SENSEX
NIFTY
GOLD
USD/INR

Weather

30    C
... ...View News by News Source

മലയാളി താരം അലിഷാൻ ഷറഫുവിനും, ക്യാപ്റ്റൻ മുഹമ്മദ് വസീമിനും അർധസെഞ്ചുറി; രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുക്കെട്ട്; യുഎഇക്കെതിരെ ന്യൂസിലൻഡിന് 174 റൺസ് വിജയലക്ഷ്യം

ചെന്നൈ: ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ യുഎഇക്ക് 174 റൺസ് വിജയലക്ഷ്യം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇ, ക്യാപ്റ്റൻ മുഹമ്മദ് വസീം (45 പന്തിൽ 66), മലയാളി താരം അലിഷാൻ ഷറഫു (47 പന്തിൽ 55) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. തുടക്കത്തിൽ തന്നെ ഓപ്പണർ ആര്യൻഷ് ശർമ്മയുടെ (8) വിക്കറ്റ് യുഎഇക്ക് നഷ്ടമായി. ജേക്കബ് ഡഫിയാണ് ആര്യൻഷിനെ പുറത്താക്കിയത്. തുടർന്ന് ഒന്നിച്ച മുഹമ്മദ് വസീം-അലിഷാൻ ഷറഫു സഖ്യം 107 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ, ഇരുവരുടെയും ഇന്നിംഗ്സിന് പ്രതീക്ഷിച്ച വേഗത കൈവരിക്കാനായില്ല. 15-ാം ഓവറിൽ അലിഷാൻ ഷറഫു (55) പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ഷറഫുവിന്റെ ഇന്നിംഗ്സിൽ രണ്ട് സിക്സും അഞ്ച് ഫോറുകളും ഉൾപ്പെട്ടിരുന്നു. പിന്നീട് ക്രീസിലെത്തിയ ഹർഷിത് കൗശൽ (2) നിരാശപ്പെടുത്തി മടങ്ങി. തുടർന്ന് ക്യാപ്റ്റൻ വസീം മയങ്ക് കുമാറിനൊപ്പം (21) ചേർന്ന് 40 റൺസ് കൂട്ടിച്ചേർക്കുകയും ടീം സ്കോർ 150 കടത്തുകയും ചെയ്തു. വസീമിന്റെ 66 റൺസ് ഇന്നിംഗ്സിൽ മൂന്ന് സിക്സുകളും നാല് ഫോറുകളും അടങ്ങിയിരുന്നു. മായങ്കിന് പുറമെ ഷൊയ്ബ് ഖാൻ (7), മുഹമ്മദ് അർഫാൻ (0) എന്നിവരും വേഗത്തിൽ പുറത്തായി. ന്യൂസിലൻഡിന്റെ ടൂർണമെന്റിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ അവർ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ന്യൂസിലൻഡ് ഈ മത്സരത്തിനിറങ്ങിയത്. യുഎഇയുടെ ഈ ലോകകപ്പിലെ ആദ്യ മത്സരമാണിത്. ടീമുകൾ: ന്യൂസിലൻഡ്: ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, ഡാരൽ മിച്ചൽ, മിച്ചൽ സാന്റ്‌നർ (ക്യാപ്റ്റൻ), ജെയിംസ് നീഷം, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി. യുഎഇ: ആര്യൻഷ് ശർമ്മ (വിക്കറ്റ് കീപ്പർ), മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, മയങ്ക് കുമാർ, സോഹൈബ് ഖാൻ, ഹർഷിത് കൗശിക്, മുഹമ്മദ് അർഫാൻ, ധ്രുവ് പരാശർ, ഹൈദർ അലി, ജുനൈദ് സിദ്ധിഖ്, മുഹമ്മദ് റോഹിദ് ഖാൻ.

മറുനാടൻ മലയാളീ 10 Feb 2026 5:30 pm

'പണി' കൊടുത്തു പ്രവാസി മുങ്ങി! നി‍ർമ്മാണ കരാറുകൾ ഏറ്റെടുത്ത് ലക്ഷക്കണക്കിന് ദിനാർ തട്ടിയെടുത്തു, യാത്രാ വിലക്കുമായി കുവൈത്ത്

കുവൈത്തിൽ നിർമ്മാണ കരാറുകൾ ഏറ്റെടുത്ത് 1,14,000 ദിനാർ തട്ടിയെടുത്ത് മുങ്ങിയ അറബ് പ്രവാസിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. ജോലി പൂർത്തിയാക്കാതെ പണവുമായി കടന്നുകളഞ്ഞ ഇയാൾക്കെതിരെ തിരച്ചിൽ ഊർജ്ജിതമാക്കി.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 5:21 pm

'കരഞ്ഞ് കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി'; വിവാഹ ആലോചനകളിൽ വീർപ്പുമുട്ടി; ആര് കൊല്ലാൻ വന്നാലും മാറില്ലെന്ന് ഉറപ്പിച്ചു; ആദിലയെ പിരിഞ്ഞ ആ നാളുകളെക്കുറിച്ച് മനസ്സ് തുറന്ന് നൂറ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ജനശ്രദ്ധ നേടിയ ലെസ്ബിയൻ ജോഡികളായിരുന്നു ആദിലയും നൂറയും. ഇരുവരും ഒന്നിക്കാൻ നേരിട്ട കഠിനമായ വെല്ലുവിളികളെക്കുറിച്ച് നൂറയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്. താൻ സ്നേഹിക്കുന്ന പങ്കാളി ആദിലയില്ലാതെ മൂന്ന് വർഷത്തോളം അനുഭവിച്ച കടുത്ത മാനസിക വ്യഥയെക്കുറിച്ചും നിരന്തരമായ വിവാഹാലോചനകൾ വരുത്തിവെച്ച വീർപ്പുമുട്ടലിനെക്കുറിച്ചും ഒരു പുതിയ വീഡിയോയിലൂടെയാണ് നൂറ തുറന്നുപറഞ്ഞത്. ഈ കാലയളവിൽ തന്റെ ഞരമ്പുകൾ വേദനിക്കുന്നതുവരെ ദിവസവും കരഞ്ഞുവെന്നും നൂറ വ്യക്തമാക്കി. എന്നെ സ്നേഹിക്കുന്ന ആൾ എന്റെ ഒപ്പം ഇല്ലാത്തതിന്റെ വേദന ഞാൻ ഒരുപാട് അനുഭവിച്ചു, നൂറ പറഞ്ഞു. താൻ അനുഭവിച്ച ദുരിതങ്ങൾ ആദിലയേക്കാൾ കൂടുതലായിരുന്നെന്നും ആരും തന്നെ കേൾക്കാൻ ഉണ്ടായിരുന്നില്ലെന്നും നൂറ പറയുന്നു. ആരും എന്നെ കേൾക്കാൻ ഉണ്ടായിരുന്നില്ല. ആദിലയും അനുഭവിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അത് കൂടുതലായിരുന്നു. കാരണം എനിക്ക് ആ സമയം ഒരുപാട് വിവാഹാലോചനകൾ വന്നിരുന്നു. വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. തനിക്ക് സത്യവസ്ഥ ആരോടും പറയാൻ കഴിഞ്ഞില്ലെന്നും സുഹൃത്തുക്കളോ അടുപ്പമുള്ളവരോ ഇല്ലാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. ആ വൃത്തികെട്ട സാഹചര്യം മൂന്ന് വർഷത്തോളം നീണ്ടുനിന്നു. ഒരുമിച്ച് ജീവിക്കണം എന്ന ഒരൊറ്റ പ്രതീക്ഷ മാത്രമായിരുന്നു തങ്ങൾക്കുണ്ടായിരുന്നത്. മാധ്യമങ്ങളിൽ വരികയോ യൂട്യൂബ് ചാനൽ തുടങ്ങുകയോ ആയിരുന്നില്ല ലക്ഷ്യം. ചെന്നൈയിൽ പോയി സെയിൽസ് ഗേളായി ജോലി ചെയ്യാനും ഹോസ്റ്റലിൽ താമസിക്കാനുമായിരുന്നു അന്ന് പദ്ധതിയിട്ടിരുന്നത്. വീട്ടിലെ തന്റെ മുറി കരയാൻ വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും നൂറ ഓർമ്മിച്ചു. കരഞ്ഞ് കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി. ഈ മൂന്ന് വർഷത്തിൽ ഞാൻ കരയാത്തൊരു ദിവസമില്ല, നൂറ വെളിപ്പെടുത്തി. ഇത്രയേറെ അനുഭവിക്കുമ്പോഴും, വീട്ടിൽ നിന്ന് പുറത്തുകടന്ന് പങ്കാളിയോടൊപ്പം ജീവിക്കുമെന്ന പ്രതീക്ഷയിൽ അവർ ഉറച്ചുനിന്നു. എത്ര വില കൊടുക്കേണ്ടി വന്നാലും ലോകം അവസാനിക്കുകയാണെങ്കിലും ആരെന്നെ കൊല്ലാൻ വന്നാലും അതിൽ മാറ്റമുണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഞാൻ എനിക്ക് ഇഷ്ടമുള്ള ആളുടെ കൂടെയേ ജീവിക്കുന്ന എന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ, നൂറ തൻ്റെ ദൃഢനിശ്ചയം പങ്കുവെച്ചു. എത്ര പ്രതിസന്ധികളുണ്ടായാലും മനസ്സിൽ പ്രതീക്ഷയും ഉള്ളിൽ ശക്തിയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് നൂറ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. 

മറുനാടൻ മലയാളീ 10 Feb 2026 5:19 pm

റോഡില്‍ തീ തുപ്പുന്ന കാറുമായെത്തി നാട്ടുകാരെ ഞെട്ടിച്ചു; പിന്നാലെ എംവിഡിയുടെ വക മുട്ടന്‍ പണി! തീ തുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ച കാര്‍ പിടിച്ചെടുക്കും; രജിസ്‌ട്രേഷന്‍ റദ്ദാക്കും, ഉടമയുടെ ലൈസന്‍സും പോകും; റീല്‍സ് ഹിറ്റാക്കാന്‍ ഇറങ്ങിയ മുഹമ്മദ് ഇര്‍ഫാന്‍ ഒളിവില്‍

കൊല്ലം: കുണ്ടറയില്‍ റോഡ് നിയമങ്ങളെ വെല്ലുവിളിച്ച് അഭ്യാസപ്രകടനം നടത്തിയ 'തീ തുപ്പുന്ന' കാറിനും ഉടമയ്ക്കുമെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് (MVD). പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ പുറത്തുവിടുന്ന തരത്തില്‍ മാറ്റം വരുത്തിയ കാറിനെതിരെയാണ് നടപടി. പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ തെളിവായി സ്വീകരിച്ചാണ് അധികൃതര്‍ നടപടിയെടുത്തത്. കുണ്ടറ ഇളമ്പള്ളൂരില്‍ പൊതുജനങ്ങളെയും മറ്റ് വാഹനയാത്രികരെയും ഭീതിയിലാഴ്ത്തി തീ തുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ചായിരുന്നു അഭ്യാസപ്രകടനം. വീഡിയോ പ്രചരിച്ചതോടെ പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വാഹന ഉടമ ഒളിവില്‍ പോയിരിക്കുകയാണ്. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഇതോടെ വണ്ടി നിരത്തിലിറക്കാനാകില്ല. വാഹന ഉടമയായ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച കാര്‍ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. പൊതുനിരത്തുകളില്‍ വലിയ ശബ്ദമുണ്ടാക്കിയും സൈലന്‍സറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്. ഇത്തരം രൂപമാറ്റങ്ങള്‍ വാഹനത്തിന് തീപിടിക്കാനും വന്‍ ദുരന്തങ്ങള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മറുനാടൻ മലയാളീ 10 Feb 2026 5:17 pm

'പിആർ നിർമിതിയിലെ ഏറ്റവും ഫേക്ക് നേതാവ് ശൈലജ', കള്ളങ്ങൾ പറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളെ പറ്റിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ

തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ടുവന്നതാണെന്ന് കള്ളം പറഞ്ഞ് പാവപ്പെട്ട തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും പിആർ വർക്കുകളിലൂടെ നിർമ്മിച്ച പ്രതിച്ഛായയാണ് ശൈലജയുടേതെന്നും അദ്ദേഹം ആരോപിച്ചു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 5:17 pm

ഇന്ത്യന്‍ വസ്ത്ര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാര്‍ തയ്യാര്‍

ഇന്ത്യന്‍ വസ്ത്രവ്യാപാര മേഖലയ്ക്ക് കടുത്ത വെല്ലുവിളിയുമായി അമേരിക്ക. ബംഗ്ലാദേശും അമേരിക്കയും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് 'അഗ്രീമെന്റ് ഓണ്‍ റെസിപ്രോക്കല്‍ ട്രേഡ്' നിലവില്‍ വന്നത്. ഈ പുതിയ നീക്കം അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യയുടെ പ്രധാന എതിരാളിയായ ബംഗ്ലാദേശിന് വലിയ കരുത്താകും. അമേരിക്കയില്‍ നിന്നുള്ള പരുത്തിയോ മറ്റ് നൂലുകളോ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിര്‍മ്മിക്കുന്ന തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും അമേരിക്കയില്‍ പൂജ്യം ശതമാനം തീരുവയായിരിക്കും. ഇതാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. അമേരിക്കന്‍ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ ബംഗ്ലാദേശ് വസ്ത്രങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വളരെ വിലക്കുറവില്‍ ലഭ്യമാകും. ഇത് ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കാന്‍ കാരണമായേക്കാം.

