഏതൊക്കെയാണ് പ്ലാറ്റ്ഫോമുകൾ എന്നോ അവർക്കെതിരെ എടുത്ത നടപടികൾ എന്താണെന്നോ മന്ത്രി വ്യക്തമാക്കിയിട്ടില്ല. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് കൊള്ളലാഭം കൊയ്യുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഡാർക്ക് പാറ്റേണുകൾ ഉപയോഗിച്ച കമ്പനികളെയും അവർക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികളും പരസ്യമാക്കണം. ആഭ്യന്തര വൈദേശിക കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന സമീപനം കേന്ദ്ര സർകാർ അവസാനിപ്പിക്കണമെന്നും ഇന്ത്യയിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എ എ റഹീം എംപി ആവശ്യപ്പെട്ടു. കേരളത്തിന് ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ധാന്യം അനുവദിക്കണം ഭക്ഷ്യ സുരക്ഷാ നിയമത്തിന് പുറത്തുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ ധാന്യങ്ങൾ വിതരണം ചെയ്യാനായി ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ധാന്യം കേന്ദ്ര സർകാർ അനുവദിക്കണം എന്ന് എ എ റഹീം എംപി സ്പെഷ്യൽ മെൻഷനിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന് പ്രതിമാസം 33,294.198 മെട്രിക് ടൺ അരിയാണ് ടൈഡ് ഓവർ വിഹിതത്തിൽ നിന്നും ലഭിക്കുന്നത്. പ്രളയം, കോവിഡ് തുടങ്ങിയ മഹാമാരികൾ കാരണം പല ഘട്ടങ്ങളിലും അരി വിതരണം മുടങ്ങി. ഇതുമൂലം അനുവദിച്ച 99,213 മെട്രിക് ടൺ അരി വിതരണം ചെയ്യാൻ സംസ്ഥാനം ബുദ്ധിമുട്ടുകൾ അനുഭവിച്ചു. നിരവധി തവണ ഈ വിഹിതം പുനർ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ ഒരു നടപടി ഉണ്ടായിട്ടില്ല. ടൈഡ് ഓവർ വിഹിതം വർദ്ധിപ്പിച്ചാൽ അത് ജനങ്ങൾക്ക് ആശ്വാസമാകും. ആയതിനാൽ അനുകൂലമായ നടപടി ഉടൻ ഉണ്ടാകണം. ഇതിന് പുറമേ സംസ്ഥാന സർക്കാരിൻ്റെയും റേഷൻ വിതരണക്കാരുടെ മാർജിൻ്റെയും ഭാഗമായി കേരളത്തിന് നൽകാനുള്ള ₹ 221,283,743 (22 കോടി 12 ലക്ഷത്തി 83 ആയിരത്തി എഴുന്നൂറ്റി നാൽപ്പത്തിമൂന്ന് രൂപ) ഉടൻ അനുവദിക്കണമെന്നും സ്പെഷ്യൽ മെൻഷനിലൂടെ എ എ റഹീം എംപി ആവശ്യപ്പെട്ടു.

മംഗളം 10 Feb 2026 9:05 pm

ഫര്‍ഹാന് അര്‍ധ സെഞ്ചുറി, ബാബര്‍ അസമിന് നേരിയ ആശ്വാസം; അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാന് മികച്ച സ്‌കോര്‍

ടി20 ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തി. സഹിബ്‌സാദ ഫർഹാന്റെ അർധ സെഞ്ചുറിയുടെയും (73) ബാബർ അസമിന്റെ (46) ഇന്നിംഗ്‌സിന്റെയും പിൻബലത്തിൽ പാകിസ്ഥാൻ 191 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 9:04 pm

അവൾക്ക് എന്നെ വേണ്ടെന്ന്..ഞാൻ ഇനി എന്തിന് ജീവിക്കണം; കടം കയറി മുടിഞ്ഞു...ഇങ്ങനെ പോയിട്ട് കാര്യമില്ല..!! നിസ്സാര കാര്യങ്ങൾ കൊണ്ട് ഒരു മുഴം കയറിൽ ജീവിതം തീർക്കുന്ന കുറെ മനുഷ്യർ; ഒന്നും ചിന്തിക്കാതെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടണോ?; പഠനങ്ങൾ പറയുന്നത്

