SENSEX
NIFTY
GOLD
USD/INR

Weather

31    C
...

ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടിസ്

എറണാകുളം: അങ്കമാലിയില്‍ വിദ്യാര്‍ഥിനി ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍, കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക് പി ജോര്‍ജിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം. അപകടമുണ്ടാക്കി ദിവസങ്ങള്‍ ആയിട്ടും പ്രതിയെ പിടികൂടാത്തതില്‍ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പോലിസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു. അതേസമയം, പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പോലിസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടില്‍ അടക്കം അങ്കമാലി പൊലീസ് പരിശോധന നടത്തിയിരുന്നു.

തേജസ് ന്യൂസ് 5 Mar 2026 12:32 pm

പൊങ്കാല ഇടുമ്പോൾ എങ്ങനെയൊക്കെ സൂം ചെയ്യുന്നു, അതും സ്വന്തം വീട്ടിൻ്റെ കംഫേർട്ട് സോണിൽ';രമ്യ പണിക്കർ

ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ നടിമാരുടെ വീഡിയോകൾ മോശം രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ തുറന്നടിച്ച് നടി രമ്യ പണിക്കർ. തൻ്റെ വീട്ടിൽ വെച്ച് പൊങ്കാലയിടുന്ന ചിത്രങ്ങളാണ് ചില ഓണ്‍ലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതെന്ന് നടി പറഞ്ഞു. 'വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്ത് പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ

ഒന്നു ഇന്ത്യ 5 Mar 2026 12:31 pm

'വിമത കണ്‍വെന്‍ഷന്‍ അല്ല, ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍; ഞങ്ങള്‍ ആഗ്രഹിച്ചതല്ല, നിര്‍ബന്ധിതമായതാണ്'; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശശി; പാലക്കാട്ടെ സിപിഎം വിമത കണ്‍വെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ പേര്‍ മണ്ണാര്‍ക്കാട് നിന്നും

പാലക്കാട്: പാലക്കാട് സിപിഎം വിമത കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിമര്‍ശനങ്ങളുമായി പി കെ ശശി. പാലക്കാട് നടക്കുന്നത് വിമത കണ്‍വെന്‍ഷന്‍ അല്ലെന്നും വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍ ആണെന്നും പികെ ശശി പറഞ്ഞു. സിപിഎം വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇത്; ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍. വിമതരുടെ കണ്‍വെന്‍ഷന്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നു. നിര്‍ബന്ധിതമായ ചില സാഹചര്യങ്ങള്‍ കൊണ്ടാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഞങ്ങള്‍ ആഗ്രഹിച്ചതല്ല ഇതെന്നും നിര്‍ബന്ധിതമായതാണെന്നും പികെ ശശി വേദിയില്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ സിപിഎം നേതൃത്വത്തോട് കലഹിച്ച് നില്‍ക്കുന്നവര്‍ രൂപം നല്‍കിയ മാര്‍ക്സിസ്റ്റ് കൂട്ടായ്മയുടെ കണ്‍വെന്‍ഷനാണ് പാലക്കാട് നടക്കുന്നത്. പാലക്കാട് പാര്‍വതി കല്യാണമണ്ഡപത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനിലെത്തിയ പി കെ ശശിക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ട്ടിയോട് അകന്നുനില്‍ക്കുന്നവരടക്കം നൂറുകണക്കിനാളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. എം ആര്‍ മുരളിയുടെയും പി എ ഗോകുല്‍ദാസിന്റെയും നേതൃത്വത്തില്‍ മുമ്പ് പാര്‍ട്ടിയില്‍ ചില നീക്കങ്ങള്‍ നടന്ന സമയത്തു പോലും ഇത്തരമൊരു കണ്‍വെന്‍ഷന്‍ ജില്ലയില്‍ ചേര്‍ന്നിരുന്നില്ല. പി കെ ശശിക്ക് സ്വാധീനമുള്ള മണ്ണാര്‍ക്കാട് മണ്ഡലത്തില്‍നിന്ന് മാത്രം അഞ്ഞൂറിലധികംപേര്‍ പങ്കെടുക്കുമെന്ന് മണ്ണാര്‍ക്കാട്ടെ കൂട്ടായ്മാ ഭാരവാഹികള്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ പി കെ ശശിയെ സ്ഥാനാര്‍ത്ഥിയാക്കാനും നീക്കം നടക്കുന്നുണ്ട്. യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് നീക്കം. കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ടിനുപുറമേ വോയ്സ് ഓഫ് വടക്കഞ്ചേരി, മണ്ണാര്‍ക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്മകളും പങ്കെടുക്കും. നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത ജില്ലാ കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ മാനസികപിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ട് നേതാവ് സതീഷ് പറഞ്ഞു. വടക്കഞ്ചേരി മുന്‍ ഏരിയാ സെക്രട്ടറി കെ ബാലന്‍, ഏരിയാ കമ്മിറ്റിയംഗം പി ഗംഗാധരന്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.

മറുനാടൻ മലയാളീ 5 Mar 2026 12:30 pm

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട നഴ്‌സുമാരുടേത് ആധുനിക കാലത്തെ അടിമപ്പണി: കെസി വേണുഗോപാല്‍

പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയും തൊഴില്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാനവീയം വീഥിയില്‍ നടന്ന നഴ്‌സുമാരുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സുപ്രീം കോടതി നിര്‍ദ്ദേശിച്ച നാല്പതിനായിരം രൂപ അടിസ്ഥാന ശമ്പളം എന്ന ന്യായമായ ആവശ്യം പോലും നടപ്പിലാക്കാത്ത ഭരണകൂടം, സ്വന്തം അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ഇവരെ ഫാസിസ്റ്റ് ശൈലിയിലാണ് […] The post അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട നഴ്‌സുമാരുടേത് ആധുനിക കാലത്തെ അടിമപ്പണി: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 5 Mar 2026 12:29 pm

'നോമ്പ് എടുത്തല്ല പൊങ്കാലയിട്ടത്, ആറ്റുകാൽ അമ്മയുടെ മുന്നിലെത്തിയത് ഒരു ആഗ്രഹവുമായി'; വിമര്‍ശനങ്ങള്‍ക്കെതിരെ റെനീഷ റഹ്‍മാന്‍

റംസാന്‍ മാസത്തില്‍ റെനീഷ പൊങ്കാലയിട്ടത് ശരിയായില്ല എന്നും വിശ്വാസമില്ലാതെ, ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്തതാണെന്നും കമന്‍റുകള്‍ വന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുകയാണ് റെനീഷ.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:26 pm

മിതവാദി, പ്രായോഗികമതി: ഇറാനിൽ ഖമേനിക്ക് പിൻഗാമിയായി റൂഹാനി വരുമോ? അതോ അറാഫി തുടരുമോ?

ആരായാരിക്കും ഇറാന്റെ അടുത്ത പരമോന്ന നേതാവ്? പല പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ഹസ്സൻ റൂഹാനിയുടെ പേര് അതിൽ ഏറ്റവും ശക്തമായി ഉയരുന്നുണ്ട് ഇപ്പോൾ. എന്നാൽ അദ്ദേഹത്തിന് ഈ പദവിയിലേക്ക് നിരവധി പ്രതിബന്ധങ്ങളും നേരിടേണ്ടി വരും.

സമയം 5 Mar 2026 12:26 pm

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു

മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. എണ്ണ വിതരണത്തില്‍ പരിമിതികള്‍ നേരിടുകയും ചരക്ക് ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെടുകയും ചെയ്തതോടെ വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില ഏകദേശം രണ്ടു ശതമാനം ഉയര്‍ന്നു. ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന സഞ്ചാര പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു വിഹിതം ഈ ജലപാതയെ ആശ്രയിച്ചാണ് നടക്കുന്നത്. ഇറാനെതിരായ യുഎസ് ഇസ്രായേല്‍ സംഘര്‍ഷം കുത്തനെ വര്‍ധിച്ചതും നിര്‍ണായക ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളും സമീപകാല ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ വിതരണ തടസ്സങ്ങളിലേക്കാണ് നയിച്ചതെന്ന് കൊട്ടക് സെക്യൂരിറ്റീസ് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ സായുധ വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗ്വാര്‍ഡ്‌സ് കോര്‍പ്‌സ് ഹോര്‍മുസ് കടലിടുക്ക് അടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ ജലപാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഒരു ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതായും കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതോടെ ജീവനക്കാര്‍ക്ക് കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും വര്‍ഷംതോറും 86 ദശലക്ഷം ടണ്‍ ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസും (എല്‍എന്‍ജി) ഹോര്‍മുസ് കടലിടിക്കിലൂടെ കടന്നു പോകുന്നുവെന്നാണ് കണക്കുകള്‍. ഇത് ആഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം 27 ശതമാനവും എല്‍എന്‍ജി വ്യാപാരത്തിന്റെ 20 ശതമാനവുമാണ്. ഹോര്‍മുസ് കടലിടുക്ക് നീണ്ടകാലത്തേക്ക് അടച്ചുപൂട്ടാന്‍ സാധ്യത കുറവാണെങ്കിലും ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന തടസ്സം പോലും ആഗോള വിപണിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ വിപണിയില്‍ ഇതിനകം പ്രകടമാണ്. ലോകത്തിലെ പ്രധാന എല്‍എന്‍ജി കയറ്റുമതിക്കാരില്‍ ഒന്നായ ഖത്തര്‍ അവരുടെ ചില എല്‍എന്‍ജി പ്ലാന്റുകള്‍ അടച്ചുപൂട്ടിയതായി റിപോര്‍ട്ടുകളുണ്ട്. ഇതോടെ വിതരണ തുടര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ ശക്തമായി. നിലവിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ വിപണിയിലും ആഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വിതരണ തടസ്സങ്ങളും അടച്ചുപൂട്ടലുകളും രാജ്യത്ത് ഇന്ധനവില വര്‍ധനവിന് കാരണമാകാം. എണ്ണവിലയില്‍ ബാരലിന് ഒരു ഡോളര്‍ വര്‍ധിച്ചാല്‍ ഇന്ത്യയുടെ വാര്‍ഷിക ഇറക്കുമതി ചെലവ് ഏകദേശം 16,000 കോടി രൂപ വരെ വര്‍ധിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയിലെത്തുന്ന ക്രൂഡ് ഓയിലും എല്‍എന്‍ജിയും ഏകദേശം 50 മുതല്‍ 55 ശതമാനം ഹോര്‍മുസ് കടലിടിക്കിലൂടെയാണ് എത്തുന്നത്. അതിനാല്‍ ഈ ജലപാതയില്‍ ഉണ്ടാകുന്ന ഏതൊരു തടസ്സവും ഇന്ത്യയെ ഗൗരവമായി ബാധിക്കാനിടയുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, പ്രതിസന്ധി പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന, എണ്ണ ശേഖരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയും അത്രത്തോളം ദിവസത്തേക്കുള്ള പെട്രോളും ഡീസലും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ഏകദേശം 25 ദിവസത്തേക്കുള്ള പാചക വാതകവും 21 ദിവസത്തേക്കുള്ള എല്‍എന്‍ജി ശേഖരവും രാജ്യത്തുണ്ടെന്നും വ്യക്തമാക്കി.

തേജസ് ന്യൂസ് 5 Mar 2026 12:25 pm

ഞണ്ട് കറി കഴിച്ച് അസ്വാസ്ഥ്യം;കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളുരുത്തി ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാണ് (33) മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഞണ്ട് കറി കഴിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.

മംഗളം 5 Mar 2026 12:24 pm

ബ്ലാക്ക് പിങ്കിന് പകരക്കാരാകാൻ ബേബിമോൺസ്റ്റർ; വൈജിയുടെ സമ്മർദ്ദത്തിന് പിന്നിലെ കാരണമെന്ത്?

കെ പോപ്പ് ഗ്രൂപ്പായ ബ്ലാക്ക് പിങ്കിന്റെ പിൻഗാമികളായി വൈജി എന്റർടൈൻമെന്റ് അവതരിപ്പിച്ച 'ബേബിമോൺസ്റ്റർ' നിലവിൽ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അരങ്ങേറ്റം കുറിച്ചിട്ട് രണ്ട് വർഷം തികയാനിരിക്കെ..

