ചെന്നൈ: തമിഴ്നാട്ടില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം(എംഎന്‍എം)മല്‍സരിക്കില്ലെന്നും ഡിഎംകെ മുന്നണിക്കായി പ്രവര്‍ത്തിക്കുമെന്നും അധ്യക്ഷന്‍ കമല്‍ ഹാസന്. രണ്ട് സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ അറിയിച്ചിരുന്നുവെങ്കിലും, ഡിഎംകെയുടെ ചിഹ്നത്തില്‍ മല്സരിക്കമമെന്ന നിബന്ധന മക്കള്‍ നീതി മയ്യം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയാണ് മല്‍സരിക്കാനില്ലെന്ന തീരുമാനത്തിലെത്തിയത്. പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ മക്കള്‍ നീതി മയ്യം ഒറ്റക്കായിരുന്നു തമിഴ്നാട്ടില്‍ മല്‍സരിച്ചിരുന്നത്. ഇത്തവണയാണ് എംഎംഎന്‍ ഡിഎംകെ മുന്നണിയിലേക്ക് എത്തിയത്. രാഷ്ട്രീയമെന്നത് സ്വാര്‍ഥ താത്പര്യത്തിനായി ഉപയോഗിക്കുന്നതല്ലെന്നും എല്ലാവരും അങ്ങനെ വേണം രാഷ്ട്രീയപ്രവര്‍ത്തനം നടത്താനെന്ന് കമല്‍ ഹാസന് പറഞ്ഞു. മല്‍സരിച്ച് ജയിക്കുകയെന്നതല്ല മറിച്ച് ഡിഎംകെ സഖ്യത്തിനായി പ്രവര്‍ത്തിക്കുക, എല്ലാ മണ്ഡലത്തിലും പ്രവര്‍ത്തകര്‍ പ്രചരണത്തിനിറങ്ങുക എന്നതാണ് വേണ്ടതെന്ന് കമല്ഹാസന് കൂട്ടിച്ചേര്‍ത്തു. നാളെയാണ് ഡിഎംഡികെ-ഡിഎംകെ ചര്‍ച്ച നടക്കുക. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് 16 സീറ്റിലും ഡിഎംകെ 13 സീറ്റിലും വിസികെ ഒരു സീറ്റിലും മല്‍സരിക്കാന്‍ ധാരണയായെങ്കിലും തര്‍ക്കം തീര്‍ന്നിട്ടില്ല. ഡിഎംകെക്ക് നല്കിയ ഒരു സീറ്റില്‍ കോണ്‍ഗ്രസും പത്രിക നല്കി. സിപിഎം, സിപിഐ പാര്‍ട്ടികള്‍ക്ക് ഇത്തവണ സീറ്റുകള്‍ നല്‍കിയിട്ടില്ല.
പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ജനമനസ് സ്ഥാനാര്‍ഥി സംവാദത്തില്‍ പങ്കെടുക്കുയായിരുന്നു ഇരുവരും
സമാധാന ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടതായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ടത്. സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. യുദ്ധം ചെയ്യുന്നതിനേക്കാള്‍ എപ്പോഴും ചര്‍ച്ചകളാണ് നല്ലതെന്ന് വാങ് അരാഗ്ച്ചിയോട് പറഞ്ഞു. 'എല്ലാ ഹോട്ട്സ്പോട്ട് പ്രശ്നങ്ങളും ബലപ്രയോഗത്തിലൂടെയല്ല, സംഭാഷണത്തിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കണം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമല്ല, സംഘര്‍ഷത്തിന് സമഗ്രമായ ഒരു അന്ത്യം കൈവരിക്കാന്‍ ഇറാന് പ്രതിജ്ഞാബദ്ധമാണ്' എന്ന് അരാഗ്ച്ചി വാങിനോട് പറഞ്ഞു. കൂടാതെ ചൈനയുടെ മാനുഷിക സഹായത്തിന് നന്ദി പറഞ്ഞുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ പക്ഷത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ ആഹ്വാനം നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ചൈന ഇറാന്റെ ഒരു പ്രധാന പങ്കാളിയായി തുടരുന്നു എന്നാല്‍, യുഎസ് താവളങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ തെഹ്റാന് നടത്തുന്ന ആക്രമണങ്ങളോട് യോജിക്കുന്നില്ല എന്നും വെടിനിര്‍ത്തലിന് ഇറാനെ പ്രേരിപ്പിച്ചുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
'ഒരു സിലിണ്ടറിന് 7000 രൂപ'; കമന്റിട്ട് പരാതി പറഞ്ഞ് ഉപഭോക്താവ്, ഉടനെ ഇടപെട്ട് സുരേഷ് ഗോപി
എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുന്നതിനൊപ്പം ഇതിന്റെ പേരിലുള്ള കൊള്ളയും മറുവശത്ത് അരങ്ങേറുന്നുണ്ട്.
ജനിതക, ശാരീരിക വ്യത്യാസങ്ങൾ മാത്രമുള്ളവരെ ഉൾപ്പെടുത്തി, ട്രാൻസ്ജെൻഡർ ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധവും വാക്കൗട്ടുമടക്കം നാടകീയ രംഗങ്ങൾക്കൊടുവിൽ ലോക്സഭയിൽ ട്രാൻസ്ജെൻഡർ ബിൽ ഭേദഗതി പാസായി.
കുലംകുത്തികൾ സിപിഎമ്മിൽ കൂടുന്നുവെന്ന് കെ കെ രമ |KK Rema |Vadakara
'ഏറ്റവും ഹീനമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കാൻ പിണറായി വിജയന് അല്ലാതെ വേറെ ആർക്കെങ്കിലും സാധിക്കുമോ'?; കുലംകുത്തികൾ സിപിഎമ്മിൽ കൂടുന്നുവെന്ന് കെ കെ രമ KK Rema | CPM | Vadakara | Kerala Assembly Election
കോഴിക്കോട് കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍
മക്കൾ നീതി മയ്യം പാർട്ടി തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കമൽഹാസൻ. ഡിഎംകെ വാഗ്ദാനം ചെയ്ത രണ്ട് സീറ്റുകളും അവരുടെ ചിഹ്നത്തിൽ മത്സരിക്കണമെന്ന നിബന്ധനയും അംഗീകരിക്കാനാവില്ലെന്നും എന്നാൽ ഡിഎംകെ സഖ്യത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ക്കായി പരസ്പരം ബന്ധപ്പെടാന്‍ ഞങ്ങള്‍ തീരുമാനിച്ചു'- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു
ഡൽഹി: തുടർച്ചയായ 50 മണിക്കൂർ നീണ്ട പ്ലാസ്റ്റിക് സർജറിക്ക് ശേഷം വീട്ടിലെത്തിയ ഡോ. സൗമ്യ ഗുപ്തയെ അമ്മായിയമ്മ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത് ഡോക്ടർമാരുടെ ജോലിഭാരത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സർജനായ ഡോ. സൗമ്യ ഗുപ്ത ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അമ്മായിയമ്മ സന്തോഷപൂർവം ആരതി ഉഴിയുകയായിരുന്നു. നിങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്, എന്ന് അമ്മായിയമ്മ പറയുന്നതും വീഡിയോയിലുണ്ട്. ഈ സമയം, സൗമ്യ അമ്മായിയമ്മയുടെ കാലിൽ തൊട്ട് തൊഴുത്, തനിക്ക് നല്ല ബുദ്ധി തോന്നാനും വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കാനും പ്രാർത്ഥിക്കുകയും ചെയ്തു. ഡോക്ടറുടെ കൂടെ അവരുടെ സാധനങ്ങളുമായി എത്തിയ സഹായിയോട് അമ്മായിയമ്മ, ഇതുപോലൊരു മരുമകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? എന്ന് ചോദിക്കുകയും, അവൾ നാല് ദിവസത്തിലൊരിക്കലാണ് വീട്ടിലേക്ക് വരുന്നത്, എങ്കിലും ഞങ്ങൾ വളരെ സന്തോഷത്തിലാണ് എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ അതിവേഗം വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ഡോക്ടർക്ക് ജോലിയും ജീവിതവും തമ്മിൽ സന്തുലനം ഇല്ലെന്ന് ചിലർ വിമർശിച്ചു. അതേസമയം, ഡോക്ടറുടെ ഭർതൃവീട്ടുകാരുടെ സ്നേഹനിർഭരമായ പെരുമാറ്റത്തെ നിരവധി പേർ പ്രശംസിച്ചു. തുർച്ചയായി രണ്ട് ദിവസം ജോലി ചെയ്തിട്ടും സൗമ്യയുടെ ഉന്മേഷം കണ്ട് പലരും അത്ഭുതം പ്രകടിപ്പിക്കുകയും അതിന്റെ രഹസ്യം അന്വേഷിക്കുകയും ചെയ്തു. എന്നാൽ, അമ്മായിയമ്മയുടെ ചില പ്രസ്താവനകളെ ചിലർ വിമർശിക്കുകയും, ഇതുകൊണ്ടാണ് ഇന്നത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാത്തത് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ. സൗമ്യ ഗുപ്തയുടെ ഭർത്താവും ഡോക്ടറുമായ ഷാഗുൺ അഗർവാൾ രംഗത്തെത്തി. തനിക്കും ഭാര്യയ്ക്കും ലഭിക്കുന്ന ശമ്പളത്തെക്കാൾ കൂടുതൽ വരുമാനം അമ്മയ്ക്ക് വാടക ഇനത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സംഭവം ആധുനിക കാലത്തെ തൊഴിൽ മേഖലയിലെ വെല്ലുവിളികളെയും കുടുംബബന്ധങ്ങളിലെ സ്നേഹവും പിന്തുണയും എടുത്തു കാണിക്കുന്ന ഒന്നായി മാറുകയായിരുന്നു.
കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ യാസര്‍ അറസ്റ്റില്‍
സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ യാസര്‍ അറാഫത്തിനെ ആലുവ റൂറല്‍ സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് യാസര്‍ അറാഫത്ത്. അറസ്റ്റിലായ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു, കേസില്‍ കെഎം ഷാജഹാന്, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന് എന്നിവരെ നേരത്തെ അറസ്റ്റ് […] The post കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ യാസര്‍ അറസ്റ്റില്‍ appeared first on ഇവാർത്ത | Evartha .
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്വന്റി 20 പാർട്ടി തന്നെ സമീപിച്ചിരുന്നുവെന്ന് നടി കൃഷ്ണപ്രഭ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.”ട്വന്റി 20യില്‍ മത്സരിക്കാന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാൻ പോയില്ല. നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ. അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് നില്‍ക്കുന്നത്. ആ നാടിന് വേണ്ടി ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവർ നിന്നാലാണ് ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ”.- കൃഷ്ണപ്രഭ പറഞ്ഞു.എൽഡിഎഫ് തുടരണമെന്നാണ് ആഗ്രഹമെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു. “കലാകാരി എന്ന നിലയിൽ വ്യക്തിപരമായി […] The post ട്വന്റി 20യില്‍ മത്സരിക്കാന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു; നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ, അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു: കൃഷ്ണപ്രഭ appeared first on ഇവാർത്ത | Evartha .
റിപോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്രം
കൊച്ചി: റിപോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍. ചാനലിന്റെ ലൈസന്‍സ് ചോദ്യം ചെയ്തുള്ള സാബു എം ജേക്കബിന്റെ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ചാനലിന്റെ ലൈസന്‍സ് ഉടമകള്‍ക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചു. ചാനല്‍ നടത്തിപ്പിനുള്ള ക്ലിയറന്സുണ്ടായിരുന്നത് ഡയറക്ടര്‍മാരായ എം വി നികേഷ്കുമാറിനും ഭാര്യ റാണി വര്‍ഗീസിനും മാത്രം. ഡയറക്ടര്‍മാര്‍ ചട്ടം മറികടന്നാണ് ചാനലിന്റെ ലൈസന്‍സ് കൈമാറിയത് എന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. നിലവിലെ ഡയറക്ടര്‍മാര്‍ എന്നു പറയുന്നവര്‍ക്ക് നിയമപരമായി ചാനല്‍ നടത്താന്‍ അവകാശമില്ലെന്നായിരുന്നു സാബു എം ജേക്കബിന്റെ ഹരജി. രേഖകളുടെ കൈമാറ്റം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമറിയാതെ. നിയമസാധുതയില്ലാത്ത ചാനല്‍ ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച് ഉടമയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ രണ്ടിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്കി. എം വി നികേഷ്കുമാര്‍, റാണി വര്‍ഗീസ് എന്നിവരാണ് INDOASIAN കമ്പനിയുടെ ഡയറക്ടര്‍മാര്‍. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്സില്ലാതെയെന്നാണ് കിറ്റക്സ് കമ്പനി ഉടമ സാബു എം ജേക്കബിന്റെ ഹരജി. തുടര്‍ന്നായിരുന്നു ഹൈക്കോടതി ഹരജി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നത്.
മലപ്പുറം: ചുങ്കത്തറയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന വെറും 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് പട്ടികവർഗ്ഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ ആൺകുഞ്ഞാണ് ഞായറാഴ്ച രാത്രി മരണപ്പെട്ടത്. ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനെത്തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കുഞ്ഞിനെ റഫർ ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അംബുജം കുഞ്ഞിന് ജന്മം നൽകിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.
തിരുവല്ലം: തിരുവല്ലം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് മുന്നിൽ അശ്ലീല പ്രദർശനം നടത്തുകയും തടയാൻ ശ്രമിച്ചവർക്ക് മുന്നിൽ സ്വയം കഴുത്തറുത്ത് ആത്മഹത്യ ശ്രമം. സംഭവത്തിൽ പരിക്കേറ്റ മെഡിക്കൽ കോളേജ് ജീവനക്കാരൻ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ നഴ്സിങ് വിഭാഗം അസിസ്റ്റന്റാണ് തിങ്കളാഴ്ച രാവിലെ ക്ഷേത്രപരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ക്ഷേത്രത്തിന് സമീപത്തെ ഗണപതി വിഗ്രഹത്തിന് മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ സ്ത്രീകളുൾപ്പെടെയുള്ള ഭക്തർക്ക് നേരെ ഇയാൾ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രം ജീവനക്കാർ ഉടൻ സ്ഥലത്തെത്തി ഇയാളെ തടഞ്ഞുവെച്ചു. പോലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ ഇയാൾ തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് പുറത്തെടുക്കുകയായിരുന്നു. തുടർന്ന് എല്ലാവരും നോക്കിനിൽക്കെ സ്വന്തം കഴുത്തിലും വലതു കൈത്തണ്ടയിലും ബ്ലേഡ് ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപ്പിച്ചു. ചോരവാർന്ന് ഇയാൾ അവശനിലയിലായതോടെ വിവരമറിഞ്ഞെത്തിയ തിരുവല്ലം പോലീസ് ഉടൻ തന്നെ ആംബുലൻസ് വരുത്തി ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാൾ നിലവിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം പാലിച്ച് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയവ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ, കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. സിഎൻഎൻ ന്യൂസ് 18 സർവേ ഫലങ്ങൾ അനുകൂലമായതും രാഹുൽ ഗാന്ധിയുടെ 'അഞ്ച് ഉറപ്പുകൾ' മുൻനിർത്തിയുള്ള പ്രചാരണവും മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നു
മര്‍ദിത ജനവിഭാഗങ്ങളുടെ മോചനത്തിനായി പോരാടുക: എം കെ ഫൈസി
കണ്ണൂര്‍: രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട മര്‍ദിത ജന വിഭാഗത്തിന്റെ മോചനത്തതിനായി പൗര സമൂഹം ഒരുമിച്ചു പോരാടണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. അവരുടെ രാഷ്ട്രീയ ശാക്തീകരണം പ്രധാനമാണെന്നും അത്തരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളുടെ മുന്നില്‍ പാര്‍ട്ടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി മൂന്ന് മേഖലകളിലായി സംഘടിപ്പിപ്പിക്കുന്ന ഇലക്ഷന് കോണ്‍ക്ലെവ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങള്‍ അഡ്രസ് ചെയ്യുന്നതില്‍ പരാജയമാണെന്നും ബദല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് പരിഹാരമെന്നും ഫൈസി അഭിപ്രായപ്പെട്ടു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പഞ്ചായത്ത് തലം മുതല്‍ ഉള്ള നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ, ദേശീയ നേതാക്കളായ എന്‍ കെ റഷീദ് ഉമരി, സഹീര്‍ അബ്ബാസ് സഅദി, സംസ്ഥാന നേതാക്കളായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, മഞ്ജുഷ മാവിലാടം, എ സി ജലാലുദ്ദീന്‍, നാസര്‍ ടി വയനാട്, ജില്ലാ പ്രസിഡന്റുമാരായ മുസ്തഫ കൊമ്മേരി, യൂസുഫ് വയനാട്, ബഷീര്‍ കണ്ണാടിപ്പറമ്പ്, സവാദ് കാസര്‍ഗോഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളത്തിന്റെ വ്യവസായ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ കളമശ്ശേരിയിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. മധ്യകേരളത്തിന്റെ വികസന സ്വപ്നങ്ങളും തൊഴിലാളികളുടെ അതിജീവനവും ചർച്ചയാകുന്ന ഈ മണ്ഡലത്തിൽ ഇത്തവണത്തെ വിധി ആർക്കനുകൂലമാകുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
എളുപ്പം ഉണ്ടാക്കാം സ്പെഷ്യൽ അട
എളുപ്പം ഉണ്ടാക്കാം സ്പെഷ്യൽ അട
അലി ലാരിജാനിയ്ക്ക് പിൻഗാമി; മുഹമ്മദ് ബാഗർ സോൾഗാദറിനെ സുരക്ഷാ മേധാവിയായി നിയമിച്ച് ഇറാൻ
ഇസ്രയേൽ ആക്രമണത്തിൽ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ പുതിയ നിയമനം നടത്തി. മുഹമ്മദ് ബാഗർ സോൾഗാദറിനെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി നിയമിച്ചു. യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേലും ഇറാനും പരസ്പരം ആക്രമണങ്ങൾ തുടരുകയാണ്.