ജീ വിതം പ്രതിസന്ധികളുടെ ഒരു ആകെത്തുകയാണ്. ചിലപ്പോൾ പ്രണയനൈരാശ്യത്തിന്റെ രൂപത്തിൽ, ചിലപ്പോൾ കടക്കെണിയുടെ ഭാരമായി, മറ്റുചിലപ്പോൾ തൊഴിലില്ലായ്മയുടെയോ കുടുംബകലഹത്തിന്റെയോ രൂപത്തിൽ അത് നമ്മെ വേട്ടയാടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഇനി മുന്നോട്ട് പോകാൻ വഴിയില്ല എന്ന് സ്വയം വിധി എഴുതിക്കൊണ്ട് ഒരു മുഴം കയറിലോ വിഷക്കുപ്പിയിലോ ജീവിതം അവസാനിപ്പിക്കാൻ മുതിരുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ, യഥാർത്ഥത്തിൽ ആത്മഹത്യ ഒരു പരിഹാരമാണോ? അതോ വെറും നിമിഷാർദ്ധത്തിലെ വിവേകശൂന്യമായ തീരുമാനമോ? തകരുന്നത് മനസ്സിന്റെ പ്രതിരോധം അവൾക്ക് എന്നെ വേണ്ടെന്ന് പറഞ്ഞു, ഇനി എന്തിന് ജീവിക്കണം? എന്ന ചോദ്യം ഇന്ന് യുവാക്കൾക്കിടയിൽ സർവ്വസാധാരണമാണ്. വൈകാരികമായ ഒരു തകർച്ചയെ നേരിടാൻ നമ്മുടെ മനസ്സ് പരാജയപ്പെടുമ്പോഴാണ് ഇത്തരം ചിന്തകൾ ഉണ്ടാകുന്നത്. പ്രണയവും സൗഹൃദവും ജീവിതത്തിന്റെ ഭാഗം മാത്രമാണെന്നും, ജീവിതം തന്നെയല്ലെന്നും തിരിച്ചറിയാൻ കഴിയാത്ത വിധം മനസ്സ് ദുർബലമാവുകയാണ്. അതുപോലെ തന്നെയാണ് സാമ്പത്തിക തകർച്ചയും. കടം കയറി മുടിഞ്ഞു എന്ന് വിലപിക്കുന്നവർ ഓർക്കാത്ത ഒരു കാര്യമുണ്ട്—ജീവനുണ്ടെങ്കിൽ മാത്രമേ കടം വീട്ടാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനും സാധിക്കൂ. ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും മരിക്കാൻ ആഗ്രഹിക്കുന്നവരല്ല, മറിച്ച് തങ്ങൾ അനുഭവിക്കുന്ന തീവ്രമായ മാനസിക വേദനയിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്നവരാണ്. ആ നിമിഷത്തെ മനോവേദനയെ അതിജീവിക്കാൻ കഴിഞ്ഞാൽ അവർക്ക് പിന്നീട് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരാൻ സാധിക്കുമെന്ന് മനഃശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നു. നിസ്സാര കാര്യങ്ങൾ ആത്മഹത്യയിലേക്ക് നയിക്കുമ്പോൾ പലപ്പോഴും പുറമെ നിൽക്കുന്നവർക്ക് ആത്മഹത്യയുടെ കാരണം നിസ്സാരമായി തോന്നാം. പരീക്ഷയിലെ തോൽവി, മൊബൈൽ ഫോൺ വാങ്ങി നൽകാത്തത്, സോഷ്യൽ മീഡിയയിലെ പരിഹാസം എന്നിവയൊക്കെ ഇന്ന് ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. എന്നാൽ വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ നിമിഷം അത് ലോകാവസാനം പോലെയാണ്. പഠനങ്ങൾ പറയുന്നത്: ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, ലോകത്ത് ഓരോ 40 സെക്കൻഡിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നവരിൽ വലിയൊരു വിഭാഗം 15-നും 29-നും ഇടയിൽ പ്രായമുള്ളവരാണ്. അതായത്, രാജ്യത്തിന്റെ കരുത്താവേണ്ട യുവതലമുറയാണ് വൈകാരിക പ്രതിസന്ധികളിൽ തട്ടി വീഴുന്നത്. ശരിയായ സമയത്ത് ലഭിക്കുന്ന ഒരു കരുതലോ, ആശ്വാസവാക്കോ ഈ മരണങ്ങളിൽ ഭൂരിഭാഗവും തടയാൻ പ്രാപ്തമാണ്. തടയാൻ നമുക്ക് എന്ത് ചെയ്യാം? ആത്മഹത്യയിലേക്ക് ഒരാളെ തള്ളിവിടാതെ പിടിച്ചുനിർത്താൻ സമൂഹത്തിന് വലിയ പങ്കുണ്ട്. കേൾക്കാൻ തയ്യാറാവുക: ആത്മഹത്യാ ചിന്തയുള്ളവർ പലപ്പോഴും സൂചനകൾ നൽകാറുണ്ട്. അവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. തമാശയാക്കി തള്ളിക്കളയാതെ അവരുടെ വേദനയെ ഉൾക്കൊള്ളുക. വിവേചനമില്ലാത്ത പിന്തുണ: നീ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്? എന്ന് ചോദിക്കുന്നതിന് പകരം ഞാൻ നിന്റെ കൂടെയുണ്ട്, നമുക്കിത് പരിഹരിക്കാം എന്ന് ഉറപ്പ് നൽകുക. പ്രൊഫഷണൽ സഹായം: വിഷാദമോ തീവ്രമായ മാനസിക സമ്മർദ്ദമോ അനുഭവിക്കുന്നവർക്ക് മനഃശാസ്ത്രജ്ഞരുടെയോ കൗൺസിലർമാരുടെയോ സഹായം ലഭ്യമാക്കുക. മാനസികാരോഗ്യം തേടുന്നത് ഒരു കുറവാണെന്ന ചിന്ത മാറ്റിയെടുക്കണം. കടക്കെണിയും തകർച്ചകളും അവസാനമല്ല സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർ ചരിത്രത്തിലെ വലിയ വിജയികളെ നോക്കുക. ലോകപ്രശസ്തരായ പല സംരംഭകരും തങ്ങളുടെ ജീവിതത്തിൽ ഒന്നിലധികം തവണ പാപ്പരായവരാണ്. പണമില്ലാത്ത അവസ്ഥ താൽക്കാലികമാണ്, എന്നാൽ മരണം ശാശ്വതമാണ്. ഒരു മനുഷ്യൻ ആത്മഹത്യ ചെയ്യുമ്പോൾ തകരുന്നത് അയാൾ മാത്രമല്ല, അയാളെ വിശ്വസിച്ചു ജീവിക്കുന്ന ഒരു കുടുംബം കൂടിയാണ്. മരിക്കാൻ കാണിക്കുന്ന ധൈര്യത്തിന്റെ പകുതി മതി ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ. തോറ്റു കൊടുക്കാനല്ല, ജയിച്ചു കാണിക്കാനാണ് ജീവിതം എന്ന് സ്വയം പറഞ്ഞു പഠിക്കുക. ജീവിതം ഒരിക്കൽ മാത്രം ലഭിക്കുന്ന അത്ഭുതമാണ്. അതിൽ സങ്കടങ്ങളും സന്തോഷങ്ങളും വേലിയേറ്റങ്ങളും വറ്റലുകളും ഉണ്ടാകും. ഇനി കഴിയില്ല എന്ന് തോന്നുമ്പോൾ ഒരു നിമിഷം ആഴത്തിൽ ശ്വാസമെടുക്കുക. നാളെ എന്നത് പുതിയൊരു ദിവസമാണ്, പുതിയൊരു സാധ്യതയാണ്. ഒന്നും ചിന്തിക്കാതെ ആത്മഹത്യയിലേക്ക് എടുത്തുചാടുന്നവർ യഥാർത്ഥത്തിൽ തങ്ങളെ സ്നേഹിക്കുന്നവരുടെ കണ്ണുനീരിലേക്കാണ് ആഴ്ന്നുപോകുന്നത്. ഓർക്കുക, ആത്മഹത്യ ഒരു ഒളിച്ചോട്ടമാണ്, പരിഹാരമല്ല. നിങ്ങൾ നേരിടുന്ന പ്രശ്നം എത്ര വലുതായാലും അതിനേക്കാൾ വലുതാണ് നിങ്ങളുടെ ജീവിതം. സഹായത്തിനായി കൈനീട്ടാൻ മടിക്കരുത്, നിങ്ങളെ കേൾക്കാൻ ഒരാളെങ്കിലും എവിടെയെങ്കിലും ഉണ്ടാകും.