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:22 pm

പാലക്കാട്ടെ സി പി എം വിമത കണ്‍വെന്‍ഷന്‍ പി കെ ശശി ഉദ്ഘാടനം ചെയ്തു

സി പി എമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണെന്നും പി കെ ശശി

സിറാജ് ലൈവ് 5 Mar 2026 12:21 pm

ഹോളി ആഘോഷിക്കാനെത്തിയ നാല് വയസുകാരൻറെ മേൽ തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശിയുടെ ക്രൂരത; വീഡിയോ

ഹോളി ആഘോഷത്തിനിടെ നിറം കലർത്തിയ വെള്ളം തന്‍റെ മേൽ തെറിപ്പിച്ച നാല് വയസുകാരനോട് മുത്തശ്ശി കൊടുംക്രൂരത കാട്ടി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന സംഭവത്തിൽ, മുത്തശ്ശി കുട്ടിയുടെ മേൽ തിളച്ച വെള്ളമൊഴിക്കുകയായിരുന്നു. 45 ശതമാനം പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:20 pm

സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; തൃശൂരിൽ മൂന്ന് പേർക്ക് പരിക്ക്

പോട്ട – മൂന്ന് പിടിക പാതയിൽ കല്ലേറ്റുംകര വല്ലക്കുന്നിന് സമീപം സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെ വല്ലകുന്നിലുള്ള നിപ് മർ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 12:17 pm

ഐസിസി ട്വന്റി-20 റാങ്കിങ്; സഞ്ജു സാംസണ്‍ 40ാം റാങ്കില്‍

മുംബൈ: ട്വന്റി-20 ലോകകപ്പില്‍ വിന്‍ഡീസിനെതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തില്‍ റാങ്കിങ്ങില്‍ കുതിച്ചുകയറി മലയാളി താരം സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങില്‍ 25 സ്ഥാനമാണ് സഞ്ജു മെച്ചപ്പെടുത്തിയത്. 40-ാം റാങ്കിലേക്കാണ് എത്തിയത്. വിന്‍ഡീസിനെതിരേ 97 റണ്‍സുമായി താരം പുറത്താകാതെ നിന്നിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഒന്നാമത്. 874 പോയന്റാണുള്ളത്. പാകിസ്താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ 848 പോയന്റുമായി രണ്ടാമതുണ്ട്. ഇഷാന്‍ കിഷന്‍ നാലാമതും തിലക് വര്‍മ ആറാമതുമെത്തി. സൂ ര്യകുമാര്‍ യാദവ് ഒരു സ്ഥാനം താഴോട്ടിറങ്ങി ഏഴാംസ്ഥാനത്താണ്. ബൗളിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാം റാങ്കില്‍ തുടരുന്നു. വ്യാഴാഴ്ച ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫോം ഔട്ടായതിനാല്‍ ആദ്യ മല്‍സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന സഞ്ജു സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുന്നു. സൂപ്പര്‍ എട്ടിലെ നിര്‍ണായക മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെനിന്ന സഞ്ജുവില്‍നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നു.

തേജസ് ന്യൂസ് 5 Mar 2026 12:15 pm

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

മോശം കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ നിരവധി രോഗങ്ങൾക്കാണ് ഇടയാക്കുന്നത്. ഇത് ധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടുകയും രക്തയോട്ടം നിയന്ത്രിക്കുകയും ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:15 pm

ജാസ്ലിയയുടെ മരണം; കാര്‍ ഓടിച്ച സിറിയക് പി ജോര്‍ജിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും

സിറിയക് പി ജോര്‍ജ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം.

സിറാജ് ലൈവ് 5 Mar 2026 12:11 pm

ജി.സുധാകരന് നേരിടേണ്ടി വന്ന അവഗണനയും പരാമർശങ്ങളും അത്യന്തം ദൗർഭാഗ്യരം; സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി

ചാരുംമൂട്: മുൻ മന്ത്രിയും ദീർഘകാലം സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന ജി. സുധാകരനു കഴിഞ്ഞ കുറേ വർഷങ്ങളായി സിപിഎം നേതൃത്വത്തിൽനിന്ന് നേരിടേണ്ടിവന്ന അവഗണനയും അപമാനകരമായ പരാമർശങ്ങളും അത്യന്തം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ആറു ദശാബ്ദത്തിലേറെ നീണ്ട പാർട്ടി പ്രവർത്തന ചരിത്രവും നാല്പതു വർഷത്തിലധികം സംസ്ഥാന കമ്മിറ്റിയംഗത്വവുമുള്ള ഒരാളോട് ഇത്തരത്തിൽ പെരുമാറുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ ആത്മാവിനോടുള്ള അവഗണനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയുടെ കാലത്ത് നിരോധനം ലംഘിച്ച് സമരം നടത്തി അറസ്റ്റും ജയിൽവാസവും ഉൾപ്പെടെ സഹിച്ചിട്ടുള്ള ഒരാളുടെ രാഷ്ട്രീയ ജീവിതാനുഭവങ്ങളെ പരിഗണിക്കാതെയും പൊതുപരിപാടികളിൽനിന്ന് പോലും വിട്ടുനിർത്തിയും പ്രവർത്തിക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ജി. സുധാകരൻ കൈപിടിച്ച് വളർത്തിയ ജില്ലയിൽനിന്നുള്ളഎംഎൽഎമാരും മന്ത്രിമാരും അടക്കമുള്ളവർ ഇപ്പോൾ കാണിക്കുന്നത് അവഗണനയും അധിക്ഷേപവും വഞ്ചനയുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയത്തിൽ വളർച്ച കൈവരിക്കാൻ… The post ജി.സുധാകരന് നേരിടേണ്ടി വന്ന അവഗണനയും പരാമർശങ്ങളും അത്യന്തം ദൗർഭാഗ്യരം; സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 12:11 pm

യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചു എന്നാരോപണം; ഗൂഗിൾ ജെമിനിക്കെതിരെ കേസുമായി കുടുംബം

36-കാരന്‍റെ ആത്മഹത്യയ്ക്ക് ഗൂഗിളിന്‍റെ എഐ ചാറ്റ്ബോട്ടായ ജെമിനി കാരണമായെന്ന് ആരോപിച്ച് കുടുംബം കേസ് നൽകി. ജെമിനിയുമായുള്ള ദീർഘനാളത്തെ സംഭാഷണങ്ങൾ അദ്ദേഹത്തെ അപകടകരമായ മാനസികാവസ്ഥയിലേക്ക് നയിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:09 pm

10 വര്‍ഷം മുമ്പുള്ള ആ കാലം വികസിത കേരളം ആഗ്രഹിക്കില്ല; ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: 10 വര്‍ഷം മുമ്പുള്ള കാലത്തെയും ഇപ്പോഴത്തെ കേരളത്തേയും ഓര്‍മിപ്പിക്കുന്ന പരസ്യം ഇന്ന് പിആര്‍ഡി പത്രങ്ങളില്‍ നല്‍കിയതാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. ഇം?ഗ്ലീഷിലും മലയാളത്തിലുമുള്ള ഭൂരിഭാ?ഗം പത്രങ്ങളിലും ഈ പരസ്യം ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മന്ത്രി വി ശിവന്‍കുട്ടിയും ഇത് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. 10 വര്‍ഷം മുമ്പുള്ള ആ കാലം വികസിത കേരളം ആഗ്രഹിക്കില്ല എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി പത്രത്തില്‍ വന്ന പരസ്യം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയ കൂടി പത്ത് കൊല്ലം മുന്‍പുള്ള കേരളത്തേയും ഇപ്പോഴത്തെ വികസിത കേരളത്തേയും താരതമ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇരിക്കപ്പൊറുതിയില്ലാതായിരിക്കുന്നത് പ്രതിപക്ഷത്തിനാണ്. പരസ്യത്തിനാണെങ്കില്‍പ്പോലും ഇത്തരത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്നും പത്ത് കൊല്ലം മുന്‍പുള്ള കേരളത്തേയും ഇപ്പോഴത്തെ കേരളത്തേയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നുമാണ് വി ഡി സതീശന്റെ വാദം. കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ പരസ്യം നല്‍കിയതിനെതിരെയും പ്രതിപക്ഷം അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു.

മറുനാടൻ മലയാളീ 5 Mar 2026 12:08 pm

'PRD ഓഫീസ് AKG സെന്ററിലാണ് പ്രവര്‍ത്തിക്കുന്നത്, കോടികൾ ധൂര്‍ത്തടിക്കുകയാണ്'

ഇപ്പോൾ PRD ഓഫീസ് പ്രവര്‍ത്തിക്കുന്നത് AKG സെന്ററിലാണ്, PRD പച്ചയായ രാഷ്ട്രീയം കളിക്കുയാണ്: രമേശ് ചെന്നിത്തല, കോടികൾ ധൂര്‍ത്തടിക്കുകയാണ്, പ്രതിച്ഛായ തിരിച്ചുപിടിക്കാൻ കള്ള പ്രചരണവുമായി വരികയാണ്: കെ സി വേണുഗോപാൽ

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:08 pm

പി കെ ശശി ഓൺ ഫ്ലോര്‍; പൊതു വേദിയിൽ പരസ്യമായി വെല്ലുവിളിക്കാൻ പോകുന്നതാരെ?

സിപിഎമ്മിന് വലിയ തലവേദനയുമായി പി കെ ശശിയുടെ നേതൃത്വത്തിൽ സിപിഎം വിമതരുടെ കൺവെൻഷൻ; പി കെ ശശിയുടെ പ്രസംഗത്തിനായി കാത്ത് പ്രവര്‍ത്തകര്‍, ഒറ്റപ്പാലത്ത് മത്സരിക്കാനും സാധ്യത

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:06 pm

നഗരൂരിൽ എസ്ഐ യെ ആക്രമിച്ച സംഭവം: ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

നഗരൂരിൽ SIയെ ആക്രമിച്ച സംഭവത്തിൽ ഒരു Dyfi പ്രവർത്തകൻകൂടി അറസ്‌റ്റിൽ, രണ്ടാം പ്രതി ഫൈസലാണ് അറസ്റ്റിലായത്

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:06 pm

'അവഗണനയാണ് സിപിഎമ്മിൽ നിന്ന് കിട്ടിയിട്ടുള്ളത്, പാർട്ടിയല്ല കൂട്ടായ്മയാണ് രൂപീകരിക്കുന്നത്'

ഇനി ഞങ്ങൾ പാർട്ടി അംഗങ്ങളല്ല, അവഗണനയാണ് സിപിഎമ്മിൽ നിന്ന് കിട്ടിയിട്ടുള്ളത്, പാർട്ടിക്ക് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ്, പാർട്ടിയല്ല കൂട്ടായ്മയാണ് ഇപ്പോൾ രൂപീകരിക്കുന്നത് :പാലക്കാട്ടെ സിപിഎം വിമതർ

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:06 pm

പാലക്കാട് സി.പി.എം വിമത കൺവെൻഷൻ തുടങ്ങി; പി.കെ. ശശി മുഖ്യാതിഥി

പാലക്കാട് സി.പി.എം

എവെനിംഗ് കേരളം 5 Mar 2026 12:05 pm

ആയത്തുള്ള അലി ഖമനേയിയുടെ വധം; ദില്ലിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം, ഇന്നും നാളെയും രേഖപ്പെടുത്താം

നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ സൗകര്യമൊരുക്കിയിരുന്നു. എംബസിയിലുള്ള പുസ്തകത്തിൽ ഇന്നും നാളെയും ഒൻപതാം തീയതിയും അനുശോചനം രേഖപ്പെടുത്താം. അതേസമയം, ഇസ്രയേലും അമേരിക്കയും ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസത്തിലേക്ക് കടന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 12:05 pm

രക്തക്കുഴലുകൾ വികസിക്കട്ടെ! ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഇവ കഴിക്കാം

കാരറ്റ് കറുമുറെ കടിച്ചു തിന്നാൻ എന്ത് രസമാണ്. മിക്കവരും കാരറ്റ് സലാഡായും അല്ലാതെയും കഴിക്കാറുണ്ട്. ഓറഞ്ച് വർണ്ണത്തിലുള്ള കാരറ്റിൻറെ ഗുണം അറിഞ്ഞാൽ ആർക്കുമത് വെറുതെ കളയാൻ തോന്നില്ല.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 12:05 pm

പാലക്കാട് മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

പാലക്കാട് കൂനത്തറയില്‍മദ്യലഹരിയില്‍ മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടില്‍ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്.കഴിഞ്ഞമാസം 23 ന് പുലർച്ചയാണ് അക്രമം നടന്നത്.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 12:05 pm

ട്വന്റി-20 ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ ഇന്ന്; സഞ്ജു വെടിക്കെട്ടിന് കാതോര്‍ത്ത് ആരാധകര്‍

മുംബൈ: ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മല്‍സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്. ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മല്‍സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മല്‍സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും. കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മല്‍സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. ഫോം ഔട്ടായതിനാല്‍ ആദ്യ മല്‍സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കുന്നു.

തേജസ് ന്യൂസ് 5 Mar 2026 12:04 pm

ഇറാൻ–യുഎസ് സംഘർഷം: ഇന്ത്യൻ നാവിക താവളങ്ങളെക്കുറിച്ചുള്ള പ്രചാരണം തെറ്റെന്ന് കേന്ദ്രം

ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി ഇന്ത്യൻ നാവിക താവളങ്ങൾ അമേരിക്ക ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഇന്ത്യ തള്ളി. ഇത്തരം അവകാശവാദങ്ങൾ 'അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന്' വിദേശകാര്യ മന്ത്രാലയം .