ഡബ്ലിൻ: അയർലാൻഡിൽ കഴിഞ്ഞുവരുന്ന ഇന്ത്യക്കാരി വംശീയാക്രമണത്തിന് ഇരയായി എന്ന് പരാതി. മര്യാദയ്ക്ക് സ്വന്തം കാര്യം നോക്കി ഓഫീസിൽ നിന്നിറങ്ങിയതായിരുന്ന ആ 28-കാരി. ജോലി കഴിഞ്ഞ് ഡബ്ലിനിലെ തെരുവിലൂടെ എന്തൊക്കെയോ ആലോചിച്ച് നടന്നുപോകുന്നതിനിടെയാണ് തൊട്ടടുത്തു കൂടി വന്ന ഒരു ഐറിഷ് സ്ത്രീയിൽ നിന്നും അതിരുവിട്ട പ്രവർത്തി ഉണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ ആ സ്ത്രീ ഇന്ത്യൻ യുവതിയെ അടിക്കുകയായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ അവർ നടന്നുനീങ്ങിയപ്പോൾ, കണ്ടുനിന്നവർ പോലും പ്രതികരിക്കാതിരുന്നത് യുവതിയെ ഞെട്ടിച്ചു. വർഷങ്ങളോളം അമേരിക്കയിൽ താമസിച്ചിട്ടും തനിക്ക് ഒരിക്കൽ പോലും ഇത്തരമൊരു വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിട്ടില്ലെന്ന് യുവതി റെഡ്ഡിറ്റിൽ കുറിച്ചു. ഐറിഷ് ജനതയുടെ സഹിഷ്ണുതയെക്കുറിച്ച് നല്ലത് മാത്രം കേട്ടിരുന്ന തനിക്ക്, ഈ അനുഭവം വലിയ ആഘാതമാണ് നൽകിയത്. തന്നെ അടിച്ച സ്ത്രീ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം മാറട്ടെ എന്ന് ആശംസിച്ച യുവതി, സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കി. അയർലൻഡിൽ അടുത്ത കാലത്തായി കുടിയേറ്റ വിരുദ്ധതയും വംശീയ അതിക്രമങ്ങളും വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. വിദേശികൾ തങ്ങളുടെ തൊഴിൽ തട്ടിയെടുക്കുന്നു എന്നാരോപിച്ച് ചില തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണങ്ങൾ ഇത്തരം തെരുവ് ആക്രമണങ്ങൾക്ക് കാരണമാകുന്നുണ്ട്. യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. അയർലൻഡിലെ ഇന്ത്യൻ വംശജരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്. ഡബ്ലിനിൽ ഇന്ത്യൻ യുവതിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ആണ് വഴിതെളിയിച്ചിരിക്കുന്നത്. വർഷങ്ങളോളം അമേരിക്കയിൽ താമസിച്ചിട്ടും നേരിടാത്ത വംശീയ അധിക്ഷേപവും ശാരീരിക ആക്രമണവുമാണ് അയർലൻഡിലെത്തിയതിന് പിന്നാലെ ഉണ്ടായതെന്ന് യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജോലി ആവശ്യത്തിനായി അടുത്തിടെ അയർലൻഡിലെത്തിയ 28 വയസുകാരിയായ ഇന്ത്യൻ യുവതിയാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ, യാതൊരു പ്രകോപനവുമില്ലാതെ വഴിപോക്കയായ ഒരു യുവതി തന്നെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് അവർ കുറിച്ചു. തന്നെ അടിച്ച ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ ആ യുവതി നടന്നുപോയെന്നും, ഈ സമയം അവിടെയുണ്ടായിരുന്ന മറ്റാരും ഇതിൽ ഇടപെടാൻ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. വർഷങ്ങളോളം ഞാൻ യുഎസിൽ താമസിച്ചിട്ടുണ്ട്. അവിടെ ഒരിക്കൽ പോലും ഇത്തരമൊരു വംശീയ അനുഭവം ഉണ്ടായിട്ടില്ല. ഐറിഷ് ജനതയെക്കുറിച്ച് നല്ല കാര്യങ്ങളാണ് കേട്ടിട്ടുള്ളതെങ്കിലും ഈ സംഭവം എന്നെ ഞെട്ടിച്ചു, യുവതി കുറിച്ചു. തന്നെ ആക്രമിച്ച വ്യക്തി അനുഭവിക്കുന്ന മാനസിക സമ്മർദ്ദമാകാം ഇതിന് കാരണമെന്ന് കരുതുന്നതായും അവർക്ക് നല്ലത് നേരുകയാണെന്നും പറഞ്ഞ യുവതി, സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കി. അടുത്ത കാലത്തായി അയർലൻഡിൽ കുടിയേറ്റക്കാർക്കെതിരായ വികാരം ശക്തമാകുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശീയരുടെ തൊഴിലവസരങ്ങൾ വിദേശികൾ തട്ടിയെടുക്കുന്നു എന്നാരോപിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണങ്ങൾ പലപ്പോഴും അക്രമാസക്തമാകാറുണ്ട്. പ്രധാനമായും ഏഷ്യൻ, ആഫ്രിക്കൻ വംശജരെയാണ് ഇത്തരം ഗ്രൂപ്പുകൾ ലക്ഷ്യം വെക്കുന്നത്.തെരുവുകളിൽ വെച്ച് കുടിയേറ്റക്കാരെ ശാരീരികമായി ഉപദ്രവിക്കുന്നതും അധിക്ഷേപിക്കുന്നതും പതിവാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, യുവതിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസിൽ പരാതി നൽകാൻ പലരും നിർദ്ദേശിച്ചു. ഡബ്ലിൻ, കോർക്ക് തുടങ്ങിയ നഗരങ്ങളിൽ വംശീയവാദികൾ കുറവാണെങ്കിലും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് ഐറിഷ് പൗരന്മാർ തന്നെ കമന്റ് ചെയ്തു. ഐറിഷ് ജനതയുടെ പഴയ സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ആശങ്കയും ചിലർ പങ്കുവെച്ചു. അയർലൻഡിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം നേരത്തെയും സമാനമായ സാഹചര്യങ്ങളിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന വംശീയ അതിക്രമങ്ങൾ ഐറിഷ് സർക്കാരിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ദുബായ്: താൻ ദുബായിൽ അറസ്റ്റിലായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമായ രേണു സുധി. ദുബായ് പോലീസ് തന്നെ അറസ്റ്റ് ചെയ്തെന്നും വസ്ത്രധാരണത്തിന്റെ പേരിൽ കേസ് എടുത്ത് നാട്ടിലേക്ക് കയറ്റിവിട്ടെന്നുമുള്ള വാർത്തകൾക്കെതിരെയാണ് രേണു പ്രതികരിച്ചത്. ചില വ്ലോഗർമാർ വ്യൂസിനു വേണ്ടി പടച്ചുവിടുന്ന നാണംകെട്ട നുണക്കഥകളാണിതെന്ന് താരം വ്യക്തമാക്കി. ഒരു റെസ്റ്റോ ബാർ ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ടു ദിവസം മുൻപാണ് രേണു സുധി ദുബായിലെത്തിയത്. പിന്നാലെയാണ്, താരം അല്പവസ്ത്രധാരിയായി പൊതുസ്ഥലത്ത് നടന്നെന്നും പോലീസ് പിടികൂടിയെന്നുമുള്ള തരത്തിൽ വീഡിയോകൾ പ്രചരിച്ചത്. ഇനി ദുബായിലേക്ക് കടക്കാനാകാത്ത വിധം നിയമനടപടികൾ നേരിട്ടെന്നായിരുന്നു വീഡിയോകളിലെ അവകാശവാദം. എന്നാൽ, ഈ പ്രചരണങ്ങളെല്ലാം തള്ളിയ രേണു, താൻ ഇപ്പോഴും ദുബായിൽ തന്നെയാണെന്നും പ്രമോഷൻ പരിപാടികളുമായി തിരക്കിലാണെന്നും അറിയിച്ചു. ഞാനിപ്പോഴും ദുബായിൽ തന്നെയുണ്ട്. ഏപ്രിൽ രണ്ടാം തീയതി വരെ എനിക്ക് ഇവിടെ പ്രമോഷൻ വർക്കുകളുണ്ട്. അതു കഴിഞ്ഞേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ. ചിലർ നൽകിയ തംബ്നെയിലുകൾ കണ്ടു, ഇതെല്ലാം വ്യാജമാണ്, രേണു സുധി വ്യക്തമാക്കി.
ലിംഗമാറ്റം ഇനി 'സ്വയം' തീരുമാനിക്കാനാവില്ല
ജനങ്ങളുടെ അഭിലാഷങ്ങൾ മാനിക്കണമെന്നും മേഖലയിലെ ജനങ്ങൾ ഇസ്രായേൽ - അമേരിക്ക ആക്രമണത്തിന് എതിരെന്നും പ്രസിഡൻ്റ് പറഞ്ഞു. അതിനിടെ, ബഹ്റൈൻ - യുഎഇ സംയുക്ത ദൗത്യ സംഘത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎഇ സേനയിലെ സിവിലിയൻ കോൺട്രാക്ടർ ബഹ്റൈനിൽ കൊല്ലപ്പെട്ടു.