മറുനാടൻ മലയാളീ 10 Feb 2026 9:03 pm

ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം; അത്തരമൊരു ദിവസം ഒരിക്കലും വരില്ല: യോ​ഗി ആദിത്യനാഥ്

ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബാബരി മസ്ജിദ് സ്വപ്നം കാണുന്നവർ രാജ്യത്തെ നിയമം പാലിക്കണമെന്നും അത്തരമൊരു ദിവസം ഒരിക്കലും വരില്ലെന്നുമായിരുന്നു യോ​ഗി ആദിത്യനാഥിൻ്റെ പരാമർശം. ​ഇന്ന് ബരാബങ്കിയിലെ ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു യോ​ഗിയുടെ ഈ പരാമർശം. ‘ബാബരി മസ്ജിദ് സ്വപ്നം കാണുന്നവരോട് ഒന്നേ പറയാനുള്ളു, അങ്ങനൊരു ദിവസം ഒരിക്കലും ഉണ്ടാകില്ല, അതൊരു നടക്കാത്ത കാര്യമാണ്. രാജ്യത്തിൻ്റെ നിയമം അനുസരിച്ച് ജീവിക്കാൻ പഠിക്കൂ. നിയമം ലംഘിക്കുന്നവരുടെ വഴി നരകമായിരിക്കും’ […] The post ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം; അത്തരമൊരു ദിവസം ഒരിക്കലും വരില്ല: യോ​ഗി ആദിത്യനാഥ് appeared first on ഇവാർത്ത | Evartha .