മംഗളം 10 Feb 2026 5:12 pm

പുതിയ ക്രെറ്റയുടെ രഹസ്യങ്ങൾ: എന്തെല്ലാം പുതിയ മാറ്റങ്ങൾ?

പുതിയ തലമുറ ഹ്യുണ്ടായി ക്രെറ്റ 2027-ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ പരീക്ഷണയോട്ടത്തിലുള്ള ഈ മോഡലിന് പുതിയ ഡിസൈൻ, വലിയ അലോയ് വീലുകൾ, ADAS പോലുള്ള നൂതന ഫീച്ചറുകൾ, ഒരു ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷൻ എന്നിവയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 5:11 pm

മലയാളി താരം ഷറഫുവിനും വസീമിനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ യുഎഇക്ക് ഭേദപ്പെട്ട സ്‌കോര്‍

ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ യുഎഇ 174 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 5:11 pm

ജീവനക്കാർക്ക് 30 ശതമാനം ശമ്പള വർധന, സമ്മാനമായി ലക്ഷ്വറി കാറുകളും, വമ്പൻ പ്രഖ്യാപനം നടത്തി ഞെട്ടിച്ച് മലയാളിയുടെ കമ്പനി

യുഎഇയിലെ മലയാളി സംരംഭകനായ അംജദ് സിതാരയുടെ ബിസിസി ഗ്രൂപ്പ് ഇന്റർനാഷനൽ മുഴുവൻ ജീവനക്കാർക്കും 30% ശമ്പളവർധന പ്രഖ്യാപിച്ചു. ഇതിന് പുറമെ, എല്ലാ മാനേജർമാർക്കും പ്രീമിയം എസ് യു വി കാറുകളും സമ്മാനമായി നൽകും.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 5:04 pm

ഹോട്ടലിലെ സിസിടിവി, സാക്ഷി മൊഴികൾ; പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗിക അതിക്രമക്കേസിൽ കുറ്റപത്രം നൽകി

ഹോട്ടലിലെ സിസിടിവിയുടെയും സാക്ഷി മൊഴികളുടടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരി പറയുന്ന സമയം പിടി കുഞ്ഞു മുഹമ്മദ് മുറിയിലേക്ക് എത്തുന്നത് ദൃശ്യങ്ങളിലുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 5:04 pm

വി ഹേവ് സിറ്റുവേഷൻ ഹിയർ!! ഈജിപ്ത്തിലെ കെയ്‌റോ നഗരം ലക്ഷ്യമാക്കി പറന്നുയർന്ന ആ വിമാനം; 40,000 അടിയിലേക്ക് കുതിക്കവേ കോക്ക്പിറ്റിനുള്ളിൽ അപായ മുന്നറിയിപ്പ്; എന്ത് ചെയ്യണമെന്നറിയാതെ..വിരണ്ട്‌ പൈലറ്റ്; പെട്ടെന്ന് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് അടക്കം അടിയന്തിര കോൾ; റൺവേ..മുഴുവൻ മുൾമുനയിൽ നിർത്തി ഭീമന്റെ വരവ്; യാത്രക്കാർക്ക് ചങ്കിടിപ്പ്

ഇസ്താംബുൾ: ഇസ്താംബൂളിന്റെ തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലേക്ക് പറന്ന വിമാനത്തിൽ നടന്നത് അസാധാരണ സംഭവങ്ങൾ. സ്വപ്നങ്ങളെയും പ്രതീക്ഷകളെയും നെഞ്ചിലേറ്റി മുന്നൂറിലധികം യാത്രക്കാരെയും വഹിച്ച്, ഈജിപ്ത് എയറിന്റെ എയർബസ് A320 നിയോ (MS738) വിമാനം ആകാശത്തേക്ക് ഉയർന്നുപൊങ്ങി. ഫെബ്രുവരി 6-ലെ ഒരു സാധാരണ ദിവസം, പക്ഷേ ആകാശത്ത് കാത്തിരുന്നത് ഒരു 'സിനിമാക്കഥയെ' വെല്ലുന്ന നാടകീയ നിമിഷങ്ങളായിരുന്നു. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ, അപ്രതീക്ഷിതമായി ഒരു 'അതിഥി' കോക്പിറ്റിനുള്ളിൽ പ്രത്യക്ഷപ്പെട്ടു. ജീവന് തന്നെ ഭീഷണിയായി 'പുക' കണ്ടതോടെ പൈലറ്റുമാരുടെ നെഞ്ചിടിപ്പുകൂടി. മുന്നോട്ടുള്ള യാത്ര തുടരുന്നത് അപകടകരമാണെന്ന് ബോധ്യമായതോടെ, നിമിഷങ്ങൾക്കകം അവർ ട്രാഫിക് കൺട്രോൾ സെന്ററുമായി ബന്ധപ്പെട്ടു. 'എമർജൻസി സിറ്റുവേഷൻ' എന്ന സന്ദേശം നിമിഷനേരം കൊണ്ട് ഇസ്താംബൂൾ എയർപോർട്ടിൽ വൈദ്യുതി പ്രവാഹം പോലെ പരന്നു. യാത്രക്കാരെ ഒരു അപകടത്തിൽ നിന്നും രക്ഷിക്കാൻ, പൈലറ്റുമാർ അടിയന്തര ലാൻഡിംഗിന് അനുമതി തേടി. ഭൂമിയിൽ, ഇസ്താംബൂൾ വിമാനത്താവളം മുഴുവൻ യുദ്ധക്കളം പോലെ ഉണർന്നു. അഗ്നിശമന സേനാംഗങ്ങളും ആംബുലൻസുകളും റൺവേ 17L-ൽ സജ്ജമായി നിന്നു. ഹൃദയമിടിപ്പോടെയുള്ള ആ കാത്തിരിപ്പിന് ഒടുവിൽ, MS738 വിമാനം സുരക്ഷിതമായി താഴെയിറങ്ങി. ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ്, അത് റൺവേയിലും വിമാനത്തിനുള്ളിലും ഒരുപോലെ ഉയർന്നു. ലാൻഡിങ്ങിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും വീഡിയോ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് കണ്ടവർക്കൊന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഈ രംഗങ്ങൾ നേരിൽ കണ്ടപ്പോൾ പലരുടെയും മനസ്സിൽ ഒരു ചോദ്യമുയർന്നു: 'എന്താണ് സംഭവിച്ചത്?' എന്നാൽ, യഥാർത്ഥ ട്വിസ്റ്റ് കാത്തിരുന്നത് പിന്നീടായിരുന്നു! വിമാനം വിശദമായി പരിശോധിച്ച അധികൃതർക്ക് ഒരു തകരാറും കണ്ടെത്താനായില്ല. പുക ഉയർന്നതിന്റെ കാരണം ഇപ്പോഴും ഒരു 'മിസ്റ്ററി' ആയി അവശേഷിക്കുന്നു. സാങ്കേതികമായി യാതൊരു പ്രശ്നങ്ങളുമില്ലാത്ത ആ വിമാനം, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാത്രം തിരിച്ചിറക്കിയതായിരുന്നു. ഫെബ്രുവരി 6-ന് പതിവുപോലെ യാത്രക്കാരുമായി വിമാനം റൺവേയിൽ നിന്ന് ഉയർന്നുപൊങ്ങി. എന്നാൽ വിമാനം സുരക്ഷിതമായ ഉയരത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ കോക്പിറ്റിനുള്ളിൽ അസാധാരണമായ പുക പടരുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു. ആകാശമധ്യേ വിമാനത്തിനുള്ളിൽ പുക കാണുന്നത് വലിയ അപകടത്തിന്റെ സൂചനയായതിനാൽ പൈലറ്റുമാർ ഒട്ടും വൈകിക്കാതെ ഇസ്താംബൂൾ എയർ ട്രാഫിക് കൺട്രോൾ സെന്ററുമായി ബന്ധപ്പെട്ടു. വിമാനത്തിൽ അടിയന്തര സാഹചര്യം നേരിടുകയാണെന്നും (Emergency Situation) തിരിച്ചിറങ്ങാൻ അനുമതി നൽകണമെന്നും പൈലറ്റ് സന്ദേശം നൽകി. ഈ സന്ദേശം ലഭിച്ചതോടെ ഇസ്താംബൂൾ വിമാനത്താവളം അതീവ ജാഗ്രതയിലായി. നിമിഷങ്ങൾക്കുള്ളിൽ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫും രക്ഷാപ്രവർത്തകരും ഉണർന്നു പ്രവർത്തിച്ചു. റൺവേ 17L അടിയന്തര ലാൻഡിംഗിനായി സജ്ജമാക്കി. അഗ്നിശമന സേനയുടെ വാഹനങ്ങളും ആംബുലൻസുകളും മെഡിക്കൽ സംഘവും റൺവേയുടെ വശങ്ങളിൽ സ്ഥാനമുറപ്പിച്ചു. വിമാനത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന ഭീതിയിലായിരുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആ നിമിഷങ്ങൾ പ്രാർത്ഥനയുടേതായിരുന്നു. കൃത്യമായ പ്ലാനിംഗോടെ പൈലറ്റുമാർ വിമാനം സുരക്ഷിതമായി റൺവേയിൽ തൊട്ടു. വിമാനം താഴെയിറങ്ങിയതോടെ വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലായി യാത്രക്കാരും വിമാനത്താവള അധികൃതരും. ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെ പുറത്തെത്തിച്ച് അധികൃതർ വിശദമായ പരിശോധന നടത്തി. എന്നാൽ ഇവിടെയാണ് കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്നത്. വിദഗ്ധരായ എൻജിനീയർമാർ വിമാനം മണിക്കൂറുകളോളം പരിശോധിച്ചെങ്കിലും സാങ്കേതികമായി യാതൊരുവിധ തകരാറുകളും കണ്ടെത്താനായില്ല. കോക്പിറ്റിൽ കണ്ട പുക എവിടെ നിന്ന് വന്നു എന്നതിനെക്കുറിച്ച് യാതൊരു തെളിവും ലഭിച്ചില്ല. വിമാനത്തിന്റെ എൻജിനിലോ വയറിംഗിലോ മറ്റ് സംവിധാനങ്ങളിലോ തീപിടുത്തത്തിന്റെയോ ഷോർട്ട് സർക്യൂട്ടിന്റെയോ ലക്ഷണങ്ങൾ പോലുമില്ലായിരുന്നു. ഇതോടെ പുക കണ്ട സംഭവം ഒരു 'മിസ്റ്ററി' ആയി തുടരുകയാണ്. സാങ്കേതിക തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെങ്കിലും പൈലറ്റുമാരുടെ ജാഗ്രതയെ അധികൃതർ പ്രശംസിച്ചു. സംശയാസ്പദമായ രീതിയിൽ പുക കണ്ടപ്പോൾ തന്നെ മുന്നോട്ടുള്ള യാത്ര ഒഴിവാക്കി വിമാനം തിരിച്ചിറക്കിയത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തത്തിന് കാരണമായേക്കാം എന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ പുക പടരാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താൻ കൂടുതൽ വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്താനാണ് ഈജിപ്ത് എയറിന്റെ തീരുമാനം. എന്തായാലും ആകാശത്ത് വെച്ച് ഉണ്ടായ ആ ഉദ്വേഗജനകമായ മിനിറ്റുകൾ യാത്രക്കാർക്കും പൈലറ്റുമാർക്കും മറക്കാനാവാത്ത അനുഭവമായി മാറി.

മറുനാടൻ മലയാളീ 10 Feb 2026 5:02 pm

കൊളംബോയിൽ ഇന്ത്യ-പാക് പോരാട്ടം ഉറപ്പിച്ചതോടെ ശ്വാസം വീണത് ഐസിസിക്ക്, ഒറ്റ മത്സരം കൊണ്ട് ഒഴിവാക്കിയത് 2200 കോടിയുടെ നഷ്ടം

ഐസിസിയുടെ വരുമാന വിതരണം പ്രധാനമായും ഇത്തരം ഹൈ വോള്‍ട്ടേജ് മത്സരങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 5:02 pm

'മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം സ്ക്രീൻ പങ്കിടാൻ സാധിക്കുന്നത് മുൻജന്മഭാഗ്യം'; പാട്രിയറ്റില്‍ ഫഹദ് വില്ലനോ?; സസ്പെന്‍സ് പൊളിച്ച് ഫഫ

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വൻ താരനിര ചിത്രമായ 'പാട്രിയറ്റിൽ' താൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയായതിനാൽ 'പാട്രിയറ്റ്' ഈ വർഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്. ഏപ്രിൽ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക ചടങ്ങിൽ സംസാരിക്കവെയാണ് ഫഹദ് ഈ സർപ്രൈസ് വെളിപ്പെടുത്തൽ നടത്തിയത്. എന്റെ അടുത്ത മലയാളം റിലീസ് 'പാട്രിയറ്റ്' ആണ്. മമ്മൂട്ടി സാറിനും മോഹൻലാൽ സാറിനും ഒപ്പമാണ്. ഇവരുടെ കൂടെ ഒരു സ്ക്രീൻ പങ്കിടാൻ സാധിക്കുന്നത് മുൻജന്മഭാഗ്യമാണ്. എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്. 'പാട്രിയറ്റിൽ' ഞാൻ വില്ലനാണ്, ഫഹദ് പറഞ്ഞു. 'ആവേശം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2027ലോ 2028ലോ സംഭവിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' ഒരു സ്പൈ ത്രില്ലറാണ്. ആൻ്റോ ജോസഫും കെ.ജി. അനിൽകുമാറുമാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മറുനാടൻ മലയാളീ 10 Feb 2026 4:59 pm