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 12:03 pm

തെരഞ്ഞെടുപ്പ് ഗോദയിൽ മുഖ്യമന്ത്രി ഉള്‍പ്പെടെ 10 മന്ത്രിമാർ; അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം

തെരഞ്ഞെടുപ്പ് ഗോദയിൽ മുഖ്യമന്ത്രി ഉള്‍പ്പെടെ 10 മന്ത്രിമാർ; അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 12:02 pm

ഇസ്രായേലി ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടു

തെഹ്‌റാന്‍: ഹമേദാന്‍ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഇസ്രായേലി ഡ്രോണ്‍ ഇറാന്റെ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഇറാനിലുടനീളം പുതിയ ആക്രമണ തരംഗം ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റിപോര്‍ട്ട്. ഇന്ന് രാവിലെ മുതല്‍ പുതിയ ആക്രമണ പരമ്പര ആരംഭിക്കുമെന്ന് ഇസ്രായേല്‍-യുഎസ് സംയുക്ത സേന അറിയിച്ചിരുന്നു. ഇതിനിടേയാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്. ഹമേദാന്‍ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഇസ്രായേലി ഹെര്‍മിസ് ഡ്രോണ്‍ ആണ് വെടിവെച്ചിട്ടതെന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സിയും റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഇറാനില്‍ മരണ സംഖ്യ ആയിരം കടന്നു. ലെബനാനിലും ഇസ്രായേല്‍ സേന വ്യാപക ആക്രമണം നടത്തുന്നുണ്ട്.

തേജസ് ന്യൂസ് 5 Mar 2026 12:01 pm

മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ തീരുമാനമാണ്, ജി സുധാകരനുമായി ചർച്ചയൊന്നും നടന്നിട്ടില്ല : കെസി വേണുഗോപാൽ

വാർത്താസമ്മേളനത്തിൽ തന്നെ കളിയാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചിരിച്ചെന്ന് ആരോപണം ഉയർത്തി മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാടെടുത്ത മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനുമായി

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 12:00 pm

പൊങ്കാലയ്ക്ക് ഇഷ്ടം പോലെ ആളുകൾ വന്നിട്ടുണ്ടായിരുന്നു; പക്ഷേ അതിനേക്കാൾ തിരക്കാണ് ഇപ്പോൾ എന്റെ ഇൻസ്റ്റഗ്രാം: റെനീഷ റഹ്‌മാൻ

മിനിസ്ക്രീൻ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റെനീഷ റഹ്‌മാൻ. ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥിയെന്ന നിലയിലും താരം പ്രശസ്തയാണ്. മിനി സ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ആറ്റുകാൽ പൊങ്കാലയിട്ടതിന് പിന്നാലെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പൊങ്കാല ചിത്രങ്ങളുടെ കമന്റ് സെക്ഷനിൽ വിദ്വേഷ കമന്റുകൾ കൊണ്ടുനിറയുകയാണ്. ‘എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല’, എന്ന് കുറിച്ചു കൊണ്ടാണ് റെനീഷ ചിത്രങ്ങൾ പങ്കുവച്ചത്. ഈ പോസ്റ്റാണ് ചിലരെ പ്രകോപിപ്പിച്ചത്. ‘ഇതൊക്കെ മുസ്ലീം എന്ന് പറഞ്ഞിട്ട് എന്താണ് […] The post പൊങ്കാലയ്ക്ക് ഇഷ്ടം പോലെ ആളുകൾ വന്നിട്ടുണ്ടായിരുന്നു; പക്ഷേ അതിനേക്കാൾ തിരക്കാണ് ഇപ്പോൾ എന്റെ ഇൻസ്റ്റഗ്രാം: റെനീഷ റഹ്‌മാൻ appeared first on ഇവാർത്ത | Evartha .

ഇവാർത്ത 5 Mar 2026 12:00 pm

ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്റെ 'മഹാ പ്രഹരം'; രണ്ടാഴ്ച നീളുന്ന യുദ്ധം പദ്ധതിയില്‍; പ്രയോഗിച്ചത് 5000 ബോംബുകള്‍; കൊല്ലപ്പെട്ടത് ആയിരക്കണക്കിന് ഇറാന്‍ സൈനികര്‍

ടെല്‍ അവീവ്: ഇറാനിയന്‍ ഭരണകൂടത്തെയും സൈനിക സംവിധാനങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അതിശക്തമായ സൈനിക നടപടികളുമായി ഇസ്രായേല്‍. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് ലക്ഷ്യങ്ങളെ തകര്‍ക്കുന്നതിനായി കുറഞ്ഞത് ഒന്നോ രണ്ടോ ആഴ്ച കൂടി നീണ്ടുനില്‍ക്കുന്ന വ്യോമാക്രമണമാണ് ഇസ്രായേല്‍ സൈന്യം ആസൂത്രണം ചെയ്യുന്നതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. സംഘര്‍ഷം തുടങ്ങിയത് മുതല്‍ ഇന്നലെ വരെ ഇറാനില്‍ 5,000-ത്തിലധികം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ വ്യോമസേന സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ആയിരക്കണക്കിന് ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേലിലെ രാമത് ഡേവിഡ് എയര്‍ബേസ് കമാന്‍ഡര്‍ കേണല്‍ അലെഫ് വ്യക്തമാക്കി. ടെഹ്റാന്‍ മേഖല കേന്ദ്രീകരിച്ചാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പ്രധാനമായും ആക്രമണം നടത്തുന്നത്. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഐആര്‍ജിസി ആസ്ഥാനം, ഖുദ്സ് ഫോഴ്സ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ബാസിജ് അര്‍ദ്ധസൈനിക സേനയുടെ കേന്ദ്രങ്ങള്‍, സൈബര്‍ യൂണിറ്റ് എന്നിവ വ്യോമാക്രമണത്തില്‍ തകര്‍ത്തു. കിഴക്കന്‍ ടെഹ്റാനിലെ ഒരു സൈനിക സമുച്ചയത്തിന് നേരെ മാത്രം നൂറിലധികം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ചേര്‍ന്ന് 250-ലേറെ ബോംബുകള്‍ വര്‍ഷിച്ചു. ഇസ്രായേലിനെ ലക്ഷ്യമാക്കി സജ്ജമാക്കിയിരുന്ന ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തു. പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മന്‍ഷാ മേഖലയില്‍ എഫ്-35ഐ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ലോഞ്ചറുകള്‍ നശിപ്പിച്ചത്. വിമാനത്താവളത്തില്‍ നാശം: ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിലെ ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇസ്രായേല്‍ പൂര്‍ണ്ണമായും നിര്‍വീര്യമാക്കി. ഇറാനില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതിന് അമേരിക്കന്‍ സൈന്യത്തിന്റെ ഇന്ധനം നിറയ്ക്കല്‍ ശേഷിയെ ഇസ്രായേല്‍ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്. ഇതിനായി അമേരിക്കയുടെ ഡസന്‍ കണക്കിന് ഇന്ധന ടാങ്കറുകള്‍ നിലവില്‍ ഇസ്രായേലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള ഇറാനിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമ മേധാവിത്വം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ നിഴലിലാണ് ലോകം.

മറുനാടൻ മലയാളീ 5 Mar 2026 11:58 am

`ഞങ്ങൾ ആഗ്രഹിച്ചതല്ല ഇത്', വിമത കൺവെൻഷനല്ല‌, വിപ്ലവകാരികളുടെ കൺവെൻഷനെന്ന് പി കെ ശശി; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി പി കെ ശശി. സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:58 am

ലങ്കയിൽ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; നിലവിളിച്ച് യുവതി; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി; പാക് ക്രിക്കറ്റ് ടീമിനെ നാണം കെടുത്തി പുതിയ വിവാദം

കൊളംബോ: ലോകകപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് പുതിയ വിവാദം. ശ്രീലങ്കയിലെ കാൻഡിയിൽ താമസിക്കുന്നതിനിടെ ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ പാക് സൂപ്പർ താരം കുടുങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ താരം പിഴയൊടുക്കി തടിയൂരിയെങ്കിലും സംഗതി ഇപ്പോൾ പാക് ക്രിക്കറ്റ് ബോർഡിനും തലവേദനയായിരിക്കുകയാണ്. കാൻഡിയിലെ ആഡംബര ഹോട്ടലായ 'ഗോൾഡൻ ക്രൗണിൽ' വെച്ചായിരുന്നു സംഭവം. സൂപ്പർ എട്ടിലെ നിർണ്ണായക പോരാട്ടത്തിന് തൊട്ടുമുമ്പാണ് പാക് ടീമിനെ നാണംകെടുത്തിയ ഈ സംഭവം അരങ്ങേറിയത്. ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജീവനക്കാരി മുറി വൃത്തിയാക്കാൻ എത്തിയപ്പോൾ താരം മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ യുവതി നിലവിളിക്കുകയും സഹപ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു. സംഭവം വഷളായതോടെ ഹോട്ടൽ മാനേജ്‌മെന്റ് കർശന നിലപാടെടുത്തു. പോലീസിൽ പരാതി നൽകുമെന്ന ഭീഷണി ഉയർന്നതോടെ പാക് ടീം മാനേജർ നവീദ് ചീമ നേരിട്ടെത്തി മാപ്പ് പറയുകയായിരുന്നു. ഒടുവിൽ താരത്തിന് പിഴ ശിക്ഷ വിധിച്ചാണ് തൽക്കാലം കേസ് ഒതുക്കിത്തീർത്തത്. കുറ്റക്കാരനായ താരം ആരാണെന്ന വിവരം നിലവിൽ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എങ്കിലും പാകിസ്ഥാനിൽ തിരിച്ചെത്തുന്നതോടെ ഇയാൾ പിസിബിയുടെ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. ഇതാദ്യമായല്ല പാക് താരങ്ങൾ ഇത്തരത്തിൽ 'കളി'ക്ക് പുറത്തെ കളിയിൽ കുടുങ്ങുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ വെച്ച് ഹൈദർ അലി ലൈംഗികാരോപണത്തിൽ പെട്ട് മാഞ്ചസ്റ്റർ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു.

മറുനാടൻ മലയാളീ 5 Mar 2026 11:58 am

ഭിന്നശേഷി നിയമനം: അഞ്ചുവരെ ജോലിയിൽ പ്രവേശിക്കാം

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷി സംവരണ നിയമം പാലിക്കപ്പെടുന്നതിന്റെ ഭാഗമായി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് മാർച്ച് അഞ്ച് വരെ ജോലിയിൽ പ്രവേശിക്കാം

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:58 am

പശ്ചാത്തലത്തില്‍ വി എസും ഇഎംഎസും കൊടിയേരിയും എകെജിയും; മുദ്രാവാക്യം വിളികളുമായി മണ്ണാര്‍ക്കാടിലെയും ചിറ്റൂരിലെയും വടക്കഞ്ചേരിയിലെയും സഖാക്കള്‍; സിപിഎം വിമത കണ്‍വെന്‍ഷനിലേക്ക് പി കെ ശശിയുടെ മാസ് എന്‍ട്രി; പാര്‍ട്ടിയുമായി ഇടഞ്ഞ ശശി ഒറ്റപ്പാലത്ത് പോരിനിറങ്ങുമോ? പാലക്കാടും സിപിഎമ്മിന് ആശങ്കകള്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട്ടെ സിപിഎം വിമത കണ്‍വെന്‍ഷനില്‍ മണ്ണാര്‍ക്കാട്, ചിറ്റൂര്‍, വടക്കഞ്ചേരി മേഖലകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ എത്തിയതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. സിപിഎം വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പികെ ശശിക്ക് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. നൂറുകണക്കിന് പേര്‍ മുദ്രാവാക്യം വിളികളോടെയാണ് പികെ ശശിയെ സ്വീകരിച്ചത്. പാര്‍ട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. ചന്ദ്രനഗര്‍ ശ്രീ പാര്‍വതി കല്യാണമണ്ഡപത്തില്‍ ഒരുക്കിയ കണ്‍വെന്‍ഷനില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ വിഎസ് അച്യുതാനന്ദന്‍, ഇഎംഎസ് നമ്പൂതിരിപാട്, കൊടിയേരി ബാലകൃഷ്ണന്‍, എകെജി തുടങ്ങിയ സിപിഐഎം നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുളളത്. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പികെ ശശിയുമായി ചര്‍ച്ച സിപിഎം വിമതര്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പിന്നാലെ പി കെ ശശി പങ്കെടുക്കുമെന്നും ഉദ്ഘാടകനായേക്കും എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെയാണ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പി കെ ശശി രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്നാണ് പി കെ ശശി പ്രതികരിച്ചത്. പിന്നാലെ യുഡിഎഫ് നേതാക്കളെയും ശശി കണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സഹായം തേടിയായിരുന്നു ശശി കോണ്‍ഗ്രസ് - മുസ്ലീം ലീഗ് നേതാക്കളെ സമീപിച്ചത്. യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഒറ്റപ്പാലത്ത് ശശി മത്സരിക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി പികെ ശശി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് - മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചിരുന്നു. ഏറെക്കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ, ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. നേരത്തെ, ലൈംഗിക അതിക്രമ ആരോപണത്തില്‍ ശശിക്കെതിരെ പ്രതിഷേധിച്ചതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പികെ ശശി യുഡിഎഫില്‍ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ഗുരുതര പരാതികളെ തുടര്‍ന്ന് 2021ല്‍ സിപിഎം തന്നെ പികെ ശശിയെ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ മാറ്റി നിര്‍ത്തിയിരുന്നു. ലൈംഗിക അതിക്രമ ആരോപണത്തില്‍, അന്ന് പികെ ശശിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയവര്‍, വോട്ട് ചോദിച്ച് ഇറങ്ങുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒകെ ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് ആവശ്യം.

