കണ്ണവത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്; പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
കണ്ണവം: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കറവ പശുവിന് പരുക്ക്. കാരായി രാധയുടെ പശുവിനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പശുവിനെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ മേയാന്‍ കെട്ടിയതായിരുന്നു. മേയുന്നതിനിടെ പശു ചവിട്ടിയപ്പോള്‍ സ്ഫോടക വസ്തു പൊട്ടിതെറിച്ചതായിരിക്കാമെന്നാണ് വിലയിരുത്തല്‍. വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ് എഴുന്നേ ല്‍ക്കാനാവാത്ത അവസ്ഥയിലാണ് പശു. കണ്ണവം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണവം പൊലീസ് ഇന്‍സ്പെക്ടര്‍ സുമിത്ത്കുമാര്‍, എസ് ഐ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡും ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയ സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പന്നി പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ
ഒന്നിലധികം റെക്കോര്‍ഡുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പ് ആയിരുന്നു 2021ലേത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും അധികാരത്തുടര്‍ച്ച നേടിയത് തന്നെയാണ് അതില്‍ പ്രധാനപ്പെട്ടത്. മറ്റൊന്ന് ഇതുവരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുളള ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്ന് നോക്കാം.
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി. കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ വടകര പൊലീസ് കോടതി മുഖാന്തിരം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്കില്‍ ഞെട്ടി ഇടത്ക്യാമ്പ്!
മതപരിവര്‍ത്തനം തടയല്‍ നിയമം പാസാക്കി മഹാരാഷ്ട്ര
മുംബൈ: സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള മഹാരാഷ്ട്ര മതസ്വാതന്ത്ര്യനിയമം 2026 നിയമസഭ പാസാക്കി. അഞ്ച് മണിക്കൂറോളം നീണ്ട സുദൂര്‍ഘമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച ബില്‍ പാസാക്കിയത്. ആരെയെങ്കിലും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വിധത്തിലുള്ള നിയമമാണിത്. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ മഹാവികാസ് അഘാടിയില്‍ നിന്ന് തന്നെ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നു. മതസ്വാതന്ത്ര്യ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമല്ല മഹാരാഷ്ട്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങള്‍ സമാന നിയമം പാസാക്കിക്കഴിഞ്ഞു. സമ്മര്‍ദ്ദം ചെലുത്തിയും പ്രലോഭിപ്പിച്ചുമെല്ലാം മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താനായാണ് നിയമം കൊണ്ടു വന്നിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരത്തില്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സാധുതയുണ്ടാകില്ല. ഇത്തരം മതപരിവര്‍ത്തനം വഴി ഒരു വിവാഹം നടത്താനും സാധിക്കില്ല. ഇത്തരം സംഭവങ്ങളില്‍ കോടതിയാകും അന്തിമ വിധി കല്‍പ്പിക്കുക എന്നും ഫട്നാവിസ് പറഞ്ഞു. ഇത്തരം മതപരിവര്‍ത്തനം നടന്ന വിവാഹങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ അമ്മയുടെ മതത്തില്‍ പെട്ടവരാകും. കുട്ടിയുടെ അവകാശവും അമ്മയ്ക്ക് തന്നെയാകും. സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പത്ത് വര്‍ഷം വരെയാണ് തടവ് ശിക്ഷയുടെ കാലാവധിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.വിവിധ രാഷ്ട്രീയ കക്ഷികളിലെ സമാജികര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ സഭയില്‍ പങ്കുവച്ചു. ചിലര്‍ ബില്ലിനെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇതിന്റെ താത്പര്യത്തെ ചോദ്യം ചെയ്തു. അതേസമയം കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ ബില്ലിനെ എതിര്‍ത്തു. ഈ നിയമം പാസാക്കിയതിലൂടെ ഭരണഘടനയിലേക്ക് അനാവശ്യമായി ഇടപെടുകയാണെന്ന് കോണ്‍ഗ്രസ് സമാജികന് അസ്ലം ഷെയ്ഖ് ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സുരക്ഷ ഇത് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 21ാം അനുച്ഛേദം ഉറപ്പ് നല്കുന്ന സ്വകാര്യതാവകാശവും ഈ ബില്‍ ലംഘിക്കുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച് ഒരു വ്യക്തി അറുപത് ദിവസം മുമ്പ് അധികൃതരെ രേഖാമൂലം അറിയിക്കണമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുമ്പോള്‍ ആ വ്യക്തിക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
പുരുഷന്മാർക്കായി പിതൃത്വ അവധി പോളിസി കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് നിർദേശം
ചൈനീസ് വിപണിയിൽ അട്ടിമറി; ഫോക്സ്വാഗൺ വീണ്ടും രാജാവ്
2026-ന്റെ തുടക്കത്തിൽ ചൈനീസ് കാർ വിപണിയിൽ വലിയ മാറ്റങ്ങൾ. സർക്കാർ നയമാറ്റങ്ങളെ തുടർന്ന് ഫോക്സ്വാഗൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോൾ, ഇലക്ട്രിക് കാർ ഭീമനായ ബിവൈഡി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൊത്തത്തിലുള്ള കാർ വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.
ലാലേട്ടനും മമ്മൂക്കയും സിദ്ധിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹം: അവരൊക്കെ ഞെട്ടിക്കാണും
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താരങ്ങളായ നിരവധി പേര് മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. രമേഷ് പിഷാരടി, വീണാ നായര്‍, അഞ്ജലി നായര്‍, ലക്ഷ്മി പ്രിയ, അഖില്‍ മാരാര്‍ എന്നിവരൊക്കെ താര മത്സരാര്‍ത്ഥികളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ രമേഷ് പിഷാരടിയുടെ പേരാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. പാലക്കാടാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്. ട്വന്റി20 ക്കാണ് ഏറ്റവും കൂടുതല്‍ താര
മദ്യ നിരോധനവുമായി സിറിയ; ദമാസ്കസിലെ ബാറുകളും നൈറ്റ് ക്ലബ്ബുകളും അടച്ചുപൂട്ടാൻ ഉത്തരവ്
ബഷാർ അൽ അസദ് ഭരണകൂടത്തെ പുറത്താക്കി അഹമ്മദ് അൽ-ഷാറയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിസ്റ്റ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സിറിയയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനമായ ദമാസ്കസിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യവിൽപ്പന നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. തിങ്കളാഴ്ച വൈകുന്നേരമാണ് ദമാസ്കസ് ഗവർണറേറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ: നിലവിലുള്ള നൈറ്റ് ക്ലബ്ബ്, ബാർ ലൈസൻസുകൾ കഫേ ലൈസൻസുകളായി മാറ്റണം.മദ്യവിൽപ്പന ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തി. ഇത് സീൽ ചെയ്ത കുപ്പികളിൽ പാഴ്സലായി മാത്രമേ […] The post മദ്യ നിരോധനവുമായി സിറിയ; ദമാസ്കസിലെ ബാറുകളും നൈറ്റ് ക്ലബ്ബുകളും അടച്ചുപൂട്ടാൻ ഉത്തരവ് appeared first on ഇവാർത്ത | Evartha .
\അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല\; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമേഷ് പിഷാരടി എത്തുന്നതിനെക്കുറിച്ച് ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പിഷാരടി കേരളത്തിൻ്റെ ഓപ്ഷനാണെന്നും അല്ലാതെ തനിക്ക് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള പാലമല്ലെന്നും ഷാഫി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഷാഫിയുടെ ഈ നിർണ്ണായക പ്രസ്താവന. പിഷാരടി കേരളത്തിൻ്റെ ഓപ്ഷനെന്ന് ഷാഫി പറമ്പിൽ രമേഷ് പിഷാരടിയുടെ
പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചേക്കുമെന്ന സൂചനകൾക്കിടെ എൽദോസ് കുന്നപ്പിള്ളി ദില്ലിയിലേക്ക് പോകാനൊരുങ്ങുന്നു. സ്ത്രീ പീഡനക്കേസിൽ നിരപരാധിത്വം ബോധിപ്പിക്കാനാണ് യാത്ര. സീറ്റ് ലഭിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പാർട്ടി വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ സുധാകരൻ നാളെ മാധ്യമങ്ങളെ കാണും | K Sudhakaran
അടുത്ത നീക്കം എന്ത്?; നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ സുധാകരൻ നാളെ മാധ്യമങ്ങളെ കാണും, എങ്ങനെ സമാധാനിപ്പിക്കും നേതൃത്വം? K Sudhakaran | Congress | UDF | VD Satheesan | AICC | Kerala assembly election
തർക്കമില്ലെന്ന് അടൂർ പ്രകാശ്, മിണ്ടാതെ സതീശൻ, മാധ്യമങ്ങളെ കാണാൻ സുധാകരൻ | K Sudhakaran | UDF
തർക്കമില്ലെന്ന് അടൂർ പ്രകാശ്, മിണ്ടാതെ സതീശൻ, മാധ്യമങ്ങളെ കാണാൻ സുധാകരൻ; കോൺഗ്രസിൽ സസ്പെൻസുകൾ ബാക്കി K Sudhakaran | Congress | UDF | VD Satheesan | AICC | Kerala assembly election
'അധികാരത്തിൽ എത്തിക്കണമെന്ന് ജനം ചിന്തിച്ചാലും വേണ്ടെന്ന് കരുതുന്ന നേതാക്കൾ കോൺഗ്രസിലുണ്ട്' | UDF
'വോട്ട് ചെയ്ത് അധികാരത്തിൽ എത്തിക്കണമെന്ന് ജനം വിചാരിച്ചാൽ പോലും ഒരു കാരണവശാലും അത് സംഭവിക്കരുതെന്ന് ചിന്തിക്കുന്ന ഒരുവിഭാഗം നേതാക്കൾ കോൺഗ്രസിലുണ്ട്, തെരഞ്ഞെടുപ്പ് വരുമെന്ന് കഴിഞ്ഞ ദിവസമല്ലല്ലോ അറിഞ്ഞത്, സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്'; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യു K Sudhakaran | Congress | UDF | VD Satheesan | AICC | Kerala assembly election
2016ല്‍ ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച നേമം;ത്രികോണപ്പോരില്‍ ജയസാധ്യത ആര്‍ക്കൊപ്പം | BJP | Nemom
ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുകയും പിന്നെ പൂട്ടുകയും ചെയ്ത നേമം മണ്ഡലം; ത്രികോണപ്പോരില്‍ ഇക്കുറി വിജയം ആര്‍ക്കൊപ്പം?