പാചകവാതകത്തിന്റെ പേരില്‍ കെണിയൊരുക്കി; ആയിരം രൂപയ്ക്ക് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് വിറ്റു; കാടിനുള്ളില്‍ നടന്നത് അതിക്രൂരമായ കൂട്ടബലാത്സംഗം; രണ്ട് പ്രതികള്‍ പിടിയില്‍; മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍

ഫൈസാഗഞ്ച്: ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. പാചകവാതക കണക്ഷന്‍ ശരിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് ഭര്‍ത്താവ് 30-കാരിയായ യുവതിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ പോകുന്ന വഴിയില്‍ കാത്തുനിന്ന സുഹൃത്തുക്കള്‍ക്ക് മുന്നിലേക്ക് ഇയാള്‍ ഭാര്യയെ എത്തിക്കുകയായിരുന്നു. ഗ്യാസ് ഏജന്‍സിയിലേക്ക് പോകുന്നതിന് പകരം ഭര്‍ത്താവ് യുവതിയെ വിജനമായ യൂക്കാലിക്കാടിന് സമീപത്തേക്ക് എത്തിച്ചു. അവിടെ കാത്തുനിന്ന രണ്ട് സുഹൃത്തുക്കളില്‍ നിന്ന് ഇയാള്‍ 1000 രൂപ കൈപ്പറ്റി. തുടര്‍ന്ന് 'അത്യാവശ്യമായി വീട്ടില്‍ പോകണം, സുഹൃത്തുക്കള്‍ ഗ്യാസ് ഏജന്‍സിയില്‍ എത്തിക്കും' എന്ന് പറഞ്ഞ് ഇയാള്‍ സ്ഥലം വിട്ടു. ഭര്‍ത്താവിനെ വിശ്വസിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പോയ യുവതിയെ ഇവര്‍ കാടിനുള്ളിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. യുവതി നിലവിളിച്ചപ്പോള്‍ പ്രതികള്‍ വായ പൊത്തിപ്പിടിക്കുകയും, ഭര്‍ത്താവിന് പണം നല്‍കിയാണ് ഇവരെ വാങ്ങിയതെന്ന സത്യം വെളിപ്പെടുത്തുകയും ചെയ്തു. ബലാല്‍സംഗത്തിന് ശേഷം യുവതിയെ കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. മുറിവേറ്റ് അവശനിലയിലായ യുവതി ഒരുവിധത്തില്‍ വീട്ടിലെത്തി. വിവരം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ 'നിന്നെ വിറ്റ് ഞാന്‍ ജീവിക്കുമെന്നാ'യിരുന്നു മറുപടി. ഇതോടെ വിവരം വീട്ടില്‍ അറിയിച്ച യുവതി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്.

മറുനാടൻ മലയാളീ 10 Feb 2026 4:56 pm

ഡ്രൈവർ അറിഞ്ഞില്ല, അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതിയുമായി കുടുംബം

കോഴിക്കോട് കൊയിലാണ്ടിയിൽ സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥിനി അമിതവേഗതയിൽ വന്ന ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:53 pm

ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍, പാലക്കാട് ടൗണ്‍- പറളി ബൈപാസ് ലൈന്‍; 500 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

തൃശൂര്‍: സംസ്ഥാനത്ത് രണ്ട് സുപ്രധാന പദ്ധതികള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍, പാലക്കാട് ടൗണ്‍- പറളി ബൈപാസ് ലൈന്‍ എന്നി പദ്ധതികള്‍ക്ക് മന്ത്രാലയം അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വികസനത്തിന്റെ പാതയില്‍ കേരളത്തിന് കരുത്തേകുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണിതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 324.16 കോടി രൂപയും പാലക്കാട് ടൗണ്‍ - പറളി ബൈപാസ് ലൈന് (1.80 കി.മീ) 163.57 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. 12.66 കിലോമീറ്ററാണ് ആലപ്പുഴ- അമ്പലപ്പുഴ പാതയുടെ ദൂരം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എറണാകുളം- തുറവൂര്‍- കായംകുളം റൂട്ടിലെ ഏറ്റവും വലിയ തടസ്സമായിരുന്ന സിംഗിള്‍ ലൈന്‍ കുരുക്കിന് പരിഹാരമാകും. ഒപ്പം പ്രതിദിനം ഇരുവശങ്ങളിലേക്കുമായി ഒന്‍പത് പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൂടി വഴിതുറക്കും. ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയില്‍വേയുടെ വരുമാനത്തിലും വലിയ വര്‍ധന ഉണ്ടാവും. പാലക്കാട് ടൗണ്‍ - പറളി ബൈപാസ് ലൈന്‍ വരുന്നതോടെ പാലക്കാട് ജംഗ്ഷനിലെ ട്രെയിന്‍ എന്‍ജിന്‍ മാറ്റുന്നത് മൂലമുള്ള കാത്തിരിപ്പ് പഴങ്കഥയാകും. പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാസമയം 40-44 മിനിറ്റും ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റും ലാഭിക്കാന്‍ ഇതുവഴി സാധിക്കും. ഷൊര്‍ണ്ണൂര്‍, തിരുവനന്തപുരം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമവും മെച്ചപ്പെടും.

മംഗളം 10 Feb 2026 4:52 pm

ഹെൽത്തി മീൻ ഫ്രൈ

ഹെൽത്തി മീൻ ഫ്രൈ

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 4:50 pm

'ഇതൊക്കെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്നേഹത്തിലും വിശ്വാസത്തിലുമാണ് നടക്കേണ്ടത്'; ആ സമയത്ത് നടൻ ജമ്മു കശ്മീരിൽ ഷൂട്ടിലാണെങ്കിലോ?; ബിജു മേനോനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് അനൂപ് മേനോൻ

കൊച്ചി: നടൻ ബിജു മേനോൻ സിനിമകളുടെ പ്രചാരണ പരിപാടികളോട് സഹകരിക്കുന്നില്ലെന്ന സംവിധായകനും നിർമാതാവുമായ ബി. ഉണ്ണികൃഷ്ണൻ്റെ ആരോപണങ്ങളിൽ പ്രതികരിച്ച് അനൂപ് മേനോൻ. പ്രൊമോഷൻ സംബന്ധിച്ച കരാറുകളിലെ അവ്യക്തതകളും ഷൂട്ടിങ് തിരക്കുകളും ബിജു മേനോന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് അനൂപ് മേനോൻ ചൂണ്ടിക്കാട്ടി. നേരത്തെ, ബിജു മേനോന്റെ പ്രൊമോഷൻ പരിപാടികളിൽ സഹകരിക്കാത്തത് കാരണം ഒരു നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടം വന്നതായി ബി. ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ ശരിവെച്ച് നിർമാതാവ് അനൂപ് കണ്ണനും രംഗത്തെത്തി. താൻ നിർമിച്ച 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ ബിജു മേനോൻ സഹകരിച്ചില്ലെന്ന് അനൂപ് കണ്ണൻ വ്യക്തമാക്കി. പത്തുദിവസം പ്രചാരണത്തിൽ പങ്കെടുക്കാമെന്നായിരുന്നു കരാറെങ്കിലും, ബിജു മേനോൻ രണ്ട് മണിക്കൂർ മാത്രമാണ് പങ്കെടുത്തതെന്നും അനൂപ് കണ്ണൻ ആരോപിച്ചു. നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ബിജു മേനോൻ പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിലാണ് അനൂപ് മേനോൻ തന്റെ നിലപാട് വ്യക്തമാക്കിയത്. അഭിനേതാക്കളെന്ന നിലയിൽ കരാറിൽ പ്രൊമോഷന് വരണമെന്ന് രേഖപ്പെടുത്താറുണ്ടെങ്കിലും, ഏത് സമയത്താണ് പ്രൊമോഷന് വരേണ്ടതെന്ന് കൃത്യമായി പറയാറില്ലെന്ന് അനൂപ് മേനോൻ ചൂണ്ടിക്കാട്ടി. ആ സമയത്ത് നടൻ ജമ്മു കശ്മീരിൽ പത്ത് ദിവസത്തെ ഷൂട്ടിംഗിലാണെങ്കിലോ? മിലിട്ടറി ഏരിയയിൽ പത്ത് ദിവസത്തേക്ക് മാത്രമേ ഷൂട്ട് ചെയ്യാൻ പറ്റുള്ളൂവെന്ന സാഹചര്യമാണെങ്കിലോ? അയാൾ അവിടെ വേണ്ടേ? അനൂപ് മേനോൻ ചോദിച്ചു. റിലീസ് തീയതികൾ പ്രഖ്യാപിച്ച സമയത്ത് നിന്ന് മാറാറുണ്ട് എന്നതും പ്രശ്നം സങ്കീർണ്ണമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രചാരണം അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്നേഹത്തിലും വിശ്വാസത്തിലുമാണ് നടക്കേണ്ടതെന്ന് അനൂപ് മേനോൻ അഭിപ്രായപ്പെട്ടു. സിനിമയുടെ മൂല്യം, നിർമാതാവ് മാർക്കറ്റിംഗിനായി എത്രമാത്രം നിക്ഷേപം നടത്തുന്നു എന്നിവയെയും ഇത് ആശ്രയിച്ചിരിക്കും. അത്തരത്തിലുള്ള ബന്ധങ്ങളുള്ള ചിത്രങ്ങളുടെ പ്രൊമോഷനുകളിൽ താരങ്ങൾ സഹകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുനാടൻ മലയാളീ 10 Feb 2026 4:49 pm

പട്ടാമ്പിയിൽ ബസിൽ വെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് 3 വർഷം തടവും പിഴയും

പട്ടാമ്പി: ബസിൽവെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽ വീട്ടിൽ സുനിൽ കുമാർ എന്ന 44 കാരനെതിരെ പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. 2023 ജൂൺ ഏഴിന് പട്ടാമ്പി ബസ്‌സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ചാണ് 17കാരന് നേരെ പ്രതി ലൈംഗികാതിക്രം നടത്തി എന്നാണ് കേസ്. പട്ടാമ്പി പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

മംഗളം 10 Feb 2026 4:49 pm

തീതുപ്പിയ കാറിന് തീപറക്കുന്ന പണിയുമായി എംവിഡി, 'ഇനി, അഭ്യാസമില്ല ആക്രിക്ക് കൊടുക്കാം', രജിസ്ട്രേഷൻ റദ്ദാക്കും, ഉടമയുടെ ലൈസൻസും പോകും

കൊല്ലം കുണ്ടറയിൽ പൊതുനിരത്തിൽ തീ തുപ്പുന്ന സൈലൻസർ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:48 pm

കുണ്ടമൺകടവ് പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് എടുത്തുചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ

വിവരമറിഞ്ഞ് രാജാജി നഗറിൽ നിന്നും, കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. എന്നാൽ ഇതിനു മുൻപ് തന്നെ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:42 pm

സ്വർണവില ഉയർന്നു, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം?

ഇന്നലെ രാവിലെ കൂടിയെങ്കിലും ഉച്ചയോടെ വില കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:39 pm

കേരളത്തിൽ നദിയ്ക്ക് കുറുകെ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയ പാലം; അമ്പൂരി കുമ്പിച്ചൽക്കടവ് പാലം നാളെ നാടിന് സമർപ്പിക്കും

നെയ്യാർ ഡാമിന്റെ ജലസംഭരണി കാരണം ഒറ്റപ്പെട്ടുപോയ തൊടുമലയിലെ ആദിവാസി ജനതയുടെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും. ഈ പാലം അമ്പൂരിയുടെ ടൂറിസം സാധ്യതകളും വർദ്ധിപ്പിക്കും.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:38 pm

10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ച് ഗൃഹനാഥൻ, ആത്മഹത്യ ഭീഷണിയുമായി പെരുന്നാട് സ്വദേശി, ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാർക്കെതിരെ പ്രതിഷേധം

പെരുന്നാട് സ്വദേശി അനിൽകുമാറാണ് ഭീഷണി മുഴക്കുന്നത് 10 ലിറ്റർ പെട്രോളാണ് തലയിലൂടെ ഒഴിച്ചത്. 13 ലക്ഷമാണ് അനിൽകുമാറിന്റെ വായ്പ കുടിശിക.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:38 pm

ഡ്യുവല്‍ 200എംപി ക്യാമറയുമായി മറ്റൊരു ഫോണ്‍ കൂടി വിപണിയിലേക്ക്; വരുന്നൂ ഷവോമി 18 പ്രോ സീരീസ്

ഇതുവരെ ഏറ്റവും ശക്തമായ ക്യാമറ സവിശേഷതകൾ അൾട്ര മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഷവോമി, ഇപ്പോൾ അവ പ്രോ മോഡലുകളിലേക്കും കൊണ്ടുവരാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:37 pm

'ലൈസൻസിൽ പ്രിയ, പാസ്പോർട്ടിൽ ഷഹനാസ്', വിദേശയാത്രയടക്കം സംശയകരം, എംഎ ഷഹനാസിനെതിരെ പരാതി; എസ്‌പിക്ക് കൈമാറി ഡിജിപി

യൂത്ത് കോൺഗ്രസ് നേതാവ് എംഎ ഷഹനാസിനെതിരെ കള്ളപ്പണ ഇടപാട് ആരോപണവുമായി കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാറി പരാതി നൽകി. ഷഹനാസ് പല പേരുകളിൽ ഐഡി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും വിദേശയാത്രകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും പരാതിയിൽ