മറുനാടൻ മലയാളീ 5 Mar 2026 11:58 am

കാറിന് മികച്ച മൈലേജ് ലഭിക്കുന്നത് ഈ വേഗതയിൽ കാർ ഓടിച്ചാൽ

എത്ര കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ചാലാണ് മികച്ച മൈലേജ് ലഭിക്കുക? ഇതാ അറിയേണ്ടതെല്ലാം

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:55 am

മധുരമൂറും ലഡു

ഞ്ഞള്- ഒരുനുള്ള് നെയ്യ്- 100ഗ്രാം കിസ്മിസ്- 50 ഗ്രാം എണ്ണ- ആവശ്യത്തിന് പഞ്ചസാര- 200 ഗ്രാം

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:55 am

ട്രംപിന്റെ കസേര ഇളകുന്നു? പ്രസിഡന്റിന് നേരെ വിരൽ ചൂണ്ടി ജനങ്ങൾ, പുതിയ സർവ്വേ ഫലം പുറത്ത്

സാമ്പത്തിക ആശങ്കകൾ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, വിലക്കയറ്റം എന്നിവയാണ് ട്രംപ് ഭരണത്തിനെതിരെ ജനവികാരം ഉയരാനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:55 am

'മമിതയുടെ ആ ഭാവമാറ്റം ഞെട്ടിച്ചു', അഭിപ്രായം മാറിയതിനെ കുറിച്ച് നടി രാധിക

മമിതയെ വാതോരാതെ പ്രശംസിച്ച് രാധിക.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:54 am

പേടിക്കാതെ ഞങ്ങൾക്ക് പുറത്തിറങ്ങാനാവണം; പുലിപ്പേടി വിട്ടൊഴിയാതെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകൾ

കൂട്ടിക്കൽ: കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലെ ജനവാസമേഖലയിൽ പുലിപ്പേടി വർധിക്കുന്നു. ഓരോ ദിവസവും ജനവാസമേഖലയിൽ പുലിയെ കണ്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.കഴിഞ്ഞ ദിവസം രാത്രിയിൽ കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാട് വാലുമ്മൽ മേരിക്കുട്ടിയുടെ വീടിനു സമീപം കൂട്ടിൽക്കിടന്ന നായയുടെ വാൽ അജ്ഞാത ജീവി കടിച്ചെടുത്തു. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകളുടെ അടിസ്ഥാനത്തിൽ പുലിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വീടിന് സമീപം കാമറകൾ സ്ഥാപിച്ചുവെങ്കിലും ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. തുടർച്ചയായി ഈ പ്രദേശത്ത് ഇപ്പോൾ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലിയെ കണ്ടതായി വീട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇതിനുമുമ്പ് പുളിക്കത്തടം മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം കൂട്ടിക്കൽ പഞ്ചായത്തിന്‍റെ മ്ലാക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ മേലോരം ഭാഗത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പതിവായി ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടാകുന്നതോടെ… The post പേടിക്കാതെ ഞങ്ങൾക്ക് പുറത്തിറങ്ങാനാവണം; പുലിപ്പേടി വിട്ടൊഴിയാതെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകൾ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 11:53 am

'പിആർഡി ഉദ്യോഗസ്ഥർ ചെവിക്ക് നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരും'; പരസ്യത്തിനെതിരെ ചെന്നിത്തല, ഷിബു

പിആർഡി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. പിആർഡി ഉദ്യോഗസ്ഥർ ചെവിക്കു നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:52 am

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പ്രതികളായ കെ എസ് യു നേതാക്കളെ 2 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ അഞ്ച് കെ എസ് യു നേതാക്കളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:51 am

ഹോർമുസ് കടലിടുക്ക് അടച്ചതോടെ പാകിസ്ഥാനിൽ പുതിയ നീക്കം, രാജ്യവ്യാപകമായി 'വർക്ക് ഫ്രം ഹോം' നടപ്പിലാക്കും? ലക്ഷ്യം ഇന്ധന ഉപയോഗം കുറക്കൽ

ഇറാൻ ഇസ്രയേൽ സംഘർഷങ്ങൾ ആഗോള ഊർജ്ജ വ്യാപാരത്തെ ബാധിക്കുന്നത് തുടരുകയാണെങ്കിൽ ആഭ്യന്തര പെട്രോളിയം വിതരണം സ്ഥിരതയോടെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ 'വർക്ക് ഫ്രം ഹോം' സിസ്റ്റം സഹായിക്കുമെന്നാണ് സ‍ർക്കാരിന്‍റെ വിലയിരുത്തൽ.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:50 am

ഇരട്ടി നികുതിയും ടോള്‍ പിരിവും; മഹാരാഷ്ട്രയില്‍ ഇന്ന് ഗതാഗത പണിമുടക്ക്

മുംബൈ: ഇരട്ടി നികുതിയും ടോള്‍ പിരിവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗതാഗത യൂണിയനുകള്‍ ഇന്ന് സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുന്നു. ഇതോടെ മഹാരാഷ്ട്രയിലെ ഗതാഗതം പല ഭാഗങ്ങളിലും നിലയ്ക്കും. ബസ്സുകള്‍, ക്യാബുകള്‍, ഓട്ടോകള്‍, ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. യൂണിയന്‍ പ്രതിനിധികളും സംസ്ഥാന ഗതാഗത മന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇരട്ട നികുതിയും ടോള്‍ പിരിവും ഗതാഗത മേഖലയെ തളര്‍ത്തുകയാണെന്നാണ് യൂണിയനുകളുടെ ആരോപണം. കേന്ദ്രവും സംസ്ഥാനവും ഇന്ധന നികുതി ഈടാക്കുന്ന സാഹചര്യത്തില്‍ ബിഒടി മോഡല്‍ റോഡുകളില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ചില റോഡുകള്‍ മോശം അവസ്ഥയിലായിരിക്കെ ടോള്‍ ഈടാക്കുന്നതും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ പൂര്‍ണമായി അടച്ചുപൂട്ടാത്തതും പ്രതിഷേധത്തിന് കാരണമായതായി യൂണിയനുകള്‍ പറയുന്നു. അതേസമയം, പൂനെ ട്രാഫിക് പോലിസിന്റെ പബ്ലിക് ട്രാഫിക് പോര്‍ട്ടല്‍ ആപ്പിന്റെ ദുരുപയോഗം മൂലം ശരിയായ പരിശോധന കൂടാതെ പിഴ ചുമത്തുന്നുവെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. ഇ ചലാന്‍ സംവിധാനം പരിഷ്‌കരിക്കണമെന്നും പിഴ, പെര്‍മിറ്റ് തുടങ്ങിയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ സംവിധാനം രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ആക്ഷന്‍ കമ്മിറ്റി, റിക്ഷ പഞ്ചായത്ത്, പിംപ്രി-ചിഞ്ച്വാദ് ബസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തേജസ് ന്യൂസ് 5 Mar 2026 11:48 am

ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ പേരിലെത്തിയ ക്രിമിനല്‍ സംഘത്തെ തിരിച്ചറിഞ്ഞതോടെ ലയന നീക്കത്തില്‍ നിന്ന് പിന്മാറി ജെഎസ്എസ്; മെത്രാന്റെ കുപ്പായമിട്ട കള്ളന്മാരെ വേദിയിലിരുത്തി ജനാധിപത്യ സംരക്ഷണ സമിതിയെ വിഴുങ്ങാന്‍ നോക്കിയ 'ഹം' തട്ടിപ്പുസംഘത്തിന് തിരിച്ചടി

എറണാകുളം: മെത്രാന്റെ കുപ്പായമിട്ട കള്ളന്മാരെ വേദിയിലിരുത്തി ജനാധിപത്യ സംരക്ഷണ സമിതിയെ (ജെഎസ്എസ്) വിഴുങ്ങാന്‍ നോക്കിയ 'ഹം' തട്ടിപ്പുസംഘത്തിന് ഒടുവില്‍ പണി കിട്ടി. കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ പേരിലെത്തിയ ക്രിമിനല്‍ സംഘത്തെ തിരിച്ചറിഞ്ഞതോടെ ലയന നീക്കത്തില്‍ നിന്ന് ജെഎസ്എസ് ഔദ്യോഗികമായി പിന്മാറി. പാര്‍ട്ടി ഭാരവാഹികളായി ചമഞ്ഞ് എത്തിയവര്‍ ഒന്നാന്തരം തട്ടിപ്പുകേസ് പ്രതികളാണെന്ന് വ്യക്തമായതോടെയാണ് ബാലരാമപുരം സുരേന്ദ്രനും സംഘവും ലയനത്തില്‍ നിന്ന് തലയൂരിയത്. എറണാകുളത്ത് നടന്ന ലയന സമ്മേളനത്തില്‍ ബിഷപ്പുമാരുടെ വേഷമണിയിച്ച് ചിലരെ എത്തിച്ചപ്പോഴാണ് നേതാക്കള്‍ക്ക് മണം അടിച്ചത്. സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.ദേശീയ നേതാക്കളെന്ന് അവകാശപ്പെട്ടവര്‍ തൃശൂരിലെയും തിരുവനന്തപുരത്തെയും പിടികിട്ടാപ്പുള്ളികളായ തട്ടിപ്പുകാരായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വ്യാജരേഖ ചമച്ചും കേന്ദ്ര ന്യൂനപക്ഷ കമ്മീഷനില്‍ അംഗമാക്കാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയതുമുള്‍പ്പെടെ വമ്പന്‍ കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനങ്ങളില്‍ കറങ്ങി നടന്ന് തൈക്കൂടം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വന്‍കിട ഓപ്പറേഷന്‍. ക്ഷേമപദ്ധതികളുടെ പേരില്‍ കര്‍ഷകരെ പറ്റിച്ച ഈ 'മാന്യന്മാര്‍' രാഷ്ട്രീയ തണല്‍ കൂടി ലക്ഷ്യമിട്ടാണ് ജെഎസ്എസിനെ സമീപിച്ചത്.തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ ഇവര്‍ ഇനി പ്രൊഫ. എ.വി. താമരാക്ഷന്‍ നയിക്കുന്ന വിഭാഗത്തില്‍ ലയിച്ച് എന്‍ഡിഎയെ ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുരംഗത്തെ അനുഭവസമ്പത്തുള്ള തങ്ങളെ വിഴുങ്ങാന്‍ നോക്കിയവര്‍ക്ക് രാഷ്ട്രീയമായി തന്നെ മറുപടി നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

മറുനാടൻ മലയാളീ 5 Mar 2026 11:47 am

ജി സുധാകരന്‍ പാര്‍ട്ടിയുടെ കരുത്ത് ; കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തും

തിരുവനന്തപുരം: ജി സുധാകരന്‍ പറഞ്ഞത് വെറും പരിഭവമാണെന്നും സിപിഐഎമ്മിന് സഹായകരമാകുന്ന വിധത്തില്‍ ജി സുധാകരന്‍ തന്റെ കഴിവും അനുഭവ സമ്പത്തും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജനറല്‍ സെക്രട്ടറി എം എ ബേബി. ജി സുധാകരന്‍ പാര്‍ട്ടിയുടെ കരുത്താണെന്നും പാര്‍ട്ടിക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകില്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന നേതൃത്വത്തിന് എതിരേ രൂക്ഷ വിമര്‍ശനം ജി സുധാകരന്‍ നടത്തിയിരുന്നു. താന്‍ പാര്‍ട്ടി വിടുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റും നടത്തിയതിന് പിന്നാലെയാണ് സിപിഐഎം നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. താനടക്കമുള്ള നേതാക്കള്‍ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജി. സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദന്‍ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പര്‍ഷിപ്പ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അനുനയ നീക്കത്തില്‍ ജി സുധാകരന്‍ വഴങ്ങിയില്ല. പാര്‍ട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്ന് തുറന്നു പറഞ്ഞായിരുന്നു വിമര്‍ശനം. ഫെബ്രുവരി 28ന് എം വി ഗോവിന്ദന്‍ നടത്തിയ ഈ പരാമര്‍ശമാണ് ജി സുധാകരനെ ചൊടുപ്പിച്ചത്. നാളുകളായി ജില്ലാ നേതൃത്വത്തില്‍ നിന്ന് നേരിടുന്ന അവഗണനയ്ക്ക് പുറമേ സംസ്ഥാന സെക്രട്ടറി കൂടി തള്ളിപ്പറഞ്ഞതോടെ ജി സുധാകരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു..