പത്തനംതിട്ടയില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു
തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചും ടോറസ് ലോറിയുടെ പിറകില്‍ ബൈക്ക് ഇടിച്ചുമാണ് മരണങ്ങള്.
കൊല്ലം ജില്ലയിലെ ഇടതുപക്ഷ കോട്ടയായ പുനലൂർ നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ സിപിഐയുടെ ആധിപത്യവും, പിഎസ് സുപാലിന്റെ വൻ ഭൂരിപക്ഷവും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെയും മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും ലേഖനം വിശകലനം ചെയ്യുന്നു.
ആലങ്കോട് ലീലാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക യുവകലാസാഹിതി ഖത്തര്‍ നല്കി
കേ രളം നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്, .ആലംകോട് ലീലാകൃഷ്ണന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തില്‍ കെട്ടിവെക്കാനുള്ള തുക 'യുവകലാസാഹിതി ഖത്തര്‍' നല്കി. എംപി സന്തോഷ് കുമാര്‍, മുന്‍ മന്ത്രിമാരായ കെപി രാജേന്ദ്രന്, വിഎസ് സുനില്‍കുമാര്‍, എംഎല്‍എ പി ബാലചന്ദ്രന്, വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി ഇഎം സതീശന് എന്നിവരുടെ സാനിധ്യത്തില്‍ യുവകലാസാഹിതി ഖത്തര്‍ മുന്‍ സെക്രട്ടറി ഇബ്രു ഇബ്രാഹിം തുക കൈമാറി.
പത്തനാപുരം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
പത്തനാപുരം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
കൊച്ചി നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സേവ്യർ ജൂലപ്പൻ
കൊച്ചി നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സേവ്യർ ജൂലപ്പൻ
കെ.എച്ച്.എന്‍.എ സൗത്ത്വെസ്റ്റ് റീജിയണല്‍ (ബേ ഏരിയ) വൈസ് പ്രസിഡന്റായി രാജേഷ് കൊനങ്ങാംപറമ്പത്ത്
(കെ.എച്ച്.എന്‍.എ ന്യൂസ് മീഡിയ) സാന്‍ ഫ്രാന്‍സിസ്കോ : നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA)യുടെ സൗത്ത്വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) രാജേഷ് കൊനങ്ങാംപറമ്പത്തിനെ നിയമിച്ചു. സാന്‍ ഫ്രാന്‍സിസ്കോ ഉള്‍പ്പെടുന്ന നോര്‍തേണ്‍ കാലിഫോര്‍ണിയ മേഖലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും സാമൂഹിക-സാംസ്കാരിക പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല. 1998 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ രാജേഷ് നിലവില്‍ കാലിഫോര്‍ണിയയിലെ ഫ്രെമോണ്ടില്‍ കുടുംബസമേതം താമസിക്കുന്നു. പ്രവാസി സമൂഹത്തില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യമുള്ള അദ്ദേഹം, NSS കാലിഫോര്‍ണിയയുടെ മുന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പദ്ധതികളിലും വര്‍ഷങ്ങളായി നേതൃത്വം നല്കി വന്ന അദ്ദേഹത്തിന് ബേ ഏരിയയിലെ ഇന്ത്യന്‍ സമൂഹത്തില്‍ വിശാലമായ ബന്ധങ്ങളുണ്ട്. സമൂഹസേവന രംഗത്ത് രാജേഷ് കൊനങ്ങാംപറമ്പത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന ദേശീയ തലത്തിലുള്ള Sewa Diwali Food Drive പദ്ധതിയിലെ പങ്കാണ്. ബേ ഏരിയയുടെയും സാക്രമെന്റോ മേഖലയുടെയും കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, 2025-ല്‍ ബേ ഏരിയയില്‍ മാത്രം 50-ഓളം സംഘടനകളുടെ സഹകരണത്തോടെ ഏകദേശം 50,000 പൗണ്ട് ഭക്ഷണം വിതരണം ചെയ്തു. 500-ത്തിലധികം ഇന്ത്യന്‍ സംഘടനകള്‍ പങ്കാളികളായിരുന്ന ഈ ദേശീയ പദ്ധതി 2025-ല്‍ ഏകദേശം 10 ലക്ഷം പൗണ്ട് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. വിവിധ സംഘടനകളെ ഒരുമിച്ച് കൊണ്ടുവന്ന് സഹകരണ മനോഭാവം വളര്‍ത്തിയെടുക്കുന്നതില്‍ രാജേഷിന്റെ പങ്ക് പ്രത്യേകം ശ്രദ്ധേയമാണ്. രാജേഷിന്റെ നിയമനത്തെക്കുറിച്ച് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന് പറഞ്ഞു: 'സമൂഹ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് സമൂഹത്തില്‍ വിശ്വാസവും ഐക്യവും വളര്‍ത്തിയെടുത്ത നേതാവാണ് രാജേഷ്. അദ്ദേഹത്തിന്റെ നേതൃത്വം സൗത്ത്വെസ്റ്റ് മേഖലയില്‍ KHNAയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്താകുമെന്ന് വിശ്വസിക്കുന്നു.' ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന് പിള്ള എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും രാജേഷ് കൊനങ്ങാംപറമ്പത്തിന് ആശംസകള്‍ നേര്‍ന്നു.
ഇതാ എളുപ്പത്തിൽ തയ്യാറാക്കാം ഈ സ്നാക്ക് !
ഇതാ എളുപ്പത്തിൽ തയ്യാറാക്കാം ഈ സ്നാക്ക് !
ഹൂസ്റ്റണ്‍ :ഹാരിസ് കൗണ്ടിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പുതിയ ലേബര്‍ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്ന ടെക്സസിലെ ആദ്യത്തെ കൗണ്ടിയാണ് ഹാരിസ് കൗണ്ടി. കൗണ്ടി ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുമായി തൊഴിലാളി സംഘടനകളുടെ സഹായം തേടാന്‍ അനുമതി നല്കുന്ന നയത്തിന് കൗണ്ടി കമ്മീഷണര്‍മാര്‍ അംഗീകാരം നല്കി. ടെക്സസ് നിയമപ്രകാരം പോലീസ്, ഫയര്‍ഫോഴ്സ് ഒഴികെയുള്ള പൊതുമേഖലാ ജീവനക്കാര്‍ക്ക് കൂട്ടായ വിലപേശലിന് അനുമതിയില്ല. എന്നാല്‍ ഈ പുതിയ നയം വഴി തൊഴിലാളികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനും ചര്‍ച്ചകള്‍ നടത്താനും സാധിക്കും. അഞ്ചംഗ കമ്മീഷണര്‍ കോടതിയില്‍ 3-1 എന്ന വോട്ടിനാണ് നയം പാസാക്കിയത്. റിപ്പബ്ലിക്കന്‍ കമ്മീഷണറായ ടോം റാംസെ ഇതിനെ എതിര്‍ത്തു. കുറഞ്ഞത് 20% ജീവനക്കാരുടെ പിന്തുണയുള്ള സംഘടനകളെ പ്രതിനിധികളായി അംഗീകരിക്കും. ഇവരും കൗണ്ടി മാനേജ്മെന്റും ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യും. ഏകദേശം 20,000 ജീവനക്കാരുള്ള ഹാരിസ് കൗണ്ടിയില്‍, തൊഴിലാളികള്‍ക്ക് മാന്യമായ പരിഗണനയും മെച്ചപ്പെട്ട സേവന സാഹചര്യങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നീക്കം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും യൂണിയനുകളെ പിന്‍വാതിലിലൂടെ പ്രവേശിപ്പിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
എ.വിജയരാഘവനടക്കമുള്ള സിപിഐഎം നേതാക്കൻമാരെ പരിഹസിച്ചും കോൺഗ്രസിനെ പുകഴ്ത്തിയും ജി.സുധാകരൻ. ചെറുപ്പക്കാരെ പാർട്ടി പൊളിറ്റിക്കൽ ക്രിമിനലുകളാക്കുന്നുവെന്ന് സിപിഐഎമ്മിന് എതിരെ ജി.സുധാകരൻ്റെ ആരോപണം. പാർട്ടിയിൽ നിന്ന് താൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും തൻ്റെ ചുറ്റും തണൽ മരം പോലെയാണ് കോൺഗ്രസ് എന്നും സുധാകരൻ പറഞ്ഞു. പറഞ്ഞ് കേട്ടതുപോലെയല്ല കോൺഗ്രസുകാർ. അവർ സംസ്കാരവും ആദർശവും ഉള്ളവരെന്നും ജി. സുധാകരൻ പറഞ്ഞു. താൻ സെക്കുലറാണെന്നും മുമ്പത്തെക്കാൾ വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യുറോയ്ക്ക് വിലയില്ലാതായത് വിജയരാഘവനെ പോലുള്ളവർ അതിൽ അംഗങ്ങളായത് കൊണ്ടാണെന്നും […] The post പാർട്ടിയിൽ നിന്ന് ഞാൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല; എന്റെ ചുറ്റും തണൽ മരം പോലെയാണ് കോൺഗ്രസ് : ജി സുധാകരൻ appeared first on ഇവാർത്ത | Evartha .