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:37 pm

പേരിനൊപ്പം ഏത് സിനിമ ചേര്‍ക്കണം? സന്ദീപ് പ്രദീപിന്‍റെ 'വിളിപ്പേരി'ല്‍ സോഷ്യല്‍ മീഡിയ രണ്ട് തട്ടില്‍

മലയാള സിനിമയിൽ അഭിനേതാക്കൾക്ക് അവരഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളുടെ പേര് സ്വന്തം പേരിനൊപ്പം ലഭിക്കുന്നത് ആദ്യമല്ല

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:37 pm

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഞ്ഞൂറുകോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ഹിമന്ത ബിശ്വ ശര്‍മ

അസം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഞ്ഞൂറുകോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. കോണ്‍ഗ്രസ് നേതാക്കളായ ജിതേന്ദ്ര സിങ്, ഭൂപേഷ് ഭഗേല്‍, ഗൗരവ് ഗോഗോയി എന്നിവര്‍ക്കെതിരെയാണ് കേസ്. വാര്‍ത്താസമ്മേളനത്തില്‍ തെറ്റായതും ദുരുദ്ദേശപരവും അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ പറഞ്ഞു എന്നാണഅ ആരോപണം. അതേസമയം, മുസ് ലിം വേഷധാരികളായ രണ്ടുപേരെ മുഖ്യമന്ത്രി തോക്കുപയോഗിച്ച് വെടിവെക്കുന്ന 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന വീഡിയോ ബിജെപി ഔദ്യോഗിക ഹാന്‍ഡിലിലൂടെയാണ് ഹിമന്ത ബിശ്വ ശര്‍മ പങ്കുവെച്ചത്. സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിച്ചെങ്കിലും, ഇത് കേവലം ട്രോള്‍ അല്ലെന്നും ആസൂത്രിതമായ വംശഹത്യാ ആഹ്വാനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. അസമിലെ മിയാ മുസ് ലിംകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യമായതെല്ലാം താന്‍ ചെയ്യുമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഹിമന്ത ബിശ്വ ശര്‍മ്മ.

തേജസ് ന്യൂസ് 10 Feb 2026 4:36 pm

സംസ്ഥാനത്ത് കടുത്ത ചൂട്; ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം ശക്തമാകുന്നതിന് മുന്‍പേ തന്നെ താപനില അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പല ജില്ലകളിലും താപനില സാധാരണ നിലയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിച്ചതായുള്ള റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി കര്‍ശനമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു. പ്രത്യേകിച്ച് പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മമി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ഈ സമയത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കൂടുതലായിരിക്കുമെന്നതിനാലാണ് മുന്നറിയിപ്പ്. ദാഹമില്ലെങ്കിലും ഇടവേളകളില്‍ മതിയായ അളവില്‍ വെള്ളം കുടിക്കണം. നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്ന മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചു. കഠിനമായ വെയിലില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവര്‍ ജോലി സമയക്രമത്തില്‍ മാറ്റം വരുത്തണം. ഉച്ചസമയത്ത് നിര്‍ബന്ധിത വിശ്രമം ഉറപ്പാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുകയും കുട്ടികളെ വെയിലത്ത് നിര്‍ത്തുന്ന അസംബ്ലികള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കുകയും വേണം. പരീക്ഷാ ഹാളുകളില്‍ കുടിവെള്ളം നിര്‍ബന്ധമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ദീര്‍ഘകാല രോഗബാധിതര്‍ എന്നിവര്‍ പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. മാര്‍ക്കറ്റുകള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ തീപിടിത്ത സാധ്യത ഒഴിവാക്കാന്‍ ഫയര്‍ ഓഡിറ്റ് നടത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ നേരിട്ട് വെയിലത്ത് കെട്ടിയിടരുതെന്നും പക്ഷിമൃഗാദികള്‍ക്ക് തണലുള്ള ഇടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

തേജസ് ന്യൂസ് 10 Feb 2026 4:36 pm

ശക്തികുളങ്ങരയില്‍ ദുരന്തനിവാരണ കേന്ദ്രത്തിന്റെ നിര്‍മാണം 'ദുരന്ത'മാക്കി കരാറുകാരന്‍; കോണ്‍ക്രീറ്റിന് തുരുമ്പിച്ച കമ്പിയും കായലിലെ ഉപ്പുവെള്ളവും; പ്രതിഷേധവുമായി നാട്ടുകാര്‍; കെട്ടിടസ്ഥിരത പരിശോധിക്കണമെന്ന് ജില്ലാ കളക്ടര്‍

കൊല്ലം: ശക്തികുളങ്ങര ഹാര്‍ബറില്‍ നിര്‍മാണം പുരോഗമിക്കുന്ന ദുരന്തനിവാരണ കേന്ദ്രത്തില്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍) കോണ്‍ക്രീറ്റ് ചെയ്യാന്‍ ഉപ്പ് വെള്ളം ഉപയോഗിക്കുന്നുവെന്നു പരാതി ഉയര്‍ന്നതോടെ നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍. കടല്‍ കായലിലേക്കു ചേരുന്ന ഭാഗത്തെ ഉപ്പ് വെള്ളം എടുക്കുന്നത് ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. കമ്യൂണിറ്റി ഹാളിന്റെ തറ ഉറപ്പിക്കുന്ന കോണ്‍ക്രീറ്റിനാണ് കായലില്‍ നിന്ന് മോട്ടര്‍ ഉപയോഗിച്ച് ഉപ്പ് വെള്ളം എടുത്തിരുന്നത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. ആക്ഷേപം ഉയര്‍ന്നതോടെ കെട്ടിടത്തിന്റെ സ്ഥിരത പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഹാര്‍ബര്‍ എഞ്ചിനീറിങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. പരിശോധന കഴിയുന്നത് വരെ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരാതിക്കാരുമായി ജില്ലാ കളക്ടര്‍ യോഗം ചേര്‍ന്നു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ചുമതലപ്പെടുത്തിയ സൈറ്റ് സൂപ്പര്‍വൈസറും കരാര്‍ കമ്പനി പ്രതിനിധിയും പ്രതിഷേധക്കാരോട് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത് കായല്‍വെള്ളം തന്നെയെന്നും തെറ്റ് പറ്റിയതായും സമ്മതിച്ചു.അടുത്തുള്ള കെട്ടിടത്തില്‍നിന്ന് നിശ്ചിതനിരക്കിലാണ് വെള്ളം എടുത്തിരുന്നതെന്നും തിങ്കളാഴ്ച വൈദ്യുതി ഇല്ലാത്തതിനാല്‍ വെള്ളമെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കായലിലെ വെള്ളം ഉപയോഗിച്ചതെന്നും കരാര്‍ കമ്പനി പ്രതിനിധികള്‍ പറയുന്നു. ദിവസങ്ങളായി മോട്ടോര്‍ കായലിലിട്ടിരിക്കുന്നത് കണ്ടതായി വലക്കാര്‍ പറയുന്നുണ്ട്. ഇത് മണ്ണുറപ്പിക്കാനുള്ള ആവശ്യത്തിനാണെന്നാണ് കരാറുകാര്‍ പറയുന്നത്. ഇതും നിര്‍മാണത്തിലെ അപാകമായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.വിവരമറിഞ്ഞ കളക്ടര്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്. പണി നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു. തിങ്കളാഴ്ച ഉച്ചക്കാണ് കെട്ടിടത്തിന്റെ തറയ്ക്കായുള്ള കോണ്‍ക്രീറ്റിങ്ങിന് കായലില്‍നിന്ന് വെള്ളമെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദുരന്തനിവാരണകേന്ദ്രത്തിന്റെ നിര്‍മാണത്തിനുമുന്നോടിയായി തീരത്ത് നിര്‍മിച്ച വാര്‍ഫിന്റെ ഭാഗത്ത് കായലില്‍ മോട്ടോര്‍ ഇറക്കിയാണ് വെള്ളമെടുത്തിരുന്നത്. കായലിലെ ഉപ്പുവെള്ളമാണെന്ന് ബോധ്യപ്പെട്ടതോടെ പണി തടയുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ സാധാരണ പണം കൊടുത്തു വാങ്ങുന്ന ശുദ്ധജലമാണ് ഉപയോഗിച്ചിരുന്നതെന്നും വൈദ്യുതി നിലച്ചതോടെ അത് ലഭ്യമാകാതിരുന്നപ്പോള്‍ നനയ്ക്കാനും മണ്ണ് ഉറപ്പിക്കാനുമായി നേരത്തേ എടുത്തുവച്ചിരുന്ന ഉപ്പ് വെള്ളം ഒരു തൊഴിലാളി എടുത്ത് ഉപയോഗിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. സംഭവം വിവാദമായതോടെ കെട്ടിടത്തിന്റെ ഇന്നലെ നടത്തിയ കോണ്‍ക്രീറ്റിങ് മുഴുവന്‍ പൊളിക്കും. മറ്റു ഭാഗങ്ങളില്‍ വിശദമായ ബലപരിശോധന നടത്താനും തീരുമാനിച്ചു. ഇതിനകം നിര്‍മാണം കഴിഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റിങ്ങിനടക്കം ഇതേ ഉപ്പുവെള്ളമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അടിയന്തരമായി പരിശോധന ആവശ്യമാണെന്നും മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റിനടക്കം ഉപയോഗിച്ചത് ഏത് തരത്തിലുള്ള വെള്ളമാണെന്ന് വ്യക്തമായ ശേഷമേ നിര്‍മാണം പുനരാരംഭിക്കാവൂ എന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ തുറമുഖ വികസനത്തിനായി 34.5 കോടി രൂപ ചെലവഴിച്ച് നബാര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെ 2.5 കോടി രൂപ ചെലവഴിച്ചാണ് ദുരന്തനിവാരണ കേന്ദ്രം നിര്‍മിക്കുന്നത്. ഡിസംബര്‍ ആദ്യ വാരം കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പുനരാരംഭിച്ചപ്പോള്‍ തന്നെ കെട്ടിടത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും അഴിമതിയുണ്ടെന്നും ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം നിലയ്ക്കുന്നതിന് മുന്‍പ് സ്ഥാപിച്ച ഇരുമ്പു കമ്പികളിലൂടെയാണ് മാസങ്ങള്‍ക്കു മുന്‍പ് നിര്‍മാണം തുടര്‍ന്നത്. ഈ കമ്പികളില്‍ മിക്കതും തുരുമ്പിച്ചിട്ടുണ്ടെന്നും അതില്‍ തന്നെ നിര്‍മാണം തുടരുന്നത് ഭാവിയില്‍ പ്രശ്‌നമാകുമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അടുക്കാനും അവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ശ്രമിക്കാതെ മ്യൂസിയവും ഹാളും പോലെയുള്ള നിര്‍മാണങ്ങളല്ല ഇവിടെ വേണ്ടതെന്നും ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോ. ചൂണ്ടിക്കാണിച്ചിരുന്നു.

മറുനാടൻ മലയാളീ 10 Feb 2026 4:35 pm

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങഇയ കുട്ടിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ കുട്ടിയെ ബസില്‍ പിന്തുടരുകയും കോഴിക്കോട്ടെ ഒരു മാളില്‍ എത്തിക്കാം എന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് പിടികൂടി. വെള്ളരിക്കല്‍ വീട്ടില്‍ ടി.പി. ഷൗക്കത്തലി (42)യെയാണ്‌പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വനിത പോലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍ തുളസിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് വച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. The post വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങഇയ കുട്ടിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 4:35 pm

മകളുടെ ഫോണിൽ അമ്മയുടെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങൾ; കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ

23 വയസുകാരിയായ മകള്‍ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വരുണ്‍ ഗിരിധര്‍ എന്ന യുവാവിനാണ് യുവതി ചിത്രങ്ങള്‍ അയച്ചുകൊടുത്തതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. വരുണിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് യുവതി വീട്ടുകാരെ അറിയിച്ചിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 4:35 pm

സസ്പെൻസ് ക്രൈം ത്രില്ലറുമായി അനൂപ് മേനോൻ; രതീഷ് നെടുമങ്ങാട് ഒരുക്കുന്ന 'ഈ തനിനിറം'; ചിത്രത്തിന്റെ ടീസർ പുറത്ത്; റിലീസ് ഫെബ്രുവരി 13ന്

കൊച്ചി: രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന അനൂപ് മേനോൻ ചിത്രം 'ഈ തനിനിറം' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും. ഒരു സസ്പെൻസ് ക്രൈം ത്രില്ലറായ ചിത്രത്തിന്‍റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. അനൂപ് മേനോൻ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ടീസർ ചിത്രത്തിന്‍റെ ഉദ്വേഗഭരിതവും നിഗൂഢവുമായ സ്വഭാവം വ്യക്തമാക്കുന്നു. അനൂപ് മേനോനെ കൂടാതെ നോബി, രമേഷ് പിഷാരടി, ജി. സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ, ശൈലജ അമ്പു, തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അംബിക കണ്ണൻ ബായി തിരക്കഥ ഒരുക്കിയ ചിത്രത്തിന്‍റെ ഗാനങ്ങൾക്ക് അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു എന്നിവർ വരികളെഴുതിയിരിക്കുന്നു. ബിനോയ് രാജ് കുമാറാണ് സംഗീതം. പ്രദീപ് നായർ ഛായാഗ്രഹണവും അജു അജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. അശോക് നാരായൺ കലാസംവിധാനവും റാണാ കോസ്റ്റ്യൂം ഡിസൈനും രാജേഷ് രവി മേക്കപ്പും സാബി ഹംസ സ്റ്റിൽസും കൈകാര്യം ചെയ്യുന്നു. രാജു സമഞ്ജ്സ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ഷാജി വിൻസെന്റ്, സൂര്യ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. ദില്ലി ഗോപൻ ഫിനാൻസ് കൺട്രോളറും പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ കൺട്രോളറും ആനന്ദ് പയ്യന്നർ എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ്.