മംഗളം 5 Mar 2026 11:46 am

രാജകീയ പ്രൗഢിയോടെ 'വിരോഷ്' വെഡിങ് റിസപ്ഷൻ; മൈസൂർ സിൽക്കിൽ തിളങ്ങി രശ്മിക, പരമ്പരാഗത ലുക്കിൽ വിജയ് ദേവരകൊണ്ട!

തെലുങ്ക് സിനിമയിലെ 'റൗഡി ബോയ്' വിജയ് ദേവരകൊണ്ടയും 'നാഷണൽ ക്രഷ്' രശ്മിക മന്ദാനയും ഒടുവിൽ റിയൽ ലൈഫിലും ഒന്നായിരിക്കുകയാണ്. , ഹൈദരാബാദിൽ നടന്ന ഇവരുടെ വെഡിങ് റിസപ്ഷൻ തെന്നിന്ത്യൻ സിനിമ ലോകത്തെ അക്ഷരാർത്ഥത്തിൽ സ്തബ്ധരാക്കി.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:46 am

ഗള്‍ഫ് മലയാളികളുടെ നോമ്പുതുറയെ ബാധിക്കുമോ? കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, നഷ്‌ടം കോടികളുടേത്

പശ്ചിമേഷ്യൻ സംഘർഷം കാരണം കേരളത്തിൽ നിന്നുള്ള ഗൾഫ് കയറ്റുമതി പൂർണമായും നിലച്ചു. വ്യോമ, സമുദ്ര ഗതാഗതം തടസ്സപ്പെട്ടതോടെ പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി മുടങ്ങുകയും കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:45 am

വയറിളക്കത്തിന് വീട്ടിലുണ്ട് പരിഹാരം; ഈ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ ആശ്വാസം ഉറപ്പ്

കുങ്കുമപൂവും അതിന്റെ പൊടിയും നിങ്ങൾക്ക് ധാരാളം ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവോ കുങ്കുമപ്പൊടിയോ ചേർത്തുകൊണ്ട് നിങ്ങൾക്ക് നേടാനാകുന്ന ചില ആരോഗ്യ ഗുണങ്ങൾ ഇനിപ്പറയുന്നവയാണ്.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:45 am

അടൂരിലേക്ക് രമ്യ ഹരിദാസിനെ പരിഗണിച്ച് കോൺഗ്രസ്; പ്രാദേശിക നേതൃത്വത്തിൽ ശക്തമായ എതിർപ്പ്

അടൂർ നിയമസഭ മണ്ഡലത്തിൽ രമ്യ ഹരിദാസ്യെ സ്ഥാനാർഥിയായി പരിഗണിച്ച് കോൺഗ്രസ്. ചിറയിൻകീഴിൽ കടുത്ത എതിർപ്പ് നേരിട്ട സാഹചര്യത്തിലാണ് അടൂരിൽ രമ്യയെ പരിഗണിക്കുന്നതെന്നാണ് സൂചന.എന്നാൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കുന്നതിൽ പ്രാദേശിക നേതൃത്വത്തിൽ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ രമ്യക്കെതിരെ പ്രമേയം പാസാക്കാൻ സാധ്യതയുണ്ട്.അതേസമയം, അടൂർ മുൻ നഗരസഭ ചെയർമാൻ ബാബു ദിവാകരൻ, പന്തളം സുധാകരൻ, യൂത്ത് കോൺഗ്രസ് നേതാവ് അനന്ദു ബാലൻ എന്നിവരുടെ പേരുകൾ നിർദേശിക്കാൻ മണ്ഡലം കമ്മിറ്റി നീക്കം […] The post അടൂരിലേക്ക് രമ്യ ഹരിദാസിനെ പരിഗണിച്ച് കോൺഗ്രസ്; പ്രാദേശിക നേതൃത്വത്തിൽ ശക്തമായ എതിർപ്പ് appeared first on ഇവാർത്ത | Evartha .

ഇവാർത്ത 5 Mar 2026 11:42 am

പന്തീരാങ്കാവ് ബൈപ്പാസില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; കാറുകളുടെയും ലോറിയുടെയും ചില്ല് തകര്‍ത്തു; പ്രതികള്‍ക്കായി തിരച്ചില്‍

കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസില്‍ പുലര്‍ച്ചെ യാത്രക്കാര്‍ക്ക് നേരെ കല്ലേറ്. റോഡിലൂടെ കടന്നുപോയ രണ്ട് കാറുകള്‍ക്കും ഒരു ലോറിക്കുമാണ് കല്ലേറേറ്റത്. ആക്രമണത്തില്‍ വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ മെട്രോ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളെ ലക്ഷ്യം വെച്ചാണ് സാമൂഹിക വിരുദ്ധര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ലോറിയുടെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് കാറുകളുടെ ബോഡിക്കും ചില്ലുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ലഹരി സംഘങ്ങളോ മറ്റ് സാമൂഹിക വിരുദ്ധരോ ആണോ ഈ അക്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

മറുനാടൻ മലയാളീ 5 Mar 2026 11:41 am

അമ്മ ഇപ്പോഴും ഒന്നുമറിഞ്ഞിട്ടില്ല, മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍; കൊടുംക്രൂരത ഇല്ലാതാക്കിയത് ഹരികൃഷ്ണനെ മാത്രമല്ല, കുടുംബത്തെയാകെ

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട 18-കാരനായ ഹരികൃഷ്ണൻ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു. പട്ടാളക്കാരനാകാൻ കൊതിച്ച ഹരികൃഷ്ണന്റെ മരണം ആ കുടുംബത്തെ അനാഥമാക്കി. മകൻ മരിച്ചതറിയാതെ അവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആ അമ്മ.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:41 am

സെമിയിൽ ഇംഗ്ലണ്ടിനെ പൂട്ടാൻ 'കുൽദീപ് മന്ത്രം'; സ്പെഷ്യലിസ്റ്റ് സ്പിന്നറെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മൈക്കൽ വോൺ; ഇംഗ്ലീഷ് ബാറ്റർമാരെ വട്ടംകറക്കാൻ കുൽദീപിന് സാധിക്കുമെന്നും വിശകലനം

മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്താൻ ഇന്ത്യക്ക് 'മാസ്റ്റർ പ്ലാനുമായി' മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് വോണിന്റെ നിർദേശം. ഇംഗ്ലീഷ് ബാറ്റർമാരെ വട്ടംകറക്കാൻ കുൽദീപിന്റെ ചൈനാമാൻ ബൗളിങ്ങിന് സാധിക്കുമെന്ന് വോൺ ചൂണ്ടിക്കാട്ടി. എല്ലാ ഫോർമാറ്റിലും ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ചരിത്രമാണ് കുൽദീപിനുള്ളത്. അദ്ദേഹത്തിന്റെ പന്തുകൾ വായിച്ചെടുക്കാൻ ഇംഗ്ലീഷ് താരങ്ങൾ ഇപ്പോഴും പാടുപെടുന്നു. മധ്യനിരയിൽ അധികമായി ഒരു ബാറ്ററെ ഉൾപ്പെടുത്തുന്നതിനേക്കാൾ, വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള കുൽദീപിനെപ്പോലൊരു ബൗളറെയാണ് ഇന്ത്യക്ക് ആവശ്യം. തിലക് വർമയെയോ ശിവം ദുബെയെയോ മാറ്റിനിർത്തി കുൽദീപിനെ പരീക്ഷിക്കണം- വോൺ വിശകലനം ചെയ്തു. ഇംഗ്ലണ്ടിനെതിരെ ട്വന്‍റി20യിൽ മികച്ച ട്രാക്ക് റെക്കോർഡാണ് കുൽദീപിന്റേത്. 6.41 എന്ന മിന്നും ഇക്കോണമിയിൽ എട്ട് വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. വലങ്കയ്യൻ ബാറ്റർമാർ കൂടുതലുള്ള ഇംഗ്ലീഷ് നിരയെ കുഴപ്പിക്കാൻ കുൽദീപിന്റെ സ്പിൻ വൈവിധ്യങ്ങൾക്ക് സാധിക്കും. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും നയിക്കുന്ന സ്പിൻ വിഭാഗത്തിന് കുൽദീപിന്റെ സാന്നിധ്യം കൂടുതൽ കരുത്തേകും. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ബാറ്റിങ് ആഴത്തിന് പ്രാധാന്യം നൽകുന്ന ഇന്ത്യ, സെമി പോലൊരു നിർണായക പോരാട്ടത്തിൽ ടീം ബാലൻസിൽ മാറ്റം വരുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സൂര്യകുമാർ യാദവിനും സംഘത്തിനും വോണിന്റെ ഈ 'ഗൂഗ്ലി' തന്ത്രം സ്വീകാര്യമാകുമോ എന്ന് വ്യാഴാഴ്ച അറിയാം.

മറുനാടൻ മലയാളീ 5 Mar 2026 11:40 am

ഹോളിക്ക് ചായം തെറിപ്പിച്ചു : നാലുവയസ്സുകാരന്റെ മേൽ ചൂടുവെള്ളമൊഴിച്ച് മുത്തശ്ശി

ഹോളി ആഘോഷത്തിനിടെ നാലുവയസ്സുകാരനോട് മുത്തശ്ശിയുടെ കണ്ണില്ലാ ക്രൂരത. തന്റെ നേർക്ക് ചായം തെറിപ്പിച്ച കുഞ്ഞിന്റെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചു.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:39 am

ജാസ്ലിയയുടെ മരണം:പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; അപകടം നടന്ന് ആറുദിവസം പിന്നിട്ടിട്ടും സിറിയക്കിനെ പിടികൂടാനായില്ല; അങ്കമാലിയില്‍ പ്രതിഷേധം ഇരമ്പുന്നു

കൊച്ചി: അങ്കമാലിയില്‍ വെച്ച് കോളജ് വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് ഒരുങ്ങുന്നു. കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോര്‍ജിനെ കണ്ടെത്താന്‍ ആറുദിവസം പിന്നിട്ടിട്ടും പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. പ്രതിയെ ഉടന്‍ പിടികൂടുമെന്ന ഉറപ്പ് അധികൃതര്‍ നല്‍കിയിരുന്നെങ്കിലും അന്വേഷണം ഇഴയുകയാണെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് മണ്ഡലത്തില്‍ ഉയരുന്നത്. അപകടമുണ്ടാക്കിയ മഹീന്ദ്ര എക്സ് യുവി വാഹനം ആലപ്പുഴ തുറവൂരില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. അപകടം നടക്കുമ്പോള്‍ സിറിയക്കിനൊപ്പം സുഹൃത്ത് വിഷ്ണുവും കാറിലുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. ഫെബ്രുവരി 28-ന് അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപം വെച്ചാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാസ്ലിയയെ കാറിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്ലിയയ്ക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിലും മാതൃകയായി ജാസ്ലിയയുടെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. കരള്‍, വൃക്ക, നേത്രപടലം എന്നിവ വഴി അഞ്ച് പേര്‍ക്ക് ജാസ്ലിയ പുതുജീവന്‍ നല്‍കി. എടവനക്കാട് സ്വദേശിയായ ജാസ്ലിയയുടെ നാട്ടുകാരും മോര്‍ണിംഗ് സ്റ്റാര്‍ കോളജിലെ സഹപാഠികളും അധ്യാപകരും അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം മൂലമാണ് അറസ്റ്റ് വൈകുന്നതെന്ന ആക്ഷേപം ശക്തമാണ്.