രാജ്യത്തിനെതിരെ തീവ്രവാദ ഗൂഢാലോചന; യു എസ് പൗരനടക്കം ഏഴ് വിദേശികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു
ഒരു യുഎസ് പൗരനും ആറ് യുക്രെയിന് പൗരന്മാരുമാണ് അറസ്റ്റിലായത്.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ നിന്ന് പേരു വെട്ടിയതായുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ കോൺഗ്രസ് കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിൽ എൽദോസ് കുന്നപ്പിള്ളി. സീറ്റ് ലഭിക്കുമെന്ന് ഉറച്ച വിശ്വാസം പ്രകടിപ്പിച്ച എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിൽ താൻ മത്സരിച്ചാൽ 15000 വോട്ടിനെങ്കിലും ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പെരുമ്പാവൂരിൽ കഴിഞ്ഞ 10 വർഷക്കാലം വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടി. പി.പി. തങ്കച്ചൻ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു ചർച്ച പോലും ഉണ്ടാകില്ലായിരുന്നു. എം. വിൻസെൻ്റിനെ ആദ്യം പരിഗണിച്ചു എന്നെ പിന്നീട് […] The post സീറ്റ് ലഭിക്കുമെന്ന് ഉറച്ച വിശ്വാസം; പെരുമ്പാവൂരിൽ മത്സരിച്ചാൽ 15000 വോട്ടിനെങ്കിലും ജയിക്കും: എൽദോസ് കുന്നപ്പള്ളി appeared first on ഇവാർത്ത | Evartha .
ആദ്യ ഉത്തരവ് തിരുത്തി, മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സര്‍ക്കാര്‍
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സംസ്ഥാന സർക്കാർ. ഡിഐജി നാരായണനെ നിയമിക്കാനുള്ള ആദ്യ നിർദ്ദേശം തിരുത്തിയാണ് പുതിയ ഉത്തരവ്.
കോണ്‍ഗ്രസില്‍ നിന്ന്
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് കെ. സുധാകരന് കടുത്ത അതൃപ്തിയില്‍. കണ്ണൂര്‍ സീറ്റിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഈ സാഹചര്യത്തില്‍ സുധാകരന് ബുധനാഴ്ച ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂര്‍ മണ്ഡലം ഉള്‍പ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേ സമയം കണ്ണൂര്‍ നിയമസഭാ സീറ്റിനായി കെ സുധാകരന് എം പി സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പേരാവൂര്‍ മണ്ഡലത്തില്‍ നിറയെ സുധാകരന് അനുകൂല ഫ്ലക്സുകള്‍. കൊട്ടിയൂര്‍ ചുങ്കക്കുന്ന് മുതല്‍ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളില്‍ എട്ടോളം ഫ്ലക്സ് ബോര്‍ഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. 'നട്ടുനനച്ചു വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്ലക്സുകളാണ് നിരന്നിട്ടുള്ളത്. നേരത്തെ കണ്ണൂര്‍ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള അണികളുടെ ഈ പരസ്യ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എം പി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം തുടരുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. ഇതിന്റെ ഭാഗമായി നാളെ സുധാകരന് വാര്‍ത്താസമ്മേളനം വിളിച്ചേക്കുമെന്നാണ് സൂചന. മത്സരിക്കുന്ന കാര്യത്തിലെ നിലപാട് വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂര്‍ സീറ്റില്‍ പ്രഖ്യാപനം നടത്തിയിട്ടില്ല. സുധാകരന് മത്സരിക്കണമെന്ന ഉറച്ച നിലപാടില്‍ തുടരുന്നതാണ് കാരണം. ആദ്യ പട്ടികയില്‍ എം പിമാര്‍ ആരുമില്ല എന്നതാണ് ശ്രദ്ധേയം. സുധാകരന്റെ കണ്ണൂരിനൊപ്പം അടൂര്‍ പ്രകാശ് സമ്മര്‍ദ്ദമുയത്തുന്ന കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരില്‍ ചിലരും ഇന്ന് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, തന്റെ അതൃപ്തി സുധാകരന് ശക്തമായ ഭാഷയില്‍ അറിയിച്ചതായാണ് വിവരം. തനിക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല എന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ സീറ്റ് ചര്‍ച്ചയില്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയും സുധാകരന് ഉന്നയിക്കുന്നുണ്ട്. ബുധനാഴ്ച കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഒന്നുകില്‍ ഇതിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ ശേഷമോ മാധ്യമങ്ങളോട് സുധാകരന് സംസാരിച്ചേക്കുമെന്നാണ് വിവരം. 55 സ്ഥാനാര്‍ഥികളുടെ പേരുകളടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. കെ. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആദ്യ പട്ടികയില്‍ എം.പിമാര്‍ ആരുമില്ല. എന്നാല്‍, ഇവര്‍ താത്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല. പറവൂരില്‍ വി ഡി സതീശന്, പേരാവൂരില്‍ സണ്ണി ജോസഫ്, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മന്‍, സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി. ബാലകൃഷ്ണന്, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്, മലമ്പുഴയില്‍ എ സുരേഷ്, മാനന്തവാടിയില്‍ ഉഷ വിജയന്, കോവളത്ത് എം വിന്‍സന്റ്, കൊയിലാണ്ടിയില്‍ കെ പ്രവീണ്‍ കുമാര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം.
ക്വിഡിന് വൻ വിലക്കുറവ്: ഈ ഓഫർ നിങ്ങൾക്കുള്ളതാണോ?
ഇന്ത്യയിലെ ജനപ്രിയ എൻട്രി ലെവൽ ഹാച്ച്ബാക്കായ റെനോ ക്വിഡിന് 2026 മാർച്ചിൽ 70,000 രൂപ വരെ കിഴിവുകൾ കമ്പനി പ്രഖ്യാപിച്ചു. മികച്ച മൈലേജ്, എസ്യുവി പോലുള്ള ഡിസൈൻ, ആകർഷകമായ ഫീച്ചറുകൾ എന്നിവ ഈ കാറിനെ കൂടുതൽ ലാഭകരമാക്കുന്നു. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാനുവൽ, എഎംടി ഓപ്ഷനുകളിൽ ക്വിഡ് ലഭ്യമാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ബെല്ലാരി ഗോവര്‍ധന്റെ ജാമ്യ ഹരജി തള്ളി
ഉണ്ണികൃഷ്ണന് പോറ്റി നല്കിയ സ്വര്‍ണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഗോവര്‍ധന്റെ വാദം
കെ സുധാകരൻ കണ്ണൂർ നിയമസഭാ സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ, സണ്ണി ജോസഫിന്റെ പേരാവൂർ മണ്ഡലത്തിൽ സുധാകരനെ അനുകൂലിക്കുന്ന ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പുള്ള ബോർഡുകൾ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്
ഫെബ്രുവരി കാർ വിൽപ്പന: മുന്നിൽ ആര്? പിന്നിൽ ആര്?
2026 ഫെബ്രുവരിയിൽ ഇന്ത്യയിലെ പാസഞ്ചർ വാഹന രജിസ്ട്രേഷനിൽ 25% വാർഷിക വർധനവുണ്ടായി, മൊത്തം 382,812 യൂണിറ്റുകൾ വിറ്റു. മാരുതി സുസുക്കി വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തി.