ഇവാർത്ത 10 Feb 2026 9:03 pm

മകനൊടൊപ്പം എംഡിഎംഎയുമായി പിടിയിലായ കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷക മരിച്ച നിലയില്‍

സത്യമോളെയും മകന്‍ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് എംഡിഎംഎയുമായി പിടികൂടിയത്

സിറാജ് ലൈവ് 10 Feb 2026 9:01 pm

സുപ്രധാന മാറ്റവുമായി തിരുവനന്തപുരം വിമാനത്താവളം; സൺഫ്ലവർ പദ്ധതിക്ക് തുടക്കമായി; ഇനി ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ലഭിക്കും

ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം നൽകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ 'ഹിഡൻ ഡിസബിലിറ്റീസ് സൺഫ്ലവർ' പദ്ധതിക്ക് തുടക്കമായി. ഓട്ടിസം പോലെ ഭിന്നശേഷിയുള്ളവർക്ക് ഈ പദ്ധതിയിലൂടെ വിമാനത്താവളത്തിൽ പ്രത്യേക പരിഗണനയും സഹായവും ലഭിക്കും

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 8:54 pm

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനം; പുനെയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിരവധി പേരുടെ ലഗേജുകളില്ല

ന്യൂഡല്‍ഹി: യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനം. യാത്രക്കാരുടെ ലഗേജ് കയറ്റാതെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പട്‌നയില്‍നിന്നും പുനെയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6ഇ-126 വിമാനമാണ് ലഗേജുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാതെ പറന്നിറങ്ങിയത്. ഒന്നര മണിക്കൂര്‍ വൈകിയ വിമാനം വൈകീട്ട് 4.50നാണ് പുണെയില്‍ ലാന്‍ഡ് ചെയ്തത്. ഇതോടെ നൂറോളം യാത്രക്കാരുടെ ബാഗുകള്‍ പട്‌നയില്‍ കുടുങ്ങി . പലരുടെയും മരുന്നുകളും പ്രധാനരേഖകളും വിലയേറിയ വസ്തുക്കളും അടങ്ങിയ ബാഗുകളാണിത്. രോഷാകുലരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. ലഗേജുകള്‍ പട്‌നയില്‍ ഉപേക്ഷിച്ചത് യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് പലരും പരാതിപ്പെട്ടു.നിരവധി യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുകയും ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അതേസമയം 70ല്‍ കൂടുതല്‍ ബാഗുകള്‍ വിമാനത്തില്‍ കയറ്റാന്‍ സാധിക്കില്ലന്നാണ് അധികൃതരുടെ വിശദീകരണം. സാങ്കേതിക തടസങ്ങളാലാണ് ലഗേജുകള്‍ കൊണ്ടുപോവാന്‍ സാധിക്കാത്തതെന്നും യാത്രക്കാരുടെ വീടുകളില്‍ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

മറുനാടൻ മലയാളീ 10 Feb 2026 8:50 pm

2025 സാമ്പത്തിക വര്‍ഷത്തില്‍ 39.5 ശതമാനം അറ്റാദായ വളര്‍ച്ച നേടി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനും സി ഇ ഒയുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് പ്രാദേശിക വിപണിക്കനുസൃതമായി നടത്തിയ ഇടപെടലുകളും മറ്റു തന്ത്രപ്രധാനമായ പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചക്ക് അടിത്തറ പാകിയത്.

സിറാജ് ലൈവ് 10 Feb 2026 8:43 pm

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക, റെയിൽവേയിൽ പുത്തൻ ടിക്കറ്റിംഗ് സംവിധാനം, യുടിഎസ് ആപ്പ് മാർച്ച് മുതൽ പ്രവര്‍ത്തിക്കില്ല

സതേൺ റെയിൽവേ നിലവിലുള്ള യുടിഎസ് മൊബൈൽ ആപ്പ് സേവനം മാർച്ച് ഒന്നു മുതൽ പൂർണ്ണമായും നിർത്തലാക്കുന്നു. ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങൾക്കുമായി യാത്രക്കാർ ഇനി റെയിൽവേ പുതുതായി അവതരിപ്പിച്ച 'റെയിൽ വൺ' എന്ന ആപ്പ് ഉപയോഗിക്കണം.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 8:42 pm

ഒറ്റ മാസം, 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു, കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെ വികസനം

തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 23.36 കോടി രൂപയുടെ കെട്ടിടം സജ്ജമാക്കി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 70.72 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 8:39 pm

ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യാപേക്ഷയില്‍ വിധി നാളെ, ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ഷിംജിതയുടെ ലാപ്പ്‌ടോപ്പ്, ഫോണ്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ 21 ദിവസമായി ജയിലിലാണെന്നും, ഫൊറന്‍സിക് ഫലം വരുന്നത് വരെ റിമാന്‍ഡില്‍ കഴിയേണ്ടതില്ലെന്നുമാണ് പ്രിതിഭാഗത്തിന്റെ വാദം. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്റെ പരാതി.പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

തേജസ് ന്യൂസ് 10 Feb 2026 8:39 pm

എന്റെ ഭർത്താവ് ആയതുകൊണ്ട് ഞാൻ പറയുന്നതല്ല..അയാളെ നോക്കിവെച്ചോ; ഇനിയെങ്കിലും എനിക്കിത് പറയണം..!! പോലീസിന്റെ ഫോണിൽ ഒരു യുവതിയുടെ അസാധാരണ വീഡിയോ; എല്ലാം പശ്ചാത്തപിച്ച് തുറന്നുപറച്ചിൽ; യുവാവിന്റെ വലിയൊരു രഹസ്യം പരസ്യമാക്കി ആ ഭാര്യ