മറുനാടൻ മലയാളീ 5 Mar 2026 11:36 am

ക്ഷേത്ര ചടങ്ങിനിടെ അഗ്നിഗുണ്ഡത്തില്‍ നടന്ന ഏഴ് ഭക്തര്‍ക്ക് പൊള്ളലേറ്റു

ഹൈദരാബാദ്: ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി അഗ്നിഗുണ്ഡത്തില്‍ നടന്ന ഏഴ് ഭക്തര്‍ക്ക് പൊള്ളലേറ്റു. നല്‍ഗൊണ്ട ജില്ലയില്‍ അമനഗല്ലു ഗ്രാമത്തിലെ ശ്രീ പാര്‍വതി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് 'അഗ്‌നിഗുണ്ഡല' ചടങ്ങ് നടന്നത്. സാധാരണയായി വാര്‍ഷിക ആചാരത്തില്‍ 1,500 ഓളം പേര്‍ പങ്കെടുക്കാറുണ്ടെങ്കിലും, ഈ വര്‍ഷം ചന്ദ്രഗ്രഹണം കഴിഞ്ഞയുടനെ ചടങ്ങ് നടന്നതിനാല്‍ എണ്ണം ഇരട്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ ഏഴ് പേരില്‍ രണ്ട് സ്ത്രീകള്‍ക്ക് 35% ത്തിലധികം പൊള്ളലേറ്റു. അവരെ ചികിത്സയ്ക്കായി നഗരത്തിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. 'ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരില്‍ അഞ്ച് പേരുടെ കൈകളിലും കാലുകളിലും 15% ല്‍ താഴെ പൊള്ളലേറ്റിട്ടുണ്ട്, അടുത്ത മൂന്ന് മുതല്‍ നാല് ദിവസത്തേക്ക് ഇവിടെ ചികിത്സ നല്‍കും'. ആശുപത്രി അധികൃതര്‍ അറിയിച്ചു. മാരകമായി പൊള്ളലേറ്റ മറ്റ് രണ്ട് പേരെയും ഗാന്ധി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവര്‍ക്ക് വിദഗ്ധ ചികില്‍സ ആവശ്യമാണ്. 'സൂര്യപേട്ടയിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഡോ. ഉപേന്ദ്ര സിംഗ് പറഞ്ഞു. ഇത്തരമൊരു സംഭവം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഏകദേശം 1,300 വര്‍ഷത്തെ ചരിത്രമുള്ള ക്ഷേത്രത്തിലെ എന്‍ഡോവ്മെന്റ് ഓഫീസര്‍ പറഞ്ഞു. 'സാധാരണയായി, ഹോളി ദിനത്തില്‍ എപ്പോഴും സംഘടിപ്പിക്കുന്ന ആചാരത്തില്‍ ഏകദേശം 1,500 പേര്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം, ചന്ദ്രഗ്രഹണം കാരണം, കൂടുതല്‍ ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

തേജസ് ന്യൂസ് 5 Mar 2026 11:35 am

‘നിങ്ങൾ വലിയ പ്രതീക്ഷ വെച്ചുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കേണ്ട, ജി. സുധാകരൻ സി.പി.എമ്മിന് ബുദ്ധിമുട്ടുണ്ടാക്കില്ല’ : എം.എ. ബേബി

മുതിർന്ന നേതാവ് ജി സുധാകരൻ മെമ്പർഷിപ് പുതുക്കില്ലെന്ന് തുറന്നു പറഞ്ഞതിൽ പ്രതികരിച്ച് .സി.പി.എം ജന. സെക്രട്ടറി എം.എ. ബേബി. ജി. സുധാകരൻ തന്റെ പരിഭവം ഫേസ്ബുക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണെന്നും

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:35 am

സംഭരണം വൈകുന്നു; നെല്ലുമായി പാഡി ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച് കർഷകർ

കോട്ടയം: നെല്ലു സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ചു കര്‍ഷകര്‍ നെല്ലുമായി പാഡി ഓഫീസിനു മുമ്പില്‍ സമരം നടത്തി. കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തെ നെല്ല് സംഭരണം വൈകുന്നതിനെതിരേയാണ് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസിനു മുന്നില്‍ ഇന്നലെ രാവിലെ സമരവുമായെത്തിയത്. കര്‍ഷകരുടെ പ്രതിഷേധമറിഞ്ഞ് സ്ഥലത്തെത്തിയ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി കര്‍ഷകരുടെ സാന്നിധ്യത്തില്‍ സപ്ലൈകോയുടെ പാഡി മാനേജര്‍, ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനകം നെല്ല് സംഭരണത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. പേറ്റിയ (ഒഴുക്കിയ) നെല്ല് യാതൊരു ഉപാധിയുമില്ലാതെയും പേറ്റാനുള്ള നെല്ല് അഞ്ച് കിലോ താരയ്ക്കും (കിഴിവ്) നല്‍കാമെന്നു ചര്‍ച്ചയ്ക്കിടെ പാടശേഖര സമിതി ഭാരവാഹികള്‍ ജില്ലാ പാഡി ഓഫീസര്‍ മുമ്പാകെ എഴുതി നല്‍കി. പാഡി ഓഫീസിനു മുന്നില്‍ പാടശേഖരത്തുനിന്നു കൊണ്ടുവന്ന നെല്ല് കൂട്ടിയിട്ടാണ്… The post സംഭരണം വൈകുന്നു; നെല്ലുമായി പാഡി ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച് കർഷകർ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 11:34 am

പൊങ്കാലയിടാനെത്തിയ തന്റെ ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിക്കുന്നു; ഭക്തരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്- അന്ന രാജന്‍

താന്‍ കാരണം ഏതെങ്കിലും ഭക്തന് വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും അന്ന രാജന്‍ പറഞ്ഞു.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:33 am

ജി സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഐഎം ; ആക്ഷേപിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റിന് പിന്നാലെ പാര്‍ട്ടി വിടുന്നെന്ന് പരസ്യമായ നിലപാട് എടുത്ത ജി സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഐഎം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജി.സുധാകരനെ വിളിച്ചതായും തെറ്റിദ്ധാരണ തിരുത്തിയതായും പാര്‍ട്ടിസെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞു. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടിട്ടാണ് ചിരിച്ചതെന്നും പറഞ്ഞു. മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണമാണ് ഇതെന്നും മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന നിലപാട് ജി സുധാകരന്‍ ആവര്‍ത്തിക്കുകയും വിഷയത്തില്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി എം എ ബേബിയോ മുഖ്യമന്ത്രിയോ ഇടപെടണം എന്ന നിലപാടിലുമാണ്. ഇന്നലെ സിപിഐഎം ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അതിരൂക്ഷ വിമര്‍ശനമാണ് ജി സുധാകരന്‍ നടത്തിയത്. നാളുകളായി ജില്ലാ നേതൃത്വത്തില്‍ നിന്ന് നേടുന്ന അവഗണനയ്ക്ക് പുറമേ സംസ്ഥാന സെക്രട്ടറിയും തള്ളിപ്പറഞ്ഞെന്നും വിലയിരുത്തി. ഫെബ്രുവരി 28ന് എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രതികരണമാണ് ജി സുധാകരനെ ഏറെ ചൊടിപ്പിച്ചത്. ജില്ലാ സെക്രട്ടറി നാസര്‍ കടുത്ത അവഗണന കാട്ടി, വീടിനടുത്തുള്ള പാര്‍ട്ടി പരിപാടികളില്‍ പോലും ക്ഷണിച്ചില്ല, എം വി ഗോവിന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന ശരിയല്ലാത്ത പ്രയോഗം പരിഹസിച്ചു തുടങ്ങി അനേകം പരാതികളാണ് ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം പുതുക്കില്ല, ലെവി അടയ്ക്കില്ല എന്ന നിലപാടും എടുത്തിരുന്നു. ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് പുന: പരിശോധനയ്ക്ക് ഒരുങ്ങുകയാണ്.

മംഗളം 5 Mar 2026 11:33 am

ബെംഗളൂരുവില്‍ യാത്ര സുഗമമാക്കാന്‍ അടിമുടി പരിഷ്‌കാരങ്ങള്‍: 101 സ്‌കൈ വാക്കുകള്‍, വെള്ളക്കെട്ടിനും നടപടി

ബെംഗളൂരു നഗരത്തില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഗതാഗതക്കുരുക്ക്. പലപ്പോഴും മണിക്കൂറുകളാണ് ഗതാഗതക്കുരുക്കിലൂടെ പാഴാകുന്നത്. ഐടി ഹബ്ബ് എന്ന നിലയില്‍ നഗരം അതിവേഗം കുതിക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തില്‍ ബെംഗളൂരു ഇപ്പോഴും പിന്നിലാണ്. സ്ഥല പരിമിതിയാണ് ബെംഗളൂരു നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ട്രാഫിക് പൊലീസ്. കാല്‍നട യാത്രക്കാര്‍ക്കു

ഒന്നു ഇന്ത്യ 5 Mar 2026 11:33 am

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വേങ്ങരയിൽ സ്കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വലിയോറ പാണ്ടികശാല സ്വദേശി മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ സ്കൂൾ വാൻ ഇടിക്കുകയായിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:32 am

ഇ ശ്രീധരന് അതിവേഗ റെയില്‍ നടപ്പിലാക്കാനുള്ള ചുമതല നല്‍കിയിട്ടില്ല; അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍

വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയില്‍ മന്ത്രാലയം ഇത്തരത്തില്‍ മറുപടി നല്‍കിയത്

സിറാജ് ലൈവ് 5 Mar 2026 11:30 am

ജിലേബി ഇങ്ങനെ ഉണ്ടാക്കൂ

പഞ്ചസാര - 2 ഗ്ലാസ്‌ കോണ്‍ഫ്ലോര്‍- 3 ടേബിൾ സ്പൂണ്‍ വെള്ളം - 1/2 - 3/4 ഗ്ലാസ്‌ ചെറുനാരങ്ങ - 1

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:30 am

സെമിയിൽ ഇന്ത്യക്ക് കാലിടറും, സൂര്യകുമാറും സംഘവും ഫോമിലല്ല; ഇംഗ്ലണ്ടിന് വ്യക്തമായ മുൻതൂക്കമെന്ന് പാക് മുൻ താരം; വ്യക്തിഗത മികവ് മാത്രം പോരെന്നും മുഹമ്മദ് ആമിർ

ലാഹോർ: ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് അടിപതറുമെന്ന് പാക്കിസ്ഥാൻ മുൻ പേസർ മുഹമ്മദ് ആമിർ. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനാണ് വിജയസാധ്യതയെന്ന് ആമിർ പ്രവചിച്ചു. ഇന്ത്യൻ ടീം ഒരു 'യൂണിറ്റ്' എന്ന നിലയിൽ പരാജയമാണെന്നും വ്യക്തിഗത മികവിലാണ് ടീം മുന്നോട്ടുപോകുന്നതെന്നും ആമിർ പരിഹസിച്ചു. ടീമിലെ ഭൂരിഭാഗം ബാറ്റർമാരും ഫോമിലല്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ആമിർ ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ താരങ്ങളെ മാത്രം വിശ്വസിച്ച് സെമി പോലൊരു വലിയ മത്സരം ജയിക്കാനാകില്ല. ഓപ്പണർ അഭിഷേക് ശർമയും തിലക് വർമയും ഫോം കണ്ടെത്തിയിട്ടില്ല. നായകൻ സൂര്യകുമാർ യാദവാകട്ടെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം നിശബ്ദനാണ്. ഇഷാൻ കിഷൻ പാക്കിസ്ഥാനെതിരെ മാത്രമാണ് തിളങ്ങിയത്. സഞ്ജു സാംസണും ബുംറയും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ല- ഒരു ടോക് ഷോയിൽ ആമിർ വിശകലനം ചെയ്തു. റണ്ണൊഴുക്കുള്ള മുംബൈയിലെ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കായിരിക്കും മുൻതൂക്കമെന്ന് ആമിർ നിരീക്ഷിക്കുന്നു. ഇംഗ്ലണ്ട് റൺസ് പിന്തുടരുകയാണെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പമാകുമെന്നാണ് മുൻ പാക് താരത്തിന്റെ പക്ഷം. നേരത്തെ സൂപ്പർ എയ്റ്റിൽ വെസ്റ്റിൻഡീസ് ഇന്ത്യയെ തോൽപ്പിക്കുമെന്ന് ആമിർ പ്രവചിച്ചെങ്കിലും അത് പാളിപ്പോയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് ആവേശകരമായ സെമി പോരാട്ടം. ഇതിൽ വിജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ നേരിടും.

മറുനാടൻ മലയാളീ 5 Mar 2026 11:30 am

പാകിസ്ഥാന്‍ താരം ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറി, നിലവിളിച്ച് യുവതി; ഒടുവില്‍ മാപ്പ്, വിവാദം

ടി20 ലോകകപ്പിനിടെ ശ്രീലങ്കയിലെ ഹോട്ടലില്‍ വെച്ച് വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന് പിഴ ചുമത്തി.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:30 am

യുഡിഎഫ് ഭരണകാലത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പത്രങ്ങളില്‍ പരസ്യം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പത്രങ്ങളില്‍ പരസ്യം നല്‍കി സര്‍ക്കാര്‍ . ഇരുണ്ട കാലം എന്ന പേരിലാണ് സിപിഎമ്മിന്റെ പിആര്‍ഡി പരസ്യം. മനോരമയും മാതൃഭൂമിയും ഒഴികയുള്ള മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, 40 ശതമാനം സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, ഇന്ന് മുതല്‍ ലോഡ് ഷെഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, ട്രഷറി കാലി, പെന്‍ഷന്‍ മുടങ്ങിയിട്ട് 18 മാസം, ദേശീയപാത വികസന അതോറിറ്റി മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ഗെയില്‍, റോഡ് പണി നിലച്ചു തുടങ്ങിയവയാണ് വാര്‍ത്തകള്‍. അടുത്ത പേജില്‍ ഇന്നത്തെ സര്‍ക്കാരിന്റെ നേട്ടങ്ങളും പരസ്യമാക്കി. കഴിഞ്ഞയാഴ്ചയാണ് ഇരുണ്ടകാലം എന്ന വെബ്‌സൈറ്റ് തുടങ്ങിയത്. 10 വര്‍ഷം മുമ്പ് ഭരിച്ച യുഡിഎഫ് കാലത്ത് കേരളം എങ്ങനെയായിരുന്നു എന്നതാണ് പ്രചാരണം നടത്തുന്നത്. ഇതിന്റെ തുടര്‍ച്ചായയാണ് പത്രങ്ങളിലെ പരസ്യം.