ബിഗ് ടിക്കറ്റ് – രണ്ടാം തവണയും 24 കാരറ്റ് സ്വർണ്ണം സമ്മാനമായി നേടി മലയാളി
മാർച്ച് മാസത്തിലെ ആദ്യ വീക്കിലി ഇ-ഡ്രോയിൽ 200 ഗ്രാം 24 കാരറ്റ് സ്വർണ്ണം നേടിയ നാലു വിജയികളിൽ മൂന്നുപേർ മലയാളികൾ.
64 കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം; 'പാറ രാജു' ഇരവിപുരം പോലീസിന്റെ പിടിയില്‍
64 കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം
സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ സുധാകരന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
പ്രഷര്‍ പമ്പ് മെഷീനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
പാലക്കാട്: വണ്ടാഴിയില്‍ പ്രഷര്‍ പമ്പ് മെഷീനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയില്‍ ലിറ്റോ ( 31) ആണ് മരിച്ചത്. വീടിന്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹ്യുണ്ടായിയുടെ പുതിയ ഇവി: പഞ്ചിന് ശക്തനായ എതിരാളി?
2027-ഓടെ ഇന്ത്യൻ വിപണിയിൽ ടാറ്റ പഞ്ച് ഇവിക്ക് എതിരാളിയായി ഹ്യുണ്ടായി ഒരു പുതിയ കോംപാക്റ്റ് ഇലക്ട്രിക് എസ്യുവി അവതരിപ്പിക്കും. ഹ്യുണ്ടായി ഇൻസ്റ്ററിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ വാഹനം പ്രാദേശികമായി നിർമ്മിച്ച ബാറ്ററികളും ലെവൽ 2 എഡിഎഎസ് പോലുള്ള നൂതന ഫീച്ചറുകളുമായി വരും.
യുഎസ് - ഇറാൻ സംഘർഷത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീകരവിരുദ്ധ മേധാവി ജോ കെന്റ് ചൊവ്വാഴ്ച രാജിവച്ചു. ഇസ്രായേലിന്റെയും അമേരിക്കയിലെ അവരുടെ ലോബിയുടെയും സമ്മർദ്ദം മൂലമാണ് ഈ യുദ്ധം നടക്കുന്നതെന്നും ഇറാൻ യുഎസിന് ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
14 arrested in Varanasi for hosting Iftar, eating biryani on Ganga
Varanasi (UP) : Fourteen people have been arrested on charges of defiling a place of worship and hurting religious feelings after a video purportedly showing them participating in an Iftar meal, eating biryani on a boat, on the Ganga river here, officials said on Tuesday. The action was taken on a
കെ സുധാകരൻ ഫ്ലാറ്റിൽ തന്നെ തുടരുന്ന, ; ഡൽഹയിൽ സുധാകരൻ – രാഘവൻ കൂടിക്കാഴ്ച അവസാനിച്ചു
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. കെ സുധാകരന് ഉള്‍പ്പെടെ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല. സുധാകരന് പുറമെ എം കെ രാഘവന്, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. രാവിലെ ഡൽഹയിൽ എത്തിയ കെ സുധാകരൻ ഫ്ലാറ്റിൽ തന്നെ തുടരുന്നു. കെ സുധാകരനെ കാണാൻ എം കെ രാഘവൻ എത്തി. ഡൽഹിയിലെ എം പി ഫ്ലാറ്റിലാണ് എത്തിയത്. മുതിർന്ന നേതാവായ കെ സുധാകരനെ കാണാൻ എത്തിയത് എന്ന് എം കെ രാഘവൻ പറഞ്ഞു.മറ്റ് ഒരു വിഷയത്തിലും അദ്ദേഹം പ്രതികരിച്ചില്ല. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച അവസാനിച്ച ശേഷം എം.കെ.രാഘവൻ മടങ്ങി അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന നിലപാടിലാണ് കെ സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വരുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. സുധാകരനുമായി ഇന്ന് അനുനയ ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന് എത്തുന്നുവെന്നുമെല്ലാമാണ് ഫ്ലക്സിലെ വാചകം.
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. ഹോട്ടല്‍ സംഘടനകള്‍ സമരത്തിലേക്ക്. കേരളത്തിലുടനീളം തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് അറിയിച്ചു. ഹോട്ടലുകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്താനും സംഘടന അറിയിച്ചു. പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടര്‍ന്നാണ് സംഘടന സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷന് വ്യക്തമാക്കുന്നത്.
രമേഷ് പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്നും തനിക്ക് കേരളത്തിലേക്ക് വരാനുള്ള പാലമല്ലെന്നും ഷാഫി ഷാഫി പറമ്പിൽ പ്രതികരിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ഷാഫിയുടെ പ്രതികരണം.
തിരുവനന്തപുരത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ തേനീച്ചയുടെ ആക്രമണത്തിൽ 4 പോലീസുകാരടക്കം 7 പേർക്ക് പരിക്കേറ്റു. ഓഫീസിന് മുകളിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂട് ഇളകിയാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് തേനീച്ചക്കൂട് അടിയന്തരമായി നീക്കം ചെയ്യാൻ എഡിജിപി നിർദേശം നൽകി.
കരുനാഗപ്പളളിയില്‍ അതുലിനെ വെട്ടിക്കൊന്ന ക്രിമിനലുകള്‍ തമ്പടിച്ചത് സിനിമാ നിര്‍മ്മാതാവിന്റെ ക്വാറിയില്‍?
‘ഇറാനിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിടുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പുറത്ത് വിട്ടത്. എന്നാൽ ഈ ചിത്രവും തട്ടിപ്പാണെന്ന് സ്ഥിരീകരണം.
സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ കേസുണ്ട്
നടി വീണാ നായർ ട്വന്റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും
ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവു
വാഷിങ്ടന്‍: ഇറാനെതിരായ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളില്‍ കടുത്ത എതിര്‍പ്പ് അറിയിച്ച് യു എസ് നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) ഡയറക്ടര്‍ ജോ കെന്റ് രാജിവച്ചു. ഇറാനിലെ ട്രംപ് ഭരണകൂടത്തിന്റെ യുദ്ധത്തെ മനഃസാക്ഷിയോടെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന് നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ലെന്നും, ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മര്‍ദം മൂലമാണ് നമ്മള് ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണെന്നും ജോ കെന്റ് ആരോപിച്ചു. രാജിക്കത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറി. ഇറാഖ് യുദ്ധത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാന്‍ തനിക്ക് കഴിയില്ലെന്നും ഇറാന് അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്. ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുന്‍പ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും, ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരുടെ ജീവന് നഷ്ടപ്പെട്ട അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. വളരെയേറെ ആലോചിച്ചശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് ജോ കെന്റ് പറഞ്ഞു. എന്‍സിടിസി മേധാവി സ്ഥാനത്തുനിന്ന് ഞാന്‍ രാജിവെക്കുകയാണ്. ഇറാനില്‍ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷിക്കുത്തില്ലാതെ എനിക്ക് പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, കെന്റ് എക്സില്‍ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ഏജന്‍സിയുടെ തലവന്‍ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുഎസ് സൈന്യത്തിലും സിഐഎയിലും പ്രവര്‍ത്തിച്ചിട്ടുള്ള, പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്. രാജിക്കാര്യത്തില്‍ വൈറ്റ് ഹൗസോ, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെക്കുന്നത് വരും ദിവസങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്. യുഎസിലെ രഹസ്യാന്വേഷണ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഒരു ഏജന്‍സിയാണ് നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍. ഭീകരവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുകയും അവ തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനു കീഴില്‍ 2025 ജൂലൈയിലാണ് ജോ കെന്റ് എന്‍സിടിസി ഡയറക്ടറായി ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവര്‍ത്തിച്ചിരുന്നു. യുഎസ് സൈന്യത്തില്‍ സേവനമനുഷ്ടിച്ച അദ്ദേഹം 11 തവണ യുദ്ധമുഖങ്ങളിലും വിന്യസിക്കപ്പെട്ടിട്ടുണ്ട്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം സിഐഎയില്‍ പാരാമിലിറ്ററി ഓഫിസറായിരുന്നു. വാഷിങ്ടന്‍ സ്റ്റേറ്റില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് രണ്ട് തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം, 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും
കോട്ടയം: വളരും തോറും പിളരും, പിളരും തോറും വളരും എന്ന രാഷ്ട്രീയ രാസപ്രക്രിയ കേരളത്തിന് അത്ഭുതമേ അല്ലാതാക്കിയത് കേരള കോൺഗ്രസാണ്. 62ാം വയസ്സിലേക്ക് നടന്നടുക്കുന്ന കേരള കോൺഗ്രസ് ഇക്കാലയളവിൽ വലുതും ചെറുതുമായി പിളർന്നത് 13ലധികം തവണയാണ്. ആറിലധികം തവണ ലയിക്കുകയും ചെയ്തു. കേരള കോൺഗ്രസിന്റെ വളക്കൂറുള്ള മണ്ണിൽ പിറന്നത് ഏഴോളം പുതിയ പാർട്ടികൾ. ജന-സാമുദായിക പിന്തുണകൊണ്ട് വളർന്നും
'ഞാനെന്നും സംഘ പുത്രി, ബിജെപിക്കൊപ്പം ഞാനുണ്ടാവും': 5 വർഷം മുമ്പ് ലക്ഷ്മി പ്രിയ പറഞ്ഞത്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മി പ്രിയ പങ്കുവച്ച പോസ്റ്റാണിത്. ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും താൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്ന് അന്ന് ലക്ഷ്മി കുറിച്ചിരുന്നു.