അടൂര്‍ പന്നിവിഴ കോട്ടപ്പുറം പുതിയ വീട്ടില്‍ മോഹനന് ഉണ്ണിത്താന് (65) നെയാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചത്.
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍
സോഷ്യല്‍ മീഡിയ താരമായ രേണു സുധിയെ അടുത്തകാലത്തായി തുടര്‍ച്ചയായി വിവാദങ്ങള്‍ വേട്ടയാടുകയാണ്. രേണു സുധിയെ വിമര്‍ശിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. എങ്ങനെയും റീച്ച് നേടാനുള്ള രേണുവിന്റെ ശ്രമങ്ങളാണ് പലപ്പോഴും വിവാദത്തില്‍ കലാശിക്കുന്നത്. ബിഗ് ബോസ് സീസണ് ഏഴിലെ മത്സരാര്‍ത്ഥിയായി മികച്ച പ്രേക്ഷക പിന്തുണ നേടിയ രേണു സുധിക്ക് പിന്നീട് ആ പിന്തുണ നഷ്ടപ്പെടുന്നതാണ് കണ്ടത്. സഹായിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള
കൊച്ചി: ജീവിതത്തിൽ ആഗ്രഹിച്ച നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടും ഉള്ളിന്റെയുള്ളിൽ സന്തോഷം കണ്ടെത്താനാകാത്ത അവസ്ഥ പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വീഡിയോയിലൂടെയാണ് താരം തന്റെ മാനസികാവസ്ഥ തുറന്നുപറഞ്ഞത്. എപ്പോഴും ഊർജ്ജസ്വലതയോടെയും ചിരിയോടെയും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ശ്രീവിദ്യയുടെ ഈ വെളിപ്പെടുത്തൽ ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ചിന്തിപ്പിക്കുന്നതാണ്. ജീവിതം എപ്പോഴും പൂർണ്ണമല്ലെന്ന് എനിക്കറിയാം. ലോകം ഇടിഞ്ഞുവീണാലും ഞാൻ സന്തോഷവതിയായിരിക്കുമെന്നാണ് അമ്മ പോലും എന്നെക്കുറിച്ച് പറയാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഞാൻ കടന്നുപോകുന്നത് വലിയൊരു മാനസിക സംഘർഷത്തിലൂടെയാണ്, ശ്രീവിദ്യ വീഡിയോയിൽ പറയുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു നിൽക്കുന്ന സമയമാണിതെന്നും വർക്ക് ലൈഫിൽ താൻ അതീവ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു. ഏറെ ആഗ്രഹിച്ച ഒരു പുതിയ ഷോയിൽ ജോയിൻ ചെയ്യാൻ ഒരുങ്ങുന്നതിന്റെ തിരക്കുകളിലാണെങ്കിലും ഇതൊന്നും ആസ്വദിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്ന് ശ്രീവിദ്യ വെളിപ്പെടുത്തി. ആഗ്രഹിച്ചതെല്ലാം ഉണ്ട്, പക്ഷേ മനസ്സിനോ ശരീരത്തിനോ അതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഭയങ്കരമായ ക്ഷീണം അനുഭവപ്പെടുന്നു. ഇതിനൊരു പരിഹാരമുണ്ടെങ്കിൽ ദയവുചെയ്ത് പറഞ്ഞുതരൂ, എന്ന ശ്രീവിദ്യയുടെ വാക്കുകൾ മാനസികാരോഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശ്രീവിദ്യയുടെ വീഡിയോയ്ക്ക് താഴെ ആശ്വാസവാക്കുകളുമായി ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും എത്തി. View this post on Instagram A post shared by Sreevidya Mullachery (@sreevidya__mullachery) നമുക്ക് സെറ്റാക്കാം വാവേ എന്നായിരുന്നു രാഹുലിന്റെ സ്നേഹം നിറഞ്ഞ കമന്റ്. പിന്നാലെ നടി അശ്വതി ശ്രീകാന്തും തന്റെ നിരീക്ഷണം പങ്കുവെച്ചു. ജീവിതത്തിൽ ദീർഘകാലം വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നവർ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാറുണ്ടെന്ന് അശ്വതി ചൂണ്ടിക്കാട്ടി. ശരീരത്തിനും മനസ്സിനും ഇടയ്ക്ക് വിശ്രമം ആവശ്യമാണെന്നും വേഗത കുറച്ച് ചെറിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പ്രൊഫഷണൽ തെറാപ്പി തേടുന്നതും ഈ സാഹചര്യത്തിൽ സഹായകരമാകുമെന്നും അശ്വതി കുറിച്ചു.
ന്യൂഡല്‍ഹി: ആയിരക്കണക്കിന് കോടികള്‍ ചെലവിട്ട് അത്യാധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ.
അമേരിക്കയില്‍ കുടിയേറ്റ വിരുദ്ധ അറസ്റ്റില്‍ ഫ്ലോറിഡ ഒന്നാമത്
ഫ്ലോറിഡ:ഈ വര്‍ഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ വിരുദ്ധ അറസ്റ്റുകള്‍ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ മിയാമി ഫീല്‍ഡ് ഓഫീസിന് കീഴില്‍ പ്രതിദിനം ശരാശരി 120 അറസ്റ്റുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ച് 10 വരെയുള്ള കണക്കനുസരിച്ച് ഫ്ലോറിഡയില്‍ ആകെ 9,880 അറസ്റ്റുകള്‍ രേഖപ്പെടുത്തി. ഇത് മറ്റ് പ്രധാന നഗരങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ട്രംപ് ഭരണകൂടത്തിന്റെ കൂട്ടനാടുകടത്തല്‍ നയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന്റെ കര്‍ശന നടപടികളാണ് ഈ വര്‍ദ്ധനവിന് കാരണം. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സാധാരണ കുടിയേറ്റക്കാരെ പോലും കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിനെതിരെ റിപ്പബ്ലിക്കന്‍ ഷെരീഫുമാരും പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മികച്ച രീതിയില്‍ ജീവിക്കുന്നവര്‍ക്ക് പൗരത്വത്തിന് വഴിയൊരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഓറഞ്ച് കൗണ്ടി പോലുള്ള സ്ഥലങ്ങളില്‍ തടവുകാരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന്, ക്രിമിനല്‍ കുറ്റമില്ലാത്തവരെ പാര്‍പ്പിക്കുന്നതിന് പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഫ്ലോറിഡയില്‍ മാത്രം നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഏകദേശം 10 ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്
തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിച്ചെന്ന് മുൻമന്ത്രി പി കെ ജയലക്ഷ്മി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മാനന്തവാടിയിൽ തനിക്കെതിരെ ചതിയുണ്ടായെന്നും ഈ ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും പി കെ ജയലക്ഷ്മി പറയുന്നു. തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര്‍ കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് ഒരു നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ആ ചതി ഇനി ആവർത്തിക്കരുതെന്ന് പി കെ ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി കെ ജയലക്ഷ്മിയുടെ വിമർശനം. ഗ്രൂപ്പ് പോരും കാലുവാരലും വയനാട് കോൺഗ്രസിനുള്ളില്‍ പരസ്യമായി തുറന്നുപറയുകയാണ് പി കെ ജയലക്ഷ്മി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്നെ ചതിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെയാണെന്നാണ് ജയലക്ഷ്മി പറയുന്നത്. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഗൂഢാലോചന നടന്നതായും അവർ ആരോപിക്കുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് ഭേദഗതി ബില്‍ പാസ്സാക്കി ലോക്സഭ
പ്രതിപക്ഷത്തിന്റെയും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെയും പ്രതിഷേധങ്ങളെ അവഗണിച്ചാണ് ബില്‍ പാസ്സാക്കിയത്.
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു;
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിലെ പോരാട്ടം ശ്രദ്ധേയമാകും. വിവാദങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്രതികരണങ്ങളിലൂടെയും ശ്രദ്ധേയനായ യൂട്യൂബർ 'ചെകുത്താൻ' എന്ന അജു അലക്സ് തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സൂക്ഷ്മ പരിശോധനയിൽ അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചതോടെ മണ്ഡലത്തിൽ മത്സരം ഉറപ്പായിരിക്കുകയാണ്. തിരുവല്ലയിലെ സ്വതന്ത്ര സാന്നിധ്യം മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടാണ് താൻ ജനവിധി തേടുന്നതെന്ന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ സീല്‍ പതിച്ച കത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ചത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്ത്തകന് നോട്ടീസ് അയച്ച കേരളാ പോലിസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്സണ് കണ്ടച്ചിറ. ബിജെപിയുടെ സീല്‍ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക കത്തില്‍ പതിച്ചത് സംബന്ധിച്ച ചര്‍ച്ച ഭയപ്പെടുത്തി മയപ്പെടുത്താന്‍ കേരളാ പോലിസ് ക്വട്ടേഷനെടുത്തിരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നു വ്യക്തമാക്കണം. ഇടതു ഭരണത്തില്‍ പോലിസിന്റെ ഫാഷിസ്റ്റ് ദാസ്യത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിന്റ ഒടുവിലത്തേതാണ് ഇപ്പോഴത്തെ നോട്ടീസ്. ഇത് സര്‍ക്കാര്‍ അറിഞ്ഞാണോ എന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. അത് നിഷേധിക്കലാണ് ഏകാധിപത്യത്തിന്റെ നിലനില്‍പ്പ്. പോലിസ് ജനാധിപത്യത്തിന്റെ സംരക്ഷകരോ അതോ ഏകാധിപത്യത്തിന്റെ കാവല്ക്കാരോ എന്നതു കൂടി പൊതുമസൂഹത്തിന് അറിയേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഇടപെട്ട് കേരളാ പോലിസ് മാധ്യമ പ്രവര്ത്തകന് അയച്ച് കത്ത് പിന്‍വലിപ്പിക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിമര്‍ശിക്കുന്നതു പോലും കുറ്റകൃത്യമായി കണ്ട് നോട്ടീസ് അയയ്ക്കാനും ഭയപ്പെടുത്താനും കേരളാ പോലിസ് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍
മറ്റ് ഫലങ്ങളെ അപേക്ഷിച്ച് കലോറി വളരെ കുറവായതിനാല്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു. ഗര്‍ഭകാലത്ത് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന വിളര്‍ച്ചക്ക് പരിഹാരം കാണുന്നു.