തേജസ് ന്യൂസ് 5 Mar 2026 11:28 am

അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ആറ്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷകള്‍ https://ksca.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:28 am

എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, 80 ശതമാനം ചോദ്യങ്ങളും ലളിതം; കുട്ടികള്‍ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇന്നുമുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തെറ്റായ പ്രചാരണത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ആണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ല. അതിനാല്‍ കുട്ടികള്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'പരീക്ഷയുടെ പശ്ചാത്തലത്തില്‍ കുട്ടികളില്‍ ഭീതി പരത്താന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളെ വിവേകത്തോടെ തള്ളിക്കളയണം. എസ്‌സിഇആര്‍ടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ പതറാതെ അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടര്‍ന്ന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തില്‍ എല്ലാവര്‍ക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കണം. പരീക്ഷാ തിരക്കുകള്‍ക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ മുന്‍ഗണന നല്‍കാന്‍ ശ്രദ്ധിക്കണം. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങള്‍ക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ വേണം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍.'- ശിവന്‍കുട്ടി കുറിച്ചു. കുറിപ്പ്: പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എഴുതുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ നേരുന്നു. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങള്‍ ഇതുവരെ ആര്‍ജ്ജിച്ച അറിവുകള്‍ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള മികച്ച ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണം. നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് 2023-നെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിലൂടെ പഠനം പൂര്‍ത്തിയാക്കിയാണ് നിങ്ങള്‍ ഈ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. വിമര്‍ശനാത്മക ചിന്തയും വിശകലന നൈപുണിയും സര്‍ഗ്ഗാത്മകതയും ഉള്‍പ്പെടെയുള്ള 21-ാം നൂറ്റാണ്ടിന്റെ ശേഷികള്‍ നിങ്ങളില്‍ എത്രത്തോളം വളര്‍ന്നു എന്ന് പരിശോധിക്കുന്ന രീതിയിലാണ് പുതിയ മൂല്യനിര്‍ണ്ണയ ക്രമം വിഭാവനം ചെയ്തിട്ടുള്ളത്. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ല എന്ന് എല്ലാ കുട്ടികളും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. പരീക്ഷയുടെ പശ്ചാത്തലത്തില്‍ കുട്ടികളില്‍ ഭീതി പരത്താന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളെ വിവേകത്തോടെ തള്ളിക്കളയണം. എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ പതറാതെ അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടര്‍ന്ന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തില്‍ എല്ലാവര്‍ക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കണം. പരീക്ഷാ തിരക്കുകള്‍ക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ മുന്‍ഗണന നല്‍കാന്‍ ശ്രദ്ധിക്കണം. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങള്‍ക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ വേണം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍. നിങ്ങളുടെ കഠിനാധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പരീക്ഷയെഴുതുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരുന്നു.

മംഗളം 5 Mar 2026 11:26 am

യുഡിഎഫ് കാലത്തെ പോരായ്മകളെ അക്കമിട്ടു നിരത്തി പരിഹസിക്കുകയും എല്‍ഡിഎഫ് ഭരണത്തില്‍ എല്ലാം ശരിയായെന്ന് അവകാശപ്പെടുകയും ചെയ്യുന്ന അതിവിചിത്ര പരസ്യം; യുഡിഎഫിനെ താറടിക്കാന്‍ ഖജനാവ് പണത്തില്‍ സര്‍ക്കാര്‍ പരസ്യം; പിആര്‍ഡി 'പത്രവാര്‍ത്ത' കണ്ട് വായനക്കാര്‍ അമ്പരന്നു; പത്ത് വര്‍ഷം പിന്നോട്ട് പോയൊരു സെക്രട്ടറിയേറ്റ് രാഷ്ട്രീയ കളി; പി ആര്‍ ഡിയ്ക്ക് മുഖം നശിക്കുമ്പോള്‍

തിരുവനന്തപുരം: സര്‍ക്കാരുകള്‍ രാഷ്ട്രീയം പറയാറില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് രാഷ്ട്രീയം. സര്‍ക്കാരുകള്‍ തുടര്‍ച്ചയും. അതുകൊണ്ട് ഒരു മുഖ്യമന്ത്രിയുടെ കാലത്തെ തീരുമാനങ്ങളെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം മുടക്കി മറ്റൊരു സര്‍ക്കാര്‍ വിമര്‍ശിക്കാറില്ല. എന്നാല്‍ കാലം മാറുന്നു. സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രവര്‍ത്തന രീതി മാറുന്നു. യുഡിഎഫ് കാല ഭരണത്തു പോരായ്മകളായിരുന്നെന്നു പരിഹസിച്ചുകൊണ്ടും എല്‍ഡിഎഫ് കാലഭരണത്തില്‍ ഇതിനൊക്കെ പരിഹാരമായെന്നും കാണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യം പി ആര്‍ ഡി തന്നെ നല്‍കി. രാവിലെ പ്രമുഖ മലയാള പത്രങ്ങള്‍ വായിക്കാനെടുത്ത പലരും അമ്പരുന്നു. ഇന്നു മുതല്‍ ലോഡ് ഷെഡിംഗ് എന്നതായിരുന്നു ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍ വീതം ലോഡ്‌ഷെഡിംഗ് വരുന്നു എന്നതു വായിച്ച വായനക്കാര്‍ പലരും അന്പരന്നു. എന്തു കാരണംകൊണ്ടാണ് ലോഡ് ഷെഡിംഗ് എന്നറിയാന്‍ പത്രം സൂക്ഷ്മമായി വായിച്ചപ്പോഴാണ് പലര്‍ക്കും കൂടുതല്‍ കൗതുകമായത്. 2012 സെപ്റ്റംബര്‍ 27ലെ വാര്‍ത്തയാണ്. മറ്റു വാര്‍ത്തകളിലൂടെ കണ്ണോടിച്ചു. പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി 40 ശതമാനം സ്‌കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ട്രഷറി കാലി, ദേശീയപാത വികസനം മതിയാക്കി അഥോറിറ്റി, ടാറിനും കുടിശിക; റോഡ് പണി നിലച്ചു... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാര്‍ത്തകള്‍. എല്ലാ വാര്‍ത്തകളുടെയും ഒടുവില്‍ പത്തു വര്‍ഷം മുമ്പുള്ള ഒരു തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു ശേഷം അകത്തേക്കു മറിച്ചപ്പോഴാണ് യഥാര്‍ഥ ട്വിസ്റ്റ്. വായനക്കാരെ കാത്ത് ഒന്നാം പേജിന്റെ അതേ മാതൃകയില്‍ മറ്റൊരു പേജ്. ആദ്യത്തെ പേജില്‍ കൊടുത്തിരുന്നതിനുള്ള മറുപടികളായിരുന്നു ആ പേജില്‍. കേരളത്തില്‍ വെളിച്ച വിപ്ലവം, ലാഭത്തിലേറി കെഎസ്ആര്‍ടിസിയുടെ തിരിച്ചെഴുന്നള്ളത്, പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുംമുമ്പേ, 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍കൂടി പൂര്‍ത്തിയായി, റോഡുകള്‍ ഹൈടെക്, ദേശീയപാത വികസനം പൂര്‍ണതയിലേക്ക്... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാര്‍ത്തകള്‍ കണ്ടപ്പോഴാണ് പലര്‍ക്കും യാഥാര്‍ഥ്യം പിടികിട്ടിയത്. യുഡിഎഫ് കാല ഭരണത്തു പോരായ്മകളായിരുന്നെന്നു പരിഹസിച്ചുകൊണ്ടും എല്‍ഡിഎഫ് കാലഭരണത്തില്‍ ഇതിനൊക്കെ പരിഹാരമായെന്നും കാണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യം മലയാളിയ്ക്ക് അത്ഭുതമായി. ഒരു മുന്‍ സര്‍ക്കാരുകളേയും ഖജനാവിലെ പണം മുടക്കി പി ആര്‍ഡി ഇതിന് മുമ്പ് വിമര്‍ശിച്ചിട്ടില്ല. പത്രത്തിലെ പരസ്യ പേജ് കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷനു വേണ്ടിയുള്ള സര്‍ഗാത്മക പരസ്യാവിഷ്‌കാരമാണ്. പത്രത്തിന്റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നുമുള്ള അറിയിപ്പും എല്ലാ പത്രങ്ങളും പേജിനൊപ്പം ചേര്‍ത്തിരുന്നു. പത്തു വര്‍ഷം മുമ്പേ പത്രങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തകള്‍കൊണ്ട് രൂപപ്പെടുത്തിയ ഒന്നാം പേജ് ആണെന്ന് ആദ്യത്തെ പേജിലും ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ കേരളത്തെ തിരുത്തിക്കുറിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് ഈ പേജ് എന്നു രണ്ടാം പേജിലും അറിയിപ്പുണ്ട്. മലയാളത്തിലെ ഏതാണ്ട് എല്ലാ പ്രധാന പത്രങ്ങളിലും പരസ്യം വന്നിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങളിലും പരസ്യമുണ്ട്. കൗതുകം തോന്നിപ്പിക്കുന്ന പരസ്യങ്ങള്‍ രാവിലെതന്നെ പലേടത്തും ചര്‍ച്ചയായി മാറി. മനോരമയില്‍ ഈ പരസ്യമില്ല. മാതൃഭൂമിയിലും ഇല്ല. പക്ഷേ ജന്മഭൂമിയില്‍ അടക്കം ഈ പരസ്യ പേജുണ്ട്. രണ്ടാം നിരയിലെ എല്ലാ പത്രത്തിലും പരസ്യമുണ്ട്. കുറച്ചു കാലം മുമ്പ് 20250ലെ എഐ അധിഷ്ഠിത ലോകം എങ്ങനെയാകുമെന്ന തരത്തില്‍ സമാന രീതിയില്‍ പത്രങ്ങളില്‍ പരസ്യം വന്നിരുന്നു. ഇത് വായനക്കാരെ അമ്പരപ്പിക്കുകയും ചെയ്തു. പിന്നീടാണ് അതൊരു പരസ്യമാണെന്ന് മനസ്സിലായത്. എന്നാല്‍ യുഡിഎഫിനെ താറടിക്കാന്‍ ഈ മാതൃക കടമെടുത്ത് വര്‍ഷങ്ങള്‍ പിന്നോട്ട് പോവുകയാണ് പി ആര്‍ ഡി. സര്‍ക്കാരിന്റെ വികസന പദ്ധതികളാണ് സാധാരണ നിലയില്‍ പി ആര്‍ ഡി പരസ്യമാക്കാറുള്ളത്. എന്നാല്‍ യുഡിഎഫ് കാലത്തെ പോരായ്മകളെ അക്കമിട്ടു നിരത്തി പരിഹസിക്കുകയും എല്‍ഡിഎഫ് ഭരണത്തില്‍ എല്ലാം ശരിയായെന്ന് അവകാശപ്പെടുകയും ചെയ്യുന്ന പരസ്യമാണ് ഇന്ന് പത്രത്തില്‍ വന്നത്. മുന്‍ സര്‍ക്കാരുകളുടെ തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പിആര്‍ഡി ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് അസാധാരണമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരുകള്‍ക്ക് തുടര്‍ച്ചയുണ്ടെന്നും മുന്‍കാല തീരുമാനങ്ങളെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിഹസിക്കുന്നത് ജനാധിപത്യ രീതികള്‍ക്ക് നിരക്കാത്തതാണെന്നുമാണ് ഉയരുന്ന വിമര്‍ശനം. യുഡിഎഫ് കാലം ഇരുളടഞ്ഞതായിരുന്നു എന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ഈ നീക്കം തിരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുന്‍ സര്‍ക്കാരുകളെ താറടിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെ തന്നെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഉറപ്പായി.