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ്. കേരള രാഷ്ട്രീയത്തില്‍ സുപ്രധാന പങ്കുവഹിച്ച ഒരു നേതാവിന്റെ പാർലമെന്ററി ജീവിതമാണ് ഈ തീരുമാനത്തോടെ അവസാനിക്കുന്നത്. 84 വയസ്സുള്ള പി.ജെ. ജോസഫ് കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ സാമാജികനായിരുന്നു. അരനൂറ്റാണ്ടുകാലത്തെ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പി.ജെ ജോസഫ് പിൻവാങ്ങുമ്പോൾ അദ്ദേഹം പത്തുതവണ
സിപിഎമ്മിൽ വിസ്മയങ്ങൾ തുടരുന്നോ?
സിപിഎമ്മിൽ വിസ്മയങ്ങൾ തുടരുന്നോ?
വിമതരും വിഭാഗീയതയും സിപിഎമ്മിന് വിനയാകുമോ ! Surgical Strike By Unnibalakrishnan
കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, വിവാദത്തിൽ സംസ്ഥാന സെക്രട്ടറിയും, പാർട്ടി വിമതർ സ്ഥാനാർത്ഥികൾ; വിമതരും വിഭാഗീയതയും വിനയാകുമോ, കാണാം സർജിക്കൽ സ്ട്രൈക്ക്
'സുവർണാവസരമാണ് നിലവിലെ യുഡിഎഫിനുള്ളത്, എന്നാലത് തകർക്കുന്ന സമീപനമാണ് ചില നേതാക്കൾക്ക്'
പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കോൺഗ്രസ് ഹൈക്കമാൻഡ് തെറിപ്പിച്ച് കളയണം, അടുത്ത കാലത്തൊന്നുമില്ലാത്ത സുവർണാവസരമാണ് യുഡിഎഫിന് കിട്ടിയിട്ടുള്ളത്, എന്നാലത് തകർക്കുന്ന സമീപനമാണ് ചില നേതാക്കൾക്ക്: എ സജീവൻ
ഹോര്‍മുസില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സ്
ഹോര്‍മുസ് കടലിടുക്കില്‍ ഒരിക്കലും ഇടപെടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സ്. ഹോര്‍മുസില്‍ ചരക്കു കപ്പലുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ യുദ്ധ കപ്പലുകള്‍ എത്തിക്കണമെന്ന ട്രംപിന്റെ ആവശ്യം നേരത്തെ തന്നെ ഫ്രാന്‍സ് തള്ളിയിരുന്നു. സംഘര്‍ഷത്തിനിടെ ഹോര്‍മുസ് കടലിടുക്ക് സഞ്ചാര യോഗ്യമാക്കാനുള്ള സൈനിക നടപടികളില്‍ ഫ്രാന്‍സ് ഒരിക്കലും പങ്കെടുക്കില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം നല്കാന് കഴിയുന്ന ഒരു സഖ്യം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫ്രാന്‍സ് തുടരുകയാണെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറയുന്നു. 'ഞങ്ങള്‍ യുദ്ധത്തില്‍ പങ്കാളികളല്ല, അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനോ സ്വതന്ത്രമാക്കുന്നതിനോ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഫ്രാന്‍സ് ഒരിക്കലും പങ്കെടുക്കില്ല,' മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തില്‍ മാക്രോണ്‍ പറഞ്ഞു. ഹോര്‍മുസിലേക്ക് കപ്പല്‍ അയക്കണമെന്ന ട്രംപിന്റെ ആവശ്യം ജപ്പാനും തള്ളിയിരുന്നു. ഇസ്രായേലിന് വേണ്ടി യുഎസ് നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ പങ്കാളികളല്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
'ഞങ്ങൾക്ക് ഇതൊന്നും പുത്തരിയല്ല, വര്‍ഷം കുറേയായി...'; ഇറാന്റെ ഭീഷണിക്ക് സെലെൻസ്കിയുടെ മറുപടി
ഗൾഫ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇറാൻ ഉയർത്തുന്ന ഭീഷണികളെ ഭയക്കുന്നില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സാങ്കേതിക സഹായം നൽകുന്നത് പ്രതിരോധത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയില്‍
ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബും നിരവധി നേതാക്കളും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെഎസ്യുവിന്റെയും സംസ്ഥാന തലത്തില്‍ ഭാരവാഹിത്വം വഹിച്ചിരുന്ന സമുന്നത നേതാവാണ് എം.ജെ. ജോബ്. മുന്നോക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ഡയറക്ടറും എന്‍സിപിയുടെ സംസ്ഥാന സെക്രട്ടറിയുമായ ബി. ജയകുമാര്‍, ചെന്നിത്തലയിലെ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആതിര അനില്‍കുമാര്‍, ചിറ്റൂരിലെ കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ഉപാധ്യക്ഷന്‍ പ്രാണേഷ് […] The post ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയില്‍ appeared first on ഇവാർത്ത | Evartha .
അമേരിക്കക്ക് വന്‍ തിരിച്ചടി; ഇറാന് ആക്രമണത്തെ തള്ളിപ്പറഞ്ഞ് ഉന്നതോദ്യോഗസ്ഥന് രാജിവെച്ചു
'അനാവശ്യമായ ആക്രമണമാണ് അമേരിക്ക നടത്തുന്നത്. ഇസ്റാഈലിന്റെ സമ്മര്‍ദം കാരണമാണ് യുദ്ധം ആരംഭിച്ചത്. ഇറാന് ഒരിക്കലും യു എസിന് ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല.'
വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടെത്തുകയും ഉറപ്പുനൽകി മടങ്ങുകയും ചെയ്ത ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് സണ്ണി എം. കപിക്കാട്. തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നില്ലെന്നും എന്നാൽ ദളിത് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ പല കോൺഗ്രസ് നേതാക്കളും സംസാരിച്ചപ്പോഴാണ് സമ്മതം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കോൺഗ്രസിന്റെ വിലയിരുത്തൽ എന്താണെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കണമെന്നും കപിക്കാട് ആവശ്യപ്പെട്ടു.ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ വൈക്കത്ത് കെ ബിനിമോനെ പ്രഖ്യാപിച്ചതിന് പിന്നാലെ […] The post സ്ഥാനാർത്ഥിയാക്കുമെന്ന് ഉറപ്പുനൽകി മടങ്ങിയ ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണം: സണ്ണി എം. കപിക്കാട് appeared first on ഇവാർത്ത | Evartha .
നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം
ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെ
ട്രംപിന് കനത്ത തിരിച്ചടി; യുദ്ധത്തിൽ പ്രതിഷേധിച്ച് ഭീകരവിരുദ്ധ സേനാ മേധാവി രാജിവെച്ചു.
ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം തന്റെ രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറിയത്. ഇറാനുമായുള്ള യുദ്ധത്തെ മനസാക്ഷിയോടെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന്
തൃശൂര്‍: ഉറ്റബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ തിരിച്ചെത്തിയപ്പോള്‍ നേരിടേണ്ടി വന്നത് കൊടുംക്രൂരത. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് ഉടമയുടെ ബന്ധുക്കള്‍ ഹിറ്റാച്ചി ഉപയോഗിച്ച് തകര്‍ത്തു. വീട്ടുപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും റോഡിലേക്ക് വലിച്ചെറിഞ്ഞു. പൊലീസിനും കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും തമിഴ്നാട് സ്വദേശികളായ മുരുകനും ഭാര്യയും പറയുന്നു. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കഷ്ടപ്പെട്ട് സമ്പാദിച്ച ഫ്രിഡ്ജും വാഷിംഗ് മെഷീനും ടിവിയുമെല്ലാമാണ് ഇവര്‍ക്ക് നഷ്ടമായത്. തൃശൂര്‍ കുരീച്ചിറ മാവേലി നഗറില്‍ താമസിക്കുന്ന ഈ തമിഴ്നാട് സ്വദേശികള്‍ക്ക് ഇപ്പോള്‍ പറയാനുള്ളത് നീതി നിഷേധത്തിന്റെ പൊള്ളുന്ന കഥയാണ്. തമിഴ്നാട് മധുര സ്വദേശികളായ മുരുകനും ഭാര്യ ശാന്തിയും 12 വര്‍ഷമായി തൃശൂര്‍ കുരീച്ചിറ മാവേലി നഗറില്‍ താമസിച്ച് വരികയായിരുന്നു. വസ്ത്രങ്ങള്‍ ഇസ്തിരി ചെയ്താണ് ഇവര്‍ ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തുന്നത്. 'താമസിക്കുന്നിടത്ത് ആരും ശത്രുക്കളില്ല. എല്ലാവരുമായും സൗഹൃദത്തിലാണ്' നല്ലവരായ നാട്ടുകാര്‍ പലപ്പോഴും സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും മുരുകന് പറയുന്നു. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ടിവി, ചെറുതും വലുതുമായി ഇത്രകാലം സമ്പാദിച്ച വിലയേറിയ സാമഗ്രികളും പൈതൃകമായി സൂക്ഷിച്ചു വെച്ചിരുന്ന പാരമ്പര്യ വസ്തുക്കളും നഷ്ടപ്പെട്ടതായും മുരുകനും ഭാര്യയും പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 8ന് തങ്ങളുടെ ബന്ധു അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകേണ്ടിവന്നു. തൊട്ടടുത്ത ദിവസം ബന്ധു മരിച്ചതിനെ തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ക്കായി നാട്ടില്‍ തന്നെ നില്ക്കേണ്ടിവന്നു. മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ തൃശ്ശൂരില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. വീട്ടുവാടക കൈപ്പറ്റിയിരുന്ന ജോണ്‍സന്റെ പെങ്ങള് ആലീസ് ആയിരുന്നു ഫോണ്‍ ചെയ്തത്. താങ്കള്‍ താമസിച്ചിരുന്ന കെട്ടിടം പൊളിച്ചു എന്നും 'വീട്ട് സാമഗ്രികള്‍ എല്ലാം പുറത്തേക്ക് ഇട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ എടുത്തുകൊണ്ടു പോകണം എന്നുമായിരുന്നു ഫോണില്‍ പറഞ്ഞത്. ഫെബ്രുവരി 9ന് ആയിരുന്നു ഫോണ്‍ കോള്‍. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇത്ര ദൂരം പെട്ടെന്ന് വരാന്‍ മുരുകനും ഭാര്യക്കും കഴിഞ്ഞില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഫെബ്രുവരി 23ന് വാടക സ്ഥലത്തേക്ക് തിരിച്ചുവന്നപ്പോള്‍ ഫോണില്‍ പറഞ്ഞതിലും അപ്പുറമായിരുന്നു കാഴ്ചകള്‍. ഹിറ്റാച്ചി ഉപയോഗിച്ചായിരുന്നു കെട്ടിടം തകര്‍ത്തത്. വീട്ടുസാമഗ്രികള്‍ റോഡിലും തകര്‍ന്ന വീട്ടിലുമായി ചിതറി കിടക്കുന്നു. ഒന്നും വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത വിധം നാശമായി കിടക്കുകയായിരുന്നു. എന്തുകൊണ്ട് ഇത് ചെയ്തു എന്ന് അറിയില്ലെന്നും മുരുകനും ഭാര്യ ശാന്തിയും പറഞ്ഞു. അന്വേഷിച്ചപ്പോള്‍ വാടക നല്‍കിവരുന്ന വീട്ടുടമയുടെ മക്കളും മരുമക്കളുമാണ് ഇതെല്ലാം തകര്‍ത്ത് എന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. ഉടന്‍ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്കി. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്കി. ഒരു അന്വേഷണവും ഉണ്ടായില്ല. പൊലീസ് കാര്യം പോലും തിരക്കിയില്ല. വാടക വീട് ഒഴിയുന്നതിനോ മാറി താമസിക്കുന്നതിന് തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല, മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഞങ്ങള്‍ തിരികെ വരുന്നതുവരെ കാത്തിരിക്കാമായിരുന്നു എന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് വിലപ്പെട്ടതായി സൂക്ഷിച്ച സാമഗ്രികള്‍ തകര്‍ത്തത് എന്നാണ് മുരുകന് ചോദിക്കുന്നത്. മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഉറങ്ങാന്‍ കഴിയാതെ നിന്ന് കൊണ്ടാണ് മൂന്ന് രാത്രികള്‍ കഴിച്ചു കൂട്ടിയത്. സ്നേഹമുള്ള നാട്ടുകാരുടെ സഹായത്താലാണ് വീണ്ടും ജീവിക്കാനുള്ള സൗകര്യമൊരുക്കി സമീപത്തെ മറ്റൊരു വാടക സ്ഥലം തയ്യാറാക്കി നല്‍കിയത് എന്നും മുരുകന് പറയുന്നു. നടപടി ഉണ്ടായില്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും മുരുകനും ശാന്തിയും തൃശ്ശൂരില്‍ പറയുന്നു. നിയമപരമായ കുടിയൊഴിപ്പിക്കല്‍ രീതികള്‍ നിലവിലിരിക്കെ, ഗുണ്ടാ സ്റ്റൈലില്‍ വീട് തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടായേ തീരുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഓട്ടം ഡ്യുറാള്‍ഡ്: സിനിമാറ്റോഗ്രഫിക്ക് ഓസ്കര് നേടുന്ന ആദ്യ വനിത
98-ാമത് അക്കാദമി അവാര്‍ഡ്സില്‍ പുതുചരിത്രമെഴുതി ഓട്ടം ഡു
ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങുന്ന യുവാവ് പിടിയിൽ
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി.കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്.
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ നടന്നു. അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി.ഹംസക്ക് ആദ്യ പ്രതി നല്കി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്മാന് പി.എന്‍. ബാബുരാജന് പ്രകാശനം നിര്‍വഹിച്ചു. പെരുന്നാള്‍ നിലാവ് ഓണ്‍ ലൈന്‍ പതിപ്പ് ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പും ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബുവും ചേര്‍ന്ന് പ്രകാശനം ചെയ്തു. സിദ്ധീഖ് മൗലവി അയിലക്കാട്, സിദ്ധീഖ് ചെറുവല്ലൂര്‍, സാന്‍ഫോര്‍ഡ് സെയില്‍സ് മാനേജര്‍ ചെറില്‍ ഫിലിപ്പ് , വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, മിഷാല്‍, അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു. ആഘോഷങ്ങള്‍ മാനവികതയുടെയും സംസ്കാരത്തിന്റേയും നിദര്‍ശനങ്ങളായി മാറുകയും പരസ്പരം ചേര്‍ത്തുപിടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോഴാണ് സമൂഹത്തില്‍ ഐക്യവും ഒരുമയുമുണ്ടാവുകയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു മീഡിയ പ്ളസ് സിഇഒ യും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു
ഐ.ഐ.സി അഹ് മദി മേഖല ഇഫ്ത്വാര്‍ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അഹ് മദി ഏരിയ എം.ജി.എം, മദ്രസ്സ പാരന്‍സ് എന്നിവരുടെ സഹകരണത്തോടെ അഹ് മദി മേഖല ഇഫ്ത്വാര്‍ സംഘടിപ്പിച്ചു. തിരുവനന്തപ്പുരം ജില്ല മുതല്‍ കാസര്‍ക്കോട് ജില്ല വരെയുള്ള വിവിധ കുടുംബങ്ങളും യുവാക്കളും പങ്കെടുത്ത മേഖല ഇഫ്ത്വാര്‍ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി മാറി. കുടുംബ ബന്ധങ്ങളുടെ മഹത്വം എന്ന വിഷയത്തില്‍ യുവ പണ്ഡിതന് സാജിദ് റഹ്മാന് ഫാറൂഖി മുഖ്യപ്രഭാഷണം സംഗമത്തിന് മിഴികേകി. കുടുംബ ബന്ധങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നിര്‍ണായകമാണെന്നും, കുടുംബങ്ങളില്‍ ഉഷ്മളത നില നിര്‍ത്താന്‍ കുടുംബ സന്ദര്‍ശനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്നേഹം, പരസ്പര ബഹുമാനം, കരുതല്‍ എന്നിവ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് - സാജിദ് റഹ്മാന് പറഞ്ഞു. വനിതകള്‍ വീടുകളില്‍ പ്രത്യേകം തയ്യാറാക്കി കൊണ്ട് വന്ന കേരളത്തിലെ വിവിധ ജില്ലകളിലെ വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളുമായി നടത്തുന്ന ഇഫ്തത്വാര്‍ സംഗമം ഇത് അഞ്ച് വര്‍ഷം പിന്നിടുകയാണ്. മുന്നൂറില്‍ പരം പേര്‍ക്കാണ് ഇഫ്ത്വാര്‍ വിരുന്ന് ഒരുക്കിയത്. ഐ.ഐ.സി ഉപാധ്യക്ഷന്‍ സിദ്ധീഖ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ഐ.ഐ.സി കേന്ദ്ര സെക്രട്ടറി അബ്ദുന്നാസര്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രതിനിധികളായ അബ്ദുല്‍ ലത്തീഫ് പേക്കാടന്‍, അയ്യൂബ് ഖാന്, മനാഫ് മാത്തോട്ടം എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് ആമിര്‍. യൂ.പി സ്വാഗതവും ശാനിബ് പേരാമ്പ്ര നന്ദിയും പറഞ്ഞു.. മിശാല്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി
ജോര്‍ജി വറുഗീസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്ലോറിഡയിലെ വനിതാ അംഗങ്ങള്‍, സേവികാസംഘത്തിന്റെ നേതൃത്വത്തില്‍, ഈ വര്‍ഷത്തെ അന്താരാഷ്ട്ര World Day of Prayer ഭക്തിപുരസ്കരം ആഘോഷിച്ചു. നൈജീരിയയിലെ സ്ത്രീകള്‍ തയ്യാറാക്കിയ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയായിരുന്നു ശുശ്രൂഷ. ചടങ്ങിന്റെ ഭാഗമായി നൈജീരിയന്‍വേഷങ്ങള്‍ ധരിച്ച സ്ത്രീകള്‍ ഘോഷയാത്രകളും, സ്കിറ്റുകളും പ്രദര്‍ശനങ്ങളും നടത്തി. നൈജീരിയയുടെ ചരിത്രവും സംസ്കാരവും വരച്ചു കാട്ടുന്ന വസ്ത്ര ധാരണവും മറ്റു പ്രദര്‍ശനങ്ങളും ഈ പ്രോഗ്രാമിന് മാറ്റ് കൂട്ടി. എല്ലാവര്ക്കും നൈജീരിക്കാരുടെ ആഹാരം തയ്യാറാക്കി വിളമ്പിയത് നൂതന അനുഭവമായി. ആഗോള തലത്തില്‍ കൊണ്ടാടുന്ന വേള്‍ഡ് ഡേ ഓഫ് പ്രയറിന്റെ ഭാഗമായാണ് സൗത്ത് ഫ്ലോറിഡയില്‍ വിപുലമായ രീതിയില്‍ ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. വിവിധ ക്രൈസ്തവസഭകളിലെ സ്ത്രീകള്‍ ഓരോ വര്‍ഷവും മാര്‍ച്ച് മാസത്തിലെ ആദ്യ വാരമാണ് വേള്‍ഡ് ഡേ ഓഫ് പ്രയര്‍ സംഘടിപ്പിക്കുന്നത്. 170-തിലധികം രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ ഇതില്‍പങ്കു ചേരും. സൗത്ത് ഫ്ളോറിഡാ മാര്‍ത്തോമാ ചര്‍ച് സംഘടിപ്പിച്ച പരിപാടിയില്‍ നൈജീരിയന്‍ സ്ത്രീകള്‍ നേരിടുന്ന മതപീഡനവും സാമൂഹിക വെല്ലുവിളികളും ദൃശ്യ ആവിശ്കാരത്തില്‍കൂടി അവതരിപ്പിച്ചത് ശ്രദ്ധേയമായി. '1 will give you rest, come'-എന്ന ആപ്തവാക്യത്തെ ആസ്പദമാക്കിയാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചത്. ശുശ്രൂഷയുടെ ഭാഗമായായി രൂപപ്പെടുത്തിയ 'Come to Me'എന്ന തീം സോങ്ങും, മറ്റ് തെരഞ്ഞെടുത്ത ഗാനങ്ങളും ശ്രുതിമധുരമായി. ഇടവക വികാരി റെവ. ഡോ. ജേക്കബ് ജോര്‍ജി ന്റെ നേതൃത്വത്തില്‍ ഇടവകയിലെ സേവികാസംഘം അംഗങ്ങളും മറ്റു സ്ത്രീകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പെരുമ്പാവൂരിൽ സീറ്റ് കിട്ടാൻ സാധ്യതയടഞ്ഞ സാഹചര്യത്തിൽ വിജയാവകാശവാദവുമായി സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി രംഗത്ത്. പാർട്ടി തന്നെ മത്സരിപ്പിച്ചാൽ പതിനയ്യായിരം വോട്ടിലധികം ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽദോസ് വാദിക്കുന്നത്. '10 വർഷം പെരുമ്പാവൂരിൽ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അസാധ്യമെന്ന് തോന്നിയതെല്ലാം അവിടെ സാധിച്ചെടുത്തു. മത്സരിച്ചാൽ ജയം ഉറപ്പാണ്. ഹൈക്കമാന്‍ഡ് കൈവിടില്ലെന്നാണ് വിശ്വാസം’- എൽദോസ് കുന്നപ്പിള്ളി പറയുന്നു. ജനവിധി തേടി ജന്മ
ചരിത്രത്തിലാദ്യമായി രണ്ട് വനിതകൾക്ക് മുസ്ലിം ലീഗ് സീറ്റ് നൽകിയെങ്കിലും വനിതാ ലീഗിൽ അതൃപ്തി പുകയുന്നു. സ്ഥാനാർത്ഥികളായ ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്ന് ദേശീയ സെക്രട്ടറി നൂർബിന റഷീദ് പരസ്യമായി വിമർശിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു
മഅ്ദിന്‍ 30-ാം വാര്‍ഷികം: ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
16 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍.
കൈപ്പത്തി ചിഹ്നത്തില്‍ ജന്മനാട് പിടിക്കാന്‍ പിഷാരടി
പാചകവാതക ക്ഷാമം രൂക്ഷം! സംസ്ഥാനത്തെ ഹോട്ടൽ സംഘടന സമരത്തിലേക്ക്, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും
പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും. ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
അബ്രാറിനെ ചൊല്ലിയുള്ള ഗവാസ്ക്കറുടെ പ്രസ്താവനക്കെതിരെ പാക് വംശജനായ മുന്‍ ഇംഗ്ലണ്ട് താരം
ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ പാക് താരം അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തതിനെതിരെ സുനില്‍ ഗവാസ്കര്‍ രംഗത്തെത്തി. പാക് താരത്തിന് നല്കുന്ന പണം ആയുധം വാങ്ങാന്‍ ഉപയോഗിച്ചേക്കാമെന്ന ഗവാസ്ക്കറുടെ പ്രസ്താവന അസംബന്ധമാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം അസീം റഫീഖ് തിരിച്ചടിച്ചു.
കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വനിതാ സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ഫാത്തിമ തഹ്ലിയയെയും ജയന്തിരാജനെയും സ്ഥാനാര്‍ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂര്‍ബിന ചോദിച്ചു. വനിതാ ലീഗിന് അര്‍ഹമായ സീറ്റ് നല്‍കിയില്ല എന്നും ജയന്തിരാജന് സ്ഥാനാര്‍ഥിയായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു. 'സാദിഖലി ശിഹാബ് തങ്ങളെ ഉള്‍പ്പെടെ അവഹേളിച്ചവരാണ് ഫാത്തിമ തഹ്ലിയ. അവരെ സ്ഥാനാര്‍ഥി ആക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.തങ്ങള്‍ സ്വമനസാലെയാണ് ഫാത്തിമ തെഹ്ലിയയെ പ്രഖ്യാപിച്ചതെന്ന് തോന്നുന്നില്ല. ജനമധ്യത്തിലാണ് തങ്ങള്‍ക്കെതിരെ സംസാരിച്ചത്. എന്തും പറയാവുന്നതാണ് യോഗ്യതയെന്ന് പുതിയ തലമുറ ചിന്തിച്ചേക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ വന്ന രണ്ടു വനിതകളിലൊന്ന് യൂത്ത് ലീഗിന്റെ മുഖവും മറ്റൊന്ന് മുസ്ലിം ലീഗിന്റെ ദേശീയ അസി.സെക്രട്ടറിയുമാണ്. രണ്ടുപേരും എങ്ങനെയാണ് പാര്‍ട്ടിക്ക് പ്രവര്‍ത്തിച്ചത് എന്നറിയില്ല. എന്റെ കൂടെ മത്സരിച്ച് തോറ്റ എല്ലാ പുരുഷന്മാര്ക്കും ഇത്തവണയും അവസരം നല്‍കിയിട്ടുണ്ട്. വിമര്‍ശിക്കുന്നതും, എന്തും പറയാമെന്നതുമാണ് സ്ഥാനാര്‍ഥികളുടെ യോഗ്യത. വളരെ അടുക്കും ചിട്ടയോടും പ്രവര്‍ത്തിച്ചുവരികയാണ് വനിതാ ലീഗ്. വിദ്യാസമ്പന്നരും പ്രവര്‍ത്തന പരിചയമുള്ള നിരവധി പേര് വനിതാ ലീഗിലുണ്ട്. വനിതാ ലീഗിന് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നും ജയന്തി രാജന് സ്ഥാനാര്‍ഥിയായായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല.എന്തിനാണ് വനിതാ ലീഗ് എന്ന ചോദ്യം ബാക്കിയാകുന്നെന്നും നൂര്‍ബിന പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ രണ്ട് വനിതാ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹലിയയുമാണ് മത്സരിക്കുന്നത്. ഇന്ന് വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പാണക്കാട് വെച്ച് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥി പട്ടികയാണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതെന്ന് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ എം.കെ. മുനീര്‍ പ്രതികരിച്ചു. യുവാക്കളുടെ ഒരു നീണ്ട നിര തന്നെ ഈ പട്ടികയില്‍ ഉണ്ട്. പരിചയസമ്പന്നന്‍ എന്നുള്ള നിലയില്‍ അതിനെ നയിക്കുന്നത് പികെ കുഞ്ഞാലിക്കുട്ടി സാഹിബാണ്. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളുകള്‍, കഴിഞ്ഞ നിയമസഭയില്‍ നന്നായി പെര്‍ഫോം ചെയ്ത ആളുകള്‍ എല്ലാവരും ഉള്‍ക്കൊള്ളുന്ന നല്ല ലിസ്റ്റ് ആണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത് -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'മത്സരിക്കുമെന്നും മത്സരിക്കില്ല എന്നും പറഞ്ഞ് വാര്‍ത്തകള്‍ വന്നപ്പോഴൊക്കെ അത് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അവകാശം പാര്‍ട്ടിക്കുള്ളതാണ് എന്നാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. മത്സരിക്കാനും മത്സരിക്കാതിരിക്കാനും പാര്‍ട്ടിക്ക് പറയാം. എന്തായാലും അത് സ്വീകരിക്കാന്‍ ബാധ്യസ്ഥനായ ഒരാളാണ് ഞാന്‍ എന്ന് അന്നേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയത്തിന് വിവിധ തുറകളുണ്ട്. അതില്‍ ഒന്നു മാത്രമാണ് പാര്‍ലമെന്ററി രാഷ്ട്രീയം. ഏകദേശം 30 വര്‍ഷമായി ഞാന്‍ നിയമസഭയ്ക്കകത്തുണ്ട്. രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. പാര്‍ട്ടി എനിക്ക് തന്ന അംഗീകാരമാണത്. അതിന് ഞാന്‍ വളരെ നന്ദിയുള്ളവനാണ്' -അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ, ചെറുപ്പക്കാർ... സാധാരണ പാതയിൽനിന്ന് മാറി ചുവടുവെച്ച് ലീഗ്
സ്ത്രീകൾ, ചെറുപ്പക്കാർ... സാധാരണ പാതയിൽനിന്ന് മാറി ചുവടുവെച്ച് ലീഗ്; പ്രാധാന്യം നൽകിയത് യൂത്ത് ലീഗ് പ്രവർത്തകർക്കും, പ്രാദേശിക താൽപര്യങ്ങൾക്കും
മാരത്തൺ കൂടിയാലോചനകൾക്ക് ഒടുവിലെത്തിയ കോൺഗ്രസിൻറെ ഹാഫ് സ്ഥാനാർത്ഥി പട്ടിക; ഇനി?