മാനന്തവാടി: കഴിഞ്ഞ
സ്വാദിഷ്ടമായ നെയ്ച്ചോർ റെസിപ്പി
സ്വാദിഷ്ടമായ നെയ്ച്ചോർ റെസിപ്പി
'കണ്ണൂർ പാർട്ടിയിൽ അസാധാരണ സംഭവങ്ങൾ, ടി.കെ.ഗോവിന്ദനോട് വിട്ടുവീഴ്ചയില്ല' |James Mathew
'കണ്ണൂർ പാർട്ടിയിൽ അസാധാരണ സംഭവങ്ങൾ, ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടതിൽ പ്രവർത്തകർക്ക് നിരാശയും വേദനയും, നേതാക്കളുടെ പാർലമെന്ററി വ്യാമോഹം മാത്രമല്ല പാർട്ടിയുടെ സംഘടനാ ദൗർബല്യവും പ്രശ്നമാണ്'; മുൻ എംഎൽഎ ജെയിംസ് മാത്യു ഏഷ്യാനെറ്റ് ന്യൂസ് പോൾ ഗ്യാലക്സിയിൽ James Mathew | CPM | TK Govindan | Kannur CPM | Kerala Assembly Election
മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; സി.പി.എം നേതാവ് വെള്ളനാട് ശശി കീഴടങ്ങി
വെള്ളനാട് ശശി
അപരൻ തോൽപ്പിച്ച 2011; ഇത്തവണയും സിപി ജോണിന് അപരൻ വെല്ലുവിളിയാകുമോ? |CP John
'51 ശതമാനം വോട്ട് കിട്ടണം, എത്ര ജോണുണ്ടായലും കുഴപ്പമില്ല'; അപരൻ തോൽപ്പിച്ച 2011, ഇത്തവണയും സിപി ജോണിന് അപരൻ വെല്ലുവിളിയാകുമോ?, തനിക്ക് ആരെയും പേടിയില്ലെന്ന് സ്ഥാനാർഥി CP John | Thiruvananthapuram | Congress | Kerala Assembly Election
നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്
പുതുച്ചേരിയിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പുതുച്ചേരി: നടൻ വിജയ്യുടെ തമിഴക വെട്രി കഴകം പുതുച്ചേരി നി
എൽഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിച്ച് ബിജെപിക്കായി സീ ഫോർ നടത്തിയ സർവെ ഫലം
എൽഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിച്ച് ബിജെപിക്കായി സീ ഫോർ നടത്തിയ സർവെ ഫലം; എൽഡിഎഫിന് 65 മുതൽ 75 വരെയും യുഡിഎഫിന് 60 മുതൽ 66 വരെയും സീറ്റെന്നും എൻഡിഎയ്ക്ക് വൻ മുന്നേറ്റമെന്നും സർവെ Youtube Survey | Kerala Assembly Election
കൊച്ചി: തെരഞ്ഞെടുപ്പ് കാലത്തെ റീലുകളിലും പ്രചാരണ വേദികളിലും വരുംദിവസങ്ങളിൽ മുഴങ്ങിക്കേൾക്കാൻ പോകുന്ന ഒരു ഗാനവുമായി നിവിൻ പോളി ചിത്രം 'പ്രതിഛായ' എത്തുന്നു. ഉണ്ണികൃഷ്ണൻ ബി. സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'തലവാ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആവേശത്തിന് മാറ്റ് കൂട്ടുന്ന തരത്തിലുള്ള ഈ ഗാനം ടി-സീരീസിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് ഈണം പകർന്നിരിക്കുന്നത്. 'എമ്പുരാൻ' എന്ന ചിത്രത്തിലെ ടൈറ്റിൽ ട്രാക്കിലൂടെ ശ്രദ്ധേയനായ ആനന്ദ് ശ്രീരാജാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വെനോ മിസ് എഴുതി പാടിയ റാപ്പ് വരികൾ കൂടി ചേരുന്നതോടെ ഗാനത്തിന് യുവത്വത്തിന്റെ പ്രസരിപ്പ് കൈവരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണ് 'പ്രതിഛായ'. നിവിൻ പോളിക്കൊപ്പം ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, സായ് കുമാർ, നിശാന്ത് സാഗർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, ആർജെ വിജിത തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ബൈജു ഗോപാലനും വി.സി. പ്രവീണുമാണ്. കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
തൃത്താല അങ്കത്തില്‍ ആര് വിജയിക്കും ? എം.ബി രാജേഷോ വി.ടി ബല്‍റാമോ ?
തൃത്താലയില്‍ എംബി രാജേഷും വിടി ബല്‍റാമും ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കാണ് മേല്‍ക്കൈ, കടുത്ത മത്സരത്തിന് ഒടുവില്‍ ആരാകും നിയമസഭയില്‍ എത്തുക. കാണാം ഇലക്ഷന് ഗ്രാന്റ് മാസ്റ്റേഴ്സ്
ഡീൽ പൊളിറ്റിക്സ്! ഒന്നിച്ചവരും ഭിന്നിച്ചവരും; അറിയാം തെരഞ്ഞെടുപ്പ് കാലത്തെ 'ചരിത്ര സത്യങ്ങൾ'
ഡീൽ പൊളിറ്റിക്സിൽ കലങ്ങി മറിഞ്ഞ് മുന്നണികൾ, ഒന്നിച്ചവരും ഭിന്നിച്ചവരും, തിരിഞ്ഞു കുത്തുന്ന ചോദ്യങ്ങളും; അറിയാം തെരഞ്ഞെടുപ്പ് കാലത്തെ 'ചരിത്ര സത്യങ്ങൾ' CPM | Congress | Kerala Assembly Election | Deal Politics
കെ.ടി ജലീലും വി.എസ് ജോയും ഏറ്റുമുട്ടുമ്പോള്‍; തവനൂരിന്റെ മണ്ണ് ആരെ തുണയ്ക്കും
മലപ്പുറത്ത് തീപാറുന്ന പോരാട്ടം നടക്കുന്ന തവനൂര്‍, എല്‍ഡിഎഫിനായി കെ.ടി ജലീലും യുഡിഎഫിനായി വി.എസ് ജോയ്, തവനൂര്‍ ആരെ യുണയ്ക്കും. കാണാം ഇലക്ഷന് ഗ്രാന്റ് മാസ്റ്റേഴ്സ്
തെരഞ്ഞെടുപ്പ് കളത്തിൽ ആളിക്കത്തി ഡീൽ ആരോപണം; ചരിത്രം പറഞ്ഞ് സതീശൻ, അസംബന്ധമെന്ന് പിണറായി
തെരഞ്ഞെടുപ്പ് കളത്തിൽ ആളിക്കത്തി ഡീൽ ആരോപണം; ചരിത്രം പറഞ്ഞ് സതീശൻ, അസംബന്ധമെന്ന് പിണറായി; പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേർക്കുനേർ Pinarayi Vijayan | VD Satheesan | Deal Allegation | Palakkad | Congress | Kerala Assembly Election
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും
പശ്ചിമേഷ്യയിൽ സംഘർഷത്തിനിടെ ആദ്യമായി ഫോണിൽ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചുംഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നിടേണ്ട പ്രാധാന്യത്തെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ഇറാനെ ആക്രമിക്കുന്നതിൽ നിന്നും യുഎസ് ഇന്നലെ താത്കാലിക പിൻമാറ്റം പ്രഖ്യാപിച്ചിരുന്നു. ഇറാനുമായി ചർച്ച നടക്കുകയാണെന്നും അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ ഊർജ കേന്ദ്രങ്ങൾ
വിസ്മയമായി ജി.സുധാകരൻ!'ഗം’ | Kerala Election 2026 | GUM 24 March 2026
വിസ്മയമായി ജി.സുധാകരൻ!’ഗം’ | Kerala Election 2026 | GUM 24 March 2026
ആലപ്പുഴ: ചമ്പക്കുളത്ത് വിദേശ വിനോദസഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരൻ പിടിയിൽ. അർജന്റീന സ്വദേശിനിയുടെ ബാഗിൽ നിന്ന് 1600 ഡോളർ (ഏകദേശം 1.33 ലക്ഷം രൂപ) അപഹരിച്ച തകഴി ചെറയകം സ്വദേശി അഭിലാഷിനെയാണ് (40) നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21-ന് ചമ്പക്കുളത്തെ റിസോർട്ടിൽ താമസിക്കാനെത്തിയ അർജന്റീനയിൽ നിന്നുള്ള 15 അംഗ വിനോദസഞ്ചാര സംഘത്തിലുൾപ്പെട്ട വനിതയുടെ പണമാണ് നഷ്ടപ്പെട്ടത്. വിനോദസഞ്ചാരികൾ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ പോയ സമയം നോക്കിയായിരുന്നു മോഷണം. പിടിക്കപ്പെടാതിരിക്കാൻ ബോട്ടിലെ സിസിടിവി ക്യാമറകൾ ബോധപൂർവ്വം ഓഫ് ചെയ്ത ശേഷമാണ് പ്രതി മുറിയിൽ കടന്നത്. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ സഞ്ചാരികൾ നെടുമുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ബോട്ടിലെ മുഴുവൻ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ അഭിലാഷ് നൽകിയ മൊഴികളിലെ വൈരുധ്യമാണ് പോലീസിന് സംശയമുണ്ടാക്കിയത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ഒളിപ്പിച്ചു വെച്ചിരുന്ന പണം പോലീസ് വീണ്ടെടുക്കുകയും ചെയ്തു. അമ്പലപ്പുഴ ഡിവൈഎസ്പി രാജേഷ് കെ, നെടുമുടി സിഐ നൗഫൽ എ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ ബിനോയി എം എ, ഗ്രേഡ് എസ്ഐ സുധി വി പി, എഎസ്ഐ ഷൈനിമോൾ, സീനിയർ സിപിഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് അതിവേഗം കേസ് തെളിയിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