മറുനാടൻ മലയാളീ 5 Mar 2026 11:25 am

'ഇത് രാഷ്ട്രീയ ഗൂഢാലോചന, മറ്റാരെയും മുഖ്യമന്ത്രിയായി അംഗീകരിക്കില്ല'; നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പ്രക്ഷോഭം ആരംഭിക്കും; ബിഹാറില്‍ പ്രതിഷേധവുമായി ഒരു വിഭാഗം

പറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങവെ ജെഡിയു പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പോകുന്നത്തിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിഹാറിലെ ജനങ്ങള്‍ കരയുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്നലെ ആരും ഹോളി ആഘോഷിച്ചില്ല. നിതീഷ് കുമാര്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ എന്തിനാണ് ഇവിടെ തുടരുന്നത്. നിതീഷ് കുമാറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. 'ഞങ്ങള്‍ പറ്റ്‌നയില്‍ നിന്നുള്ളവരാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നു എന്ന വാര്‍ത്ത കേട്ട ശേഷമാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. നിതീഷല്ലാതെ മറ്റാരെയും മുഖ്യമന്ത്രിയായി അംഗീകരിക്കില്ല. നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് അയയ്ക്കാനല്ല, മറിച്ച് മുഖ്യമന്ത്രിയാകാനാണ് പൊതുജനങ്ങള്‍ അദ്ദേഹത്തിന് ജനവിധി നല്‍കിയിരിക്കുന്നത്. രാജ്യസഭയിലേക്ക് ആരെയെങ്കിലും അയയ്ക്കണമെങ്കില്‍ അത് നിഷാന്ത് കുമാറിനെയായിരിക്കണം. നിതീഷ് മുഖ്യമന്ത്രിയായി തുടരണം'- നിതീഷിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്. 'നിതീഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ സ്ത്രീകളും യുവാക്കളും പൊതുജനങ്ങളും തെരുവിലിറങ്ങും. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് അയക്കുന്നത്. നിതീഷിനെ ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. അത് ഒരു സാഹചര്യത്തിലും തങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല'- മറ്റൊരു പ്രവര്‍ത്തകന്‍ പറഞ്ഞു. നിതീഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. 

മറുനാടൻ മലയാളീ 5 Mar 2026 11:25 am

അംഗത്വം പുതുക്കണം; താൻ ചിരിച്ചതെന്തിനെന്ന് ജി. സുധാകരനോട് വിശദീകരിച്ച് എം.വി. ഗോവിന്ദൻ

ആലപ്പുഴ: ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജി. സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്. വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്. The post അംഗത്വം പുതുക്കണം; താൻ ചിരിച്ചതെന്തിനെന്ന് ജി. സുധാകരനോട് വിശദീകരിച്ച് എം.വി. ഗോവിന്ദൻ appeared first on RashtraDeepika .

രാഷ്ട്ര ദീപിക 5 Mar 2026 11:23 am

മുഖ്യമന്ത്രിക്ക് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കാം , പക്ഷേ ഓരോ വീട്ടിലുമുള്ള വിജയ്‌യെ പിടിച്ചുകെട്ടാനാവില്ല - ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വിജയ്

'ജനനായകൻ' റിലീസ് വൈകുന്നതിനെക്കുറിച്ച് പ്രതികരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സിനിമയുടെ റിലീസ് തടയാൻ ശ്രമിച്ചാലും തന്റെ ശബ്ദം ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച വിജയ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:22 am

പാലക്കാട് സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശിയുടെ മാസ് എൻട്രി; മുദ്രാവാക്യം വിളികളോടെ സ്വീകരണം, പാർട്ടിക്ക് തിരിച്ചടി

കൺവെൻഷനിലേക്ക് മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. പാർട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:22 am

ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിൽ സംഘർഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ആക്രമണം നടത്തിയത് കോമരത്തിന്റെ വാളുപയോഗിച്ച്; സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്; സംഭവം കോഴിക്കോട്

താമരശ്ശേരി: ഉത്സവത്തിനിടെയുണ്ടായ കുടുംബതർക്കം രൂക്ഷമായതിനെത്തുടർന്ന് ചാലക്കരയിൽ അക്രമിസംഘം സ്ത്രീകളുൾപ്പെടെ ആറുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോമരത്തിന്റെ വാളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ചികിത്സയിലാണ്. ചാലക്കര ഇരട്ടക്കുളങ്ങരയിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46), ബന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദ് (49) എന്നിവർക്കാണ് വെട്ടേറ്റത്. കൃഷ്ണൻകുട്ടിക്കും ജിനീഷ് ലാലിനും വയറിനാണ് പരിക്ക്. വിനോദിന്റെ തലയ്ക്കാണ് പരിക്ക്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ബിജില (38), പുഷ്പ (45), കല്യാണി (54) എന്നീ സ്ത്രീകൾക്കും പരിക്കേറ്റു. കാവിലെ ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസമാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ഒരു വിഭാഗം പുറത്തുനിന്നും ആളുകളെ എത്തിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് കാവിലെ കോമരത്തിന്റെ വാൾ കൈക്കലാക്കി അക്രമിസംഘം ബന്ധുക്കളെ വെട്ടിയത്. പരിക്കേറ്റവർ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. 

മറുനാടൻ മലയാളീ 5 Mar 2026 11:20 am

പൊണ്ണത്തടി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട സൂപ്പർഫുഡുകൾ

പ്രമേഹം, ശരീരഭാരം, ഹൃദയാരോഗ്യം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി ഉണ്ടാകുന്നത് പ്രമേഹം ഉണ്ടാവാനും ഹൃദ്രോഗം വരാനും കാരണമാകും. രോഗങ്ങളെ തടയാൻ ഈ സൂപ്പർഫുഡുകൾ കഴിക്കൂ.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:14 am

'അല്ലാഹുവിന്റെ നാമത്തില്‍'; രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച് മുജ്തബ ഖാംനഈ

തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായതിനുശേഷം ആദ്യമായി കാമറയ്ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ട് മുജ്തബ ഖാംനഈ. അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ദുഷ്‌കരമായ സമയത്ത് ധീരരായ ഉറച്ചു നില്‍ക്കുന്ന ഇറാനിയന്‍ ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. 'ദുഷ്‌കരമായ സമയങ്ങളില്‍ പോലും ഉറച്ചുനില്‍ക്കുന്ന ഇറാനിലെ ധീരരായ ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ നാമത്തില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. ഈ നേതൃത്വം ഏറ്റെടുക്കുമ്പോള്‍, നമ്മുടെ രക്തസാക്ഷികളുടെ പാത പിന്തുടരുമെന്നും ബഹുമാനത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു. ആയത്തുല്ല അലി ഖാംനഈയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖാംനഈ. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രായേല്‍ സംയുക്താക്രണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും മരിച്ചിരുന്നു. അന്ന് അപകടത്തില്‍ പെട്ട ഖാംനഈയുടെ ഭാര്യ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

തേജസ് ന്യൂസ് 5 Mar 2026 11:13 am

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ. ഒമാനിലേക്കുളള സർവ്വീസുകൾ പുനരാംരംഭിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകള്‍ റദ്ദാക്കി.

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:12 am

മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു

മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

കേരളം ഓൺലൈൻ ന്യൂസ് 5 Mar 2026 11:12 am

ഇറാൻ കപ്പൽ തകർത്ത സംഭവം; ഇന്ത്യ പ്രതികരിക്കാത്തതിൽ വിമർശനം

ഇറാൻ കപ്പൽ തകർത്ത സംഭവം; ഇന്ത്യ പ്രതികരിക്കാത്തതിൽ വിമർശനം, പ്രതികരണം അനിവാര്യമെന്ന് ചില പ്രതിരോധ വിദഗ്ധർ, വിഷയം പരിശോധിക്കുന്നതായി കേന്ദ്ര സർക്കാർ

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:10 am

പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് മേഖലയിൽ നിന്ന് വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടി

പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടി, മസ്കത്തിൽ നിന്നും ദുബായിൽ നിന്നും പ്രത്യേക സര്‍വീസുകൾ, ഗൾഫ് മേഖല സമാധാന അന്തരീക്ഷത്തിലേക്ക്

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:10 am

സംസ്ഥാനത്തെ ഒരു സ്‌കൂള്‍ കോമ്പൗണ്ടും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാന്‍ പാടില്ല: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സ്‌കൂള്‍ കോമ്പൗണ്ടും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആറ്റുകാല്‍ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി 400 മുതല്‍ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുത്ത സംഭവത്തില്‍ നടപടി സ്വീകരിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ സമയത്ത് വിദ്യാര്‍തികളല്ലാതെ പുറത്തുനിന്നുള്ളവര്‍ ആരും തന്നെ ക്യാംപസിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഉത്തരവ് നിലവിലുള്ളതാണ്. സ്‌ക്കൂള്‍ ക്യാംപസിനുള്ളില്‍ അനധികൃതമായി തട്ടുകട പ്രവര്‍ത്തിപ്പിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് ഉടന്‍ നീക്കം ചെയ്യാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെയും പൂര്‍വ വിദ്യാര്‍ഥി സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ബൈലോ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പിടിഎയുടെ പ്രവര്‍ത്തന ശൈലിയിലും അധികാരങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരും. പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷനുകള്‍ നിയമപരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അത്തരം കമ്മിറ്റികളെ ഒഴിവാക്കാനുള്ള ഉത്തരവ് ഗവണ്‍മെന്റ് പുറപ്പെടുവിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

തേജസ് ന്യൂസ് 5 Mar 2026 11:10 am

യുദ്ധം വരുമ്പോൾ ഏത് രീതിയിലുള്ള ആക്രമണവും പ്രതീക്ഷിക്കാം: നാവിക സേന മുൻ ഓഫീസർ രാജീവൻ മറോളി

ഇറാൻ യുദ്ധകപ്പൽ തകർത്ത് യുഎസ് അന്തർവാഹിനി : ഭരണകൂടം നിർദേശിക്കുന്നത് അനുസരിച്ചാണ് മിലിട്ടറി കമാൻഡ് പ്രവർത്തിക്കുന്നത്, യുദ്ധം വരുമ്പോൾ ഏത് രീതിയിലുള്ള ആക്രമണവും പ്രതീക്ഷിക്കാം: നാവിക സേന മുൻ ഓഫീസർ രാജീവൻ മറോളി

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:08 am

കടലോളം ഭീതിയിൽ യുദ്ധം; ഇറാന്റെ ഭീഷണികളെ തകര്‍ക്കുന്ന തരത്തിൽ IRIS ദേന ആക്രമണം

ഹോര്‍മുസ് കടലിടുക്കിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അലയടിച്ച് യുദ്ധം; ഇറാന്റെ ഭീഷണികളെ തകര്‍ക്കുന്ന തരത്തിൽ IRIS ദേന ആക്രമണം, ചര്‍ച്ചയ്ക്കടുക്കാതെ തന്നെ ഇസ്രയേലും യുഎസും, തെക്കൻ ലെബനോനെ സൈനിക മുക്തമാക്കാൻ ഇസ്രയേൽ

ഏഷ്യൻ നേടി ന്യൂസ് 5 Mar 2026 11:08 am

വടകരയ്ക്ക് അഭിമാനമായി സംസ്ഥാനത്തെ ആദ്യ റൂറല്‍ ജില്ലാ ജയില്‍; നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

വടകര: കേരളത്തിലെ ജയില്‍ സംവിധാനങ്ങളില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ ആദ്യ റൂറല്‍ ജില്ലാ ജയില്‍ വടകരയില്‍ യാഥാര്‍ത്ഥ്യമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിലിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. അന്തേവാസികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'റൂറല്‍ ജയില്‍' എന്ന പുതിയ ആശയത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ആകെ 18 കോടി രൂപ ചെലവിലാണ് ജയില്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ ചുറ്റുമതിലിനും കവാടത്തിനുമായി 2.35 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് ആരംഭിക്കുന്നത്. പുതുപ്പണം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപം ഇറിഗേഷന്‍ വകുപ്പ് വിട്ടുനല്‍കിയ 60 സെന്റ് ഭൂമിയിലാണ് ജയില്‍ ഉയരുന്നത്. പാര്‍ക്കിംഗ് ആവശ്യങ്ങള്‍ക്കായി അധികമായി 40 സെന്റ് കൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ്, വീഡിയോ കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, യോഗ ഹാള്‍, അത്യാധുനിക സെല്ലുകള്‍ എന്നിവയുണ്ടാകും. 223 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. ലഹരിക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും എന്നത് ഈ ജയിലിന്റെ പ്രത്യേകതയാണ്. ജോയിന്റ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ജയില്‍ മേധാവി. 150-ഓളം ജീവനക്കാര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ സജ്ജീകരിക്കും. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച നിലവിലെ വടകര സബ് ജയിലില്‍ വെറും 14 പേരെ താമസിപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാല്‍ നിലവില്‍ 34 പേരെ പാര്‍പ്പിച്ചിരിക്കുന്ന ഇവിടെ സുരക്ഷാഭീഷണിയും സൗകര്യങ്ങളുടെ കുറവും രൂക്ഷമാണ്. പുതിയ റൂറല്‍ ജില്ലാ ജയില്‍ പൂര്‍ത്തിയാകുന്നതോടെ കുറ്റവാളികളുടെ തെറ്റുതിരുത്തലിനും പുനരധിവാസത്തിനുമുള്ള ഒരു മാതൃകാ കേന്ദ്രമായി ഇത് മാറുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

മറുനാടൻ മലയാളീ 5 Mar 2026 11:08 am