മറുനാടൻ മലയാളീ 10 Feb 2026 4:33 pm

വ്യാജ ഏറ്റുമുട്ടലില്‍ കുടുക്കുമെന്ന് ഭീഷണി; മുസ് ലിം വ്യാപാരിയുടെ പക്കല്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തെന്ന കേസ്; സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

മീററ്റ് :  വ്യാജ ഏറ്റുമുട്ടലില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മുസ് ലിം വ്യാപാരിയുടെ പക്കല്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ മീററ്റ് പോലീസിലെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരായ ലോകേന്ദ്ര സാഹു, മഹേഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, എസ്എസ്പി അവിനാശ് പാണ്ഡെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെ അഴിമതിയും മറ്റ് ഗുരുതരമായ കുറ്റങ്ങളും ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

തേജസ് ന്യൂസ് 10 Feb 2026 4:31 pm

തീക്കൊള്ളി ഉണക്ക വിറകിനോട് ചാന്‍സ് ചോദിക്കുന്നു; കേരളത്തില്‍ തുടര്‍ഭരണം വേണം എന്ന് എംഎ ബേബി

കൊച്ചി: കേരളത്തിലെ ഇടതുപക്ഷത്തെ നശിപ്പിക്കുമെന്ന് ആര്‍എസ്എസ് ദേശീയ തലത്തില്‍ തീരുമാനമെടുത്തതിന് തെളിവാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രതികരണം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സൂചിപ്പിച്ചാണ് ബേബിയുടെ പ്രതികരണം. യുഎഇ ഒറ്റപ്പെട്ടു; സൗദി അറേബ്യയുമായി സഹകരണം പ്രഖ്യാപിച്ച് സൊമാലിയ, ഗള്‍ഫില്‍ വേറിട്ട നീക്കം

ഒന്നു ഇന്ത്യ 10 Feb 2026 4:31 pm

2026ൽ വിപണിയിലെത്തുന്ന അഞ്ച് ഇലക്ട്രിക് കാറുകൾ

മെച്ചപ്പെട്ട റേഞ്ച്, അത്യാധുനിക ഫീച്ചറുകൾ, ആകർഷകമായ വില എന്നിവയോടെ വരാനിരിക്കുന്ന അഞ്ച് പ്രധാന ഇ വി മോഡലുകളെ കുറിച്ച്

സിറാജ് ലൈവ് 10 Feb 2026 4:30 pm

ബോക്സ് ഓഫീസിൽ ആറാട്ട്; ചിരിപ്പിച്ചും പേടിപ്പിച്ചും ഗണപതിയും സംഘവും; ഒമ്പത് ദിവസം കൊണ്ട് വാരിയത് 16.8 കോടി; 'പ്രകമ്പനം' തരംഗമാകുന്നു

കൊച്ചി: വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത് ഗണപതി കേന്ദ്ര കഥാപാത്രമായെത്തിയ 'പ്രകമ്പനം' ബോക്സ്ഓഫീസിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ഒമ്പത് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 16.8 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയതായി റിപ്പോർട്ട്. വലിയ താരനിരയില്ലാതെ എത്തി തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രം, മലയാള സിനിമ ലോകത്ത് ശ്രദ്ധേയമായ നേട്ടമാണ് കൈവരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യവാരം പൂർത്തിയാക്കിയപ്പോൾ 10.59 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ. കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യ പ്രദർശനം ആരംഭിച്ച ചിത്രം, മികച്ച പ്രതികരണത്തെ തുടർന്ന് അധിക ഷോകൾ നടത്തിയിരുന്നു. രണ്ടാം വാരത്തിലും ചിത്രം മികച്ച പ്രതികരണം നിലനിർത്തുന്നുണ്ട്. ഒരു മുഴുനീള ഫാമിലി കോമഡി–ഹൊറർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന 'പ്രകമ്പനം' എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ഈ വിജയത്തിന്റെ പ്രധാന കാരണം. താരപരിവേഷമില്ലാത്ത അഭിനേതാക്കളിലൂടെയും പ്രേക്ഷകർക്ക് രണ്ട് മണിക്കൂർ നീണ്ട ചിരിയുടെ ആഘോഷം സമ്മാനിക്കാൻ ചിത്രത്തിന് കഴിഞ്ഞു. ഗണപതിക്കൊപ്പം സാഗർ, സൂര്യ അൽ അമീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശീതൾ ജോസഫാണ് നായിക. എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കിയാണ് വിജേഷ് പാണത്തൂർ ഈ ഫുൾ-പാക്ക്ഡ് എന്റർടെയ്‌നർ ഒരുക്കിയിരിക്കുന്നത്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സംവിധായകൻ വിജേഷ് പാണത്തൂരിന്റെതാണ് കഥ. തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കൻ എഴുതിയിരിക്കുന്നു. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരുൾപ്പെടെ വലിയ താരനിര ചിത്രത്തിലുണ്ട്. നിരവധി പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബിബിൻ അശോകാണ് സംഗീതം ഒരുക്കിയത്. ശങ്കർ ശർമ്മ പശ്ചാത്തല സംഗീതവും, ആൽബി ആന്റണി ഛായാഗ്രഹണവും, സൂരജ് ഇ. എസ് എഡിറ്റിംഗും നിർവഹിച്ചു.

മറുനാടൻ മലയാളീ 10 Feb 2026 4:27 pm

ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിത പുറത്തിറങ്ങുമോ? ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യം അനുവധിക്കരുതെന്ന് പ്രോസിക്യൂഷൻ

ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവധിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജാമ്യാപേക്ഷയിൽ വിധി നാളെ.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:27 pm

കാറുമായി കൂട്ടിയിടിച്ച് അപകടം; പിന്നാലെ ബൈക്കിൻ്റെ ഹാൻഡിൽ ശരീരത്തിൽ തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം; നടുക്കം മാറാതെ പ്രദേശം; വേദനയോടെ കുടുംബം

കൊച്ചി: മൂവാറ്റുപുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കാവുങ്കര മഠത്തിൽ പരേതനായ ഉസ്മാൻ-സൈനബ ദമ്പതിമാരുടെ മകൻ സജൽ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ കീച്ചേരിപ്പടി-നിരപ്പ് റോഡിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ സജലിന്റെ ശരീരത്തിൽ ബൈക്കിന്റെ ഹാൻഡിൽ തുളഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജലിനെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കാറ്ററിംഗ് സർവ്വീസ് നടത്തിവരികയായിരുന്നു സജൽ. ഭാര്യ ബീമ, മക്കളായ സൈന, മുഹമ്മദ്, സാബിറ എന്നിവരാണ് അദ്ദേഹത്തിന്റെ കുടുംബം. കീച്ചേരിപ്പടി-നിരപ്പ് റോഡിൽ നടന്ന ഈ അപകടത്തിൽ ബൈക്കിന്റെ ഹാൻഡിൽ ശരീരത്തിൽ തുളഞ്ഞുകയറിയതാണ് സജലിന്റെ മരണത്തിന് കാരണമായത്.

മറുനാടൻ മലയാളീ 10 Feb 2026 4:27 pm

കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട് ;ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി. ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. കാര്‍ഷിക മേഖലയെ ബജറ്റില്‍ അവഗണിച്ചെന്നും തൊഴിലില്ലായ്മയെ പരിഗണിക്കുന്നില്ലെന്നും ലോക്സഭയില്‍ തരൂര്‍ കുറ്റപ്പെടുത്തി. പ്രധാന പദ്ധതികള്‍ക്ക് പോലും കുറവ് വകയിരുത്തലാണ് ബജറ്റില്‍ ഉണ്ടായതെന്ന് വിമര്‍ശിച്ച തരൂര്‍, കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നും കുറ്റപ്പെടുത്തി. ഇത്തവണയും കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദ്യം ഉന്നയിച്ചു. കാലിന് പൊട്ടലുള്ള ശശി തരൂർ ഇരുന്നാണ് പ്രസംഗിക്കുന്നത്. ബജറ്റിനെ വിമർശിച്ച് തരൂർ, പുതിയ തൊഴിലുറപ്പ് പദ്ധതിയെയും കുറ്റപ്പെടുത്തി. സാധാരണക്കാരന്റെ അഭിലാഷങ്ങൾ പൂർത്തിയാക്കുന്നതല്ല ബജറ്റ്. തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. നികുതിഭാരം വ്യക്തികൾക്ക് മുകളില്‍ കെട്ടി വയ്ക്കുന്നു. കർഷകർക്ക് ബജറ്റില്‍ കാര്യമായ ഒരു പ്രഖ്യാപനങ്ങളില്ല, കഴിഞ്ഞ തവണത്തേക്കാൾ കുറവാണ് ഇത്തവണത്തെ കർഷകർക്കുള്ള പ്രഖ്യാപനം. ഇത് ആശങ്കാജനകമാണെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പാഴായിയെന്നും തരൂര്‍ വിമര്‍ശിച്ചു. കുരുമുളക് കർഷകർക്ക് ഒന്നുമില്ല. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതിക്കും കഴിഞ്ഞ ബജറ്റിനേക്കാൾ കുറവ് വകയിരുത്തലാണ് ഉള്ളതെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മംഗളം 10 Feb 2026 4:27 pm

നടൻ രമേഷ് പിഷാരടി തൃപ്പൂണിത്തുറയിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥിയാകും ? ചർച്ചകൾ പുരോഗമിക്കുന്നു

സിറ്റിങ് എംഎൽഎയായ കെ. ബാബു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനുപിന്നാലെയാണ് രമേഷ് പിഷാരടിയുടെ പേര് ഉയർന്നു വന്നിരിക്കുന്നത്.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 4:26 pm

പ്രമേഹരോഗികൾക്കും പറ്റിയ കിടിലൻ ബ്രേക്ക്‌ഫാസ്റ്റ് റെസിപ്പി

പ്രമേഹരോഗികൾക്കും പറ്റിയ കിടിലൻ ബ്രേക്ക്‌ഫാസ്റ്റ് റെസിപ്പി

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 4:25 pm

ദുബായ് റിയൽ എസ്റ്റേറ്റിൽ ഡിജിറ്റൽ വിപ്ലവം, കെട്ടിടങ്ങളുടെയോ വീടുകളുടെയോ ഓഹരികൾ വാങ്ങാം, ടോക്കൺ വിൽപന ഫെബ്രുവരി 20 മുതൽ

ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് 'റിയൽ എസ്റ്റേറ്റ് ടോക്കണൈസേഷൻ' പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ഇത് പ്രകാരം, കെട്ടിടങ്ങൾ മുഴുവനായി വാങ്ങുന്നതിന് പകരം അവയുടെ ഓഹരികൾ ഡിജിറ്റൽ ടോക്കണുകളായി വാങ്ങാനും വിൽക്കാനും സാധിക്കും.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:23 pm

മെഡിക്കല്‍-നഴ്‌സിങ് ക്ലിനിക്കല്‍ പരിശീലനത്തിന് ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍; യുഎഇ പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചു

ദുബയ്: മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ഥികളുടെ ക്ലിനിക്കല്‍ പരിശീലനം ഏകീകരിക്കുകയും ഗുണമേന്മ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനായി യുഎഇ സര്‍ക്കാര്‍ പുതിയ ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-ശാസ്ത്രീയ ഗവേഷണ മന്ത്രാലയം അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍വകലാശാലകളും ആരോഗ്യസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് ലക്ഷ്യമിടുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.അക്കാദമിക് പഠനവും ആരോഗ്യ മേഖലയുടെ തൊഴില്‍ വിപണി ആവശ്യകതകളും തമ്മില്‍ ഏകോപനം ഉറപ്പാക്കുന്ന ദേശീയ ചട്ടക്കൂടാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. ഇതുവഴി തൊഴില്‍സന്നദ്ധതയുള്ള, പ്രാവീണ്യമുള്ള ആരോഗ്യപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ വിദ്യാഭ്യാസം ശക്തിപ്പെടുത്താനും അക്കാദമിക്-പ്രായോഗിക പരിശീലന സംയോജനത്തിന് വഴിയൊരുക്കാനും പുതിയ ചട്ടങ്ങള്‍ സഹായകരമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-ശാസ്ത്രീയ ഗവേഷണ നിയന്ത്രണ, ഭരണവിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഇബ്രാഹിം ഫിക്രി പറഞ്ഞു. ഭാവിയിലെ ആരോഗ്യ മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന സമഗ്ര വിദ്യാഭ്യാസ-ആരോഗ്യ സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ വികസനത്തിനായി ശക്തമായ ദേശീയ ചട്ടക്കൂട് സൃഷ്ടിക്കുന്നതില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ണായകമാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റാന്‍ഡ് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ തൊഴില്‍സന്നദ്ധത ഉറപ്പാക്കുക, രോഗികളുടെ സുരക്ഷ, പ്രൊഫഷണല്‍ ഉത്തരവാദിത്വം, കഴിവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരിശീലനം നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മാര്‍ഗനിര്‍ദേശങ്ങളെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സ്വാഗതം ചെയ്തു. ആശുപത്രികളിലും മറ്റ് ആരോഗ്യസ്ഥാപനങ്ങളിലും പ്രായോഗിക പരിശീലനത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതില്‍ ഇത് നിര്‍ണായക ചുവടുവയ്പ്പാകുമെന്ന് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹൂഖാനി പറഞ്ഞു. ഏകീകൃത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഘടിത പരിശീലനം വിദ്യാര്‍ഥികളുടെ പ്രൊഫഷണല്‍ തയ്യാറെടുപ്പ് ഗണ്യമായി വര്‍ഗിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ യോഗ്യതാ ചട്ടക്കൂടിന് കീഴില്‍ ക്ലിനിക്കല്‍ പരിശീലനം നിര്‍ബന്ധമായ എല്ലാ ബിരുദതല ആരോഗ്യ കോഴ്‌സുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. എന്നാല്‍ ബിരുദാനന്തര ബിരുദ ഇന്റേണ്‍ഷിപ്പുകളും റസിഡന്‍സി പരിശീലനങ്ങളും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തേജസ് ന്യൂസ് 10 Feb 2026 4:21 pm

യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാര്‍ തയ്യാര്‍; ഇന്ത്യന്‍ വസ്ത്ര മേഖലയ്ക്ക് കനത്ത തിരിച്ചടി

അമേരിക്കന്‍ വിപണിയിലേക്ക് ബംഗ്ലാദേശ് നടത്തുന്ന കയറ്റുമതിയുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറച്ചു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:21 pm

മ്യൂസിക് പ്രൊഡക്ഷനിലേക്ക് ചുവടുവെച്ച് 'എൻഹൈപ്പൻ' താരം 'ജേക്ക്'; 'സ്ലേയിംഗ് ഇറ്റ് ലൈക് എ ബോസ്സ്!'