ഇൻഡോർ: ഭർത്താവിന്‍റെ മയക്കുമരുന്ന് വ്യാപാരം രഹസ്യമായി വീഡിയോയിൽ പകർത്തി പൊലീസിന് കൈമാറി ഭാര്യ. യുവതി നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ഡൽഹി മൽഹാർഗഞ്ച് സ്വദേശിയായ യുവതിയുടെ പരാതിയിൽ സന്തോഷ് സിംഗ് എന്നയാളാണ് ഇൻഡോറിൽ അറസ്റ്റിലായത്. കോളേജ്, സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കൾ വിൽക്കുന്നയാളാണ് സന്തോഷ് സിംഗെന്ന് പൊലീസ് അറിയിച്ചു. ബുദ്ധ കിരൺ മഹാലക്ഷ്മി നഗറിൽ ഒരു പാൻ കട നടത്തിയിരുന്ന സന്തോഷ്, ഈ കടയുടെ മറവിൽ ബുദ്ധ കിരൺ കോളേജിലെയും സമീപ ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്ക് കഞ്ചാവും മദ്യവും മറ്റ് മയക്കുമരുന്നുകളും വിറ്റിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. വീടിനുള്ളിൽ കഞ്ചാവ് സൂക്ഷിക്കുന്നതിന്‍റെയും അളവ് ത്രാസ്, പായ്ക്കിംഗ് മെറ്റീരിയൽ എന്നിവയുടെയും വീഡിയോ ദൃശ്യങ്ങളാണ് യുവതി പരാതിക്കൊപ്പം തെളിവായി പൊലീസിന് നൽകിയത്. യുവതിയുടെ പരാതിയും വീഡിയോ തെളിവുകളും ലഭിച്ചതിനെത്തുടർന്ന് പൊലീസ് കമ്മീഷണർ അടിയന്തര നടപടിക്ക് നിർദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ലസുഡിയ പൊലീസ് സന്തോഷിന്‍റെ പാൻ കട റെയ്ഡ് ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് സന്തോഷ് സിങ്ങിനെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവും മദ്യവും കണ്ടെടുക്കുകയും ചെയ്തു. ഭർത്താവ് വീട്ടിൽ മയക്കുമരുന്ന് തൂക്കി പായ്ക്ക് ചെയ്യുന്നത് തങ്ങളുടെ രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സന്തോഷിന്‍റെ ഭാര്യ പൊലീസിന് മൊഴി നൽകി. ലഹരിവസ്തുക്കളുടെ വിൽപനയെ എതിർത്തപ്പോഴെല്ലാം ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. ഫെബ്രുവരി 4-ന് ഭർത്താവ് തന്നെ ആക്രമിക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം പൊലീസിനെ അറിയിച്ചെങ്കിലും ലഹരിമരുന്ന് കണ്ടെത്താൻ അന്ന് പരിശോധന നടന്നില്ലെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഒരു സ്ത്രീ ധൈര്യപൂർവം നൽകിയ ഈ പരാതി ലഹരിവിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.

മറുനാടൻ മലയാളീ 10 Feb 2026 8:38 pm

നമീബിയക്കെതിരെ സഞ്ജു സാംസണ്‍ കളിക്കുമോ? അസുഖം വിട്ടുമാറാതെ അഭിഷേക് ശര്‍മ; സഞ്ജുവും ഇഷാന്‍ കിഷനും ഒരേ നെറ്റില്‍ പരിശീലനം; പ്ലേയിംഗ് ഇലവനെക്കുറിച്ച് സൂചന നല്‍കി ബാറ്റിംഗ് കോച്ച്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ? ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തുകയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ആരോഗ്യസ്ഥിതി. അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനില്‍ താരം പങ്കെടുത്തില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു. താരം നെറ്റില്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി. കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കളിക്കുമ്പോഴും അഭിഷേകിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. ആ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ താരം ഫീല്‍ഡിംഗിന് എത്തിയിരുന്നില്ല. അഭിഷേക് ശര്‍മ അസുഖത്തില്‍നിന്ന് മോചിതനായിട്ടില്ലെങ്കിലും വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ദോഷേറ്റ് പറഞ്ഞു. ''അഭിഷേകിന് ഇപ്പോഴും വയറിന് ചില അസ്വസ്ഥതകളുണ്ട്. എങ്കിലും രണ്ട് ദിവസത്തിന് ശേഷം നടക്കുന്ന മത്സരത്തിന് മുന്‍പ് അദ്ദേഹം സുഖം പ്രാപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.'' അദ്ദേഹം പറഞ്ഞു. അഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും ഒരേ നെറ്റില്‍ മണിക്കൂറുകളോളം പരിശീലനം നടത്തി. ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പരിശീലനത്തിനിടെ അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ സഞ്ജു നേരിട്ടു. തുടക്കത്തില്‍ പന്ത് കണക്ട് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് സഞ്ജു താളം കണ്ടെത്തി. മറുവശത്ത് ഇഷാന്‍ കിഷന്‍ വളരെ ആത്മവിശ്വാസത്തോടെ പന്തുകള്‍ ഗാലറിയിലേക്ക് പായിക്കുന്നുണ്ടായിരുന്നു. തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും ദീര്‍ഘനേരം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. അഭിഷേക് ശര്‍മ ഇല്ലെങ്കില്‍ സഞ്ജു സാംസണ്‍ കളിക്കാനാണ് സാധ്യത. നെറ്റ്സില്‍ ഇന്ന് സഞ്ജു പരിശീലനം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം വരെ സാംസണ്‍ ആയിരുന്നു ഓപ്പണര്‍ സ്ഥാനത്ത് ഒന്നാമന്‍. എന്നാല്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലെ മോശം പ്രകടനവും ഇഷാന്‍ കിഷന്റെ പ്രകടനവും സഞ്ജുവിന് ഇടംനഷ്ടമായി. പരിക്ക് മൂലം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടീമില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന വാഷിങ്ടണ്‍ സുന്ദറും തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് അദ്ദേഹം പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍നിന്ന് വിട്ടുനിന്ന ബുംറയുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. ബുംറ പരിശീലനത്തില്‍ പങ്കെടുത്തെങ്കിലും പൂര്‍ണ്ണ വേഗതയില്‍ പന്തെറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരം. അഭിഷേക് ശര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി ടീമിലെത്തും. ദീര്‍ഘമായ ടൂര്‍ണമെന്റ് ആയതിനാല്‍ അഭിഷേകിനെ തിടുക്കപ്പെട്ട് കളിപ്പിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല. ഡല്‍ഹിയില്‍ എത്തിയ ടീം അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ വസതിയില്‍ ഒത്തുചേരുകയും ടീം ഡിന്നറില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വാഷിംഗ്ടണ്‍ സുന്ദറും ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്.