'രാജ്യത്തിന് ഇത് വലിയ പരീക്ഷണം'; എൽപിജി പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യ
'രാജ്യത്തിന് ഇത് വലിയ പരീക്ഷണം'; എൽപിജി പ്രതിസന്ധിയെ മറികടക്കാൻ ടീം ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി PM Modi rejects Hormuz blockade; reveals secret diplomatic pathway for Indian ships
മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന വെള്ളനാട് ശശി കീഴടങ്ങി |Vellanad Sasi
മുള്ളന്‍ പന്നിയെ കൊന്ന കേസില്‍ ഒളിവിലായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഫോറസ്റ്റ് ഓഫീസില്‍ എത്തി കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു Vellanad Sasi | Killing Porcupine | Kerala Police | Forest Department vellanadsasi
എസ്പി മെഡിഫോർട്ടിൽ ഒബിജി വിഭാഗം പ്രവർത്തനം ആരംഭിച്ചു; പേർളി മാണി ഉദ്ഘാടനം ചെയ്തു
എസ്.പി. മെഡിഫോർട്ടിൽ വിമൻ ആൻഡ് ചൈൽഡ് കെയർ വിഭാഗം പ്രവർത്തനം ആരംഭിച്ചു; സിനിമ തരാം പേർളി മാണി ഉദ്ഘാടനം ചെയ്തു SP Medifort Hospita | OBG | Pearly Mani
മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി
തിരുവനന്തപുരം: മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി കീഴടങ്ങി. കുറ്റിച്ചല്‍ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫിസിന് മുന്പില് വൈകിട്ട് മൂന്നരയോടെയാണ് കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് വെള്ളനാട് വാളിയറ ആശ്രമത്തിനടുത്തുള്ള അരുണ്‍ കുമാറിന്റെ വീട്ടുവളപ്പിലെത്തിയ സംരക്ഷിത ജീവി ഇനത്തില്‍പ്പെട്ട മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നത്. സംഭവത്തില്‍ വനം വകുപ്പ് ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വെള്ളനാട് വാളിയറയിലെ ആശ്രമത്തിനടുത്തുള്ള അരുണ്‍കുമാറിന്റെ വീട്ടിനകത്താണ് മുള്ളന്‍പന്നിയെ കണ്ടെത്തിയത്. വീട്ടുകാര്‍ വിവരം വാര്‍ഡ് അംഗം ഷൈലജയെ അറിയിച്ചു. അവര്‍ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ അറിയിച്ചു. തൊട്ടുപിന്നാലെ വീട്ടുടമയും നാട്ടുകാരും വനംവകുപ്പിനെയും അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുള്ളന്‍പന്നിയെ അടിച്ചുകൊന്നത്. തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വെള്ളനാട് ശശി സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് വെള്ളനാട് ശശി കീഴടങ്ങിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മുള്ളന്‍പന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എസ് ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തനിക്ക് ഇടത്-വലത് രാഷ്ട്രീയ ചായ്വുകളില്ലെന്നും 'നേർ' ചായ്വ് മാത്രമാണുള്ളതെന്നും നടൻ ബാലചന്ദ്ര മേനോൻ. രാഷ്ട്രീയം പശ്ചാത്തലമാക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം 'പ്രതിഛായ' മാർച്ച് 26-ന് പുറത്തിറങ്ങും.
ഒരു വിഭാഗം നേതാക്കള്‍ കെട്ടുകണക്കിന് പോസ്റ്ററുകള്‍ പുഴയില്‍ ഒഴുക്കി. വാഹന പ്രചാരണം നടത്താതെ നേതാക്കള്‍ കിടന്നുറങ്ങി. ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് വീടുകയറി പറഞ്ഞു.
ആറന്മുളയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കുമ്മനം രാജശേഖരൻ
ആറന്മുളയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കുമ്മനം രാജശേഖരൻ
തേങ്ങ ഇല്ലെങ്കിലും രുചിയിൽ വിട്ടുവീഴ്ചയില്ല ; സ്പെഷ്യൽ ഫിഷ്കറി റെസിപ്പി
തേങ്ങ ഇല്ലെങ്കിലും രുചിയിൽ വിട്ടുവീഴ്ചയില്ല ; സ്പെഷ്യൽ ഫിഷ്കറി റെസിപ്പി
കൊച്ചി: മലയാള സിനിമയിൽ പരീക്ഷണങ്ങളുടെ പുത്തൻ തരംഗം സൃഷ്ടിച്ച സംവിധായകൻ കൃഷാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്' ഡിജിറ്റൽ സ്ക്രീനുകളിലേക്ക്. സയൻസ് ഫിക്ഷനും ഇൻവെസ്റ്റിഗേഷനും കോമഡിയും ഇഴചേർത്ത ഈ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. കൃത്യമായ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. 'മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ പൂർണ്ണരൂപം. ആവാസവ്യൂഹവും പുരുഷപ്രേതവും ഒരുക്കി സിനിമാ പ്രേമികളെ അമ്പരപ്പിച്ച കൃഷാന്ത്, തന്റെ മുൻ ചിത്രങ്ങളുടെ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെയാണ് ഈ സിനിമയും അണിയിച്ചൊരുക്കിയിരിക്കുന്നത്. 'ഗഗനചാരി'ക്ക് ശേഷം അജിത് വിനായക ഫിലിംസും കൃഷാന്ത് ഫിലിംസും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം വിനായക അജിത് ആണ്. 2046-ലെ കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ പറയുന്ന ചിത്രം, അന്താരാഷ്ട്ര നിലവാരമുള്ള ദൃശ്യഭാഷയാണ് അവകാശപ്പെടുന്നത്. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം മേക്കിങ് ശൈലിയിലും കഥ പറച്ചിലിലും ഏറെ വ്യത്യസ്തത പുലർത്തുന്നു. വരുംകാലത്തെ കൊച്ചി എങ്ങനെയുണ്ടാകുമെന്ന കൃഷാന്തിന്റെ ഭാവന കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്നതാണ്. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ തുടങ്ങി മലയാളത്തിലെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിഷ്ണു അഗസ്ത്യ, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ എന്നിവർക്കൊപ്പം നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നു. തിയേറ്ററിലെ മികച്ച പ്രതികരണത്തിന് ശേഷം നെറ്റ്ഫ്ലിക്സിലും ചിത്രം വൻ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
A Head For An Eye: Iran Warns Trump That US' Final Deadline Is Near
Mohsen Rezaei, Iran's new military adviser, has warned that Iran will paralyse the United States and sink its ships in the Arabian Gulf and appeared to set US President Donald Trump a deadline to save America. In a televised interview on Tuesday
വാണിജ്യ ഗ്യാസ് സിലിണ്ടർ ലഭിക്കാൻ എൽ പി ജി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
അങ്കണവാടികൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി അടുക്കളകൾ, ശ്മശാനങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ പൊതുമേഖലാ കാന്റീനുകൾ തുടങ്ങിയ അവശ്യസ്ഥാപനങ്ങൾ,
കണ്ണൂരിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഹജ്ജ് പഠന ക്യാമ്പ് 28 ന്
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മാർച്ച് 28 ന് കണ്ണൂരിൽ ഹജ്ജ്പഠന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസ്; ഒരാൾ പിടിയിൽ, ഒളിവിൽ പോയവർക്കായി തെരച്ചിൽ തുടരുന്നു
രാജാജി നഗർ സ്വദേശി സൂരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്. റോഡിൽ ബഹളമുണ്ടാക്കിയ യുവാക്കളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയാണ് മൂന്നംഗസംഘം മർദ്ദിച്ചത്.