പെർഫോമർ എന്ന നിലയിൽ നിന്ന് ഒരു ക്രിയേറ്റീവ് ആർട്ടിസ്റ്റ് എന്ന നിലയിലേക്കുള്ള ട്രാൻസിഷനിലാണ് ജേക്ക് ഇപ്പോൾ. സ്വന്തമായി മ്യൂസിക് പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും തന്റെ ഇമോഷൻസിനെ സംഗീതത്തിലൂടെ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നതെന്നും ജേക്ക് പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:20 pm

ബെംഗളൂരു രണ്ടാം എയർപോർട്ട്;കർണാടകയ്ക്ക് ആന്ധ്രയുടെ പണി..കൊപ്പത്ത് പുതിയ എയർപോർട്ട് വരും?

ഹൊസൂർ വിമാനത്താവളത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമർപ്പിച്ച അപേക്ഷ പ്രതിരോധ മന്ത്രാലയം തള്ളിയത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. സ്ഥലനിർണയം പൂർത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഹൊസൂർ വിമാനത്താവള നിർമാണത്തിനുള്ള നടപടി തുടങ്ങാനുള്ള നീക്കം തകൃതിയാക്കുന്നതിനിടെയായിരുന്നു ഈ തിരിച്ചടി. ഹൊസൂരിൽ വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തെ വ്യോമപാത പ്രതിരോധമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. ഈ പ്രദേശം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന്

ഒന്നു ഇന്ത്യ 10 Feb 2026 4:20 pm

നാവിൽ വെള്ളമൂറുന്ന തനി നാടൻ ഞണ്ട് വരട്ടിയത്

ഉണ്ടാക്കുന്ന വിധം: ക്രാബ് - 1 kg Oil - 2 spoon, ഉള്ളി - 200g സവാള- 2

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 4:20 pm

കമ്മ്യൂണിറ്റി ലൈബ്രറി; ജനസൗഹൃദ പദ്ധതിയുമായി മര്‍കസ് കോളജ്

കോളജ് പരിസരത്തെ 20 ഓളം വീടുകളെ തിരഞ്ഞെടുത്താണ് പദ്ധതി ആരംഭിച്ചത്. കോളജ് ലൈബ്രറിയുടെ പ്രവര്‍ത്തനം പൊതു ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം.

സിറാജ് ലൈവ് 10 Feb 2026 4:20 pm

പത്ത് ലക്ഷം കടന്ന് കുതിപ്പ്; നെക്സോണിന്റെ കരുത്തിൽ ടാറ്റ മോട്ടോഴ്സിന് റെക്കോർഡ് വിൽപന

സുരക്ഷയ്ക്കും ഡിസൈനിനും നൽകുന്ന മുൻഗണനയും വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളുമാണ് നെക്സോണിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട എസ്‌ യു വി ആക്കി മാറ്റുന്നത്.

സിറാജ് ലൈവ് 10 Feb 2026 4:19 pm

ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കും: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി . എല്ലാ വനം ഡിവിഷനുകള്‍ക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതല്‍ ലൈസന്‍സ്ഡ് ഷൂട്ടര്‍മാരെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാനാണഅ് മന്ത്രി നിര്‍ദേശം നല്‍കിയത്. കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും തിരിച്ചു നല്‍കുന്നതാണെന്ന വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളില്‍ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്.

തേജസ് ന്യൂസ് 10 Feb 2026 4:18 pm

ഓഫര്‍ കോടിക്കണക്കിന് രൂപ, എഐ കമ്പനികള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍മാര്‍ക്ക് പിന്നാലെ!

വച്ചുനീട്ടിയത് 600,000 ഡോളറിന്‍റെ വമ്പന്‍ ഓഫര്‍, ഒരു പോസ്റ്റിന് കിട്ടും ഒരു ലക്ഷം ഡോളര്‍. എന്നിട്ടും എഐ കമ്പനികളെ പ്രൊമോട്ട് ചെയ്യാനില്ലെന്ന് തീരുമാനിച്ച് കോണ്ടന്‍റ് ക്രിയേറ്റര്‍മാര്‍. ടെക് രംഗത്ത് പുത്തന്‍ ഇന്‍ഫ്ലൂവന്‍സര്‍ മാര്‍ക്കറ്റിംഗ്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:16 pm

ഈ തക്കാളി ചമ്മന്തി ഉണ്ടെങ്കിൽ ചോറുണ്ണാൻ വേറെ കറികളൊന്നും വേണ്ട

ഈ തക്കാളി ചമ്മന്തി ഉണ്ടെങ്കിൽ ചോറുണ്ണാൻ വേറെ കറികളൊന്നും വേണ്ട

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 4:15 pm

കലോത്സവ ഫണ്ട് അനുവദിച്ചില്ല; കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; നേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ആസ്ഥാനത്ത് എസ്എഫ്ഐ മാര്‍ച്ചിനിടെ സംഘര്‍ഷം. ഇന്ന് ഉച്ചയോടെയാണ് സമരം അക്രമാസക്തമായത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ വിസിയുടെ ചേംബറിന് മുന്നിലെത്തി. രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചത് സംഘര്‍ച്ചതില്‍ കലാശിച്ചു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സര്‍വകലാശാലാ കലോത്സവം നടത്തുന്നതിന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തടസം നില്‍ക്കുന്നുവെന്നും, കായിക താരങ്ങള്‍ക്കുള്ള ടിഎ അനുവദിക്കുന്നില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാറുടെ ഓഫീസിനുമുന്നിലും വിസിയുടെ ചേംബറിനുമുന്നിലും എസ്എഫ്ഐ കുത്തിയിരുന്ന് സമരം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും വിസി തയ്യാറാകുന്നില്ലെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. രാവിലെ സര്‍വകലാശാല കവാടത്തില്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് കടക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചു.ഉച്ചയോടെയാണ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെയെല്ലാം ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍വകലാശാല ആസ്ഥാനത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

മറുനാടൻ മലയാളീ 10 Feb 2026 4:14 pm

കിടക്കയില്‍ പാമ്പിന്‍ തോല്‍, വളപ്പൊട്ട്;‘ നാഗകന്യക’യായി അപ്രത്യക്ഷമായ യുവതി; പിന്നിൽ പ്രണയത്തിന്റെ ട്വിസ്റ്റ്

വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെയാണ് തിങ്കളാഴ്ച കാണാതായത്. രാവിലെ വീട്ടുകാര്‍ നോക്കിയപ്പോള്‍ യുവതിയെ മുറിയില്‍ കണ്ടില്ല. യുവതിയുടെ കിടക്കയില്‍ പാമ്പിന്‍തോലും വളപ്പൊട്ടുകളും സിന്ദൂരവും ഉണ്ടായിരുന്നു.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 4:11 pm

കുമരകം വീണ്ടും സിനിമക്കാരുടെ ഇഷ്‌ടലൊക്കേഷനായി വീണ്ടും കുമരകം

കുമരകം: കുമരകം വീണ്ടും സിനിമക്കാരുടെ ഇഷ്‌ടലൊക്കേഷനായി മാറുന്നു. നീണ്ട ഇടവേളയ്ക്ക് ഒടുവിൽ ഇലവൺ ഐക്കൺസിന്‍റെ ബാനറിൽ ഷഹദ് സംവിധാനം ചെയ്യുന്ന കോട്ടയം സ്വദേശി കൂടിയായ വിജയരാഘവൻ മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ’ സിനിമയുടെ ചിത്രീകരണമാണ് ഇന്നലെ മുതൽ കവണാറ്റിൻകര-ചീപ്പുങ്കൽ ഭാഗത്ത് പുരോഗമിക്കുന്നത്. വിജയരാഘവനെ കൂടാതെ പാർവതി തിരുവോത്ത്, വിനയ് ഫോർട്ട്, മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നതിനൊപ്പം ആസിഫ് അലി ഗസ്റ്റ് റോളിലും എത്തുന്നുണ്ട്. 2019 ഡിസംബറിൽ റിലീസ് ചെയ്ത മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമ ‘പ്രതി പൂവൻ കോഴി’യുടെ ഷൂട്ടിംഗിന്‍റെ ഭൂരിഭാഗവും നടന്നത് കുമരകത്തായിരുന്നു. മുൻ വർഷങ്ങളിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലുള്ള സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു കുമരകം. നെൽപാടങ്ങളും തോടുകളും വേമ്പനാട്ടുകായലിന്‍റെ മനോഹാരിതയും ഒക്കെയാണ് കുമരകം സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറിയതിനുള്ള കാരണം. കോട്ടയം, കുമരകം,… The post കുമരകം വീണ്ടും സിനിമക്കാരുടെ ഇഷ്‌ടലൊക്കേഷനായി വീണ്ടും കുമരകം appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 4:11 pm

മൂല്യനിര്‍ണയത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കിങ്; സിബിഎസ്ഇയുടെ പുതിയ തീരുമാനം

ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയത്തില്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനായി 2026ലെ ബോര്‍ഡ് പരീക്ഷകള്‍ മുതല്‍ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) സംവിധാനം നടപ്പാക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ) അറിയിച്ചു. എന്നാല്‍ പത്താംക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നിലവിലെ രീതിയില്‍ തുടരുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതുസംബന്ധിച്ച അറിയിപ്പ് സിബിഎസ്ഇ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി. പരീക്ഷാ പ്രക്രിയയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും മാനുവല്‍ ഇടപെടല്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനം നടപ്പാക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് വഴി മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നതിലെ പിശകുകള്‍ ഒഴിവാക്കാനാകുമെന്നും മൂല്യനിര്‍ണയ നടപടികള്‍ കൂടുതല്‍ ഏകോപിതമാക്കാനാകുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ അധ്യാപകര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാതെ സ്വന്തം സ്‌കൂളുകളില്‍ നിന്ന് തന്നെ ഉത്തരക്കടലാസുകള്‍ വിലയിരുത്താനാകുമെന്നതും പ്രധാന ആനുകൂല്യമായി ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ മൂല്യനിര്‍ണയം നടപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂല്യനിര്‍ണയ നടപടികളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും പരിശീലന പരിപാടികളും നിര്‍ദേശാത്മക വീഡിയോകളും പുറത്തിറക്കുമെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോള്‍ സെന്റര്‍ സജ്ജമാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമായി 26 രാജ്യങ്ങളിലായി ഏകദേശം 46 ലക്ഷം വിദ്യാര്‍ഥികളാണ് സിബിഎസ്ഇയുടെ പത്താംക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്നത്. ഫെബ്രുവരി 17ന് ആരംഭിച്ച പരീക്ഷകള്‍ ഏപ്രില്‍ 10നു സമാപിക്കും. പത്താംക്ലാസ് പരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണ നടത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതല്‍ ജൂണ്‍ ഒന്ന് വരെ നടക്കും.