മാരത്തൺ കൂടിയാലോചനകൾക്ക് ഒടുവിലെത്തിയ കോൺഗ്രസിൻറെ ഹാഫ് സ്ഥാനാർത്ഥി പട്ടിക; തർക്ക മണ്ഡലങ്ങൾ ഇപ്പോഴും തർക്കത്തിൽത്തന്നെ
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി; ഒത്തുതീർപ്പെന്ന ആരോപണത്തിൽ ഒരുവിഭാഗം അണികൾ
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരിക്കല്‍ കൂടി അവസരം നല്‍കുമെന്നാണ് പ്രതീക്ഷ. നേതൃത്വം കൈവിടില്ലെന്നാണ് വിശ്വാസം.
കേരള കോൺഗ്രസിൽ തലമുറമാറ്റം; പിജെ ജോസഫിന് പകരം മകൻ അപു മത്സരരംഗത്ത്, സ്ഥാനാർഥിപ്പട്ടിക
Kerala Congress Announces Candidates 2026: 2026 നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എട്ട് പേരുടെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് കേരള കോൺഗ്രസ്. പാർട്ടി ചെയർമാൻ പിജെ ജോസഫ് മത്സരരംഗത്ത് നിന്ന് പിന്മാറിയപ്പോൾ മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ മത്സരിക്കും. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് മത്സരിക്കും.
തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ടു; കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 55 പേര്
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി കോണ്‍ഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാര്‍ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരില്‍ വി ഡി സതീശന്, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മന്‍, സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി. ബാലകൃഷ്ണന്, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്, മലമ്പുഴയില്‍ എ സുരേഷ്, മാനന്തവാടിയില്‍ ഉഷ വിജയന്, കോവളത്ത് എം വിന്‍സന്റ്, കൊയിലാണ്ടിയില്‍ കെ പ്രവീണ്‍ കുമാര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ആദ്യ പട്ടികയിലെ സ്ഥാനാര്‍ത്ഥികള്‍ 1. ഇരിക്കൂര്‍ - അഡ്വ. സജീവ് ജോസഫ് 2. ധര്‍മ്മടം - അബ്ദുല്‍ റഷീദ് 3. തലശ്ശേരി - കെ പി സാജു 4. പേരാവൂര്‍ - അഡ്വ. സണ്ണി ജോസഫ് 5. മാനന്തവാടി (ST) ഉഷ വിജയന് 6. സുല്‍ത്താന്‍ബത്തേരി (ST) ഐ.സി. ബാലകൃഷ്ണന് 7. കല്‍പ്പറ്റ - അഡ്വ. ടി. സിദ്ധിഖ് 8. നാദാപുരം - കെ.എം. അഭിജിത്ത് 9. കൊയിലാണ്ടി - അഡ്വ. കെ. പ്രവീണ്‍ കുമാര്‍ 10. ബാലുശ്ശേരി (SC) വി.ടി. സൂരജ് 11. എലത്തൂര്‍ - വിദ്യ ബാലകൃഷ്ണന് 12. കോഴിക്കോട് നോര്‍ത്ത് - അഡ്വ. കെ. ജയന്ത് 13. നിലമ്പൂര്‍ - ആര്യാടന് ഷൗക്കത്ത് 14. വണ്ടൂര്‍ (SC) എ.പി. അനില്‍ കുമാര്‍ 15. തവനൂര്‍ - വി എസ് ജോയ് 16. പൊന്നാനി - നൗഷാദ് അലി 17. തൃത്താല - വി ടി ബല്‍റാം 18. കോങ്ങാട് (SC) കെ എ തുളസി 19. മലമ്പുഴ - എ സുരേഷ് 20. പാലക്കാട് - രമേഷ് പിഷാരടി 21. തരൂര്‍ (SC) കെ സി സുബ്രഹ്മണ്യന് 22. ചിറ്റൂര്‍ - അഡ്വ. സുമേഷ് അച്യുതന് 23. നെന്മാറ - ടി തങ്കപ്പന് 24. ആലത്തൂര്‍ - കെ എന്‍ ഫെബിന് 25. മണലൂര്‍ - ടി എന്‍ പ്രതാപന് 26. ഒല്ലൂര്‍ - അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് 27. തൃശൂര്‍ - രാജന് ജെ പല്ലന് 28. നാട്ടിക (SC) അഡ്വ. സുനില്‍ ലാലൂര്‍ 29. കൈപ്പമംഗലം - ടി എം നാസര്‍ 30. പുതുക്കാട് - കെ എം ബാബുരാജ് 31. ചാലക്കുടി - സനീഷ് കുമാര്‍ ജോസഫ് 32. കൊടുങ്ങല്ലൂര്‍ - ഒ ജെ ജനീഷ് 33. അങ്കമാലി - റോജി എം. ജോണ്‍ 34. ആലുവ - അന്‍വര്‍ സാദത്ത് 35. പറവൂര്‍ - വി ഡി സതീശന് 36. എറണാകുളം - ടി ജെ വിനോദ് 37. തൃക്കാക്കര - ഉമ തോമസ് 38. കുന്നത്തുനാട് വി പി സജീന്ദ്രന് 39. മൂവാറ്റുപുഴ - ഡോ. മാത്യു കുഴല്നാടന് 40. വൈക്കം (SC) കെ. ബിനിമോന് 41. കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 42. പുതുപ്പള്ളി - ചാണ്ടി ഉമ്മന്‍ 43. അരൂര്‍ - ഷാനിമോള്‍ ഉസ്മാന് 44. ചേര്‍ത്തല - കെ.ആര്. രാജേന്ദ്ര പ്രസാദ് 45. ഹരിപ്പാട് - രമേശ് ചെന്നിത്തല 46. മാവേലിക്കര (SC) അഡ്വ. മുത്താര രാജ് 47. കരുനാഗപ്പള്ളി - സി.ആര്. മഹേഷ് 48. കൊട്ടാരക്കര - അഡ്വ. പി. ഐഷ പോറ്റി 49. പത്തനാപുരം - ജ്യോതികുമാര്‍ ചാമക്കാല 50. കുണ്ടറ - പി സി വിഷ്ണുനാഥ് 51. കൊല്ലം - അഡ്വ. ബിന്ദു കൃഷ്ണ 52. ചാത്തന്നൂര്‍ - സൂരജ് രവി 53. ചിറയിന്‍കീഴ് (SC) രമ്യ ഹരിദാസ് 54. വട്ടിയൂര്‍ക്കാവ് - കെ. മുരളീധരന് 55. കോവളം - എം. വിന്‍സന്റ്
മോഹൻലാലിനെ സൈഡാക്കിയ ആരാധകൻ ! എഐ അല്ല ഒറിജിനൽ തന്നെ, ആള് ചില്ലറക്കാരനല്ലാട്ടോ..
മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുക്കാനായി എത്തിച്ചേർന്നത് 200ലധികം പേരായിരുന്നു.
പെട്ടെന്ന് മൊരിഞ്ഞ ദോശ വേണോ? ഈ ട്രിക്ക് മതി!
പെട്ടെന്ന് മൊരിഞ്ഞ ദോശ വേണോ? ഈ ട്രിക്ക് മതി!
കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്
ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി നാട്ടിൽ പോയ തമിഴ്നാട് സ്വദേശികളുടെ വാടക വീട് തൃശൂരിൽ ഹിറ്റാച്ചി ഉപയോഗിച്ച് തകർത്തു. വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. ഇസ്രായേലിന്റെ സമ്മർദ്ദമാണ് യുദ്ധത്തിന് പിന്നിലെന്നും, ഇറാഖ് യുദ്ധത്തിന്റെ തെറ്റുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം ആരോപിച്ചു. ഈ രാജി ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ 12 നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് മുസ്ലിംലീഗ്. നാല് സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല. നാലുപുതുമുഖങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്റഫലി, താനൂരില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, തിരൂരങ്ങാടിയില്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.എം.എ. സമീര്‍, മഞ്ചേരിയില്‍ എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് എം. റഹ്മത്തുള്ള എന്നിവരാണ് ലീഗ് പട്ടികയിലെ പുതുമുഖങ്ങള്‍. രണ്ട് വനിതകള്‍ ഉള്‍പ്പെടെ യുവപ്രാതിനിധ്യം ഉറപ്പാക്കിയാണ് ഇന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ഫാത്തിമ തെഹ്ലിയ പേരാമ്പ്ര മണ്ഡലത്തിലും കൂത്തുപറമ്പ് ജയന്തി രാജനും മത്സരിക്കും. എംഎസ്എഫ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷമാരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. സിറ്റിങ് എംഎല്‍എമാരായ പി. അബ്ദുള്‍ ഹമീദ്, യു.എ. ലത്തീഫ്, പി. ഉബൈദുള്ള, കെ.പി.എ. മജീദ് എന്നിവര്‍ ഇത്തവണ മത്സരത്തിനില്ല. പി. അബ്ദുള്‍ ഹമീദ് പ്രതിനിധീകരിച്ചിരുന്ന വള്ളിക്കുന്നില്‍ കൊണ്ടോട്ടി എംഎല്‍എയായ ടി.വി. ഇബ്രാഹിമാണ് ലീഗിന്റെ സ്ഥാനാര്‍ഥി. യു.എ. ലത്തീഫിന് പകരം റഹ്മത്തുള്ള മഞ്ചേരിയില്‍ മത്സരിക്കുന്നു. പി. ഉബൈദുള്ളയുടെ മണ്ഡലമായിരുന്ന മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദിന്റെ മണ്ഡലമായ തിരൂരങ്ങാടിയില്‍ പി.എം.എ. സമീറുമാണ് ഇത്തവണ സ്ഥാനാര്‍ഥികള്‍. ഏറനാട്ടില്‍ പി.കെ. ബഷീറും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരവും കോട്ടയ്ക്കലില്‍ കെ.കെ. ആബിദ് ഹുസൈന് തങ്ങളും തിരൂരില്‍ കുറുക്കോളി മൊയ്തീനും വീണ്ടും ജനവിധി തേടും. പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് മാറി മലപ്പുറത്ത് മത്സരിക്കുന്നതാണ് ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ പ്രധാനമാറ്റം. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി കെ.എം. ഷാജിയാണ് ഇത്തവണ സ്ഥാനാര്‍ഥി. ലീഗിന്റേത് മികച്ച സ്ഥാനാര്‍ഥി പട്ടികയാണെന്ന് എം.കെ മുനീര്‍ പ്രതികരിച്ചു. നല്ല സ്ഥാനാര്‍ഥി പട്ടികയാണ് തങ്ങള്‍ പ്രഖ്യാപിച്ചതെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രതിനിധ്യം ലഭിച്ചെന്നും മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'പാര്‍ട്ടി തീരുമാനം സ്വാഗതം ചെയ്യുന്നു.പാര്‍ട്ടി പറഞ്ഞാല്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥനായിട്ടുള്ള ആളാണ് ഞാന്‍ . രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. പാര്‍ട്ടി ഒരുപാട് അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് അവസരം നിഷേധിക്കാന്‍ പാടില്ല,തലമുറകള്‍ കൈമാറി പോകേണ്ടതാണ് രാഷ്ട്രീയം. കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഫൈസല്‍ ബാബു ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ വ്യക്തിയാണ്. സൈബര്‍ ആക്രമണങ്ങള്‍ കാര്യമാക്കുന്നില്ല. അവസാന ശ്വാസം വരെ ഈ പാര്‍ട്ടിയില്‍ ഉണ്ടാകും. പ്രചാരണ രംഗത്ത് സജീവമാകും'- മുനീര്‍ പറഞ്ഞു.
മുള്ളന്‍കൊല്ലിയില്‍ ക്വാറി മാഫിയയുടെ വിളയാട്ടം!
വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകിയ ശേഷം വാക്കുമാറിയെന്ന് സണ്ണി എം. കപിക്കാട്. തനിക്ക് വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നെന്നും ദളിത് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഈ നിലപാടിനുള്ള മറുപടി ദളിത് സംഘടനകളുമായി ആലോചിച്ച് നൽകുമെന്നും കപിക്കാട് വ്യക്തമാക്കി
പി ജെ ജോസഫ് ഇല്ലാതെ കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക; എട്ട് മണ്ഡലങ്ങളില്‍ പ്രഖ്യാപനം
തൊടുപുഴയില്‍ ജോസഫിന് പകരം മകന് അപു ജോണ്‍ ജോസഫ് മത്സരിക്കും.
അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമമെന്നും ജനവിധി തേടി ജന്മ നാട്ടിലേക്ക് എത്തുകയാണെന്നും കോൺഗ്രസ് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേഷ് പിഷാരടി.സ്വാതന്ത്ര്യ സമരം മുതൽ ഇന്ത്യഎന്ന മഹാരാജ്യം മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട് കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം.
യുഎഇയിൽ ഓൺലൈൻ വിദ്യാഭ്യാസം നീട്ടി
ദുബായ്: യുഎഇയിൽ സ്പ്രിംഗ് അവധിക്കുശേഷവും ഓൺലൈൻ പഠനം തുടരുമെന്ന് വിദ്യാഭ്യാസ അധികൃതർ പ്രഖ്യാപിച്ചതിനെ തുടർന്ന് വിവിധ സ്കൂളുകൾക്ക് വ്യത്യസ്ത സമയക്രമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജെംസ് എഡ്യൂക്കേഷൻ രക്ഷിതാക്കൾക്ക് ഇതുസംബന്ധിച്ച വിശദമായ മാർഗരേഖ നൽകി.
വ്യക്തികേന്ദ്രീകൃതമായ ആരാധനാ രീതികള്‍ക്കെതിരെ അശ്വിന്; ക്രിക്കറ്റ് ചര്‍ച്ചകളിലെന്ന് വിമര്‍ശനം
ഇന്ത്യൻ ക്രിക്കറ്റിലെ വ്യക്തികേന്ദ്രീകൃതമായ ആരാധനാ രീതികളെയും 'ഫാൻ ആർമി' സംസ്കാരത്തെയും മുൻ ഇന്ത്യൻ താരം ആർ അശ്വിൻ രൂക്ഷമായി വിമർശിച്ചു.
തൃശൂർ എനിക്ക് പരിചയമുള്ള സ്ഥലം, ആത്മവിശ്വാസം കൂടുതലാണ്; രാജൻ ജെ പല്ലൻ
പ്രഖ്യാപനത്തിന് പിന്നാലെ ചുവരെഴുത്ത്; തൃശൂരിൽ പ്രചാരണം തുടങ്ങി രാജൻ ജെ പല്ലൻ, തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചേർത്ത് പിടിക്കുമെന്ന് ജോസഫ് ടാജറ്റ്
കെ-ടെറ്റ് പരീക്ഷക്ക് മാർച്ച് 21 വരെ അപേക്ഷിക്കാം
കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പുതിയ ഉത്തരവ് പ്രകാരം കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 21 വരെയാക്കി. ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിയാണ് നീട്ടിയത്. മാർച്ച് 16 വരെ യായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതാണ് 21 വരെ ഇപ്പോൾ നീട്ടിയിരിക്കുന്നത്. കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഇതിലൂടെ അവസരം ഉണ്ടാകും.

30 C