ചോറ് ബാക്കിയായാൽ പക്കാവടയുണ്ടാക്കാം
ചോറ് കറിവേപ്പില പച്ചമുളക് (രണ്ടെണ്ണം) സവാള (അരിഞ്ഞത്)
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു; സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി
സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി, ബിജെപി സംസ്ഥാന അ
സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരുക്ക്
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന് വാഹനാപകടത്തിൽ പരുക്കേറ്റു. പയ്യന്നൂർ ഏഴിലോട് വച്ചാണ് ജയരാജൻ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. പരുക്കേറ്റ ജയരാജനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഹിനിയാട്ടം ചിത്രത്തിൻ്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസ് ചെയ്തു
'ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമായ മോഹിനിയാട്ടം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.മുത്തും എഴുതിയ വരികൾക്ക് ഇലക്ട്രോണിക് കിളി സംഗീതം പകർന്ന് സുബലഷിനി ആലപിച്ച നിലാ ഊഞ്ഞാലേ നിൻ മേലേ... എന്നാരംഭിക്കുന്ന ഗാനമാണ്
മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്, ബിജോയ് വര്‍ഗീസ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു
തൃശൂർ: വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോണിൽ സൂക്ഷിച്ച സ്കൂൾ പ്രിൻസിപ്പളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഡോ. സജു വർഗീസിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വിദ്യാർത്ഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലം കലർന്ന രീതിയിൽ ഫോണിൽ സൂക്ഷിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. സ്കൂളിലെ കുട്ടികളും അധ്യാപകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലാസ് നടന്നു കൊണ്ടിരിക്കെ പഠനാവശ്യത്തിനായി പ്രിൻസിപ്പൽ തന്റെ മൊബൈൽ ഫോൺ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തിൽ ഗാലറി പരിശോധിച്ച വിദ്യാർത്ഥിനികളാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. സഹപാഠികളുടെയും തങ്ങളെ പഠിപ്പിക്കുന്ന അധ്യാപികമാരുടെയും മുഖങ്ങൾ മോർഫ് ചെയ്ത്നഗ്നചിത്രങ്ങളാക്കി മാറ്റിയ നിലയിലായിരുന്നു ഫോണിലുണ്ടായിരുന്നത്. ഉടൻ തന്നെ വിദ്യാർത്ഥിനികൾ വിവരം മറ്റ് അധ്യാപകരെയും സ്കൂൾ അധികൃതരെയും അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം പ്രതിഷേധിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. കുന്നംകുളം പോലീസ് സ്കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി പ്രിൻസിപ്പലിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ തന്നെ മോർഫ് ചെയ്ത നിരവധി ചിത്രങ്ങൾ ഫോണിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
തൃക്കരിപ്പൂരിൽ യുവാവിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിനൂർ മാച്ചിക്കാടിലെ രാജൻ-നിഷ ദമ്പതികളുടെ മകൻ ആദിത്യനാ (26) ണ് മരിച്ചത്.
'കറക്കം' ചിത്രത്തിന്റെ പുതിയ ഗാനം റീലിസ് ചെയ്തു
ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം’' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ടി-സീരീസ് മ്യൂസിക് റിലീസ് ചെയ്തു.അൻവർ അലി എഴുതിയ വരികൾക്ക് സാം സിഎസ് സംഗീതം പകർന്ന് രശ്മി സതീഷ് ആലപിച്ച തിരിച്ചു പോണം... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഒടുവില്‍ വേദനയില്ലാത്ത ലോകത്തേക്ക്; ഹരീഷ് റാണ വിടവാങ്ങി, രാജ്യത്തെ ആദ്യ ദയാവധം
ന്യൂഡല്‍ഹി: സുപ്രീം കോടതി ദയാമരണത്തിന് അനുമതി നല്‍കിയതിന
ചമ്പക്കുളത്ത് ഹൗസ് ബോട്ട് ജീവനക്കാരൻ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി
അടൂരിലെ കൊലക്കേസില്‍ പ്രതി മോഹനന് ഉണ്ണിത്താന് വീണ്ടും ജീവപര്യന്തം
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്
സ്വർണ വിലയിലെ പെട്ടന്നുള്ള ചാഞ്ചാട്ടം ആഭരണപ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ 98,000 രൂപയിലേക്ക് പവൻ വില ഇടിഞ്ഞതോടെ ഇനിയും വില ഇടിയുമെന്ന ആശ്വാസത്തിലായിരുന്നു പലരും. എന്നാൽ ഇന്ന് സ്വർണ വില വിണ്ടും ഒരു ലക്ഷം കടന്നു. നിലവിൽ 1.4 ലക്ഷത്തിനാണ് പവൻ വ്യാപാരം നടക്കുന്നത്. ഇനിയെന്താകും സ്വർണ വില എന്ന് പറയാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പറയുകയാണ് സാമ്പത്തിക
'ഡർബി' ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തു
സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രയ്ലർ റിലീസായി. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും, പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻ്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.
10 മിനിറ്റിൽ കിടിലൻ മൊരിഞ്ഞ ദോശ
10 മിനിറ്റിൽ കിടിലൻ മൊരിഞ്ഞ ദോശ
ചെന്നൈ: ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ നിർണ്ണായക മാറ്റം. പരിക്കേറ്റ് പുറത്തായ ഓസ്ട്രേലിയൻ പേസർ നേഥൻ എല്ലിസിന് പകരക്കാരനായി സ്പെൻസർ ജോൺസണെ ചെന്നൈ ടീമിലെത്തിച്ചു. മാർച്ച് 11-ന് നടന്ന ഏകദിന മത്സരത്തിനിടെയേറ്റ പരിക്ക് ഭേദമാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന മെഡിക്കൽ റിപ്പോർട്ടുകളെത്തുടർന്നാണ് സിഎസ്കെ മാനേജ്മെന്റ് പകരക്കാരനെ തേടിയത്. ഐപിഎൽ മൈതാനങ്ങളിൽ മുൻപും പന്തെറിഞ്ഞ് പരിചയമുള്ള താരമാണ് സ്പെൻസർ ജോൺസൺ. 2024-ലെ ലേലത്തിൽ 10 കോടി രൂപയുടെ വൻതുകയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ താരം, പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഐപിഎല്ലിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്നായി 27.2 ഓവർ ബൗൾ ചെയ്ത ജോൺസൺ 284 റൺസ് വഴങ്ങി 5 വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് വിപണി മൂല്യം ഇടിഞ്ഞ ജോൺസണെ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് ഇത്തവണ ചെന്നൈ സ്വന്തമാക്കിയത്. എം.എസ്. ധോണിയുടെയും സംഘത്തിന്റെയും തന്ത്രങ്ങൾക്കനുസരിച്ച് സ്പെൻസറിലെ പ്രതിഭയെ മിനുക്കിയെടുക്കാമെന്ന വിശ്വാസത്തിലാണ് ചെന്നൈ ക്യാമ്പ്. മാർച്ച് 30-ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ സീസണിലെ ആദ്യ പോരാട്ടം. ശക്തരായ രാജസ്ഥാനെതിരായ മത്സരത്തിൽ സ്പെൻസർ ജോൺസൺ ചെന്നൈയുടെ ബൗളിംഗ് നിരയെ നയിക്കാൻ ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇസ്രായേല്‍-യുഎസ് ആക്രമണം: ഇറാനില്‍ ഇതുവരെ 498 സ്കൂളുകളും 281 ആശുപത്രികളും തകര്‍ന്നു
ഇറാനെതിരായ ഇസ്രായേല്‍-യുഎസ് സംയുക്ത സൈനിക ആക്രമണം 23ാം ദിവസം പിന്നിട്ടതോടെ ഇറാനില്‍ സിവിലിയന്‍ കേന്ദ്രങ്ങളിലും വ്യാപക നാശനഷ്ടം റിപോര്‍ട്ട് ചെയ്തു. ഇതുവരെ 498 സ്കൂളുകളും 281 ആശുപത്രികളും ഇസ്രായേല്‍-യുഎസ് വ്യോമാക്രമണത്തില്‍ തകര്‍ന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. യുഎസും ഇസ്രായേലി സൈന്യവും ഇറാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 82,000-ത്തിലധികം സിവിലിയന്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും നശിപ്പിക്കപ്പെട്ടതായും ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറയുന്നു. 62,000 വീടുകള്‍, 281 മെഡിക്കല്‍ സെന്ററുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, 498 സ്കൂളുകള്‍ക്കും 17 റെസ്ക്യൂ പോയിന്റുകള്‍ക്കും 12 റെസ്ക്യൂ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
എ.ആർ. റഹ്മാൻ യമഹ മ്യൂസിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡർ
യമഹ മ്യൂസിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡറായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഇന്ത്യൻ സംഗീതത്തെ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയും അക്കാദമി അവാർഡ് ജേതാവും ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന സംഗീതജ്ഞനുമായ എ.ആർ. റഹ്മാൻ, ബ്രാൻഡ്

30 C