മറുനാടൻ മലയാളീ 10 Feb 2026 8:38 pm

'ഇന്ത്യന്‍ താരങ്ങളുടെ ബാറ്റില്‍ റബ്ബന്‍ പാളി'; വിചിത്ര വാദവുമായി ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സെ

ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കെതിരെ വിചിത്രമായ ആരോപണം ഉന്നയിച്ചു. ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ബാറ്റുകളില്‍ ഒരു റബ്ബര്‍ പാളിയുണ്ടെന്നും അതാണ് വലിയ സിക്‌സറുകള്‍ക്ക് പിന്നിലെ രഹസ്യമെന്നും അദ്ദേഹം പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 8:34 pm

'അടയാളങ്ങള്‍ ബാക്കിയാക്കാതെ മാഞ്ഞുപോയ കുരുന്നുകള്‍'; ഇസ്രായേല്‍ ഗസയില്‍ ഉപയോഗിച്ച തെര്‍മോബാരിക് ആയുധങ്ങള്‍

2024 ഓഗസ്റ്റ് 10-ന് പുലര്‍ച്ചെ, ഗാസ സിറ്റിയിലെ അല്‍-താബിന്‍ സ്‌കൂളിന്റെ പുകമൂടിയ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ യാസ്മിന്‍ മഹാനി തന്റെ മകന്‍ സഅദിനെ തേടി നടന്നു. അവള്‍ കണ്ടെത്തിയത് നിലവിളിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനെ മാത്രം. സഅദിന്റെ യാതൊരു അടയാളവും അവിടെയില്ലായിരുന്നു. ''ഞാന്‍ പള്ളിക്കുള്ളില്‍ കയറുമ്പോള്‍ മാംസവും രക്തവും ചവിട്ടിക്കൊണ്ടായിരുന്നു നടക്കേണ്ടിവന്നത്,'' അല്‍ ജസീറ അറബിക്കിനോട് മഹാനി പറഞ്ഞു. ദിവസങ്ങളോളം ആശുപത്രികളും മോര്‍ച്ചറികളും അവള്‍ തെരഞ്ഞുനടന്നു. ''സഅദിന്റെ ഒന്നും കിട്ടിയില്ല. ഖബറടക്കാന്‍ ഒരു ശരീരമെങ്കിലും ഇല്ല. അതാണ് ഏറ്റവും വേദനാജനകം.'' ഇസ്രയേല്‍ ഗാസയില്‍ ഉപയോഗിച്ച ആയുധങ്ങളുടെ ഭായാനകത വിവരിക്കുകയാണ് ഗസയിലെ ഉമ്മമാര്‍. ഇസ്രായേല്‍ ആയുധങ്ങള്‍ ആയിരക്കണക്കിന് ഫലസ്തീനികളെ അക്ഷരാര്‍ത്ഥത്തില്‍ അപ്രത്യക്ഷരാക്കിയെന്ന് അല്‍ ജസീറ പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ ഗാസയ്ക്കെതിരെ നടത്തുന്ന യുദ്ധത്തിനിടെ, ഇത്തരത്തില്‍ പൂര്‍ണമായും അപ്രത്യക്ഷരായ ആയിരക്കണക്കിന് ഫലസ്തീനികളില്‍ ഒരാള്‍ മാത്രമാണ് സഅദ്. 2023 ഒക്ടോബറില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 72,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 2,842 പേര്‍ 'അപ്രത്യക്ഷമരണം' സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് അല്‍ ജസീറ അറബിക് സംപ്രേഷണം ചെയ്ത ദി റെസ്റ്റ് ഓഫ് സ്റ്റോറി(The Rest of the Story) എന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസ സിവില്‍ ഡിഫന്‍സ് വിഭാഗം 2,842 ഫലസ്തീനികള്‍ യുദ്ധത്തിനിടെ ''ചാരമായി'' (evaporated) മാഞ്ഞുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. രക്ത പാടുകളോ, ചെറുതായ ശരീരഭാഗങ്ങളോ മാത്രമാണ് പല സ്ഥലങ്ങളിലും അവശേഷിച്ചത്. ''ആക്രമണം നടന്ന വീട്ടില്‍ ഞങ്ങള്‍ കയറി താമസിച്ചിരുന്നവരുടെ എണ്ണം സ്ഥിരീകരിക്കും. അഞ്ചുപേര്‍ ഉണ്ടെന്ന് കുടുംബം പറഞ്ഞാല്‍, മൂന്നു മൃതദേഹങ്ങള്‍ മാത്രം കിട്ടിയാല്‍, ശേഷിക്കുന്നവരെ വ്യാപകമായ തിരച്ചിലിന് ശേഷം 'അപ്രത്യക്ഷരായവര്‍' ആയി രേഖപ്പെടുത്തുന്നു. മതിലുകളിലെ രക്തചിഹ്നങ്ങളും ചെറുഭാഗങ്ങളും മാത്രമേ പലപ്പോഴും കിട്ടൂ.'' സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബാസല്‍ പറയുന്നു. മനുഷ്യശരീരം ചാരമാക്കുന്ന തീ ജ്വാല ഇസ്രയേല്‍ വ്യാപകമായി ഉപയോഗിക്കുന്ന താപ-തെര്‍മോബാരിക് ആയുധങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണം എന്നാണ് വിദഗ്ധരും ദൃക്സാക്ഷികളും പറയുന്നത്. വാക്വം ബോംബുകള്‍ എന്നും അറിയപ്പെടുന്ന ഈ ആയുധങ്ങള്‍ 3,500 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനില സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ്. ''തെര്‍മോബാരിക് ആയുധങ്ങള്‍ കൊല്ലുക മാത്രമല്ല, വസ്തുവിനെ തന്നെ ഇല്ലാതാക്കും. ഇന്ധനമേഘം സൃഷ്ടിച്ച് അത് കത്തിക്കുന്നതാണ് ഇവയുടെ പ്രവര്‍ത്തനം. അലൂമിനിയം, മഗ്‌നീഷ്യം, ടൈറ്റാനിയം പൊടികള്‍ ചേര്‍ക്കുന്നതിലൂടെ തീപിടുത്ത സമയം നീളുകയും താപനില 3,000 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും.'' റഷ്യന്‍ സൈനിക വിദഗ്ധന്‍ വാസിലി ഫാറ്റിഗറോവ് പറയുന്നു. അമേരിക്കന്‍ നിര്‍മ്മിത MK-84 പോലുള്ള ബോംബുകളില്‍ ഉപയോഗിക്കുന്ന ട്രൈറ്റോണല്‍ (TNT + അലൂമിനിയം പൊടി) ആണ് ഇത്രയും അതിതീവ്ര ചൂടിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ''മനുഷ്യശരീരം ഏകദേശം 80 ശതമാനം വെള്ളമാണ്. വെള്ളത്തിന്റെ തിളച്ചുപൊങ്ങുന്ന താപനില 100 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. 3,000 ഡിഗ്രിയിലധികം ഊര്‍ജ്ജവും അമിത മര്‍ദ്ദവും ലഭിക്കുമ്പോള്‍ ശരീരദ്രവങ്ങള്‍ നിമിഷങ്ങള്‍ക്കകം തിളച്ചു ആവിയായി മാറും. ഇത് രാസപരമായി അനിവാര്യമാണ്.'' ഗാസയിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍-ബുര്‍ഷ് വിശദീകരിക്കുന്നു. ഉപയോഗിച്ച ആയുധങ്ങള്‍ ഗസയില്‍ ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളാണെന്ന് അന്വേഷണം വ്യക്തമാക്കുന്നുണ്ട്. MK-84 'ഹാമര്‍': 2,000 പൗണ്ട് ഭാരമുള്ള ബോംബ്; 3,500°C വരെ ചൂട്. BLU109 ബങ്കര്‍ ബസ്റ്റര്‍: 'സേഫ് സോണ്‍' എന്ന് പ്രഖ്യാപിച്ച അല്‍-മവാസിയില്‍ ഉപയോഗിച്ചു; 22 പേര്‍ അപ്രത്യക്ഷരായതായി റിപ്പോര്‍ട്ട്. GBU-39: അല്‍-താബിന്‍ സ്‌കൂള്‍ ആക്രമണത്തില്‍ ഉപയോഗിച്ചു. കെട്ടിടം നിലനിര്‍ത്തിക്കൊണ്ട് ഉള്ളിലെ മനുഷ്യരെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആയുധം. സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ GBU-39ന്റെ ചിറകുകളുടെ ഭാഗങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. 'ഇസ്രായേല്‍ വംശഹത്യക്ക് ആഗോള പങ്കാളിത്തം നിയമവിദഗ്ധര്‍ പറയുന്നത്, ഇത്തരം വിവേചനമില്ലാത്ത ആയുധങ്ങളുടെ ഉപയോഗത്തില്‍ ഇസ്രയേലിനൊപ്പം പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നാണ്. ജോര്‍ജ്ടൗണ്‍ സര്‍വകലാശാല (ഖത്തര്‍) അധ്യാപികയും അഭിഭാഷകയുമായ ഡയാന ബുട്ടു പറഞ്ഞു: ''ഇത് ഒരു ആഗോള വംശഹത്യയാണ്, ഇസ്രയേലിന്റേത് മാത്രമല്ല. അമേരിക്കയും യൂറോപ്പും ഈ ആയുധങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവ കുട്ടികളേയും സൈനികരേയും വേര്‍തിരിക്കില്ലെന്ന് അവര്‍ക്കറിയാം.'' അന്താരാഷ്ട്ര നിയമപ്രകാരം, പോരാളികളെയും സാധാരണ പൗരന്മാരെയും വേര്‍തിരിക്കാന്‍ കഴിയാത്ത ആയുധങ്ങളുടെ ഉപയോഗം യുദ്ധക്കുറ്റമാണെന്നും ബുട്ടു ഓര്‍മ്മിപ്പിച്ചു. ''ഇസ്രയേല്‍ ഈ നിരോധിത ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ലോകത്തിന് അറിയാം. യൂറോപ്പിലേയും യുഎസ്സിലേയും ഭരണകൂടങ്ങള്‍ക്കും അറിയാം. എന്നാല്‍, അവര്‍ ഈ യുദ്ധകുറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഈ വംശഹത്യയില്‍ ഇസ്രായേലിന്റെ പക്ഷം ചേരുന്നു'. ഡയാന ബുട്ടു പറഞ്ഞു.