തേജസ് ന്യൂസ് 10 Feb 2026 4:10 pm

കോലിയും രോഹിത്തും മാത്രമല്ല, ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ തരംതാഴ്ത്തപ്പെട്ടവര്‍ ആരൊക്കെ

ബിസിസിഐയുടെ പുതിയ വാർഷിക കരാർ പട്ടികയിൽ എ പ്ലസ് ഗ്രേഡ് ഒഴിവാക്കിയപ്പോൾ, രോഹിത് ശർമ്മയെയും വിരാട് കോലിയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. വേറെയുമുണ്ട് തരംതാഴ്ത്തപ്പെട്ട താരങ്ങള്‍.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 4:07 pm

വാട്‌സ്ആപ്പ് വെബില്‍ ഇനി വോയിസും ,വിഡിയോ കോളും; പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

വോയ്സ്, വിഡിയോ കോളിങ് ഫീച്ചറുകളാണ് പുതുതായി വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 4:06 pm

കഴിഞ്ഞ ഒക്ടോബറിൽ ലഹരിക്കേസിൽ അമ്മയും മകനും അകത്തായി; അന്ന് വീട്ടിൽ നിന്ന് എംഡിഎംഎ അടക്കം കണ്ടെത്തി പോലീസ്; ഒടുവിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതും കടുംകൈ; അമ്പലപ്പുഴയിൽ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി; പിന്നിലെ കാരണം ദുരൂഹം

ആലപ്പുഴ: ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോൾ (46) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് സത്യമോളെയും മകനെയും എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ, കഞ്ചാവ് എന്നിവയും കണ്ടെത്തിയിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന സത്യമോൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് സത്യമോളുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങൾ അരങ്ങേറുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെടുത്തു. സംഭവത്തെത്തുടർന്ന് സത്യമോളെയും മകനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന അഭിഭാഷകയായിരുന്ന സത്യമോൾ ഇത്തരമൊരു കേസിൽ കുടുങ്ങിയത് അക്കാലത്ത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. സംഭവത്തിൽ അമ്പലപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരു അഭിഭാഷകയും മകനും ലഹരിക്കടത്തിൽ ഉൾപ്പെട്ടതും പിന്നീട് ആത്മഹത്യയിൽ കലാശിച്ചതും പ്രദേശത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ലഹരി മാഫിയകൾക്ക് പ്രൊഫഷണൽ മേഖലകളിലുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സത്യമോളുടെ മകൻ ഇപ്പോഴും കേസിൽ പ്രതിയാണ്. കുടുംബത്തെയാകെ തകർത്ത ലഹരിക്കേസും അതിന് പിന്നാലെയുണ്ടായ ഈ വിയോഗവും നാടിനെ നടുക്കിയിരിക്കുകയാണ്. 

മറുനാടൻ മലയാളീ 10 Feb 2026 4:06 pm

പൊതുപണിമുടക്ക്: സ്കൂൾ അവധിയാണോ? എന്തൊക്കെ തുറക്കും, എന്തൊക്കെ അടഞ്ഞിരിക്കും? വിശദമായി അറിയാം

What Will Closed In General Strike: പണിമുടക്ക് ദിവസം സംസ്ഥാനത്താകെ 650 കേന്ദ്രങ്ങളില്‍ പണിമുടക്കിയ തൊഴിലാളികളും, അനുബന്ധ ജനവിഭാഗങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കും. നാളെ പണിമുടക്കിന്‍റെ വിളംബരം നടക്കും. പന്തംകൊളുത്തി പ്രകടനങ്ങള്‍ ആയിരം കേന്ദ്രങ്ങളില്‍ നടക്കും.

സമയം 10 Feb 2026 4:05 pm

എംഡിഎംഎ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വീട്ടമ്മ ജീവനൊടുക്കി

ആലപ്പുഴ:  എംഡിഎംഎയുമായി പോലിസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്ന അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോള്‍ (46) വീടിനുള്ളില്‍ ജീവനൊടുക്കി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇവരെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ സത്യമോളുടെ വീട്ടില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇവരെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷക ഉള്‍പ്പെട്ട ലഹരിക്കേസ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

തേജസ് ന്യൂസ് 10 Feb 2026 4:05 pm

വാഹന മലിനീകരണ പരിശോധനയിൽ വലിയ മാറ്റം; അടുത്ത വർഷം മുതൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും

നിലവിൽ ഇന്ത്യ പിന്തുടരുന്ന മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിളിന് (എം ഐ ഡി സി) പകരം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വേൾഡ് വൈഡ് ഹാർമണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് പ്രൊസീജ്യർ (ഡബ്ല്യു എൽ ടി പി) രീതിയായിരിക്കും ഇനി മുതൽ നടപ്പിലാക്കുക.

സിറാജ് ലൈവ് 10 Feb 2026 4:04 pm

താമരപ്പൂങ്കാവനത്തിൽ തോമസിന് സന്തോഷം, സമാധാനം; മോഹം സഫലമായപ്പോൾ ഒപ്പം ഒരു വരുമാന മാര്‍ഗവും

കോഴിക്കോട്: താമരപ്പൂ ദൂരെ കണ്ടു മോഹിച്ച തോമസിന് ഒരാഗ്രഹം; ഒരു താമരപ്പൂങ്കാവനം സ്വന്തമായി വേണം. ഒടുവില്‍ ആ മോഹം സഫലമായി. ഒപ്പം ഒരു വരുമാന മാര്‍ഗവും. കുന്നമംഗലം വരട്ടിയാക്ക് കൂട്ടുങ്കല്‍ ടോംസൺ തോമസിന്‍റെ മട്ടുപ്പാവില്‍ നിലവില്‍ 300 ഇനം താമരകളുണ്ട്. കൊറോണ കാലത്ത് തെലുങ്കാനയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തേണ്ടി വന്ന തോമസിന് പിന്നീട് നാട്ടില്‍ത്തന്നെ ചുവടുറപ്പിക്കാന്‍ പ്രേരകമായത് താമര കൃഷിയാണ്. തോമസിന്‍റെ താമര ശേഖരത്തിലെ പല ഇനങ്ങളും സൗന്ദര്യാരാധകരെ കൊതിപ്പിക്കും. ചുവപ്പ്, വെള്ള, മഞ്ഞ, പച്ച, പിങ്ക് വര്‍ണങ്ങളിലുള്ള താമരപൂക്കള്‍ കണ്ണിനഴകാണ്. ചില ഇനം പൂക്കള്‍ ഒന്നലധികം വര്‍ണങ്ങള്‍ വാരി വിതറിയ ഡിസൈനുകളാല്‍ നയനാനന്ദകരമാണ്. താമരയുടെ വേരുകളാണ് പുതിയ തൈകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ആദ്യം അഞ്ച് വേരുകള്‍ പാലയില്‍ നിന്ന് വാങ്ങി തോമസ് നട്ടുവെങ്കിലും അതുമുഴുവന്‍ നശിച്ചു. പിന്നീട് അഞ്ചെണ്ണം കൂടി വാങ്ങി നട്ടതിന് നാമ്പുകള്‍ നീണ്ടതോടെ തോമസിന്… The post താമരപ്പൂങ്കാവനത്തിൽ തോമസിന് സന്തോഷം, സമാധാനം; മോഹം സഫലമായപ്പോൾ ഒപ്പം ഒരു വരുമാന മാര്‍ഗവും appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 4:02 pm

ശബരിമല സ്വര്‍ണക്കൊള്ള; സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി : ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. അന്വേഷണം നടക്കുന്നുവെന്നും ഇടപെടാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിച്ചത്. അയ്യപ്പഭക്തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് ജാമ്യപേക്ഷയില്‍ ഗോവര്‍ധന്‍ വാദിച്ചത്. അതേസമയം ,ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിര്‍മ്മാണവും ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും. അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിര്‍ദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

തേജസ് ന്യൂസ് 10 Feb 2026 4:00 pm

തന്തൂരി ചിക്കൻ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു ?

തന്തൂരി ചിക്കൻ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു ?

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 4:00 pm

കേന്ദ്രബജറ്റില്‍ നിരാശയെന്ന് ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി : കേന്ദ്രബജറ്റില്‍ നിരാശയെന്ന് ശശി തരൂര്‍ എംപി. ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുകയാണെന്നും തലക്കെട്ടുകള്‍ സൃഷ്ടിക്കാനുളളതായി ബജറ്റ് മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഗണിച്ചില്ലെന്നും കഴിഞ്ഞ വര്‍ഷം അനുവദിച്ച പല പദ്ധതികള്‍ക്കും കാര്യമായി പണം ചെലവഴിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ലോക്സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. വിബി ജി റാംജി പദ്ധതി സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വര്‍ധിപ്പിക്കുമെന്നും പുതിയ ജലപാതകളില്‍ കേരളത്തെ പരിഗണിക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചെന്നും റെയില്‍വേ മേഖലയിലും കേരളത്തിന് അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ റോഡ് റെയില്‍ വികസനത്തിന് ഒന്നും പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കുരുമുളക് കൃഷിയെ അവഗണിച്ചു. സുഗന്ധവ്യഞ്ജന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വ്യക്തികള്‍ക്ക് നികുതി ബാധ്യത ഏറുന്നുവെന്നും വന്‍കിട കമ്പനികള്‍ക്ക് കുറയുകയും ചെയ്യുന്നുവെന്ന കാര്യവുംഅദ്ദേഹം ചൂണ്ടിക്കാട്ടി.

തേജസ് ന്യൂസ് 10 Feb 2026 3:57 pm

അമേരിക്കയുടെ ലക്ഷ്യവും നീക്കങ്ങളും എണ്ണിപ്പറഞ്ഞ് റഷ്യ; ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സമ്മർദ്ദത്തിൽ കുരുക്കിയെന്ന് വിമർശം

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടയാൻ അമേരിക്ക സമ്മർദ്ദ തന്ത്രം പയറ്റുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആരോപിച്ചു. ഉപരോധം വഴി സ്വന്തം എൽഎൻജി ഉയർന്ന വിലയ്ക്ക് വിൽക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും വിമർശനം

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:57 pm

പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആകാശക്കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യ; സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാന്‍ മോദിസര്‍ക്കാര്‍; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി; 100 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും; മക്രോയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യ. വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കുന്നതിനായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ഭീമന്‍ കരാറിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കുന്നു. ഏകദേശം 3.25 ലക്ഷം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ആയുധക്കരാറായി മാറും. നിലവിലുള്ള 36 റഫാല്‍ വിമാനങ്ങള്‍ക്ക് പുറമെയാണ് 114 വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേനയുെട മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗാമിന്റെ ഭാഗമായാണ് പുതിയ റഫാല്‍ വിമാനങ്ങള്‍ക്ക് കൂടി ഇന്ത്യ ഓര്‍ഡര്‍ ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്‍പ് കരാറിന് അന്തിമരൂപം നല്‍കുമെന്നാണ് സൂചന. ഫെബ്രുവരി 19,20 തീയതികളിലാണ് മക്രോയുടെ ഇന്ത്യാ സന്ദര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ രാജ്യത്തെ ഏറ്റവും വലിയ ആയുധക്കരാറായി ഇത് മാറും. ഇതിന്റെ ഭാഗമായി നൂറോളം വിമാനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ചേക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇത്. 114 റഫാല്‍ വിമാനങ്ങള്‍കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റഫാല്‍ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന മാറും. നിലവില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. 2024 ഡിസംബറിലാണ് അവസാനമായി വ്യോമസേനയ്ക്ക് 'സി' വേരിയന്റ് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് രാജ്യത്തെത്തിച്ചത്. കൂടാതെ 26 'എം' വേരിയന്റ് റഫാലുകള്‍ക്കും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ കരാര്‍ പ്രകാരമുള്ള 114ല്‍ 100 റഫാല്‍ വിമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നാണ് സൂചന. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുക. കൃത്യതയുള്ള ദൗത്യങ്ങള്‍ക്കു പേരുകേട്ട ഇരട്ട എന്‍ജിന്‍, മള്‍ട്ടി-റോള്‍ ഫൈറ്റര്‍ ജെറ്റാണ് റഫാല്‍. ഇന്ത്യയ്ക്ക് ഇതിനോടകം 36 റഫാല്‍ യുദ്ധവിമാനങ്ങളുണ്ട്. നാവികസേനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റഫാല്‍ വേരിയന്റാണ് 'എം' വേരിയന്റ്. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനിക്കപ്പലുകളിലായിരിക്കും 'എം' വേരിയന്റ് റഫാല്‍ വിമാനങ്ങള്‍ വിന്യസിക്കുക. ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ഇന്ത്യയുടെ ആകാശക്കരുത്ത് ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം വര്‍ദ്ധിക്കും.

മറുനാടൻ മലയാളീ 10 Feb 2026 3:56 pm

ചരിത്ര വഴിയിലൂടെ

എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയായി മാതൃകാ ചോദ്യപേപ്പർ. വിദഗ്ധരായ അധ്യാപകർ തയ്യാറാക്കുന്ന ചോദ്യാവലി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തീർച്ചയായും മുതൽക്കൂട്ടാകും. സാമൂഹ്യ ശാസ്ത്രത്തിന്റെ മാതൃകാ ചോദ്യപേപ്പറാണ് ഈ ലക്കം എജ്യുലൈനിൽ

സിറാജ് ലൈവ് 10 Feb 2026 3:55 pm

റെക്കോർഡ് വിലയിൽ നിന്നും 33% ഇടിഞ്ഞ് വെള്ളി വില; വിൽപ്പന സമ്മർദ്ദം നേരിട്ട് സ്വർണവും

ജനുവരി 29 ന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് വെള്ളി ഏകദേശം 33% ഇടിവ് നേരിട്ടു

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:55 pm

ഇൻഫ്രാ റെഡ് ക്യാമറകളുമായി എയർപോഡ്‌സ് പ്രോ 4 വരുന്നു; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ആപ്പിൾ

മാക്റൂമേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഈ പുതിയ സെൻസറുകൾ വഴി എയർപോഡ്‌സിന് ചുറ്റുമുള്ള സാഹചര്യങ്ങൾ തിരിച്ചറിയാൻ സാധിക്കും

സിറാജ് ലൈവ് 10 Feb 2026 3:55 pm

ശബരിമല കൊടിമര പുനര്‍നിര്‍മാണം: മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എ എസ് പി കുറുപ്പ് നടത്തിയത് ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തല്‍

കൊടിമരത്തിന്റെ പുനര്‍നിര്‍മാണത്തിന് എക്സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കെ, കുറുപ്പ് ഭക്തരില്‍ നിന്ന് നേരിട്ട് സ്വര്‍ണം സ്വീകരിച്ചു.