തേജസ് ന്യൂസ് 10 Feb 2026 8:32 pm

ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെ കാണാനില്ല

സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ആറ്റിങ്ങൽ പോeലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്. രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ചാണ് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കൾ അന്വേഷണം നടത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കാണാതായവരിൽ ഒരാൾ ചിറയിൻകീഴ് സ്വദേശിനിയും മറ്റൊരാൾ വക്കം സ്വദേശിനിയുമാണ്. രക്ഷിതാക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

മംഗളം 10 Feb 2026 8:31 pm

പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയും; കുട്ടികള്‍ക്ക് ലോകനിലവാരത്തിലുള്ള അറിവും സൗകര്യവും ലഭ്യമാക്കും: മന്ത്രി ശിവന്‍കുട്ടി

പത്തനംതിട്ട കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സിറാജ് ലൈവ് 10 Feb 2026 8:28 pm

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റം; മാർച്ച് 1 മുതൽ ട്രെയിൻ ടിക്കറ്റ് എടുക്കേണ്ടത് ഇങ്ങനെ

ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുന്നു. അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി യാത്രക്കാർ ഉപയോഗിച്ചിരുന്ന യുടിഎസ് (UTS) ആപ്പ് സേവനം മാർച്ച് 1 മുതൽ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചു. പകരം, റെയിൽവേയുടെ വിവിധ സേവനങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ടുള്ള ഏകീകൃത പ്ലാറ്റ്‌ഫോമായ ‘റെയിൽവൺ' (RailOne app) ആപ്പിലൂടെയാകും ഇനി മുതൽ ടിക്കറ്റുകൾ ലഭ്യമാകുക. നിലവിൽ റിസർവേഷൻ ടിക്കറ്റുകൾക്കായി

ഒന്നു ഇന്ത്യ 10 Feb 2026 8:28 pm

ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാര്‍ക്കെതിരേ പ്രതിഷേധം; പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍

പത്തനംതിട്ട: വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍. പെരുന്നാട് സ്വദേശി അനില്‍കുമാറാണ് ഭീഷണി മുഴക്കിയത്. ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ തലയിലൂടെ പെട്രോളൊഴിച്ചാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. പത്തനംതിട്ട പെരുനാടാണ് സംഭവം. 10 ലിറ്റര്‍ പെട്രോളാണ് അനില്‍കുമാര്‍ തലയിലൂടെ ഒഴിച്ചത്. വീടിനകം മുഴുവന്‍ പെട്രോളൊഴിച്ച നിലയിലാണുള്ളത്. കേരളബാങ്ക് ജീവനക്കാരാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്. 13 ലക്ഷത്തിലധികം രൂപയാണ് വായ്പയായി എടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

തേജസ് ന്യൂസ് 10 Feb 2026 8:26 pm