സിറാജ് ലൈവ് 10 Feb 2026 3:55 pm

ലോക്‌സഭ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം; ഒപ്പ് വച്ചത് 118 എംപിമാർ

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷം നൽകിയ അവിശ്വാസ നോട്ടീസിൽ ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളിലെ 118 എംപിമാരാണ് ഒപ്പുവച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 3:53 pm

പണമില്ല! നടി ശോഭന ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഡി ലിറ്റ് പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നല്‍കാതെ കാലടി സംസ്‌കൃത സര്‍വകലാശാല

നടി ശോഭന ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഡി ലിറ്റ് പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നല്‍കാതെ കാലടി സംസ്‌കൃത സര്‍വകലാശാല

മറുനാടൻ മലയാളീ 10 Feb 2026 3:53 pm

എന്റെ ഫോണില്‍ നിന്നും മെസേജ് പോയാല്‍ അവര്‍ അയക്കുന്ന ഫീലായിരിക്കണം; അതിലൂടെ ഞാൻ സംതൃപ്തി കണ്ടെത്തും; അങ്ങനെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്; തുറന്നുപറഞ്ഞ് ആശ ശരത്ത്

പ്ര മുഖ നടി ആശ ശരത്ത് അന്തരിച്ച തന്റെ സഹോദരങ്ങളെക്കുറിച്ചുള്ള വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ചത് ശ്രദ്ധേയമാകുന്നു. തന്റെ സഹോദരങ്ങൾ തന്നിലൂടെ ജീവിക്കുന്നുവെന്ന് വിശ്വസിക്കുന്നതായും, വാട്ട്സ്ആപ്പ് ഡിപി ഇപ്പോഴും സഹോദരന്റെ ചിത്രമാണെന്നും ആശ ശരത്ത് ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ വീടിന് പോലും സഹോദരന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും നടി പറഞ്ഞു. രണ്ട് സഹോദരന്മാരാണ് തനിക്കുണ്ടായിരുന്നതെന്നും, വേണു ചേട്ടനും ബാലു ചേട്ടനും ദൈവത്തിൽ ചേർന്നു എന്നാണ് താൻ വിശ്വസിക്കുന്നതെന്നും ആശ ശരത്ത് 'യെസ് 27' എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരാൾ വിടവാങ്ങിയപ്പോൾ രണ്ടാമത്തെ സഹോദരനിൽ അയാളെ കണ്ടിരുന്നു. പിന്നീട് ബാലു ചേട്ടനും പോയപ്പോൾ, അമ്മയെ ആശ്വസിപ്പിക്കാനായി നമ്മളെല്ലാം ഒരു ക്യൂവിലാണ്, അവർ നേരത്തെ പോയി സീറ്റ് പിടിച്ചെന്നേയുള്ളൂ എന്ന് തമാശയായി പറയുമായിരുന്നുവെന്നും നടി ഓർമ്മിച്ചു. എന്നാൽ, തന്റെ സഹോദരങ്ങൾ തന്നിലൂടെ ജീവിക്കുന്നുവെന്നാണ് താൻ എപ്പോഴും വിശ്വസിക്കുകയും സ്വയം പഠിപ്പിക്കുകയും ചെയ്യുന്നതെന്ന് ആശ ശരത്ത് കൂട്ടിച്ചേർത്തു. വേണു ചേട്ടനെയും ബാലു ചേട്ടനെയും താൻ വർഷങ്ങളായി ഒരാളായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ട്, സഹോദരൻ മരിച്ച ദിവസം ഇട്ട വാട്ട്സ്ആപ്പ് ഡിപി ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്ന് അവർ വ്യക്തമാക്കി. എന്റെ ഫോണിൽ നിന്ന് വാട്ട്സ്ആപ്പ് മെസ്സേജ് പോകുമ്പോൾ അത് അവർ അയക്കുന്ന ഫീലായിരിക്കണം എന്നാണ് താൻ വിശ്വസിക്കുന്നത്. അതിലാണ് തന്റെ സംതൃപ്തി എന്നും അവർ പറഞ്ഞു. സഹോദരൻ ഉപയോഗിച്ചിരുന്ന ഫോൺ അമ്മയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇപ്പോഴും അമ്മ വിളിക്കുമ്പോൾ ബാലേട്ടൻ എന്നാണ് ഫോണിൽ തെളിയുന്നതെന്നും നടി പങ്കുവെച്ചു. സഹോദരൻ മരിച്ച ശേഷമാണ് വീടിന്റെ പാലുകാച്ചൽ നടന്നതെന്നും, 'ബാലഗോകുലം' എന്നാണ് തന്റെ വീടിന് പേര് നൽകിയിരിക്കുന്നതെന്നും ആശ ശരത്ത് വെളിപ്പെടുത്തി. എല്ലായിടത്തും അവർ തന്നിലൂടെ ജീവിക്കുന്നുവെന്നും, എവിടേയും പോയിട്ടില്ലെന്നുമാണ് താൻ സ്വയം പറഞ്ഞ് പഠിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മറുനാടൻ മലയാളീ 10 Feb 2026 3:52 pm

ചൂടുകാലത്ത് ചോറിനൊപ്പം കഴിക്കാൻ ഏറ്റവും മികച്ച വിഭവം

ചേരുവകൾ:- ഒരിഞ്ചു നീളത്തിൽ ചെറുതായി അരിഞ്ഞ വെള്ളരിക്ക - 2 കപ്പ് പച്ചമുളക് (തൊണ്ടൻ) - 6 എണ്ണം തിരുമ്മിയ തേങ്ങ - 1 കപ്പ് ജീരകം - 1 സ്പൂൺ

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 3:50 pm

മുറിയിൽ മകളില്ല, കട്ടിലിൽ പാമ്പിൻ്റെ പടം, സമീപത്ത് മോതിരവും മാലയും വളകളും! പെൺകുട്ടി 'നാഗിനി'യായെന്ന് പ്രചാരണം, കള്ളക്കഥ പൊളിച്ച് യുപി പൊലീസ്

ഉത്തർപ്രദേശിൽ കാമുകനൊപ്പം ഒളിച്ചോടാൻ യുവതി മെനഞ്ഞത് സിനിമാക്കഥയെ വെല്ലുന്ന നാടകം. താൻ പാമ്പായി മാറിയെന്ന് വരുത്തിത്തീർക്കാൻ കിടക്കയിൽ പാമ്പിൻ്റെ പടം വെച്ചാണ് 25-കാരി വീടുവിട്ടത്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:50 pm

സ്വാതി ആർ കൃഷ്ണയായി റിയ ഷിബു; 'അതിരടി'യുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; നവാഗതനായ അരുൺ അനിരുദ്ധൻ ഒരുക്കുന്ന ക്യാമ്പസ് എന്റർടെയ്‌നർ; ഓണം റിലീസിന് ഒരുങ്ങി സൂപ്പർ കോമ്പോ

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അതിരടി' എന്ന ചിത്രത്തിലെ റിയ ഷിബുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സ്വാതി ആർ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് റിയ ഷിബു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ഈ ക്യാമ്പസ് ഫൺ എന്റർടെയ്നർ ഓണം റിലീസായി തിയറ്ററുകളിലെത്തും. 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ റിയ ഷിബുവിന്റെ പുതിയ കഥാപാത്രത്തിന്റെ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. റിയ ഷിബുവിന്റേതിന് പുറമെ, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ദർശന രാജേന്ദ്രൻ, സെറിൻ ശിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് 'അതിരടി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സമീർ താഹിറും ടൊവിനോ തോമസും സഹനിർമ്മാതാക്കളായി ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽ മുരളി' എന്ന വിജയ ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായിരുന്നു അരുൺ അനിരുദ്ധൻ. 'മിന്നൽ മുരളി'ക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'അതിരടി'ക്കുണ്ട്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ സാമുവൽ ഹെൻറി ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും മാനവ് സുരേഷ് പ്രൊഡക്ഷൻ ഡിസൈനും മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിക്സൺ ജോർജ് സൗണ്ട് ഡിസൈനും സുഹൈൽ കോയ ഗാനരചനയും നിർവഹിച്ചിരിക്കുന്നു. 

മറുനാടൻ മലയാളീ 10 Feb 2026 3:50 pm

ക്വാറികളെ ഹരിതാഭമാക്കി; കോവിഡ് കാലത്ത് കോയാമു കരയറി

മലപ്പുറം: കോവിഡ് കാലത്ത് ക്വാറി അടച്ചുപൂട്ടിയപ്പോൾ പണിയില്ലാതായ തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ടോട്ടിയിലെ കെ.എം. കോയാമു തുടങ്ങിയ നെടിയിരുപ്പിൽ ചിറയിൽ അഗ്രോ ഗാർഡൻസ് ഇന്ന് പല തരം ഫലവൃക്ഷത്തൈകളുടെ പറുദീസ. 2021ൽ 36 ഏക്കറിൽ തുടങ്ങിയ സംരംഭം അഞ്ച് വർഷത്തിനിടെ മലബാറിലെ തന്നെ സമാനതകളില്ലാത്ത ഏറ്റവും മികച്ച സ്ഥാപനമായി മാറി. സംസ്ഥാനത്തെ 300ലധികം നഴ്സറികൾ മികച്ച തൈകൾക്കും വിത്തുകൾക്കുമായി ആശ്രിയിക്കുന്ന ചിറയിൽ അഗ്രോ ഗാർഡൻസിനെ 2022ൽ സംസ്ഥാന കാർഷിക വകുപ്പിന്‍റെ അംഗീകാരം തേടിയെത്തി. തുടർന്ന് കേന്ദ്ര നാളികേര വികസന ബോർഡിന്‍റെ സാന്പത്തിക സഹായവും ലഭിച്ചു. ഉപയോഗശൂന്യമായ കരിങ്കൽ ക്വാറികളെ നാടിന്‍റെ കാർഷിക വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ എങ്ങനെ ഹരിതാഭമാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സ്ഥാപനം. വർഷത്തിൽ മൂന്ന് ലക്ഷം തൈകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതിൽ രണ്ടര ലക്ഷം തൈകൾ വിവിധ നഴ്സറികളിലേക്കാണ് നൽകുന്നത്. കൊണ്ടോട്ടിക്ക് പുറമേ സ്ഥാപനത്തിന്… The post ക്വാറികളെ ഹരിതാഭമാക്കി; കോവിഡ് കാലത്ത് കോയാമു കരയറി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 10 Feb 2026 3:49 pm

പറന്നുയർന്നതിന് പിന്നാലെ കോക്പിറ്റിൽ പുക, ശ്വാസം അടക്കിപ്പിടിച്ച് യാത്രക്കാ‍ർ, മനസാന്നിധ്യം കൈവിടാതെ പൈലറ്റ്, അടിയന്തര ലാൻഡിങ്ങ്

ഇസ്താംബൂളിൽ നിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ട ഈജിപ്ത് എയർ വിമാനം കോക്പിറ്റിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിൽ നടത്തിയ പരിശോധനയിൽ തകരാറുകളൊന്നും കണ്ടെത്തിയില്ല, തുടർന്ന് വിമാനം യാത്ര പുനരാരംഭിച്ചു.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:47 pm

ഇന്ത്യ- യുഎസ് വ്യാപാരക്കരാർ: ഇന്ത്യൻ കർഷകർക്ക് എന്തൊക്കെ നേട്ടങ്ങൾ? കയറ്റുമതി കൂടുമോ?

ഈ കരാറിലെ പ്രധാന നേട്ടങ്ങളിലൊന്ന്, ഏകദേശം 4600 കോടി ഡോളർ വരുന്ന യുഎസ് കാർഷിക വിപണിയിലേക്ക് പൂജ്യം തീരുവയോടെ പ്രവേശനം ലഭിക്കുന്നതാണ്.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:45 pm

വമ്പൻമാരെ ഞെട്ടിച്ച് ആ ചിരിപ്പടം, 9 ദിവസത്തിനുള്ളില്‍ നേടിയത് അതിശയിപ്പിക്കുന്ന തുക

ഒമ്പത് ദിവസത്തിനുള്ളില്‍ ആ ചിരി ചിത്രം നേടിയത് ഞെട്ടിക്കുന്ന തുക.

ഏഷ്യൻ നേടി ന്യൂസ് 10 Feb 2026 3:44 pm

റാവൽപിണ്ഡിയിലെ ഇൻഡസ്ട്രിയൽ യൂണിറ്റിൽ വൻ തീപിടിത്തം

പാകിസ്ഥാനിലെ ടെക്സ്റ്റൈൽ ഇൻഡസ്ട്രിയൽ യൂണിറ്റിൽ വൻ തീപിടിത്തം. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് തീപടർന്ന് പിടിച്ചത്. പതിനാറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫാക്ടറിക്കുള്ളിൽ തീ പടർന്ന് പിടിക്കാൻ സാധ്യതയുള്ള രാസവസ്തുക്കൾ ഉയർന്ന അളവിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

കേരളം ഓൺലൈൻ ന്യൂസ് 10 Feb 2026 3:43 pm